ADVERTISEMENT

Close
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

30-07-2026

ജനാധിപത്യ സംഹാരത്തിന് ഗോദി മീഡിയ

Editorial

29-07-2026

കോടതിവരാന്തയിൽ നിൽക്കുന്ന ജനാധിപത്യം

Editorial

28-07-2026

‘അക്കൗണ്ടബിലിറ്റി’ ജനാധിപത്യ നവോത്ഥാനം

Editorial

26-07-2026

സർക്കാർ തോറ്റു; ജനാധിപത്യം ജയിച്ചു

Editorial

25-07-2026

വിദ്യാഭ്യാസവായ്പയിൽ ‘പുറന്പോക്ക്’ വേണ്ട

Editorial

24-07-2026

‘സിദ്ധാർഥൻ’ നിയമം,വളഞ്ഞിട്ടു കൊല്ലരുത്

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Malappuram

കെഎസ്ആർടിസി ബജറ്റ് ടൂറിസം പാക്കേജുകൾ

മലപ്പുറം: ഓഗസ്റ്റ് മാസത്തിൽ സഞ്ചാരികൾക്കായി ആകർഷകമായ ടൂറിസം പാക്കേജുകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ (മലപ്പുറം യൂണിറ്റ്). മൂന്നാർ-വട്ടവട, മലക്കപ്പാറ, മൈസൂരു, ഗവി, ഗോവ, വയനാട്, നെല്ലിയാന്പതി, ഇലവീഴാപ്പൂഞ്ചിറ-ഇല്ലിക്കൽകല്ല്, കുമരകം ഹൗസ് ബോട്ട്, കൊച്ചി, ഹൈദരാബാദ്, വാഗമണ്‍, പൈതൽമല തുടങ്ങി ഒട്ടേറെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് മലപ്പുറത്തുനിന്ന് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

കുറഞ്ഞ ചെലവിൽ യാത്രയും താമസവും അടക്കമുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പാക്കേജുകളിൽ സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും വിവരങ്ങൾക്കും ഫോണ്‍ നന്പറിൽ ബന്ധപ്പെടണം. 9400128856, 9188938531.

 

Thiruvananthapuram

തുമ്പ സെന്‍റ് സേവ്യേഴ്സ് കോളജിൽ കാർഗിൽ വിജയദിനാഘോഷം

 കഴക്കൂട്ടം: തുമ്പ സെന്‍റ് സേവ്യേഴ്സ് കോളജ് എൻസിസി നേവൽ വിംഗിന്‍റെ നേതൃത്വത്തിൽ അധ്യാപകരുടെയും അനധ്യാപകരുടെയും വിദ്യാർഥികളുടെയും സംയുക്താഭിമുഖ്യത്തിൽ കാർഗിൽ വിജയ് ദിവസം ആചരിച്ചു.
കോളജിലെ ഓപ്പൺ സ്റ്റേജിൽ സംഘടിപ്പിച്ച ചടങ്ങിൽ കാർഗിൽ രക്തസാക്ഷികളുടെ ചിത്രങ്ങൾക്കു മുമ്പിൽ മുഖ്യാതിഥികൾ ചിരാത് തെളിയിച്ചു.

പ്രിൻസിപ്പൽ പ്രഫ. ഡോ. തോമസ് സകറിയ, എൻസിസി നേവൽ എഎൻഒ സബ് ലെഫ്റ്റനന്‍റ് എം. രാജേഷ്, വൈസ് പ്രിൻസിപ്പൽ ഡോ. ഒ.രേണുക, അക്കാദമിക് കോ-ഓർഡിനേറ്റർ ഫാ. ഡോ. ഷിബു ജോസഫ് എസ്ജെ, ബർസാർ ഇൻ ചാർജ് ഫാ. ഡോ. ഡൊമിനിക് ജോസഫ് എസ്ജെ, എം. മുത്തപ്പൻ, കോളജ് സൂപ്രണ്ട് ടി. ഷീൻ ജോസ്, ഡോ. രഞ്ജു ആർ. കൃഷ്ണൻ, ഡോ. പി. രമേഷ്, മെലിസാ ഹിലാരി, ഡോ. ഡി. നിഷാറാണി, ഡോ. ലീജിയോ മെറിൽ എന്നിവർ പങ്കെടുത്തു. എൻസിസി നേവൽ കേഡറ്റുകൾ കാർഗിൽ യുദ്ധത്തിന്‍റെ ദൃശ്യാവിഷ്കാരം നടത്തി. എൻസിസി നേവിയിലെ പെറ്റി ഓഫീസർമാരായ എസ്.ആർ. ആതിര, മാദുർ, അരവിന്ദ് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.

Kollam

വിളക്കുപാറയിലെ ടാര്‍ മിക്‌സിംഗ് പ്ലാന്‍റിനെതിരേ പ്രതിഷേധം

അഞ്ചല്‍: ഏരൂര്‍ വിളക്കുപാറയില്‍ ജനവാസ മേഖലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചു വരുന്ന ടാര്‍ മിക്‌സിംഗ് പ്ലാന്‍റിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്ലാന്‍റില്‍ നിന്ന് പുറന്തള്ളുന്ന വിഷപ്പുകയും മലിനജലവും നാട്ടുകാര്‍ക്ക് ദുരിതം വിതയ്ക്കുകയാണ്. ഇതിനകം കുട്ടികള്‍ ഉള്‍പ്പെടെയുള്ള നിരവധിപേര്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുമായി ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്.

ഇവിടെ നിന്ന് പുറംതള്ളപ്പെടുന്ന മലിനജലത്താൽ കൃഷിയും ജലാശയങ്ങളും പരിസരത്തെ കുടിവെള്ളക്കിണറുകളും മലിനപ്പെടുകയാണ്.

കൂറ്റന്‍ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാല്‍ പരിസരത്തെ വീടുകളുടെ ഭിത്തികള്‍ക്ക് വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. ഈ സ്ഥിതിതുടര്‍ന്നാല്‍ ഏതുനിമിഷവും വീടുകള്‍ തകര്‍ന്ന് വീഴുമെന്ന് ഭീതിയിലാണ് നാട്ടുകാര്‍. രണ്ട് വര്‍ഷം മുമ്പ് അഞ്ചല്‍, ഏരൂര്‍ പഞ്ചായത്തുകളിലായുള്ള അഞ്ച് റോഡുകളുടെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ടാണ് കരാറുകാരന്‍ ഇവിടെ ടാര്‍മിക്‌സിംഗ് പ്ലാന്‍റ് ആരംഭിച്ചത്. ഇതിനെതിരേ നാട്ടുകാര്‍ അന്ന് വലിയരീതിയില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

തുടർന്ന് എംഎല്‍എ ഉള്‍പ്പടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയപ്പാര്‍ട്ടിനേതാക്കളുമെത്തി പ്രതിഷേധക്കാരുമായി സംസാരിക്കുകയും നിര്‍മാണത്തിലിരിക്കുന്ന റോഡുകളുടെ ടാറിംഗ് കഴിഞ്ഞാല്‍ ഉടനേ പ്ലാന്‍റ് മാറ്റാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തിലേറെ കഴിഞ്ഞിട്ടും പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിയില്ല. മാത്രമല്ല മറ്റ് പല നിര്‍മാണ പ്രവര്‍ത്തികള്‍ക്കുള്ള ടാറും മിക്‌സ് ചെയ്ത് ഇവിടെ നിന്നാണ് വിതരണം നടത്തുന്നത്. എഎംഎല്‍യും പഞ്ചായത്ത് അധികൃതരും നല്‍കിയ ഉറപ്പ് പാലിക്കണമെന്നും അനധികൃതമായി പ്രവര്‍ത്തിക്കുന്ന പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനുള്ള അടിയന്തര നടപടിയുണ്ടാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Pathanamthitta

ടൗൺ സ്ക്വയർ കവാടം വെട്ടിപ്പൊളിച്ച് ഓട നിർമാണം; പ്രതിഷേധം ശക്തം

പത്തനംതിട്ട: നഗരസഭയുടെ ചുമതലയിലുള്ള ടൗൺ സ്‌ക്വയർ പടികൾ തകർത്ത് പൊതുമരാമത്ത്‌ ഓട നിർമാണം. ടൗൺ സ്‌ക്വയറിന്‍റെ പ്രവേശ കവാടം വെട്ടിപ്പൊളിച്ചാണ്‌ ഈ ഭാഗത്ത്‌ ഓട നിർമിക്കുന്നത്‌. മുൻ ധാരണകൾ ലംഘിച്ചാണ് പൊതുമരാമത്ത് വകുപ്പിന്‍റെ നടപടികളെന്ന് എൽഡിഎഫ് ആരോപിച്ചു. വിഷയത്തിൽ നിസംഗത തുടരുന്ന യുഡിഎഫ്‌ ഭരണ നേതൃത്വത്തിന്‍റെ നടപടിക്കെതിരേ നഗസഭാ കൗൺസിൽ യോഗത്തിൽ എൽഡിഎഫ്‌ കൗൺസിലർമാർ പ്രതിഷേധം സംഘടിപ്പിച്ചു.
കഴിഞ്ഞ എൽഡിഎഫ് ഭരണ സമിതിയുടെ കാലത്താണ് നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്‌ ടൗൺ സ്‌ക്വയർ നിർമിച്ചത്‌. ഗാർഡനിംഗും ഇരിപ്പിടവും ഉൾപ്പെടെ ലക്ഷക്കണക്കിന്‌ രൂപ ചെലവഴിച്ചാണ്‌ നിർമാണം നടത്തിയത്‌.

അബാൻ മേൽപ്പാലത്തിന്‍റെ സർവീസ്‌ റോഡിനായും കുന്പഴ - തിരുവല്ല റോഡിന്‍റെ വശത്തും പൊതുമരാമത്തിന്‌ ആവശ്യമായ സ്ഥലം വിട്ടുനൽകിയാണ്‌ ടൗൺ സ്‌ക്വയർ നിർമിച്ചത്‌.

ജല അഥോറിറ്റിയുടെ പൈപ്പ്‌ സ്ഥാപിക്കുന്നതിനും കെഎസ്‌ഇബിയുടെ പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്നതിനും പ്രത്യേകം സ്ഥലവും നൽകിയിരുന്നു. പൊതുമരാമത്ത്‌, വൈദ്യുതി, ജല അഥോറിറ്റി ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം വിളിച്ചാണ്‌ ഇതുസംബന്ധിച്ച ധാരണയുണ്ടാക്കിയത്‌.
ധാരണകൾ നിലനിൽക്കവേയാണ് ഓട നിർമാണത്തിന്‍റെ ഭാഗമായി പ്രവേശന കവാടത്തിന്‍റെ ചവിട്ടുപടിയുടെ ഭാഗം പൊളിച്ചത്‌. ഒരു മുന്നറിയിപ്പുമില്ലാതെയായിരുന്നു ‍ നടപടി. മുൻ എംഎൽഎ കെ.കെ. നായരുടെ പ്രതിമയും അപകട ഭീഷണിയിലാണ്‌.

നിരവധിയാളുകളാണ്‌ വൈകുന്നേരങ്ങളിൽ ടൗൺ സ്‌ക്വയറിൽ എത്തുന്നത്‌. വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നതിനാൽ ആളുകൾക്ക്‌ ഉള്ളിലേക്ക് പ്രവേശിക്കാൻ കഴിയുന്നില്ല. സ്റ്റേജിനു സമീപമുള്ള ഗേറ്റിലൂടെ മേൽപ്പാലം ജോലികൾ കാരണം പ്രവേശിക്കാനും ബുദ്ധിമുട്ടുണ്ട്.

എൽഡിഎഫ് പ്രതിഷേധം

നഗരസഭയ്‌ക്ക്‌ ഒരു നോട്ടീസുപോലും നൽകാതെ ലക്ഷക്കണക്കിന്‌ രൂപയുടെ നഷ്ടംവരുത്തി പൊതുമരാമത്ത്‌ വകുപ്പ് നടത്തിയ നടപടിയെ സംബന്ധിച്ച് ചെയർപേഴ്സൺ അടക്കം നിസംഗത തുടരുന്നതിനിടെയാണ് കൗൺസിൽ യോഗത്തിൽ എൽഡിഎഫ് വിഷയം ഉന്നയിച്ചത്.
എൽഡിഎഫ്‌ അംഗങ്ങൾ യോഗം ബഹിഷ്‌കരിച്ച്‌ പ്രതിഷേധ യോഗം നടത്തി.

ഗാന്ധി സ്‌ക്വയറിനു സമീപം ചേർന്ന പ്രതിഷേധയോഗം സിപിഎം ജില്ലാ കമ്മിറ്റിയംഗം ടി. സക്കീർ ഹുസൈൻ ഉദ്‌ഘാടനം ചെയ്‌തു. എൽഡിഎഫ്‌ പാർലമെന്‍ററി പാർട്ടി നേതാവ്‌ പി.കെ. അനീഷ്‌ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ആർ. ജോൺസൺ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശോഭ കെ. മാത്യു, കൗൺസിലർമാരായ അനില അനിൽ, ബിജിമോൾ മാത്യു, എൻ.എം. വിജയരാജൻ, പി.ഡി. അമ്മിണി, മഞ്‌ജു പ്രദീപ്‌, കൊച്ചുറാണി, അൻസിൽ അഹമ്മദ്‌, ഷൈനി അഷ്‌റഫ്‌, ജോജി ശാമുവേൽ, അജിൻ വർഗീസ്‌ എന്നിവർ പ്രസംഗിച്ചു.

ജലവിതരണവും മുടങ്ങി

അബാൻ ജംഗ്ഷനിലെ ഓട നിർമാണത്തിന്‍റെ പേരിൽ നഗരത്തിലെ പലയിടങ്ങളിലും ജലവിതരണം മുടങ്ങിയിട്ട് ദിവസങ്ങളായി. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ജലവിതരണവും തടസപ്പെടുത്തിയത്. ജലവിതരണം അടക്കം തടസപ്പെട്ടിട്ടും പണികൾ വേഗത്തിൽ പൂർത്തിയാക്കാൻ അധികൃതർ ശ്രദ്ധിക്കുന്നില്ലെന്നാണ് പരാതി.

Idukki

ഉന്നതികളില്‍ കുടിവെള്ളം എത്തിക്കണം: കളക്ടര്‍

ഇടുക്കി: ജില്ലയില്‍ കുടിവെള്ള ക്ഷാമം നേരിടുന്ന 44 ഉന്നതികളില്‍ കുടിവെള്ളമെത്തിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് നിര്‍ദേശം നല്‍കി.

ഭൂജല വകുപ്പ് ,വാട്ടര്‍ അഥോറിറ്റി, ജലനിധി തുടങ്ങിയ വകുപ്പുകള്‍ക്കാണ് കളക്ടര്‍ നിര്‍ദേശം നല്‍കിയത്. ജല്‍ജീവന്‍ മിഷന്‍ പദ്ധതികളുടെയും ജില്ലാതല ജല ശുചിത്വ മിഷന്‍ പ്രവര്‍ത്തനങ്ങളുടെയും പുരോഗതി വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം.

ജല്‍ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തി. വാട്ടര്‍ അഥോറിറ്റി, ഭൂജല വകുപ്പ്, ജലനിധി എന്നിവയാണ് ജല്‍ജീവന്‍ മിഷന്‍റെ നിര്‍വഹണ ഏജന്‍സികള്‍. വാട്ടര്‍ അഥോറിറ്റി തൊടുപുഴ ഡിവിഷന്‍റെ കീഴില്‍ 25,509 കണക്ഷനുകള്‍ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. ഇതില്‍ 23,579 കണക്ഷനുകള്‍ക്കുള്ള ജോലികള്‍ കരാറുകാരെ ഏല്‍പ്പിച്ചു. 13,859 കണക്ഷനുകള്‍ പൂര്‍ത്തിയായി. ഉടുമ്പന്നൂര്‍ പഞ്ചായത്തില്‍ ആറ് ടാങ്കുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. പമ്പ് സെറ്റിന്‍റെ നിര്‍മാണം പൂര്‍ത്തീകരിക്കാനുണ്ട്.

പൈനാവ് ഡിവിഷനില്‍ 28,381 കണക്ഷനുകള്‍ക്കാണ് അനുമതി. 18,970 കണക്‌ഷനുകള്‍ക്കുള്ള ജോലികള്‍ കരാറുകാരെ ഏല്‍പ്പിച്ചു. 6761 കണക്ഷനുകളാണ് പൂര്‍ത്തീകരിച്ചത്. കട്ടപ്പന ഡിവിഷനില്‍ 1,79,829 കണക്ഷനുകള്‍ക്കാണ് അനുമതി ലഭിച്ചത്. ഇതില്‍ 1,70,309 കണക്ഷനുകളുടെ ജോലികള്‍ കരാറുകാരെ ഏല്‍പ്പിച്ചു.

13,978 കണക്‌ഷനുകള്‍ പൂര്‍ത്തിയായി. കട്ടപ്പന പ്രോജക്ട് ഡിവിഷന്‍റെ പരിധിയില്‍ 22 ജലശുദ്ധീകരണശാലകളുടെ പ്രവൃത്തികളാണുള്ളത്. ഇതില്‍ മൂന്നെണ്ണം പൂര്‍ത്തിയായി. 13 എണ്ണം ടെന്‍ഡര്‍ നടപടികളിലാണ്. ജലനിധിയുടെ കീഴില്‍ 3946 കണക്‌ഷനുകള്‍ക്കാണ് അനുമതി ലഭിച്ചത്. ഇതില്‍ 3602 കണക്‌ഷനുകള്‍ നല്‍കി.

ഭൂജല വകുപ്പിനു കീഴില്‍ 3937 ഭരണാനുമതിയാണ് ലഭിച്ചത്. ഇതില്‍ ആവശ്യമുള്ള 560 കണക്‌ഷനുകളില്‍ 485 എണ്ണം പൂര്‍ത്തിയായി. കരിമണ്ണൂര്‍ പഞ്ചായത്തില്‍ 25 കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് വനഭൂമിയിലൂടെ പൈപ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പിന്‍റെ അനുമതി വേഗത്തിലാക്കാന്‍ ഡിഎഫ്ഒയ്ക്ക് നിര്‍ദേശം നല്‍കി.

ജില്ലാതല ജല ശുചിത്വ മിഷന്‍ മെംബര്‍ സെക്രട്ടറി ടി.എന്‍. സജി, പൊതുമരാമത്ത് വകുപ്പ്, ജലനിധി, ഭൂജല വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Alappuzha

ജനാധിപത്യത്തിന് നേരേയുള്ള കടന്നാക്രമണം: കൊടിക്കുന്നില്‍ സുരേഷ് എംപി

മാവേലിക്കര: പരീക്ഷാ നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കുകയും അദ്ദേഹത്തിന്‍റെ പ്രസംഗം നിരന്തരം തടസപ്പെടുത്തുകയും ചെയ്ത ഭരണപക്ഷത്തിന്‍റെ നടപടി ജനാധിപത്യത്തിന് നേരേയുള്ള കടന്നാക്രമണമാണെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് എംപി പ്രസ്താവിച്ചു.

ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവിന് തന്‍റെ നിലപാടുകള്‍ അവതരിപ്പിക്കാനുള്ള ഭരണഘടനാപരവും പാര്‍ലമെന്‍ററിപരവുമായ അവകാശം പോലും നിഷേധിക്കാന്‍ ഭരണപക്ഷം ശ്രമിക്കുന്നത് ജനാധിപത്യ സ്ഥാപനങ്ങളോടുള്ള അവഹേളനമാണ്. വിമര്‍ശനങ്ങളെ നേരിടാന്‍ രാഷ്‌ട്രീയമായി കഴിയാത്തതിന്‍റെയും രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറല്ലാത്തതിന്‍റെയും തെളിവാണ് ഈ നടപടി. പരീക്ഷാ സംവിധാനത്തിലെ ക്രമക്കേടുകള്‍, ചോദ്യപേപ്പര്‍ ചോര്‍ച്ച, വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്ന ഗുരുതര വിഷയങ്ങള്‍ എന്നിവ സഭയില്‍ ഉന്നയിക്കപ്പെടാതിരിക്കാനാണ് ഭരണപക്ഷം ബോധപൂര്‍വം ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ സഭയില്‍ അവതരിപ്പിക്കാനുള്ള അവസരം പോലും നിഷേധിച്ചത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. പാര്‍ലമെന്‍റ് ഭരണപക്ഷത്തിന്‍റെ മാത്രം വേദിയല്ലെന്നും ജനങ്ങളുടെ ശബ്ദം ഉയര്‍ത്തുന്ന പ്രതിപക്ഷത്തിന്‍റെയും വേദിയാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ ശബ്ദം അടിച്ചമര്‍ത്താനുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കും. പാര്‍ലമെന്‍ററി ജനാധിപത്യത്തിന്‍റെ അന്തസും സഭയുടെ അന്തസും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഭരണപക്ഷത്തിനുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജനാധിപത്യ മൂല്യങ്ങളെയും പാര്‍ലമെന്‍റി മര്യാദകളെയും തകര്‍ക്കുന്ന ഇത്തരം നടപടികളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറുകയും, പ്രതിപക്ഷത്തിന് അവരുടെ അഭിപ്രായങ്ങള്‍ സ്വതന്ത്രമായും തടസമില്ലാതെയും അവതരിപ്പിക്കാനുള്ള സാഹചര്യം ഉറപ്പാക്കുകയും വേണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു.

Kottayam

ഇത് റോഡോ... അതോ തോടോ

ഏറ്റുമാനൂർ: അതിരമ്പുഴ പഞ്ചായത്ത് ഒന്നാം വാർഡിലെ മുണ്ടുവേലിപ്പടി - വേദഗിരി റോഡ് തകർന്ന് വർഷങ്ങളായിട്ടും നന്നാക്കാൻ നടപടി സ്വീകരിക്കാത്തതിൽ വൻ പ്രതിഷേധം. ആം ആദ്മി പാർട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെയും തദ്ദേശവാസികളുടെയും നേതൃത്വത്തിൽ നാളെ നിരാഹാര സമരം നടത്തും.

തോമസ് ചാഴികാടൻ എംപിയായിരിക്കെ പ്രധാനമന്ത്രി സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്നതിന് 2.80 കോടി രൂപ അനുവദിച്ച റോഡാണിത്. പിഎംഎസ്‌വൈ പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡുകൾക്ക് നിർദേശിക്കപ്പെട്ട സർഫസ് ഡ്രസിംഗ് സാങ്കേതികവിദ്യയും അതിനനുസൃതമായ സംവിധാനങ്ങളും ഇല്ലാത്തതിനാൽ കരാറുകാരൻ പിൻവാങ്ങി.

60 ശതമാനം കേന്ദ്രഫണ്ട് വിനിയോഗിച്ചാണ് റോഡ് നിർമിക്കുന്നത്. ബാക്കി 40 ശതമാനം സംസ്ഥാന സർക്കാർ വിഹിതമാണ്. കേന്ദ്രവിഹിതമായ 2.80 കോടി രൂപയുടെ 40 ശതമാനം തുക ഓടയും കലുങ്കും കൽക്കെട്ടും നിർമിക്കുന്നതിന് ചെലവിട്ടു.നിർമാണം അനിശ്ചിതത്വത്തിലായ റോഡ് വർഷങ്ങളായി തകർന്നു കിടക്കുകയാണ്. റോഡ് പൂർണമായി തകർന്നതോടെ നാട്ടുകാർ വലയുകയാണ്. കാൽനട യാത്ര പോലും അസാധ്യമായ നിലയിൽ റോഡ് തകർന്നടിഞ്ഞു.

സർക്കാരിന്‍റെ ഭാഗത്തു നിന്നും അടിയന്തര നടപടികൾ ഉണ്ടാകാൻ ജനപ്രതിനിധികളുടെ സജീവമായ ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ കൂട്ടായ്മയ്ക്ക് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ രൂപം കൊടുത്തിരിക്കുകയാണ്.

മുണ്ടുവേലിപ്പടി ജംഗ്ഷനിൽ റീത്താ ചാപ്പലിനു സമീപം നാളെ രാവിലെ 10.30 മുതൽ വൈകുന്നേരം 5.30 വരെയാണ് നിരാഹാര സമരം. ആം ആദ്മി പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് ഡോ. സെലിൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.

കരാറുകാരനുണ്ട്, പക്ഷേ...

കഴിഞ്ഞ സർക്കാരിന്‍റെ അവസാന കാലത്ത് അന്നത്തെ മന്ത്രി വി.എൻ. വാസവന്‍റെ ഇടപെടലിൽ 80 ലക്ഷം രൂപ അനുവദിച്ചിരുന്നു.റോഡ് നിർമാണം പുതിയ കരാറുകാരൻ ഏറ്റെടുത്തെങ്കിലും എഗ്രിമന്‍റ് വച്ചിട്ടില്ല. യുദ്ധത്തെത്തുടർന്ന് ടാറിനും ഇതര സാമഗ്രികൾക്കുമുണ്ടായ വിലവർധനയുടെ പശ്ചാത്തലത്തിൽ 48 ലക്ഷം രൂപ കൂടി അധികമായി അനുവദിച്ചാലേ എഗ്രിമെന്‍റ് വയ്ക്കാൻ കരാറുകാരൻ തയാറാകൂകയുള്ളൂ. ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചെങ്കിലും സമയബന്ധിതമായി കാര്യങ്ങൾ നടക്കുന്നില്ല.

Ernakulam

വിവാദ കള്ളുഷാപ്പ് മരം വീണ് തകർന്നു

കോതമംഗലം: ഒരു മാസത്തിലേറെ നീണ്ട ജനകീയ പ്രതിഷേധം ശക്തമാകുന്നതിനിടെ വാരപ്പെട്ടി മൈലൂർതടത്തെ വിവാദ കള്ളുഷാപ്പ് മരം വീണ് തകർന്നു. ഇന്നലെ രാവിലെയാണ് ഷാപ്പ് കെട്ടിടത്തിനു മുകളിലേക്ക് കൂറ്റൻ ആഞ്ഞിലി മരം വീണത്.

പുരയിടത്തിലെ റബർ മരങ്ങൾ ഉൾപ്പെടെയുള്ളവ വില്പനയ്ക്കായി മുറിക്കുന്നതിനിടെയാണ് കെട്ടിടത്തിന് മുകളിലേക്ക് കൂറ്റൻ ആഞ്ഞിലിമരം വീണത്. കെട്ടിടത്തിന്‍റെ മേൽക്കൂരയും ജനാലകളും ഭിത്തികളും തകർന്നു. ഷാപ്പുടമയുടെ പരാതിയിൽ കെട്ടിട ഉടമയും മകനും ഉൾപ്പെടെ അഞ്ചുപേരുടെ പേരിൽ പോത്താനിക്കാട് പോലിസ് കേസെടുത്തു.

കെട്ടിട ഉടമയായ വയോധികനെ താമസത്തിന് എന്ന പേരിൽ തെറ്റിദ്ധരിപ്പിച്ചാണ് ഷാപ്പുടമ വാടകയ്ക്കെടുത്തതെന്ന് പറയുന്നു. തുടർന്ന് മറ്റൊരു സ്ഥലത്ത് പ്രവർത്തിച്ചിരുന്ന കള്ളുഷാപ്പ് ഇവിടേയ്ക്ക് മാറ്റി പ്രവർത്തനം ആരംഭിക്കുകയായിരുന്നുവത്രെ.

ഇതിനെതിരെ 35 ദിവസമായി ഷാപ്പിന് മുന്നിൽ പരിസരവാസികൾ പന്തൽ കെട്ടി സമരം നടത്തി വരികയായിരുന്നു. ഷിബു തെക്കുംപുറം എംഎൽഎയും വിവിധ സംഘടനകളും ഐക്യദാർഢ്യം അറിയിച്ച് സമരപന്തലിൽ എത്തിയിരുന്നു.

Thrissur

പാലയ്ക്കലിൽ ഓഗസ്റ്റ് 11 വരെ ഗതാഗത നിയന്ത്രണം

ചേർപ്പ്: തൃശൂർ-കൊടുങ്ങല്ലൂർ റോഡിൽ പാലയ്ക്കൽ ഭാഗത്തെ കോൺക്രീറ്റിംഗ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഓഗസ്റ്റ് 11 വരെ ജില്ലാ കളക്ടർ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തൃശൂരിൽനിന്ന് പാലയ്ക്കൽ മാർക്കറ്റ് ജംഗ്ഷൻ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് നിലവിലുള്ള റോഡിന്‍റെ പൂർത്തിയാക്കിയ ഭാഗത്തുകൂടി സഞ്ചരിക്കാം. തൃശൂരിൽനിന്ന് പാലയ്ക്കൽ ഭാഗത്തേക്ക് വൺവേ മാത്രമാകും പ്രവേശനം.

ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, മാള ഭാഗങ്ങളിൽനിന്ന് തൃശൂരിലേക്കു വരുന്ന വാഹനങ്ങൾ പൂച്ചിന്നിപ്പാടത്തുനിന്നു തിരിഞ്ഞ് ഒല്ലൂർ വഴി പോകണം.

തൃപ്രയാർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് പെരുമ്പിള്ളിശേരിയിലെത്തി ചൊവ്വൂർ കപ്പേളയിൽനിന്നു തിരിഞ്ഞ് പെരിഞ്ചേരി പള്ളി വഴിയോ, പെരുമ്പിള്ളിശേരിയിൽനിന്ന് പൂച്ചിന്നിപ്പാടം വഴിയോ തൃശൂരിലേക്കു പോകാം. അമ്മാടം, കോടന്നൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ താണിക്കമുനയം, നെടുപുഴ, ചിയ്യാരം, ഓവർ ബ്രിഡ്ജ് വഴി തൃശൂർ നഗരത്തിലെത്തണം.

വഴിതിരിച്ചുവിടുന്ന റൂട്ടുകളിലെ സ്റ്റോപ്പുകളിൽ സ്വകാര്യ ബസുകൾക്ക് യാത്രക്കാരെ കയറ്റാനോ ഇറക്കാനോ അനുവാദമില്ലെന്ന് അധികൃതർ അറിയിച്ചു.

Palakkad

വെള്ളംനനയാൻ ഭാഗ്യമില്ലാതെ വെട്ടിക്കൽക്കുണ്ടിലെ ഫിൽറ്റർ ടാങ്ക്

വടക്കഞ്ചേരി: മൂന്നുപതിറ്റാണ്ടുമുമ്പ് കുടിവെള്ള പദ്ധതിക്കായി മുംബൈയിൽനിന്നും കൊണ്ടുവന്ന ഫിൽറ്റർ ടാങ്കാണിത്. പക്ഷെ, വെള്ളം നനയാൻപോലും ഈ ടാങ്കിനു ഭാഗ്യമുണ്ടായില്ല.

വണ്ടാഴി വളയൽ പുഴക്കരിക‌െ വെട്ടിക്കൽകുണ്ടിലാണ് ടാങ്ക് അനാഥമായി നിൽക്കുന്നത്. ഇത്രയേറെ വർഷങ്ങളായിട്ടും ടാങ്കിന്‍റെ പുറമേയ്ക്ക് വലിയ കേടുപാടുകളൊന്നും കാണാനില്ല.

കാലപ്പഴക്കത്തിന്‍റെ ഭംഗിക്കുറവ് മാത്രമേയുള്ളു. പുഴയിൽ തടയണ നിർമിച്ച് അതിലെ വെള്ളം ഫിൽറ്റർ ടാങ്കിലെത്തിച്ച് ശുദ്ധീകരിച്ച് കുടിവെള്ള വിതരണം ചെയ്യാനായിരുന്നു പദ്ധതി. ഇതിനായി പുഴയിൽ തടയണയും വലിയ മോട്ടോർ ഷെഡും 20 എച്ച്പിയുടെ മോട്ടോറും സ്ഥാപിച്ചു. ടാങ്ക് സ്ഥലത്തെത്തിച്ച് ഒരുവർഷത്തിനുള്ളിൽ പദ്ധതി കമ്മീഷൻ ചെയ്യണമെന്നായിരുന്നു വ്യവസ്ഥ.

എന്നാൽ ഈ കാലാവധിക്കുള്ളിൽ പദ്ധതി കമ്മീഷൻ ചെയ്യാനായില്ല. ഫിൽറ്റർടാങ്ക് കണക്ട് ചെയ്ത് പ്രവർത്തിപ്പിക്കാൻ മുംബൈയിൽനിന്നും മെക്കാനിക്കിനെ എത്തിച്ചിരുന്നെങ്കിലും പദ്ധതി കമ്മീഷനിംഗ് നടക്കാതിരുന്നതിനാൽ അവരും തിരിച്ചുപോയി. പിന്നീട് ഈ ടാങ്ക് പ്രവർത്തിപ്പിക്കാനുള്ള സാങ്കേതികജ്ഞാനം ഇവിടുത്തുക്കാർക്കുണ്ടായില്ല. അങ്ങനെ മൂന്നു പതിറ്റാണ്ട് മുമ്പ് കുടിവെള്ള പദ്ധതിക്കായി ചെലവഴിച്ച പണവും പദ്ധതിയും പാഴായി. റോഡരികിൽ ഇടയ്ക്കിടെ പൊന്തക്കാടിനുള്ളിലും അല്ലാതെയും നിൽക്കുന്ന ടാങ്കിന്‍റെ ചരിത്രമാണിത്.

ഇതിനടുത്ത് തകർന്നുവീഴാറായ മോട്ടോർപുരയും തകർന്നുനശിച്ച തടയണയുമുണ്ട്. ഇവിടുത്തെ ചെക്ക്ഡാം തകർന്നപ്പോൾ തൊട്ടുതാഴെ മറ്റൊരു തടയണ കൂടി നിർമിച്ചു. അതും തകർന്നു.

ഇപ്പോൾ പുഴ ഗതിമാറി പുഴയോരത്തെ പറമ്പുകളിലൂടെയാണ് ഒഴുകുന്നത്. വെളളത്തിന്‍റെ കുത്തൊഴുക്കിൽ തോട്ടത്തിലെ നിരവധി തെങ്ങുകളും മറ്റു ഫലവൃക്ഷങ്ങളും ഒലിച്ചു പോയി. തടയണകൾ തകർന്നതോടെ ജലസംഭരണം ഇല്ലാതായി. മഴക്കാലത്തിനു പിന്നാലെ പുഴയിലെ വെള്ളംവറ്റുന്ന സ്ഥിതിയാണെന്ന‌ു കർഷകർ പറഞ്ഞു.

Malappuram

കെഎസ്ആർടിസി ബജറ്റ് ടൂറിസം പാക്കേജുകൾ

മലപ്പുറം: ഓഗസ്റ്റ് മാസത്തിൽ സഞ്ചാരികൾക്കായി ആകർഷകമായ ടൂറിസം പാക്കേജുകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ (മലപ്പുറം യൂണിറ്റ്). മൂന്നാർ-വട്ടവട, മലക്കപ്പാറ, മൈസൂരു, ഗവി, ഗോവ, വയനാട്, നെല്ലിയാന്പതി, ഇലവീഴാപ്പൂഞ്ചിറ-ഇല്ലിക്കൽകല്ല്, കുമരകം ഹൗസ് ബോട്ട്, കൊച്ചി, ഹൈദരാബാദ്, വാഗമണ്‍, പൈതൽമല തുടങ്ങി ഒട്ടേറെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് മലപ്പുറത്തുനിന്ന് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

കുറഞ്ഞ ചെലവിൽ യാത്രയും താമസവും അടക്കമുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പാക്കേജുകളിൽ സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും വിവരങ്ങൾക്കും ഫോണ്‍ നന്പറിൽ ബന്ധപ്പെടണം. 9400128856, 9188938531.

 

Kozhikode

മെഡിക്കല്‍ കോളജില്‍ രോഗികളുടെ കീശ ചോരുന്നു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റിയിൽ പുതുതായി സ്ഥാപിച്ച എംആർഐ സ്‌കാനിംഗ് മെഷീന്‍ പ്രവർത്തനമാരംഭിക്കാത്തത് രോഗികൾക്ക് ദുരിതമാകുന്നു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്‍റെ അവസാനകാലത്ത്‌ അഞ്ച്‌ കോടിയോളം ചെലവഴിച്ചാണ്‌ മെഷീൻ സ്ഥാപിച്ചത്‌.

മാസങ്ങൾ കഴിഞ്ഞിട്ടും സേവനം ജനങ്ങൾക്ക് ലഭ്യമാകാത്തതിനെ തുടർന്ന്‌ രോഗികൾ വലിയ തുക നൽകി സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന്‌ എംആർഐ എടുക്കേണ്ട സ്ഥിതിയാണ്‌. എസിയുമായി ബന്ധപ്പെട്ട പ്രശ്നമാണ് പ്രവർത്തനം തുടങ്ങാൻ തടസമെന്ന്‌ അധികൃതർ പറയുന്നു. ആരോഗ്യ ഇൻഷ്വറൻസ്‌ ഉപയോഗിച്ച്‌ ചികിത്സ തേടുന്ന രോഗികൾ എംആർഐ സ്‌കാനിംഗിനായി അത്യാഹിത വിഭാഗത്തെയാണ് ആശ്രയിക്കുന്നത്.

എന്നാൽ, ഇവിടെ അത്യാസന്ന നിലയിലുള്ളവർക്ക് വേഗത്തിൽ എംആർഐ എടുക്കേണ്ടതിനാൽ ഒന്നര മാസംവരെ കഴിഞ്ഞുള്ള തീയതിയാണ് ലഭിക്കുന്നത്. വാർഡിൽ ചികിത്സയിലുള്ളവർക്ക്‌ ചികിത്സ തുടരണമെങ്കിലും ഡിസ്ചാർജാകണമെങ്കിലും എംആർഐ ഫലം ആവശ്യമാണ്.

അതിനാൽ പലരും കെഎച്ച്ആർഡബ്ല്യുഎസിൽനിന്നോ എച്ച്എൽഎല്ലിൽനിന്നോ 3000 രൂപ അടച്ച് സ്കാൻ ചെയ്താണ്‌ ചികിത്സ തുടരുന്നത്‌. ഇവിടെയും തിരക്കുകൂടിയതോടെ പലരും സ്വകാര്യ സ്ഥാപനങ്ങളെയാണ്‌ ആശ്രയിക്കുന്നത്‌.

Wayanad

കല്ലട്ടി ചുരത്തിലെ ഗതാഗത പ്രശ്‌നത്തിന് പരിഹാരമായില്ല

ഗൂഡല്ലൂര്‍: ചെന്നൈ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് മൈസൂരുവില്‍ നിന്ന് കല്ലട്ടി ചുരം വഴി ഊട്ടിയിലേക്കുള്ള സംസ്ഥാന പാതയില്‍ വനംവകുപ്പ് ഇന്നലെ മുതല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

നീലഗിരി ജില്ലയ്ക്ക് പുറത്തുള്ള വാഹനങ്ങള്‍ പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. ഇത്കാരണം വിനോദ സഞ്ചാരികള്‍ നിരാശരായി. കേരളം-കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ സഞ്ചാരികളെത്തുന്നത്.

കേരള-കര്‍ണാടക-തമിഴ്‌നാട് സംസ്ഥാനങ്ങളുടെ സംഗമ ഭൂമിയാണ് ഗൂഡല്ലൂര്‍. മൈസൂരു, ബംഗളൂരു ഭാഗങ്ങളില്‍ നിന്ന് ഊട്ടിയിലേക്ക് പോകുന്ന വിനോദ സഞ്ചാരികള്‍ മസിനഗുഡി കല്ലട്ടി വഴിയാണ് കടന്നു പോകാറുള്ളത്. മസിനഗുഡിയില്‍ എത്തുന്ന സഞ്ചാരികള്‍ അവിടെ തങ്ങി ജീപ്പ് സവാരി നടത്തി വന്യജീവികളെ കണ്ട് കാനനഭംഗി ആസ്വദിച്ചാണ് മടങ്ങാറുള്ളത്.

എന്നാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ സഞ്ചാരികള്‍ക്ക് ഇതുവഴി സഞ്ചരിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. സഞ്ചാരികളെ മാത്രം ആശ്രയിച്ച് മസിനഗുഡി മേഖലയില്‍ കഴിയുന്ന 3,000 ജീപ്പ് ഡ്രൈവര്‍മാര്‍ ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലാണ്. റിസോര്‍ട്ടുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെ പ്രവൃത്തനവും അവതാളത്തിലായിട്ടുണ്ട്. സ്ഥാപനങ്ങളിലെ ജീവനക്കാരും ദുരിതത്തിലാണ്. കഴിഞ്ഞ ദിവസം മസിനഗുഡിയില്‍ നിന്ന് മായാറിലേക്കും ശിങ്കാരയിലേക്കുമുള്ള ഗ്രാമീണ റോഡുകളിലും ഗ്രാമവാസികള്‍ അല്ലാത്തവരുടെ വാഹനങ്ങള്‍ സഞ്ചരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഈ ഉത്തരവിനെതിരേ തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയില്‍ അപ്പീല്‍ നല്‍കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Kannur

മഴക്കുറവ്: കുരുമുളക് കർഷകരുടെ പ്രതീക്ഷ കെടുത്തുന്നു

കേളകം: കാലവർഷത്തിലെ മഴക്കുറവും മഴയുടെ തുടർച്ചയില്ലായ്മയും കുരുമുളക് കർഷകരെ ആശങ്കയിലാക്കുന്നു. നിർത്താതെ പെയ്യുന്ന മഴയിലാണ് വള്ളികൾ തിരിയിടുകയും പരാഗണം നടന്ന് കുരുമുളക് മണികൾ രൂപപ്പെടുകയും ചെയ്യുക. എന്നാൽ ഇക്കുറി കാലാവസ്ഥയിലുണ്ടായ മാറ്റം ഉത്പാദന കുറവിലേക്കാണ് നയിക്കുന്നത്. മഴക്കുറവ് കാരണം പരാഗണം പൂർണമായി നടക്കാതെ തിരികൾ പൊള്ളയാകാനുള്ള സാധ്യത കൂടുതലാണെന്ന് കർഷകർ പറയുന്നു.

കുരുമുളകിന്‍റെ സാധ്യതകൾ മനസിലാക്കി ഏറെ പേർ ഇപ്പോൾ കുരുമുളക് കൃഷി ചെയ്യുന്നുണ്ട്. പരന്പരാഗത കൃഷി രീതികൾക്കു പുറമെ പിവിസി പൈപ്പുകൾ, കോൺക്രീറ്റ് പോസ്റ്റുകൾ എന്നിവ സ്ഥാപിച്ചും കൃഷി ചെയ്യുന്നവർ ഏറെയാണെങ്കിലും കാലാവസ്ഥ വ്യതിയാനം ഇവരെ ആശങ്കയിലാക്കുന്നുണ്ട്.
കഴിഞ്ഞ വർഷവും ഉത്പാദനം ഗണ്യമായി കുറഞ്ഞിരുന്നു. വേനൽ പൂർണമാകുന്നതിന് മുന്പ് മഴയാരംഭിച്ചതും ഇലപൊഴിഞ്ഞ് വള്ളികൾ വിശ്രമഘട്ടം പൂർത്തിയാക്കി പൂക്കലിനും തളിരിടലിനും തയാറാകുന്നതിനു മുന്പും മഴ തുടങ്ങി. ഇതു മൂലം കുരുമുളക് വള്ളികളുടെ സ്വാഭാവിക വളർച്ചാക്രമം തെറ്റിയതുമാണ് കഴിഞ്ഞ വർഷത്തെ ഉത്പാദന കുറവിന് കാരണമെന്നാണ് വിലയിരുത്തൽ.
ഇത്തവണ ആവശ്യത്തിന് വേനൽക്കാലം ലഭിച്ചതോടെ കുരുമുളക് വള്ളികളിൽ കഴിഞ്ഞ വർഷത്തേക്കാൾ മികച്ച രീതിയിൽ തിരിയിട്ടിരുന്നു. ഇത് കർഷകരിൽ വലിയ പ്രതീക്ഷയാണ് നൽകിയത്. എന്നാൽ മഴയുടെ ഒളിച്ചു കളിയാണ് വില്ലനായിരിക്കുന്നതെന്ന് കർഷകർ പറഞ്ഞു.

കുരുമുളകിന് നിലവിലെ വിപണി വില കിലോഗ്രാമിന് 620 രൂപയാണ്. ഈ വർഷം ആദ്യം വില 675 രൂപ വരെ ഉയർന്നിരുന്നു. കഴിഞ്ഞ വർഷം 720 രൂപ വരെ കിട്ടിയിരുന്നു. റബർ ഉൾപ്പെടെയുള്ള മറ്റ് കാർഷികവിളകൾക്ക് മികച്ച വില ലഭിക്കുന്ന സാഹചര്യത്തിൽ കുരുമുളകിന്‍റെയും വില ഈ വർഷം 800 രൂപയോട് അടുത്തെത്തുമെന്നാണ് വിലയിരുത്തൽ.

മികച്ച വില പ്രതീക്ഷിക്കുന്പോഴും മഴക്കുറവ് കാരണം ഉണ്ടായേക്കാവുന്ന ഉത്പാദന കുറവ് കർഷകരുടെ പ്രതീക്ഷകളെ അനിശ്ചിതത്വത്തിലാക്കുകയാണ്.

Kasaragod

നീലേശ്വരം ബസ്‌സ്റ്റാൻഡിനു സമീപം പഴയ കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നു

നീലേശ്വരം: ബസ് സ്റ്റാൻഡിനു സമീപം രാജാ റോഡിനോടു ചേർന്നു നിൽക്കുന്ന പഴയ കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നു. ഓടുമേഞ്ഞ ഇരുനില കെട്ടിടത്തിന്‍റെ ഒന്നാംനിലയിലെ മേൽക്കൂരയുടെ ഭാഗമാണ് തകർന്ന് റോഡിലേക്കു വീണത്. അപകടം നടന്നത് പുലർച്ചെയായതിനാൽ അടുത്തൊന്നും ആരുമുണ്ടായിരുന്നില്ല. പകൽസമയങ്ങളിൽ നഗരമധ്യത്തിലെ തിരക്കേറിയ ഭാഗമാണ് ഇവിടം.

ഈ കെട്ടിടത്തിന്‍റെ രണ്ടാംനിലയുടെ മേൽക്കൂരയും ചുവരുകളുമടക്കം ഏതുനിമിഷവും തകർന്നുവീഴാവുന്ന നിലയിലാണ്. ഓടുകളും കഴുക്കോലുകളും തകർന്ന ഭാഗങ്ങളിൽ പ്ലാസ്റ്റിക് ഷീറ്റുകൾ മൂടിവച്ചിരിക്കുകയാണ്.

രാജാ റോഡ് വികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്നതിനായി അടയാളപ്പെടുത്തിയ നിരവധി കെട്ടിടങ്ങൾ ഇത്തരത്തിൽ നഗരമധ്യത്തിൽ തകർന്നുവീഴാറായ നിലയിലുണ്ട്. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാലാണ് കെട്ടിടങ്ങൾ അതേപടി നിലനിർത്തിയിരിക്കുന്നത്. വർഷങ്ങളായി ഇവയുടെ അറ്റകുറ്റപണികൾ പോലും നടത്തിയിട്ടില്ല.

കഴിഞ്ഞദിവസം നഗരസഭാ ഓഫീസിൽ വിളിച്ചുചേർത്ത കെട്ടിട ഉടമകളുടെ യോഗത്തിൽ ഇവയുടെ അറ്റകുറ്റപണികളെങ്കിലും അടിയന്തിരമായി നടത്തണമെന്നും അല്ലാത്തപക്ഷം കെട്ടിടം തകർന്നുവീണാൽ അതിന്‍റെ പൂർണ ഉത്തരവാദിത്വം ഉടമകൾക്കായിരിക്കുമെന്നും നഗരസഭാ അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ മേൽക്കൂരയും ചുവരുകളും നാശോന്മുഖമായിക്കഴിഞ്ഞ കെട്ടിടങ്ങൾക്ക് ഇനി എന്ത് അറ്റകുറ്റപണികൾ നടത്താൻ കഴിയുമെന്നാണ് നാട്ടുകാരുടെ ചോദ്യം. നഷ്ടപരിഹാര വിതരണം എത്രയും പെട്ടെന്ന് പൂർത്തിയാക്കി കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനുള്ള നടപടികളാണ് ഉണ്ടാകേണ്ടതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. തകർന്നുവീഴാറായ കെട്ടിടങ്ങൾക്കു കീഴെ ഓരോ നിമിഷവും നെഞ്ചിടിപ്പോടെയാണ് നാട്ടുകാർ കടന്നുപോകുന്നതെന്നും അവർ പറയുന്നു.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

സിപിഎം നേതാവ് എസ്.കെ. ആശാരി

വിതുര: മുതിർന്ന സിപിഎം നേതാവും മുൻ തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന എസ്.കെ. ആശാരി(93) അന്തരിച്ചു. ഗ്രന്ഥശാലാ രംഗത്തും കലാരംഗത്തും സജ്ജീവമായിരുന്ന ആശാരി മികച്ച ഒരു ചിത്രകാരനും നടനും ഗാനരചയിതാവുമായിരുന്നു. "സമരകാഹളം' ഉൾപ്പെടെയുള്ള നിരവധി നാടകങ്ങളിൽ അഭിനയിച്ചുകൊണ്ട് കലയെയും രാഷ്‌ട്രീയത്തെയും അദ്ദേഹം സമന്വയിപ്പിച്ചു.അടിയന്തരാവസ്ഥ കാലത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ഇ. കെ. നായനാർ, പുത്തലത്ത് നാരായണൻ, ആർ. പരമേശ്വരൻ പിള്ള തുടങ്ങിയ ഉന്നത നേതാക്കൾക്ക് ദീർഘകാലം സുരക്ഷിതമായ ഒളിയിടങ്ങൾ ഒരുക്കി നൽകിയിട്ടുണ്ട്. ബഹുജന സംഘടനാ രംഗത്ത് കർഷകസംഘം ജില്ലാ സെക്രട്ടറി, അഖിലേന്ത്യാ കിസാൻ സഭ കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്‍റായും വിതുര പഞ്ചായത്ത് വൈസ് പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: തങ്കമ്മ. മക്കൾ: എസ്. കെ. അനീഷ്, എസ്. കെ. അമൃത (മഞ്ജു). മരുമകൻ: വിവേക് മോഹൻ. സിപിഎം നേതാവും നെടുമങ്ങാട് നഗരസഭാ ചെയർമാനുമായിരുന്ന ചെറ്റച്ചൽ സഹദേവൻ സഹോദരനാണ്.

സിപിഎം നേതാവ് എസ്.കെ. ആശാരി

വിതുര: മുതിർന്ന സിപിഎം നേതാവും മുൻ തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന എസ്.കെ. ആശാരി(93) അന്തരിച്ചു. ഗ്രന്ഥശാലാ രംഗത്തും കലാരംഗത്തും സജ്ജീവമായിരുന്ന ആശാരി മികച്ച ഒരു ചിത്രകാരനും നടനും ഗാനരചയിതാവുമായിരുന്നു. "സമരകാഹളം' ഉൾപ്പെടെയുള്ള നിരവധി നാടകങ്ങളിൽ അഭിനയിച്ചുകൊണ്ട് കലയെയും രാഷ്‌ട്രീയത്തെയും അദ്ദേഹം സമന്വയിപ്പിച്ചു.അടിയന്തരാവസ്ഥ കാലത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ഇ. കെ. നായനാർ, പുത്തലത്ത് നാരായണൻ, ആർ. പരമേശ്വരൻ പിള്ള തുടങ്ങിയ ഉന്നത നേതാക്കൾക്ക് ദീർഘകാലം സുരക്ഷിതമായ ഒളിയിടങ്ങൾ ഒരുക്കി നൽകിയിട്ടുണ്ട്. ബഹുജന സംഘടനാ രംഗത്ത് കർഷകസംഘം ജില്ലാ സെക്രട്ടറി, അഖിലേന്ത്യാ കിസാൻ സഭ കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്‍റായും വിതുര പഞ്ചായത്ത് വൈസ് പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: തങ്കമ്മ. മക്കൾ: എസ്. കെ. അനീഷ്, എസ്. കെ. അമൃത (മഞ്ജു). മരുമകൻ: വിവേക് മോഹൻ. സിപിഎം നേതാവും നെടുമങ്ങാട് നഗരസഭാ ചെയർമാനുമായിരുന്ന ചെറ്റച്ചൽ സഹദേവൻ സഹോദരനാണ്.

കെ.രാജമ്മ

തഴവ: കുതിരപ്പന്തി പനയ്ക്കത്തറ (പനച്ചത്തറ) കെ.രാജമ്മ (85) അന്തരിച്ചു. ഭര്‍ത്താവ്: ദേവികുളങ്ങര പ്രയാര്‍ വടക്ക് തറയിലയ്യത്ത് പരേതനായ ടി.വി.നാണപ്പപണിക്കര്‍. മക്കള്‍: ടി.എന്‍. മഹിപാല്‍, പരേതനായ എന്‍. ഷാജിലാല്‍, ആര്‍. പ്രശാന്തി (യുഡിസി പിഎച്ച് സെക്‌ഷന്‍ വാട്ടര്‍ അഥോറിറ്റി കായംകുളം), എന്‍. മഹേഷ് (അസി. രജിസ്ട്രാര്‍, എംജി യൂണിവേഴ്സിറ്റി. മരുമക്കള്‍: എസ്. ശ്രീജ, ആര്‍. രേണുക (അസി: സബ് ഇന്‍സ്‌പെക്ടര്‍ ഡിഎച്ച് ക്യു ആലപ്പുഴ), കെ. സത്യന്‍, സി.എസ്. ധന്യ (ഗവ. എച്ച്എസ്എസ്ടി തലശേരി ) സഞ്ചയനം ബുധൻ എട്ടിന്.

സി.എം. വർഗീസ്

റാന്നി: പ്ലാച്ചേരി ചാത്തനാട്ട് സി.എം. വർഗീസ് (വർക്കിച്ചായൻ -79 ) അന്തരിച്ചു. സംസ്‌കാരം നാളെ 10.30 ന് പ്ലാച്ചേരി ഫാത്തിമാ മാതാ പള്ളിയിൽ. ഭാര്യ: ആലീസ് എയ്ഞ്ചൽവാലി കാക്കനാട്ട് കുടുംബാംഗം മക്കൾ: ജോസുകുട്ടി, സിസ്റ്റർ റ്റെസ് മരിയ സിഎംസി, ജോസ്ന, സിസ്റ്റർ കൊച്ചുറാണി എസ്ഡിപി, ഫാ. ജിതിൻ ചാത്തനാട്ട് ( കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്‍റെ സെക്രട്ടറി). മരുമക്കൾ: ദീപ ഓലിക്കൽ (ഉപ്പുതറ), പ്രീനു കോഴികൊത്തിക്കൽ (പൈക). സഹോദരങ്ങൾ: ത്രേസ്യാമ്മ, ആന്‍റണി, ഫാ. ജേക്കബ് ചാത്തനാട്ട് (വികാരി, ചിന്നാർ സെന്‍റ് ജോർജ് പള്ളി), പരേതരായ അപ്പച്ചൻ, മാത്യു, ജോസഫ്, പെണ്ണമ്മ. മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് ഭവനത്തിൽ കൊണ്ടുവരും.

പ്രഫ. ജോസഫ് സഖറിയ

മൈലപ്ര: പതാലിൽ പ്രഫ. ജോസഫ് സഖറിയ (74, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് മൈലപ്ര സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: പ്രഫ. കുഞ്ഞന്നാമ്മ ജോൺ (പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് കെമിസ്ട്രി വിഭാഗം മുൻ മേധാവി) തിരുവല്ല കിഴക്കേഅറ്റത്ത് കുടുംബാംഗം.മക്കൾ : വിവേക് സക്റിയ ജോസഫ് (ഐടി, ബംഗളൂരു), വിദ്യ എലിസബേത്ത് ജോസഫ് (ഐടി, ബംഗളൂരു). മരുമക്കൾ : ജുജിൻ ആൻ രാജൻ കൊട്ടുപ്പളളിൽ (ഐടി, ബംഗളൂരു), ശരത് രാജൻ പുലിക്കോട്ടിൽ (ഐടി, ബംഗളൂരു).

കുഞ്ഞമ്മ ഈപ്പന്‍

എടത്വ: കരിമ്പറമ്പില്‍ കുഞ്ഞമ്മ ഈപ്പന്‍ (93) അന്തരിച്ചു. സംസ്‌കാരം നാളെ മൂന്നിന് ആനപ്രമ്പാല്‍ മാര്‍ത്തോമ്മ പള്ളിയില്‍. പരേത കുമരകം നെല്ലാനിക്കല്‍ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.സി ഈപ്പൻ. മക്കള്‍ : മോഹന്‍ (ദോഹ), തോമസ്‌കുട്ടി (തിരുവല്ല), കുഞ്ഞ് (യുഎസ്എ), കൊച്ചുമോന്‍ (എടത്വ). മരുമക്കള്‍: ഷൈല വടശേരിക്കിഴക്കേതില്‍ (കട്ടപ്പന), സായു പാറയില്‍ (മാവേലിക്കര), റോഷന്‍ മോഡയില്‍ (കോട്ടയം), ജിനു കോടിയാട്ടു മാലിക്കല്‍ (തിരുവല്ല).

ഫിലിപ്പ് ജോസഫ്

മേലുകാവുമറ്റം: വട്ടമറ്റത്തില്‍ ഫിലിപ്പ് ജോസഫ് (അപ്പച്ചന്‍-92) അന്തരിച്ചു. സംസ്‌കാരം ഇന്ന് 11.30ന് മേലുകാവുമറ്റം സെന്‍റ് തോമസ് പള്ളിയില്‍. ഭാര്യ: മേരി ഫിലിപ്പ് പൈകട കുടുംബാംഗം. മക്കള്‍: സിസ്റ്റര്‍ ജ്യോതിസ് വട്ടമറ്റം എസ്എച്ച് (അരുണാചല്‍ മിഷന്‍), ഗ്രേസി (റിട്ട. ടീച്ചര്‍, സെന്‍റ് തോമസ് യുപിഎസ്, മേലുകാവുമറ്റം), ബ്രിജിറ്റ് (റിട്ട. ടീച്ചര്‍, സെന്‍റ് ആന്‍റണീസ് എച്ച്എസ്, വെള്ളികുളം), ജോയി (ഗുഡ്‌വില്‍ കാര്‍ കോര്‍പ്പറേഷന്‍, പാലാ). മരുമക്കള്‍: ജോര്‍ജ്കുട്ടി കോനുക്കുന്നേല്‍ (റിട്ട. എന്‍ജിനീയര്‍), കുര്യാക്കോസ് പൊട്ടനാനിയില്‍ (റിട്ട. എച്ച്എം, സെന്‍റ് ആന്‍റണീസ് എച്ച്എസ്, വെള്ളികുളം), ട്രീസാ ജീനാ അരിശേരിയില്‍ (മരങ്ങോലി). സഹോദരങ്ങൾ: സിസ്റ്റര്‍ ട്രീസാ മാര്‍ട്ടിന്‍ എസ്എച്ച്, പരേതരായ മറിയക്കുട്ടി, സിസ്റ്റര്‍ ഫ്രാന്‍സീന എസ്എച്ച്, വി.ജെ. ത്രേസ്യാമ്മ, വി.ജെ. ജോസ്. മൃതദേഹം ഇന്ന് രാവിലെ 10.30 ന് മേലുകാവുമറ്റം സെന്‍റ് തോമസ് പള്ളി പാരിഷ് ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

സിസ്റ്റര്‍ മേരി ഷാന്താള്‍ വല്ലയില്‍

ചങ്ങനാശേരി: മിഷനറീസ് ഓഫ് ലിറ്റില്‍ ഫ്‌ളവര്‍ സമൂഹാംഗമായ സിസ്റ്റര്‍ മേരി ഷാന്താള്‍ വല്ലയില്‍ (ഫിലോമിന - 83) അന്തരിച്ചു. സംസ്‌കാരം ഇന്ന് 2.30 ന് കുറിച്ചി ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്‍റ് ചാപ്പിലില്‍ ആരംഭിച്ച് മഠം വക സെമിത്തേരിയില്‍. ചമ്പക്കുളം വല്ലയില്‍ കുടുംബാംഗമാണ്. പരേത കുന്നം, ഉളുന്തി, ചാങ്ങ, പെരിങ്ങമ്മല, അന്തിയൂര്‍കോണം, വെള്ളായണി, മുണ്ടത്താനം, ചങ്ങനാശേരി എന്നിവിടങ്ങളിലെ വിവിധ സ്‌കൂളുകളില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫാ.ഏബ്രഹാം വല്ലയില്‍ സിഎംഐ, മേരിക്കുട്ടി, ആനിയമ്മ, തോമസ്, ത്രേസ്യാമ്മ, പരേതരായ വി.ജെ.ലൂയീസ്, എല്‍സമ്മ എന്നിവര്‍ സഹോദരങ്ങളാണ്. ഫാ.റോഷന്‍ ഓവോലില്‍ സഹോദരി പുത്രനും ദൈവദാസി സിസ്റ്റര്‍ മേരി ഷാന്താള്‍ എസ്എബിഎസ്, സിസ്റ്റര്‍ കൊച്ചുറാണി വല്ലയില്‍ എംഎംഎം, ഫാ.ജോസ് പി. കൊട്ടാരം, ഫാ.ജോര്‍ജ് വല്ലയില്‍, ഫാ.ജോയ് വെട്ടുകാട് എന്നിവര്‍ കുടുംബാംഗങ്ങളുമാണ്.

മറിയം തോമസ്‌

കോടിക്കുളം: ഓലിക്കൽ മറിയം തോമസ്‌ (97) അന്തരിച്ചു. സംസ്‌കാരം ഇന്ന് മൂന്നിന്‌ കോടിക്കുളം സെന്‍റ് ആൻസ്‌ പള്ളിയിൽ. ഭർത്താവ്: പരേതനായ തോമസ്‌ (കോടിക്കുളം പഞ്ചായത്ത്‌ മുൻ പ്രസിഡന്‍റ്). മക്കൾ: ജോസഫ്‌, ഏലിക്കുട്ടി, റോസമ്മ (വൈസ്‌ ചെയർപേഴ്‌സൺ, തൊടുപുഴ സ്‌മിത ആശുപത്രി), ആലീസ്‌, തോമസ്‌ ടി. ഓലിക്കൽ, ആന്‍റണി, ലിസി, സൈമൺ. മരുമക്കൾ: സോഫി, സബി, ഡോ. അദ്വാനി(തൊടുപുഴ സ്‌മിത ആശുപത്രി), ബീന, ഷേർളി ആന്‍റണി(കോടിക്കുളം പഞ്ചായത്ത്‌ മുൻ പ്രസിഡന്‍റ്), ഷീനു, ജോർജ്‌കുട്ടി, തോമാച്ചൻ, സണ്ണി.

മാത്യു മത്തായി

പൂഞ്ഞാർ: വളതൂക്ക് വെട്ടിക്കുഴിയിൽ മാത്യു മത്തായി (92) അന്തരിച്ചു. സംസ്‌കാരം നാളെ 2.30 ന് മണിയം കുന്ന് തിരുഹൃദയ പള്ളിയിൽ. ഭാര്യ പരേതയായ റോസമ്മ കടനാട് ചീങ്കല്ലേൽ കുടുംബാംഗം. മക്കൾ : മേരിക്കുട്ടി, ഹിലാരി, സണ്ണി, ഷോയി (ഓസ് ട്രേലിയ), റോബി, റൂബിൻസ്, ജൂബിൻസ് (യുകെ). മരുമക്കൾ: പരേതനായ ഷാജു ചാലിൽ (നരിയങ്ങാനം), പരേതനായ ബാബു മണ്ണച്ചാംകുഴിയിൽ (ശാന്തി പുരം), ജിൻസി കോലോത്ത് (വെള്ളിയാമറ്റം), സോണിയ അക്കര കടുപ്പിൽ (ഓസ് ടേലിയ), ജൂബി തെക്കേൽ (കൈപ്പള്ളി), കുര്യൻ ചെങ്ങഴശേരിൽ (തലപ്പലം), ജോജോ വടക്കേമുക്കടയിൽ (യുകെ). മൃതദേഹം നാളെ രാവിലെ പത്തിന് വീട്ടിൽ കൊണ്ടുവരും.

ത്രേസ്യാക്കുട്ടി ജോസഫ്

പിറവം: പെരിയപ്പുറം അങ്ങാടിയത്ത് ത്രേസ്യാക്കുട്ടി ജോസഫ് (84) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് പെരിയപ്പുറം സെന്‍റ് ജോണ്‍സ് ദി ബാപ്റ്റിസ്റ്റ് കത്തോലിക്കാ പള്ളിയിൽ. മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് ഭവനത്തിൽ എത്തിക്കും. പരേത ചിക്കാഗോ മുൻ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിന്‍റെ സഹോദര ഭാര്യയും കുന്നപ്പിള്ളി വരീക്കൽ കുടുംബാംഗവുമാണ്. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: ഡെയ്സി, രാജു, ജസ്സി, ഡാലി, പരേതനായി ബാബു. മരുമക്കൾ: സിസിലി പെരുന്പിള്ളിൽ ചാത്തമ്മ, സാലി കോയിക്കൽ മുഴൂർ, മാത്യൂസ് പുത്തൻപുരയിൽ പെരിങ്ങഴ, ജോമോൻ തകിടിയിൽ ആരക്കുന്നം. പരേതനായ ജോർജുകുട്ടി വിളങ്ങാട്ടിൽ തൃപ്പൂണിത്തുറ.

കെ.പി. തിരുമേനി

കൊച്ചി: എറണാകുളം പ്രസ് ക്ലബ് മുൻ നിര്‍വാഹക സമിതി അംഗവും സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം സ്ഥാപക നേതാക്കളിലൊരാളുമായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കാര്യപറമ്പില്‍ കെ.പി. തിരുമേനി (80) അന്തരിച്ചു. സിപിഎം നേതാവ് പരേതനായ പപ്പന്‍ ചേട്ടന്‍റെ (കെ.കെ.പത്മനാഭന്‍) മകനാണ്. സംസ്കാരം ഇന്ന് രണ്ടിന് രവിപുരം ശ്മശാനത്തില്‍. ഭാര്യ: എം.കെ. കുസുമകുമാരി (റിട്ട. മിലിട്ടറി ക്യാപ്റ്റന്‍). മക്കള്‍: അനു (ചെന്നൈ), മിനു (നോര്‍വേ). സഹോദരങ്ങള്‍: പരേതനായ ലെനിന്‍, ഐഷ, പരേതയായ ബിസ്‌നി, സോയ, ഷാനവാസ്, ബാബു, സുധ, ബീന, ഉഷ. ഭൗതികശരീരം ഇന്ന് രാവിലെ 11.30 മുതല്‍ എറണാകുളം പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

അന്നക്കുഞ്ഞ് ജോർജ്

കോതമംഗലം: ചേലാട് ചെമ്മീൻകുത്ത് പുതുക്കയിൽ അന്നക്കുഞ്ഞ് ജോർജ് (86, റിട്ട. അധ്യാപിക) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് പിണ്ടിമന സെന്‍റ് ജോൺസ് യാക്കോബായ പള്ളിയിൽ. പരേത ഓടക്കാലി പനയ്ക്കൽ കുടുംബാഗം. ഭർത്താവ്: കോതമംഗലം എംഎ എൻജിനീയറിംഗ് കോളജ് റിട്ട. സീനിയർ സൂപ്രണ്ട് പരേതനായ കെ.എസ്. ജോർജ്. മക്കൾ: ബാബു, അനിൽ, ജയൻ (റിട്ട. പ്രഫസർ, എംഎ എൻജിനീയറിംഗ് കോളജ്). മരുമക്കൾ: അനിത, രാജി (പിഡബ്ല്യൂഡി എക്സി. എൻജിനീയർ), എയ്ഞ്ചൽ (പ്രഫസർ, ഇലാഹിയ എൻജിനീയറിംഗ് കോളജ്).

ഏലിയാമ്മ

അങ്ങാടിപ്പുറം: പരിയാപുരം പുത്തൻപുരക്കൽ ഏലിയാമ്മ (98) അന്തരിച്ചു. പരേത ചങ്ങനാശേരി പെരുന്ന കാഞ്ഞിരത്തുംമൂട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: ജോയിച്ചൻ, തങ്കച്ചൻ, ഗ്രേസമ്മ ജോസഫ് തച്ചിങ്ങനാടം (റിട്ട. അധ്യാപിക, തരകൻ എച്ച്എസ്എസ് അങ്ങാടിപ്പുറം), നിർമല കീരന്പനാൽ (തിരുവന്പാടി), സജി, കർമ്മല കല്ലൂർ (വാണിയന്പലം). മരുമക്കൾ: ലീലാമ്മ കാരക്കാട്ട് (ചോക്കാട്), ലിസി വാത്താച്ചിറ (പരിയാപുരം), സെബാസ്റ്റ്യൻ ളാമണ്ണിൽ തച്ചിങ്ങനാടം (റിട്ട. എസ്ഐ, പെരിന്തൽമണ്ണ, പാസ്റ്ററൽ കൗണ്‍സിൽ മെംബർ, ഡിഎഫ്സി താമരശേരി രൂപത ജനറൽ സെക്രട്ടറി), കെ.സി. മത്തായി കീരന്പനാൽ തിരുവന്പാടി (റിട്ട. മാനേജർ, എസ്ബിഐ), ലിന താണിക്കൽ (പെരിന്തൽമണ്ണ), ജോർജ് വാണിയന്പലം (കല്ലൂർ റബർ നഴ്സറി).

ജോസ്

പാറോപ്പടി: പൊന്നാറ്റില്‍ ജോസ് (78) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ എട്ടിന് താമരശേരി രൂപതയിലെ പാറോപ്പടി സെന്‍റ് ആന്‍റണീസ് ഫൊറോന ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം തൊട്ടില്‍പാലം ചാപ്പന്‍തോട്ടം സെന്‍റ് ജോസഫ് പള്ളിയില്‍ നടത്തും. ഭാര്യ: മോളി ജോസ് പുല്ലുറാംപാറ കൊല്ലംപറമ്പില്‍ കുടുംബാംഗം. മക്കള്‍: ഷിന്‍റോ (ഖത്തര്‍), ഷെറിന്‍ (അയര്‍ലണ്ട്), ഷീന (ഖത്തര്‍), ശില്പ(ആലുവ). മരുമക്കള്‍: ലീമ (ഖത്തര്‍), സിജോ (അയര്‍ലണ്ട്),ഡൊമിനിക് (ഖത്തര്‍), സോണറ്റ് (ആലുവ).

കൊച്ചുത്രേസ്യ

ചെറുപുഴ: കോഴിച്ചാലിലെ പാഴൂർ എ.എസ്. കൊച്ചുത്രേസ്യ (89) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് കോഴിച്ചാൽ സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. കോഴിച്ചാൽ സെന്‍റ് അഗസ്റ്റിൻസ് എൽപി സ്കൂൾ റിട്ട. അധ്യാപികയാണ്. പരേത പള്ളത്തുകുഴി കുടുംബാംഗം. ഭർത്താവ്: പി.ജെ. മാത്യു (റിട്ട. മുഖ്യാധ്യാപകൻ, സെന്‍റ് അഗസ്റ്റിൻസ് എൽപി സ്കൂൾ, കോഴിച്ചാൽ). മക്കൾ: രാജു മാത്യു (റിട്ട. മുഖ്യാധ്യാപകൻ, ബിഎച്ച് എൽപി സ്കൂൾ, മുനയംകുന്ന്), ഡെയ്‌സി മാത്യു (റിട്ട. അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ കല്യോട്ട്), സിജി മാത്യു (റിട്ട. മുഖ്യാധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ആലമ്പാടി), ബിജു മാത്യു (മുഖ്യാധ്യാപകൻ, എഎൽപി സ്കൂൾ പാറക്കടവ്). മരുമക്കൾ: ജസീന്ത ജോൺ പെരിങ്ങല്ലൂർ (റിട്ട. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, ചിറ്റാരിക്കാൽ), തോമസ് ജോർജ് വരാച്ചേരി (റിട്ട. അധ്യാപകൻ, എസ്എം എയുപി സ്കൂൾ, പനയാൽ), മാത്യു മാന്തോട്ടത്തിൽ (റിട്ട. അധ്യാപകൻ, ടിഐഎച്ച്എസ്, നായൻമാർമൂല), സോണിയ ഗർവാസീസ് പാഴൂർതടത്തിൽ (അധ്യാപിക, സെന്‍റ് മേരീസ് ഹൈസ്കൂൾ, ചെറുപുഴ). സഹോദരങ്ങൾ: പരേതരായ ജോസഫ്, സിസ്റ്റർ സേവ്യർ, മേരി, സിസിലി, അപ്പച്ചൻ, ബേബി, ഗ്രേസി, ജോയി, മോളി.

ഡോ. അനന്തപത്മനാഭൻ

കോയമ്പത്തൂർ : മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പരപ്പനാട് കോവിലകം അംഗവും കോയമ്പത്തൂരിലെ പ്രമുഖ ഡോക്ടറുമായ ഡോ. അനന്തപത്മനാഭൻ (82) അന്തരിച്ചു. കോയമ്പത്തൂർ ടാറ്റാബാദ്, ഹാട്ട്കോ കോളനി, 175, 7ാം സ്ട്രീറ്റിലെ താമസക്കാരനായിരുന്നു. കഴിഞ്ഞ 45 വർഷത്തിലേറെയായി ഇദ്ധേഹം കോയമ്പത്തൂരിൽ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞചെലവിൽ മനോരോഗ ചികിത്സ ലഭ്യമാക്കിയിരുന്നു. സംസ്കാരം നാളെരാവിലെ പത്തിന് കോയമ്പത്തൂർ ആവാരംപാളയം ഇലക്ട്രിക് ശ്മശാനത്തിൽ നടക്കും. ഭാര്യ: ഡോ. പാർവതി ആനന്ദ്. മക്കൾ: ശശിരേഖ (ചെന്നൈ), മനോജ് (കോയമ്പത്തൂർ). മരുമക്കൾ: സുരേഷ്, എഞ്ചിലിൻ.

ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ

കോയമ്പത്തൂർ : പ്രേഷിത പ്രോവിൻസിലെ പ്രേഷിത കോളജ് (ലിസ്യു ഭവൻ) ശരവണംപട്ടി അംഗമായ ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ (75) അന്തരിച്ചു. മൃതദേഹം ഇന്നുരാവിലെ ഏഴിനു മണ്ണുത്തിയിലെ പ്രേഷിതാരാമിൽ കൊണ്ടുവരും. രാവിലെ ഒന്പതിനുപാലക്കാട് ഭാരതമാതാ ആശ്രമത്തിൽ എത്തിക്കും. രാവിലെ 10.30 നു സംസ്കാരചടങ്ങുകൾ ആരംഭിക്കും. 1950 ജൂലൈ 14നു തൃശൂർ പടവരാടാണ് ജനനം. 1974 മേയ് 16ന് ആദ്യവ്രതവാഗ്ദാനവും1979 മേയ് 16ന് നിത്യവ്രതവാഗ്ദാനവും 1983 മേയ് 13ന് പൗരോഹിത്യസ്വീകരണവും നടത്തി. കെനിയൻ മിഷനിലടക്കം വിവിധ മേഖലകളിൽ പ്രവർത്തിച്ചു. പ്രിയോർ, സുപ്പീരിയർ, യോഗാർഥികളുടെ റെക്ടർ, നവസന്യാസഭവനാംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. അസുഖങ്ങൾമൂലം ഏഴുവർഷത്തിലേറെയായി കിടപ്പിലായിരുന്നു.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

29-07-2026

"വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ...": ജോൺ ബ്രിട്ടാസിനെതിരെ വിനായകൻ

സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോൺ ബ്രിട്ടാസിനെതിരെ നടൻ വിനായകൻ നടത്തിയ വിമർശനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു.

ഡൽഹിയിൽ സിജെപിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രക്ഷോഭം ജോൺ ബ്രിട്ടാസ് സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് വിനായകന്‍റെ ആരോപണം.

ബ്രിട്ടാസിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ട്, യുവാക്കളുടെ സമരങ്ങളെ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കാതെ മറ്റെന്തെങ്കിലും ജോലി ചെയ്ത് ജീവിക്കാൻ നടൻ കുറിച്ചു. വിനായകന്‍റെ ഈ പരാമർശത്തിനെതിരെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഇടതുപക്ഷ കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നത്.

ജന്തർ മന്തറിൽ നടന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി ജോൺ ബ്രിട്ടാസ് ഉൾപ്പെടെയുള്ള ഇടത് ജനപ്രതിനിധികൾ നേരിട്ടെത്തിയിരുന്നു. പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ അവരെ തടയുകയും പുറത്തെത്തിക്കാൻ മുൻകൈ എടുക്കുകയും ചെയ്തത് ബ്രിട്ടാസിന്‍റെ ഇടപെടലാണെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു.

എം.എ. ബേബി, ഡി. രാജ, ആനി രാജ, ദീപാങ്കർ ഭട്ടാചാര്യ തുടങ്ങിയ പ്രമുഖ നേതാക്കളും ഈ സമരസ്ഥലത്തെത്തി പിന്തുണ അറിയിച്ചിരുന്നു. അതേസമയം, പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് നേരെ കടുത്ത നടപടികൾക്ക് ആഹ്വാനം ചെയ്ത ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസിനെതിരെയും വിനായകൻ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചിരുന്നു.

ഈ വിഷയത്തിൽ ഇടതുപക്ഷ പ്രവർത്തകർ അടക്കമുള്ളവർ വിനായകന്‍റെ നിലപാടിനെ പിന്തുണച്ചിരുന്നെങ്കിലും, തൊട്ടുപിന്നാലെ ജോൺ ബ്രിട്ടാസിനെതിരെ ഉന്നയിച്ച രൂക്ഷവിമർശനം കടുത്ത അമർഷത്തിനാണ് വഴിവെച്ചിരിക്കുന്നത്.

29-07-2026

"വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ...": ജോൺ ബ്രിട്ടാസിനെതിരെ വിനായകൻ

സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോൺ ബ്രിട്ടാസിനെതിരെ നടൻ വിനായകൻ നടത്തിയ വിമർശനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു.

ഡൽഹിയിൽ സിജെപിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രക്ഷോഭം ജോൺ ബ്രിട്ടാസ് സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് വിനായകന്‍റെ ആരോപണം.

ബ്രിട്ടാസിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ട്, യുവാക്കളുടെ സമരങ്ങളെ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കാതെ മറ്റെന്തെങ്കിലും ജോലി ചെയ്ത് ജീവിക്കാൻ നടൻ കുറിച്ചു. വിനായകന്‍റെ ഈ പരാമർശത്തിനെതിരെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഇടതുപക്ഷ കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നത്.

ജന്തർ മന്തറിൽ നടന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി ജോൺ ബ്രിട്ടാസ് ഉൾപ്പെടെയുള്ള ഇടത് ജനപ്രതിനിധികൾ നേരിട്ടെത്തിയിരുന്നു. പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ അവരെ തടയുകയും പുറത്തെത്തിക്കാൻ മുൻകൈ എടുക്കുകയും ചെയ്തത് ബ്രിട്ടാസിന്‍റെ ഇടപെടലാണെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു.

എം.എ. ബേബി, ഡി. രാജ, ആനി രാജ, ദീപാങ്കർ ഭട്ടാചാര്യ തുടങ്ങിയ പ്രമുഖ നേതാക്കളും ഈ സമരസ്ഥലത്തെത്തി പിന്തുണ അറിയിച്ചിരുന്നു. അതേസമയം, പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് നേരെ കടുത്ത നടപടികൾക്ക് ആഹ്വാനം ചെയ്ത ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസിനെതിരെയും വിനായകൻ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചിരുന്നു.

ഈ വിഷയത്തിൽ ഇടതുപക്ഷ പ്രവർത്തകർ അടക്കമുള്ളവർ വിനായകന്‍റെ നിലപാടിനെ പിന്തുണച്ചിരുന്നെങ്കിലും, തൊട്ടുപിന്നാലെ ജോൺ ബ്രിട്ടാസിനെതിരെ ഉന്നയിച്ച രൂക്ഷവിമർശനം കടുത്ത അമർഷത്തിനാണ് വഴിവെച്ചിരിക്കുന്നത്.

17-07-2026

ബോക്സ് ഓഫീസിൽ തരംഗമായി നോളന്‍റെ ദി ഒഡീസി

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് തിയേറ്ററുകളിലെത്തിയ ക്രിസ്റ്റഫർ നോളന്‍റെ ‘ദി ഒഡീസി’ മികച്ച പ്രതികരണങ്ങളുമായി പ്രദർശനം തുടരുകയാണ്. ഹോളിവുഡ് ഇതിഹാസ കാവ്യത്തെ നോളൻ തന്‍റെ തനത് ശൈലിയിൽ പുനരാവിഷ്കരിച്ചപ്പോൾ തിയേറ്ററുകളിൽ വലിയൊരു വിഷ്വൽ വിസ്മയമാണ് ഒരുങ്ങിയിരിക്കുന്നത്.

പ്രശസ്ത താരം മാറ്റ് ഡാമൻ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ ആനി ഹാതവേ, ടോം ഹോളണ്ട്, റോബർട്ട് പാറ്റിൻസൺ, സെൻഡയ എന്നിവരടങ്ങുന്ന വൻ താരനിരയാണ് അണിനിരക്കുന്നത്. നോളന്‍റെ തനത് ശൈലിയിലുള്ള കഥപറച്ചിലും അത്യന്തം ആകാംഷ നിറഞ്ഞ രംഗങ്ങളും കൊണ്ട് സമ്പന്നമായ ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഇതിനോടകം തന്നെ ബോക്സ് ഓഫീസിലും വലിയ ചലനങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു.

ഹോയ്റ്റ് വാൻ ഹോയ്റ്റെമയുടെ വിസ്മയിപ്പിക്കുന്ന ദൃശ്യഭംഗിയും ലുഡ്‌വിഗ് ഗൊറാൻസന്‍റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് മികച്ച ദൃശ്യാനുഭവം നൽകുന്നു. ചിത്രത്തിലെ വമ്പൻ യുദ്ധരംഗങ്ങളും ഗ്രാഫിക്സ് മികവും പ്രേക്ഷകരെ അങ്ങേയറ്റം ആവേശം കൊള്ളിക്കുന്നതാണെന്നാണ് തിയേറ്ററുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സാങ്കേതിക മികവിന്‍റെ കാര്യത്തിൽ നോളൻ ഈ ചിത്രത്തിനായി നടത്തിയ പരീക്ഷണങ്ങൾ അമ്പരപ്പിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഐമാക്സ് 70 എംഎം ക്യാമറ ഉപയോഗിച്ചാണ് അദ്ദേഹം 'ഒഡീസി' ചിത്രീകരിച്ചിരിക്കുന്നത്.

സൂം ലെൻസുകൾ പോലുമില്ലാത്ത, അതിഭീകരമായ ഭാരമുള്ള ഈ ക്യാമറയിൽ ഒരു ക്ലോസ്-അപ്പ് ഷോട്ട് എടുക്കണമെങ്കിൽ പോലും ആറോ ഏഴോ പേർ ചേർന്ന് ഇത് എടുത്തുപൊക്കി കഥാപാത്രങ്ങളുടെ തൊട്ടടുത്ത് കൊണ്ട് വെക്കേണ്ടി വന്നിരുന്നു.

പൂർണമായും ഡിജിറ്റൽ ഒഴിവാക്കി വീതിയേറിയ യഥാർഥ ഫിലിമിലാണ് സിനിമ ഷൂട്ട് ചെയ്തത്. ഇതിനായി ഉപയോഗിച്ച ഫിലിം റോളുകൾ നീട്ടിവെച്ചാൽ ഏതാണ്ട് 610 കിലോമീറ്റർ നീളം വരുമെന്നാണ് പുറത്തുവരുന്ന അവിശ്വസനീയമായ റിപ്പോർട്ടുകൾ.

പൂർണമായ '1570 ഫിലിം ഫോർമാറ്റിൽ' ലോകമെമ്പാടുമുള്ള വെറും 41 തിയേറ്ററുകളിൽ മാത്രമാണ് ഈ ചിത്രം പ്രദർശിപ്പിക്കുന്നത്. ബാക്കിയുള്ള ഐമാക്സ് തിയേറ്ററുകളിലെല്ലാം സിനിമ ഡിജിറ്റൽ ഫോർമാറ്റിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

നോളൻ സിനിമകളിൽ സാധാരണയായി കാണാറുള്ള വൈകാരികതയുടെ കുറവ് ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും, തിയേറ്ററിൽ നിന്ന് തന്നെ അനുഭവിച്ചറിയേണ്ട ഒരു അപൂർവ്വ വിഷ്വൽ വിസ്മയമാണ് ഈ ചിത്രമെന്ന് സിനിമാ ലോകം ഒരുപോലെ വിലയിരുത്തുന്നു.

27-07-2026

റോഷന്‍റെ പോലീസ് ഡയറി

റോഷന്‍ മാത്യു വീണ്ടും പോലീസ് വേഷത്തിലെത്തിയ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് എം. പദ്മകുമാർ സംവിധാനം ചെയ്ത ‘ഉയിര്‍’. സിഐ അന്‍ഷാദ് എന്ന യഥാര്‍ഥ പോലീസ് ഓഫീസറുടെ ഔദ്യോഗിക ജീവിതത്തിലെ ഒരു സംഭവത്തില്‍ നിന്നു രൂപപ്പെടുത്തിയതാണു തിരക്കഥ. ചിത്രത്തില്‍ പ്രൊബേഷന്‍ എസ്‌ഐ അജീബ് റഹ്‌മാനായി വേഷമിട്ട റോഷന്‍ സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.

ഈ സിനിമയിലേക്ക് അടുപ്പിച്ചത്..?

സംവിധായകന്‍ അയച്ചു തന്ന ഒരു ലേഖനത്തിലാണ് ഈ സിനിമയുടെ ആശയം ആദ്യം വായിച്ചത്. ഇതിന്‍റെ കഥാവിവരണം കേട്ടത് ഈ കേസ് യഥാര്‍ഥത്തില്‍ അന്വേഷിച്ച സിഐ അന്‍ഷാദില്‍ നിന്നാണ്. തന്‍റെ അനുഭവങ്ങള്‍ ഒാരോന്നും ഓര്‍ത്തെടുത്ത് അദ്ദേഹം പറഞ്ഞപ്പോള്‍ അതിലുള്ള ഇമോഷന്‍ എനിക്ക് അതേപോലെ കിട്ടി. എം. പദ്മകുമാറിനൊപ്പം ഒരു സിനിമ എന്നത് ഒരുപാടു നാളത്തെ ആഗ്രഹവുമായിരുന്നു.

‘ഉയിര്‍’ എന്ന ടൈറ്റില്‍..?

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

29-07-2026

ഫൊക്കാന സാഹിത്യസമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

 

പെൻസിൽവാനിയ: ഫൊക്കാന ഇന്‍റർനാഷണൽ കൺവൻഷനിൽ പെൻസിൽവാനിയയിലെ കലഹാരി റിസോർട്ടിൽ വച്ചു 2026 ഓഗസ്റ്റ് ആറ് മുതൽ എട്ട് വരെ നടക്കും.

ഫൊക്കാന സമ്മേളനത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന സാഹിത്യ സമ്മേളനത്തിനു ഒരുക്കങ്ങൾ പൂർത്തിയായി എന്ന് പ്രസിഡന്‍റ് സജിമോൻ ആന്‍റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ എന്നിവർ അറിയിച്ചു.

അമേരിക്കയിലെ മലയാളം എഴുത്തുകാരെ പോത്സാഹിപ്പിക്കുന്നതിനായി, വിവിധ സാഹിത്യ മേഖലയിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾക്ക് ഉള്ള അവാർഡുകൾ ഉടൻ പ്രഖ്യാപിക്കും. അവാർഡുകൾ കൺവൻഷൻ ചടങ്ങുകളിൽവച്ചു സമ്മാനിക്കപ്പെടും.

അവാർഡുകൾക്ക് രചനകൾ ക്ഷണിച്ചപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചത്. തെരഞ്ഞെടുത്ത കൃതികൾ വിലയിരുത്തുന്നതിനും അവാർഡുകളുടെ സുതാര്യതയും മൂല്യതയും ഉറപ്പാക്കുന്നതിനായി അവാർഡ് സമിതി അക്ഷീണം പ്രവർത്തിച്ചു.

കേരളത്തിൽ നിന്നെത്തുന്ന പ്രശസ്ത സാഹിത്യകാരന്മാരും എഴുത്തുകാരായ അടൂർ ഗോപാലകൃഷ്ണൻ, ടി.ഡി.രാമകൃഷ്ണൻ, കെ.വി. മോഹൻ കുമാർ ഐഎഎസ്, ജോസ് പനച്ചിപ്പുറം, പ്രമീളാദേവി എന്നിവർ ഫൊക്കാന സാഹിത്യ കൺവൻഷനിൽ പങ്കെടുക്കും.

"അതിരുകൾ കടന്ന് മലയാളം, പ്രവാസ സാഹിത്യത്തിൻറെ വർത്തമാനവും ഭാവിയും' എന്ന വിഷയത്തിൽ പ്രഭാഷണങ്ങളും ചർച്ചകളും നടത്തപ്പെടും.

ഓഗസ്റ്റ് ഏഴിന് നടത്തപ്പെടുന്ന സമ്മേളങ്ങളിൽ കേരളത്തിനപ്പുറമുള്ള മലയാള സാഹിത്യം, പ്രവാസ എഴുത്തുകാരന്‍റെ സ്ഥാനം, സത്വം, അംഗീകാരം, സാഹിത്യത്തിനുള്ള വിശ്വസ്തത, നിർമിതബുദ്ധിയുടെ സ്വാധീനം എന്നീ വിഷയങ്ങൾ ചർച്ചചെയ്യപ്പെടും.

ഗീത ജോർജ് (കോഓർഡിനേറ്റർ), മുരളി നായർ, കെ. കെ. ജോൺസൺ (അസോസിയേറ്റ് ചെയർ), കോരസൺ വർഗീസ് (ചെയർമാൻ) എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി.

മലയാള സാഹിത്യത്തെത്തെയും ഭാഷാസ്നേഹികളെയും പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി നോർത്ത് അമേരിക്കയിലെയും കാനഡയിലെയും ഉള്ള മലയാളി ഏഴുത്തുകാരുടെ പുസ്തകപ്രദർശനം നടത്തുന്നു.

അതിലേക്ക് സാഹിത്യകാരനായ അബ്ദുൾ പുന്നയൂർക്കുളത്തിന്‍റെ പേരിൽ അമേരിക്കയിലും കാനഡയിലും വസിക്കുന്ന എഴുത്തുകാരുടെ ഓരോ കൃതി അയച്ചു തരുവാൻ താത്പര്യപ്പെടുന്നു.

കൃതികൾ അയച്ചു തരേണ്ട വിലാസം: M.N. Abdutty, 25648 Salem Roseville, Michigan, 48066 USA, Tel: 586 636 2058.

28-07-2026

പര്‍പ്പിള്‍ സാറ്റര്‍ഡേയ്ക്ക് പിന്തുണയുമായി ഖത്തറിലെ ദി വേ കോര്‍പ്പറേറ്റ് സര്‍വീസസ്; ഭിന്നശേഷിക്കാര്‍ക്ക് വീട്ടുപടിക്കല്‍ സേവനം

ദോഹ: ഭിന്നശേഷിക്കാരുടെ സാമൂഹിക ഉള്‍ച്ചേരലും സേവനങ്ങളിലേക്കുള്ള തുല്യപ്രവേശനവും പ്രോത്സാഹിപ്പിക്കുന്ന പര്‍പ്പിള്‍ സാറ്റര്‍ഡേ സംരംഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഖത്തറിലെ ദി വേ കോര്‍പ്പറേറ്റ് സര്‍വീസസ്.

ഭിന്നശേഷിക്കാര്‍ക്ക് കമ്പനിയുടെ സേവനങ്ങള്‍ വീട്ടുപടിക്കല്‍ ലഭ്യമാക്കുന്ന പ്രത്യേക പദ്ധതിയും ഇതോടനുബന്ധിച്ച് പ്രഖ്യാപിച്ചു. കേരള ബിസിനസ് ഫോറം പ്രസിഡന്‍റ് ഷഹീന്‍ മുഹമ്മദ് ഷാഫി പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

സാമൂഹിക പ്രതിബദ്ധതയുടെ മികച്ച മാതൃകയാണ് ഈ സംരംഭമെന്നും എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്ന സമൂഹത്തിന്‍റെ സൃഷ്ടിക്ക് ഇത്തരം പ്രായോഗിക ഇടപെടലുകള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

സംരംഭകനും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനും ദോഹ ഗോവന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ നേതാവുമായ സൈമണ്‍ ഡി സില്‍വ പദ്ധതിയെ അഭിനന്ദിച്ചു. ഭിന്നശേഷിക്കാര്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞ് സേവനങ്ങള്‍ അവരിലേക്ക് എത്തിക്കുന്നത് മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടറുമായ ജെബി കെ. ജോണ്‍, പദ്ധതിയില്‍ പ്രകടമാകുന്ന മാനുഷിക പരിഗണനയും കരുതലും എടുത്തുപറഞ്ഞു.

സമൂഹത്തിലെ ഓരോ വ്യക്തിയുടെയും അന്തസും അവകാശങ്ങളും പരിഗണിക്കുമ്പോഴാണ് സാമൂഹിക പുരോഗതി അര്‍ഥപൂര്‍ണമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോക കേരളസഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ദി വേ കോര്‍പ്പറേറ്റ് സര്‍വീസസിന്‍റെ മാതൃക മറ്റ് സ്ഥാപനങ്ങളും പിന്തുടരണമെന്ന് ആവശ്യപ്പെട്ടു.

മീഡിയപ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പര്‍പ്പിള്‍ സാറ്റര്‍ഡേയെ ലോകത്തിന് ജിസിസി നല്‍കുന്ന ശ്രദ്ധേയമായ സാമൂഹിക സന്ദേശമാണെന്ന് വിശേഷിപ്പിച്ചു.

സഹതാപത്തിനപ്പുറം ഭിന്നശേഷിക്കാരുടെ ശാക്തീകരണം, പ്രാപ്യത, തുല്യാവകാശം, അന്തസ്സ് എന്നിവ ഉറപ്പാക്കണമെന്നതാണ് സംരംഭത്തിന്‍റെ കാതലായ സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു.

ജൂലൈയിലെ അവസാന ശനിയാഴ്ച ആചരിക്കുന്ന പര്‍പ്പിള്‍ സാറ്റര്‍ഡേയുടെ സന്ദേശം ഒരു ദിവസത്തില്‍ ഒതുങ്ങാതെ വര്‍ഷം മുഴുവന്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഹമ്മദ് റഫീഖ് പദ്ധതിയെ അഭിനന്ദിച്ചു. ദി വേ കോര്‍പ്പറേറ്റ് സര്‍വീസസ് സിഇഒ ഉവൈസ് ഉസ്മാന്‍ സ്വാഗതവും കമ്പനി മാനേജിംഗ് പാര്‍ട്ണര്‍ ജദീര്‍ നന്ദിയും പറഞ്ഞു.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

29-07-2026

ഫൊക്കാന സാഹിത്യസമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

 

പെൻസിൽവാനിയ: ഫൊക്കാന ഇന്‍റർനാഷണൽ കൺവൻഷനിൽ പെൻസിൽവാനിയയിലെ കലഹാരി റിസോർട്ടിൽ വച്ചു 2026 ഓഗസ്റ്റ് ആറ് മുതൽ എട്ട് വരെ നടക്കും.

ഫൊക്കാന സമ്മേളനത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന സാഹിത്യ സമ്മേളനത്തിനു ഒരുക്കങ്ങൾ പൂർത്തിയായി എന്ന് പ്രസിഡന്‍റ് സജിമോൻ ആന്‍റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ എന്നിവർ അറിയിച്ചു.

അമേരിക്കയിലെ മലയാളം എഴുത്തുകാരെ പോത്സാഹിപ്പിക്കുന്നതിനായി, വിവിധ സാഹിത്യ മേഖലയിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾക്ക് ഉള്ള അവാർഡുകൾ ഉടൻ പ്രഖ്യാപിക്കും. അവാർഡുകൾ കൺവൻഷൻ ചടങ്ങുകളിൽവച്ചു സമ്മാനിക്കപ്പെടും.

അവാർഡുകൾക്ക് രചനകൾ ക്ഷണിച്ചപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചത്. തെരഞ്ഞെടുത്ത കൃതികൾ വിലയിരുത്തുന്നതിനും അവാർഡുകളുടെ സുതാര്യതയും മൂല്യതയും ഉറപ്പാക്കുന്നതിനായി അവാർഡ് സമിതി അക്ഷീണം പ്രവർത്തിച്ചു.

കേരളത്തിൽ നിന്നെത്തുന്ന പ്രശസ്ത സാഹിത്യകാരന്മാരും എഴുത്തുകാരായ അടൂർ ഗോപാലകൃഷ്ണൻ, ടി.ഡി.രാമകൃഷ്ണൻ, കെ.വി. മോഹൻ കുമാർ ഐഎഎസ്, ജോസ് പനച്ചിപ്പുറം, പ്രമീളാദേവി എന്നിവർ ഫൊക്കാന സാഹിത്യ കൺവൻഷനിൽ പങ്കെടുക്കും.

"അതിരുകൾ കടന്ന് മലയാളം, പ്രവാസ സാഹിത്യത്തിൻറെ വർത്തമാനവും ഭാവിയും' എന്ന വിഷയത്തിൽ പ്രഭാഷണങ്ങളും ചർച്ചകളും നടത്തപ്പെടും.

ഓഗസ്റ്റ് ഏഴിന് നടത്തപ്പെടുന്ന സമ്മേളങ്ങളിൽ കേരളത്തിനപ്പുറമുള്ള മലയാള സാഹിത്യം, പ്രവാസ എഴുത്തുകാരന്‍റെ സ്ഥാനം, സത്വം, അംഗീകാരം, സാഹിത്യത്തിനുള്ള വിശ്വസ്തത, നിർമിതബുദ്ധിയുടെ സ്വാധീനം എന്നീ വിഷയങ്ങൾ ചർച്ചചെയ്യപ്പെടും.

ഗീത ജോർജ് (കോഓർഡിനേറ്റർ), മുരളി നായർ, കെ. കെ. ജോൺസൺ (അസോസിയേറ്റ് ചെയർ), കോരസൺ വർഗീസ് (ചെയർമാൻ) എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി.

മലയാള സാഹിത്യത്തെത്തെയും ഭാഷാസ്നേഹികളെയും പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി നോർത്ത് അമേരിക്കയിലെയും കാനഡയിലെയും ഉള്ള മലയാളി ഏഴുത്തുകാരുടെ പുസ്തകപ്രദർശനം നടത്തുന്നു.

അതിലേക്ക് സാഹിത്യകാരനായ അബ്ദുൾ പുന്നയൂർക്കുളത്തിന്‍റെ പേരിൽ അമേരിക്കയിലും കാനഡയിലും വസിക്കുന്ന എഴുത്തുകാരുടെ ഓരോ കൃതി അയച്ചു തരുവാൻ താത്പര്യപ്പെടുന്നു.

കൃതികൾ അയച്ചു തരേണ്ട വിലാസം: M.N. Abdutty, 25648 Salem Roseville, Michigan, 48066 USA, Tel: 586 636 2058.

29-07-2026

ബെർലിൻ വാഹനാക്രമണം ഇസ്‌ലാമിക് ഭീകരാക്രമണം തന്നെ; സ്ഥിരീകരിച്ച് ജർമൻ ആഭ്യന്തര മന്ത്രാലയം

ബെർലിൻ: ജർമൻ തലസ്ഥാനമായ ബെർലിനിൽ ക്രിസ്റ്റഫർ സ്ട്രീറ്റ് ഡേ (CSD) പരേഡിനിടെ നടന്ന വാഹനം ഇടിച്ചുകയറ്റിയുള്ള ആക്രമണം ഇസ്‌ലാമിക് ഭീകരാക്രമണം തന്നെയാണെന്ന് ജർമൻ ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിന്‍റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് മന്ത്രാലയം ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചത്. അതിനിടെ ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 29 ആയി ഉയർന്നു.

ഇതിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. അക്രമത്തിൽ ഒരു സ്ത്രീ മരണപ്പെട്ടിരുന്നു.

ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ: പ്രതിയായ അബ്ദുൾ ബലൂട്ട് (21) ഡെലിവറി വാൻ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റി മരത്തിൽ പ്രഹരിച്ച ശേഷം, കൊടുവാൾ പോലുള്ള മാരകായുധവുമായി പുറത്തിറങ്ങി വഴിയാത്രക്കാരെ വെട്ടിയും കുത്തിയും പരിക്കേൽപ്പിക്കുകയായിരുന്നു.

മുൻപും ജയിൽശിക്ഷ അനുഭവിച്ച വ്യക്തി:

2005-ൽ ജർമനിയിൽ ജനിച്ച ലബനൻ വംശജനായ പ്രതിക്ക് ഒരു വർഷവും 10 മാസവും തടവുശിക്ഷ മുൻപ് കോടതി വിധിച്ചിരുന്നു. എന്നാൽ ഇത് പിന്നീട് സസ്പെൻഡ് ചെയ്ത് പ്രൊബേഷനിൽ വിടുകയായിരുന്നു.

ഇതിനെതിരേ ജനറൽ പ്രോസിക്യൂട്ടർ ഓഫിസ് അപ്പീൽ നൽകിയിരുന്നതായും ആഭ്യന്തര മന്ത്രി വ്യക്തമാക്കുന്നു.

ഐഎസ് ബന്ധവും വിദേശയാത്രയും: പ്രതി വിദേശത്തേക്ക് കടന്ന് ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേരാൻ ശ്രമിച്ചതിനും രാജ്യത്ത് വൻ അക്രമത്തിന് പദ്ധതിയിട്ടതിനും മുൻപും അന്വേഷണം നേരിട്ടിട്ടുള്ള ആളാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പതാകകൾ പകുതി താഴ്ത്തിക്കെട്ടി നഗരം

"ഇത് നമുക്ക് ഓരോരുത്തർക്കും നേരെ നടന്ന ആക്രമണമാണ്' - കൈ വെഗ്നർ (ബെർലിൻ മേയർ) സംഭവത്തിൽ കടുത്ത ഞെട്ടൽ രേഖപ്പെടുത്തിയ ബെർലിൻ മേയർ കൈ. വെഗ്നർ സിറ്റി ഹാൾ ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ പതാകകൾ പകുതി താഴ്ത്തിക്കെട്ടാൻ ഉത്തരവിട്ടു.

നഗരത്തിന്‍റെ സഹിഷ്ണുതയ്ക്കും ജനാധിപത്യത്തിനും മേലുള്ള കടുത്ത ആക്രമണമാണിതെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട വ്യക്തിയോടുള്ള ആദരസൂചകമായും പരിക്കേറ്റവർക്ക് പിന്തുണ പ്രഖ്യാപിച്ചും ബെർലിനിലെ സെന്‍റ് മേരീസ് പള്ളിയിൽ പ്രത്യേക പ്രാർഥനാ ചടങ്ങുകൾ സംഘടിപ്പിച്ചു.

തുടർന്ന് പ്രകടനം ബ്രാൻഡൻബുർഗ് ഗേറ്റിലേക്ക് നീങ്ങി. കേന്ദ്ര ഗവൺമെന്‍റിന്‍റെ വിക്ടിംസ് കമ്മീഷണർ റോളണ്ട് വെബർ, നീതിന്യായ മന്ത്രി സ്റ്റെഫാനി ഹ്യൂബിഗ് എന്നിവർ ഇരകൾക്കും കുടുംബങ്ങൾക്കും എല്ലാവിധ നിയമ-സാമ്പത്തിക സഹായങ്ങളും വാഗ്ദാനം ചെയ്തു.

യൂറോപ്പിലുടനീളം റെഡ് അലേർട്ട്പ്രതിക്കായി ജർമ്മനിയുടെ അയൽരാജ്യ അതിർത്തികളിലും എയർപോർട്ടുകളിലും റെയിൽവേ സ്റ്റേഷനുകളിലും പരിശോധന വൻതോതിൽ ശക്തമാക്കിയിട്ടുണ്ട്.

അടിയന്തിര ഭീഷണി നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും 1.90 മീറ്റർ ഉയരമുള്ള പ്രതി അബ്ദുൾ ബലൂട്ടിനെ കാണുന്നവർ നേരിട്ട് സമീപിക്കാതെ 110 എന്ന എമർജൻസി നമ്പറിൽ പോലീസിനെ വിവരമറിയിക്കണമെന്നും അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നു.

25-07-2026

വാഹനാപകടം; മലയാളി യുവതി ഓസ്‌ട്രേലിയയിൽ മരിച്ചു

പെർത്ത്: വെസ്റ്റേൺ ഓസ്‌ട്രേലിയ സംസ്ഥാനത്തെ മാർട്ടിൻ പ്രദേശത്ത് ഉണ്ടായ ദാരുണ വാഹനാപകടത്തിൽ മലയാളി യുവതി ആൻമേരി ജോയി (30) മരിച്ചു.

അങ്കമാലി ചമ്പാനൂർ കാച്ചപ്പിള്ളി കുടുംബാംഗമായ ആൻമേരി, ചാലക്കുടി മുരിങ്ങൂർ സ്വദേശിയായ ശരത് ജോസിന്‍റെ ഭാര്യയും ഹോളി ആൻ ശരതിന്‍റെ മാതാവുമാണ്.

വെള്ളിയാഴ്ച രാത്രി മാർട്ടിൻ പ്രദേശത്തെ ടോങ്കിൻ ഹൈവേ - മിൽസ് റോഡ് വെസ്റ്റ് ജംഗ്ഷനിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അൻമേരിക്ക് ഗുരുതരമായി പരിക്കേറ്റത്.

ഉടൻ റോയൽ പെർത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ വാഹനമോടിച്ചിരുന്ന 33 വയസുകാരനും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സംഭവത്തിൽ വെസ്റ്റേൺ ഓസ്‌ട്രേലിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അൻമേരിയുടെ അപ്രതീക്ഷിത വിയോഗം പെർത്ത് മലയാളി സമൂഹത്തെയും ബന്ധുമിത്രാദികളെയും ദുഃഖത്തിലാഴ്ത്തി.

പൊതുദർശനത്തിന്‍റെയും സംസ്കാര ശുശ്രൂഷകളുടെയും വിവരങ്ങൾ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

27-07-2026

ഡിഎംഎ മായാപുരി - ഹരിനഗർ ഏരിയയ്ക്ക് പുതിയ സാരഥികൾ

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മായാപുരി - ഹരിനഗർ ഏരിയ പുതിയ സാരഥികളെ തെരഞ്ഞെടുത്തു. അടുത്ത മൂന്നുവർഷക്കാലത്തേക്കാണ് ഭരണസമിതിയുടെ കാലാവധി.

ചെയർമാൻ സി.എൻ. രാജൻ, വൈസ് ചെയർമാൻ ആർ.ആർ. നായർ, സെക്രട്ടറി എം.ബി. സുനിൽകുമാർ, ജോയിന്‍റ് സെക്രട്ടറിമാർ കെ.ആർ. രാഗേഷ്, പി. സുജിത്, ട്രെഷറർ ബാലകൃഷ്‌ണൻ നായർ, ജോയിന്‍റ് ട്രെഷറർ സുനിൽ വർഗീസ്, ഇന്‍റേണൽ ഓഡിറ്റർ എസ്. കൃഷ്‌ണകുമാർ, വനിതാ വിഭാഗം കൺവീനർ കെ.കെ. ബേബി, ജോയിന്‍റ് കൺവീനർമാർ ബിജില സുജിത്, ബി. സരിത, യുവജന വിഭാഗം കൺവീനർ എസ്. ഗൗരി നന്ദന, ജോയിന്‍റ് കൺവീനർമാർ അമൃത അശോക്, സിദ്ധാർഥ് എസ്. നായർ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

 

30-04-2026

മലയാളി നഴ്‌സിംഗ് വിദ്യാർഥി ബംഗളൂരുവിൽ മരിച്ചനിലയിൽ

ബംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥിയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്‍റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

27-07-2026

വട്ടച്ചൊറി വലയ്ക്കുന്നോ? അറിയാം പ്രതിരോധവും ചികിത്സയും

വളരെ സാധാരണയായി നമ്മള്‍ കേള്‍ക്കുന്ന ഒരു പദമാണ് വട്ടച്ചൊറി. തൊലിപ്പുറമെ ഉണ്ടാകുന്ന പൂപ്പല്‍ ബാധയാണിത് (fungal infection).

ആര്‍ക്കാണ് വട്ടച്ചൊറി ഉണ്ടാകുന്നത്?

· രോഗപ്രതിരോധ ശക്തി കുറഞ്ഞവരില്‍.
· വരണ്ട ചര്‍മ്മം ഉള്ളവരില്‍.
· എപ്പോഴും വിയര്‍ക്കുന്നവരില്‍.
· ഇറുകിയ വസ്ത്രം, ചെരുപ്പ് എന്നിവ ധരിക്കുന്നവരില്‍.
· ശരീരം തുടര്‍ച്ചയായി നനഞ്ഞിരിക്കുന്ന ജോലികള്‍ ചെയ്യുന്നവരില്‍.

ഫംഗല്‍ രോഗബാധ എങ്ങനെ തിരിച്ചറിയാം?

സാധാരണയായി മടക്കുകളില്‍ അതായത് കക്ഷം, തുടയുടെ ഇടയില്‍, വിരലിന്‍റെ ഇടയില്‍ എന്നിങ്ങനെ ഈര്‍പ്പം നിലനില്‍ക്കുന്ന ശരീരഭാഗങ്ങളിലാണ് ഫംഗല്‍ അണുബാധ കാണുന്നത്.

ചുവപ്പ് നിറത്തില്‍ വട്ടത്തില്‍ ചൊറിച്ചിലും പൊരിച്ചിലുമായി പ്രത്യക്ഷപ്പെടാം. പലരും ചിലന്തി വിഷം എന്ന് വിചാരിക്കുന്നത് ഫംഗല്‍ രോഗത്തെയാണ്.

ഫംഗല്‍ ബാധ പ്രതിരോധിക്കുന്നത് എങ്ങനെ?

· എപ്പോഴും നനയുന്ന ജോലി ചെയ്യുന്നവര്‍ സംരക്ഷിത ഷൂസ്, ഗ്ലൗസ്, ഏപ്രണ്‍ എന്നിവ ധരിക്കുക.

· നനഞ്ഞ അല്ലെങ്കില്‍ വിയര്‍പ്പു പറ്റിയ വസ്ത്രങ്ങള്‍ ഉടനെ മാറ്റുക.

· മടക്കുകളിലും കൈകളിലും കാലുകളിലും മോയിസ്ചറൈസര്‍ ക്രീം പുരട്ടുക, കൂടാതെ അണുബാധ ഉണ്ടായ ഭാഗം കാറ്റുകൊള്ളിക്കുകയും പൗഡര്‍ ഇടുകയും വേണം.

· ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ധരിക്കുക.

· പ്രമേഹം, തൈറോയ്ഡ് രോഗികള്‍ കൃത്യമായി രക്ത പരിശോധന ചെയ്യുക. കാരണം ഇവ നിയന്ത്രണാധീതമായ രോഗികളില്‍ ഫംഗല്‍ ബാധ വരാനുള്ള സാധ്യത കൂടുതലാണ്.

· ആഹാരത്തില്‍ പച്ചക്കറികള്‍, ഫലവര്‍ഗങ്ങള്‍ മീന്‍ മുതലായവ ഉള്‍പ്പെടുത്തുക.

എങ്ങനെ ചികിത്സിക്കാം?

ഫംഗല്‍ അണുബാധയ്ക്ക് ഫലപ്രദമായ മരുന്നുകള്‍ ഉണ്ട്. പക്ഷെ ഫംഗല്‍ ബാധ വരുന്ന ഒരാള്‍ക്ക് അത് വീണ്ടും വീണ്ടും വരാനുള്ള സാധ്യതയും ഉണ്ട്.

നമ്മുടെ രോഗപ്രതിരോധ ശക്തി മുതല്‍ നമ്മള്‍ ചെയ്യുന്ന ജോലികള്‍ വരെ അതിന് ഒരു കാരണമാകാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യുക.

സ്വയം ചികിത്സ അരുത്. ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമായ സാധാരണയായി ഫംഗസിന് ഉപയോഗിക്കുന്ന പല മരുന്നുകളിലും സ്റ്റിറോയ്ഡ് അടങ്ങിയിരിക്കുന്നു.

ഇതിന്‍റെ ഉപയോഗം മൂലം ചൊറിച്ചില്‍, ചുവപ്പുനിറം, മൊരിച്ചില്‍ എന്നിവ കുറയാം, പക്ഷേ ഫംഗസ് രോഗാണു നശിക്കില്ല. അതുകൊണ്ടുതന്നെ സ്റ്റിറോയ്ഡ് അടങ്ങിയ ക്രീം നിര്‍ത്തുമ്പോള്‍ രോഗബാധ അധികരിക്കുന്നു.

ഇത് പലപ്പോഴും ചികിത്സയോടും പ്രതികരിക്കാത്ത ശക്തമായ ഫംഗല്‍ ആണുബാധയിലേക്ക് നയിക്കുന്നു.

ചികിത്സിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം

· ഡോക്ടറുടെ നിര്‍ദേശം കൃത്യമായി പാലിക്കുക.

· രോഗ ലക്ഷണങ്ങള്‍ മാറിയാലും മരുന്നുകള്‍ രണ്ടുമാസം തുടര്‍ച്ചയായി ഉപയോഗിക്കുക.

· പൂപ്പല്‍ രോഗം ആവര്‍ത്തിച്ച് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക.

വിവരങ്ങൾ: ഡോ.വി.ആർ. ശാലിനി
Consultant Dermatologits and Cosmetologist SUT Hospital, Pattom.

27-07-2026

വട്ടച്ചൊറി വലയ്ക്കുന്നോ? അറിയാം പ്രതിരോധവും ചികിത്സയും

വളരെ സാധാരണയായി നമ്മള്‍ കേള്‍ക്കുന്ന ഒരു പദമാണ് വട്ടച്ചൊറി. തൊലിപ്പുറമെ ഉണ്ടാകുന്ന പൂപ്പല്‍ ബാധയാണിത് (fungal infection).

ആര്‍ക്കാണ് വട്ടച്ചൊറി ഉണ്ടാകുന്നത്?

· രോഗപ്രതിരോധ ശക്തി കുറഞ്ഞവരില്‍.
· വരണ്ട ചര്‍മ്മം ഉള്ളവരില്‍.
· എപ്പോഴും വിയര്‍ക്കുന്നവരില്‍.
· ഇറുകിയ വസ്ത്രം, ചെരുപ്പ് എന്നിവ ധരിക്കുന്നവരില്‍.
· ശരീരം തുടര്‍ച്ചയായി നനഞ്ഞിരിക്കുന്ന ജോലികള്‍ ചെയ്യുന്നവരില്‍.

ഫംഗല്‍ രോഗബാധ എങ്ങനെ തിരിച്ചറിയാം?

സാധാരണയായി മടക്കുകളില്‍ അതായത് കക്ഷം, തുടയുടെ ഇടയില്‍, വിരലിന്‍റെ ഇടയില്‍ എന്നിങ്ങനെ ഈര്‍പ്പം നിലനില്‍ക്കുന്ന ശരീരഭാഗങ്ങളിലാണ് ഫംഗല്‍ അണുബാധ കാണുന്നത്.

ചുവപ്പ് നിറത്തില്‍ വട്ടത്തില്‍ ചൊറിച്ചിലും പൊരിച്ചിലുമായി പ്രത്യക്ഷപ്പെടാം. പലരും ചിലന്തി വിഷം എന്ന് വിചാരിക്കുന്നത് ഫംഗല്‍ രോഗത്തെയാണ്.

ഫംഗല്‍ ബാധ പ്രതിരോധിക്കുന്നത് എങ്ങനെ?

· എപ്പോഴും നനയുന്ന ജോലി ചെയ്യുന്നവര്‍ സംരക്ഷിത ഷൂസ്, ഗ്ലൗസ്, ഏപ്രണ്‍ എന്നിവ ധരിക്കുക.

· നനഞ്ഞ അല്ലെങ്കില്‍ വിയര്‍പ്പു പറ്റിയ വസ്ത്രങ്ങള്‍ ഉടനെ മാറ്റുക.

· മടക്കുകളിലും കൈകളിലും കാലുകളിലും മോയിസ്ചറൈസര്‍ ക്രീം പുരട്ടുക, കൂടാതെ അണുബാധ ഉണ്ടായ ഭാഗം കാറ്റുകൊള്ളിക്കുകയും പൗഡര്‍ ഇടുകയും വേണം.

· ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ധരിക്കുക.

· പ്രമേഹം, തൈറോയ്ഡ് രോഗികള്‍ കൃത്യമായി രക്ത പരിശോധന ചെയ്യുക. കാരണം ഇവ നിയന്ത്രണാധീതമായ രോഗികളില്‍ ഫംഗല്‍ ബാധ വരാനുള്ള സാധ്യത കൂടുതലാണ്.

· ആഹാരത്തില്‍ പച്ചക്കറികള്‍, ഫലവര്‍ഗങ്ങള്‍ മീന്‍ മുതലായവ ഉള്‍പ്പെടുത്തുക.

എങ്ങനെ ചികിത്സിക്കാം?

ഫംഗല്‍ അണുബാധയ്ക്ക് ഫലപ്രദമായ മരുന്നുകള്‍ ഉണ്ട്. പക്ഷെ ഫംഗല്‍ ബാധ വരുന്ന ഒരാള്‍ക്ക് അത് വീണ്ടും വീണ്ടും വരാനുള്ള സാധ്യതയും ഉണ്ട്.

നമ്മുടെ രോഗപ്രതിരോധ ശക്തി മുതല്‍ നമ്മള്‍ ചെയ്യുന്ന ജോലികള്‍ വരെ അതിന് ഒരു കാരണമാകാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യുക.

സ്വയം ചികിത്സ അരുത്. ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമായ സാധാരണയായി ഫംഗസിന് ഉപയോഗിക്കുന്ന പല മരുന്നുകളിലും സ്റ്റിറോയ്ഡ് അടങ്ങിയിരിക്കുന്നു.

ഇതിന്‍റെ ഉപയോഗം മൂലം ചൊറിച്ചില്‍, ചുവപ്പുനിറം, മൊരിച്ചില്‍ എന്നിവ കുറയാം, പക്ഷേ ഫംഗസ് രോഗാണു നശിക്കില്ല. അതുകൊണ്ടുതന്നെ സ്റ്റിറോയ്ഡ് അടങ്ങിയ ക്രീം നിര്‍ത്തുമ്പോള്‍ രോഗബാധ അധികരിക്കുന്നു.

ഇത് പലപ്പോഴും ചികിത്സയോടും പ്രതികരിക്കാത്ത ശക്തമായ ഫംഗല്‍ ആണുബാധയിലേക്ക് നയിക്കുന്നു.

ചികിത്സിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം

· ഡോക്ടറുടെ നിര്‍ദേശം കൃത്യമായി പാലിക്കുക.

· രോഗ ലക്ഷണങ്ങള്‍ മാറിയാലും മരുന്നുകള്‍ രണ്ടുമാസം തുടര്‍ച്ചയായി ഉപയോഗിക്കുക.

· പൂപ്പല്‍ രോഗം ആവര്‍ത്തിച്ച് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക.

വിവരങ്ങൾ: ഡോ.വി.ആർ. ശാലിനി
Consultant Dermatologits and Cosmetologist SUT Hospital, Pattom.

25-07-2026

"യോ-യോ' ഡയറ്റിംഗ് എട്ടിന്‍റെ പണിയാകുമോ? അറിയേണ്ടതെല്ലാം

"യോ-യോ' ഡയറ്റിംഗും പോഷകക്കുറവും

അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് അഥവാ "യോ-യോ' ഡയറ്റിംഗ് സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.

പ്രധാന ഭക്ഷണം ഒഴിവാക്കുമ്പോൾ...

അവർ പലപ്പോഴും പ്രധാന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനാൽ, ഫാഡ് ഡയറ്റ് ഇനിപ്പറയുന്ന ലക്ഷണങ്ങൾക്ക് കാരണമായേക്കാം:

1. നിർജലീകരണം.
2. ബലഹീനതയും ക്ഷീണവും.
3. ഓക്കാനം, തലവേദന.
4. മലബന്ധം.
5. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തത.

ഡയറ്റിംഗിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ചു വസ്തുതകളുണ്ട്:

ഡയറ്റിംഗ് അപൂർവമായി മാത്രമേ വിജയിക്കാറുള്ളൂ. 95% ഭക്ഷണക്രമം പാലിക്കുന്നവരും ഒന്നു മുതൽ അഞ്ച് വർഷത്തിനുള്ളിൽ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കുന്നു.

അശാസ്ത്രീയമായ ഡയറ്റിംഗ് അപകടകരമാണ് എന്ന് പറയുന്നത് എന്തുകൊണ്ട്?

1. "യോ-യോ" ഡയറ്റിംഗ് അഥവാ ഫാഡ് ഡയറ്റിംഗ് മൂലം ശരീരഭാരം വർധിപ്പിക്കുക, കുറയ്ക്കുക, വീണ്ടെടുക്കുക എന്നിവയുടെ ആവർത്തിച്ചുള്ള പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു.

2. ഹൃദ്രോഗസാധ്യത വർധിച്ചതുൾപ്പെടെയുള്ള ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ, ദീർഘകാലം നിലനിൽക്കും.

3. മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുന്നു.

‘പട്ടിണി’ മോഡ് !

ഡയറ്റിംഗ് നിങ്ങളുടെ ശരീരത്തെ പട്ടിണി മോഡിലേക്ക് പ്രേരിപ്പിക്കുന്നു. അത് ശരീരത്തിന്‍റെ പല പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കിക്കൊണ്ട് തിരിച്ചു പ്രതികരിക്കുന്നു.

ഊർജം സംരക്ഷിക്കുന്നതിനുള്ള സാധാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നതുമൂലം സ്വാഭാവിക മെറ്റബോളിസം യഥാർഥത്തിൽ മന്ദഗതിയിലാകുന്നു.

പോഷകക്കുറവ്

ഡയറ്റിംഗ് പാലിക്കുന്നവർ പലപ്പോഴും പ്രധാനപ്പെട്ട പോഷകങ്ങൾ നഷ്ടപ്പെടുത്തുന്നു. ഡയറ്റിംഗ് പാലിക്കുന്നവർക്ക് പലപ്പോഴും വേണ്ടത്ര പോഷണം ലഭിക്കുന്നില്ല.

ഉദാഹരണത്തിന്... ഡയറ്റിംഗ് നോക്കുന്നവരിൽ കാൽസ്യത്തിന്‍റെ കുറവ് ഉണ്ടവാം. അവരിൽ ഓസ്റ്റിയോപൊറോസിസ്, സ്ട്രെസ് ഒടിവുകൾ, ഒടിഞ്ഞ എല്ലുകൾ എന്നിങ്ങനെയുള്ള അപകടസാധ്യതകളുണ്ട്.

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048. [email protected].

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

കാഴ്ചക്കാർ നിറയുന്ന സുരേഷ് കുമാറിന്‍റെ ജൈവമുന്തിരിത്തോട്ടം, ഒപ്പം പൂപ്പാടവും
നൂറുകണക്കിന് വാഹനങ്ങളുടെ ശവപ്പറമ്പ്
മുഖ്യമന്ത്രിയുടെ ആ പഴയ 'മനസ്സ്
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up
 
1783420948_c10f99d5ddc1c0e1395e.jpg