ADVERTISEMENT

Close
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

28-08-2026

നേപ്പാൾ മുങ്ങുമ്പോൾ ഇന്ത്യയും പിടയുന്നു

Editorial

26-08-2026

ഓണവും ഓർമിപ്പിക്കുന്നു നമ്മളൊന്നാണ്

Editorial

25-08-2026

'ക്രൈസ്റ്റി'ലെ സമരം വിദ്യാഭ്യാസക്കവർച്ച

Editorial

24-08-2026

പാലക്കാട് ഡിവിഷൻ വെട്ട്: കേരളവും അമേരിക്കയിലല്ല

Editorial

22-08-2026

സ്വർണത്തേക്കാൾ വിലയുള്ള സത്യം

Editorial

21-08-2026

കരുവാറ്റക്കണ്ണാടിയിൽ മുഖം നോക്കാം

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Kasaragod

ഓണക്കളിയിൽ ചട്ടി ഉടയ്ക്കാനെത്തിയ കോൺഗ്രസ് പഞ്ചായത്തംഗത്തിന്‍റെ അടികൊണ്ടത് സിപിഐ അംഗത്തിന്!

മഞ്ചേശ്വരം: പൊതുവേ ഓണത്തിന് വലിയ പ്രാധാന്യമില്ലാതിരുന്ന ജില്ലയുടെ വടക്കേയറ്റത്തുപോലും സജീവമായിരുന്നു ഇത്തവണ ഓണക്കളികൾ. വോർക്കാടി പഞ്ചായത്ത് ഓഫീസിൽ സംഘടിപ്പിച്ച ഓണാഘോഷത്തിനിടെ കണ്ണുകെട്ടി ചട്ടി ഉടയ്ക്കാനെത്തിയ കോൺഗ്രസ് വനിതാ അംഗത്തിന്‍റെ അടി സിപിഐ വനിതാ അംഗത്തിന്‍റെ തലയിൽ കൊള്ളുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

കോൺഗ്രസ് അംഗം ഗായത്രിയാണ് കണ്ണുകെട്ടി വടിയുമായി ചട്ടി ഉടയ്ക്കാനെത്തിയത്. എന്നാൽ നേരെചെന്ന് ചട്ടിക്കു പകരം കളി നിയന്ത്രിക്കാനെത്തിയ സിപിഐ അംഗം പൂർണിമയുടെ നിറുകയിൽ തന്നെ അടിക്കുകയായിരുന്നു. അടികൊണ്ട പൂർണിമയുടെ തൊപ്പി താഴെവീഴുന്നതും അവർ തല പൊത്തിപ്പിടിച്ച് നിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ ഓർക്കാപ്പുറത്ത് അടികൊണ്ടതിന്‍റെ വേദനയല്ലാതെ പൂർണിമയ്ക്ക് മറ്റു പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. കണ്ണുകെട്ടി വടിയും വീശി ഒരാൾ വരുമ്പോൾ വഴിമാറിക്കൊടുക്കാതെ നേരെ മുന്നിൽ ചെന്നു നിന്നുകൊടുത്ത സിപിഐ അംഗത്തിനുനേരെ സമൂഹമാധ്യമങ്ങളിൽ ട്രോൾമഴയാണ്. യുഡിഎഫ് അംഗം ഇത് മനപൂർവം ചെയ്തതാണെന്നും കണ്ണുകെട്ടിക്കൊടുത്ത ബിജെപി അംഗം തുളസി യുഡിഎഫ് അംഗത്തെ എൽഡിഎഫ് അംഗം നിൽക്കുന്ന ഭാഗത്തേക്ക് തള്ളിവിട്ടതാണെന്നുമൊക്കെ പലരും കളിപറയുന്നുണ്ട്. കഴിഞ്ഞ 22നു നടന്ന സംഭവം ഓണദിവസങ്ങളിലാണ് വ്യാപകമായി പ്രചരിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്ത പഞ്ചായത്താണ് വോർക്കാടി.

Thiruvananthapuram

തിരുവോണദിനത്തിൽ യുവാവിനെ കുത്തിക്കൊന്നു; അഞ്ചുപേർ പിടിയിൽ

തിരുവനന്തപുരം: കല്ലന്പലം മുത്താനയിൽ വ്യക്തിവൈരാഗ്യത്തിന്‍റെ പേരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. മണിക്കൂറുകൾക്കുള്ളിൽ അഞ്ച് പേരെ കല്ലന്പലം പോലീസ് അറസ്റ്റ് ചെയ്തു. കല്ലന്പലം മുത്താന ചരുവിള വീട്ടിൽ പ്രജി (32) യെ ആണ് കുത്തിക്കൊലപ്പെടുത്തിയ ത്.

തിരുവോണ ദിവസം വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മുത്താന സ്വദേശികളായ ഗൗരികൃഷ്ണൻ (19), ഷൈജു എന്ന് വിളിയ്ക്കുന്ന അന്പാടി (20), മനു (20), രഞ്ജിത്ത് (20), കണ്ണൻ (18) എന്നിവരാണ് അറസ്റ്റിലായത്. പ്രജിയെയും സുഹൃത്തുക്കളെയും ഈ സംഘം ആക്രമിച്ചിരുന്നു. ഇത് ചെറുത്തതിലുള്ള വിരോധമാണ് പ്രജിയെ കൊലപ്പെടുത്താൻ കാരണമായത്. കത്തികൊണ്ട് നെഞ്ചിലേറ്റ മാരക മുറിവാണ് മരണകാരണമായതെന്ന് പൊലിസ് പറഞ്ഞു.

തിരുവനന്തപുരം റൂറൽ എസ്പി. ബികെ. പ്രശാന്തൻ കാണിയുടെ നിർദേശപ്രകാരം വർക്കല ഡിവൈഎസ്പി. രമേശ് കുമാർ പിവി,യുടെ നേതൃത്വത്തിൽ കല്ലന്പലം സിഐ. ദീപു, എസ്ഐ. മനു ആർ, പള്ളിക്കൽ എസ്എച്ച്ഒ ഷമീർ, എസ്ഐമാരായ നിതിൻ, ഹരി, സിപിഒമാരായ അനീഷ്, സന്പത്ത്, ലിജിൻ, കിരണ്‍, വർക്കല ഡാൻസാഫ് ടീം അംഗങ്ങളായ എസ്ഐ. ബിജു, ദിലീപ്, എഎസ്ഐ. അനൂപ്, ദിനോർ, വിനീഷ്, സുജിൽ, ഫാറുഖ്, സുനിൽരാജ്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Kollam

ജീപ്പ് മറിഞ്ഞ് ഉടമയായ യുവാവ് മരിച്ചു

കുളത്തൂപ്പുഴ: നെടുവന്നൂര്‍ കടവ് ചെക്ക്‌പോസ്റ്റിനു സമീപം വാഹനം നിര്‍ത്തി വാഹനത്തില്‍ നിന്നു താക്കോല്‍ ഊരിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മുന്നോട്ട് നീങ്ങിയ ജീപ്പ് മറിഞ്ഞ് ഉടമയായ യുവാവ് മരിച്ചു.

അമ്പതേക്കര്‍ തടത്തരികത്ത് വീട്ടില്‍ സജി (32) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. അവിട്ടം നാളില്‍ സുഹൃത്തായ വനപാലകനുമൊത്ത് ജീപ്പില്‍ കൂട്ടുകാരെ കണ്ടുമടങ്ങുമ്പോള്‍ രാത്രി പത്തരയോടെ നെടുവന്നൂര്‍ക്കടവ് ചെക്‌പോസ്റ്റിനു സമീപമായിരുന്നു അപകടം. വാഹനം ഓടിച്ചിരുന്ന വനപാലകന്‍ സമീപത്തെ ഓഫീസിലേക്ക് പോയപ്പോള്‍ മറുവശത്തു നിന്ന് ഇറങ്ങിവന്ന സജി ഒപ്പം പോകാനായി പുറത്തു നിന്ന് വാഹനത്തിന്‍റെ താക്കോല്‍ ഊരിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഇതിനിടെ ജീപ്പ് സ്റ്റാര്‍ട്ടായി മുന്നോട്ട് നീങ്ങി. ജീപ്പിനെ പിടിച്ചു നിര്‍ത്താനായി ശ്രമിക്കുന്നതിനിടെ സജിയെയും കൊണ്ട് വാഹനം പാതയോരത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഉടൻതന്നെ കൂടെയുണ്ടായിരുന്നവരും സമീപവാസികളും ഓടിയെത്തി ജീപ്പുയര്‍ത്തി സജിയെ പുറത്തെടുത്ത് കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുളത്തപ്പുഴ പോലീസ് മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി. പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നട്തിതയ മൃതദേഹം കഴിഞ്ഞ ദിവസം ഉച്ചയോടെ വീട്ടിലെത്തിച്ചു സംസ്‌കരിച്ചു. ഭാര്യ: അപ്‌സര മകള്‍: അഗ്മയ.

Pathanamthitta

വടശേരിക്കര പരിസ്ഥിതിലോല പട്ടികയിൽ; പ്രതിഷേധം ശക്തം

പത്തനംതിട്ട: ഇഎസ്എ കരട് വിജ്ഞാപനത്തിൽ പത്തനംതിട്ട ജില്ലയിൽ വടശേരിക്കര വില്ലേജിനെ പരിസ്ഥിതി ലോല പ്രദേശമായി ഉൾപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം. ജൂലൈ 26നു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കരട് വിജ്ഞാപനത്തിൽ ജനവാസ മേഖലയായ വടശേരിക്കരയെ ഉൾപ്പെടുത്തിയതിൽ പ്രദേശവാസികൾ ശക്തമായ പ്രതിഷേധത്തിലാണ്.

വനാതിർത്തി പങ്കിടുന്ന വില്ലേജ് എന്ന പേരിലാണ് വടശേരിക്കര ഇഎസ്എ പരിധിയിലായതെന്ന് പറയുന്നു. എന്നാൽ ഇതിനൊപ്പം ജനവാസ മേഖലയായ വടശേരിക്കര ഏറെ വികസന സാധ്യതകളുള്ള പ്രദേശം കൂടിയാണ്.

ആന ഉൾപ്പെടെ വന്യമൃഗങ്ങളുടെ രൂക്ഷമായ ശല്യം നിലവിൽ വടശേരിക്കരയിലെ നിരവധി വാർഡുകൾ നേരിടുന്നുണ്ട്. കർഷകർക്ക് കാട്ടുമൃഗങ്ങളുടെ ശല്യം കാരണം വൻതോതിൽ കൃഷിനാശവും സാന്പത്തിക ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരുന്നുമുണ്ട്. 1972ലെ വന്യജീവി സംരക്ഷണ നിയമം 1980ലെ വനംസംരക്ഷണ നിയമം എന്നിവയിലെ കർശന വ്യവസ്ഥകൾ കാരണം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിലും ഏറെ പ്രതിസന്ധികൾ നിലനിൽക്കുകയാണ്. ഇതിനു പുറമേ വില്ലേജ് ആകമാനം പരിസ്ഥിതി ലോലമാകുന്നതോടെ കർഷകരുടെ സ്ഥിതി ഏറെദയനീയമാകുമെന്നതാണ് ആശങ്ക.

നിലവിലെ കൃഷിരീതികൾ കാട്ടുമൃഗ ശല്യം കാരണം പ്രതിസന്ധി നേരിടുകയാണ്. ഇതിനു പരിഹാരം തേടുന്ന കാലഘട്ടത്തിൽ പരിസ്ഥിതി ലോലമകാകുന്നതോടെ യന്ത്രവത്കൃത പദ്ധതികൾക്കൊന്നും അനുമതിയില്ലാത്ത സ്ഥിതിയുണ്ടാകും. പുതിയ കെട്ടിടങ്ങൾ, റോഡുകൾ എന്നിവയുടെ നിർമാണത്തിലും നിയന്ത്രണങ്ങളുണ്ടാകാം. കരട് വിജ്ഞാപനത്തിനെതിരേ കേന്ദ്ര പരിസ്ഥിതി വനമന്ത്രാലയത്തിലേക്ക് നിവേദനം നൽകാനുള്ള തയാറെടുപ്പിലാണ് വടശേരിക്കരയിലെ വിവിധ കർഷക സംഘടനകൾ.

സാന്പത്തിക തകർച്ച

പരിസ്ഥിതിലോല പ്രദേശമെന്ന തടസം വരുന്നതോട പ്രദേശവാസികൾക്ക് സാന്പത്തികമായി ഏറെ വെല്ലുവിളികളുണ്ടാകും. ഭൂമി ന്യായവിലയക്കു വിൽക്കാനോ പകരം മറ്റൊരിടത്തേക്കു മാറാനോ കഴിയാത്ത സാഹചര്യമുണ്ടാകും. തലമുറകളായി വിയർപ്പൊഴുക്കി ഉണ്ടാക്കിയ സ്വത്തുക്കളുടെ മൂല്യം ഇല്ലാതാകുന്നതോടെ സാധാരണക്കാരും ഇടത്തരക്കാരും വലിയ വെല്ലുവിളികളെയാകും അഭിമുഖീകരിക്കേണ്ടി വരിക.
വികസന മേഖലയിലും പ്രദേശം വലിയ തിരിച്ചടി നേരിടും. നിലവിൽ പ്രവർത്തിക്കുന്ന ക്വാറികളുടേതടക്കം പ്രവർത്തനം നിലയ്ക്കും.

ജലവൈദ്യുത പദ്ധതികൾ, മെഡിക്കൽ കോളജ് തുടങ്ങി വടശേരിക്കരയുടെ വികസന സാധ്യതകളെ സാരമായി ബാധിക്കുന്നതാകും പരിസ്ഥിതിലോല പ്രഖ്യാപനം. ഫാമുകൾ, വിവിധ ചെറുകിട സംരംഭങ്ങൾ തുടങ്ങിയവയുടെ സാധ്യതകളും ടയും. ഗ്രാമീണ സന്പദ് വ്യവസ്ഥയെ തകിടം മറിച്ച് മലയോര മേഖലയുടെ വികസന സാധ്യതകൾ നഷ്ടമാകുമെന്നു മാത്രമല്ല, വന്യജീവികളുടെ ശല്യം കാരണം ആളുകൾക്ക് താമസിക്കാൻ പോലുമാകാത്ത സ്ഥിതിയുണ്ടാകും. വടശേരിക്കര വില്ലേ‌ജിലെ ഏതാനും ഭാഗങ്ങൾ മാത്രമാണ് വനാതിർത്തി പങ്കിടുന്നത്.

Idukki

രാമക്കൽമേടിൽ കോടികൾ ഒഴുകുന്നു; വികസനം എങ്ങുമെത്തുന്നില്ല

നെടുങ്കണ്ടം: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ രാമക്കൽമേടിന്‍റെ വികസനത്തിനായി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) അനുവദിച്ച പദ്ധതികളുടെയും ചെലവഴിച്ച തുകയുടെയും കണക്കുകൾ പുറത്തുവിടണമെന്ന ആവശ്യം ശക്തമാകുന്നു. രാമക്കൽമേടിലെ കുറവൻ-കുറത്തി ഇരട്ട ശില്പത്തിന് കേടുപാടുകൾ സംഭവിച്ച സാഹചര്യത്തിലാണ് ഡിടിപിസിയുടെ പ്രവർത്തനങ്ങളും ഫണ്ട് വിനിയോഗവും സംബന്ധിച്ച് സംശയങ്ങൾ ഉയരുന്നത്.

2024ൽ ശില്പത്തിൽ പായൽ കയറി നിറം മങ്ങുകയും വിവിധ ഭാഗങ്ങളിൽ വിള്ളലുകൾ രൂപപ്പെടുകയും ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ശില്പത്തിന്‍റെ അറ്റകുറ്റപ്പണികൾക്കായി എംപാനൽ ഏജൻസികളോട് എസ്റ്റിമേറ്റ് സമർപ്പിക്കാൻ ഡിടിപിസി ആവശ്യപ്പെട്ടതായും അന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിനായി ഒന്നേകാൽ കോടി രൂപ അനുവദിച്ചതായും പറയപ്പെടുന്നു. എന്നാൽ, കാര്യമായ അറ്റകുറ്റപ്പണികൾ നടന്നിട്ടില്ല.

രാമക്കൽമേട് ഡിടിപിസിയുടെ അധീനതയിലുള്ള പ്രധാന ടൂറിസം കേന്ദ്രമാണ്. കുറവൻ–കുറത്തി ശില്പം, വേഴാമ്പൽ ശില്പം, കുട്ടികളുടെ പാർക്ക്, വ്യൂ പോയിന്‍റ് തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ആകർഷണങ്ങൾ.

വർഷങ്ങളായി പരിപാലനം നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കുറവൻ-കുറത്തി ശില്പത്തിൽ വിള്ളലുകളും കോൺക്രീറ്റ് അടർന്നുപോകലും ഉണ്ടായിട്ടും സമഗ്രമായ നവീകരണം നടത്തിയിട്ടില്ല.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാമക്കൽമേടിനായി ഡിടിപിസി എത്ര രൂപ അനുവദിച്ചു, ഏത് പദ്ധതികൾക്കാണ് തുക അനുവദിച്ചത്, ഓരോ പദ്ധതിക്കും എത്ര തുക ചെലവഴിച്ചു, പൂർത്തിയാകാത്ത പദ്ധതികൾ ഏതൊക്കെയാണ് തുടങ്ങിയ വിവരങ്ങൾ പുറത്തുവിടണമെന്നാണ് ആവശ്യം.

അനുവദിച്ച തുകയും യഥാർഥ ചെലവും സംബന്ധിച്ച കണക്കുകൾ വ്യക്തമാക്കുന്നതിനൊപ്പം പദ്ധതികളുടെ നിലവിലെ സ്ഥിതിയും പരിശോധിക്കണമെന്നും ആവശ്യമുണ്ട്. വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധനവുണ്ടാകുന്ന സാഹചര്യത്തിൽ അടിസ്ഥാന സൗകര്യങ്ങളും പ്രധാന ആകർഷണങ്ങളും സുരക്ഷിതമായി പരിപാലിക്കേണ്ടത് അനിവാര്യമാണെന്നും നാട്ടുകാർ പറയുന്നു.

Alappuzha

നബിദിനറാലി നടത്തി


ചേര്‍ത്തല: ചേര്‍ത്തല സെന്‍ട്രല്‍ ജുമാ മസ്ജിദിന്‍റെയും നെടുമ്പ്രക്കാട രിഫാ ഇയ്യാ ജുമാ മസ്ജിദിന്‍റെയും ആഭിമുഖ്യത്തില്‍ നബിദിനറാലി നടത്തി. നെടുമ്പ്രക്കാട് രിഫാഇയ്യ ജുമാമസ്ജിദിൽനിന്ന് ആരംഭിച്ച റാലി സെന്‍റ് തോമസ് ദേവാലയത്തിനു മുന്നിലെത്തിയപ്പോള്‍ വികാരി ഫാ. ജോയി പ്ലാക്കൽ റാലിക്ക് അഭിവാദ്യം അര്‍പ്പിച്ചു.

റാലി ചേർത്തല നഗരം ചുറ്റി സെൻട്രൽ ജുമാ മസ്ജിദിൽ സമാപിച്ചു. ദഫിന്‍റെയും ഫ്ലവർ ഷോയുടെയും അകമ്പടിയോടെ മത സാഹോദര്യത്തിന്‍റെ സന്ദേശം വിളിച്ചോതിയാണ് റാലി കടന്നുപോയത്.

കായംകുളം: മുഹമ്മദ് നബിയുടെ 1501-ാമത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കായംകുളം ജമാഅത്ത് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. സമ്മേളനത്തിന്‍റെ ഉദ്ഘാടനം സഹകരണ, എക്‌സൈസ്മന്ത്രി എം. ലിജു നിർവഹിച്ചു.

പ്രവാചകൻ മുഹമ്മദ് നബി മുന്നോട്ടുവച്ച സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശം സമകാലിക ലോകത്ത് ഏറെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. കെ.കെ. നൗഷാദ് അധ്യക്ഷത വഹിച്ചു. എ.എം. കബീർ, ഷെയ്ഖ് പി. ഹാരീസ്, ഇർഷാദ്, അൻസാരി കോയിക്കലേത്ത്, കെ. ജലാലുദ്ദീൻ മൗലവി, ബഷീർ മുസ്‌ലിയാർ എന്നിവർ പ്രസംഗിച്ചു.

Kottayam

കോട്ടയം അതിരൂപതയ്ക്കും ക്‌നാനായ സമുദായത്തിനും അഭിമാനനിമിഷം

കോട്ടയം: നാലാം നൂറ്റാണ്ടു മുതല്‍ കേരളക്കരയില്‍ നിലനില്‍കുന്ന ക്‌നാനായ സമൂഹത്തിന്‍റെ ചരിത്രപരമായ തുടര്‍ച്ചയ്ക്കും സഭാ സ്‌നേഹത്തിനുമുള്ള അംഗീകാരമാണു പുതിയ സഹായമെത്രാന്‍ പദവി. 115 വര്‍ഷം പിന്നിടുന്ന കോട്ടയം ക്‌നാനായ അതിരൂപതയ്ക്കു നാളിതുവരെ ഏഴു മെത്രാന്‍മാരെയാണ് ഇടയന്‍മാരായി ലഭിച്ചത്. ഒരു അതിരൂപതയുടെ കീഴില്‍ ലോകമെമ്പാടും പടര്‍ന്നു പന്തലിച്ചു നൂറുമേനി വിളവു കൊയ്യുന്ന ക്‌നാനായ സമൂഹത്തിനു സീറോമലബാര്‍ സഭ നല്‍കിയ ആദരവാണ് അതിരൂപതയുടെ പ്രോ-പ്രോട്ടോ സിഞ്ചെല്ലൂസായ മോണ്‍. തോമസ് ആനിമൂട്ടിലിന്‍റെ മേല്‍പട്ട ശുശ്രൂഷാ പദവി.

മധ്യപൂര്‍വ ദേശത്തുനിന്നു വ്യാപാരിയായ ക്‌നായി തൊമ്മന്‍റെ നേതൃത്വത്തില്‍ ഉര്‍ഹായിലെ മാര്‍ യൗസേപ്പും ഏതാനും വൈദികരും ഡീക്കന്‍മാരും 72 കുടുംബങ്ങളും എഡി 345ല്‍ കേരളത്തില്‍ കുടിയേറി പാര്‍ത്തതോടെയാണ് ക്‌നാനായ സമുദായം രൂപപ്പെട്ടത്. ഭാരതത്തിലെ മാര്‍ത്തോമ നസ്രാണിസമൂഹവുമായി ചേര്‍ന്നു വളര്‍ന്ന ഈ സമൂഹത്തിനു മാത്രമായി 1911ല്‍ വികാരിയത്ത് സ്ഥാപിക്കപ്പെട്ടതോടെയാണ് ക്‌നാനായ സമൂഹം പ്രത്യേക സഭാ സമൂഹമായത്.

1923ല്‍ സീറോമലബാര്‍ ഹയരാര്‍ക്കി രൂപപ്പെട്ടപ്പോള്‍ കോട്ടയം രൂപതയുമായി. മാര്‍ത്തോമ പാരമ്പര്യം പേറുന്ന പൗരസ്ത്യ സുറിയാനി സഭയില്‍നിന്ന് കേരളത്തിലേക്കു കുടിയേറിയ ക്‌നാനായ സമൂഹം തങ്ങളുടെ സുറിയാനി പാരമ്പര്യങ്ങളെയും കല്‍ദായ ആരാധനക്രമത്തെയും മുറുകെപ്പിടിച്ച് ഭാരതത്തിലെ മാര്‍തോമ ക്രൈസ്തവസമൂഹത്തിന് ഊര്‍ജം പകര്‍ന്നു നിലനില്‍ക്കുന്നതിനൊപ്പം ക്‌നാനായ സഭയും ക്‌നാനായ ജനതയും ലോകമെമ്പാടും വ്യാപിച്ച് തനിമയിലും ഒരുമയിലും സഭാസ്‌നേഹത്തിലും അടിയുറച്ചു കഴിയുന്നു.

തെക്കുംഭാഗ ജനത്തിനുവേണ്ടി കോട്ടയം രൂപത 1911ല്‍ സ്ഥാപിതമായപ്പോള്‍ നിയമിതനായ മാര്‍ മാത്യു മാക്കീല്‍ മെത്രാന്‍റെ പിന്‍ഗാമികളായി, മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍, മാര്‍ തോമസ് തറയില്‍, മാര്‍ കുര്യാക്കോസ് കുന്നശേരി എന്നിങ്ങനെ മൂന്നു മെത്രാന്മാര്‍ അഭിഷിക്തരായി. അതിരൂപതയായി ഉയര്‍ത്തിയപ്പോള്‍ ആദ്യ ആര്‍ച്ച്ബിഷപ്പായത് മാര്‍ കുന്നശേരിയാണ്.

മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയാണ് ഇപ്പോള്‍ കോട്ടയം ആര്‍ച്ച്ബിഷപ്. സഹായമെത്രാന്മാരായി മാര്‍ ജോസഫ് പണ്ടാരശേരിയിലും ഗീവര്‍ഗീസ് മാര്‍ അപ്രേമും മാര്‍ മൂലക്കാട്ടിനൊപ്പം അജഗണങ്ങളെ നയിക്കുന്നു. ക്‌നാനായ സമൂഹത്തിലെ സീറോമലങ്കര വിഭാഗത്തിനുവേണ്ടിയുള്ള പ്രത്യേക ശുശ്രൂഷയാണ് ഗീവര്‍ഗീസ് മാര്‍ അപ്രേമിനുള്ളത്.

1943 മുതല്‍ വടക്കേ മലബാറിലേക്കും ദക്ഷിണ കാനറയിലേക്കും കുടിയേറിയ ക്‌നാനായക്കാര്‍ സാമൂഹിക വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളില്‍ നിര്‍ണായകമായ സ്വാധീനമാണു ചെലുത്തിയത്. കോട്ടയം അതിരൂപതയില്‍ ഇപ്പോള്‍ 14 ഫൊറോനകളിലായി ഒന്നര ലക്ഷത്തിലധികം ആളുകളുണ്ട്.

Ernakulam

വൈപ്പിൻ ഫെറി ദുരന്തം: 11 വർഷം പിന്നിട്ടിട്ടും ആശ്രിതർക്ക് ജോലിയായില്ല

വൈപ്പിൻ : ഫോർട്ടുകൊച്ചി - വൈപ്പിൻ ഫെറി ദുരന്തത്തിനിരയായവരുടെ ആശ്രിതർക്ക് വാഗ്ദാനം ചെയ്ത ജോലി ഉടൻ നൽകണമെന്ന് വൈപ്പിൻ ജനകീയ കൂട്ടായ്മ. 26ന് നടന്ന ദുരന്തത്തിന്‍റെ 11 -ാo വാർഷിക അനുസ്മരണ ചടങ്ങിലാണ് കൂട്ടായ്മ ഈ ആവശ്യം ഉന്നയിച്ചത്. 11 പേർ ബലിയാടായ ദുരന്തത്തെ തുടർന്നു ആശ്രിതർക്ക് നഷ്ടപരിഹാരത്തിനു പുറമേയാണ് ജോലി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സംഭവം നടന്ന് 11 വർഷം പിന്നിട്ടിട്ടും വാക്ക് പാലിക്കാത്തതിൽ കൂട്ടായ്മ പ്രതിഷേധിച്ചു.

വൈപ്പിൻ ജെട്ടിയിൽ നടന്ന അനുസ്മരണ ചടങ്ങ് ജനറൽ കൺവീനർ ജോണി വൈപ്പിൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് മൗന പ്രാർഥനയും മരിച്ചവരുടെ ഛായാചിത്രങ്ങളിൽ പുഷ്പാർച്ചനയും നടത്തി.

Thrissur

നഗരസഭ ഓണം ഫെസ്റ്റിനു തുടക്കം

ചാലക്കുടി:ഓണാഘോഷത്തിന്‍റെ ഭാഗമായി നഗരസഭ പൗരാവലിയുടെ സഹകരണത്തോടെ നടത്തുന്ന ഓണം ഫെസ്റ്റ് ആരംഭിച്ചു. എല്ലാദിവസങ്ങളിലും വൈകീട്ട് ആറു മുതൽ വിവിധ സ്റ്റേജ് പരിപാടികൾ ഒരുക്കിയിട്ടുണ്ട്. ഡോ. ആർ എ ൽ വി രാമകൃഷ്ണന്‍റെ ക്ലാസിക്കൽ നൃത്തം, മിന്നാടം ഫോക്ക് ബാൻഡ് - നാടൻപാട്ട്, അഖില കേരള കൈ ക്കൊട്ടി കളി മത്സരം, കലാസന്ധ്യ, സിനിമാറ്റിക് ഡാൻസ്, മ്യൂസിക് ബാൻഡ് എന്നിവയും ഓണം ഫെസ്റ്റിന്‍റെ ഭാഗമായി വിവിധ ദിവസങ്ങളിൽ നടക്കും.
ചാലക്കുടിയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, സംഘടനകൾ സ്ഥാപനങ്ങൾ, എന്നിവർ അണിനിരക്കുന്ന വടിവലി മൽസരം 30 ന് നടത്തും. ഓണം ഫെസ്റ്റിന്‍റെ ഉദ്ഘാടനം സനീഷ്കുമാർ ജോസഫ് എംഎൽഎ നിർവഹിച്ചു. ചെയർപേഴ് സൻ ആലീസ് ഷിബു അധ്യക്ഷത വഹിച്ചു.

വൈസ് ചെയർമാൻ കെ.വി. പോൾ, ടൗൺ ഇമാം ഹുസൈൻ ബാഖവി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ആനി പോൾ, ഒ. എസ്. ചന്ദ്രൻ, ഷിഫ സന്തോഷ്, ജിയോ കിഴക്കുംതല, ലിജി ജോജി, കെ. എ. ഉണ്ണികൃഷ്ണൻ, യു ഡി എഫ് ലീഡർ ഷിബു വാലപ്പൻ, കൗൺസിലർമാരായ വി.ജെ. ജോജി, വിൽസൻ പാണാട്ടുപറമ്പിൽ, കെ. ബി. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Palakkad

മംഗലംഡാമിൽ കോൺഗ്രസ് കൺവൻഷനും ഓണാഘോഷ പരിപാടികളും

മംഗലംഡാം: കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മംഗലംഡാമിൽ കൺവൻഷനും ഓണാഘോഷ പരിപാടികളും നടത്തി.

കെപിസിസി മെംബർ വി. സുദർശൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വാർഡ് പ്രസിഡന്‍റ് കെ.വി. വിജേഷ് അധ്യക്ഷത വഹിച്ചു.
കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്‍റുമാരായ കെ.വി. കണ്ണൻ (ആലത്തൂർ), പുല്ലുപാറ രാമകൃഷ്ണൻ (കുഴൽമന്ദം) എന്നിവർ ഓണക്കോടികളുടെ വിതരണം നടത്തി.

കർഷക കോൺഗ്രസ്‌ ആലത്തൂർ ബ്ലോക്ക് പ്രസിഡന്‍റ് കെ. രാമകൃഷ്ണൻ, ബ്ലോക്ക്‌ വൈസ് പ്രസിഡന്‍റുമാരായ എൻ. അശോകൻ മാസ്റ്റർ, എ. മൂസക്കുട്ടി, കിഴക്കഞ്ചേരി മണ്ഡലം പ്രസിഡന്‍റ് സി. ചന്ദ്രൻ, ബ്ലോക്ക്‌ സെക്രട്ടറിമാരായ സുലൈമാൻ പൂണി, ഷീല മേരി, വി. വാസു പ്രസംഗിച്ചു.

Malappuram

ജില്ലയില്‍ ദുരുപയോഗിച്ചത് 25,000ലധികം അക്കൗണ്ടുകള്‍

മലപ്പുറം: ജില്ലയില്‍ 25,000ലധികം ബാങ്ക് അക്കൗണ്ടുകള്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്ന് പൊലീസ് കണ്ടെത്തല്‍. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ കൈമാറ്റം ചെയ്തിട്ടുള്ളത് ജില്ലയിലാണെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്. സൈബര്‍ കുറ്റകൃത്യങ്ങളെ തടയിടാനായി കേരള പൊലീസ് നടപ്പാക്കുന്ന സൈ-ഹണ്ട് ഓപ്പറേഷനുമായി ബന്ധപ്പെട്ടാണിത്.

സൈബര്‍ തട്ടിപ്പ് കേസുകളില്‍ നഷ്ടമായ പണം ചെക്ക് വഴിയോ എടിഎം വഴിയോ പിന്‍വലിച്ച് തട്ടിപ്പുകാര്‍ക്ക് കൈമാറിയോ ബാങ്ക് അക്കൗണ്ടും ബാങ്ക് രേഖകളും പൂര്‍ണമായും തട്ടിപ്പുകാര്‍ക്ക് കൈമാറിയോ പ്രതിഫലം സ്വീകരിക്കുന്ന മ്യൂള്‍ അക്കൗണ്ട് ഉടമകളെയാണ് സൈ-ഹണ്ടില്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.

ജില്ലയില്‍ ഓപ്പറേഷന്‍ സൈ-ഹണ്ടു മായി ബന്ധപ്പെട്ട് 750 റെയ്ഡുകള്‍ നടത്തിയിട്ടുണ്ട്. ഇതില്‍ 194 കേസുകള്‍ രജിസ്റ്റര്‍ ചെയ്തായും പൊലീസ് പറയുന്നു. കേസുകളില്‍ 94ലധികം പേരാണ് അറസ്റ്റിലായത്. 171 ഉപകരണങ്ങളും 320 രേഖകളും പിടികൂടിയതായും പൊലീസ് വ്യക്തമാക്കി.

സൈബര്‍ തട്ടിപ്പിനായി സംഘങ്ങള്‍ ചെറിയ തുകകള്‍ വാഗ്ദാനം ചെയ്ത് ബാങ്ക് അക്കൗണ്ടുകളും സിം കാര്‍ഡുകളും വാടകയ്ക്ക് എടുത്തുവെന്നാണ് കണ്ടെത്തല്‍. ഈ സംഘങ്ങള്‍ കൂടുതലായും വി ദ്യാര്‍ഥികളുടെയും സ്ത്രീകളുടെയും പ്രായമായവരുടെയും ബാങ്ക് അക്കൗണ്ടുകളും സിം കാര്‍ഡുകളുമാണ് ഉപയോഗിക്കുന്നത്. പലപ്പോഴും ഉടമ അറിയാതെയാണ് ബാങ്ക് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നത്. പൊലിസ് തേടിയെത്തുമ്പോഴാണ് പലരും സത്യാവസ്ഥ അറിയുന്നത്.

 

സിം കാര്‍ഡ് കൈമാറരുത്, അക്കൗണ്ട് വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കരുത്

മലപ്പുറം: ബാങ്ക് അക്കൗണ്ട് വിവരങ്ങളും സിം കാര്‍ഡുകളും കൈമാറ്റം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ജില്ലാ പൊലീസ് മേധാവി. ബാങ്ക് അക്കൗണ്ടുകളോ സിം കാര്‍ഡുകളോ ആര്‍ക്കെങ്കിലും ഉപയോഗിക്കുന്നതിനായി നല്‍കിയിട്ടുണ്ടെങ്കില്‍ അത്തരം അക്കൗണ്ടുകളും സിം കാര്‍ഡുകളും അടിയന്തിരമായി റദ്ദാക്കണം.
സംശയാസ്പദമായ ഫോണ്‍ വിളികളും ഓണ്‍ലൈന്‍ വാഗ്ദാനങ്ങളും സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്നും സൈബര്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടാല്‍ പരാതികള്‍ ഉടന്‍ കേരള പൊലിസിന്‍റെ 1930 എന്ന നമ്പറില്‍ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Kozhikode

രാത്രി മുക്കത്തെത്താൻ ബസില്ല; യാത്രക്കാർ ദുരിതത്തിൽ

മുക്കം: രാത്രി പത്തിന് ശേഷമുള്ള യാത്ര മുക്കത്തുകാർക്ക് ദുരിതമാകുന്നു.
നിരവധി യാത്രക്കാർക്ക് ആശ്രയമായ കെഎസ്ആർടിസിയുടെ കൂമ്പാറ, മുത്തപ്പൻപുഴ ഭാഗങ്ങളിലേക്കുള്ള സർവീസുകൾ മുക്കം ടൗണിൽ പ്രവേശിക്കാതെ അഗസ്ത്യൻമുഴിയിൽ നിന്ന് ഓമശേരി വഴി തിരിഞ്ഞുപോകുന്നതാണ് യാത്രക്കാരെ വലയ്ക്കുന്നത്.
ബസിൽനിന്ന് ഇറങ്ങുന്നവർക്ക് മുക്കം ടൗണിലെത്താൻ ഒരുകിലോമീറ്ററിലധികം ദൂരം രാത്രിയിൽ നടന്ന് എത്തേണ്ട സ്ഥിതിയാണ്. ജനശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകളിൽ യാത്ര ചെയ്ത് രാത്രിയിൽ മുക്കത്തെത്തുന്നവർക്കും ജോലിക്കും വ്യാപാര ആവശ്യങ്ങൾക്കുമായി നഗരത്തിലെത്തി മടങ്ങുന്നവർക്കും രാത്രി പത്തിന് ശേഷമുള്ള കെഎസ്ആർടിസി സർവീസുകളാണ് പ്രധാന ആശ്രയം. എന്നാൽ ടൗൺ ഒഴിവാക്കിയുള്ള സർവീസുകൾ യാത്രക്കാരെ നേരിട്ട് ബാധിക്കുകയാണ്. മുക്കം ടൗണിലെത്തിയ ശേഷമാണ് ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള മറ്റ് യാത്രാസൗകര്യങ്ങൾ ലഭ്യമാകുക.

രാത്രി സമയത്ത് ദൂരം നടന്ന് ടൗണിലെത്തേണ്ടിവരുന്നത് സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കമുള്ള യാത്രക്കാർക്ക് ഏറെ പ്രയാസമാണ്. നേരത്തെ രാത്രി പത്തിന് മുക്കം വഴി കൊടിയത്തൂരിലേക്ക് ഓർഡിനറി സർവീസ് ഉണ്ടായിരുന്നെങ്കിലും പിന്നീട് സർവീസ് നിർത്തലാക്കി.

കോഴിക്കോട് ഡിപ്പോ അധികൃതരുടെ താൽപര്യക്കുറവാണ് സർവീസ് നിർത്താൻ കാരണമെന്നാണ് യാത്രക്കാരുടെ ആരോപണം. എറണാകുളത്തുനിന്ന് തിരുവമ്പാടി ഡിപ്പോയിലേക്ക് മുക്കം വഴി നടത്തിയിരുന്ന കെഎസ്ആർടിസി സർവീസും പിന്നീട് കൊടുവള്ളി–ഓമശേരി വഴിയാക്കുകയായിരുന്നു. കാസർഗോഡുനിന്നുള്ള തിരുവമ്പാടി സർവീസും നിർത്തലാക്കി. വയനാട്ടിൽ നിന്നുള്ള മിന്നൽ സർവീസിനും മുക്കത്ത് ഔദ്യോഗിക സ്റ്റോപ്പില്ലെന്നാണ് യാത്രക്കാരുടെ പരാതി.

തിരുവമ്പാടി കെഎസ്ആർടിസി ഡിപ്പോ ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ചെങ്കിലും മുക്കം നഗരത്തിലെ യാത്രക്കാർക്ക് അതിന്‍റെ പ്രയോജനം വേണ്ടത്ര ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. രാത്രി ഏഴിന് ശേഷം മുക്കത്തുനിന്ന് താമരശേരിയിലേക്കോ അരീക്കോട്ടേക്കോ സർവീസ് നടത്താൻ പോലും കെഎസ്ആർടിസി തയാറാകുന്നില്ലെന്നും യാത്രക്കാർ പറയുന്നു. പലപ്പോഴും വയനാട്ടിൽനിന്ന് എത്തുന്ന ഒറ്റപ്പെട്ട സർവീസുകളാണ് രാത്രിയാത്രക്കാർക്ക് ഏക ആശ്രയം.

മലയോര മേഖലയിലെ പ്രധാന വ്യാപാര, വിദ്യാഭ്യാസ, ചികിത്സാ കേന്ദ്രങ്ങളിലൊന്നായ മുക്കത്തേക്ക് രാത്രിയിലും മതിയായ പൊതുഗതാഗത സൗകര്യം ഉറപ്പാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

നിലവിലുള്ള സർവീസുകൾ മുക്കം ടൗൺ വഴി പുനഃക്രമീകരിക്കുന്നതിനൊപ്പം രാത്രി സമയത്ത് മുക്കം കേന്ദ്രീകരിച്ച് കൂടുതൽ സർവീസുകൾ അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്.

Wayanad

ബത്തേരി നഗരസഭാ പരിധിയില്‍ തെരുവുനായശല്യം രൂക്ഷം

സുല്‍ത്താന്‍ ബത്തേരി: നഗരസഭാപരിധിയില്‍ തെരുവുനായ ശല്യം രൂക്ഷം. അലഞ്ഞുതിരിയുന്ന നായകളെ ഭയന്നുകഴിയേണ്ട സ്ഥിതിയിലാണ് നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ളവര്‍.

താലൂക്ക് ആശുപത്രി പരിസരത്തടക്കം നിരവധി തെരുവുനായ്ക്കളാണ് ചുറ്റിത്തിരിയുന്നത്. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും നായ്ക്കളുടെ സാന്നിധ്യം അലോസരം സൃഷ്ടിക്കുകയാണ്. രാത്രിയും പുലര്‍ച്ചെയുമാണ് നഗരത്തില്‍ നായ്ശല്യം കൂടുതല്‍ രൂക്ഷം. ഇരുചക്ര വാഹനങ്ങള്‍ക്കു പിന്നാലെ കുരച്ചുകൊണ്ട് നായ്ക്കള്‍ ഓടുന്നത് പതിവുകാഴ്ചയാണ്. പൊട്ടിപ്പൊളിഞ്ഞ റോഡുകളിലൂടെ സഞ്ചരിക്കേണ്ടിവരുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് തെരുവുനായ്ക്കളുടെ ഭീഷണിയും നേരിടേണ്ടിവരുന്നു. നായ്ക്കളെ ഒഴിവാക്കുന്നതിനിടെ നിയന്ത്രണംവിട്ട് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് അപൂര്‍വതയല്ലാതായി.

ചുങ്കം, ബസ് സ്റ്റാന്‍ഡ് പരിസരം , മത്സ്യ-മാംസ മാര്‍ക്കറ്റ്, ബൈപാസ് എന്നിവിടങ്ങളിലും തെരുവുനായ്ക്കള്‍ കൂട്ടത്തോടെ തമ്പടിക്കുന്നുണ്ട്. മഴ പെയ്യുമ്പോള്‍ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിലും വ്യാപാര സ്ഥാപനങ്ങളുടെ പരിസരങ്ങളിലുമാണ് നായകള്‍ തങ്ങുന്നത്. തെരുവുനായ്ക്കളുടെ വിസര്‍ജ്യം മൂലം ടൗണിലെ നടപ്പാതകളിലൂടെയുള്ള യാത്രയും ദുഷ്‌കരമായിരിക്കയാണ്. പൊതുസ്ഥലങ്ങളിലും മറ്റും മാലിന്യം തള്ളുന്നത് നായ് ശല്യം വര്‍ധിക്കാന്‍ കാരണമാകുന്നതായി നാട്ടുകാര്‍ പറയുന്നു.

തെരുവുനായശല്യം വ്യാപാരികളും നാട്ടുകാരും പലവട്ടം നഗരസഭാ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കാര്യമായ നടപടി ഉണ്ടാകുന്നില്ല. ഇതില്‍ പ്രതിഷേധം ശക്തമാണ്. നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനൊപ്പം പൊതുസ്ഥലങ്ങളില്‍ മാലിന്യം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ആശുപത്രി പരിസരം, ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ് തുടങ്ങിയ ജനത്തിരക്കേറിയ സ്ഥലങ്ങളില്‍ പ്രത്യേക ഇടപെടല്‍ നടത്തണമെന്നും അവര്‍ നിര്‍ദേശിക്കുന്നു.

Kannur

ചെളിവെള്ളത്തിൽ മുങ്ങി വീണ്ടും കുപ്പം സിഎച്ച് നഗർ

തളിപ്പറമ്പ്: കനത്ത മഴയിൽ ദേശിയപാത നിർമാണം നടക്കുന്ന ഭാഗത്തുനിന്ന് ചെളിവെള്ളം ഒലിച്ചെത്തി കുപ്പം സിഎച്ച് നഗറിൽ ജനം ദുരിതത്തിലായി.

ഇന്നലെ രാവിലെ പെയ്ത മഴയിലാണ് റോഡുകളും ഓവുചാലും തിരിച്ചറിയാത്ത തരത്തിൽ വെള്ളം കയറി അപകടാവസ്ഥയിലായത്. നബിദിനത്തോടനുബന്ധിച്ച് രാവിലെ റാലി ആരംഭിച്ച ശേഷമാണ് മഴ ശക്തമായത്. തുടർന്ന് റോഡിലും വീട്ടുവളപ്പിലും ചെളിവെള്ളം കയറുകയായിരുന്നു. ഇതോടെ ചെറിയ കുട്ടികളെ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ സുരക്ഷിത മായി മാറ്റുകയായിരുന്നു.

നേരത്തെയും ദേശീയപാതയിൽനിന്ന് ചെളിവെള്ളമെത്തി സിഎച്ച് നഗറുകാർ ഏറെ ദുരിതം അനുഭവിച്ചിരുന്നു. ദേശീയപാത നിർമാണസ്ഥലത്തെ അശാസ്ത്രീയമായ മണ്ണെടുപ്പിനെതിരേ നാട്ടുകാർ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.

Kasaragod

ഓണക്കളിയിൽ ചട്ടി ഉടയ്ക്കാനെത്തിയ കോൺഗ്രസ് പഞ്ചായത്തംഗത്തിന്‍റെ അടികൊണ്ടത് സിപിഐ അംഗത്തിന്!

മഞ്ചേശ്വരം: പൊതുവേ ഓണത്തിന് വലിയ പ്രാധാന്യമില്ലാതിരുന്ന ജില്ലയുടെ വടക്കേയറ്റത്തുപോലും സജീവമായിരുന്നു ഇത്തവണ ഓണക്കളികൾ. വോർക്കാടി പഞ്ചായത്ത് ഓഫീസിൽ സംഘടിപ്പിച്ച ഓണാഘോഷത്തിനിടെ കണ്ണുകെട്ടി ചട്ടി ഉടയ്ക്കാനെത്തിയ കോൺഗ്രസ് വനിതാ അംഗത്തിന്‍റെ അടി സിപിഐ വനിതാ അംഗത്തിന്‍റെ തലയിൽ കൊള്ളുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

കോൺഗ്രസ് അംഗം ഗായത്രിയാണ് കണ്ണുകെട്ടി വടിയുമായി ചട്ടി ഉടയ്ക്കാനെത്തിയത്. എന്നാൽ നേരെചെന്ന് ചട്ടിക്കു പകരം കളി നിയന്ത്രിക്കാനെത്തിയ സിപിഐ അംഗം പൂർണിമയുടെ നിറുകയിൽ തന്നെ അടിക്കുകയായിരുന്നു. അടികൊണ്ട പൂർണിമയുടെ തൊപ്പി താഴെവീഴുന്നതും അവർ തല പൊത്തിപ്പിടിച്ച് നിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ ഓർക്കാപ്പുറത്ത് അടികൊണ്ടതിന്‍റെ വേദനയല്ലാതെ പൂർണിമയ്ക്ക് മറ്റു പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. കണ്ണുകെട്ടി വടിയും വീശി ഒരാൾ വരുമ്പോൾ വഴിമാറിക്കൊടുക്കാതെ നേരെ മുന്നിൽ ചെന്നു നിന്നുകൊടുത്ത സിപിഐ അംഗത്തിനുനേരെ സമൂഹമാധ്യമങ്ങളിൽ ട്രോൾമഴയാണ്. യുഡിഎഫ് അംഗം ഇത് മനപൂർവം ചെയ്തതാണെന്നും കണ്ണുകെട്ടിക്കൊടുത്ത ബിജെപി അംഗം തുളസി യുഡിഎഫ് അംഗത്തെ എൽഡിഎഫ് അംഗം നിൽക്കുന്ന ഭാഗത്തേക്ക് തള്ളിവിട്ടതാണെന്നുമൊക്കെ പലരും കളിപറയുന്നുണ്ട്. കഴിഞ്ഞ 22നു നടന്ന സംഭവം ഓണദിവസങ്ങളിലാണ് വ്യാപകമായി പ്രചരിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്ത പഞ്ചായത്താണ് വോർക്കാടി.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

ജോസഫ് തോമസ്

ചമ്പക്കുളം: ചക്കാത്ര ജോസഫ് തോമസ് (മാമച്ചൻ-84,വിമുക്തഭടൻ) അന്തരിച്ചു. സംസ്കാരം നാളെ 1.30ന് വീട്ടിൽ ആരംഭിച്ച് ചമ്പക്കുളം കല്ലൂർക്കാട് സെന്‍റ് മേരീസ് ബസിലിക്കയിൽ. ഭാര്യ മറിയാമ്മ തോമസ് പുല്ലങ്ങടി മുട്ടേൽ കുടുംബാംഗം. മക്കൾ: ബിജു തോമസ് ( വ്യാപാരി വ്യവസായി ചമ്പക്കുളം യൂണിറ്റ് ജനറൽ സെക്രട്ടറി), ഫാ. ജേക്കബ് ചക്കാത്ര (വികാരി മുണ്ടുപാലം സെന്‍റ് മേരീസ് പള്ളി, ഫിം കോപ്പ് ഏഷ്യാഘടകം സ്പിരിച്ചുവൽ ഡയറക്ടർ, സീറോ മലബാർ യൂത്ത് മൂവ്മെന്‍റ് ഗ്ലോബൽ ഡയറക്ടർ), രഞ്ജൻ തോമസ് (പ്രോഗ്രാം ഡയറക്ടർ, മാക് ടിവി). മരുമക്കൾ: ജിറ്റിമ്മ ജോർജ് കാനച്ചേരി (കാവാലം), ആൻ വർഷ വർഗീസ് തട്ടാരപ്പള്ളി (വെരൂർ).

ബ്രിജിറ്റ് വർഗീസ്

ആലപ്പുഴ: ആലപ്പുഴ പി എച്ച് വാർഡ് പുത്തൻപുരയ്ക്കൽ ബ്രിജിറ്റ് വർഗീസ് (85) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30 ന് ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ. പരേത കൊല്ലം കാവനാട് മാളാട്ട് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി.ജെ.വർഗീസ്. മക്കൾ: സാജൻ, ഷെർലി (റിട്ട. സി ഡി പി ഒ) , ഐറീൻ (സീനിയർ ഫാർമസിസ്റ്റ്, ആലപ്പുഴ), ഐവി. മരുമക്കൾ: വിജിമോൾ ജോർജ് (അക്കൗണ്ടന്‍റ്,പോസ്റ്റൽ സൂപ്രണ്ട് ഓഫീസ്, ആലപ്പുഴ), കെ.എസ്.അലക്സ് (റിട്ട. പ്രെവൻറ്റീവ് ഓഫീസർ, എക്സൈസ്‌), ബിജു മാത്യു (സേഫ്റ്റി ഓഫീസർ, അബുദാബി), ഡോ.ജോസഫ് സ്കറിയ (പ്രഫസർ, കാലിക്കറ്റ്‌ സർവകലാശാല, എസ്ബികോളജ് മലയാള വിഭാഗം മുൻ മേധാവി).

ത്രേസ്യാമ്മ തോമസ്

രാമങ്കരി : ചേന്നാട്ടുശേരി കൊച്ചുവീട് (കോലത്ത് പള്ളിക്കളം കുടുംബാംഗം) ത്രേസ്യാമ്മ തോമസ് (85) അന്തരിച്ചു. സംസ്കാരം നാളെ 3.30ന് രാമങ്കരി സെന്‍റ് ജോസഫ്സ് പള്ളിയിൽ. പരേത പുന്നക്കുന്നം വലിയവീട്ടിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ എ. തോമസ് (മാമച്ചൻ, റിട്ട. എസ് ഡബ്ല്യുടിഡി). മക്കൾ: ജാൻസി വേങ്ങാശേരി (അമിച്ചകരി), മോനിച്ചൻ, സിസ്റ്റർ ലിറ്റി ഡിഎസ്എഫ്എസ് ബംഗളൂരു, ജെയിംസ്, ഫാ. സിബിച്ചൻ കൊച്ചുവീട് എംഎസ്എഫ്എസ് ആലുവ. മരുമക്കൾ: സേവ്യർ വേങ്ങാശേരി, ബിൻസി വാഴച്ചിറ മിത്രക്കരി, വിൻസി തോട്ടുകടവ് കഞ്ഞിപ്പാടം. ഫാ. ജിസൺ പോൾ വേങ്ങാശേരി പരേതയുടെ കൊച്ചുമകനാണ്.

സിസ്റ്റർ ജയ ഓലിക്കൽ എസ്എംഎസ്

പാലാ: സ്നേഹഗിരി മിഷനറി സന്യാസിനി സമൂഹത്തിന്‍റെ പാലാ സെന്‍റ് തോമസ് പ്രോവിൻസ് അംഗമായ സിസ്റ്റർ ജയ ഓലിക്കൽ എസ്എംഎസ് (എൽസി-83) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് കരൂർ സ്നേഹാലയം ചാപ്പലിൽ ആരംഭിച്ച് പാലാ സെന്‍റ് തോമസ് കത്തീഡ്രലിൽ. ഭരണങ്ങാനം ഓലിക്കൽ പരേതരായ ചാണ്ടി-അന്നമ്മ ദമ്പതികളുടെ മകളാണ്. പരേത നിർമ്മല ഭവൻ പൂവത്തിളപ്പ്, രക്ഷാഭവൻ മണിയംകുളം, ശാന്തിനിലയം ഏന്തയാർ, ആശാഭവൻ നെന്മേനി, ജഗദൽപൂർ മിഷൻ, ബോയ്സ് ടൗൺ പാലാ, കരൂർ സ്നേഹാലയം, അമലാഭവൻ വൈക്കം, സ്നേഹഗിരി പെരിയപ്പുറം, മരിയഭവൻ മുത്തോലപുരം, ഗേൾസ് ടൗൺ കൊഴുവനാൽ, സ്നേഹസദൻ മുണ്ടൻകുന്ന് ജൂബിലി ഭവൻ, ദൈവദാൻ സെന്‍റർ ചെത്തിമറ്റം, കരൂർ ആനന്ദഭവൻ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: കെ.സി. ജോസ് (സണ്ണി), ഫാ തോമസ് ഓലിക്കൽ, ഡോളി മാത്യു മ്ലാക്കുഴിയിൽ, ലില്ലി ഡേവിസ് ഞാവള്ളിൽ, ഡോ. മാഗി ജേക്കബ്, പരേതരായ ഫാ. അലക്സാണ്ടർ ഓലിക്കൽ, സിസ്റ്റർ എലക്ടാ മേരി എഫ്‌സിസി, സെബാസ്റ്റ്യൻ (ജോണി), സിസ്റ്റർ അലക്സ് മേരി എഫ്സിസി, ഡോ. കെ.സി. ബേബി ഓലിക്കൽ (അൽഫോൻസാ കണ്ണാശുപത്രി പാലാ, തൊടുപുഴ).

ഫാ. ജോര്‍ജ്

ആലക്കളം: പൂവത്തോട് കടപ്പ രൂപതാംഗമായ ഫാ. ജോര്‍ജ് ആലക്കളം(82) അന്തരിച്ചു. സംസ്‌കാരം നാളെ രണ്ടിന് സഹോദരന്‍ തോമസിന്‍റെ ഭവനത്തില്‍ ആരംഭിച്ച് പൂവത്തോട് സെന്‍റ് തോമസ് പള്ളിയില്‍. സഹോദരങ്ങള്‍: പരേതനായ ജോസഫ് (ആമ്പല്ലൂര്‍), അന്നമ്മ തോമസ് പാത്തിക്കല്‍ (കട്ടപ്പന), തോമസ് ആലക്കളം, മറിയാമ്മ തോമസ് ചെമ്പനാനയ്ക്കല്‍ (പാലയ്ക്കാട്ടുമല), റോസമ്മ ജോസ് തോണക്കര (കൊഴുവനാല്‍), ദേവസ്യാച്ചന്‍. മൃതദേഹം നാളെ രാവിലെ പത്തിന് ഭവനത്തില്‍ കൊണ്ടുവരും.

പന്നിയോട് സുകുമാരൻ വൈദ്യർ

കാട്ടാക്കട: ലൈഫ് ഭവന സമുച്ചയത്തിന് രണ്ടര ഏക്കർ സ്ഥലം വിട്ട് നൽകിയ പന്നിയോട് സുകുമാരൻ വൈദ്യർ (84) അന്തരിച്ചു. പൂവച്ചൽ പഞ്ചായത്തിലെ ഭവന രഹിതരായവർക്ക് വീടൊരുക്കാൻ 2.60 ഏക്കർ ഭൂമിയാണ് സുകുമാരൻ വൈദ്യർ സൗജന്യമായി നൽകിയത്. ഭാര്യയുടെ ഓർമയ്ക്കായാണ് സ്ഥലം വിട്ട് നൽകിയത്. അരനൂറ്റാണ്ടിലേറെയായി ആയുർവേദത്തിൽ പരമ്പരാഗത ചികിത്സ നടത്തിവരികയായിരുന്നു. അമ്മയുടെ ഓർമ്മയ്ക്കായി ജനകി മൊമ്മോറിയിൽ ട്രസ്റ്റ് രൂപീകരിച്ച് നിരവധി കാരുണ്യ പ്രവർത്തനങ്ങളും നടത്തിയിരുന്നു. പന്നിയോട് ജങ്ഷനിൽ ലക്ഷങ്ങൾ മുടക്കി കാത്തിരിപ്പ് കേന്ദ്രം, വായനശാല തുടങ്ങിയ നിർമിച്ചിരുന്നു. ഭാര്യ: പരേതയായ ശ്യാമളാദേവ. മക്കൾ: എസ് എസ് സുജിത് ലാൽ, എസ് എസ് സുജിതാലക്ഷ്മി, എസ് എസ് സുധീഷ് കുമാർ. മരുമക്കൾ: എൻ എൽ വീണകുമാരി, പി ജയകുമാർ, കബനി സുസ്മിത.

ജോസഫ് തോമസ്

ചമ്പക്കുളം: ചക്കാത്ര ജോസഫ് തോമസ് (മാമച്ചൻ-84,വിമുക്തഭടൻ) അന്തരിച്ചു. സംസ്കാരം നാളെ 1.30ന് വീട്ടിൽ ആരംഭിച്ച് ചമ്പക്കുളം കല്ലൂർക്കാട് സെന്‍റ് മേരീസ് ബസിലിക്കയിൽ. ഭാര്യ മറിയാമ്മ തോമസ് പുല്ലങ്ങടി മുട്ടേൽ കുടുംബാംഗം. മക്കൾ: ബിജു തോമസ് ( വ്യാപാരി വ്യവസായി ചമ്പക്കുളം യൂണിറ്റ് ജനറൽ സെക്രട്ടറി), ഫാ. ജേക്കബ് ചക്കാത്ര (വികാരി മുണ്ടുപാലം സെന്‍റ് മേരീസ് പള്ളി, ഫിം കോപ്പ് ഏഷ്യാഘടകം സ്പിരിച്ചുവൽ ഡയറക്ടർ, സീറോ മലബാർ യൂത്ത് മൂവ്മെന്‍റ് ഗ്ലോബൽ ഡയറക്ടർ), രഞ്ജൻ തോമസ് (പ്രോഗ്രാം ഡയറക്ടർ, മാക് ടിവി). മരുമക്കൾ: ജിറ്റിമ്മ ജോർജ് കാനച്ചേരി (കാവാലം), ആൻ വർഷ വർഗീസ് തട്ടാരപ്പള്ളി (വെരൂർ).

ബ്രിജിറ്റ് വർഗീസ്

ആലപ്പുഴ: ആലപ്പുഴ പി എച്ച് വാർഡ് പുത്തൻപുരയ്ക്കൽ ബ്രിജിറ്റ് വർഗീസ് (85) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30 ന് ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ. പരേത കൊല്ലം കാവനാട് മാളാട്ട് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി.ജെ.വർഗീസ്. മക്കൾ: സാജൻ, ഷെർലി (റിട്ട. സി ഡി പി ഒ) , ഐറീൻ (സീനിയർ ഫാർമസിസ്റ്റ്, ആലപ്പുഴ), ഐവി. മരുമക്കൾ: വിജിമോൾ ജോർജ് (അക്കൗണ്ടന്‍റ്,പോസ്റ്റൽ സൂപ്രണ്ട് ഓഫീസ്, ആലപ്പുഴ), കെ.എസ്.അലക്സ് (റിട്ട. പ്രെവൻറ്റീവ് ഓഫീസർ, എക്സൈസ്‌), ബിജു മാത്യു (സേഫ്റ്റി ഓഫീസർ, അബുദാബി), ഡോ.ജോസഫ് സ്കറിയ (പ്രഫസർ, കാലിക്കറ്റ്‌ സർവകലാശാല, എസ്ബികോളജ് മലയാള വിഭാഗം മുൻ മേധാവി).

ത്രേസ്യാമ്മ തോമസ്

രാമങ്കരി : ചേന്നാട്ടുശേരി കൊച്ചുവീട് (കോലത്ത് പള്ളിക്കളം കുടുംബാംഗം) ത്രേസ്യാമ്മ തോമസ് (85) അന്തരിച്ചു. സംസ്കാരം നാളെ 3.30ന് രാമങ്കരി സെന്‍റ് ജോസഫ്സ് പള്ളിയിൽ. പരേത പുന്നക്കുന്നം വലിയവീട്ടിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ എ. തോമസ് (മാമച്ചൻ, റിട്ട. എസ് ഡബ്ല്യുടിഡി). മക്കൾ: ജാൻസി വേങ്ങാശേരി (അമിച്ചകരി), മോനിച്ചൻ, സിസ്റ്റർ ലിറ്റി ഡിഎസ്എഫ്എസ് ബംഗളൂരു, ജെയിംസ്, ഫാ. സിബിച്ചൻ കൊച്ചുവീട് എംഎസ്എഫ്എസ് ആലുവ. മരുമക്കൾ: സേവ്യർ വേങ്ങാശേരി, ബിൻസി വാഴച്ചിറ മിത്രക്കരി, വിൻസി തോട്ടുകടവ് കഞ്ഞിപ്പാടം. ഫാ. ജിസൺ പോൾ വേങ്ങാശേരി പരേതയുടെ കൊച്ചുമകനാണ്.

സിസ്റ്റർ ജയ ഓലിക്കൽ എസ്എംഎസ്

പാലാ: സ്നേഹഗിരി മിഷനറി സന്യാസിനി സമൂഹത്തിന്‍റെ പാലാ സെന്‍റ് തോമസ് പ്രോവിൻസ് അംഗമായ സിസ്റ്റർ ജയ ഓലിക്കൽ എസ്എംഎസ് (എൽസി-83) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് കരൂർ സ്നേഹാലയം ചാപ്പലിൽ ആരംഭിച്ച് പാലാ സെന്‍റ് തോമസ് കത്തീഡ്രലിൽ. ഭരണങ്ങാനം ഓലിക്കൽ പരേതരായ ചാണ്ടി-അന്നമ്മ ദമ്പതികളുടെ മകളാണ്. പരേത നിർമ്മല ഭവൻ പൂവത്തിളപ്പ്, രക്ഷാഭവൻ മണിയംകുളം, ശാന്തിനിലയം ഏന്തയാർ, ആശാഭവൻ നെന്മേനി, ജഗദൽപൂർ മിഷൻ, ബോയ്സ് ടൗൺ പാലാ, കരൂർ സ്നേഹാലയം, അമലാഭവൻ വൈക്കം, സ്നേഹഗിരി പെരിയപ്പുറം, മരിയഭവൻ മുത്തോലപുരം, ഗേൾസ് ടൗൺ കൊഴുവനാൽ, സ്നേഹസദൻ മുണ്ടൻകുന്ന് ജൂബിലി ഭവൻ, ദൈവദാൻ സെന്‍റർ ചെത്തിമറ്റം, കരൂർ ആനന്ദഭവൻ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: കെ.സി. ജോസ് (സണ്ണി), ഫാ തോമസ് ഓലിക്കൽ, ഡോളി മാത്യു മ്ലാക്കുഴിയിൽ, ലില്ലി ഡേവിസ് ഞാവള്ളിൽ, ഡോ. മാഗി ജേക്കബ്, പരേതരായ ഫാ. അലക്സാണ്ടർ ഓലിക്കൽ, സിസ്റ്റർ എലക്ടാ മേരി എഫ്‌സിസി, സെബാസ്റ്റ്യൻ (ജോണി), സിസ്റ്റർ അലക്സ് മേരി എഫ്സിസി, ഡോ. കെ.സി. ബേബി ഓലിക്കൽ (അൽഫോൻസാ കണ്ണാശുപത്രി പാലാ, തൊടുപുഴ).

ഫാ. ജോര്‍ജ്

ആലക്കളം: പൂവത്തോട് കടപ്പ രൂപതാംഗമായ ഫാ. ജോര്‍ജ് ആലക്കളം(82) അന്തരിച്ചു. സംസ്‌കാരം നാളെ രണ്ടിന് സഹോദരന്‍ തോമസിന്‍റെ ഭവനത്തില്‍ ആരംഭിച്ച് പൂവത്തോട് സെന്‍റ് തോമസ് പള്ളിയില്‍. സഹോദരങ്ങള്‍: പരേതനായ ജോസഫ് (ആമ്പല്ലൂര്‍), അന്നമ്മ തോമസ് പാത്തിക്കല്‍ (കട്ടപ്പന), തോമസ് ആലക്കളം, മറിയാമ്മ തോമസ് ചെമ്പനാനയ്ക്കല്‍ (പാലയ്ക്കാട്ടുമല), റോസമ്മ ജോസ് തോണക്കര (കൊഴുവനാല്‍), ദേവസ്യാച്ചന്‍. മൃതദേഹം നാളെ രാവിലെ പത്തിന് ഭവനത്തില്‍ കൊണ്ടുവരും.

എം.സി. അലക്‌സ് മേനാംപറമ്പിൽ

പാലാ: വെള്ളിയേപ്പള്ളി മേനാംപറമ്പില്‍ എം.സി. അലക്‌സ് (ചാണ്ടിച്ചന്‍ -71, എസ്ബിഐ റിട്ട. ഉദ്യോഗസ്ഥന്‍) അന്തരിച്ചു. സംസ്‌കാരം നടത്തി. വെറ്ററന്‍സ് നീന്തല്‍ താരവും നിരവധി മത്സരങ്ങളില്‍ സ്വര്‍ണ ജേതാവുമായിരുന്നു. പാലാ സെന്‍റ് തോമസ് കോളജ് പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ ദീര്‍ഘകാലം പ്രസിഡന്‍റ്, ജീവകാരുണ്യ പ്രവര്‍ത്തകന്‍, പൊതുപ്രവര്‍ത്തകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ: അന്നമ്മ മാന്നാനം പെരുമാലില്‍ കുടുംബാംഗം. മക്കള്‍: പ്രഫ. ചെറി അലക്‌സ് (ആര്‍ഐടി പാമ്പാടി), അന്ന സിസി അലക്‌സ്, സിസി ലൂക് അലക്‌സ്.മരുമക്കള്‍ : മീര റോസ് തെക്കേക്കര കോതമംഗലം (അസി.എൻജിനിയര്‍, കെഎസ്ഇബി, കടുത്തുരുത്തി), തോമസ് ആന്‍റണി ചൂളക്കല്‍ ആലുവ (സിംഗപ്പൂര്‍), അരുണ്‍ സാവിയോ നെല്ലിക്കുന്നേല്‍ കടപ്ലാമറ്റം (സിംഗപ്പൂര്‍). സഹോദരങ്ങൾ: ഗുവാഹത്തി (ആസാം) എമരിറ്റസ് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് മേനാംപറമ്പില്‍, ഫാ. ജോര്‍ജ് മേനാംപറമ്പില്‍ (സലേഷ്യന്‍), പരേതനായ ഫാ. മൈക്കിള്‍ മേനാംപറമ്പില്‍.

ലീലാമ്മ ഫിലിപ്പ്

മാന്നാനം: ഓട്ടപ്പള്ളിൽ ലീലാമ്മ ഫിലിപ്പ് (85) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് മാന്നാനം സെന്‍റ് സ്റ്റീഫൻസ് ക്നാനായ പള്ളിയിൽ. പരേത പാലതുരുത്ത് പൗവത്തേൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ഒ.പി. ഫിലിപ്പ് (ഹോട്ടൽ ഡെയ്സ്). മക്കൾ: ബെന്നി ഫിലിപ്പ്, പ്രൈംസൺ ഫിലിപ്പ്, സന്തോഷ് ഓട്ടപ്പള്ളി, ഡെയ്സി, മായ. മരുമക്കൾ: പരേതയായ ബീന ബെന്നി പടപുരക്കൽ കടുത്തുരുത്തി, ജയ്സ് കല്ലാനിക്കൽ കീരികോട്, ലെമി വടക്കേക്കര കരിങ്കുന്നം, സുരേഷ് കാരിക്കൽ മള്ളുശേരി.

ത്രേസ്യാമ്മ സ്‌കറിയ

പാറത്തോട്: പുതിയാപറമ്പില്‍ ത്രേസ്യാമ്മ സ്‌കറിയ (88) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വെളിച്ചിയാനി സെന്‍റ് തോമസ് ഫെറോന പള്ളിയിൽ. പരേത കാഞ്ഞിരപ്പള്ളി ഏര്‍ത്തയില്‍ കുടുംബാംഗം. ഭർത്താവ്: പരേതനായ എ.ജെ. സ്‌കറിയ (റിട്ട. അധ്യാപകൻ പാലാന്പടം എൽപി സ്കൂൾ, ചോറ്റി). മക്കള്‍: ജോസഫ് സഖറിയ (റിട്ട. ചീഫ് മാനേജര്‍ എസ്ബിഐ), ഏബ്രഹാം സ്‌കറിയ (അയര്‍ലന്‍ഡ്), തോമസ് സഖറിയ (റിട്ട. ഖാദിബോര്‍ഡ്, കോട്ടയം), ജേക്കബ് സഖറിയ (കെഎസ്ആർടിസി പൊന്‍കുന്നം), സോണി സഖറിയ (അയര്‍ലന്‍ഡ്). മരുമക്കള്‍: ലിസമ്മ ജോസഫ് പന്തുകളത്തില്‍ പുളിക്കല്‍കവല (സെന്‍റ് മേരീസ് എച്ച്എസ്എസ്, പട്ടം, തിരുവനന്തപുരം), സാലി ഏബ്രഹാം കള്ളിക്കാട്ട് തച്ചപ്പുഴ (അയര്‍ലന്‍ഡ്), ശുഭ തോമസ് ആലുംമൂട്ടില്‍ പൂമറ്റം പുതുപ്പള്ളി (അയര്‍ലന്‍ഡ്), സോണി സെബാസ്റ്റ്യന്‍ തളികപ്പറമ്പില്‍ പഴയിടം (സെന്‍റ് മേരീസ് എച്ച്എസ്എസ്, വെള്ളാരംകുന്ന്), നീനു എം. സെബാസ്റ്റ്യന്‍ മുതുപ്ലാക്കല്‍ നെയ്യാട്ടുശേരി (അയര്‍ലന്‍ഡ്). സഹോദരങ്ങൾ: ഫാ.ഡോ. ജയിംസ് ഏര്‍ത്തയില്‍ സിഎംഐ, ഫാ. ഈപ്പന്‍ ഏര്‍ത്തയില്‍ സിഎംഐ, ഫാ.ഡോ. മാത്യു ഏര്‍ത്തയില്‍ എസ്ജെ, മറിയാമ്മ പുള്ളിവേലിൽ, ബേബിച്ചന്‍ ഏര്‍ത്തയില്‍, പരേതരായ ഫാ. തോമസ് ഏര്‍ത്തയില്‍, റോസമ്മ മണ്ണംപ്ലാക്കൽ.

ജോണ്‍ കുര്യാക്കോസ്

കുമാരനെല്ലൂര്‍: നിരയത്ത് ജോണ്‍ കുര്യാക്കോസ് (ജോണ്‍സാര്‍ 82, റിട്ട.അധ്യാപകന്‍ ദേവമാതാ ഹൈസ്‌കൂള്‍ ചേന്നങ്കരി) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച 2.30ന് കുമാരനെല്ലൂരിലുള്ള ഭവനത്തില്‍ ആരംഭിച്ച് കുടമാളൂര്‍ സെന്‍റ് മേരീസ് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ പള്ളിയില്‍. ഭാര്യ പരേതയായ ലിസി ജോണ്‍ (റിട്ട.പ്രിന്‍സിപ്പല്‍ സെന്‍റ് തെരേസാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എറണാകുളം)മാന്നാനം തടത്തില്‍പുത്തന്‍പുരയില്‍ കുടുംബാംഗം. മക്കള്‍: ജോതിസ് (ഓസ്‌ട്രേലിയ), തേജസ്. മരുമകള്‍: സിനി മ്ലാമലപുതുപ്പറമ്പ് നെടുംകുന്നം (ഓസ്‌ട്രേലിയ).സഹോദരങ്ങള്‍: സിസ്റ്റര്‍ മറിയമ്മ കുര്യാക്കോസ് ഒഎംഎംഐ, ജോസഫ് കുര്യാക്കോസ്, ഫാ. ആന്‍റണി നിരയത്ത് (വികാരി ഹോളി ഫാമിലി പള്ളി, മാന്നില). മൃതദേഹം ഞായറാഴ്ച പത്തിന് ഭവനത്തില്‍ കൊണ്ടുവരും.

ടി.കെ. രാധ

പറവൂർ: പറവൂർ മേഖലയിലെ ആദ്യകാല ഖാദി പ്രചാര പ്രവർത്തകയായിരുന്ന മടപ്ളാതുരുത്ത് മടത്തിശേരി ടി.കെ. രാധ (93) അന്തരിച്ചു. സംസ്കാരം നടത്തി. 1965 കളിൽ നന്ത്യാട്ടുകുന്നം ഗാന്ധി സ്മാരക ഖാദി ഗ്രാമ വ്യവസായ സംഘത്തിന്‍റെ നേതൃത്വത്തിൽ വടക്കേക്കര പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഖാദിനൂൽനൂല്പ് കേന്ദ്രങ്ങളും നെയ്ത്തുശാലകളുമുണ്ടാക്കി ഒട്ടേറെ സ്ത്രീകൾക്കു തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് നേതൃത്വം നല്കി. ഭർത്താവ്: ബാലകൃഷ്ണൻ. മക്കൾ: സുധി (അമൃത ആശുപത്രി ), മീര (റിട്ട. ടീച്ചർ വിദ്യാപോഷിണി സ്കൂൾ, എറിയാട്). മരുമക്കൾ ദീപ (അമൃത ആശുപത്രി ), സുന്ദരേശൻ (റിട്ട. മർച്ചന്‍റ് നേവി.

ടി.എം. സേവ്യർ തുടിയൻപ്ലാക്കൽ

പയ്യാവൂർ : മുതിർന്ന കോൺഗ്രസ് നേതാവും പയ്യാവൂർ ഗ്രാമപഞ്ചായത്തിന്‍റെ പ്രഥമ പ്രസിഡന്‍റുമായിരുന്ന റിട്ട. അധ്യാപകൻ പൈസക്കരി തുടിയൻപ്ലാക്കൽ ടി.എം. സേവ്യർ (94) അന്തരിച്ചു. സംസ്കാരം നാളെ 10 ന് പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിൽ. ഇന്നു രാവിലെ 9.30 മുതൽ 10.30 വരെ പയ്യാവൂർ പഞ്ചായത്ത്‌ ഓഫീസ് പരിസരത്തും തുടർന്ന് 11 മുതൽ നാളെ രാവിലെ 10 വരെ സ്വഭവനത്തിലും പൊതുദർശന സൗകര്യം ഉണ്ടായിരിക്കും. ദീർഘകാലം പൈസക്കരി സെന്‍റ് മേരീസ്‌ യുപി സ്കൂളിൽ അധ്യാപകനും തുടർന്ന് ചന്ദനക്കാംപാറ ചെറുപുഷ്പം യുപി സ്കൂളിൽ മുഖ്യാധ്യാപകനുമായിരുന്നു. കോൺഗ്രസ് പയ്യാവൂർ മണ്ഡലം പ്രസിഡന്‍റ്, ജില്ലാ കമ്മിറ്റി മെന്പർ എന്നീ ചുമതലകൾ വഹിച്ചിരുന്നു. പഴശി റബേഴ്സ് ഡയറക്ടർ ബോർഡ്‌ മെന്പർ, പൈസക്കരി ക്ഷീരോത്പാദക സഹകരണ സംഘം സ്ഥാപക പ്രസിഡന്‍റ്, പൈസക്കരി റബർ കർഷക സംഘം പ്രസിഡന്‍റ്, കേരള സീനിയർ സിറ്റിസൺ ഫോറം ഇരിക്കൂർ ബ്ലോക്ക്‌ പ്രസിഡന്‍റ്, പയ്യാവൂർ ഐക്യനാണയ സംഘം സ്ഥാപകാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ മേരി ചെമ്പേരി കടുവാതൂക്കിൽ കുടുംബാംഗം. മക്കൾ: മാത്യു (തങ്കച്ചൻ, തിരുവനന്തപുരം), ലിസമ്മ (പേരാവൂർ), മോളി (ദുബായ്), ജെസി (റിട്ട. അധ്യാപിക, വയത്തൂർ യുപി സ്കൂൾ, ഉളിക്കൽ), സുജ (റിട്ട. അധ്യാപിക, ചെറുപുഷ്പം സ്കൂൾ, ചന്ദനക്കാംപാറ), ജോസ് (എൽഐസി ഡെവലപ്പ്മെന്‍റ് ഓഫീസർ, കോഴിക്കോട്), ഡോ. റോയ് (പ്രഫസർ, സെന്‍റ് ജോസഫ്സ് കോളജ്, പിലാത്തറ), അഡ്വ. സാജു (പയ്യാവൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റ്), ബിജി (മണക്കടവ്). മരുമക്കൾ: പുഷ്പമ്മ പതാലിൽ (ചെറുപുഴ), ജോയ് തുരുത്തിപ്പള്ളിൽ (പേരാവൂർ), ജോളി എണ്ണമ്പ്രായിൽ (റിട്ട. അധ്യാപകൻ, സെന്‍റ് തോമസ് ഹൈസ്കൂൾ, മണിക്കടവ്), ജോർജ് മാരിപ്പുറത്ത് (റിട്ട. മുഖ്യാധ്യാപകൻ, സെന്‍റ് അഗസ്റ്റിൻസ് ഹൈസ്കൂൾ, നെല്ലിക്കുറ്റി), ലീന (എൽഐസി, കോഴിക്കോട്), സോണിയ കുളത്തറ (ചുണ്ടക്കുന്ന്), മിനി കടൂക്കുന്നേൽ (ചെമ്പേരി), ആന്‍റണി രാമനാട്ട് (മണക്കടവ്), പരേതനായ തങ്കച്ചൻ കപ്പലുമാക്കൽ (കൂട്ടുപുഴ).

ജോസഫ്

രയറോം: ആദ്യകാല കുടിയേറ്റ കുടുംബാംഗം നിരപ്പേൽ ജോസഫ് (കുട്ടപ്പൻ -82) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് രയറോം സെന്‍റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: മേരി (ചെമ്പേരി കടുകം മാക്കൽ കുടുംബാംഗം). മക്കൾ: ഫാ. മാത്യു ജോസഫ് (എസ്‌വിഡി) കാഞ്ഞിരപ്പള്ളി, അഡ്വ. ജോർജ് ജോസഫ്, അഡ്വ. ജെയ്സൺ ജോസഫ്. മരുമക്കൾ : ലാൻസി തോമസ് മഞ്ഞകഴുകുന്നേൽ (മാലോം, അധ്യാപിക സെന്‍റ് മേരീസ് കോൺവെന്‍റ് സ്‌കൂൾ ആലക്കോട്), ശാന്തി വർഗീസ് പഴംപള്ളിൽ (മണ്ഡളം, അധ്യാപിക, ബിടിഎം ഇംഗ്ലീഷ് സ്‌കൂൾ നടുവിൽ).

സേവ്യർ

പെരുമ്പടവ് : പച്ചാണിയിലെ മൈലേട്ട് സേവ്യർ (71) അന്തരിച്ചു. പച്ചാണി സെന്‍റ് മേരീസ് പള്ളിയിലെ മതാധ്യാപകനായും പാരീഷ് കൗൺസിൽ അംഗമായും ദീർഘകാലം സേവനം ചെയ്തിരുന്നു.സംസ്കാരം 30ന് 11ന് പച്ചാണി സെന്‍റ് മേരീസ് പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി (അമ്പാട്ടേൽ കുടുംബാംഗം). മക്കൾ: ബോസ്കോ സേവ്യർ (മധ്യപ്രദേശ്), വിനു സേവ്യർ (യുകെ). മരുമക്കൾ: ലിമ (ചാലക്കുടി), കുര്യൻ (കോട്ടയം). സഹോദരങ്ങൾ: സിസ്റ്റർ ആഞ്ജലീന (രാജസ്ഥാൻ), ഏലിക്കുട്ടി (വെള്ളരിക്കുണ്ട്), പരേതരായ തോമസ്, വർഗീസ്, ജോർജ്, ദേവസ്യ, അമ്മിണി, സിസ്റ്റർ വിനീത, സിസ്റ്റർ ജൂലിൻ.

സിസ്‌റ്റർ വെസ്‌റ്റീന

കോയന്പത്തൂർ: സിഎംസി ജയറാണി പ്രോവിൻസിലെ ശരവണംപട്ടി വിമൽ ജ്യോതി മഠാംഗമായ സിസ്‌റ്റർ വെസ്‌റ്റീന (91) അന്തരിച്ചു. സംസ്‌കാരം മോൺ. ജോസഫ് ആലപ്പാടന്‍റെ മുഖ്യ കാർമികത്വത്തിൽ ശരവണംപട്ടി വിമൽ ജ്യോതി മഠത്തിൽ നടത്തി. പുതുക്കാട് പുളിക്കൽ പരേതരായ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകളാണ്. തൃശൂർ സേക്രഡ് ഹാർട്ട്, പാവറട്ടി ക്രെസ്റ്റ് കിംഗ്, ചേറൂർ സെന്‍റ് സേവ്യേഴ്‌സ്, കോയമ്പത്തൂർ ആവില, തിരിപ്പൂർ ലിറ്റിൽ ഫ്ളവർ എന്നീ കോൺവന്‍റുകളിൽ അംഗമായും പാലക്കാട് കാണിക്കമാതാ, പാലക്കാട് ജയ് ക്രിസ്റ്റോ, ഇരുമ്പകച്ചോല കാർമ്മൽ ഭവൻ, മണ്ണാർക്കാട് സെന്‍റ് തെരേസാസ് എന്നീ കോൺവന്‍റുകളിൽ സുപ്പീരിയറായും ഇൻഡോറിലെ വിവിധ മിഷൻ പ്രദേശങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോയ്, ജോസഫ്, റോസ്‌ലി, ലില്ലി.

ഡോ. അനന്തപത്മനാഭൻ

കോയമ്പത്തൂർ : മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പരപ്പനാട് കോവിലകം അംഗവും കോയമ്പത്തൂരിലെ പ്രമുഖ ഡോക്ടറുമായ ഡോ. അനന്തപത്മനാഭൻ (82) അന്തരിച്ചു. കോയമ്പത്തൂർ ടാറ്റാബാദ്, ഹാട്ട്കോ കോളനി, 175, 7ാം സ്ട്രീറ്റിലെ താമസക്കാരനായിരുന്നു. കഴിഞ്ഞ 45 വർഷത്തിലേറെയായി ഇദ്ധേഹം കോയമ്പത്തൂരിൽ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞചെലവിൽ മനോരോഗ ചികിത്സ ലഭ്യമാക്കിയിരുന്നു. സംസ്കാരം നാളെരാവിലെ പത്തിന് കോയമ്പത്തൂർ ആവാരംപാളയം ഇലക്ട്രിക് ശ്മശാനത്തിൽ നടക്കും. ഭാര്യ: ഡോ. പാർവതി ആനന്ദ്. മക്കൾ: ശശിരേഖ (ചെന്നൈ), മനോജ് (കോയമ്പത്തൂർ). മരുമക്കൾ: സുരേഷ്, എഞ്ചിലിൻ.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

27-08-2026

എനിക്കാണ് ഏട്ടനോട് ആദ്യം ഇഷ്ടം തോന്നിയത്; പ്രണയകഥ തുറന്നുപറഞ്ഞ് ശ്രീകലയും ഭർത്താവ് വിപിനും!

മാനസപുത്രിയിലെ സോഫി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ശ്രീകല ശശിധരൻ തന്‍റെ പ്രണയത്തെയും വിവാഹത്തെയും കുറിച്ച് മനസു തുറക്കുന്നു. ഭർത്താവ് വിപിനൊപ്പം നൽകിയ അഭിമുഖത്തിലാണ് താരം ഈ ഓർമ്മകൾ പങ്കുവെച്ചത്.

അടുത്തടുത്ത വീടുകളിലായിരുന്നു താമസമെങ്കിലും വിപിനോട് ആദ്യം ഇഷ്ടം തോന്നിയത് ശ്രീകലയ്ക്കായിരുന്നു. ആഘോഷദിനങ്ങളിലെ ആശംസകളിലൂടെ ആരംഭിച്ച ആ അടുപ്പം പിന്നീട് പ്രണയമായി വളരുകയായിരുന്നു. എന്നാൽ, വിപിന്‍റെ ഒരു സുഹൃത്തിന് ശ്രീകലയോട് പ്രണയമുണ്ടായിരുന്നു.

ഈ വിഷയം അറിയാതെ സുഹൃത്ത് പ്രണയാഭ്യർഥനയുമായി എത്തിയപ്പോൾ, തനിക്ക് ഇഷ്ടം വിപിനോടാണെന്ന കാര്യം ശ്രീകല തുറന്നുപറഞ്ഞു. സൗഹൃദത്തിന് ഏറെ വിലകൽപ്പിച്ചിരുന്ന വിപിന് പെട്ടെന്നൊരു തീരുമാനമെടുക്കാൻ കഴിഞ്ഞിരുന്നില്ല. സുഹൃത്തിന്‍റെ മനസറിഞ്ഞ ശേഷം പിന്നീട് തീരുമാനിക്കാമെന്നാണ് അദ്ദേഹം ആദ്യം അറിയിച്ചത്.

ശ്രീകലയുടെ പ്രണയാഭ്യർഥന തന്നെ ആശയക്കുഴപ്പത്തിലാക്കിയെന്ന് വിപിനും വ്യക്തമാക്കുന്നു. സുഹൃത്ത് ആഗ്രഹിച്ച പെൺകുട്ടിയെ സ്വന്തമാക്കുന്നത് സൗഹൃദത്തോടുള്ള ചതിയാകുമോ എന്നതായിരുന്നു വിപിന്‍റെ ആശങ്ക.

എന്നാൽ സുഹൃത്തുമായി തുറന്നുസംസാരിക്കുകയും അദ്ദേഹത്തിന് എതിർപ്പുകളൊന്നുമില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്ത ശേഷമാണ് വിപിൻ ശ്രീകലയുടെ പ്രണയം സ്വീകരിച്ചത്.

അടുത്ത ബന്ധുക്കൾ കൂടിയായ ഇരുവർക്കും വീട്ടുകാരുടെ ഭാഗത്തുനിന്ന് വലിയ പിന്തുണ തുടക്കത്തിൽ ലഭിച്ചിരുന്നില്ല. എങ്കിലും നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

27-08-2026

എനിക്കാണ് ഏട്ടനോട് ആദ്യം ഇഷ്ടം തോന്നിയത്; പ്രണയകഥ തുറന്നുപറഞ്ഞ് ശ്രീകലയും ഭർത്താവ് വിപിനും!

മാനസപുത്രിയിലെ സോഫി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ശ്രീകല ശശിധരൻ തന്‍റെ പ്രണയത്തെയും വിവാഹത്തെയും കുറിച്ച് മനസു തുറക്കുന്നു. ഭർത്താവ് വിപിനൊപ്പം നൽകിയ അഭിമുഖത്തിലാണ് താരം ഈ ഓർമ്മകൾ പങ്കുവെച്ചത്.

അടുത്തടുത്ത വീടുകളിലായിരുന്നു താമസമെങ്കിലും വിപിനോട് ആദ്യം ഇഷ്ടം തോന്നിയത് ശ്രീകലയ്ക്കായിരുന്നു. ആഘോഷദിനങ്ങളിലെ ആശംസകളിലൂടെ ആരംഭിച്ച ആ അടുപ്പം പിന്നീട് പ്രണയമായി വളരുകയായിരുന്നു. എന്നാൽ, വിപിന്‍റെ ഒരു സുഹൃത്തിന് ശ്രീകലയോട് പ്രണയമുണ്ടായിരുന്നു.

ഈ വിഷയം അറിയാതെ സുഹൃത്ത് പ്രണയാഭ്യർഥനയുമായി എത്തിയപ്പോൾ, തനിക്ക് ഇഷ്ടം വിപിനോടാണെന്ന കാര്യം ശ്രീകല തുറന്നുപറഞ്ഞു. സൗഹൃദത്തിന് ഏറെ വിലകൽപ്പിച്ചിരുന്ന വിപിന് പെട്ടെന്നൊരു തീരുമാനമെടുക്കാൻ കഴിഞ്ഞിരുന്നില്ല. സുഹൃത്തിന്‍റെ മനസറിഞ്ഞ ശേഷം പിന്നീട് തീരുമാനിക്കാമെന്നാണ് അദ്ദേഹം ആദ്യം അറിയിച്ചത്.

ശ്രീകലയുടെ പ്രണയാഭ്യർഥന തന്നെ ആശയക്കുഴപ്പത്തിലാക്കിയെന്ന് വിപിനും വ്യക്തമാക്കുന്നു. സുഹൃത്ത് ആഗ്രഹിച്ച പെൺകുട്ടിയെ സ്വന്തമാക്കുന്നത് സൗഹൃദത്തോടുള്ള ചതിയാകുമോ എന്നതായിരുന്നു വിപിന്‍റെ ആശങ്ക.

എന്നാൽ സുഹൃത്തുമായി തുറന്നുസംസാരിക്കുകയും അദ്ദേഹത്തിന് എതിർപ്പുകളൊന്നുമില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്ത ശേഷമാണ് വിപിൻ ശ്രീകലയുടെ പ്രണയം സ്വീകരിച്ചത്.

അടുത്ത ബന്ധുക്കൾ കൂടിയായ ഇരുവർക്കും വീട്ടുകാരുടെ ഭാഗത്തുനിന്ന് വലിയ പിന്തുണ തുടക്കത്തിൽ ലഭിച്ചിരുന്നില്ല. എങ്കിലും നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

21-08-2026

സ്നേഹം കൊണ്ട് പൊതിഞ്ഞ കുടുംബയൂണിറ്റ്

ഇണക്കവും പിണക്കവും അയൽക്കാരുമൊക്കെ ചേർന്ന് തികച്ചും സമാധാനത്തോടെ തിയേറ്ററിൽ കണ്ടിരിക്കാവുന്ന ഒരു സ്നേഹമുള്ള കുടുംബ യൂണിറ്റ്. നിവിൻ പോളി നായകനായെത്തിയ ബത്‌ലഹേം കുടുംബയൂണിറ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

തണ്ണീർമത്തൻ ദിനങ്ങൾ, പ്രേമലു എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഭാവന സ്റ്റുഡിയോസ് നിർമിച്ച ഈ ചിത്രം പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മനോഹരമായൊരു ഫീൽ ഗുഡ് എന്‍റർടൈനറാണ്.

മുണ്ടക്കയത്തുനിന്നും കറുകുറ്റിയിലേക്ക് പുതിയതായി താമസിപ്പിക്കാനെത്തുന്ന കുടുംബവും, അവരും അയൽക്കാരുമായുള്ള ഊഷ്മളമായ ബന്ധവുമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. പ്രായവ്യത്യാസമുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. ജസ്റ്റിൻ എന്ന കഥാപാത്രമായി നിവിൻ പോളി എത്തുമ്പോൾ, ആഷ്‌ലി എന്ന കഥാപാത്രമായി മമിത ബൈജു എത്തുന്നു.

19-08-2026

ഖലീഫയുടെ ഒന്നാംവരവ്!

കടുവയ്ക്കുശേഷം തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാമും നടന്‍ പൃഥ്വിരാജും ഒരുമിക്കുന്ന ഫാമിലി ആക്ഷന്‍ മാസ് കമേഴ്‌സ്യല്‍ ത്രില്ലര്‍, "ഖലീഫ' 20നു തിയറ്ററുകളില്‍. ജിനുവും സംവിധായകന്‍ വൈശാഖും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നിര്‍ണായക അതിഥിവേഷത്തിലെത്തുന്നു. സ്വര്‍ണം കൊണ്ട് തീർക്കുന്ന പ്രതികാരമാണു സിനിമ പറയുന്നത്.

"തിയറ്ററിലെത്തി ആര്‍പ്പുവിളിച്ച്, കയ്യടിച്ച്, ഈ ഉത്സവകാലം എന്‍ജോയ് ചെയ്തു പോകാന്‍ പറ്റുന്ന സിനിമ. എന്നാല്‍ അതില്‍ കാമ്പുള്ള കഥയും കഥാപാത്രങ്ങളും ഇമോഷന്‍സും പ്രണയവുമൊക്കെയുണ്ട്. അങ്ങനെയൊരുപാടു ലെയറുകളുള്ള കഥകള്‍ വീണുകിട്ടുക എന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ച് വളരെ അപൂര്‍വമായി സംഭവിക്കുന്ന ഭാഗ്യമാണ്'- ജിനു സണ്‍ഡേ ദീപികയോടു പറഞ്ഞു.

കഥാപശ്ചാത്തലം..?

ഇത് മലബാറിലെ ഒരു കഥയാണ്. പത്രങ്ങളിലൊക്കെ വാര്‍ത്തയാകാറുള്ള സ്വര്‍ണക്കടത്ത്, സ്വര്‍ണവേട്ട, കള്ളക്കടത്ത്...അത്തരം കാര്യങ്ങളുമായി മുന്നോട്ടുപോകുന്ന ഭാഗ്യാന്വേഷികളായ ചെറുപ്പക്കാര്‍, അവരുടെ ജീവിതം, പിന്നീട് അവരുടെ ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങള്‍, അത് അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു...അത്തരം വിഷയങ്ങള്‍ വാണിജ്യ ചേരുവകളോടെ പറയുകയാണ്. കേരളത്തില്‍ നിന്നു തുടങ്ങി ദുബായ്, നേപ്പാള്‍, ലണ്ടന്‍ എന്നിവിടങ്ങളിലൂടെയാണു കഥാസഞ്ചാരം.

വൈശാഖുമായുള്ള ആദ്യ അനുഭവം..?

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

27-08-2026

ഡാളസ് ഡബ്ല്യുഎംസി ആഗോള സമ്മേളനം അവിസ്മരണീയമായി

ഡാളസ് (ടെക്സസ്): വേൾഡ് മലയാളി കൗൺസിലിന്‍റെ (ഡബ്ല്യുഎംസി) 15-ാമത് ആഗോള സമ്മേളനത്തിനും 30-ാം വാർഷിക ആഘോഷങ്ങൾക്കും ഡാളസ് വിൻധാം എയർപോർട്ട് ഹോട്ടലിൽ ആവേശം വാനോളമുയർത്തി പരിപാടികൾ പൂർത്തിയായി.

ലോകമെമ്പാടുമുള്ള പ്രവാസി പ്രതിനിധികൾ പങ്കെടുത്ത ഔദ്യോഗിക ചർച്ചകൾക്കും പൊതുസമ്മേളനങ്ങൾക്കും കലാസന്ധ്യകൾക്കുമാണ് ഇരുദിവസങ്ങളിലും ഡാളസ് സാക്ഷ്യം വഹിച്ചത്.

വെള്ളിയാഴ്ച കോട്ടയം എംപി അഡ്വ. ഫ്രാൻസിസ് ജോർജ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തതും ഗ്ലോബൽ നേതാക്കൾ ചേർന്ന് കൗൺസിൽ പതാക ഉയർത്തി വിളംബര റാലി നടത്തിയതുമായ തുടർച്ചയ്ക്ക് പിന്നാലെയാണ് തുടർന്നുള്ള ദിനങ്ങളിലും പരിപാടികൾ അരങ്ങേറിയത്.

നാലു ദിവസം നീണ്ടുനിന്ന ഈ ആഗോള മലയാളി സംഗമത്തിന് തിങ്കളാഴ്ച തിരശീല വീണു.

ആവേശമായി ഗ്ലോബൽ കാബിനറ്റ്-എക്സിക്യൂട്ടീവ് യോഗങ്ങളും പൊതുസമ്മേളനവും

ശനിയാഴ്ച രാവിലെ റീജൻസി ഹാളിൽ നടന്ന ഗ്ലോബൽ കാബിനറ്റ്, ഗ്ലോബൽ എക്സിക്യൂട്ടീവ് യോഗങ്ങളോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. മൗനപ്രാർഥനയ്ക്ക് ശേഷം ഗ്ലോബൽ ജനറൽ സെക്രട്ടറി ക്രിസ്റ്റഫർ വർഗീസ് സ്വാഗതം ആശംസിച്ചു.

ഗ്ലോബൽ പ്രസിഡന്‍റ് ജോൺ മത്തായി പ്രസിഡൻഷ്യൽ അഡ്രസും ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള മുഖ്യപ്രഭാഷണവും നടത്തി. ഗ്ലോബൽ ട്രഷറർ നന്ദി പറഞ്ഞു. ഉച്ചകഴിഞ്ഞ് നടന്ന വിമൻസ് ഫോറം മീറ്റിംഗ് മുഖ്യാതിഥി ഡോ. ലിസി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു.

വൈകുന്നേരം ആറിന് ആരംഭിച്ച ഗംഭീരമായ പൊതുസമ്മേളനം ഡബ്ല്യുഎംസി അമേരിക്ക റീജിയൺ സെക്രട്ടറി അനീഷ് ജെയിംസിന്‍റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു. ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഇർവിംഗ് സിറ്റി മേയർ അൽ സാപന്‍റ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.

യോഗത്തിൽ എംപി ഫ്രാൻസിസ് ജോർജ് മുഖ്യാതിഥിയായിരുന്നു. സണ്ണി വെയ്ൽ സിറ്റി മേയർ സജി ജോർജ്, കോപ്പൽ സിറ്റി മേയർ പ്രോ ടെം ബിജു മാത്യു, സണ്ണി വെയ്ൽ സിറ്റി കൗൺസിൽ മെമ്പർ മനു ഡാനി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ബിസിനസ് രംഗത്തെ മികവിന് മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി. അഹമ്മദിനുള്ള ഡബ്ല്യുഎംസി ബിസിനസ് ഐക്കൺ അവാർഡ് അദ്ദേഹത്തിന് വേണ്ടി ജോസഫ് ഈപ്പൻ, എംപി ഫ്രാൻസിസ് ജോർജിൽ നിന്ന് ഏറ്റുവാങ്ങി. കൂടാതെ, ഡബ്ല്യുഎംസി സ്ഥാപക നേതാക്കളായ ആൻഡ്രൂ പപ്പച്ചൻ, ജോർജ് ആൻഡ്രൂസ്, വർഗീസ്, ഗോപാലപിള്ള എന്നിവരെ ചടങ്ങിൽ ആദരിച്ചു.

തുടർന്ന് ചലച്ചിത്ര നിർമാതാവും മ്യൂസിക് ഡയറക്ടറുമായ ഡോ. ലിസി ഫെർണാണ്ടസ്, മർഫി സിറ്റി കൗൺസിൽ മെമ്പർ എലിസബത്ത് എബ്രഹാം, ഷീമ ശ്രീധരൻ, യൂറോപ്പ് റീജിയൺ പ്രസിഡന്‍റ് മേഴ്‌സി തടത്തിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

ഡബ്ല്യുഎംസി ഗ്ലോബൽ കോൺഫറൻസ് കോകൺവീനർ നൈനാൻ മത്തായി നന്ദി രേഖപ്പെടുത്തി. കൃഷ്ണകിരണിന്‍റെ സോളോ ഡാൻസ്, സീതൾ, സീബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ഡാൻസ്, ശങ്കർ (യുഎക്യു പ്രൊവിൻസ്) അവതരിപ്പിച്ച ഗാനം, ഫാഷൻ ഷോ, ഡോ. ജെറോ വർഗീസിന്‍റെ ഗാനം, ടീം നാട്യയുടെ വുമൺ എംപവർമെന്‍റ് ഡാൻസ്, കരോക്കെ നൈറ്റ് എന്നിവ സദസിനെ ആവേശത്തിലാക്കി. സണ്ണി വെയ്ൽ മേയർ സജി ജോർജ് ഫാഷൻ ഷോയുടെ സമ്മാനദാനം നിർവഹിച്ചു.

സ്ഥാനാരോഹണവും വാലിഡക്ടറി സമ്മേളനവും

മൂന്നാം ദിനമായ ഞായറാഴ്ച വൈകുന്നേരം അന്ന മേരി അഗസ്റ്റിന്‍റെ പ്രാർഥനാ ഗാനത്തോടെ വാലിഡക്ടറി സമ്മേളനത്തിന് തുടക്കമായി. ഏലീഷ ഷാജിൻ അമേരിക്കൻ ദേശീയ ഗാനവും ആൻസി തലച്ചല്ലൂർ, സ്മിത സോണി എന്നിവർ ചേര്‍ന്ന് ഭാരതീയ ദേശീയ ഗാനവും ആലപിച്ചു.

ഗ്ലോബൽ ജനറൽ സെക്രട്ടറി ക്രിസ്റ്റഫർ വർഗീസ് സ്വാഗതം പറഞ്ഞു. ഇന്ത്യൻ കോണ്‍സുല്‍ ജനറല്‍ ഡി.സി. മഞ്ജുനാഥ് വീഡിയോ സന്ദേശത്തിലൂടെ ആശംസ കൈമാറി. ഡബ്ല്യുഎംസി ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള അധ്യക്ഷ പ്രസംഗവും ഗ്ലോബൽ പ്രസിഡന്‍റ് ജോൺ മത്തായി പ്രസിഡൻഷ്യൽ അഡ്രസും നടത്തി.

ടെക്സസ് സ്റ്റേറ്റ് റെപ്രസെന്‍റേറ്റീവ് ഓണറബിൾ ആഞ്ചി ചെൻ ദീപം തെളിയിച്ച് വാലിഡക്ടറി സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വരാനിരിക്കുന്ന പുതിയ ഗ്ലോബൽ പ്രസിഡന്‍റ് ജോളി തടത്തിലിനെയും വേദിയിലേക്ക് ക്ഷണിച്ചു. മംഗള്യം വീഡിയോ പ്രദർശനവും ഫിലാഡൽഫിയ പ്രൊവിൻസിനുള്ള ആദരവും വിതരണവും നടന്നു.

ചലച്ചിത്ര താരം ദിവ്യ ഉണ്ണി പ്രധാന അതിഥിയായി പങ്കെടുത്തു. എൻകോൺസ് ഐടി സർവീസസ് ഫൗണ്ടറും സിഇഒയുമായ മോബി കെ. ബാബുവിന് ഡബ്ല്യുഎംസി ഗ്ലോബൽ ബിസിനസ് എക്സലൻസ് അവാർഡ് ദിവ്യ ഉണ്ണി സമ്മാനിച്ചു. മോബി കെ. ബാബു മറുപടി പ്രസംഗവും തുടർന്ന് എംപി ഫ്രാൻസിസ് ജോർജ് മുഖ്യപ്രഭാഷണവും നടത്തി.

സഹ-സ്പോൺസറായ എസ്പിജെ അഡ്ജസ്റ്റിംഗ് മാനേജിംഗ് ഡയറക്ടർ ശരത് പി. ജെറോമിനുള്ള ഉപഹാരവും ഗ്ലോബൽ കോൺഫറൻസ് ജനറൽ കൺവീനർ ജോൺസൺ തലച്ചല്ലൂരിനുള്ള ഉപഹാരവും ദിവ്യ ഉണ്ണി കൈമാറി.

യുഎസ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ റവ. ഫാ. അലക്സാണ്ടർ ജെ. കുര്യൻ, ഡബ്ല്യുഎംസി അമേരിക്ക റീജിയൺ ചെയർമാൻ ജോണി കുന്നംപുറം, യൂറോപ്പ് റീജിയൺ ചെയർമാൻ ജോളി എം. പടയാറ്റിൽ, വൈസ് പ്രസിഡന്‍റ് ഡോ. പി. ബി. ബോസ്, ഗ്ലോബൽ വൈസ് ചെയർപേഴ്സൺ ഗ്രിഗറി മേടയിൽ, യൂറോപ്പ് റീജിയൺ പ്രസിഡന്‍റ് മേഴ്‌സി തടത്തിൽ, കോ-കൺവീനർ ബാബു തങ്ങളത്തിൽ, രജിസ്ട്രേഷൻ കോർഡിനേറ്റർ സോണി കണ്ണോത്തുതറ എന്നിവരും ആശംസകൾ നേർന്നു.

2026 - 2028 വർഷത്തേക്കുള്ള പുതിയ ഗ്ലോബൽ ഭാരവാഹികളുടെ പ്രഖ്യാപനം ഗ്ലോബൽ എൻഇസി ഫിലിപ്പ് തോമസ് നിർവഹിച്ചു. തുടർന്ന് ആൻഡ്രൂ പാപ്പച്ചന്‍റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സത്യപ്രതിജ്ഞാ ചടങ്ങും നടന്നു.

പുതിയ ചെയർമാനും പ്രസിഡന്‍റും സ്വീകരണ പ്രസംഗം നടത്തി. അസോസിയേറ്റ് ട്രഷറർ സ്മിത സോണി നന്ദി രേഖപ്പെടുത്തി.

മനംകവർന്ന് സാംസ്കാരിക സന്ധ്യയും ദിവ്യ ഉണ്ണിയുടെ നൃത്തവും

സമ്മേളന നടപടികൾക്ക് ശേഷം അരങ്ങേറിയ സാംസ്കാരിക സന്ധ്യയ്ക്ക് മാറ്റുകൂട്ടി പ്രശസ്ത നടി ദിവ്യ ഉണ്ണിയും സംഘവും അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസും, ദിവ്യ ഉണ്ണിയുടെ സോളോ ഡാൻസും സദസിന്‍റെ മനം കവർന്നു.

തുടർന്ന് ആൻസി തലച്ചല്ലൂർ, ശങ്കർ, ഡോ. ജെറോ വർഗീസ്, അമ്പിളി ലിസ ടോം, റാണി റോബിൻ എന്നിവർ ചേർന്ന് അവതരിപ്പിച്ച ഓണപ്പാട്ടും ബിജു മാത്യു, ഡോ. ജെറോ വർഗീസ്, ശങ്കർ എന്നിവരുടെ ഗാനമേളയും സമാപന സന്ധ്യയെ അവിസ്മരണീയമാക്കി.

27-08-2026

കേളി സിൽവർ വോളിബോൾ: അറബ്‌കോ ലോജസ്റ്റിക് ചാമ്പ്യന്മാർ

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കേളി സിൽവർ വോളിബോൾ 2026 കിരീടം അറബ്‌കോ ലോജസ്റ്റിക് സ്വന്തമാക്കി.

സുലൈ അറബ്‌കോ ഗ്രൗണ്ടിൽ ആവേശം നിറച്ച ഫൈനലിൽ മംഗളൂർ സ്പോർട്സ് ക്ലബ് ജുബൈലിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് മറികടന്നാണ് അറബ്‌കോ ജേതാക്കളായത്.

25 - 20 എന്ന സ്കോറിന് ആദ്യ സെറ്റ് ജുബൈൽ സ്വന്തമാക്കിയെങ്കിലും പിന്നീടുള്ള മൂന്ന് സെറ്റുകളിലും മികച്ച തിരിച്ചുവരവ് നടത്തിയ അറബ്‌കോ 18 - 25, 23 - 25, 22 - 25 എന്ന സ്കോറിന് വിജയം പിടിച്ചെടുത്തു.

നിർണായക ഘട്ടങ്ങളിൽ മികച്ച ആക്രമണവും പ്രതിരോധവും പുറത്തെടുത്ത അറബ്‌കോയാണ് ഒടുവിൽ കപ്പിൽ മുത്തമിട്ടത്. ആദ്യ സെമിഫൈനലിൽ മംഗളൂർ സ്പോർട്സ് ക്ലബ് ജുബൈൽ, ശക്കർഘർ റിയാദിനെ 25 - 23, 25 - 23, 16 - 25, 26 - 24 എന്ന സ്കോറിന് പരാജയപ്പെടുത്തി ഫൈനലിലെത്തി.

രണ്ടാം സെമിയിൽ സ്റ്റാർ സ്പോർട്സ് റിയാദിനെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് (25 - 14, 25 - 11, 25 - 7) തോൽപ്പിച്ചാണ് അറബ്‌കോ ലോജസ്റ്റിക് ഫൈനലിൽ പ്രവേശിച്ചത്. ടൂർണമെന്‍റിലെ മികച്ച താരമായി (എംവിപി) മംഗളൂർ ജുബൈലിന്‍റെ മിഗ്ദാദിനെ തെരഞ്ഞെടുത്തു.

അറബ്‌കോയുടെ ഹസൻ മികച്ച ബ്ലോക്കറും ജുബൈലിന്‍റെ ഫയാസ് മികച്ച സ്പൈക്കറുമായി. അറബ്‌കോയുടെ സഫർ മികച്ച സെറ്ററായും ആബിദ് മികച്ച ലിബറോയുമായി തെരഞ്ഞെടുക്കപ്പെട്ടു. വോളി ഫ്രണ്ട്സ് റിയാദിനാണ് ഫെയർ പ്ലേ പുരസ്കാരം.

സമാപന സമ്മേളനത്തിൽ കേളി പ്രസിഡന്‍റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷനായി. എംഎആർ പ്രോജക്ട് മാനേജിംഗ് ഡയറക്ടർ അൻവർ ഉദ്ഘാടനം ചെയ്തു. സിൽവർ ജൂബിലി സംഘാടക സമിതി വൈസ് ചെയർമാൻ നൗഫൽ സിദ്ദിഖ് ആമുഖപ്രസംഗം നടത്തി.

കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, സിദ്ധീഖ് അഹമ്മദ് (കോബ്ലാൻ), പ്രസാദ് വഞ്ചിപ്പുര (അസാഫ്), രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി, രാമചന്ദ്രൻ (അറബ്‌കോ) എന്നിവർ ആശംസകൾ നേർന്നു.

കേളി ട്രഷറർ മധു ബാലുശേരി സ്വാഗതവും ആക്ടിംഗ് സെക്രട്ടറി ഷാജി റസാഖ് നന്ദിയും പറഞ്ഞു. റഫറിമാർക്കും ഒഫീഷ്യൽസിനുമുള്ള മെമന്‍റോകൾ റിയാസ് പള്ളാട്ട്, ലത്തീഫ് കൂളിമാട്, മൻസൂർ, റനീസ് കരുനാഗപ്പള്ളി, ഇസ്മായിൽ കൊടിഞ്ഞി,സുബിൻ എന്നിവർ വിതരണം ചെയ്തു.

ടൂർണമെന്‍റിലെ മത്സരങ്ങൾ നിയന്ത്രിച്ചത് ഹനീഫ് മംഗലാപുരം, ദീപക് മംഗലാപുരം, ഗോപിനാഥ് കണ്ണൂർ, ഹക്കീം, ഷരീജ്, കരീം മദീന, അൻസി ഷാനിഷ് എന്നിവരടങ്ങിയ റഫറി പാനലാണ്. അൻസി ഷാനിഷിന്‍റെ സാന്നിധ്യവും റഫറി പാനലിനെ ശ്രദ്ധേയമാക്കി.

റണ്ണേഴ്സ് മെഡലുകൾ കേളി പ്രസിഡന്‍റും വിന്നേഴ്സ് മെഡലുകൾ ആക്ടിംഗ് സെക്രട്ടറിയും വിതരണം ചെയ്തു. വ്യക്തിഗത പുരസ്കാരങ്ങളും ട്രോഫികളും റഫീഖ് ചാലിയം, നസീർ മുള്ളൂർക്കര, നൗഫൽ സിദ്ദിഖ്, റഫീഖ് പാലത്ത്, ഷമീം മേലേതിൽ, സുജിത്ത് എന്നിവർ സമ്മാനിച്ചു.

ഫെയർ പ്ലേ പുരസ്കാരം കേളി കേന്ദ്രകമ്മിറ്റി അംഗം ബിജു തായമ്പത്ത് കൈമാറി. സെമിഫൈനലിസ്റ്റുകൾക്കുള്ള കാഷ് പ്രൈസുകൾ കേളി ജോയിന്‍റ് സെക്രട്ടറി രജീഷ് പിണറായി, സുലൈ ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ, കേളി വൈസ് പ്രസിഡന്‍റ് രാമകൃഷ്ണൻ, സുലൈ ഏരിയ സെക്രട്ടറി കൃഷ്ണൻകുട്ടി എന്നിവർ വിതരണം ചെയ്തു.

റണ്ണേഴ്സിനുള്ള സമ്മാനം ഗഫൂർ ആനമങ്ങാടും ട്രോഫി ഷാജി റസാഖും കൈമാറി. ജേതാക്കൾക്കുള്ള കാഷ് പ്രൈസ് കേളി ട്രഷറർ മധു ബാലുശേരിയും ട്രോഫി എംഎആർ പ്രോജക്ട് എംഡി അൻവറും സമ്മാനിച്ചു.

കേളി കലണ്ടർ സ്പോൺസർമാരായ കോബ്ലാന്‍റെ പ്രതിനിധിക്ക് കേളി ആക്ടിംഗ് സെക്രട്ടറിയും അസാഫിന്റെ പ്രതിനിധിക്ക് ട്രഷററും മെമന്‍റോ കൈമാറി.

സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ താരങ്ങൾ അണിനിരന്ന ടൂർണമെന്‍റ് മികച്ച നിലവാരത്തിലുള്ള മത്സരങ്ങളിലൂടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് കായികോത്സവത്തിന്‍റെ ആവേശം പകർന്നു.

രണ്ടു ദിവസങ്ങളിലായി നടന്ന പോരാട്ടങ്ങൾ പ്രവാസി സമൂഹത്തിലെ കായിക കൂട്ടായ്മയുടെയും സൗഹൃദത്തിന്‍റെയും വേദിയായി മാറി.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

27-08-2026

ഡാളസ് ഡബ്ല്യുഎംസി ആഗോള സമ്മേളനം അവിസ്മരണീയമായി

ഡാളസ് (ടെക്സസ്): വേൾഡ് മലയാളി കൗൺസിലിന്‍റെ (ഡബ്ല്യുഎംസി) 15-ാമത് ആഗോള സമ്മേളനത്തിനും 30-ാം വാർഷിക ആഘോഷങ്ങൾക്കും ഡാളസ് വിൻധാം എയർപോർട്ട് ഹോട്ടലിൽ ആവേശം വാനോളമുയർത്തി പരിപാടികൾ പൂർത്തിയായി.

ലോകമെമ്പാടുമുള്ള പ്രവാസി പ്രതിനിധികൾ പങ്കെടുത്ത ഔദ്യോഗിക ചർച്ചകൾക്കും പൊതുസമ്മേളനങ്ങൾക്കും കലാസന്ധ്യകൾക്കുമാണ് ഇരുദിവസങ്ങളിലും ഡാളസ് സാക്ഷ്യം വഹിച്ചത്.

വെള്ളിയാഴ്ച കോട്ടയം എംപി അഡ്വ. ഫ്രാൻസിസ് ജോർജ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തതും ഗ്ലോബൽ നേതാക്കൾ ചേർന്ന് കൗൺസിൽ പതാക ഉയർത്തി വിളംബര റാലി നടത്തിയതുമായ തുടർച്ചയ്ക്ക് പിന്നാലെയാണ് തുടർന്നുള്ള ദിനങ്ങളിലും പരിപാടികൾ അരങ്ങേറിയത്.

നാലു ദിവസം നീണ്ടുനിന്ന ഈ ആഗോള മലയാളി സംഗമത്തിന് തിങ്കളാഴ്ച തിരശീല വീണു.

ആവേശമായി ഗ്ലോബൽ കാബിനറ്റ്-എക്സിക്യൂട്ടീവ് യോഗങ്ങളും പൊതുസമ്മേളനവും

ശനിയാഴ്ച രാവിലെ റീജൻസി ഹാളിൽ നടന്ന ഗ്ലോബൽ കാബിനറ്റ്, ഗ്ലോബൽ എക്സിക്യൂട്ടീവ് യോഗങ്ങളോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. മൗനപ്രാർഥനയ്ക്ക് ശേഷം ഗ്ലോബൽ ജനറൽ സെക്രട്ടറി ക്രിസ്റ്റഫർ വർഗീസ് സ്വാഗതം ആശംസിച്ചു.

ഗ്ലോബൽ പ്രസിഡന്‍റ് ജോൺ മത്തായി പ്രസിഡൻഷ്യൽ അഡ്രസും ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള മുഖ്യപ്രഭാഷണവും നടത്തി. ഗ്ലോബൽ ട്രഷറർ നന്ദി പറഞ്ഞു. ഉച്ചകഴിഞ്ഞ് നടന്ന വിമൻസ് ഫോറം മീറ്റിംഗ് മുഖ്യാതിഥി ഡോ. ലിസി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു.

വൈകുന്നേരം ആറിന് ആരംഭിച്ച ഗംഭീരമായ പൊതുസമ്മേളനം ഡബ്ല്യുഎംസി അമേരിക്ക റീജിയൺ സെക്രട്ടറി അനീഷ് ജെയിംസിന്‍റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു. ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഇർവിംഗ് സിറ്റി മേയർ അൽ സാപന്‍റ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.

യോഗത്തിൽ എംപി ഫ്രാൻസിസ് ജോർജ് മുഖ്യാതിഥിയായിരുന്നു. സണ്ണി വെയ്ൽ സിറ്റി മേയർ സജി ജോർജ്, കോപ്പൽ സിറ്റി മേയർ പ്രോ ടെം ബിജു മാത്യു, സണ്ണി വെയ്ൽ സിറ്റി കൗൺസിൽ മെമ്പർ മനു ഡാനി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ബിസിനസ് രംഗത്തെ മികവിന് മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി. അഹമ്മദിനുള്ള ഡബ്ല്യുഎംസി ബിസിനസ് ഐക്കൺ അവാർഡ് അദ്ദേഹത്തിന് വേണ്ടി ജോസഫ് ഈപ്പൻ, എംപി ഫ്രാൻസിസ് ജോർജിൽ നിന്ന് ഏറ്റുവാങ്ങി. കൂടാതെ, ഡബ്ല്യുഎംസി സ്ഥാപക നേതാക്കളായ ആൻഡ്രൂ പപ്പച്ചൻ, ജോർജ് ആൻഡ്രൂസ്, വർഗീസ്, ഗോപാലപിള്ള എന്നിവരെ ചടങ്ങിൽ ആദരിച്ചു.

തുടർന്ന് ചലച്ചിത്ര നിർമാതാവും മ്യൂസിക് ഡയറക്ടറുമായ ഡോ. ലിസി ഫെർണാണ്ടസ്, മർഫി സിറ്റി കൗൺസിൽ മെമ്പർ എലിസബത്ത് എബ്രഹാം, ഷീമ ശ്രീധരൻ, യൂറോപ്പ് റീജിയൺ പ്രസിഡന്‍റ് മേഴ്‌സി തടത്തിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

ഡബ്ല്യുഎംസി ഗ്ലോബൽ കോൺഫറൻസ് കോകൺവീനർ നൈനാൻ മത്തായി നന്ദി രേഖപ്പെടുത്തി. കൃഷ്ണകിരണിന്‍റെ സോളോ ഡാൻസ്, സീതൾ, സീബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ഡാൻസ്, ശങ്കർ (യുഎക്യു പ്രൊവിൻസ്) അവതരിപ്പിച്ച ഗാനം, ഫാഷൻ ഷോ, ഡോ. ജെറോ വർഗീസിന്‍റെ ഗാനം, ടീം നാട്യയുടെ വുമൺ എംപവർമെന്‍റ് ഡാൻസ്, കരോക്കെ നൈറ്റ് എന്നിവ സദസിനെ ആവേശത്തിലാക്കി. സണ്ണി വെയ്ൽ മേയർ സജി ജോർജ് ഫാഷൻ ഷോയുടെ സമ്മാനദാനം നിർവഹിച്ചു.

സ്ഥാനാരോഹണവും വാലിഡക്ടറി സമ്മേളനവും

മൂന്നാം ദിനമായ ഞായറാഴ്ച വൈകുന്നേരം അന്ന മേരി അഗസ്റ്റിന്‍റെ പ്രാർഥനാ ഗാനത്തോടെ വാലിഡക്ടറി സമ്മേളനത്തിന് തുടക്കമായി. ഏലീഷ ഷാജിൻ അമേരിക്കൻ ദേശീയ ഗാനവും ആൻസി തലച്ചല്ലൂർ, സ്മിത സോണി എന്നിവർ ചേര്‍ന്ന് ഭാരതീയ ദേശീയ ഗാനവും ആലപിച്ചു.

ഗ്ലോബൽ ജനറൽ സെക്രട്ടറി ക്രിസ്റ്റഫർ വർഗീസ് സ്വാഗതം പറഞ്ഞു. ഇന്ത്യൻ കോണ്‍സുല്‍ ജനറല്‍ ഡി.സി. മഞ്ജുനാഥ് വീഡിയോ സന്ദേശത്തിലൂടെ ആശംസ കൈമാറി. ഡബ്ല്യുഎംസി ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള അധ്യക്ഷ പ്രസംഗവും ഗ്ലോബൽ പ്രസിഡന്‍റ് ജോൺ മത്തായി പ്രസിഡൻഷ്യൽ അഡ്രസും നടത്തി.

ടെക്സസ് സ്റ്റേറ്റ് റെപ്രസെന്‍റേറ്റീവ് ഓണറബിൾ ആഞ്ചി ചെൻ ദീപം തെളിയിച്ച് വാലിഡക്ടറി സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വരാനിരിക്കുന്ന പുതിയ ഗ്ലോബൽ പ്രസിഡന്‍റ് ജോളി തടത്തിലിനെയും വേദിയിലേക്ക് ക്ഷണിച്ചു. മംഗള്യം വീഡിയോ പ്രദർശനവും ഫിലാഡൽഫിയ പ്രൊവിൻസിനുള്ള ആദരവും വിതരണവും നടന്നു.

ചലച്ചിത്ര താരം ദിവ്യ ഉണ്ണി പ്രധാന അതിഥിയായി പങ്കെടുത്തു. എൻകോൺസ് ഐടി സർവീസസ് ഫൗണ്ടറും സിഇഒയുമായ മോബി കെ. ബാബുവിന് ഡബ്ല്യുഎംസി ഗ്ലോബൽ ബിസിനസ് എക്സലൻസ് അവാർഡ് ദിവ്യ ഉണ്ണി സമ്മാനിച്ചു. മോബി കെ. ബാബു മറുപടി പ്രസംഗവും തുടർന്ന് എംപി ഫ്രാൻസിസ് ജോർജ് മുഖ്യപ്രഭാഷണവും നടത്തി.

സഹ-സ്പോൺസറായ എസ്പിജെ അഡ്ജസ്റ്റിംഗ് മാനേജിംഗ് ഡയറക്ടർ ശരത് പി. ജെറോമിനുള്ള ഉപഹാരവും ഗ്ലോബൽ കോൺഫറൻസ് ജനറൽ കൺവീനർ ജോൺസൺ തലച്ചല്ലൂരിനുള്ള ഉപഹാരവും ദിവ്യ ഉണ്ണി കൈമാറി.

യുഎസ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ റവ. ഫാ. അലക്സാണ്ടർ ജെ. കുര്യൻ, ഡബ്ല്യുഎംസി അമേരിക്ക റീജിയൺ ചെയർമാൻ ജോണി കുന്നംപുറം, യൂറോപ്പ് റീജിയൺ ചെയർമാൻ ജോളി എം. പടയാറ്റിൽ, വൈസ് പ്രസിഡന്‍റ് ഡോ. പി. ബി. ബോസ്, ഗ്ലോബൽ വൈസ് ചെയർപേഴ്സൺ ഗ്രിഗറി മേടയിൽ, യൂറോപ്പ് റീജിയൺ പ്രസിഡന്‍റ് മേഴ്‌സി തടത്തിൽ, കോ-കൺവീനർ ബാബു തങ്ങളത്തിൽ, രജിസ്ട്രേഷൻ കോർഡിനേറ്റർ സോണി കണ്ണോത്തുതറ എന്നിവരും ആശംസകൾ നേർന്നു.

2026 - 2028 വർഷത്തേക്കുള്ള പുതിയ ഗ്ലോബൽ ഭാരവാഹികളുടെ പ്രഖ്യാപനം ഗ്ലോബൽ എൻഇസി ഫിലിപ്പ് തോമസ് നിർവഹിച്ചു. തുടർന്ന് ആൻഡ്രൂ പാപ്പച്ചന്‍റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സത്യപ്രതിജ്ഞാ ചടങ്ങും നടന്നു.

പുതിയ ചെയർമാനും പ്രസിഡന്‍റും സ്വീകരണ പ്രസംഗം നടത്തി. അസോസിയേറ്റ് ട്രഷറർ സ്മിത സോണി നന്ദി രേഖപ്പെടുത്തി.

മനംകവർന്ന് സാംസ്കാരിക സന്ധ്യയും ദിവ്യ ഉണ്ണിയുടെ നൃത്തവും

സമ്മേളന നടപടികൾക്ക് ശേഷം അരങ്ങേറിയ സാംസ്കാരിക സന്ധ്യയ്ക്ക് മാറ്റുകൂട്ടി പ്രശസ്ത നടി ദിവ്യ ഉണ്ണിയും സംഘവും അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസും, ദിവ്യ ഉണ്ണിയുടെ സോളോ ഡാൻസും സദസിന്‍റെ മനം കവർന്നു.

തുടർന്ന് ആൻസി തലച്ചല്ലൂർ, ശങ്കർ, ഡോ. ജെറോ വർഗീസ്, അമ്പിളി ലിസ ടോം, റാണി റോബിൻ എന്നിവർ ചേർന്ന് അവതരിപ്പിച്ച ഓണപ്പാട്ടും ബിജു മാത്യു, ഡോ. ജെറോ വർഗീസ്, ശങ്കർ എന്നിവരുടെ ഗാനമേളയും സമാപന സന്ധ്യയെ അവിസ്മരണീയമാക്കി.

27-08-2026

ജയിലിൽ നിന്ന് നേരെ കാബൂളിലേക്ക്; കൊടുംകുറ്റവാളികളായ 23 അഫ്ഗാൻ പൗരന്മാരെ നാടുകടത്തി ജർമനി

ബെർലിൻ: കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വിദേശികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി ജർമൻ സർക്കാർ മുന്നോട്ട്. വിവിധ ജയിലുകളിൽ കഠിനതടവ് അനുഭവിച്ചിരുന്ന 23 കൊടുംകുറ്റവാളികളായ അഫ്ഗാൻ പൗരന്മാരെ ജർമനി പ്രത്യേക വിമാനത്തിൽ കാബൂളിലേക്ക് നാടുകടത്തി.

തിങ്കളാഴ്ച അർധരാത്രി ലെയ്പ്സിഗ് വിമാനത്താവളത്തിൽ നിന്നാണ് ഫ്രീബേർഡ് എയർലൈൻസ് പ്രത്യേക വിമാനം നാടുകടത്തപ്പെട്ടവരുമായി പറന്നുയർന്നത്. ജർമൻ ഫെഡറൽ പോലീസിന്‍റെ (Bundespolizei) പ്രത്യേക സുരക്ഷാ സേനയുടെ കാവലിൽ തുർക്കിയിലെ ട്രാബ്‌സണിൽ (Trabzon) ഇന്ധനം നിറയ്ക്കാൻ ഇറങ്ങിയ വിമാനം ചൊവ്വാഴ്ച പുലർച്ചെ കാബൂളിലെത്തി.

ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്തവർ: ലൈംഗികാതിക്രമങ്ങൾ, വധശ്രമം, മാരകമായ കവർച്ചകൾ, വൻതോതിലുള്ള ലഹരിക്കടത്ത് തുടങ്ങിയ ഗുരുതര കേസുകളിൽ കോടതി ശിക്ഷിച്ചവരെയാണ് നാടുകടത്തിയത്. ഇവർക്ക് അഭയാർഥി പദവിക്ക് അർഹതയില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ആഭ്യന്തര മന്ത്രിയുടെ കർശന നിലപാട്: ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ നമ്മുടെ രാജ്യം വിടണം എന്നത് സമൂഹത്തിന്‍റെ ആവശ്യമാണ്. താമസാനുമതിയില്ലാത്തവരും കുറ്റവാളികളും നാടുകടത്തപ്പെടും; ഈ നയം കർശനമായി നടപ്പാക്കും എന്ന് ഫെഡറൽ ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിൻഡ് വ്യക്തമാക്കി.

താലിബാനുമായുള്ള ധാരണയും വിമർശനങ്ങളും: അഫ്ഗാനിസ്ഥാൻ ഭരിക്കുന്ന താലിബാൻ ഭരണകൂടവുമായി ധാരണയുണ്ടാക്കിയാണ് ജർമ്മനി ഈ നീക്കം നടത്തിയത്.

എന്നാൽ, സ്ത്രീകളുടെയും കുട്ടികളുടെയും മൗലികാവകാശങ്ങൾ കവരുന്ന താലിബാനുമായി സർക്കാർ സന്ധി ചെയ്യുകയാണെന്ന് ആരോപിച്ച് ഗ്രീൻ പാർട്ടി എം.പിമാർ രംഗത്തെത്തി.

വിമാനത്താവളത്തിൽ പ്രതിഷേധം: നാടുകടത്തൽ തടയാൻ തിങ്കളാഴ്ച രാത്രി ലെയ്പ്സിഗ് വിമാനത്താവളത്തിന് മുന്നിൽ എഴുപതോളം വരുന്ന മനുഷ്യാവകാശ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.

ആഭ്യന്തര സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്‍റെ ഭാഗമായി, അഭയാർഥി നിയമങ്ങൾ കർശനമാക്കാനും ക്രിമിനൽ പശ്ചാത്തലമുള്ള വിദേശികളെ എത്രയും വേഗം സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കാനുമുള്ള ജർമൻ സർക്കാരിന്‍റെ കടുത്ത തീരുമാനത്തിന്‍റെ ഭാഗമായാണ് ഈ വിമാന സർവീസ്.

ഭാവിയിലും സമാനമായ ശക്തമായ നാടുകടത്തൽ നടപടികൾ തുടരുമെന്നാണ് ആഭ്യന്തര മന്ത്രാലയം നൽകുന്ന സൂചന.

20-08-2026

ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം മെൽബണിൽ സംഘടിപ്പിച്ചു

മെൽബൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) നാഷണൽ കമ്മിറ്റിയും വിക്‌ടോറിയ സ്റ്റേറ്റ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി.

മെൽബണിലെ ഹാംപ്ടൺ പാർക്കിലുള്ള ഗോൾഡൻ കാസിൽ ഫംഗ്ഷൻ സെന്‍ററിൽ നടന്ന ആഘോഷപരിപാടി എംഎൽഎയും എഐസിസി വിദേശകാര്യ സെക്രട്ടറിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്ട്രേലിയ കേരള ചാപ്റ്റർ പ്രസിഡന്‍റ് പി.വി. ജിജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്‍റ് റോബിൻ ജോസഫ് സ്വാഗതം ആശംസിച്ചു.

മഹാത്മാഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിന്‍റെയും നേതൃത്വത്തിൽ നമ്മുടെ പൂർവികർ നടത്തിയ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ഉദ്ഘാടന പ്രസംഗത്തിൽ സജീവ് ജോസഫ് അനുസ്മരിച്ചു.

27-08-2026

പൂവിളികളുമായി ഡിഎംഎയുടെ ചിങ്ങനിലാവ്

ന്യൂഡൽഹി: പൂവിളികളുമായി ഡൽഹി മലയാളി അസോസിയേഷന്‍റെ ചിങ്ങനിലാവ് ഈസ്റ്റ് ഡൽഹി വസുന്ധര എൻക്ലേവിലെ മഹാരാജാ അഗ്രസെൻ കോളജ് ഓഡിറ്റോറിയത്തിൽ അരങ്ങേറി. സിനിമാ താരങ്ങളായ ടിനി ടോം, സുചിത്ര നായർ എന്നിവർ ചിങ്ങനിലാവിന് താരശോഭയേകി.

ഡിഎംഎ പ്രസിഡന്‍റ് കെ. രഘുനാഥിന്‍റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം കുമാരി വീണാ എസ്. നായർ ആലപിച്ച പ്രാർഥനാ ഗീതത്തോടെയാണ് ആരംഭിച്ചത്.

വൈസ് പ്രസിഡന്‍റും ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനറുമായ കെ.വി. മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്‍റും തിരുവാതിരകളി മത്സരം കൺവീനറുമായ കെ.ജി. രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറിയും പൂക്കള മത്സരത്തിന്‍റെയും ത്രൈമാസികയുടെയും കൺവീനർ പി.എൻ. ഷാജി, അഡീഷണൽ ട്രഷററും ജോയിന്‍റ് കൾച്ചറൽ കൺവീനറുമായ മനോജ് പൈവള്ളിൽ, ചീഫ് ഇന്‍റേണൽ ഓഡിറ്റർ കെ.വി. ബാബു, അഡീഷണൽ ഇന്‍റേണൽ ഓഡിറ്റർ ലീനാ രമണൻ, കൾച്ചറൽ പ്രോഗ്രാം കൺവീനറും ഡിഎംഎ പശ്ചിമ വിഹാർ ഏരിയ സെക്രട്ടറിയുമായ ജെ. സോമനാഥൻ തുടങ്ങിയവർ പങ്കെടുത്തു.

പ്രദീപ് സദാനന്ദനും എൻ. നിഷയുമായിരുന്നു അവതാരകർ. ചടങ്ങിൽ 14-ാമത് ലക്കം ഡിഎംഎ ത്രൈമാസിക ഓണം വിശേഷാൽപ്പതിപ്പിന്‍റെ പ്രകാശനവും ടിനി ടോം നിർവഹിച്ചു.

ആർകെ പുരം ഏരിയയിലെ ശിശിർ ജയനന്ദൻ (കൊമേഴ്‌സ്), ദ്വാരക ഏരിയയിലെ ആദി ഗൗരി (ഹ്യൂമാനിറ്റീസ്) ദിൽഷാദ് കോളനി ഏരിയയിലെ രതിൻ രാജൻ (സയൻസ്) എന്നിവർക്ക് ഡിഎംഎ - സലിൽ ശിവദാസ് എഡ്യൂക്കേഷൻ എക്സലൻസ് അവാർഡുകളും മായാപുരി-ഹരിനഗർ ഏരിയയിലെ അലീനാ വിനു (എഐ), ആർകെ പുരം ഏരിയയിലെ നിരഞ്ജനാ നടരാജ്‌ (സൈക്കോളജി), മെഹ്റോളി ഏരിയയിലെ ഷെറിൽ ഷാജി, വിശാൽ സോമൻ (ഇംഗ്ലീഷ്), ദിൽഷാദ് കോളനി ഏരിയയിലെ ജോയൽ തോമസ്, മയൂർ വിഹാർ ഫേസ്3 ഗാസിപ്പുർ ഏരിയയിലെ ആൻ മരിയ ടോം (കെമിസ്ട്രി) എന്നിവർക്ക് ഡിഎംഎ - പണിക്കേഴ്‌സ് ട്രാവൽ സബ്ജക്ട് മാസ്റ്ററി അവാർഡുകളും ചടങ്ങിൽ സമ്മാനിച്ചു.

ഓണാഘോഷങ്ങളോടനുബന്ധിച്ചു ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ഒരുക്കിയ പൂക്കള മത്സരത്തിലെയും തിരുവാതിരകളി മത്സരത്തിലേയും വിജയികൾക്ക് കാഷ് അവാർഡുകളും ട്രോഫികളും സമ്മാനിച്ചു.

തുടർന്ന് ഡോ. നിഷാ റാണിയുടെ നൃത്ത സംവിധാനത്തിൽ രംഗപൂജയോടെ കലാപരിപാടികൾ ആരംഭിച്ചു. തിരുവാതിരകളി മത്സരത്തിൽ ഒന്നാം സമ്മാനാർഹരായ ദ്വാരക ഏരിയ തിരുവാതിരകളി അവതരിപ്പിച്ചു.

അംബേദ്കർ നഗർ-പുഷ്പ് വിഹാർ, ആശ്രം-ശ്രീനിവാസ്പുരി, മെഹ്റോളി, മയൂർ വിഹാർ ഫേസ്-1, മയൂർ വിഹാർ ഫേസ്-2, മയൂർ വിഹാർ ഫേസ് 3-ഗാസിപ്പുർ, ആർ കെ പുരം, സൗത്ത് നികേതൻ, വസുന്ധര എൻക്ലേവ്, വികാസ്‌പുരി-ഹസ്താൽ, വിനയ്നഗർ-കിദ്വായ് നഗർ എന്നീ ഏരിയകളിൽനിന്നുള്ള ഇരുന്നൂറിൽപ്പരം കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികൾ ചിങ്ങനിലാവിന് ചാരുതയേകി.

ഡൽഹിയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. അത്താഴ വിരുന്നോടുകൂടിയാണ് പരിപാടികൾ സമാപിച്ചത്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

25-08-2026

ഓണസദ്യ കഴിക്കുമ്പോൾ ഇതുകൂടി അറിയണം...


ഓണസദ്യ കഴിക്കുമ്പോൾ ഇതുകൂടി അറിയണം...

 

എല്ലാ ഉത്സവങ്ങളുടെയും അവിഭാജ്യ ഘടകമാണ് നല്ല ഭക്ഷണം. പ്രത്യേകിച്ചും ഓണത്തിനു കൊയ്ത്തുത്സവത്തിന്‍റെ മാനം കൂടിയുള്ളതിനാൽ വിഭവസമൃദ്ധമായ സദ്യ ഓണാഘോഷത്തിൽ ഒഴിച്ചുകൂടാനാകാത്തതാണ്. കുബേര കുചേല വ്യത്യസമില്ലാതെ ജാതിമതഭേദമെന്യേ ആബാലവൃദ്ധം ജനങ്ങൾക്കും ഓണസദ്യ പ്രിയങ്കരം.

 കുടുംബബന്ധങ്ങൾ തേച്ചുമിനുക്കി തിളക്കമാർന്നതാക്കുന്നതിനുള്ള അവസരം കൂടിയാണ് ഓണം. പരസ്പരം കാണുകയും വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്ന അവസരമായും ഓണം മാറുന്നു. ഒന്നിച്ചുകൂടി ഒരുമിച്ചു ഭക്ഷണം തയാറാക്കി കഴിക്കുന്പോൾ ഓണം കൂട്ടായ്മയുടെ കൂടി ഉത്സവമാകുന്നു.

 പണ്ടൊക്കെ സദ്യയെന്നത് ഓണം പോലെയുള്ള വിശേഷാവസരങ്ങളിലായിരുന്നു. ഇന്നു കാലം മാറിയപ്പോൾ ദിവസവും സദ്യ വിളന്പുന്ന ഹോട്ടലുകൾ നാട്ടിൽ പലയിടങ്ങളിലുമായി. മിക്കപ്പോഴും ഭക്ഷണം ഒന്നു രണ്ടു കറികളിലൊതുങ്ങുന്പോൾ ഓണത്തിനാണ് വിഭവസമൃദ്ധമായി നാം ആഹാരം കഴിക്കുന്നത്. ഇപ്പോൾ എന്തു വിശേഷത്തിനും സദ്യ ഒഴിവാക്കാനാകാതെ വന്നിരിക്കുന്നു.

ഭക്ഷണം ഷഡ്രസപ്രധാനം

ഓണസദ്യയെന്നതു നമ്മുടെ ദഹനേന്ദ്രിയത്തെ നന്നായി മനസിലാക്കിയശേഷം പൂർവികരായ ആചാര്യന്മാർ വിഭാവന ചെയ്തതാണ്. ഷഡ്രസപ്രധാനമാണ് നമ്മുടെ ഭക്ഷണമെന്നു പറയാറുണ്ട്. മധുരം, എരിവ്, ഉപ്പ്, കയ്പ്, ചവർപ്പ്, പുളി..എന്നീ ആറു രസങ്ങളും ഓണസദ്യയിലുണ്ട്. ഈ ആറു രസങ്ങളും ചേർന്ന ഭക്ഷണത്തെ ഒന്നാംതരം ഓണസദ്യയെന്നു പറയാം.

ഓണസദ്യ സമീകൃതാഹാരം

ഓണസദ്യ സമീകൃതാഹാരമെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. എല്ലാത്തരം പച്ചക്കറികളിൽ നിന്നുമുള്ള പോഷകങ്ങൾ ഓണസദ്യയിൽ നിന്നു ലഭിക്കും. ആവശ്യത്തിനു കാർബോഹൈഡ്രേറ്റും പ്രോട്ടീനുമുണ്ട്. പച്ചക്കറികൾ കൂടുതലായി ഉപയോഗിക്കുന്നതിനാൽ അതിൽ നിന്നു ധാതുലവണങ്ങൾ, ജീവകങ്ങൾ എന്നിവയും ശരീരത്തിനു കിട്ടുന്നു.

അടുത്ത തലമുറയുടെ ആരോഗ്യം മനസിൽ കണ്ടാണ് ഓണസദ്യയിൽ വിഭവങ്ങളുടെ നീണ്ടനിര. ഓരോ വിഭവവും പരസ്പരം ബന്ധപ്പെിരിക്കുന്നു. ചോറുവിളന്പിയ ശേഷം ഒഴിക്കുന്ന പരിപ്പിനൊപ്പം പപ്പടവും നെയ്യും. എല്ലാം പരസ്പരപൂരകങ്ങൾ. ശരീരപോഷണത്തിന് ആവശ്യമായതെല്ലാം ഓണസദ്യയിലുണ്ട്.

തൂശനിലയിലെ കുത്തരിച്ചോറ്

ഓണസദ്യ വിളന്പുന്ന ഇലയ്ക്കു പോലും പ്രത്യേകതയുണ്ട്. കഴുകിയെടുത്ത തൂശനിലയിലാണു സദ്യ വിളന്പുന്നത്. അധികം മുറ്റാത്ത തളിരിലയിൽ ചൂടു ചോറു വീഴുന്പോൽ ഇലയിൽ നിന്നു ചില വിറ്റാമിനുകളും ക്ലോറോഫിലും ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിലെത്തും. അലുമിനിയത്തിന്‍റെയും ചെമ്പിന്‍റെയും അംശം അല്പം പോലും കലരാത്ത ഭക്ഷണം എന്ന പ്രത്യേകതയും തൂശനിലയിൽ സദ്യയുണ്ണുന്പോൾ കിട്ടും. അലുമിനിയം ഫോയിലിലും പ്ലാസ്റ്റിക് കോട്ടിംഗ് പേപ്പറുകളി ലും പ്ലാസ്റ്റിക് ഇലകളിലും ഭക്ഷണം കഴിക്കുന്ന പതിവുകളിൽ നിന്ന് പലർക്കും ഓണനാളുകൾ മോചനം നല്കും.

തവിടിനു വിറ്റാമിൻ ബി കോംപ്ലക്സ്

സദ്യയിൽ പ്രധാനം കുത്തരിച്ചോറു തന്നെ. തവിടു കളയാത്ത കുത്തരിച്ചോറ്. കുത്തരിച്ചോറിൽ നിന്നു കാർബോഹൈഡ്രേറ്റ് കിട്ടുന്നു. തവിടുകളയാത്തതിനാൽ അതിൽ നിന്നു വിറ്റാമിൻ ബി കോപ്ലക്സും കിട്ടും.

മഴവിൽ അഴകോടെ കറികൾ

ഓണസദ്യ വിളന്പുന്നതിനു പോലും ഏറെ പ്രത്യേകതകളുണ്ട്. നഗരത്തിലെ തിരക്കുകൾക്കു വിടനല്കി ഓണനാളുകളിൽ നാട്ടിൻപുറത്തെ ബന്ധുവീടുകളിലെത്തുന്പോൾ പലപ്പോഴും കൊച്ചുകുട്ടികൾ ഏറെ കൗതുകത്തോടെ സദ്യ വിളന്പുന്നതു നോക്കി നിൽക്കാറുണ്ട്. കൃത്രിമമായി നിറങ്ങൾ ചേർക്കാതെ തന്നെ മഴവിൽ അഴകുള്ള കറികൾ തൂശനിലയിൽ തെളിയുന്ന കാഴ്ച നയനാമൃതം തന്നെ. മാങ്ങഅച്ചാർ ചുവപ്പുനിറം, കിച്ചടി വെള്ള നിറം, ബീറ്റ്റൂട്ട് കിച്ചടി പിങ്ക് നിറം, കാബേജ് തോരൻ മഞ്ഞ നിറം... എന്നിങ്ങനെ സ്വാഭാവിക നിറങ്ങളിലുള്ള കറികൾ ഓണസദ്യയെ വർണാഭമാക്കുന്നു. പല നിറങ്ങളിലുള്ള പച്ചക്കറികളും ഇലക്കറികളും പഴങ്ങളും സമ്മാനിക്കുന്ന പോഷകങ്ങൾ ആരോഗ്യജീവിതത്തിനു മുതൽക്കൂട്ടാകുന്നു.

ബുദ്ധിവികാസത്തിനു പരിപ്പും നെയ്യും

പരിപ്പും നെയ്യും കുട്ടികൾക്കു രുചിയും കൗതുകവും സമ്മാനിക്കുന്നതിനൊപ്പം അവരുടെ ബുദ്ധിവികാസത്തിനു സഹായകമായ പോഷകങ്ങളുംനല്കുന്നു. പരിപ്പിൽ നിന്നു കിട്ടുന്ന പ്രോട്ടീനും നെയ്യിൽ നിന്നു കിട്ടുന്ന മീഡിയം ചെയിൻ ട്രൈ ഗ്ലിസറൈഡ്സും(സാച്ചുറേറ്റഡ് ഫാറ്റ്) കുട്ടികളുടെ ബുദ്ധിവികാസത്തിന് അവശ്യം. പണ്ടുള്ളവർ പരിപ്പും നെയ്യും ചേർത്തു കുട്ടികൾക്കു ചോറു കൊടുത്തിരുന്നത് വെറുതേയല്ലെന്ന് മനസിലായില്ലേ. ഇത്തരം
ശാസ്ത്രീയ വശം കൂടി അറിയുന്പോൾ വാസ്തവത്തിൽ സദ്യയുടെ മഹത്വം ഒന്നുകൂടി മെച്ചപ്പെടുകയാണു ചെയ്യുന്നത്.

സാമ്പാർ നന്നായാൽ സദ്യ നന്നായി

പരിപ്പും നെയ്യും കഴിഞ്ഞാൽ പിന്നെ സാന്പാർ. കറികളിൽ പ്രധാനിയാണു സാമ്പാർ. സന്പാർ നന്നായാൽ സദ്യ നന്നായി എന്നാണു പറയാറുള്ളത്. പരിപ്പും മറ്റു പച്ചക്കറികളും ചേർന്ന സാന്പാറിലൂടെ ശരീരത്തിനു വേണ്ട എല്ലാ പോഷകങ്ങളും കിട്ടും. ഇലക്കറി കൊണ്ടുള്ള തോരൻ, നീളത്തിൽ മുറിച്ച പച്ചക്കറികൾ കൊണ്ടു തയാറാക്കുന്ന അവിയൽ എന്നിവയിൽ നിന്നെല്ലാം ധാരാളം നാരുകളും വിറ്റാമിനുകളും ശരീരത്തിനു കിട്ടും. പലതരം പച്ചക്കറികൾ ചേർത്ത വിഭവങ്ങൾ ഭക്ഷണക്രമത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് ആരോഗ്യജീവിതത്തിനു സഹായകം. സാമ്പാറും അവിയലും കഴിക്കുമ്പോൾത്തന്നെ നമുക്ക് അവശ്യം വേണ്ട പോഷകങ്ങൾ സ്വന്തമാക്കാം.

പയറിലും പരിപ്പിലും പ്രോട്ടീൻ

പയറും പച്ചക്കറിയും ചേർത്തുണ്ടാക്കുന്ന എരിശേരി, അധികം മൂപ്പെത്താത്ത കുന്പളങ്ങയും വൻപയറും ചേർത്തുണ്ടാക്കുന്ന ഓലൻ എന്നിവയും രുചിയിലും ഗുണത്തിലും മുൻപന്തിയിൽത്തന്നെ. പയറിലൂടെയും പരിപ്പിലൂടെയും ശരീരത്തിനാവശ്യമായ പ്രോട്ടീൻ ലഭിക്കും.

ശുദ്ധീകരണത്തിന് ഓലൻ

ഓലൻ എരിവു കുറഞ്ഞ വിഭവമായതിനാൽ കുട്ടികൾക്കും ഏറെയിഷ്ടം. പണ്ടു നാട്ടിൻപുറങ്ങളിൽ ചെറിയ നെയ്ക്കുന്പളങ്ങ സുലഭമായിരുന്നു. ഇന്ന് അതിനുപകരം മാർക്കറ്റിൽ നിന്നു തടിയൻ കായയാണ് അടുക്കളയിലെത്തുന്നത്. ചെറിയ കുന്പളങ്ങയിൽ ജലാംശം കുറവാണ്. വയറിനുണ്ടാകുന്ന എല്ലാ അസുഖങ്ങൾക്കും നെയ്ക്കുന്പളങ്ങയുടെ ജ്യൂസ് ഗുണപ്രദമെന്ന് ആയുർവേദം പറയുന്നു. ശരീരത്തിന് ക്ലെൻസിംഗ് ഇഫക്ട് നല്കുന്ന പച്ചക്കറിയാണ് കുന്പളങ്ങ; ശരീരത്തിലെ മാലിന്യങ്ങൾ പുറന്തളളുന്നതിനു സഹായകമെന്നു ചുരുക്കം.

മോരും രസവും ദഹനത്തിന്

ഇഞ്ചിയും പുളിയും ചേർത്തു തയാറാക്കുന്ന പുളിയിഞ്ചിയാണ് ഓണസദ്യയിലെ മറ്റൊരു താരം. മോരും രസവും ദഹനത്തിനു സഹായകം. പായസവും കുടിച്ചു തീരുന്പോഴാണു സദ്യയിൽ രസവും മോരും വിളന്പുന്നത്. രസത്തിലുള്ള കുരുമുളകും വെളുത്തുള്ളിയും ചേർന്നുവരുന്പോൾ അത് ഒൗഷധക്കൂട്ടു പോലെയാണ്. പെട്ടെന്നു ദഹനം സാധ്യമാക്കുന്നു.
അവസാനം രസവും മോരും കുടിച്ചാൽ വയറിനു സദ്യയുടെ ഭാരം ഉണ്ടാവില്ല. കാളനിലെ പുളിയും എരിശേരിയിലെ എരിവുമാണ് ഓണസദ്യ സമ്മാനിക്കുന്ന മറ്റു രസങ്ങൾ.പായസത്തിൽ മധുരം. പാവയ്ക്ക മെഴുക്കുപുരട്ടിയുടെ ചവർപ്പ്.. ഷഡ്രസങ്ങൾ ഓണസദ്യയിൽ പൂർണമാകുന്നു.

ഓണസദ്യയിലെ തെക്കനും വടക്കനും

ഓണസദ്യയിൽ പിന്നെയുള്ളതു കൂട്ടുകറി. വടക്കൻ മലബാറിൽ എല്ലാ പച്ചക്കറികളും ചേർത്താണ് കൂട്ടുകറി തയാറാക്കുന്നത്. എന്നാൽ തെക്കൻ കേരളത്തിൽ ഉരുളക്കിഴങ്ങും ഉള്ളിയും മസാലയും ചേർത്താണ് കൂട്ടുകറി തയാറാക്കുന്നത്.
വടക്കൻ കേരളത്തിൽ ഓണസദ്യയിൽ ചിക്കൻ ഉൾപ്പെടെയുള്ള നോണ്‍ വെജും വിളന്പും. തെക്കൻ കേരളത്തിൽ ഓണസദ്യ ശുദ്ധ വെജിറ്റേറിയൻ.

പോഷകസമൃദ്ധം

പച്ചക്കറികളിൽ നിന്നു ലഭിക്കുന്ന ആൻറിഓക്സിഡൻറുകളും സൂക്ഷ്മപോഷകങ്ങൾ എന്നു വിളിക്കുന്ന മൈക്രോ ന്യൂട്രിയൻറുകളും ഓണസദ്യയിലൂടെ സുലഭമായി ശരീരത്തിനു കിട്ടുന്നു. കടുകിൽ നിന്ന് ഒമേഗ 3 ഫാറ്റി ആസിഡുകൾ. മഞ്ഞളിൽ നിന്ന് കുർക്യുമിൻ. ചുരുക്കത്തിൽ പോഷകസമൃദ്ധമാണ് ഓണസദ്യ. അവയെല്ലാം ശരീരത്തിനു രോഗപ്രതിരോധ ശേഷി നല്കുന്നു.

സാത്വികം

സസ്യാഹാരത്തിന്‍റെ പ്രസക്തിയെക്കുറിച്ചു പണ്ടേക്കുപണ്ടേ നമുക്കറിയാം. അതിനാൽ കേരളത്തിൽ, പ്രത്യേകിച്ചു തെക്കൻ കേരളത്തിൽ എല്ലാ ചടങ്ങുകളിലും ശുദ്ധ സസ്യാഹാരം മാത്രമാണു വിളന്പുന്നത്. ദൈവികവും സാത്വികവുമാണ് ഓണസദ്യയിലെ വിഭവങ്ങൾ. സാത്വിക് ഡയറ്റ് എന്നാൽ ജെന്‍റിൽ എന്നർഥം. ഭക്ഷണം നമ്മുടെ സ്വഭാവത്തെയും സ്വാധീനിക്കുമെന്ന് ഓർക്കുമല്ലോ.

വിവരങ്ങൾ:
ഡോ. അനിതാ മോഹൻ
നുട്രീഷൻ സ്പെഷലിസ്റ്റ് ആൻഡ്
ഡയറ്റ് കൺസൾട്ടന്‍റ്

25-08-2026

ഓണസദ്യ കഴിക്കുമ്പോൾ ഇതുകൂടി അറിയണം...


ഓണസദ്യ കഴിക്കുമ്പോൾ ഇതുകൂടി അറിയണം...

 

എല്ലാ ഉത്സവങ്ങളുടെയും അവിഭാജ്യ ഘടകമാണ് നല്ല ഭക്ഷണം. പ്രത്യേകിച്ചും ഓണത്തിനു കൊയ്ത്തുത്സവത്തിന്‍റെ മാനം കൂടിയുള്ളതിനാൽ വിഭവസമൃദ്ധമായ സദ്യ ഓണാഘോഷത്തിൽ ഒഴിച്ചുകൂടാനാകാത്തതാണ്. കുബേര കുചേല വ്യത്യസമില്ലാതെ ജാതിമതഭേദമെന്യേ ആബാലവൃദ്ധം ജനങ്ങൾക്കും ഓണസദ്യ പ്രിയങ്കരം.

 കുടുംബബന്ധങ്ങൾ തേച്ചുമിനുക്കി തിളക്കമാർന്നതാക്കുന്നതിനുള്ള അവസരം കൂടിയാണ് ഓണം. പരസ്പരം കാണുകയും വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്ന അവസരമായും ഓണം മാറുന്നു. ഒന്നിച്ചുകൂടി ഒരുമിച്ചു ഭക്ഷണം തയാറാക്കി കഴിക്കുന്പോൾ ഓണം കൂട്ടായ്മയുടെ കൂടി ഉത്സവമാകുന്നു.

 പണ്ടൊക്കെ സദ്യയെന്നത് ഓണം പോലെയുള്ള വിശേഷാവസരങ്ങളിലായിരുന്നു. ഇന്നു കാലം മാറിയപ്പോൾ ദിവസവും സദ്യ വിളന്പുന്ന ഹോട്ടലുകൾ നാട്ടിൽ പലയിടങ്ങളിലുമായി. മിക്കപ്പോഴും ഭക്ഷണം ഒന്നു രണ്ടു കറികളിലൊതുങ്ങുന്പോൾ ഓണത്തിനാണ് വിഭവസമൃദ്ധമായി നാം ആഹാരം കഴിക്കുന്നത്. ഇപ്പോൾ എന്തു വിശേഷത്തിനും സദ്യ ഒഴിവാക്കാനാകാതെ വന്നിരിക്കുന്നു.

ഭക്ഷണം ഷഡ്രസപ്രധാനം

ഓണസദ്യയെന്നതു നമ്മുടെ ദഹനേന്ദ്രിയത്തെ നന്നായി മനസിലാക്കിയശേഷം പൂർവികരായ ആചാര്യന്മാർ വിഭാവന ചെയ്തതാണ്. ഷഡ്രസപ്രധാനമാണ് നമ്മുടെ ഭക്ഷണമെന്നു പറയാറുണ്ട്. മധുരം, എരിവ്, ഉപ്പ്, കയ്പ്, ചവർപ്പ്, പുളി..എന്നീ ആറു രസങ്ങളും ഓണസദ്യയിലുണ്ട്. ഈ ആറു രസങ്ങളും ചേർന്ന ഭക്ഷണത്തെ ഒന്നാംതരം ഓണസദ്യയെന്നു പറയാം.

ഓണസദ്യ സമീകൃതാഹാരം

ഓണസദ്യ സമീകൃതാഹാരമെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. എല്ലാത്തരം പച്ചക്കറികളിൽ നിന്നുമുള്ള പോഷകങ്ങൾ ഓണസദ്യയിൽ നിന്നു ലഭിക്കും. ആവശ്യത്തിനു കാർബോഹൈഡ്രേറ്റും പ്രോട്ടീനുമുണ്ട്. പച്ചക്കറികൾ കൂടുതലായി ഉപയോഗിക്കുന്നതിനാൽ അതിൽ നിന്നു ധാതുലവണങ്ങൾ, ജീവകങ്ങൾ എന്നിവയും ശരീരത്തിനു കിട്ടുന്നു.

അടുത്ത തലമുറയുടെ ആരോഗ്യം മനസിൽ കണ്ടാണ് ഓണസദ്യയിൽ വിഭവങ്ങളുടെ നീണ്ടനിര. ഓരോ വിഭവവും പരസ്പരം ബന്ധപ്പെിരിക്കുന്നു. ചോറുവിളന്പിയ ശേഷം ഒഴിക്കുന്ന പരിപ്പിനൊപ്പം പപ്പടവും നെയ്യും. എല്ലാം പരസ്പരപൂരകങ്ങൾ. ശരീരപോഷണത്തിന് ആവശ്യമായതെല്ലാം ഓണസദ്യയിലുണ്ട്.

തൂശനിലയിലെ കുത്തരിച്ചോറ്

ഓണസദ്യ വിളന്പുന്ന ഇലയ്ക്കു പോലും പ്രത്യേകതയുണ്ട്. കഴുകിയെടുത്ത തൂശനിലയിലാണു സദ്യ വിളന്പുന്നത്. അധികം മുറ്റാത്ത തളിരിലയിൽ ചൂടു ചോറു വീഴുന്പോൽ ഇലയിൽ നിന്നു ചില വിറ്റാമിനുകളും ക്ലോറോഫിലും ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിലെത്തും. അലുമിനിയത്തിന്‍റെയും ചെമ്പിന്‍റെയും അംശം അല്പം പോലും കലരാത്ത ഭക്ഷണം എന്ന പ്രത്യേകതയും തൂശനിലയിൽ സദ്യയുണ്ണുന്പോൾ കിട്ടും. അലുമിനിയം ഫോയിലിലും പ്ലാസ്റ്റിക് കോട്ടിംഗ് പേപ്പറുകളി ലും പ്ലാസ്റ്റിക് ഇലകളിലും ഭക്ഷണം കഴിക്കുന്ന പതിവുകളിൽ നിന്ന് പലർക്കും ഓണനാളുകൾ മോചനം നല്കും.

തവിടിനു വിറ്റാമിൻ ബി കോംപ്ലക്സ്

സദ്യയിൽ പ്രധാനം കുത്തരിച്ചോറു തന്നെ. തവിടു കളയാത്ത കുത്തരിച്ചോറ്. കുത്തരിച്ചോറിൽ നിന്നു കാർബോഹൈഡ്രേറ്റ് കിട്ടുന്നു. തവിടുകളയാത്തതിനാൽ അതിൽ നിന്നു വിറ്റാമിൻ ബി കോപ്ലക്സും കിട്ടും.

മഴവിൽ അഴകോടെ കറികൾ

ഓണസദ്യ വിളന്പുന്നതിനു പോലും ഏറെ പ്രത്യേകതകളുണ്ട്. നഗരത്തിലെ തിരക്കുകൾക്കു വിടനല്കി ഓണനാളുകളിൽ നാട്ടിൻപുറത്തെ ബന്ധുവീടുകളിലെത്തുന്പോൾ പലപ്പോഴും കൊച്ചുകുട്ടികൾ ഏറെ കൗതുകത്തോടെ സദ്യ വിളന്പുന്നതു നോക്കി നിൽക്കാറുണ്ട്. കൃത്രിമമായി നിറങ്ങൾ ചേർക്കാതെ തന്നെ മഴവിൽ അഴകുള്ള കറികൾ തൂശനിലയിൽ തെളിയുന്ന കാഴ്ച നയനാമൃതം തന്നെ. മാങ്ങഅച്ചാർ ചുവപ്പുനിറം, കിച്ചടി വെള്ള നിറം, ബീറ്റ്റൂട്ട് കിച്ചടി പിങ്ക് നിറം, കാബേജ് തോരൻ മഞ്ഞ നിറം... എന്നിങ്ങനെ സ്വാഭാവിക നിറങ്ങളിലുള്ള കറികൾ ഓണസദ്യയെ വർണാഭമാക്കുന്നു. പല നിറങ്ങളിലുള്ള പച്ചക്കറികളും ഇലക്കറികളും പഴങ്ങളും സമ്മാനിക്കുന്ന പോഷകങ്ങൾ ആരോഗ്യജീവിതത്തിനു മുതൽക്കൂട്ടാകുന്നു.

ബുദ്ധിവികാസത്തിനു പരിപ്പും നെയ്യും

പരിപ്പും നെയ്യും കുട്ടികൾക്കു രുചിയും കൗതുകവും സമ്മാനിക്കുന്നതിനൊപ്പം അവരുടെ ബുദ്ധിവികാസത്തിനു സഹായകമായ പോഷകങ്ങളുംനല്കുന്നു. പരിപ്പിൽ നിന്നു കിട്ടുന്ന പ്രോട്ടീനും നെയ്യിൽ നിന്നു കിട്ടുന്ന മീഡിയം ചെയിൻ ട്രൈ ഗ്ലിസറൈഡ്സും(സാച്ചുറേറ്റഡ് ഫാറ്റ്) കുട്ടികളുടെ ബുദ്ധിവികാസത്തിന് അവശ്യം. പണ്ടുള്ളവർ പരിപ്പും നെയ്യും ചേർത്തു കുട്ടികൾക്കു ചോറു കൊടുത്തിരുന്നത് വെറുതേയല്ലെന്ന് മനസിലായില്ലേ. ഇത്തരം
ശാസ്ത്രീയ വശം കൂടി അറിയുന്പോൾ വാസ്തവത്തിൽ സദ്യയുടെ മഹത്വം ഒന്നുകൂടി മെച്ചപ്പെടുകയാണു ചെയ്യുന്നത്.

സാമ്പാർ നന്നായാൽ സദ്യ നന്നായി

പരിപ്പും നെയ്യും കഴിഞ്ഞാൽ പിന്നെ സാന്പാർ. കറികളിൽ പ്രധാനിയാണു സാമ്പാർ. സന്പാർ നന്നായാൽ സദ്യ നന്നായി എന്നാണു പറയാറുള്ളത്. പരിപ്പും മറ്റു പച്ചക്കറികളും ചേർന്ന സാന്പാറിലൂടെ ശരീരത്തിനു വേണ്ട എല്ലാ പോഷകങ്ങളും കിട്ടും. ഇലക്കറി കൊണ്ടുള്ള തോരൻ, നീളത്തിൽ മുറിച്ച പച്ചക്കറികൾ കൊണ്ടു തയാറാക്കുന്ന അവിയൽ എന്നിവയിൽ നിന്നെല്ലാം ധാരാളം നാരുകളും വിറ്റാമിനുകളും ശരീരത്തിനു കിട്ടും. പലതരം പച്ചക്കറികൾ ചേർത്ത വിഭവങ്ങൾ ഭക്ഷണക്രമത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് ആരോഗ്യജീവിതത്തിനു സഹായകം. സാമ്പാറും അവിയലും കഴിക്കുമ്പോൾത്തന്നെ നമുക്ക് അവശ്യം വേണ്ട പോഷകങ്ങൾ സ്വന്തമാക്കാം.

പയറിലും പരിപ്പിലും പ്രോട്ടീൻ

പയറും പച്ചക്കറിയും ചേർത്തുണ്ടാക്കുന്ന എരിശേരി, അധികം മൂപ്പെത്താത്ത കുന്പളങ്ങയും വൻപയറും ചേർത്തുണ്ടാക്കുന്ന ഓലൻ എന്നിവയും രുചിയിലും ഗുണത്തിലും മുൻപന്തിയിൽത്തന്നെ. പയറിലൂടെയും പരിപ്പിലൂടെയും ശരീരത്തിനാവശ്യമായ പ്രോട്ടീൻ ലഭിക്കും.

ശുദ്ധീകരണത്തിന് ഓലൻ

ഓലൻ എരിവു കുറഞ്ഞ വിഭവമായതിനാൽ കുട്ടികൾക്കും ഏറെയിഷ്ടം. പണ്ടു നാട്ടിൻപുറങ്ങളിൽ ചെറിയ നെയ്ക്കുന്പളങ്ങ സുലഭമായിരുന്നു. ഇന്ന് അതിനുപകരം മാർക്കറ്റിൽ നിന്നു തടിയൻ കായയാണ് അടുക്കളയിലെത്തുന്നത്. ചെറിയ കുന്പളങ്ങയിൽ ജലാംശം കുറവാണ്. വയറിനുണ്ടാകുന്ന എല്ലാ അസുഖങ്ങൾക്കും നെയ്ക്കുന്പളങ്ങയുടെ ജ്യൂസ് ഗുണപ്രദമെന്ന് ആയുർവേദം പറയുന്നു. ശരീരത്തിന് ക്ലെൻസിംഗ് ഇഫക്ട് നല്കുന്ന പച്ചക്കറിയാണ് കുന്പളങ്ങ; ശരീരത്തിലെ മാലിന്യങ്ങൾ പുറന്തളളുന്നതിനു സഹായകമെന്നു ചുരുക്കം.

മോരും രസവും ദഹനത്തിന്

ഇഞ്ചിയും പുളിയും ചേർത്തു തയാറാക്കുന്ന പുളിയിഞ്ചിയാണ് ഓണസദ്യയിലെ മറ്റൊരു താരം. മോരും രസവും ദഹനത്തിനു സഹായകം. പായസവും കുടിച്ചു തീരുന്പോഴാണു സദ്യയിൽ രസവും മോരും വിളന്പുന്നത്. രസത്തിലുള്ള കുരുമുളകും വെളുത്തുള്ളിയും ചേർന്നുവരുന്പോൾ അത് ഒൗഷധക്കൂട്ടു പോലെയാണ്. പെട്ടെന്നു ദഹനം സാധ്യമാക്കുന്നു.
അവസാനം രസവും മോരും കുടിച്ചാൽ വയറിനു സദ്യയുടെ ഭാരം ഉണ്ടാവില്ല. കാളനിലെ പുളിയും എരിശേരിയിലെ എരിവുമാണ് ഓണസദ്യ സമ്മാനിക്കുന്ന മറ്റു രസങ്ങൾ.പായസത്തിൽ മധുരം. പാവയ്ക്ക മെഴുക്കുപുരട്ടിയുടെ ചവർപ്പ്.. ഷഡ്രസങ്ങൾ ഓണസദ്യയിൽ പൂർണമാകുന്നു.

ഓണസദ്യയിലെ തെക്കനും വടക്കനും

ഓണസദ്യയിൽ പിന്നെയുള്ളതു കൂട്ടുകറി. വടക്കൻ മലബാറിൽ എല്ലാ പച്ചക്കറികളും ചേർത്താണ് കൂട്ടുകറി തയാറാക്കുന്നത്. എന്നാൽ തെക്കൻ കേരളത്തിൽ ഉരുളക്കിഴങ്ങും ഉള്ളിയും മസാലയും ചേർത്താണ് കൂട്ടുകറി തയാറാക്കുന്നത്.
വടക്കൻ കേരളത്തിൽ ഓണസദ്യയിൽ ചിക്കൻ ഉൾപ്പെടെയുള്ള നോണ്‍ വെജും വിളന്പും. തെക്കൻ കേരളത്തിൽ ഓണസദ്യ ശുദ്ധ വെജിറ്റേറിയൻ.

പോഷകസമൃദ്ധം

പച്ചക്കറികളിൽ നിന്നു ലഭിക്കുന്ന ആൻറിഓക്സിഡൻറുകളും സൂക്ഷ്മപോഷകങ്ങൾ എന്നു വിളിക്കുന്ന മൈക്രോ ന്യൂട്രിയൻറുകളും ഓണസദ്യയിലൂടെ സുലഭമായി ശരീരത്തിനു കിട്ടുന്നു. കടുകിൽ നിന്ന് ഒമേഗ 3 ഫാറ്റി ആസിഡുകൾ. മഞ്ഞളിൽ നിന്ന് കുർക്യുമിൻ. ചുരുക്കത്തിൽ പോഷകസമൃദ്ധമാണ് ഓണസദ്യ. അവയെല്ലാം ശരീരത്തിനു രോഗപ്രതിരോധ ശേഷി നല്കുന്നു.

സാത്വികം

സസ്യാഹാരത്തിന്‍റെ പ്രസക്തിയെക്കുറിച്ചു പണ്ടേക്കുപണ്ടേ നമുക്കറിയാം. അതിനാൽ കേരളത്തിൽ, പ്രത്യേകിച്ചു തെക്കൻ കേരളത്തിൽ എല്ലാ ചടങ്ങുകളിലും ശുദ്ധ സസ്യാഹാരം മാത്രമാണു വിളന്പുന്നത്. ദൈവികവും സാത്വികവുമാണ് ഓണസദ്യയിലെ വിഭവങ്ങൾ. സാത്വിക് ഡയറ്റ് എന്നാൽ ജെന്‍റിൽ എന്നർഥം. ഭക്ഷണം നമ്മുടെ സ്വഭാവത്തെയും സ്വാധീനിക്കുമെന്ന് ഓർക്കുമല്ലോ.

വിവരങ്ങൾ:
ഡോ. അനിതാ മോഹൻ
നുട്രീഷൻ സ്പെഷലിസ്റ്റ് ആൻഡ്
ഡയറ്റ് കൺസൾട്ടന്‍റ്

25-07-2026

"യോ-യോ' ഡയറ്റിംഗ് എട്ടിന്‍റെ പണിയാകുമോ? അറിയേണ്ടതെല്ലാം

"യോ-യോ' ഡയറ്റിംഗും പോഷകക്കുറവും

അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് അഥവാ "യോ-യോ' ഡയറ്റിംഗ് സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.

പ്രധാന ഭക്ഷണം ഒഴിവാക്കുമ്പോൾ...

അവർ പലപ്പോഴും പ്രധാന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനാൽ, ഫാഡ് ഡയറ്റ് ഇനിപ്പറയുന്ന ലക്ഷണങ്ങൾക്ക് കാരണമായേക്കാം:

1. നിർജലീകരണം.
2. ബലഹീനതയും ക്ഷീണവും.
3. ഓക്കാനം, തലവേദന.
4. മലബന്ധം.
5. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തത.

ഡയറ്റിംഗിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ചു വസ്തുതകളുണ്ട്:

ഡയറ്റിംഗ് അപൂർവമായി മാത്രമേ വിജയിക്കാറുള്ളൂ. 95% ഭക്ഷണക്രമം പാലിക്കുന്നവരും ഒന്നു മുതൽ അഞ്ച് വർഷത്തിനുള്ളിൽ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കുന്നു.

അശാസ്ത്രീയമായ ഡയറ്റിംഗ് അപകടകരമാണ് എന്ന് പറയുന്നത് എന്തുകൊണ്ട്?

1. "യോ-യോ" ഡയറ്റിംഗ് അഥവാ ഫാഡ് ഡയറ്റിംഗ് മൂലം ശരീരഭാരം വർധിപ്പിക്കുക, കുറയ്ക്കുക, വീണ്ടെടുക്കുക എന്നിവയുടെ ആവർത്തിച്ചുള്ള പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു.

2. ഹൃദ്രോഗസാധ്യത വർധിച്ചതുൾപ്പെടെയുള്ള ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ, ദീർഘകാലം നിലനിൽക്കും.

3. മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുന്നു.

‘പട്ടിണി’ മോഡ് !

ഡയറ്റിംഗ് നിങ്ങളുടെ ശരീരത്തെ പട്ടിണി മോഡിലേക്ക് പ്രേരിപ്പിക്കുന്നു. അത് ശരീരത്തിന്‍റെ പല പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കിക്കൊണ്ട് തിരിച്ചു പ്രതികരിക്കുന്നു.

ഊർജം സംരക്ഷിക്കുന്നതിനുള്ള സാധാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നതുമൂലം സ്വാഭാവിക മെറ്റബോളിസം യഥാർഥത്തിൽ മന്ദഗതിയിലാകുന്നു.

പോഷകക്കുറവ്

ഡയറ്റിംഗ് പാലിക്കുന്നവർ പലപ്പോഴും പ്രധാനപ്പെട്ട പോഷകങ്ങൾ നഷ്ടപ്പെടുത്തുന്നു. ഡയറ്റിംഗ് പാലിക്കുന്നവർക്ക് പലപ്പോഴും വേണ്ടത്ര പോഷണം ലഭിക്കുന്നില്ല.

ഉദാഹരണത്തിന്... ഡയറ്റിംഗ് നോക്കുന്നവരിൽ കാൽസ്യത്തിന്‍റെ കുറവ് ഉണ്ടവാം. അവരിൽ ഓസ്റ്റിയോപൊറോസിസ്, സ്ട്രെസ് ഒടിവുകൾ, ഒടിഞ്ഞ എല്ലുകൾ എന്നിങ്ങനെയുള്ള അപകടസാധ്യതകളുണ്ട്.

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048. [email protected].

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

പാരഡികളിലൂടെ ശ്രദ്ധേയനായ ഫെലിക്സ് ദേവസ്യയുടെ വിശേഷങ്ങൾ
30 കഴിഞ്ഞുള്ള ഗർഭധാരണം റിസ്കോ ? ഡോ. റെജി ദിവാകർ പറയുന്നു
ഇന്നു കാണുന്ന ഒാണമല്ല അന്ന്: ഒാണത്തെക്കുറിച്ച് മാലാ പാർവതി
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up