ADVERTISEMENT

Close
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Special Banner
Videos

Deepika Editorial

Editorial

18-07-2026

കടലേ ബാക്കിയുള്ളൂ, അതും ചോദിക്കരുത്

Editorial

17-07-2026

ധാരാ സിംഗ് വ്യക്തിയല്ല

Editorial

16-07-2026

ഒറ്റപ്പാലത്തൊതുങ്ങരുത് അനിലിന്‍റെ വിജയഗാഥ

Editorial

15-07-2026

പൗരത്വത്തിനു രേഖയില്ല പൗരർക്കു സമാധാനവും

Editorial

14-07-2026

സഭ നഴ്സുമാർക്കൊപ്പം വേട്ടക്കാർക്കു വഴങ്ങില്ല

Editorial

13-07-2026

വാനമ്പാടീ നന്ദി! മലയാളത്തിലും പറന്നെത്തിയതിന്

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Pathanamthitta

ഏനാദിമംഗലത്ത് മെഡിക്കൽ ബയോവേസ്റ്റ് സംസ്കരണ പ്ലാന്‍റിനു വീണ്ടും സജീവനീക്കം

പത്തനംതിട്ട: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ നേതൃത്വത്തിൽ ഏനാദിമംഗലം കിൻഫ്രാ പാർക്കിൽ ലക്ഷ്യമിട്ടിട്ടുള്ള മെഡിക്കൽ ബയോവേസറ്റ് ട്രീറ്റ്മെന്‍റ് പ്ലാന്‍റിനുള്ള നീക്കങ്ങൾ വീണ്ടും സജീവമായി. പ്രദേശവാസികളെ ബോധവത്കരിച്ച് പദ്ധതി നിർദേശം അംഗീകരിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് തുടർ നടപടികൾ. ഇതിനിടെ പദ്ധതിക്കെതിരേ പ്രദേശത്ത് ജനരോഷം ശക്തവുമാണ്.

കേരളത്തിൽ നിലവിൽ മലമ്പുഴയിൽ മാത്രമാണ് ഇത്തരത്തിൽ മെഡിക്കൽ ബയൊ വെയ്സ്റ്റ് ട്രീറ്റ്മെന്‍റ്് പ്ലാന്‍റുുള്ളത്. രണ്ടാമത്തെ പ്ലാന്‍റാണ് ഏനാദിമംഗലം ഇളമണ്ണൂരിൽ നിർമിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്. നാട്ടുകാരുടെ എതിർപ്പിനെ വകവയ്ക്കാതെ, പദ്ധതിക്ക് ഭാഗിക പരിസ്ഥിതി അനുമതി നേരത്തേ നൽകിയിരുന്നു.

കായംകുളം - പുനലൂർ റോഡിൽ ഇളമണ്ണൂർ ജംഗ്ഷനിൽ നിന്നും കിൻഫ്രാ റോഡിലൂടെ കേവലം 500 മീറ്റർ സഞ്ചരിച്ചാൽ റോഡിന്‍റെ വലതുഭാഗത്താണ് നിർദിഷ്ട പദ്ധതി മേഖല. പണ്ട് സ്കീന്നർപുരം എസ്റ്റേറ്റിന്‍റെ ഭാഗമായിരുന്ന പ്രദേശമാണ്. മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ 2016 ഡിസംബർ 20 ലെ പൊതു ബയോമെഡിക്കൽ വേയ്സ്റ്റ് ട്രീറ്റ്മെന്‍റ് ആൻഡ‌് ഡിസ്പോസൽ ഫെസിലിറ്റീസ് നിയമ പ്രകാരം വ്യവസായ പാർക്കുകളിൽ പോലും മാലിന്യ സംസ്‌കരണ പ്ലാന്‍റ് സ്ഥാപിക്കണമെങ്കിൽ ജനവാസ മേഖലയിൽ നിന്നും 200 മീറ്റർ ദൂരപരിധി പാലിച്ചിരിക്കണമെന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്. കൂടാതെ 2017 ഒക്ടോബർ 10 -ലെ ഉത്തരവ് അനുസരിച്ച് മാലിന്യങ്ങൾ പുനരുപയോഗം ചെയ്യുന്നതിനായി നിർമിക്കുന്ന പ്ലാന്‍റിനെ ഓറഞ്ച് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ഇളമണ്ണൂർ മേഖലയിലെ സ്കിന്നർപുരം കുന്നിന് മുകളിൽ പ്ലാന്‍റ് സ്ഥാപിതമായാൽ മൊട്ടക്കുന്നിന് മുകളിൽ നിന്നും മാലിന്യം മഴ വെള്ളത്തിൽ ഒലിച്ച് സമീപമേഖലയിലേക്ക് വ്യാപിക്കുമെന്നതുൾപ്പെടെ ആശങ്ക നിലനിൽക്കുകയാണ്.
പ്രതിദിനം 75,000 ലിറ്റർ വെള്ളമാണ് മാലിന്യ സംസ്‌കരണത്തിന് ആവശ്യമായി വരുന്നത്. കല്ലടയാറ്റിലെ ജലമാകാം ഇതിനായി ഉപയോഗിക്കുക. സംസ്‌കരണം കഴിഞ്ഞ് അധികം വരുന്ന മലിന ജലം ഒഴുകി തോട്ടിലൂടെ നദിയിൽ എത്തിച്ചേരാനുള്ള സാധ്യതയും ഏറെയാണ്.ഇത്തരം പ്രശ്നങ്ങൾ മുൻനിർത്തി പദ്ധതിയെക്കുറിച്ച് ആലോചിച്ചപ്പോൾ തന്നെ എതിർപ്പുകളുയർന്നതാണ്. രണ്ടുവർഷം മുന്പ് പദ്ധതിക്കായി നീക്കം സജീവമായപ്പോൾ ശക്തമായ പ്രതിഷേധമാണ് പ്രദേശത്തുയർന്നത്.

ജനവാസ മേഖല ­­പ്രധാന പ്രശ്നം

പദ്ധതി സ്ഥലത്തു നിന്നും നൂറു മീറ്റർ പരിധിയിൽ തന്നെ ജനവാസ മേഖലയുണ്ടെന്നതാണ് പ്രധാന പ്രശ്നം. കൂടാതെ വ്യാപാര സ്ഥാപനങ്ങൾ, സ്‌കൂളുകൾ, ബാങ്ക്, ഇളമണ്ണൂർ ശ്രീ നാരായണപുരം ക്ഷേത്രം, കുന്നിട മലനട എന്നിവയുമുണ്ട്. എന്നാൽ ബയോ മെഡിക്കൽ വേസ്റ്റ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് പരിസ്ഥിതി മലിനീകരണം ഉണ്ടാക്കില്ലെന്നാണ് ഐഎംഎയുടെ വിശദീകരണം. പാലക്കാട് പ്ലാന്‍റ് ഉദാഹരിച്ചാണ് അവരുടെ നീക്കങ്ങൾ. കുടിവെള്ളം മലിനമാകുമെന്നതുൾപ്പെടെയുള്ള ആശങ്ക അസ്ഥാനത്താണ്. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ബയോ മെഡിക്കൽ സംസ്കരണത്തിന് അടിയന്തര നടപടികളുണ്ടാകേണ്ടത് ആവശ്യമാണ്. ജനവാസ മേഖല പരമാവധി ഒഴിവാക്കിയും പരിസ്ഥിതി പ്രത്യാഘാതം കുറച്ചുമായിരിക്കും പദ്ധതി നടപ്പാക്കുകയെന്നതാണ് ഐഎംഎയുടെ വിശദീകരണം.

പദ്ധതിക്കായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കിൻഫ്രാ ഇൻഡസ്ട്രിയൽ അസോസിയേഷന് അപേക്ഷ നൽകിയതിനു ശേഷം അതി വേഗത്തിലാണ് തുടർ നടപടികൾ ഉണ്ടായത്. മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ അനുമതിക്കായി 2022 ഓഗസ്റ്റ് എട്ടിനാണ് അസോസിയേഷൻ അപേക്ഷ സമർപ്പിക്കുന്നത്. രണ്ട് ദിവസത്തിന് ശേഷം 11 ന് മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ എത്തി സ്ഥല പരിശോധന നടത്തി. ചരിഞ്ഞ പദ്ധതി മേഖലയും തൊട്ടടുത്തുള്ള ജനവാസ മേഖലയും ജല സ്രോതസുകളും അധികൃതർ കണ്ടിട്ടും അതൊന്നും വകവയ്ക്കാതെ പദ്ധതിക്ക് അനുമതി നൽകുകയായിരുന്നു.

പദ്ധതിക്ക് പരിസ്ഥിതി അനുമതി ലഭിക്കണമെങ്കിൽ ജനാഭിപ്രായം തേടേണ്ടത് ആവശ്യമാണെന്നിരിക്കെ, 2024 സെപ്റ്റംബർ ഏഴിന് പദ്ധതി മേഖലയ്ക്ക് സമീപമുള്ള മോർണിംഗ് സ്റ്റാർ ഓഡിറ്റോറിയത്തിൽ തെളിവെടുപ്പ് നടത്തി. 900-ൽ പരം നാട്ടുകാരാണ് തെളിവെടുപ്പിൽ പദ്ധതിയെ എതിർത്തതെന്ന് കുന്നിട ചായലോട് അതിജീവന സമിതി കൺവീനർ കെ. എം. ജയചന്ദ്രൻ പറഞ്ഞു. കൂടാതെ പഞ്ചായത്ത് തലത്തിൽ നിരവധി വാർഡുകളിൽ പദ്ധതിക്കെതിരേ യോഗങ്ങൾ നടത്തി അഭിപ്രായ സ്വരൂപണത്തിനു ശേഷം നിവേദനവും നൽകി. ‌

സംസ്ഥാനത്തെ രണ്ടാമത്തെ ബയോ മെഡിക്കൽ മാലിന്യ സംസ്‌കരണ പ്ലാന്‍റാണ് ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂരിൽ വരുന്നത്. പാലക്കാട് ജില്ലയിലെ മലമ്പുഴയിൽ 25 ഏക്കർ സ്ഥലത്താണ് പ്ലാന്‍റെങ്കിൽ ഇവിടെ കേവലം മൂന്നേക്കർ സ്ഥലത്താണ് ദക്ഷിണ കേരളത്തിലെ ബയോ മെഡിക്കൽ മാലിന്യങ്ങൾ സംസ്‌കരിക്കാൻ ലക്ഷ്യമിടുന്നത്.

Thiruvananthapuram

പോലീസ് പിടികൂടിയ നാലംഗ സംഘത്തെ വിട്ടയക്കണമെന്ന് : സ്റ്റേഷനിൽ സിഐയുടെ പരാക്രമം

നെടുമങ്ങാട്: സംശയകരമായ സാഹചര്യത്തിൽ ആയുധങ്ങളുമായി പോലീസ് പിടികൂടിയ നാലംഗ സംഘത്തെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിൽ ക്രൈം റെക്കോർഡ് ബ്യൂറോ സിഐയുടെ പരാക്രമം.അര മണിക്കൂറിലേറെ പോലീസ് സ്റ്റേഷൻ പ്രവർത്തനം താറുമായി.

ഇന്നലെ ഉച്ചയോടെ നെടുമങ്ങാട് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മദ്യലഹരിയിലെത്തിയ ക്രൈം റെക്കോർഡ് ബ്യൂറോ ഇൻസ്പെക്ടർ യഹിയ (52) പോലീസ് പ്രിവന്‍റീവ് അറസ്റ്റ് ചെയ്ത തന്‍റെ ബന്ധുക്കളെ വിട്ടുകിട്ടണമെന്നാവശ്യപെട്ട് സെല്ലിൽ കയറി പ്രതികൾക്കെ‌ാപ്പം കിടക്കുകയും സെല്ലിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ച പോലീസുകാരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.ഡ്യുട്ടിയിലുണ്ടായിരുന്ന പോലീസുകാരെ താൻ മേലുദ്യോഗസ്ഥനാണെന്ന് വിരട്ടിയാണ് പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചത്.

സംഭവസമയം സ്റ്റേഷൻ ചുമതലയുള്ള സിഐ സ്ഥലത്തില്ലായിരുന്നു.ഡിവൈഎസ്പി വിവരം അറിയിച്ചതിനെ തുടർന്ന് റൂറൽ എസ്പി പ്രശാന്തൻ കാണി, സി.ഐ യഹിയയെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്ക് ഹാജരാക്കാൻ ഉത്തരവ് നൽകുകയായിരുന്നു.

നെടുമങ്ങാട് എസ്ഐ അഭിജിതിന്‍റെ നേതൃത്വത്തിൽ പോലീസുകാർ യഹിയയെ ലോക്കപ്പിൽ നിന്ന് ബലംപ്രയോഗിച്ച് പുറത്തിറക്കി നെടുമങ്ങാട് ജില്ലാശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ യഹിയ മദ്യപിച്ചിരുന്നതായി തെളിഞ്ഞു.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം യഹിയയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

വ്യാഴാഴ്ച രാത്രി എസ്ഐ അഭിജിതിന്‍െ നേതൃത്വത്തിൽ പോലീസ് ചുള്ളിമാനൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ ബൈക്കിന്‍റെ സ്റ്റമ്പും ഇരുമ്പ് ലിവറുകളുമായാണ് സ്ഥലവാസികളായ നാല് പേരെ കസ്റ്റഡിയിൽ എടുത്ത് മുൻകരുതൽ അറസ്റ്റ് രേഖപ്പെടുത്തി സെല്ലിൽ അടച്ചത്.

ഇവരെ വിട്ടുകിട്ടുന്നതിനായാണ് യഹിയ സ്റ്റേഷനിൽ പരാക്രമം നടത്തിയത്.സംഭവത്തിൽ വകുപ്പ്തല നടപടിയുണ്ടാകുമെന്ന് റൂറൽ എസ്പി ഓഫീസ് അറിയിച്ചു. ഇതിനിടെ പോലീസ് സ്റ്റേഷനിലേയ്ക്ക് പ്രതിഷേധ മാർച്ചുമായി ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തെത്തി.യഹിയയെ സസ്‌പെൻഡ് ചെയ്യണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു.

Kollam

വൈദ്യുതി നിയന്ത്രണം : ഡിവൈഎഫ്‌ഐ മാര്‍ച്ചിന് നേരെ പോലീസ് ലാത്തിവീശി: നാലുപേർക്ക് പരിക്ക്

ചാത്തന്നൂര്‍:അനിയന്ത്രിത വൈദ്യുതി നിയന്ത്രണത്തിനെതിരെ ഡിവൈഎഫ്‌ഐ ചാത്തന്നൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാത്തന്നൂര്‍ കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ പോലീസ് ലാത്തിവീശി. നാലുപേർക്ക് പരിക്കേറ്റു.
ചാത്തന്നൂര്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനം തിരുമുക്ക് ജംഗ്ഷന്‍ ചുറ്റി കെഎസ്ഇബി ഓഫീസില്‍ അവസാനിച്ചു.

ഓഫീസിന് സമീപത്തായി പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്ന പ്രവര്‍ത്തകര്‍ ഓഫീസില്‍ മുന്നില്‍ പ്രതിഷേധിച്ചപ്പോളാണ് പോലീസ് ലാത്തി വീശിയത്. പ്രതിഷേധയോഗം ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്‍റ് എം.ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ് വി.അനീഷ് അധ്യക്ഷനായി.

ബ്ലോക്ക് സെക്രട്ടറി എസ്. ശരത് ,ജോയിന്‍റ് സെക്രട്ടറി അഭിലാഷ് എം. സജി , സിപിഎം ചാത്തന്നൂര്‍ ഏരിയ സെക്രട്ടറി പി.വി. സത്യന്‍, ബ്ലോക്ക് ട്രഷറര്‍ അഭിജിത്ത്, ജോയിന്‍റ് സെക്രട്ടറി ആദര്‍ശ് എന്നിവര്‍ പ്രസംഗിച്ചു.

 

Pathanamthitta

ഏനാദിമംഗലത്ത് മെഡിക്കൽ ബയോവേസ്റ്റ് സംസ്കരണ പ്ലാന്‍റിനു വീണ്ടും സജീവനീക്കം

പത്തനംതിട്ട: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ നേതൃത്വത്തിൽ ഏനാദിമംഗലം കിൻഫ്രാ പാർക്കിൽ ലക്ഷ്യമിട്ടിട്ടുള്ള മെഡിക്കൽ ബയോവേസറ്റ് ട്രീറ്റ്മെന്‍റ് പ്ലാന്‍റിനുള്ള നീക്കങ്ങൾ വീണ്ടും സജീവമായി. പ്രദേശവാസികളെ ബോധവത്കരിച്ച് പദ്ധതി നിർദേശം അംഗീകരിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് തുടർ നടപടികൾ. ഇതിനിടെ പദ്ധതിക്കെതിരേ പ്രദേശത്ത് ജനരോഷം ശക്തവുമാണ്.

കേരളത്തിൽ നിലവിൽ മലമ്പുഴയിൽ മാത്രമാണ് ഇത്തരത്തിൽ മെഡിക്കൽ ബയൊ വെയ്സ്റ്റ് ട്രീറ്റ്മെന്‍റ്് പ്ലാന്‍റുുള്ളത്. രണ്ടാമത്തെ പ്ലാന്‍റാണ് ഏനാദിമംഗലം ഇളമണ്ണൂരിൽ നിർമിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്. നാട്ടുകാരുടെ എതിർപ്പിനെ വകവയ്ക്കാതെ, പദ്ധതിക്ക് ഭാഗിക പരിസ്ഥിതി അനുമതി നേരത്തേ നൽകിയിരുന്നു.

കായംകുളം - പുനലൂർ റോഡിൽ ഇളമണ്ണൂർ ജംഗ്ഷനിൽ നിന്നും കിൻഫ്രാ റോഡിലൂടെ കേവലം 500 മീറ്റർ സഞ്ചരിച്ചാൽ റോഡിന്‍റെ വലതുഭാഗത്താണ് നിർദിഷ്ട പദ്ധതി മേഖല. പണ്ട് സ്കീന്നർപുരം എസ്റ്റേറ്റിന്‍റെ ഭാഗമായിരുന്ന പ്രദേശമാണ്. മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ 2016 ഡിസംബർ 20 ലെ പൊതു ബയോമെഡിക്കൽ വേയ്സ്റ്റ് ട്രീറ്റ്മെന്‍റ് ആൻഡ‌് ഡിസ്പോസൽ ഫെസിലിറ്റീസ് നിയമ പ്രകാരം വ്യവസായ പാർക്കുകളിൽ പോലും മാലിന്യ സംസ്‌കരണ പ്ലാന്‍റ് സ്ഥാപിക്കണമെങ്കിൽ ജനവാസ മേഖലയിൽ നിന്നും 200 മീറ്റർ ദൂരപരിധി പാലിച്ചിരിക്കണമെന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്. കൂടാതെ 2017 ഒക്ടോബർ 10 -ലെ ഉത്തരവ് അനുസരിച്ച് മാലിന്യങ്ങൾ പുനരുപയോഗം ചെയ്യുന്നതിനായി നിർമിക്കുന്ന പ്ലാന്‍റിനെ ഓറഞ്ച് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ഇളമണ്ണൂർ മേഖലയിലെ സ്കിന്നർപുരം കുന്നിന് മുകളിൽ പ്ലാന്‍റ് സ്ഥാപിതമായാൽ മൊട്ടക്കുന്നിന് മുകളിൽ നിന്നും മാലിന്യം മഴ വെള്ളത്തിൽ ഒലിച്ച് സമീപമേഖലയിലേക്ക് വ്യാപിക്കുമെന്നതുൾപ്പെടെ ആശങ്ക നിലനിൽക്കുകയാണ്.
പ്രതിദിനം 75,000 ലിറ്റർ വെള്ളമാണ് മാലിന്യ സംസ്‌കരണത്തിന് ആവശ്യമായി വരുന്നത്. കല്ലടയാറ്റിലെ ജലമാകാം ഇതിനായി ഉപയോഗിക്കുക. സംസ്‌കരണം കഴിഞ്ഞ് അധികം വരുന്ന മലിന ജലം ഒഴുകി തോട്ടിലൂടെ നദിയിൽ എത്തിച്ചേരാനുള്ള സാധ്യതയും ഏറെയാണ്.ഇത്തരം പ്രശ്നങ്ങൾ മുൻനിർത്തി പദ്ധതിയെക്കുറിച്ച് ആലോചിച്ചപ്പോൾ തന്നെ എതിർപ്പുകളുയർന്നതാണ്. രണ്ടുവർഷം മുന്പ് പദ്ധതിക്കായി നീക്കം സജീവമായപ്പോൾ ശക്തമായ പ്രതിഷേധമാണ് പ്രദേശത്തുയർന്നത്.

ജനവാസ മേഖല ­­പ്രധാന പ്രശ്നം

പദ്ധതി സ്ഥലത്തു നിന്നും നൂറു മീറ്റർ പരിധിയിൽ തന്നെ ജനവാസ മേഖലയുണ്ടെന്നതാണ് പ്രധാന പ്രശ്നം. കൂടാതെ വ്യാപാര സ്ഥാപനങ്ങൾ, സ്‌കൂളുകൾ, ബാങ്ക്, ഇളമണ്ണൂർ ശ്രീ നാരായണപുരം ക്ഷേത്രം, കുന്നിട മലനട എന്നിവയുമുണ്ട്. എന്നാൽ ബയോ മെഡിക്കൽ വേസ്റ്റ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് പരിസ്ഥിതി മലിനീകരണം ഉണ്ടാക്കില്ലെന്നാണ് ഐഎംഎയുടെ വിശദീകരണം. പാലക്കാട് പ്ലാന്‍റ് ഉദാഹരിച്ചാണ് അവരുടെ നീക്കങ്ങൾ. കുടിവെള്ളം മലിനമാകുമെന്നതുൾപ്പെടെയുള്ള ആശങ്ക അസ്ഥാനത്താണ്. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ബയോ മെഡിക്കൽ സംസ്കരണത്തിന് അടിയന്തര നടപടികളുണ്ടാകേണ്ടത് ആവശ്യമാണ്. ജനവാസ മേഖല പരമാവധി ഒഴിവാക്കിയും പരിസ്ഥിതി പ്രത്യാഘാതം കുറച്ചുമായിരിക്കും പദ്ധതി നടപ്പാക്കുകയെന്നതാണ് ഐഎംഎയുടെ വിശദീകരണം.

പദ്ധതിക്കായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കിൻഫ്രാ ഇൻഡസ്ട്രിയൽ അസോസിയേഷന് അപേക്ഷ നൽകിയതിനു ശേഷം അതി വേഗത്തിലാണ് തുടർ നടപടികൾ ഉണ്ടായത്. മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ അനുമതിക്കായി 2022 ഓഗസ്റ്റ് എട്ടിനാണ് അസോസിയേഷൻ അപേക്ഷ സമർപ്പിക്കുന്നത്. രണ്ട് ദിവസത്തിന് ശേഷം 11 ന് മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ എത്തി സ്ഥല പരിശോധന നടത്തി. ചരിഞ്ഞ പദ്ധതി മേഖലയും തൊട്ടടുത്തുള്ള ജനവാസ മേഖലയും ജല സ്രോതസുകളും അധികൃതർ കണ്ടിട്ടും അതൊന്നും വകവയ്ക്കാതെ പദ്ധതിക്ക് അനുമതി നൽകുകയായിരുന്നു.

പദ്ധതിക്ക് പരിസ്ഥിതി അനുമതി ലഭിക്കണമെങ്കിൽ ജനാഭിപ്രായം തേടേണ്ടത് ആവശ്യമാണെന്നിരിക്കെ, 2024 സെപ്റ്റംബർ ഏഴിന് പദ്ധതി മേഖലയ്ക്ക് സമീപമുള്ള മോർണിംഗ് സ്റ്റാർ ഓഡിറ്റോറിയത്തിൽ തെളിവെടുപ്പ് നടത്തി. 900-ൽ പരം നാട്ടുകാരാണ് തെളിവെടുപ്പിൽ പദ്ധതിയെ എതിർത്തതെന്ന് കുന്നിട ചായലോട് അതിജീവന സമിതി കൺവീനർ കെ. എം. ജയചന്ദ്രൻ പറഞ്ഞു. കൂടാതെ പഞ്ചായത്ത് തലത്തിൽ നിരവധി വാർഡുകളിൽ പദ്ധതിക്കെതിരേ യോഗങ്ങൾ നടത്തി അഭിപ്രായ സ്വരൂപണത്തിനു ശേഷം നിവേദനവും നൽകി. ‌

സംസ്ഥാനത്തെ രണ്ടാമത്തെ ബയോ മെഡിക്കൽ മാലിന്യ സംസ്‌കരണ പ്ലാന്‍റാണ് ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂരിൽ വരുന്നത്. പാലക്കാട് ജില്ലയിലെ മലമ്പുഴയിൽ 25 ഏക്കർ സ്ഥലത്താണ് പ്ലാന്‍റെങ്കിൽ ഇവിടെ കേവലം മൂന്നേക്കർ സ്ഥലത്താണ് ദക്ഷിണ കേരളത്തിലെ ബയോ മെഡിക്കൽ മാലിന്യങ്ങൾ സംസ്‌കരിക്കാൻ ലക്ഷ്യമിടുന്നത്.

Idukki

വണ്ടൻമേട് സഹകരണബാങ്കിൽ അഴിമതിയെന്ന് കോൺഗ്രസ്

കട്ടപ്പന: വണ്ടൻമേട് സർവീസ് സഹകരണബാങ്കിൽ അഴിമതിയെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ബാങ്കിന്‍റെ കീഴിലുള്ള പുറ്റടി നീതി മെഡിക്കൽ സ്റ്റോറിൽ 13 ലക്ഷത്തിന്‍റെ തിരുമറി നടന്നത് കണ്ടെത്തി പണം തിരിച്ചടപ്പിച്ചിരുന്നു. ഇപ്പോൾ വീണ്ടും സ്റ്റോക്കിൽ വൻ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഒരു ജീവനക്കാരിയെ സസ്പെൻസ് ചെയ്തു.

എആർ ഓഫീസിൽനിന്നുള്ള ഉദ്യോഗസ്ഥർ കഴിഞ്ഞ മൂന്നുദിവസമായി മെഡിക്കൽ സ്റ്റോറിൽ സ്റ്റോക്ക് പരിശോധന നടത്തുകയാണ്. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ മറവിൽ സിപിഎം മുൻ ലോക്കൽ സെക്രട്ടറിയും കുടുംബവും എടുത്തിട്ടുള്ള 30 ലക്ഷത്തിന്‍റെ വായ്പത്തുക 17 ലക്ഷം രൂപയാക്കി കുറച്ച് ക്ലോസ് ചെയ്യിപ്പിച്ചു. പാർട്ടി സഹചാരികളുടെയും ഭരണസമിതിയുടെ അഭ്യുദയകാംക്ഷകളുടെയും ലോണുകൾ ചുരുങ്ങിയ രീതിയിൽ ക്ലോസ് ചെയ്യാൻ സഹായിച്ച് ബാങ്കിന് വൻ നഷ്ടമുണ്ടാക്കി.

കൂടാതെ, ബാങ്കിന്‍റെ ക്ലാസിഫിക്കേഷൻ ഇപ്പോൾ അഞ്ചാണ്. നിലവിൽ ബാങ്കിൽ ഏഴു സ്റ്റാഫ് മാത്രമേ പാടുള്ളൂവെങ്കിലും 14 സ്റ്റാഫിനെ ബാങ്ക് സംരക്ഷിച്ചു വരികയാണ്. ബാങ്കിന്‍റെ ഓഡിറ്റ് റിപ്പോർട്ട്‌ അനുസരിച്ച് ബാങ്ക് ഇപ്പോൾ എട്ടു കോടി രൂപ നഷ്ടത്തിലാണ്. കേരള ബാങ്ക് വഴി നബാർഡിൽനിന്ന് എടുത്തിട്ടുള്ള കാർഷികവായ്പ വക മാറ്റി ചെലവാക്കിയിരിക്കുകയാണ്. ബാങ്കിൽ ഇപ്പോഴുള്ള അംഗങ്ങൾക്ക് നൽകിയിട്ടുള്ള വായ്പ 17 കോടി രൂപയും കേരള ബാങ്കിൽനിന്ന് എടുത്തിട്ടുള്ള വായ്പ 19 കോടി രൂപയുമാണ്.

കൂടാതെ അംഗങ്ങളുടെ നിക്ഷേപം ഏഴു കോടിയും നൽകാനുണ്ട്. ബാങ്കിലെ നിലവിലുള്ള 13 ബോർഡ് അംഗങ്ങളിൽ ഒരാൾ കഴിഞ്ഞ പത്തുവർഷത്തോളമായി ബാങ്കിലെ കുടിശികക്കാരാനാണെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ജോബിൻസ് പാനേസ്, ഐഎൻ‌ടിയുസി ജില്ലാ പ്രസിഡന്‍റ് രാജാ മാട്ടുക്കാരൻ, ഡിസിസി അംഗം കെ.പി. സുദർശനൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോബൻ പാന്തേ, ഗ്രാമപഞ്ചായത്ത് മെംബർ ടോണി മക്കോറ എന്നിവർ പത്രസമ്മേളനത്തിൽ ആരോപിച്ചു.

Alappuzha

യാത്രക്കാരിക്കുനേരേ അതിക്രമം: കെഎസ്ആർടിസി ഡ്രൈവർ പിടിയിൽ

ഹരിപ്പാട്: കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിൽ സഹയാത്രികയായ യുവതിക്കുനേരേ ലൈംഗിക അതിക്രമം നടത്തിയ കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ. കായംകുളം കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ ചേർത്തല വയലാർ തെക്കേക്കരയിൽ രഞ്ജൻ (53) ആണ് അറസ്റ്റിലായത്.

ഇന്നലെ രാവിലെ 6.45 ഓടെ ആലപ്പുഴ-തിരുവനന്തപുരം റൂട്ടിലോടുന്ന സൂപ്പർഫാസ്റ്റ് ബസിലായിരുന്നു സംഭവം. ആലപ്പുഴയിലെ വീട്ടിൽനിന്നും കൊല്ലത്തേക്കു യാത്ര ചെയ്ത യുവതിക്കാണ് ദുരനുഭവമുണ്ടായത്. കായംകുളം ഡിപ്പോയിലേക്ക് ഡ്യൂട്ടിക്കായി യൂണിഫോം ധരിച്ച് യാത്ര ചെയ്ത ജീവനക്കാരനണ് അതിക്രമം നടത്തിയത്.

ഹരിപ്പാടിന് സമീപം കരുവാറ്റ കൺകാലിപ്പാലത്തിന് സമീപത്തുവച്ച് ഇയാൾ മോശമായി പെരുമാറിയതോടെ യുവതി ബസിനുള്ളിൽ ബഹളം വച്ചു. പിന്നാലെ ബസിൽനിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച ഇയളെ ജീവനക്കാരും നാട്ടുകാരും ചേർന്ന് പിന്തുടർന്നു പിടികൂടുകയായിരുന്നു.

തുടർന്ന് പ്രതിയെ ഇതേ ബസിൽതന്നെ ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പോലീസ് യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Kottayam

ഫയർഫോഴ്സ് വാഹനം മൂന്നു വാഹനങ്ങളിൽ ഇടിച്ചുമറിഞ്ഞ് ഉദ്യോഗസ്ഥൻ മരിച്ചു; ആറു പേർക്ക് പരിക്ക്

കണമല: കുത്തിറക്കത്തിൽ നിയന്ത്രണംവിട്ട ഫയർഫോഴ്‌സ് വാഹനം റോഡിൽ നിർത്തിയിരുന്ന വാഹനങ്ങളിൽ ഇടിച്ചുകയറി മറിഞ്ഞ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ മരിച്ചു.

തിരുവല്ല അഗ്നിരക്ഷാനിലയത്തിലെ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ രഞ്ജിത്ത് കുമാർ (39) ആണ് മരിച്ചത്. കൊല്ലം ആയൂർ സ്വദേശിയാണ്. അപകടത്തിൽ ഫയർഫോഴ്സ് ജീവനക്കാർ ഉൾപ്പെടെ ആറു പേർക്കു പരിക്കേറ്റു.
ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരായ ചേര്‍ത്തല സ്വദേശി ജോബിന്‍ വര്‍ഗീസ് (42), നെയ്യാറ്റിന്‍കര സ്വദേശി രാംലാല്‍ (41 ), മണ്ണഞ്ചേരി സ്വദേശി കെ.ബി. ഹാഷിം (44), വാമനപുരം സ്വദേശി വി.ആര്‍. അഭിലാഷ് (44), ചേര്‍ത്തല സ്വദേശി വി. അഭിലാഷ് (46), ഫോറസ്റ്റ് ഓഫീസര്‍ ഇടകടത്തി സ്വദേശി ഫ്രണ്ട് (58)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ തുലാപ്പള്ളി ആലപ്പാട് ജംഗ്ഷനിലാണ് അപകടം. ശബരിമല ഡ്യൂട്ടിക്കായി പോവുകയായിരുന്ന വാഹനത്തിൽ ഏഴ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന തമിഴ്നാട്ടിൽനിന്നുള്ള ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽ പൂർണമായും തകർന്നു. കണമല ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാർ വന്ന വനം വകുപ്പിന്‍റെ നിർത്തിയിട്ടിരുന്ന ജീപ്പിലും മറ്റൊരു ജീപ്പിലും ഫയർഫോഴ്സ് വാഹനം ഇടിച്ചിരുന്നു. നിർത്തിയിട്ടിരുന്ന ഈ വാഹനങ്ങളിൽ ആളുകൾ ഇല്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
ഫയർ ഫോഴ്സിന്‍റെ വാഹനം മറിഞ്ഞ ഉടനെ അഞ്ച് ഉദ്യോഗസ്ഥർക്ക് പുറത്തിറങ്ങാൻ സാധിച്ചു. കുടുങ്ങിക്കിടന്ന രണ്ട് ഉദ്യോഗസ്ഥരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഇവരിൽ സാരമായി പരിക്കേറ്റ രഞ്ജിത്ത് കുമാറാണ് കോട്ടയം മെഡിക്കൽ കോളജിൽ മരണപ്പെട്ടത്.
മറ്റ് ഉദ്യോഗസ്ഥർക്ക് നിസാര പരിക്കുകളാണുള്ളത്. വനം വകുപ്പിന്‍റെ ജീപ്പിലും മറ്റ് വാഹനങ്ങളിലുമുണ്ടായിരുന്നവർ സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്. അപകടത്തെത്തുടർന്ന് സ്ഥലത്ത് ഗതാഗത തടസമുണ്ടായെങ്കിലും പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് സ്ഥിതി നിയന്ത്രിച്ചു.
കർക്കടകത്തിന്‍റെ ആദ്യ ദിവസങ്ങളിൽ ശബരിമല ദർശനത്തിനായി തീർഥാടകർ ഏറെ എത്തുന്നതിനാൽ പമ്പ റൂട്ടിൽ തിരക്കേറെയാണ്. തുലാപ്പള്ളി വഴി പമ്പയിലേക്കുള്ള കുത്തനെ കയറ്റം നിറഞ്ഞ എളുപ്പമാർഗമായ റോഡിൽ മരണങ്ങൾ ഉൾപ്പടെ ഒട്ടേറെ അപകടങ്ങൾ മുമ്പ് സംഭവിച്ചിട്ടുണ്ട്. ഇത് മുൻനിർത്തി ഈ റോഡിൽ തീർഥാടക വാഹനങ്ങൾ കടത്തിവിടാറില്ല. ഫയർ ഫോഴ്സ് വാഹനം വന്നത് അപകടകരമായ ഈ വഴിയിലാണ്
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Ernakulam

വ്യാജ രേഖകള്‍ നിര്‍മിച്ച് കള്ളുഷാപ്പ് ലൈസന്‍സ് : അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടു

മൂവാറ്റുപുഴ: മൂവാറ്റുപുഴ എക്സൈസ് റേഞ്ചിന് കീഴില്‍ വ്യാജ രേഖകള്‍ നിര്‍മ്മിച്ച് കള്ളുഷാപ്പ് ലൈസന്‍സുകള്‍ നേടിയെടുക്കുന്നതുമായി ബന്ധപ്പെട്ട പരാതിയെ തുടര്‍ന്ന് എക്‌സൈസ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. മൂവാറ്റുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് സാബു ജോണ്‍ മന്ത്രി എം. ലിജുവിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഉത്തരവ്. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് വിഷയം അടിയന്തരമായി അന്വേഷിച്ച് നടപടിയെടുക്കാൻ മന്ത്രി എക്സൈസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.

മൂവാറ്റുപുഴ മേഖലയില്‍ കള്ളുഷാപ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തെങ്ങ്, പന ഉടമകളുടെ വ്യാജ സമ്മതപത്രം ഉപയോഗിച്ചാണ് ലൈസന്‍സുകള്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് നേരത്തെ മുതല്‍ ആരോപണം ഉയര്‍ന്നിരുന്നു.

ലൈസന്‍സ് ലഭിക്കാന്‍ ആവശ്യമായ പനയോ, തെങ്ങോ, ചെത്തുതൊഴിലാളികളോ ഈ മേഖലയില്‍ ലഭ്യമല്ലെന്നിരിക്കെ വ്യാജ രേഖകള്‍ ഉണ്ടാക്കിയാണ് ഇവ നേടിയെടുത്തിട്ടുള്ളത്. അഴിമതിക്ക് ചെത്തുതൊഴിലാളി യൂണിയനും എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍മാരും ഒത്താശ ചെയ്യുന്നതായി പരാതിയില്‍ ആരോപിക്കുന്നു. ഇതിലൂടെ യൂണിയന് തൊഴിലാളികളുടെ വേതനത്തിന്‍റെ നിശ്ചിത ശതമാനവും ഇന്‍സ്പെക്ടര്‍മാര്‍ക്ക് കൈക്കൂലിയും ലഭിക്കുന്ന ഒരു ആസൂത്രിത അഴിമതിയാണിതെന്നും പരാതിയില്‍ പറയുന്നുണ്ട്.

ഷാപ്പുകളില്‍ വിതരണം ചെയ്യുന്നത് കഞ്ചാവും മയക്കുമരുന്നുകളും ചേര്‍ത്തുണ്ടാക്കുന്ന കൃത്രിമ കള്ളാണെന്നും ഇത് ജനങ്ങളുടെ ആരോഗ്യത്തെയും നാടിന്‍റെ സമാധാനത്തെയും ഗുരുതരമായി ബാധിക്കുമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

മൂവാറ്റുപുഴ പ്രദേശത്ത് നിലവില്‍ നല്‍കിയിരിക്കുന്ന മുഴുവന്‍ കള്ള് ഷാപ്പ് ലൈസന്‍സുകളും റദ്ദാക്കണമെന്നും ഇവിടെ വിതരണം ചെയ്യുന്ന കള്ള് കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. മാറാടിയില്‍ കള്ളുഷാപ്പിന് ലൈസന്‍സ് കൊടുത്തതിനെ തുടര്‍ന്ന് ഒരു മാസമായി നീണ്ടുനിന്ന ജനകീയ സമരവും ഇതോടെ അവസാനിച്ചു.

Thrissur

കാണാതായ അച്ഛനെയും മക്കളെയും മണിക്കൂറുകൾക്കകം കണ്ടെത്തി മാള പോലീസ്

മാള: നാടിനെയൊന്നാകെ മുൾമുനയിലാഴ്ത്തിയ അച്ഛനെയും മൂന്നുമക്കളെയും കാണാതായ സംഭവത്തിന് മണിക്കൂറുകൾക്കകം ശുഭപര്യവസാനം. സ്കൂളിലേക്കു പോകുകയാണെന്നുപറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അച്ഛനെയും 11, ഒന്പത്, ആറ് വയസുകാരായ മൂന്നു മക്കളെയും അതിവേഗവും കൃത്യതയാർന്നതുമായ അന്വേഷണത്തിലൂടെ സുരക്ഷിതരായി കണ്ടെത്തി മാള പോലീസ്.

രാവിലെ വീട്ടിൽ നിന്നിറങ്ങിയ നാലുപേരും വൈകിയും തിരിച്ചെത്താതിരുന്നതിനെത്തുടർന്ന് ബന്ധുക്കൾ മാള പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചതോടെ റൂറൽ എസ്പി മുഹമ്മദ് നദിമുദീന്‍റെയും ഡിവൈഎസ്പി സന്തോഷ് കുമാറിന്‍റെയും മേൽനോട്ടത്തിൽ മാള പോലീസ് പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

സൈബർ ട്രാക്കിംഗിന്‍റെ അടിസ്ഥാനത്തിൽ ഇവർ ആദ്യം ആലപ്പുഴയിലെ കൃപാസനത്തിൽ എത്തിയതായും പിന്നീട് എറണാകുളം ജില്ലയിലെ പിറവത്തേക്കു പോയതായും പോലീസ് തിരിച്ചറിഞ്ഞു.

ഉടൻ പിറവം പോലീസുമായി ബന്ധപ്പെട്ടു. പിറവം സിഐ മഹേഷിന്‍റെയും സംഘത്തിന്‍റെയും മാള പോലീസിന്‍റെയും സംയുക്ത നീക്കത്തിലൂടെ മണിക്കൂറുകൾക്കകം അച്ഛനെയും മൂന്നു മക്കളെയും സുരക്ഷിതരായി കണ്ടെത്തുകയായിരുന്നു.
ആളൂർ എസ്എച്ച്ഒ കെ.വി. ഹരിക്കുട്ടൻ, മാള എസ്ഐ വിശാഖ് കെ. വിശ്വൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്ഐമാരായ ബാബു, ഫൈസൽ കോറോത്ത്, മുഹമ്മദ് ബാഷി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജിബിൻ, എയ് ഞ്ചൽ, കൃഷ്ണദാസ്, സിപിഒമാരായ ആകാശ്, കിരണ്‍, ഹരികൃഷ്ണ, ഡ്രൈവർ ജവഹർ എന്നിവരാണ് ഉണ്ടായിരുന്നത്.

Palakkad

അഞ്ചുലിറ്റർ നാടൻചാരായവുമായി ഒരാൾ അറസ്റ്റിൽ

അഗളി: അഞ്ചുലിറ്റർ നാടൻ ചാരയുമായി ഒരാളെ അഗളി പോലീസ് അറസ്റ്റുചെയ്തു. അട്ടപ്പാടി കക്കുപ്പടി ഉന്നതിയിലെ ബാബു (39) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി പത്തരയോടെ കക്കുപ്പടി ഉന്നതിയിൽനിന്നുമാണ് ഇയാളെ പിടികൂടിയത്.

ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി പാലക്കാട് ജില്ലാ പോലീസ് മേധാവി എ. അബ്ദുൽ റാഷി ഐപിഎസിന്‍റെ നിർദേശപ്രകാരം അഗളി ഡിവൈഎസ്പി ജിംപോളിന്‍റെ നേതൃത്വത്തിൽ പോലീസും അഗളി സബ്ഡിവിഷൻ ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്ലാസ്റ്റിക് കുപ്പിയിൽ സൂക്ഷിച്ചിരുന്ന വാറ്റുചാരായം വില്പനയ്ക്കായി എത്തിച്ചതാണെന്നും കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡുചെയ്തു.

Malappuram

കേരഗ്രാമം പദ്ധതിയെച്ചൊല്ലി വിവാദം: അന്വേഷണം ആവശ്യപ്പെട്ട് കര്‍ഷകര്‍

പദ്ധതി കര്‍ഷകര്‍ക്ക് ഉപകാരപ്പെടുന്നില്ലെന്ന് പരാതി

കരുവാരകുണ്ട്: കൃഷി വകുപ്പ് നാളികേര ഉത്പാദനം വര്‍ധിപ്പിക്കാനും കര്‍ഷകരുടെ വരുമാനം ഉയര്‍ത്താനുമായി നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയെച്ചൊല്ലി കരുവാരകുണ്ടില്‍ വിലനിര്‍ണയ വിവാദം. പദ്ധതിയുടെ ഭാഗമായി കൃഷിഭവന്‍ മുഖേന വിതരണം ചെയ്യുന്ന ചില കാര്‍ഷികോത്പന്നങ്ങളുടെ വില വിപണി വിലയേക്കാള്‍ കൂടുതലാണെന്ന ആരോപണമാണ് വിവാദത്തിന് കാരണം.

ശാസ്ത്രീയ കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുക, തെങ്ങുകളുടെ പുനരുദ്ധാരണം, ഇടവിള കൃഷി, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണം എന്നിവ ലക്ഷ്യമിട്ടാണ് കേരഗ്രാമം പദ്ധതി നടപ്പാക്കുന്നത്. എന്നാല്‍, പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്ന വളങ്ങളുടെ വില സംബന്ധിച്ച് കര്‍ഷകരിലും രാഷ്‌ട്രീയ സംഘടനകളിലും പ്രതിഷേധമുയരുകയാണ്. മെഗ്‌നീഷ്യം സള്‍ഫേറ്റിന് വിപണി വില കിലോക്ക് 28 രൂപയോളമാണ്. അതേസമയം കേരഗ്രാമം പദ്ധതിയില്‍ വില 56 രൂപയും. കുമ്മായം 10 കിലോക്ക് വിപണി വില 180 രൂപയും 280 രൂപ കേരഗ്രാമം പദ്ധതിയില്‍ ഈടാക്കുന്നതായാണ് ആരോപണം.

ജൈവവളത്തിന് 50 കിലോക്ക് 380 രൂപയാണെന്നിരിക്കെ കേരളഗ്രാമത്തില്‍ 30 കിലോക്ക് 390 രൂപ ഈടാക്കുന്നതായാണ് ആക്ഷേപം.

പദ്ധതിയില്‍ സബ്സിഡി നല്‍കുന്നുണ്ടെങ്കിലും ഉയര്‍ന്ന അടിസ്ഥാനവില നിശ്ചയിച്ചാല്‍ അതിന്‍റെ യഥാര്‍ഥ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കില്ലെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്. ഈയൊരു സാഹചര്യത്തില്‍ ടെന്‍ഡര്‍ നടപടികള്‍, വിതരണ കമ്പനികളുടെ തെരഞ്ഞെടുപ്പ്, വിലനിര്‍ണയ മാനദണ്ഡങ്ങള്‍ എന്നിവ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കണമെന്നാണ് ആവശ്യമുയരുന്നത്.

എന്നാല്‍ കൃഷിവകുപ്പ് അധികൃതര്‍ ഈ ആരോപണങ്ങളില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പൊതുപണം ചെലവഴിച്ച് നടപ്പാക്കുന്ന സബ്സിഡി പദ്ധതികള്‍ കര്‍ഷകര്‍ക്ക് യഥാര്‍ഥ പ്രയോജനം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സ്വതന്ത്രവും സുതാര്യവുമായ പരിശോധന അനിവാര്യമാണെന്നാണ് കര്‍ഷകരുടെയും വിവിധ സംഘടനകളുടെയും ആവശ്യം.

Kozhikode

അപകടം വരുത്തുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കും; ഉടമകള്‍ക്കെതിരേയും നടപടി: ജില്ലാ കളക്ടര്‍

കോഴിക്കോട്: ജില്ലയില്‍ നിരന്തരം അപകടങ്ങള്‍ വരുത്തിവെക്കുന്ന ബസുകളുടെ പെര്‍മിറ്റ് ഇനിമുതല്‍ പുതുക്കി നല്‍കില്ലെന്ന് ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി അറിയിച്ചു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കോഴിക്കോട്, വടകര റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റികളുടെ യോഗത്തിലാണ് ആര്‍ടിഎ ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. അപകടമുണ്ടാകുമ്പോള്‍ ജീവനക്കാര്‍ക്കെതിരെ മാത്രം നടപടിയെടുക്കുന്ന രീതിയാണ് ഇതിവരെ പിന്‍തുടരുന്നത്. എന്നാല്‍ അപകടങ്ങള്‍ ആവര്‍ത്തിച്ചാല്‍ ബസ് ഉടമകള്‍ക്കെതിരെയും ഇനിമുതല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.കോഴിക്കോട്, വടകര ആര്‍ടിഎകളുടെ കീഴില്‍ പെര്‍മിറ്റിനായി ലഭിച്ച പുതിയ അപേക്ഷകള്‍ വിശദമായി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് സമിതി അറിയിച്ചു.

കോഴിക്കോട് ആര്‍ടിഎയില്‍ പുതിയ പെര്‍മിറ്റിനായി 24, പെര്‍മിറ്റ് പുതുക്കാനും കൈമാറ്റത്തിനുമായി 30, എന്നിങ്ങനെയാണ് അപേക്ഷകള്‍ ലഭിച്ചത്.വടകര ആര്‍ടിഎയില്‍ പുതിയ പെര്‍മിറ്റിന് 14, പെര്‍മിറ്റ് പുതുക്കാന്‍ 18, കൈമാറ്റത്തിന് 42 അപേക്ഷകളും ലഭിച്ചിട്ടുണ്ട്.

യോഗത്തില്‍ കോഴിക്കോട് റൂറല്‍ എസ്.പിയുടെ പ്രതിനിധി, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സി.വി.എം. ഷെരീഫ്, കോഴിക്കോട് ആര്‍ടിഒ ജെബി ചെറിയാന്‍, വടകര ആര്‍ടിഒ പി.കെ.സജീവ്, സ്വകാര്യ വാഹന ഉടമകള്‍, കെഎസ്ആര്‍ടിസി പ്രതിനിധികള്‍, സാമൂഹിക സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Wayanad

കെഎസ്ആർടിസി ബസിൽനിന്ന് തീയും പുകയും

എക്‌സൈസ് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വൻ ദുരന്തം

സുല്‍ത്താന്‍ ബത്തേരി: എക്‌സൈസ് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിലൂടെ കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ രക്ഷപ്പെട്ടത് വന്‍ദുരന്തത്തില്‍ നിന്ന്. ബംഗളരൂവില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് യാത്രക്കാരുമായെത്തിയ കെഎസ്ആര്‍ടിസി ഡീലക്‌സ് ബസാണ് തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12ന് പൊന്‍കുഴി കാട്ടുനായ്ക്ക ഉന്നതിക്ക് മുന്നിലാണ് സംഭവം.
ബത്തേരി എക്‌സൈസ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ തണ്ടറിന്‍റെ ഭാഗമായി മുത്തങ്ങ പൊന്‍കുഴിഭാഗത്ത് വാഹന പരിശോധന നടത്തുന്ന സമയത്താണ് ബസിന്‍റെ പിറകിലെ വലതുഭാഗത്തെ ചക്രങ്ങളുടെ ഇടയില്‍ നിന്ന് പുകയും തീയും ഉയരുന്നത് എക്‌സൈസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞുനിര്‍ത്തി ജീവനക്കാരെയും യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. പിന്നീട് ഫയര്‍ എക്‌സിറ്റിന്‍ഗ്യുഷര്‍ ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു. ഇതുവഴി വന്ന മറ്റൊരു കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരെ കയറ്റി ബത്തേരിയില്‍ എത്തിച്ചു. ബ്രേക്ക് ലൈനര്‍ ഉരഞ്ഞാണ് തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Kannur

നവീകരിച്ച തലശേരി റെയില്‍വേ സ്റ്റേഷന്‍ നാടിന് സമര്‍പ്പിച്ചു

തലശേരി: അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 22.36 കോടി രൂപ ചെലവില്‍ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയ തലശേരി റെയില്‍വേ സ്റ്റേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി നാടിന് സമര്‍പ്പിച്ചു. റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ഷാഫി പറമ്പില്‍ എംപി, സി. സദാനന്ദന്‍ എംപി, കാരായി രാജന്‍ എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ കാരായി ചന്ദ്രശേഖരന്‍, പി.കെ. കൃഷ്ണദാസ്, പാലക്കാട് ഡിവിഷന്‍ എഡിആര്‍എം ജെറിന്‍ എസ്. ആനന്ദ് എന്നിവർ പ്രസംഗിച്ചു. സ്റ്റേഷന്‍ നവീകരണത്തോടനുബന്ധിച്ച് നഗരത്തിലെ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നിര്‍വഹിച്ചു.

ഷൊര്‍ണൂര്‍-മംഗളൂരു മെയിന്‍ ലൈനിലെ പ്രധാനപ്പെട്ട എന്‍എസ്ജി-3 കാറ്റഗറിയില്‍പ്പെട്ട ഈ സ്റ്റേഷന്‍റെ വികസനം വടക്കന്‍ കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയൊരു നാഴികക്കല്ലാകും.
പ്രതിദിനം ശരാശരി 28,642 യാത്രക്കാര്‍ ആശ്രയിക്കുന്ന സ്റ്റേഷന്‍ വഴി ദിവസേന 68 മുതല്‍ 70 വരെ ട്രെയിന്‍ സര്‍വിസുകളാണ് നിലവില്‍ കടന്നുപോകുന്നത്. സ്റ്റേഷന്‍റെ പ്രധാന മുന്‍ഭാഗം മനോഹര മാക്കുകയും വാഹനങ്ങള്‍ വരാനും പോകാനുമുള്ള പ്രത്യേക ഡ്രൈവേകളോട് കൂടിയ പ്രവേശന കവാടം നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. ശീതീകരിച്ച വെയിറ്റിംഗ് ഹാള്‍, ഓപ്പണ്‍ വെയിറ്റിംഗ് ലോഞ്ച്, വിശാലമായ കോണ്‍കോഴ്സ്, ആധുനിക ബുക്കിംഗ് ഓഫീസുകള്‍ എന്നിവയും നവീകരണത്തിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

പ്ലാറ്റ്ഫോമുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഫുട്ഓവര്‍ ബ്രിഡ്ജില്‍ രണ്ട് പുതിയ ലിഫ്റ്റുകള്‍ സ്ഥാപിച്ചതിനൊപ്പം17 പുതിയ പ്ലാറ്റ്ഫോം ഷെല്‍ട്ടറുകള്‍, എല്‍ഇഡി ലൈറ്റുകള്‍, ഡിജിറ്റല്‍ കോച്ച് ഗൈഡന്‍സ് സിസ്റ്റം, ഇലക്ട്രോണിക് ട്രെയിന്‍ ഇന്‍ഡിക്കേഷന്‍ ബോര്‍ഡുകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും തടസമില്ലാതെ സഞ്ചരിക്കാന്‍ ടാക്‌റ്റൈല്‍ വാക്ക്‌വേകൾ, ഹാന്‍ഡ് റെയിലുകളോട് കൂടിയ റാമ്പുകള്‍, ഉയരം കുറഞ്ഞ ബുക്കിംഗ് കൗണ്ടറുകള്‍, പ്രത്യേക ശുചിമുറികള്‍ എന്നിവയും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്.

Kasaragod

ചീമേനിയിൽ ബസ് സ്റ്റാൻഡ് നിർമാണം വീണ്ടും നിലച്ചു

ചീമേനി: ചീമേനിയിൽ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ തുടങ്ങിയ ബസ് സ്റ്റാൻഡ് നിർമാണം വീണ്ടും നിലച്ചു. നിർമാണ പ്രവൃത്തികൾക്കായി ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുക്കാനുള്ള നീക്കവും അനിശ്ചിതത്വത്തിലാണ്. ബസ് സ്റ്റാൻഡ് നിർമാണത്തിന് റവന്യൂ വകുപ്പ് ഭൂമി വിട്ടുനൽകിയത് പാട്ടവ്യവസ്ഥയിലായതിനാൽ വായ്പ അനുവദിച്ചുകിട്ടാൻ സാങ്കേതിക തടസങ്ങളുള്ളതാണ് കാരണം.

ബസ് സ്റ്റാൻഡിനായി വിട്ടുകിട്ടിയ സ്ഥലത്ത് മുൻ എംഎൽഎ എം. രാജഗോപാലന്‍റെ ആസ്തിവികസനഫണ്ടിൽനിന്ന് ഒരു കോടി രൂപ ചെലവിൽ ഒരു ബസ് കാത്തിരിപ്പുകേന്ദ്രവും ഓപ്പൺ ഓഡിറ്റോറിയവും നിർമിച്ചതു മാത്രമാണ് ആകെ നടന്ന പ്രവൃത്തി. ഈ സ്ഥലത്തേക്കുള്ള റോഡിന്‍റെ നിർമാണവും നടത്തി. അതേസമയം ബസ് സ്റ്റാൻഡ് യാർഡ് നിരപ്പാക്കുന്ന ജോലി പോലും എങ്ങുമെത്തിയിട്ടില്ല.

ബസ് സ്റ്റാൻഡ് നിർമാണം പൂർത്തിയാക്കാൻ 10 കോടിയിലധികം രൂപ വേണ്ടിവരുമെന്നാണ് കണക്ക്. തനതു വരുമാനമാർഗങ്ങൾ തീരെ കുറവായ കയ്യൂർ-ചീമേനി പഞ്ചായത്തിന് ഈ തുക എങ്ങനെ കണ്ടെത്താൻ കഴിയുമെന്ന കാര്യത്തിൽ ഇതുവരെയും കൃത്യമായ ധാരണയുണ്ടായിട്ടില്ല. ബസ് സ്റ്റാൻഡിനൊപ്പം ഷോപ്പിംഗ് കോംപ്ലക്സ് കൂടി നിർമിക്കുന്നതിനാൽ വലിയ തുക വായ്പയെടുത്താലും അത് തിരിച്ചടക്കാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നായിരുന്നു ആദ്യത്തെ കണക്കുകൂട്ടൽ.

എന്നാൽ സാങ്കേതിക തടസത്തിൽ കുടുങ്ങി വായ്പ തന്നെ ലഭിക്കാതായതോടെ ആ വാതിൽ അടഞ്ഞു. പദ്ധതി നടക്കണമെങ്കിൽ ഇനി സംസ്ഥാന സർക്കാരിന്‍റെയും സന്ദീപ് വാര്യർ എംഎൽഎയുടെയും ഇടപെടൽ അനിവാര്യമാണെന്ന സ്ഥിതിയാണ്.

നേരത്തേ എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ചുകിട്ടിയ തുക കൊണ്ട് യാർഡ് എങ്കിലും നിരപ്പാക്കിയിരുന്നെങ്കിൽ ബസുകളെ ഇവിടെ പ്രവേശിപ്പിക്കാനും ക്രമേണ മറ്റു വികസനസാധ്യതകളിലേക്ക് കടക്കാനും കഴിയുമായിരുന്നു. അതിനു പകരം ആദ്യംതന്നെ ഓപ്പൺ ഓഡിറ്റോറിയം നിർമിച്ചത് എന്തിനായിരുന്നുവെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇവിടെ നിർമിച്ച ബസ് ഷെൽട്ടറും ഓപ്പൺ ഓഡിറ്റോറിയവുമെല്ലാം ഇപ്പോൾ കാടുകയറുന്ന നിലയിലാണ്.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

ത്രേസ്യാമ്മ ഉലഹന്നന്‍

കലൂര്‍: പരുന്താനിയില്‍ ത്രേസ്യാമ്മ ഉലഹന്നന്‍ (94) അന്തരിച്ചു. സംസ്‌കാരം നാളെ 10.30ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം കലൂര്‍ സെന്‍റ് ജോണ്‍സ് പള്ളിയില്‍. പരേത ചാലാശേരി കൊച്ചുപറമ്പില്‍ കുടുംബാംഗം. ഭര്‍ത്താവ്: പരേതനായ പി.യു. ഉലഹന്നന്‍ (ഡിഡി സാര്‍). മക്കള്‍: എല്‍സി (റിട്ട. അസി. സെക്രട്ടറി എസ്‌സിബി, മുതലക്കോടം), മേരി (റിട്ട. എച്ച്എം, സെന്‍റ് ജോസഫ് എല്‍പിഎസ് പന്നിമറ്റം), ബേബി (പരുന്താനിയില്‍ വാച്ച് ഹൗസ് വാഴക്കുളം), ജോസഫ് (റിട്ട. എച്ച്എം, എല്‍എഫ് എച്ച്എസ് ഊന്നുകല്‍), ജോണ്‍സണ്‍ (റിട്ട. അധ്യാപകന്‍, ഗവ. എച്ച്എസ്എസ് പേഴയ്ക്കാപ്പിള്ളി), ജെസി (റിട്ട. ഡെപ്യൂട്ടി കളക്ടര്‍, എറണാകുളം). മരുമക്കള്‍: കെ.കെ. ജോസഫ് കല്ലിങ്കക്കുടിയില്‍ (റിട്ട. സെക്രട്ടറി എസ്‌സിബി, മുതലക്കോടം), മാത്യു മാവറ (തെക്കുംഭാഗം), സാന്‍റി ബേബി നെടുങ്കല്ലേല്‍ (ഏഴല്ലൂര്‍), ഡോളി ജോസഫ് പീടികപറമ്പില്‍ (വഴിത്തല), ഷൈനി ജോണ്‍സണ്‍ കോലോത്ത് (യുകെ), സിബി മാത്യു കുഴികണ്ണിയില്‍ (റിട്ട. സെക്രട്ടറി എസ്‌സിബി, ആരക്കുഴ). ഫാ. ഡോ. ജോസഫ് കൊച്ചുപറമ്പിലിന്‍റെ (വികാരി, കരിമണ്ണൂര്‍ സെന്‍റ് മേരീസ് ഫൊറോന പള്ളി) പിതൃസഹോദരിയാണ്.

ത്രേസ്യാമ്മ ജോസഫ്

കൂവപ്പള്ളി: അക്കൂറ്റ് ത്രേസ്യാമ്മ ജോസഫ് (81) അന്തരിച്ചു. സംസ്കാരം നാളെ നാലിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം കൂവപ്പള്ളി സെന്‍റ് ജോസഫ് പള്ളിയിൽ. ഭർത്താവ്: ജോസഫ് ഉലഹന്നാൻ. മക്കൾ: റാണി, കുഞ്ഞുമോൾ, രാജൻകുഞ്ഞ് (എലിക്കുളം), തോമസുകുട്ടി (എറണാകുളം), ജോസുകുട്ടി (ഓസ്ട്രേലിയ), ജോസൻ (കൂവപ്പള്ളി). മരുമക്കൾ: സിബി കണ്ണാർപുരയിടം (കൂവപ്പള്ളി), ബെന്നി വെട്ടിക്കൽ (കുമളി), മിനി നെല്ലുവേലിൽ (കട്ടപ്പന), ലിബ ചെറുവേലി തുണ്ടിയിൽ (ചെങ്ങന്നൂർ), പ്രിയ വെട്ടുകുഴി (ചെങ്ങളം). മൃതദേഹം നാളെ രാവിലെ ഒന്പതിന് ഭവനത്തിൽ കൊണ്ടുവരും.

കെ.എം. തോമസ്

മൂന്നിലവ് : കുറ്റിയാനിക്കൽ കെ.എം. തോമസ് (കൊച്ചേട്ടൻ-83) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം മൂന്നിലവ് സെന്‍റ് മേരീസ് പള്ളിയിൽ. ഭാര്യ കുട്ടിയമ്മ വെള്ളികുളം പുത്തൻപുരയ്ക്കൽ കുടുംബാംഗം. മക്കൾ: ഡെൽമ അൽഫോൻസ്, ജോസ് മാത്യു ടോം (മീനച്ചിൽ ഡിസ്ട്രിബ്യൂട്ടേഴ്സ്, കിടങ്ങൂർ), സെൽമ മരിയ ജെയിംസ്. മരുമക്കൾ: അൽഫോൻസ് ജേക്കബ് കൊച്ചുമഠത്തിൽ (പെരുനിലം), സോണി ജോസ് മണ്ണാപറന്പിൽ (ചിറ്റാർ), ജയിംസ് ജോസഫ് കൊച്ചുമഠത്തിൽ (വടക്കഞ്ചേരി).

ത്രേസ്യാമ്മ ജോസഫ്

കൂവപ്പള്ളി: അക്കൂറ്റ് ത്രേസ്യാമ്മ ജോസഫ് (81) അന്തരിച്ചു. സംസ്കാരം നാളെ നാലിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം കൂവപ്പള്ളി സെന്‍റ് ജോസഫ് പള്ളിയിൽ. ഭർത്താവ്: ജോസഫ് ഉലഹന്നാൻ. മക്കൾ: റാണി, കുഞ്ഞുമോൾ, രാജൻകുഞ്ഞ് (എലിക്കുളം), തോമസുകുട്ടി (എറണാകുളം), ജോസുകുട്ടി (ഓസ്ട്രേലിയ), ജോസൻ (കൂവപ്പള്ളി). മരുമക്കൾ: സിബി കണ്ണാർപുരയിടം (കൂവപ്പള്ളി), ബെന്നി വെട്ടിക്കൽ (കുമളി), മിനി നെല്ലുവേലിൽ (കട്ടപ്പന), ലിബ ചെറുവേലി തുണ്ടിയിൽ (ചെങ്ങന്നൂർ), പ്രിയ വെട്ടുകുഴി (ചെങ്ങളം). മൃതദേഹം നാളെ രാവിലെ ഒന്പതിന് ഭവനത്തിൽ കൊണ്ടുവരും.

കെ.എം. തോമസ്

മൂന്നിലവ് : കുറ്റിയാനിക്കൽ കെ.എം. തോമസ് (കൊച്ചേട്ടൻ-83) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം മൂന്നിലവ് സെന്‍റ് മേരീസ് പള്ളിയിൽ. ഭാര്യ കുട്ടിയമ്മ വെള്ളികുളം പുത്തൻപുരയ്ക്കൽ കുടുംബാംഗം. മക്കൾ: ഡെൽമ അൽഫോൻസ്, ജോസ് മാത്യു ടോം (മീനച്ചിൽ ഡിസ്ട്രിബ്യൂട്ടേഴ്സ്, കിടങ്ങൂർ), സെൽമ മരിയ ജെയിംസ്. മരുമക്കൾ: അൽഫോൻസ് ജേക്കബ് കൊച്ചുമഠത്തിൽ (പെരുനിലം), സോണി ജോസ് മണ്ണാപറന്പിൽ (ചിറ്റാർ), ജയിംസ് ജോസഫ് കൊച്ചുമഠത്തിൽ (വടക്കഞ്ചേരി).

സി.എം. തോമസ്

തൊടുപുഴ : ഏഴല്ലൂര്‍ ചീമ്പാറയില്‍ (എടാട്ടേല്‍) സി.എം. തോമസ് (91) അന്തരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ പരേതയായ മറിയക്കുട്ടി നെടുംകല്ലേല്‍ കുടുംബാംഗം. മക്കള്‍: വത്സമ്മ, മാത്യു, ജേക്കബ്, ജോയി, ജോണ്‍സണ്‍, ജെസി, ടെസി, ബിജു, ജോജി. മരുമക്കള്‍: ലിസി പുളിയനാല്‍, ബേബി കാപ്പില്‍, ഷേര്‍ളി ജേക്കബ് കളമ്പാട്ടുപറമ്പില്‍, സിനി ജോയി മനാട്ടുകാലായില്‍, സ്റ്റില്ലി ജോണ്‍സണ്‍ കൂട്ടുങ്കല്‍, അഗസ്റ്റ്യന്‍ മഞ്ഞക്കുന്നേല്‍, ജോസ് കല്ലറയ്ക്കല്‍, ജീംഷ ചിറ്റിലപ്പിള്ളി.

വി.യു. മാത്യു

നെയ്യശേരി: വാഴേപ്പറമ്പില്‍ വി.യു. മാത്യു (96) അന്തരിച്ചു. സംസ്‌കാരം നാളെ രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം നെയ്യശേരി സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ പരേതയായ അന്നക്കുട്ടി ഇലഞ്ഞി കൊച്ചുപുരയ്ക്കല്‍ കുടുംബാംഗം. മക്കള്‍:ജോയി, ബ്രദര്‍ പീറ്റര്‍ സിഎംഎസ്എഫ്, സിബി, സാജന്‍, ബെറ്റി, മഞ്ജു. മരുമക്കള്‍: ജെസി മഠത്തിനാല്‍ (കരിമണ്ണൂര്‍), ലൈസമ്മ ഓലിയാനിക്കല്‍ (പന്നിമറ്റം), സുജ ഇരപ്പൂഴിക്കര (അരുവിത്തുറ), ബേബി മുതുപ്ലാക്കല്‍ (മുതലക്കോടം), സഞ്ജയ് പഴുപ്ലാക്കല്‍ (ഏഴല്ലൂര്‍).

ത്രേസ്യാമ്മ ഉലഹന്നന്‍

കലൂര്‍: പരുന്താനിയില്‍ ത്രേസ്യാമ്മ ഉലഹന്നന്‍ (94) അന്തരിച്ചു. സംസ്‌കാരം നാളെ 10.30ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം കലൂര്‍ സെന്‍റ് ജോണ്‍സ് പള്ളിയില്‍. പരേത ചാലാശേരി കൊച്ചുപറമ്പില്‍ കുടുംബാംഗം. ഭര്‍ത്താവ്: പരേതനായ പി.യു. ഉലഹന്നന്‍ (ഡിഡി സാര്‍). മക്കള്‍: എല്‍സി (റിട്ട. അസി. സെക്രട്ടറി എസ്‌സിബി, മുതലക്കോടം), മേരി (റിട്ട. എച്ച്എം, സെന്‍റ് ജോസഫ് എല്‍പിഎസ് പന്നിമറ്റം), ബേബി (പരുന്താനിയില്‍ വാച്ച് ഹൗസ് വാഴക്കുളം), ജോസഫ് (റിട്ട. എച്ച്എം, എല്‍എഫ് എച്ച്എസ് ഊന്നുകല്‍), ജോണ്‍സണ്‍ (റിട്ട. അധ്യാപകന്‍, ഗവ. എച്ച്എസ്എസ് പേഴയ്ക്കാപ്പിള്ളി), ജെസി (റിട്ട. ഡെപ്യൂട്ടി കളക്ടര്‍, എറണാകുളം). മരുമക്കള്‍: കെ.കെ. ജോസഫ് കല്ലിങ്കക്കുടിയില്‍ (റിട്ട. സെക്രട്ടറി എസ്‌സിബി, മുതലക്കോടം), മാത്യു മാവറ (തെക്കുംഭാഗം), സാന്‍റി ബേബി നെടുങ്കല്ലേല്‍ (ഏഴല്ലൂര്‍), ഡോളി ജോസഫ് പീടികപറമ്പില്‍ (വഴിത്തല), ഷൈനി ജോണ്‍സണ്‍ കോലോത്ത് (യുകെ), സിബി മാത്യു കുഴികണ്ണിയില്‍ (റിട്ട. സെക്രട്ടറി എസ്‌സിബി, ആരക്കുഴ). ഫാ. ഡോ. ജോസഫ് കൊച്ചുപറമ്പിലിന്‍റെ (വികാരി, കരിമണ്ണൂര്‍ സെന്‍റ് മേരീസ് ഫൊറോന പള്ളി) പിതൃസഹോദരിയാണ്.

ത്രേസ്യാമ്മ ഉലഹന്നന്‍

കലൂര്‍: പരുന്താനിയില്‍ ത്രേസ്യാമ്മ ഉലഹന്നന്‍ (94) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10.30ന് കലൂര്‍ സെന്‍റ് ജോണ്‍സ് ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ. പരേത ചാലാശേരി കൊച്ചുപറമ്പില്‍ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി.യു. ഉലഹന്നന്‍ (ഡിഡി സാര്‍). കോതമംഗലം രൂപത വൈദികന്‍ ഫാ. ജോസഫ് കൊച്ചുപറമ്പിലിന്‍റെ പിതൃസഹോദരിയാണ് പരേത. മക്കള്‍: എല്‍സി ജോണ്‍ (റിട്ട. അസി. സെക്രട്ടറി, എസ്‌സിബി, മുതലക്കോടം), മേരി ജോണ്‍ (റിട്ട. എച്ച്എം സെന്‍റ് ജോസഫ് എല്‍പിഎസ്, പന്നിമറ്റം), ബേബി ജോണ്‍ പരുന്താനിയില്‍ വാച്ച് ഹൗസ് വാഴക്കുളം, ജോസഫ് ജോണ്‍ (റിട്ട. എച്ച്എം എല്‍എഫ്എച്ച്എസ്, ഊന്നുകല്‍), ജോണ്‍സണ്‍ ജോണ്‍ (റിട്ട. അധ്യാപകന്‍, ഗവ. എച്ച്എസ്എസ് പേഴയ്ക്കാപ്പിള്ളി), ജെസി ജോണ്‍ (റിട്ട. ഡെപ്യൂട്ടി കളക്ടര്‍, എറണാകുളം.). മരുമക്കള്‍: കെ.കെ. ജോസഫ് കല്ലിങ്കക്കുടിയില്‍ (റിട്ട. സെക്രട്ടറി, എസ്‌സിബി, മുതലക്കോടം), മാത്യു മാവറ തെക്കുംഭാഗം, സാന്‍റി ബേബി നെടുങ്കല്ലേല്‍ ഏഴല്ലൂര്‍, ഡോളി ജോസഫ് പീടികപറമ്പില്‍ വഴിത്തല, ഷൈനി ജോണ്‍സണ്‍ കോലോത്ത് (യുകെ), സിബി മാത്യു കുഴികണ്ണിയില്‍ (റിട്ട. സെക്രട്ടറി, എസ്‌സിബി, ആരക്കുഴ.

സിസ്റ്റർ ഗ്രേയ്സ് സലോം സിഎസ്എസ്

തൃശൂർ: മണ്ണുത്തി സമരിറ്റൻ സന്യാസിനി സമൂഹത്തിന്‍റെ സ്നേഹോദയ പ്രൊവിൻസിലെ പുല്ലൂർ സേക്രഡ് ഹാർട്ട് മഠാംഗമായ സിസ്റ്റർ ഗ്രേയ്സ് സലോം അരിക്കാട്ട് (87) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് 4.45 ന് മണ്ണുത്തി സ്നേഹോദയ പ്രൊവിൻഷ്യൽ ഹൗസിൽ. തൃശൂർ അന്നമനട അരിക്കാട്ട് പരേതരായ ലൂവിസ്- ഏല്യക്കുട്ടി ദന്പതികളുടെ മകളാണ്. സമരിറ്റൻ സന്യാസിനി സമൂഹത്തിന്‍റെ ആദ്യകാല അംഗങ്ങളിൽ ഒരാളാണ്. മുളയം ഡാമിയൻ ഇൻസ്റ്റിറ്റ്യൂട്ട്, പൂല്ലൂർ മിഷൻ ഹോസ്പിറ്റൽ, അസംപ്ഷൻ കോണ്‍വന്‍റ് വെളയനാട് എന്നിവിടങ്ങളിലും വടക്കേ ഇന്ത്യയിൽ മിഷനറി ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 63 വർഷക്കാലം സമരിറ്റൻ സന്യാസിനി സമൂഹത്തിന്‍റെ ഭാഗമായി ശുശ്രൂഷ ചെയ്ത സിസ്റ്റർ കുഷ്ഠരോഗികളെ ശുശ്രൂഷിക്കുകയും വിവിധ സ്ഥാപനങ്ങളിൽ സുപ്പീരിയർ, അഡ്മിനിസ്ട്രേറ്റർ, നഴ്സിംഗ് സുപ്രണ്ടന്‍റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പോൾക്കുട്ടി, പരേതനായ ജോസഫ്, ജോർജ്.

രവീന്ദ്രൻ നായർ

കോഴിക്കോട്: ഹാർബർ എന്‍ജിനിയറിംഗ് ഡിപ്പാർട്ട്മെന്‍റ് റിട്ട. എക്സിക്യൂട്ടീവ് എന്‍ജിനിയർ കാരപ്പറമ്പ് "ആരാധന'യിൽ രവീന്ദ്രൻ നായർ വെളുത്തൂർ (80) അന്തരിച്ചു. പരേതരായ ഒതയമംഗലത്ത് നാരായണൻ നായരുടെയും വെളുത്തൂർ കാർത്യായനി അമ്മയുടെയും മകനാണ്. ഭാര്യ: നളിനി രവീന്ദ്രൻ (റിട്ട. എപിഎം, പോസ്റ്റൽ ഡിപ്പാർട്ട്മെന്‍റ്).മക്കൾ: ഡോ. അജു രവീന്ദ്രൻ (മലബാർ മെഡിക്കൽ കോളജ്, സ്റ്റാർകെയർ ഹോസ്പിറ്റൽ), ധന്യ രവീന്ദ്രൻ (ബംഗളൂരു). മരുമക്കൾ: ഡോ.സി.ലക്ഷ്മി, പ്രദീപ് രാമകൃഷ്ണൻ. സഹോദരങ്ങൾ: വസുമതി ഭാസ്കരൻ, രമ ബാലഗോപാൽ, രതി അരവിന്ദൻ, രാജീവൻ, പരേതനായ സുരേന്ദ്രൻ.

ആഗ്നസ്

എടൂർ: എടൂർ പോസ്റ്റ് ഓഫീസിലെ ജീവനക്കാരിയായിരുന്ന തുമ്പേപറമ്പിൽ ആഗ്നസ് (70) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് എടൂർ സെന്‍റ് മേരീസ് ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ. പരേത പാമ്പക്കൽ കുടുംബാംഗം. ഭർത്താവ്: ജോസ് (റിട്ട. സെൻട്രൽ എക്‌സൈസ് ആൻഡ് കസ്റ്റംസ് ഉദ്യോഗസ്ഥൻ). മക്കൾ: മേരി ജോ, ഹെലൻ ജോ (അധ്യാപിക, പൂളക്കുറ്റി സ് കൂൾ), റോസ് ജോ വിക്ടോറിയ, ജോൺ പോൾ ജോ (അസിസ്റ്റന്‍റ് പ്രഫസർ, ലൂർദ് ഫിസിയോതെറാപ്പി കോളജ്, തളിപ്പറമ്പ്). മരുമക്കൾ: മനോജ്‌ തോമസ് (ജനറൽ മാനേജർ, സ്‌പെക്ട്രം സോളാർ), അഡ്വ. ബെന്നി വർഗീസ് (കൂത്തുപറമ്പ് ), ജോസഫ് വിജേഷ് (അക്സൻജർ ബംഗളൂരു), അനിത ജോർജ് (അധ്യാപിക, പെരുമ്പടവ് സ്കൂൾ).

അന്നമ്മ

കാർത്തികപുരം: എരുത്തമടയിലെ തടത്തിൽ അന്നമ്മ (97) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് കാർത്തികപുരം സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത മുക്കാട്ട് കുടുംബാംഗം. ഭർത്താവ്: ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ കുര്യാക്കോസ് (പാപ്പച്ചൻ). മക്കൾ: മേരിക്കുട്ടി, കുര്യാക്കോസ് (കുട്ടിച്ചൻ, റിട്ട. വിദ്യാഭ്യാസ വകുപ്പ്. ചിറ്റാരിക്കാൽ), ബീന, മീന (ദുബായ്), പരേതനായ ജോസഫ് (കക്കറ). മരുമക്കൾ: ഗ്രേസി ആലിങ്കൽതാഴെ (കാർത്തികപുരം), ഷൈനി തെക്കേമറ്റത്തിൽ (ആയന്നൂർ, ചെറുപുഴ), ഡെന്നി വരിക്കപ്ലാംതടത്തിൽ (തിരുമേനി), ജോളി മച്ചിയാനിക്കൽ വെള്ളരിക്കുണ്ട് (ദുബായ്), പരേതനായ ജോസഫ് പുതിയേടത്ത് (എരുത്തമട).

ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ

കോയമ്പത്തൂർ : പ്രേഷിത പ്രോവിൻസിലെ പ്രേഷിത കോളജ് (ലിസ്യു ഭവൻ) ശരവണംപട്ടി അംഗമായ ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ (75) അന്തരിച്ചു. മൃതദേഹം ഇന്നുരാവിലെ ഏഴിനു മണ്ണുത്തിയിലെ പ്രേഷിതാരാമിൽ കൊണ്ടുവരും. രാവിലെ ഒന്പതിനുപാലക്കാട് ഭാരതമാതാ ആശ്രമത്തിൽ എത്തിക്കും. രാവിലെ 10.30 നു സംസ്കാരചടങ്ങുകൾ ആരംഭിക്കും. 1950 ജൂലൈ 14നു തൃശൂർ പടവരാടാണ് ജനനം. 1974 മേയ് 16ന് ആദ്യവ്രതവാഗ്ദാനവും1979 മേയ് 16ന് നിത്യവ്രതവാഗ്ദാനവും 1983 മേയ് 13ന് പൗരോഹിത്യസ്വീകരണവും നടത്തി. കെനിയൻ മിഷനിലടക്കം വിവിധ മേഖലകളിൽ പ്രവർത്തിച്ചു. പ്രിയോർ, സുപ്പീരിയർ, യോഗാർഥികളുടെ റെക്ടർ, നവസന്യാസഭവനാംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. അസുഖങ്ങൾമൂലം ഏഴുവർഷത്തിലേറെയായി കിടപ്പിലായിരുന്നു.

സിസ്റ്റർ വിക്‌ടോറിയ കോയിക്കക്കുടി എസ്ഡി

ന്യൂഡൽഹി: അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹത്തിലെ, പുഷ്‌പധാം പ്രോവിൻസ് അംഗമായ സിസ്റ്റർ വിക്ടോറിയ എസ്ഡി (അന്നക്കുട്ടി - 95) അന്തരിച്ചു. സംസ്കരം ഇന്ന് രാവിലെ 10.30 ന് പുഷ്പധാം പ്രോവിൻഷ്യൽ ഹൗസിൽ. കോതമംഗലം, കുത്തുകുഴി കോയിക്കക്കുടി പരേതരായ ജോസഫ് - ത്രേസ്യാ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ ഫാ. ജോസഫ് കോയിക്കക്കുടി (വടവാതൂർ സെമിനാരി മുൻ റെക്ടർ), മേരി പുളിന്തടം, ജോളി, തങ്കച്ചൻ. പരേത കേരളത്തിലും വടക്കേ ഇന്ത്യയിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

18-07-2026

മികച്ച നടന്മാരായി മമ്മൂട്ടിയും കാർത്തിക്കും, നടി യാമി ഗൗതം

മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി മലയാളത്തിന്‍റെ പ്രിയനടൻ മമ്മൂട്ടി. ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിയെ തേടി പുരസ്കാരമെത്തിയത്. ബോളിവുഡ് താരം കാർത്തിക് ആര്യനുമായി അദ്ദേഹം പുരസ്കാരം പങ്കുവയ്ക്കുകയായിരുന്നു. ചന്തു ചാംപ്യൻ എന്ന ചിത്രത്തിലെ അഭിനയമാണ് കാർത്തിക്കിനെ പുരസ്കാരത്തിന് അർഹനാക്കിയത്.

യാമി ഗൗതമാണ് മികച്ച നടി. ആർട്ടിക്കിൾ 370 എന്ന ചിത്രമാണ് യാമിയെ മികച്ച നടിയാക്കിയത്. മികച്ച സംവിധായകനുള്ള പുരസ്കാരത്തിന് രാജ്കുമാർ പെരിയസാമി (അമരൻ) അർഹനായി. മികച്ച ചിത്രമായി ആർട്ടിക്കിൾ 370 തെരഞ്ഞെടുത്തു.

മികച്ച ഗായികയായി വൈക്കം വിജയലക്ഷ്മി തെരഞ്ഞെടുക്കപ്പെട്ടു. അജയന്‍റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ ‘അങ്ങു വാന കോണില്’ എന്ന ഗാനമാണ് വൈക്കം വിജയലക്ഷ്മിയെ മികച്ച ഗായികയാക്കിയത്.

മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം ഭ്രമയുഗത്തിലൂടെ ഷഹ്നാദ് ജലാൽ നേടി. മികച്ച നടനുള്ള പ്രത്യേക പരാമർശം ധനുഷിന് ലഭിച്ചു. ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പ്രത്യേക പരാമർശം. 2024-ല്‍ സെന്‍സര്‍ ചെയ്‌ത ചിത്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്.

18-07-2026

മികച്ച നടന്മാരായി മമ്മൂട്ടിയും കാർത്തിക്കും, നടി യാമി ഗൗതം

മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി മലയാളത്തിന്‍റെ പ്രിയനടൻ മമ്മൂട്ടി. ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിയെ തേടി പുരസ്കാരമെത്തിയത്. ബോളിവുഡ് താരം കാർത്തിക് ആര്യനുമായി അദ്ദേഹം പുരസ്കാരം പങ്കുവയ്ക്കുകയായിരുന്നു. ചന്തു ചാംപ്യൻ എന്ന ചിത്രത്തിലെ അഭിനയമാണ് കാർത്തിക്കിനെ പുരസ്കാരത്തിന് അർഹനാക്കിയത്.

യാമി ഗൗതമാണ് മികച്ച നടി. ആർട്ടിക്കിൾ 370 എന്ന ചിത്രമാണ് യാമിയെ മികച്ച നടിയാക്കിയത്. മികച്ച സംവിധായകനുള്ള പുരസ്കാരത്തിന് രാജ്കുമാർ പെരിയസാമി (അമരൻ) അർഹനായി. മികച്ച ചിത്രമായി ആർട്ടിക്കിൾ 370 തെരഞ്ഞെടുത്തു.

മികച്ച ഗായികയായി വൈക്കം വിജയലക്ഷ്മി തെരഞ്ഞെടുക്കപ്പെട്ടു. അജയന്‍റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ ‘അങ്ങു വാന കോണില്’ എന്ന ഗാനമാണ് വൈക്കം വിജയലക്ഷ്മിയെ മികച്ച ഗായികയാക്കിയത്.

മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം ഭ്രമയുഗത്തിലൂടെ ഷഹ്നാദ് ജലാൽ നേടി. മികച്ച നടനുള്ള പ്രത്യേക പരാമർശം ധനുഷിന് ലഭിച്ചു. ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പ്രത്യേക പരാമർശം. 2024-ല്‍ സെന്‍സര്‍ ചെയ്‌ത ചിത്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്.

17-07-2026

ബോക്സ് ഓഫീസിൽ തരംഗമായി നോളന്‍റെ ദി ഒഡീസി

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് തിയേറ്ററുകളിലെത്തിയ ക്രിസ്റ്റഫർ നോളന്‍റെ ‘ദി ഒഡീസി’ മികച്ച പ്രതികരണങ്ങളുമായി പ്രദർശനം തുടരുകയാണ്. ഹോളിവുഡ് ഇതിഹാസ കാവ്യത്തെ നോളൻ തന്‍റെ തനത് ശൈലിയിൽ പുനരാവിഷ്കരിച്ചപ്പോൾ തിയേറ്ററുകളിൽ വലിയൊരു വിഷ്വൽ വിസ്മയമാണ് ഒരുങ്ങിയിരിക്കുന്നത്.

പ്രശസ്ത താരം മാറ്റ് ഡാമൻ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ ആനി ഹാതവേ, ടോം ഹോളണ്ട്, റോബർട്ട് പാറ്റിൻസൺ, സെൻഡയ എന്നിവരടങ്ങുന്ന വൻ താരനിരയാണ് അണിനിരക്കുന്നത്. നോളന്‍റെ തനത് ശൈലിയിലുള്ള കഥപറച്ചിലും അത്യന്തം ആകാംഷ നിറഞ്ഞ രംഗങ്ങളും കൊണ്ട് സമ്പന്നമായ ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഇതിനോടകം തന്നെ ബോക്സ് ഓഫീസിലും വലിയ ചലനങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു.

ഹോയ്റ്റ് വാൻ ഹോയ്റ്റെമയുടെ വിസ്മയിപ്പിക്കുന്ന ദൃശ്യഭംഗിയും ലുഡ്‌വിഗ് ഗൊറാൻസന്‍റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് മികച്ച ദൃശ്യാനുഭവം നൽകുന്നു. ചിത്രത്തിലെ വമ്പൻ യുദ്ധരംഗങ്ങളും ഗ്രാഫിക്സ് മികവും പ്രേക്ഷകരെ അങ്ങേയറ്റം ആവേശം കൊള്ളിക്കുന്നതാണെന്നാണ് തിയേറ്ററുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സാങ്കേതിക മികവിന്‍റെ കാര്യത്തിൽ നോളൻ ഈ ചിത്രത്തിനായി നടത്തിയ പരീക്ഷണങ്ങൾ അമ്പരപ്പിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഐമാക്സ് 70 എംഎം ക്യാമറ ഉപയോഗിച്ചാണ് അദ്ദേഹം 'ഒഡീസി' ചിത്രീകരിച്ചിരിക്കുന്നത്.

സൂം ലെൻസുകൾ പോലുമില്ലാത്ത, അതിഭീകരമായ ഭാരമുള്ള ഈ ക്യാമറയിൽ ഒരു ക്ലോസ്-അപ്പ് ഷോട്ട് എടുക്കണമെങ്കിൽ പോലും ആറോ ഏഴോ പേർ ചേർന്ന് ഇത് എടുത്തുപൊക്കി കഥാപാത്രങ്ങളുടെ തൊട്ടടുത്ത് കൊണ്ട് വെക്കേണ്ടി വന്നിരുന്നു.

പൂർണമായും ഡിജിറ്റൽ ഒഴിവാക്കി വീതിയേറിയ യഥാർഥ ഫിലിമിലാണ് സിനിമ ഷൂട്ട് ചെയ്തത്. ഇതിനായി ഉപയോഗിച്ച ഫിലിം റോളുകൾ നീട്ടിവെച്ചാൽ ഏതാണ്ട് 610 കിലോമീറ്റർ നീളം വരുമെന്നാണ് പുറത്തുവരുന്ന അവിശ്വസനീയമായ റിപ്പോർട്ടുകൾ.

പൂർണമായ '1570 ഫിലിം ഫോർമാറ്റിൽ' ലോകമെമ്പാടുമുള്ള വെറും 41 തിയേറ്ററുകളിൽ മാത്രമാണ് ഈ ചിത്രം പ്രദർശിപ്പിക്കുന്നത്. ബാക്കിയുള്ള ഐമാക്സ് തിയേറ്ററുകളിലെല്ലാം സിനിമ ഡിജിറ്റൽ ഫോർമാറ്റിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

നോളൻ സിനിമകളിൽ സാധാരണയായി കാണാറുള്ള വൈകാരികതയുടെ കുറവ് ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും, തിയേറ്ററിൽ നിന്ന് തന്നെ അനുഭവിച്ചറിയേണ്ട ഒരു അപൂർവ്വ വിഷ്വൽ വിസ്മയമാണ് ഈ ചിത്രമെന്ന് സിനിമാ ലോകം ഒരുപോലെ വിലയിരുത്തുന്നു.

02-07-2026

പുതിയ കാലത്തെ അഭിനേതാക്കൾ ഭാഗ്യവാന്മാർ: കരിഷ്മ കപുർ

ബോളിവുഡിന്‍റെ പ്രിയതാരം കരിഷ്മ കപുർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ക്രൈം ത്രില്ലർ വെബ് സീരീസ്, ബ്രൗൺ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സീ5-ൽ സ്ട്രീമിംഗ് ആരംഭിച്ചു. സിറ്റി ഓഫ് ഡെത്ത് എന്ന നോവലിനെ ആസ്പദമാക്കി അഭിനയ് ദേവ് സംവിധാനം ചെയ്ത സീരീസിൽ റീത്ത ബ്രൗൺ എന്ന കൊൽക്കൊത്തക്കാരിയായ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ കഥാപാത്രമാണ് കരിഷ്മ കൈകാര്യം ചെയ്യുന്നത്.

ദീർഘനാളുകൾക്കുശേഷം കാമറയ്ക്ക് മുന്നിലെത്തിയ തന്‍റെ പുതിയ കഥാപാത്രത്തെക്കുറിച്ചും കരിയറിലെ മാറ്റങ്ങളെക്കുറിച്ചും കരിഷ്മ കപുർ നിരവധി വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ചു. സീരീസിൽ വളരെ കുറച്ച് മാത്രം സംസാരിക്കുന്ന, എന്നാൽ ഉള്ളിൽ വലിയൊരു വിഷാദവും വൈകാരിക ഭാരവും പേറുന്ന കഥാപാത്രമാണ് റീത്തയെന്ന് കരിഷ്മ പറഞ്ഞു:
റീത്തയുടെ ശരീരഭാഷ എങ്ങനെയായിരിക്കണം, അവൾ അനുഭവിക്കുന്ന മാനസിക സമ്മർദം എങ്ങനെ പ്രതിഫലിക്കണം എന്നതിനെക്കുറിച്ച് സംവിധായകൻ അഭിനയ് ദേവുമായി ഒട്ടേറെ ചർച്ചകൾ നടത്തിയിരുന്നു. അധികം സംസാരിച്ചില്ലെങ്കിലും അവളുടെ വേദന പ്രേക്ഷകർക്ക് അനുഭവപ്പെടും.

തനിക്ക് പൂർണ തൃപ്തി നൽകുന്നതും വ്യത്യസ്തവുമായ കഥാപാത്രങ്ങൾ മാത്രമേ ഇനി ചെയ്യൂ എന്നും താരം കൂട്ടിച്ചേർത്തു. മഹാനഗരത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ സീരീസിലെ അഭിനയം ഏറെ ആസ്വദിച്ചു. അഭിനയലോകത്തേക്ക് എത്തിയിട്ട് 35 വർഷം പിന്നിടുകയാണ്. കരിയറിലെ തുടക്കകാലത്തെ അപേക്ഷിച്ച് സിനിമാ നിർമാണ രംഗത്ത് വലിയ മാറ്റങ്ങൾ വന്നു. പണ്ടൊക്കെ കൃത്യമായ തിരക്കഥ പോലുമില്ലാതെയാണ് അഭിനയിച്ചിരുന്നത്. എന്നാൽ ഇന്ന് ചിത്രീകരണത്തിന് മുൻപ് വലിയ രീതിയിലുള്ള വർക്ക്‌ഷോപ്പുകളും മുന്നൊരുക്കങ്ങളും നടക്കുന്നുണ്ടെന്നും കരിഷ്മ കൂട്ടിച്ചേർത്തു.

ഹിന്ദി സിനിമകളിലും സീരീസുകളിലും അധികം കാണാത്ത കൊൽക്കത്തയുടെ യഥാർഥ അന്തരീക്ഷമാണ് ബ്രൗണിൽ ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. പുസ്തകത്തിന്‍റെ പേര് സൂചിപ്പിക്കുന്നത് പോലെ നഗരത്തിനു വലിയ പ്രാധാന്യമുണ്ടെന്നും, കഥാപാത്രങ്ങൾക്ക് മുൻപേ പ്രേക്ഷകരോടു സംസാരിക്കുന്നത് കൊൽക്കത്ത നഗരമായിരിക്കുമെന്നും സംവിധായകൻ അഭിനയ് ദേവ് പറഞ്ഞു.

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

18-07-2026

ലണ്ടനിൽ ഇന്ത്യൻ യുവതി സ്വന്തം വീട്ടിൽ കുത്തേറ്റ് മരിച്ചു; പ്രതി അറസ്റ്റിൽ, വംശീയ ആക്രമണമെന്ന് കുടുംബം

ലണ്ടൻ: ബ്രിട്ടനിലെ ലണ്ടനിൽ 24കാരിയായ ഇന്ത്യൻ യുവതി കിരൺദീപ് കൗർ സ്വന്തം വീട്ടിൽ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. പശ്ചിമ ലണ്ടനിലെ ഹെയ്‌സ് പ്രദേശത്തെ വീട്ടിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്. ഉറങ്ങിക്കിടന്നിരുന്ന കിരൺദീപ് കൗറിനെ വീട്ടിൽ അതിക്രമിച്ച് കയറിയ അക്രമി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് അക്രമിക്കുകയായിരുന്നുവെന്നും ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടുവെന്നും പോലീസ് വ്യക്തമാക്കി.

ആക്രമണത്തിൽ യുവതിയുടെ ഭർത്താവിനും കുത്തേറ്റ് പരിക്കേറ്റിട്ടുണ്ട്. വീടിന് പുറത്ത് പരിക്കുകളോടെ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദമ്പതികൾക്ക് ഏതാനും ആഴ്ചകൾക്ക് മുമ്പ് ജനിച്ച നവജാത ശിശുവിന്‍റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് 44കാരനായ ഡാനിയൽ ഷോൺ ജെയിംസ് എന്നയാളെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമം, മൂർച്ചയുള്ള ആയുധം കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ഇയാളെ വിൽസ്ഡൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കിരൺദീപ് കൗറിന്റെ കുടുംബം ഇത് വർഗീയ വിദ്വേഷത്തിന്‍റെ അടിസ്ഥാനത്തിൽ നടന്ന ആക്രമണമാണെന്ന് ആരോപിച്ചെങ്കിലും, നിലവിൽ ഇത് വിദ്വേഷക്കുറ്റകൃത്യമാണെന്ന് തെളിയിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും എല്ലാ സാധ്യതകളും പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും ലണ്ടൻ മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു.

17-07-2026

ടി. അബ്ദുൽ മജീദിന് കേളി യാത്രയയപ്പ് നൽകി

റിയാദ്: 36 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ സിറ്റി യൂണിറ്റ് അംഗം ടി. അബ്ദുൽ മജീദിന് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

കേളി അൽഖർജ് ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്‍റ് ജ്യോതിലാൽ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഷബി അബ്ദുൽ സലാം, ജോയിന്‍റ് സെക്രട്ടറി റഷീദലി, ഏരിയ രക്ഷാധികാരി സമിതി അംഗം നാസർ പൊന്നാനി എന്നിവർ ആശംസകൾ നേർന്നു.

മലപ്പുറം മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശിയായ അബ്ദുൽ മജീദ് കഴിഞ്ഞ 36 വർഷമായി റിയാദിലെ പച്ചക്കറി മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു.

യൂണിറ്റിന്‍റെ ഉപഹാരം യൂണിറ്റ് പ്രസിഡന്‍റ് ജ്യോതിലാലും സെക്രട്ടറി കലാമും ചേർന്ന് അബ്ദുൽ മജീദിന് സമ്മാനിച്ചു.

യൂണിറ്റ് സെക്രട്ടറി കലാം സ്വാഗതം പറഞ്ഞ ചടങ്ങിൽ യാത്രയാകുന്ന അബ്ദുൽ മജീദ് മറുപടി പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തി.

15-05-2026

ടാൻസാനിയയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

ഡോഡോമ: ആഫ്രിക്കയിലെ ടാൻസാനിയയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തൃശൂർ പോർക്കുളം പള്ളിക്കര വീട്ടിൽ പരേതനായ ജയരാജന്‍റെ മകൻ തേജസ് (കണ്ണൻ - 30) ആണ് മരിച്ചത്.

സംസ്കാരം ന‌ടത്തി. ഈ മാസം എട്ടിന് ടാൻസാനിയയിലെ ഇറിഗ മേഖലയിലാണ് അപകടമുണ്ടായത്. തേജസ് സഞ്ചരിച്ചിരുന്ന ബസിൽ ലോറി വന്നിടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ തേജസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വാഹനാപകടത്തിൽ തേജസിനൊപ്പം മറ്റു രാജ്യക്കാരായ നാല് പേർ കൂടി മരിച്ചിരുന്നു.

10 വർഷമായി തേജസ് ടാൻസാനിയയിലാണ് ജോലി ചെയ്യുന്നത്. അമ്മ: ഷീബ. സഹോദരി: ശ്രീലക്ഷ്മി.

18-07-2026

ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷത്തിന് ഫിലഡൽഫിയയിൽ ഒരുക്കങ്ങൾ പൂർത്തിയായി; ബിജു നാരായണന്‍റെ സംഗീതനിശ മുഖ്യ ആകർഷണം

ഫിലഡൽഫിയ: അമേരിക്കയിലെ പ്രവാസി മലയാളികളുടെ സാംസ്കാരിക കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്‍റെ ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 22ന് ഫിലഡൽഫിയയിലെ കാൻസ്റ്റാറ്റർ ഓഡിറ്റോറിയത്തിൽ നടക്കും.ആഘോഷങ്ങളുടെ മുഖ്യ ആകർഷണമായി പിന്നണി ഗായകൻ ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന തത്സമയ സംഗീതനിശ ഉണ്ടായിരിക്കും. ചലച്ചിത്രഗാനങ്ങളും ഭക്തിഗാനങ്ങളും മാപ്പിളപ്പാട്ടുകളും കോർത്തിണക്കി ഒരുക്കുന്ന ഈ സംഗീതവിരുന്ന് പ്രവാസി മലയാളികൾക്ക് വേറിട്ടൊരു അനുഭവമായിരിക്കും.

സംഗീതപരിപാടിക്കൊപ്പം വിഭവസമൃദ്ധമായ ഓണസദ്യ, വർണാഭമായ പൂക്കളം, ചെണ്ടമേളം, നാടൻ കലാരൂപങ്ങൾ എന്നിവയും കൺവെൻഷന്‍റെ മാറ്റ് കൂട്ടും. നൃത്തപരിശീലക ബേബി തടവനാലിന്‍റെ നേതൃത്വത്തിൽ അണിനിരക്കുന്ന മെഗാ തിരുവാതിരയുടെ പരിശീലനം ഇപ്പോൾ പുരോഗമിക്കുകയാണ്. കാൻസർ വിദഗ്ധനും ഹീമറ്റോളജിസ്റ്റുമായ ഡോ. എം. വി. പിള്ളയാണ് ഈ വർഷത്തെ ഓണാഘോഷത്തിന്‍റെ മുഖ്യാഘോഷകനായി പങ്കെടുക്കുന്നത്.

പെൻസിൽവാനിയ, ന്യൂജേഴ്സി, ഡെലവെയർ സംസ്ഥാനങ്ങളിലെ മലയാളി സംഘടനകളെ കോർത്തിണക്കുന്ന ഈ സാംസ്കാരിക സംഗമത്തിൽ ആയിരക്കണക്കിന് മലയാളികൾ പങ്കെടുക്കുമെന്ന് ചെയർമാൻ ലെനോ സ്കറിയ, ജനറൽ സെക്രട്ടറി ജോബി ജോർജ്, ട്രഷറർ രാജൻ സാമുവൽ, ഓണം ചെയർമാൻ ബിനു മാത്യു, പ്രോഗ്രാം കോർഡിനേറ്റർ റോണി വർഗീസ് എന്നിവർ അറിയിച്ചു. പ്രവാസി മലയാളി കുടുംബങ്ങളെ മുഴുവൻ ഈ മഹോത്സവത്തിലേക്ക് സംഘാടക സമിതി ഹാർദ്ദവമായി സ്വാഗതം ചെയ്തു.

18-07-2026

ലണ്ടനിൽ ഇന്ത്യൻ യുവതി സ്വന്തം വീട്ടിൽ കുത്തേറ്റ് മരിച്ചു; പ്രതി അറസ്റ്റിൽ, വംശീയ ആക്രമണമെന്ന് കുടുംബം

ലണ്ടൻ: ബ്രിട്ടനിലെ ലണ്ടനിൽ 24കാരിയായ ഇന്ത്യൻ യുവതി കിരൺദീപ് കൗർ സ്വന്തം വീട്ടിൽ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. പശ്ചിമ ലണ്ടനിലെ ഹെയ്‌സ് പ്രദേശത്തെ വീട്ടിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്. ഉറങ്ങിക്കിടന്നിരുന്ന കിരൺദീപ് കൗറിനെ വീട്ടിൽ അതിക്രമിച്ച് കയറിയ അക്രമി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് അക്രമിക്കുകയായിരുന്നുവെന്നും ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടുവെന്നും പോലീസ് വ്യക്തമാക്കി.

ആക്രമണത്തിൽ യുവതിയുടെ ഭർത്താവിനും കുത്തേറ്റ് പരിക്കേറ്റിട്ടുണ്ട്. വീടിന് പുറത്ത് പരിക്കുകളോടെ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദമ്പതികൾക്ക് ഏതാനും ആഴ്ചകൾക്ക് മുമ്പ് ജനിച്ച നവജാത ശിശുവിന്‍റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് 44കാരനായ ഡാനിയൽ ഷോൺ ജെയിംസ് എന്നയാളെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമം, മൂർച്ചയുള്ള ആയുധം കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ഇയാളെ വിൽസ്ഡൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കിരൺദീപ് കൗറിന്റെ കുടുംബം ഇത് വർഗീയ വിദ്വേഷത്തിന്‍റെ അടിസ്ഥാനത്തിൽ നടന്ന ആക്രമണമാണെന്ന് ആരോപിച്ചെങ്കിലും, നിലവിൽ ഇത് വിദ്വേഷക്കുറ്റകൃത്യമാണെന്ന് തെളിയിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും എല്ലാ സാധ്യതകളും പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും ലണ്ടൻ മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു.

16-07-2026

നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ജോജി സി. ബേബി കുന്നുകാലായിൽ

മെൽബൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിക്‌ടോറിയ ക്നാനായ കത്തോലിക്ക കോൺഗ്രസ് (വികെസിസി) പ്രസിഡന്‍റ് ജോജി സി. ബേബി കുന്നുകാലായിൽ കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രിയുടെ ഓസ്ട്രേലിയൻ സന്ദർശനത്തിന്‍റെ ഭാഗമായി നടന്ന ഈ കൂടിക്കാഴ്ച, വിക്ടോറിയൻ ക്നാനായ സമൂഹത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.

ഓഷ്യാനയിലെ മുഴുവൻ ക്നാനായർക്കും ഏറെ അഭിമാന നിമിഷമാണ് ഇത് സമ്മാനിച്ചത്. Australia India Friendship Forum (AIF) സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലായിരുന്നു ഈ ചരിത്രപരമായ കൂടിക്കാഴ്ച നടന്നത്.

ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ്, വിക്ടോറിയൻ പ്രീമിയർ ജസിന്ത അലൻ എന്നിവരുൾപ്പെടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും വിവിധ ഇന്ത്യൻ സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ക്നാനായ പൈതൃകം പ്രധാനമന്ത്രിക്ക് മുന്നിൽ

വിക്ടോറിയ ക്നാനായ കത്തോലിക്ക കോൺഗ്രസിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ജോജി സി. ബേബി കുന്നുകാലായിൽ, ക്നാനായ സമൂഹം ഓസ്ട്രേലിയയിൽ നടത്തുന്ന സാമൂഹിക, സാംസ്കാരിക, ആത്മീയ, ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരിചയപ്പെടുത്തി.

കഴിഞ്ഞ ഏപ്രിലിൽ സിഡ്‌നിയിൽ വച്ച് വൻ വിജയമായി തീർന്ന "ഓഷ്യാന പൈതൃകം' മഹാസമ്മേളനത്തെക്കുറിച്ചും ഓഷ്യാനയിലെ ക്നാനായ സമൂഹത്തിന്റെ ഐക്യത്തെക്കുറിച്ചും അദ്ദേഹം പ്രധാനമന്ത്രിയോട് വിശദീകരിച്ചു.

ഇന്ത്യൻ പ്രധാനമന്ത്രിയുമായി നേരിട്ട് ആശയവിനിമയം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ അവിസ്മരണീയമായ അനുഭവങ്ങളിലൊന്നാണ്. ഈ ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയ Australia India Friendship Forum (AIF)-നോട് നന്ദി രേഖപ്പെടുത്തുന്നു.

- ജോജി സി. ബേബി കുന്നുകാലായിൽ (VKCC പ്രസിഡന്‍റ്)

ആഗോളതലത്തിൽ അഭിനന്ദനപ്രവാഹം

ക്നാനായ സമൂഹം സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേകം അഭിനന്ദിച്ചു. പ്രവാസി ഇന്ത്യക്കാർ രാജ്യത്തിന്‍റെ പൈതൃകവും മൂല്യങ്ങളും ലോകമെമ്പാടും ഉയർത്തിപ്പിടിക്കുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടാതെ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസും ക്നാനായ സമൂഹത്തിന്റെ സേവന പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും സമൂഹത്തിന്‍റെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു.

ഇത് വിക്ടോറിയൻ ക്നാനായ സമൂഹത്തിനു മാത്രമുള്ള അംഗീകാരമല്ല, മറിച്ച് ഓഷ്യാനയിലെ മുഴുവൻ ക്നാനായ സമൂഹത്തിനും ലഭിച്ച ആദരവാണെന്ന് KCCO പ്രസിഡന്‍റ് ജോസ് അബ്രഹാം അഭിപ്രായപ്പെട്ടു.

വർഷങ്ങളായി സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ ക്നാനായ സമൂഹം നടത്തുന്ന പ്രവർത്തനങ്ങൾ ദേശീയ നേതൃത്വത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടതിന്‍റെ തെളിവാണ് ഈ കൂടിക്കാഴ്ചയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിക്ടോറിയൻ ക്നാനായ സമൂഹത്തിന്‍റെ സാന്നിധ്യവും സേവന പ്രവർത്തനങ്ങളും ദേശീയ-അന്തർദേശീയ തലത്തിൽ കൂടുതൽ ശ്രദ്ധ നേടുന്നതിന്‍റെ പ്രതീകമായി ഈ കൂടിക്കാഴ്ചയെ പ്രവാസി സമൂഹം വിലയിരുത്തുന്നു.

17-07-2026

ലഹരിവിരുദ്ധ കൂട്ടപ്രതിജ്ഞ സംഘടിപ്പിച്ചു

ന്യൂഡൽഹി: കേരളത്തിൽ യുവാക്കളെ വഴിതെറ്റിക്കുന്ന മയക്കുമരുന്നിനെതിരേ സർക്കാർ, പോലീസ്, എക്സൈസ് വകുപ്പ് എന്നിവർ സ്വീകരിക്കുന്ന ശക്തമായ നടപടികൾ സമൂഹത്തിന്‍റെ സുരക്ഷയ്ക്കും യുവതലമുറയുടെ ഭാവിക്കും അനിവാര്യമാണ്.

മയക്കുമരുന്ന് കടത്ത് തടയൽ, ലഹരി മാഫിയക്കെതിരായ നിയമനടപടികൾ, ബോധവത്കരണ പ്രവർത്തനങ്ങൾ, ചികിത്സയും പുനരധിവാസവും എന്നിവ ഒരുമിച്ച് മുന്നോട്ടുപോകുമ്പോഴാണ് ലഹരിക്കെതിരായ പോരാട്ടം കൂടുതൽ ഫലപ്രദമാകുന്നത്.

അതോടൊപ്പം കുടുംബങ്ങൾ, സ്കൂളുകൾ, മത-സാമൂഹിക സംഘടനകൾ എന്നിവരും യുവാക്കളെ ലഹരിയുടെ പിടിയിൽ നിന്ന് അകറ്റാൻ സജീവമായി പങ്കാളികളാകേണ്ടതുണ്ടെന്നും ഊന്നിപ്പറഞ്ഞു.

 

30-04-2026

മലയാളി നഴ്‌സിംഗ് വിദ്യാർഥി ബംഗളൂരുവിൽ മരിച്ചനിലയിൽ

ബംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥിയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്‍റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

10-07-2026

മനസ് തുറക്കൂ... ആയുസ് വർധിപ്പിക്കൂ; ആരോഗ്യത്തോടെ 100 കടക്കാം

രോഗ്യപൂർണമായ ദീർഘായുസ് സ്വപ്നമായി അവശേഷിക്കില്ല. നിങ്ങൾ തുറന്ന മനസിന് ഉടമയാണെങ്കിൽ തീർച്ചയായും ആരോഗ്യകരമായ വാർധക്യവും ദീർഘായുസും സ്വായത്തമാക്കാം. ആരോഗ്യകരമായ ജീവിതത്തിനു കൃത്യമായ ഭക്ഷണക്രമം, വ്യായാമം, സാമൂഹിക ബന്ധങ്ങൾ എന്നിവയാണു പ്രധാനമായി കണക്കാക്കാറുള്ളത്. എന്നാൽ, നമ്മുടെ ആയുസ് നിർണയിക്കുന്നതിൽ വ്യക്തിത്വത്തിനു വലിയൊരു പങ്കുണ്ടെന്നു പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഒരു മനുഷ്യൻ നൂറിലധികം വർഷം ജീവിച്ചിരിക്കുന്നതിനു പിന്നിലെ രഹസ്യം, ഓപ്പൺനെസ് (തുറന്ന മനസ്) - എന്ന ഒരൊറ്റ സ്വഭാവഗുണമായിരിക്കുമെന്ന് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നു.

ഇറ്റലിയിലെ കാഗ്‌ളിയാരി സർവകലാശാലയിലെ സൈക്കോളജിസ്റ്റായ മരിയ കിയാര ഫാസ്റ്റാമും സംഘവുമാണു പഠനത്തിനു പിന്നിൽ പ്രവർത്തിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ നൂറു വയസിനുമേൽ പ്രായമുള്ളവർ ജീവിക്കുന്ന ചുരുക്കം ചില സ്ഥലങ്ങളിലൊന്നായ സാർഡീനിയയിലെ ബ്ലൂ സോൺ നിവാസികളെ കേന്ദ്രീകരിച്ചായിരുന്നു പഠനം. മാറുന്ന സാഹചര്യങ്ങളോടു പൊരുത്തപ്പെടാനുള്ള വ്യക്തിത്വ സവിശേഷതകളും പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവുമാണ് പ്രായമായവരിലും സജീവ ജീവിതശൈലി നിലനിർത്താൻ സഹായിക്കുന്നതെന്നു വ്യക്തമാക്കുന്നു.

എന്താണ് ബ്ലൂ സോൺ പഠനം?
71-നും 101-നും ഇടയിൽ പ്രായമുള്ള 125 മുതിർന്ന വ്യക്തികളെയാണ് ഗവേഷകർ നിരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. ഇതിൽ 55 പേർ ബ്ലൂ സോണിൽ ജീവിക്കുന്നവരും 70 പേർ അതിനു പുറത്തുള്ള അടുത്ത പ്രദേശങ്ങളിൽ ജീവിക്കുന്നവരുമായിരുന്നു. ഇരുവിഭാഗത്തിനും ഒരേ സാമൂഹിക പശ്ചാത്തലവും ആരോഗ്യസംരക്ഷണ സംവിധാനങ്ങളുമാണുള്ളത്. ഇതു വ്യക്തിത്വത്തിലെ വ്യത്യാസങ്ങൾ കൃത്യമായി മനസിലാക്കാൻ ഗവേഷകരെ സഹായിച്ചു. പങ്കെടുത്തവരുടെ മാനസിക-ശാരീരിക ആരോഗ്യം, ജീവിതശൈലി, വിനോദങ്ങൾ എന്നിവയ്ക്കൊപ്പം മനഃശാസ്ത്രത്തിലെ, ബിഗ് ഫൈവ് - വ്യക്തിത്വ സവിശേഷതകളായ;
ഓപ്പൺനെസ് (തുറന്ന മനസ്), കോൺഷ്യൻഷ്യസ്നെസ് (വിവേകം/ഉത്തരവാദിത്തബോധം), എക്സ്ട്രാ വേർഷൻ (സാമൂഹിക ഇടപെടൽ), അഗ്രീയബിൾനെസ് (ഇണങ്ങാനുള്ള മനസ്),
ന്യൂറോട്ടിസിസം (വൈകാരിക അസ്ഥിരത) എന്നിവയും പഠനവിധേയമാക്കി.

തുറന്ന മനസ് ആകട്ടെ നിങ്ങൾക്കും
ശാരീരിക ആരോഗ്യത്തിന്‍റെ കാര്യത്തിൽ ഇരുവിഭാഗവും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ ബ്ലൂ സോണിലുള്ളവരെ മറ്റുള്ളവരിൽനിന്ന് വേർതിരിച്ചത് അവരിലുണ്ടായിരുന്ന ഉയർന്ന അളവിലുള്ള, ഓപ്പൺനെസ് - ആയിരുന്നു. പുതിയ കാര്യങ്ങൾ അറിയാനുള്ള ജിജ്ഞാസ, പഠിക്കാനുള്ള താത്പര്യം, പുതിയ അനുഭവങ്ങളെ സ്വീകരിക്കാനുള്ള സന്നദ്ധത എന്നിവയാണ് ഇവരിൽ കൂടുതലായി കണ്ടത്. കൂടാതെ പ്രതിസന്ധികളെ നേരിടാനുള്ള ഉയർന്ന കഴിവും മാനസികോല്ലാസം നൽകുന്ന വിനോദങ്ങളിൽ ഏർപ്പെടാനുള്ള താത്പര്യവും ഇവർ പ്രകടിപ്പിച്ചു. പഠനത്തിൽ പങ്കെടുത്തവരിൽ, തുറന്ന മനസ് - ഉള്ളവർ മികച്ച മാനസികാരോഗ്യമുള്ളവരാണെന്ന് കണ്ടെത്തി. ഉത്തരവാദിത്തബോധം കൂടുതലുള്ളവരിൽ ജീവിത സംതൃപ്തി കൂടുതലായിരുന്നു. അതേസമയം, വൈകാരിക അസ്ഥിരത ഉള്ളവരിൽ ജീവിതനിലവാരം കുറവാണെന്നും ഗവേഷകർ നിരീക്ഷിച്ചു.

വ്യക്തിത്വവും ആയുസും
വ്യക്തിത്വം നേരിട്ടല്ല ഒരാളുടെ ആയുസ് വർധിപ്പിക്കുന്നതെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. പകരം, പുതിയ കാര്യങ്ങളോടുള്ള ജിജ്ഞാസ നിലനിർത്താനും, സജീവമായിരിക്കാനും, ആളുകളുമായി ഇടപഴകാനും ഈ സ്വഭാവവിശേഷം ഇവരെ പ്രേരിപ്പിക്കുന്നു. ഈ നല്ല ശീലങ്ങളാണ് കാലക്രമേണ ആരോഗ്യകരമായ വാർധക്യത്തിലേക്കും ദീർഘായുസിലേക്കും നയിക്കുന്നത്.

ഇതൊരു ചെറിയ നിരീക്ഷണ പഠനമായതിനാൽ ഇതിന്‍റെ കൃത്യമായ കാരണവും ഫലവും പൂർണമായി തെളിയിക്കാൻ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്. എങ്കിലും, നല്ല ഭക്ഷണവും വ്യായാമവും പോലെ തന്നെ ദീർഘായുസിന്‍റെ കഥയിൽ നമ്മുടെ മനസിനും വ്യക്തിത്വത്തിനും തുല്യ പങ്കുണ്ടെന്ന കാര്യത്തിൽ ശാസ്ത്രലോകത്തിന് ഇപ്പോൾ സംശയമില്ല.

27-04-2026

പ്രഭാതഭക്ഷണത്തിനു രുചിയേറും പ്രോട്ടീന്‍ സമ്പുഷ്‌ടമായ തക്കാളി ചട്ണി

പ്രഭാതഭക്ഷണത്തിനു രുചികരമായ പ്രോട്ടീന്‍ സമ്പുഷ്ടമായ തക്കാളി ചട്ണി തയാറാക്കാം. സാധാരണ തക്കാളി ചട്ണിയില്‍നിന്നു വ്യത്യസ്തമായി നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്താണ് ഈ സ്‌പെഷല്‍ തക്കാളി ചട്ണി തയാറാക്കുന്നത്.

രുചികരം എന്നതുപോലെ, ആരോഗ്യകരവുമാണ് ഈ ചട്ണി. ഇഡലി, ദോശ, വട, അല്ലെങ്കില്‍ പൊറോട്ട എന്നിവയുടെ കൂടെ കഴിക്കാവുന്ന മികച്ച കോമ്പിനേഷനാണിത്.

കടലപ്പരിപ്പും നിലക്കടലയും ചേര്‍ക്കുന്നത് ചട്ണിക്ക് കൊഴുപ്പും പ്രത്യേക രുചിയും നല്‍കുന്നതോടൊപ്പം പ്രഭാതഭക്ഷണത്തില്‍ പ്രോട്ടീന്‍റെ അളവ് വര്‍ധിപ്പിക്കാനും സഹായിക്കും.

ചേരുവകള്‍

  • തക്കാളി: 4-5 എണ്ണം (അരിഞ്ഞത്)
  • നിലക്കടല: 1/2 കപ്പ്
  • കടലപ്പരിപ്പ്: 2 ടേബിള്‍ സ്പൂണ്‍
  • പച്ചമുളക്: 3-4 എണ്ണം
  • ഇഞ്ചി: 1/2 ടീസ്പൂണ്‍
  • വെളുത്തുള്ളി: 1 ടേബിള്‍ സ്പൂണ്‍ (ചതച്ചത്)
  • ജീരകം: 1/2 ടീസ്പൂണ്‍
  • മല്ലി: 1/2 ടീസ്പൂണ്‍
  • വറ്റല്‍ മുളക്: 2 എണ്ണം
  • കറിവേപ്പില: 4-5 എണ്ണം
  • മല്ലിയില: 1 ടേബിള്‍ സ്പൂണ്‍ (അരിഞ്ഞത്)
  • എണ്ണ: 1 ടേബിള്‍ സ്പൂണ്‍
  • ഉപ്പ്: പാകത്തിനു ചേര്‍ക്കുക

തയാറാക്കുന്ന വിധം

ഒരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് ജീരകവും മല്ലിയും ചേര്‍ത്ത് രണ്ട് മിനിറ്റ് വഴറ്റുക. ശേഷം നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്ത് ചെറുതായി വറുത്തെടുക്കുക.

ഇതിലേക്ക് അരിഞ്ഞ തക്കാളിയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. (ആവശ്യമെങ്കില്‍ സവാളയും ചേര്‍ക്കാം). പാകത്തിന് ഉപ്പും മുളകുപൊടിയും ചേര്‍ത്ത് 2-3 മിനിറ്റ് കൂടി വേവിക്കുക. ഇവ നന്നായി തണുത്ത ശേഷം മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക.

എണ്ണ ചൂടാക്കി അതിലേക്ക് കറിവേപ്പില, വറ്റല്‍ മുളക്, ചതച്ച വെളുത്തുള്ളി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ഇത് തയാറാക്കി വച്ചിരിക്കുന്ന ചട്ണിക്ക് മുകളിലേക്ക് ഒഴിക്കുക.

അവസാനമായി അല്പം മല്ലിയില കൂടി വിതറുന്നതോടെ രുചികരമായ തക്കാളി ചട്ണി റെഡി!

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

01-07-2026

ആർത്തവവിരാമം: വേണം കരുതൽ, സ്ത്രീകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത്

സ്ത്രീകളില്‍ ആര്‍ത്തവം അഥവാ മാസമുറ എന്നന്നേക്കുമായി അവസാനിക്കുകയും അവരുടെ പ്രജനനശേഷിക്ക് വിരാമമിടുകയും ചെയ്യുന്ന ഒരു സ്വാഭാവിക ഘട്ടമാണ് ആര്‍ത്തവവിരാമം (Menopause). തുടര്‍ച്ചയായി 12 മാസം വരെ ആര്‍ത്തവം ഇല്ലാതിരിക്കുമ്പോഴാണ് ആര്‍ത്തവവിരാമം സ്ഥിരീകരിക്കാന്‍ സാധിക്കുന്നത്.

ഈ സാഹചര്യത്തില്‍ അവസാനമായി മാസമുറ വന്ന തീയതി അവസാന മാസമുറ (LMP - Last Menstural Period) ആയി കണക്കാക്കുന്നു. 45നും 55നും പ്രായത്തിനിടയിലുള്ള സ്ത്രീകളിലാണ് സാധാരണയായി ആര്‍ത്തവവിരാമം സംഭവിക്കുന്നത്.

പ്രായത്തിന്‍റേതായ കാരണങ്ങളാല്‍ ഗര്‍ഭാശയത്തിലെ അണ്ഡാശയത്തില്‍ അണ്ഡോല്പാദനം കുറയുന്നു. ഇത് മൂലം ഈസ്ട്രജന്‍, പ്രോജസ്ട്രോണ്‍ തുടങ്ങിയ ഹോര്‍മോണുകളുടെ അളവ് ശരീരത്തില്‍ കുറയുകയും ആര്‍ത്തവവിരാമത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ആര്‍ത്തവവിരാമം മൂലം ഉണ്ടായേക്കാവുന്ന ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍

ആര്‍ത്തവവിരാമ ഘട്ടത്തില്‍ ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ അളവ് കുറയുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. അസ്ഥിബലക്ഷയം, ഹൃദ്രോഗം കൂടാതെ മെറ്റബോളിസം, മാനസികാരോഗ്യം, മാംസപേശികള്‍ എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു.

ആര്‍ത്തവ വിരാമത്തിനു ശേഷം ആരോഗ്യ സംരക്ഷണത്തിനായി തിരഞ്ഞെടുക്കേണ്ട പ്രധാന മാര്‍ഗങ്ങളില്‍ ഒന്നാണ് വ്യായാമം. ചിട്ടയായ ശാരീരിക പ്രവര്‍ത്തനം മുമ്പ് പ്രതിപാദിച്ച ആരോഗ്യ പ്രശ്‌നങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.

ഓസ്റ്റിയോപൊറോസിസ് (അസ്ഥി ബലക്ഷയം)

ആര്‍ത്തവ വിരാമത്തിനു ശേഷം ഈസ്ട്രജന്‍റെ അളവ് കുറയുന്നതിനാല്‍ അസ്ഥി സാന്ദ്രത കുറയുകയും എല്ലുകള്‍ ബലഹീനമാവുകയും ചെയ്യുന്നു. ഈ അവസ്ഥയാണ് ഓസ്റ്റിയോപോറോസിസ്. ഇതുമൂലം ചെറിയ വീഴ്ചകളില്‍ പോലും എല്ലുകള്‍ ഒടിയാനുള്ള സാധ്യത കൂടുന്നു.

ഇത് പ്രതിരോധിക്കുന്നതിനായി ഫിസിയോതെറാപ്പിസ്റ്റിന്‍റെ നിര്‍ദേശപ്രകാരം അനുയോജ്യമായ വ്യായാമം ദിവസവും ചെയ്യേണ്ടതാണ്. Resistance exercise, Weight bearing exercise എന്നീ വ്യായാമങ്ങള്‍ ഒന്നിച്ചു ചെയ്യുന്നതിലൂടെ അസ്ഥികളുടെ ബലം ശക്തിപ്പെടുത്താനും പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താനും സാധിക്കും.

ഹൃദ്രോഗം (Cardio Vascular Disease - CVD)

ആര്‍ത്തവവിരാമ ഘട്ടത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം മൂലം ദഹനപ്രക്രിയ മന്ദഗതിയില്‍ ആകുകയും വയറിലെ കൊഴുപ്പിന്‍റെ അളവ്കൂടുകയ മാംസപേശികളുടെ അളവ് കുറയുകയും ചെയ്യുന്നു.

ദിവസവും എയ്‌റോബിക് വ്യായാമം ചെയ്യുന്നത് ഹൃദയത്തിന്‍റെയും ശ്വാസകോശത്തിന്‍റെയും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നു. കൃത്യമായ വ്യായാമത്തിനൊപ്പം ക്രമേണ വ്യായാമം ചെയ്യുന്ന സമയം വര്‍ദ്ധിപ്പിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുകയും ഹൃദ്രോഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ HDL (നല്ല കൊളസ്‌ട്രോളിന്റെ അളവ്) വര്‍ധിപ്പിക്കുകയും LDL (മോശം കൊളസ്‌ട്രോളിന്‍റെ അളവ്) കുറയ്ക്കുകയും ചെയ്യുന്നു.

ആര്‍ത്തവവിരാമത്തിനു മുമ്പേ വ്യായാമം ചെയ്തു തുടങ്ങുന്നതിലൂടെ രക്തക്കുഴലിനെ ബാധിക്കുന്ന രോഗങ്ങള്‍ തീവ്രതയിലേക്ക് എത്തുന്നത് മന്ദഗതിയില്‍ ആക്കാന്‍ സഹായിക്കുന്നു.

ഇതു കൂടാതെ Metabolism നല്ല രീതിയില്‍ ആക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും സഹായിക്കുന്നു.

ശരീരത്തിന്‍റെ ബാലന്‍സ്

ആര്‍ത്തവവിരാമത്തിനുശേഷം ശരീരത്തിലെ ന്യൂറോ സെന്‍സറി സിസ്റ്റത്തിന്‍റെ പ്രവര്‍ത്തനം മന്ദഗതിയിലാവുകയും ശരീരത്തിന്‍റെ ബാലന്‍സിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

ഇത്തരത്തില്‍ ബാലന്‍സ് നഷ്ടമാകുമ്പോള്‍ വീഴ്ചയുടെ സാധ്യത വര്‍ധിക്കുന്നു. ഈ സാഹചര്യം ഒഴിവാക്കുന്നതിന് അനുയോജ്യമായ പരിശീലനവും വ്യായാമവും ഒരു ഫിസിയോതെറാപ്പിസ്റ്റിന്‍റെ നിര്‍ദേശപ്രകാരം കൃത്യമായി ചെയ്യേണ്ടതാണ്.

പെല്‍വിക് അവയവങ്ങളുടെ പ്രൊലാപ്‌സ് (Pelvic Organ Prolapse)

ആര്‍ത്തവവിരാമത്തില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ അളവ് കുറയുന്നത് മൂലം പെല്‍വിക് ഫ്ലോറിലെ പേശികളുടെ ബലക്ഷയം സംഭവിക്കുന്നു. ഈ അവസ്ഥയിലാണ് Pelvic Organ Prolapse സംഭവിക്കുന്നത്.

പെല്‍വിക് ഫ്ലോറിലെ ആന്തരിക അവയവങ്ങളായ ഗര്‍ഭാശയം, മൂത്രാശയം, മലാശയം എന്നിവയില്‍ ഏതെങ്കിലും ഉള്ളില്‍ നിന്നും യോനി ഭാഗത്തേക്ക് വലിഞ്ഞുവരുന്ന അവസ്ഥയാണിത്.

യോനീഭാഗത്തെ സമ്മര്‍ദം, വേദന, ഇടയ്ക്കിടെ മൂത്രം ഒഴിക്കുക, മൂത്രം അറിയാതെ പോവുക തുടങ്ങിയ രോഗലക്ഷണങ്ങളാണ് പ്രകടമാകുന്നത്. പെല്‍വിക് പേശികളെ ബലപ്പെടുത്തുന്ന വ്യായാമങ്ങള്‍ ഫിസിയോതെറാപ്പിയില്‍ ലഭ്യമാണ്.

മാനസികാരോഗ്യവും ഉറക്കവും മെച്ചപ്പെടുത്തുന്നതിന്

വ്യായാമം ചെയ്യുന്നത് ശരീരത്തിലെ Endorphinsserotonin പോലുള്ള രാസവസ്തുക്കളുടെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നു. ഉത്കണ്ഠ, വിഷാദം, മാനസിക സമ്മര്‍ദ്ദം എന്നിവ കുറയ്ക്കുന്നതിനായി വ്യായാമം ശീലമാക്കുക.

വ്യായാമം ചെയ്യുന്നതലൂടെ ആത്മവിശ്വാസം വര്‍ധിക്കുന്നു, ഉറക്കത്തിന്‍റെ ഗുണമേന്മ മെച്ചപ്പെടുന്നു, കൂടാതെ വൈജ്ഞാനിക പ്രവര്‍ത്തനവും (Cognitive function) മെച്ചപ്പെടുത്തുന്നു. ദിവസവും 60 മിനിറ്റ് വ്യായാമം ചെയ്യുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

ആര്‍ത്തവ വിരാമത്തിനു ശേഷമുള്ള സ്ത്രീകളില്‍ ശാരീരിക ക്ഷമത, ജീവിത നിലവാരം, മെറ്റബോളിക് ആരോഗ്യം, ബോണ്‍ മിനറല്‍ ഡെന്‍സിറ്റി എന്നിവ മെച്ചപ്പെടുത്തുന്നതിനും അസ്ഥിനാശം തടയുന്നതിനും വ്യക്തിഗത വ്യായാമം സഹായകരമാണ്.

ആര്‍ത്തവ വിരാമത്തിന് ശേഷം സ്ത്രീകള്‍ക്കായുള്ള ഏറ്റവും ഫലപ്രദമായ ഔഷധ രഹിത ചികിത്സാ മാര്‍ഗങ്ങളില്‍ ഒന്നാണ് വ്യക്തിഗത വ്യായാമങ്ങള്‍.

ഇവ ദിവസവും കൃത്യമായി ചെയ്യുന്നതിലൂടെ ശാരീരിക-മാനസിക ആരോഗ്യം നിലനിര്‍ത്താനും മെച്ചപ്പെടുത്താനും സഹായകരമാണ്. ആര്‍ത്തവ വിരാമത്തിനു ശേഷമുള്ള വ്യായമത്തിന്‍റെ പ്രാധാന്യം മനസിലാക്കി പ്രവര്‍ത്തിക്കുക.

വിവരങ്ങൾ: ശ്രീദേവി
HOD, Department of Physiotherapy, SUT Hospital, Pattom.

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

മെസിയുടെ ഓഫ് സൈഡും എൻസോ ഫെർണാണ്ടസിന്റെ ബ്രൂട്ടൽ ടാക്കിളും കണ്ണടക്കുന്ന റഫറിമാരോ ?
മെസി; ഒരു കളിക്കാരൻ, രണ്ട് രാജ്യങ്ങൾ!
വീണ്ടും പറയുന്നു ഇത് അർജന്‍റീനയാണ്
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up
 
1783420948_c10f99d5ddc1c0e1395e.jpg