ADVERTISEMENT

Close
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Special Banner
Videos

Deepika Editorial

Editorial

06-08-2026

വിലകെട്ട മലയാളിയാകണോ?

Editorial

06-08-2026

മനുഷ്യത്വമില്ലായ്മയുടെ ഏഴാം വിജ്ഞാപനം

Editorial

05-08-2026

മാറിപ്പോകാൻ പറയൂ ഈ മാലിന്യമലകളോട്

Editorial

04-08-2026

 ഈ ‘തൂഫാന്‍’ രാജ്യമാകെ വീശിയടിക്കട്ടെ!

Editorial

02-08-2026

ഓറഞ്ചെന്നു പറഞ്ഞ് മരണവിതരണം

Editorial

01-08-2026

പാറ്റകളെ കരിന്തേളുകളാക്കരുത്!

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Ernakulam

കായനാട് ശൂലം വെള്ളച്ചാട്ടത്തിന് സമീപം മണ്ണിടിച്ചില്‍

മൂവാറ്റുപുഴ: ദിവസങ്ങളായി പെയ്ത കനത്ത മഴയില്‍ പാറമടയിലേക്ക് മണ്ണിടിഞ്ഞ് വീണു. മാറാടി പഞ്ചായത്തിലെ കായനാട് ശൂലം വെള്ളച്ചാട്ടത്തിന് സമീപം സ്ഥിതിചെയ്യുന്ന സ്വകാര്യ വ്യക്തിയുടെ പാറമടയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് വലിയ ശബ്ദത്തോടെ മണ്ണ് പാറമടയിലേക്ക് പതിച്ചത്. ഉരുള്‍പൊട്ടും പോലെ കല്ലും മണ്ണും പാറമടയിലേക്ക് കുതിച്ചെത്തുന്നത് സമീപത്തെ പൈനാപ്പിള്‍ തോട്ടത്തില്‍ ജോലി നോക്കിയിരുന്നവരാണ് ആദ്യം കണ്ടത്.

ആദ്യം കുറച്ച് ഭാഗം ഇടിഞ്ഞു. പിന്നീടാണ് കൂടുതല്‍ ഭാഗം ഇടിഞ്ഞ് പാറമടയിലെ വെള്ളത്തിലേക്ക് വീണത്. 25 മീറ്ററോളം നീളത്തില്‍ 30 അടി താഴ്ചയിലേക്കാണ് മണ്ണ് പതിച്ചത്. ഇതോടൊപ്പം തെങ്ങ് ഉള്‍പ്പെടെയുള്ള മരങ്ങളും നിലംപൊത്തി. പാറമടയിലെ വെള്ളം സമീപത്തുള്ള ശൂലം തോട്ടിലേക്ക് കുത്തിയൊഴുകി. സമീപപ്രദേശങ്ങളില്‍ ഇതിന്‍റെ മുഴക്കം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. ശൂലം മലയുടെ പടിഞ്ഞാറു ഭാഗത്തേക്കുള്ള റോഡിന് 30 മീറ്റര്‍ താഴെയാണ് മണ്ണിടിഞ്ഞത്. തുടര്‍ന്നും മണ്ണിടിഞ്ഞാല്‍ റോഡിനും ഭീഷണിയാകും.

Thiruvananthapuram

വിളക്കുകളും ഓട്ടുരുളിയും കവർന്ന മോഷ്ടാവ് പിടിയിൽ

മലയിൻകീഴ് : ക്ഷേത്രത്തിലെ വിളക്കുകളും ഓട്ടുരുളിയും കവർന്ന മോഷ്ടാവ് പിടിയിൽ. മലയിൻകീഴ് പെരുകാവ് കണ്ഠൻശാസ്താ ക്ഷേത്രത്തിലെ ചുറ്റുമതിലിനകത്തു കയറി നാലു നിലവിളക്ക്, ഓട്ടുരുളി, ശംഖ് എന്നിവ മോഷ്ടിച്ച വിളവൂർക്കൽ പെരുഞ്ഞാഴി വീട്ടിൽ ദീപു (39) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ നാലിനായിരുന്നു സംഭവം.

സമീപത്തെ സിസിടിവിന്ദേശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്കെത്തിയത്. മലയിൻകീഴ്, പൂജപ്പുര, ഫോർട്ട്, ആലപ്പുഴ എന്നിവിടങ്ങളിൽ കേസുകളിൽ പ്രതിയാണ് ഇയാൾ. മോഷണ വസ്തുക്കൾ കാട്ടാക്കടയിൽ ഒരു ആക്രിക്കടയിൽ വിറ്റത് പൊലീസ് കണ്ടെടുത്തു.

Kollam

ശൂരനാട് വടക്ക് പാതയോര പൊതുഇട ശുചീകരണം തുടങ്ങി

ശൂരനാട് : ശൂരനാട് വടക്ക് പഞ്ചായത്തില്‍ വഴിയോരവും പൊതുഇടങ്ങളും ശുചീകരിക്കുന്ന യത്‌നത്തിന് തുടക്കമായി. പഞ്ചയത്തിലെ മുഴുവന്‍ വാര്‍ഡുകളിലെയും പാതയോരങ്ങള്‍, പൊതുസ്ഥലങ്ങള്‍, പൊതുസ്ഥാപന പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ വളര്‍ന്നുനില്‍ക്കുന്ന പുല്ലും കുറ്റിക്കാടും വെട്ടിത്തെളിച്ച് വൃത്തിയാക്കുന്നതാണ് പദ്ധതി. ജില്ലാഭരണകൂടം അനുവദിച്ച രണ്ട് ലക്ഷം രൂപയും പദ്ധതിവിഹിതവും ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ഇതിനായി പഞ്ചായത്ത് പുല്ലുവെട്ടുന്ന യന്ത്രം വാങ്ങുകയും താത്ക്കാലിക ശുചീരണത്തൊഴിലാളികളെ നിയമിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ബിജു പദ്ധതി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്‍റ്് സുമംഗല അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ ലത്തീഫ് പെരുംകുളം, ഷീജ ഷാജി, പഞ്ചായത്ത് അംഗങ്ങളായ ബിജു പട്ടാറ, ബിനുകുമാര്‍, എസ്. ശ്രീകുമാര്‍, ബിന്ദു, രാജലക്ഷ്മി, ഗ്രീഷ്മ ഗോപന്‍, സെക്രട്ടറി ഷാജു എന്നിവര്‍ പ്രസംഗിച്ചു.

ശാസ്താംകോട്ട ബ്ലോക്ക് പരിധിയില്‍ വഴിയോര ശുചീകരണപദ്ധതി ആദ്യമായി നടപ്പാക്കുന്നത് ശൂരനാട് വടക്ക് പഞ്ചായത്താണ്.

Pathanamthitta

നീരൊഴുക്കിനു വേഗം കൂട്ടാൻ കോലറയാർ ശുചീകരിച്ച് നാട്ടുകാർ

നിരണം: കടപ്ര, നിരണം പഞ്ചായത്തുകളിൽ വെള്ളപ്പൊക്കത്തിന്‍റെ പ്രധാന കാരണങ്ങളിൽ ഒന്നായ കോലറയാറിലെ പോള നീക്കിത്തുടങ്ങി. ഹിറ്റാച്ചിയിറക്കിയും നാട്ടിലെ ചെറുപ്പക്കാരുടെ ശ്രമഫലമായിട്ടാണ് നിരണം വലിയ പള്ളി പാലത്തിനു സമീപം പോളയും മാലിന്യവും നീക്കം ചെയ്തത്.

നിരണം പള്ളിയുടെ നേതൃത്വത്തിലാണ് പള്ളി പാലത്തിന് സമീപത്തെ പോളയും മാലിന്യവും നീക്കം ചെയ്തത്. നിരണം വലിയ പള്ളി മുൻ ട്രസ്റ്റി രാജു പുളിപള്ളിൽ, ട്രസ്റ്റി ജോൺ വാലയിൽ, മാനേജിംഗ് കമ്മിറ്റി അംഗം ജിജു വൈക്കത്തുശേരി, ഗ്രാമ പഞ്ചായത്തംഗങ്ങളായ അലക്സ് പുത്തുപ്പള്ളിൽ, ബിന്ദു ജെ. വൈക്കത്തുശേരി, രാജു വെട്ടത്ത് പറമ്പിൽ, വിശ്വനാഥൻ കൊച്ചു മുട്ടത്തേത്ത് എന്നിവർ നേതൃത്വം നൽകി.

ടൺ കണക്കിന് മാലിന്യമാണ് കോലിയാറ്റിൽ അടിഞ്ഞു കൂടിയിരിക്കുന്നത്. ഇത് നീക്കം ചെയ്യണമെങ്കിൽ കോടിക്കണക്കിന് രൂപയുടെ പദ്ധതി സർക്കാർ രൂപീകരിക്കണം. കോലറയാറിലെ പോളയും മാലിന്യങ്ങളും നീക്കംചെയ്താൽ നിരണം, കടപ്ര പഞ്ചായത്തുകളിലെ വെള്ളപ്പൊക്കത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകും. ഇപ്പോൾ നദിയിൽ പോളയും മാലിന്യവും അടിഞ്ഞു കൂടി കിടക്കുന്ന കാരണത്താൽ നദിയിൽ വെള്ളമൊഴുക്ക് നിലച്ചുകിടക്കുകയാണ്.

Idukki

മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്

തൊടുപുഴ: ഒരു ദിവസം നേരിയ ശമനമുണ്ടായെങ്കിലും വീണ്ടും മഴ ശക്തിപ്പെട്ടത് ജില്ലയെ ആശങ്കയിലാഴ്ത്തി. ഇന്നലെ മിക്കയിടങ്ങളിലും പകല്‍സമയം ഇടവിട്ട് ശക്തമായ മഴ പെയ്തു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ഇന്നലെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഉച്ചയോടെ റെഡ് അലര്‍ട്ടാക്കി മാറ്റി. ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടവിട്ടുള്ള അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും ജില്ലയില്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത തുടരണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്ന മേഖലകളില്‍നിന്നുള്ളവര്‍ക്കായി 17 ദുരിതാശ്വാസ ക്യാമ്പുകള്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ആകെ 336 പേരാണ് ഇവിടെ കഴിയുന്നത്. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ ജില്ലയില്‍ കാര്യമായ തോതില്‍ മഴ രേഖപ്പെടുത്തിയിട്ടില്ല. ഇടുക്കി -18.8, പീരുമേട് -17, തൊടുപുഴ- 16, ദേവികുളം- 10.8, ഉടുമ്പന്‍ചോല- 3.5 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളില്‍ രേഖപ്പെടുത്തിയ മഴയുടെ കണക്ക്.

മഴ ശമനമില്ലാതെ തുടരുന്നത് വിവിധ മേഖലകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ടൂറിസം, കാര്‍ഷികം, വ്യാപാര മേഖലകളാണ് മഴ മൂലം പ്രതിസന്ധിയിലായിരിക്കുന്നത്. മഴ ശക്തിപ്പെട്ടതോടെ ജില്ലയിലെ വിനോദസഞ്ചാരമേഖല പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളിലേ്ക്കുള്ള പ്രവേശനം ജില്ലാ ഭരണകൂടം നിരോധിച്ചതോടെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ആളില്ലാത്ത അവസ്ഥയായി. ടൂറിസം കേന്ദ്രങ്ങളിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഹോം സ്‌റ്റേകളിലുമായി നൂറുകണക്കിന് ബുക്കിംഗ് റദ്ദുചെയ്തു.

മഴ ശക്തമായതോടെ ജില്ലയില്‍ പല വെള്ളച്ചാട്ടങ്ങളും സജീവമായി. ഇത്തരം കേന്ദ്രങ്ങളില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് സന്ദര്‍ശകര്‍ എത്തുന്നുണ്ട്. ഇക്കാര്യത്തില്‍ പോലീസും മറ്റും ജാഗ്രതാ നിര്‍ദേശം നല്‍കുന്നുണ്ട്. അലര്‍ട്ടുകള്‍ പൂര്‍ണമായും പിന്‍വലിക്കുന്നതുവരെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കില്ല.
കാര്‍ഷിക മേഖലയെയും മഴ പ്രതിസന്ധിയിലാക്കി. ഏലവും പച്ചക്കറിയും ഉള്‍പ്പെടെ പല കാര്‍ഷിക വിളകളെയും അഴുല്‍ രോഗം ബാധിച്ചിട്ടുണ്ട്. മഴ നീണ്ടു നിന്നാല്‍ അഴുകല്‍ വ്യാപമാകാനും സാധ്യതയുണ്ട്.

ഇതിനു പുറമേ വന്‍തോതില്‍ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. വ്യാപാരമേഖല മഴമൂലം വലിയ മാന്ദ്യത്തിലാണ്. മഴ ഇത്തരത്തില്‍ നീണ്ടു നിന്നാല്‍ ഓണക്കച്ചവടത്തെയും പ്രതികൂലമായി ബാധിച്ചേക്കുമെന്ന് വ്യാപാരികള്‍ പറയുന്നു.

Alappuzha

അടിസ്ഥാന വിഭാഗത്തെ അവഗണിക്കരുത്: സ്പീക്കര്‍

കൊച്ചി: മാധ്യമങ്ങള്‍ക്കൊപ്പം ഭരണഘടനയുടെ അഞ്ചാം ശക്തിയായി നിലകൊള്ളുന്ന അടിസ്ഥാന വിഭാഗത്തെയും നേതാക്കളെയും അവഗണിക്കരുതെന്ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

എറണാകുളം പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ സി.വി. പാപ്പച്ചന്‍ സ്മാരക അവാര്‍ഡുദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമര കാലഘട്ടത്തിന്‍റെ പിന്തുടര്‍ച്ച അവകാശപ്പെട്ട മികച്ച പത്രപ്രവര്‍ത്തകനായിരുന്നു സി.വി. പാപ്പച്ചന്‍ എന്ന് സ്പീക്കര്‍ പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്‍റ് ആര്‍. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു.

Kottayam

കാറിനു മുകളിൽ മരം വീണു; കുടുംബത്തിലെ അഞ്ചുപേർ അദ്ഭുതകരമായി രക്ഷപ്പെട്ടു

ചങ്ങനാശേരി: മരം വീണു കാർ തകർന്നു. കാറിലുണ്ടായിരുന്ന അഞ്ചുപേർ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് ആറിന് കുരിശുംമൂടിനും വലിയകുളത്തിനുമിടയിലായിന്നു സംഭവം. നടയ്ക്കപ്പാടം സ്വദേശി ജോർജും നാലു മക്കളും കാറിലുണ്ടായിരുന്നെങ്കിലും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കടയിൽ പോകാൻ റോഡരികിൽ കാർ നിർത്തിയപ്പോഴാണ് അപകടം.

അപകടത്തെത്തുടർന്ന് ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സ് എത്തി മരം മുറിച്ചുനീക്കി. റോഡരികിൽ അപകടഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കണമെന്ന ജനകീയ ആവശ്യം അധികാരികൾ നിരസിക്കുന്ന നടപടിക്കെതിരേ പ്രതിഷേധം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം മടുക്കംമൂട്ടിൽ റോഡിലേക്ക് മരം വീണിരുന്നു.

Ernakulam

കായനാട് ശൂലം വെള്ളച്ചാട്ടത്തിന് സമീപം മണ്ണിടിച്ചില്‍

മൂവാറ്റുപുഴ: ദിവസങ്ങളായി പെയ്ത കനത്ത മഴയില്‍ പാറമടയിലേക്ക് മണ്ണിടിഞ്ഞ് വീണു. മാറാടി പഞ്ചായത്തിലെ കായനാട് ശൂലം വെള്ളച്ചാട്ടത്തിന് സമീപം സ്ഥിതിചെയ്യുന്ന സ്വകാര്യ വ്യക്തിയുടെ പാറമടയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് വലിയ ശബ്ദത്തോടെ മണ്ണ് പാറമടയിലേക്ക് പതിച്ചത്. ഉരുള്‍പൊട്ടും പോലെ കല്ലും മണ്ണും പാറമടയിലേക്ക് കുതിച്ചെത്തുന്നത് സമീപത്തെ പൈനാപ്പിള്‍ തോട്ടത്തില്‍ ജോലി നോക്കിയിരുന്നവരാണ് ആദ്യം കണ്ടത്.

ആദ്യം കുറച്ച് ഭാഗം ഇടിഞ്ഞു. പിന്നീടാണ് കൂടുതല്‍ ഭാഗം ഇടിഞ്ഞ് പാറമടയിലെ വെള്ളത്തിലേക്ക് വീണത്. 25 മീറ്ററോളം നീളത്തില്‍ 30 അടി താഴ്ചയിലേക്കാണ് മണ്ണ് പതിച്ചത്. ഇതോടൊപ്പം തെങ്ങ് ഉള്‍പ്പെടെയുള്ള മരങ്ങളും നിലംപൊത്തി. പാറമടയിലെ വെള്ളം സമീപത്തുള്ള ശൂലം തോട്ടിലേക്ക് കുത്തിയൊഴുകി. സമീപപ്രദേശങ്ങളില്‍ ഇതിന്‍റെ മുഴക്കം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. ശൂലം മലയുടെ പടിഞ്ഞാറു ഭാഗത്തേക്കുള്ള റോഡിന് 30 മീറ്റര്‍ താഴെയാണ് മണ്ണിടിഞ്ഞത്. തുടര്‍ന്നും മണ്ണിടിഞ്ഞാല്‍ റോഡിനും ഭീഷണിയാകും.

Thrissur

കൊരട്ടിയിൽ ദേശീയപാത നിർമാണം തോന്നുംപടി

കൊരട്ടി: അപകടങ്ങൾ പെരുകിയതോടെ ദേശീയപാത നിർമാണത്തിലെ പിഴവുകൾ പരിശോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൊരട്ടി മേഖലയിൽ ഡ്രെയിനേജ് സ്ലാബുകൾ തകരുന്നതിനൊപ്പം അലൈൻമെന്‍റ് തകരാർ, വെള്ളക്കെട്ട്, കുഴികൾ, വെളിച്ചക്കുറവ് എന്നിവയും അപകടങ്ങൾക്കു വഴിവയ്ക്കുന്നു.

മുരിങ്ങൂർ, ചിറങ്ങര ഭാഗങ്ങളിൽ അടിപ്പാത നിർമാണത്തിന്‍റെ അവസാനഘട്ടവും കൊരട്ടി ജംഗ്ഷനിൽ മൂന്നു സ്പാനുകളിൽ മേൽപ്പാലത്തിന്‍റെ നിർമാണവുമാണു പുരോഗമിക്കുന്നത്. മഴ, തൊഴിലാളികളുടെ കുറവ് എന്നിവ പ്രവൃത്തികളുടെ വേഗതയെ ബാധിച്ചു. മേൽപ്പാലത്തിന്‍റെ തൂണുകൾക്കായി സ്ഥാപിച്ച ഇരുന്പുകന്പികൾ സാങ്കേതികപ്പിഴവുകാരണം അഴിച്ചുമാറ്റി പുനഃസ്ഥാപിക്കേണ്ടിയുംവന്നു.

റെയിൽവേ മേൽപാലവും ദേശീയപാതയും സംഗമിക്കുന്നയിടത്തുള്ള ഡ്രെയിനേജ് സ്ലാബുകളും തുടർച്ചയായി തകരുന്നു. ചിലതു വിണ്ടുകീറി. ഭാരവാഹനങ്ങളെ താങ്ങാൻ ശേഷിയുണ്ടെന്നുപറഞ്ഞു സ്ഥാപിച്ചവയാണിവ. ഇതു മാറ്റിസ്ഥാപിക്കുന്നതുവരെ രൂക്ഷമായ ഗതാഗതക്കുരുക്കും അപകടങ്ങളും വർധിച്ചു. അപകടസൂചനയായി റോഡിൽ പ്ലാസ്റ്റിക് കോണുകൾ മാത്രമാണു സ്ഥാപിച്ചത്. പ്രതിഷേധം കനത്തതോടെയാണു സ്ലാബുകൾ മാറ്റി സ്ഥാപിച്ചത്. ഇവയുടെ ഉയരവ്യത്യാസമാകട്ടെ ഇരുചക്ര വാഹനയാത്രികർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

കുഴിയും വെള്ളക്കെട്ടും രൂക്ഷം

കൊരട്ടി: കാനകളിൽ മണ്ണും മാലിന്യങ്ങളും നിറഞ്ഞതോടെ മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര മേഖലയിൽ റോഡിൽ വെള്ളക്കെട്ട് രൂക്ഷം. മുരിങ്ങൂർമുതൽ പൊങ്ങംവരെ കുഴികൾ നിറഞ്ഞു. തെരുവുവിളക്കുകളുടെ അഭാവവും അപകടസാധ്യത വർധിപ്പിക്കുന്നു. മുരിങ്ങൂർ, ചിറങ്ങര എന്നിവിടങ്ങളിൽ മേൽപാത അവസാനിക്കുന്ന ഭാഗത്ത് ഒരുമാസത്തിനിടെ നിരവധി അപകടങ്ങളാണുണ്ടായത്.

മുരിങ്ങൂരിൽ അങ്കമാലി ദിശയിൽ മേൽപാത അവസാനിക്കുന്നയിടത്ത് റോഡിനും മീഡിയനുമിടയിൽ രണ്ടു മീറ്റർ വീതിയിലാണു റോഡ് തകർന്നത്.
മേൽപാലം ഇറങ്ങിയെത്തുന്ന വാഹനങ്ങൾ നിയന്ത്രണംവിട്ട് മീഡിയനിലേക്ക് ഇടിച്ചുകയറുന്നതും പതിവാണ്.

മൂന്നുവരിപ്പാത രണ്ടുവരിയാകുന്ന ഭാഗത്തെ അലൈൻമെന്‍റും അപകടങ്ങൾക്കു കാരണമാകുന്നു. സർവീസ് റോഡ്, മേൽപാത എന്നിവിടങ്ങളിൽനിന്ന് എത്തുന്ന വാഹനങ്ങൾ കൂട്ടിയിടിക്കാതിരിക്കാൻ സൂചനാബോർഡുകളുമില്ല.

Palakkad

കിൻഫ്ര പ്രതിരോധ പാർക്ക് ഇപ്പോഴും സക്രിയമായില്ല

ഒറ്റപ്പാലം: കിൻഫ്ര പ്രതിരോധ പാർക്കിൽ പ്രഖ്യാപിച്ച ഗ്രാഫീൻ പ്രീപ്രൊഡക്്ഷൻ സെന്‍റർ തുടങ്ങാനുള്ള നടപടികൾ ഇഴയുന്നു. പദ്ധതിച്ചുമതലയുള്ള കേരള ഡിജിറ്റൽ സർവകലാശാല കിൻഫ്രയുമായി ധാരണാപത്രം ഒപ്പുവച്ച് മാസങ്ങൾ പലതു കഴിഞ്ഞിട്ടും നിർമാണം ഇപ്പോഴും തുടങ്ങിയില്ല.

ഭൗതികസൗകര്യങ്ങളൊരുക്കാനുള്ള നടപടികളാണ് സാങ്കേതികതടസംമൂലം വൈകുന്നത്. നാളെയുടെ പദാർഥമെന്നു വിശേഷിപ്പിക്കുന്ന ഗ്രാഫീൻ നിർമാണരംഗത്തേക്ക് കടക്കാൻ 230 കോടി രൂപയാണ് മുൻ സംസ്ഥാനസർക്കാർ പ്രഖ്യാപിച്ചത്.
അതിന് ആദ്യമായി ഒരുക്കേണ്ടത് കെട്ടിടമാണ്. കിൻഫ്രാപാർക്കിലെ കോമൺ ഫെസിലിറ്റി സെന്‍റർ കെട്ടിത്തിലെ 55,000 ചതുരശ്രയടി സ്ഥലമാണ് ഇതിനായി ഉപയോഗപ്പെടുത്താൻ ധാരണയുള്ളത്.

ഈ സ്ഥലം സജ്ജമാക്കാനുള്ള ഡിസൈനുകൾക്ക് ഇപ്പോഴും അനുമതി ലഭിച്ചിട്ടില്ലന്നാണ് സൂചന. കിൻഫ്ര പാർക്കിൽ ഇപ്പോഴും ധാരാളം സ്ഥാപനങ്ങൾക്ക് കടന്നുവരുന്നതിനുള്ള ഭൗതിക സാഹചര്യമുണ്ട്.

എന്നാൽ വിരലണ്ണാവുന്ന സ്ഥാപനങ്ങൾ മാത്രമാണ് ഇപ്പോഴും ഇവിടെ പ്രവർത്തിച്ചു വരുന്നത്. വിദേശകമ്പനികൾ കടന്നുവരാത്ത സാഹചര്യവുമുണ്ട്. പദ്ധതി വിഭാവനം ചെയ്ത ലക്ഷ്യം കൈവരിക്കാൻ ഇപ്പോഴും കഴിയാത്ത സാഹചര്യമാണുള്ളത്.
കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ശക്തമായ ഇടപെടലുകളുണ്ടായാൽ മാത്രമേ അന്യസംസ്ഥാന, വിദേശ സ്ഥാപനങ്ങൾ വ്യവസായ സംരംഭങ്ങളുമായി ഇവിടേക്ക് എത്തുകയുള്ളൂ. പാലക്കാട്- കുളപ്പുള്ളി പ്രധാനപാതയിൽ പാലപ്പുറത്തിനും ലക്കിടി കൂട്ടുപാതയ്ക്കും മധ്യയാണ് കിൻഫ്ര പാർക്ക് സ്ഥാപിച്ചിട്ടുള്ളത്.

വൻ വ്യവസായ സംരംഭങ്ങൾ പാർക്കിലേക്ക് എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാലത്താണ് ലക്കിടിയിൽ വ്യവസായ പാർക്ക് യാഥാർഥ്യമായത്. ഇന്ത്യൻ സേനക്കാവശ്യമായ സാധന സാമഗ്രികൾ, യുദ്ധ ഉപകരണങ്ങൾ എന്നിവ നിർമിക്കുന്ന കേന്ദ്രവും ഇവിടെ സ്ഥാപിക്കാൻ ആലോചയുണ്ടായിരുന്നു.

Malappuram

ചോക്കാട്ടെ വിദ്യാലയ പരിസരങ്ങൾ പുകയില വിരുദ്ധ കേന്ദ്രങ്ങൾ

കാളികാവ്: ചോക്കാട് പഞ്ചായത്തിലെ വിദ്യാലയ പരിസരങ്ങൾ പുകയിലവിരുദ്ധ കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു. കല്ലാമൂല ജിഎൽപി സ്കൂളിൽ നടന്ന പ്രഖ്യാപന യോഗം ചോക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് ശാന്ത ഗോപാലൻ ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.

ഗ്രാമപഞ്ചായത്തിന്‍റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളും പരിസരങ്ങളും പുകയില വിമുക്ത മേഖലകളായി പ്രഖ്യാപനം നടത്തി. വിദ്യാലയങ്ങളുടെ നൂറുവാര അകലത്തിൽ കടകളിൽ നോ സ്മോക്കിംഗ് ബോർഡുകൾ സ്ഥാപിച്ചു. സ്കൂളുകളിലേക്ക് പ്രഖ്യാപന സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സബിത സമീർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. ജുമൈല, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആനിക്കോട്ടിൽ ഉണ്ണികൃഷ്ണൻ, മെംബർമാരായ വി.പി. ഹസ്കർ, ജോയ്സി കുര്യാക്കോസ്, ബുഷ്റ ഫളിൽ, കെ. സീനത്ത്, ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ എന്നിവർ പ്രസംഗിച്ചു.

പഞ്ചായത്തിലെ സ്കൂളുകളിലെ പ്രധാനാധ്യാപകർ, ആരോഗ്യ പ്രവർത്തകർ, പഞ്ചായത്ത് അംഗങ്ങൾ, ചോക്കാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൾ അസീസ്, ഹെൽത്ത് ഇൻസ്പെക്ടർ കെ. മൻസൂർ റഹിമാൻ എന്നിവർ സംബന്ധിച്ചു.

Kozhikode

ഫ്രഷ് കട്ട് മാലിന്യസംസ്‌കരണ പ്ലാന്‍റ് അടച്ചുപൂട്ടാന്‍ ഉത്തരവ്

താമരശേരി: താമരശേരിയിലെ ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ പ്ലാന്‍റ് അടച്ചുപൂട്ടാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ ഉത്തരവ്.
കമ്പനിയുടെ എല്ലാവിധ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ഇന്നലെ ഇറക്കിയ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. താമരശേരി കരിമ്പാലക്കുന്ന് അമ്പായത്തോട്ടിലെ സില്‍വര്‍ സാന്‍ഡ് ക്രഷറിന് സമീപമാണ് ഫ്രഷ് കട്ട് പ്രവര്‍ത്തിക്കുന്നത്.

ഇവിടെ നിന്നും സമീപത്തെ ജനവാസ മേഖലയിലേക്ക് തോതില്‍ മാലിന്യം ഒഴുകിയെത്തുന്നത് നാട്ടുകാരില്‍ വ്യാപക പ്രതിഷേധം സൃഷ്ടിച്ചിരുന്നു. 1974ലെ ജല മലിനീകരണ (തടയലും നിയന്ത്രണവും) നിയമത്തിലെ സെക്ഷന്‍ 33 എ, 1981ലെ വായു മലിനീകരണ (തടയലും നിയന്ത്രണവും) നിയമത്തിലെ സെക്ഷന്‍ 31 എ എന്നീ വകുപ്പുകള്‍ പ്രകാരം ബോര്‍ഡിന് ലഭിച്ചിട്ടുള്ള പ്രത്യേക അധികാരങ്ങള്‍ ഉപയോഗിച്ചാണ് സ്ഥാപനം പൂര്‍ണമായും അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരിക്കുന്നത്.

മുമ്പ് നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 1986ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഈ സ്ഥാപനത്തില്‍ നിന്നു പിഴ ഈടാക്കിയിരുന്നു. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അറവുശാലാ മാലിന്യങ്ങളും കോഴി മാലിന്യങ്ങളും സംസ്‌കരിക്കുന്നതിനായി സ്ഥാപിച്ച പൗള്‍ട്രി റെന്‍ഡറിംഗ് പ്ലാന്‍റാണ് ഫ്രഷ് കട്ട് ഓര്‍ഗാനിക്‌സ്. ഫ്രഷ് കട്ട് സ്ഥാപനത്തിനെതിരേ ജനകീയ കര്‍മസമിതിയുടെയും ഇരുതുള്ളി റിവര്‍ പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ കുറേ വര്‍ഷങ്ങളായി രാപകല്‍ സമരങ്ങളും പ്രതിഷേധങ്ങളും പ്രദേശത്ത് നടന്നു വരികയായിരുന്നു.

ജനജീവിതം ദുരിതപൂര്‍ണമാക്കിയ ഫ്രഷ് കട്ട് കമ്പനി അടച്ചു പൂട്ടിയത് യുഡിഎഫ് സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിപ്പിക്കുമെന്ന് മുസ് ലിംലീഗ് ജില്ലാ പ്രസിഡന്‍റ് എം.എ. റസാഖ് എംഎല്‍എ അഭിപ്രായപ്പെട്ടു.

 

Wayanad

ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് എൽഡിഎഫ്

സുൽത്താൻ ബത്തേരി: ബത്തേരി ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് പദ്ധതി റദ്ദാക്കാനുള്ള നഗരസഭ യുഡിഎഫ് ഭരണസമിതിയുടെ നീക്കം സ്വാർഥ താൽപര്യങ്ങൾക്കുവേണ്ടിയാണെന്ന് എൽഡിഎഫ് നേതാക്കൾ ആരോപിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും നിയമാനുസൃതവും സുതാര്യവുമായിരുന്നുവെന്നും അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിയുടെ കാലത്ത് ക്ലീൻ സിറ്റി, ഗ്രീൻ സിറ്റി, ഫ്ളവർ സിറ്റി, ഹാപ്പി ഹാപ്പി ബത്തേരി, വിശപ്പുരഹിത നഗരസഭ, അങ്കണവാടി ഭക്ഷണ പദ്ധതി, ഫ്ളൈ ഹൈ, ഡ്രോപ്പ് ഔട്ട് ഫ്രീ പദ്ധതി തുടങ്ങി നിരവധി മാതൃകാപരമായ പദ്ധതികൾ നടപ്പാക്കിയിരുന്നുവെന്നും അവയിൽ പലതും നിലവിലെ ഭരണസമിതി അവസാനിപ്പിച്ചെന്നും നേതാക്കൾ ആരോപിച്ചു.

ബത്തേരിയുടെ മുഖച്ഛായ മാറ്റുന്ന 75 കോടി രൂപയുടെ ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് പദ്ധതി റദ്ദാക്കാൻ ശ്രമിക്കുന്നതും അതിന്‍റെ ഭാഗമാണെന്ന് എൽഡിഎഫ് പറഞ്ഞു. പദ്ധതി നഗരസഭ ഐക്യകണ്ഠേന അംഗീകരിച്ചതും മൂന്ന് വർഷത്തിലേറെ നീണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ടെൻഡർ നടപടികളും കരാർ ഒപ്പിടലും നടന്നത്. സർക്കാർ നിശ്ചയിച്ച ഫെയർ വാല്യൂ പ്രകാരമാണ് പദ്ധതിക്കായി ഭൂമി ഏറ്റെടുത്തത്. ഡിബിഒടി വ്യവസ്ഥയിൽ പരസ്യ ടെൻഡർ വിളിച്ച് നാല് കന്പനികളിൽ നിന്ന് ലഭിച്ച അപേക്ഷകളിൽ ഏറ്റവും അനുകൂലമായ ടെൻഡറാണ് അംഗീകരിച്ചത്.

ഗ്ലോബൽ വെഞ്ചർ കന്പനിയുമായി നഗരസഭാ സെക്രട്ടറി കരാർ ഒപ്പുവെച്ചതായും കന്പനി മുനിസിപ്പാലിറ്റിയിൽ തുക അടച്ചതായും നേതാക്കൾ പറഞ്ഞു.
35 വർഷത്തെ കരാറാണ് നിലവിലുള്ളതെന്നും വ്യവസ്ഥകൾ പ്രകാരം നഗരസഭയ്ക്ക് നികുതി, ലൈസൻസ് ഫീസ്, ലാഭവിഹിതം എന്നിവയിലൂടെ ഗണ്യമായ വരുമാനം ലഭിക്കുമെന്നും നേതാക്കൾ പറഞ്ഞു. യുഡിഎഫ് കൗണ്‍സിലർമാർ നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണം നടത്തിയപ്പോൾ ക്രമക്കേട് കണ്ടെത്തിയിട്ടില്ലെന്നും അവർ അവകാശപ്പെട്ടു.

നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന ജനങ്ങളുടെ സ്വപ്ന പദ്ധതിയാണ് ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ്. പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചാൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് എൽഡിഎഫ് നേതൃത്വം നൽകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
പി.ആർ. ജയപ്രകാശ്, കെ.ജെ. ദേവസ്യ, സോമനാഥൻ, ടി.കെ. രമേശ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Kannur

ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവ എൻജിനിയർ മുങ്ങിമരിച്ചു

കൂത്തുപറമ്പ്: മമ്പറം കേളാലൂര്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവ എൻജിനിയർ മുങ്ങി മരിച്ചു. കണ്ണൂര്‍ ചിറക്കൽ റെയിൽവേ സ്റ്റേഷനു സമീപത്തെ ഏകപർണികയിൽ കാര്‍ത്തിക് രോഹിന്‍ (35) ആണ് മരിച്ചത്.

മമ്പറം പടിഞ്ഞിറ്റാംമുറിയിലെ ഭാര്യവീട്ടിലെത്തിയപ്പോൾ സമീപത്തെ കുളത്തില്‍ കുളിക്കാൻ ഇറങ്ങിയതായിരുന്നു.

ഇന്നലെ രാവിലെ 7.15 ഓടെയായിരുന്നു സംഭവം. കുളിക്കാനെത്തിയ മറ്റുള്ളവരാണ് ഇയാള്‍ മുങ്ങിത്താഴുന്നതായി കണ്ടത്. ഉടൻ കൂത്തുപറമ്പ് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചതിനെത്തുടർന്ന് സ്റ്റേഷന്‍ ഓഫീസര്‍ പി. ഷനിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം എത്തി സ്‌കൂബ ടീമിന്‍റെ സഹായത്തോടെ കാര്‍ത്തിക്കിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.

ചെന്നൈയിൽ എൻജിനിയറാണ് കാർത്തിക്. സംസ്കാരം ഇന്ന് 11 ന് പയ്യാമ്പലത്ത്. രോഹിൽ-വൃന്ദ ദമ്പതികളുടെ മകനാണ്. ഭാര്യ: ഡോ. ജലശ്രീ. മക്കൾ: അരുന്ധതി (ഇന്ദിരാ ഗാന്ധി പബ്ലിക് സ്‌കൂൾ, മമ്പറം), ഓങ്കാർ . സഹോദരി: കാജൽ രോഹിൽ.

Kasaragod

ഒഴിഞ്ഞുകിടക്കുന്നു, 1700 പ്ലസ് വണ്‍ സീറ്റുകള്‍

കാസര്‍ഗോഡ്: ജില്ലയിലെ അമ്പതിലേറെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലായി ഒഴിഞ്ഞുകിടക്കുന്നത് 1700ഓളം പ്ലസ് വണ്‍ സീറ്റുകള്‍. ഇതില്‍ ഏറെയും സര്‍ക്കാര്‍ സ്‌കൂളുകളാണ്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലായി 285 ബാച്ചുകളില്‍ 19,660 സീറ്റുകളാണ് ആദ്യമുണ്ടായിരുന്നത്. പിന്നീട് 10 സ്‌കൂളുകളില്‍ കൂടി ഓരോ ബാച്ചുകള്‍ കൂടി അനുവദിച്ചതോടെ സീറ്റുകളുടെ എണ്ണം 20,160 ആയി. എസ്എസ്എല്‍സി പരീക്ഷയെഴുതി ഈ വര്‍ഷം ഉപരിപഠനത്തിന് യോഗ്യത നേടിയത് 20,484 വിദ്യാര്‍ഥികളാണ്. കഴിഞ്ഞ അധ്യയനവര്‍ഷം ജില്ലയില്‍ രണ്ടായിരത്തിലേറെ സീറ്റുകളാണ് ഒഴിഞ്ഞുകിടന്നത്.

സയന്‍സ് ഉള്‍പ്പെടെ നാലു ബാച്ചുകള്‍ ഉള്ള മാലോത്ത് കസബ ഗവ.സ്‌കൂളില്‍ ആകെയുള്ള 260 സീറ്റുകളില്‍ 124 വിദ്യാര്‍ഥികള്‍ മാത്രമാണ് പ്രവേശനം നേടിയത്. ഹ്യുമാനിറ്റീസില്‍ രണ്ടു ബാച്ചുകളുള്ള ഇവിടെ ആകെയുള്ള 130 സീറ്റുകളില്‍ 62 വിദ്യാര്‍ഥികള്‍ മാത്രമാണ് പ്രവേശനം നേടിയത്. ഒരു ബാച്ചില്‍ അനുവദിച്ച മുഴുവന്‍ സീറ്റുകളും പൂര്‍ണമായം ഒഴിഞ്ഞുകിടക്കുകയാണ്. അതിനാല്‍ തന്നെ ഇത്തവണ ബാച്ച് നഷ്ടമാകുമോയെന്നും ആശങ്കയുണ്ട്. 25ല്‍ കുറവ് വിദ്യാര്‍ഥികളുള്ള ബാച്ചുകള്‍ റദ്ദാക്കണമെന്നാണ് അധികൃതരുടെ നിലപാട്. ഇതേ സ്‌കൂളിലെ ഒരു സയന്‍സ് ബാച്ചും ഇത്തരത്തില്‍ നഷ്ടമായിരുന്നു.

പദ്രെ ജിഎച്ച്എസ്എസില്‍ രണ്ടു ബാച്ചുകളിലായി പ്രവേശനം നേടിയത് 39 വിദ്യാര്‍ഥികളാണ്. 91 സീറ്റുകളാണ് ഇവിടെ ഒഴിഞ്ഞുകിടക്കുന്നത്. കോടോത്ത് ഡോ.അംബേദ്കര്‍ ജിഎച്ച്എസ്എസ്-86, ബെള്ളൂര്‍ ജിഎച്ച്എസ്എസ്-58, അഡൂര്‍ ജിഎച്ച്എസ്എസ്-52, തായന്നൂര്‍ ജിഎച്ച്എസ്എസ്-99, കൊട്ടോടി ജിഎച്ച്എസ്എസ്-79, പൈവളിഗെ ജിഎച്ച്എസ്എസ്-66, അട്ടേങ്ങാനം ജിഎച്ച്എസ്എസ്-55, ബളാല്‍ ജിഎച്ച്എസ്എസ്-45, പാണ്ടി ജിഎച്ച്എസ്എസ്-48, പെരുമ്പട്ട ജിഎച്ച്എസ്എസ്-48, പടന്നകടപ്പുറം ജിഎച്ച്എസ്എസ്-75, ഷിറിയ ജിഎച്ച്എസ്എസ്-46, കുണ്ടംകുഴി ജിഎച്ച്എസ്എസ്-38, ബന്തടുക്ക ജിഎച്ച്എസ്എസ്-31 എന്നിങ്ങനെയാണ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത്.

മിക്കയിടങ്ങളിലും ഹ്യുമാനിറ്റീസ് ബാച്ചുകളിലാണ് കുട്ടികളില്ലാതെ ബാച്ച് നഷ്ടത്തിന്‍റെ ഭീഷണി നേരിടുന്നത്. സയന്‍സ് ബാച്ചുകളില്‍ ഏതാണ്ട് എല്ലാ സ്‌കൂളുകളിലും തന്നെ കുട്ടികളുണ്ട്. അതേസമയം പുതുതായി കമ്പ്യൂട്ടര്‍ സയൻസ് ബാച്ച് അനുവദിച്ച മംഗല്‍പാടി ജിഎച്ച്എസ്എസില്‍ ഇതുവരെ 16 പേര്‍ മാത്രമാണ് പ്രവേശനം നേടിയത്. 34 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ജില്ലയില്‍ ആകെ 106 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളാണുള്ളത്.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

കെ.എം. മാത്യു

വെള്ളിയാമറ്റം: വടക്കേമുളഞ്ഞനാൽ (പാലാ കുഴിവേലിൽ) കെ.എം. മാത്യു(90) അന്തരിച്ചു. സംസ്കാരം നാളെ 10.30 ന് ഭവനത്തിൽ ആരംഭിച്ച് വെള്ളിയാമറ്റം സെന്‍റ് ജോർജ് പള്ളിയിൽ. ഭാര്യ പരേതയായ ത്രേസ്യാമ്മ വടക്കേ മുളഞ്ഞനാൽ കുടുംബാംഗം. മക്കൾ: ജോസ് മാത്യു (കേരളാ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്‍റ്), മേഴ്സി മാത്യു (റിട്ട. എച്ച്എം, സെന്‍റ് ജോൺസ് യു പി സ്കൂൾ കലൂർ), റോയി മാത്യു (യുകെ). മരുമക്കൾ: ലിസി വെട്ടിക്കുഴിയിൽ (കലയന്താനി), ചെറിയാച്ചൻ നീറമ്പുഴ (തെന്നത്തൂർ), മിനി വെട്ടുകാട്ടിൽ പ്രവിത്താനം (യുകെ). മൃതദേഹം ഇന്ന് 4.30 ന് ഭവനത്തിൽ കൊണ്ടുവരും.

ലിസമ്മ ജോസ്

കല്ലൂർക്കാട്: പയ്യനാട്ട് പുഷ്പമംഗലം ലിസമ്മ ജോസ് (83) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിനു ഭവനത്തിൽ ആരംഭിച്ച് കല്ലൂർക്കാട് സെന്‍റ് മേരീസ് ബസിലിക്കയിൽ. പരേത കൈനകരി ചാവറ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസ് പുഷ്പമംഗലം. മക്കൾ: ലിജി, തൊമ്മച്ചൻ. മരുമക്കൾ: ജോസ് അരിമ്പൂർ, ജ്യോതിസ് വാലുമ്മേൽ. സഹോദരങ്ങൾ: ജോയിച്ചൻ ചാവറ (ചങ്ങനാശേരി), കുഞ്ഞൂഞ്ഞമ്മ ഫ്രാൻസിസ് പള്ളിവാതുക്കൽ (കാഞ്ഞിരപ്പള്ളി), പരേതനായ തോമസ് ചാവറ (കൈനകരി). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിനു ഭവനത്തിൽ കൊണ്ടുവരും.

കെ.കെ. മാത്യു

ആയൂർ: മറ്റപ്പള്ളിൽ ലാലു ഭവനിൽ കെ.കെ. മാത്യു(87) അന്തരിച്ചു. സംസ്‌കാരം വ്യാഴായ്ച 11.30 ന് ഡോ. യൂഹാനോൻ മാർ ദിയാസ്കോറസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ മാക്കുളം സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ:അമ്മിണി കെ. മാത്യൂ കമ്പംകോട് പണ്ടകശാല കുടുംബാംഗം. മക്കൾ: ലീനാ.കെ.മാത്യു(റിട്ട.അധ്യാപിക), ലാലു.കെ.മാത്യൂ(എൻജിനിയർ,യുഎസ്എ). മരുമക്കൾ: അലക്സ്.ടി. ജോസഫ് (റിട്ട.എൻജിനിയർ), ഡോ.ബിന്ദു.കെ.തോമസ് (യുഎസ്എ). മൃതദേഹം വ്യാഴായ്ച എട്ടിന് ഭവനത്തിൽ കൊണ്ടുവരും.

പി.ജെ. തോമസ്

പത്തനംതിട്ട: കുമ്പഴ പുത്തന്‍പുരയില്‍ (നിബുവില്ല) പി.ജെ. തോമസ് (റോയ് സാര്‍ -71, മുന്‍ പിഡബ്ല്യുഡി ഡിവിഷണല്‍ അക്കൗണ്ടന്‍റ്) അന്തരിച്ചു. സംസ്‌കാരം നാളെ 10.30ന് ഭവനത്തില്‍ ആരംഭിച്ച് 11.30 ന് പത്തനംതിട്ട മൈലപ്ര കുമ്പഴ വടക്ക് ശാലേം മര്‍ത്തോമ്മാ പള്ളിയിൽ. ഭാര്യ: സി.എം. വല്‍സമ്മ (റിട്ട. കെഎസ്ആര്‍ടിസി, പേഴ്‌സണല്‍ ഓഫീസര്‍) അഞ്ചല്‍ തഴമേല്‍ തെങ്ങുവിളയില്‍ കുടുംബാംഗമാണ്. മക്കള്‍: നിഷ (യുഎസ്എ), നിബു (ന്യൂസിലാൻഡ്), നിജോ (ഒാസ്‌ട്രേലിയ). മരുമക്കള്‍: അനൂപ് മൂശാരിപ്പറമ്പില്‍ പുതുപ്പള്ളി (യുഎസ്എ), ബന്‍സി മാമ്പറമ്പില്‍ പേഴത്തോലില്‍ മാമ്മൂട് (ന്യൂസിലാൻഡ്), ജെവിന മാടശേരിക്കല്ലറയ്ക്കല്‍ പെരുമ്പാവൂര്‍ (ഒാസ്‌ട്രേലിയ).

മറിയം‌

തീക്കോയി: തയ്യിൽ മറിയം ജോസഫ് (100) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം തീക്കോയി സെന്‍റ് മേരീസ് ഫൊറോ ന പള്ളിയിൽ. പരേത തിടനാട് അറക്കപ്പറന്പിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ റ്റി.ജെ. ജോസഫ് (തയ്യിൽ പാപ്പച്ചൻ). മക്കൾ: മേരിക്കുട്ടി ചാക്കോ, ലില്ലി ബെർളി, ബേബി ജോസഫ് പാലാ, ചാൾസ് ജെ. തയ്യിൽ, പരേതരായ ജോസഫ് ജെ. തയ്യിൽ, ഏലിക്കുട്ടി ജോസ്, അച്ചാമ്മ സണ്ണി. മരുമക്കൾ: ഫാത്തിമ ജോസഫ് വട്ടവയലിൽ കപ്പാട്, എം.എം. ചാക്കോ മ്ലാക്കുഴിയിൽ മുട്ടം, ജോസ് ദേവസ്യാ പൂമറ്റം പാലാ, സണ്ണി പുളിക്കിയിൽ കോട്ടയം, ബെർളി ജോർജ് മടുക്കക്കുഴി കാഞ്ഞിരപ്പള്ളി, ഷേർളി ബേബി, കുമ്മണ്ണൂപ്പറന്പിൽ തീക്കോയി, പ്രീതാ ചാൾസ് ചോലംകേരിൽ വടയാർ.

കെ.എം. മാത്യു

വെള്ളിയാമറ്റം: വടക്കേമുളഞ്ഞനാൽ (പാലാ കുഴിവേലിൽ) കെ.എം. മാത്യു(90) അന്തരിച്ചു. സംസ്കാരം നാളെ 10.30 ന് ഭവനത്തിൽ ആരംഭിച്ച് വെള്ളിയാമറ്റം സെന്‍റ് ജോർജ് പള്ളിയിൽ. ഭാര്യ പരേതയായ ത്രേസ്യാമ്മ വടക്കേ മുളഞ്ഞനാൽ കുടുംബാംഗം. മക്കൾ: ജോസ് മാത്യു (കേരളാ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്‍റ്), മേഴ്സി മാത്യു (റിട്ട. എച്ച്എം, സെന്‍റ് ജോൺസ് യു പി സ്കൂൾ കലൂർ), റോയി മാത്യു (യുകെ). മരുമക്കൾ: ലിസി വെട്ടിക്കുഴിയിൽ (കലയന്താനി), ചെറിയാച്ചൻ നീറമ്പുഴ (തെന്നത്തൂർ), മിനി വെട്ടുകാട്ടിൽ പ്രവിത്താനം (യുകെ). മൃതദേഹം ഇന്ന് 4.30 ന് ഭവനത്തിൽ കൊണ്ടുവരും.

ലിസമ്മ ജോസ്

കല്ലൂർക്കാട്: പയ്യനാട്ട് പുഷ്പമംഗലം ലിസമ്മ ജോസ് (83) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിനു ഭവനത്തിൽ ആരംഭിച്ച് കല്ലൂർക്കാട് സെന്‍റ് മേരീസ് ബസിലിക്കയിൽ. പരേത കൈനകരി ചാവറ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസ് പുഷ്പമംഗലം. മക്കൾ: ലിജി, തൊമ്മച്ചൻ. മരുമക്കൾ: ജോസ് അരിമ്പൂർ, ജ്യോതിസ് വാലുമ്മേൽ. സഹോദരങ്ങൾ: ജോയിച്ചൻ ചാവറ (ചങ്ങനാശേരി), കുഞ്ഞൂഞ്ഞമ്മ ഫ്രാൻസിസ് പള്ളിവാതുക്കൽ (കാഞ്ഞിരപ്പള്ളി), പരേതനായ തോമസ് ചാവറ (കൈനകരി). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിനു ഭവനത്തിൽ കൊണ്ടുവരും.

കെ.എസ്. രാജപ്പൻ

പിറവം: അഞ്ചൽപ്പെട്ടി കുന്നപ്ലാമറ്റത്തിൽ കെ.എസ്. രാജപ്പൻ (72, ഹൈടെക് ടുവീലർ വർക് ഷോപ്പ്, പിറവം) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ശോഭന (മുളന്തുരുത്തി കുഴിക്കാട്ടുകുന്നേൽ). മക്കൾ: കെ.ആർ. വിനീത് ( ഹൈടെക് ടുവീലർ വർക് ഷോപ്പ്, സ്പെയർപാർട്സ്, മുളന്തുരുത്തി), കെ.ആർ. വിനീഷ് (ഫോളിയോമാനിയോ സ്റ്റുഡിയോ, അഞ്ചൽപെട്ടി). മരുമക്കൾ: രമ്യ, മുളന്തുരുത്തി കുഴിക്കാട്ടുകുന്നേൽ (ആംഫിനോൾ എഫ്സിഐ, തിരുവാണിയൂർ), രമ്യ പെരുന്പാവൂർ മുടക്കുഴ കൊടുവേലിപ്പടി(ആഷ്‌ലി ഗ്രൂപ്പ് ഓഫ് കന്പനീസ്, മാറാടി, മൂവാറ്റുപുഴ).

ജിന്‍റോ ജോസ്

മാലാപറന്പ്: പാലച്ചോട് വാത്താച്ചിറ വി.ഡി. ജോസിന്‍റെ മകൻ ജിന്‍റോ ജോസ് (40) കാനഡയിലെ എഡ്മന്‍റനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കഴിഞ്ഞ പത്തുവർഷത്തിലേറെയായി ആൽബർട്ട ഹെൽത്ത് സർവീസിലെ ജീവനക്കാരനായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10ന് എഡ്മന്‍റനിൽ നടക്കും. ഭാര്യ: ജാസ്മിൻ പാലിശേരി (തൃശൂർ, മാന്ദമംഗലം). മക്കൾ: സിയാൻ ജോസ് ജിന്‍റോ, സിയാ മരിയ ജിന്‍റോ. മാതാവ്: മേരി കളപ്പുരക്കൽ (തോട്ടുമുക്കം). സഹോദരങ്ങൾ: നിഷ ബിനു പാറപ്പുറം, കൂടരഞ്ഞി (കാനഡ), ജിഷ ജോമോൻ കല്ലുകുളങ്ങര, തിരുവന്പാടി (സ്റ്റാഫ് നഴ്സ്, കെഎംസിടി ഹോസ്പിറ്റൽ).

സ്‌റ്റെര്‍ലിന്‍ ലത്തീഫ്

കോഴിക്കോട് : കോഴിക്കോട്ടെ ആദ്യകാല മെഹ്ഫില്‍ സംഘാടകന്‍ ബിസി റോഡ് സ്‌റ്റെര്‍ലിന്‍ ലത്തീഫ് എന്ന വി.എച്ച്. എം. ലത്തീഫ് (73) അന്തരിച്ചു. കോഴിക്കോടിന്‍റെ പഴയകാല സംഗീത കൂട്ടായ്മകളുടെയും ഗസല്‍ധാര ഉള്‍പ്പെടെയുള്ള മെഹ്ഫില്‍ സംസ്‌കാരത്തിന്‍റെയും ശേഷിപ്പുകളായ പ്രസ്ഥാനങ്ങളില്‍ പ്രധാന ഭാരവാഹിയായി ഇദ്ദേഹം സജീവമായിരുന്നു. സംഗീത സ്‌നേഹികളെ ഏകോപിപ്പിക്കുന്നതിലും നഗരത്തില്‍ മെഹ്ഫില്‍ സന്ധ്യകള്‍ സംഘടിപ്പിക്കുന്നതിലും പ്രധാനിയായിരുന്നു. ഭാര്യ: സുലൈഖ. മക്കള്‍: സലീന, ഷബ്‌ന, സജ്‌ന, സാബൂസ്. മരുമക്കള്‍: ഹനീഫ, പരേതനായ സദ്ദക്കത്ത്, ഫെമിന.

ശാരദാമ്മ

നടുവിൽ: നടുവിൽ ഹയർ സെക്കൻഡറി സ്കൂൾ മുൻ മാനേജരായിരുന്ന ടി.പി. ശാരദാമ്മ (94) അന്തരിച്ചു. മൃതദേഹം ഇന്നു രാവിലെ 10 മുതൽ 10.30 വരെ നടുവിൽ ഹയർ സെക്കൻഡറി സ്കൂളിലും ഉച്ചകഴിഞ്ഞ് മൂന്നുവരെ സ്വവസതിയിലും പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് ശാന്തിതീരം സമുദായ ശ്മശാനത്തിൽ സംസ്കരിക്കും. ഭർത്താവ്: പരേതനായ കല്ലൂർ നാരായണൻ നമ്പ്യാർ. മക്കൾ: വേണുഗോപാലൻ (ഓസ്ട്രേലിയ), രാധാമണി (റിട്ട. അധ്യാപിക), മോഹനൻ (ഓസ്ട്രേലിയ), ചന്ദ്രലേഖ (റിട്ട. അധ്യാപിക), പരേതനായ രാംദാസ്. മരുമക്കൾ: മുരിക്കോൽ രാമചന്ദ്രൻ, സരോജ, രമാദേവി, ഉഷ, പരേതനായ പി.പി. ലോഹിതാക്ഷൻ. സഹോദരങ്ങൾ: ഭാർഗവിയമ്മ, ശ്രീദേവിയമ്മ, കോമളവല്ലി, ലീല, സുകുമാരി, ഉണ്ണികൃഷ്ണൻ, പരേതരായ നാരായണിയമ്മ, ജാനകിയമ്മ.

ഡോ. അനന്തപത്മനാഭൻ

കോയമ്പത്തൂർ : മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പരപ്പനാട് കോവിലകം അംഗവും കോയമ്പത്തൂരിലെ പ്രമുഖ ഡോക്ടറുമായ ഡോ. അനന്തപത്മനാഭൻ (82) അന്തരിച്ചു. കോയമ്പത്തൂർ ടാറ്റാബാദ്, ഹാട്ട്കോ കോളനി, 175, 7ാം സ്ട്രീറ്റിലെ താമസക്കാരനായിരുന്നു. കഴിഞ്ഞ 45 വർഷത്തിലേറെയായി ഇദ്ധേഹം കോയമ്പത്തൂരിൽ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞചെലവിൽ മനോരോഗ ചികിത്സ ലഭ്യമാക്കിയിരുന്നു. സംസ്കാരം നാളെരാവിലെ പത്തിന് കോയമ്പത്തൂർ ആവാരംപാളയം ഇലക്ട്രിക് ശ്മശാനത്തിൽ നടക്കും. ഭാര്യ: ഡോ. പാർവതി ആനന്ദ്. മക്കൾ: ശശിരേഖ (ചെന്നൈ), മനോജ് (കോയമ്പത്തൂർ). മരുമക്കൾ: സുരേഷ്, എഞ്ചിലിൻ.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

06-08-2026

മമ്മൂട്ടിയുടെ ജന്മദിനം മഹത്തായ മാതൃകയാക്കാൻ ആരാധകർ: ലോകമെമ്പാടുമായി 40,000 പേർ രക്തദാനം ചെയ്യും

മലയാളത്തിന്‍റെ പ്രിയനടൻ മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ ഏഴ് വർണാഭമായ ജീവകാരുണ്യ പ്രവർത്തനങ്ങളോടെ ആഘോഷിക്കാൻ ലോകമെമ്പാടുമുള്ള ആരാധകക്കൂട്ടായ്മകൾ തയ്യാറെടുക്കുന്നു.

മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ഇന്‍റർനാഷണലിന്‍റെ (MFAI) ആഭിമുഖ്യത്തിൽ 17 രാജ്യങ്ങളിലായി വ്യാപിപ്പിച്ചുകൊണ്ട് 40,000 യൂണിറ്റ് രക്തം ശേഖരിക്കാനാണ് ഇത്തവണ ലക്ഷ്യമിടുന്നത്.

ദുബായിൽ വച്ച് സംഘടനയുടെ ഇന്‍റർനാഷണൽ സെക്രട്ടറി സഫീദ് മുഹമ്മദാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്. മുൻവർഷങ്ങളിൽ 25,000 ആളുകളായിരുന്നു ഈ രക്തദാന യജ്ഞത്തിന്‍റെ ഭാഗമായിരുന്നതെങ്കിൽ, ഇക്കുറി ഒരു മാസത്തിനുള്ളിൽ 40,000 പേരെ പങ്കെടുപ്പിക്കാനാണ് പദ്ധതി.

ആരാധകർക്ക് പുറമെ കോളേജുകളിലെ വിദ്യാർഥികളും ഐടി-കോർപ്പറേറ്റ് മേഖലകളിൽ നിന്നുള്ള ജീവനക്കാരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ഈ ഉദ്യമത്തിന് പിന്തുണയേകി രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിലും സംസ്ഥാന വ്യാപകമായി വിപുലമായ ആഘോഷങ്ങളും സേവന പരിപാടികളുമാണ് സംഘടിപ്പിക്കുന്നത്.

അനാഥാലയങ്ങളിൽ ഉച്ചഭക്ഷണ വിതരണം, വിവിധ സാമൂഹികക്ഷേമ പദ്ധതികൾ, പരിസര ശുചീകരണം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്ന് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്‍റർനാഷണൽ കേരള സംസ്ഥാന പ്രസിഡന്‍റ് ആലൻ പീറ്റർ പത്തനംതിട്ടയിൽ വ്യക്തമാക്കി.

ഈ ജീവകാരുണ്യ സംരംഭങ്ങളിൽ പങ്കാളികളാകാൻ താത്പര്യമുള്ളവർക്ക് +91 7034634369 എന്ന നമ്പറിൽ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാവുന്നതാണ്.

06-08-2026

മമ്മൂട്ടിയുടെ ജന്മദിനം മഹത്തായ മാതൃകയാക്കാൻ ആരാധകർ: ലോകമെമ്പാടുമായി 40,000 പേർ രക്തദാനം ചെയ്യും

മലയാളത്തിന്‍റെ പ്രിയനടൻ മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ ഏഴ് വർണാഭമായ ജീവകാരുണ്യ പ്രവർത്തനങ്ങളോടെ ആഘോഷിക്കാൻ ലോകമെമ്പാടുമുള്ള ആരാധകക്കൂട്ടായ്മകൾ തയ്യാറെടുക്കുന്നു.

മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ഇന്‍റർനാഷണലിന്‍റെ (MFAI) ആഭിമുഖ്യത്തിൽ 17 രാജ്യങ്ങളിലായി വ്യാപിപ്പിച്ചുകൊണ്ട് 40,000 യൂണിറ്റ് രക്തം ശേഖരിക്കാനാണ് ഇത്തവണ ലക്ഷ്യമിടുന്നത്.

ദുബായിൽ വച്ച് സംഘടനയുടെ ഇന്‍റർനാഷണൽ സെക്രട്ടറി സഫീദ് മുഹമ്മദാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്. മുൻവർഷങ്ങളിൽ 25,000 ആളുകളായിരുന്നു ഈ രക്തദാന യജ്ഞത്തിന്‍റെ ഭാഗമായിരുന്നതെങ്കിൽ, ഇക്കുറി ഒരു മാസത്തിനുള്ളിൽ 40,000 പേരെ പങ്കെടുപ്പിക്കാനാണ് പദ്ധതി.

ആരാധകർക്ക് പുറമെ കോളേജുകളിലെ വിദ്യാർഥികളും ഐടി-കോർപ്പറേറ്റ് മേഖലകളിൽ നിന്നുള്ള ജീവനക്കാരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ഈ ഉദ്യമത്തിന് പിന്തുണയേകി രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിലും സംസ്ഥാന വ്യാപകമായി വിപുലമായ ആഘോഷങ്ങളും സേവന പരിപാടികളുമാണ് സംഘടിപ്പിക്കുന്നത്.

അനാഥാലയങ്ങളിൽ ഉച്ചഭക്ഷണ വിതരണം, വിവിധ സാമൂഹികക്ഷേമ പദ്ധതികൾ, പരിസര ശുചീകരണം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്ന് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്‍റർനാഷണൽ കേരള സംസ്ഥാന പ്രസിഡന്‍റ് ആലൻ പീറ്റർ പത്തനംതിട്ടയിൽ വ്യക്തമാക്കി.

ഈ ജീവകാരുണ്യ സംരംഭങ്ങളിൽ പങ്കാളികളാകാൻ താത്പര്യമുള്ളവർക്ക് +91 7034634369 എന്ന നമ്പറിൽ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാവുന്നതാണ്.

17-07-2026

ബോക്സ് ഓഫീസിൽ തരംഗമായി നോളന്‍റെ ദി ഒഡീസി

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് തിയേറ്ററുകളിലെത്തിയ ക്രിസ്റ്റഫർ നോളന്‍റെ ‘ദി ഒഡീസി’ മികച്ച പ്രതികരണങ്ങളുമായി പ്രദർശനം തുടരുകയാണ്. ഹോളിവുഡ് ഇതിഹാസ കാവ്യത്തെ നോളൻ തന്‍റെ തനത് ശൈലിയിൽ പുനരാവിഷ്കരിച്ചപ്പോൾ തിയേറ്ററുകളിൽ വലിയൊരു വിഷ്വൽ വിസ്മയമാണ് ഒരുങ്ങിയിരിക്കുന്നത്.

പ്രശസ്ത താരം മാറ്റ് ഡാമൻ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ ആനി ഹാതവേ, ടോം ഹോളണ്ട്, റോബർട്ട് പാറ്റിൻസൺ, സെൻഡയ എന്നിവരടങ്ങുന്ന വൻ താരനിരയാണ് അണിനിരക്കുന്നത്. നോളന്‍റെ തനത് ശൈലിയിലുള്ള കഥപറച്ചിലും അത്യന്തം ആകാംഷ നിറഞ്ഞ രംഗങ്ങളും കൊണ്ട് സമ്പന്നമായ ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഇതിനോടകം തന്നെ ബോക്സ് ഓഫീസിലും വലിയ ചലനങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു.

ഹോയ്റ്റ് വാൻ ഹോയ്റ്റെമയുടെ വിസ്മയിപ്പിക്കുന്ന ദൃശ്യഭംഗിയും ലുഡ്‌വിഗ് ഗൊറാൻസന്‍റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് മികച്ച ദൃശ്യാനുഭവം നൽകുന്നു. ചിത്രത്തിലെ വമ്പൻ യുദ്ധരംഗങ്ങളും ഗ്രാഫിക്സ് മികവും പ്രേക്ഷകരെ അങ്ങേയറ്റം ആവേശം കൊള്ളിക്കുന്നതാണെന്നാണ് തിയേറ്ററുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സാങ്കേതിക മികവിന്‍റെ കാര്യത്തിൽ നോളൻ ഈ ചിത്രത്തിനായി നടത്തിയ പരീക്ഷണങ്ങൾ അമ്പരപ്പിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഐമാക്സ് 70 എംഎം ക്യാമറ ഉപയോഗിച്ചാണ് അദ്ദേഹം 'ഒഡീസി' ചിത്രീകരിച്ചിരിക്കുന്നത്.

സൂം ലെൻസുകൾ പോലുമില്ലാത്ത, അതിഭീകരമായ ഭാരമുള്ള ഈ ക്യാമറയിൽ ഒരു ക്ലോസ്-അപ്പ് ഷോട്ട് എടുക്കണമെങ്കിൽ പോലും ആറോ ഏഴോ പേർ ചേർന്ന് ഇത് എടുത്തുപൊക്കി കഥാപാത്രങ്ങളുടെ തൊട്ടടുത്ത് കൊണ്ട് വെക്കേണ്ടി വന്നിരുന്നു.

പൂർണമായും ഡിജിറ്റൽ ഒഴിവാക്കി വീതിയേറിയ യഥാർഥ ഫിലിമിലാണ് സിനിമ ഷൂട്ട് ചെയ്തത്. ഇതിനായി ഉപയോഗിച്ച ഫിലിം റോളുകൾ നീട്ടിവെച്ചാൽ ഏതാണ്ട് 610 കിലോമീറ്റർ നീളം വരുമെന്നാണ് പുറത്തുവരുന്ന അവിശ്വസനീയമായ റിപ്പോർട്ടുകൾ.

പൂർണമായ '1570 ഫിലിം ഫോർമാറ്റിൽ' ലോകമെമ്പാടുമുള്ള വെറും 41 തിയേറ്ററുകളിൽ മാത്രമാണ് ഈ ചിത്രം പ്രദർശിപ്പിക്കുന്നത്. ബാക്കിയുള്ള ഐമാക്സ് തിയേറ്ററുകളിലെല്ലാം സിനിമ ഡിജിറ്റൽ ഫോർമാറ്റിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

നോളൻ സിനിമകളിൽ സാധാരണയായി കാണാറുള്ള വൈകാരികതയുടെ കുറവ് ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും, തിയേറ്ററിൽ നിന്ന് തന്നെ അനുഭവിച്ചറിയേണ്ട ഒരു അപൂർവ്വ വിഷ്വൽ വിസ്മയമാണ് ഈ ചിത്രമെന്ന് സിനിമാ ലോകം ഒരുപോലെ വിലയിരുത്തുന്നു.

03-08-2026

ഷെല്ലിയുടെ ഉൻമാദകാലം

കുഞ്ചാക്കോ ബോബന്‍റെ കരിയറിലെ അഞ്ചാമതു പോലീസ് വേഷമാണ് ഷാഹി കബീറിന്‍റെ രചനയില്‍, എഡിറ്റര്‍ കിരണ്‍ദാസ് ആദ്യമായി സംവിധാനം ചെയ്ത ഉന്മാദത്തിലെ സിപിഒ ഷെല്ലി. നായാട്ടില്‍ തുടങ്ങി ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലൂടെ സഞ്ചരിച്ച് ഇപ്പോള്‍ ‘ഉന്മാദ'ത്തിലാണ് ഷാഹിയുമായുള്ള ചാക്കോച്ചന്‍റെ സിനിമാക്കൂട്ട്.

ലിജോമോള്‍ ജോസും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രം, ബോളിവുഡിലെ പനോരമ സ്റ്റുഡിയോസ് പൂര്‍ണമായും നിര്‍മാണം നിര്‍വഹിച്ച മലയാള ചിത്രം എന്നിങ്ങനെയാണ് ഉന്മാദത്തിന്‍റെ മറ്റു വിശേഷങ്ങള്‍. കുഞ്ചാക്കോ ബോബന്‍ സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.

ഉന്മാദം പറയുന്നത്..?

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

06-08-2026

എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തയ്ക്ക് ഡാളസിൽ വരവേൽപ്പ്

ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ തുമ്പമൺ ഭദ്രാസനാധ്യക്ഷൻ ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തയ്ക്ക് ഡാളസ് ഡിഎഫ്ഡബ്ല്യു അന്താരാഷ്ട്രാ വിമാനത്താവളത്തിൽ വരവേൽപ്പ് നൽകി.

കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്‍റെ നേതൃത്വത്തിൽ ഡാളസിൽ ഈ മാസം 7, 8, 9 ദിവസങ്ങളിൽ വൈകുന്നേരം ആറ് മുതൽ നടത്തപ്പെടുന്ന സംയുക്ത സുവിശേഷ കൺവൻഷനിൽ മുഖ്യ സന്ദേശം നൽകുവാനായിട്ടാണ് ഡോ. മാർ സെറാഫിം മെത്രാപ്പോലിത്ത ഡാളസിൽ എത്തിച്ചേർന്നത്.

കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് പ്രസിഡന്‍റ് റവ.ഫാ. രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ, ഷാജി രാമപുരം, ലിൻസ് ഫിലിപ്പ്, അലക്സ് പള്ളിവാതുക്കൽ, റോഷൻ ജോർജ്, അരോൺ അലക്സ് എന്നിവർ സ്വീകരിക്കുവാന്‍ എത്തിയിരുന്നു.

ഡാളസിലെ ഇർവിംഗ് സെന്‍റ് ജോർജ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ (1627 E Shady Grove Rd, Irving,Tx 75060) ഈ മാസം ഏഴ് മുതൽ ഒമ്പത് വരെ (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളിൽ വൈകുന്നേരം ആറ് മുതൽ ആരംഭിക്കുന്ന സംയുക്ത സുവിശേഷ കൺവെൻഷനിലിലേക്ക് ഡാളസിലെ എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നതായി സെക്രട്ടറി അലക്സ് അലക്സാണ്ടർ അറിയിച്ചു.

05-08-2026

മുത്തലിബ് മട്ടന്നൂരിന് ഖത്തറിലെ സംഗീതാസ്വാദകരുടെ ആദരം

ദോഹ: ഗസലും ഖവ്വാലിയും ഹൃദയസ്പര്‍ശിയായ ആലാപനത്തിലൂടെ ഖത്തറിലെ സംഗീതാസ്വാദകരിലേക്ക് എത്തിച്ച ഗായകനും സാമൂഹ്യപ്രവര്‍ത്തകനുമായ മുത്തലിബ് മട്ടന്നൂരിനെ ഖത്തറിലെ സംഗീതാസ്വാദകര്‍ ആദരിച്ചു.

മലയാളത്തിന്‍റെ ഗസല്‍ വസന്തമായിരുന്ന അനശ്വര ഗായകന്‍ ഉമ്പായിയുടെ ഓര്‍മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സംഗീതസായാഹ്നത്തിലാണ് അദ്ദേഹത്തിന് പൊന്നാട അണിയിച്ച് ആദരമര്‍പ്പിച്ചത്.

ഉമ്പായിയുടെ ശിഷ്യന്‍ കൂടിയായ മുത്തലിബ്, ഗുരുവിന്‍റെ സംഗീതപാരമ്പര്യം പുതിയ തലമുറയിലേക്ക് പകര്‍ന്നുനല്‍കുന്നതിലും ഗസല്‍-ഖവ്വാലി സംഗീതത്തെ ജനകീയമാക്കുന്നതിലും നല്‍കുന്ന നിസ്വാര്‍ഥ സംഭാവനകളെ മാനിച്ചായിരുന്നു ആദരം.

പരിപാടിയില്‍ പങ്കെടുത്തവര്‍, സംഗീതത്തെ വെറും വിനോദമെന്നതിലുപരി ആത്മീയതയും സാഹിത്യവും മനുഷ്യവികാരങ്ങളും ചേര്‍ന്ന ഒരു സാംസ്‌കാരിക അനുഭവമായി സമൂഹത്തിലേക്ക് എത്തിക്കുന്നതില്‍ മുത്തലിബ് മട്ടന്നൂര്‍ വഹിക്കുന്ന പങ്ക് പ്രത്യേകം എടുത്തുപറഞ്ഞു.

ഖത്തറിലെ വിവിധ വേദികളില്‍ ഗസലുകളും ഖവ്വാലികളും അവതരിപ്പിക്കുന്നതിലൂടെയും യുവഗായകരെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും സംഗീതാസ്വാദകരുടെ ഇടയില്‍ ഈ സംഗീതശാഖയ്ക്ക് കൂടുതല്‍ സ്വീകാര്യത നേടിക്കൊടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഉമ്പായിയുടെ ജീവിതകാലത്ത് അദ്ദേഹത്തില്‍ നിന്ന് സംഗീതപരമായ പ്രോത്സാഹനവും അനുഗ്രഹവും ഏറ്റുവാങ്ങിയ മുത്തലിബ്, ഗുരുവിന്റെ സംഗീതസമ്പത്ത് അതേ ആത്മാര്‍ഥതയോടെ മുന്നോട്ടുകൊണ്ടുപോകുന്ന ശിഷ്യനാണെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു.

ലോക കേരള സഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, മീഡിയ പ്ലസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര, മേഘമല്‍ഹാര്‍ അഡ്മിന്‍ മുംതാസ്, ക്യു മെലോഡിയ അഡ്മിന്‍ റഊഫ് മലയാളി, വിജയമന്ത്രങ്ങള്‍ അവതാരകന്‍ റാഫി പാറക്കാട്ടില്‍, ജാഫര്‍ മുറിച്ചാണ്ടി, നിഷാദ്, ജാസ്മിന്‍ റാഫി, അസ്ലം പൊന്മുണ്ടം, മാര്‍ട്ടിന്‍, മുഹമ്മദ് സഫ്വാന്‍ എന്നിവര്‍ ചേര്‍ന്നാണ് മുത്തലിബിന് പൊന്നാട അണിയിച്ച് ആദരിച്ചത്.

ആദരവ് ഏറ്റുവാങ്ങിയ മുത്തലിബ് മട്ടന്നൂര്‍, ഈ അംഗീകാരം വ്യക്തിപരമായ നേട്ടമല്ലെന്നും, ഗസല്‍ സംഗീതത്തോടും തന്റെ ഗുരുവായ ഉമ്പായിയോടുമുള്ള സ്‌നേഹത്തിനും സമര്‍പ്പണത്തിനും ലഭിച്ച ആദരവായാണ് കാണുന്നതെന്നും പറഞ്ഞു.

ഉമ്പായി സാര്‍ എന്നെ പഠിപ്പിച്ചത് പാട്ട് മാത്രമല്ല, സംഗീതത്തെ സ്‌നേഹിക്കാനും അതിനെ ജീവിതത്തിന്റെ ഭാഗമാക്കാനുമാണ്. അദ്ദേഹത്തിന്റെ അനുഗ്രഹവും സംഗീതപാരമ്പര്യവും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ഈ ആദരം എന്നെ കൂടുതല്‍ ഉത്തരവാദിത്തത്തോടെ സംഗീതയാത്ര തുടരാന്‍ പ്രചോദിപ്പിക്കും എന്ന് അദ്ദേഹം പറഞ്ഞു.

ഗുരു-ശിഷ്യ ബന്ധത്തിന്‍റെ മഹത്വവും സംഗീതപാരമ്പര്യത്തിന്‍റെ തുടര്‍ച്ചയും ഒരേസമയം ആഘോഷിച്ച ഈ ചടങ്ങ്, ഖത്തറിലെ സംഗീതാസ്വാദകര്‍ക്ക് ഹൃദയസ്പര്‍ശിയായ അനുഭവമായി.

ഗസല്‍ സംഗീതത്തിന്‍റെ മാധുര്യം പുതിയ തലമുറയിലേക്ക് എത്തിക്കുന്ന മുത്തലിബ് മട്ടന്നൂരിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഇനിയും കൂടുതല്‍ ഉയരങ്ങളിലെത്തട്ടെയെന്ന ആശംസകളോടെയാണ് ചടങ്ങ് സമാപിച്ചത്.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

06-08-2026

എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തയ്ക്ക് ഡാളസിൽ വരവേൽപ്പ്

ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ തുമ്പമൺ ഭദ്രാസനാധ്യക്ഷൻ ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തയ്ക്ക് ഡാളസ് ഡിഎഫ്ഡബ്ല്യു അന്താരാഷ്ട്രാ വിമാനത്താവളത്തിൽ വരവേൽപ്പ് നൽകി.

കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്‍റെ നേതൃത്വത്തിൽ ഡാളസിൽ ഈ മാസം 7, 8, 9 ദിവസങ്ങളിൽ വൈകുന്നേരം ആറ് മുതൽ നടത്തപ്പെടുന്ന സംയുക്ത സുവിശേഷ കൺവൻഷനിൽ മുഖ്യ സന്ദേശം നൽകുവാനായിട്ടാണ് ഡോ. മാർ സെറാഫിം മെത്രാപ്പോലിത്ത ഡാളസിൽ എത്തിച്ചേർന്നത്.

കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് പ്രസിഡന്‍റ് റവ.ഫാ. രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ, ഷാജി രാമപുരം, ലിൻസ് ഫിലിപ്പ്, അലക്സ് പള്ളിവാതുക്കൽ, റോഷൻ ജോർജ്, അരോൺ അലക്സ് എന്നിവർ സ്വീകരിക്കുവാന്‍ എത്തിയിരുന്നു.

ഡാളസിലെ ഇർവിംഗ് സെന്‍റ് ജോർജ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ (1627 E Shady Grove Rd, Irving,Tx 75060) ഈ മാസം ഏഴ് മുതൽ ഒമ്പത് വരെ (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളിൽ വൈകുന്നേരം ആറ് മുതൽ ആരംഭിക്കുന്ന സംയുക്ത സുവിശേഷ കൺവെൻഷനിലിലേക്ക് ഡാളസിലെ എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നതായി സെക്രട്ടറി അലക്സ് അലക്സാണ്ടർ അറിയിച്ചു.

06-08-2026

ഗ്യോട്ടിംഗനിൽ ടെന്നീസ് - ക്രിക്കറ്റ് മാമാങ്കം 15ന്; ആവേശം വാനോളമുയർത്താൻ മല്ലൂസ് ക്രിക്കറ്റ് ക്ലബ്

ഗ്യോട്ടിംഗൻ (ജർമനി): കായികപ്രേമികൾക്ക് ആവേശ നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ട് മല്ലൂസ് ക്രിക്കറ്റ് ക്ലബ് ഗ്യോട്ടിംഗന്‍റെ (Mallus Cricket Club Göttingen - MCC) ആഭിമുഖ്യത്തിൽ ഈ മാസം 15ന് ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ സംഘടിപ്പിക്കുന്ന ടെന്നീസ് - ക്രിക്കറ്റ് ടൂർണമെന്‍റിന് (GÄNSELIESEL TCT 2026) തുടക്കമാവും.

ഓഗസ്റ്റ് 15ന് രാവിലെ എ‌ട്ട് മുതൽ വൈകുന്നേരം ആറ് വരെ പ്രശസ്തമായ യൂണിവേഴ്സിറ്റി സ്പോർട്സ് സെന്‍റർ ഗ്യോട്ടിംഗനിൽ വച്ചാണ് മത്സരങ്ങൾ അരങ്ങേറുന്നത്.

ജർമനിയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ടീമുകൾ (MCC Göttingen, GNCC, NSCA HAMBURG, NCT GIESSEN ) മാറ്റുരയ്ക്കുന്ന പോരാട്ടത്തിൽ വിജയികൾക്കും റണ്ണേഴ്സ് അപ്പിനും ആകർഷകമായ കാഷ് പ്രൈസും ട്രോഫികളും സമ്മാനമായി നൽകും.

പരസ്പര സൗഹൃദവും കായികക്ഷമതയും വളർത്തുന്നതിനോടൊപ്പം, മലയാളികളുടെ കൂട്ടായ്മയും ആഘോഷമാക്കാൻ ലക്ഷ്യമിട്ടാണ് ടൂർണമെന്‍റ് സംഘടിപ്പിച്ചിരിക്കുന്നത്.

വാശിയേറിയ മത്സരങ്ങൾ കാണാനും കളിക്കാരെ പ്രോത്സാഹിപ്പിക്കാനുമായി എല്ലാ ക്രിക്കറ്റ് പ്രേമികളെയും സുഹൃത്തുക്കളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

നീഡർസാക്സൺ സംസ്ഥാനത്തിലെ ഒരു യൂണിവേഴ്സിറ്റി നഗരമാണ് ഗ്യോട്ടിംഗൻ. ടൂർണമെന്‍റിനെക്കുറിച്ചും രജിസ്ട്രേഷനെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക്: ജോവിൻ ജോൺ +491785918623.

05-08-2026

ഡാർവിൻ സെന്‍റ് അൽഫോൻസാ സീറോമലബാർ പള്ളിയിൽ തിരുനാൾ ആഘോഷിച്ചു

ഡാർവിൻ: സെന്‍റ് അൽഫോൻസാ സീറോമലബാർ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ തോമാശ്ലീഹായുടെയും സംയുക്ത തിരുനാൾ ആഘോഷിച്ചു. ജൂലൈ 24, 25, 26 തീയതികളിൽ നടന്ന തിരുനാൾ ആഘോഷങ്ങളിൽ നുറുകണക്കിന് വിശ്വസികൾ പങ്കെടുത്തു.

24ന് ഡാർവിൻ രൂപതാ മെത്രാൻ ബിഷപ് ചാൾസ് ഗൗച്ചി കൊടിയേറ്റി. 25ന് രാവിലെ 9.30ന് വിശുദ്ധ കുർബാന നടന്നു. വൈകുന്നേരം നടന്ന ENKHANIYA -2026 സൺ‌ഡേ സ്കൂൾ വാർഷികവും ഇടവക ദിനവും ബിഷപ് യുജിൻ ഹർലി ഉദ്ഘാടനം ചെയ്തു.

മന്ത്രി ജിൻസൺ ചാൾസ് മുഖ്യ സന്ദേശം നൽകി. ഫാ. വർഗീസ് വാവോലി, ഫാ. ജാക്സൺ, ഫാ. ജോൺ പുതുവ എന്നിവർ പ്രസംഗിച്ചു. ജീൻ ജോസ് സ്വാഗതവും ആശ തോമസ് നന്ദിയും പറഞ്ഞു.

 

06-08-2026

മർത്തമറിയം വനിതാസമാജം വർഷത്തെ മികച്ച യൂണിറ്റ് അവാർഡ് ദ്വാരക സെന്‍റ് ജോർജ് ഇടവകയ്ക്ക്

ഗാസിയാബാദ്: ഇന്ദിരാപുരം സെന്‍റ് തോമസ് സ്കൂളിൽ നടന്ന മർത്തമറിയം വനിതാസമാജം ഡൽഹി ഭദ്രാസന വാർഷിക സമ്മേളനത്തിൽ ദ്വാരക സെന്‍റ് ജോർജ് ഓർത്തഡോക്സ് ഇടവകയിലെ മർത്തമറിയം വനിതാസമാജം 2025 - 2026 വർഷത്തെ മികച്ച യൂണിറ്റായി തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ ട്രോഫി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസിൽ നിന്ന് യൂണിറ്റ് സെക്രട്ടറി മേരി ചാക്കോ ഏറ്റുവാങ്ങി.

റവ.ഫാ. ജാക്സൺ എം. ജോൺ, റവ.ഫാ. ജോൺസൺ ഐപ്പ്, റവ.ഫാ. യാക്കോബ് ബേബി, റവ.ഫാ. ബിജു ഡാനിയേൽ, റവ.ഫാ. സജി എബ്രഹാം, റവ.ഫാ. ബിനിഷ് ബാബു, ജെസി ഫിലിപ്പ് എന്നിവർ പങ്കെടുത്തു.

30-04-2026

മലയാളി നഴ്‌സിംഗ് വിദ്യാർഥി ബംഗളൂരുവിൽ മരിച്ചനിലയിൽ

ബംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥിയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്‍റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

06-08-2026

വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത!

 

വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത!

 

മലിനജലത്തിലൂടെയും പഴകിയ ഭക്ഷണത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങൾ പ്രധാനമായും പകരുന്നത് എന്നതിനാൽ, വ്യക്തിശുചിത്വവും പരിസരശുചിത്വവും ഭക്ഷണശുചിത്വവും കർശനമായി പാലിക്കണം.

കുട്ടികളിലും പ്രായമായവരിലും രോഗം പെട്ടെന്ന് ഗുരുതരമാകാനും നിർജലീകരണത്തിന് കാരണമാകാനും സാധ്യതയുള്ളതിനാൽ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണ്.

പ്രധാന ലക്ഷണങ്ങൾ:

* തുടർച്ചയായ വയറിളക്കവും ഛർദ്ദിയും
* ശക്തമായ പനി, വയറുവേദന
* അമിതമായ ക്ഷീണവും തളർച്ചയും
* ശരീരത്തിൽ ജലാംശം കുറയുക (നിർജലീകരണം)

ശ്രദ്ധിക്കേണ്ട
പ്രധാന കാര്യങ്ങൾ:

1. ശുദ്ധജലം മാത്രം ഉപയോഗിക്കുക:
2. കുടിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക. വെള്ളം കുറഞ്ഞത് 20 മിനിറ്റെങ്കിലും തിളപ്പിച്ചു എന്ന് ഉറപ്പുവരുത്തണം.
3. കൈകൾ വൃത്തിയായി സൂക്ഷിക്കുക:
ഭക്ഷണം തയാറാക്കുന്നതിനും കഴിക്കുന്നതിനും മുൻപും, ശൗചാലയം ഉപയോഗിച്ച ശേഷവും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
4. ഭക്ഷണ കാര്യത്തിൽ ശ്രദ്ധ വേണം:
തുറന്നുവച്ചതും പഴകിയതുമായ ഭക്ഷണപദാർഥങ്ങൾ പൂർണമായും ഒഴിവാക്കുക. എപ്പോഴും ചൂടുള്ള ഭക്ഷണം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.
5. വഴിയോര ഭക്ഷണങ്ങൾ ഒഴിവാക്കുക: വിദ്യാർഥികൾ വഴിയോരങ്ങളിൽ വിൽക്കുന്ന അനധികൃത ഭക്ഷണ പദാർഥങ്ങളും ഉപ്പിലിട്ട വിഭവങ്ങളും കഴിക്കുന്നത് ഒഴിവാക്കണം.
6. ജലസ്രോതസുകൾ ശുചീകരിക്കുക:
കിണറുകളും മറ്റ് ജലസ്രോതസുകളും ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് കൃത്യമായി ക്ലോറിനേറ്റ് ചെയ്യുക.

7. പഴങ്ങളും പച്ചക്കറികളും: പാകം ചെയ്യുന്നതിനും പച്ചയ്ക്ക് കഴിക്കുന്നതിനും മുൻപായി പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ പലതവണ നന്നായി കഴുകുക.

രോഗം വന്നാൽ എന്തുചെയ്യണം?

* ശരീരത്തിലെ ജലാംശം നിലനിർത്താൻ ഒ.ആർ.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക.
* യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ശാസ്ത്രീയ ചികിത്സ തേടുക.

വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം &
നാഷണൽ ഹെൽത്ത് മിഷൻ

06-08-2026

വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത!

 

വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത!

 

മലിനജലത്തിലൂടെയും പഴകിയ ഭക്ഷണത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങൾ പ്രധാനമായും പകരുന്നത് എന്നതിനാൽ, വ്യക്തിശുചിത്വവും പരിസരശുചിത്വവും ഭക്ഷണശുചിത്വവും കർശനമായി പാലിക്കണം.

കുട്ടികളിലും പ്രായമായവരിലും രോഗം പെട്ടെന്ന് ഗുരുതരമാകാനും നിർജലീകരണത്തിന് കാരണമാകാനും സാധ്യതയുള്ളതിനാൽ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണ്.

പ്രധാന ലക്ഷണങ്ങൾ:

* തുടർച്ചയായ വയറിളക്കവും ഛർദ്ദിയും
* ശക്തമായ പനി, വയറുവേദന
* അമിതമായ ക്ഷീണവും തളർച്ചയും
* ശരീരത്തിൽ ജലാംശം കുറയുക (നിർജലീകരണം)

ശ്രദ്ധിക്കേണ്ട
പ്രധാന കാര്യങ്ങൾ:

1. ശുദ്ധജലം മാത്രം ഉപയോഗിക്കുക:
2. കുടിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക. വെള്ളം കുറഞ്ഞത് 20 മിനിറ്റെങ്കിലും തിളപ്പിച്ചു എന്ന് ഉറപ്പുവരുത്തണം.
3. കൈകൾ വൃത്തിയായി സൂക്ഷിക്കുക:
ഭക്ഷണം തയാറാക്കുന്നതിനും കഴിക്കുന്നതിനും മുൻപും, ശൗചാലയം ഉപയോഗിച്ച ശേഷവും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
4. ഭക്ഷണ കാര്യത്തിൽ ശ്രദ്ധ വേണം:
തുറന്നുവച്ചതും പഴകിയതുമായ ഭക്ഷണപദാർഥങ്ങൾ പൂർണമായും ഒഴിവാക്കുക. എപ്പോഴും ചൂടുള്ള ഭക്ഷണം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.
5. വഴിയോര ഭക്ഷണങ്ങൾ ഒഴിവാക്കുക: വിദ്യാർഥികൾ വഴിയോരങ്ങളിൽ വിൽക്കുന്ന അനധികൃത ഭക്ഷണ പദാർഥങ്ങളും ഉപ്പിലിട്ട വിഭവങ്ങളും കഴിക്കുന്നത് ഒഴിവാക്കണം.
6. ജലസ്രോതസുകൾ ശുചീകരിക്കുക:
കിണറുകളും മറ്റ് ജലസ്രോതസുകളും ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് കൃത്യമായി ക്ലോറിനേറ്റ് ചെയ്യുക.

7. പഴങ്ങളും പച്ചക്കറികളും: പാകം ചെയ്യുന്നതിനും പച്ചയ്ക്ക് കഴിക്കുന്നതിനും മുൻപായി പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ പലതവണ നന്നായി കഴുകുക.

രോഗം വന്നാൽ എന്തുചെയ്യണം?

* ശരീരത്തിലെ ജലാംശം നിലനിർത്താൻ ഒ.ആർ.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക.
* യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ശാസ്ത്രീയ ചികിത്സ തേടുക.

വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം &
നാഷണൽ ഹെൽത്ത് മിഷൻ

25-07-2026

"യോ-യോ' ഡയറ്റിംഗ് എട്ടിന്‍റെ പണിയാകുമോ? അറിയേണ്ടതെല്ലാം

"യോ-യോ' ഡയറ്റിംഗും പോഷകക്കുറവും

അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് അഥവാ "യോ-യോ' ഡയറ്റിംഗ് സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.

പ്രധാന ഭക്ഷണം ഒഴിവാക്കുമ്പോൾ...

അവർ പലപ്പോഴും പ്രധാന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനാൽ, ഫാഡ് ഡയറ്റ് ഇനിപ്പറയുന്ന ലക്ഷണങ്ങൾക്ക് കാരണമായേക്കാം:

1. നിർജലീകരണം.
2. ബലഹീനതയും ക്ഷീണവും.
3. ഓക്കാനം, തലവേദന.
4. മലബന്ധം.
5. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തത.

ഡയറ്റിംഗിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ചു വസ്തുതകളുണ്ട്:

ഡയറ്റിംഗ് അപൂർവമായി മാത്രമേ വിജയിക്കാറുള്ളൂ. 95% ഭക്ഷണക്രമം പാലിക്കുന്നവരും ഒന്നു മുതൽ അഞ്ച് വർഷത്തിനുള്ളിൽ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കുന്നു.

അശാസ്ത്രീയമായ ഡയറ്റിംഗ് അപകടകരമാണ് എന്ന് പറയുന്നത് എന്തുകൊണ്ട്?

1. "യോ-യോ" ഡയറ്റിംഗ് അഥവാ ഫാഡ് ഡയറ്റിംഗ് മൂലം ശരീരഭാരം വർധിപ്പിക്കുക, കുറയ്ക്കുക, വീണ്ടെടുക്കുക എന്നിവയുടെ ആവർത്തിച്ചുള്ള പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു.

2. ഹൃദ്രോഗസാധ്യത വർധിച്ചതുൾപ്പെടെയുള്ള ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ, ദീർഘകാലം നിലനിൽക്കും.

3. മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുന്നു.

‘പട്ടിണി’ മോഡ് !

ഡയറ്റിംഗ് നിങ്ങളുടെ ശരീരത്തെ പട്ടിണി മോഡിലേക്ക് പ്രേരിപ്പിക്കുന്നു. അത് ശരീരത്തിന്‍റെ പല പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കിക്കൊണ്ട് തിരിച്ചു പ്രതികരിക്കുന്നു.

ഊർജം സംരക്ഷിക്കുന്നതിനുള്ള സാധാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നതുമൂലം സ്വാഭാവിക മെറ്റബോളിസം യഥാർഥത്തിൽ മന്ദഗതിയിലാകുന്നു.

പോഷകക്കുറവ്

ഡയറ്റിംഗ് പാലിക്കുന്നവർ പലപ്പോഴും പ്രധാനപ്പെട്ട പോഷകങ്ങൾ നഷ്ടപ്പെടുത്തുന്നു. ഡയറ്റിംഗ് പാലിക്കുന്നവർക്ക് പലപ്പോഴും വേണ്ടത്ര പോഷണം ലഭിക്കുന്നില്ല.

ഉദാഹരണത്തിന്... ഡയറ്റിംഗ് നോക്കുന്നവരിൽ കാൽസ്യത്തിന്‍റെ കുറവ് ഉണ്ടവാം. അവരിൽ ഓസ്റ്റിയോപൊറോസിസ്, സ്ട്രെസ് ഒടിവുകൾ, ഒടിഞ്ഞ എല്ലുകൾ എന്നിങ്ങനെയുള്ള അപകടസാധ്യതകളുണ്ട്.

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048. [email protected].

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

വെള്ളപ്പൊക്കത്താൽ ഒറ്റപ്പെട്ട പറാൽ ഗ്രാമം. കുറ്റിശ്ശേരിക്കടവ് പാലത്തിൽ നിന്നുള്ള ആകാശകാഴ്ച....
വിസ്മയ മോഹൻലാലിന്‍റെ വെയ്റ്റ് കുറച്ച മുവായ് തായ്
തോൽവി അറിയാത്ത എ.കെ 47 തോക്കുകൾ.
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up