ADVERTISEMENT

Close
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Special Banner
Videos

Deepika Editorial

Editorial

02-07-2026

നിറമേതായാലും കീറണം ഗുണ്ടകളുടെ കൊടിരക്ഷ

Editorial

01-07-2026

കൈയാങ്കളിക്കാർക്കെന്താ, പോയത് തിരുവനന്തപുരത്തിന്

Editorial

30-06-2026

വോട്ടർപട്ടിക കുടുക്കിയ ഇന്ത്യൻ ജീവിതങ്ങൾ

Editorial

29-06-2026

വംശഹത്യ റിപ്പോർട്ടിന് അരിശമല്ല മറുപടി

Editorial

27-06-2026

ഭൂമിയിളകുമ്പോൾ കൈകോർക്കുക നാം

Editorial

26-06-2026

പൗരത്വം മിഥ്യ, സർവം മായ!

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Kottayam

അരുവിത്തുറ സെന്‍റ് ജോർജ് കോളജിൽ ദീക്ഷാരംഭം

അരുവിത്തുറ: സെന്‍റ് ജോർജ് കോളജിലേക്ക് കടന്നുവന്ന നവാഗത വിദ്യാർഥികൾക്ക് സ്വാഗതമരുളി കോളജിൽ ദീക്ഷാരംഭം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോളജ് മാനേജർ വെരി റവ.ഫാ. മാത്യു ചന്ദ്രൻ കുന്നേൽ ഉദ്ഘാടനം ചെയ്തു.

കോളജ് പ്രിൻസിപ്പൾ പ്രഫ.ഡോ. സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേട്ടം കൈവരിച്ച സ്മിതാ സാബു മുഖ്യപ്രഭാഷണം നടത്തി.

കോളജ് ബർസാർ ബിജു കുന്നയ്ക്കാട്ട് ദീപ പ്രകാശന കർമത്തിന് നേതൃത്വം നൽകി ചടങ്ങിൽ വൈസ് പ്രിൻസിപ്പൾ ഡോ. ജിലു ആനി ജോൺ, ഐക്യുഎസി കോഓർഡിനേറ്റർ ഡോ. സുമേഷ് ജോർജ്, അഡ്മിഷൻ ഇൻ ചാർജ് ഡോ. ജോബി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

Thiruvananthapuram

പാണ്ഡവൻപാറയുടെ സംരക്ഷണം കടലാസിൽ മാത്രം

നെയ്യാറ്റിന്‍കര: സംസ്ഥാന സർക്കാർ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച പാണ്ഡവൻപാറയുടെ പരിപാലനം ജലരേഖയായി മാറുന്നതായി ആക്ഷേപം. ഭൂനിരപ്പിൽ നിന്നും 700 അടിയോളം ഉയരത്തിലുള്ള പാണ്ഡവൻപാറയിൽ എത്തിപ്പെടാൻ ഇപ്പോഴും ഒരു പൊതുവഴിയില്ലെന്നത് സങ്കടകരമായ യാഥാര്‍ഥ്യം.

അപൂർവമായ കൃഷ്ണശിലകളാണ് പെരുങ്കടവിള പഞ്ചായത്തിലെ ആങ്കോട് പാണ്ഡവന്‍പാറയിലും പരിസരപ്രദേശത്തു മുള്ളത്. ഇവ ഖനനം ചെയ് തു കടത്തുവാനായി അയല്‍സംസ്ഥാനങ്ങളില്‍ നിന്നുപോലും വന്‍കിട ഗ്രാനൈറ്റ് കന്പനികള്‍ ഈ പാറയ്ക്കരികിലായി മുന്പ് താവളം ഒരുക്കി. ചുറ്റുമുള്ള വസ്തുവകകള്‍ മോഹവില നല്‍കുകയും പാണ്ഡവന്‍പാറയോളം തുല്യപ്രാധാന്യമുള്ള അടുപ്പുകൂട്ടിപാറ പൊട്ടിച്ച് കടത്തുകയും ചെയ്തിരുന്നു. ഇതിനിടയില്‍ ചില പ്രതിഷേധക്കാര്‍ രംഗത്തുവന്നെങ്കിലും ഫലമുണ്ടായില്ലന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.

പാണ്ഡവൻപാറ തകർക്കുവാനുള്ള നീക്കത്തിനെതിരെ തണൽവേദി എന്ന പരിസ്ഥിതി സംഘടന ഹൈക്കോടതിയെ സമീപിച്ചു. ഈ മേഖലയിലെ അനധികൃത ഖനനങ്ങളെല്ലാം നിരോധിച്ചുള്ള ഉത്തരവും സമ്പാദിച്ചു. 1996 -ല്‍ സംസ്ഥാന സർക്കാർ പാണ്ഡവൻപാറയെ പുരാവസ്തുവായി പ്രഖ്യാപിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു.

പാണ്ഡവൻപാറയിൽ എത്തിച്ചേരാൻ ജീപ്പ് റോഡ് നിർമിക്കുമെന്നും ഇവിടം വിനോദസഞ്ചാര മേഖലയായി മാറ്റുമെന്നുമൊക്കെയുള്ള പ്രഖ്യാപനങ്ങളുണ്ടായെങ്കിലും യാതൊന്നും ഇതുവരെയും നടന്നിട്ടില്ല. പുരാതന ശിലാലിഖിതങ്ങളുള്ള പാണ്ഡവൻപാറ സംരക്ഷിക്കുകയും പഠന, ഗവേഷണ പ്രവർത്തനങ്ങൾക്ക് സാഹചര്യമൊരുക്കുകയും വേണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് ആക്ഷേപമുണ്ട്.

പാണ്ഡവൻ പാറയുടെ ഒരു കിലോമീറ്റർ ദൂരം എല്ലാവിധ ഖനന പ്രവർത്തനങ്ങളും തടയണമെന്ന് ആവശ്യപ്പെട്ട് ദേശീയ ഗ്രീൻ ട്രൈബ്യൂണലിൽ ഹർജി നല്‍കിയിട്ടുണ്ടെന്നും ദേശീയ പരിസ്ഥിതി മന്ത്രാലയത്തിനും പ്രധാനമന്ത്രിക്കും നിവേദനങ്ങളും നല്‍കിയിട്ടുണ്ടെന്നും. തണൽവേദി ജനറൽ സെക്രട്ടറി എസ്. ഉണ്ണികൃഷ്ണൻ പറയുന്നു.

Kollam

‘പ്രിയദർശിനി’കൊടുത്ത എട്ടിന്‍റെ പണി

കൊല്ലം: സര്‍ക്കാര്‍ നടപ്പിലാക്കിയ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കുമുള്ള സൗജന്യയാത്രാ പദ്ധതി പ്രിയദര്‍ശിനി ജില്ലയിലെ സ്വകാര്യ ബസ് വ്യവസായത്തെ ഗുരുതരമായി ബാധിച്ചതായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ കൊല്ലം ജില്ലാ ഭാരവാഹികള്‍ പറഞ്ഞു.

ഇന്ന് ‘ജി ഫോം' സമര്‍പ്പിക്കാനൊരുങ്ങുകയാണ് നിരവധി സ്വകാര്യ ബസുകള്‍. നിശ്ചിത കാലയളവില്‍ വാഹനം റോഡില്‍ ഓടിക്കില്ലെന്നു മോട്ടര്‍ വാഹന വകുപ്പിനെ മുന്‍കൂട്ടി അറിയിക്കുന്ന സംവിധാനമാണിത്. ജി ഫോം സമര്‍പ്പിക്കുക വഴി നികുതി അടയ്‌ക്കേണ്ട.

മൂന്നുമാസ കാലാവധിയിലാണ് ബസുകളുടെ ടാക്‌സ് അടയ്‌ക്കേണ്ടത്. ഇന്നലെ രണ്ടാമത്തെ മൂന്നുമാസ ക്വാര്‍ട്ടര്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് ബസുടമകള്‍ അടിയന്തരമായി ജി ഫോം സമര്‍പ്പിക്കുന്നതിനെക്കുറിച്ച് ബുടമകള്‍ ആലോചിക്കുന്നതെന്നും ജില്ലാ ഭാരവാഹികള്‍ പറഞ്ഞു. സ്വകാര്യബസിനു പ്രതിദിനം 2000 രൂപ മുതല്‍ 4000 രൂപ വരെ കളക്ഷനില്‍ കുറവു വന്നതായും കുറവ് ദിനംപ്രതി കൂടിവരികയാണെന്നും പ്രതിദിന വരുമാനം കൊണ്ടു ഡീസല്‍ അടിക്കാനോ ജീവനക്കാര്‍ക്കു കൂലി നല്‍കാനോ തികയുന്നില്ലെന്നും അസോസിയേഷന്‍ അറിയിച്ചു. മിക്ക റൂട്ടുകളിലും പുലര്‍ച്ചെ മുതല്‍ രാത്രിവരെ ഓടിയാലും ഡ്രൈവര്‍ക്കു ലഭിക്കുന്നത് വെറും 500-600 രൂപയാണ്.

ഇത്തരം സ്ഥിതി തുടരാനാകാത്തതിനാല്‍ ആദ്യപടിയായി ട്രിപ്പുകള്‍ വെട്ടിക്കുറയ്ക്കാനും തുടര്‍ന്ന് ജി ഫോം നല്‍കി പൂര്‍ണമായും നിര്‍ത്തിയിടാനുമാണ് പല ബസുടമകളുടെയും തീരുമാനം. പ്രിയദര്‍ശിനി ബസുകളില്ലാത്ത റൂട്ടുകളിലും പ്രശ്‌നമാണെന്ന് ഉടമകള്‍ പറയുന്നു. ഇത്തരം റൂട്ടുകളില്‍ തങ്ങളെ വെറും കണക്ഷന്‍ ബസായിട്ടാണു പരിഗണിക്കുന്നത്. ആളുകള്‍ കണക്‌ഷന്‍ ബസുകള്‍ ഉപയോഗിച്ച് സ്ഥിരമായി സൗജന്യയാത്ര ചെയ്യുന്നതും വരുമാന നഷ്ടത്തിനു കാരണമാണ്.

അനുകൂല തീരുമാനം ഉണ്ടായിട്ടില്ല

ജില്ലയില്‍ 374 ഓര്‍ഡിനറി കെഎസ്ആര്‍ടിസി ബസുകളിലാണ് പ്രിയദര്‍ശിനി പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. സത്യത്തില്‍ കെഎസ്ആര്‍ടിസിക്ക് സൗജന്യ യാത്രമൂലം തങ്ങളേക്കാള്‍ വലിയ നഷ്ടമാണു സംഭവിക്കുന്നതെന്നും ശരാശരി 44 ലക്ഷം രൂപയാണ് കെഎസ്ആര്‍ടിസിക്ക് ഒരു ദിവസം ഉണ്ടാവുന്നതെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‌ പറഞ്ഞു. ഈ തുക സര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍ കെഎസ്ആര്‍ടിസി നഷ്‌ടത്തിലാവും. കൊട്ടാരക്കര ഡിപ്പോയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ ഓര്‍ഡിനറി ബസുകള്‍ ഓപ്പറേറ്റു ചെയ്യുന്നത്. തങ്ങള്‍ക്ക് ഏറ്റവും വലിയ നഷ്‌ടവും കൊട്ടാരക്കര മേഖലയിലാണ്.

ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രൈവറ്റ് റൂട്ടുകളായ ചവറ-ഇളമ്പള്ളൂര്‍ (കുണ്ടറ വഴി), ചവറ-കൊട്ടിയം, കൊട്ടിയം-കച്ചേരി, രവിപുരം-തങ്കശേരി, പെരുമണ്‍-ചിന്നക്കട / പ്രാക്കുളം-ചിന്നക്കട, അഷ്ടമുടി പെരുമ്പുഴ (കുണ്ടറ വഴി), മയ്യനാട്-കച്ചേരി (കൂട്ടിക്കട വഴി) അടക്കം എല്ലാ പ്രൈവറ്റ് ബസ് റൂട്ടുകളും നഷ്‌ട ത്തിലാണെന്ന് ജില്ലാ ഭാരവാഹികള്‍ കണക്കുകള്‍ നിരത്തി വ്യക്തമാക്കി. ഈ കണക്കുകള്‍ സര്‍ക്കാരിനെ പലതവണ അറിയിക്കാന്‍ ശ്രമിച്ചിട്ടും അനുകൂല തീരുമാനം ഉണ്ടായിട്ടില്ലെന്നും ജില്ലാ ഭാരവാഹികള്‍ പറഞ്ഞു.

നികുതി ഇളവ് അപര്യാപ്തം

സംസ്ഥാന ബജറ്റില്‍ ധനകാര്യ മന്ത്രികൂടിയായ വി.ഡി. സതീശന്‍ പ്രഖ്യാപിച്ച നികുതിയിളവ് തീര്‍ത്തും അപര്യാപ്തമാണെന്നും അത് സത്യത്തില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി. വരുമാന നഷ്‌ടം ദിനം പ്രതി കൂടിവരുമ്പോള്‍ ശാശ്വതമായ പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ വ്യവസായം പൂര്‍ണമായും തകരുമെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി.

യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവ്

സ്വകാര്യ ബസുകളിലെ സ്ഥിരം യാത്രക്കാരായ സ്ത്രീകളില്‍ ഭൂരിഭാഗവും ഇപ്പോള്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറി സര്‍വീസുകളെയാണ് ആശ്രയിക്കുന്നത്. പദ്ധതി ആരംഭിച്ച് ആദ്യ ദിവസങ്ങളില്‍ത്തന്നെ സ്വകാര്യ ബസുകളിലെ വനിതാ യാത്രക്കാരുടെ എണ്ണത്തില്‍ 60% മുതല്‍ 70% വരെ കുറവുണ്ടായതായി ബസ് ഉടമകള്‍ വ്യക്തമാക്കുന്നു.

വരുമാനം പകുതിയിലധികം കുറഞ്ഞു

ദിവസേനയുള്ള ഡീസല്‍ ചെലവ് പോലും കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലാണ് പല സര്‍വീസുകളും. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍റെ കണക്കനുസരിച്ച്, ഒരു ബസിന്‍റെ ആകെ വരുമാനത്തിന്‍റെ 55 മുതല്‍ 60 ശതമാനംവരെ ഡീസലിനുവേണം. നിലവില്‍ വരുമാനം പകുതിയിലധികമായി കുറഞ്ഞുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ ബസ് സര്‍വീസ് ലാഭകരമല്ലാതായി മാറി. കൂടാതെ, ജീവനക്കാരുടെ ശമ്പളം, നികുതി എന്നിവ നല്‍കാന്‍ കഴിയാത്തതിനാല്‍ ജൂണ്‍ അവസാനത്തോടെ തന്നെ നല്ലൊരു ശതമാനം സ്വകാര്യ ബസുകളും നിരത്തില്‍നിന്ന് പിന്മാറേണ്ടി വരുമെന്നാണ് അസോസിയേഷന്‍ പറയുന്നത്.

നിര്‍ദേശങ്ങളൊന്നും പരിഗണിച്ചില്ല

നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ബസ് ഉടമകളുടെ സംഘടനകള്‍ സര്‍ക്കാരിന് മുന്നില്‍ ചില നിര്‍ദേശങ്ങളും ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ടെങ്കിലും അവയില്‍ ഒന്നുപോലും പരിഗണിക്കുകയോ എന്തിന് ചര്‍ച്ച ചെയ്യാന്‍ പോലും തയാറായിട്ടില്ലെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു. ഇക്കാര്യത്തില്‍ തങ്ങളോടുള്ള സമീപനം സര്‍ക്കാര്‍ മാറ്റണമെന്നും തങ്ങളെ ശത്രുക്കളായി കാണരുതെന്നും കൊല്ലം ഭാരവാഹികള്‍ പറഞ്ഞു.

കെഎസ്ആര്‍ടിസിക്കു മാത്രമുള്ള ആനുകൂല്യം അനീതി

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ നല്‍കുന്നതുപോലെ സ്വകാര്യ ബസുകള്‍ക്കും ആനുകൂല്യം നല്‍കണമെന്നതാണ് അസോസിയേഷന്‍റെ പ്രധാന ആവശ്യം. സ്വകാര്യ ബസുകളെ കിലോമീറ്ററിന് 55 രൂപ നിരക്കില്‍ സര്‍ക്കാര്‍ വാടകയ്ക്ക് എടുക്കണമെന്നും ടിക്കറ്റ് വരുമാനവും ജീവനക്കാരുടെ നിയന്ത്രണവും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. കെഎസ്ആര്‍ടിസിയിലേതുപോലെ സ്വകാര്യ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാന്‍ തങ്ങള്‍ തയാറാണ്.

എന്നാല്‍ അതിനുള്ള തുക സബ്സിഡിയായി ബസുടമകള്‍ക്ക് സര്‍ക്കാര്‍ മടക്കി നല്‍കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്ന റൂട്ടുകളിലെ സ്വകാര്യ ബസുകള്‍ക്ക് റോഡ് നികുതി പൂര്‍ണമായി ഒഴിവാക്കുകയോ അല്ലെങ്കില്‍ പകുതി വിലയ്ക്ക് ഡീസല്‍ ലഭ്യമാക്കുകയോ ചെയ്യണം.

സ്ത്രീകളുടെ യാത്ര സുഗമമാക്കിയ ഈ ജനക്ഷേമ പദ്ധതി കെഎസ്ആര്‍ടിസിക്ക് വലിയ ജനപ്രീതി നേടിക്കൊടുത്തപ്പോള്‍, കേരളത്തിലെ പൊതുഗതാഗതത്തിന്‍റെ വലിയൊരു പങ്കു വഹിക്കുന്ന സ്വകാര്യ ബസ് മേഖലയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കി.

Pathanamthitta

നവീകരണം നിലച്ച് ടൂറിസം പദ്ധതികൾ

പത്തനംതിട്ട: പ്രകൃതിഭംഗിയും ഇക്കോ ടൂറിസം സാധ്യതകളും കൊണ്ട് സഞ്ചാരികളെ ആകർഷിച്ചിരുന്ന ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കടുത്ത അവഗണനയിൽ. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും അധികൃതരുടെ അലംഭാവവും കാരണം സഞ്ചാരികൾ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ കൈവിടുകയാണ്. ഡിടിപിസിയുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും നിരുത്തരവാദപരമായ സമീപനമാണ് ടൂറിസം മേഖലയുടെ തകർച്ചയ്ക്കു കാരണമാകുന്നതെന്ന് ആക്ഷേപമുണ്ട്.

ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ നവീകരണത്തിനായി തയാറാക്കിയ പദ്ധതികൾ പലതും ഫയലിൽ ഒതുങ്ങി. ഇതോടെ സഞ്ചാരികൾക്ക് സൗകര്യങ്ങളും കുറഞ്ഞു. നവീകരണമില്ലാതെ പലയിടത്തും പല പദ്ധതികളും കാടുകയറിത്തുടങ്ങിയതോടെ സഞ്ചാരികളുടെ വരവും കുറഞ്ഞിരിക്കുകയാണ്.
ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ കേന്ദ്രീകരിച്ചും പദ്ധതികൾ തയാറാക്കിയെങ്കിലും വെളിച്ചം കണ്ടില്ല.

കുറിയന്നൂർ അരുവിക്കുഴി വെള്ളച്ചാട്ടം കേന്ദ്രീകരിച്ചു കെട്ടിടങ്ങൾ നിർമിച്ചുവെങ്കിലും ആളുകളെ ആകർഷിക്കാനായിട്ടില്ല. ചരൽക്കുന്നും അരുവിക്കുഴിയും കേന്ദ്രീകരിച്ച് സഞ്ചാരികളെ എത്തിക്കാനുള്ള പദ്ധതിയാണ് വേണ്ടത്. മണിയാർ കേന്ദ്രീകരിച്ച് പുതിയ പദ്ധതികൾ ഒരുങ്ങുന്നുണ്ടെങ്കിലും പദ്ധതി കാര്യക്ഷമമല്ല.

മീൻമുട്ടിപ്പാറ വെള്ളച്ചാട്ടം പോലുള്ള ഇടങ്ങളിൽ കൃത്യമായ ദിശാസൂചനാ ബോർഡുകളോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്തത് വലിയ പോരായ്മയാണ്. റാന്നിയിലെ നിരവധി ചെറുകിട വെള്ളച്ചാട്ടങ്ങളും ഏറെ ആകർഷണീയങ്ങളാണ്. ഗ്രാമീണ ടൂറിസം വികസനത്തിനു തദ്ദേശസ്ഥാപനങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല.

അടിസ്ഥാന സൗകര്യങ്ങളിൽ ഗവി ഇന്നും പിന്നാക്കം

ആഭ്യന്തര സഞ്ചാരികളുടെ ഇഷ്ടസ്ഥലമായ ഗവിയിലേക്ക് ഇപ്പോഴും നല്ല തിരക്കുണ്ട്. കെഎസ്ആർടിസി ബജറ്റ് ടൂറിസം ആരംഭിക്കുകയും ഗവിയിലേക്ക് ബസ് സർവീസുകൾക്ക് തുടക്കമിടുകയും ചെയ്തതോടെ സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ സന്ദർശിക്കാവുന്ന ഇടമായി ഗവി മാറുകയായിരുന്നു. സഹ്യപർവത നിരയിലെ പ്രകൃതിസൗന്ദര്യവും വന്യമൃഗങ്ങൾ അടക്കമുള്ളവയുടെ സാമീപ്യവും അണക്കെട്ടുകളുമാണ് ഗവിയെ വ്യത്യസ്തമാക്കുന്നത്.

ഗവി കാണുന്നതിനായി സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി നിരവധിയാളുകൾ ദിവസവും വന്നുപോകുന്നുണ്ട്. തേക്കടിയിലേക്കെത്തുന്ന വിദേശ വിനോദസഞ്ചാരികൾക്കായി ഗവിയിലേക്ക് പ്രത്യേക പാക്കേജ് നൽകുന്നുണ്ട്. എന്നാൽ, ഗവിയിലെ അടിസ്ഥാനസൗകര്യങ്ങൾ വികസിക്കാത്തതും തകർന്നുകിടക്കുന്ന പാതകളും സഞ്ചാകളുടെ മനസ് മടുപ്പിക്കുന്നു. കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യാമെന്നു വച്ചാൽ ബസിൽ വൻ തിരക്കാണ്. ചെറിയ ബസുകളാണ് ഗവി റൂട്ടിൽ സർവീസ് നടത്തുന്നത്. ഇതിൽ യാത്ര ചെയ്യാവുന്നതിന്‍റെ മൂന്നിരട്ടിആളുകളുമായാണ് മിക്ക ദിവസങ്ങളിലും യാത്ര.

സ്വകാര്യ വാഹനങ്ങൾക്കും നിയന്ത്രണമുണ്ട്. ഓരോ ദിവസവും നിശ്ചിത എണ്ണം വാഹനങ്ങളേ ചെക്ക് പോസ്റ്റ് കടത്തിവിടുകയുള്ളൂ. വനംവകുപ്പിന്‍റെ നിയന്ത്രണങ്ങൾക്കൊപ്പം, കൊച്ചാണ്ടി ചെക്ക്പോസ്റ്റ് കഴിഞ്ഞാൽ ഗവി റോഡ് തകർന്നു കിടക്കുകയാണ്. റോഡ് നവീകരണത്തിലെ അനാസ്ഥയും രാത്രികാല താമസ സൗകര്യങ്ങളുടെ കുറവും ഗവിയിലെത്തുന്നവർക്ക് നിരാശ പകരുന്നു. ഗവി ടൂറിസം വികസനത്തിനായി വിവിധ പദ്ധതികൾ തയാറാക്കിയിരുന്നുവെങ്കിലും ഇവയൊന്നും വെളിച്ചം കണ്ടിട്ടില്ല.

വനംവകുപ്പും ഡിടിപിസിയും തയാറാക്കിയ കണ്ടക്ടഡ് ടൂർ പാക്കേജുകളും അസ്തമിച്ചു. ഇക്കോ ടൂറിസം കേന്ദ്രത്തിൽനിന്നു നടത്തിവന്ന യാത്രകളും നിലച്ചിരിക്കുകയാണ്. ഡിടിപിസി വാങ്ങിയ ട്രാവലറുകൾ, ബോട്ട് ഇവയൊക്കെ കാണാനേയില്ലാത്ത അവസ്ഥയാണ്.

വാഗ്ദാനപ്പെരുമഴയിൽ കോന്നി

കോന്നി ആന പരിശീലന കേന്ദ്രത്തിന്‍റെ അവസ്ഥയും വ്യത്യസ്തമല്ല. ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച കെട്ടിടങ്ങൾ പലതും ഉയോഗശൂന്യമായി പ്രേതാലയങ്ങളുടെ കണക്കായി. സാംസ്‌കാരിക നിലയം, ആനപ്പിണ്ടത്തിൽനിന്നു പേപ്പർ നിർമാണ യൂണിറ്റ് എന്നിവയെല്ലാം പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടവയാണ്. പാർക്കിംഗ് ഫീസിലെ അമിതഭാരവും സൗകര്യങ്ങളുടെ കുറവും സഞ്ചാരികളെ ഇവിടെനിന്ന് അകറ്റുന്നു.

അടവിക്കും അവഗണന

കുറഞ്ഞ സമയം കൊണ്ട് സഞ്ചാരികളുടെ ഇഷ്ടസ്ഥലമായി മാറിയ അടവിയെയും അധികൃതർ അവഗണിച്ചു. കല്ലാറിന്‍റെ ഓളങ്ങളിൽ കുട്ടവഞ്ചിയിൽ താളമിടാൻ എത്തുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നു. അടവിയിലെ ദീർഘദൂര സവാരി ഒരുവർഷമായി നടക്കുന്നില്ല. മഴക്കാലത്ത് ദീർഘദൂര സവാരി ഏറെ ആകർഷണീയമായിരുന്നു. സഞ്ചാരികളിൽ ഏറെപ്പേരും ഇഷ്ടപ്പെട്ടിരുന്നതും ദീർഘദൂര യാത്രയാണ്.

കല്ലാറിൽ വെള്ളം നിറയുന്പോൾ ദീർഘദൂര യാത്ര നടത്താനാകും. ആറിന്‍റെ സ്വാഭാവിക ഒഴുക്കിൽ രണ്ട് കിലോമീറ്ററോളം സഞ്ചാരികൾ പേരുവാലി കടവിൽ കരയടുക്കുന്ന രീതിയിലായിരുന്നു ക്രമീകരണം. ഇതിനിടെയിലുള്ള കറക്കവും എറെപ്പേരും ഇഷ്ടപ്പെട്ടിരുന്നു. ആറിന്‍റെ തീരങ്ങളിൽ കാട്ടുമൃഗങ്ങളെയും കാണാമായിരുന്നു.

അടവിയിലെ ഹൈടെക് കോട്ടേജുകളും തകർന്നുകിടക്കുകയാണ്. അറ്റകുറ്റപ്പണികളിലെ അലംഭാവം മൂലം കോടികൾ മുടക്കി നിർമിച്ചവ നശിച്ചു. ഇവിടെ ലക്ഷ്യമിട്ടരു്ന ആന സവാരി പാർക്ക് കുമ്മണ്ണൂരിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും പദ്ധതി ജലരേഖയായി. കുട്ടവഞ്ചി സവാരി മാത്രമാണ് ഇപ്പോൾ ഇവിടേക്ക് സഞ്ചാരികളെ എത്തിക്കുന്നത്.

പെരുന്തേനരുവിയിൽ കാടുകയറിയ വികസനം

പെരുന്തേനരുവി ടൂറിസം മേഖലയിലേക്ക് സഞ്ചാരികളുടെ എണ്ണം കുറഞ്ഞു. മഴക്കാലത്തു മാത്രമാണ് അരുവിയിൽ വെള്ളമുള്ളത്. മുകളിൽ ഡാം വന്നതോടെ പാറയിടുക്കിലൂടെയുള്ള ജലം ഒഴുക്ക് കുറഞ്ഞു. വെള്ളത്തിന്‍റെ ശക്തി കുറഞ്ഞതോടെ സഞ്ചാരികളും കുറഞ്ഞു വന്നു. ഡാം സന്ദർശിക്കാൻ മാത്രമാണ് ആളുകൾ എത്തുന്നത്.

വെള്ളച്ചാട്ടം നിലനിർത്താനുള്ള പല പദ്ധതിളുംആലോചിച്ചിരുന്നു. ലക്ഷകണക്കിനു രൂപ ചെലവഴിച്ച് പെരുന്തേനരുവിയിൽ നിർമിച്ച കെട്ടിടങ്ങളും മറ്റും കാടുകയറിയ സ്ഥിതിയാണ്. പെരുന്തേനരുവയിലെ ടൂറിസം സാധ്യതകൾ വികസിപ്പിക്കാൻ യാതൊരു നടപടികളുമില്ല. പദ്ധതികൾ വിഭാവനം ചെയ്യുന്നതിനപ്പുറം അവയുടെ നടത്തിപ്പിലും പരിപാലനത്തിലും അധികൃതരുടെ ശ്രദ്ധ ഉണ്ടാകുന്നില്ലെന്നതാണ് പരാതി.
 

ആറന്മുളയ്ക്കും ആകർഷണീയതയില്ല

പൈതൃക ഗ്രാമമായ ആറന്മുളയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും വലിയ വീഴ്ചയാണ് സംഭവിക്കുന്നത്. പമ്പാ നദിയിലെ ബോട്ട് സവാരി പദ്ധതി ഉപേക്ഷിച്ച നിലയിലാണ്. പന്പാനദിയുടെ സൗന്ദര്യം ആസ്വദിക്കാനും ആറന്മുളയിലെ തനതു പ്രത്യേകതകൾ മനസിലാക്കാനും നിരവധിയാളുകൾ ഇപ്പോഴും എത്തുന്നുണ്ട്.

വള്ളസദ്യയുടെ കാലമാകുന്പോഴേക്കും സഞ്ചാരികളുടെ ഒഴുക്ക് കൂടും. പക്ഷേ അടിസ്ഥാനസൗകര്യങ്ങൾ യാതൊന്നും ആറന്മുളയിൽ ഇല്ല. ടൂറിസം വികസനവുമായി ബന്ധപ്പെട്ട പദ്ധതികൾ ഒന്നുപോലും വെളിച്ചം കണ്ടതുമില്ല.

Idukki

അപ്പർ ചെങ്കുളം ടണൽ നിർമാണം: കെഎസ്ഇബി പ്രോജക്ട് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും

അടിമാലി: അപ്പർ ചെങ്കുളം ജലവൈദ്യുതിയുടെ ഭാഗമായി ചെങ്കുളം ഡാമിൽനിന്നു വെള്ളത്തൂവലിലേക്ക് നിർമിക്കുന്ന ടണൽ നിർമാണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി പ്രോജക്ട് ഓഫീസിന് മുന്നിലേക്ക് ബഹുജന മാർച്ചും ധർണയും നടത്തി. വെള്ളത്തൂവൽ പഞ്ചായത്ത് പ്രസിഡന്‍റ് ജോർജ് തോമസ് പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു.

മാനദണ്ഡങ്ങൾ അവഗണിച്ച് 150 മുതൽ 200 വരെ കുഴികൾ അടിച്ച് സ്ഫോടനങ്ങൾ നടത്തുന്നതായാണ് ആക്ഷേപം. സ്ഫോടനസമയത്ത് മൂന്ന് കിലോമീറ്റർ ദൂരെയുള്ള വീടുകൾക്കും മറ്റു കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിക്കുന്നതായി പ്രതിഷേധക്കാർ ആരോപിച്ചു.

പ്രദേശത്തെ വീടുകൾക്കും സ്ഥാപനങ്ങൾക്കും നാശനഷ്ടം ഉണ്ടാകാത്ത രീതിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തണമെന്നും നിലവിൽ നാശനഷ്ടമുണ്ടായ വീടുകൾക്കും കെട്ടിടങ്ങൾക്കും കുടിവെള്ള സ്രോതസുകൾക്കും അർഹമായ നഷ്ടപരിഹാരം നൽകണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

യോഗത്തിൽ വെള്ളത്തൂവൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സി. ജയൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ടോമി, അബ്ദുൾ കലാം, സജി പൂതക്കുഴി തുടങ്ങിയവർ പ്രസംഗിച്ചു.

Alappuzha

ആലപ്പുഴ നഗരസഭയിലും അടിയോടടി

ആലപ്പുഴ: നഗരസഭയിലെ എൽഡിഎഫ് കൗൺസിലർമാർ അനാവശ്യവിഷയങ്ങൾ ഉയർത്തി ആലപ്പുഴയുടെ വികസനപ്രവർത്തനങ്ങൾ അട്ടിമറിക്കുകയാണെന്ന് നഗരസഭാ ചെയർപേഴ്സൺ മോളി ജേക്കബ്. മാലിന്യവിഷയമുയർത്തി പ്രതിപക്ഷം രണ്ട് കൗൺസിൽ യോഗം അലങ്കോലപ്പെടുത്തിയത് വിശദീകരിച്ച് വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം ചെയർപേഴ്സൺ വ്യക്തമാക്കിയത്. ജൂൺ 27നും ഇന്നലെയും നടന്ന കൗൺസിൽയോഗം അനാവശ്യമായി തർക്കം ഉന്നയിച്ച് പ്രതിപക്ഷം നിരന്തരമായി തടസപ്പെടുത്തുകയാണ്.

ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വിവിധ പദ്ധതികൾ ചർച്ച ചെയ്യാൻ ചേർന്ന യോഗമാണ് പ്രതിപക്ഷം തടസപ്പെടുത്തിയത്. ഇത് വികസന പ്രവർത്തനങ്ങൾ തകിടം മറിക്കാനുള്ള പ്രതിപക്ഷത്തിന്‍റെ ബോധപൂർവമായ ശ്രമമാണ്. ആലപ്പുഴ ബീച്ച് കാർണിവലിന്‍റെ പേരിൽ പ്രതിപക്ഷം ഉന്നയിക്കുന്ന അഴിമതി ആരോപണത്തിൽ ഏത് അന്വേഷണം നേരിടാനും തയാറാണ്. ബീച്ച് കാർണിവലുമായി ബന്ധപ്പെട്ട കാര്യം കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യാൻ പോലും അവസരമുണ്ടാക്കുന്നില്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ കനത്ത തോൽവിക്കുശേഷമാണ് പ്രതിപക്ഷ കൗൺസിലർമാർ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നത്. നഗരം മാലിന്യക്കൂമ്പാരമാണെന്നാണ് എൽഡിഎഫ് കൗൺസിലർമാരുടെ പ്രചാരണം. ശുചീകരണത്തിന് ജില്ലയിൽ നഗരസഭയ്ക്ക് ഒന്നാംസ്ഥാനമാണുള്ളത്.

ആലിശേരി വാർഡിലെ എയ്റോബിക്സ് യൂണിറ്റിൽ മാലിന്യശേഖരവുമായി ബന്ധപ്പെട്ട് ചില കൗൺസിലർമാർ അനാവശ്യ വിവാദമുണ്ടാക്കുകയാണ്. വീടുകളിൽനിന്നുള്ള രണ്ടുകിലോ മാലിന്യം വരെയാണ് നിലവിൽ ശേഖരിക്കുന്നത്. 12 കിലോയോളം വരുന്ന ഹോട്ടൽ മാലിന്യം ശേഖരിക്കാനാവില്ലെന്ന് പറഞ്ഞതോടെയാണ് വിഷയം മാലിന്യപ്രശ്നമായി ഉയർത്തുന്നത്. ഹോട്ടൽ മാലിന്യം ശേഖരിക്കാൻ വേറെ ഏജൻസിയെ നിയമിച്ചിട്ടുണ്ട്. യുഡിഎഫ് ഭരണസമിതി അധികാരമേറ്റിട്ട് ആറുമാസം മാത്രമേ ആയിട്ടുള്ളൂ. കഴിഞ്ഞഭരണസമിതി വീടുകളുടെ അറ്റകുറ്റപ്പണിക്കായി ഒരുവാർഡിൽ 40പേർക്ക് 40,000 വീതം നൽകുന്ന പദ്ധതി ആവിഷ്കരിച്ചിരുന്നു.

ഇതിൽ പകുതി തുകമാത്രമാണ് നൽകിയത്. ബാക്കിയുള്ള 20,000 രൂപ ഇനിയും കൊടുക്കാനുണ്ട്. പദ്ധതിക്കുവേണ്ടി 4.21 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. എസ്ടി കുട്ടികളുടെ പഠനോപകരണവിതരണത്തിന് ആറുലക്ഷം, എസ്‌സി ഭവനപദ്ധതിക്ക് 13 ലക്ഷം, അതിദരിദ്രർക്ക് സേവനത്തിന് 10ലക്ഷം, ഭിന്നശേഷികുട്ടികളുടെ ബഡ്സ് സ്കൂളിന് എട്ട് ലക്ഷം, ജനറൽ ആശുപത്രിയിൽ വൃക്കരോഗികളുടെ ഡയാലിസിനും മറ്റ് ചികിത്സദ്ധതിക്കും തുക വകയിരുത്തിയിട്ടുണ്ട്.

ആലപ്പുഴ ബീച്ചിലെ വിനോദസഞ്ചാരത്തിനായി നാലുകോടിയുടെ പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ വൈസ് ചെയർമാൻ ജോസ് ചെല്ലപ്പൻ, ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം. നൗഫൽ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. ജ്യോതിമോൾ, യുഡിഎഫ് പാർലമെന്‍ററി പാർട്ടി ലീഡർ ആർ.ആർ. ജോഷിരാജ്, കൗൺസിലർ ബെന്നി ജോസഫ് എന്നിവർ പങ്കെടുത്തു.

 

കൗൺസിലർമാരുടെ അവകാശങ്ങൾ
നിഷേധിക്കുന്നു: പ്രതിപക്ഷ നേതാവ്
ആലപ്പുഴ: നഗരസഭ തുടർച്ചയായി കൗൺസിലിൽ അജണ്ടകൾ ചർച്ച ചെയ്യാതെ ഏകപക്ഷീയമായി പാസാക്കിയതായി അറിയിച്ച് സഭ പിരിയുന്നത് ആവർത്തിക്കുന്നെന്നും കൗൺസിലറന്മാരുടെ അവകാശങ്ങൾ ഭരണപക്ഷം നിഷേധിക്കുകയാണന്നും നഗരസഭാ പ്രതിപക്ഷ നേതാവ് വി.ജി. വിഷ്‌ണു. കൗൺസിൽ യോഗം ചേരുമ്പോൾ സഭയിൽനിന്നും ഒളിച്ചോടുന്ന നടപടി ചെയർപേഴ്സണും ഭരണപക്ഷവും അവസാനിപ്പിക്കണം. ന്യായമായ നഗരസഭ അംഗങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കാത്ത ഭരണാധിാരികളുടെ നിലപാടുകൾ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ ചെയർപേഴ്സൺ പാസായതായി പ്രഖ്യാപിച്ച നാല് അജണ്ടകൾ നിയമപ്രകാരം പാസായിട്ടില്ല എന്ന് സെക്രട്ടറി അറിയിച്ചതിനെതുടർന്ന് അജണ്ടകൾ കൗൺസിൽ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ, ഈ ആവശ്യം നിരാകരിക്കുകയും അജണ്ടകൾ ചർച്ചചെയ്യാനാവില്ല എന്ന ധിക്കാരനിലപാടാണ് ഭരണപക്ഷം അനുവർത്തിക്കുന്നത്.
ഇത് അംഗീകരിക്കാനാവാത്തതാണ്. ഓരോ അജണ്ടകളും വായിച്ച് ചർച്ച ചെയ്യാതെ പാസാക്കാൻ ആവില്ല എന്ന് ഇരിക്കെ ഇന്നലെ ചേർന്ന കൗൺസിലിൽ എല്ലാം പാസായതായി ചെയർപേഴ്സൺ അറിയിച്ച് കൗൺസിൽനിന്ന് ഒളിച്ചോടി ഇത് ജനാധിപത്യവിരുദ്ധമാണ്.
നിയമാനുസരണം കൗൺസിൽ നടത്താൻ ഉത്തരവാദിത്തപ്പെട്ട നഗരസഭാ സെക്രട്ടറി അതിനാവശ്യമായ നിയമപദേശങ്ങൾ നൽകി കൗൺസിൽ നടപടികൾ നിയമാനുസരണം പൂർത്തീകരിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ പാലിക്കണമെന്ന് എൽഡിഎഫ് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിന് തയാറാവാതെ വന്നൽ വരും ദിവസങ്ങളിൽ കൗൺസിലിന് അകത്തും പുറത്തും ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതോടൊപ്പം ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് പാർലമെന്‍ററി പാർട്ടി ലീഡർ വി.ജി. വിഷ്ണു പറഞ്ഞു

Kottayam

അരുവിത്തുറ സെന്‍റ് ജോർജ് കോളജിൽ ദീക്ഷാരംഭം

അരുവിത്തുറ: സെന്‍റ് ജോർജ് കോളജിലേക്ക് കടന്നുവന്ന നവാഗത വിദ്യാർഥികൾക്ക് സ്വാഗതമരുളി കോളജിൽ ദീക്ഷാരംഭം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോളജ് മാനേജർ വെരി റവ.ഫാ. മാത്യു ചന്ദ്രൻ കുന്നേൽ ഉദ്ഘാടനം ചെയ്തു.

കോളജ് പ്രിൻസിപ്പൾ പ്രഫ.ഡോ. സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേട്ടം കൈവരിച്ച സ്മിതാ സാബു മുഖ്യപ്രഭാഷണം നടത്തി.

കോളജ് ബർസാർ ബിജു കുന്നയ്ക്കാട്ട് ദീപ പ്രകാശന കർമത്തിന് നേതൃത്വം നൽകി ചടങ്ങിൽ വൈസ് പ്രിൻസിപ്പൾ ഡോ. ജിലു ആനി ജോൺ, ഐക്യുഎസി കോഓർഡിനേറ്റർ ഡോ. സുമേഷ് ജോർജ്, അഡ്മിഷൻ ഇൻ ചാർജ് ഡോ. ജോബി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

Ernakulam

യുഡിഐഡി സര്‍ട്ടിഫിക്കറ്റ് വൈകുന്നു; ഭിന്നശേഷിക്കാര്‍ ദുരിതത്തില്‍

കൊച്ചി: ഭിന്നശേഷിക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡിന് (യുഡിഐഡി) അപേക്ഷ നല്‍കി മാസങ്ങള്‍ പിന്നിട്ടിട്ടും സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ ജില്ലയില്‍ ദുരിതം നേരിടുന്നത് 1200ലേറെ പേര്‍. ഇതിൽ ആറ് മാസം മുതല്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്നവരുണ്ട്.

സര്‍ക്കാര്‍ ആശുപത്രികളില്‍ വൈകല്യം നിര്‍ണയിക്കുന്നതിനുള്ള മെഡിക്കല്‍ ബോര്‍ഡുകള്‍ സമയബന്ധിതമായി ചേരാത്തതാണ് ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ പ്രധാന തടസം. കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുന്ന ആശുപത്രികള്‍ തീരെ കുറവാണ്. മാസങ്ങള്‍ കൂടുമ്പോള്‍ മാത്രം മെഡിക്കല്‍ ബോര്‍ഡുകള്‍ ചേരുന്ന ആശുപത്രികളുമുണ്ട്. അതേസമയം പകര്‍ച്ചവ്യാധികളുടെ കാലമായതിനാല്‍ രോഗികളുടെ എണ്ണം മൂലം ഒപികള്‍ കൈകാര്യം ചെയ്യാന്‍ തന്നെ കഴിയുന്നില്ലെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ 1200നും 1300നും ഇടയിലാണ് അപേക്ഷ നല്‍കി കാത്തിരിക്കുന്നവരുടെ എണ്ണം.

ഏപ്രില്‍, മേയ് മാസങ്ങളില്‍ അദാലത്ത് നടത്തിയത് നിരവധി പേര്‍ക്ക് ആശ്വാസമായി. അതിനു മുമ്പ് 5000ഓളം പേരാണ് സര്‍ട്ടിഫിക്കറ്റിനായി കാത്തിരുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സംസ്ഥാനത്ത് മലപ്പുറം, എറണാകുളം ജില്ലകളിലാണ് ഏറ്റവുമധികം ഭിന്നശേഷിക്കാരുള്ളത്. ഈ ജില്ലകളിലാണ് ഏറ്റവുമധികം തീര്‍പ്പാക്കാനുള്ള അപേക്ഷകളും.

അപേക്ഷകള്‍ മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ച ശേഷം ഭിന്നശേഷിയുടെ തരം അനുസരിച്ചാണ് യുഡിഐഡി കാര്‍ഡും ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റും നല്‍കേണ്ടത്. ജില്ലാ, താലൂക്ക്, ജനറല്‍, മെഡിക്കല്‍ കോളജ് ആശുപത്രികളിലെ സ്‌പെഷലിസ്റ്റ് ഡോക്ടര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ ബോര്‍ഡുകള്‍ ചേര്‍ന്നാണ് ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് അനുവദിക്കേണ്ടത്. അസ്ഥിരോഗം, ഇഎന്‍ടി, നേത്രരോഗങ്ങള്‍, മാനസികാരോഗ്യം എന്നീ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് മെഡിക്കല്‍ ബോര്‍ഡില്‍ ഉണ്ടാവുക.

സര്‍ക്കാര്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍, യാത്രാ ആനുകൂല്യങ്ങള്‍, സഹായ ഉപകരണങ്ങള്‍, ഭിന്നശേഷി സംവരണം, സ്‌കൂളുകളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കല്‍, വ്യക്തിഗത പഠനപദ്ധതി, പ്രത്യേക അധ്യാപക സഹായവും പഠനപിന്തുണ എന്നിവ ഉറപ്പാക്കാനും ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.

Thrissur

ഞാറ്റുവേലച്ചന്ത സംഘടിപ്പിച്ചു

പുത്തൂർ: പഞ്ചായത്തിന്‍റെയും പുത്തൂർ കൃഷിഭവന്‍റെയും സംയുക്താഭിമുഖ്യത്തിൽ ഞാറ്റുവേലച്ചന്തയും കർഷകസഭയും സംഘടിപ്പിച്ചു.
പുത്തൂർ സെന്‍റ് തോമസ് ഫെറോന പള്ളി ഹാളിൽ സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു സേതുമാധവൻ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയങ്ക സനീഷ് അധ്യക്ഷത വഹിച്ചു. നാളെവരെ സംഘടിപ്പിക്കുന്ന ഞാറ്റുവേലച്ചന്തയിൽ സൗജന്യ പച്ചക്കറി തൈകളുടെയും വിത്തുകളുടെയും വിതരണം, ഗുണമേന്മയേറിയ ടിഷു കൾച്ചർ വാഴത്തൈകൾ, തെങ്ങിൻതൈകൾ, വിവിധയിനം നടീൽ വസ്തുക്കൾ, വിവിധ മൂല്യവർധിത വസ്തുക്കളുടെ വിപണനം എന്നിവ ഒരുക്കിയിട്ടുണ്ട്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.കെ. തിലകൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.പി. മാധവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.കെ. ശ്രീനിവാസൻ, പഞ്ചായത്ത് അംഗങ്ങളായ ജയ ഗോപി, എം.എം. സേതുമാധവൻ, വി.ആർ. രമേഷ്, രേഖാ ചാക്കോ, മനു പുഴക്കൽ, സിബി അജി വാരപ്പെട്ടിയിൽ തുടങ്ങിയവർ സംസാരിച്ചു.

Palakkad

മുടപ്പല്ലൂർ ജംഗ്ഷനിൽ കുഴികൾ നിറഞ്ഞു: അപകടങ്ങൾ തുടർക്കഥ

വടക്കഞ്ചേരി: വെള്ളക്കെട്ടിൽ ദുരിതമനുഭവിക്കുന്ന മംഗലം- ഗോവിന്ദാപുരം സംസ്ഥാനപാതയിൽ മുടപ്പല്ലൂർ ജംഗ്ഷനിൽ മഴ ശക്തിപ്പെടുംമുമ്പേ കുഴികൾ നിറഞ്ഞ് വാഹനഗതാഗതം ദുഷ്കരമായി.
മംഗലംഡാം റോഡിലേക്കു തിരിയുന്ന ജംഗ്ഷനിലാണ് നിറയെ കുഴികൾ രൂപപ്പെട്ട് തകർന്നിട്ടുള്ളത്. മഴപെയ്താൽ പ്രദേശമാകെ വെള്ളക്കെട്ടിലാകുന്നതിനാൽ കുഴികൾ കാണാനാകാതെ അതിൽചാടി ഇരുചക്രവാഹന യാത്രികരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.
സ്ത്രീകളും കുട്ടികളും യാത്ര ചെയ്ത മൂന്നുസ്കൂട്ടറുകൾ ഇന്നലെ അപകടത്തിൽപ്പെട്ടു. ചെളിവെള്ളത്തിൽവീണ് ചെറിയ പരിക്കുകളും അവരുടെ യാത്രകളും മുടങ്ങി. വേനലിൽ അറ്റകുറ്റപണികൾ നടത്തിയ ഭാഗമാണ് തകരുന്നത്.
ഇവിടുത്തെ വെള്ളക്കെട്ടിനു പരിഹാരം കാണാത്തതിനാൽ റോഡുതകർച്ച വേഗത്തിലാവുകയാണെന്ന് ചൂണ്ടിക്കാട്ടുന്നു. ജംഗ്ഷനിലെ വെള്ളക്കെട്ടിനും റോഡുതകർച്ചയ്ക്കും അടിയന്തര നടപടി സ്വീകരിക്കണമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്‍റ് എ. പ്രകാശൻ, ജനറൽ സെക്രട്ടറി രമേശ് ബാബു എന്നിവർ ആവശ്യപ്പെട്ടു

Malappuram

താളിപ്പൊയിലിൽ മണ്ണിടിഞ്ഞു; സ്വകാര്യപാർക്ക് ഉൾപ്പെടെ അപകടഭീതിയിൽ

നിലമ്പൂർ:വടപുറം താളിപൊയിലിൽ പെട്രോൾ പന്പ് നിർമാണ സ്ഥലത്ത് മണ്ണിടിച്ചിൽ. പന്പ് നിർമാണം നിർത്തിവച്ച ഭാഗത്തേക്കാണ് മണ്ണിടിഞ്ഞ് വീണത്. സ്വകാര്യവ്യക്തിയുടെ പാർക്കിന്‍റെ താഴ്‌വാരത്താണ് കഴിഞ്ഞ ദിവസം വലിയ തോതിൽ മണ്ണിടിഞ്ഞത്. ഇതോടെ പാർക്കും അപകടഭീതിയിലാണ്. സുരക്ഷാ സംവിധാനം ഒരുക്കേണ്ട അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. വടപുറം മന്പാട് ഭാഗത്തെ കഐൻജി റോഡിന് ചേർന്നാണ് വലിയ തോതിലുള്ള മണ്ണിടിച്ചിൽ ഉണ്ടായത്.

കുത്തനെയുള്ള ഈ ഭാഗം മണ്ണുമാന്തി യന്ത്രങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചാണ് പെട്രോൾ പന്പ് നിർമാണത്തിനായി സ്ഥലം ഉടമ നിരത്തിയത്. ഈ ഭാഗത്ത് മണ്ണിടിക്കും മുന്പ് കരിങ്കൽ ഭിത്തി കെട്ടി സുരക്ഷ ഉറപ്പുവരുത്തിയ ശേഷം പ്രവൃത്തി നടത്തിയിരുന്നെങ്കിൽ മണ്ണിടിച്ചിൽ തടയാമായിരുന്നു. സുരക്ഷിതമില്ലാതെ പണിത താത്കാലിക സംരക്ഷണഭിത്തിയുടെ ഭാഗവും മണ്ണിടിച്ചിലിൽ നിലംപൊത്തി.
മന്പാട് വില്ലേജ് ഓഫീസ് പരിധിയിലാണ് ഈ സ്ഥലം.

ഇവിടെ മണ്ണിടിച്ചൽ ഉൾപ്പെടെ നടന്നിട്ടും റവന്യുവകുപ്പിന്‍റെ ഭാഗത്തുനിന്ന് സുരക്ഷ ഉറപ്പ് വരുത്താൻ നടപടിയുണ്ടായിട്ടില്ല. പാർക്കിനോട് ചേർന്ന് താഴ്‌വാരത്ത് മണ്ണിടിച്ചിൽ ഉണ്ടായതോടെ ഈ ഭാഗത്ത് മഴ പെയ്താൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. അതിനാൽ പാർക്കിൽ എത്തുന്നവരുടെ സുരക്ഷയും അധികൃതർ ഉറപ്പാക്കേണ്ടതാണ്.

ബസുകൾ ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന അന്തർസംസ്ഥാന പാതയായ കെഎൻജി റോഡിനോട് ചേർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

മഴ മാറിയാൽ കരിങ്കൽ ഭിത്തി നിർമിച്ച് പാർക്കിന്‍റെ സുരക്ഷ ഉറപ്പുനൽകാമെന്നാണ് പന്പിന്‍റെ സ്ഥലം ഉടമ പറഞ്ഞിട്ടുള്ളതെന്നാണ് പാർക്ക് അധികൃതർ പറയുന്നത്. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ഈ ഭാഗത്തെ സുരക്ഷ ഉറപ്പാക്കേണ്ടത് മന്പാട് ഗ്രാമപഞ്ചായത്തിന്‍റെയും മന്പാട് വില്ലേജ് അധികൃതരുടെയും ഉത്തരവാദിത്വമാണ്.

2018ലും 2019ലും പ്രളയങ്ങളും മണ്ണിടിച്ചിലും വ്യാപകമായുണ്ടായ നിലന്പൂർ മേഖലയിൽ ഉൾപ്പെട്ട പ്രദേശമാണിത്. റവന്യു മന്ത്രി എ.പി.അനിൽകുമാറിന്‍റെ മണ്ഡലമായ വണ്ടൂർ മണ്ഡലത്തിന്‍റെ ഭാഗം കൂടിയാണ്.

Kozhikode

ആറു പതിറ്റാണ്ട് കഴിഞ്ഞിട്ടും പട്ടയമില്ലാതെ പുതുപ്പാടി പഞ്ചായത്തിലെ നാനൂറ് കുടുംബങ്ങള്‍

പരിഹാരം കണ്ടെത്താന്‍ നിര്‍ദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: പുതുപ്പാടി പഞ്ചായത്തിലെ സെറ്റിൽമെന്‍റ് നിവാസികൾക്ക് പട്ടയം നൽകുന്നതിലുണ്ടായ കാലതാമസം കണക്കിലെടുത്ത് എത്രയും വേഗം ശാശ്വതപരിഹാരം കണ്ടെത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ജില്ലാ കളക്ടർക്ക് നിർദേശം നൽകി.

സ്വീകരിച്ച നടപടികൾ മൂന്ന് മാസത്തിനകം രേഖാമൂലം സമർപ്പിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. ദീർഘകാലമായി നിലനിൽക്കുന്ന സങ്കീർണമായ വിഷയമാണിത്.നിയമാനുസൃതമായ നടപടികൾ സ്വീകരിച്ച് വരുന്നുണ്ടെന്ന് ജില്ലാ കളക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ലാൻഡ് ബോർഡിന്‍റെ നിർദേശപ്രകാരം അർഹരായ കൈവശക്കാർക്ക് അവകാശം ഉറപ്പാക്കി പട്ടയം അനുവദിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി റിപ്പോർട്ടിൽ പറഞ്ഞു.

വിഷയത്തിൽ ശാശ്വത പരിഹാരം കാണുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥ സംഘം രൂപീകരിച്ച് രേഖാശേഖരണവും പരിശോധനയും നടത്തി വരുന്നുണ്ട്. ഏകദേശം 400 ഓളം കുടുംബങ്ങളാണ് കഴിഞ്ഞ ആറു പതിറ്റാണ്ടായി പട്ടയം ലഭിക്കുന്നതിനായി കാത്തിരിക്കുന്നത്.

പുതുപ്പാടി ജില്ലയിലെ സർവേ നമ്പർ 1/1 ൽ ഉൾപ്പെടുന്ന ഏകദേശം 100 ഏക്കർ ഭൂമിയുമായി ബന്ധപ്പെട്ടാണ് പ്രശ്നം നിലനിൽക്കുന്നത്. മിച്ചഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട നിരവധി ഫയലുകൾ നഷ്ടമായതിനാൽ മിച്ച ഭൂമിയും മറ്റു ഭൂമികളും വ്യക്തമായി വേർതിരിച്ചറിയാൻ പ്രയാസം നേരിടുന്നുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇതാണ് പട്ടയം അനുവദിക്കുന്ന നടപടികൾ നീളാൻ കാരണം. ആകെയുള്ള 7700 ഏക്കർ ഭൂമിയിൽ ഏതാണ്ട് പകുതിയോളം ഭൂമി നിക്ഷിപ്ത വനഭൂമിയായി തിരിച്ചിട്ടുള്ളതും 500 ഏക്കറിൽ താഴെയുള്ള ഭൂമി മിച്ചഭൂമിയായി ഏറ്റെടുത്തിട്ടുള്ളതുമാണ്.

ശേഷിക്കുന്ന ഭൂമി സർക്കാർ ഭൂമിയല്ലാത്തതിനാൽ ലാന്‍റ് അസൈൻമെന്‍റ് ചട്ടങ്ങൾ പ്രകാരം പട്ടയം അനുവദിക്കാൻ കഴിയില്ല. വിഷയം ശാശ്വതമായി പരിഹരിക്കുന്നതിന് താമരശേരി താലൂക്ക് ഓഫീസ്, ലാന്‍ഡ് ട്രിബ്യൂണൽ ഓഫീസ്, ജില്ലാ കളക്ടറേറ്റ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.

Wayanad

ഗവ. മെഡിക്കല്‍ കോളജ് : ആക്‌ഷന്‍ കമ്മിറ്റി കളക്ടറേറ്റ് പടിക്കല്‍ ഉപവസിച്ചു

കല്‍പ്പറ്റ: വയനാട് ഗവ. മെഡിക്കല്‍ കോളജ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ളവര്‍ക്ക് എളുപ്പം എത്താവുന്നതും സൗജന്യമായി ലഭിക്കുന്നതുമായ മടക്കിമലയിലെ ഭൂമിയില്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പട്ട് സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രവുമായി (എസ്എച്ച്ആര്‍പിസി)ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആക്‌ഷന്‍ കമ്മിറ്റി കളക്ടറേറ്റ് പടിക്കല്‍ രാവിലെ 10 മുതല്‍ ഉച്ചവരെ ഉപവാസം സംഘടിപ്പിച്ചു.

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. പി. ചാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. എസ്എച്ച്ആര്‍പിസി ജില്ലാ പ്രസിഡന്‍റ് കെ.എന്‍. പ്രേമലത അധ്യക്ഷത വഹിച്ചു.
ആക്‌ഷന്‍ കമ്മിറ്റി രക്ഷാധികാരി അഡ്വ. വി.പി. യെല്‍ദോ, പ്രസിഡന്‍റ് ഡോ. എം. ബാലകൃഷ്ണന്‍, വിവിധ സംഘടനാ പ്രതിനിധികളായ അഡ്വ. ജോസ് തണ്ണിക്കോട്, ശിവദാസ് വിനായക, ലൂസി കളപ്പുരയ്ക്കല്‍, വര്‍ഗീസ് വട്ടേക്കാട്ടില്‍, അഷ്‌റഫ് കുന്നത്ത്,

കെ.കെ. സുരേന്ദ്രന്‍, ശ്രീധരന്‍ എരുമാട്, സാം പി. മാത്യു, കരുണാകരന്‍ വടക്കനാട്, എ.സി. തോമസ്, ഇപ്റ്റന്‍ വടക്കനാട്, കാദര്‍ മടക്കിമല, ശാന്തകുമാരി വിനായക, വസന്തകുമാരി പനമരം, മനു ഗോപാല്‍, രാജു ജോസഫ്, ദേവസ്യ വടക്കനാട്, രാജന്‍ പുല്‍പ്പള്ളി, എസ്എച്ച്ആര്‍പിസി ജില്ലാ സെക്രട്ടറി കെ.വി. ഗോകുല്‍ദാസ് ട്രഷറര്‍ സി.എച്ച്. സജിത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മെഡിക്കല്‍ കോളജ് വിഷയത്തില്‍ ജില്ലാ കളക്ടറെ അടുത്ത ദിവസം നേരില്‍ക്കണ്ട് നിവേദനം നല്‍കുമെന്ന് എസ്എച്ച്ആര്‍പിസി, ആക്‌ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

Kannur

സ്നേഹവീടിന്‍റെ താക്കോൽ കൈമാറി

ശ്രീകണ്ഠപുരം: പൊടിക്കളത്തെ താഴെക്കണ്ടി ടി.പി. ഭാസ്കരന്‍റെ വീടെന്ന സ്വപ്നം യാഥാർഥ്യമായി. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ, കണ്ണൂർ യൂണിവേഴ്‌സിറ്റി എൻഎസ്എസ് സെൽ, ശ്രീകണ്ഠപുരം എസ്ഇഎസ് കോളജ് എൻഎസ്എസ് യൂണിറ്റ്, കൗൺസിലർ കെയർ 2020-25 എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സ്നേഹവീട് നിർമിച്ച് നൽകിയത്.
വീടിന്‍റെ താക്കോൽദാനം ഷാഫി പറമ്പിൽ എംപി നിർവഹിച്ചു. ശ്രീകണ്ഠപുരം നഗരസഭാ ചെയർപേഴ്സൺ ഇ.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കണ്ണൂർ യൂണിവേഴ്സിറ്റി ഡിഎസ്എസ് ഡോ. കെ.വി. സുജിത് മുഖ്യാതിഥിയായി.
ഭവനനിർമാണ കമ്മിറ്റി കൺവീനറും എസ്ഇഎസ് കോളജ് പ്രിൻസിപ്പലുമായ ഡോ. റീന സബാസ്റ്റ്യൻ, ഭവന നിർമാണ കമ്മിറ്റി ചെയർമാൻ വിജിൽ മോഹനൻ, സിന്ധു മധുസൂദനൻ, സൈജോ ജോസഫ്, ബ്രദർ ഡോ. റജിസ്കറിയ സിഎസ്ടി, ഡോ. പി.പി. സീന, വി. ജിൽസൺ ജോസഫ്, ഡോ. എം.വി. ഷൈനി, കെ.പി. ഫായിസ്, സതീഷ് കുമാർ, നിഷാദ് അലി, എം.പി. ശിഹാബ്, യദുകൃഷ്ണൻ, അമിത് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു

ad

ad

ADVERTISEMENT

ad

ADVERTISEMENT

Editor's Pick

Category Category
ad

ADVERTISEMENT

All

In Memory

All

Obituary

സിസ്റ്റർ ട്രീസ ഫ്രാൻസീന മന്പലം സിഎംസി

ആലപ്പുഴ: ചങ്ങനാശേരി സിഎംസി ഹോളിക്വീൻസ് പ്രോവിൻസിലെ ആലപ്പുഴ-പഴവങ്ങാടി കർമലീത്താ മഠാംഗമായ സിസ്റ്റർ ട്രീസ ഫ്രാൻസീന (കൊച്ചുത്രേസ്യാമ്മ-83) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ആലപ്പുഴ-പഴവങ്ങാടി മഠം ചാപ്പലിൽ ആരംഭിച്ച് പഴവങ്ങാടി മാർ സ്ലീവാ ഫൊറോന പള്ളിയിൽ. പരേത കൈനകരി മന്പലം പരേതരായ എം.വി. കുര്യാക്കോസ്-ത്രേസ്യാമ്മ ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: റോസമ്മ, സിസ്റ്റർ ജിൻസി സിഎംസി, പരേതരായ എം.കെ. ജോർജ്, പെണ്ണമ്മ, കെ.എം. ഏബ്രഹാം, സിസ്റ്റർ റൊമിയൂസ് സിഎംസി, സിസ്റ്റർ ആൻസെലം സിഎംസി, സിസ്റ്റർ റോസ്‌ലിൻ സിഎംസി. പരേത ഐക്കരച്ചിറ, ഇത്തിത്താനം, തിരുവല്ല, പുളിങ്കുന്ന്, പൂന്തോപ്പ് എന്നീ മഠങ്ങളിൽ സുപ്പീരിയറായും പായിപ്പാട്, ആലപ്പുഴ എന്നിവിടങ്ങളിൽ സന്യാസപരിശീലകയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

റൂഖിയബീവി

കായംകുളം: കൊറ്റുകുളങ്ങര പൊന്നാരത്ത് റൂഖിയബീവി (84,റിട്ട ഹെഡ്മിസ്ട്രസ്) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ എട്ടിന് കായംകുളം ഷഹീദാർ മസ്ജിദിൽ. ഭർത്താവ്: പരേതനായ ഇസ്മായിൽ കുട്ടി. മക്കൾ: ഡോ.മുഹമ്മദ്‌ ഷെരീഫ് (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ, കെഎസ്ഇബി), മുഹമ്മദ് ഷാജി (എൻജിനീയർ, മാരിടൈം ബോർഡ്, മുംബൈ), നിസാമുദീൻ (റിട്ട. അഡീഷണൽ രജിസ്റ്റാർ, കോ ഓപ്പറേറ്റീവ് ഡിപ്പാർട്മെന്‍റ്, കേരള), നിസാറുദീൻ (പോലീസ് സബ് ഇൻസ്‌പെക്ടർ, കരീലകുളങ്ങര പോലീസ് സ്റ്റേഷൻ). മരുമക്കൾ : ഷാജിദ ഷെരീഫ് (റിട്ട. എക്സിക്യൂട്ടീവ് എൻജിനീയർ കെഎസ്ഇ ബി), നൂർജഹാൻ (റിട്ട. എക്സിക്യൂട്ടീവ് എൻജിനീയർ, ഇറിഗേഷൻ വകുപ്പ്), ബുഹൈറ നിസാം (സീനിയർ സുപ്രണ്ടന്‍റ്, ആയുഷ് ഡിപ്പാർട്മെന്‍റ് തിരുവനന്തപുരം ), റെജിനിസാർ (ടെക്നീഷ്യൻ, റെയിൽവേ എറണാകുളം).

സിസ്റ്റർ റോസ്‌ലറ്റ് ഡിഎം

തിരുവനന്തപുരം: മേരിമക്കൾ സന്യാസിനി സമൂഹത്തിന്‍റെ സെന്‍റ് മേരീസ് പ്രൊവിൻസ് അംഗമായ സിസ്റ്റർ റോസ്‌ലറ്റ് ഡിഎം (75) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് പോങ്ങുംമൂട് മഠംവക സെമിത്തേരിയിൽ. സംസ്കാര ശുശ്രൂഷകൾ പത്തനംതിട്ട ഭദ്രാസന അധ്യക്ഷൻ സാമുവൽ മാർ ഐറേനിയോസിന്‍റെ മുഖ്യകാർമികത്വത്തിലും കൂരിയാ ബിഷപ് ആന്‍റണി മാർ സിൽവാനോസ് എപ്പിസ്കോപ്പയുടെയും തിരുവനന്തപുരം മേജർ അതിഭദ്രാസന സഹായ മെത്രാൻ യൂഹാനോൻ മാർ അലക്സിയോസ് എപ്പിസ്കോപ്പയുടെയും സഹകാർമികത്വത്തിലും നടക്കും. അന്പൂരി മൈലാടൂർ കുടുംബാംഗമാണ്. മാർത്താണ്ഡം, നെല്ലിമൂട്, പോങ്ങുംമൂട്, അടൂർ, തണ്ണിത്തോട്, കൊട്ടാരക്കര, ജയമാതാ, ശാന്തിനികേതൻ, പുലയനാർകോട്ട, പോത്തൻകോട് എന്നീ മഠങ്ങളിലും നെല്ലിമൂട് (സെന്‍റ് ക്രിസോസ്റ്റോം) അടൂർ (പി.വി.എൽ.പി.എസ്.), തണ്ണിത്തോട്(സെന്‍റ് ബനഡിക്ട്), കിഴക്കേത്തെരുവ് (സെന്‍റ്മേരീസ്), നാലാഞ്ചിറ (സെന്‍റ് ജോണ്‍സ്) എന്നീ സ്കൂളുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സിസ്റ്റർ മേരി ആന്‍റോണിറ്റ പടിഞ്ഞാറേ വീട്ടിൽ

കൊല്ലം: ഉമയനല്ലൂർ എംഎസ്എസ്ട‌ി സന്ന്യാസിനി സമൂഹാംഗമായ സിസ്റ്റർ മേരി ആന്‍റോണിറ്റ (88) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് ഉമയനല്ലൂർ ചെറുപുഷ്പം ജനറലേറ്റ് കോൺവന്‍റ് ചാപ്പലിൽ. ആലപ്പുഴ തത്തംപള്ളി പടിഞ്ഞാറേ വീട്ടിൽ പരേതരായ ദേവസിയുടെയും മരിയയുടെയും മകളാണ്. വാഴൂർ, കാക്കോട്ടുമൂല, പെരിങ്ങമല, അന്തിയൂർക്കോണം, ചാങ്ങ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ : പരേതരായ ടി.എസ്. തോമസ്, ടി.എസ്. ജേക്കബ്, ടി.എസ്. ജോസഫ്, മറിയക്കുട്ടി കെെതമറ്റം, ഏലിക്കുട്ടി കറുകയിൽ മണിയങ്കേരിൽ, തങ്കമ്മ പുത്തൻപുരയ്ക്കൽ, ചിന്നമ്മ പുലിക്കാട്ടിൽ. സിസ്റ്റർ ഗ്ലാഡിസ് എംഎൽഎഫ് സഹോദര പുത്രിയും ഫാ. ജോണി പടിഞ്ഞാറേവീട് സിഎംഐ മാന്നാനം സഹോദര പൗത്രനുമാണ്.

വി.ജെ. മറിയാമ

പുനലൂര്‍ : കാര്യോട്ട് മാമൂട്ടില്‍ വൈദ്യയും വിഷഹാരിയുമായവി.ജെ. മറിയാമ്മ (108) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തില്‍ ആരംഭിച്ച്നരിയ്ക്കല്‍ സെന്‍റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയില്‍. ഭര്‍ത്താവ് : പരേതനായ ബൗസല്യോസ്. മക്കള്‍ : പരേതയായ ത്രേസ്യാമ്മ, സിസ്റ്റര്‍ ഡാരിയാ മേരി എഫ്‌ഐഎച്ച്, പരേതനായ മത്തായി, അന്നമ്മ ജോസഫ്, പരേതനായ ജോസഫ്, മേരിക്കുട്ടി എബ്രഹാം. മരുമക്കള്‍: പരേതനായ ജോര്‍ജ്, അന്നമ്മ മത്തായി, ജോസഫ്, തങ്കമ്മ ജോസഫ്,എബ്രഹാം.

എ. ജോണ്‍

പുനലൂർ : വിളക്കുവെട്ടം വയലിറക്കത്ത് എ. ജോണ്‍ (88) അന്തരിച്ചു. സംസ്കാരം നാളെ 11.30 ന് പുനലൂർ വിളക്കുവെട്ടം മാർത്തോമ പള്ളിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ : എബ്രഹാം മാത്യു (എഴുത്തുകാരൻ, കേരള സ്റ്റേറ്റ് ബുക്ക് മാർക്ക് സെക്രട്ടറി), അലക്സാണ്ടർ മാത്യു, മോളി അലക്സ്, ഡോ.സന്തോഷ് മാത്യു (പ്രഫസർ, റീജിസ് കോളജ്, ബോസ്റ്റണ്‍, യുഎസ് എ). മരുമക്കൾ : ഡോ. ഷീനാ ഈപ്പൻ (പ്രിൻസിപ്പൽ, സിഎസ്ഐ കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ്, പുന്നക്കാട്, കോഴഞ്ചേരി), ലീലാമ്മ അലക്സാണ്ടർ, അലക്സ് വർഗീസ്, സുമി മാത്യു(ബോസ്റ്റണ്‍) .

എം. മേരിക്കുട്ടി ടീച്ചർ

കൊട്ടാരക്കര : ചെങ്ങമനാട് കിഴക്കേക്കര സെന്‍റ് മേരീസ് എൽ.പി സ്കൂൾ റിട്ടയേർഡ് ഹെഡ്മിസ്ട്രസ് റോസ് ഹൗസിൽ എം.മേരിക്കുട്ടി ടീച്ചർ (91) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭർത്താവ് : പരേതനായ ടി.ജോർജ് സാർ (റിട്ട.. ഹെഡ്മാസ്റ്റർ വെട്ടിക്കവല ഗവ. ഹൈസ്കൂൾ, സംസ്ഥാന, ജേശീയ അവാർഡ് ജേതാവ്).മക്കൾ : റെൻസൻ ജോർജ് (റിട്ട.എക്സിക്യൂട്ടീവ് എൻജിനിയർ,പിഡബ്ലിയുഡി), റോയ് ജോർജ് (യുകെ), സൂസമ്മ തോമസ്, ജെസിയമ്മ ജോർജ് (റിട്ട. അസോസിയേറ്റ് പ്രഫ. എസ്ജി കോളജ്, കൊട്ടാരക്കര). മരുമക്കൾ : ഷൈനി റെൻസൻ, ആൻസി റോയ് (യുകെ), തോമസ് കുര്യൻ, തോമസ് പി ജോർജ് ( റിട്ട.ലൈബ്രേറിയൻ,സെന്‍റ് സിറിൾസ് കോളജ്, അടൂർ)

ലീലാമ്മ ജോയി

കുമ്പഴ: കുമ്പഴ വടക്ക് അയിരുക്കുഴിയിൽ ലീലാമ്മ ജോയി (81) അന്തരിച്ചു. സംസ്‌കാരം നാളെ 11ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഒന്നിന് പ്രക്കാനം സെന്‍റ് മേരീസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. പരേത തിരുവഞ്ചൂർ ചെറുവള്ളിത്താഴെ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോയി ജോസഫ്. മക്കൾ: ഡോ. റേച്ചൽ (തിരുവനന്തപുരം), ബീന (യു കെ), ഷൈനി (കുവൈറ്റ്), സുനിൽ ജോയി (കുവൈറ്റ്). മരുമക്കൾ: ഡോ. റോയി മാത്യു, സ്റ്റീഫൻ തെങ്ങുംതറയിൽ (യുകെ), ബിനു കാവനാൽ (കുവൈറ്റ്), ജോയ്സ് സുനിൽ (കുവൈറ്റ്).

സിസ്റ്റർ ട്രീസ ഫ്രാൻസീന മന്പലം സിഎംസി

ആലപ്പുഴ: ചങ്ങനാശേരി സിഎംസി ഹോളിക്വീൻസ് പ്രോവിൻസിലെ ആലപ്പുഴ-പഴവങ്ങാടി കർമലീത്താ മഠാംഗമായ സിസ്റ്റർ ട്രീസ ഫ്രാൻസീന (കൊച്ചുത്രേസ്യാമ്മ-83) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ആലപ്പുഴ-പഴവങ്ങാടി മഠം ചാപ്പലിൽ ആരംഭിച്ച് പഴവങ്ങാടി മാർ സ്ലീവാ ഫൊറോന പള്ളിയിൽ. പരേത കൈനകരി മന്പലം പരേതരായ എം.വി. കുര്യാക്കോസ്-ത്രേസ്യാമ്മ ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: റോസമ്മ, സിസ്റ്റർ ജിൻസി സിഎംസി, പരേതരായ എം.കെ. ജോർജ്, പെണ്ണമ്മ, കെ.എം. ഏബ്രഹാം, സിസ്റ്റർ റൊമിയൂസ് സിഎംസി, സിസ്റ്റർ ആൻസെലം സിഎംസി, സിസ്റ്റർ റോസ്‌ലിൻ സിഎംസി. പരേത ഐക്കരച്ചിറ, ഇത്തിത്താനം, തിരുവല്ല, പുളിങ്കുന്ന്, പൂന്തോപ്പ് എന്നീ മഠങ്ങളിൽ സുപ്പീരിയറായും പായിപ്പാട്, ആലപ്പുഴ എന്നിവിടങ്ങളിൽ സന്യാസപരിശീലകയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

റൂഖിയബീവി

കായംകുളം: കൊറ്റുകുളങ്ങര പൊന്നാരത്ത് റൂഖിയബീവി (84,റിട്ട ഹെഡ്മിസ്ട്രസ്) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ എട്ടിന് കായംകുളം ഷഹീദാർ മസ്ജിദിൽ. ഭർത്താവ്: പരേതനായ ഇസ്മായിൽ കുട്ടി. മക്കൾ: ഡോ.മുഹമ്മദ്‌ ഷെരീഫ് (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ, കെഎസ്ഇബി), മുഹമ്മദ് ഷാജി (എൻജിനീയർ, മാരിടൈം ബോർഡ്, മുംബൈ), നിസാമുദീൻ (റിട്ട. അഡീഷണൽ രജിസ്റ്റാർ, കോ ഓപ്പറേറ്റീവ് ഡിപ്പാർട്മെന്‍റ്, കേരള), നിസാറുദീൻ (പോലീസ് സബ് ഇൻസ്‌പെക്ടർ, കരീലകുളങ്ങര പോലീസ് സ്റ്റേഷൻ). മരുമക്കൾ : ഷാജിദ ഷെരീഫ് (റിട്ട. എക്സിക്യൂട്ടീവ് എൻജിനീയർ കെഎസ്ഇ ബി), നൂർജഹാൻ (റിട്ട. എക്സിക്യൂട്ടീവ് എൻജിനീയർ, ഇറിഗേഷൻ വകുപ്പ്), ബുഹൈറ നിസാം (സീനിയർ സുപ്രണ്ടന്‍റ്, ആയുഷ് ഡിപ്പാർട്മെന്‍റ് തിരുവനന്തപുരം ), റെജിനിസാർ (ടെക്നീഷ്യൻ, റെയിൽവേ എറണാകുളം).

ജയിംസ് ജോസഫ്

ചിറക്കടവ്: പാമ്പൂരിക്കൽ ജയിംസ് ജോസഫ് (കുട്ടപ്പൻ - 65) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 12ന് ചിറക്കടവ് താമരക്കുന്ന് സെന്‍റ് ഇഫ്രേംസ് പള്ളിയിൽ. ഭാര്യ മോളി എലിക്കുളം മടുക്കക്കുന്ന് പടിഞ്ഞാറേമുറി (ചാത്തനാട്ട്) കുടുംബാംഗം. മക്കൾ: സോണിയ (യുകെ), ആഷ (കാനഡ), അനീസിയ (നഴ്‌സ്). മരുമക്കൾ: സച്ചിൻ കരിമ്പിൻതാഴത്ത് (ശ്രീകാര്യം, തിരുവനന്തപുരം), ജോർജുകുട്ടി പനിച്ചേപ്പടിയിൽ (കട്ടപ്പന). മൃതദേഹം നാളെ വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.

അന്നമ്മ മാത്യു

തുരുത്തി: കാരുകാടി പുതുപ്പറമ്പില്‍ അന്നമ്മ മാത്യു (ലീലാമ്മ-83) അന്തരിച്ചു. സംസ്‌കാരം നാളെ 10 ന് തുരുത്തി മര്‍ത്ത് മറിയം ഫൊറോന പള്ളിയില്‍. പരേത പുന്നമട കണ്ടത്തില്‍ കുടുംബാംഗം. ഭർത്താവ്: പരേതനായ മത്തായി ആഗസ്തി. മക്കള്‍: പരേതനായ അഗസ്റ്റിന്‍ മാത്യു, ബീനാ മാത്യു, ജോഷി മാത്യു, സിസ്റ്റര്‍ ജ്യോതിസ് എസ്എബിഎസ് തക്കല, ഡെയ്‌സി മാത്യു (സൗദി), ജോബി മാത്യു. മരുമക്കള്‍: ജെസി അഗസ്റ്റിന്‍ വെട്ടുകാട് പായിപ്പാട്, സി.എ. പോള്‍ ചാവടിയില്‍ വെരൂര്‍, ജോളി ജോഷി അമ്പലത്തിങ്കല്‍ മണിമല, സൂരജ് വേണാട് മരിയാപുരം, സുമ ജോബി വട്ടോലിതാഴെ വടക്കേക്കര.

മേരി ജോസഫ്

കരിങ്കുന്നം: പാറടിയില്‍ മേരി ജോസഫ് (80, റിട്ട.പ്രിന്‍സിപ്പല്‍ സെന്‍റ് അഗസ്റ്റിന്‍സ് എച്ച്എസ്എസ് കരിങ്കുന്നം) അന്തരിച്ചു. സംസ്‌കാരം പിന്നീട്. പരേത കുമരകം വായിത്ര കുടുംബാംഗം. ഭര്‍ത്താവ് എന്‍.ജെ.ജോര്‍ജ് (റിട്ട.പ്രിന്‍സിപ്പല്‍,ഗവ. വോക്കേഷണല്‍ ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ മൂലമറ്റം). മക്കള്‍: ലിജി (അധ്യാപിക, സെന്‍റ് ജോര്‍ജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ കൈപ്പുഴ), ജോസ് (ജനറല്‍ മാനേജര്‍, ക്‌നാനായ കോ-ഓപ്പറേറ്റീവ് ബാങ്ക്), സിറിയക് (യുകെ), ആന്‍ മേരി (അധ്യാപിക, ഹോളി ഫാമിലി ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ രാജപുരം). മരുമക്കള്‍ : ജോബി ജോസഫ് വടക്കേപ്പറമ്പില്‍ മള്ളൂശേരി (കെമിക്കല്‍ എന്‍ജിനിയര്‍), ക്രിസ്റ്റീന്‍ ജോസഫ് പഴവൂര്‍, ചിങ്ങവനം (നെടുമറ്റം സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ), ജിനിതാമോള്‍ എടാട്ടുകാലായില്‍ മേമ്മുറി (യുകെ), ഡോ. ബ്ലസണ്‍ ചാക്കോ എള്ളങ്കില്‍ ഉഴവൂര്‍ (എള്ളങ്കില്‍ ക്ലിനിക്ക്, ഉഴവൂര്‍).

പി. ജെ.ഏലിയാമ്മ

ഉടുമ്പന്നൂർ: ആലക്കൽ പി. ജെ.ഏലിയാമ്മ (ലീല ടീച്ചർ-85, റിട്ട. എസ്എൻഎൽപി സ്കൂൾ, പരിയാരം) അന്തരിച്ചു. സംസ്കാരം നടത്തി.പരേത ഉടുമ്പന്നൂർ പേനാട്ടുകളപ്പുരയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ എ. വി. വർഗീസ് (റിട്ട. കെഎസ്ഇബി).മക്കൾ: ഗ്രേസ് ഷാജൻ, ജോയ്‌സ് ഐസക്, ജയ സാബു, ജെയ്സൺ വർഗീസ്. മരുമക്കൾ: ഷാജൻ വർഗീസ് കാവനാക്കുടിയിൽ (പുല്ലുവഴി), ഐസക് ജോൺ ഇടിഞ്ഞുകുഴിയിൽ (മുളപ്പുറം), പരേതൻ അഡ്വ. സാബു ഏബ്രഹാം മറ്റപ്പിള്ളിൽ (തൊമ്മൻകുത്ത്), ബിൻസി ജെയ്സൺ കണ്ടത്തിൽ (ആലാട്ടുചിറ).

ജോൺ

കട്ടാങ്ങൽ: തിരുവമ്പാടി പഴേവീട്ടിൽ പി.എം. ജോൺ (ജോണി-79) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് കട്ടാങ്ങൽ കമ്പനിമുക്കിലുള്ള വസതിയിൽ ആരംഭിച്ച് കട്ടാങ്ങൽ സെന്‍റ് ജോസഫ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം കല്ലുരുട്ടി സെന്‍റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ബ്രിജിറ്റ് പെരിന്തൽമണ്ണ വെട്ടിക്കാട്ട് കുടുംബാംഗം. മക്കൾ: അപർണ (മസ്‌കറ്റ്), ആരതി (എറണാകുളം), അരുണ (ബംഗളൂരു), അജയ്. മരുമക്കൾ: ബിജു തടത്തിൽ, മരുതോങ്കര( മസ്കറ്റ്), ബിനോയ് തയ്യിൽ, തൃപ്രയാർ (എറണാകുളം), വില്ലി എളമ്പാശേരിൽ, ചെമ്പേരി (ബംഗളൂരു), സ്‌റ്റെഫി മഞ്ചേരിൽ ( ഇരിട്ടി).

തറുവൈക്ക

മക്കിയാട്: പതിനാറുവര്‍ഷം തൊണ്ടര്‍നാട് പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന വെള്ളിലാടി പന്നിയോടന്‍ പി.സി. തറുവൈക്ക (89)അന്തരിച്ചു. ഈസ്റ്റ് വെളളിലാടി മഹല്ല് കമ്മിറ്റി മുന്‍ പ്രസിഡന്‍റാണ്. ഭാര്യമാര്‍: പി.സി. മാമി ( തൊണ്ടര്‍നാട് പഞ്ചായത്ത് മുന്‍ അംഗം), പരേതയായ ആയിഷ. മക്കള്‍: മൊയ്തീന്‍, ബഷീര്‍, അന്‍വര്‍, മൈമുനത്ത്, റംലത്ത്, റൈഹാനത്ത്, ഉമൈമത്ത്, നജ്മത്ത്, സൗദത്ത്, ഹഫ്‌സത്ത്, സുഫിലത്ത്, പരേതനായ അമ്മത്. മരുമക്കള്‍: സാറ, സാറുന്നിസ,ഹസീന, സീനത്ത്, മൊയ്തു ഹാജി പിണങ്ങോട്, ഇബ്രാഹിം പുതുശേരിക്കടവ്, റഷീദ് പുലിക്കാട്, ഹനീഫ ഹാജി പൊഴുതന, അഷറഫ് വെള്ളിലാടി, മഷ്മുദ് പനമരം, നവാസ് നടക്കല്‍, അബ്ദുള്‍സലാം ആറാംമൈല്‍.

നാരായണൻ നമ്പ്യാർ

ഇരിട്ടി: എടക്കാനം ചേളത്തൂരിലെ ശ്രീനിവാസ നിലയത്തിൽ അളോറ നാരായണൻ നമ്പ്യാർ (86) അന്തരിച്ചു. എടക്കാനത്തെ ആദ്യകാല കോൺഗ്രസ് നേതാവും ഇരിട്ടി നേരംപോക്കിലെ ആദ്യകാല സ്വദേശി ഹോട്ടൽ ഉടമയുമായിരുന്നു. ഭാര്യ: മുണ്ടയാടൻ ജാനകിയമ്മ. മക്കൾ: എം. ശ്രീനിവാസൻ (റിട്ട. മുഖ്യാധ്യാപകൻ കീഴൂർ വിയുപി സ്കൂൾ), രാധാകൃഷ്ണൻ, പ്രകാശൻ, പ്രേമരാജൻ, പ്രശാന്ത് (ഇരുവരും ഗൾഫ്), ശ്രീജ (അധ്യാപിക, പെരുമ്പുന്ന എൽപി സ്കൂൾ). മരുമക്കൾ: ടി.ഒ. ശ്രീജ (മുഖ്യാധ്യാപിക, കീഴൂർ വിയുപി സ്കൂൾ), ജയശ്രീ, രസ്ന, നിഷ, പൂർണിമ, പരേതനായ രാധാകൃഷ്ണൻ.

മറിയാമ്മ

ചിറ്റാരിക്കാൽ : കാരയിലെ പുത്തേട്ടുപടവിൽ മറിയാമ്മ (89) അന്തരിച്ചു. സംസ്കാരം ഇന്നു 10നു തോമാപുരം സെന്‍റ് തോമസ് ഫൊറോന പള്ളിയിൽ. പരേത പെരികലംകാട്ടിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ മാത്യു. മക്കൾ: വൽസമ്മ, ലീലാമ്മ, സാബു, സിസ്റ്റർ മരിയ എസ്എച്ച് (ഛത്തീസ്ഗഡ്), സിസ്റ്റർ സീനറോസ് എസ്എച്ച് (നീലേശ്വരം), ടോമി, പരേതനായ ബ്രദർ ഷാജി (കപ്പൂച്ചിൻ). മരുമക്കൾ: കുട്ടിച്ചൻ മഠത്തിപറമ്പിൽ, ജോസ് ചൊവ്വാറ്റുകുന്നേൽ, കൊച്ചുറാണി കുന്നേൽ, ഷീബ വലിയവീട്ടിൽ.

ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ

കോയമ്പത്തൂർ : പ്രേഷിത പ്രോവിൻസിലെ പ്രേഷിത കോളജ് (ലിസ്യു ഭവൻ) ശരവണംപട്ടി അംഗമായ ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ (75) അന്തരിച്ചു. മൃതദേഹം ഇന്നുരാവിലെ ഏഴിനു മണ്ണുത്തിയിലെ പ്രേഷിതാരാമിൽ കൊണ്ടുവരും. രാവിലെ ഒന്പതിനുപാലക്കാട് ഭാരതമാതാ ആശ്രമത്തിൽ എത്തിക്കും. രാവിലെ 10.30 നു സംസ്കാരചടങ്ങുകൾ ആരംഭിക്കും. 1950 ജൂലൈ 14നു തൃശൂർ പടവരാടാണ് ജനനം. 1974 മേയ് 16ന് ആദ്യവ്രതവാഗ്ദാനവും1979 മേയ് 16ന് നിത്യവ്രതവാഗ്ദാനവും 1983 മേയ് 13ന് പൗരോഹിത്യസ്വീകരണവും നടത്തി. കെനിയൻ മിഷനിലടക്കം വിവിധ മേഖലകളിൽ പ്രവർത്തിച്ചു. പ്രിയോർ, സുപ്പീരിയർ, യോഗാർഥികളുടെ റെക്ടർ, നവസന്യാസഭവനാംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. അസുഖങ്ങൾമൂലം ഏഴുവർഷത്തിലേറെയായി കിടപ്പിലായിരുന്നു.

സിസ്റ്റർ വിക്‌ടോറിയ കോയിക്കക്കുടി എസ്ഡി

ന്യൂഡൽഹി: അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹത്തിലെ, പുഷ്‌പധാം പ്രോവിൻസ് അംഗമായ സിസ്റ്റർ വിക്ടോറിയ എസ്ഡി (അന്നക്കുട്ടി - 95) അന്തരിച്ചു. സംസ്കരം ഇന്ന് രാവിലെ 10.30 ന് പുഷ്പധാം പ്രോവിൻഷ്യൽ ഹൗസിൽ. കോതമംഗലം, കുത്തുകുഴി കോയിക്കക്കുടി പരേതരായ ജോസഫ് - ത്രേസ്യാ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ ഫാ. ജോസഫ് കോയിക്കക്കുടി (വടവാതൂർ സെമിനാരി മുൻ റെക്ടർ), മേരി പുളിന്തടം, ജോളി, തങ്കച്ചൻ. പരേത കേരളത്തിലും വടക്കേ ഇന്ത്യയിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

01-07-2026

ജെയിംസ് കാമറൂൺ ആർആർആർ കണ്ടത് രണ്ടുതവണ! ഹോളിവുഡ് വിസ്മയത്തെ നേരിൽ കണ്ട അനുഭവം പങ്കുവച്ച് രാജമൗലി

ബാഹുബലി എന്ന ഒറ്റ സിനിമ കൊണ്ടു ലോകമെന്പാടുമുള്ള ചലച്ചിത്രാസ്വാദകരെ വിസ്മയിപ്പിച്ച സംവിധായകനാണ് എസ്.എസ്. രാജമൗലി. ഇന്ത്യൻ സിനിമയുടെ അഭിമാനം ആഗോളതലത്തിൽ ഉയർത്തിയ രാജമൗലി, ഹോളിവുഡ് ഇതിഹാസ സംവിധായകൻ ജെയിംസ് കാമറൂണിനെ നേരിൽ കണ്ടതിന്‍റെ ഓർമകൾ പങ്കുവച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നു.

രാജമൗലിയുടെ ഈച്ച, ബാഹുബലി, ആർആർആർ എന്നീ ചിത്രങ്ങളുടെ പ്രമോഷണൽ പരിപാടിക്കിടെയാണ് പാരീസിലെ അതിപ്രശസ്തമായ ഗ്രാന്‍റ് റെക്സ് തിയേറ്ററിൽ ടൈറ്റാനിക്കിന്‍റെയും ബാഹുബലിയുടെയും സംവിധായകർ കണ്ടുമുട്ടിയത്. തന്‍റെ സൂപ്പർഹിറ്റ് ചിത്രമായ ആർആർആർ ജെയിംസ് കാമറൂൺ രണ്ടുതവണയാണ് കണ്ടതെന്ന് രാജമൗലി വെളിപ്പെടുത്തി.
ഒരു ആരാധകന്‍റെ കൗതുകത്തോടെയും അത്ഭുതത്തോടെയുമാണ് ഞാൻ അദ്ദേഹത്തെ നോക്കിനിന്നത്. ആർആർആർ എന്ന ചിത്രം എത്രത്തോളം മികച്ചതാണെന്നും താൻ അത് രണ്ടുതവണ കണ്ടുവെന്നും അദ്ദേഹം എന്നോട് പറയുകയായിരുന്നു- രാജമൗലി പറഞ്ഞു.

ചലച്ചിത്രമേഖലയിലെ നിർമിത ബുദ്ധി (എഐ) യുടെ ഉപയോഗത്തെക്കുറിച്ചും ഇരുവരും സംസാരിക്കുകയുണ്ടായി. എഐയുടെ വരവ് തന്നെ ഭയപ്പെടുത്തുന്ന ഒന്നാണെന്ന് രാജമൗലി പറഞ്ഞപ്പോൾ, എഐക്ക് ഒരിക്കലും യഥാർഥ സിനിമാനിർമാണത്തെ മറികടക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ജെയിംസ് കാമറൂൺ തന്നെ ആശ്വസിപ്പിച്ചതായും രാജമൗലി കൂട്ടിച്ചേർത്തു.

ഈച്ച, ബാഹുബലി, ആർആർആർ തുടങ്ങിയ ചിത്രങ്ങളുടെ ഫ്രഞ്ച് പതിപ്പുകൾ വലിയ രീതിയിലാണ് സ്വീകരിക്കപ്പെടുന്നത്. ഫ്രാൻസും സ്വീഡനും തമ്മിലുള്ള ആവേശകരമായ ഫുട്ബോൾ മത്സരം നടക്കുന്പോഴും ആർആർആർ സ്ക്രീനിംഗിന് പാരീസിലെ തിയേറ്ററുകളിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. സിനിമ റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞിട്ടും പ്രേക്ഷകരുടെ പ്രതികരണത്തിൽ ഒട്ടും കുറവ് വന്നിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു പാരീസിലെ സ്വീകരണം.

മഹേഷ് ബാബുവിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമായ വാരണാസിയുടെ തിരക്കുകളിലാണ് രാജമൗലി ഇപ്പോൾ. മലയാളത്തിന്‍റെ പ്രിയതാരം പൃഥ്വിരാജ് ആണ് ചിത്രത്തിലെ കുംഭ എന്ന വില്ലൻ കഥാപാത്രമായി എത്തുന്നത്. പൃഥ്വിരാജ് തന്‍റെ രംഗങ്ങളെല്ലാം പൂർത്തിയാക്കിയിരുന്നു. രാജമൗലിയുടെ ഫിലിം മേക്കിംഗിനെക്കുറിച്ച് താരം പങ്കുവച്ച വിശേഷങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.

01-07-2026

ജെയിംസ് കാമറൂൺ ആർആർആർ കണ്ടത് രണ്ടുതവണ! ഹോളിവുഡ് വിസ്മയത്തെ നേരിൽ കണ്ട അനുഭവം പങ്കുവച്ച് രാജമൗലി

ബാഹുബലി എന്ന ഒറ്റ സിനിമ കൊണ്ടു ലോകമെന്പാടുമുള്ള ചലച്ചിത്രാസ്വാദകരെ വിസ്മയിപ്പിച്ച സംവിധായകനാണ് എസ്.എസ്. രാജമൗലി. ഇന്ത്യൻ സിനിമയുടെ അഭിമാനം ആഗോളതലത്തിൽ ഉയർത്തിയ രാജമൗലി, ഹോളിവുഡ് ഇതിഹാസ സംവിധായകൻ ജെയിംസ് കാമറൂണിനെ നേരിൽ കണ്ടതിന്‍റെ ഓർമകൾ പങ്കുവച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നു.

രാജമൗലിയുടെ ഈച്ച, ബാഹുബലി, ആർആർആർ എന്നീ ചിത്രങ്ങളുടെ പ്രമോഷണൽ പരിപാടിക്കിടെയാണ് പാരീസിലെ അതിപ്രശസ്തമായ ഗ്രാന്‍റ് റെക്സ് തിയേറ്ററിൽ ടൈറ്റാനിക്കിന്‍റെയും ബാഹുബലിയുടെയും സംവിധായകർ കണ്ടുമുട്ടിയത്. തന്‍റെ സൂപ്പർഹിറ്റ് ചിത്രമായ ആർആർആർ ജെയിംസ് കാമറൂൺ രണ്ടുതവണയാണ് കണ്ടതെന്ന് രാജമൗലി വെളിപ്പെടുത്തി.
ഒരു ആരാധകന്‍റെ കൗതുകത്തോടെയും അത്ഭുതത്തോടെയുമാണ് ഞാൻ അദ്ദേഹത്തെ നോക്കിനിന്നത്. ആർആർആർ എന്ന ചിത്രം എത്രത്തോളം മികച്ചതാണെന്നും താൻ അത് രണ്ടുതവണ കണ്ടുവെന്നും അദ്ദേഹം എന്നോട് പറയുകയായിരുന്നു- രാജമൗലി പറഞ്ഞു.

ചലച്ചിത്രമേഖലയിലെ നിർമിത ബുദ്ധി (എഐ) യുടെ ഉപയോഗത്തെക്കുറിച്ചും ഇരുവരും സംസാരിക്കുകയുണ്ടായി. എഐയുടെ വരവ് തന്നെ ഭയപ്പെടുത്തുന്ന ഒന്നാണെന്ന് രാജമൗലി പറഞ്ഞപ്പോൾ, എഐക്ക് ഒരിക്കലും യഥാർഥ സിനിമാനിർമാണത്തെ മറികടക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ജെയിംസ് കാമറൂൺ തന്നെ ആശ്വസിപ്പിച്ചതായും രാജമൗലി കൂട്ടിച്ചേർത്തു.

ഈച്ച, ബാഹുബലി, ആർആർആർ തുടങ്ങിയ ചിത്രങ്ങളുടെ ഫ്രഞ്ച് പതിപ്പുകൾ വലിയ രീതിയിലാണ് സ്വീകരിക്കപ്പെടുന്നത്. ഫ്രാൻസും സ്വീഡനും തമ്മിലുള്ള ആവേശകരമായ ഫുട്ബോൾ മത്സരം നടക്കുന്പോഴും ആർആർആർ സ്ക്രീനിംഗിന് പാരീസിലെ തിയേറ്ററുകളിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. സിനിമ റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞിട്ടും പ്രേക്ഷകരുടെ പ്രതികരണത്തിൽ ഒട്ടും കുറവ് വന്നിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു പാരീസിലെ സ്വീകരണം.

മഹേഷ് ബാബുവിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമായ വാരണാസിയുടെ തിരക്കുകളിലാണ് രാജമൗലി ഇപ്പോൾ. മലയാളത്തിന്‍റെ പ്രിയതാരം പൃഥ്വിരാജ് ആണ് ചിത്രത്തിലെ കുംഭ എന്ന വില്ലൻ കഥാപാത്രമായി എത്തുന്നത്. പൃഥ്വിരാജ് തന്‍റെ രംഗങ്ങളെല്ലാം പൂർത്തിയാക്കിയിരുന്നു. രാജമൗലിയുടെ ഫിലിം മേക്കിംഗിനെക്കുറിച്ച് താരം പങ്കുവച്ച വിശേഷങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.

23-05-2026

ധുരന്ധർ 'റോ ആൻഡ് അൺദേഖാ': അൺകട്ട് പതിപ്പിലെ പുതിയ മാറ്റങ്ങൾ ?

ഒടിടി പ്ലാറ്റ്‌ഫോമുകളായ നെറ്റ്ഫ്ലിക്സിലും ജിയോ ഹോട്ട്സ്റ്റാറിലും ഒരേസമയം റിലീസ് ചെയ്തിരിക്കുന്ന 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്ന പുതിയ പതിപ്പ് സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

റൺടൈമിൽ ഒടിടി പതിപ്പിന് സമാനമാണെങ്കിലും, പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തവും തീവ്രവുമായ ഒരു അനുഭവമാണ് ഈ അൺകട്ട് പതിപ്പ് സമ്മാനിക്കുന്നത്. ഈ പുതിയ പതിപ്പിൽ വന്നിട്ടുള്ള പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

കഥയൊന്നാണ്, എന്നാൽ മൂർച്ചയേറി!

ആദ്യം തന്നെ വ്യക്തമാക്കേണ്ട കാര്യം, ഈ പുതിയ പതിപ്പിൽ അധികമായി ഒരു സീനുകളും കൂട്ടിച്ചേർത്തിട്ടില്ല എന്നതാണ്. കഥയുടെ ഘടനയിലോ കഥാപാത്രങ്ങളുടെ ആർക്കുകളിലോ യാതൊരു മാറ്റവുമില്ല. എന്നാൽ ചിത്രത്തിന്‍റെ വിഷ്വൽ ടെക്സ്ചറിലാണ് പ്രധാന മാറ്റം വന്നിരിക്കുന്നത്.

ആർ മാധവൻ അഭിനയിച്ച കാണ്ഡഹാർ വിമാന അപഹരണ രംഗം തന്നെ ഇതിന് മികച്ച ഉദാഹരണമാണ്. കളർ ഗ്രേഡിംഗിലും വിഷ്വൽ തീവ്രതയിലും വരുത്തിയ മാറ്റങ്ങൾ കാരണം ഈ രംഗങ്ങൾ കൂടുതൽ ക്രൂരവും ഭയപ്പെടുത്തുന്നതുമായി മാറിയിരിക്കുന്നു. മുറിവുകളും ചോരയൊഴുകുന്ന രംഗങ്ങളും കൂടുതൽ വ്യക്തതയോടെയും തീക്ഷ്ണതയോടെയും ഇതിൽ കാണാം.

ഫിൽട്ടർ ചെയ്യാത്ത സംഭാഷണങ്ങൾ

ഈ സിനിമയിലെ ഏറ്റവും വലിയ 'റോ' എലമെന്‍റ് എന്നത് അതിലെ ഒട്ടും സെൻസർ ചെയ്യാത്ത സംഭാഷണങ്ങളാണ്. തിയേറ്റർ പതിപ്പിൽ മ്യൂട്ട് ചെയ്യപ്പെട്ട വലിയൊരു വിഭാഗം തെറികളും പരുക്കൻ വാക്കുകളും ഈ പതിപ്പിൽ യാതൊരു നിയന്ത്രണവുമില്ലാതെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹംസ അലി മസാരി ലിയാരിയിൽ പ്രവേശിക്കുന്ന രംഗം മുതൽ തന്നെ ഈ മാറ്റം പ്രകടമാണ്. ബാബു ഡക്കൈറ്റിന്‍റെ ആളുകളുമായുള്ള ഏറ്റുമുട്ടൽ രംഗങ്ങളിൽ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന ഭാഷ തികച്ചും അഗ്രസീവ് ആണ്.

പ്രേക്ഷകർ ഇതിനകം ചിത്രത്തിന്‍റെ രണ്ടാം ഭാഗം കണ്ടുകഴിഞ്ഞതിനാൽ, ചില കഥാപാത്രങ്ങളുടെ ഭാവമാറ്റങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസിലാക്കാൻ ഈ പതിപ്പ് സഹായിക്കുന്നുണ്ട്. ജമീൽ ജമാലിയുടെ നിശബ്ദതകളും നോട്ടങ്ങളും ഇപ്പോൾ കൂടുതൽ അർഥവത്തായി തോന്നുന്നു.

അതുപോലെ ഉസൈർ ബലൂച്ചിന്‍റെ കഥാപാത്രവും കൂടുതൽ വന്യമായി മാറിയിരിക്കുന്നു. മുൻപ് ശാന്തനായി കണ്ടിരുന്ന ഉസൈർ, ഈ പതിപ്പിൽ കടുത്ത തെറിവിളികളിലൂടെ തന്‍റെ യഥാർഥ സ്വഭാവം വെളിപ്പെടുത്തുന്നു. റഹ്മാൻ ഡക്കൈറ്റിന്‍റെ മൂത്ത മകൻ മരിക്കുന്ന രംഗത്തിൽ ഉസൈർ പ്രകടിപ്പിക്കുന്ന കോപവും സങ്കടവും കലർന്ന ഡയലോഗുകൾ പ്രേക്ഷകരെ അസ്വസ്ഥരാക്കുന്നതാണ്.

കൂടുതൽ സ്വാധീനിക്കുന്ന രംഗങ്ങൾ

മേജർ ഇഖ്ബാൽ (അർജുൻ രാംപാൽ): 26/11 ആക്രമണത്തിന് ശേഷം മേജർ ഇഖ്ബാൽ നടത്തുന്ന പ്രസംഗം അതിന്‍റെ യഥാർഥ ക്രൂരതയോടെ ഇതിൽ കേൾക്കാം. സ്ത്രീകളെയോ കുട്ടികളെയോ പ്രായമായവരെയോ ആരെയും വെറുതെ വിടരുത് എന്ന് പറയുന്ന ഭാഗം മ്യൂട്ടുകൾ ഇല്ലാതെ വരുമ്പോൾ കഥാപാത്രത്തിന്‍റെ കടുത്ത പ്രത്യയശാസ്ത്രം കൂടുതൽ ഭയമുണർത്തുന്നു.

എസ്പി ചൗധരി അസ്ലം (സഞ്ജയ് ദത്ത്): ഈ അൺകട്ട് പതിപ്പ് കൊണ്ട് ഏറ്റവും കൂടുതൽ നേട്ടമുണ്ടായത് സഞ്ജയ് ദത്തിന്‍റെ കഥാപാത്രത്തിനാണ്. അസ്ലമിന്‍റെ ഇൻട്രോ സീനിലെ മാസ് ഡയലോഗുകളും തോക്കുകളും ഉപയോഗിച്ചുള്ള തെറിവിളികളും തിയേറ്ററിൽ എന്തുകൊണ്ട് മ്യൂട്ട് ചെയ്യപ്പെട്ടു എന്ന് ഈ പതിപ്പ് കാണുമ്പോൾ മനസിലാകും. (എങ്കിലും 'ബലൂച്' എന്ന വാക്ക് ഇപ്പോഴും മ്യൂട്ട് ചെയ്ത് തന്നെയാണ് നിലനിർത്തിയിരിക്കുന്നത്).

റഹ്മാൻ ഡക്കൈറ്റ് (അക്ഷയ് ഖന്ന): ഹംസയുമായുള്ള ഏറ്റുമുട്ടലിൽ റഹ്മാൻ ഡക്കൈറ്റിന്‍റെ ക്രൂരതയും അഹങ്കാരവും നിറഞ്ഞ ഡയലോഗുകൾ കൂടുതൽ വ്യക്തമാണ്. ക്ലൈമാക്സിൽ എസ്പി അസ്ലമും റഹ്മാനും തമ്മിലുള്ള ശാരീരികവും മാനസികവുമായ പോരാട്ടം പ്രേക്ഷകരെ മുൾമുനയിൽ നിർത്തും.

ചുരുക്കത്തിൽ, 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്നത് തികച്ചും പുതിയൊരു സിനിമയല്ല, മറിച്ച് മുൻപ് സെൻസർ ചെയ്യപ്പെട്ടതും മ്യൂട്ട് ചെയ്യപ്പെട്ടതുമായ യഥാർഥ ശബ്ദങ്ങളെയും തീവ്രതയെയും പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാട്ടുന്ന ഒരു മികച്ച അൺകട്ട് പതിപ്പാണ്.

01-07-2026

വര്‍ഷയുടെ ചിന്ന ചിന്ന ആസൈകള്‍!

"എന്‍റെ നാരായണിക്ക്' എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധേയയായ വര്‍ഷ വാസുദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത റൊമാന്‍റിക് ഇമോഷണല്‍ ഡ്രാമ "ചിന്ന ചിന്ന ആസൈ' തിയറ്ററുകളില്‍. മണിരത്‌നം മാജിക് "റോജ'യിലൂടെ ഒരു തലമുറയുടെ സ്വപ്‌നങ്ങളില്‍ ചിന്ന ചിന്ന ആസൈകള്‍ നിറച്ച മധുബാല.

ഇതുവരെ ആരും ചെയ്യാത്ത കഥാപാത്രങ്ങളെ അത്രമേല്‍ ആശയോടെ തന്നിലേക്കു ചേര്‍ത്തുനിര്‍ത്തുന്ന ഇന്ദ്രന്‍സ്. മാധവന്‍ മാഷായി ഇന്ദ്രന്‍സും ലീലയായി മധുബാലയും. വാരാണസിയുടെ പശ്ചാത്തലത്തില്‍ ഇവരിലൂടെയുള്ള ഹൃദയസഞ്ചാരമാണ് "ചിന്ന ചിന്ന ആസൈ'. വര്‍ഷ സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.

സിനിമയിലെ തുടക്കം..‍‍?

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

01-07-2026

ജർമനിയുടെ ലോകകപ്പ് ദുരന്തത്തിൽ ഞെട്ടി ആരാധകർ

ബെർലിൻ: ഫുട്ബോൾ ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ നാല് വട്ടം ലോക ചാമ്പ്യൻമാരായ ജർമനിയെ ഷൂട്ട്ഔട്ടിൽ വീഴ്ത്തി പാരഗ്വായ് വിസ്മയ വിജയം സ്വന്തമാക്കിയതോടെ ഫുട്ബോൾ ലോകം ഒന്നടങ്കം ഞെട്ടലിലാണ്.

ജർമൻ മാധ്യമങ്ങൾ ഈ തോൽവിയെ ലോകകപ്പ് ദുരന്തം എന്നാണ് വിശേഷിപ്പിച്ചത്.

നിശ്ചിത സമയത്തെ ആവേശം, വിവാദമായ വാർ തീരുമാനം

കളിയുടെ 42-ാം മിനിറ്റിൽ ഹൂലിയോ എൻസീസോയിലൂടെ പാരഗ്വായാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയുടെ ഒൻപതാം മിനിറ്റിൽ ആഴ്സണൽ താരം കൈ ഹാവെർട്സ് ജർമനിക്കായി സമനില ഗോൾ നേടി.

നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1ന് സമനില പാലിച്ചതോടെയാണ് കളി നീണ്ടത്.

അധികസമയത്ത് ജർമനിയുടെ ജോനാഥൻ ടാ നേടിയ മനോഹരമായ ഒരു ഹെഡർ ഗോൾ റഫറി വാർ പരിശോധനയിലൂടെ വിവാദപരമായി റദ്ദാക്കിയത് ജർമൻ ക്യാമ്പിൽ വലിയ പ്രതിഷേധത്തിന് കാരണമായി.

ആ ഗോൾ അനുവദിച്ചിരുന്നെങ്കിൽ ജർമനിക്ക് മത്സരം ഷൂട്ട്ഔട്ടിലേക്ക് നീളാതെ തന്നെ ജയിക്കാമായിരുന്നു.

ജർമനിയുടെ നെഞ്ച് തകർത്ത ഷൂട്ട്ഔട്ട് നാടകീയത

1982-ലെ സ്പെയിൻ ലോകകപ്പിന് ശേഷം പങ്കെടുത്ത നാല് ഷൂട്ട്ഔട്ടുകളിലും വിജയിച്ച ചരിത്രമുള്ള ജർമനിക്കും ഇത്തവണ പിഴച്ചു. പാരഗ്വായ് ഗോൾകീപ്പർ ഒർലാൻഡോ ഗിൽ മത്സരത്തിലെ ഹീറോയായി മാറി.

ജർമനിയുടെ സൂപ്പർ താരങ്ങളായ കൈ ഹാവെർട്സ്, നിക്ക് വോൾട്ടെമാഡെ എന്നിവരുടെ കിക്കുകൾ ഗിൽ തടുത്തിട്ടു. തുടർന്ന് സമ്മർദ്ദത്തിലായ ജർമൻ ഡിഫെൻഡർ ജോനാഥൻ ടായുടെ കിക്ക് ബാറിന് മുകളിലൂടെ പറന്നു.

ഒടുവിൽ പാരഗ്വായുടെ ജോസെ കനാലെ നിർണായക കിക്ക് വലയിലെത്തിച്ചതോടെ ജർമനിയുടെ ലോകകപ്പ് സ്വപ്നങ്ങൾ അസ്തമിച്ചു.

നാഗെൽസ്മാൻ രാജിവയ്ക്കുമോ? കോച്ചാകാൻ ക്ലോപ്പ് വരുമോ?

തോൽവിക്ക് ശേഷം ഡഗ്ഔട്ടിൽ തരിച്ചിരുന്ന ജർമ്മൻ കോച്ച് യുലിയൻ നാഗെൽസ്മാൻ കടുത്ത സമ്മർദ്ദത്തിലാണ്. "ഇന്ന് ഞങ്ങൾ ചെയ്യേണ്ടത് ചെയ്തില്ല' എന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്.

2028 വരെ കരാറുണ്ടെങ്കിലും ഈ നാണംകെട്ട പുറത്താകൽ 38-വയസുകാരനായ കോച്ചിന്‍റെ കസേര തെറിപ്പിച്ചേക്കും. താൻ ഒളിച്ചോടുന്നവനല്ലെന്നും ഡിഎഫ്ബി ആവശ്യപ്പെട്ടാൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പ്രശസ്ത മുൻ ലിവർപൂൾ മാനേജർ യർഗൻ ക്ലോപ്പ് ജർമ്മനിയുടെ അടുത്ത കോച്ചാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്. മത്സരത്തിൽ കമന്‍റേറ്ററായി എത്തിയ ക്ലോപ്പിനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, "ഇത് അതിനെക്കുറിച്ച് സംസാരിക്കാനുള്ള സമയമല്ല' എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

രാജ്യം കൂടെയുണ്ട്: ചാൻസലർ ഫ്രെഡറിക് മെർസ്

കനത്ത തോൽവിക്കിടയിലും ടീമിന് ആത്മവിശ്വാസം നൽകിക്കൊണ്ട് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് രംഗത്തെത്തി.

"പുറത്താകൽ കടുത്ത വേദന നൽകുന്നതാണെങ്കിലും ഇതൊരു മികച്ച മത്സരമായിരുന്നു. നിങ്ങളുടെ പോരാട്ടവീര്യവും ടീം സ്പിരിറ്റും രാജ്യത്തിന് പ്രചോദനമാണ്. ഞങ്ങൾ നിങ്ങളിൽ അഭിമാനിക്കുന്നു' ഫ്രെഡറിക് മെർസ് പറഞ്ഞു.

മുതിർന്ന പല താരങ്ങളുടെയും അവസാന ലോകകപ്പായിരിക്കുമിതെങ്കിലും ജമാൽ മുസിയാല, ഫ്ലോറിയൻ വിർട്സ് തുടങ്ങിയ യുവനിരയിലൂടെ ജർമൻ ഫുട്ബോൾ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

01-07-2026

റിയാദിലെ ചില്ല സർഗവേദി

റിയാദ്: ജീവൻ തുടിക്കുന്ന വാക്കുകളാൽ വ്യവസ്ഥിതിയെ പ്രതിരോധിക്കുകയും സർഗാത്മക മുന്നേറ്റങ്ങളുടെ തീപ്പൊരിയായി ജ്വലിക്കുകയും ചെയ്ത പ്രമുഖ എഴുത്തുകാരൻ യു.പി. ജയരാജിന്‍റെ കഥാലോകത്തെ പുനർവായിച്ച് റിയാദിലെ ചില്ല സർഗവേദി.

അക്ഷരങ്ങളിലാകെ രാഷ്ട്രീയ സ്പന്ദനങ്ങൾ നിറച്ച അദ്ദേഹത്തിന്‍റെ തെരഞ്ഞെടുത്ത കഥകളുടെ അവതരണവും ചർച്ചയും ചില്ലയുടെ ജൂൺ മാസത്തെ വായനാ പരിപാടിയെ വേറിട്ട അനുഭവമാക്കി മാറ്റി.

പി.എൻ. ഗോപികൃഷ്ണന്‍റെ "വന്ദേമാതരം' എന്ന പുതിയ കവിത റഫീഖ് പന്നിയങ്കര ആലപിച്ചതോടെയാണ് പരിപാടിക്ക് തുടക്കമായത്. തുടർന്ന് യു.പി. ജയരാജിന്‍റെ ശ്രദ്ധേയമായ അഞ്ച് കഥകളെ മുൻനിർത്തി ഗൗരവമേറിയ വായനയും അവതരണങ്ങളും നടന്നു.

കാല്പനികമായ തുടക്കത്തിൽനിന്ന് ഇന്ത്യൻ സാമൂഹിക-രാഷ്ട്രീയ യാഥാർഥ്യങ്ങളുടെ പൊള്ളുന്ന ഭൂമികയിലേക്ക് വികസിക്കുന്ന "ബീഹാർ' എന്ന കഥ കെ.പി.എം. സാദിഖ് അവതരിപ്പിച്ചു.

1977-ലെ ചരിത്രപ്രസിദ്ധമായ ബെൽച്ചി കൂട്ടക്കൊല ഉൾപ്പെടെ ബീഹാറിൽ നടന്ന ജാതീയ നരഹത്യകളുടെ പശ്ചാത്തലം വിശദീകരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ അവതരണം. ഇത് കഥയുടെ രാഷ്ട്രീയ-മാനുഷിക ഉള്ളടക്കത്തെ ആഴത്തിൽ ഉൾക്കൊള്ളാൻ സദസിനെ സഹായിച്ചു.

സുഖഭോഗങ്ങൾക്ക് പിന്നാലെ പായുന്ന, ചരിത്രബോധം നഷ്ടപ്പെട്ട ഒരു സമൂഹത്തിന്റെ സഞ്ചാരപഥം വ്യക്തമാക്കുന്ന "ഓക്കിനാവയിലെ പതിവ്രതകൾ' എന്ന കഥ വിദ്യ ഭാസ്കരൻ അവതരിപ്പിച്ചു.

സ്വന്തം ആസക്തികളാൽ തന്നെ വിഴുങ്ങപ്പെടുന്ന ഒരു ജനത, പോരാട്ടത്തിന്‍റെയും പ്രതിരോധത്തിന്‍റെയും രാഷ്ട്രീയം കൈവിടുമ്പോൾ ചെന്നെത്തുന്നത് ഫാസിസത്തിലായിരിക്കുമെന്ന കഥയുടെ ശക്തമായ മുന്നറിയിപ്പ് അവർ സദസുമായി പങ്കുവെച്ചു.

വർഗസമരങ്ങളുടെ ഘടനാപരമായ യാഥാർഥ്യങ്ങളെ ഉയർത്തിപ്പിടിക്കുകയും വ്യക്തികളുടെ അസ്തിത്വവ്യഥകളെ നിരസിക്കുകയും ചെയ്യുന്ന "നിരാശഭരിതനായ സുഹൃത്തിന് ഒരു കത്ത്' എന്ന കഥ മൂസ കൊമ്പൻ സദസിന് മുന്നിലെത്തിച്ചു.

 

15-05-2026

ടാൻസാനിയയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

ഡോഡോമ: ആഫ്രിക്കയിലെ ടാൻസാനിയയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തൃശൂർ പോർക്കുളം പള്ളിക്കര വീട്ടിൽ പരേതനായ ജയരാജന്‍റെ മകൻ തേജസ് (കണ്ണൻ - 30) ആണ് മരിച്ചത്.

സംസ്കാരം ന‌ടത്തി. ഈ മാസം എട്ടിന് ടാൻസാനിയയിലെ ഇറിഗ മേഖലയിലാണ് അപകടമുണ്ടായത്. തേജസ് സഞ്ചരിച്ചിരുന്ന ബസിൽ ലോറി വന്നിടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ തേജസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വാഹനാപകടത്തിൽ തേജസിനൊപ്പം മറ്റു രാജ്യക്കാരായ നാല് പേർ കൂടി മരിച്ചിരുന്നു.

10 വർഷമായി തേജസ് ടാൻസാനിയയിലാണ് ജോലി ചെയ്യുന്നത്. അമ്മ: ഷീബ. സഹോദരി: ശ്രീലക്ഷ്മി.

01-07-2026

മിഡ്‌ടേം തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണത്തിന് തുടക്കമിട്ട് ട്രംപ്

വാഷിംഗ്ടൺ ഡിസി: 2026ലെ അമേരിക്കൻ മിഡ്‌ടേം തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് തുടക്കമിട്ട് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വാഷിംഗ്ടണിൽ നടന്ന Faith & Freedom Coalition സമ്മേളനത്തിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രധാന രാഷ്ട്രീയ സന്ദേശങ്ങൾ അവതരിപ്പിച്ചു.

കുടിയേറ്റ നിയന്ത്രണം, മതസ്വാതന്ത്ര്യം, പരമ്പരാഗത അമേരിക്കൻ മൂല്യങ്ങളുടെ സംരക്ഷണം എന്നിവയാണ് തന്‍റെ ഭരണകൂടത്തിന്‍റെ പ്രധാന മുൻഗണനകളെന്ന് ട്രംപ് പറഞ്ഞു. സമീപകാല പ്രാദേശിക തെരഞ്ഞെടുപ്പ് ഫലങ്ങളെ പരാമർശിച്ച ട്രംപ്, ഡെമോക്രാറ്റിക് പാർട്ടിയിലെ പുരോഗമന വിഭാഗത്തെ ശക്തമായി വിമർശിച്ചു.

റിപ്പബ്ലിക്കൻ പാർട്ടി കോൺഗ്രസിൽ ഭൂരിപക്ഷം നിലനിർത്തേണ്ടത് രാജ്യത്തിന്‍റെ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും മതസ്വാതന്ത്ര്യത്തിനും അനിവാര്യമാണെന്നും അദ്ദേഹം അനുയായികളോട് ആഹ്വാനം ചെയ്തു.

പ്രസംഗത്തിൽ അതിർത്തി സുരക്ഷ, അനധികൃത കുടിയേറ്റം, ദേശീയ സുരക്ഷ, അമേരിക്കൻ ക്രൈസ്തവ മൂല്യങ്ങളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങൾക്കും ട്രംപ് പ്രത്യേക പ്രാധാന്യം നൽകി.

2026 മിഡ്‌ടേം തെരഞ്ഞെടുപ്പിലേക്കുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രചാരണരേഖ വ്യക്തമാക്കുന്ന പ്രസംഗമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്.

01-07-2026

വാത്സിംഗ്ഹാം തീർഥാടനം 18ന്; തിരുക്കർമങ്ങൾക്ക് സമയക്രമമായി

കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ വർഷം തോറും ഭക്ത്യാഘോഷമായി നടത്തപ്പെടുന്ന വാത്സിംഗ്ഹാം മരിയൻ തീർഥാടനവും തിരുന്നാളും ജൂലൈ 18ന് ഭക്തിനിർഭരമായി കൊണ്ടാടും.

തീർഥാടന ശുശ്രുഷകളുടെയും തിരുക്കർമങ്ങളുടെയും സമയക്രമം പ്രസിദ്ധീകരിച്ചു. പ്രസുദേന്തിമാരാകുവാൻ ആഗ്രഹിക്കുന്നവർക്ക് പോസ്റ്ററിലെ ക്യൂആർ കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്.

ജൂലൈ 18ന് രാവിലെ 9.30ന് സപ്രാ പ്രാർഥനയോടെ തിരുനാൾ തിരുക്കർമങ്ങൾ ആരംഭിക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ പ്രോട്ടോ സിഞ്ചെല്ലൂസ്‌ റവ. ഡോ. ആന്‍റണി ചുണ്ടെലിക്കാട്ട് മരിയൻ പ്രഭാഷണം നൽകും (10:15).

11ന് തിരുന്നാൾ കൊടിയേറ്റ്. തുടർന്ന് 12.30ന് ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് ശേഷം 1.45ന് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്‍റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുന്നാൾ സമൂഹബലി അർപ്പിക്കും.

ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ ഇത് പത്താം തവണയാണ് തീർഥാടനം നടക്കുന്നത്. യുറോപ്പിലെമ്പാടുമുള്ള സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ മരിയൻ സംഗമവേദിയായാണ് വാത്സിംഗ്ഹാം തീർഥാടനം ശ്രദ്ധിക്കപ്പെടുന്നത്.

ഈ വർഷം വാത്സിംഗ്ഹാം തീർഥാടനത്തിന് നേതൃത്വവും ആതിഥേയത്വവും വഹിക്കുന്നത് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ കേംബ്രിഡ്ജ് റീജിയണിലെ സീറോമലബാർ വിശ്വാസസമൂഹമാണ്.

വർധിച്ചു വരുന്ന വിശ്വാസികളുടെ ബാഹുല്യത്തെ മുന്നിൽക്കണ്ടു കൊണ്ട് തീർഥാടനസ്ഥലത്തെത്തുന്ന വാഹനങ്ങളുടെ എണ്ണം പരമാവധി നിയന്ത്രിക്കുന്നതിനായി ഇടവകകളുടെ നേതൃത്വത്തിൽ സജ്ജീകരിച്ചിട്ടുള്ള കോച്ചുകളിൽ പ്രാർഥനയുടെ അന്തരീക്ഷത്തിൽ ഒരുമിച്ചു യാത്ര ചെയ്തു എത്തുവാൻ നിർദേശം നൽകിയിട്ടുണ്ട്.

അതിനാൽ തന്നെ വാത്സിംഗ്ഹാം പുണ്യകേന്ദ്രം സ്ഥിതിചെയ്യുന്ന ഗ്രാമത്തിന്‍റെ പരിപാവനതയും ശാന്തതയും ഭക്തിപാരമ്യവും അങ്ങേയറ്റം കാത്തുപരിപാലിച്ചുകൊണ്ടുള്ള ഒരു തീർഥാടനമാവും ഇത്തവണ ഉണ്ടാവുക.

ഇംഗ്ലണ്ടിലെ സീറോമലബാർ തനയരായ ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും മരിയ ഭക്തിയുടെ പ്രഘോഷണപ്പൊലിമ കൊണ്ടും നടത്തപ്പെടുന്ന ഈ മഹാമരിയൻ സംഗമം സഭയുടെ പാശ്ചാത്യ നാടുകളിലെ വളർച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.

തീർഥാടനത്തിന്‍റെ സമയക്രമം താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

9:30 - സപ്രാ, ആരാധന
10:15 - മരിയൻ പ്രഭാഷണം - റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് ( പ്രോട്ടോ സിഞ്ചെല്ലൂസ്‌)
11 - കൊടിയേറ്റ്
12 - പ്രസുദേന്തി വാഴിയ്ക്കൽ
12.30 - ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം
13.45 - ആഘോഷമായ പരിശുദ്ധ കുർബാന- മാർ ജോസഫ് സ്രാമ്പിക്കൽ.
15.45 - നന്ദി പ്രകാശനം

തീർഥാടന കേന്ദ്രത്തിന്‍റെ വിലാസം: Catholic National Shrine of Our Lady, Walshingham, Houghton St. Giles, Norfolk,NR22 6AL.

01-07-2026

ജർമനിയുടെ ലോകകപ്പ് ദുരന്തത്തിൽ ഞെട്ടി ആരാധകർ

ബെർലിൻ: ഫുട്ബോൾ ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ നാല് വട്ടം ലോക ചാമ്പ്യൻമാരായ ജർമനിയെ ഷൂട്ട്ഔട്ടിൽ വീഴ്ത്തി പാരഗ്വായ് വിസ്മയ വിജയം സ്വന്തമാക്കിയതോടെ ഫുട്ബോൾ ലോകം ഒന്നടങ്കം ഞെട്ടലിലാണ്.

ജർമൻ മാധ്യമങ്ങൾ ഈ തോൽവിയെ ലോകകപ്പ് ദുരന്തം എന്നാണ് വിശേഷിപ്പിച്ചത്.

നിശ്ചിത സമയത്തെ ആവേശം, വിവാദമായ വാർ തീരുമാനം

കളിയുടെ 42-ാം മിനിറ്റിൽ ഹൂലിയോ എൻസീസോയിലൂടെ പാരഗ്വായാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയുടെ ഒൻപതാം മിനിറ്റിൽ ആഴ്സണൽ താരം കൈ ഹാവെർട്സ് ജർമനിക്കായി സമനില ഗോൾ നേടി.

നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1ന് സമനില പാലിച്ചതോടെയാണ് കളി നീണ്ടത്.

അധികസമയത്ത് ജർമനിയുടെ ജോനാഥൻ ടാ നേടിയ മനോഹരമായ ഒരു ഹെഡർ ഗോൾ റഫറി വാർ പരിശോധനയിലൂടെ വിവാദപരമായി റദ്ദാക്കിയത് ജർമൻ ക്യാമ്പിൽ വലിയ പ്രതിഷേധത്തിന് കാരണമായി.

ആ ഗോൾ അനുവദിച്ചിരുന്നെങ്കിൽ ജർമനിക്ക് മത്സരം ഷൂട്ട്ഔട്ടിലേക്ക് നീളാതെ തന്നെ ജയിക്കാമായിരുന്നു.

ജർമനിയുടെ നെഞ്ച് തകർത്ത ഷൂട്ട്ഔട്ട് നാടകീയത

1982-ലെ സ്പെയിൻ ലോകകപ്പിന് ശേഷം പങ്കെടുത്ത നാല് ഷൂട്ട്ഔട്ടുകളിലും വിജയിച്ച ചരിത്രമുള്ള ജർമനിക്കും ഇത്തവണ പിഴച്ചു. പാരഗ്വായ് ഗോൾകീപ്പർ ഒർലാൻഡോ ഗിൽ മത്സരത്തിലെ ഹീറോയായി മാറി.

ജർമനിയുടെ സൂപ്പർ താരങ്ങളായ കൈ ഹാവെർട്സ്, നിക്ക് വോൾട്ടെമാഡെ എന്നിവരുടെ കിക്കുകൾ ഗിൽ തടുത്തിട്ടു. തുടർന്ന് സമ്മർദ്ദത്തിലായ ജർമൻ ഡിഫെൻഡർ ജോനാഥൻ ടായുടെ കിക്ക് ബാറിന് മുകളിലൂടെ പറന്നു.

ഒടുവിൽ പാരഗ്വായുടെ ജോസെ കനാലെ നിർണായക കിക്ക് വലയിലെത്തിച്ചതോടെ ജർമനിയുടെ ലോകകപ്പ് സ്വപ്നങ്ങൾ അസ്തമിച്ചു.

നാഗെൽസ്മാൻ രാജിവയ്ക്കുമോ? കോച്ചാകാൻ ക്ലോപ്പ് വരുമോ?

തോൽവിക്ക് ശേഷം ഡഗ്ഔട്ടിൽ തരിച്ചിരുന്ന ജർമ്മൻ കോച്ച് യുലിയൻ നാഗെൽസ്മാൻ കടുത്ത സമ്മർദ്ദത്തിലാണ്. "ഇന്ന് ഞങ്ങൾ ചെയ്യേണ്ടത് ചെയ്തില്ല' എന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്.

2028 വരെ കരാറുണ്ടെങ്കിലും ഈ നാണംകെട്ട പുറത്താകൽ 38-വയസുകാരനായ കോച്ചിന്‍റെ കസേര തെറിപ്പിച്ചേക്കും. താൻ ഒളിച്ചോടുന്നവനല്ലെന്നും ഡിഎഫ്ബി ആവശ്യപ്പെട്ടാൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പ്രശസ്ത മുൻ ലിവർപൂൾ മാനേജർ യർഗൻ ക്ലോപ്പ് ജർമ്മനിയുടെ അടുത്ത കോച്ചാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്. മത്സരത്തിൽ കമന്‍റേറ്ററായി എത്തിയ ക്ലോപ്പിനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, "ഇത് അതിനെക്കുറിച്ച് സംസാരിക്കാനുള്ള സമയമല്ല' എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

രാജ്യം കൂടെയുണ്ട്: ചാൻസലർ ഫ്രെഡറിക് മെർസ്

കനത്ത തോൽവിക്കിടയിലും ടീമിന് ആത്മവിശ്വാസം നൽകിക്കൊണ്ട് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് രംഗത്തെത്തി.

"പുറത്താകൽ കടുത്ത വേദന നൽകുന്നതാണെങ്കിലും ഇതൊരു മികച്ച മത്സരമായിരുന്നു. നിങ്ങളുടെ പോരാട്ടവീര്യവും ടീം സ്പിരിറ്റും രാജ്യത്തിന് പ്രചോദനമാണ്. ഞങ്ങൾ നിങ്ങളിൽ അഭിമാനിക്കുന്നു' ഫ്രെഡറിക് മെർസ് പറഞ്ഞു.

മുതിർന്ന പല താരങ്ങളുടെയും അവസാന ലോകകപ്പായിരിക്കുമിതെങ്കിലും ജമാൽ മുസിയാല, ഫ്ലോറിയൻ വിർട്സ് തുടങ്ങിയ യുവനിരയിലൂടെ ജർമൻ ഫുട്ബോൾ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

29-06-2026

ഇന്‍ഡോര്‍ രൂപത പ്ലാറ്റിനം ജൂബിലി: അവയവദാന ബോധവത്കരണ കാമ്പയിന്‍ സംഘടിപ്പിച്ചു

ഇന്‍ഡോര്‍: ഇന്‍ഡോര്‍ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിതാഷ ഫൗണ്ടേഷന്‍, ഐഎംസിഎ സംഘടനകളുമായി ചേര്‍ന്നു അവയവദാന ബോധവത്കരണ കാമ്പയിന്‍ സംഘടിപ്പിച്ചു.

ഇന്‍ഡോര്‍ സെന്‍റ് പോള്‍സ് എച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ ബോധവത്കരണ കാമ്പയിനില്‍ ഫാ. ഡേവിസ് ചിറമ്മേല്‍ മുഖ്യാതിഥിയായിരുന്നു. സമൂഹത്തില്‍ അവയദാനത്തിന്‍റെ പ്രധാന്യം വര്‍ധിച്ചുവരുന്നതിനെ കുറിച്ച് ഫാ. ഡേവിസ് ചിറമ്മേല്‍ സംസാരിച്ചു.

30-04-2026

മലയാളി നഴ്‌സിംഗ് വിദ്യാർഥി ബംഗളൂരുവിൽ മരിച്ചനിലയിൽ

ബംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥിയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്‍റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

01-07-2026

ആർത്തവവിരാമം: വേണം കരുതൽ, സ്ത്രീകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത്

സ്ത്രീകളില്‍ ആര്‍ത്തവം അഥവാ മാസമുറ എന്നന്നേക്കുമായി അവസാനിക്കുകയും അവരുടെ പ്രജനനശേഷിക്ക് വിരാമമിടുകയും ചെയ്യുന്ന ഒരു സ്വാഭാവിക ഘട്ടമാണ് ആര്‍ത്തവവിരാമം (Menopause). തുടര്‍ച്ചയായി 12 മാസം വരെ ആര്‍ത്തവം ഇല്ലാതിരിക്കുമ്പോഴാണ് ആര്‍ത്തവവിരാമം സ്ഥിരീകരിക്കാന്‍ സാധിക്കുന്നത്.

ഈ സാഹചര്യത്തില്‍ അവസാനമായി മാസമുറ വന്ന തീയതി അവസാന മാസമുറ (LMP - Last Menstural Period) ആയി കണക്കാക്കുന്നു. 45നും 55നും പ്രായത്തിനിടയിലുള്ള സ്ത്രീകളിലാണ് സാധാരണയായി ആര്‍ത്തവവിരാമം സംഭവിക്കുന്നത്.

പ്രായത്തിന്‍റേതായ കാരണങ്ങളാല്‍ ഗര്‍ഭാശയത്തിലെ അണ്ഡാശയത്തില്‍ അണ്ഡോല്പാദനം കുറയുന്നു. ഇത് മൂലം ഈസ്ട്രജന്‍, പ്രോജസ്ട്രോണ്‍ തുടങ്ങിയ ഹോര്‍മോണുകളുടെ അളവ് ശരീരത്തില്‍ കുറയുകയും ആര്‍ത്തവവിരാമത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ആര്‍ത്തവവിരാമം മൂലം ഉണ്ടായേക്കാവുന്ന ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍

ആര്‍ത്തവവിരാമ ഘട്ടത്തില്‍ ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ അളവ് കുറയുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. അസ്ഥിബലക്ഷയം, ഹൃദ്രോഗം കൂടാതെ മെറ്റബോളിസം, മാനസികാരോഗ്യം, മാംസപേശികള്‍ എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു.

ആര്‍ത്തവ വിരാമത്തിനു ശേഷം ആരോഗ്യ സംരക്ഷണത്തിനായി തിരഞ്ഞെടുക്കേണ്ട പ്രധാന മാര്‍ഗങ്ങളില്‍ ഒന്നാണ് വ്യായാമം. ചിട്ടയായ ശാരീരിക പ്രവര്‍ത്തനം മുമ്പ് പ്രതിപാദിച്ച ആരോഗ്യ പ്രശ്‌നങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.

ഓസ്റ്റിയോപൊറോസിസ് (അസ്ഥി ബലക്ഷയം)

ആര്‍ത്തവ വിരാമത്തിനു ശേഷം ഈസ്ട്രജന്‍റെ അളവ് കുറയുന്നതിനാല്‍ അസ്ഥി സാന്ദ്രത കുറയുകയും എല്ലുകള്‍ ബലഹീനമാവുകയും ചെയ്യുന്നു. ഈ അവസ്ഥയാണ് ഓസ്റ്റിയോപോറോസിസ്. ഇതുമൂലം ചെറിയ വീഴ്ചകളില്‍ പോലും എല്ലുകള്‍ ഒടിയാനുള്ള സാധ്യത കൂടുന്നു.

ഇത് പ്രതിരോധിക്കുന്നതിനായി ഫിസിയോതെറാപ്പിസ്റ്റിന്‍റെ നിര്‍ദേശപ്രകാരം അനുയോജ്യമായ വ്യായാമം ദിവസവും ചെയ്യേണ്ടതാണ്. Resistance exercise, Weight bearing exercise എന്നീ വ്യായാമങ്ങള്‍ ഒന്നിച്ചു ചെയ്യുന്നതിലൂടെ അസ്ഥികളുടെ ബലം ശക്തിപ്പെടുത്താനും പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താനും സാധിക്കും.

ഹൃദ്രോഗം (Cardio Vascular Disease - CVD)

ആര്‍ത്തവവിരാമ ഘട്ടത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം മൂലം ദഹനപ്രക്രിയ മന്ദഗതിയില്‍ ആകുകയും വയറിലെ കൊഴുപ്പിന്‍റെ അളവ്കൂടുകയ മാംസപേശികളുടെ അളവ് കുറയുകയും ചെയ്യുന്നു.

ദിവസവും എയ്‌റോബിക് വ്യായാമം ചെയ്യുന്നത് ഹൃദയത്തിന്‍റെയും ശ്വാസകോശത്തിന്‍റെയും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നു. കൃത്യമായ വ്യായാമത്തിനൊപ്പം ക്രമേണ വ്യായാമം ചെയ്യുന്ന സമയം വര്‍ദ്ധിപ്പിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുകയും ഹൃദ്രോഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ HDL (നല്ല കൊളസ്‌ട്രോളിന്റെ അളവ്) വര്‍ധിപ്പിക്കുകയും LDL (മോശം കൊളസ്‌ട്രോളിന്‍റെ അളവ്) കുറയ്ക്കുകയും ചെയ്യുന്നു.

ആര്‍ത്തവവിരാമത്തിനു മുമ്പേ വ്യായാമം ചെയ്തു തുടങ്ങുന്നതിലൂടെ രക്തക്കുഴലിനെ ബാധിക്കുന്ന രോഗങ്ങള്‍ തീവ്രതയിലേക്ക് എത്തുന്നത് മന്ദഗതിയില്‍ ആക്കാന്‍ സഹായിക്കുന്നു.

ഇതു കൂടാതെ Metabolism നല്ല രീതിയില്‍ ആക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും സഹായിക്കുന്നു.

ശരീരത്തിന്‍റെ ബാലന്‍സ്

ആര്‍ത്തവവിരാമത്തിനുശേഷം ശരീരത്തിലെ ന്യൂറോ സെന്‍സറി സിസ്റ്റത്തിന്‍റെ പ്രവര്‍ത്തനം മന്ദഗതിയിലാവുകയും ശരീരത്തിന്‍റെ ബാലന്‍സിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

ഇത്തരത്തില്‍ ബാലന്‍സ് നഷ്ടമാകുമ്പോള്‍ വീഴ്ചയുടെ സാധ്യത വര്‍ധിക്കുന്നു. ഈ സാഹചര്യം ഒഴിവാക്കുന്നതിന് അനുയോജ്യമായ പരിശീലനവും വ്യായാമവും ഒരു ഫിസിയോതെറാപ്പിസ്റ്റിന്‍റെ നിര്‍ദേശപ്രകാരം കൃത്യമായി ചെയ്യേണ്ടതാണ്.

പെല്‍വിക് അവയവങ്ങളുടെ പ്രൊലാപ്‌സ് (Pelvic Organ Prolapse)

ആര്‍ത്തവവിരാമത്തില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ അളവ് കുറയുന്നത് മൂലം പെല്‍വിക് ഫ്ലോറിലെ പേശികളുടെ ബലക്ഷയം സംഭവിക്കുന്നു. ഈ അവസ്ഥയിലാണ് Pelvic Organ Prolapse സംഭവിക്കുന്നത്.

പെല്‍വിക് ഫ്ലോറിലെ ആന്തരിക അവയവങ്ങളായ ഗര്‍ഭാശയം, മൂത്രാശയം, മലാശയം എന്നിവയില്‍ ഏതെങ്കിലും ഉള്ളില്‍ നിന്നും യോനി ഭാഗത്തേക്ക് വലിഞ്ഞുവരുന്ന അവസ്ഥയാണിത്.

യോനീഭാഗത്തെ സമ്മര്‍ദം, വേദന, ഇടയ്ക്കിടെ മൂത്രം ഒഴിക്കുക, മൂത്രം അറിയാതെ പോവുക തുടങ്ങിയ രോഗലക്ഷണങ്ങളാണ് പ്രകടമാകുന്നത്. പെല്‍വിക് പേശികളെ ബലപ്പെടുത്തുന്ന വ്യായാമങ്ങള്‍ ഫിസിയോതെറാപ്പിയില്‍ ലഭ്യമാണ്.

മാനസികാരോഗ്യവും ഉറക്കവും മെച്ചപ്പെടുത്തുന്നതിന്

വ്യായാമം ചെയ്യുന്നത് ശരീരത്തിലെ Endorphinsserotonin പോലുള്ള രാസവസ്തുക്കളുടെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നു. ഉത്കണ്ഠ, വിഷാദം, മാനസിക സമ്മര്‍ദ്ദം എന്നിവ കുറയ്ക്കുന്നതിനായി വ്യായാമം ശീലമാക്കുക.

വ്യായാമം ചെയ്യുന്നതലൂടെ ആത്മവിശ്വാസം വര്‍ധിക്കുന്നു, ഉറക്കത്തിന്‍റെ ഗുണമേന്മ മെച്ചപ്പെടുന്നു, കൂടാതെ വൈജ്ഞാനിക പ്രവര്‍ത്തനവും (Cognitive function) മെച്ചപ്പെടുത്തുന്നു. ദിവസവും 60 മിനിറ്റ് വ്യായാമം ചെയ്യുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

ആര്‍ത്തവ വിരാമത്തിനു ശേഷമുള്ള സ്ത്രീകളില്‍ ശാരീരിക ക്ഷമത, ജീവിത നിലവാരം, മെറ്റബോളിക് ആരോഗ്യം, ബോണ്‍ മിനറല്‍ ഡെന്‍സിറ്റി എന്നിവ മെച്ചപ്പെടുത്തുന്നതിനും അസ്ഥിനാശം തടയുന്നതിനും വ്യക്തിഗത വ്യായാമം സഹായകരമാണ്.

ആര്‍ത്തവ വിരാമത്തിന് ശേഷം സ്ത്രീകള്‍ക്കായുള്ള ഏറ്റവും ഫലപ്രദമായ ഔഷധ രഹിത ചികിത്സാ മാര്‍ഗങ്ങളില്‍ ഒന്നാണ് വ്യക്തിഗത വ്യായാമങ്ങള്‍.

ഇവ ദിവസവും കൃത്യമായി ചെയ്യുന്നതിലൂടെ ശാരീരിക-മാനസിക ആരോഗ്യം നിലനിര്‍ത്താനും മെച്ചപ്പെടുത്താനും സഹായകരമാണ്. ആര്‍ത്തവ വിരാമത്തിനു ശേഷമുള്ള വ്യായമത്തിന്‍റെ പ്രാധാന്യം മനസിലാക്കി പ്രവര്‍ത്തിക്കുക.

വിവരങ്ങൾ: ശ്രീദേവി
HOD, Department of Physiotherapy, SUT Hospital, Pattom.

01-07-2026

ആരോഗ‍്യ വിചാരം

</b>മഴക്കാലത്തെ ചർമസംരക്ഷണം -1
തണുപ്പിലും ഈർപ്പത്തിലും വർധിക്കുന്ന
ഫംഗസ്, ബാക‌്ടീരിയ രോഗങ്ങൾ</b>

മഴക്കാലത്ത് വർധിക്കുന്ന അന്തരീക്ഷത്തിലെ തണുപ്പും ഈർപ്പവും ചർമത്തെയും ബാധിക്കുന്നുണ്ട്. ചില ത്വക് രോഗങ്ങൾ മഴ മാസങ്ങളിൽ കൂടുതലായി കാണപ്പെടുന്നു.

പൂപ്പൽ രോഗങ്ങൾ (Fungal Infections)
കാൻഡിഡ എന്ന ഫംഗസ് നമ്മുടെ ശരീരത്തിൽ കാണുന്ന ഒരു ജീവിയാണ്. പക്ഷ,േ കൂടുതലായി ഈർപ്പം ഉള്ള കാലാവസ്ഥയിൽ ഇവ നഖങ്ങളിലും വായിലും രോഗം ഉണ്ടാക്കുന്നു.

നഖച്ചുറ്റ്

എപ്പോഴും നനയുന്ന കാൽപാദങ്ങളിൽ നഖത്തിനുചുറ്റും നീർക്കെട്ടും വേദനയും കാൻഡിഡാ ഫംഗസ് ബാധ മൂലമുണ്ടാകുന്നു. ചിലപ്പോൾ നഖത്തിനു നിറ വ്യത്യാസവും കാണാം. കൈനഖങ്ങളിലും ഈ അണുബാധ കാണാറുണ്ട്. പ്രമേഹ രോഗികളിലാണ് ഇത് പെട്ടെന്ന് പിടിപെടാൻ സാധ്യതയുള്ളത്.

ബാക‌്ടീരിയ ഉണ്ടാക്കുന്ന ചർമരോഗങ്ങൾ

കുട്ടികളിൽ സ്റ്റഫൈലോകോക്കസ് വിഭാഗത്തിൽ പെടുന്ന ബാക്ടീരിയ ഇംപെറ്റെഗോ (Impetigo) എന്ന രോഗം ഉണ്ടാക്കാം. ഈർപ്പം മൂലം തൊലി പൊട്ടുകയോ നേർമയാവുകയോ ചെയ്യുമ്പോഴാണ് അണുബാധ ഉണ്ടാകുന്നത്. ചെറിയ ഒരു കുമിളയാണ് തുടക്കം. തൊലിക്കകത്തുള്ള കൊഴുപ്പാണ് ഇവ പെരുകാൻ കാരണം. ഇത് പകരുന്ന രോഗമാണ്.
നാട്ടിൻപുറത്ത് കരപ്പൻ എന്ന് വിളിക്കുന്ന രോഗമാണിത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് മിക്ക കുട്ടികൾക്കും മഴക്കാലങ്ങളിൽ ഇത് കാണപ്പെടാറുണ്ട്. രോമകുപങ്ങൾക്കുള്ളിൽ വരുന്ന അണുബാധയും കുട്ടികളിൽ കാണാറുണ്ട്.

വിവരങ്ങൾക്കു കടപ്പാട്:
ഡോ. ശ്രീരേഖ പണിക്കർ
കൺസൾട്ടന്‍റ്, ത്വക് രോഗ വിഭാഗം,
എസ്‌യുറ്റി ഹോസ്പിറ്റൽ പട്ടം, തിരുവനന്തപുരം

27-04-2026

പ്രഭാതഭക്ഷണത്തിനു രുചിയേറും പ്രോട്ടീന്‍ സമ്പുഷ്‌ടമായ തക്കാളി ചട്ണി

പ്രഭാതഭക്ഷണത്തിനു രുചികരമായ പ്രോട്ടീന്‍ സമ്പുഷ്ടമായ തക്കാളി ചട്ണി തയാറാക്കാം. സാധാരണ തക്കാളി ചട്ണിയില്‍നിന്നു വ്യത്യസ്തമായി നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്താണ് ഈ സ്‌പെഷല്‍ തക്കാളി ചട്ണി തയാറാക്കുന്നത്.

രുചികരം എന്നതുപോലെ, ആരോഗ്യകരവുമാണ് ഈ ചട്ണി. ഇഡലി, ദോശ, വട, അല്ലെങ്കില്‍ പൊറോട്ട എന്നിവയുടെ കൂടെ കഴിക്കാവുന്ന മികച്ച കോമ്പിനേഷനാണിത്.

കടലപ്പരിപ്പും നിലക്കടലയും ചേര്‍ക്കുന്നത് ചട്ണിക്ക് കൊഴുപ്പും പ്രത്യേക രുചിയും നല്‍കുന്നതോടൊപ്പം പ്രഭാതഭക്ഷണത്തില്‍ പ്രോട്ടീന്‍റെ അളവ് വര്‍ധിപ്പിക്കാനും സഹായിക്കും.

ചേരുവകള്‍

  • തക്കാളി: 4-5 എണ്ണം (അരിഞ്ഞത്)
  • നിലക്കടല: 1/2 കപ്പ്
  • കടലപ്പരിപ്പ്: 2 ടേബിള്‍ സ്പൂണ്‍
  • പച്ചമുളക്: 3-4 എണ്ണം
  • ഇഞ്ചി: 1/2 ടീസ്പൂണ്‍
  • വെളുത്തുള്ളി: 1 ടേബിള്‍ സ്പൂണ്‍ (ചതച്ചത്)
  • ജീരകം: 1/2 ടീസ്പൂണ്‍
  • മല്ലി: 1/2 ടീസ്പൂണ്‍
  • വറ്റല്‍ മുളക്: 2 എണ്ണം
  • കറിവേപ്പില: 4-5 എണ്ണം
  • മല്ലിയില: 1 ടേബിള്‍ സ്പൂണ്‍ (അരിഞ്ഞത്)
  • എണ്ണ: 1 ടേബിള്‍ സ്പൂണ്‍
  • ഉപ്പ്: പാകത്തിനു ചേര്‍ക്കുക

തയാറാക്കുന്ന വിധം

ഒരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് ജീരകവും മല്ലിയും ചേര്‍ത്ത് രണ്ട് മിനിറ്റ് വഴറ്റുക. ശേഷം നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്ത് ചെറുതായി വറുത്തെടുക്കുക.

ഇതിലേക്ക് അരിഞ്ഞ തക്കാളിയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. (ആവശ്യമെങ്കില്‍ സവാളയും ചേര്‍ക്കാം). പാകത്തിന് ഉപ്പും മുളകുപൊടിയും ചേര്‍ത്ത് 2-3 മിനിറ്റ് കൂടി വേവിക്കുക. ഇവ നന്നായി തണുത്ത ശേഷം മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക.

എണ്ണ ചൂടാക്കി അതിലേക്ക് കറിവേപ്പില, വറ്റല്‍ മുളക്, ചതച്ച വെളുത്തുള്ളി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ഇത് തയാറാക്കി വച്ചിരിക്കുന്ന ചട്ണിക്ക് മുകളിലേക്ക് ഒഴിക്കുക.

അവസാനമായി അല്പം മല്ലിയില കൂടി വിതറുന്നതോടെ രുചികരമായ തക്കാളി ചട്ണി റെഡി!

27-08-2025

അടുത്തറിയാം മഞ്ഞൾ മാഹാത്മ്യം

രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തു ന്നതിനു മഞ്ഞൾ ഫലപ്രദം. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്യൂമിൻ എന്ന ആന്‍റി ഓക്സി ഡന്‍റാണ് ഗുണങ്ങൾക്കു പിന്നിൽ. നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരുന്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങളും മഞ്ഞളിലുണ്ട്.

മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യപ്രദം. വിവിധ തരം കാൻസറുകൾക്കെതിരേ പോരാ ടാൻ മഞ്ഞൾ സഹായക മെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണ ങ്ങൾ തുടരുന്നു. മഞ്ഞൾ ആന്‍റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊള്ളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞളിനു കഴിവുണ്ട്.

ചർമത്തിന്‍റെ അഴകിന്

ചർമത്തിലെ മുറിവുകൾ, പാടുകൾ എന്നിവ മാറാൻ മഞ്ഞൾ സഹായകം. മുറിവുകൾ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം രൂപപ്പെടുന്നതിനും മഞ്ഞൾ ഗുണപ്രദം. ചർമരോഗങ്ങളെ ചെറുക്കാൻ മഞ്ഞൾ ഫലപ്രദം.

മഞ്ഞളും തൈരും ചേർത്തു പുരട്ടി അഞ്ചുമിനിട്ടിനു ശേഷം തുടച്ചുകളയുക. അതു തുടർച്ചയായി ചെയ്താൽ ചർമത്തിന്‍റെ ഇലാസ്തിക സ്വഭാവം നിലനില്ക്കും, സ്ട്രച്ച് മാർക്കുകൾ മായും.

വിളർച്ച കുറയ്ക്കുന്നു

മഞ്ഞൾപ്പൊടി തേനിൽ ചേർത്തു കഴിച്ചാൽ വിളർച്ച മാറും. മഞ്ഞളിൽ ഇരുന്പ് ധാരാളം. കരളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കുന്നതിനും മഞ്ഞൾ സഹായകം.

വിഷാദം കുറയ്ക്കുന്നതിന്

മാനസികപിരിമുറുക്കവും വിഷാദവും അകറ്റുന്നതിനും മഞ്ഞൾ ഫലപ്രദമെന്നു ഗവേ ഷകർ. ഡിപ്രഷൻ ലക്ഷണങ്ങൾ കുറയ്ക്കു ന്നതിനു മഞ്ഞൾ ഫലപ്രദമെന്നു പഠനങ്ങളുണ്ട്.

നീരും വേദനയും കുറയ്ക്കുന്നു

കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകം. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണപ്രദമാണെന്നു ഗവേഷകർ. നീരും വേദനയും കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദം.

കൃമികടിക്കു പരിഹാരം

കൃമികടി മാറാൻ മഞ്ഞൾ പലപ്രദമെന്നതു നാട്ടറിവ്. കുടലിലെ പുഴുക്കൾ, കൃമി എന്നിവയെ നശിപ്പിക്കാൻ മഞ്ഞൾ ഫലപ്രദം. തിളപ്പിച്ചാറിച്ച വെള്ളത്തിൽ മഞ്ഞൾപ്പൊടി കലക്കിക്കുടിച്ചാൽ കൃമിശല്യം കുറയും.

എല്ലുകളുടെ കരുത്തിന്

മഞ്ഞൾ എല്ലുകൾക്കു കരുത്തു പകരുന്നു. ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുന്നു. ഹൃദയാരോഗ്യത്തിനും മഞ്ഞൾ ഗുണപ്രദം.

നാട്ടുമഞ്ഞൾ പൊടിപ്പിച്ച് ഉപയോഗിക്കാം

നാട്ടിൻപുറത്തെ വീടുകളിൽ പച്ചമഞ്ഞൾ പുഴുങ്ങിയുണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് എല്ലാം പൊടിരൂപത്തിൽ പായ്ക്കറ്റിൽ വിപണിയിൽ സുലഭം. ഇത്തരം റെഡിമെയ്ഡ് പൊടികളിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

വാങ്ങുന്നവരും വില്ക്കുന്നവരും അധികൃതരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. നാടൻമഞ്ഞൾ വാങ്ങി കഴുകി യുണക്കി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.

01-07-2026

ആർത്തവവിരാമം: വേണം കരുതൽ, സ്ത്രീകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത്

സ്ത്രീകളില്‍ ആര്‍ത്തവം അഥവാ മാസമുറ എന്നന്നേക്കുമായി അവസാനിക്കുകയും അവരുടെ പ്രജനനശേഷിക്ക് വിരാമമിടുകയും ചെയ്യുന്ന ഒരു സ്വാഭാവിക ഘട്ടമാണ് ആര്‍ത്തവവിരാമം (Menopause). തുടര്‍ച്ചയായി 12 മാസം വരെ ആര്‍ത്തവം ഇല്ലാതിരിക്കുമ്പോഴാണ് ആര്‍ത്തവവിരാമം സ്ഥിരീകരിക്കാന്‍ സാധിക്കുന്നത്.

ഈ സാഹചര്യത്തില്‍ അവസാനമായി മാസമുറ വന്ന തീയതി അവസാന മാസമുറ (LMP - Last Menstural Period) ആയി കണക്കാക്കുന്നു. 45നും 55നും പ്രായത്തിനിടയിലുള്ള സ്ത്രീകളിലാണ് സാധാരണയായി ആര്‍ത്തവവിരാമം സംഭവിക്കുന്നത്.

പ്രായത്തിന്‍റേതായ കാരണങ്ങളാല്‍ ഗര്‍ഭാശയത്തിലെ അണ്ഡാശയത്തില്‍ അണ്ഡോല്പാദനം കുറയുന്നു. ഇത് മൂലം ഈസ്ട്രജന്‍, പ്രോജസ്ട്രോണ്‍ തുടങ്ങിയ ഹോര്‍മോണുകളുടെ അളവ് ശരീരത്തില്‍ കുറയുകയും ആര്‍ത്തവവിരാമത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ആര്‍ത്തവവിരാമം മൂലം ഉണ്ടായേക്കാവുന്ന ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍

ആര്‍ത്തവവിരാമ ഘട്ടത്തില്‍ ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ അളവ് കുറയുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. അസ്ഥിബലക്ഷയം, ഹൃദ്രോഗം കൂടാതെ മെറ്റബോളിസം, മാനസികാരോഗ്യം, മാംസപേശികള്‍ എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു.

ആര്‍ത്തവ വിരാമത്തിനു ശേഷം ആരോഗ്യ സംരക്ഷണത്തിനായി തിരഞ്ഞെടുക്കേണ്ട പ്രധാന മാര്‍ഗങ്ങളില്‍ ഒന്നാണ് വ്യായാമം. ചിട്ടയായ ശാരീരിക പ്രവര്‍ത്തനം മുമ്പ് പ്രതിപാദിച്ച ആരോഗ്യ പ്രശ്‌നങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.

ഓസ്റ്റിയോപൊറോസിസ് (അസ്ഥി ബലക്ഷയം)

ആര്‍ത്തവ വിരാമത്തിനു ശേഷം ഈസ്ട്രജന്‍റെ അളവ് കുറയുന്നതിനാല്‍ അസ്ഥി സാന്ദ്രത കുറയുകയും എല്ലുകള്‍ ബലഹീനമാവുകയും ചെയ്യുന്നു. ഈ അവസ്ഥയാണ് ഓസ്റ്റിയോപോറോസിസ്. ഇതുമൂലം ചെറിയ വീഴ്ചകളില്‍ പോലും എല്ലുകള്‍ ഒടിയാനുള്ള സാധ്യത കൂടുന്നു.

ഇത് പ്രതിരോധിക്കുന്നതിനായി ഫിസിയോതെറാപ്പിസ്റ്റിന്‍റെ നിര്‍ദേശപ്രകാരം അനുയോജ്യമായ വ്യായാമം ദിവസവും ചെയ്യേണ്ടതാണ്. Resistance exercise, Weight bearing exercise എന്നീ വ്യായാമങ്ങള്‍ ഒന്നിച്ചു ചെയ്യുന്നതിലൂടെ അസ്ഥികളുടെ ബലം ശക്തിപ്പെടുത്താനും പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താനും സാധിക്കും.

ഹൃദ്രോഗം (Cardio Vascular Disease - CVD)

ആര്‍ത്തവവിരാമ ഘട്ടത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം മൂലം ദഹനപ്രക്രിയ മന്ദഗതിയില്‍ ആകുകയും വയറിലെ കൊഴുപ്പിന്‍റെ അളവ്കൂടുകയ മാംസപേശികളുടെ അളവ് കുറയുകയും ചെയ്യുന്നു.

ദിവസവും എയ്‌റോബിക് വ്യായാമം ചെയ്യുന്നത് ഹൃദയത്തിന്‍റെയും ശ്വാസകോശത്തിന്‍റെയും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നു. കൃത്യമായ വ്യായാമത്തിനൊപ്പം ക്രമേണ വ്യായാമം ചെയ്യുന്ന സമയം വര്‍ദ്ധിപ്പിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുകയും ഹൃദ്രോഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ HDL (നല്ല കൊളസ്‌ട്രോളിന്റെ അളവ്) വര്‍ധിപ്പിക്കുകയും LDL (മോശം കൊളസ്‌ട്രോളിന്‍റെ അളവ്) കുറയ്ക്കുകയും ചെയ്യുന്നു.

ആര്‍ത്തവവിരാമത്തിനു മുമ്പേ വ്യായാമം ചെയ്തു തുടങ്ങുന്നതിലൂടെ രക്തക്കുഴലിനെ ബാധിക്കുന്ന രോഗങ്ങള്‍ തീവ്രതയിലേക്ക് എത്തുന്നത് മന്ദഗതിയില്‍ ആക്കാന്‍ സഹായിക്കുന്നു.

ഇതു കൂടാതെ Metabolism നല്ല രീതിയില്‍ ആക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും സഹായിക്കുന്നു.

ശരീരത്തിന്‍റെ ബാലന്‍സ്

ആര്‍ത്തവവിരാമത്തിനുശേഷം ശരീരത്തിലെ ന്യൂറോ സെന്‍സറി സിസ്റ്റത്തിന്‍റെ പ്രവര്‍ത്തനം മന്ദഗതിയിലാവുകയും ശരീരത്തിന്‍റെ ബാലന്‍സിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

ഇത്തരത്തില്‍ ബാലന്‍സ് നഷ്ടമാകുമ്പോള്‍ വീഴ്ചയുടെ സാധ്യത വര്‍ധിക്കുന്നു. ഈ സാഹചര്യം ഒഴിവാക്കുന്നതിന് അനുയോജ്യമായ പരിശീലനവും വ്യായാമവും ഒരു ഫിസിയോതെറാപ്പിസ്റ്റിന്‍റെ നിര്‍ദേശപ്രകാരം കൃത്യമായി ചെയ്യേണ്ടതാണ്.

പെല്‍വിക് അവയവങ്ങളുടെ പ്രൊലാപ്‌സ് (Pelvic Organ Prolapse)

ആര്‍ത്തവവിരാമത്തില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ അളവ് കുറയുന്നത് മൂലം പെല്‍വിക് ഫ്ലോറിലെ പേശികളുടെ ബലക്ഷയം സംഭവിക്കുന്നു. ഈ അവസ്ഥയിലാണ് Pelvic Organ Prolapse സംഭവിക്കുന്നത്.

പെല്‍വിക് ഫ്ലോറിലെ ആന്തരിക അവയവങ്ങളായ ഗര്‍ഭാശയം, മൂത്രാശയം, മലാശയം എന്നിവയില്‍ ഏതെങ്കിലും ഉള്ളില്‍ നിന്നും യോനി ഭാഗത്തേക്ക് വലിഞ്ഞുവരുന്ന അവസ്ഥയാണിത്.

യോനീഭാഗത്തെ സമ്മര്‍ദം, വേദന, ഇടയ്ക്കിടെ മൂത്രം ഒഴിക്കുക, മൂത്രം അറിയാതെ പോവുക തുടങ്ങിയ രോഗലക്ഷണങ്ങളാണ് പ്രകടമാകുന്നത്. പെല്‍വിക് പേശികളെ ബലപ്പെടുത്തുന്ന വ്യായാമങ്ങള്‍ ഫിസിയോതെറാപ്പിയില്‍ ലഭ്യമാണ്.

മാനസികാരോഗ്യവും ഉറക്കവും മെച്ചപ്പെടുത്തുന്നതിന്

വ്യായാമം ചെയ്യുന്നത് ശരീരത്തിലെ Endorphinsserotonin പോലുള്ള രാസവസ്തുക്കളുടെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നു. ഉത്കണ്ഠ, വിഷാദം, മാനസിക സമ്മര്‍ദ്ദം എന്നിവ കുറയ്ക്കുന്നതിനായി വ്യായാമം ശീലമാക്കുക.

വ്യായാമം ചെയ്യുന്നതലൂടെ ആത്മവിശ്വാസം വര്‍ധിക്കുന്നു, ഉറക്കത്തിന്‍റെ ഗുണമേന്മ മെച്ചപ്പെടുന്നു, കൂടാതെ വൈജ്ഞാനിക പ്രവര്‍ത്തനവും (Cognitive function) മെച്ചപ്പെടുത്തുന്നു. ദിവസവും 60 മിനിറ്റ് വ്യായാമം ചെയ്യുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

ആര്‍ത്തവ വിരാമത്തിനു ശേഷമുള്ള സ്ത്രീകളില്‍ ശാരീരിക ക്ഷമത, ജീവിത നിലവാരം, മെറ്റബോളിക് ആരോഗ്യം, ബോണ്‍ മിനറല്‍ ഡെന്‍സിറ്റി എന്നിവ മെച്ചപ്പെടുത്തുന്നതിനും അസ്ഥിനാശം തടയുന്നതിനും വ്യക്തിഗത വ്യായാമം സഹായകരമാണ്.

ആര്‍ത്തവ വിരാമത്തിന് ശേഷം സ്ത്രീകള്‍ക്കായുള്ള ഏറ്റവും ഫലപ്രദമായ ഔഷധ രഹിത ചികിത്സാ മാര്‍ഗങ്ങളില്‍ ഒന്നാണ് വ്യക്തിഗത വ്യായാമങ്ങള്‍.

ഇവ ദിവസവും കൃത്യമായി ചെയ്യുന്നതിലൂടെ ശാരീരിക-മാനസിക ആരോഗ്യം നിലനിര്‍ത്താനും മെച്ചപ്പെടുത്താനും സഹായകരമാണ്. ആര്‍ത്തവ വിരാമത്തിനു ശേഷമുള്ള വ്യായമത്തിന്‍റെ പ്രാധാന്യം മനസിലാക്കി പ്രവര്‍ത്തിക്കുക.

വിവരങ്ങൾ: ശ്രീദേവി
HOD, Department of Physiotherapy, SUT Hospital, Pattom.

01-07-2026

തൊഴിൽ അല്ല, ഇത് സേവനം; ഡോക്‌ടേഴ്സ് ദിനത്തിൽ കുറിപ്പുമായി യുവഡോക്‌ടർ

ഡോക്‌ടറാകുന്നത് ഒരു തൊഴിൽ മാത്രം അല്ല; അതൊരു ഉത്തരവാദിത്തവും ഒരു പ്രതിജ്ഞയും മനുഷ്യജീവിതത്തോടുള്ള ദീർഘകാല സമർപ്പണവുമാണ്. പ്രത്യേകിച്ച് കുട്ടികളുടെ അതിതീവ്രപരിചരണ രംഗത്ത് പ്രവർത്തിക്കുമ്പോൾ ഓരോ നിമിഷവും നിർണായകമാണ്.

ഒരു കുഞ്ഞിന്‍റെ ശ്വാസം സ്ഥിരത നേടുന്ന നിമിഷവും ആശങ്കയോടെ കാത്തിരിക്കുന്ന മാതാപിതാക്കളുടെ കണ്ണുകളിൽ പ്രതീക്ഷ മടങ്ങിയെത്തുന്ന നിമിഷവും എന്‍റെ ജീവിതത്തെ ഏറ്റവും അർഥവത്താക്കുന്ന അനുഭവങ്ങളായി ഞാൻ കാണുന്നു.

കഴിഞ്ഞ ഏഴ് വർഷമായി കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കൺസൾട്ടന്‍റ് ആൻഡ് പീഡിയാട്രിക് ഇന്‍റൻസിവിസ്റ്റ് ആയി സേവനം അനുഷ്ഠിക്കുമ്പോൾ, ചികിത്സ എന്നത് ശാസ്ത്രവും കരുണയും സംഗമിക്കുന്ന അതിവിശിഷ്‌ടമായൊരു സേവനമാണെന്ന് ഞാൻ ദിനംപ്രതി കൂടുതൽ ആഴത്തിൽ തിരിച്ചറിയുന്നു.

എന്‍റെ വൈദ്യജീവിതത്തിന്‍റെ അടിത്തറ മദ്രാസ് മെഡിക്കൽ കോളജിലെ എംബിബിഎസ് പഠനത്തിലൂടെയാണ് രൂപം കൊണ്ടത്. തുടർന്ന് PGI Chandigarh-ൽ നിന്ന് MD Pediatrics നേടിയതും പിന്നീട് Sir Ganga Ram Hospital, Delhi-യിൽ super speciality പരിശീലനം നേടിയതും Pediatric Critical Care എന്ന മേഖലയിലേക്കുള്ള എന്‍റെ യാത്രയെ കൂടുതൽ ദൃഢമാക്കി.

ഇരുപത് വർഷങ്ങൾക്ക് മുമ്പ് വൈദ്യവിദ്യാഭ്യാസ യാത്ര ആരംഭിക്കുമ്പോൾ, ചികിത്സയെ ഞാൻ പ്രധാനമായും അറിവിന്‍റെയും നൈപുണ്യത്തിന്‍റെയും ഒരു ശാസ്ത്രമേഖലയായി കണ്ടിരുന്നു. എന്നാൽ കാലവും അനുഭവങ്ങളും എന്നെ പഠിപ്പിച്ചത്, വൈദ്യസേവനം രോഗനിർണയത്തിലും ചികിത്സാനിർദേശത്തിലും മാത്രം ഒതുങ്ങുന്നില്ലെന്ന സത്യമാണ്.

രോഗിയുടെ കുടുംബത്തിന്‍റെ ഭയങ്ങളും പ്രതീക്ഷകളും ഉൾക്കൊള്ളുകയും വിശ്വാസം, ആശയവിനിമയം, കരുണ എന്നിവയെ ചികിത്സയുടെ അനിവാര്യ ഘടകങ്ങളായി കാണുകയും ചെയ്യേണ്ടത് അത്ര തന്നെ പ്രാധാന്യമുള്ളതാണ്.

ഒരു Pediatric Intensivist എന്ന നിലയിൽ, കരുണയും സഹാനുഭൂതിയും തന്നെയാണ് എന്‍റെ ചികിത്സാസമീപനത്തിന്‍റെ അടിത്തറ. ഐസിയുവിൽ പ്രവേശിക്കുന്ന ഓരോ കുഞ്ഞും ഒരു രോഗാവസ്ഥ മാത്രമല്ല; ഒരു കുടുംബത്തിന്‍റെ മുഴുവൻ പ്രതീക്ഷകളും പ്രാർഥനകളും ചുറ്റിപ്പറ്റിയുള്ള ജീവനുലകമാണ്.

അതുകൊണ്ട് ചികിത്സ നൽകുന്നതിനൊപ്പം മാതാപിതാക്കളുമായി സുതാര്യവും കരുതലോടുകൂടിയതുമായ ആശയവിനിമയം പുലർത്തുന്നതും അത്യന്താപേക്ഷിതമാണ്. പ്രതിസന്ധിയേറിയ നിമിഷങ്ങളിൽ വ്യക്തവും സത്യസന്ധവും ആശ്വാസകരവുമായി വിവരങ്ങൾ നൽകുന്നത് വിശ്വാസബന്ധം കൂടുതൽ ഉറപ്പിക്കുന്നു.

വിവരങ്ങളുടെ അമിതപ്രവാഹവും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ ധാരണകളും ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ, ചികിത്സ നൽകുന്ന ഡോക്ടറിലുള്ള രോഗിയുടെ വിശ്വാസം വൈദ്യസേവനത്തിന്‍റെ അടിസ്ഥാനശിലയായി നിലകൊള്ളുന്നു. പലപ്പോഴും രോഗശമനത്തിന് മരുന്നുകൾക്കപ്പുറം മനുഷ്യത്വവും ആശ്വാസം പകരുന്ന വാക്കുകളും അനിവാര്യമായി മാറുന്നു.

എന്റെ വൈദ്യജീവിതത്തിലെ ചില നേട്ടങ്ങളെ ഞാൻ ഏറെ നന്ദിയോടെ ഓർക്കുന്നു. 2020-ലെ കോവിഡ് കാലഘട്ടത്തിൽ, ഏഷ്യയിൽ നിന്നുള്ള ആദ്യത്തെ MIS-C കേസ് വിജയകരമായി ചികിത്സിക്കുകയും അത് റിപ്പോർട്ട് ചെയ്യുകയും ഈ രോഗത്തെക്കുറിച്ചുള്ള അവബോധം വ്യാപിപ്പിക്കുകയും ചെയ്യാൻ സാധിച്ചു.

2024 ജൂലൈയിൽ, ഇന്ത്യയിൽ അമീബിക് മസ്തിഷ്കജ്വരത്തിൽ നിന്ന് രക്ഷപ്പെട്ട ആദ്യ രോഗിയെ ചികിത്സിച്ച സംഘത്തിന് നേതൃത്വം നൽകാനായതും പത്തിലേറെ കുട്ടികളെ പ്രസ്തുത രോഗത്തിൽ നിന്ന് രക്ഷിക്കാനായതും കരിയറിലെ നിർണായക നാഴികക്കല്ലുകളായി.

അതോടൊപ്പം, ഈ രോഗത്തെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളിലും വൈദ്യസമൂഹത്തിനുമിടയിൽ വ്യാപിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കാനും കഴിഞ്ഞു.

ഇതുകൂടാതെ, ആറ് ഒറിജിനൽ ഗവേഷണ പ്രബന്ധങ്ങൾ ഉൾപ്പെടെ 40 പ്രസിദ്ധീകരണങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട്. Outlook Magazine-ന്‍റെ Best Doctors South India 2025 പട്ടികയിലും India Today Magazine-ന്‍റെ 50-ാം വാർഷിക പതിപ്പിലെ Eminent Doctors South India 2025 പട്ടികയിലും ഉൾപ്പെടാൻ കഴിഞ്ഞത് വിനയപൂർവം സ്വീകരിക്കുന്ന അംഗീകാരങ്ങളായി കരുതുന്നു.

എന്നിരുന്നാലും, ഈ നേട്ടങ്ങളൊന്നും ഒരാളുടെ മാത്രം വിജയമായി ഞാൻ കാണുന്നില്ല. വഴികാട്ടിയായ ഗുരുക്കന്മാർക്കും നിരന്തരം കൈത്താങ്ങായ എന്‍റെ മാതാപിതാക്കൾക്കും സഹപ്രവർത്തകർക്കും വിശ്വസിച്ച് ചികിത്സയ്ക്കായി മുന്നോട്ടുവന്ന രോഗികൾക്കും അവരുടെ മാതാപിതാക്കൾക്കും ഈ സേവനത്തിന് അവസരവും അനുഗ്രഹവും നൽകിയ ദൈവത്തോടും ഞാൻ ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നു.

തൊഴിൽജീവിതത്തിലെ ദീർഘമായ സമയക്രമവും കുടുംബത്തിൽ നിന്ന് അകന്നുപോയ അനേകം നിമിഷങ്ങളും അതിയായ സഹനത്തോടും സ്നേഹത്തോടും കൂടി ഏറ്റുവാങ്ങിയ ഭാര്യയ്ക്കും മക്കൾക്കും ഞാൻ അതീവ കടപ്പെട്ടിരിക്കുന്നു.

Doctors Day എന്നത്, നാം രോഗം മാത്രം ചികിത്സിക്കുന്നവർ അല്ല; ഭയം അകറ്റുന്നവർ, വിശ്വാസം സംരക്ഷിക്കുന്നവർ, പ്രത്യാശ പകരുന്നവർ കൂടിയാണെന്ന് ഓർമപ്പെടുത്തുന്ന ദിനമാണ്.

എന്‍റെ കാഴ്ചപ്പാടിൽ, Being a Doctor എന്നത് ശാസ്ത്രീയ അറിവിനെ മനുഷ്യസേവനമായി സമർപ്പിക്കുകയും കരുണയെ ചികിത്സയുടെ ജീവാത്മാവാക്കുകയും, പ്രതിസന്ധിയുടെ അതിരുകളിലുപോലും ജീവന്‍റെ വിളക്കായി നിലകൊള്ളുകയും ചെയ്യുന്നതാണ്.

ഡോ. കെ.കെ. അബ്‌ദുൾ റൗഫ്
Consultant Pediatrician and Pediatric Intensivist, Baby Memorial Hospital, Kozhikode.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

ആഗോള ശ്രദ്ധ നേടി ദക്ഷിണ സുഡാനിലെ കർഷകരുടെ വേറിട്ട മുന്നേറ്റം!
ഫുട്ബോൾ പുൽത്തകിടി കഥ പറയുമ്പോൾ
ലഹരിവിരുദ്ധ സംഘടന മറവിൽ എംഡിഎംഎ കച്ചവടം ... ഇന്നത്തെ പ്രധാനവാർത്ത
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up