ADVERTISEMENT

Close
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Special Banner
Videos

Deepika Editorial

Editorial

24-06-2026

നിർത്ത് അനാവശ്യ വ്യവഹാരങ്ങൾ

Editorial

23-06-2026

ജലഖനികൾ തകർക്കരുതീ മാലിന്യബോംബുകളാൽ

Editorial

22-06-2026

തുണിയഴിക്കുന്നവരും ഉടുപ്പിക്കുന്നവരും

Editorial

20-06-2026

ലക്ഷ്യം പുതുയുഗ കേരളം; ഇനി വേണ്ടത് ഇച്ഛാശക്തി

Editorial

19-06-2026

ഇന്ത്യക്കാരുടെ യുദ്ധം ജീവിക്കാനാണ്, തീരില്ല!

Editorial

18-06-2026

നീറ്റ്; പരീക്ഷപ്പേടിയിൽ വിറയ്ക്കുകയോ!

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Kasaragod

വിമാനത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

പാണത്തൂർ: അമ്പലത്തറ പാറപ്പള്ളിയിൽ താമസിക്കുന്ന പാണത്തൂർ സ്വദേശി വിദേശത്തുനിന്നു നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പാണത്തൂരിലെ യൂസഫ് (51) ആണ് മരിച്ചത്.

ഒരാഴ്ച മുൻപ് ബിസിനസ് ആവശ്യാർഥം അബുദാബിയിലേക്ക് പോയതായിരുന്നു. നാട്ടിലേക്ക് വരുന്നതിനായി വിമാനത്തിൽ കയറിയ അദ്ദേഹത്തിന് ഇന്ന് പുലർച്ചെ അബുദാബി വിമാന താവളത്തിൽ വച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഉടൻ അബുദാബിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

ഭാര്യ: റംസീന (ബേക്കൽ). മക്കൾ: ഇസ്തിഹാൻ, മിർസാന, ഫാത്തിമ, യാസീൻ, മുഷ്‌ഫിറ, ഹാമിഷ്, ഹൈറ സനിഷ്.

Thiruvananthapuram

കാട്ടാക്കടയിലെ ശുദ്ധജല സ്രോതസ് നാശത്തിലേക്ക്

കാട്ടാക്കട : പഞ്ചായത്തിലെ പ്രധാന ശുദ്ധജല സ്രോതസ്സായിരുന്ന കിള്ളിച്ചിറ (കുളം) നാശത്തിലേക്ക്. 50 സെന്‍റ് വരുന്ന ചിറ ലക്ഷങ്ങൾ മുടക്കി രണ്ടുവർഷം മുമ്പ് നവീകരിച്ചിരുന്നു. നവീകരണത്തിനുശേഷം സംരക്ഷണം ഇല്ലാത്തതിനാൽ മാലിന്യവും ചെളിയും പായലും നിറഞ്ഞ് നശിക്കുന്ന അവസ്ഥയിലായി.

ചെറിയ തോടുകൾ വഴി ചിറയിലേക്ക് വലിയതോതിൽ മാലിന്യം എത്തുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. ശു ചിമുറി മാലിന്യവും രാസലായിനികൾ ഉൾപ്പെടെയുള്ള വെള്ളവും ചിറയിലേക്ക് ഒഴുകിയെത്തിയതോടെ കുളത്തിലെ മീനുകൾ ഉൾപ്പെടെയുള്ള ജലജീവികൾ ചത്തുപൊങ്ങി. ഇതോടെ കുളത്തിലെ വെള്ളം ഉപയോഗയോഗ്യമല്ലാതായി.

തുടർന്നു നാട്ടുകാർ പഞ്ചായത്തിനും ജനപ്രതിനിധികൾക്കും പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. വേനലിൽ ഒരു പ്രദേശത്തെ ജനങ്ങളുടെ ജനങ്ങളുടെ ആശ്രയമായിരുന്ന ശുദ്ധജലസ്രോതസാണ് ഉപേക്ഷിക്കപ്പെട്ടനിലയിലുള്ളത്. കുളം നവീകരിക്കാൻ എങ്കിലും ഫണ്ട് അനുവദിക്കണമെന്ന് നിവാസികൾ ആവശ്യപ്പെട്ടു. ഒരു ഫലവും ഇല്ല. പിന്നീട് തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളെ കൊണ്ട് കുളങ്ങൾ നവീകരിക്കാൻ എങ്കിലും അനുവദിക്കണമെന്ന് പറഞ്ഞെങ്കിലും അതും ചെവികൊണ്ടില്ല.

സ്വകാര്യഭൂമികൾ വൃത്തിയാക്കുന്ന തൊഴിലുറപ്പ് പദ്ധതിക്കാർ പഞ്ചായത്ത് വക കുളങ്ങളെ മറന്നെന്നും ആക്ഷേ പമുണ്ട്. ഫലം കുടിവെള്ളത്തിനായി വെള്ളമുള്ളപ്പോൾ തന്നെ പരക്കം പായുന്ന അവസ്ഥ. കുളങ്ങൾ പുനരുദ്ധരിച്ചാൽ സമീപത്തുള്ള ജലസ്രോതസുകൾ പുഷ്ടിപ്പെടുമെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ ഒന്നും നടന്നില്ല.

Kollam

ഫാത്തിമ മാതാ കോളജിന് തണൽവിരിച്ച് മരമുത്തശി

കൊല്ലം: ഫാത്തിമ മാതാ കോളജിനെ കുടചൂടിച്ചു മുത്തശിമരം . നിറയെ പച്ചപ്പീലിയിലകൾ വിരിച്ചു നിൽക്കുന്ന അന്തരീക്ഷം. ഇടതൂർന്ന ഇലകൾ നല്ല സൂര്യപ്രകാശം ഉള്ള സമയത്ത് പ്രകാശത്തിനഭിമുഖമായി നിവർന്നു നിൽക്കുന്നതിനാൽ സൂര്യരശ്മി ഒട്ടുംതന്നെ അടിയിൽ എത്തുന്നില്ല. മഴയിലും വെയിലിലും കോളജിനെ കാക്കുന്നതുപോലെ കൈകൾ വിരിച്ചുനിൽക്കുന്നു. ഹരിതവർണഭംഗിയിൽ കോളജിനെ അടിമുടി സുന്ദരിയാക്കുന്ന നിൽപ്. തണൽ പകർന്നും കുളിർമ പകർന്നു കുട്ടികൾക്ക് സന്തോഷനിമിഷങ്ങൾ സമ്മാനിക്കുന്നു.

ഫാത്തിമ മാതാ കോളജിന്‍റെ തിരുമുറ്റത്താണ് മരമുത്തശി നിൽക്കുന്നത്. കോളജിനെക്കാൾ ഉയർന്നു നിൽക്കുന്ന മുത്തശി മരത്തിനു പ്രായം നൂറു കടന്നു. മരമുത്തശി പല പേരുകളിലാണ് അറിയപ്പെടുന്നത്. അതിലൊന്നു ഉറക്കംതൂങ്ങി മരമെന്നാണ്. ഇങ്ങനെ വിളിച്ചാലും മരമുത്തശിക്കു സങ്കടമൊന്നുമില്ല. കാരണം സൂര്യന്‍റെ വെളിച്ചം കുറയുമ്പോൾ അല്ലെങ്കിൽ മഴയ്ക്ക് തൊട്ടുമുമ്പ് ഇതിന്‍റെ ഇലകൾ കൂമ്പിയടയുന്നു. ആരു നോക്കിയാലും ഉറക്കം തൂങ്ങുകയാണന്നേ പറയൂ.

ഇതിന്‍റെ ചുവട്ടിൽ സദാ ഈർപ്പം തങ്ങി നിൽക്കുന്നതിനാൽ മഴമരമെന്ന പേരുണ്ട്.ഇളം തണ്ടുകളും ഇലയുടെ അടിഭാഗവും മൃദുവായ ചെറിയ രോമങ്ങളാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇലയുടെ മുകൾഭാഗം മിനുമിനുത്തതാണ്. ഇലക്കു മൂന്നു നാലു സെന്‍റീമീറ്റർ നീളമുണ്ടാവും.

മൈമോസെ സസ്യകുടുംബത്തിൽപ്പെട്ടതാണ് മരമുത്തശി. സമാനിയ സമാൻ എന്ന ശാസ്ത്രനാമത്തിലാണ് അറിയപ്പെടുന്നത്. മരത്തിന്‍റെ സ്വദേശം തെക്കേ അമേരിക്കയാണ്. വേണ്ടത്ര മഴയും ചൂടുമുള്ള ഉഷ്ണമേഖലാപ്രദേശങ്ങളിലാകെ ഒരു തണൽ മരമായി നട്ടുവളർത്തുന്നുണ്ട്. ഇതിന്‍റെ പത്രവിതാനത്തിന് ഏതാണ്ടു 30 മീറ്റർ വ്യാസമുണ്ടാകും.

കാന്പസിലേക്കു നോക്കിയാൽ ഉറക്കം തൂങ്ങി മരമല്ല, മഴ മരവുമല്ല. ഇതിനെ കുട്ടിമരം എന്നു വിളിക്കുന്നതാണ് നല്ലത്. ഇതിനു ചുറ്റും വർത്തമാനം പറഞ്ഞു കാറ്റുകൊണ്ടും ആശ്വാസം തേടുന്ന വിദ്യാർഥികളുടെ ഒരു കൂട്ടം തന്നെയുണ്ട്.ഇത് സദാസമയം കാണുന്നതുകൊണ്ട് കുട്ടിമരമെന്നു വിളിക്കുന്നതിലും തെറ്റില്ല.
വളരെ വേഗത്തിൽ വളരുന്നതും വലിയ തണൽ നൽകുന്നതുമായ മരമാണിത്.

വേരുകൾ ആഴത്തിൽ പോകാത്തതുകൊണ്ടും തടിക്ക് ബലക്കുറവുള്ളതുകൊണ്ടും കാറ്റിലും മഴയിലും ഇവയുടെ ശിഖരങ്ങൾ ഒടിയാൻ സാധ്യതയുണ്ട്. കോളജ് കാന്പസിൽ ശിഖരങ്ങളൊന്നും ഒടിഞ്ഞിട്ടില്ല.പൂക്കാലം മാർച്ച് മുതൽ സെപ്റ്റംബർ വരെയാണ്. ശിഖരങ്ങളുടെ അഗ്രഭാഗത്തായി പൂങ്കുലകൾ പ്രത്യക്ഷപ്പെടുന്നു. ഇതിന്‍റെ പൂക്കൾക്ക് പാടലവർണമാണ്. പൂങ്കുലവൃന്തത്തിന് അഞ്ചാറു സെന്‍റീമിറ്റർ നീളം ഉണ്ടായിരിക്കും. മരമുത്തശി ഒരു അഹങ്കാരവും അലങ്കാരവുമായി കൈവിരിച്ചു കാന്പസിനെ കാത്തുനിൽക്കുകയാണ്. ഇതൊരു സുരക്ഷാബോധവും കരുതലുമാണ് സമ്മാനിക്കുന്നത്.

Pathanamthitta

Vishwambhara himself is pure gold.

വെച്ചൂർ: കളഞ്ഞുകിട്ടിയ സ്വർണ ചെയിൻ ഉടമയ്ക്ക് തിരിച്ചുനൽകി വെച്ചൂർ സ്വദേശി വിശ്വംഭരൻ മാതൃകയായി. കഴിഞ്ഞ ദിവസമാണ് വെച്ചൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ വേണുവിന്‍റെ മകൾ കീർത്തിയുടെ അരപവൻ വരുന്ന സ്വർണ ചെയിൻ നഷ്ടമായത്. കല്ലറയിലെ ബാങ്കിൽ പോയി മടങ്ങുംവഴിയാണ് പെൺകുട്ടിക്ക് സ്വർണം നഷ്ടമായത്. പരിസരത്തെല്ലാം കുട്ടി തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല.

പിന്നീടാണ് പുത്തൻപാലം-വല്യമംഗലം റോഡിൽനിന്നു വിശ്വംഭരന് സ്വർണ ചെയിൻ ലഭിക്കുന്നത്. സ്വർണം കളഞ്ഞുകിട്ടിയ വിവരം മകൻ വികാസിനോടാണ് അദ്ദേഹം ആദ്യം പറഞ്ഞത്. ഇരുവരും ചേർന്ന് വാർഡ് മെംബറെ വിവരം അറിയിക്കുകയായിരുന്നു. മെംബറുടെയും നാട്ടുകാരുടെയും സഹായത്താലാണ് ഉടമയെ കണ്ടെത്തി സ്വർണം തിരികെ നൽകിയത്.

Idukki

തൊടുപുഴ-ഇടുക്കി റോഡ് കാടുകയറി; അപകടഭീഷണി

തൊടുപുഴ: നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന തൊടുപുഴ -പുളിയന്‍മല സംസ്ഥാന പാതയില്‍ മുട്ടം എന്‍ജിനിയറിംഗ് കോളജിനു സമീപം റോഡിന്‍റെ ഇരുവശങ്ങളിലും കാടും പടലും വളര്‍ന്നു നില്‍ക്കുന്നത് വാഹനയാത്ര ദുഷ്‌കരമാക്കുന്നു. ഈ പാതയില്‍ കാഴ്ചമറച്ച് ചെടികളും കുറ്റിക്കാടും വളര്‍ന്നു നില്‍ക്കുന്നതാണ് അപകടസാധ്യത വര്‍ധിപ്പിക്കുന്നത്. റോഡിലേയ്ക്കു ചാഞ്ഞുനില്‍ക്കുന്ന വള്ളിപ്പടര്‍പ്പുകളും മരച്ചില്ലകളും മൂലം ഡ്രൈവര്‍മാര്‍ക്ക് കാഴ്ച തടസപ്പെടുകയാണ്.

കാട്ടുചെടികള്‍ വളര്‍ന്നു നില്‍ക്കുന്നതു മൂലം വളവുകളില്‍ എതിർ ദിശയില്‍നിന്നു വരുന്ന വാഹനങ്ങള്‍ കാണാന്‍ സാധിക്കാത്ത സ്ഥിതിയാണ്. കാല്‍നട യാത്രക്കാര്‍ക്കും ഇരുചക്ര വാഹനയാത്രികര്‍ക്കും ഇതു വലിയ ഭീഷണിയാകുന്നു, മഴക്കാലമായതോടെ കാട് വളര്‍ന്ന് റോഡിലേക്കു ചാഞ്ഞു. രാത്രികാലങ്ങളില്‍ വന്യമൃഗങ്ങള്‍ റോഡിലേക്കു കയറാനുള്ള സാധ്യതയും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ജില്ലയിലെ പ്രധാന ടൂറിസം, വാണിജ്യപാതയായ ഈ റോഡിന്‍റെ വശങ്ങളിലെ കാട് വെട്ടിനീക്കി അപകടസാധ്യത ഒഴിവാക്കണമെന്നാണ് യാത്രക്കാരുടെയും ഡ്രൈവര്‍മാരുടെയും ആവശ്യം.

Alappuzha

അന്പലപ്പുഴയുടെ തീരങ്ങളിൽ കൊഴുവ ചാകര

അമ്പലപ്പുഴ: ട്രോളിംഗ് നിരോധനം തുടരുന്നതിനിടെ പരമ്പരാഗത വള്ളങ്ങൾക്ക് കൊഴുവ ചാകര. തോട്ടപ്പള്ളി ഹാർബറിൽ നിന്നടക്കം ഇന്നലെ മത്സ്യബന്ധനത്തിന് പോയ ബീഞ്ച്, നീട്ടുവല വള്ളങ്ങൾക്കാണ് സുലഭമായി കൊഴുവ ലഭിച്ചത്. 50 കുട്ട വരെ ലഭിച്ച വള്ളങ്ങളുണ്ട്. ആദ്യം കിലോയ്ക്ക് 60 രൂപയ്ക്കും പിന്നീട് 40 രൂപയ്ക്കുമാണ് ലേലം നടന്നത്.

നീട്ടുവലക്കാർക്കാണ് രുചിയേറിയ നെയ്മത്തി ലഭിച്ചത്. കിലോയ്ക്ക് 240 രൂപയായിരുന്നു മൊത്തവില. ചെറുകിട വിപണിയിലെത്തുമ്പോൾ 350 രൂപയോളം വിലവരും. ട്രോളിംഗ് നിരോധന കാലയളവാണ് പരമ്പരാഗത വള്ളക്കാരുടെപ്രതീക്ഷക്കാലം. ചെമ്മീൻ, മത്തി,അയല,കണവ തുടങ്ങിയ മീനുകളാണ് ലഭിക്കുക. നല്ല വിലയും ലഭിക്കും.

എന്നാൽ അടിക്കടി മാറുന്ന കാലാവസ്ഥ യും കടലാക്രമണവും ഇക്കുറി തിരിച്ചടിയായി. കടലിൽ പോയ ഭൂരിഭാഗം ദിവസങ്ങളിലും ഇന്ധനച്ചെലവും അധ്വാനവും മിച്ചമായതല്ലാതെ പൊടിമീൻപോലും കിട്ടിയില്ല . ചാകര പ്രതീക്ഷയിൽ ജില്ലയുടെ നാനാ ഭാഗത്തുനിന്നും നൂറു കണക്കിനു വള്ളങ്ങളാണ് തോട്ടപ്പള്ളി തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്നത്.

ഹാർബറിന്‍റെ ആഴക്കുറവും വിസ്തൃതിയില്ലായ്മയും മൂലം വള്ളങ്ങൾ കൂട്ടിയിടിക്കുന്ന സ്ഥിതിയാണ്.ഏറെ ദുരിതം സഹിച്ചാണ് വള്ളത്തിൽ നിന്ന് മീൻ കുട്ടയിലാക്കി കരയ്ക്കെത്തിക്കുന്നത്. എന്തായാലും അടുത്ത കാലവർഷത്തിനു മുമ്പ് കടൽ ശാന്തമായി കൂടുതൽ മത്സ്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് വള്ളമുടമകൾ.

 

Kottayam

ഉരുളികുന്നത്ത് മഞ്ഞപ്പിത്തം; പ്രതിരോധം ഊർജിതം

ഉരുളികുന്നം: എലിക്കുളം പഞ്ചായത്തിലെ ഉരുളികുന്നത്ത് ഒന്ന്, രണ്ട് വാർഡുകളിലായി ആറുപേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനം ഊർജിതമാക്കി. മഞ്ഞപ്പിത്തബാധ കണ്ടെത്തിയ മേഖലകളിൽ പ്രതിരോധപ്രവർത്തനങ്ങളും ബോധവത്കരണപ്രവർത്തനവും ഊർജിതമാക്കിയെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് യമുന പ്രസാദ്, പഞ്ചായത്തംഗം എം.എസ്. മനു എന്നിവർ അറിയിച്ചു. കിണറുകളുടെ ക്ലോറിനേഷൻ നടത്തി. പൈക സിഎച്ച്സിയിലെ ആരോഗ്യപ്രവർത്തകരും ആശാവർക്കർമാരും നേതൃത്വം നൽകി.

മഞ്ഞപ്പിത്ത പ്രതിരോധ ബോധവത്കരണത്തിന്‍റെ ഭാഗമായി താഷ്‌കന്‍റ് പബ്ലിക് ലൈബ്രറിയിൽ പ്രദേശവാസികൾക്കായി ക്ലാസ് നടത്തി. അസിസ്റ്റന്‍റ് സർജൻ ഡോ. രാജേഷ് ക്ലാസ് നയിച്ചു. മഴക്കാലത്ത് സെപ്ടിക് ടാങ്കുകളിൽനിന്നുള്ള മാലിന്യത്തിൽനിന്ന് കോളിഫോം ബാക്‌ടീരിയ കിണർവെള്ളത്തിൽ കലരാൻ സാധ്യതയുള്ളതിനാൽ കിണർവെള്ളം ക്ലോറിനേഷൻ നടത്തണമെന്ന് നിർദേശിച്ചു. ടോയ്‌ലറ്റ് ഉപയോഗത്തിന് ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകണം. കുടിവെള്ളം 100 ഡിഗ്രി താപനിലയ്ക്കുമേൽ തിളപ്പിച്ചതിന് ശേഷം ഉപയോഗിക്കണമെന്നും നിർദേശിച്ചു.

Ernakulam

പണി കഴിഞ്ഞിറക്കിയ കാർഗോ കപ്പലിൽ അഗ്നിബാധ

വൈപ്പിൻ : ഫോർട്ട് വൈപ്പിനിലെ സീബ്ലൂ എന്ന സ്വകാര്യ ഷിപ്‌യാർഡിൽ അറ്റകുറ്റപ്പണികൾ കഴിഞ്ഞ് നീറ്റിൽ ഇറക്കിയിട്ടിരുന്ന എം.വി. വിശാലാക്ഷിഎന്ന കാർഗോ കപ്പലിൽ വൻ അഗ്നിബാധ. ആളപായമില്ല. രണ്ട് കോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് അനൗദ്യോഗിക കണക്ക്. ലക്ഷദ്വീപിലെ എ ആൻഡ് എൻ ലോജിസ്റ്റിക് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ. അറ്റകുറ്റപ്പണിക്കായി കയറ്റിയിരുന്ന കപ്പൽ പെയിന്‍റിംഗ് ഉൾപ്പെടെയുള്ള പണികൾ പൂർത്തിയാക്കി ശനിയാഴ്ചയാണ് ഇറക്കിയത്. ഇന്നലെ പുലർച്ചെ നാലരയോടെയാണ് തീപിടുത്തം ഉണ്ടായത്.

അകത്തെ ക്രൂ കാബിനുകൾ ഉൾപ്പെടെ വലിയൊരു ഭാഗം കത്തി നശിച്ചു .ഈ സമയത്ത് കപ്പലിനകത്ത് ആറ് ജീവനക്കാർ ഉറങ്ങി കിടക്കുകയായിരുന്നു. ഇവർ ഓടി പുറത്തിറങ്ങിയതിനാൽ അപായമൊന്നും ഇല്ലെങ്കിലും ഇവരുടെ പാസ്പോർട്ടും മറ്റുമെല്ലാം തീപിടുത്തത്തിൽ കത്തിനശിച്ചു.

വിവരം അറിയിച്ചതിനെ തുടർന്ന് വൈപ്പിൻ, പറവൂർ, എറണാകുളം എന്നിവിടങ്ങളിൽ നിന്നായി ഫയർ യൂണിറ്റുകൾ എത്തി മൂന്നു മണിക്കൂറിലധികം സമയമെടുത്താണ് തീയണച്ചത്.


ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് കപ്പലിനകത്ത് ഫാനിന് തീപിടിച്ച് ബെഡിലേക്ക് വീണതാണ് തീ പടരാൻ കാരണമെന്നാണ് നിഗമനം. അതേസമയം കാരണം വ്യക്തമായിട്ടില്ലെന്നാണ്‌ യാർഡ്‌ അധികൃതർ പറയുന്നത്‌. രക്ഷാപ്രവർത്തനങ്ങൾക്ക് പരിസരവാസികളും മുളവുകാട് പോലീസും ഉണ്ടായിരുന്നു.

Thrissur

നവീകരണംകഴിഞ്ഞിട്ടും ഉദ്ഘാടനമാകാതെ വികെഎൻ സ്മാരകം

തിരുവില്വാമല: ചാത്തൻസിനെയും നാണ്വാരേയും വായനക്കാരുടെ മനസിൽ പ്രതിഷ്ഠിച്ച വി കെഎൻ എന്ന അതുല്യസാഹിത്യകാരന്‍റെ സ്മാരകം പണി തീർന്നിട്ടും ഉദ്ഘാടനം ചെയ്യാതെ വെറുതെ കിടക്കുന്നു.

മലയാള സാഹിത്യത്തെ വിശ്വ സാഹിത്യത്തിലേക്ക് പ്രതിഷ്ഠിച്ച വികെഎന്നിന്‍റെ ഓർമകൾ ഉറങ്ങുന്ന തിരുവില്വാമലയിലെ വടക്കേകൂട്ടാല തറവാട് ഇന്ന് ഒരു ചോദ്യചിഹ്നമായി മാറിയിരിക്കുന്നു. ആധുനികവത്ക്കരിച്ച വികെഎൻ സ്മാരകം പണി പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും ഉദ്ഘാടനമെന്ന കൊച്ചുചടങ്ങിനായി ഇപ്പോഴും കാത്തിരിക്കുകയാണ്. കെ. രാധാകൃഷ്ണൻ മന്ത്രിയായിരുന്ന കാലത്ത് അനുവദിച്ച 50 ലക്ഷം രൂപയും ദീപ എസ്. നായർ ജില്ലാ പഞ്ചായത്ത് മെമ്പറായിരുന്നപ്പോൾ നൽകിയ ഏഴുലക്ഷം രൂപയും ഉപയോഗിച്ചാണ് സ്മാരകം മനോഹരമായി മോടിപിടിപ്പിച്ചത്.

സാധാരണയായി സർക്കാർ പദ്ധതികൾ കരാറുകാരുടെ അനാസ്ഥമൂലം മാസങ്ങളോളം നീണ്ടുപോകാറുണ്ട്. എന്നാൽ, വികെഎൻ സ്മാരകത്തിന്‍റെ കാര്യത്തിൽ കഥ മാറി. കരാറുകാരൻ തെരഞ്ഞെടുപ്പിനു മുൻപുതന്നെ കൃത്യസമയത്ത് പണി പൂർത്തിയാക്കി താക്കോൽ കൈമാറി. എങ്കിലും സ്മാരകത്തിന്‍റെ വാതിൽ ഇതുവരെ തുറന്നു കൊടുത്തിട്ടില്ല.

സ്മാരകം ആരാണ് ഉദ്ഘാടനം ചെയ്യുക, എപ്പോൾ ചെയ്യും എന്നതിനെക്കുറിച്ച് സ്മാരക സമിതിക്കും വികെഎന്‍റെ കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കും ഒരു വിവരവുമില്ല. ഒരുപക്ഷേ, മലയാളസാഹിത്യത്തിലെ ആക്ഷേപഹാസ്യത്തിന്‍റെ തമ്പുരാനായിരുന്ന വികെഎൻ ജീവിച്ചിരുന്നെങ്കിൽ തന്‍റെ സ്മാരകത്തിന്‍റെ ഈ അനാഥത്വംകണ്ടു തന്‍റേതായ ശൈലിയിൽ ഒന്നു പരിഹസിച്ചേനെ.

എഴുത്തുകാരന്‍റെ ഓർമകൾക്ക് എന്തിനാണ് ഇത്രയും കാത്തിരിപ്പ് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. സാഹിത്യ അക്കാദമിയുടെ ഭാഗത്തുനിന്നാണ് ഇതിൽ നടപടികൾ ഉണ്ടാകേണ്ടത്. എന്നാൽ പുതിയ സർക്കാർ വന്നതോടെ പഴയ ഭാരവാഹികൾ രാജിവച്ചു. പുതിയ പുനഃസംഘടന വൈകുന്നു. ഇതോടെ അക്കാദമിയിൽ നാഥനില്ലാത്ത അവസ്ഥയായി.

സാഹിത്യകാരൻ തന്‍റെ തൂലികത്തുമ്പുകൊണ്ട് മലയാളിയുടെ ചിന്തകളെ ഉണർത്തിയ വടക്കേ കൂട്ടാല തറവാടിന്‍റെ മുറ്റത്ത് ആ പ്രതിഭയുടെ സ്മാരകം ഇന്ന് ഉദ്ഘാടനം എന്ന വാക്കിന്‍റെ മതിൽക്കെട്ടിനുള്ളിൽ തടവിലാക്കപ്പെട്ടിരിക്കുന്നു. ഈ സ്മാരകം വെറുമൊരു കെട്ടിടമല്ല, മലയാള ഭാഷയുടെ ഒരു വലിയ അധ്യായമാണ്. അധികൃതർ ഇനിയെങ്കിലും കണ്ണുതുറന്നാൽ ഈ സ്മാരകം വായനക്കാർക്കും ആരാധകർക്കും വേണ്ടി തുറന്നുകൊടുക്കാം.

Palakkad

ജനനിബിഡമായിരുന്ന പുതുനഗരം റെയിൽവേ സ്റ്റേഷൻ ഇപ്പോൾ വിജനം

പുതുനഗരം: നൂറുകണക്കിനു യാത്രികരും ചരക്കുഗതാഗതവും കൊണ്ട് ജനനിബിഡമായിരുന്ന പുതുനഗരം റെയിൽവേ സ്റ്റേഷൻ ഇപ്പോൾ പൂരം കഴിഞ്ഞ പറമ്പ് പോലെ വിജനം. പുലർച്ചെ രണ്ട് ട്രെയിനുകൾ കിഴക്കോട്ടും രാത്രി വണ്ടികൾ പടിഞ്ഞാറോട്ടും പോകുന്നതൊഴിച്ചാൽ പുതുനഗരത്തുകാർക്ക് പകൽസമയം ട്രെയിൻ ഗതാഗതം സ്വപ്നം മാത്ര മാണ്.

ഇടയ്ക്കിടെ നിർത്താതെ പോവുന്ന എൻജിനുകളും മറ്റും ഗുഡ്സ് ട്രെയിനുകളും നോക്കിക്കാണാനാണ് യാത്രക്കാർക്ക് വിധി. മീറ്റർഗേജിൽ ആറു പെയർ ട്രെയിനുകൾ ഉണ്ടായിരുന്നത് പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാരും വിവിധ സംഘടനകളും നടത്തിയ പോരാട്ടങ്ങളെല്ലാം റെയിൽവേ അധികൃതർ അവഗണിച്ചു. 800 കോടി ചെലവഴിച്ച് ബ്രോഡ്ഗേജ് ലൈനും 50 കോടിയിൽ വൈദ്യുതീകരണം പൂർത്തിയാക്കിയതിലും മെച്ചപ്പെട്ട യാത്രാസൗകര്യം പ്രതീക്ഷിച്ച യാത്രക്കാർ വീണത് നിരാശയുടെ പടുകുഴിയിൽ. മാറിമാറി വരുന്ന ജനപ്രതിനിധികളാവട്ടെ വിഷയത്തിൽ തൊടാതെ കൈമലർത്തുന്നതും വികസന മുരടിപ്പിനു കാരണമാവുന്നുണ്ട് . പാസഞ്ചർ ട്രെയിനുകൾ ഇല്ലെങ്കിലും ജീവനക്കാരുടെ സാന്നിധ്യം പതിവ്പോലെ തന്നെയാണ്.

രാമേശ്വരം, മധുര, ഏർവാടി, പഴനി ഉൾപ്പെടെയുള്ള സ്ഥലത്തേക്ക് മുന്പ് യാത്രക്കാർക്ക് കുടുംബസമേതം പോയിവരാൻ കഴിഞ്ഞിരുന്നു. എന്നാൽ ഇതെല്ലാം വെറും പഴങ്കഥയായിരിക്കുകയാണ്. കേന്ദ്രഭരണത്തിൽ സ്വാധീനമുള്ള രാഷ്‌ടീയപാർട്ടികൾ പോലും പാലക്കാട് നിന്നും പാസഞ്ചർ ഓടിക്കാൻ ഒരു നടപടിയും എടുക്കുന്നില്ല.
സർവീസ് നടത്തിയിരുന്ന പാസഞ്ചർ ട്രെയിനുകൾ പുന:സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Malappuram

തുടരുന്ന ആനക്കലി...നാലകത്ത് സിദ്ദീഖിന്‍റെ കൃഷിയിടം ആനകള്‍ വീണ്ടും നശിപ്പിച്ചു

നിലമ്പൂര്‍: സംസ്ഥാന സര്‍ക്കാരിന്‍റെ 2008 ലെ മികച്ച പച്ചക്കറി കര്‍ഷകനുള്ള അവാര്‍ഡ് നേടിയ നാലകത്ത് സിദ്ദീഖ് കാട്ടാനശല്യം കാരണം ദുരിതത്തില്‍. അകമ്പാടം മതില്‍മൂലയില്‍ വൈദ്യുത തൂക്കുവേലി തകര്‍ത്ത് കാട്ടാനകള്‍ സിദ്ദീഖിന്‍റെ കൃഷി വീണ്ടും വ്യാപകമായി നശിപ്പിച്ചു.

ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച വൈദ്യുത തൂക്കുവേലി തകര്‍ത്താണ് ഇത്തവണ കാട്ടാനകള്‍ എത്തിയത്. 100 ലേറെ നേന്ത്രവാഴകള്‍, 200 ലേറെ മരച്ചീനി,100 ഓളം പൈനാപ്പിള്‍, 12 കമുകുകള്‍ എന്നിവയാണ് നശിപ്പിച്ചത്. കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന സോളാര്‍ വൈദ്യുത തൂക്കുവേലിക്ക് മുകളിലേക്ക് വലിയ പടുമരങ്ങള്‍ ഉള്‍പ്പെടെ ചവിട്ടി മറച്ചിട്ട ശേഷം കൃഷിയിടത്തിലേക്ക് കാട്ടാനകള്‍ കയറുകയായിരുന്നു.

കൃഷി നശിപ്പിച്ച വിവരം ചാലിയാര്‍ പഞ്ചായത്ത് ഭരണസമിതിയിലെ പ്രധാന സ്ഥാനം വഹിക്കുന്ന ജനപ്രതിനിധിയോട് വിളിച്ചു പറഞ്ഞപ്പോള്‍ കാട്ടാന ആളുകളെ അപായപ്പെടുത്തിയാല്‍ ഇടപെടാമെന്ന മറുപടിയാണ് ലഭിച്ചതെന്ന് സിദ്ദീഖ് പറഞ്ഞു. 1500 ലേറെ നേന്ത്രവാഴകളും 1000ത്തോളം മരച്ചീനിയും ഉള്‍പ്പെടെ കാട്ടാനകള്‍ നശിപ്പിച്ചിട്ടും ഇതുവരെ വനംവകുപ്പും ഒരു രൂപ പോലും ഈ കര്‍ഷകന് നല്‍കിയിട്ടില്ല.

സോളാര്‍ തൂക്കുവേലിയും കാട്ടാനകള്‍ തകര്‍ത്തതോടെ ലക്ഷങ്ങളുടെ കട ബാധ്യതയിലാണ് ഈ കര്‍ഷകന്‍. വനംവകുപ്പും സര്‍ക്കാരും ഒരു രൂപ പോലും നല്‍കാതെ തന്നെ അവഗണിക്കുകയാണെന്നും സിദ്ദീഖ് പറഞ്ഞു. നിലമ്പൂര്‍ മേഖലയില്‍ കാട്ടാന ശല്യം ഏറ്റവും രൂക്ഷമായ പ്രദേശമായി ചാലിയാര്‍ പഞ്ചായത്തിലെ ജനവാസ മേഖലകള്‍ മാറിയിരിക്കുകയാണ്. കോരംക്കോട് സ്വദേശി മണങ്ങ ബാബുവിന്‍റെ മതില്‍മൂലയിലെ കൃഷിയിടത്തിലും കാട്ടാനകള്‍ കൃഷിനാശം വരുത്തിയിട്ടുണ്ട്.

“ആനകളെ താന്‍ ഇനി വടിക്കൊണ്ട് നേരിടും,കൊല്ലപ്പെട്ടാല്‍ കുടുംബത്തിനെങ്കിലും 10 ലക്ഷം കിട്ടുമല്ലോ”


നിലമ്പൂര്‍: കാട്ടാനകള്‍ ഇനിയും കൃഷിയിടത്തിലെത്തിയാല്‍ താന്‍ വടിയുമായി നേരിടുമെന്ന് സിദ്ദീഖ്. കാട്ടാനയുടെ ആക്രമണത്തില്‍ താന്‍ കൊല്ലപ്പെട്ടാല്‍ 10 ലക്ഷം രൂപയെങ്കിലും തന്‍റെ കുടുംബത്തിന് ലഭിക്കും. കൃഷിനാശത്തിന് സര്‍ക്കാര്‍ ഇതുവരെ യാതൊരു സഹായവും തന്നില്ല. സിദ്ദീഖിന്‍റെ പത്തേക്കര്‍ കൃഷിസ്ഥലത്ത് ഇനി അവശേഷിക്കുന്നത് ഏതാനും വാഴകളും മരച്ചീനിയും മാത്രമാണ്. വന്യമൃഗ ശല്യത്താല്‍ ദുരിതം പേറുന്ന മലയോര കര്‍ഷകരുടെ പ്രതിനിധിയാണ് സിദ്ദീഖ്.

Kozhikode

വവ്വാലുകളുടെ പരിശോധനാ ഫലവും നെഗറ്റീവ് തന്നെ

കോഴിക്കോട്: രാമനാട്ടുകര സ്വദേശിക്ക് നിപ ബാധിച്ചതിന്‍റെ ഉറവിടമേതെന്നു ഇനിയും കണ്ടെത്താനാവാതെ ആരോഗ്യവകുപ്പ്.

വവ്വാലുകളില്‍ നിന്നാണ് സാധാരണയായി നിപ പടരുന്നതെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നതെങ്കിലും നിപ രോഗബാധിതന്‍റെ വീടിനു സമീപത്തു നിന്ന് പിടിച്ച വവ്വാലുകളുടെ പരിശോധനാ ഫലം നെഗറ്റീവായത് അധികൃതരെ കുഴക്കുകയാണ്. മൃഗസംരക്ഷണ വകുപ്പ് പിടിച്ച വവ്വാലുകളില്‍ നടത്തിയ പരിശോധനയാണ് നെഗറ്റീവായത്.

പ്രദേശത്ത് നിന്ന് ശേഖരിച്ച വവ്വാലുകളുടെ കാഷ്ഠത്തിലും നിപ വൈറസിന്‍റെ സാന്നിധ്യമില്ല. നിപ രോഗബാധിതന്‍റെ അഞ്ചുകിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ നിന്നാണ് വവ്വാലുകളെ പിടികൂടി പരിശോധനയ്ക്ക് അയച്ചത്. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസില്‍ ആണ് പരിശോധന നടത്തിയത്. രോഗി വാടകയ്‌ക്കെടുത്ത ഗോഡൗണിന് സമീപമുള്ള വളര്‍ത്തുമൃഗങ്ങളുടെ സാമ്പിളും നെഗറ്റീവാണ്.

ഗോഡൗണ്‍ രാമനാട്ടുകര സ്വദേശി ഒറ്റയ്ക്കാണ് വൃത്തിയാക്കിയത്. ഗോഡൗണില്‍ തമ്പടിച്ച വവ്വാലുകളില്‍ നിന്നായിരിക്കാം നിപ ബാധിച്ചതെന്നായിരുന്നു ആദ്യ നിഗമനം.

പിന്നീട്, നിപ രോഗബാധിതന്‍ വീട്ടുമുറ്റത്തെ സപ്പോട്ട പഴം കഴിച്ചതില്‍ നിന്നാകാം നിപ ബാധിച്ചതെന്നും ആരോഗ്യവകുപ്പ് സംശയം പ്രകടിപ്പിച്ചിരുന്നു. വവ്വാലുകള്‍ കടിച്ച പഴം രോഗബാധിതന്‍ ഭക്ഷിച്ചിട്ടുണ്ടാകാമെന്നായിരുന്നു സംശയം.

പക്ഷേ രോഗബാധിതന്‍റെ വീട്ടുപരിസരത്തു നിന്നടക്കം പിടിച്ച വവ്വാലുകളുടെ പരിശോധനാ ഫലവും നെഗറ്റീവായതോടെ നിപ രോഗ ഉറവിടം ഏതാണെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. അതിനിടെ രോഗബാധിതനുമായി സമ്പര്‍ക്കമുണ്ടായവരടക്കം പുതിയതായി ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല എന്നത് ആരോഗ്യവകുപ്പിന് ആശ്വാസം പകരുന്നുണ്ട്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയിലടക്കം ഉയര്‍ത്തിയ ആരോപണങ്ങള്‍ പ്രാഥമികഘട്ടത്തില്‍ സര്‍ക്കാരിനു തലവേദനയായിരുന്നു.

എന്നാല്‍, ഈ മാസം 11 മുതല്‍ കൃത്യമായ റൂട്ട് മാപ്പ് തയാറാക്കി എല്ലാ സമ്പര്‍ക്ക സാധ്യതകളും കണ്ടെത്തി ആരോഗ്യവകുപ്പ് നടത്തിയ പഴുതടച്ച പ്രതിരോധം ആരോഗ്യവകുപ്പിന്‍റെ മുഖം രക്ഷിച്ചു. നിപ റിപ്പോര്‍ട്ട് ചെയ്തിട്ടും കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ പ്രഖ്യാപിക്കാത്തതിനെതിരേ പി.എ. മുഹമ്മദ് റിയാസ് എംഎല്‍എ കടുത്ത ആരോപണം ഉയര്‍ത്തിയിരുന്നു. പക്ഷെ രോഗം കൂടുതല്‍ പേരിലേക്ക് പകര്‍ന്നിട്ടില്ല എന്ന കൃത്യമായ നിഗമനത്തില്‍ കണ്ടൈന്‍മെന്‍റ് നടപടികള്‍ ഇല്ലാതെതന്നെരോഗം വരുതിയിലാക്കാന്‍ ആരോഗ്യവകുപ്പിനു കഴിയുകയും ചെയ്തു.

Wayanad

കുടിയേറ്റ മേഖലയിലെ മഴക്കുറവ്: കാര്‍ഷിക മേഖല പ്രതിസന്ധിയില്‍

പുല്‍പ്പള്ളി: മഴക്കുറവിനെത്തുടര്‍ന്ന് കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയില്‍. കുരുമുളകിന് തിരിയിടേണ്ട സമയത്ത് മഴ ലഭിക്കാതെ വന്നതോടെ കുരുമുളക് ചെടികളില്‍ തിരിയിടാത്ത അവസ്ഥയിലാണ്.

ഇതിനുപുറമേ കാപ്പി, ഇഞ്ചി, ചേന ഉള്‍പ്പെടെയുള്ളവയ്ക്ക് വളപ്രയോഗം നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. കാപ്പിച്ചെടികള്‍ക്ക് ഇപ്പോള്‍ വളപ്രയോഗം നടത്തിയാല്‍ മാത്രമേ കാപ്പിക്കുരുവിന് വളര്‍ച്ച ലഭിക്കൂ. ജലസേചന സൗകര്യമില്ലാത്ത കൃഷിയിടങ്ങളിലെ കര്‍ഷകരാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്.
മേയ് മാസം അവസാനത്തോടെ നട്ട കുരുമുളക് തൈകള്‍ മഴ ലഭിക്കാത്തതിനെ തുടര്‍ന്ന് വാടിക്കരിയുന്ന അവസ്ഥയാണ്. ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെല്ലാം മഴ ലഭിച്ചപ്പോഴും പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ തീരെ മഴ ലഭിച്ചിട്ടില്ല.

ദ്രുതവാട്ടവും വരള്‍ച്ചയുംമൂലം കുരുമുളക് കൃഷി നശിച്ച കര്‍ഷകര്‍ പുനഃകൃഷി ചെയ്യുന്നതിനായി ബാങ്കുകളില്‍നിന്നുള്‍പ്പെടെ വായ്പയെടുത്താണ് വീണ്ടും കുരുമുളക് കൃഷിയിലേക്ക് തിരഞ്ഞത്. കുരുമുളകിന് ന്യായമായ വിലയുണ്ടെങ്കിലും ഇത്തവണത്തെ മഴക്കുറവ് കാരണം അടുത്ത വര്‍ഷം കുരുമുളക് വിളവെടുക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇഞ്ചിയും ചേനയും ഉള്‍പ്പെടെ മഴ ലഭിക്കാത്തതിനെ തുടര്‍ന്ന് കരിഞ്ഞുണങ്ങുകയാണ്. ജലസേചന സൗകര്യമില്ലാത്തതാണ് ഇതിന് പ്രധാന കാരണം.

മഴയില്ലാത്തതിനെ തുടര്‍ന്ന് കബനി നദിയിലും ജലനിരപ്പ് ഉയരാത്തതിനാല്‍ അമ്പത് വയല്‍ ഉള്‍പ്പെടെയുള്ള ജലസേചന പദ്ധതിയില്‍ വെള്ളമില്ലാത്ത സ്ഥിതിയാണ്. കൃഷികളെല്ലാം പൂര്‍ണായി നശിച്ചതോടെ ഇനി എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് മേഖലയിലെ കര്‍ഷകര്‍. കാര്‍ഷിക മേഖലയില്‍ ജലസേചനമെത്തിക്കുന്നതിനാവശ്യമായ നടപടികള്‍ ഇനിയെങ്കിലും അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Kannur

കാര്യങ്കോട് പുഴ സൈഡ് കെട്ടി സംരക്ഷിക്കും

ചെറുപുഴ: പഞ്ചായത്തിന്‍റെ മുഖച്ഛായ മാറ്റുന്നതിന്‍റെ ഭാഗമായുള്ള വികസന പ്രവർത്തനങ്ങൾത്ത് തുടക്കം കുറിച്ചതായി ചെറുപുഴ പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ. പഞ്ചായത്ത് പരിധിയിലെ വന്യമൃഗശല്യം, കാർഷിക പ്രശ്നങ്ങൾ, 400 കെവി വൈദുതി ലൈൻ സംബന്ധിച്ച വിഷയങ്ങൾ, പുളിങ്ങോം - ബാഗമണ്ഡലം അന്തർ സംസ്ഥാന പാത, ട്രൈബൽ സ്കൂൾ, ചെറുപുഴ ടൗൺ സൗന്ദര്യവത്കരണം, കാര്യങ്കോട് പുഴയോര ടൂറിസം, വിവിധ റോഡുകളുടെ നവീകരണം തുടങ്ങിയ വിഷയങ്ങളിൽ തിരുവനന്തപുരത്ത് നേരിൽ കണ്ട മന്ത്രിമാരിൽനിന്ന് വ്യക്തമാ ഉറപ്പുകൾ ലഭിച്ചതായി പഞ്ചായത്ത് പ്രസിഡന്‍റ് ലൈസമ്മ പനയ്ക്കൽ പത്രസമ്മേളനത്തിൽ അറിയിച്ചു.

ചെറുപുഴ പഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സതീശൻ കാർത്തികപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ ഭരണ സമിതി അംഗങ്ങൾ തിരുവനന്തപുരത്തെത്തിയാണ് വിവിധ വകുപ്പ് മന്ത്രിമാരെ നേരിൽ കണ്ട് പഞ്ചായത്തിന്‍റെ നിരവധിയായ വികസന പ്രശ്നങ്ങൾ സംബന്ധിച്ച് നിവേദനങ്ങൾ നല്കിയത്. യുഡിഎഫ് സർക്കാരിന്‍റെ ആദ്യ ബജറ്റിൽ തന്നെ ചെറുപുഴ പഞ്ചായത്തിന് 15.50 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുക വകയിരുത്തിയിട്ടുണ്ട്. ഇത് ഏറെപ്രതീക്ഷയോടെയാണ് ജനങ്ങൾ കാണുന്നത്. പത്രസമ്മേളനത്തിൽ വൈസ് പ്രസിഡന്‍റ് സതീശൻ കാർത്തികപ്പള്ളി, കെ.ഡി. പ്രവീൺ, ലളിതാ ബാബു, ലിനാ വില്യം ടി.പി. ചന്ദ്രൻ, മനോജ് വടക്കേൽ എന്നിവർ പങ്കെടുത്തു.

ഇതിനിടെ ബജറ്റിൽ പ്രഖ്യാപിച്ച കാര്യങ്കോടുപുഴയുടെ സൈഡ് കെട്ടി സംരക്ഷിക്കുന്ന പ്രവർത്തിയുടെ പ്രാരംഭ നടപടികൾക്കായി ഇന്നലെ മേജർ ഇറിഗേഷൻ വകുപ്പ് കണ്ണൂർ സബ് ഡിവിഷൻ അസിസ്റ്റന്‍റ് എൻജിനിയർ രാജ് രാജേന്ദ്രന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രസിഡന്‍റ് ലൈസമ്മ പനയ്ക്കൽ, വൈസ് പ്രസിഡന്‍റ്് സതീശൻ കാർത്തികപ്പള്ളി, പഞ്ചായത്തംഗങ്ങൾ എന്നിവരുമായി ചർച്ച ചെയ്തു. മണ്ണ് പരിശോധന നടത്തിയ ശേഷം എസ്റ്റിമേറ്റ് തയാറാക്കുമെന്നും അസിസ്റ്റന്‍റ് എൻജിനിയർ അറിയിച്ചു.

 

Kasaragod

വിമാനത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

പാണത്തൂർ: അമ്പലത്തറ പാറപ്പള്ളിയിൽ താമസിക്കുന്ന പാണത്തൂർ സ്വദേശി വിദേശത്തുനിന്നു നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പാണത്തൂരിലെ യൂസഫ് (51) ആണ് മരിച്ചത്.

ഒരാഴ്ച മുൻപ് ബിസിനസ് ആവശ്യാർഥം അബുദാബിയിലേക്ക് പോയതായിരുന്നു. നാട്ടിലേക്ക് വരുന്നതിനായി വിമാനത്തിൽ കയറിയ അദ്ദേഹത്തിന് ഇന്ന് പുലർച്ചെ അബുദാബി വിമാന താവളത്തിൽ വച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഉടൻ അബുദാബിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

ഭാര്യ: റംസീന (ബേക്കൽ). മക്കൾ: ഇസ്തിഹാൻ, മിർസാന, ഫാത്തിമ, യാസീൻ, മുഷ്‌ഫിറ, ഹാമിഷ്, ഹൈറ സനിഷ്.

ad

ad

ADVERTISEMENT

ad

ADVERTISEMENT

Editor's Pick

Category Category
ad

ADVERTISEMENT

All

In Memory

All

Obituary

ഫിലോമിന ആന്‍റണി

കൂത്തുപറമ്പ്: കൂത്തുപറമ്പ് പള്ളിപ്പറമ്പിൽ ഹൗസിൽ ഫിലോമിന ആന്‍റണി (58) അമേരിക്കയിലെ ചിക്കാഗോയിൽ അന്തരിച്ചു. സംസ്കാരം 26ന് രാവിലെ 10ന് ചിക്കാഗോയിലെ സെന്‍റ് തോമസ് സീറോ-മലബാർ കാത്തലിക് കത്തീഡ്രലിൽ. എഡ്വർഡ് ഹൈൻസ് ജൂണിയർ മിലിട്ടറി വി.എ ഹോസ്പിറ്റലിൽ നഴ്സായിരുന്നു. ചിറ്റേട്ട് ഹൗസിൽ പരേതരായ സി.പി. ജോർജ്-മറിയം ജോർജ് ദമ്പതികളുടെ മകളാണ്. ഭർത്താവ്: ആന്‍റണി വർഗീസ് പള്ളിപ്പറമ്പിൽ(എടത്വ, ആലപ്പുഴ). മക്കൾ: ഡോ. സ്റ്റെഫി ആന്‍റണി, ഡോ. ഡൊമനിക് ആന്‍റണി. മരുമകൻ: ദീപു ജോസ്. സഹോദരങ്ങൾ: സി.ജി. തങ്കച്ചൻ (കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി, ജിയോ സാൻഡ് എംഡി, കൂത്തുപറമ്പ് അർബൻ ബാങ്ക് പ്രസിഡന്‍റ്), മേരി ഫ്രാൻസിസ്, ഗ്രേസി ക്രിസ് (ഷിക്കാഗോ), പരേതയായ ഏലി ജോർജ്.

അന്നമ്മ

തേർത്തല്ലി: നെല്ലിപ്പാറ ഹോളിഫാമിലി എൽപിഎസ് റിട്ട. അധ്യാപിക കൊട്ടാടിക്കുന്നേൽ അന്നമ്മ (മോളി ടീച്ചർ- 63) അന്തരിച്ചു. സംസ്കാരം 25ന് ഉച്ചകഴിഞ്ഞ് 2.45ന് മേരിഗിരി ചെറുപുഷ്പം ഫൊറോന പള്ളിയിൽ. പരേത പാത്തൻപാറ വരകിൽ കുടുംബാംഗം. ഭർത്താവ്: തോമസ് കൊട്ടാടിക്കുന്നേൽ (റിട്ട. മുഖ്യാധ്യാപകൻ, ചിറ്റടി എഎൽപി സ്കൂൾ). മക്കൾ: ഷാരോൺ (ബദിയടുക്ക), ആൻസ് (ഓസ്ട്രേലിയ), ആൻ മരിയ (ചെമ്പന്തൊട്ടി). മരുമക്കൾ: തൽസൻ തോമസ് വടക്കേൽ (ഓപ്പറേഷൻ മാനേജർ, ചില്ലീസ് ഹൈപ്പർ മാർക്കറ്റ്, ബദിയടുക്ക), റിജു കൃഷ്ണതൊടുകയിൽ (ഓസ്ട്രേലിയ), അലൻ തോലമ്പുഴ (ചെമ്പന്തൊട്ടി, കാർഗിൽ സൊലൂഷൻസ്, ബംഗളൂരു). സഹോദരങ്ങൾ: ജോസഫ് (റിട്ട. മുഖ്യാധ്യാപകൻ, ഹോളി ഫാമിലി എൽപിഎസ്, നെല്ലിപ്പാറ), തെയ്യാമ്മ, ജോർജ്‌, ഇക്കാമ്മ, ജെയിംസ്, ജോമി, ബീന.

ഗീവർഗീസ് പൊടിയൻ

ആദിച്ചനല്ലൂർ: പുളിമുട്ടിൽ ഹൗസിൽ റിട്ട.വിമുക്തഭടൻ ഗീവർഗീസ് പൊടിയൻ(79) അന്തരിച്ചു. സംസ്കാരം നാളെ 1.30ന് ആദിച്ചനല്ലൂർ സെന്‍റ് ബഹനാൻസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ഏലിയാമ്മ പൊടിയൻ ആറൻമുള ചാഞ്ഞ പ്ലാമൂട്ടിൽ കരകാലിൽ കുടുംബാംഗമാണ്. മക്കൾ: ബിന്ദു ജുബി (റിട്ട.നഴ്സ് സൗദി), സന്തോഷ്.പി. വർഗീസ് (റിട്ട.ആർമി), എലിസബത്ത്. പി. വർഗീസ് (കെപിഎംഎച്ച്എസ്എസ്, ചെറിയവെളിനല്ലൂർ). മരുമക്കൾ: ജുബി അലക്സ്(സൗദി) പൂവത്താൻകാവിൽ അഞ്ചൽ, ലിൻസി ഫിലിപ്പ് (മംഗ്ലാവിളയിൽ,ന്യൂ ബംഗ്ലാവ്, കുണ്ടറ), ബൈജു അലക്സ് (പുത്തൻപുരയ്ക്കൽ,ആയൂർ). മുതദേഹം നാളെ 8.30 ന് ഭവനത്തിൽ കൊണ്ടുവരും.

ശാന്തമ്മ

തലവടി: പിഷാരത്ത് ശാന്തമ്മ രാമന്‍ മേനോന്‍ (99) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പില്‍. ഭർത്താവ്: പരേതനായ രാമന്‍ മേനോൻ. മക്കള്‍: രാധാമണി, ശ്രീകുമാരി, ജയ മോഹനകുമാര്‍, പുഷ്പ കുമാര്‍, രാജലക്ഷ്മി (അങ്കണവാടി വര്‍ക്കര്‍), ഗീതാ കുമാരി (നഴ്‌സ്), അജിത് പിഷാരത്ത് (തലവടി പഞ്ചായത്ത് അംഗം, കെസിവി റിപ്പോര്‍ട്ടര്‍). മരുമക്കള്‍: മുരളീധരന്‍ നായര്‍, പരേതനായ രഘുകുമാര്‍, പ്രമീളകുമാരി, ഗീതാ കുമാരി (നഴ്‌സ് എന്‍എസ്എസ് ആശുപത്രി പെരുന്ന), എന്‍. ഗോപിനാഥന്‍, പി.വി. അനില്‍.

സി.കെ. തങ്കമണിശങ്കർ

അമ്പലപ്പുഴ: അടൂർ പറക്കോട് അഞ്ജലിയിൽ സി.കെ. തങ്കമണിശങ്കർ (92) അന്തരിച്ചു സംസ്കാരം ഇന്ന് 11ന് പറക്കോട് അഞ്ജലിയിൽ. ഭർത്താവ്: പരേതനായ ഡോ. കെ.എസ്. ശങ്കർ (റിട്ട. സൂപ്രണ്ട്, ലെപ്രസി സാനിറ്റോറിയം, നൂറനാട്). മക്കൾ: ഡോ. ഗിരിജാ മോഹൻ (ശിശുരോഗവിഭാഗം റിട്ട. പ്രഫസർ, ഗവ. ടി.ഡി.മെഡിക്കൽ കോളജ്, ആലപ്പുഴ, മുൻ പ്രിൻസിപ്പൽ ബിലിവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ്, തിരുവല്ല), ഗീതാ സോമൻ. മരുമക്കൾ: എം. മോഹനചന്ദ്രൻ, ഡോ. കെ. സോമൻ (എസ്.എൻ. ഹോസ്പിറ്റൽ, പറക്കോട്).

റോസമ്മ മാത്യു

പൊൻകുന്നം: കണയിങ്കൽ റോസമ്മ മാത്യു (96) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് പൊൻകുന്നം തിരുക്കുടുംബ പള്ളിയിൽ. ഭർത്താവ്: പരേതനായ കെ.എം. മാത്യു (കോട്ടാങ്കൽ). മക്കൾ: പരേതനായ ജയിംസ് മാത്യു, തോമസ് കണയിങ്കൽ (യുഎസ്എ), ഔസേപ്പച്ചൻ, അന്നമ്മ (വത്സമ്മ), മേരിയാമ്മ, ഏലിയാമ്മ, ലീലാമ്മ, സ്റ്റീഫൻ (യുഎസ്എ), ദേവസ്യാക്കുട്ടി (യുഎസ്എ), ജോണ്‍കുട്ടി (യുഎസ്എ). മരുമക്കൾ: അന്നക്കുട്ടി തോമസ് (യുഎസ്എ), ജയിംസ് കടൂതലക്കൽ (താഴത്തുവടകര), അജിത ആന്‍റണി (യുഎസ്എ), റാണി ദേവസ്യാക്കുട്ടി (യുഎസ്എ), ടെസി ജോസ് (യുഎസ്എ), പരേതരായ കുഞ്ഞമ്മ അടക്കാമുണ്ടക്കൽ, മേഴ്സി ജോസഫ്, കുഞ്ഞുമോൻ അടക്കാമുണ്ടക്കൽ, ഔസേപ്പച്ചൻ കപ്പിയാങ്കൽ, ബാബു വെച്ചൂപടിഞ്ഞാറേതിൽ (മുണ്ടക്കയം). ഫാ. ഡേവീസ് കണയിങ്കൽ വിസി പൗത്രനാണ്. മൃതദേഹം നാളെ രാവിലെ ഒന്പതിന് ഭവനത്തിൽ കൊണ്ടുവരും.

സിസ്റ്റർ മേരി ജോർജ് മണിക്കൊമ്പേൽ എഫ്സിസി

കാഞ്ഞിരപ്പള്ളി: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ കാഞ്ഞിരപ്പള്ളി സെന്‍റ് തോമസ് പ്രൊവിൻസ് ചോറ്റി അസീസി മഠാംഗമായ സിസ്റ്റർ മേരി ജോർജ് മണിക്കൊമ്പേൽ എഫ്സിസി (88) അന്തരിച്ചു. സംസ്കാരം നാളെ ഒന്നിന് പൊടിമറ്റം പ്രൊവിൻഷ്യൽ ഹൗസിൽ ആരംഭിച്ച് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കലിന്‍റെ മുഖ്യകാർമികത്വത്തിൽ ചോറ്റി മഠം സെമിത്തേരിയിൽ. ചെമ്മലമറ്റം മണിക്കൊമ്പേൽ പരേതരായ വർക്കി - ഏലി ദമ്പതികളുടെ മകളാണ്. പരേത മ്ലാമല, മുത്തോലി, എരുമേലി, കാഞ്ചിയാർ, മുക്കുളം, രാമക്കൽമേട്, കട്ടപ്പന, പുഞ്ചവയൽ, പെരുവന്താനം, ചോറ്റി, നിർമലഗിരി, പോത്തുപാറ, മുണ്ടക്കയം എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: സിസ്റ്റർ സൊലാനോ എഫ്സിസി (തിടനാട്), ജോൺ, സിസ്റ്റർ മറ്റിൽഡ എംസി (റോം), ജോസഫ്, ഫാ. മാനുവൽ ഒഎഫ്എം (ആസാം), സിസ്റ്റർ എൽസി എസ്എബിഎസ് (നാഗലാൻഡ്), ജോസുകുട്ടി, പരേതനായ ജോർജ്.

കെ. ജെ.ദേവസ്യ

വിളക്കുമാടം: കോഴികൊത്തിക്കൽ കെ. ജെ.ദേവസ്യ (103, റിട്ട.അധ്യാപകൻ) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് വീട്ടിൽ ആരംഭിച്ച് വിളക്കുമാടം സെന്‍റ് സേവ്യേഴ്സ് പള്ളിയിൽ. ഭാര്യ: പരേതയായ ത്രേസ്യ ചേന്നാട് വാണിയപ്പുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: മേരിക്കുട്ടി വണ്ണപ്പുറം, ആനിയമ്മ കുടക്കച്ചിറ, സെബാസ്റ്റ്യൻ (ബേബി,കട്ടപ്പന), റോസമ്മ വെള്ളത്തൂവൽ, സേവ്യർ വിളക്കുമാടം, പരേതരായ ഫാ. ജോസഫ് ഛാന്ദാ രൂപത, തോമസ് തോപ്രാംകുടി. മരുമക്കൾ: ജോസഫ് വാതല്ലൂർ (വണ്ണപ്പുറം), ലിസി കൊച്ചുപാറയിൽ (അതിരമ്പുഴ), ജോർജ് താളനാനിക്കൽ (കുടക്കച്ചിറ), ബേബി പള്ളിപ്പറമ്പിൽ (വെള്ളത്തൂവൽ), റ്റിജി അടുപ്പുകല്ലുങ്കൽ (ഇളങ്ങുളം), പരേതയായ വത്സമ്മ മൂത്തശ്ശേരിൽ (ചേർപ്പുങ്കൽ).

റോസമ്മ ജോസഫ്

കെഴുവംകുളം: പുളിയന്‍മാക്കല്‍ (കോട്ടെപ്പള്ളി) റോസമ്മ ജോസഫ് (86) അന്തരിച്ചു. സംസ്‌കാരം നാളെ 10.30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ഫെറോന പള്ളിയില്‍. പരേതാ കൊഴുവനാല്‍ തെക്കേമുറി കുടുംബാംഗമാണ്. ഭര്‍ത്താവ് പരേതനായ ജോസഫ് (അപ്പച്ചന്‍). മക്കള്‍. പരേതനായ ജോസ്, നിര്‍മ്മല ബെന്നി, ഐവി, സിബി, നിഷ, സൂരജ്. മരുമക്കള്‍. ഗ്രേസി ഇരുപ്പക്കാട്ട് (ഇളംങ്ങുളം), പരേതനായ ജെയിംസ് പരിപ്പീറ്റത്തോട്ട് (പൂവരണി), എല്‍സമ്മ അപ്പച്ചേരില്‍ (അയര്‍ക്കുന്നം), ബെന്നി പുതിയകുന്നേല്‍ (പൂവരണി), സിനി കണയുങ്കല്‍(പാളയം), ബിനോയ് ചെന്നക്കാട്ട്കുന്നേല്‍ (തിടനാട്), ബിസ്മി കുന്നപ്പള്ളി (കരിമണ്ണൂര്‍, ജെഡി ഓഫീസ് ഇടുക്കി).മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് ഭവനത്തില്‍ കൊണ്ടുവരും.

ഫാ. പയസ് അത്തിക്കൽ

കോതമംഗലം: കോതമംഗലം രൂപത വൈദികൻ ഫാ. പയസ് അത്തിക്കൽ (80) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് കരിമണ്ണൂർ സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ. പരേതൻ കരിമണ്ണൂർ അത്തിക്കൽ പരേതരായ ഉലഹന്നാൻ - ബ്രിജിത്ത ദമ്പതികളുടെ മകനായി 1946 മേയ്‌ 20നു ജനിച്ചു. കോതമംഗലം മൈനർ സെമിനാരിയിലും പൂന പേപ്പൽ സെമിനാരിയിലും വൈദിക പരീശീലനം പൂർത്തിയാക്കി 1972 ഒക്ടോബർ 23 നു പൗരോഹിത്യ പട്ടം സ്വീകരിച്ചു. വാഴക്കുളം, വാഴത്തോപ്പ്, മണിയാറംകുടി പള്ളികളിൽ അസ്തേന്തിയായും കൂത്തുപാറ, കാൽവരിഗിരി ബൈസൺവാലി, കുഞ്ചിത്തണ്ണി, മുക്കുടം, ഉദയഗിരി പള്ളികളിൽ വികാരിയായും കലൂർ, മാങ്കുളം, ആനക്കുളം പള്ളികളിൽ പ്രോ വികാരിയായും ശുശ്രൂഷ ചെയ്തു. കലൂർ സെന്‍റ് ജോൺസ് യുപി സ്കൂൾ, കോടിക്കുളം സെന്‍റ് മേരീസ് ഹൈസ്കൂൾ, ഇരട്ടയാർ സെന്‍റ് തോമസ് ഹൈസ്കൂൾ, മാങ്കുളം സെന്‍റ് മേരീസ് ഹൈസ്കൂൾ, പൊട്ടൻകാട് സെന്‍റ് സെബാസ്റ്റ്യൻ സ്കൂൾ എന്നിവിടങ്ങളിൽ പ്രധാനാധ്യാപകനായും ലുമെൻ കോളജ് കുഞ്ചിത്തണ്ണിയുടെ ഡയറക്ടറുമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊടിക്കുളം, കാളിയാർ പള്ളികളിൽ റെസിഡന്‍റ് പ്രീസ്റ്റ് ആയും സേവനം ചെയ്തു. 2010 മുതൽ വാഴപ്പിള്ളിയിലുള്ള ശാന്തിനിലയം പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. മൃതദേഹം ഇന്ന് വൈകിട്ട് 5.30 ന് കരിമണ്ണൂരുള്ള സഹോദരൻ ജോസിന്‍റെ വസതിയിൽ എത്തിക്കുന്നതാണ്. വസതിയിലെ ശുശ്രൂഷ നാളെ രാവിലെ 10ന് ആരംഭിക്കുന്നതും തുടർന്ന് 11 മുതൽ രണ്ടു വരെ കരിമണ്ണൂർ സെന്‍റ് മേരീസ്‌ പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് വിശുദ്ധ കുർബാനയോടൊപ്പമുള്ള അവസാനഭാഗ ശുശ്രൂഷയ്ക്ക് ശേഷം മൃതദേഹം സംസ്കരിക്കും. സഹോദരങ്ങൾ: സിസ്റ്റർ ഡെയ്സി (നിർമല കോൺവന്‍റ്), സിസ്റ്റർ ട്രീസ ജോസ് എഫ്‌സിസി( മൂവാറ്റുപുഴ ), മേരി ജോസ് മാക്കോളിൽ വാഴക്കുളം, പരേതരായ മാത്യു, എമ്മാനുവേൽ, ഫാ. ഫ്രാൻസിസ് അത്തിക്കൽ, ജോസ്.

അലക്സ് കുര്യാക്കോസ്

മൂവാറ്റുപുഴ ‌: ആനിക്കാട് ഇരമംഗലത്ത് അലക്സ് കുര്യാക്കോസ് (93) അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ അന്തരിച്ചു. സംസ്‌കാരം നാളെ രണ്ടിന് പെന്‍സില്‍വാനിയ സെന്‍റ് റാക്കോസ് പളളിയില്‍. ഭാര്യ: മോനി (തങ്കമ്മ) കോട്ടയം കറുകയില്‍ കുടുംബാംഗം. മക്കള്‍: സജി, ജിമ്മി, ജിജി, ജോളി (എല്ലാവരും അമേരിക്കയില്‍). മരുമക്കള്‍: ബെന്നി ഐസക് ചെറുപുറത്ത് കോതമംഗലം, ഡോ. ജെസ്റ്റിന്‍ തോമസ് പെരളക്കാട്ട്ചാലില്‍ തൃശൂര്‍, ബിജു മാത്യു വെളിയന്നൂക്കാരന്‍ കോതമംഗലം, തോമസ് (ബേബി) ഇലഞ്ഞിമറ്റത്തില്‍ പാല (എല്ലാവരും അമേരിക്കയില്‍).

ലീലാമ്മ ജോര്‍ജ്

തലയാട് : പെരിഞ്ചെല്ലൂര്‍ ലീലാമ്മ (81) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ ഒന്പതിന് തലയാട് സെന്‍റ് ജോര്‍ജ് ദേവാലയത്തില്‍. കൂരാച്ചുണ്ട് നന്തളത്ത് കുടുംബാംഗമാണ് പരേത. ഭര്‍ത്താവ്: പി.കെ.ജോര്‍ജ്. മക്കള്‍: ബീന, ബിജി, ബിനോയ് ജോര്‍ജ് (മാനേജര്‍, കെടിഡിസി, തിരുനെല്ലി), ബെന്നി ജോര്‍ജ് (അധ്യാപകന്‍, സെന്‍റ് മേരീസ് എച്ച്എസ് കൂടത്തായി), ബിന്‍സി (അധ്യാപിക, സെന്‍റ് കൊര്‍ണേലിയൂസ് എച്ച്എസ്എസ് കോളയാട്). മരുമക്കള്‍: ജോസഫ് മറ്റത്തില്‍ കൂടരഞ്ഞി, ബാബു കോള്‍കുന്നില്‍ കൊരട്ടി, ബിജി തറപ്പില്‍ തിരുവമ്പാടി, ജിഷ ഓസ്റ്റിന്‍ മൈലാടൂര്‍ (അധ്യാപിക, സെന്‍റ് മേരീസ് എച്ച്എസ്എസ്, കല്ലാനോട്), ജെയ്‌സണ്‍ തോമസ് കാരികുന്നേല്‍ (സാന്തോം എച്ച്എസ്എസ്, കൊളക്കാട്).

ഗോപാലകൃഷ്ണന്‍

കോഴിക്കോട്: മാതൃഭൂമിയുടെ മുന്‍ ചീഫ് ജനറല്‍ മാനേജര്‍ കമ്പനി അഫയേഴ്‌സ് ആൻഡ് ലോയും കമ്പനി സെക്രട്ടറിയുമായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിരുന്ന എം.വി. ഗോപാലകൃഷ്ണന്‍ (93) അന്തരിച്ചു. ഭാര്യ: എ. പ്രേമാവതി. മക്കള്‍: ജി. ആനന്ദ് (മാതൃഭൂമി സര്‍ക്കുലേഷന്‍ വിഭാഗം സീനിയര്‍ ജനറല്‍ മാനേജര്‍), ജി. വെങ്കിടാചലം (ഷെല്‍, കാനഡ), ജി. ഗീത. മരുമക്കള്‍: സി.എസ്. ജയശ്രീ (വോള്‍ട്ടേഴ്‌സ് ക്ലൂവെര്‍, കാനഡ), വി. ലക്ഷ്മി (ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ്, ഫെഡറല്‍ ബാങ്ക് എറണാകുളം), എന്‍.വി. സുബ്രഹ്മണ്യന്‍ (വൈസ് പ്രസിഡന്‍റ്, പ്രുഡന്‍ഷ്യല്‍ ഇന്‍ഷ്വറന്‍സ്, സിങ്കപ്പൂര്‍).

ഫിലോമിന ആന്‍റണി

കൂത്തുപറമ്പ്: കൂത്തുപറമ്പ് പള്ളിപ്പറമ്പിൽ ഹൗസിൽ ഫിലോമിന ആന്‍റണി (58) അമേരിക്കയിലെ ചിക്കാഗോയിൽ അന്തരിച്ചു. സംസ്കാരം 26ന് രാവിലെ 10ന് ചിക്കാഗോയിലെ സെന്‍റ് തോമസ് സീറോ-മലബാർ കാത്തലിക് കത്തീഡ്രലിൽ. എഡ്വർഡ് ഹൈൻസ് ജൂണിയർ മിലിട്ടറി വി.എ ഹോസ്പിറ്റലിൽ നഴ്സായിരുന്നു. ചിറ്റേട്ട് ഹൗസിൽ പരേതരായ സി.പി. ജോർജ്-മറിയം ജോർജ് ദമ്പതികളുടെ മകളാണ്. ഭർത്താവ്: ആന്‍റണി വർഗീസ് പള്ളിപ്പറമ്പിൽ(എടത്വ, ആലപ്പുഴ). മക്കൾ: ഡോ. സ്റ്റെഫി ആന്‍റണി, ഡോ. ഡൊമനിക് ആന്‍റണി. മരുമകൻ: ദീപു ജോസ്. സഹോദരങ്ങൾ: സി.ജി. തങ്കച്ചൻ (കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി, ജിയോ സാൻഡ് എംഡി, കൂത്തുപറമ്പ് അർബൻ ബാങ്ക് പ്രസിഡന്‍റ്), മേരി ഫ്രാൻസിസ്, ഗ്രേസി ക്രിസ് (ഷിക്കാഗോ), പരേതയായ ഏലി ജോർജ്.

അന്നമ്മ

തേർത്തല്ലി: നെല്ലിപ്പാറ ഹോളിഫാമിലി എൽപിഎസ് റിട്ട. അധ്യാപിക കൊട്ടാടിക്കുന്നേൽ അന്നമ്മ (മോളി ടീച്ചർ- 63) അന്തരിച്ചു. സംസ്കാരം 25ന് ഉച്ചകഴിഞ്ഞ് 2.45ന് മേരിഗിരി ചെറുപുഷ്പം ഫൊറോന പള്ളിയിൽ. പരേത പാത്തൻപാറ വരകിൽ കുടുംബാംഗം. ഭർത്താവ്: തോമസ് കൊട്ടാടിക്കുന്നേൽ (റിട്ട. മുഖ്യാധ്യാപകൻ, ചിറ്റടി എഎൽപി സ്കൂൾ). മക്കൾ: ഷാരോൺ (ബദിയടുക്ക), ആൻസ് (ഓസ്ട്രേലിയ), ആൻ മരിയ (ചെമ്പന്തൊട്ടി). മരുമക്കൾ: തൽസൻ തോമസ് വടക്കേൽ (ഓപ്പറേഷൻ മാനേജർ, ചില്ലീസ് ഹൈപ്പർ മാർക്കറ്റ്, ബദിയടുക്ക), റിജു കൃഷ്ണതൊടുകയിൽ (ഓസ്ട്രേലിയ), അലൻ തോലമ്പുഴ (ചെമ്പന്തൊട്ടി, കാർഗിൽ സൊലൂഷൻസ്, ബംഗളൂരു). സഹോദരങ്ങൾ: ജോസഫ് (റിട്ട. മുഖ്യാധ്യാപകൻ, ഹോളി ഫാമിലി എൽപിഎസ്, നെല്ലിപ്പാറ), തെയ്യാമ്മ, ജോർജ്‌, ഇക്കാമ്മ, ജെയിംസ്, ജോമി, ബീന.

ത്വാഖ അഹമ്മദ് അല്‍ അസ്ഹരി

കാസര്‍ഗോഡ് : സമസ്ത കേന്ദ്ര മുശാവറ അംഗവും കാസര്‍ഗോഡ് ജില്ലാ പ്രസിഡന്‍റും ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെയും കാസര്‍ഗോഡ് ജില്ലയിലെ കീഴൂരിലെയും സംയുക്ത ഖാസിയുമായ തളങ്കര ഖാസിലൈന്‍ ഖാസിയാരകം വീട്ടില്‍ ത്വാഖ അഹമ്മദ് അല്‍ അസ്ഹരി (78) അന്തരിച്ചു. കബറടക്കം ഇന്നു 11നു ദക്ഷിണ കന്നഡ ജില്ലയിലെ കാശിപട്ടണം ദാറുന്നൂര്‍ എഡ്യുക്കേഷന്‍ സെന്‍റര്‍ കാമ്പസില്‍. നിലവില്‍ ദക്ഷിണ കന്നഡ ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്‍റ് കൂടിയാണ്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെയും കാസര്‍ഗോഡ് കീഴൂര്‍ സംയുക്ത ജമാഅത്ത്, കുഞ്ചത്തൂര്‍ എന്നിവിടങ്ങളിലെ ഇരുന്നൂറില്‍പരം മഹല്ലുകളുടെ ഖാസിയാണ്. ഭാര്യ: കെ. റഹ്‌മത്തുന്നിസ. മക്കള്‍: മുഹമ്മദ് (അജ്മന്‍), ഹുസൈന്‍ റഹ്‌മാനി (സദര്‍ മുദരിസ്, കാശിപട്ടണം ദാറുന്നൂര്‍ എഡ്യുക്കേഷന്‍ സെന്‍റര്‍), അബൂബക്കര്‍ സിദ്ദിഖ് ഹുദവി (വിദ്യാര്‍ഥി, ജാമിഉല്‍ അസ്ഹര്‍, ഈജിപ്ത്), ഫാത്തിമ, ആയിഷ (അബുദാബി). മരുമക്കള്‍: എം. ഖലീലുല്‍ റഹ്‌മാന്‍ ദാരിമി (ഖത്തീബ്, ഉപ്പള കുന്നില്‍ ജുമാമസ്ജിദ്), ഫൈസല്‍ (അബുദാബി), തൗഫീറ, സിദ്ദീഖ (കാശിപട്ടണം).

ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ

കോയമ്പത്തൂർ : പ്രേഷിത പ്രോവിൻസിലെ പ്രേഷിത കോളജ് (ലിസ്യു ഭവൻ) ശരവണംപട്ടി അംഗമായ ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ (75) അന്തരിച്ചു. മൃതദേഹം ഇന്നുരാവിലെ ഏഴിനു മണ്ണുത്തിയിലെ പ്രേഷിതാരാമിൽ കൊണ്ടുവരും. രാവിലെ ഒന്പതിനുപാലക്കാട് ഭാരതമാതാ ആശ്രമത്തിൽ എത്തിക്കും. രാവിലെ 10.30 നു സംസ്കാരചടങ്ങുകൾ ആരംഭിക്കും. 1950 ജൂലൈ 14നു തൃശൂർ പടവരാടാണ് ജനനം. 1974 മേയ് 16ന് ആദ്യവ്രതവാഗ്ദാനവും1979 മേയ് 16ന് നിത്യവ്രതവാഗ്ദാനവും 1983 മേയ് 13ന് പൗരോഹിത്യസ്വീകരണവും നടത്തി. കെനിയൻ മിഷനിലടക്കം വിവിധ മേഖലകളിൽ പ്രവർത്തിച്ചു. പ്രിയോർ, സുപ്പീരിയർ, യോഗാർഥികളുടെ റെക്ടർ, നവസന്യാസഭവനാംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. അസുഖങ്ങൾമൂലം ഏഴുവർഷത്തിലേറെയായി കിടപ്പിലായിരുന്നു.

സിസ്റ്റർ വിക്‌ടോറിയ കോയിക്കക്കുടി എസ്ഡി

ന്യൂഡൽഹി: അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹത്തിലെ, പുഷ്‌പധാം പ്രോവിൻസ് അംഗമായ സിസ്റ്റർ വിക്ടോറിയ എസ്ഡി (അന്നക്കുട്ടി - 95) അന്തരിച്ചു. സംസ്കരം ഇന്ന് രാവിലെ 10.30 ന് പുഷ്പധാം പ്രോവിൻഷ്യൽ ഹൗസിൽ. കോതമംഗലം, കുത്തുകുഴി കോയിക്കക്കുടി പരേതരായ ജോസഫ് - ത്രേസ്യാ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ ഫാ. ജോസഫ് കോയിക്കക്കുടി (വടവാതൂർ സെമിനാരി മുൻ റെക്ടർ), മേരി പുളിന്തടം, ജോളി, തങ്കച്ചൻ. പരേത കേരളത്തിലും വടക്കേ ഇന്ത്യയിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

23-06-2026

Chinna Chinna Aasai box office | വാരാണസിയിലെ ജീവിതം പറഞ്ഞ "ചിന്ന ചിന്ന ആസൈ'; ആദ്യ നാലു ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

ഇന്ദ്രൻസും മധുബാലയും പ്രധാന വേഷങ്ങളിലെത്തിയ "ചിന്ന ചിന്ന ആസൈ' തിയറ്ററുകളിൽ റിലീസ് ചെയ്ത് നാലു ദിവസം പിന്നിടുമ്പോഴുള്ള ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങൾ പുറത്ത്. മികച്ച പ്രേക്ഷക പ്രതികരണവും പോസിറ്റീവ് റിവ്യൂകളും നേടിയ ‌ചിത്രം ബോക്സ് ഓഫീസിൽ സമ്മിശ്ര പ്രതികരണവുമായി മുന്നേറുകയാണ്. ആദ്യ നാലു ദിവസം ആകെ 87 ലക്ഷം രൂപ ഗ്രോസ് കളക്ഷൻ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റ് സാക്നിൽക്കിന്‍റെ റിപ്പോർട്ട്. റിലീസ് ദിനത്തിൽ 17 ലക്ഷം രൂപയാണ് ചിത്രം നേടിയത്. തുടർന്നുള്ള ദിവസങ്ങളിൽ യഥാക്രമം 18 ലക്ഷം, 29 ലക്ഷം, 13 ലക്ഷം എന്നിങ്ങനെയായിരുന്നു കളക്ഷൻ.

 

23-06-2026

Chinna Chinna Aasai box office | വാരാണസിയിലെ ജീവിതം പറഞ്ഞ "ചിന്ന ചിന്ന ആസൈ'; ആദ്യ നാലു ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

ഇന്ദ്രൻസും മധുബാലയും പ്രധാന വേഷങ്ങളിലെത്തിയ "ചിന്ന ചിന്ന ആസൈ' തിയറ്ററുകളിൽ റിലീസ് ചെയ്ത് നാലു ദിവസം പിന്നിടുമ്പോഴുള്ള ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങൾ പുറത്ത്. മികച്ച പ്രേക്ഷക പ്രതികരണവും പോസിറ്റീവ് റിവ്യൂകളും നേടിയ ‌ചിത്രം ബോക്സ് ഓഫീസിൽ സമ്മിശ്ര പ്രതികരണവുമായി മുന്നേറുകയാണ്. ആദ്യ നാലു ദിവസം ആകെ 87 ലക്ഷം രൂപ ഗ്രോസ് കളക്ഷൻ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റ് സാക്നിൽക്കിന്‍റെ റിപ്പോർട്ട്. റിലീസ് ദിനത്തിൽ 17 ലക്ഷം രൂപയാണ് ചിത്രം നേടിയത്. തുടർന്നുള്ള ദിവസങ്ങളിൽ യഥാക്രമം 18 ലക്ഷം, 29 ലക്ഷം, 13 ലക്ഷം എന്നിങ്ങനെയായിരുന്നു കളക്ഷൻ.

 

23-05-2026

ധുരന്ധർ 'റോ ആൻഡ് അൺദേഖാ': അൺകട്ട് പതിപ്പിലെ പുതിയ മാറ്റങ്ങൾ ?

ഒടിടി പ്ലാറ്റ്‌ഫോമുകളായ നെറ്റ്ഫ്ലിക്സിലും ജിയോ ഹോട്ട്സ്റ്റാറിലും ഒരേസമയം റിലീസ് ചെയ്തിരിക്കുന്ന 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്ന പുതിയ പതിപ്പ് സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

റൺടൈമിൽ ഒടിടി പതിപ്പിന് സമാനമാണെങ്കിലും, പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തവും തീവ്രവുമായ ഒരു അനുഭവമാണ് ഈ അൺകട്ട് പതിപ്പ് സമ്മാനിക്കുന്നത്. ഈ പുതിയ പതിപ്പിൽ വന്നിട്ടുള്ള പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

കഥയൊന്നാണ്, എന്നാൽ മൂർച്ചയേറി!

ആദ്യം തന്നെ വ്യക്തമാക്കേണ്ട കാര്യം, ഈ പുതിയ പതിപ്പിൽ അധികമായി ഒരു സീനുകളും കൂട്ടിച്ചേർത്തിട്ടില്ല എന്നതാണ്. കഥയുടെ ഘടനയിലോ കഥാപാത്രങ്ങളുടെ ആർക്കുകളിലോ യാതൊരു മാറ്റവുമില്ല. എന്നാൽ ചിത്രത്തിന്‍റെ വിഷ്വൽ ടെക്സ്ചറിലാണ് പ്രധാന മാറ്റം വന്നിരിക്കുന്നത്.

ആർ മാധവൻ അഭിനയിച്ച കാണ്ഡഹാർ വിമാന അപഹരണ രംഗം തന്നെ ഇതിന് മികച്ച ഉദാഹരണമാണ്. കളർ ഗ്രേഡിംഗിലും വിഷ്വൽ തീവ്രതയിലും വരുത്തിയ മാറ്റങ്ങൾ കാരണം ഈ രംഗങ്ങൾ കൂടുതൽ ക്രൂരവും ഭയപ്പെടുത്തുന്നതുമായി മാറിയിരിക്കുന്നു. മുറിവുകളും ചോരയൊഴുകുന്ന രംഗങ്ങളും കൂടുതൽ വ്യക്തതയോടെയും തീക്ഷ്ണതയോടെയും ഇതിൽ കാണാം.

ഫിൽട്ടർ ചെയ്യാത്ത സംഭാഷണങ്ങൾ

ഈ സിനിമയിലെ ഏറ്റവും വലിയ 'റോ' എലമെന്‍റ് എന്നത് അതിലെ ഒട്ടും സെൻസർ ചെയ്യാത്ത സംഭാഷണങ്ങളാണ്. തിയേറ്റർ പതിപ്പിൽ മ്യൂട്ട് ചെയ്യപ്പെട്ട വലിയൊരു വിഭാഗം തെറികളും പരുക്കൻ വാക്കുകളും ഈ പതിപ്പിൽ യാതൊരു നിയന്ത്രണവുമില്ലാതെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹംസ അലി മസാരി ലിയാരിയിൽ പ്രവേശിക്കുന്ന രംഗം മുതൽ തന്നെ ഈ മാറ്റം പ്രകടമാണ്. ബാബു ഡക്കൈറ്റിന്‍റെ ആളുകളുമായുള്ള ഏറ്റുമുട്ടൽ രംഗങ്ങളിൽ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന ഭാഷ തികച്ചും അഗ്രസീവ് ആണ്.

പ്രേക്ഷകർ ഇതിനകം ചിത്രത്തിന്‍റെ രണ്ടാം ഭാഗം കണ്ടുകഴിഞ്ഞതിനാൽ, ചില കഥാപാത്രങ്ങളുടെ ഭാവമാറ്റങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസിലാക്കാൻ ഈ പതിപ്പ് സഹായിക്കുന്നുണ്ട്. ജമീൽ ജമാലിയുടെ നിശബ്ദതകളും നോട്ടങ്ങളും ഇപ്പോൾ കൂടുതൽ അർഥവത്തായി തോന്നുന്നു.

അതുപോലെ ഉസൈർ ബലൂച്ചിന്‍റെ കഥാപാത്രവും കൂടുതൽ വന്യമായി മാറിയിരിക്കുന്നു. മുൻപ് ശാന്തനായി കണ്ടിരുന്ന ഉസൈർ, ഈ പതിപ്പിൽ കടുത്ത തെറിവിളികളിലൂടെ തന്‍റെ യഥാർഥ സ്വഭാവം വെളിപ്പെടുത്തുന്നു. റഹ്മാൻ ഡക്കൈറ്റിന്‍റെ മൂത്ത മകൻ മരിക്കുന്ന രംഗത്തിൽ ഉസൈർ പ്രകടിപ്പിക്കുന്ന കോപവും സങ്കടവും കലർന്ന ഡയലോഗുകൾ പ്രേക്ഷകരെ അസ്വസ്ഥരാക്കുന്നതാണ്.

കൂടുതൽ സ്വാധീനിക്കുന്ന രംഗങ്ങൾ

മേജർ ഇഖ്ബാൽ (അർജുൻ രാംപാൽ): 26/11 ആക്രമണത്തിന് ശേഷം മേജർ ഇഖ്ബാൽ നടത്തുന്ന പ്രസംഗം അതിന്‍റെ യഥാർഥ ക്രൂരതയോടെ ഇതിൽ കേൾക്കാം. സ്ത്രീകളെയോ കുട്ടികളെയോ പ്രായമായവരെയോ ആരെയും വെറുതെ വിടരുത് എന്ന് പറയുന്ന ഭാഗം മ്യൂട്ടുകൾ ഇല്ലാതെ വരുമ്പോൾ കഥാപാത്രത്തിന്‍റെ കടുത്ത പ്രത്യയശാസ്ത്രം കൂടുതൽ ഭയമുണർത്തുന്നു.

എസ്പി ചൗധരി അസ്ലം (സഞ്ജയ് ദത്ത്): ഈ അൺകട്ട് പതിപ്പ് കൊണ്ട് ഏറ്റവും കൂടുതൽ നേട്ടമുണ്ടായത് സഞ്ജയ് ദത്തിന്‍റെ കഥാപാത്രത്തിനാണ്. അസ്ലമിന്‍റെ ഇൻട്രോ സീനിലെ മാസ് ഡയലോഗുകളും തോക്കുകളും ഉപയോഗിച്ചുള്ള തെറിവിളികളും തിയേറ്ററിൽ എന്തുകൊണ്ട് മ്യൂട്ട് ചെയ്യപ്പെട്ടു എന്ന് ഈ പതിപ്പ് കാണുമ്പോൾ മനസിലാകും. (എങ്കിലും 'ബലൂച്' എന്ന വാക്ക് ഇപ്പോഴും മ്യൂട്ട് ചെയ്ത് തന്നെയാണ് നിലനിർത്തിയിരിക്കുന്നത്).

റഹ്മാൻ ഡക്കൈറ്റ് (അക്ഷയ് ഖന്ന): ഹംസയുമായുള്ള ഏറ്റുമുട്ടലിൽ റഹ്മാൻ ഡക്കൈറ്റിന്‍റെ ക്രൂരതയും അഹങ്കാരവും നിറഞ്ഞ ഡയലോഗുകൾ കൂടുതൽ വ്യക്തമാണ്. ക്ലൈമാക്സിൽ എസ്പി അസ്ലമും റഹ്മാനും തമ്മിലുള്ള ശാരീരികവും മാനസികവുമായ പോരാട്ടം പ്രേക്ഷകരെ മുൾമുനയിൽ നിർത്തും.

ചുരുക്കത്തിൽ, 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്നത് തികച്ചും പുതിയൊരു സിനിമയല്ല, മറിച്ച് മുൻപ് സെൻസർ ചെയ്യപ്പെട്ടതും മ്യൂട്ട് ചെയ്യപ്പെട്ടതുമായ യഥാർഥ ശബ്ദങ്ങളെയും തീവ്രതയെയും പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാട്ടുന്ന ഒരു മികച്ച അൺകട്ട് പതിപ്പാണ്.

16-06-2026

ഒരു ത്രില്ലര്‍ പതിയേ കത്തിച്ച് ചിദംബരം!

ഒരു കൊച്ചു ഫീല്‍ ഗുഡ് ചിത്രമെന്നു തോന്നിപ്പിച്ച ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍. കഥയിലും കഥപറച്ചിലിലും ഞെട്ടിക്കല്‍ ചേരുവകളുണ്ടെന്നു തിരുത്തിയെഴുതി ട്രെയിലര്‍. 88 വര്‍ഷം മുമ്പ് ആദ്യ മലയാളം ശബ്ദസിനിമയെന്നു ചരിത്രമെഴുതിയ "ബാലനു'ശേഷം മറ്റൊരു "ബാലന്‍റെ' വരവായി; ജിത്തു മാധവന്‍റെ രചനയില്‍ ചിദംബരം സംവിധാനം ചെയ്ത "ബാലന്‍ - ദി ബോയ്'. രോമാഞ്ചത്തിനും ആവേശത്തിനും ശേഷം ജിത്തുവിന്‍റെ രചന.

"ജാന്‍ എ മനി'നും "മഞ്ഞുമ്മല്‍ ബോയ്‌സി'നും ശേഷം ചിദംബരത്തിന്‍റെ സംവിധാനം. ഒരമ്മയുടെയും മകന്‍റെയും നിഗൂഢ യാത്രകളിലേക്ക് കാമറ തിരിച്ച "ബാലന്‍ - ദി ബോയ്'19നു തിയറ്ററുകളിൽ. ചിദംബരം രാഷ്ട്രദീപികയോടു സംസാരിക്കുന്നു.

ബാലന്‍, മഞ്ഞുമ്മലിനുശേഷം സംവിധാനം ചെയ്യുന്ന ചിത്രമായത്..‍?

"മഞ്ഞുമ്മല്‍ ബോയ്‌സി'നു ശേഷം ധാരാളം അവസരങ്ങള്‍ വന്നു. ഏതാണു ചെയ്യേണ്ടതെന്നു കണ്‍ഫ്യൂഷനായി. ലോക്കായ പ്രോജക്ടുകളൊക്കെ വലുതും ഏറെ സമയമെടുക്കുന്നവയുമായിരുന്നു."ഒരു ദുരൂഹസാഹചര്യത്തില്‍'അഭിനയിക്കുമ്പോഴാണ് സുഹൃത്തും നടനുമായ സജിന്‍ഗോപു, ജിത്തു മാധവന്‍റെ പക്കല്‍ കഥയുണ്ടാകുമെന്ന് എന്നോടു പറഞ്ഞത്. അങ്ങനെ ജിത്തു പറഞ്ഞ ഒരു കഥ എനിക്കിഷ്ടമായി. അങ്ങനെ മുൻകൂട്ടി പ്ലാന്‍ ചെയ്യാതെയുണ്ടായ സിനിമയാണിത്.

"ബാലന്‍ - ദി ബോയ്'പറയുന്നത്..?

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

23-06-2026

ഇയു ബജറ്റ് തുക "അതിഭീമം'; വെട്ടിച്ചുരുക്കണമെന്ന് ജർമൻ ചാൻസലർ

ബ്രസൽസ്: ഫ്രാൻസിലെ ജി7 ഉച്ചകോടിക്ക് പിന്നാലെ ബെൽജിയത്തിലെ ബ്രസൽസിൽ ആരംഭിച്ച യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ ഇയു ബജറ്റിനെച്ചൊല്ലിയും പശ്ചിമേഷ്യൻ നയതന്ത്ര മാറ്റങ്ങളെച്ചൊല്ലിയും കടുത്ത ഭിന്നതയും ആശങ്കയും പുകയുന്നു.

2028 മുതൽ 2034 വരെയുള്ള കാലയളവിലേക്ക് യൂറോപ്യൻ കമ്മീഷൻ സമർപ്പിച്ച ദീർഘകാല ബജറ്റ് നിർദേശം "അതിഭീമമാണെന്നും' ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും ജർമൻ ചാൻസലർ ഫ്രീഡ്രിഷ് മെർസ് പരസ്യമായി വ്യക്തമാക്കി.

1. രണ്ട് ട്രില്യൺ യൂറോയുടെ ബജറ്റിനെതിരെ ജർമനി:

യൂറോപ്യൻ കമ്മീഷൻ മുന്നോട്ടുവച്ചിരിക്കുന്ന പുതിയ ബജറ്റ് തുക ഏകദേശം രണ്ട് ട്രില്യൺ യൂറോയാണ്. ഇത് ഇയു അംഗരാജ്യങ്ങളുടെ മൊത്തം ദേശീയ വരുമാനത്തിന്റെ 1.26 ശതമാനത്തോളം വരും.

എന്നാൽ വെള്ളിയാഴ്ച നടന്ന ചർച്ചകൾക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ച ജർമ്മൻ ചാൻസലർ ഫ്രീഡ്രിഷ് മെർസ് ഈ കണക്കുകളെ പൂർണമായി തള്ളിപ്പറഞ്ഞു. ഇപ്പോൾ മേശപ്പുറത്തുള്ള നിർദ്ദേശം വളരെ കൂടുതലാണ്. ഈ കണക്കുകൾ നിർബന്ധമായും വെട്ടിച്ചുരുക്കണം. യൂറോപ്യൻ കമ്മീഷൻ പുതിയൊരു ബജറ്റ് നിർദ്ദേശം സമർപ്പിക്കേണ്ടതുണ്ട് എന്ന് മെർസ് ആവശ്യപ്പെട്ടു.

ജർമനിയുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് ബജറ്റിൽ രണ്ട് ശതമാനത്തോളം കുറവ് വരുത്തുന്നതിനെക്കുറിച്ച് യൂറോപ്യൻ കമ്മീഷൻ ഇപ്പോൾ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

2. യുഎസ്-ഇറാൻ ചർച്ചകൾ നീളുന്നതിൽ യൂറോപ്പിന് നിരാശ:

യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി വാൻസിന്‍റെ സ്വിറ്റ്‌സർലൻഡ് യാത്ര റദ്ദാക്കിയതും ഇറാനുമായുള്ള ചർച്ചകൾ നീണ്ടുപോകുന്നതുമായ വാർത്തകൾ ഇയു ഉച്ചകോടിയുടെ രണ്ടാം ദിനത്തിൽ കനത്ത നിഴൽ വീഴ്ത്തി. ജി7 ഉച്ചകോടി നൽകിയ വലിയ പ്രതീക്ഷകൾക്കാണ് ഇതോടെ നേരിയ മങ്ങലേറ്റത്.

ഇക്കാര്യത്തിൽ അയർലൻഡ് പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ തന്‍റെ കടുത്ത ഖേദം രേഖപ്പെടുത്തി:

ചർച്ചകൾ വൈകുന്നത് നിർഭാഗ്യകരമാണ്. എങ്കിലും നിലവിലെ സാഹചര്യങ്ങൾ വച്ച് നോക്കുമ്പോൾ ഇത് തികച്ചും അപ്രതീക്ഷിതമല്ല. ഇരുപക്ഷവും ചർച്ചകൾ തുടരണമെന്നാണ് ഞാൻ ആവശ്യപ്പെടുന്നത്. കാരണം ലോകത്തിന് ഇപ്പോൾ ആവശ്യം സമാധാനവും സ്ഥിരതയുമാണ്.

3. ഇറാൻ ചർച്ചകൾ ഉക്രെയ്ൻ യുദ്ധത്തെ ബാധിക്കുന്നത് എങ്ങനെ?

യൂറോപ്യൻ യൂണിയനെ സംബന്ധിച്ച് ഇറാൻ-യു.എസ് സമാധാന കരാർ വെറുമൊരു ആണവ സുരക്ഷാ വിഷയം മാത്രമല്ല. അത് ഉക്രെയ്ൻ യുദ്ധവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണെന്ന് എവിയാനിലെ ജി7 ഉച്ചകോടി തെളിയിച്ചിരുന്നു.

എണ്ണവിലയും റഷ്യൻ ഉപരോധവും: യു.എസ്-ഇറാൻ കരാർ യാഥാർത്ഥ്യമാവുകയും ഹുർമുസ് കടലിടുക്ക് പൂർണമായി തുറക്കുകയും ചെയ്താൽ ലോക വിപണിയിൽ എണ്ണവില ഗണ്യമായി കുറയും. ഇത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ആശ്വാസമാകും.

ഇതിലൂടെ ലഭിക്കുന്ന സാമ്പത്തിക സുരക്ഷിതത്വം ഉപയോഗിച്ച് റഷ്യൻ എണ്ണയ്ക്ക് മേൽ കൂടുതൽ കടുത്ത ഉപരോധങ്ങൾ വീണ്ടും ഏർപ്പെടുത്താമെന്ന് ട്രംപ് ജി7 വേദിയിൽ സമ്മതിച്ചിരുന്നു. റഷ്യയെ സാമ്പത്തികമായി പൂട്ടിയാൽ മാത്രമേ ഉക്രെയ്നിൽ ഒരു സമാധാന ചർച്ചയ്ക്ക് വ്ളാദിമിർ പുടിൻ തയാറാകൂ എന്നാണ് യൂറോപ്യൻ രാജ്യങ്ങളുടെ കണക്കുകൂട്ടൽ.

അതുകൊണ്ട് തന്നെ, സ്വിറ്റ്‌സർലൻഡിൽ നടക്കേണ്ട യു.എസ്-ഇറാൻ ചർച്ചകളുടെ ഭാവി എന്താകും എന്നതിനെ ആശ്രയിച്ചിരിക്കും ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള യൂറോപ്യൻ യൂണിയന്‍റെ അടുത്ത നയതന്ത്ര നീക്കങ്ങൾ.

 

വാർത്തയാക്കി മാറ്റുക

23-06-2026

സംസ്ഥാന ബജറ്റ് പ്രവാസി സമൂഹത്തെ നിരാശപ്പെടുത്തുന്നതെന്ന് പ്രവാസി ലീഗൽ സെൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് പ്രവാസികളുടെയും മടങ്ങിയെത്തിയ പ്രവാസികളുടെയും അടിയന്തരവും ദീർഘകാലമായി നിലനിൽക്കുന്നതുമായ ക്ഷേമ നടപടികളിൽ ഭൂരിഭാഗവും അവഗണിച്ചിരിക്കുകയാണെന്ന് പ്രവാസി ലീഗൽ സെൽ.

കേരളത്തെ പണമയക്കൽ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് നിക്ഷേപ സമ്പദ്‌വ്യവസ്ഥയിലേക്ക് മാറ്റുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച പ്രവാസി ഇൻവെസ്റ്റ്മെന്‍റ് ട്രസ്റ്റ് ഫണ്ട് സ്വാഗതാർഹമാണെങ്കിലും ലക്ഷക്കണക്കിന് പ്രവാസികളുടെയും മടങ്ങിയെത്തിയ പ്രവാസികളുടെയും ജീവിതവുമായി ബന്ധപ്പെട്ട അടിയന്തര ക്ഷേമപ്രശ്നങ്ങൾക്ക് ആവശ്യമായ പ്രാധാന്യം ബജറ്റിൽ ലഭിച്ചിട്ടില്ല.

യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട് നൽകിയിരുന്ന പ്രധാന വാഗ്ദാനങ്ങളിൽ ഭൂരിഭാഗത്തിനും ബജറ്റിൽ ഇടം കിട്ടിയിട്ടില്ല. പ്രവാസി പെൻഷൻ വർധിപ്പിക്കൽ, പ്രവാസി ക്ഷേമ ബോർഡിനുള്ള സർക്കാർ വിഹിതം വർധിപ്പിക്കൽ, 60 വയസ്‌ കഴിഞ്ഞ പ്രവാസികൾക്കും അംഗത്വവും ആനുകൂല്യങ്ങളും നൽകൽ, മടങ്ങിയെത്തിയ പ്രവാസികൾക്കായുള്ള നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി, പുനരധിവാസ പദ്ധതികൾ തുടങ്ങിയ സുപ്രധാന വാഗ്ദാനങ്ങൾ ബജറ്റിൽ ഉൾപ്പെട്ടിട്ടില്ല.

പ്രവാസി പെൻഷൻ വിതരണം ഏകദേശം ഒന്നര മാസമായി മുടങ്ങിക്കിടക്കുകയാണ്. തുച്ഛമായ ഈ ക്ഷേമ പെൻഷനെ ആശ്രയിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ആയിരക്കണക്കിന് പ്രവാസികളുടെ പെൻഷൻ കുടിശിക തീർക്കുന്നതിനോ, മുടക്കമില്ലാതെ പെൻഷൻ എല്ലാ മാസവും സമയബന്ധിതമായി വിതരണം ചെയ്യുന്നതിനോ ആവശ്യമായ പ്രത്യേക ബജറ്റ് വകയിരുത്തലോ സംവിധാനമോ പ്രഖ്യാപിച്ചിട്ടില്ല.

പ്രവാസി പെൻഷൻ വിതരണം മുടക്കമില്ലാതെ ഉറപ്പാക്കുന്നതിന് ആവശ്യമായ ഫണ്ട് ബജറ്റിൽ വകയിരുത്തണമെന്ന ശക്തമായ ആവശ്യം ധനമന്ത്രി പരിഗണിച്ചില്ലെന്നത് അത്യന്തം നിരാശാജനകമാണ്. മടങ്ങിയെത്തിയ പ്രവാസികൾക്കായുള്ള നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിന്ധ നടപ്പിലാക്കുമെന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് വാഗ്ദാനവും ബജറ്റിൽ അവഗണിക്കപ്പെട്ടു.

പദ്ധതി നടപ്പാക്കുന്ന ഏജൻസിയായ നോർക്ക റൂട്ട്സ് ഇതിനോടകം തന്നെ സർക്കാരിന് അനുകൂല ശുപാർശ സമർപ്പിക്കുകയും പദ്ധതി നടപ്പാക്കാൻ തയാറാണെന്ന് അറിയിക്കുകയും ചെയ്തിട്ടുള്ള സാഹചര്യത്തിലും അതിനാവശ്യമായ യാതൊരു പ്രഖ്യാപനമോ അനുമതിയോ ഉണ്ടായിട്ടില്ല.

പ്രത്യേകിച്ച്, ഈ പദ്ധതി നടപ്പിലാക്കുന്നതിനായി സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയോ ബജറ്റ് വകയിരുത്തലോ ആവശ്യമില്ലെന്നിരിക്കെ, പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ഭരണാനുമതി പോലും നോർക്ക റൂട്ട്സിന് ഇതുവരെ നൽകാതിരുന്നത് ഖേദകരവും പ്രവാസി സമൂഹത്തോടുള്ള അവഗണനയുമാണ്.

പ്രവാസി ക്ഷേമ ബോർഡിന്‍റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന ഒരു പരാമർശം മാത്രമാണ് ബജറ്റ് പ്രസംഗത്തിലുള്ളത്. ഇത്തരം പൊതുപ്രസ്താവനകൾ മാത്രം മതിയാകില്ല. വെൽഫെയർ ബോർഡിനെ ശക്തിപ്പെടുത്തുന്നതിനും അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി വ്യക്തമായ നയപരമായ തീരുമാനങ്ങളും സാമ്പത്തിക വകയിരുത്തലുകളും സമയബന്ധിത നടപടികളുമാണ് പ്രവാസി സമൂഹം പ്രതീക്ഷിക്കുന്നത്.

60 വയസ്‌ കഴിഞ്ഞ പ്രവാസികൾക്കും ക്ഷേമ പദ്ധതി അംഗത്വവും ആനുകൂല്യങ്ങളും അനുവദിക്കണമെന്ന ദീർഘകാല ആവശ്യം ബജറ്റിൽ പരിഗണിക്കാതിരുന്നതും ഖേദകരമാണ്. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഈ വിഷയത്തിൽ വ്യക്തമായ ഉറപ്പ് നൽകിയിരുന്നുവെങ്കിലും ബജറ്റിൽ അതിനെക്കുറിച്ച് യാതൊരു പരാമർശവും ഉണ്ടായിട്ടില്ല.

പതിറ്റാണ്ടുകളായി കേരളത്തിന്‍റെ സമ്പദ്‌വ്യവസ്ഥയ്ക്കും സാമൂഹിക പുരോഗതിക്കും വിലമതിക്കാനാവാത്ത സംഭാവന നൽകിയ പ്രവാസി സമൂഹത്തിന്‍റെ ന്യായമായ ആവശ്യങ്ങൾ സഹാനുഭൂതിയോടെയും അടിയന്തര പ്രാധാന്യത്തോടെയും സർക്കാർ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രവാസി ലീഗൽ സെൽ പറഞ്ഞു.

15-05-2026

ടാൻസാനിയയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

ഡോഡോമ: ആഫ്രിക്കയിലെ ടാൻസാനിയയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തൃശൂർ പോർക്കുളം പള്ളിക്കര വീട്ടിൽ പരേതനായ ജയരാജന്‍റെ മകൻ തേജസ് (കണ്ണൻ - 30) ആണ് മരിച്ചത്.

സംസ്കാരം ന‌ടത്തി. ഈ മാസം എട്ടിന് ടാൻസാനിയയിലെ ഇറിഗ മേഖലയിലാണ് അപകടമുണ്ടായത്. തേജസ് സഞ്ചരിച്ചിരുന്ന ബസിൽ ലോറി വന്നിടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ തേജസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വാഹനാപകടത്തിൽ തേജസിനൊപ്പം മറ്റു രാജ്യക്കാരായ നാല് പേർ കൂടി മരിച്ചിരുന്നു.

10 വർഷമായി തേജസ് ടാൻസാനിയയിലാണ് ജോലി ചെയ്യുന്നത്. അമ്മ: ഷീബ. സഹോദരി: ശ്രീലക്ഷ്മി.

23-06-2026

കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡ സംഘടിപ്പിച്ച ചെസ് ടൂർണമെന്‍റും ചീട്ടുകളി മത്സരവും വിജയമായി

സൗത്ത് ഫ്ലോറിഡ: കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ ഈ വർഷത്തെ ചെസ് ടൂർണമെന്‍റും ചീട്ടുകളി മത്സരവും വൈവിധ്യമാർന്ന കലാ പരിപാടികളുമായി നടന്നു. രാവിലെ 9.30ന് ആരംഭിച്ച പരിപാടികൾ രാത്രി 9.30 വരെ നീണ്ടുനിന്നു.

ടൗൺ ഓഫ് ഡേവിയിലെ ക്നാനായ കത്തോലിക്ക കമ്യൂണിറ്റി സെന്‍ററിലായിരുന്നു ആഘോഷങ്ങൾ സംഘടിപ്പിച്ചത്. രാവിലെ 10 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ ചെസ് മത്സരവും വൈകുന്നേരം 3.30 മുതൽ 6.30 വരെ ചീട്ടുകളി മത്സരവും നടന്നു.

തുടർന്ന് സംഗീതനൃത്ത പരിപാടികളും യുവജനങ്ങൾക്കായുള്ള പ്രത്യേക വിനോദ പരിപാടികളും അരങ്ങേറി. വൈവിധ്യമാർന്ന പരിപാടികളിലൂടെ സമൂഹത്തിന് ഒരു സമ്പൂർണ ആഘോഷം സമ്മാനിക്കാൻ സംഘാടകർക്കായി.

ഡേവി മേയറായ ജൂഡി പോൾ മുഖ്യാതിഥിയായി പങ്കെടുത്തത് പരിപാടിക്ക് കൂടുതൽ മാറ്റുകൂട്ടി. അവരുടെ സാന്നിധ്യത്തിനും പിന്തുണയ്ക്കും കേരളസമാജം നന്ദി രേഖപ്പെടുത്തി.

കേരളസമാജത്തിന്‍റെ മെഗാ സ്പോൺസർമാരായ ജോൺ ടൈറ്റസും ജോസ് തോമസ് സിപിഎയും പരിപാടിയിൽ സജീവമായി പങ്കെടുത്തത് ആഘോഷങ്ങൾക്ക് കൂടുതൽ മിഴിവേകി. ചീട്ടുകളി മത്സരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ജോൺ ടൈറ്റസ് നിർവഹിച്ചു.

ചടങ്ങിനോടനുബന്ധിച്ച് കേരളസമാജത്തിന്‍റെ 2026-ലെ ഓണാഘോഷ പരിപാടിയുടെ ഔദ്യോഗിക നാമമായ "കലഞ്ചിയം 2026' മെഗാ സ്പോൺസറായ ജോസ് തോമസ് പ്രഖ്യാപിച്ചു. ഈ പരിപാടിയുടെ മുഖ്യ സ്പോൺസറായിരുന്നു ജെറെമി കരേടൻ.

അദ്ദേഹത്തിന്‍റെ സാമൂഹിക പ്രതിബദ്ധതയെയും സമൂഹത്തോടുള്ള പിന്തുണയെയും കേരളസമാജം പ്രത്യേകം അനുസ്മരിച്ചു.

രണ്ടുതവണ കേരള സംസ്ഥാന ചാമ്പ്യനും കാനഡയിലെ പ്രമുഖ ചെസ് താരങ്ങളിലൊരാളും FIDE Rated ചെസ് ചാമ്പ്യനുമായ നികുൽ സനൽ പങ്കെടുത്തത് പരിപാടിക്ക് വലിയ പ്രാധാന്യവും അഭിമാനകരമായ അംഗീകാരവും നൽകി.

നികുൽ സനൽ നടത്തിയ Simultaneous Chess Session - ഒരേസമയം പത്ത് മത്സരാർഥികളുമായി മത്സരിച്ച് വിജയിക്കുന്ന അപൂർവ പ്രകടനം, ടൂർണമെന്‍റിന്‍റെ ഏറ്റവും ശ്രദ്ധേയവും ആവേശകരവുമായ ആകർഷണങ്ങളിലൊന്നായി മാറി.

പത്ത് വയസിൽ താഴെയുള്ളവരുടെ മത്സരവിഭാഗത്തിൽ സിദ്ധാർഥ് നികുൽ ചാമ്പ്യനായപ്പോൾ, പത്ത് വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ശിവ ദീപക് ഒന്നാം സമ്മാനം നേടി.

വിജയികളായ ഇരുവർക്കും ട്രോഫിയും സർട്ടിഫിക്കറ്റും ജോൺ ടൈറ്റസ് സമ്മാനിച്ചു.

 

23-06-2026

ഇയു ബജറ്റ് തുക "അതിഭീമം'; വെട്ടിച്ചുരുക്കണമെന്ന് ജർമൻ ചാൻസലർ

ബ്രസൽസ്: ഫ്രാൻസിലെ ജി7 ഉച്ചകോടിക്ക് പിന്നാലെ ബെൽജിയത്തിലെ ബ്രസൽസിൽ ആരംഭിച്ച യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ ഇയു ബജറ്റിനെച്ചൊല്ലിയും പശ്ചിമേഷ്യൻ നയതന്ത്ര മാറ്റങ്ങളെച്ചൊല്ലിയും കടുത്ത ഭിന്നതയും ആശങ്കയും പുകയുന്നു.

2028 മുതൽ 2034 വരെയുള്ള കാലയളവിലേക്ക് യൂറോപ്യൻ കമ്മീഷൻ സമർപ്പിച്ച ദീർഘകാല ബജറ്റ് നിർദേശം "അതിഭീമമാണെന്നും' ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും ജർമൻ ചാൻസലർ ഫ്രീഡ്രിഷ് മെർസ് പരസ്യമായി വ്യക്തമാക്കി.

1. രണ്ട് ട്രില്യൺ യൂറോയുടെ ബജറ്റിനെതിരെ ജർമനി:

യൂറോപ്യൻ കമ്മീഷൻ മുന്നോട്ടുവച്ചിരിക്കുന്ന പുതിയ ബജറ്റ് തുക ഏകദേശം രണ്ട് ട്രില്യൺ യൂറോയാണ്. ഇത് ഇയു അംഗരാജ്യങ്ങളുടെ മൊത്തം ദേശീയ വരുമാനത്തിന്റെ 1.26 ശതമാനത്തോളം വരും.

എന്നാൽ വെള്ളിയാഴ്ച നടന്ന ചർച്ചകൾക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ച ജർമ്മൻ ചാൻസലർ ഫ്രീഡ്രിഷ് മെർസ് ഈ കണക്കുകളെ പൂർണമായി തള്ളിപ്പറഞ്ഞു. ഇപ്പോൾ മേശപ്പുറത്തുള്ള നിർദ്ദേശം വളരെ കൂടുതലാണ്. ഈ കണക്കുകൾ നിർബന്ധമായും വെട്ടിച്ചുരുക്കണം. യൂറോപ്യൻ കമ്മീഷൻ പുതിയൊരു ബജറ്റ് നിർദ്ദേശം സമർപ്പിക്കേണ്ടതുണ്ട് എന്ന് മെർസ് ആവശ്യപ്പെട്ടു.

ജർമനിയുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് ബജറ്റിൽ രണ്ട് ശതമാനത്തോളം കുറവ് വരുത്തുന്നതിനെക്കുറിച്ച് യൂറോപ്യൻ കമ്മീഷൻ ഇപ്പോൾ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

2. യുഎസ്-ഇറാൻ ചർച്ചകൾ നീളുന്നതിൽ യൂറോപ്പിന് നിരാശ:

യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി വാൻസിന്‍റെ സ്വിറ്റ്‌സർലൻഡ് യാത്ര റദ്ദാക്കിയതും ഇറാനുമായുള്ള ചർച്ചകൾ നീണ്ടുപോകുന്നതുമായ വാർത്തകൾ ഇയു ഉച്ചകോടിയുടെ രണ്ടാം ദിനത്തിൽ കനത്ത നിഴൽ വീഴ്ത്തി. ജി7 ഉച്ചകോടി നൽകിയ വലിയ പ്രതീക്ഷകൾക്കാണ് ഇതോടെ നേരിയ മങ്ങലേറ്റത്.

ഇക്കാര്യത്തിൽ അയർലൻഡ് പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ തന്‍റെ കടുത്ത ഖേദം രേഖപ്പെടുത്തി:

ചർച്ചകൾ വൈകുന്നത് നിർഭാഗ്യകരമാണ്. എങ്കിലും നിലവിലെ സാഹചര്യങ്ങൾ വച്ച് നോക്കുമ്പോൾ ഇത് തികച്ചും അപ്രതീക്ഷിതമല്ല. ഇരുപക്ഷവും ചർച്ചകൾ തുടരണമെന്നാണ് ഞാൻ ആവശ്യപ്പെടുന്നത്. കാരണം ലോകത്തിന് ഇപ്പോൾ ആവശ്യം സമാധാനവും സ്ഥിരതയുമാണ്.

3. ഇറാൻ ചർച്ചകൾ ഉക്രെയ്ൻ യുദ്ധത്തെ ബാധിക്കുന്നത് എങ്ങനെ?

യൂറോപ്യൻ യൂണിയനെ സംബന്ധിച്ച് ഇറാൻ-യു.എസ് സമാധാന കരാർ വെറുമൊരു ആണവ സുരക്ഷാ വിഷയം മാത്രമല്ല. അത് ഉക്രെയ്ൻ യുദ്ധവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണെന്ന് എവിയാനിലെ ജി7 ഉച്ചകോടി തെളിയിച്ചിരുന്നു.

എണ്ണവിലയും റഷ്യൻ ഉപരോധവും: യു.എസ്-ഇറാൻ കരാർ യാഥാർത്ഥ്യമാവുകയും ഹുർമുസ് കടലിടുക്ക് പൂർണമായി തുറക്കുകയും ചെയ്താൽ ലോക വിപണിയിൽ എണ്ണവില ഗണ്യമായി കുറയും. ഇത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ആശ്വാസമാകും.

ഇതിലൂടെ ലഭിക്കുന്ന സാമ്പത്തിക സുരക്ഷിതത്വം ഉപയോഗിച്ച് റഷ്യൻ എണ്ണയ്ക്ക് മേൽ കൂടുതൽ കടുത്ത ഉപരോധങ്ങൾ വീണ്ടും ഏർപ്പെടുത്താമെന്ന് ട്രംപ് ജി7 വേദിയിൽ സമ്മതിച്ചിരുന്നു. റഷ്യയെ സാമ്പത്തികമായി പൂട്ടിയാൽ മാത്രമേ ഉക്രെയ്നിൽ ഒരു സമാധാന ചർച്ചയ്ക്ക് വ്ളാദിമിർ പുടിൻ തയാറാകൂ എന്നാണ് യൂറോപ്യൻ രാജ്യങ്ങളുടെ കണക്കുകൂട്ടൽ.

അതുകൊണ്ട് തന്നെ, സ്വിറ്റ്‌സർലൻഡിൽ നടക്കേണ്ട യു.എസ്-ഇറാൻ ചർച്ചകളുടെ ഭാവി എന്താകും എന്നതിനെ ആശ്രയിച്ചിരിക്കും ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള യൂറോപ്യൻ യൂണിയന്‍റെ അടുത്ത നയതന്ത്ര നീക്കങ്ങൾ.

 

വാർത്തയാക്കി മാറ്റുക

23-06-2026

അപ്പര്‍ ഓസ്ട്രിയയിലെ ലിന്‍സില്‍ അന്താരാഷ്‌ട്ര യോഗ ദിനം ആഘോഷിച്ചു

ലിന്‍സ്: ഓസ്ട്രിയയിലെ ഇന്ത്യന്‍ എംബസിയും സംസ്‌കൃതി ഫെറൈന്‍ അപ്പര്‍ ഓസ്ട്രിയയും സംയുക്തമായി ലിന്‍സിലെ ലെൻ‌റോസ് കള്‍ച്ചറല്‍ മ്യൂസിയത്തില്‍ ഇന്‍റര്‍നാഷണല്‍ യോഗ ദിനാഘോഷം സംഘടിപ്പിച്ചു.

അപ്പര്‍ ഓസ്ട്രിയയിലുടനീളമുള്ള യോഗ പരിശീലകര്‍, കുടുംബങ്ങള്‍, ആരോഗ്യ പ്രേമികള്‍, പ്രാദേശിക യോഗ ക്ലാസുകളിലെ അംഗങ്ങള്‍ തുടങ്ങിയ നിരവധി പേര്‍ യോഗയ്ക്കായി അണിനിരന്നു.

ലിന്‍സില്‍ എൻജിനിയറായി ജോലിചെയ്യുന്ന മലയാളി ദിനേശ് പടിഞ്ഞാറെ നേതൃത്വം നല്‍കിയ യോഗ ഐക്യം, ആരോഗ്യം, സമാധാനം, സാംസ്‌കാരിക വിനിമയം തുടങ്ങിയ മൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടിയാണ് സംഘടിപ്പിച്ചത്.

 

19-06-2026

ഡോമെസ്റ്റിക് വർക്കേഴ്സ് സംഗമം നടത്തി

ന്യൂഡൽഹി: ഇന്‍റർനാഷണൽ ഡോമെസ്റ്റിക് വർക്കേഴ്സ് ദിനത്തോട് അനുബന്ധിച്ച് വീട്ടുജോലിക്കാരുടെ (ഡോമെസ്റ്റിക് വർക്കേഴ്സ്) സംഗമം നടത്തി. CBCI Labor Commission നോർത്ത് റീജിയൻ ചെയർമാൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര അധ്യക്ഷത വഹിച്ചു സംസാരിച്ചു.

ഈ തിരക്കേറിയ നഗരത്തിൽ ചെയ്യുന്ന ജോലി ആരും ശ്രദ്ധിക്കപ്പെടുന്നില്ല എങ്കിൽകൂടി രാജ്യപുനരുദ്ധാരണത്തിൽ നിങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ് എന്ന് മാർ കുര്യാക്കോസ് ഭരണികുളങ്ങര അഭിപ്രായപ്പെട്ടു.

 

30-04-2026

മലയാളി നഴ്‌സിംഗ് വിദ്യാർഥി ബംഗളൂരുവിൽ മരിച്ചനിലയിൽ

ബംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥിയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്‍റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

22-06-2026

ഈസ്ട്രജൻ കുറവും ആരോഗ്യ പ്രശ്‌നങ്ങളും

സ്ത്രീകളില്‍ ആര്‍ത്തവം/മാസമുറ എന്നന്നേക്കുമായി അവസാനിക്കുകയും അവരുടെ പ്രജനനശേഷിക്കു വിരാമമിടുകയും ചെയ്യുന്ന ഒരു സ്വാഭാവിക ഘട്ടമാണ് ആര്‍ത്തവവിരാമം (Menopause).

തുടര്‍ച്ചയായി 12 മാസം വരെ ആര്‍ത്തവം ഇല്ലാതിരിക്കുമ്പോഴാണ് ആര്‍ത്തവവിരാമം സ്ഥിരീകരിക്കാന്‍ സാധിക്കുന്നത്. ഈ സാഹചര്യത്തില്‍ അവസാനമായി മാസമുറ വന്ന തീയതി അവസാന മാസമുറ (LMP - Last Menstural Period) ആയി കണക്കാക്കുന്നു.

45നും 55നും പ്രായത്തിനിടയിലുള്ള സ്ത്രീകളിലാണ് സാധാരണയായി ആര്‍ത്തവവിരാമം സംഭവിക്കുന്നത്. പ്രായത്തിന്‍റെതായ കാരണങ്ങളാല്‍ ഗര്‍ഭാശയത്തിലെ അണ്ഡാശയത്തില്‍ അണ്ഡോല്പാദനം കുറയുന്നു.

ഇത് മൂലം ഈസ്ട്രജന്‍, പ്രോജസ്ട്രോണ്‍ തുടങ്ങിയ ഹോര്‍മോണുകളുടെ അളവ് ശരീരത്തില്‍ കുറയുകയും ആര്‍ത്തവവിരാമത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ആര്‍ത്തവവിരാമം മൂലം ഉണ്ടായേക്കാവുന്ന ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍

ആര്‍ത്തവവിരാമ ഘട്ടത്തില്‍ ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ അളവ് കുറയുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. അസ്ഥിബലക്ഷയം, ഹൃദ്രോഗം കൂടാതെ മെറ്റബോളിസം Metabolism, മാനസികാരോഗ്യം, മാംസപേശികള്‍ എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു.

ആര്‍ത്തവ വിരാമത്തിനു ശേഷം ആരോഗ്യ സംരക്ഷണത്തിനായി തിരഞ്ഞെടുക്കേണ്ട പ്രധാന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് വ്യായാമം. ചിട്ടയായ ശാരീരിക പ്രവര്‍ത്തനം മുമ്പ് പ്രതിപാദിച്ച ആരോഗ്യ പ്രശ്‌നങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.

ഓസ്റ്റിയോപൊറോസിസ് (അസ്ഥി ബലക്ഷയം)

ആര്‍ത്തവ വിരാമത്തിനു ശേഷം ഈസ്ട്രജന്‍റെ അളവ് കുറയുന്നതിനാല്‍ അസ്ഥി സാന്ദ്രത കുറയുകയും എല്ലുകള്‍ ബലഹീനമാവുകയും ചെയ്യുന്നു. ഈ അവസ്ഥയാണ് ഓസ്റ്റിയോപോറോസിസ്.

ഇതുമൂലം ചെറിയ വീഴ്ചകളില്‍ പോലും എല്ലുകള്‍ ഒടിയാനുള്ള സാധ്യത കൂടുന്നു. ഇത് പ്രതിരോധിക്കുന്നതിനായി ഫിസിയോതെറാപ്പിസ്റ്റിന്‍റെ നിര്‍ദേശപ്രകാരം അനുയോജ്യമായ വ്യായാമം ദിവസവും ചെയ്യേണ്ടതാണ്.

റെസിസ്റ്റൻസ് എക്സർസൈസ് (Resistance exercise), വെയ്റ്റ് ബിയറിംഗ് എക്സർ സൈസ് (Weight bearing exercise) എന്നീ വ്യായാമങ്ങള്‍ ഒന്നിച്ചു ചെയ്യുന്നതിലൂടെ അസ്ഥികളുടെ ബലം ശക്തിപ്പെടുത്താനും പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താനും സാധിക്കും.

വിവരങ്ങൾ - ശ്രീദേവി
എച്ച്ഒഡി ഫിസിയോതെറാപ്പി വിഭാഗം എസ് യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.

22-06-2026

ഈസ്ട്രജൻ കുറവും ആരോഗ്യ പ്രശ്‌നങ്ങളും

സ്ത്രീകളില്‍ ആര്‍ത്തവം/മാസമുറ എന്നന്നേക്കുമായി അവസാനിക്കുകയും അവരുടെ പ്രജനനശേഷിക്കു വിരാമമിടുകയും ചെയ്യുന്ന ഒരു സ്വാഭാവിക ഘട്ടമാണ് ആര്‍ത്തവവിരാമം (Menopause).

തുടര്‍ച്ചയായി 12 മാസം വരെ ആര്‍ത്തവം ഇല്ലാതിരിക്കുമ്പോഴാണ് ആര്‍ത്തവവിരാമം സ്ഥിരീകരിക്കാന്‍ സാധിക്കുന്നത്. ഈ സാഹചര്യത്തില്‍ അവസാനമായി മാസമുറ വന്ന തീയതി അവസാന മാസമുറ (LMP - Last Menstural Period) ആയി കണക്കാക്കുന്നു.

45നും 55നും പ്രായത്തിനിടയിലുള്ള സ്ത്രീകളിലാണ് സാധാരണയായി ആര്‍ത്തവവിരാമം സംഭവിക്കുന്നത്. പ്രായത്തിന്‍റെതായ കാരണങ്ങളാല്‍ ഗര്‍ഭാശയത്തിലെ അണ്ഡാശയത്തില്‍ അണ്ഡോല്പാദനം കുറയുന്നു.

ഇത് മൂലം ഈസ്ട്രജന്‍, പ്രോജസ്ട്രോണ്‍ തുടങ്ങിയ ഹോര്‍മോണുകളുടെ അളവ് ശരീരത്തില്‍ കുറയുകയും ആര്‍ത്തവവിരാമത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ആര്‍ത്തവവിരാമം മൂലം ഉണ്ടായേക്കാവുന്ന ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍

ആര്‍ത്തവവിരാമ ഘട്ടത്തില്‍ ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ അളവ് കുറയുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. അസ്ഥിബലക്ഷയം, ഹൃദ്രോഗം കൂടാതെ മെറ്റബോളിസം Metabolism, മാനസികാരോഗ്യം, മാംസപേശികള്‍ എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു.

ആര്‍ത്തവ വിരാമത്തിനു ശേഷം ആരോഗ്യ സംരക്ഷണത്തിനായി തിരഞ്ഞെടുക്കേണ്ട പ്രധാന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് വ്യായാമം. ചിട്ടയായ ശാരീരിക പ്രവര്‍ത്തനം മുമ്പ് പ്രതിപാദിച്ച ആരോഗ്യ പ്രശ്‌നങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.

ഓസ്റ്റിയോപൊറോസിസ് (അസ്ഥി ബലക്ഷയം)

ആര്‍ത്തവ വിരാമത്തിനു ശേഷം ഈസ്ട്രജന്‍റെ അളവ് കുറയുന്നതിനാല്‍ അസ്ഥി സാന്ദ്രത കുറയുകയും എല്ലുകള്‍ ബലഹീനമാവുകയും ചെയ്യുന്നു. ഈ അവസ്ഥയാണ് ഓസ്റ്റിയോപോറോസിസ്.

ഇതുമൂലം ചെറിയ വീഴ്ചകളില്‍ പോലും എല്ലുകള്‍ ഒടിയാനുള്ള സാധ്യത കൂടുന്നു. ഇത് പ്രതിരോധിക്കുന്നതിനായി ഫിസിയോതെറാപ്പിസ്റ്റിന്‍റെ നിര്‍ദേശപ്രകാരം അനുയോജ്യമായ വ്യായാമം ദിവസവും ചെയ്യേണ്ടതാണ്.

റെസിസ്റ്റൻസ് എക്സർസൈസ് (Resistance exercise), വെയ്റ്റ് ബിയറിംഗ് എക്സർ സൈസ് (Weight bearing exercise) എന്നീ വ്യായാമങ്ങള്‍ ഒന്നിച്ചു ചെയ്യുന്നതിലൂടെ അസ്ഥികളുടെ ബലം ശക്തിപ്പെടുത്താനും പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താനും സാധിക്കും.

വിവരങ്ങൾ - ശ്രീദേവി
എച്ച്ഒഡി ഫിസിയോതെറാപ്പി വിഭാഗം എസ് യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.

27-04-2026

പ്രഭാതഭക്ഷണത്തിനു രുചിയേറും പ്രോട്ടീന്‍ സമ്പുഷ്‌ടമായ തക്കാളി ചട്ണി

പ്രഭാതഭക്ഷണത്തിനു രുചികരമായ പ്രോട്ടീന്‍ സമ്പുഷ്ടമായ തക്കാളി ചട്ണി തയാറാക്കാം. സാധാരണ തക്കാളി ചട്ണിയില്‍നിന്നു വ്യത്യസ്തമായി നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്താണ് ഈ സ്‌പെഷല്‍ തക്കാളി ചട്ണി തയാറാക്കുന്നത്.

രുചികരം എന്നതുപോലെ, ആരോഗ്യകരവുമാണ് ഈ ചട്ണി. ഇഡലി, ദോശ, വട, അല്ലെങ്കില്‍ പൊറോട്ട എന്നിവയുടെ കൂടെ കഴിക്കാവുന്ന മികച്ച കോമ്പിനേഷനാണിത്.

കടലപ്പരിപ്പും നിലക്കടലയും ചേര്‍ക്കുന്നത് ചട്ണിക്ക് കൊഴുപ്പും പ്രത്യേക രുചിയും നല്‍കുന്നതോടൊപ്പം പ്രഭാതഭക്ഷണത്തില്‍ പ്രോട്ടീന്‍റെ അളവ് വര്‍ധിപ്പിക്കാനും സഹായിക്കും.

ചേരുവകള്‍

  • തക്കാളി: 4-5 എണ്ണം (അരിഞ്ഞത്)
  • നിലക്കടല: 1/2 കപ്പ്
  • കടലപ്പരിപ്പ്: 2 ടേബിള്‍ സ്പൂണ്‍
  • പച്ചമുളക്: 3-4 എണ്ണം
  • ഇഞ്ചി: 1/2 ടീസ്പൂണ്‍
  • വെളുത്തുള്ളി: 1 ടേബിള്‍ സ്പൂണ്‍ (ചതച്ചത്)
  • ജീരകം: 1/2 ടീസ്പൂണ്‍
  • മല്ലി: 1/2 ടീസ്പൂണ്‍
  • വറ്റല്‍ മുളക്: 2 എണ്ണം
  • കറിവേപ്പില: 4-5 എണ്ണം
  • മല്ലിയില: 1 ടേബിള്‍ സ്പൂണ്‍ (അരിഞ്ഞത്)
  • എണ്ണ: 1 ടേബിള്‍ സ്പൂണ്‍
  • ഉപ്പ്: പാകത്തിനു ചേര്‍ക്കുക

തയാറാക്കുന്ന വിധം

ഒരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് ജീരകവും മല്ലിയും ചേര്‍ത്ത് രണ്ട് മിനിറ്റ് വഴറ്റുക. ശേഷം നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്ത് ചെറുതായി വറുത്തെടുക്കുക.

ഇതിലേക്ക് അരിഞ്ഞ തക്കാളിയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. (ആവശ്യമെങ്കില്‍ സവാളയും ചേര്‍ക്കാം). പാകത്തിന് ഉപ്പും മുളകുപൊടിയും ചേര്‍ത്ത് 2-3 മിനിറ്റ് കൂടി വേവിക്കുക. ഇവ നന്നായി തണുത്ത ശേഷം മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക.

എണ്ണ ചൂടാക്കി അതിലേക്ക് കറിവേപ്പില, വറ്റല്‍ മുളക്, ചതച്ച വെളുത്തുള്ളി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ഇത് തയാറാക്കി വച്ചിരിക്കുന്ന ചട്ണിക്ക് മുകളിലേക്ക് ഒഴിക്കുക.

അവസാനമായി അല്പം മല്ലിയില കൂടി വിതറുന്നതോടെ രുചികരമായ തക്കാളി ചട്ണി റെഡി!

27-08-2025

അടുത്തറിയാം മഞ്ഞൾ മാഹാത്മ്യം

രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തു ന്നതിനു മഞ്ഞൾ ഫലപ്രദം. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്യൂമിൻ എന്ന ആന്‍റി ഓക്സി ഡന്‍റാണ് ഗുണങ്ങൾക്കു പിന്നിൽ. നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരുന്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങളും മഞ്ഞളിലുണ്ട്.

മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യപ്രദം. വിവിധ തരം കാൻസറുകൾക്കെതിരേ പോരാ ടാൻ മഞ്ഞൾ സഹായക മെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണ ങ്ങൾ തുടരുന്നു. മഞ്ഞൾ ആന്‍റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊള്ളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞളിനു കഴിവുണ്ട്.

ചർമത്തിന്‍റെ അഴകിന്

ചർമത്തിലെ മുറിവുകൾ, പാടുകൾ എന്നിവ മാറാൻ മഞ്ഞൾ സഹായകം. മുറിവുകൾ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം രൂപപ്പെടുന്നതിനും മഞ്ഞൾ ഗുണപ്രദം. ചർമരോഗങ്ങളെ ചെറുക്കാൻ മഞ്ഞൾ ഫലപ്രദം.

മഞ്ഞളും തൈരും ചേർത്തു പുരട്ടി അഞ്ചുമിനിട്ടിനു ശേഷം തുടച്ചുകളയുക. അതു തുടർച്ചയായി ചെയ്താൽ ചർമത്തിന്‍റെ ഇലാസ്തിക സ്വഭാവം നിലനില്ക്കും, സ്ട്രച്ച് മാർക്കുകൾ മായും.

വിളർച്ച കുറയ്ക്കുന്നു

മഞ്ഞൾപ്പൊടി തേനിൽ ചേർത്തു കഴിച്ചാൽ വിളർച്ച മാറും. മഞ്ഞളിൽ ഇരുന്പ് ധാരാളം. കരളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കുന്നതിനും മഞ്ഞൾ സഹായകം.

വിഷാദം കുറയ്ക്കുന്നതിന്

മാനസികപിരിമുറുക്കവും വിഷാദവും അകറ്റുന്നതിനും മഞ്ഞൾ ഫലപ്രദമെന്നു ഗവേ ഷകർ. ഡിപ്രഷൻ ലക്ഷണങ്ങൾ കുറയ്ക്കു ന്നതിനു മഞ്ഞൾ ഫലപ്രദമെന്നു പഠനങ്ങളുണ്ട്.

നീരും വേദനയും കുറയ്ക്കുന്നു

കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകം. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണപ്രദമാണെന്നു ഗവേഷകർ. നീരും വേദനയും കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദം.

കൃമികടിക്കു പരിഹാരം

കൃമികടി മാറാൻ മഞ്ഞൾ പലപ്രദമെന്നതു നാട്ടറിവ്. കുടലിലെ പുഴുക്കൾ, കൃമി എന്നിവയെ നശിപ്പിക്കാൻ മഞ്ഞൾ ഫലപ്രദം. തിളപ്പിച്ചാറിച്ച വെള്ളത്തിൽ മഞ്ഞൾപ്പൊടി കലക്കിക്കുടിച്ചാൽ കൃമിശല്യം കുറയും.

എല്ലുകളുടെ കരുത്തിന്

മഞ്ഞൾ എല്ലുകൾക്കു കരുത്തു പകരുന്നു. ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുന്നു. ഹൃദയാരോഗ്യത്തിനും മഞ്ഞൾ ഗുണപ്രദം.

നാട്ടുമഞ്ഞൾ പൊടിപ്പിച്ച് ഉപയോഗിക്കാം

നാട്ടിൻപുറത്തെ വീടുകളിൽ പച്ചമഞ്ഞൾ പുഴുങ്ങിയുണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് എല്ലാം പൊടിരൂപത്തിൽ പായ്ക്കറ്റിൽ വിപണിയിൽ സുലഭം. ഇത്തരം റെഡിമെയ്ഡ് പൊടികളിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

വാങ്ങുന്നവരും വില്ക്കുന്നവരും അധികൃതരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. നാടൻമഞ്ഞൾ വാങ്ങി കഴുകി യുണക്കി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.

28-03-2026

സോഷ്യൽ മീഡിയ വലിയ വെല്ലുവിളി; 15 വയസിനു താഴെയുള്ള പെൺകുട്ടികൾക്ക് ജീവിതത്തിൽ സംതൃപ്തി കുറവ്

പതിനഞ്ചു വയസിനു താഴെയുള്ള പെൺകുട്ടികൾക്ക് ജീവിതത്തിൽ സംതൃപ്തി കുറവെന്ന് ലോക സന്തോഷ സൂചിക റിപ്പോർട്ട്.

സോഷ്യൽ മീഡിയയുടെ ഉപയോഗം യുവാക്കളെ പൊതുവായി ബാധിക്കുമെങ്കിലും, പെൺകുട്ടികളിലാണ് ഇതിന്‍റെ ആഘാതം കൂടുതൽ പ്രകടമെന്ന് ലോക സന്തോഷ സൂചിക പ്രത്യേകം എടുത്തുപറയുന്നു.

അമിതമായ സോഷ്യൽ മീഡിയ ഉപയോഗം യുവതി യുവാക്കന്മാരുടെ, പ്രത്യേകിച്ച് പെൺകുട്ടികളുടെ മാനസികാരോഗ്യത്തെയും സന്തോഷത്തെയും ദോഷകരമായി ബാധിക്കുന്നതായാണ് റിപ്പോർട്ട്. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലെ യുവതികളിലാണ് കൂടുതൽ വ്യക്തമായി പ്രകടമാകുന്നത്.

മാർച്ച് 19ന് പുറത്തിറങ്ങിയ ലോക സന്തോഷ സൂചിക റിപ്പോർട്ട് അനുസരിച്ച്, സോഷ്യൽ മീഡിയയുടെ അമിത ഉപയോഗവും യുവതികളുടെ ക്ഷേമത്തിലുണ്ടാകുന്ന ഇടിവും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങളെക്കുറിച്ച് ആഗോളതലത്തിൽ പരിശോധനകൾ കർശനമാക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കിക്കൊണ്ട് 2025 ഡിസംബറിൽ ഓസ്‌ട്രേലിയ എടുത്ത തീരുമാനം ഇതിന്‍റെ ഭാഗമായിരുന്നു.

ഓക്സ്ഫോർഡ് സർവകലാശാലയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ഗാലപ്പ് , ഒഇസിഡി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് ഈ നിഗമനത്തിലെത്തിയത്.

സോഷ്യൽ മീഡിയ ഉപയോഗവും സന്തോഷക്കുറവും തമ്മിൽ നേരിട്ടുള്ള കാരണങ്ങൾ റിപ്പോർട്ട് വ്യക്തമാക്കുന്നില്ലെങ്കിലും, ഇവ തമ്മിൽ വലിയ ബന്ധമുണ്ടെന്ന് പഠനങ്ങൾ വിലയിരുത്തുന്നു.
സോഷ്യൽ മീഡിയയിലെ സോഷ്യൽ അഥവാ സാമൂഹികമായ ഇടപെടലുകൾ തിരികെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.

സജീവമായ സാമൂഹിക ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്ന പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ച്, അൽഗോരിതങ്ങൾക്കു മുൻഗണന നൽകുന്നതും ഇൻഫ്ലുവൻസർമാരുടെ പോസ്റ്റുകൾ ഉൾപ്പെടെയുള്ളതുമായ ഉള്ളടക്കങ്ങൾ കൂടുതൽ ദോഷകരമായ സ്വാധീനം ചെലുത്തുന്നുണ്ട് .

ദിവസവും അഞ്ച് മണിക്കൂറിലധികം സോഷ്യൽ മീഡിയയിൽ ചിലവഴിക്കുന്ന 15 വയസുകാരികളായ പെൺകുട്ടികൾക്ക്, കുറഞ്ഞ സമയം ഉപയോഗിക്കുന്നവരേക്കാൾ ജീവിത സംതൃപ്തി കുറവാണെന്ന് പഠനം വ്യക്തമാക്കുന്നു.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ 25 വയസിൽ താഴെയുള്ളവർക്കിടയിൽ ജീവിത സംതൃപ്തിയിൽ വലിയ ഇടിവുണ്ടായതായി ഗാലപ്പ് ഡാറ്റ കാണിക്കുന്നു.

എന്നാൽ ഇത് സോഷ്യൽ മീഡിയയുടെ മാത്രം സ്വാധീനം കൊണ്ടല്ലെന്നും മറ്റ് സാമൂഹിക ഘടകങ്ങൾ ഇതിന് പിന്നിലുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

28-04-2026

സൂര്യാഘാതം ഏൽക്കാതെ ശ്രദ്ധിക്കാം

കത്തുന്ന വേനൽച്ചൂടിൽ സൂര്യാഘാതം ഏൽക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. സംസ്ഥാനത്ത് മിക്ക ജില്ലകളിലും മൂന്ന്-നാല് ഡിഗ്രി സെൽഷസ് വരെ ചൂട് കൂടുതാലാണെന്നാണ് റിപ്പോർട്ടുകൾ. ഉഷ്ണതരംഗ സമാനമായ സാഹചര്യത്തിൽ സൂര്യാഘാതം ഏൽക്കാതിരിക്കാൻ ഏവരും ശ്രദ്ധപുലർത്തേണ്ടതുണ്ട്.

ശക്തമായ വെയിലേ റ്റാൽ ശരീരത്തിന്‍റെ താപനിലയുടെ നിയന്ത്രണം സാധ്യമാകാതെ വരികയും ആന്തരികാവയവങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. കഠിനമായ തലവേദന, ഹൃദയമിടിപ്പ് വർധിക്കുക, ചർമത്തിലെ നിറം വ്യത്യാസം, ഓക്കാനം, ഛർദി, ബോധക്ഷയം തുടങ്ങിയവ ലക്ഷണങ്ങളാകാം. ചിലരിൽ ശരീരം ചുവന്നു തടിച്ചു വരും. വെള്ളം നിറഞ്ഞ് കുമിളകൾ പോലെ വന്ന് തൊലി പൊളിഞ്ഞുപോകുന്നതിനും സാധ്യതയുണ്ട്. സൂര്യാഘാതം ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നതിനാൽ ഇങ്ങനെ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം. രോഗിയെ തണലുള്ള സ്ഥലത്തേക്ക് മാറ്റുക, തണുത്ത വെള്ളം കുടിക്കാൻ നൽകുക തുടങ്ങിയ പ്രഥമശുശ്രൂഷകളും ഉടൻ ലഭ്യമാക്കണം.

സൂര്യരശ്മികൾ പതിച്ചാൽ മറ്റ് പ്രശ്നങ്ങളും

വേനൽക്കാലത്ത് ഏറ്റവും കൂടുതലായി കണ്ടുവരുന്ന മറ്റൊരു പ്രശ്നമാണ് അൾട്രാവയലറ്റ് രശ്മിയോടുള്ള അലർജി അഥവാ പോളിമോറസ് ലൈറ്റ് ഇറപ്ഷൻ. പുറത്തുനിന്നുള്ള കനത്ത വെയിൽ ഏറ്റവരിൽ കുറച്ചു സമയത്തിനകം ചൊറിച്ചിലോടുകൂടിയ ചുവന്ന തടിപ്പുകളോ കുരുക്കളോ കാണപ്പെടും. ഇത് നേരിട്ടുള്ള സൂര്യപ്രകാശം ഏറ്റവരിൽ മാത്രമല്ല ജനാലകളിൽകൂടി ശക്തമായ സൂര്യപ്രകാശം ഏൽക്കുന്ന ആളുകളിലും കാണപ്പെടാറുണ്ട്. പോളിമോറസ് ലൈറ്റ് ഇറപ്ഷൻ വരാതിരിക്കാൻ ശരീരം പൂർണമായി മൂടുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കണം.

കൂടുതലായി ചൊറിച്ചിലും അസ്വസ്ഥതകളും വന്നു കഴിഞ്ഞാൽ ഓയിന്‍റ്മെന്‍റുകളോ ഡോക്ടർമാരുടെ നിർദേശപ്രകാരം മരുന്നുകളോ കഴിക്കണം. സൂര്യരശ്മികൾ ഏൽക്കുന്നതു മൂലം ടാനിംഗ് ഉണ്ടാകാനും സാധ്യതയുണ്ട്. പുറത്തുനിന്നു സൂര്യപ്രകാശം ഏറ്റ് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത നിറത്തിലുള്ള കരുവാളിപ്പ് ആണ് ടാനിംഗ്. ഇത് വരാതിരിക്കാൻ മികച്ച സൺസ്ക്രീൻ ഉപയോഗിക്കുകയോ ശരീരം പൂർണമായി കവർ ചെയ്യുന്ന വസ്ത്രങ്ങൾ ധരിക്കുകയോ വേണം. ടാനിംഗ് വന്നുകഴിഞ്ഞാൽ ചിലർക്ക് തനിയെ മാറും. ഇങ്ങനെ മാറിയില്ലെങ്കിൽ വൈദ്യസഹായം തേടി ഡി-ടാൻ ക്രീമുകൾ ഉപയോഗിച്ചു തുടങ്ങണം. ക്രീമുകൾ, സൺസ്ക്രീൻ എന്നിവ ഉപയോഗിച്ച ശേഷവും ടാനിംഗ് മാറിയില്ലെങ്കിൽ കെമിക്കൽ പീലിംഗ് എന്ന ലേസർ ചികിത്സാമാർഗത്തിലൂടെ ടാനിംഗ് കുറയ്ക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സൂര്യാഘാതം ഏൽക്കാതിരിക്കാൻ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെവെയിൽകൊണ്ട് വിവിധ ജോലികളിൽ ഏർപ്പെടുന്നവരും പുറത്തു പോകുന്നവരും അതീവ ജാഗ്രത പുലർത്തണം. അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ശരീരം കവർ ചെയ്തുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. കുട ഉപയോഗിക്കുക, തലയിൽ തൊപ്പി ധരിക്കുക, സൺഗ്ലാസ് ഉപയോഗിക്കുക എന്നിവയും ശീലമാക്കണം. അയവുള്ള കോട്ടൺ വസ്ത്രങ്ങളാണ് വേനൽക്കാലത്ത് അനുയോജ്യം.

ശരീരത്തിനു ഹാനികരമായ അൾട്രാവയലറ്റ് റേഡിയേഷനിൽനിന്നു സംരക്ഷണം ലഭിക്കാൻ സൺസ്ക്രീൻ ഉപയോഗിക്കാം. കുട്ടികളിലും സൺസ്ക്രീൻ ഉപയോഗിക്കണം.

സൺസ്ക്രീൻ ഉപയോഗിക്കുന്നവർ മൂന്നു-നാല് മണിക്കൂറിനുള്ളിൽ വീണ്ടും മാറി ഉപയോഗിക്കണം. മിനിമം എസ്പിഎഫ് 30 ഉള്ള സൺസ്ക്രീനാണ് ഉപയോഗിക്കേണ്ടത്. പുറത്തു പോകുന്നതിന്‍റെ 20 മിനിറ്റ് മുമ്പെങ്കിലും ശരീരത്തിൽ വെയിൽ ഏൽക്കുന്ന എല്ലാ ഭാഗങ്ങളിലും സൺസ്ക്രീൻ ഉപയോഗിക്കണം. കനത്ത വേനലിൽ ശരീരത്തിൽ ജലാംശം വേഗത്തിൽ നഷ്ടപ്പെടുമെന്നതിനാൽ ആവശ്യത്തിനു വെള്ളം കുടിക്കുകയും പഴങ്ങളും പച്ചക്കറികളും സാലഡുകളും ആഹാരത്തിൽ ഉൾപ്പെടുത്തുകയും വേണം.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

പാവങ്ങളുടെ വയറ്റത്തടിച്ചിട്ട് വേണോ സ്ത്രീ ശാക്തീകരണം?
പോരാട്ടത്തിൽ ശ്വേത മുന്നോട്ട്; വെളിപ്പെടുത്തൽ ഉടനെ
ഒരു ചക്കയിൽ നിന്ന് ഡസൻ കണക്കിന് ഉത്പന്നങ്ങൾ, പാഴാകുന്ന ചക്കയ്ക്ക് പുതിയ മൂല്യം നൽകി ജെയ്മി സജി
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up