ADVERTISEMENT

Close
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Special Banner
Videos

Deepika Editorial

Editorial

20-08-2026

പിഎം കെയേഴ്സ്; ചവിട്ടിപ്പിടിച്ച ‘ചാവുപണം’

Editorial

19-08-2026

റെയിൽവേയുടെ വൃത്തികേട് കുടിവെള്ളത്തിലും കലക്കി

Editorial

18-08-2026

“നെറ്റും കീറി’’എൻടിഎ കളി

Editorial

17-08-2026

ഉണ്ണുന്ന ചോറിനു മാപ്പ്!

Editorial

15-08-2026

വീണ്ടും മടക്കിയിരിക്കുന്നു ആ സ്വാതന്ത്ര്യ ചെക്ക്

Editorial

14-08-2026

ഫെഡറലിസത്തെ തുരക്കുന്ന ധാതുഖനന ഭേദഗതി

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Kasaragod

ഓണത്തെ വരവേൽക്കാൻ കാസർഗോഡ്

കുടുംബശ്രീ ഓണം ജില്ലാ വിപണന മേളയ്ക്ക് തുടക്കമായി

കാസര്‍ഗോഡ്: ഓണവിപണി കീഴടക്കാന്‍ കുടുംബശ്രീയുടെ ഉത്പന്നങ്ങളുമായി ജില്ലാതല ഓണം വിപണന മേളയ്ക്ക് തുടക്കമായി. കാസര്‍ഗോഡ് കളക്ടറേറ്റ് കോമ്പൗണ്ടില്‍ ആരംഭിച്ച മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സാബു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ അർജുൻ പാണ്ഡ്യന്‍ മുഖ്യാതിഥിയായിരുന്നു. നാടന്‍ രുചിയും ഗുണമേന്മയുള്ള ഉത്പന്നങ്ങളും കുറഞ്ഞ വിലയില്‍ ജനങ്ങളിലെത്തിച്ച് ഓണം കൂടുതല്‍ അര്‍ത്ഥത്താക്കാനുള്ള ഒരുക്കത്തിലാണ് കാസര്‍ഗോഡ് കുടുംബശ്രീ മിഷന്‍. കുത്താംപുള്ളി കേരള സാരികള്‍, നാടന്‍ പച്ചക്കറികള്‍, വൈവിധ്യമാര്‍ന്ന അച്ചാറുകള്‍, ശര്‍ക്കര, ചിപ്‌സ്, ഓണപ്പൂക്കള്‍ തുടങ്ങിയവയും നാവിന്‍ തുമ്പില്‍ കൊതിയൂറുന്ന രുചിയുമായി വിവിധ തരം പായസങ്ങളും മേളയില്‍ ഒരുക്കിയിട്ടുണ്ട്.

കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണി ഉറപ്പാക്കുകയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. ജില്ലാതല മേളയ്ക്ക് പുറമെ, ജില്ലയിലെ എല്ലാ സിഡിഎസുകളിലും രണ്ട് ഓണം വിപണന മേളകള്‍ വീതം സംഘടിപ്പിക്കും. ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് തൊട്ടടുത്തുള്ള മേളകളില്‍ നിന്ന് ഓണവിപണി പ്രയോജനപ്പെടുത്താം. കുടുംബശ്രീ അസി.ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ കെ.എം.കിഷോര്‍ കുമാര്‍, നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ കെ.എസ്.ഷാരോണ്‍ വാസ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.ടി.ജിതിന്‍, ചെങ്കള പഞ്ചായത്ത് പ്രസിഡന്‍റ് വസന്തന്‍ അജക്കോട് എന്നിവര്‍ പ്രസംഗിച്ചു. 22 വരെയാണ് മേള പ്രവര്‍ത്തിക്കുക. ഓണത്തിന് ആവശ്യമായ നിത്യേപയോഗ സാധനങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക ഓണക്കിറ്റുകളും കുടുംബശ്രീ വിപണിയിലില്‍ എത്തിക്കുന്നുണ്ട്. 11 പ്രധാന ഓണ വിഭവങ്ങള്‍ അടങ്ങിയതാണ് കിറ്റ് 500 രൂപ മുതല്‍ 700 രൂപ വരെയുള്ള കിറ്റുകള്‍ സിഡിഎസുകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്.

കുടുംബശ്രീ സദ്യയൊരുക്കും; കറികളും പായസവും തീന്‍മേശയിലെത്തും

കാസര്‍ഗോഡ്: വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കി കുടുംബശ്രീ. വീടുകളിലും ഓഫീസുകളിലും സദ്യയൊരുക്കുന്നതിലെ പ്രയാസങ്ങള്‍ ഒഴിവാക്കി തികച്ചും തനതായ നാടന്‍ രുചികളോടെയാണ് കുടുംബശ്രീ മിഷന്‍റെ നേതൃത്വത്തില്‍ ഓണസദ്യ തയ്യാറാക്കുന്നത്. സംസ്ഥാനമെമ്പാടുമുള്ള നാനൂറോളം വനിതാ കാന്‍റീന്‍ കാറ്ററിംഗ് യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് സംരംഭകരാണ് ഈ പട്ടിണിയില്ലാത്ത ഓണക്കാലത്തിന് പിന്നില്‍ അണിനിരക്കുന്നത്. ആവശ്യക്കാര്‍ക്ക് ഇഷ്ടമുള്ള വിഭവങ്ങളും പ്രിയപ്പെട്ട പായസവും തെരഞ്ഞെടുത്ത് മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കാനുള്ള സൗകര്യവുമുണ്ട്.

നാവിന്‍തുമ്പില്‍ രുചിയൂറുന്ന 19 ഓളം വിഭവങ്ങളടങ്ങിയ വിഭവസമൃദ്ധമായ സദ്യയാണ് ഇത്തവണ കുടുംബശ്രീ ഒരുക്കുന്നത്. ചോറ്, സാമ്പാര്‍, അവിയല്‍, കൂട്ടുകറി, തോരന്‍, ഓലന്‍, കാളന്‍, പച്ചടി, കിച്ചടി, പുളിയിഞ്ചി, സം, മോര്, അച്ചാര്‍, ശര്‍ക്കരവരട്ടി, കായ ഉപ്പേരി, പപ്പടം, പഴം, പായസം എന്നിവ അടങ്ങിയ പ്രീമിയം സദ്യയ്ക്ക് 170 രൂപ മുതലാണ് നിരക്ക് ഈടാക്കുന്നത്. ഇതിന് പുറമേ മധുര പ്രിയര്‍ക്കായി അടപ്രഥമന്‍, പാലട പ്രഥമന്‍, പരിപ്പ് പായസം തുടങ്ങി വിവിധയിനം പായസങ്ങളും പ്രത്യേകം ലഭ്യമാകും. അര ലിറ്റര്‍ മുതല്‍ പായസം ഓര്‍ഡര്‍ ചെയ്യാം. മിനിമം അഞ്ചുസദ്യയെങ്കിലും ബുക്ക് ചെയ്യണമെന്നാണ് നിബന്ധന.

ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ എല്ലാ സിഡിഎസുകള്‍ വഴിയും പ്രത്യേക കോള്‍ സെന്ററുകള്‍ വഴിയും സദ്യയുടെ മുന്‍കൂട്ടിയുള്ള ബുക്കിംഗ് പുരോഗമിക്കുകയാണ്. ഓണസദ്യ ബുക്ക് ചെയ്യുന്ന വ്യക്തിയുടെ സമീപപ്രദേശത്തുള്ള കുടുംബശ്രീ സംരംഭകര്‍ക്കാവും ഓര്‍ഡര്‍ കൈമാറുക. സദ്യ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് അതതു പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംരംഭകരില്‍ നിന്ന് ഓണദിവസം നേരിട്ട് സദ്യ വാങ്ങാവുന്നതാണ്. വനിതാ സംരംഭകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിനൊപ്പം മലയാളികള്‍ക്ക് ശുചിത്വവും ഗുണനിലവാരവുമുള്ള ഓണസദ്യ ഏറ്റവും ചുരുങ്ങിയ ചെലവില്‍ എത്തിക്കുകയുമാണ് കാസര്‍ഗോഡ് കുടുംബശ്രീ മിഷന്‍ ലക്ഷ്യമിടുന്നത്.

ചെണ്ടുമല്ലികൃഷി വിളവെടുത്തു

രാവണേശ്വരം: ഓണവപണി ലക്ഷ്യമിട്ട് രാവണേശ്വരം പുരുഷ സ്വയംസഹായസംഘത്തിന്‍റെ കൂട്ടായ്മ ഒരേക്കര്‍ സ്ഥലത്ത് നടത്തിയ ചെണ്ടുമല്ലികൃഷി വിളവെടുത്തു. രാവണേശ്വരം ഗവ.സ്‌കൂളിന് പിറകുവശത്തുള്ള കാടുപിടിച്ചു കിടന്നിരുന്ന ഒരേക്കര്‍ സ്ഥലം വെട്ടിത്തെളിച്ച് കൃഷിയോഗ്യമാക്കിയത്. കരിന്തളം ജോസഫില്‍ നിന്നും 1700 ഹൈബ്രിഡ് ചെണ്ടുമല്ലി തൈകള്‍ ശേഖരിച്ചാണ് പൂകൃഷി ക്ക് തുടക്കമിട്ടത്. പൂകൃഷിയില്‍ നിന്ന് ഏഴു ക്വിന്‍റല്‍ ഓളം വിളവ് ലഭിക്കുമെന്നാണ് സംഘം പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സാബു ഏബ്രഹാം നിര്‍വഹിച്ചു. രവീന്ദ്രന്‍ കാപ്പില്‍വളപ്പില്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.കെ.സോയ, ജില്ലാ പഞ്ചായത്തംഗം കെ.സബീഷ്, പഞ്ചായത്തംഗങ്ങളായ എ.തമ്പാന്‍, ദീപ പ്രവീണ്‍, കൃഷി ഓഫീസര്‍ സി.പ്രമോദ് കുമാര്‍, അസി.കൃഷി ഓഫീസര്‍ കെ. നാരായണന്‍, സംഘം സെക്രട്ടറി എം.സുകേഷ് എന്നിവര്‍ സംസാരിച്ചു.

നീലേശ്വരം: ജില്ലാ റിട്ട.ഹെല്‍ത്ത് എംപ്ലോയീസ് അസോസിയേഷന്‍ ഓണാഘോഷം നീലേശ്വരം മഹേശ്വരി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.പി.മുഹമ്മദ് റാഫി ചെയ്തു. കെ.അമ്പാടി അധ്യക്ഷതവഹിച്ചു. ജോളി ജോസഫ്, രാജന്‍ കാനത്തൂര്‍, പദ്മിനി കളത്തേര, പി.അശോകന്‍, കെ.രേണുക പി.പി. ജമുന, എം.കുഞ്ഞികൃഷ്ണന്‍, കുഞ്ഞിക്കണ്ണന്‍. കേശവന്‍ നമ്പൂതിരി, ടി.വി.പുഷ്പലത, കെ.ടി.ഭാനു എന്നിവര്‍ സംസാരിച്ചു. പി.ഗിരീഷ് കുമാര്‍ സ്വാഗതവും കെ.വി. ഗംഗാധരന്‍ നന്ദിയും പറഞ്ഞു. സംഘടനയുടെ വകയായി പാലിയേറ്റീവ് രോഗികള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.

Thiruvananthapuram

നാലു മാസത്തിനുള്ളിൽ കടലാഴങ്ങളിൽ മറഞ്ഞത് ഏഴുപേർ

വിഴിഞ്ഞം : നാല് മാസത്തിനിടയിൽ കടലിൽ വീണ് കാണായി തിരികെയെത്താത്തവർ ഏഴ് പേർ. വിവിധ സേനകളുടെയും മത്സ്യത്തൊഴിലാളികളുടെയും ദിവസങ്ങൾനീണ്ട തെരച്ചിലിലും കണ്ടെത്താനാകാത്ത ഇവർ എവിടെയെന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു.

മേയ് ഏഴിന് ഒമാനിൽനിന്ന് കൊളംബോയിലേക്കു പോവുകയായിരുന്ന വിദേശ ചരക്കുകപ്പലായ സോളിസ് മത്സ്യബന്ധന ബോട്ടിൽ ഇടിച്ചുണ്ടായ അപകടത്തിൽ പശ്ചിമ ബംഗാൾ സ്വദേശികളായ ലക്കനെയും മകൻബാദലിനെയും കാണാതായിരുന്നു. കൂടെയുണ്ടായിരുന്ന 11 പേരെ രക്ഷപ്പെടുത്തിയെങ്കിലും അച്ഛനും മകനും കടലാഴങ്ങളിലേക്ക് മറഞ്ഞു. തീരത്തുനിന്ന് 150 കിലോമീറ്റർ ഉള്ളിൽ 180-ൽപ്പരം മീറ്റർആഴമുള്ള ഉൾക്കടലിൽവീണ ഇവർ തിരികെ എത്തിയില്ല. കോസ്റ്റ് ഗാർഡും നേവിയും മത്സ്യബന്ധന വള്ളങ്ങളും ദിവസങ്ങളോളം തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

മേയ് 14 നു ലക്ഷദ്വീപിനു സമീപം മീൻ പിടിക്കുന്നതിനിടയിൽ ബോട്ടിൽനിന്ന് കടലിൽവീണു കാണാതായ പൂവാർ എരിക്കലുവിള സ്വദേശി സിൽവയ്യനും (27) തിരിച്ചെത്തിയില്ല . 350 കിലോമീറ്റർ ഉൾക്കടലിൽ വീണ സിൽവയ്യനായി കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും സേനാവിഭാഗങ്ങളും നടത്തിയ അന്വേഷണവും വിഫലമായിരുന്നു. ഒടുവിൽ സിൽവയ്യനായി വീട്ടുകാർ പള്ളിയിൽ മരണാനന്തര ചടങ്ങുകൾ നടത്തി പ്രാർഥിച്ചു മടങ്ങുകയായി രുന്നു. ജൂലൈ 22നു വിഴിഞ്ഞം ബൊള്ളാർഡ് പുൾ ടെസ്റ്റിംഗ് കേന്ദ്രത്തിനു സമീപം പാറക്കൂട്ടങ്ങളിൽനിന്നു ചിത്രങ്ങളെടു ത്ത വയനാട് പയ്യംപള്ളി സ്വദേശിയായ യുവ ഡോക്ടർ ശ്രീജിത്തും കാണാമറയത്തു തന്നെ. ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കി അധികൃതർ ദിവസങ്ങൾനീണ്ട തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തീരത്തോടു ചേർന്ന പാറക്കൂട്ടങ്ങളിൽ കുടുങ്ങിക്കിടക്കാമെന്ന നിഗമനത്തിൽ അധികൃതർ എത്തിയെങ്കിലും ഉറപ്പിക്കാനായില്ല .

ഇക്കഴിഞ്ഞ ജൂലൈ 31 നുണ്ടായ ശക്തമായ കാറ്റിലും കടൽക്ഷോഭത്തിലും വള്ളം മറിഞ്ഞു കാണാതായ പുല്ലുവിള സ്വദേശി ജോൺ മത്യാസ്, അഞ്ചുതെങ്ങ് സ്വദേശി ഷിജിൻ, കൊല്ലം നീണ്ടകര സ്വദേശി ഗൗതം കൃഷ്ണ എന്നിവർക്കായുള്ള അധികൃതരുടെ തെരച്ചിൽ ഇപ്പോഴും തുടരുന്നുണ്ട്. നേവി, തീരസംരക്ഷണ സേന, മറൈൻ എൻഫോഴ്‌സ്മെന്‍റ്, തീരദേശ പോലീസ് എന്നിവർ കഴിയുന്നത്ര സംവിധാനങ്ങൾ ഉപയോഗിച്ചു തെരച്ചിൽ നടത്തിയെങ്കി ലും ഫലമുണ്ടായില്ല. ഇവർക്കുപരി മുങ്ങൽ വിദഗ്ദരും മത്സ്യത്തൊഴിലാളികളും തെരച്ചിലിനായി രംഗത്തിറങ്ങിയിരുന്നു.

കാണാതായി മൂന്നാഴ്ച തികയുമ്പോഴും ആഴങ്ങളിൽ താഴ് ന്നവർ തിരികെയെത്തിയില്ല . ദിവസങ്ങൾ കഴിഞ്ഞതോടെ തെരച്ചിലിന്‍റെ ശക്തി കുറഞ്ഞെങ്കിലും പ്രതീക്ഷ കൈവിടാതെയി രിക്കുകയാണ് കുടുംബങ്ങൾ.

Kollam

പ്ലാമുക്ക് മുതൽ ഞാങ്കടവ് പാലം വരെ ദുരിത യാത്ര

ശാസ്താംകോട്ട: മൂന്നു കിലോമീറ്റര്‍ മേഖലയില്‍ നവീകരണം വൈകുന്നതിനാല്‍ കുന്നത്തൂര്‍ ഞാങ്കടവ് പാലം-പാകിസ്താന്‍മുക്ക് പാതയില്‍ യാത്ര ചെയ്യാനാകാതെ നാട്ടുകാര്‍. പ്ലാമുക്കുമുതല്‍ ഞാങ്കടവ് പാലംവരെയുള്ള ഭാഗത്തെ നവീകരണം നീളുന്നതാണ് നാട്ടുകാര്‍ക്ക് ദുരിതമാകുന്നത്.

പണി കരാറെടുക്കാന്‍ ആളില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. കുണ്ടറയില്‍നിന്ന് പുത്തൂര്‍-പാകിസ്താന്‍മുക്ക്, കടമ്പനാട് വഴി അടൂരിലേക്കും ശബരിമലയിലേക്കുമുള്ള പ്രധാനപാതയാണ് പൊളിഞ്ഞ് ഗതാഗതം തടസപ്പെട്ടുകിടക്കുന്നത്. പാത പൂര്‍ണമായി തകര്‍ന്നതോടെ ഇതുവഴിയുണ്ടായിരുന്ന സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തി. സ്‌കൂള്‍ ബസുകളും ഓട്ടംനിര്‍ത്തുന്ന സ്ഥിതിയിലേക്ക് നീങ്ങുകയാണ്. ഓട്ടോറിക്ഷകളും പോകാന്‍ മടിക്കുന്നു.

വര്‍ഷങ്ങളായി തകര്‍ന്നുകിടന്ന, ഞാങ്കടവിനും പാകിസ്താന്‍മുക്കിനുമിടയിലെ പ്ലാമുക്കുവരെ ഗതാഗതയോഗ്യമാക്കി. ശേഷിച്ച മൂന്നു കിലോമീറ്റര്‍ ഭാഗമാണ് പൊട്ടിപ്പൊളിഞ്ഞ് കുഴിയായി കിടക്കുന്നത്. ജില്ലാപഞ്ചായത്തിന്‍റെ അധീനതയിലുള്ള പാതയാണിത്. പിന്നീട് പൊതുമാരാമത്തുവകുപ്പ് ഏറ്റെടുത്ത് മൂന്ന് കോടി രൂപയ്ക്ക് ടെന്‍ഡര്‍ ചെയ്തു. ഒരു നിര്‍മാണ കമ്പനി പണി ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് രംഗത്തുവന്നു. എന്നാല്‍ ടാര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ തുക പുതുക്കണമെന്ന നിര്‍ദേശം കമ്പനി പിഡബ്ല്യുഡിയെ അറിയിച്ചു. നിര്‍ദേശം സര്‍ക്കാരിലെത്തിയെങ്കിലും അനുമതി ലഭിച്ചില്ല. അതോടെ കമ്പനി ടെന്‍ഡറില്‍നിന്ന് പിന്‍വാങ്ങി.

Pathanamthitta

വിലക്കയറ്റത്തിൽ വിറച്ച് ഓണവിപണി

തിരുവല്ല: പെയ്തൊഴിയാത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും പിന്നാലെ കടുത്ത വിലക്കയറ്റത്തിൽ വിറച്ച് ഓണവിപണി. സർക്കാരിന്‍റെ കാര്യക്ഷമമായ വിപണി ഇടപെടലില്ലായ്മയും ഹോർട്ടികോർപ്പിന്‍റെ പച്ചക്കറി സംഭരണത്തിലുണ്ടായ വീഴ്ചയുമാണ് തിരുവല്ലയിലും പരിസര പ്രദേശങ്ങളിലും അവശ്യസാധനങ്ങളുടെ വില ആകാശത്തോളമുയർത്തിയത്. വരുംദിവസങ്ങളിൽ വിപണി സജീവമാകുന്നതോടെ അരിയുടെയും പച്ചക്കറിയുടെയും വില ഇനിയും ഉയരുമെന്ന ആശങ്കയിലാണ് പൊതുജനങ്ങളും വ്യാപാരികളും.

താളംതെറ്റി കുടുംബ ബജറ്റ്

സപ്ലൈകോ വഴി ആവശ്യത്തിന് അരി ലഭ്യമാക്കാത്തതാണ് പൊതുവിപണിയിൽ അരിവില കുതിച്ചുയരാൻ പ്രധാന കാരണമായത്. പൊന്നി അരിക്ക് കിലോയ്ക്ക് 10 രൂപയോളമാണ് വർധിച്ചത്. ആന്ധ്ര കുറുവയ്ക്ക് മൂന്ന് രൂപയും തമിഴ്നാട് കുറുവയ്ക്ക് അഞ്ച് രൂപയും വർധിച്ചപ്പോൾ മട്ട അരിയുടെ വില 55 മുതൽ 60 രൂപ വരെയായി. അരിവില വർധന സാധാരണക്കാരുടെ കുടുംബ ബജറ്റിന്‍റെ താളം തെറ്റിച്ചിരിക്കുകയാണ്.

വെള്ളപ്പൊക്കവും കീടബാധയും; പച്ചക്കറിക്ക് തീവില

തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയും വെള്ളക്കെട്ടുമാണ് പച്ചക്കറി വിപണിയെ പ്രതിസന്ധിയിലാക്കിയത്. ചേന, ചേമ്പ്, കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങള്‍ വെള്ളം കെട്ടിക്കിടന്ന് ചീഞ്ഞുപോകുന്നത് ഇവയുടെ വില കുത്തനെ കൂട്ടി. ഏത്തക്ക ഉള്‍പ്പെടെയുള്ള വിളകളില്‍ കീടബാധ രൂക്ഷമായിട്ടുണ്ട്. നിലവില്‍ വിപണിയില്‍ പച്ചക്കറി ക്ഷാമമില്ലെങ്കിലും താങ്ങാനാവാത്ത വിലയാണ് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാകുന്നത്.

സദ്യയൊരുക്കാന്‍ കഷ്‌ടപ്പെടും

ഓണസദ്യയിലെ പ്രധാന വിഭവമായ ഏത്തയ്ക്കാ ഉപ്പേരിക്ക് കിലോയ്ക്ക് 500 രൂപയായി ഉയര്‍ന്നത് വന്‍ തിരിച്ചടിയായി. ഏത്തയ്ക്ക വില 70 രൂപ കടന്നപ്പോള്‍ ഞാലിപ്പൂവന്‍ പഴത്തിന്‍റെ വില 100 കടന്നു. സവാള, രസകദളി എന്നിവയ്ക്കും വില ഉയര്‍ന്ന നിലയിലാണ്. വിപണിയിൽ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ പഴമക്കാര്‍ പറയുന്നതുപോലെ 'കാണം വിറ്റും ഓണം ഉണ്ണേണ്ട' അവസ്ഥയിലാകും ഇത്തവണത്തെ ഓണാഘോഷം

Idukki

ഓണാഘോഷം കളറാക്കാന്‍ പൂ വിപണി സജീവം

തൊടുപുഴ: ഓണാഘോഷം വര്‍ണാഭമാക്കാന്‍ പൂ വിപണി സജീവം. പതിവുപോലെ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നാണ് ഇത്തവണയും കേരളത്തിലേക്ക് പൂക്കളെത്തുന്നത്. ചിങ്ങത്തിലെ വിവാഹസീസണ്‍ കൂടി കണക്കിലെടുത്ത് ഇപ്പോള്‍ത്തന്നെ വിപണിയില്‍ പൂവില ഉയര്‍ന്നുതുടങ്ങി.

തമിഴ്‌നാട്ടിലെ തോവാള, ശീലയംപെട്ടി, മാട്ടുത്താവണി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് കൂടുതലായി പൂക്കളെത്തുന്നത്. ഇതിനു പുറമേ കര്‍ണാടകയിലെ ഗുണ്ടല്‍പേട്ട്, ഹൊസൂര്‍, ബംഗളൂരു എന്നിവിടങ്ങളിലെ പൂപ്പാടങ്ങളിലും ഓണവിപണി കണക്കിലെടുത്ത് വന്‍തോതില്‍ പൂക്കളുടെ കൃഷിയും വിപണനവും നടക്കുന്നുണ്ട്.

വിവിധ വര്‍ണങ്ങളിലുള്ള പൂക്കളാണ് ഓണക്കാലത്തെ നിറപ്പകിട്ടാക്കുന്നത്. മഞ്ഞയും ഓറഞ്ചും നിറങ്ങളില്‍ ബന്തി, അരളി, ജമന്തി, റോസ്, കോഴിപ്പൂവ്, വാടാമുല്ല എന്നിവയെല്ലാം വില്‍പ്പനയ്ക്ക് തയാറാണ്. രണ്ടു നിറങ്ങളിലുള്ള ബന്തിക്ക് 180 മുതല്‍ 200 വരെയാണ് വില. അരളി -400, വാടാമല്ലി - 250 മുതല്‍ 260 വരെ, റെഡ് റോസ് 300-350, റോസ് - 300, മുല്ല മുഴത്തിന് 40-45, വെള്ള ജമന്തി- 600 എന്നിങ്ങനെയാണ് നിലവിലെ വില. ഇത് ഇനിയും ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു.

ഇതരസംസ്ഥാനങ്ങളിലെ കര്‍ഷകരില്‍നിന്നു കുറഞ്ഞ വിലയ്‌ക്കെടുക്കുന്ന പൂക്കള്‍ ഇടനിലക്കാര്‍ മുഖേന കേരളത്തിലെത്തുമ്പോള്‍ വില പതിന്‍മടങ്ങാകും. ഓണത്തിന് ആവശ്യക്കാരേറെയായതിനാല്‍ പറയുന്ന വിലയ്ക്കാണ് വിപണിയില്‍ പൂക്കളുടെ വ്യാപാരം നടക്കുന്നത്. തമിഴ്‌നാടിന്‍റെ അതിര്‍ത്തി ജില്ലകളില്‍നിന്ന് ഒട്ടേറെ വാഹനങ്ങളില്‍ കേരളത്തിലേക്ക് പൂക്കള്‍ കയറ്റി അയയ്ക്കുന്നുണ്ട്. ഓണക്കാലത്ത് പൂക്കളുടെ വിപണി സാധ്യത കണക്കിലെടുത്ത് നേരത്തേ ജില്ലയില്‍ ചിലയിടങ്ങളില്‍ പ്രാദേശികമായി ജമന്തിയും മറ്റും കൃഷി ചെയ്തിരുന്നു. എന്നാല്‍, ഈ വര്‍ഷം ഇത്തരത്തിലുള്ള കൃഷി കുറവാണെന്ന് കച്ചവടക്കാര്‍ പറയുന്നു. അതിനാല്‍ പൂക്കള്‍ക്കായി അന്യസംസ്ഥാനങ്ങളെത്തന്നെ ആശ്രയിക്കേണ്ടി വരും.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പൂക്കളുടെ കച്ചവടം നടക്കുന്ന സമയമാണ് ഓണക്കാലം. അത്തം മുതല്‍ തിരുവോണം വരെ പൂക്കള്‍ വാങ്ങാനായി ആവശ്യക്കാരേറും. അത്തപ്പൂക്കളം ഒരുക്കാനും ഓണക്കച്ചവടത്തിനായി വ്യാപാരസ്ഥാപനങ്ങള്‍ അലങ്കരിക്കാനുമാണ് പൂക്കള്‍ ധാരാളമായി ഉപയോഗിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ക്ലബ്ബുകള്‍, സന്നദ്ധസംഘടനകള്‍, സര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങള്‍, ധനകാര്യസ്ഥാപനങ്ങള്‍, റസിഡന്‍റ്സ് അസോസിയേഷനുകള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ അത്തം മുതല്‍ പൂക്കളമൊരുക്കിത്തുടങ്ങും. ഇതിനു പുറമേ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ അത്തപ്പൂക്കള മല്‍സരങ്ങളും നടക്കും.

Alappuzha

പരുമല മെഡിക്കൽ സെന്‍റർ ഒന്നാം വാർഷികവും സിടി സ്കാൻ ഉദ്ഘാടനവും ഇന്ന്

ചാരുംമൂട്: പരുമല സെന്‍റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെ ശാഖയായ ചാരുംമൂട് പരുമല മെഡിക്കൽ സെന്‍ററിന്‍റെ ഒന്നാം വാർഷികാഘോഷവും സിടി സ്കാൻ മെഷീന്‍റെ ഉദ്ഘാടനവും ഇന്നു നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് ചാരുംമൂട് എംജിഎം ഓഡിറ്റോറിയത്തിൽ നടക്കുന്ന വാർഷിക സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്‌ഘാടനം ചെയ്യും. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. പരുമല ആശുപത്രി സിഇഒ ഫാ. എം.സി. പൗലോസ്, നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, കോട്ടയം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ്, മാവേലിക്കര ഭദ്രാസനാധിപൻ ഏബ്രഹാം മാർ എപ്പിഫാനിയോസ് എന്നിവർ സംസാരിക്കും.

സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, പരുമല ആശുപത്രി സെക്രട്ടറി ആന്‍റ് പ്രൊജക്ട് ഡയറക്ടർ വർക്കി ജോൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് അഡ്മിനിസ്ട്രേറ്റീവ് കോ-ഓർഡിനേറ്റർ ഫാ. തോമസ് രാജു അറിയിച്ചു. പിആർഒ മൊബിൻ സി. മാത്യു, മാർക്കറ്റിംഗ് മാനേജർ ഗീവർഗീസ് ജോർജ്, ആരോൺ ഫിലിപ്പോസ് ഷിബു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Kottayam

ഞാറ് നടീല്‍ യന്ത്രങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു

കടുത്തുരുത്തി: അഗ്രോ സര്‍വീസ് സെന്‍റർ തനത് ഫണ്ട് ഉപയോഗിച്ചു വാങ്ങിയ രണ്ടു ഞാറ് നടീല്‍ യന്ത്രങ്ങളുടെ ഉദ്ഘാടനം മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിച്ചു. കര്‍ഷകര്‍ക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനൊപ്പം കാര്‍ഷികമേഖലയില്‍ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതിക്ക് കഴിയട്ടെയെന്ന് മന്ത്രി പറഞ്ഞു.

നിലവില്‍ ഉണ്ടായിരുന്ന മൂന്ന് നടീല്‍ യന്ത്രങ്ങൾക്ക് പുറമേയാണ് പുതിയ യന്ത്രങ്ങള്‍ കൂടി ലഭ്യമാക്കുന്നത്. ഇതോടെ കടുത്തുരുത്തിയിലെ കാര്‍ഷിക മേഖലയിലെപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലും ലാഭകരമാക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

യോഗത്തില്‍ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് തങ്കമ്മ വര്‍ഗീസ്, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്‍റ് റോയി ജോര്‍ജ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജി.വി. റെജി, കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ടി.ആര്‍. സ്വപ്ന, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, കൃഷി ഓഫീസര്‍ രേഷ്മ ആര്‍. നായര്‍, കര്‍ഷക പ്രതിനിധികള്‍, അഗ്രോ സര്‍വീസ് സെന്‍റർ ഫെസിലിറ്റേറ്റര്‍ സനല്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Ernakulam

സംസ്‌കൃത സർവകലാശാല സമരം: നാല് എസ്എഫ്‌ഐ പ്രവർത്തകർക്കു ജാമ്യം

കാലടി: സംസ്‌കൃത സർവകലാശാലയിലെ സമരത്തിനിടെ പൊലിസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന കേസിൽ റിമാൻഡിലായിരുന്ന നാല് എസ്എഫ്‌ഐ പ്രവർത്തകർക്കു കോടതി ജാമ്യം അനുവദിച്ചു. എസ്എഫ്ഐ പ്രവർത്തകരായ മെബിൻ, യദു കൃഷ്ണൻ, ബേസിൽ, വിജീഷ് എന്നിവർക്കാണ് പെരുമ്പാവൂർ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ 13നാണ് ഒരു സംഘം സർവകലാശാലയിലെത്തി വൈസ് ചാൻസലർക്കും സിൻഡിക്കേറ്റ് അംഗങ്ങൾക്കും ഓഫീസിൽനിന്ന് പുറത്തുപോകാൻ കഴിയാത്തവിധം തടസം സൃഷ്ടിച്ചത്.

വൈസ്ചാൻസലർക്കെതിരായ അതിക്രമത്തിന് പുറമേ, നിലവിലെ വൈസ്ചാൻസലറുടെ പ്രതീകാത്മക ശവസംസ്കാര ചടങ്ങും സംഘം നടത്തിയിരുന്നു. വൈസ്ചാൻസലറെ ശാരീരികമായി ആക്രമിക്കുകയും അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോടും ചാൻസലറോടും 11 വൈസ്ചാൻസലർമാർ സംയുക്തമായി ആവശ്യപ്പെട്ടിരുന്നു.

പൊലിസ് സ്ഥലത്തുണ്ടായിരുന്നിട്ടും സംഭവത്തിൽ ഇതുവരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നതിൽ ആശങ്കയുണ്ടെന്നും വിസിമാർ അഭിപ്രായം രേഖപ്പെടുത്തി. സംഭവത്തെ ശക്തമായി അപലപിച്ച വിസിമാർ കുറ്റകരവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ ശക്തവും കർശനവുമായ നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോടും ചാൻസലറോടും ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്തത്.

Thrissur

വയോജനങ്ങളുടെ സംഗമമൊരുക്കി വക്കാല കാഴ്ച സൗഹൃദ കൂട്ടായ്മ

വടക്കഞ്ചേരി: കിഴക്കഞ്ചേരി വക്കാലയിൽ സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കാഴ്ച സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വയോജന സംഗമവും ഡയാലിസിസ് രോഗികൾക്കുള്ള സാമ്പത്തികസഹായ വിതരണവും നടത്തി.
വക്കാല സമുദായ ഹാളിൽ നടന്ന വയോജന സംഗമം മുൻമന്ത്രി കെ.ഇ. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു.

സൗഹൃദചെയർമാൻ കെ.ജെ. പൗലോസ് അധ്യക്ഷത വഹിച്ചു. റിട്ടയേഡ് എസ്ഐ എം. ഹംസ, ഡോ. റെജി മാത്യു എന്നിവർ വയോജനങ്ങളെ ആദരിക്കൽ പ്രമുഖ വ്യക്തികളെ അനുമോദിക്കൽ എന്നീ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായ വിതരണം പഞ്ചായത്ത് മെംബർ എസ്. അനിൽകുമാർ നിർവഹിച്ചു.
വാർഡ് മെംബർ ഷാജു പുളിക്കൽ, അഡ്വ.സി.എസ്. ഐശ്വര്യ, കെ.എം. ജോയ്, അബ്ബാസ് മംഗലംഡാം പ്രസംഗിച്ചു. കൺവീനർ കെ. കൃഷ്ണൻകുട്ടി സ്വാഗതവും സിദിഖ് നന്ദിയും പറഞ്ഞു.

Palakkad

ഡിടിപിസി ഓണാഘോഷം 25മുതല്‍ 28വരെ

പാലക്കാട്: സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി) എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ജില്ലാതല ഓണാഘോഷ പരിപാടികള്‍ 25 മുതല്‍ 28വരെ സംഘടിപ്പിക്കും.

പാലക്കാട് രാപ്പാടി ഓപ്പണ്‍ ഏയര്‍ ഓഡിറ്റോറിയം, വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്ക്, ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്ക്, പോത്തുണ്ടി ഉദ്യാനം എന്നീ കേന്ദ്രങ്ങളിലായി വിപുലമായ കലാ-സാംസ്‌കാരിക പരിപാടികളാണ് നടക്കുക. 25ന് വൈകുന്നേരം അഞ്ചിന് അത്താലൂര്‍ പി. ശിവദാസനും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യത്തോടെ രാപ്പാടി ഓപ്പണ്‍ ഏയര്‍ ഓഡിറ്റോറിയത്തില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് മഠത്തില്‍ ഭാസ്‌കരനും സംഘവും -കണ്യാര്‍കളി, മണ്ണൂര്‍ ചന്ദ്രനും സംഘവും-പൊറാട്ടുകളി എന്നിവ അരങ്ങേറും.

വൈകുന്നേരം ആറിനാണ് ഉദ്ഘാടന സമ്മേളനം. രാത്രി 7.30ന് സിനിമാ താരം കൃഷ്ണപ്രഭ- ഗൗരി ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന നൃത്തപരിപാടിയും നടക്കും. 26ന് വൈകുന്നേരം 5.30ന് ദേവാശ്രയം ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിലെ കുട്ടികളുടെ കലാപരിപാടികള്‍, ആറിന് രാമന്‍ സ്മാരക തിറ- പൂതന്‍ കളി സംഘം അവതരിപ്പിക്കുന്ന തിറയും പൂതനും, 6.30ന് വിപിന്‍ പുലവരും സംഘവും അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്ത്, രാത്രി 7.30ന് എസ്എസ് മ്യൂസിക് ബാന്‍ഡ് പാലക്കാട് അവതരിപ്പിക്കുന്ന വയലിന്‍ ഫ്യൂഷന്‍ എന്നിവയുണ്ടായിരിക്കും.

27ന് വൈകുന്നേരം 5.30ന് എലവഞ്ചേരി ബേബീസ് കലാസമിതി അവതരിപ്പിക്കുന്ന തിരുവാതിരക്കളി, കൈകൊട്ടിക്കളി, ആറിന് വോയ്‌സ് ഓഫ് കളക്ടറേറ്റിന്‍റെ കരോക്കെ ഗാനമേള, രാത്രി ഏഴിന് ടി. പകാനും സംഘവും അവതരിപ്പിക്കുന്ന പൊറാട്ടു നാടകം, 7.30ന് സ്വരാലയ പാലക്കാട് അവതരിപ്പിക്കുന്ന ഗാനമേള എന്നിവ അരങ്ങേറും.

സമാപന ദിനമായ 28ന് വൈകുന്നേരം 5.30ന് സാരംഗ് ഓര്‍ക്കസ്ട്രയുടെ ഗാനമേള, 6.30ന് അട്ടപ്പാടി ഗോത്രകലാമണ്ഡലത്തിന്‍റെ ആട്ടം പാട്ട്, രാത്രി എട്ടിന് കൈതോല നാടന്‍ പാട്ടുകൂട്ടം അവതരിപ്പിക്കുന്ന "ലെഗസി ഫോക് മെഗാഷോ' എന്നിവയോടെ ആഘോഷങ്ങള്‍ സമാപിക്കും.

Malappuram

ഓണാഘോഷത്തിന് "മാറ്റു കൂട്ടാൻ' നഗരസഭവക മാലിന്യക്കൂന്പാരം

നിലന്പൂർ: നിലന്പൂർ നഗരസഭ ശേഖരിച്ച മാലിന്യങ്ങൾ മിനി ബൈപാസ് റോഡരികിൽ കൂന്പാരമായി കിടക്കുന്നു. യാത്രക്കാർ ദുർഗന്ധം സഹിച്ച് യാത്ര ചെയ്യേണ്ട അവസ്ഥ. നഗരസഭയിലെ ആരോഗ്യവിഭാഗത്തിന്‍റെ അനാസ്ഥ മൂലം നാട്ടുകാർ ദുരിതമനുഭവിക്കുകയാണ്.

നിലന്പൂർ ബസ് സ്റ്റാൻഡിനോടു ചേർന്ന് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് നിക്ഷേപിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ പ്രതിഷേധങ്ങളെത്തുടർന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു. ഈ മാലിന്യങ്ങളാണ് മിനി ബൈപാസ് റോഡരികിലും മിൽമ കെട്ടിടത്തിന് സമീപത്തുമായി കൂട്ടിയിട്ടിരിക്കുന്നത്. ഒരാഴ്ച കഴിഞ്ഞിട്ടും മാലിന്യങ്ങൾ ഇവിടെനിന്ന് നഗരസഭ നീക്കം ചെയ്തിട്ടില്ല.
പൊതുയിടങ്ങളിൽ മാലിന്യം നിക്ഷേപിച്ചാൽ പിഴ ഉൾപ്പെടെ ചുമത്തുന്ന നഗരസഭയുടെ ആരോഗ്യവിഭാഗം റോഡരികിൽ കൂട്ടിയിട്ട മാലിന്യങ്ങൾ സുരക്ഷിത ഇടങ്ങളിലേക്ക് നീക്കാൻ നടപടിയെടുക്കാത്തതിൽ ആക്ഷേപം ശക്തമാണ്.

കാൽനടയാത്രക്കാരും ബസ് യാത്രക്കാരുമുൾപ്പെടെ ആയിരക്കണക്കിന് ആളുകൾ സഞ്ചരിക്കുന്ന റോഡരികിലാണ് മാലിന്യങ്ങൾ കൂന്പാരമായി കിടക്കുന്നത്. പകർച്ചവ്യാധികൾ പടരാൻ ഇതുകാരണമാകുന്നു. നഗരസഭയ്ക്ക് മാലിന്യ സംസ്കരണത്തിന് ആവശ്യമായ സംവിധാനങ്ങൾ ഇല്ലാത്തതാണ് ഈ അവസ്ഥക്ക് കാരണം.
ബസ് സ്റ്റാൻഡിൽ എൽഡിഎഫ് കുത്തിയിരിപ്പ് സമരം നടത്തിയതിനെത്തുടർന്നായിരുന്നു സ്വകാര്യസ്ഥലത്ത് കിടന്ന മാലിന്യകൂന്പാരം നീക്കം ചെയ്തത്.

മാലിന്യം കൂട്ടിയിട്ട നടപടിക്കെതിരേ നഗരസഭാ കൗണ്‍സിലറും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവുമായ ഇ. അരുണ്‍ദാസിന്‍റെ നേതൃത്വത്തിൽ പ്രതിഷേധവുമായി സംഘടന രംഗത്തുവന്നിട്ടുണ്ട്.

നിലന്പൂർ നഗരസഭയ്ക്ക് മുതുകാട് രണ്ടേക്കർ സ്ഥലം ഉണ്ടെങ്കിലും ഇവിടെ മാലിന്യ സംസ്കരണ കേന്ദ്രം യാഥാർഥ്യമാക്കാൻ ഇതുവരെയായിട്ടില്ല. ഹരിത കർമ സേനാംഗങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നിലന്പൂർ നഗരസഭ വളപ്പിൽ വേർതിരിച്ചെടുത്താണ് കയറ്റിവിടുന്നത്.

Kozhikode

അവർ മറക്കില്ല, പാടത്തെ ഈ നല്ലപാഠം

മുക്കം: കൃഷിയെക്കുറിച്ചുള്ള അറിവ് പാഠപുസ്തകത്തിൽ ഒതുക്കാതെ നേരിട്ടുള്ള അനുഭവത്തിലൂടെ സ്വന്തമാക്കി പന്നിക്കോട് എയുപി സ്കൂളിലെ വിദ്യാർഥികൾ.

സ്കൂൾ മാനേജർ സി. കേശവൻ നമ്പൂതിരിയുടെ എരഞ്ഞിമാവിലെ വയലിലെത്തിയാണ് നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ നേരിട്ടുകണ്ട് പഠിച്ചത്. ഏഴാം ക്ലാസ് പാഠപുസ്തകത്തിലെ ‘വിത്ത് എന്ന മഹാദ്ഭുതം’, ‘ഗ്രാമീണ സ്ത്രീകൾ’ എന്നീ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പഠനയാത്ര.

അധ്യാപകർ ക്ലാസ് മുറിയിൽ പരിചയപ്പെടുത്തിയ കൃഷിയറിവുകൾ നേരിട്ട് മനസിലാക്കുന്നതിനൊപ്പം നെൽകൃഷിയുടെ പ്രായോഗിക വശങ്ങളും വിദ്യാർഥികൾ അടുത്തറിഞ്ഞു. വയലിലെത്തിയ വിദ്യാർഥികൾ പാടത്തെ ചെളിയിലിറങ്ങി ഞാറുനടുന്നതിലും പങ്കാളികളായി. വിത്ത് പാകുന്നതു മുതൽ ഞാറ് തയാറാക്കുന്നതും നടുന്നതും ഉൾപ്പെടെയുള്ള നെൽകൃഷിയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ച് കർഷകത്തൊഴിലാളികളിൽനിന്ന് വിദ്യാർഥികൾ ചോദിച്ചറിഞ്ഞു. കൃഷിക്കായി കർഷകർ നടത്തുന്ന അധ്വാനവും വയലിലെത്തിയുള്ള പഠനത്തിലൂടെ കുട്ടികൾക്ക് നേരിട്ടറിയാനായി.

നെൽകൃഷിയെക്കുറിച്ച് പഠിക്കാനെത്തിയ വിദ്യാർഥികൾക്ക് അപ്രതീക്ഷിത അതിഥിയായെത്തിയത് പ്രവാസി വ്യവസായിയും പഴയകാല കർഷകനുമായ യു. അബ്ദുല്ല ഫാറൂഖിയായിരുന്നു. തന്‍റെ കർഷകജീവിതത്തിലെ അനുഭവങ്ങളും പാടത്തോടും കൃഷിയോടുമുള്ള ബന്ധവും അദ്ദേഹം വിദ്യാർഥികളുമായി പങ്കുവച്ചു.
കൃഷിയിൽനിന്ന് പുതിയ തലമുറ അകന്നുപോകുന്ന സാഹചര്യത്തിൽ കാർഷികവൃത്തിയുടെ പ്രാധാന്യവും അധ്വാനത്തിന്‍റെ മൂല്യവും അദ്ദേഹം കുട്ടികളോട് വിശദീകരിച്ചു.

സ്കൂൾ മാനേജർ സി. കേശവൻ നമ്പൂതിരി പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്‍റ് സി. ഫസൽ ബാബു അധ്യക്ഷത വഹിച്ചു. യു. അബ്ദുല്ല ഫാറൂഖി മുഖ്യാതിഥിയായി. എസ്എംസി ചെയർമാൻ ബഷീർ പാലാട്ട്, എംപിടിഎ പ്രസിഡന്‍റ് അസൂറാബി റസാഖ്, വൈസ് പ്രസിഡന്‍റ് സലീന, പിടിഎ വൈസ് പ്രസിഡന്‍റ് രജീഷ് പരപ്പിൽ എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ രമ്യ സുമോദ്, പി.കെ. ഹഖീം കളൻതോട്, രമേശൻ, സി. സവ്യ, പി.കെ. ജിജി കൃഷ്ണ തുടങ്ങിയവർ നേതൃത്വം നൽകി.

Wayanad

നാടും നഗരവും ഒരുങ്ങി; ഇനി ഓണം മൂഡ്

ജില്ലയില്‍ പൂവിപണി സജീവം

സുല്‍ത്താന്‍ ബത്തേരി: ഓണത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങിയതോടെ വയനാട്ടില്‍ പൂവിപണി സജീവമായി. ഇതര സംസ്ഥാനങ്ങളില്‍നിന്ന് പൂക്കള്‍ എത്തിത്തുടങ്ങിയെങ്കിലും കാലാവസ്ഥാ വ്യതിയാനവും ഗതാഗതച്ചെലവിലെ വര്‍ധനയും വിപണിയില്‍ പൂക്കളുടെ വില ഉയരാന്‍ ഇടയാക്കി.
മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള ചെണ്ടുമല്ലി,റോസ്, ജമന്തി, മല്ലിക,അരളി തുടങ്ങിയവയ്ക്കാണ് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുള്ളത്. മഴ ചതിച്ചതാണ് ഇത്തവണ പൂവില വര്‍ധനയ്ക്കുള്ള പ്രധാന കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. മുന്‍വര്‍ഷങ്ങളില്‍ വയനാട്ടിലേക്ക് ഏറ്റവുമധികം പൂക്കള്‍ എത്തിയിരുന്ന കര്‍ണാടകയിലെ ഗുണ്ടല്‍പേട്ട മേഖലയില്‍ ആവശ്യത്തിന് മഴ ലഭിക്കാതിരുന്നതിനാല്‍ പൂക്കൃഷി കാര്യമായി നടന്നില്ല.

നിലവില്‍ ഓറഞ്ച് ചെണ്ടുമല്ലിക്ക് കിലോഗ്രാമിന് 80 മുതല്‍ 100 രൂപ വരെയും മഞ്ഞയ്ക്ക് 100 മുതല്‍ 160 രൂപ വരെയുമാണ് വില. ജമന്തിക്ക് 200 മുതല്‍ 400 രൂപ വരെയും വാടാമല്ലിക്ക് ശരാശരി 160 രൂപയും റോസാപ്പൂവിന് 200 മുതല്‍ 400 രൂപ വരെയുമാണ് വില. സ്‌കൂളുകളിലും വിവിധ സ്ഥാപനങ്ങളിലും പൂക്കള മത്സരങ്ങള്‍ ആരംഭിക്കുന്നതോടെ ആവശ്യകത കൂടുന്നതിനാല്‍ വരുംദിവസങ്ങളില്‍ വില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. ചിക്കബെല്ലാപൂരിലെ കര്‍ണാടക ഗ്രാമങ്ങളില്‍നിന്നാണ് ഇത്തവണ ജില്ലയിലേക്ക് ഏറ്റവുമധികം പൂക്കള്‍ എത്തുന്നതെന്ന് ബത്തേരി മാരിയമ്മന്‍കോവിലിന് സമീപം 18 വര്‍ഷമായി പൂക്കച്ചവടം നടത്തുന്ന മണികണ്ഠന്‍ പറഞ്ഞു.

ചിക്കബെല്ലാപൂര്‍ മേഖലയിലെ കര്‍ഷകര്‍ വ്യാപകമായി പൂക്കൃഷി നടത്തുന്നുണ്ട്. ഓണക്കാലമാകുന്നതോടെ പൂക്കച്ചവടക്കാര്‍ ഗ്രാമങ്ങളിലെത്തി പൂപ്പാടങ്ങള്‍ മൊത്തമായി ഏറ്റെടുക്കുന്നതാണ് പതിവ്. എന്നാല്‍ ഇത്തവണ സ്ഥിതി മാറി. കര്‍ണാടകയില്‍ പെയിന്‍റ് കമ്പനികളും സഹകരണ സംഘങ്ങളും കിലോഗ്രാമിന് അഞ്ച് മുതല്‍ പത്ത് രൂപ വരെ അധികം നല്‍കി പൂക്കള്‍ ശേഖരിക്കുന്നുണ്ട്. ഇതോടെ കര്‍ഷകര്‍ പഴയതുപോലെ മൊത്തക്കച്ചവടക്കാര്‍ക്ക് പൂക്കള്‍ നല്‍കാന്‍ താല്‍പര്യം കാണിക്കുന്നില്ല. ഇത് വയനാട്ടിലെ പൂവിപണിയിലും വിലവര്‍ധനയ്ക്ക് കാരണമാകുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.

ഓണ വിപണി കീഴടക്കാൻ കുടുംബശ്രീ

സുൽത്താൻ ബത്തേരി: പൂക്കളും വിഷരഹിത പച്ചക്കറിയുമായി ഇത്തവണയും ഓണ വിപണി കീഴടക്കാനൊരുങ്ങി കുടുംബശ്രീ. ഓണവിപണിയിൽ ഓണപ്പൂക്കളെത്തിക്കുന്നതിനായി "നിറപ്പൊലിമ’യും വിഷരഹിത പച്ചക്കറികൾക്കായി "ഓണക്കനി’യുമാണ് കുടുംബശ്രീ നടപ്പാക്കിയ പദ്ധതികൾ.
പദ്ധതിയുടെ ഭാഗമായി നെൻമേനി സിഡിഎസിന്‍റെ നേതൃത്വത്തിൽ കൃഷി ചെയ്ത പൂക്കളുടെ ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് കെ.എ. ഗംഗാധരൻ നിർവഹിച്ചു.
ഒന്നരയേക്കറിൽ പൂകൃഷിയും പച്ചക്കറിയും നെൻമേനി സിഡിഎസിന്‍റെ നേതൃത്വത്തിൽ കൃഷി ചെയ്യുന്നുണ്ട്. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ മിനി തോമസ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുജാത ഹരിദാസ്, സിഡിഎസ് ചെയർപേഴ്സണ്‍ സുഷമ പ്രദീപ്, കുടുംബശ്രീ അസിസ്റ്റന്‍റ് ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ.എം. സെലീന തുടങ്ങിയവർ പ്രസംഗിച്ചു. ഓണക്കാലത്ത് ഏറെ ആവശ്യക്കാരുള്ള ബന്ദിപ്പൂവാണ് വൻതോതിൽ നിറപ്പൊലിമ പദ്ധതിയിൽ ജില്ലയിൽ കൂടുതലായി കൃഷി ചെയ്തത്. ജില്ലയിലെ 1826 ജെഎൽജി കർഷകർ 100 ഏക്കറിൽ പച്ചക്കറി കൃഷിയും 596 കർഷകർ 106 ഏക്കറിൽ പൂ കൃഷിയും ഓണത്തോടനുബന്ധിച്ച് ചെയ്യുന്നുണ്ട്.

ഓണസമൃദ്ധി, ഓണവിപണികൾ 22 മുതൽ 25 വരെ

കൽപ്പറ്റ: ജില്ലയിൽ കൃഷി വകുപ്പിന്‍റെ നേതൃത്വത്തിലുള്ള ഓണസമൃദ്ധി, ഓണവിപണികൾ 22 മുതൽ 25 വരെ പ്രവർത്തിക്കും.
"വിലസ്ഥിരതക്കായുള്ള വിപണി ഇടപെടൽ' പദ്ധതിയുടെ ഭാഗമായ 41 കർഷകചന്തകളാണ് വിവിധ ഇടങ്ങളിലായി പ്രവർത്തിക്കുക.
ഇതിൽ 26 ചന്തകൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൃഷിഭവനുകളുടെ നേതൃത്വത്തിലാണ് നടത്തുന്നത്. ഇതോടൊപ്പം പത്ത് ചന്തകൾ ഹോർട്ടികോർപ്പും അഞ്ച് ചന്തകൾ വിഎഫ്പിസികെയുടെ നേതൃത്വത്തിലും സംഘടിപ്പിക്കും.

കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾ പൊതുവിപണിയിലെ മൊത്ത വ്യാപാര വിലയേക്കാൾ പത്ത് ശതമാനം അധികം വില നൽകി സംഭരിക്കും. പൊതുവിപണിയിലെ ചില്ലറ വിൽപന വിലയേക്കാൾ 30 ശതമാനം വരെ കുറഞ്ഞ വിലയക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. ജൈവ സാക്ഷ്യപത്രമുള്ള ജൈവ ഉത്പന്നങ്ങൾക്ക് ഇതേ രീതീയിൽ 20 ശതമാനം അധിക വില നൽകി സംഭരിക്കും. ചില്ലറ വിൽപന വിലയേക്കാൾ 10 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. കൃഷിഭവൻ പരിധിയിൽ ഉത്പാദിപ്പിക്കപ്പെടുന്ന കാർഷിക ഉത്പന്നങ്ങൾ കർഷക ചന്തകൾ വഴി സംഭരിച്ച് വിതരണം ചെയ്യും. കർഷകചന്തയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടാം.

ഹരിതചട്ടം കർശനമായി പാലിക്കണം

കൽപ്പറ്റ: ഓണത്തോടനുബന്ധിച്ച് ജില്ലയിൽ നടക്കുന്ന മുഴുവൻ ആഘോഷ പരിപാടികളും ഹരിതചട്ടം പാലിച്ച് മാത്രമേ നടത്താവൂ എന്ന് ജില്ലാ ശുചിത്വ മിഷൻ കോഓർഡിനേറ്റർ അറിയിച്ചു. പരിപാടികളിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പൂർണമായി ഒഴിവാക്കി പ്രകൃതിസൗഹൃദ വസ്തുക്കൾ ഉപയോഗിക്കണമെന്നും സദ്യക്കും മറ്റ് ഭക്ഷണ വിതരണങ്ങൾക്കും വാഴയില, സ്റ്റീൽ പാത്രങ്ങൾ, സ്റ്റീൽ ഗ്ലാസുകൾ എന്നിവ മാത്രമേ ഉപയോഗിക്കാവൂ എന്നും നിർദേശമുണ്ട്.
ആഘോഷ സ്ഥലങ്ങളിൽ ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കാൻ ബിന്നുകൾ സ്ഥാപിക്കുകയും അവ ശാസ്ത്രീയമായി സംസ്കരിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും വേണം. ഗ്രീൻ പ്രോട്ടോക്കോൾ ഫലപ്രദമായി നടപ്പാക്കാൻ ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും ശുചിത്വ മിഷൻ വ്യക്തമാക്കി.

വിലക്കയറ്റവും പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയാൻ വ്യാപക പരിശോധന

കൽപ്പറ്റ: ഓണക്കാലത്ത് വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, പൂഴ്ത്തിവയ്പ്, കരിഞ്ചന്ത എന്നിവ തടയാൻ വ്യാപക പരിശോധന. പൊതുവിതരണം, ലീഗൽ മെട്രോളജി, പോലീസ്, റവന്യു, ഭക്ഷ്യ സുരക്ഷ വകുപ്പുകളിലെ ജീവനക്കാരെ ഉൾപ്പെടുത്തി ജില്ലാ കളക്ടർ രൂപീകരിച്ച പ്രത്യേക സ്ക്വാഡ് മുപ്പതിലധികം സ്ഥാപനങ്ങളിൽ പരിശോധന നടത്തി.

പത്തിടങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തി. ഉപഭോക്താക്കൾ കാണുന്ന വിധത്തിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് അികൃതർ അറിയിച്ചു. ഹോട്ടലുകളിൽ അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പാചകവാതക സിലിണ്ടറുകൾ പിടിച്ചെടുക്കുകയും കുറ്റക്കാർക്കെതിരേ കർശന നിയമനടപടി സ്വീകരിക്കുകയും ചെയ്യും. ജില്ലാ സപ്ലൈ ഓഫിസർ പി.എസ്. പ്രവീണ്‍, മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസർ ഇ.എം. സുമേഷ്, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ കെ.എം. അപർണ, ഫുഡ് സേഫ്റ്റി ഓഫിസർ ഡോ. അഞ്ജു ജോർജ്, റേഷനിംഗ് ഇൻസ്പെക്ടർ വിനു സ്റ്റാൻലി എന്നിവരാണ് പരിശോധനാ സംഘത്തിലുള്ളത്.

Kannur

അക്ഷരോന്നതി പുസ്തക വിതരണം

ചെമ്പേരി: കണ്ണൂർ തദ്ദേശ സ്വയംഭരണ വകുപ്പ് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആർജിഎസ്എ ജില്ലാ പ്രോഗ്രാം മാനേജ്മെന്‍റിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അക്ഷരോന്നതി പുസ്തക വിതരണ പരിപാടി ഏരുവേശി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു.

പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജയശ്രീ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. വാർഡംഗം പൗളിൻ തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി രശ്മി രാജീവ് ആമുഖ പ്രഭാഷണം നടത്തി. വാർഡ് അംഗങ്ങളായ അനീഷ് തോണക്കര, കെ.ഒ. ജനാർദനൻ, സാലി മാത്യു, നിഷ സോജൻ, സിഡിഎസ് ചെയർപേഴ്സൺ അനിത വിജയൻ, ആർജിഎസ്എ ബ്ലോക്ക് കോ-ഓർഡിനേറ്റർ കെ.വി. ഷീജ എന്നിവർ പ്രസംഗിച്ചു.

ഏരുവേശി പഞ്ചായത്തിലെ കുനിയമ്പുഴ, അരീക്കമല, പുതുശേരിക്കോട്ട എന്നീ ഉന്നതികളിലെ ഫെസിലിറ്റേറ്റർമാരായ രസ്ന മല്ലിശേരി, ആതിര നാരായണൻ, കെ.എൻ. നയന എന്നിവർ ചേർന്നാണു പഠന മുറികളിലേക്കുള്ള പുസ്തകങ്ങൾ ഏറ്റുവാങ്ങിയത്. സാക്ഷരത പ്രേരക് സി. സ്മിത, ഹെൽത്ത് ഇൻസ്പെക്ടർ പി.വി. വിജി, സിഡിഎസ് വൈസ് ചെയർപേഴ്സൺ രമ്യ ശ്രീനിവാസൻ, കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ സഫ സത്താർ എന്നിവർ പങ്കെടുത്തു.

Kasaragod

ഓണത്തെ വരവേൽക്കാൻ കാസർഗോഡ്

കുടുംബശ്രീ ഓണം ജില്ലാ വിപണന മേളയ്ക്ക് തുടക്കമായി

കാസര്‍ഗോഡ്: ഓണവിപണി കീഴടക്കാന്‍ കുടുംബശ്രീയുടെ ഉത്പന്നങ്ങളുമായി ജില്ലാതല ഓണം വിപണന മേളയ്ക്ക് തുടക്കമായി. കാസര്‍ഗോഡ് കളക്ടറേറ്റ് കോമ്പൗണ്ടില്‍ ആരംഭിച്ച മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സാബു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ അർജുൻ പാണ്ഡ്യന്‍ മുഖ്യാതിഥിയായിരുന്നു. നാടന്‍ രുചിയും ഗുണമേന്മയുള്ള ഉത്പന്നങ്ങളും കുറഞ്ഞ വിലയില്‍ ജനങ്ങളിലെത്തിച്ച് ഓണം കൂടുതല്‍ അര്‍ത്ഥത്താക്കാനുള്ള ഒരുക്കത്തിലാണ് കാസര്‍ഗോഡ് കുടുംബശ്രീ മിഷന്‍. കുത്താംപുള്ളി കേരള സാരികള്‍, നാടന്‍ പച്ചക്കറികള്‍, വൈവിധ്യമാര്‍ന്ന അച്ചാറുകള്‍, ശര്‍ക്കര, ചിപ്‌സ്, ഓണപ്പൂക്കള്‍ തുടങ്ങിയവയും നാവിന്‍ തുമ്പില്‍ കൊതിയൂറുന്ന രുചിയുമായി വിവിധ തരം പായസങ്ങളും മേളയില്‍ ഒരുക്കിയിട്ടുണ്ട്.

കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണി ഉറപ്പാക്കുകയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. ജില്ലാതല മേളയ്ക്ക് പുറമെ, ജില്ലയിലെ എല്ലാ സിഡിഎസുകളിലും രണ്ട് ഓണം വിപണന മേളകള്‍ വീതം സംഘടിപ്പിക്കും. ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് തൊട്ടടുത്തുള്ള മേളകളില്‍ നിന്ന് ഓണവിപണി പ്രയോജനപ്പെടുത്താം. കുടുംബശ്രീ അസി.ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ കെ.എം.കിഷോര്‍ കുമാര്‍, നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ കെ.എസ്.ഷാരോണ്‍ വാസ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.ടി.ജിതിന്‍, ചെങ്കള പഞ്ചായത്ത് പ്രസിഡന്‍റ് വസന്തന്‍ അജക്കോട് എന്നിവര്‍ പ്രസംഗിച്ചു. 22 വരെയാണ് മേള പ്രവര്‍ത്തിക്കുക. ഓണത്തിന് ആവശ്യമായ നിത്യേപയോഗ സാധനങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക ഓണക്കിറ്റുകളും കുടുംബശ്രീ വിപണിയിലില്‍ എത്തിക്കുന്നുണ്ട്. 11 പ്രധാന ഓണ വിഭവങ്ങള്‍ അടങ്ങിയതാണ് കിറ്റ് 500 രൂപ മുതല്‍ 700 രൂപ വരെയുള്ള കിറ്റുകള്‍ സിഡിഎസുകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്.

കുടുംബശ്രീ സദ്യയൊരുക്കും; കറികളും പായസവും തീന്‍മേശയിലെത്തും

കാസര്‍ഗോഡ്: വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കി കുടുംബശ്രീ. വീടുകളിലും ഓഫീസുകളിലും സദ്യയൊരുക്കുന്നതിലെ പ്രയാസങ്ങള്‍ ഒഴിവാക്കി തികച്ചും തനതായ നാടന്‍ രുചികളോടെയാണ് കുടുംബശ്രീ മിഷന്‍റെ നേതൃത്വത്തില്‍ ഓണസദ്യ തയ്യാറാക്കുന്നത്. സംസ്ഥാനമെമ്പാടുമുള്ള നാനൂറോളം വനിതാ കാന്‍റീന്‍ കാറ്ററിംഗ് യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് സംരംഭകരാണ് ഈ പട്ടിണിയില്ലാത്ത ഓണക്കാലത്തിന് പിന്നില്‍ അണിനിരക്കുന്നത്. ആവശ്യക്കാര്‍ക്ക് ഇഷ്ടമുള്ള വിഭവങ്ങളും പ്രിയപ്പെട്ട പായസവും തെരഞ്ഞെടുത്ത് മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കാനുള്ള സൗകര്യവുമുണ്ട്.

നാവിന്‍തുമ്പില്‍ രുചിയൂറുന്ന 19 ഓളം വിഭവങ്ങളടങ്ങിയ വിഭവസമൃദ്ധമായ സദ്യയാണ് ഇത്തവണ കുടുംബശ്രീ ഒരുക്കുന്നത്. ചോറ്, സാമ്പാര്‍, അവിയല്‍, കൂട്ടുകറി, തോരന്‍, ഓലന്‍, കാളന്‍, പച്ചടി, കിച്ചടി, പുളിയിഞ്ചി, സം, മോര്, അച്ചാര്‍, ശര്‍ക്കരവരട്ടി, കായ ഉപ്പേരി, പപ്പടം, പഴം, പായസം എന്നിവ അടങ്ങിയ പ്രീമിയം സദ്യയ്ക്ക് 170 രൂപ മുതലാണ് നിരക്ക് ഈടാക്കുന്നത്. ഇതിന് പുറമേ മധുര പ്രിയര്‍ക്കായി അടപ്രഥമന്‍, പാലട പ്രഥമന്‍, പരിപ്പ് പായസം തുടങ്ങി വിവിധയിനം പായസങ്ങളും പ്രത്യേകം ലഭ്യമാകും. അര ലിറ്റര്‍ മുതല്‍ പായസം ഓര്‍ഡര്‍ ചെയ്യാം. മിനിമം അഞ്ചുസദ്യയെങ്കിലും ബുക്ക് ചെയ്യണമെന്നാണ് നിബന്ധന.

ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ എല്ലാ സിഡിഎസുകള്‍ വഴിയും പ്രത്യേക കോള്‍ സെന്ററുകള്‍ വഴിയും സദ്യയുടെ മുന്‍കൂട്ടിയുള്ള ബുക്കിംഗ് പുരോഗമിക്കുകയാണ്. ഓണസദ്യ ബുക്ക് ചെയ്യുന്ന വ്യക്തിയുടെ സമീപപ്രദേശത്തുള്ള കുടുംബശ്രീ സംരംഭകര്‍ക്കാവും ഓര്‍ഡര്‍ കൈമാറുക. സദ്യ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് അതതു പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംരംഭകരില്‍ നിന്ന് ഓണദിവസം നേരിട്ട് സദ്യ വാങ്ങാവുന്നതാണ്. വനിതാ സംരംഭകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിനൊപ്പം മലയാളികള്‍ക്ക് ശുചിത്വവും ഗുണനിലവാരവുമുള്ള ഓണസദ്യ ഏറ്റവും ചുരുങ്ങിയ ചെലവില്‍ എത്തിക്കുകയുമാണ് കാസര്‍ഗോഡ് കുടുംബശ്രീ മിഷന്‍ ലക്ഷ്യമിടുന്നത്.

ചെണ്ടുമല്ലികൃഷി വിളവെടുത്തു

രാവണേശ്വരം: ഓണവപണി ലക്ഷ്യമിട്ട് രാവണേശ്വരം പുരുഷ സ്വയംസഹായസംഘത്തിന്‍റെ കൂട്ടായ്മ ഒരേക്കര്‍ സ്ഥലത്ത് നടത്തിയ ചെണ്ടുമല്ലികൃഷി വിളവെടുത്തു. രാവണേശ്വരം ഗവ.സ്‌കൂളിന് പിറകുവശത്തുള്ള കാടുപിടിച്ചു കിടന്നിരുന്ന ഒരേക്കര്‍ സ്ഥലം വെട്ടിത്തെളിച്ച് കൃഷിയോഗ്യമാക്കിയത്. കരിന്തളം ജോസഫില്‍ നിന്നും 1700 ഹൈബ്രിഡ് ചെണ്ടുമല്ലി തൈകള്‍ ശേഖരിച്ചാണ് പൂകൃഷി ക്ക് തുടക്കമിട്ടത്. പൂകൃഷിയില്‍ നിന്ന് ഏഴു ക്വിന്‍റല്‍ ഓളം വിളവ് ലഭിക്കുമെന്നാണ് സംഘം പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സാബു ഏബ്രഹാം നിര്‍വഹിച്ചു. രവീന്ദ്രന്‍ കാപ്പില്‍വളപ്പില്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.കെ.സോയ, ജില്ലാ പഞ്ചായത്തംഗം കെ.സബീഷ്, പഞ്ചായത്തംഗങ്ങളായ എ.തമ്പാന്‍, ദീപ പ്രവീണ്‍, കൃഷി ഓഫീസര്‍ സി.പ്രമോദ് കുമാര്‍, അസി.കൃഷി ഓഫീസര്‍ കെ. നാരായണന്‍, സംഘം സെക്രട്ടറി എം.സുകേഷ് എന്നിവര്‍ സംസാരിച്ചു.

നീലേശ്വരം: ജില്ലാ റിട്ട.ഹെല്‍ത്ത് എംപ്ലോയീസ് അസോസിയേഷന്‍ ഓണാഘോഷം നീലേശ്വരം മഹേശ്വരി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.പി.മുഹമ്മദ് റാഫി ചെയ്തു. കെ.അമ്പാടി അധ്യക്ഷതവഹിച്ചു. ജോളി ജോസഫ്, രാജന്‍ കാനത്തൂര്‍, പദ്മിനി കളത്തേര, പി.അശോകന്‍, കെ.രേണുക പി.പി. ജമുന, എം.കുഞ്ഞികൃഷ്ണന്‍, കുഞ്ഞിക്കണ്ണന്‍. കേശവന്‍ നമ്പൂതിരി, ടി.വി.പുഷ്പലത, കെ.ടി.ഭാനു എന്നിവര്‍ സംസാരിച്ചു. പി.ഗിരീഷ് കുമാര്‍ സ്വാഗതവും കെ.വി. ഗംഗാധരന്‍ നന്ദിയും പറഞ്ഞു. സംഘടനയുടെ വകയായി പാലിയേറ്റീവ് രോഗികള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.

ad

ad

ADVERTISEMENT

ad

ADVERTISEMENT

Editor's Pick

Category Category
ad

ADVERTISEMENT

All

In Memory

All

Obituary

സുജിത് കോശി

തിരുവനന്തപുരം: കുമാരപുരം പൂന്തി റോഡ് റോസ് ഗാർഡൻസിൽ (ഇലവുംതിട്ട വാലുപറമ്പിൽ ) കേന്ദ്ര ആഭ്യന്തരവകുപ്പിലെ ജോയിന്‍റ് ഡപ്യൂട്ടി ഡയറക്ടർ സുജിത് കോശി (59) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് ഇലവുംതിട്ട ബെതലഹേം മാർത്തോമാ പള്ളിയിൽ. ഭാര്യ: ഷീല ഏബ്രഹാം കോശി പനക്കാമറ്റം (ട്രിച്ചി ), മകൻ: ജോനാഥൻ കോശി. സഹോദരങ്ങൾ: ഡോ.സുജ മേരി കോശി ( റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, മൃഗ സംരക്ഷണ വകുപ്പ് തിരുവനന്തപുരം) സൂസൻ കോശി ( സെന്‍റ് തോമസ് എച്ച്എസ്എസ്, കോഴഞ്ചേരി) .

സാറാമ്മ ജേക്കബ്

കൊട്ടാരക്കര: കിഴക്കേത്തെരുവ് മണികെട്ടിയ കിഴക്കേ വീട്ടിൽ സാറാമ്മ ജേക്കബ് (തങ്കച്ചി- 80) അന്തരിച്ചു. അഞ്ചൽ ആനപ്പുഴക്കൽ പൂവത്താൻകാവിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് രണ്ടിന് ഹോളി ട്രിനിറ്റി മലങ്കര സിറിയൻ കത്തോലിക്കാ പള്ളിയിൽ. ഭർത്താവ്: പരേതനായ കെ.ഒ. ജേക്കബ്. മക്കൾ: ജോജി ജേക്കബ് (റിട്ട. ഹെഡ്മാസ്റ്റർ, സെന്‍റ് മേരീസ് എച്ച്എസ് ) ജിജി, ബിജി, അജി. മരുമക്കൾ: ആലീസ് ബീന അലക്സ്‌, (റിട്ട. ഹയർ സെക്കൻഡറി അധ്യാപിക, സെന്‍റ് മേരീസ് എച്ച്എസ്എസ്), സാം (സാംസ് ബേക്കേഴ്സ് അഞ്ചൽ), പരേതനായ കുര്യൻ മാത്തൻ (കുര്യോട്ട്, പത്തനാപുരം), കോശി മാത്യു (പൗവ്വത്തിൽ, ഓമല്ലൂർ).

പി.ജെ. ഉമ്മൻ

ആഞ്ഞിലിത്താനം: കൊച്ചിയിൽ പൂവക്കാല നടുവിലേമുറിയിൽ പരേതരായ പി.എം.ജോണിന്‍റെയും ഏലിയാമ്മയുടെയും മകൻ പി.ജെ.ഉമ്മൻ (ജോയി - 81) മുംബൈയിൽ അന്തരിച്ചു. സംസ്‌കാരം നാളെ ഒന്പതിന് ഭവനത്തിലെയും ആഞ്ഞിലിത്താനം ഐപിസി ഹാളിലെയും ശുശ്രൂഷയ്ക്ക് ശേഷം 12.30 ന് സഭാ സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ ഉമ്മൻ. മക്കൾ: ബ്ലസൻ, ബെന്നി. മരുമക്കൾ: ഷൈനി, നിമ്മി. ഐപിസി മുൻ ജനറൽ പ്രസിഡന്‍റ് പാസ്റ്റർ ജേക്കബ് ജോണിന്‍റെയും ചങ്ങനാശേരി സെന്‍റർ പാസ്റ്റർ റോയി പൂവക്കാലയുടെയും സഹോദരനാണ്.

എലിസബേത്ത് ജോർജ്

പത്തനംതിട്ട: മാക്കാംകുന്ന് കിഴക്കേടത്ത് തൈപറമ്പിൽ (മണ്ണിൽ) എലിസബേത്ത് ജോർജ് (പിച്ചമ്മ- 87) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിനു മാക്കാംകുന്ന് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ കത്തീഡ്രലിൽ . പരേത നല്ലാനിക്കുന്ന് വടക്കത്തറ കാഞ്ഞിരവേലിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ ജോർജ് വർഗീസ്. മക്കൾ : സെൻ ജോർജ്, സിസി ജോർജ് (ദുബായ്). മരുമക്കൾ : വിജി സെൻ വെട്ടിക്കൂട്ടത്തിൽ ഊന്നുകൽ, തേവലക്കര വടക്കേപുത്തൻവീട്ടിൽ ചെറിയാൻ പി. അലക്സ്‌ (ദുബായ്).

പി.സി. ലൂക്കാ

കളത്തൂക്കടവ്: പറയരുതോട്ടത്തിൽ പി.സി. ലൂക്കാ (പോസ്റ്റ് മാസ്റ്റർ-86) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് കളത്തൂക്കടവ് സെന്‍റ് ജോൺ മരിയ വിയാനി പള്ളിയിൽ. ഭാര്യ: തങ്കമ്മ കടപ്ലാമറ്റം വടാനയിൽ കുടുംബാംഗം. മക്കൾ: റൂബി, ജൂലി, ജിമ്മി. മരുമക്കൾ: ഷലിം വലിയവീട്ടിൽ മാള, ഷൈബി കാവുംകണ്ടം കടനാട്, പ്രീത തെങ്ങുംപളളിയിൽ മുട്ടം. പരേതൻ കളത്തൂക്കടവ് പോസ്റ്റ് ഓഫീസിൽ 40 വർഷം പോസ്റ്റ് മാസ്റ്ററായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തലപ്പലം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

അന്നക്കുട്ടി

ചേർപ്പുങ്കൽ: പൂത്തോട്ടാൽ‌ അന്നക്കുട്ടി ഇമ്മാനുവൽ (84) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച 2.30ന് ഭവനത്തിൽ ആരംഭിച്ച് ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറോന പള്ളിയിൽ. പരേത കുടക്കച്ചിറ മാമ്മൂട്ടിൽ കുടുംബാംഗം. ഭർത്താവ്: ഇമ്മാനുവൽ (കുഞ്ഞേട്ടൻ). മക്കൾ: ജോസ്, കുഞ്ഞുമോൾ വിൽസൺ (പൊൻകുന്നം), തങ്കച്ചൻ (യുകെ), ജോളി ജോയി (കൈപ്പള്ളി), ഫാ. മനോജ് സിഎംഐ, ജിയോ (യുകെ). മരുമക്കൾ: മേഴ്സി പള്ളിപ്പാട്ട് അതിരന്പുഴ, പരേതനായ വിൽസൺ കുരിശുംമൂട്ടിൽ പൊൻകുന്നം, റാണി കളത്തിൽ (യുകെ) മണിയംകുന്ന്, ജോയി പുരയിടത്തിൽ കൈപ്പള്ളിൽ, ജെയ്ൻ ഓലിക്കൽ (യുകെ) മണ്ണയ്ക്കനാട്. സിസ്റ്റർ ജോസ് മരിയ എംഎസ്എംഐ (കോഴിക്കോട്) പരേതയുടെ സഹോദരിയാണ്. മൃതദേഹം നാളെ വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.

ബേബി തോമസ്

നാലുകോടി: വെട്ടികാട് കുഴിയടിയില്‍ ബേബി തോമസ് (83) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച 3.30 ന് ഭവനത്തില്‍ ആരംഭിച്ച് നാലുകോടി സെന്‍റ് തോമസ് പള്ളിയില്‍. ഭാര്യ: ലിസിക്കുട്ടി ബേബിച്ചന്‍ കോതമംഗലം പുതിയാപറമ്പില്‍ കുടുംബാംഗം. മക്കള്‍: ബോബി, ഫാ. ബെന്നി കുഴിയടിയില്‍ (വികാരി എസ്എച്ച് പള്ളി, രാജമറ്റം, ഡയറക്ടര്‍, ജീവകാരുണ്യ ട്രസ്റ്റ് & ഡിസിഎംഎസ്), ബീന (ദുബായ്), ജൂഡ് (അബുദാബി). മരുമക്കള്‍: വിജി ഇലവുംകുന്നേല്‍ അടിമാലി, ഷൈജു അറവാക്കല്‍ പുതുപ്പറമ്പില്‍ കൊടിനാട്ടുംകുന്ന് (ദുബായ്), സന്ധ്യ ഊരിയാംകുന്നത്ത് വെണ്ണിക്കുളം (അബുദാബി). മൃതദേഹം ശനിയാഴ്ച രാവിലെ എട്ടിന് ഭവനത്തില്‍ കൊണ്ടുവരും.

സിസ്റ്റർ പോൾ മരിയ മുല്ലൂർ എസ്എച്ച്

രാജകുമാരി: കോതമംഗലം ജ്യോതി പ്രൊവിൻസിലെ സിസ്റ്റർ പോൾ മരിയ മുല്ലൂർ എസ്എച്ച് (82) അന്തരിച്ചു.സംസ്കാരം നാളെ 10.30 ന് എമരിറ്റസ് ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിന്‍റെ കാർമികത്വത്തിൽ മൈലക്കൊമ്പ് തിരുഹൃദയമഠം ചാപ്പലിൽ. രാജകുമാരി മുല്ലൂർ പരേതരായ ജോസഫ് - അന്നമ്മ ദമ്പതികളുടെ മകളാണ്. പരേത നെടുംകണ്ടം,ആയവന, മുതലക്കോടം, നെടിയകാട്, തോട്ടക്കര, നാകപ്പുഴ, പുറപ്പുഴ, പാപ്പനംകോട്, ഓടനാവട്ടം, കോതമംഗലം, ചെങ്ങന്നൂർ, പാളയം എന്നിവിടങ്ങളിൽ അംഗമായും, നേഴ്സറി സ്കൂൾ അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പരേതയായ മേരി ജോർജ് ഈന്തനാക്കുഴി (രാജകുമാരി), സെലിൻ ദേവസ്യ കിഴക്കേടത്ത് (കുഞ്ചിത്തണ്ണി), ജോയി (രാജകുമാരി), ടോമി (രാജകുമാരി).

സിസ്റ്റർ പോൾ മരിയ മുല്ലൂർ എസ്എച്ച്

കോതമംഗലം: തിരുഹൃദയ സന്യാസിനീ സമൂഹം കോതമംഗലം ജ്യോതി പ്രോവിൻസ് അംഗമായ സിസ്റ്റർ പോൾ മരിയ മുല്ലൂർ എസ്എച്ച് (82) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് മൈലക്കൊമ്പ് തിരുഹൃദയ മഠം സെമിത്തേരിയിൽ. നെടുങ്കണ്ടം, ആയവന, മുതലക്കോടം, നെടിയകാട്, തോട്ടക്കര, നാകപ്പുഴ, പുറപ്പുഴ, പാപ്പനംകോട്, ഓടനാവട്ടം, കോതമംഗലം, ചെങ്ങന്നൂർ, പാളയം എന്നീ മഠങ്ങളിലും നേഴ്സറി സ്കൂൾ അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജകുമാരി മുല്ലൂർ പരേതരായ ജോസഫ്- അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: സെലിൻ ദേവസ്യ (കുഞ്ചിത്തണ്ണി), ജോയി ജോസഫ്( രാജകുമാരി), ടോമി ജോസഫ് (രാജകുമാരി), പരേതയായ മേരി ജോർജ്. സിസ്റ്റർ ആഞ്ചലിക് ഈഴക്കുന്നേൽ എസ്എച്ച്, സിസ്റ്റർ സിസിലി ഈഴക്കുന്നേൽ എസ്എച്ച്, സിസ്റ്റർ വിക്ടർ തേനമ്മാക്കൽ എസ്എച്ച്, പരേതയായ സിസ്റ്റർ ബെല്ലർമിൻ ഈഴക്കുന്നേൽ എന്നിവർ മാതൃസഹോദരി പുത്രിമാരാണ്.

ജാനു അമ്മ

പേരാമ്പ്ര : ആവളയിലെ മാവിലപ്പടി (രഘുപുരം) ജാനു അമ്മ (96) അന്തരിച്ചു. ഭർത്താവ്: പരേതനായ കീഴനടി അപ്പുക്കുട്ടി കുറുപ്പ്. മക്കൾ: കെ.പി. രാഘവൻ നമ്പ്യാർ (റിട്ട. കായിക അധ്യാപകൻ ആവള യുപി സ്കൂൾ), രഘുപുരം രാധ (മുൻ ചെറുവണ്ണൂർ പഞ്ചായത്ത്‌ പ്രസിഡന്‍റ്),രമണി മാധവൻ (കോഴിക്കോട്), രേണുക നീറ്റാറത്ത് (മുൻ പഞ്ചായത്ത്‌ അംഗം പേരാമ്പ്ര), പരേതയായ തങ്കമണി കുന്നുമ്മൽ, ആർ. പത്മനാഭൻ (റിട്ട. അധ്യാപകൻ, ബിആർസി ട്രെയിനർ), ആർ. രാജീവൻ (റിട്ട. റെയിൽവേ ചെന്നൈ), ആർ. അനിൽകുമാർ (റിട്ട. അധ്യാപകൻ), ശുഭ (അധ്യാപിക ചെമ്പിലോട് ഹയർ സെക്കൻഡറി സ്കൂൾ കണ്ണൂർ). മരുമക്കൾ: തങ്കം (കളത്തിൽ ആവള), പരേതനായ പ്രഭാകരൻ നായർ (ചൈത്രം), മാധവൻ നായർ കോഴിക്കോട്, കുന്നുമ്മൽ നാരായണക്കുറുപ്പ് (റേഷൻ ഷോപ്പ് ഉടമ ആവള), നീറ്റാറത്ത് പത്മജൻ മാസ്റ്റർ എടവരാട്, മഞ്ജുള (അധ്യാപിക ആവള യുപി സ്കൂൾ), നിഷ ചെന്നൈ, സജിഷ (അധ്യാപിക പൂക്കിപ്പറമ്പ്), മുരളീധരൻ (തട്ടോളിക്കര).

ശോശാമ്മ

കല്‍പ്പറ്റ: എമിലി നാലുതുണ്ടത്തില്‍ സി.എം. ശോശാമ്മ (81) അന്തരിച്ചു. വയനാട് ജില്ലാ കോടതി റിട്ട.ശിരസ്തദാറാണ്. സംസ്‌കാരം നാളെ ഉച്ചക്ക് 12.30ന് മീനങ്ങാടി കുമ്പളേരി അസംബ്ലീസ് ഓഫ് ഗോഡ് പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ എന്‍.പി. ജോര്‍ജ്(റിട്ട.സെയില്‍സ് ടാക്‌സ് ഓഫീസര്‍). മക്കള്‍: ഷൈനി ജോര്‍ജ് (യുഎ ഇ), ഷിബു ജോര്‍ജ് അയര്‍ലന്‍ഡ്), പരേതനായ ഷാജി ജോര്‍ജ്. മരുമക്കള്‍:സുനി ഷാജി (മാനേജര്‍, അര്‍ബന്‍ കോ- ഓപ്പറേറ്റീവ് ബാങ്ക്, മാനന്തവാടി), ഡാലിയ ഷിബു(അയര്‍ലന്‍ഡ്),പ രേതനായ ജോര്‍ജ് ചുള്ളാപ്പള്ളി.

ജോസഫ്

ചെറുപുഴ: ചുണ്ടയിലെ മുണ്ടമറ്റത്തിൽ എം.ജെ. ജോസഫ് (കുട്ടിച്ചൻ-87) അന്തരിച്ചു. സംസ്കാരം നാളെ 10ന് പുളിങ്ങോം സെന്‍റ് ജോസഫ് പള്ളിയിൽ. ഭാര്യ: മേരി രയറോം ചാവനാലിൽ കുടുംബാംഗം. മക്കൾ: ലൗലി, നെസി, സീന (അധ്യാപിക, ലിറ്റിൽ ഫ്ളവർ റോക്ക് ഇൻഡ്യൻ സ്‌കൂൾ, ബ്രഹ്‌മവാർ), ജോബി ജോസഫ് (മുൻ ഇന്ത്യൻ വോളിബോൾ ടീം ക്യാപ്റ്റൻ, സീനിയർ മാനേജർ ഐഒബി, ഒടയംചാൽ), സിന്ധു ജോസഫ് (അധ്യാപിക, ജിഎച്ച്എസ്എസ് കൊയിലേരി). മരുമക്കൾ: ജോണി പ്ലാത്തോട്ടം, ജോർജ് മഠത്തിമ്യാലിൽ (അധ്യാപകൻ), ഷിനി മഠത്തിനകത്ത്, ബിജു ഓലപ്പുരയിൽ (അധ്യാപകൻ), പരേതനായ ജോയി മഞ്ചപ്പള്ളിൽ. സഹോദരങ്ങൾ: ഗ്രേസി, തങ്കമ്മ, രാജമ്മ, പൊന്നമ്മ. പരേതരായ സിസ്റ്റർ ലില്ലി ജോസ്, മേഴ്‌സി, സിസിലി.

സിസ്‌റ്റർ വെസ്‌റ്റീന

കോയന്പത്തൂർ: സിഎംസി ജയറാണി പ്രോവിൻസിലെ ശരവണംപട്ടി വിമൽ ജ്യോതി മഠാംഗമായ സിസ്‌റ്റർ വെസ്‌റ്റീന (91) അന്തരിച്ചു. സംസ്‌കാരം മോൺ. ജോസഫ് ആലപ്പാടന്‍റെ മുഖ്യ കാർമികത്വത്തിൽ ശരവണംപട്ടി വിമൽ ജ്യോതി മഠത്തിൽ നടത്തി. പുതുക്കാട് പുളിക്കൽ പരേതരായ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകളാണ്. തൃശൂർ സേക്രഡ് ഹാർട്ട്, പാവറട്ടി ക്രെസ്റ്റ് കിംഗ്, ചേറൂർ സെന്‍റ് സേവ്യേഴ്‌സ്, കോയമ്പത്തൂർ ആവില, തിരിപ്പൂർ ലിറ്റിൽ ഫ്ളവർ എന്നീ കോൺവന്‍റുകളിൽ അംഗമായും പാലക്കാട് കാണിക്കമാതാ, പാലക്കാട് ജയ് ക്രിസ്റ്റോ, ഇരുമ്പകച്ചോല കാർമ്മൽ ഭവൻ, മണ്ണാർക്കാട് സെന്‍റ് തെരേസാസ് എന്നീ കോൺവന്‍റുകളിൽ സുപ്പീരിയറായും ഇൻഡോറിലെ വിവിധ മിഷൻ പ്രദേശങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോയ്, ജോസഫ്, റോസ്‌ലി, ലില്ലി.

ഡോ. അനന്തപത്മനാഭൻ

കോയമ്പത്തൂർ : മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പരപ്പനാട് കോവിലകം അംഗവും കോയമ്പത്തൂരിലെ പ്രമുഖ ഡോക്ടറുമായ ഡോ. അനന്തപത്മനാഭൻ (82) അന്തരിച്ചു. കോയമ്പത്തൂർ ടാറ്റാബാദ്, ഹാട്ട്കോ കോളനി, 175, 7ാം സ്ട്രീറ്റിലെ താമസക്കാരനായിരുന്നു. കഴിഞ്ഞ 45 വർഷത്തിലേറെയായി ഇദ്ധേഹം കോയമ്പത്തൂരിൽ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞചെലവിൽ മനോരോഗ ചികിത്സ ലഭ്യമാക്കിയിരുന്നു. സംസ്കാരം നാളെരാവിലെ പത്തിന് കോയമ്പത്തൂർ ആവാരംപാളയം ഇലക്ട്രിക് ശ്മശാനത്തിൽ നടക്കും. ഭാര്യ: ഡോ. പാർവതി ആനന്ദ്. മക്കൾ: ശശിരേഖ (ചെന്നൈ), മനോജ് (കോയമ്പത്തൂർ). മരുമക്കൾ: സുരേഷ്, എഞ്ചിലിൻ.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

20-08-2026

പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന കേസ്: മേക്കപ്പ് ആര്‍ടിസ്റ്റ് ജാന്‍മണി അറസ്റ്റില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചെന്ന കേസില്‍ മേക്കപ്പ് ആര്‍ടിസ്റ്റ് ജാന്‍മണി അറസ്റ്റില്‍. മഹിളാ മോര്‍ച്ച നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

കോഴിക്കോട് സിറ്റി സൈബര്‍ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയതിനാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കും.

ജന്തര്‍ മന്തര്‍ സമരത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരെ ജന്‍മണിയുടെ പരാമര്‍ശം ഉണ്ടായത്. പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്‍റെ മാതാവിനേയും അധിക്ഷേപിക്കുന്ന നിലയിലായിരുന്നു പരാമര്‍ശം.

സംഭവം വിവാദമായതോടെ ജാൻമണി മാപ്പ് പറഞ്ഞിരുന്നു. ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയത്. ജാന്‍മണിയുടെ മാപ്പ് പറച്ചില്‍ അംഗീകരിക്കുന്നില്ലെന്നും തെറ്റ് ചെയ്തതിനുശേഷം മാപ്പ് പറഞ്ഞാല്‍ തീരില്ലെന്നുമായിരുന്നു മഹിളാ മോര്‍ച്ചയുടെ നിലപാട്.

20-08-2026

പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന കേസ്: മേക്കപ്പ് ആര്‍ടിസ്റ്റ് ജാന്‍മണി അറസ്റ്റില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചെന്ന കേസില്‍ മേക്കപ്പ് ആര്‍ടിസ്റ്റ് ജാന്‍മണി അറസ്റ്റില്‍. മഹിളാ മോര്‍ച്ച നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

കോഴിക്കോട് സിറ്റി സൈബര്‍ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയതിനാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കും.

ജന്തര്‍ മന്തര്‍ സമരത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരെ ജന്‍മണിയുടെ പരാമര്‍ശം ഉണ്ടായത്. പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്‍റെ മാതാവിനേയും അധിക്ഷേപിക്കുന്ന നിലയിലായിരുന്നു പരാമര്‍ശം.

സംഭവം വിവാദമായതോടെ ജാൻമണി മാപ്പ് പറഞ്ഞിരുന്നു. ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയത്. ജാന്‍മണിയുടെ മാപ്പ് പറച്ചില്‍ അംഗീകരിക്കുന്നില്ലെന്നും തെറ്റ് ചെയ്തതിനുശേഷം മാപ്പ് പറഞ്ഞാല്‍ തീരില്ലെന്നുമായിരുന്നു മഹിളാ മോര്‍ച്ചയുടെ നിലപാട്.

20-08-2026

ഇടിയിൽ ഒതുങ്ങി; ‘ഖലീഫ’ ഒരു ശരാശരി ചിത്രം മാത്രം

പൃഥ്വിരാജ് നായകനായെത്തിയ ഖലീഫ നിരാശപ്പെടുത്തിയെന്ന് ഒരു പറ്റം പ്രേക്ഷകർ. പൃഥ്വിരാജിന്‍റെയും വൈശാഖിന്‍റെയും ചിത്രമെന്ന നിലയിലും മോഹൻലാലിന്‍റെ അതിഥിവേഷവും കൊണ്ട് വലിയ പ്രതീക്ഷകളോടെയാണ് ചിത്രം ഓണം റിലീസായി എത്തിയത്. ചിത്രം സ്റ്റൈലിഷ് ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പുഷ്ടമാണെങ്കിലും തിരക്കഥയുടെ ദുർബലത കൊണ്ട് ശരാശരിയിലേക്ക് ഒതുങ്ങുന്നു.

പൃഥ്വിരാജിന്‍റെ ആക്‌ഷനും മോഹൻലാലിന്‍റെ അതിഥി വേഷവും ഒഴികെ ബാക്കിയെല്ലാം പാളിയെന്നാണ് ആരാധകർ കുറിക്കുന്നത്. മാത്രമല്ല തിരക്കഥയുടെ ദൗർബല്യവും എടുത്തുപറയേണ്ടതാണ്. ജിനു വി. എബ്രാഹമിന്‍റെ പാളിപ്പോയ തിരക്കഥയെ മേക്കിംഗിലൂടെ പരമാവധി മറികടക്കാൻ വൈശാഖ് ശ്രമിച്ചിട്ടുണ്ട്.

സ്വർണക്കടത്തിന്‍റെ പശ്ചാത്തലമാണ് ചിത്രത്തിന്‍റെ പ്രമേയം. കോഴിക്കോട് കൊടുവള്ളിയിലെ സാധാരണക്കാരനായ ആമിർ അലി എങ്ങനെ ഇതിലേയ്ക്ക് വരുന്നുവെന്നതും പിന്നീട് അയാളുടെ ജീവിതവുമാണ് ചിത്രം പറയുന്നത്.

സ്വർണക്കടത്ത് ഒരാളെ എങ്ങനെ ഭ്രമിപ്പിക്കുന്നുവെന്നും അതിന്‍റെ പിന്നിലെ ചതിയും ചിത്രം പറഞ്ഞുവയ്ക്കുന്നു.

പൃഥ്വിരാജിന്‍റെ സീനുകളെല്ലാം മാസ് ആക്കാനാണ് സംവിധായകൻ ശ്രമിച്ചതെങ്കിലും അത് ഫലവത്തായോ എന്നതാണ് സംശയം. എന്നാൽ ഈ ചിത്രത്തിലെ ആക്ഷനുകൾ നന്നായിട്ടുണ്ട്. അതേസമയം അതിഥി വേഷത്തിലെത്തിയ മോഹൻലാൽ തന്‍റ കഥാപാത്രം ഗംഭീരമാക്കിയിട്ടുണ്ട്. മറ്റു താരങ്ങളും അവരുടെ വേഷം കൃത്യമായി ചെയ്തിട്ടുണ്ട്. മോഹൻലാലിന്‍റെ വേഷം കൂടാതെ മറ്റൊരു സർപ്രൈസ് കാമിയോയും ചിത്രത്തിലുണ്ട്.

ജെക്‌സ്‌ ബിജോയ് ആണ് ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ബിജിഎം ഗംഭീരമായിട്ടുണ്ട്.

ജോമോൻ ടി. ജോണാണ് കാമറ. ചമൻ ചാക്കോ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു.

പ്രത്യേകിച്ച് വൗ മൊമന്‍റുകളൊന്നും നൽകാത്ത ചിത്രം ശരാശരി അനുഭവം മാത്രമാണ് സമ്മാനിക്കുന്നത്. അധികം പ്രതീക്ഷകളൊന്നും ഇല്ലാതെ പോയാൽ ഒരു സിനിമ കണ്ടു എന്ന ഫീലിൽ നിങ്ങൾക്കിറങ്ങി വരാം. അതാണ് ഈ ചിത്രം.

19-08-2026

ഖലീഫയുടെ ഒന്നാംവരവ്!

കടുവയ്ക്കുശേഷം തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാമും നടന്‍ പൃഥ്വിരാജും ഒരുമിക്കുന്ന ഫാമിലി ആക്ഷന്‍ മാസ് കമേഴ്‌സ്യല്‍ ത്രില്ലര്‍, "ഖലീഫ' 20നു തിയറ്ററുകളില്‍. ജിനുവും സംവിധായകന്‍ വൈശാഖും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നിര്‍ണായക അതിഥിവേഷത്തിലെത്തുന്നു. സ്വര്‍ണം കൊണ്ട് തീർക്കുന്ന പ്രതികാരമാണു സിനിമ പറയുന്നത്.

"തിയറ്ററിലെത്തി ആര്‍പ്പുവിളിച്ച്, കയ്യടിച്ച്, ഈ ഉത്സവകാലം എന്‍ജോയ് ചെയ്തു പോകാന്‍ പറ്റുന്ന സിനിമ. എന്നാല്‍ അതില്‍ കാമ്പുള്ള കഥയും കഥാപാത്രങ്ങളും ഇമോഷന്‍സും പ്രണയവുമൊക്കെയുണ്ട്. അങ്ങനെയൊരുപാടു ലെയറുകളുള്ള കഥകള്‍ വീണുകിട്ടുക എന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ച് വളരെ അപൂര്‍വമായി സംഭവിക്കുന്ന ഭാഗ്യമാണ്'- ജിനു സണ്‍ഡേ ദീപികയോടു പറഞ്ഞു.

കഥാപശ്ചാത്തലം..?

ഇത് മലബാറിലെ ഒരു കഥയാണ്. പത്രങ്ങളിലൊക്കെ വാര്‍ത്തയാകാറുള്ള സ്വര്‍ണക്കടത്ത്, സ്വര്‍ണവേട്ട, കള്ളക്കടത്ത്...അത്തരം കാര്യങ്ങളുമായി മുന്നോട്ടുപോകുന്ന ഭാഗ്യാന്വേഷികളായ ചെറുപ്പക്കാര്‍, അവരുടെ ജീവിതം, പിന്നീട് അവരുടെ ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങള്‍, അത് അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു...അത്തരം വിഷയങ്ങള്‍ വാണിജ്യ ചേരുവകളോടെ പറയുകയാണ്. കേരളത്തില്‍ നിന്നു തുടങ്ങി ദുബായ്, നേപ്പാള്‍, ലണ്ടന്‍ എന്നിവിടങ്ങളിലൂടെയാണു കഥാസഞ്ചാരം.

വൈശാഖുമായുള്ള ആദ്യ അനുഭവം..?

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

20-08-2026

കേളി സിൽവർ വോളിബോൾ ടൂർണമെന്‍റിന് ഇന്ന് തു‌ടക്കം

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേളി കേന്ദ്ര കമ്മിറ്റിയും സുലൈ ഏരിയ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന കേളി സിൽവർ വോളിബോൾ ടൂർണമെന്‍റ് ഇന്ന് സുലൈ അറബ്‌കോ ഗ്രൗണ്ടിൽ ആരംഭിക്കും.

റിയാദിലെ പ്രമുഖ ആറ് വോളിബോൾ ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്‍റ് പ്രവാസി കായികപ്രേമികൾക്ക് ആവേശകരമായ മത്സരവിരുന്നാകും. റിബൽസ് റിയാദ്, വിഎഫ്ആർ വോളി ഫ്രൻസ് റിയാദ്, സ്റ്റാർ റിയാദ്, അറബ്‌കോ ലോജസ്റ്റിക്, മംഗളൂർ സ്‌പോർട്സ് ക്ലബ്, എസ്കെജി എന്നീ ടീമുകളാണ് ടൂർണമെന്‍റിൽ അണിനിരക്കുന്നത്.

ഇന്ന് രാത്രി 7.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങോടെയാണ് മത്സരങ്ങൾക്ക് തുടക്കമാകുക. ഉദ്ഘാടനത്തിന് ശേഷം ലീഗ് അടിസ്ഥാനത്തിലുള്ള മത്സരങ്ങൾ അരങ്ങേറും. ആദ്യദിനത്തിലെ ആവേശപ്പോരാട്ടങ്ങൾക്ക് പിന്നാലെ വെള്ളിയാഴ്ച സെമി ഫൈനൽ മത്സരങ്ങളും തുടർന്ന് ഫൈനലും നടക്കും.

സൗദിയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച താരങ്ങൾ അണിനിരക്കുന്ന ടീമുകൾ തമ്മിലുള്ള പോരാട്ടം വാശിയേറിയതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച പ്രകടനവും സംഘാടന മികവും ഒത്തുചേരുന്ന ടൂർണമെന്‍റ് കേളിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകരും.

കായികരംഗത്ത് പ്രവാസി സമൂഹത്തിന്‍റെ കൂട്ടായ്മയും സൗഹൃദവും ശക്തിപ്പെടുത്തുന്നതിനൊപ്പം മികച്ച വോളിബോൾ പ്രതിഭകൾക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്‍റ് സംഘടിപ്പിക്കുന്നത്.

സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കായികമേളയിലേക്ക് റിയാദിലെ കായികപ്രേമികളെയും പ്രവാസി സമൂഹത്തെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

20-08-2026

കേളി സിൽവർ വോളിബോൾ ടൂർണമെന്‍റിന് ഇന്ന് തു‌ടക്കം

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേളി കേന്ദ്ര കമ്മിറ്റിയും സുലൈ ഏരിയ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന കേളി സിൽവർ വോളിബോൾ ടൂർണമെന്‍റ് ഇന്ന് സുലൈ അറബ്‌കോ ഗ്രൗണ്ടിൽ ആരംഭിക്കും.

റിയാദിലെ പ്രമുഖ ആറ് വോളിബോൾ ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്‍റ് പ്രവാസി കായികപ്രേമികൾക്ക് ആവേശകരമായ മത്സരവിരുന്നാകും. റിബൽസ് റിയാദ്, വിഎഫ്ആർ വോളി ഫ്രൻസ് റിയാദ്, സ്റ്റാർ റിയാദ്, അറബ്‌കോ ലോജസ്റ്റിക്, മംഗളൂർ സ്‌പോർട്സ് ക്ലബ്, എസ്കെജി എന്നീ ടീമുകളാണ് ടൂർണമെന്‍റിൽ അണിനിരക്കുന്നത്.

ഇന്ന് രാത്രി 7.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങോടെയാണ് മത്സരങ്ങൾക്ക് തുടക്കമാകുക. ഉദ്ഘാടനത്തിന് ശേഷം ലീഗ് അടിസ്ഥാനത്തിലുള്ള മത്സരങ്ങൾ അരങ്ങേറും. ആദ്യദിനത്തിലെ ആവേശപ്പോരാട്ടങ്ങൾക്ക് പിന്നാലെ വെള്ളിയാഴ്ച സെമി ഫൈനൽ മത്സരങ്ങളും തുടർന്ന് ഫൈനലും നടക്കും.

സൗദിയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച താരങ്ങൾ അണിനിരക്കുന്ന ടീമുകൾ തമ്മിലുള്ള പോരാട്ടം വാശിയേറിയതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച പ്രകടനവും സംഘാടന മികവും ഒത്തുചേരുന്ന ടൂർണമെന്‍റ് കേളിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകരും.

കായികരംഗത്ത് പ്രവാസി സമൂഹത്തിന്‍റെ കൂട്ടായ്മയും സൗഹൃദവും ശക്തിപ്പെടുത്തുന്നതിനൊപ്പം മികച്ച വോളിബോൾ പ്രതിഭകൾക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്‍റ് സംഘടിപ്പിക്കുന്നത്.

സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കായികമേളയിലേക്ക് റിയാദിലെ കായികപ്രേമികളെയും പ്രവാസി സമൂഹത്തെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

20-08-2026

ഡാളസ് സിഎസ്ഐ കോൺഗ്രിഗേഷന്‍റെ വാർഷിക കൺവൻഷൻ 23 വരെ

ഡാളസ്: സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസിന്‍റെ 2026-ലെ വാർഷിക സഭാ കൺവൻഷൻ ഈ മാസം 21, 22, 23 തീയതികളിൽ നടക്കും. സഭാ വികാരിയും ആത്മീയ പ്രഭാഷകനുമായ റവ. ബിജു ഈപ്പൻ കൺവൻഷൻ സന്ദേശങ്ങൾ നൽകും.

Divine Guidance (ദൈവിക മാർഗനിർദേശം) എന്നതാണ് കൺവൻഷന്‍റെ മുഖ്യവിഷയം. സങ്കീർത്തനം 27:14 ആണ് ആധാരവാക്യം.

21, 22 തീയതികളിൽ രാത്രി ഏഴിന് യോഗങ്ങൾ ആരംഭിക്കും. ഞായറാഴ്ച രാവിലെ 9.30ന് നടക്കുന്ന ആരാധനയോടെയാണ് മൂന്ന് ദിവസത്തെ കൺവെൻഷൻ സമാപിക്കുക.

വിശ്വാസജീവിതത്തിൽ ദൈവിക മാർഗനിർദേശത്തിന്‍റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന ശക്തമായ ആത്മീയ സന്ദേശങ്ങളും പ്രാർഥനയും ആരാധനയും കൺവൻഷന്‍റെ ഭാഗമായി നടക്കും.

സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ്, 2422 N Glenbrook Dr, Garland, TX 75040 എന്ന വിലാസത്തിലാണ് കൺവെൻഷൻ നടക്കുന്നത്.

ഡാളസ് - ഫോർട്ട് വർത്ത് മേഖലയിലെ വിശ്വാസികളെയും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കൺവെൻഷനിലേക്ക് സഭാ നേതൃത്വം സ്നേഹപൂർവം ക്ഷണിക്കുന്നതായി അറിയിച്ചു.

20-08-2026

ലണ്ടനിൽ യുക്മയുടെ നേതൃത്വത്തിൽ നടന്ന വള്ളംകളിയും കേരളപ്പൂരം സാംസ്‌കാരിക ആഘോഷ പരിപാടികളും ജോൺ കീലി ഉദ്ഘാടനം ചെയ്തു

ലണ്ടൻ: ഓണാഘോഷത്തിന് കേളികൊട്ടുയർത്തി കേരളത്തിൽ അങ്ങോളമിങ്ങോളം വള്ളംകളി മത്സരങ്ങൾ അരങ്ങേറുമ്പോൾ ബ്രിട്ടനിലും മത്സരത്തിന്‍റെ ആവേശം ഒട്ടും ചോരാതെ മത്സര വള്ളംകളി നടത്തി ചരിത്രം സൃഷ്ടിച്ച് യുകെ മലയാളികൾ.

കുടിയേറ്റത്തോടൊപ്പം കൂടെ കൊണ്ടുപോന്ന കേരളത്തിന്‍റെ തനതായ സാംസ്കാരിക തനിമയും ആഘോഷപരിപാടികളും പുനരവതരിപ്പിച്ചു യുകെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ സംഘടിപ്പിച്ച കേരളപൂരം കേരളത്തിന്‍റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്‍റെ ഓർമപുതുക്കലും ബ്രിട്ടീഷ് മലയാളികളുടെ ഐക്യവും ഒരേ വേദിയില്‍ സംഗമിക്കുന്നതായി മാറി, റോതെർഹാമിലെ മാന്‍വേഴ്‌സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മലയാളികളുടെ മഹാസംഗമമായി മാറി.

ബ്രിട്ടീഷ് ചാന്‍സലര്‍ ജോണ്‍ ഹീലീ ബ്രിട്ടീഷ് പതാക ഉയര്‍ത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. കേരളത്തിന്‍റെ സംസ്കാരവും പൈതൃകവും ആഘോഷിക്കാന്‍ ഒത്തുകൂടിയ യുകെ മലയാളി സമൂഹത്തിനൊപ്പം രാജ്യത്തിന്‍റെ ഉന്നത ഭരണനേതൃത്വത്തിലെ ഒരാള്‍ നേരിട്ടെത്തിയത് യുകെയിലെ മലയാളി സമൂഹത്തിന് ലഭിച്ച വലിയ അംഗീകാരമായാണ് സ്വീകരിക്കപ്പെട്ടത്.

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ഇന്ത്യന്‍ ദേശീയപതാക ഉയര്‍ത്തി. ചാന്‍സിലര്‍ വള്ളംകളിയുടെ ഔദ്യോഗിക ഫ്ലാഗ് ഓഫ് പതാക കൈമാറി നിര്‍വഹിച്ചു.

ബ്രിട്ടീഷ് പാര്‍ലമെന്‍റ് അംഗമായ പ്രഥമ മലയാളി സോജന്‍ ജോസഫ് എംപി ആദ്യ തുഴ കൈമാറി. തുടര്‍ന്ന് ആദ്യ റൗണ്ട് ഹീറ്റ്സ് മത്സരങ്ങള്‍ നടന്നു. റോതര്‍ഹാം സിറ്റി കൗണ്‍സില്‍ മേയര്‍ ഹാറുണ്‍ റഷീദ്, ബേസിംഗ്‌സ്‌റ്റോക്ക് ഡെപ്യൂട്ടി മേയര്‍ സജീഷ് ടോം എന്നിവര്‍ക്കൊപ്പം സെലിബ്രിറ്റി ഗസ്റ്റായി സനൂഷ സന്തോഷും കേരളപൂരത്തിന്‍റെ വിവിധ ചടങ്ങുകളില്‍ പങ്കെടുത്തു.

ആദ്യ റൗണ്ട് മത്സരങ്ങള്‍ക്ക് ശേഷം വര്‍ണാഭമായ ഘോഷയാത്രയാണ് കേരളപ്പൂരം വേദിയില്‍ നടന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യത്തിന്‍റെ എട്ട് പതിറ്റാണ്ടുകളെ പ്രതിനിധീകരിച്ച് 80 ഇന്ത്യന്‍ ദേശീയപതാകകള്‍ അണിനിരക്കുന്ന വര്‍ണാഭമായ ഘോഷയാത്രയാണ് നടന്നത്.

20-08-2026

ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം മെൽബണിൽ സംഘടിപ്പിച്ചു

മെൽബൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) നാഷണൽ കമ്മിറ്റിയും വിക്‌ടോറിയ സ്റ്റേറ്റ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി.

മെൽബണിലെ ഹാംപ്ടൺ പാർക്കിലുള്ള ഗോൾഡൻ കാസിൽ ഫംഗ്ഷൻ സെന്‍ററിൽ നടന്ന ആഘോഷപരിപാടി എംഎൽഎയും എഐസിസി വിദേശകാര്യ സെക്രട്ടറിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്ട്രേലിയ കേരള ചാപ്റ്റർ പ്രസിഡന്‍റ് പി.വി. ജിജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്‍റ് റോബിൻ ജോസഫ് സ്വാഗതം ആശംസിച്ചു.

മഹാത്മാഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിന്‍റെയും നേതൃത്വത്തിൽ നമ്മുടെ പൂർവികർ നടത്തിയ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ഉദ്ഘാടന പ്രസംഗത്തിൽ സജീവ് ജോസഫ് അനുസ്മരിച്ചു.

20-08-2026

രാധാമാധവം ബാലഗോകുലം ഗുരുപൂജയും സ്വാതന്ത്ര്യദിനവും ആഘോഷിച്ചു

മഹാവിർ എൻക്ലേവ്: രാധാമാധവം ബാലഗോകുലം 16ബി പിങ്ക് അപാർട്മെന്‍റ് ദ്വാരക സെക്ടർ 1എ ലെ സുശീൽ - ഷാലി ദമ്പതിമാരുടെ വീട്ടിൽ വച്ച് ഗുരുപൂർണിമയും സ്വാതന്ത്ര്യദിനവും ആഘോഷിച്ചു.

ആഘോഷത്തിന്‍റെ ഭാഗമായി നടത്തിയ ഗുരുപൂജയിൽ വി.എം. മധുസൂതനൻ മാരാർ (പൂർവ സൈനികൻ, ക്ഷേത്രവാദ്യ കലാകാരൻ, കഥാകാരൻ) ഗുരുസ്ഥാനീയനായി പങ്കെടുത്തു. ബാലഗോകുലം സെക്രട്ടറി സുശീൽ കെ.സി. സ്വാഗതം ആശംസിച്ചുകൊണ്ട് ചടങ്ങുകൾ ആരംഭിച്ചു.

ഭാരതീയ സംസ്കാരത്തിൽ/ജീവിതത്തിൽ ഗുരുവിന്‍റെ പ്രാധാന്യത്തെക്കുറിച്ച്, അതായത് നമ്മെ സന്മാർഗത്തിലേക്ക് നയിച്ച ഗുരുക്കന്മാരോടുള്ള സ്നേഹവും നന്ദിയും പ്രകടിപ്പിക്കുന്ന ചടങ്ങാണ് ഗുരുപൂജ.

 

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

19-08-2026

ഓണസദ്യ പോഷകസമ്പന്നം-2

പലതരത്തിലുള്ള പച്ചക്കറികളും തേങ്ങയും ചേര്‍ത്ത് തയാറാക്കുന്ന അവിയല്‍ ഒാണസദ്യയിലെ കേമനാണ്. ഇതിലുള്ള നാരുകള്‍ ശരീരഭാരം നിയന്ത്രിക്കുന്നതിനും പോഷകക്കുറവ് നികത്തുന്നതിനും സഹായിക്കുന്നു. വിറ്റാമിനുകളുടെയും മിനറലുകളുടെയും കലവറയാണിത്.

പച്ചടി

പച്ചടിയില്‍തന്നെയുണ്ട് പല വകഭേദങ്ങള്‍. പൈനാപ്പിള്‍, ബീറ്റ്‌റൂട്ട്, മത്തങ്ങ എന്നിവയെല്ലാം ചേര്‍ത്ത് പച്ചടി തയാറാക്കാം. പൈനാപ്പിളിലുള്ള ബ്രോമലിന്‍ എന്ന എന്‍സൈമുകള്‍ ദഹനത്തിന് സഹായിക്കുന്നു. ബീറ്റ്റൂട്ടില്‍ ബീറ്റാസിയാനിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോളായ (LDL) നെ കുറയ്ക്കുന്നു. മത്തങ്ങ വിറ്റാമിന്‍ 'സി', 'ഇ', ബീറ്റാകരോട്ടീന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. മത്തങ്ങയില്‍ ധാരാളം മഗ്‌നീഷ്യവും പൊട്ടാസ്യവുമുണ്ട്. ഇത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഉത്തമം.

സാമ്പാര്‍

സ്വാദിനു മാത്രമല്ല ആരോഗ്യപരമായും ഏറെ ഗുണമുള്ള ഒന്നാണ് സാമ്പാര്‍. പലതരം പച്ചക്കറികളുടെ ചേരുവയാണിത്. നാരുകള്‍ ധാരാളമുള്ളതിനാല്‍ മലബന്ധം അകറ്റുന്നു. പരിപ്പ് സാമ്പാറിന്‍റെ ഒരു പ്രധാന ചേരുവയാണ്. അതുകൊണ്ട് പ്രോട്ടീന്‍ സമ്പുഷ്ടമാണ് സാമ്പാര്‍. വെണ്ടയ്ക്ക, വെള്ളരിയ്ക്ക, പടവലങ്ങ, കാരറ്റ്, ഉരുളക്കിഴങ്ങ്, മുരിങ്ങയ്ക്ക എന്നിങ്ങനെ ചേരുന്നു ഇതിന്‍റെ കൂട്ടുകള്‍.

മോര്, രസം

ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യത്തിനും ഉത്തമ പരിഹാരമാണ് മോര്. പ്രോട്ടീന്‍ ധാരാളം ഉള്ളതിനാല്‍ പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. വിഭവസമൃദ്ധമായ ഓണസദ്യയിൽ മോരിന് പ്രധാന സ്ഥാനമാണുള്ളത്. മനുഷ്യശരീരത്തിന് ഗുണകരമായ ബാക്ടീരിയകള്‍ മോരിലുണ്ട്. അവ കുടല്‍സംബന്ധമായ പ്രശ്‌നങ്ങളും ദഹനപ്രശ്‌നങ്ങളും അകറ്റുന്നു. ഇതില്‍ പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, സിങ്ക്, റൈബോഫ്ളാവിന്‍ തുടങ്ങിയ ധാരാളം പോഷകങ്ങളുമുണ്ട്. അണുബാധകള്‍ക്കും വൈറസ് ബാധകള്‍ക്കുമെതിരായ ഒന്നാന്തരം മരുന്നാണ് രസം. സുഗന്ധവ്യഞ്ജനങ്ങളാല്‍ തയാറാക്കുന്ന രസം ദഹനത്തിന് സഹായിക്കുന്നു.

തോരന്‍

പലതരം പച്ചക്കറികള്‍ കൊണ്ട് തോരന്‍ തയാറാക്കാവുന്നതാണ്. എന്നാലും പഴയകാല ഓണസദ്യയില്‍ തോരനായി ചേനത്തണ്ടും ചെറുപയറുമാണ് ഉപയോഗിച്ചിരുന്നത്. കാബേജ്, അച്ചിങ്ങ പയര്‍ എന്നിവ കൊണ്ടും തോരന്‍ തയാറാക്കാറുണ്ട്. കാബേജിലുള്ള സള്‍ഫോറാഫാന്‍, ഗ്ലൂട്ടാമിന്‍ എന്നിവ ആന്‍റിഇന്‍ഫ്‌ളമേറ്ററി
ഏജന്‍റ് ആയി പ്രവര്‍ത്തിക്കുന്നു.

പായസം

പായസമില്ലാതെ സദ്യ പൂര്‍ണമാവില്ല. വിവിധ തരത്തിലുള്ള പായസങ്ങള്‍ ഓണത്തിന് തയാറാക്കാറുണ്ട്. അടപ്രഥമനും പാല്‍പ്പായസവുമാണ് അതില്‍ പ്രധാനം. ശര്‍ക്കരകൊണ്ട് തയാറാക്കുന്ന പായസത്തില്‍ ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങള്‍ ധാരാളം. എന്നാല്‍ കാല്‍സ്യം, ഫോസ്ഫറസ്, പ്രോട്ടീന്‍ എന്നിവ നിറഞ്ഞതാണ് പാല്‍പ്പായസം

ചുക്കുവെള്ളം

സദ്യയ്ക്കുശേഷം ഒരു ഗ്ലാസ് ചുക്കുവെള്ളം കുടിക്കാന്‍ മറക്കരുത്. ഇഞ്ചിയുടെ ഗുണങ്ങളുള്ള ചുക്കിന് സദ്യയുണ്ടതിന്‍റെ ക്ഷീണം മാറ്റാനും ആഹാരം പെട്ടെന്ന് ദഹിപ്പിക്കാനുമുള്ള കഴിവുണ്ട്.

വിവരങ്ങൾ: പ്രീതി ആർ. നായർ, ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്
എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.

19-08-2026

ഓണസദ്യ പോഷകസമ്പന്നം-2

പലതരത്തിലുള്ള പച്ചക്കറികളും തേങ്ങയും ചേര്‍ത്ത് തയാറാക്കുന്ന അവിയല്‍ ഒാണസദ്യയിലെ കേമനാണ്. ഇതിലുള്ള നാരുകള്‍ ശരീരഭാരം നിയന്ത്രിക്കുന്നതിനും പോഷകക്കുറവ് നികത്തുന്നതിനും സഹായിക്കുന്നു. വിറ്റാമിനുകളുടെയും മിനറലുകളുടെയും കലവറയാണിത്.

പച്ചടി

പച്ചടിയില്‍തന്നെയുണ്ട് പല വകഭേദങ്ങള്‍. പൈനാപ്പിള്‍, ബീറ്റ്‌റൂട്ട്, മത്തങ്ങ എന്നിവയെല്ലാം ചേര്‍ത്ത് പച്ചടി തയാറാക്കാം. പൈനാപ്പിളിലുള്ള ബ്രോമലിന്‍ എന്ന എന്‍സൈമുകള്‍ ദഹനത്തിന് സഹായിക്കുന്നു. ബീറ്റ്റൂട്ടില്‍ ബീറ്റാസിയാനിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോളായ (LDL) നെ കുറയ്ക്കുന്നു. മത്തങ്ങ വിറ്റാമിന്‍ 'സി', 'ഇ', ബീറ്റാകരോട്ടീന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. മത്തങ്ങയില്‍ ധാരാളം മഗ്‌നീഷ്യവും പൊട്ടാസ്യവുമുണ്ട്. ഇത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഉത്തമം.

സാമ്പാര്‍

സ്വാദിനു മാത്രമല്ല ആരോഗ്യപരമായും ഏറെ ഗുണമുള്ള ഒന്നാണ് സാമ്പാര്‍. പലതരം പച്ചക്കറികളുടെ ചേരുവയാണിത്. നാരുകള്‍ ധാരാളമുള്ളതിനാല്‍ മലബന്ധം അകറ്റുന്നു. പരിപ്പ് സാമ്പാറിന്‍റെ ഒരു പ്രധാന ചേരുവയാണ്. അതുകൊണ്ട് പ്രോട്ടീന്‍ സമ്പുഷ്ടമാണ് സാമ്പാര്‍. വെണ്ടയ്ക്ക, വെള്ളരിയ്ക്ക, പടവലങ്ങ, കാരറ്റ്, ഉരുളക്കിഴങ്ങ്, മുരിങ്ങയ്ക്ക എന്നിങ്ങനെ ചേരുന്നു ഇതിന്‍റെ കൂട്ടുകള്‍.

മോര്, രസം

ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യത്തിനും ഉത്തമ പരിഹാരമാണ് മോര്. പ്രോട്ടീന്‍ ധാരാളം ഉള്ളതിനാല്‍ പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. വിഭവസമൃദ്ധമായ ഓണസദ്യയിൽ മോരിന് പ്രധാന സ്ഥാനമാണുള്ളത്. മനുഷ്യശരീരത്തിന് ഗുണകരമായ ബാക്ടീരിയകള്‍ മോരിലുണ്ട്. അവ കുടല്‍സംബന്ധമായ പ്രശ്‌നങ്ങളും ദഹനപ്രശ്‌നങ്ങളും അകറ്റുന്നു. ഇതില്‍ പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, സിങ്ക്, റൈബോഫ്ളാവിന്‍ തുടങ്ങിയ ധാരാളം പോഷകങ്ങളുമുണ്ട്. അണുബാധകള്‍ക്കും വൈറസ് ബാധകള്‍ക്കുമെതിരായ ഒന്നാന്തരം മരുന്നാണ് രസം. സുഗന്ധവ്യഞ്ജനങ്ങളാല്‍ തയാറാക്കുന്ന രസം ദഹനത്തിന് സഹായിക്കുന്നു.

തോരന്‍

പലതരം പച്ചക്കറികള്‍ കൊണ്ട് തോരന്‍ തയാറാക്കാവുന്നതാണ്. എന്നാലും പഴയകാല ഓണസദ്യയില്‍ തോരനായി ചേനത്തണ്ടും ചെറുപയറുമാണ് ഉപയോഗിച്ചിരുന്നത്. കാബേജ്, അച്ചിങ്ങ പയര്‍ എന്നിവ കൊണ്ടും തോരന്‍ തയാറാക്കാറുണ്ട്. കാബേജിലുള്ള സള്‍ഫോറാഫാന്‍, ഗ്ലൂട്ടാമിന്‍ എന്നിവ ആന്‍റിഇന്‍ഫ്‌ളമേറ്ററി
ഏജന്‍റ് ആയി പ്രവര്‍ത്തിക്കുന്നു.

പായസം

പായസമില്ലാതെ സദ്യ പൂര്‍ണമാവില്ല. വിവിധ തരത്തിലുള്ള പായസങ്ങള്‍ ഓണത്തിന് തയാറാക്കാറുണ്ട്. അടപ്രഥമനും പാല്‍പ്പായസവുമാണ് അതില്‍ പ്രധാനം. ശര്‍ക്കരകൊണ്ട് തയാറാക്കുന്ന പായസത്തില്‍ ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങള്‍ ധാരാളം. എന്നാല്‍ കാല്‍സ്യം, ഫോസ്ഫറസ്, പ്രോട്ടീന്‍ എന്നിവ നിറഞ്ഞതാണ് പാല്‍പ്പായസം

ചുക്കുവെള്ളം

സദ്യയ്ക്കുശേഷം ഒരു ഗ്ലാസ് ചുക്കുവെള്ളം കുടിക്കാന്‍ മറക്കരുത്. ഇഞ്ചിയുടെ ഗുണങ്ങളുള്ള ചുക്കിന് സദ്യയുണ്ടതിന്‍റെ ക്ഷീണം മാറ്റാനും ആഹാരം പെട്ടെന്ന് ദഹിപ്പിക്കാനുമുള്ള കഴിവുണ്ട്.

വിവരങ്ങൾ: പ്രീതി ആർ. നായർ, ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്
എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.

25-07-2026

"യോ-യോ' ഡയറ്റിംഗ് എട്ടിന്‍റെ പണിയാകുമോ? അറിയേണ്ടതെല്ലാം

"യോ-യോ' ഡയറ്റിംഗും പോഷകക്കുറവും

അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് അഥവാ "യോ-യോ' ഡയറ്റിംഗ് സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.

പ്രധാന ഭക്ഷണം ഒഴിവാക്കുമ്പോൾ...

അവർ പലപ്പോഴും പ്രധാന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനാൽ, ഫാഡ് ഡയറ്റ് ഇനിപ്പറയുന്ന ലക്ഷണങ്ങൾക്ക് കാരണമായേക്കാം:

1. നിർജലീകരണം.
2. ബലഹീനതയും ക്ഷീണവും.
3. ഓക്കാനം, തലവേദന.
4. മലബന്ധം.
5. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തത.

ഡയറ്റിംഗിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ചു വസ്തുതകളുണ്ട്:

ഡയറ്റിംഗ് അപൂർവമായി മാത്രമേ വിജയിക്കാറുള്ളൂ. 95% ഭക്ഷണക്രമം പാലിക്കുന്നവരും ഒന്നു മുതൽ അഞ്ച് വർഷത്തിനുള്ളിൽ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കുന്നു.

അശാസ്ത്രീയമായ ഡയറ്റിംഗ് അപകടകരമാണ് എന്ന് പറയുന്നത് എന്തുകൊണ്ട്?

1. "യോ-യോ" ഡയറ്റിംഗ് അഥവാ ഫാഡ് ഡയറ്റിംഗ് മൂലം ശരീരഭാരം വർധിപ്പിക്കുക, കുറയ്ക്കുക, വീണ്ടെടുക്കുക എന്നിവയുടെ ആവർത്തിച്ചുള്ള പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു.

2. ഹൃദ്രോഗസാധ്യത വർധിച്ചതുൾപ്പെടെയുള്ള ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ, ദീർഘകാലം നിലനിൽക്കും.

3. മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുന്നു.

‘പട്ടിണി’ മോഡ് !

ഡയറ്റിംഗ് നിങ്ങളുടെ ശരീരത്തെ പട്ടിണി മോഡിലേക്ക് പ്രേരിപ്പിക്കുന്നു. അത് ശരീരത്തിന്‍റെ പല പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കിക്കൊണ്ട് തിരിച്ചു പ്രതികരിക്കുന്നു.

ഊർജം സംരക്ഷിക്കുന്നതിനുള്ള സാധാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നതുമൂലം സ്വാഭാവിക മെറ്റബോളിസം യഥാർഥത്തിൽ മന്ദഗതിയിലാകുന്നു.

പോഷകക്കുറവ്

ഡയറ്റിംഗ് പാലിക്കുന്നവർ പലപ്പോഴും പ്രധാനപ്പെട്ട പോഷകങ്ങൾ നഷ്ടപ്പെടുത്തുന്നു. ഡയറ്റിംഗ് പാലിക്കുന്നവർക്ക് പലപ്പോഴും വേണ്ടത്ര പോഷണം ലഭിക്കുന്നില്ല.

ഉദാഹരണത്തിന്... ഡയറ്റിംഗ് നോക്കുന്നവരിൽ കാൽസ്യത്തിന്‍റെ കുറവ് ഉണ്ടവാം. അവരിൽ ഓസ്റ്റിയോപൊറോസിസ്, സ്ട്രെസ് ഒടിവുകൾ, ഒടിഞ്ഞ എല്ലുകൾ എന്നിങ്ങനെയുള്ള അപകടസാധ്യതകളുണ്ട്.

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048. [email protected].

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

മുല്ലപ്പെരിയാർ ഡാം; ആർക്കും ദോഷമില്ലാത്ത ഒരു പരിഹാരമുണ്ട്.
ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ ബോയ്സ് ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച അത്തച്ചമയ ഘോഷയാത്ര
മനുഷ്യരെ രണ്ടാംതരം പൗരന്മാരാക്കുന്ന വണ്ടിച്ചെക്കുകൾ ഇന്നല്ലെങ്കിൽ നാളെ മാറിയേ തീരൂ.
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up