ഒരു കാൻസറിനും വിട്ടുകൊടുക്കില്ല ഇവളെ: ഭവ്യയെ ചേർത്തുപിടിച്ച് സച്ചിൻ പറയുന്നു; കരളുലയ്ക്കും ഈ പ്രണയകഥ
Friday, September 7, 2018 2:32 PM IST
പ്രണയിനിയിൽ കാൻസറെന്ന മഹാവ്യാധി പിടിമുറുക്കിയപ്പോൾ സ്നേഹമെന്ന വൈദ്യനെ ഉപയോഗിച്ച് മരണത്തെ അകറ്റി നിർത്തുകയാണ് മലപ്പുറം പൂളപ്പാടം സ്വദേശിയായി സച്ചിൻ.

ഒരുമിച്ചുള്ള പഠനത്തിനിടെയാണ് കരുളായി സ്വദേശിനി ഭവ്യയെ സച്ചിൻ പരിചയപ്പെടുന്നത്. ഇരുവർക്കുമിടയിൽ ഉടലെടുത്ത സൗഹൃദം പിന്നീട് പ്രണയത്തിലേക്കു വഴിമാറുകയായിരുന്നു. എന്നാൽ പെട്ടന്നൊരു ദിവസം പുറം വേദനയുടെ രൂപത്തിൽ ഭവ്യയിൽ കാൻസർ ഉടലെടുത്തപ്പോൾ സച്ചിൻ ഉറക്കെ പറഞ്ഞു, ഒന്നിനും ഇവളെ ഞാൻ വിട്ടുകൊടുക്കില്ലെന്ന്.

പഠനത്തിനു ശേഷം നിലമ്പൂരിലെ ചന്തക്കുന്നിലെ ബാങ്കിൽ ഭവ്യയ്ക്ക് ജോലി ലഭിച്ചിരുന്നു. ഉയർന്ന ജോലിക്കായുള്ള പരിശ്രമത്തിലായിരുന്നു സച്ചിനും. ഈ സമയമാണ് പ്രതീക്ഷകൾക്കു മുകളിൽ കരിമ്പടം വിരിച്ച് വിധി ഇരുട്ട് പരത്തിയത്.



ഒരുമിച്ചു നെയ്തു കൂട്ടിയ സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് വിധിക്കു മുമ്പിൽ കീഴടങ്ങാൻ ഭവ്യയെ സച്ചിൻ വിട്ടുകൊടുത്തില്ല. പ്രണയമെന്ന മാന്ത്രികവടി ഉപയോഗിച്ച് സച്ചിൻ കാൻസറിനെ അകറ്റി നിർത്തി. തുടർപഠനവും തൊഴിൽ പരിശ്രമവും ഉപേക്ഷിച്ച സച്ചിൻ, ഭവ്യയെ ചികിത്സിച്ചു. പണം എന്ന വലിയ ചോദ്യചിഹ്നം തലയുയർത്തി നിന്നപ്പോൾ സച്ചിൻ കൂലിപ്പണിക്ക് ഇറങ്ങി. മാർബിൾ പണിയെടുത്ത് സച്ചിൻ ഭവ്യയുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തി.

ആദ്യ കീമോതെറാപ്പി നടത്തിയപ്പോൾ തന്നെ തങ്ങളുടെ എൻഗേജ്മെന്‍റ് നടത്തിയാണ് സച്ചിൻ ഭവ്യയ്ക്ക് ധൈര്യം പകർന്നത്. കൂട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ ഇതുവരെ ഏഴു കീമോ ഭവ്യയിൽ നടത്തി. സെപ്റ്റംബർ പന്ത്രണ്ടിനാണ് എട്ടാമത്തെ കീമോ നടത്തുന്നത്. അതിനു മുമ്പായി എല്ലാവരുടെയും അനുഗ്രഹത്തോടെ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു.

പഴയ ഭവ്യയെ തനിക്ക് തിരികെ ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിൽ സ്നേഹമെന്ന മരുന്ന് പകർന്നു നൽകുകയാണ് സച്ചിൻ. ഇരുവരുടെയും സ്വപ്നങ്ങൾ യാഥാർഥ്യമാകുവാൻ പ്രാർഥനയും പിന്തുണയുമായി സുഹൃത്തുക്കളും ബന്ധുക്കളും ഒപ്പമുണ്ട്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇരുവരുടെയും കഥ ലോകമറിഞ്ഞത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.