ADVERTISEMENT

Close
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

28-07-2026

‘അക്കൗണ്ടബിലിറ്റി’ ജനാധിപത്യ നവോത്ഥാനം

Editorial

26-07-2026

സർക്കാർ തോറ്റു; ജനാധിപത്യം ജയിച്ചു

Editorial

25-07-2026

വിദ്യാഭ്യാസവായ്പയിൽ ‘പുറന്പോക്ക്’ വേണ്ട

Editorial

24-07-2026

‘സിദ്ധാർഥൻ’ നിയമം,വളഞ്ഞിട്ടു കൊല്ലരുത്

Editorial

23-07-2026

ജനാധിപത്യത്തിൽ ധർമം പ്രധാനം

Editorial

22-07-2026

ഭരണക്കഞ്ഞിയിൽ പാറ്റ വീഴരുത്

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Thiruvananthapuram

റോഡരികില്‍ നിർത്തിയിട്ട ഓട്ടോറിക്ഷ മോഷ്ടിച്ചു കടത്തി

പാറശാല: പരശുവയ്ക്കലില്‍ ദേശീയ പാതയ്ക്കരികില്‍ നിർത്തിയിട്ടിരുന്ന ഓട്ടറിക്ഷയാണു മോഷണം പോയത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുപേര്‍ ചേര്‍ന്നു ഓട്ടോറിക്ഷ മോഷ്ടിച്ച് കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ സമീപത്തെ കടകളിലെ സിസിടിവിയിൽനിന്നു കിട്ടിയിട്ടുണ്ട്. ഇതരസംസ്ഥാനക്കാരാണ് മോഷ്ടാക്കളെന്നാണു പ്രാഥമിക നിഗമനം. പരശുവയ്ക്കല്‍ സ്വദേശി അനിലിന്‍റേതാണ് ഓട്ടോറിക്ഷ. ഇതു സംബന്ധിച്ചു പാറശാല പോലീസില്‍ പരാതി നല്‍കിയതിനെ തുടർന്നു പോലീസ് അന്വേഷണം ആരംഭിച്ചു.

Thiruvananthapuram

റോഡരികില്‍ നിർത്തിയിട്ട ഓട്ടോറിക്ഷ മോഷ്ടിച്ചു കടത്തി

പാറശാല: പരശുവയ്ക്കലില്‍ ദേശീയ പാതയ്ക്കരികില്‍ നിർത്തിയിട്ടിരുന്ന ഓട്ടറിക്ഷയാണു മോഷണം പോയത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുപേര്‍ ചേര്‍ന്നു ഓട്ടോറിക്ഷ മോഷ്ടിച്ച് കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ സമീപത്തെ കടകളിലെ സിസിടിവിയിൽനിന്നു കിട്ടിയിട്ടുണ്ട്. ഇതരസംസ്ഥാനക്കാരാണ് മോഷ്ടാക്കളെന്നാണു പ്രാഥമിക നിഗമനം. പരശുവയ്ക്കല്‍ സ്വദേശി അനിലിന്‍റേതാണ് ഓട്ടോറിക്ഷ. ഇതു സംബന്ധിച്ചു പാറശാല പോലീസില്‍ പരാതി നല്‍കിയതിനെ തുടർന്നു പോലീസ് അന്വേഷണം ആരംഭിച്ചു.

Kollam

പ്രതിസന്ധികളുടെ ആഴക്കടലില്‍ തീരദേശ ജനതയും മത്സ്യത്തൊഴിലാളികളും

കൊല്ലം ജില്ലയിലെ തീരദേശജനതയും മത്സ്യത്തൊഴിലാളികളും ഇന്ന് വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. പരമ്പരാഗത മത്സ്യബന്ധന മേഖലയുടെ തകര്‍ച്ചയും കാലാവസ്ഥാ വ്യതിയാനവും ഇവരുടെ ജീവിതം കഠിനമാക്കിയിരിക്കുന്നു. തങ്കശേരി ബിഷപ്പ് ഹൗസില്‍ ജനപ്രതിനിധികള്‍ നടത്തുന്ന കൂടിക്കാഴ്ചകളിലും ഈ വിഷയങ്ങള്‍ നിരന്തരം ചര്‍ച്ചയാകാറുണ്ട്.

കടലാക്രമണവും തീരശോഷണവും

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കടല്‍ക്ഷോഭവും അശാസ്ത്രീയമായ കടല്‍ നിര്‍മിതികളും കാരണം കൊല്ലത്തെ പ്രധാന തീരങ്ങളില്‍ വലിയ തോതില്‍ തീരശോഷണം സംഭവിക്കുന്നുണ്ട്. ഇരവിപുരം, മുണ്ടയ്ക്കല്‍, തങ്കശേരി, അഴീക്കല്‍, ആലപ്പാട് തുടങ്ങിയ കൊല്ലത്തെ പ്രധാന തീരപ്രദേശങ്ങളില്‍ കടലാക്രമണം കാരണം നൂറുകണക്കിന് വീടുകളാണ് തകരുകയോ ഭാഗികമായി കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്യുന്നത്. പലര്‍ക്കും തങ്ങളുടെ തലമുറകളായുള്ള സമ്പാദ്യം പൂര്‍ണമായും നഷ്ടപ്പെടുന്നു. തീരശോഷണം കാരണം വള്ളങ്ങളും വലകളും സുരക്ഷിതമായി സൂക്ഷിക്കാനുള്ള സ്ഥലം (തീരം) ഇല്ലാതാകുന്നു. കടല്‍ പ്രക്ഷുബ്ധമാകുമ്പോള്‍ വള്ളങ്ങള്‍ ഇറക്കാനോ അടുപ്പിക്കാനോ കഴിയാതെ വരുന്നത് മത്സ്യത്തൊഴിലാളികളുടെ വരുമാനത്തെ നേരിട്ട് ബാധിക്കുന്നു. കാലവര്‍ഷം കടുക്കുന്നതോടെ തീരത്തുള്ളവര്‍ക്ക് വീടുകള്‍ ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടി വരുന്നു. ഇത് അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെയും സാധാരണ ജീവിതത്തെയും ദോഷകരമായി ബാധിക്കുന്നു. തീരത്തോടു ചേര്‍ന്നു കിടക്കുന്ന റോഡുകള്‍ കടലെടുത്തു പോകുന്നത് പ്രദേശത്തെ യാത്രാസൗകര്യങ്ങളെയും വിനോദസഞ്ചാര സാധ്യതകളെയും ഇല്ലാതാക്കുന്നു. തീരദേശ ജനപ്രതിനിധികളെയും മത്സ്യത്തൊഴിലാളി യൂണിയനുകളെയും വിദഗ്ദ്ധരായ സമുദ്രശാസ്ത്രജ്ഞരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ദീര്‍ഘകാല പദ്ധതികളിലൂടെ മാത്രമേ ജില്ലയുടെ തീരങ്ങളെയും അവിടുത്തെ മനുഷ്യരെയും സംരക്ഷിക്കാന്‍ സാധിക്കൂ. മത്സ്യബന്ധന വള്ളങ്ങളും വലകളും സുരക്ഷിതമായി പാര്‍ക്ക് ചെയ്യാന്‍ ലോക്കര്‍ സൗകര്യങ്ങളുള്ള ഫിഷിംഗ് ഹാര്‍ബറുകളുടെ ശേഷി വര്‍ധിപ്പിക്കുന്നതും തീരശോഷണത്തെയും കടലാക്രമണത്തെയും നേരിടാനാവും.

തീരക്കടല്‍ ഖനന ഭീഷണി

ജില്ലയില്‍ തീരക്കടല്‍ ഖനന ഭീഷണി വളരെ ശക്തമായി നിലനില്‍ക്കുന്നുണ്ട്. ജില്ലയിലെ ചവറ, ആലപ്പാട്, പൊന്മന തുടങ്ങിയ തീരപ്രദേശങ്ങളില്‍ പതിറ്റാണ്ടുകളായി കരയില്‍ കരിമണല്‍ ഖനനം നടത്തുന്നുണ്ടെങ്കില്‍, സമീപകാലത്ത് ആഴക്കടല്‍/തീരക്കടല്‍ മണല്‍ ഖനനത്തിനായുള്ള കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ നീക്കങ്ങള്‍ വലിയ ആശങ്കകള്‍ക്കും വലിയ ജനകീയ പ്രതിഷേധങ്ങള്‍ക്കുമാണ് വഴിവെച്ചിരിക്കുന്നത്. കൊല്ലം തീരക്കടലിലെ നിശ്ചിത ബ്ലോക്കുകളില്‍ ഖനനത്തിന് അനുമതി നല്‍കാനുള്ള നീക്കങ്ങള്‍ക്കെതിരെ മത്സ്യത്തൊഴിലാളികളും തീരദേശ സംഘടനകളും ഒന്നടങ്കം സമരരംഗത്താണ്. കടല്‍ത്തീരത്തിന് പ്രകൃതിദത്തമായ പ്രതിരോധം തീര്‍ക്കുന്നത് അവിടുത്തെ മണല്‍ത്തിട്ടകളാണ്. കടലില്‍ നിന്ന് മണല്‍ മാറ്റുമ്പോള്‍ രൂപപ്പെടുന്ന ആഴമേറിയ കുഴികള്‍ നികത്താന്‍ തീരത്തെ മണല്‍ വലിയ തോതില്‍ കടലിലേക്ക് ഒലിച്ചുപോകും. ഇത് തീരം ഇല്ലാതാകുന്നതിന്‍റെ വേഗത വര്‍ധിപ്പിക്കും. കൊല്ലം തീരക്കടലിലെ 'കൊല്ലം പരപ്പ്' പോലുള്ള ഭാഗങ്ങള്‍ വാണിജ്യ പ്രാധാന്യമുള്ള മത്സ്യങ്ങളുടെ പ്രധാന പ്രജനന കേന്ദ്രങ്ങളാണ്. കടലടിത്തട്ട് തുരന്നുള്ള ഖനനം മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയെയും മുട്ടയിടല്‍ കേന്ദ്രങ്ങളെയും പൂര്‍ണമായി തകര്‍ക്കും. മത്സ്യസമ്പത്ത് കുറയുന്നതോടെ ലക്ഷക്കണക്കിന് വരുന്ന പരമ്പരാഗത-യന്ത്രവല്‍കൃത മത്സ്യത്തൊഴിലാളികളുടെ തൊഴിലും വരുമാനവും ഇല്ലാതാകും. സ്വാഭാവിക മണല്‍ത്തിട്ടകള്‍ ഇല്ലാതാകുന്നത് വഴി വേലിയേറ്റ സമയങ്ങളില്‍ കടല്‍വെള്ളം ജനവാസ മേഖലകളിലേക്ക് ഇരച്ചുകയറും. കൂടാതെ, തീരപ്രദേശങ്ങളിലെ കിണറുകളില്‍ ഉപ്പുവെള്ളം കയറി കുടിവെള്ള സ്രോതസുകള്‍ പൂര്‍ണമായും നശിക്കും. ഇതിനകം തന്നെ കരിമണല്‍ ഖനനം മൂലം ആലപ്പാട്, പൊന്മന തുടങ്ങിയ പ്രദേശങ്ങളുടെ വലിയൊരു ഭാഗം കടലെടുത്തു കഴിഞ്ഞു. തീരക്കടല്‍ ഖനനം കൂടി ഉണ്ടായാല്‍ ഈ പ്രദേശങ്ങള്‍ ഭൂപടത്തില്‍നിന്ന് തന്നെ ഇല്ലാതായേക്കാം.

വലിയ കപ്പലുകളുടെ കടന്നുകയറ്റം

കടലിലെ സമ്പത്ത് വന്‍കിട കോര്‍പ്പറേറ്റുകളും വിദേശ ട്രോളറുകളും കൊള്ളയടിക്കുമ്പോള്‍, നൂറ്റാണ്ടുകളായി കടലിനെ ആശ്രയിച്ച് ജീവിക്കുന്ന കൊല്ലത്തെ യഥാര്‍ഥ മത്സ്യത്തൊഴിലാളികള്‍ക്ക് തങ്ങളുടെ അവകാശങ്ങളും ഉപജീവനമാര്‍ഗവും നഷ്ടപ്പെടുന്ന അവസ്ഥയാണ്. കൃത്യമായ നിയമനിര്‍മാണത്തിലൂടെയും നിരീക്ഷണത്തിലൂടെയും മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കൂ. നീണ്ടകര, ശക്തികുളങ്ങര തുടങ്ങിയ കൊല്ലത്തെ പ്രമുഖ മത്സ്യബന്ധന തുറമുഖങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് അനുബന്ധ തൊഴിലാളികളെയും ഇത് ബാധിക്കുന്നു. മത്സ്യലഭ്യത കുറയുന്നത് തീരദേശ മേഖലയിലെ മൊത്തം സാമ്പത്തിക വ്യവസ്ഥയെയും ദാരിദ്ര്യത്തിലേക്ക് നയിക്കുന്നു.

വിദേശ ട്രോളറുകള്‍ കടലിന്‍റെ അടിത്തട്ട് വരെ ചൂഴ്‌ന്നെടുക്കുന്ന ബോട്ടം ട്രോളിംഗ് പോലുള്ള രീതികളാണ് ഉപയോഗിക്കുന്നത്. ഇത് മത്സ്യങ്ങളുടെ പ്രജനന കേന്ദ്രങ്ങളും പവിഴപ്പുറ്റുകളും നശിപ്പിക്കുന്നു. ചെറിയ മീനുകളെയും മുട്ടകളെയും വരെ ഈ വന്‍കിട ബോട്ടുകള്‍ വ്യാപകമായി പിടികൂടുന്നതിനാല്‍ കടലിലെ മത്സ്യസമ്പത്ത് വേഗത്തില്‍ കുറയുന്നു. ഇത് സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ നേരിട്ട് ബാധിക്കുന്നു. വലിയ കപ്പലുകള്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വലിയ അളവില്‍ മത്സ്യങ്ങള്‍ ഒരുമിച്ച് പിടിച്ചുകൊണ്ടുപോകുന്നതിനാല്‍, തീരത്തോട് അടുത്ത പ്രദേശങ്ങളില്‍ മത്സ്യലഭ്യത കുറയുന്നു. വലിയ തുക മുടക്കി കടലില്‍ പോകുന്ന കൊല്ലത്തെ ചെറുകിട വള്ളക്കാര്‍ക്ക് പലപ്പോഴും ഇന്ധനച്ചെലവ് പോലും തിരിച്ചുപിടിക്കാന്‍ കഴിയാത്ത അവസ്ഥയാണുണ്ടാകുന്നത്. ഉള്‍ക്കടലില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ വിരിച്ചിടുന്ന വിലകൂടിയ വലകളും മറ്റ് ഉപകരണങ്ങളും വലിയ കപ്പലുകളും ട്രോളറുകളും കയറി നശിച്ചുപോകുന്നത് പതിവാണ്. രാത്രികാലങ്ങളിലും മൂടല്‍മഞ്ഞുള്ളപ്പോഴും വലിയ കപ്പലുകള്‍ ചെറുകിട മത്സ്യബന്ധന ബോട്ടുകളില്‍ വന്നിടിച്ച് വലിയ അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. മുന്‍പ് കൊല്ലം തീരത്ത് ഇത്തരത്തിലുള്ള കപ്പലുകള്‍ വള്ളങ്ങളില്‍ ഇടിച്ച് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

മത്സ്യസമ്പത്തിന്‍റെ കുറവ്

ജില്ലയിലെ മത്സ്യത്തൊഴിലാളികളെയും തീരദേശ സമ്പദ്വ്യവസ്ഥയെയും ആഴത്തില്‍ ബാധിക്കുന്ന മൂന്ന് പ്രധാന ഭീഷണികളാണ് പ്ലാസ്റ്റിക് മലിനീകരണം, ആഗോളതാപനം, അശാസ്ത്രീയമായ ട്രോളിംഗ് എന്നിവ. ഈ മൂന്ന് ഘടകങ്ങളും ഒന്നിച്ച് ചേരുമ്പോള്‍ കൊല്ലത്തെ തീരദേശ ജനതയുടെ സാമ്പത്തിക ഭദ്രത തകരുകയും, പുതിയ തലമുറ ഈ തൊഴിലില്‍ നിന്ന് പിന്തിരിയാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു. കടലിനെ സംരക്ഷിക്കാന്‍ കര്‍ശനമായ നിയമങ്ങളും ശാസ്ത്രീയമായ പരിപാലനവും അത്യന്താപേക്ഷിതമാണ്. കൊല്ലം നഗരത്തില്‍നിന്നും അഷ്ടമുടി കായലില്‍നിന്നും ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ നീണ്ടകര, ശക്തികുളങ്ങര, തങ്കശേരി തുടങ്ങിയ തീരങ്ങളില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ വലയിടുമ്പോള്‍ മീനുകള്‍ക്ക് പകരം ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പലപ്പോഴും കുടുങ്ങുന്നത്. ഇത് വലകള്‍ പൊട്ടിപ്പോകാനും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കാനും കാരണമാകുന്നു. പ്ലാസ്റ്റിക് കഷണങ്ങള്‍ ആഹാരമാക്കുന്ന കടലാമകളും മത്സ്യങ്ങളും ചത്തുപൊങ്ങുന്നു. പ്ലാസ്റ്റിക് വിഘടിച്ചുണ്ടാകുന്ന 'മൈക്രോപ്ലാസ്റ്റിക്‌സ്' മത്സ്യങ്ങളുടെ ശരീരത്തില്‍ പ്രവേശിക്കുന്നത് വഴി അവയുടെ പ്രജനന ശേഷി കുറയുകയും കടല്‍ വിഭവങ്ങളുടെ ഗുണനിലവാരം നഷ്ടപ്പെടുകയും ചെയ്യുന്നു.

പ്ലാസ്റ്റിക് അടിഞ്ഞുകൂടി തീരത്തോട് ചേര്‍ന്നുള്ള മത്സ്യബന്ധന മേഖലകള്‍ നശിക്കുന്നതിനാല്‍ ചെറുകിട വള്ളക്കാര്‍ക്ക് കടലില്‍ കൂടുതല്‍ ദൂരം പോകേണ്ടി വരുന്നു. ഇത് ഇന്ധനച്ചെലവ് വര്‍ധിപ്പിക്കുന്നു. പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ കൊല്ലത്തെ നീണ്ടകരയിലെ മത്സ്യത്തൊഴിലാളികള്‍ നടപ്പിലാക്കിയ "ശുചിത്വ സാഗരം' വലിയൊരു മാതൃകയാണ്. കടലില്‍ വലയില്‍ കുടുങ്ങുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തിരികെ കരയിലെത്തിച്ച് റീസൈക്ലിംഗിന് നല്‍കുന്ന പദ്ധതിയാണിത്. ആഗോളതാപനം കാരണം അറബിക്കടലിലെ താപനില ക്രമാതീതമായി ഉയരുന്നത് കൊല്ലത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുസഹമാക്കുന്നു. താപനില കൂടുമ്പോള്‍ കേരള തീരത്ത് സാധാരണയായി കണ്ടുവരുന്ന മത്തി (ചാള), അയല തുടങ്ങിയ ജനപ്രിയ മത്സ്യങ്ങള്‍ തണുപ്പുള്ള മറ്റ് കടല്‍പ്രദേശങ്ങളിലേക്ക് കുടിയേറുന്നു. കൊല്ലത്തെ മത്സ്യത്തൊഴിലാളികളുടെ പ്രധാന വരുമാന സ്രോതസായ മത്തിയുടെ ലഭ്യതയില്‍ അടുത്ത കാലത്ത് വലിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കടല്‍ ചൂടാകുന്നത് ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ അറബിക്കടലില്‍ തീവ്രമായ ന്യൂനമര്‍ദങ്ങള്‍ക്കും ചുഴലിക്കാറ്റുകള്‍ക്കും കാരണമാകുന്നു. കടലില്‍ പോകാന്‍ കഴിയുന്ന ദിവസങ്ങളുടെ എണ്ണം കുറയുന്നത് ഇവരുടെ വരുമാനത്തെ നേരിട്ട് ബാധിക്കുന്നു.

നാളെ: ഇന്ധനവില വര്‍ധനവും സബ്സിഡി കുറവും

 

Pathanamthitta

അറ്റകുറ്റപ്പണികൾക്കു പണമില്ല; സ്കൂൾ വാഹനങ്ങൾ കട്ടപ്പുറത്ത്

പത്തനംതിട്ട: പൊതുവിദ്യാലയങ്ങളിലെ വാഹനങ്ങളുടെ നടത്തിപ്പ് അധ്യാപകർക്ക് ബാധ്യതയായി മാറി. ജനപ്രതിനിധികളുടെ ആസ്തിഫണ്ടും മറ്റും വിനിയോഗിച്ചാണ് സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് വാഹനങ്ങൾ ലഭിച്ചത്. പൊതുവിദ്യാല‍യങ്ങളെ സജീവമാക്കാനും കുട്ടികളുടെ എണ്ണം കൂട്ടാനുമായി വാഹനങ്ങൾ ലഭിച്ചത് ഗുണംചെയ്തെങ്കിലും ഇവയുടെ സംരക്ഷണവും അറ്റകുറ്റപ്പണികളും അധ്യാപകരുടെ ബാധ്യതയായി മാറി.
ഇന്ധനച്ചെലവ്, ഡ്രൈവറുടെ ശമ്പളം, അറ്റകുറ്റപ്പണികൾ എന്നിവയ്ക്ക് സ്വന്തം പോക്കറ്റിൽനിന്ന് പണം മുടക്കേണ്ട സ്ഥിതിയാണ് പ്രഥമാധ്യാപകരും സഹപ്രവർത്തകരും. കുട്ടികൾ കുറവുള്ള സ്കൂളുകളിൽ വാഹനങ്ങൾ കട്ടപ്പുറത്തുമാണ്. സ്കൂൾ വാഹനങ്ങളിൽ എത്തുന്ന പൊതുവിദ്യാലങ്ങളിലെ കുട്ടികളിൽ ഏറെപ്പേരിൽനിന്നും പണം ഈടാക്കാറില്ല. വിദൂരങ്ങളിൽ സഞ്ചരിച്ചുവേണം കുട്ടികളെ കയറ്റാൻ. വാഹനങ്ങൾക്കുണ്ടാകുന്ന അറ്റകുറ്റപ്പണികൾ നടത്താനോ വാർഷിക ടെസ്റ്റിംഗ് പൂർത്തിയാക്കാനോ പണം കണ്ടെത്താനാകാത്ത സാഹചര്യമുണ്ട്.

സർക്കാർ സ്കൂളുകളിൽ ഫണ്ടില്ല

സർക്കാർ സ്കൂളുകളുടെ ഫണ്ട് വാഹനങ്ങളുടെ ഇന്ധനച്ചെലവിനോ അറ്റകുറ്റപ്പണികൾക്കോ വിനിയോഗിക്കാനാകില്ല. പത്തനംതിട്ട തൈക്കാവ് ഗവ. സ്കൂളിലെ ബസ് ഓടാതായിട്ട് ഏഴു വർഷം കഴിഞ്ഞു. വീണാ ജോർജ് എംഎൽഎ ആയിരുന്നപ്പോൾ ലഭിച്ച ബസാണിത്. അറ്റകുറ്റപ്പണിക്കുള്ള വൻ തുക കണ്ടെത്താൻ കഴിഞ്ഞില്ല. സ്കൂൾ കോമ്പൗണ്ടിൽ ഒതുക്കിയിട്ടിരിക്കുന്ന ബസ് തുരുമ്പെടുത്തു. സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നത് ഓട്ടോറിക്ഷകളിലാണ്. ഇതിന് ഒരു മാസം ഇരുപതിനായിരത്തോളം രൂപ ചെലവാകും.
അധ്യാപകരുടെ മാസശമ്പളത്തിൽനിന്ന് ഒരു വിഹിതം പിടിച്ചാണ് ഓട്ടോറിക്ഷക്കാർക്കു നൽകുന്നത്. പാവപ്പെട്ട കുടുംബങ്ങളിൽനിന്ന് വരുന്ന കുട്ടികളിൽനിന്ന് വാഹനച്ചെലവിനുള്ള പണം പിരിച്ചാൽ, കുട്ടികൾ കൊഴിഞ്ഞ് സ്കൂൾ പൂട്ടേണ്ടിവരുമെന്ന് അധ്യാപകർ ഭയക്കുന്നു.

കലഞ്ഞൂർ, കൂടൽ സ്കൂളുകളിൽ കുട്ടികൾ കൂടുതൽ ഉള്ളതിനാൽ രക്ഷിതാക്കളിൽ ഒരുവിഭാഗം പണം കൃത്യമായി നൽകുന്നതിലൂടെ പിടിച്ചു നിൽക്കാനാകുന്നുണ്ട്. കലഞ്ഞൂർ സ്കൂളിൽ രക്ഷിതാക്കളിൽനിന്ന് പണം പിരിച്ചാണ് ബസിന്‍റെ ചെലവിന് വിനിയോഗിക്കുന്നത്. ഒരു കുട്ടിയിൽനിന്ന് ദൂരം അനുസരിച്ച് 600 മുതൽ 1200 രൂപ വരെ വാങ്ങുന്നുണ്ട്. പഠനനിലവാരം മെച്ചമായ സ്കൂളിൽ 13 കിലോമീറ്റർ അകലെ പാടത്തുനിന്നും കുട്ടികളെത്തുന്നുണ്ട്. കുട്ടികളെ എത്തിക്കാൻ ഓട്ടോറിക്ഷയും ഉപയോഗിക്കുന്നുണ്ട്. കൂടൽ സ്കൂളിലും ബസിന്‍റെയും ഓട്ടോറിക്ഷയടെയും ചെലവ് രക്ഷിതാക്കൾ വഹിക്കുന്നു.
കടമ്മനിട്ട സ്കൂളിലെ ബസിന് ടയർ മാറ്റാൻ പണമില്ലാത്തതിനാൽ ഓടിക്കുന്നില്ല. ഇങ്ങനെ ജില്ലയിലെ മിക്ക സ്കൂളുകൾക്കും ബസുകൾ വലിയ സാമ്പത്തിക ബാധ്യതയായിട്ടുണ്ട്.

എയ്ഡഡ് സ്കൂളുകളുടെ വാഹനങ്ങളുടെ ചെലവ് അധ്യാപകരാണ് വഹിക്കുന്നത്. കുട്ടികളെ പിടിച്ചുനിർത്തണമെങ്കിൽ വാഹനം വേണമെന്നതിനാൽ മിക്കയിടത്തും ഓട്ടോറിക്ഷകളാണ് കൂടുതലായി ഓടുന്നത്. ചെറിയ ബസുകൾ ഓടുന്നതിന്‍റെ ചെലവ് അധ്യാപകരുടെ ശന്പളത്തിൽനിന്നു വിഹിതമായി പിടിക്കുകയാണ്. സ്ഥിരം അധ്യാപകർ ഇല്ലാത്തതിനാൽ താത്കാലികമായി ജോലിയിൽ പ്രവേശിച്ചവരുടെ വേതനത്തിൽനിന്നു ചെലവുപണം പിടിക്കാനും ബുദ്ധിമുട്ടുണ്ട്.

സഹായിക്കാനാകാതെ തദ്ദേശ സ്ഥാപനങ്ങൾ

സ്കൂൾ ബസുകളുടെ ന‌ടത്തിപ്പിന് പിടിഎയും തദ്ദേശ സ്ഥാപനങ്ങളും പണം വിനിയോഗിക്കണമെന്ന് നേരത്തേ സർക്കാർ സർക്കുലർ ഇറക്കിയിരുന്നു. ഫണ്ടില്ലെന്ന കാരണം പറഞ്ഞ് തദ്ദേശ സ്ഥാപനങ്ങൾ കൈയൊഴിഞ്ഞു. സ്കൂൾ അധികൃതർക്ക് പിടിഎയെ നിർബന്ധിക്കാൻ കഴിയുന്നില്ല. പൊതുവിദ്യാലയങ്ങളിലെത്തുന്ന കുട്ടികളിൽ നല്ലൊരു പങ്കിന്‍റെയും കുടുംബങ്ങളുടെ സാന്പത്തിക നില മോശമാണ്. ഇക്കാരണത്താൽ സ്കൂളിലെ ചെലവിനു പണം മുടക്കാൻ പിടിഎ തയാറാകില്ല.

സ്കൂളുകളുടെ അറ്റകുറ്റപ്പണികൾ, ദൈനംദിന ചെലവുകൾ, ഉച്ചഭക്ഷണത്തിന്‍റെ അധികച്ചെലവ് തുടങ്ങിയവയ്ക്കിടയിലാണ് വാഹനങ്ങളുടെ ചെലവിലേക്ക് അധ്യാപകർ തന്നെ വീണ്ടും പണം കണ്ടെത്തേണ്ടിവരുന്നത്.

Idukki

അടിമാലി മണ്ണിടിച്ചില്‍ : ദുരിതബാധിതര്‍ക്ക് ഓണത്തിനു മുമ്പ് നഷ്ടപരിഹാരം: മന്ത്രി

ഇടുക്കി: ഉദ്യോഗസ്ഥതലത്തിലുണ്ടാകുന്ന വീഴ്ചമൂലം പൊതുജനങ്ങളില്‍നിന്ന് പരാതികളുണ്ടാകരുതെന്ന് അടിമാലിയില്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരത്തുകയായ 10 ലക്ഷം ഓണത്തിനു മുന്‍പ് വിതരണം ചെയ്യുമെന്നും മന്ത്രി എ.പി. അനില്‍കുമാര്‍. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന റവന്യു വകുപ്പ് അവലോകന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇടുക്കിയിലെ സങ്കീര്‍ണമായ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരികയാണ്. 60 ലധികം വര്‍ഷം പഴക്കമുള്ള നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിക്കണം. നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കും. രണ്ടാം ഭൂപരിഷ്‌കരണ നിയമമാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. അര്‍ഹരായവര്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിനുള്ള തടസം നീക്കും. സര്‍ക്കാര്‍ ഭൂമി കൈയേറുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

റവന്യു വകുപ്പിന് കൂടുതല്‍ വാഹനം ലഭ്യമാക്കും. കൂടുതല്‍ സര്‍വേയര്‍മാരെ നിയമിക്കുന്നതിന്‍റെ ഭാഗമായി ഇതിനാവശ്യമായ തസ്തിക സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടും. താത്കാലികമായി കൂടുതല്‍ സര്‍വേയര്‍മാരെ നിയോഗിക്കും. കൂടാതെ, ഇടുക്കിയിലെ ദുഷ്‌കരമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതും പരിഗണിക്കും.

ജില്ലയിലെ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അവതരിപ്പിച്ചു. 2011 മുതല്‍ ജില്ലയില്‍ 54,485 എല്‍എ പട്ടയങ്ങളും 258 എല്‍ടി പട്ടയങ്ങളും 4,421 മിച്ചഭൂമി പട്ടയങ്ങളും മൂന്ന് ദേവസ്വം പട്ടയങ്ങളുമാണ് വിതരണം ചെയ്തത്. 55,214 എല്‍എ പട്ടയ അപേക്ഷകളാണ് അവശേഷിക്കുന്നത്. 237 എല്‍ടി പട്ടയ അപേക്ഷകളും രണ്ട് ദേവസ്വം പട്ടയ അപേക്ഷകളുമാണ് തീര്‍പ്പാക്കാനുള്ളത്. ജില്ലയിലെ മിച്ചഭൂമി സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.

പട്ടികവര്‍ഗ ഉന്നതികളിലെ 800ലധികം കൈവശങ്ങള്‍ക്ക് 2001 ചട്ടപ്രകാരം പട്ടയം അനുവദിക്കുന്നതിന് സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണ്. അനധികൃത കൈയേറ്റം സംബന്ധിച്ച് ആകെ 473 കേസുകളാണ് നിലവിലുള്ളത്. ഇതില്‍ 112 കേസുകളിലായി 234.20 ഹെക്ടര്‍ കൈയേറ്റം ഒഴിപ്പിച്ചു. ഡിജിറ്റല്‍ സര്‍വേ 13.07 ശതമാനമാണ് ജില്ലയിൽ പൂര്‍ത്തിയായത്. ഡിജിറ്റല്‍ സര്‍വേ നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. 29 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് 804 അപേക്ഷകളില്‍ ധനസഹായം അനുവദിച്ചു. 125 അപേക്ഷകളാണ് തീര്‍പ്പാക്കാനുള്ളതെന്നും കളക്ടര്‍ അറിയിച്ചു. റവന്യു സെക്രട്ടറി കെ. ജീവന്‍ബാബു, സര്‍വേ വകുപ്പ് ഡയറക്ടര്‍ ഡോ. ജെ.ഒ. അരുണ്‍, ദേവികുളം സബ് കളക്ടര്‍ വി.എം. ആര്യ, എഡിഎം മിനി കെ. ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

Alappuzha

പാതിരാമണലിലെ മണൽ ഖനനം: ഡ്രഡ്ജർ വളഞ്ഞ് മത്സ്യ-കക്കാത്തൊഴിലാളികൾ

മുഹമ്മ: വേമ്പനാട്ട് കായലിൽ പാതിരാമണൽ ദ്വീപിനു സമീപം മണൽ ഖനനം ആരംഭിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഡ്രഡ്ജിംഗ് മേഖലയിൽ പ്രതിഷേധ സമരം നടത്തി. നിരവധി വള്ളങ്ങളിലായി എത്തിയ മത്സ്യത്തൊഴിലാളികളും കക്കാത്തൊഴിലാളികളും ഡ്രഡ്ജർ നങ്കുരമിട്ട ഭാഗത്താണ് പ്രതിഷേധവുമായിയെത്തിയത്.

കായൽ സമ്പത്തിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ കണ്ണീരിലാഴ്ത്തുന്നതും പാതിരാമണൽ ദ്വീപിന് കനത്ത ഭീഷണി ഉയർത്തുന്നതുമായ ഖനനത്തിൽനിന്ന് അധികാരികൾ പിൻമാറണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

എസ്.ടി. റെജി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ ടി. കുഞ്ഞുമോൻ, ബാബു, കക്കാ സഹകരണ സംഘം ആക‌്ഷൻ കൗൺസിൽ കൺവീനർ സി.എൻ. രാധാകൃഷ്ണൻ, മുഹമ്മ വെള്ളക്കക്കാ സംഘം പ്രസിഡന്‍റ് പി.കെ. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഖനനത്തിനെതിരേ ജില്ലാ കളക്ടർക്ക് പരാതി നൽകിയതായി പഞ്ചായത്ത് പ്രസിഡന്‍റ് അരുൺ മോഹൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ജെസിബി ഉപയോഗിച്ച് കായൽ തീരത്ത് മണൽ ശേഖരിക്കാൻ നിലം ഒരുക്കിയത് മുതൽ കായിപ്പുറം മേഖലയിൽ പ്രതിഷേധം അലയടിക്കുകയാണ്.

രണ്ടു ദിവസത്തിനുള്ളിൽ ഖനനം തുടങ്ങുമെന്ന അറിയിപ്പോടെ ഡ്രഡ്ജർ നങ്കുരമിട്ടത് രോഷം ഇരട്ടിപ്പിച്ചു. കുളക്കോഴിച്ചിറയിൽ നടന്ന ഖനനത്തെതുടർന്ന് കായലിന്‍റെ തീരപ്രദേശമാകെ ചെളി അടിഞ്ഞിരിക്കുക്കയാണ്. രാത്രികാലങ്ങളിൽ ടോറസുകളിലാണ് മണ്ണ് കൊണ്ടുപോകുന്നത്. 100 ലേറെ ടോറസുകളാണ് ഇതിനായി രംഗത്തുള്ളത്. വീടുകൾക്കും മതിലുകൾക്കും റോഡുകൾക്കും കനത്ത നാശം വിതച്ചണ് ടോറസുകൾ മണ്ണുമായി പോകുന്നത്. റോഡിലാകെ ചെളിവീഴ്ത്തി ടോറസുകൾ പോകുന്നത് ഒട്ടേറെ അപകടങ്ങൾക്കും വഴിവയ്ക്കുന്നുണ്ട്. ചെളിയിൽ തെന്നി ഇരുചക്ര വാഹനങ്ങൾ മറിയുന്നത് നിത്യസംഭവമാണ്.

Kottayam

ഖാദി ഓണം മേളയ്ക്കു തുടക്കം

കോട്ടയം: കോട്ടയം സിഎസ്‌ഐ കോംപ്ലക്‌സിലെ ഖാദി ഗ്രാമസൗഭാഗ്യ അങ്കണത്തില്‍ കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്‍റെ ഓണംമേളയും നവീകരിച്ച ഷോറൂമിന്‍റെ ഉദ്ഘാടനവും മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിച്ചു. ഷോറൂം സന്ദര്‍ശിച്ച മന്ത്രി ഖാദി ഷര്‍ട്ട് പീസും വാങ്ങി.

നഗരസഭാ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡിസൈനര്‍ ചുരിദാറുകളുടെ ലോഞ്ചിംഗും അദ്ദേഹം നിര്‍വഹിച്ചു. ആദ്യ വില്‍പ്പന നഗരസഭാംഗം ജോണ്‍ സഖറിയാസ് നിര്‍വഹിച്ചു. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സെക്രട്ടറി ഡോ. കെ.എ. രതീഷ്, ഡെപ്യൂട്ടി ഡയറക്ടര്‍ എം.വി. മനോജ് കുമാര്‍, എ. അനിത്ത്, സിയ പി. ജോസ്, കെ. മഹാദേവന്‍, ഡോ. അഞ്ജു സി. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് ഓഗസ്റ്റ് 25 വരെയാണ് മേള നടത്തുന്നത്. ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം സര്‍ക്കാര്‍ റിബേറ്റും വിവിധ സമ്മാനപദ്ധതികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭിക്കും. ഓരോ ആയിരം രൂപയുടെ പര്‍ച്ചേസിനും സമ്മാനക്കൂപ്പണും ലഭിക്കും.

Ernakulam

ഭൂതത്താൻകെട്ട് ഡാമിന്‍റെ 12 ഷട്ടറുകൾ അടച്ചു

കോതമംഗലം: മഴക്കുറവിനെ തുടർന്ന് പെരിയാറിൽ ജലനിരപ്പ് താഴ്ന്നതോടെ ഭൂതത്താൻകെട്ട് ഡാമിന്‍റെ 15 ഷട്ടറുകളിൽ 12 എണ്ണവും അടച്ചു.

മുൻകാലങ്ങളിൽ എല്ലാ വർഷവും ഈ കാലയളവിൽ ഡാമിന്‍റെ 15 ഷട്ടറുകളും തുറന്നിടുന്നതാണ്. എന്നാൽ ഈ വർഷം കാലവർഷം ദുർബലമായതിനാൽ ഇന്നലെ രാവിലെ മൂന്ന് ഷട്ടറുകൾ മാത്രമാണ് തുറന്നിട്ടിരുന്നത്. പെരിയാറിലേക്കുള്ള നീരൊഴുക്കും ഇടമലയാർ പവർ ഹൗസിൽ വൈദ്യുതി ഉത്പാദനം കുറവായതിനാൽ അവിടെ നിന്ന് പെരിയാറിലേക്ക് എത്തുന്ന വെളളത്തിന്‍റെ അളവും കുറവാണ്. മഴക്കാലത്ത് നിറയാറുള്ള കല്ലാർകുട്ടി, ലോവർപെരിയാർ ഡാമുകളിൽ നിന്നുള്ള അധികജലവും താഴേക്ക് എത്തുന്നില്ല.

കീരമ്പാറയിലേതുൾപ്പെടെയുള്ള പെരിയാറിൽ നിന്നുള്ള കുടിവെള്ള പദ്ധതികളെ പ്രതിസന്ധിയിലാക്കുമെന്നതും ഭൂതത്താൻകെട്ടിന്‍റെ ഷട്ടറുകൾ അടച്ചിടാൻ മറ്റൊരു കാരണമാണ്.

Thrissur

ഹയർ സെക്കൻഡറി കോഓർഡിനേറ്റർമാരെ നിയമിച്ചു

തൃശൂർ: ജില്ലയിലെ ഹയർ സെക്കൻഡറി വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിന് ഹയർ സെക്കൻഡറി കോ-ഓർഡിനേറ്റർമാരെ നിയമിച്ചു. മൂർക്കനാട് സെന്‍റ് ആന്‍റണീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.എ. വർഗീസ് ജില്ലാ ഹയർ സെക്കൻഡറി കോ-ഓർഡിനേറ്ററായി നിയമിതനായി. കേച്ചേരി എംഐസി അൽ അമീൻ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ വി. മക്ബൂ മോനുട്ടിയാണ് അസിസ്റ്റന്‍റ് കോ-ഓർഡിനേറ്റർ. പാവറട്ടി സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ഷാജൻ ജോസ് സപ്പോർട്ടിംഗ് അസിസ്റ്റന്‍റ് കോ-ഓർഡിനേറ്ററായിരിക്കും.

Palakkad

മാതാപിതാക്കളും ഗുരുവും ദൈവതുല്യർ: മാർ ആലപ്പാട്ട്

കോയന്പത്തൂർ: പിതാവ്, മാതാവ്, ഗുരു എന്നിവർ ദൈവത്തിന് തുല്യരാണെന്നും അവരെ കുഞ്ഞുങ്ങൾ അനുസരിക്കണമെന്നും എന്നാലേ ദൈവത്തിന്‍റെ പദ്ധതിക്കനുസരിച്ചുള്ള കുഞ്ഞുങ്ങളായി വളരാൻ കഴിയുള്ളുവെന്നും രാമനാഥപുരം രൂപത ബിഷപ് മാർ പോൾ ആലപ്പാട്ട്.

രൂപതയിൽ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികളുടെ സംഗമം ഏയ്ഞ്ചൽസ് മീറ്റിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മാർ പോൾ ആലപ്പാട്ടിന്‍റെ കാർമികത്വത്തിൽ ദിവ്യബലി നടത്തി. രൂപതാ കാറ്റിക്കിസം ഡയറക്ടർ ഫാ. അമൽ പാലാട്ടി, ഫാ. മാർട്ടിൻ പട്ടരുമഠത്തിൽ എന്നിവർ സഹകാർമികത്വം വഹിച്ചു.

രൂപതയിലെ വിവിധ ഇടവകകളിൽനിന്നും ആദ്യകുർബാന സ്വീകരിച്ച കുട്ടികളും മാതാപിതാക്കളും മതഅധ്യാപകരും കുർബാനയിൽ പങ്കെടുത്തു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ഫാ. അമൽ പാലാട്ടി സ്വാഗതവും ഫാ. മാർട്ടിൻ പട്ടരുമഠത്തിൽ ആശംസയും പറഞ്ഞു.

ഹോളി ട്രിനിറ്റി കത്തീഡ്രൽ അസിസ്റ്റന്‍റ് വികാരി ഫാ. നിഖിൽ ചിറയത്ത്, രൂപത വിശ്വാസ പരിശീലനത്തിന്‍റെ സെക്രട്ടറി സിസ്റ്റർ റോസ് ഉഷ സിഎംസി , കത്തീഡ്രൽ ഇടവക കാറ്റിക്കിസം പ്രിൻസിപ്പൽ സിസ്റ്റർ ലോറിറ്റ എഫ്സിസി, ഫാ. സച്ചിൻ കല്ലിങ്കൽ തുടങ്ങിയവർ പങ്കെടുത്തു.

Malappuram

ആഹ്ലാദപ്രകടനവും യോഗവും നടത്തി

മുട്ടില്‍: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും വിദ്യാര്‍ഥികളുടെയും ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിലും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചതിലും ആഹ്ളാദം അറിയിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനവും യോഗവും നടത്തി.

എഐസിസി അംഗം എന്‍.ഡി. അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ജോയ് തോട്ടിത്തറ അധ്യക്ഷത വഹിച്ചു. മോഹന്‍ദാസ് കോട്ടക്കൊല്ലി. എം.ഒ. ദേവസാ, സുന്ദര്‍രാജ് എടപ്പെട്ടി, കെ. പദ്മനാഭന്‍, ഷിജു ഗോപാലന്‍, നിഷീദ്, രവീന്ദ്രന്‍ മാണ്ടാട്, ഫൈസല്‍ പാപ്പിന, സുധീഷ്, ബാബൂ പിണ്ടിപ്പുഴ, എന്‍.ടി. ഫൈസല്‍, കെ.സി. ഹാരിസ്, കൃഷ്ണന്‍, മുജീബ്, സുനില്‍ മുട്ടില്‍, സിദ്ദിഖ് എന്നിവര്‍ പ്രസംഗിച്ചു.

 

Kozhikode

സമ്മിശ്ര കൃഷിയിൽ വിജയഗാഥ രചിച്ച് യുവകർഷകൻ സുജിത്ത്

കോടഞ്ചേരി: പരമ്പരാഗത കൃഷിരീതികളിൽ നിന്ന് വേറിട്ട് സമ്മിശ്ര കൃഷിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി മാതൃകയാവുകയാണ് കോടഞ്ചേരി പുലിക്കയം സ്വദേശിയായ യുവകർഷകൻ സുജിത്ത് കുര്യാക്കോസ്. സ്വന്തമായുള്ള നാല് ഏക്കറോളം വരുന്ന കൃഷിയിടത്തിലാണ് വൈവിധ്യമാർന്ന വിളകളും കോഴിഫാമും സംയോജിപ്പിച്ച് സുജിത്ത് വിജയം കൊയ്യുന്നത്.

ജാതി, വെറ്റില, കമുങ്ങ്, തെങ്ങ്, കാപ്പി, വാഴ എന്നിവയ്ക്ക് പുറമേ മാങ്കോസ്റ്റിൻ, റംബൂട്ടാൻ, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയ വിദേശ പഴവർഗങ്ങളും സുജിത്തിന്‍റെ തോട്ടത്തിലുണ്ട്. ഇതുകൂടാതെ രണ്ടായിരത്തോളം കോഴികളെ വളർത്താൻ ശേഷിയുള്ള ഫാമും നടത്തുന്നുണ്ട്. കൃഷിയിടത്തിലേക്ക് ആവശ്യമായ പ്രധാന ജൈവ വളം ലഭിക്കുന്നതും ഈ ഫാമിൽ നിന്നാണ്.

വിപണിമൂല്യം തിരിച്ചറിഞ്ഞുള്ള വിള തെരഞ്ഞെടുപ്പാണ് സുജിത്തിന്‍റെ വിജയരഹസ്യം. കിലോയ്ക്ക് 380 രൂപ വരെ ലഭിക്കുന്ന ജാതിക്കയും 2200 രൂപ വരെ ലഭിക്കുന്ന ജാതിപത്രിയും മികച്ച വരുമാനമാർഗമാണ്. 90 റോളം ജാതിയാണ് സ്ഥലത്ത് കൃഷി ചെയ്യുന്നത്.
80 എണ്ണം അടങ്ങുന്ന ഒരു കെട്ട് വെറ്റിലയ്ക്ക് സമീപപ്രദേശങ്ങളിലെ കടകളിൽ നിന്ന് 60 രൂപയോളം ലഭിക്കുന്നുണ്ട്. രോഗപ്രതിരോധശേഷിയുള്ള ചെറിയ അടയ്ക്ക കായ്ക്കുന്ന കമുങ്ങുകളാണ് തോട്ടത്തിൽ കൂടുതലുമുള്ളത്.

ഇവയ്ക്ക് മഞ്ഞളിപ്പ് രോഗബാധ ഉണ്ടാകാറില്ലെന്ന് മാത്രമല്ല, വിജയദശമി-മഹാനവമി സമയങ്ങളിൽ കിലോയ്ക്ക് 300 മുതൽ 400 രൂപ വരെ ഉയർന്ന വിലയും ലഭിക്കാറുണ്ട്. 150 ഓളം തെങ്ങുകളും കൃഷിയിടത്തിലുണ്ട്.

വന്യമൃഗശല്യമാണ് പ്രധാന വെല്ലുവിളിയെന്ന് സുജിത്ത് പറയുന്നു. കാട്ടുപന്നികളും മുള്ളൻപന്നികളും കപ്പ, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ ഇടവിളകൾ നശിപ്പിക്കുകയാണ്.എന്നാൽ കഠിനാധ്വാനത്തിലൂടെ പ്രതിസന്ധികൾ മറികടക്കാമെന്ന പ്രതീക്ഷയിലാണ് സുജിത്ത്.പുലിക്കയത്തെ അന്താരാഷ്ട്ര കയാക്കിംഗ് സെന്‍ററിന് സൗജന്യമായി സ്ഥലം വിട്ടുനൽകി മാതൃകയായകുര്യാക്കോസിന്‍റെ മകനാണ് സുജിത്ത്. എട്ട് വർഷം മുമ്പായിരുന്നു പിതാവിന്‍റെ വേർപാട്. ഇതിന് ശേഷമാണ് സുജിത്ത് സജീവ കൃഷിയിലേക്ക് ഇറങ്ങിയത്.

മാതാവ് അന്നമ്മയും ഭാര്യ ഷെറിനും കൃഷിപ്പണികളിൽ സുജിത്തിന് പൂർണ പിന്തുണയുമായി കൂടെയുണ്ട്. സെറ ഏക മകളാണ്.ഫോൺ :80898 18588.

Wayanad

ഫലവൃക്ഷ വൈവിധ്യ സമൃദ്ധിയില്‍ സനില്‍കുമാറിന്‍റെ കൃഷിയിടം

സുല്‍ത്താന്‍ബത്തേരി: ഫലവൃക്ഷ വൈവിധ്യ സമൃദ്ധിയില്‍ പഴുപ്പത്തൂര്‍ കക്കടംകുന്നിലെ വെള്ളഞ്ചൂര്‍ സനില്‍കുമാറിന്‍റെ കൃഷിയിടം. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അപൂര്‍വ ഇനങ്ങളില്‍പ്പെട്ടതടക്കം ഫലവര്‍ഗങ്ങളാണ് അദ്ദേഹത്തിന്‍റെ തോട്ടത്തില്‍ വിളയുന്നത്.

വയനാടിന്‍റെ മണ്ണും കാലാവസ്ഥയും ഏതൊരു ഫലവിളയ്ക്കും യോജ്യമാണെന്ന് സ്വന്തംഅനുഭവങ്ങളിലൂടെ തെളിയിക്കുകയാണ് ഈ കര്‍ഷകന്‍. കൃഷിയോടുള്ള ഇഷ്ടം പാരമ്പര്യമായി ലഭിച്ചതാണ് സനില്‍കുമാറിന്. ബാല്യം മുതല്‍ മണ്ണിനോടും ചെടികളോടും ഉണ്ടായിരുന്ന സ്‌നേഹമാണ് പില്‍ക്കാലത്ത് അദ്ദേഹത്തെ അനേകം ഇനം ഫലവൃക്ഷങ്ങള്‍ തഴച്ചുവളരുന്ന കൃഷിയിടത്തിന്‍റെ ഉടമയാക്കിയത്.

സീസണ്‍ വിളകള്‍ക്ക് പുറമേ വര്‍ഷം മുഴുവന്‍ വിളവ് ലഭിക്കുന്ന രീതിയിലാണ് സനില്‍കുമാര്‍ കൃഷി ആസൂത്രണം ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു കാലാവസ്ഥ അവസാനിക്കുമ്പോള്‍ മറ്റൊരു പഴവര്‍ഗം വിളവെടുപ്പിനൊരുങ്ങും. വര്‍ഷം മുഴുവന്‍ കൃഷിയിടത്തില്‍ തിരക്കൊഴിയാറില്ല.

ഇപ്പോള്‍ റമ്പൂട്ടാന്‍ സീസണ്‍ ആയതിനാല്‍ വിളവെടുപ്പിന്‍റെ തിരക്കിലാണ് സനല്‍കുമാറും കുടുംബവും. ചുവപ്പും മഞ്ഞയും കലര്‍ന്ന കുലകളായി പഴുത്തുനില്‍ക്കുന്ന റമ്പൂട്ടാന്‍ കാഴ്ചക്കാരെയും വാങ്ങാനെത്തുന്നവരെയും ഒരുപോലെ ആകര്‍ഷിക്കുകയാണ്.

ജബോട്ടിക്കാബ, വിവിധ ഇനം റമ്പൂട്ടാന്‍, തായ്‌ലന്‍ഡ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള സപ്പോട്ട ഇനങ്ങള്‍, ക്രിക്കറ്റ് ബോള്‍ സപ്പോട്ട, ബനാന സപ്പോട്ട, മാങ്കോസ്റ്റിന്‍, ലോംഗന്‍, പീനട്ട് ബട്ടര്‍ ഫ്രൂട്ട്, ബട്ടര്‍ ഫ്രൂട്ട്, വിവിധതരം കശുമാവുകള്‍, മാവുകള്‍ എന്നിവയാല്‍ സമ്പന്നമാണ് തോട്ടം. മല്ലിക മുതല്‍ സ്വര്‍ണനിറത്തില്‍ പഴുക്കുന്ന ഗോള്‍ഡന്‍ കര്‍ക്കടകം വരെ വൈവിധ്യമാര്‍ന്ന മാവുകള്‍ തോട്ടത്തിന്‍റെ പ്രത്യേകതയാണ്. ഓരോ ഇനത്തിനും രുചിയിലും നിറത്തിലും പഴുപ്പുകാലത്തിലും വ്യത്യാസമുണ്ട്.

കൈയെത്തുംദൂരത്ത് ചക്ക

കൈയെത്തും ദൂരത്തുനിന്ന് ചക്ക പറിച്ചെടുക്കാന്‍ കഴിയുന്ന വിധത്തിലാണ് പ്ലാവുകള്‍ പരിപാലിച്ചിരിക്കുന്നത്.
ചുവപ്പ്, മഞ്ഞ, വിയറ്റ്‌നാം തുടങ്ങി നിരവധി ഇനങ്ങള്‍ ഇവിടെ വളരുന്നു. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് കുരുവില്ലാത്ത ചക്കയാണ്. സാധാരണ ചക്കകളില്‍നിന്ന് വ്യത്യസ്തമായി കുരു വളരെ കുറവോ ഇല്ലാത്തതോ ആയ ഈ ഇനം രുചിയിലും ഗുണത്തിലും മുന്നിലാണ്. വീട്ടാവശ്യത്തിനും വിപണിക്കും ഒരുപോലെ സാധ്യതയുള്ള ഈ ഇനം കര്‍ഷകരുടെ ശ്ദ്ധ പിടിച്ചുപറ്റുകയാണ്.


വന്യജീവി ശല്യത്തിനിടയിലുംവിജയക്കൃഷി

വന്യജീവിശല്യം രൂക്ഷമായ പ്രദേശത്താണ് സനില്‍കുമാറിന്‍റെ കൃഷിയിടം.
പന്നി, മാന്‍, മറ്റ് വന്യമൃഗങ്ങള്‍ എന്നിവയുടെ ആക്രമണസാധ്യതയുണ്ടെങ്കിലും കൃഷിയിടത്തിന് ചുറ്റും ഫെന്‍സിംഗ് സ്ഥാപിച്ചാണ് കൃഷി സംരക്ഷിക്കുന്നത്.
കൃഷി ഉപേക്ഷിക്കാതെ പ്രതിസന്ധികളെ അതിജീവിക്കാനുള്ള മാതൃക കൂടിയാണ് ഇത്.

ഇടവേള കൃഷിയിലുംപുതുമ

വൃക്ഷവിളകള്‍ക്കിടയില്‍ വെറുതെ കിടക്കുന്ന സ്ഥലങ്ങള്‍പോലും സനില്‍കുമാര്‍ പാഴാക്കുന്നില്ല. വിവിധ ഇടവിളകള്‍ കൃഷി ചെയ്ത് ഓരോ അടി സ്ഥലവും പ്രയോജനപ്പെടുത്തുന്നു. അതില്‍ ഏറ്റവും ശ്രദ്ധേയമായ പരീക്ഷണമാണ് പോളിത്തീന്‍ ഗ്രോബാഗുകളിലെ മരച്ചീനി കൃഷി. വലിപ്പം കൂടിയ പോളിത്തീന്‍ കവറുകളില്‍ മണ്ണും ജൈവവളവും നിറച്ച് അതിലാണ് മരച്ചീനി നട്ടുവളര്‍ത്തുന്നത്. ഒരു ചുവട്ടില്‍നിന്ന് അഞ്ച് കിലോഗ്രാം വരെ കപ്പ ലഭിക്കുമെന്നാണ് അനുഭവം. ഈ രീതിയുടെ ഏറ്റവും വലിയ ഗുണം എലി, കാട്ടുപന്നി, മറ്റ് കീടങ്ങള്‍ എന്നിവയുടെ ശല്യം വളരെ കുറവാണ് എന്നതാണ്. ആവശ്യമായ ഈര്‍പ്പം നിലനിര്‍ത്താനും വിളവെടുപ്പ് എളുപ്പമാക്കാനും ഈ രീതി സഹായിക്കുന്നു. ഒരു പോളിത്തീന്‍ കവര്‍ അഞ്ചു മുതല്‍ ഏഴു തവണ ഉപയോഗിക്കാനാകുമെന്നും സനില്‍കുമാര്‍ പറയുന്നു. വീട്ടുമുറ്റത്തും ചെറിയ സ്ഥലത്തും ഈ രീതിയില്‍ കൃഷി ചെയ്താല്‍ കുടുംബാവശ്യത്തിനുള്ള കപ്പ എളുപ്പം ഉത്പാദിപ്പിക്കാനാകും.

കുടുംബത്തിന്‍റെകരുത്ത്

കൃഷി ഒരാളുടെ മാത്രം അധ്വാനമല്ലെന്ന് സനിതും വിളവെടുപ്പും വിപണനവും വരെ കുടുംബം ഒരുമിച്ചാണ് നടത്തുന്നത്. കുടുംബത്തിന്‍റെ ഈ കൂട്ടായ്മയാണ് കൃഷി കൂടുതല്‍ വിജയകരമാക്കുന്നത്.

വയനാടിന് പ്രതീക്ഷ പകരുന്ന മാതൃക

കാലാവസ്ഥാവ്യതിയാനവും വിലത്തകര്‍ച്ചയും തൊഴിലാളി ക്ഷാമവും ഉള്‍പ്പെടെ വെല്ലുവിളികള്‍ക്കിടയിലും വൈവിധ്യക്കൃഷിയിലൂടെ വരുമാനം ഉറപ്പാക്കാമെന്നതിന് ഉദാഹരണമാണ് സനില്‍കുമാര്‍. ഒരേയൊരു വിളയെ ആശ്രയിക്കാതെ വിവിധ ഫലവര്‍ഗങ്ങള്‍ കൃഷി ചെയ്യുന്നത് വര്‍ഷം മുഴുവന്‍ വരുമാനം ഉറപ്പാക്കുകയാണ്. വയനാടിന്‍റെ മണ്ണും കാലാവസ്ഥയും ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍ ലോകത്തിന്‍റെ ഏത് ഫലവര്‍ഗവും ഇവിടെ വിജയകരമായി വളര്‍ത്താനാകുമെന്ന സന്ദേശമാണ് ഈ തോട്ടം നല്‍കുന്നത്. പുതിയ കര്‍ഷകര്‍ക്കും വീട്ടുവളപ്പില്‍ കൃഷി തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പ്രചോദനമാകുന്ന കാര്‍ഷികപാഠശാലയായി മാറിയിരിക്കുകയാണ് സനില്‍കുമാറിന്‍റെ തോട്ടം.


കാലവര്‌ഷത്തെ കായ്ഫലമാക്കി സനില്‍കുമാര്‍

വയനാട്ടില്‍ കാലവര്‍ഷം ശക്തമാകുമ്പോള്‍ പല കൃഷികളും മഴയുടെ വെല്ലുവിളി നേരിടുന്നു. എന്നാല്‍ സനില്‍കുമാര്‍ മഴയെ അവസരമാക്കി മാറ്റിയിരിക്കുകയാണ്. കേരളത്തിലെ പല ജില്ലകളിലും റമ്പൂട്ടാന്‍ സീസണ്‍ അവസാനിക്കുന്ന ജൂലൈയോടെയാണ് അദ്ദേഹത്തിന്‍റെ തോട്ടത്തില്‍ വിളവെടുപ്പ് ആരംഭിക്കുന്നത്. വയനാട്ടിന്‍റെ തണുത്ത കാലാവസ്ഥയും ഉയര്‍ന്ന പ്രദേശത്തിന്‍റെ പ്രത്യേകതയും കാരണം റമ്പൂട്ടാന്‍ വൈകിയാണ് പാകമാകുന്നത്. വിപണിയില്‍ പഴങ്ങളുടെ ലഭ്യത കുറയുന്ന സമയത്താണ് സനില്‍കുമാറിന്‍റെ വിളവ് എത്തുന്നത്. ഈ സമയത്ത് കിലോഗ്രാമിന് 220 മുതല്‍ 300 വരെ രൂപ വില ലഭിക്കുന്നതായി അദ്ദേഹം പറയുന്നു. ഗുണമേന്‍യുള്ളതും മധുരം കൂടുതലുള്ളതുമായ പഴങ്ങള്‍ വ്യാപാരികളും ഉപഭോക്താക്കളും നേരിട്ട് തേടിയെത്തുന്ന സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്.
വരുമാനംഉറപ്പാക്കിയ കൃഷി

മഴക്കാലത്തും വരുമാനം ലഭിക്കുന്ന കൃഷി കണ്ടെത്തണമെന്ന ആഗ്രഹമാണ് സനില്‍കുമാറിനെ റമ്പൂട്ടാന്‍ കൃഷിയിലേക്ക് നയിച്ചത്.മികച്ച ഇനം തൈകള്‍ കണ്ടെത്തി ഏഴ് വര്‍ഷം മുമ്പ് ആരംഭിച്ച കൃഷി ഇന്ന് മികച്ച നേട്ടമാണ് നല്‍കുന്നത്. മരങ്ങള്‍ എല്ലാ വര്‍ഷവും സമൃദ്ധമായാണ് കായ്ക്കുന്നത്.
നില്‍കുമാര്‍ ഫോണ്‍ നമ്പര്‍: 9020302006.

Kannur

തളിപ്പറമ്പ്-ശ്രീകണ്ഠപുരം-ഇരിട്ടി സംസ്ഥാനപാത വികസനം: ജനകീയ കമ്മിറ്റി രൂപീകരിച്ചു

പയ്യാവൂർ: ഇരിക്കൂർ മണ്ഡലത്തിലെ പ്രധാന റോഡുകളിലൊന്നായ തളിപ്പറമ്പ്–ശ്രീകണ്ഠപുരം–ഇരിട്ടി സംസ്ഥാനപാതയുടെ വികസനം അടിയന്തരമായി നടപ്പാക്കണമെന്ന് ശ്രീകണ്ഠപുരത്ത് ചേർന്ന ജനകീയ കമ്മിറ്റി രൂപീകരണ യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ഇരിക്കൂർ, തളിപ്പറമ്പ് എംഎൽഎമാർക്കും നിവേദനം നൽകാനും യോഗം തീരുമാനിച്ചു.

ശ്രീകണ്ഠപുരം വ്യാപാരഭവനിൽ നടന്ന യോഗത്തിൽ ശ്രീകണ്ഠപുരം നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. കെ.പി. ലക്ഷ്മണൻ ആമുഖ പ്രഭാഷണം നടത്തി.
വിദ്യാഭ്യാസ കാര്യ സ്ഥിരംസമിതി ചെയർമാൻ കെ. ബിജു, ആരോഗ്യ കാര്യ സ്ഥിരംസമിതി ചെയർമാൻ പി. നൂറുദ്ദീൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ശ്രീകണ്ഠപുരം യൂണിറ്റ് പ്രസിഡന്‍റ് സി.സി. മാമു ഹാജി, കൗൺസിലർ സി.എം. തോമസ്, ചെങ്ങളായി പഞ്ചായത്തംഗം റജീന മുനീർ, എം.എ. സുധാകരൻ, ഫിലിപ്പ്കുട്ടി കുഴിത്തോട്ട്, എ. ഇബ്രാഹിം, എം.പി. കുഞ്ഞിമൊയ്തീൻ, മുഹമ്മദ് കുഞ്ഞി, ഉത്തമൻ ശ്രീകണ്ഠപുരം എന്നിവർ പ്രസംഗിച്ചു.

യോഗത്തിൽ രൂപീകച്ച ജനകീയ കമ്മിറ്റിയിൽ കെ.വി. കുഞ്ഞിരാമൻ -ചെയർമാൻ, കെ.പി. ലക്ഷ്മണൻ -ജനറൽ കൺവീനർ, എ. ഇബ്രാഹിം -ട്രഷറർ എന്നിവർ ചുമതലയേറ്റു. വിവിധ ജനപ്രതിനിധികളെയും സാമൂഹിക-വ്യാപാര രംഗത്തെ പ്രതിനിധികളെയും രക്ഷാധികാരികളായും വൈസ് ചെയർമാൻമാരായും കൺവീനർമാരായും ഉൾപ്പെടുത്തി.

മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവർക്ക് ഭീമഹർജി സമർപ്പണം, ഓഗസ്റ്റ് 10-ന് ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിൽ ജനകീയ ഒപ്പുശേഖരണം, ഇരിക്കൂർ, തളിപ്പറമ്പ് എംഎൽഎമാരെ പ്രതിനിധിസംഘം നേരിൽ കണ്ട് റോഡ് വികസനത്തിന്‍റെ ആവശ്യകത അറിയിക്കുക, റോഡ് കടന്നുപോകുന്ന പഞ്ചായത്തുകളുടെ ഭരണസമിതി യോഗങ്ങളിൽ വികസന ആവശ്യം ഉന്നയിച്ച് പ്രമേയം പാസാക്കാൻ അഭ്യർത്ഥിക്കുക, മേഖലയിലെ മുഴുവൻ ജനപ്രതിനിധികൾക്കും റോഡ് വികസനത്തിന്‍റെ പ്രാധാന്യം വിശദീകരിച്ച് കത്ത് നൽകുക എന്നിവയാണ് യോഗത്തിലെ പ്രധാന തീരുമാനങ്ങൾ.

Kasaragod

ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

ഭീമനടി: വെസ്റ്റ് എളേരി, ഭീമനടി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഭീമനടിയിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവർക്ക് അനുമോദനവും സംഘടിപ്പിച്ചു. സന്ദീപ് വാര്യർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

ഭീമനടി മണ്ഡലം പ്രസിഡന്‍റ് ഷെരീഫ് വാഴപ്പള്ളി അധ്യക്ഷത വഹിച്ചു.
കെപിസിസി അംഗം കരിമ്പിൽ കൃഷ്ണൻ, എളേരി ബ്ലോക്ക് പ്രസിഡന്‍റ് ജോയി ജോസഫ്, വെസ്റ്റ് എളേരി മണ്ഡലം പ്രസിഡന്‍റ് എൻ.വി. പ്രമോദ്, അന്നമ്മ മാത്യു, രാജേഷ് തമ്പാൻ, എ.വി. ഭാസ്കരൻ, കെ.ജെ. വർക്കി, ജോയി മാരൂർ, രാജൻ നായർ, ജോബിൻ ജോസ്, എം.വി. ലിജിന, ടോമി തടത്തിൽപറമ്പിൽ, സാജു മാരൂർ എന്നിവർ പ്രസംഗിച്ചു.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

ടോമിച്ചൻ മുളകുപ്പാടത്തിന്‍റെ മാതാവ് ത്രേസ്യാമ്മ

ചങ്ങനാശേരി : സിനിമാ നിർമാതാവ് ടോമിച്ചൻ മുളകുപ്പാടത്തിന്‍റെ (മുളകുപ്പാടം ഫിലിംസ്) മാതാവ് മുളകുപ്പാടത്ത് ത്രേസ്യാമ്മ (100) അന്തരിച്ചു. ഭർത്താവ്: പരേതനായ തോമസ് തോമസ് (കുഞ്ഞച്ചൻ ). കണ്ണാടി മഞ്ഞിപ്പുഴ തുണ്ടിയിൽ കുടുംബാംഗമാണ് പരേത. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് വെരൂർ സെന്‍റ് ജോസഫ്സ് പള്ളിയിൽ. മറ്റു മക്കൾ: എം.ടി. തോമസ് (റിട്ട. ജിഎം ജില്ലാ ബാങ്ക് കോട്ടയം), ലീലാമ്മ, ലിസമ്മ, ജോസ്കുട്ടി ( ജെജെഎംഎസ് മോട്ടോർസ് ), ജോണിച്ചൻ. മരുമക്കൾ: വത്സമ്മ പുത്തൻവീട്ടിൽ തത്തമ്പള്ളി ആലപ്പുഴ ( റിട്ട. എച്ച്എസ്എ വടക്കേക്കര ), പാപ്പച്ചൻ ചുടുകാട്ടിൽ വാഴപ്പള്ളി, ജോളിമ്മ പാറയ്ക്കൽ ചങ്ങനാശേരി, റോസിലി കുന്നുംപുറത്ത് നെടുങ്കുന്നം, കൊച്ചുമോൾ ചേരിയിൽ കാവുംഭാഗം, പരേതനായ ജോസഫ് മുല്ലശേരി കൊടിനാട്ടുംകുന്ന്. ഫാ. ജെയിംസ് മഞ്ഞിപ്പുഴ തുണ്ടിയിൽ സിഎംഐ സഹോദരനാണ്. മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് വെരൂരിലെ ജോണിച്ചൻ മുളകുപ്പാടത്തിന്‍റെ വീട്ടിലെത്തിക്കും.

ഗ്രേസമ്മ ജോസഫ്

വിതുര: കളത്തൂർ വീട്ടിൽ ഗ്രേസമ്മ ജോസഫ്(77) അന്തരിച്ചു. എടത്വ നീലികാട്ട് കുടുംബാംഗമാണ്. സംസ്കാരം ശനിയാഴ്ച രണ്ടിന് വിതുര കൊപ്പം ഓൾ സെയിന്‍റ്സ് കത്തോലിക്കാ ദേവാലയത്തിൽ. ഭർത്താവ്: പരേതനായ കെ.എസ്.ജോസഫ്. മക്കൾ: ബിജി ജോസഫ്(റിട്ട. പഞ്ചായത്ത് സെക്രട്ടറി, വെന്പായം),ബിൻസു ജോസഫ്(അധ്യാപിക), ജോർജ് ജോസഫ്(സോഫ്റ്റ് വെയർ എൻജിനിയർ, യുഎസ്എ). മരുമക്കൾ: പ്രഫ. ഡോ.കെ.വൈ.ബെനഡിക്ട് (റിട്ട. പ്രിൻസിപ്പൽ മാർ തെയോഫിലസ് ട്രെയിനിംഗ് കോളജ്,തിരുവനന്തപുരം), ജോസ് ടി.ഏബ്രഹാം (സിഇഒ, ട്രാവൽ റെൻഡേഴ്സ്), പ്രതിഭാ മാത്യൂസ് (സോഫ്റ്റ് വെയർ എൻജിനിയർ, യുഎസ്എ). മൃതദേഹം ശനിയാഴ്ച രാവിലെ ഒൻപതിന് വീട്ടിൽ കൊണ്ടുവരും.

ലോറൻസിയ

ബെനഡിക്ട്: തിരുവനന്തപുരം വലിയതുറ ലോറൻസിയ ബെനഡിക്ട് (91) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് വലിയതുറ സെന്‍റ് ആന്‍റണീസ് ഫെറോന ദേവാലയത്തിൽ. ഭർത്താവ്: പരേതനായ ഡേവിഡ് ബെനഡിക്ട്. മക്കൾ: മനാൻസി, ഹെയ്സിൽ, ഡോ.റോണാൽഡ്‌വിൻ ബെനഡിക്ട് (തിരുവനന്തപുരം മെഡിക്കൽ കോളജ്), ഡോ. ജേക്കബ് ജയൻ ബെനഡിക്ട് (ദുബായ്), സ്റ്റാൻലി റോയി ബെനഡിക്ട് (റിട്ട. അധ്യാപകൻ, സെന്‍റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: പരേതനായ ജോസഫ് ഹെൻട്രി (കൊല്ലം), സ്റ്റീഫൻ ഗോമസ്, സൂസൻ റോണാൾഡ്, ശൈബ ജേക്കബ്, ഷീജ റോയി.

കെ.രാജമ്മ

തഴവ: കുതിരപ്പന്തി പനയ്ക്കത്തറ (പനച്ചത്തറ) കെ.രാജമ്മ (85) അന്തരിച്ചു. ഭര്‍ത്താവ്: ദേവികുളങ്ങര പ്രയാര്‍ വടക്ക് തറയിലയ്യത്ത് പരേതനായ ടി.വി.നാണപ്പപണിക്കര്‍. മക്കള്‍: ടി.എന്‍. മഹിപാല്‍, പരേതനായ എന്‍. ഷാജിലാല്‍, ആര്‍. പ്രശാന്തി (യുഡിസി പിഎച്ച് സെക്‌ഷന്‍ വാട്ടര്‍ അഥോറിറ്റി കായംകുളം), എന്‍. മഹേഷ് (അസി. രജിസ്ട്രാര്‍, എംജി യൂണിവേഴ്സിറ്റി. മരുമക്കള്‍: എസ്. ശ്രീജ, ആര്‍. രേണുക (അസി: സബ് ഇന്‍സ്‌പെക്ടര്‍ ഡിഎച്ച് ക്യു ആലപ്പുഴ), കെ. സത്യന്‍, സി.എസ്. ധന്യ (ഗവ. എച്ച്എസ്എസ്ടി തലശേരി ) സഞ്ചയനം ബുധൻ എട്ടിന്.

ടോമിച്ചൻ മുളകുപ്പാടത്തിന്‍റെ മാതാവ് ത്രേസ്യാമ്മ

ചങ്ങനാശേരി : സിനിമാ നിർമാതാവ് ടോമിച്ചൻ മുളകുപ്പാടത്തിന്‍റെ (മുളകുപ്പാടം ഫിലിംസ്) മാതാവ് മുളകുപ്പാടത്ത് ത്രേസ്യാമ്മ (100) അന്തരിച്ചു. ഭർത്താവ്: പരേതനായ തോമസ് തോമസ് (കുഞ്ഞച്ചൻ ). കണ്ണാടി മഞ്ഞിപ്പുഴ തുണ്ടിയിൽ കുടുംബാംഗമാണ് പരേത. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് വെരൂർ സെന്‍റ് ജോസഫ്സ് പള്ളിയിൽ. മറ്റു മക്കൾ: എം.ടി. തോമസ് (റിട്ട. ജിഎം ജില്ലാ ബാങ്ക് കോട്ടയം), ലീലാമ്മ, ലിസമ്മ, ജോസ്കുട്ടി ( ജെജെഎംഎസ് മോട്ടോർസ് ), ജോണിച്ചൻ. മരുമക്കൾ: വത്സമ്മ പുത്തൻവീട്ടിൽ തത്തമ്പള്ളി ആലപ്പുഴ ( റിട്ട. എച്ച്എസ്എ വടക്കേക്കര ), പാപ്പച്ചൻ ചുടുകാട്ടിൽ വാഴപ്പള്ളി, ജോളിമ്മ പാറയ്ക്കൽ ചങ്ങനാശേരി, റോസിലി കുന്നുംപുറത്ത് നെടുങ്കുന്നം, കൊച്ചുമോൾ ചേരിയിൽ കാവുംഭാഗം, പരേതനായ ജോസഫ് മുല്ലശേരി കൊടിനാട്ടുംകുന്ന്. ഫാ. ജെയിംസ് മഞ്ഞിപ്പുഴ തുണ്ടിയിൽ സിഎംഐ സഹോദരനാണ്. മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് വെരൂരിലെ ജോണിച്ചൻ മുളകുപ്പാടത്തിന്‍റെ വീട്ടിലെത്തിക്കും.

ഫാ. മാത്യു അറയ്ക്കൽ എംസിബിഎസ്

കടുവാക്കുളം: ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹത്തിലെ എമ്മാവൂസ് പ്രവിശ്യാംഗമായ ഫാ. മാത്യു അറയ്ക്കൽ (70) അന്തരിച്ചു. സംസ്കാരം ശുശ്രൂഷ ഇന്നു രാവിലെ ഒന്പതിന് പ്രൊവിൻഷ്യൽ ഹൗസിൽ ആരംഭിക്കും. തുടർന്ന് 9.45 ന് കടുവാക്കുളം ലിറ്റിൽ ഫ്ലവർ പള്ളിയിൽ മൃതദേഹം സംസ്കരിക്കും. കുളപ്പുറം പൈങ്ങോട്ടൂര്‍ അറയ്ക്കൽ പരേതരായ ജോസഫ് - മാര്‍ത്ത ദമ്പതികളുടെ മകനാണ്. അതിരമ്പുഴ ലിസ്യൂ മൈനര്‍ സെമിനാരി വൈസ് റെക്ടര്‍, ആനപ്പാറ ഹൗസ് സുപ്പീരിയര്‍, തിരുവനന്തപുരം എമ്മാവൂസ് ഹൗസ് സുപ്പീരിയര്‍, ചെങ്കോട്ട മിഷന്‍ സുപ്പീരിയര്‍, അമേരിക്കയില്‍ വിവിധ ഇടവകകളില്‍ വികാരി എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ച ഫാ. മാത്യു തിരുവനന്തപുരം മലങ്കര സെന്‍റ് മേരീസ് മേജര്‍ സെമിനാരി, കോട്ടയം സെന്‍റ് സ്റ്റാനിസ്ലാവൂസ് മൈനർ സെമിനാരി എന്നിവിടങ്ങളിൽ 15 വര്‍ഷക്കാലം ഇംഗ്ലീഷ് അധ്യാപകനായും പ്രവർത്തിച്ചു. സഹോദരങ്ങൾ: ജോര്‍ജ്, സിസ്റ്റർ റോസിലി.

ത്രേസ്യ

അങ്കമാലി: ചമ്പന്നൂര്‍ കാച്ചപ്പിള്ളി ത്രേസ്യ (98) അന്തരിച്ചു. സംസ്‌കാരം ഇന്ന് മൂന്നിന് ചമ്പന്നൂര്‍ സെന്‍റ് റീത്താസ് പള്ളിയില്‍. തവളപ്പാറ ചിറ്റിനപ്പിള്ളി കുടുംബാംഗമാണ് പരേത. ഭർത്താവ്: പരേതനായ പൗലോ. മക്കൾ : വർഗീസ്, പരേതനായ ദേവസികുട്ടി, ജോസ് (റിട്ട. എസ്ഐ), തോമസ് (റിട്ട. കാൻകോർ), മാർട്ടിൻ (ആർട്ടിസ്റ്റ്), പോളച്ചൻ (കാൻകോർ), ആന്‍റു (ബിസിനസ്). മരുമക്കൾ: എൽസി കാച്ചപ്പിള്ളി (ചമ്പന്നൂർ), മേഴ്‌സി വിതയത്തിൽ (ആലത്തൂർ), ഷീബ മൂലൻ (വാപ്പാലശേരി), ആൻസി കിഴക്കേയിൽ (മംഗലാപുരം), ഷിജി മാഞ്ചേരി (മൂഴിക്കുളം), സിനി കളപ്പറമ്പത്ത് (ആലങ്ങാട്), റിനി മഞ്ഞളി (കറുകുറ്റി).

അന്നക്കുട്ടി

തിരുവമ്പാടി : പുല്ലൂരാംപാറ വടക്കേത്ത് അന്നക്കുട്ടി (94) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് പുല്ലൂരാംപാറ സെന്‍റ് ജോസഫ് പള്ളിയിൽ. പരേത തോട്ടുമുക്കം ചിറക്കാവുങ്കൽ കുടുംബാംഗമാണ്. ഭർത്താവ്: പുല്ലൂരാംപാറ വടക്കേത്ത് പരേതനായ സേവ്യർ. മക്കൾ: പോൾ സേവ്യർ, ആനിയമ്മ മാത്യു, മേരിക്കുട്ടി ജയിംസ്, സൂസമ്മ ടോമി, കൊച്ചുറാണി വർക്കി, ജോസഫ് സേവ്യർ, തോമസ് സേവ്യർ. മരുമക്കൾ: തങ്കമ്മ പതാലിൽ (ചേനപ്പാടി), മാത്യു വാണിയപ്പുരയ്ക്കൽ (പെരുവന്താനം), പരേതനായ ജയിംസ് ഏർത്തയിൽ (കാഞ്ഞിരപ്പള്ളി), ടോമി മണിയങ്ങാട്ട് (കാളികാവ്), വർക്കി കുമ്പളാട്ടുകുന്നേൽ (തിരുവമ്പാടി), ലിസ കരുമാംകുന്നേൽ (മുള്ളൻകൊല്ലി).

കാവുങ്കൽ നാരായണൻ

കാഞ്ഞങ്ങാട്: റിട്ട. അധ്യാപകനും മാധ്യമപ്രവർത്തകനും സാമൂഹ്യപ്രവർത്തകനുമായിരുന്ന പറക്കളായ അയ്യങ്കാവിലെ കാവുങ്കൽ നാരായണൻ (77) അന്തരിച്ചു. സംസ്കാരം ഇന്നു 10നു വീട്ടുവളപ്പിൽ. അരനൂറ്റാണ്ടുകാലം മാതൃഭൂമിയുടെ ഹൊസ്ദുർഗ് പ്രാദേശിക ലേഖകനായിരുന്നു. സാക്ഷരതാ പ്രവർത്തകനും കാൻഫെഡിന്‍റെയും പി.എൻ. പണിക്കർ ഫൗണ്ടേഷന്‍റെയും ഭാരവാഹിയുമായിരുന്നു. പറക്കളായി പി.എൻ. പണിക്കർ സൗഹൃദ ആയുർവേദ മെഡിക്കൽ കോളജിന്‍റെ സ്ഥാപകരിലൊരാളാണ്. സാക്ഷരതാസമിതി പ്രചാരണ വിഭാഗം മാനേജർ, സാക്ഷര കേരളം മാസികയുടെ എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചു. ബേളൂർ ശ്രീശങ്കര എയുപി സ്‌കൂൾ, പറക്കളായി ഗവ. യുപി സ്കൂ‌ൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ഭാര്യ: ഇന്ദിര. മക്കൾ: അഭിലാഷ് (മാസ്ട്രോ മെറ്റൽസ്, കാഞ്ഞങ്ങാട്), വിപിൻകുമാർ (എൻജിനിയർ, എറണാകുളം), സബിൻരാജ് (ദുബായ്). മരുമക്കൾ: സിന്ധു (ലൈബ്രേറിയൻ, പി.എൻ. പണിക്കർ ആയുർവേദ മെഡിക്കൽ കോളജ്, പറക്കളായി), പവിത്ര (എറണാകുളം), ജ്യോതി (ദുബായ്). സഹോദരങ്ങൾ: കൃഷ്ണൻ, യശോദ, ലീല, പരേതയായ കാർത്യായനി.

വി.എം. ധനരാജ്

കാസര്‍ഗോഡ്: റിട്ട. എസ്‌ഐ വിദ്യാനഗര്‍ പാറക്കട്ട കൃഷ്ണ നിവാസില്‍ വി.എം. ധനരാജ് (64) അന്തരിച്ചു. സംസ്‌കാരം ഇന്നു മൂന്നിനു പാറക്കട്ട പൊതുശ്മശാനത്തില്‍. ഭാര്യ: കെ. പ്രവീണ. മക്കള്‍: ശ്രീഹരി (യൂണിയന്‍ ബാങ്ക്, കാസര്‍ഗോഡ്), കെ.സിദ്ധാര്‍ഥ് (യുകെ). മരുമകള്‍: ഹരിപ്രിയ. കണ്ണൂര്‍ കേളകത്തെ പരേതരായ കെ.എന്‍. മുരളീധരന്‍ നായരുടെയും തങ്കമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: മോഹന്‍രാജ് (റിട്ട. പ്രിന്‍സിപ്പല്‍, കേളകം എച്ച്എസ്എസ്), ജീവന്‍രാജ് (റിട്ട. ആര്‍മി, ആലക്കോട്), പുഷ്പകുമാരിയമ്മ (യുകെ), സന്തോഷ്‌കുമാര്‍ (അഭിഭാഷകന്‍), പരേതനായ ബാബുരാജ്.

ഡോ. അനന്തപത്മനാഭൻ

കോയമ്പത്തൂർ : മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പരപ്പനാട് കോവിലകം അംഗവും കോയമ്പത്തൂരിലെ പ്രമുഖ ഡോക്ടറുമായ ഡോ. അനന്തപത്മനാഭൻ (82) അന്തരിച്ചു. കോയമ്പത്തൂർ ടാറ്റാബാദ്, ഹാട്ട്കോ കോളനി, 175, 7ാം സ്ട്രീറ്റിലെ താമസക്കാരനായിരുന്നു. കഴിഞ്ഞ 45 വർഷത്തിലേറെയായി ഇദ്ധേഹം കോയമ്പത്തൂരിൽ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞചെലവിൽ മനോരോഗ ചികിത്സ ലഭ്യമാക്കിയിരുന്നു. സംസ്കാരം നാളെരാവിലെ പത്തിന് കോയമ്പത്തൂർ ആവാരംപാളയം ഇലക്ട്രിക് ശ്മശാനത്തിൽ നടക്കും. ഭാര്യ: ഡോ. പാർവതി ആനന്ദ്. മക്കൾ: ശശിരേഖ (ചെന്നൈ), മനോജ് (കോയമ്പത്തൂർ). മരുമക്കൾ: സുരേഷ്, എഞ്ചിലിൻ.

ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ

കോയമ്പത്തൂർ : പ്രേഷിത പ്രോവിൻസിലെ പ്രേഷിത കോളജ് (ലിസ്യു ഭവൻ) ശരവണംപട്ടി അംഗമായ ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ (75) അന്തരിച്ചു. മൃതദേഹം ഇന്നുരാവിലെ ഏഴിനു മണ്ണുത്തിയിലെ പ്രേഷിതാരാമിൽ കൊണ്ടുവരും. രാവിലെ ഒന്പതിനുപാലക്കാട് ഭാരതമാതാ ആശ്രമത്തിൽ എത്തിക്കും. രാവിലെ 10.30 നു സംസ്കാരചടങ്ങുകൾ ആരംഭിക്കും. 1950 ജൂലൈ 14നു തൃശൂർ പടവരാടാണ് ജനനം. 1974 മേയ് 16ന് ആദ്യവ്രതവാഗ്ദാനവും1979 മേയ് 16ന് നിത്യവ്രതവാഗ്ദാനവും 1983 മേയ് 13ന് പൗരോഹിത്യസ്വീകരണവും നടത്തി. കെനിയൻ മിഷനിലടക്കം വിവിധ മേഖലകളിൽ പ്രവർത്തിച്ചു. പ്രിയോർ, സുപ്പീരിയർ, യോഗാർഥികളുടെ റെക്ടർ, നവസന്യാസഭവനാംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. അസുഖങ്ങൾമൂലം ഏഴുവർഷത്തിലേറെയായി കിടപ്പിലായിരുന്നു.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

27-07-2026

പ്രായത്തിൽ വലിയ കാര്യമില്ല; കവിൻ-നയൻതാര ചിത്രം ഹായ് റിലീസിന്

വിനും നയൻതാരയും പ്രധാന വേഷങ്ങളിലെത്തുന്ന "ഹായ്' ഓഗസ്റ്റ് 14-ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം വലിയരീതിയിൽ ചർച്ചയായിരുന്നു. ഇപ്പോൾ പ്രായവ്യത്യാസങ്ങളെക്കുറിച്ചുള്ള പ്രചാരണങ്ങളിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ വിഷ്ണു ഇടവൻ. ഗാനരചയിതാവായ വിഷ്ണു ഇടവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹായ്.

പ്രണയജോഡികളായ കവിനും നയൻതാരയും തമ്മിലുള്ള വലിയ പ്രായവ്യത്യാസം പ്രമേയമാക്കുന്നുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും മറ്റും ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ അത്തരം വാർത്തകൾ തെറ്റാണെന്നും, പ്രായ വ്യത്യാസം കേന്ദ്രബിന്ദുവാക്കാൻ പ്രത്യേക ഉദ്ദേശ്യമൊന്നുമില്ലെന്നും സംവിധായകൻ വ്യക്തമാക്കി:

കാസ്റ്റിംഗിലെ പരമ്പരാഗതരീതികൾ പൊളിച്ചെഴുതാനാണ് ആഗ്രഹിച്ചത്. ലളിതവും പ്രേക്ഷകർക്ക് പെട്ടെന്ന് കണക്റ്റ് ആകുന്നതുമായ കുടുംബ ചിത്രമാണിത്. ഈ കഥയിൽ ഒരു ചെറിയ റിസ്ക് ഫാക്ടർ കൊണ്ടുവരാൻ ആഗ്രഹിച്ചപ്പോഴാണ് ഈ രണ്ടു താരങ്ങളെയും ഒന്നിച്ചെത്തിക്കുക എന്ന ആശയമുദിച്ചത്.

രജനികാന്ത്, മോഹൻലാൽ, ചിരഞ്ജീവി, ബാലകൃഷ്ണ തുടങ്ങിയ സൂപ്പർതാരങ്ങളെല്ലാം പ്രായപരിധികളെ മറികടന്ന് മികച്ച കഥാപാത്രങ്ങൾ ചെയ്യുന്നുണ്ട്. ലേഡി സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്ന നയൻതാരയ്ക്കും ആ നിലവാരത്തിലുള്ള സ്വീകാര്യതയുണ്ട്. പുരുഷതാരങ്ങൾക്കു നൽകുന്ന അതേ പരിഗണനയും സ്വാതന്ത്ര്യവും എന്തുകൊണ്ട് സ്ത്രീ താരങ്ങൾക്കും നൽകിക്കൂടാ? ആ ചിന്തയാണ് ഈ കാസ്റ്റിംഗിലേക്ക് നയിച്ചത്- സംവിധായകൻ പറഞ്ഞു.

നയൻതാര-വിഗ്നേഷ് ശിവന്‍റെ റൗഡി പിക്ചേഴ്സ്, എസ്.എസ്. ലളിത് കുമാറിന്‍റെ സെവൻ സ്ക്രീൻ സ്റ്റുഡിയോ, സീ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഭാഗ്യരാജ്, രാധിക ശരത്കുമാർ, പ്രഭു, വി.ടി.വി. ഗണേഷ്, സത്യൻ, അമൃത ശ്രീനിവാസൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.

27-07-2026

പ്രായത്തിൽ വലിയ കാര്യമില്ല; കവിൻ-നയൻതാര ചിത്രം ഹായ് റിലീസിന്

വിനും നയൻതാരയും പ്രധാന വേഷങ്ങളിലെത്തുന്ന "ഹായ്' ഓഗസ്റ്റ് 14-ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം വലിയരീതിയിൽ ചർച്ചയായിരുന്നു. ഇപ്പോൾ പ്രായവ്യത്യാസങ്ങളെക്കുറിച്ചുള്ള പ്രചാരണങ്ങളിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ വിഷ്ണു ഇടവൻ. ഗാനരചയിതാവായ വിഷ്ണു ഇടവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹായ്.

പ്രണയജോഡികളായ കവിനും നയൻതാരയും തമ്മിലുള്ള വലിയ പ്രായവ്യത്യാസം പ്രമേയമാക്കുന്നുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും മറ്റും ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ അത്തരം വാർത്തകൾ തെറ്റാണെന്നും, പ്രായ വ്യത്യാസം കേന്ദ്രബിന്ദുവാക്കാൻ പ്രത്യേക ഉദ്ദേശ്യമൊന്നുമില്ലെന്നും സംവിധായകൻ വ്യക്തമാക്കി:

കാസ്റ്റിംഗിലെ പരമ്പരാഗതരീതികൾ പൊളിച്ചെഴുതാനാണ് ആഗ്രഹിച്ചത്. ലളിതവും പ്രേക്ഷകർക്ക് പെട്ടെന്ന് കണക്റ്റ് ആകുന്നതുമായ കുടുംബ ചിത്രമാണിത്. ഈ കഥയിൽ ഒരു ചെറിയ റിസ്ക് ഫാക്ടർ കൊണ്ടുവരാൻ ആഗ്രഹിച്ചപ്പോഴാണ് ഈ രണ്ടു താരങ്ങളെയും ഒന്നിച്ചെത്തിക്കുക എന്ന ആശയമുദിച്ചത്.

രജനികാന്ത്, മോഹൻലാൽ, ചിരഞ്ജീവി, ബാലകൃഷ്ണ തുടങ്ങിയ സൂപ്പർതാരങ്ങളെല്ലാം പ്രായപരിധികളെ മറികടന്ന് മികച്ച കഥാപാത്രങ്ങൾ ചെയ്യുന്നുണ്ട്. ലേഡി സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്ന നയൻതാരയ്ക്കും ആ നിലവാരത്തിലുള്ള സ്വീകാര്യതയുണ്ട്. പുരുഷതാരങ്ങൾക്കു നൽകുന്ന അതേ പരിഗണനയും സ്വാതന്ത്ര്യവും എന്തുകൊണ്ട് സ്ത്രീ താരങ്ങൾക്കും നൽകിക്കൂടാ? ആ ചിന്തയാണ് ഈ കാസ്റ്റിംഗിലേക്ക് നയിച്ചത്- സംവിധായകൻ പറഞ്ഞു.

നയൻതാര-വിഗ്നേഷ് ശിവന്‍റെ റൗഡി പിക്ചേഴ്സ്, എസ്.എസ്. ലളിത് കുമാറിന്‍റെ സെവൻ സ്ക്രീൻ സ്റ്റുഡിയോ, സീ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഭാഗ്യരാജ്, രാധിക ശരത്കുമാർ, പ്രഭു, വി.ടി.വി. ഗണേഷ്, സത്യൻ, അമൃത ശ്രീനിവാസൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.

17-07-2026

ബോക്സ് ഓഫീസിൽ തരംഗമായി നോളന്‍റെ ദി ഒഡീസി

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് തിയേറ്ററുകളിലെത്തിയ ക്രിസ്റ്റഫർ നോളന്‍റെ ‘ദി ഒഡീസി’ മികച്ച പ്രതികരണങ്ങളുമായി പ്രദർശനം തുടരുകയാണ്. ഹോളിവുഡ് ഇതിഹാസ കാവ്യത്തെ നോളൻ തന്‍റെ തനത് ശൈലിയിൽ പുനരാവിഷ്കരിച്ചപ്പോൾ തിയേറ്ററുകളിൽ വലിയൊരു വിഷ്വൽ വിസ്മയമാണ് ഒരുങ്ങിയിരിക്കുന്നത്.

പ്രശസ്ത താരം മാറ്റ് ഡാമൻ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ ആനി ഹാതവേ, ടോം ഹോളണ്ട്, റോബർട്ട് പാറ്റിൻസൺ, സെൻഡയ എന്നിവരടങ്ങുന്ന വൻ താരനിരയാണ് അണിനിരക്കുന്നത്. നോളന്‍റെ തനത് ശൈലിയിലുള്ള കഥപറച്ചിലും അത്യന്തം ആകാംഷ നിറഞ്ഞ രംഗങ്ങളും കൊണ്ട് സമ്പന്നമായ ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഇതിനോടകം തന്നെ ബോക്സ് ഓഫീസിലും വലിയ ചലനങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു.

ഹോയ്റ്റ് വാൻ ഹോയ്റ്റെമയുടെ വിസ്മയിപ്പിക്കുന്ന ദൃശ്യഭംഗിയും ലുഡ്‌വിഗ് ഗൊറാൻസന്‍റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് മികച്ച ദൃശ്യാനുഭവം നൽകുന്നു. ചിത്രത്തിലെ വമ്പൻ യുദ്ധരംഗങ്ങളും ഗ്രാഫിക്സ് മികവും പ്രേക്ഷകരെ അങ്ങേയറ്റം ആവേശം കൊള്ളിക്കുന്നതാണെന്നാണ് തിയേറ്ററുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സാങ്കേതിക മികവിന്‍റെ കാര്യത്തിൽ നോളൻ ഈ ചിത്രത്തിനായി നടത്തിയ പരീക്ഷണങ്ങൾ അമ്പരപ്പിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഐമാക്സ് 70 എംഎം ക്യാമറ ഉപയോഗിച്ചാണ് അദ്ദേഹം 'ഒഡീസി' ചിത്രീകരിച്ചിരിക്കുന്നത്.

സൂം ലെൻസുകൾ പോലുമില്ലാത്ത, അതിഭീകരമായ ഭാരമുള്ള ഈ ക്യാമറയിൽ ഒരു ക്ലോസ്-അപ്പ് ഷോട്ട് എടുക്കണമെങ്കിൽ പോലും ആറോ ഏഴോ പേർ ചേർന്ന് ഇത് എടുത്തുപൊക്കി കഥാപാത്രങ്ങളുടെ തൊട്ടടുത്ത് കൊണ്ട് വെക്കേണ്ടി വന്നിരുന്നു.

പൂർണമായും ഡിജിറ്റൽ ഒഴിവാക്കി വീതിയേറിയ യഥാർഥ ഫിലിമിലാണ് സിനിമ ഷൂട്ട് ചെയ്തത്. ഇതിനായി ഉപയോഗിച്ച ഫിലിം റോളുകൾ നീട്ടിവെച്ചാൽ ഏതാണ്ട് 610 കിലോമീറ്റർ നീളം വരുമെന്നാണ് പുറത്തുവരുന്ന അവിശ്വസനീയമായ റിപ്പോർട്ടുകൾ.

പൂർണമായ '1570 ഫിലിം ഫോർമാറ്റിൽ' ലോകമെമ്പാടുമുള്ള വെറും 41 തിയേറ്ററുകളിൽ മാത്രമാണ് ഈ ചിത്രം പ്രദർശിപ്പിക്കുന്നത്. ബാക്കിയുള്ള ഐമാക്സ് തിയേറ്ററുകളിലെല്ലാം സിനിമ ഡിജിറ്റൽ ഫോർമാറ്റിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

നോളൻ സിനിമകളിൽ സാധാരണയായി കാണാറുള്ള വൈകാരികതയുടെ കുറവ് ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും, തിയേറ്ററിൽ നിന്ന് തന്നെ അനുഭവിച്ചറിയേണ്ട ഒരു അപൂർവ്വ വിഷ്വൽ വിസ്മയമാണ് ഈ ചിത്രമെന്ന് സിനിമാ ലോകം ഒരുപോലെ വിലയിരുത്തുന്നു.

27-07-2026

റോഷന്‍റെ പോലീസ് ഡയറി

റോഷന്‍ മാത്യു വീണ്ടും പോലീസ് വേഷത്തിലെത്തിയ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് എം. പദ്മകുമാർ സംവിധാനം ചെയ്ത ‘ഉയിര്‍’. സിഐ അന്‍ഷാദ് എന്ന യഥാര്‍ഥ പോലീസ് ഓഫീസറുടെ ഔദ്യോഗിക ജീവിതത്തിലെ ഒരു സംഭവത്തില്‍ നിന്നു രൂപപ്പെടുത്തിയതാണു തിരക്കഥ. ചിത്രത്തില്‍ പ്രൊബേഷന്‍ എസ്‌ഐ അജീബ് റഹ്‌മാനായി വേഷമിട്ട റോഷന്‍ സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.

ഈ സിനിമയിലേക്ക് അടുപ്പിച്ചത്..?

സംവിധായകന്‍ അയച്ചു തന്ന ഒരു ലേഖനത്തിലാണ് ഈ സിനിമയുടെ ആശയം ആദ്യം വായിച്ചത്. ഇതിന്‍റെ കഥാവിവരണം കേട്ടത് ഈ കേസ് യഥാര്‍ഥത്തില്‍ അന്വേഷിച്ച സിഐ അന്‍ഷാദില്‍ നിന്നാണ്. തന്‍റെ അനുഭവങ്ങള്‍ ഒാരോന്നും ഓര്‍ത്തെടുത്ത് അദ്ദേഹം പറഞ്ഞപ്പോള്‍ അതിലുള്ള ഇമോഷന്‍ എനിക്ക് അതേപോലെ കിട്ടി. എം. പദ്മകുമാറിനൊപ്പം ഒരു സിനിമ എന്നത് ഒരുപാടു നാളത്തെ ആഗ്രഹവുമായിരുന്നു.

‘ഉയിര്‍’ എന്ന ടൈറ്റില്‍..?

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

27-07-2026

ടെക്സസിൽ വാഹനാപകടം; മലയാളി വനിത മരിച്ചു

ടെക്സസ്: പ്ലാനോയിൽ വെള്ളിയാഴ്ച ഉച്ചയ്ക്കുണ്ടായ വാഹനാപകടത്തിൽ മലയാളി വനിത മരിച്ചു. എടത്വ പരുത്തിമൂട്ടിൽ വിൽ‌സൺ ഫിലിപ്പന്‍റെ (മോനച്ചൻ) ഭാര്യയും റാന്നി കോതപുരത്ത് മാത്യുവിന്‍റെ മകളുമായ ബേബിക്കുട്ടി വിൽ‌സൺ ഫിലിപ്പ് (66) ആണ് മരിച്ചത്.

വിഎ ഹോസ്‌പിറ്റൽ ഡാളസിലെ നഴ്‌സിംഗ് എജ്യൂക്കേറ്ററായി ജോലി ചെയ്യുകയായിരുന്നു. ഭർത്താവ് വിൽ‌സൺ ഫിലിപ്പ് നിസാര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. മക്കൾ: ബെൻസൺ, ബിൽസൺ, ബ്രിയാന്ന (എല്ലാവരും ഡാളസ്).

പ്ലാനോയിലെ വെസ്റ്റ് പാർക്കർ റോഡ് - മിഷൻ റിഡ്ജ് റോഡ് ജംഗ്ഷനിൽ ഉച്ചയ്ക്ക് 2.40ഓടെയായിരുന്നു അപകടം. പ്ലാനോ പോലീസ് നൽകുന്ന വിവരമനുസരിച്ച്, വെസ്റ്റ് പാർക്കർ റോഡിലൂടെ പടിഞ്ഞാറോട്ട് സഞ്ചരിക്കുകയായിരുന്ന നിസാൻ ഫ്രോണ്ടിയർ വാഹനം മിഷൻ റിഡ്ജ് റോഡിലേക്ക് തിരിയാൻ ശ്രമിക്കുന്നതിനിടെ, കിഴക്കോട്ട് വരികയായിരുന്ന ഇൻഫിനിറ്റി എസ്‌യുവിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഇൻഫിനിറ്റി വാഹനം നിയന്ത്രണം വിട്ട് സമീപത്തെ ലൈറ്റ് പോളിൽ ഇടിച്ചുകയറി. ഇൻഫിനിറ്റി വാഹനത്തിൽ യാത്ര ചെയ്തിരുന്ന ബേബിക്കുട്ടി ജോസഫ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായി പ്ലാനോ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

നിസാൻ വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരന് പ്രാഥമിക പരിശോധനകൾ നൽകിയെങ്കിലും മറ്റ് പരിക്കുകളില്ലാത്തതിനാൽ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നില്ല. അപകടത്തിന്‍റെ കാരണം വ്യക്തമാകുന്നതിനായി പ്ലാനോ പോലീസ് ട്രാഫിക് യൂണിറ്റ് അന്വേഷണം പുരോഗമിക്കുകയാണ്.

പൊതുദർശനത്തിന്‍റെയും സംസ്കാര ശുശ്രൂഷകളുടെയും വിശദവിവരങ്ങൾ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

27-07-2026

വി.എസിന്‍റെ ഓർമ പുതുക്കി കേളി

റിയാദ്: സിപിഎം സ്ഥാപക നേതാക്കളിലൊരാളും കേരള മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കേളി രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

റിയാദിലെ അൽ അമാക്കാൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു ഉദ്ഘാടനം ചെയ്തു. താൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് വിദ്യാർഥികൾക്കെതിരെ വ്യാപകമായ ആക്രമണങ്ങൾ നടന്നപ്പോൾ, അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ വിദ്യാർഥി സമൂഹത്തിന് നൽകിയ പിന്തുണയും ആത്മവിശ്വാസവും ഇന്നും വലിയ പ്രചോദനമാണെന്ന് പി.കെ. ബിജു പറഞ്ഞു.

അത്തരം അടിച്ചമർത്തൽ സമീപനമാണ് ഇന്ന് കേന്ദ്ര സർക്കാർ വിദ്യാർഥികൾക്കെതിരേ സ്വീകരിക്കുന്നതെന്നും ജന്തർ മന്തറിൽ വിദ്യാർഥികൾക്ക് നേരെ നടന്ന പൊലീസ് അതിക്രമം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനവിരുദ്ധ നയങ്ങൾക്കെതിരേ ശക്തമായ ജനകീയ പോരാട്ടം നയിക്കാൻ വി.എസ് കാണിച്ചുതന്ന വഴിയിലൂടെ മുന്നേറേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യകതയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജോസഫ് ഷാജി അനുസ്മരണ പ്രഭാഷണം നടത്തി.

രക്ഷാധികാരി സമിതി അംഗങ്ങളായ ചന്ദ്രൻ തെരുവത്ത്, സീബാ കൂവോട്, ഗീവർഗീസ് ഇടിച്ചാണ്ടി, ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, സെബിൻ ഇഖ്ബാൽ, സുരേഷ് കണ്ണപുരം, സുരേന്ദ്രൻ കൂട്ടായി, കേളി കുടുംബവേദി സെക്രട്ടറി വി.കെ. ഷഹീബ, ട്രഷറർ സീനാ സെബിൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

രക്ഷാധികാരി സമിതി അംഗം സുനിൽ കുമാർ സ്വാഗതവും ഗഫൂർ ആനമാങ്ങാട് നന്ദിയും പറഞ്ഞു.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

27-07-2026

ടെക്സസിൽ വാഹനാപകടം; മലയാളി വനിത മരിച്ചു

ടെക്സസ്: പ്ലാനോയിൽ വെള്ളിയാഴ്ച ഉച്ചയ്ക്കുണ്ടായ വാഹനാപകടത്തിൽ മലയാളി വനിത മരിച്ചു. എടത്വ പരുത്തിമൂട്ടിൽ വിൽ‌സൺ ഫിലിപ്പന്‍റെ (മോനച്ചൻ) ഭാര്യയും റാന്നി കോതപുരത്ത് മാത്യുവിന്‍റെ മകളുമായ ബേബിക്കുട്ടി വിൽ‌സൺ ഫിലിപ്പ് (66) ആണ് മരിച്ചത്.

വിഎ ഹോസ്‌പിറ്റൽ ഡാളസിലെ നഴ്‌സിംഗ് എജ്യൂക്കേറ്ററായി ജോലി ചെയ്യുകയായിരുന്നു. ഭർത്താവ് വിൽ‌സൺ ഫിലിപ്പ് നിസാര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. മക്കൾ: ബെൻസൺ, ബിൽസൺ, ബ്രിയാന്ന (എല്ലാവരും ഡാളസ്).

പ്ലാനോയിലെ വെസ്റ്റ് പാർക്കർ റോഡ് - മിഷൻ റിഡ്ജ് റോഡ് ജംഗ്ഷനിൽ ഉച്ചയ്ക്ക് 2.40ഓടെയായിരുന്നു അപകടം. പ്ലാനോ പോലീസ് നൽകുന്ന വിവരമനുസരിച്ച്, വെസ്റ്റ് പാർക്കർ റോഡിലൂടെ പടിഞ്ഞാറോട്ട് സഞ്ചരിക്കുകയായിരുന്ന നിസാൻ ഫ്രോണ്ടിയർ വാഹനം മിഷൻ റിഡ്ജ് റോഡിലേക്ക് തിരിയാൻ ശ്രമിക്കുന്നതിനിടെ, കിഴക്കോട്ട് വരികയായിരുന്ന ഇൻഫിനിറ്റി എസ്‌യുവിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഇൻഫിനിറ്റി വാഹനം നിയന്ത്രണം വിട്ട് സമീപത്തെ ലൈറ്റ് പോളിൽ ഇടിച്ചുകയറി. ഇൻഫിനിറ്റി വാഹനത്തിൽ യാത്ര ചെയ്തിരുന്ന ബേബിക്കുട്ടി ജോസഫ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായി പ്ലാനോ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

നിസാൻ വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരന് പ്രാഥമിക പരിശോധനകൾ നൽകിയെങ്കിലും മറ്റ് പരിക്കുകളില്ലാത്തതിനാൽ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നില്ല. അപകടത്തിന്‍റെ കാരണം വ്യക്തമാകുന്നതിനായി പ്ലാനോ പോലീസ് ട്രാഫിക് യൂണിറ്റ് അന്വേഷണം പുരോഗമിക്കുകയാണ്.

പൊതുദർശനത്തിന്‍റെയും സംസ്കാര ശുശ്രൂഷകളുടെയും വിശദവിവരങ്ങൾ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

27-07-2026

"ഗ്രേറ്റ് എവേക്കനിംഗ്' ഇംഗ്ലീഷ് കൺവൻഷനും രോഗശാന്തി ശുശ്രൂഷയും ഓഗസ്റ്റ് ഒന്നിന് ബർമിംഗ്ഹാമിൽ

ബർമിംഗ്ഹാം: പ്രശസ്ത കത്തോലിക്കാ വചനപ്രഘോഷകനും "പ്രീച്ചേഴ്സ് ഓഫ് ഡിവൈൻ മേഴ്സി' സന്യാസസമൂഹത്തിന്‍റെ സ്ഥാപകനും അഭിഷേകാഗ്നി കൺവൻഷനുകളുടെ നേതൃശുശ്രൂഷകനുമായ ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന "ഗ്രേറ്റ് എവേക്കനിംഗ്' ഇംഗ്ലീഷ് കൺവൻഷനും രോഗശാന്തി ശുശ്രൂഷയും ഓഗസ്റ്റ് ഒന്നിന് ബർമിംഗ്ഹാമിൽ നടക്കും.

ബർമിംഗ്ഹാമിലെ ബെഥേൽ കൺവൻഷൻ സെന്‍ററിൽ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ശുശ്രൂഷകൾ വൈകുന്നേരം 4.30ന് സമാപിക്കും. ഇംഗ്ലണ്ട് & വെയിൽസ് കത്തോലിക്കാ ബിഷപ് കോൺഫറൻസിന്‍റെ മിഷൻ ഡയറക്ടറായ അബട്ട് ഹ്യൂ അലൻ വിശുദ്ധ കുർബാന അർപ്പിക്കും.

ഫാ. സേവ്യർഖാൻ വട്ടായിൽ മുഖ്യപ്രഭാഷണം നടത്തുകയും രോഗശാന്തി ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും. എഎഫ്സിഎം യുകെയിൽ നിന്നുള്ള ഫാ. ഷൈജു നടുവത്താനിയിൽ, ബ്രദർ ജോസ് കുര്യാക്കോസ് എന്നിവരും ശുശ്രൂഷകളിൽ പങ്കുചേരും.

പ്രധാന ആകർഷണങ്ങളും സൗകര്യങ്ങളും:

സംഗീതാരാധന: പ്രശസ്ത ആരാധനാ ബാൻഡായ "വൺ ഹോപ്പ് പ്രൊജക്റ്റ്' സംഗീതാരാധന നയിക്കും.

ശുശ്രൂഷകൾ: ജപമാല പ്രദക്ഷിണം, സ്തുതി ആരാധന, വിശുദ്ധ കുർബാന, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ എന്നിവയാണ് അന്നത്തെ പ്രധാന ശുശ്രൂഷകൾ.

ആത്മീയ സഹായം: കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിംഗിനും പ്രത്യേക സൗകര്യമുണ്ടായിരിക്കും.

കുട്ടികൾക്ക് പ്രത്യേക ക്ലാസ്: കുട്ടികൾക്കായി സമാന്തര ക്ലാസുകൾ ക്രമീകരിച്ചിട്ടുണ്ട്.

യാത്രാസൗകര്യം: യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള 29 കേന്ദ്രങ്ങളിൽ നിന്ന് കൺവൻഷൻ നഗരിയിലേക്ക് പ്രത്യേക കോച്ച് (ബസ്) സൗകര്യം ഉണ്ടായിരിക്കും.

പാർക്കിംഗ്: കൺവൻഷൻ നഗരിയിൽ സൗജന്യ പാർക്കിംഗ് സൗകര്യം ലഭ്യമാണ്.

പരിശുദ്ധാത്മാവിന്‍റെ ശക്തിയാൽ യേശുനാഥന്‍റെ സ്നേഹവും കാരുണ്യവും രോഗശാന്തിയും അനുഭവിക്കാനും വിശ്വാസത്തിൽ നവീകരിക്കപ്പെടുവാനും ഈ മഹത്തായ ദിവസത്തിലേക്ക് ഏവരെയും എഎഫ്സിഎം യുകെ ടീം സ്വാഗതം ചെയ്യുന്നു.

പ്രവേശനം തികച്ചും സൗജന്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്: വെബ്സൈറ്റ്: afcmuk.org, ഫോൺ: ജോസഫ് - 07506810177, വിൽസൺ -07956381337.

25-07-2026

വാഹനാപകടം; മലയാളി യുവതി ഓസ്‌ട്രേലിയയിൽ മരിച്ചു

പെർത്ത്: വെസ്റ്റേൺ ഓസ്‌ട്രേലിയ സംസ്ഥാനത്തെ മാർട്ടിൻ പ്രദേശത്ത് ഉണ്ടായ ദാരുണ വാഹനാപകടത്തിൽ മലയാളി യുവതി ആൻമേരി ജോയി (30) മരിച്ചു.

അങ്കമാലി ചമ്പാനൂർ കാച്ചപ്പിള്ളി കുടുംബാംഗമായ ആൻമേരി, ചാലക്കുടി മുരിങ്ങൂർ സ്വദേശിയായ ശരത് ജോസിന്‍റെ ഭാര്യയും ഹോളി ആൻ ശരതിന്‍റെ മാതാവുമാണ്.

വെള്ളിയാഴ്ച രാത്രി മാർട്ടിൻ പ്രദേശത്തെ ടോങ്കിൻ ഹൈവേ - മിൽസ് റോഡ് വെസ്റ്റ് ജംഗ്ഷനിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അൻമേരിക്ക് ഗുരുതരമായി പരിക്കേറ്റത്.

ഉടൻ റോയൽ പെർത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ വാഹനമോടിച്ചിരുന്ന 33 വയസുകാരനും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സംഭവത്തിൽ വെസ്റ്റേൺ ഓസ്‌ട്രേലിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അൻമേരിയുടെ അപ്രതീക്ഷിത വിയോഗം പെർത്ത് മലയാളി സമൂഹത്തെയും ബന്ധുമിത്രാദികളെയും ദുഃഖത്തിലാഴ്ത്തി.

പൊതുദർശനത്തിന്‍റെയും സംസ്കാര ശുശ്രൂഷകളുടെയും വിവരങ്ങൾ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

27-07-2026

ഡിഎംഎ മായാപുരി - ഹരിനഗർ ഏരിയയ്ക്ക് പുതിയ സാരഥികൾ

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മായാപുരി - ഹരിനഗർ ഏരിയ പുതിയ സാരഥികളെ തെരഞ്ഞെടുത്തു. അടുത്ത മൂന്നുവർഷക്കാലത്തേക്കാണ് ഭരണസമിതിയുടെ കാലാവധി.

ചെയർമാൻ സി.എൻ. രാജൻ, വൈസ് ചെയർമാൻ ആർ.ആർ. നായർ, സെക്രട്ടറി എം.ബി. സുനിൽകുമാർ, ജോയിന്‍റ് സെക്രട്ടറിമാർ കെ.ആർ. രാഗേഷ്, പി. സുജിത്, ട്രെഷറർ ബാലകൃഷ്‌ണൻ നായർ, ജോയിന്‍റ് ട്രെഷറർ സുനിൽ വർഗീസ്, ഇന്‍റേണൽ ഓഡിറ്റർ എസ്. കൃഷ്‌ണകുമാർ, വനിതാ വിഭാഗം കൺവീനർ കെ.കെ. ബേബി, ജോയിന്‍റ് കൺവീനർമാർ ബിജില സുജിത്, ബി. സരിത, യുവജന വിഭാഗം കൺവീനർ എസ്. ഗൗരി നന്ദന, ജോയിന്‍റ് കൺവീനർമാർ അമൃത അശോക്, സിദ്ധാർഥ് എസ്. നായർ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

 

30-04-2026

മലയാളി നഴ്‌സിംഗ് വിദ്യാർഥി ബംഗളൂരുവിൽ മരിച്ചനിലയിൽ

ബംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥിയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്‍റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

27-07-2026

വട്ടച്ചൊറി വലയ്ക്കുന്നോ? അറിയാം പ്രതിരോധവും ചികിത്സയും

വളരെ സാധാരണയായി നമ്മള്‍ കേള്‍ക്കുന്ന ഒരു പദമാണ് വട്ടച്ചൊറി. തൊലിപ്പുറമെ ഉണ്ടാകുന്ന പൂപ്പല്‍ ബാധയാണിത് (fungal infection).

ആര്‍ക്കാണ് വട്ടച്ചൊറി ഉണ്ടാകുന്നത്?

· രോഗപ്രതിരോധ ശക്തി കുറഞ്ഞവരില്‍.
· വരണ്ട ചര്‍മ്മം ഉള്ളവരില്‍.
· എപ്പോഴും വിയര്‍ക്കുന്നവരില്‍.
· ഇറുകിയ വസ്ത്രം, ചെരുപ്പ് എന്നിവ ധരിക്കുന്നവരില്‍.
· ശരീരം തുടര്‍ച്ചയായി നനഞ്ഞിരിക്കുന്ന ജോലികള്‍ ചെയ്യുന്നവരില്‍.

ഫംഗല്‍ രോഗബാധ എങ്ങനെ തിരിച്ചറിയാം?

സാധാരണയായി മടക്കുകളില്‍ അതായത് കക്ഷം, തുടയുടെ ഇടയില്‍, വിരലിന്‍റെ ഇടയില്‍ എന്നിങ്ങനെ ഈര്‍പ്പം നിലനില്‍ക്കുന്ന ശരീരഭാഗങ്ങളിലാണ് ഫംഗല്‍ അണുബാധ കാണുന്നത്.

ചുവപ്പ് നിറത്തില്‍ വട്ടത്തില്‍ ചൊറിച്ചിലും പൊരിച്ചിലുമായി പ്രത്യക്ഷപ്പെടാം. പലരും ചിലന്തി വിഷം എന്ന് വിചാരിക്കുന്നത് ഫംഗല്‍ രോഗത്തെയാണ്.

ഫംഗല്‍ ബാധ പ്രതിരോധിക്കുന്നത് എങ്ങനെ?

· എപ്പോഴും നനയുന്ന ജോലി ചെയ്യുന്നവര്‍ സംരക്ഷിത ഷൂസ്, ഗ്ലൗസ്, ഏപ്രണ്‍ എന്നിവ ധരിക്കുക.

· നനഞ്ഞ അല്ലെങ്കില്‍ വിയര്‍പ്പു പറ്റിയ വസ്ത്രങ്ങള്‍ ഉടനെ മാറ്റുക.

· മടക്കുകളിലും കൈകളിലും കാലുകളിലും മോയിസ്ചറൈസര്‍ ക്രീം പുരട്ടുക, കൂടാതെ അണുബാധ ഉണ്ടായ ഭാഗം കാറ്റുകൊള്ളിക്കുകയും പൗഡര്‍ ഇടുകയും വേണം.

· ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ധരിക്കുക.

· പ്രമേഹം, തൈറോയ്ഡ് രോഗികള്‍ കൃത്യമായി രക്ത പരിശോധന ചെയ്യുക. കാരണം ഇവ നിയന്ത്രണാധീതമായ രോഗികളില്‍ ഫംഗല്‍ ബാധ വരാനുള്ള സാധ്യത കൂടുതലാണ്.

· ആഹാരത്തില്‍ പച്ചക്കറികള്‍, ഫലവര്‍ഗങ്ങള്‍ മീന്‍ മുതലായവ ഉള്‍പ്പെടുത്തുക.

എങ്ങനെ ചികിത്സിക്കാം?

ഫംഗല്‍ അണുബാധയ്ക്ക് ഫലപ്രദമായ മരുന്നുകള്‍ ഉണ്ട്. പക്ഷെ ഫംഗല്‍ ബാധ വരുന്ന ഒരാള്‍ക്ക് അത് വീണ്ടും വീണ്ടും വരാനുള്ള സാധ്യതയും ഉണ്ട്.

നമ്മുടെ രോഗപ്രതിരോധ ശക്തി മുതല്‍ നമ്മള്‍ ചെയ്യുന്ന ജോലികള്‍ വരെ അതിന് ഒരു കാരണമാകാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യുക.

സ്വയം ചികിത്സ അരുത്. ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമായ സാധാരണയായി ഫംഗസിന് ഉപയോഗിക്കുന്ന പല മരുന്നുകളിലും സ്റ്റിറോയ്ഡ് അടങ്ങിയിരിക്കുന്നു.

ഇതിന്‍റെ ഉപയോഗം മൂലം ചൊറിച്ചില്‍, ചുവപ്പുനിറം, മൊരിച്ചില്‍ എന്നിവ കുറയാം, പക്ഷേ ഫംഗസ് രോഗാണു നശിക്കില്ല. അതുകൊണ്ടുതന്നെ സ്റ്റിറോയ്ഡ് അടങ്ങിയ ക്രീം നിര്‍ത്തുമ്പോള്‍ രോഗബാധ അധികരിക്കുന്നു.

ഇത് പലപ്പോഴും ചികിത്സയോടും പ്രതികരിക്കാത്ത ശക്തമായ ഫംഗല്‍ ആണുബാധയിലേക്ക് നയിക്കുന്നു.

ചികിത്സിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം

· ഡോക്ടറുടെ നിര്‍ദേശം കൃത്യമായി പാലിക്കുക.

· രോഗ ലക്ഷണങ്ങള്‍ മാറിയാലും മരുന്നുകള്‍ രണ്ടുമാസം തുടര്‍ച്ചയായി ഉപയോഗിക്കുക.

· പൂപ്പല്‍ രോഗം ആവര്‍ത്തിച്ച് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക.

വിവരങ്ങൾ: ഡോ.വി.ആർ. ശാലിനി
Consultant Dermatologits and Cosmetologist SUT Hospital, Pattom.

27-07-2026

വട്ടച്ചൊറി വലയ്ക്കുന്നോ? അറിയാം പ്രതിരോധവും ചികിത്സയും

വളരെ സാധാരണയായി നമ്മള്‍ കേള്‍ക്കുന്ന ഒരു പദമാണ് വട്ടച്ചൊറി. തൊലിപ്പുറമെ ഉണ്ടാകുന്ന പൂപ്പല്‍ ബാധയാണിത് (fungal infection).

ആര്‍ക്കാണ് വട്ടച്ചൊറി ഉണ്ടാകുന്നത്?

· രോഗപ്രതിരോധ ശക്തി കുറഞ്ഞവരില്‍.
· വരണ്ട ചര്‍മ്മം ഉള്ളവരില്‍.
· എപ്പോഴും വിയര്‍ക്കുന്നവരില്‍.
· ഇറുകിയ വസ്ത്രം, ചെരുപ്പ് എന്നിവ ധരിക്കുന്നവരില്‍.
· ശരീരം തുടര്‍ച്ചയായി നനഞ്ഞിരിക്കുന്ന ജോലികള്‍ ചെയ്യുന്നവരില്‍.

ഫംഗല്‍ രോഗബാധ എങ്ങനെ തിരിച്ചറിയാം?

സാധാരണയായി മടക്കുകളില്‍ അതായത് കക്ഷം, തുടയുടെ ഇടയില്‍, വിരലിന്‍റെ ഇടയില്‍ എന്നിങ്ങനെ ഈര്‍പ്പം നിലനില്‍ക്കുന്ന ശരീരഭാഗങ്ങളിലാണ് ഫംഗല്‍ അണുബാധ കാണുന്നത്.

ചുവപ്പ് നിറത്തില്‍ വട്ടത്തില്‍ ചൊറിച്ചിലും പൊരിച്ചിലുമായി പ്രത്യക്ഷപ്പെടാം. പലരും ചിലന്തി വിഷം എന്ന് വിചാരിക്കുന്നത് ഫംഗല്‍ രോഗത്തെയാണ്.

ഫംഗല്‍ ബാധ പ്രതിരോധിക്കുന്നത് എങ്ങനെ?

· എപ്പോഴും നനയുന്ന ജോലി ചെയ്യുന്നവര്‍ സംരക്ഷിത ഷൂസ്, ഗ്ലൗസ്, ഏപ്രണ്‍ എന്നിവ ധരിക്കുക.

· നനഞ്ഞ അല്ലെങ്കില്‍ വിയര്‍പ്പു പറ്റിയ വസ്ത്രങ്ങള്‍ ഉടനെ മാറ്റുക.

· മടക്കുകളിലും കൈകളിലും കാലുകളിലും മോയിസ്ചറൈസര്‍ ക്രീം പുരട്ടുക, കൂടാതെ അണുബാധ ഉണ്ടായ ഭാഗം കാറ്റുകൊള്ളിക്കുകയും പൗഡര്‍ ഇടുകയും വേണം.

· ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ധരിക്കുക.

· പ്രമേഹം, തൈറോയ്ഡ് രോഗികള്‍ കൃത്യമായി രക്ത പരിശോധന ചെയ്യുക. കാരണം ഇവ നിയന്ത്രണാധീതമായ രോഗികളില്‍ ഫംഗല്‍ ബാധ വരാനുള്ള സാധ്യത കൂടുതലാണ്.

· ആഹാരത്തില്‍ പച്ചക്കറികള്‍, ഫലവര്‍ഗങ്ങള്‍ മീന്‍ മുതലായവ ഉള്‍പ്പെടുത്തുക.

എങ്ങനെ ചികിത്സിക്കാം?

ഫംഗല്‍ അണുബാധയ്ക്ക് ഫലപ്രദമായ മരുന്നുകള്‍ ഉണ്ട്. പക്ഷെ ഫംഗല്‍ ബാധ വരുന്ന ഒരാള്‍ക്ക് അത് വീണ്ടും വീണ്ടും വരാനുള്ള സാധ്യതയും ഉണ്ട്.

നമ്മുടെ രോഗപ്രതിരോധ ശക്തി മുതല്‍ നമ്മള്‍ ചെയ്യുന്ന ജോലികള്‍ വരെ അതിന് ഒരു കാരണമാകാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യുക.

സ്വയം ചികിത്സ അരുത്. ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമായ സാധാരണയായി ഫംഗസിന് ഉപയോഗിക്കുന്ന പല മരുന്നുകളിലും സ്റ്റിറോയ്ഡ് അടങ്ങിയിരിക്കുന്നു.

ഇതിന്‍റെ ഉപയോഗം മൂലം ചൊറിച്ചില്‍, ചുവപ്പുനിറം, മൊരിച്ചില്‍ എന്നിവ കുറയാം, പക്ഷേ ഫംഗസ് രോഗാണു നശിക്കില്ല. അതുകൊണ്ടുതന്നെ സ്റ്റിറോയ്ഡ് അടങ്ങിയ ക്രീം നിര്‍ത്തുമ്പോള്‍ രോഗബാധ അധികരിക്കുന്നു.

ഇത് പലപ്പോഴും ചികിത്സയോടും പ്രതികരിക്കാത്ത ശക്തമായ ഫംഗല്‍ ആണുബാധയിലേക്ക് നയിക്കുന്നു.

ചികിത്സിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം

· ഡോക്ടറുടെ നിര്‍ദേശം കൃത്യമായി പാലിക്കുക.

· രോഗ ലക്ഷണങ്ങള്‍ മാറിയാലും മരുന്നുകള്‍ രണ്ടുമാസം തുടര്‍ച്ചയായി ഉപയോഗിക്കുക.

· പൂപ്പല്‍ രോഗം ആവര്‍ത്തിച്ച് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക.

വിവരങ്ങൾ: ഡോ.വി.ആർ. ശാലിനി
Consultant Dermatologits and Cosmetologist SUT Hospital, Pattom.

25-07-2026

"യോ-യോ' ഡയറ്റിംഗ് എട്ടിന്‍റെ പണിയാകുമോ? അറിയേണ്ടതെല്ലാം

"യോ-യോ' ഡയറ്റിംഗും പോഷകക്കുറവും

അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് അഥവാ "യോ-യോ' ഡയറ്റിംഗ് സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.

പ്രധാന ഭക്ഷണം ഒഴിവാക്കുമ്പോൾ...

അവർ പലപ്പോഴും പ്രധാന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനാൽ, ഫാഡ് ഡയറ്റ് ഇനിപ്പറയുന്ന ലക്ഷണങ്ങൾക്ക് കാരണമായേക്കാം:

1. നിർജലീകരണം.
2. ബലഹീനതയും ക്ഷീണവും.
3. ഓക്കാനം, തലവേദന.
4. മലബന്ധം.
5. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തത.

ഡയറ്റിംഗിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ചു വസ്തുതകളുണ്ട്:

ഡയറ്റിംഗ് അപൂർവമായി മാത്രമേ വിജയിക്കാറുള്ളൂ. 95% ഭക്ഷണക്രമം പാലിക്കുന്നവരും ഒന്നു മുതൽ അഞ്ച് വർഷത്തിനുള്ളിൽ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കുന്നു.

അശാസ്ത്രീയമായ ഡയറ്റിംഗ് അപകടകരമാണ് എന്ന് പറയുന്നത് എന്തുകൊണ്ട്?

1. "യോ-യോ" ഡയറ്റിംഗ് അഥവാ ഫാഡ് ഡയറ്റിംഗ് മൂലം ശരീരഭാരം വർധിപ്പിക്കുക, കുറയ്ക്കുക, വീണ്ടെടുക്കുക എന്നിവയുടെ ആവർത്തിച്ചുള്ള പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു.

2. ഹൃദ്രോഗസാധ്യത വർധിച്ചതുൾപ്പെടെയുള്ള ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ, ദീർഘകാലം നിലനിൽക്കും.

3. മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുന്നു.

‘പട്ടിണി’ മോഡ് !

ഡയറ്റിംഗ് നിങ്ങളുടെ ശരീരത്തെ പട്ടിണി മോഡിലേക്ക് പ്രേരിപ്പിക്കുന്നു. അത് ശരീരത്തിന്‍റെ പല പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കിക്കൊണ്ട് തിരിച്ചു പ്രതികരിക്കുന്നു.

ഊർജം സംരക്ഷിക്കുന്നതിനുള്ള സാധാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നതുമൂലം സ്വാഭാവിക മെറ്റബോളിസം യഥാർഥത്തിൽ മന്ദഗതിയിലാകുന്നു.

പോഷകക്കുറവ്

ഡയറ്റിംഗ് പാലിക്കുന്നവർ പലപ്പോഴും പ്രധാനപ്പെട്ട പോഷകങ്ങൾ നഷ്ടപ്പെടുത്തുന്നു. ഡയറ്റിംഗ് പാലിക്കുന്നവർക്ക് പലപ്പോഴും വേണ്ടത്ര പോഷണം ലഭിക്കുന്നില്ല.

ഉദാഹരണത്തിന്... ഡയറ്റിംഗ് നോക്കുന്നവരിൽ കാൽസ്യത്തിന്‍റെ കുറവ് ഉണ്ടവാം. അവരിൽ ഓസ്റ്റിയോപൊറോസിസ്, സ്ട്രെസ് ഒടിവുകൾ, ഒടിഞ്ഞ എല്ലുകൾ എന്നിങ്ങനെയുള്ള അപകടസാധ്യതകളുണ്ട്.

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048. [email protected].

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

1 വയസുകാരനുമായി തെരുവിൽ പ്രതിഷേധിച്ച അമ്മ; വൈറലായി ആ പ്ലക്കാർഡ്
തൊഴിൽ ഇല്ലാതെ അലയുന്ന മക്കളാകരുത് ഇനിയുള്ള തലമുറ
കോട്ടയം ആകാശപ്പാത അടിമുടി മാറ്റിപ്പണിയും
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up
 
1783420948_c10f99d5ddc1c0e1395e.jpg