പുതിയ ഭാര്യ, പുതിയ വീട്, പുതിയ ബൈക്ക്; ആ വിലാപയാത്രയ്ക്കു ശേഷം മാഞ്ജിയുടെ ജീവിതം ആകെ മാറി
Thursday, December 7, 2017 2:45 AM IST
പുതുപുത്തൻ ബൈക്ക് കിട്ടി, പക്ഷേ ഒാടിക്കാൻ അറിയില്ല... ആംബുലൻസിന് വാടക കൊടുക്കാൻ പണമില്ലാത്തതിനെത്തുടർന്ന് ഭാര്യയുടെ മൃതദേഹം പത്തുകിലോമീറ്റർ ചുമന്ന ദെന മാഞ്ജിയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെയാണ്. ഒഡീഷയിലെ ദരിദ്രനായ ആദിവാസി യുവാവിന് ഇപ്പോൾ നല്ലൊരു ഭവനം, പുതിയ ഭാര്യ, ദേ ഇപ്പോൾ മോട്ടോർസൈക്കിൾ. ആ ഒരൊറ്റ നടപ്പുകൊണ്ട് മാഞ്ജിയുടെ ജീവിതം മാറിമറിഞ്ഞത് ഇങ്ങനെയാണ്.

കഴിഞ്ഞ ദിവസം കളഹാന്ദി ജില്ലയിലെ ഹോണ്ടാ ഷോറൂമിൽനിന്ന് ബൈക്ക് വാങ്ങിയ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ സഹായങ്ങൾകൊണ്ടാണ് മാഞ്ജി തന്‍റെ ജീവിതം ഇപ്പോൾ മുന്നോട്ടുകൊണ്ടുപോകുന്നത്. ജീവിതത്തിന്‍റെ പുതിയൊരധ്യായം തുറന്നതും അങ്ങനെതന്നെ.

കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു മാഞ്ജിയുടെ ജീവിതം മാറ്റിമറിച്ച സംഭവം. ജില്ലാ ആശുപത്രിയിൽവച്ച് ക്ഷയരോഗത്തേത്തുടർന്നാണ് മാഞ്ജിയുടെ ഭാര്യ അമാംഗ് ദേവി മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാൻ പണമില്ലാത്തതിനെത്തുടർന്ന് മാഞ്ജി തോളിൽ ചുമക്കുകയായിരുന്നു. അയാളെ മകളും അനുഗമിച്ചിരുന്നു. ആദിവാസി ദരിദ്ര ജീവിതങ്ങളുടെ നേർസാക്ഷ്യമാണ് ആ പത്തു കിലോമീറ്റർ കാൽനട യാത്രയിലൂടെ മാഞ്ജി രാജ്യത്തിനു കാണിച്ചു കൊടുത്തത്. ഇവരുടെ ചിത്രങ്ങളും വാർത്തയും മാധ്യമങ്ങളിലൂടെ പുറംലോകമറിഞ്ഞതോടെ സഹായഹസ്തവുമായി നിരവധിയാളുകൾ രംഗത്തെത്തി. അതിൽ ബഹറിൻ പ്രധാനമന്ത്രിവരെ ഉൾപ്പെട്ടിരുന്നു.




ബഹറിൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ഒന്പതു ലക്ഷം രൂപയാണ് നല്കിയത്. മറ്റു വഴികളിൽനിന്നെത്തിയ സഹായം വേറെ... ബാങ്ക് അക്കൗണ്ടുപോലും ഇല്ലാതിരുന്ന മാഞ്ജിക്ക് ഇപ്പോൾ ലക്ഷങ്ങളുടെ സ്ഥിരനിക്ഷേപമുണ്ട്.

മൂന്നു പെൺമക്കളുടെയും വിദ്യാഭ്യാസം ഭുവനേശ്വറിലുള്ള വിദ്യാഭ്യാസസ്ഥാപനം ഏറ്റെടുത്തു. ഇതിനൊക്കെശേഷമാണ് മാഞ്ജി വീണ്ടും വിവാഹം കഴിക്കുന്നത്. പുതിയ ഭാര്യ അലാമതി ദേവി ഇപ്പോൾ ഗർഭിണിയാണ്. പ്രധാനമന്ത്രി ഗ്രാമീൺ ആവാസ് യോജന പ്രകാരമുള്ള വീടിന്‍റെ നിർമാണം പുരോഗമിക്കുന്നു.

ജീവിത സാഹചര്യങ്ങൾ മാറിയതോടെയാണ് തനിക്കൊരു വാഹനം വേണമെന്ന ആഗ്രഹം മാഞ്ജിക്കുദിച്ചത്. ഒടുവിൽ ഒരു ഹോണ്ട ബൈക്ക് സ്വന്തമാക്കുകയും ചെയ്തു. എന്നാൽ, ഒരു കുഴപ്പം... വാഹനം ഒാടിക്കാനറിയില്ല. ബന്ധുവിന്‍റെ പിന്നിലിരുന്നാണ് മാഞ്ജി പുതിയ ബൈക്കുമായി വീട്ടിലേക്കു മടങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.