ADVERTISEMENT

Close
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

08-09-2026

വിദ്യാർഥികളെ കൊന്നത് കെട്ടിടമല്ല, അഴിമതിയാണ്

Editorial

07-09-2026

കാലനില്ലാക്കാലത്തിനു മുമ്പ് മാതാപിതാക്കളില്ലാക്കാലം!

Editorial

05-09-2026

എയ്ഡ്സ് സ്വകാര്യത മറ്റൊരാളെ ചതിക്കാനുള്ളതല്ല

Editorial

04-09-2026

ആഗോളതാപനം തീയിട്ടവർക്കും പൊള്ളണം

Editorial

03-09-2026

പ്രത്യേക അധികാരമെടുത്ത് നീതിയുടെ ജനാധിപത്യദൗത്യം

Editorial

02-09-2026

ആരാധകഹൃദയങ്ങളിലേക്ക് അനശ്വരമായ ‘സെൽഫ്’ഗോൾ

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Kannur

കുടിവെള്ള പൈപ്പുപൊട്ടലും; റോഡ് തകരലും തകൃതി


കേളകം: ലക്ഷങ്ങൾ മുടക്കി നവീകരിച്ച കേളകം-അടയ്ക്കാത്തോട് മെക്കാഡം റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകരുന്നു. റോഡിന്‍റെ നടുവിലൂടെ കുടിവെള്ളം ഒഴുകി പാഴായിട്ടും ചോർച്ച പരിഹരിക്കാനോ റോഡ് അറ്റകുറ്റപ്പണി നടത്താനോ നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.

പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നത് വാഹനയാത്രയ്ക്കും ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്.തുടർച്ചയായ ജലചോർച്ച റോഡിന്‍റെ ഉപരിതലത്തിന് കൂടുതൽ നാശം വരുത്തുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. റോഡ് തകർന്ന ഭാഗം പുനർനിർമിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പും പൈപ്പ് അറ്റകുറ്റപ്പണിക്കായി ജല അഥോറിറ്റിയും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Thiruvananthapuram

"ഇത് കാലം മായ്ക്കാത്ത വര്‍ണങ്ങള്‍'


വെള്ളറട: കാരക്കോണം പരമുപിള്ള മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ നിന്നും 1988ല്‍ പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ 38 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒത്തുചേര്‍ന്നു. കാലം മായ്ക്കാത്ത വര്‍ണങ്ങള്‍ എന്ന പേരിലായിരുന്നു സംഗമം. ലക്ഷ്മീകാന്തന്‍, വിജയകുമാര്‍, രാധാമണി, നൊവോമി, അനിത, വിജയമ്മ, ലീലാഭായി, സുകുമാരി, സുശീല തങ്കച്ചി, അംബിക, വസന്തകുമാരി, ചന്ദ്രിക എന്നീ അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. രോഗബാധിതരായ സഹപാഠികളുടെ വീടുകളിലെത്തി ഓണക്കോടികള്‍ കൈമാറിയ കൂട്ടായ്മ, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുള്ള നടപടികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്.

Kollam

അഞ്ചല്‍ സെന്‍റ് ജോണ്‍സ് സ്‌കൂളില്‍ മെറിറ്റ് ഡേ നടന്നു

അഞ്ചല്‍ : സെന്‍റ് ജോണ്‍സ് സ്‌കൂളില്‍ കഴിഞ്ഞ അധ്യയന വര്‍ഷം 10, 12 ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്നതിനായി മെറിറ്റ് ഡേ ആഘോഷം നടന്നു. അബിന്‍ വര്‍ക്കി എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ മേരി പോത്തന്‍ അധ്യക്ഷത വഹിച്ചു.

യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാ. ബോവസ് മാത്യു, വൈസ് ചെയര്‍മാന്‍ കെ.എം. മാത്യു, അക്കാഡമിക് ഡയറക്‌ടര്‍ പിടി. ആന്‍റണി, പ്രോഗ്രാം കോ - ഓര്‍ഡിനേറ്റര്‍ ആർ.റാണി, സ്‌കൂള്‍ പ്രിഫെക്‌ട് ആർ.അനിരുദ്ധ്്‍, സ്പീക്കര്‍ പാര്‍വതി എസ്. അജയന്‍, വൈസ് പ്രിഫെക്‌ട് ബി. അഭിലക്ഷ്മി, ഡെപ്യൂട്ടി സ്പീക്കര്‍ ക്രിസ്റ്റീന സാജന്‍ പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. ഓണത്തോടനുബന്ധിച്ച് സ്‌കൂള്‍ നല്ലപാഠത്തിന്‍റെ നേതൃത്വത്തില്‍ ആറന്മുളയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്ത ഓണക്കിറ്റിന് അബിന്‍ വര്‍ക്കി എംഎല്‍എ നന്ദി പറഞ്ഞു.

Pathanamthitta

പകല്‍ച്ചൂടിനു കാഠിന്യമേറി; ജില്ലയില്‍ ആറ് ശതമാനം മഴക്കുറവ്


പത്തനംതിട്ട: അപ്രതീക്ഷിതമായി വന്നെത്തിയ ഉഷ്ണതരംഗത്തില്‍ ഉലയുകയാണ് പത്തനംതിട്ടയും. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുകയും ഒരുമാസം മുമ്പ് പ്രളയക്കെടുതി നേരിടുകയും ചെയ്ത പത്തനംതിട്ട ജില്ലയില്‍ ജൂണ്‍ മുതല്‍ ഇന്നലെ വരെയുള്ള കണക്കില്‍ ആറു ശതമാനം മഴയുടെ കുറവ്. 1372.6 മില്ലിമീറ്റര്‍ മഴ പ്രതീക്ഷിച്ച സ്ഥാനത്ത് 1294 മില്ലിമീറ്റര്‍ മഴ ലഭിച്ചു. സംസ്ഥാനത്തെ മറ്റു ജില്ലകളെ അപേക്ഷിച്ച് പത്തുശതമാനത്തില്‍ താഴെ മഴക്കുറവ് രേഖപ്പെടുത്തിയ രണ്ട് ജില്ലകളിലൊന്നാണ് പത്തനംതിട്ട. തിരുവനന്തപുരം ജില്ലയില്‍ അഞ്ച് ശതമാനം മഴയുടെ കുറവ് മാത്രമേയുള്ളൂ.

പത്തനംതിട്ടയില്‍ ഏറ്റവുമധികം മഴ ഈ സീസണില്‍ ലഭിച്ചതാകട്ടെ ജൂലൈ അവസാനവാരവും ഓഗസ്റ്റ് ആദ്യവാരവുമാണ്. 2018ലേതിനു സമാനമായ പ്രളയസാഹചര്യം ഇക്കാലയളവില്‍ ജില്ല നേരിടുകയുമുണ്ടായി. എന്നാല്‍ അതിനുശേഷം മഴ തീരെ ലഭിച്ചിട്ടില്ല. ഓണക്കാലത്തു മഴ പ്രതീക്ഷിച്ചിരുന്നെങ്കിലും താപനില ഉയരുകയായിരുന്നു. രണ്ടാഴ്ച മുമ്പുവരെ ഇടവിട്ട് മഴ ലഭിച്ചിരുന്നത് നേരിയ ആശ്വാസമായിരുന്നു. എന്നാല്‍ ഓണം കഴിഞ്ഞതോടെ കൊടുംവരള്‍ച്ചയുടെ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. പകല്‍ച്ചൂടിന്‍റെ കാഠിന്യം ശക്തമാണ്. രാവിലെ പത്തുമുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെയുള്ള സമയത്ത് പലയിടത്തും 35 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് രേഖപ്പെടുത്തുന്നുണ്ട്.

ജലസ്രോതസുകള്‍വറ്റുന്നു
ചൂടിന്‍റെ കാഠിന്യം ഏറിയതോടെ ജലസ്രോതസുകള്‍ വേഗത്തില്‍ വരളുകയാണ്. കിണറുകളില്‍ ജലനിരപ്പ് പൊടുന്നനെ താഴ്ന്നു. ഭൂഗര്‍ഭ ജലനിരപ്പ് താഴേക്ക് പോയതോടെയാണിത്. നദികളിലെ ജലനിരപ്പിലും ഇതു പ്രകടമാണ്. ഓണക്കാലത്തുവരെ ജലസമ്പുഷ്ടമായ പമ്പാനദി വേഗത്തിലാണ് വരളുന്നത്. പമ്പാനദിയിലൂടെ ആറന്മുള വള്ളസദ്യയ്ക്കായി എത്തുന്ന പള്ളിയോട കരക്കാര്‍ ഓരോദിവസത്തെയും ജലനിരപ്പ് കൃത്യമായി വീക്ഷിച്ചുവരികയാണ്. മണിമല, അച്ചന്‍കോവില്‍ നദികളിലും ജലനിരപ്പ് കുറഞ്ഞു തുടങ്ങി. നദികളിലും തോടുകളിലും വെള്ളം കുറയുന്നതോടെ കിണറുകളും മറ്റു ജലാശയങ്ങളും വറ്റിത്തുടങ്ങും. ഇപ്പോള്‍ തന്നെ ജില്ലയുടെ പല മേഖലകളിലും ടാങ്കര്‍ വെള്ളത്തെ ആശ്രയിക്കുന്നുണ്ട്. ജലവിതരണ പദ്ധതികളുടെ പോരായ്മകളാണ് ഇതിനു പ്രധാന കാരണം.

സംഭരണികളിലുംവെള്ളം കുറയുന്നു
പ്രധാന വൈദ്യുതോത്പാദന കേന്ദ്രമായ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ കക്കി - ആനത്തോട്, പമ്പ സംഭരണികളിലെ ജലനിരപ്പ് 50 ശതമാനത്തില്‍ താഴെയാണ്. കഴിഞ്ഞ മഴക്കാലത്ത് ജലനിരപ്പ് 60 ശതമാനം വെ എത്തിയിരുന്നു. സാധാരണനിലയില്‍ വര്‍ഷകാലത്ത് ജലനിരപ്പ് 80 ശതമാനത്തിലെത്തേണ്ടതാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി വൃഷ്ടി പ്രദേശങ്ങളില്‍ മഴയുടെ കുറവ് ഗണ്യമായി അനുഭവപ്പെടുന്നുണ്ട്. പമ്പ സംഭരണിയില്‍ 30 ശതമാനം മാത്രമാണ് ജലനിരപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്. ശബരിഗിരിയിലെ ഉത്പാദനശേഷം പുറന്തള്ളുന്ന വെള്ളം സംഭരിക്കുന്ന മൂഴിയാറില്‍ 45 ശതമാനം വെള്ളമുണ്ട്.

Idukki

ഇരുമ്പുപാലത്ത് ആനക്കൊന്പുമായി രണ്ടുപേർ പിടിയിൽ


അടിമാലി: ഇരുമ്പുപാലത്ത് ആനക്കൊന്പുമായി രണ്ടു പേർ പിടിയിൽ. ഇരുമ്പുപാലത്ത് ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടു പേരെ വനംവകുപ്പ് പിടികൂടിയത്.

ഇന്‍റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. അടിമാലി മച്ചിപ്ലാവ് സ്വദേശികളായ ബ്രിജിത്ത് (18), സുനീഷ് (30) എന്നിവരെയാണ് പിടികൂടിയത്. പിടിച്ചെടുത്ത ആനക്കൊമ്പും കൊണ്ടുപോകാൻ ഉപയോഗിച്ച മാരുതി ആൾട്ടോ കാറും കസ്റ്റസിയിലെടുത്തു.

ഫ്ലൈയിംഗ് സ്ക്വാഡ് വിഭാഗം പ്രാരംഭ നടപടി പൂർത്തീകരിച്ച് നേര്യമംഗലം റേഞ്ച് വാളറ സ്റ്റേഷനിലേക്ക് തുടർനടപടികൾക്കായി പ്രതികളെ കൈമാറി.നേര്യമംഗലം റേഞ്ച് ഓഫീസറുടെയും വാളറ ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെയും ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാരുടെയും നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

Alappuzha

ആലപ്പുഴ നഗരസഭയിലെ അനധികൃത കച്ചവടമൊഴിപ്പിക്കൽ വിവാദത്തിലേക്ക്

ആലപ്പുഴ:  നഗരസഭാ ആരോഗ്യവിഭാഗത്തിന്‍റെ നേതൃത്വത്തിൽ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ നടത്തിവരുന്ന അനധികൃത കച്ചവട സ്ഥാപനമൊഴിപ്പിൽ നടപടി വിവാദത്തിലേക്ക്. കുടിയൊഴിപ്പിച്ച കച്ചവടക്കാരെ മുല്ലക്കൽ സ്ട്രീറ്റ് മുതൽ കൈചൂണ്ടി ജംഗ്‌ഷൻ വരെയുള്ള സംസ്ഥാന പാതയിൽ പുനരധിവസിപ്പിക്കാൻ നഗരസഭ നടത്തുന്ന നീക്കം അനുവദിക്കില്ലെന്നു കാട്ടി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ടൗൺ കോ-ഓർഡിനേഷൻ കമ്മി റ്റി രംഗത്തെത്തി. 

മുനിസിപ്പൽ അധികൃതരുടെ അപക്വമായ ഈ തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം. അതിനു മുന്നോടിയായി നാളെ രാവിലെ 10 ന് നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. നാളെ ഒന്നുവരെ നഗരത്തിലെ എല്ലാ വ്യാപാരസ്ഥാപനങ്ങളും അടച്ചിടും.  

എന്നാൽ, അന്യായ കുടിയൊഴിപ്പിക്കൽ അവസാനിപ്പിക്കുക, സർവേ നടത്തി കച്ചവടക്കാർക്ക് ഐഡി കാർഡും ലൈസൻസും അനുവദിക്കുക, അനധികൃതമായി നീക്കം ചെയ്ത കച്ചവട സ്ഥാപനങ്ങൾ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ- സിഐടിയു ആലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിലേക്ക് ഇന്നലെ  മാർച്ച് നടത്തി. സമരത്തിനുശേഷം യൂണിയൻ നേതാക്കൾ മുനിസിപ്പൽ അധികാരികളുമായി സംസാരിച്ചെന്നും ഒഴിപ്പിക്കൽ താത്കാലികമായി നിർത്തിവച്ച്  വീണ്ടും വെൻഡിംഗ് കമ്മിറ്റി കൂടി പരിശോധിക്കുമെന്ന് നഗരസഭ ഉറപ്പുനൽകിയതായും  യൂണിയൻ ഭാരവാഹികൾ പറഞ്ഞു.

കുടിയൊഴിപ്പിക്കലും പുനരധിവാസവും വിവാദത്തിലേക്ക് നീങ്ങുന്പോൾ 

കണ്ണൻവർക്കി പാലത്തിലും അപ്രോച്ച് റോഡിലുമായി പ്രവർത്തിച്ചിരുന്ന 13 അനധികൃത കടകൾ നഗരസഭ പൊളിച്ചുനീക്കി. ടൗൺ വെൻഡിംഗ് കമ്മിറ്റി യോഗത്തിന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ നഗരത്തിലെ നോൺ-വെൻഡിംഗ് സോണുകളിൽ പ്രവർത്തിക്കുന്ന അനധികൃത വ്യാപാര സ്ഥാപനങ്ങൾ വരും ദിവസങ്ങളിലും ഘട്ടംഘട്ടമായി നീക്കം ചെയ്യാനാണ്  നഗരസഭയുടെ തീരുമാനം. പാലങ്ങളിലും അപ്രോച്ച് റോഡുകളിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരേയാണ് ആദ്യഘട്ടത്തിൽ നടപടി സ്വീകരിക്കുന്നത്.

ഓണത്തിന് മുമ്പു തന്നെ ഇത്തരം സ്ഥലങ്ങളിൽ അനധികൃതമായി കച്ചവടം നടത്തുന്നവർ സ്ഥാപനങ്ങൾ സ്വമേധയാ നീക്കം ചെയ്യണമെന്ന് നഗരസഭ നിർദേശം നൽകിയിരുന്നു. എന്നാൽ, ഈ നിർദേശം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരേയാണ് നഗരസഭ നേരിട്ട് ഒഴിപ്പിക്കൽ നടപടി സ്വീകരിച്ചത്.നഗരത്തിലെ പൊതുഗതാഗതത്തിനും കാൽനടയാത്രക്കാർക്കും തടസം സൃഷ്ടിക്കുന്ന അനധികൃത കച്ചവടങ്ങൾക്കെതിരേ വരും ദിവസങ്ങളിലും പരിശോധനയും നീക്കം ചെയ്യലും തുടരുമെന്ന് നഗരസഭ വ്യക്തമാക്കുന്നു. പ്രത്യേകിച്ച് പാലങ്ങൾക്ക് സമീപമുള്ള നോൺ-വെൻഡിംഗ് സോണുകളിൽ പ്രവർത്തിക്കുന്ന എല്ലാ അനധികൃത വ്യാപാര സ്ഥാപനങ്ങളും അടിയന്തരമായി നീക്കം ചെയ്യുമെന്നും നഗരസഭ അധികൃതർ അറിയിച്ചു.

2014 ലെ സ്ട്രീറ്റ് വെൻഡിംഗ് ആക്ട് പ്രകാരം നിരത്തുകളിൽ തോന്നിയതു പോലെ കച്ചവടം നടത്താൻ അനുവദിക്കാനാവില്ലെന്നാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ടൗൺ കോ-ഓർഡിനേഷൻ കമ്മിറ്റി പറയുന്നത്. വെൻഡിംഗ് സോണായി തിരിച്ചിട്ടുള്ള സ്ഥലത്തു മാത്രം വീൽ ഘടിപ്പിച്ച ഉന്തുവണ്ടികളിൽ കച്ചവടം നടത്തുന്നതിനു മാത്രമാണ് അനുവാദം. ദേശീയപാതകളിൽ മാത്രമല്ല, സംസ്ഥാനപാതകളിലും സ്ട്രീറ്റ് വെൻഡിംഗ് നിയമവിരുദ്ധമാണ്.

സംസ്‌ഥാനപാതയ്ക്ക് തുല്യമായി പ്രഖ്യാപിച്ചിട്ടുള്ള സീറോ ജംഗ്ഷൻ മുതൽ ജില്ലാകോടതി പാലം വരെയുള്ള മേജർ ഡിസ്ട്രിക് റോഡും സംസ്ഥാന പാതയിൽ ഉൾപ്പെടുന്ന ജില്ലാ കോടതി പാലം മുതൽ കൈചൂണ്ടി ജംഗ്ഷൻ വരെയുള്ള റോഡിന്‍റെ ഇരു വശങ്ങളിലും സ്ട്രീറ്റ് വെൻഡിംഗ് നിയമപരമായി പാടുള്ളതല്ല. എന്നാൽ, ആലപ്പുഴ നഗരസഭയിലെ ഏതാനും ചില ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഒത്താശയോടെയാണ് പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിയുടെ കാലത്ത് നടപ്പിലാക്കാൻ ശ്രമിച്ചിരുന്ന പരിപാടി ഏകോപനസമിതിയുടെ ശക്തമായ എതിർപ്പ് മൂലം മാറ്റിവച്ചിരിക്കുകയായിരുന്നു. നഗരസഭയിൽ യുഡിഎഫ് അധികാരത്തിലെത്തിയപ്പോൾ അവരെ സ്വാധീനിച്ച് എൽഡിഎഫ് ഇത് സൂത്രത്തിൽ പാസാക്കിയെടുക്കുകയായിരുന്നു. 

റോഡിന്‍റെ നടപ്പാതയിലും പാർക്കിംഗ് സ്‌ഥലത്തും ചിലർക്ക് സ്ഥിരമായ ബങ്കുകൾ നിർമിച്ച് നൽകാനുള്ള നഗരസഭയുടെ നീക്കം പ്രതിഷേധാർഹമാണ്.  വൻതുക വാടക നൽകി വ്യാപാരം ചെയ്യുന്ന വ്യാപാര സ്‌ഥാപനങ്ങളിൽ വരുന്ന ഉപഭോക്താക്കളുടെ ഇരുചക്ര വാഹനങ്ങൾ പോലും പാർക്ക് ചെയ്യാൻ സ്‌ഥലപരിമിതി മൂലം കഴിയുന്നില്ല. നഗരസഭയുടെ ഈ നിയമവിരുദ്ധ നടപടി പിൻവലിക്കുന്നത് വരെ ശക്തമായ സമരപരിപാടുകളുമായി മുന്നോട്ടുപോകാനാണ് ഏകോപനസമിതി തീരുമാനം.

നഗരസഭാ കൗൺസിലിൽ ബഹളം

ആലപ്പുഴ: നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി അനധികൃതവഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ നിർത്തണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ കൗൺസിൽയോഗത്തിൽ ബഹളം. എൽഡിഎഫിലേയും യുഡിഎഫിലേയും ചില കൗൺസിലർമാരാണ് വഴിയോരക്കച്ചവടക്കാർക്ക് സംരക്ഷണം ഒരുക്കണമെന്ന് ആവശ്യപ്പെട്ടത്. വൻകിടക്കാർക്കെതിരേ നടപടിയെടുക്കാതെ സാധാരണക്കാരെ മാത്രം തിരഞ്ഞുപിടിച്ചാണ് നടപടിയെന്ന് ചിലർ കുറ്റപ്പെടുത്തി.

എൽഡിഎഫിലെ പി.കെ. ഫൈസൽ, എസ്. ഫൈസൽ, യുഡിഎഫിലെ എം.കെ. നിസാർ തുടങ്ങിയവരാണ് കൈയേറ്റം ഒഴിപ്പിക്കലിനെതിരേ രംഗത്തെത്തിയത്. ടൗൺ വെൻഡിംഗ് കമ്മിറ്റിയുടെ തീരുമാനങ്ങൾ അട്ടിമറിച്ചാണ് കൈയേറ്റം ഒഴിപ്പിക്കുന്നതെന്നും ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ താത്പര്യങ്ങൾ ഒഴിപ്പിക്കൽ നടപടികളെ ബാധിച്ചെന്നും ഇവർ കുറ്റപ്പെടുത്തി.

വലിയ കച്ചവടക്കാരും കൈയേറ്റം നടത്തിയിട്ടുണ്ട്. എന്നാൽ, അവരെ തൊട്ടിട്ടില്ല. റോഡിടം വാടകയ്ക്ക് പോലും നൽകുന്ന സംഭവങ്ങളുണ്ട്. നഗരത്തിലെ അനധികൃത കെട്ടിടങ്ങൾക്കെതിരേ നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ആർക്കും പരിഗണനകൾ നൽകില്ല. കൈയേറ്റങ്ങൾ പൂർണമായി ഒഴിപ്പിക്കുമെന്ന ഉറപ്പിലാണ് കൗൺസിൽ പിരിഞ്ഞത്. നഗരസഭാ കൗൺസിൽ അജണ്ടകൾ പൂർത്തിയാക്കിയതിനുശേഷമായിരുന്നു വഴിയോരക്കച്ചവടത്തെക്കുറിച്ചുള്ള ചർച്ചകളുണ്ടായത്. വഴിയോര കൈയേറ്റങ്ങൾ ഒഴിപ്പിക്കാനായത് ജനങ്ങളിൽ വലിയ മതിപ്പുണ്ടാക്കിയെന്നു മറ്റു കൗൺസിലർമാർ അഭിപ്രായപ്പെട്ടു.

നഗരത്തിലെ തെരുവുനായ്ക്കളെ രണ്ടുമാസത്തിനുള്ളിൽ പുനരധിവസിപ്പിക്കുമെന്ന് ആരോഗ്യ സ്ഥിരം സമിതിയധ്യക്ഷൻ എ.എം. നൗഫൽ പറഞ്ഞു. ഇതിനായി സ്ഥലം കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. വളർത്തു നായ്ക്കൾക്ക് വാക്സിനേഷൻ നൽകി ടാഗ് ഉൾപ്പെടെയായി ലൈസൻസ് നൽകി നഗരത്തിലെ തെരുവുനായ പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു വാർഡിൽ മുൻപുള്ള സ്പിൽ ഓവറായ 10 ലക്ഷം രൂപയുടെയും നിലവിൽ 12 ലക്ഷം രൂപയുടെ ടൈഡ് പദ്ധതികളും 13 ലക്ഷം രൂപയുടെ പ്ലാൻ ഫണ്ട് പദ്ധതിയും ഉൾപ്പെടെ ആകെ 35 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് അനുവദിച്ചിട്ടുള്ളതെന്ന് നഗരസഭാധ്യക്ഷ മോളി ജേക്കബ് അറിയിച്ചു. ഇതുവച്ച് നാലുമാസത്തിനകം പൂർത്തിയാക്കാവുന്ന പദ്ധതികൾ തയാറാക്കണമെന്നും അവർ കൗൺസിലർമാരോടു ആവശ്യപ്പെട്ടു. യുഡിഎഫ് കക്ഷിനേതാവ് ആർ.ആർ. ജോഷിരാജ്, ജോസുകുട്ടി സി. പൂണിയിൽ, ടി.ആർ. രാജേഷ്, എൽ. മായാ രാജേന്ദ്രൻ, സി. ജ്യോതിമോൾ തുടങ്ങിയവർ പ്രസംഗിച്ചു.

പ്രതികരണം

പ്രത്യേക സ്ഥലം കണ്ടെത്തി വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന് സമിതി എതിരല്ല. എന്നാൽ, ലക്ഷക്കണക്കിന് രൂപ വാടക കൊടുത്ത് നഗരസഭയ്ക്ക് നികുതിയും നൽകി കച്ചവടം നടത്തുന്നവർ ബുദ്ധിമുട്ടുകയാണ്. ഇവർക്കും മാന്യമായി തൊഴിൽ ചെയ്യാനുള്ള അവസരം നഗരസഭ ഒരുക്കണം.

സുനീർ ഇസ്മയിൽ, ജില്ലാ സെക്രട്ടറി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.

ഹൈക്കോടതി വിധി വന്നിട്ട് തീരുമാനിക്കാം എന്നാണ് നഗരസഭ പറയുന്നത്. കച്ചവടക്കാരുടേത് ഭീഷണിയുടെ സ്വരമല്ല. പുനരധിവാസവുമായി മുന്നോട്ടുനീങ്ങിയാൽ നിലവിൽ മുല്ലയ്ക്കൽ മുതൽ കൈ ചൂണ്ടി വരെ കച്ചവടം നടത്തുന്ന, സമിതിയിലെ അംഗങ്ങളും മുന്നോട്ട് കട കയറ്റിവച്ച് കച്ചവടം നടത്തി പ്രതിഷേധിക്കേണ്ടിവരും.

വി. സബിൽ രാജ്, സംസ്ഥാന സെക്രട്ടറി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.

നഗരത്തിൽ ഒന്നിൽ കൂടുതൽ തട്ടുകടകൾ നടത്തുന്നവരുണ്ട്. എന്നാൽ, തട്ടുകടകളിൽ നിൽക്കുന്നവർ കൂലിക്കാരാണ്. ഉടമകൾ വേറെയും. ഇത്തരത്തിൽ നടക്കുമ്പോൾ നഗരസഭയ്ക്ക് നികുതി കൊടുക്കുന്ന കച്ചവടക്കാരുടെ സ്ഥിതി എന്താവും.

പ്രവീൺ രാമഭദ്രൻ, സംസ്ഥാന സെക്രട്ടറി, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി.

 

Kottayam

പ്രഫ. എസ്. ഏബ്രഹാം എന്‍ഡോവ്‌മെന്‌റ് പ്രഭാഷണം

ചങ്ങനാശേരി: എസ്ബി കോളേജ് ഗണിതശാസ്ത്ര വിഭാഗം മേധാവിയായിരുന്ന പ്രഫ. എസ്. ഏബ്രഹാമിന്‍റെ പേരിലുള്ള എന്‍ഡോവ്‌മെന്‌റ് പ്രഭാഷണം എസ്ബി കോളജില്‍ നടന്നു. പ്രിന്‍സിപ്പല്‍ ഫാ. ഡോ. ടെഡി കാഞ്ഞൂപ്പറമ്പിലിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഗോവ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രഫസര്‍ എ.ജെ. ജയന്തന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ഫാ. ഡോ. ജോണ്‍ ജെ. ചാവറ, ഡോ. ഉല്ലാസ് തോമസ്, ഡോ. സാം പി. ഏബ്രഹാം, ട്രീസ മരിയ കുര്യാക്കോസ്, എന്‍ഡോവ്മെന്‍റ് ജേതാവ് ജസ്റ്റിന്‍ റെജി എന്നിവര്‍ പ്രസംഗിച്ചു.

Ernakulam

ഭീതിവിതച്ച് കോൺക്രീറ്റ് പ്രേതങ്ങൾ

കൊച്ചി: നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വർഷങ്ങളായി ഉപയോഗിക്കാതെ അടഞ്ഞുകിടക്കുന്ന വീടുകളും ഫ്ലാറ്റുകളും ബഹുനില കെട്ടിടങ്ങളും നഗരത്തിന് തലവേദനയാകുന്നു. ഉടമസ്ഥാവകാശ തർക്കങ്ങൾ, കോടതി വ്യവഹാരങ്ങൾ, സാമ്പത്തിക പ്രതിസന്ധി, നിർമാണം പൂർത്തിയാകാത്തത് തുടങ്ങിയ കാരണങ്ങളാൽ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളാണ് ഏറെയും. ആളൊഴിഞ്ഞ ഇത്തരം കെട്ടിടങ്ങൾ സാമൂഹികവിരുദ്ധരുടെ താവളമാകുന്നതായും ലഹരി ഉപയോഗവും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നതായുമുള്ള പരാതികളും ഏറുകയാണ്.
വർഷങ്ങളായി പരിപാലനമില്ലാതെ കിടക്കുന്ന കെട്ടിടങ്ങളുടെ വാതിലുകളും ജനലുകളും തകർന്ന നിലയിലായതോടെ എളുപ്പത്തിൽ അതിക്രമിച്ചു കയറാൻ കഴിയുന്ന സ്ഥിതിയാണ് പല സ്ഥലങ്ങളിലും.

രാത്രി കാലങ്ങളിൽ ഇത്തരം കെട്ടിടങ്ങളിൽ അനധികൃതമായി ആളുകൾ കയറുന്നതായും സമീപവാസികൾ പരാതിപ്പെടുന്നു. ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങൾ കേന്ദ്രീകരിച്ച ലഹരി ഇടപാടുകളും ക്രിമനൽ ക‍ുറ്റങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നും ആശങ്കയുളവാക്കുന്നതാണ്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപത്തെ ഉപേക്ഷിക്കപ്പെട്ട ബഹുനില കെട്ടിടത്തിൽ കഴിഞ്ഞ മേയ് അഞ്ചിന് ഒരു സ്ത്രീയെ ആക്രമിക്കാൻ മൂന്നംഗ സംഘം ശ്രമിച്ച സംഭവം ഉണ്ടായിരുന്നു. സംഭവത്തിനു പിന്നാലെ നഗരത്തിലെ ഉപേക്ഷിക്കപ്പെട്ടതും അപകടസാധ്യതയുള്ളതുമായ കെട്ടിടങ്ങൾ കണ്ടെത്തി പട്ടിക തയാറാക്കാനും രാത്രികാല പട്രോളിംഗ് ശക്തമാക്കാനും പൊലിസ് നിർദേശം നൽകിയിരുന്നു.

പല കെട്ടിടങ്ങളും സ്വകാര്യ ഉടമസ്ഥതയിലുള്ളതും നിയമ വ്യവഹാരങ്ങളിൽ പെട്ടവയുമാണ്. ഇതുമൂലം കെട്ടിടം പൊളിച്ചുനീക്കുന്നതുൾപ്പെടെയുള്ള നടപടികൾ തദ്ദേശ സ്ഥാപനങ്ങൾക്ക് എളുപ്പത്തിൽ സ്വീകരിക്കാനാകുന്നില്ല. ഉടമകളെ കണ്ടെത്തുന്നതും നിയമനടപടികൾ പൂർത്തിയാക്കുന്നതും പലപ്പോഴും വർഷങ്ങളെടുക്കുന്നു. സർക്കാർ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുള്ള പല നടപടികളും ഫലം കാണാതെ പോകുന്നതിനുകാരണവും ഇതൊക്കെയാണ്.

കൊച്ചി കോർപറേഷൻ കണക്കെടുപ്പ് തുടങ്ങി

കൊച്ചി: താമസിക്കാനും ഉപയോഗിക്കാനും കഴിയാതെ ഉപേക്ഷിക്കപ്പെട്ട ഫ്ലാറ്റുകളും ബഹുനില കെട്ടിടങ്ങളും വീടുകളും ഉൾപ്പെടെ നഗരത്തിൽ കാലങ്ങളായി ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ച് കൊച്ചി കോർപറേഷൻ. കെ–സ്മാർട്ടിലൂടെ ലഭിക്കുന്ന വേക്കൻസി റിമിഷൻ അപേക്ഷകൾ ഉൾപ്പടെയുള്ള വിവരങ്ങൾ ശേഖരിച്ചാണ് ആദ്യഘട്ടത്തിൽ കണക്കെടുപ്പ് നടത്തുന്നത്.
ആറുമാസം തുടർച്ചയായി കെട്ടിടം ഒഴിഞ്ഞുകിടന്നാൽ നികുതി ഇളവ് ലഭിക്കുന്നതിനുള്ള സംവിധാനമാണ് വേക്കൻസി റിമിഷൻ. എറണാകുളം സെൻട്രൽ, എറണാകുളം നോർത്ത്, അയ്യപ്പൻകാവ് ഡിവിഷനുകളിൽനിന്നു മാത്രം 752 കെട്ടിടങ്ങളുടെ അപേക്ഷകൾ ലഭിച്ചതായി കോർപറേഷൻ റവന്യൂ വിഭാഗം അറിയിച്ചു. മറ്റു ഡിവിഷനുകളിൽനിന്നുള്ള വിവരങ്ങൾ കൂടി ശേഖരിച്ച് സമഗ്ര പട്ടിക തയാറാക്കുന്ന നടപടിയാണ് നടക്കുന്നത്.

പുനരുപയോഗമാണ് നല്ല മാർഗം

കൊച്ചി: ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളെല്ലാം പൊളിച്ചു മാറ്റണമെന്നതല്ല പരിഹാരമെന്ന് കൊച്ചി കോർപറേഷൻ മുൻ മേയറും നഗരാസൂത്രണ വിദഗ്ധനുമായ കെ.ജെ. സോഹൻ ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള പൊതുസൗകര്യങ്ങളും കെട്ടിടങ്ങളും അഡാപ്റ്റീവ് റീയൂസ് വഴി പുതിയ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതാണ് സാമ്പത്തികമായും പരിസ്ഥിതിപരമായും കൂടുതൽ പ്രായോഗികം.
പുതിയ കെട്ടിടങ്ങൾക്കായി വൻതുക ചെലവഴിക്കുന്നതിനേക്കാൾ നല്ലത് ഇതാണെന്നും അദ്ദേഹം പറയുന്നു.

Thrissur

കുഞ്ഞുങ്ങള്‍ ദൈവാനുഗ്രഹത്തിന്‍റെ അടയാളം: മാര്‍ പോളി കണ്ണൂക്കാടന്‍

കൊടകര: ദൈവാനുഗ്രഹത്തിന്‍റെ അടയാളമാണ് കുഞ്ഞുങ്ങളെന്നും അവരെ വളര്‍ത്തിയെടുക്കുന്നതില്‍ വലിയ കുടുംബങ്ങള്‍ കാണിക്കുന്ന മാതൃക സമൂഹത്തിന് വലിയ പ്രചോദനമാണെന്നും ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു.

കുടുംബവര്‍ഷാചരണത്തിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട രൂപത കുടുംബക്കൂട്ടായ്മ കേന്ദ്രസമിതിയും രൂപത പ്രോലൈഫ് ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച നാലോ അതില്‍ കൂടുതലോ മക്കളുള്ള വലിയ കുടുംബങ്ങളുടെ സംഗമം ബിഗ് ഫാ 2026 ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. കൊടകര സഹൃദയ കോളജില്‍നടന്ന പരിപാടിയില്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി നാനൂറിലധികം കുടുംബങ്ങള്‍ പങ്കെടുത്തു.

വികാരി ജനറാൾ മോണ്‍. ആന്‍റു ആലപ്പാടന്‍, ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. ഫ്രീജോ പാറയ്ക്കല്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാ. ചാള്‍സ് ചിറ്റാട്ടുകരക്കാരന്‍, കുടുംബക്കൂട്ടായ്മ കേന്ദ്രസമിതി പ്രസിഡന്‍റ് ജിക്‌സണ്‍ നാട്ടേക്കാടന്‍, പ്രോലൈഫ് ട്രസ്റ്റ് സെക്രട്ടറി ജോളി ജോസഫ്, ബിഗ് ഫാ 2026 കണ്‍വീനര്‍ ജോഷി പുത്തിരിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സംഗീതജ്ഞനും റെക്‌സ് ബാ ന്‍ഡ് സ്ഥാപകരിലൊരാളുമായ അല്‍ഫോണ്‍സ് ജോസഫ് , എല്‍വിസ് കോട്ടൂരാന്‍ എന്നിവര്‍ നയിച്ച ക്ലാസുകളും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, സ്‌നേഹവിരുന്ന്, പൊതുമ്മേളനം എന്നിവയുമുണ്ടായി.

രൂപത കാത്തലിക് കപ്പിള്‍സ് മൂവ്‌മെന്റ്, ജീസസ് യൂത്ത്, മാതൃസംഘം, സഹൃദയ എന്‍ജിനിയറിംഗ് കോളജ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.

Palakkad

മീൻവല്ലം പ്രദേശത്തെ അപകടങ്ങൾ ; പരിഹാരംതേടി സർവകക്ഷിയോഗം


കല്ലടിക്കോട്: തുടർച്ചയായി ദുരന്തങ്ങൾ സംഭവിക്കുന്ന മീൻവല്ലം പ്രദേശത്ത് അപകടമരണങ്ങൾ തടയാൻ ശാശ്വത പരിഹാരം കാണണമെന്നു സർവകക്ഷിയോഗം ആവശ്യപ്പെട്ടു.

കരിമ്പ പഞ്ചായത്തിന്‍റേയും വനംസംരക്ഷണ സമിതിയുടേയും നേതൃത്വത്തിൽ വിളിച്ചുചേർത്ത വിവിധ വകുപ്പ് തലവന്മാരുടെ യോഗത്തിലാണ് ആവശ്യമുയർന്നത്.
മൂന്നേക്കർ മുതൽ മീൻവല്ലം വരെയുള്ള മൂന്നുകിലോമീറ്റർ റോഡിന്‍റെ വശത്തുകൂടെ ഒഴുകുന്ന തുപ്പനാട് പുഴയ്ക്ക് സംരക്ഷണവേലി നിർമിക്കണമെന്നും വനം, പൊലിസ്, പഞ്ചായത്ത്, അഗ്നിശമനസേന, റവന്യു വകുപ്പുകൾ ഊർജിതമായി ഇടപെടണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.

വൈകുന്നേരങ്ങളിൽ യൂണിഫോമിട്ട വനം, പൊലിസ് ഉദ്യോഗസ്ഥർ പ്രദേശത്ത് പട്രോളിംഗ് നടത്തണമെന്നും അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും സന്ദർശകരെ നിയന്ത്രിക്കാൻ വനംസംരക്ഷണസമിക്കു കൂടുതൽ അധികാരം നൽകണമെന്നും കൂടുതൽ സ്റ്റാഫിനെ നിയമിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

അപകടകരമായ ഇരുട്ടുകുഴി ഭാഗത്തെ ഗുഹകൾ മണ്ണിട്ട് നികത്തണമെന്നും പുഴയുടെ ഭൂമി അളന്ന് തിട്ടപ്പെടുത്തി ആളുകൾക്ക് വിശ്രമിക്കാനുള്ള സൗകര്യമൊരുക്കണമെന്നും വാർഡ് അംഗം തങ്കച്ചൻ മാത്യൂസ് ആവശ്യപ്പെട്ടു. പുഴയുടെ തീരത്ത് മീൻവല്ലം റോഡരികിൽ കമ്പിവേലി നിർമിക്കണമെന്നും വൈദ്യുതിവേലികൾ അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനക്ഷമമാക്കണമെന്നും അഭിപ്രായം ഉയർന്നു.

കരിമ്പ പഞ്ചായത്ത് പ്രസിഡന്‍റ് പി. ശ്രീലത, ജില്ലാ പഞ്ചായത്ത് അംഗം ബീന ജോയി, ബ്ലോക്ക് പഞ്ചായത്ത് അംഗം മുഹമ്മദ് നവാസ്, പഞ്ചായത്ത് അംഗങ്ങളായ തങ്കച്ചൻ മാത്യൂസ്, ഷക്കീല, സി.കെ. മുഹമ്മദ് മുസ്തഫ, കെ. രാധാകൃഷ്ണൻ, അജേഷ് പുല്ലായിൽ, അഗ്നിശമനസേന കോങ്ങാട് ഓഫിസർ എൻ.കെ. ഷാജി, ആർഎഫ്ഒ ആർ. സജീവ്, ഡെപ്യൂട്ടി തഹസിൽദാർ ഷാജി കെ. ആൻഡ്രൂസ്, സർക്കിൾ ഇൻസ്പെക്ടർ എം.ബി. രാജേഷ്, സബ് ഇൻസ്പെക്ടർ കെ. സാലീം, ആർ. ശശിഭൂഷൺ, കെ. അബ്ബാസ് അലി, ടി.ആർ. രതീഷ്, കെ. മുരളീധരൻ, ഷാജി കിനാക്കുഴി, ജോണിക്കുട്ടി സാം, പഞ്ചായത്ത് സെക്രട്ടറി ഇ. അസീസ്, ടി.ആർ. രമേഷ്, തോമാച്ചൻ കൂനംപാറ തുടങ്ങിയവർ പ്രസംഗിച്ചു.

ഉപതെരഞ്ഞെടുപ്പിന്‍റെ പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ തീരുമാനങ്ങളെടുക്കാൻ പരിമിതികളുണ്ടെന്നും ഈമാസം 28ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുശേഷം ഉചിതമായ തീരുമാനങ്ങൾ സ്വീകരിക്കുമെന്നും കരിമ്പ പഞ്ചായത്ത് പ്രസിഡന്‍റ് പി. ശ്രീലത പറഞ്ഞു.

കഴിഞ്ഞ ദിവസം ഇരുട്ടുകുഴി കയത്തിൽ മുങ്ങിമരിച്ച അഹമ്മദ് ഇസയുടെ മൃതദേഹം മുങ്ങിയെടുത്ത പ്രദേശവാസികളേയും നേതൃത്വം നൽകിയ ഉദ്യോഗസ്ഥരേയും അനുമോദിച്ചു.

Malappuram

ബസ് വ്യവസായം തകര്‍ച്ചയില്‍: ഏകോപനമില്ലാത്തത് തിരിച്ചടി

മഞ്ചേരി: സംസ്ഥാനത്ത് ഏറ്റവും കൂടുതലാളുകളുടെ ഉപജീവന മാര്‍ഗങ്ങളിലൊന്നായ ബസ് വ്യവസായം തകര്‍ച്ചയില്‍ നില്‍ക്കെ ഏകോപനമില്ലായ്മ തിരിച്ചടി. ബസ് ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെട്ട് ചൊവ്വാഴ്ച സര്‍വീസ് നിര്‍ത്തിവച്ചുകൊണ്ടുള്ള സമര പ്രഖ്യാപനവുമായി ഒരുവിഭാഗം മുന്നോട്ടു വരുമ്പോള്‍ ഇത് അപഹാസ്യമാണെന്നാണ് മറ്റൊരു സംഘടനയുടെ പ്രതികരണം. പ്രിയദര്‍ശിനി സൗജന്യയാത്ര കാരണം ദുരിതമനുഭവിക്കുന്ന ബസുടമകള്‍ക്ക് മിനിമം ചാര്‍ജോ, കിലോമീറ്റര്‍ ചാര്‍ജോ വര്‍ധിപ്പിച്ചതുകൊണ്ട് നഷ്ടം നികത്താന്‍ കഴിയില്ല. അതിനാല്‍ ഈ സമരവുമായി സഹകരിക്കാനാകില്ലെന്നാണ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍റെ നിലപാട്.

ഏതാനും ചില ജില്ലകളില്‍ അഞ്ച് ശതമാനത്തില്‍ താഴെ അംഗങ്ങള്‍ മാത്രമുള്ള സംഘടനക്ക് സമര പ്രഖ്യാപനം ഹോബിയാണെന്നും സമരം നടക്കാറില്ലെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ പരിഹസിക്കുന്നു. 1961 ല്‍ രൂപീകൃതമായ ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍ എന്ന സംഘടനയിലാണ് സംസ്ഥാനത്തെ 90 ശതമാനത്തിലധികം ബസുടമകളും മെംബര്‍ഷിപ്പ് എടുത്തിട്ടുള്ളതെന്നും ഇവര്‍ അവകാശപ്പെടുന്നു. എന്നാല്‍ വിഷയത്തില്‍ ഏതു രീതിയില്‍ പ്രതികരിക്കണമെന്നും സമരമുറകള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്നും ധാരണയില്ലാതെ ഇവരും മുന്നോട്ടുപോകുകയാണ്.

Kozhikode

വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണം, സൗജന്യമായി കുടിവെള്ളം ലഭ്യമാക്കണം

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പ്രമുഖ മള്‍ട്ടിപ്ലക്സ് തിയറ്ററുകളിലെ കഫേകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ്, ഭക്ഷ്യസുരക്ഷ വകുപ്പുകള്‍ സംയുക്തമായി മിന്നല്‍ പരിശോധന നടത്തി.

ഭക്ഷ്യവസ്തുക്കള്‍ക്ക് അമിതവില ഈടാക്കുന്നെന്ന പരാതിയില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ്-ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രിയുടെയും ലീഗല്‍ മെട്രോളജി കണ്‍ട്രോളറുടെയും നിര്‍ദേശപ്രകാരമായിരുന്നു പരിശോധന.

സ്റ്റോര്‍ റൂമില്‍ കൃത്യമായ താപനിലയില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാതിരിക്കല്‍, വില്‍പനക്കായി സൂക്ഷിച്ച ഭക്ഷ്യ വസ്തുക്കളില്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കല്‍,സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടെയും മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതിരിക്കല്‍ എന്നിവ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നല്‍കി. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാനും തിയറ്ററില്‍ എത്തുന്നവര്‍ക്ക് സൗജന്യമായി കുടിവെള്ളം ലഭ്യമാക്കാനും സിവില്‍ സപ്ലൈസ് അധികൃതര്‍ നിര്‍ദേശം നല്‍കി. അളവ് തൂക്ക ഉപകരണങ്ങളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്താനായില്ല.

പരിശോധനയില്‍ ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസര്‍ എം.എം. പ്രജുല, കോഴിക്കോട് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരായ കെ.കെ. നാസര്‍, ബിനു ബാലക്, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരായ പി.ഇ. സീന, പി.പ്രമോദ്, ടി.കെ. ബൈജു, പി.കെ. സുമേഷ്, കെ.പവിത, ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരായ ലസിക, രജിത, ഗിരീഷ്, മൊയ്തീന്‍ കോയ, ഷിബിന്‍ എന്നിവര്‍ പങ്കെടുത്തു.

 

Wayanad

പരിസ്ഥിതിലോലമേഖല നിര്‍ണയം: അഖിലേന്ത്യാ കിസാന്‍ സഭ സമരത്തിലേക്ക്

കല്‍പ്പറ്റ: പരിസ്ഥിതി ലോല മേഖലകള്‍ നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ കരട് വിജ്ഞാപനം ജനദ്രോഹപരമെന്ന് അഖിലേന്ത്യ കിസാന്‍ സഭ.
ജില്ലയിലെ 13 വില്ലേജുകളിലെ കര്‍ഷകര്‍ അടക്കമുള്ള ജനവിഭാഗം നിരവധി നിയന്ത്രണങ്ങള്‍ക്ക് വിധേയരാകേണ്ടി വരും. അത് അംഗീകരിക്കാന്‍ കഴിയില്ല. ജില്ലയിലെ 665 ചതുരശ്ര കിലോമീറ്റര്‍ ആണ് ഇഎസ്എ പരിധിയില്‍ വരുന്നത്.

ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയുള്ള ഭൂപടം പ്രസിദ്ധീകരിക്കുന്നതിലെ ആശയക്കുഴപ്പം പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്‍റുകളുടെ ഇടപെടലുകള്‍ ശക്തമായി ഉണ്ടാകണമെന്ന് കിസാന്‍ സഭ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഈ ആവശ്യം ഉന്നയിച്ച് കിസാന്‍ സഭ സൂചന സമരം എന്ന നിലയില്‍ ബത്തേരി കിടങ്ങനാട് വില്ലേജ് ഓഫിസിലേക്ക് 15ന് രാവിലെ 10ന് മാര്‍ച്ചും ധര്‍ണയും നടത്തും. രണ്ടാം ഘട്ടം എന്ന നിലയില്‍ പ്രശ്‌നബാധിത വില്ലേജുകളില്‍ ശക്തമായ സമരത്തിന് രൂപം നല്‍കും.

ജില്ലാ പ്രസിഡന്‍റ് പി.എം. ജോയ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ. ശശിധരന്‍, ഡോ. അംബി ചിറയില്‍, കെ.പി. അസൈനാര്‍, വി. ദിനേശ് കുമാര്‍, ടി.സി. ഗോപാലന്‍, തൂലിക ജോര്‍ജ്, ജി. മുരളീധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Kannur

കുടിവെള്ള പൈപ്പുപൊട്ടലും; റോഡ് തകരലും തകൃതി


കേളകം: ലക്ഷങ്ങൾ മുടക്കി നവീകരിച്ച കേളകം-അടയ്ക്കാത്തോട് മെക്കാഡം റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകരുന്നു. റോഡിന്‍റെ നടുവിലൂടെ കുടിവെള്ളം ഒഴുകി പാഴായിട്ടും ചോർച്ച പരിഹരിക്കാനോ റോഡ് അറ്റകുറ്റപ്പണി നടത്താനോ നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.

പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നത് വാഹനയാത്രയ്ക്കും ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്.തുടർച്ചയായ ജലചോർച്ച റോഡിന്‍റെ ഉപരിതലത്തിന് കൂടുതൽ നാശം വരുത്തുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. റോഡ് തകർന്ന ഭാഗം പുനർനിർമിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പും പൈപ്പ് അറ്റകുറ്റപ്പണിക്കായി ജല അഥോറിറ്റിയും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Kasaragod

അനന്തപുരം മലിനജല പ്രശ്‌നം സംയുക്ത പരിശോധനയ്ക്ക് കളക്ടറുടെ ഉത്തരവ്


കസര്‍ഗോഡ്: അനന്തപുരം വ്യവസായ എസ്‌റ്റേറ്റിലെ ഫാക്ടറികളിലെ മലിനജലം സമീപത്തെ കിണറുകളിലേക്ക് ഒഴുകി എത്തുന്നതായുള്ള സമീപ വാസികളുടെ പരാതികളുടെ അടിസ്ഥാനത്തില്‍ വിദഗ്ധ ഉദ്യോഗസ്ഥ സംഘം സംയുക്ത പരിശോധന നടത്തി. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍റെ നിര്‍ദേശ പ്രകാരമാണ് നടപടി.

കുടിവെള്ള പ്രശ്‌നം നേരിടുന്നവര്‍ക്ക് ശുദ്ധജലം ലഭ്യമാക്കാന്‍ ജില്ലാകളക്ടര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അടിയന്തര നിര്‍ദേശം നല്‍കി കഴിഞ്ഞ മെയ് മാസത്തില്‍ അനന്തപുരത്തെ ഒരു ഫാക്ടറിയെക്കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി അടച്ചിടുന്നതിന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ അധ്യക്ഷതയില്‍ പ്രാദേശികമായി ചേര്‍ന്ന യോഗത്തിന്‍റെ അടിസ്ഥാനത്തില്‍ ട്രയല്‍ റണ്‍ നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷമാണ് വീണ്ടും ജല മലിനീകരണ പരാതി ലഭിച്ചത്.

നിലവില്‍ ഈ സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി.ശനിയാഴ്ച വ്യവസായ വകുപ്പ് ജില്ലാ മാനേജറുടെ നേതൃത്വത്തില്‍ എണ്‍വയണ്‍മെന്‍റ് എന്‍ജിനിയര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനിയര്‍ കേരള വാട്ടര്‍ അതോറിറ്റി എക്സി.എന്‍ജിനിയര്‍ കുമ്പള, പുത്തിഗെ പഞ്ചായത്ത് സെക്രട്ടറിമാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംഘമാണ് പരിശോധന നടത്തിയത്. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

ഫാ. ജോസ് അറങ്ങാശേരി

തൃശൂർ: അതിരൂപതയിലെ സീനിയർ വൈദികൻ ഫാ. ജോസ് അറങ്ങാശേരി(71) അന്തരിച്ചു. ഇന്ന് മൂന്നിന് തൃശൂർ സെന്‍റ് ജോസഫ്സ് വൈദികമന്ദിരത്തിൽ ബിഷപ് മാർ ബോസ്കോ പുത്തൂരിന്‍റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. അതിനുശേഷം അഞ്ചുവരെ പൊതുദർശനം. തുടർന്ന് ഭൗതികശരീരം പൊങ്ങണംകാട് ഇടവകയിലെ സഹോദരൻ അറങ്ങാശേരി റപ്പായി ജോണ്‍സന്‍റെ വസതിയിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 9.30ന് ബിഷപ് മാർ ടോണി നീലങ്കാവിലിന്‍റെ കാർമികത്വത്തിൽ സംസ്കാരശുശ്രൂഷകൾ വീട്ടിൽ ആരംഭിക്കും. തുടർന്ന് ഭൗതികശരീരം പൊങ്ങണംകാട് ഇടവക ദേവാലയത്തിലേക്ക് കൊണ്ടുപോകും. 10.30ന് സംസ്കാരശുശ്രൂഷയുടെ രണ്ടാംഭാഗം ബിഷപ് മാർ ബോസ്കോ പുത്തൂരും തുടർന്ന് വിശുദ്ധ കുർബാനയോടുകൂടിയുള്ള സംസ്കാര ശുശ്രൂഷയുടെ തിരുകർമങ്ങൾക്ക് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ബിഷപ് മാർ ടോണി നീലങ്കാവിൽ എന്നിവർ നേതൃത്വം നൽകും. സമാപന ശുശ്രൂഷയ്ക്ക് സീറോമലബാർ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും. പൊങ്ങണംകാട് അറങ്ങാശേരി റപ്പായി-റോസ ദന്പതിമാരുടെ മകനാണ്. 1981ൽ മാർ ജോസഫ് കുണ്ടുകുളം പിതാവിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു. വടക്കാഞ്ചേരി, തൃശൂർ ഡോളേഴ്സ് ബസിലിക്ക, അമ്മാടം എന്നിവിടങ്ങളിൽ സഹവികാരിയായും ചേരുംകുഴി, ആറ്റത്തറ, പടിഞ്ഞാറെ കല്ലൂർ, പുലക്കാട്ടുകര, മുല്ലശേരി, നോർത്ത് പുതുക്കാട്, നടത്തറ, വലക്കാവ്, തലക്കോട്ടുകര, തണ്ടിലം, കുറുമാൽ, തിരൂർ, പേരാമംഗലം, പെരിഞ്ചേരി, കുറ്റൂർ, ചിറ്റിശേരി, പൊറത്തൂർ, കൊഴുക്കുള്ളി, വിജയപുരം, പുറനാട്ടുകര, കാരമുക്ക്, പേരകം, വെങ്ങിണിശേരി എന്നീ പള്ളികളിൽ വികാരിയായും ഏങ്ങണ്ടിയൂർ എംഐ ആശുപത്രിയുടെ അസിസ്റ്റന്‍റ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു. തിരൂർ, ആറ്റത്തറ, മുല്ലശേരി, കാരമുക്ക് എന്നീ സ്കൂളുകളുടെ മാനേജരായും വിവിധ സന്യാസിനീസമൂഹങ്ങളുടെ കപ്ലോനായും ശുശ്രൂഷ ചെയ്തിട്ടുണ്ട്. അനാരോഗ്യത്തെ തുടർന്ന് 2026 മെയ് 19 മുതൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. സഹോദരങ്ങൾ: ജോണി, സണ്ണി, ജെയ്ക്കബ്, ജോണ്‍സൻ, അമ്മിണി, എൽസി, പരേതരായ ജോർജ്, ഫ്രാൻസീസ്.

പി.ടി. ജോർജ്

കണ്ടമംഗലം: പ്ലാത്തോട്ടത്തിൽ (പറയൻകുഴിയിൽ) പി.ടി. ജോർജ് (വർക്കിച്ചൻ-88) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് കണ്ടമംഗലം ക്രിസ്തുരാജ പള്ളിയിൽ. ഭാര്യ: പെണ്ണമ്മ അരുവിത്തുറ പാലാത്ത് കുടുംബാംഗം. മക്കൾ: ടോമിച്ചൻ പി. ജോർജ് (റിട്ട. മാനേജർ, സ്റ്റേറ്റ് ബാങ്ക്, പാലാ), സോണി പി. ജോർജ് (വൈസ് പ്രസിഡന്‍റ്, കിഫ), സോമോൾ ബെന്നി (കൃപ ബ്യൂട്ടി പാർലർ, പാലാ), സോജിമോൾ ബെന്നി (ഓസ്ട്രേലിയ). മരുമക്കൾ: സുജ മാരാംകുഴിയിൽ (എരുമേലി), നിമ്മി മൊട്ടയാനിയിൽ (കുറവിലങ്ങാട്), ബെന്നി കൊങ്ങമല (പാലാ), ബെന്നി കണിയാംപറന്പിൽ (മല്ലികശേരി). പരേതനായ ഫാ. ജോസഫ് പ്ലാത്തോട്ടം (മാനന്തവാടി) സഹോദരനാണ്.

വർഗീസ് ചെറിയാൻ

പുനലൂർ: ചങ്ങരം പള്ളിൽ റിവർവ്യൂ വർഗീസ് ചെറിയാൻ (അച്ചൻകുഞ്ഞ് -89) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിനു വാളക്കോട് സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ വത്സ ചെറിയാൻ ചെങ്ങന്നൂർ പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ : രഞ്ജി ചെറിയാൻ (കാനഡ), രേഖ അന്ന ചെറിയാൻ. മരുമക്കൾ: റെഞ്ചി പി. കുര്യൻ ഓണാട്ട് വാകത്താനം, സീമ ചാത്തനാട് പിറവം. പരേതൻ തിരുവല്ല പോബ്സ് ഗ്രൂപ്പ് പാർട്ട്ണറും, പുനലൂർ ടോക്ക് എച്ച് സ്കൂൾ പ്രസിഡന്‍റുമായിരുന്നു. മൃതദേഹം ഇന്ന് രാവിലെ ഏഴിനു ഭവനത്തിൽ കൊണ്ടുവരും.

ത്രേസ്യാമ്മ ദേവസ്യ

മുട്ടാർ: ചീരംവേലിൽ പുളിക്കൽ ത്രേസ്യാമ്മ ദേവസ്യ (93) അന്തരിച്ചു. സംസ്കാരം നാളെ 2.30 ന് മുട്ടാർ സെന്‍റ് ജോർജ് പള്ളിയിൽ. പരേത മുട്ടാർ മാവേലിതുരുത്തേൽ കുടുംബാംഗം. ഭർത്താവ്: പരേതനായ സി. എസ്. ദേവസ്യ (ദേവസ്യ സാർ). മക്കൾ: മോൻസി, ടോംസി ദേവസ്യ(റിട്ട. അധ്യാപകൻ), മേഴ്സി, ജോസി, പരേതരായ ജോറപ്പൻ, വിൻസി. മരുമക്കൾ: ഡോളി സ്കറിയ വല്ലിശേരി (പുതുക്കരി), റീത്താമ്മ ഇരുപത്തിനാലിൽ (കണ്ണാടി), ചാക്കോച്ചൻ രണ്ടരയിൽ മരിയാലയം മുട്ടാർ(റിട്ട.അധ്യാപകൻ), ഷൈനി വല്ല്യാക്കൽ ചമ്പക്കുളം (റിട്ട.അധ്യാപിക), ബാബു പായിക്കാട് ചെത്തിപ്പുഴ, സാലിമ്മ ഉറുവഞ്ചിയിൽ മുട്ടാർ. മൃതദേഹം ഇന്ന് അഞ്ചിനു ഭവനത്തിൽ കൊണ്ടുവരും.

പി.റ്റി. ജോർജ്

പാലാ: പ്ലാത്തോട്ടത്തിൽ പി.റ്റി. ജോർജ് (വർക്കിച്ചൻ -87) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് വസതിയിൽ ആരംഭിച്ച് കണ്ടമംഗലം ക്രിസ്തു രാജ പള്ളിയിൽ. ഭാര്യ :പെണ്ണമ്മ അരുവിത്തുറ പാലാത്ത് കുടുംബാംഗം. മക്കൾ : റ്റോമിച്ചൻ പി. ജോർജ് പാലാ (റിട്ട. മാനേജർ, സ്റ്റേറ്റ് ബാങ്ക്), സോണി പി. ജോർജ് കണ്ടമംഗലം (സെക്രട്ടറി കിഫാ, പാലക്കാട്‌), സോമോൾ ബെന്നി (കൃപ ബ്യൂട്ടി പാർലർ, പാലാ), സോജിമോൾ ബെന്നി (ഓസ്ട്രേലിയ). മരുമക്കൾ : സുജ മാരാംകുഴിയിൽ (എരുമേലി), നിമ്മി മൊട്ടയാനിയിൽ (കുറവിലങ്ങാട്), ബെന്നി കൊങ്ങമല (പാലാ), ബെന്നി കണിയാംപറമ്പിൽ (മല്ലികശേരി). പരേതനായ ഫാ. ജോസഫ് പ്ലാത്തോട്ടം (ബത്തേരി) ജ്യേഷ്ഠ സഹോദരനാണ്.

ഫാ. അലക്‌സാണ്ടര്‍ മാറാമറ്റം സിഎംഐ

ഭരണങ്ങാനം: സിഎംഐ സന്യാസസമൂഹാംഗമായ ഫാ. അലക്‌സാണ്ടര്‍ മാറാമറ്റം സിഎംഐ (ബേബി അച്ചന്‍-74)ജഗദല്‍പൂരില്‍ അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച ജഗദല്‍പൂരില്‍. ഭരണങ്ങാനം മാറാമറ്റം ജോസഫ് - ഏലിയാമ്മ ദമ്പതികളുടെ മകനാണ്. പരേതന്‍ 45 വര്‍ഷമായി ജഗദല്‍പൂര്‍ മിഷനിൽ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. സഹോദരങ്ങള്‍: പരേതനായ മാനുവല്‍ ജോസഫ്, ലിസി കുര്യന്‍ മേവിട, ജോര്‍ജ് മാറാമറ്റം ചിറ്റാര്‍, പരേതനായ ഫാ. ജോസ് മാറാമറ്റം, കൊച്ചുറാണി വയലാ, സിസ്റ്റര്‍ ലിസ ജോസ് ഉജ്ജൈന്‍, ജോണി ജോസഫ് ചക്കാമ്പുഴ, ജയിംസ് ബംഗളൂരു, തോമസ് കീഴൂര്‍, സെലിന്‍ ജോസ് കറുകുറ്റി, ബാബു ജോസ് വടക്കുംചേരി.

സിസ്റ്റർ ബെറ്റി മരിയ പുളിയ്ക്കൽ

കൂത്രപ്പള്ളി: കൂത്രപ്പള്ളി ആരാധനാ മഠാംഗമായ സിസ്റ്റർ ബെറ്റി മരിയ പുളിയ്ക്കൽ (ചിന്നമ്മ -84) അന്തരിച്ചു. സംസ്കാരം നാളെ 2.30 ന് കൂത്രപ്പള്ളി മഠം ചാപ്പലിൽ ആരംഭിച്ച് കൂത്രപ്പള്ളി സെന്‍റ് മേരിസ് പള്ളിയിൽ. മേലുകാവുമറ്റം പുളിയ്ക്കൽ പരേതരായ ഫ്രാൻസിസ്- മറിയമ്മ ദമ്പതികളുടെ മകളാണ്. പരേത അതിരമ്പുഴ, വാഴപ്പള്ളി, തത്തംപള്ളി, കപ്പാട്, പൊൻകുന്നം, കുന്നുംഭാഗം, അയർക്കുന്നം, തിരുവനന്തപുരം, ഒറീസ, വിതുര, മോർക്കുളങ്ങര, ഏറ്റുമാനൂർ, ഇടയിരിക്കപ്പുഴ, അഞ്ചൽ, ളായിക്കാട് ചങ്ങനാശേരി കൂത്രപ്പള്ളി എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. സഹോദരങ്ങൾ: ഫിലിപ്പ്, ഫ്രാൻസിസ്, സിസ്റ്റർ ആലീസ് പുളിക്കൽ എസ്എബിഎസ്, ബിജി, റ്റോമി, ബേബി, സിബി, പരേതരായ സിസ്റ്റർ അനിറ്റ പുളിക്കൽ ഡിഎം, ജോർജ്. മൃതദേഹം ഇന്ന് 5.30 ന് കൂത്രപ്പള്ളി മഠത്തിൽ കൊണ്ടുവരും.

സിസ്റ്റർ ഇമ്മാക്കുലേറ്റ് ഇരിമ്പൻ

തൊടുപുഴ: ആരാധനാ മഠം കോതമംഗലം പ്രൊവിൻസിലെ സിസ്റ്റർ ഇമ്മാക്കുലേറ്റ് ഇരിമ്പൻ എസ്എബിഎസ് (97) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30 ന് മാറിക മഠം വക സെമിത്തേരിയിൽ, തൃശൂർ അരണാട്ടുകര ഇരിമ്പൻ പരേതരായ വറീത് - റോസ ദമ്പതികളുടെ മകളാണ്. പരേത ചെപ്പുകുളം, കോടിക്കുളം, പന്നിമറ്റം, കാളിയാർ, ചിലവ്, ചിറ്റൂർ, മാറിക, മുപ്ലിയം, കനകമല, വാടച്ചിറ, തച്ചുടപറമ്പ് എന്നീ മഠങ്ങളിൽ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പരേതരായ അന്നമ്മ, അന്തോണി, തോമസ്, മേരി, സിസ്റ്റർ ലോറൻസ് സിഎംസി, സിസ്റ്റർ ജോസെറ്റാ സിഎംസി.

സി.ജെ.സ്‌കറിയ

മാറിക: ചെരിയംപുറത്ത് സി.ജെ.സ്‌കറിയ (76,റിട്ട. കെഎസ്ഇബി സീനിയര്‍ സൂപ്രണ്ട്) അന്തരിച്ചു. സംസ്‌കാരം ഇന്ന് 10ന് മാറിക സെന്‍റ് ജോസഫ് ഫൊറോന പള്ളിയില്‍. ഭാര്യ കൊച്ചുത്രേസ്യ വാഴക്കുളം പുത്തന്‍പറമ്പില്‍ കുടുംബാംഗം. മക്കള്‍: ഡോ.സുനീഷ് (ശ്രേയസ് ആയുര്‍വേദ ഹോസ്പിറ്റല്‍ ഉഴവൂര്‍), ഡോ. രജീഷ് (വൈദ്യരത്‌നം ആയുര്‍വേദ കോളജ് ഒല്ലൂര്‍). മരുമക്കള്‍: ഡോ. സുജ സെബാസ്റ്റ്യന്‍ (ഗവ.ആയുര്‍വേദ ആശുപത്രി കൂത്താട്ടുകുളം), ആശാ സി.ചക്കാലക്കല്‍ (ആക്‌സിസ് ബാങ്ക് ഒല്ലൂര്‍).

ഏലിയാമ്മ

മുളന്തുരുത്തി : കൊച്ചുപറമ്പിൽ ഏലിയാമ്മ വർഗീസ് (89) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ഇന്ന് 11ന് മകൻ ജേക്കബിന്‍റെ ഭവനത്തിൽ ആരംഭിച്ച് സംസ്കാരം മുളന്തുരുത്തി മാർത്തോമ്മൻ കത്തീഡ്രൽ ദേവാലയത്തിൽ. പരേത ഉദയനാപുരം വെളിയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.പി. വർഗീസ്. മക്കൾ: കെ.വി. പോൾ (സണ്ണി) സിഎഫ്ഒ റോയൽ ഒമാനിയ, കെ.വി. ജേക്കബ് (ബെന്നി) കെഎസ്എഫ്ഇ കലൂർ, ഷീല. മരുമക്കൾ: ഷേർളി കളപ്പുരയിൽ മുളന്തുരുത്തി (റിട്ട. ഒഇഎൻ), സ്റ്റെല്ല തൂമ്പാപ്പുറത്ത് പാഴൂർ (ലക്ഷ്മി ഹോസ്പിറ്റൽ എറണാകുളം), ചാക്കോച്ചൻ തളിക്കോട്ടിൽ ചെത്തിക്കോട്.

മേരി

കോലഞ്ചേരി : പെരിങ്ങോള്‍ നീലമാവുങ്കല്‍ (പറമ്പില്‍) മേരി വര്‍ഗീസ് (78) അന്തരിച്ചു. സംസ്കാര ശുശ്രൂഷകള്‍ ഇന്ന് 10.30ന് ഭവനത്തില്‍ ആരംഭിച്ച് സംസ്കാരം കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍. പരേത റാക്കാട് വടുക്കും പുറത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ വര്‍ഗീസ്. മക്കള്‍: പീറ്റര്‍ (ബഡ്സ് സ്കൂള്‍ കടമറ്റം), ഷൈനി (സണ്‍റൈസ് ലാബ് കിഴക്കമ്പലം), റെജി (പ്ലാന്‍റ് ലിപ്പിഡ്സ് കടയിരുപ്പ്). മരുമക്കള്‍: റീന പാമ്പാക്കുടച്ചാലില്‍ പായിപ്ര (ഇലൂഷന്‍ ഡെന്‍റല്‍ ലാബ് കോലഞ്ചേരി), ജോര്‍ജ് തൊഴുത്തുംകുടിയില്‍ കിഴക്കമ്പലം (സൗദി), നിഷ തുരുത്തിയില്‍ ബ്രഹ്മപുരം (സ്റ്റാഫ് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍).

ഫാ. ജോസ് അറങ്ങാശേരി

തൃശൂർ: അതിരൂപതയിലെ സീനിയർ വൈദികൻ ഫാ. ജോസ് അറങ്ങാശേരി(71) അന്തരിച്ചു. ഇന്ന് മൂന്നിന് തൃശൂർ സെന്‍റ് ജോസഫ്സ് വൈദികമന്ദിരത്തിൽ ബിഷപ് മാർ ബോസ്കോ പുത്തൂരിന്‍റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. അതിനുശേഷം അഞ്ചുവരെ പൊതുദർശനം. തുടർന്ന് ഭൗതികശരീരം പൊങ്ങണംകാട് ഇടവകയിലെ സഹോദരൻ അറങ്ങാശേരി റപ്പായി ജോണ്‍സന്‍റെ വസതിയിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 9.30ന് ബിഷപ് മാർ ടോണി നീലങ്കാവിലിന്‍റെ കാർമികത്വത്തിൽ സംസ്കാരശുശ്രൂഷകൾ വീട്ടിൽ ആരംഭിക്കും. തുടർന്ന് ഭൗതികശരീരം പൊങ്ങണംകാട് ഇടവക ദേവാലയത്തിലേക്ക് കൊണ്ടുപോകും. 10.30ന് സംസ്കാരശുശ്രൂഷയുടെ രണ്ടാംഭാഗം ബിഷപ് മാർ ബോസ്കോ പുത്തൂരും തുടർന്ന് വിശുദ്ധ കുർബാനയോടുകൂടിയുള്ള സംസ്കാര ശുശ്രൂഷയുടെ തിരുകർമങ്ങൾക്ക് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ബിഷപ് മാർ ടോണി നീലങ്കാവിൽ എന്നിവർ നേതൃത്വം നൽകും. സമാപന ശുശ്രൂഷയ്ക്ക് സീറോമലബാർ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും. പൊങ്ങണംകാട് അറങ്ങാശേരി റപ്പായി-റോസ ദന്പതിമാരുടെ മകനാണ്. 1981ൽ മാർ ജോസഫ് കുണ്ടുകുളം പിതാവിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു. വടക്കാഞ്ചേരി, തൃശൂർ ഡോളേഴ്സ് ബസിലിക്ക, അമ്മാടം എന്നിവിടങ്ങളിൽ സഹവികാരിയായും ചേരുംകുഴി, ആറ്റത്തറ, പടിഞ്ഞാറെ കല്ലൂർ, പുലക്കാട്ടുകര, മുല്ലശേരി, നോർത്ത് പുതുക്കാട്, നടത്തറ, വലക്കാവ്, തലക്കോട്ടുകര, തണ്ടിലം, കുറുമാൽ, തിരൂർ, പേരാമംഗലം, പെരിഞ്ചേരി, കുറ്റൂർ, ചിറ്റിശേരി, പൊറത്തൂർ, കൊഴുക്കുള്ളി, വിജയപുരം, പുറനാട്ടുകര, കാരമുക്ക്, പേരകം, വെങ്ങിണിശേരി എന്നീ പള്ളികളിൽ വികാരിയായും ഏങ്ങണ്ടിയൂർ എംഐ ആശുപത്രിയുടെ അസിസ്റ്റന്‍റ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു. തിരൂർ, ആറ്റത്തറ, മുല്ലശേരി, കാരമുക്ക് എന്നീ സ്കൂളുകളുടെ മാനേജരായും വിവിധ സന്യാസിനീസമൂഹങ്ങളുടെ കപ്ലോനായും ശുശ്രൂഷ ചെയ്തിട്ടുണ്ട്. അനാരോഗ്യത്തെ തുടർന്ന് 2026 മെയ് 19 മുതൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. സഹോദരങ്ങൾ: ജോണി, സണ്ണി, ജെയ്ക്കബ്, ജോണ്‍സൻ, അമ്മിണി, എൽസി, പരേതരായ ജോർജ്, ഫ്രാൻസീസ്.

പി.ടി. ജോർജ്

കണ്ടമംഗലം: പ്ലാത്തോട്ടത്തിൽ (പറയൻകുഴിയിൽ) പി.ടി. ജോർജ് (വർക്കിച്ചൻ-88) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് കണ്ടമംഗലം ക്രിസ്തുരാജ പള്ളിയിൽ. ഭാര്യ: പെണ്ണമ്മ അരുവിത്തുറ പാലാത്ത് കുടുംബാംഗം. മക്കൾ: ടോമിച്ചൻ പി. ജോർജ് (റിട്ട. മാനേജർ, സ്റ്റേറ്റ് ബാങ്ക്, പാലാ), സോണി പി. ജോർജ് (വൈസ് പ്രസിഡന്‍റ്, കിഫ), സോമോൾ ബെന്നി (കൃപ ബ്യൂട്ടി പാർലർ, പാലാ), സോജിമോൾ ബെന്നി (ഓസ്ട്രേലിയ). മരുമക്കൾ: സുജ മാരാംകുഴിയിൽ (എരുമേലി), നിമ്മി മൊട്ടയാനിയിൽ (കുറവിലങ്ങാട്), ബെന്നി കൊങ്ങമല (പാലാ), ബെന്നി കണിയാംപറന്പിൽ (മല്ലികശേരി). പരേതനായ ഫാ. ജോസഫ് പ്ലാത്തോട്ടം (മാനന്തവാടി) സഹോദരനാണ്.

അരവിന്ദൻ

മുക്കം: മുക്കം നഗരസഭ മുൻ കൗൺസിറും വീക്ഷണം ലേഖകനും മുക്കം പ്രസ് ക്ലബ് അംഗവുമായ മുത്തേരി കാഞ്ഞിരമൂഴി ഇടക്കോട്ടു പറമ്പിൽ ഇ.പി. അരവിന്ദൻ (68) അന്തരിച്ചു.കോൺഗ്രസ് മുക്കം മണ്ഡലം പ്രസിഡന്‍റ്, മുക്കം പ്രസ് ക്ലബ് പ്രസിഡന്‍റ്, സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിരുന്നു. ദീർഘകാലം സമാന്തര കോളജ് അധ്യാപകനും സാക്ഷരതാ പ്രവർത്തകനുമായിരുന്നു. ഭാര്യ: സരള.മകൻ: അരുൺ (മുക്കം സർവീസ് സഹകരണ ബാങ്ക്). മരുമകൾ: അശ്വനി (അധ്യാപിക മാനിപുരം എയുപി സ്കൂൾ. സഹോദരങ്ങൾ: ലീല, ചിന്ന, ചന്ദ്രിക, സരോജിനി, സുധാകരൻ (റിട്ട. പ്രധാനാധ്യാപകൻ അരീക്കോട് ജി എംയുപി സ്കൂൾ), രാധ, ബീന, ബിന്ദു.

ശ്രീധരൻ

ചോയ്യംകോട്: പനത്തടി, കിനാനൂർ-കരിന്തളം പഞ്ചായത്തുകളിൽ അംഗമായിരുന്ന കക്കോലിലെ കെ. ശ്രീധരൻ (49) അന്തരിച്ചു. വൃക്കസംബന്ധമായ രോഗം മൂലം ചികിത്സയിലായിരുന്നു. പാണത്തൂർ നെല്ലിക്കുന്ന് സ്വദേശിയാണ്. പനത്തടി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ, സിപിഎം പാണത്തൂർ ലോക്കൽ കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി , കെഎസ്കെടിയു വില്ലേജ് സെക്രട്ടറി, ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ നീലേശ്വരം ഏരിയ വൈസ് പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. രണ്ടുതവണ പനത്തടി പഞ്ചായത്തംഗമായിരുന്നു. ചോയ്യംകോട്ടേക്ക് താമസം മാറ്റിയതിനു ശേഷമാണ് കിനാനൂർ-കരിന്തളം പഞ്ചായത്തംഗമായത്. പരേതരായ കരുണാകരൻ-സുമിത്ര ദമ്പതികളുടെ മകനാണ്. ഭാര്യ: സുനിത. മക്കൾ: അമേഘ്, ആരാധ്യ. സഹോദരങ്ങൾ: രോഹിണി (അങ്കണവാടി ഹെൽപ്പർ, പാണത്തൂർ), നാരായണി.

സി.എ. കുര്യൻ

കോയമ്പത്തൂർ: ചീരൻ പരേതനായ ആന്‍റണി മകൻ സി.എ. കുര്യൻ(65) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ശൗരിപാളയം മാതാ സ്ട്രീറ്റിലെ വസതിയിൽ ആരംഭിച്ച് രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ. അവിഭക്ത പാലക്കാട് രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, രാമനാഥപുരം രൂപതയുടെ അതിർത്തി നിർണ്ണയ കമ്മിറ്റി അംഗം, രൂപത പിതൃവേദി ആദ്യ പ്രസിഡന്‍റ്, രാമനാഥപുരം രൂപത ദീപിക ഫ്രണ്ട്സ് ക്ലബിന്‍റെ ആദ്യപ്രസിഡന്‍റ് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: റോസ്മേരി കുളങ്ങര കുടുംബാംഗം. മക്കൾ: ഷെറിൽ, സുബിൻ. മരുമക്കൾ: ജിയോ നമ്പാടൻ, ലിൻഡാമോൾ കല്ലുംതൊട്ടിയിൽ.

സിസ്‌റ്റർ വെസ്‌റ്റീന

കോയന്പത്തൂർ: സിഎംസി ജയറാണി പ്രോവിൻസിലെ ശരവണംപട്ടി വിമൽ ജ്യോതി മഠാംഗമായ സിസ്‌റ്റർ വെസ്‌റ്റീന (91) അന്തരിച്ചു. സംസ്‌കാരം മോൺ. ജോസഫ് ആലപ്പാടന്‍റെ മുഖ്യ കാർമികത്വത്തിൽ ശരവണംപട്ടി വിമൽ ജ്യോതി മഠത്തിൽ നടത്തി. പുതുക്കാട് പുളിക്കൽ പരേതരായ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകളാണ്. തൃശൂർ സേക്രഡ് ഹാർട്ട്, പാവറട്ടി ക്രെസ്റ്റ് കിംഗ്, ചേറൂർ സെന്‍റ് സേവ്യേഴ്‌സ്, കോയമ്പത്തൂർ ആവില, തിരിപ്പൂർ ലിറ്റിൽ ഫ്ളവർ എന്നീ കോൺവന്‍റുകളിൽ അംഗമായും പാലക്കാട് കാണിക്കമാതാ, പാലക്കാട് ജയ് ക്രിസ്റ്റോ, ഇരുമ്പകച്ചോല കാർമ്മൽ ഭവൻ, മണ്ണാർക്കാട് സെന്‍റ് തെരേസാസ് എന്നീ കോൺവന്‍റുകളിൽ സുപ്പീരിയറായും ഇൻഡോറിലെ വിവിധ മിഷൻ പ്രദേശങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോയ്, ജോസഫ്, റോസ്‌ലി, ലില്ലി.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

08-09-2026

തലയണ ഒരു ലൂപ്പ് കഥ വരുന്നു

സിനിമയെന്ന ദൃശ്യമാധ്യമത്തിന്‍റെ സാധ്യതകൾ ഏറെ വലുതാണ്. നമുക്കു പറയാൻ കഴിയുന്ന കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിലും ഉപരിയായി നമുക്ക് പ്രേഷകരിലേക്ക് എത്തിക്കാൻ ദൃശ്യ മാധ്യമങ്ങൾക്ക് പ്രത്യേകിച്ചും മെയിൻ സ്ടീം സിനിമക്ക് കഴിയും.

തലയണ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേയ്ക്കെത്തുകയാണ് സിനി സ്കറിയ എന്ന വനിത. മനുഷ്യജീവിതത്തിലെ നഷ്ടപ്പെട്ട് പോകുന്ന മൂല്യങ്ങളുടേയും ബന്ധങ്ങളുടേയും കഥ പറയുകയാണ് ചിത്രം. സിനി തന്നെയാണ് ഈ ചിത്രത്തിന്‍റെ തിരക്കഥയും രചിച്ചിരിക്കുന്നത്. ആലപ്പി ടാക്കീസ് ഈ ചിത്രം നിർമിക്കുന്നു.

കുട്ടനാടിന്‍റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥയാണ് സിനി പറയുന്നത്. ഒരു കുടുംബത്തിലെ മൂന്നുതലമുറകളിലൂടെയാണ് കഥാ വികസനം. മൂന്നുതലമുറക്കാരുടെ ഇടയിലെ ആത്മബന്ധം, സ്നേഹം, സ്വാർത്ഥ മോഹങ്ങൾ ഇതെല്ലാം ഇഴചേർത്ത് ഹൃദയസ്പർശിയായ ഒരു ചിത്രത്തെ ഒരുക്കുന്നു സിനി സ്‌കറിയ.

ഹരിപ്പാട് ബ്രഹ്മൻ, ദുർഗ ഹരിപ്പാട്, പൊന്നു കോട്ടയം, സുനിൽ സി.പി., ശശി പള്ളുരുത്തി, പ്രണവം ഉണ്ണികൃഷ്ണൻ, റിസ മരിയ സിറിൾ, ജനീഷ് കുട്ടനാട്, ആന്‍റണി ആപ്പിച്ചേരി , ആലപ്പി ജോൺസൺ, അനിൽ വിളവനാൽ, ബിജു മാങ്ങാട്, മെറിൻ ഫോർട്ട് കൊച്ചി, സാജൻ കിടങ്ങറ, രതീഷ് ശശിധരൻ മാണിക്യൻ, മനോഹരൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സംഗീതം- വി.ജി. റുഡോൾഫ്. ഛായാഗ്രഹണം, എഡിറ്റിംഗ്- സിറിൾ ജോർജ്. പ്രൊഡക്‌ഷൻ കൺട്രോളർ- ജനീഷ് കെ.ടി.ഡി. ഈ ചിത്രത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. പിആർഒ-വാഴൂർ ജോസ്.

08-09-2026

തലയണ ഒരു ലൂപ്പ് കഥ വരുന്നു

സിനിമയെന്ന ദൃശ്യമാധ്യമത്തിന്‍റെ സാധ്യതകൾ ഏറെ വലുതാണ്. നമുക്കു പറയാൻ കഴിയുന്ന കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിലും ഉപരിയായി നമുക്ക് പ്രേഷകരിലേക്ക് എത്തിക്കാൻ ദൃശ്യ മാധ്യമങ്ങൾക്ക് പ്രത്യേകിച്ചും മെയിൻ സ്ടീം സിനിമക്ക് കഴിയും.

തലയണ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേയ്ക്കെത്തുകയാണ് സിനി സ്കറിയ എന്ന വനിത. മനുഷ്യജീവിതത്തിലെ നഷ്ടപ്പെട്ട് പോകുന്ന മൂല്യങ്ങളുടേയും ബന്ധങ്ങളുടേയും കഥ പറയുകയാണ് ചിത്രം. സിനി തന്നെയാണ് ഈ ചിത്രത്തിന്‍റെ തിരക്കഥയും രചിച്ചിരിക്കുന്നത്. ആലപ്പി ടാക്കീസ് ഈ ചിത്രം നിർമിക്കുന്നു.

കുട്ടനാടിന്‍റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥയാണ് സിനി പറയുന്നത്. ഒരു കുടുംബത്തിലെ മൂന്നുതലമുറകളിലൂടെയാണ് കഥാ വികസനം. മൂന്നുതലമുറക്കാരുടെ ഇടയിലെ ആത്മബന്ധം, സ്നേഹം, സ്വാർത്ഥ മോഹങ്ങൾ ഇതെല്ലാം ഇഴചേർത്ത് ഹൃദയസ്പർശിയായ ഒരു ചിത്രത്തെ ഒരുക്കുന്നു സിനി സ്‌കറിയ.

ഹരിപ്പാട് ബ്രഹ്മൻ, ദുർഗ ഹരിപ്പാട്, പൊന്നു കോട്ടയം, സുനിൽ സി.പി., ശശി പള്ളുരുത്തി, പ്രണവം ഉണ്ണികൃഷ്ണൻ, റിസ മരിയ സിറിൾ, ജനീഷ് കുട്ടനാട്, ആന്‍റണി ആപ്പിച്ചേരി , ആലപ്പി ജോൺസൺ, അനിൽ വിളവനാൽ, ബിജു മാങ്ങാട്, മെറിൻ ഫോർട്ട് കൊച്ചി, സാജൻ കിടങ്ങറ, രതീഷ് ശശിധരൻ മാണിക്യൻ, മനോഹരൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സംഗീതം- വി.ജി. റുഡോൾഫ്. ഛായാഗ്രഹണം, എഡിറ്റിംഗ്- സിറിൾ ജോർജ്. പ്രൊഡക്‌ഷൻ കൺട്രോളർ- ജനീഷ് കെ.ടി.ഡി. ഈ ചിത്രത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. പിആർഒ-വാഴൂർ ജോസ്.

21-08-2026

സ്നേഹം കൊണ്ട് പൊതിഞ്ഞ കുടുംബയൂണിറ്റ്

ഇണക്കവും പിണക്കവും അയൽക്കാരുമൊക്കെ ചേർന്ന് തികച്ചും സമാധാനത്തോടെ തിയേറ്ററിൽ കണ്ടിരിക്കാവുന്ന ഒരു സ്നേഹമുള്ള കുടുംബ യൂണിറ്റ്. നിവിൻ പോളി നായകനായെത്തിയ ബത്‌ലഹേം കുടുംബയൂണിറ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

തണ്ണീർമത്തൻ ദിനങ്ങൾ, പ്രേമലു എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഭാവന സ്റ്റുഡിയോസ് നിർമിച്ച ഈ ചിത്രം പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മനോഹരമായൊരു ഫീൽ ഗുഡ് എന്‍റർടൈനറാണ്.

മുണ്ടക്കയത്തുനിന്നും കറുകുറ്റിയിലേക്ക് പുതിയതായി താമസിപ്പിക്കാനെത്തുന്ന കുടുംബവും, അവരും അയൽക്കാരുമായുള്ള ഊഷ്മളമായ ബന്ധവുമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. പ്രായവ്യത്യാസമുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. ജസ്റ്റിൻ എന്ന കഥാപാത്രമായി നിവിൻ പോളി എത്തുമ്പോൾ, ആഷ്‌ലി എന്ന കഥാപാത്രമായി മമിത ബൈജു എത്തുന്നു.

19-08-2026

ഖലീഫയുടെ ഒന്നാംവരവ്!

കടുവയ്ക്കുശേഷം തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാമും നടന്‍ പൃഥ്വിരാജും ഒരുമിക്കുന്ന ഫാമിലി ആക്ഷന്‍ മാസ് കമേഴ്‌സ്യല്‍ ത്രില്ലര്‍, "ഖലീഫ' 20നു തിയറ്ററുകളില്‍. ജിനുവും സംവിധായകന്‍ വൈശാഖും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നിര്‍ണായക അതിഥിവേഷത്തിലെത്തുന്നു. സ്വര്‍ണം കൊണ്ട് തീർക്കുന്ന പ്രതികാരമാണു സിനിമ പറയുന്നത്.

"തിയറ്ററിലെത്തി ആര്‍പ്പുവിളിച്ച്, കയ്യടിച്ച്, ഈ ഉത്സവകാലം എന്‍ജോയ് ചെയ്തു പോകാന്‍ പറ്റുന്ന സിനിമ. എന്നാല്‍ അതില്‍ കാമ്പുള്ള കഥയും കഥാപാത്രങ്ങളും ഇമോഷന്‍സും പ്രണയവുമൊക്കെയുണ്ട്. അങ്ങനെയൊരുപാടു ലെയറുകളുള്ള കഥകള്‍ വീണുകിട്ടുക എന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ച് വളരെ അപൂര്‍വമായി സംഭവിക്കുന്ന ഭാഗ്യമാണ്'- ജിനു സണ്‍ഡേ ദീപികയോടു പറഞ്ഞു.

കഥാപശ്ചാത്തലം..?

ഇത് മലബാറിലെ ഒരു കഥയാണ്. പത്രങ്ങളിലൊക്കെ വാര്‍ത്തയാകാറുള്ള സ്വര്‍ണക്കടത്ത്, സ്വര്‍ണവേട്ട, കള്ളക്കടത്ത്...അത്തരം കാര്യങ്ങളുമായി മുന്നോട്ടുപോകുന്ന ഭാഗ്യാന്വേഷികളായ ചെറുപ്പക്കാര്‍, അവരുടെ ജീവിതം, പിന്നീട് അവരുടെ ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങള്‍, അത് അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു...അത്തരം വിഷയങ്ങള്‍ വാണിജ്യ ചേരുവകളോടെ പറയുകയാണ്. കേരളത്തില്‍ നിന്നു തുടങ്ങി ദുബായ്, നേപ്പാള്‍, ലണ്ടന്‍ എന്നിവിടങ്ങളിലൂടെയാണു കഥാസഞ്ചാരം.

വൈശാഖുമായുള്ള ആദ്യ അനുഭവം..?

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

08-09-2026

ഡിഎംഎ ഫുട്ബോൾ ടൂർണമെന്‍റ് ഒക്‌ടോബർ 10, 11 തീയതികളിൽ

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റെ ബാനറിൽ ഒക്‌ടോബർ 10, 11 തീയതികളിൽ സംഘടിപ്പിക്കുന്ന ഫുട്ബോൾ മത്സരത്തിന്‍റെ ലോഗോ പ്രകാശനം ചെയ്തു.

വസുന്ധര എൻക്ലേവിലെ മഹാരാജ അഗ്രസെൻ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ഓണാഘോഷ പരിപാടികളിൽ സിനിമാ താരം ടിനി ടോമാണ് ലോഗോ പ്രകാശനം ചെയ്തത്.

യുവജനങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള ഫുട്ബോൾ മത്സരത്തിൽ എട്ട് ഡിഎംഎ ടീമുകളും ഡിഎംഎക്കു പുറമേയുള്ള എട്ട് ടീമുകളും അണിനിരക്കും. ജേതാക്കൾക്ക് ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കും.

റണ്ണർ അപ്പിന് 50,000 രൂപയും സെക്കൻഡ് റണ്ണർ അപ്പിന് 25,000 രൂപയും ലഭിക്കും. കൂടാതെ നല്ല കളിക്കാരൻ, കൂടുതൽ ഗോൾ നേടുന്ന വ്യക്തി, നല്ല ഗോൾ കീപ്പർ എന്നിവർക്ക് പ്രത്യേകം സമ്മാനങ്ങളും ഉണ്ടാവും.

മത്സരത്തിന്‍റെ സുഗമമായ നടത്തിപ്പിനായി വൈസ് പ്രസിഡന്‍റ് കെ.ജി. രഘുനാഥൻ നായർ കൺവീനറായി 12 അംഗ കമ്മിറ്റിയും രൂപീകരിച്ചു.

ജോയിന്‍റ് കൺവീനർമാരായി അഡീഷണൽ ട്രഷറർ മനോജ് പൈവള്ളിയും വിനയ് നഗർ-കിദ്വായി നഗർ ഏരിയ സെക്രട്ടറി നോവൽ ആർ. തങ്കപ്പനും ടെക്നിക്കൽ വിഭാഗം സഹായികളായി വികാസ് പുരി-ഹസ്താൽ ഏരിയയിലെ ഡോ അജിത്, രോഹിത് ആർ. നായർ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

മത്സരത്തോടനുബന്ധിച്ച് വൈസ് പ്രസിഡന്‍റ് കെ.വി. മണികണ്ഠൻ കൺവീനറായി ഒരു സൂവനീറും പ്രകാശനം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 9810791770, 9818750868 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ അറിയിച്ചു.

08-09-2026

റോഡരികിൽ കുഴഞ്ഞുവീണ് മരണം; മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: ബത്തയ്ക്കടുത്ത് റോഡരികിൽ കുഴഞ്ഞുവീണ് മരിച്ച തിരുവനന്തപുരം ചെങ്കവിള സ്വദേശി വിജയരാജ് ചെല്ലന്‍റെ (45) മൃതദേഹം നാട്ടിലെത്തിച്ചു. ചെങ്കവിള കടവില പുത്തൻവീട്ടിൽ ചെല്ലൻ - പൽസി ദമ്പതികളുടെ മകനാണ്. ഭാര്യ: ഇഴിൽ പ്രഭ. മക്കൾ: ഷാരോൺ വിജയ്, ഷാന വിജയ്.

15 ദിവസം മുമ്പാണ് ബത്തയ്ക്കടുത്ത ഫർസ്ഥക്കിൽ റോഡരികിലൂടെ നടക്കുന്നതിനിടെ വിജയരാജിന് തളർച്ച അനുഭവപ്പെട്ടതിനെ തുടർന്ന് പെട്ടെന്ന് കുഴഞ്ഞുവീണത്. സമീപത്തുണ്ടായിരുന്നവർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലിസ് സ്ഥലത്തെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.

നാല് വർഷം മുമ്പാണ് നിർമ്മാണ മേഖലയിലെ തൊഴിലാളിയായി വിജയരാജ് റിയാദിലെത്തിയത്. മൂന്ന് വർഷത്തോളം ഈ മേഖലയിൽ ജോലി ചെയ്ത ശേഷം പിന്നീട് മറ്റ് ജോലികളിലേക്ക് മാറുകയായിരുന്നു.

ഇതിനിടെ നാല് മാസം മുമ്പ് ഇഖാമയുടെ കാലാവധി അവസാനിച്ചിരുന്നു. ജോലി ആവശ്യത്തിനായി രണ്ട് ഇടങ്ങളിൽനിന്ന് കാർ വാടകയ്ക്കെടുത്ത വകയിൽ വലിയ തുക അടയ്ക്കാനുണ്ടായിരുന്നതിനാൽ എക്സിറ്റ് നടപടികൾ പൂർത്തിയാക്കുന്നതിലും കാലതാമസം നേരിട്ടു.

കുടുംബത്തിന്‍റെ അഭ്യർഥന പ്രകാരം ഇന്ത്യൻ എംബസിയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് വഹിച്ചത്. വിജയരാജിന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് കേളി കലാസാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകി.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

08-09-2026

വിയന്ന ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ കന്യാമറിയത്തിന്‍റെ പ്രഥമ തിരുനാള്‍ ആഘോഷം

വിയന്ന: ഓസ്ട്രിയയില്‍ ആദ്യമായി ക്‌നാനായ കത്തോലിക്കാ സമൂഹത്തിനു അനുവദിച്ച സ്റ്റാഡ് ലൗ സെന്‍റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ പരിശുദ്ധ കന്യകമറിയത്തിന്‍റെ ജനനതിരുന്നാള്‍ ഞായറാഴ്ച ആഘോഷപൂര്‍വം കൊണ്ടാടും.

ഉച്ചകഴിഞ്ഞു 3.30ന് ചാപ്ലയിന്‍ ഫാ. ജിജോ എലവുങ്കചാലില്‍ കൊടിയേറ്റുന്നതിലൂടെ തിരുനാളിന് തുടക്കമാകും. ആഘോഷമായ തിരുനാള്‍കുര്‍ബാന സെന്‍റ് തോമസ് സീറോമലബാര്‍ കമ്യൂണിറ്റിയുടെ വികാരി ഫാ. ഡോ. തോമസ് താണ്ടപ്പള്ളിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.

നിരവധി വൈദികര്‍ സഹകാര്‍മികരാകും. വിയന്നയിലെ മലങ്കര കത്തോലിക്കാ ഇടവകയുടെ വികാരി ഫാ. ഷൈജു മേപ്പുറത്ത് തിരുനാള്‍ സന്ദേശം നല്‍കും. സെന്‍റ് ജോസഫ് സീറോമലബാര്‍ കമ്യൂണിറ്റിയുടെ ചാപ്ലെയിന്‍ ഫാ. തോമസ് കൊച്ചുചിറ പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം നിര്‍വഹിക്കും.

സേക്രഡ് ഹാര്‍ട്ട് സീറോമലബാര്‍ കമ്യൂണിറ്റിയുടെ ചാപ്ലെയിന്‍ ഫാ. ഡിന്‍റോ പ്ലാക്കല്‍ പ്രസുദേന്തി വാഴ്ച്ച നടത്തും. പ്രസുദേന്തി വാഴ്ച, രൂപം വെഞ്ചരിക്കല്‍, പ്രദിക്ഷിണം, നെവേന, ഏലക്കാമാല ലേലം, സ്‌നേഹവിരുന്ന് തിരുനാളിന്‍റെ ഭാഗമായിരിക്കും.

കഴുന്ന് എടുക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിട്ടുണ്ട്. ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് വടക്കുംചേരിയുടെ നേതൃത്വത്തില്‍ തിരുനാളിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നു.

സെന്‍റ് മേരീസ് ദേവാലയത്തിന്‍റെ പ്രഥമ തിരുനാളില്‍ പങ്കെടുക്കാന്‍ ഏവരെയും പള്ളി കമ്മിറ്റി ക്ഷണിച്ചു.

08-09-2026

പാർട്ടിയുടെ അടിത്തറയിളകി, ഇനി പതിവ് രീതികളുമായി മുന്നോട്ടുപോകാനാവില്ല: ഫ്രീഡ്‍റിഷ് മേർട്സ്

ബർലിൻ: കിഴക്കൻ ജർമൻ സംസ്ഥാനമായ സാക്സൺ-അൻഹാൾട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന് (സിഡിയു) നേരിട്ട കനത്ത പരാജയത്തിൽ പാർട്ടി നേതൃത്വത്തിന് നേരെ ആഞ്ഞടിച്ച് ജർമൻ ചാൻസലറും സിഡിയു അധ്യക്ഷനുമായ ഫ്രീഡ്‍റിഷ് മേർട്സ്. പാർട്ടി ഫെഡറൽ എക്സിക്യൂട്ടീവ് യോഗത്തിലാണ് മേർട്സ് നിലപാട് വ്യക്തമാക്കിയത്.

തീവ്രവലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനിയുടെ (AfD) അപ്രതീക്ഷിത കുതിപ്പും തുടർന്ന് സംസ്ഥാനത്ത് ഉടലെടുക്കാൻ പോകുന്ന രാഷ്ട്രീയ സാഹചര്യങ്ങളും ജർമനിയുടെ രാഷ്ട്രീയ വ്യവസ്ഥിതിയെ അടിമുടി പിടിച്ചുകുലുക്കിയതായി അദ്ദേഹം വ്യക്തമാക്കി.

നമ്മുടെ പാർട്ടിയുടെ അടിത്തറയിളകി ഇനി കാര്യങ്ങൾ പഴയതുപോലെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല. ഫെഡറൽ ഗവൺമെന്റിനും പാർട്ടിക്കും ഇത് അവഗണിക്കാനാവില്ല. ശക്തമായ ഭരണഘടന രാജ്യത്തിനുണ്ടെന്നും തീവ്രവലതുപക്ഷ സർക്കാരിൽ നിന്ന് ഭരണഘടനയെ സംരക്ഷിക്കാൻ എല്ലാ നിയമപരമായ സംവിധാനങ്ങളും ഉപയോഗിക്കും’ - ഫ്രീഡ്‍റിഷ് മേർട്സ് വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് പാർട്ടിയിൽ ഉയരാനിടയുള്ള ആഭ്യന്തര ഭിന്നതകൾക്കെതിരെയും മേർട്സ് മുന്നറിയിപ്പ് നൽകി. നേതൃത്വത്തിനുള്ളിൽ തുറന്ന ചർച്ചകൾ നടക്കണം, എന്നാൽ പാർട്ടി ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിത്. പാർട്ടിക്ക് ദോഷം ചെയ്യുന്ന വിധത്തിൽ പരസ്യ പ്രസ്താവനകൾ നടത്തുന്നവർ സിഡിയുവിനെയാണ് തകർക്കുന്നതെന്ന് ഓർക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

08-09-2026

വേൾഡ് മലയാളി കൗൺസിൽ ന്യൂസീലൻഡ് പ്രൊവിൻസ് പ്രവർത്തനം ആരംഭിച്ചു

ഓക്‌ലൻഡ്: ആഗോള മലയാളികളെ സൗഹൃദത്തിന്‍റെയും സേവനത്തിന്‍റെയും സാംസ്കാരിക കൂട്ടായ്മയുടെയും വേദിയിൽ ഒരുമിപ്പിക്കുന്ന വേൾഡ് മലയാളി കൗൺസിലിന്‍റെ ന്യൂസിലാൻഡ് പ്രൊവിൻസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ന്യൂസിലാൻഡിലെ മലയാളി സമൂഹത്തെ കൂടുതൽ സജീവമായി സംഘടനയുടെ ആഗോള ശൃംഖലയുമായി ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്രൊവിൻസ് പ്രവർത്തനം ആരംഭിച്ചത്. ഓക്‌ലൻഡിലെ മൗണ്ട് റോസ്‌കില്ലിലുള്ള തമിഴ് കമ്മ്യൂണിറ്റി സെന്‍ററിൽ സെപ്റ്റംബർ 6-ന് നടന്ന ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ, ഫാർ ഈസ്റ്റ് റീജിയൻ പ്രസിഡന്‍റ് കിരൺ ജെയിംസ് എന്നിവർ പങ്കെടുത്തു.

പുതിയ പ്രൊവിൻസിന്‍റെ പ്രസിഡന്‍റായി റോബിൻ കെ. ബാബു, വൈസ് പ്രസിഡന്റായി ഷാൻ ഷാജി കുമാർ, സെക്രട്ടറിയായി ബെൻസി ഫ്രാൻസിസ്, ജോയിന്റ് സെക്രട്ടറിയായി സിംസൺ എബ്രഹാം, ട്രഷററായി ശ്രീകാന്ത് കുരുങ്ങോട്ട് എന്നിവർ ചുമതലയേറ്റു.

കോ-ഓർഡിനേറ്ററായി ഷാജൻ മാത്യു, സ്പോർട്സ് ആൻഡ് ചാരിറ്റി കോ-ഓർഡിനേറ്ററായി നിക്സൺ ഫെലിക്സ്, ആർട്സ് ആൻഡ് വിമൻസ് കോ-ഓർഡിനേറ്ററായി അപർണ ശ്യാം, യൂത്ത് കോ-ഓർഡിനേറ്ററായി അവിൻ ജോയ് എന്നിവരും നേതൃത്വനിരയിൽ ചുമതലയേറ്റു.

1995-ൽ ന്യൂജഴ്സിയിൽ തുടക്കം; ഇന്ന് 83 പ്രൊവിൻസുകൾ

1995-ൽ അമേരിക്കയിലെ ന്യൂജഴ്സിയിലാണ് വേൾഡ് മലയാളി കൗൺസിൽ രൂപംകൊണ്ടത്. ടി. എൻ. ശേഷൻ, കെ. പി. പി. നമ്പ്യാർ, ലേഖ ശ്രീനിവാസൻ തുടങ്ങിയ പ്രമുഖരുടെ നേതൃത്വത്തിലും മാർഗനിർദേശത്തിലുമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളെ ഒരൊറ്റ ആഗോള വേദിയിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ സംഘടനയ്ക്ക് തുടക്കമായത്.

മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പ്രവർത്തനത്തിലൂടെ വിവിധ ഭൂഖണ്ഡങ്ങളിലേക്കും രാജ്യങ്ങളിലേക്കും സംഘടനയുടെ പ്രവർത്തനം വ്യാപിച്ചു. ന്യൂസിലാൻഡ് പ്രൊവിൻസ് ഉൾപ്പെടെ വേൾഡ് മലയാളി കൗൺസിലിന് ഇന്ന് ആഗോളതലത്തിൽ 83 പ്രൊവിൻസുകളുണ്ട്. സാമൂഹിക സേവനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസം, കലാ-സാംസ്കാരിക പ്രവർത്തനങ്ങൾ, യുവജന-വനിതാ ശാക്തീകരണം തുടങ്ങിയ മേഖലകളിൽ വിവിധ പ്രൊവിൻസുകൾ പ്രവർത്തിച്ചുവരുന്നു.

ന്യൂസിലാൻഡിലെ മലയാളികളുടെ സാമൂഹികവും സാംസ്കാരികവുമായ കൂട്ടായ്മ കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം പുതുതലമുറയെ മലയാള ഭാഷയോടും സംസ്കാരത്തോടും കൂടുതൽ അടുപ്പിക്കുന്നതിനും പുതിയ പ്രൊവിൻസ് മുൻഗണന നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. കായിക, കലാ, വനിതാ, യുവജന, ജീവകാരുണ്യ മേഖലകളിലും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും.“Global Malayalees – Stronger Together” എന്ന സന്ദേശവുമായി ന്യൂസിലാൻഡിൽ വേൾഡ് മലയാളി കൗൺസിലിന്‍റെ പ്രവർത്തനങ്ങൾക്ക് പുതിയ അധ്യായമാണ് ആരംഭിച്ചിരിക്കുന്നത്.

08-09-2026

ഡിഎംഎ ഫുട്ബോൾ ടൂർണമെന്‍റ് ഒക്‌ടോബർ 10, 11 തീയതികളിൽ

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റെ ബാനറിൽ ഒക്‌ടോബർ 10, 11 തീയതികളിൽ സംഘടിപ്പിക്കുന്ന ഫുട്ബോൾ മത്സരത്തിന്‍റെ ലോഗോ പ്രകാശനം ചെയ്തു.

വസുന്ധര എൻക്ലേവിലെ മഹാരാജ അഗ്രസെൻ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ഓണാഘോഷ പരിപാടികളിൽ സിനിമാ താരം ടിനി ടോമാണ് ലോഗോ പ്രകാശനം ചെയ്തത്.

യുവജനങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള ഫുട്ബോൾ മത്സരത്തിൽ എട്ട് ഡിഎംഎ ടീമുകളും ഡിഎംഎക്കു പുറമേയുള്ള എട്ട് ടീമുകളും അണിനിരക്കും. ജേതാക്കൾക്ക് ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കും.

റണ്ണർ അപ്പിന് 50,000 രൂപയും സെക്കൻഡ് റണ്ണർ അപ്പിന് 25,000 രൂപയും ലഭിക്കും. കൂടാതെ നല്ല കളിക്കാരൻ, കൂടുതൽ ഗോൾ നേടുന്ന വ്യക്തി, നല്ല ഗോൾ കീപ്പർ എന്നിവർക്ക് പ്രത്യേകം സമ്മാനങ്ങളും ഉണ്ടാവും.

മത്സരത്തിന്‍റെ സുഗമമായ നടത്തിപ്പിനായി വൈസ് പ്രസിഡന്‍റ് കെ.ജി. രഘുനാഥൻ നായർ കൺവീനറായി 12 അംഗ കമ്മിറ്റിയും രൂപീകരിച്ചു.

ജോയിന്‍റ് കൺവീനർമാരായി അഡീഷണൽ ട്രഷറർ മനോജ് പൈവള്ളിയും വിനയ് നഗർ-കിദ്വായി നഗർ ഏരിയ സെക്രട്ടറി നോവൽ ആർ. തങ്കപ്പനും ടെക്നിക്കൽ വിഭാഗം സഹായികളായി വികാസ് പുരി-ഹസ്താൽ ഏരിയയിലെ ഡോ അജിത്, രോഹിത് ആർ. നായർ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

മത്സരത്തോടനുബന്ധിച്ച് വൈസ് പ്രസിഡന്‍റ് കെ.വി. മണികണ്ഠൻ കൺവീനറായി ഒരു സൂവനീറും പ്രകാശനം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 9810791770, 9818750868 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ അറിയിച്ചു.

01-09-2026

എൽഡേഴ്സ് ഫോറം മീറ്റിംഗ് സംഘടിപ്പിച്ചു

ബംഗളൂരു: ബംഗളൂരു ഭദ്രാസന എൽഡേഴ്സ് ഫോറം മീറ്റിംഗ് സെന്‍റ് സ്റ്റീഫൻ ഹോൾ അനഗലപുരയിൽ നടന്നു. ശനിയാഴ്ച രാവിലെ 10ന് ആരംഭിച്ച മീറ്റിംഗിന്‍റെ ഉദ്ഘാടനം ഭദ്രാസന സെക്രട്ടറി ഫാ. ജോൺ ഐപ്പ് നിർവഹിച്ചു.

റിട്ടേയർമെന്‍റ് കാലം എങ്ങനെ ഫലവത്തായി തീർക്കാം എന്നതിനെ കുറിച്ച് ഫാ. സിബി ബേബി ക്ലാസ് എടുത്തു. ഫാ. എം.യു. പൗലോസ് യോഗത്തിന് ആശംസകൾ അർപ്പിച്ചു.

വിവിധ ദൈവാലയങ്ങളിൽ നിന്നുള്ളവർ കലാപരിപാടികൾ അവതരിപ്പിച്ചു. ബംഗളൂരു ഭദ്രാസന ജോയിന്‍റ് സെക്രട്ടറി റെജി കെ. ജേക്കബ് ഭദ്രാസന തല റിട്ടയർമെന്‍റ് ഹോമിനെ കുറിച്ചുള്ള വിശുദ്ധീകരണം നൽകി.

ചാരിറ്റിയുടെ ഭാഗമായി അനുഗ്രഹ മിഷനുമായി ചേർന്ന് 350ൽ അധികം വയോധികർക്ക് ഉച്ച ഭക്ഷണം നൽകി. സീനിയർ സിറ്റിസൺ വൈസ് പ്രസിഡന്‍റ് ഫാ. പി.പി. എൽദോ, സെക്രട്ടറി പി.എസ്. ജോസഫ്, ‌ട്രഷറർ രാജൻ മാത്യു എന്നിവർ നേതൃത്വം നൽകി.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

08-09-2026

പേവിഷബാധയുള്ള മൃഗങ്ങളുടെ കടിയേറ്റാല്‍ രോഗമുണ്ടാകുന്നതിന് എത്രസമയം?

മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും മാരകം പേവിഷബാധയാണ്. മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക്‌ പകരുന്ന ഒരു ജന്തുജന്യ രോഗമാണ് (Zoonosis) പേവിഷബാധ അഥവാ റാബീസ്‌ (Rabies). പേവിഷബാധ ഉണ്ടാക്കുന്നത്‌ ഒരു ആര്‍.എന്‍.എ. വൈറസാണ് ലിസ വൈറസ്‌. ഉഷ്‌ണരക്തമുള്ള എല്ലാ ജീവജാലങ്ങളെയും പേവിഷം ബാധിക്കും. പ്രകടമായ ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ ഒരു വൈദ്യശാസ്‌ത്രത്തിനും ഒരാളെയും രക്ഷിക്കാന്‍ കഴിയില്ല.

ഏതൊക്കെ മൃഗങ്ങളിൽ?

നായകളിലും പൂച്ചകളിലും ഈ രോഗം കൂടുതലായി കണ്ടുവരുന്നു. പന്നി, കഴുത, കുതിര, കുറുക്കന്‍, ചെന്നായ, കുരങ്ങന്‍, അണ്ണാന്‍ എന്നീ മൃഗങ്ങളെയും പേവിഷം ബാധിക്കാറുണ്ട്‌. വളര്‍ത്തുമൃഗങ്ങളെയും വന്യമൃഗങ്ങളെയും ഒരുപോലെ രോഗം ബാധിക്കും.

രോഗപ്പകര്‍ച്ച

രോഗം ബാധിച്ച മൃഗങ്ങള്‍ നക്കുമ്പോഴും മാന്തുമ്പോഴും കടിക്കുമ്പോഴും ഉമിനീരിലുള്ള രോഗാണുക്കള്‍ മുറിവുകള്‍ വഴി മൃഗങ്ങളുടെയും മനുഷ്യരുടെയും ശരീരത്തില്‍ പ്രവേശിക്കുന്നു. ഈ അണുക്കള്‍ നാഡികളിലൂടെ സഞ്ചരിച്ച്‌ തലച്ചോറിലെത്തി രോഗമുണ്ടാക്കുന്നു. തലച്ചോറിലെത്തുന്ന വൈറസുകള്‍ അവിടെ പെരുകി ഉമിനീരിലൂടെ വിസര്‍ജിക്കപ്പെടുന്നു.

നായ, പൂച്ച

നായ, പൂച്ച, കുറുക്കന്‍ എന്നിവയിലൂടെയാണ് മനുഷ്യര്‍ക്ക്‌ പ്രധാനമായും പേവിഷബാധയേല്‍ക്കുന്നത്‌. ഇവയിലൂടെ കന്നുകാലികളിലേക്കും രോഗം പകരാറുണ്ട്‌. കേരളത്തില്‍ 95 ശതമാനവും നായകളിലൂടെയാണ്‌ രോഗം പകരുന്നത്‌. മനുഷ്യരിലും മൃഗങ്ങളിലും പേയുണ്ടാക്കുന്ന രോഗാണുക്കള്‍ ഒന്നുതന്നെയാണ്.

പലതരം വൈറസുകൾ

ആര്‍.എന്‍.എ വൈറസ്‌ ആയ ലിസ വൈറസ്‌ ജനുസില്‍പ്പെട്ട റാബീസ്‌ വൈറസാണ്‌ രോഗമുണ്ടാക്കുന്നത്‌. ലിസ വൈറസ്‌ നാലുതരമുണ്ട്‌. 1. റാബീസ്‌ വൈറസ്‌ 2. ലോഗോസ്‌ ബാട്ട്‌ വൈറസ്‌ 3. മൊക്കോള വൈറസ്‌ 4. ഡുവല്‍ഹേജ്‌ വൈറസ്‌.

കടിയേറ്റാല്‍ രോഗമുണ്ടാകുന്നതിന് എത്രസമയം?

മനുഷ്യശരീരത്തില്‍ രോഗാണു പ്രവേശിച്ചുകഴിഞ്ഞാല്‍ രോഗലക്ഷണം നാലാം ദിവസം മുതല്‍ പ്രകടമായേക്കാം. ചിലപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞും രോഗലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്‌. എങ്കിലും 30 ദിവസം മുതല്‍ 90 ദിവസം വരെയാണ് ശരാശരി. നായകളില്‍ ഇത്‌ 10 ദിവസത്തിനും 2 മാസത്തിനുമിടയിലാകാം. കടിക്കുന്ന മൃഗത്തിന്‍റെ ഉമിനീരിലുള്ള വൈറസിന്‍റെ അളവ്‌, കടിയേല്‍ക്കുന്ന ശരീരഭാഗം, കടിയുടെ രൂക്ഷത എന്നിവയെ ആശ്രയിച്ച്‌ കാലാവധിയില്‍ മാറ്റമുണ്ടാകാം.

മുഖത്തും കഴുത്തിലും കടിയേറ്റാൽ

തലച്ചോറിനടുത്ത ഭാഗത്തെ കടിയാണ്(മാന്തലുമാകാം) ഏറെ അപകടകരം. അതുകൊണ്ടുതന്നെ തലയിലും മുഖത്തും കഴുത്തിലും കണ്‍പോളകളിലും ചെവികളിലും കടിയേല്‍ക്കുന്നത്‌ കൂടുതല്‍ അപകടകരമാണ്.

വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത് സർവീസസ്

 

08-09-2026

പേവിഷബാധയുള്ള മൃഗങ്ങളുടെ കടിയേറ്റാല്‍ രോഗമുണ്ടാകുന്നതിന് എത്രസമയം?

മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും മാരകം പേവിഷബാധയാണ്. മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക്‌ പകരുന്ന ഒരു ജന്തുജന്യ രോഗമാണ് (Zoonosis) പേവിഷബാധ അഥവാ റാബീസ്‌ (Rabies). പേവിഷബാധ ഉണ്ടാക്കുന്നത്‌ ഒരു ആര്‍.എന്‍.എ. വൈറസാണ് ലിസ വൈറസ്‌. ഉഷ്‌ണരക്തമുള്ള എല്ലാ ജീവജാലങ്ങളെയും പേവിഷം ബാധിക്കും. പ്രകടമായ ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ ഒരു വൈദ്യശാസ്‌ത്രത്തിനും ഒരാളെയും രക്ഷിക്കാന്‍ കഴിയില്ല.

ഏതൊക്കെ മൃഗങ്ങളിൽ?

നായകളിലും പൂച്ചകളിലും ഈ രോഗം കൂടുതലായി കണ്ടുവരുന്നു. പന്നി, കഴുത, കുതിര, കുറുക്കന്‍, ചെന്നായ, കുരങ്ങന്‍, അണ്ണാന്‍ എന്നീ മൃഗങ്ങളെയും പേവിഷം ബാധിക്കാറുണ്ട്‌. വളര്‍ത്തുമൃഗങ്ങളെയും വന്യമൃഗങ്ങളെയും ഒരുപോലെ രോഗം ബാധിക്കും.

രോഗപ്പകര്‍ച്ച

രോഗം ബാധിച്ച മൃഗങ്ങള്‍ നക്കുമ്പോഴും മാന്തുമ്പോഴും കടിക്കുമ്പോഴും ഉമിനീരിലുള്ള രോഗാണുക്കള്‍ മുറിവുകള്‍ വഴി മൃഗങ്ങളുടെയും മനുഷ്യരുടെയും ശരീരത്തില്‍ പ്രവേശിക്കുന്നു. ഈ അണുക്കള്‍ നാഡികളിലൂടെ സഞ്ചരിച്ച്‌ തലച്ചോറിലെത്തി രോഗമുണ്ടാക്കുന്നു. തലച്ചോറിലെത്തുന്ന വൈറസുകള്‍ അവിടെ പെരുകി ഉമിനീരിലൂടെ വിസര്‍ജിക്കപ്പെടുന്നു.

നായ, പൂച്ച

നായ, പൂച്ച, കുറുക്കന്‍ എന്നിവയിലൂടെയാണ് മനുഷ്യര്‍ക്ക്‌ പ്രധാനമായും പേവിഷബാധയേല്‍ക്കുന്നത്‌. ഇവയിലൂടെ കന്നുകാലികളിലേക്കും രോഗം പകരാറുണ്ട്‌. കേരളത്തില്‍ 95 ശതമാനവും നായകളിലൂടെയാണ്‌ രോഗം പകരുന്നത്‌. മനുഷ്യരിലും മൃഗങ്ങളിലും പേയുണ്ടാക്കുന്ന രോഗാണുക്കള്‍ ഒന്നുതന്നെയാണ്.

പലതരം വൈറസുകൾ

ആര്‍.എന്‍.എ വൈറസ്‌ ആയ ലിസ വൈറസ്‌ ജനുസില്‍പ്പെട്ട റാബീസ്‌ വൈറസാണ്‌ രോഗമുണ്ടാക്കുന്നത്‌. ലിസ വൈറസ്‌ നാലുതരമുണ്ട്‌. 1. റാബീസ്‌ വൈറസ്‌ 2. ലോഗോസ്‌ ബാട്ട്‌ വൈറസ്‌ 3. മൊക്കോള വൈറസ്‌ 4. ഡുവല്‍ഹേജ്‌ വൈറസ്‌.

കടിയേറ്റാല്‍ രോഗമുണ്ടാകുന്നതിന് എത്രസമയം?

മനുഷ്യശരീരത്തില്‍ രോഗാണു പ്രവേശിച്ചുകഴിഞ്ഞാല്‍ രോഗലക്ഷണം നാലാം ദിവസം മുതല്‍ പ്രകടമായേക്കാം. ചിലപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞും രോഗലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്‌. എങ്കിലും 30 ദിവസം മുതല്‍ 90 ദിവസം വരെയാണ് ശരാശരി. നായകളില്‍ ഇത്‌ 10 ദിവസത്തിനും 2 മാസത്തിനുമിടയിലാകാം. കടിക്കുന്ന മൃഗത്തിന്‍റെ ഉമിനീരിലുള്ള വൈറസിന്‍റെ അളവ്‌, കടിയേല്‍ക്കുന്ന ശരീരഭാഗം, കടിയുടെ രൂക്ഷത എന്നിവയെ ആശ്രയിച്ച്‌ കാലാവധിയില്‍ മാറ്റമുണ്ടാകാം.

മുഖത്തും കഴുത്തിലും കടിയേറ്റാൽ

തലച്ചോറിനടുത്ത ഭാഗത്തെ കടിയാണ്(മാന്തലുമാകാം) ഏറെ അപകടകരം. അതുകൊണ്ടുതന്നെ തലയിലും മുഖത്തും കഴുത്തിലും കണ്‍പോളകളിലും ചെവികളിലും കടിയേല്‍ക്കുന്നത്‌ കൂടുതല്‍ അപകടകരമാണ്.

വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത് സർവീസസ്

 

01-09-2026

സ്ട്രോക്ക് - മുൻകരുതൽ സാധ്യമാണോ?

സ്ട്രോക്ക് വന്നു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതാണ് അത് വരാതെ നോക്കുന്നത്.

* ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ഉയര്‍ന്ന കൊളസ്ട്രോളും കൃത്യമായി മരുന്ന് കഴിച്ച് നിയന്ത്രിക്കേണ്ടതാണ്.
* രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ കൃത്യമായി ഡോക്ടറുടെ നിര്‍ദേശപ്രകരം മുടങ്ങാതെ കഴിക്കുന്നതിലൂടെ സ്‌ട്രോക്കിനെ അതിജീവിക്കാനാവും.
* ശരീരഭാരം കൂടാതെ നോക്കുകയും കൃത്യ സമയത്തു തന്നെ സമീകൃത ആഹാരം കഴിക്കുകയും അതില്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കേണ്ടതുമാണ്.
* പുകവലി പൂര്‍ണമായി ഒഴിവാക്കുകയും മദ്യപാനം നിയന്ത്രിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

പരിശോധനകൾ

ട്രാൻസിയന്‍റ് ഇഷിമിക് അറ്റാക്ക് വന്നവരുടെ ശ്രദ്ധയ്ക്ക്

* ഒരിക്കല്‍ ടിഐഎ(ട്രാൻസിയന്‍റ് ഇഷിമിക് അറ്റാക്ക്) വന്ന രോഗികള്‍ ന്യൂറോളജിസ്റ്റിനെ കാണുകയും ഭാവിയില്‍ സ്‌ട്രോക്ക് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതുമാണ്. ചില രോഗികളില്‍ സ്ട്രോക്കിന്‍റെ ലക്ഷണങ്ങള്‍ വന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അത് പൂര്‍ണമായി മാറുകയും ചെയ്യും. ഇതിനെ ടി ഐഎ (TIA) അഥവാ ട്രാന്‍സിയന്‍റ് ഇഷിമിക് അറ്റാക്ക് (Transient Ischemic Attack) എന്ന് പറയുന്നു. പൂര്‍ണമായി ഭേദമായതിനാല്‍ ചിലപ്പോള്‍ രോഗി ചികിസ തേടാറില്ല. എന്നാല്‍ ഇത്തരത്തില്‍ വരുന്ന ടി ഐഎ ഭാവിയില്‍ സ്‌ട്രോക്ക് വരുന്നതിനുള്ള ഒരു അപായ സൂചനയാണ്.

കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി

* തലച്ചോറിലേക്കുള്ള രക്തധമനികളുടെ ഡോപ്ലര്‍ സ്‌കാന്‍ (Neck Vessel Doppler scan) ചെയ്യുന്നതിലൂടെ അതില്‍ തടസHങ്ങൾ‍ ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. അപ്രകാരം തടസങ്ങൾ‍ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ (കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി - Carotid endartrectomy)
ചെയ്യേണ്ടതാണ്.

ഡോ. സുശാന്ത് എം. ജെ. MD.DM, കൺസൾട്ടന്‍റ് ന്യൂറോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം ഫോൺ - 9995688962
എസ്‌യുറ്റി സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ
- 0471-4077888

 

 

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

കാഴ്ചപ്പാടുകൾ മാറട്ടെ.
ഇത് എത്രത്തോളം അപകടകരമാണെന്ന് ലോകം ചിന്തിക്കണം
പാരഡികളിലൂടെ ശ്രദ്ധേയനായ ഫെലിക്സ് ദേവസ്യയുടെ വിശേഷങ്ങൾ
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up