എസ്ബിഐയും റഷ്യന്‍ സംരംഭവുമായി 11,000 കോടിയുടെ കരാര്‍
എസ്ബിഐയും റഷ്യന്‍ സംരംഭവുമായി 11,000 കോടിയുടെ കരാര്‍
Tuesday, December 25, 2012 10:15 PM IST
ന്യൂഡല്‍ഹി: റഷ്യന്‍ പൊതുമേഖലാ നിക്ഷേപ സ്ഥാപനമായ ആര്‍ഡിഐഎഫും (റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്മെന്റ്ഫണ്ട്) സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും 11,000 കോടിയുടെ കണ്‍സോര്‍ഷ്യം കരാര്‍ ഒപ്പുവച്ചു. സ്വര്‍ണം, ഓഹരി, ബോണ്ടുകള്‍, വസ്തു ആസ്തി, മറ്റ് ധനകാര്യ ഇടപാടുകള്‍ എന്നിവ നടത്തുന്ന സോവറിന്‍ വെല്‍ത്ത് ഫണ്ട് സംരംഭമാണ് ആര്‍ഡിഐഎഫ്. ഇരു സമ്പദ്വ്യവസ്ഥകള്‍ക്കിടയില്‍ കൂടുതല്‍ സഹകരണം വര്‍ധിപ്പിക്കാനാണ് കണ്‍സോര്‍ഷ്യം ആവിഷ്കരിക്കുന്നത്.


കണ്‍സോര്‍ഷ്യത്തില്‍ ഇരുരാജ്യങ്ങളും 5500 കോടി വീതം നിക്ഷേപിക്കും. 54,000 കോടിയുടെ ആസ്തിയുള്ള സ്ഥാപനമാണ് ആര്‍ഡിഐഎഫ്. അതിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കിറില്‍ ഡിമിട്രിയേവും എസ്ബിഐ ചെയര്‍മാന്‍ പ്രതീപ് ചൌധരിയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. പ്രസിഡന്റ് പുടിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണിത്. പുടിനും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗും ചടങ്ങില്‍ സാന്നിധ്യം പകര്‍ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.