"കളി ഞാൻ പഠിപ്പിക്കാം..!' മത്സരം തടസപ്പെടുത്തി നായക്കുട്ടിയുടെ കിടിലൻ ഫുട്ബോൾ കളി
Wednesday, September 20, 2017 5:12 AM IST
ഫുട്ബോളിൽ പ്രാവീണ്യമുള്ളത് മനുഷ്യർക്ക് മാത്രമാണോ?. ഈ ചോദ്യത്തിന് അതേ എന്നായിരിക്കും ഭൂരിഭാഗമാളുകളുടെയും ഉത്തരം. എന്നാൽ ഇനിമുതൽ അത് മാറ്റിപ്പറയേണ്ടിയിരിക്കുന്നു. കാരണം അർജന്‍റീനയിൽ നടന്ന അർസെനൽ- സാൻലൊറൻസോ ക്ലബ്
ഫുട്ബോൾ മത്സരത്തിനിടെ ഫുട്ബോൾ പന്ത് കൈക്കലാക്കി ഏവരുടെയും മനം കവർന്നത് ഒരു നായ്ക്കുട്ടിയായിരുന്നു.

മത്സരത്തിനിടെ ഗ്രൗണ്ടിലെത്തിയ നായ ഫുട്ബോൾ പന്ത് കൈക്കലാക്കി തട്ടിക്കളിക്കാൻ ആരംഭിച്ചു. മത്സരാർഥികൾ പന്തെടുത്ത് ഗ്രൗണ്ടിനു പുറത്തേക്ക് എറിഞ്ഞു കൊടുത്തെങ്കിലും പിന്മാറാൻ നായ ഒരുക്കമല്ലായിരുന്നു. പിന്നാലെ ഓടിയ നായ പന്ത് കൈക്കലാക്കി ഗ്രൗണ്ടിനു സമീപം വീണ്ടുമെത്തി. അവസാനം നായയ്ക്ക് കളിക്കാൻ മറ്റൊരു പന്ത് നൽകി മത്സരത്തിന്‍റെ സംഘാടകർ കക്ഷിയെ മൈതാനത്തുനിന്നും മാറ്റുകയായിരുന്നു. പിന്നീട് ഒരു ചാനൽ റിപ്പോർട്ടർ നായയുടെ നേർക്ക് മൈക്ക് നീട്ടുന്പോൾ നായ മൈക്കിൽ കടിക്കുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

ടിവൈസി സ്പോർട്ട്സ് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്ന രസകരമായ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറുകയാണ്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.