ADVERTISEMENT

Close
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

01-09-2026

ചിരിക്കുന്ന ജാമ്യക്കാരനും കരയുന്ന ബാങ്കുകളും

Editorial

31-08-2026

വേദികളും സദസുകളും സ്ത്രീകൾ കൈയടക്കട്ടെ

Editorial

29-08-2026

ഹിന്ദുത്വയുണ്ട്, പള്ളിയിൽ പോകുന്നവർ സൂക്ഷിക്കണം!

Editorial

28-08-2026

നേപ്പാൾ മുങ്ങുമ്പോൾ ഇന്ത്യയും പിടയുന്നു

Editorial

26-08-2026

ഓണവും ഓർമിപ്പിക്കുന്നു നമ്മളൊന്നാണ്

Editorial

25-08-2026

'ക്രൈസ്റ്റി'ലെ സമരം വിദ്യാഭ്യാസക്കവർച്ച

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Kottayam

ഏബ്രഹാം ഇട്ടിച്ചെറിയയുടെ സംസ്കാരം വ്യാഴാഴ്ച

കോട്ടയം: പബ്ലിക് ലൈബ്രറി പ്രസിഡന്‍റും കുട്ടികളുടെ ലൈബ്രറി ചെയര്‍മാനുമായ അന്തരിച്ച ചക്കാലയില്‍ ഏബ്രഹാം ഇട്ടിച്ചെറിയ (88)യുടെ സംസ്‌കാരം മൂന്നിനു നടക്കും.

നാളെ ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ അഞ്ചു വരെ കോട്ടയം പബ്ലിക് ലൈബ്രറിയില്‍ പൊതുദര്‍ശനത്തിനു വെക്കും. മൂന്നിനു രാവിലെ 10നു ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം ജെറുശലേം മാര്‍ത്തോമ്മാ പള്ളിയില്‍ സംസ്‌കാരം നടക്കും.

അരനൂറ്റാണ്ട് ലൈബ്രറിയെ നയിച്ച അദ്ദേഹം വ്യവസായി, സംഘാടകന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍ എന്നി നിലകളിലും മികവു തെളിയിച്ചു. ഏബ്രഹാം ഇട്ടിച്ചെറിയുടെ ഗ്രന്ഥശാലാ പ്രവര്‍ത്തനങ്ങളുടെ 50-ാം വാര്‍ഷികം അടുത്തമാസം ആഘോഷിക്കാനിരിക്കെയാണു അപ്രതീക്ഷിത വിയോഗം.

Thiruvananthapuram

ഗുണ്ടാ ആക്രമണം; മൂന്നുപേർ കൂടി പിടിയിൽ

കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി

മംഗലപുരം: കൈലാത്തുകോണത്ത് മാരകായുധങ്ങളുമായെത്തി നാലുപേരെ ആക്രമിച്ചു ഗുരുതര പരിക്കേൽപ്പിക്കുകയും കാറുകളും ബൈക്കുകളും ഉൾപ്പെടെ 10 വാഹനങ്ങൾ തല്ലിതകർക്കുകയും ചെയ്‌ത കേസിൽ മൂന്നു പേർ കൂടി പിടിയിലായി.

കേസിലെ ഒന്നാം പ്രതി കൈലാത്തുകോണം അമ്പാടിനിവാസിൽ ശ്രീജു (21), രണ്ടാംപ്രതി കൈലാത്തുകോണം കാട്ടുവിള വീട്ടിൽ സുരാജ് (23), മൂന്നാം പ്രതി കൈലാത്തുകോണം കാട്ടുവിളവീട്ടിൽ ശ്രീരാജ് (26) എന്നിവരെയാണു മംഗലപുരം പൊ ലിസ് അറസ്റ്റു ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. കൈലാത്തുകോണം സ്വദേശികളായ മിഥുൻ (അമ്പാടി), ശ്രീജിത്ത്, രാഹുൽ എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.

ഇന്നലെ പിടിയിലായ ശ്രീജു റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്നും പൊലിസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. കൈലാത്തുകോണം എൽപി സ്‌കൂളിനു സമീപം പൗരസമിതി സംഘടിപ്പിച്ച ഓണാഘോഷത്തിനിടെ സംഘാടകരും പ്രതികളും തമ്മിലുണ്ടായ സംഘർഷത്തിന്‍റെ ഭാഗമായാണ് രാത്രിയിൽ 15 അംഗ സംഘം ആക്രമണം നടത്തിയത്.

മംഗലപുരം കൈലാത്തു കോണം സ്വദേശികളായ ബിജു (ഉണ്ണി ), സഹോദരങ്ങളായ അനൂപ് (32), ദീപു (38), ഇവരുടെ സുഹൃത്ത് ജിഷ്ണു (26) എന്നിവർക്കു പരിക്കേറ്റിരുന്നു. എസ്‌എച്ച്‌ഒ വി. സജുവിന്‍റെ നേതൃത്വത്തിൽ പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി.

Kollam

അമൃതകുളം ട്രൈബല്‍ പോസ്റ്റ്‌മെട്രിക് ഹോസ്റ്റല്‍ തുറക്കണം: വിഷ്ണുമോഹന്‍ എംഎല്‍എ

കൊല്ലം : ഒരു വര്‍ഷത്തിലധികമായി അടഞ്ഞുകിടക്കുന്ന അമൃതകുളം ട്രൈബല്‍ പോസ്റ്റ്‌മെട്രിക് ഹോസ്റ്റല്‍ തുറന്ന് കൊടുക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വിഷ്ണുമോഹന്‍ എംഎല്‍എ ജില്ലാ വികസനസമിതി യോഗത്തില്‍ ആവശ്യപ്പെട്ടു.

ട്രൈബല്‍ വിദ്യാര്‍ഥികളെ താത്കാലികമായി എസ്‌സി വിഭാഗക്കാര്‍ക്കായുള്ള ഹോസ്റ്റലിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഇതിന് പരിഹാരം ഉണ്ടാകണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചെന്നും രണ്ടാഴ്ചയ്ക്കകം ഹോസ്റ്റല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും കളക്‌ടര്‍ ആനി ജൂല തോമസ് അറിയിച്ചു.

ബൈപ്പാസ് റോഡ് തുറന്ന് കൊടുത്തെങ്കിലും കല്ലുംതാഴത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് സ്റ്റോപ്പില്ലാത്തത് നാട്ടുകാര്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇത് പരിഹരിക്കാന്‍ ആര്‍ടിഒ, ദേശീയപാത അധികൃതര്‍, ട്രാഫിക് പൊലിസ്, കെഎസ്ആര്‍ടി അധികൃതര്‍ എന്നിവര്‍ സംയുക്ത പരിശോധന നടത്തി റിപ്പോര്‍ട്ട് കളക്‌ടര്‍ക്ക് കൈമാറണമെന്ന് വിഷ്ണുമോഹന്‍ എംഎല്‍എ ആവശ്യപ്പെട്ടു.

പള്ളിമുക്കില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ബസ് സ്റ്റോപ്പ് 10 മീറ്റര്‍ മുന്നോട്ട് സ്ഥാപിക്കുക, സാങ്കേതിക പിഴവ് പരിഹരിച്ച് ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് ആധാര്‍ അടക്കമുള്ള രേഖകള്‍ തരപ്പെടുത്തി അവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും എംഎല്‍എ ഉന്നയിച്ചു.

തിങ്കള്‍ക്കരിക്കം, ആര്യന്‍കാവ് വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ഓഫീസുകളാക്കി മാറ്റുന്നതിന് ഫോറസ്റ്റ് വകുപ്പുമായി ബന്ധപ്പെട്ട തടസങ്ങള്‍ തീര്‍ക്കണമെന്ന് സി. അജയപ്രസാദ് എംഎല്‍എ ആവശ്യപ്പെട്ടു.
ടെര്‍മിനല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കൊല്ലം കെഎസ്ആര്‍ടിസി ഓഫിസ് താത്കാലികമായി ആശ്രാമം വ്യാവസായിക കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് മന്ത്രി ബിന്ദുകൃഷ്ണയുടെ പ്രതിനിധി തൃദീപ് കുമാര്‍ ആവശ്യപ്പെട്ടു. ‌

പ്രവര്‍ത്തനം നിലച്ച പാര്‍വതി മില്ലിന്‍റെ 16 ഏക്കര്‍ സ്ഥലം കൊല്ലം മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കുന്നതിനായി ഉപയോഗപ്പെടുത്തണം, ലിങ്ക് റോഡിലെ മാലിന്യ നിര്‍മാര്‍ജനം കൂടുതല്‍ കാര്യക്ഷമമാക്കുക, കടപ്പാക്കടയില്‍ അങ്കണവാടിക്കായി വാങ്ങിയ സ്ഥലത്തിന്‍റെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് നിര്‍മാണം ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം സമിതിയില്‍ ഉന്നയിച്ചു.

ഓച്ചിറ മുതല്‍ കാവനാട് വരെയുള്ള ദേശീയപാതയുടെ നിര്‍മാണം മന്ദഗതിയിലാണെന്നും യാത്രക്കാര്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും മന്ത്രി ഷിബു ബേബിജോണിന്‍റെ പ്രതിനിധി വാഴയില്‍ അസീസ് പറഞ്ഞു.

ചവറ ഫയര്‍‌സ്റ്റേഷന്‍ വിപുലപ്പെടുത്തുന്നതിന് കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാവണം, ചവറ, പന്മന, വടക്കുംതല ഭാഗത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നടപടിയുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കണ്ണനല്ലൂര്‍ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി റോഡ് വീതികൂട്ടല്‍ നടപടി ത്വരിതപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് പി.സി. വിഷ്ണുനാഥ് എംഎല്‍എയുടെ പ്രതിനിധി കെ. ബാബുരാജ് ആവശ്യപ്പെട്ടു.

കൊട്ടാരക്കര എംസി റോഡില്‍ വര്‍ധിച്ചു വരുന്ന റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍വാഹന വകുപ്പും പൊലീസും സംയുക്തമായി കര്‍മപദ്ധതി നടപ്പാക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതിനിധി ഏബ്രഹാം സാമുവേല്‍ ആവശ്യപ്പെട്ടു.
കേന്ദ്രഫണ്ട് ഉപയോഗപ്പെടുത്തി കൊല്ലം ചെങ്കോട്ട റോഡ് വികസനം എത്രയും പെട്ടെന്ന് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് പ്രേമചന്ദ്രന്‍ എംപിയുടെ പ്രതിനിധി കെ.എസ്. വേണുഗോപാല്‍ ആവശ്യപ്പെട്ടു.

കരുനാഗപ്പള്ളി പുതിയകാവ് നെഞ്ചുരോഗാശുപത്രിയിലെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടത്തിലേക്ക് കാന്‍സര്‍ രജിസ്‌ട്രേഷന്‍ സെന്‍റര്‍ മാറ്റിസ്ഥാപിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എംപിയുടെ പ്രതിനിധി എം. ഇ.ബ്രാഹിംകുട്ടി ആവശ്യപ്പെട്ടു.

പത്തനാപുരം താലൂക്ക് ആശുപത്രിയിലെ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരെ നിലനിര്‍ത്തുക, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക, തെരുവുനായശല്യം അവസാനിപ്പിക്കാന്‍ തദ്ദേശസ്ഥാപന മേധാവികള്‍ ക്രിയാത്മക പദ്ധതികള്‍ ആവിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ വിവിധ എംഎല്‍എമാരുടെ പ്രതിനിധികള്‍ സമിതിയില്‍ ഉന്നയിച്ചു.

കളക്‌ടര്‍ ആനി ജൂല തോമസ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, എഡിഎം സജീദ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Pathanamthitta

ഇഎസ്എ വിജ്ഞാപനം: ആശങ്ക ഒഴിയാതെ ഏഴ് വില്ലേജുകൾ

കോന്നി താലൂക്കിൽ: ചിറ്റാര്‍, സീതത്തോട്, അരുവാപ്പുലം, തണ്ണിത്തോട് വില്ലേജുകൾ.
റാന്നി താലൂക്കിൽ: വടശേരിക്കര, പെരുനാട്, കൊല്ലമുള വില്ലേജുകൾ.

പത്തനംതിട്ട: പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട വിജ്ഞാപനത്തിൽ ഉൾപ്പെട്ട ജില്ലയിലെ ഏഴ് വില്ലേജുകളിൽ ആശങ്ക. കോന്നി താലൂക്കിലെ ചിറ്റാര്‍, സീതത്തോട്, അരുവാപ്പുലം, തണ്ണിത്തോട്, റാന്നി താലൂക്കിലെ വടശേരിക്കര, പെരുനാട്, കൊല്ലമുള എന്നീ വില്ലേജുകളാണ് പട്ടികയിലുള്ളത്. റെഡ് സോണിൽ ഉൾപ്പെട്ട വില്ലേജുകളാണിവ. ഏഴാമത് വിജ്ഞാപനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതിൽ ഉൾപ്പെട്ട വില്ലേജുകൾ പൂർണമായി റെഡ് സോണാണ്.

കൂടാതെ ഓറഞ്ച്, യെല്ലോ സോണുകളിലും പരിമിതമായ നിയന്ത്രണങ്ങളുണ്ടാകും. റെഡ് സോണിൽ ഉൾപ്പെട്ട വില്ലേജുകളിൽ കൃഷികളിൽ ഉൾപ്പെടെ നിയന്ത്രണമുണ്ടാകും. ഏതാനും വർഷങ്ങൾക്കുള്ളിൽ വീടും കൃഷിഭൂമിയും ഉപേക്ഷിച്ച് വെറും കൈയോടെ തെരുവിലേക്കിറങ്ങേണ്ട അവസ്ഥ ഇത്തരം പ്രദേശങ്ങളിൽ ഉണ്ടാകുമോയെന്ന ആശങ്ക പ്രദേശവാസികൾക്കുണ്ട്. കഴിഞ്ഞ ആറുതവണയും പരാതികൾ കാരണം കരട്‌ വിജ്ഞാപനം അന്തിമമാക്കാൻ കേന്ദ്രസർക്കാരിനു കഴിഞ്ഞിരുന്നില്ല. സെപ്‌റ്റംബർ 25നുള്ളിൽ പരാതികൾ അറിയിക്കണമെന്നാണു കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന്‍റെ നിർദേശം.

കരട്‌ വിജ്ഞാപനം അന്തിമമായാൽ കൃഷി അവസാനിപ്പിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് കർഷകർ. രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാനും നിയന്ത്രണങ്ങളുണ്ടാകും. വ്യാവസായികമായ ഒരു സംരംഭവും അനുവദിക്കില്ല. കെട്ടിടം നിർമാണത്തിനടക്കം നിയന്ത്രണമുണ്ടാകും. 30 ശതമാനം ചരിവുള്ള സ്ഥലങ്ങളില്‍നിന്ന് മരം മുറിക്കാനും കൃഷിയിറക്കാനും തടസമുണ്ടാകും. ആശുപത്രി, വൈദ്യുതി ഉത്പാദന കേന്ദ്രങ്ങൾ എന്നിവയൊന്നും സ്ഥാപിക്കാനാകില്ല. വീടുൾപ്പെടെ ഏത് നിർമാണത്തിനും സംസ്ഥാനത്ത് വനംവകുപ്പിന്‍റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന എൻവയോൺമെന്‍റൽ അഥോറിറ്റിയുടെ അനുമതി വാങ്ങണം.

പത്തനംതിട്ട ജില്ലയിൽ നിലവിൽ പട്ടികയിലുൾപ്പെട്ട പ്രദേശങ്ങൾ പൂർണമായും ജനവാസ മേഖലകളാണ്. തന്നെയുമല്ല, ജലവൈദ്യുത പദ്ധതികളുൾപ്പെടെ പ്രവർത്തിക്കുന്ന സ്ഥലങ്ങളുമാണ്. പതിറ്റാണ്ടുകൾക്കു മുന്പേ കുടിയേറിയ കർഷകരാണ് ഏഴ് വില്ലേജുകളിൽ ഭൂരിഭാഗവും.

സിപിഎം ബഹുജന പ്രക്ഷോഭത്തിന്

പത്തനംതിട്ട: പരിസ്ഥിതിലോല മേഖല കരട് വിജ്ഞാപനത്തിനെതിരേ ബഹുജന പ്രക്ഷോഭമുയർത്തുമെന്നു സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം അറിയിച്ചു.

2011ൽ കോൺഗ്രസ് നേതാവും അന്നത്തെ വനം പരിസ്ഥിതി മന്ത്രിയുമായിരുന്ന ജയറാം രമേശാണ് ഇഎസ്എ ആദ്യ ഉത്തരവിറക്കിയത്. ഇതുമായി ബന്ധപ്പെട്ട് കേരള നിയമസഭയിൽ കോടിയേരി ബാലകൃഷ്‌ണൻ അടിയന്തരപ്രമേയം അവതരിപ്പിക്കുകയും താനടക്കമുള്ള അംഗങ്ങൾ ചർച്ചയിൽ പങ്കെടുക്കുകയും ചെയ്‌തിരുന്നുവെന്ന് രാജു ഏബ്രഹാം ചൂണ്ടിക്കാട്ടി. അന്ന് ഇതുസംബന്ധിച്ച് പഠിക്കാൻ പുതിയ സമിതി വേണമെന്ന് നിയമസഭ ഒന്നടങ്കം തീരുമാനിച്ചതാണ്.

ഇതിനിടയിൽ ഉമ്മൻ ചാണ്ടി സർക്കാർ ഉമ്മൻ വി. ഉമ്മൻ സമിതിയെ തീരുമാനിച്ചെങ്കിലും റിപ്പോർട്ടിൽ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയിരുന്നില്ല. പിന്നീടുവന്ന കസ്‌തൂരിരംഗൻ റിപ്പോർട്ടിലും കാര്യമായ മാറ്റമൊന്നുമുണ്ടായില്ല.

എന്നാൽ 2018ൽ പിണറായി വിജയൻ സർക്കാർ ഫലപ്രദമായ നിർദേശങ്ങൾ നൽകിയിരുന്നു. പരിസ്ഥിതിലോല മേഖല റിസർവ്‌ വനത്തിനുള്ളിൽത്തന്നെ ഉൾപ്പെടുത്തണമെന്ന നിർദേശമാണ് നൽകിയത്. അത് നടപ്പായാലേ കേരളത്തിനു രക്ഷയുള്ളൂവെന്ന് സിപിഎം ജില്ലാ സെക്രട്ടറി അഭിപ്രായപ്പെട്ടു.

Idukki

റിസോര്‍ട്ടില്‍നിന്ന് വീണ് ജീവനക്കാരന് ദാരുണാന്ത്യം

തൊടുപുഴ: റിസോര്‍ട്ടില്‍നിന്നു വീണ് ജീവനക്കാരന് ദാരുണാന്ത്യം. മൂന്നാറിലെ സ്വകാര്യ റിസോര്‍ട്ടിലാണ് സംഭവം. ഞായറാഴ്ച രാത്രി ആസാം സ്വദേശിയായ സഞ്ജയ് (32) കെട്ടിടത്തിന്‍റെ മുകളില്‍നിന്ന് താഴേക്ക് വീഴുകയായിരുന്നു.

അഞ്ചു വര്‍ഷമായി റിസോര്‍ട്ടിലെ ജീവനക്കാരനായിരുന്നു. കാല്‍വഴുതി അബദ്ധത്തില്‍ വീണതാകാമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ മൂന്നാര്‍ പോലീസ് സ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Alappuzha

അവഗണനയുടെ ഭാരം പേറി എസി കനാൽ

ചമ്പക്കുളം: ആലപ്പുഴ, കോട്ടയം ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ആലപ്പുഴ- ചങ്ങനാശേരി കനാൽ അവഗണനയുടെ ഭാരവും പേറി ഒഴുകാൻ തുടങ്ങിയിട്ട് നാളേറയായി. കേരളത്തിലെ തന്നെ ഏറ്റവും സുന്ദരമായ ഒരു മനുഷ്യനിർമിത കനാലാണിത്. ചങ്ങനാശേരി മനയ്ക്കച്ചിറയിൽ നിന്നാരംഭിച്ച് മങ്കൊമ്പ് ഒന്നാം കരയിൽ എസി റോഡ് കടന്ന് മണിമലയാറ്റിൽ ചെന്നുചേരുന്നതാണ് ഈ കനാൽ. ഇതിന്‍റെ സൗന്ദര്യവും മറ്റ് വിനോദസഞ്ചാര സാധ്യതകളും ഇതുവരെ ആരും അല്പം പോലും പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.

ആലപ്പുഴ-ചങ്ങനാശേരി റോഡിനൊപ്പം പണിതതാണ് എസി കനാൽ. റോഡ് പൂർത്തികരിച്ച് വർഷങ്ങൾ കഴിഞ്ഞു. എന്നാൽ, കനാൽ ഇപ്പോഴും ഒന്നാം കരയിൽതന്നെ നില്ക്കുന്നു. കനാലിന്‍റെ പണി പൂർത്തിയാക്കണമെന്ന ആവശ്യവുമായി സമരപരിപാടികൾ മുറപോലെ നടക്കുന്നുണ്ട്.
വലിയ വിനോദസഞ്ചാര സാധ്യത

മനയ്ക്കച്ചിറയിലെ വിസ്താരമേറിയ കുളത്തിൽനിന്ന് ആരംഭിച്ച് കിടങ്ങറ വരെ നേർരേഖയിൽ വരുന്ന ഈ കനാൽ, കോരവളവിൽ അല്പം ചരിഞ്ഞ് വീണ്ടും നേർരേഖയിൽ ഒന്നാം കരവരെ നീളുന്നു. ഏകദേശം 14 കിലോമീറ്ററാണ് ദൈർഘ്യം. നാല് വലുതും എട്ടോളം ചെറുതുമായ പാലങ്ങളും ഈ കനാലിന്‍റെ ഇരുകരകളേയും ബന്ധിപ്പിക്കുന്നു.

ഒരേ വീതിയിൽ നേർരേഖയിൽ ഒഴുകുന്ന ഈ കനാലിന്‍റെ ഇരു കരകളും മോടിയാക്കി വിനോദ സഞ്ചാരസൗഹൃദമാക്കിയാൽ കുട്ടനാടിന് അത് മുതൽകൂട്ടാകും.

ചെറുവള്ളംകളി മുതൽ ചുണ്ടൻ വള്ളംകളി വരെ നടത്താൻ സാഹചര്യവും സൗകര്യവുമുണ്ടിവിടെ. ചങ്ങനാശേരി നഗരസഭ, പായിപ്പാട്, മുട്ടാർ, വെളിയനാട്, രാമങ്കരി, ചമ്പക്കുളം എന്നീ പഞ്ചായത്തുകളിലൂടെയാണ് കനാൽ കടന്നുപോകുന്നത്. വർഷത്തിൽ ഭൂരിഭാഗം സമയവും പായൽ നിറഞ്ഞു കിടക്കുന്ന ഈ കനാലിന്‍റെ ശുചീകരണത്തിനായി കോടികൾ ചെലവഴിക്കുന്നുണ്ടെങ്കിലും അതെല്ലാം വെള്ളത്തിലാവുകയാണ്. കനാൽ കൈയ്യേറ്റത്തിനും കുറവില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വേണ്ട ഇടപെടൽ ഉണ്ടാവുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

പ്രഭാതത്തിലും വൈകുന്നേരങ്ങളിലും കനാലിന് കുറുകെയുള്ള പാലങ്ങളിൽ സുര്യോദയവും അസ്തമയവും കാണാൻ നിരവധി ആളുകളെത്തുന്നുണ്ട്. കനാലിന്‍റെ വിനോദസഞ്ചാര സാധ്യതകളിലേക്കുള്ള ചൂണ്ടുപലകയാണിത്. സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികളെ ആകർഷിക്ക തക്കതരത്തിൽ കനാലിന്‍റെ ഇരുകരകളും ഭംഗിയാക്കുകയും, കനാലിന്‍റെ വശങ്ങളിലുള്ള കച്ചവട സ്ഥാപനങ്ങൾ അതാത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നിശ്ചിത രീതിയിൽ രൂപകല്പന നടത്തി ആകർഷകമാക്കുകയും ചെയ്യണം. ചെറിയ വള്ളങ്ങളിലും പെഡൽ ബോട്ടുകളിലും സവാരി സൗകര്യങ്ങൾ ഒരുക്കിയും ഈ കനാലിനെ വിനോദസഞ്ചാര സൗഹൃദമാക്കാം.

Kottayam

ഏബ്രഹാം ഇട്ടിച്ചെറിയയുടെ സംസ്കാരം വ്യാഴാഴ്ച

കോട്ടയം: പബ്ലിക് ലൈബ്രറി പ്രസിഡന്‍റും കുട്ടികളുടെ ലൈബ്രറി ചെയര്‍മാനുമായ അന്തരിച്ച ചക്കാലയില്‍ ഏബ്രഹാം ഇട്ടിച്ചെറിയ (88)യുടെ സംസ്‌കാരം മൂന്നിനു നടക്കും.

നാളെ ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ അഞ്ചു വരെ കോട്ടയം പബ്ലിക് ലൈബ്രറിയില്‍ പൊതുദര്‍ശനത്തിനു വെക്കും. മൂന്നിനു രാവിലെ 10നു ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം ജെറുശലേം മാര്‍ത്തോമ്മാ പള്ളിയില്‍ സംസ്‌കാരം നടക്കും.

അരനൂറ്റാണ്ട് ലൈബ്രറിയെ നയിച്ച അദ്ദേഹം വ്യവസായി, സംഘാടകന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍ എന്നി നിലകളിലും മികവു തെളിയിച്ചു. ഏബ്രഹാം ഇട്ടിച്ചെറിയുടെ ഗ്രന്ഥശാലാ പ്രവര്‍ത്തനങ്ങളുടെ 50-ാം വാര്‍ഷികം അടുത്തമാസം ആഘോഷിക്കാനിരിക്കെയാണു അപ്രതീക്ഷിത വിയോഗം.

Ernakulam

ഡോക്ടർമാരില്ലാതെ ന്യൂറോ സർജറി വിഭാഗം

കൊച്ചി: എറണാകുളം മെഡിക്കൽ കോളജിൽ സാധാരണക്കാർക്കു കുറഞ്ഞ ചെലവിൽ സ്പെഷാലിറ്റി ചികിത്സ ലഭിച്ചിരുന്ന ന്യൂറോ സർജറി വിഭാഗത്തിൽ ഡോക്ടർമാരില്ല. ന്യൂറോ സർജറി വിഭാഗത്തിൽ ഡോക്ടർമാരുടെ മൂന്നു തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്.
അത്യാധുനിക സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളും ഒരുക്കിയ ന്യൂറോ സർജറി വിഭാഗത്തിൽ, താക്കോൽദ്വാര ശസ്ത്രക്രിയകൾ ഉൾപ്പടെ നേരത്തെ വിജയകരമായി നടന്നിരുന്നു.

സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ചു കുറഞ്ഞ ചെലവിൽ സങ്കീർണമായ ശസ്ത്രക്രിയകളും ചികിത്സകളും നടത്താനായിരുന്നതു സാധാരണക്കാരായ രോഗികൾക്ക് ആശ്വാസമായിരുന്നു.
ആശുപത്രിയിലെ ജനറൽ സർജറി, ഓർത്തോപീഡിക്സ്, കാഷ്വാലിറ്റി തുടങ്ങി വിവിധ വിഭാഗങ്ങളിലും ആവശ്യത്തിനു ഡോക്ടർമാരില്ലെന്നു പരാതിയുണ്ട്.

ജനറൽ സർജറി വിഭാഗ ത്തിൽ 15 സ്ഥിരം ഡോക്ടർമാർ വേണ്ട സ്ഥാന നിലവിലുള്ളത് 11 പേരാണ്.
ഓർത്തോപീഡിക്സിൽ ഒന്പതു തസ്തികകളിൽ ആറു പേർ മാത്രമാണ് സ്ഥിരം ഡോക്ടർമാരായുള്ളത്. എമർജൻസി മെഡിസിനിൽ സ്ഥിരം ഡോക്ടർമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്.
നിലവിൽ ഇവിടെ സേവനം ചെയ്യുന്നതു കരാർ അടിസ്ഥാനത്തിലുള്ള രണ്ടു ഡോക്ടർമാരാണ്.

അതേസമയം മെഡിക്കൽ കോളജിൽ ആവശ്യമായ ഗ്യാസ്ട്രോ എൻട്രോളജി, പ്ലാസ്റ്റിക് സർജറി, പീഡിയാട്രിക് കാർഡിയോളജി എന്നീ വിഭാഗങ്ങളിലേക്കു പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Thrissur

ട്രാന്‍സ്‌ഫോര്‍മര്‍ പുനഃസ്ഥാപിച്ചില്ല; തെക്കുംപാടത്തെ കര്‍ഷകര്‍ ദുരിതത്തില്‍

കാട്ടൂര്‍: പഞ്ചായത്തിലെ ഏകദേശം 400 ഏക്കര്‍ വിസ്തൃതിയുള്ള തെക്കുംപാടത്ത് വെള്ള ക്കെട്ട് രൂക്ഷമായതോടെ കര്‍ഷകര്‍ക്കു കൃഷിയിറക്കാന്‍ കഴിയാത്ത സാഹചര്യമായി. പാടത്തെ വെള്ളം മോട്ടോര്‍ ഉപയോഗിച്ച് വറ്റിച്ചാല്‍ മാത്രമേ കൃഷിയിറക്കാന്‍ സാധിക്കൂ. ഇതിനായി മോട്ടോര്‍ സൗകര്യം ഉണ്ടായിട്ടും അതുപ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കാത്തതാണു പ്രതിസന്ധിക്കു കാരണം.

നേരത്തെ ഇവിടെ ഉണ്ടായിരുന്ന ട്രാന്‍സ്‌ഫോര്‍മര്‍ ഊരിക്കൊണ്ടുപോയിട്ട് ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ലെന്നാണു കര്‍ഷകരുടെ പരാതി. ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികൃതര്‍ക്കു പലതവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും കര്‍ഷകര്‍ പറയുന്നു.

ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കാത്തതിനെത്തുടര്‍ന്നു നൂറുകണക്കിനു കര്‍ഷകരാണ് ദുരിതത്തിലായിരിക്കുന്നത്. കൃഷിയിറക്കാനുള്ള സമയമായിട്ടും വെള്ളക്കെട്ട് നീക്കാന്‍ കഴിയാത്തത് കര്‍ഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. കര്‍ഷകരുടെ പ്രശ്‌നത്തിന് അടിയന്തരപരിഹാരം കാണാത്തപക്ഷം ശക്തമായപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപി കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്‍റ്് അഭിലാഷ് കണ്ടാരംതറ മുന്നറിയിപ്പു നല്‍കി. ട്രാന്‍സ്‌ഫോര്‍മര്‍ അടിയന്തരമായി പുനഃസ്ഥാപിച്ച് കൃഷിയിറക്കുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്നാണ് കര്‍ഷക മോര്‍ച്ചയുടെ ആവശ്യം.

Palakkad

ഗതാഗത നിരോധനം രണ്ടുമാസം

ചിറ്റൂർ: ഗവ. കോളജിനു സമീപം പാലം നവീകരണം തുടങ്ങുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം രണ്ടുമാസത്തേക്കു നിരോധിച്ചു. ഈമാസം അഞ്ചുമുതലാണ് നിരോധനം പ്രാബല്യത്തിൽ വരിക.
പ്രധാന പാതയിലെ ഗതാഗത നിരോധനം ചർച്ചചെയ്യാനും മുൻകരുതലെടുക്കാനും നഗരസഭാ ഹാളിൽ സുമേഷ് അച്യുതൻ എംഎൽഎയുടെ നേതൃത്വത്തിൽ യോഗം ചേർന്നു.

പാലത്തിൽ സ്ലാബുകൾ യോജിക്കുന്ന സ്ഥലത്തെ ബെയറിംഗ് പുനർനിർമിക്കൽ പ്രവൃത്തികളാണ് നടത്തുക. എല്ലാ സ്ലാബുകളും ശരിപ്പെടുത്താൻ ഒരു മാസവും, സ്ലാബുകൾക്ക് മുകളിൽ കോൺക്രീറ്റ് ജോലികൾക്ക് ഒരുമാസം വേണ്ടി വരുന്നതിനാൽ രണ്ടു മാസക്കാലാവധിയാണ് നിർമാണത്തിന് നിശ്ചയിച്ചിരിക്കുതെന്നു യോഗത്തിൽ വിശദീകരിച്ചു.

ആലോചനാ യോഗത്തിൽ നഗരസഭാ ചെയർമാൻ ആർ. ബാബു അധ്യക്ഷത വഹിച്ചു. കൗൺസിലർ ജെയിൻ ഹില്ലാരിയോസ്, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. സുരേഷ്, പ്രൈവറ്റ് ബസ് ഓണേഴ്‌സ് താലൂക്ക് സെക്രട്ടറി സുധാകരൻ, മറ്റു നഗരസഭാ കൗൺസിലർമാർ, പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്‍റ് എൻജിനിയർ, വാട്ടർ അഥോറിറ്റി, പൊലിസ്, ഫയർഫോഴ്‌സ് വിഭാഗം പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

ഗതാഗത നിയന്ത്രണം

നെന്മാറ, ആലത്തൂർ, തൃശൂർ ഭാഗത്തുനിന്നും കോയമ്പത്തൂരിലേക്കുള്ള കെഎസ്ആർടിസി, സ്വകാര്യ ബന്ധുകളം മറ്റു വലിയ വാഹനങ്ങളം മേട്ടുപ്പാളയം , വണ്ടിത്താവളം , അണിക്കോട് വഴി കടന്നുപോകണം.
വേലന്താവളം, നടുപ്പുണി, ഗോപാലപുരം ഭാഗത്തു നിന്നും വരുന്ന ബസുകൾ നവീകരണം നടക്കുന്ന പുഴപ്പാലത്തിന്‍റെ കിഴക്കു ഭാഗത്തു നിർത്തിയിടും. യാത്രക്കാർ ഈ സ്ഥലത്ത് ബസിറങ്ങി പാലത്തിൽഏർപ്പെടുത്തുന്ന നടപ്പാത വഴി എതിർവശത്തെത്തി അവിടെ നിർത്തിയിരിക്കുന്ന ബസിൽ പടിഞ്ഞാറ് ഭാഗത്തേക്കുളള ബസിൽ കയറാവുന്നതാണ്.

ചിറ്റൂർ കോളജ് , ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ, ചിറ്റൂർ വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികളും പാലത്തിലെത്തി ബസ് മാറിക്കയറണം. വണ്ടിത്താവളം, വിളയോടി, അണിക്കോട് വഴി ഭാരവാഹന വാഹനങ്ങൾക്ക് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ പൊലിസ് നടപടികൾക്ക് നിർദേശം നൽകിയിട്ടുണ്ട് .

Malappuram

പെരുവന്പാടത്ത് പട്ടാപ്പകൽ കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്ക്

നിലന്പൂർ: പെരുവന്പാടത്ത് പട്ടാപ്പകൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. പെരുവന്പാടം മുതുവാൻ ആദിവാസി നഗറിലെ ഗിരീഷിനാണ് (53) കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇയാളെ അകന്പാടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയ്ക്കുശേഷം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം.

കൂണ്‍ ശേഖരിക്കാൻ കൂട്ടുകാർക്കൊപ്പം പോകുന്പോൾ കുറുവൻപുഴയുടെ ഇടിവണ്ണ ഈക്കാട് ഭാഗത്ത് കാട്ടിൽ മറഞ്ഞുനിന്ന കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. കാട്ടാനയെ കണ്ട് കൂടെയുള്ളവർ ഓടി രക്ഷപ്പെട്ടു. ഇതിനിടയിൽ കാട്ടാന ഗിരീഷിന് നേരേ തിരിയുകയും ആക്രമിക്കുകയുമായിരുന്നു. നെഞ്ചിന്‍റെ ഇടത് ഭാഗത്തിനു താഴെയും വയറിനും പരിക്കുണ്ട്. തോളെല്ലിന് പൊട്ടലേറ്റു.

വീണു കിടന്ന ഗിരീഷിനെ മറികടന്ന് കാട്ടാന എടക്കോട് വനമേഖലയിലേക്ക് പോയതിനാലാണ് ഗിരീഷ് വൻദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്.
പെരുവന്പാടം മേഖല കഴിഞ്ഞ ഒരു വർഷത്തിലേറെയായി കാട്ടാന ഭീതിയിലാണ്. പെരുവന്പാടത്തെ മലയോര കർഷകരും ആദിവാസി കുടുംബങ്ങളും ഇതുമൂലം ഭയന്നാണ് കഴിയുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ നിരവധി കർഷകരുടെ കൃഷിയിടങ്ങളിലാണ് കാട്ടാനകൾ നാശം വിതച്ചത്.

പെരുവന്പാടത്ത് വീടുകളുടെ ജനലുകൾ തകർക്കുകയും നിരവധി യാത്രക്കാരെ പിന്നാലെ കൂടി ഓടിക്കുകയും ചെയ്യുന്ന അപകടകാരിയായ മോഴയാന കഴിഞ്ഞ അഞ്ച് ദിവസങ്ങളായി പെരുവന്പാടത്തിന് സമീപമുള്ള എടക്കോട് വനമേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ശല്യക്കാരനായ കാട്ടാനയെ പന്തീരായിരം ഉൾവനത്തിലേക്ക് കയറ്റി വിടണമെന്നാവശ്യം വാർഡംഗം അച്ചാമ്മ ജോസഫ് നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും വനംവകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല.

Kozhikode

മയക്കുവെടി വയ്ക്കാന്‍ കാട്ടുപോത്തെവിടെ?..

വലഞ്ഞ് അന്വേഷണ സംഘം, ആശങ്ക മാത്രം ബാക്കി

നാദാപുരം: വിലങ്ങാട് വായാട് ഉന്നതിയിലെ സുനിലിനെ കൊലപ്പെടുത്തിയ അക്രമകാരിയായ കാട്ടുപോത്തിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെ പോത്ത് കാട് കയറി ഉൾക്കാട്ടിലേക്ക് നീങ്ങിയോ എന്ന സംശയം നാട്ടുകാരിൽ ഉണ്ടെങ്കിലും അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. കാട്ടുപോത്തിനെ വെടിവച്ചു കൊല്ലുമെന്ന് വനംവകുപ്പ് നാട്ടുകാർക്ക് നൽകിയ വാഗ്ദാനം നടപ്പിലായില്ല.

സുനിലിനെ കൊലപ്പെടുത്തിയത് അക്രമകാരിയായ ആൺ കാട്ടുപോത്താണെന്ന് വനംവകുപ്പ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ മുതൽ വനാതിർത്തിയിലെ കൃഷിഭൂമിയിൽ കാട്ടുപോത്തിനായി വ്യാപകമായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പെരുവണ്ണാമൂഴി, കുറ്റ്യാടി എന്നിവിടങ്ങളിലെ 22 പേർ അടങ്ങുന്ന ആർആർടിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

മൂന്ന് ദിവസമായി ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തിയിട്ടും പോത്തിനെ കണ്ടെത്താൻ കഴിയാത്തത് ഉദ്യോഗസ്ഥരെ വലയ്ക്കുന്നുമുണ്ട്. അക്രമകാരിയായ കാട്ടുപോത്തിനെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് അടിയന്തര പ്രാധാന്യത്തോടെ സംസ്ഥാന ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പുറപ്പെടുവിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വനംവകുപ്പ് നാട്ടുകാർക്ക് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടികൂടാനുള്ള ഉത്തരവാണ് ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത്.
വിലങ്ങാട് ഫോറസ്റ്റ് സെക്‌ഷൻ ഓഫീസിലെ അസൗകര്യങ്ങൾ വിലങ്ങാട്ടെ വന്യജീവി ആക്രമണത്തിന്‍റെ പ്രതിരോധ പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. സെക്‌ഷൻ ഓഫീസിൽ ആകെ അഞ്ച് ജീവനക്കാരാണ് ഉള്ളത്.
അഞ്ചുപേരിൽ മൂന്നുപേർ വനിതകളാണ്. കണ്ണവം, പെരിയ റിസർവ് വനമേഖലകളിലെ വിശാലമായ വനാതിർത്തികളിൽനിന്നും അതിക്രമിച്ച് കയറുന്ന വന്യമൃഗങ്ങളെ തുരത്തുന്നതിനായി ഈ ജീവനക്കാരെ കൊണ്ട് കഴിയില്ല. ഇവർക്ക് വേണ്ട സൗകര്യങ്ങളൊന്നും ഈ ഓഫീസിൽ ലഭ്യമല്ല. കണ്ടിവാതുക്കൽ മുതൽ വായാട് വരെയുള്ള ഏതാണ്ട് 15 കിലോമീറ്റർ അധികം വരുന്ന വനാതിർത്തികളിൽ ഓടിയെത്താൻ ഇവർക്കുള്ളത് ഒരു ബൈക്ക് മാത്രമാണ്. ചെങ്കുത്തായ മലകളിലേക്ക് പോകാൻ വാഹനമില്ലാത്തതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

പെരിയ, കണ്ണവം റേഞ്ച് ഉദ്യോഗസ്ഥർ ഈ മേഖലയിലേക്ക് തിരിഞ്ഞുനോക്കാറുപോലുമില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ മാനന്തവാടിയിൽ നിന്നും തെർമൽ ഡ്രോൺ, ആർആർടി സംഘവും ആറളത്തുനിന്നും മയക്കുവെടിവയ്ക്കാൻ വെറ്റിനറി ഡോക്ടർ ഉൾപ്പെടെയുള്ള സംഘവും വായാട് എത്തിച്ചേരും.

സുനിലിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന്

തൊട്ടില്‍പാലം: കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ മരിച്ച നരിപ്പറ്റ പഞ്ചായത്ത് വായാട് സ്വദേശി സുനിലിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നും ആശ്രിതർക്ക് ഉടൻതന്നെ സർക്കാർ ജോലി നൽകണമെന്നും വന്യമൃഗ ആക്രമണങ്ങൾ തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും കേരള കോൺഗ്രസ്-എം നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്‍റ് എൻ.കെ. സണ്ണി അധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡന്‍റ് ആന്‍റണി ഇരുരി, ജില്ലാ ജനറൽ സെക്രട്ടറി ബോബി മൂക്കൻതോട്ടം, റോബിറ്റ് പുതുക്കുളങ്ങര, ബേബി കറുകമാലി, ഷാജു ഫിലിപ്പ് കണ്ടത്തിൽ, ജെയിൻ ചൂരപ്പൊയ്ക, സാബു എടാട്ടുകുന്നേൽ, ജോബി വാതപ്പള്ളി, തോമസ് കടത്തലക്കുന്നേൽ, ബാബു കുന്നിപ്പറമ്പിൽ, ഫിലിപ്പ് ചൂരപൊയ്ക, സ്കറിയ കണിപറമ്പിൽ, ബാബു കിഴക്കേക്കര, സാലി സജി കൊഴുവനാൽ, അൽഫോൻസാ റോബിൻ തുടങ്ങിയവർ പ്രസംഗിച്ചു.

വായാട് വീണ്ടും കാട്ടുപോത്തിന്‍റെ സാന്നിധ്യമെന്ന് പ്രദേശവാസികള്‍

നാദാപുരം: വിലങ്ങാട് വായാട് വീണ്ടും കാട്ടുപോത്തിന്‍റെ സാന്നിധ്യമെന്ന് പ്രദേശവാസികള്‍. ഇന്നലെ വൈകുന്നേരം നെല്ലിപ്പുഴ എസ്റ്റേറ്റിന് സമീപം ജനവാസ മേഖലയോട് ചേർന്ന് വനത്തിൽ കുടിവെള്ള പൈപ്പുകൾ പരിശോധിക്കാനെത്തിയ പ്രദേശവാസികളാണ് പോത്തിന്‍റെ സാന്നിധ്യമുള്ളതായി അറിയിച്ചത്. തുടർന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. കാട്ടുപോത്തിന്‍റെ കാൽപ്പാടുകൾ മണ്ണിൽ പതിഞ്ഞ നിലയിലായിരുന്നു.

മനുഷ്യജീവന് ആദ്യ പരിഗണന നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

കോഴിക്കോട്: വന്യമൃഗ ആക്രമണം ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങളിൽ മനുഷ്യജീവന്‍റെ സംരക്ഷണത്തിന് ആദ്യ പരിഗണന നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. വന്യജീവി ശല്യം ലഘൂകരിക്കുന്നതിനും മനുഷ്യ ജീവൻ നടഷ്ടമാകുന്ന സംഭവങ്ങൾ തടയുന്നതിനും ഊന്നൽ നൽകിക്കൊണ്ട് ഫലപ്രദവും സമഗ്രവുമായ ഒരു സംവിധാനത്തിന് രൂപം നൽകണമെന്നും കമ്മിഷൻ ജുഡീഷൽ അംഗം.

കെ. ബൈജുനാഥ് വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി. റാപിഡ് റെസ്പോൺസ് ടീം ശക്തിപ്പെടുത്തി നീരീക്ഷണ മുന്നറിയിപ്പ് സംവിധാനങ്ങൾ മെച്ചപ്പെടുത്തണം.

വന്യജീവികൾ മനുഷ്യവാസമുള്ള പ്രദേശങ്ങളിൽ പ്രവേശിക്കുന്നത് തടയുന്നതിന് സംരക്ഷണവേലികൾ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണം. അപകട സാധ്യതയുള്ള പ്രദേശങ്ങൾ തിരിച്ചറിഞ്ഞ് സംഘർഷ ലഘൂകരണ പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കണമെന്നും കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.

മനുഷ്യ-വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതിനുള്ള കൃത്യമായ കർമപദ്ധതി മൂന്നാഴ്ചയ്ക്കകം സമർപ്പിക്കണം. നിലവിലുള്ള സംവിധാനത്തിലെ പോരായ്മകൾ കണ്ടെത്തി ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ അറിയിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.

കോഴിക്കോട് വിലങ്ങാട് സ്വദേശിയും കോടതി ജീവനക്കാരനുമായ വി.സി. സുനിൽ വന്യമൃഗ ആക്രമണത്തിൽ മരിച്ച സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. 29 ന് കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

Wayanad

ചെണ്ടുമല്ലി പൂവിടാന്‍ വൈകി

ഓണവിപണി ലക്ഷ്യമിട്ട കര്‍ഷകര്‍ക്ക് നഷ്ടം

സുല്‍ത്താന്‍ ബത്തേരി: ഓണവിപണി ലക്ഷ്യമിട്ട് വയനാട്ടില്‍ നടത്തിയ ചെണ്ടുമല്ലിപ്പൂ കൃഷി കാലാവസ്ഥ വ്യതിയാനം മൂലം കര്‍ഷകര്‍ക്ക് നഷ്ടക്കണക്കായി.

ഓണം മുന്നില്‍ക്കണ്ട് മാസങ്ങള്‍ക്കു മുമ്പ് വിവിധ നിറങ്ങളിലുള്ള ചെണ്ടുമല്ലി തൈകള്‍ നട്ട് പരിപാലിച്ച കര്‍ഷകര്‍ക്ക് പൂക്കള്‍ കൃത്യസമയത്ത് ലഭിക്കാതെ വന്നതാണ് തിരിച്ചടിയായത്. പൂവിട്ടതിന് ആവശ്യത്തിന് വിപണി ലഭിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഇത്തവണ വന്‍തോതിലാണ് ചെണ്ടുമല്ലി കൃഷി നടത്തിയത്.

അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം ഉള്‍പ്പെടെയുള്ള നഴ്‌സറികളില്‍ നിന്നും തൈകള്‍ വാങ്ങിയാണ് കൂടുതല്‍ കര്‍ഷകരും കൃഷിയിറക്കിയത്. അയല്‍ക്കൂട്ടങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍, സാംസ്‌കാരിക-സാമൂഹിക സംഘടനകള്‍ തുടങ്ങിയവയും ഓണാഘോഷങ്ങളുടെ ഭാഗമായി പൂക്കൃഷി നടത്തിയിരുന്നു. ഓണത്തിന് മുന്നോടിയായി പൂക്കള്‍ വിളവെടുക്കാന്‍ കഴിയുന്ന തരത്തിലാണ് കൃഷി ക്രമീകരിച്ചിരുന്നത്. എന്നാല്‍ മഴയുടെ കുറവും കാലാവസ്ഥയിലെ വ്യതിയാനവും ചെടികളുടെ വളര്‍ച്ചയെയും പൂവിടലിനെയും പ്രതികൂലമായി ബാധിച്ചു.

ജില്ലയിലെ ഭൂരിഭാഗം തോട്ടങ്ങളിലും തിരുവോണത്തിന് ശേഷമാണ് ചെടികള്‍ മൊട്ടിടാന്‍ തുടങ്ങിയത്. ഇതോടെ ഓണവിപണിയില്‍ വയനാട്ടില്‍ ഉത്പാദിപ്പിച്ച പൂക്കള്‍ക്ക് വലിയ തോതില്‍ ഇടം ലഭിച്ചില്ല.ഏക്കറിന് ഏകദേശം 30,000 മുതല്‍ 50,000 രൂപവരെയാണ് പല കര്‍ഷകരും പൂക്കൃഷിക്കായി ചെലവഴിച്ചത്. തൈ ഒന്നിന് അഞ്ചു രൂപ തോതില്‍ നല്‍കിയാണ് ചെണ്ടുമല്ലി തൈ വാങ്ങിയത്. മുന്‍വര്‍ഷങ്ങളില്‍ ഓണക്കാലത്ത് മികച്ച വിലയും വിപണിയും ലഭിച്ചതിന്‍റെ പ്രതീക്ഷയിലാണ് പലരും ഇത്തവണ കൂടുതല്‍ സ്ഥലത്ത് കൃഷിയിറക്കിയത്.

സമയത്ത് പൂക്കള്‍ ലഭിക്കാതെ വന്നതോടെ പ്രതീക്ഷിച്ച വരുമാനം ലഭിച്ചില്ല. ഓണത്തിന് മുമ്പ് പൂവിട്ട ചില തോട്ടങ്ങളിലും കാര്യമായ പൂക്കളുടെ വില്‍പന നടന്നില്ല. വിളവെടുത്ത പൂക്കള്‍ സൂക്ഷിച്ചുവയ്ക്കാന്‍ സാധിക്കാതെ വന്നതോടെ പല കര്‍ഷകരും പൂക്കള്‍ ഉപേക്ഷിക്കേണ്ട അവസ്ഥയിലായി. വയനാട്ടിലെ വിവിധ ടൗണുകളില്‍ ഓണക്കാലത്ത് പൂക്കച്ചവടം നടത്തിയ വ്യാപാരികള്‍ക്കും ഇത്തവണ കനത്ത നഷ്ടമാണ് നേരിടേണ്ടിവന്നത്. ഓണവിപണിയെ പ്രതീക്ഷിച്ച് പൂക്കള്‍ ശേഖരിച്ച വ്യാപാരികള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതോടെ പൂക്കള്‍ വിറ്റഴിക്കാനാകാതെ വന്നു.

പുറംജില്ലകളില്‍ നിന്നുള്ള പൂക്കളുടെ വരവും വിപണിയിലെ മത്സരവും പ്രാദേശിക കര്‍ഷകരെയും വ്യാപാരികളെയും പ്രതികൂലമായി ബാധിച്ചു.ഓണവിപണി ലക്ഷ്യമിട്ട് ഉത്പാദിപ്പിക്കുന്ന പൂക്കള്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കാര്‍ഷിക വകുപ്പിന്‍റെ നേതൃത്വത്തില്‍ കൃഷി കലണ്ടര്‍, കാലാവസ്ഥാ മുന്നറിയിപ്പ്, വിപണി ഏകോപനം എന്നിവ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയാല്‍ അടുത്ത വര്‍ഷങ്ങളില്‍ ഇത്തരം നഷ്ടം കുറയ്ക്കാനാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

Kannur

ടി.കെ. ഗോവിന്ദൻ പാർട്ടിയെ വഞ്ചിച്ചവൻ: പിണറായി

തളിപ്പറമ്പ്: പാർട്ടിയുടെ നേതൃനിരയിൽ നിന്നുകൊണ്ട് കാര്യങ്ങളെല്ലാം അറിഞ്ഞു കൊണ്ടു തന്നെ പാർട്ടി വഞ്ചിച്ചയാളാണ് ടി.കെ. ഗോവിന്ദനെന്ന് സിപിഎം പിബി അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. സിപിഎം തളിപ്പറന്പിൽ സംഘടിപ്പിച്ച രാഷ്‌ട്രീയ വിശദീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തളിപ്പറമ്പ് മണ്ഡലത്തിൽ 47 ശതമാനത്തിന്‍റെ വോട്ട് കുറവായിട്ടുണ്ട്. സാധാരണ ഗതിയിൽ അങ്ങിനെ സംഭവിക്കേണ്ടതല്ല. സിപിഎം നയിക്കുന്ന എൽഡിഎഫും കോൺഗ്രസ് നയിക്കുന്ന യുഡിഎഫും തമ്മിലാണ് മത്സരമുണ്ടായത്. അതിൽ സിപിഎമ്മിനും എൽഡിഎഫിനും എതിരായി ആരുവന്നാലും അത് യുഡിഎഫിന്‍റെ സ്ഥാനാർഥിയാണ്. ഇവിടുണ്ടാകുന്ന ജയവും പരാജയവും സിപിഎമ്മിന്‍റെയും എൽഡിഎഫിന്‍റെയും ജയവും പരാജയവുമാണ്.

ജനവിധി പാർട്ടിയും മുന്നണിയും മാനിക്കുന്നു. പരാജയം അംഗീകരിച്ചുകൊണ്ടു തന്നെ തുടർപ്രവർത്തനങ്ങൾ നടത്തും. തോൽക്കാൻ ഇടയാക്കിയ കാരണങ്ങൾ പാർട്ടി വിശദമായി പരിശോധിച്ചിട്ടുണ്ട്. പാർട്ടി എന്ന നിലയ്ക്കും മുന്നണി എന്ന നിലയ്ക്കും തിരുത്തേണ്ട കാര്യങ്ങൾ തിരുത്തിക്കൊണ്ടു മുന്നോട്ടു പോകാനാണ് തീരുമാനമെന്നും പിണറായി പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം പി.കെ. ശ്യാമള അധ്യക്ഷത വഹിച്ചു.

Kasaragod

നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ജനറൽ ഒപിയിലും കാത്തിരിപ്പ് നീളുന്നു

നീലേശ്വരം: മലയോരമേഖലകളിൽ നിന്നുൾപ്പെടെ പ്രതിദിനം നൂറുകണക്കിന് രോഗികൾ ചികിത്സ തേടിയെത്തുന്ന നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ജനറൽ ഒപി സേവനങ്ങൾക്കു പോലും കാത്തിരിപ്പ് നീളുന്നു. ജനറൽ ഒപി വിഭാഗത്തിൽ മൂന്നു ഡോക്ടർമാരെങ്കിലും ആവശ്യമുള്ളിടത്ത് മിക്കപ്പോഴും ഒരാൾ മാത്രമാണ് ഉണ്ടാകുന്നത്. പലപ്പോഴും നിശ്ചിതസമയം കഴിഞ്ഞ് മണിക്കൂറുകളോളം ഇവർ തന്നെ ജോലി തുടരേണ്ട അവസ്ഥയാണ്.
കഴിഞ്ഞയാഴ്ച ഓണവും മെഡിക്കൽ പിജി പ്രവേശനപരീക്ഷയും ഒരുമിച്ചുവന്നപ്പോൾ ആശുപത്രിയിലെ ഒപി സേവനങ്ങൾ തടസപ്പെടുന്ന നിലയായിരുന്നു. രാത്രി ഏഴിനു ശേഷം ഒപി ടിക്കറ്റ് നൽകാതെ രോഗികളെ തിരിച്ചയക്കേണ്ടിവരുന്ന അവസ്ഥ പോലുമുണ്ടായി. ദൂരസ്ഥലങ്ങളിൽ നിന്നെത്തിയവർ അവശനിലയിലുള്ള രോഗികളെയുംകൊണ്ട് വീണ്ടും കാഞ്ഞങ്ങാട്ടേക്ക് വണ്ടി പിടിക്കേണ്ട നിലയിലായിരുന്നു.

രാത്രികാലങ്ങളിൽ ഒരു ഡോക്ടർ മാത്രം ഡ്യൂട്ടിയിലുണ്ടാകുമ്പോൾ പലപ്പോഴും അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളെ നോക്കാൻ പോകേണ്ടിവരുന്നതിനാൽ ജനറൽ ഒപി വിഭാഗത്തിലെത്തുന്ന രോഗികൾക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നു.

നേത്രരോഗം, അസ്ഥിരോഗം, ഇഎൻടി, ത്വക്ക് തുടങ്ങിയ വിഭാഗങ്ങളിൽ സ്പെഷാലിറ്റി ഡോക്ടർമാരില്ലാതായിട്ട് കാലങ്ങളായി. ഏറെക്കാലമായി സ്ഥിരം ഗൈനക്കോളജിസ്റ്റും ഇല്ല. അത്യാഹിത വിഭാഗത്തിലും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാലാണ് ജനറൽ ഒപിയിലെ ഡോക്ടർമാർക്കുതന്നെ അങ്ങോട്ടു പോകേണ്ടിവരുന്നത്.

അവധിയിലുള്ള ഡോക്ടർമാർ പിജി പ്രവേശന പരീക്ഷ കഴിഞ്ഞതോടെ ഈയാഴ്ച തിരിച്ചെത്തുമെന്നും ഇതോടെ ഡോക്ടർമാരുടെ ക്ഷാമം തീരുമെന്നുമാണ് അധികൃതർ പറയുന്നത്. എന്നാൽ പരീക്ഷയെഴുതിയ പലർക്കും പിജി പ്രവേശനം ലഭിക്കുന്നതോടെ ആഴ്ചകൾക്കകം ഒഴിവുകളുടെ എണ്ണം വീണ്ടും കൂടാനാണ് സാധ്യത. അപ്പോഴേക്കും കരാർ നിയമനത്തിലൂടെയെങ്കിലും ആവശ്യത്തിന് ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തണമെന്നാണ് നാട്ടുകാരുടെയും ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്ന രോഗികളുടെയും ആവശ്യം.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

ഡോ. ജെ. രാമചന്ദ്രൻ നായർ

തിരുവനന്തപുരം: ഹിന്ദി സാഹിത്യരംഗത്തെ പണ്ഡിതൻ ഡോ. ജെ. രാമചന്ദ്രൻ നായർ (79) അന്തരിച്ചു. സംസ്കാരം ഇന്ന് 12 ന് രവിപുരം ശ്മശാനത്തിൽ. ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിൽ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. സർവകലാശാല പ്രഫസറായിരുന്നു. ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ കേരള ശാഖയുടെ സ്ഥാപക ഭരണസമിതിയിലെ ഏക അംഗമായിരുന്നു. കൊടുങ്ങല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിന്ദി പ്രചാര കേന്ദ്രത്തിന്‍റെ അധ്യക്ഷനായും എച്ച്പികെ കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷന്‍റെ പ്രിൻസിപ്പലായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കെ. വൈ. ജയന്തി. മകൾ: ഡോ. ദേവികാറാണി (മെഡിക്കൽ ഓഫീസർ, ആരോഗ്യവകുപ്പ്). മരുമകൻ: വിനോയ് (എൻജിനീയർ). സഹോദരി: എഴുത്തുകാരി ടി. തങ്കമണിയമ്മ.

ജെസി തങ്കച്ചൻ

പത്തനംതിട്ട: വാഴമുട്ടം കിഴക്ക് പുതുപ്പറമ്പിൽ ശ്ലോമോ ഭവൻ ജെസി തങ്കച്ചൻ (60) അന്തരിച്ചു. സംസ്കാരം നാളെ 11.30ന് വാഴമുട്ടം കിഴക്ക് മാർ ബർസൗമ ഓർത്തഡോക്സ്‌ പള്ളിയിൽ.പരേത കുറിയന്നൂർ ചക്കുതറ പടിഞ്ഞാറെക്കൂറ്റ് കുടുംബാംഗം.ഭർത്താവ്: പി.ഡി. തങ്കച്ചൻ. മക്കൾ: റ്റിജോ തങ്കച്ചൻ( ഖത്തർ), ജിജോ തങ്കച്ചൻ( സബ് ഇൻസ്പെക്ടർ ഓഫ് പൊലിസ്, രാജ്യാന്തര ബാസ്കറ്റ്ബോൾ പ്ലെയർ). മരുമക്കൾ : സുരഭി( ഖത്തർ), നീതു (സബ് ഇൻസ്പെക്ടർ ഓഫ് പൊലിസ്, മുൻ രാജ്യാന്തര വോളിബോൾ പ്ലെയർ).

സിസ്റ്റർ ബ്രൂണോ ഞള്ളിയില്‍ സിഎംസി

കാഞ്ഞിരപ്പള്ളി: സിഎംസി അമലാ പ്രൊവിന്‍സിലെ പാലമ്പ്ര സെന്‍റ് ജോസഫ് മഠാംഗമായ സിസ്റ്റർ ബ്രൂണോ സിഎംസി (ഏലിക്കുട്ടി - 90) അന്തരിച്ചു. സംസ്‌കാരം ഇന്ന് രണ്ടിന് പാലമ്പ്ര സിഎംസി മഠം ചാപ്പലില്‍ ആരംഭിച്ച് മൂന്നിന് കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കലിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ പാലമ്പ്ര ഗത്‌സെമെന്‍ ആശ്രമ പള്ളിയില്‍. ചെറുവള്ളി ഞള്ളിയില്‍ പരേതരായ വര്‍ഗീസ് - അന്നമ്മ ദമ്പതികളുടെ മകളാണ്. പരേത പായിപ്പാട്, ഇഞ്ചിയാനി, നെറ്റിത്തൊഴു, വള്ളക്കടവ്, ചിറക്കടവ്, കൊച്ചുതോവാള, പുറ്റടി, ചക്കുപള്ളം, ചാമംപതാല്‍, പാലൂര്‍ക്കാവ്, കണ്ണമ്പള്ളി, കുഴിത്തൊളു, പൊടിമറ്റം, ഉമിക്കുപ്പ, പാലമ്പ്ര എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: എന്‍.വി. ഈപ്പന്‍ (ചെറുവള്ളി), പരേതരായ എന്‍.വി. ചാക്കോ, ഫാ. അലക്‌സാണ്ടര്‍ (ദിസ്പൂര്‍ രൂപത), സിസ്റ്റർ റ്റെസി എസ്എബിഎസ് (ആസാം), എന്‍.വി. വര്‍ഗീസ്, എന്‍.വി. ജോസഫ്, എന്‍.വി. ജോണി, അമ്മിണി ആന്‍റണി പുറയാറ്റ്, എന്‍.വി. തോമസ്.

സിസ്റ്റർ ക്ലാരറ്റ് പുത്തൻപറമ്പിൽ എഫ്സിസി

ചങ്ങനാശേരി: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ, ചങ്ങനാശേരി ദേവമാതാ പ്രൊവിൻസ്, ചെത്തിപ്പുഴ വെരൂചിറ ശാന്തിസദൻ ക്ലാരമഠാംഗമായ സിസ്റ്റർ ക്ലാരറ്റ് എഫ്സിസി (92) അന്തരിച്ചു. സംസ്കാരം ഇന്ന്10.30 ന് ശാന്തിസദൻ ചാപ്പലിൽ ആരംഭിച്ച് ഭവനത്തോടനുബന്ധിച്ചുള്ള സെമിത്തേരിയിൽ. ചങ്ങനാശേരി പുത്തൻപറമ്പിൽ ദേവസ്യ- മറിയക്കുട്ടി ദമ്പതികളുടെ മകളാണ്.സഹോദരങ്ങൾ: ലില്ലിയമ്മ, കുഞ്ഞുകുഞ്ഞമ്മ, പരേതരായ പി.ജെ.ദേവസ്യ, പി.ജെ. തോമസ്, പി.ജെ. മാത്യു, പി.ജെ. സ്‌കറിയ, അമ്മിണി. പരേത വെരൂർ, പുറക്കാട്, കുറുമ്പനാടം, കരുവാറ്റ, ചങ്ങനാശേരി, കൊണ്ടാക്കൽ, പ്രൊവിൻഷ്യൽ ഹൗസ്, തെക്കേക്കര, മങ്കൊമ്പ്, മുടിയൂർക്കര, ചമ്പക്കര, കിടങ്ങറ, വെരൂച്ചിറ എന്നിവിടങ്ങളിൽ സന്യാസപരിശീലന രംഗത്തും അധ്യാപികയായും പ്രവർത്തിച്ചു.1962 മുതൽ തുടർച്ചയായി 2001 വരെ സൺഡേ സ്കൂളുകളിൽ അധ്യാപികയായും ഹെഡ്മിസ്ട്രസായും സേവനമനുഷ്ഠിച്ചു.

മേരി ഫിലിപ്

കോട്ടയം: പുത്തനങ്ങാടി തൂമ്പില്‍ അമ്പൂപറമ്പില്‍ മേരി ഫിലിപ് (79) അന്തരിച്ചു. സംസ്‌കാരം ഇന്നു മൂന്നിന് കോട്ടയം പുത്തന്‍ പള്ളിയില്‍. പരേത നിരണം പുരയ്ക്കല്‍ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ടി.എം. ഫിലിപ് (ഫിലിപ്‌സ് ഡ്രഗ് ഹൗസ്). മക്കള്‍: ബാബു എം. ഫിലിപ് (ജോസ്‌കോ ജ്വല്ലേഴ്‌സ് സീനിയര്‍ വൈസ്പ്രസിഡന്‍റ്, മാനേജിംഗ് പാര്‍ട്‌നര്‍ ജോസ് ഗോള്‍ഡ്), ബെയ്‌നി സന്തോഷ്, ഷൈനി റോബി. മരുമക്കള്‍: സോണ ബാബു (ജോസ്‌കോ ജ്വല്ലേഴ്‌സ് ഡയറക്ടര്‍, മാനേജിംഗ് പാര്‍ട്‌നര്‍ ജോസ്‌ഗോള്‍ഡ്), സന്തോഷ് ജോസ് (കണ്ടംകുളത്തി ജ്വല്ലേഴ്‌സ് കോട്ടയം), റോബി മാത്യു ചെത്തിക്കാട്ട് (റോബീസ് സ്‌പോര്‍ട്ടിംഗ് അരീന തിരുവല്ല). മൃതദേഹം ഇന്നു രാവിലെ എട്ടിനു വസതിയില്‍ കൊണ്ടുവരും.

മരിയ തോമസ്

പാലാ: കണ്ണാടിയുറുമ്പ് തൈപ്പറമ്പില്‍ (കവിയില്‍) മരിയ തോമസ് (75) അന്തരിച്ചു. സംസ്‌കാരം ഇന്ന് 2.30 ന് പാലാ സെന്‍റ് തോമസ് കത്തീഡ്രലില്‍. പരേത കിഴപറയാര്‍ ചെന്നയ്ക്കാട്ടുക്കുന്നേല്‍ കുടുംബാംഗം. ഭർത്താവ്: പരേതനായ കെ.വി.തോമസ് (റിട്ട. ചീഫ് അക്കൗണ്ടന്‍റ്, മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, പാലാ). മക്കള്‍: മെര്‍ളി, റോമിയ (മീനച്ചില്‍ താലൂക്ക് റേഷന്‍ ഡീലേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പാലാ), ജിജിമോന്‍ (ദുബായ്). മരുമക്കള്‍: ബെന്നി പന്തപ്ലാക്കല്‍ (ചെങ്ങളം), ആന്‍റണി മുളങ്ങാശേരില്‍ പൂവരണി (കെഎസ്ഇബി രാമപുരം), ജാസ്മി പുതുപറമ്പില്‍ ഉദയഗിരി (ദുബായ്).

എം.ഡി.മാത്യു

പുറപ്പുഴ: മുഞ്ഞനാട്ട് എം.ഡി.മാത്യു (കുഞ്ഞേട്ടൻ-93) അന്തരിച്ചു.സംസ്കാരം ഇന്ന് 3.30നു പുറപ്പുഴ സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ മേരി അറക്കുളം കാരിശേരിൽ കുടുംബാംഗം. മക്കൾ: ജോസഫ്, തിരുവനന്തപുരം (റിട്ട. ഇഎസ്ഐസി), പരേതനായ സിബി, മാത്തുക്കുട്ടി, ലിസി, സാജി(സി-ആപ്റ്റ്, പാലാ), ഫാ.ജോർജ് മുഞ്ഞനാട്ട് (ഫ്രാൻസിസ്കൻ സന്ന്യാസ സമൂഹാംഗം, യുഎസ്എ). മരുമക്കൾ: റേയ്ച്ചൽ ജോസഫ് (റിട്ട.അഡീഷണൽ സെക്രട്ടറി ഗവ.സെക്രട്ടേറിയറ്റ്), ജെസി, ആശ, സ്റ്റാൻലി, തോമസ് പയറ്റനാൽ.

ആയിഷാബി

രാമപുരം: നാറാണത്ത് മലപ്പുറം വലിയങ്ങാടി പറയർക്കുന്നൻ ആയിഷാബി എന്ന ഇമ്മുട്ടി (48) അന്തരിച്ചു. കബറടക്കം ഇന്ന് പത്തിന് രാമപുരം മഹല്ല് ജുമാ മസ്ജിദിൽ. പുഴക്കാട്ടിരി പഞ്ചായത്ത് ഒന്നാം വാർഡ് വനിതാ ലീഗ് കമ്മിറ്റി പ്രസിഡന്‍റും സാമൂഹിക പ്രവർത്തകയും കെപി കുടുംബം വനിതാ കൂട്ടായ്മ അംഗവുമാണ്. ഭർത്താവ്: മേലേച്ചോലയിലെ കരുവള്ളിപ്പാത്തിക്കൽ സൈതാലിക്കുട്ടി എന്ന മാനുക്കുട്ടി. മക്കൾ: ഷഹൽ അബ്ദുൾ ഗഫൂർ, അസാൻ സൈദ് ഹംസ (ഇരുവരും വിദ്യാർഥികൾ).

സിസ്റ്റര്‍ ജിയോവാനി എഫ്‌സിസി

കോഴിക്കോട്: ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ താമരശേരി സെന്‍റ് ഫ്രാന്‍സിസ് പ്രൊവിന്‍സിലെ ഈരൂട് അല്‍ഫോന്‍സ കോണ്‍വെന്‍റിലെ അംഗം സിസ്റ്റര്‍ ജിയോവാനി (സിസ്റ്റര്‍ ചിന്നമ്മ-85) അന്തരിച്ചു. സംസ്‌കാരം ഇന്ന് മൂന്നിന് ഈരൂട് സെന്‍റ് അല്‍ഫോന്‍സ കോണ്‍വെന്‍റ് സെമിത്തേരിയില്‍. ആർച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം സംസ്‌കാര കര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കും. പരേത കോടഞ്ചേരി, മുക്കം, മലാപ്പറമ്പ്, പന്തല്ലൂര്‍, പേരാമ്പ്ര, ചക്കിട്ടപ്പാറ, കണ്ണോത്ത് എന്നീ മഠങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോടഞ്ചേരി സെന്‍റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ മലയാളം അധ്യാപികയായും മഞ്ഞക്കുന്ന്, പന്തല്ലൂര്‍, കോടഞ്ചേരി എന്നിവിടങ്ങളില്‍ സുപ്പീരിയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചങ്ങനാശേരി അതിരമ്പുഴ ആട്ടേല്‍ ദേവസ്യ-മറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: മാത്യു, മറിയക്കുട്ടി, ഏലിക്കുട്ടി, ജോര്‍ജ്കുട്ടി, സെബാസ്റ്റ്യന്‍, ത്രേസ്യാമ്മ.

കെ.സി. സേവ്യർ

പേരാമ്പ്ര : പേരാമ്പ്ര: പന്തിരിക്കരയിലെ കൈതപറമ്പിൽ കെ.സി. സേവ്യർ (കുട്ടപ്പൻ -74) അന്തരിച്ചു. സംസ്‌കാരം നാളെ മൂന്നിന് പടത്തുകടവ് ഹോളി ഫാമിലി പള്ളിയിൽ. ഭാര്യ: എൽസമ്മ കല്ലാനോട്‌ കടുകൻമാക്കൽ കുടുംബാംഗം. മക്കൾ: സിൻസ്, റിഷീസ് (ദുബൈ), ജീൻ. മരുമക്കൾ: ബെറ്റ്സി ആറുപറയിൽ (മുള്ളൻകൊല്ലി), റോസ് വിൻ കുന്നപ്പള്ളിൽ (എറണാകുളം), ക്യാപ്റ്റൻ ബിനോയ് ജോർജ് മുക്കാട്ട്കുന്നേൽ (ചങ്ങനാശേരി ). സഹോദരങ്ങൾ: അച്ചാമ്മ ജോസ് കടവൻ (ചേർത്തല), ഡോ.കെ.സി. ജോസഫ് (മുൻ എംഎൽഎ, കുട്ടനാട് ), കെ.സി. ചാക്കോ (ചങ്ങനാശേരി), കെ. സി. ജോസഫ് (വെളിയനാട്).

റോസമ്മ

കുടിയാന്മല: വലിയഅരീക്കമല ചോലങ്കരിയിൽ റോസമ്മ (84) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് മണ്ണംകുണ്ടിലെ വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കുടിയാന്മല ഫാത്തിമ മാതാ പള്ളിയിൽ. പരേത പുലിക്കുരുമ്പ തടിയ്ക്കൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ചോലങ്കരിയിൽ സെബാസ്റ്റ്യൻ. മക്കൾ: ബിനോ, ബിനില (നഴ്‌സിംഗ് ഓഫീസർ, കണ്ണൂർ ജില്ലാ ആശുപത്രി), ബിനറ്റ് (സ്റ്റാഫ് നഴ്‌സ്, എംഒഎച്ച്, കുവൈറ്റ്). മരുമക്കൾ: കെ.പി. ഷാജി (അധ്യാപിക, എകെഎസ് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, മലപ്പട്ടം), ജോർജ് കെ. ജോസഫ് കളിയാനിയിൽ (കോടോപ്പള്ളി), സോണി മാത്യു ഞാവള്ളിക്കുന്നേൽ (കുവൈറ്റ്).

റോസമ്മ

ശ്രീകണ്ഠപുരം: തൃക്കടമ്പിലെ കളപ്പുരയ്ക്കൽ റോസമ്മ (90) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ശ്രീകണ്ഠപുരം കോട്ടൂർ സെന്‍റ് തോമസ് പള്ളിയിൽ. പരേത മലപ്പുറം നെന്മേനി അതിരകുളങ്ങര കുടുംബാംഗമാണ്. ഭർത്താവ്: വർഗീസ്. മക്കൾ: ലാലിക്കുട്ടി (റിട്ട. അധ്യാപിക), ഗീതമ്മ (റിട്ട. മുഖ്യാധ്യാപിക), ആന്‍റണി, ബീന (നഴ്സിംഗ് ഓഫിസർ, ജിഎംസി കണ്ണൂർ), പരേതനായ തങ്കച്ചൻ. മരുമക്കൾ: ജോസ് കാളിയാനിയിൽ, മിനി വലിയതടത്തിൽ, ജോസ് (പരിയാരം), പരേതനായ അഗസ്റ്റിൻ ഓരത്തേൽ.

കുഞ്ഞമ്പു

നീലേശ്വരം: മാര്‍ക്കറ്റ് ജംഗ്ഷനിലെ ലക്ഷ്മി വുഡ് ഇന്‍ഡസ്ട്രീസ് ഉടമ വി.വി. കുഞ്ഞമ്പു (96) അന്തരിച്ചു. നീലേശ്വരം മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ ട്രഷറര്‍, ലോറി ഓണേഴ്സ് അസോസിയേഷന്‍ ട്രഷറര്‍, ടിമ്പര്‍ അസോസിയേഷന്‍ ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: പരേതയായ കെ. രാധ. മക്കള്‍: ഡോ. രാധാകൃഷ്ണന്‍ (കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ്, പരിയാരം), രാജ്‌മോഹനന്‍ (പൗര്‍ണിമ മെഡിക്കല്‍സ്, നീലേശ്വരം), പ്രേമലത (കാഞ്ഞങ്ങാട്), മധുസൂദനന്‍ (റിട്ട. ആര്‍ടിഒ), രേണുക (കൊച്ചി), ഹരീഷ് (സ്വപ്ന എന്‍റര്‍പ്രൈസസ്, കാഞ്ഞങ്ങാട്). മരുമക്കള്‍: ഡോ. സുമംഗലി (കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ്, പരിയാരം), സിമി (സൂര്യ എന്‍റര്‍പ്രൈസസ്, കാഞ്ഞങ്ങാട്), ബാലന്‍ (റിട്ട. ആര്‍ടിഒ, കാഞ്ഞങ്ങാട്), ദീപ്തി (അധ്യാപിക, ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കണ്ണൂര്‍), ശ്രീധരന്‍ (റിട്ട. ജോയിന്‍റ് രജിസ്ട്രാര്‍, ഇഗ്‌നോ), സിന്ധു (അധ്യാപിക, പടന്നക്കാട് എസ്എന്‍ടിടിഐ).

സോണിയ ജോണ്‍

കാഞ്ഞങ്ങാട്: മൂരിക്കുന്നേല്‍ സോണിയ ജോണ്‍ (36) അന്തരിച്ചു. സംസ്‌കാരം ഇന്നു മൂന്നിനു കാഞ്ഞങ്ങാട് സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം ചെമ്മട്ടംവയല്‍ സെമിത്തേരിയില്‍. ഭര്‍ത്താവ്: ഡാവി സ്റ്റീഫന്‍ (യൂത്ത് ഫ്രണ്ട്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി). മക്കള്‍: ലിസ ഗ്രേസ്, മിഷേല്‍ മറിയം. പയ്യാവൂര്‍ വാക്കച്ചാലില്‍ ജോണ്‍- ജെസി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ജസ്റ്റിന്‍ (മംഗളുരു), ജെയിന്‍ (ഓസ്‌ട്രേലിയ).

സി.എ. കുര്യൻ

കോയമ്പത്തൂർ: ചീരൻ പരേതനായ ആന്‍റണി മകൻ സി.എ. കുര്യൻ(65) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ശൗരിപാളയം മാതാ സ്ട്രീറ്റിലെ വസതിയിൽ ആരംഭിച്ച് രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ. അവിഭക്ത പാലക്കാട് രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, രാമനാഥപുരം രൂപതയുടെ അതിർത്തി നിർണ്ണയ കമ്മിറ്റി അംഗം, രൂപത പിതൃവേദി ആദ്യ പ്രസിഡന്‍റ്, രാമനാഥപുരം രൂപത ദീപിക ഫ്രണ്ട്സ് ക്ലബിന്‍റെ ആദ്യപ്രസിഡന്‍റ് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: റോസ്മേരി കുളങ്ങര കുടുംബാംഗം. മക്കൾ: ഷെറിൽ, സുബിൻ. മരുമക്കൾ: ജിയോ നമ്പാടൻ, ലിൻഡാമോൾ കല്ലുംതൊട്ടിയിൽ.

സിസ്‌റ്റർ വെസ്‌റ്റീന

കോയന്പത്തൂർ: സിഎംസി ജയറാണി പ്രോവിൻസിലെ ശരവണംപട്ടി വിമൽ ജ്യോതി മഠാംഗമായ സിസ്‌റ്റർ വെസ്‌റ്റീന (91) അന്തരിച്ചു. സംസ്‌കാരം മോൺ. ജോസഫ് ആലപ്പാടന്‍റെ മുഖ്യ കാർമികത്വത്തിൽ ശരവണംപട്ടി വിമൽ ജ്യോതി മഠത്തിൽ നടത്തി. പുതുക്കാട് പുളിക്കൽ പരേതരായ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകളാണ്. തൃശൂർ സേക്രഡ് ഹാർട്ട്, പാവറട്ടി ക്രെസ്റ്റ് കിംഗ്, ചേറൂർ സെന്‍റ് സേവ്യേഴ്‌സ്, കോയമ്പത്തൂർ ആവില, തിരിപ്പൂർ ലിറ്റിൽ ഫ്ളവർ എന്നീ കോൺവന്‍റുകളിൽ അംഗമായും പാലക്കാട് കാണിക്കമാതാ, പാലക്കാട് ജയ് ക്രിസ്റ്റോ, ഇരുമ്പകച്ചോല കാർമ്മൽ ഭവൻ, മണ്ണാർക്കാട് സെന്‍റ് തെരേസാസ് എന്നീ കോൺവന്‍റുകളിൽ സുപ്പീരിയറായും ഇൻഡോറിലെ വിവിധ മിഷൻ പ്രദേശങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോയ്, ജോസഫ്, റോസ്‌ലി, ലില്ലി.

ഡോ. അനന്തപത്മനാഭൻ

കോയമ്പത്തൂർ : മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പരപ്പനാട് കോവിലകം അംഗവും കോയമ്പത്തൂരിലെ പ്രമുഖ ഡോക്ടറുമായ ഡോ. അനന്തപത്മനാഭൻ (82) അന്തരിച്ചു. കോയമ്പത്തൂർ ടാറ്റാബാദ്, ഹാട്ട്കോ കോളനി, 175, 7ാം സ്ട്രീറ്റിലെ താമസക്കാരനായിരുന്നു. കഴിഞ്ഞ 45 വർഷത്തിലേറെയായി ഇദ്ധേഹം കോയമ്പത്തൂരിൽ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞചെലവിൽ മനോരോഗ ചികിത്സ ലഭ്യമാക്കിയിരുന്നു. സംസ്കാരം നാളെരാവിലെ പത്തിന് കോയമ്പത്തൂർ ആവാരംപാളയം ഇലക്ട്രിക് ശ്മശാനത്തിൽ നടക്കും. ഭാര്യ: ഡോ. പാർവതി ആനന്ദ്. മക്കൾ: ശശിരേഖ (ചെന്നൈ), മനോജ് (കോയമ്പത്തൂർ). മരുമക്കൾ: സുരേഷ്, എഞ്ചിലിൻ.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

01-09-2026

പോലീസ് വേഷത്തിൽ പൃഥ്വിരാജും കരീന കപൂറും നേർക്കുനേർ; ദായ്റ ട്രെയിലർ  

പൃഥ്വിരാജ് സുകുമാരനും കരീന കപൂർ ഖാനും ആദ്യമായി ഒന്നിക്കുന്ന ബോളിവുഡ് ചിത്രമായ ദായ്റ ട്രെയിലർ റിലീസ് ചെയ്തു. മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 18ന് തിയറ്ററുകളിലെത്തും.

ജംഗിൾ പിക്ചേഴ്സും പെൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പോലീസ് വേഷത്തിലാണ് പ്രിഥ്വിരാജ് എത്തുന്നത്. 

യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ത്രില്ലർ ചിത്രമായ ‘ദായ്റ’യുടെ തിരക്കഥ യാഷ് കെസ്വാനി, സീമ അഗർവാൾ, മേഘ്ന ഗുൽസാർ എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ‘റാസി’, ‘തൽവാർ’ എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്കുശേഷം മേഘ്ന ഗുൽസാറും ജംഗിൾ പിക്ചേഴ്സും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.

 

01-09-2026

പോലീസ് വേഷത്തിൽ പൃഥ്വിരാജും കരീന കപൂറും നേർക്കുനേർ; ദായ്റ ട്രെയിലർ  

പൃഥ്വിരാജ് സുകുമാരനും കരീന കപൂർ ഖാനും ആദ്യമായി ഒന്നിക്കുന്ന ബോളിവുഡ് ചിത്രമായ ദായ്റ ട്രെയിലർ റിലീസ് ചെയ്തു. മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 18ന് തിയറ്ററുകളിലെത്തും.

ജംഗിൾ പിക്ചേഴ്സും പെൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പോലീസ് വേഷത്തിലാണ് പ്രിഥ്വിരാജ് എത്തുന്നത്. 

യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ത്രില്ലർ ചിത്രമായ ‘ദായ്റ’യുടെ തിരക്കഥ യാഷ് കെസ്വാനി, സീമ അഗർവാൾ, മേഘ്ന ഗുൽസാർ എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ‘റാസി’, ‘തൽവാർ’ എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്കുശേഷം മേഘ്ന ഗുൽസാറും ജംഗിൾ പിക്ചേഴ്സും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.

 

21-08-2026

സ്നേഹം കൊണ്ട് പൊതിഞ്ഞ കുടുംബയൂണിറ്റ്

ഇണക്കവും പിണക്കവും അയൽക്കാരുമൊക്കെ ചേർന്ന് തികച്ചും സമാധാനത്തോടെ തിയേറ്ററിൽ കണ്ടിരിക്കാവുന്ന ഒരു സ്നേഹമുള്ള കുടുംബ യൂണിറ്റ്. നിവിൻ പോളി നായകനായെത്തിയ ബത്‌ലഹേം കുടുംബയൂണിറ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

തണ്ണീർമത്തൻ ദിനങ്ങൾ, പ്രേമലു എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഭാവന സ്റ്റുഡിയോസ് നിർമിച്ച ഈ ചിത്രം പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മനോഹരമായൊരു ഫീൽ ഗുഡ് എന്‍റർടൈനറാണ്.

മുണ്ടക്കയത്തുനിന്നും കറുകുറ്റിയിലേക്ക് പുതിയതായി താമസിപ്പിക്കാനെത്തുന്ന കുടുംബവും, അവരും അയൽക്കാരുമായുള്ള ഊഷ്മളമായ ബന്ധവുമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. പ്രായവ്യത്യാസമുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. ജസ്റ്റിൻ എന്ന കഥാപാത്രമായി നിവിൻ പോളി എത്തുമ്പോൾ, ആഷ്‌ലി എന്ന കഥാപാത്രമായി മമിത ബൈജു എത്തുന്നു.

19-08-2026

ഖലീഫയുടെ ഒന്നാംവരവ്!

കടുവയ്ക്കുശേഷം തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാമും നടന്‍ പൃഥ്വിരാജും ഒരുമിക്കുന്ന ഫാമിലി ആക്ഷന്‍ മാസ് കമേഴ്‌സ്യല്‍ ത്രില്ലര്‍, "ഖലീഫ' 20നു തിയറ്ററുകളില്‍. ജിനുവും സംവിധായകന്‍ വൈശാഖും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നിര്‍ണായക അതിഥിവേഷത്തിലെത്തുന്നു. സ്വര്‍ണം കൊണ്ട് തീർക്കുന്ന പ്രതികാരമാണു സിനിമ പറയുന്നത്.

"തിയറ്ററിലെത്തി ആര്‍പ്പുവിളിച്ച്, കയ്യടിച്ച്, ഈ ഉത്സവകാലം എന്‍ജോയ് ചെയ്തു പോകാന്‍ പറ്റുന്ന സിനിമ. എന്നാല്‍ അതില്‍ കാമ്പുള്ള കഥയും കഥാപാത്രങ്ങളും ഇമോഷന്‍സും പ്രണയവുമൊക്കെയുണ്ട്. അങ്ങനെയൊരുപാടു ലെയറുകളുള്ള കഥകള്‍ വീണുകിട്ടുക എന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ച് വളരെ അപൂര്‍വമായി സംഭവിക്കുന്ന ഭാഗ്യമാണ്'- ജിനു സണ്‍ഡേ ദീപികയോടു പറഞ്ഞു.

കഥാപശ്ചാത്തലം..?

ഇത് മലബാറിലെ ഒരു കഥയാണ്. പത്രങ്ങളിലൊക്കെ വാര്‍ത്തയാകാറുള്ള സ്വര്‍ണക്കടത്ത്, സ്വര്‍ണവേട്ട, കള്ളക്കടത്ത്...അത്തരം കാര്യങ്ങളുമായി മുന്നോട്ടുപോകുന്ന ഭാഗ്യാന്വേഷികളായ ചെറുപ്പക്കാര്‍, അവരുടെ ജീവിതം, പിന്നീട് അവരുടെ ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങള്‍, അത് അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു...അത്തരം വിഷയങ്ങള്‍ വാണിജ്യ ചേരുവകളോടെ പറയുകയാണ്. കേരളത്തില്‍ നിന്നു തുടങ്ങി ദുബായ്, നേപ്പാള്‍, ലണ്ടന്‍ എന്നിവിടങ്ങളിലൂടെയാണു കഥാസഞ്ചാരം.

വൈശാഖുമായുള്ള ആദ്യ അനുഭവം..?

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

01-09-2026

മയൂർ വിഹാർ ശാഖയുടെ ഗുരുദേവ ജയന്തി

ന്യൂഡൽഹി: ശ്രീനാരായണ ധർമ്മ പരിപാലന യോഗം ഡൽഹി യൂണിയന്‍റെ കീഴിലെ മയൂർ വിഹാർ ശാഖ നമ്പർ 4351-ന്‍റെ ആഭിമുഖ്യത്തിൽ 172-ാമത് ഗുരുദേവ ജയന്തി ആഘോഷിച്ചു. ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രാങ്കണത്തിലെ കാർത്യായനി ഓഡിറ്റോറിയമായിരുന്നു വേദി.

മയൂർ വിഹാർ ശാഖ പ്രസിഡന്‍റ് എസ്.കെ. കുട്ടി അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ എസ്എൻഡിപി യോഗം ഡൽഹി യൂണിയൻ പ്രസിഡന്‍റ് ടി.എസ്. അനിൽ ചടങ്ങുകൾ നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം ചെയ്തു.

ഡൽഹി സർക്കാരിന്‍റെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അരുൺ കുറുവത്ത് വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. ഡൽഹി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി എം.ഡി. ജയപ്രകാശ്, ശാഖ സെക്രട്ടറി ലൈനാ അനിൽ, വൈസ് പ്രസിഡന്‍റ് കെ.കെ. ഭദ്രൻ, ശാഖ വനിതാ സംഘം പ്രസിഡന്‍റ് വാസന്തി ജനാർദ്ദനൻ തുടങ്ങിയവർ പ്രസംഗിച്ചു.

വിനി സൗരഭ് ആയിരുന്നു അവതാരക. തുടർന്ന് ബിജു ചെങ്ങന്നൂർ നയിച്ച നാദതരംഗിണി ഓർക്കസ്ട്ര, ഡൽഹിയുടെ ഗാനമേളയും അരങ്ങേറി. ചതയ സദ്യയോടുകൂടിയാണ് പരിപാടികൾ സമാപിച്ചത്.

31-08-2026

പി. കൃഷ്ണപിള്ളയുടെ ചരമവാർഷികം ആചരിച്ച് കേളി

 

റിയാദ്: കേരളത്തിന്‍റെ ആദ്യ കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി സഖാവ് പി. കൃഷ്ണപിള്ളയുടെ 78-ാം ചരമവാർഷികം ആചരിച്ച് കേളി കലാസാംസ്കാരിക വേദി. കൃഷ്ണപിള്ള ഉയർത്തിപ്പിടിച്ച ജനപക്ഷ രാഷ്ട്രീയത്തിന്‍റെയും സാധാരണക്കാരുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിന്‍റെയും പാരമ്പര്യം സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് അനുസ്മരണ പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു.

അടച്ചുറപ്പുള്ള വീട് ഏതൊരു മനുഷ്യന്‍റെയും സ്വപ്നവും അവകാശവുമാണ്. മലയാളിയെ സംബന്ധിച്ചിടത്തോളം സ്വന്തമായി ഒരു വീട് എന്നത് അഭിമാനത്തിന്‍റെ കൂടി ഭാഗമാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ഈ അവകാശം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിൽ ഭവനപദ്ധതികൾ നടപ്പാക്കിവന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ആറു ലക്ഷത്തോളം വീടുകൾ നൽകാൻ കഴിഞ്ഞത് കേരളത്തിന്‍റെ ജനക്ഷേമ നയങ്ങളുടെ നേട്ടമാണെന്നും പരിപാടിയിൽ ചൂണ്ടിക്കാട്ടി.

സർക്കാർ സഹായത്തോടെ നൽകുന്ന വീടുകളിൽ ഇതുവരെ മലയാളിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ പ്രത്യേക ലോഗോ പതിപ്പിച്ചിരുന്നില്ല. എന്നാൽ തുച്ഛമായ കേന്ദ്രവിഹിതം ലഭിക്കുന്നതിനായി വീടുകളിൽ ലോഗോ പതിപ്പിക്കാൻ കേരള സർക്കാർ അനുമതി നൽകിയ നടപടി പുനഃപരിശോധിക്കണം.

സാമ്പത്തിക സഹായത്തിന്‍റെ പേരിൽ മലയാളിയുടെ അഭിമാനം പണയപ്പെടുത്തുന്ന നടപടിയിൽ നിന്ന് സർക്കാർ പിൻമാറണമെന്നും ഭവനപദ്ധതിയെ അട്ടിമറിക്കുന്ന നീക്കങ്ങൾ ഒഴിവാക്കണമെന്നും കേളി ആവശ്യപ്പെട്ടു.

കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ സാധാരണക്കാരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്കായി നടന്ന പോരാട്ടങ്ങൾ ഇന്നും കേരളത്തിന്‍റെ സാമൂഹിക മുന്നേറ്റത്തിന് പ്രചോദനമാണെന്ന് അനുസ്മരണ പരിപാടിയിൽ അഭിപ്രായപ്പെട്ടു. ജനക്ഷേമ പദ്ധതികൾ രാഷ്ട്രീയപ്രചാരണത്തിനുള്ള ഉപാധികളാക്കാതെ അവകാശബോധത്തോടെ മുന്നോട്ടുകൊണ്ടുപോകണമെന്നും യോഗം ആവശ്യപ്പെട്ടു.

കേളി രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം സീബ കൂവോട് അനുസ്മരണക്കുറിപ്പ് അവതരിപ്പിച്ചു.

സമിതി അംഗങ്ങളായ സുരേഷ് കണ്ണപുരം, സുരേന്ദ്രൻ കൂട്ടായി, കേളി ആക്ടിംഗ് സെക്രട്ടറി ഷാജി റസാഖ്, കുടുംബവേദി സെക്രട്ടറി വി.കെ. ഷഹീബ, ഉമ്മുൽ ഹമാം രക്ഷാധികാരി സമിതി അംഗം നൗഫൽ സിദ്ദീഖ് എന്നിവർ കൃഷ്ണപിള്ളയെ അനുസ്മരിച്ച് സംസാരിച്ചു.

രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ സ്വാഗതവും പ്രഭാകരൻ കണ്ടോന്താർ നന്ദിയും പറഞ്ഞു.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

01-09-2026

സ്വിറ്റ്സർലൻഡിൽ ടെക്നോ മ്യൂസിക് ഫെസ്റ്റിവലിനിടെ വെടിവയ്പ്പ് ; ഒരാൾ മരിച്ചു

ആറാവു (സ്വിറ്റ്സർലൻഡ്): സ്വിറ്റ്സർലൻഡിലെ ആറാവുവിൽ (Aarau) നടന്ന ’ആരവ്റേവ്’ (Aarau-Rave)  ടെക്നോ മ്യൂസിക് ഫെസ്റ്റിവലിനിടെയുണ്ടായ മാരകമായ വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. 43 വയസുള്ള സ്വിസ് പൗരനാണ് പിടിയിലായതെന്ന് ആർഗാവു കന്റോൺ പോലീസ് (Kantonspolizei Aargau) ഔദ്യോഗികമായി അറിയിച്ചു.

ആറാവുവിലെ കുതിരപ്പന്തയ മൈതാനത്ത് വച്ചാണ് സംഗീതോത്സവത്തിനിടെ ദാരുണമായ സംഭവം അരങ്ങേറിയത്. വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും പ്രദേശത്ത് വലിയ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു.

വെടിവെപ്പിന് പിന്നാലെ പോലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചിരുന്നു. തിങ്കളാഴ്ച പുലർച്ചെ കാറിൽ സഞ്ചരിക്കുകയായിരുന്ന 43കാരനായ പ്രതിയെ പോലീസ് തടഞ്ഞുനിർത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നിലവിലെ അന്വേഷണ പുരോഗതി അനുസരിച്ച് പ്രതി ഒറ്റയ്ക്കാണ് ഈ ആക്രമണം നടത്തിയതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.

 അക്രമത്തിന് പിന്നിലെ യഥാർഥ കാരണമെന്താണെന്ന് വ്യക്തമല്ല. സംഭവസ്ഥലം കേന്ദ്രീകരിച്ച് ഫോറൻസിക് ഉദ്യോഗസ്ഥരും കന്റോൺ പോലീസും വിശദമായ അന്വേഷണം തുടർന്നു വരികയാണ്.

ആയിരക്കണക്കിന് യുവാക്കൾ പങ്കെടുത്ത സംഗീതപരിപാടിക്കിടെയുണ്ടായ അപ്രതീക്ഷിത ആക്രമണം സ്വിറ്റ്സർലൻഡിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

31-08-2026

ഡാർവിൻ സെന്‍റ് അൽഫോൻസാ പള്ളിയിൽ എട്ടുനോമ്പാചരണം

ഡാർവിൻ: സെന്‍റ് അൽഫോൻസാ സീറോമലബാർ പള്ളിയിൽ എട്ടു നോമ്പാചാരണവും പരിശുദ്ധ കന്യകാമറിയത്തിന്‍റെ ജനന തിരുനാളും സെപ്റ്റംബർ ഒന്നു മുതൽ എട്ടു വരെ നടക്കും. എല്ലാ ദിവസവും വൈകുന്നേരം 5.30ന് നോമ്പ് ആചരണത്തോടനുബന്ധിച്ചുള്ള തിരുകർമ്മങ്ങൾ ആരംഭിക്കും.

ആരാധന, ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം, ജപമാല തിരി പ്രദക്ഷിണം നടക്കും. ഒന്നിന് ആഗോള കത്തോലിക്കാ സഭയ്ക്കും രണ്ടിന് രോഗികൾക്കും മൂന്നിന് യുവജനങ്ങൾ കൗമാരക്കാർ, നാലിന് മരിച്ചുപോയ വിശ്വാസികൾ, അഞ്ചിനു മാതാപിതാക്കൾ, ആറിന് ഇടവക കുടുംബം, ഏഴിന് വൈദികർക്കും സമർപ്പിതർക്കും, എട്ടിന് ഇടവകയ്ക്കും ചുറ്റുപാടുമുള്ള വിശുദ്ധീകരണം എന്നിങ്ങനെ പ്രത്യേക നിയോഗത്തിലാണ് തിരുകർമ്മങ്ങൾ നടത്തുക.

എട്ടാം തീയതി തിരുനാൾ ദിനത്തിൽ മേരി നാമധാരികളുടെ സംഗമവും സ്നേഹവിരുന്നും ഉണ്ടായിരിക്കും. വികാരി ഫാ.ഡോ. ജോൺ പുതുവ, കൈക്കാരന്മാരായ ഡെനെക്സ് ഡേവിഡ്, സോജൻ ജോർജ്, ആശ തോമസ്, ജോർജ് സെബാസ്റ്റ്യൻ, അരുൺ ജോസഫ് എന്നിവർ നേതൃത്വം നൽകും.

01-09-2026

മയൂർ വിഹാർ ശാഖയുടെ ഗുരുദേവ ജയന്തി

ന്യൂഡൽഹി: ശ്രീനാരായണ ധർമ്മ പരിപാലന യോഗം ഡൽഹി യൂണിയന്‍റെ കീഴിലെ മയൂർ വിഹാർ ശാഖ നമ്പർ 4351-ന്‍റെ ആഭിമുഖ്യത്തിൽ 172-ാമത് ഗുരുദേവ ജയന്തി ആഘോഷിച്ചു. ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രാങ്കണത്തിലെ കാർത്യായനി ഓഡിറ്റോറിയമായിരുന്നു വേദി.

മയൂർ വിഹാർ ശാഖ പ്രസിഡന്‍റ് എസ്.കെ. കുട്ടി അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ എസ്എൻഡിപി യോഗം ഡൽഹി യൂണിയൻ പ്രസിഡന്‍റ് ടി.എസ്. അനിൽ ചടങ്ങുകൾ നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം ചെയ്തു.

ഡൽഹി സർക്കാരിന്‍റെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അരുൺ കുറുവത്ത് വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. ഡൽഹി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി എം.ഡി. ജയപ്രകാശ്, ശാഖ സെക്രട്ടറി ലൈനാ അനിൽ, വൈസ് പ്രസിഡന്‍റ് കെ.കെ. ഭദ്രൻ, ശാഖ വനിതാ സംഘം പ്രസിഡന്‍റ് വാസന്തി ജനാർദ്ദനൻ തുടങ്ങിയവർ പ്രസംഗിച്ചു.

വിനി സൗരഭ് ആയിരുന്നു അവതാരക. തുടർന്ന് ബിജു ചെങ്ങന്നൂർ നയിച്ച നാദതരംഗിണി ഓർക്കസ്ട്ര, ഡൽഹിയുടെ ഗാനമേളയും അരങ്ങേറി. ചതയ സദ്യയോടുകൂടിയാണ് പരിപാടികൾ സമാപിച്ചത്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

31-08-2026

കുട്ടികൾ ഉറക്കത്തിൽ കുറുകാറുണ്ടോ? അതൊരു രോഗലക്ഷണമാകാം: മാതാപിതാക്കൾ അറിയേണ്ട കാര്യങ്ങൾ

കുട്ടികൾ ഉറങ്ങുമ്പോൾ ശബ്ദമുണ്ടാക്കുന്നത് അല്ലെങ്കിൽ കുറുകുന്നത് (Snoring) കാണുമ്പോൾ പല മാതാപിതാക്കളും കരുതുന്നത് അവർ സുഖമായി ഉറങ്ങുകയാണെന്നാണ്. എന്നാൽ വൈദ്യശാസ്ത്രപരമായി കുട്ടികളിലെ ഉറക്കത്തിലുള്ള കുറുകൽ ഒരിക്കലും സാധാരണമായ ഒന്നല്ല.

മുതിർന്നവരിൽ കൂർക്കം വലി സാധാരണയായി കണ്ടുവരാറുണ്ടെങ്കിലും വളരുന്ന പ്രായത്തിലുള്ള കുട്ടികളിൽ ഇത് പലപ്പോഴും ശ്വാസതടസത്തിന്‍റെയോ മറ്റ് ആരോഗ്യപ്രശ്നങ്ങളുടെയോ സൂചനയാകാം.

കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് തടസം സൃഷ്ടിക്കുന്ന ഇത്തരം അവസ്ഥകളെക്കുറിച്ച് മാതാപിതാക്കൾ കൃത്യമായി മനസിലാക്കേണ്ടതുണ്ട്.

എന്തുകൊണ്ടാണ് കുട്ടികൾ ഉറക്കത്തിൽ കുറുകുന്നത്തിന്‍റെ പിന്നിലെ കാരണങ്ങൾ

കുട്ടികളിൽ കുറുകലുണ്ടാകാനുള്ള പ്രധാന കാരണം ശ്വാസകോശത്തിലേക്ക് വായു സഞ്ചരിക്കുന്ന നാളത്തിലുണ്ടാകുന്ന തടസങ്ങളാണ്.

ഉറങ്ങുമ്പോൾ തൊണ്ടയിലെയും മൂക്കിലെയും പേശികൾ അയയുമ്പോൾ വായുപ്രവാഹത്തിന് തടസ്സം നേരിടുകയും കോശങ്ങൾ കമ്പനം ചെയ്ത് കുറുകൽ ശബ്ദം ഉണ്ടാകുകയും ചെയ്യുന്നു.

ശാസ്ത്രീയമായി ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണ്:

അഡെനോടോൺസിലാർ ഹൈപ്പർട്രോഫി: കുട്ടികളുടെ പ്രതിരോധവ്യവസ്ഥയുടെ ഭാഗമായ തൊണ്ടയിലെ ടോൺസിലുകളും മൂക്കിന് പിന്നിലെ അഡെനോയിഡുകളും അണുബാധയോ അലർജിയോ മൂലം വലുതാകുമ്പോൾ ശ്വാസനാളത്തിന്റെ വ്യാപ്തി ഗണ്യമായി കുറയുന്നു. ഇതാണ് കുട്ടികളിലെ കുറുകലിന്റെ പിന്നിലെ പ്രധാന കാരണം.

അപ്പർ എയർവേ റെസിസ്റ്റൻസ്: ശ്വാസനാളത്തിന്‍റെ മുകൾഭാഗത്ത് ഉണ്ടാകുന്ന നേരിയ തടസം പോലും ശ്വാസോച്ഛ്വാസം സാധ്യമാക്കാൻ കുട്ടിക്ക് കൂടുതൽ ബലം പ്രയോഗിക്കേണ്ട അവസ്ഥ ഉണ്ടാക്കുന്നു. വായുപ്രവാഹം സുഗമമല്ലാതാകുമ്പോൾ ഉണ്ടാകുന്ന ഘർഷണമാണ് കുറുകലിന് പ്രധാനമായും വഴിവെക്കുന്നത്.

അലർജിക് റൈനൈറ്റിസും മൂക്കടപ്പും: അലർജി മൂലം മൂക്കിനുള്ളിലെ സാന്ദ്രതയേറിയ കോശങ്ങളിൽ നീർക്കെട്ടുണ്ടാകുമ്പോൾ മൂക്കിലൂടെയുള്ള ശ്വസനം തടസ്സപ്പെടുകയും കുട്ടി വായ തുറന്ന് ശ്വസിക്കാൻ തുടങ്ങുകയും ചെയ്യുന്നു.

വായ തുറന്നുള്ള ശ്വസനം തൊണ്ടയിലെ പേശികളുടെ സ്ഥിരത ഇല്ലാതാക്കുകയും ഉറക്കത്തിൽ ശ്വാസനാളം കൂടുതൽ ഇടുങ്ങാൻ കാരണമാവുകയും ചെയ്യുന്നു.

ക്രാനിയോഫേഷ്യൽ ഘടനയിലെ പ്രത്യേകതകൾ (Craniofacial Features): ജനിതക കാരണങ്ങളാൽ താടിയെല്ലിന്‍റെ ഘടനയിലുണ്ടാകുന്ന പ്രത്യേകതകളായ ഇടുങ്ങിയ മേൽത്താടി, പിന്നിലേക്ക് നീങ്ങിയിരിക്കുന്ന കീഴ്താടി തുടങ്ങിയ അവസ്ഥകൾ നാവിനെ പുറകോട്ട് തള്ളുകയും മലർന്നു കിടന്നുറങ്ങുമ്പോൾ ശ്വാസനാളത്തെ പൂർണ്ണമായോ ഭാഗികമായോ അടയ്ക്കുകയും ചെയ്യുന്നു.

അമിതവണ്ണവും കൊഴുപ്പടിയലും: കുട്ടികളിലെ അമിതവണ്ണം മൂലം കഴുത്തിന് ചുറ്റും ശ്വാസനാളത്തിന് സമീപമുള്ള പേശികളിൽ കൊഴുപ്പ് അടിയുന്നു. ഇത് ഉറങ്ങുമ്പോൾ ശ്വാസനാളത്തിൽ പുറത്തുനിന്ന് സമ്മർദ്ദം ചെലുത്തുകയും ശ്വാസതടസ്സം ഇരട്ടിയാക്കുകയും ചെയ്യുന്നു.

കുട്ടികളിലെ കുറുകൽ തുടർച്ചയായി നിൽക്കുകയാണെങ്കിൽ അത് ഒബ്‌സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ എന്ന ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കാം. ഉറക്കത്തിനിടയിൽ കുറച്ചു നിമിഷങ്ങളിലേക്ക് ശ്വാസോച്ഛ്വാസം പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടുന്ന അവസ്ഥയാണിത്.

ഇത് രക്തത്തിലെ ഓക്സിജന്‍റെ അളവ് കുറയ്ക്കുകയും തലച്ചോറിലേക്കുള്ള ഓക്സിജൻ പ്രവാഹത്തെ ബാധിക്കുകയും ചെയ്യുന്നു. കൂടാതെ ഉറക്കം ഇടയ്ക്കിടെ തടസപ്പെടുന്നതിനാൽ കുട്ടിക്ക് ആഴത്തിലുള്ള ഉറക്കം ലഭിക്കാതെ വരുന്നു.

ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങൾ

കുട്ടികളിലെ കുറുകൽ "ഒബ്‌സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ' അല്ലെങ്കിൽ ശ്വാസതടസത്തിന്‍റെ സൂചനയാണോ എന്ന് തിരിച്ചറിയാൻ രാത്രിയിലും പകൽസമയത്തും പ്രകടമാകുന്ന ഈ ലക്ഷണങ്ങൾ നിരീക്ഷിക്കുക:

രാത്രികാലങ്ങളിലെ ലക്ഷണങ്ങൾ

കുട്ടികളിൽ രാത്രികാലങ്ങളിൽ പ്രകടമാകുന്ന പ്രധാന ലക്ഷണങ്ങളിലൊന്ന് സ്ഥിരമായി ഉണ്ടാകുന്ന അമിതമായ കുറുകലാണ്. ഉറക്കത്തിനിടയിൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുക, കിതപ്പോടെയോ നെഞ്ചുയർത്തി വായ തുറന്നോ പെട്ടെന്ന് ഞെട്ടിയുണരുക എന്നിവ ഈ അവസ്ഥയുടെ പ്രധാന സൂചനകളാണ്.

മൂക്കടപ്പ് കാരണം ഉറങ്ങുമ്പോൾ സ്ഥിരമായി വായ തുറന്ന് ശ്വാസമെടുക്കുന്നതും തലയിണയിൽ അമിതമായി ഉമിനീര് ഒലിച്ചിറങ്ങുന്നതും ഇതിന്‍റെ ഭാഗമായി കാണപ്പെടാം.

കൂടാതെ ഉറക്കത്തിലെ ശ്വാസതടസം മൂലം ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ കാരണം, മുൻപ് മൂത്രമൊഴിക്കുന്നത് സ്വയം നിയന്ത്രിക്കാൻ സാധിച്ചിരുന്ന കുട്ടികൾ വീണ്ടും രാത്രികാലങ്ങളിൽ കിടക്കയിൽ മൂത്രമൊഴിച്ചു തുടങ്ങാറുണ്ട് (Secondary Enuresis).

അസ്വാഭാവികമായ കിടപ്പുരീതികളും വസ്ത്രങ്ങൾ നനയുംവിധം അമിതമായി വിയർക്കുന്നതും കുട്ടികളിലെ ഉറക്കത്തിലുള്ള ശ്വാസതടസത്തിന്‍റെ വ്യക്തമായ ലക്ഷണങ്ങളാണ്.

പകൽസമയത്തെ ലക്ഷണങ്ങൾ:

രാത്രിയിൽ ആവശ്യത്തിന് ഗാഢനിദ്ര ലഭിക്കാത്തതും തലച്ചോറിലേക്ക് ആവശ്യത്തിന് ഓക്സിജൻ എത്താതിരിക്കുന്നതും കുട്ടികളിൽ പകൽ സമയത്ത് പലവിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നു.

രാവിലെ ഉണരുമ്പോൾ അമിതമായ വരൾച്ച, തൊണ്ടവേദന, തലവേദന എന്നിവ അനുഭവപ്പെടുന്നതിനൊപ്പം പകൽസമയത്ത് വിട്ടുമാറാത്ത ക്ഷീണവും ഉറക്കംതൂങ്ങലും ഇവർ പ്രകടമാകാറുണ്ട്.

പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക കാര്യങ്ങൾ വേഗത്തിൽ മറന്നുപോവുക എന്നിവ കാരണം പഠനത്തിൽ പിന്നാക്കം പോകാനും സാധ്യതയേറെയാണ്.

കൃത്യമായ ഉറക്കം ലഭിക്കാത്തതുമൂലം അനാവശ്യമായ ദേഷ്യം, വാശി, നിർദ്ദേശങ്ങൾ അനുസരിക്കാതിരിക്കുക അല്ലെങ്കിൽ അമിത ഉന്മേഷം (Hyperactivity) പോലെയുള്ള പെരുമാറ്റ വൈകല്യങ്ങളും കുട്ടികൾ പ്രകടിപ്പിക്കാം.

കൂടാതെ ശാരീരിക വളർച്ചയ്ക്ക് ആവശ്യമായ "ഗ്രോത്ത് ഹോർമോണുകൾ' ഉത്പാദിപ്പിക്കപ്പെടുന്നത് പ്രധാനമായും ആഴത്തിലുള്ള ഉറക്കത്തിലായതിനാൽ ഇത്തരം ശ്വാസതടസങ്ങൾ തുടർച്ചയായി ഉണ്ടാകുന്നത് കുട്ടികളിൽ പ്രായത്തിനനുസരിച്ചുള്ള ഭാരവും ഉയരവും വയ്ക്കാതിരിക്കുന്ന വളർച്ചാ മന്ദതയ്ക്കും കാരണമാകുന്നു.

വളർച്ചയെയും പെരുമാറ്റത്തെയും എങ്ങനെ ബാധിക്കുന്നു?

സുഖകരമായ ഉറക്കത്തിലാണ് കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായ "ഗ്രോത്ത് ഹോർമോണുകൾ' ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നത്. ശരിയായ ഉറക്കം ലഭിക്കാത്ത കുട്ടികളിൽ ശാരീരിക വളർച്ച മന്ദഗതിയിലാകാം.

കൂടാതെ പകൽ സമയത്തെ പെരുമാറ്റ വൈകല്യങ്ങൾക്ക് ഇത് കാരണമാകുന്നു. പലപ്പോഴും കുട്ടികളിലെ ഈ ശ്രദ്ധക്കുറവും അസ്വസ്ഥതയും ശ്രദ്ധിച്ച് മാതാപിതാക്കൾ ഇത് എഡിഎച്ച്ഡി (Hyperactivity Disorder) ആണെന്ന് തെറ്റിധരിക്കാറുണ്ട്.

കൃത്യസമയത്ത് ചികിത്സ നൽകാതിരുന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ കുട്ടികളിൽ രക്തസമ്മർദ്ദം, ഹൃദയാരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് ഇത് വഴിവയ്ക്കാം.

ചികിത്സയും പരിഹാര മാർഗങ്ങളും

കുട്ടി സ്ഥിരമായി കുറുകുന്നുണ്ടെങ്കിൽ വൈകാതെ തന്നെ ഒരു ഇഎൻടി വിദഗ്ധനെയോ പീഡിയാട്രീഷ്യനെയോ കാണിക്കേണ്ടതാണ്.

രോഗനിർണയം: എൻഡോസ്കോപ്പി പരിശോധനയിലൂടെയോ അല്ലെങ്കിൽ ആവശ്യമെങ്കിൽ 'സ്ലീപ്പ് സ്റ്റഡി' (Polysomnography) വഴിയോ ശ്വാസതടസത്തിന്‍റെ വ്യാപ്തി കണ്ടെത്താം.

മരുന്നുകൾ: അലർജി മൂലം ഉണ്ടാകുന്ന മൂക്കടപ്പും നീർക്കെട്ടും അലർജി മരുന്നുകൾ കൊണ്ടും മൂക്കിൽ ഒഴിക്കുന്ന നേസൽ സ്പ്രേകൾ കൊണ്ടും മാറ്റിയെടുക്കാം.

ശസ്ത്രക്രിയ: ടോൺസിലോ അഡെനോയിഡോ അമിതമായി വലുതായി ശ്വാസതടസ്സം ഉണ്ടാക്കുന്നുവെങ്കിൽ "അഡെനോടോൺസിലക്റ്റമി' എന്ന ലളിതമായ ശസ്ത്രക്രിയയിലൂടെ അവ നീക്കം ചെയ്യാം. ഇതിലൂടെ കുറുകൽ പൂർണ്ണമായും മാറ്റാൻ സാധിക്കും.

ജീവിതശൈലി: അമിതവണ്ണമുള്ള കുട്ടികളിൽ ഭക്ഷണക്രമീകരണവും ദിനചര്യയിലെ മാറ്റങ്ങളും വഴി ഭാരം കുറയ്ക്കുന്നത് ആശ്വാസം നൽകും.

കുട്ടികളുടെ കാണപ്പെടുന്ന കുറുകൽ ഒരു സുഖകരമായ ഉറക്കത്തിന്‍റെ ലക്ഷണമായി കണ്ട് തള്ളിക്കളയരുത്. അത് ശരീരം നൽകുന്ന ഒരു മുന്നറിയിപ്പാണ്.

കൃത്യസമയത്തുള്ള പരിശോധനയും വിദഗ്ധ ചികിത്സയും വഴി കുട്ടിക്ക് സുഖകരമായ ഉറക്കവും ആരോഗ്യപൂർണമായ ഭാവിയും ഉറപ്പാക്കാൻ മാതാപിതാക്കൾക്ക് സാധിക്കും.

കൂടുതൽ വിവരങ്ങൾ: ഡോ. അനിത ടി.വി
ഇ.എൻ.ടി വിഭാഗം മേധാവി, സർജൻ, അലർജി ആസ്ത്മ സ്പെഷ്യലിസ്റ്റ്
ആസ്റ്റർ മിംസ് കോട്ടക്കൽ

31-08-2026

കുട്ടികൾ ഉറക്കത്തിൽ കുറുകാറുണ്ടോ? അതൊരു രോഗലക്ഷണമാകാം: മാതാപിതാക്കൾ അറിയേണ്ട കാര്യങ്ങൾ

കുട്ടികൾ ഉറങ്ങുമ്പോൾ ശബ്ദമുണ്ടാക്കുന്നത് അല്ലെങ്കിൽ കുറുകുന്നത് (Snoring) കാണുമ്പോൾ പല മാതാപിതാക്കളും കരുതുന്നത് അവർ സുഖമായി ഉറങ്ങുകയാണെന്നാണ്. എന്നാൽ വൈദ്യശാസ്ത്രപരമായി കുട്ടികളിലെ ഉറക്കത്തിലുള്ള കുറുകൽ ഒരിക്കലും സാധാരണമായ ഒന്നല്ല.

മുതിർന്നവരിൽ കൂർക്കം വലി സാധാരണയായി കണ്ടുവരാറുണ്ടെങ്കിലും വളരുന്ന പ്രായത്തിലുള്ള കുട്ടികളിൽ ഇത് പലപ്പോഴും ശ്വാസതടസത്തിന്‍റെയോ മറ്റ് ആരോഗ്യപ്രശ്നങ്ങളുടെയോ സൂചനയാകാം.

കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് തടസം സൃഷ്ടിക്കുന്ന ഇത്തരം അവസ്ഥകളെക്കുറിച്ച് മാതാപിതാക്കൾ കൃത്യമായി മനസിലാക്കേണ്ടതുണ്ട്.

എന്തുകൊണ്ടാണ് കുട്ടികൾ ഉറക്കത്തിൽ കുറുകുന്നത്തിന്‍റെ പിന്നിലെ കാരണങ്ങൾ

കുട്ടികളിൽ കുറുകലുണ്ടാകാനുള്ള പ്രധാന കാരണം ശ്വാസകോശത്തിലേക്ക് വായു സഞ്ചരിക്കുന്ന നാളത്തിലുണ്ടാകുന്ന തടസങ്ങളാണ്.

ഉറങ്ങുമ്പോൾ തൊണ്ടയിലെയും മൂക്കിലെയും പേശികൾ അയയുമ്പോൾ വായുപ്രവാഹത്തിന് തടസ്സം നേരിടുകയും കോശങ്ങൾ കമ്പനം ചെയ്ത് കുറുകൽ ശബ്ദം ഉണ്ടാകുകയും ചെയ്യുന്നു.

ശാസ്ത്രീയമായി ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണ്:

അഡെനോടോൺസിലാർ ഹൈപ്പർട്രോഫി: കുട്ടികളുടെ പ്രതിരോധവ്യവസ്ഥയുടെ ഭാഗമായ തൊണ്ടയിലെ ടോൺസിലുകളും മൂക്കിന് പിന്നിലെ അഡെനോയിഡുകളും അണുബാധയോ അലർജിയോ മൂലം വലുതാകുമ്പോൾ ശ്വാസനാളത്തിന്റെ വ്യാപ്തി ഗണ്യമായി കുറയുന്നു. ഇതാണ് കുട്ടികളിലെ കുറുകലിന്റെ പിന്നിലെ പ്രധാന കാരണം.

അപ്പർ എയർവേ റെസിസ്റ്റൻസ്: ശ്വാസനാളത്തിന്‍റെ മുകൾഭാഗത്ത് ഉണ്ടാകുന്ന നേരിയ തടസം പോലും ശ്വാസോച്ഛ്വാസം സാധ്യമാക്കാൻ കുട്ടിക്ക് കൂടുതൽ ബലം പ്രയോഗിക്കേണ്ട അവസ്ഥ ഉണ്ടാക്കുന്നു. വായുപ്രവാഹം സുഗമമല്ലാതാകുമ്പോൾ ഉണ്ടാകുന്ന ഘർഷണമാണ് കുറുകലിന് പ്രധാനമായും വഴിവെക്കുന്നത്.

അലർജിക് റൈനൈറ്റിസും മൂക്കടപ്പും: അലർജി മൂലം മൂക്കിനുള്ളിലെ സാന്ദ്രതയേറിയ കോശങ്ങളിൽ നീർക്കെട്ടുണ്ടാകുമ്പോൾ മൂക്കിലൂടെയുള്ള ശ്വസനം തടസ്സപ്പെടുകയും കുട്ടി വായ തുറന്ന് ശ്വസിക്കാൻ തുടങ്ങുകയും ചെയ്യുന്നു.

വായ തുറന്നുള്ള ശ്വസനം തൊണ്ടയിലെ പേശികളുടെ സ്ഥിരത ഇല്ലാതാക്കുകയും ഉറക്കത്തിൽ ശ്വാസനാളം കൂടുതൽ ഇടുങ്ങാൻ കാരണമാവുകയും ചെയ്യുന്നു.

ക്രാനിയോഫേഷ്യൽ ഘടനയിലെ പ്രത്യേകതകൾ (Craniofacial Features): ജനിതക കാരണങ്ങളാൽ താടിയെല്ലിന്‍റെ ഘടനയിലുണ്ടാകുന്ന പ്രത്യേകതകളായ ഇടുങ്ങിയ മേൽത്താടി, പിന്നിലേക്ക് നീങ്ങിയിരിക്കുന്ന കീഴ്താടി തുടങ്ങിയ അവസ്ഥകൾ നാവിനെ പുറകോട്ട് തള്ളുകയും മലർന്നു കിടന്നുറങ്ങുമ്പോൾ ശ്വാസനാളത്തെ പൂർണ്ണമായോ ഭാഗികമായോ അടയ്ക്കുകയും ചെയ്യുന്നു.

അമിതവണ്ണവും കൊഴുപ്പടിയലും: കുട്ടികളിലെ അമിതവണ്ണം മൂലം കഴുത്തിന് ചുറ്റും ശ്വാസനാളത്തിന് സമീപമുള്ള പേശികളിൽ കൊഴുപ്പ് അടിയുന്നു. ഇത് ഉറങ്ങുമ്പോൾ ശ്വാസനാളത്തിൽ പുറത്തുനിന്ന് സമ്മർദ്ദം ചെലുത്തുകയും ശ്വാസതടസ്സം ഇരട്ടിയാക്കുകയും ചെയ്യുന്നു.

കുട്ടികളിലെ കുറുകൽ തുടർച്ചയായി നിൽക്കുകയാണെങ്കിൽ അത് ഒബ്‌സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ എന്ന ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കാം. ഉറക്കത്തിനിടയിൽ കുറച്ചു നിമിഷങ്ങളിലേക്ക് ശ്വാസോച്ഛ്വാസം പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടുന്ന അവസ്ഥയാണിത്.

ഇത് രക്തത്തിലെ ഓക്സിജന്‍റെ അളവ് കുറയ്ക്കുകയും തലച്ചോറിലേക്കുള്ള ഓക്സിജൻ പ്രവാഹത്തെ ബാധിക്കുകയും ചെയ്യുന്നു. കൂടാതെ ഉറക്കം ഇടയ്ക്കിടെ തടസപ്പെടുന്നതിനാൽ കുട്ടിക്ക് ആഴത്തിലുള്ള ഉറക്കം ലഭിക്കാതെ വരുന്നു.

ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങൾ

കുട്ടികളിലെ കുറുകൽ "ഒബ്‌സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ' അല്ലെങ്കിൽ ശ്വാസതടസത്തിന്‍റെ സൂചനയാണോ എന്ന് തിരിച്ചറിയാൻ രാത്രിയിലും പകൽസമയത്തും പ്രകടമാകുന്ന ഈ ലക്ഷണങ്ങൾ നിരീക്ഷിക്കുക:

രാത്രികാലങ്ങളിലെ ലക്ഷണങ്ങൾ

കുട്ടികളിൽ രാത്രികാലങ്ങളിൽ പ്രകടമാകുന്ന പ്രധാന ലക്ഷണങ്ങളിലൊന്ന് സ്ഥിരമായി ഉണ്ടാകുന്ന അമിതമായ കുറുകലാണ്. ഉറക്കത്തിനിടയിൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുക, കിതപ്പോടെയോ നെഞ്ചുയർത്തി വായ തുറന്നോ പെട്ടെന്ന് ഞെട്ടിയുണരുക എന്നിവ ഈ അവസ്ഥയുടെ പ്രധാന സൂചനകളാണ്.

മൂക്കടപ്പ് കാരണം ഉറങ്ങുമ്പോൾ സ്ഥിരമായി വായ തുറന്ന് ശ്വാസമെടുക്കുന്നതും തലയിണയിൽ അമിതമായി ഉമിനീര് ഒലിച്ചിറങ്ങുന്നതും ഇതിന്‍റെ ഭാഗമായി കാണപ്പെടാം.

കൂടാതെ ഉറക്കത്തിലെ ശ്വാസതടസം മൂലം ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ കാരണം, മുൻപ് മൂത്രമൊഴിക്കുന്നത് സ്വയം നിയന്ത്രിക്കാൻ സാധിച്ചിരുന്ന കുട്ടികൾ വീണ്ടും രാത്രികാലങ്ങളിൽ കിടക്കയിൽ മൂത്രമൊഴിച്ചു തുടങ്ങാറുണ്ട് (Secondary Enuresis).

അസ്വാഭാവികമായ കിടപ്പുരീതികളും വസ്ത്രങ്ങൾ നനയുംവിധം അമിതമായി വിയർക്കുന്നതും കുട്ടികളിലെ ഉറക്കത്തിലുള്ള ശ്വാസതടസത്തിന്‍റെ വ്യക്തമായ ലക്ഷണങ്ങളാണ്.

പകൽസമയത്തെ ലക്ഷണങ്ങൾ:

രാത്രിയിൽ ആവശ്യത്തിന് ഗാഢനിദ്ര ലഭിക്കാത്തതും തലച്ചോറിലേക്ക് ആവശ്യത്തിന് ഓക്സിജൻ എത്താതിരിക്കുന്നതും കുട്ടികളിൽ പകൽ സമയത്ത് പലവിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നു.

രാവിലെ ഉണരുമ്പോൾ അമിതമായ വരൾച്ച, തൊണ്ടവേദന, തലവേദന എന്നിവ അനുഭവപ്പെടുന്നതിനൊപ്പം പകൽസമയത്ത് വിട്ടുമാറാത്ത ക്ഷീണവും ഉറക്കംതൂങ്ങലും ഇവർ പ്രകടമാകാറുണ്ട്.

പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക കാര്യങ്ങൾ വേഗത്തിൽ മറന്നുപോവുക എന്നിവ കാരണം പഠനത്തിൽ പിന്നാക്കം പോകാനും സാധ്യതയേറെയാണ്.

കൃത്യമായ ഉറക്കം ലഭിക്കാത്തതുമൂലം അനാവശ്യമായ ദേഷ്യം, വാശി, നിർദ്ദേശങ്ങൾ അനുസരിക്കാതിരിക്കുക അല്ലെങ്കിൽ അമിത ഉന്മേഷം (Hyperactivity) പോലെയുള്ള പെരുമാറ്റ വൈകല്യങ്ങളും കുട്ടികൾ പ്രകടിപ്പിക്കാം.

കൂടാതെ ശാരീരിക വളർച്ചയ്ക്ക് ആവശ്യമായ "ഗ്രോത്ത് ഹോർമോണുകൾ' ഉത്പാദിപ്പിക്കപ്പെടുന്നത് പ്രധാനമായും ആഴത്തിലുള്ള ഉറക്കത്തിലായതിനാൽ ഇത്തരം ശ്വാസതടസങ്ങൾ തുടർച്ചയായി ഉണ്ടാകുന്നത് കുട്ടികളിൽ പ്രായത്തിനനുസരിച്ചുള്ള ഭാരവും ഉയരവും വയ്ക്കാതിരിക്കുന്ന വളർച്ചാ മന്ദതയ്ക്കും കാരണമാകുന്നു.

വളർച്ചയെയും പെരുമാറ്റത്തെയും എങ്ങനെ ബാധിക്കുന്നു?

സുഖകരമായ ഉറക്കത്തിലാണ് കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായ "ഗ്രോത്ത് ഹോർമോണുകൾ' ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നത്. ശരിയായ ഉറക്കം ലഭിക്കാത്ത കുട്ടികളിൽ ശാരീരിക വളർച്ച മന്ദഗതിയിലാകാം.

കൂടാതെ പകൽ സമയത്തെ പെരുമാറ്റ വൈകല്യങ്ങൾക്ക് ഇത് കാരണമാകുന്നു. പലപ്പോഴും കുട്ടികളിലെ ഈ ശ്രദ്ധക്കുറവും അസ്വസ്ഥതയും ശ്രദ്ധിച്ച് മാതാപിതാക്കൾ ഇത് എഡിഎച്ച്ഡി (Hyperactivity Disorder) ആണെന്ന് തെറ്റിധരിക്കാറുണ്ട്.

കൃത്യസമയത്ത് ചികിത്സ നൽകാതിരുന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ കുട്ടികളിൽ രക്തസമ്മർദ്ദം, ഹൃദയാരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് ഇത് വഴിവയ്ക്കാം.

ചികിത്സയും പരിഹാര മാർഗങ്ങളും

കുട്ടി സ്ഥിരമായി കുറുകുന്നുണ്ടെങ്കിൽ വൈകാതെ തന്നെ ഒരു ഇഎൻടി വിദഗ്ധനെയോ പീഡിയാട്രീഷ്യനെയോ കാണിക്കേണ്ടതാണ്.

രോഗനിർണയം: എൻഡോസ്കോപ്പി പരിശോധനയിലൂടെയോ അല്ലെങ്കിൽ ആവശ്യമെങ്കിൽ 'സ്ലീപ്പ് സ്റ്റഡി' (Polysomnography) വഴിയോ ശ്വാസതടസത്തിന്‍റെ വ്യാപ്തി കണ്ടെത്താം.

മരുന്നുകൾ: അലർജി മൂലം ഉണ്ടാകുന്ന മൂക്കടപ്പും നീർക്കെട്ടും അലർജി മരുന്നുകൾ കൊണ്ടും മൂക്കിൽ ഒഴിക്കുന്ന നേസൽ സ്പ്രേകൾ കൊണ്ടും മാറ്റിയെടുക്കാം.

ശസ്ത്രക്രിയ: ടോൺസിലോ അഡെനോയിഡോ അമിതമായി വലുതായി ശ്വാസതടസ്സം ഉണ്ടാക്കുന്നുവെങ്കിൽ "അഡെനോടോൺസിലക്റ്റമി' എന്ന ലളിതമായ ശസ്ത്രക്രിയയിലൂടെ അവ നീക്കം ചെയ്യാം. ഇതിലൂടെ കുറുകൽ പൂർണ്ണമായും മാറ്റാൻ സാധിക്കും.

ജീവിതശൈലി: അമിതവണ്ണമുള്ള കുട്ടികളിൽ ഭക്ഷണക്രമീകരണവും ദിനചര്യയിലെ മാറ്റങ്ങളും വഴി ഭാരം കുറയ്ക്കുന്നത് ആശ്വാസം നൽകും.

കുട്ടികളുടെ കാണപ്പെടുന്ന കുറുകൽ ഒരു സുഖകരമായ ഉറക്കത്തിന്‍റെ ലക്ഷണമായി കണ്ട് തള്ളിക്കളയരുത്. അത് ശരീരം നൽകുന്ന ഒരു മുന്നറിയിപ്പാണ്.

കൃത്യസമയത്തുള്ള പരിശോധനയും വിദഗ്ധ ചികിത്സയും വഴി കുട്ടിക്ക് സുഖകരമായ ഉറക്കവും ആരോഗ്യപൂർണമായ ഭാവിയും ഉറപ്പാക്കാൻ മാതാപിതാക്കൾക്ക് സാധിക്കും.

കൂടുതൽ വിവരങ്ങൾ: ഡോ. അനിത ടി.വി
ഇ.എൻ.ടി വിഭാഗം മേധാവി, സർജൻ, അലർജി ആസ്ത്മ സ്പെഷ്യലിസ്റ്റ്
ആസ്റ്റർ മിംസ് കോട്ടക്കൽ

25-07-2026

"യോ-യോ' ഡയറ്റിംഗ് എട്ടിന്‍റെ പണിയാകുമോ? അറിയേണ്ടതെല്ലാം

"യോ-യോ' ഡയറ്റിംഗും പോഷകക്കുറവും

അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് അഥവാ "യോ-യോ' ഡയറ്റിംഗ് സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.

പ്രധാന ഭക്ഷണം ഒഴിവാക്കുമ്പോൾ...

അവർ പലപ്പോഴും പ്രധാന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനാൽ, ഫാഡ് ഡയറ്റ് ഇനിപ്പറയുന്ന ലക്ഷണങ്ങൾക്ക് കാരണമായേക്കാം:

1. നിർജലീകരണം.
2. ബലഹീനതയും ക്ഷീണവും.
3. ഓക്കാനം, തലവേദന.
4. മലബന്ധം.
5. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തത.

ഡയറ്റിംഗിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ചു വസ്തുതകളുണ്ട്:

ഡയറ്റിംഗ് അപൂർവമായി മാത്രമേ വിജയിക്കാറുള്ളൂ. 95% ഭക്ഷണക്രമം പാലിക്കുന്നവരും ഒന്നു മുതൽ അഞ്ച് വർഷത്തിനുള്ളിൽ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കുന്നു.

അശാസ്ത്രീയമായ ഡയറ്റിംഗ് അപകടകരമാണ് എന്ന് പറയുന്നത് എന്തുകൊണ്ട്?

1. "യോ-യോ" ഡയറ്റിംഗ് അഥവാ ഫാഡ് ഡയറ്റിംഗ് മൂലം ശരീരഭാരം വർധിപ്പിക്കുക, കുറയ്ക്കുക, വീണ്ടെടുക്കുക എന്നിവയുടെ ആവർത്തിച്ചുള്ള പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു.

2. ഹൃദ്രോഗസാധ്യത വർധിച്ചതുൾപ്പെടെയുള്ള ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ, ദീർഘകാലം നിലനിൽക്കും.

3. മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുന്നു.

‘പട്ടിണി’ മോഡ് !

ഡയറ്റിംഗ് നിങ്ങളുടെ ശരീരത്തെ പട്ടിണി മോഡിലേക്ക് പ്രേരിപ്പിക്കുന്നു. അത് ശരീരത്തിന്‍റെ പല പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കിക്കൊണ്ട് തിരിച്ചു പ്രതികരിക്കുന്നു.

ഊർജം സംരക്ഷിക്കുന്നതിനുള്ള സാധാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നതുമൂലം സ്വാഭാവിക മെറ്റബോളിസം യഥാർഥത്തിൽ മന്ദഗതിയിലാകുന്നു.

പോഷകക്കുറവ്

ഡയറ്റിംഗ് പാലിക്കുന്നവർ പലപ്പോഴും പ്രധാനപ്പെട്ട പോഷകങ്ങൾ നഷ്ടപ്പെടുത്തുന്നു. ഡയറ്റിംഗ് പാലിക്കുന്നവർക്ക് പലപ്പോഴും വേണ്ടത്ര പോഷണം ലഭിക്കുന്നില്ല.

ഉദാഹരണത്തിന്... ഡയറ്റിംഗ് നോക്കുന്നവരിൽ കാൽസ്യത്തിന്‍റെ കുറവ് ഉണ്ടവാം. അവരിൽ ഓസ്റ്റിയോപൊറോസിസ്, സ്ട്രെസ് ഒടിവുകൾ, ഒടിഞ്ഞ എല്ലുകൾ എന്നിങ്ങനെയുള്ള അപകടസാധ്യതകളുണ്ട്.

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048. [email protected].

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

പാരഡികളിലൂടെ ശ്രദ്ധേയനായ ഫെലിക്സ് ദേവസ്യയുടെ വിശേഷങ്ങൾ
30 കഴിഞ്ഞുള്ള ഗർഭധാരണം റിസ്കോ ? ഡോ. റെജി ദിവാകർ പറയുന്നു
ഇന്നു കാണുന്ന ഒാണമല്ല അന്ന്: ഒാണത്തെക്കുറിച്ച് മാലാ പാർവതി
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up