ADVERTISEMENT

Close
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

29-08-2026

ഹിന്ദുത്വയുണ്ട്, പള്ളിയിൽ പോകുന്നവർ സൂക്ഷിക്കണം!

Editorial

28-08-2026

നേപ്പാൾ മുങ്ങുമ്പോൾ ഇന്ത്യയും പിടയുന്നു

Editorial

26-08-2026

ഓണവും ഓർമിപ്പിക്കുന്നു നമ്മളൊന്നാണ്

Editorial

25-08-2026

'ക്രൈസ്റ്റി'ലെ സമരം വിദ്യാഭ്യാസക്കവർച്ച

Editorial

24-08-2026

പാലക്കാട് ഡിവിഷൻ വെട്ട്: കേരളവും അമേരിക്കയിലല്ല

Editorial

22-08-2026

സ്വർണത്തേക്കാൾ വിലയുള്ള സത്യം

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Thrissur

മദ്യവിമുക്ത കുടുംബസംഗമം നടത്തി

പുതുക്കാട്: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ മദ്യവിമുക്ത കുടുംബസംഗമം സംഘടിപ്പിച്ചു. സെന്‍റ്് ആന്‍റണീസ് ഫൊറോന പള്ളി സിയോണ്‍ ഹാളില്‍ നടന്ന കുടുംബസംഗമം അതിരൂപത വികാരി ജനറാള്‍ മോണ്‍. ജെയ്‌സന്‍ കൂനംപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. ഡേവീസ് ചെറയത്ത് അധ്യക്ഷത വഹിച്ചു.

ആളൂര്‍ നവചൈതന്യ ഡയറക്ടര്‍ ഫാ. ജോഷി കല്ലേലി, അസി. വികാരി ഫാ. നോബിള്‍ ഐനിക്കല്‍, പ്രസിഡന്‍റ് ആന്‍റണി പന്തല്ലൂക്കാരന്‍, കേന്ദ്രസമിതി പ്രസിഡന്‍റ് മാര്‍ട്ടിന്‍ പുളിക്കന്‍, സെക്രട്ടറി ആന്‍റോണിയ ലിവിന്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. മദ്യവിമുക്തകുടുംബങ്ങളില്‍നിന്ന് വിവാഹംകഴിഞ്ഞ് 50 വര്‍ഷം പിന്നിട്ട ദമ്പതിമാരെയും എസ്എസ്എല്‍സി, പ്ലസ് ടു ഉന്നതവിജയം നേടിയവരെയും ആദരിച്ചു.

Thiruvananthapuram

ചേന്തിയിലെ പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധം

മുഖ്യമന്ത്രിയോട് മോശമായി പെരുമാറിയെന്ന് ആരോപണം

കഴക്കൂട്ടം :ചെമ്പഴന്തി ശ്രീനാരായണഗുരു ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാനായി പോകവെ മുഖ്യമന്ത്രി വി.ഡി.സതീശനോട് ചേന്തിയിലെ ശ്രീനാരായണ സാംസ്കാരിക വേദിയിലെ സംഘാടകരിൽ ചിലർ മോശമായി പെരുമാറിയതായി ആരോപണം. ചെമ്പഴന്തിയിലെ പരിപാടിയിൽ പങ്കെടുക്കാൻ ഇന്നലെ വൈകുന്നേരം 5.30 ന് മുഖ്യമന്ത്രി പോങ്ങുംമൂട് ഭാഗത്ത് നിന്നും ചേന്തിയിലേക്ക് എത്തുമ്പോൾ ആണ് ചിലർ മുഖ്യമന്ത്രിയെ തടഞ്ഞത്. മുഖ്യമന്ത്രി ചേന്തിയിലെ പരിപാടിയിൽ പങ്കെടുക്കാൻ എത്തി എന്നു കരുതി കുറച്ചുപേർ മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് എത്തുകയായിരുന്നു.

മുൻ എംപി പീതാംബരക്കുറുപ്പ് , മുൻ കോർപറേഷൻ പ്രതിപക്ഷ നേതാവ് ജോൺസൺ ജോസഫ് എന്നിവരോട് മുഖ്യമന്ത്രി സംസാരിച്ചു നിൽക്കവെ തടഞ്ഞവരിൽ ചിലർ മുഖ്യമന്ത്രിയോട് മോശമായി പെരുമാറിയതായി പോലീസ് പറഞ്ഞു. തുടർന്ന് മുഖ്യമന്ത്രി ചെമ്പഴന്തി ഗുരുകുലത്തിലേക്ക് പോയി.

ചേന്തിയിലെ പരിപാടിക്ക് മുഖ്യമന്ത്രി സമയം നൽകിയിരുന്നില്ല. ചേന്തിയിലെ പരിപാടിയിൽ സംബന്ധിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതിഷേധമായിരുന്നു നടന്നതെന്നാണ് പോലീസ് പറയുന്നത്. അതേസമയം മുഖ്യമന്ത്രിയെ തടഞ്ഞിട്ടില്ലെന്നും വാഹനവ്യൂഹത്തിന് കൈകാണിച്ചപ്പോൾ മുഖ്യമന്ത്രി പുറത്തിറങ്ങുകയായിരുന്നുവെന്നും ശ്രീനാരായണ സാംസ്കാരിക വേദിയിലെ സംഘാടക അംഗവും ഡിസിസി അംഗവുമായ ചേന്തി അനിൽ പറഞ്ഞു.

Kollam

ക്ഷേത്രത്തിൽ മോഷണം നടത്തുന്നതിനിടയിൽ രണ്ടുപേർ‍ പിടിയില്‍

പരവൂര്‍: ക്ഷേത്രത്തില്‍ മോഷണം നടത്തുന്നതിനിടയില്‍ മോഷ്ടാക്കള്‍ പിടിയില്‍. നൈറ്റ് പെട്രോളിംഗ് നടത്തുന്ന പോലീസ് സംഘമാണ് മോഷ്‌ടാാക്കളെ പിടികൂടിയത്. ഇടുക്കി കഞ്ഞിക്കുഴി സ്വദേശികളായ അശ്വിന്‍, ഡോണ്‍ സണ്ണി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പരവൂര്‍ പുഞ്ചിറക്കുളം ദുര്‍ഗാദേവി ക്ഷേത്രത്തില്‍ മോഷണം നടത്തുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്. നഗരത്തിലെ എസ്എന്‍വി ഗേള്‍സ് ഹൈസ്‌കൂളില്‍ മോഷണശ്രമം നടത്തിയ ശേഷമാണ് ക്ഷേത്രത്തിലെത്തിയത്.

പ്രതിയായ അശ്വിന്‍ കഴിഞ്ഞ ആറു മാസക്കാലമായി പരവൂരിലെ ഒരു വെജിറ്റേറിയന്‍ ഹോട്ടലില്‍ ജോലി ചെയ്തു വരികയാണ്. ജോലിക്കു ശേഷം രാത്രികാലങ്ങളില്‍ പ്രദേശങ്ങളില്‍ കറങ്ങി നടന്ന് നിരീക്ഷണം നടത്തി മോഷണം ആസൂത്രണം ചെയ്യും. ശേഷം കൂട്ടാളിയായ ഡോണ്‍ സണ്ണിയെ വരുത്തി രണ്ടു പേരും ചേര്‍ന്ന് മോഷണം നടത്തുന്നതായിരുന്നു പരിപാടി. ഇത്തരത്തില്‍ മോഷണം നടത്തുന്നതിനായി ഡോണ്‍ കഴിഞ്ഞ ദിവസം പരവൂരിലെത്തുകയും ഇരുവരും ചേര്‍ന്ന് കൂനയില്‍ ആയിരവില്ലി ക്ഷേത്രത്തിനു സമീപത്തെ വീട്ടില്‍ നിന്നും ബൈക്ക് മോഷ്ടിച്ചിരുന്നു. ഈ കേസില്‍ ജില്ലാ പോലീസ് മേധാവി ഹേമലതയുടെ നിര്‍ദേശാനുസരണം ചാത്തന്നൂര്‍ എസിപി രാകേഷിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാകുന്നത്.

ഏതാനും മാസങ്ങള്‍ക്കു മുന്‍പും പരവൂരില്‍ നടന്ന മോഷണങ്ങളിലും ഇവര്‍ക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കൊട്ടിയം ചാത്തന്നൂര്‍ പാരിപ്പള്ളി സ്റ്റേഷന്‍ പരിധികളിലും മുന്‍പ് നടന്ന മോഷണക്കേസുകളിലും ഇവര്‍ പ്രതികളാണോ എന്നുള്ളത് പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു. പ്രതികളെ തെളിവെടുപ്പിനും ആരോഗ്യ പരിശോധനകള്‍ക്കും ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Pathanamthitta

പന്പാ തീരത്ത് ഇനി നതോന്നതയുടെ താളം

ജലോത്സവം ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട: ഉത്രട്ടാതി ജലോത്സവം നാളെ പന്പാനദിയുടെ ആറന്മുള നെട്ടായത്തിൽ നടക്കും.നാളെ ഉച്ചകഴിഞ്ഞ് 1.30 ന് ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മന്ത്രിമാരായ രമേശ് ചെന്നിത്തല, മോൻസ് ജോസഫ്, റോജി എം. ജോൺ, ആന്‍റോ ആന്‍റണി എംപി, അബിൻ വർക്കി എംഎൽഎ എന്നിവർ ഉപരാഷ്ട്രപതിക്കൊപ്പം ഉദ്ഘാടന വേദി പങ്കിടും.

കൊടിക്കുന്നിൽ സുരേഷ് എംപി, എംഎൽഎമാരായ പഴകുളം മധു, വർഗീസ് മാമ്മൻ, സജി ചെറിയാൻ, സി. വി. ശാന്തകുമാർ, കെ.യു. ജനീഷ് കുമാർ, എം.എസ്. അരുൺ കുമാർ, ഗോപകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ദീനാമ്മ റോയ്, വൈസ് പ്രസിഡന്‍റ് അനീഷ് വരിക്കണ്ണാമല, രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ.പി.ജെ. കുര്യൻ, മുൻ എംഎൽഎമാരായ വീണാ ജോർജ്, കെ. ശിവദാസൻ നായർ, രാജു ഏബ്രഹാം, കെ.സി. രാജഗോപാൽ, മാലേത്ത് സരളദേവി, ചെങ്ങന്നൂർ എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്‍റ് ആർ. അജിത് കുമാർ, എസ്‌എൻഡിപി കോഴഞ്ചേരി താലൂക്ക് യൂണിയൻ പ്രസിഡന്‍റ് മോഹൻ ബാബു തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.
മത്സര വള്ളംകളി മൂന്നിന്

ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി മോൻസ് ജോസഫ് മത്സര വള്ളംകളി ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ശ്രീകോവിലിൽനിന്നുള്ള ദീപം ഘോഷയാത്ര വാദ്യമേള ങ്ങളോടെ രാവിലെ 9.30 ന് സത്രം പവലിയനിൽ എത്തിച്ചേരുകയും തുടർന്ന് ജില്ലാ കളക്‌ടർ എ. നിസാമുദ്ദീൻ പതാക ഉയർത്തുന്നതോടെ ചടങ്ങുകൾക്ക് ആരംഭം കുറിക്കുകയും ചെയ്യും.

ഉച്ചകഴിഞ്ഞ് മൂന്നിന് മത്സര വള്ളംകളി ആരംഭിക്കും. പരപ്പുഴ കടവിൽ നിന്നും സത്രം കടവിലേക്കാണ് മത്സര വള്ളംകളി. മത്സര വള്ളംകളിയിൽ ഓരോ പള്ളിയോടത്തിന്‍റെയും സ്റ്റാർട്ടിംഗ് പോയിന്‍റിൽ നിന്ന് ഫിനിഷിംഗ് പോയിന്‍റിൽ എത്തുന്ന സമയം ആധുനിക ഡിജിറ്റൽ സംവിധാനത്തിൽ കൂടി രേഖപ്പെടുത്തി ഏറ്റവും കുറഞ്ഞ സമയത്തിൽ എത്തുന്ന നാലു പള്ളിയോടങ്ങളെ തെരഞ്ഞെടുത്ത് ഫൈനൽ മത്സരത്തിൽ പങ്കെടുപ്പിക്കും. ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളിക്ക് ഉപയോഗിക്കുന്ന അതേ സംവിധാനമാകും ഇത്തവണ ആറന്മുളയിലും സ്റ്റാർട്ടിംഗ് പോയിന്‍റിലും തുഴച്ചിൽ സമയം കണ്ടെത്തുന്നതിലും ഉപയോഗിക്കുക.

മത്സര നിയമങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്ന പള്ളിയോടങ്ങളെയും പുറത്തു നിന്നുള്ള കൂലി തുഴച്ചിലുകാർ ഉള്ള പള്ളിയോടങ്ങളെയും ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒഴിവാക്കുമെന്നും പള്ളിയോട സേവാസംഘം ഭാരവാഹികൾ അറിയിച്ചു. ട്രാക്കുകളുടെ നിർമാണം പൂർത്തിയായി വരുന്നു. റെസ്ക്യൂ സംവിധാനം തയാറാക്കിയിട്ടുണ്ട്. ഫയർ ഫോഴ്‌സ് സ്‌കൂബ സംഘവും മോട്ടോർ ഘടിപ്പിച്ച വള്ളങ്ങൾ, മോട്ടോർ ബോട്ടുകൾ, സ്‌പീഡ് ബോട്ടുകൾ എന്നിവ ഫിനിഷിംഗ് പോയിന്‍റ് മുതൽ സ്റ്റാർട്ടിംഗ് പോയിന്‍റു വരെ സജ്ജമാക്കിയിട്ടുണ്ട്.

പരിചയ സമ്പന്നരായ മുങ്ങൽ വിദഗ്ധർ അടങ്ങിയ സംഘമാണ് ഇത് നിയന്ത്രിക്കുന്നത്. ശശികുമാർ കുറുപ്പ് നേതൃത്വം നൽകുന്നു. പള്ളിയോടത്തിൽ കയറുന്ന മുഴുവൻ ആളുകൾക്കും പത്തുലക്ഷം രൂപയുടെ ഇൻഷ്വറൻസ് കവറേജ് ഏർപ്പെടുത്തിയിട്ടുണ്ട്.

വൈകുന്നേരം 5.30ഓടെ മത്സരവള്ളംകളി പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു. ലൂസേഴ്സ് ഫൈനൽ ഒഴിവാക്കി മത്സരസമയത്തിന്‍റെ അടിസ്ഥാനത്തിൽ സ്ഥാനങ്ങൾ നിർണയിക്കും.

51 പള്ളിയോടങ്ങൾ

ജലഘോഷയാത്രയിലും മത്സര വള്ളംകളിയിലും 51 പള്ളിയോടങ്ങളാണ് പങ്കെടുക്കുകയെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്‍റ് കെ.വി. സാംബദേവൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

പള്ളിയോടങ്ങളുടെ വലിപ്പത്തിന്‍റെ അടിസ്ഥാനത്തിലാണ് എ, ബി ബാച്ചുകൾ തിരിച്ചിരിക്കുന്നത്. താരതമ്യേന വലിയ പള്ളിയോടങ്ങളുടെ എ ബാച്ചിൽ 35 എണ്ണമുണ്ടാകും. 16 പള്ളിയോടങ്ങളാണ് ബി ബാച്ചിലുള്ളത്.

1.30 ജലഘോഷയാത്ര ആരംഭിക്കും. ഘോഷയാത്രയ്ക്ക് ഏറ്റവും മുമ്പിലായി തിരുവോണതോണി പരപ്പുഴ കടവിലേക്ക് നീങ്ങും. ബി ബാച്ചിലെ എട്ട് പള്ളിയോടങ്ങൾ ക്ഷേത്രകടവിൽ നിന്ന് ആരംഭിച്ച് താഴെ സത്രം പവലിയനു മുമ്പിൽ ചവിട്ടി തിരിച്ച് പരപ്പുഴ കടവിലേക്ക് ജലഘോഷയാത്രയായി നീങ്ങും. നാലു വീതം പള്ളിയോടങ്ങളുള്ള ഗ്രൂപ്പുകളായി പള്ളിയോടങ്ങളെ ജലഘോഷയാത്രയ്ക്കും മത്സര വള്ളംകളിക്കും തിരിച്ചിട്ടുണ്ട്. ബി ബാച്ച് പള്ളിയോടങ്ങളുടെ ജലഘോഷയാത്ര പൂർത്തിയാകുന്പോൾ എ ബാച്ച് പള്ളിയോടങ്ങൾ ജവാൻകടവിൽ നിന്നും ഘോഷയാത്രയായി എത്തും.

വഞ്ചിപ്പാട്ടും മുത്തുക്കുടകളും ആറന്മുളയുടെ തനതു ശൈലിയിലുള്ള തുഴച്ചിലുമായി പള്ളിയോടങ്ങൾ പവലിയന് മുമ്പിലൂടെ നീങ്ങും. ജലഘോഷയാ ത്രയ്ക്കു പിന്നിലായി കേരളീയ കലകൾ ഉൾപ്പെടുന്ന നിശ്ചല ദൃശ്യങ്ങൾ കടന്നു പോകും. ഹെലികോപ്റ്റർ പ്രകടനവും ഉണ്ടാവും.
അലങ്കാരങ്ങൾക്കും

തുഴച്ചിലിനും ട്രോഫി

ഏറ്റവും നല്ല രീതിയിൽ പാടി തുഴയുന്നവർക്കും, ഏറ്റവും നല്ല ചമയം ഉള്ളവർക്കും പ്രത്യേക ട്രോഫികൾ ഏർപ്പെടുത്തിയിട്ടുണ്ട്. എ, ബി ബാച്ചിൽപ്പെട്ട ഒന്നാം സ്ഥാനക്കാർക്ക് മന്നം ട്രോഫിയും,

ഏറ്റവും നല്ല രീതിയിൽ പാടി കളിച്ചു തുഴയുന്നവർക്ക് ആർ. ശങ്കർ മെമ്മോറിയൽ സുവർണ ട്രോഫിയും നൽകും. തിരുവിതാംകൂർ ദേവസ്വം ബോർഡ്, ജില്ലാ പഞ്ചായത്ത്, ആറന്മുള പഞ്ചായത്ത്, തുടങ്ങിയ സ്ഥാപനങ്ങിൽ നിന്നും വ്യക്തികളിൽ നിന്നുള്ള ട്രോഫികളും മത്സര വിജയികൾക്ക് നൽകുന്നുണ്ട്.

ഉപരാഷ്‌ട്രപതി 12.30ന് എത്തും

ജലോത്സവത്തിന്‍റെ മുഖ്യാതിഥിയായി ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ ഉച്ചയ്ക്ക് 12.30ന് ആറന്മുളയിൽ എത്തും. ഹെലികോപ്ടർ മാർഗം പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിൽ ഇറങ്ങുന്ന ഉപരാഷ്ട്രപതി അവിടെ നിന്ന് റോഡുമാർഗമാണ് ആറന്മുളയിലേക്ക് എത്തുന്നത്. ഗവർണർ രാജേന്ദ്രവിശ്വനാഥ് അർലേക്കർ, മന്ത്രി റോജി എം. ജോൺ എന്നിവർ ഉപരാഷ്‌ട്രപതിയെ അനുഗമിക്കും. ഉപരാഷ്ട്രപതിയുടെ ഉച്ചഭക്ഷണം ആറന്മുള സത്രത്തിലാണ്. തുടർന്ന് 1.30ന് ഉദ്ഘാടന ചടങ്ങ് ആരംഭിക്കും. ജലഘോഷയാത്ര വീക്ഷിക്കുന്ന അദ്ദേഹം 2.30ഓടെ വേദി വിടും.

1993നുശേഷം ഇതാദ്യമാണ് ഒരു ഉപരാഷ്‌ട്രപതി ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ വിശിഷ്ടാതിഥിയായി എത്തുന്നത്. കെ.ആർ. നാരായണനാണ് ഏറ്റവും ഒടുവിൽ ജലോത്സവത്തിനെത്തിയ ഉപരാഷ്‌ട്രപതി.

ഉപരാഷ്ട്രപതിയുടെ സന്ദർശനം കാരണം ജലോത്സവം വീക്ഷിക്കാനെത്തുന്നവർക്കും കർശന നിയന്ത്രണം ഉണ്ടാകും. സത്രം കോന്പൗണ്ട് പൂർണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാകും. രണ്ടായിരത്തളം പോലീസുകാരെ വിവിധ ഇടങ്ങളിലായി ഡ്യൂട്ടിക്ക് നിയോഗിക്കും. പ്രവേശന പാസ് വാങ്ങിയിട്ടുള്ളവർ ഇടശ്ശേരിമല കിഴക്ക് പള്ളിയോടപുരയുടെ സമീപത്തു കൂടി സം കോമ്പൗണ്ടിന്‍റെ കിഴക്കേ പവലിയനിൽ എത്തണം. സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, കൺവീനർമാരായ വിജയകുമാർ ചുങ്കത്തിൽ, ഡോ. സുരേഷ് ബാബു, ട്രഷറാർ രമേശ് മാലിമേൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Idukki

തൊമ്മന്‍കുത്ത് പാലം നിര്‍മാണം: രണ്ടിന് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം

തൊമ്മന്‍കുത്ത്: തൊമ്മന്‍കുത്ത് പാലം നിര്‍മാണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ജനങ്ങളുടെ ആശങ്കകള്‍ക്കു പരിഹാരം കാണണമെന്ന ആവശ്യവുമായി നാരങ്ങാനം, തൊമ്മന്‍കുത്ത് ജാഗ്രതാ സമിതിപ്രവര്‍ത്തകര്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫിനെ കണ്ട് നിവേദനം നല്‍കി. ജര്‍മന്‍ സാമ്പത്തികസഹായത്തോടെ പ്രളയദുരിതാശ്വാസത്തില്‍ ഉള്‍പ്പെടുത്തി നിര്‍മാണം നടന്നുവരുന്ന നെയ്യശേരി-തോക്കുമ്പന്‍ സാഡില്‍ റോഡിന്‍റെ ഭാഗമായാണ് തൊമ്മന്‍കുത്തില്‍ കണ്ണാടിപ്പുഴയ്ക്ക് കുറുകെ പുതിയ പാലം നിര്‍മിക്കാന്‍ നടപടിയായത്.

നിലവിലുള്ള ചപ്പാത്ത് പൊളിച്ച് അവിടെ പാലം നിര്‍മിക്കാനാണ് അനുമതി ലഭിച്ചത്. നിലവിലെ ചപ്പാത്തില്‍നിന്ന് മൂന്നു മീറ്റര്‍ ഉയരത്തിലും ഒമ്പതു മീറ്റര്‍ വീതിയിലും പാലം നിര്‍മിക്കാനാണ് എസ്റ്റിമേറ്റ് തയാറാക്കിയിട്ടുള്ളത്. എന്നാല്‍, പാലം നിര്‍മാണത്തിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് ചിലര്‍ ഇതിനെതിരേ രംഗത്തെത്തിയിരിക്കുന്നത്. വിവാദം ഉടലെടുത്തതോടെ കഴിഞ്ഞ സെപ്റ്റംബറില്‍ തുടങ്ങാനിരുന്ന പാലം നിര്‍മാണം അനിശ്ചിതമായി നീളുകയാണ്. റോഡ് നിര്‍മാണത്തിന്‍റെ ഭാഗമായി ജര്‍മന്‍ബാങ്ക് ഇതിനോടകം മൂന്നു തവണ സമയപരിധി നീട്ടിനല്‍കിയിരുന്നു. ഇനിയും സമയപരിധി നീട്ടാനുള്ള സാധ്യത വിരളമാണ്. അതിനാല്‍ നിലവിലെ ഡിപിആര്‍ അനുസരിച്ച്
നിര്‍മാണവുമായി മുന്നോട്ടു പോകാനാകും കെഎസ്ടിപി ശ്രമിക്കുക.

പാലം നിര്‍മാണം അനിശ്ചിതമായി നീണ്ടുപോകുന്നത് ഫണ്ട് നഷ്ടപ്പെടുത്താനും സാധ്യതയുണ്ട്. പിന്നീട് പാലം നിര്‍മിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിന് തുക കണ്ടെത്തേണ്ടിവരും. ഇതിനു പുറമേ പഴയ പാലം നിലനിര്‍ത്തി പണിയണമെങ്കില്‍ ഒരു വശത്ത് വനംവകുപ്പിന്‍റെ ഭൂമിയും മറുവശത്ത് തൊമ്മന്‍കുത്ത് സെന്‍റ് തോമസ് പള്ളിയുടെയും സ്വകാര്യ വ്യക്തിയുടെയും ഭൂമി ഏറ്റെടുക്കണം. ഇതിനാവശ്യമായ തുക എങ്ങനെ കണ്ടെത്തും എന്നതും പ്രശ്‌നമാണ്.

വനംവകുപ്പില്‍നിന്ന് നിലവില്‍ ലഭിച്ചിരിക്കുന്ന അനുമതി നേടിയെടുക്കുന്നതിന് രണ്ടു വര്‍ഷത്തെ കാലതാമസമെടുത്തു. പുതിയ അനുമതി ഇനി ലഭിക്കണമെങ്കില്‍ പാലം നിര്‍മാണം വീണ്ടും അനിശ്ചിതമായി നീളും. ചപ്പാത്ത് നിലനിര്‍ത്തി ഇതിനടുത്ത് പാലം നിര്‍മിച്ചാല്‍ ഭാവിയില്‍ വെള്ളപ്പൊക്കത്തിലും മറ്റും ഒഴുകിയെത്തുന്ന തടികളും മറ്റും ചപ്പാത്തില്‍ തങ്ങിനില്‍ക്കുമെന്നും ഇതു പുതിയ പാലത്തിന്‍റെ ബലക്ഷയത്തിന് കാരണമാകുമെന്നും വിദഗ്ധ സമിതി ചൂണ്ടിക്കാട്ടിയിരുന്നു.

ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് നാരങ്ങാനം, തൊമ്മന്‍കുത്ത് ജാഗ്രതാ സമിതി പ്രവര്‍ത്തകര്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫിനെയും മുന്‍ എംഎല്‍എ പി.ജെ. ജോസഫിനെയും നേരില്‍ക്കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയത്. വിഷയത്തില്‍ പൊതുമരാമത്ത് മന്ത്രിയെ പങ്കെടുപ്പിച്ച് രണ്ടിന് യോഗം ചേരുമെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അപു ജോണ്‍ ജോസഫ് പറഞ്ഞു.

Alappuzha

നാടെങ്ങും ജയന്തി ആഘോഷം

മുഹമ്മ: കായിപ്പുറം തെക്ക് എസ്എൻഡിപി ശാഖയുടെ ഗുരുദേവ ജയന്തിയാഘോഷം പഞ്ചായത്ത് പ്രസിഡന്‍റ് അരുൺമോഹൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്‍റ് എം.കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. പാതിരാമണൽ ഗുരുമന്ദിരത്തിൽ മേൽശാന്തി സതീശൻ കിഴക്കേ അറയ്ക്കലിന്‍റെ മുഖ്യകാർമികത്വത്തിൽ പ്രാർഥനയും ഗുരുപുഷ്പാഞ്ജലിയും നടന്നു. കോട്ടയം തിരുവാർപ്പ് ജ്യോതി മനോജ് ഗുരുദേവ പ്രഭാഷണം നടത്തി. കെ.പി. ബാഹുലേയൻ, വി.എം. സുഗാന്ധി, ടി. കുഞ്ഞുമോൻ, ഡി. തങ്കച്ചൻ, ഗീത അർജുൻ എന്നിവർ പ്രസംഗിച്ചു.

മുഹമ്മ: പള്ളിക്കുന്ന് ശ്രീകൃഷ്ണവിലാസം എസ്എൻഡിപി ശാഖ ഗുരുദേവ ജയന്തി ആഘോഷിച്ചു. വൈസ് പ്രസിഡന്‍റ് കെ.ആർ. റെജി അധ്യക്ഷനായി. ലീലാ വളവത്തിൽ ഉദ്ഘാടനം ചെയ്തു. ജപം, ധ്യാനം, പ്രാർഥന, ഗുരുപൂജ, ഗുരുദേവ കൃതികളുടെ ആലാപനം, ജയന്തി സദ്യ എന്നിവ നടന്നു. പി. കുഞ്ഞുമോൻ ശാന്തി പ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ കെ. സോമൻ പഠനത്തിൽ മികവ് പുലർത്തിയ പി.ആർ. ഹരി കൃഷ്‌ണനെ അനുമോദിച്ചു.
മാവേലിക്കര: റ്റി.കെ. മാധവൻ സ്മാരക മാവേലിക്കര എസ്എൻഡിപി യൂണിയൻ ജയന്തി ആഘോഷം നടന്നു. യൂണിയൻ വൈദിക സമിതി കൺവീനർ രാമനാഥൻ പോറ്റിയുടെ നേതൃത്വത്തിൽ വിശ്വശാന്തി ഹവനം മഹാഗുരുപൂജ ഗുരു പുഷ്പാഞ്ജലി തുടങ്ങി വൈദിക കർമ്മങ്ങൾ നടന്നു. കൺവീനർ ഡോ. എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്തു.

ചേർത്തല: എസ്എൻഡിപി ചേർത്തല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ശ്രീനാരായണ ഗുരുദേവ ജയന്തി ഘോഷയാത്ര നഗരത്തെ മഞ്ഞക്കടലാക്കി. ഗുരുദേവ വിഗ്രഹം വഹിച്ച രഥമായിരുന്നു റാലിക്കു മുന്നിൽ. പിന്നാലെ ചെണ്ടമേളം തുടർന്ന് ബാനറിന് പിന്നിൽ നേതാക്കളും അണിനിരന്നു. പി. പ്രസാദ് എംഎൽഎയും റാലിയിൽ പങ്കാളിയായി. മേഖലയിലെ 45 ശാഖകൾക്ക് കീഴിലുള്ള പ്രദേശങ്ങളിൽനിന്നുള്ള പ്രവർത്തകരാണ് ഘോഷയാത്രയിൽ അണിനിരന്നത്.
വൈകിട്ട് ആറോടെയാണ് സമ്മേളന നഗരിയായ യൂണിയൻ ഓഫീസ് അങ്കണത്തിൽ എത്തിയത്. മേഖല ചെയർമാൻ കെ.പി. നടരാജൻ, കൺവീനർ പി.ഡി. ഗഗാറിൻ, വൈസ് ചെയർമാൻ രവീന്ദ്രൻ അഞ്ജലി, യോഗം ഡയറക്ടർ ബോർഡ് അംഗം അനിൽ ഇന്ദീവരം, ജെ.പി. വിനോദ്, ആർ. രാജേന്ദ്രൻ, കെ.വി. സാബുലാൽ, അഡ്വ.പി.എസ്. ജ്യോതിസ്, ബിൻസി സനൽ, സുനിത സേതുനാഥ് തുടങ്ങിയവര്‍ നേതൃത്വം നൽകി.

പൂച്ചാക്കൽ: കേരളത്തെ ഇന്ന് കാണുന്ന രൂപത്തിൽ പരൂവപ്പെടുത്തിയെടുത്തത് ശ്രീനാരായണഗുരുവും അയ്യൻകാളിയും ഉൾപ്പെടുന്ന നവോത്ഥാന നായകരാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു. എസ്എൻഡിപിയോഗം പാണാവള്ളി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂച്ചാക്കൽ നടത്തിയ ശ്രീനാരായണ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്പിക്കർ.
മേഖല ചെയർമാൻ കെ.എൽ. അശോകൻ അധ്യക്ഷനായി. യോഗം കൗൺസിലർ പി.ടി. മന്മഥൻ, ബിജുദാസ്, ബൈജു അറുകുഴി, ടി.ഡി. പ്രകാശൻ, കെ. പ്രസാദ്, പി.പി. ദിനദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.

Kottayam

ഇടകടത്തി പാലത്തിൽ സംരക്ഷണവേലി വേണമെന്ന്

മുക്കൂട്ടുതറ: ഇടകടത്തി ടൗണിനടുത്തുള്ള വളവിലെ കലുങ്ക് പാലത്തിൽ സംരക്ഷണ വേലി നിർമിക്കണമെന്ന ആവശ്യം ശക്തമായി. നിലവിലുള്ള കൈവരികൾ പാലത്തിൽ മാത്രമാണ്. ഇതിനോടു ചേർന്ന് രണ്ട് വശങ്ങളിലും വളവിൽ സംരക്ഷണ വേലി ഇല്ലാത്തതാണ് അപകടസാധ്യത സൃഷ്‌ടിക്കുന്നത്.

കഴിഞ്ഞയിടെ രാത്രി ഈ വളവിൽ മോട്ടോർ സൈക്കിൾ മറിഞ്ഞ് തോട്ടിൽ വീണ് എയ്ഞ്ചൽവാലി മൂലക്കയം സ്വദേശിയായ യുവാവിന് പരിക്കേറ്റിരുന്നു. സംരക്ഷണ വേലിയുണ്ടായിരുന്നെങ്കിൽ ഈ അപകടം ഒഴിവാകുമായിരുന്നെന്ന് നാട്ടുകാർ പറയുന്നു. വളവിൽവച്ച് വാഹനത്തിന്‍റെ നിയന്ത്രണം തെറ്റിയാൽ തോട്ടിൽ പതിക്കുന്ന അവസ്ഥയാണ്. ശബരിമല സമാന്തരപാതകൂടിയായ റോഡിൽ കൊടും വളവിലാണ് കലുങ്ക് പാലം. ഇരുവശങ്ങളിലുംനിന്ന് വാഹനങ്ങൾ ഒരേ സമയം എത്തുമ്പോൾ അപകടസാധ്യത വർധിക്കുകയാണ്.കാൽനട യാത്രക്കാരും അപകടത്തിൽ പ്പെടാനുള്ള സാധ്യത ഏറെ യാണ്.

ശബരിമല സീസൺ ആരംഭിക്കാൻ രണ്ടുമാസം മാത്രം ബാക്കി നിൽക്കേ അപകടങ്ങൾ ഒഴിവാക്കാൻ ഇവിടെ സംരക്ഷണവേലി നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്.

Ernakulam

ശ്രീനാരായണ ഗുരുജയന്തി ആഘോഷം

കൊച്ചി: ശ്രീനാരായണഗുരുവിന്‍റെ 172-ാ മത് ജയന്തി ശ്രീനാരായണ സേവാസംഘം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സഹോദര സൗധത്തില്‍ നടന്ന ചതയദിന സമ്മേളനം ശ്രീനാരായണ സേവാസംഘം പ്രസിഡന്‍റ് എന്‍.ഡി. പ്രേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംഘം സെക്രട്ടറി പി.പി. രാജന്‍ അധ്യക്ഷത വഹിച്ചു. ഡോ. എം.പി. ദിലീപ്, കൊച്ചി നഗരസഭാ കൗണ്‍സിലംഗം ഷിബി സോമന്‍, ടി.വി. പ്രകാശന്‍, എന്നിവര്‍ പ്രസംഗിച്ചു.

ചെറായി: വൈപ്പിനിൽ എസ്എൻഡിപി യൂണിയനും ചെറായി വിജ്ഞാന വർധിനി സഭയും സംയുക്തമായി ഘോഷയാത്ര സംഘടിപ്പിച്ചു.പള്ളത്താംകുളങ്ങര ക്ഷേത്ര മൈതാനിയിൽനിന്ന് ആരംഭിച്ച ഘോഷയാത്രയിൽ നൂറുകണക്കിന് ശ്രീനാരായണീയർ പങ്കെടുത്തു. വാദ്യമേളങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, കാവടി, തെയ്യം എന്നിവ ഘോഷയാത്രയ്ക്ക് പകിട്ടേകി. വൈകീട്ട് ആറിന് ചെറായി ഗൗരീശ്വര ക്ഷേത്ര മൈതാനിയിലെത്തി ഗുരുദേവ മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് ഘോഷയാത്ര സമാപിച്ചത്.

വൈപ്പിൻ: ചെറായി ഗൗരീശ്വരത്ത് നടത്തിയ ചതയദിന സമ്മേളനം ടോണി ചമ്മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. വിവി സഭ പ്രസിഡന്‍റ് കെ.കെ. പരമേശ്വരൻ അധ്യക്ഷനായി. ടി.ജി വിജയൻ ചതയദിന സന്ദേശം നൽകി.

പറവൂർ: ചേന്ദമംഗലം - പാലാതുരുത്ത് ഗുരുദേവ സംഗമിത്രയുടെ ആഭിമുഖ്യത്തിൽ നടന്ന ചതയദിന സമ്മേളനം എസ്എൻഡിപി യോഗം കൗൺസിലർ ഇ.എസ്. ഷീബ ഉദ്ഘാടനം ചെയ്തു. സംഘമിത്ര പ്രസിഡന്‍റ് എം.പി അനിൽകുമാർ അധ്യക്ഷനായി. യോഗം ഡയറക്ടർ ബോർഡ് മെമ്പർ എം.പി.ബിനു, യോഗം അസിസ്റ്റന്‍റ് സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ ,ജില്ലാ പഞ്ചായത്ത് മെമ്പർ ബിന്ദു ജോർജ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.ജി. അനൂപ്, സംഘമിത്ര സെക്രട്ടറി എം.എം. പവിത്രൻ, വി.എസ്. ഹരിഹരൻ എന്നിവർ പ്രസംഗിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു.

തൃപ്പൂണിത്തുറ: തെക്കുംഭാഗം ശ്രീനാരായണ ധർമപോഷിണി സഭയുടെയും എസ്എൻഡിപി ശാഖയുടെയും ആഭിമുഖ്യത്തിൽ നടന്ന ചതയ ദിനാഘോഷങ്ങളുടെ ഭാഗമായി തമ്മണ്ടിൽ ക്ഷേത്രാങ്കണത്തിൽ സഭാ പ്രസിഡന്‍റ് വി.എസ്.കൃഷ്ണകുമാർ പതാകയുയർത്തി.

ചോറ്റാനിക്കര: എസ്എൻഡിപി കുരീക്കാട് അമ്പാടിമല ശാഖയുടെ നേതൃത്വത്തിൽ വർണശബളമായ ചതയം തിരുനാൾ ഘോഷയാത്ര നടന്നു.

മരട്: നെട്ടൂർ മാടവന ശ്രീനാരായണ സേവാസംഘത്തിന്‍റെ ആഭിമുഖ്യത്തിൽ നടന്ന ഗുരുജയന്തിയാഘോഷങ്ങളുടെ ഭാഗമായി ഗുരു മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് സേവാസംഘം ഓഡിറ്റോറിയത്തിന് മുന്നിൽ ശ്രീനാരായണ ഗുരുവിനെ നേരിൽ കണ്ടിട്ടുള്ള 101 വയസു തികഞ്ഞ സേവാസംഘം പ്രസിഡന്‍റ് എം.എ. കമലാക്ഷൻ വൈദ്യർ പതാകയുയർത്തി. എ.ആർ. പ്രസാദ്, എ.വി. ദിനേശൻ തുടങ്ങിയവർ പ്രസംഗിച്ചു.

ആലുവ: ആലുവ യൂണിയൻ പരിധിയിലെ 61 ശാഖകളിൽ നിന്നുമായി 10,000 ത്തോളം ശ്രീനാരായ ണീയരാണ് ഘോഷയാത്രയിൽ അണിനിരന്നു. ഉച്ചകഴിഞ്ഞ് മൂന്നിന് ആലുവ അദ്വൈതാശ്രമത്തിന് മുമ്പിൽ എസ്എൻഡിപി യോഗം പ്രസിഡന്‍റ് എം.എൻ. സോമൻ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. നഗരംചുറ്റി തിരികെ അദ്വൈതാശ്രമത്തിൽ സമാപിച്ചു. സമാപന സമ്മേളനവും അനുമോദനവും സെപ്റ്റംബർ ആറിന് ആലുവയിൽ നടക്കും. ചതയദിനാഘോഷത്തോടനുബന്ധിച്ച് അദ്വൈതാശ്രമത്തിൽ പ്രത്യേക പൂജകളും നടന്നു.

പറവൂർ: എസ്എൻഡിപി യൂണിയൻ നടത്തിയ ശ്രീനാരായണ ജയന്തി ആഘോഷത്തിന്‍റെ സമാപന സമ്മേളനം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ സി.എൻ.രാധാകൃഷ്ണൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.ആർ. സൈജൻ വിശിഷ്ടവ്യക്തികളെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം.എ. നിത്യ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്‌തു. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് ആർ.വി. ബാബു, സംസ്‌ഥാന കാർഷിക കടാശ്വാസ കമ്മിഷൻ അംഗം കെ.എം. ദിനകരൻ, ടി.വി. നിഥിൻ, യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി, യോഗം കൗൺസിലർ ഇ.എസ്. ഷീബ, ഡയറക്‌ടർ ബോർഡ് അംഗങ്ങളായ പി.എസ്. ജയരാജ്, എം.പി. ബിനു, ഇൻസ്പെക്ട്‌ടിംഗ് ഓഫിസർ ഡി. ബാബു, യൂണിയൻ അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ കണ്ണൻ കൂട്ടുകാട്, കെ.ബി.സുഭാഷ്, വി.എൻ. നാഗേഷ് എന്നിവർ പ്രസംഗിച്ചു. യൂണിയൻ തല കലാമത്സര വിജയികൾക്കു സമ്മാനങ്ങൾ നൽകി.

Thrissur

മദ്യവിമുക്ത കുടുംബസംഗമം നടത്തി

പുതുക്കാട്: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ മദ്യവിമുക്ത കുടുംബസംഗമം സംഘടിപ്പിച്ചു. സെന്‍റ്് ആന്‍റണീസ് ഫൊറോന പള്ളി സിയോണ്‍ ഹാളില്‍ നടന്ന കുടുംബസംഗമം അതിരൂപത വികാരി ജനറാള്‍ മോണ്‍. ജെയ്‌സന്‍ കൂനംപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. ഡേവീസ് ചെറയത്ത് അധ്യക്ഷത വഹിച്ചു.

ആളൂര്‍ നവചൈതന്യ ഡയറക്ടര്‍ ഫാ. ജോഷി കല്ലേലി, അസി. വികാരി ഫാ. നോബിള്‍ ഐനിക്കല്‍, പ്രസിഡന്‍റ് ആന്‍റണി പന്തല്ലൂക്കാരന്‍, കേന്ദ്രസമിതി പ്രസിഡന്‍റ് മാര്‍ട്ടിന്‍ പുളിക്കന്‍, സെക്രട്ടറി ആന്‍റോണിയ ലിവിന്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. മദ്യവിമുക്തകുടുംബങ്ങളില്‍നിന്ന് വിവാഹംകഴിഞ്ഞ് 50 വര്‍ഷം പിന്നിട്ട ദമ്പതിമാരെയും എസ്എസ്എല്‍സി, പ്ലസ് ടു ഉന്നതവിജയം നേടിയവരെയും ആദരിച്ചു.

Palakkad

മംഗലംഡാമിൽ കോൺഗ്രസ് കൺവൻഷനും ഓണാഘോഷ പരിപാടികളും

മംഗലംഡാം: കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മംഗലംഡാമിൽ കൺവൻഷനും ഓണാഘോഷ പരിപാടികളും നടത്തി.

കെപിസിസി മെംബർ വി. സുദർശൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വാർഡ് പ്രസിഡന്‍റ് കെ.വി. വിജേഷ് അധ്യക്ഷത വഹിച്ചു.
കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്‍റുമാരായ കെ.വി. കണ്ണൻ (ആലത്തൂർ), പുല്ലുപാറ രാമകൃഷ്ണൻ (കുഴൽമന്ദം) എന്നിവർ ഓണക്കോടികളുടെ വിതരണം നടത്തി.

കർഷക കോൺഗ്രസ്‌ ആലത്തൂർ ബ്ലോക്ക് പ്രസിഡന്‍റ് കെ. രാമകൃഷ്ണൻ, ബ്ലോക്ക്‌ വൈസ് പ്രസിഡന്‍റുമാരായ എൻ. അശോകൻ മാസ്റ്റർ, എ. മൂസക്കുട്ടി, കിഴക്കഞ്ചേരി മണ്ഡലം പ്രസിഡന്‍റ് സി. ചന്ദ്രൻ, ബ്ലോക്ക്‌ സെക്രട്ടറിമാരായ സുലൈമാൻ പൂണി, ഷീല മേരി, വി. വാസു പ്രസംഗിച്ചു.

Malappuram

ഓട്ടോഡ്രൈവർ ജീവനൊടുക്കിയ സംഭവം: പ്രതിഷേധം കത്തുന്നു

കർശന നടപടി: ടി.പി. അഷ്റഫലി എംഎൽഎ

മലപ്പുറം: കൈക്കൂലി നൽകാൻ തയാറാകാത്തതിനാൽ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാതെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ജീവിതമാർഗം തകർത്തുവെന്ന് സമൂഹമാധ്യമത്തിൽ കുറിപ്പെഴുതിയശേഷം ഓട്ടോഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ ഉത്തരവാദികൾക്കെതിരേ പ്രതിഷേധം ശക്തം. കിഴിശേരി മുണ്ടംപറന്പിൽ ആനക്കല്ലിങ്ങൽ കോട്ടയ്ക്കൽ പറന്പിൽ ഷൗക്കത്തലിയെയാണ് (35) കഴിഞ്ഞദിവസം വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.

ഷൗക്കത്തലിയുടെ മരണത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി കൊണ്ടോട്ടി എംഎൽഎ ടി.പി. അഷ്റഫലി. തികച്ചും നിർഭാഗ്യകരവും ഏറെ വേദനാജനകവുമായ സംഭവമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഷൗക്കത്തലിയുടെ കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നതായും കുടുംബത്തിന് പിന്തുണ അറിയിക്കുന്നതായും എംഎൽഎ വ്യക്തമാക്കി. സംഭവത്തിന് പിന്നിൽ ആരെങ്കിലും ഉത്തരവാദികളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ അവർക്കെതിരേ നിയമാനുസൃതമായി കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരേണ്ടതുണ്ടെന്നും കുറ്റക്കാർക്കെതിരേ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഷൗക്കത്തിന്‍റെ മരണത്തിന് ഉത്തരവാദികളായ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനം അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകരുതെന്നും യോഗം ആവശ്യപ്പെട്ടു. ഷൗക്കത്തിന്‍റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്‍റെ പങ്ക് സമഗ്രമായി അന്വേഷിക്കണം.

ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള ആരോപണങ്ങൾ ഗൗരവമുള്ളതാണ്. മോട്ടോർ വാഹന വകുപ്പിലെ അഴിമതിയും കെടുകാര്യസ്ഥതയും കൃത്യമായി അന്വേഷിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഷൗക്കത്തിന്‍റെ കുടുംബത്തിന് നീതി ഉറപ്പാക്കുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുകയും വേണം.

യോഗത്തിൽ പ്രസിഡന്‍റ് കെ.വി. സഫീർഷാ അധ്യക്ഷനായിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണൻ കുന്നിയിൽ, മുനീബ് കരക്കുന്ന്, ജില്ലാ വൈസ് പ്രസിഡന്‍റ് ആരിഫ് ചുണ്ടയിൽ, ജാഫർ, ജില്ലാ സെക്രട്ടറിമാരായ ഇബ്രാഹിം, അഷ്റഫ് അലി കട്ടുപാറ, ഷാക്കിർ മോങ്ങം എന്നിവർ പ്രസംഗിച്ചു.

സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥരേ സർവീസിൽനിന്ന് ഒഴിവാക്കുകയും അവർക്കെതിരേ കൊലപാതക കുറ്റം ചുമത്തി കേസ് ചാർജ് ചെയ്യണമെന്നും ഐഎൻടിയുസി മലപ്പുറം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ആർടിഒ ഓഫീസുകളിൽ ആവശ്യങ്ങൾക്കായി ഏജന്‍റുമാർ വഴി കൈക്കൂലി നൽകാതെ ഒന്നും സാധിക്കുകയില്ല എന്നുള്ളത് സമഗ്രമായി അന്വേഷണം നടത്തി പരിഹാരം കാണണമെന്ന് യോഗം ചൂണ്ടിക്കാട്ടി.

മണ്ഡലം പ്രസിഡന്‍റ് താജുൽറൂമി റാവുത്തർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നസീർ അയമോൻ മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്‍റ് ശിഹാബുൽ ഹഖ്, ട്രഷറർ സമീർ മൂന്നുക്കാരൻ, മണ്ഡലം സെക്രട്ടറി അഷ്റഫ് നൂറേങ്ങൽ, മണ്ഡലം വൈസ് പ്രസിഡന്‍റ് ശിഹാബ് പറന്പൻ, അനിൽ പ്രസാദ് (കഐസ്ഇബി), കണ്ണൻ (കെഎസ്ആർടിസി), അബൂ നാണത്ത്, രാകേഷ് വള്ളുവന്പ്രം, സക്കീർ വടക്കേപുറം, കെ.പി. രവി അധികാരത്തൊടി എന്നിവർ പ്രസംഗിച്ചു.

സംഭവത്തിൽ മോട്ടോർ വാഹനവകുപ്പിനെതിരേ നിലന്പൂരിൽ ഓട്ടോറിക്ഷാ തൊഴിലാളികൾ പ്രകടനം നടത്തി. സംയുക്ത ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍റെ നേതൃത്വത്തിലാണ് പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചത്. എന്തുകൊണ്ട് ഫിറ്റ്നസ് നൽകിയില്ല എന്നതും ഷൗക്കത്തലിയുടെ ആത്മഹത്യ അന്വേഷിക്കണമെന്നും കുറ്റക്കാരായ ആർടിഒ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയെടുക്കണമെന്നും ഷൗക്കത്തിന്‍റെ കുടുംബത്തിന് മോട്ടോർ വാഹന വകുപ്പിൽനിന്ന് 10 ലക്ഷം രൂപ ധനസഹായം നൽകണമെന്നും നേതാക്കൾ പറഞ്ഞു.

നിലന്പൂർ ജോയിന്‍റ് ആർടിഒ ഓഫീസിലടക്കം ഏജന്‍റുമാരാണ് ഇടനിലക്കാരായി പ്രവർത്തിക്കുന്നത്. ആർടിഒ ഓഫീസുകൾ ഏജന്‍റ് മുക്താക്കണം. വകുപ്പ് മന്ത്രി ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സംയുക്ത യൂണിയൻ പ്രസിഡന്‍റ് റഹീം ചോലയിൽ ഉദ്ഘാടനം ചെയ്തു. റിയാസ് കവാട് അധ്യക്ഷത വഹിച്ചു. ടി.എം.എസ്. ആസിഫ്, ബാബാ അഷ്റഫ് എന്നിവർ പ്രസംഗിച്ചു. മജീദ് ബാപ്പു വട്ടത്തിൽ, ജയരാജൻ, ഷൗക്കത്ത് മുക്കട്ട, ഫൈസൽ തയ്യൽ എന്നിവർ നേതൃത്വം നൽകി.

സർക്കാർ സംവിധാനങ്ങളുടെയും ഭരണസംവിധാനത്തിന്‍റെയും തണലിൽ മോട്ടോർ വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥരും ഇടനിലക്കാരും നടത്തുന്ന കൊള്ളയാണ് ഓട്ടോഡ്രൈവറുടെ ജീവനെടുത്തതെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.

ഈ വിഷയത്തിന് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരേ അടിയന്തരമായി കൊലക്കുറ്റത്തിന് കേസെടുത്ത് സമഗ്രമായ അ്വേഷണം നടത്തുക, കുറ്റക്കാരായ ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്ത് മാതൃകാപരമായ നടപടികൾ സ്വീകരിക്കുക, ഷൗക്കത്തലിയുടെ കുടുംബത്തിന് അടിയന്തരമായി സാന്പത്തിക ധനസഹായം അനുവദിക്കുക എന്നി വിഷയങ്ങൾ ഉന്നയിച്ച് ഇന്നു രാവിലെ പത്തിന് കൊണ്ടോട്ടി ആർടിഒ ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.

Kozhikode

അമൃത് പദ്ധതിയില്‍ ഫറോക്ക് റെയില്‍വേ സ്‌റ്റേഷന് പുതിയ മുഖം

കോഴിക്കോട്: ഫറോക്ക് നവീകരണ പ്രവൃത്തി പൂർത്തിയാക്കി ഉദ്ഘാടനത്തിനൊരുങ്ങി ഫറോക്ക് റെയിൽവേ സ്റ്റേഷൻ.അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി 10.68 കോടി ചെലവഴിച്ച്‌ രണ്ട്‌ ഘട്ടങ്ങളിലായായിരുന്നു നവീകരണം.

പ്രധാന നിർമാണ പ്രവൃത്തികളെല്ലാം പൂർത്തിയായിട്ടുണ്ട്‌. ചെറിയ മിനുക്കുപണികളാണ് അവശേഷിക്കുന്നത്. സ്‌റ്റേഷന്‍റെ പ്രധാന കെട്ടിടം ഭാഗികമായി പൊളിച്ച് വിശാലമായരീതിയിൽ പുതുക്കിപ്പണിതുകഴിഞ്ഞു.

ഇരു പ്ലാറ്റ്ഫോമുകൾക്കും മുഴുവൻ മേൽക്കൂരയും ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. ഇരുഭാഗത്തും ലിഫ്റ്റ് സൗകര്യം, ഒന്നാം പ്ലാറ്റ്ഫോമിൽ കൂടുതൽ ഇരിപ്പിടങ്ങൾ, ശീതീകരിച്ച കാത്തിരിപ്പു കേന്ദ്രങ്ങള്‍, വിശാലമായ പാര്‍ക്കിംഗ് ഏരിയ, മേൽക്കൂരയോടെ വാഹന പാര്‍ക്കിംഗ് സൗകര്യം, വിഐപി ലോഞ്ച്, റിട്ടയറിംഗ് റൂം, ഡിസ്‌പ്ലേ സംവിധാനങ്ങൾ, വാട്ടർ ബൂത്തുകൾ, മൊബൈൽ ചാർജിങ് പോയിന്‍റുകൾ തുടങ്ങിയവയെല്ലാം നവീകരണ ഭാഗമായി ഒരുക്കിയിട്ടുണ്ട്‌.കൂടാതെ, സ്റ്റേഷൻ പ്രവേശന കവാടം ഡ്രെയ്നേജ് ഉൾപ്പെടുത്തി വീതികൂട്ടുകയും വാഹനങ്ങൾക്ക് പ്രവേശിക്കാൻ വീതിയേറിയ റോഡും നിർമിച്ചു.

പരിസരം ചെടികൾ പിടിപ്പിച്ച് ഭംഗിയാക്കിയിട്ടുമുണ്ട്. സ്റ്റേഷന്‍റെ ഒന്നാം പ്ലാറ്റ്ഫോമിലേക്കുള്ള പ്രവേശന ഭാഗത്ത് ഫറോക്കിന്‍റെ സാംസ്കാരിക പൈതൃകം പ്രകടമാക്കുന്ന ചിത്രങ്ങളും വരച്ചിട്ടുണ്ട്.കരിപ്പൂർ വിമാനത്താവളം, മലബാറിലെ പ്രധാന വ്യവസായ മേഖലയായ ചെറുവണ്ണൂർ നല്ലളം, ബേപ്പൂർ തുറമുഖം, കിൻഫ്ര വ്യവസായ പാർക്ക്, സൈബർ പാർക്ക് കാലിക്കട്ട് സർവകലാശാല, എന്നിവിടങ്ങളിലേക്കെല്ലാം പോകാൻ നിരവധി പേരാണ്‌ ഫറോക്ക് റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നത്‌.

Wayanad

വന്യജീവി ആക്രമണം

ഗൂഡല്ലൂർ മണ്ഡലത്തിൽ രണ്ടാം ദിവസവും ഹർത്താൽ പൂർണം

ഗൂഡല്ലൂർ: നിയോജക മണ്ഡലത്തിലെ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് വിവിധ രാഷ്‌ട്രീയ പാർട്ടികളും വ്യാപാരി സംഘടനകളും പ്രഖ്യാപിച്ച 48 മണിക്കൂർ ഹർത്താൽ പൂർണം. ഓവാലി പഞ്ചായത്തിലെ ലാറസ്റ്റനിൽ രണ്ട് പേരെ കടുവ കൊന്നു ഭക്ഷിച്ച സംഭവത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തിയത്.

വ്യാഴാഴ്ച രാവിലെ ആറ് മുതൽ ശനിയാഴ്ച രാവിലെ ആറ് വരെയായിരുന്നു ഹർത്താൽ. ഡിഎംകെ, കോണ്‍ഗ്രസ്, സിപിഎം, സിപിഐ, വിസികെ, ബിജെപി, മുസ്‌ലിം ലീഗ്, നാം തമിഴർ കക്ഷി, എംഡിഎംകെ, ഡിഎംഡികെ, മനിതനേയ മക്കൾ കക്ഷി, മനിതനേയ ജനനായക കക്ഷി, എസ്ഡിപിഐ, മക്കൾ നീതി മയ്യം തുടങ്ങിയ പാർട്ടികളും വ്യാപാരി സംഘടനകളും സന്നദ്ധ സംഘടനകളുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നത്.

വനംവകുപ്പിന്‍റെ നടപടിക്കെതിരേ എല്ലാവരും ഒറ്റക്കെട്ടായാണ് ഹർത്താൽ ആചരിച്ചത്. ഓവാലിയിലെ ലാറസ്റ്റിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന നരഭോജി കടുവയെ വെടിവച്ചു കൊല്ലുക, കടുവയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, ഗൂഡല്ലൂർ-പന്തല്ലൂർ താലൂക്കുകളിലെ വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കാണുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു ഹർത്താൽ.

ഗൂഡല്ലൂർ-പന്തല്ലൂർ താലൂക്കുകളിലെ കടകന്പോളങ്ങൾ പൂർണമായും അടഞ്ഞു കിടന്നു. തമിഴ്നാട് സർക്കാർ ബസുകൾ സർവീസ് നടത്തി. എന്നാൽ യാത്രക്കാർ വളരെ കുറവായിരുന്നു. സർക്കാർ സ്കൂളുകൾ പ്രവൃത്തിച്ചിരുന്നുവെങ്കിലും ബഹുഭൂരിഭാഗം വിദ്യാർഥികളും സ്കൂളിൽ ഹാജരായില്ല. ഓട്ടോ-ജീപ്പ് ടാക്സി വാഹനങ്ങളും ടൂറിസ്റ്റ് വാഹനങ്ങളും സർവീസ് നടത്തിയില്ല. എന്നാൽ ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങൾ ഓടി.

എവിടെയും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എല്ലാ ഭാഗങ്ങളിലും കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. ഇന്നലെയും തോട്ടം തൊഴിലാളികൾ പണിമുടക്കി. ഗൂഡല്ലൂർ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങൾ ഇന്നലെയും വിജനമായിരുന്നു. ഇന്നലെ ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ വരവും വളരെ കുറഞ്ഞിരുന്നു. മലപ്പുറം ജില്ലയിൽ നിന്ന് ഗൂഡല്ലൂരിലേക്ക് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസുകളും ഇന്നലെ സർവീസ് നടത്തിയിരുന്നില്ല. ഹർത്താൽ വിജയിച്ചതായി സമരക്കാർ അവകാശപ്പെട്ടു. എന്നാൽ രണ്ട് ദിവസത്തെ ഹർത്താൽ ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചു.

"തമിഴ്നാട് മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം’

ഗൂഡല്ലൂർ: നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ വന്യജീവി ആക്രമങ്ങൾ തടയുന്നതിന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് അടിയന്തരമായി ഇടപെടണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെട്ടു.
ദീർഘകാലമായി പരിഹാരത്തിനായി നാട്ടുകാർ ശ്രമം നടത്തി വരികയാണ്. 2026ൽ നിരവധി മനുഷ്യജീവൻ നഷ്ടപ്പെടുന്നതിനും നിരവധി പേർക്ക് പരിക്കേൽക്കുന്നതിനും കാരണമായ വന്യജീവി ആക്രമണങ്ങളാണ് ഈ പ്രദേശത്തുണ്ടായത്.

2026 ജനുവരി രണ്ടിന് മസിനഗുഡിയിൽ മണികണ്ഠൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മസിനഗുഡിയിൽ ജനുവരി 10ന് മലർകൊടി (45) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മാർച്ച് ഒന്പതിന് ദേവർഷോലയിൽ ലിംഗരാജ് (68), രവി (60) എന്നിവർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഏപ്രിൽ 11ന് ഊട്ടി ഹനുമാപുരത്ത് പാർവതി (56) കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഏപ്രിൽ 25ന് ആറാട്ടുപാറയിൽ ആശാരി രവി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

ഏപ്രിൽ 27ന് സിന്ധാമണിക്ക് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റു. മേയ് എട്ടിന് അയ്യംകൊല്ലിയിൽ ചെന്പൻ (65) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മേയ് 11ന് മസിനഗുഡിയിൽ രാജപ്പൻ (40) കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. മേയ് 22ന് താഴെ നാടുകാണിയിൽ മീനാക്ഷി (50) കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. മേയ് 26ന് പാക്കണയിൽ മിസ് ഹബ് (14) കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ജൂണ്‍ രണ്ടിന് കൈവട്ടയിൽ സുകുമാരൻ (55) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ജൂണ്‍ നാലിന് ഇരുന്പുപാലത്തിൽ ഗജേന്ദ്രൻ (50)ന് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റു.

ജൂലൈ 30ന് ദേവാലയിൽ ബാലസുബ്രഹ്മണ്യം (61) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഓഗസ്റ്റ് എട്ടിന് ഓവാലിയിലെ ലാറസ്റ്റനിൽ ബാലകൃഷ്ണൻ (64) കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഓഗസ്റ്റ് 21ന് ലാറസ്റ്റനിൽ രവിചന്ദ്രൻ (54) എന്ന മധ്യവയസ്കൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ഈ വർഷം വന്യജീവി ആക്രമണത്തിൽ പത്തിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരണങ്ങളിൽ ഭൂരിഭാഗവും ആനകളുടെ ആക്രമണത്തിലാണ്. ഗൂഡല്ലൂർ, ദേവാല, മസിനഗുഡി, അയ്യൻകൊല്ലി, കൈവട്ട, പാക്കണ, സമീപ ഗ്രാമങ്ങൾ എന്നിവിടങ്ങളിലാണ് വന്യജീവി ആക്രമണം കൂടുതൽ നടന്നത്.

ജോലിസ്ഥലത്തേക്കും സ്കൂളുകളിലേക്കും കൃഷിയിടങ്ങളിലേക്കും സമീപ പട്ടണങ്ങളിലേക്കും പോകുന്പോൾ പ്രദേശവാസികൾ ഭയത്തോടെയാണ് പോകുന്നത്. ജനങ്ങളുടആശങ്ക അകറ്റാൻ വനം വകുപ്പിന് സാധിക്കുന്നില്ല. ജനവാസ മേഖലകൾക്കും റോഡുകൾക്കും സമീപം ആനകളുടെ രാപകൽ സഞ്ചാരം പതിവാണ്. മതിയായ മുന്നറിയിപ്പ് സംവിധാനങ്ങളും ഇവിടെയില്ല. കർഷകർ, തോട്ടം തൊഴിലാളികൾ, സ്കൂൾ കുട്ടികൾ, പ്രായമായവർ എന്നിവർ ഭയത്തിലാണ്. വന്യജീവികൾ ജനവാസകേന്ദ്രത്തിൽ ഇറങ്ങുന്നത് തടയുന്നതിനും മനുഷ്യജീവന് സുരക്ഷ ഉറപ്പുവരുന്നതിനും അടിയന്തരവും ദീർഘകാലവുമായ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Kannur

നഷ്ടമായത് നാടിന്‍റെ സേവകനായ ആദ്യകാല ഗുരുനാഥനെ

പൈസക്കരി: തുടിയൻപ്ലാക്കൽ ടി.എം. സേവ്യറിന്‍റെ വേർപാടോടെ നഷ്ടമായത് നാടിന്‍റെ സേവകനും പൈസക്കരിയിലെ ആദ്യകാല ഗുരുനാഥനുമായ മഹദ്‌വ്യക്തിത്വത്തിന്‍റെ ഉടമയെയാണ്. തിരുവിതാംകൂറിൽനിന്ന് 1952 ൽ മലബാറിലെ പൈസക്കരിയിലെത്തിയ സേവ്യർ 1955 ൽ കണ്ണൂർ ഗവ. ട്രെയിനിംഗ് സ്‌കൂളിൽ നിന്ന് അധ്യാപന പരിശീലനം നേടിയശേഷം പൈസക്കരി സെന്‍റ് മേരീസ് എൽപി സ്‌കൂളിൽ അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു. 32 വർഷങ്ങൾക്കുശേഷം 1987 ൽ ചന്ദനക്കാംപാറ ചെറുപുഷ്‌പ സ്‌കൂളിൽ മുഖ്യാധ്യാപകനായി ചുമതലയേറ്റ സേവ്യർ 1990 ലാണ് സർവീസിൽ നിന്ന് വിരമിച്ചത്.

അധ്യാപന ജോലിക്കൊപ്പം നാടിന്‍റെ വികസനത്തിനായുള്ള പ്രവർത്തനങ്ങളിലും അദ്ദേഹം മുന്നിലുണ്ടായിരുന്നു. 1972 ൽ പയ്യാവൂർ പഞ്ചായത്ത് നിലവിൽ വന്നപ്പോൾ സർക്കാർ നിയമിച്ച മൂന്ന് അംഗങ്ങളിൽ ഒരാളായി ആറ് വർഷത്തോളം പഞ്ചായത്ത് ഭരണത്തിന് നേതൃത്വം നൽകി. 1979 ൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച സേവ്യർ അടുത്ത അഞ്ച് വർഷം കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയുടെ പ്രസിഡന്‍റായിരുന്നു. ഈ കാലയളവിൽ പൈസക്കരിയിൽ വായനശാല, ഗവ.ആയുർവേദ ഡിസ്പെൻസറി, മൃഗാശുപത്രി എന്നിവ സ്ഥാപിക്കാനായി. കൂടാതെ ക്ഷീരോത്പാദക സഹകരണ സംഘം, റബർ കർഷക സംഘം എന്നിവയും അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു.

പയ്യാവൂരിൽ ഐക്യനാണയ സംഘം തുടങ്ങാനും മുഖ്യപങ്കാളിയായി. നാല് പതിറ്റാണ്ടിലേറെ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾക്കായുള്ള വിവിധ കമ്മിറ്റികളിൽ പ്രസിഡന്‍റ്, സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിരുന്നു. പൈസക്കരിയിൽ കേരള സീനിയർ സിറ്റിസൺ ഫോറം യൂണിറ്റ് തുടങ്ങിയ നാൾ മുതൽ പ്രസിഡന്‍റായിരുന്നു. ബ്ലോക്ക് കമ്മിറ്റി ചെയർമാൻ, ജില്ലാ കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങളും വഹിച്ചു. എക്കാലവും സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്ന സേവ്യർ പയ്യാവൂർ മണ്ഡലം പ്രസിഡന്‍റായും ബ്ലോക്ക്, ജില്ലാ കമ്മിറ്റികളിൽ അംഗമായും പ്രവർത്തിച്ചു.

Kasaragod

പടിമരുത്-ചുള്ളിക്കര റോഡിൽ മരം വീണു

രാജപുരം: പടിമരുത് - ചുള്ളിക്കര റോഡില്‍ കൂട്ടക്കളം ബസ് സ്റ്റോപ്പിനു സമീപം റോഡിനു കുറുകെ കൂറ്റൻ മരം വീണു. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഒന്നരമണിക്കൂറോളം നേരം ഗതാഗതം പൂർണമായും തടസപ്പെട്ടു.

റോഡരികിലെ വൈദ്യുത തൂണും ലൈനുകളും തകർന്നു.
കുറ്റിക്കോലിൽ നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് മരം മുറിച്ചുമാറ്റിയത്.രാജപുരം, അമ്പലത്തറ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

ad

ad

ADVERTISEMENT

ad

ADVERTISEMENT

Editor's Pick

Category Category
ad

ADVERTISEMENT

All

In Memory

All

Obituary

റോബിൻ ബേബി

അടൂർ: പെരിങ്ങനാട് എവർഗ്രീൻ ഹൗസിൽ പരേതനായ പി.ജി. ബേബിയുടെയും കുഞ്ഞമ്മയുടെയും മകൻ റോബിൻ ബേബി (56,ജിഎസ്ടി സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് സൂപ്ര ണ്ട്) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് പെരിങ്ങനാട് സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ : ആനി റോബിൻ (തപോവൻ പബ്ലിക് സ്‌കൂൾ, മണക്കാല) കടമ്പനാട് പാപ്പനാട്ട് പുളിവിളയിൽ കുടുംബാംഗം. മക്കൾ: രാഹുൽ റോബിൻ ബേബി (കേന്ദ്ര ആഭ്യന്തരമന്ത്രാലയം), സാറ റോബിൻ. പരേതൻ മലങ്കര ഓർത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റി അംഗമായിരുന്നു.

എൻ.എസ്.തോമസ്

നെടുങ്കുന്നം: നക്കര എൻ.എസ്. തോമസ് (തോമാച്ചൻ -96) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ഭവനത്തിൽ ആരംഭിച്ച് നെടുങ്കുന്നം സെന്‍റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ. ഭാര്യ: ബ്രിജീത്തമ്മ തോമസ് കുളത്തൂർ മൈലേട്ട് കുടുംബാംഗം. മക്കൾ: സ്‌കറിയ തോമസ് (റിട്ട. എച്ച്എം, സെന്‍റ് ജോർജ് എച്ച്എസ് മണിമല), ടോമി എൻ. തോമസ് (റിട്ട.പിഡബ്ല്യൂഡി), പരേതനായ ജോൺ തോമസ്, ജെസി ജോസഫ്, സജി തോമസ്, സന്തോഷ്‌ തോമസ് (എസ്ജെബി കോളജ് ഒാഫ് എഡ്യുക്കേഷൻ, നെടുങ്കുന്നം), ട്രീസ ജോസി. മരുമക്കൾ: അൻസില സ്‌കറിയ മൂലെപ്പറമ്പിൽ ആയൂർ (റിട്ട. ടീച്ചർ, എച്ച്എസ്എസ്, കുറുന്പനാടം), റീനി ടോമി മുതുകാട്ട് (ചിറക്കടവ്), ടെസി ജോൺ ആഴാഞ്ചിറ (മാന്തുരുത്തി), പി. എ. ജോസഫ് പുതുപ്പറമ്പിൽ (ചാമംപതാൽ), ഡെയ്സി സജി പാറക്കൽ കുരിശുംമൂട്, കൊച്ചുറാണി സന്തോഷ്‌ കാഞ്ഞിരത്തിനാൽ പൊൻകുന്നം, ജോസഫ് സ്റ്റീഫൻ പതാലിൽ (നെടുംകുന്നം)

പി. എം. മാണി

മരങ്ങാട്ടുപിള്ളി: പുല്ലന്താനിക്കല്‍ പി. എം. മാണി (മാണിക്കുഞ്ഞ് -82) അന്തരിച്ചു. സംസ്‌കാരം ഇന്ന് 9.30ന് ഭവനത്തിലാരംഭിച്ച് മരങ്ങാട്ടുപിള്ളി സെന്‍റ് ഫ്രാന്‍സീസ് അസീസി പള്ളിയില്‍. ഭാര്യ: പരേതയായ ഫിലോമിന കുറിച്ചിത്താനം മുളങ്ങാട്ടില്‍ കുടുംബാംഗം. മക്കള്‍: വിനോ മാനുവല്‍, സിബി മനുവല്‍ (ടീച്ചര്‍, സെന്‍റ് ആന്‍റണീസ് എച്ച് എസ്എസ് പ്ലാശനാല്‍), സീനാ മാനുവല്‍ (യുകെ). മരുമക്കള്‍: ആന്‍സമ്മ മാത്യു വെളുത്തേടത്ത് (മാന്നാര്‍), ജെയ്‌സ് സി. കുര്യന്‍ (സെന്‍റ് സെബാസ്റ്റ്യന്‍സ് എച്ച് എസ്എസ്, കടനാട്), ബിജു തോമസ് കള്ളികാട്ട് തുടങ്ങനാട് (യുകെ).

കുര്യൻ ജോസഫ്

തെക്കുംമുറി: വരയൻകുന്നേൽ കുര്യൻ ജോസഫ് (കുഞ്ഞേപ്പ്- 93) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് വീട്ടിൽ ആരംഭിച്ച് കുരുവിനാൽ സെന്‍റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ: മറിയാമ്മ വയല വെള്ളാക്കൽ കുടുംബാംഗം. മക്കൾ: ബേബി, ജോയ്, പരേതനായ അപ്പച്ചൻ, സിസ്റ്റർ ജെസി (എസ് സി ജെ എം, ജാർഖൻഡ്), ഡെൻസി, പരേതയായ റെക്സി (റാണി ), റോണി. മരുമക്കൾ : സീന മോൾ കദളിക്കാട്ടിൽ (പൂഞ്ഞാർ), സാലി അട്ടങ്ങാട്ടിൽ (ചേർപ്പുങ്കൽ), ജോസ് പെരിങ്ങാമലയിൽ (മുളക്കുളം), ഷീബ മേക്കാട്ട് (തീക്കോയി). പരേതൻ വിഎഫ്പിസികെ പ്രസിഡന്‍റ്, ചെറുകിട കർഷക സംഘം പ്രസിഡന്‍റ്, കുരുവിനാൽ സെന്‍റ് വിൻസെന്‍റ് ഡി പോൾ പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് തെക്കുംമുറിയിലുള്ള വസതിയിൽ കൊണ്ടുവരും.

തങ്കമ്മ ഡേവിഡ്

പാറത്തോട്: പയ്യംപള്ളിൽ തങ്കമ്മ ഡേവിഡ് (90) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് പാറത്തോട് സെന്‍റ് ജോർജ് ഗ്രേസി മെമ്മോറിയൽ പള്ളിയിൽ. പരേത പത്തനംതിട്ട മൈലപ്ര വലിയകാലായിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ഡേവിഡ്. മക്കൾ: ജോളിക്കുട്ടി ജോൺ, ഫിലിപ്പ് ഡേവിഡ് (റിട്ട. കേരള സിഡ്കോ), ലില്ലിക്കുട്ടി വർഗീസ്, പരേതനായ വർഗീസ്, തോമസ്കുട്ടി, സജി (സലാല), ബിനു (ബിഎസ്എഫ്), റെനി തോമസ്. മരുമക്കൾ: പരേതനായ പി.വി. ജോൺ, മറിയാമ്മ (റിട്ട. റബർ ബോർഡ്), എൽസി വർഗീസ്, പരേതനായ വർഗീസ്, ആലീസ് തോമസ്, ഷൈനി സജി, റാണി ബിനു, തോമസ് വലിയപീടികയിൽ.

മറിയക്കുട്ടി

മുട്ടം: പ്ലാക്കൂട്ടത്തില്‍ മറിയക്കുട്ടി (87) അന്തരിച്ചു. സംസ്‌കാരം ഇന്ന് 9.30നു മുട്ടം സെന്‍റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍. പരേത കരിങ്കുന്നം കൂട്ടുങ്കല്‍ കുടുംബാംഗം. ഭര്‍ത്താവ് ഔസേപ്പ് ചാക്കോ. മക്കള്‍: ജോയി (റിട്ട.ബിഎസ്എന്‍എല്‍), പരേതയായി മിനി, ജോജോ, ഷിനിമോള്‍, അനിമോള്‍. മരുമക്കള്‍:ഷേര്‍ളി ഇഞ്ചിനാട്ടില്‍ (പടമുഖം), പരേതനായ ജോസ് മണപ്പാടംപറമ്പില്‍ (കല്ലറ), ബിന്ദു പുതിയേടത്തുപറമ്പില്‍ (മണ്ണാര്‍ക്കാട്), ജോഷി കൂട്ടക്കല്ലിങ്കല്‍ (കരിങ്കുന്നം), രാജു ചേലമലയില്‍ (പടമുഖം).

കെ.സി.വർഗീസ്

കോതമംഗലം: വിമുക്‌തഭടൻ മലയിൻകീഴ് കൊവേന്തപ്പടി കൊങ്ങളത്ത് (പുതുപ്പറമ്പിൽ) കെ.സി.വർഗീസ്(കുഞ്ഞുമോൻ-85) അന്തരിച്ചു. സംസ്‌കാരം ഇന്ന് രണ്ടിന് കോതമംഗലം സെന്‍റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: റാന്നി കറുകയിൽ തങ്കമ്മ. മക്കൾ: സാം (അബുദാബി), സജി (അബുദാബി), സിന്ധു, പരേതനായ സിനു. മരുമക്കൾ: ബിന്നി പൊഷനാംപിള്ളി പുതുക്കാട് (അബുദാബി),റീന പനയ്ക്കൽ മേതല (അബുദാബി), പ്രിൻസ് വർക്കി കാരക്കൊമ്പിൽ മിനിപ്പടി (കോതമംഗലം നഗരസഭാ വൈസ് ചെയർമാൻ), പരേതയായ ബിൻസി കുന്നേൽ മല്ലപ്പള്ളി.

ഖദീജ ഹജ്ജുമ്മ

രാമപുരം: സമസ്ത ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എം.ടി. അബ്ദുള്ള മുസ്ലിയാരുടെ സഹോദരി ചെരക്കാപറമ്പ് പുത്തന്‍പള്ളി കിഴക്കേകുളമ്പ് കിഴക്കേതലയ്ക്കല്‍ ഖദീജ ഹജ്ജുമ്മ (96) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.ടി. അബ്ദു മുസ്ലിയാർ. മക്കള്‍: അബ്ദുള്ള മുസ്ലിയാര്‍, കുട്ടി മുസ്ലിയാര്‍, സഈദ് മുസ്ലിയാര്‍, കെ.ടി. അബ്ദുറസാഖ് അന്‍വരി (കടുങ്ങപുരം പള്ളിക്കുളമ്പ് മഹല്ല് ജുമാ മസ്ജിദ് ഖത്തീബ്), കുഞ്ഞായിഷ (തിരൂര്‍ക്കാട്), ഫാത്തിമക്കുട്ടി (പരിയാപുരം), ജമീല (എടായിക്കല്‍).

സോണിയ ജോണ്‍

കാഞ്ഞങ്ങാട്: മൂരിക്കുന്നേല്‍ സോണിയ ജോണ്‍ (36) അന്തരിച്ചു. സംസ്‌കാരം ഇന്നു മൂന്നിനു കാഞ്ഞങ്ങാട് സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം ചെമ്മട്ടംവയല്‍ സെമിത്തേരിയില്‍. ഭര്‍ത്താവ്: ഡാവി സ്റ്റീഫന്‍ (യൂത്ത് ഫ്രണ്ട്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി). മക്കള്‍: ലിസ ഗ്രേസ്, മിഷേല്‍ മറിയം. പയ്യാവൂര്‍ വാക്കച്ചാലില്‍ ജോണ്‍- ജെസി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ജസ്റ്റിന്‍ (മംഗളുരു), ജെയിന്‍ (ഓസ്‌ട്രേലിയ).

സി.എ. കുര്യൻ

കോയമ്പത്തൂർ: ചീരൻ പരേതനായ ആന്‍റണി മകൻ സി.എ. കുര്യൻ(65) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ശൗരിപാളയം മാതാ സ്ട്രീറ്റിലെ വസതിയിൽ ആരംഭിച്ച് രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ. അവിഭക്ത പാലക്കാട് രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, രാമനാഥപുരം രൂപതയുടെ അതിർത്തി നിർണ്ണയ കമ്മിറ്റി അംഗം, രൂപത പിതൃവേദി ആദ്യ പ്രസിഡന്‍റ്, രാമനാഥപുരം രൂപത ദീപിക ഫ്രണ്ട്സ് ക്ലബിന്‍റെ ആദ്യപ്രസിഡന്‍റ് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: റോസ്മേരി കുളങ്ങര കുടുംബാംഗം. മക്കൾ: ഷെറിൽ, സുബിൻ. മരുമക്കൾ: ജിയോ നമ്പാടൻ, ലിൻഡാമോൾ കല്ലുംതൊട്ടിയിൽ.

സിസ്‌റ്റർ വെസ്‌റ്റീന

കോയന്പത്തൂർ: സിഎംസി ജയറാണി പ്രോവിൻസിലെ ശരവണംപട്ടി വിമൽ ജ്യോതി മഠാംഗമായ സിസ്‌റ്റർ വെസ്‌റ്റീന (91) അന്തരിച്ചു. സംസ്‌കാരം മോൺ. ജോസഫ് ആലപ്പാടന്‍റെ മുഖ്യ കാർമികത്വത്തിൽ ശരവണംപട്ടി വിമൽ ജ്യോതി മഠത്തിൽ നടത്തി. പുതുക്കാട് പുളിക്കൽ പരേതരായ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകളാണ്. തൃശൂർ സേക്രഡ് ഹാർട്ട്, പാവറട്ടി ക്രെസ്റ്റ് കിംഗ്, ചേറൂർ സെന്‍റ് സേവ്യേഴ്‌സ്, കോയമ്പത്തൂർ ആവില, തിരിപ്പൂർ ലിറ്റിൽ ഫ്ളവർ എന്നീ കോൺവന്‍റുകളിൽ അംഗമായും പാലക്കാട് കാണിക്കമാതാ, പാലക്കാട് ജയ് ക്രിസ്റ്റോ, ഇരുമ്പകച്ചോല കാർമ്മൽ ഭവൻ, മണ്ണാർക്കാട് സെന്‍റ് തെരേസാസ് എന്നീ കോൺവന്‍റുകളിൽ സുപ്പീരിയറായും ഇൻഡോറിലെ വിവിധ മിഷൻ പ്രദേശങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോയ്, ജോസഫ്, റോസ്‌ലി, ലില്ലി.

ഡോ. അനന്തപത്മനാഭൻ

കോയമ്പത്തൂർ : മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പരപ്പനാട് കോവിലകം അംഗവും കോയമ്പത്തൂരിലെ പ്രമുഖ ഡോക്ടറുമായ ഡോ. അനന്തപത്മനാഭൻ (82) അന്തരിച്ചു. കോയമ്പത്തൂർ ടാറ്റാബാദ്, ഹാട്ട്കോ കോളനി, 175, 7ാം സ്ട്രീറ്റിലെ താമസക്കാരനായിരുന്നു. കഴിഞ്ഞ 45 വർഷത്തിലേറെയായി ഇദ്ധേഹം കോയമ്പത്തൂരിൽ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞചെലവിൽ മനോരോഗ ചികിത്സ ലഭ്യമാക്കിയിരുന്നു. സംസ്കാരം നാളെരാവിലെ പത്തിന് കോയമ്പത്തൂർ ആവാരംപാളയം ഇലക്ട്രിക് ശ്മശാനത്തിൽ നടക്കും. ഭാര്യ: ഡോ. പാർവതി ആനന്ദ്. മക്കൾ: ശശിരേഖ (ചെന്നൈ), മനോജ് (കോയമ്പത്തൂർ). മരുമക്കൾ: സുരേഷ്, എഞ്ചിലിൻ.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

28-08-2026

നിവിൻ പോളിയും മമിത ബൈജുവും ഒന്നിച്ച 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' 100 കോടി ക്ലബിൽ

തിയേറ്ററുകളിൽ ചിരിയുടെ പൂരം തീർത്ത് നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ബോക്സ് ഓഫീസിൽ 100 കോടി ക്ലബ്ബ് റെക്കോർഡ് സ്വന്തമാക്കി. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ഓഗസ്റ്റ് 21നാണ് തിയേറ്ററുകളിൽ എത്തിയത്. റിലീസ് ദിവസം മുതൽ ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ മികച്ച ബുക്കിംഗാണ് ചിത്രത്തിന് ലഭിക്കുന്നത്.

ജസ്റ്റിൻ, ആഷ്‍ലി എന്നീ രസകരമായ കഥാപാത്രങ്ങളായാണ് നിവിൻ പോളിയും മമിതയും ചിത്രത്തിലെത്തിയിരിക്കുന്നത്. 'തണ്ണീർ മത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഈ ചിത്രം അദ്ദേഹത്തെ മലയാളത്തിലെ മുൻനിര ഹിറ്റ് സംവിധായകരുടെ നിരയിലേക്ക് ഉയർത്തിയിരിക്കുകയാണ്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സൂപ്പർ ഹിറ്റായ പ്രേമലുവിനു ശേഷം ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന ആറാമത്തെ ചിത്രമാണിത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നത്. കുടുംബ പ്രേക്ഷകരെയും യുവജനങ്ങളെയും ഒരുപോലെ തിയേറ്ററുകളിലേക്ക് ആകർഷിച്ചുകൊണ്ട് ചിത്രം പ്രദർശനം തുടരുകയാണ്.

28-08-2026

നിവിൻ പോളിയും മമിത ബൈജുവും ഒന്നിച്ച 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' 100 കോടി ക്ലബിൽ

തിയേറ്ററുകളിൽ ചിരിയുടെ പൂരം തീർത്ത് നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ബോക്സ് ഓഫീസിൽ 100 കോടി ക്ലബ്ബ് റെക്കോർഡ് സ്വന്തമാക്കി. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ഓഗസ്റ്റ് 21നാണ് തിയേറ്ററുകളിൽ എത്തിയത്. റിലീസ് ദിവസം മുതൽ ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ മികച്ച ബുക്കിംഗാണ് ചിത്രത്തിന് ലഭിക്കുന്നത്.

ജസ്റ്റിൻ, ആഷ്‍ലി എന്നീ രസകരമായ കഥാപാത്രങ്ങളായാണ് നിവിൻ പോളിയും മമിതയും ചിത്രത്തിലെത്തിയിരിക്കുന്നത്. 'തണ്ണീർ മത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഈ ചിത്രം അദ്ദേഹത്തെ മലയാളത്തിലെ മുൻനിര ഹിറ്റ് സംവിധായകരുടെ നിരയിലേക്ക് ഉയർത്തിയിരിക്കുകയാണ്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സൂപ്പർ ഹിറ്റായ പ്രേമലുവിനു ശേഷം ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന ആറാമത്തെ ചിത്രമാണിത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നത്. കുടുംബ പ്രേക്ഷകരെയും യുവജനങ്ങളെയും ഒരുപോലെ തിയേറ്ററുകളിലേക്ക് ആകർഷിച്ചുകൊണ്ട് ചിത്രം പ്രദർശനം തുടരുകയാണ്.

21-08-2026

സ്നേഹം കൊണ്ട് പൊതിഞ്ഞ കുടുംബയൂണിറ്റ്

ഇണക്കവും പിണക്കവും അയൽക്കാരുമൊക്കെ ചേർന്ന് തികച്ചും സമാധാനത്തോടെ തിയേറ്ററിൽ കണ്ടിരിക്കാവുന്ന ഒരു സ്നേഹമുള്ള കുടുംബ യൂണിറ്റ്. നിവിൻ പോളി നായകനായെത്തിയ ബത്‌ലഹേം കുടുംബയൂണിറ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

തണ്ണീർമത്തൻ ദിനങ്ങൾ, പ്രേമലു എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഭാവന സ്റ്റുഡിയോസ് നിർമിച്ച ഈ ചിത്രം പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മനോഹരമായൊരു ഫീൽ ഗുഡ് എന്‍റർടൈനറാണ്.

മുണ്ടക്കയത്തുനിന്നും കറുകുറ്റിയിലേക്ക് പുതിയതായി താമസിപ്പിക്കാനെത്തുന്ന കുടുംബവും, അവരും അയൽക്കാരുമായുള്ള ഊഷ്മളമായ ബന്ധവുമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. പ്രായവ്യത്യാസമുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. ജസ്റ്റിൻ എന്ന കഥാപാത്രമായി നിവിൻ പോളി എത്തുമ്പോൾ, ആഷ്‌ലി എന്ന കഥാപാത്രമായി മമിത ബൈജു എത്തുന്നു.

19-08-2026

ഖലീഫയുടെ ഒന്നാംവരവ്!

കടുവയ്ക്കുശേഷം തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാമും നടന്‍ പൃഥ്വിരാജും ഒരുമിക്കുന്ന ഫാമിലി ആക്ഷന്‍ മാസ് കമേഴ്‌സ്യല്‍ ത്രില്ലര്‍, "ഖലീഫ' 20നു തിയറ്ററുകളില്‍. ജിനുവും സംവിധായകന്‍ വൈശാഖും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നിര്‍ണായക അതിഥിവേഷത്തിലെത്തുന്നു. സ്വര്‍ണം കൊണ്ട് തീർക്കുന്ന പ്രതികാരമാണു സിനിമ പറയുന്നത്.

"തിയറ്ററിലെത്തി ആര്‍പ്പുവിളിച്ച്, കയ്യടിച്ച്, ഈ ഉത്സവകാലം എന്‍ജോയ് ചെയ്തു പോകാന്‍ പറ്റുന്ന സിനിമ. എന്നാല്‍ അതില്‍ കാമ്പുള്ള കഥയും കഥാപാത്രങ്ങളും ഇമോഷന്‍സും പ്രണയവുമൊക്കെയുണ്ട്. അങ്ങനെയൊരുപാടു ലെയറുകളുള്ള കഥകള്‍ വീണുകിട്ടുക എന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ച് വളരെ അപൂര്‍വമായി സംഭവിക്കുന്ന ഭാഗ്യമാണ്'- ജിനു സണ്‍ഡേ ദീപികയോടു പറഞ്ഞു.

കഥാപശ്ചാത്തലം..?

ഇത് മലബാറിലെ ഒരു കഥയാണ്. പത്രങ്ങളിലൊക്കെ വാര്‍ത്തയാകാറുള്ള സ്വര്‍ണക്കടത്ത്, സ്വര്‍ണവേട്ട, കള്ളക്കടത്ത്...അത്തരം കാര്യങ്ങളുമായി മുന്നോട്ടുപോകുന്ന ഭാഗ്യാന്വേഷികളായ ചെറുപ്പക്കാര്‍, അവരുടെ ജീവിതം, പിന്നീട് അവരുടെ ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങള്‍, അത് അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു...അത്തരം വിഷയങ്ങള്‍ വാണിജ്യ ചേരുവകളോടെ പറയുകയാണ്. കേരളത്തില്‍ നിന്നു തുടങ്ങി ദുബായ്, നേപ്പാള്‍, ലണ്ടന്‍ എന്നിവിടങ്ങളിലൂടെയാണു കഥാസഞ്ചാരം.

വൈശാഖുമായുള്ള ആദ്യ അനുഭവം..?

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

28-08-2026

വിമാനത്തിനുള്ളിൽ രൂക്ഷമായ രാസഗന്ധം; 238 യാത്രക്കാരുമായി പറന്ന വിമാനം അസോറസിൽ അടിയന്തരമായി ഇറക്കി

ബെർലിൻ: യുഎസിലെ ഷിക്കാഗോയിൽ നിന്ന് സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിലേക്ക് പറക്കുകയായിരുന്ന സ്വിസ് ഇന്‍റർനാഷണൽ എയർലൈൻസിന്‍റെ ബോയിംഗ് 777 വിമാനം വിമാനത്തിനുള്ളിൽ രൂക്ഷമായ രാസഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് അറ്റ്ലാന്‍റിക് സമുദ്രത്തിന് മുകളിൽവച്ച് അടിയന്തരമായി തിരിച്ചിറക്കി.

222 യാത്രക്കാരും 16 ജീവനക്കാരുമടക്കം 238 പേരുണ്ടായിരുന്ന വിമാനം പോർച്ചുഗലിന്‍റെ അധീനതയിലുള്ള അസോറസ് ദ്വീപസമൂഹത്തിലെ ടെർസീറ ദ്വീപിലുള്ള ലാജസ് വ്യോമതാവളത്തിലാണ് സുരക്ഷിതമായി ലാൻഡ് ചെയ്തത്.

ഷിക്കാഗോയിൽ നിന്ന് തിങ്കളാഴ്ച രാത്രി പുറപ്പെട്ട വിമാനം ചൊവ്വാഴ്ച ഉച്ചയോടെ സൂറിച്ചിൽ എത്തേണ്ടതായിരുന്നു. എന്നാൽ അറ്റ്ലാന്‍റിക് സമുദ്രത്തിന് മുകളിലൂടെ യൂറോപ്പിലേക്ക് സഞ്ചരിക്കുന്നതിനിടെ വിമാനത്തിനുള്ളിൽ അപ്രതീക്ഷിതമായി രൂക്ഷമായ രാസഗന്ധം അനുഭവപ്പെട്ടു.

തുടർന്ന് പൈലറ്റ് അടിയന്തര സാഹചര്യം സൂചിപ്പിക്കുന്ന ട്രാൻസ്പോണ്ടർ കോഡ് 7700 സജീവമാക്കി. തുടർന്ന് വിമാനം തിരിച്ച് അറ്റ്ലാന്‍റിക് സമുദ്രത്തിലെ ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങളിലൊന്നായ അസോറസിലേക്ക് തിരിച്ചുവിടുകയായിരുന്നു.

ഏകദേശം 2,000 കിലോമീറ്റർ അധികദൂരം സഞ്ചരിച്ച ശേഷമാണ് വിമാനം പ്രാദേശിക സമയം രാവിലെ 8.30ഓടെ ലാജസ് വ്യോമതാവളത്തിൽ സുരക്ഷിതമായി ഇറങ്ങിയത്.

യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് സ്വിസ് എയർലൈൻസ് അറിയിച്ചു. വിമാനത്തിനുള്ളിൽ രൂക്ഷമായ ഗന്ധം ഉണ്ടായതിന്‍റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി സാങ്കേതിക വിദഗ്ധർ പരിശോധന നടത്തിവരികയാണ്.

അസോറസിൽ ഇറങ്ങിയ യാത്രക്കാരെ സൂറിച്ചിലെത്തിക്കുന്നതിനായി പ്രത്യേക വിമാനം ഏർപ്പെടുത്തിയതായി സ്വിസ് എയർലൈൻസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഒലിവർ ബുഷ്ഹോഫർ അറിയിച്ചു.

സംഭവത്തെ തുടർന്ന് വിമാനത്തിന്‍റെ സാങ്കേതിക പരിശോധനയും അടിയന്തര ലാൻഡിംഗിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ചുള്ള അന്വേഷണവും തുടരുകയാണ്.

28-08-2026

പ്രവാസി വ്യവസായി ജോണ്‍സണ്‍ മാഞ്ഞൂരാന്‍ അന്തരിച്ചു

ദുബായി: യുഎഇയിലെ റെയിന്‍ബോ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന്‍റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോണ്‍സണ്‍ മാഞ്ഞൂരാന്‍ (74) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ഞാറയ്ക്കല്‍ സെന്‍റ് മേരീസ് പള്ളിയില്‍.

അര നൂറ്റാണ്ടായി യുഎഇയിലെ ഹോട്ടല്‍ വ്യവസായ രംഗത്ത് പ്രവര്‍ത്തിച്ചുവരികയാണ്. 1973-ല്‍ മുംബൈയില്‍ തുടങ്ങിയ ഹോട്ടല്‍ വ്യവസായം 1978-ലാണ് ഷാര്‍ജയിലേക്ക് മാറ്റുന്നത്. ഹോട്ടല്‍ വ്യവസായ രംഗത്തെ യുഎഇയിലെ പയനിയേഴ്‌സ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

ഭാര്യ: എലിസബത്ത്. മക്കള്‍: മായ, ദീപ (ഇരുവരും ബിസിനസ് ) , മരുമകൻ: നിഷാന്ത് ജേക്കബ് (ബിസിനസ് ). മൃതദേഹം ശനിയാഴ്ച രാവിലെ എട്ടു മുതല്‍ ഞാറയ്ക്കല്‍ മാഞ്ഞൂരാന്‍ സെന്‍ററില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

28-08-2026

ഹാനോവർ ബാങ്ക് ഡയറക്‌ടർ വർക്കി എബ്രഹാമിന് ഫൊക്കാനയുടെ ബിസിനസ് ശ്രേഷ്ഠത പുരസ്കാരം

ന്യൂയോർക്ക്: പ്രവാസി മലയാളി സമൂഹത്തിന് അഭിമാനമായി വർക്കി എബ്രഹാം ഫൊക്കാനയുടെ ബിസിനസ് ശ്രേഷ്ഠത പുരസ്കാരത്തിന് അർഹനായി. SBA (Small Business Administration) ലോൺ പ്രോഗ്രാമുകളിലൂടെയും വിവിധ വാണിജ്യ വായ്പാ പദ്ധതികളിലൂടെയും കുടിയേറ്റക്കാരായ ചെറുകിട മലയാളി സംരംഭകർക്ക് സാമ്പത്തിക പിന്തുണയും വളർച്ചയ്ക്കാവശ്യമായ അവസരങ്ങളും ഒരുക്കുന്നതിൽ ഹാനോവർ ബാങ്ക് ശ്രദ്ധേയമായ പങ്കാണ് വഹിക്കുന്നത്.

പുതിയ സംരംഭങ്ങൾ ആരംഭിക്കാനും നിലവിലുള്ള ബിസിനസുകൾ വികസിപ്പിക്കാനും മലയാളി സംരംഭകർക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ നൽകുന്നതിലൂടെ, അമേരിക്കൻ സംരംഭകത്വ രംഗത്ത് അവരുടെ വളർച്ചയ്ക്ക് ഹാനോവർ ബാങ്ക് ശക്തമായ താങ്ങായി മാറുന്നു. ചെറുകിട മലയാളി സംരംഭകർക്ക് നൽകുന്ന സംഭാവനകളെ മാനിച്ചാണ് ബിസിനസ് ശ്രേഷ്ഠത പുരസ്കാരത്തിന് അർഹനായത്.

പരമ്പരാഗത തൊഴിൽ മേഖലകളുടെ അതിരുകൾ മറികടന്ന്, അമേരിക്കൻ മെയിൻസ്ട്രീം ധനകാര്യ സ്ഥാപനങ്ങളുടെ ഉന്നത നേതൃത്വനിരയിലേക്ക് ഉയരാൻ സാധിക്കുമെന്ന് വർക്കി എബ്രഹാമിന്‍റെ വിജയഗാഥ തെളിയിക്കുന്നു.

റീട്ടെയിൽ, മാനുഫാക്ചറിംഗ്, റിയൽ എസ്റ്റേറ്റ്, മാധ്യമരംഗം തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ അദ്ദേഹം നൽകിയ ശ്രദ്ധേയമായ സംഭാവനകൾ സംരംഭകത്വത്തിന്‍റെ പുതിയ മാതൃക സൃഷ്ടിക്കുന്നു. അദ്ദേഹത്തിന്‍റെ നേട്ടങ്ങളും ദർശനവും പുതിയ തലമുറയിലെ മലയാളി യുവാക്കൾക്ക് പ്രചോദനവും വഴികാട്ടിയുമാണ്.

അമേരിക്കൻ വാണിജ്യ-ധനകാര്യ രംഗത്തെ പ്രമുഖ സ്ഥാപനമായ, ഇന്ന് NASDAQ-ൽ ലിസ്റ്റ് ചെയ്തിരിക്കുന്നതും ഏകദേശം 2.5 ബില്യൺ ഡോളർ ആസ്തിയുള്ളതുമായ ഹാനോവർ ബാങ്കിന്‍റെ (Hanover Community Bank) സ്ഥാപക ഡയറക്ടർമാരിൽ ഒരാളായ വർക്കി എബ്രഹാമിന്‍റെ വിജയം പ്രവാസി മലയാളി സമൂഹത്തിനാകെ വൻ അഭിമാനമായി മാറുന്നു.

അമേരിക്കയിലെ Eric’s Shoe Stores ശൃംഖല, Abraham and Sons Leather Company, VA Smith Shoe Company International എന്നിവയുടെ ഉടമയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അദ്ദേഹം, റിയൽ എസ്റ്റേറ്റ് നിക്ഷേപകനായും പ്രവാസി ടെലിവിഷൻ ചാനൽ ചെയർമാനായും കഴിവ് തെളിയിച്ചിട്ടുള്ള മികച്ചൊരു സംരംഭകനാണ്.

ഇൻഡോ-അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ്സിന്‍റെ രണ്ട് തവണ പ്രസിഡന്‍റായും സെന്‍റ് തോമസ് മാർത്തോമ്മ ചർച്ച് സഭാ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം അമേരിക്കൻ ദക്ഷിണേഷ്യൻ സമൂഹത്തിലെ കരുത്തുറ്റ സാന്നിധ്യമാണ്.

കലഹാരിയിലെ ചരിത്ര സാംസ്കാരിക കൂട്ടായ്മയും നിർണായക പിന്തുണയുംപെൻസിൽവാനിയയിലെ കലഹാരി റിസോർട്ടിൽ വെച്ച് ചെണ്ട മേളവും മോഹിനിയാട്ടവും ഒന്നിപ്പിച്ചു കൊണ്ട് ആയിരത്തിലധികം കലാകാരന്മാരെ അണിനിരത്തി ഫൊക്കാന തീർത്ത വിസ്മയം പ്രവാസി മലയാളികളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മകളിലൊന്നായിരുന്നു.

നമ്മുടെ പരമ്പരാഗത കലകളെയും സംസ്കാരത്തെയും വിദേശമണ്ണിൽ ഏകോപിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്തം ഫൊക്കാന ഏറ്റെടുത്തപ്പോൾ, അതിനുപിന്നിലെ വർക്കി എബ്രഹാമിന്‍റെ സപ്പോർട്ട് വളരെ വലുതായിരുന്നു.

തനിക്ക് ലഭിച്ച ഉന്നത പദവികളും സാമ്പത്തിക സുരക്ഷിതത്വവും സമൂഹത്തിന്‍റെ പൊതുനന്മയ്ക്കായി കൃത്യ സമയത്ത് വിനിയോഗിക്കാൻ അദ്ദേഹം മടിച്ചില്ല. ഡോ. സജിമോൻ ആന്‍റണിയുടെ നേതൃത്വവും സുതാര്യമായ രീതിയും വർക്കി എബ്രഹാമിന്‍റെ പ്രശംസയ്ക്കും പത്രമായിട്ടുണ്ട്.

ബാങ്കിംഗ് മേഖലയിലെ തന്‍റെ സ്ഥാനത്തിൽ മാത്രം ഒതുക്കാതെ, കലയും സംസ്കാരവും കോർത്തിണക്കി വലിയ ഉത്തരവാദിത്തം ചുമന്ന ഫൊക്കാനയ്ക്ക് ശക്തമായ തണലൊരുക്കാൻ വർക്കി എബ്രഹാമിനെപ്പോലൊരു ബാങ്കിംഗ് പ്രമുഖൻ എത്തിയത് ഈ കൂട്ടായ്മയ്ക്കുള്ള വലിയൊരു അംഗീകാരമാണ്.

കലഹാരിയിലെ ചരിത്ര നേട്ടത്തിന് പിന്നിൽ ഫൊക്കാന കൈകോർത്തപ്പോൾ, ഏറ്റവും ആവശ്യമായ സമയത്ത് തോൾചേർന്നുനിന്ന വർക്കി എബ്രഹാമിന്‍റെ പങ്കാളിത്തം പ്രവാസി മലയാളി സമൂഹത്തിന് വലിയൊരു പ്രചോദനമാണ്.

28-08-2026

വിമാനത്തിനുള്ളിൽ രൂക്ഷമായ രാസഗന്ധം; 238 യാത്രക്കാരുമായി പറന്ന വിമാനം അസോറസിൽ അടിയന്തരമായി ഇറക്കി

ബെർലിൻ: യുഎസിലെ ഷിക്കാഗോയിൽ നിന്ന് സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിലേക്ക് പറക്കുകയായിരുന്ന സ്വിസ് ഇന്‍റർനാഷണൽ എയർലൈൻസിന്‍റെ ബോയിംഗ് 777 വിമാനം വിമാനത്തിനുള്ളിൽ രൂക്ഷമായ രാസഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് അറ്റ്ലാന്‍റിക് സമുദ്രത്തിന് മുകളിൽവച്ച് അടിയന്തരമായി തിരിച്ചിറക്കി.

222 യാത്രക്കാരും 16 ജീവനക്കാരുമടക്കം 238 പേരുണ്ടായിരുന്ന വിമാനം പോർച്ചുഗലിന്‍റെ അധീനതയിലുള്ള അസോറസ് ദ്വീപസമൂഹത്തിലെ ടെർസീറ ദ്വീപിലുള്ള ലാജസ് വ്യോമതാവളത്തിലാണ് സുരക്ഷിതമായി ലാൻഡ് ചെയ്തത്.

ഷിക്കാഗോയിൽ നിന്ന് തിങ്കളാഴ്ച രാത്രി പുറപ്പെട്ട വിമാനം ചൊവ്വാഴ്ച ഉച്ചയോടെ സൂറിച്ചിൽ എത്തേണ്ടതായിരുന്നു. എന്നാൽ അറ്റ്ലാന്‍റിക് സമുദ്രത്തിന് മുകളിലൂടെ യൂറോപ്പിലേക്ക് സഞ്ചരിക്കുന്നതിനിടെ വിമാനത്തിനുള്ളിൽ അപ്രതീക്ഷിതമായി രൂക്ഷമായ രാസഗന്ധം അനുഭവപ്പെട്ടു.

തുടർന്ന് പൈലറ്റ് അടിയന്തര സാഹചര്യം സൂചിപ്പിക്കുന്ന ട്രാൻസ്പോണ്ടർ കോഡ് 7700 സജീവമാക്കി. തുടർന്ന് വിമാനം തിരിച്ച് അറ്റ്ലാന്‍റിക് സമുദ്രത്തിലെ ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങളിലൊന്നായ അസോറസിലേക്ക് തിരിച്ചുവിടുകയായിരുന്നു.

ഏകദേശം 2,000 കിലോമീറ്റർ അധികദൂരം സഞ്ചരിച്ച ശേഷമാണ് വിമാനം പ്രാദേശിക സമയം രാവിലെ 8.30ഓടെ ലാജസ് വ്യോമതാവളത്തിൽ സുരക്ഷിതമായി ഇറങ്ങിയത്.

യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് സ്വിസ് എയർലൈൻസ് അറിയിച്ചു. വിമാനത്തിനുള്ളിൽ രൂക്ഷമായ ഗന്ധം ഉണ്ടായതിന്‍റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി സാങ്കേതിക വിദഗ്ധർ പരിശോധന നടത്തിവരികയാണ്.

അസോറസിൽ ഇറങ്ങിയ യാത്രക്കാരെ സൂറിച്ചിലെത്തിക്കുന്നതിനായി പ്രത്യേക വിമാനം ഏർപ്പെടുത്തിയതായി സ്വിസ് എയർലൈൻസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഒലിവർ ബുഷ്ഹോഫർ അറിയിച്ചു.

സംഭവത്തെ തുടർന്ന് വിമാനത്തിന്‍റെ സാങ്കേതിക പരിശോധനയും അടിയന്തര ലാൻഡിംഗിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ചുള്ള അന്വേഷണവും തുടരുകയാണ്.

20-08-2026

ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം മെൽബണിൽ സംഘടിപ്പിച്ചു

മെൽബൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) നാഷണൽ കമ്മിറ്റിയും വിക്‌ടോറിയ സ്റ്റേറ്റ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി.

മെൽബണിലെ ഹാംപ്ടൺ പാർക്കിലുള്ള ഗോൾഡൻ കാസിൽ ഫംഗ്ഷൻ സെന്‍ററിൽ നടന്ന ആഘോഷപരിപാടി എംഎൽഎയും എഐസിസി വിദേശകാര്യ സെക്രട്ടറിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്ട്രേലിയ കേരള ചാപ്റ്റർ പ്രസിഡന്‍റ് പി.വി. ജിജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്‍റ് റോബിൻ ജോസഫ് സ്വാഗതം ആശംസിച്ചു.

മഹാത്മാഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിന്‍റെയും നേതൃത്വത്തിൽ നമ്മുടെ പൂർവികർ നടത്തിയ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ഉദ്ഘാടന പ്രസംഗത്തിൽ സജീവ് ജോസഫ് അനുസ്മരിച്ചു.

28-08-2026

ഡിഎംഎ കരോൾ ബാഗ് - കൊണാട്ട് പ്ലേസ് ഏരിയയുടെ ഓണാഘോഷം ഞായറാഴ്ച

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കരോൾ ബാഗ്-കൊണാട്ട് പ്ലേസ് ഏരിയയുടെ ഓണാഘോഷം ഞായറാഴ്ച കാനിംഗ് റോഡ് കേരള സ്കൂളിൽ ആഘോഷിക്കും. രാവിലെ 10ന് പരിപാടികൾ ആരംഭിക്കും.

11.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഡൽഹിയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വ്യക്തികളെ ആദരിക്കും.

തുടർന്ന് ഓണസദ്യയും വിവിധ കലാപരിപാടികളും അരങ്ങേറും. ഒരു ഓണസദ്യയുടെ നിരക്ക് 250/- രൂപയാണ്.

ഓണസദ്യയുടെ കൂപ്പണുകൾക്കും മറ്റു വിവരങ്ങൾക്കും 8920594150, 9811336514, 9958252932, 9999504048 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

28-08-2026

ആന്‍റി ബയോട്ടിക് കഴിക്കുമ്പോൾ ഇതുകൂടി അറിയണം...

ആന്‍റിബയോട്ടിക്കുകൾ, ആന്‍റിവൈറലുകൾ, ആന്‍റിഫംഗലുകൾ, ആന്‍റി പാരസൈറ്റിക്കുകൾ എന്നിവയാണ് ആന്‍റി മൈക്രോബിയൽ മരുന്നുകൾ. ആന്‍റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബാക്ടീരിയകളുടെ എണ്ണം കൂടിവരുന്നതിനേയാണ് ആന്‍റിബയോട്ടിക് പ്രതിരോധം എന്നു പറയുന്നത്. ഇതൊരു ആഗോള പ്രശ്‌നമാണ്. ഒരു വര്‍ഷം ലോകത്ത് 7 ലക്ഷം പേരോളം ആന്‍റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകളുടെ അണുബാധ കാരണം മരണമടയുന്നു എന്നാണ് കണക്ക്. ഇതിപ്പോഴേ പ്രതിരോധിച്ചില്ലെങ്കില്‍ ഭാവിയില്‍ വളരെ വലുതാകുമെന്നാണ് കണക്കാക്കുന്നത്.

രോഗാണുക്കൾ പ്രതിരോധശേഷി നേടിയാൽ...

വൈറസ്, ബാക്ടീരിയ, ഫംഗസ്, പാരസൈറ്റ് തുടങ്ങിയ സൂക്ഷ്മജീവികൾക്കെതിരേ ഉപയോഗിക്കുന്ന മരുന്നുകളെ യഥാക്രമം ആന്‍റിബയോട്ടിക്കുകൾ, ആന്‍റിവൈറലുകൾ, ആന്‍റിഫംഗലുകൾ, ആന്‍റി പാരസൈറ്റിക്കുകൾ എന്നിങ്ങനെ വിളിക്കുന്നു. ആന്‍റിബയോട്ടിക്കുകൾ, ആന്‍റിവൈറലുകൾ, ആന്‍റിഫംഗലുകൾ, ആന്‍റി പാരസൈറ്റിക്കുകൾ എന്നിവയ്ക്കതിരെ ബാക്ടീരിയകൾ, വൈറസുകൾ, ഫംഗസുകൾ, പാരസൈറ്റുകൾ എന്നിവ പ്രതിരോധശേഷി ആർജിക്കുന്നത് രോഗങ്ങൾക്കെതിരെയുള്ള ചികിത്സ സങ്കീർണമാക്കും. ആശുപത്രിയിൽ കൂടുതൽ സമയം ചിലവഴിക്കേണ്ടി വരികയും ചികിത്സാ ചെലവുകൾ വർധിക്കുകയും ചെയ്യും.

ആന്‍റി ബയോട്ടിക്സ് മരുന്നുകൾ കഴിക്കുമ്പോൾ...

ആന്‍റി മൈക്രോബിയൽ മരുന്നുകൾ തന്നിഷ്ടം പോലെ കഴിക്കാനുള്ളതല്ല. അത്തരം മരുന്നുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

* ഡോക്ടറുടെ കുറിപ്പടിയോടെ മാത്രമേ ആന്‍റിമൈക്രോബിയൽ മരുന്നുകൾ വാങ്ങിക്കഴിക്കാന്‍ പാടുള്ളൂ,
* ഡോക്ടര്‍ പറഞ്ഞ കാലയളവിൽ കൃത്യമായി മുടക്കം കൂടാതെ മരുന്നുകൾ കഴിക്കണം.
* ഒരാൾക്ക് ഡോക്ടർ കുറിച്ച് തരുന്ന മരുന്നുകൾ മറ്റാരുമായും പങ്കുവയ്ക്കരുത്.
* മരുന്നുകൾ ഡോക്ടർ നിർദ്ദേശിക്കുന്ന കാലയളവിൽ പൂർണമായി കഴിക്കണം.
* ഉപയോഗിച്ചു ബാക്കിവന്ന മരുന്നുകൾ പൊതുസ്ഥലങ്ങളിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്

മലേറിയ മരുന്നുകൾ മുടക്കരുത്

മലേറിയ ചികിത്സിക്കുന്നതിന് ആന്‍റി മലേറിയ മരുന്നുകൾക്കു വലിയ പ്രാധാന്യമുണ്ട്. ആന്‍റി മലേറിയൽ മരുന്നുകളുടെ ഫലപ്രാപ്തി ഉറപ്പാക്കാൻ ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്ന പ്രകാരം ആന്‍റി മലേറിയൽ പൂർണമായും കഴിച്ച് ചികിത്സ പൂർത്തിയാക്കണം. മുടക്കിയാൽ മരുന്നുകൾക്കെതിരെ രോഗാണു പ്രതിരോധശക്തി ആർജിക്കുകയും ചികിത്സ വിഫലമാവുകയും ചെയ്യും.

രോഗീപരിചരണത്തിനിടെയുള്ള അണുബാധ തടയാം

പത്തിൽ ഒരു രോഗിക്ക് അണുബാധയുണ്ടാകുന്നതു രോഗീപരിചരണത്തിനിടയിലാണ്. കൈകൾ, ഉപകരണങ്ങൾ, പരിസരം എന്നിവ അണുവിമുക്തമാക്കുന്നതിലൂടെ അണുബാധ പകരുന്നതു കുറയ്ക്കാൻ ആരോഗ്യപ്രവർത്തകർക്കു കഴിയും.

വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത്ത് സർവീസസ്.

28-08-2026

ആന്‍റി ബയോട്ടിക് കഴിക്കുമ്പോൾ ഇതുകൂടി അറിയണം...

ആന്‍റിബയോട്ടിക്കുകൾ, ആന്‍റിവൈറലുകൾ, ആന്‍റിഫംഗലുകൾ, ആന്‍റി പാരസൈറ്റിക്കുകൾ എന്നിവയാണ് ആന്‍റി മൈക്രോബിയൽ മരുന്നുകൾ. ആന്‍റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബാക്ടീരിയകളുടെ എണ്ണം കൂടിവരുന്നതിനേയാണ് ആന്‍റിബയോട്ടിക് പ്രതിരോധം എന്നു പറയുന്നത്. ഇതൊരു ആഗോള പ്രശ്‌നമാണ്. ഒരു വര്‍ഷം ലോകത്ത് 7 ലക്ഷം പേരോളം ആന്‍റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകളുടെ അണുബാധ കാരണം മരണമടയുന്നു എന്നാണ് കണക്ക്. ഇതിപ്പോഴേ പ്രതിരോധിച്ചില്ലെങ്കില്‍ ഭാവിയില്‍ വളരെ വലുതാകുമെന്നാണ് കണക്കാക്കുന്നത്.

രോഗാണുക്കൾ പ്രതിരോധശേഷി നേടിയാൽ...

വൈറസ്, ബാക്ടീരിയ, ഫംഗസ്, പാരസൈറ്റ് തുടങ്ങിയ സൂക്ഷ്മജീവികൾക്കെതിരേ ഉപയോഗിക്കുന്ന മരുന്നുകളെ യഥാക്രമം ആന്‍റിബയോട്ടിക്കുകൾ, ആന്‍റിവൈറലുകൾ, ആന്‍റിഫംഗലുകൾ, ആന്‍റി പാരസൈറ്റിക്കുകൾ എന്നിങ്ങനെ വിളിക്കുന്നു. ആന്‍റിബയോട്ടിക്കുകൾ, ആന്‍റിവൈറലുകൾ, ആന്‍റിഫംഗലുകൾ, ആന്‍റി പാരസൈറ്റിക്കുകൾ എന്നിവയ്ക്കതിരെ ബാക്ടീരിയകൾ, വൈറസുകൾ, ഫംഗസുകൾ, പാരസൈറ്റുകൾ എന്നിവ പ്രതിരോധശേഷി ആർജിക്കുന്നത് രോഗങ്ങൾക്കെതിരെയുള്ള ചികിത്സ സങ്കീർണമാക്കും. ആശുപത്രിയിൽ കൂടുതൽ സമയം ചിലവഴിക്കേണ്ടി വരികയും ചികിത്സാ ചെലവുകൾ വർധിക്കുകയും ചെയ്യും.

ആന്‍റി ബയോട്ടിക്സ് മരുന്നുകൾ കഴിക്കുമ്പോൾ...

ആന്‍റി മൈക്രോബിയൽ മരുന്നുകൾ തന്നിഷ്ടം പോലെ കഴിക്കാനുള്ളതല്ല. അത്തരം മരുന്നുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

* ഡോക്ടറുടെ കുറിപ്പടിയോടെ മാത്രമേ ആന്‍റിമൈക്രോബിയൽ മരുന്നുകൾ വാങ്ങിക്കഴിക്കാന്‍ പാടുള്ളൂ,
* ഡോക്ടര്‍ പറഞ്ഞ കാലയളവിൽ കൃത്യമായി മുടക്കം കൂടാതെ മരുന്നുകൾ കഴിക്കണം.
* ഒരാൾക്ക് ഡോക്ടർ കുറിച്ച് തരുന്ന മരുന്നുകൾ മറ്റാരുമായും പങ്കുവയ്ക്കരുത്.
* മരുന്നുകൾ ഡോക്ടർ നിർദ്ദേശിക്കുന്ന കാലയളവിൽ പൂർണമായി കഴിക്കണം.
* ഉപയോഗിച്ചു ബാക്കിവന്ന മരുന്നുകൾ പൊതുസ്ഥലങ്ങളിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്

മലേറിയ മരുന്നുകൾ മുടക്കരുത്

മലേറിയ ചികിത്സിക്കുന്നതിന് ആന്‍റി മലേറിയ മരുന്നുകൾക്കു വലിയ പ്രാധാന്യമുണ്ട്. ആന്‍റി മലേറിയൽ മരുന്നുകളുടെ ഫലപ്രാപ്തി ഉറപ്പാക്കാൻ ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്ന പ്രകാരം ആന്‍റി മലേറിയൽ പൂർണമായും കഴിച്ച് ചികിത്സ പൂർത്തിയാക്കണം. മുടക്കിയാൽ മരുന്നുകൾക്കെതിരെ രോഗാണു പ്രതിരോധശക്തി ആർജിക്കുകയും ചികിത്സ വിഫലമാവുകയും ചെയ്യും.

രോഗീപരിചരണത്തിനിടെയുള്ള അണുബാധ തടയാം

പത്തിൽ ഒരു രോഗിക്ക് അണുബാധയുണ്ടാകുന്നതു രോഗീപരിചരണത്തിനിടയിലാണ്. കൈകൾ, ഉപകരണങ്ങൾ, പരിസരം എന്നിവ അണുവിമുക്തമാക്കുന്നതിലൂടെ അണുബാധ പകരുന്നതു കുറയ്ക്കാൻ ആരോഗ്യപ്രവർത്തകർക്കു കഴിയും.

വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത്ത് സർവീസസ്.

25-07-2026

"യോ-യോ' ഡയറ്റിംഗ് എട്ടിന്‍റെ പണിയാകുമോ? അറിയേണ്ടതെല്ലാം

"യോ-യോ' ഡയറ്റിംഗും പോഷകക്കുറവും

അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് അഥവാ "യോ-യോ' ഡയറ്റിംഗ് സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.

പ്രധാന ഭക്ഷണം ഒഴിവാക്കുമ്പോൾ...

അവർ പലപ്പോഴും പ്രധാന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനാൽ, ഫാഡ് ഡയറ്റ് ഇനിപ്പറയുന്ന ലക്ഷണങ്ങൾക്ക് കാരണമായേക്കാം:

1. നിർജലീകരണം.
2. ബലഹീനതയും ക്ഷീണവും.
3. ഓക്കാനം, തലവേദന.
4. മലബന്ധം.
5. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തത.

ഡയറ്റിംഗിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ചു വസ്തുതകളുണ്ട്:

ഡയറ്റിംഗ് അപൂർവമായി മാത്രമേ വിജയിക്കാറുള്ളൂ. 95% ഭക്ഷണക്രമം പാലിക്കുന്നവരും ഒന്നു മുതൽ അഞ്ച് വർഷത്തിനുള്ളിൽ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കുന്നു.

അശാസ്ത്രീയമായ ഡയറ്റിംഗ് അപകടകരമാണ് എന്ന് പറയുന്നത് എന്തുകൊണ്ട്?

1. "യോ-യോ" ഡയറ്റിംഗ് അഥവാ ഫാഡ് ഡയറ്റിംഗ് മൂലം ശരീരഭാരം വർധിപ്പിക്കുക, കുറയ്ക്കുക, വീണ്ടെടുക്കുക എന്നിവയുടെ ആവർത്തിച്ചുള്ള പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു.

2. ഹൃദ്രോഗസാധ്യത വർധിച്ചതുൾപ്പെടെയുള്ള ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ, ദീർഘകാലം നിലനിൽക്കും.

3. മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുന്നു.

‘പട്ടിണി’ മോഡ് !

ഡയറ്റിംഗ് നിങ്ങളുടെ ശരീരത്തെ പട്ടിണി മോഡിലേക്ക് പ്രേരിപ്പിക്കുന്നു. അത് ശരീരത്തിന്‍റെ പല പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കിക്കൊണ്ട് തിരിച്ചു പ്രതികരിക്കുന്നു.

ഊർജം സംരക്ഷിക്കുന്നതിനുള്ള സാധാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നതുമൂലം സ്വാഭാവിക മെറ്റബോളിസം യഥാർഥത്തിൽ മന്ദഗതിയിലാകുന്നു.

പോഷകക്കുറവ്

ഡയറ്റിംഗ് പാലിക്കുന്നവർ പലപ്പോഴും പ്രധാനപ്പെട്ട പോഷകങ്ങൾ നഷ്ടപ്പെടുത്തുന്നു. ഡയറ്റിംഗ് പാലിക്കുന്നവർക്ക് പലപ്പോഴും വേണ്ടത്ര പോഷണം ലഭിക്കുന്നില്ല.

ഉദാഹരണത്തിന്... ഡയറ്റിംഗ് നോക്കുന്നവരിൽ കാൽസ്യത്തിന്‍റെ കുറവ് ഉണ്ടവാം. അവരിൽ ഓസ്റ്റിയോപൊറോസിസ്, സ്ട്രെസ് ഒടിവുകൾ, ഒടിഞ്ഞ എല്ലുകൾ എന്നിങ്ങനെയുള്ള അപകടസാധ്യതകളുണ്ട്.

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048. [email protected].

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

പാരഡികളിലൂടെ ശ്രദ്ധേയനായ ഫെലിക്സ് ദേവസ്യയുടെ വിശേഷങ്ങൾ
30 കഴിഞ്ഞുള്ള ഗർഭധാരണം റിസ്കോ ? ഡോ. റെജി ദിവാകർ പറയുന്നു
ഇന്നു കാണുന്ന ഒാണമല്ല അന്ന്: ഒാണത്തെക്കുറിച്ച് മാലാ പാർവതി
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

All

Technology

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up