പ്രളയക്കെടുതിയെ അതിജീവിക്കാൻ ബസുകളിൽ ടിക്കറ്റില്ല ; ബക്കറ്റുണ്ട്!
Sunday, September 2, 2018 12:53 PM IST
പ്ര‍ളയബാധിതരോട് അനുഭാവം പ്രകടിപ്പിച്ചു സംസ്ഥാനത്തെ പതിനായിരത്തോളം ബസുകൾ നാളെ ഓടുന്നതു ടിക്കറ്റില്ലാതെ. നാളത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യാനാണ് ബസ് ഉടമകളുടെ തീരുമാനം. അതിനാൽ നാളെ ടിക്കറ്റിനു പകരം ബക്കറ്റാകും ബസിൽ ഉണ്ടാവുക.

ഇന്ധന ചെലവ് ഒഴിച്ചു മുഴുവൻ തുകയും ദുരിതാശ്വാസ നിധിയിലേക്കു നല്കുമെന്നു ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന കൗണ്‍സിൽ അംഗവും കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയുമായ കെ.എസ്.സുരേഷ് പറഞ്ഞു.

കാസർഗോഡ് ജില്ലയിൽ കഴിഞ്ഞ 30ലെ വരുമാനം 25 ലക്ഷം രൂപ ലഭിച്ചിരുന്നു. അതുപോലെ വടകര താലൂക്കിൽ കഴിഞ്ഞ 22ലെ കളക്‌ഷൻ 17 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്കു മാറ്റി വച്ചിരിക്കുകയാണ്. നാളത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്കു ഡിഡി എടുത്തു സംസ്ഥാന കമ്മിറ്റിയെ ഏൽപിക്കും. ഇങ്ങനെ വിവിധ ജില്ലകളിൽ നിന്നു വരുന്ന ഡിഡി അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിക്ക് നേരിട്ട് നല്കാനാണ് തീരുമാനം.

ചില സ്ഥലങ്ങളിൽ ബക്കറ്റ് പരിവിൽ ഭിന്നാഭിപ്രായമുണ്ട്. അവിടങ്ങളിൽ ടിക്കറ്റ് ഉപയോഗിക്കാനാണു നിർദേശം. ടിക്കറ്റാണ് ഉപയോഗിക്കുന്നതെങ്കിൽ യാത്രക്കാരൻ പറയുന്ന തുകയ്ക്കു ടിക്കറ്റ് നല്കും. കോട്ടയം ജില്ലയിൽ ബസ് ജീവനക്കാരിൽ ഭൂരിഭാഗവും നാളത്തെ ശന്പളം ദുരിതാശ്വാസ നിധിയിലേക്കു നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും സുരേഷ് പറഞ്ഞു. ധന സമാഹരണത്തിനു പൊതുജനങ്ങളുടെയും വിദ്യാർഥികളുടെയും സഹകരണം ബസ് ഉടമകൾ അഭ്യർഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.