ADVERTISEMENT

Close
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Special Banner
Videos

Deepika Editorial

Editorial

26-07-2026

സർക്കാർ തോറ്റു; ജനാധിപത്യം ജയിച്ചു

Editorial

25-07-2026

വിദ്യാഭ്യാസവായ്പയിൽ ‘പുറന്പോക്ക്’ വേണ്ട

Editorial

24-07-2026

‘സിദ്ധാർഥൻ’ നിയമം,വളഞ്ഞിട്ടു കൊല്ലരുത്

Editorial

23-07-2026

ജനാധിപത്യത്തിൽ ധർമം പ്രധാനം

Editorial

22-07-2026

ഭരണക്കഞ്ഞിയിൽ പാറ്റ വീഴരുത്

Editorial

21-07-2026

വിവ എസ്പാഞ്ഞ! വിവ ഫുട്ബോൾ!

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Pathanamthitta

ബസ് സർവീസില്ല, കെപി റോഡിൽ രാത്രിയാത്ര ദുരിതത്തിൽ

കായംകുളം: കായംകുളം-പുനലൂർ കെപി റോഡിൽ രാത്രിയിൽ ബസ് സർവീസില്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ചാരുംമൂട് വഴിയുള്ള കെഎസ്ആർടിസി സ്റ്റേ സർവീസുകൾ നിർത്തലാക്കിയതോടെയാണ് രാത്രികാല യാത്രാക്ലേശം രൂക്ഷമായത്.
പകൽ 15 മിനിറ്റ് ഇടവേളകളിൽ കെഎസ്ആർടിസി ഓർഡിനറി സർവീസ് ഉണ്ടെങ്കിലും രാത്രിയായാൽ യാത്രക്കാർ പെരുവഴിയിലാകുന്ന അവസ്ഥയാണ്. സന്ധ്യയോടെ സ്വകാര്യബസുകൾ ഓട്ടം നിർത്തുന്നതോടെ കായംകുളത്തുനിന്ന് അടൂർ ഭാഗത്തേക്കു ബസില്ലാത്ത സ്ഥിതി യാണ്.

അടൂർ, പുനലൂർ, പന്തളം, താമരക്കുളം, ചക്കുവള്ളി സ്റ്റേ ബസുകൾ കോവിഡ് കാലത്ത് കെഎസ്ആർടിസി നിർത്തിയതോടെയാണ് രാത്രികാല യാത്ര ദുരിതം തുടങ്ങിയത്. എന്നാൽ, അടൂരിൽനിന്നു കായംകുളം ഭാഗത്തേക്ക് രാത്രി 10.30 വരെ ബസുണ്ട്. കായംകുളം-പുനലൂർ റൂട്ടിൽ കെഎസ്ആർടിസി ചെയിൻസർവീസ് നടത്തുന്നുണ്ട്. എന്നാൽ, രാത്രി 7.30നുശേഷം കായംകുളത്തുനിന്ന് അടൂരിന് ഒന്നോ രണ്ടോ ബസുകൾ മാത്രമാണുള്ളത്. രാത്രി 8.40നുശേഷം ഈ റൂട്ടിൽ ബസൊന്നുമില്ല. മുമ്പ് രാത്രി 10.15വരെ ബസുണ്ടായിരുന്നതാണ്.

തിരക്കേറിയ റൂട്ടുകളിലൊന്നാണ് കായംകുളം-പുനലൂർ കെപി റോഡ്. ഈ റൂട്ടിൽ കെഎസ്ആർടിസി ബസുകളിൽ ഭൂരിഭാഗവും ഓർഡിനറി സർവീസുകളാണ്. രാത്രി ബസ് സർവീസ് ഇല്ലാത്തത് രാത്രി ട്രെയിൻ വന്നിറങ്ങുന്ന യാത്രക്കാരുൾപ്പടെയുള്ളവരെ ദുരിതത്തിലാക്കുകയാണ്. കായംകുളം-പുനലൂർ റൂട്ടിൽ കൂടുതൽ ഓർഡിനറി ബസുകൾ തുടങ്ങുകയും രാത്രികാല സ്റ്റേ സർവീസുകൾ പുനരാരംഭിക്കുകയും ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കു സൗജന്യ യാത്ര ആരംഭിച്ചതോടെ കായംകുളം-അടൂർ-പുനലൂർ റൂട്ടിൽ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടുണ്ട്. കായംകുളം-പുനലൂർ-തെങ്കാശി റൂട്ടിൽ കൂടുതൽ ഫാസ്റ്റ് പാസഞ്ചർ സർവീസ് തുടങ്ങണമെന്ന ആവശ്യവും ശക്തമാണ്.

Thiruvananthapuram

കേരള-തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ കാട്ടാനക്കൂട്ടം

വെള്ളറട: കേരള തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ കാട്ടാനകളുടെ സാന്നിധ്യം ദിനംപ്രതി വര്‍ധിച്ചുവരുന്നെന്ന് ആരോപണം. കഴിഞ്ഞദിവസം നിരവധി കൃഷിയിടങ്ങള്‍ കാട്ടാനക്കൂട്ടം നശിപ്പിച്ചു. ആനക്കൂട്ടം കൃഷിയിടങ്ങൾക്കു സമീപത്തുകൂടെ സഞ്ചരിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളായ പത്തുകാണി, പേണു മലനിര പ്രദേശങ്ങളിലാണ് കാട്ടാനകളുടെ സാന്നിധ്യം വര്‍ധിച്ചിരിക്കുന്നത്. പേണു പ്രദേശത്തെ കര്‍ഷകന്‍ സണ്ണിയുടെ റബര്‍ തോട്ടത്തിലേക്ക് കയറിയ ആനക്കൂട്ടം തെങ്ങുള്‍പ്പെടെയുള്ള വിവിധ കൃഷികള്‍ നശിപ്പിച്ചു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കളിയല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടരുതെന്ന് കര്‍ഷകനു മുന്നറിയിപ്പ് നല്‍കിയതായി പറയപ്പെടുന്നു. ഇതിനെ തുടര്‍ന്നു കര്‍ഷകന്‍ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ തയാറായിട്ടില്ല.

കൂടാതെ, പേണു പ്രദേശത്ത് സ്ഥാപിച്ചിരുന്ന വൈദ്യുത വേലിയും ആനകള്‍ തകര്‍ത്തിട്ടുണ്ട്. പത്തുകാണി പ്രദേശത്ത് കൃഷിയിടങ്ങളില്‍ ഒറ്റയാന്‍ നാശനഷ്ടം വരുത്തിയതായി റിപ്പോര്‍ട്ടുണ്ട്. രണ്ടുമാസംമുമ്പു നടന്ന വ്യത്യസ്ത സംഭവങ്ങളില്‍ ആനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു.

കാട്ടാനകളുടെ സാന്നിധ്യം തുടര്‍ച്ചയായി വര്‍ധിക്കുന്നതിനാല്‍ അമ്പൂരി ഉന്നതി പ്രദേശങ്ങള്‍, ഗണപതിക്കല്ല്, കോമ്പ്രം തുടങ്ങിയ ഗ്രാമങ്ങളിലെ ജനങ്ങളും ആശങ്കയിലാണ്. കേരള-തമിഴ്‌നാട് വനം വകുപ്പുകള്‍ സംയുക്തമായുള്ള പെട്രോളിംഗുകള്‍ ശക്തമാക്കിയാല്‍ മാത്രമേ ആനയുടെ കടന്നുവരവ് നിയന്ത്രിക്കാന്‍ കഴിയൂ എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Kollam

വെള്ളാപ്പള്ളി നടേശന് സ്വീകരണം നാളെ

കൊല്ലം: പദ്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന് എസ്എന്‍ ട്രസ്റ്റിന്‍റെയും ജില്ലയിലെ 10 എസ്എന്‍ഡിപി യോഗം യൂണിയനുകളുടെയും നേതൃത്വത്തില്‍ കൊല്ലത്ത് സ്വീകരണം നല്‍കും. നാളെ വൈകുന്നേരം മൂന്നിന് കൊല്ലം, കര്‍ബല, വിഎന്‍എസ്എസ് നഴ്‌സിംഗ് കോളജ് അങ്കണത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ സ്വാഗതസംഘം കണ്‍വീനര്‍ മോഹന്‍ ശങ്കര്‍ അധ്യക്ഷത വഹിക്കും. വെള്ളാപ്പള്ളി നടേശന്‍ പ്രസംഗിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. ജി. ജയദേവന്‍ സ്വാഗതവും സ്വാഗതസംഘം ജോയിന്‍റ് സെക്രട്ടറി എ. സോമരാജന്‍ നന്ദിയും പറയും.

ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. രാജേന്ദ്രന്‍, കണ്‍വീനര്‍ ടി.കെ. സുന്ദരേശന്‍, എസ്എന്‍ഡിപി യോഗം കൗണ്‍സിലര്‍മാരായ പി. സുന്ദരന്‍, പച്ചയില്‍ സന്ദീപ്, ചാത്തന്നൂര്‍ യൂണിയന്‍ പ്രസിഡന്‍റ് ബി.ബി. ഗോപകുമാര്‍ എംഎല്‍എ. സെക്രട്ടറി കെ. വിജയകുമാര്‍, ചവറ യൂണിയന്‍ പ്രസിഡന്‍റ് അരിനല്ലൂര്‍ സഞ്ജയന്‍, സെക്രട്ടറി കാരയില്‍ അനീഷ്, കടയ്ക്കല്‍ യൂണിയന്‍ പ്രസിഡന്‍റ് ഡി. ചന്ദ്രബോസ്, സെക്രട്ടറി ഇന്‍ ചാര്‍ജ് കെ. പ്രേംരാജ്, കരുനാഗപ്പള്ളി യൂണിയന്‍ പ്രസിഡന്‍റ് കെ. സുശീലന്‍, കൊട്ടാരക്കര യൂണിയന്‍ പ്രസിഡന്‍റ് സതീഷ് സത്യപാലന്‍, സെക്രട്ടറി ഇന്‍ ചാര്‍ജ് എന്‍. രവീന്ദ്രന്‍, കുണ്ടറ യൂണിയന്‍ സെക്രട്ടറി എസ്.അനില്‍കുമാര്‍, കുന്നത്തൂര്‍ യൂണിയന്‍ പ്രസിഡന്‍റ് ആര്‍. ശ്രീകുമാര്‍, സെക്രട്ടറി ഇന്‍ ചാര്‍ജ് റാം മനോജ്, പത്തനാപുരം യൂണിയന്‍ പ്രസിഡന്‍റ് ആദംകോട് കെ.ഷാജി, സെക്രട്ടറി ബി.ബിജു, പുനലൂര്‍ യൂണിയന്‍ സെക്രട്ടറി ആര്‍. ഹരിദാസ്, എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന്‍ എന്നിവര്‍ പങ്കെടുക്കും.

10 യൂണിയനുകളിലെ ശാഖാ ഭാരവാഹികളും പ്രവര്‍ത്തകരും, പോഷകസംഘടന ഭാരവാഹികളും പ്രവര്‍ത്തകരും, എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങള്‍, എസ്എന്‍ ട്രസ്റ്റ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവരടക്കം പതിനയ്യായിരത്തോളം പേര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. ജി. ജയദേവന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കണ്‍വീനര്‍ മോഹന്‍ ശങ്കര്‍, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ എന്‍. രാജേന്ദ്രന്‍, യോഗനാദം ചീഫ് ഓര്‍ഗനൈസര്‍ പി.വി. രജിമോന്‍, പി സുന്ദരന്‍ എന്നിവരും പങ്കെടുത്തു.

Pathanamthitta

ബസ് സർവീസില്ല, കെപി റോഡിൽ രാത്രിയാത്ര ദുരിതത്തിൽ

കായംകുളം: കായംകുളം-പുനലൂർ കെപി റോഡിൽ രാത്രിയിൽ ബസ് സർവീസില്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ചാരുംമൂട് വഴിയുള്ള കെഎസ്ആർടിസി സ്റ്റേ സർവീസുകൾ നിർത്തലാക്കിയതോടെയാണ് രാത്രികാല യാത്രാക്ലേശം രൂക്ഷമായത്.
പകൽ 15 മിനിറ്റ് ഇടവേളകളിൽ കെഎസ്ആർടിസി ഓർഡിനറി സർവീസ് ഉണ്ടെങ്കിലും രാത്രിയായാൽ യാത്രക്കാർ പെരുവഴിയിലാകുന്ന അവസ്ഥയാണ്. സന്ധ്യയോടെ സ്വകാര്യബസുകൾ ഓട്ടം നിർത്തുന്നതോടെ കായംകുളത്തുനിന്ന് അടൂർ ഭാഗത്തേക്കു ബസില്ലാത്ത സ്ഥിതി യാണ്.

അടൂർ, പുനലൂർ, പന്തളം, താമരക്കുളം, ചക്കുവള്ളി സ്റ്റേ ബസുകൾ കോവിഡ് കാലത്ത് കെഎസ്ആർടിസി നിർത്തിയതോടെയാണ് രാത്രികാല യാത്ര ദുരിതം തുടങ്ങിയത്. എന്നാൽ, അടൂരിൽനിന്നു കായംകുളം ഭാഗത്തേക്ക് രാത്രി 10.30 വരെ ബസുണ്ട്. കായംകുളം-പുനലൂർ റൂട്ടിൽ കെഎസ്ആർടിസി ചെയിൻസർവീസ് നടത്തുന്നുണ്ട്. എന്നാൽ, രാത്രി 7.30നുശേഷം കായംകുളത്തുനിന്ന് അടൂരിന് ഒന്നോ രണ്ടോ ബസുകൾ മാത്രമാണുള്ളത്. രാത്രി 8.40നുശേഷം ഈ റൂട്ടിൽ ബസൊന്നുമില്ല. മുമ്പ് രാത്രി 10.15വരെ ബസുണ്ടായിരുന്നതാണ്.

തിരക്കേറിയ റൂട്ടുകളിലൊന്നാണ് കായംകുളം-പുനലൂർ കെപി റോഡ്. ഈ റൂട്ടിൽ കെഎസ്ആർടിസി ബസുകളിൽ ഭൂരിഭാഗവും ഓർഡിനറി സർവീസുകളാണ്. രാത്രി ബസ് സർവീസ് ഇല്ലാത്തത് രാത്രി ട്രെയിൻ വന്നിറങ്ങുന്ന യാത്രക്കാരുൾപ്പടെയുള്ളവരെ ദുരിതത്തിലാക്കുകയാണ്. കായംകുളം-പുനലൂർ റൂട്ടിൽ കൂടുതൽ ഓർഡിനറി ബസുകൾ തുടങ്ങുകയും രാത്രികാല സ്റ്റേ സർവീസുകൾ പുനരാരംഭിക്കുകയും ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കു സൗജന്യ യാത്ര ആരംഭിച്ചതോടെ കായംകുളം-അടൂർ-പുനലൂർ റൂട്ടിൽ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടുണ്ട്. കായംകുളം-പുനലൂർ-തെങ്കാശി റൂട്ടിൽ കൂടുതൽ ഫാസ്റ്റ് പാസഞ്ചർ സർവീസ് തുടങ്ങണമെന്ന ആവശ്യവും ശക്തമാണ്.

Idukki

ഭരണങ്ങാനം അനുഗ്രഹത്തിന്‍റെ ജലധാര ഒഴുകുന്ന പുണ്യഭൂമി: മാര്‍ ജോസ് പുളിക്കല്‍

ഭരണങ്ങാനം: വിശ്വാസത്തിന്‍റെ കണ്ണിലൂടെ സഹനത്തെ നോക്കിക്കണ്ട് ദൈവസ്‌നേഹത്തിന്‍റെയും അനുഗ്രഹത്തിന്‍റെയും വഴിയാണ് സഹനമെന്ന് ലോകത്തോട് വിളിച്ചുപറയുന്ന വിശുദ്ധ അല്‍ഫോന്‍സായുടെ ജീവിത മാതൃക ഈ കാലഘട്ടത്തിന് ഒരു വെല്ലുവിളിയാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.

ലക്ഷോപലക്ഷങ്ങളുടെ ജീവിതത്തിലേക്ക് സാന്ത്വനമായും രോഗശാന്തിയായും കൃപയുടെ നിറവായും സ്‌നേഹമായും ദൈവകൃപയുടെ ഒഴുകിയിറങ്ങുന്ന ജലധാരയാണ് ഭരണങ്ങാനം തീര്‍ഥാടകേന്ദ്രം. വിശുദ്ധ അല്‍ഫോന്‍സ നമ്മോട് പറയുന്നത് സഹനത്തിന് ഉത്തരമുണ്ട് എന്നാണ്. കൂടാതെ മുറിവുകള്‍ രക്ഷാദായകമാണ് എന്നുമാണ്. ലോകത്തിന്‍റെ ഭാഷയില്‍ സുഖം, സൗകര്യം, സമ്പത്ത്, ലൗകിക താത്പര്യങ്ങള്‍ എന്നിവ അന്വേഷിക്കുമ്പോള്‍ ദൈവസ്‌നേഹത്തിന്‍റെ നിറവില്‍ വിശുദ്ധ അല്‍ഫോന്‍സ അന്വേഷിച്ചത് സഹനങ്ങള്‍ ഏറ്റെടുത്ത്, ത്യാഗങ്ങള്‍ ഏറ്റെടുത്ത്, വിശുദ്ധിയില്‍ വളരാനാണ്. സഹനങ്ങളെ പാഴാക്കിക്കളയരുത്, വിശുദ്ധിയിലേക്കുള്ള ഉപാധിയാണ് എന്നും തിരുമുറിവിനോട് ചേര്‍ന്നുനിന്ന് സഹനത്തെ സ്വീകരിക്കണമെന്നും മാർ പുളിക്കൽ ഓര്‍മപ്പെടുത്തി.

തിരുനാളിന്‍റെ ഏഴാം ദിവസമായ ഇന്നലെ തലശേരി ആദം മിനിസ്ട്രി ഡയറക്‌ടർ ഫാ. ജോര്‍ജ് കളരിമുറിയില്‍ ശ്രവണ പരിമിതിയുള്ളവര്‍ക്കുവേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി അറുപതിലേറെ ശ്രവണപരിമിതര്‍ സംബന്ധിച്ചു.

ഫാ. അഗസ്റ്റിന്‍ തലോടില്‍ തമിഴ് ഭാഷയിലും ഫാ. സാബു ഞാറോലിക്കല്‍ ഹിന്ദി ഭാഷയിലും വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. ഫാ. തോമസ് ഓലായത്തില്‍, ഫാ. ഡോ. ജയിംസ് മംഗലത്ത്, ഫാ. ഡോ. ജയിംസ് വാഴചാരിക്കല്‍, ഫാ. ഡോ. ജോര്‍ജ് മാലത്തില്‍, ഫാ. മാത്യു മതിലകത്ത് എന്നിവർ വിശുദ്ധ കുര്‍ബാനകളര്‍പ്പിച്ച് സന്ദേശം നല്‍കി. വൈകുന്നേരം അഞ്ചിന് റായ്പുര്‍ ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് അഗസ്റ്റിന്‍ ചരണകുന്നേല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. 6.15ന് ആഘോഷമായ ജപമാല തിരിപ്രദക്ഷിണത്തിന് ഫാ. തോമസ് കൊച്ചോടയ്ക്കല്‍ നേതൃത്വം നല്‍കി. മാര്‍ ജോസ് പുളിക്കല്‍ അല്‍ഫോന്‍സ നാമധാരികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ആശീര്‍വാദ പ്രാര്‍ഥന നടത്തി. സമ്മാനങ്ങളും വിതരണം ചെയ്തു.

ഭരണങ്ങാനത്ത് ഇന്ന്

അല്‍ഫോന്‍സിയന്‍ യുവജനദിനം
രാവിലെ 5.30: വിശുദ്ധ കുര്‍ബാന - ഫാ. സിറിയക് തടത്തില്‍ (ഡയറക്‌ടര്‍, സെന്‍റ് തോമസ് പ്രസ്, പാലാ), 6.45: വിശുദ്ധ കുര്‍ബാന - ഫാ. ജേക്കബ് പേഴത്തുങ്കല്‍ (ഡയറക്‌ടര്‍, എസ്‌ജെഎച്ച്എംസിടി, ചൂണ്ടച്ചേരി), 8.30: വിശുദ്ധ കുര്‍ബാന - ഫാ. ഡോ. ജേക്കബ് വടക്കേല്‍ (റെക്‌ടര്‍, ഗുഡ്‌ഷെപ്പേർഡ് മൈനര്‍ സെമിനാരി, പാലാ), 10.00: വിശുദ്ധ കുര്‍ബാന - ഫാ. ഡോ. ഡൊമിനിക് വെച്ചൂര്‍ (റെക്‌ടര്‍, സെന്‍റ് തോമസ് അപ്പൊസ്‌തലിക് മേജര്‍ സെമിനാരി, വടവാതൂര്‍), 11.30: വിശുദ്ധ കുര്‍ബാന - കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി (മേജര്‍ ആര്‍ച്ച്ബിഷപ് എമരിറ്റസ്, സീറോമലബാര്‍ സഭ), ഉച്ചകഴിഞ്ഞ് 2.30: വിശുദ്ധ കുര്‍ബാന - ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍ (വികാരി, ചെങ്ങളം പള്ളി, കാഞ്ഞിരപ്പള്ളി രൂപത), 2.30: വിശുദ്ധ കുര്‍ബാന - ഫാ. ജോസഫ് അരഞ്ഞാണിപുത്തന്‍പുര (അസി. പ്രഫസര്‍, എസ്‌ജെസിഇടി ചൂണ്ടച്ചേരി), വൈകുന്നേരം 5.00: വിശുദ്ധ കുര്‍ബാന - മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് (വികാരി ജനറാള്‍, പാലാ രൂപത), 6.15: ജപമാല പ്രദക്ഷിണം - ഫാ. മാണി കൊഴുപ്പന്‍കുറ്റി (ഡയറക്‌ടര്‍, എസ്എംവൈഎം പാലാ രൂപത), രാത്രി 7.00: വിശുദ്ധ കുര്‍ബാന - ഫാ. ഡോ. കുര്യക്കോസ് കാപ്പിലിപ്പറമ്പില്‍ (വൈസ് പ്രിന്‍സിപ്പല്‍, സെന്‍റ് തോമസ് കോളജ്, പാലാ).

Alappuzha

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

കറുകച്ചാൽ: ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു. ചമ്പക്കര തൊമ്മച്ചേരി ലക്ഷ്മി നിവാസിൽ കലാമണ്ഡലം സ്വപ്‌നാ എസ്. നായരുടെ മകൻ നവനീത് സാഗർ (24) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയ്ക്ക് കറുകച്ചാൽ - വാഴൂർ റോഡിൽ പന്ത്രണ്ടാംമൈലിനു സമീപമായിരുന്നു അപകടം. നവനീതും സുഹൃത്ത് അഭിഷേക് വിജയ്‌യും സഞ്ചരിച്ച ബൈക്കും സ്‌കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ചേർന്നാണ് ചെത്തിപ്പുഴയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലായിരുന്ന നവനീത് ഇന്നലെ രാവിലെ മരിച്ചു. സംസ്‌കാരം പിന്നീട്.

Kottayam

എച്ച്‌ഐവി രോഗികള്‍ക്ക് കൈത്താങ്ങാകാന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ചങ്ങനാശേരി ചാപ്റ്റര്‍

ചങ്ങനാശേരി: വേള്‍ഡ് മലയാളി കൗണ്‍സില്‍ ചങ്ങനാശേരി ചാപ്റ്റര്‍ അതിരൂപത ആത്മതാ കേന്ദ്രവുമായി സഹകരിച്ച് കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ എച്ച്‌ഐവി അണുബാധിതരായ ആളുകളുടെയും അവരുടെ കുടുംബങ്ങളുടെയും സമഗ്ര ക്ഷേമത്തിനും ചികിത്സ അനുധാവന പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതി ഒരുക്കുന്നു.

ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്ന നിത്യരോഗികളെ ചികിത്സയുടെ മേഖലയില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തുകയും മരുന്നും മറ്റ് സഹായങ്ങളും നല്‍കി സമൂഹത്തിന്‍റെ മുഖ്യധാരയില്‍ ചേര്‍ത്തുനിര്‍ത്താനുള്ള പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.

പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്‍റും ചങ്ങനാശേരി സ്വദേശിയുമായ ഡൊമിനിക് ജോസഫ്, തിരു-കൊച്ചി പ്രൊവിന്‍സ് ചെയര്‍മാന്‍ കെ. ആര്‍. രവീന്ദ്രന്‍, ചാപ്റ്റര്‍ പ്രസിഡന്‍റ് ടോമിച്ചന്‍ അയ്യരുകുളങ്ങര, സെക്രട്ടറി അഡ്വ. വിമല്‍ ചന്ദ്രന്‍, രക്ഷാധികാരി ഡോ. ജോര്‍ജ് പീടിയേക്കല്‍, ട്രഷറര്‍ കുഞ്ഞുമോന്‍ തൂമ്പുങ്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് നേതൃത്വം നല്‍കുന്നത്.

ഗ്ലോബല്‍ വൈസ് പ്രസിഡന്‍റ് ഡോമിനിക് ജോസഫ് ഉദ്ഘാടനം ചെയ്തു. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പ്രാരംഭ ചെലവിനായുള്ള ആദ്യ ഗഡു ചാപ്റ്റര്‍ രക്ഷാധികാരി ഡോ. ജോര്‍ജ് പീടിയേക്കല്‍ സംഭാവന ചെയ്തു.ചാപ്റ്റര്‍ പ്രസിഡന്‍റ് ടോമിച്ചന്‍ അയ്യരുകുളങ്ങര അധ്യക്ഷത വഹിച്ചു.

Ernakulam

വനിതാമുന്നേറ്റം പുരോഗതിയുടെ അടയാളം: മുഖ്യമന്ത്രി

കൊച്ചി: സമൂഹം പുരുഷന്മാരെ മാത്രം ലക്ഷ്യമിട്ട് നടത്തിയ കാര്യങ്ങളിൽ വനിതകളെ കൂടി ഉൾപ്പെടുത്തി തുടങ്ങിയിട്ടുണ്ടെന്നും അത് പുരോഗതിയുടെ അടയാളമാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. മുന്ഡ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്‍റെ 11-ാം അനുസ്മരണ വര്‍ഷാചരണത്തിന്‍റെ ഭാഗമായി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍റെ 'ജനനി 2026' എറണാകുളം സെന്‍റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാ കാര്യങ്ങളിലും വനിതകളും മുമ്പോട്ടു വരികയാണ്. കേരളത്തിൽ വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികളാണ് മുമ്പിലുള്ളത്. ഇന്ത്യയിലെ പ്രഗത്ഭമായ ഏത് കോളജിൽ പോയാലും അവിടെ മിടുക്കികളായ മലയാളി പെൺകുട്ടികളെ കാണാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമൂഹത്തിനും രാജ്യത്തിനും മികച്ച സംഭാവനകള്‍ നല്‍കിയ മാതൃകാ വനിതകളെ ചടങ്ങിൽ ആദരിച്ചു. ഡോ. ടെസി തോമസ്, മല്ലിക സുകുമാരന്‍, അഞ്ജു ബോബി ജോർജ്, ഡോ. സൂസൻ വർഗീസ്, സാറ ജോർജി മുത്തൂറ്റ്, ബീന കണ്ണൻ, അനൂജ ബഷീര്‍, ലത കെ, മേജര്‍ ജനറല്‍ പി.വി. ലിസമ്മ , ഡോ. രൂപ മാത്യു, ഉത്തര രാമകൃഷ്ണൻ, സീന ടോണി ജോസ്, അമൃത രാജന്‍, ഉമാ പ്രേമന്‍, അഞ്ജു ബിസ്റ്റ് എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

Thrissur

"ഋതു' അന്താരാഷ്ട്ര പരിസ്ഥിതിചലച്ചിത്രമേള തുടങ്ങി

ഇരിങ്ങാലക്കുട: മൂന്നാമത് ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയ്ക്ക് ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്‌സ് കോളജില്‍ തുടക്കമായി. പ്രശസ്ത നര്‍ത്തകിയും ഡോക്യുമെന്‍ററി സം വിധായികയുമായ ഡോ. മേതില്‍ ദേവിക ഉദ്ഘാടനം നിര്‍വഹിച്ചു.
മാസ് തിയേറ്ററില്‍ നടന്ന ഉദ്ഘാടന സെഷനില്‍ ഡോ. മേതില്‍ ദേവികയുടെ കാവട്ടം, ഹാര്‍ട്ട്‌ സൂത്ര എന്നീ ഡോക്യുമെന്‍ററികള്‍ ഉദ്ഘാടനചിത്രങ്ങളായി പ്രദര്‍ശിപ്പിച്ചു.
തുടര്‍ന്ന് ചിത്രങ്ങളുടെ സൃഷ്ടിപശ്ചാത്തലവും പരിസ്ഥിതി, സംസ്‌കാരം, കല എന്നിവയു മായുള്ള ബന്ധവും പങ്കുവച്ച് അവര്‍ പ്രേക്ഷകരുമായി സംവദിച്ചു. തുടര്‍ന്ന് കോളജ് ഓഡിറ്റോറിയത്തില്‍ ഡോ. മേതില്‍ ദേവിക ഋതു പരിസ്ഥിതി ചലച്ചിത്രമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

കേരളത്തിന്‍റെ തനതു കലാരൂപമായ ചവിട്ടുനാടകത്തിന്‍റെ ആകര്‍ഷക മായ അവതരണത്തോടെയായിരുന്നു ചടങ്ങുകള്‍ക്കു തുടക്കമായത്.

സെന്‍റ് ജോസഫ്‌സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ചെയര്‍മാന്‍ പി.കെ. ഭര തന്‍, തൃശൂര്‍ ചലച്ചിത്ര കേന്ദ്രം പ്രസിഡന്‍റ് ചെറിയാന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.
ജനറല്‍ കണ്‍വീനര്‍ ക്യാപ്റ്റന്‍ ലിറ്റി ചാക്കോ സ്വാഗതവും ഋതു സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍ റെയ്ച്ചല്‍ റോസ് നന്ദിയും രേഖപ്പെടുത്തി.
അധ്യാപക അനധ്യാപകര്‍ക്കുള്ള മുറം ചേറ്റല്‍ മത്സരം, കോളജിന്‍റെ മ്യൂസിക് ബാന്‍ഡ് രാ

ഗയുടെ ജാനകിയമ്മ അനുസ്മരണ ഗാനങ്ങള്‍ തുടങ്ങിയവ അരങ്ങേറി.
വിവിധ ഫുഡ് സ്റ്റാളുകള്‍, കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം തുടങ്ങിയവ മേളയുടെ ആകര്‍ഷക ങ്ങളായി. പരിസ്ഥിതി സംരക്ഷണവും ഹരിതചിന്തകളും സിനിമയിലൂടെയും കലകളിലൂടെയും ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന മേളയില്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ച പരിസ്ഥിതി ഹ്രസ്വചിത്രങ്ങള്‍, വിവിധ ഡോക്യുമെന്‍ററികള്‍, സംവിധായകരുമായുള്ള സംവാദങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവ നടന്നു.
വയനാട്ടിലെ ഗോത്ര ജീവിതത്തെ പറ്റിയുള്ള ചൂതുമണി, വയനാട്ടിലെ ഗോത്ര ജീവിതം, കടമക്കുടി, പരുന്താട്ടം എന്നീ ഡൊക്യുമെന്‍ററികളാണു പ്രദര്‍ശിപ്പിച്ചത്.

Palakkad

സൗജന്യയാത്ര സന്തോഷം, സുരക്ഷയും വേണം

വടക്കഞ്ചേരി: കെഎസ്ആർടിസി ബസിലെ സൗജന്യയാത്രയിൽ ഏറെ സന്തോഷിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ് സ്ത്രീകൾ. എന്നാൽ പ്രിയദർശിനി ബസുകൾക്ക് ഉൾക്കൊള്ളാവുന്നതിൽ കൂടുതൽ യാത്രക്കാരെ കയറ്റി ബസുകൾ സർവീസ് നടത്തുമ്പോൾ യാത്രക്കാരുടെ സുരക്ഷിതത്വം കൂടി ഉറപ്പാക്കണമെന്നാണ് സ്ത്രീയാത്രക്കാർ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെടുന്നത്.

പല യാത്രകളിലും അപായ ഭീതിയുണ്ടാകാറുണ്ടെന്നു സ്ത്രീകൾ പറയുന്നു. സ്കൂൾ, കോളജ്, ഓഫീസ് സമയങ്ങളായ രാവിലേയും വൈകുന്നേരങ്ങളിലും ചില ബസുകളിൽ യാത്രക്കാർ തിങ്ങിനിറഞ്ഞാണ് പോകുന്നത്.

അമിതഭാരമാകുമ്പോൾ കാലപ്പഴക്കമുള്ള ബസുകളുടെ സുരക്ഷയിലും ആശങ്കകളുണ്ട്. പ്രിയദർശിനി ബസുകൾ കുറവുള്ള നാട്ടിൻപുറങ്ങളിലും മലയോരങ്ങളിലുമാണ് യാത്രക്കാരുടെ ബാഹുല്യമുണ്ട്. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്തിരുന്ന സ്ത്രീകളും ഇപ്പോൾ പ്രിയദർശിനി ബസുകളിലെ യാത്രക്കാരായി മാറിയിരിക്കുകയാണ്. മോട്ടോർവാഹനവകുപ്പ് നിയമ പ്രകാരം 51 പേരുടെ സീറ്റിംഗ് ഉൾപ്പെടെ പരമാവധി 65 യാത്രക്കാരെ മാത്രമേ ഒരു ബസിൽ കൊണ്ടുപോകാനാകൂ. എന്നാൽ പല സമയത്തും ഇതിന്‍റെ ഇരട്ടിയാത്രക്കാരെവരെ കയറ്റിയാണ് സർവീസ് നടക്കുന്നത്.

ഇത് അപകടങ്ങൾ ഉണ്ടാക്കുമെന്ന് യാത്രക്കാർ ഭയപ്പെടുന്നു. ഡോറുകളുടെ സ്റ്റെപ്പുകളിലും ചില സമയത്ത് ഡോർ അടക്കാനാകാത്ത വിധം തൂങ്ങിക്കിടന്നും യാത്ര ചെയ്യുന്നവരുണ്ട്. ഇക്കഴിഞ്ഞ ഏഴിനാണ് വടക്കഞ്ചേരിക്കടുത്ത് ആയക്കാട് വച്ച് യാത്രക്കാർ തിങ്ങിനിറഞ്ഞ കെഎസ്ആർടിസി ബസിൽനിന്നു തെറിച്ചുവീണ് കണ്ടക്ടർക്കു പരിക്കേറ്റത്. കൂടുതൽ പ്രിയദർശിനി ബസുകൾ ഓടിക്കാൻ നടപടി വേണമെന്നാണ് സ്ത്രീകൾ ആവശ്യപ്പെടുന്നത്.

ഇതിനു ബസുകളുടെയും ജീവനക്കാരുടെയും വലിയ കുറവുണ്ടെന്നു കെഎസ്ആർടിസി ഡിപ്പോ അധികൃതർ ചൂണ്ടിക്കാട്ടുന്നു.

Malappuram

36 ആദിവാസി വിഭാഗങ്ങളെയും നേരിട്ട് കാണും: മന്ത്രി ഷിബുബേബി ജോണ്‍

നിലമ്പൂര്‍: വനം വകുപ്പും കര്‍ഷകരും ഗോത്രവിഭാഗവും തമ്മിലുള്ള ബന്ധം കൂടുതല്‍ സുതാര്യവും സഹകരണാത്മകവുമാക്കാന്‍ ഊരുണര്‍വ് പദ്ധതിക്ക് തുടക്കമിട്ടതായി മന്ത്രി ഷിബുബേബി ജോണ്‍.

സംസ്ഥാനത്തെ 36 ആദിവാസി വിഭാഗങ്ങളെയും നേരിട്ട് കാണും. നിലമ്പൂര്‍ മണ്ഡലത്തിലെ വിവിധ ഊരുകളില്‍ പദ്ധതി തുടങ്ങിയിട്ടുണ്ട്. വനത്തിനുള്ളില്‍ താമസിക്കുന്ന ഗോത്രവിഭാഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുകയും കാടിനെക്കുറിച്ചുള്ള അവരുടെ പരമ്പരാഗത അറിവുകള്‍ വനസംരക്ഷണത്തിനും വന്യജീവി ആക്രമണങ്ങള്‍ ലഘൂകരിക്കുന്നതിനും പ്രയോജനപ്പെടുത്തുകയുമാണ് ഊരുണര്‍വ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

വന്യജീവി ആക്രമണം ലഘൂകരിക്കാന്‍ വനം ഉദ്യോഗസ്ഥരെയും പൊതു ജനങ്ങളെയും പങ്കാളികളാക്കി പദ്ധതി നടപ്പാക്കും. പ്രളയത്തെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നവര്‍ക്ക് ഭൂമി നല്‍കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും വാണിയമ്പുഴയിലെ അര്‍ഹരായവര്‍ക്ക് ഉടന്‍ ഭൂമി അനുവദിക്കുമെന്നും രണ്ട് കുടുംബങ്ങള്‍ക്ക് ഒരു മാസത്തിനകം പുനരധിവാസം സാധ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

വനത്തിനുള്ളില്‍ താമസ സൗകര്യം ഒരുക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തി സുരക്ഷിതമായ മേഖലകളില്‍ ഭൂമി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌പെഷല്‍ റിസര്‍വ് ഫോഴ്‌സില്‍ ആദിവാസി യുവാക്കള്‍ക്ക് മുന്‍ഗണന

നിലമ്പൂര്‍: വനം വകുപ്പിലേക്ക് പുതുതായി നിയമിക്കുന്ന 500 അംഗ സ്‌പെഷല്‍ റിസര്‍വ് ഫോഴ്‌സില്‍ കായികക്ഷമതയുള്ള ആദിവാസി യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് മന്ത്രി ഷിബുബേബി ജോണ്‍. വനമേഖലകളില്‍ ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി പ്രാദേശിക ആദിവാസി യുവാക്കളെ ഗൈഡുമാരായും ഗാര്‍ഡുമാരായും നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.

വനംവകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ വേഗത്തില്‍ തീര്‍പ്പുണ്ടാക്കുന്നതിനായി ഓഗസ്റ്റില്‍ മൂന്ന് ഘട്ടങ്ങളിലായി വനം അദാലത്തുകള്‍ നടത്തും. കര്‍ഷകര്‍ക്കുള്ള ആനുകൂല്യ വിതരണത്തിനായി കര്‍ഷക അദാലത്ത്, അനുമതികള്‍ വേഗത്തിലാക്കാന്‍ എന്‍ഒസി അദാലത്ത്, നിസാര വനകുറ്റകൃത്യങ്ങള്‍ കോമ്പൗണ്ട് ചെയ്ത് തീര്‍പ്പാക്കുന്നതിനായി വനകുറ്റകൃത്യ അദാലത്ത് എന്നിവയാണ് സംഘടിപ്പിക്കുക.

തടസങ്ങളില്ലാത്ത എന്‍ഒസി അപേക്ഷകള്‍ മൂന്നു മുതല്‍ ആറ് മാസങ്ങള്‍ക്കുള്ള തീര്‍പ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആദിവാസി സമൂഹത്തിന്‍റെ ആവശ്യങ്ങളും ആശങ്കകളും നേരിട്ട് മനസിലാക്കി നിയമപരിധിക്കുള്ളില്‍ വനംവകുപ്പും പട്ടികവര്‍ഗ വികസന വകുപ്പും സംയുക്തമായി പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Kozhikode

പാളയം കൊലപാതകം: പ്രതിയുടെ കൂട്ടാളികളെ ചോദ്യം ചെയ്യണമെന്ന്

ബിജുവിന്‍റെ കുടുംബത്തിനുനേരേ സൈബർ ആക്രമണം

കോഴിക്കോട്: പാളയം കൊലപാതകകേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നആരോപണവുമായി കൊലപ്പെട്ട പാളയം പുതിയകോവിലകം പറമ്പ് സ്വദേശി ബിജുവിന്‍റെ കുടുംബം.

കുറ്റിയില്‍താഴം തെക്കിനേടത്ത് മീത്തല്‍ ദീപക്ക്(21) ആണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്.ഇയാള്‍ക്ക് ഒറ്റയ്ക്ക് കൊല നടത്താന്‍ കഴിയില്ലെന്നും തുടര്‍ അന്വേഷണം വേണമെന്നും പിതാവ് രാജന്‍ പറയുന്നു. സംഭവസമയത്ത് ബിജു മദ്യലഹരിയില്‍ ആണെങ്കില്‍ പോലും പ്രതിക്ക് ഒറ്റയ്ക്ക് കീഴ്പ്പെടുത്താന്‍ കഴിയില്ല.

അതിനാല്‍ കൊലപാതകത്തിന് സഹായിച്ചവരെ കൂടി കണ്ടെത്തണം. ദീപക്കിന്‍റെ കൂട്ടാളികളെ പിടികൂടി ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. വിചിത്രമായ രീതിയിലാണ് ദീപക്കിന്‍റെ ലഹരി ഉപയോഗമെന്നും ഇക്കാര്യങ്ങള്‍ പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും രാജന്‍ പറയുന്നു.

അതേസമയം ബിജുവിന്‍റെ കുടുംബത്തിന് നേരെ സൈബറാക്രമണം രൂക്ഷമാണ്. കൊലയ്ക്ക് പിന്നില്‍ അമ്മക്കും സഹോദരിക്കും പങ്കുണ്ടെന്ന തരത്തിലുള്ള പ്രചാരണവും നടക്കുന്നുണ്ട്. ഇത് ദീപക്കിന്‍റെ കൂട്ടാളികള്‍ നടത്തുന്നതാണെന്നാണ് കുടുംബം പറയുന്നത്.
തെളിവെടുപ്പ്
നടത്തി

പാളയം കൊലപാതകകേസില്‍ പ്രതി ദീപക്കുമായി പോലീസ് തെളിവെടുപ്പ് നടത്തി. ബിജുവിനെ കൊലപ്പെടുത്താൻ ദീപക് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിന് ബിജുവിന്‍റെ വീടിന് പരിസരത്തുള്ള കിണറ്റിൽ സ്‌കൂബാ സംഘം പരിശോധന നടത്തി. തെരച്ചലിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. കത്തി പോലെയുള്ള ആയുധമാണ് ബിജുവിനെ കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്നാണ് ദീപക് നൽകിയ മൊഴി. ദീപക്കിനെ മൂന്നു ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതി ദീപക്കിനെ കസ്റ്റഡിയിൽ എടുത്തത്.

രണ്ടുദിവസത്തിനുള്ളിൽ പ്രതിയെ വലയിലാക്കാൻ പോലീസിന് കഴിഞ്ഞിരുന്നു. ടൗൺ എ.സി.പി. കെ.വി പ്രമോദും കസബ സി.ഐ. പി.ജെ. ജിമ്മിയും അന്വേഷണ സംഘത്തിലുണ്ട്.

 

 

Wayanad

ലഹരിവിരുദ്ധ ബോധവത്കരണം നടത്തി

പുൽപ്പള്ളി: "ബിയോണ്ട് ദി ബസ്’ ലഹരി വിരുദ്ധ മാസാചരണത്തിന്‍റെ ഭാഗമായി ആടിക്കൊല്ലി ദേവമാതാ എഎൽപി സ്കൂളിൽ ലഹരിക്കെതിരേ ഫ്ളാഷ് മോബ് അവതരിപ്പിച്ചു.

നാലാം ക്ലാസ് വിദ്യാർഥികളായ സിയ ലക്ഷ്മി, അന്ന മരിയ ബിനോയ്, ആദിത്യ ഷിനോജ്, ഇനിയ എലിസബത്ത്, ജിയന്ന ജോസഫ്, ദേവസൂര്യ ബിനേഷ്, ലിനു നെൽസണ്‍, ഇവാന ജിജോ, എ. കൃത്തിക, എം.എസ്. ദേവനന്ദ എന്നിവർ സ്കൂൾ അങ്കണത്തിൽ നടന്ന അവതരണത്തിൽ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് കെ.വി. ഷൈനിമോൾ, ലഹരിവിരുദ്ധ ക്ലബ് കോ ഓർഡിനേറ്ററും അധ്യാപകനുമായ വി.ടി. ജോസഫ്, മറ്റ് അധ്യാപകർ, പിടിഎ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.അധ്യാപിക ഫാത്തിമ ഷെറിനാണ് വിദ്യാർഥികളെ ഫ്ളാഷ് മോബ് അഭ്യസിപ്പിച്ചത്.

പുല്‍പ്പള്ളി: ആടിക്കൊല്ലി ദേവമാത എഎല്‍പി സ്‌കൂളില്‍ ലഹരിവിരുദ്ധ വാര്‍ത്താ കട്ടിംഗുകളുടെ പ്രദര്‍ശനം നടത്തി. ലഹരിക്കെതിരേ കുട്ടികളില്‍ അവബോധം സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. കുട്ടികളാണ് കട്ടിംഗുകള്‍ സംഘടിപ്പിച്ചത്. അധ്യാപിക ആല്‍ബി ബേബി മാര്‍ഗനിര്‍ദേശം നല്‍കി. ഇതോടനുബന്ധിച്ചുനടന്ന യോഗത്തില്‍ ഹെഡ്മിസ്ട്രസ് കെ.വി. ഷൈനിമോള്‍, ലഹരിവിരുദ്ധ ക്ലബ് കോര്‍ഡിനേറ്ററും അധ്യാപകനുമായ വി.ടി. ജോസഫ്, അമ്പിളി മാത്യു,രാഖി ബേബി എന്നിവര്‍ പ്രസംഗിച്ചു.

സുല്‍ത്താന്‍ ബത്തേരി: അസംപ്ഷന്‍ എയുപി സ്‌കൂളിന്‍റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഴയ ബസ്സ്റ്റാന്‍ഡില്‍ ഗാനാലാപനം, നൃത്തം, ഫ്‌ളാഷ് മോബ് അവതരണം, കവിത ചൊല്ലല്‍, പ്രസംഗം തുടങ്ങിയവ നടത്തി. എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ എം. രാജേഷ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ഷോജി ജോസഫ് അധ്യക്ഷത വഹിച്ചു. പോലീസ് ഉദ്യോഗസ്ഥന്‍ അഖില്‍ സന്ദേശം നല്‍കി. ലഹരിവിരുദ്ധ ക്ലബ് കോ ഓര്‍ഡിനേറ്റര്‍മാരായ ജസ്റ്റിന ടി. പീറ്റര്‍, കെ.എല്‍. ജെന്നി, ഷീബ ഫ്രാന്‍സിസ്, അധ്യാപകരായ ലിബിന്‍, അമല്‍ ബെന്നി, സിസ്റ്റര്‍ പ്രിയ തോമസ്, പിടിഎ പ്രസിഡന്‍റ് ആന്‍റോ, സ്‌കൂള്‍ ലീഡര്‍ പി.എസ്. ഫൈഹ എന്നിവര്‍ പ്രസംഗിച്ചു.

സുല്‍ത്താന്‍ ബത്തേരി: ലഹരി ഉപയോഗത്തിനെതിരേ വിദ്യാര്‍ഥികളിലും സമൂഹത്തിലും ബോധവത്കരണം ലക്ഷ്യമിട്ട് മോട്ടോര്‍ വാഹന വകുപ്പും റോഡ് സുരക്ഷാ ബോധവത്കരണ കൂട്ടായ്മ ടി അലര്‍ട്ടും സംയുക്തമായി മൂലങ്കാവ് ടര്‍ഫില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചു.

മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ റസീന അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. വിമുക്തി മിഷന്‍ മാനേജര്‍ സജിത് ചന്ദ്രന്‍ ലഹരിവിരുദ്ധ സന്ദേശം നല്‍കി.
ജോയിന്‍റ് ആര്‍ടിഒ കെ.ആര്‍. ജയദേവന്‍ കിക്കോഫ് നിര്‍വഹിച്ചു. പി.പി. ഹൈറുദ്ദീന്‍, ഷബീര്‍ അഹമ്മദ്, മൈക്കിള്‍, ഡ്രൈവിംഗ് സ്‌കൂള്‍ ഓണേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ബിനുരാജ്, ഓട്ടോ തൊഴിലാളി യൂണിയന്‍ പ്രതിനിധി ഷാജി എന്നിവര്‍ ടീമുകളെ പരിചയപ്പെട്ടു.

ടൂര്‍ണമെന്‍റില്‍ സ്‌കൂള്‍ വിദ്യാര്‍ഥി വിഭാഗത്തില്‍ സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളും സീനിയര്‍ വിഭാഗത്തില്‍ ഹാപ്പി ഡേയ്‌സ് ടീമൂം ജേതാക്കളായി. എംവിഐ പി. സുനീഷ്, സീനിയര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്‍ ഗവര്‍ണര്‍ പ്രഫ. വര്‍ഗീസ് വൈദ്യന്‍, പ്രസിഡന്‍റ് ടി. ശശികുമാര്‍, ഗോപകുമാര്‍, എം.വി. ശരത്ത്, സുജിത്ത്, സുരേഷ് മാത്യു, നസീര്‍ പാലോളിക്കല്‍, ജാഫര്‍ എന്നിവര്‍ സമ്മാനവിതരണം നടത്തി. ശ്രേയസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ഡേവിഡ് ആലിങ്കല്‍ പ്രസംഗിച്ചു.

കല്ലോടി: സെന്‍റ് ജോസഫ്‌സ് യുപി സ്‌കൂളില്‍ "ലഹരിക്കതിരേ യോഗ'എന്ന സന്ദേശവുമായി പ്രത്യേക ബോധവത്കരണം സംഘടിപ്പിച്ചു.
കുട്ടികള്‍ക്ക് യോഗയില്‍ പരിശീലനം നല്‍കി. മാനസിക സമ്മര്‍ദം ലഘൂകരിക്കുന്നതിനും ശാരീരികക്ഷമത നിലനിര്‍ത്തുന്നതിനും യോഗ ശീലമാക്കേണ്ടതിന്‍റെ ആവശ്യകത ഹെഡ്മാസ്റ്റര്‍ ജോസ് പള്ളത്ത് വിശദീകരിച്ചു. കുട്ടികളുടെ പ്രതിനിധി ഇവാന റോസ് വിനീത് പ്രസംഗിച്ചു. ലഹരിമുക്ത നവകേരളം സൃഷ്ടിക്കുന്നതില്‍ വിദ്യാര്‍ഥികളുടെ പങ്ക് വലുതാണെന്ന് ഇവാന പറഞ്ഞു. അധ്യാപികയും യോഗ ഇന്‍സ്ട്രക്ടറുമായ സ്മിത ജോസ് ക്ലാസിന് നേതൃത്വം നല്‍കി.

പുല്‍പ്പള്ളി: ലഹരിവിരുദ്ധ സന്ദേശപ്രചാരണത്തിന്‍റെ ഭാഗമായി പാടിച്ചിറ സെന്‍റ് സെബാസ്റ്റ്യന്‍സ് എയുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സംഗീതനാടകശില്‍പം അവതരിപ്പിച്ചു.

ഇതോടനുബന്ധിച്ചു നടന്ന യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാ. സജി ഇളയിടത്ത് ലഹരിവിരുദ്ധ സന്ദേശം നല്‍കി. ഹെഡ്മാസ്റ്റര്‍ സജിന്‍ ജോസ്, ആല്‍വീന, ബിനോജ്, ലഹരിവിരുദ്ധ ക്ലബ് കോ ഓര്‍ഡിനേറ്റര്‍ മെല്‍ബി സി. സാംസണ്‍, ലിഷ ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു. ലഹരിക്കെതിരേ കയ്യൊപ്പ് ശേഖരണം, കടകളിലും വാഹനങ്ങളിലും സ്റ്റിക്കര്‍ പതിക്കല്‍, വാക്കത്തോണ്‍, മാരത്തണ്‍ എന്നിവയും വിദ്യാലയത്തിന്‍റെ നേതൃത്വത്തില്‍ നടത്തി.

Kannur

തരിശിട്ട സ്ഥലത്ത് വിവിധ കാർഷിക ഗവേഷണങ്ങളുമായി പന്നിയൂർ കുരുമുളക് ഗവേഷണകേന്ദ്രം

ചെറുപുഴ: തരിശിട്ട സ്ഥലത്ത് വിവിധ കാർഷിക ഗവേഷണങ്ങളുമായി പന്നിയൂർ കുരുമുളക് ഗവേഷണകേന്ദ്രം. ചേനയെ ബാധിക്കുന്ന ചീയൽ രോഗത്തിന്‍റെ ജൈവ പ്രതിരോധ മാർഗത്തിനായി പരീക്ഷണം ആരംഭിച്ചു. തട്ടുമ്മലിലെ കൃഷിയിടമാണ് പന്നിയൂർ കുരുമുളക് ഗവേഷണകേന്ദ്രം പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്.

കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ തരിശായി കിടന്ന ഒന്നര ഏക്കർ സ്ഥലം ഏറ്റെടുത്ത് കിഴങ്ങു വിളകൾ കൃഷി ചെയ്യുകയായിരുന്നു. ചെറുപുഴ പഞ്ചായത്തിലെ 19 -ാം വാർഡിൽപ്പെടുന്ന ഇവിടെ ചേനയും മഞ്ഞളുമാണ് പ്രധാനമായി കൃഷി ചെയ്യുന്നത്.
മലയോരത്തെ പ്രധാന കിഴങ്ങു കൃഷിയായ ചേനയെ ബാധിക്കുന്ന കുമിൾരോഗമായ കോളർ റോട്ടിനെതിരെയുള്ള പ്രതിരോധ മാർഗങ്ങളാണ് പരീക്ഷണ വിധേയമാക്കുന്നത്. ചേനത്തണ്ട് മണ്ണുമായി തൊട്ടുരുമ്മി നിൽക്കുന്ന ഭാഗം ചീഞ്ഞുപോകുന്ന രോഗമാണ് കോളർ റോട്ട്.

രോഗത്തെ ജൈവികമായി നിയന്ത്രിക്കുന്ന മാർഗങ്ങളാണ് ഇവിടെ പരീക്ഷിക്കുന്നത്. പന്നിയൂർ കുരുമുളക് ഗവേഷണകേന്ദ്രം അസിസ്റ്റന്‍റ് പ്രഫ. ഡോ. സഞ്ജു ബാലന്‍റെ നേതൃത്വത്തിൽ നടക്കുന്ന പദ്ധതിക്ക് ചെറുപുഴ അസിസ്റ്റന്‍റ് കൃഷി ഓഫീസർ സുരേഷ് കുറ്റൂരാണു മേൽനോട്ടം വഹിക്കുന്നത്.

Kasaragod

പത്താംതരം തുല്യത പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

കാസര്‍ഗോഡ്: പഠിക്കാന്‍ പ്രായം തടസമെന്ന് കരുതി ആരും മാറിനില്‍ക്കേണ്ടതില്ല. ഏതു പ്രായത്തിലുള്ളവര്‍ക്കും തുടര്‍പഠനത്തിന് അവസരമൊരുക്കുകയാണ് ജില്ലാ പഞ്ചായത്ത്. ജില്ലയിലെ മുഴുവന്‍ പേര്‍ക്കും പത്താംതരം വിദ്യാഭ്യാസം നല്‍കുന്നതിനുള്ള സമഗ്രതുല്യതാ പരിപാടിയാണ് പത്തേമാരി എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സാബു ഏബ്രഹാം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പങ്കാളികളാകും. പത്താംതരം തുല്യതാകോഴ്‌സിലേക്ക് ചേരാനുള്ള ഫീസ് തുക തദ്ദേശ സ്ഥാപനങ്ങള്‍ ഇപ്പോള്‍ തന്നെ വാര്‍ഷിക പദ്ധതിയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒരു പഠിതാവിന് 1950 രൂപയാണ് ഫീസ്. പഞ്ചായത്തുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്യുന്ന പഠിതാക്കളുടെ ഫീസിനത്തില്‍ 500 രൂപ ജില്ലാ പഞ്ചായത്ത് നല്‍കും. പഞ്ചായത്തുകള്‍ ഒരു പഠിതാവിന് 1450 രൂപ പ്രകാരം ചെലവഴിച്ചാല്‍ മതിയാകും. ജില്ലാ പഞ്ചായത്ത് അഞ്ചുലക്ഷം രൂപ ആദ്യഘട്ടത്തില്‍ വകയിരുത്തിയിട്ടുണ്ട്. നഗരസഭകള്‍ തനതായി പദ്ധതി ഏറ്റെടുക്കും.

50 വയസിന് താഴെയുള്ളവര്‍ക്കാണ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. പ്രായമുള്ളവര്‍ക്കും പദ്ധതിയുടെ ഭാഗമാകാം. മൂന്നുവര്‍ഷം കൊണ്ട് ജില്ലയിലെ 50 വയസില്‍ താഴെയുള്ള മുഴുവന്‍ പേരെയും പത്താംതരം വിജയിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. കുടുംബശ്രീ, ആശ, ഹരിതകര്‍മസേന, അങ്കണവാടി ജീവനക്കാര്‍, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ എന്നിവരും ഈ പദ്ധതിയുടെ ഭാഗമാകും.

രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അതതു പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ സമ്പര്‍ക്ക പഠനക്ലാസുകള്‍ ആരംഭിക്കും. ഞായറാഴ്ചകളില്‍ മാത്രമാകും ക്ലാസ്. ഓണ്‍ലൈന്‍ വഴിയും ക്ലാസുകള്‍ ഉണ്ടാകും. സാക്ഷരതാപ്രേരക്മാര്‍ വഴി തുല്യതാ കോഴ്സിലേക്ക് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.

അടുത്ത രജിസ്‌ട്രേഷന്‍ കാലയളവില്‍ ജില്ലാതലത്തിലും പഞ്ചായത്ത് തലത്തിലും സംഘാടകസമിതികള്‍ രൂപീകരിച്ച്, വിപുലമായ പ്രചരണ പരിപാടികളോടെ രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

കെ.രാജമ്മ

തഴവ: കുതിരപ്പന്തി പനയ്ക്കത്തറ (പനച്ചത്തറ) കെ.രാജമ്മ (85) അന്തരിച്ചു. ഭര്‍ത്താവ്: ദേവികുളങ്ങര പ്രയാര്‍ വടക്ക് തറയിലയ്യത്ത് പരേതനായ ടി.വി.നാണപ്പപണിക്കര്‍. മക്കള്‍: ടി.എന്‍. മഹിപാല്‍, പരേതനായ എന്‍. ഷാജിലാല്‍, ആര്‍. പ്രശാന്തി (യുഡിസി പിഎച്ച് സെക്‌ഷന്‍ വാട്ടര്‍ അഥോറിറ്റി കായംകുളം), എന്‍. മഹേഷ് (അസി. രജിസ്ട്രാര്‍, എംജി യൂണിവേഴ്സിറ്റി. മരുമക്കള്‍: എസ്. ശ്രീജ, ആര്‍. രേണുക (അസി: സബ് ഇന്‍സ്‌പെക്ടര്‍ ഡിഎച്ച് ക്യു ആലപ്പുഴ), കെ. സത്യന്‍, സി.എസ്. ധന്യ (ഗവ. എച്ച്എസ്എസ്ടി തലശേരി ) സഞ്ചയനം ബുധൻ എട്ടിന്.

ലില്ലിക്കുട്ടി മാത്യൂസ്

മല്ലപ്പള്ളി: തുണ്ടിയംകുളത്ത് ലില്ലിക്കുട്ടി മാത്യൂസ് (94) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭർത്തവ്: പരേതനായ ടി.എം. മാത്യൂസ് (കല്ലൂപ്പാറ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ്). മക്കൾ: മോഹൻ(റിട്ട.എസ്ബിഐ, മാനേജർ), ലൈല, റോയി (യുഎസ്എ), രാജൻ (കുവൈറ്റ്), റെജി (യുഎസ്എ). മരുമക്കൾ: സോമി കുരിശുമൂട്ടിൽ തിരുവല്ല, ബാബു പഞ്ഞിക്കാട്ടിൽ അയിരൂർ, ബിനു നെല്ലിമൂട്ടിൽ അടൂർ (യുഎസ്എ), ലൗവ്സി വയലാമണ്ണിൽ അഞ്ചൽ (കുവൈറ്റ്), സിലി കുറ്റിക്കാട്ട് സിബു കോട്ടേജിൽ കായംകുളം (യുഎസ്എ).

ജോജി കെ. ജോസഫ്

ചങ്ങനാശേരി: കരവട്ടതയ്യില്‍ പരേതരായ കെ.എസ്.ജോസഫിന്‍റെയും മറിയാമ്മ ടീച്ചറിന്‍റെയും മകന്‍ ജോജി കെ. ജോസഫ് (63) അന്തരിച്ചു. സംസ്‌കാരം ഇന്ന് 2.30 ന് തൃക്കൊടിത്താനത്തുള്ള ഭവനത്തില്‍ ആരംഭിച്ച് സെന്‍റ് സേവ്യേഴ്‌സ് ഫൊറോന പള്ളിയില്‍. പരേതന്‍ പാലാ ബ്രില്ല്യന്‍റ് എന്‍ഡ്രൻസ് കോച്ചിംഗ് സെന്‍ററില്‍ സീനിയര്‍ അധ്യാപകനായിരുന്നു. ഭാര്യ ബെന്നി (റിട്ട.അധ്യാപിക) കണയംപ്ലാക്കല്‍ കുടുംബാംഗം. മക്കള്‍: ഡോ.മേഘ (അസി.പ്രഫ. ഡന്‍റല്‍ കോളജ്, ഹൂബ്ലി) ഏലിയാസ് (എൻജിനീയര്‍, നോയിഡ), അനഘ (വിദ്യാർഥി). മരുമകന്‍ ബെന്‍സന്‍ (മഞ്ചേരി). സഹോദരങ്ങള്‍: ഡോ.സെബാസ്റ്റ്യന്‍ (കാനഡ), ഡോ.മേരി എലിസബത്ത് (യുഎസ്എ), ഡോ. ടെസി ബാബു തുമ്പേപ്പറമ്പിൽ (ഇരിട്ടി), അഡ്വ.ജോസി കെ. ജോസഫ് (ചങ്ങനാശേരി), ആന്‍ ഷൈനി ജോണ്‍ കുന്നംപുറം (ആര്‍പ്പൂക്കര), റോസ്മേരി സാജൻ പാറയ്ക്കൽ (എൻജിനീയർ എറണാകുളം), സിസ്റ്റര്‍ ബിജി മേരി (ഹോളി ക്രോസ് കോണ്‍വെന്‍റ്, ബംഗളൂരു), പ്രീതി സോണി മണ്ണാനിക്കാട്ട് (തിരുവമ്പാടി).

ലിസമ്മ മാത്യു

കാണക്കാരി: നെല്ലിത്താനത്തുകാലാ ലിസമ്മ മാത്യു (67, റിട്ട. ബാങ്ക് മാനേജർ, എസ്ബിഐ കാണക്കാരി) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് രത്നഗിരി സെന്‍റ് തോമസ് പള്ളിയിൽ. പരേത മഞ്ഞാമറ്റം തെക്കേ വിലങ്ങുപാറ കുടുംബാംഗം. ഭർത്താവ് ബേബി ജോസഫ് (റിട്ട. എൽഐസി, പ്രസിഡന്‍റ് കാണക്കാരി സഹകരണ ബാങ്ക്). മക്കൾ: അമൽ ബി. ജോസ് (കെപിഎംജി ബംഗളൂരു), അഖിൽ ബി. ജോസ് (ക്യൂ ബെസ്റ്റ് കൊച്ചി). മരുമക്കൾ: നിറ്റി തോമസ് പുളിയംപള്ളി കോഴിക്കോട് (മീഡിയ ടെക് ബംഗളൂരു), മെറി ജയിംസ് അടയ്ക്കാമുണ്ടക്കൽ അരുവിക്കുഴി (ടാറ്റാ എലക്സി തിരുവനന്തപുരം). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.

വി.സി.ചാക്കോ

കാഞ്ഞിരപ്പള്ളി: കുളപ്പുറം വാഴവേലിൽ വി.സി.ചാക്കോ (87) അന്തരിച്ചു. സംസ്‌കാരം നാളെ രണ്ടിന് കൂവപ്പള്ളി സെന്‍റ് ജോസ്ഫ്‌സ് പള്ളിയിൽ. ഭാര്യ: പരേതയായ വത്സ കോട്ടയം പാട്ടാശേരിൽ കുടുംബാംഗം. മക്കൾ: സൂരജ് (എസ്ബിഐ, കൂട്ടിക്കൽ), അപർണ (ഫെഡറൽബാങ്ക്, ഭരണങ്ങാനം), അഞ്ജന (ഫെഡറൽബാങ്ക്, പൊൻകുന്നം). മരുമക്കൾ: മഞ്ജു, ചിറപ്പുറത്ത് അരുവിത്തുറ (സെന്‍റ് ആന്‍റണീസ് പബ്ലിക് സ്‌കൂൾ, ആനക്കല്ല്), ടോം കളപ്പുരയിൽ ഇടപ്പാടി (സെന്‍റ് സേവ്യേഴ്‌സ് വിഎച്ച്എസ്എസ്, കുറുപ്പന്തറ), ബിനു കിണറ്റുകര, കാളകെട്ടി (അമൽജ്യോതി എൻജിനീയറിംഗ് കോളജ്, കൂവപ്പള്ളി). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് വീട്ടിൽ കൊണ്ടുവരും.

മാർഗറേറ്റ്

മരുതോങ്കര: മംഗലശേരിയിൽ മാർഗറേറ്റ് (കുഞ്ഞമ്മ- 77) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് മരുതോങ്കര സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ. കാഞ്ഞിരപ്പള്ളി ഇലവുങ്കൽ കുടുംബാംഗമാണ്. ഭർത്താവ്: എം.സി. സെബാസ്റ്റ്യൻ (തെയ്യാച്ചൻ). മക്കൾ: ബിനു സെബാസ്റ്റ്യൻ (അമേരിക്ക), ബിന്ദു സെബാസ്റ്റ്യൻ (ഡൽഹി), ബീന സോയപ്പൻ, ബിനി ജോയപ്പൻ (ഇരുവരും കോഴിക്കോട്). മരുമക്കൾ: സോണിയ ബിനു (അമേരിക്ക), രശ്മി ബിന്ദു (ഡൽഹി), സോയപ്പൻ സെബാസ്റ്റ്യൻ (കോഴിക്കോട്), ജോയപ്പൻ സെബാസ്റ്റ്യൻ (ദുബായ്).

ഫാ. ജയിംസ് വാമറ്റത്തില്‍

കോടഞ്ചേരി: താമരശേരി രൂപതാംഗം ഫാ. ജയിംസ് വാമറ്റത്തില്‍ (61) അന്തരിച്ചു. തോട്ടുമുഴിയിലെ സഹോദരന്‍ റോയി വാമറ്റത്തിന്‍റെ ഭവനത്തില്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നിന് സംസ്‌കാര കര്‍മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് ദേവാലയത്തില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് 2.30ന് താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്‍റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടുകൂടി പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് ദേവാലയത്തിൽ തുടര്‍ സംസ്‌കാര ശുശ്രൂഷകള്‍ നടത്തും. 1965 ഒക്ടോബര്‍ 20ന് പുല്ലൂരാംപാറ ഇടവകയിലെ പരേതനായ വാമറ്റത്തില്‍ വര്‍ക്കി- മേരി ദമ്പതികളുടെ മൂന്നു മക്കളില്‍ രണ്ടാമനായി ജനിച്ചു. പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് എല്‍പി സ്‌കൂളിലും ഹൈസ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 1982 ല്‍ തലശേരി അതിരൂപതയിലെ സെന്‍റ് ജോസഫ്‌സ് മൈനര്‍ സെമിനാരിയില്‍ പഠനം ആരംഭിച്ചു. കോട്ടയം വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്‌തോലിക് മേജര്‍ സെമിനാരിയില്‍ നിന്നും തത്വശാസ്ത്ര-ദൈവശാസ്ത്രപഠനങ്ങള്‍ പൂര്‍ത്തിയാക്കി. 1992 ഡിസംബര്‍ 29ന് താമരശേരി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയില്‍ നിന്ന് പുല്ലൂരാംപാറ സെന്‍റ് ജോസഫ് ഇടവകയില്‍ വച്ച് വൈദികപട്ടം സ്വീകരിക്കുകയും പ്രഥമ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു. മരിയാപുരം ഇടവകയില്‍ അസിസ്റ്റന്‍റ് വികാരിയായും പനംപ്ലാവ്, തിരൂര്‍, വെറ്റിലപ്പാറ, മഞ്ഞുവയല്‍, കൂടരഞ്ഞി, പെരിന്തല്‍മണ്ണ, കൂരാച്ചുണ്ട്, മരിയാപുരം എന്നീ ഇടവകകളില്‍ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൂനെ നാഷണല്‍ വൊക്കേഷന്‍ സര്‍വീസ് സെന്‍ററില്‍ സ്പിരിച്വാലിറ്റിയില്‍ ഉന്നത പഠനം നടത്തിയ ഫാ. ജയിംസ് വാമറ്റത്തില്‍ താമരശേരി സെന്‍റ് അല്‍ഫോന്‍സ മൈനര്‍ സെമിനാരിയില്‍ സ്റ്റാഫ് മെംബറും തുടര്‍ന്ന് സെമിനാരിയിലെ സ്പിരിച്വല്‍ ഡയറക്ടറായും സേവനം ചെയ്തു. ഇക്കാലയളവില്‍ മരുതോങ്കര ഇടവകയിലും ശുശ്രൂഷ ചെയ്തു. താമരശേരി രൂപതയുടെ ഇന്‍റേണല്‍ ഓഡിറ്ററായും രൂപതാ കണ്‍സള്‍ട്ടറായും പ്രവര്‍ത്തിച്ച ഫാ. ജയിംസ് രൂപതാ പ്രസ്ബിറ്ററല്‍ കൗണ്‍സിലിലെയും പാസ്റ്ററല്‍ കൗണ്‍സിലിലെയും സജീവാംഗമായിരുന്നു. സഹോദരങ്ങള്‍: റോയി വാമറ്റത്തില്‍, ലിസി അന്തീനാട്ട് (കൂടരഞ്ഞി).

ഏലിക്കുട്ടി

ചെമ്പേരി: പുറഞ്ഞാണിലെ കക്കാട്ടിൽ ഏലിക്കുട്ടി (85) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ. പരേത കോട്ടയം കുമരകം കുളങ്ങരയിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ തോമസ് കക്കാട്ടിൽ. മക്കൾ: തങ്കച്ചൻ, തങ്കമ്മ, ബാബു, സിന്ധു, ഷീബ, മനു (യുകെ). മരുമക്കൾ: ഗ്രേസി മാതയംപാറയിൽ (നടുവിൽ), ലാലു തോണക്കര (വിളക്കന്നൂർ), നിഷ അമ്പാട്ട് (കണ്ണാടിപ്പാറ), ഷാജി നന്തളത്ത് (കുറ്റൂർ), ജയ്സൺ കൂവത്തോട്ട് (കരുവഞ്ചാൽ), അനു മുരിക്കിൻതോട്ടത്തിൽ (മിഡിലാക്കയം).

അന്നക്കുട്ടി

കാഞ്ഞങ്ങാട് : നിട്ടടുക്കത്തെ കോടിമറ്റം അന്നക്കുട്ടി (90) അന്തരിച്ചു. സംസ്‌കാരം ഇന്നു മൂന്നിന് തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ മുഖ്യകാര്‍മികത്വത്തില്‍ ചെമ്മട്ടംവയല്‍ സെമിത്തേരിയില്‍. പരേത തൊടുപുഴ പള്ളിക്കുന്നേല്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്:പരേതനായ ജോസഫ്. മക്കള്‍: ബേബി (തീക്കോയി), എല്‍സി, വിക്ടര്‍ (റിട്ട.അധ്യാപകന്‍, കുമ്പള ഹോളിഫാമിലി യുപി സ്‌കൂള്‍, കാഞ്ഞങ്ങാട് ഫൊറോന കോ-ഓര്‍ഡിനേറ്റര്‍), ഫാ.ജോര്‍ജ് (തലശേരി അതിരൂപതാംഗം, ജോഡ്പൂര്‍), ജാന്‍സി, പരേതനായ മാത്യു (എണ്ണപ്പാറ). മരുമക്കള്‍: റോസമ്മ അമ്പാട്ട്, മാത്യു കിഴക്കേമുട്ടം (നീലേശ്വരം കുഞ്ഞിപുളിക്കാല്‍), ബിജി ചെന്നിത്തല (അധ്യാപിക, കുമ്പള ഹോളിഫാമിലി യുപി സ്‌കൂള്‍), സോണി കാരിക്കല്‍ (ജൂബിലി ചിറ്റ്‌സ്, കാഞ്ഞങ്ങാട്), ഷീബ നമ്പ്യാമഠത്തില്‍ (കുമ്പളപ്പള്ളി).

മറിയാമ്മ

രാജപുരം : പാലംകല്ലിലെ പെരുമാനൂർ മറിയാമ്മ (92) അന്തരിച്ചു. സംസ്കാരം നാളെ നാലിന് രാജപുരം തിരുകുടുംബ ദേവാലയത്തിൽ. പരേത കോട്ടയം മാഞ്ഞൂർ എളമ്പാശേരി കുടുംബാംഗം. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: തോമസ്, ജോസ്, ഫാ.ജോർജ് (അരുണാചൽപ്രദേശ്), മേരി (റിട്ട. അധ്യാപിക, രാജപുരം ഹോളിഫാമിലി സ്കൂൾ), സ്റ്റീഫൻ (പരിയാരം), ജോയ് (ആന്ധ്രാപ്രദേശ്), ജോണി, ടോമി.മരുമക്കൾ: അമ്മിണി, മേരി, ജോസഫ്, ജാൻസി (പരിയാരം ഗവ. മെഡിക്കൽ കോളജ്), ഷൈല (ആന്ധ്രാപ്രദേശ്), മിനി (പൂടംകല്ല് താലൂക്ക് ആശുപത്രി), ജിൻസി. ഫാ.സുനിൽ പെരുമാനൂർ (വികാരി, കോട്ടയം പുന്നത്തുറ സെന്‍റ് തോമസ് ക്നാനായ കത്തോലിക്ക പള്ളി) ചെറുമകനാണ്.

കെ.മൊയ്തീന്‍കുട്ടി ഹാജി

ചട്ടഞ്ചാല്‍: കാസര്‍ഗോഡ് ജില്ലയിലെ പ്രമുഖ കരാറുകാരനും കോണ്‍ഗ്രസ് നേതാവും ചെമ്മനാട് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായ പട്ടുവത്തില്‍ കെ.മൊയ്തീന്‍കുട്ടി ഹാജി (92) അന്തരിച്ചു. കബറടക്കം നടത്തി. ചട്ടഞ്ചാല്‍ എന്‍ജിനിയറിംഗ് ഇന്‍ഡസ്ട്രീസ് ഉടമയായ മൊയ്തീന്‍കുട്ടി ഹാജി പഴശി ഡാം, ചന്ദ്രഗിരി പാലം ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികള്‍ ഏറ്റെടുത്ത് യാഥാര്‍ഥ്യമാക്കി. കെപിസിസി അംഗം, ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ: പരേതയായ ആയിഷാബി. മക്കള്‍: സുബൈദ, ഇക്ബാല്‍ (പിഡബ്ല്യുഡി കോണ്‍ട്രാക്ടര്‍), താഹിറ, ഫൈസല്‍ (കോണ്‍ട്രാക്ടര്‍). മരുമക്കള്‍: കെ.എസ്. ഹബീബ്, എന്‍.എ.ഹാരിസ് (എംഎല്‍എ, ബംഗളുരു ശാന്തിനഗര്‍), ഖൈറുന്നിസ, ഡോ. റമീസ് മഹമൂദ്.

ഡോ. അനന്തപത്മനാഭൻ

കോയമ്പത്തൂർ : മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പരപ്പനാട് കോവിലകം അംഗവും കോയമ്പത്തൂരിലെ പ്രമുഖ ഡോക്ടറുമായ ഡോ. അനന്തപത്മനാഭൻ (82) അന്തരിച്ചു. കോയമ്പത്തൂർ ടാറ്റാബാദ്, ഹാട്ട്കോ കോളനി, 175, 7ാം സ്ട്രീറ്റിലെ താമസക്കാരനായിരുന്നു. കഴിഞ്ഞ 45 വർഷത്തിലേറെയായി ഇദ്ധേഹം കോയമ്പത്തൂരിൽ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞചെലവിൽ മനോരോഗ ചികിത്സ ലഭ്യമാക്കിയിരുന്നു. സംസ്കാരം നാളെരാവിലെ പത്തിന് കോയമ്പത്തൂർ ആവാരംപാളയം ഇലക്ട്രിക് ശ്മശാനത്തിൽ നടക്കും. ഭാര്യ: ഡോ. പാർവതി ആനന്ദ്. മക്കൾ: ശശിരേഖ (ചെന്നൈ), മനോജ് (കോയമ്പത്തൂർ). മരുമക്കൾ: സുരേഷ്, എഞ്ചിലിൻ.

ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ

കോയമ്പത്തൂർ : പ്രേഷിത പ്രോവിൻസിലെ പ്രേഷിത കോളജ് (ലിസ്യു ഭവൻ) ശരവണംപട്ടി അംഗമായ ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ (75) അന്തരിച്ചു. മൃതദേഹം ഇന്നുരാവിലെ ഏഴിനു മണ്ണുത്തിയിലെ പ്രേഷിതാരാമിൽ കൊണ്ടുവരും. രാവിലെ ഒന്പതിനുപാലക്കാട് ഭാരതമാതാ ആശ്രമത്തിൽ എത്തിക്കും. രാവിലെ 10.30 നു സംസ്കാരചടങ്ങുകൾ ആരംഭിക്കും. 1950 ജൂലൈ 14നു തൃശൂർ പടവരാടാണ് ജനനം. 1974 മേയ് 16ന് ആദ്യവ്രതവാഗ്ദാനവും1979 മേയ് 16ന് നിത്യവ്രതവാഗ്ദാനവും 1983 മേയ് 13ന് പൗരോഹിത്യസ്വീകരണവും നടത്തി. കെനിയൻ മിഷനിലടക്കം വിവിധ മേഖലകളിൽ പ്രവർത്തിച്ചു. പ്രിയോർ, സുപ്പീരിയർ, യോഗാർഥികളുടെ റെക്ടർ, നവസന്യാസഭവനാംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. അസുഖങ്ങൾമൂലം ഏഴുവർഷത്തിലേറെയായി കിടപ്പിലായിരുന്നു.

സിസ്റ്റർ വിക്‌ടോറിയ കോയിക്കക്കുടി എസ്ഡി

ന്യൂഡൽഹി: അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹത്തിലെ, പുഷ്‌പധാം പ്രോവിൻസ് അംഗമായ സിസ്റ്റർ വിക്ടോറിയ എസ്ഡി (അന്നക്കുട്ടി - 95) അന്തരിച്ചു. സംസ്കരം ഇന്ന് രാവിലെ 10.30 ന് പുഷ്പധാം പ്രോവിൻഷ്യൽ ഹൗസിൽ. കോതമംഗലം, കുത്തുകുഴി കോയിക്കക്കുടി പരേതരായ ജോസഫ് - ത്രേസ്യാ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ ഫാ. ജോസഫ് കോയിക്കക്കുടി (വടവാതൂർ സെമിനാരി മുൻ റെക്ടർ), മേരി പുളിന്തടം, ജോളി, തങ്കച്ചൻ. പരേത കേരളത്തിലും വടക്കേ ഇന്ത്യയിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

25-07-2026

ധർമേന്ദ്ര പ്രധാന്‍റെ രാജിയിൽ പ്രതികരിച്ച് ചലച്ചിത്രതാരങ്ങൾ

മുംബൈ/ചെന്നൈ: നീറ്റ് പരീക്ഷാക്രമക്കേടുകളെത്തുടർന്നുണ്ടായ വിദ്യാർഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ച സംഭവത്തിൽ പ്രതികരണവുമായി പ്രമുഖ ചലച്ചിത്രതാരങ്ങൾ. പ്രകാശ് രാജ്, പ്രിയങ്ക ചോപ്ര, സൊനാക്ഷി സിൻഹ, ഷബാന ആസ്മി, വിജയ് വർമ തുടങ്ങിയവരാണ് സിജെപിയുടെ നേതൃത്വത്തിലുള്ള പോരാട്ടത്തിനു പിന്തുണ പ്രഖ്യാപിച്ചും രാജി വാർത്തയോടു പ്രതികരിച്ചും സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്.

 

ഡൽഹി ജന്ദർ മന്തറിലെ സമരത്തിനു പിന്തുണപ്രഖ്യാപിച്ച് സജീവമായി രംഗത്തുണ്ടായിരുന്ന നടൻ പ്രകാശ് രാജ്, യുവത്വത്തിന്‍റെ പോരാട്ടവീര്യത്തെയും സോനം വാംഗ്ചുകിനെയും അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചു. വിദ്യാഭ്യാസമന്ത്രിയുടെ രാജിയെക്കുറിച്ചുള്ള വാർത്ത പങ്കുവച്ച്, കൈയടിയുടെയും ആഘോഷത്തിന്‍റെയും ഇമോജികളോടെയാണ് പ്രിയങ്ക ചോപ്ര ഇൻസ്റ്റഗ്രാമിൽ പ്രതികരിച്ചത്. യുവതലമുറയുടെ വിജയം എന്നാണ് ഗായകൻ അർമാൻ മാലിക് കുറിച്ചത്.

വിദ്യാർഥികളുടെ നീണ്ട പോരാട്ടത്തിനൊടുവിൽ ലഭിച്ച ഈ വിജയത്തിൽ ഏറെ സന്തോഷമുണ്ടെന്നും ഭരണഘടനയാണ് നമ്മുടെ ഏറ്റവും വലിയ കരുത്തെന്ന് ചെറുപ്പക്കാർ തെളിയിച്ചെന്നും മുതിർന്ന നടി ഷബാന ആസ്മി പ്രതികരിച്ചു. ഇതൊരു തുടക്കം മാത്രമാണ്, ഇനി ആവശ്യമുള്ളത് വിദ്യാഭ്യാസ രംഗത്തെ സമഗ്രമായ മാറ്റങ്ങളാണെന്നും ഷബാന കൂട്ടിച്ചേർത്തു.

25-07-2026

ധർമേന്ദ്ര പ്രധാന്‍റെ രാജിയിൽ പ്രതികരിച്ച് ചലച്ചിത്രതാരങ്ങൾ

മുംബൈ/ചെന്നൈ: നീറ്റ് പരീക്ഷാക്രമക്കേടുകളെത്തുടർന്നുണ്ടായ വിദ്യാർഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ച സംഭവത്തിൽ പ്രതികരണവുമായി പ്രമുഖ ചലച്ചിത്രതാരങ്ങൾ. പ്രകാശ് രാജ്, പ്രിയങ്ക ചോപ്ര, സൊനാക്ഷി സിൻഹ, ഷബാന ആസ്മി, വിജയ് വർമ തുടങ്ങിയവരാണ് സിജെപിയുടെ നേതൃത്വത്തിലുള്ള പോരാട്ടത്തിനു പിന്തുണ പ്രഖ്യാപിച്ചും രാജി വാർത്തയോടു പ്രതികരിച്ചും സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്.

 

ഡൽഹി ജന്ദർ മന്തറിലെ സമരത്തിനു പിന്തുണപ്രഖ്യാപിച്ച് സജീവമായി രംഗത്തുണ്ടായിരുന്ന നടൻ പ്രകാശ് രാജ്, യുവത്വത്തിന്‍റെ പോരാട്ടവീര്യത്തെയും സോനം വാംഗ്ചുകിനെയും അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചു. വിദ്യാഭ്യാസമന്ത്രിയുടെ രാജിയെക്കുറിച്ചുള്ള വാർത്ത പങ്കുവച്ച്, കൈയടിയുടെയും ആഘോഷത്തിന്‍റെയും ഇമോജികളോടെയാണ് പ്രിയങ്ക ചോപ്ര ഇൻസ്റ്റഗ്രാമിൽ പ്രതികരിച്ചത്. യുവതലമുറയുടെ വിജയം എന്നാണ് ഗായകൻ അർമാൻ മാലിക് കുറിച്ചത്.

വിദ്യാർഥികളുടെ നീണ്ട പോരാട്ടത്തിനൊടുവിൽ ലഭിച്ച ഈ വിജയത്തിൽ ഏറെ സന്തോഷമുണ്ടെന്നും ഭരണഘടനയാണ് നമ്മുടെ ഏറ്റവും വലിയ കരുത്തെന്ന് ചെറുപ്പക്കാർ തെളിയിച്ചെന്നും മുതിർന്ന നടി ഷബാന ആസ്മി പ്രതികരിച്ചു. ഇതൊരു തുടക്കം മാത്രമാണ്, ഇനി ആവശ്യമുള്ളത് വിദ്യാഭ്യാസ രംഗത്തെ സമഗ്രമായ മാറ്റങ്ങളാണെന്നും ഷബാന കൂട്ടിച്ചേർത്തു.

17-07-2026

ബോക്സ് ഓഫീസിൽ തരംഗമായി നോളന്‍റെ ദി ഒഡീസി

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് തിയേറ്ററുകളിലെത്തിയ ക്രിസ്റ്റഫർ നോളന്‍റെ ‘ദി ഒഡീസി’ മികച്ച പ്രതികരണങ്ങളുമായി പ്രദർശനം തുടരുകയാണ്. ഹോളിവുഡ് ഇതിഹാസ കാവ്യത്തെ നോളൻ തന്‍റെ തനത് ശൈലിയിൽ പുനരാവിഷ്കരിച്ചപ്പോൾ തിയേറ്ററുകളിൽ വലിയൊരു വിഷ്വൽ വിസ്മയമാണ് ഒരുങ്ങിയിരിക്കുന്നത്.

പ്രശസ്ത താരം മാറ്റ് ഡാമൻ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ ആനി ഹാതവേ, ടോം ഹോളണ്ട്, റോബർട്ട് പാറ്റിൻസൺ, സെൻഡയ എന്നിവരടങ്ങുന്ന വൻ താരനിരയാണ് അണിനിരക്കുന്നത്. നോളന്‍റെ തനത് ശൈലിയിലുള്ള കഥപറച്ചിലും അത്യന്തം ആകാംഷ നിറഞ്ഞ രംഗങ്ങളും കൊണ്ട് സമ്പന്നമായ ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഇതിനോടകം തന്നെ ബോക്സ് ഓഫീസിലും വലിയ ചലനങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു.

ഹോയ്റ്റ് വാൻ ഹോയ്റ്റെമയുടെ വിസ്മയിപ്പിക്കുന്ന ദൃശ്യഭംഗിയും ലുഡ്‌വിഗ് ഗൊറാൻസന്‍റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് മികച്ച ദൃശ്യാനുഭവം നൽകുന്നു. ചിത്രത്തിലെ വമ്പൻ യുദ്ധരംഗങ്ങളും ഗ്രാഫിക്സ് മികവും പ്രേക്ഷകരെ അങ്ങേയറ്റം ആവേശം കൊള്ളിക്കുന്നതാണെന്നാണ് തിയേറ്ററുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സാങ്കേതിക മികവിന്‍റെ കാര്യത്തിൽ നോളൻ ഈ ചിത്രത്തിനായി നടത്തിയ പരീക്ഷണങ്ങൾ അമ്പരപ്പിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഐമാക്സ് 70 എംഎം ക്യാമറ ഉപയോഗിച്ചാണ് അദ്ദേഹം 'ഒഡീസി' ചിത്രീകരിച്ചിരിക്കുന്നത്.

സൂം ലെൻസുകൾ പോലുമില്ലാത്ത, അതിഭീകരമായ ഭാരമുള്ള ഈ ക്യാമറയിൽ ഒരു ക്ലോസ്-അപ്പ് ഷോട്ട് എടുക്കണമെങ്കിൽ പോലും ആറോ ഏഴോ പേർ ചേർന്ന് ഇത് എടുത്തുപൊക്കി കഥാപാത്രങ്ങളുടെ തൊട്ടടുത്ത് കൊണ്ട് വെക്കേണ്ടി വന്നിരുന്നു.

പൂർണമായും ഡിജിറ്റൽ ഒഴിവാക്കി വീതിയേറിയ യഥാർഥ ഫിലിമിലാണ് സിനിമ ഷൂട്ട് ചെയ്തത്. ഇതിനായി ഉപയോഗിച്ച ഫിലിം റോളുകൾ നീട്ടിവെച്ചാൽ ഏതാണ്ട് 610 കിലോമീറ്റർ നീളം വരുമെന്നാണ് പുറത്തുവരുന്ന അവിശ്വസനീയമായ റിപ്പോർട്ടുകൾ.

പൂർണമായ '1570 ഫിലിം ഫോർമാറ്റിൽ' ലോകമെമ്പാടുമുള്ള വെറും 41 തിയേറ്ററുകളിൽ മാത്രമാണ് ഈ ചിത്രം പ്രദർശിപ്പിക്കുന്നത്. ബാക്കിയുള്ള ഐമാക്സ് തിയേറ്ററുകളിലെല്ലാം സിനിമ ഡിജിറ്റൽ ഫോർമാറ്റിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

നോളൻ സിനിമകളിൽ സാധാരണയായി കാണാറുള്ള വൈകാരികതയുടെ കുറവ് ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും, തിയേറ്ററിൽ നിന്ന് തന്നെ അനുഭവിച്ചറിയേണ്ട ഒരു അപൂർവ്വ വിഷ്വൽ വിസ്മയമാണ് ഈ ചിത്രമെന്ന് സിനിമാ ലോകം ഒരുപോലെ വിലയിരുത്തുന്നു.

21-07-2026

കളം നിറഞ്ഞ് ശാന്തി, കനലാളും കാർത്തി

സൂപ്പര്‍ഹിറ്റ് ലോകഃ യുടെ സഹ തിരക്കഥാകൃത്തായും ജെല്ലിക്കെട്ട്, ചതുരം, മസ്തിഷ്‌ക മരണം തുടങ്ങിയ സിനിമകളിലെ അഭിനേത്രിയായും ശ്രദ്ധനേടിയ ശാന്തി ബാലചന്ദ്രന്‍റെ പുത്തന്‍പടമാണ് ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത "അനന്തന്‍കാട്'. മുരളിഗോപിയുടെ തിരക്കഥയില്‍, ഏറെ തീവ്രമായ വൈകാരിക പശ്ചാത്തലമുള്ള കാര്‍ത്തിയെന്ന വേഷത്തിൽ തിളങ്ങുകയാണു ശാന്തി. തമിഴ് താരം ആര്യ, തെലുങ്ക്‌നടന്‍ സുനില്‍ എന്നിവര്‍ക്കൊപ്പം കഥാഗതിയില്‍ നിർണായക പങ്കുള്ള കഥാപാത്രം.

"മുമ്പ് ചില പരീക്ഷണചിത്രങ്ങളിലാണ് ഇത്രയും തീവ്രതയുള്ള കഥാപാത്രങ്ങള്‍ ചെയ്തിരുന്നത്. എന്‍റെ ജീവിതാനുഭവങ്ങളില്‍ നിന്ന് ഒത്തിരി ദൂരെയാണു കാര്‍ത്തി. ഇത്രയും വലിയ കാന്‍വാസില്‍ ഒരു മുഖ്യധാരാ വാണിജ്യചിത്രം എന്‍റെ ആദ്യ അനുഭവമാണ്'- ശാന്തി സണ്‍ഡേ ദീപികയോടു പറഞ്ഞു.

അനന്തൻകാട് പറയുന്നത്...?

ഓള്‍ഡ് സ്‌കൂള്‍ മാസ് എന്‍റര്‍ടെയ്‌നര്‍ എന്ന രീതിയിലാണ് ഈ സിനിമയുടെ മേക്കിംഗ്. 80കളും 90കളുമാണു കഥാ പശ്ചാത്തലം. വലിയ രാഷ്്ട്രീയ സംഭവങ്ങളും മറ്റും സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു എന്നതിലൂടെയാണു കഥാസഞ്ചാരം.

എന്‍റെ കഥാപാത്രത്തെക്കുറിച്ചു മാത്രമാണു സംവിധായകന്‍ പറഞ്ഞത്. അത് അവതരിപ്പിക്കാന്‍ മൊത്തം കഥയില്‍ എന്തു സംഭവിക്കുമെന്ന് അറിയേണ്ടതില്ലെന്നു മുരളിഗോപിയും പറഞ്ഞിരുന്നു. ഞാനും പ്രേക്ഷകര്‍ക്കൊപ്പമാണു ഫുള്‍ സിനിമ കണ്ടത്. കാര്‍ത്തി വളര്‍ന്ന സാഹചര്യങ്ങള്‍, അവളുടെ ജീവിതം എന്തുകൊണ്ട് ഇങ്ങനെയായി എന്നിങ്ങനെ സിനിമയില്‍ ഇല്ലാത്ത പലതും അദ്ദേഹം പറഞ്ഞുതന്നു.

ആദ്യാവസാനം സംഘര്‍ഷങ്ങള്‍ക്കു നടുവിലാണല്ലോ കാര്‍ത്തി..?

സിനിമയുടെ വൈകാരിക സത്ത വഹിക്കുന്ന കഥാപാത്രമാണു കാര്‍ത്തി. നിസഹായയാണ്. പക്ഷേ, അതു തന്‍റെ വിധിയെന്ന് അവള്‍ അംഗീകരിക്കുന്നു. "ചൂളയിലെ വേറെ ഏതു പെണ്ണിനെ തൊട്ടാലും അവരെ അവിടത്തെ ഗ്യാംഗ് ജീവനോടെ വച്ചേക്കില്ല. പക്ഷേ, എന്‍റെ കാര്യത്തില്‍ മാത്രമാണ് ഇങ്ങനെ' എന്നു കാര്‍ത്തി പറയുന്നുണ്ട്.

വലിയ മാനസികാഘാതം അനുഭവിക്കുന്ന കഥാപാത്രമാണെങ്കിൽ പോലും എപ്പോഴും അഭിമാനത്തോ‌ടെയുള്ള പെരുമാറ്റമാണ് കാർത്തി‌യു‌ടേത്. മാനസികമായ കരുത്ത് അവൾക്കുണ്ട്. പ്രയാസകരമായ സന്ദർഭങ്ങളിൽ പോലും അവളുടെയുള്ളിൽ സ്വാഭിമാനമുണ്ട്, തീയുണ്ട്. പോരാളി തന്നെയാണു കാര്‍ത്തി, അനുജനുവേണ്ടി ജീവിക്കുന്ന സ്ത്രീയാണ്. കാര്‍ത്തി നേരിട്ട ദുരനുഭവങ്ങളോടുള്ള പ്രതികാരമാണ് സഹോദരന്‍ പൊടിയന്‍ വലുതായപ്പോള്‍ ചെയ്യുന്നത്. അങ്ങനെ കഥാഗതിയിലും പ്രാധാന്യമുണ്ട്.

രൂപഭാവങ്ങളിൽ കാര്‍ത്തിയിലേക്ക് എത്തിയത്..?

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

25-07-2026

ഐപിഎസ്എഫ് 2026 ഇന്‍റർ-പാരീഷ് സ്പോർട്സ് ഫെസ്റ്റിന് തുടക്കമാകുന്നു

എഡിൻബർഗ്: ടെക്സസ്, ഒക്‌ലഹോമ, കൻസാസ് എന്നീ സംസ്ഥാനങ്ങളിലെ സീറോമലബാർ കത്തോലിക്കാരൂപതയിലെ പത്ത് ഇടവകകളെ ഏകോപിപ്പിച്ചുകൊണ്ട് നടത്തുന്ന "ഇന്‍റർ പാരീഷ് സ്പോർട്സ് ഫെസ്റ്റ്' ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ ടെക്സസിലെ എഡിൻബർഗിൽ വിപുലമായി നടക്കും.

എഡിൻബർഗ് ഡിവൈൻ മേഴ്സി സീറോമലബാർ കത്തോലിക്കാ ദേവാലയത്തിന്‍റെ ആഭിമുഖ്യത്തിൽ, എഡിൻബർഗ് നഗരസഭയുടെ സഹകരണത്തോടെയാണ് ഈ കായികമേള സംഘടിപ്പിക്കുന്നത്.

ഓസ്റ്റിനിലെ പിഎസ്ജി ഗ്രൂപ്പ് ഓഫ് കമ്പനീസ് ടൈറ്റിൽ സ്പോൺസറും ലെഗസി ബിസിനസ് ബ്രോങ്കേഴ്സ് പവേർഡ് ബൈ സ്പോൺസറുമാണ്.

16 കായികയിനങ്ങൾ, 1,500ലധികം കായികതാരങ്ങൾ

2007-ൽ ഗാർലാൻഡ് സെന്‍റ് തോമസ് സീറോമലബാർ പള്ളിയിൽ തുടക്കം കുറിച്ച ഈ ഫെസ്റ്റിവൽ, ഇന്ന് അമേരിക്കയിലെ സീറോമലബാർ സമൂഹത്തിന്‍റെ ഏറ്റവും വലിയ കലാ-കായിക-സാംസ്കാരിക സംഗമങ്ങളിലൊന്നായി വളർന്നു.

നാല് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ 16 കായിക ഇനങ്ങളിലായി 1,500-ലധികം കായികതാരങ്ങളും 5,000-ത്തിലധികം കാണികളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

ബിസിനസ് നെറ്റ്‌വർക്കിംഗും വിനോദസഞ്ചാരവും

കായിക മത്സരങ്ങൾക്കൊപ്പം നിരവധി അനുബന്ധ പരിപാടികളും ഐപിഎസ്എഫ് 2026-ന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്:

സീറോഫെയ്ത്ത് ആൻഡ് ബിസിനസ് കണക്‌റ്റ്: ഓഗസ്റ്റ് എട്ടിന് നടക്കുന്ന പ്രത്യേക ബിസിനസ് നെറ്റ്‌വർക്കിംഗ് പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള 75 തെരഞ്ഞെടുക്കപ്പെട്ട സംരംഭകരും പ്രഫഷണലുകളും പങ്കെടുക്കും.

RGV Gateway to the Stars (ടൂർ പാക്കേജുകൾ): എത്തുന്ന കുടുംബങ്ങൾക്കായി സാൻ ഹുവാൻ ബസിലിക്ക, സ്‌പേസ് എക്‌സ് സെന്‍റർ, സൗത്ത് പാഡ്രെ ഐലൻഡ്, റിയോ ഗ്രാന്‍റ് വാലിയിലെ മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ സന്ദർശിക്കാനുള്ള ടൂർ പാക്കേജുകളും ഒരുക്കിയിട്ടുണ്ട്.

സ്പോൺസർമാർക്കായി ബ്രാൻഡ് പ്രദർശനം, ഡിജിറ്റൽ മീഡിയ പ്രചാരണം ഉൾപ്പെടെയുള്ള വിവിധ സ്പോൺസർഷിപ്പ് പാക്കേജുകളും ലഭ്യമാണ്.

IPSF 2026 കമ്മിറ്റി ചെയർ റവ. ഫാ. റോയി മൂലേച്ചാൽ, ജനറൽ കോർഡിനേറ്റർ ബിജു ജോസഫ്, ട്രസ്റ്റിമാരായ ജോജോ തോമസ്, മനോജ് മൈക്കിൾ എന്നിവരുൾപ്പെടെയുള്ള ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് ഒരുക്കങ്ങൾ വിശദീകരിച്ചു.

25-07-2026

അകക്കണ്ണിന്‍റെ കാഴ്ചവട്ടത്തിൽ ദൃശ്യവിസ്മയങ്ങൾ തീർത്ത അനിൽ കുമ്പനാട് നാട്ടിലേയ്ക്ക്

അബുദാബി: പ്രവാസ ഭൂമിയിലെ തിരക്കുപിടിച്ച ജീവിതത്തിനിടയിലും അനന്യസാധാരണമായ കലാപ്രതിഭ കൊണ്ട് വിസ്മയക്കാഴ്ചകളുടെ ദൃശ്യ ശ്രാവ്യ വിരുന്നൊരുക്കി ശ്രദ്ധേയനായ അനിൽ കുമ്പനാട് കേരളത്തിലേക്ക് മടങ്ങുന്നു.

32 വർഷത്തെ പ്രവാസ ജീവിതത്തിനു വിരാമമിട്ടുകൊണ്ടാണ് അനിൽ നാട്ടിലേയ്ക്ക് മടങ്ങുന്നത്. യുഎഇയുടെ ഓരോ ദേശീയദിനത്തിലും അനിൽ ഒരുക്കിയ ദൃശ്യ വിരുന്നുകൾ, അസാമാന്യ കരവിരുതിന്‍റെ അത്ഭുതം ഒളിപ്പിച്ചിരുന്ന കലാസൃഷ്ടികളായിരുന്നു.

യുഎഇ രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്‍റെയും യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെയും ഭീമാകാരമായ ഛായാചിത്രങ്ങൾ ആയിരക്കണക്കിന് ഹിജാബ് പിന്നുകൾ ഉപയോഗിച്ച് നിർമിച്ചത് ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു.

മദീന സായിദ് ഷോപ്പിംഗ് മാളിന് മുന്നിലാണ് ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നത്. കൂടാതെ 18 മീറ്റർ ഉയരത്തിലുള്ള ബലൂൺ കൊണ്ടും വെള്ളം ഉപയോഗിച്ചും ഒരുക്കിയ വാട്ടർ ഫ്ലാഗ് ജനശ്രദ്ധയാകർഷിച്ച മറ്റൊരു കാഴ്ചാനുഭവമായിരുന്നു.

പ്രമേഹ രോഗത്തെത്തുടർന്ന് കണ്ണിന്‍റെ കാഴ്ചയ്ക്ക് കാര്യമായ മങ്ങലേറ്റുവെങ്കിലും അകക്കണ്ണിന്‍റെ പരിമിതമായ കാഴ്ചവട്ടത്തിൽ നിന്നുമാണ് അനിൽ അനുപമമായ തന്‍റെ കലാനൈപുണ്യം പ്രകടിപ്പിച്ചുകൊണ്ടിരുന്നത്.

ചിത്രകലയിൽ മാത്രമല്ല, ഗാനരചനയിലും കഴിവ് പുലർത്തിയിരുന്ന അനിൽ

തൊഴിലിനിടയിൽ കിട്ടുന്ന ഒഴിവ് സമയം പാട്ടെഴുതുവാനും വിനിയോഗിച്ചിരുന്നു. യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നാല് സെലിബ്രേഷൻ ഗാനം രചിച്ച് അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

1994 ഓഗസ്റ്റ് 15നു ദുബായിലെത്തി. രണ്ടു വർഷം അൽ ബ്രാവോ അഡ്വെർടൈസിംഗ് കമ്പനിയിൽ ജോലി ചെയ്ത ശേഷം തൊഴിൽ തേടി അബുദാബിയിൽ വരികയായിരുന്നു.

തുടർന്ന് 11 വർഷം മദീന സായിദ് മാളിൽ അൽ ജസീറ മാനേജ്‌മെന്‍റിൽ ജോലിയിൽ പ്രവേശിക്കുകയും മാൾ ലുലു ഗ്രൂപ്പ് ഏറ്റെടടുത്തതിന് ശേഷം മാളിലെ സർവീസസ്, ഹൗസ് കീപ്പിംഗ് ആൻഡ് മെയിന്‍റനൻസ് ചാർജ് അനിലിനായിരുന്നു.

ജീവിതത്തിന്‍റെ അറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ സഹായിച്ച പ്രവാസഭൂമിയോടുള്ള കടപ്പാടിന്‍റെ പ്രതീകമായി, താൻ ഏറ്റവും കൂടുതൽ കാലം ചെലവഴിച്ച പ്രദേശങ്ങളായ മദീന, ഖാലിദിയ എന്നിവയിൽ നിന്നുള്ള അക്ഷരങ്ങൾ ചേർത്താണ് പെണ്മക്കൾക്ക് അൽദിന, അൽദിയ എന്നീ പേരുകൾ നൽകിയതെന്ന് അനിൽ പറഞ്ഞു.

ഭാര്യ ലിസിക്കും മക്കൾക്കും ഒപ്പം കഴിയുന്നതും നാട്ടിൽ കലാപ്രവർത്തനവുമായി ബന്ധപ്പെട്ട തൊഴിലുകൾ തുടരുന്നതുമാണ് അനിലിന്‍റെ പുതിയ ലക്ഷ്യങ്ങൾ.

അനിൽ സി. ഇടിക്കുള

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

25-07-2026

ഐപിഎസ്എഫ് 2026 ഇന്‍റർ-പാരീഷ് സ്പോർട്സ് ഫെസ്റ്റിന് തുടക്കമാകുന്നു

എഡിൻബർഗ്: ടെക്സസ്, ഒക്‌ലഹോമ, കൻസാസ് എന്നീ സംസ്ഥാനങ്ങളിലെ സീറോമലബാർ കത്തോലിക്കാരൂപതയിലെ പത്ത് ഇടവകകളെ ഏകോപിപ്പിച്ചുകൊണ്ട് നടത്തുന്ന "ഇന്‍റർ പാരീഷ് സ്പോർട്സ് ഫെസ്റ്റ്' ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ ടെക്സസിലെ എഡിൻബർഗിൽ വിപുലമായി നടക്കും.

എഡിൻബർഗ് ഡിവൈൻ മേഴ്സി സീറോമലബാർ കത്തോലിക്കാ ദേവാലയത്തിന്‍റെ ആഭിമുഖ്യത്തിൽ, എഡിൻബർഗ് നഗരസഭയുടെ സഹകരണത്തോടെയാണ് ഈ കായികമേള സംഘടിപ്പിക്കുന്നത്.

ഓസ്റ്റിനിലെ പിഎസ്ജി ഗ്രൂപ്പ് ഓഫ് കമ്പനീസ് ടൈറ്റിൽ സ്പോൺസറും ലെഗസി ബിസിനസ് ബ്രോങ്കേഴ്സ് പവേർഡ് ബൈ സ്പോൺസറുമാണ്.

16 കായികയിനങ്ങൾ, 1,500ലധികം കായികതാരങ്ങൾ

2007-ൽ ഗാർലാൻഡ് സെന്‍റ് തോമസ് സീറോമലബാർ പള്ളിയിൽ തുടക്കം കുറിച്ച ഈ ഫെസ്റ്റിവൽ, ഇന്ന് അമേരിക്കയിലെ സീറോമലബാർ സമൂഹത്തിന്‍റെ ഏറ്റവും വലിയ കലാ-കായിക-സാംസ്കാരിക സംഗമങ്ങളിലൊന്നായി വളർന്നു.

നാല് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ 16 കായിക ഇനങ്ങളിലായി 1,500-ലധികം കായികതാരങ്ങളും 5,000-ത്തിലധികം കാണികളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

ബിസിനസ് നെറ്റ്‌വർക്കിംഗും വിനോദസഞ്ചാരവും

കായിക മത്സരങ്ങൾക്കൊപ്പം നിരവധി അനുബന്ധ പരിപാടികളും ഐപിഎസ്എഫ് 2026-ന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്:

സീറോഫെയ്ത്ത് ആൻഡ് ബിസിനസ് കണക്‌റ്റ്: ഓഗസ്റ്റ് എട്ടിന് നടക്കുന്ന പ്രത്യേക ബിസിനസ് നെറ്റ്‌വർക്കിംഗ് പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള 75 തെരഞ്ഞെടുക്കപ്പെട്ട സംരംഭകരും പ്രഫഷണലുകളും പങ്കെടുക്കും.

RGV Gateway to the Stars (ടൂർ പാക്കേജുകൾ): എത്തുന്ന കുടുംബങ്ങൾക്കായി സാൻ ഹുവാൻ ബസിലിക്ക, സ്‌പേസ് എക്‌സ് സെന്‍റർ, സൗത്ത് പാഡ്രെ ഐലൻഡ്, റിയോ ഗ്രാന്‍റ് വാലിയിലെ മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ സന്ദർശിക്കാനുള്ള ടൂർ പാക്കേജുകളും ഒരുക്കിയിട്ടുണ്ട്.

സ്പോൺസർമാർക്കായി ബ്രാൻഡ് പ്രദർശനം, ഡിജിറ്റൽ മീഡിയ പ്രചാരണം ഉൾപ്പെടെയുള്ള വിവിധ സ്പോൺസർഷിപ്പ് പാക്കേജുകളും ലഭ്യമാണ്.

IPSF 2026 കമ്മിറ്റി ചെയർ റവ. ഫാ. റോയി മൂലേച്ചാൽ, ജനറൽ കോർഡിനേറ്റർ ബിജു ജോസഫ്, ട്രസ്റ്റിമാരായ ജോജോ തോമസ്, മനോജ് മൈക്കിൾ എന്നിവരുൾപ്പെടെയുള്ള ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് ഒരുക്കങ്ങൾ വിശദീകരിച്ചു.

25-07-2026

ഇയുവിന്‍റെ പുതിയ ബയോമെട്രിക് സിസ്റ്റം: വിമാനത്താവളങ്ങളിൽ നീണ്ട ക്യൂ

 

ബെർലിൻ: യൂറോപ്പിൽ വേനൽക്കാല അവധിക്കാല തിരക്ക് ശക്തമായതോടെ വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് വൻ യാത്രാദുരിതം. യൂറോപ്യൻ യൂണിയൻ പുതിയതായി നടപ്പിലാക്കിയ ബോർഡർ പരിശോധനാ സംവിധാനമായ എൻട്രി-എക്സിറ്റ് സിസ്റ്റം കാരണം വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്നതായാണ് റിപ്പോർട്ടുകൾ.

ബ്രിട്ടൻ, ഏഷ്യൻ രാജ്യങ്ങൾ ഉൾപ്പെടെയുള്ള ഇയു ഇതര രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് പ്രധാനമായും ദുരിതത്തിലായിരിക്കുന്നത്. മുൻപുണ്ടായിരുന്നതിനേക്കാൾ മൂന്നിരട്ടി സമയമാണ് ഇപ്പോൾ ബോർഡർ പരിശോധനകൾക്കായി വിമാനത്താവളങ്ങളിൽ ചെലവഴിക്കേണ്ടി വരുന്നത്.

ഷെങ്കൻ മേഖലയിലേക്ക് പ്രവേശിക്കുമ്പോൾ യാത്രക്കാരുടെ വിരലടയാളം, ഫേഷ്യൽ സ്കാൻ തുടങ്ങിയ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കാറുണ്ട്. മടങ്ങുന്ന സമയത്ത് ഈ വിവരങ്ങൾ ഒത്തുനോക്കുകയും ചെയ്യും. ഒരിക്കൽ രേഖപ്പെടുത്തുന്ന ഈ വിവരങ്ങൾക്ക് മൂന്ന് വർഷത്തെ സാധുതയുണ്ടായിരിക്കും.

ആറ് മണിക്കൂർ വരെ നീളുന്ന കാത്തിരിപ്പ്; എയർലൈനുകളുടെ മുന്നറിയിപ്പ്

വേനൽക്കാല യാത്രാത്തിരക്ക് വർധിക്കുമ്പോൾ ചില വിമാനത്താവളങ്ങളിൽ ബോർഡർ പരിശോധനകൾക്കായുള്ള കാത്തിരിപ്പ് സമയം ആറ് മണിക്കൂർ വരെ നീണ്ടേക്കാമെന്ന് ഇന്‍റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ മുന്നറിയിപ്പ് നൽകുന്നു.

സാങ്കേതിക തടസങ്ങളും ആൾക്ഷാമവും കാരണം പലയിടത്തും ഇഇഎസ് സംവിധാനം മന്ദഗതിയിലാണ് പ്രവർത്തിക്കുന്നത്. ഇതോടെ യാത്രക്കാർ കൂടുതൽ സമയം മുൻകൂട്ടി കരുതി വേണം വിമാനത്താവളങ്ങളിൽ എത്താനെന്ന് പ്രമുഖ വിമാനക്കമ്പനിയായ റയാൻഎയറും അറിയിച്ചിട്ടുണ്ട്.

ഇഇഎസ് തടസങ്ങളില്ലാതെ സന്ദർശിക്കാവുന്ന 10 യൂറോപ്യൻ രാജ്യങ്ങൾ

പുതിയ ബയോമെട്രിക് സംവിധാനത്തിലെ തടസങ്ങൾ ഒഴിവാക്കി സുഗമമായി സന്ദർശിക്കാൻ കഴിയുന്ന 10 യൂറോപ്യൻ രാജ്യങ്ങൾ (ഇവ ഷെങ്കൻ മേഖലയ്ക്ക് പുറത്തുള്ളവയാണ്):

  • സൈപ്രസ്: ഇയു അംഗമാണെങ്കിലും പൂർണമായും ഷെങ്കൻ മേഖലയിൽ ഉൾപ്പെടാത്തതിനാൽ ഇവിടെ ഇഇഎസ് തടസങ്ങളില്ല.
  • അയർലൻഡ്: ഷെങ്കൻ ഇഇഎസ് സംവിധാനം നടപ്പിലാക്കുന്നില്ല.
  • അൽബേനിയ: യൂറോപ്പിന്‍റെ മനോഹര തീരം എന്നറിയപ്പെടുന്ന അൽബേനിയയിലും ഇഇഎസ് തടസങ്ങളില്ല.
  • ബോസ്നിയ & ഹെർസെഗോവിന
  • നോർത്ത് മാസിഡോണിയ
  • മോൾഡോവ
  • മോണ്ടെനെഗ്രോ
  • കൊസോവോ
  • സെർബിയ
  • യുണൈറ്റഡ് കിംഗ്ഡം: യുകെയും ഷെങ്കൻ മേഖലയ്ക്ക് പുറത്തായതിനാൽ ഈ നിയന്ത്രണങ്ങൾ ബാധകമല്ല.

വിമാനത്താവളങ്ങളിലെ നീണ്ട ക്യൂവും സമയനഷ്ടവും ഒഴിവാക്കി യൂറോപ്യൻ യാത്രകൾ ആസൂത്രണം ചെയ്യുന്നവർക്ക് ഈ രാജ്യങ്ങൾ നിലവിൽ മികച്ച ബദലാവുകയാണ്.

25-07-2026

വാഹനാപകടം; മലയാളി യുവതി ഓസ്‌ട്രേലിയയിൽ മരിച്ചു

പെർത്ത്: വെസ്റ്റേൺ ഓസ്‌ട്രേലിയ സംസ്ഥാനത്തെ മാർട്ടിൻ പ്രദേശത്ത് ഉണ്ടായ ദാരുണ വാഹനാപകടത്തിൽ മലയാളി യുവതി ആൻമേരി ജോയി (30) മരിച്ചു.

അങ്കമാലി ചമ്പാനൂർ കാച്ചപ്പിള്ളി കുടുംബാംഗമായ ആൻമേരി, ചാലക്കുടി മുരിങ്ങൂർ സ്വദേശിയായ ശരത് ജോസിന്‍റെ ഭാര്യയും ഹോളി ആൻ ശരതിന്‍റെ മാതാവുമാണ്.

വെള്ളിയാഴ്ച രാത്രി മാർട്ടിൻ പ്രദേശത്തെ ടോങ്കിൻ ഹൈവേ - മിൽസ് റോഡ് വെസ്റ്റ് ജംഗ്ഷനിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അൻമേരിക്ക് ഗുരുതരമായി പരിക്കേറ്റത്.

ഉടൻ റോയൽ പെർത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ വാഹനമോടിച്ചിരുന്ന 33 വയസുകാരനും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സംഭവത്തിൽ വെസ്റ്റേൺ ഓസ്‌ട്രേലിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അൻമേരിയുടെ അപ്രതീക്ഷിത വിയോഗം പെർത്ത് മലയാളി സമൂഹത്തെയും ബന്ധുമിത്രാദികളെയും ദുഃഖത്തിലാഴ്ത്തി.

പൊതുദർശനത്തിന്‍റെയും സംസ്കാര ശുശ്രൂഷകളുടെയും വിവരങ്ങൾ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

25-07-2026

ഡൽഹി ഭദ്രാസന മർത്തമറിയം വനിതാ സമാജം എക്സിക്യൂട്ടീവ് യോഗം ചേർന്നു

ന്യൂഡൽഹി: ഡൽഹി ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിന്‍റെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസിന്‍റെ അധ്യക്ഷതയിൽ ചേർന്നു.

അധ്യക്ഷപ്രസംഗത്തിൽ തിരുമേനി, സഭയുടെയും മർത്തമറിയം വനിതാ സമാജത്തിന്‍റെയും ആത്മീയവും സംഘടനാപരവുമായ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ശക്തിപ്പെടുത്തി നടന്നതിൽ അഭിനന്ദനങ്ങൾ അറിയിച്ചു.

ഭദ്രാസന സെക്രട്ടറി ഫാ. സജി എബ്രഹാം ആശംസകൾ അറിയിച്ചു. യോഗത്തിൽ പ്രസ്ഥാനത്തിന്‍റെ ജോയിന്‍റ് സെക്രട്ടറി ആശ മറിയം റോയ് വേദപുസ്തക വായന നിർവഹിക്കുകയും മോളി മോഹൻ 15 മിനിറ്റ് ധ്യാനം നയിക്കുകയും ചെയ്തു.

തുടർന്ന് പ്രസ്ഥാനത്തിന്‍റെ വൈസ് പ്രസിഡന്‍റ് വിവിധ യൂണിറ്റുകളെ പരിചയപ്പെടുത്തി. ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ് കഴിഞ്ഞ എക്സിക്യൂട്ടീവ് യോഗത്തിന്‍റെ മിനിറ്റ്സ് വായിച്ചു. മിനിറ്റ്സ് യോഗം ഐക്യകണ്ഠേന അംഗീകരിച്ചു.

തുടർന്ന് അവതരിപ്പിച്ച വാർഷിക റിപ്പോർട്ടും വിശദമായ ചർച്ചകൾക്കുശേഷം പാസാക്കി. പ്രസ്ഥാനത്തിന്‍റെ ട്രസ്റ്റി ബീന ബിജു വാർഷിക വരവ് - ചെലവ് കണക്കുകൾ അവതരിപ്പിച്ചു. കണക്കുകളും യോഗം അംഗീകരിച്ചു.

ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുകയും ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു. യോഗത്തിൽ 65 പ്രതിനിധികൾ പങ്കെടുത്തു.

30-04-2026

മലയാളി നഴ്‌സിംഗ് വിദ്യാർഥി ബംഗളൂരുവിൽ മരിച്ചനിലയിൽ

ബംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥിയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്‍റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

25-07-2026

ശരീരത്തിനുള്ളിലെ സിഗ്‌നലുകൾ; രഹസ്യങ്ങളറിയുന്ന മനുഷ്യന്‍റെ ആറാം ഇന്ദ്രിയം!

നുഷ്യന് ആറാം ഇന്ദ്രിയം (Sixth Sense) ഉണ്ടോ? കഥകളിലും നാട്ടുവഴക്കങ്ങളിലും നായകനും പ്രതിനായകനുമായി അവതരിക്കാറുള്ള അതീന്ദ്രിയശക്തി! സാധാരണ ഇന്ദ്രിയാനുഭവങ്ങൾക്ക് അപ്പുറമുള്ള കാര്യങ്ങൾ മനസിലാക്കുക! ഭാവിയിലെ കാര്യങ്ങൾ മുൻകൂട്ടി അറിയുക! അല്ലെങ്കിൽ മറ്റൊരാളുടെ ചിന്തകളെ മനസിലാക്കാൻ കഴിയുക... അങ്ങനെ പോകുന്നു കഥകൾ! എന്നാലിപ്പോൾ, ആറാം ഇന്ദ്രിയവുമായി ബന്ധപ്പെട്ട സുപ്രധാന ഗവേഷണഫലങ്ങളുമായി എത്തിയിരിക്കുകയാണ് ശാസ്ത്രലോകം.

 

മനുഷ്യന്‍റെ മാനസികാരോഗ്യത്തെപ്പോലും സ്വാധീനിക്കാൻ ശേഷിയുള്ള, ശരീരത്തിനുള്ളിലെ രഹസ്യങ്ങളറിയുന്ന ആറാം ഇന്ദ്രിയം ഉണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. കാഴ്ച, കേൾവി, മണം, രുചി, സ്പർശനം എന്നീ അഞ്ച് ഇന്ദ്രിയങ്ങളിൽനിന്നു തികച്ചും വ്യത്യസ്തമായ, ആറാം ഇന്ദ്രിയത്തെ ശാസ്ത്രജ്ഞർ ഇന്‍ററോസെപ്ഷൻ (Interoception) എന്നാണു വിളിക്കുന്നത്. ശരീരത്തിന്‍റെ ആന്തരികാവയവങ്ങളിൽനിന്നുള്ള സിഗ്നലുകളെ തിരിച്ചറിയാനും വിശകലനം ചെയ്യാനും തലച്ചോറിനെ സഹായിക്കുന്നത് ഈ ഇന്ദ്രിയമാണെന്നാണു ഗവേഷകരുടെ അഭിപ്രായം.

എന്താണ് ഇന്‍ററോസെപ്ഷൻ
നമ്മുടെ ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം, വിശപ്പ്, ദാഹം, ശരീരതാപനില, ക്ഷീണം തുടങ്ങിയ ആന്തരിക മാറ്റങ്ങൾ അറിയിക്കുന്നത് ഈ ഇന്ദ്രിയമാണ് ഗവേഷകർ പറയുന്നു. ‌ശരീരത്തിനുള്ളിലെ അന്തരീക്ഷം സമതുലിതമായി നിലനിർത്താനും സാധാരണ ശാരീരികപ്രവർത്തനങ്ങൾ തടസമില്ലാതെ മുന്നോട്ടുകൊണ്ടുപോകാനും ആന്തരിക സിഗ്നലുകൾ തലച്ചോറിനെ സഹായിക്കുന്നു.

മാനസികാരോഗ്യവും ആറാം ഇന്ദ്രിയവും
ശരീരത്തിനുള്ളിൽ നിന്നുള്ള സിഗ്നലുകളെ നമ്മൾ എങ്ങനെ അനുഭവിക്കുന്നു, അതിനെ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നത് നമ്മുടെ വികാരങ്ങളെയും പെരുമാറ്റത്തെയും മൊത്തത്തിലുള്ള മാനസികാവസ്ഥയെയും വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ടെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇന്‍ററോസെപ്ഷൻ പ്രക്രിയയിലുണ്ടാകുന്ന വ്യത്യാസങ്ങൾ പലവിധ മാനസികാരോഗ്യപ്രശ്നങ്ങളുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു.

അമിത ഉത്കണ്ഠ: ഉത്കണ്ഠയുള്ള ഒരാൾക്കു തന്‍റെ ഹൃദയമിടിപ്പ് അല്പം കൂടുമ്പോൾ തന്നെ അതു വലിയൊരു അപകടത്തിന്‍റെ സൂചനയായി തോന്നാം. യഥാർഥത്തിൽ അവിടെ ഭീഷണി ഉണ്ടാകില്ലെങ്കിലും, തലച്ചോറ് ഈ സിഗ്നലിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് മൂലമാണിത്.
വിഷാദവും മറ്റ് അസുഖങ്ങളും: ഡിപ്രഷൻ, പിടിഎസ്ഡി, ഭക്ഷണക്രമത്തിലെ തകരാറുകൾ എന്നിവയുള്ളവരിലും ഈ ആന്തരിക അവബോധത്തിൽ വ്യത്യാസങ്ങൾ കാണാറുണ്ട്. ചിലർക്ക് വിശപ്പ്, ക്ഷീണം, മാനസിക സമ്മർദം തുടങ്ങിയ പ്രധാന സിഗ്നലുകൾ കൃത്യമായി തിരിച്ചറിയാൻ കഴിയാതെ വരുന്നു.
അനോറെക്സിയ നെർവോസ: അമിതമായി പട്ടിണി കിടന്നവർ, പിന്നീട് കൃത്യമായ ശാരീരിക ഭാരം വീണ്ടെടുത്താൽ പോലും അവർക്ക് വിശപ്പിന്‍റെ സിഗ്നലുകൾ തിരിച്ചറിയാൻ കടുത്ത ബുദ്ധിമുട്ടു നേരിടുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. തലച്ചോറ് ആന്തരിക സിഗ്നലുകൾ പ്രോസസ് ചെയ്യുന്ന രീതിയിൽ വരുന്ന മാറ്റം മൂലമാണിതെന്നു ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.

പുതിയ ചികിത്സാരീതി
ശരീരത്തിന്‍റെ ആന്തരിക സിഗ്നലുകളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതു വഴി മാനസികാരോഗ്യപ്രശ്നങ്ങൾക്കു പുതിയൊരു ചികിത്സാരീതി വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞേക്കുമെന്ന് ശാസ്ത്രജ്ഞർ. ആളുകൾക്ക് അവരുടെ വികാരങ്ങളെ നന്നായി മനസിലാക്കാനും നിയന്ത്രിക്കാനും കഴിയും. എങ്കിലും ഇതു വ്യാപകമായി ശിപാർശ ചെയ്യുന്നതിനു മുൻപ് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ചൂണ്ടിക്കാണിക്കുന്നു.

ആറാം ഇന്ദ്രിയത്തെ എങ്ങനെ നിർവചിക്കണം എന്നതിൽ ശാസ്ത്രജ്ഞർക്കിടയിൽ ഇപ്പോഴും അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. ഇത് ഒരൊറ്റ ഇന്ദ്രിയമല്ല, മറിച്ച് ശരീരത്തിന്‍റെ ആന്തരികാവസ്ഥ നിരീക്ഷിക്കാൻ ഒന്നിച്ചു പ്രവർത്തിക്കുന്ന പല പ്രക്രിയകളുടെ കൂടിച്ചേരലാണെന്നാണ് ചിലരുടെ അഭിപ്രായം. എന്തായാലും, ആറാം ഇന്ദ്രിയത്തെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങൾ ഭാവിയിൽ മാനസികരോഗനിർണയത്തിലും ചികിത്സയിലും വലിയൊരു വിപ്ലവത്തിനു വഴിയൊരുക്കുമെന്നുറപ്പാണ്. പുറംലോകത്തെ മനസിലാക്കുന്നതുപോലെ തന്നെ പ്രധാനമാണ് നമ്മുടെ ശരീരത്തിനുള്ളിലെ സിഗ്നലുകൾക്കു കാതോർക്കുന്നതെന്നും ശാസ്ത്രലോകം.

25-07-2026

ശരീരത്തിനുള്ളിലെ സിഗ്‌നലുകൾ; രഹസ്യങ്ങളറിയുന്ന മനുഷ്യന്‍റെ ആറാം ഇന്ദ്രിയം!

നുഷ്യന് ആറാം ഇന്ദ്രിയം (Sixth Sense) ഉണ്ടോ? കഥകളിലും നാട്ടുവഴക്കങ്ങളിലും നായകനും പ്രതിനായകനുമായി അവതരിക്കാറുള്ള അതീന്ദ്രിയശക്തി! സാധാരണ ഇന്ദ്രിയാനുഭവങ്ങൾക്ക് അപ്പുറമുള്ള കാര്യങ്ങൾ മനസിലാക്കുക! ഭാവിയിലെ കാര്യങ്ങൾ മുൻകൂട്ടി അറിയുക! അല്ലെങ്കിൽ മറ്റൊരാളുടെ ചിന്തകളെ മനസിലാക്കാൻ കഴിയുക... അങ്ങനെ പോകുന്നു കഥകൾ! എന്നാലിപ്പോൾ, ആറാം ഇന്ദ്രിയവുമായി ബന്ധപ്പെട്ട സുപ്രധാന ഗവേഷണഫലങ്ങളുമായി എത്തിയിരിക്കുകയാണ് ശാസ്ത്രലോകം.

 

മനുഷ്യന്‍റെ മാനസികാരോഗ്യത്തെപ്പോലും സ്വാധീനിക്കാൻ ശേഷിയുള്ള, ശരീരത്തിനുള്ളിലെ രഹസ്യങ്ങളറിയുന്ന ആറാം ഇന്ദ്രിയം ഉണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. കാഴ്ച, കേൾവി, മണം, രുചി, സ്പർശനം എന്നീ അഞ്ച് ഇന്ദ്രിയങ്ങളിൽനിന്നു തികച്ചും വ്യത്യസ്തമായ, ആറാം ഇന്ദ്രിയത്തെ ശാസ്ത്രജ്ഞർ ഇന്‍ററോസെപ്ഷൻ (Interoception) എന്നാണു വിളിക്കുന്നത്. ശരീരത്തിന്‍റെ ആന്തരികാവയവങ്ങളിൽനിന്നുള്ള സിഗ്നലുകളെ തിരിച്ചറിയാനും വിശകലനം ചെയ്യാനും തലച്ചോറിനെ സഹായിക്കുന്നത് ഈ ഇന്ദ്രിയമാണെന്നാണു ഗവേഷകരുടെ അഭിപ്രായം.

എന്താണ് ഇന്‍ററോസെപ്ഷൻ
നമ്മുടെ ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം, വിശപ്പ്, ദാഹം, ശരീരതാപനില, ക്ഷീണം തുടങ്ങിയ ആന്തരിക മാറ്റങ്ങൾ അറിയിക്കുന്നത് ഈ ഇന്ദ്രിയമാണ് ഗവേഷകർ പറയുന്നു. ‌ശരീരത്തിനുള്ളിലെ അന്തരീക്ഷം സമതുലിതമായി നിലനിർത്താനും സാധാരണ ശാരീരികപ്രവർത്തനങ്ങൾ തടസമില്ലാതെ മുന്നോട്ടുകൊണ്ടുപോകാനും ആന്തരിക സിഗ്നലുകൾ തലച്ചോറിനെ സഹായിക്കുന്നു.

മാനസികാരോഗ്യവും ആറാം ഇന്ദ്രിയവും
ശരീരത്തിനുള്ളിൽ നിന്നുള്ള സിഗ്നലുകളെ നമ്മൾ എങ്ങനെ അനുഭവിക്കുന്നു, അതിനെ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നത് നമ്മുടെ വികാരങ്ങളെയും പെരുമാറ്റത്തെയും മൊത്തത്തിലുള്ള മാനസികാവസ്ഥയെയും വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ടെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇന്‍ററോസെപ്ഷൻ പ്രക്രിയയിലുണ്ടാകുന്ന വ്യത്യാസങ്ങൾ പലവിധ മാനസികാരോഗ്യപ്രശ്നങ്ങളുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു.

അമിത ഉത്കണ്ഠ: ഉത്കണ്ഠയുള്ള ഒരാൾക്കു തന്‍റെ ഹൃദയമിടിപ്പ് അല്പം കൂടുമ്പോൾ തന്നെ അതു വലിയൊരു അപകടത്തിന്‍റെ സൂചനയായി തോന്നാം. യഥാർഥത്തിൽ അവിടെ ഭീഷണി ഉണ്ടാകില്ലെങ്കിലും, തലച്ചോറ് ഈ സിഗ്നലിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് മൂലമാണിത്.
വിഷാദവും മറ്റ് അസുഖങ്ങളും: ഡിപ്രഷൻ, പിടിഎസ്ഡി, ഭക്ഷണക്രമത്തിലെ തകരാറുകൾ എന്നിവയുള്ളവരിലും ഈ ആന്തരിക അവബോധത്തിൽ വ്യത്യാസങ്ങൾ കാണാറുണ്ട്. ചിലർക്ക് വിശപ്പ്, ക്ഷീണം, മാനസിക സമ്മർദം തുടങ്ങിയ പ്രധാന സിഗ്നലുകൾ കൃത്യമായി തിരിച്ചറിയാൻ കഴിയാതെ വരുന്നു.
അനോറെക്സിയ നെർവോസ: അമിതമായി പട്ടിണി കിടന്നവർ, പിന്നീട് കൃത്യമായ ശാരീരിക ഭാരം വീണ്ടെടുത്താൽ പോലും അവർക്ക് വിശപ്പിന്‍റെ സിഗ്നലുകൾ തിരിച്ചറിയാൻ കടുത്ത ബുദ്ധിമുട്ടു നേരിടുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. തലച്ചോറ് ആന്തരിക സിഗ്നലുകൾ പ്രോസസ് ചെയ്യുന്ന രീതിയിൽ വരുന്ന മാറ്റം മൂലമാണിതെന്നു ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.

പുതിയ ചികിത്സാരീതി
ശരീരത്തിന്‍റെ ആന്തരിക സിഗ്നലുകളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതു വഴി മാനസികാരോഗ്യപ്രശ്നങ്ങൾക്കു പുതിയൊരു ചികിത്സാരീതി വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞേക്കുമെന്ന് ശാസ്ത്രജ്ഞർ. ആളുകൾക്ക് അവരുടെ വികാരങ്ങളെ നന്നായി മനസിലാക്കാനും നിയന്ത്രിക്കാനും കഴിയും. എങ്കിലും ഇതു വ്യാപകമായി ശിപാർശ ചെയ്യുന്നതിനു മുൻപ് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ചൂണ്ടിക്കാണിക്കുന്നു.

ആറാം ഇന്ദ്രിയത്തെ എങ്ങനെ നിർവചിക്കണം എന്നതിൽ ശാസ്ത്രജ്ഞർക്കിടയിൽ ഇപ്പോഴും അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. ഇത് ഒരൊറ്റ ഇന്ദ്രിയമല്ല, മറിച്ച് ശരീരത്തിന്‍റെ ആന്തരികാവസ്ഥ നിരീക്ഷിക്കാൻ ഒന്നിച്ചു പ്രവർത്തിക്കുന്ന പല പ്രക്രിയകളുടെ കൂടിച്ചേരലാണെന്നാണ് ചിലരുടെ അഭിപ്രായം. എന്തായാലും, ആറാം ഇന്ദ്രിയത്തെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങൾ ഭാവിയിൽ മാനസികരോഗനിർണയത്തിലും ചികിത്സയിലും വലിയൊരു വിപ്ലവത്തിനു വഴിയൊരുക്കുമെന്നുറപ്പാണ്. പുറംലോകത്തെ മനസിലാക്കുന്നതുപോലെ തന്നെ പ്രധാനമാണ് നമ്മുടെ ശരീരത്തിനുള്ളിലെ സിഗ്നലുകൾക്കു കാതോർക്കുന്നതെന്നും ശാസ്ത്രലോകം.

25-07-2026

"യോ-യോ' ഡയറ്റിംഗ് എട്ടിന്‍റെ പണിയാകുമോ? അറിയേണ്ടതെല്ലാം

"യോ-യോ' ഡയറ്റിംഗും പോഷകക്കുറവും

അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് അഥവാ "യോ-യോ' ഡയറ്റിംഗ് സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.

പ്രധാന ഭക്ഷണം ഒഴിവാക്കുമ്പോൾ...

അവർ പലപ്പോഴും പ്രധാന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനാൽ, ഫാഡ് ഡയറ്റ് ഇനിപ്പറയുന്ന ലക്ഷണങ്ങൾക്ക് കാരണമായേക്കാം:

1. നിർജലീകരണം.
2. ബലഹീനതയും ക്ഷീണവും.
3. ഓക്കാനം, തലവേദന.
4. മലബന്ധം.
5. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തത.

ഡയറ്റിംഗിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ചു വസ്തുതകളുണ്ട്:

ഡയറ്റിംഗ് അപൂർവമായി മാത്രമേ വിജയിക്കാറുള്ളൂ. 95% ഭക്ഷണക്രമം പാലിക്കുന്നവരും ഒന്നു മുതൽ അഞ്ച് വർഷത്തിനുള്ളിൽ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കുന്നു.

അശാസ്ത്രീയമായ ഡയറ്റിംഗ് അപകടകരമാണ് എന്ന് പറയുന്നത് എന്തുകൊണ്ട്?

1. "യോ-യോ" ഡയറ്റിംഗ് അഥവാ ഫാഡ് ഡയറ്റിംഗ് മൂലം ശരീരഭാരം വർധിപ്പിക്കുക, കുറയ്ക്കുക, വീണ്ടെടുക്കുക എന്നിവയുടെ ആവർത്തിച്ചുള്ള പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു.

2. ഹൃദ്രോഗസാധ്യത വർധിച്ചതുൾപ്പെടെയുള്ള ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ, ദീർഘകാലം നിലനിൽക്കും.

3. മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുന്നു.

‘പട്ടിണി’ മോഡ് !

ഡയറ്റിംഗ് നിങ്ങളുടെ ശരീരത്തെ പട്ടിണി മോഡിലേക്ക് പ്രേരിപ്പിക്കുന്നു. അത് ശരീരത്തിന്‍റെ പല പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കിക്കൊണ്ട് തിരിച്ചു പ്രതികരിക്കുന്നു.

ഊർജം സംരക്ഷിക്കുന്നതിനുള്ള സാധാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നതുമൂലം സ്വാഭാവിക മെറ്റബോളിസം യഥാർഥത്തിൽ മന്ദഗതിയിലാകുന്നു.

പോഷകക്കുറവ്

ഡയറ്റിംഗ് പാലിക്കുന്നവർ പലപ്പോഴും പ്രധാനപ്പെട്ട പോഷകങ്ങൾ നഷ്ടപ്പെടുത്തുന്നു. ഡയറ്റിംഗ് പാലിക്കുന്നവർക്ക് പലപ്പോഴും വേണ്ടത്ര പോഷണം ലഭിക്കുന്നില്ല.

ഉദാഹരണത്തിന്... ഡയറ്റിംഗ് നോക്കുന്നവരിൽ കാൽസ്യത്തിന്‍റെ കുറവ് ഉണ്ടവാം. അവരിൽ ഓസ്റ്റിയോപൊറോസിസ്, സ്ട്രെസ് ഒടിവുകൾ, ഒടിഞ്ഞ എല്ലുകൾ എന്നിങ്ങനെയുള്ള അപകടസാധ്യതകളുണ്ട്.

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048. [email protected].

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

വാംഗ്ചുക്: അന്നത്തെ മണ്ടൻ, ഇന്നത്തെ ഹീറോ
മോദിയുടെ 'രാത്രി സന്ദേശം'; ട്രോൾ മഴയിൽ സോഷ്യൽ മീഡിയ!
"ഞാൻ വന്നത് അവൾക്ക് വേണ്ടി!"; ജന്തർ മന്തറിലെ സമരപ്പന്തലിൽ പ്രണയത്തിന്റെ വേറിട്ട കാഴ്ച
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up
 
1783420948_c10f99d5ddc1c0e1395e.jpg