ADVERTISEMENT

Close
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Special Banner
Videos

Deepika Editorial

Editorial

15-07-2026

പൗരത്വത്തിനു രേഖയില്ല പൗരർക്കു സമാധാനവും

Editorial

14-07-2026

സഭ നഴ്സുമാർക്കൊപ്പം വേട്ടക്കാർക്കു വഴങ്ങില്ല

Editorial

13-07-2026

വാനമ്പാടീ നന്ദി! മലയാളത്തിലും പറന്നെത്തിയതിന്

Editorial

11-07-2026

പിഎസ്‌സി അംഗത്വം നറുക്കെടുപ്പില്ലാ ലോട്ടറി

Editorial

10-07-2026

പ്രിയദർശിനി ഓടണം; സ്വകാര്യബസിലിടിക്കരുത്

Editorial

09-07-2026

പ്രോജക്ട് സീറോ; രണ്ടാം ആഭ്യന്തര താണ്ഡവം?

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Kottayam

ഫുട്ബോൾ തത്സമയ പ്രദർശനത്തിന് കൂറ്റൻ സ്ക്രീനൊരുക്കാൻ ഈരാറ്റുപേട്ട നഗരസഭ

ഈരാറ്റുപേട്ട: നഗരസഭയുടെ ആഭിമുഖ്യത്തിൽ ഫുട്ബോൾ സെമിഫൈനലുകൾ, ഫൈനൽ എന്നിവയുടെ തത്സമയ പ്രദർശനത്തിന് കൂറ്റൻ സ്ക്രീൻ ഒരുക്കുന്നു. മുട്ടം കവലയിൽ ഒരുക്കുന്ന 150 സ്ക്വയർഫീറ്റ് എൽഇഡി വാളിലാണ് തത്സമയ പ്രദർശനം സംഘടിപ്പിക്കുന്നത്. \

ഇന്നു രാത്രി 12.30 ന് നടക്കുന്ന ഫ്രാൻസ് - സ്പെയിൻ സെമി പോരാട്ടമാണ് ആദ്യ മത്സരം. തുടർന്ന് നടക്കുന്ന സെമിഫൈനൽ, ഫൈനൽ എന്നിവയും ഇതേ വേദിയിൽ തത്സമയം പ്രദർശിപ്പിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൻ വി.പി. നാസർ അറിയിച്ചു.

Thiruvananthapuram

ദമ്പതികളെ വീടുകയറി ആക്രമിച്ചെന്നു പരാതി

അടൂർ: കടയിൽനിന്നു സാധനങ്ങൾ കടം വാങ്ങിയ ഇനത്തിൽ പണം തിരികെ ചോദിച്ചതിൽ പ്രകോപിതനായ ആൾ വയോധികരായ ദമ്പതികളേയും ഓട്ടിസം ബാധിച്ച കുട്ടിയേയും വീടുകയറി മർദിച്ചതായി പരാതി.

അടൂർ പന്നിവിഴ പുത്തൻചന്ത മേച്ചിറ വടക്കേതിൽ ഷറഫുദ്ദീൻ (70), റസിയ ബീവി (65), ഓട്ടിസം ബാധിച്ച ഇവരുടെ കൊച്ചുമകൻ അൻസബത്ത് (18) എന്നിവർക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ സുമേഷിനെതിരേ പോലീസ് കേസെടുത്തു.

വീടിനോടു ചേർന്ന വ്യാപാര സ്ഥാപനത്തിൽനിന്ന് രണ്ടു വർഷമായി പലചരക്ക് സാധനങ്ങൾ വാങ്ങിയ വകയിൽ 7,000 രൂപ സുമേഷ് നൽകാനുണ്ടായിരുന്നു.
ഇതു ചോദിച്ചതാണ് തർക്കത്തിനു കാരണമെന്നാണ് ആക്രമണത്തിന് ഇരയായവർ പറയുന്നത്. സുമേഷിനെതിരേ അടൂർ പോലീസ് കേസെടുത്തു. ഇയാൾ നിലവിൽ ഒളിവിലാണ

Kollam

വിവാഹ സത്കാര ചടങ്ങില്‍ ഐസ്‌ക്രീമിനെ ചൊല്ലി സംഘര്‍ഷം

കൊല്ലം: വിവാഹ ശേഷമുള്ള സത്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് ഐസ്‌ക്രീം നല്‍കാത്തതിന്‍റെ പേരില്‍ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ കുഴഞ്ഞു വീണ വധുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി 8.30ന് പള്ളിമുക്ക് ഇരവിപുരം റോഡിലുള്ള ഒരു ഒാഡിറ്റോറിയത്തിലായിരുന്നു സംഭവം.
സത്കാരം നടക്കുന്നതിനിടയിലാണ് ഐസ് ക്രീം ചോദിച്ചെത്തിയവര്‍ക്ക് കൂടുതല്‍ ഐസ്‌ക്രീം നല്‍കിയില്ലെന്നതിന്‍റെ പേരില്‍ ഒരു സംഘം ഐസ് ക്രീം എടുത്തു കൊണ്ടു പോകാന്‍ ശ്രമിച്ചു.

ഇതാണ് സംഘര്‍ഷാവസ്ഥയ്ക്കും തമ്മില്‍ത്തല്ലിലും കലാശിച്ചതെന്ന് പറയുന്നു. വരന്‍റെ വീട്ടുകാര്‍ ഒരുക്കിയ സത്കാര ചടങ്ങിനിടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഒരു സംഘം ആളുകള്‍ ഐസ്‌ക്രീം ആവശ്യപ്പെടുകയും ലഭ്യമല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് അവരിലൊരാള്‍ ഐസ്‌ക്രീം കൂട്ടത്തോടെ എടുത്തു കൊണ്ടുപോകാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനെ വധുവിന്‍റെയും വരന്‍റെയും വീട്ടുകാര്‍ ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങള്‍ വഷളായത്.

സംഘര്‍ഷത്തിനിടെ ഏതാനും പേര്‍ക്ക് നിസാര പരിക്കേറ്റു. പള്ളിമുക്ക് ഇരവിപുരം റോഡില്‍ ഏറെ നേരം ഗതാഗതം തടസപ്പെടുകയും ചെയ്തു. എന്നാല്‍ യുവാക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നും ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും ഇരവിപുരം പോലീസ് പറഞ്ഞു.

Pathanamthitta

ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; പൊങ്ങലടി എച്ച്എസ് ജില്ലയില്‍ ഒന്നാമത

പത്തനംതിട്ട: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്‌നോളജി ഫോര്‍ എഡ്യുക്കേഷന്‍ (കൈറ്റ്) സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് ഐടി ക്ലബുകളുടെ 2026 വര്‍ഷത്തെ സംസ്ഥാന-ജില്ലാതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പൊങ്ങലടി എസ്‌വിഎച്ച്എസ് ജില്ലയില്‍ ഒന്നാം സ്ഥാനം നേടി.

ചെന്നീര്‍ക്കര എസ്എന്‍ഡിപി എച്ച്എസ്എസ്, കോന്നി ആര്‍വി എച്ച്എസ് എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഉപജില്ലാ തലത്തിലെ മികച്ച വിദ്യാലയങ്ങളായി സെന്‍റ് മേരീസ് എംഎംജി എച്ച്എസ്എസ് അടൂര്‍ (അടൂര്‍ സബ്ജില്ല ), എസ്‌വിജിവി എച്ച്എസ്എസ് കിടങ്ങന്നൂര്‍ (ആറന്‍മുള സബ്ജില്ല), നേതാജി എച്ച്എസ്എസ് പ്രമാടം(കോന്നി സബ്ജില്ല), എസ്എന്‍ഡിപിഎച്ച്എസ്എസ് മുട്ടത്തുകോണം(കോഴഞ്ചേരി സബ്ജില്ല), സെന്‍റ് തെരേസാസ് ബിസിഎച്ച്എസ്എസ് ചെങ്ങരൂര്‍(മല്ലപ്പള്ളി സബ്ജില്ല), സെന്‍റ് പോള്‍സ് നരിയാപുരം(പന്തളം സബ്ജില്ല), എംടിഎച്ച്എസ്എസ് പത്തനംതിട്ട (പത്തനംതിട്ട സബ് ജില്ല), നാഷണല്‍ എച്ച്എസ് വള്ളംകുളം (പുല്ലാട് സബ്ജില്ല), എസ്എന്‍ഡിപിഎച്ച്എസ് വെണ്‍ കുറിഞ്ഞി (റാന്നി സബ്ജില്ല), സെന്‍റ് തോമസ് എച്ച്എസ്എസ് ഇരുവെള്ളിപ്ര (തിരുവല്ല സബ് ജില്ല) തെരഞ്ഞെടുക്കപ്പെട്ടു.

എഐ ലിറ്ററസി, റോബോട്ടിക് പരിശീലനം, ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍, സ്‌കൂളുകളുടെ സാമൂഹിക ഇടപെടലുകള്‍ തുടങ്ങിയ വിവിധ മേഖലകളിലെ പ്രവര്‍ത്തനം വിലയിരുത്തിയാണ് പുരസ്‌കാരം നിശ്ചയിച്ചത്.

നിയമസഭാ സമുച്ചയത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന അവാര്‍ഡ് വിതരണ ചടങ്ങില്‍ പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ ജില്ലാതല വിജയികള്‍ക്കുള്ള പുരസ്‌കാരം വിതരണം ചെയ്തു. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ സ്‌പെഷല്‍ സെക്രട്ടറി ഡോ. ഡി. സജിത് ബാബു, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ്, കൈറ്റ് സിഇഒ കെ. അന്‍വര്‍സാദത്ത് എന്നിവര്‍ പങ്കെടുത്തു.

ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന സ്‌കൂളുകള്‍ക്ക് യഥാക്രമം 40,000, 30,000, 20,000 രൂപ വീതമാണ് കാഷ് അവാര്‍ഡ്. പുരസ്‌കാര തുകയ്ക്ക് പുറമേ ട്രോഫിയും പ്രശംസാപത്രവും വിതരണം ചെയ്തു.്

Idukki

ലഹരിവിരുദ്ധ റാലിയും പൊതുസമ്മേളനവും ഇന്ന്

കട്ടപ്പന: ഓപ്പറേഷന്‍ തൂഫാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആനവിലാസം സെന്‍റ് ജോര്‍ജ് യുപി സ്‌കൂളും കെവിവിഇഎസ് ആനവിലാസം യൂണിറ്റും ചേര്‍ന്ന് ഇന്നു രാവിലെ 9.30ന് ആനവിലാസത്ത് ലഹരിവിരുദ്ധ റാലിയും പൊതുസമ്മേളനവും നടത്തും. സൈക്കിള്‍ റാലി, ഫ്‌ളാഷ് മോബ്, ലഹരിവിരുദ്ധ പ്രതിജ്ഞ, ലഘുലേഖ വിതരണം, ലഹരിക്കെതിരേ ഐക്യദാര്‍ഢ്യ ഒപ്പുശേഖരണം തുടങ്ങിയ പരിപാടികളും നടത്തും.

കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ ഉദ്ഘാടനം ചെയ്യും. മാനേജര്‍ ഫാ. റോബിന്‍ പട്രക്കാലായില്‍ അധ്യക്ഷത വഹിക്കും. കുമളി എസ്എച്ച്ഒ അഭിലാഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനോദ്ഘാടനവും ഇതോടനുബന്ധിച്ചു നടക്കും. വിവിധ സംഘടനാ പ്രതിനിധികള്‍, വ്യാപാരികള്‍, പിടിഎ-എംപിടിഎ ഭാരവാഹികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ അണിനിരക്കും.

Alappuzha

നഗരചത്വരത്തിന്‍റെ നവീകരണം ‌ ഡിസംബറിൽ പൂർത്തിയാക്കും

ആലപ്പുഴ: വിവാദങ്ങൾക്കൊടുവിൽ നഗരചത്വരത്തിന്‍റെ നവീകരണപ്രവർത്തനങ്ങൾ ‌ഡിസംബറിൽ പൂർത്തിയാക്കാൻ നി‌ർദേശം. നഗരചത്വരത്തിൽ എന്തെല്ലാം പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് നഗരസഭയെ അറിയിക്കുന്നില്ലെന്ന വിമർശനത്തെത്തുടർന്ന് എ.ഡി. തോമസ എംഎൽഎയുടെ നേതൃത്വത്തിൽ നഗരസഭയും കരാർ കമ്പനിയുമായി നടത്തിയ ചർച്ചയിലാണ് നി‌ർദേശം. ഹിന്ദുസ്ഥാൻ ലാറ്റിക്സ് ലിമിറ്റഡ് ഏറ്റെടുത്ത കരാറിന്‍റെ ഉപകരാർ ഏറ്റെടുത്തിരിക്കുന്നത് ഡോറ എന്ന മറ്റൊരു കമ്പനിയാണ്.

നിർമാണപ്രവർത്തനങ്ങൾക്ക് ജനപ്രതിനിധികൾ ഒരിക്കലും എതിരല്ലെന്നും എന്നാൽ, എന്തെല്ലാമാണ് ഇവിടെ നടക്കുന്നതെന്ന് അറിയിക്കണമെന്നും എംഎൽഎ കരാ‌ർ കമ്പനിക്ക് നി‌‌ർദേശം നൽകി. അടിയന്തരമായി ഡിപിആർ അടക്കമുള്ള രേഖകൾ തനിക്കും നഗരസഭാധ്യക്ഷയ്ക്കും എത്തിക്കണം. ശേഷം നിർമാണം പൂർത്തിയാക്കാനുള്ള എല്ലാ സഹകരണവും ഉണ്ടാവുമെന്നും എംഎൽഎ കരാർകമ്പനിയെ അറിയിച്ചു.

ഭരണം മാറിയശേഷം കരാർ കമ്പനി തന്നെയോ നഗരസഭയെയോ കാണുകയോ നിർമാണത്തിന്‍റെ കാര്യങ്ങൾ ചർച്ച ചെയ്യുകയോ ചെയ്തിട്ടില്ല. ആശയവിനിമയത്തിൽ കരാർ കമ്പനി വീഴ്ചവരുത്തിയെന്നും എംഎൽഎ പറഞ്ഞു. ഇവിടെ എന്തൊക്കെ ജോലികളാണ് നടക്കുന്നതെന്ന് ജനങ്ങൾ ചോദിക്കുമ്പോൾ മറുപടി പറയാനാവാത്ത അവസ്ഥയാണെന്ന് നഗരസഭാധ്യക്ഷ മോളി ജേക്കബ് പറഞ്ഞു.
വാർഡ് കൗൺസിലർക്കോ നഗരസഭ എൻജിനിയർക്കോ ഇതിനെപ്പറ്റി യാതൊരു ധാരണയുമില്ല.

നിർമാണത്തിന്‍റെ ഭാഗമായി കുഴിച്ച മണ്ണ് മോഷണം പോകുന്നതായി പരാതി ഉയർന്നിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ഉത്തരവാദിത്തം ഉണ്ടാവണമെന്നും നഗരസഭാധ്യക്ഷ കരാർ കമ്പനിക്ക് നിർദേശം നൽകി. എന്നാൽ, ‌തങ്ങൾ ടൂറിസം വകുപ്പുമായാണ് ചർച്ച നടത്തിയിട്ടുള്ളതെന്നും ടൂറിസം വകുപ്പാണ് നഗരസഭയുമായി ചർച്ച നടത്തുന്നതെന്നും കരാർ കമ്പനി അധികൃതർ പറഞ്ഞു. മണ്ണ് മോഷണം പോയിട്ടില്ലെന്നും രാത്രിയിൽ സെക്യൂരിറ്റിയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Kottayam

ഫുട്ബോൾ തത്സമയ പ്രദർശനത്തിന് കൂറ്റൻ സ്ക്രീനൊരുക്കാൻ ഈരാറ്റുപേട്ട നഗരസഭ

ഈരാറ്റുപേട്ട: നഗരസഭയുടെ ആഭിമുഖ്യത്തിൽ ഫുട്ബോൾ സെമിഫൈനലുകൾ, ഫൈനൽ എന്നിവയുടെ തത്സമയ പ്രദർശനത്തിന് കൂറ്റൻ സ്ക്രീൻ ഒരുക്കുന്നു. മുട്ടം കവലയിൽ ഒരുക്കുന്ന 150 സ്ക്വയർഫീറ്റ് എൽഇഡി വാളിലാണ് തത്സമയ പ്രദർശനം സംഘടിപ്പിക്കുന്നത്. \

ഇന്നു രാത്രി 12.30 ന് നടക്കുന്ന ഫ്രാൻസ് - സ്പെയിൻ സെമി പോരാട്ടമാണ് ആദ്യ മത്സരം. തുടർന്ന് നടക്കുന്ന സെമിഫൈനൽ, ഫൈനൽ എന്നിവയും ഇതേ വേദിയിൽ തത്സമയം പ്രദർശിപ്പിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൻ വി.പി. നാസർ അറിയിച്ചു.

Ernakulam

മുട്ടക്കറിയിൽ ഒച്ച്;ഹോ‌ട്ടൽ അടച്ചുപൂട്ടാൻ നോട്ടീസ്

പറവൂർ: നഗരത്തിലെ ഹോട്ടലിൽ നിന്ന് വാങ്ങിയ മുട്ടക്കറിയിൽ ഒച്ചിനെ കിട്ടിയതായി പരാതി ലഭിച്ചതിനെ തുടർന്ന് ഹോട്ടൽ അടച്ചുപൂട്ടാൻ നോട്ടീസ് നല്കി. ലിമിറ്റഡ് സ്റ്റോപ്പ് സ്റ്റാൻഡിന് സമീപത്തെ ചായപീടിക എന്ന ഹോട്ടലിൽ നിന്നു കഴിഞ്ഞ ദിവസമാണ് പറയകാട് സ്വദേശി അഖിൽ ഓൺലൈനായി ഓർഡർ ചെയ്ത് മുട്ടക്കറി വാങ്ങിയത്.

വിതരണക്കാരൻ എത്തിച്ച മുട്ടക്കറി കുട്ടികൾ ഉൾപ്പടെയുള്ളവർ കഴിക്കുന്നതിനിടെയാണ് കറിക്കുള്ളിൽ വെന്ത നിലയിൽ ഒച്ചിനെ കണ്ടത്. തുടർന്ന് ഹോട്ടൽ ബില്ലും കറിയുടെ ഫോട്ടോയും സഹിതം അഖിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിനു പരാതി നൽകി. ഭക്ഷണം ഉള്ളിൽച്ചെന്നതിനാൽ വീട്ടുകാർ ആവശ്യമായ പ്രതിരോധ മാർഗങ്ങളും സ്വീകരിച്ചിരുന്നു.

സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നഗരസഭ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ വിവരമറിയിച്ചത്. തുടർന്ന് നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്‌ഥരും ചേർന്നു പരിശോധന നടത്തി. ഹോട്ടലിൽ ശുചിത്വമില്ലാത്ത സാഹചര്യം കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടൽ അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയെന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ജോബി പഞ്ഞിക്കാരൻ പറഞ്ഞു.

Palakkad

ഗ്രീൻഫീൽഡ് ഫൗണ്ടേഷന്‍റെ മികവ്- 2026 ആദരസമ്മേളനം

ചിറ്റൂർ: ഗ്രീൻഫീൽഡ് ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ മികവ്- 2026 സംഘടിപ്പിച്ചു. ചിറ്റൂർ റൂറൽ ക്രെഡിറ്റ് കോ- ഓപറേറ്റീവ് സൊസൈറ്റി പ്രസിഡന്‍റ് കെ.സി. പ്രീത് ഉദ്ഘാടനം ചെയ്തു. എൻ. ദിനേശ് അധ്യക്ഷതവഹിച്ചു.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു. പഠനോപകരണ വിതരണവും നടത്തി. ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ സുത്യർഹമായ സേവനത്തിനു സത്സേവന പത്രം ലഭിച്ച സിവിൽ ഡിഫൻസ് വോളന്‍റിയർ സനു എം. സനോജിനെ കെ.സി. പ്രീത് ഉപഹാരം നൽകി ആദരിച്ചു.

ചിറ്റൂർ- തത്തമംഗലം നഗരസഭാ കൗൺസിലർ ഹസീന ഹക്കീം, ഗ്രീൻഫീൽഡ് ഫാർമേഴ്സ് ക്ലബ് ചീഫ് കോ-ഓർഡിനേറ്റർ പി.ആർ. പ്രജ്, എ. ആഷിഫ്, എം. അക്ഷയ്, എസ്. ശ്രീജ എന്നിവർ പ്രസംഗിച്ചു.

Malappuram

ബൈരക്കുപ്പപ്പാലം ഉടന്‍ യഥാര്‍ഥ്യമാക്കണം: കത്തോലിക്ക കോണ്‍ഗ്രസ്

പുല്‍പ്പള്ളി: മലബാര്‍ പ്രദേശത്തിന്‍റെയും പ്രത്യേകിച്ച് ജില്ലയുടെയും സമഗ്രവികസനത്തിനുതകുന്ന ബൈരക്കുപ്പ പാലത്തിന്‍റെ നിര്‍മാണ നടപടികള്‍ വേഗത്തിലാക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി മേഖല നേതൃസംഗമം ആവശ്യപ്പെട്ടു.

കേരള-കര്‍ണാടക അതിര്‍ത്തികളെ ബന്ധിപ്പിച്ചുകൊണ്ട് കബനി നദിക്കു കുറുകേ പാലം വരുന്നത്തോടെ മൈസൂരുവിലേക്കുള്ള ദൂരം ഗണ്യമായി കുറയുന്നതോടൊപ്പം ടൂറിസം, വിദ്യാഭ്യാസം, വ്യാപാരം, ആരോഗ്യ രംഗങ്ങളില്‍ സമഗ്ര പുരോഗതി കൈവരിക്കാനുമാകും. മേഖലയിലെ കാര്‍ഷിക പുരോഗതിക്കായി വന്യമൃഗശല്യത്തിന് ശ്വാശ്വതപരിഹാരം കാണുക, രൂക്ഷമായ വരള്‍ച്ച തടയാന്‍ ജലസേചന സൗകര്യമൊരുക്കുക, കാര്‍ഷികവിളകള്‍ക്ക് അര്‍ഹമായ വില ലഭ്യമാക്കുക, കടക്കെണി മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ ആശ്വാസനടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു. സമുദായ ശക്തീകരണത്തിനായുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു.

ആടിക്കൊല്ലി പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന സാമുദായിക ശക്തീകരണ വര്‍ഷം നേതൃസംഗമം മുള്ളന്‍കൊല്ലി ഫൊറോന വികാരി ഫാ. ജോര്‍ജ് ആലുക്ക ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്‍റ് സുനില്‍ പാലമറ്റം അധ്യക്ഷത വഹിച്ചു.കത്തോലിക്ക കോണ്‍ഗ്രസ് രൂപത ഡയറക്ടര്‍ ഫാ. ജോബി മുക്കാട്ടുകാവുങ്കല്‍ മുഖ്യ പ്രഭാഷണം നടത്തി.

ഫൊറോന ഡയറക്ടര്‍ ഫാ. സുനില്‍ വട്ടുകുന്നേല്‍, ഫാ. ജോണി കല്ലുപുര, ഫാ. ജയിംസ് ചെമ്പക്കര, ഫാ. ജോഷി പുല്‍പ്പയില്‍, ഫാ. സജി പുഞ്ചയില്‍, ഫാ. ജയിംസ് കുന്നത്തേട്ട്, ഫാ. ബിജു ഉറുമ്പില്‍, ഫാ. റോയി വട്ടക്കാട്ട്, ഫാ. ജോജോ ഔസേപ്പറമ്പില്‍, ഫാ. സജി ഇളയിടത്ത്, ഫാ. ജോസ് കളപ്പുര, രൂപത പ്രസിഡന്‍റ് ജോണ്‍സണ്‍ തൊഴുത്തിങ്കില്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്‍റ് ഡോ. സാജു കൊല്ലപ്പള്ളില്‍, രൂപത സെക്രട്ടറി സെബാസ്റ്റ്യന്‍ പുരക്കല്‍, ജോര്‍ജ് കൊല്ലിയില്‍, വിമന്‍സ് സെല്‍ കോഓര്‍ഡിനേറ്റര്‍ ബീന കരിമാംകുന്നേല്‍, മാതൃവേദി പ്രസിഡന്‍റ് മേഴ്‌സി ബെന്നി എന്നിവര്‍ പ്രസംഗിച്ചു.

Kozhikode

കൊയിലാണ്ടി താലൂക്കാശുപത്രിയുടെ നിലവാരമുയർത്തും: ആരോഗ്യമന്ത്രി

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കാശുപത്രി ഘട്ടം ഘട്ടമായി ജില്ലാ ആശുപത്രി നിലവാരത്തിലേയ്ക്കെത്തിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ പറഞ്ഞു.താലൂക്കാശുപത്രി വികസനവുമായി ബന്ധപ്പെട്ട് ആശുപത്രി വികസന സമിതി അംഗങ്ങളുടെയും എംപി, എംഎല്‍എ, നഗരസഭ ചെയര്‍മാന്‍ എന്നിവര്‍ ഉള്‍പ്പടെയുളള ജനപ്രതിനിധികളുടെയും അവലോകന യോഗത്തില്‍ സംസാരിക്കുകായിരുന്നു മന്ത്രി. താലൂക്കാശുപത്രിയിക്ക് പുതുതായി നിര്‍മിക്കുന്ന ബഹുനില കെട്ടിടത്തിന്‍റെ നിര്‍മ്മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാന്‍ കരാറുകാരോട് മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി. നിര്‍മാണ പ്രവൃത്തിയ്ക്ക് കാലതാമസം വരുത്തിയാല്‍ കരാറില്‍ നിന്ന് ഇവരെ ഒഴിവാക്കും.

കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പുതിയ കെട്ടിട നിര്‍മ്മാണ പ്രവൃത്തിക്കായി മോര്‍ച്ചറി കെട്ടിടം പൊളിച്ചു നീക്കിയതിനാല്‍ ഇപ്പോള്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യന്‍ കഴിയുന്നില്ല. പ്രശ്‌നം പരിഹരിക്കന്‍ ആശുപത്രിയ്ക്ക് സമീപം റവന്യു വകുപ്പിന് കയ്യിലുളള 10 സെന്‍റ് സ്ഥലം മോര്‍ച്ചറി നിര്‍മ്മിക്കാനായി വിട്ടു നല്‍കും. ഇക്കാര്യം ജില്ലാ കളക്ടറുമായി സംസാരിക്കാന്‍ കെ.പ്രവീണ്‍ കുമാര്‍ എംഎല്‍എ, കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ യു.കെ.ചന്ദ്രന്‍ ,ആശുപത്രി സൂപ്രണ്ട് എന്നിവരെ ആരോഗ്യ മന്ത്രി ചുമതലപ്പെടുത്തി.
സര്‍ക്കാര്‍ ആശുപത്രികളില്‍ പോരായാമകള്‍ ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്.

സ്വകാര്യ ആശുപത്രികള്‍ക്കൊപ്പം ഓടിയെത്താന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. നിലവിലുളള സിസ്റ്റത്തിലെ തകരാര്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.കെ.പ്രവീണ്‍ കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഷാഫി പറമ്പില്‍ എം.പി, നഗരസഭ ചെയര്‍മാന്‍ യു.കെ.ചന്ദ്രന്‍, വൈസ് ചെയര്‍മാന്‍ സി.ടി.ബിന്ദു, ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ എ.പി.സുധീഷ്, പയ്യോളി നഗരസഭ ചെയര്‍മാന്‍ എന്‍.സാഹിറ, കൊയിലാണ്ടി നഗരസഭ കൗണ്‍സിലര്‍ വി.എം.ജസ് ലു ഉള്‍പ്പെടെയുള്ളവര്‍ പ്രസംഗിച്ചു.

 

Wayanad

മഴക്കുറവ്: നെല്‍കൃഷി ചെയ്യാനാകാതെ കര്‍ഷകര്‍

പുല്‍പ്പള്ളി: മരക്കടവ്, കൊളവള്ളി, കൃഗന്നൂര്‍ പാടങ്ങളില്‍ നെല്‍കൃഷി ചെയ്യാന്‍ വെള്ളമില്ലാതെ നെല്‍ക്കര്‍ഷകര്‍ പ്രതിസന്ധിയില്‍.മഴവെള്ളത്താല്‍ നിറഞ്ഞു കിടക്കേണ്ട പാടങ്ങള്‍ വെള്ളമില്ലാത്തതിനാല്‍ വിത്ത് ഇടാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. ഇപ്പോള്‍ വിത്ത് പാകിയാല്‍ മാത്രമേ ഈ വര്‍ഷം നെല്‍കൃഷി ചെയ്യാന്‍ കഴിയൂ.

ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെല്ലാം കാലവര്‍ഷം കാര്യമായി ലഭിച്ചെങ്കിലും പുല്‍പ്പള്ളി മേഖലയില്‍ കുറഞ്ഞ മഴയാണ് ലഭിച്ചത്. പാടങ്ങളില്‍ വെള്ളമില്ലാത്തതിനാല്‍ നിലമൊരുക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

മേഖലയില്‍ കബനി നദിയില്‍ നിന്നുള്ള നാല് ജലസേചന പദ്ധതികളുണ്ടെങ്കിലും ഇതിന്‍റെ പ്രയേജനം ഭൂരിഭാഗം കര്‍ഷകര്‍ക്കും ലഭിക്കാത്ത അവസ്ഥയാണ്. ഭൂരിഭാഗം പാടങ്ങളിലും വെള്ളമില്ലാത്തതിനാല്‍ ഇത്തവണ നെല്‍കൃഷി ചെയ്യാന്‍ കഴിയുമോയെന്ന ആശങ്കയിലാണ് മേഖലയിലെ നെല്‍കര്‍ഷകര്‍.

Kannur

മേലെ ചൊവ്വയിലെ ഗതാഗതസ്തംഭനം പരിഹാരം ഒരാഴ്ചക്കുള്ളിൽ

കണ്ണൂർ: മേൽപ്പാല നിർമണ പ്രവൃത്തിയും പൊട്ടിപ്പൊളിഞ്ഞ റോഡും കാരണം മേലെ ചൊവ്വ ജംഗ്ഷനിൽ അനുഭവിച്ചുവരുന്ന രൂക്ഷമായ ഗതാഗതകുരുക്ക് പ്രശ്നം ഒരാഴ്ചക്കുള്ളിൽ പരിഹരിക്കും. ടി.ഒ. മോഹനൻ വിളിച്ചു ചേർത്ത ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഈ പ്രവൃത്തികളെല്ലാം ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കാനാകുമെന്ന് ടി.ഒ. മോഹനൻ എംഎൽഎ അറിയിച്ചു.

ജംഗ്ഷനിലെ വാട്ടർ അഥോറിറ്റിയുടെ പ്രവൃത്തി മൂന്നു ദിവസംകൊണ്ട് പൂർത്തിയാക്കി റോഡ് റീ ടാറിംഗ് നടത്തും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പ് സൊസൈറ്റി ടാറിംഗ് പ്രവൃത്തി 16ന് തുടങ്ങി അടുത്ത ദിവസത്തേക്ക് പൂർത്തിയാക്കും. വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രയാസമുണ്ടാക്കുന്ന വൈദ്യുത തൂണുകൾ ഒരാഴ്ചക്കുള്ളിൽ മാറ്റി സ്ഥാപിക്കാമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. ഇതിനുപുറമേ, മേൽപ്പാലം പണിയുടെ ഭാഗമായുള്ള പൈലിംഗ് പ്രവൃത്തിക്കു വേണ്ടി നിരത്തിവച്ച വീപ്പകൾ ട്രാഫിക് പോലീസിന്‍റെയും ഊരാളുങ്കൽ സൊസൈറ്റിയുടെയും നേതൃത്വത്തിൽ ഒതുക്കിവച്ച് കൂടുതൽ വാഹനങ്ങൾക്ക് കടന്നു പോകാനുള്ള സൗകര്യം ഒരുക്കും. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പീക്ക് അവറുകളിൽ ഗതാഗതം നിയന്ത്രിക്കാൻ കൂടുതൽ പോലീസുകാരെ മേഖലയിൽ വിന്യസിക്കാനും തീരുമാനിച്ചു.

മേലേചൊവ്വയിൽ വാട്ടർ ടാങ്കിന് മുന്നിലുള്ള കെഎസ്ഇബി ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കുന്നതും പരിഗണനയിലാണ്. റോഡ് ടാറിംഗ് പ്രവർത്തിക്കുള്ള സാധന സാമഗ്രികൾ ലഭിക്കാൻ പ്രയാസം നേരിടുന്ന സാഹചര്യത്തിൽ കരാർ കന്പനിയായ വിശ്വസമുദ്ര വഴി സാധനങ്ങൾ ലഭ്യമാകുമോ എന്ന കാര്യം അന്വേഷിക്കാനും ടി.ഒ. മോഹനൻ എംഎൽഎ നിർദേശിച്ചു. മേലേചൊവ്വയിൽ രണ്ട് സർവീസ് റോഡുകൾ ഉൾപ്പെടെ മേൽപ്പാലം നിർമാണത്തിനായി 1.21 ഏക്കർ ഭൂമിയാണ് വേണ്ടത്.

ഇതിൽ ഏറ്റെടുക്കാനുള്ള ഭൂമിയിലെ കെട്ടിടങ്ങളുടെ വില മൂല്യനിർണയം നടന്നുവരികയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ യോഗത്തെ അറിയിച്ചു. ഒരാഴ്ചയ്ക്കുശേഷം പ്രവൃത്തിയുടെ അവലോകന യോഗം ചേരും. എംഎൽഎയുടെ ഓഫീസിൽ നടന്ന യോഗത്തിൽ ദുരന്തനിവാരണ ഡപ്യൂട്ടി കളക്ടർ കെ.കെ സുബൈർ, ദേശീയപാത അഥോറിറ്റി, പിഡബ്ല്യുഡി, വാട്ടർ അഥോറിറ്റി, കെഎസ്ഇബി, റോഡ്സ് ആൻഡ് ബ്രിഡ്ജ് ഡെവലപ്പ്മെന്‍റ് കോർപറേഷന്‍, പോലീസ് ഉദ്യോഗസ്ഥർ, ഊരാളുങ്കൽ സൊസൈറ്റി പ്രതിനിധി എന്നിവർ പങ്കെടുത്തു.

ഗതാഗതക്കുരുക്ക്: സർവീസ് റോഡ് ടാറിംഗിന് 

കണ്ണൂർ: മേലെകളക്ടറുടെ നിർദേശം ചൊവ്വയിലെ ഫ്ലൈഓവർ നിർമാണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സർവീസ് റോഡിന്‍റെ ടാറിംഗ് ഉടൻ പൂർത്തിയാക്കാൻ‌ കളക്ടറുടെ നിർദേശം. സ്ഥലം സന്ദർശിച്ച കളക്ടർ പി. വിഷ്ണുരാജ് ഫ്ലൈഓവർ നിർമാണ പുരോഗതിയും ഗതാഗതക്കുരുക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വിലയിരുത്തി. അനധികൃത പാർക്കിംഗ് നിയന്ത്രിക്കാനും ആവശ്യമായ മറ്റ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്താനും ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകി. മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കളക്ടർ സ്ഥലം സന്ദർശിച്ചത്. താഴെചൊവ്വയിലെയും മേലെചൊവ്വയിലെയും കാര്യങ്ങൾ ഉദ്യോഗസ്ഥർക്കൊപ്പം വിശദമായി പരിശോധിച്ച ശേഷമായിരുന്നു കളക്ടറുടെ നിർദേശം. ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ കെ.കെ.സുബൈർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Kasaragod

കല്ലപ്പള്ളിയിൽ വീണ്ടും കാട്ടാനയിറങ്ങി

പാണത്തൂർ: പാണത്തൂർ-സുള്ള്യ അന്തർസംസ്ഥാന പാതയിലെ കല്ലപ്പള്ളി പ്രദേശത്ത് വീണ്ടും കാട്ടാനയിറങ്ങി ജനങ്ങൾ ഭീതിയിൽ. ഇന്നലെ വൈകുന്നേരത്തോടെയാണ് റോഡിനോട് ചേർന്നുള്ള പ്ലാന്‍റേഷൻ ഭാഗത്ത് കാട്ടാനയെയും കുട്ടിയെയും കണ്ടത്.

മുമ്പൊക്കെ രാത്രികാലങ്ങളിൽ വനത്തിന് വെളിയിൽ ഇറങ്ങുന്ന ആനകൾ ഇന്നലെ പകൽവെളിച്ചത്തിൽ തന്നെ റോഡരികിൽ നിലയുറപ്പിച്ചത് യാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ പേടിപ്പെടുത്തി. കഴിഞ്ഞ അഞ്ചാം തീയതിയും കല്ലപ്പള്ളി-മാമ്പള റോഡിന് സമീപം പകൽ സമയത്ത് കാട്ടാനയെ കണ്ടിരുന്നു.

ഈ മേഖലയിൽ കാട്ടാനശല്യം അതിരൂക്ഷമായ സാഹചര്യത്തിൽ ഇതിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വനസംരക്ഷണ സമിതി പ്രസിഡന്‍റ് എൻ.കെ. ജയപ്രകാശും മുൻ ബ്ലോക്ക് പഞ്ചായത്തംഗം അരുൺ രംഗത്തുമലയും ഒരാഴ്ച മുമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന് നിവേദനം നൽകിയിരുന്നു.

ഈ നിവേദനത്തിന്‍റെ അടിസ്ഥാനത്തിൽ ജനപ്രതിനിധികളും വനപാലകരും കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ചു. ഈ സമയത്ത് സോളാർ വേലികളുടെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കാനും കാട്ടാനകളെ പ്രതിരോധിക്കാനുള്ള മറ്റു നടപടികൾ വേഗത്തിലാക്കാനും തീരുമാനിച്ചിരുന്നു.

പ്ലാന്‍റേഷൻ ഭാഗങ്ങളിൽ ആനകൾ നിലയുറപ്പിക്കുന്നത് പതിവാണ്. ഇവ ജനവാസ മേഖലയിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്നത് തടയാൻ വനംവകുപ്പിന്‍റെ കർശന നിരീക്ഷണം വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

ജോസ് എം. ഫിലിപ്പ്

തിരുവനന്തപുരം: ചാക്ക മണിയഞ്ചിറ കുടുംബാംഗം ജോസ് എം. ഫിലിപ് (68) അന്തരിച്ചു. സംസ്ഥാന ഫോറന്‍സിക് കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിയില്‍ ജോയിന്‍റ് കെമിക്കല്‍ എക്സാമിനറായിരുന്നു. സംസ്കാരം നാളെ മൂന്നിന് ലൂര്‍ദ് ഫൊറോനാ ദേവാലയ സെമിത്തേരിയില്‍. ഭാര്യമാർ: മീര ഹോര്‍മിസ് വരാപ്പുഴ പുത്തന്‍വീട്ടില്‍ കുടുംബാംഗം, പരേതയായ റാണി ജയിംസ് ചങ്ങനാശേരി വെട്ടിക്കാട്ട് കുടുംബാംഗം. മക്കള്‍: ദീപു ജോസ്, ജിമ്മി ജോസ്. മരുമക്കള്‍: അനിത മാനുവല്‍, നിക്കി പോള്‍. മൃതദേഹം നാളെ രാവിലെ എട്ടിന് ചാക്ക വൈഎംഎ റോഡിലെ എ ലൈനിലുള്ള വസതിയില്‍ കൊണ്ടുവരും.

ഏലിയാമ്മ ചെറിയാന്‍

കുണ്ടറ: നെടുമ്പായിക്കുളം കൃപാ വിലാസത്തില്‍ (ചീരങ്കാവില്‍ കടയില്‍) ഏലിയാമ്മ ചെറിയാന്‍ (അമ്മിണിക്കുട്ടി -100) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നെടുമ്പായിക്കുളം സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് തീര്‍ഥാടന ദേവാലത്തില്‍. ഭര്‍ത്താവ്: പരേതനായ കെ.കെ. ചെറിയാന്‍. മക്കള്‍: പരേതനായ കെ.സി. രാജന്‍, പരേതയായ സൂസന്‍ ചെറിയാന്‍, കെ.സി. തോമസ്, കെ.സി. അലക്‌സാണ്ടര്‍, സാലമ്മ ജേക്കബ്, ജോര്‍ജ് ചെറിയാന്‍ (മണി ചീരങ്കാവില്‍).

മേരിക്കുട്ടി ജോസഫ്

പച്ച: ആമ്പക്കാട് മേരിക്കുട്ടി ജോസഫ് (85) അന്തരിച്ചു. സംസ്‌കാരം ഇന്ന്‌ 10 ന് പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ പള്ളിയില്‍. ഭര്‍ത്താവ്. ജോസഫ് (അപ്പച്ചന്‍). മക്കള്‍: രാജു, ആന്‍സമ്മ, ലൈസമ്മ, ലിസി, സിബിച്ചന്‍, ജെസിമോള്‍, സാബു. മരുമക്കള്‍: ജോയമ്മ നൂറ്റമ്പതിൽ ചിറ (കൊടുപ്പുന്ന), തമ്പി അമ്പ്രയില്‍കുന്നേല്‍ (കൊച്ചമ്മനം), സി.വി, വര്‍ഗീസ് ചെമ്പൻഹൗസ് (മാമ്പ്ര), ബൈജു മനുഷ്യനേടത്ത് (പെരുന്ന), കൊച്ചുമോള്‍ കറുത്തശേരിയില്‍ (കരുമാടി), ജോസ് കൂരിശുംമൂട് (എണ്ണയ്ക്കാട്), മിനി കവലയില്‍ (പൂനലൂര്‍).

തോമസ് ജോസഫ്

വേലത്തുശേരി: മാവടി കുന്നയ്ക്കാട്ട് തോമസ് ജോസഫ് (തൊമ്മച്ചൻ-85) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് മാവടി സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ അച്ചാമ്മ തോമസ് പാതാന്പുഴ കൊച്ചുകുന്നേൽ കുടുംബാംഗം. മക്കൾ: ജോളി, ജോണി, സാന്‍റി, സിസ്റ്റർ മരിയ പുഷ്പം എഫ്സിസി (തീക്കോയി), ഷീബ. മരുമക്കൾ: സോണി ഏറത്തേടത്ത് (മണിമല), മെർലി മാളിയേക്കൽ (ഉരുളികുന്നം), ജോയി ഞള്ളംപുഴ (തീക്കോയി), സാബു കടന്തോട് (ചങ്ങനാശേരി). മൃതദേഹം ഇന്നു വൈകുന്നേരം നാലിന് ഭവനത്തിൽ കൊണ്ടുവരും.

കെ.എം. മാത്യു

ഇടമറ്റം: കുറ്റിക്കാട്ട് കെ.എം. മാത്യു (പാപ്പച്ചന്‍- 96) അന്തരിച്ചു. സംസ്‌കാരം വെ ള്ളിയാഴ്ച 10.30 ന് ഇടമറ്റം സെന്‍റ് മെെക്കിൾസ് പള്ളിയിൽ. ഭാര്യ: പരേതയായ അന്നമ്മ അരുവിത്തുറ കണ്ടത്തിന്‍കര കുടുംബാംഗം. മക്കള്‍: പരേതയായ ലിസി ഫിലിപ്, മേരിക്കുട്ടി ഐസക് (കല്ലൂര്‍ക്കാട്), തെയ്യാമ്മ ജോസഫ് (ഉരുളികുന്നം), ജോസ് മാത്യു (അമേരിക്ക), സിസ്റ്റര്‍ പ്രീതി സിഎംസി (പാലാ), റോസമ്മ തോമസ്, കുട്ടിയമ്മ മാത്യു, മോളി ജോയി, ഡോളി മാത്യു, ബെന്നി മാത്യു (അഞ്ചു പേരും അമേരിക്ക). മരുമക്കള്‍: ഫിലിപ് പാറപ്ലാക്കല്‍ പയസ്മൗണ്ട്, ഐസക് മുണ്ടിയത്ത്, ജോസ് കളരിക്കല്‍, മേരി ജോസ് ഓരത്തേല്‍ കുറുപ്പന്തറ, തോമസ് വയലില്‍ പൂഞ്ഞാര്‍, മാത്യു കോന്തംപറമ്പില്‍ കൈപ്പള്ളി, ജോയി നീരോലിക്കല്‍ മൂവാറ്റുപുഴ, അഞ്ജു ബെന്നി മാറാട്ടില്‍ തൊടുപുഴ (ആറും പേരും അമേരിക്ക).

എൻ.ജെ. ചാണ്ടി

മരങ്ങാട്ടുപിള്ളി: നെല്ലിയാനിയിൽ എൻ.ജെ. ചാണ്ടി (ചാണ്ടി സാർ-89)) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിനു വീട്ടിൽ ആരംഭിച്ച് മരങ്ങാട്ടുപിള്ളി സെന്‍റ് ഫ്രാൻസീസ് അസീസി പള്ളിയിൽ. ഭാര്യ എം.ജെ. അന്നമ്മ (റിട്ട. അധ്യാപിക) കാഞ്ഞിരമറ്റം കുളത്തിങ്കൽ കുടുംബാംഗം. മക്കൾ:സോണി അലക്സാണ്ടർ (റിട്ട. പിഡബ്ല്യൂഡി), സോജൻ അലക്സ്‌ (വെറ്റിലപ്പാറ, മലപ്പുറം), മാത്തുക്കുട്ടി അലക്സാണ്ടർ (ഹെെ കെയർ ഗ്ലവ്സ്, മരങ്ങാട്ടുപിള്ളി), സിനിമോൾ അലക്സ്‌. മരുമക്കൾ: ഷാന്‍റി എം. മാത്യു മാധവത്ത് (വലവൂർ), സിൽവി സോജൻ കോയിപുറം (മുത്തോലി), ബിനു മാത്യു മനയാനിക്കൽ (കളത്തൂക്കടവ്), ജോണി കല്ലിക്കുഴിയിൽ (ചിറ്റൂർ, തൊടുപുഴ).

കുര്യൻ കുര്യൻ

നീലൂർ: എമ്പ്രയിൽ (പാലോലിൽ) കുര്യൻ കുര്യൻ (88) അന്തരിച്ചു. സംസ്കാരം നാളെ 10.30 ന് നീലൂർ സെന്‍റ് സേവ്യേഴ്സ് പള്ളിയിൽ. ഭാര്യ: പരേതയായ മേരി കുര്യൻ വെള്ളിയാമറ്റം തലച്ചിറ കുടുംബാംഗം. മക്കൾ: എ.കെ. അഗസ്റ്റിൻ (കോട്ടയം), ബെന്നി (ബംഗളൂരു), ഷാജി (മുരിക്കാശേരി), ജോജോ, സോയി(യുകെ), സജി (നീലൂർ). മരുമക്കൾ : റീന വെട്ടുവേലിൽ അയർക്കുന്നം, ലിസി ചേലപ്പുറത്ത് വണ്ടമറ്റം, ജെസി വല്ലനാട്ട് പയസ് മൗണ്ട്, ഷൈനി തുരുത്തിയിൽ അളനാട്, ലൂസി തോണക്കരപ്പാറയിൽ കൊഴുവനാൽ, സോണി തുടിയൻപ്ലാക്കൽ മുട്ടുകാട് .

സിസ്റ്റർ കലിസ്റ്റസ് സിഎംസി

മുവാറ്റുപുഴ: സിഎംസി പാവനാത്മ പ്രോവിൻസിലെ മൂവാറ്റുപുഴ കർമലീത്ത മഠാംഗം സിസ്റ്റർ കലിസ്റ്റസ് (79) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മൂവാറ്റുപുഴ സെന്‍റ്. ജോസഫ്സ് മഠം ചാപ്പലിൽ വിശുദ്ധ കുർബാനയോടെ ആരംഭിച്ച് മൂവാറ്റുപുഴ ഹോളിമാഗി ഫൊറോന പള്ളിയിൽ. കല്ലൂർക്കാട് തഴുവംകുന്ന് തെക്കേക്കര പരേതരായ ജോസഫ്-മറിയം ദമ്പതികളുടെ മകളാണ്. ബഥേൽ,വാഴക്കുളം നാടുകാണി, മുരിക്കാശേരി, മങ്കുവ, വഴിത്തല, മാലിപ്പാറ, അരിക്കുഴ എന്നീ സ്കൂളുകളിലും, കോതമംഗലം കാർമൽ കോളജിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോതമംഗലം പാവനാത്മ പ്രോവിൻസിൽ കോഴിപ്പിള്ളി, കോതമംഗലം, ആരക്കുഴ, തൊടുപുഴ, കൂമ്പൻപാറ, അടിമാലി, നെടിയശാല, അരിക്കുഴ, വാഴപ്പിള്ളി, മൂവാറ്റുപുഴ എന്നീ മഠങ്ങളിൽ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പരേതനായ ഫാ. മാത്യു തെക്കേക്കര, സിസ്റ്റർ ഗബ്രിയേൽ സിഎംസി (ആരക്കുഴ), ഫാ. ജോസ് ജോസഫ് തെക്കേക്കര സിഎംഐ (മൈസൂർ), പരേതനായ പോളി ജോസ് (കല്ലൂർക്കാട്), ആനി തോമസ് ചീരകത്തോട്ടം (നാഗപ്പുഴ), റീത്ത ആന്‍റണി പൂവക്കോട് (കുറവിലങ്ങാട്), സെല്ലി ജോർജ് എടക്കര ചീങ്കല്ലേൽ (രാമപുരം), ജെസി മാത്യൂസ് വെന്പിള്ളിൽ (നാഗപ്പുഴ). ഫാ. എബി ചീരകത്തോട്ടം സിഎംഐ സഹോദരി പുത്രനും ജോസ് പോള്‍ (ഉണ്ണി) തെക്കേക്കര സഹോദര പുത്രനുമാണ്.

റോസ

വാഴക്കുളം: വേങ്ങച്ചുവട് തെനംകാലായിൽ (പിണക്കാട്ട് ) റോസ (106) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് വാഴക്കുളം സെന്‍റ് ജോർജ് ഫൊറോന പള്ളിയിൽ. പൈങ്ങോട്ടൂർ മനയത്തുമാരി കുടുംബാംഗമാണ് പരേത. ഭർത്താവ്: പരേതനായ ചാക്കോ. മക്കൾ: മേരി (തിരുവല്)ല, അഗസ്റ്റിൻ (ഗുജറാത്ത്), ഫാ. മാത്യു തെനംകാലായിൽ സിഎംഐ (ബിജ്നോർ), ജോർജ്, സിസ്റ്റർ ബെറ്റി സിഎസ്എൻ (മറയൂർ), ജോസഫ് (സണ്ണി-ഗുജറാത്ത്), ഷൈനി (എറണാകുളം). മരുമക്കൾ: സെലിൻ തയ്യിൽ, എൽസമ്മ ആലഞ്ചേരിൽ, ജയ കോന്തിയാടൻചിറ, പോളി ആലപ്പാട്ട്, പരേതനായ മോനി കരിപ്പോലിൽ. ഫാ. ബോനിഫസ് സിഎസ്ടി സഹോദരനും ഫാ. മാത്യു മനയത്തുമാരിയിൽ എംഎസ്എഫ്എസ് സഹോദര പുത്രനും സിസ്റ്റർ ഐവി സിഎസ്എൻ സഹോദര പുത്രിയുമാണ്.

മുൻ രാഷ്ട്രപതിയുടെ സെക്രട്ടറി ഗോപിനാഥ്

കൊടുങ്ങല്ലൂർ: മുൻ രാഷ്ട്രപതി ആർ. വെങ്കിട്ടരാമന്‍റെ സെക്രട്ടറിയും രാജ്യസഭ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനുമായിരുന്ന പൂവപ്പിള്ളി ഗോപിനാഥ്(96) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ശൃംഗപുരം ബൈപ്പാസിനു പടിഞ്ഞാറുള്ള വീട്ടുവളപ്പിൽ. മുൻ കേന്ദ്രമന്ത്രിമാരായിരുന്ന മാർഗരറ്റ് ആൽവയുടെയും വയലറ്റ് ആൽവയുടെയും സെക്രട്ടറിയായിരുന്നു. ഭാര്യ: പരേതയായ കാരിക്കത്ത് ശോഭന. മക്കൾ: ജയന്ത് ഗോപിനാഥ്, അഡ്വ. പാർവതി പുഷ്‌കർ. മരുമക്കൾ: പരേതനായ അഡ്വ. പുഷ്‌കർ, പ്രസീദ മേനോൻ.

പൗലോസ്

കാടുകുറ്റി: ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് റിട്ട. ജീവനക്കാരൻ കാടുകുറ്റി ചിറമേൽ ഔസേപ്പ് മകൻ പൗലോസ് (92) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് കാടുകുറ്റി ഉണ്ണിമിശിഹാ പള്ളിയിൽ. ഭാര്യ: എടമുട്ടം കുരുതുകുളങ്ങര കുടുംബാംഗം പരേതയായ ലില്ലി. മക്കൾ: മിനി, അജിൻ (നിറ്റ ജലാറ്റിൻ റിട്ട. ഉദ്യോഗസ്ഥൻ), മീര, ബിന്ദു. മരുമക്കൾ: ജോസ് തെക്കുകുനേൽ പുന്നമറ്റം(എജിഎം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), സാലി ചിറമേൽ താണിശേരി, സാജു കുന്നപ്പിള്ളിൽ കരിമണൂർ(റിട്ട. അധ്യാപകൻ), വിൽസൺ വാരപ്പിള്ളിയിൽ രാജാക്കാട് (റിട്ട. ചീഫ് എൻജിനീയർ, എൻപിസി കൂടംകുളം).

ദാവൂദ്

തിരൂർക്കാട്: നെല്ലിക്കപ്പറന്പ് പെരൂക്കാടൻ ദാവൂദ് (60) അന്തരിച്ചു. തിരൂർക്കാട് ഓർഫനേജിലെയും എഎം ഹയർ സെക്കൻഡറി സ്കൂളിലെയും മുൻ ക്ലർക്കായിരുന്നു. ഇഖ്റ സ്റ്റഡി സെന്‍ററിലും തിരൂർക്കാട് അൽ മദ്രസത്തുൽ ഇലാഹിയയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: കെ.വി. സലീന (ശാന്തപുരം). മക്കൾ: അഡ്വ. ദിൽഷാദ് അക്തർ, അജ്മൽ ജമാൻ (കുവൈറ്റ്), ഇസ്മത്ത് ജെബി, അസ്ന ജഹാൻ. മരുമക്കൾ: ആസിഫുൽ അമീൻ, ഷഹ്ബ തൊട്ടോളി. പരേതരായ പെരൂക്കാടൻ മമ്മു-പാത്തുമ്മ ദന്പതികളുടെ മകനാണ്.

റോസ്

തലയാട്: ഇലവുങ്കൽ റോസ് (94) അന്തരിച്ചു. പരേതനായ മാത്തൻ മാണിയുടെ ഭാര്യയാണ്. പ്രവിത്താനംനായ്ക്കൻ പറമ്പിൽ കുടുംബാഗവും പരേതനായ കവി പ്രവിത്താനം പി. എം. ദേവസ്യയുടെ മകളുമാണ്. സംസ്‌കാരം ഇന്ന് നാലിന് തലയാട് ഭവനത്തിൽ നിന്ന് ആരംഭിച്ച് സെന്‍റ് ജോർജ് പള്ളിയിൽ. മക്കൾ: റോണി, ഡേവിസ്, പ്രസാദ്, ഷെർലി, രഞ്ജിത്ത്, ഷാജി, സന്തോഷ്, ബീന, മാർട്ടിൻ, ബിന്ദു.മരുമക്കൾ: ജെസി നെടുംപള്ളിൽ (ഏഴാച്ചേരി), ലിസി കൂഴിപ്ലാക്കൽ (മുള്ളൻകൊല്ലി), സിലവി പാലക്കാട് (പള്ളിക്കുന്ന്), ബേബി പി. തോമസ് പെണ്ണാപറമ്പിൽ (കോഴിക്കോട്), ഷീന തണ്ണിപ്പാറ (കോഴിക്കോട്), മെർലി വാലിയിൽ (വള്ളിച്ചിറ), ജിജി ആഞ്ഞിലിക്കാട് (ചുണ്ടേൽ), കെ.എം. ലൂക്കോസ് കൂത്രപ്പള്ളി (പെരിന്തൽമണ്ണ), ഷീജ പുതുപ്പറമ്പിൽ (പെരുമ്പൂള), സണ്ണി തോമസ് കുന്നേൽ (തിരുവമ്പാടി).

ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ

കോയമ്പത്തൂർ : പ്രേഷിത പ്രോവിൻസിലെ പ്രേഷിത കോളജ് (ലിസ്യു ഭവൻ) ശരവണംപട്ടി അംഗമായ ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ (75) അന്തരിച്ചു. മൃതദേഹം ഇന്നുരാവിലെ ഏഴിനു മണ്ണുത്തിയിലെ പ്രേഷിതാരാമിൽ കൊണ്ടുവരും. രാവിലെ ഒന്പതിനുപാലക്കാട് ഭാരതമാതാ ആശ്രമത്തിൽ എത്തിക്കും. രാവിലെ 10.30 നു സംസ്കാരചടങ്ങുകൾ ആരംഭിക്കും. 1950 ജൂലൈ 14നു തൃശൂർ പടവരാടാണ് ജനനം. 1974 മേയ് 16ന് ആദ്യവ്രതവാഗ്ദാനവും1979 മേയ് 16ന് നിത്യവ്രതവാഗ്ദാനവും 1983 മേയ് 13ന് പൗരോഹിത്യസ്വീകരണവും നടത്തി. കെനിയൻ മിഷനിലടക്കം വിവിധ മേഖലകളിൽ പ്രവർത്തിച്ചു. പ്രിയോർ, സുപ്പീരിയർ, യോഗാർഥികളുടെ റെക്ടർ, നവസന്യാസഭവനാംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. അസുഖങ്ങൾമൂലം ഏഴുവർഷത്തിലേറെയായി കിടപ്പിലായിരുന്നു.

സിസ്റ്റർ വിക്‌ടോറിയ കോയിക്കക്കുടി എസ്ഡി

ന്യൂഡൽഹി: അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹത്തിലെ, പുഷ്‌പധാം പ്രോവിൻസ് അംഗമായ സിസ്റ്റർ വിക്ടോറിയ എസ്ഡി (അന്നക്കുട്ടി - 95) അന്തരിച്ചു. സംസ്കരം ഇന്ന് രാവിലെ 10.30 ന് പുഷ്പധാം പ്രോവിൻഷ്യൽ ഹൗസിൽ. കോതമംഗലം, കുത്തുകുഴി കോയിക്കക്കുടി പരേതരായ ജോസഫ് - ത്രേസ്യാ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ ഫാ. ജോസഫ് കോയിക്കക്കുടി (വടവാതൂർ സെമിനാരി മുൻ റെക്ടർ), മേരി പുളിന്തടം, ജോളി, തങ്കച്ചൻ. പരേത കേരളത്തിലും വടക്കേ ഇന്ത്യയിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

14-07-2026

ചെന്നൈ നഗരത്തിൽ കൂടൊരുക്കി ശ്രുതി ഹാസൻ; തരംഗമായി ഗൃഹപ്രവേശ ചിത്രങ്ങൾ

ലകനായകൻ കമൽഹാസന്‍റെ മകളും തെന്നിന്ത്യൻ സിനിമാലോകത്തെ സ്റ്റൈലിഷ് ഐക്കണും നടിയുമായ ശ്രുതി ഹാസന്‍റെ പുതിയ വിശേഷങ്ങൾ ആരാധകർ ഏറ്റെടുത്തു. ചെന്നൈ നഗരത്തിന്‍റെ ഹൃദയഭാഗത്ത് താരം സ്വന്തമാക്കിയ പുത്തൻ ആഡംബര വസതിയുടെ ഗൃഹപ്രവേശം കഴിഞ്ഞ ദിവസമായിരുന്നു. താരം തന്നെയാണ് ചടങ്ങുകളുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കായി പങ്കുവച്ചത്.

ചെന്നൈ നഗരത്തിൽ സ്വന്തമായി ഒരു കൂടൊരുക്കാൻ കഴിഞ്ഞതിന്‍റെ ആവേശവും ആത്മാഭിമാനവും താരത്തിന്‍റെ വാക്കുകളിലുണ്ട്. സാധാരണ സിനിമാതാരങ്ങളുടെ ആഡംബര ഗൃഹപ്രവേശത്തിൽനിന്നു വ്യത്യസ്തമായിരുന്നു ശ്രുതിയുടെ വസതിയിലെ ചടങ്ങുകൾ. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണു പങ്കെടുത്തത്. തന്‍റെ തനതു ശൈലിയിലുള്ള വസ്ത്രധാരണത്തിൽ തികച്ചും ലളിതമായാണ് ശ്രുതി ചടങ്ങുകളിൽ പ്രത്യക്ഷപ്പെട്ടത്.

പുതിയ അടുക്കളയിൽ താരം പരമ്പരാഗത രീതിയിൽ പാൽ തിളപ്പിക്കുന്നതിന്‍റെയും, പൂജകളുടെയും ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. വീട്ടിലെ സ്വീകരണമുറിയുടെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. പുതിയ വസതിയിലേക്കു താമസംമാറിയ പ്രിയ താരത്തിന് ആശംസകളുമായി നിരവധി ബോളിവുഡ്-തെന്നിന്ത്യൻ താരങ്ങളും ആരാധകരും രംഗത്തെത്തി.

 

14-07-2026

ചെന്നൈ നഗരത്തിൽ കൂടൊരുക്കി ശ്രുതി ഹാസൻ; തരംഗമായി ഗൃഹപ്രവേശ ചിത്രങ്ങൾ

ലകനായകൻ കമൽഹാസന്‍റെ മകളും തെന്നിന്ത്യൻ സിനിമാലോകത്തെ സ്റ്റൈലിഷ് ഐക്കണും നടിയുമായ ശ്രുതി ഹാസന്‍റെ പുതിയ വിശേഷങ്ങൾ ആരാധകർ ഏറ്റെടുത്തു. ചെന്നൈ നഗരത്തിന്‍റെ ഹൃദയഭാഗത്ത് താരം സ്വന്തമാക്കിയ പുത്തൻ ആഡംബര വസതിയുടെ ഗൃഹപ്രവേശം കഴിഞ്ഞ ദിവസമായിരുന്നു. താരം തന്നെയാണ് ചടങ്ങുകളുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കായി പങ്കുവച്ചത്.

ചെന്നൈ നഗരത്തിൽ സ്വന്തമായി ഒരു കൂടൊരുക്കാൻ കഴിഞ്ഞതിന്‍റെ ആവേശവും ആത്മാഭിമാനവും താരത്തിന്‍റെ വാക്കുകളിലുണ്ട്. സാധാരണ സിനിമാതാരങ്ങളുടെ ആഡംബര ഗൃഹപ്രവേശത്തിൽനിന്നു വ്യത്യസ്തമായിരുന്നു ശ്രുതിയുടെ വസതിയിലെ ചടങ്ങുകൾ. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണു പങ്കെടുത്തത്. തന്‍റെ തനതു ശൈലിയിലുള്ള വസ്ത്രധാരണത്തിൽ തികച്ചും ലളിതമായാണ് ശ്രുതി ചടങ്ങുകളിൽ പ്രത്യക്ഷപ്പെട്ടത്.

പുതിയ അടുക്കളയിൽ താരം പരമ്പരാഗത രീതിയിൽ പാൽ തിളപ്പിക്കുന്നതിന്‍റെയും, പൂജകളുടെയും ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. വീട്ടിലെ സ്വീകരണമുറിയുടെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. പുതിയ വസതിയിലേക്കു താമസംമാറിയ പ്രിയ താരത്തിന് ആശംസകളുമായി നിരവധി ബോളിവുഡ്-തെന്നിന്ത്യൻ താരങ്ങളും ആരാധകരും രംഗത്തെത്തി.

 

23-05-2026

ധുരന്ധർ 'റോ ആൻഡ് അൺദേഖാ': അൺകട്ട് പതിപ്പിലെ പുതിയ മാറ്റങ്ങൾ ?

ഒടിടി പ്ലാറ്റ്‌ഫോമുകളായ നെറ്റ്ഫ്ലിക്സിലും ജിയോ ഹോട്ട്സ്റ്റാറിലും ഒരേസമയം റിലീസ് ചെയ്തിരിക്കുന്ന 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്ന പുതിയ പതിപ്പ് സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

റൺടൈമിൽ ഒടിടി പതിപ്പിന് സമാനമാണെങ്കിലും, പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തവും തീവ്രവുമായ ഒരു അനുഭവമാണ് ഈ അൺകട്ട് പതിപ്പ് സമ്മാനിക്കുന്നത്. ഈ പുതിയ പതിപ്പിൽ വന്നിട്ടുള്ള പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

കഥയൊന്നാണ്, എന്നാൽ മൂർച്ചയേറി!

ആദ്യം തന്നെ വ്യക്തമാക്കേണ്ട കാര്യം, ഈ പുതിയ പതിപ്പിൽ അധികമായി ഒരു സീനുകളും കൂട്ടിച്ചേർത്തിട്ടില്ല എന്നതാണ്. കഥയുടെ ഘടനയിലോ കഥാപാത്രങ്ങളുടെ ആർക്കുകളിലോ യാതൊരു മാറ്റവുമില്ല. എന്നാൽ ചിത്രത്തിന്‍റെ വിഷ്വൽ ടെക്സ്ചറിലാണ് പ്രധാന മാറ്റം വന്നിരിക്കുന്നത്.

ആർ മാധവൻ അഭിനയിച്ച കാണ്ഡഹാർ വിമാന അപഹരണ രംഗം തന്നെ ഇതിന് മികച്ച ഉദാഹരണമാണ്. കളർ ഗ്രേഡിംഗിലും വിഷ്വൽ തീവ്രതയിലും വരുത്തിയ മാറ്റങ്ങൾ കാരണം ഈ രംഗങ്ങൾ കൂടുതൽ ക്രൂരവും ഭയപ്പെടുത്തുന്നതുമായി മാറിയിരിക്കുന്നു. മുറിവുകളും ചോരയൊഴുകുന്ന രംഗങ്ങളും കൂടുതൽ വ്യക്തതയോടെയും തീക്ഷ്ണതയോടെയും ഇതിൽ കാണാം.

ഫിൽട്ടർ ചെയ്യാത്ത സംഭാഷണങ്ങൾ

ഈ സിനിമയിലെ ഏറ്റവും വലിയ 'റോ' എലമെന്‍റ് എന്നത് അതിലെ ഒട്ടും സെൻസർ ചെയ്യാത്ത സംഭാഷണങ്ങളാണ്. തിയേറ്റർ പതിപ്പിൽ മ്യൂട്ട് ചെയ്യപ്പെട്ട വലിയൊരു വിഭാഗം തെറികളും പരുക്കൻ വാക്കുകളും ഈ പതിപ്പിൽ യാതൊരു നിയന്ത്രണവുമില്ലാതെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹംസ അലി മസാരി ലിയാരിയിൽ പ്രവേശിക്കുന്ന രംഗം മുതൽ തന്നെ ഈ മാറ്റം പ്രകടമാണ്. ബാബു ഡക്കൈറ്റിന്‍റെ ആളുകളുമായുള്ള ഏറ്റുമുട്ടൽ രംഗങ്ങളിൽ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന ഭാഷ തികച്ചും അഗ്രസീവ് ആണ്.

പ്രേക്ഷകർ ഇതിനകം ചിത്രത്തിന്‍റെ രണ്ടാം ഭാഗം കണ്ടുകഴിഞ്ഞതിനാൽ, ചില കഥാപാത്രങ്ങളുടെ ഭാവമാറ്റങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസിലാക്കാൻ ഈ പതിപ്പ് സഹായിക്കുന്നുണ്ട്. ജമീൽ ജമാലിയുടെ നിശബ്ദതകളും നോട്ടങ്ങളും ഇപ്പോൾ കൂടുതൽ അർഥവത്തായി തോന്നുന്നു.

അതുപോലെ ഉസൈർ ബലൂച്ചിന്‍റെ കഥാപാത്രവും കൂടുതൽ വന്യമായി മാറിയിരിക്കുന്നു. മുൻപ് ശാന്തനായി കണ്ടിരുന്ന ഉസൈർ, ഈ പതിപ്പിൽ കടുത്ത തെറിവിളികളിലൂടെ തന്‍റെ യഥാർഥ സ്വഭാവം വെളിപ്പെടുത്തുന്നു. റഹ്മാൻ ഡക്കൈറ്റിന്‍റെ മൂത്ത മകൻ മരിക്കുന്ന രംഗത്തിൽ ഉസൈർ പ്രകടിപ്പിക്കുന്ന കോപവും സങ്കടവും കലർന്ന ഡയലോഗുകൾ പ്രേക്ഷകരെ അസ്വസ്ഥരാക്കുന്നതാണ്.

കൂടുതൽ സ്വാധീനിക്കുന്ന രംഗങ്ങൾ

മേജർ ഇഖ്ബാൽ (അർജുൻ രാംപാൽ): 26/11 ആക്രമണത്തിന് ശേഷം മേജർ ഇഖ്ബാൽ നടത്തുന്ന പ്രസംഗം അതിന്‍റെ യഥാർഥ ക്രൂരതയോടെ ഇതിൽ കേൾക്കാം. സ്ത്രീകളെയോ കുട്ടികളെയോ പ്രായമായവരെയോ ആരെയും വെറുതെ വിടരുത് എന്ന് പറയുന്ന ഭാഗം മ്യൂട്ടുകൾ ഇല്ലാതെ വരുമ്പോൾ കഥാപാത്രത്തിന്‍റെ കടുത്ത പ്രത്യയശാസ്ത്രം കൂടുതൽ ഭയമുണർത്തുന്നു.

എസ്പി ചൗധരി അസ്ലം (സഞ്ജയ് ദത്ത്): ഈ അൺകട്ട് പതിപ്പ് കൊണ്ട് ഏറ്റവും കൂടുതൽ നേട്ടമുണ്ടായത് സഞ്ജയ് ദത്തിന്‍റെ കഥാപാത്രത്തിനാണ്. അസ്ലമിന്‍റെ ഇൻട്രോ സീനിലെ മാസ് ഡയലോഗുകളും തോക്കുകളും ഉപയോഗിച്ചുള്ള തെറിവിളികളും തിയേറ്ററിൽ എന്തുകൊണ്ട് മ്യൂട്ട് ചെയ്യപ്പെട്ടു എന്ന് ഈ പതിപ്പ് കാണുമ്പോൾ മനസിലാകും. (എങ്കിലും 'ബലൂച്' എന്ന വാക്ക് ഇപ്പോഴും മ്യൂട്ട് ചെയ്ത് തന്നെയാണ് നിലനിർത്തിയിരിക്കുന്നത്).

റഹ്മാൻ ഡക്കൈറ്റ് (അക്ഷയ് ഖന്ന): ഹംസയുമായുള്ള ഏറ്റുമുട്ടലിൽ റഹ്മാൻ ഡക്കൈറ്റിന്‍റെ ക്രൂരതയും അഹങ്കാരവും നിറഞ്ഞ ഡയലോഗുകൾ കൂടുതൽ വ്യക്തമാണ്. ക്ലൈമാക്സിൽ എസ്പി അസ്ലമും റഹ്മാനും തമ്മിലുള്ള ശാരീരികവും മാനസികവുമായ പോരാട്ടം പ്രേക്ഷകരെ മുൾമുനയിൽ നിർത്തും.

ചുരുക്കത്തിൽ, 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്നത് തികച്ചും പുതിയൊരു സിനിമയല്ല, മറിച്ച് മുൻപ് സെൻസർ ചെയ്യപ്പെട്ടതും മ്യൂട്ട് ചെയ്യപ്പെട്ടതുമായ യഥാർഥ ശബ്ദങ്ങളെയും തീവ്രതയെയും പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാട്ടുന്ന ഒരു മികച്ച അൺകട്ട് പതിപ്പാണ്.

02-07-2026

പുതിയ കാലത്തെ അഭിനേതാക്കൾ ഭാഗ്യവാന്മാർ: കരിഷ്മ കപുർ

ബോളിവുഡിന്‍റെ പ്രിയതാരം കരിഷ്മ കപുർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ക്രൈം ത്രില്ലർ വെബ് സീരീസ്, ബ്രൗൺ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സീ5-ൽ സ്ട്രീമിംഗ് ആരംഭിച്ചു. സിറ്റി ഓഫ് ഡെത്ത് എന്ന നോവലിനെ ആസ്പദമാക്കി അഭിനയ് ദേവ് സംവിധാനം ചെയ്ത സീരീസിൽ റീത്ത ബ്രൗൺ എന്ന കൊൽക്കൊത്തക്കാരിയായ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ കഥാപാത്രമാണ് കരിഷ്മ കൈകാര്യം ചെയ്യുന്നത്.

ദീർഘനാളുകൾക്കുശേഷം കാമറയ്ക്ക് മുന്നിലെത്തിയ തന്‍റെ പുതിയ കഥാപാത്രത്തെക്കുറിച്ചും കരിയറിലെ മാറ്റങ്ങളെക്കുറിച്ചും കരിഷ്മ കപുർ നിരവധി വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ചു. സീരീസിൽ വളരെ കുറച്ച് മാത്രം സംസാരിക്കുന്ന, എന്നാൽ ഉള്ളിൽ വലിയൊരു വിഷാദവും വൈകാരിക ഭാരവും പേറുന്ന കഥാപാത്രമാണ് റീത്തയെന്ന് കരിഷ്മ പറഞ്ഞു:
റീത്തയുടെ ശരീരഭാഷ എങ്ങനെയായിരിക്കണം, അവൾ അനുഭവിക്കുന്ന മാനസിക സമ്മർദം എങ്ങനെ പ്രതിഫലിക്കണം എന്നതിനെക്കുറിച്ച് സംവിധായകൻ അഭിനയ് ദേവുമായി ഒട്ടേറെ ചർച്ചകൾ നടത്തിയിരുന്നു. അധികം സംസാരിച്ചില്ലെങ്കിലും അവളുടെ വേദന പ്രേക്ഷകർക്ക് അനുഭവപ്പെടും.

തനിക്ക് പൂർണ തൃപ്തി നൽകുന്നതും വ്യത്യസ്തവുമായ കഥാപാത്രങ്ങൾ മാത്രമേ ഇനി ചെയ്യൂ എന്നും താരം കൂട്ടിച്ചേർത്തു. മഹാനഗരത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ സീരീസിലെ അഭിനയം ഏറെ ആസ്വദിച്ചു. അഭിനയലോകത്തേക്ക് എത്തിയിട്ട് 35 വർഷം പിന്നിടുകയാണ്. കരിയറിലെ തുടക്കകാലത്തെ അപേക്ഷിച്ച് സിനിമാ നിർമാണ രംഗത്ത് വലിയ മാറ്റങ്ങൾ വന്നു. പണ്ടൊക്കെ കൃത്യമായ തിരക്കഥ പോലുമില്ലാതെയാണ് അഭിനയിച്ചിരുന്നത്. എന്നാൽ ഇന്ന് ചിത്രീകരണത്തിന് മുൻപ് വലിയ രീതിയിലുള്ള വർക്ക്‌ഷോപ്പുകളും മുന്നൊരുക്കങ്ങളും നടക്കുന്നുണ്ടെന്നും കരിഷ്മ കൂട്ടിച്ചേർത്തു.

ഹിന്ദി സിനിമകളിലും സീരീസുകളിലും അധികം കാണാത്ത കൊൽക്കത്തയുടെ യഥാർഥ അന്തരീക്ഷമാണ് ബ്രൗണിൽ ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. പുസ്തകത്തിന്‍റെ പേര് സൂചിപ്പിക്കുന്നത് പോലെ നഗരത്തിനു വലിയ പ്രാധാന്യമുണ്ടെന്നും, കഥാപാത്രങ്ങൾക്ക് മുൻപേ പ്രേക്ഷകരോടു സംസാരിക്കുന്നത് കൊൽക്കത്ത നഗരമായിരിക്കുമെന്നും സംവിധായകൻ അഭിനയ് ദേവ് പറഞ്ഞു.

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

14-07-2026

ഷിക്കാഗോ സീറോമലബാർ കൺവൻഷൻ; ചരിത്രപ്രസിദ്ധമായ വിശ്വാസ റാലിയും ആത്മീയ സംഗമങ്ങളുമായി രണ്ടാം ദിവസം

ഷിക്കാഗോ: ഷിക്കാഗോ മക്കോര്‍മിക് പ്ലേസ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ അത്യധികം ആവേശം നിറഞ്ഞ അന്തരീക്ഷത്തിൽ നടക്കുന്ന ഷിക്കാഗോ സെന്‍റ് തോമസ് രൂപതയുടെ ഇരുപത്തിയഞ്ചാമത് സിൽവർ ജൂബിലി നാഷണൽ കൺവൻഷന്‍റെ രണ്ടാം ദിവസത്തെ ശുശ്രൂഷകൾ ഭക്തിസാന്ദ്രമായി സമാപിച്ചു.

ജൂലൈ ഒമ്പതിന് ആരംഭിച്ച കൺവൻഷന്‍റെ രണ്ടാം ദിനത്തിൽ ഭക്തിനിർഭരമായ ദിവ്യബലി, ജീവിതഗന്ധിയായ ക്ലാസുകൾ, ആത്മീയ സെഷനുകൾ എന്നിവയ്ക്കൊപ്പം അമേരിക്കൻ മലയാളി ക്രൈസ്തവ ചരിത്രത്തിൽ ഇടംപിടിച്ച വമ്പിച്ച വിശ്വാസ റാലിയും നടന്നു.

ദൈവരാജ്യ പ്രഘോഷണ ദൗത്യം തുടരണം: മാർ റാഫേൽ തട്ടിൽ

കൺവൻഷന്‍റെ രണ്ടാം ദിവസം ബിഷപ്പുമാരും വൈദികരും സന്യസ്തരും രൂപതയിലെ എല്ലാ ഇടവകളിൽ നിന്നുമുള്ള വിശ്വാസികളും ഒന്നുചേർന്നുള്ള സ Rejoice ദിവ്യബലിയർപ്പണം നടന്നു. തിരുക്കർമങ്ങളിൽ സീറോമലബാർ സഭ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു.

ഷിക്കാഗോ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട്, ബിഷപ് എമെരിറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത്, അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ബ്ലെയിസ് ജെ. സുപിച്ച്, ഡോ. ഫിലിപ്പോസ് മാർ സ്റ്റെഫാനോസ് മെത്രാപ്പോലീത്ത, മാർ ജോസ് കല്ലുവേലിൽ, റവ. ഡോ. ജോളി വടക്കൻ, റവ. ഡോ. ജോസഫ് തടത്തിൽ, രൂപതയുടെ വികാരി ജനറാളുമാരായ റവ. ഫാ. ജോൺ മേലപ്പുറം, റവ. ഫാ. തോമസ് കടുകപ്പള്ളിൽ തുടങ്ങിയവർ സഹകാർമികരായിരുന്നു.

ലൂക്കായുടെ സുവിശേഷത്തെ ആസ്പദമാക്കി മാർ റാഫേൽ തട്ടിൽ വചനസന്ദേശം നൽകി. "വിളവധികം, വേലക്കാർ ചുരുക്കം' എന്ന വചനം ഇന്നും പ്രസക്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വഴിപണിയും ജീവനുമായ ക്രിസ്തുവിന്‍റെ മാർഗത്തിലൂടെ ചരിച്ച പൂർവികരുടെ പൈതൃകം അമേരിക്കൻ മണ്ണിലും വരുംതലമുറകൾക്കായി തുടർന്നുപോകാൻ നമുക്ക് സാധിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

കഴിഞ്ഞ 25 വർഷക്കാലത്തെ പ്രതിസന്ധികളിലൂടെ ചിക്കാഗോ രൂപത കൈവരിച്ച വളർച്ച വലിയ ദൈവാനുഗ്രഹത്തിന്റെ സാക്ഷ്യമാണെന്ന് മേജർ ആർച്ചുബിഷപ്പ് കൂട്ടിച്ചേർത്തു.

ഈ സിൽവർ ജൂബിലി കൺവെൻഷൻ അമേരിക്കൻ പ്രവാസി സഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും അപൂർവവും അതുല്യവുമായ ആഘോഷമാണെന്ന് ചിക്കാഗോ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് പ്രസ്താവിച്ചു.

കാൽനൂറ്റാണ്ട് മുൻപ് വിതക്കപ്പെട്ട വിശ്വാസത്തിന്‍റെ വിത്ത് ഇന്ന് വലിയൊരു പ്രസ്ഥാനമായി വളർന്നത് രൂപതയുടെ സ്ഥാപക പിതാക്കന്മാരുടെയും അജപാലകരുടെയും വിശ്വാസികളുടെയും കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ചങ്ങനാശേരി ആർച്ചുബിഷപ് മാർ തോമസ് തറയിൽ ദമ്പതികൾക്കായി നയിച്ച ക്ലാസ് ഏറെ ശ്രദ്ധേയമായി. അമേരിക്കയിലെ തിരക്കുപിടിച്ച ആധുനിക ജീവിതസാഹചര്യങ്ങളിൽ, കുടുംബജീവിതത്തിലെ മാനസിക സമ്മർദങ്ങളെ എങ്ങനെ വിജയകരമായി കൈകാര്യം ചെയ്യാമെന്ന് അദ്ദേഹം ലളിതമായി വിവരിച്ചു.

തുടർന്ന് വിവിധ പ്രായത്തിലുള്ളവർക്കായി പ്രത്യേക ബ്രേക്ക് ഔട്ട് സെഷനുകളും വർക് ഷോപ്പുകളും നടന്നു.

 

14-07-2026

ജരീർ യൂണിറ്റ് വിഭജിച്ച് കേളി റബ്‌വ യൂണിറ്റ് രൂപീകരിച്ചു

റിയാദ്: കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയയിലെ ജരീർ യൂണിറ്റ് വിഭജിച്ച് ഏരിയയ്ക്ക് കീഴിലെ നാലാമത്തെ യൂണിറ്റായി റബ്‌വ യൂണിറ്റ് രൂപീകരിച്ചു.

ചെറീസ് റസ്റ്റോറന്‍റ് ഹാളിൽ ജരീർ യൂണിറ്റ് പ്രസിഡന്‍റ് രതീഷ് ബാലകൃഷ്ണന്‍റെ അധ്യക്ഷതയിൽ ചേർന്ന യൂണിറ്റ് കൺവെൻഷൻ കേളി ജോയിന്‍റ് സെക്രട്ടറി ഷാജി റസാഖ് ഉദ്ഘാടനം ചെയ്തു.

കേന്ദ്ര കമ്മിറ്റി അംഗം നൗഫൽ ഉള്ളാട്ടുചാലി സംഘടനാ റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി രാഗേഷ് രാമകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.

പ്രവർത്തനമേഖലയുടെ വിപുലീകരണവും സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയുമാണ് ജരീർ യൂണിറ്റ് വിഭജിച്ച് റബ്‌വ യൂണിറ്റ് രൂപീകരിച്ചതിന്‍റെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.

കൺവൻഷനിൽ ഇരുയൂണിറ്റുകളിലേക്കുമുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മലാസ് ഏരിയ സെക്രട്ടറി വി.എം. സുജിത് അംഗങ്ങളുടെ പട്ടിക അവതരിപ്പിച്ചു. പുതിയ ഭാരവാഹികളെ മലാസ് ഏരിയ രക്ഷാധികാരി സെക്രട്ടറി സമീർ അബ്ദുൽ അസീസ് പ്രഖ്യാപിച്ചു.

 

15-05-2026

ടാൻസാനിയയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

ഡോഡോമ: ആഫ്രിക്കയിലെ ടാൻസാനിയയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തൃശൂർ പോർക്കുളം പള്ളിക്കര വീട്ടിൽ പരേതനായ ജയരാജന്‍റെ മകൻ തേജസ് (കണ്ണൻ - 30) ആണ് മരിച്ചത്.

സംസ്കാരം ന‌ടത്തി. ഈ മാസം എട്ടിന് ടാൻസാനിയയിലെ ഇറിഗ മേഖലയിലാണ് അപകടമുണ്ടായത്. തേജസ് സഞ്ചരിച്ചിരുന്ന ബസിൽ ലോറി വന്നിടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ തേജസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വാഹനാപകടത്തിൽ തേജസിനൊപ്പം മറ്റു രാജ്യക്കാരായ നാല് പേർ കൂടി മരിച്ചിരുന്നു.

10 വർഷമായി തേജസ് ടാൻസാനിയയിലാണ് ജോലി ചെയ്യുന്നത്. അമ്മ: ഷീബ. സഹോദരി: ശ്രീലക്ഷ്മി.

14-07-2026

ഷിക്കാഗോ സീറോമലബാർ കൺവൻഷൻ; ചരിത്രപ്രസിദ്ധമായ വിശ്വാസ റാലിയും ആത്മീയ സംഗമങ്ങളുമായി രണ്ടാം ദിവസം

ഷിക്കാഗോ: ഷിക്കാഗോ മക്കോര്‍മിക് പ്ലേസ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ അത്യധികം ആവേശം നിറഞ്ഞ അന്തരീക്ഷത്തിൽ നടക്കുന്ന ഷിക്കാഗോ സെന്‍റ് തോമസ് രൂപതയുടെ ഇരുപത്തിയഞ്ചാമത് സിൽവർ ജൂബിലി നാഷണൽ കൺവൻഷന്‍റെ രണ്ടാം ദിവസത്തെ ശുശ്രൂഷകൾ ഭക്തിസാന്ദ്രമായി സമാപിച്ചു.

ജൂലൈ ഒമ്പതിന് ആരംഭിച്ച കൺവൻഷന്‍റെ രണ്ടാം ദിനത്തിൽ ഭക്തിനിർഭരമായ ദിവ്യബലി, ജീവിതഗന്ധിയായ ക്ലാസുകൾ, ആത്മീയ സെഷനുകൾ എന്നിവയ്ക്കൊപ്പം അമേരിക്കൻ മലയാളി ക്രൈസ്തവ ചരിത്രത്തിൽ ഇടംപിടിച്ച വമ്പിച്ച വിശ്വാസ റാലിയും നടന്നു.

ദൈവരാജ്യ പ്രഘോഷണ ദൗത്യം തുടരണം: മാർ റാഫേൽ തട്ടിൽ

കൺവൻഷന്‍റെ രണ്ടാം ദിവസം ബിഷപ്പുമാരും വൈദികരും സന്യസ്തരും രൂപതയിലെ എല്ലാ ഇടവകളിൽ നിന്നുമുള്ള വിശ്വാസികളും ഒന്നുചേർന്നുള്ള സ Rejoice ദിവ്യബലിയർപ്പണം നടന്നു. തിരുക്കർമങ്ങളിൽ സീറോമലബാർ സഭ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു.

ഷിക്കാഗോ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട്, ബിഷപ് എമെരിറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത്, അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ബ്ലെയിസ് ജെ. സുപിച്ച്, ഡോ. ഫിലിപ്പോസ് മാർ സ്റ്റെഫാനോസ് മെത്രാപ്പോലീത്ത, മാർ ജോസ് കല്ലുവേലിൽ, റവ. ഡോ. ജോളി വടക്കൻ, റവ. ഡോ. ജോസഫ് തടത്തിൽ, രൂപതയുടെ വികാരി ജനറാളുമാരായ റവ. ഫാ. ജോൺ മേലപ്പുറം, റവ. ഫാ. തോമസ് കടുകപ്പള്ളിൽ തുടങ്ങിയവർ സഹകാർമികരായിരുന്നു.

ലൂക്കായുടെ സുവിശേഷത്തെ ആസ്പദമാക്കി മാർ റാഫേൽ തട്ടിൽ വചനസന്ദേശം നൽകി. "വിളവധികം, വേലക്കാർ ചുരുക്കം' എന്ന വചനം ഇന്നും പ്രസക്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വഴിപണിയും ജീവനുമായ ക്രിസ്തുവിന്‍റെ മാർഗത്തിലൂടെ ചരിച്ച പൂർവികരുടെ പൈതൃകം അമേരിക്കൻ മണ്ണിലും വരുംതലമുറകൾക്കായി തുടർന്നുപോകാൻ നമുക്ക് സാധിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

കഴിഞ്ഞ 25 വർഷക്കാലത്തെ പ്രതിസന്ധികളിലൂടെ ചിക്കാഗോ രൂപത കൈവരിച്ച വളർച്ച വലിയ ദൈവാനുഗ്രഹത്തിന്റെ സാക്ഷ്യമാണെന്ന് മേജർ ആർച്ചുബിഷപ്പ് കൂട്ടിച്ചേർത്തു.

ഈ സിൽവർ ജൂബിലി കൺവെൻഷൻ അമേരിക്കൻ പ്രവാസി സഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും അപൂർവവും അതുല്യവുമായ ആഘോഷമാണെന്ന് ചിക്കാഗോ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് പ്രസ്താവിച്ചു.

കാൽനൂറ്റാണ്ട് മുൻപ് വിതക്കപ്പെട്ട വിശ്വാസത്തിന്‍റെ വിത്ത് ഇന്ന് വലിയൊരു പ്രസ്ഥാനമായി വളർന്നത് രൂപതയുടെ സ്ഥാപക പിതാക്കന്മാരുടെയും അജപാലകരുടെയും വിശ്വാസികളുടെയും കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ചങ്ങനാശേരി ആർച്ചുബിഷപ് മാർ തോമസ് തറയിൽ ദമ്പതികൾക്കായി നയിച്ച ക്ലാസ് ഏറെ ശ്രദ്ധേയമായി. അമേരിക്കയിലെ തിരക്കുപിടിച്ച ആധുനിക ജീവിതസാഹചര്യങ്ങളിൽ, കുടുംബജീവിതത്തിലെ മാനസിക സമ്മർദങ്ങളെ എങ്ങനെ വിജയകരമായി കൈകാര്യം ചെയ്യാമെന്ന് അദ്ദേഹം ലളിതമായി വിവരിച്ചു.

തുടർന്ന് വിവിധ പ്രായത്തിലുള്ളവർക്കായി പ്രത്യേക ബ്രേക്ക് ഔട്ട് സെഷനുകളും വർക് ഷോപ്പുകളും നടന്നു.

 

14-07-2026

സാറാമ്മ ചെറുവാഴകുന്നേൽ ജർമനിയിൽ അന്തരിച്ചു

കൊളോൺ: ജർമനിയിലെ കൊളോണിൽ താമസിച്ചുവരികയായിരുന്ന സാറാമ്മ ചെറുവാഴകുന്നേൽ (72) അന്തരിച്ചു. മക്കപ്പുഴ ചെറുവാഴകുന്നേൽ ഷാജിയുടെ ഭാര്യയാണ് പരേത റാന്നി കഞ്ഞിക്കാവിൽ കുടുംബാംഗമാണ്.

47 വർഷത്തിലേറെ നഴ്‌സായി സേവനമനുഷ്ഠിച്ച സാറാമ്മ, ആദ്യകാലത്ത് ജർമനിയിൽ കുടിയേറിയ മലയാളികളിൽ ഒരാളായിരുന്നു. ജർമൻ മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായിരുന്നു.

വിരമിച്ചശേഷം കൊളോണിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. മക്കൾ: ഡോണാ, ഡെക്സി ഡാർലിൻ.

സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30 മുതൽ മൃതദേഹം കൊളോണിലെ സൂർ ഹെലീഗിൻ ഫാമിലി കത്തോലിക്കാ ദേവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കും.

തുടർന്ന് രാവിലെ 10ന് കൊളോണിലെ ഹോൽവെയ്ഡ് സെമിത്തേരിയിൽ സംസ്കാരം നടക്കും.

14-07-2026

ഡാർവിൻ സെന്‍റ് അൽഫോൻസാ സീറോമലബാർ പള്ളിയിൽ തിരുനാൾ

ഡാർവിൻ: സെന്‍റ് അൽഫോൻസ സീറോമലബാർ പള്ളിയിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസായുടെയും വിശുദ്ധ തോമാശ്ലീഹായുടെയും സംയുക്ത തിരുനാൾ ഈ മാസം 24, 25, 26 തീയതികളിലായി ആഘോഷിക്കും.

തിരുന്നാളിനൊരുക്കമായ ഒമ്പതു ദിവസത്തെ നൊവേന 16ന് ആരംഭിക്കും. മരിച്ചു പോയ വിശ്വാസികളെ ഓർത്തു വി. കുർബാനയും ഒപ്പിസും 15ന് നടക്കും. 16 മുതൽ വൈകുന്നേരം 5 30ന് ആരാധന, ജപമാല, കുമ്പസാരം, ആറിന് വിശുദ്ധ കുർബാന, നൊവേന.

ഓരോ ദിവസത്തെയും തിരുകർമങ്ങൾ ഓരോ കുടുംബ യൂണിറ്റും വിവിധ സംഘടനകളും നേതൃത്വം നൽകും. 24ന് നൊവേനയുടെ സമാപന ദിനം വൈകുന്നേരം അഞ്ചിന് ഡാർവിൻ മെത്രാൻ ബിഷപ് ചാൾസ് ഗൗച്ചി തിരുനാൾ കൊടിയേറ്റും. തുടർന്ന് വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞു.

വെസ്പര ദിനമായ 25ന് രാവിലെ ഒമ്പതിന് ജപമാല, 9.30ന് വിശുദ്ധ കുർബാന. മുഖ്യ കർമികൻ ഫാ. ജോസഫ് പുല്ലാനപ്പിള്ളിൽ സിഎംഐ, കുർബാനമധ്യയുള്ള സന്ദേശം സെന്‍റ് പോൾസ് നൈറ്റ് ക്ലിപ്പ് പള്ളി വികാരി ഫാ. ജോൺ കേലിഹർ നൽകും.

വൈകുന്നേരം അഞ്ചിന് ENKHANIYA 2026, സൺഡേ സ്കൂൾ വാർഷികവും ഇടവക ദിന ആഘോഷവും ഡാർവിൻ രൂപത മുൻ മെത്രാൻ ബിഷപ് യൂജിൻ ഹർലി ഉദ്ഘാടനം ചെയ്യും. മൾട്ടികൾചറൽ മിനിസ്റ്റർ ജിൻസൺ ചാൾസ് സന്ദേശം നൽകും.

തുടർന്ന് ഇടവക ഒരുക്കുന്ന കല വിരുന്നും കുര്യൻ കൈനകരി & ടീം ഒരുക്കുന്ന ബൈബിൾ നാടകവും സ്നേഹവിരുന്നും ഉണ്ടായിരിക്കും. തിരുനാൾ ദിനമായ 26ന് രാവിലെ 8.45 കുട്ടികളുടെ ദീപക്കാഴ്ചയോടെ കർമങ്ങൾ ആരംഭിക്കും.

ഒമ്പതിന് മെൽബൻ സന്തോം ഗ്രോവ് ഡയറക്ടർ ഫാ. വർഗീസ് വാവോലിയുടെ മുഖ്യ കർമികത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ട് കുർബാന, പ്രസംഗം ,തുടർന്ന് പ്രദക്ഷിണം ,കാർഷിക വിഭവങ്ങളുടെ ലേലം, കൊടിയിറക്കൽ എന്നിവ നടക്കും.

തിരുനാളിന്‍റെ വിജയത്തിന് വേണ്ടി വികാരി ഫാ. ജോൺ പുതുവ, കൈക്കാരന്മാരായ സോജൻ ജോർജ്, ഡെനെക്സ് ഡേവിഡ്, ആശ തോമസ്, തിരുനാൾ കൺവീനർ ബിജോ തോമസ് പട്ടേരി എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

10-07-2026

നജഫ്ഗഡ് ക്ഷേത്രത്തിൽ ശനിയാഴ്ച കാർത്തിക പൊങ്കാലയും മൃത്യുഞ്ജയ ഹോമവും

ന്യൂഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ശനിയാഴ്ച കാർത്തിക പൊങ്കാലയും മൃത്യുഞ്ജയ ഹോമവും നടക്കും. രാവിലെ 5.30ന് നിർമ്മാല്യ ദർശനം. തുടർന്ന് ക്ഷേത്ര മേൽശാന്തി അഖിൽ ഗണേശിന്‍റെ കാർമികത്വത്തിൽ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.

രാവിലെ 8.30ന് ശ്രീകോവിലിലെ നെയ്യ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പിലേക്ക് പകരുന്നതോടെ കാർത്തിക പൊങ്കാലയ്ക്ക് ആരംഭമാവും. തുടർന്ന് മൃത്യുഞ്ജയ ഹോമവും അരങ്ങേറും.

പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ലഘുഭക്ഷണവും കാർത്തിക പൊങ്കാലയോടും മൃത്യുഞ്ജയ ഹോമത്തോട് അനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 9811219540, 9971215395, 9289886490.

30-04-2026

മലയാളി നഴ്‌സിംഗ് വിദ്യാർഥി ബംഗളൂരുവിൽ മരിച്ചനിലയിൽ

ബംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥിയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്‍റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

10-07-2026

മനസ് തുറക്കൂ... ആയുസ് വർധിപ്പിക്കൂ; ആരോഗ്യത്തോടെ 100 കടക്കാം

രോഗ്യപൂർണമായ ദീർഘായുസ് സ്വപ്നമായി അവശേഷിക്കില്ല. നിങ്ങൾ തുറന്ന മനസിന് ഉടമയാണെങ്കിൽ തീർച്ചയായും ആരോഗ്യകരമായ വാർധക്യവും ദീർഘായുസും സ്വായത്തമാക്കാം. ആരോഗ്യകരമായ ജീവിതത്തിനു കൃത്യമായ ഭക്ഷണക്രമം, വ്യായാമം, സാമൂഹിക ബന്ധങ്ങൾ എന്നിവയാണു പ്രധാനമായി കണക്കാക്കാറുള്ളത്. എന്നാൽ, നമ്മുടെ ആയുസ് നിർണയിക്കുന്നതിൽ വ്യക്തിത്വത്തിനു വലിയൊരു പങ്കുണ്ടെന്നു പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഒരു മനുഷ്യൻ നൂറിലധികം വർഷം ജീവിച്ചിരിക്കുന്നതിനു പിന്നിലെ രഹസ്യം, ഓപ്പൺനെസ് (തുറന്ന മനസ്) - എന്ന ഒരൊറ്റ സ്വഭാവഗുണമായിരിക്കുമെന്ന് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നു.

ഇറ്റലിയിലെ കാഗ്‌ളിയാരി സർവകലാശാലയിലെ സൈക്കോളജിസ്റ്റായ മരിയ കിയാര ഫാസ്റ്റാമും സംഘവുമാണു പഠനത്തിനു പിന്നിൽ പ്രവർത്തിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ നൂറു വയസിനുമേൽ പ്രായമുള്ളവർ ജീവിക്കുന്ന ചുരുക്കം ചില സ്ഥലങ്ങളിലൊന്നായ സാർഡീനിയയിലെ ബ്ലൂ സോൺ നിവാസികളെ കേന്ദ്രീകരിച്ചായിരുന്നു പഠനം. മാറുന്ന സാഹചര്യങ്ങളോടു പൊരുത്തപ്പെടാനുള്ള വ്യക്തിത്വ സവിശേഷതകളും പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവുമാണ് പ്രായമായവരിലും സജീവ ജീവിതശൈലി നിലനിർത്താൻ സഹായിക്കുന്നതെന്നു വ്യക്തമാക്കുന്നു.

എന്താണ് ബ്ലൂ സോൺ പഠനം?
71-നും 101-നും ഇടയിൽ പ്രായമുള്ള 125 മുതിർന്ന വ്യക്തികളെയാണ് ഗവേഷകർ നിരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. ഇതിൽ 55 പേർ ബ്ലൂ സോണിൽ ജീവിക്കുന്നവരും 70 പേർ അതിനു പുറത്തുള്ള അടുത്ത പ്രദേശങ്ങളിൽ ജീവിക്കുന്നവരുമായിരുന്നു. ഇരുവിഭാഗത്തിനും ഒരേ സാമൂഹിക പശ്ചാത്തലവും ആരോഗ്യസംരക്ഷണ സംവിധാനങ്ങളുമാണുള്ളത്. ഇതു വ്യക്തിത്വത്തിലെ വ്യത്യാസങ്ങൾ കൃത്യമായി മനസിലാക്കാൻ ഗവേഷകരെ സഹായിച്ചു. പങ്കെടുത്തവരുടെ മാനസിക-ശാരീരിക ആരോഗ്യം, ജീവിതശൈലി, വിനോദങ്ങൾ എന്നിവയ്ക്കൊപ്പം മനഃശാസ്ത്രത്തിലെ, ബിഗ് ഫൈവ് - വ്യക്തിത്വ സവിശേഷതകളായ;
ഓപ്പൺനെസ് (തുറന്ന മനസ്), കോൺഷ്യൻഷ്യസ്നെസ് (വിവേകം/ഉത്തരവാദിത്തബോധം), എക്സ്ട്രാ വേർഷൻ (സാമൂഹിക ഇടപെടൽ), അഗ്രീയബിൾനെസ് (ഇണങ്ങാനുള്ള മനസ്),
ന്യൂറോട്ടിസിസം (വൈകാരിക അസ്ഥിരത) എന്നിവയും പഠനവിധേയമാക്കി.

തുറന്ന മനസ് ആകട്ടെ നിങ്ങൾക്കും
ശാരീരിക ആരോഗ്യത്തിന്‍റെ കാര്യത്തിൽ ഇരുവിഭാഗവും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ ബ്ലൂ സോണിലുള്ളവരെ മറ്റുള്ളവരിൽനിന്ന് വേർതിരിച്ചത് അവരിലുണ്ടായിരുന്ന ഉയർന്ന അളവിലുള്ള, ഓപ്പൺനെസ് - ആയിരുന്നു. പുതിയ കാര്യങ്ങൾ അറിയാനുള്ള ജിജ്ഞാസ, പഠിക്കാനുള്ള താത്പര്യം, പുതിയ അനുഭവങ്ങളെ സ്വീകരിക്കാനുള്ള സന്നദ്ധത എന്നിവയാണ് ഇവരിൽ കൂടുതലായി കണ്ടത്. കൂടാതെ പ്രതിസന്ധികളെ നേരിടാനുള്ള ഉയർന്ന കഴിവും മാനസികോല്ലാസം നൽകുന്ന വിനോദങ്ങളിൽ ഏർപ്പെടാനുള്ള താത്പര്യവും ഇവർ പ്രകടിപ്പിച്ചു. പഠനത്തിൽ പങ്കെടുത്തവരിൽ, തുറന്ന മനസ് - ഉള്ളവർ മികച്ച മാനസികാരോഗ്യമുള്ളവരാണെന്ന് കണ്ടെത്തി. ഉത്തരവാദിത്തബോധം കൂടുതലുള്ളവരിൽ ജീവിത സംതൃപ്തി കൂടുതലായിരുന്നു. അതേസമയം, വൈകാരിക അസ്ഥിരത ഉള്ളവരിൽ ജീവിതനിലവാരം കുറവാണെന്നും ഗവേഷകർ നിരീക്ഷിച്ചു.

വ്യക്തിത്വവും ആയുസും
വ്യക്തിത്വം നേരിട്ടല്ല ഒരാളുടെ ആയുസ് വർധിപ്പിക്കുന്നതെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. പകരം, പുതിയ കാര്യങ്ങളോടുള്ള ജിജ്ഞാസ നിലനിർത്താനും, സജീവമായിരിക്കാനും, ആളുകളുമായി ഇടപഴകാനും ഈ സ്വഭാവവിശേഷം ഇവരെ പ്രേരിപ്പിക്കുന്നു. ഈ നല്ല ശീലങ്ങളാണ് കാലക്രമേണ ആരോഗ്യകരമായ വാർധക്യത്തിലേക്കും ദീർഘായുസിലേക്കും നയിക്കുന്നത്.

ഇതൊരു ചെറിയ നിരീക്ഷണ പഠനമായതിനാൽ ഇതിന്‍റെ കൃത്യമായ കാരണവും ഫലവും പൂർണമായി തെളിയിക്കാൻ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്. എങ്കിലും, നല്ല ഭക്ഷണവും വ്യായാമവും പോലെ തന്നെ ദീർഘായുസിന്‍റെ കഥയിൽ നമ്മുടെ മനസിനും വ്യക്തിത്വത്തിനും തുല്യ പങ്കുണ്ടെന്ന കാര്യത്തിൽ ശാസ്ത്രലോകത്തിന് ഇപ്പോൾ സംശയമില്ല.

27-04-2026

പ്രഭാതഭക്ഷണത്തിനു രുചിയേറും പ്രോട്ടീന്‍ സമ്പുഷ്‌ടമായ തക്കാളി ചട്ണി

പ്രഭാതഭക്ഷണത്തിനു രുചികരമായ പ്രോട്ടീന്‍ സമ്പുഷ്ടമായ തക്കാളി ചട്ണി തയാറാക്കാം. സാധാരണ തക്കാളി ചട്ണിയില്‍നിന്നു വ്യത്യസ്തമായി നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്താണ് ഈ സ്‌പെഷല്‍ തക്കാളി ചട്ണി തയാറാക്കുന്നത്.

രുചികരം എന്നതുപോലെ, ആരോഗ്യകരവുമാണ് ഈ ചട്ണി. ഇഡലി, ദോശ, വട, അല്ലെങ്കില്‍ പൊറോട്ട എന്നിവയുടെ കൂടെ കഴിക്കാവുന്ന മികച്ച കോമ്പിനേഷനാണിത്.

കടലപ്പരിപ്പും നിലക്കടലയും ചേര്‍ക്കുന്നത് ചട്ണിക്ക് കൊഴുപ്പും പ്രത്യേക രുചിയും നല്‍കുന്നതോടൊപ്പം പ്രഭാതഭക്ഷണത്തില്‍ പ്രോട്ടീന്‍റെ അളവ് വര്‍ധിപ്പിക്കാനും സഹായിക്കും.

ചേരുവകള്‍

  • തക്കാളി: 4-5 എണ്ണം (അരിഞ്ഞത്)
  • നിലക്കടല: 1/2 കപ്പ്
  • കടലപ്പരിപ്പ്: 2 ടേബിള്‍ സ്പൂണ്‍
  • പച്ചമുളക്: 3-4 എണ്ണം
  • ഇഞ്ചി: 1/2 ടീസ്പൂണ്‍
  • വെളുത്തുള്ളി: 1 ടേബിള്‍ സ്പൂണ്‍ (ചതച്ചത്)
  • ജീരകം: 1/2 ടീസ്പൂണ്‍
  • മല്ലി: 1/2 ടീസ്പൂണ്‍
  • വറ്റല്‍ മുളക്: 2 എണ്ണം
  • കറിവേപ്പില: 4-5 എണ്ണം
  • മല്ലിയില: 1 ടേബിള്‍ സ്പൂണ്‍ (അരിഞ്ഞത്)
  • എണ്ണ: 1 ടേബിള്‍ സ്പൂണ്‍
  • ഉപ്പ്: പാകത്തിനു ചേര്‍ക്കുക

തയാറാക്കുന്ന വിധം

ഒരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് ജീരകവും മല്ലിയും ചേര്‍ത്ത് രണ്ട് മിനിറ്റ് വഴറ്റുക. ശേഷം നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്ത് ചെറുതായി വറുത്തെടുക്കുക.

ഇതിലേക്ക് അരിഞ്ഞ തക്കാളിയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. (ആവശ്യമെങ്കില്‍ സവാളയും ചേര്‍ക്കാം). പാകത്തിന് ഉപ്പും മുളകുപൊടിയും ചേര്‍ത്ത് 2-3 മിനിറ്റ് കൂടി വേവിക്കുക. ഇവ നന്നായി തണുത്ത ശേഷം മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക.

എണ്ണ ചൂടാക്കി അതിലേക്ക് കറിവേപ്പില, വറ്റല്‍ മുളക്, ചതച്ച വെളുത്തുള്ളി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ഇത് തയാറാക്കി വച്ചിരിക്കുന്ന ചട്ണിക്ക് മുകളിലേക്ക് ഒഴിക്കുക.

അവസാനമായി അല്പം മല്ലിയില കൂടി വിതറുന്നതോടെ രുചികരമായ തക്കാളി ചട്ണി റെഡി!

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

01-07-2026

ആർത്തവവിരാമം: വേണം കരുതൽ, സ്ത്രീകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത്

സ്ത്രീകളില്‍ ആര്‍ത്തവം അഥവാ മാസമുറ എന്നന്നേക്കുമായി അവസാനിക്കുകയും അവരുടെ പ്രജനനശേഷിക്ക് വിരാമമിടുകയും ചെയ്യുന്ന ഒരു സ്വാഭാവിക ഘട്ടമാണ് ആര്‍ത്തവവിരാമം (Menopause). തുടര്‍ച്ചയായി 12 മാസം വരെ ആര്‍ത്തവം ഇല്ലാതിരിക്കുമ്പോഴാണ് ആര്‍ത്തവവിരാമം സ്ഥിരീകരിക്കാന്‍ സാധിക്കുന്നത്.

ഈ സാഹചര്യത്തില്‍ അവസാനമായി മാസമുറ വന്ന തീയതി അവസാന മാസമുറ (LMP - Last Menstural Period) ആയി കണക്കാക്കുന്നു. 45നും 55നും പ്രായത്തിനിടയിലുള്ള സ്ത്രീകളിലാണ് സാധാരണയായി ആര്‍ത്തവവിരാമം സംഭവിക്കുന്നത്.

പ്രായത്തിന്‍റേതായ കാരണങ്ങളാല്‍ ഗര്‍ഭാശയത്തിലെ അണ്ഡാശയത്തില്‍ അണ്ഡോല്പാദനം കുറയുന്നു. ഇത് മൂലം ഈസ്ട്രജന്‍, പ്രോജസ്ട്രോണ്‍ തുടങ്ങിയ ഹോര്‍മോണുകളുടെ അളവ് ശരീരത്തില്‍ കുറയുകയും ആര്‍ത്തവവിരാമത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ആര്‍ത്തവവിരാമം മൂലം ഉണ്ടായേക്കാവുന്ന ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍

ആര്‍ത്തവവിരാമ ഘട്ടത്തില്‍ ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ അളവ് കുറയുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. അസ്ഥിബലക്ഷയം, ഹൃദ്രോഗം കൂടാതെ മെറ്റബോളിസം, മാനസികാരോഗ്യം, മാംസപേശികള്‍ എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു.

ആര്‍ത്തവ വിരാമത്തിനു ശേഷം ആരോഗ്യ സംരക്ഷണത്തിനായി തിരഞ്ഞെടുക്കേണ്ട പ്രധാന മാര്‍ഗങ്ങളില്‍ ഒന്നാണ് വ്യായാമം. ചിട്ടയായ ശാരീരിക പ്രവര്‍ത്തനം മുമ്പ് പ്രതിപാദിച്ച ആരോഗ്യ പ്രശ്‌നങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.

ഓസ്റ്റിയോപൊറോസിസ് (അസ്ഥി ബലക്ഷയം)

ആര്‍ത്തവ വിരാമത്തിനു ശേഷം ഈസ്ട്രജന്‍റെ അളവ് കുറയുന്നതിനാല്‍ അസ്ഥി സാന്ദ്രത കുറയുകയും എല്ലുകള്‍ ബലഹീനമാവുകയും ചെയ്യുന്നു. ഈ അവസ്ഥയാണ് ഓസ്റ്റിയോപോറോസിസ്. ഇതുമൂലം ചെറിയ വീഴ്ചകളില്‍ പോലും എല്ലുകള്‍ ഒടിയാനുള്ള സാധ്യത കൂടുന്നു.

ഇത് പ്രതിരോധിക്കുന്നതിനായി ഫിസിയോതെറാപ്പിസ്റ്റിന്‍റെ നിര്‍ദേശപ്രകാരം അനുയോജ്യമായ വ്യായാമം ദിവസവും ചെയ്യേണ്ടതാണ്. Resistance exercise, Weight bearing exercise എന്നീ വ്യായാമങ്ങള്‍ ഒന്നിച്ചു ചെയ്യുന്നതിലൂടെ അസ്ഥികളുടെ ബലം ശക്തിപ്പെടുത്താനും പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താനും സാധിക്കും.

ഹൃദ്രോഗം (Cardio Vascular Disease - CVD)

ആര്‍ത്തവവിരാമ ഘട്ടത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം മൂലം ദഹനപ്രക്രിയ മന്ദഗതിയില്‍ ആകുകയും വയറിലെ കൊഴുപ്പിന്‍റെ അളവ്കൂടുകയ മാംസപേശികളുടെ അളവ് കുറയുകയും ചെയ്യുന്നു.

ദിവസവും എയ്‌റോബിക് വ്യായാമം ചെയ്യുന്നത് ഹൃദയത്തിന്‍റെയും ശ്വാസകോശത്തിന്‍റെയും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നു. കൃത്യമായ വ്യായാമത്തിനൊപ്പം ക്രമേണ വ്യായാമം ചെയ്യുന്ന സമയം വര്‍ദ്ധിപ്പിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുകയും ഹൃദ്രോഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ HDL (നല്ല കൊളസ്‌ട്രോളിന്റെ അളവ്) വര്‍ധിപ്പിക്കുകയും LDL (മോശം കൊളസ്‌ട്രോളിന്‍റെ അളവ്) കുറയ്ക്കുകയും ചെയ്യുന്നു.

ആര്‍ത്തവവിരാമത്തിനു മുമ്പേ വ്യായാമം ചെയ്തു തുടങ്ങുന്നതിലൂടെ രക്തക്കുഴലിനെ ബാധിക്കുന്ന രോഗങ്ങള്‍ തീവ്രതയിലേക്ക് എത്തുന്നത് മന്ദഗതിയില്‍ ആക്കാന്‍ സഹായിക്കുന്നു.

ഇതു കൂടാതെ Metabolism നല്ല രീതിയില്‍ ആക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും സഹായിക്കുന്നു.

ശരീരത്തിന്‍റെ ബാലന്‍സ്

ആര്‍ത്തവവിരാമത്തിനുശേഷം ശരീരത്തിലെ ന്യൂറോ സെന്‍സറി സിസ്റ്റത്തിന്‍റെ പ്രവര്‍ത്തനം മന്ദഗതിയിലാവുകയും ശരീരത്തിന്‍റെ ബാലന്‍സിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

ഇത്തരത്തില്‍ ബാലന്‍സ് നഷ്ടമാകുമ്പോള്‍ വീഴ്ചയുടെ സാധ്യത വര്‍ധിക്കുന്നു. ഈ സാഹചര്യം ഒഴിവാക്കുന്നതിന് അനുയോജ്യമായ പരിശീലനവും വ്യായാമവും ഒരു ഫിസിയോതെറാപ്പിസ്റ്റിന്‍റെ നിര്‍ദേശപ്രകാരം കൃത്യമായി ചെയ്യേണ്ടതാണ്.

പെല്‍വിക് അവയവങ്ങളുടെ പ്രൊലാപ്‌സ് (Pelvic Organ Prolapse)

ആര്‍ത്തവവിരാമത്തില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ അളവ് കുറയുന്നത് മൂലം പെല്‍വിക് ഫ്ലോറിലെ പേശികളുടെ ബലക്ഷയം സംഭവിക്കുന്നു. ഈ അവസ്ഥയിലാണ് Pelvic Organ Prolapse സംഭവിക്കുന്നത്.

പെല്‍വിക് ഫ്ലോറിലെ ആന്തരിക അവയവങ്ങളായ ഗര്‍ഭാശയം, മൂത്രാശയം, മലാശയം എന്നിവയില്‍ ഏതെങ്കിലും ഉള്ളില്‍ നിന്നും യോനി ഭാഗത്തേക്ക് വലിഞ്ഞുവരുന്ന അവസ്ഥയാണിത്.

യോനീഭാഗത്തെ സമ്മര്‍ദം, വേദന, ഇടയ്ക്കിടെ മൂത്രം ഒഴിക്കുക, മൂത്രം അറിയാതെ പോവുക തുടങ്ങിയ രോഗലക്ഷണങ്ങളാണ് പ്രകടമാകുന്നത്. പെല്‍വിക് പേശികളെ ബലപ്പെടുത്തുന്ന വ്യായാമങ്ങള്‍ ഫിസിയോതെറാപ്പിയില്‍ ലഭ്യമാണ്.

മാനസികാരോഗ്യവും ഉറക്കവും മെച്ചപ്പെടുത്തുന്നതിന്

വ്യായാമം ചെയ്യുന്നത് ശരീരത്തിലെ Endorphinsserotonin പോലുള്ള രാസവസ്തുക്കളുടെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നു. ഉത്കണ്ഠ, വിഷാദം, മാനസിക സമ്മര്‍ദ്ദം എന്നിവ കുറയ്ക്കുന്നതിനായി വ്യായാമം ശീലമാക്കുക.

വ്യായാമം ചെയ്യുന്നതലൂടെ ആത്മവിശ്വാസം വര്‍ധിക്കുന്നു, ഉറക്കത്തിന്‍റെ ഗുണമേന്മ മെച്ചപ്പെടുന്നു, കൂടാതെ വൈജ്ഞാനിക പ്രവര്‍ത്തനവും (Cognitive function) മെച്ചപ്പെടുത്തുന്നു. ദിവസവും 60 മിനിറ്റ് വ്യായാമം ചെയ്യുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

ആര്‍ത്തവ വിരാമത്തിനു ശേഷമുള്ള സ്ത്രീകളില്‍ ശാരീരിക ക്ഷമത, ജീവിത നിലവാരം, മെറ്റബോളിക് ആരോഗ്യം, ബോണ്‍ മിനറല്‍ ഡെന്‍സിറ്റി എന്നിവ മെച്ചപ്പെടുത്തുന്നതിനും അസ്ഥിനാശം തടയുന്നതിനും വ്യക്തിഗത വ്യായാമം സഹായകരമാണ്.

ആര്‍ത്തവ വിരാമത്തിന് ശേഷം സ്ത്രീകള്‍ക്കായുള്ള ഏറ്റവും ഫലപ്രദമായ ഔഷധ രഹിത ചികിത്സാ മാര്‍ഗങ്ങളില്‍ ഒന്നാണ് വ്യക്തിഗത വ്യായാമങ്ങള്‍.

ഇവ ദിവസവും കൃത്യമായി ചെയ്യുന്നതിലൂടെ ശാരീരിക-മാനസിക ആരോഗ്യം നിലനിര്‍ത്താനും മെച്ചപ്പെടുത്താനും സഹായകരമാണ്. ആര്‍ത്തവ വിരാമത്തിനു ശേഷമുള്ള വ്യായമത്തിന്‍റെ പ്രാധാന്യം മനസിലാക്കി പ്രവര്‍ത്തിക്കുക.

വിവരങ്ങൾ: ശ്രീദേവി
HOD, Department of Physiotherapy, SUT Hospital, Pattom.

01-07-2026

തൊഴിൽ അല്ല, ഇത് സേവനം; ഡോക്‌ടേഴ്സ് ദിനത്തിൽ കുറിപ്പുമായി യുവഡോക്‌ടർ

ഡോക്‌ടറാകുന്നത് ഒരു തൊഴിൽ മാത്രം അല്ല; അതൊരു ഉത്തരവാദിത്തവും ഒരു പ്രതിജ്ഞയും മനുഷ്യജീവിതത്തോടുള്ള ദീർഘകാല സമർപ്പണവുമാണ്. പ്രത്യേകിച്ച് കുട്ടികളുടെ അതിതീവ്രപരിചരണ രംഗത്ത് പ്രവർത്തിക്കുമ്പോൾ ഓരോ നിമിഷവും നിർണായകമാണ്.

ഒരു കുഞ്ഞിന്‍റെ ശ്വാസം സ്ഥിരത നേടുന്ന നിമിഷവും ആശങ്കയോടെ കാത്തിരിക്കുന്ന മാതാപിതാക്കളുടെ കണ്ണുകളിൽ പ്രതീക്ഷ മടങ്ങിയെത്തുന്ന നിമിഷവും എന്‍റെ ജീവിതത്തെ ഏറ്റവും അർഥവത്താക്കുന്ന അനുഭവങ്ങളായി ഞാൻ കാണുന്നു.

കഴിഞ്ഞ ഏഴ് വർഷമായി കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കൺസൾട്ടന്‍റ് ആൻഡ് പീഡിയാട്രിക് ഇന്‍റൻസിവിസ്റ്റ് ആയി സേവനം അനുഷ്ഠിക്കുമ്പോൾ, ചികിത്സ എന്നത് ശാസ്ത്രവും കരുണയും സംഗമിക്കുന്ന അതിവിശിഷ്‌ടമായൊരു സേവനമാണെന്ന് ഞാൻ ദിനംപ്രതി കൂടുതൽ ആഴത്തിൽ തിരിച്ചറിയുന്നു.

എന്‍റെ വൈദ്യജീവിതത്തിന്‍റെ അടിത്തറ മദ്രാസ് മെഡിക്കൽ കോളജിലെ എംബിബിഎസ് പഠനത്തിലൂടെയാണ് രൂപം കൊണ്ടത്. തുടർന്ന് PGI Chandigarh-ൽ നിന്ന് MD Pediatrics നേടിയതും പിന്നീട് Sir Ganga Ram Hospital, Delhi-യിൽ super speciality പരിശീലനം നേടിയതും Pediatric Critical Care എന്ന മേഖലയിലേക്കുള്ള എന്‍റെ യാത്രയെ കൂടുതൽ ദൃഢമാക്കി.

ഇരുപത് വർഷങ്ങൾക്ക് മുമ്പ് വൈദ്യവിദ്യാഭ്യാസ യാത്ര ആരംഭിക്കുമ്പോൾ, ചികിത്സയെ ഞാൻ പ്രധാനമായും അറിവിന്‍റെയും നൈപുണ്യത്തിന്‍റെയും ഒരു ശാസ്ത്രമേഖലയായി കണ്ടിരുന്നു. എന്നാൽ കാലവും അനുഭവങ്ങളും എന്നെ പഠിപ്പിച്ചത്, വൈദ്യസേവനം രോഗനിർണയത്തിലും ചികിത്സാനിർദേശത്തിലും മാത്രം ഒതുങ്ങുന്നില്ലെന്ന സത്യമാണ്.

രോഗിയുടെ കുടുംബത്തിന്‍റെ ഭയങ്ങളും പ്രതീക്ഷകളും ഉൾക്കൊള്ളുകയും വിശ്വാസം, ആശയവിനിമയം, കരുണ എന്നിവയെ ചികിത്സയുടെ അനിവാര്യ ഘടകങ്ങളായി കാണുകയും ചെയ്യേണ്ടത് അത്ര തന്നെ പ്രാധാന്യമുള്ളതാണ്.

ഒരു Pediatric Intensivist എന്ന നിലയിൽ, കരുണയും സഹാനുഭൂതിയും തന്നെയാണ് എന്‍റെ ചികിത്സാസമീപനത്തിന്‍റെ അടിത്തറ. ഐസിയുവിൽ പ്രവേശിക്കുന്ന ഓരോ കുഞ്ഞും ഒരു രോഗാവസ്ഥ മാത്രമല്ല; ഒരു കുടുംബത്തിന്‍റെ മുഴുവൻ പ്രതീക്ഷകളും പ്രാർഥനകളും ചുറ്റിപ്പറ്റിയുള്ള ജീവനുലകമാണ്.

അതുകൊണ്ട് ചികിത്സ നൽകുന്നതിനൊപ്പം മാതാപിതാക്കളുമായി സുതാര്യവും കരുതലോടുകൂടിയതുമായ ആശയവിനിമയം പുലർത്തുന്നതും അത്യന്താപേക്ഷിതമാണ്. പ്രതിസന്ധിയേറിയ നിമിഷങ്ങളിൽ വ്യക്തവും സത്യസന്ധവും ആശ്വാസകരവുമായി വിവരങ്ങൾ നൽകുന്നത് വിശ്വാസബന്ധം കൂടുതൽ ഉറപ്പിക്കുന്നു.

വിവരങ്ങളുടെ അമിതപ്രവാഹവും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ ധാരണകളും ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ, ചികിത്സ നൽകുന്ന ഡോക്ടറിലുള്ള രോഗിയുടെ വിശ്വാസം വൈദ്യസേവനത്തിന്‍റെ അടിസ്ഥാനശിലയായി നിലകൊള്ളുന്നു. പലപ്പോഴും രോഗശമനത്തിന് മരുന്നുകൾക്കപ്പുറം മനുഷ്യത്വവും ആശ്വാസം പകരുന്ന വാക്കുകളും അനിവാര്യമായി മാറുന്നു.

എന്റെ വൈദ്യജീവിതത്തിലെ ചില നേട്ടങ്ങളെ ഞാൻ ഏറെ നന്ദിയോടെ ഓർക്കുന്നു. 2020-ലെ കോവിഡ് കാലഘട്ടത്തിൽ, ഏഷ്യയിൽ നിന്നുള്ള ആദ്യത്തെ MIS-C കേസ് വിജയകരമായി ചികിത്സിക്കുകയും അത് റിപ്പോർട്ട് ചെയ്യുകയും ഈ രോഗത്തെക്കുറിച്ചുള്ള അവബോധം വ്യാപിപ്പിക്കുകയും ചെയ്യാൻ സാധിച്ചു.

2024 ജൂലൈയിൽ, ഇന്ത്യയിൽ അമീബിക് മസ്തിഷ്കജ്വരത്തിൽ നിന്ന് രക്ഷപ്പെട്ട ആദ്യ രോഗിയെ ചികിത്സിച്ച സംഘത്തിന് നേതൃത്വം നൽകാനായതും പത്തിലേറെ കുട്ടികളെ പ്രസ്തുത രോഗത്തിൽ നിന്ന് രക്ഷിക്കാനായതും കരിയറിലെ നിർണായക നാഴികക്കല്ലുകളായി.

അതോടൊപ്പം, ഈ രോഗത്തെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളിലും വൈദ്യസമൂഹത്തിനുമിടയിൽ വ്യാപിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കാനും കഴിഞ്ഞു.

ഇതുകൂടാതെ, ആറ് ഒറിജിനൽ ഗവേഷണ പ്രബന്ധങ്ങൾ ഉൾപ്പെടെ 40 പ്രസിദ്ധീകരണങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട്. Outlook Magazine-ന്‍റെ Best Doctors South India 2025 പട്ടികയിലും India Today Magazine-ന്‍റെ 50-ാം വാർഷിക പതിപ്പിലെ Eminent Doctors South India 2025 പട്ടികയിലും ഉൾപ്പെടാൻ കഴിഞ്ഞത് വിനയപൂർവം സ്വീകരിക്കുന്ന അംഗീകാരങ്ങളായി കരുതുന്നു.

എന്നിരുന്നാലും, ഈ നേട്ടങ്ങളൊന്നും ഒരാളുടെ മാത്രം വിജയമായി ഞാൻ കാണുന്നില്ല. വഴികാട്ടിയായ ഗുരുക്കന്മാർക്കും നിരന്തരം കൈത്താങ്ങായ എന്‍റെ മാതാപിതാക്കൾക്കും സഹപ്രവർത്തകർക്കും വിശ്വസിച്ച് ചികിത്സയ്ക്കായി മുന്നോട്ടുവന്ന രോഗികൾക്കും അവരുടെ മാതാപിതാക്കൾക്കും ഈ സേവനത്തിന് അവസരവും അനുഗ്രഹവും നൽകിയ ദൈവത്തോടും ഞാൻ ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നു.

തൊഴിൽജീവിതത്തിലെ ദീർഘമായ സമയക്രമവും കുടുംബത്തിൽ നിന്ന് അകന്നുപോയ അനേകം നിമിഷങ്ങളും അതിയായ സഹനത്തോടും സ്നേഹത്തോടും കൂടി ഏറ്റുവാങ്ങിയ ഭാര്യയ്ക്കും മക്കൾക്കും ഞാൻ അതീവ കടപ്പെട്ടിരിക്കുന്നു.

Doctors Day എന്നത്, നാം രോഗം മാത്രം ചികിത്സിക്കുന്നവർ അല്ല; ഭയം അകറ്റുന്നവർ, വിശ്വാസം സംരക്ഷിക്കുന്നവർ, പ്രത്യാശ പകരുന്നവർ കൂടിയാണെന്ന് ഓർമപ്പെടുത്തുന്ന ദിനമാണ്.

എന്‍റെ കാഴ്ചപ്പാടിൽ, Being a Doctor എന്നത് ശാസ്ത്രീയ അറിവിനെ മനുഷ്യസേവനമായി സമർപ്പിക്കുകയും കരുണയെ ചികിത്സയുടെ ജീവാത്മാവാക്കുകയും, പ്രതിസന്ധിയുടെ അതിരുകളിലുപോലും ജീവന്‍റെ വിളക്കായി നിലകൊള്ളുകയും ചെയ്യുന്നതാണ്.

ഡോ. കെ.കെ. അബ്‌ദുൾ റൗഫ്
Consultant Pediatrician and Pediatric Intensivist, Baby Memorial Hospital, Kozhikode.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

ഈ സമരത്തിൽ ഏറെ ദുരൂഹതയുണ്ട്. അതുകൊണ്ട് സർക്കാർ ന്യായമായ കുറഞ്ഞ വേതനം പ്രഖ്യാപിക്കണം.
' COLOUR INDIA * Painting Competition: How schools can register ! Watch the video to learn more.
മറ്റുള്ളവരെയും കൊല്ലുമെന്ന് ജഡ്ജിയോടു ചെന്താമര .. ഇന്നത്തെ പ്രധാനവാർത്ത
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up
 
1783420948_c10f99d5ddc1c0e1395e.jpg