വിക്കിപീഡിയ പ്രശസ്തർക്കു മാത്രമുള്ളതാണ്
Saturday, October 6, 2018 9:54 AM IST
ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പങ്കുവച്ച ഡോ. ഡോണ സ്ട്രിക്‌ലാൻഡിനെ അതുവരെ ലോകം ശ്രദ്ധിച്ചിരുന്നില്ല. എന്തിന്, ലോകത്തിലെ എന്തു സംഭവത്തേക്കുറിച്ചും ആധികാരികമായി രേഖപ്പെടുത്തുന്ന വിക്കിപീഡിയയിൽ പോലും സ്ട്രിക്‌ലാൻഡിനെക്കുറിച്ച് പരാമർശിച്ചിട്ടില്ല.

നേരത്തെ പല തവണ വിക്കിപീഡിയയിൽ പേജ് നിർമിക്കാൻ ശ്രമിച്ചിരുന്നെങ്കിലും വേണ്ടത്ര പ്രശസ്ത്രയല്ലെന്ന കാരണം പറഞ്ഞ് അധികൃതർ തള്ളുകയായിരുന്നു. ചൊവ്വാഴ്ച നൊബേൽ പുരസ്കാരം ലഭിച്ചതോടെ സ്ട്രിക്‌ലാൻഡിന്‍റെ വിവരങ്ങൾ ഉൾക്കൊള്ളിച്ച് വിക്കിപീഡിയ പുതിയ പേജ് നിർമിക്കുകയും ചെയ്തു.

55 വർഷത്തിനുശേഷം ആദ്യമായാണ് ഒരു സ്ത്രീ ഭൗതികശാസ്ത്രത്തിൽ നൊബേൽ പുരസ്കാരം നേടുന്നത് എന്ന പ്രത്യേകതയുണ്ട് ചൊവ്വാഴ്ച പ്രഖ്യാപിച്ച നൊബേലിന്. ലേസർ സംബന്ധിച്ച പുതിയ ആവിഷ്കാരങ്ങൾക്ക് അമേരിക്കക്കാരനും ബെൽ ലബോറട്ടറീസിലെ ഗവേഷകനുമായ ആർതർ ആഷ്കിൻ, ഫ്രഞ്ചുകാരൻ ജെറാർ മൗറൂ എന്നിവരുമായാണ് സ്‌ട്രിക്‌ലാൻഡ് നൊബേൽ പങ്കിട്ടത്.

ഭൗതികശാസ്ത്രത്തിൽ നൊബേൽ പുരസ്കാരം നേടുന്ന മൂന്നാമത്തെ വനിതയാണ് സ്ട്രിക്‌ലാൻഡ്. ചൊവ്വാഴ്ച നടന്ന പ്രസ് കോൺഫറൻസിൽ പുരസ്കാര ജേതാക്കളുടെ പേരു പ്രഖ്യാപിച്ചപ്പോൾ അക്ഷരാർഥത്തിൽ അവർ ഞെട്ടിത്തരിച്ചുപോയി. മറുപടിപ്രസംഗത്തിൽ അവർ വിതുന്പുകയായിരുന്നു. "വനിതാ ഭൗതികശാസ്ത്രജ്ഞകൾ ആഘോഷിക്കേണ്ട സമയമാണിത്. ഇതുവരെ നാം പുറത്തായിരുന്നു. അതിവേഗം മുന്നോട്ടു കുതിക്കാനുള്ള സമയമായിരിക്കുന്നു'- അവർ പറഞ്ഞു.

കാനഡയിലെ വാട്ടർലൂ യൂണിവേഴ്സിറ്റിയിലെ ഭൗതികശാസ്ത്ര വിഭാഗത്തിൽ അസോസ്യേറ്റ് പ്രഫസറാണ് സ്‌ട്രിക്‌ലാൻഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.