ADVERTISEMENT

Close
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Special Banner
Videos

Deepika Editorial

Editorial

06-08-2026

വിലകെട്ട മലയാളിയാകണോ?

Editorial

06-08-2026

മനുഷ്യത്വമില്ലായ്മയുടെ ഏഴാം വിജ്ഞാപനം

Editorial

05-08-2026

മാറിപ്പോകാൻ പറയൂ ഈ മാലിന്യമലകളോട്

Editorial

04-08-2026

 ഈ ‘തൂഫാന്‍’ രാജ്യമാകെ വീശിയടിക്കട്ടെ!

Editorial

02-08-2026

ഓറഞ്ചെന്നു പറഞ്ഞ് മരണവിതരണം

Editorial

01-08-2026

പാറ്റകളെ കരിന്തേളുകളാക്കരുത്!

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Thrissur

വിദ്യാർഥികളുമായി പോയ വാൻ കനാലിലേക്കു മറിഞ്ഞു

24 കുട്ടികൾക്ക് പരിക്കേറ്റു

ചാലക്കുടി: സ്കൂൾ വിദ്യാർഥികളുമായി പോയിരുന്ന സ്വകാര്യ വാൻ പോട്ട വാഴക്കുന്ന് താണിപ്പാറ മെയിൻ കനാലിലേക്കു മറിഞ്ഞ് 24 വിദ്യാർഥികൾക്ക് പരിക്കേറ്റു. ആരുടെയും പരിക്കുകൾ ഗുരുതരമല്ല. ഇന്നലെ വൈകിട്ട് 4.15 നാണ് അപകടമുണ്ടായത്.

ആളൂർ സെന്‍റ് ജോസഫ്‌സ് സ്‌കൂളിലെ വിദ്യാർഥികളാണ് വാനിൽ സഞ്ചരിച്ചിരുന്നത്. സാധാരണ വലിയ വാഹനങ്ങൾ പോകാത്ത വീതികുറഞ്ഞ കനാൽ ബണ്ടിലൂടെയാണ് വാൻ ഓടിച്ചത്. ഇന്നലെ പുതിയ ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നതെന്നും വാഹനം ഇതുവഴി എടുക്കാറില്ലെന്നും പറയുന്നു. 10 അടിയോളം താഴ്ചയുള്ള മെയിൻ കനാലിലേക്കാണ് വാഹനം മറിഞ്ഞത്.

ചെറിയ പരിക്കുകളോടെ പോട്ട പള്ളൂപറമ്പില്‍ പി.വി. ഷിഖ(11), പള്ളൂപറമ്പില്‍ ശിവാനി(9), പോട്ട പൊറുത്തൂക്കാരന്‍ നിധി ജെയിംസ്, ഞാറേക്കാടന്‍ കെവിന്‍ ഷിനോജ്(13), കൊല്ലെന്‍തേരി എയ്ഡന്‍ (4), അധ്യാപിക നിധിമോള്‍ (45) എന്നിവരെ ചാലക്കുടി സെന്‍റ് ജെയിംസ് ആശുപത്രിയിലും, നിരുപമ സന്തോഷ് (11), ആവന്തിക (10), അനാമിക (13), ആദം (13), സയാ എലിസബത്ത് (4), സിയാന്‍ (4), ലാറീസ് (14), ജുലീന (13), അലിന്‍ റോസ് (14), അയന (7), ജാസ്മിന്‍ (5), സോന (14), അബേബ (8), അബിഗെയില്‍ (5), ആന്‍റണി(14), അനക്‌സ് (13), ഷാരോണ്‍ (9), ജോയല്‍(13), എയ്‌സന്‍ എന്നിവരെ പോട്ട ധന്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൈവിരലിനു പരിക്കേറ്റ താണിപ്പാറ മണ്ടത്തറ നയന(10), സഹോദരി അനന്യ(9) എന്നിവർ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അപകടമുണ്ടായ ഉടൻ പരിസരവാസികൾ ഓടിയെത്തിയാണ് വാനിനകത്ത് കുടുങ്ങിക്കിടന്ന വിദ്യാർഥികളെ പുറത്തെടുത്ത് ആശുപത്രികളിൽ എത്തിച്ചത്. ആളൂർ പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.

പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന വിദ്യാർഥികളെ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ സന്ദർശിച്ചു. സനീഷ് കുമാർ ജോസഫ് എംഎൽഎ, നഗരസഭ ചെയർപേഴ്സൻ ആലീസ് ഷിബു തുടങ്ങിയവരും എത്തിയിരുന്നു.

Thiruvananthapuram

പ്രഭാതഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്തു

വെള്ളറട: പെരുങ്കടവിള പഞ്ചായത്തിനു കീഴിലെ എല്‍പി സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണം നല്‍കുന്ന പരിപാടിയുടെ ഉദ്ഘാടനം പെരുങ്കടവിള എല്‍പിഎസില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബി. നിര്‍മല ഉദ്ഘാടനം ചെയ്തു. പുളിമാങ്കോട് വാര്‍ഡ് മെമ്പര്‍ ചന്ദ്രദീപ അധ്യക്ഷത വഹിച്ചു.

മാരായമുട്ടം എല്‍പിഎസില്‍ നടന്ന പരിപാടി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീലാ കുമാരി ഉദ്ഘാടനം ചെയ്തു. അയിരൂര്‍ എല്‍പിജിഎസില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അമ്പലത്തറയില്‍ ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. തത്തിയൂര്‍ അരുവിക്കര എല്‍പിഎസില്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അശ്വതി ശ്രീകുമാര്‍ അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിനില്‍ മണലുവിള ഉദ്ഘാടനം ചെയ്തു.

Kollam

ഇന്‍റര്‍ ഡിസ്ട്രിക്‌ട് ക്ലബ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചങ്ങനാശേരി അസംപ്ഷന്‍ മുന്നില്‍

കൊല്ലം: കേരള സംസ്ഥാന അത്‌ലറ്റിക്‌സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടക്കുന്ന എം.കെ. ജോസഫ് മെമ്മോറിയല്‍ 19-ാമത് കേരള സംസ്ഥാന ഇന്‍റര്‍ ഡിസ്ട്രിക്റ്റ് ക്ലബ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്‍റെ ആദ്യ ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഓവറോള്‍ വിഭാഗത്തില്‍ 107 പോയിന്‍റുമായി ചങ്ങനാശേരി അസംപ്ഷന്‍ കോളജ് മുന്നില്‍.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നുള്ള അഫിലിയേറ്റഡ് അത്‌ലറ്റിക് ക്ലബ്ബുകളിലെ കായികതാരങ്ങള്‍ക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള പ്രധാന വേദിയാണിത്.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി വിവിധ പ്രായപരിധി വിഭാഗങ്ങളില്‍ (സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍) ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളിലാണു മത്സരങ്ങള്‍.

97 പോയിന്‍റുമായി കോതമംഗലം എംഎ കോളജാണ് രണ്ടാം സ്ഥാനത്ത്. 55 പോയിന്‍റുമായി കൊല്ലം ടികെഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് മൂന്നാം സ്ഥാനത്തുമുണ്ട്.

Pathanamthitta

നീരൊഴുക്കിനു വേഗം കൂട്ടാൻ കോലറയാർ ശുചീകരിച്ച് നാട്ടുകാർ

നിരണം: കടപ്ര, നിരണം പഞ്ചായത്തുകളിൽ വെള്ളപ്പൊക്കത്തിന്‍റെ പ്രധാന കാരണങ്ങളിൽ ഒന്നായ കോലറയാറിലെ പോള നീക്കിത്തുടങ്ങി. ഹിറ്റാച്ചിയിറക്കിയും നാട്ടിലെ ചെറുപ്പക്കാരുടെ ശ്രമഫലമായിട്ടാണ് നിരണം വലിയ പള്ളി പാലത്തിനു സമീപം പോളയും മാലിന്യവും നീക്കം ചെയ്തത്.

നിരണം പള്ളിയുടെ നേതൃത്വത്തിലാണ് പള്ളി പാലത്തിന് സമീപത്തെ പോളയും മാലിന്യവും നീക്കം ചെയ്തത്. നിരണം വലിയ പള്ളി മുൻ ട്രസ്റ്റി രാജു പുളിപള്ളിൽ, ട്രസ്റ്റി ജോൺ വാലയിൽ, മാനേജിംഗ് കമ്മിറ്റി അംഗം ജിജു വൈക്കത്തുശേരി, ഗ്രാമ പഞ്ചായത്തംഗങ്ങളായ അലക്സ് പുത്തുപ്പള്ളിൽ, ബിന്ദു ജെ. വൈക്കത്തുശേരി, രാജു വെട്ടത്ത് പറമ്പിൽ, വിശ്വനാഥൻ കൊച്ചു മുട്ടത്തേത്ത് എന്നിവർ നേതൃത്വം നൽകി.

ടൺ കണക്കിന് മാലിന്യമാണ് കോലിയാറ്റിൽ അടിഞ്ഞു കൂടിയിരിക്കുന്നത്. ഇത് നീക്കം ചെയ്യണമെങ്കിൽ കോടിക്കണക്കിന് രൂപയുടെ പദ്ധതി സർക്കാർ രൂപീകരിക്കണം. കോലറയാറിലെ പോളയും മാലിന്യങ്ങളും നീക്കംചെയ്താൽ നിരണം, കടപ്ര പഞ്ചായത്തുകളിലെ വെള്ളപ്പൊക്കത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകും. ഇപ്പോൾ നദിയിൽ പോളയും മാലിന്യവും അടിഞ്ഞു കൂടി കിടക്കുന്ന കാരണത്താൽ നദിയിൽ വെള്ളമൊഴുക്ക് നിലച്ചുകിടക്കുകയാണ്.

Idukki

മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്

തൊടുപുഴ: ഒരു ദിവസം നേരിയ ശമനമുണ്ടായെങ്കിലും വീണ്ടും മഴ ശക്തിപ്പെട്ടത് ജില്ലയെ ആശങ്കയിലാഴ്ത്തി. ഇന്നലെ മിക്കയിടങ്ങളിലും പകല്‍സമയം ഇടവിട്ട് ശക്തമായ മഴ പെയ്തു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ഇന്നലെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഉച്ചയോടെ റെഡ് അലര്‍ട്ടാക്കി മാറ്റി. ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടവിട്ടുള്ള അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും ജില്ലയില്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത തുടരണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്ന മേഖലകളില്‍നിന്നുള്ളവര്‍ക്കായി 17 ദുരിതാശ്വാസ ക്യാമ്പുകള്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ആകെ 336 പേരാണ് ഇവിടെ കഴിയുന്നത്. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ ജില്ലയില്‍ കാര്യമായ തോതില്‍ മഴ രേഖപ്പെടുത്തിയിട്ടില്ല. ഇടുക്കി -18.8, പീരുമേട് -17, തൊടുപുഴ- 16, ദേവികുളം- 10.8, ഉടുമ്പന്‍ചോല- 3.5 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളില്‍ രേഖപ്പെടുത്തിയ മഴയുടെ കണക്ക്.

മഴ ശമനമില്ലാതെ തുടരുന്നത് വിവിധ മേഖലകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ടൂറിസം, കാര്‍ഷികം, വ്യാപാര മേഖലകളാണ് മഴ മൂലം പ്രതിസന്ധിയിലായിരിക്കുന്നത്. മഴ ശക്തിപ്പെട്ടതോടെ ജില്ലയിലെ വിനോദസഞ്ചാരമേഖല പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളിലേ്ക്കുള്ള പ്രവേശനം ജില്ലാ ഭരണകൂടം നിരോധിച്ചതോടെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ആളില്ലാത്ത അവസ്ഥയായി. ടൂറിസം കേന്ദ്രങ്ങളിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഹോം സ്‌റ്റേകളിലുമായി നൂറുകണക്കിന് ബുക്കിംഗ് റദ്ദുചെയ്തു.

മഴ ശക്തമായതോടെ ജില്ലയില്‍ പല വെള്ളച്ചാട്ടങ്ങളും സജീവമായി. ഇത്തരം കേന്ദ്രങ്ങളില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് സന്ദര്‍ശകര്‍ എത്തുന്നുണ്ട്. ഇക്കാര്യത്തില്‍ പോലീസും മറ്റും ജാഗ്രതാ നിര്‍ദേശം നല്‍കുന്നുണ്ട്. അലര്‍ട്ടുകള്‍ പൂര്‍ണമായും പിന്‍വലിക്കുന്നതുവരെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കില്ല.
കാര്‍ഷിക മേഖലയെയും മഴ പ്രതിസന്ധിയിലാക്കി. ഏലവും പച്ചക്കറിയും ഉള്‍പ്പെടെ പല കാര്‍ഷിക വിളകളെയും അഴുല്‍ രോഗം ബാധിച്ചിട്ടുണ്ട്. മഴ നീണ്ടു നിന്നാല്‍ അഴുകല്‍ വ്യാപമാകാനും സാധ്യതയുണ്ട്.

ഇതിനു പുറമേ വന്‍തോതില്‍ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. വ്യാപാരമേഖല മഴമൂലം വലിയ മാന്ദ്യത്തിലാണ്. മഴ ഇത്തരത്തില്‍ നീണ്ടു നിന്നാല്‍ ഓണക്കച്ചവടത്തെയും പ്രതികൂലമായി ബാധിച്ചേക്കുമെന്ന് വ്യാപാരികള്‍ പറയുന്നു.

Alappuzha

അടിസ്ഥാന വിഭാഗത്തെ അവഗണിക്കരുത്: സ്പീക്കര്‍

കൊച്ചി: മാധ്യമങ്ങള്‍ക്കൊപ്പം ഭരണഘടനയുടെ അഞ്ചാം ശക്തിയായി നിലകൊള്ളുന്ന അടിസ്ഥാന വിഭാഗത്തെയും നേതാക്കളെയും അവഗണിക്കരുതെന്ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

എറണാകുളം പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ സി.വി. പാപ്പച്ചന്‍ സ്മാരക അവാര്‍ഡുദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമര കാലഘട്ടത്തിന്‍റെ പിന്തുടര്‍ച്ച അവകാശപ്പെട്ട മികച്ച പത്രപ്രവര്‍ത്തകനായിരുന്നു സി.വി. പാപ്പച്ചന്‍ എന്ന് സ്പീക്കര്‍ പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്‍റ് ആര്‍. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു.

Kottayam

കാറിനു മുകളിൽ മരം വീണു; കുടുംബത്തിലെ അഞ്ചുപേർ അദ്ഭുതകരമായി രക്ഷപ്പെട്ടു

ചങ്ങനാശേരി: മരം വീണു കാർ തകർന്നു. കാറിലുണ്ടായിരുന്ന അഞ്ചുപേർ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് ആറിന് കുരിശുംമൂടിനും വലിയകുളത്തിനുമിടയിലായിന്നു സംഭവം. നടയ്ക്കപ്പാടം സ്വദേശി ജോർജും നാലു മക്കളും കാറിലുണ്ടായിരുന്നെങ്കിലും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കടയിൽ പോകാൻ റോഡരികിൽ കാർ നിർത്തിയപ്പോഴാണ് അപകടം.

അപകടത്തെത്തുടർന്ന് ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സ് എത്തി മരം മുറിച്ചുനീക്കി. റോഡരികിൽ അപകടഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കണമെന്ന ജനകീയ ആവശ്യം അധികാരികൾ നിരസിക്കുന്ന നടപടിക്കെതിരേ പ്രതിഷേധം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം മടുക്കംമൂട്ടിൽ റോഡിലേക്ക് മരം വീണിരുന്നു.

Ernakulam

കാർ താഴ്ചയിലേക്ക് മറിഞ്ഞ് വൈദികനു പരിക്ക്

റോഡിന് സംരക്ഷണ ഭിത്തി ഉണ്ടായിരുന്നില്ല

കോതമംഗലം: പാലമറ്റം ചീക്കോട് റോഡിൽ അലഞ്ഞുതിരിഞ്ഞ കന്നുകാലിയെ ഇടിക്കാതിരിക്കാൻ വെട്ടിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞു. കാർ ഓടിച്ചിരുന്ന വൈദികൻ പരിക്കുകളോടെ രക്ഷപ്പെട്ടു. പാലമറ്റം - നേര്യമംഗലം റോഡിൽ ചീക്കോട് ഇന്നലെ രാവിലെ 10.30ഓടെയാണ് അപകടം.

പത്ത് അടി താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. അടിമാലി പത്താം മൈൽ സ്വദേശി ഫാ. റോയി പോൾ മാനിക്കാട്ടിന്‍റെ മാരുതി വാഗണർ കാറാണ് അപകടത്തിൽപ്പെട്ടത്.
ഓടിക്കൂടിയ നാട്ടുകാര്‍ ഫാ. റോയിയെ കാറിന് പുറത്തെത്തിച്ചു. കന്നുകാലിയെ രക്ഷിക്കാനായി വാഹനം വെട്ടിച്ചപ്പോഴാണ് അപകടത്തിൽപ്പെട്ടതെന്ന് അപകടം നേരിൽക്കണ്ട നാട്ടുകാർ പറഞ്ഞു. പെരിയാര്‍വാലിയുടെ ക്യാച്ച്മെന്‍റ് ഏരിയയില്‍ വെള്ളം ഇല്ലാതിരുന്നതും അപകടത്തിന്‍റെ വ്യാപ്തി കുറച്ചു.

കുറ്റിക്കാട്ടില്‍ തങ്ങി നിന്നതിനാലാണ് കാര്‍ തോട്ടിലേക്ക് മറിയാതിരുന്നത്. റോഡിന് സംരക്ഷണ ഭിത്തി ഇല്ലാതിരുന്നതും വാഹനം താഴ്ചയിലേക്ക് മറിയാൻ കാരണമായി.

ക്രെയിന്‍ ഉപയോഗിച്ച് കാര്‍ ഉയർത്തിയെടുത്തു. സ്ഥിരം റോഡില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ വാഹനങ്ങള്‍ക്ക് ഭീഷണിയായി മാറിയിരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉടമസ്ഥര്‍ കന്നുകാലികളെ യഥേഷ്ടം അഴിച്ചുവിട്ടിരിക്കുകയാണ്.

പാലമറ്റം മുതൽ ആവോലിച്ചാൽ വരെ ഇത്തരത്തിൽ റോഡിൽ കന്നുകാലി ശല്യമുണ്ട്. കന്നുകാലികളെ പിടിച്ചുകെട്ടണമെന്ന് പഞ്ചായത്ത് അധികൃതര്‍ നേരത്തെ മൈക്കിൽ അനൗൺസ്മെന്‍റ് നടത്തിയും നോട്ടീസ് പുറപ്പെടുവിച്ചും അറിയിപ്പ് നൽകിയെങ്കിലും പലരും അവഗണിക്കുകയാണ് ഉണ്ടായത്. അപകടം ഉണ്ടായ സാഹചര്യത്തിൽ നടപടി ശക്തമാക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.

Thrissur

വിദ്യാർഥികളുമായി പോയ വാൻ കനാലിലേക്കു മറിഞ്ഞു

24 കുട്ടികൾക്ക് പരിക്കേറ്റു

ചാലക്കുടി: സ്കൂൾ വിദ്യാർഥികളുമായി പോയിരുന്ന സ്വകാര്യ വാൻ പോട്ട വാഴക്കുന്ന് താണിപ്പാറ മെയിൻ കനാലിലേക്കു മറിഞ്ഞ് 24 വിദ്യാർഥികൾക്ക് പരിക്കേറ്റു. ആരുടെയും പരിക്കുകൾ ഗുരുതരമല്ല. ഇന്നലെ വൈകിട്ട് 4.15 നാണ് അപകടമുണ്ടായത്.

ആളൂർ സെന്‍റ് ജോസഫ്‌സ് സ്‌കൂളിലെ വിദ്യാർഥികളാണ് വാനിൽ സഞ്ചരിച്ചിരുന്നത്. സാധാരണ വലിയ വാഹനങ്ങൾ പോകാത്ത വീതികുറഞ്ഞ കനാൽ ബണ്ടിലൂടെയാണ് വാൻ ഓടിച്ചത്. ഇന്നലെ പുതിയ ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നതെന്നും വാഹനം ഇതുവഴി എടുക്കാറില്ലെന്നും പറയുന്നു. 10 അടിയോളം താഴ്ചയുള്ള മെയിൻ കനാലിലേക്കാണ് വാഹനം മറിഞ്ഞത്.

ചെറിയ പരിക്കുകളോടെ പോട്ട പള്ളൂപറമ്പില്‍ പി.വി. ഷിഖ(11), പള്ളൂപറമ്പില്‍ ശിവാനി(9), പോട്ട പൊറുത്തൂക്കാരന്‍ നിധി ജെയിംസ്, ഞാറേക്കാടന്‍ കെവിന്‍ ഷിനോജ്(13), കൊല്ലെന്‍തേരി എയ്ഡന്‍ (4), അധ്യാപിക നിധിമോള്‍ (45) എന്നിവരെ ചാലക്കുടി സെന്‍റ് ജെയിംസ് ആശുപത്രിയിലും, നിരുപമ സന്തോഷ് (11), ആവന്തിക (10), അനാമിക (13), ആദം (13), സയാ എലിസബത്ത് (4), സിയാന്‍ (4), ലാറീസ് (14), ജുലീന (13), അലിന്‍ റോസ് (14), അയന (7), ജാസ്മിന്‍ (5), സോന (14), അബേബ (8), അബിഗെയില്‍ (5), ആന്‍റണി(14), അനക്‌സ് (13), ഷാരോണ്‍ (9), ജോയല്‍(13), എയ്‌സന്‍ എന്നിവരെ പോട്ട ധന്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൈവിരലിനു പരിക്കേറ്റ താണിപ്പാറ മണ്ടത്തറ നയന(10), സഹോദരി അനന്യ(9) എന്നിവർ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അപകടമുണ്ടായ ഉടൻ പരിസരവാസികൾ ഓടിയെത്തിയാണ് വാനിനകത്ത് കുടുങ്ങിക്കിടന്ന വിദ്യാർഥികളെ പുറത്തെടുത്ത് ആശുപത്രികളിൽ എത്തിച്ചത്. ആളൂർ പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.

പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന വിദ്യാർഥികളെ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ സന്ദർശിച്ചു. സനീഷ് കുമാർ ജോസഫ് എംഎൽഎ, നഗരസഭ ചെയർപേഴ്സൻ ആലീസ് ഷിബു തുടങ്ങിയവരും എത്തിയിരുന്നു.

Palakkad

മാർ ജോസഫ് ഇരിന്പൻ അനുസ്മരണ പദയാത്ര നാളെ പാലക്കാട്ട്

പാലക്കാട്: രൂപതയുടെ പ്രഥമ മെത്രാൻ മാർ ജോസഫ് ഇരിന്പന്‍റെ ചരമവാർഷികത്തോടനുബന്ധിച്ച് അഞ്ചാം അനുസ്മരണ പദയാത്ര നാളെ നടക്കും. രാവിലെ 9.30 ന് കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തെ സാൻജോ ടവറിൽനിന്നും ആരംഭിക്കുന്ന പദയാത്ര ഇരിങ്ങാലക്കുട രൂപതയിലെ ഫാ. സിജോ ഇരിന്പൻ ഫ്ളാഗ് ഓഫ് ചെയ്യും. പദയാത്ര ചക്കാന്തറ സെന്‍റ് റാഫേൽസ് കത്തീഡ്രൽ അങ്കണത്തിൽ എത്തിയശേഷം 10.45 ന് ഫാ. ജോണ്‍ മൈലംവേലിൽ മാർ ജോസഫ് ഇരിന്പൻ അനുസ്മരണ പ്രഭാഷണം നടത്തും. 11 ന് പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, കാനഡ മിസിസാഗ രൂപത ബിഷപ് മാർ ജോസ് കല്ലുവേലിൽ എന്നിവരുടെ കാർമികത്വത്തിൽ പള്ളിയിൽ വിശുദ്ധ കുർബാനയും കബറിടത്തിൽ ഒപ്പീസും നടക്കും. തുടർന്ന് ശ്രാദ്ധസദ്യയുമുണ്ടാകും. രൂപതയിലെ എല്ലാ വൈദികരും സന്യസ്തരും ചടങ്ങുകളിൽ പങ്കെടുക്കും.

ഉച്ചയ്ക്കു ശേഷം 1.30 ന് രൂപതയിലെ എല്ലാ ഇടവകകളിൽ നിന്നുമുള്ള 2026- 27 സാന്പത്തിക വർഷത്തിലെ കൈക്കാരന്മാരുടെ വാർഷിക സമ്മേളനം പാസ്റ്ററൽ സെന്‍ററിൽ നടക്കും. ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിക്കും.

പ്രോഗ്രാം ജനറൽ കോ- ഓർഡിനേറ്ററായ വികാരി ജനറാൾ മോണ്‍. ജിജോ ചാലയ്ക്കൽ, വൈദികർ, കൈക്കാരന്മാർ, വിവിധ സംഘടനകളുടെ ഡയറക്ടർമാരും ഭാരവാഹികളും തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നു രൂപത പിആർഒ ഫാ.അഡ്വ. റെജി മാത്യു പെരുന്പിള്ളിൽ അറിയിച്ചു.

Malappuram

കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തം: നടുക്കുന്ന ഓർമകൾക്ക് ഏഴാണ്ട്

എടക്കര: കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തം ഏഴ് വർഷം പിന്നിടുന്പോഴും ഇരകളായവരുടെ മനസുകളിൽ ഉണങ്ങാത്ത മുറിവായി ദുരന്ത സ്മരണകൾ.
2019 ഓഗസ്റ്റ് എട്ടിനാണ് 59 പേരുടെ ജീവൻ കവർന്ന കവളപ്പാറ ദുരന്തം നാടിനെ വിഴുങ്ങിയത്. മലയോര മേഖലയായ പോത്തുകൽ ഗ്രാമപഞ്ചായത്തിലെ കവളപ്പാറ, പാതാർ കുടിയേറ്റ പ്രദേശങ്ങളിൽ ഉരുൾപൊട്ടലിന്‍റെയും പ്രളയത്തിന്‍റെയും രൂപത്തിലായിരുന്നു അന്ന് മഹാദുരന്തം നടന്നത്.

കവളപ്പാറ മുത്തപ്പൻകുന്നിൽ ഉരുൾപൊട്ടി താഴ്‌വാരത്ത് അധിവസിച്ചിരുന്ന 45 ലധികം വീടുകളാണ് മണ്ണിനടിയിലായത്.

രാത്രി എട്ടിനുണ്ടായ ദുരന്തത്തിൽ വീടുകളിൽനിന്ന് ഓടി രക്ഷപ്പെടാൻ പോലുമാകാതെ 59 ജീവനുകൾ മുത്തപ്പൻകുന്നിന്‍റെ വിരിമാറിൽ പുതഞ്ഞുപോയി. സകല സംവിധാനങ്ങളും അവതാളത്തിലായതിനാൽ പിറ്റേന്ന് രാവിലെ പത്തോടെയാണ് രക്ഷാപ്രവർത്തകർക്ക് പോലും പ്രദേശത്ത് എത്തിപ്പെടാനായത്.
രക്ഷാപ്രവർത്തനങ്ങളുടെ ഉദാത്ത മാതൃകയായി ഇരുപത് ദിവസത്തോളം നീണ്ട മണ്ണുമാന്തിയുള്ള തെരച്ചിലിനൊടുവിൽ 48 മൃതദേഹങ്ങൾ കണ്ടെടുക്കാനായി. എന്നാൽ പതിനൊന്ന് ജീവനുകൾ മുത്തപ്പൻകുന്നിന്‍റെ മടിത്തട്ടിൽ ഇപ്പോഴും അന്ത്യവിശ്രമം കൊള്ളുന്നുണ്ട്. ഒരു കുടുംബത്തിലെ തന്നെ നാലും അഞ്ചും അംഗങ്ങൾ പോലും ദുരന്തത്തിനിരകളായി.

രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൈവിട്ടുപോയ ഉറ്റവരുടെയും ഉടയവരുടെയും വേർപാടുകൾ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടവരുടെ തോരാക്കണ്ണീരിന് കാരണമായി. മാതാപിതാക്കളും ഭാര്യയും മക്കളും സഹോദരങ്ങളും ബന്ധുക്കളും, സ്വന്തമായുണ്ടായിരുന്ന മണ്ണും കാലങ്ങളായി അധ്വാനിച്ചുണ്ടാക്കിയ കൃഷിയിടവും മണ്ണിനടിയിൽ തകർന്നടിഞ്ഞപ്പോൾ ജീവൻ തിരിച്ചുകിട്ടിയത് കുറച്ചു പേർക്ക് മാത്രം.

കവളപ്പാറ ഉൗരിലേതടക്കം 45 വീടുകളാണ് ഉരുൾപൊട്ടലിൽ മണ്ണിനടിയിലായത്. ജീവൻ നഷ്ടപ്പെട്ടവർക്ക് പത്ത് ലക്ഷവും ഭൂമി നഷ്ടപ്പെട്ടവർക്ക് ഭൂമി വാങ്ങി വീട് നിർമിക്കാൻ പത്ത് ലക്ഷവും വീതം സർക്കാർ ധനസഹായം നൽകി. ജനറൽ വിഭാഗത്തിൽപ്പെട്ടവർക്കായി പോത്തുകല്ലിൽ 24 വീടുകൾ സർക്കാർ നിർമിച്ച് നൽകി.

പ്രമുഖ വ്യവസായി എം.എ. യൂസഫലി 33 വീടുകൾ ദുരന്ത ബാധിതർക്ക് നിർമിച്ചുനൽകി. കവളപ്പാറ ഉൗരിലെ 27 കുടുംബങ്ങൾക്ക് ഉപ്പട ആനക്കല്ലിൽ സർക്കാർ ധനസഹായത്തോടെ വീടുകൾ പണിതു നൽകി. ദുരന്തം നടന്ന് നാല് വർഷം പൂർത്തിയായപ്പോഴാണ് പുനരധിവാസം സാധ്യമായത്. വിവിധ സന്നദ്ധ സംഘടനകളും കവളപ്പാറ ദുരന്ത ബാധിതർക്ക് വീടുകൾ നിർമിച്ച് നൽകിയിരുന്നു.

അപകടസാധ്യത മേഖലയായി ജിയോളജി വിഭാഗം ഈ പ്രദേശത്തെ പ്രഖ്യാപിച്ചതിനാൽ ഇവിടെനിന്ന് മാറിപ്പോകേണ്ടിവന്ന കുടുംബങ്ങൾക്കും സർക്കാർ ധനസഹായം നൽകി. ഇതോടൊപ്പം പാതാർ, ഗർഭംകലക്കിമലകളിലെ ഉരുൾപൊട്ടലിൽ ഇഴുവാത്തോട്ടിലുണ്ടായ മലവെള്ളപ്പാച്ചിലിൽ പത്തോളം വീടുകൾ തകരുകയും പാതാർ ടൗണ്‍ നാമാവശേഷമാകുകയും ചെയ്തിരുന്നു. ദുരന്തത്തിനിരകളായവർ പോത്തുകൽ, എടക്കര, ചുങ്കത്തറ, വണ്ടൂർ തുടങ്ങിയ പഞ്ചായത്തുകളിലാണ് ഇപ്പോൾ അധിവസിക്കുന്നത്.

ചിലർ പിറന്ന മണ്ണിനെ കൈവിടാനാകാതെ അവിടെത്തന്നെ ഇപ്പോഴും തുടരുന്നു. സകലതും നഷ്ടപ്പെട്ടതിന്‍റെ ആഘാതത്തിൽനിന്ന് പലരും നാളിതുവരെ പൂർണമായി മോചിതരായിട്ടില്ല.

Kozhikode

വന്യജീവി ശല്യം: ചോറോട് കാട്ടുപന്നിവേട്ട നടത്തി

വടകര: കാട്ടുപന്നി ശല്യം രൂക്ഷമായ ചോറോട് പഞ്ചായത്തില്‍ ശക്തമായ നടപടിയുമായി അധികാരികള്‍. ആറാം വാര്‍ഡ് വൈക്കിലശേരി കുറ്റിയില്‍ പള്ളിക്ക് സമീപം കാട്ടുപന്നിയെ വെടിവച്ചുകൊന്നു.

മൂന്നു പന്നികളെ വെടിവച്ചെങ്കിലും രണ്ടെണ്ണം ഓടി രക്ഷപ്പെട്ടു. ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് പന്നിയുടെ ആവാസസ്ഥലം കണ്ടുപിടിച്ചാണ്, വനംവകുപ്പിന്‍റെ പരിശീലനം നേടിയ ഷൂട്ടര്‍ പ്രദീപന്‍ അരൂര്‍ പന്നിയെ കൊന്നത്.

മുമ്പ് കുരിക്കിലാട്, വൈക്കിലശേരി, വള്ളിക്കാട് എന്നിവിടങ്ങളില്‍ കാട്ടുപന്നികളെ കൊന്നിരുന്നു.പഞ്ചായത്തില്‍ പൊതുവെ പന്നിശല്യം വ്യാപകമാണ്. കൃഷി നശിപ്പിക്കുന്നത് കാരണം പലര്‍ക്കും വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നു. പന്നിയുടെ ആക്രമണം കാരണം നിരവധി പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്.
വാഹനങ്ങള്‍ അപകടങ്ങളില്‍പ്പെടുന്നത് പതിവാണ്. ഈ സാഹചര്യത്തിലാണ് ശക്തമായ നടപടിയുമായി പഞ്ചായത്ത് അധികൃതര്‍ രംഗത്തു വന്നത്. പഞ്ചായത്ത് പ്രസിഡന്‍റ് ഷൈജി പ്രമോദ്, വാര്‍ഡ് അംഗം കെ.കെ.സദാശിവന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കാട്ടുപന്നിയെ കൊന്നത്.

Wayanad

ബസ് സ്റ്റാൻ‍ഡ് പൊളിച്ചതോടെ യാത്രക്കാര്‍ ദുരിതത്തില്‍

മാനന്തവാടി: പഴയ ബസ്സ്റ്റാന്‍ഡിന് സമീപം ബസ് കാത്തുനില്‍ക്കുന്ന യാത്രക്കാര്‍ ദുരിതത്തില്‍. മഴക്കാലം കനത്തതോടെ കുടചൂടി മണിക്കൂറുകളോളം റോഡില്‍ നില്‍ക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍.

ബസ് കാത്തുനില്‍ക്കുന്നതിന് താത്കാലിക സംവിധാനമൊരുക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു. മാനന്തവാടി പഴയ ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചുനീക്കുന്നതിനാല്‍ ബസ് കാത്തിരിക്കുന്നതിനുള്ള താത്കാലിക സംവിധാനങ്ങളുടെ അഭാവമാണ് യാത്രക്കാരെ വലയ്ക്കുന്നത്.

ശക്തമായ മഴ പെയ്യുമ്പോള്‍ സമീപത്തെ കടകളുടെ വരാന്തകളില്‍ അഭയം പ്രാപിക്കേണ്ട ഗതികേടിലാണ് വിദ്യാര്‍ഥികളും വയോധികരും അടക്കമുള്ളവര്‍. ദീര്‍ഘ നേരം മഴനനഞ്ഞ് പാതയോര്‍ത്ത് ബസ് കാത്തു നില്‍ക്കുന്നത് യാത്രക്കാരെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. തിരക്കേറിയ പാതയില്‍ ഇത്തരത്തില്‍ ബസ് കാത്തു നില്‍ക്കേണ്ടി വരുന്നത് അപകടസാഹചര്യത്തിനും ഇടയാക്കുന്നുണ്ട്. യാത്രാദുരിതം പരിഹരിക്കാന്‍ അടിയന്തരമായി സജ്ജീകരണമൊരുക്കണമെന്നും അതിന് കാലതാമസമുണ്ടെങ്കില്‍ മഴ നനയാതിരിക്കാന്‍ താത്കാലിക ഷെഡ് എങ്കിലും സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

Kannur

ഓപ്പറേഷൻ തൂഫാൻ: 150 ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുകളുടെ റാലി

കാസര്‍ഗോഡ്: ഓപ്പറേഷന്‍ തൂഫാന്‍ എന്ന ലഹരി വിമുക്ത പരിപാടിയുമായി സഹകരിച്ചുകൊണ്ട് കേരളത്തിലാദ്യമായി 150 ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുകളുടെ റാലി കാസര്‍ഗോട്ട് സംഘടിപ്പിക്കും. ചന്ദ്രഗിരി ലയണ്‍സ് ക്ലബിനെ നേതൃത്വത്തില്‍ കാസര്‍ഗോഡ് ജില്ലാ പോലീസിന്‍റെയും സതേണ്‍ ഹാര്‍ലി ഓണേഴ്സ് ഗ്രൂപ്പി (ടസ്‌കര്‍ ചാപ്റ്റര്‍, ബംഗളൂരു)ന്‍റെയും സഹകരണത്തോടെയുമാണ് റാലി സംഘടിപ്പിക്കുന്നത്.

എട്ടിനു രാവിലെ 10നു ബേക്കല്‍ താജ് ഗേറ്റ്വേയില്‍ ജില്ലാ പോലീസ് മേധാവി പി.നിധിന്‍രാജ് ഫ്ളാഗ് ഓഫ് ചെയ്യും. പാലക്കുന്ന്, ഉദുമ, മേല്‍പറമ്പ്, ഓള്‍ഡ് പ്രസ് ക്ലബ് ജംഗ്ഷന്‍, ട്രാഫിക് കറന്തക്കാട്, പഴയ ബസ് സ്റ്റാന്‍ഡ്, എംജി റോഡ് വഴി തിരിച്ച് ബേക്കല്‍ ബീച്ച്പാര്‍ക്കല്‍ സമാപിക്കും.

പത്രസമ്മേളനത്തില്‍ ഭാരവാഹികളായ ഷാഫി നാലപ്പാട്, ഷാഫി നെല്ലിക്കുന്ന്, ഡോ. സി.ടി. മുസ്തഫ, ഫാറൂഖ് കാസ്മി, കുമാര്‍ റെഡ്ഡി, മുഹമ്മദ് അസീം, ഷെരീഫ് കാപ്പില്‍, അനസ്, ആശുധര്‍, നസ്നീന്‍, തസീന്‍ എന്നിവര്‍ സംബന്ധിച്ചു.

Kasaragod

ശാപമോക്ഷം കാത്ത് പരപ്പ–ബിരിക്കുളം റോഡ്

പരപ്പ: പരപ്പ–ബിരിക്കുളം റോഡിൽ പുലിയങ്കുളം ആർടിഒ ടെസ്റ്റിംഗ് ഗ്രൗണ്ടിന് സമീപം വർഷങ്ങളായി രൂപപ്പെട്ടിരിക്കുന്ന അപകടകുഴികൾ നിറഞ്ഞ തകർന്ന റോഡ് ഭാഗം യാത്രക്കാർക്ക് ഗുരുതര അപകടഭീഷണിയാകുന്നു. പരപ്പ മുതൽ പുലിയംകുളം ആർടിഒ ടെസ്റ്റിംഗ് ഗ്രൗണ്ടിന് സമീപം വരെയുള്ള ഭാഗം മികച്ച മെക്കാഡം റോഡായതിനാൽ വാഹനങ്ങൾ സാധാരണയായി ഉയർന്ന വേഗതയിലാണ് സഞ്ചരിക്കുന്നത്. മെക്കാഡം റോഡ് അവസാനിക്കുന്ന ഭാഗത്താണ് കുഴികൾ സ്ഥിതി ചെയ്യുന്നത്.

പുതുതായി ഈ റോഡിലൂടെ എത്തുന്ന വാഹനയാത്രക്കാർക്ക് മെക്കാഡം റോഡ് അവസാനിക്കുന്ന ഭാഗം പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്തതിനാൽ വാഹനങ്ങൾ നിയന്ത്രണം വിട്ട് കുഴിയിൽ വീഴുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. റോഡിനെക്കുറിച്ച് പരിചയമുള്ളവർ മെക്കാഡം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ വേഗം കുറച്ച് കുഴി കടന്നുപോകാറുണ്ടെങ്കിലും, ആദ്യമായി എത്തുന്നവരും പ്രദേശപരിചയമില്ലാത്തവരുമാണ് കൂടുതലായി അപകടത്തിൽപ്പെടുന്നത്.

വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ട ഈ അപകടകുഴി ഇടയ്ക്കിടെ താത്കാലിക അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ശാശ്വതമായ പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല. നിരവധി വാഹനാപകടങ്ങൾ ഇവിടെ സംഭവിച്ചിട്ടുണ്ടെന്നും അധികൃതരുടെ ശ്രദ്ധയിൽ പലതവണ വിഷയം കൊണ്ടുവന്നിട്ടും സ്ഥിരമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.

പ്രധാന ബസ് റൂട്ടായ പരപ്പ–ബിരിക്കുളം–കാഞ്ഞങ്ങാട് റോഡിലൂടെ ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്നു. കൂടാതെ സമീപത്തെ പുലിയങ്കുളം ആർടിഒ ടെസ്റ്റിംഗ് ഗ്രൗണ്ടിലേക്ക് ഡ്രൈവിംഗ് ടെസ്റ്റിന് എത്തുന്ന പരിശീലന വാഹനങ്ങളും ഉദ്യോഗാർഥികളും ഇതുവഴിയാണ് സഞ്ചരിക്കുന്നത്. അതിനാൽ അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ ശാശ്വതമായി പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

കെ.കെ. മാത്യു

ആയൂർ: മറ്റപ്പള്ളിൽ ലാലു ഭവനിൽ കെ.കെ. മാത്യു(87) അന്തരിച്ചു. സംസ്‌കാരം വ്യാഴായ്ച 11.30 ന് ഡോ. യൂഹാനോൻ മാർ ദിയാസ്കോറസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ മാക്കുളം സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ:അമ്മിണി കെ. മാത്യൂ കമ്പംകോട് പണ്ടകശാല കുടുംബാംഗം. മക്കൾ: ലീനാ.കെ.മാത്യു(റിട്ട.അധ്യാപിക), ലാലു.കെ.മാത്യൂ(എൻജിനിയർ,യുഎസ്എ). മരുമക്കൾ: അലക്സ്.ടി. ജോസഫ് (റിട്ട.എൻജിനിയർ), ഡോ.ബിന്ദു.കെ.തോമസ് (യുഎസ്എ). മൃതദേഹം വ്യാഴായ്ച എട്ടിന് ഭവനത്തിൽ കൊണ്ടുവരും.

പി.ജെ. തോമസ്

പത്തനംതിട്ട: കുമ്പഴ പുത്തന്‍പുരയില്‍ (നിബുവില്ല) പി.ജെ. തോമസ് (റോയ് സാര്‍ -71, മുന്‍ പിഡബ്ല്യുഡി ഡിവിഷണല്‍ അക്കൗണ്ടന്‍റ്) അന്തരിച്ചു. സംസ്‌കാരം നാളെ 10.30ന് ഭവനത്തില്‍ ആരംഭിച്ച് 11.30 ന് പത്തനംതിട്ട മൈലപ്ര കുമ്പഴ വടക്ക് ശാലേം മര്‍ത്തോമ്മാ പള്ളിയിൽ. ഭാര്യ: സി.എം. വല്‍സമ്മ (റിട്ട. കെഎസ്ആര്‍ടിസി, പേഴ്‌സണല്‍ ഓഫീസര്‍) അഞ്ചല്‍ തഴമേല്‍ തെങ്ങുവിളയില്‍ കുടുംബാംഗമാണ്. മക്കള്‍: നിഷ (യുഎസ്എ), നിബു (ന്യൂസിലാൻഡ്), നിജോ (ഒാസ്‌ട്രേലിയ). മരുമക്കള്‍: അനൂപ് മൂശാരിപ്പറമ്പില്‍ പുതുപ്പള്ളി (യുഎസ്എ), ബന്‍സി മാമ്പറമ്പില്‍ പേഴത്തോലില്‍ മാമ്മൂട് (ന്യൂസിലാൻഡ്), ജെവിന മാടശേരിക്കല്ലറയ്ക്കല്‍ പെരുമ്പാവൂര്‍ (ഒാസ്‌ട്രേലിയ).

മറിയം‌

തീക്കോയി: തയ്യിൽ മറിയം ജോസഫ് (100) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം തീക്കോയി സെന്‍റ് മേരീസ് ഫൊറോ ന പള്ളിയിൽ. പരേത തിടനാട് അറക്കപ്പറന്പിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ റ്റി.ജെ. ജോസഫ് (തയ്യിൽ പാപ്പച്ചൻ). മക്കൾ: മേരിക്കുട്ടി ചാക്കോ, ലില്ലി ബെർളി, ബേബി ജോസഫ് പാലാ, ചാൾസ് ജെ. തയ്യിൽ, പരേതരായ ജോസഫ് ജെ. തയ്യിൽ, ഏലിക്കുട്ടി ജോസ്, അച്ചാമ്മ സണ്ണി. മരുമക്കൾ: ഫാത്തിമ ജോസഫ് വട്ടവയലിൽ കപ്പാട്, എം.എം. ചാക്കോ മ്ലാക്കുഴിയിൽ മുട്ടം, ജോസ് ദേവസ്യാ പൂമറ്റം പാലാ, സണ്ണി പുളിക്കിയിൽ കോട്ടയം, ബെർളി ജോർജ് മടുക്കക്കുഴി കാഞ്ഞിരപ്പള്ളി, ഷേർളി ബേബി, കുമ്മണ്ണൂപ്പറന്പിൽ തീക്കോയി, പ്രീതാ ചാൾസ് ചോലംകേരിൽ വടയാർ.

കെ.എം. മാത്യു

വെള്ളിയാമറ്റം: വടക്കേമുളഞ്ഞനാൽ (പാലാ കുഴിവേലിൽ) കെ.എം. മാത്യു(90) അന്തരിച്ചു. സംസ്കാരം നാളെ 10.30 ന് ഭവനത്തിൽ ആരംഭിച്ച് വെള്ളിയാമറ്റം സെന്‍റ് ജോർജ് പള്ളിയിൽ. ഭാര്യ പരേതയായ ത്രേസ്യാമ്മ വടക്കേ മുളഞ്ഞനാൽ കുടുംബാംഗം. മക്കൾ: ജോസ് മാത്യു (കേരളാ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്‍റ്), മേഴ്സി മാത്യു (റിട്ട. എച്ച്എം, സെന്‍റ് ജോൺസ് യു പി സ്കൂൾ കലൂർ), റോയി മാത്യു (യുകെ). മരുമക്കൾ: ലിസി വെട്ടിക്കുഴിയിൽ (കലയന്താനി), ചെറിയാച്ചൻ നീറമ്പുഴ (തെന്നത്തൂർ), മിനി വെട്ടുകാട്ടിൽ പ്രവിത്താനം (യുകെ). മൃതദേഹം ഇന്ന് 4.30 ന് ഭവനത്തിൽ കൊണ്ടുവരും.

ലിസമ്മ ജോസ്

കല്ലൂർക്കാട്: പയ്യനാട്ട് പുഷ്പമംഗലം ലിസമ്മ ജോസ് (83) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിനു ഭവനത്തിൽ ആരംഭിച്ച് കല്ലൂർക്കാട് സെന്‍റ് മേരീസ് ബസിലിക്കയിൽ. പരേത കൈനകരി ചാവറ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസ് പുഷ്പമംഗലം. മക്കൾ: ലിജി, തൊമ്മച്ചൻ. മരുമക്കൾ: ജോസ് അരിമ്പൂർ, ജ്യോതിസ് വാലുമ്മേൽ. സഹോദരങ്ങൾ: ജോയിച്ചൻ ചാവറ (ചങ്ങനാശേരി), കുഞ്ഞൂഞ്ഞമ്മ ഫ്രാൻസിസ് പള്ളിവാതുക്കൽ (കാഞ്ഞിരപ്പള്ളി), പരേതനായ തോമസ് ചാവറ (കൈനകരി). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിനു ഭവനത്തിൽ കൊണ്ടുവരും.

കെ.എസ്. രാജപ്പൻ

പിറവം: അഞ്ചൽപ്പെട്ടി കുന്നപ്ലാമറ്റത്തിൽ കെ.എസ്. രാജപ്പൻ (72, ഹൈടെക് ടുവീലർ വർക് ഷോപ്പ്, പിറവം) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ശോഭന (മുളന്തുരുത്തി കുഴിക്കാട്ടുകുന്നേൽ). മക്കൾ: കെ.ആർ. വിനീത് ( ഹൈടെക് ടുവീലർ വർക് ഷോപ്പ്, സ്പെയർപാർട്സ്, മുളന്തുരുത്തി), കെ.ആർ. വിനീഷ് (ഫോളിയോമാനിയോ സ്റ്റുഡിയോ, അഞ്ചൽപെട്ടി). മരുമക്കൾ: രമ്യ, മുളന്തുരുത്തി കുഴിക്കാട്ടുകുന്നേൽ (ആംഫിനോൾ എഫ്സിഐ, തിരുവാണിയൂർ), രമ്യ പെരുന്പാവൂർ മുടക്കുഴ കൊടുവേലിപ്പടി(ആഷ്‌ലി ഗ്രൂപ്പ് ഓഫ് കന്പനീസ്, മാറാടി, മൂവാറ്റുപുഴ).

ജിന്‍റോ ജോസ്

മാലാപറന്പ്: പാലച്ചോട് വാത്താച്ചിറ വി.ഡി. ജോസിന്‍റെ മകൻ ജിന്‍റോ ജോസ് (40) കാനഡയിലെ എഡ്മന്‍റനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കഴിഞ്ഞ പത്തുവർഷത്തിലേറെയായി ആൽബർട്ട ഹെൽത്ത് സർവീസിലെ ജീവനക്കാരനായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10ന് എഡ്മന്‍റനിൽ നടക്കും. ഭാര്യ: ജാസ്മിൻ പാലിശേരി (തൃശൂർ, മാന്ദമംഗലം). മക്കൾ: സിയാൻ ജോസ് ജിന്‍റോ, സിയാ മരിയ ജിന്‍റോ. മാതാവ്: മേരി കളപ്പുരക്കൽ (തോട്ടുമുക്കം). സഹോദരങ്ങൾ: നിഷ ബിനു പാറപ്പുറം, കൂടരഞ്ഞി (കാനഡ), ജിഷ ജോമോൻ കല്ലുകുളങ്ങര, തിരുവന്പാടി (സ്റ്റാഫ് നഴ്സ്, കെഎംസിടി ഹോസ്പിറ്റൽ).

സ്‌റ്റെര്‍ലിന്‍ ലത്തീഫ്

കോഴിക്കോട് : കോഴിക്കോട്ടെ ആദ്യകാല മെഹ്ഫില്‍ സംഘാടകന്‍ ബിസി റോഡ് സ്‌റ്റെര്‍ലിന്‍ ലത്തീഫ് എന്ന വി.എച്ച്. എം. ലത്തീഫ് (73) അന്തരിച്ചു. കോഴിക്കോടിന്‍റെ പഴയകാല സംഗീത കൂട്ടായ്മകളുടെയും ഗസല്‍ധാര ഉള്‍പ്പെടെയുള്ള മെഹ്ഫില്‍ സംസ്‌കാരത്തിന്‍റെയും ശേഷിപ്പുകളായ പ്രസ്ഥാനങ്ങളില്‍ പ്രധാന ഭാരവാഹിയായി ഇദ്ദേഹം സജീവമായിരുന്നു. സംഗീത സ്‌നേഹികളെ ഏകോപിപ്പിക്കുന്നതിലും നഗരത്തില്‍ മെഹ്ഫില്‍ സന്ധ്യകള്‍ സംഘടിപ്പിക്കുന്നതിലും പ്രധാനിയായിരുന്നു. ഭാര്യ: സുലൈഖ. മക്കള്‍: സലീന, ഷബ്‌ന, സജ്‌ന, സാബൂസ്. മരുമക്കള്‍: ഹനീഫ, പരേതനായ സദ്ദക്കത്ത്, ഫെമിന.

ശാരദാമ്മ

നടുവിൽ: നടുവിൽ ഹയർ സെക്കൻഡറി സ്കൂൾ മുൻ മാനേജരായിരുന്ന ടി.പി. ശാരദാമ്മ (94) അന്തരിച്ചു. മൃതദേഹം ഇന്നു രാവിലെ 10 മുതൽ 10.30 വരെ നടുവിൽ ഹയർ സെക്കൻഡറി സ്കൂളിലും ഉച്ചകഴിഞ്ഞ് മൂന്നുവരെ സ്വവസതിയിലും പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് ശാന്തിതീരം സമുദായ ശ്മശാനത്തിൽ സംസ്കരിക്കും. ഭർത്താവ്: പരേതനായ കല്ലൂർ നാരായണൻ നമ്പ്യാർ. മക്കൾ: വേണുഗോപാലൻ (ഓസ്ട്രേലിയ), രാധാമണി (റിട്ട. അധ്യാപിക), മോഹനൻ (ഓസ്ട്രേലിയ), ചന്ദ്രലേഖ (റിട്ട. അധ്യാപിക), പരേതനായ രാംദാസ്. മരുമക്കൾ: മുരിക്കോൽ രാമചന്ദ്രൻ, സരോജ, രമാദേവി, ഉഷ, പരേതനായ പി.പി. ലോഹിതാക്ഷൻ. സഹോദരങ്ങൾ: ഭാർഗവിയമ്മ, ശ്രീദേവിയമ്മ, കോമളവല്ലി, ലീല, സുകുമാരി, ഉണ്ണികൃഷ്ണൻ, പരേതരായ നാരായണിയമ്മ, ജാനകിയമ്മ.

ഡോ. അനന്തപത്മനാഭൻ

കോയമ്പത്തൂർ : മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പരപ്പനാട് കോവിലകം അംഗവും കോയമ്പത്തൂരിലെ പ്രമുഖ ഡോക്ടറുമായ ഡോ. അനന്തപത്മനാഭൻ (82) അന്തരിച്ചു. കോയമ്പത്തൂർ ടാറ്റാബാദ്, ഹാട്ട്കോ കോളനി, 175, 7ാം സ്ട്രീറ്റിലെ താമസക്കാരനായിരുന്നു. കഴിഞ്ഞ 45 വർഷത്തിലേറെയായി ഇദ്ധേഹം കോയമ്പത്തൂരിൽ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞചെലവിൽ മനോരോഗ ചികിത്സ ലഭ്യമാക്കിയിരുന്നു. സംസ്കാരം നാളെരാവിലെ പത്തിന് കോയമ്പത്തൂർ ആവാരംപാളയം ഇലക്ട്രിക് ശ്മശാനത്തിൽ നടക്കും. ഭാര്യ: ഡോ. പാർവതി ആനന്ദ്. മക്കൾ: ശശിരേഖ (ചെന്നൈ), മനോജ് (കോയമ്പത്തൂർ). മരുമക്കൾ: സുരേഷ്, എഞ്ചിലിൻ.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

07-08-2026

എന്തുകൊണ്ട് കാവി വസ്ത്രം ധരിച്ചു? യുട്യൂബർക്ക് വായടപ്പിക്കുന്ന മറുപടിയുമായി പ്രിയാ വാര്യർ

ഒരു ബ്രാൻഡിന്‍റെ പരിപാടിയുമായി ബന്ധപ്പെട്ടെത്തിയപ്പോൾ ധരിച്ച വസ്ത്രത്തിന്‍റെ നിറം ചോദ്യം ചെയ്ത യുട്യൂബർക്ക് വായടപ്പിക്കുന്ന മറുപടി നൽകി നടി പ്രിയ വാര്യർ.

ബ്രാൻഡിന്‍റെ നിറത്തിനോട് ചേരുന്ന നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് പ്രിയ പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. 

ബ്രാൻഡിന്‍റെ ബോട്ടിലിന് എന്തുകൊണ്ടാണ് കാവി നിറം തെരഞ്ഞെടുത്തത് എന്നായിരുന്നു പ്രിയ വാരിയറോട് യുട്യൂബർ ചോദിച്ചത്. ആകർഷകമായ നിറമായതുകൊണ്ടാണോ ആ നിറം തിരഞ്ഞെടുത്തതെന്നും പരിപാടിക്ക് കാവി നിറത്തിലുള്ള വസ്ത്രം ധരിക്കാനുള്ള കാരണവും യുട്യൂബർ ചോദിച്ചു. ‌‌

‘എന്‍റെ പൊന്നു ചേട്ടാ’ എന്നു വിളിച്ചുകൊണ്ടാണ് പ്രിയ മറുപടി നൽകിയത്. വർഷങ്ങളായി ആ ബ്രാൻഡിന്‍റെ ഇതാണെന്നും ബ്രാൻഡ് അംബാസിഡർ എന്ന നിലയിൽ അതിനോട് ചേർന്നു നിൽക്കാനാണ് ആ നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയതെന്നും പ്രിയ വ്യക്തമാക്കി. 

07-08-2026

എന്തുകൊണ്ട് കാവി വസ്ത്രം ധരിച്ചു? യുട്യൂബർക്ക് വായടപ്പിക്കുന്ന മറുപടിയുമായി പ്രിയാ വാര്യർ

ഒരു ബ്രാൻഡിന്‍റെ പരിപാടിയുമായി ബന്ധപ്പെട്ടെത്തിയപ്പോൾ ധരിച്ച വസ്ത്രത്തിന്‍റെ നിറം ചോദ്യം ചെയ്ത യുട്യൂബർക്ക് വായടപ്പിക്കുന്ന മറുപടി നൽകി നടി പ്രിയ വാര്യർ.

ബ്രാൻഡിന്‍റെ നിറത്തിനോട് ചേരുന്ന നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് പ്രിയ പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. 

ബ്രാൻഡിന്‍റെ ബോട്ടിലിന് എന്തുകൊണ്ടാണ് കാവി നിറം തെരഞ്ഞെടുത്തത് എന്നായിരുന്നു പ്രിയ വാരിയറോട് യുട്യൂബർ ചോദിച്ചത്. ആകർഷകമായ നിറമായതുകൊണ്ടാണോ ആ നിറം തിരഞ്ഞെടുത്തതെന്നും പരിപാടിക്ക് കാവി നിറത്തിലുള്ള വസ്ത്രം ധരിക്കാനുള്ള കാരണവും യുട്യൂബർ ചോദിച്ചു. ‌‌

‘എന്‍റെ പൊന്നു ചേട്ടാ’ എന്നു വിളിച്ചുകൊണ്ടാണ് പ്രിയ മറുപടി നൽകിയത്. വർഷങ്ങളായി ആ ബ്രാൻഡിന്‍റെ ഇതാണെന്നും ബ്രാൻഡ് അംബാസിഡർ എന്ന നിലയിൽ അതിനോട് ചേർന്നു നിൽക്കാനാണ് ആ നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയതെന്നും പ്രിയ വ്യക്തമാക്കി. 

17-07-2026

ബോക്സ് ഓഫീസിൽ തരംഗമായി നോളന്‍റെ ദി ഒഡീസി

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് തിയേറ്ററുകളിലെത്തിയ ക്രിസ്റ്റഫർ നോളന്‍റെ ‘ദി ഒഡീസി’ മികച്ച പ്രതികരണങ്ങളുമായി പ്രദർശനം തുടരുകയാണ്. ഹോളിവുഡ് ഇതിഹാസ കാവ്യത്തെ നോളൻ തന്‍റെ തനത് ശൈലിയിൽ പുനരാവിഷ്കരിച്ചപ്പോൾ തിയേറ്ററുകളിൽ വലിയൊരു വിഷ്വൽ വിസ്മയമാണ് ഒരുങ്ങിയിരിക്കുന്നത്.

പ്രശസ്ത താരം മാറ്റ് ഡാമൻ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ ആനി ഹാതവേ, ടോം ഹോളണ്ട്, റോബർട്ട് പാറ്റിൻസൺ, സെൻഡയ എന്നിവരടങ്ങുന്ന വൻ താരനിരയാണ് അണിനിരക്കുന്നത്. നോളന്‍റെ തനത് ശൈലിയിലുള്ള കഥപറച്ചിലും അത്യന്തം ആകാംഷ നിറഞ്ഞ രംഗങ്ങളും കൊണ്ട് സമ്പന്നമായ ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഇതിനോടകം തന്നെ ബോക്സ് ഓഫീസിലും വലിയ ചലനങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു.

ഹോയ്റ്റ് വാൻ ഹോയ്റ്റെമയുടെ വിസ്മയിപ്പിക്കുന്ന ദൃശ്യഭംഗിയും ലുഡ്‌വിഗ് ഗൊറാൻസന്‍റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് മികച്ച ദൃശ്യാനുഭവം നൽകുന്നു. ചിത്രത്തിലെ വമ്പൻ യുദ്ധരംഗങ്ങളും ഗ്രാഫിക്സ് മികവും പ്രേക്ഷകരെ അങ്ങേയറ്റം ആവേശം കൊള്ളിക്കുന്നതാണെന്നാണ് തിയേറ്ററുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സാങ്കേതിക മികവിന്‍റെ കാര്യത്തിൽ നോളൻ ഈ ചിത്രത്തിനായി നടത്തിയ പരീക്ഷണങ്ങൾ അമ്പരപ്പിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഐമാക്സ് 70 എംഎം ക്യാമറ ഉപയോഗിച്ചാണ് അദ്ദേഹം 'ഒഡീസി' ചിത്രീകരിച്ചിരിക്കുന്നത്.

സൂം ലെൻസുകൾ പോലുമില്ലാത്ത, അതിഭീകരമായ ഭാരമുള്ള ഈ ക്യാമറയിൽ ഒരു ക്ലോസ്-അപ്പ് ഷോട്ട് എടുക്കണമെങ്കിൽ പോലും ആറോ ഏഴോ പേർ ചേർന്ന് ഇത് എടുത്തുപൊക്കി കഥാപാത്രങ്ങളുടെ തൊട്ടടുത്ത് കൊണ്ട് വെക്കേണ്ടി വന്നിരുന്നു.

പൂർണമായും ഡിജിറ്റൽ ഒഴിവാക്കി വീതിയേറിയ യഥാർഥ ഫിലിമിലാണ് സിനിമ ഷൂട്ട് ചെയ്തത്. ഇതിനായി ഉപയോഗിച്ച ഫിലിം റോളുകൾ നീട്ടിവെച്ചാൽ ഏതാണ്ട് 610 കിലോമീറ്റർ നീളം വരുമെന്നാണ് പുറത്തുവരുന്ന അവിശ്വസനീയമായ റിപ്പോർട്ടുകൾ.

പൂർണമായ '1570 ഫിലിം ഫോർമാറ്റിൽ' ലോകമെമ്പാടുമുള്ള വെറും 41 തിയേറ്ററുകളിൽ മാത്രമാണ് ഈ ചിത്രം പ്രദർശിപ്പിക്കുന്നത്. ബാക്കിയുള്ള ഐമാക്സ് തിയേറ്ററുകളിലെല്ലാം സിനിമ ഡിജിറ്റൽ ഫോർമാറ്റിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

നോളൻ സിനിമകളിൽ സാധാരണയായി കാണാറുള്ള വൈകാരികതയുടെ കുറവ് ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും, തിയേറ്ററിൽ നിന്ന് തന്നെ അനുഭവിച്ചറിയേണ്ട ഒരു അപൂർവ്വ വിഷ്വൽ വിസ്മയമാണ് ഈ ചിത്രമെന്ന് സിനിമാ ലോകം ഒരുപോലെ വിലയിരുത്തുന്നു.

03-08-2026

ഷെല്ലിയുടെ ഉൻമാദകാലം

കുഞ്ചാക്കോ ബോബന്‍റെ കരിയറിലെ അഞ്ചാമതു പോലീസ് വേഷമാണ് ഷാഹി കബീറിന്‍റെ രചനയില്‍, എഡിറ്റര്‍ കിരണ്‍ദാസ് ആദ്യമായി സംവിധാനം ചെയ്ത ഉന്മാദത്തിലെ സിപിഒ ഷെല്ലി. നായാട്ടില്‍ തുടങ്ങി ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലൂടെ സഞ്ചരിച്ച് ഇപ്പോള്‍ ‘ഉന്മാദ'ത്തിലാണ് ഷാഹിയുമായുള്ള ചാക്കോച്ചന്‍റെ സിനിമാക്കൂട്ട്.

ലിജോമോള്‍ ജോസും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രം, ബോളിവുഡിലെ പനോരമ സ്റ്റുഡിയോസ് പൂര്‍ണമായും നിര്‍മാണം നിര്‍വഹിച്ച മലയാള ചിത്രം എന്നിങ്ങനെയാണ് ഉന്മാദത്തിന്‍റെ മറ്റു വിശേഷങ്ങള്‍. കുഞ്ചാക്കോ ബോബന്‍ സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.

ഉന്മാദം പറയുന്നത്..?

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

07-08-2026

ഫോമാ കൺവൻഷൻ 56 ടൂർണമെന്റ്: ഫിലഡൽഫിയ ടീം ചാമ്പ്യൻമാർ

ഹൂസ്റ്റൺ: ഫോമാ (FOMAA) 2026 ഹൂസ്റ്റൺ കൺവൻഷന്‍റെ ഭാഗമായി സംഘടിപ്പിച്ച 56 ടൂർണമെന്‍റ് ആവേശകരമായ മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ചു. നോർത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ച് ഫിലഡൽഫിയ ടീമിന്‍റെ ക്യാപ്റ്റൻ സാബു സ്കറിയായും സംഘവും ചാമ്പ്യൻമാരായി കിരീടം സ്വന്തമാക്കി.

 

ചാമ്പ്യൻ ടീമിൽ സാബു സ്കറിയാ (ക്യാപ്റ്റൻ), ജോൺസൺ മാത്യു, മാത്യു പി. കോര എന്നിവർ അംഗങ്ങളായിരുന്നു. തുടക്കം മുതൽ മികച്ച ഏകോപനവും ആത്മവിശ്വാസവും പ്രകടിപ്പിച്ച ഇവർ ഫൈനലിൽ മികവ് തെളിയിച്ചാണ് കിരീടം നേടിയത്.
ഒന്നാം റണ്ണറപ്പായി ഹൂസ്റ്റൺ ടീമിന്റെ ജോസഫ് ഇല്ലിക്കാട്ടിൽ (ക്യാപ്റ്റൻ), തോമസ് ഐക്കരെത്ത്, സജി പള്ളിക്കിഴക്കേതിൽ എന്നിവരടങ്ങിയ ടീം തിരഞ്ഞെടുക്കപ്പെട്ടു. ശക്തമായ പോരാട്ടം കാഴ്ചവെച്ച ഈ ടീം അവസാന നിമിഷം വരെ ചാമ്പ്യൻമാർക്കെതിരെ കടുത്ത വെല്ലുവിളി ഉയർത്തി.

രണ്ടാം റണ്ണറപ്പായി ഹൂസ്റ്റൺ ടീമിലെ ജോസഫ് മുലയാനിക്കുന്നേൽ (ക്യാപ്റ്റൻ), ബേബി ചെറുകര, എബ്രഹാം കളപുരയ്ക്കൽ എന്നിവരടങ്ങിയ ടീം സ്ഥാനം നേടി. മൂന്നാം റണ്ണറപ്പായി അരിസോണ ടീമിന്‍റെ ഡോ. സതീഷ് അമ്പാടി (ക്യാപ്റ്റൻ), മഹേഷ് നായർ, രവിശങ്കർ മേനോൻ എന്നിവരടങ്ങിയ ടീം മികച്ച പ്രകടനത്തോടെ മത്സരങ്ങൾ പൂർത്തിയാക്കി.ഒന്നാം സമ്മാനമായി 1,500 ഡോളർ, രണ്ടാം സമ്മാനമായി 750 ഡോളർ, മൂന്നാം സമ്മാനമായി 400 ഡോളർ വീതം ക്യാഷ് അവാർഡും അനുബന്ധ ട്രോഫിയും സമ്മാനിക്കുകയുണ്ടായി.

ടൂർണമെന്‍റിലുടനീളം മത്സരങ്ങൾ സൗഹൃദവും കായികമനോഭാവവും ഉയർത്തിപ്പിടിച്ചുകൊണ്ടാണ് നടന്നത്. വിവിധ ടീമുകളിലെ കളിക്കാർ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ മത്സരങ്ങൾക്ക് ആവേശം ഇരട്ടിയായി.

ചാമ്പ്യൻമാർ ഉൾപ്പെടെ എല്ലാ വിജയികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ച സംഘാടകർ, മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും നന്ദി രേഖപ്പെടുത്തി. ടൂർണമെന്റിന്‍റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകിയ ടൂർണമെന്റ് കമ്മിറ്റി അംഗങ്ങളായ സാബു സ്കറിയ, തോമസ് ഒളിയാംകുന്നേൽ, ജോൺസൺ മാത്യു, ബിഞ്ചു ജോൺ എന്നിവർക്ക് ഫോമാ എക്സിക്യൂട്ടീവ് പ്രത്യേകം നന്ദി അറിയിച്ചു.മികച്ച സംഘാടനവും കായികമികവും പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായ ഫോമാ 2026 ഹൂസ്റ്റൺ കൺവെൻഷനിലെ 56 ടൂർണമെന്റ്, പങ്കെടുത്ത എല്ലാവർക്കും അവിസ്മരണീയമായ അനുഭവമായി മാറി.

07-08-2026

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് റിയാദ്, ജിദ്ദ  വിമാന സർവീസുകൾ പുനരാരംഭിയ്ക്കുക: നവയുഗം

ദമ്മാം: സൗദി അറേബ്യയിലെ റിയാദ്, ജിദ്ദ എന്നീ സ്ഥലങ്ങളിൽ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് നേരിട്ടുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ നിർത്തലായിട്ട് ഒമ്പത് മാസം പിന്നിട്ടിട്ടും, അവ പുനഃസ്ഥാപിക്കാൻ നടപടി എടുക്കാത്ത മാനേജ്മെന്‍റിന്‍റെ നിരുത്തരവാദപരമായ സമീപനം അവസാനിപ്പിയ്ക്കണമെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.

2025 ഒക്ടോബറിലാണ് എയർ ഇന്ത്യ എക്സ്പ്രസ് റിയാദിൽ നിന്നും, ജിദ്ദയിൽ നിന്നും തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള സർവീസുകൾ പൂർണമായും അവസാനിപ്പിച്ചത്. ഇതോടെ തെക്കൻ കേരളത്തിലെ ആയിരക്കണക്കിന് പ്രവാസികളാണ് കടുത്ത യാത്രാദുരിതത്തിലായത്.

നിലവിൽ കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങൾ വഴിയോ, വിദേശ രാജ്യങ്ങളിലെ ട്രാൻസിറ്റ് സർവീസുകൾ ആശ്രയിച്ചോ മാത്രമാണ് പ്രവാസികൾക്ക് നാട്ടിലെത്താൻ സാധിക്കുന്നത്. ഇത് അധിക യാത്രാസമയത്തിനും, ഉയർന്ന ടിക്കറ്റ് നിരക്കിനും വഴി വെക്കുന്നതിനൊപ്പം, പ്രവാസികളുടെ കുടുംബസമേതമുള്ള യാത്രകളെ വലിയ ദുരിതമാക്കി മാറ്റുകയുമാണ്.

ഇക്കാര്യത്തിൽ എയർ ഇന്ത്യ എക്സ് പ്രസ്‌സ് അധികൃതർ ഉടനടി നടപടി കൈക്കൊള്ളാനായി കേന്ദ്ര വ്യോമയാന മന്ത്രാലയം ഇടപെടണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളിയും, ജനറൽ സെക്രെട്ടറി എം.എ.വാഹിദ് കാര്യറയും വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

07-08-2026

ഫോമാ കൺവൻഷൻ 56 ടൂർണമെന്റ്: ഫിലഡൽഫിയ ടീം ചാമ്പ്യൻമാർ

ഹൂസ്റ്റൺ: ഫോമാ (FOMAA) 2026 ഹൂസ്റ്റൺ കൺവൻഷന്‍റെ ഭാഗമായി സംഘടിപ്പിച്ച 56 ടൂർണമെന്‍റ് ആവേശകരമായ മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ചു. നോർത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ച് ഫിലഡൽഫിയ ടീമിന്‍റെ ക്യാപ്റ്റൻ സാബു സ്കറിയായും സംഘവും ചാമ്പ്യൻമാരായി കിരീടം സ്വന്തമാക്കി.

 

ചാമ്പ്യൻ ടീമിൽ സാബു സ്കറിയാ (ക്യാപ്റ്റൻ), ജോൺസൺ മാത്യു, മാത്യു പി. കോര എന്നിവർ അംഗങ്ങളായിരുന്നു. തുടക്കം മുതൽ മികച്ച ഏകോപനവും ആത്മവിശ്വാസവും പ്രകടിപ്പിച്ച ഇവർ ഫൈനലിൽ മികവ് തെളിയിച്ചാണ് കിരീടം നേടിയത്.
ഒന്നാം റണ്ണറപ്പായി ഹൂസ്റ്റൺ ടീമിന്റെ ജോസഫ് ഇല്ലിക്കാട്ടിൽ (ക്യാപ്റ്റൻ), തോമസ് ഐക്കരെത്ത്, സജി പള്ളിക്കിഴക്കേതിൽ എന്നിവരടങ്ങിയ ടീം തിരഞ്ഞെടുക്കപ്പെട്ടു. ശക്തമായ പോരാട്ടം കാഴ്ചവെച്ച ഈ ടീം അവസാന നിമിഷം വരെ ചാമ്പ്യൻമാർക്കെതിരെ കടുത്ത വെല്ലുവിളി ഉയർത്തി.

രണ്ടാം റണ്ണറപ്പായി ഹൂസ്റ്റൺ ടീമിലെ ജോസഫ് മുലയാനിക്കുന്നേൽ (ക്യാപ്റ്റൻ), ബേബി ചെറുകര, എബ്രഹാം കളപുരയ്ക്കൽ എന്നിവരടങ്ങിയ ടീം സ്ഥാനം നേടി. മൂന്നാം റണ്ണറപ്പായി അരിസോണ ടീമിന്‍റെ ഡോ. സതീഷ് അമ്പാടി (ക്യാപ്റ്റൻ), മഹേഷ് നായർ, രവിശങ്കർ മേനോൻ എന്നിവരടങ്ങിയ ടീം മികച്ച പ്രകടനത്തോടെ മത്സരങ്ങൾ പൂർത്തിയാക്കി.ഒന്നാം സമ്മാനമായി 1,500 ഡോളർ, രണ്ടാം സമ്മാനമായി 750 ഡോളർ, മൂന്നാം സമ്മാനമായി 400 ഡോളർ വീതം ക്യാഷ് അവാർഡും അനുബന്ധ ട്രോഫിയും സമ്മാനിക്കുകയുണ്ടായി.

ടൂർണമെന്‍റിലുടനീളം മത്സരങ്ങൾ സൗഹൃദവും കായികമനോഭാവവും ഉയർത്തിപ്പിടിച്ചുകൊണ്ടാണ് നടന്നത്. വിവിധ ടീമുകളിലെ കളിക്കാർ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ മത്സരങ്ങൾക്ക് ആവേശം ഇരട്ടിയായി.

ചാമ്പ്യൻമാർ ഉൾപ്പെടെ എല്ലാ വിജയികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ച സംഘാടകർ, മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും നന്ദി രേഖപ്പെടുത്തി. ടൂർണമെന്റിന്‍റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകിയ ടൂർണമെന്റ് കമ്മിറ്റി അംഗങ്ങളായ സാബു സ്കറിയ, തോമസ് ഒളിയാംകുന്നേൽ, ജോൺസൺ മാത്യു, ബിഞ്ചു ജോൺ എന്നിവർക്ക് ഫോമാ എക്സിക്യൂട്ടീവ് പ്രത്യേകം നന്ദി അറിയിച്ചു.മികച്ച സംഘാടനവും കായികമികവും പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായ ഫോമാ 2026 ഹൂസ്റ്റൺ കൺവെൻഷനിലെ 56 ടൂർണമെന്റ്, പങ്കെടുത്ത എല്ലാവർക്കും അവിസ്മരണീയമായ അനുഭവമായി മാറി.

07-08-2026

ആൽപ്സ് പർവ്വതനിരകളിൽ കനത്ത വരൾച്ച: കുടിവെള്ളത്തിനായി ഹെലികോപ്റ്ററുകളെ ആശ്രയിച്ച് പർവ്വത കുടിലുകൾ

ബെർക്റ്റെസ്ഗാഡൻ (ജർമനി): യൂറോപ്പിൽ കനക്കുന്ന ശക്തമായ വേനൽച്ചൂടിൽ ആൽപ്സ് പർവ്തനിരകളിൽ വൻ ജലക്ഷാമം. ജർമ്മൻ ആൽപൈൻ ക്ലബിന്‍റെ (DAV) അധീനതയിലുള്ള മലനിരകളിലെ വിനോദസഞ്ചാര കുടിലുകൾ (Mountain Huts) കുടിവെള്ളത്തിനായി വലയുകയാണ്. ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പ്രതിസന്ധിയാണ് നിലവിൽ മേഖലയിൽ അനുഭവപ്പെടുന്നത്.

സഞ്ചാരികൾക്കും പർവ്വതാരോഹകർക്കും ആശ്രയമായ കുടിലുകളിലെ പ്രധാന നീരുറവകളെല്ലാം പൂർണമായും വറ്റിവരണ്ടു. ഇതോടെ സമുദ്രനിരപ്പിൽ നിന്ന് 1,651 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ’ബ്ലോയിസ് ഹുട്ടെ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലേക്ക് ഹെലികോപ്റ്ററുകളിലാണ് നിലവിൽ കുടിവെള്ളം എത്തിക്കുന്നത്.

മിനിറ്റിന് 31 യൂറോയും (ഏകദേശം 2,800 രൂപ) ഒരു യാത്രയ്ക്ക് 600 യൂറോയോളം വിമാനച്ചെലവും വരുന്നതിനാലാണ് കുടിവെള്ളത്തിന് വലിയ തുക ഈടാക്കേണ്ടി വരുന്നത്. ഇവിടെ ഒരു ലിറ്റർ കുടിവെള്ളത്തിന് നാല് യൂറോയോളം അതിഥികൾ നൽകണം.

 

പ്രശസ്തമായ ’വാറ്റ്സ്മാൻഹൗസിൽ’ വാഷ്റൂം രാവിലെയും വൈകുന്നേരവും രണ്ട് മണിക്കൂർ വീതം മാത്രമാണ് തുറന്നുനൽകുന്നത്.

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മൂലം മഞ്ഞുമലകൾ  അതിവേഗം ഉരുകിത്തീരുന്നതാണ് ഈ കടുത്ത വരൾച്ചയ്ക്ക് പ്രധാന കാരണം. വേനൽക്കാലത്തിന്റെ തുടക്കത്തിൽ തന്നെ പർവ്വതമേഖലകൾ വറ്റിവരണ്ടത് വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുമെന്ന ആശങ്കയിലാണ് അധികൃതരും പരിസ്ഥിതി പ്രവർത്തകരും.

07-08-2026

ഐഒസി കേരള ചാപ്റ്റർ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15ന് ഡാർവിനിൽ

ഓസ്ട്രേലിയയിലെ ഡാർവിനിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) കേരളം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ എൺപതാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു.

ഓഗസ്റ്റ് 15 വെള്ളിയാഴ്ച 4.30 ന് ഡാർവിനിലെ 5 അണ്ടൂലിയ ഗാർഡനിൽ സമ്മേളന പ്രസിഡന്റ് പോൾ പരോക്കാരൻ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിക്കും. ഈ അവസരത്തിൽ  മന്ത്രി ജിൻസൺ ചാൾസ് സെന്റ് പോൾ പള്ളി വികാരി ഫാ. ജോൺ പുതുവ കൗൺസിൽ മെമ്പർ ഡോ. എഡ്വിൻ ജോസഫ് ചെസ്റ്റ് ക്ലബ് പ്രസിഡന്റ് രാജീവ് തയ്യിൽ മുതലായ വിശിഷ്ട വ്യക്തികൾ പങ്കെടുക്കും.

ഈ അവസരത്തിൽ റോയൽ ഡാർവിൻ ആശുപത്രിയിൽ 20 വർഷമായി നഴ്സ് ആയി ജോലിയിൽ ഉള്ള ലൈസ ബേബി, എലിസബത്ത് ലിജു, നൈസി ബെനി, ബേബി കുര്യൻ എന്നിവരെ ബഹുമാനപ്പെട്ട മന്ത്രി മൊമെന്റോ നൽകി ആദരിക്കും. തുടർന്ന് കലാപരിപാടികളും സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പോൾ +61 435677002, വർഗീസ് +61449166392 ഇവരുമായി ബന്ധപ്പെടുക.

06-08-2026

മർത്തമറിയം വനിതാസമാജം വർഷത്തെ മികച്ച യൂണിറ്റ് അവാർഡ് ദ്വാരക സെന്‍റ് ജോർജ് ഇടവകയ്ക്ക്

ഗാസിയാബാദ്: ഇന്ദിരാപുരം സെന്‍റ് തോമസ് സ്കൂളിൽ നടന്ന മർത്തമറിയം വനിതാസമാജം ഡൽഹി ഭദ്രാസന വാർഷിക സമ്മേളനത്തിൽ ദ്വാരക സെന്‍റ് ജോർജ് ഓർത്തഡോക്സ് ഇടവകയിലെ മർത്തമറിയം വനിതാസമാജം 2025 - 2026 വർഷത്തെ മികച്ച യൂണിറ്റായി തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ ട്രോഫി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസിൽ നിന്ന് യൂണിറ്റ് സെക്രട്ടറി മേരി ചാക്കോ ഏറ്റുവാങ്ങി.

റവ.ഫാ. ജാക്സൺ എം. ജോൺ, റവ.ഫാ. ജോൺസൺ ഐപ്പ്, റവ.ഫാ. യാക്കോബ് ബേബി, റവ.ഫാ. ബിജു ഡാനിയേൽ, റവ.ഫാ. സജി എബ്രഹാം, റവ.ഫാ. ബിനിഷ് ബാബു, ജെസി ഫിലിപ്പ് എന്നിവർ പങ്കെടുത്തു.

30-04-2026

മലയാളി നഴ്‌സിംഗ് വിദ്യാർഥി ബംഗളൂരുവിൽ മരിച്ചനിലയിൽ

ബംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥിയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്‍റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

06-08-2026

വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത!

 

വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത!

 

മലിനജലത്തിലൂടെയും പഴകിയ ഭക്ഷണത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങൾ പ്രധാനമായും പകരുന്നത് എന്നതിനാൽ, വ്യക്തിശുചിത്വവും പരിസരശുചിത്വവും ഭക്ഷണശുചിത്വവും കർശനമായി പാലിക്കണം.

കുട്ടികളിലും പ്രായമായവരിലും രോഗം പെട്ടെന്ന് ഗുരുതരമാകാനും നിർജലീകരണത്തിന് കാരണമാകാനും സാധ്യതയുള്ളതിനാൽ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണ്.

പ്രധാന ലക്ഷണങ്ങൾ:

* തുടർച്ചയായ വയറിളക്കവും ഛർദ്ദിയും
* ശക്തമായ പനി, വയറുവേദന
* അമിതമായ ക്ഷീണവും തളർച്ചയും
* ശരീരത്തിൽ ജലാംശം കുറയുക (നിർജലീകരണം)

ശ്രദ്ധിക്കേണ്ട
പ്രധാന കാര്യങ്ങൾ:

1. ശുദ്ധജലം മാത്രം ഉപയോഗിക്കുക:
2. കുടിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക. വെള്ളം കുറഞ്ഞത് 20 മിനിറ്റെങ്കിലും തിളപ്പിച്ചു എന്ന് ഉറപ്പുവരുത്തണം.
3. കൈകൾ വൃത്തിയായി സൂക്ഷിക്കുക:
ഭക്ഷണം തയാറാക്കുന്നതിനും കഴിക്കുന്നതിനും മുൻപും, ശൗചാലയം ഉപയോഗിച്ച ശേഷവും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
4. ഭക്ഷണ കാര്യത്തിൽ ശ്രദ്ധ വേണം:
തുറന്നുവച്ചതും പഴകിയതുമായ ഭക്ഷണപദാർഥങ്ങൾ പൂർണമായും ഒഴിവാക്കുക. എപ്പോഴും ചൂടുള്ള ഭക്ഷണം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.
5. വഴിയോര ഭക്ഷണങ്ങൾ ഒഴിവാക്കുക: വിദ്യാർഥികൾ വഴിയോരങ്ങളിൽ വിൽക്കുന്ന അനധികൃത ഭക്ഷണ പദാർഥങ്ങളും ഉപ്പിലിട്ട വിഭവങ്ങളും കഴിക്കുന്നത് ഒഴിവാക്കണം.
6. ജലസ്രോതസുകൾ ശുചീകരിക്കുക:
കിണറുകളും മറ്റ് ജലസ്രോതസുകളും ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് കൃത്യമായി ക്ലോറിനേറ്റ് ചെയ്യുക.

7. പഴങ്ങളും പച്ചക്കറികളും: പാകം ചെയ്യുന്നതിനും പച്ചയ്ക്ക് കഴിക്കുന്നതിനും മുൻപായി പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ പലതവണ നന്നായി കഴുകുക.

രോഗം വന്നാൽ എന്തുചെയ്യണം?

* ശരീരത്തിലെ ജലാംശം നിലനിർത്താൻ ഒ.ആർ.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക.
* യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ശാസ്ത്രീയ ചികിത്സ തേടുക.

വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം &
നാഷണൽ ഹെൽത്ത് മിഷൻ

06-08-2026

വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത!

 

വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത!

 

മലിനജലത്തിലൂടെയും പഴകിയ ഭക്ഷണത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങൾ പ്രധാനമായും പകരുന്നത് എന്നതിനാൽ, വ്യക്തിശുചിത്വവും പരിസരശുചിത്വവും ഭക്ഷണശുചിത്വവും കർശനമായി പാലിക്കണം.

കുട്ടികളിലും പ്രായമായവരിലും രോഗം പെട്ടെന്ന് ഗുരുതരമാകാനും നിർജലീകരണത്തിന് കാരണമാകാനും സാധ്യതയുള്ളതിനാൽ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണ്.

പ്രധാന ലക്ഷണങ്ങൾ:

* തുടർച്ചയായ വയറിളക്കവും ഛർദ്ദിയും
* ശക്തമായ പനി, വയറുവേദന
* അമിതമായ ക്ഷീണവും തളർച്ചയും
* ശരീരത്തിൽ ജലാംശം കുറയുക (നിർജലീകരണം)

ശ്രദ്ധിക്കേണ്ട
പ്രധാന കാര്യങ്ങൾ:

1. ശുദ്ധജലം മാത്രം ഉപയോഗിക്കുക:
2. കുടിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക. വെള്ളം കുറഞ്ഞത് 20 മിനിറ്റെങ്കിലും തിളപ്പിച്ചു എന്ന് ഉറപ്പുവരുത്തണം.
3. കൈകൾ വൃത്തിയായി സൂക്ഷിക്കുക:
ഭക്ഷണം തയാറാക്കുന്നതിനും കഴിക്കുന്നതിനും മുൻപും, ശൗചാലയം ഉപയോഗിച്ച ശേഷവും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
4. ഭക്ഷണ കാര്യത്തിൽ ശ്രദ്ധ വേണം:
തുറന്നുവച്ചതും പഴകിയതുമായ ഭക്ഷണപദാർഥങ്ങൾ പൂർണമായും ഒഴിവാക്കുക. എപ്പോഴും ചൂടുള്ള ഭക്ഷണം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.
5. വഴിയോര ഭക്ഷണങ്ങൾ ഒഴിവാക്കുക: വിദ്യാർഥികൾ വഴിയോരങ്ങളിൽ വിൽക്കുന്ന അനധികൃത ഭക്ഷണ പദാർഥങ്ങളും ഉപ്പിലിട്ട വിഭവങ്ങളും കഴിക്കുന്നത് ഒഴിവാക്കണം.
6. ജലസ്രോതസുകൾ ശുചീകരിക്കുക:
കിണറുകളും മറ്റ് ജലസ്രോതസുകളും ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് കൃത്യമായി ക്ലോറിനേറ്റ് ചെയ്യുക.

7. പഴങ്ങളും പച്ചക്കറികളും: പാകം ചെയ്യുന്നതിനും പച്ചയ്ക്ക് കഴിക്കുന്നതിനും മുൻപായി പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ പലതവണ നന്നായി കഴുകുക.

രോഗം വന്നാൽ എന്തുചെയ്യണം?

* ശരീരത്തിലെ ജലാംശം നിലനിർത്താൻ ഒ.ആർ.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക.
* യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ശാസ്ത്രീയ ചികിത്സ തേടുക.

വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം &
നാഷണൽ ഹെൽത്ത് മിഷൻ

25-07-2026

"യോ-യോ' ഡയറ്റിംഗ് എട്ടിന്‍റെ പണിയാകുമോ? അറിയേണ്ടതെല്ലാം

"യോ-യോ' ഡയറ്റിംഗും പോഷകക്കുറവും

അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് അഥവാ "യോ-യോ' ഡയറ്റിംഗ് സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.

പ്രധാന ഭക്ഷണം ഒഴിവാക്കുമ്പോൾ...

അവർ പലപ്പോഴും പ്രധാന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനാൽ, ഫാഡ് ഡയറ്റ് ഇനിപ്പറയുന്ന ലക്ഷണങ്ങൾക്ക് കാരണമായേക്കാം:

1. നിർജലീകരണം.
2. ബലഹീനതയും ക്ഷീണവും.
3. ഓക്കാനം, തലവേദന.
4. മലബന്ധം.
5. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തത.

ഡയറ്റിംഗിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ചു വസ്തുതകളുണ്ട്:

ഡയറ്റിംഗ് അപൂർവമായി മാത്രമേ വിജയിക്കാറുള്ളൂ. 95% ഭക്ഷണക്രമം പാലിക്കുന്നവരും ഒന്നു മുതൽ അഞ്ച് വർഷത്തിനുള്ളിൽ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കുന്നു.

അശാസ്ത്രീയമായ ഡയറ്റിംഗ് അപകടകരമാണ് എന്ന് പറയുന്നത് എന്തുകൊണ്ട്?

1. "യോ-യോ" ഡയറ്റിംഗ് അഥവാ ഫാഡ് ഡയറ്റിംഗ് മൂലം ശരീരഭാരം വർധിപ്പിക്കുക, കുറയ്ക്കുക, വീണ്ടെടുക്കുക എന്നിവയുടെ ആവർത്തിച്ചുള്ള പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു.

2. ഹൃദ്രോഗസാധ്യത വർധിച്ചതുൾപ്പെടെയുള്ള ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ, ദീർഘകാലം നിലനിൽക്കും.

3. മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുന്നു.

‘പട്ടിണി’ മോഡ് !

ഡയറ്റിംഗ് നിങ്ങളുടെ ശരീരത്തെ പട്ടിണി മോഡിലേക്ക് പ്രേരിപ്പിക്കുന്നു. അത് ശരീരത്തിന്‍റെ പല പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കിക്കൊണ്ട് തിരിച്ചു പ്രതികരിക്കുന്നു.

ഊർജം സംരക്ഷിക്കുന്നതിനുള്ള സാധാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നതുമൂലം സ്വാഭാവിക മെറ്റബോളിസം യഥാർഥത്തിൽ മന്ദഗതിയിലാകുന്നു.

പോഷകക്കുറവ്

ഡയറ്റിംഗ് പാലിക്കുന്നവർ പലപ്പോഴും പ്രധാനപ്പെട്ട പോഷകങ്ങൾ നഷ്ടപ്പെടുത്തുന്നു. ഡയറ്റിംഗ് പാലിക്കുന്നവർക്ക് പലപ്പോഴും വേണ്ടത്ര പോഷണം ലഭിക്കുന്നില്ല.

ഉദാഹരണത്തിന്... ഡയറ്റിംഗ് നോക്കുന്നവരിൽ കാൽസ്യത്തിന്‍റെ കുറവ് ഉണ്ടവാം. അവരിൽ ഓസ്റ്റിയോപൊറോസിസ്, സ്ട്രെസ് ഒടിവുകൾ, ഒടിഞ്ഞ എല്ലുകൾ എന്നിങ്ങനെയുള്ള അപകടസാധ്യതകളുണ്ട്.

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048. [email protected].

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

വെള്ളപ്പൊക്കത്താൽ ഒറ്റപ്പെട്ട പറാൽ ഗ്രാമം. കുറ്റിശ്ശേരിക്കടവ് പാലത്തിൽ നിന്നുള്ള ആകാശകാഴ്ച....
വിസ്മയ മോഹൻലാലിന്‍റെ വെയ്റ്റ് കുറച്ച മുവായ് തായ്
തോൽവി അറിയാത്ത എ.കെ 47 തോക്കുകൾ.
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up