ADVERTISEMENT

Close
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Special Banner
Videos

Deepika Editorial

Editorial

12-06-2026

തെരുവുനായ ഉത്തരവ് വ്യാജവാർത്തയോ?

Editorial

11-06-2026

ആവേശക്കോപ്പ നുരയട്ടെ!

Editorial

09-06-2026

 ‘ഇന്ത്യ’ മുന്നണിയുടെ ബിജെപി ശക്തീകരണം

Editorial

09-06-2026

നാം കഴുകരല്ല, മാധ്യമപ്രവർത്തകർ

Editorial

08-06-2026

'ചിരിപ്പിച്ചുകൊന്നവനു' വിടയേകി ചിരിച്ചു മരിച്ച കേരളം

Editorial

06-06-2026

പത്തനംതിട്ടയിലുമെത്തി കെഎസ്ഇബി വാൾസംഘം

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Kottayam

ഉപകരണ വിതരണ കമ്പനിക്ക് ശിക്ഷ വിധിച്ചു ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍

കോട്ടയം: ഉപഭോക്തൃ സേവനത്തില്‍ വീഴ്ച വരുത്തിയ കണ്‍സ്ട്രക്ഷന്‍ ഉപകരണ വിതരണ കമ്പനിക്ക് ശിക്ഷ വിധിച്ചു ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍.

ഉപജീവനത്തിനായി മുപ്പത്തിമൂന്നര ലക്ഷം രൂപയുടെ ഹൈഡ്രോളിക് എസ്‌കവേറ്റര്‍ വാങ്ങിയ ഉപയോക്താക്കള്‍ക്ക് യന്ത്രം പ്രവര്‍ത്തിക്കാനാവശ്യമായ ഹൈഡ്രോളിക് തമ്പ് നല്‍കാതെ പെരുമാറിയ വിതരണക്കാരോട് 30 ദിവസത്തിനകം 1,20,000 രൂപ വിലയുള്ള തമ്പ് പിടിപ്പിച്ച് നല്‍കാനും ഹര്‍ജിക്കാര്‍ക്കുണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാരമായി അമ്പതിനായിരം രൂപയും വ്യവഹാര ചെലവായി 5,000 രൂപയും നല്‍കാനുമാണ് വി.എസ്. മനുലാല്‍ പ്രസിഡന്‍റും ആര്‍. ബിന്ദു, കെ.എം. ആന്‍റോ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധിച്ചത്.

എരുമേലി സ്വദേശികളായ സഹോദരങ്ങളാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ മുമ്പാകെ നീതി തേടിയെത്തിയത്. 2024 ഏപ്രിലിലാണ് മുപ്പത്തിമൂന്നര ലക്ഷം രൂപ വിലയുള്ള ഹിറ്റാച്ചി കമ്പനിയില്‍ നിന്നു വാങ്ങിയത്. യന്ത്രം പ്രവര്‍ത്തിക്കാനാവശ്യമായ ഹൈഡ്രോളിക് തമ്പ് ആ സമയത്ത് നല്‍കിയില്ല.
ഉടന്‍ നല്‍കുമെന്നായിരുന്നു കമ്പനിയുടെ അറിയിപ്പ്.

എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും നിരവധി തവണ ആവശ്യപ്പെട്ടിട്ടും തമ്പ് നല്‍കാതെ വന്നതോടെ പരാതിക്കാര്‍ വിതരണ കമ്പനിക്കും എസ്‌കവേറ്റര്‍ നിര്‍മിച്ച കമ്പനിക്കുമെതിരെ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ മുമ്പാകെ പരാതി ഫയല്‍ ചെയ്യുകയുമായിരുന്നു. പരാതിക്കാര്‍ക്ക് വേണ്ടി അഡ്വ. എം.എ. റിബിന്‍ഷാ ഹാജരായി

Thiruvananthapuram

ആനാട് പൊതുമാർക്കറ്റ് ചീഞ്ഞുനാറുന്നു

അധികൃതർക്ക് മൗനം

നെടുമങ്ങാട്: ആനാട് പൊതു മാർക്കറ്റ് പ്ലാസ്റ്റിക് വസ്തുക്കളും മറ്റ് അജൈവ വസ്തുക്കളും ഉപയോഗശൂന്യമായ വസ്തുക്കളും തള്ളുന്ന സ്ഥലമായി മാറുന്നുവെന്ന് ആരോപണം. പബ്ലിക് റോഡിൽനിന്നു സൗകര്യപ്രദമായ സ്ഥലത്തേക്ക്‌ മാറ്റണമെന്ന ആവശ്യത്തിന്‍റെ ഫലമായി, 2004ൽ നിർമാണം ആരംഭിച്ചു രണ്ടു വർഷങ്ങൾക്കുശേഷമാണ് മാർക്കറ്റ് പ്രവർത്തനം തുടങ്ങിയത്. എന്നാൽ അതിനുശേഷം ചന്തയുടെ വികസനത്തിൽ പഞ്ചായത്ത് അധികൃതർ ശ്രദ്ധക്കാതിരുന്നതിനെതുടർന്ന് പ്രവർത്തനം പൂർണമായും നിലയ്ക്കുകയായിരുന്നു. ആഴ്ചയിൽ ഒരു ദിവസംപോലും മാർക്കറ്റ് പ്രവർത്തിക്കുന്നില്ല.

മാർക്കറ്റ് കോംപ്ലക്സിലെ ഏഴോളം കടമുറികളിൽ ഒരു വനിതാ സംരംഭക നടത്തിവരുന്ന ഇറച്ചിക്കോഴിക്കട മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. സമീപത്തുള്ള ഷെഡുകളിൽ കൃഷിവകുപ്പിന്‍റെ ചെടികളും, ജൈവ വളങ്ങളും മറ്റും സൂക്ഷിച്ചിരിക്കുകയാണ്. മാർക്കറ്റിനു ചുറ്റുമതിലുണ്ടെങ്കിലും പ്രവേശന കവാടത്തിലെ രണ്ടു ഗേറ്റുകളും തകർന്നിരിക്കുകയാണ്. രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ ശല്യവും പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.

കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്താത്തതിനാൽ പല കടമുറികളും ചോരുന്ന അവസ്ഥയിലാണ്. ഇതുകൊണ്ടുതന്നെ കോംപ്ലക്സിലെ മറ്റു കടമുറികൾ ഏറ്റെടുക്കാനും ആരും തയാറാകുന്നില്ല. പബ്ലിക് മാർക്കറ്റിനുചുറ്റും കാടുകയറി, ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും ആവാസ കേന്ദ്രമായി മാറിയിട്ടുണ്ട്. നിലവിലുള്ള പഞ്ചായത്ത് സമിതി അടിയന്തിരമായി ഇക്കാര്യത്തിൽ ഇടപെട്ട് സത്വര നടപടികൾ കൈക്കൊള്ളണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ലക്ഷങ്ങൾ മുടക്കി പ്രവർത്തനമാരംഭിച്ച പൊതുമാർക്കറ്റിൽ മത്സ്യക്കച്ചവടം ഉൾപ്പെടെ നടത്താതെ പൊതുനിരത്തുകളിൽ കച്ചവടം നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കാനും ആവശ്യമുണ്ട്.

കാർഷിക വസ്തുക്കളുടെ വിൽപനയും ഇക്കോ ഷോപ്പ് ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനവും ഈ കെട്ടിടത്തിലേക്കു മാറ്റണമെന്നുമാണ് ചെറുകിട കൃഷിക്കാരുടെ ആവശ്യം.

Kollam

തൊഴിലാളികളും നിര്‍മാണ സാമഗ്രികളുമില്ല : പ്രതിസന്ധിയില്‍ കെട്ടിട നിര്‍മാണമേഖല

കൊല്ലം: നിര്‍മാണ സാമഗ്രികളുടെ നിയന്ത്രണമില്ലാത്ത വിലവര്‍ധനയും അതിഥിത്തൊഴിലാളികള്‍ നാടുകളിലേക്ക് മടങ്ങിയതും കെട്ടിട നിര്‍മാണ മേഖലയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. നാട്ടിലേക്കു മടങ്ങിപ്പോയ ബംഗാൾ, ആസാം എന്നീ സംസ്ഥാനങ്ങളിലെ തൊഴിലാളികൾ തിരികെ വരാത്തതും പ്രാദേശിക തൊഴിലാളികളുടെ കടുത്ത ക്ഷാമവും കേരളത്തിലെ നിർമാണ മേഖലയെ വലിയ പ്രതിസന്ധിയിലാക്കുന്നു.

തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി നാട്ടിലേക്കു പോയ തൊഴിലാളികളിൽ കേവലം 40 ശതമാനം മാത്രമാണ് ഇതുവരെ മടങ്ങിയെത്തിയിട്ടുള്ളത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിളവെടുപ്പ് കാലം ആരംഭിച്ചതും അവിടെത്തന്നെ കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമായതുമാണ് തൊഴിലാളികൾ കേരളത്തിലേക്കു മടങ്ങുന്നതിന് വിമുഖത കാണിക്കാൻ കാരണം.

ഇതോടെ വൻകിട വികസന പദ്ധതികൾ മുതൽ സാധാരണക്കാരുടെ ഭവന നിർമാണങ്ങൾ വരെ പാതിവഴിയിൽ സ്തംഭിച്ച അവസ്ഥയിലാണ്. കഠിനമായ നിർമാണ ജോലികൾക്ക് മലയാളി തൊഴിലാളികളെ കിട്ടാനില്ലാത്ത സാഹചര്യം നിലനിൽക്കെ, ലഭ്യമായ ഇതര സംസ്ഥാനത്തൊഴിലാളികൾ അമിത കൂലി ആവശ്യപ്പെടുന്നതും കരാറുകാർക്കും സാധാരണക്കാർക്കും വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുന്നു. തൊഴിലാളികളുടെ ക്ഷാമം മൂലം കൃത്യസമയത്ത് പണികൾ പൂർത്തിയാക്കാൻ കഴിയാത്തതിനാൽ വൻ തുക പിഴയൊടുക്കേണ്ടി വരുന്ന അവസ്ഥയിലാണ് കരാറുകാർ. ഇതിനുപുറമെ ഇന്ധനവിലയും നിർമാണ സാമഗ്രികളുടെ വിലയും കുതിച്ചുയരുന്നതും ഈ മേഖലയ്ക്ക് ഇരട്ടപ്രഹരമാകുന്നുണ്ട്.

ഇതിനിടയിൽ എന്‍ജിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനിയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) നിർമാണമേഖലയുടെ സ്തംഭനാവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചു. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് സമഗ്ര നടപടി സ്വീകരിക്കണമെന്ന് ലെന്‍സ്‌ഫെഡ് ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു.

നിര്‍മാണ മേഖലയെ വ്യവസായമായി പ്രഖ്യാപിക്കണമെന്നും ഇതരസംസ്ഥാന ത്തൊഴിലാളികളുടെ കൂലി ഏകീകരണം നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെട്ടിട നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിക്കുക, കുത്തക നിയന്ത്രണങ്ങളും കൃത്രിമ വിലവര്‍ധനയും തടയാന്‍ കര്‍ശന നടപടിയടുക്കുക, സംസ്ഥാനത്തിനകത്തെ ഉല്‍പാദന യൂണിറ്റുകള്‍ പുനഃരാരംഭിക്കാന്‍ പ്രോത്സാഹനം നല്‍കുക, പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കി ശാസ്ത്രീയ അടിസ്ഥാനത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെ പുഴ മണല്‍ ഖനനം പുനഃരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
ജില്ലാ പ്രസിഡന്‍റ് ജോണ്‍ ലൂയിസ് അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ ടി ഗിരീഷ് കുമാര്‍, ജോയിന്‍റ് സെക്രട്ടറി ആർ ശിവപ്രസാദ്, ജില്ലാ സെക്രട്ടറി ബി എസ് ശിവകുമാര്‍, ട്രഷറര്‍ വി ബിനുലാല്‍ എന്നിവര്‍ പ്രസംഗിച്ചു.

Pathanamthitta

കാട്ടാനഭീതിയിൽ ഉറക്കമൊഴിഞ്ഞ് മലയോരം

പത്തനംതിട്ട: മലയാലപ്പുഴ പുതുക്കുളം, മുക്കുഴി ഭാഗത്ത് കാടിറങ്ങിയ കാട്ടാനക്കൂട്ടം കാർഷിക വിളകൾ നശിപ്പിച്ചു. കഴിഞ്ഞ രാത്രി കാടിറങ്ങിയ രണ്ട് കൊന്പനും പിടിയാനയും ഉൾപ്പെടുന്ന സംഘം ഇന്നലെ നേരം പുലർന്നിട്ടും ജനവാസ മേഖലകളിൽ തങ്ങുകയായിരുന്നു. രാവിലെ സ്കൂളുകളിലേക്ക് പോകാൻ കുട്ടികളും അവർക്കൊപ്പം രക്ഷിതാക്കളും ഇറങ്ങിയപ്പോഴും കാട്ടാനകൾ കൃഷിയിടങ്ങളിലുണ്ടായിരുന്നു.

ഇന്നലെ രാവിലെ ഏഴിന് മുക്കുഴി വട്ടത്തറ ഭാഗത്ത് മൂന്ന് കാട്ടാനകൾ റോഡിലൂടെ നടക്കുന്നതാണ് നാട്ടുകാർ കാണുന്നത്. ജനവാസ മേഖലയിലെ കൃഷിയിടങ്ങളിൽ ഇറങ്ങിയ കാട്ടാനകൾ റോഡിലേക്ക് എത്തുകയായിരുന്നു. മുക്കുഴി വട്ടത്തറ ഗവ. എൽപി സ്കൂളിന് സമീപമാണ് രാവിലെ കാട്ടാനകൾ റോഡിൽ ഇറങ്ങിയത്.

രാത്രിയിൽ കാടിറങ്ങിയ കാട്ടാനക്കൂട്ടം സമീപത്തെ കൃഷിയിടങ്ങളിൽ കയറിയ കാട്ടാനകൾ തെങ്ങ് ഉൾപ്പെടെയുള്ളവ നശിപ്പിച്ചു. തുന്പിക്കൈ എത്തുന്ന ദൂരത്തെ മുഴുവൻ ചക്കകളും പറിച്ചു. ചക്ക ഉൾപ്പെടെയുള്ളവ തേടിയാണ് ആനകൾ കൃഷിയിടങ്ങളിൽ തങ്ങിയത്. പ്രദേശവാസികൾ ബഹളം കൂട്ടി ആനയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ചിന്നം വിളിച്ച് ഇവ പ്രദേശത്തു തന്നെ ഏറെ ദൂരം തങ്ങുകയായിരുന്നു.

കാട്ടാനകളെ കണ്ടതോടെ നാട്ടുകാർ ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് സമീപവാസികളെയും കൃഷിയിടങ്ങളിൽ പണിയെടുക്കുന്നവരെയും അറിയിക്കുകയായിരുന്നു. സമീപത്തെ റബർ തോട്ടങ്ങളിൽ രാവിലെ ടാപ്പിംഗിനായി ന് ഇറങ്ങിയവരും ഇതോടെ ഭയന്ന് ഓടി വീടുകളിൽ കയറി അഭയം പ്രാപിക്കുകയായിരുന്നു. പ്രദേശത്തെ കൊച്ചുകുട്ടികൾ നടന്ന് വട്ടത്തറ ഗവ. എൽപി സ്കൂളിലേക്ക് പോകുന്ന പഞ്ചായത്ത് റോഡിലാണ് കാട്ടാനകൾ ഇറങ്ങിയത്.

പ്രദേശത്ത് ആറോളം കാട്ടാനകളുടെ സാന്നിധ്യം പതിവാണെന്ന് നാട്ടുകാർ പറയുന്നു. റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിൽപെട്ട വനമേഖലയിൽ നിന്നാണ് കല്ലാർ മുറിച്ചു കടന്ന് കാട്ടാനകൾ ജനവാസ മേഖലയിലേക്ക് കടക്കുന്നത്. സ്കൂളിന് സമീപത്തെ റോഡിലൂടെ കാട്ടാനകൾ എത്തിയതോടെ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ആശങ്കയിലാണ്.

പ്രദേശത്തെ ജനങ്ങൾ ദിവസവും ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിലേക്കും, മലയാലപ്പുഴയിലേക്കും, കോന്നിയിലേക്കും വടശേരിക്കര, റാന്നി ഭാഗങ്ങളിലേക്കും പോകുന്ന റോഡിലാണ് പകലും കാട്ടാനകളെ കണ്ടത്. ഇതുവരെ ജനവാസമേഖലയിലെ കൃഷിയിടങ്ങളിൽ ഇറങ്ങിയിരുന്ന കാടടനകൾ ആദ്യമായാണ് റോഡിലൂടെ നടന്നു പോകുന്നത് നാട്ടുകാർ കാണുന്നത്. മുക്കുഴിയിൽ കാട്ടാനശല്യം വർധിച്ചതിനേ തുടർന്ന് രണ്ടുവർഷം മുമ്പ് വനം വകുപ്പ് ഇവിടെ ക്യാമ്പ് ഷെഡ് തുടങ്ങിയിരുന്നു. സമീപത്തെ ഹാരിസൺ മലയാളം പ്ലാന്‍റേഷന്‍റെ കുമ്പഴ എസ്റ്റേറ്റിലും കാട്ടാനകൾ പതിവായി എത്തുന്നുണ്ട്.

കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ പ്രദേശത്ത് ആനകളുടെ ശല്യം രൂക്ഷമാണ്. നേരം പുലർന്നാലും ആന മടങ്ങാത്തതാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നത്. ടാപ്പിംഗിന് അടക്കം ഇറങ്ങുന്നവർക്ക് ആന ഭീഷണിയാണ്. രാവിലെ സമയങ്ങളിൽ മഴയും ഉള്ളതിനാൽ ആന അടുത്തെത്തുന്പോൾ മാത്രമാകും കാണാനാകുക. ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെ ആനയെ ഭയന്നാണ് ഇറങ്ങുന്നത്. കുട്ടികളെ സ്കൂളുകളിലേക്ക് അയയ്ക്കാനും കൃഷിയിടങ്ങളിൽ ഇറങ്ങാനുമൊക്കെ ആളുകൾക്ക് ഭയമാണ്.

താവളപ്പാറയിലും കാട്ടാനശല്യം

കോന്നി: താവളപ്പാറയിൽ കാട്ടാനശല്യം വർധിച്ചു. കഴിഞ്ഞദിവസം രാത്രിയിൽ താവളപ്പാറയിലെ ജനവാസ മേഖലകളിൽ ഇറങ്ങിയ കാട്ടാന വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു. സമീപപ്രദേശങ്ങളായ പയ്യനാമൺ, പെരിഞ്ഞോട്ടക്കൽ, കാക്കര അടുകാട്, ആവോലിക്കുഴി, അതുബുംകുളം തുടങ്ങിയ പ്രദേശങ്ങളിലും കാട്ടാനശല്യം പതിവാണ്. പ്രദേശത്തെ ജനങ്ങൾ സ്വന്തം സ്ഥലത്തും പാട്ടത്തിൽ എടുത്ത സ്ഥലത്തും കൃഷി ചെയ്യുന്ന കാർഷിക വിളകളാണ് കാട്ടാനകൾ വ്യാപകമായി നശിപ്പിക്കുന്നത്. വനാതിർത്തിലെ സൗരോർജവേലികൾ തകർന്ന നിലയിലാണ്. കോന്നി വനം ഡിവിഷനോട് ചേർന്ന് ജനവാസ മേഖലകളാണ് ഇത്.

കഴിഞ്ഞദിവസം ഇറങ്ങിയ കാട്ടാനകൾ താവളപ്പാറ പുത്തൻവീട്ടിൽ, പി.എം ജോർജ്, പമ്പഴ പാപ്പച്ചൻ, പമ്പഴ, തോമസ് കുട്ടി കൊല്ലറകുഴിയിൽ, തങ്കച്ചൻ കൊല്ലറകുഴിയിൽ, മോനച്ചൻ, ചരുവിൽ സോളമൻ എന്നിവരുടെ കൃഷിയിടത്തിൽ ഇറങ്ങി, കാർഷികവിളകൾ വ്യാപകമായി നശിപ്പിച്ചു.

അതുമ്പുംകുളം, പെരിഞ്ഞൊട്ടയ്ക്കൽ, താവളപ്പാറ, പയ്യനാമൺ പ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസമായി കാട്ടാന ജനവാസ മേഖലയിൽ ഭീതി പടർത്തുകയാണ്. കർഷകരുടെ തെങ്ങ്, വാഴ തുടങ്ങിയ കാർഷിക വിളകൾ പൂർണമായും നശിപ്പിച്ചു. കഴിഞ്ഞ ദിവസം താവളപ്പാറ പ്രദേശത്ത് കാട്ടാന ഭീതി പടർത്തി എത്തിയത് വീടുകൾക്ക്‌ തൊട്ടരികിലുമാണ്.

ആക്‌ഷൻ കൗൺസിൽ ഡിഎഫ് ഓഫീസ് മാർച്ച് നടത്തി

കോന്നി: കോന്നി മേഖലയിലെ താവളപ്പാറ, ആവോലിക്കുഴി, കുളത്തുമൺ മേഖലകളിലെ അതിരൂക്ഷ വന്യമൃഗ ശല്യം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ആക്‌ഷൻ കൗൺസിൽ നേതൃത്വത്തിൽ കോന്നി വനം ഡിവിഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. സുനിൽ ആവോലിക്കുഴി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗം പി.ജെ. അജയകുമാർ, ശ്യാംലാൽ, ആർ. ഗോവിന്ദ് എന്നിവർ പ്രസംഗിച്ചു.

കൃഷിയിടത്തിൽ ആന ചരിഞ്ഞ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചു

പത്തനംതിട്ട: കൃഷിയിടത്തിൽ കാട്ടാന ചരിഞ്ഞ സംഭവത്തിൽ വസ്തു ഉടമയ്ക്ക് മുൻകൂർ ജാമ്യം. കഴിഞ്ഞ മേയ് 30ന് കോന്നി ആവോലിക്കഴിയിൽ കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ സംഭവത്തിലാണ് വസ്തു ഉടമ സന്തോഷിന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. സംഭവത്തേ തുടർന്ന് സന്തോഷിനെതിരേ വനംവകുപ്പ് കേസെടുത്തിരുന്നു. ജനവാസ മേഖലയിലാണ് കാട്ടാന ചരിഞ്ഞതെന്ന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലും വ്യക്തമാക്കിയിട്ടുണ്ട്.

വനാതിർത്തിക്ക് പുറത്താണ് ആന ചരിഞ്ഞതെന്നും വനംനിയമം ബാധകമാകില്ലെന്നും ഹർജിക്കാരൻ വാദിച്ചിരുന്നു. അഭിഭാഷകനായ ജോണി കെ. ജോർജ് മുഖേന സമർപ്പിച്ച ഹർജിയിലാണ് ജാമ്യം അനുവദിച്ചത്.

Idukki

പനിച്ചുവിറച്ച് മലയോരം കുട്ടികളില്‍ വൈറല്‍ പനി വ്യാപകം

തൊടുപുഴ: കാലവര്‍ഷം ശക്തമായതോടെ മലയോര മേഖലയിൽ വൈറൽ പനി വ്യാപകമാകുന്നു. നൂറുകണക്കിനു പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിൽ പനിക്ക് ചികിത്സ തേടുന്നത്. കുട്ടികൾക്കിടയിലും വൈറൽ പനി വ്യാപകമാണ്.

ചികിത്സയ്ക്ക് എത്തുന്നവരിൽ ഭൂരിഭാഗത്തിനും പനിക്ക് പുറമേ കടുത്ത ശരീരവേദനയും വരണ്ട ചുമയും ബാധിച്ചിട്ടുണ്ട്. ജില്ലയുടെ വിവിധ മേഖലകളിൽ ജലജന്യരോഗങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതിനാൽ ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

പനി ബാധിച്ചാൽ സ്വയം ചികിത്സ ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.

ആരോഗ്യവകുപ്പിന്‍റെ കണക്കുപ്രകാരം ജൂൺ 10 വരെ 2,343 പേരാണ് വൈറല്‍ പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൂടി ചേർത്താൽ എണ്ണം ഇരട്ടിയിലേറെയാകും. ജില്ലയിൽ രണ്ടു പേർക്ക് എലിപ്പനിയും ഒരാൾക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിരുന്നു. ഒമ്പതുപേര്‍ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്.
എച്ച്1 എന്‍1 പനി ബാധിച്ച് ജില്ലയില്‍ ഒരാൾ മരിച്ചു. കൊച്ചുകരിമ്പന്‍ സ്വദേശിനി മറിയാമ്മ (82) ആണ് കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.

Alappuzha

ലോകകപ്പ് ആവേശത്തിൽ നഗരം; ഫുട്ബോൾ വിപണിയും സജീവം

ആലപ്പുഴ: ലോകകപ്പ് ആവേശത്തിൽ നഗരം. പന്തുരുളാൻ മണിക്കൂറുകൾമാത്രം ബാക്കിനിൽക്കെ ഫുട്ബോൾ പ്രേമികളെ ലക്ഷ്യമിട്ട് നഗരത്തിലെ വിപണിയും സജീവം. മുല്ലയ്ക്കൽത്തെരുവിലും എസി റോഡിലും കളർകോട് ജംഗ്ഷനിലുമെല്ലാം കച്ചവടം പൊടിപൊടിക്കുകയാണ്. ഇഷ്ട ടീമുകളുടെ നിറങ്ങളിൽ നഗരങ്ങളും ഗ്രാമങ്ങളും അണിഞ്ഞൊരുങ്ങുമ്പോൾ ജഴ്സി വിപണിയിലും വൻ തിരക്കാണിപ്പോൾ.

തോരണങ്ങളും കൊടികളും മറ്റ് അലങ്കാരവസ്ത്‌തുക്കളും മൊത്തമായും ചില്ലറയായും വിൽക്കുന്ന കടകളിലെത്തി സാധനങ്ങൾ സ്വന്തമാക്കുകയാണ് ഫുട്ബോൾ പ്രേമികൾ. അർജന്‍റീനയുടെ ആകാശനീലയും ബ്രസീലിന്‍റെ മഞ്ഞയും പറങ്കിപ്പടയുടെ ചെഞ്ചുവപ്പുമെല്ലാം കടകളിൽ നിറഞ്ഞു. കുട്ടികളുടെ ജഴ്‌സി 100 രൂപ മുതൽ ലഭ്യമാണ്.

മുതിർന്നവരുടേത് 250 മുതലും. ജഴ്സിയും ഷോർട്‌സും അടക്കമുള്ള കിറ്റിന് 350 രൂപമുതലാണ് വില. 100 രൂപ മുതൽ ലഭിച്ചിരുന്ന ജഴ്‌സികൾക്ക് ലോകകപ്പ് അടുത്തതോടെ വിലയൽപ്പം വർധിച്ചിട്ടുണ്ട്. സ്പോർട്സ് ഉപകരണങ്ങൾ വിൽക്കുന്ന കടകളിലും തുണിക്കടകളിലും വിലയിലും ഗുണമേൻമയിലും വ്യത്യാസമുണ്ട്.

സ്പോർട്സ് കടകളിൽ ടീമുകൾ ഉപയോഗിക്കുന്ന ഓഫീഷ്യൽ ജഴ്സികളോട് വളരെ സാമ്യംവരുന്ന ജഴ്സികൾക്ക് 1000 മുതൽ 10,000 രൂപവരെയുണ്ട്. മെസിക്കും റൊണോൾഡോക്കും തന്നെയാണ് ആവശ്യക്കാരേറെ. ചെറിയ കൊടികൾക്ക് 20 മുതലും ഇടത്തരം കൊടികൾക്ക്60 മുതലും വലിയ കൊടികൾക്ക്100 മുതലുമാണ് വില. കുരുത്തോല മാതൃകയിൽ ത്രികോണാകൃതിയിലുള്ളതോരണങ്ങളാണ് ഇത്തവണ കൂടുതലായും വിറ്റുപോകുന്നത്.

ഒരുമീറ്ററിന് 14 മുതൽ 20 വരെയാണ് വില. സാധാരണ തോരണത്തിന് 100 മീറ്ററിന് 350 രൂപയാണ്. അർജന്‍റീന, ബ്രസീൽ, ഫ്രാൻസ് എന്നിവയുടെ കൊടികൾക്കാണ് പ്രിയമേറേ. പോർച്ചുഗൽ, ജർമനി, സ്പെയ്ൻ എന്നീ രാജ്യങ്ങളുടെ കൊടികളും വിറ്റുപോകുന്നു. പ്രിയ താരങ്ങളുടെ മിനിയേച്ചർ കട്ടൗട്ടുകൾ, മുഖംമൂടി, കീ ചെയിനുകൾ, മൊബൈൽ ഫോൺ കവറുകൾ തുടങ്ങിയവയും ലഭ്യമാണ്. വിവിധ അലങ്കാരവസ്തുക്കളും ഹെഡ് ബാന്റും വിപണിയിലുണ്ട്.

ഇഷ്‌ടതാരങ്ങളുടെ ജഴ്സികൾക്കുപുറമേ സ്വന്തം പേരും ഇഷ്ട നമ്പറും അച്ചടിച്ചുനൽകുന്ന കടകളും സജീവമാണ്. നഗരത്തിലെത്തുന്നവരുടെ വേഷവും ഈയിടെയായി കൂടുതലും ജഴ്സിതന്നെയാണ്. മുല്ലയ്ക്കൽത്തെരുവിലെ പച്ചക്കറിക്കച്ചവടക്കാരൻ മുതൽ പൂക്കച്ചവടക്കാരൻ വരെ ഇഷ്ട ടീമിന്‍റെ ജഴ്സിയണിഞ്ഞാണ് നടപ്പ്.

Kottayam

ഉപകരണ വിതരണ കമ്പനിക്ക് ശിക്ഷ വിധിച്ചു ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍

കോട്ടയം: ഉപഭോക്തൃ സേവനത്തില്‍ വീഴ്ച വരുത്തിയ കണ്‍സ്ട്രക്ഷന്‍ ഉപകരണ വിതരണ കമ്പനിക്ക് ശിക്ഷ വിധിച്ചു ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍.

ഉപജീവനത്തിനായി മുപ്പത്തിമൂന്നര ലക്ഷം രൂപയുടെ ഹൈഡ്രോളിക് എസ്‌കവേറ്റര്‍ വാങ്ങിയ ഉപയോക്താക്കള്‍ക്ക് യന്ത്രം പ്രവര്‍ത്തിക്കാനാവശ്യമായ ഹൈഡ്രോളിക് തമ്പ് നല്‍കാതെ പെരുമാറിയ വിതരണക്കാരോട് 30 ദിവസത്തിനകം 1,20,000 രൂപ വിലയുള്ള തമ്പ് പിടിപ്പിച്ച് നല്‍കാനും ഹര്‍ജിക്കാര്‍ക്കുണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാരമായി അമ്പതിനായിരം രൂപയും വ്യവഹാര ചെലവായി 5,000 രൂപയും നല്‍കാനുമാണ് വി.എസ്. മനുലാല്‍ പ്രസിഡന്‍റും ആര്‍. ബിന്ദു, കെ.എം. ആന്‍റോ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധിച്ചത്.

എരുമേലി സ്വദേശികളായ സഹോദരങ്ങളാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ മുമ്പാകെ നീതി തേടിയെത്തിയത്. 2024 ഏപ്രിലിലാണ് മുപ്പത്തിമൂന്നര ലക്ഷം രൂപ വിലയുള്ള ഹിറ്റാച്ചി കമ്പനിയില്‍ നിന്നു വാങ്ങിയത്. യന്ത്രം പ്രവര്‍ത്തിക്കാനാവശ്യമായ ഹൈഡ്രോളിക് തമ്പ് ആ സമയത്ത് നല്‍കിയില്ല.
ഉടന്‍ നല്‍കുമെന്നായിരുന്നു കമ്പനിയുടെ അറിയിപ്പ്.

എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും നിരവധി തവണ ആവശ്യപ്പെട്ടിട്ടും തമ്പ് നല്‍കാതെ വന്നതോടെ പരാതിക്കാര്‍ വിതരണ കമ്പനിക്കും എസ്‌കവേറ്റര്‍ നിര്‍മിച്ച കമ്പനിക്കുമെതിരെ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ മുമ്പാകെ പരാതി ഫയല്‍ ചെയ്യുകയുമായിരുന്നു. പരാതിക്കാര്‍ക്ക് വേണ്ടി അഡ്വ. എം.എ. റിബിന്‍ഷാ ഹാജരായി

Ernakulam

എസ്എൻ ജംഗ്ഷൻ മേൽപ്പാലത്തിൽ അപകട ഭീഷണിയായി അഗാധ ഗർത്തങ്ങൾ

തൃപ്പൂണിത്തുറ: എസ്എൻ ജംഗ്ഷൻ റെയിൽവേ മേൽപ്പാലത്തിൽ കിടങ്ങിന് സമാനമായ കുഴികൾ യാത്രക്കാർക്ക് അപകടക്കെണിയാകുന്നു. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ ജീവൻ നഷ്‌ടപ്പെടാതെ ഇവിടം കടക്കുന്നത് ഭാഗ്യം കൊണ്ട് മാത്രം. മേൽപ്പാലത്തിന്‍റെ തെക്ക് വശം ചേർന്നാണ്, പാലത്തിന്‍റെ ചരിവിലും മുകളിലുമായി രണ്ട് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ഇരുചക്ര വാഹനങ്ങൾ ഈ കുഴിയിൽപ്പെട്ടാൽ വാഹനമുൾപ്പെടെ യാത്രക്കാർ മറിഞ്ഞ് വീണ് അപകടത്തിൽപ്പെടാൻ സാധ്യത വളരെയധികമാണ്. രാത്രികാലങ്ങളിൽ വെളിച്ചക്കുറവ് ഉള്ള സമയങ്ങളിൽ ഇവിടെ അപകടസാധ്യത പതിന്മടങ്ങാവുകയാണ്.

തിരക്കേറിയ സമയങ്ങളിൽ വലിയ വാഹനങ്ങൾ കുഴിയിൽക്കൂടി ഇറങ്ങിക്കയറേണ്ടി വരുന്നതിനാൽ പാലത്തിലും ഇരു ഭാഗത്തേയ്ക്കുമുള്ള റോഡിലുമായി വാഹനങ്ങളുടെ നീണ്ട നിരയാണ് സൃഷ്‌ടിക്കപ്പെടുന്നത്. ഇതുമൂലം പുതിയറോഡ് ജംഗ്ഷൻ വരെ രാവിലെയും വൈകിട്ടുള്ള സമയങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. അതേ സമയം തിരക്കില്ലാത്ത സമയങ്ങളിൽ വലിയ വാഹനങ്ങൾ കുഴി ഒഴിവാക്കി വെട്ടിച്ച് മാറ്റി കടന്നുപോകുമ്പോൾ എതിർ ദിശയിൽ നിന്നു വരുന്ന ചെറിയ വാഹനങ്ങളിലെ യാത്രക്കാർ പലപ്പോഴും അപകടത്തിൽപ്പെടാതെ രക്ഷപ്പെടുന്നതും കഷ്ടിച്ചാണ്.

ആളെ വീഴ്ത്തുന്ന ഇരട്ടക്കുഴികൾ കൂടാതെ ചെറുതും വലുതുമായി ഒട്ടേറെ കുഴികളും പാലത്തിലുണ്ടായിട്ടുണ്ട്. യാത്രക്കാരുടെ ജീവന് ഭീഷണിയാകും വിധത്തിൽ പാലത്തിൽ കുഴികൾ രൂപപ്പെട്ടിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും ഉത്തരവാദിത്വപ്പെട്ടവർ അനങ്ങാപ്പാറ നയം തുടരുകയാണ്.

Thrissur

ആരോഗ്യമുള്ള തലമുറ വളർന്നുവരണം: കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ

ദീപിക ആദരം പുതുക്കാട് മേഖല
‌പുതുക്കാട്: മയക്കുമരുന്നിന്‍റെ അമിതമായ കടന്നുകയറ്റത്തില്‍പെടാതെ നല്ല ആരോഗ്യമുള്ള തലമുറയാണ് വളർന്നുവരേണ്ടതെന്നു കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള ദീപികയുടെ ആദരം പരിപാടി ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു എംഎല്‍എ.

നമുക്കു ലക്ഷ്യങ്ങള്‍ ഉണ്ടാകണം, ആ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കണമെങ്കില്‍ കഠിനാധ്വാനത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. അതിനുവേണ്ടി പലതും ഉപേക്ഷിക്കേണ്ടിവരുമെന്നും അപ്പോൾമാത്രമാണ് ലക്ഷ്യത്തില്‍ എത്തിച്ചേരുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രജ്യോതിനികേതന്‍ കോളജില്‍ നടന്ന പരിപാടിയില്‍ കോളജ് ഫൗണ്ടറും മാനേജരുമായ ഫാ. ഡോ. ഹര്‍ഷജന്‍ പഴയാറ്റില്‍ അധ്യക്ഷത വഹിച്ചു. കോച്ച് ഇന്ത്യ സെന്‍റര്‍ കോഓര്‍ഡിനേറ്റര്‍ വി.എസ്. ശ്രീജിത്ത് കുമാര്‍, പ്രജ്യോതിനികേതന്‍ കോളജ് പ്രിന്‍സിപ്പൽ ഡോ. സിമി വര്‍ഗീസ് എന്നിവര്‍ തുടര്‍വിദ്യാഭ്യാസസാധ്യതകളെക്കുറിച്ച് ക്ലാസെടുത്തു. ദീപിക റസിഡന്‍റ് മാനേജര്‍ ഫാ. ജിയോ തെക്കിനിയത്ത്, ദീപിക സര്‍ക്കുലേഷന്‍ സീനിയര്‍ ഏരിയ മാനേജര്‍ എം.ഡി. ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.

പുതുക്കാട് മേഖലയില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ ആയിരത്തോളം വിദ്യാര്‍ഥികളെ മെഡലും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു.

ദീപിക കോഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ഫാ. റിന്‍റോ പയ്യപ്പിള്ളി, മാര്‍ക്കറ്റിംഗ് കോഓർഡിനേറ്റര്‍ ഫാ. അജിത് തച്ചോത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Palakkad

ഇന്ധനവിലയ്ക്കൊപ്പം കൂലിയും ട്രാക്ടർ വാടകയും ഉയർന്നതോടെ കർഷകർ പ്രതിസന്ധിയിൽ

നെന്മാറ: ഇന്ധനവിലയിലെ തുടർച്ചയായ വർധനവ് കാർഷിക മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. ഡീസൽവില ഉയർന്നതിനെ തുടർന്ന് ട്രാക്ടർ വാടകയും പുല്ലുവെട്ട് തൊഴിലാളികളുടെ കൂലിയും വർധിച്ചതോടെ കർഷകർക്കു കൃഷിച്ചെലവ് ഗണ്യമായി കൂടി.

കൃഷിയിറക്കുന്നതിനും പാടശേഖരങ്ങൾ ഒരുക്കുന്നതിനും ആവശ്യമായ പ്രധാന സേവനങ്ങളുടെ നിരക്ക് ഉയർന്നത് ചെറുകിട, ഇടത്തരം കർഷകരെ ഏറെ ആശങ്കയിലാഴ്ത്തി.

ട്രാക്ടർ വാടക കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് മണിക്കൂറിന് 200 രൂപ വർധിച്ച് 1200 രൂപയായി ഉയർന്നു. റൊട്ടറേറ്റർ പ്രവർത്തനം തുടങ്ങിയ കാർഷിക ജോലികൾക്ക് 1200 രൂപയിൽ നിന്നും 1500 രൂപയായി ഉയർന്നതും ട്രാക്ടറുകളെ ആശ്രയിക്കുന്ന കർഷകർക്ക് അധിക സാമ്പത്തിക ബാധ്യതയാണുണ്ടായിരിക്കുന്നത്.

മഴയെ ആശ്രയിക്കാത്ത പ്രദേശങ്ങളിലെ പാടശേഖരങ്ങളിൽ റൊട്ടറേറ്റർ ഘടിപ്പിച്ച ട്രാക്ടറുകൾ ഉപയോഗിച്ചാണ് നിലമൊരുക്കുന്നത്. ഇന്ധനച്ചെലവ് കൂടിയതോടെ ട്രാക്ടർ ഉടമകൾക്കും വാടക വർധിപ്പിക്കാതെ മറ്റുമാർഗമില്ലാത്ത സാഹചര്യമാണുള്ളത്.

ഒരു മണിക്കൂർ പുല്ലുവെട്ടുന്നതിനുള്ള നിരക്ക് നിലവിൽ 290 മുതൽ 310 രൂപ വരെയായി ഉയർന്നിട്ടുണ്ട്. ഇതോടെ അത്യാവശ്യമായി വെട്ടിമാറ്റേണ്ട സ്ഥലങ്ങളിൽ മാത്രമാണ് കർഷകർ തൊഴിലാളികളെ വിളിച്ചുവരുത്തുന്നത്.

കർഷകരിൽ പലരും ചെലവ് ലഘൂകരിക്കാൻ ചില പ്രദേശങ്ങളിൽ പുല്ലുവെട്ടൽ പൂർണമായും ഒഴിവാക്കുകയോ വൈകിക്കുകയോ ചെയ്യുന്ന സ്ഥിതിയാണ്. റബർ മേഖലയിലും ഇതിന്‍റെ പ്രതിഫലനം പ്രകടമാണ്.

മുഴുവൻ ഭാഗങ്ങളിലും പുല്ലുവെട്ടി വൃത്തിയാക്കുന്ന പതിവുകുറഞ്ഞ് റബർ ടാപ്പിംഗിനും പരിപാലനത്തിനും ആവശ്യമായ പ്ലാറ്റ്ഫോം ഭാഗങ്ങളിൽ മാത്രമായി ജോലികൾ ചരുങ്ങിയതായി കർഷകർ പറയുന്നു.

Malappuram

റോഡ് തകർന്നു; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

മഞ്ചേരി: തൃക്കലങ്ങോട് പഞ്ചായത്തിലെ തച്ചുണ്ണി-പുലത്ത്-മൈലൂത്ത്-ആലുങ്ങൽ-വാരിയംപറന്പ്-പേലേപ്പുറം റോഡ് തകർന്ന് യാത്രാക്ലേശം. യാത്രാദുരിതത്തിന് പരിഹാരം നീളുന്നതിനാൽ നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ദിനംപ്രതി നിരവധി യാത്രക്കാർ ഉപയോഗിക്കുന്നതും ഏഴ് കിലോമീറ്റർ നീളമുള്ളതുമായ എളങ്കൂർ മേഖലയിലെ പ്രധാന റോഡുകളിൽ ഒന്നാണിത്.

ഇരുവശവും വയലും തോടും ഓവുപാലവും ഉള്ളതിനാൽ റോഡ് നവീകരണത്തിന് ലക്ഷങ്ങൾ വേണ്ടി വരും. വർഷങ്ങളായി പഞ്ചായത്തിന്‍റെ അധീനതയിലായിരുന്ന റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കാൻ സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് മാവുങ്ങൽ ഉമ്മൻചാണ്ടി സർക്കാരിന്‍റെ ജനസന്പർക്ക പരിപാടിയിലും പിണറായി സർക്കാരിന്‍റെ നവകേരള സദസിലും നിവേദനം നൽകിയിരുന്നു. മൂന്നു വർഷം മുന്പ് റോഡ് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തു. ഇതിനിടെ കനത്ത മഴയിൽ പലതവണ കല്ലിമ്മൽ ചിറ റോഡ് തകർന്നു. നാട്ടുകാർ ശ്രമദാനത്തിലൂടെയാണ് താത്കാലിക പരിഹാരമുണ്ടാക്കിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽനിന്ന് റോഡിന് ഏഴ് കോടി രൂപ അനുവദിച്ചുവെന്ന് പറയപ്പെടുന്നു. എന്നാൽ ജില്ലയിലെ വിവിധ റോഡുകൾക്കായി വകമാറ്റി ചെലവഴിച്ചുവെന്നും എളങ്കൂർ റോഡിന്‍റെ പ്രശ്നം പരിഹരിക്കപ്പെട്ടില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ റോഡിന്‍റെ അറ്റകുറ്റപണികൾക്കായി തൃക്കലങ്ങോട് പഞ്ചായത്ത് 33 ലക്ഷം രൂപ അനുവദിച്ചിരുന്നു.

എന്നാൽ ഈ തുക റോഡ് പ്രവൃത്തിക്ക് മതിയാകില്ലെന്ന് കണ്ടെത്തി മറ്റിടങ്ങളിലേക്ക് മാറ്റി. ഇപ്പോൾ റോഡിലെ അഞ്ച് ഓവുചാലുകൾ അടങ്ങുന്ന ചിറ പൊട്ടിച്ച് റോഡ് ഗതാഗത യോഗ്യമാക്കാനുള്ള ഫണ്ട് അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും ടെൻഡർ നടപടികൾ ആരംഭിച്ചിട്ടില്ല.

Kozhikode

കോഴിക്കോട് മെഡിക്കല്‍ കോളജ് വികസനം : പുതിയ തസ്തികകളും വിഭാഗങ്ങളും ആരംഭിക്കും: മന്ത്രി കെ. മുരളീധരൻ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിന്‍റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആരോഗ്യ മന്ത്രി കെ. മുരളീധരന്‍റെ അദ്ധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാനും അനുമതിയായി. മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗത്തില്‍ നഴ്സിംഗ് ഓഫീസര്‍ തസ്തികകള്‍ വര്‍ധിപ്പിക്കാനും റേഡിയോതെറാപ്പി വിഭാഗത്തില്‍ സീനിയര്‍ റെസിഡന്‍റ് തസ്തിക സൃഷ്ടിക്കാനും തീരുമാനമായി.

ഓര്‍ത്തോപീഡിക്സ് വിഭാഗത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തിക പുതുതായി അനുവദിക്കും. ഇന്‍റര്‍വെന്‍ഷന്‍ റേഡിയോളജി വിഭാഗത്തിന് പുതിയ ഫാക്കല്‍റ്റി അല്ലെങ്കില്‍ എച്ച്ഒഡിയെ നിയമിക്കും. വന്ധ്യതാ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ റീപ്രൊഡക്റ്റീവ് മെഡിസിന്‍ വിഭാഗം പുതുതായി ആരംഭിക്കാനും തീരുമാനമായി.
കുട്ടികളുടെ ഐസിയു കൂടുതല്‍ സൗകര്യങ്ങളോടെ മൂന്നാം നിലയിലേക്ക് മാറ്റും. കോക്ലിയര്‍ ഇംപ്ലാന്‍റ് ശസ്ത്രക്രിയകള്‍ക്കായി നിലവിലുള്ള ഓപ്പറേഷന്‍ തിയറ്റര്‍ നവീകരിക്കാനും യോഗം തീരുമാനിച്ചു.

ഹൃദയസംബന്ധമായ ശസ്ത്രക്രിയകള്‍ക്ക് അത്യന്താപേക്ഷിതമായ ഹാര്‍ട്ട്-ലംഗ് മെഷീന്‍ വാങ്ങാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ എല്ലാ എംഎല്‍എമാരും മെഡിക്കല്‍ കോളേജിലേക്ക് ആവശ്യമായ വെന്‍റിലേറ്ററുകള്‍ വാങ്ങി നല്‍കുന്നതില്‍ ഫണ്ട് വിനിയോഗിക്കും. ആശുപത്രിയിലെ പഴയ കാഷ്വാലിറ്റിയിലുള്ള ചോര്‍ച്ച പരിഹരിക്കാനും വര്‍ഷങ്ങളായുള്ള കുടിവെള്ള പ്രശ്നത്തിന് ശാശ്വതമായ പരിഹാരം അടിയന്തരമായി കാണാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ അഡ്വ. കെ. ജയന്ത് എംഎല്‍എ, കോളജ് പ്രിന്‍സിപ്പാള്‍ കെ.ജി. സജിത്ത്, സൂപ്രണ്ട് ഡോ.എം.പി. ശ്രീജയന്‍, വിവിധ വിഭാഗം മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജനസമ്പര്‍ക്കം സമാപിച്ചു, നടപടികള്‍ക്ക് മന്ത്രിയുടെ നിര്‍ദ്ദേശം

കോഴിക്കോട്: ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ട് മനസ്സിലാക്കി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യമന്ത്രി കെ. മുരളീധരന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന കായകല്‍പ്പം ജനസമ്പര്‍ക്ക പരിപാടി ജില്ലയില്‍ സമാപിച്ചു.

ജില്ലയിലെ ആരോഗ്യ മേഖലയിലെ വികസനത്തിനുള്ള നിര്‍ദേശങ്ങള്‍ പരിപാടിയിലൂടെ സമാഹരിച്ചു. ജൂലൈ മുതല്‍ എല്ലാ ജില്ലകളിലും ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. ഓരോ ആശുപത്രിയുടെയും നിലവിലെ അവസ്ഥയെക്കുറിച്ച് വിശദമായ പരിശോധന നടത്തി തുടര്‍ നടപടിക്ക് മന്ത്രി നിര്‍ദേശം നല്‍കി. ആശുപത്രി കെട്ടിടങ്ങളുടെ അവസ്ഥ, പണി പൂര്‍ത്തിയായിട്ടും പ്രവര്‍ത്തനം തുടങ്ങാത്ത കെട്ടിടങ്ങള്‍, പാതിവഴിയില്‍ നിലച്ചുപോയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ കാരണങ്ങള്‍ പരിശോധിച്ചു.

ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടങ്ങളെക്കുറിച്ചും സ്വന്തമായി സ്ഥലമില്ലാത്ത ആശുപത്രികള്‍, പ്രവര്‍ത്തനരഹിതമായ ഉപകരണങ്ങള്‍, അറ്റകുറ്റപ്പണി ആവശ്യമായവ എന്നിവയുടെ വിവരം ശേഖരിച്ചു. പുതിയ സി.ടി., എംആര്‍ഐ, എക്‌സ്‌റേ, അള്‍ട്രാസൗണ്ട് മെഷീനുകള്‍ തുടങ്ങിയവ ആവശ്യമായ ആശുപത്രികളുടെ പട്ടിക തയ്യാറാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.

മൃതദേഹം കീറിമുറിക്കാതെ പോസ്റ്റ്മോര്‍ട്ടം നടത്തുന്ന വിര്‍ച്വല്‍ ഓട്ടോപ്‌സി സംവിധാനം നടപ്പിലാക്കാന്‍ ഏകദേശം 30 മുതല്‍ 40 കോടി രൂപയുടെ പദ്ധതി തയ്യാറാക്കും. ആശുപത്രികളിലെ ഐപി, ഒപി രോഗികളുടെ എണ്ണം, നിലവിലെ ജീവനക്കാര്‍, അധികമായി വേണ്ട ജീവനക്കാര്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ലേബര്‍ റൂം, ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവയുടെ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കെ.പ്രവീണ്‍ കുമാര്‍ എംഎല്‍എയുടെ ഫണ്ട് ഉപയോഗിച്ച് തിരുവങ്ങൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രോഗികള്‍ക്ക് ആംബുലന്‍സ് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും.

ആരോഗ്യ വകുപ്പില്‍ ജീവനക്കാരുടെ പുനര്‍വിന്യാസം നടത്താനും പിഎസ്‌സി ഒഴിവുകള്‍ വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനും തീരുമാനമായി. ആദിവാസി മേഖലകളില്‍ മൊബൈല്‍ ട്രൈബല്‍ യൂണിറ്റ് ശക്തിപ്പെടുത്തുക, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുക, വയോജനങ്ങള്‍ക്കായി വയോജന വകുപ്പുമായി ആലോചിച്ച് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുക തുടങ്ങിയ പ്രത്യേക പദ്ധതികളും പരിഗണിച്ചു. നല്ല തുടക്കം പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍, ആശുപത്രി പരിസരം വൃത്തിയാക്കല്‍ എന്നിവയ്ക്കും പ്രാധാന്യം നല്‍കും.

‘ബീച്ച് ആശുപത്രിയിലെ പരിമിതികള്‍ പരിഹരിക്കും’

കോഴിക്കോട്: ബീച്ച് ആശപത്രിയിലെ നിലവിലെ പരിമിതികള്‍ പരിഹരിച്ച് ആശുപത്രിയുടെ നിലവാരം ഉയര്‍ത്തുമെന്ന് മന്ത്രി കെ. മുരളീധരന്‍ പറഞ്ഞു. ബീച്ച് ആശുപത്രി സന്ദര്‍ശിച്ച മന്ത്രി ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനം, ഉപകരണങ്ങള്‍, ഓരോ വിഭാഗങ്ങളിലെയും ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും വിന്യാസം തുടങ്ങിയ കാര്യങ്ങള്‍ മന്ത്രി വിലയിരുത്തി.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ തിരക്ക് കുറയ്ക്കാന്‍ ബീച്ച് ആശുപത്രിയെ ശക്തിപ്പെടുത്തുന്നത് അത്യാവശ്യമാണെന്ന് മന്ത്രി പറഞ്ഞു.

ഇതിനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അഡ്വ.കെ.ജയന്ത് എംഎല്‍എ, ആശുപത്രി സൂപ്രണ്ട് ഡോ. സച്ചിന്‍ ബാബു, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. വി.പി. രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Wayanad

ചക്കയ്‌ക്കിവിടെ വിലയുണ്ട്: ചക്കയുടെ മൂല്യം വർധിപ്പിച്ച് ജെയ്മി സജി

സുൽത്താൻ ബത്തേരി: ഒരുകാലത്ത് വീടുകളുടെ മുറ്റത്ത് വീണ് നശിച്ചുപോയിരുന്ന ചക്ക ഇന്ന് ലോകവിപണിയിൽ വിലപിടിപ്പുള്ള ഭക്ഷ്യവിഭവമായി മാറുകയാണ്.

ആ മാറ്റത്തിന്‍റെ പിന്നിൽ വയനാട്ടിലെ നടവയൽ സ്വദേശിനി ജെയ്മി സജിയുടെ ദൃഢനിശ്ചയവും സംരംഭകത്വവുമുണ്ട്. മഴക്കാലത്ത് പാഴാകുന്ന ചക്കയ്ക്ക് പോലും പുതുജീവൻ നൽകി മൂല്യവർധിത ഉത്പന്നങ്ങളാക്കി വിപണിയിലെത്തിക്കുന്ന ജെയ്മിയുടെ "ജെയ്മീസ് ജാക്ക് ഫ്രഷ്’ സംരംഭം ഇന്ന് സംസ്ഥാന അതിർത്തികൾ കടന്ന് വിദേശരാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്.

ഏഴ് വർഷം മുന്പ് ചെറിയ തോതിൽ ആരംഭിച്ച സംരംഭം ഇന്ന് ചക്കയെ ആസ്പദമാക്കിയുള്ള വൈവിധ്യമാർന്ന ഉത്പന്നങ്ങളിലൂടെ ശ്രദ്ധേയമായ വളർച്ച കൈവരിച്ചു. കേരളത്തിൽ സീസണിൽ സുലഭമായി ലഭിക്കുന്ന ചക്ക വർഷം മുഴുവൻ ഉപയോഗിക്കാവുന്ന രൂപത്തിലാക്കി ഉപഭോക്താക്കൾക്ക് എത്തിക്കാമെന്ന ആശയമാണ് സംരംഭത്തിന്‍റെ അടിത്തറ.

പാഴാകുന്ന ചക്കയ്ക്ക് പുതിയ മൂല്യം

മഴക്കാലത്ത് വയനാട്ടിലെ മലയോര മേഖലകളിൽ ധാരാളമായി ലഭിക്കുന്ന ചക്കയുടെ വലിയൊരു ഭാഗം ശേഖരണത്തിന്‍റെയും സംസ്കരണത്തിന്‍റെയും അഭാവത്തിൽ ഉപയോഗിക്കപ്പെടാതെ പോകാറുണ്ട്. ഈ സാഹചര്യം മനസിലാക്കിയാണ് ജെയ്മി ചക്കയെ വെറും പഴമെന്ന നിലയിൽ കാണാതെ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ അസംസ്കൃത വസ്തുവായി ഉപയോഗിക്കാൻ തുടങ്ങിയത്.

ചക്കപ്പഴം, പച്ചച്ചക്ക, ഇടിച്ചക്ക, ചക്കക്കുരു, ചക്ക പൾപ്പ് തുടങ്ങി ചക്കയുടെ എല്ലാ ഭാഗങ്ങളും ഉപയോഗപ്പെടുത്തി വിവിധ ഉത്പന്നങ്ങൾ നിർമിക്കുന്നതിലൂടെ "മാലിന്യമില്ലാത്ത ഉത്പാദനം’ എന്ന ആശയവും നടപ്പാകുന്നു.

ഒരു ചക്കയിൽ നിന്ന് ഡസൻ കണക്കിന് ഉത്പന്നങ്ങൾ

ഇടിച്ചക്ക, പച്ചച്ചക്ക പാക്കുകൾ, ചക്ക ബോൾ, ചക്കക്കുരു പൊടി, ഹെൽത്ത് മിക്സ്, ബേബി ഫുഡ്, ചക്കക്കുരു കോഫി പൗഡർ, ഇൻസ്റ്റന്‍റ് പായസം മിക്സ്, ചക്ക പുട്ടുപൊടി, അപ്പപ്പൊടി, ആട്ടപ്പൊടി, ചക്ക വരട്ടിയത്, വറുത്ത ചക്ക, ഉണക്കിയ ചക്ക, ചക്ക പൾപ്പ് തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് യൂണിറ്റിൽ തയാറാക്കുന്നത്.

ചക്ക ബിരിയാണി കിറ്റ്, റെഡി ടു യൂസ് കറികൾ, പലഹാരങ്ങൾ തുടങ്ങിയ പുതുമയാർന്ന ഉത്പന്നങ്ങളും വിപണിയിലെത്തിക്കുന്നുണ്ട്. സീസണ്‍ കഴിഞ്ഞ ശേഷവും ലഭ്യമാകുന്ന രീതിയിൽ ആധുനിക സഭരണ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഉത്പന്ന നിർമാണം.

ചക്കക്കുരുവിൽ നിന്ന് "കോഫി’

സംരംഭത്തിന്‍റെ ശ്രദ്ധേയ ഉത്പന്നങ്ങളിലൊന്നാണ് ചക്കക്കുരു ഉപയോഗിച്ച് തയാറാക്കുന്ന കോഫി പൗഡർ. കാപ്പിക്കുരു ചേർക്കാതെയാണ് ഇത് നിർമിക്കുന്നത്. പ്രത്യേക രീതിയിൽ സംസ്കരിച്ച ചക്കക്കുരു പൊടിച്ചാണ് ഉത്പന്നം തയാറാക്കുന്നത്. ഉപഭോക്താക്കൾക്കിടയിൽ വലിയ സ്വീകാര്യത നേടിയ ഈ ഉത്പന്നത്തിന് ഇന്ത്യയ്ക്കകത്തും വിദേശത്തുമുള്ള മലയാളികൾ ഉൾപ്പെടെ സ്ഥിരം ആവശ്യക്കാരുണ്ട്.

പത്ത് മിനിറ്റിൽ ചക്കപ്പായസം

പാലിൽ ഇൻസ്റ്റന്‍റ് പായസം മിശ്രിതം ചേർത്ത് പത്ത് മിനിറ്റ് തിളപ്പിച്ചാൽ രുചികരമായ ചക്കപ്പായസം തയാറാക്കാനാകുന്ന കിറ്റും വിപണിയിൽ ശ്രദ്ധ നേടുന്ന ഉത്പന്നമാണ്. തിരക്കേറിയ ജീവിതത്തിനിടയിലും പരന്പരാഗത രുചി നിലനിർത്താനുള്ള ശ്രമമാണ് ഇതിന് പിന്നിൽ.

വിദേശരാജ്യങ്ങളിലേക്കും വയനാടിന്‍റെ രുചി

ആദ്യകാലത്ത് പ്രാദേശിക വിപണിയിൽ മാത്രം ഒതുങ്ങിയിരുന്ന ഉത്പന്നങ്ങൾക്ക് ഇന്ന് യൂറോപ്യൻ രാജ്യങ്ങളിലും ഗൾഫ് മേഖലകളിലും ആവശ്യക്കാർ ഏറെയാണ്. കഴിഞ്ഞ വർഷം മാത്രം 50,000 കിലോഗ്രാം പച്ചച്ചക്ക ഉണക്കി വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നു. കേരളത്തിൽ നിന്ന് വിദേശത്തേക്ക് കുടിയേറിയ മലയാളികൾക്കൊപ്പം ആരോഗ്യകരമായ ഭക്ഷണരീതികൾ പിന്തുടരുന്ന വിദേശ ഉപഭോക്താക്കളും ചക്ക ഉത്പന്നങ്ങൾ തേടിയെത്തുന്നുണ്ട്.

25 സ്ത്രീകൾക്ക് തൊഴിൽ

മലയോര മേഖലയിലെ സ്ത്രീകൾക്ക് മഴക്കാലത്ത് തൊഴിൽ ലഭ്യത കുറയുന്ന സാഹചര്യത്തിലാണ് വീട്ടമ്മമാർക്ക് തൊഴിൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംരംഭം ആരംഭിച്ചത്. 25 പേർക്ക് യൂണിറ്റ് നേരിട്ട് തൊഴിൽ നൽകുന്നു.

ഇവരിൽ ഭൂരിഭാഗവും ഗ്രാമീണ സ്ത്രീകളാണ്. ചക്ക ശേഖരണം, വൃത്തിയാക്കൽ, സംസ്കരണം, പാക്കിംഗ്, സംഭരണം, വിപണനം തുടങ്ങിയ മേഖലകളിൽ ഇവർ പ്രവർത്തിക്കുന്നു.

ഭക്ഷ്യസംസ്കരണ യൂണിറ്റിനപ്പുറം ഗ്രാമീണ സ്ത്രീകളുടെ സാന്പത്തിക സ്വാതന്ത്ര്യത്തിന് കരുത്തേകുന്ന സാമൂഹിക സംരംഭമായും ഇത് മാറിയിട്ടുണ്ട്.

കർഷകർക്കും നേട്ടം

വയനാട്ടിലെ വിവിധ ഭാഗങ്ങളിൽ നിന്ന് കിലോയ്ക്ക് എട്ട് രൂപ നിരക്കിൽ ചക്ക ശേഖരിക്കുന്നുണ്ട്. വൃത്തിയാക്കി അരിഞ്ഞ് എത്തിക്കുന്ന ചക്കയ്ക്ക് കൂടുതൽ വില നൽകുന്നു. ചക്കക്കുരുവിനും പ്രത്യേക വില ഉറപ്പാക്കിയിട്ടുണ്ട്. ഇതിലൂടെ മുന്പ് പാഴായിപ്പോയിരുന്ന ചക്ക കർഷകർക്ക് അധിക വരുമാന മാർഗമായി മാറിയിരിക്കുകയാണ്.

ദേശീയതല അംഗീകാരങ്ങൾ

ചക്കയെ ആസ്പദമാക്കിയുള്ള സംരംഭത്തിലൂടെ ജെയ്മിക്ക് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. 2022ൽ തൃശൂർ കാർഷിക സർവകലാശാല സംഘടിപ്പിച്ച അഗ്രി കോണ്‍ക്ലേവിൽ മികച്ച സ്റ്റാർട്ടപ്പിനുള്ള പുരസ്കാരം നേടി. ഡൽഹിയിൽ നടന്ന ദേശീയ പരിപാടിയിൽ പ്രധാനമന്ത്രിയിൽ നിന്ന് മികച്ച സ്റ്റാർട്ടപ്പിനുള്ള അംഗീകാരവും ലഭിച്ചു. സ്ത്രീ സംരംഭകത്വ രംഗത്തെ വിവിധ പുരസ്കാരങ്ങളും ജെയ്മിയെ തേടിയെത്തിയിട്ടുണ്ട്.

കുടുംബ പിന്തുണ കരുത്തായി

ഭർത്താവിന്‍റെയും മക്കളുടെയും പൂർണ പിന്തുണയാണ് സംരംഭത്തിന്‍റെ ഏറ്റവും വലിയ ശക്തിയെന്ന് ജെയ്മി പറയുന്നു. ഉത്പാദനം മുതൽ വിപണനം വരെയുള്ള വിവിധ ഘട്ടങ്ങളിൽ കുടുംബാംഗങ്ങളുടെ സഹകരണം സംരംഭത്തിന്‍റെ വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്നു.

മാതൃകയായി ജെയ്മിയുടെ വിജയകഥ

കാലാവസ്ഥാ വ്യതിയാനവും ഭക്ഷ്യസുരക്ഷാ വെല്ലുവിളികളും ഉയരുന്ന സാഹചര്യത്തിൽ പ്രാദേശിക വിഭവങ്ങളുടെ പ്രാധാന്യം വർധിച്ചുവരികയാണ്.

അത്തരമൊരു സാഹചര്യത്തിൽ ചക്കയെ മൂല്യവർധിത ഉത്പന്നങ്ങളാക്കി ലോകവിപണിയിലെത്തിച്ച ജെയ്മി സജിയുടെ സംരംഭം ഒരു വ്യക്തിയുടെ വിജയകഥ മാത്രമല്ല, ഗ്രാമീണ തൊഴിൽ, സ്ത്രീശക്തീകരണം, കാർഷിക മൂല്യവർധന, ഭക്ഷ്യസംസ്കരണം എന്നീ മേഖലകളി മാതൃകാപരമായ മുന്നേറ്റത്തിന്‍റെ പ്രതീകവുമാണ്.

Kannur

സമസ്‌ത മേഖലകളിലും വികസനമെത്തിക്കാൻ ശ്രമം: സജീവ് ജോസഫ്

പാലക്കയംതട്ട്: സമസ്ത മേഖലകളിലും വികസനമെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും അതിനായി മുഴുവൻ ജനപ്രതിനിധികളും ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ടെന്നും സജീവ് ജോസഫ് എംഎൽഎ. പാലക്കയംതട്ട് ഹിൽടോപ്പ് റിസോർട്ടിൽ എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച "ഇരിക്കൂർ മണ്ഡലംതല ലീഡർഷിപ്പ് സമ്മിറ്റ്- 2026' ന്‍റെ വേദിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നിയോജകമണ്ഡലം പരിധിയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്‍റുമാർ, വൈസ് പ്രസിഡന്‍റുമാർ, ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവരടക്കം പങ്കെടുത്ത യോഗത്തിൽ റോഡുകൾ, പാലങ്ങൾ, കലുങ്കുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളും മലയോര മേഖലയിലെ വന്യജീവി ശല്യം ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ച ചെയ്തു.

നിലവിലെ പെൻഷൻ മാനദണ്ഡങ്ങൾ പുനപരിശോധിക്കണമെന്നും അർഹരായവർക്കെല്ലാം ആനുകൂല്യങ്ങൾ ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. തളിപ്പറമ്പ്-കൂർഗ് അന്തർസംസ്ഥാന പാത യാഥാർഥ്യമാക്കുന്നത് മേഖലയിലെ വികസനത്തിന് വലിയരീതിയിലുള്ള മുന്നേറ്റമുണ്ടാക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. ഓരോ പഞ്ചായത്തിലെയും വികസന ആവശ്യങ്ങളും മുൻഗണനാ പദ്ധതികളും വിലയിരുത്തിയ യോഗം തുടർ ചർച്ചകൾക്കായി മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലും ശ്രീകണ്ഠപുരം നഗരസഭയിലും പ്രത്യേകം വികസന സദസുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. വികസന സദസിന്‍റെ മണ്ഡലംതല ഉദ്ഘാടനം 17ന് ഇരിക്കൂർ പഞ്ചായത്തിൽ നടക്കും. ‌

സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജെസി മാത്യു, ശ്രീകണ്ഠപുരം നഗരസഭാ ചെയർമാൻ ഇ.വി. രാമകൃഷ്ണൻ, വിവിധ പഞ്ചായത്ത് പ്രസിഡന്‍റുമാരായ സി.കെ. മുഹമ്മദ്, മോളി സജി, ജോസ് പരത്തനാൽ, പ്രിൻസി ബോബി, ടെസി ബെന്നി, ബി.പി. വിപിന, സിന്ധു ബെന്നി, സിജി മംഗലത്തുകരോട്ട്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബേബി തോലാനി, ജോജി വർഗീസ്, ശ്രീകണ്ഠപുരം നഗരസഭ സെക്രട്ടറി നാരായണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Kasaragod

മെഡിക്കല്‍ കോളജിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണന: എംഎല്‍എ

ബദിയഡുക്ക: കാസര്‍ഗോഡ് മെഡിക്കല്‍ കോളജിന്‍റെ പ്രവൃത്തി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാനും മെഡിക്കല്‍ കോളജിന്‍റെ ഭാഗമായി അമ്മയും കുഞ്ഞും ആശുപത്രി, സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി, പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, സിവേജ് പ്ലാന്‍റ് എന്നിവ പുതുതായിത്തുടങ്ങാനുമുള്ള നടപടി സ്വീകരിക്കുമെന്ന് കല്ലട്ര മാഹിന്‍ എംഎല്‍എ.

പ്രതിമാസ അവലോകനത്തിനായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് മെഡിക്കല്‍ കോളജില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് എംഎല്‍എ ഇക്കാര്യം പറഞ്ഞത്. അസോസിയേറ്റ് പ്രഫസര്‍ ഉള്‍പ്പെടെ സൂപ്പര്‍ സ്‌പെഷാലിറ്റി ചികിത്സയ്ക്ക് ആവശ്യമായ തസ്തികകള്‍ അനുവദിക്കുന്നതിന് സര്‍ക്കാരിനോട് ആവശ്യപ്പെടും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ന്യൂറോ വിഭാഗത്തിന്‍റെ സേവനങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താനാണിത്. പൂര്‍ണ സജ്ജമായി പ്രവര്‍ത്തനനിരതമാകുന്നതോടെ കാസര്‍ഗോട്ടെ മലയോരമേഖലയില്‍ താമസിക്കുന്നവര്‍ക്കും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും മെഡിക്കല്‍ കോളജ് ആശ്രയം ആകണമെന്ന് എംഎല്‍എ പറഞ്ഞു.

മെഡിക്കല്‍ കോളജ് ഇന്‍റണല്‍ റോഡുകളുടെയും ആശുപത്രി കെട്ടിടങ്ങളുടെയും പ്രവൃത്തി ത്വരിത പ്പെടുത്താന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. കെട്ടിടങ്ങളുടെ പണി എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. കുടിവെള്ള സൗകര്യം ഒരുക്കിയതായി വാട്ടര്‍ അതോറിറ്റി അറിയിച്ചു. പഠനാവധി കഴിഞ്ഞ് തിരിച്ചുവരുന്ന എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ തുറന്നുകൊടുക്കും.

ഇവിടെ താമസസൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. കഴിഞ്ഞമാസത്തെ അവലോകന യോഗത്തില്‍ ഹോസ്റ്റല്‍ തുറന്ന് കൊടുക്കാന്‍ തീരുമാനിച്ചിരുന്നു.
നഴ്‌സിംഗ് കോളജിലെ കുട്ടികള്‍ക്കുള്ള ഹോസ്റ്റലിന്‍റെ നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. നിലവിലുള്ള കെട്ടിടത്തിലെ സൗകര്യം പ്രയോജനപ്പെടുത്തി കാന്‍റീന്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനിച്ചു. പ്രിന്‍സിപ്പല്‍ എ. അരുണ്‍കുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ പി.ജി. സിന്ധു, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. പ്രവീണ്‍, നഴ്‌സിംഗ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ശോഭ, ഡെപ്യൂട്ടി കളക്ടര്‍ ലിപു എസ്. ലോറന്‍സ് എന്നിവര്‍ പങ്കെടുത്തു.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

അന്നമ്മ

മടമ്പം: മടമ്പം മേരിലാൻഡ് ഹൈസ്കൂൾ റിട്ട. അധ്യാപിക എരുമത്തറ സി.യു. അന്നമ്മ (82) അന്തരിച്ചു. സംസ്കാരം 14ന് ഉച്ചകഴിഞ്ഞ് മൂന്നിന് മടമ്പം ലൂർദ് മാതാ ഫൊറോന പള്ളിയിൽ. ഭർത്താവ്: പരേതനായ എ.ടി. ചാക്കോ എരുമത്തറ (റിട്ട. അധ്യാപകൻ, ബിഇഎംഎൽപി സ്കൂൾ, തളിപ്പറമ്പ്). മക്കൾ: ബിജുടോം, ബിനോടോം, ജേക്കബ് (ചെന്നൈ), ബിനിമോൾ, ജേക്കബ് (സ്റ്റാഫ്‌ നഴ്സ്, കണ്ണൂർ ഗവ. മെഡിക്കൽ കോളജ്, പരിയാരം), ബിബിൻടോം ജേക്കബ് (അയർലൻഡ്), പരേതനായ ജേക്കബ്. മരുമക്കൾ: സിനി മാത്യു, ബെന്നി കട്ടിയാങ്കൽ, ദിവ്യ ജോസഫ് (നഴ്സ്, അയർലൻഡ്).

മുഹമ്മദ്

തലശേരി: മാധ്യമപ്രവർത്തകനും യൂത്ത് ലീഗ് പ്രഥമ സംസ്ഥാന പ്രസിഡന്‍റുമായിരുന്ന പെരിങ്ങത്തൂർ മേക്കുന്ന് മത്തിപറമ്പിലെ കെ.കെ. മുഹമ്മദ് (90) അന്തരിച്ചു. ചന്ദ്രിക റസിഡന്‍റ് എഡിറ്ററായിരുന്നു. ഭാര്യ: സൈനബ ഹജ്ജുമ്മ. മക്കൾ: നിസാർ മുഹമ്മദ്, ജാഫർഖാൻ മുഹമ്മദ്, സറീന, അബ്ദുൾ അസീസ്, ഫൈസൽ മുഹമ്മദ്, ജസീല, സാജിദ, ഷഫീന, സഫൂറ, സുഫൈറ, സുമയ്യ. മരുമക്കൾ: അസ്മ, സീനത്ത്, മുഹമ്മദ് ഷാഫി, നദീറ, രജ്ന, നൗഷാദ് പെരിങ്ങാടി, മുഹമ്മദ് റഫീഖ്, ഹാരിസ് കൈവേലിക്കൽ, ജാബിർ കൈനാട്ടി, ഷാനവാസ്, അബ്ദുൾ മജീദ്.

അമ്മിണി തോമസ്

തുരുത്തിക്കാട്: ചെന്നക്കാട്ട് പള്ളിക്കകുഴിയിൽ അമ്മിണി തോമസ് (96, റിട്ട. ഹെഡ്മിസ്ട്രസ്) അന്തരിച്ചു. സംസ്കാരം പിന്നീട്. പരേത അമിച്ചകരി കുംഭംവേലിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി. കെ. തോമസ്. മക്കൾ: പാസ്റ്റർ കുര്യൻ പി. തോമസ്, ആനി വർഗീസ്, അലക്സ് പി. തോമസ്, ഷീല തോമസ്,പരേതയായ റോസമ്മ ഫിലിപ്പ്. മരുമക്കൾ: മേരിക്കുട്ടി കുര്യൻ (ചെറുകോൽ), സി. വി. ഫിലിപ്പ് (കങ്ങഴ), റവ. ജോർജ് വർഗീസ് (പുന്നക്കാട്), സൂസൻ അലക്സ് (തിരുവല്ല), പരേതനായ തോമസ് ഏബ്രഹാം (വൃന്ദാവനം).

റോസമ്മ ഫ്രാന്‍സീസ്

ഭരണങ്ങാനം: വടക്കേല്‍ റോസമ്മ ഫ്രാന്‍സീസ് (83)അന്തരിച്ചു. സംസ്‌കാരം നാളെ 2.30ന് ഭവനത്തില്‍ ആരംഭിച്ച് ഭരണങ്ങാനം സെന്‍റ് മേരീസ് ഫൊറോനപളളിയില്‍. പരേത മാന്നാനം തൈയ്യില്‍ കുടുംബാംഗം. ഭർത്താവ്: വി.എം. ഫ്രാന്‍സീസ് (റിട്ട.എച്ച്എം സെന്‍റ് മേരീസ് എച്ച്എസ്എസ്, ഭരണങ്ങാനം). മക്കള്‍: പരേതനായ മാത്തച്ചന്‍, ജിസ്‌മോള്‍, ജിജോ (സിങ്കപ്പൂര്‍), ബിജു (യുകെ). മരുമക്കള്‍: ആനി കോട്ടൂര്‍ ചേര്‍ത്തല, ജിജോ പാറയ്ക്ക കാഞ്ഞൂര്‍, സുജ ജിജോ ചെന്നിത്തല ചങ്ങനാശേരി.

വി. സി. ചാണ്ടി

വെമ്പള്ളി: വടക്കേകുപ്പക്കര വി. സി. ചാണ്ടി (84, റിട്ട. ഡെപ്യൂട്ടി തഹസീൽദാർ) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച 10.30ന് ഭവനത്തിൽ ആരംഭിച്ച് കാളികാവ് സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: പി. എ. അന്നമ്മ (റിട്ട. ഹെഡ് ഡ്രാഫ്റ്റ്സ്മാൻ, റീസർവേ, കോട്ടയം) മാമ്മൂട് പൂവത്തുംമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: അനൂപ് അലക്‌സ് (ഓസ്ട്രേലിയ), അരുൺ അലക്സ് (സുപ്രീം കംപ്യൂട്ടേഴ്‌സ്, കോട്ടയം), റാണി അലക്സ് (സയന്‍റിസ്റ്റ്, ഐ സി എ ആർ - എൻ ഡി അർ ഐ, കർണാൽ). മരുമക്കൾ: സിനി ജോർജ് കുന്നത്ത് കല്ലമ്പാറ(ഓസ്ട്രേലിയ), ജിൻസി സെബാസ്റ്റ്യൻ കുഞ്ചറക്കാട്ടിൽ, കിടങ്ങൂർ (സ്‌കൂൾ കൗൺസിലർ, ഗവ. വി എച്ച് എസ് സി, വയല), രവി വർക്കി വാഴയിൽ, തിരുവനന്തപുരം (മൈക്രോലാൻഡ്, ബംഗളൂരു) . സഹോദരങ്ങൾ: വി. സി. മേരി, കളത്തിൽ കൈനകരി, പരേതയായ റോസക്കുട്ടി കടപ്ലാക്കൽ (തീക്കോയി) . മൃതദേഹം നാളെ വൈകിട്ട് അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.

എ.എസ്. വർക്കി

കോതനല്ലൂർ: എടാട്ട് എ.എസ്. വർക്കി (വക്കച്ചൻ-78, റിട്ട. യൂണിവേഴ്സിറ്റി അപ്പലൈറ്റ്ട്രിബ്യൂണൽ ഉദ്യോഗസ്ഥൻ, തിരുവനന്തപുരം) അന്തരിച്ചു. സംസ്കാരം നാളെ 10 ന് ഭവനത്തിൽ ആരംഭിച്ച് കോതനല്ലൂർ കന്തീശങ്ങളുടെ ഫൊറോന പള്ളിയിൽ. ഭാര്യ മേരിക്കുട്ടി (റിട്ട. ഹെഡ്മിസ്ട്രസ്, തിരുവനന്തപുരം). മക്കൾ: ആശാ വർക്കി (ദുബായ്), അരുൺ വർക്കി (ഖത്തർ). മരുമക്കൾ: ഡിജോപോൾ മാടശേരി (ദുബായ്), പിങ്കി പയസ് ആലപ്പാട്ട്പാലത്തിങ്കൽ (ഖത്തർ). മൃതദേഹം ഇന്ന് വൈകുന്നാരം നാലിനു ഭവനത്തിൽ കൊണ്ടുവരും.

എൻ. ജെ. തോമസ്

പാലാ: പൂവരണി നെല്ലിക്കൽ എൻ. ജെ. തോമസ് (78) അന്തരിച്ചു. സംസ്കാരം ഇന്ന്11.30 ന് മീനച്ചിൽ സെന്‍റ് ആന്‍റണീസ് പള്ളിയിൽ. ഭാര്യ പരേതയായ അന്നമ്മ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ കുടുംബാംഗം. മക്കൾ: ലിജോ (കൂൾ കെയർ, പാലാ, പൊൻകുന്നം), ലിജി (തീക്കോയി സഹകരണ ബാങ്ക്), ലിറ്റി (എരുമേലി സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: സെൽമി കുളത്തിനാൽ ജിയോവാലി, ബെന്നി ചിറക്കൽ തീക്കോയി (ബിസിനസ്), സോജൻ ജേക്കബ് കൂർക്കകാലയിൽ (അക്ഷയ കേന്ദ്രം, എരുമേലി). സഹോദരങ്ങൾ : പരേതയായ ഗ്രേസി, മത്തായി, അന്നമ്മ, മേരി, പരേതനായ ജോസഫ്, റോസമ്മ, ലീലാമ്മ, ബേബി.

ബേബി

ഇലഞ്ഞി : മുത്തോലപുരം കിഴക്കേ അരഞ്ഞാണിയിൽ (മൂന്നുപ്ലാക്കിൽ) ബേബി (സെബാസ്‌റ്റ്യൻ -77) അന്തരിച്ചു. സംസ്‌കാരം നാളെ രണ്ടിന് മുത്തോലപുരം സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: മേരി സെബാസ്റ്റ്യൻ കുറുപ്പന്തറ കാപ്പുങ്കപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ലക്സിമോൾ ബേബി, നൈസി സെബാസ്റ്റ്യൻ, സിൻസി സെബാസ്റ്റ്യൻ. മരുമക്കൾ: ഷൈമോൻ പീറ്റർ എറണ്യാകുളത്തിൽ ഇലഞ്ഞി, റ്റിൻറ്റു റ്റോജോ നേര്യംപറമ്പിൽ തുരുത്തി ചങ്ങനാശേരി, ആൽജോ വി. ജോസഫ് വടക്കേകുടിയിൽ വെളിയേൽച്ചാൽ.

ശാന്ത വർഗീസ്

കോടനാട് : നടയ്ക്കൽ ശാന്ത വർഗീസ് (77) അന്തരിച്ചു. സംസ്‌കാരം ഇന്ന് മൂന്നിന് ആലാട്ടുചിറ ബേത്ലഹേം സെന്‍റ് മേരീസ് പള്ളിയിൽ. പരേത തിരുവാങ്കുളം മൂക്കഞ്ചേരി കുടുംബാംഗമാണ്. ഭർത്താവ്: എൻ.കെ. വർഗീസ് (റിട്ട. പ്രധാനാധ്യാപകൻ, ഗണപതി വിലാസം ഹൈസ്‌കൂൾ, കൂവപ്പടി). മക്കൾ: ഡോ. വിനു വർഗീസ് (വാത്തിയായത്ത് ഹോസ്പിറ്റൽ, പെരുമ്പാവൂർ), സിനി സജീവ്, വിനിത ജോർജ്, സീന സജീവ്. മരുമക്കൾ : ചേലാട് നടുക്കുടി സജീവ് പൗലോസ് (റിട്ട. എൻജിനീയർ), പണ്ടപ്പിള്ളി ചാന്തിയത്ത് അഡ്വ. ജോർജ് കുര്യൻ, കലൂർ കൊട്ടക്കാട്ട് സജീവ് സാമുവൽ (ചാർട്ടേഡ് അക്കൗണ്ടന്‍റ്, തിരുവനന്തപുരം).

ഏലിയാമ്മ

കുപ്പായക്കോട്: മൂലയില്‍ ഏലിയാമ്മ (95) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് കുപ്പായക്കോട് സെന്‍റ് ജോസഫ് പള്ളിയില്‍ താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യ കാര്‍മികത്വത്തിൽ നടക്കും. ഭര്‍ത്താവ്: പരേതനായ ജോണ്‍. മക്കള്‍: കുഞ്ഞുമറിയാമ്മ, അന്നക്കുട്ടി, റീത്താമ്മ, ജോസഫ് മൂലയില്‍, സിസ്റ്റര്‍ എലിസബത്ത് (സിസ്റ്റേഴ്‌സ് ഓഫ് ദി റിഡംപ്ഷന്‍, നെല്ലൂര്‍), ഫാ. ജോര്‍ജ് സിഎംഐ അദിലാബാദ് പ്രൊവിന്‍സ്, ജര്‍മനി), ഷൈനി (വയനാട് വൈത്തിരി പഞ്ചായത്തംഗം), ഫാ. ആന്‍റോ (വികാരി, സെന്‍റ് മേരീസ് ഫൊറോന പള്ളി, മരുതോങ്കര), സിസ്റ്റര്‍ എല്‍സീന ജോണ്‍ എസ്എച്ച്, സാന്തോം പ്രൊവിന്‍സ് താമരശേരി (ഉപരിപഠനം, റോം). മരുമക്കള്‍: ബേബി ചീരാം കുഴിയില്‍ (കണ്ണോത്ത്), ജെസി പുളിന്താനത്ത് (പെരുവണ്ണാമൂഴി), ദേവസി കണ്ണാട്ട് പറമ്പില്‍ (ചുണ്ടേല്‍), പരേതരായ വര്‍ക്കി കക്കുഴിയില്‍ (റിപ്പണ്‍), ജോസഫ് മുള്ളന്‍ കുഴിയില്‍ (കുപ്പായക്കോട്).

എം.വി. തോമസ്

കോടഞ്ചേരി: പൂളവള്ളി മുതിരക്കാലായിൽ എം.വി. തോമസ് (86) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 11:30ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്‍റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: ഗ്രേസി ജോൺ(പരേത), ജോർജ് തോമസ്(റിട്ട. അധ്യാപകൻ), ടെസ്സി സാന്‍റി, പോൾ തോമസ് (എംഡി റെയ്ഗേറ്റ് ബിൽഡേഴ്സ്). മരുമക്കൾ: ജോൺ മൂങ്ങനാനിയിൽ, ലീന തോമസ് പൂവത്തിങ്കൽ(റിട്ട. അധ്യാപിക),സാന്‍റി വെളുത്തേടത്തുപറമ്പിൽ(പരേതൻ), ജോമോൾ ജോസ്(പരേത, അധ്യാപിക സാവിയോ സ്കൂൾ).

അബ്ദുൾകരീം ഹാജി

മക്കരപ്പറന്പ്: മീനാർകുഴിയിലെ പട്ടർക്കടവൻ അബ്ദുൾ കരീം ഹാജി (71) അന്തരിച്ചു. മീനാർകുഴിയിലെ മുസ്‌ലിം ലീഗ് നേതാവും കർഷകനുമായിരുന്നു. കുറുവ പഞ്ചായത്തിലെ മികച്ച കർഷകനുള്ള ആദരവ് നേടിയിട്ടുണ്ട്. കെഎംസിസി പ്രവർത്തകനും പ്രവാസിയുമായിരുന്നു. ഭാര്യ: മൈമൂന എന്ന മൈനു (നാറാണത്ത് മേലെ ചോല). മക്കൾ: ഫാത്തിമ സുഹ്റ, ബുഷ്റ, അഫ്സൽ, അബൂബക്കർ സിദീഖ് അസ്ഹരി (അധ്യാപകൻ, കാച്ചിനിക്കാട് മഹല്ല് ബ്രാഞ്ച് മദ്രസ). മരുമക്കൾ: യൂസഫ്, സക്കീർ ഹുസൈൻ, മുർഷിദ. പിതാവ്: പട്ടർക്കടവൻ കോമുമൊല്ല. മാതാവ്: ഫാത്തിമക്കുട്ടി ഹജ്ജുമ്മ (മക്കരപ്പറന്പ്).

അന്നമ്മ

മടമ്പം: മടമ്പം മേരിലാൻഡ് ഹൈസ്കൂൾ റിട്ട. അധ്യാപിക എരുമത്തറ സി.യു. അന്നമ്മ (82) അന്തരിച്ചു. സംസ്കാരം 14ന് ഉച്ചകഴിഞ്ഞ് മൂന്നിന് മടമ്പം ലൂർദ് മാതാ ഫൊറോന പള്ളിയിൽ. ഭർത്താവ്: പരേതനായ എ.ടി. ചാക്കോ എരുമത്തറ (റിട്ട. അധ്യാപകൻ, ബിഇഎംഎൽപി സ്കൂൾ, തളിപ്പറമ്പ്). മക്കൾ: ബിജുടോം, ബിനോടോം, ജേക്കബ് (ചെന്നൈ), ബിനിമോൾ, ജേക്കബ് (സ്റ്റാഫ്‌ നഴ്സ്, കണ്ണൂർ ഗവ. മെഡിക്കൽ കോളജ്, പരിയാരം), ബിബിൻടോം ജേക്കബ് (അയർലൻഡ്), പരേതനായ ജേക്കബ്. മരുമക്കൾ: സിനി മാത്യു, ബെന്നി കട്ടിയാങ്കൽ, ദിവ്യ ജോസഫ് (നഴ്സ്, അയർലൻഡ്).

മുഹമ്മദ്

തലശേരി: മാധ്യമപ്രവർത്തകനും യൂത്ത് ലീഗ് പ്രഥമ സംസ്ഥാന പ്രസിഡന്‍റുമായിരുന്ന പെരിങ്ങത്തൂർ മേക്കുന്ന് മത്തിപറമ്പിലെ കെ.കെ. മുഹമ്മദ് (90) അന്തരിച്ചു. ചന്ദ്രിക റസിഡന്‍റ് എഡിറ്ററായിരുന്നു. ഭാര്യ: സൈനബ ഹജ്ജുമ്മ. മക്കൾ: നിസാർ മുഹമ്മദ്, ജാഫർഖാൻ മുഹമ്മദ്, സറീന, അബ്ദുൾ അസീസ്, ഫൈസൽ മുഹമ്മദ്, ജസീല, സാജിദ, ഷഫീന, സഫൂറ, സുഫൈറ, സുമയ്യ. മരുമക്കൾ: അസ്മ, സീനത്ത്, മുഹമ്മദ് ഷാഫി, നദീറ, രജ്ന, നൗഷാദ് പെരിങ്ങാടി, മുഹമ്മദ് റഫീഖ്, ഹാരിസ് കൈവേലിക്കൽ, ജാബിർ കൈനാട്ടി, ഷാനവാസ്, അബ്ദുൾ മജീദ്.

ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ

കോയമ്പത്തൂർ : പ്രേഷിത പ്രോവിൻസിലെ പ്രേഷിത കോളജ് (ലിസ്യു ഭവൻ) ശരവണംപട്ടി അംഗമായ ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ (75) അന്തരിച്ചു. മൃതദേഹം ഇന്നുരാവിലെ ഏഴിനു മണ്ണുത്തിയിലെ പ്രേഷിതാരാമിൽ കൊണ്ടുവരും. രാവിലെ ഒന്പതിനുപാലക്കാട് ഭാരതമാതാ ആശ്രമത്തിൽ എത്തിക്കും. രാവിലെ 10.30 നു സംസ്കാരചടങ്ങുകൾ ആരംഭിക്കും. 1950 ജൂലൈ 14നു തൃശൂർ പടവരാടാണ് ജനനം. 1974 മേയ് 16ന് ആദ്യവ്രതവാഗ്ദാനവും1979 മേയ് 16ന് നിത്യവ്രതവാഗ്ദാനവും 1983 മേയ് 13ന് പൗരോഹിത്യസ്വീകരണവും നടത്തി. കെനിയൻ മിഷനിലടക്കം വിവിധ മേഖലകളിൽ പ്രവർത്തിച്ചു. പ്രിയോർ, സുപ്പീരിയർ, യോഗാർഥികളുടെ റെക്ടർ, നവസന്യാസഭവനാംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. അസുഖങ്ങൾമൂലം ഏഴുവർഷത്തിലേറെയായി കിടപ്പിലായിരുന്നു.

സിസ്റ്റർ വിക്‌ടോറിയ കോയിക്കക്കുടി എസ്ഡി

ന്യൂഡൽഹി: അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹത്തിലെ, പുഷ്‌പധാം പ്രോവിൻസ് അംഗമായ സിസ്റ്റർ വിക്ടോറിയ എസ്ഡി (അന്നക്കുട്ടി - 95) അന്തരിച്ചു. സംസ്കരം ഇന്ന് രാവിലെ 10.30 ന് പുഷ്പധാം പ്രോവിൻഷ്യൽ ഹൗസിൽ. കോതമംഗലം, കുത്തുകുഴി കോയിക്കക്കുടി പരേതരായ ജോസഫ് - ത്രേസ്യാ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ ഫാ. ജോസഫ് കോയിക്കക്കുടി (വടവാതൂർ സെമിനാരി മുൻ റെക്ടർ), മേരി പുളിന്തടം, ജോളി, തങ്കച്ചൻ. പരേത കേരളത്തിലും വടക്കേ ഇന്ത്യയിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

11-06-2026

ഏറ്റവും മോശം അവസ്ഥയില്‍ താങ്ങായി സായി പല്ലവി; മനസ് തുറന്ന് അനുപമ പരമേശ്വരൻ

2015- പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച നായികമാരാണ് സായ് പല്ലവിയും അനുപമ പരമേശ്വരനും. ചിത്രം ഇറങ്ങി വർഷങ്ങളായെങ്കിലും ഇരുവരും തമ്മിലുള്ള ആത്മബന്ധം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട്. ഇപ്പോഴിതാ, തന്‍റെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിൽ തന്നെ എങ്ങനെ സഹായിച്ചു എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അനുപമ പരമേശ്വർ.

താൻ വരച്ച പെയിന്‍റിംഗുകൾ നിറഞ്ഞ ചുവരുകളുടെ ചിത്രത്തിലൂടെ പങ്കുവച്ച വൈകാരികമായ ഇൻസ്റ്റാഗ്രാം കുറിപ്പിലാണ് സൗഹൃദക്കൂട്ടിനെക്കുറിച്ച് പറയുന്നത്. 'ഞാൻ കടന്നുപോകുന്ന മാനസികാവസ്ഥയെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് സായ് പല്ലവിയോട് മനസ് തുറന്നത്. ആ സമയത്ത് അവൾ നൽകിയ ലളിതമായൊരു നിർദേശമാണ് എന്നെ ചിത്രരചനയിലേക്ക് നയിച്ചത്. എനിക്കറിയാത്ത എന്‍റെ മറ്റൊരു മുഖം എനിക്ക് പരിചയപ്പെടുത്തി തന്നതിന് പല്ലവിയോട് ഞാൻ കടപ്പെട്ടിരിക്കുന്നു. ലവ് യൂ ഡാർലിംഗ്. കഴിഞ്ഞ വർഷം എന്‍റെ പ്രിയപ്പെട്ട അച്ഛനും അമ്മയും ചേർന്ന് രഹസ്യമായി ഞാൻ വരച്ചുകൂട്ടിയ ചിത്രങ്ങളെല്ലാം ഫ്രെയിം ചെയ്ത് എന്‍റെ സ്റ്റുഡിയോയിലെ ചുമരുകളിൽ തൂക്കി. അതെനിക്ക് ഒരു സർപ്രൈസ് ആയിരുന്നു. ഒരു കഠിനമായ അധ്യായത്തിൽ നിന്നും മനോഹരമായ ഓർമകളുടെ ഒരു ചുമരിലേക്കുള്ള മാറ്റം എത്ര മധുരമുള്ളതാണല്ലേ', അനുപമ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറഞ്ഞു.

ഉടൻ തന്നെ സായ് പല്ലവി അത് തന്‍റെ സോഷ്യൽ മീഡിയ പേജിൽ റീഷെയർ ചെയ്തു. 'ഒരുപാട് സ്നേഹം മൈ ബേബി... ഈ ചിത്രങ്ങൾ വളരെ പഴ്‌സണലും അതിമനോഹരവുമാണ്. നിന്‍റെ ഉള്ളിലെ കഴിവുകൾ ഇങ്ങനെ പത്തുലയുന്നത് കാണുമ്പോൾ എനിക്ക് ഏറെ സന്തോഷം തോന്നുന്നു', എന്നാണ് സായ് പല്ലവി കുറിച്ചത്.

പ്രതിസന്ധികളിൽ സുഹൃത്തുക്കൾ എങ്ങനെയായിരിക്കണം എന്നതിന്‍റെ നേർക്കാഴ്ചയാണ് ഈ താരങ്ങളെന്നാണ് ആരാധകർ കുറിക്കുന്നത്.

 

11-06-2026

ഏറ്റവും മോശം അവസ്ഥയില്‍ താങ്ങായി സായി പല്ലവി; മനസ് തുറന്ന് അനുപമ പരമേശ്വരൻ

2015- പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച നായികമാരാണ് സായ് പല്ലവിയും അനുപമ പരമേശ്വരനും. ചിത്രം ഇറങ്ങി വർഷങ്ങളായെങ്കിലും ഇരുവരും തമ്മിലുള്ള ആത്മബന്ധം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട്. ഇപ്പോഴിതാ, തന്‍റെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിൽ തന്നെ എങ്ങനെ സഹായിച്ചു എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അനുപമ പരമേശ്വർ.

താൻ വരച്ച പെയിന്‍റിംഗുകൾ നിറഞ്ഞ ചുവരുകളുടെ ചിത്രത്തിലൂടെ പങ്കുവച്ച വൈകാരികമായ ഇൻസ്റ്റാഗ്രാം കുറിപ്പിലാണ് സൗഹൃദക്കൂട്ടിനെക്കുറിച്ച് പറയുന്നത്. 'ഞാൻ കടന്നുപോകുന്ന മാനസികാവസ്ഥയെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് സായ് പല്ലവിയോട് മനസ് തുറന്നത്. ആ സമയത്ത് അവൾ നൽകിയ ലളിതമായൊരു നിർദേശമാണ് എന്നെ ചിത്രരചനയിലേക്ക് നയിച്ചത്. എനിക്കറിയാത്ത എന്‍റെ മറ്റൊരു മുഖം എനിക്ക് പരിചയപ്പെടുത്തി തന്നതിന് പല്ലവിയോട് ഞാൻ കടപ്പെട്ടിരിക്കുന്നു. ലവ് യൂ ഡാർലിംഗ്. കഴിഞ്ഞ വർഷം എന്‍റെ പ്രിയപ്പെട്ട അച്ഛനും അമ്മയും ചേർന്ന് രഹസ്യമായി ഞാൻ വരച്ചുകൂട്ടിയ ചിത്രങ്ങളെല്ലാം ഫ്രെയിം ചെയ്ത് എന്‍റെ സ്റ്റുഡിയോയിലെ ചുമരുകളിൽ തൂക്കി. അതെനിക്ക് ഒരു സർപ്രൈസ് ആയിരുന്നു. ഒരു കഠിനമായ അധ്യായത്തിൽ നിന്നും മനോഹരമായ ഓർമകളുടെ ഒരു ചുമരിലേക്കുള്ള മാറ്റം എത്ര മധുരമുള്ളതാണല്ലേ', അനുപമ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറഞ്ഞു.

ഉടൻ തന്നെ സായ് പല്ലവി അത് തന്‍റെ സോഷ്യൽ മീഡിയ പേജിൽ റീഷെയർ ചെയ്തു. 'ഒരുപാട് സ്നേഹം മൈ ബേബി... ഈ ചിത്രങ്ങൾ വളരെ പഴ്‌സണലും അതിമനോഹരവുമാണ്. നിന്‍റെ ഉള്ളിലെ കഴിവുകൾ ഇങ്ങനെ പത്തുലയുന്നത് കാണുമ്പോൾ എനിക്ക് ഏറെ സന്തോഷം തോന്നുന്നു', എന്നാണ് സായ് പല്ലവി കുറിച്ചത്.

പ്രതിസന്ധികളിൽ സുഹൃത്തുക്കൾ എങ്ങനെയായിരിക്കണം എന്നതിന്‍റെ നേർക്കാഴ്ചയാണ് ഈ താരങ്ങളെന്നാണ് ആരാധകർ കുറിക്കുന്നത്.

 

23-05-2026

ധുരന്ധർ 'റോ ആൻഡ് അൺദേഖാ': അൺകട്ട് പതിപ്പിലെ പുതിയ മാറ്റങ്ങൾ ?

ഒടിടി പ്ലാറ്റ്‌ഫോമുകളായ നെറ്റ്ഫ്ലിക്സിലും ജിയോ ഹോട്ട്സ്റ്റാറിലും ഒരേസമയം റിലീസ് ചെയ്തിരിക്കുന്ന 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്ന പുതിയ പതിപ്പ് സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

റൺടൈമിൽ ഒടിടി പതിപ്പിന് സമാനമാണെങ്കിലും, പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തവും തീവ്രവുമായ ഒരു അനുഭവമാണ് ഈ അൺകട്ട് പതിപ്പ് സമ്മാനിക്കുന്നത്. ഈ പുതിയ പതിപ്പിൽ വന്നിട്ടുള്ള പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

കഥയൊന്നാണ്, എന്നാൽ മൂർച്ചയേറി!

ആദ്യം തന്നെ വ്യക്തമാക്കേണ്ട കാര്യം, ഈ പുതിയ പതിപ്പിൽ അധികമായി ഒരു സീനുകളും കൂട്ടിച്ചേർത്തിട്ടില്ല എന്നതാണ്. കഥയുടെ ഘടനയിലോ കഥാപാത്രങ്ങളുടെ ആർക്കുകളിലോ യാതൊരു മാറ്റവുമില്ല. എന്നാൽ ചിത്രത്തിന്‍റെ വിഷ്വൽ ടെക്സ്ചറിലാണ് പ്രധാന മാറ്റം വന്നിരിക്കുന്നത്.

ആർ മാധവൻ അഭിനയിച്ച കാണ്ഡഹാർ വിമാന അപഹരണ രംഗം തന്നെ ഇതിന് മികച്ച ഉദാഹരണമാണ്. കളർ ഗ്രേഡിംഗിലും വിഷ്വൽ തീവ്രതയിലും വരുത്തിയ മാറ്റങ്ങൾ കാരണം ഈ രംഗങ്ങൾ കൂടുതൽ ക്രൂരവും ഭയപ്പെടുത്തുന്നതുമായി മാറിയിരിക്കുന്നു. മുറിവുകളും ചോരയൊഴുകുന്ന രംഗങ്ങളും കൂടുതൽ വ്യക്തതയോടെയും തീക്ഷ്ണതയോടെയും ഇതിൽ കാണാം.

ഫിൽട്ടർ ചെയ്യാത്ത സംഭാഷണങ്ങൾ

ഈ സിനിമയിലെ ഏറ്റവും വലിയ 'റോ' എലമെന്‍റ് എന്നത് അതിലെ ഒട്ടും സെൻസർ ചെയ്യാത്ത സംഭാഷണങ്ങളാണ്. തിയേറ്റർ പതിപ്പിൽ മ്യൂട്ട് ചെയ്യപ്പെട്ട വലിയൊരു വിഭാഗം തെറികളും പരുക്കൻ വാക്കുകളും ഈ പതിപ്പിൽ യാതൊരു നിയന്ത്രണവുമില്ലാതെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹംസ അലി മസാരി ലിയാരിയിൽ പ്രവേശിക്കുന്ന രംഗം മുതൽ തന്നെ ഈ മാറ്റം പ്രകടമാണ്. ബാബു ഡക്കൈറ്റിന്‍റെ ആളുകളുമായുള്ള ഏറ്റുമുട്ടൽ രംഗങ്ങളിൽ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന ഭാഷ തികച്ചും അഗ്രസീവ് ആണ്.

പ്രേക്ഷകർ ഇതിനകം ചിത്രത്തിന്‍റെ രണ്ടാം ഭാഗം കണ്ടുകഴിഞ്ഞതിനാൽ, ചില കഥാപാത്രങ്ങളുടെ ഭാവമാറ്റങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസിലാക്കാൻ ഈ പതിപ്പ് സഹായിക്കുന്നുണ്ട്. ജമീൽ ജമാലിയുടെ നിശബ്ദതകളും നോട്ടങ്ങളും ഇപ്പോൾ കൂടുതൽ അർഥവത്തായി തോന്നുന്നു.

അതുപോലെ ഉസൈർ ബലൂച്ചിന്‍റെ കഥാപാത്രവും കൂടുതൽ വന്യമായി മാറിയിരിക്കുന്നു. മുൻപ് ശാന്തനായി കണ്ടിരുന്ന ഉസൈർ, ഈ പതിപ്പിൽ കടുത്ത തെറിവിളികളിലൂടെ തന്‍റെ യഥാർഥ സ്വഭാവം വെളിപ്പെടുത്തുന്നു. റഹ്മാൻ ഡക്കൈറ്റിന്‍റെ മൂത്ത മകൻ മരിക്കുന്ന രംഗത്തിൽ ഉസൈർ പ്രകടിപ്പിക്കുന്ന കോപവും സങ്കടവും കലർന്ന ഡയലോഗുകൾ പ്രേക്ഷകരെ അസ്വസ്ഥരാക്കുന്നതാണ്.

കൂടുതൽ സ്വാധീനിക്കുന്ന രംഗങ്ങൾ

മേജർ ഇഖ്ബാൽ (അർജുൻ രാംപാൽ): 26/11 ആക്രമണത്തിന് ശേഷം മേജർ ഇഖ്ബാൽ നടത്തുന്ന പ്രസംഗം അതിന്‍റെ യഥാർഥ ക്രൂരതയോടെ ഇതിൽ കേൾക്കാം. സ്ത്രീകളെയോ കുട്ടികളെയോ പ്രായമായവരെയോ ആരെയും വെറുതെ വിടരുത് എന്ന് പറയുന്ന ഭാഗം മ്യൂട്ടുകൾ ഇല്ലാതെ വരുമ്പോൾ കഥാപാത്രത്തിന്‍റെ കടുത്ത പ്രത്യയശാസ്ത്രം കൂടുതൽ ഭയമുണർത്തുന്നു.

എസ്പി ചൗധരി അസ്ലം (സഞ്ജയ് ദത്ത്): ഈ അൺകട്ട് പതിപ്പ് കൊണ്ട് ഏറ്റവും കൂടുതൽ നേട്ടമുണ്ടായത് സഞ്ജയ് ദത്തിന്‍റെ കഥാപാത്രത്തിനാണ്. അസ്ലമിന്‍റെ ഇൻട്രോ സീനിലെ മാസ് ഡയലോഗുകളും തോക്കുകളും ഉപയോഗിച്ചുള്ള തെറിവിളികളും തിയേറ്ററിൽ എന്തുകൊണ്ട് മ്യൂട്ട് ചെയ്യപ്പെട്ടു എന്ന് ഈ പതിപ്പ് കാണുമ്പോൾ മനസിലാകും. (എങ്കിലും 'ബലൂച്' എന്ന വാക്ക് ഇപ്പോഴും മ്യൂട്ട് ചെയ്ത് തന്നെയാണ് നിലനിർത്തിയിരിക്കുന്നത്).

റഹ്മാൻ ഡക്കൈറ്റ് (അക്ഷയ് ഖന്ന): ഹംസയുമായുള്ള ഏറ്റുമുട്ടലിൽ റഹ്മാൻ ഡക്കൈറ്റിന്‍റെ ക്രൂരതയും അഹങ്കാരവും നിറഞ്ഞ ഡയലോഗുകൾ കൂടുതൽ വ്യക്തമാണ്. ക്ലൈമാക്സിൽ എസ്പി അസ്ലമും റഹ്മാനും തമ്മിലുള്ള ശാരീരികവും മാനസികവുമായ പോരാട്ടം പ്രേക്ഷകരെ മുൾമുനയിൽ നിർത്തും.

ചുരുക്കത്തിൽ, 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്നത് തികച്ചും പുതിയൊരു സിനിമയല്ല, മറിച്ച് മുൻപ് സെൻസർ ചെയ്യപ്പെട്ടതും മ്യൂട്ട് ചെയ്യപ്പെട്ടതുമായ യഥാർഥ ശബ്ദങ്ങളെയും തീവ്രതയെയും പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാട്ടുന്ന ഒരു മികച്ച അൺകട്ട് പതിപ്പാണ്.

08-06-2026

തുടങ്ങിയിട്ടേയുള്ളൂ...വീണ്ടും ഞെട്ടിക്കും!

ഇന്ദ്രന്‍സിന്‍റെ ഉള്ളുലയ്ക്കുന്ന അഭിനയമൂഹുര്‍ത്തങ്ങളില്‍ തിളങ്ങി സൂര്യ-ആര്‍ജെ ബാലാജി ചിത്രം "കറുപ്പ്'. ആശ്രയവും അഭയവുമാകേണ്ട കോടതി നീതി നിരസിക്കുകയും വൈകിപ്പിക്കുകയും ചെയ്യുമ്പോള്‍ നിസഹായതയിലാണ്ടുപോകുന്ന സാധാരണക്കാരന്‍റെ ആത്മവ്യഥയും നിര്‍വികാരതയും അനുഭവിപ്പിക്കുകയാണ് ഇന്ദ്രന്‍സിന്‍റെ മട്ടാഞ്ചേരി സുകുമാരന്‍. സൂര്യയുടെ നായകവേഷത്തിനും ചിത്രത്തിന്‍റെ കഥയ്ക്കും ജീവനും കരുത്തും പകരുന്ന കഥാപാത്രം.

മലയാളത്തിന്‍റെ ഇന്ദ്രന്‍സ് തമിഴക താരനിരയില്‍ ചുവടുറപ്പിക്കുന്ന സുവര്‍ണനിമിഷം. ഇന്ദ്രന്‍സ് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.

തമിഴ് ഓഫറുകള്‍ പലതവണ നിരസിച്ചെങ്കിലും "കറുപ്പി'ലേക്ക് അടുപ്പിച്ചത്..‍?

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

11-06-2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ ടിക്‌ടോക്‌ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി പൊന്നന്‍ ഇസ്മാഈലിന്‍റെ (40) മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.

രാത്രി 10.40ന് ഷാർജയിൽ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ 4.10ന് കണ്ണൂരിലെത്തും

യാബ് ലീഗല്‍ സര്‍വീസസ് സിഇഒ സലാം പാപ്പിനിശേരിയുടെ നേതൃത്വത്തിലുള്ള ലീഗല്‍ ടീം, ബന്ധുക്കള്‍ ഉള്‍പെടെയാണ് നടപടിക്രമം പൂര്‍ത്തിയാക്കിയത്.

മന്ത്രി ടി. സിദ്ദീഖിന്‍റെ ഭാഗത്തുനിന്നും ഈ വിഷയത്തിൽ അടിയന്തര ഇടപെടലുണ്ടായിരുന്നു.

11-06-2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ ടിക്‌ടോക്‌ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി പൊന്നന്‍ ഇസ്മാഈലിന്‍റെ (40) മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.

രാത്രി 10.40ന് ഷാർജയിൽ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ 4.10ന് കണ്ണൂരിലെത്തും

യാബ് ലീഗല്‍ സര്‍വീസസ് സിഇഒ സലാം പാപ്പിനിശേരിയുടെ നേതൃത്വത്തിലുള്ള ലീഗല്‍ ടീം, ബന്ധുക്കള്‍ ഉള്‍പെടെയാണ് നടപടിക്രമം പൂര്‍ത്തിയാക്കിയത്.

മന്ത്രി ടി. സിദ്ദീഖിന്‍റെ ഭാഗത്തുനിന്നും ഈ വിഷയത്തിൽ അടിയന്തര ഇടപെടലുണ്ടായിരുന്നു.

15-05-2026

ടാൻസാനിയയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

ഡോഡോമ: ആഫ്രിക്കയിലെ ടാൻസാനിയയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തൃശൂർ പോർക്കുളം പള്ളിക്കര വീട്ടിൽ പരേതനായ ജയരാജന്‍റെ മകൻ തേജസ് (കണ്ണൻ - 30) ആണ് മരിച്ചത്.

സംസ്കാരം ന‌ടത്തി. ഈ മാസം എട്ടിന് ടാൻസാനിയയിലെ ഇറിഗ മേഖലയിലാണ് അപകടമുണ്ടായത്. തേജസ് സഞ്ചരിച്ചിരുന്ന ബസിൽ ലോറി വന്നിടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ തേജസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വാഹനാപകടത്തിൽ തേജസിനൊപ്പം മറ്റു രാജ്യക്കാരായ നാല് പേർ കൂടി മരിച്ചിരുന്നു.

10 വർഷമായി തേജസ് ടാൻസാനിയയിലാണ് ജോലി ചെയ്യുന്നത്. അമ്മ: ഷീബ. സഹോദരി: ശ്രീലക്ഷ്മി.

11-06-2026

സാമൂഹിക മാറ്റം ഉണ്ടാകേണ്ടത് നിയമങ്ങളിലൂടെയല്ല, പരസ്പരമുള്ള ക്രിസ്തീയ സ്നേഹത്തിൽ നിന്നായിരിക്കണം: യുയാക്കിം മാർ കൂറിലോസ്

ഡാളസ്: യഥാർഥ സ്വാതന്ത്ര്യവും സാമൂഹിക മാറ്റവും ഉണ്ടാകേണ്ടത് നിയമങ്ങളിലൂടെയല്ല, മറിച്ച് ദൈവവുമായുള്ള ആഴമേറിയ ബന്ധത്തിൽ നിന്നും പരസ്പരമുള്ള ക്രിസ്തീയ സ്നേഹത്തിൽ നിന്നുമാണെന്ന് ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത ഓർമിപ്പിച്ചു.

അന്തർദേശീയ പ്രാർഥനാ കൂട്ടായ്മയായ ഇന്‍റർനാഷണൽ പ്രയർലൈന്‍റെ 630-ാമത് പ്രാർഥനാ സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു തിരുമേനി. അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിനായി എത്തിച്ചേർന്ന മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത റൈറ്റ് റവ.ഡോ. യുയാക്കിം മാർ കൂറിലോസ് ഡാളസിൽ നിന്നാണ് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയത്.

ദൈവത്തിന്‍റെ ശക്തമായ പ്രവൃത്തികളിൽ വിശ്വസിച്ച്, പ്രതികൂല സാഹചര്യങ്ങളിൽ ഒന്നിച്ച് പ്രാർഥിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം തന്‍റെ സന്ദേശത്തിൽ ഓർമിപ്പിച്ചു. വിശുദ്ധ ബൈബിളിലെ ഫിലേമോന് എഴുതിയ ലേഖനം ഒന്നാം അധ്യായം ഒന്ന് മുതൽ 10 വരെയുള്ള വാക്യങ്ങളെ ആസ്പദമാക്കിയാണ് തിരുമേനി മുഖ്യസന്ദേശം നൽകിയത്.

ക്രിസ്തീയ ജീവിതത്തിലെ സ്നേഹത്തിന്‍റെയും യഥാർഥ സ്വാതന്ത്ര്യത്തിന്‍റെയും ആഴം വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ.

പൗലോസ് അപ്പൊസ്തലൻ റോമിലെ തടവറയിൽ കിടന്നുകൊണ്ട് തന്‍റെ പ്രിയ സഹപ്രവർത്തകനായ ഫിലേമോന് എഴുതുന്ന കത്ത് കേവലമൊരു സന്ദേശമല്ല, മറിച്ച് യഥാർഥ "സ്വാതന്ത്ര്യപ്രഖ്യാപന'മാണെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാണിച്ചു.

അക്കാലത്തെ അടിമത്തത്തിന്‍റെ കരിനിയമങ്ങൾ ഭേദിച്ച്, ഒളിച്ചോടിയ അടിമയായ ഒനേസിമൊസിനെ ക്രിസ്തുവിലുള്ള പ്രിയ സഹോദരനായി സ്വീകരിക്കാൻ ഫിലേമോനോട് അപ്പൊസ്തലൻ ആവശ്യപ്പെടുന്നുണ്ട്.

ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന കഷ്ടപ്പാടുകളുടെ കഠിനമായ "തണുപ്പുള്ള രാത്രികളിൽ' പോലും ദൈവത്തിന്‍റെ സാന്നിധ്യം കൂടെയുണ്ടാകുമെന്ന പൂർണവിശ്വാസം വിശ്വാസികൾക്ക് കൈമുതലായിരിക്കണം.

യേശുക്രിസ്തുവിന്‍റെ മാതാവായ പരിശുദ്ധ മറിയം കുരിശിൻചുവട്ടിൽ അനുഭവിച്ച കഠിനമായ കഷ്ടതകളെയും സമകാലിക ജീവിതാനുഭവങ്ങളെയും ഉദാഹരിച്ചുകൊണ്ട്, പ്രതിസന്ധികളിൽ തളരാതെ ദൈവത്തിൽ പൂർണമായി ആശ്രയിക്കാനും ദൈവഹിതത്തിന് കീഴ്‌പെടാനും തിരുമേനി ആഹ്വാനം ചെയ്തു.

ടെക്സസിലെ ലബയ്ക്ക് മാർത്തോമ്മാ ഇടവക വികാരി റവ. ജെയിംസ് കെ. ജോൺ പ്രാരംഭ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. ഹൂസ്റ്റണിൽ നിന്നുള്ള ഐപിഎൽ കോഓർഡിനേറ്റർ ടി.എ. മാത്യു സമ്മേളനത്തിന് സ്വാഗതവും ആമുഖവും നൽകി.

ഡാളസിൽ നിന്നുള്ള പി. ടി. മാത്യു ഫിലേമോൻ 1.1-10 വരെയുള്ള വേദഭാഗം ഭക്തിപൂർവം വായിച്ചു. മി. മാത്യു ലൂക്കോസ് മധ്യസ്ഥ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. ഹൂസ്റ്റണിൽ നിന്നുള്ള ജോസഫ് ടി. ജോർജ് (രാജു) സമ്മേളനത്തിൽ പങ്കെടുത്തവർക്കും അതിഥികൾക്കും നന്ദി രേഖപ്പെടുത്തി.

അമേരിക്കയിലെ വിവിധ ടൈം സോണുകളിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നുമായി നിരവധി വിശ്വാസികൾ ഫോൺ കോൺഫറൻസ് വഴി ഈ ആത്മീയ കൂട്ടായ്മയിൽ പങ്കുചേർന്ന് അനുഗ്രഹം പ്രാപിച്ചു.

11-06-2026

ഫ്രാങ്ക്ഫർട്ടിൽ ഇന്ത്യൻ സ്പോർട്സ് ആൻഡ് ഫാമിലി ഫെറെയ്ൻ ബാഡ്മിന്‍റൺ ടൂർണമെന്‍റും കാർഡ്സ് ടൂർണമെന്‍റും സംഘടിപ്പിച്ചു

ഫ്രാങ്ക്ഫർട്ട്: ഇന്ത്യൻ സ്പോർട്സ് ആൻഡ് ഫാമിലി ഫെറെയ്ൻ (ഐഎസ്എഫ്‌വെെ) സംഘടിപ്പിച്ച ഈ വർഷത്തെ ബാഡ്മിന്‍റൺ ടൂർണമെന്‍റും കാർഡ്സ് ടൂർണമെന്‍റും ഫ്രാങ്ക്ഫർട്ടിൽ ആവേശകരമായി നടത്തി.

വിവിധ പ്രായവിഭാഗങ്ങളിലായി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത മത്സരങ്ങൾ കായികമികവും സൗഹൃദാന്തരീക്ഷവും കൊണ്ട് ഏറെ ശ്രദ്ധേയമായി. ബാഡ്മിന്‍റൺ മത്സരങ്ങൾ സീനിയർ എ, സീനിയർ ബി, മിക്‌സ്ഡ്, ജൂനിയർ വിഭാഗങ്ങളിലായിട്ടാണ് നടത്തിയത്.

മത്സരാർഥികളുടെ മികച്ച പ്രകടനങ്ങളും ആവേശകരമായ മത്സരങ്ങളും ടൂർണമെന്‍റിന് കൂടുതൽ മാറ്റുകൂട്ടി. അതോടൊപ്പം നടന്ന കാർഡ്സ് ടൂർണമെന്‍റിൽ റമ്മി, 28 എന്നീ വിഭാഗങ്ങളിലായി നിരവധി അംഗങ്ങൾ പങ്കെടുത്തു.

വിജയികൾ - ബാഡ്മിന്‍റൺ

എ ടീം സിംഗിൾസ്: ഒന്നാം സ്ഥാനം - ജോയ്സ് ജോസഫ്, രണ്ടാം സ്ഥാനം - സുനിൽ ആന്‍റണി. എ ടീം ഡബിൾസ്: ഒന്നാം സ്ഥാനം - ബിനീഷ് വർഗീസ് & സോബിൻ തോമസ്, രണ്ടാം സ്ഥാനം - മനോജ് തോമസ് & ജിമ്മി തോമസ്.

ബി ടീം സിംഗിൾസ്: ഒന്നാം സ്ഥാനം - ആകർഷ് ഹരീന്ദ്രൻ നായർ,രണ്ടാം സ്ഥാനം - എബിൻ കുരുവിള തോമസ്. ബി ടീം ഡബിൾസ്: ഒന്നാം സ്ഥാനം - ആകർഷ് ഹരീന്ദ്രൻ നായർ & ടോം തോമസ്, രണ്ടാം സ്ഥാനം - എബിൻ കുരുവിള തോമസ് & എൽഡോൻ കുഴിയേലിൽ.

ബി ടീം മിക്‌സ്ഡ്: ഒന്നാം സ്ഥാനം - ദേവാനന്ദിനി സലിൽ & ദിൽജീത് ഷൈൻ, രണ്ടാം സ്ഥാനം - പെണ്ണമ്മ & ബെന്നി ജോസഫ്. മൂന്നാം സ്ഥാനം - നിധി സൗരവ് & സൗരവ് കുമാർ.

ജൂണിയർ സിംഗിൾസ് : ഒന്നാം സ്ഥാനം - റയാൻ ആന്‍റണി, രണ്ടാം സ്ഥാനം - റോബിൻ ബെന്നി. ജൂണിയർ ഡബിൾസ്: ഒന്നാം സ്ഥാനം - റോബിൻ ബെന്നി & ജെറോം ജെയിംസ്, രണ്ടാം സ്ഥാനം - ജോയൽ ജെയിംസ് & റയാൻ ആന്‍റണി.

വിജയികൾ - കാർഡ്സ്: റമ്മി - ഒന്നാം സ്ഥാനം - സന്ദീപ് ഡൊമിനിക് സാവിയോ, രണ്ടാം സ്ഥാനം - തോമസ് കുളത്തിൽ. 28: ഒന്നാം സ്ഥാനം - അഭിലാഷ് ജോർജ് & ജിൻസ് ജോസ്, രണ്ടാം സ്ഥാനം - അരുണ്‍കുമാർ എ. നായർ & റോജൻ ജോർജ്.

ടൂർണമെന്‍റിലെ വിജയികൾക്ക് ഐഎസ്എഫ്‌വെെയുടെ മുതിർന്ന അംഗങ്ങളും വിശിഷ്ടാതിഥികളും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിന് ഗെയിം സൂപ്പർവൈസർ അനൂപ് ജോയ് നീലിയറ നേതൃത്വം നൽകി. തുടർന്ന് കുടുംബ സംഗമത്തിന്‍റെ ആരവത്തിൽ ഗ്രിൽ പാർട്ടിയോടെ പരിപാടികൾ സമാപിച്ചു.

54 വർഷത്തിലേറെ പാരമ്പര്യമുള്ള ഐഎസ്എഫ്‌വെെ, ജർമനിയിലെ ആദ്യ ഇന്ത്യൻ സ്പോർട്സ് ക്ലബായി അറിയപ്പെടുന്നു. കായികരംഗത്തും സാമൂഹികരംഗത്തും ഇന്ത്യൻ സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരുന്നതിൽ സംഘടന വർഷങ്ങളായി നിർണായക പങ്ക് വഹിച്ചുവരുന്നു.

മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ താരങ്ങൾക്കും അതിഥികൾക്കും, സംഘാടകർക്കും, ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കിയ സന്നദ്ധ പ്രവർത്തകർക്കും ഐഎസ്എഫ്‌വെെ ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.

08-06-2026

സലിം കുമാറിന്‍റെ വിയോഗത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്‌‌ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചിച്ചു

മെൽബൺ: നടൻ സലിം കുമാറിന്‍റെ വിയോഗത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്‌‌ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചിച്ചു. അനുഗ്രഹീത കലാകാരനും താനൊരു കോൺഗ്രസുകാരനാണെന്ന് പൊതുസമൂഹത്തിനോടും സിനിമാ ലോകത്തിനോടും വിളിച്ചുപറയുവാൻ യാതൊരു മടിയും കാണിക്കാതിരുന്ന സർഗപ്രതിഭയാണ് ദേശീയ അവാർഡ് ജേതാവായ സലിം കുമാറെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്‌ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

സലിം കുമാറിന്‍റെ വിയോഗം കോൺഗ്രസ് കുടുംബത്തിനും സിനിമാ മേഖലയ്ക്കും ഒരു തീരാനഷ്‌‌‌ടമാണെന്ന് യോഗത്തിന് അധ്യക്ഷതവഹിച്ച വിക്‌ടോറിയ സ്റ്റേറ്റ് പ്രസിഡന്‍റ് റോബിൻ ജോസഫ് അറിയിച്ചു.

കോൺഗ്രസ് സർക്കാർ കേരളത്തിൽ തിരിച്ചുവരണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ച ഒരു കലാകാരനായിരുന്നു സലിം കുമാറെന്ന് നാഷ്ണൽ പ്രസിഡന്‍റ് പി.വി. ജിജേഷ് അനുസ്‌മരിച്ചു.

വിക്ടോറിയ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, വൈസ് പ്രസിഡന്‍റുമാരായ കുര്യൻ പുന്നൂസ് ആഞ്ഞിലിമൂട്ടിൽ, പോളി ചിറമേൽ, രാജി സാജു, ട്രെഷറർ ഇന്നസെന്‍റ് ജോർജ്, ജോയിന്‍റ് സെക്രട്ടറി സോണിഷ് ബേബി ഇഞ്ചേനാനിയിൽ, പ്രോഗ്രാം കോഓർഡിനേറ്റർമാരിയ മനോജ് ഗുരുവായൂർ, ഷൈജു ദേവസി തുടങ്ങിയവർ പ്രസംഗിച്ചു.

30-04-2026

മലയാളി നഴ്‌സിംഗ് വിദ്യാർഥി ബംഗളൂരുവിൽ മരിച്ചനിലയിൽ

ബംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥിയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്‍റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

11-06-2026

നിപ്പയെ എങ്ങനെ പ്രതിരോധിക്കാം; അറിഞ്ഞിരിക്കേണ്ടത്...

സംസ്ഥാനത്ത് വീണ്ടും നിപ്പ വൈറസ് സ്ഥിരീകരിച്ചതിനാല്‍ ജാഗ്രത പുലര്‍ത്തണം. രോഗ ലക്ഷണമുള്ളവരില്‍ നിന്നും നിപ വൈറസ് കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനായി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.

എന്‍ 95 മാസ്‌ക് നിപ്പ വൈറസിനേയും പ്രതിരോധിക്കും. അതിനാല്‍ തന്നെ ശ്വാസകോശ രോഗ ലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് ധരിക്കണം.

നിപ്പ വൈറസ്

ഹെനിപാ വൈറസ് ജീനസിലെ നിപ്പ വൈറസ് പാരാമിക്‌സോ റിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്‍.എന്‍.എ. വൈറസ് ആണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ്പ. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം.

അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. ആശുപത്രി ജീവനക്കാരും ശ്രദ്ധിക്കണം.

രോഗലക്ഷണങ്ങള്‍

വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് (ഇന്‍കുബേഷന്‍ പീരീഡ്) 4 മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം.

പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം.

രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. ശ്വാസകോശത്തേയും ബാധിക്കാനും സാധ്യതയുണ്ട്.

തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകള്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.

അസുഖം വന്നതിനു ശേഷമുള്ള ചികിത്സ മിക്കവാറും പേരില്‍ അതി സങ്കീര്‍ണമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.

പകരാതിരിക്കാന്‍

· കൃത്യമായി മാസ്‌ക് ഉപയോഗിക്കുക
· സാമൂഹിക അകലം പാലിക്കുക
· ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡെടുത്ത് നന്നായി കഴുകുക. · ഇത് ലഭ്യമല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.
· രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക.
· രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

ആശുപത്രികള്‍ ശ്രദ്ധിക്കേണ്ടത്

· രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുക
· രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും, മറ്റു ഇടപഴകലുകള്‍ നടത്തുമ്പോഴും കയ്യുറകളും മാസ്‌കും ധരിക്കുക
· സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും എടുക്കുക, രോഗമുണ്ടെന്നു സംശയിക്കുന്ന വ്യക്തി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കുക.

സുരക്ഷാ രീതികള്‍

· ആള്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് റബ്ബുകള്‍ ഉപയോഗിച്ച് കൈ കഴുകുക
· രോഗി, രോഗ ചികിത്സക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍ രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക.
· നിപ്പാ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകല്‍ തീര്‍ത്തും ഒഴിവാക്കി വേര്‍തിരിച്ച് പ്രത്യേക വാര്‍ഡുകളിലേക്ക് മാറ്റുക.

· ഇത്തരം വാര്‍ഡുകളില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.
· രണ്ട് രോഗികളുടെ കട്ടിലിനിടയില്‍ ഒരു മീറ്റര്‍ അകലമെങ്കിലും ഉറപ്പാക്കുക
· രോഗികളെ അല്ലെങ്കില്‍ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോള്‍ പകരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടത് പരമ പ്രധാനമാണ്.

സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം

· മാസ്‌ക്, കൈയുറ (ഗ്ലൗസ്), ഗൗണ്‍ എന്നിവയൊക്കെ ഉള്‍പ്പെടുന്ന പിപിഇ കിറ്റ് രോഗിയുമായി ഇടപഴകുമ്പോള്‍ ഉടനീളം ഉപയോഗിക്കേണ്ടതാണ്. തീര്‍ത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളില്‍ 95 ശതമാനവും ശ്വസിക്കുന്നത് തടയാന്‍ കഴിയുന്ന എന്‍-95 മാസ്‌കുകള്‍ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുളള ഇടപെടല്‍ വേളയിലും നിഷ്‌കര്‍ഷിക്കേണ്ടതാണ്.

· കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കൻഡെങ്കിലും വ്യത്തിയായ് കഴുകുക.
· അണുനാശികാരികളായ ക്ലോറോഹെക്‌സിഡൈന്‍ അല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ ഹസ്ത ശുചികരണ ദ്രാവകങ്ങള്‍ (ഉദാ. സാവ്‌ലോണ്‍ പോലുള്ള) കൊണ്ട് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകാവുന്നതാണ്.

· ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റ് വസ്തുക്കളും പരമാവധി ഡിസ്‌പോസബിള്‍ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കില്‍ ശരിയായ രീതിയില്‍ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം.

വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ.

11-06-2026

നിപ്പയെ എങ്ങനെ പ്രതിരോധിക്കാം; അറിഞ്ഞിരിക്കേണ്ടത്...

സംസ്ഥാനത്ത് വീണ്ടും നിപ്പ വൈറസ് സ്ഥിരീകരിച്ചതിനാല്‍ ജാഗ്രത പുലര്‍ത്തണം. രോഗ ലക്ഷണമുള്ളവരില്‍ നിന്നും നിപ വൈറസ് കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനായി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.

എന്‍ 95 മാസ്‌ക് നിപ്പ വൈറസിനേയും പ്രതിരോധിക്കും. അതിനാല്‍ തന്നെ ശ്വാസകോശ രോഗ ലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് ധരിക്കണം.

നിപ്പ വൈറസ്

ഹെനിപാ വൈറസ് ജീനസിലെ നിപ്പ വൈറസ് പാരാമിക്‌സോ റിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്‍.എന്‍.എ. വൈറസ് ആണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ്പ. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം.

അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. ആശുപത്രി ജീവനക്കാരും ശ്രദ്ധിക്കണം.

രോഗലക്ഷണങ്ങള്‍

വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് (ഇന്‍കുബേഷന്‍ പീരീഡ്) 4 മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം.

പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം.

രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. ശ്വാസകോശത്തേയും ബാധിക്കാനും സാധ്യതയുണ്ട്.

തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകള്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.

അസുഖം വന്നതിനു ശേഷമുള്ള ചികിത്സ മിക്കവാറും പേരില്‍ അതി സങ്കീര്‍ണമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.

പകരാതിരിക്കാന്‍

· കൃത്യമായി മാസ്‌ക് ഉപയോഗിക്കുക
· സാമൂഹിക അകലം പാലിക്കുക
· ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡെടുത്ത് നന്നായി കഴുകുക. · ഇത് ലഭ്യമല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.
· രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക.
· രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

ആശുപത്രികള്‍ ശ്രദ്ധിക്കേണ്ടത്

· രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുക
· രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും, മറ്റു ഇടപഴകലുകള്‍ നടത്തുമ്പോഴും കയ്യുറകളും മാസ്‌കും ധരിക്കുക
· സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും എടുക്കുക, രോഗമുണ്ടെന്നു സംശയിക്കുന്ന വ്യക്തി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കുക.

സുരക്ഷാ രീതികള്‍

· ആള്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് റബ്ബുകള്‍ ഉപയോഗിച്ച് കൈ കഴുകുക
· രോഗി, രോഗ ചികിത്സക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍ രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക.
· നിപ്പാ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകല്‍ തീര്‍ത്തും ഒഴിവാക്കി വേര്‍തിരിച്ച് പ്രത്യേക വാര്‍ഡുകളിലേക്ക് മാറ്റുക.

· ഇത്തരം വാര്‍ഡുകളില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.
· രണ്ട് രോഗികളുടെ കട്ടിലിനിടയില്‍ ഒരു മീറ്റര്‍ അകലമെങ്കിലും ഉറപ്പാക്കുക
· രോഗികളെ അല്ലെങ്കില്‍ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോള്‍ പകരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടത് പരമ പ്രധാനമാണ്.

സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം

· മാസ്‌ക്, കൈയുറ (ഗ്ലൗസ്), ഗൗണ്‍ എന്നിവയൊക്കെ ഉള്‍പ്പെടുന്ന പിപിഇ കിറ്റ് രോഗിയുമായി ഇടപഴകുമ്പോള്‍ ഉടനീളം ഉപയോഗിക്കേണ്ടതാണ്. തീര്‍ത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളില്‍ 95 ശതമാനവും ശ്വസിക്കുന്നത് തടയാന്‍ കഴിയുന്ന എന്‍-95 മാസ്‌കുകള്‍ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുളള ഇടപെടല്‍ വേളയിലും നിഷ്‌കര്‍ഷിക്കേണ്ടതാണ്.

· കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കൻഡെങ്കിലും വ്യത്തിയായ് കഴുകുക.
· അണുനാശികാരികളായ ക്ലോറോഹെക്‌സിഡൈന്‍ അല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ ഹസ്ത ശുചികരണ ദ്രാവകങ്ങള്‍ (ഉദാ. സാവ്‌ലോണ്‍ പോലുള്ള) കൊണ്ട് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകാവുന്നതാണ്.

· ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റ് വസ്തുക്കളും പരമാവധി ഡിസ്‌പോസബിള്‍ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കില്‍ ശരിയായ രീതിയില്‍ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം.

വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ.

27-04-2026

പ്രഭാതഭക്ഷണത്തിനു രുചിയേറും പ്രോട്ടീന്‍ സമ്പുഷ്‌ടമായ തക്കാളി ചട്ണി

പ്രഭാതഭക്ഷണത്തിനു രുചികരമായ പ്രോട്ടീന്‍ സമ്പുഷ്ടമായ തക്കാളി ചട്ണി തയാറാക്കാം. സാധാരണ തക്കാളി ചട്ണിയില്‍നിന്നു വ്യത്യസ്തമായി നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്താണ് ഈ സ്‌പെഷല്‍ തക്കാളി ചട്ണി തയാറാക്കുന്നത്.

രുചികരം എന്നതുപോലെ, ആരോഗ്യകരവുമാണ് ഈ ചട്ണി. ഇഡലി, ദോശ, വട, അല്ലെങ്കില്‍ പൊറോട്ട എന്നിവയുടെ കൂടെ കഴിക്കാവുന്ന മികച്ച കോമ്പിനേഷനാണിത്.

കടലപ്പരിപ്പും നിലക്കടലയും ചേര്‍ക്കുന്നത് ചട്ണിക്ക് കൊഴുപ്പും പ്രത്യേക രുചിയും നല്‍കുന്നതോടൊപ്പം പ്രഭാതഭക്ഷണത്തില്‍ പ്രോട്ടീന്‍റെ അളവ് വര്‍ധിപ്പിക്കാനും സഹായിക്കും.

ചേരുവകള്‍

  • തക്കാളി: 4-5 എണ്ണം (അരിഞ്ഞത്)
  • നിലക്കടല: 1/2 കപ്പ്
  • കടലപ്പരിപ്പ്: 2 ടേബിള്‍ സ്പൂണ്‍
  • പച്ചമുളക്: 3-4 എണ്ണം
  • ഇഞ്ചി: 1/2 ടീസ്പൂണ്‍
  • വെളുത്തുള്ളി: 1 ടേബിള്‍ സ്പൂണ്‍ (ചതച്ചത്)
  • ജീരകം: 1/2 ടീസ്പൂണ്‍
  • മല്ലി: 1/2 ടീസ്പൂണ്‍
  • വറ്റല്‍ മുളക്: 2 എണ്ണം
  • കറിവേപ്പില: 4-5 എണ്ണം
  • മല്ലിയില: 1 ടേബിള്‍ സ്പൂണ്‍ (അരിഞ്ഞത്)
  • എണ്ണ: 1 ടേബിള്‍ സ്പൂണ്‍
  • ഉപ്പ്: പാകത്തിനു ചേര്‍ക്കുക

തയാറാക്കുന്ന വിധം

ഒരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് ജീരകവും മല്ലിയും ചേര്‍ത്ത് രണ്ട് മിനിറ്റ് വഴറ്റുക. ശേഷം നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്ത് ചെറുതായി വറുത്തെടുക്കുക.

ഇതിലേക്ക് അരിഞ്ഞ തക്കാളിയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. (ആവശ്യമെങ്കില്‍ സവാളയും ചേര്‍ക്കാം). പാകത്തിന് ഉപ്പും മുളകുപൊടിയും ചേര്‍ത്ത് 2-3 മിനിറ്റ് കൂടി വേവിക്കുക. ഇവ നന്നായി തണുത്ത ശേഷം മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക.

എണ്ണ ചൂടാക്കി അതിലേക്ക് കറിവേപ്പില, വറ്റല്‍ മുളക്, ചതച്ച വെളുത്തുള്ളി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ഇത് തയാറാക്കി വച്ചിരിക്കുന്ന ചട്ണിക്ക് മുകളിലേക്ക് ഒഴിക്കുക.

അവസാനമായി അല്പം മല്ലിയില കൂടി വിതറുന്നതോടെ രുചികരമായ തക്കാളി ചട്ണി റെഡി!

27-08-2025

അടുത്തറിയാം മഞ്ഞൾ മാഹാത്മ്യം

രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തു ന്നതിനു മഞ്ഞൾ ഫലപ്രദം. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്യൂമിൻ എന്ന ആന്‍റി ഓക്സി ഡന്‍റാണ് ഗുണങ്ങൾക്കു പിന്നിൽ. നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരുന്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങളും മഞ്ഞളിലുണ്ട്.

മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യപ്രദം. വിവിധ തരം കാൻസറുകൾക്കെതിരേ പോരാ ടാൻ മഞ്ഞൾ സഹായക മെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണ ങ്ങൾ തുടരുന്നു. മഞ്ഞൾ ആന്‍റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊള്ളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞളിനു കഴിവുണ്ട്.

ചർമത്തിന്‍റെ അഴകിന്

ചർമത്തിലെ മുറിവുകൾ, പാടുകൾ എന്നിവ മാറാൻ മഞ്ഞൾ സഹായകം. മുറിവുകൾ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം രൂപപ്പെടുന്നതിനും മഞ്ഞൾ ഗുണപ്രദം. ചർമരോഗങ്ങളെ ചെറുക്കാൻ മഞ്ഞൾ ഫലപ്രദം.

മഞ്ഞളും തൈരും ചേർത്തു പുരട്ടി അഞ്ചുമിനിട്ടിനു ശേഷം തുടച്ചുകളയുക. അതു തുടർച്ചയായി ചെയ്താൽ ചർമത്തിന്‍റെ ഇലാസ്തിക സ്വഭാവം നിലനില്ക്കും, സ്ട്രച്ച് മാർക്കുകൾ മായും.

വിളർച്ച കുറയ്ക്കുന്നു

മഞ്ഞൾപ്പൊടി തേനിൽ ചേർത്തു കഴിച്ചാൽ വിളർച്ച മാറും. മഞ്ഞളിൽ ഇരുന്പ് ധാരാളം. കരളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കുന്നതിനും മഞ്ഞൾ സഹായകം.

വിഷാദം കുറയ്ക്കുന്നതിന്

മാനസികപിരിമുറുക്കവും വിഷാദവും അകറ്റുന്നതിനും മഞ്ഞൾ ഫലപ്രദമെന്നു ഗവേ ഷകർ. ഡിപ്രഷൻ ലക്ഷണങ്ങൾ കുറയ്ക്കു ന്നതിനു മഞ്ഞൾ ഫലപ്രദമെന്നു പഠനങ്ങളുണ്ട്.

നീരും വേദനയും കുറയ്ക്കുന്നു

കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകം. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണപ്രദമാണെന്നു ഗവേഷകർ. നീരും വേദനയും കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദം.

കൃമികടിക്കു പരിഹാരം

കൃമികടി മാറാൻ മഞ്ഞൾ പലപ്രദമെന്നതു നാട്ടറിവ്. കുടലിലെ പുഴുക്കൾ, കൃമി എന്നിവയെ നശിപ്പിക്കാൻ മഞ്ഞൾ ഫലപ്രദം. തിളപ്പിച്ചാറിച്ച വെള്ളത്തിൽ മഞ്ഞൾപ്പൊടി കലക്കിക്കുടിച്ചാൽ കൃമിശല്യം കുറയും.

എല്ലുകളുടെ കരുത്തിന്

മഞ്ഞൾ എല്ലുകൾക്കു കരുത്തു പകരുന്നു. ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുന്നു. ഹൃദയാരോഗ്യത്തിനും മഞ്ഞൾ ഗുണപ്രദം.

നാട്ടുമഞ്ഞൾ പൊടിപ്പിച്ച് ഉപയോഗിക്കാം

നാട്ടിൻപുറത്തെ വീടുകളിൽ പച്ചമഞ്ഞൾ പുഴുങ്ങിയുണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് എല്ലാം പൊടിരൂപത്തിൽ പായ്ക്കറ്റിൽ വിപണിയിൽ സുലഭം. ഇത്തരം റെഡിമെയ്ഡ് പൊടികളിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

വാങ്ങുന്നവരും വില്ക്കുന്നവരും അധികൃതരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. നാടൻമഞ്ഞൾ വാങ്ങി കഴുകി യുണക്കി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.

28-03-2026

സോഷ്യൽ മീഡിയ വലിയ വെല്ലുവിളി; 15 വയസിനു താഴെയുള്ള പെൺകുട്ടികൾക്ക് ജീവിതത്തിൽ സംതൃപ്തി കുറവ്

പതിനഞ്ചു വയസിനു താഴെയുള്ള പെൺകുട്ടികൾക്ക് ജീവിതത്തിൽ സംതൃപ്തി കുറവെന്ന് ലോക സന്തോഷ സൂചിക റിപ്പോർട്ട്.

സോഷ്യൽ മീഡിയയുടെ ഉപയോഗം യുവാക്കളെ പൊതുവായി ബാധിക്കുമെങ്കിലും, പെൺകുട്ടികളിലാണ് ഇതിന്‍റെ ആഘാതം കൂടുതൽ പ്രകടമെന്ന് ലോക സന്തോഷ സൂചിക പ്രത്യേകം എടുത്തുപറയുന്നു.

അമിതമായ സോഷ്യൽ മീഡിയ ഉപയോഗം യുവതി യുവാക്കന്മാരുടെ, പ്രത്യേകിച്ച് പെൺകുട്ടികളുടെ മാനസികാരോഗ്യത്തെയും സന്തോഷത്തെയും ദോഷകരമായി ബാധിക്കുന്നതായാണ് റിപ്പോർട്ട്. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലെ യുവതികളിലാണ് കൂടുതൽ വ്യക്തമായി പ്രകടമാകുന്നത്.

മാർച്ച് 19ന് പുറത്തിറങ്ങിയ ലോക സന്തോഷ സൂചിക റിപ്പോർട്ട് അനുസരിച്ച്, സോഷ്യൽ മീഡിയയുടെ അമിത ഉപയോഗവും യുവതികളുടെ ക്ഷേമത്തിലുണ്ടാകുന്ന ഇടിവും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങളെക്കുറിച്ച് ആഗോളതലത്തിൽ പരിശോധനകൾ കർശനമാക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കിക്കൊണ്ട് 2025 ഡിസംബറിൽ ഓസ്‌ട്രേലിയ എടുത്ത തീരുമാനം ഇതിന്‍റെ ഭാഗമായിരുന്നു.

ഓക്സ്ഫോർഡ് സർവകലാശാലയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ഗാലപ്പ് , ഒഇസിഡി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് ഈ നിഗമനത്തിലെത്തിയത്.

സോഷ്യൽ മീഡിയ ഉപയോഗവും സന്തോഷക്കുറവും തമ്മിൽ നേരിട്ടുള്ള കാരണങ്ങൾ റിപ്പോർട്ട് വ്യക്തമാക്കുന്നില്ലെങ്കിലും, ഇവ തമ്മിൽ വലിയ ബന്ധമുണ്ടെന്ന് പഠനങ്ങൾ വിലയിരുത്തുന്നു.
സോഷ്യൽ മീഡിയയിലെ സോഷ്യൽ അഥവാ സാമൂഹികമായ ഇടപെടലുകൾ തിരികെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.

സജീവമായ സാമൂഹിക ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്ന പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ച്, അൽഗോരിതങ്ങൾക്കു മുൻഗണന നൽകുന്നതും ഇൻഫ്ലുവൻസർമാരുടെ പോസ്റ്റുകൾ ഉൾപ്പെടെയുള്ളതുമായ ഉള്ളടക്കങ്ങൾ കൂടുതൽ ദോഷകരമായ സ്വാധീനം ചെലുത്തുന്നുണ്ട് .

ദിവസവും അഞ്ച് മണിക്കൂറിലധികം സോഷ്യൽ മീഡിയയിൽ ചിലവഴിക്കുന്ന 15 വയസുകാരികളായ പെൺകുട്ടികൾക്ക്, കുറഞ്ഞ സമയം ഉപയോഗിക്കുന്നവരേക്കാൾ ജീവിത സംതൃപ്തി കുറവാണെന്ന് പഠനം വ്യക്തമാക്കുന്നു.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ 25 വയസിൽ താഴെയുള്ളവർക്കിടയിൽ ജീവിത സംതൃപ്തിയിൽ വലിയ ഇടിവുണ്ടായതായി ഗാലപ്പ് ഡാറ്റ കാണിക്കുന്നു.

എന്നാൽ ഇത് സോഷ്യൽ മീഡിയയുടെ മാത്രം സ്വാധീനം കൊണ്ടല്ലെന്നും മറ്റ് സാമൂഹിക ഘടകങ്ങൾ ഇതിന് പിന്നിലുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

28-04-2026

സൂര്യാഘാതം ഏൽക്കാതെ ശ്രദ്ധിക്കാം

കത്തുന്ന വേനൽച്ചൂടിൽ സൂര്യാഘാതം ഏൽക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. സംസ്ഥാനത്ത് മിക്ക ജില്ലകളിലും മൂന്ന്-നാല് ഡിഗ്രി സെൽഷസ് വരെ ചൂട് കൂടുതാലാണെന്നാണ് റിപ്പോർട്ടുകൾ. ഉഷ്ണതരംഗ സമാനമായ സാഹചര്യത്തിൽ സൂര്യാഘാതം ഏൽക്കാതിരിക്കാൻ ഏവരും ശ്രദ്ധപുലർത്തേണ്ടതുണ്ട്.

ശക്തമായ വെയിലേ റ്റാൽ ശരീരത്തിന്‍റെ താപനിലയുടെ നിയന്ത്രണം സാധ്യമാകാതെ വരികയും ആന്തരികാവയവങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. കഠിനമായ തലവേദന, ഹൃദയമിടിപ്പ് വർധിക്കുക, ചർമത്തിലെ നിറം വ്യത്യാസം, ഓക്കാനം, ഛർദി, ബോധക്ഷയം തുടങ്ങിയവ ലക്ഷണങ്ങളാകാം. ചിലരിൽ ശരീരം ചുവന്നു തടിച്ചു വരും. വെള്ളം നിറഞ്ഞ് കുമിളകൾ പോലെ വന്ന് തൊലി പൊളിഞ്ഞുപോകുന്നതിനും സാധ്യതയുണ്ട്. സൂര്യാഘാതം ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നതിനാൽ ഇങ്ങനെ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം. രോഗിയെ തണലുള്ള സ്ഥലത്തേക്ക് മാറ്റുക, തണുത്ത വെള്ളം കുടിക്കാൻ നൽകുക തുടങ്ങിയ പ്രഥമശുശ്രൂഷകളും ഉടൻ ലഭ്യമാക്കണം.

സൂര്യരശ്മികൾ പതിച്ചാൽ മറ്റ് പ്രശ്നങ്ങളും

വേനൽക്കാലത്ത് ഏറ്റവും കൂടുതലായി കണ്ടുവരുന്ന മറ്റൊരു പ്രശ്നമാണ് അൾട്രാവയലറ്റ് രശ്മിയോടുള്ള അലർജി അഥവാ പോളിമോറസ് ലൈറ്റ് ഇറപ്ഷൻ. പുറത്തുനിന്നുള്ള കനത്ത വെയിൽ ഏറ്റവരിൽ കുറച്ചു സമയത്തിനകം ചൊറിച്ചിലോടുകൂടിയ ചുവന്ന തടിപ്പുകളോ കുരുക്കളോ കാണപ്പെടും. ഇത് നേരിട്ടുള്ള സൂര്യപ്രകാശം ഏറ്റവരിൽ മാത്രമല്ല ജനാലകളിൽകൂടി ശക്തമായ സൂര്യപ്രകാശം ഏൽക്കുന്ന ആളുകളിലും കാണപ്പെടാറുണ്ട്. പോളിമോറസ് ലൈറ്റ് ഇറപ്ഷൻ വരാതിരിക്കാൻ ശരീരം പൂർണമായി മൂടുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കണം.

കൂടുതലായി ചൊറിച്ചിലും അസ്വസ്ഥതകളും വന്നു കഴിഞ്ഞാൽ ഓയിന്‍റ്മെന്‍റുകളോ ഡോക്ടർമാരുടെ നിർദേശപ്രകാരം മരുന്നുകളോ കഴിക്കണം. സൂര്യരശ്മികൾ ഏൽക്കുന്നതു മൂലം ടാനിംഗ് ഉണ്ടാകാനും സാധ്യതയുണ്ട്. പുറത്തുനിന്നു സൂര്യപ്രകാശം ഏറ്റ് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത നിറത്തിലുള്ള കരുവാളിപ്പ് ആണ് ടാനിംഗ്. ഇത് വരാതിരിക്കാൻ മികച്ച സൺസ്ക്രീൻ ഉപയോഗിക്കുകയോ ശരീരം പൂർണമായി കവർ ചെയ്യുന്ന വസ്ത്രങ്ങൾ ധരിക്കുകയോ വേണം. ടാനിംഗ് വന്നുകഴിഞ്ഞാൽ ചിലർക്ക് തനിയെ മാറും. ഇങ്ങനെ മാറിയില്ലെങ്കിൽ വൈദ്യസഹായം തേടി ഡി-ടാൻ ക്രീമുകൾ ഉപയോഗിച്ചു തുടങ്ങണം. ക്രീമുകൾ, സൺസ്ക്രീൻ എന്നിവ ഉപയോഗിച്ച ശേഷവും ടാനിംഗ് മാറിയില്ലെങ്കിൽ കെമിക്കൽ പീലിംഗ് എന്ന ലേസർ ചികിത്സാമാർഗത്തിലൂടെ ടാനിംഗ് കുറയ്ക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സൂര്യാഘാതം ഏൽക്കാതിരിക്കാൻ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെവെയിൽകൊണ്ട് വിവിധ ജോലികളിൽ ഏർപ്പെടുന്നവരും പുറത്തു പോകുന്നവരും അതീവ ജാഗ്രത പുലർത്തണം. അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ശരീരം കവർ ചെയ്തുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. കുട ഉപയോഗിക്കുക, തലയിൽ തൊപ്പി ധരിക്കുക, സൺഗ്ലാസ് ഉപയോഗിക്കുക എന്നിവയും ശീലമാക്കണം. അയവുള്ള കോട്ടൺ വസ്ത്രങ്ങളാണ് വേനൽക്കാലത്ത് അനുയോജ്യം.

ശരീരത്തിനു ഹാനികരമായ അൾട്രാവയലറ്റ് റേഡിയേഷനിൽനിന്നു സംരക്ഷണം ലഭിക്കാൻ സൺസ്ക്രീൻ ഉപയോഗിക്കാം. കുട്ടികളിലും സൺസ്ക്രീൻ ഉപയോഗിക്കണം.

സൺസ്ക്രീൻ ഉപയോഗിക്കുന്നവർ മൂന്നു-നാല് മണിക്കൂറിനുള്ളിൽ വീണ്ടും മാറി ഉപയോഗിക്കണം. മിനിമം എസ്പിഎഫ് 30 ഉള്ള സൺസ്ക്രീനാണ് ഉപയോഗിക്കേണ്ടത്. പുറത്തു പോകുന്നതിന്‍റെ 20 മിനിറ്റ് മുമ്പെങ്കിലും ശരീരത്തിൽ വെയിൽ ഏൽക്കുന്ന എല്ലാ ഭാഗങ്ങളിലും സൺസ്ക്രീൻ ഉപയോഗിക്കണം. കനത്ത വേനലിൽ ശരീരത്തിൽ ജലാംശം വേഗത്തിൽ നഷ്ടപ്പെടുമെന്നതിനാൽ ആവശ്യത്തിനു വെള്ളം കുടിക്കുകയും പഴങ്ങളും പച്ചക്കറികളും സാലഡുകളും ആഹാരത്തിൽ ഉൾപ്പെടുത്തുകയും വേണം.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

നയാ പൈസയില്ല; അതു പച്ചക്കള്ളം ..ഇന്നത്തെ പ്രധാനവാർത്തകൾ
പ്രകൃതിയുടെ വിസ്മയമായി നിറം മാറുന്ന പാടം
ഇനി മൈതാനത്ത് തീപാറും; 2026 FIFA World Cup
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up