ദൈവമേ ഇതെന്തോരു പരീക്ഷണം; പത്ത് ലക്ഷം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് സുഹൃത്ത് കൈക്കലാക്കി; ടിക്കറ്റിനായി യഥാർ‌ഥ ഉടമയുടെ പരക്കംപാച്ചിൽ
Tuesday, September 25, 2018 1:03 PM IST
ലോട്ടറി ഫലം പ്രസിദ്ധീകരിക്കുമ്പോൾ ആദ്യ സമ്മാനങ്ങൾ നോക്കാതെ ബാക്കിയുള്ള നമ്പരുകൾ പരിശോധിച്ച് സമ്മാനമില്ലെങ്കിൽ ടിക്കറ്റ് വലിച്ചെറിയുന്നതാണ് ഭൂരിഭാഗമാളുകളുടെയും ശീലം. വലിയ തുക സമ്മാനമായി ലഭിക്കുവാനുള്ള സാധ്യതകളെ വിസ്മരിക്കുകയാണ് ഇത്തരക്കാർ ചെയ്യുന്നത്.

അത്തരമൊരു അശ്രദ്ധകാരണം എട്ടിന്‍റെ പണി കിട്ടിയത് ഒരു യുവാവിനാണ്. പാലോട് പെരിങ്ങമല ഒഴുകുപാറ നാലുസെന്‍റ് കോളനിയിൽ അജിലുവിനാണ് ചെറിയൊരു അശ്രദ്ധകാരണം ഭാഗ്യദേവത കടാക്ഷിച്ച പത്തുലക്ഷം രൂപ സ്വന്തമാക്കാൻ കഴിയാതെ നിസഹായനായി നോക്കിനിൽക്കേണ്ടി വന്നത്. സെപ്റ്റംബർ 22ന് നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ കഐക്സ് 819582 ഒന്നാം സമ്മാനം അജിലു എടുത്ത ലോട്ടറി ടിക്കറ്റിനായിരുന്നു ലഭിച്ചത്.

ഒന്നും രണ്ടും സമ്മാനം നോക്കാതെ ബാക്കി നമ്പരുകൾ പരിശോധിച്ച അജിലു സമ്മാനങ്ങളൊന്നും തനിക്കില്ലെന്നു കരുതി ലോട്ടറി ടിക്കറ്റ് വലിച്ചെറിഞ്ഞു കളഞ്ഞു. എന്നാൽ ഈ സമ്മാനത്തെക്കുറിച്ച് അറിഞ്ഞ അജിലുവിന്‍റെ അയൽവാസിയും സുഹൃത്തുമായ അനീഷ് അദ്ദേഹത്തെ വിളിച്ച് ലോട്ടറിയെകുറിച്ച് അന്വേഷിച്ചു. താൻ ടിക്കറ്റ് കളഞ്ഞുവെന്ന് അജിലു അനീഷിനോടു പറഞ്ഞു. ടിക്കറ്റ് കളഞ്ഞ സ്ഥലം അജിലുവിൽ നിന്നും ചോദിച്ചു മനസിലാക്കിയ അനീഷ് അവിടെ ചെന്ന് ലോട്ടറി കൈക്കലാക്കുകയും ചെയ്തു.

പിന്നീട് താൻ എടുത്ത ടിക്കറ്റിന് പത്തുലക്ഷം സമ്മാനമുണ്ടെന്ന് വൈകി മനസിലാക്കിയ അജിലു അനീഷുമായി ബന്ധപ്പെട്ടുവെങ്കിലും ഈ ടിക്കറ്റ് താൻ എടുത്തതാണെന്ന് അനീഷ് വാദിച്ചു. തുടർന്ന് അജിലു ടിക്കറ്റ് ഉപേക്ഷിച്ച സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവത്തിന്‍റെ സത്യാവസ്ഥ എല്ലാവർക്കും ബോധ്യമായത്. പിന്നീട് അനീഷുമായി ആളുകൾ സംസാരിച്ചപ്പോൾ തുകയുടെ പകുതി അജിലുവിന് നൽകാമെന്ന് ധാരണയായി. എന്നാൽ പിന്നീട് ഈ തീരുമാനത്തിൽ നിന്നും പി·ാറിയ അനീഷ് ഞായറാഴ്ച്ച വൈകുന്നേരത്തോടെ സ്ഥലത്തു നിന്നും മുങ്ങി.

സംഭവം കൈവിട്ടുപോകുകയാണെന്നു മനസിലാക്കിയ അജിലു പാലോട് പോലീസ് സ്റ്റേഷനിൽ പരാതിയും നൽകി. സ്റ്റേഷനിൽ ഹാജരാകുവാൻ പോലീസ് അനീഷിനെ അറിയിച്ചുവെങ്കിലും അദ്ദേഹം എത്തിയില്ല. ഇനി എന്തുചെയ്യണമെന്ന് അറിയാതെ നിൽക്കുകയാണ് ചുമട്ടുതൊഴിലാളിയായ അജിലു. ഹൃദയസംബന്ധമായ രോഗമുള്ള മകളുടെ ചികിത്സയ്ക്ക് വലിയ തുക തന്നെ ആവശ്യമായിരിക്കുന്ന സമയം ഭാഗ്യദേവത കടാക്ഷിച്ചുവെങ്കിലും അത് അനുഭവിക്കുവാനുള്ള ഭാഗ്യമില്ലല്ലോ എന്നോർത്ത് ദുഃഖിക്കുകയാണ് അജിലു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.