കൂടിനുള്ളിൽ നിന്നും രക്ഷപെട്ട വളർത്തുനായ കൊന്നൊടുക്കിയത് 600 കോഴികളെ
Tuesday, November 6, 2018 3:55 PM IST
കൂടിനുള്ളിൽ നിന്നും പുറത്തു ചാടിയ വളർത്തുനായ ഒരു രാത്രികൊണ്ട് അയൽപക്കത്തെ ഫാമിലെ 600 കോഴികളെ കടിച്ചു കൊന്നു. ചൈനയിലെ അൻഹുയി പ്രവശ്യയിലെ നിനാഗ്വായിലാണ് സംഭവം. ഏതെങ്കിലും മനുഷ്യനോ അല്ലെങ്കിൽ വന്യമൃഗങ്ങളോ ആകാം ഈ പാതകം ചെയ്തതെന്നാണ് ഫാമിന്‍റെ ഉടമ വിശ്വസിച്ചത്.

എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിലാണ് തന്‍റെ അയൽപക്കക്കാരന്‍റെ വളർത്തു നായയാണ് ഈ ക്രൂരത ചെയ്തതെന്ന് അദ്ദേഹത്തിന് മനസിയാത്. കാരണം വായയിൽ ഒരു കോഴിയെയും കടിച്ചു പിടിച്ച് ഈ നായ നടക്കുന്നത് അദ്ദേഹത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

കലിപൂണ്ട ഇദ്ദേഹം അയൽപക്കക്കാരന്‍റെ വീട്ടിലെത്തി നഷ്ടപരിഹാര തുക ആവശ്യപ്പെട്ടു. എന്നാൽ ഇത് അംഗീകരിക്കാൻ അദ്ദേഹം തയാറായില്ല. പിന്നീട് പോലീസ് എത്തി നടത്തിയ മധ്യസ്ഥ ചർച്ചയിൽ 13,000 യുവാൻ കോഴി ഫാമിന്‍റെ ഉടമയ്ക്ക് നഷ്ടപരിഹാരമായി നൽകാമെന്ന് നായയുടെ ഉടമ സമ്മതിച്ചു.

വളർത്തുനായയുടെ സ്വഭാവമറിയാവുന്ന ഉടമ നായയെ കൂട്ടിലിട്ട് പൂട്ടിന്നത് പതിവായിരുന്നു. എന്നാൽ ഇതിനുള്ളിൽ നിന്നും രക്ഷപെട്ടാണ് നായ കോഴികളെ കൊന്നൊടുക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.