പരമാവധി ദ്രോഹിച്ചിട്ടും അവൾ എന്നെ വിട്ടുപോകുന്നില്ല: തന്നെ വരിഞ്ഞുമുറുക്കുന്ന കാൻസറിനെക്കുറിച്ച് വീണ്ടും നന്ദുവിന്‍റെ കുറിപ്പ്
Wednesday, October 31, 2018 3:08 PM IST
കാൻസർ എന്ന വില്ലനെ ചിരിയും ആത്മവിശ്വാസവും കൊണ്ടുമാത്രം നേരിടുന്ന നന്ദു മഹാദേവിനെ അറിയാത്തവർ വിരളമാണ്. തന്നെ നിരന്തരം വേട്ടയാടുന്ന ഈ വില്ലനെ കുറിച്ച് മുമ്പ് നിരവധി പ്രാവശ്യം സാമൂഹ്യമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചിട്ടുള്ള നന്ദു ഇപ്പോഴിതാ തന്‍റെ മേൽ പിടിമുറുക്കിയ കാൻസറിനെ ഒരു കാമുകിയുമായാണ് ഉപമിക്കുന്നത്.

നമ്മൾ ആരെയെങ്കിലും പ്രണയിക്കുന്നുവെങ്കിൽ കാൻസറിനെപ്പോലെ പ്രണയിക്കണമെന്ന് പറഞ്ഞാണ് നന്ദു തന്‍റെ കുറിപ്പ് ആരംഭിക്കുന്നത്. അവൾ മുറുകെ പിടിച്ച ഭാഗം മുഴുവൻ വെട്ടി എറിഞ്ഞു നോക്കി. വീണ്ടും പഴയതിനെക്കാൾ ശക്തമായ കീമോ ചെയ്തു നോക്കി. ആ കീമോയുടെ ശക്തിയിൽ ശരീരം മുഴുവൻ പിടഞ്ഞു.

പല ഭാഗങ്ങളിൽ തൊലിയും അടർന്നു തെറിച്ചു പോയി. ചുരുക്കി പറഞ്ഞാൽ ദ്രോഹിക്കാൻ പറ്റുന്നതിന്‍റെ പരമാവധി ദ്രോഹിച്ചു നോക്കി. എന്നിട്ടും അവൾ പോയില്ല. ലോകത്തിലെ ഒരു പ്രണയജോഡിയും ഇങ്ങനെ ഇണയെ സ്നേഹിക്കില്ല. എന്നാണ് നന്ദു തന്നെ വിട്ടു പോകാത്ത കാൻസറിനെ വിശേഷിപ്പിക്കുന്നത്.

ഇപ്പോൾ കാലിൽ നിന്നും കാൻസർ ശ്വാസകോശത്തിലേക്ക് അറിയിക്കുന്ന പറയുന്ന നന്ദു, എന്ത് തന്നെയായാലും ഞാൻ ഇങ്ങനെ തന്നെ പുഞ്ചിരിച്ചു കൊണ്ട് ഇവിടെ ഉണ്ടാകുമെന്ന് പറയുകയാണ്. അഭിമന്യു പോലും അറിഞ്ഞുകൊണ്ടാണ് പദ്മവ്യൂഹത്തിൽ അകപ്പെട്ടത് എന്നാൽ ഞാൻ പൊടുന്നനെ കണ്ണടച്ചു തുറന്നപ്പോൾ പദ്മവ്യൂഹത്തിൽ അകപ്പെട്ട ആളാണ്. എന്നിട്ടും പതറാത്ത എന്‍റെ മനസ് തന്നെയാണ് എന്‍റെ ബലമെന്ന് വ്യക്തമാക്കുന്നു.

പലരും വിഷമാവസ്ഥയിൽ സഹതാപത്തിന് വേണ്ടി ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്. അവരോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. മരിക്കുന്നത് വരെ മനസിന്‍റെ നട്ടെല്ല് നിവർന്ന് തന്നെ നിൽക്കട്ടെയെന്ന് പറഞ്ഞാണ് നന്ദു തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

നന്ദുവിന്‍റെ ഈ ഫേസ്ബുക്ക് കുറിപ്പ് വായിച്ച് അഭിനന്ദനവും ആശംസയുമർപ്പിച്ച് ധാരാളമാളുകളാണ് എത്തിയിരിക്കുന്നത്. നന്ദുവിന്‍റെ ആത്മവിശ്വാസത്തെ വാനോളമാണ് അവർ പുകഴ്ത്തുന്നത്.

നന്ദുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.