ADVERTISEMENT

Close
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Special Banner
Videos

Deepika Editorial

Editorial

06-08-2026

മനുഷ്യത്വമില്ലായ്മയുടെ ഏഴാം വിജ്ഞാപനം

Editorial

05-08-2026

മാറിപ്പോകാൻ പറയൂ ഈ മാലിന്യമലകളോട്

Editorial

04-08-2026

 ഈ ‘തൂഫാന്‍’ രാജ്യമാകെ വീശിയടിക്കട്ടെ!

Editorial

02-08-2026

ഓറഞ്ചെന്നു പറഞ്ഞ് മരണവിതരണം

Editorial

01-08-2026

പാറ്റകളെ കരിന്തേളുകളാക്കരുത്!

Editorial

31-07-2026

രണ്ടാം തൂണിനും പ്രത്യയശാസ്ത്രബാധ

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Ernakulam

റോപ്പ് കഷണങ്ങൾ കടലിൽ എറിയല്ലേ പ്ലീസ്...

വൈപ്പിൻ: റോപ്പ് കഷണങ്ങൾ, വലകൾ എന്നിവ കായലിലെ കടലിലും അലക്ഷ്യമായി വലിച്ചെറിയരുതേയെന്ന് മത്സ്യത്തൊഴിലാളികളോട് ജങ്കാർ ജീവനക്കാരുടെ അഭ്യർഥന. ഇവയെല്ലാം മത്സ്യബന്ധന യാനങ്ങളിൽ തന്നെ സൂക്ഷിച്ച് കരയിലെത്തിച്ച് സുരക്ഷിതമായി ഒരിടത്തു നിക്ഷേപിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. കായലിൽ വലിച്ചെറിയുന്ന റോപ്പ്, വല എന്നിവയുടെ കഷണങ്ങളും മറ്റും ജങ്കാറിന്‍റെ പ്രൊപ്പല്ലറിൽ ചുറ്റി അടിക്കടി എൻജിൻ നിലയ്ക്കുന്ന അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കുകയാണ് ജീവനക്കാരുടെ ലക്ഷ്യം.

Thiruvananthapuram

മദ്യപിച്ചതു ചോദ്യം ചെയ്ത യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

തിരുവല്ലം: മദ്യപിച്ചതു ചോദ്യം ചെയ്ത യുവാക്കളെ രണ്ടംഗ സംഘം മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പാച്ചല്ലൂര്‍ പൊഴിക്കര തോട്ടുമുക്ക് സ്വദേശികളായ സുനില്‍ (30), സുജിത്ത് (28) എന്നിവര്‍ക്കെതിരെ തിരുവല്ലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാത്രി എട്ടോടെ പനത്തുറ പൊഴിക്കരയില്‍വച്ചായിരുന്നു കേസിനിടയായ സംഭവം.

പ്രതികള്‍ മദ്യപിച്ചത് തിരുവല്ലം സ്വദേശികളായ മനോജും (28), ആഷിക്കും (30) ചോദ്യം ചെയ്തതാണ് ആക്രമണത്തില്‍ കലാശിച്ചത്. അക്രമാസക്തരായ പ്രതികള്‍ കൈയില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് മനോജിനെയും ആഷിക്കിനെയും വെട്ടുകയായിരുന്നതായി തിരുവല്ലം പൊലീസ് അറിയിച്ചു.

ഗുരുതര പരിക്കേറ്റ മനോജിനെയും ആഷിക്കിനെയും പൊലീസെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ മനോജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ആഷിക്ക് കഴിഞ്ഞ ദിവസം ആശുപത്രി വിട്ടതായി പൊലീസ് പറഞ്ഞു. പ്രതികളായ സുനിലും സുജിത്തും സഹോദരങ്ങളാണ്. മനോജും ആഷിക്കും നല്‍കിയ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.

Kollam

ശൂരനാട് വടക്ക് പാതയോര പൊതുഇട ശുചീകരണം തുടങ്ങി

ശൂരനാട് : ശൂരനാട് വടക്ക് പഞ്ചായത്തില്‍ വഴിയോരവും പൊതുഇടങ്ങളും ശുചീകരിക്കുന്ന യത്‌നത്തിന് തുടക്കമായി. പഞ്ചയത്തിലെ മുഴുവന്‍ വാര്‍ഡുകളിലെയും പാതയോരങ്ങള്‍, പൊതുസ്ഥലങ്ങള്‍, പൊതുസ്ഥാപന പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ വളര്‍ന്നുനില്‍ക്കുന്ന പുല്ലും കുറ്റിക്കാടും വെട്ടിത്തെളിച്ച് വൃത്തിയാക്കുന്നതാണ് പദ്ധതി. ജില്ലാഭരണകൂടം അനുവദിച്ച രണ്ട് ലക്ഷം രൂപയും പദ്ധതിവിഹിതവും ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ഇതിനായി പഞ്ചായത്ത് പുല്ലുവെട്ടുന്ന യന്ത്രം വാങ്ങുകയും താത്ക്കാലിക ശുചീരണത്തൊഴിലാളികളെ നിയമിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ബിജു പദ്ധതി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്‍റ്് സുമംഗല അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ ലത്തീഫ് പെരുംകുളം, ഷീജ ഷാജി, പഞ്ചായത്ത് അംഗങ്ങളായ ബിജു പട്ടാറ, ബിനുകുമാര്‍, എസ്. ശ്രീകുമാര്‍, ബിന്ദു, രാജലക്ഷ്മി, ഗ്രീഷ്മ ഗോപന്‍, സെക്രട്ടറി ഷാജു എന്നിവര്‍ പ്രസംഗിച്ചു.

ശാസ്താംകോട്ട ബ്ലോക്ക് പരിധിയില്‍ വഴിയോര ശുചീകരണപദ്ധതി ആദ്യമായി നടപ്പാക്കുന്നത് ശൂരനാട് വടക്ക് പഞ്ചായത്താണ്.

Pathanamthitta

ദുരിതബാധിതര്‍ക്കൊപ്പം മാർത്തോമ്മാ സഭ ഉണ്ടാകും: മെത്രാപ്പോലീത്ത

തിരുവല്ല: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ ഉരുള്‍പൊട്ടലും പ്രളയവുംമൂലം പ്രയാസമനുഭവിക്കുന്ന കുടുംബങ്ങളുടെ വേദനയില്‍ പങ്കു ചേരുന്നതായി ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത.

എല്ലാവരും തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുകയും ദുരിതബാധിതര്‍ക്ക് സഹായഹസ്തം നീട്ടുകയും ചെയ്യണമെന്ന് മെത്രാപ്പോലീത്ത അഭ്യർഥിച്ചു. ആവര്‍ത്തിച്ചുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങള്‍ നമ്മുടെ വികസന കാഴ്ചപ്പാടിനെയും പ്രകൃതിയോടുള്ള സമീപനത്തെയും പുനര്‍വിചിന്തനം ചെയ്യാന്‍ നമ്മെ നിര്‍ബന്ധിതരാക്കുന്നു. പരിസ്ഥിതിയെ മാനിച്ചും പ്രകൃതിയോട് ഇണങ്ങിയും ജീവിക്കുന്ന ജീവിതശൈലി സ്വീകരിക്കുവാന്‍ നാം പ്രതിജ്ഞാ ബദ്ധരാകണം. മാര്‍ത്തോമ്മാ സഭയുടെ വികസന വിഭാഗമായ കാര്‍ഡിലൂടെയും ഭദ്രാസന കേന്ദ്രങ്ങളിലൂടെയും സംഘടനകളിലൂടെയും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

സഭയുടെ പല സ്ഥാപനങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. സഹായം ആവശ്യമുള്ളവര്‍ക്ക് മാര്‍ത്തോമ്മാ സഭാ ഓഫീസുമായി ബന്ധപ്പെടാം.

Idukki

ഡാമിലും നദിയിലും അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യണം: കെവിവിഇഎസ്

അടിമാലി: ജില്ലയിലടക്കം കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വർധിച്ചുവരുന്ന വെള്ളപ്പൊക്ക ദുരന്തങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തെ പ്രധാന നദികളിലും ഡാമുകളിലും അടിഞ്ഞുകൂടിയിരിക്കുന്ന മണലും എക്കലും നീക്കംചെയ്യാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

രണ്ടുദിവസം തുടർച്ചയായി മഴ പെയ്യുമ്പോൾ നദികൾ കരകവിഞ്ഞൊഴുകുകയാണ്. നദികളിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണലും എക്കലും നീക്കം ചെയ്താൽ പ്രശ്നത്തിന് പരിഹാരമാകുമെന്ന് ജില്ലാ പ്രസിഡന്‍റ് സണ്ണി പൈമ്പിള്ളിൽ പറഞ്ഞു.

സാൻഡ് ഓഡിറ്റ് നടത്തിയ സംസ്ഥാനത്തെ എട്ടു ജില്ലകളിൽ 13 നദികളിൽ മാത്രം 1.75 കോടി മെട്രിക് ടണ്ണിലധികം മണൽ അടിഞ്ഞുകൂടിയിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അണക്കെട്ടുകളിൽ സംഭരണശേഷിയുടെ ഏകദേശം 40 ശതമാനത്തോളം ഭാഗത്തും മണലും എക്കലും നിറഞ്ഞു കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ. നദികളിൽ ശാസ്ത്രീയമായ മണൽനീക്കം അനുവദിക്കണമെന്നു ജില്ലാ വൈസ് പ്രസിഡന്‍റ് പി.എം. ബേബി, നിയോജകമണ്ഡലം പ്രസിഡന്‍റ് സാൻഡി മാത്യു തുടങ്ങിയവരും ആവശ്യപ്പെട്ടു.

Alappuzha

നെഹ്‌റുട്രോഫി വള്ളംകളി: ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തു

ഇന്ന് മുതൽ അഞ്ച് ജില്ലകളിലെ സർക്കാർ ഓഫീസുകളിൽ നിന്ന് ടിക്കറ്റ് ലഭിക്കും

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്പന റെജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്‌ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഒരു ലക്ഷം രൂപയുടെ കോർപറേറ്റ് ബോക്സ് ടിക്കറ്റ് വ്യവസായി ജേക്കബ് ജോണിന് നൽകിയും 25,000 രൂപയുടെ പ്ലാറ്റിനം കോർണർ ടിക്കറ്റ് വ്യവസായി ഹാരിസ് രാജയ്ക്ക് നൽകിയുമാണ് ടിക്കറ്റ് വില്പന ഉദ്ഘാടനം നടന്നത്.

ആലപ്പുഴ ജില്ലയിലെയും എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലെയും പ്രധാന സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ഇന്ന് മുതൽ ടിക്കറ്റുകള്‍ ലഭിക്കും. എസ്ബിഐ, കാനറ ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക് എന്നീ ബാങ്കുകള്‍ വഴി ഓണ്‍ലൈനായി ടിക്കറ്റ് എടുക്കാനുള്ള സൗകര്യം നാളെ സജ്ജമാകും.

ഒരു ലക്ഷം രൂപയുടെ കോർപറേറ്റ് ബോക്സ് ടിക്കറ്റിൽ അഞ്ച് പേർക്ക് നെഹ്റു പവലിയനിൽ പ്രവേശനം ലഭിക്കും. നാലുപേര്‍ക്ക് പ്രവേശനം ലഭിക്കുന്ന നെഹ്‌റു പവലിയനിലെ പ്ലാറ്റിനം കോര്‍ണര്‍ ടിക്കറ്റ് വില 25,000 രൂപയാണ്.

10,000 രൂപയാണ് ഒരാള്‍ക്ക് പ്രവേശനം ലഭിക്കുന്ന പ്ലാറ്റിനം കോര്‍ണര്‍ ടിക്കറ്റ് നിരക്ക്. കോർപറേറ്റ് ബോക്സ്, പ്ലാറ്റിനം കോര്‍ണ്‍ ടിക്കറ്റുകള്‍ എടുക്കുന്നവരെ പവലിയനിലെത്തിക്കാന്‍ പ്രത്യേക ബോട്ട് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് ഭക്ഷണസൗകര്യവും പവലിയനില്‍ തന്നെ ഒരുക്കിയിട്ടുണ്ട്.

നെഹ്‌റു പവലിയിനിലെ ടൂറിസ്റ്റ് ഗോള്‍ഡ് ടിക്കറ്റ് 3,000 രൂപ, ടൂറിസ്റ്റ് സില്‍വര്‍ 2,500, റോസ് കോര്‍ണര്‍ 1,500, വിക്ടറി ലൈൻ 500, ഓള്‍ വ്യൂ 400, ലേക്ക് വ്യൂ ഗോള്‍ഡ് 200, ലോണ്‍ 100 എന്നിങ്ങനെയാണ് മറ്റു ടിക്കറ്റുകളുടെ നിരക്ക്.
ഉദ്ഘാടന ചടങ്ങിൽ ജില്ലാ കളക്‌ടർ ഷാജി വി. നായർ അധ്യക്ഷനായി.

ആലപ്പുഴ ആർഡിഒയും എൻടിബിആർ സൊസൈറ്റി സെക്രട്ടറിയുമായ എം.ജെ. മേബി, എഡിഎം സി. പ്രേംജി, എൻടിബിആർ സൊസൈറ്റി എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Kottayam

പടിഞ്ഞാറന്‍ മേഖലയില്‍നിന്നു വെള്ളക്കെട്ട് ഒഴിയുന്നു

കോട്ടയം: മഴമാറി പകല്‍ മാനം തെളിഞ്ഞെങ്കിലും പടിഞ്ഞാറന്‍ മേഖലയില്‍ ഇപ്പോഴും വെള്ളക്കെട്ടാണ്. കായലിലേക്കും കടലിലേക്കുമുള്ള വെള്ളത്തിന്‍റെ ഒഴുക്കിന്‍റെ ശക്തി കുറവായതിനാല്‍ താഴ്ന്നപ്രദേശങ്ങള്‍ ഇപ്പോഴും വെള്ളക്കെട്ടിലാണ്. കുമരകം, തിരുവാര്‍പ്പ്, അയ്മനം പഞ്ചായത്തുകളിലാണ് ഏറ്റവും ദുരിതം. പഞ്ചായത്തുകളിലെ ഭൂരിഭാഗം പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തില്‍ തന്നെയാണ്. ആര്‍പ്പൂക്കര, അയര്‍ക്കുന്നം, വിജയപുരം, പനച്ചിക്കാട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങൾ കോട്ടയം, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റികളുടെ താഴ്ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്നു വെള്ളം പൂര്‍ണമായി ഇറങ്ങിയിട്ടില്ല. കഴിഞ്ഞ ഞായറാഴ്ചയോടെയാണ് കോട്ടയത്തിന്‍റെ പടിഞ്ഞാറന്‍ മേഖലയില്‍ വെള്ളം കയറിത്തുടങ്ങിയത്. ഇന്നു നാലു ദിവസം പിന്നിടുകയാണ്. ഇന്നലെ പകല്‍ ജില്ലയില്‍ മഴ ഏതാണ്ട് പൂര്‍ണമായും മാറി നിന്നു. മീനച്ചില്‍, മണിമല, മൂവാറ്റുപുഴയാറുകളിലെ ജലനിരപ്പ് അപകടകരമായ രീതിയില്‍നിന്നു താഴ്ന്നു.

പ്രധാന റോഡുകളിലുണ്ടായിരുന്ന വെള്ളക്കെട്ടും ഗതാഗതതടസവും മാറിയെങ്കിലും കോട്ടയം-കുമരകം റോഡിലും തിരുവാര്‍പ്പ്, അയ്മനം പഞ്ചായത്തുകളിലും അയര്‍ക്കുന്നം, പുതുപ്പള്ളി പ്രദേശങ്ങളിലും റോഡുകളില്‍ ഇപ്പോഴും വെള്ളക്കെട്ടും ഗതാഗത തടസവുമാണ്. എണ്ണായിരത്തിലധികം ആളുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ക്യാമ്പുകളില്‍ കഴിയുന്നത്.

പാലാ, ഈരാറ്റുപേട്ട പ്രദേശങ്ങളിലെ ക്യാമ്പുകള്‍ ഇന്നലെ അവസാനിച്ച് പലരും വീടുകളിലേക്ക് മടങ്ങി. കോട്ടയത്തും സമീപ പ്രദേശങ്ങളിലും വെള്ളം ഇറങ്ങിയ വീടുകളില്‍ ആളുകള്‍ തിരിച്ചെത്തി ശുചീകരണ പ്രവര്‍ത്തനങ്ങളിലാണ്. കല്ലും മണ്ണും ചെളിയും മാലിന്യങ്ങളും നിറഞ്ഞ വീട് വൃത്തിയാക്കാന്‍ വീട്ടുകാര്‍ നന്നേ പാടുപെടുകയാണ്.

Ernakulam

റോപ്പ് കഷണങ്ങൾ കടലിൽ എറിയല്ലേ പ്ലീസ്...

വൈപ്പിൻ: റോപ്പ് കഷണങ്ങൾ, വലകൾ എന്നിവ കായലിലെ കടലിലും അലക്ഷ്യമായി വലിച്ചെറിയരുതേയെന്ന് മത്സ്യത്തൊഴിലാളികളോട് ജങ്കാർ ജീവനക്കാരുടെ അഭ്യർഥന. ഇവയെല്ലാം മത്സ്യബന്ധന യാനങ്ങളിൽ തന്നെ സൂക്ഷിച്ച് കരയിലെത്തിച്ച് സുരക്ഷിതമായി ഒരിടത്തു നിക്ഷേപിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. കായലിൽ വലിച്ചെറിയുന്ന റോപ്പ്, വല എന്നിവയുടെ കഷണങ്ങളും മറ്റും ജങ്കാറിന്‍റെ പ്രൊപ്പല്ലറിൽ ചുറ്റി അടിക്കടി എൻജിൻ നിലയ്ക്കുന്ന അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കുകയാണ് ജീവനക്കാരുടെ ലക്ഷ്യം.

Thrissur

കൊരട്ടിയിൽ ദേശീയപാത നിർമാണം തോന്നുംപടി

കൊരട്ടി: അപകടങ്ങൾ പെരുകിയതോടെ ദേശീയപാത നിർമാണത്തിലെ പിഴവുകൾ പരിശോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൊരട്ടി മേഖലയിൽ ഡ്രെയിനേജ് സ്ലാബുകൾ തകരുന്നതിനൊപ്പം അലൈൻമെന്‍റ് തകരാർ, വെള്ളക്കെട്ട്, കുഴികൾ, വെളിച്ചക്കുറവ് എന്നിവയും അപകടങ്ങൾക്കു വഴിവയ്ക്കുന്നു.

മുരിങ്ങൂർ, ചിറങ്ങര ഭാഗങ്ങളിൽ അടിപ്പാത നിർമാണത്തിന്‍റെ അവസാനഘട്ടവും കൊരട്ടി ജംഗ്ഷനിൽ മൂന്നു സ്പാനുകളിൽ മേൽപ്പാലത്തിന്‍റെ നിർമാണവുമാണു പുരോഗമിക്കുന്നത്. മഴ, തൊഴിലാളികളുടെ കുറവ് എന്നിവ പ്രവൃത്തികളുടെ വേഗതയെ ബാധിച്ചു. മേൽപ്പാലത്തിന്‍റെ തൂണുകൾക്കായി സ്ഥാപിച്ച ഇരുന്പുകന്പികൾ സാങ്കേതികപ്പിഴവുകാരണം അഴിച്ചുമാറ്റി പുനഃസ്ഥാപിക്കേണ്ടിയുംവന്നു.

റെയിൽവേ മേൽപാലവും ദേശീയപാതയും സംഗമിക്കുന്നയിടത്തുള്ള ഡ്രെയിനേജ് സ്ലാബുകളും തുടർച്ചയായി തകരുന്നു. ചിലതു വിണ്ടുകീറി. ഭാരവാഹനങ്ങളെ താങ്ങാൻ ശേഷിയുണ്ടെന്നുപറഞ്ഞു സ്ഥാപിച്ചവയാണിവ. ഇതു മാറ്റിസ്ഥാപിക്കുന്നതുവരെ രൂക്ഷമായ ഗതാഗതക്കുരുക്കും അപകടങ്ങളും വർധിച്ചു. അപകടസൂചനയായി റോഡിൽ പ്ലാസ്റ്റിക് കോണുകൾ മാത്രമാണു സ്ഥാപിച്ചത്. പ്രതിഷേധം കനത്തതോടെയാണു സ്ലാബുകൾ മാറ്റി സ്ഥാപിച്ചത്. ഇവയുടെ ഉയരവ്യത്യാസമാകട്ടെ ഇരുചക്ര വാഹനയാത്രികർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

കുഴിയും വെള്ളക്കെട്ടും രൂക്ഷം

കൊരട്ടി: കാനകളിൽ മണ്ണും മാലിന്യങ്ങളും നിറഞ്ഞതോടെ മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര മേഖലയിൽ റോഡിൽ വെള്ളക്കെട്ട് രൂക്ഷം. മുരിങ്ങൂർമുതൽ പൊങ്ങംവരെ കുഴികൾ നിറഞ്ഞു. തെരുവുവിളക്കുകളുടെ അഭാവവും അപകടസാധ്യത വർധിപ്പിക്കുന്നു. മുരിങ്ങൂർ, ചിറങ്ങര എന്നിവിടങ്ങളിൽ മേൽപാത അവസാനിക്കുന്ന ഭാഗത്ത് ഒരുമാസത്തിനിടെ നിരവധി അപകടങ്ങളാണുണ്ടായത്.

മുരിങ്ങൂരിൽ അങ്കമാലി ദിശയിൽ മേൽപാത അവസാനിക്കുന്നയിടത്ത് റോഡിനും മീഡിയനുമിടയിൽ രണ്ടു മീറ്റർ വീതിയിലാണു റോഡ് തകർന്നത്.
മേൽപാലം ഇറങ്ങിയെത്തുന്ന വാഹനങ്ങൾ നിയന്ത്രണംവിട്ട് മീഡിയനിലേക്ക് ഇടിച്ചുകയറുന്നതും പതിവാണ്.

മൂന്നുവരിപ്പാത രണ്ടുവരിയാകുന്ന ഭാഗത്തെ അലൈൻമെന്‍റും അപകടങ്ങൾക്കു കാരണമാകുന്നു. സർവീസ് റോഡ്, മേൽപാത എന്നിവിടങ്ങളിൽനിന്ന് എത്തുന്ന വാഹനങ്ങൾ കൂട്ടിയിടിക്കാതിരിക്കാൻ സൂചനാബോർഡുകളുമില്ല.

Palakkad

കിൻഫ്ര പ്രതിരോധ പാർക്ക് ഇപ്പോഴും സക്രിയമായില്ല

ഒറ്റപ്പാലം: കിൻഫ്ര പ്രതിരോധ പാർക്കിൽ പ്രഖ്യാപിച്ച ഗ്രാഫീൻ പ്രീപ്രൊഡക്്ഷൻ സെന്‍റർ തുടങ്ങാനുള്ള നടപടികൾ ഇഴയുന്നു. പദ്ധതിച്ചുമതലയുള്ള കേരള ഡിജിറ്റൽ സർവകലാശാല കിൻഫ്രയുമായി ധാരണാപത്രം ഒപ്പുവച്ച് മാസങ്ങൾ പലതു കഴിഞ്ഞിട്ടും നിർമാണം ഇപ്പോഴും തുടങ്ങിയില്ല.

ഭൗതികസൗകര്യങ്ങളൊരുക്കാനുള്ള നടപടികളാണ് സാങ്കേതികതടസംമൂലം വൈകുന്നത്. നാളെയുടെ പദാർഥമെന്നു വിശേഷിപ്പിക്കുന്ന ഗ്രാഫീൻ നിർമാണരംഗത്തേക്ക് കടക്കാൻ 230 കോടി രൂപയാണ് മുൻ സംസ്ഥാനസർക്കാർ പ്രഖ്യാപിച്ചത്.
അതിന് ആദ്യമായി ഒരുക്കേണ്ടത് കെട്ടിടമാണ്. കിൻഫ്രാപാർക്കിലെ കോമൺ ഫെസിലിറ്റി സെന്‍റർ കെട്ടിത്തിലെ 55,000 ചതുരശ്രയടി സ്ഥലമാണ് ഇതിനായി ഉപയോഗപ്പെടുത്താൻ ധാരണയുള്ളത്.

ഈ സ്ഥലം സജ്ജമാക്കാനുള്ള ഡിസൈനുകൾക്ക് ഇപ്പോഴും അനുമതി ലഭിച്ചിട്ടില്ലന്നാണ് സൂചന. കിൻഫ്ര പാർക്കിൽ ഇപ്പോഴും ധാരാളം സ്ഥാപനങ്ങൾക്ക് കടന്നുവരുന്നതിനുള്ള ഭൗതിക സാഹചര്യമുണ്ട്.

എന്നാൽ വിരലണ്ണാവുന്ന സ്ഥാപനങ്ങൾ മാത്രമാണ് ഇപ്പോഴും ഇവിടെ പ്രവർത്തിച്ചു വരുന്നത്. വിദേശകമ്പനികൾ കടന്നുവരാത്ത സാഹചര്യവുമുണ്ട്. പദ്ധതി വിഭാവനം ചെയ്ത ലക്ഷ്യം കൈവരിക്കാൻ ഇപ്പോഴും കഴിയാത്ത സാഹചര്യമാണുള്ളത്.
കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ശക്തമായ ഇടപെടലുകളുണ്ടായാൽ മാത്രമേ അന്യസംസ്ഥാന, വിദേശ സ്ഥാപനങ്ങൾ വ്യവസായ സംരംഭങ്ങളുമായി ഇവിടേക്ക് എത്തുകയുള്ളൂ. പാലക്കാട്- കുളപ്പുള്ളി പ്രധാനപാതയിൽ പാലപ്പുറത്തിനും ലക്കിടി കൂട്ടുപാതയ്ക്കും മധ്യയാണ് കിൻഫ്ര പാർക്ക് സ്ഥാപിച്ചിട്ടുള്ളത്.

വൻ വ്യവസായ സംരംഭങ്ങൾ പാർക്കിലേക്ക് എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാലത്താണ് ലക്കിടിയിൽ വ്യവസായ പാർക്ക് യാഥാർഥ്യമായത്. ഇന്ത്യൻ സേനക്കാവശ്യമായ സാധന സാമഗ്രികൾ, യുദ്ധ ഉപകരണങ്ങൾ എന്നിവ നിർമിക്കുന്ന കേന്ദ്രവും ഇവിടെ സ്ഥാപിക്കാൻ ആലോചയുണ്ടായിരുന്നു.

Malappuram

ചോക്കാട്ടെ വിദ്യാലയ പരിസരങ്ങൾ പുകയില വിരുദ്ധ കേന്ദ്രങ്ങൾ

കാളികാവ്: ചോക്കാട് പഞ്ചായത്തിലെ വിദ്യാലയ പരിസരങ്ങൾ പുകയിലവിരുദ്ധ കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു. കല്ലാമൂല ജിഎൽപി സ്കൂളിൽ നടന്ന പ്രഖ്യാപന യോഗം ചോക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് ശാന്ത ഗോപാലൻ ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.

ഗ്രാമപഞ്ചായത്തിന്‍റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളും പരിസരങ്ങളും പുകയില വിമുക്ത മേഖലകളായി പ്രഖ്യാപനം നടത്തി. വിദ്യാലയങ്ങളുടെ നൂറുവാര അകലത്തിൽ കടകളിൽ നോ സ്മോക്കിംഗ് ബോർഡുകൾ സ്ഥാപിച്ചു. സ്കൂളുകളിലേക്ക് പ്രഖ്യാപന സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സബിത സമീർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. ജുമൈല, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആനിക്കോട്ടിൽ ഉണ്ണികൃഷ്ണൻ, മെംബർമാരായ വി.പി. ഹസ്കർ, ജോയ്സി കുര്യാക്കോസ്, ബുഷ്റ ഫളിൽ, കെ. സീനത്ത്, ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ എന്നിവർ പ്രസംഗിച്ചു.

പഞ്ചായത്തിലെ സ്കൂളുകളിലെ പ്രധാനാധ്യാപകർ, ആരോഗ്യ പ്രവർത്തകർ, പഞ്ചായത്ത് അംഗങ്ങൾ, ചോക്കാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൾ അസീസ്, ഹെൽത്ത് ഇൻസ്പെക്ടർ കെ. മൻസൂർ റഹിമാൻ എന്നിവർ സംബന്ധിച്ചു.

Kozhikode

ഫ്രഷ് കട്ട് മാലിന്യസംസ്‌കരണ പ്ലാന്‍റ് അടച്ചുപൂട്ടാന്‍ ഉത്തരവ്

താമരശേരി: താമരശേരിയിലെ ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ പ്ലാന്‍റ് അടച്ചുപൂട്ടാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ ഉത്തരവ്.
കമ്പനിയുടെ എല്ലാവിധ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ഇന്നലെ ഇറക്കിയ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. താമരശേരി കരിമ്പാലക്കുന്ന് അമ്പായത്തോട്ടിലെ സില്‍വര്‍ സാന്‍ഡ് ക്രഷറിന് സമീപമാണ് ഫ്രഷ് കട്ട് പ്രവര്‍ത്തിക്കുന്നത്.

ഇവിടെ നിന്നും സമീപത്തെ ജനവാസ മേഖലയിലേക്ക് തോതില്‍ മാലിന്യം ഒഴുകിയെത്തുന്നത് നാട്ടുകാരില്‍ വ്യാപക പ്രതിഷേധം സൃഷ്ടിച്ചിരുന്നു. 1974ലെ ജല മലിനീകരണ (തടയലും നിയന്ത്രണവും) നിയമത്തിലെ സെക്ഷന്‍ 33 എ, 1981ലെ വായു മലിനീകരണ (തടയലും നിയന്ത്രണവും) നിയമത്തിലെ സെക്ഷന്‍ 31 എ എന്നീ വകുപ്പുകള്‍ പ്രകാരം ബോര്‍ഡിന് ലഭിച്ചിട്ടുള്ള പ്രത്യേക അധികാരങ്ങള്‍ ഉപയോഗിച്ചാണ് സ്ഥാപനം പൂര്‍ണമായും അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരിക്കുന്നത്.

മുമ്പ് നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 1986ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഈ സ്ഥാപനത്തില്‍ നിന്നു പിഴ ഈടാക്കിയിരുന്നു. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അറവുശാലാ മാലിന്യങ്ങളും കോഴി മാലിന്യങ്ങളും സംസ്‌കരിക്കുന്നതിനായി സ്ഥാപിച്ച പൗള്‍ട്രി റെന്‍ഡറിംഗ് പ്ലാന്‍റാണ് ഫ്രഷ് കട്ട് ഓര്‍ഗാനിക്‌സ്. ഫ്രഷ് കട്ട് സ്ഥാപനത്തിനെതിരേ ജനകീയ കര്‍മസമിതിയുടെയും ഇരുതുള്ളി റിവര്‍ പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ കുറേ വര്‍ഷങ്ങളായി രാപകല്‍ സമരങ്ങളും പ്രതിഷേധങ്ങളും പ്രദേശത്ത് നടന്നു വരികയായിരുന്നു.

ജനജീവിതം ദുരിതപൂര്‍ണമാക്കിയ ഫ്രഷ് കട്ട് കമ്പനി അടച്ചു പൂട്ടിയത് യുഡിഎഫ് സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിപ്പിക്കുമെന്ന് മുസ് ലിംലീഗ് ജില്ലാ പ്രസിഡന്‍റ് എം.എ. റസാഖ് എംഎല്‍എ അഭിപ്രായപ്പെട്ടു.

 

Wayanad

ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് എൽഡിഎഫ്

സുൽത്താൻ ബത്തേരി: ബത്തേരി ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് പദ്ധതി റദ്ദാക്കാനുള്ള നഗരസഭ യുഡിഎഫ് ഭരണസമിതിയുടെ നീക്കം സ്വാർഥ താൽപര്യങ്ങൾക്കുവേണ്ടിയാണെന്ന് എൽഡിഎഫ് നേതാക്കൾ ആരോപിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും നിയമാനുസൃതവും സുതാര്യവുമായിരുന്നുവെന്നും അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിയുടെ കാലത്ത് ക്ലീൻ സിറ്റി, ഗ്രീൻ സിറ്റി, ഫ്ളവർ സിറ്റി, ഹാപ്പി ഹാപ്പി ബത്തേരി, വിശപ്പുരഹിത നഗരസഭ, അങ്കണവാടി ഭക്ഷണ പദ്ധതി, ഫ്ളൈ ഹൈ, ഡ്രോപ്പ് ഔട്ട് ഫ്രീ പദ്ധതി തുടങ്ങി നിരവധി മാതൃകാപരമായ പദ്ധതികൾ നടപ്പാക്കിയിരുന്നുവെന്നും അവയിൽ പലതും നിലവിലെ ഭരണസമിതി അവസാനിപ്പിച്ചെന്നും നേതാക്കൾ ആരോപിച്ചു.

ബത്തേരിയുടെ മുഖച്ഛായ മാറ്റുന്ന 75 കോടി രൂപയുടെ ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് പദ്ധതി റദ്ദാക്കാൻ ശ്രമിക്കുന്നതും അതിന്‍റെ ഭാഗമാണെന്ന് എൽഡിഎഫ് പറഞ്ഞു. പദ്ധതി നഗരസഭ ഐക്യകണ്ഠേന അംഗീകരിച്ചതും മൂന്ന് വർഷത്തിലേറെ നീണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ടെൻഡർ നടപടികളും കരാർ ഒപ്പിടലും നടന്നത്. സർക്കാർ നിശ്ചയിച്ച ഫെയർ വാല്യൂ പ്രകാരമാണ് പദ്ധതിക്കായി ഭൂമി ഏറ്റെടുത്തത്. ഡിബിഒടി വ്യവസ്ഥയിൽ പരസ്യ ടെൻഡർ വിളിച്ച് നാല് കന്പനികളിൽ നിന്ന് ലഭിച്ച അപേക്ഷകളിൽ ഏറ്റവും അനുകൂലമായ ടെൻഡറാണ് അംഗീകരിച്ചത്.

ഗ്ലോബൽ വെഞ്ചർ കന്പനിയുമായി നഗരസഭാ സെക്രട്ടറി കരാർ ഒപ്പുവെച്ചതായും കന്പനി മുനിസിപ്പാലിറ്റിയിൽ തുക അടച്ചതായും നേതാക്കൾ പറഞ്ഞു.
35 വർഷത്തെ കരാറാണ് നിലവിലുള്ളതെന്നും വ്യവസ്ഥകൾ പ്രകാരം നഗരസഭയ്ക്ക് നികുതി, ലൈസൻസ് ഫീസ്, ലാഭവിഹിതം എന്നിവയിലൂടെ ഗണ്യമായ വരുമാനം ലഭിക്കുമെന്നും നേതാക്കൾ പറഞ്ഞു. യുഡിഎഫ് കൗണ്‍സിലർമാർ നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണം നടത്തിയപ്പോൾ ക്രമക്കേട് കണ്ടെത്തിയിട്ടില്ലെന്നും അവർ അവകാശപ്പെട്ടു.

നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന ജനങ്ങളുടെ സ്വപ്ന പദ്ധതിയാണ് ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ്. പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചാൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് എൽഡിഎഫ് നേതൃത്വം നൽകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
പി.ആർ. ജയപ്രകാശ്, കെ.ജെ. ദേവസ്യ, സോമനാഥൻ, ടി.കെ. രമേശ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Kannur

മഴക്കലിയിൽ വിറച്ച് രാജഗിരിയും ജോസ്ഗിരിയും

പുളിങ്ങോം വില്ലേജിലെ 92 വീടുകളിൽ വെള്ളം കയറി, നാല് വീടുകൾ വാസയോഗ്യമല്ലാതായി

ചെറുപുഴ: കഴിഞ്ഞ ശനിയാഴ്ചയുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും പുളിങ്ങോം വില്ലേജിലെ 92 വീടുകളിൽ വെള്ളം കയറി. ഇതിൽ നാല് വീടുകൾ വാസയോഗ്യമല്ലാതായി. 15 വീടുകളുടെ ഭിത്തികളിൽ കല്ലും മണ്ണും ചെളിയും വന്നടിഞ്ഞു. പല വീടുകളുടെയും മുറ്റം ഇടിയുകയും കെട്ടുകൾ തകരുകയും ചെയ്തിട്ടുണ്ട്. ഒരു കോഴിഫാം ഉൾപ്പെടെ 12 കടകളിലും വെള്ളം കയറി. രാജഗിരിയിലെ മാട്ടേലിനിക്കൽ തങ്കമ്മയുടെ വീടിന്‍റെ മുറ്റവും ബാത്ത് റൂമും ഉരുൾപൊട്ടലിൽ ഇടിഞ്ഞ് തൊട്ടടുത്ത തോട്ടിലേയ്ക്ക് വീണു.

വീടിന്‍റെ തറയോട് ചേർന്ന് മണ്ണൊഴുകിപ്പോയി. രാജഗിരിയിലെ ഇല്ലിമൂട്ടിൽ സാബുവിന്‍റെ വീടിനകത്തടക്കം ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ കല്ലും മണ്ണും ചെളിയും മരങ്ങളും കൂടിക്കിടക്കുകയാണ്.

സാബുവിന്‍റെ കൃഷിയിടത്തിലെ കമുക്, തെങ്ങ്, കാപ്പി, കൊക്കോ, കൊടി എന്നിവയെല്ലാം നശിച്ചു. ഉരുൾപൊട്ടലിന് ഒരു മണിക്കൂർ മുന്പുവരെ സാബുവിന്‍റെ ഭാര്യ യൂജി ഇവിടെ ഉണ്ടായിരുന്നു. ഇവരുടെ അഞ്ച് പട്ടികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇവരുടെ വീടിന് മുകളിലായി കേരളത്തിന്‍റെ വനത്തിൽ ചെറുതും വലുതുമായ ഏഴ് ഉരുൾ പൊട്ടലാണുണ്ടായത്.

കൂടാതെ ഉരുൾപൊട്ടലാണെന്ന് തോന്നിക്കുന്ന വിധം നിരവധി തവണ മലവെള്ളപ്പാച്ചിലും ഉണ്ടായി. സമീപത്തെ പെരികിലമലയിൽ സണ്ണി, ദേവസ്യ കാണ്ടാവനത്തിൽ, അലക്സാണ്ടർ ഇല്ലിമൂട്ടിൽ, യേശുദാസ് കാണ്ടാവനത്തിൽ എന്നിവരുടെ കൃഷിടത്തിലും ഉരുൾപൊട്ടൽ നാശം വിതച്ചു. ജോസ്ഗിരി തോട്ടുംചാലിലെ റൂബിയുടെ വീടും രണ്ടേക്കർ കൃഷിയിടവും പൂർണമായി തകർന്നു.

വലിയ ശബ്ദം കേട്ട് റൂബിയും ഭാര്യയും പുറത്തേയ്ക്കിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഇവിടം പൂർണമായും വാസയോഗ്യമല്ലാതായി. ഇനി ഇവിടെ വീട് വയ്ക്കാനും കഴിയില്ല.

ജോസ്ഗിരിയിലെ കല്ലുങ്കൽ മേഴ്സിയുടെ വീടും പൂർണമായും നശിച്ചു. കഴിഞ്ഞ ശനിയാഴ്ച ഉരുൾപൊട്ടലിൽ സ്കൂട്ടർ സഹിതം റോഡിൽനിന്ന് താഴേയ്ക്ക് പതിച്ചത് ഇവരുടെ വീട്ടുമുറ്റത്തേക്കാണ്. അപകടത്തിൽ സ്കൂട്ടർ ഓടിച്ച മറ്റത്തിനാനിക്കൽ സണ്ണിക്ക് സാരമായി പരിക്കേറ്റിരുന്നു. പിന്നീട് ഒഴുകിയെത്തിയ മരങ്ങൾക്കിടയിൽ ചെളിയിൽ പുതഞ്ഞനിലയിലാണ് സ്കൂട്ടർ കണ്ടെത്തിയത്.

തൊട്ടടുത്ത് റിസോർട്ട് നടത്തുന്ന പെരിങ്ങോത്തെ സ്റ്റാനിയുടെ നവീകരിച്ചുകൊണ്ടിരുന്ന വീട് ഉരുൾപൊട്ടലിൽ തകർന്നു. മുറ്റത്തുണ്ടായിരുന്ന കിണർ പൂർണമായും ചെളിയും മണ്ണും വീണ് മൂടിപ്പോയി. കല്ലൂർ റെജി, കുറ്റ്യാത്ത് ബിജോയി, പേരാട്ടുകുന്നേൽ വിജയകുമാർ, പേരാട്ടുകുന്നേൽ സുരേഷ് കുമാർ, പേരാട്ടുകുന്നേൽ ശശീന്ദ്രൻ, താണപറമ്പിൽ മനോജ്, മത്തായി പുത്തൻപുര, പുതുവേലിൽ ബിജു തുടങ്ങിയവരുടെ വീടുകൾക്കും കൃഷിയിടങ്ങൾക്കും ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും നാശം നേരിട്ടു.

ഉരുൾപൊട്ടലിൽ 75 കുടുംബങ്ങളെയാണ് റവന്യൂ വകുപ്പ് ഇടപെട്ട് ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളിലും നിരവധി കുടുംബങ്ങൾ അഭയം തേടി.

Kasaragod

ഒഴിഞ്ഞുകിടക്കുന്നു, 1700 പ്ലസ് വണ്‍ സീറ്റുകള്‍

കാസര്‍ഗോഡ്: ജില്ലയിലെ അമ്പതിലേറെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലായി ഒഴിഞ്ഞുകിടക്കുന്നത് 1700ഓളം പ്ലസ് വണ്‍ സീറ്റുകള്‍. ഇതില്‍ ഏറെയും സര്‍ക്കാര്‍ സ്‌കൂളുകളാണ്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലായി 285 ബാച്ചുകളില്‍ 19,660 സീറ്റുകളാണ് ആദ്യമുണ്ടായിരുന്നത്. പിന്നീട് 10 സ്‌കൂളുകളില്‍ കൂടി ഓരോ ബാച്ചുകള്‍ കൂടി അനുവദിച്ചതോടെ സീറ്റുകളുടെ എണ്ണം 20,160 ആയി. എസ്എസ്എല്‍സി പരീക്ഷയെഴുതി ഈ വര്‍ഷം ഉപരിപഠനത്തിന് യോഗ്യത നേടിയത് 20,484 വിദ്യാര്‍ഥികളാണ്. കഴിഞ്ഞ അധ്യയനവര്‍ഷം ജില്ലയില്‍ രണ്ടായിരത്തിലേറെ സീറ്റുകളാണ് ഒഴിഞ്ഞുകിടന്നത്.

സയന്‍സ് ഉള്‍പ്പെടെ നാലു ബാച്ചുകള്‍ ഉള്ള മാലോത്ത് കസബ ഗവ.സ്‌കൂളില്‍ ആകെയുള്ള 260 സീറ്റുകളില്‍ 124 വിദ്യാര്‍ഥികള്‍ മാത്രമാണ് പ്രവേശനം നേടിയത്. ഹ്യുമാനിറ്റീസില്‍ രണ്ടു ബാച്ചുകളുള്ള ഇവിടെ ആകെയുള്ള 130 സീറ്റുകളില്‍ 62 വിദ്യാര്‍ഥികള്‍ മാത്രമാണ് പ്രവേശനം നേടിയത്. ഒരു ബാച്ചില്‍ അനുവദിച്ച മുഴുവന്‍ സീറ്റുകളും പൂര്‍ണമായം ഒഴിഞ്ഞുകിടക്കുകയാണ്. അതിനാല്‍ തന്നെ ഇത്തവണ ബാച്ച് നഷ്ടമാകുമോയെന്നും ആശങ്കയുണ്ട്. 25ല്‍ കുറവ് വിദ്യാര്‍ഥികളുള്ള ബാച്ചുകള്‍ റദ്ദാക്കണമെന്നാണ് അധികൃതരുടെ നിലപാട്. ഇതേ സ്‌കൂളിലെ ഒരു സയന്‍സ് ബാച്ചും ഇത്തരത്തില്‍ നഷ്ടമായിരുന്നു.

പദ്രെ ജിഎച്ച്എസ്എസില്‍ രണ്ടു ബാച്ചുകളിലായി പ്രവേശനം നേടിയത് 39 വിദ്യാര്‍ഥികളാണ്. 91 സീറ്റുകളാണ് ഇവിടെ ഒഴിഞ്ഞുകിടക്കുന്നത്. കോടോത്ത് ഡോ.അംബേദ്കര്‍ ജിഎച്ച്എസ്എസ്-86, ബെള്ളൂര്‍ ജിഎച്ച്എസ്എസ്-58, അഡൂര്‍ ജിഎച്ച്എസ്എസ്-52, തായന്നൂര്‍ ജിഎച്ച്എസ്എസ്-99, കൊട്ടോടി ജിഎച്ച്എസ്എസ്-79, പൈവളിഗെ ജിഎച്ച്എസ്എസ്-66, അട്ടേങ്ങാനം ജിഎച്ച്എസ്എസ്-55, ബളാല്‍ ജിഎച്ച്എസ്എസ്-45, പാണ്ടി ജിഎച്ച്എസ്എസ്-48, പെരുമ്പട്ട ജിഎച്ച്എസ്എസ്-48, പടന്നകടപ്പുറം ജിഎച്ച്എസ്എസ്-75, ഷിറിയ ജിഎച്ച്എസ്എസ്-46, കുണ്ടംകുഴി ജിഎച്ച്എസ്എസ്-38, ബന്തടുക്ക ജിഎച്ച്എസ്എസ്-31 എന്നിങ്ങനെയാണ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത്.

മിക്കയിടങ്ങളിലും ഹ്യുമാനിറ്റീസ് ബാച്ചുകളിലാണ് കുട്ടികളില്ലാതെ ബാച്ച് നഷ്ടത്തിന്‍റെ ഭീഷണി നേരിടുന്നത്. സയന്‍സ് ബാച്ചുകളില്‍ ഏതാണ്ട് എല്ലാ സ്‌കൂളുകളിലും തന്നെ കുട്ടികളുണ്ട്. അതേസമയം പുതുതായി കമ്പ്യൂട്ടര്‍ സയൻസ് ബാച്ച് അനുവദിച്ച മംഗല്‍പാടി ജിഎച്ച്എസ്എസില്‍ ഇതുവരെ 16 പേര്‍ മാത്രമാണ് പ്രവേശനം നേടിയത്. 34 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ജില്ലയില്‍ ആകെ 106 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളാണുള്ളത്.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

കെ.കെ. മാത്യു

ആയൂർ: മറ്റപ്പള്ളിൽ ലാലു ഭവനിൽ കെ.കെ. മാത്യു(87) അന്തരിച്ചു. സംസ്‌കാരം വ്യാഴായ്ച 11.30 ന് ഡോ. യൂഹാനോൻ മാർ ദിയാസ്കോറസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ മാക്കുളം സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ:അമ്മിണി കെ. മാത്യൂ കമ്പംകോട് പണ്ടകശാല കുടുംബാംഗം. മക്കൾ: ലീനാ.കെ.മാത്യു(റിട്ട.അധ്യാപിക), ലാലു.കെ.മാത്യൂ(എൻജിനിയർ,യുഎസ്എ). മരുമക്കൾ: അലക്സ്.ടി. ജോസഫ് (റിട്ട.എൻജിനിയർ), ഡോ.ബിന്ദു.കെ.തോമസ് (യുഎസ്എ). മൃതദേഹം വ്യാഴായ്ച എട്ടിന് ഭവനത്തിൽ കൊണ്ടുവരും.

വി.സി. കുട്ടപ്പൻ

ചാത്തൻതറ: തഴയ്ക്കവയലിൽ വി.സി. കുട്ടപ്പൻ (സാമുവൽ-84, റിട്ട. കെഎസ്ആർടിസി, പൊൻകുന്നം) അന്തരിച്ചു. സംസ്കാരം നാളെ 12ന് ചാത്തൻതറ സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ തങ്കമ്മ (സൂര്യസോമ, കെപിഎസി) ചേർത്തല വെളിയിൽ കുടുംബാംഗം. മക്കൾ: പി.എം. ബിജു (കങ്ങഴ), കവിത (പാന്പനാർ), അനിഷ (യുകെ). മരുമക്കൾ: ഷൈനി, സലിം (പാന്പനാർ), സുജിത് (കോഴിക്കോട്). മൃതദേഹം നാളെ രാവിലെ എട്ടു മുതൽ ചാത്തൻതറ സെന്‍റ് സെബാസ്റ്റ്യൻസ് പള്ളി പാരീഷ്ഹാളിൽ പൊതുദർശനത്തിനു വയ്ക്കും.

കെ.ജെ.മാത്യു

ഏന്തയാര്‍: കീരഞ്ചിറ കെ.ജെ.മാത്യു (83) അന്തരിച്ചു. സംസ്‌കാരം ഇന്ന് രണ്ടിന് ഏന്തയാര്‍ സെന്‍റ് മേരീസ് പള്ളിയില്‍. ഭാര്യ തങ്കമ്മ മാത്യു പങ്ങട മുപ്പറത്തറ കുടുംബാംഗം. മക്കള്‍: ബിന്‍സി, ജോസ് മാത്യു (റിട്ട. എച്ച്എം, സെന്‍റ് ജോസഫ്‌സ് എച്ച്എസ് ചിന്നാര്‍), മാത്തച്ചന്‍ (സി ഫോര്‍ യു കേറ്ററിംഗ്, ഏന്തയാര്‍), റ്റോണി മാത്യു (എക്‌സി. എന്‍ജിനിയര്‍, കെഎസ്ഇബി, പീരുമേട്). മരുമക്കള്‍: രാജു പരിപ്പീറ്റത്തോട്ട് (മണ്ണംപ്ലാവ്, ചിറക്കടവ്), ജെയ്‌സിലിന്‍ ജോര്‍ജ് ഇടയ്ക്കാട്ട്, ചിറ്റടി (റിട്ട. എച്ച്എം, ജെജെഎംഎംഎച്ച്എസ്, ഏന്തയാര്‍), ബീന മാത്യു പാറയില്‍ (ഏന്തയാര്‍), സോണിയ സെബാസ്റ്റ്യന്‍ വടശ്ശേരിയില്‍ തമ്പലക്കാട് (ടീച്ചര്‍, ജെജെഎംഎംഎച്ച്എസ്എസ്, ഏന്തയാര്‍).

എൻ.റ്റി. ജോസഫ്

തമ്പലക്കാട് : പള്ളിപ്പടി നടയ്ക്കൽ എൻ.റ്റി. ജോസഫ് (കൊച്ചേട്ടൻ-86) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30 ന് തമ്പലക്കാട് സെന്‍റ് തോമസ് പള്ളിയിൽ. ഭാര്യ ത്രേസ്യാമ്മ വാര്യാനിക്കാട് തെക്കേക്കര കുടുംബാംഗം. മക്കൾ: മോളിക്കുട്ടി ജോസഫ്, സൂസമ്മ ബേബി, മേഴ്‌സി മാത്യു, സിസ്റ്റർ റോസിൻ സിഎസ്എം (പ്രോവിൻഷ്യൽ സുപ്പീരിയർ , ലൂർദ് നാഥാ പ്രൊവിൻസ് തൃശൂർ), വിനോയി ജോസഫ്, കൊച്ചുറാണി ഷാജി. മരുമക്കൾ: പരേതനായ കെ.ജെ. ജോസഫ് കാലാപ്പറമ്പിൽ (തമ്പലക്കാട്), ബേബി ആലയ്ക്കകുന്നേൽ (മണ്ണാർക്കാട്), ബാബു കാവുങ്കൽ (കോരുത്തോട്), ജയ്മി കരോട്ടുചിറയ്ക്കൽ (പൂഞ്ഞാർ), ഷാജി വട്ടുകളത്തിൽ (ജെല്ലിപ്പാറ-അട്ടപ്പാടി). മൃതദേഹം ഇന്ന് രാവിലെ എട്ടിന് വീട്ടിൽ കൊണ്ടുവരും. തു‌ടർന്നു 12 മുതൻ പള്ളി പാരീഷ് ഹാളിൽ പൊതുദർശനം.

സി.സി. ജെയിംസ്

തീക്കോയി: വാകമറ്റം ചൊവ്വാറ്റുകുന്നേൽ പരേതനായ ചാക്കോയുടെ മകൻ സി.സി. ജെയിംസ് (കൊച്ച് - 78) അമേരിക്കയിൽ അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് ഫ്ലോറിഡയിലെ ഹോളിവുഡ് നെറ്റിവിറ്റി കത്തോലിക്ക പള്ളിയിലെ ശുശ്രൂഷയ്ക്കുശേഷം ഫോറസ്റ്റ് ലോൺ മെമ്മോറിയൽ ഗാർഡനിൽ. ഭാര്യ ഗ്രേസി, ചിന്നാർ പിണക്കാട്ട് കുടുംബാംഗം. മക്കൾ: ജയ്സൺ, ജസ്റ്റിൻ ( ഇരുവരും യുഎസ്എ). സഹോദരങ്ങൾ: സിസ്റ്റർ ബെറ്റ്സി ജേക്കബ് എഫ്എസ്എൽജി (മാൻഡിയ, കർണാടക), സി.സി. കുര്യൻ (കുര്യാച്ചൻ, തീക്കോയി), ലായി ജയ്സൺ കുന്നയ്ക്കാട്ട് വാകക്കാട് (യുഎസ്എ).

സിസ്റ്റർ സുമ കട്ടിക്കാരൻ

തമ്പലക്കാട് : പ്രസന്‍റേഷൻ സിസ്റ്റേഴ്സ്‌ സന്ന്യാസിനി സമൂഹാംഗമായ സിസ്റ്റർ സുമ കട്ടിക്കാരൻ (81) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ഇന്ന് മൂന്നിന് തേനി പ്രസന്‍റേഷൻ കോൺവെന്‍റിൽ ആരംഭിക്കും. പരേത ചെന്നൈ, തേനി, കൊടൈക്കനാൽ, കാഞ്ഞൂർ, കൊളച്ചൽ, സാംബിയ, നമീബിയ എന്നീ സ്ഥലങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പരേതനായ ജോസഫ് (ജോയി) തമ്പലക്കാട് , ജോൺ (വത്സൻ) പൊൻകുന്നം, മോളി മാത്യു പുളിന്താനം (ചാലാശേരി), തോമാച്ചൻ പൊൻകുന്നം, പരേതനായ കെ. റ്റി. തര്യൻ (വാവച്ചൻ) തമ്പലക്കാട്.

ഏലിക്കുട്ടി ജോർജ്

കരിമ്പൻ: കുരിശിങ്കൽ ഏലിക്കുട്ടി ജോർജ് (86) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് കരിമ്പൻ മണിപ്പാറ സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭർത്താവ്: പരേതനായ ജോർജ്. മക്കൾ: ഏലിയാമ്മ, ബേബി, പീറ്റർ, ലിറ്റി, ബിജു, പരേതരായ ജോസ്, ലിസി, തങ്കച്ചൻ. മരുമക്കൾ: മേരി ചാഴിപ്പാറയിൽ (വഴിത്തല), ജോർജ് വാരികാട്ട് (കരിമ്പൻ), സെലിൻ തെക്കേടത്ത് (നരിയംപാറ), ജാൻസി മോളത്ത് (ചേലച്ചുവട്), റെജി വെട്ടിക്കൽ (അടിമാലി), പൗലോസ് മോളേൽ (റിട്ട. എസ്ഐ), പരേതനായ തോമസ് തേക്കുംകാട്ടിൽ (വഴിത്തല).

ഏലിക്കുട്ടി ജോസഫ്

കരിങ്കുന്നം: ഇടയാടിയില്‍ ഏലിക്കുട്ടി ജോസഫ് (94) അന്തരിച്ചു. സംസ്‌കാരം ഇന്ന് മൂന്നിന് കരിങ്കുന്നം സെന്‍റ് അഗസ്റ്റിന്‍സ് പള്ളിയില്‍. പരേത പുന്നത്തുറ കാളവേലില്‍ കുടുംബാംഗം. ഭര്‍ത്താവ് പരേതനായ ജോസഫ്. മക്കള്‍: പരേതനായ ജോയി, സിസ്റ്റര്‍ ഡെയ്‌സി (ഡിബിഎസ്), പരേതനായ രാജു, സണ്ണി, ബെറ്റി, ജോര്‍ജ്. മരുമക്കള്‍: മേരിക്കുട്ടി കല്ലടാന്തിയില്‍, എല്‍സമ്മ മാറാട്ടില്‍, മിനി പൂവേലില്‍, പരേതനായ ഫിലിപ്പ് കുന്നത്ത്, ജൂലി കല്ലേല്‍. മൃതദേഹം ഇന്നു രാവിലെ ഒമ്പതുമുതല്‍ കരിങ്കുന്നം സെന്‍റ് അഗസ്റ്റിന്‍സ് പാരിഷ് ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

ബേബി വണ്ടനാൽ

കൂത്താട്ടുകുളം : ആദ്യകാല വ്യാപാരിയും ഒലിയപ്പുറം വണ്ടനാൽ സ്റ്റോഴ്‌സ് ഉടമയുമായ ബേബി വണ്ടനാൽ(83) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30 ന് വടകര സെന്‍റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ : അന്നക്കുട്ടി പിറവം ഇടയത്തുപാറ കുടുബാംഗം. മക്കൾ : സാബു (വണ്ടനാൽ ലേഡീസ് ഹോസ്റ്റൽ), ബാബു (യുകെ), സണ്ണി (അധ്യാപകൻ-എഎം എൽപി സ്കൂൾ,കളിയാട്ടുമുക്ക്,തിരൂർ). മരുമക്കൾ : സിമ്മി തൈക്കൂട്ടത്തിൽ, പിറവം, ഡെയ്സി (യുകെ) പുതുപ്പറമ്പിൽ, മാൻവെട്ടം, കല്ലറ, ജെസി (മിംസ് കോട്ടക്കൽ) തണ്ടികയിൽ,കടയിരുപ്പ്.

ഏലിയാമ്മ പത്രോസ്

തിരുമാറാടി : കാക്കൂർ പുല്ലാനക്കുഴിയിൽ ഏലിയാമ്മ പത്രോസ് (95) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ഓണക്കൂർ സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിൽ. ഭർത്താവ്: പരേതനായ പി.പി. പത്രോസ്. മക്കൾ: പി.പി. ജോയ് (റിട്ട. അസി.മാനേജർ കാത്തലിക് സിറിയൻ ബാങ്ക്), പി.പി. സാലി (റിട്ട. ടീച്ചർ), പി.പി. ജോസ് (റിട്ട. ചീഫ് ജനറൽ മാനേജർ നെയ് വേലി ലിഗ്നൈറ്റ് കോർപറേഷൻ), പി.പി. ബെന്നി (റിട്ട. ചീഫ് മാനേജർ കെഎസ്എഫ്ഇ) പരേതയായ പി.പി. ലീല. മരുമക്കൾ : ഭൂതത്താൻകെട്ട് കോമത്ത് ഷൈനി, കാക്കൂർ പുത്തൻപുരയിൽ ഏലിയാസ് (റിട്ട. പോലീസ് സബ് ഇൻസ്പെക്ടർ), നാമക്കുഴി മേടമനയിൽ എം.സി. രാജൻ(റിട്ട. ടീച്ചർ), ചോറ്റാനിക്കര കിളിത്താട്ടിൻ റീന (റിട്ട. അസി. മാനേജർ ഇൻഡ്യൻ ഓവർസീസ് ബാങ്ക്), കോലഞ്ചേരി മൈക്കുളങ്ങരയിൻ സിജി ഏബ്രാഹാം (ഹെഡ്മിസ്ട്രസ് ന്യൂ എൽപിഎസ്, സൗത്ത് പിറമാടം).

പ്രഫ. പദ്മാവതി ഇസ്ഹാഖ്

മലപ്പുറം: പട്ടാന്പി ഗവ. സംസ്കൃത കോളജ് മുൻ ചരിത്രവിഭാഗം അധ്യാപികയും ഗ്രന്ഥകാരിയുമായിരുന്ന ഷൊർണൂർ ചളവറ കാന്പുറത്ത് പ്രഫ. പദ്മാവതി ഇസ്ഹാഖ് (93) ഓസ്ട്രേലിയയിലെ പെർത്തിൽ മകളുടെ വീട്ടിൽ അന്തരിച്ചു. വള്ളുവനാട്ടിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും ഡൽഹി ജാമിയ മില്ലിയ സർവകലാശാല രജിസ്ട്രാറും മലപ്പുറം സഹകരണ സ്പിന്നിംഗ് മിൽ സ്ഥാപക വൈസ് ചെയർമാനുമായിരുന്ന ആനക്കയം വലിയ മണ്ണിൽ മുഹമ്മദ് ഇസ്ഹാഖിന്‍റെ ഭാര്യയാണ്. അഖിലേന്ത്യാ വിദ്യാർഥി ഫെഡറേഷനിലൂടെ രാഷ്‌ട്രീയ രംഗത്ത് ജ്വലിച്ചു നിന്ന പദ്മാവതി, പിൽക്കാലത്ത് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സജീവമായി. പാർട്ടി നിരോധന കാലത്ത് പല സഖാക്കൾക്കും ഒളിവിൽ പാർക്കാൻ സൗകര്യം ചെയ്ത് കൊടുത്ത കുടുംബമായിരുന്നു ഇവരുടേത്. ഇതിനിടയ്ക്കായിരുന്നു മികച്ച പ്രഭാഷകൻ കൂടിയായ ഏറനാട് പാർട്ടി സെക്രട്ടറി മുഹമ്മദ് ഇസ്ഹാഖുമായുള്ള അടുപ്പം. പിന്നീട് ഇവർ വിവാഹിതരായി. ഡൽഹി ജാമിയ മില്ലിയയിൽ സേവനം അനുഷ്ഠിച്ച ശേഷം പട്ടാന്പി കോളജിൽ ചരിത്ര വിഭാഗം അധ്യാപികയായിരുന്നപ്പോൾ "മധ്യകാല ഇന്ത്യാ ചരിത്രം’ എന്ന ഇവരുടെ പുസ്തകം കോഴിക്കോട് സർവകലാശാല 1986 രണ്ടാം വർഷ ബിഎ ചരിത്രവിഭാഗം സിലബസിൽ ഉൾപ്പെടുത്തിയിരുന്നു. ഭർത്താവിന്‍റെ വിയോഗശേഷം ഓസ്ട്രേലിയയിലായിരുന്നു താമസം. നാട്ടിലുള്ളപ്പോൾ ഇടക്കാലത്ത് കേരളത്തിലെ സഹകരണ മില്ലുകളുടെ ചെയർപേഴ്സണ്‍ പദവി വഹിച്ചിരുന്നു. മക്കൾ: നീന (ഓസ്ട്രേലിയ), പരേതയായ ഡോ. നിഷ്ഹത്ത്. മരുമക്കൾ: ഡോ. അബ്ദുറസാഖ്, ഷൗക്കത്ത് (ഇരുവരും ഓസ്ട്രേലിയ).

എ.എം.ജോസ്

കോഴിക്കോട്: എന്‍ജിഒ ക്വാര്‍ട്ടേഴ്സിനു സമീപമുള്ള വസതിയില്‍ എട്ടിയില്‍ അഡ്വ. എ.എം. ജോസ് (75) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് കല്ലാനോട് സെന്‍റ് മേരീസ് പള്ളിയില്‍. ഭാര്യ: ലൈല അടിവാരം തേവടിയില്‍ കുടുംബാംഗം. മക്കള്‍: മിഥുന്‍ ജോസ്, ഗീതു ജോസ് (യുകെ). മരുമകന്‍: ഫെബിന്‍ മാമ്പാറ കൂടരഞ്ഞി (യുകെ). സഹോദരങ്ങള്‍: എ.എം. കുര്യന്‍ (കമ്പളക്കാട്, വയനാട്), മാമ്മച്ചന്‍ (കൂരാച്ചുണ്ട്), തോമസ് മാത്യു (റിട്ട. എച്ച്എം സെന്‍റ് ജോസഫ്‌സ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ദേവഗിരി), മേരി, ഏലിയാമ്മ മുളഞ്ഞിത്തറപ്പേല്‍ (ചെമ്പുകടവ്), ഗ്രേസി കൊച്ചുപറമ്പില്‍ (കോടഞ്ചേരി), ജെസി കുട്ടിയച്ചന്‍ കൈതക്കുളം (പൂഴിത്തോട്), പരേതയായ റോസമ്മ ഉള്ളാട്ടില്‍ (നരിനട), പരേതയായ ക്ലാരമ്മ കണയങ്കല്‍ (പുല്ലൂരാംപാറ).

ഡോ.പി.കെ. സുനില്‍

മക്കിയാട്: യുഡിഎഫ് തൊണ്ടര്‍നാട് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ ഡോ.പി.കെ. സുനില്‍ (54)അന്തരിച്ചു. പടിഞ്ഞാറത്തറ ഡബ്ല്യുഎംഒ ഗ്രീന്‍ മൗണ്ട് സ്‌കൂള്‍ പ്രധാനധ്യാപകന്‍, പനമരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഉപാധ്യക്ഷന്‍, തൊണ്ടര്‍നാട് പഞ്ചായത്ത് അഗ്രിക്കള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചുവരികയായിരുന്നു. ചീപ്പാട് പഞ്ഞിത്തോപ്പില്‍ പരേതരായ കുര്യാക്കോസ്-സാറ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷൈനി (പാലേരി പുളിയനാനി പുത്തന്‍പുരയില്‍ കുടുംബാംഗം). മക്കള്‍: ബേസില്‍ വര്‍ഗീസ്(മംഗളൂരു), മയൂഖ (തൊണ്ടര്‍നാട് എംടിഡിഎംഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിനി). സഹോദരങ്ങള്‍: ജോണി, തോമസ് (അധ്യാപകന്‍, സെന്‍റ് ആന്‍സ് ഹൈസ്‌കൂള്‍, വെള്ളമുണ്ട),തമ്പി (പാസ്റ്റര്‍ ബത്തേരി), ലീല, ചിന്നമ്മ, മേരി, കുഞ്ഞുമോള്‍, പരേതനായ വര്‍ഗീസ്.

ശാരദാമ്മ

നടുവിൽ: നടുവിൽ ഹയർ സെക്കൻഡറി സ്കൂൾ മുൻ മാനേജരായിരുന്ന ടി.പി. ശാരദാമ്മ (94) അന്തരിച്ചു. മൃതദേഹം ഇന്നു രാവിലെ 10 മുതൽ 10.30 വരെ നടുവിൽ ഹയർ സെക്കൻഡറി സ്കൂളിലും ഉച്ചകഴിഞ്ഞ് മൂന്നുവരെ സ്വവസതിയിലും പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് ശാന്തിതീരം സമുദായ ശ്മശാനത്തിൽ സംസ്കരിക്കും. ഭർത്താവ്: പരേതനായ കല്ലൂർ നാരായണൻ നമ്പ്യാർ. മക്കൾ: വേണുഗോപാലൻ (ഓസ്ട്രേലിയ), രാധാമണി (റിട്ട. അധ്യാപിക), മോഹനൻ (ഓസ്ട്രേലിയ), ചന്ദ്രലേഖ (റിട്ട. അധ്യാപിക), പരേതനായ രാംദാസ്. മരുമക്കൾ: മുരിക്കോൽ രാമചന്ദ്രൻ, സരോജ, രമാദേവി, ഉഷ, പരേതനായ പി.പി. ലോഹിതാക്ഷൻ. സഹോദരങ്ങൾ: ഭാർഗവിയമ്മ, ശ്രീദേവിയമ്മ, കോമളവല്ലി, ലീല, സുകുമാരി, ഉണ്ണികൃഷ്ണൻ, പരേതരായ നാരായണിയമ്മ, ജാനകിയമ്മ.

ഡോ. അനന്തപത്മനാഭൻ

കോയമ്പത്തൂർ : മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പരപ്പനാട് കോവിലകം അംഗവും കോയമ്പത്തൂരിലെ പ്രമുഖ ഡോക്ടറുമായ ഡോ. അനന്തപത്മനാഭൻ (82) അന്തരിച്ചു. കോയമ്പത്തൂർ ടാറ്റാബാദ്, ഹാട്ട്കോ കോളനി, 175, 7ാം സ്ട്രീറ്റിലെ താമസക്കാരനായിരുന്നു. കഴിഞ്ഞ 45 വർഷത്തിലേറെയായി ഇദ്ധേഹം കോയമ്പത്തൂരിൽ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞചെലവിൽ മനോരോഗ ചികിത്സ ലഭ്യമാക്കിയിരുന്നു. സംസ്കാരം നാളെരാവിലെ പത്തിന് കോയമ്പത്തൂർ ആവാരംപാളയം ഇലക്ട്രിക് ശ്മശാനത്തിൽ നടക്കും. ഭാര്യ: ഡോ. പാർവതി ആനന്ദ്. മക്കൾ: ശശിരേഖ (ചെന്നൈ), മനോജ് (കോയമ്പത്തൂർ). മരുമക്കൾ: സുരേഷ്, എഞ്ചിലിൻ.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

05-08-2026

കജോളിന് പിറന്നാൾ; അജയ്‌ ദേവ്ഗണിന്‍റെ ആശംസാ കുറിപ്പ് ആഘോഷമാക്കി ആരാധകർ

ബി ടൗണിലെ താരജോഡികളാണ് കജോളും അജയ് ദേവ്ഗണും. കോടിക്കണക്കിന് ആരാധകരാണ് താരദന്പതികൾക്കുള്ളത്. ഇപ്പോൾ 52-ാം ജന്മദിനത്തിൽ കജോളിന്‍റെ ജന്മദിനത്തിൽ അജയ് ദേവ്ഗൺ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ആരാധകർ ആഘോഷമാക്കുകയാണ്.

ഇരുവരും ഒരുമിച്ചുള്ള മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ട് താരം കുറിച്ചു- വർഷങ്ങളായി എന്‍റെ തമാശകൾ ആസ്വദിച്ചു കേൾക്കാൻ ഒരേയൊരു പ്രേക്ഷക മാത്രമേ ഉണ്ടായിരുന്നുള്ളൂ, കജോളിന് പിറന്നാൾ ആശംസകൾ... എന്നായിരുന്നു അജയ് ദേവഗണിന്‍റെ പോസ്റ്റ്. തങ്ങൾക്കിടയിലെ സൗഹൃദവും പങ്കാളിത്തവും വ്യക്തമാക്കുന്ന ആശംസാ കുറിപ്പ് നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുത്തു. താര ദമ്പതികൾക്ക് ആശംസകളുമായി നിരവധി പ്രമുഖരും ആരാധകരും കമന്‍റ് ബോക്സിൽ എത്തുന്നുണ്ട്.

1999-ലായിരുന്നു അജയ് ദേവ്ഗണിന്‍റെയും കജോളിന്‍റെയും വിവാഹം. ഹൽചൽ എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെ ആരംഭിച്ച സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിമാറുകയായിരുന്നു. മൂന്നു പതിറ്റാണ്ടോളമായി ബോളിവുഡിലെ മാതൃകാ ദമ്പതികളായി ഇരുവരും തുടരുന്നു.

1992-ൽ ബേഖുദി എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കു പ്രവേശിച്ച കജോൾ, ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ, ബാസിഗർ, കുച്ച് കുച്ച് ഹോതാ ഹേ, ഫനാ തുടങ്ങിയ എവർഗ്രീൻ ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറുകയായിരുന്നു.

05-08-2026

കജോളിന് പിറന്നാൾ; അജയ്‌ ദേവ്ഗണിന്‍റെ ആശംസാ കുറിപ്പ് ആഘോഷമാക്കി ആരാധകർ

ബി ടൗണിലെ താരജോഡികളാണ് കജോളും അജയ് ദേവ്ഗണും. കോടിക്കണക്കിന് ആരാധകരാണ് താരദന്പതികൾക്കുള്ളത്. ഇപ്പോൾ 52-ാം ജന്മദിനത്തിൽ കജോളിന്‍റെ ജന്മദിനത്തിൽ അജയ് ദേവ്ഗൺ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ആരാധകർ ആഘോഷമാക്കുകയാണ്.

ഇരുവരും ഒരുമിച്ചുള്ള മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ട് താരം കുറിച്ചു- വർഷങ്ങളായി എന്‍റെ തമാശകൾ ആസ്വദിച്ചു കേൾക്കാൻ ഒരേയൊരു പ്രേക്ഷക മാത്രമേ ഉണ്ടായിരുന്നുള്ളൂ, കജോളിന് പിറന്നാൾ ആശംസകൾ... എന്നായിരുന്നു അജയ് ദേവഗണിന്‍റെ പോസ്റ്റ്. തങ്ങൾക്കിടയിലെ സൗഹൃദവും പങ്കാളിത്തവും വ്യക്തമാക്കുന്ന ആശംസാ കുറിപ്പ് നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുത്തു. താര ദമ്പതികൾക്ക് ആശംസകളുമായി നിരവധി പ്രമുഖരും ആരാധകരും കമന്‍റ് ബോക്സിൽ എത്തുന്നുണ്ട്.

1999-ലായിരുന്നു അജയ് ദേവ്ഗണിന്‍റെയും കജോളിന്‍റെയും വിവാഹം. ഹൽചൽ എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെ ആരംഭിച്ച സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിമാറുകയായിരുന്നു. മൂന്നു പതിറ്റാണ്ടോളമായി ബോളിവുഡിലെ മാതൃകാ ദമ്പതികളായി ഇരുവരും തുടരുന്നു.

1992-ൽ ബേഖുദി എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കു പ്രവേശിച്ച കജോൾ, ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ, ബാസിഗർ, കുച്ച് കുച്ച് ഹോതാ ഹേ, ഫനാ തുടങ്ങിയ എവർഗ്രീൻ ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറുകയായിരുന്നു.

17-07-2026

ബോക്സ് ഓഫീസിൽ തരംഗമായി നോളന്‍റെ ദി ഒഡീസി

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് തിയേറ്ററുകളിലെത്തിയ ക്രിസ്റ്റഫർ നോളന്‍റെ ‘ദി ഒഡീസി’ മികച്ച പ്രതികരണങ്ങളുമായി പ്രദർശനം തുടരുകയാണ്. ഹോളിവുഡ് ഇതിഹാസ കാവ്യത്തെ നോളൻ തന്‍റെ തനത് ശൈലിയിൽ പുനരാവിഷ്കരിച്ചപ്പോൾ തിയേറ്ററുകളിൽ വലിയൊരു വിഷ്വൽ വിസ്മയമാണ് ഒരുങ്ങിയിരിക്കുന്നത്.

പ്രശസ്ത താരം മാറ്റ് ഡാമൻ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ ആനി ഹാതവേ, ടോം ഹോളണ്ട്, റോബർട്ട് പാറ്റിൻസൺ, സെൻഡയ എന്നിവരടങ്ങുന്ന വൻ താരനിരയാണ് അണിനിരക്കുന്നത്. നോളന്‍റെ തനത് ശൈലിയിലുള്ള കഥപറച്ചിലും അത്യന്തം ആകാംഷ നിറഞ്ഞ രംഗങ്ങളും കൊണ്ട് സമ്പന്നമായ ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഇതിനോടകം തന്നെ ബോക്സ് ഓഫീസിലും വലിയ ചലനങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു.

ഹോയ്റ്റ് വാൻ ഹോയ്റ്റെമയുടെ വിസ്മയിപ്പിക്കുന്ന ദൃശ്യഭംഗിയും ലുഡ്‌വിഗ് ഗൊറാൻസന്‍റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് മികച്ച ദൃശ്യാനുഭവം നൽകുന്നു. ചിത്രത്തിലെ വമ്പൻ യുദ്ധരംഗങ്ങളും ഗ്രാഫിക്സ് മികവും പ്രേക്ഷകരെ അങ്ങേയറ്റം ആവേശം കൊള്ളിക്കുന്നതാണെന്നാണ് തിയേറ്ററുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സാങ്കേതിക മികവിന്‍റെ കാര്യത്തിൽ നോളൻ ഈ ചിത്രത്തിനായി നടത്തിയ പരീക്ഷണങ്ങൾ അമ്പരപ്പിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഐമാക്സ് 70 എംഎം ക്യാമറ ഉപയോഗിച്ചാണ് അദ്ദേഹം 'ഒഡീസി' ചിത്രീകരിച്ചിരിക്കുന്നത്.

സൂം ലെൻസുകൾ പോലുമില്ലാത്ത, അതിഭീകരമായ ഭാരമുള്ള ഈ ക്യാമറയിൽ ഒരു ക്ലോസ്-അപ്പ് ഷോട്ട് എടുക്കണമെങ്കിൽ പോലും ആറോ ഏഴോ പേർ ചേർന്ന് ഇത് എടുത്തുപൊക്കി കഥാപാത്രങ്ങളുടെ തൊട്ടടുത്ത് കൊണ്ട് വെക്കേണ്ടി വന്നിരുന്നു.

പൂർണമായും ഡിജിറ്റൽ ഒഴിവാക്കി വീതിയേറിയ യഥാർഥ ഫിലിമിലാണ് സിനിമ ഷൂട്ട് ചെയ്തത്. ഇതിനായി ഉപയോഗിച്ച ഫിലിം റോളുകൾ നീട്ടിവെച്ചാൽ ഏതാണ്ട് 610 കിലോമീറ്റർ നീളം വരുമെന്നാണ് പുറത്തുവരുന്ന അവിശ്വസനീയമായ റിപ്പോർട്ടുകൾ.

പൂർണമായ '1570 ഫിലിം ഫോർമാറ്റിൽ' ലോകമെമ്പാടുമുള്ള വെറും 41 തിയേറ്ററുകളിൽ മാത്രമാണ് ഈ ചിത്രം പ്രദർശിപ്പിക്കുന്നത്. ബാക്കിയുള്ള ഐമാക്സ് തിയേറ്ററുകളിലെല്ലാം സിനിമ ഡിജിറ്റൽ ഫോർമാറ്റിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

നോളൻ സിനിമകളിൽ സാധാരണയായി കാണാറുള്ള വൈകാരികതയുടെ കുറവ് ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും, തിയേറ്ററിൽ നിന്ന് തന്നെ അനുഭവിച്ചറിയേണ്ട ഒരു അപൂർവ്വ വിഷ്വൽ വിസ്മയമാണ് ഈ ചിത്രമെന്ന് സിനിമാ ലോകം ഒരുപോലെ വിലയിരുത്തുന്നു.

03-08-2026

ഷെല്ലിയുടെ ഉൻമാദകാലം

കുഞ്ചാക്കോ ബോബന്‍റെ കരിയറിലെ അഞ്ചാമതു പോലീസ് വേഷമാണ് ഷാഹി കബീറിന്‍റെ രചനയില്‍, എഡിറ്റര്‍ കിരണ്‍ദാസ് ആദ്യമായി സംവിധാനം ചെയ്ത ഉന്മാദത്തിലെ സിപിഒ ഷെല്ലി. നായാട്ടില്‍ തുടങ്ങി ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലൂടെ സഞ്ചരിച്ച് ഇപ്പോള്‍ ‘ഉന്മാദ'ത്തിലാണ് ഷാഹിയുമായുള്ള ചാക്കോച്ചന്‍റെ സിനിമാക്കൂട്ട്.

ലിജോമോള്‍ ജോസും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രം, ബോളിവുഡിലെ പനോരമ സ്റ്റുഡിയോസ് പൂര്‍ണമായും നിര്‍മാണം നിര്‍വഹിച്ച മലയാള ചിത്രം എന്നിങ്ങനെയാണ് ഉന്മാദത്തിന്‍റെ മറ്റു വിശേഷങ്ങള്‍. കുഞ്ചാക്കോ ബോബന്‍ സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.

ഉന്മാദം പറയുന്നത്..?

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

06-08-2026

ഡ്യൂട്ടിയിലല്ലാത്ത സമയത്തും നിയമപാലനം;  125 മൈൽ വേഗത്തിൽ പാഞ്ഞ യുവാവിനെ പിന്തുടർന്ന് അറസ്റ്റ് ചെയ്ത് ഷെരിഫ്

ഫ്ലോറിഡ: ഡ്യൂട്ടിയിലല്ലാത്ത സമയത്തും നിയമപാലനത്തിൽ വിട്ടുവീഴ്ചയില്ലെന്ന സന്ദേശം നൽകി ഫ്ലാഗ്ലർ കൗണ്ടി ഷെരിഫ് റിക്ക് സ്റ്റാലി. ഭാര്യയോടൊപ്പം ഡിന്നർ മീറ്റിംഗിലേക്ക് പോകുന്നതിനിടെ, ഇന്റർസ്റ്റേറ്റ് 95-ൽ അമിതവേഗത്തിൽ അപകടകരമായി സഞ്ചരിച്ച യുവാവിനെ പിന്തുടർന്ന് പിടികൂടുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ സ്റ്റേറ്റ് റോഡ് 100-ന് സമീപം തെക്കോട്ട് സഞ്ചരിക്കുകയായിരുന്ന ഷെരിഫി ഔദ്യോഗിക വാഹനത്തെ, മണിക്കൂറിൽ 115 മുതൽ 125 മൈൽ വരെ (ഏകദേശം 185–201 കിലോമീറ്റർ) വേഗത്തിൽ പാഞ്ഞെത്തിയ വെള്ള നിറത്തിലുള്ള 2016 ഡോഡ്ജ് ചാലഞ്ചർ മറികടന്നതായി അധികൃതർ അറിയിച്ചു.

ഏകദേശം ആറു മൈൽ ദൂരം വാഹനത്തെ പിന്തുടർന്ന ഷെരിഫ്, ഡ്രൈവർ മൂന്ന് ലെയ്‌നുകളിലൂടെയും അപകടകരമായി വാഹനം ഓടിച്ചും മറ്റ് വാഹനങ്ങളെ വളരെ കുറഞ്ഞ അകലത്തിൽ മറികടന്നും സഞ്ചരിക്കുന്നതായി കണ്ടെത്തി. തുടർന്ന് ലൈറ്റും സൈറണും പ്രവർത്തിപ്പിച്ചതോടെ വാഹനം വൊളൂസിയ കൗണ്ടിയിലെ ഓൾഡ് ഡിക്‌സി ഹൈവേയ്ക്ക് സമീപം നിർത്തുകയായിരുന്നു.

അറസ്റ്റിലായത് പാം കോസ്റ്റിൽ താമസിക്കുന്ന 22-കാരനായ അരുള്‍ നായക് ആണ്. ഇയാൾക്ക് മുൻ ക്രിമിനൽ റെക്കോർഡ് ഇല്ലെന്നും, അടുത്ത ദിവസം തനിക്ക് പൈലറ്റ് കോഴ്സിന്റെ അവസാന പരീക്ഷ ഉണ്ടെന്നും ജയിലിൽ നിന്ന് അതിന് മുമ്പ് പുറത്തിറങ്ങാമെന്ന് പ്രതീക്ഷിക്കുന്നതായും ഷെരിഫിനോട് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തെക്കുറിച്ച് പ്രതികരിച്ച ഷെരിഫ് റിക്ക് സ്റ്റാലി, “മണിക്കൂറിൽ 125 മൈൽ വേഗത്തിൽ മൂന്ന് ലെയ്‌നുകളിലൂടെ വാഹനം ഓടിക്കുന്നത് ഒരു തെറ്റല്ല, മറ്റുള്ളവരുടെ ജീവൻ പന്തയംവയ്ക്കുന്ന ബോധപൂർവമായ തീരുമാനമാണ്. വിമാനമോടിക്കാൻ ആഗ്രഹിക്കുന്ന ഈ യുവാവ് ആകാശത്തല്ല, ഹൈവേയിലായിരുന്നു അതിവേഗ പരീക്ഷ നടത്തിയതെന്ന് പറഞ്ഞു.

അരുള്‍ നായക്കിനെ മനപ്പൂർവവും അപകടകരവുമായി വാഹനം ഓടിച്ചത് (Willful and Wanton Reckless Driving), കൂടാതെ ഫ്ലോറിഡയിലെ ‘സൂപ്പർ സ്പീഡർ’ നിയമം ലംഘിച്ചത് എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. വാഹനം നിർത്തിയത് വൊളൂസിയ കൗണ്ടി പരിധിയിലായതിനാൽ പ്രതിയെ അവിടത്തെ ബ്രാഞ്ച് ജയിലിലേക്ക് മാറ്റി. 

 

പ്രസാദ് തീയാടിക്കൽ

05-08-2026

മുത്തലിബ് മട്ടന്നൂരിന് ഖത്തറിലെ സംഗീതാസ്വാദകരുടെ ആദരം

ദോഹ: ഗസലും ഖവ്വാലിയും ഹൃദയസ്പര്‍ശിയായ ആലാപനത്തിലൂടെ ഖത്തറിലെ സംഗീതാസ്വാദകരിലേക്ക് എത്തിച്ച ഗായകനും സാമൂഹ്യപ്രവര്‍ത്തകനുമായ മുത്തലിബ് മട്ടന്നൂരിനെ ഖത്തറിലെ സംഗീതാസ്വാദകര്‍ ആദരിച്ചു.

മലയാളത്തിന്‍റെ ഗസല്‍ വസന്തമായിരുന്ന അനശ്വര ഗായകന്‍ ഉമ്പായിയുടെ ഓര്‍മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സംഗീതസായാഹ്നത്തിലാണ് അദ്ദേഹത്തിന് പൊന്നാട അണിയിച്ച് ആദരമര്‍പ്പിച്ചത്.

ഉമ്പായിയുടെ ശിഷ്യന്‍ കൂടിയായ മുത്തലിബ്, ഗുരുവിന്‍റെ സംഗീതപാരമ്പര്യം പുതിയ തലമുറയിലേക്ക് പകര്‍ന്നുനല്‍കുന്നതിലും ഗസല്‍-ഖവ്വാലി സംഗീതത്തെ ജനകീയമാക്കുന്നതിലും നല്‍കുന്ന നിസ്വാര്‍ഥ സംഭാവനകളെ മാനിച്ചായിരുന്നു ആദരം.

പരിപാടിയില്‍ പങ്കെടുത്തവര്‍, സംഗീതത്തെ വെറും വിനോദമെന്നതിലുപരി ആത്മീയതയും സാഹിത്യവും മനുഷ്യവികാരങ്ങളും ചേര്‍ന്ന ഒരു സാംസ്‌കാരിക അനുഭവമായി സമൂഹത്തിലേക്ക് എത്തിക്കുന്നതില്‍ മുത്തലിബ് മട്ടന്നൂര്‍ വഹിക്കുന്ന പങ്ക് പ്രത്യേകം എടുത്തുപറഞ്ഞു.

ഖത്തറിലെ വിവിധ വേദികളില്‍ ഗസലുകളും ഖവ്വാലികളും അവതരിപ്പിക്കുന്നതിലൂടെയും യുവഗായകരെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും സംഗീതാസ്വാദകരുടെ ഇടയില്‍ ഈ സംഗീതശാഖയ്ക്ക് കൂടുതല്‍ സ്വീകാര്യത നേടിക്കൊടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഉമ്പായിയുടെ ജീവിതകാലത്ത് അദ്ദേഹത്തില്‍ നിന്ന് സംഗീതപരമായ പ്രോത്സാഹനവും അനുഗ്രഹവും ഏറ്റുവാങ്ങിയ മുത്തലിബ്, ഗുരുവിന്റെ സംഗീതസമ്പത്ത് അതേ ആത്മാര്‍ഥതയോടെ മുന്നോട്ടുകൊണ്ടുപോകുന്ന ശിഷ്യനാണെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു.

ലോക കേരള സഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, മീഡിയ പ്ലസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര, മേഘമല്‍ഹാര്‍ അഡ്മിന്‍ മുംതാസ്, ക്യു മെലോഡിയ അഡ്മിന്‍ റഊഫ് മലയാളി, വിജയമന്ത്രങ്ങള്‍ അവതാരകന്‍ റാഫി പാറക്കാട്ടില്‍, ജാഫര്‍ മുറിച്ചാണ്ടി, നിഷാദ്, ജാസ്മിന്‍ റാഫി, അസ്ലം പൊന്മുണ്ടം, മാര്‍ട്ടിന്‍, മുഹമ്മദ് സഫ്വാന്‍ എന്നിവര്‍ ചേര്‍ന്നാണ് മുത്തലിബിന് പൊന്നാട അണിയിച്ച് ആദരിച്ചത്.

ആദരവ് ഏറ്റുവാങ്ങിയ മുത്തലിബ് മട്ടന്നൂര്‍, ഈ അംഗീകാരം വ്യക്തിപരമായ നേട്ടമല്ലെന്നും, ഗസല്‍ സംഗീതത്തോടും തന്റെ ഗുരുവായ ഉമ്പായിയോടുമുള്ള സ്‌നേഹത്തിനും സമര്‍പ്പണത്തിനും ലഭിച്ച ആദരവായാണ് കാണുന്നതെന്നും പറഞ്ഞു.

ഉമ്പായി സാര്‍ എന്നെ പഠിപ്പിച്ചത് പാട്ട് മാത്രമല്ല, സംഗീതത്തെ സ്‌നേഹിക്കാനും അതിനെ ജീവിതത്തിന്റെ ഭാഗമാക്കാനുമാണ്. അദ്ദേഹത്തിന്റെ അനുഗ്രഹവും സംഗീതപാരമ്പര്യവും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ഈ ആദരം എന്നെ കൂടുതല്‍ ഉത്തരവാദിത്തത്തോടെ സംഗീതയാത്ര തുടരാന്‍ പ്രചോദിപ്പിക്കും എന്ന് അദ്ദേഹം പറഞ്ഞു.

ഗുരു-ശിഷ്യ ബന്ധത്തിന്‍റെ മഹത്വവും സംഗീതപാരമ്പര്യത്തിന്‍റെ തുടര്‍ച്ചയും ഒരേസമയം ആഘോഷിച്ച ഈ ചടങ്ങ്, ഖത്തറിലെ സംഗീതാസ്വാദകര്‍ക്ക് ഹൃദയസ്പര്‍ശിയായ അനുഭവമായി.

ഗസല്‍ സംഗീതത്തിന്‍റെ മാധുര്യം പുതിയ തലമുറയിലേക്ക് എത്തിക്കുന്ന മുത്തലിബ് മട്ടന്നൂരിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഇനിയും കൂടുതല്‍ ഉയരങ്ങളിലെത്തട്ടെയെന്ന ആശംസകളോടെയാണ് ചടങ്ങ് സമാപിച്ചത്.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

06-08-2026

ഡ്യൂട്ടിയിലല്ലാത്ത സമയത്തും നിയമപാലനം;  125 മൈൽ വേഗത്തിൽ പാഞ്ഞ യുവാവിനെ പിന്തുടർന്ന് അറസ്റ്റ് ചെയ്ത് ഷെരിഫ്

ഫ്ലോറിഡ: ഡ്യൂട്ടിയിലല്ലാത്ത സമയത്തും നിയമപാലനത്തിൽ വിട്ടുവീഴ്ചയില്ലെന്ന സന്ദേശം നൽകി ഫ്ലാഗ്ലർ കൗണ്ടി ഷെരിഫ് റിക്ക് സ്റ്റാലി. ഭാര്യയോടൊപ്പം ഡിന്നർ മീറ്റിംഗിലേക്ക് പോകുന്നതിനിടെ, ഇന്റർസ്റ്റേറ്റ് 95-ൽ അമിതവേഗത്തിൽ അപകടകരമായി സഞ്ചരിച്ച യുവാവിനെ പിന്തുടർന്ന് പിടികൂടുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ സ്റ്റേറ്റ് റോഡ് 100-ന് സമീപം തെക്കോട്ട് സഞ്ചരിക്കുകയായിരുന്ന ഷെരിഫി ഔദ്യോഗിക വാഹനത്തെ, മണിക്കൂറിൽ 115 മുതൽ 125 മൈൽ വരെ (ഏകദേശം 185–201 കിലോമീറ്റർ) വേഗത്തിൽ പാഞ്ഞെത്തിയ വെള്ള നിറത്തിലുള്ള 2016 ഡോഡ്ജ് ചാലഞ്ചർ മറികടന്നതായി അധികൃതർ അറിയിച്ചു.

ഏകദേശം ആറു മൈൽ ദൂരം വാഹനത്തെ പിന്തുടർന്ന ഷെരിഫ്, ഡ്രൈവർ മൂന്ന് ലെയ്‌നുകളിലൂടെയും അപകടകരമായി വാഹനം ഓടിച്ചും മറ്റ് വാഹനങ്ങളെ വളരെ കുറഞ്ഞ അകലത്തിൽ മറികടന്നും സഞ്ചരിക്കുന്നതായി കണ്ടെത്തി. തുടർന്ന് ലൈറ്റും സൈറണും പ്രവർത്തിപ്പിച്ചതോടെ വാഹനം വൊളൂസിയ കൗണ്ടിയിലെ ഓൾഡ് ഡിക്‌സി ഹൈവേയ്ക്ക് സമീപം നിർത്തുകയായിരുന്നു.

അറസ്റ്റിലായത് പാം കോസ്റ്റിൽ താമസിക്കുന്ന 22-കാരനായ അരുള്‍ നായക് ആണ്. ഇയാൾക്ക് മുൻ ക്രിമിനൽ റെക്കോർഡ് ഇല്ലെന്നും, അടുത്ത ദിവസം തനിക്ക് പൈലറ്റ് കോഴ്സിന്റെ അവസാന പരീക്ഷ ഉണ്ടെന്നും ജയിലിൽ നിന്ന് അതിന് മുമ്പ് പുറത്തിറങ്ങാമെന്ന് പ്രതീക്ഷിക്കുന്നതായും ഷെരിഫിനോട് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തെക്കുറിച്ച് പ്രതികരിച്ച ഷെരിഫ് റിക്ക് സ്റ്റാലി, “മണിക്കൂറിൽ 125 മൈൽ വേഗത്തിൽ മൂന്ന് ലെയ്‌നുകളിലൂടെ വാഹനം ഓടിക്കുന്നത് ഒരു തെറ്റല്ല, മറ്റുള്ളവരുടെ ജീവൻ പന്തയംവയ്ക്കുന്ന ബോധപൂർവമായ തീരുമാനമാണ്. വിമാനമോടിക്കാൻ ആഗ്രഹിക്കുന്ന ഈ യുവാവ് ആകാശത്തല്ല, ഹൈവേയിലായിരുന്നു അതിവേഗ പരീക്ഷ നടത്തിയതെന്ന് പറഞ്ഞു.

അരുള്‍ നായക്കിനെ മനപ്പൂർവവും അപകടകരവുമായി വാഹനം ഓടിച്ചത് (Willful and Wanton Reckless Driving), കൂടാതെ ഫ്ലോറിഡയിലെ ‘സൂപ്പർ സ്പീഡർ’ നിയമം ലംഘിച്ചത് എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. വാഹനം നിർത്തിയത് വൊളൂസിയ കൗണ്ടി പരിധിയിലായതിനാൽ പ്രതിയെ അവിടത്തെ ബ്രാഞ്ച് ജയിലിലേക്ക് മാറ്റി. 

 

പ്രസാദ് തീയാടിക്കൽ

05-08-2026

സീയുട്ട അതിർത്തി കടന്നുകയറ്റം: ഭൂരിഭാഗം അഭയാർഥികളും മടങ്ങി; നിരവധി മരണങ്ങൾ

മാഡ്രിഡ്: ഉത്തര ആഫ്രിക്കയിലെ സ്പാനിഷ് പ്രദേശമായ സീയുട്ടയിൽ കഴിഞ്ഞ ആഴ്ച നടന്ന വൻ അതിർത്തി കടന്നുകയറ്റത്തിൽ പങ്കെടുത്ത ഭൂരിഭാഗം പേരും മൊറോക്കോയിലേക്ക് മടങ്ങിയതായി സ്പാനിഷ് അധികൃതർ അറിയിച്ചു.

അതിർത്തിയിലുണ്ടായ തിക്കിലും തിരക്കിലും കടലിൽ മുങ്ങിയുമടക്കം കുറഞ്ഞത് 72 പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിലായി 50,000 മുതൽ 60,000 വരെ ആളുകൾ അതിർത്തി വേലികളും കടൽമാർഗവും മറികടന്ന് സീയുട്ടയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചു.

ഇവരിൽ ഭൂരിഭാഗവും യുവാക്കളായിരുന്നു. സ്പാനിഷ് അധികൃതരുടെ കണക്കുപ്രകാരം, മരണപ്പെട്ടവരിൽ കൂടുതലും കടലിൽ മുങ്ങുകയോ അതിർത്തി വേലിക്കു സമീപമുണ്ടായ തിക്കിലും തിരക്കിലുംപ്പെടുകയോ ചെയ്തവരാണ്. സംഭവത്തിൽ പരിക്കേറ്റ ആയിരത്തിലധികം പേർക്ക് ചികിത്സ നൽകി.

കൂടുതൽ മൃതദേഹങ്ങൾക്കായുള്ള തെരച്ചിൽ കടലിൽ തുടരുകയാണ്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 500 മീറ്റർ നീളമുള്ള ഫ്ലോട്ടിംഗ് ബാരിയർ സ്ഥാപിക്കുകയും സ്പാനീഷ് സൈന്യത്തെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാജപ്രചാരണങ്ങളും മനുഷ്യക്കടത്ത് സംഘങ്ങളുടെ ഇടപെടലുകളുമാണ് ഇത്രയും വലിയ ജനക്കൂട്ടം അതിർത്തിയിലേക്ക് എത്താൻ കാരണമായതെന്ന് മൊറോക്കോ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മൊറോക്കോയുടെ കണക്കുപ്രകാരം ഏകദേശം 40,000 പേരാണ് അതിർത്തി കടക്കാൻ ശ്രമിച്ചത്.

സംഭവത്തെ തുടർന്ന് സ്പെയിനിലെ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്‍റെ കുടിയേറ്റ നയങ്ങൾക്കെതിരെ രാജ്യത്തിനകത്തും യൂറോപ്യൻ യൂണിയനിലും ശക്തമായ വിമർശനം ഉയർന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ആൽബർട്ടോ നൂനെസ് ഫെയ്ജൂയും വലതുപക്ഷ പാർട്ടിയായ വോക്സ് നേതാവ് സാന്‍റിയാഗോ അബാസ്കലും സീയുട്ട സന്ദർശിച്ച് സർക്കാരിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചു.

ഇതിനിടെ, സുരക്ഷാ ആശങ്കകൾ മുൻനിർത്തി ചില യൂറോപ്യൻ രാജ്യങ്ങൾ അതിർത്തി പരിശോധന ശക്തമാക്കിയിട്ടുണ്ട്.

05-08-2026

ഡാർവിൻ സെന്‍റ് അൽഫോൻസാ സീറോമലബാർ പള്ളിയിൽ തിരുനാൾ ആഘോഷിച്ചു

ഡാർവിൻ: സെന്‍റ് അൽഫോൻസാ സീറോമലബാർ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ തോമാശ്ലീഹായുടെയും സംയുക്ത തിരുനാൾ ആഘോഷിച്ചു. ജൂലൈ 24, 25, 26 തീയതികളിൽ നടന്ന തിരുനാൾ ആഘോഷങ്ങളിൽ നുറുകണക്കിന് വിശ്വസികൾ പങ്കെടുത്തു.

24ന് ഡാർവിൻ രൂപതാ മെത്രാൻ ബിഷപ് ചാൾസ് ഗൗച്ചി കൊടിയേറ്റി. 25ന് രാവിലെ 9.30ന് വിശുദ്ധ കുർബാന നടന്നു. വൈകുന്നേരം നടന്ന ENKHANIYA -2026 സൺ‌ഡേ സ്കൂൾ വാർഷികവും ഇടവക ദിനവും ബിഷപ് യുജിൻ ഹർലി ഉദ്ഘാടനം ചെയ്തു.

മന്ത്രി ജിൻസൺ ചാൾസ് മുഖ്യ സന്ദേശം നൽകി. ഫാ. വർഗീസ് വാവോലി, ഫാ. ജാക്സൺ, ഫാ. ജോൺ പുതുവ എന്നിവർ പ്രസംഗിച്ചു. ജീൻ ജോസ് സ്വാഗതവും ആശ തോമസ് നന്ദിയും പറഞ്ഞു.

 

04-08-2026

ഉഡാൻ യൂത്ത് ഫെസ്റ്റിവൽ: സൺഫ്ലവർ ഹൗസ് ടീമിന് ഒന്നാം സ്ഥാനം

ന്യൂഡൽഹി: ജ്വാലാ നഗറിലെ സെന്‍റ് ജോൺസ് അക്കാദമിയിൽ മൂന്ന് ദിവസങ്ങളിലായി നടന്ന ഉഡാൻ യൂത്ത് ഫെസ്റ്റിവൽ സമാപിച്ചു.

സ്കൂൾ മാനേജ്‌മെന്‍റിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫെസ്റ്റിവലിൽ വിവിധ കലാ-സാംസ്കാരിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച് സൺഫ്ലവർ ഹൗസ് ടീം ഒന്നാം സ്ഥാനം നേടി.

വിജയികൾക്ക് സ്കൂൾ പ്രിൻസിപ്പൽ റവ.ഫാ. ബിബിൻ ട്രോഫി സമ്മാനിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ നവീന, മാനേജർ റവ.ഫാ. ജോൺ സിറിൽ, അസിസ്റ്റന്‍റ് മാനേജർ റവ.ഫാ. ജോൺ ജോയ് എന്നിവർ സമീപം.

30-04-2026

മലയാളി നഴ്‌സിംഗ് വിദ്യാർഥി ബംഗളൂരുവിൽ മരിച്ചനിലയിൽ

ബംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥിയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്‍റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

05-08-2026

മണിക്കൂറുകൾ കഴുത്തുവളച്ചിരുന്നു ജോലി ചെയ്യുമ്പോൾ

 

സഹിക്കാൻ വയ്യാത്ത കഴുത്തുവേദനയും നടുവേദനയും ഇന്നത്തെ പൊതുസമൂഹം അനുഭവിച്ചു വരുന്ന ഒരു വലിയ പ്രതിസന്ധി തന്നെയാണ്. ചെറുപ്പക്കാർ മുതൽ മുതിർന്ന വ്യക്തികൾ വരെ ഇന്ന് കഴുത്തുവേദനയുടെയും നടുവേദനയുടെയും പിടിയിൽ അകപ്പെട്ടിരിക്കുന്നു എന്നുതന്നെ വേണം പറയാൻ. ഇതിന്‍റെ കാരണങ്ങളിലേക്ക്....

ഉദാസീനമായ ജീവിതശൈലി

മോശം പോസ്ച്ചറിംഗും(അംഗവിന്യാസം) ഉദാസീനമായ ജീവിതശൈലിയുമാണ് കഴുത്തുവേദനയും നടുവേദനയും വർധിച്ചു വരുന്നതി൯െറ പ്രധാന കാരണങ്ങൾ. ആധുനിക സമൂഹം നിഷ്ക്രിയത്വത്തെ പ്രോത്സാഹിപ്പിക്കുന്നു. ദീർഘനേരം ഇരിക്കുന്നത് വിട്ടുമാറാത്ത രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മണിക്കൂറുകളോളം ഇരിക്കാൻ ജീവനക്കാരെ പ്രേരിപ്പിക്കുന്ന തൊഴിൽ സാഹചര്യങ്ങളാണ് പ്രശ്നത്തിന്‍റെ കാതൽ. ഉദാസീനമായ ജീവിതശൈലി കാരണം പേശികൾ ആവശ്യമുള്ള ശക്തി നേടുന്നില്ല. അതുകൊണ്ട് നട്ടെല്ലിന് സ്‌ട്രെയിൻ താങ്ങാൻപറ്റാതെ വരുന്നു.

തുടർച്ചയായി ഒരേ ഇരുപ്പിൽ...

ഇന്നത്തെ കമ്പ്യൂട്ടർ യുഗത്തിന്‍റെ ഒരു പ്രത്യേകത അധികം ശാരീരിക ആയാസം ഒന്നും ഇല്ലാതെ ഒരിടത്തു തന്നെ ഇരുന്നു ജോലി ചെയ്യേണ്ടി വരുന്നു എന്നതാണ്. മണിക്കൂറുകൾ തുടർച്ചയായി ഒരേ ഇരുപ്പിൽ തന്നെ ഇരിക്കുമ്പോൾ ആ വ്യക്തിയുടെ കഴുത്തിന് ആയാസം അനുഭവപ്പെടുകയാണ്. അതോടൊപ്പം തന്നെ ശരീരത്തിൽ ഉടനീളം ഇതേ ആയാസം അനുഭവപ്പെടുന്നു. ഇത് എങ്ങനെയെന്ന് നമുക്ക് നോക്കാം.

‘എസ്’( 'S') ആകൃതിയിൽ നട്ടെല്ല്

മൂന്ന് പ്രധാന വളവുകൾ ഒരു 'S' ആകൃതി സൃഷ്ടിച്ചിരിക്കുന്ന രീതിയിലാണ് നമ്മുടെ നട്ടെല്ലിന്‍റെ ഘടന. നമ്മുടെ ശരീരം രൂപപ്പെടുത്തിയിരിക്കുന്നത് നിവർന്നിരിക്കാൻ വേണ്ടിയാണ്. എന്നാൽ തുടർച്ചയായി കംപ്യൂട്ടറിനു മുന്നിൽ ഇരുന്നു ജോലി ചെയ്യുമ്പോൾ നിവർന്നിരിക്കാതെ കഴുത്തു വളച്ചു മണിക്കൂറുകളോളം ഇരിക്കുന്നത് കഴുത്ത്, പുറം, തോള് എന്നിവയിൽ കാര്യമായ ആയാസത്തിന് കാരണമാകും.
നിങ്ങളുടെ നട്ടെല്ലിനും തോളിനും അരക്കെട്ടിനും ചുറ്റുമുള്ള പേശികൾക്കു പിരിമുറുക്കം സംഭവിക്കുന്നു. അതോടെ നിങ്ങൾക്ക് വേദന അനുഭവപ്പെടാൻ തുടങ്ങുന്നു. നിങ്ങൾ ഒരേ പൊസിഷനിൽ ജോലി തുടരുമ്പോൾ, ഈ പേശികൾ ക്ഷീണിക്കുകയും കൂടുതൽ വേദനാജനകമാവുകയും ചെയ്യുന്നു.

ടെക്സ്റ്റ് നെക്ക് സിൻഡ്രോം

മൊബൈൽ, ലാപ്‌ടോപ്പ് തുടങ്ങിയ ഇലക്്ട്രോണിക് ഉപകരണങ്ങളുടെ മുന്പിൽ കഴുത്ത് കുനിച്ചു വളരെയധികം സമയം ചെലവഴിക്കുന്നതുമൂലം നമ്മുടെ കഴുത്തിലെ പേശികളിലും ഡിസ്കുകളിലും വളരെയധികം സ്ട്രെയിൻ ഉണ്ടാവുകയും കഠിനമായ വേദന അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു. ഇത് ടെക്സ്റ്റ് നെക്ക് സിൻഡ്രോം എന്ന രോഗാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു.(Text neck syndrome)
അധികനേരം കഴുത്തു മുന്നിലേക്ക് നീട്ടിപ്പിടിച്ചു ജോലിചെയ്യുന്ന വ്യക്തികൾ - കമ്പ്യൂട്ടർ പ്രൊഫഷണലുകൾ, ദീർഘ ദൂര റൂട്ടുകളിലെ ഡ്രൈവർമാർ, ഹെവി വർക്കർമാർ, കൺസ്ട്രക്ഷൻ വർക്കർമാർ, ഹെഡ് ലോഡിംഗ് വർക്കർമാർ, ഹെവി ഉപകരണങ്ങൾ ഉപയോഗിക്കുന്ന പോലീസുകാർ, സുരക്ഷാ ഉദ്യോഗസ്ഥർ, വെയ്റ്റ് ലിഫ്റ്റേഴ്സ്, ദന്ത ഡോക്ടർമാർ, ശസ്ത്രക്രിയാ ഡോക്ടർമാർ എന്നിവരും ഈ വേദനയനുഭവിക്കുന്നവരുടെ ഗണത്തിൽ ഉൾപ്പെടുന്നു.

 

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]

05-08-2026

മണിക്കൂറുകൾ കഴുത്തുവളച്ചിരുന്നു ജോലി ചെയ്യുമ്പോൾ

 

സഹിക്കാൻ വയ്യാത്ത കഴുത്തുവേദനയും നടുവേദനയും ഇന്നത്തെ പൊതുസമൂഹം അനുഭവിച്ചു വരുന്ന ഒരു വലിയ പ്രതിസന്ധി തന്നെയാണ്. ചെറുപ്പക്കാർ മുതൽ മുതിർന്ന വ്യക്തികൾ വരെ ഇന്ന് കഴുത്തുവേദനയുടെയും നടുവേദനയുടെയും പിടിയിൽ അകപ്പെട്ടിരിക്കുന്നു എന്നുതന്നെ വേണം പറയാൻ. ഇതിന്‍റെ കാരണങ്ങളിലേക്ക്....

ഉദാസീനമായ ജീവിതശൈലി

മോശം പോസ്ച്ചറിംഗും(അംഗവിന്യാസം) ഉദാസീനമായ ജീവിതശൈലിയുമാണ് കഴുത്തുവേദനയും നടുവേദനയും വർധിച്ചു വരുന്നതി൯െറ പ്രധാന കാരണങ്ങൾ. ആധുനിക സമൂഹം നിഷ്ക്രിയത്വത്തെ പ്രോത്സാഹിപ്പിക്കുന്നു. ദീർഘനേരം ഇരിക്കുന്നത് വിട്ടുമാറാത്ത രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മണിക്കൂറുകളോളം ഇരിക്കാൻ ജീവനക്കാരെ പ്രേരിപ്പിക്കുന്ന തൊഴിൽ സാഹചര്യങ്ങളാണ് പ്രശ്നത്തിന്‍റെ കാതൽ. ഉദാസീനമായ ജീവിതശൈലി കാരണം പേശികൾ ആവശ്യമുള്ള ശക്തി നേടുന്നില്ല. അതുകൊണ്ട് നട്ടെല്ലിന് സ്‌ട്രെയിൻ താങ്ങാൻപറ്റാതെ വരുന്നു.

തുടർച്ചയായി ഒരേ ഇരുപ്പിൽ...

ഇന്നത്തെ കമ്പ്യൂട്ടർ യുഗത്തിന്‍റെ ഒരു പ്രത്യേകത അധികം ശാരീരിക ആയാസം ഒന്നും ഇല്ലാതെ ഒരിടത്തു തന്നെ ഇരുന്നു ജോലി ചെയ്യേണ്ടി വരുന്നു എന്നതാണ്. മണിക്കൂറുകൾ തുടർച്ചയായി ഒരേ ഇരുപ്പിൽ തന്നെ ഇരിക്കുമ്പോൾ ആ വ്യക്തിയുടെ കഴുത്തിന് ആയാസം അനുഭവപ്പെടുകയാണ്. അതോടൊപ്പം തന്നെ ശരീരത്തിൽ ഉടനീളം ഇതേ ആയാസം അനുഭവപ്പെടുന്നു. ഇത് എങ്ങനെയെന്ന് നമുക്ക് നോക്കാം.

‘എസ്’( 'S') ആകൃതിയിൽ നട്ടെല്ല്

മൂന്ന് പ്രധാന വളവുകൾ ഒരു 'S' ആകൃതി സൃഷ്ടിച്ചിരിക്കുന്ന രീതിയിലാണ് നമ്മുടെ നട്ടെല്ലിന്‍റെ ഘടന. നമ്മുടെ ശരീരം രൂപപ്പെടുത്തിയിരിക്കുന്നത് നിവർന്നിരിക്കാൻ വേണ്ടിയാണ്. എന്നാൽ തുടർച്ചയായി കംപ്യൂട്ടറിനു മുന്നിൽ ഇരുന്നു ജോലി ചെയ്യുമ്പോൾ നിവർന്നിരിക്കാതെ കഴുത്തു വളച്ചു മണിക്കൂറുകളോളം ഇരിക്കുന്നത് കഴുത്ത്, പുറം, തോള് എന്നിവയിൽ കാര്യമായ ആയാസത്തിന് കാരണമാകും.
നിങ്ങളുടെ നട്ടെല്ലിനും തോളിനും അരക്കെട്ടിനും ചുറ്റുമുള്ള പേശികൾക്കു പിരിമുറുക്കം സംഭവിക്കുന്നു. അതോടെ നിങ്ങൾക്ക് വേദന അനുഭവപ്പെടാൻ തുടങ്ങുന്നു. നിങ്ങൾ ഒരേ പൊസിഷനിൽ ജോലി തുടരുമ്പോൾ, ഈ പേശികൾ ക്ഷീണിക്കുകയും കൂടുതൽ വേദനാജനകമാവുകയും ചെയ്യുന്നു.

ടെക്സ്റ്റ് നെക്ക് സിൻഡ്രോം

മൊബൈൽ, ലാപ്‌ടോപ്പ് തുടങ്ങിയ ഇലക്്ട്രോണിക് ഉപകരണങ്ങളുടെ മുന്പിൽ കഴുത്ത് കുനിച്ചു വളരെയധികം സമയം ചെലവഴിക്കുന്നതുമൂലം നമ്മുടെ കഴുത്തിലെ പേശികളിലും ഡിസ്കുകളിലും വളരെയധികം സ്ട്രെയിൻ ഉണ്ടാവുകയും കഠിനമായ വേദന അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു. ഇത് ടെക്സ്റ്റ് നെക്ക് സിൻഡ്രോം എന്ന രോഗാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു.(Text neck syndrome)
അധികനേരം കഴുത്തു മുന്നിലേക്ക് നീട്ടിപ്പിടിച്ചു ജോലിചെയ്യുന്ന വ്യക്തികൾ - കമ്പ്യൂട്ടർ പ്രൊഫഷണലുകൾ, ദീർഘ ദൂര റൂട്ടുകളിലെ ഡ്രൈവർമാർ, ഹെവി വർക്കർമാർ, കൺസ്ട്രക്ഷൻ വർക്കർമാർ, ഹെഡ് ലോഡിംഗ് വർക്കർമാർ, ഹെവി ഉപകരണങ്ങൾ ഉപയോഗിക്കുന്ന പോലീസുകാർ, സുരക്ഷാ ഉദ്യോഗസ്ഥർ, വെയ്റ്റ് ലിഫ്റ്റേഴ്സ്, ദന്ത ഡോക്ടർമാർ, ശസ്ത്രക്രിയാ ഡോക്ടർമാർ എന്നിവരും ഈ വേദനയനുഭവിക്കുന്നവരുടെ ഗണത്തിൽ ഉൾപ്പെടുന്നു.

 

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]

25-07-2026

"യോ-യോ' ഡയറ്റിംഗ് എട്ടിന്‍റെ പണിയാകുമോ? അറിയേണ്ടതെല്ലാം

"യോ-യോ' ഡയറ്റിംഗും പോഷകക്കുറവും

അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് അഥവാ "യോ-യോ' ഡയറ്റിംഗ് സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.

പ്രധാന ഭക്ഷണം ഒഴിവാക്കുമ്പോൾ...

അവർ പലപ്പോഴും പ്രധാന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനാൽ, ഫാഡ് ഡയറ്റ് ഇനിപ്പറയുന്ന ലക്ഷണങ്ങൾക്ക് കാരണമായേക്കാം:

1. നിർജലീകരണം.
2. ബലഹീനതയും ക്ഷീണവും.
3. ഓക്കാനം, തലവേദന.
4. മലബന്ധം.
5. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തത.

ഡയറ്റിംഗിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ചു വസ്തുതകളുണ്ട്:

ഡയറ്റിംഗ് അപൂർവമായി മാത്രമേ വിജയിക്കാറുള്ളൂ. 95% ഭക്ഷണക്രമം പാലിക്കുന്നവരും ഒന്നു മുതൽ അഞ്ച് വർഷത്തിനുള്ളിൽ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കുന്നു.

അശാസ്ത്രീയമായ ഡയറ്റിംഗ് അപകടകരമാണ് എന്ന് പറയുന്നത് എന്തുകൊണ്ട്?

1. "യോ-യോ" ഡയറ്റിംഗ് അഥവാ ഫാഡ് ഡയറ്റിംഗ് മൂലം ശരീരഭാരം വർധിപ്പിക്കുക, കുറയ്ക്കുക, വീണ്ടെടുക്കുക എന്നിവയുടെ ആവർത്തിച്ചുള്ള പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു.

2. ഹൃദ്രോഗസാധ്യത വർധിച്ചതുൾപ്പെടെയുള്ള ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ, ദീർഘകാലം നിലനിൽക്കും.

3. മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുന്നു.

‘പട്ടിണി’ മോഡ് !

ഡയറ്റിംഗ് നിങ്ങളുടെ ശരീരത്തെ പട്ടിണി മോഡിലേക്ക് പ്രേരിപ്പിക്കുന്നു. അത് ശരീരത്തിന്‍റെ പല പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കിക്കൊണ്ട് തിരിച്ചു പ്രതികരിക്കുന്നു.

ഊർജം സംരക്ഷിക്കുന്നതിനുള്ള സാധാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നതുമൂലം സ്വാഭാവിക മെറ്റബോളിസം യഥാർഥത്തിൽ മന്ദഗതിയിലാകുന്നു.

പോഷകക്കുറവ്

ഡയറ്റിംഗ് പാലിക്കുന്നവർ പലപ്പോഴും പ്രധാനപ്പെട്ട പോഷകങ്ങൾ നഷ്ടപ്പെടുത്തുന്നു. ഡയറ്റിംഗ് പാലിക്കുന്നവർക്ക് പലപ്പോഴും വേണ്ടത്ര പോഷണം ലഭിക്കുന്നില്ല.

ഉദാഹരണത്തിന്... ഡയറ്റിംഗ് നോക്കുന്നവരിൽ കാൽസ്യത്തിന്‍റെ കുറവ് ഉണ്ടവാം. അവരിൽ ഓസ്റ്റിയോപൊറോസിസ്, സ്ട്രെസ് ഒടിവുകൾ, ഒടിഞ്ഞ എല്ലുകൾ എന്നിങ്ങനെയുള്ള അപകടസാധ്യതകളുണ്ട്.

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048. [email protected].

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

തോൽവി അറിയാത്ത എ.കെ 47 തോക്കുകൾ.
പ്രളയജലത്തിൽ വള്ളം തുഴഞ്ഞ് ട്രാൻസ്ഫോർമർ പരിശോധിച്ച കെഎസ്ഇബി ഉദ്യോഗസ്ഥൻ വൈറൽ.
തന്നെ രക്ഷിച്ച രാജേഷിനെ ഓർത്ത് കണ്ണീരണിഞ്ഞ് ബെന്നി.
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up