കാമുകി പിണങ്ങിയതിന് സിംഹരാജൻ കലിതീർത്തത് കാറിനോട്
Sunday, November 12, 2017 12:26 AM IST
സ്വസ്ഥമായിരുന്ന് കാമുകിയുമായി സല്ലപിച്ചുകൊണ്ടിരിക്കുന്പോൾ ആരെങ്കിലും ശല്യപ്പെടുത്തിവന്നാലോ..? മനുഷ്യനായാലും മൃഗമായാലും ഫലം ഒന്നുതന്നെയെന്ന് തെളിയിക്കുകയാണ് ദക്ഷിണാഫ്രിക്കയിലെ ക്രുഗർ നാഷണൽ പാർക്കിൽ നിന്നുള്ള വീഡിയോ. പാർക്കിലെ വഴിയിൽ കിടന്ന് സല്ലപിച്ചുകൊണ്ടിരിക്കുകയായിരുന്നു സിംഹരാജനും സിംഹിയും. പെട്ടെന്ന് ഇവിടേക്ക് കാറിൽ വന്ന സന്ദർശകരെ കണ്ട സിംഹി കൂട്ടുകാരനെ വിട്ട് ദൂരേക്ക് മാറിനിന്നു. മാത്രമല്ല, തന്‍റെ സമീപത്ത് നിൽക്കുവാൻ പോലും അനുവദിച്ചുമില്ല.

ഇതിൽ കോപാകുലനായ ആണ്‍സിംഹം നിലത്ത് മാന്തി രോഷംപ്രകടിപ്പിച്ചു. എന്നിട്ടും കലിയടങ്ങാതെ വന്ന സിംഹം തന്‍റെ സമീപത്ത് നിർത്തിയിട്ടിരുന്ന കാറിന്‍റെ ഗ്ലാസിൽ ശക്തിയായി അടിക്കുകയായിരുന്നു. അൽപ്പമൊന്നു ദേഷ്യം ശമിച്ചപ്പോൾ‌ സിംഹം തന്‍റെ കൂട്ടൂകാരിയെ അനുനയിപ്പിക്കാനുള്ള ശ്രമം വീണ്ടും ആരംഭിച്ചു. ഈ സമയം സന്ദർശകർ കാറുമായി സ്ഥലം വിടുകയും ചെയ്തു. സന്ദർശകരിലൊരാൾ പകർത്തിയ ഈ ദൃശ്യങ്ങൾ വൈറലാകുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.