ADVERTISEMENT

Close
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Special Banner
Videos

Deepika Editorial

Editorial

18-07-2026

കടലേ ബാക്കിയുള്ളൂ, അതും ചോദിക്കരുത്

Editorial

17-07-2026

ധാരാ സിംഗ് വ്യക്തിയല്ല

Editorial

16-07-2026

ഒറ്റപ്പാലത്തൊതുങ്ങരുത് അനിലിന്‍റെ വിജയഗാഥ

Editorial

15-07-2026

പൗരത്വത്തിനു രേഖയില്ല പൗരർക്കു സമാധാനവും

Editorial

14-07-2026

സഭ നഴ്സുമാർക്കൊപ്പം വേട്ടക്കാർക്കു വഴങ്ങില്ല

Editorial

13-07-2026

വാനമ്പാടീ നന്ദി! മലയാളത്തിലും പറന്നെത്തിയതിന്

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Thrissur

കാർ സ്കൂട്ടറിലിടിച്ച് അപകടം: പരിക്കേറ്റ മകനും മരിച്ചു

എസ്എൻ പുരം: ചാനൽ പ്രവർത്തകർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന മകനും മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ ശ്രീനാരായണപുരം അഞ്ചാംപരുത്തി പനങ്ങാട് കള്ളുഷാപ്പിന് പടിഞ്ഞാറ് കാട്ടുപറമ്പിൽ കബീറിന്‍റെ മകൻ മുഹമ്മദ് റംസാൻ (14) ആണ് മരിച്ചത്. ദേശീയപാതയിൽ എസ്.എൻ.പുരം പൊരിബസാറിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെ നിയന്ത്രണം വിട്ട ഇന്നോവ കാർ സ്കൂട്ടറിലിടിച്ചായിരുന്നു അപകടം.
സ്കൂട്ടർ യാത്രക്കാരനായ കാട്ടുപറമ്പിൽ കബീർ (56) അന്നുതന്നെ മരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന മകൻ മുഹമ്മദ് റംസാന് ഗുരുതരമായി പരിക്കേറ്റിരുന്നു. മാതാവ്: റഷീദ. സഹോദരങ്ങൾ: റിക്സ്വാന, റിസ്വാന.

Thiruvananthapuram

വിപുലീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം തുടങ്ങി

തിരുവനന്തപുരം: വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലിൽ വിപുലീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം തുടങ്ങി. മുമ്പുണ്ടായിരുന്നതിനേക്കാൾ ഇരട്ടിയോളം വിസ്തൃതിയുള്ള പുതിയ ഷോപ്പിൽ വിപുലമായ ഉൽപ്പന്ന ശേഖരം, നൂതന ഡിജിറ്റൽ സൗകര്യങ്ങൾ, ആകർഷകമായ പ്രത്യേക ഓഫറുകൾ എന്നിവയിലൂടെ യാത്രക്കാർക്ക് മികച്ച ഷോപ്പിംഗ് അനുഭവമാണ് ഒരുക്കിയിരിക്കുന്നത്.

കേരളത്തിലെ ആദ്യത്തെ എഐ അധിഷ്ഠിത കസ്റ്റമർ സർവീസ് റോബോട്ടാണ് ഈ ഷോപ്പിന്‍റെ പ്രധാന ആകർഷണം. ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, നിലവിലുള്ള ഓഫറുകൾ, ഷോപ്പിംഗ് മാർഗനിർദേശങ്ങൾ എന്നിവ റോബോട്ട് യാത്രക്കാർക്ക് നൽകും. ഉദ്ഘാടനത്തോടനുബന്ധിച്ച് 500, 1,000 രൂപ മൂല്യമുള്ള പ്രത്യേക ഡിജിറ്റൽ ഗിഫ്റ്റ് വൗച്ചറുകളും റോബോട്ട് വിതരണം ചെയ്യുന്നുണ്ട്.

കേരളത്തിലെ ഡ്യൂട്ടി ഫ്രീ റീട്ടെയിൽ രംഗത്ത് ആദ്യമായി, ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യവസ്തുക്കളും ഉൾപ്പെടുന്ന പ്രത്യേക സൂപ്പർമാർട്ട് വിഭാഗവും ഇവിടെ ആരംഭിച്ചിട്ടുണ്ട്. യാത്രാ ആവശ്യങ്ങൾക്കും ദൈനംദിന ഉപയോഗത്തിനുമുള്ള ഉൽപ്പന്നങ്ങൾ ഒരേ സ്ഥലത്ത് നിന്ന് വാങ്ങാൻ ഇതിലൂടെ സാധിക്കും. അന്താരാഷ്ട്ര ബ്രാൻഡുകളുടെ പ്രീമിയം ഉൽപ്പന്നങ്ങൾക്ക് പുറമെ ഫാഷൻ ബാഗുകൾ, സൺഗ്ലാസുകൾ, വാച്ചുകൾ തുടങ്ങിയ പുതിയ ലൈഫ്‌സ്റ്റൈൽ വിഭാഗങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ലോകോത്തര നിലവാരമുള്ള റീട്ടെയിൽ സേവനങ്ങളിലൂടെയും ഡിജിറ്റൽ നവീകരണത്തിലൂടെയും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താനാണ് വിമാനത്താവള അഥോറിറ്റി ലക്ഷ്യമിടുന്നത്. കേരളത്തിൽ ആദ്യമായി അവതരിപ്പിക്കുന്ന ഈ പുത്തൻ സംവിധാനങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തെ രാജ്യത്തെ പ്രമുഖ അന്താരാഷ്ട്ര പ്രവേശന കവാടങ്ങളിലൊന്നായി മാറ്റാൻ സഹായിക്കുമെന്ന് വിമാനത്താവള വക്താവ് വ്യക്തമാക്കി.

Kollam

ജീവനക്കാരുടെ പ്രമോഷനും ഡ്യൂട്ടി റെസ്റ്റും പരിഗണിക്കും: മുഖ്യമന്ത്രി

കൊല്ലം: കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. വനപാലകരോടുള്ള തന്‍റെ ഇഷ്‌ടം രണ്ടു കാരണങ്ങളാല്‍ ആണെന്ന് മുഖ്യമന്ത്രി. ഒന്ന് തന്‍റെ അച്ഛന്‍ ഒരു വനപാലകനായിരുന്നു. തെക്കേ ഇന്ത്യയിലെ വനത്തിലൂടെ ട്രക്കിംഗ് നടത്തുകയും അതിന്‍റെ ജൈവവൈവിധ്യം ബോധ്യപ്പെടുകയും ചെയ്തയാള്‍ കൂടിയാണ് താനെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മറ്റേതൊരു ഡിപ്പാര്‍ട്ട്‌മെന്‍റിലെയും ജീവനക്കാരെക്കാള്‍ കൂടുതല്‍ ജോലി ചെയ്യുന്നതും ഏറ്റവും കഷ്‌ടത അനുഭവിക്കുന്നതുമായ വിഭാഗങ്ങളാണ് മുന്‍നിര വനപാലകരെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 18 വര്‍ഷമായി ഒരേ തസ്തികയില്‍ ഇരിക്കുന്ന ജീവനക്കാര്‍ക്കും പ്രമോഷന്‍ ലഭിക്കുന്നതിനും മൂന്നുദിവസം ഡ്യൂട്ടി റസ്റ്റ് അനുവദിക്കുന്നതിനും ഉള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാംസ്‌കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്‍റ് കെ.എ. സേതുമാധവന്‍ സമ്മേളനത്തില്‍ അധ്യക്ഷനായി. എന്‍.കെ. പ്രേമചന്ദ്രന്‍ എംപി, കെ. ജയന്ത് എംഎല്‍എ, വിഷ്ണു മോഹന്‍ എംഎല്‍എ, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. ലതാദേവി, മുന്‍ എംഎല്‍എ നൗഷാദ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പുകഴേന്തി, സംസ്ഥാന ഖജാന്‍ജി ബീരാന്‍കുട്ടി,

സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ എന്‍.വി. സത്യന്‍, കെ.ബിജു, എച്ച്. അനീസ്, സംസ്ഥാന സെക്രട്ടറിമാരായ എസ്. സജ്ജയന്‍, ജസ്റ്റിന്‍ ജോണ്‍, കെ. ആര്‍. സിനു, എം. ശ്രീനിവാസന്‍, പി.ആര്‍. അരുണ്‍, ജനറല്‍ കണ്‍വീനര്‍ ഷാജന്‍ തമ്പി, പൊതുസമ്മേളനം ജനറല്‍ സെക്രട്ടറി ആര്‍. ദിന്‍ഷ് എന്നിവര്‍ പ്രസംഗിച്ചു.

 

Pathanamthitta

പെരുന്തേനരുവിയിലെ വെള്ളം വെച്ചൂച്ചിറയ്ക്കില്ല

റാന്നി: വെച്ചൂച്ചിറ - പെരുന്തേനരുവി ജലസംഭരണിയോടു ചേർന്നുള്ള വെള്ളം സ്വന്തം പഞ്ചായത്തിലെ ജനങ്ങൾക്കു നൽകാനാകില്ലെന്ന് ജല അഥോറിറ്റി. ജൽ ജീവൻ മിഷൻ വഴി തുടങ്ങിവച്ച കൊല്ലമുള പദ്ധതി ഉപേക്ഷിക്കാനും തീരുമാനം.

വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് രണ്ട് പദ്ധതികളാണ് ജൽ ജീവൻമിഷൻ മുഖേന ആവിഷ്കരിച്ചിരുന്നത്. ഇതിൽ കൊല്ലമുള പദ്ധതിയുടെ നടത്തിപ്പ് അടൂര്‍ പ്രോജക്ട് ഡിവിഷനിലും വെച്ചൂച്ചിറ പദ്ധതി വിപുലീകരണം പത്തനംതിട്ട ഡിവിഷനിലുമാണ് ഉൾപ്പെടുത്തിയിരുന്നത്.

ജല അഥോറിറ്റി കോട്ടയം ഡിവിഷന്‍ എരുമേലി ശുദ്ധജല പദ്ധതിക്കായി വെച്ചൂച്ചിറ പെരുന്തേനരുവി കെഎസ്ഇബിയുടെ ഡാമിനോടുചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള കിണറ്റില്‍നിന്നു പന്പ് ചെയ്ത് എത്തിക്കുന്ന വെള്ളം മുക്കൂട്ടുതറ എംഇഎസ് കോളജിനുസമീപം സ്ഥാപിച്ചിട്ടുള്ള 20 എംഎല്‍ഡി ശേഷിയുള്ള ശുദ്ധീകരണ ശാലയില്‍നിന്നു മുൻ ധാരണകൾ പ്രകാരം കൊല്ലമുള പദ്ധതിക്കായി 4.9 എംഎല്‍ഡി വെള്ളം നല്‍കാമെന്നും ഡാം സൈറ്റിലെ കുളത്തില്‍ പുതിയൊരു മോട്ടോര്‍ സ്ഥാപിച്ച് എട്ട് എംഎല്‍ഡി വെള്ളം നവോദയ ശുദ്ധീകരണ പ്ലാന്‍റിലേക്ക് എത്തിച്ച് ശുദ്ധീകരിച്ച് വെച്ചൂച്ചിറ പദ്ധതിയിൽ വിതരണം ചെയ്യണമെന്നുമായിരുന്നു കരാർ.

രണ്ട് പദ്ധതികളില്‍നിന്നുമായി വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തില്‍ മാത്രമായി 3000 കണക്‌ഷനും പഴവങ്ങാടി, നാറാണംമൂഴി, പെരുനാട് ഗ്രാമപഞ്ചായത്തുകളിലായി 1500 കണക്‌ഷനും നല്‍കുവാനാണ് പദ്ധതി ഇട്ടിരിക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങൾ സജ്ജം

രണ്ട് പദ്ധതികള്‍ക്കുവേണ്ടി ഗ്രാമപഞ്ചായത്ത് ടാങ്കുകളും ശുചീകരണ പ്ലാന്‍റും സ്ഥാപിക്കുന്നതിനായി ജലഅഥോറിറ്റി നിര്‍ദേശിച്ച വിവിധ ഇടങ്ങളിലായി സ്ഥലവും കണ്ടെത്തി നൽകി.

നവോദയ ആശ്രമം ബൂസ്റ്റിംഗ് സ്റ്റേഷനായി 12 സെന്‍റ് സ്ഥലവും കുന്നത്ത് വിതരണ ടാങ്കിനായി 10.5 സെന്‍റ് സ്ഥലവും ഓലിക്കല്‍ വിതരണ ടാങ്കിനായി 12.5 സെന്‍റ് സ്ഥലവും
കൊല്ലമുള കാരയ്ക്കാട്ട് മലയില്‍ അഞ്ച് സെന്‍റ് സ്ഥലവും തലമുട്ടിയാനി, പാമ്പിരിക്കന്‍ പാറ എന്നിവിടങ്ങളില്‍ പുറമ്പോക്ക് ഭൂമിയില്‍ സര്‍ക്കാര്‍ അനുമതിയും അച്ചടിപാറ, ആനമാടം എന്നിവിടങ്ങളില്‍ പ്രഷര്‍ ടാങ്കും വിതരണ ടാങ്കും നിര്‍മിക്കുന്നതിന് സ്വകാര്യ ഭൂമിയും 2021ല്‍ത്തന്നെ ജല അഥോറിറ്റിക്കു കൈമാറിയിരുന്നു.

പദ്ധതികള്‍ക്കായി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് ഹൈദരാബാദിലുള്ള കമ്പനിക്ക് ജല അഥോറിറ്റി കരാര്‍ നൽകുക‍യും ചെയ്തു. ആവശ്യമായ പൈപ്പുകള്‍ വിവിധ ഇടങ്ങളിലായി ഇറക്കി സ്റ്റോക്ക് ചെയ്യുകയും ഭാഗികമായി ഇവ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
കൊല്ലമുള പദ്ധതിക്കായി ഓലിക്കല്‍, തലമുട്ടിയാനി, കാരയ്ക്കാട്ട് മല എന്നിവിടങ്ങളിലെ ടാങ്കുകള്‍ നിർമിക്കുന്നതിനു ടെൻഡർ ചെയ്ത് കാസർഗോഡുള്ള കന്പനി കരാർ എടുത്തതാണ്.

ഓലിക്കൽ ടാങ്കിന്‍റെ നിർമാണം ആരംഭിക്കുകയും നിർമാണ സാമഗ്രികൾ ഇറക്കുകയും ചെയ്തിരുന്നു. വെച്ചൂച്ചിറ പദ്ധതിയുടെ ശുചീകരണശാലയ്ക്കായി ഒര് ഏക്കര്‍ സ്ഥലവും വിതരണ ടാങ്കുകള്‍ക്കായി കുംഭിത്തോട്, കുന്നം, പ്ലാവേലി നിരവ്, നവോദയ ആശ്രമം പടി, അരയന്‍പാറ എന്നിവിടങ്ങളിലും ആവശ്യമായ സ്ഥലം എക്സ് സർവീസ് മെൻ കോളനിയുടെയും പ്രദേശവാസികളുടെയും സഹകരണത്തോടെ ഏറ്റെടുത്തു നൽകിയതാണ്.

വെച്ചൂച്ചിറ പദ്ധതിയുടെ ട്രീറ്റ്മെന്‍റ് പ്ലാന്‍റിനും ബൂസ്റ്ററിംഗ് പ്ലാന്‍റിനായും ടെൻഡര്‍ ക്ഷണിച്ചിട്ടും കരാറുകാര്‍ ആരും കരാര്‍ സമര്‍പ്പിച്ചിട്ടില്ല. കുന്നം ടാങ്ക് പ്രാഥമിക കരാര്‍ ഉറപ്പിക്കുകയും തുടർ നടപടികള്‍ നടന്നുവരികയുമാണ്. അച്ചടിപ്പാറയിലും ആനമാടത്തും ടാങ്കിന്‍റെ പണികള്‍ ഏകദേശം പൂര്‍ത്തിയായി.

മണൽ അടിയുന്നു, സംഭരണശേഷി കുറഞ്ഞു

പെരുന്തേനരുവി ജലവൈദ്യുത പദ്ധതിക്കായി സ്ഥാപിച്ചിട്ടുള്ളഡാമിനോടു ചേർന്നാണ് കിണർ. എന്നാല്‍ കഴിഞ്ഞ വേനല്‍ക്കാലത്ത് കിണറ്റില്‍ മണല്‍ അടിയുന്നു എന്ന കാരണത്താല്‍ കിണറ്റിലെ വെള്ളം കൊല്ലമുള, വെച്ചൂച്ചിറ പദ്ധതിക്കായി ലഭ്യമല്ലെന്ന് കാണിച്ച് ജല അഥോറിറ്റി ജില്ലാ കളക്‌ടർക്കു കത്ത് നൽകിയിരുന്നു.
2025 ഡിസംബർ 16ന് ഇതുമായി ബന്ധപ്പെട്ട് കളക്‌ടറേറ്റിൽ പ്രത്യേക യോഗം ചേരുകയുമുണ്ടായി.

മണല്‍ നീക്കുന്നതിന് കാലതാമസം ഉണ്ടാകുമെന്നതിനാൽ വെച്ചൂച്ചിറയിലെ രണ്ട് പദ്ധതികളും മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന് സൂപ്രണ്ടിംഗ് എൻജിനിയറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. തുടർന്ന് കൊല്ലമുള പദ്ധതി ഉപേക്ഷിക്കുന്നതിനുള്ള തീരുമാനം ജല അഥോറിറ്റി അറിയിച്ചു.

ഇതിനാവശ്യമായി ഇറക്കിയിട്ടുള്ള പൈപ്പുകള്‍ പത്തനംതിട്ട ജില്ലയുടെ വിവിധ പദ്ധതികള്‍ക്കായി ഉപയോഗിക്കാനും കരാറുകള്‍ റദ്ദു ചെയ്ത് ഇവര്‍ക്ക് നല്‍കാനുള്ള തുക നല്‍കുന്നതിനും തീരുമാനിച്ചു.

പമ്പാ നദി സ്രോതസ്

12 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പമ്പാ നദി ഒഴുകുന്നത് വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിന്‍റെ അതിര്‍ത്തിയിലൂടെയാണ്. പെരുന്തേനരുവിയില്‍ സ്ഥാപിച്ചിട്ടുള്ള ഡാമിന്‍റെ ക്യാച്ച്മെന്‍റ് ഏരിയ കുറഞ്ഞത് 150 ചതുരശ്ര കിലോമീറ്ററോളം വരും. ഇതിനോടു ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള കിണറ്റില്‍ വെച്ചൂച്ചിറയ്ക്കും എരുമേലിക്കും ആവശ്യമായ 28 എംഎല്‍ഡി വെളളം ലഭ്യമല്ലെന്നാണ് ജല അഥോറിറ്റിയുടെ വിശദീകരണം. എരുമേലി പദ്ധതിയിലേക്കുള്ള പന്പിംഗ് മുടങ്ങുമോയെന്ന ആശങ്കയിലാണ് വെച്ചൂച്ചിറ പദ്ധതിയെ അവഗണിച്ചതെന്ന ആക്ഷേപവും ഉണ്ട്.

പെരുന്തേനരുവിയിൽ ഡാം നിർമിച്ചതോടെയാണ് വെച്ചൂച്ചിറ പദ്ധതിയുടെ കിണർ വറ്റിവരണ്ടത്. വർഷകാലത്ത് ആറു മാസം മാത്രം വൈദ്യുതി ഉത്പാദിപ്പിച്ച് ബാക്കിയുള്ള സമയം വെള്ളം നദിയിലൂടെ തുറന്നുവിടുമെന്നായിരുന്നു ഡാം നിർമാണ ഘട്ടത്തിൽ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിനു നൽകിയിരുന്ന ഉറപ്പ്.

ഉന്നതതല ഇടപെടൽ

വെച്ചൂച്ചിറ, കൊല്ലമുള പദ്ധതികളുടെ പൂർത്തീകരണം ജൽ ജീവൻ മിഷൻ പദ്ധതിയിൽ 2028 ഓടെയെങ്കിലും പൂർത്തീകരിക്കേണ്ടതാണ്. രണ്ടുവർഷംകൂടി പദ്ധതിക്ക് കേന്ദ്ര സർക്കാർ കാലാവധി നീട്ടിനൽകിയതോടെ നിലവിലെ അവസ്ഥ നിർണായകമാണെന്ന് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. ജയിംസ് ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യങ്ങളൊരുക്കിയെന്ന നിലയിൽ പദ്ധതി പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാം. കൊല്ലമുള പദ്ധതി ഏകപക്ഷീയമായി നിർത്തിവയ്ക്കാനുള്ള തീരുമാനം അംഗീകരിക്കില്ല.

അങ്ങനെയെങ്കിൽ എരുമേലിയിലേക്കുള്ള പമ്പിംഗും നിലവിലെ 1.8 എംഎല്‍ഡി വെള്ളത്തില്‍നിന്നു നാറാണംമൂഴി, പെരുനാട്, പഴവങ്ങാടി തുടങ്ങിയ പഞ്ചായത്തുകളിലേക്കു നല്‍കുന്ന ജലവിതരണവും തടഞ്ഞുകൊണ്ട് വലിയ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും സര്‍വകക്ഷി യോഗം ചേര്‍ന്ന് ഇതിനായി ഒരു പിന്തുണ തേടുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. രമാദേവിയും മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. ജയിസും പറഞ്ഞു.

ഇതിനിടെ പദ്ധതി സംബന്ധിച്ച ചർച്ചകൾക്കായി പഴകുളം മധു എംഎൽഎ നടത്തിയ ഇടപെടലിന്‍റെ ഭാഗമായി ജല അഥോറിറ്റി ഉന്നതതലയോഗം ഇന്ന് തിരുവനന്തപുരത്ത് എംഡിയുടെ ഓഫീസിൽ ചേരും. എംഎൽഎയും തദ്ദേശ ജനപ്രതിനിധികളും ഇതിൽ പങ്കെടുക്കും.

ജല അഥോറിറ്റി മാനേജിംഗ് ഡയറക്ടർ, ചീഫ് എൻജിനിയർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. പദ്ധതിയുടെ തടസങ്ങൾ എല്ലാം നീക്കി നേരത്തേയുള്ള ധാരണകളും വ്യവസ്ഥകളും പ്രകാരം പ്രോജക്ട് നടപ്പിലാക്കാനാണ് ശ്രമമെന്ന് പഴകുളം മധു എംഎൽഎ പറഞ്ഞു.

ഡാം വന്നതോടെ വെള്ളച്ചാട്ടവും കിണറും വറ്റി

പെരുന്തേനരുവി ഡാം വന്നതോടെ വെള്ളച്ചാട്ടം ഇല്ലാതായതു മാത്രമല്ല, വെച്ചൂച്ചിറ പദ്ധതിയുടെ കിണർ വരളുകയും ചെയ്തു. മഴക്കാലത്തു മാത്രമാണ് ഡാം കവിഞ്ഞ് വെള്ളച്ചാട്ടം ദൃശ്യമാകുന്നത്.

പാറക്കെട്ടുകളിൽ വെള്ളം ഇല്ലാതായതോടെ സമീപത്തെ കിണറും വറ്റി. 1.8 എംഎൽഡി വെള്ളമാണ് ഇപ്പോൾ വെച്ചൂച്ചിറ പദ്ധതിയിൽ ഈ കിണറ്റിൽനിന്നു പന്പുചെയ്യുന്നത്. 10 എംഎൽഡി വെള്ളമെങ്കിലും വേണമെന്നിരിക്കേ ബാക്കി വെള്ളത്തിനാണ് സംഭരണിയിൽതന്നെ സംവിധാനമൊരുക്കാൻ നിർദേശിച്ചത്.

വേനല്‍ക്കാലത്ത് വൈദ്യുതി ഉത്പാദനം നിര്‍ത്തിവച്ച് കിണറ്റിലെ ഇന്‍ടേക്കിലേക്ക് ഒന്നോ രണ്ടോ ചാലു കീറിയാല്‍ തീരാവുന്ന പ്രശ്നമേയുള്ളു എന്നാണ് പുഴയെ അടുത്തറിയാവുന്നവര്‍ പറയുന്നത്. കടുത്ത ജലക്ഷാമം നേരിടുന്ന വെച്ചൂച്ചിറ നിവാസികളോട് കാട്ടുന്നത് അനീതിയാണെന്നാണ് വെച്ചൂച്ചിറ പഞ്ചായത്തിന്‍റെയും നാട്ടുകാരുടെയും ആരോപണം.

Idukki

കല്യാണത്തണ്ടിൽ നീലവസന്തം പൂവിട്ടുതുടങ്ങി

കട്ടപ്പന: കട്ടപ്പന കല്യാണത്തണ്ട് മലനിരകളിൽ നീല വസന്തം ഒരുക്കി മേട്ടുകുറിഞ്ഞി പൂവിട്ട് തുടങ്ങുന്നു. വീണ്ടുമൊരു കുറിഞ്ഞിക്കാലത്തിന് മലനിര സാക്ഷ്യം വഹിക്കാൻ ഒരുങ്ങുമ്പോൾ മേഖലയുടെ വിനോദസഞ്ചാര സാധ്യതയ്ക്കും വലിയ മുതൽക്കൂട്ടായി ഈ വസന്തം മാറും.

കട്ടപ്പന നഗരത്തോടു ചേർന്നുനിൽക്കുന്ന, സമുദ്രനിരപ്പിൽനിന്ന് ഏറെ ഉയരത്തിലുള്ള കല്യാണത്തണ്ട് മലനിരകളിൽ നിർമല സിറ്റി കല്യാണതണ്ട് മേഖലകളിലും വാഴവര കൗന്തി മേഖലകളിലെ പാറയിടുക്കുകളിലും പുൽമേടുകളിലുമാണ് ഇപ്പോൾ മേട്ടുകുറിഞ്ഞി മൊട്ടിട്ടുനിൽക്കുന്നത്.

അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ മലനിരകൾ പൂർണമായും നീലയും പർപ്പിളും കലർന്ന പുഷ്പങ്ങളാൽ മൂടപ്പെടും. ഇടുക്കി ജലാശയത്തിന്‍റെ മനോഹരമായ പശ്ചാത്തലവും തണുത്ത കാറ്റും ഒപ്പം കുറിഞ്ഞി വസന്തവും കൂടിയാകുമ്പോൾ കല്യാണത്തണ്ട് ഒരു സ്വർഗീയ പ്രതീതിയാകും സഞ്ചാരികൾക്ക് സമ്മാനിക്കുക.

കോടമഞ്ഞും തണുപ്പും ആസ്വദിക്കാൻ കല്യാണത്തണ്ടിലേക്ക് നിലവിൽ നിരവധി ആളുകൾ എത്താറുണ്ട്. കുറിഞ്ഞികൾ പൂവിടുന്നതോടെ ഇടുക്കിയിലെ ടൂറിസം മേഖലയ്ക്ക് ഇതു വലിയൊരു ഉണർവേകും. അതിനോടൊപ്പം ഓണനാളുകളിൽ കല്യാണതണ്ട് മലനിരങ്ങൾ ഒരു പൂന്തോപ്പാക്കും.
കുറിഞ്ഞികൾ മൊട്ടിട്ടു തുടങ്ങിയതോടെ നിരവധി കാഴ്ചക്കാരും ഇവിടേക്ക് എത്തിത്തുടങ്ങി.

Alappuzha

നൂറനാട് ഐടിബിപി ക്യാമ്പിൽ കേന്ദ്രീയ വിദ്യാലയം യാഥാർഥ്യമാകുന്നു

ചാരുംമൂട്: നൂറനാട് ഐടിബിപി ക്യാമ്പിൽ കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നതിനാവശ്യമായ 1.71 ഏക്കർ അധിക ഭൂമി അനുവദിക്കുന്നതിന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗം തീരുമാനമെടുത്തതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.

എംപിയുടെ ഇടപെടലിനെത്തുടർന്നാണ് യോഗം ചേർന്നത്. നിലവിൽ ലഭ്യമായ ഭൂമിക്കു പുറമേ ആവശ്യമായ 1.71 ഏക്കർ കൂടി അടിയന്തരമായി അളന്ന് കൈമാറുന്നതിന് ബന്ധപ്പെട്ട റവന്യു ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. ഇതോടെ നൂറനാട്ട് ഐടിബിപി സ്പോൺസർ ചെയ്യുന്ന കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നതിനുള്ള പ്രധാന തടസം നീങ്ങിയതായി എംപി പറഞ്ഞു.

ഐടിബിപി സ്പോൺസർ ചെയ്യുന്ന കേന്ദ്രീയവിദ്യാലയത്തിൽ 50 ശതമാനം സീറ്റുകൾ പ്രദേശവാസികളുടെ കുട്ടികൾക്ക് ലഭ്യമാക്കണമെന്ന എംപിയുടെ നിർദേശം ഐടിബിപി അധികൃതർ അംഗീകരിച്ചതും യോഗത്തിലെ സുപ്രധാന നേട്ടമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇതുവഴി നൂറനാടും സമീപ പ്രദേശങ്ങളും ഉൾപ്പെടെയുള്ള നൂറുകണക്കിന് വിദ്യാർഥികൾക്ക് നിലവാരമുള്ള കേന്ദ്ര സർക്കാർ വിദ്യാഭ്യാസം സ്വന്തം നാട്ടിൽ തന്നെ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്തു വർഷമായി എൽഡിഎഫ് സർക്കാർ അവഗണിക്കുകയും അട്ടിമറിക്കുകയും ചെയ്ത പദ്ധതി, യുഡിഎഫ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തിയതോടെ യാഥാർഥ്യത്തിലേക്ക് നീങ്ങുകയാണെന്നും ജനങ്ങളുടെ ദീർഘകാല കാത്തിരിപ്പിന് ഇതോടെ വിരാമമാകുകയാണെന്നും എംപി പറഞ്ഞു.

യോഗത്തിൽ ആരോഗ്യവകുപ്പ് പ്ലാനിംഗ് വിഭാഗം അഡീഷണൽ ഡയറക്ടർ ഡോ.ബി. ഉണ്ണികൃഷ്ണൻ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. അജിത, അസി. ഡയറക്ടർ ഡോ. സുകേഷ്, ഐടിബിപി ഡെപ്യൂട്ടി കമാൻഡന്‍റ് ലിയോ മാത്യു കുര്യൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിദ്യാ അജയ്, ഡെപ്യൂട്ടി കളക്ടർ മനോജ്, മാവേലിക്കര തഹസിൽദാർ ശ്രീരാമകൃഷ്ണൻ, ഡെപ്യൂട്ടി തഹസിൽദാർ സനൽകുമാർ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ലൈജു, ഐടിബിപി ലൈസൺ ഓഫീസർ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

Kottayam

ജനമനസുകളില്‍ കെടാവിളക്കായി...

പുതുപ്പള്ളി: ജനമനസുകളില്‍ ഉമ്മന്‍ ചാണ്ടിക്ക് മരണമില്ല. ഈ മനുഷ്യന്‍ സത്യമായും നീതിമാനായിരുന്നു എന്ന് ആലേഖനം ചെയ്തിരിക്കുന്ന പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ കബറിടത്തില്‍ ഇന്നലെ രാത്രിയിലും തിരിനാളങ്ങളും പുഷ്പചക്രങ്ങളുമായി ആളൊഴുക്കുണ്ടായിരുന്നു. ആ മനുഷ്യസ്നേഹിയില്‍നിന്നു കൈയും മനവും നിറയെ സഹായങ്ങള്‍ ലഭിച്ച അനേകരും അക്കൂട്ടത്തിലുണ്ടായിരുന്നു. അവര്‍ക്കൊക്കെ അവിസ്മരണീയമായ പല കടപ്പാടുകളും അയവിറക്കാനുമുണ്ട്.

അര നൂറ്റാണ്ട് പുതുപ്പള്ളിയുടെ വിലാസമായിരുന്നു ആറേ കാല്‍ അടി തലപ്പൊക്കത്തില്‍ ജനങ്ങള്‍ക്കു നടുവില്‍ നിലകൊണ്ട കരോട്ടുവള്ളക്കാലില്‍ ഉമ്മന്‍ ചാണ്ടി. എംഎല്‍എ പദവിയില്‍നിന്നു മുഖ്യമന്ത്രിപദവിയിലും കോണ്‍ഗ്രസിന്‍റെ ദേശീയ നേതൃപദവിയിലും എത്തിയപ്പോഴൊക്കെ ആള്‍ക്കൂട്ടത്തിനും അനുയായികള്‍ക്കും നടുവിലായിരുന്നു ജീവിതം. അദ്ദേഹം കൈപിടിച്ചു നടത്തിയവരൊക്കെ എംപിയും എംഎല്‍എയും മന്ത്രിയുമൊക്കെയാകുമ്പോള്‍ ആദ്യം എത്തുന്നത് ഈ കല്ലറയിലാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളായി ജില്ലയിൽ മത്സരിച്ച എല്ലാവരും പത്രികയുമായി കബറിങ്കലെത്തി.
ബിസ്‌കറ്റ് കൊറിച്ചു പച്ചവെള്ളം കുടിച്ച് ആള്‍ക്കൂട്ടത്തിനു നടുവില്‍ അക്ഷോഭ്യനായി നിന്ന് സങ്കടഫയലുകള്‍ നോക്കി ആവലാതികള്‍ക്കു പരിഹാരമുണ്ടാക്കിയ ഉമ്മന്‍ ചാണ്ടി ഭരണത്തിലെ ജനസമ്പര്‍ക്കപരിപാടി ഒരു മഹാസംഭവമായിരുന്നു.

പ്രതിയോഗികള്‍ കൂരമ്പുകളും കടുത്ത വ്യക്തിഹത്യയും ചൊരിഞ്ഞപ്പോഴൊക്കെ ദൈവത്തിന്‍റെ കോടതിയിൽ എല്ലാം തെളിയുമെന്ന് അദ്ദേഹം വിധിയെഴുതി. അവസാനം സത്യം തെളിഞ്ഞപ്പോള്‍ പുതുപ്പള്ളി സെന്‍റ് ജോര്‍ജ് പള്ളിയുടെ കല്‍ക്കുരിശില്‍ എണ്ണത്തിരി കത്തിച്ച് അഗ്‌നിശുദ്ധി വരുത്തിയ നിമിഷവും ആരോപങ്ങളുന്നയിച്ചവരെ അധിക്ഷേപിക്കാനോ ആക്ഷേപിക്കാനോ ഉമ്മന്‍ ചാണ്ടി തയാറായില്ല.

പുതുപ്പള്ളിയിലെ കുടുംബ വീട്ടില്‍ ഒരു പകല്‍ നീളുന്ന ഞായര്‍ ദര്‍ബാറുകളിലെ ജനാവലിക്കു നടുവില്‍ സങ്കടഹര്‍ജികളില്‍ തീര്‍പ്പുണ്ടാക്കിയ സമര്‍പ്പിത ജനസേവകനെ ആരും മറക്കില്ല. മുഖ്യമന്ത്രിയായിരിക്കെ വഴിയോരത്തു നില്‍ക്കുന്ന പരിചയക്കാരനരികില്‍ ഒന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ നിർത്തി അവരുടെ ക്ഷേമം അന്വേഷിക്കുകയും ഞായറാഴ്ചകളില്‍ പുതുപ്പള്ളി പള്ളിയുടെ നടയില്‍ മടികാലിട്ടിരുന്ന് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും ഓശാനപ്പെരുന്നാളില്‍ കുരുത്തോലയുമായി അയല്‍ക്കാര്‍ക്കൊപ്പം നാട്ടുവിശേഷം പറഞ്ഞു കാല്‍നടയായി വീട്ടിലേക്കു പോകുകയും ചെയ്തിരുന്ന മുഖ്യമന്ത്രി പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് മാത്രമായിരുന്നു.

രണ്ടു വര്‍ഷം മുന്‍പ് ഖദറുടുപ്പിനു മുകളില്‍ കോണ്‍ഗ്രസ് കൊടിയിലെ കൈപ്പത്തി നെഞ്ചോടു ചേര്‍ത്ത് നിശ്ചലനായി കിടന്ന നേതാവ്. ആ ഭൗതികശരീരം അനന്തപുരിയില്‍നിന്നു കോട്ടയംവരെയെത്തിക്കാന്‍ രണ്ടു പകല്‍ വേണ്ടിവന്നു.
കോട്ടയത്തുനിന്നു പുതുപ്പള്ളിയിലേക്കുള്ള അന്ത്യയാത്രയില്‍ റോഡ് നിറഞ്ഞുനടന്ന ജനാരവത്തിനു നടുവിലൂടെയാണ് ആ മഞ്ചല്‍ മെല്ലെ നീങ്ങിയത്. ഇന്നും അനേകരുടെ ഓര്‍മത്താളുകളില്‍ ഉമ്മന്‍ ചാണ്ടി അനശ്വരനായി ജീവിക്കുന്നു.

Ernakulam

വാട്ടർ മെട്രോ സർവീസ് കുമ്പളങ്ങിയിലേക്ക് നീട്ടണമെന്ന്

ഫോർട്ടുകൊച്ചി: രാജ്യത്തെ ആദ്യത്തെ ടൂറിസം ഗ്രാമമായ കുമ്പളങ്ങിയിലേക്ക് വാട്ടർ മെട്രോ സർവീസ് നീട്ടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് പഞ്ചായത്ത് പ്രസിഡന്‍റ് ഷാജി കുറുപ്പശേരി നിവേദനം നൽകി.

നഗരത്തിലെ ഗതാഗതക്കുരുക്ക് മൂലം കുന്പളങ്ങിയിലേക്ക് റോഡ് മാർഗം വന്നു പോകുന്നതിന് വിദേശ സ്വദേശ, സഞ്ചാരികൾ ഒരുപോലെ ബുദ്ധിമുട്ടുകയാണ്. ഇത് കണക്കിലെടുത്ത് അടിയന്തരമായി വാട്ടർ മെട്രോ കുമ്പളങ്ങിയിലേക്കും കണ്ണമാലിയിലേക്കും നീട്ടണം.

എറണാകുളത്തു നിന്നും ഫോർട്ട് കൊച്ചി, മട്ടാഞ്ചേരിലേക്ക് പോകുന്ന വാട്ടർ മെട്രോ തോപ്പുംപടി വഴി തേവര അരൂർ പാലം കടന്ന് കുമ്പളങ്ങിപാർക്ക്, കല്ലഞ്ചേരി, കണ്ണമാലി പള്ളിവരെ സർവീസ് നടത്തുന്നത് കുമ്പളങ്ങയിലേക്കും ചെല്ലാനം പുത്തൻതോട് ബീച്ച് അടക്കമുള്ള സ്ഥലങ്ങളിലേക്ക് വരുന്ന ടൂറിസ്റ്റുകൾക്കും നാട്ടുകാർക്കും സഹായകരമായിരിക്കും. ഇതുമൂലം കായലിലെ എക്കലുകൾ നീക്കം ചെയ്യപ്പെടുന്നത് മത്സ്യത്തൊഴിലാളികൾക്കും ഗുണകരമാകുമെന്നും നിവേദനത്തിൽ പറയുന്നു.

മുഹമ്മദ് ഷിയാസ് എംഎൽഎയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിക്ക് നിവേദനം കൈമാറിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മാർഗരേറ്റ് ലോറൻസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജ്യോതി ജൂഡ്, ടേസി ജേക്കബ് തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.

Thrissur

കാർ സ്കൂട്ടറിലിടിച്ച് അപകടം: പരിക്കേറ്റ മകനും മരിച്ചു

എസ്എൻ പുരം: ചാനൽ പ്രവർത്തകർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന മകനും മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ ശ്രീനാരായണപുരം അഞ്ചാംപരുത്തി പനങ്ങാട് കള്ളുഷാപ്പിന് പടിഞ്ഞാറ് കാട്ടുപറമ്പിൽ കബീറിന്‍റെ മകൻ മുഹമ്മദ് റംസാൻ (14) ആണ് മരിച്ചത്. ദേശീയപാതയിൽ എസ്.എൻ.പുരം പൊരിബസാറിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെ നിയന്ത്രണം വിട്ട ഇന്നോവ കാർ സ്കൂട്ടറിലിടിച്ചായിരുന്നു അപകടം.
സ്കൂട്ടർ യാത്രക്കാരനായ കാട്ടുപറമ്പിൽ കബീർ (56) അന്നുതന്നെ മരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന മകൻ മുഹമ്മദ് റംസാന് ഗുരുതരമായി പരിക്കേറ്റിരുന്നു. മാതാവ്: റഷീദ. സഹോദരങ്ങൾ: റിക്സ്വാന, റിസ്വാന.

Malappuram

ലഹരിക്കെതിരേ ജനകീയ പ്രതിരോധവുമായി ജനസാഗരം

പെരിന്തൽമണ്ണ നഗരത്തെ ഇളക്കിമറിച്ച് മെഗാ തൂഫാന്‍ വിളംബര റാലി

പെരിന്തല്‍മണ്ണ: ലഹരി വിപത്തിനെതിരേ പെരിന്തല്‍മണ്ണയില്‍ ജനകീയ പ്രതിരോധമായി ജനസാഗരം. മെഗാ തൂഫാന്‍ മഹാസംഗമത്തിന് മുന്നോടിയായി പെരിന്തല്‍മണ്ണ നഗരത്തെ ആവേശം കൊള്ളിച്ച് ഗംഭീര വിളംബര റാലി നടത്തി. ലഹരിമുക്ത സമൂഹമെന്ന വലിയ സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് 3000ത്തോളം പേര്‍ അണിനിരന്ന റാലി നഗരത്തെ ജനസമുദ്രമാക്കിയത്. നജീബ് കാന്തപുരം എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തുന്ന ചരിത്രപ്രധാനമായ മെഗാ തൂഫാന്‍ മഹാ സംഗമത്തിന് മുന്നോടിയായാണ് റാലി നടത്തിയത്.

മനഴി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച റാലിയില്‍ ജനപ്രതിനിധികള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍, വ്യാപാരി വ്യവസായി സമിതി പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവര്‍ അണിനിരന്നു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും വിദ്യാര്‍ഥികളും ലഹരിവിരുദ്ധ പ്ലക്കാര്‍ഡുകളേന്തി ജാഥയുടെ മുന്നണിപ്പോരാളികളായി .

മനഴി ബസ് സ്റ്റാൻഡില്‍ നിന്നും ആരംഭിച്ച് നഗരം ചുറ്റിയ ജാഥ മുനിസിപ്പല്‍ ടൗണ്‍ സ്‌ക്വയറിലാണ് സമാപിച്ചത്. നാടിന്‍റെ ഭാവി നശിപ്പിക്കുന്ന ലഹരി മാഫിയകള്‍ക്കെതിരേ സംസ്ഥാന ആഭ്യന്തര വകുപ്പും പോലീസും എക്‌സൈസും കര്‍ശനമായ ഇടപെടലുകളാണ് തുടരുന്നത്.

വിളംബര റാലിയുടെ സമാപന സമ്മേളനം നജീബ് കാന്തപുരം എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുരയ്യ ഫാറൂഖ് അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ നാലകത്ത് ബഷീര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്‍റ് ചമയം ബാപ്പു തുടങ്ങി സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പ്രസംഗിച്ചു. ഇന്ന് വൈകുന്നേരം മൂന്നിന് ഷിഫ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് മെഗാ തൂഫാന്‍ ലഹരി വിരുദ്ധ സംഗമം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നത്.

Kozhikode

ടിപ്പർ ലോറി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

മുക്കം: മാവൂർ കണ്ണി പറമ്പിന് സമീപം ടിപ്പർ ലോറി നിയന്ത്രണം വിട്ട് പിന്നിലേക്ക് നിരങ്ങി നീങ്ങി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. വളയന്നൂർ വടക്കേടത്ത് പരേതനായ ചെറിയോൻ ഹാജിയുടെ മകനും മുസ്‌ലിം യൂത്ത് ലീഗ് മാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ ഷൗക്കത്തലി (വിച്ചാപ്പു -38) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടം.

അരയങ്കോട് കൈത്തൂട്ടിമുക്ക് ക്രഷറിൽ നിന്ന് എം സാൻഡ് കയറ്റിയ നിസാൻ ടിപ്പർ ലോറി റോഡിലെ കയറ്റത്തിൽ വച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പിന്നീട് അതിവേഗത്തിൽ പിറകോട്ട് നീങ്ങിയ ലോറി റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു. ഉടൻ തന്നെ ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ നാട്ടുകാരുടെ നേതൃത്വത്തിൽ പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് മണ്ണ് മാന്തി യന്ത്രം കൊണ്ടുവന്നാണ് ലോറി ഉയർത്തി ഡ്രൈവറെ പുറത്തെത്തിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ജംഷീറ മുണ്ടുമുഴി. മക്കൾ: ഹാദി റഹ്മാൻ, അഫി റഹ്മാൻ (ഇരുവരും വിരിപ്പാടം എഎംയുപി സ്കൂൾ വിദ്യാർഥികൾ), ഹെൻസ ഫാത്തിമ (കുറ്റിക്കടവ് ഇഖ് റഹ് ഇസ്ലാമിക് നഴ്സറി സ്കൂൾ വിദ്യാർഥിനി). മാതാവ്: പരേതയായ ഖദീജ വടക്കേടത്ത്. സഹോദരങ്ങൾ: അബ്ദുൽലത്തീഫ്, പരേതനായ ഉമ്മർ, ബഷീർ, സൈതു മുഹമ്മദ്, അബ്ദുൽ അസീസ് (ഇന്ത്യൻആർമി ഉത്തർപ്രദേശ്), ഹാരിസ് (ഒമാൻ), റംല വിരിപ്പാടം, സുഹറ ആലിൻതറ.

 

Wayanad

കാട്ടാന ടൗണിലിറങ്ങി ജനങ്ങള്‍ പരിഭ്രാന്തരായി

ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍-സുല്‍ത്താന്‍ ബത്തേരി അന്തര്‍സംസ്ഥാന പാതയില്‍ രാവിലെ കാട്ടാന ബിദര്‍ക്കാട് ടൗണില്‍ റോഡിലേക്ക് ഇറങ്ങി. ഇതോടെ ജനങ്ങള്‍ പരിഭ്രാന്തരായി.
ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. സമീപത്തെ വനത്തില്‍ നിന്നാണ് റോഡിലേക്ക് ആന ഇറങ്ങിയത്. ഇന്നലെ രാവിലെ പത്തിനാണ് സംഭവം.

ആന വരുന്നതുകണ്ട് എതിരേ വരികയായിരുന്ന വാഹനങ്ങള്‍ തിരിച്ചു വിടുകയും റോഡിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു. സ്‌കൂളിലേക്ക് കുട്ടികള്‍ പോകുന്ന സമയമായിരുന്നു.

ബിദര്‍ക്കാട് സ്‌റ്റേറ്റ് ബാങ്കിനും പെട്രോള്‍ പമ്പിനും സമീപം ആനയെത്തി. പിന്നീട് വനത്തിലേക്ക് പിന്തിരിഞ്ഞു. കാട്ടുകൊമ്പന്‍ റോഡിലേക്ക് ഇറങ്ങി സംഭവം സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബിദര്‍ക്കാട് മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ്. നാല് ആനകളാണ് ഈ മേഖലയില്‍ തമ്പടിച്ചിരിക്കുന്നത്. പകല്‍ സമയങ്ങളില്‍ വനത്തില്‍ ക്യാമ്പ് ചെയ്യുന്ന ആനകള്‍ നേരം ഇരുട്ടിയാല്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് പതിവാണ്.

ചന്തംകുന്ന്, മൂച്ചിക്കുന്ന്, സ്‌കൂള്‍മട്ടം, പതിനെട്ട് കുന്ന്, കൈവട്ട, പഞ്ചോറ ഭാഗങ്ങളില്‍ സ്ഥിരമായി ആനകളെത്തുന്നുണ്ട്. ഈ ആനകളെ മുതുമല വനത്തിലേക്ക് തുരത്തുന്നതിന് പകരം ആനകള്‍ക്ക് വനപാലകര്‍ കാവല്‍ നില്‍ക്കുകയാണെന്നാണ് ജനങ്ങള്‍ കുറ്റപ്പെടുത്തുന്നത്.

പാക്കണയില്‍ രണ്ട് കുംകിയാനകളെ എത്തിച്ചിട്ടുണ്ടെങ്കിലും കാട്ടാനകളെ തുരത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല. ആനകളെ തുരത്താന്‍ ഉന്നതാധികാരികളില്‍ നിന്ന് അനുമതി ലഭിച്ചിട്ടില്ലെന്നാണ് വനംവകുപ്പ് ജീവനക്കാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം പാക്കണയില്‍ വനംവകുപ്പിന്‍റെ വാഹനം കാട്ടാന ആക്രമിച്ചിരുന്നു. കാട്ടാനകള്‍ വ്യാപകമായി കൃഷിനാശവും വരുത്തി.

Kannur

മേലെചൊവ്വ മേൽപ്പാലം നിർമാണത്തിന് വേഗത കൂട്ടണം: നടാലിൽ അടിപ്പാത നിർമിക്കണം-ബിജെപി

കണ്ണൂർ: മേലെചൊവ്വ മേൽപ്പാലം നിർമാണം വളരെ മന്ദഗതിയിലാണെന്നും ഇങ്ങനെ പോയാൽ പൂർത്തിയാകാൻ വർഷങ്ങൾ നീണ്ടുപോയേക്കാമെന്നും ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്‍റ് കെ.കെ. വിനോദ്കുമാർ പ്രസ്താവിച്ചു. കൂടുതൽ ജോലിക്കാരെ വിന്യസിപ്പിച്ച് എത്രയും വേഗം മേൽപ്പാലം യാഥാർഥ്യമാക്കണം.

എൻഎച്ച് 66 നിർമാണ സമയത്ത് തന്നെ നടാലിൽ അടിപ്പാത വേണമെന്ന ആവശ്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ കണ്ണൂരിന്‍റെ എംഎൽഎയും എംപിയും സംസ്ഥാന സർക്കാരും കാണിച്ച അനാസ്ഥയാണ് നടാലിൽ അടിപ്പാത യാഥാർഥ്യമാക്കുന്നതിന് തടസമായത്. ഇവർ മാത്രമാണ് ഇതിന് കാരണക്കാർ. ജനങ്ങളുടെ നിരന്തരമായ ആവശ്യത്തോട് മുഖം തിരിഞ്ഞു നിൽക്കുകയായിരുന്നു എംപിയും എംഎൽഎയും സംസ്ഥാന സർക്കാരും.

ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങളിൽ പ്രസ്തുത പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇനിയും ഇത്തരം പ്രശ്നപരിഹാരത്തിന് ബിജെപി മുൻപന്തിയിൽ ഉണ്ടാകുമെന്നും കെ.കെ. വിനോദ്കുമാർ പറഞ്ഞു.

Kasaragod

അണ്ടർ-17 ചെസ് കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട്: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെസ് ടെക്‌നിക്കല്‍ കമ്മിറ്റി, ചെസ് അസോസിയേഷന്‍ കാസര്‍ഗോഡിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ അണ്ടർ-17 ബോയ്‌സ് ആന്‍ഡ് ഗേള്‍സ് ചെസ് ചാമ്പ്യന്‍ഷിപ്പ് 19നു കാഞ്ഞങ്ങാട് വിഷി ചെസ് സ്‌കൂളില്‍ നടക്കും. 2009 ജനുവരി ഒന്നിനോ അതിന് ശേഷമോ ജനിച്ച എല്ലാ കാസര്‍ഗോഡ് ജില്ലാ നിവാസികള്‍ക്കും പങ്കെടുക്കാം.
ഇരുവിഭാഗങ്ങളിലും ആദ്യ രണ്ടു സ്ഥാനം നേടുന്നവര്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടും. ഇരുവിഭാഗങ്ങളിലും ആദ്യ 10 സ്ഥാനം നേടുന്നവര്‍ക്ക് ട്രോഫി സമ്മാനിക്കും. കൂടാതെ ബെസ്റ്റ് അണ്ടർ-14, അണ്ടര്‍-12, അണ്ടർ-10, അണ്ടര്‍-8 എന്നീ കാറ്റഗറി പ്രൈസുകളുമുണ്ടായിരിക്കും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും.
മത്സരാര്‍ഥികള്‍ 18നകം ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 9605231010,7591948161, 9447520368.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

സിസ്റ്റർ ഗ്രേയ്സ് സലോം സിഎസ്എസ്

തൃശൂർ: മണ്ണുത്തി സമരിറ്റൻ സന്യാസിനി സമൂഹത്തിന്‍റെ സ്നേഹോദയ പ്രൊവിൻസിലെ പുല്ലൂർ സേക്രഡ് ഹാർട്ട് മഠാംഗമായ സിസ്റ്റർ ഗ്രേയ്സ് സലോം അരിക്കാട്ട് (87) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് 4.45 ന് മണ്ണുത്തി സ്നേഹോദയ പ്രൊവിൻഷ്യൽ ഹൗസിൽ. തൃശൂർ അന്നമനട അരിക്കാട്ട് പരേതരായ ലൂവിസ്- ഏല്യക്കുട്ടി ദന്പതികളുടെ മകളാണ്. സമരിറ്റൻ സന്യാസിനി സമൂഹത്തിന്‍റെ ആദ്യകാല അംഗങ്ങളിൽ ഒരാളാണ്. മുളയം ഡാമിയൻ ഇൻസ്റ്റിറ്റ്യൂട്ട്, പൂല്ലൂർ മിഷൻ ഹോസ്പിറ്റൽ, അസംപ്ഷൻ കോണ്‍വന്‍റ് വെളയനാട് എന്നിവിടങ്ങളിലും വടക്കേ ഇന്ത്യയിൽ മിഷനറി ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 63 വർഷക്കാലം സമരിറ്റൻ സന്യാസിനി സമൂഹത്തിന്‍റെ ഭാഗമായി ശുശ്രൂഷ ചെയ്ത സിസ്റ്റർ കുഷ്ഠരോഗികളെ ശുശ്രൂഷിക്കുകയും വിവിധ സ്ഥാപനങ്ങളിൽ സുപ്പീരിയർ, അഡ്മിനിസ്ട്രേറ്റർ, നഴ്സിംഗ് സുപ്രണ്ടന്‍റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പോൾക്കുട്ടി, പരേതനായ ജോസഫ്, ജോർജ്.

സി.സി. ജോയിക്കുട്ടി

മുട്ടാർ: ചാമപറന്പിൽ സി.സി. ജോയിക്കുട്ടി (87) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് മുട്ടാർ സെന്‍റ് ജോർജ് പള്ളിയിൽ. ഭാര്യ തങ്കമ്മ (മറിയാമ്മ) എടത്വ പുന്നപ്ര കുടുംബാംഗം. മക്കൾ: സിസ്റ്റർ ലിൻസ് മേരി ചാമപറന്പിൽ എസ്എബിഎസ് (മരിയഭവൻ ളായിക്കാട്, റിട്ടയേഡ് ടീച്ചർ ബിടികെ എൽപിഎസ് ഫാത്തിമാപുരം). സിൽവി (ഡാളസ്, യുഎസ് എ), പ്രിൻസി പെരുന്ന, ബ്ലെസി (യുഎസ്എ). മരുമക്കൾ: ബബിത പറമുണ്ടയിൽ പാലാ (യുഎസ്എ), കെ.ജി. ജോർജ് (കൊച്ചുമോൻ) കാഞ്ഞിരത്തുംമൂട്ടിൽ പെരുന്ന, ഫിലിപ്സ് ഏബ്രഹാം (റെനി) ഊന്നുകല്ലിൽ അയിരൂർ (യുഎസ്എ).

ടി.ഒ. മാത്യു

പ്ലാശനാൽ: തട്ടാംപറമ്പിൽ ടി.ഒ. മാത്യു (മാത്തുണ്ണിസാർ-103) അന്തരിച്ചു. സംസ്‌കാരം ഇന്ന് 2.30 ന് പ്ലാശനാൽ സെന്‍റ് മേരീസ് പള്ളിയിൽ. ഭാര്യ: ബ്രിജിറ്റ് മാത്യു (കുഞ്ഞമ്മ) കുമാരനല്ലൂർ പുത്തൻപുരയ്ക്കൽ കുടുംബാംഗം. മക്കൾ: സണ്ണി മാത്യു (റിട്ട. അസി. ഡയറക്ടർ, ഫിഷറീസ്), ടി. ജോസ് (രാജു, ഭരണങ്ങാനം), സാബു (മണ്ണാർക്കാട്), ജെസിയമ്മ ജോയി (കൈരളി, പനമ്പള്ളി നഗർ, എറണാകുളം), ബാബു (ചുങ്കം, കോട്ടയം), ജോർജ് (യുകെ), അലക്‌സ്, പരേതനായ ഷാജി (സെമേസ് പ്രൊജക്ട്, കാക്കനാട്). മരുമക്കൾ: ബീന രാജു വല്യേറമ്പത്ത്, ജോയി കളപ്പുര (പനമ്പിള്ളി നഗർ), സിസിലി ബാബു മൈലാടൂർ (പയപ്പാർ), ടെസി ഷാജി കണിയാംപറമ്പിൽ (കച്ചേരിപ്പടി, എറണാകുളം), ഷീല ജോർജ് മാങ്കുന്നേൽ (കല്ലോടി മാനന്തവാടി, യുകെ), കുഞ്ഞുമോൾ അലക്‌സ് മുരിക്കൻ (മുട്ടുചിറ), പരേതയായ റൂബി സാബു പാറേക്കാട്ടു വെച്ചൂർ ചെരുവിൽ (ഇളങ്ങുളം).

ത്രേസ്യാമ്മ

ചീനിക്കുഴി: തുണ്ടിയിൽ ത്രേസ്യാമ്മ (93) അന്തരിച്ചു. സംസ്കാരം നാളെ പത്തിനു ഭവനത്തിൽ ആരംഭിച്ച് ചീനിക്കുഴി സെന്‍റ് മേരീസ്‌ പള്ളിയിൽ. പരേത വൈക്കം മനയത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ തോമസ് വർഗീസ്. മക്കൾ: ബാബു, പരേതനായ റോയ്, ഡെയ്സി, ഷീല, പരേതയായ സൂസി, സിസ്റ്റർ പ്രശാന്താ മേരി എംസി, സിബി, സിസ്റ്റർ റീത്ത ഡോറ എഫ്എംഎ, ബെന്നി, ബെറ്റി, ടോം, ഫാ. ജീവൻ സിഎസ്ടി. മരുമക്കൾ : റോസമ്മ കാപ്പുകാട്ടിൽ (അടിമാലി), പരേതയായ ലിസി തടിക്കാട്ടിൽ (കലയന്താനി), ജോസ് പെരുമ്പ്രായിൽ (നെടിയശാല), തോമസ് കുഴിപ്പിള്ളിൽ (കരിമണ്ണൂർ), പരേതനായ സണ്ണി മൂക്കൻതോട്ടത്തിൽ (കലയന്താനി), സാലി കട്ടക്കയം (ചെറുപുഴ), ബിജി പരീക്കൽ (ചീനിക്കുഴി), പരേതനായ എംഎൽ. ആഗസ്റ്റിൻ മാമ്പ്ലാൽ (കാഞ്ചിയാർ), റെനി മറ്റത്തിൽ (മേരികുളം).മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിനു വീട്ടിൽ കൊണ്ടുവരും.

സ്കറിയ ജോസ്

കട്ടപ്പന: പുളിയന്‍മാക്കല്‍ സ്കറിയ ജോസ് (ജോസ് മണിമല -75) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച രണ്ടിന് വെള്ളയാംകുടി സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. ഭാര്യ: വല്‍സമ്മ പാലക്കാട് മംഗലംഡാം ഏറണാട്ട്‌കൊരട്ടിയില്‍ കുടുംബാംഗം. മക്കള്‍: ജോളി ബെന്നി (യുകെ), അഡ്വ. ജോഷി മണിമല(ഓസ്ട്രേലിയ, മുന്‍ ജലവിഭവ മന്ത്രിയുടെ അസിസ്റ്റന്‍റ് സെക്രട്ടറി), റൂബി ജോസ് (ഓസ്ട്രേലിയ), കാര്‍മല്‍ മരിയ ജോസി (അസിസ്റ്റന്‍റ് പ്രഫസര്‍, കുട്ടിക്കാനം മരിയന്‍ കോളജ്). മരുമക്കള്‍: ബെന്നി കലയത്തിനാല്‍ കട്ടപ്പന (യുകെ), റീന ജോഷി കൊല്ലാലയില്‍ നത്തുകല്ല് (ഓസ്‌ട്രേലിയ), ഹണി റൂബി കീത്താപ്പള്ളില്‍ പാലാ (ഓസ്‌ട്രേലിയ), ജോസി ജോസഫ് മേലേട്ട് ഇരട്ടയാര്‍ (ഇന്‍ഫോ പാര്‍ക്ക്, കൊരട്ടി).

സിസ്റ്റർ ഗ്രേയ്സ് സലോം സിഎസ്എസ്

തൃശൂർ: മണ്ണുത്തി സമരിറ്റൻ സന്യാസിനി സമൂഹത്തിന്‍റെ സ്നേഹോദയ പ്രൊവിൻസിലെ പുല്ലൂർ സേക്രഡ് ഹാർട്ട് മഠാംഗമായ സിസ്റ്റർ ഗ്രേയ്സ് സലോം അരിക്കാട്ട് (87) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് 4.45 ന് മണ്ണുത്തി സ്നേഹോദയ പ്രൊവിൻഷ്യൽ ഹൗസിൽ. തൃശൂർ അന്നമനട അരിക്കാട്ട് പരേതരായ ലൂവിസ്- ഏല്യക്കുട്ടി ദന്പതികളുടെ മകളാണ്. സമരിറ്റൻ സന്യാസിനി സമൂഹത്തിന്‍റെ ആദ്യകാല അംഗങ്ങളിൽ ഒരാളാണ്. മുളയം ഡാമിയൻ ഇൻസ്റ്റിറ്റ്യൂട്ട്, പൂല്ലൂർ മിഷൻ ഹോസ്പിറ്റൽ, അസംപ്ഷൻ കോണ്‍വന്‍റ് വെളയനാട് എന്നിവിടങ്ങളിലും വടക്കേ ഇന്ത്യയിൽ മിഷനറി ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 63 വർഷക്കാലം സമരിറ്റൻ സന്യാസിനി സമൂഹത്തിന്‍റെ ഭാഗമായി ശുശ്രൂഷ ചെയ്ത സിസ്റ്റർ കുഷ്ഠരോഗികളെ ശുശ്രൂഷിക്കുകയും വിവിധ സ്ഥാപനങ്ങളിൽ സുപ്പീരിയർ, അഡ്മിനിസ്ട്രേറ്റർ, നഴ്സിംഗ് സുപ്രണ്ടന്‍റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പോൾക്കുട്ടി, പരേതനായ ജോസഫ്, ജോർജ്.

ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ

കോയമ്പത്തൂർ : പ്രേഷിത പ്രോവിൻസിലെ പ്രേഷിത കോളജ് (ലിസ്യു ഭവൻ) ശരവണംപട്ടി അംഗമായ ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ (75) അന്തരിച്ചു. മൃതദേഹം ഇന്നുരാവിലെ ഏഴിനു മണ്ണുത്തിയിലെ പ്രേഷിതാരാമിൽ കൊണ്ടുവരും. രാവിലെ ഒന്പതിനുപാലക്കാട് ഭാരതമാതാ ആശ്രമത്തിൽ എത്തിക്കും. രാവിലെ 10.30 നു സംസ്കാരചടങ്ങുകൾ ആരംഭിക്കും. 1950 ജൂലൈ 14നു തൃശൂർ പടവരാടാണ് ജനനം. 1974 മേയ് 16ന് ആദ്യവ്രതവാഗ്ദാനവും1979 മേയ് 16ന് നിത്യവ്രതവാഗ്ദാനവും 1983 മേയ് 13ന് പൗരോഹിത്യസ്വീകരണവും നടത്തി. കെനിയൻ മിഷനിലടക്കം വിവിധ മേഖലകളിൽ പ്രവർത്തിച്ചു. പ്രിയോർ, സുപ്പീരിയർ, യോഗാർഥികളുടെ റെക്ടർ, നവസന്യാസഭവനാംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. അസുഖങ്ങൾമൂലം ഏഴുവർഷത്തിലേറെയായി കിടപ്പിലായിരുന്നു.

സിസ്റ്റർ വിക്‌ടോറിയ കോയിക്കക്കുടി എസ്ഡി

ന്യൂഡൽഹി: അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹത്തിലെ, പുഷ്‌പധാം പ്രോവിൻസ് അംഗമായ സിസ്റ്റർ വിക്ടോറിയ എസ്ഡി (അന്നക്കുട്ടി - 95) അന്തരിച്ചു. സംസ്കരം ഇന്ന് രാവിലെ 10.30 ന് പുഷ്പധാം പ്രോവിൻഷ്യൽ ഹൗസിൽ. കോതമംഗലം, കുത്തുകുഴി കോയിക്കക്കുടി പരേതരായ ജോസഫ് - ത്രേസ്യാ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ ഫാ. ജോസഫ് കോയിക്കക്കുടി (വടവാതൂർ സെമിനാരി മുൻ റെക്ടർ), മേരി പുളിന്തടം, ജോളി, തങ്കച്ചൻ. പരേത കേരളത്തിലും വടക്കേ ഇന്ത്യയിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

17-07-2026

ബോക്സ് ഓഫീസിൽ തരംഗമായി നോളന്‍റെ ദി ഒഡീസി

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് തിയേറ്ററുകളിലെത്തിയ ക്രിസ്റ്റഫർ നോളന്‍റെ ‘ദി ഒഡീസി’ മികച്ച പ്രതികരണങ്ങളുമായി പ്രദർശനം തുടരുകയാണ്. ഹോളിവുഡ് ഇതിഹാസ കാവ്യത്തെ നോളൻ തന്‍റെ തനത് ശൈലിയിൽ പുനരാവിഷ്കരിച്ചപ്പോൾ തിയേറ്ററുകളിൽ വലിയൊരു വിഷ്വൽ വിസ്മയമാണ് ഒരുങ്ങിയിരിക്കുന്നത്.

പ്രശസ്ത താരം മാറ്റ് ഡാമൻ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ ആനി ഹാതവേ, ടോം ഹോളണ്ട്, റോബർട്ട് പാറ്റിൻസൺ, സെൻഡയ എന്നിവരടങ്ങുന്ന വൻ താരനിരയാണ് അണിനിരക്കുന്നത്. നോളന്‍റെ തനത് ശൈലിയിലുള്ള കഥപറച്ചിലും അത്യന്തം ആകാംഷ നിറഞ്ഞ രംഗങ്ങളും കൊണ്ട് സമ്പന്നമായ ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഇതിനോടകം തന്നെ ബോക്സ് ഓഫീസിലും വലിയ ചലനങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു.

ഹോയ്റ്റ് വാൻ ഹോയ്റ്റെമയുടെ വിസ്മയിപ്പിക്കുന്ന ദൃശ്യഭംഗിയും ലുഡ്‌വിഗ് ഗൊറാൻസന്‍റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് മികച്ച ദൃശ്യാനുഭവം നൽകുന്നു. ചിത്രത്തിലെ വമ്പൻ യുദ്ധരംഗങ്ങളും ഗ്രാഫിക്സ് മികവും പ്രേക്ഷകരെ അങ്ങേയറ്റം ആവേശം കൊള്ളിക്കുന്നതാണെന്നാണ് തിയേറ്ററുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സാങ്കേതിക മികവിന്‍റെ കാര്യത്തിൽ നോളൻ ഈ ചിത്രത്തിനായി നടത്തിയ പരീക്ഷണങ്ങൾ അമ്പരപ്പിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഐമാക്സ് 70 എംഎം ക്യാമറ ഉപയോഗിച്ചാണ് അദ്ദേഹം 'ഒഡീസി' ചിത്രീകരിച്ചിരിക്കുന്നത്.

സൂം ലെൻസുകൾ പോലുമില്ലാത്ത, അതിഭീകരമായ ഭാരമുള്ള ഈ ക്യാമറയിൽ ഒരു ക്ലോസ്-അപ്പ് ഷോട്ട് എടുക്കണമെങ്കിൽ പോലും ആറോ ഏഴോ പേർ ചേർന്ന് ഇത് എടുത്തുപൊക്കി കഥാപാത്രങ്ങളുടെ തൊട്ടടുത്ത് കൊണ്ട് വെക്കേണ്ടി വന്നിരുന്നു.

പൂർണമായും ഡിജിറ്റൽ ഒഴിവാക്കി വീതിയേറിയ യഥാർഥ ഫിലിമിലാണ് സിനിമ ഷൂട്ട് ചെയ്തത്. ഇതിനായി ഉപയോഗിച്ച ഫിലിം റോളുകൾ നീട്ടിവെച്ചാൽ ഏതാണ്ട് 610 കിലോമീറ്റർ നീളം വരുമെന്നാണ് പുറത്തുവരുന്ന അവിശ്വസനീയമായ റിപ്പോർട്ടുകൾ.

പൂർണമായ '1570 ഫിലിം ഫോർമാറ്റിൽ' ലോകമെമ്പാടുമുള്ള വെറും 41 തിയേറ്ററുകളിൽ മാത്രമാണ് ഈ ചിത്രം പ്രദർശിപ്പിക്കുന്നത്. ബാക്കിയുള്ള ഐമാക്സ് തിയേറ്ററുകളിലെല്ലാം സിനിമ ഡിജിറ്റൽ ഫോർമാറ്റിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

നോളൻ സിനിമകളിൽ സാധാരണയായി കാണാറുള്ള വൈകാരികതയുടെ കുറവ് ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും, തിയേറ്ററിൽ നിന്ന് തന്നെ അനുഭവിച്ചറിയേണ്ട ഒരു അപൂർവ്വ വിഷ്വൽ വിസ്മയമാണ് ഈ ചിത്രമെന്ന് സിനിമാ ലോകം ഒരുപോലെ വിലയിരുത്തുന്നു.

17-07-2026

ബോക്സ്ഓഫീസിൽ വലവിരിച്ച് ചിലന്തി; മുംബൈയിൽ സ്പൈഡർമാൻ ടിക്കറ്റിന് 2690 രൂപ!

വെള്ളിത്തിരയിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ഹോളിവുഡിന്‍റെ ആക്ഷൻ വിസ്മയം, സിനിമാപ്രേമികളുടെ പ്രിയപ്പെട്ട സൂപ്പർഹീറോ സ്പൈഡർമാൻ വീണ്ടുമെത്തുന്നു! സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ റിലീസിനൊരുങ്ങുവെ, ഇന്ത്യയിലെ അഡ്വാൻസ് ബുക്കിംഗ് നിരക്കുകളാണ് ഇപ്പോൾ വാർത്തയായത്. ചൂടപ്പം പോലെ വിറ്റഴിയുന്ന ടിക്കറ്റുകളുടെ ചാർജ് കേട്ടാൽ ആരും തലയിൽ കൈവച്ചുപോകും!

 

സിനിമയുടെ ആവേശം ഒരുവശത്ത് കൊടുങ്കാറ്റാകുമ്പോൾ, മറുപുറത്ത് സിനിമാപ്രേമികളെ ഞെട്ടിക്കുന്നത് ടിക്കറ്റ് നിരക്കുകളാണ്. ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ അമ്പരപ്പിക്കുന്ന തുകയാണ് പ്രീമിയം ഷോകൾക്കായി ഈടാക്കുന്നത്. രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ ചില ആഡംബര തിയറ്ററുകളിൽ (ലക്ഷ്വറി ഐമാക്സ്, ഡയറക്ടേഴ്സ് കട്ട്) ഒരു ടിക്കറ്റിന്‍റെ വില 2,690 രൂപ വരെയാണ്! ടാക്സും മറ്റ് ചാർജുകളും ചേരുമ്പോൾ പിന്നെയും കൂടും. ഡൽഹി, ബംഗളൂരു നഗരങ്ങളിലും സമാനമായ തരംഗമാണ് ദൃശ്യമാകുന്നത്.

ഇന്ത്യയിൽ റിലീസിനൊരുങ്ങുന്ന ഹോളിവുഡ് ചിത്രങ്ങളിൽ ഏറ്റവും വലിയ വരവേൽപ്പാണു സ്പൈഡർമാനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ ബോക്സ് ഓഫീസിൽ ചരിത്ര വിജയം നേടാൻ ചിത്രത്തിനു സാധിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. സാധാരണ സ്ക്രീനുകളേക്കാൾ IMAX 3D, 4DX ഫോർമാറ്റുകളിലുള്ള ടിക്കറ്റുകൾക്കാണ് ആവശ്യക്കാർ ഏറെയും. ഇംഗ്ലീഷിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലും വൻ റിലീസിനാണ് ചിത്രം ഒരുങ്ങുന്നത്.

17-07-2026

ബോക്സ് ഓഫീസിൽ തരംഗമായി നോളന്‍റെ ദി ഒഡീസി

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് തിയേറ്ററുകളിലെത്തിയ ക്രിസ്റ്റഫർ നോളന്‍റെ ‘ദി ഒഡീസി’ മികച്ച പ്രതികരണങ്ങളുമായി പ്രദർശനം തുടരുകയാണ്. ഹോളിവുഡ് ഇതിഹാസ കാവ്യത്തെ നോളൻ തന്‍റെ തനത് ശൈലിയിൽ പുനരാവിഷ്കരിച്ചപ്പോൾ തിയേറ്ററുകളിൽ വലിയൊരു വിഷ്വൽ വിസ്മയമാണ് ഒരുങ്ങിയിരിക്കുന്നത്.

പ്രശസ്ത താരം മാറ്റ് ഡാമൻ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ ആനി ഹാതവേ, ടോം ഹോളണ്ട്, റോബർട്ട് പാറ്റിൻസൺ, സെൻഡയ എന്നിവരടങ്ങുന്ന വൻ താരനിരയാണ് അണിനിരക്കുന്നത്. നോളന്‍റെ തനത് ശൈലിയിലുള്ള കഥപറച്ചിലും അത്യന്തം ആകാംഷ നിറഞ്ഞ രംഗങ്ങളും കൊണ്ട് സമ്പന്നമായ ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഇതിനോടകം തന്നെ ബോക്സ് ഓഫീസിലും വലിയ ചലനങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു.

ഹോയ്റ്റ് വാൻ ഹോയ്റ്റെമയുടെ വിസ്മയിപ്പിക്കുന്ന ദൃശ്യഭംഗിയും ലുഡ്‌വിഗ് ഗൊറാൻസന്‍റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് മികച്ച ദൃശ്യാനുഭവം നൽകുന്നു. ചിത്രത്തിലെ വമ്പൻ യുദ്ധരംഗങ്ങളും ഗ്രാഫിക്സ് മികവും പ്രേക്ഷകരെ അങ്ങേയറ്റം ആവേശം കൊള്ളിക്കുന്നതാണെന്നാണ് തിയേറ്ററുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സാങ്കേതിക മികവിന്‍റെ കാര്യത്തിൽ നോളൻ ഈ ചിത്രത്തിനായി നടത്തിയ പരീക്ഷണങ്ങൾ അമ്പരപ്പിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഐമാക്സ് 70 എംഎം ക്യാമറ ഉപയോഗിച്ചാണ് അദ്ദേഹം 'ഒഡീസി' ചിത്രീകരിച്ചിരിക്കുന്നത്.

സൂം ലെൻസുകൾ പോലുമില്ലാത്ത, അതിഭീകരമായ ഭാരമുള്ള ഈ ക്യാമറയിൽ ഒരു ക്ലോസ്-അപ്പ് ഷോട്ട് എടുക്കണമെങ്കിൽ പോലും ആറോ ഏഴോ പേർ ചേർന്ന് ഇത് എടുത്തുപൊക്കി കഥാപാത്രങ്ങളുടെ തൊട്ടടുത്ത് കൊണ്ട് വെക്കേണ്ടി വന്നിരുന്നു.

പൂർണമായും ഡിജിറ്റൽ ഒഴിവാക്കി വീതിയേറിയ യഥാർഥ ഫിലിമിലാണ് സിനിമ ഷൂട്ട് ചെയ്തത്. ഇതിനായി ഉപയോഗിച്ച ഫിലിം റോളുകൾ നീട്ടിവെച്ചാൽ ഏതാണ്ട് 610 കിലോമീറ്റർ നീളം വരുമെന്നാണ് പുറത്തുവരുന്ന അവിശ്വസനീയമായ റിപ്പോർട്ടുകൾ.

പൂർണമായ '1570 ഫിലിം ഫോർമാറ്റിൽ' ലോകമെമ്പാടുമുള്ള വെറും 41 തിയേറ്ററുകളിൽ മാത്രമാണ് ഈ ചിത്രം പ്രദർശിപ്പിക്കുന്നത്. ബാക്കിയുള്ള ഐമാക്സ് തിയേറ്ററുകളിലെല്ലാം സിനിമ ഡിജിറ്റൽ ഫോർമാറ്റിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

നോളൻ സിനിമകളിൽ സാധാരണയായി കാണാറുള്ള വൈകാരികതയുടെ കുറവ് ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും, തിയേറ്ററിൽ നിന്ന് തന്നെ അനുഭവിച്ചറിയേണ്ട ഒരു അപൂർവ്വ വിഷ്വൽ വിസ്മയമാണ് ഈ ചിത്രമെന്ന് സിനിമാ ലോകം ഒരുപോലെ വിലയിരുത്തുന്നു.

02-07-2026

പുതിയ കാലത്തെ അഭിനേതാക്കൾ ഭാഗ്യവാന്മാർ: കരിഷ്മ കപുർ

ബോളിവുഡിന്‍റെ പ്രിയതാരം കരിഷ്മ കപുർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ക്രൈം ത്രില്ലർ വെബ് സീരീസ്, ബ്രൗൺ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സീ5-ൽ സ്ട്രീമിംഗ് ആരംഭിച്ചു. സിറ്റി ഓഫ് ഡെത്ത് എന്ന നോവലിനെ ആസ്പദമാക്കി അഭിനയ് ദേവ് സംവിധാനം ചെയ്ത സീരീസിൽ റീത്ത ബ്രൗൺ എന്ന കൊൽക്കൊത്തക്കാരിയായ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ കഥാപാത്രമാണ് കരിഷ്മ കൈകാര്യം ചെയ്യുന്നത്.

ദീർഘനാളുകൾക്കുശേഷം കാമറയ്ക്ക് മുന്നിലെത്തിയ തന്‍റെ പുതിയ കഥാപാത്രത്തെക്കുറിച്ചും കരിയറിലെ മാറ്റങ്ങളെക്കുറിച്ചും കരിഷ്മ കപുർ നിരവധി വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ചു. സീരീസിൽ വളരെ കുറച്ച് മാത്രം സംസാരിക്കുന്ന, എന്നാൽ ഉള്ളിൽ വലിയൊരു വിഷാദവും വൈകാരിക ഭാരവും പേറുന്ന കഥാപാത്രമാണ് റീത്തയെന്ന് കരിഷ്മ പറഞ്ഞു:
റീത്തയുടെ ശരീരഭാഷ എങ്ങനെയായിരിക്കണം, അവൾ അനുഭവിക്കുന്ന മാനസിക സമ്മർദം എങ്ങനെ പ്രതിഫലിക്കണം എന്നതിനെക്കുറിച്ച് സംവിധായകൻ അഭിനയ് ദേവുമായി ഒട്ടേറെ ചർച്ചകൾ നടത്തിയിരുന്നു. അധികം സംസാരിച്ചില്ലെങ്കിലും അവളുടെ വേദന പ്രേക്ഷകർക്ക് അനുഭവപ്പെടും.

തനിക്ക് പൂർണ തൃപ്തി നൽകുന്നതും വ്യത്യസ്തവുമായ കഥാപാത്രങ്ങൾ മാത്രമേ ഇനി ചെയ്യൂ എന്നും താരം കൂട്ടിച്ചേർത്തു. മഹാനഗരത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ സീരീസിലെ അഭിനയം ഏറെ ആസ്വദിച്ചു. അഭിനയലോകത്തേക്ക് എത്തിയിട്ട് 35 വർഷം പിന്നിടുകയാണ്. കരിയറിലെ തുടക്കകാലത്തെ അപേക്ഷിച്ച് സിനിമാ നിർമാണ രംഗത്ത് വലിയ മാറ്റങ്ങൾ വന്നു. പണ്ടൊക്കെ കൃത്യമായ തിരക്കഥ പോലുമില്ലാതെയാണ് അഭിനയിച്ചിരുന്നത്. എന്നാൽ ഇന്ന് ചിത്രീകരണത്തിന് മുൻപ് വലിയ രീതിയിലുള്ള വർക്ക്‌ഷോപ്പുകളും മുന്നൊരുക്കങ്ങളും നടക്കുന്നുണ്ടെന്നും കരിഷ്മ കൂട്ടിച്ചേർത്തു.

ഹിന്ദി സിനിമകളിലും സീരീസുകളിലും അധികം കാണാത്ത കൊൽക്കത്തയുടെ യഥാർഥ അന്തരീക്ഷമാണ് ബ്രൗണിൽ ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. പുസ്തകത്തിന്‍റെ പേര് സൂചിപ്പിക്കുന്നത് പോലെ നഗരത്തിനു വലിയ പ്രാധാന്യമുണ്ടെന്നും, കഥാപാത്രങ്ങൾക്ക് മുൻപേ പ്രേക്ഷകരോടു സംസാരിക്കുന്നത് കൊൽക്കത്ത നഗരമായിരിക്കുമെന്നും സംവിധായകൻ അഭിനയ് ദേവ് പറഞ്ഞു.

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

17-07-2026

ടി. അബ്ദുൽ മജീദിന് കേളി യാത്രയയപ്പ് നൽകി

റിയാദ്: 36 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ സിറ്റി യൂണിറ്റ് അംഗം ടി. അബ്ദുൽ മജീദിന് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

കേളി അൽഖർജ് ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്‍റ് ജ്യോതിലാൽ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഷബി അബ്ദുൽ സലാം, ജോയിന്‍റ് സെക്രട്ടറി റഷീദലി, ഏരിയ രക്ഷാധികാരി സമിതി അംഗം നാസർ പൊന്നാനി എന്നിവർ ആശംസകൾ നേർന്നു.

മലപ്പുറം മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശിയായ അബ്ദുൽ മജീദ് കഴിഞ്ഞ 36 വർഷമായി റിയാദിലെ പച്ചക്കറി മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു.

യൂണിറ്റിന്‍റെ ഉപഹാരം യൂണിറ്റ് പ്രസിഡന്‍റ് ജ്യോതിലാലും സെക്രട്ടറി കലാമും ചേർന്ന് അബ്ദുൽ മജീദിന് സമ്മാനിച്ചു.

യൂണിറ്റ് സെക്രട്ടറി കലാം സ്വാഗതം പറഞ്ഞ ചടങ്ങിൽ യാത്രയാകുന്ന അബ്ദുൽ മജീദ് മറുപടി പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തി.

17-07-2026

ടി. അബ്ദുൽ മജീദിന് കേളി യാത്രയയപ്പ് നൽകി

റിയാദ്: 36 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ സിറ്റി യൂണിറ്റ് അംഗം ടി. അബ്ദുൽ മജീദിന് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

കേളി അൽഖർജ് ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്‍റ് ജ്യോതിലാൽ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഷബി അബ്ദുൽ സലാം, ജോയിന്‍റ് സെക്രട്ടറി റഷീദലി, ഏരിയ രക്ഷാധികാരി സമിതി അംഗം നാസർ പൊന്നാനി എന്നിവർ ആശംസകൾ നേർന്നു.

മലപ്പുറം മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശിയായ അബ്ദുൽ മജീദ് കഴിഞ്ഞ 36 വർഷമായി റിയാദിലെ പച്ചക്കറി മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു.

യൂണിറ്റിന്‍റെ ഉപഹാരം യൂണിറ്റ് പ്രസിഡന്‍റ് ജ്യോതിലാലും സെക്രട്ടറി കലാമും ചേർന്ന് അബ്ദുൽ മജീദിന് സമ്മാനിച്ചു.

യൂണിറ്റ് സെക്രട്ടറി കലാം സ്വാഗതം പറഞ്ഞ ചടങ്ങിൽ യാത്രയാകുന്ന അബ്ദുൽ മജീദ് മറുപടി പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തി.

15-05-2026

ടാൻസാനിയയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

ഡോഡോമ: ആഫ്രിക്കയിലെ ടാൻസാനിയയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തൃശൂർ പോർക്കുളം പള്ളിക്കര വീട്ടിൽ പരേതനായ ജയരാജന്‍റെ മകൻ തേജസ് (കണ്ണൻ - 30) ആണ് മരിച്ചത്.

സംസ്കാരം ന‌ടത്തി. ഈ മാസം എട്ടിന് ടാൻസാനിയയിലെ ഇറിഗ മേഖലയിലാണ് അപകടമുണ്ടായത്. തേജസ് സഞ്ചരിച്ചിരുന്ന ബസിൽ ലോറി വന്നിടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ തേജസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വാഹനാപകടത്തിൽ തേജസിനൊപ്പം മറ്റു രാജ്യക്കാരായ നാല് പേർ കൂടി മരിച്ചിരുന്നു.

10 വർഷമായി തേജസ് ടാൻസാനിയയിലാണ് ജോലി ചെയ്യുന്നത്. അമ്മ: ഷീബ. സഹോദരി: ശ്രീലക്ഷ്മി.

17-07-2026

അമേരിക്കയുടെ സ്വാതന്ത്ര്യ വാർഷികം ആഘോഷിച്ച് സെന്‍റ് മേരീസ് ചർച്ച്

ഹൂസ്റ്റൺ: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികം സെന്‍റ് മേരീസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ഹൂസ്റ്റണിന്‍റെ ആഭിമുഖ്യത്തിൽ ആഘോഷപൂർവം ആചരിച്ചു. ജൂലൈ നാലിന് ദേശീയ പതാക ഉയർത്തിക്കൊണ്ട് ആരംഭിച്ച ആഘോഷങ്ങളുടെ സമാപന സമ്മേളനം അഞ്ചിന് വിശുദ്ധ കുർബാനയ്ക്കുശേഷം നടന്നു.

ഇടവക വികാരി റവ. ഫാ. രാജേഷ് കെ. ജോൺ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഫോർട്ട് ബെൻഡ് കൗണ്ടി 387-ാം ഫാമിലി കോടതി അസോസിയേറ്റ് ജഡ്ജിയായ ഹോണറബിൾ ജഡ്ജ് ജെറ്റി എബ്രഹാമിനെ ചടങ്ങിൽ ഇടവക മെമന്‍റോ നൽകി ആദരിച്ചു.

പുതുതായി വൈദികപട്ടം സ്വീകരിച്ച റവ. ഫാ. ഗീവർഗീസ് ജോൺ (ടോബിയച്ചൻ) ഇടവകയുടെ അനുമോദനവും ഉപഹാരവും ഏറ്റുവാങ്ങി.

 

17-07-2026

വാത്സിംഗ്ഹാം തീർഥാടനം ശനിയാഴ്ച; സ്വാഗതമോതി സീറോമലബാർ എപ്പാർക്കി

വാത്സിംഗ്ഹാം: ആഗോള തലത്തിൽ മരിയൻ പുണ്യകേന്ദ്രങ്ങളിൽ ഏറെ വിഖ്യാതവും അനുഗ്രഹങ്ങളുടെ പറുദീസയും ഇംഗ്ലണ്ടിലെ നസ്രത്തെന്നും പ്രശസ്തവുമായ വാൽസിംഗ്ഹാമിൽ ഗ്രേറ്റ് ബ്രിട്ടൻ കാത്തലിക്ക് സീറോമലബാർ എപ്പാർക്കിയുടെ നേതൃത്വത്തിൽ ആഘോഷിക്കുന്ന പത്താമത് തീർഥാടനം ശനിയാഴ്ച കൊണ്ടാടും.

ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്‍റെ ജനനത്തെ കുറിച്ച്, മംഗള വാർത്ത നൽകിയ നസ്രത്തിലെ ഭവനത്തിന്‍റെ തനി പകർപ്പ് ഇംഗ്ലണ്ടിൽ നിർമ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ ഇംഗിതത്തിൽ ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന പ്രശസ്ത ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമാണ് വാത്സിംഗ്ഹാം.

വാത്സിംഗ്ഹാമിൽ എത്തി പ്രാർഥിക്കുന്നവർക്ക് ഫലസിദ്ധിയും മറുപടിയും ലഭിക്കുമെന്നും പ്രിയപുത്രന്റെ സാന്നിദ്ധ്യം സദാ ഉണ്ടായിരിക്കുമെന്നും പരിശുദ്ധ അമ്മ വാഗ്ദാനം നൽകിയിരുന്നു. ഇവിടെയെത്തി വാത്സിംഗ്ഹാം അമ്മയുടെ മാധ്യസ്ഥം വഴി പ്രാർഥിച്ചു രോഗ ശാന്തി, സന്താന ലബ്ദി അടക്കം നിരവധിയായ ഉദ്ദിഷ്‌ഠ കാര്യങ്ങൾ സാധിച്ചവരുടെ വിശ്വാസ ജീവിത സാക്ഷ്യങ്ങൾ ഏറെയാണ്.

ശനിയാഴ്ച നടക്കുന്ന തീർഥാത്ഥാടനത്തിൽ ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ അധ്യക്ഷൻ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാർമികത്വം വഹിക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ വികാരിജനറാളും പ്രോട്ടോ സെഞ്ചുലോസും സഭാ പണ്ഡിതനുമായ റവ. ഡോ. ആന്‍റണി ചുണ്ടെലിക്കാട്ട് മരിയൻ സന്ദേശം നൽകും.

ഫാ. ജിനു മുണ്ടുനടക്കലിന്‍റെ അജപാലന നേതൃത്വത്തിൽ, കേംബ്രിഡ്ജ് റീജിയണിലെ സീറോമലബാര്‍ വിശ്വാസ സമൂഹം, തീർഥാടകർക്ക് വേണ്ടിയുള്ള സൗകര്യങ്ങൾ ക്രമീകരിച്ച്‌ അലങ്കാരങ്ങളും തിരുന്നാൾ ഒരുക്കങ്ങളുംപൂർത്തിയാക്കി മാതൃഭക്ത ജനസാഗരത്തെ വരവേൽക്കുവാൻ സജ്ജമായിരിക്കുകയാണ്.

തീർഥാടനത്തിന്‍റെ വിജയത്തിനായി ഭവനങ്ങൾ കേന്ദ്രീകരിച്ച് മധ്യസ്ഥ പ്രാർഥനകൾ നടത്തിവരുന്ന കേംബ്രിഡ്‌ജ് റീജണൽ സീറോമലബാർ സമൂഹമാണ് തീർഥാടനത്തിന് ആതിഥേയത്വം വഹിക്കുന്നത്.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ എല്ലാ മിഷനുകളിൽ നിന്നും തന്നെ തിരുന്നാൾ ഏറ്റെടുത്തു നടത്തുന്നതിനായി പ്രസുദേന്തിമാരായി ചേരുവാൻ രൂപത അവസരം ഒരുക്കിയിരുന്നു. പ്രസുദേന്തിമാരാകുവാൻ ആഗ്രഹിക്കുന്നവർക്കായുള്ള അവസരം നീട്ടി നൽകിയിട്ടുണ്ട്.

https://forms.office.com/e/5CmTvcW6p7

16-07-2026

നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ജോജി സി. ബേബി കുന്നുകാലായിൽ

മെൽബൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിക്‌ടോറിയ ക്നാനായ കത്തോലിക്ക കോൺഗ്രസ് (വികെസിസി) പ്രസിഡന്‍റ് ജോജി സി. ബേബി കുന്നുകാലായിൽ കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രിയുടെ ഓസ്ട്രേലിയൻ സന്ദർശനത്തിന്‍റെ ഭാഗമായി നടന്ന ഈ കൂടിക്കാഴ്ച, വിക്ടോറിയൻ ക്നാനായ സമൂഹത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.

ഓഷ്യാനയിലെ മുഴുവൻ ക്നാനായർക്കും ഏറെ അഭിമാന നിമിഷമാണ് ഇത് സമ്മാനിച്ചത്. Australia India Friendship Forum (AIF) സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലായിരുന്നു ഈ ചരിത്രപരമായ കൂടിക്കാഴ്ച നടന്നത്.

ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ്, വിക്ടോറിയൻ പ്രീമിയർ ജസിന്ത അലൻ എന്നിവരുൾപ്പെടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും വിവിധ ഇന്ത്യൻ സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ക്നാനായ പൈതൃകം പ്രധാനമന്ത്രിക്ക് മുന്നിൽ

വിക്ടോറിയ ക്നാനായ കത്തോലിക്ക കോൺഗ്രസിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ജോജി സി. ബേബി കുന്നുകാലായിൽ, ക്നാനായ സമൂഹം ഓസ്ട്രേലിയയിൽ നടത്തുന്ന സാമൂഹിക, സാംസ്കാരിക, ആത്മീയ, ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരിചയപ്പെടുത്തി.

കഴിഞ്ഞ ഏപ്രിലിൽ സിഡ്‌നിയിൽ വച്ച് വൻ വിജയമായി തീർന്ന "ഓഷ്യാന പൈതൃകം' മഹാസമ്മേളനത്തെക്കുറിച്ചും ഓഷ്യാനയിലെ ക്നാനായ സമൂഹത്തിന്റെ ഐക്യത്തെക്കുറിച്ചും അദ്ദേഹം പ്രധാനമന്ത്രിയോട് വിശദീകരിച്ചു.

ഇന്ത്യൻ പ്രധാനമന്ത്രിയുമായി നേരിട്ട് ആശയവിനിമയം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ അവിസ്മരണീയമായ അനുഭവങ്ങളിലൊന്നാണ്. ഈ ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയ Australia India Friendship Forum (AIF)-നോട് നന്ദി രേഖപ്പെടുത്തുന്നു.

- ജോജി സി. ബേബി കുന്നുകാലായിൽ (VKCC പ്രസിഡന്‍റ്)

ആഗോളതലത്തിൽ അഭിനന്ദനപ്രവാഹം

ക്നാനായ സമൂഹം സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേകം അഭിനന്ദിച്ചു. പ്രവാസി ഇന്ത്യക്കാർ രാജ്യത്തിന്‍റെ പൈതൃകവും മൂല്യങ്ങളും ലോകമെമ്പാടും ഉയർത്തിപ്പിടിക്കുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടാതെ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസും ക്നാനായ സമൂഹത്തിന്റെ സേവന പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും സമൂഹത്തിന്‍റെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു.

ഇത് വിക്ടോറിയൻ ക്നാനായ സമൂഹത്തിനു മാത്രമുള്ള അംഗീകാരമല്ല, മറിച്ച് ഓഷ്യാനയിലെ മുഴുവൻ ക്നാനായ സമൂഹത്തിനും ലഭിച്ച ആദരവാണെന്ന് KCCO പ്രസിഡന്‍റ് ജോസ് അബ്രഹാം അഭിപ്രായപ്പെട്ടു.

വർഷങ്ങളായി സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ ക്നാനായ സമൂഹം നടത്തുന്ന പ്രവർത്തനങ്ങൾ ദേശീയ നേതൃത്വത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടതിന്‍റെ തെളിവാണ് ഈ കൂടിക്കാഴ്ചയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിക്ടോറിയൻ ക്നാനായ സമൂഹത്തിന്‍റെ സാന്നിധ്യവും സേവന പ്രവർത്തനങ്ങളും ദേശീയ-അന്തർദേശീയ തലത്തിൽ കൂടുതൽ ശ്രദ്ധ നേടുന്നതിന്‍റെ പ്രതീകമായി ഈ കൂടിക്കാഴ്ചയെ പ്രവാസി സമൂഹം വിലയിരുത്തുന്നു.

17-07-2026

ലഹരിവിരുദ്ധ കൂട്ടപ്രതിജ്ഞ സംഘടിപ്പിച്ചു

ന്യൂഡൽഹി: കേരളത്തിൽ യുവാക്കളെ വഴിതെറ്റിക്കുന്ന മയക്കുമരുന്നിനെതിരേ സർക്കാർ, പോലീസ്, എക്സൈസ് വകുപ്പ് എന്നിവർ സ്വീകരിക്കുന്ന ശക്തമായ നടപടികൾ സമൂഹത്തിന്‍റെ സുരക്ഷയ്ക്കും യുവതലമുറയുടെ ഭാവിക്കും അനിവാര്യമാണ്.

മയക്കുമരുന്ന് കടത്ത് തടയൽ, ലഹരി മാഫിയക്കെതിരായ നിയമനടപടികൾ, ബോധവത്കരണ പ്രവർത്തനങ്ങൾ, ചികിത്സയും പുനരധിവാസവും എന്നിവ ഒരുമിച്ച് മുന്നോട്ടുപോകുമ്പോഴാണ് ലഹരിക്കെതിരായ പോരാട്ടം കൂടുതൽ ഫലപ്രദമാകുന്നത്.

അതോടൊപ്പം കുടുംബങ്ങൾ, സ്കൂളുകൾ, മത-സാമൂഹിക സംഘടനകൾ എന്നിവരും യുവാക്കളെ ലഹരിയുടെ പിടിയിൽ നിന്ന് അകറ്റാൻ സജീവമായി പങ്കാളികളാകേണ്ടതുണ്ടെന്നും ഊന്നിപ്പറഞ്ഞു.

 

30-04-2026

മലയാളി നഴ്‌സിംഗ് വിദ്യാർഥി ബംഗളൂരുവിൽ മരിച്ചനിലയിൽ

ബംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥിയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്‍റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

17-07-2026

മെഡിക്കൽ ബോർഡിൽ ക്ലിനിക്കൽ സർജൻ ഇല്ലാത്തതു പിഴവ് തന്നെ; ഡോ. നെൽസൺ തോമസ് എഴുതുന്നു

കോട്ടയം: ശസ്ത്രക്രിയയ്ക്ക് അനസ്തീഷ്യ നൽകിയതുമായി ബന്ധപ്പെട്ട മരണത്തിൽ അന്വേഷണം നടത്താൻ രൂപീകരിച്ച മെഡിക്കൽ ബോർഡിൽ ക്ലിനിക്കൽ സർജന്മാരില്ലെന്നതു ഗുരുതര പിഴവാണെന്നു ചൂണ്ടിക്കാട്ടി ഡോക്ടർമാർ തന്നെ രംഗത്ത്.

മെഡിക്കൽ ബോർഡിൽ ക്ലിനിക്കൽ സർജൻമാരെ ഒഴിവാക്കി ഫോറൻസിക് സർജനെ ഉൾപ്പെടുത്തിയത് ഗൗരവതരമായ പോരായ്മയാണെന്നു ഡോ. നെൽസൺ തോമസ് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ ചൂണ്ടിക്കാട്ടി.

കാരണം സർജൻമാർ എന്ന പേരിൽ അറിയപ്പെടുന്നവരെല്ലാം ശസ്ത്രക്രിയ ചെയ്യുന്നവരോ ശസ്ത്രക്രിയ അനുബന്ധ കാര്യങ്ങളിൽ നൈപുണ്യമുള്ളവരോ അല്ലെന്നു കുറിപ്പിൽ പറയുന്നു. അനസ്തേഷ്യയും ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുന്ന മെഡിക്കൽ ബോർഡിൽ ക്ലിനിക്കൽ സർജൻ അനിവാര്യമായിരുന്നെന്നു ചൂണ്ടിക്കാണിക്കുന്നു.

കുറിപ്പിന്‍റെ പൂർണരൂപം താഴെ:

ശസ്ത്രക്രിയയ്ക്ക് അനസ്തീഷ്യ നൽകിയതുമായി ബന്ധപ്പെട്ട മരണത്തിൽ അന്വേഷണം നടത്താൻ രൂപീകരിച്ച മെഡിക്കൽ ബോർഡിൽ ക്ലിനിക്കൽ സർജന്മാരില്ലെന്നും പകരം ഒരു ഫോറൻസിക് സർജനാണ് ഉണ്ടായിരുന്നതെന്ന് പറഞ്ഞുകേട്ടതാണ് ഈ കുറിപ്പിന് ആധാരം.

ഒരു സർജിക്കൽ വിഷയം അന്വേഷിക്കാൻ സർജന്മാരില്ലാത്ത മെഡിക്കൽ ബോർഡോ എന്ന് അതിശയപ്പെടുന്നതിന് മുൻപ്, നമ്മുടെ നാട്ടിൽ സർജൻ എന്ന വാക്കിനോടുള്ള ചില അടിസ്ഥാനപരമായ തെറ്റിദ്ധാരണകൾ നമ്മൾ തിരുത്തേണ്ടതുണ്ട്.

പേരിന്‍റെ വാലിൽ ഒരു സർജൻ കണ്ടാൽ ഉടനെ നമ്മൾ വിചാരിക്കും കക്ഷി ഓപ്പറേഷൻ തിയേറ്ററിൽ കയറി വലിയ ശസ്ത്രക്രിയകൾ ചെയ്യുന്ന ആളാണെന്ന്. യഥാർഥത്തിൽ, ഈ പേരുള്ളതുകൊണ്ട് മാത്രം ഒരാൾ ജീവനുള്ള ശരീരത്തിൽ ശസ്ത്രക്രിയ ചെയ്യാൻ സാങ്കേതികമായി വിദഗ്ദ്ധ പരിശീലനം ലഭിച്ച ആളാകണമെന്നില്ല. ഉദാഹരണത്തിന് നമ്മുടെ നാട്ടിലെ ചില പ്രശസ്തമായ സർജൻ തസ്തികകൾ നോക്കാം.

ആദ്യത്തേത് ഹൗസ് സർജൻ ആണ്. പേര് കേട്ടാൽ ആശുപത്രിയിൽ കുറ്റിയടിച്ചു കിടന്ന് സർജറി ചെയ്യുന്ന ആളാണെന്ന് തോന്നും. പക്ഷേ സംഗതി എംബിബിഎസ് അവസാന വർഷം കഴിഞ്ഞ് ഒരു വർഷത്തെ നിർബന്ധിത പരിശീലനം ചെയ്യുന്ന കുട്ടികളാണ്.

ആശുപത്രിയിലെ സകല ഡ്യൂട്ടിയും ചെയ്ത് തളർന്ന്, പലപ്പോഴും സർജറിയുടെ സ്പെല്ലിംഗ് വരെ മറന്നുപോകുന്ന പാവങ്ങൾ. ജീവനുള്ള മനുഷ്യനെ പോയിട്ട്, ഒരു കോഴിയെപ്പോലും ഇവർ ഈ ഘട്ടത്തിൽ ഒറ്റയ്ക്ക് സർജറി ചെയ്യാറില്ല.

രണ്ടാമത്തേത് അസിസ്റ്റന്‍റ് സർജൻ. കേൾക്കുമ്പോൾ വലിയൊരു ന്യൂറോ സർജന്‍റെയോ കാർഡിയാക് സർജന്‍റെയോ കൂടെ നിന്ന് പ്രധാനപ്പെട്ട ഞരമ്പുകൾ മുറിക്കാൻ സഹായിക്കുന്ന ആളാണെന്ന് തോന്നും.

എന്നാൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി സർക്കാർ സർവീസിൽ കയറുന്ന ഒരു സാധാരണ എംബിബിഎസ് ഡോക്ടറുടെ എൻട്രി ലെവൽ തസ്തികയുടെ പേരാണിത്.

പനിവരുന്നവർക്ക് പാരസെറ്റാമോൾ എഴുതിക്കൊടുക്കുന്ന നമ്മുടെ സ്വന്തം പിഎച്ച്സിയിലെ ഡോക്ടർമാരുടെ ഔദ്യോഗിക നാമമാണ് ഈ അസിസ്റ്റന്‍റ് സർജൻ. പൊതുവെ ഇവരും ശസ്ത്രക്രിയയുമായി യാതൊരു ബന്ധവുമില്ലാത്തവരാണ്.

അടുത്തത് സമീപകാല വിവാദങ്ങളിലെ ഫോറൻസിക് സർജൻ. ഇവർ സർജറി ചെയ്യും, കത്തിയും കത്രികയും ഉപയോഗിക്കും. പക്ഷേ ഒരു ചെറിയ വ്യത്യാസമുണ്ട്; രോഗിക്ക് ജീവനുണ്ടാകില്ല. മരിച്ച ശരീരത്തിൽ പോസ്റ്റ്‌മോർട്ടം നടത്തുന്നവരാണിവർ.

അല്ലാതെ ഐസിയുവിലോ തിയേറ്ററിലോ കിടക്കുന്ന ജീവനുള്ള മനുഷ്യന് അനസ്തേഷ്യ കൊടുക്കണോ, സർജറി ചെയ്യണോ എന്നൊക്കെ തീരുമാനിക്കാൻ ഇവർക്ക് യാതൊരു ക്ലിനിക്കൽ ട്രെയിനിംഗും ലഭിച്ചിട്ടില്ല.

ആരോഗ്യമേഖലയിൽ ഈ പറഞ്ഞ എല്ലാ വിഭാഗം ഡോക്ടർമാർക്കും അവരുടേതായ സുപ്രധാന പങ്കുണ്ട്. ആരുടെയും തൊഴിൽ മറ്റൊരാളേക്കാൾ താഴെയുമല്ല. എന്നാൽ ചികിത്സയുമായി ബന്ധപ്പെട്ട ഒരു മരണം അന്വേഷിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കുമ്പോൾ, ആ നിർദ്ദിഷ്ട സ്പെഷ്യാലിറ്റിയിൽ വൈദഗ്ധ്യമുള്ള ക്ലിനിക്കൽ ഡോക്ടർമാർ തന്നെ പാനലിൽ ഉണ്ടാകേണ്ടത് നീതിപൂർവമായ അന്വേഷണത്തിന് അനിവാര്യമാണ്.

ജീവനുള്ള മനുഷ്യന്‍റെ പ്രതികരണങ്ങളും ചികിത്സാ പ്രോട്ടോക്കോളുകളും വിലയിരുത്തേണ്ടത് അത്തരം സാഹചര്യങ്ങൾ ദിവസവും കൈകാര്യം ചെയ്യുന്നവരാകണം. കാരണം ക്ലിനിക്കൽ അനുഭവത്തിനാകണം ഇത്തരം മെഡിക്കൽ ബോർഡുകളിൽ പ്രാതിനിധ്യം ലഭിക്കേണ്ടത്.

-------------------------------------------------------------------

പയ്യന്നൂരിലെ കുഞ്ഞിന്‍റെ ദാരുണ മരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന കോലാഹലങ്ങൾക്കും മാധ്യമ വിചാരണകൾക്കും പ്രധാന കാരണമായത്, സ്വന്തം അധികാരപരിധി ലംഘിച്ചുകൊണ്ട് ഒരു ഫോറൻസിക് സർജൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ എഴുതിവച്ച സെൻസേഷണലായ ചില വരികളാണ്.

ഇപ്പോൾ അനസ്തേഷ്യ ഡോക്ടർമാരുടെ പ്രൊഫഷണൽ സംഘടന തന്നെ ഈ റിപ്പോർട്ടിനെ അപലപിച്ചുകൊണ്ട് മുന്നോട്ട് വന്നിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ഫോറൻസിക് സർജന്റെ ശാസ്ത്രവിരുദ്ധമായ കമന്‍റുകളാണ് അവർ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.

ഐസിയുവിലോ ഓപ്പറേഷൻ തിയേറ്ററിലോ കിടക്കുന്ന ജീവനുള്ള ഒരു രോഗിക്ക് എന്ത് ചികിത്സ നൽകണമായിരുന്നു എന്ന് മൃതദേഹം കീറിമുറിക്കുന്ന പോസ്റ്റ്മോർട്ടം ടേബിളിലിരുന്ന് തീരുമാനിക്കുന്നത് ഫോറൻസിക് സർജന്മാരുടെ പണിയല്ല.

എന്നാൽ കേരളത്തിലെ മെഡിക്കോ-ലീഗൽ കേസുകളുടെ ചരിത്രം പരിശോധിച്ചാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളിൽ ഇത്തരം ക്ലിനിക്കൽ വിധിപ്രസ്താവനകൾ കടന്നുവരുന്നത് ഇതാദ്യമല്ല എന്ന് മനസ്സിലാകും.

ഏതാനും വർഷങ്ങൾക്ക് മുൻപ് കേരളത്തിലെ അവയവദാന പദ്ധതിയെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയ ഒരു വിവാദം ഇതിന് മികച്ച ഉദാഹരണമാണ്. മസ്തിഷ്ക മരണം സംഭവിച്ച ഒരു അവയവ ദാതാവിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ, തലയോട്ടിയിൽ ഒരു ബർ ഹോൾ ഇട്ടിരുന്നെങ്കിൽ ആ ജീവൻ രക്ഷിക്കാമായിരുന്നു എന്ന് ഒരു ഫോറൻസിക് സർജൻ യാതൊരു സങ്കോചവുമില്ലാതെ എഴുതിവച്ചു.

ജീവനുള്ള ഒരു രോഗിയുടെ ക്ലിനിക്കൽ അവസ്ഥയോ ന്യൂറോ സർജറിയുടെ സങ്കീർണ്ണതകളോ മനസ്സിലാക്കാതെ നടത്തിയ ആ ഒരൊറ്റ പരാമർശം മതിയായിരുന്നു കേരളത്തിലെ ഡോക്ടർമാരെ മുഴുവൻ അവയവക്കച്ചവടക്കാരായി ചിത്രീകരിക്കാൻ.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ചികിത്സയ്ക്കിടെ രോഗിക്ക് ആകസ്മികമായുണ്ടാകുന്ന മരുന്നുകളോടുള്ള അലർജിയും മരണവും ലോകത്തെവിടെയും സംഭവിക്കാവുന്നതാണ്. എന്നാൽ ക്ലിനിക്കൽ രേഖകൾ പരിശോധിക്കാൻ വേണ്ടത്ര യോഗ്യതയില്ലാതെ, ശ്വാസകോശത്തിലെ നീർക്കെട്ട് മാത്രം കണ്ട് ഇതിനെ മരുന്നിന്‍റെ ഓവർഡോസ് എന്ന് ഫോറൻസിക് റിപ്പോർട്ടിൽ എഴുതിവെക്കുന്ന പ്രവണതയുണ്ട്.

അതുപോലെ, സങ്കീർണ്ണമായ പ്രസവ ശസ്ത്രക്രിയകൾക്കിടയിലെ മരണങ്ങളിൽ നേരത്തെ ഗർഭപാത്രം നീക്കം ചെയ്തിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു എന്ന് ഗൈനക്കോളജി പ്രോട്ടോക്കോളുകളെ ചോദ്യം ചെയ്യുന്നതും ലാപ്രോസ്കോപ്പി ശസ്ത്രക്രിയകളിലെ സ്വാഭാവിക സങ്കീർണ്ണതകളെ പോസ്റ്റ്മോർട്ടം ടേബിളിൽ വെച്ച് മെഡിക്കൽ പിഴവായി വ്യാഖ്യാനിക്കുന്നതും അത്യന്തം അപകടകരമാണ്.

എന്നാൽ ആശ്വാസകരമായ ഒരു വസ്തുത, ഇത്തരം അശാസ്ത്രീയമായ ഫോറൻസിക് വ്യാഖ്യാനങ്ങളെ അടിസ്ഥാനമാക്കി ഡോക്ടർമാർക്കെതിരെ എടുത്ത ക്രിമിനൽ കേസുകളെല്ലാം ഇന്ത്യയിലെ പരമോന്നത കോടതികൾ തന്നെ റദ്ദാക്കിയിട്ടുണ്ട് എന്നതാണ്.

ഉദാഹരണത്തിന്, ശസ്ത്രക്രിയയ്ക്കിടെ മരിച്ച രോഗിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസകോശത്തിൽ ദ്രാവകം കെട്ടിക്കിടക്കുന്നതായി കണ്ടതിനെത്തുടർന്ന് ഡോക്ടർക്കെതിരെ എടുത്ത ക്രിമിനൽ കേസ് എടുത്ത "ഡോ. സുരേഷ് ഗുപ്ത' കേസിലെ ചരിത്രപരമായ വിധിയിലൂടെ സുപ്രീം കോടതി റദ്ദാക്കുകയുണ്ടായി.

ശരീരശാസ്ത്രപരമായ കാരണങ്ങൾ മാത്രം വെച്ച് ഒരു ഡോക്ടറുടെ ക്ലിനിക്കൽ പിഴവായി അതിനെ നേരിട്ട് വ്യാഖ്യാനിക്കാൻ കഴിയില്ല എന്ന് കോടതി അസന്ദിഗ്ധമായി വ്യക്തമാക്കി. സമാനമായി, ശസ്ത്രക്രിയാ വേളയിലെ തീരുമാനങ്ങളെ പിന്നീട് മറ്റൊരു രീതി സ്വീകരിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു എന്ന ഹൈൻഡ്സൈറ്റ് ന്യായത്തിന്‍റെ അടിസ്ഥാനത്തിൽ വിലയിരുത്താൻ പാടില്ല എന്ന് കുസും ശർമ്മ കേസിലും കോടതി അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്.

മരണം എങ്ങനെയുണ്ടായി എന്ന് കണ്ടെത്തുക എന്നതാണ് ഒരു ഫോറൻസിക് സർജന്‍റെ പ്രാഥമിക ജോലി. സുപ്രീം കോടതിയുടെ ജേക്കബ് മാത്യു കേസിലെ വിധിപ്രകാരം, ഒരു ചികിത്സാ പിഴവ് നടന്നിട്ടുണ്ടോ എന്ന് തീരുമാനിക്കേണ്ടത് അതത് സ്പെഷ്യാലിറ്റിയിലെ വിദഗ്ധർ അടങ്ങുന്ന മെഡിക്കൽ ബോർഡാണ്; അല്ലാതെ പോസ്റ്റ്മോർട്ടം ചെയ്യുന്ന ഡോക്ടറല്ല. അതുകൊണ്ടുതന്നെ ഈ വിഡ്ഢിത്തങ്ങൾ ഇനിയും ചോദ്യം ചെയ്യപ്പെടാതെ വിട്ടുകൂടാ.

സംസ്ഥാനത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾക്ക് കർശനമായ ഒരു മെഡിക്കൽ ഓഡിറ്റ് അനിവാര്യമായിരിക്കുന്നു. ഫോറൻസിക് സർജന്മാർ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളിൽ എന്തൊക്കെ എഴുതാം, ക്ലിനിക്കൽ കാര്യങ്ങളിൽ അവർ എത്രത്തോളം ഇടപെടാം എന്നത് സംബന്ധിച്ച് കൃത്യമായ മാർഗ്ഗരേഖകൾ സർക്കാർ തലത്തിൽ രൂപീകരിക്കണം.

തങ്ങളുടെ അധികാരപരിധിക്ക് പുറത്തുള്ള അടിസ്ഥാനരഹിതമായ ക്ലിനിക്കൽ നിരീക്ഷണങ്ങൾ ഔദ്യോഗിക രേഖകളിൽ എഴുതിവെച്ച് ഒരു ഡോക്ടറുടെ കരിയറും ആശുപത്രിയുടെ സൽപ്പേരും ജനങ്ങളുടെ അഭിമാനവും തകർക്കുന്ന ഇത്തരം നടപടികളെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്‍റെയോ സമാന നിയമങ്ങളുടെയോ പരിധിയിൽ കൊണ്ടുവന്ന് കൃത്യമായ ഉത്തരവാദിത്തം ഉറപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

വികാരങ്ങളെക്കാൾ ഉപരിയായി ശാസ്ത്രവും നിയമവും തന്നെയാണ് ഇത്തരം വിഷയങ്ങളിൽ അവസാന വാക്കാകേണ്ടത്.

10-07-2026

മനസ് തുറക്കൂ... ആയുസ് വർധിപ്പിക്കൂ; ആരോഗ്യത്തോടെ 100 കടക്കാം

രോഗ്യപൂർണമായ ദീർഘായുസ് സ്വപ്നമായി അവശേഷിക്കില്ല. നിങ്ങൾ തുറന്ന മനസിന് ഉടമയാണെങ്കിൽ തീർച്ചയായും ആരോഗ്യകരമായ വാർധക്യവും ദീർഘായുസും സ്വായത്തമാക്കാം. ആരോഗ്യകരമായ ജീവിതത്തിനു കൃത്യമായ ഭക്ഷണക്രമം, വ്യായാമം, സാമൂഹിക ബന്ധങ്ങൾ എന്നിവയാണു പ്രധാനമായി കണക്കാക്കാറുള്ളത്. എന്നാൽ, നമ്മുടെ ആയുസ് നിർണയിക്കുന്നതിൽ വ്യക്തിത്വത്തിനു വലിയൊരു പങ്കുണ്ടെന്നു പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഒരു മനുഷ്യൻ നൂറിലധികം വർഷം ജീവിച്ചിരിക്കുന്നതിനു പിന്നിലെ രഹസ്യം, ഓപ്പൺനെസ് (തുറന്ന മനസ്) - എന്ന ഒരൊറ്റ സ്വഭാവഗുണമായിരിക്കുമെന്ന് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നു.

ഇറ്റലിയിലെ കാഗ്‌ളിയാരി സർവകലാശാലയിലെ സൈക്കോളജിസ്റ്റായ മരിയ കിയാര ഫാസ്റ്റാമും സംഘവുമാണു പഠനത്തിനു പിന്നിൽ പ്രവർത്തിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ നൂറു വയസിനുമേൽ പ്രായമുള്ളവർ ജീവിക്കുന്ന ചുരുക്കം ചില സ്ഥലങ്ങളിലൊന്നായ സാർഡീനിയയിലെ ബ്ലൂ സോൺ നിവാസികളെ കേന്ദ്രീകരിച്ചായിരുന്നു പഠനം. മാറുന്ന സാഹചര്യങ്ങളോടു പൊരുത്തപ്പെടാനുള്ള വ്യക്തിത്വ സവിശേഷതകളും പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവുമാണ് പ്രായമായവരിലും സജീവ ജീവിതശൈലി നിലനിർത്താൻ സഹായിക്കുന്നതെന്നു വ്യക്തമാക്കുന്നു.

എന്താണ് ബ്ലൂ സോൺ പഠനം?
71-നും 101-നും ഇടയിൽ പ്രായമുള്ള 125 മുതിർന്ന വ്യക്തികളെയാണ് ഗവേഷകർ നിരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. ഇതിൽ 55 പേർ ബ്ലൂ സോണിൽ ജീവിക്കുന്നവരും 70 പേർ അതിനു പുറത്തുള്ള അടുത്ത പ്രദേശങ്ങളിൽ ജീവിക്കുന്നവരുമായിരുന്നു. ഇരുവിഭാഗത്തിനും ഒരേ സാമൂഹിക പശ്ചാത്തലവും ആരോഗ്യസംരക്ഷണ സംവിധാനങ്ങളുമാണുള്ളത്. ഇതു വ്യക്തിത്വത്തിലെ വ്യത്യാസങ്ങൾ കൃത്യമായി മനസിലാക്കാൻ ഗവേഷകരെ സഹായിച്ചു. പങ്കെടുത്തവരുടെ മാനസിക-ശാരീരിക ആരോഗ്യം, ജീവിതശൈലി, വിനോദങ്ങൾ എന്നിവയ്ക്കൊപ്പം മനഃശാസ്ത്രത്തിലെ, ബിഗ് ഫൈവ് - വ്യക്തിത്വ സവിശേഷതകളായ;
ഓപ്പൺനെസ് (തുറന്ന മനസ്), കോൺഷ്യൻഷ്യസ്നെസ് (വിവേകം/ഉത്തരവാദിത്തബോധം), എക്സ്ട്രാ വേർഷൻ (സാമൂഹിക ഇടപെടൽ), അഗ്രീയബിൾനെസ് (ഇണങ്ങാനുള്ള മനസ്),
ന്യൂറോട്ടിസിസം (വൈകാരിക അസ്ഥിരത) എന്നിവയും പഠനവിധേയമാക്കി.

തുറന്ന മനസ് ആകട്ടെ നിങ്ങൾക്കും
ശാരീരിക ആരോഗ്യത്തിന്‍റെ കാര്യത്തിൽ ഇരുവിഭാഗവും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ ബ്ലൂ സോണിലുള്ളവരെ മറ്റുള്ളവരിൽനിന്ന് വേർതിരിച്ചത് അവരിലുണ്ടായിരുന്ന ഉയർന്ന അളവിലുള്ള, ഓപ്പൺനെസ് - ആയിരുന്നു. പുതിയ കാര്യങ്ങൾ അറിയാനുള്ള ജിജ്ഞാസ, പഠിക്കാനുള്ള താത്പര്യം, പുതിയ അനുഭവങ്ങളെ സ്വീകരിക്കാനുള്ള സന്നദ്ധത എന്നിവയാണ് ഇവരിൽ കൂടുതലായി കണ്ടത്. കൂടാതെ പ്രതിസന്ധികളെ നേരിടാനുള്ള ഉയർന്ന കഴിവും മാനസികോല്ലാസം നൽകുന്ന വിനോദങ്ങളിൽ ഏർപ്പെടാനുള്ള താത്പര്യവും ഇവർ പ്രകടിപ്പിച്ചു. പഠനത്തിൽ പങ്കെടുത്തവരിൽ, തുറന്ന മനസ് - ഉള്ളവർ മികച്ച മാനസികാരോഗ്യമുള്ളവരാണെന്ന് കണ്ടെത്തി. ഉത്തരവാദിത്തബോധം കൂടുതലുള്ളവരിൽ ജീവിത സംതൃപ്തി കൂടുതലായിരുന്നു. അതേസമയം, വൈകാരിക അസ്ഥിരത ഉള്ളവരിൽ ജീവിതനിലവാരം കുറവാണെന്നും ഗവേഷകർ നിരീക്ഷിച്ചു.

വ്യക്തിത്വവും ആയുസും
വ്യക്തിത്വം നേരിട്ടല്ല ഒരാളുടെ ആയുസ് വർധിപ്പിക്കുന്നതെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. പകരം, പുതിയ കാര്യങ്ങളോടുള്ള ജിജ്ഞാസ നിലനിർത്താനും, സജീവമായിരിക്കാനും, ആളുകളുമായി ഇടപഴകാനും ഈ സ്വഭാവവിശേഷം ഇവരെ പ്രേരിപ്പിക്കുന്നു. ഈ നല്ല ശീലങ്ങളാണ് കാലക്രമേണ ആരോഗ്യകരമായ വാർധക്യത്തിലേക്കും ദീർഘായുസിലേക്കും നയിക്കുന്നത്.

ഇതൊരു ചെറിയ നിരീക്ഷണ പഠനമായതിനാൽ ഇതിന്‍റെ കൃത്യമായ കാരണവും ഫലവും പൂർണമായി തെളിയിക്കാൻ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്. എങ്കിലും, നല്ല ഭക്ഷണവും വ്യായാമവും പോലെ തന്നെ ദീർഘായുസിന്‍റെ കഥയിൽ നമ്മുടെ മനസിനും വ്യക്തിത്വത്തിനും തുല്യ പങ്കുണ്ടെന്ന കാര്യത്തിൽ ശാസ്ത്രലോകത്തിന് ഇപ്പോൾ സംശയമില്ല.

27-04-2026

പ്രഭാതഭക്ഷണത്തിനു രുചിയേറും പ്രോട്ടീന്‍ സമ്പുഷ്‌ടമായ തക്കാളി ചട്ണി

പ്രഭാതഭക്ഷണത്തിനു രുചികരമായ പ്രോട്ടീന്‍ സമ്പുഷ്ടമായ തക്കാളി ചട്ണി തയാറാക്കാം. സാധാരണ തക്കാളി ചട്ണിയില്‍നിന്നു വ്യത്യസ്തമായി നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്താണ് ഈ സ്‌പെഷല്‍ തക്കാളി ചട്ണി തയാറാക്കുന്നത്.

രുചികരം എന്നതുപോലെ, ആരോഗ്യകരവുമാണ് ഈ ചട്ണി. ഇഡലി, ദോശ, വട, അല്ലെങ്കില്‍ പൊറോട്ട എന്നിവയുടെ കൂടെ കഴിക്കാവുന്ന മികച്ച കോമ്പിനേഷനാണിത്.

കടലപ്പരിപ്പും നിലക്കടലയും ചേര്‍ക്കുന്നത് ചട്ണിക്ക് കൊഴുപ്പും പ്രത്യേക രുചിയും നല്‍കുന്നതോടൊപ്പം പ്രഭാതഭക്ഷണത്തില്‍ പ്രോട്ടീന്‍റെ അളവ് വര്‍ധിപ്പിക്കാനും സഹായിക്കും.

ചേരുവകള്‍

  • തക്കാളി: 4-5 എണ്ണം (അരിഞ്ഞത്)
  • നിലക്കടല: 1/2 കപ്പ്
  • കടലപ്പരിപ്പ്: 2 ടേബിള്‍ സ്പൂണ്‍
  • പച്ചമുളക്: 3-4 എണ്ണം
  • ഇഞ്ചി: 1/2 ടീസ്പൂണ്‍
  • വെളുത്തുള്ളി: 1 ടേബിള്‍ സ്പൂണ്‍ (ചതച്ചത്)
  • ജീരകം: 1/2 ടീസ്പൂണ്‍
  • മല്ലി: 1/2 ടീസ്പൂണ്‍
  • വറ്റല്‍ മുളക്: 2 എണ്ണം
  • കറിവേപ്പില: 4-5 എണ്ണം
  • മല്ലിയില: 1 ടേബിള്‍ സ്പൂണ്‍ (അരിഞ്ഞത്)
  • എണ്ണ: 1 ടേബിള്‍ സ്പൂണ്‍
  • ഉപ്പ്: പാകത്തിനു ചേര്‍ക്കുക

തയാറാക്കുന്ന വിധം

ഒരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് ജീരകവും മല്ലിയും ചേര്‍ത്ത് രണ്ട് മിനിറ്റ് വഴറ്റുക. ശേഷം നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്ത് ചെറുതായി വറുത്തെടുക്കുക.

ഇതിലേക്ക് അരിഞ്ഞ തക്കാളിയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. (ആവശ്യമെങ്കില്‍ സവാളയും ചേര്‍ക്കാം). പാകത്തിന് ഉപ്പും മുളകുപൊടിയും ചേര്‍ത്ത് 2-3 മിനിറ്റ് കൂടി വേവിക്കുക. ഇവ നന്നായി തണുത്ത ശേഷം മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക.

എണ്ണ ചൂടാക്കി അതിലേക്ക് കറിവേപ്പില, വറ്റല്‍ മുളക്, ചതച്ച വെളുത്തുള്ളി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ഇത് തയാറാക്കി വച്ചിരിക്കുന്ന ചട്ണിക്ക് മുകളിലേക്ക് ഒഴിക്കുക.

അവസാനമായി അല്പം മല്ലിയില കൂടി വിതറുന്നതോടെ രുചികരമായ തക്കാളി ചട്ണി റെഡി!

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

01-07-2026

ആർത്തവവിരാമം: വേണം കരുതൽ, സ്ത്രീകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത്

സ്ത്രീകളില്‍ ആര്‍ത്തവം അഥവാ മാസമുറ എന്നന്നേക്കുമായി അവസാനിക്കുകയും അവരുടെ പ്രജനനശേഷിക്ക് വിരാമമിടുകയും ചെയ്യുന്ന ഒരു സ്വാഭാവിക ഘട്ടമാണ് ആര്‍ത്തവവിരാമം (Menopause). തുടര്‍ച്ചയായി 12 മാസം വരെ ആര്‍ത്തവം ഇല്ലാതിരിക്കുമ്പോഴാണ് ആര്‍ത്തവവിരാമം സ്ഥിരീകരിക്കാന്‍ സാധിക്കുന്നത്.

ഈ സാഹചര്യത്തില്‍ അവസാനമായി മാസമുറ വന്ന തീയതി അവസാന മാസമുറ (LMP - Last Menstural Period) ആയി കണക്കാക്കുന്നു. 45നും 55നും പ്രായത്തിനിടയിലുള്ള സ്ത്രീകളിലാണ് സാധാരണയായി ആര്‍ത്തവവിരാമം സംഭവിക്കുന്നത്.

പ്രായത്തിന്‍റേതായ കാരണങ്ങളാല്‍ ഗര്‍ഭാശയത്തിലെ അണ്ഡാശയത്തില്‍ അണ്ഡോല്പാദനം കുറയുന്നു. ഇത് മൂലം ഈസ്ട്രജന്‍, പ്രോജസ്ട്രോണ്‍ തുടങ്ങിയ ഹോര്‍മോണുകളുടെ അളവ് ശരീരത്തില്‍ കുറയുകയും ആര്‍ത്തവവിരാമത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ആര്‍ത്തവവിരാമം മൂലം ഉണ്ടായേക്കാവുന്ന ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍

ആര്‍ത്തവവിരാമ ഘട്ടത്തില്‍ ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ അളവ് കുറയുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. അസ്ഥിബലക്ഷയം, ഹൃദ്രോഗം കൂടാതെ മെറ്റബോളിസം, മാനസികാരോഗ്യം, മാംസപേശികള്‍ എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു.

ആര്‍ത്തവ വിരാമത്തിനു ശേഷം ആരോഗ്യ സംരക്ഷണത്തിനായി തിരഞ്ഞെടുക്കേണ്ട പ്രധാന മാര്‍ഗങ്ങളില്‍ ഒന്നാണ് വ്യായാമം. ചിട്ടയായ ശാരീരിക പ്രവര്‍ത്തനം മുമ്പ് പ്രതിപാദിച്ച ആരോഗ്യ പ്രശ്‌നങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.

ഓസ്റ്റിയോപൊറോസിസ് (അസ്ഥി ബലക്ഷയം)

ആര്‍ത്തവ വിരാമത്തിനു ശേഷം ഈസ്ട്രജന്‍റെ അളവ് കുറയുന്നതിനാല്‍ അസ്ഥി സാന്ദ്രത കുറയുകയും എല്ലുകള്‍ ബലഹീനമാവുകയും ചെയ്യുന്നു. ഈ അവസ്ഥയാണ് ഓസ്റ്റിയോപോറോസിസ്. ഇതുമൂലം ചെറിയ വീഴ്ചകളില്‍ പോലും എല്ലുകള്‍ ഒടിയാനുള്ള സാധ്യത കൂടുന്നു.

ഇത് പ്രതിരോധിക്കുന്നതിനായി ഫിസിയോതെറാപ്പിസ്റ്റിന്‍റെ നിര്‍ദേശപ്രകാരം അനുയോജ്യമായ വ്യായാമം ദിവസവും ചെയ്യേണ്ടതാണ്. Resistance exercise, Weight bearing exercise എന്നീ വ്യായാമങ്ങള്‍ ഒന്നിച്ചു ചെയ്യുന്നതിലൂടെ അസ്ഥികളുടെ ബലം ശക്തിപ്പെടുത്താനും പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താനും സാധിക്കും.

ഹൃദ്രോഗം (Cardio Vascular Disease - CVD)

ആര്‍ത്തവവിരാമ ഘട്ടത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം മൂലം ദഹനപ്രക്രിയ മന്ദഗതിയില്‍ ആകുകയും വയറിലെ കൊഴുപ്പിന്‍റെ അളവ്കൂടുകയ മാംസപേശികളുടെ അളവ് കുറയുകയും ചെയ്യുന്നു.

ദിവസവും എയ്‌റോബിക് വ്യായാമം ചെയ്യുന്നത് ഹൃദയത്തിന്‍റെയും ശ്വാസകോശത്തിന്‍റെയും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നു. കൃത്യമായ വ്യായാമത്തിനൊപ്പം ക്രമേണ വ്യായാമം ചെയ്യുന്ന സമയം വര്‍ദ്ധിപ്പിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുകയും ഹൃദ്രോഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ HDL (നല്ല കൊളസ്‌ട്രോളിന്റെ അളവ്) വര്‍ധിപ്പിക്കുകയും LDL (മോശം കൊളസ്‌ട്രോളിന്‍റെ അളവ്) കുറയ്ക്കുകയും ചെയ്യുന്നു.

ആര്‍ത്തവവിരാമത്തിനു മുമ്പേ വ്യായാമം ചെയ്തു തുടങ്ങുന്നതിലൂടെ രക്തക്കുഴലിനെ ബാധിക്കുന്ന രോഗങ്ങള്‍ തീവ്രതയിലേക്ക് എത്തുന്നത് മന്ദഗതിയില്‍ ആക്കാന്‍ സഹായിക്കുന്നു.

ഇതു കൂടാതെ Metabolism നല്ല രീതിയില്‍ ആക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും സഹായിക്കുന്നു.

ശരീരത്തിന്‍റെ ബാലന്‍സ്

ആര്‍ത്തവവിരാമത്തിനുശേഷം ശരീരത്തിലെ ന്യൂറോ സെന്‍സറി സിസ്റ്റത്തിന്‍റെ പ്രവര്‍ത്തനം മന്ദഗതിയിലാവുകയും ശരീരത്തിന്‍റെ ബാലന്‍സിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

ഇത്തരത്തില്‍ ബാലന്‍സ് നഷ്ടമാകുമ്പോള്‍ വീഴ്ചയുടെ സാധ്യത വര്‍ധിക്കുന്നു. ഈ സാഹചര്യം ഒഴിവാക്കുന്നതിന് അനുയോജ്യമായ പരിശീലനവും വ്യായാമവും ഒരു ഫിസിയോതെറാപ്പിസ്റ്റിന്‍റെ നിര്‍ദേശപ്രകാരം കൃത്യമായി ചെയ്യേണ്ടതാണ്.

പെല്‍വിക് അവയവങ്ങളുടെ പ്രൊലാപ്‌സ് (Pelvic Organ Prolapse)

ആര്‍ത്തവവിരാമത്തില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ അളവ് കുറയുന്നത് മൂലം പെല്‍വിക് ഫ്ലോറിലെ പേശികളുടെ ബലക്ഷയം സംഭവിക്കുന്നു. ഈ അവസ്ഥയിലാണ് Pelvic Organ Prolapse സംഭവിക്കുന്നത്.

പെല്‍വിക് ഫ്ലോറിലെ ആന്തരിക അവയവങ്ങളായ ഗര്‍ഭാശയം, മൂത്രാശയം, മലാശയം എന്നിവയില്‍ ഏതെങ്കിലും ഉള്ളില്‍ നിന്നും യോനി ഭാഗത്തേക്ക് വലിഞ്ഞുവരുന്ന അവസ്ഥയാണിത്.

യോനീഭാഗത്തെ സമ്മര്‍ദം, വേദന, ഇടയ്ക്കിടെ മൂത്രം ഒഴിക്കുക, മൂത്രം അറിയാതെ പോവുക തുടങ്ങിയ രോഗലക്ഷണങ്ങളാണ് പ്രകടമാകുന്നത്. പെല്‍വിക് പേശികളെ ബലപ്പെടുത്തുന്ന വ്യായാമങ്ങള്‍ ഫിസിയോതെറാപ്പിയില്‍ ലഭ്യമാണ്.

മാനസികാരോഗ്യവും ഉറക്കവും മെച്ചപ്പെടുത്തുന്നതിന്

വ്യായാമം ചെയ്യുന്നത് ശരീരത്തിലെ Endorphinsserotonin പോലുള്ള രാസവസ്തുക്കളുടെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നു. ഉത്കണ്ഠ, വിഷാദം, മാനസിക സമ്മര്‍ദ്ദം എന്നിവ കുറയ്ക്കുന്നതിനായി വ്യായാമം ശീലമാക്കുക.

വ്യായാമം ചെയ്യുന്നതലൂടെ ആത്മവിശ്വാസം വര്‍ധിക്കുന്നു, ഉറക്കത്തിന്‍റെ ഗുണമേന്മ മെച്ചപ്പെടുന്നു, കൂടാതെ വൈജ്ഞാനിക പ്രവര്‍ത്തനവും (Cognitive function) മെച്ചപ്പെടുത്തുന്നു. ദിവസവും 60 മിനിറ്റ് വ്യായാമം ചെയ്യുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

ആര്‍ത്തവ വിരാമത്തിനു ശേഷമുള്ള സ്ത്രീകളില്‍ ശാരീരിക ക്ഷമത, ജീവിത നിലവാരം, മെറ്റബോളിക് ആരോഗ്യം, ബോണ്‍ മിനറല്‍ ഡെന്‍സിറ്റി എന്നിവ മെച്ചപ്പെടുത്തുന്നതിനും അസ്ഥിനാശം തടയുന്നതിനും വ്യക്തിഗത വ്യായാമം സഹായകരമാണ്.

ആര്‍ത്തവ വിരാമത്തിന് ശേഷം സ്ത്രീകള്‍ക്കായുള്ള ഏറ്റവും ഫലപ്രദമായ ഔഷധ രഹിത ചികിത്സാ മാര്‍ഗങ്ങളില്‍ ഒന്നാണ് വ്യക്തിഗത വ്യായാമങ്ങള്‍.

ഇവ ദിവസവും കൃത്യമായി ചെയ്യുന്നതിലൂടെ ശാരീരിക-മാനസിക ആരോഗ്യം നിലനിര്‍ത്താനും മെച്ചപ്പെടുത്താനും സഹായകരമാണ്. ആര്‍ത്തവ വിരാമത്തിനു ശേഷമുള്ള വ്യായമത്തിന്‍റെ പ്രാധാന്യം മനസിലാക്കി പ്രവര്‍ത്തിക്കുക.

വിവരങ്ങൾ: ശ്രീദേവി
HOD, Department of Physiotherapy, SUT Hospital, Pattom.

17-07-2026

മെഡിക്കൽ ബോർഡിൽ ക്ലിനിക്കൽ സർജൻ ഇല്ലാത്തതു പിഴവ് തന്നെ; ഡോ. നെൽസൺ തോമസ് എഴുതുന്നു

കോട്ടയം: ശസ്ത്രക്രിയയ്ക്ക് അനസ്തീഷ്യ നൽകിയതുമായി ബന്ധപ്പെട്ട മരണത്തിൽ അന്വേഷണം നടത്താൻ രൂപീകരിച്ച മെഡിക്കൽ ബോർഡിൽ ക്ലിനിക്കൽ സർജന്മാരില്ലെന്നതു ഗുരുതര പിഴവാണെന്നു ചൂണ്ടിക്കാട്ടി ഡോക്ടർമാർ തന്നെ രംഗത്ത്.

മെഡിക്കൽ ബോർഡിൽ ക്ലിനിക്കൽ സർജൻമാരെ ഒഴിവാക്കി ഫോറൻസിക് സർജനെ ഉൾപ്പെടുത്തിയത് ഗൗരവതരമായ പോരായ്മയാണെന്നു ഡോ. നെൽസൺ തോമസ് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ ചൂണ്ടിക്കാട്ടി.

കാരണം സർജൻമാർ എന്ന പേരിൽ അറിയപ്പെടുന്നവരെല്ലാം ശസ്ത്രക്രിയ ചെയ്യുന്നവരോ ശസ്ത്രക്രിയ അനുബന്ധ കാര്യങ്ങളിൽ നൈപുണ്യമുള്ളവരോ അല്ലെന്നു കുറിപ്പിൽ പറയുന്നു. അനസ്തേഷ്യയും ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുന്ന മെഡിക്കൽ ബോർഡിൽ ക്ലിനിക്കൽ സർജൻ അനിവാര്യമായിരുന്നെന്നു ചൂണ്ടിക്കാണിക്കുന്നു.

കുറിപ്പിന്‍റെ പൂർണരൂപം താഴെ:

ശസ്ത്രക്രിയയ്ക്ക് അനസ്തീഷ്യ നൽകിയതുമായി ബന്ധപ്പെട്ട മരണത്തിൽ അന്വേഷണം നടത്താൻ രൂപീകരിച്ച മെഡിക്കൽ ബോർഡിൽ ക്ലിനിക്കൽ സർജന്മാരില്ലെന്നും പകരം ഒരു ഫോറൻസിക് സർജനാണ് ഉണ്ടായിരുന്നതെന്ന് പറഞ്ഞുകേട്ടതാണ് ഈ കുറിപ്പിന് ആധാരം.

ഒരു സർജിക്കൽ വിഷയം അന്വേഷിക്കാൻ സർജന്മാരില്ലാത്ത മെഡിക്കൽ ബോർഡോ എന്ന് അതിശയപ്പെടുന്നതിന് മുൻപ്, നമ്മുടെ നാട്ടിൽ സർജൻ എന്ന വാക്കിനോടുള്ള ചില അടിസ്ഥാനപരമായ തെറ്റിദ്ധാരണകൾ നമ്മൾ തിരുത്തേണ്ടതുണ്ട്.

പേരിന്‍റെ വാലിൽ ഒരു സർജൻ കണ്ടാൽ ഉടനെ നമ്മൾ വിചാരിക്കും കക്ഷി ഓപ്പറേഷൻ തിയേറ്ററിൽ കയറി വലിയ ശസ്ത്രക്രിയകൾ ചെയ്യുന്ന ആളാണെന്ന്. യഥാർഥത്തിൽ, ഈ പേരുള്ളതുകൊണ്ട് മാത്രം ഒരാൾ ജീവനുള്ള ശരീരത്തിൽ ശസ്ത്രക്രിയ ചെയ്യാൻ സാങ്കേതികമായി വിദഗ്ദ്ധ പരിശീലനം ലഭിച്ച ആളാകണമെന്നില്ല. ഉദാഹരണത്തിന് നമ്മുടെ നാട്ടിലെ ചില പ്രശസ്തമായ സർജൻ തസ്തികകൾ നോക്കാം.

ആദ്യത്തേത് ഹൗസ് സർജൻ ആണ്. പേര് കേട്ടാൽ ആശുപത്രിയിൽ കുറ്റിയടിച്ചു കിടന്ന് സർജറി ചെയ്യുന്ന ആളാണെന്ന് തോന്നും. പക്ഷേ സംഗതി എംബിബിഎസ് അവസാന വർഷം കഴിഞ്ഞ് ഒരു വർഷത്തെ നിർബന്ധിത പരിശീലനം ചെയ്യുന്ന കുട്ടികളാണ്.

ആശുപത്രിയിലെ സകല ഡ്യൂട്ടിയും ചെയ്ത് തളർന്ന്, പലപ്പോഴും സർജറിയുടെ സ്പെല്ലിംഗ് വരെ മറന്നുപോകുന്ന പാവങ്ങൾ. ജീവനുള്ള മനുഷ്യനെ പോയിട്ട്, ഒരു കോഴിയെപ്പോലും ഇവർ ഈ ഘട്ടത്തിൽ ഒറ്റയ്ക്ക് സർജറി ചെയ്യാറില്ല.

രണ്ടാമത്തേത് അസിസ്റ്റന്‍റ് സർജൻ. കേൾക്കുമ്പോൾ വലിയൊരു ന്യൂറോ സർജന്‍റെയോ കാർഡിയാക് സർജന്‍റെയോ കൂടെ നിന്ന് പ്രധാനപ്പെട്ട ഞരമ്പുകൾ മുറിക്കാൻ സഹായിക്കുന്ന ആളാണെന്ന് തോന്നും.

എന്നാൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി സർക്കാർ സർവീസിൽ കയറുന്ന ഒരു സാധാരണ എംബിബിഎസ് ഡോക്ടറുടെ എൻട്രി ലെവൽ തസ്തികയുടെ പേരാണിത്.

പനിവരുന്നവർക്ക് പാരസെറ്റാമോൾ എഴുതിക്കൊടുക്കുന്ന നമ്മുടെ സ്വന്തം പിഎച്ച്സിയിലെ ഡോക്ടർമാരുടെ ഔദ്യോഗിക നാമമാണ് ഈ അസിസ്റ്റന്‍റ് സർജൻ. പൊതുവെ ഇവരും ശസ്ത്രക്രിയയുമായി യാതൊരു ബന്ധവുമില്ലാത്തവരാണ്.

അടുത്തത് സമീപകാല വിവാദങ്ങളിലെ ഫോറൻസിക് സർജൻ. ഇവർ സർജറി ചെയ്യും, കത്തിയും കത്രികയും ഉപയോഗിക്കും. പക്ഷേ ഒരു ചെറിയ വ്യത്യാസമുണ്ട്; രോഗിക്ക് ജീവനുണ്ടാകില്ല. മരിച്ച ശരീരത്തിൽ പോസ്റ്റ്‌മോർട്ടം നടത്തുന്നവരാണിവർ.

അല്ലാതെ ഐസിയുവിലോ തിയേറ്ററിലോ കിടക്കുന്ന ജീവനുള്ള മനുഷ്യന് അനസ്തേഷ്യ കൊടുക്കണോ, സർജറി ചെയ്യണോ എന്നൊക്കെ തീരുമാനിക്കാൻ ഇവർക്ക് യാതൊരു ക്ലിനിക്കൽ ട്രെയിനിംഗും ലഭിച്ചിട്ടില്ല.

ആരോഗ്യമേഖലയിൽ ഈ പറഞ്ഞ എല്ലാ വിഭാഗം ഡോക്ടർമാർക്കും അവരുടേതായ സുപ്രധാന പങ്കുണ്ട്. ആരുടെയും തൊഴിൽ മറ്റൊരാളേക്കാൾ താഴെയുമല്ല. എന്നാൽ ചികിത്സയുമായി ബന്ധപ്പെട്ട ഒരു മരണം അന്വേഷിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കുമ്പോൾ, ആ നിർദ്ദിഷ്ട സ്പെഷ്യാലിറ്റിയിൽ വൈദഗ്ധ്യമുള്ള ക്ലിനിക്കൽ ഡോക്ടർമാർ തന്നെ പാനലിൽ ഉണ്ടാകേണ്ടത് നീതിപൂർവമായ അന്വേഷണത്തിന് അനിവാര്യമാണ്.

ജീവനുള്ള മനുഷ്യന്‍റെ പ്രതികരണങ്ങളും ചികിത്സാ പ്രോട്ടോക്കോളുകളും വിലയിരുത്തേണ്ടത് അത്തരം സാഹചര്യങ്ങൾ ദിവസവും കൈകാര്യം ചെയ്യുന്നവരാകണം. കാരണം ക്ലിനിക്കൽ അനുഭവത്തിനാകണം ഇത്തരം മെഡിക്കൽ ബോർഡുകളിൽ പ്രാതിനിധ്യം ലഭിക്കേണ്ടത്.

-------------------------------------------------------------------

പയ്യന്നൂരിലെ കുഞ്ഞിന്‍റെ ദാരുണ മരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന കോലാഹലങ്ങൾക്കും മാധ്യമ വിചാരണകൾക്കും പ്രധാന കാരണമായത്, സ്വന്തം അധികാരപരിധി ലംഘിച്ചുകൊണ്ട് ഒരു ഫോറൻസിക് സർജൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ എഴുതിവച്ച സെൻസേഷണലായ ചില വരികളാണ്.

ഇപ്പോൾ അനസ്തേഷ്യ ഡോക്ടർമാരുടെ പ്രൊഫഷണൽ സംഘടന തന്നെ ഈ റിപ്പോർട്ടിനെ അപലപിച്ചുകൊണ്ട് മുന്നോട്ട് വന്നിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ഫോറൻസിക് സർജന്റെ ശാസ്ത്രവിരുദ്ധമായ കമന്‍റുകളാണ് അവർ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.

ഐസിയുവിലോ ഓപ്പറേഷൻ തിയേറ്ററിലോ കിടക്കുന്ന ജീവനുള്ള ഒരു രോഗിക്ക് എന്ത് ചികിത്സ നൽകണമായിരുന്നു എന്ന് മൃതദേഹം കീറിമുറിക്കുന്ന പോസ്റ്റ്മോർട്ടം ടേബിളിലിരുന്ന് തീരുമാനിക്കുന്നത് ഫോറൻസിക് സർജന്മാരുടെ പണിയല്ല.

എന്നാൽ കേരളത്തിലെ മെഡിക്കോ-ലീഗൽ കേസുകളുടെ ചരിത്രം പരിശോധിച്ചാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളിൽ ഇത്തരം ക്ലിനിക്കൽ വിധിപ്രസ്താവനകൾ കടന്നുവരുന്നത് ഇതാദ്യമല്ല എന്ന് മനസ്സിലാകും.

ഏതാനും വർഷങ്ങൾക്ക് മുൻപ് കേരളത്തിലെ അവയവദാന പദ്ധതിയെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയ ഒരു വിവാദം ഇതിന് മികച്ച ഉദാഹരണമാണ്. മസ്തിഷ്ക മരണം സംഭവിച്ച ഒരു അവയവ ദാതാവിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ, തലയോട്ടിയിൽ ഒരു ബർ ഹോൾ ഇട്ടിരുന്നെങ്കിൽ ആ ജീവൻ രക്ഷിക്കാമായിരുന്നു എന്ന് ഒരു ഫോറൻസിക് സർജൻ യാതൊരു സങ്കോചവുമില്ലാതെ എഴുതിവച്ചു.

ജീവനുള്ള ഒരു രോഗിയുടെ ക്ലിനിക്കൽ അവസ്ഥയോ ന്യൂറോ സർജറിയുടെ സങ്കീർണ്ണതകളോ മനസ്സിലാക്കാതെ നടത്തിയ ആ ഒരൊറ്റ പരാമർശം മതിയായിരുന്നു കേരളത്തിലെ ഡോക്ടർമാരെ മുഴുവൻ അവയവക്കച്ചവടക്കാരായി ചിത്രീകരിക്കാൻ.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ചികിത്സയ്ക്കിടെ രോഗിക്ക് ആകസ്മികമായുണ്ടാകുന്ന മരുന്നുകളോടുള്ള അലർജിയും മരണവും ലോകത്തെവിടെയും സംഭവിക്കാവുന്നതാണ്. എന്നാൽ ക്ലിനിക്കൽ രേഖകൾ പരിശോധിക്കാൻ വേണ്ടത്ര യോഗ്യതയില്ലാതെ, ശ്വാസകോശത്തിലെ നീർക്കെട്ട് മാത്രം കണ്ട് ഇതിനെ മരുന്നിന്‍റെ ഓവർഡോസ് എന്ന് ഫോറൻസിക് റിപ്പോർട്ടിൽ എഴുതിവെക്കുന്ന പ്രവണതയുണ്ട്.

അതുപോലെ, സങ്കീർണ്ണമായ പ്രസവ ശസ്ത്രക്രിയകൾക്കിടയിലെ മരണങ്ങളിൽ നേരത്തെ ഗർഭപാത്രം നീക്കം ചെയ്തിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു എന്ന് ഗൈനക്കോളജി പ്രോട്ടോക്കോളുകളെ ചോദ്യം ചെയ്യുന്നതും ലാപ്രോസ്കോപ്പി ശസ്ത്രക്രിയകളിലെ സ്വാഭാവിക സങ്കീർണ്ണതകളെ പോസ്റ്റ്മോർട്ടം ടേബിളിൽ വെച്ച് മെഡിക്കൽ പിഴവായി വ്യാഖ്യാനിക്കുന്നതും അത്യന്തം അപകടകരമാണ്.

എന്നാൽ ആശ്വാസകരമായ ഒരു വസ്തുത, ഇത്തരം അശാസ്ത്രീയമായ ഫോറൻസിക് വ്യാഖ്യാനങ്ങളെ അടിസ്ഥാനമാക്കി ഡോക്ടർമാർക്കെതിരെ എടുത്ത ക്രിമിനൽ കേസുകളെല്ലാം ഇന്ത്യയിലെ പരമോന്നത കോടതികൾ തന്നെ റദ്ദാക്കിയിട്ടുണ്ട് എന്നതാണ്.

ഉദാഹരണത്തിന്, ശസ്ത്രക്രിയയ്ക്കിടെ മരിച്ച രോഗിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസകോശത്തിൽ ദ്രാവകം കെട്ടിക്കിടക്കുന്നതായി കണ്ടതിനെത്തുടർന്ന് ഡോക്ടർക്കെതിരെ എടുത്ത ക്രിമിനൽ കേസ് എടുത്ത "ഡോ. സുരേഷ് ഗുപ്ത' കേസിലെ ചരിത്രപരമായ വിധിയിലൂടെ സുപ്രീം കോടതി റദ്ദാക്കുകയുണ്ടായി.

ശരീരശാസ്ത്രപരമായ കാരണങ്ങൾ മാത്രം വെച്ച് ഒരു ഡോക്ടറുടെ ക്ലിനിക്കൽ പിഴവായി അതിനെ നേരിട്ട് വ്യാഖ്യാനിക്കാൻ കഴിയില്ല എന്ന് കോടതി അസന്ദിഗ്ധമായി വ്യക്തമാക്കി. സമാനമായി, ശസ്ത്രക്രിയാ വേളയിലെ തീരുമാനങ്ങളെ പിന്നീട് മറ്റൊരു രീതി സ്വീകരിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു എന്ന ഹൈൻഡ്സൈറ്റ് ന്യായത്തിന്‍റെ അടിസ്ഥാനത്തിൽ വിലയിരുത്താൻ പാടില്ല എന്ന് കുസും ശർമ്മ കേസിലും കോടതി അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്.

മരണം എങ്ങനെയുണ്ടായി എന്ന് കണ്ടെത്തുക എന്നതാണ് ഒരു ഫോറൻസിക് സർജന്‍റെ പ്രാഥമിക ജോലി. സുപ്രീം കോടതിയുടെ ജേക്കബ് മാത്യു കേസിലെ വിധിപ്രകാരം, ഒരു ചികിത്സാ പിഴവ് നടന്നിട്ടുണ്ടോ എന്ന് തീരുമാനിക്കേണ്ടത് അതത് സ്പെഷ്യാലിറ്റിയിലെ വിദഗ്ധർ അടങ്ങുന്ന മെഡിക്കൽ ബോർഡാണ്; അല്ലാതെ പോസ്റ്റ്മോർട്ടം ചെയ്യുന്ന ഡോക്ടറല്ല. അതുകൊണ്ടുതന്നെ ഈ വിഡ്ഢിത്തങ്ങൾ ഇനിയും ചോദ്യം ചെയ്യപ്പെടാതെ വിട്ടുകൂടാ.

സംസ്ഥാനത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾക്ക് കർശനമായ ഒരു മെഡിക്കൽ ഓഡിറ്റ് അനിവാര്യമായിരിക്കുന്നു. ഫോറൻസിക് സർജന്മാർ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളിൽ എന്തൊക്കെ എഴുതാം, ക്ലിനിക്കൽ കാര്യങ്ങളിൽ അവർ എത്രത്തോളം ഇടപെടാം എന്നത് സംബന്ധിച്ച് കൃത്യമായ മാർഗ്ഗരേഖകൾ സർക്കാർ തലത്തിൽ രൂപീകരിക്കണം.

തങ്ങളുടെ അധികാരപരിധിക്ക് പുറത്തുള്ള അടിസ്ഥാനരഹിതമായ ക്ലിനിക്കൽ നിരീക്ഷണങ്ങൾ ഔദ്യോഗിക രേഖകളിൽ എഴുതിവെച്ച് ഒരു ഡോക്ടറുടെ കരിയറും ആശുപത്രിയുടെ സൽപ്പേരും ജനങ്ങളുടെ അഭിമാനവും തകർക്കുന്ന ഇത്തരം നടപടികളെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്‍റെയോ സമാന നിയമങ്ങളുടെയോ പരിധിയിൽ കൊണ്ടുവന്ന് കൃത്യമായ ഉത്തരവാദിത്തം ഉറപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

വികാരങ്ങളെക്കാൾ ഉപരിയായി ശാസ്ത്രവും നിയമവും തന്നെയാണ് ഇത്തരം വിഷയങ്ങളിൽ അവസാന വാക്കാകേണ്ടത്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

മെസിയുടെ ഓഫ് സൈഡും എൻസോ ഫെർണാണ്ടസിന്റെ ബ്രൂട്ടൽ ടാക്കിളും കണ്ണടക്കുന്ന റഫറിമാരോ ?
മെസി; ഒരു കളിക്കാരൻ, രണ്ട് രാജ്യങ്ങൾ!
വീണ്ടും പറയുന്നു ഇത് അർജന്‍റീനയാണ്
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up
 
1783420948_c10f99d5ddc1c0e1395e.jpg