ADVERTISEMENT

Close
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Special Banner
Videos

Deepika Editorial

Editorial

01-08-2026

പാറ്റകളെ കരിന്തേളുകളാക്കരുത്!

Editorial

31-07-2026

രണ്ടാം തൂണിനും പ്രത്യയശാസ്ത്രബാധ

Editorial

30-07-2026

ജനാധിപത്യ സംഹാരത്തിന് ഗോദി മീഡിയ

Editorial

29-07-2026

കോടതിവരാന്തയിൽ നിൽക്കുന്ന ജനാധിപത്യം

Editorial

28-07-2026

‘അക്കൗണ്ടബിലിറ്റി’ ജനാധിപത്യ നവോത്ഥാനം

Editorial

26-07-2026

സർക്കാർ തോറ്റു; ജനാധിപത്യം ജയിച്ചു

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Malappuram

മലപ്പുറത്ത് റോഡിലേക്ക് മണ്ണിടിഞ്ഞു; ഗതാഗതം തടസപ്പെട്ടത് ആറു മണിക്കൂർ

മലപ്പുറം: കനത്ത മഴയെത്തുടർന്ന് റോഡിലേക്ക് മണ്ണിടിഞ്ഞുവീണ് മലപ്പുറം-തിരൂർ റൂട്ടിൽ ആറുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഇന്നലെ പുലർച്ചെ നാലരയോടെയാണ് മലപ്പുറം-തിരൂർ റോഡിൽ വെസ്റ്റ് കോഡൂരിനടുത്ത് വടക്കെമണ്ണയിൽ റോഡരികിലെ മണ്ണിടിഞ്ഞത്. വിവരമറിഞ്ഞ് മലപ്പുറം അഗ്നിരക്ഷാസേനയും പോലീസും റവന്യു അധികാരികളും സ്ഥലത്തെത്തി.

25 അടിയോളം ഉയരത്തിലുള്ള മണ്ണും മരങ്ങളും റോഡിലേക്ക് വീണ് റോഡ് പൂർണമായും അടഞ്ഞ നിലയിലായിരുന്നു. തുടർന്ന് മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ച് മണ്ണ് നീക്കം ചെയ്തു. റോഡിലേക്ക് വീഴാറായ ഏതാനും മരങ്ങൾ വെട്ടിമാറ്റി അപകടസാധ്യത ഒഴിവാക്കി. മണ്ണെടുക്കുന്നതിനിടെ തുടർ മണ്ണിടിച്ചിൽ ഉണ്ടായത് ആശങ്ക ഉയർത്തിയെങ്കിലും മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ മണ്ണ് പൂർണമായും നീക്കം ചെയ്തു. രാവിലെ പത്തരയോടെ റോഡ് ഗതാഗത യോഗ്യമാക്കി. മലപ്പുറം ഫയർ സ്റ്റേഷൻ ഓഫീസർ

എം. അബ്ദുൾ ഗഫൂർ, അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ കെ. പ്രതീഷ് എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങളും മലപ്പുറം പോലീസ് ഇൻസ്പെക്ടർ കെ. ഹരീഷ്, കോഡൂർ പഞ്ചായത്ത് പ്രസിഡന്‍റ് സി.പി. ഷാജി, മെംബർമാരായ നീലൻ കോഡൂർ, ഫാസിൽ കരീം, വില്ലേജ് ഓഫീസർ ടി.പി. പ്രകാശൻ എന്നിവരുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗതാഗതം മുടങ്ങിയതോടെ ഈ റൂട്ടിലെ വാഹനങ്ങളെ ചെമ്മങ്കടവ് വഴി തിരിച്ചുവിടുകയായിരുന്നു.

കണ്‍ട്രോൾ റൂം തുറന്നു

മഞ്ചേരി: മഞ്ചേരി ഇലക‌്ട്രിക്കൽ സർക്കിളിന്‍റെ കീഴിൽ കണ്‍ട്രോൾ റൂം തുറന്നു. മഞ്ചേരി ഇലക‌്ട്രിക്കൽ സർക്കിളിന്‍റെ പരിധിയിലുള്ളവർക്ക് 9496010273 എന്ന നന്പറിൽ 24 മണിക്കൂറും വൈദ്യുതി തടസവും അപകട സാധ്യതയും സംബന്ധിച്ച് പരാതികൾ അറിയിക്കാം.

വൈദ്യുതി സംബന്ധമായ അപകടമോ അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ അതത് സെക്‌ഷൻ ഓഫീസുകളിലോ 9496010101 എന്ന എമർജൻസി നന്പറിലോ അറിയിക്കണം. 9496001912, 1912 എന്ന ടോൾ ഫ്രീ നന്പറിലും പരാതികൾ അറിയിക്കാം. വൈദ്യുതി തടസം സംബന്ധിച്ച മുന്നറിയിപ്പുകൾ എസ്എംഎസ് മുഖേന ലഭ്യമാക്കുന്നതിന് ഉപഭോക്താക്കൾക്ക് വെബ് സൈറ്റിൽ മൊബൈൽ നന്പർ അപ്ഡേറ്റ് ചെയ്യാം.

Thiruvananthapuram

തേവിയാരുകുന്ന് ശുദ്ധജല പദ്ധതി പാതിവഴിയിൽ

നെടുമങ്ങാട്: ആര്യനാട് പഞ്ചായത്തിലെ ഏഴ് വാർഡുകളിലേക്ക് ശുദ്ധജലം എത്തിക്കാനായി വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച തേവിയാരുകുന്ന് ശുദ്ധജല പദ്ധതി പാതിവഴിയിൽ നിലച്ചു. കുളം നിർമാണത്തിലും ടാങ്ക് നിർമാണത്തിലും പൈപ്പ് സ്ഥാപിക്കലിലും മാത്രമായി പദ്ധതി ഒതുങ്ങിയെന്നും ആക്ഷേപം.

ശ്യാമപ്രസാദ് മുഖർജി നാഷണൽ അർബൻ മിഷൻ' പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 2020-ലെ പഞ്ചായത്ത് ഭരണസമിതി മൂന്നരക്കോടി രൂപ അനുവദിച്ചത്. ഡൽഹി ആസ്ഥാനമായുള്ള "വാപ് കോ സ്' എന്ന സ്വകാര്യ കമ്പനിയാണ് കരാർ ഏറ്റെടുത്തത്. തുടർന്ന് ഈ കമ്പനി നാട്ടുകാരനായ മറ്റൊരാൾക്ക് ഉപകരാർ നൽകുകയായിരുന്നു.

കരാർ ഏറ്റെടുത്തയാൾ തേവിയാരുകുന്നിനു സമീപമുള്ള ആറ്റുമുക്കിൽ പമ്പ് ഹൗസിന്‍റെയും ഗാലറിയുടെയും പണികൾ ആരംഭിച്ചു. തേവിയാരുകുന്ന് ധർമശാസ്താ ക്ഷേത്രത്തിനു സമീപത്ത് വാട്ടർ ടാങ്കിന്‍റെ പണി അവസാന ഘട്ടത്തിലെത്തി നിൽക്കവേയാണ് പ്രവൃത്തികൾ നിലച്ചത്.

മീനാങ്കൽ, പറണ്ടോട്, കീഴ്പാലൂർ, തേവിയാരുകുന്ന്, പൊട്ടൻചിറ, പരുത്തിപ്പാറ, വലിയകലുങ്ക് വാർഡുകളിലെ 3,350 കുടുംബങ്ങൾക്ക് പ്രയോജനം ഉണ്ടാകേണ്ടിയിരുന്ന പദ്ധതിയാണിത്. വേനൽക്കാലമായാൽ രൂക്ഷമായ ശുദ്ധജല ക്ഷാമം നേരിടുന്ന പ്രധാന പ്രദേശമാണ് പറണ്ടോട് മേഖല. പഞ്ചായത്ത് ഭരണസമിതി മാറിയതോടെയാണു പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ തടസപ്പെട്ടത്. കരാറുകാരന് അനുവദിച്ച തുകയ്ക്കുള്ള ജോലികൾ പൂർത്തിയാക്കിയില്ലെന്നു കാട്ടി പുതിയ പഞ്ചായത്ത് ഭരണസമിതി

ശേഷിച്ച തുക അനുവദിക്കാനും തയാറായില്ല.
എന്നാൽ, തുക അനുവദിച്ചാലേ ബാക്കി ജോലികൾ പൂർത്തീകരിക്കാൻ കഴിയൂവെന്നു കരാറുകാരനും നിലപാടെടുത്തതോടെ പദ്ധതി പാതിവഴിയിലായി. തനിക്കു കിട്ടാനുള്ള തുകയിൽ പകുതിയും നികുതിയിനത്തിൽ നൽകാനുള്ളതാണെന്നും ചെയ്ത പണിക്ക് പണം അനുവദിക്കണമെന്നുമാണ് കരാറുകാരന്‍റെ ആവശ്യം.

എന്നാൽ, 2021-ൽ 12 മാസത്തിനുള്ളിൽ പണി പൂർത്തിയാക്കണമെന്നു കാണിച്ച് പഞ്ചായത്ത് കരാർ നീട്ടി നൽകിയെങ്കിലും ആ സമയപരിധി കഴിഞ്ഞിട്ടും നിർമാണം പൂർത്തിയായില്ല. തുടർന്ന്, കരാർ എടുത്ത കമ്പനിക്കെതിരെ പഞ്ചായത്ത് ഹൈക്കോടതിയെ സമീപിക്കുകയാണുണ്ടായത്. ഇതോടെ ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച പദ്ധതിയുടെ ഭാവി പൂർണമായും ത്രിശങ്കുവിലായി. കടുത്ത ജലക്ഷാമം നിലനിൽക്കുന്ന പ്രദേശങ്ങളി അടിയന്തരമായി ടാങ്കർ ലോറികൾവഴി കുടിവെള്ളമെത്തിക്കാൻ അധികാരികൾ തയാറാകണമെന്നും പഞ്ചായത്തിലെ പരമ്പരാഗത ജലസ്രോതസുകളായ കുളങ്ങളും തോടുകളും വീണ്ടെടുക്കാൻ പദ്ധതികൾ നടപ്പിലാക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.

Kollam

മദ്യപാനത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

അഞ്ചാലുംമൂട്: കടവൂരില്‍ മദ്യ പാനത്തിനിടെ യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. പാല്‍ക്കുളങ്ങര സ്വദേശി രാജുവാണു (39) മരിച്ചത്.

രാത്രി 9.30നു തൃക്കടവൂര്‍ കുതിരക്കടവിലായിരുന്നു സംഭവം.
രാജുവും കടവൂര്‍ സ്വദേശികളും സഹോദരന്മാരുമായ മഹേഷ്, ശ്യാം എന്നിവരുമായി മദ്യപിക്കുന്നതിനിടയിലുണ്ടായ വാക്കുതര്‍ക്കമാണ് മരണത്തില്‍ കലാശിച്ചത്.

കൈയിലിരുന്ന കത്തി കൊണ്ട് രാജുവിനെ കുത്തുകയായിരുന്നു.
വയറ്റില്‍ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ രാജുവിനെ നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് കടവൂര്‍ മാതാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് പ്രതികളെയും പോലീസ് പിടികൂടി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്നലെ സംസ്‌കാരം കഴിഞ്ഞു.
ഭാര്യ: അശ്വതി. തൃക്കടവൂര്‍ ശിവരാജു എന്ന ആനയുടെ പാപ്പാന്‍റെ സഹായിയാണ് മരിച്ച രാജു.

 

Pathanamthitta

അതിതീവ്ര മഴ, മിന്നല്‍പ്രളയം

റാന്നി, ആറന്മുള പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

 വെള്ളിയാഴ്ച രാത്രി ളാഹയിൽ രേഖപ്പെടുത്തിയത് 24 സെന്‍റിമീറ്റർ മഴ

പത്തനംതിട്ട: ജില്ലയില്‍ അതിതീവ്രമഴ. രാത്രിയിൽ തുടങ്ങിയ മഴ നേരം പുലരുവോളം നീണ്ടു. ഇരുട്ടി വെളുത്തപ്പോഴേക്കും റാന്നി, വടശേരിക്കര മേഖലകള്‍ മുങ്ങി. പമ്പാനദി കരകവിഞ്ഞ് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വെള്ളം കയറുകയും ചെയ്തു. കഴിഞ്ഞ രാത്രിയില്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ജില്ലയില്‍ 30 സെന്‍റിമീറ്ററോളം മഴ ലഭിച്ചുവെന്നാണ് കണക്ക്.

കോഴഞ്ചേരിയിലും ആറന്മുളയിലും രാവിലെ മുതൽ വെള്ളം കയറി. റോഡുകളിലും പുരയിടങ്ങളിലും പ്രളയജലം വളരെ പെട്ടെന്ന് നിറഞ്ഞു. പ്രധാന പാതകളിൽ ഗതാഗതം മുടങ്ങി.

കിഴക്കന്‍ മേഖലയില്‍ വയാറ്റുപുഴ ഭാഗത്ത്്‍ ഉരുള്‍പൊട്ടുകയും കല്ലാറിലടക്കം ജലനിരപ്പ് ഉയരുകയും ചെയ്തതോടെ പമ്പാനദി വളരെ വേഗം കരകവിയുകയായിരുന്നു. മണിയാര്‍ സംഭരണിയില്‍ വെള്ളം സംഭരിക്കാന്‍ കഴിയാതെ വന്നതും പ്രളയക്കെടുതികൾ രൂക്ഷമാക്കി. വനമേഖലയില്‍ പലയിടത്തും ചെറിയ തോതിൽ ഉരുൾപൊട്ടുകയും ചെയ്തു. ഇതിനൊപ്പം മലവെള്ളപ്പാച്ചിൽ കൂടി ആയതോടെ സ്ഥിതിഗതികൾ അതീവ ഗുരുതരമായി മാറി.

കുറഞ്ഞ സമയത്തിനുള്ളിൽ പെയ്തിറങ്ങിയത് കനത്ത മഴ

ജില്ലയിൽ ഇന്നലെ രാവിലെ എട്ടുവരെയുള്ള കണക്കിൽ മൺസൂൺ കാലയളവിലെ ഏറ്റവും കൂടിയ മഴയാണ് വിവിധ മഴമാപിനികളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തു തന്നെ ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത് ളാഹയിലാണ്. 24 സെന്‍റി മീറ്റർ മഴ വെള്ളിയാഴ്ച രാത്രി ളാഹയിൽ ലഭിച്ചുവെന്നാണ് കണക്ക്. കേന്ദ്ര കാലാവസ്ഥാനിരീക്ഷണകേന്ദ്രവും ഇതംഗീകരിച്ചിട്ടുണ്ട്.

4.4 മീറ്റർ മഴയാണ് തുന്പമണ്ണിലെ കേന്ദ്ര ജലകമ്മീഷന്‍റെ മഴമാപിനിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

മാലക്കരയിൽ 8.2 സെന്‍റിമീറ്ററും കല്ലൂപ്പാറയിൽ 2.3 സെന്‍റിമീറ്ററും മഴ രേഖപ്പെടുത്തിയിട്ടുണ്ട്. മാടമണ്ണിൽ 7.4 സെന്‍റിമീറ്ററാണ് മഴ ലഭിച്ചത്. നാലിടങ്ങളിലാണ് ജില്ലയിൽ കേന്ദ്രജലകമ്മീഷൻ മഴയുടെ അളവ് രേഖപ്പെടുത്തുന്നത്. ഇതനുസരിച്ചാണ് നദികളിൽ മുന്നറിയിപ്പ് നൽകാറുള്ളത്.

കോന്നി വനമേഖലയിൽ ആവണിപ്പാറയിൽ 19 സെന്‍റിമീറ്ററും മുള്ളുമലയിൽ 14.7 സെന്‍റിമീറ്ററും മണ്ണീറയിൽ 26.1 സെന്‍റിമീറ്ററും തവളപ്പാറയിൽ 18.3 സെന്‍റിമീറ്ററും കരിപ്പാൻതോട്ടിൽ 23.4 സെന്‍റിമീറ്ററുമാണ് മഴയുടെ അളവ്. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ കക്കി സംഭരണിയുടെ വൃഷ്ടിപ്രദേശത്ത് 24.2 സെന്‍റിമീറ്ററും പന്പയിൽ 19 സെന്‍റിമീറ്റും മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

പന്പാനദിയിൽ മാലക്കരയിൽ 7.1 മീറ്ററിലേക്ക് ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഈ ഭാഗത്ത് റെഡ്അലർട്ട് നിലയിലാണ് നദിയിലെ വെള്ളം. മാടമൺഭാഗത്തും റെഡ് അലർട്ട് നൽകിയിരിക്കുകയാണ്. അച്ചൻകോവിലാറിന്‍റെ തുന്പമൺ ഭാഗത്ത് 8.04 മീറ്ററിലേക്ക് ജലനിരപ്പെത്തി. മണിമലയാറ്റിൽ കല്ലൂപ്പാറ ഭാഗത്തെ ജലനിരപ്പ് 4.15 മീറ്ററാണ്. ഈ ഭാഗങ്ങളിലെല്ലാം അപകട മുന്നറിയിപ്പുകൾ നിലനിൽക്കുകയാണ്.

മണിയാര്‍ തുറന്നിട്ടത് മിന്നല്‍ പ്രളയത്തിനു കാരണം

വടശേരിക്കര മണിയാര്‍ സംഭരണി തുറന്നിട്ടിരിക്കുന്നത് പമ്പാനദിയില്‍ വെള്ളം ഉയര്‍ന്ന് മിന്നല്‍ പ്രളയത്തിനു കാരണമായി. ഷട്ടറുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുവേണ്ടി കഴിഞ്ഞ ജനുവരി മുതല്‍ ജലസേചന വകുപ്പിന്‍റെ മണിയാര്‍ സംഭരണി തുറന്നിരിക്കുകയാണ്. വേനല്‍ക്കാലത്ത് വെള്ളം ഒഴുക്കിവിട്ടശേഷം സംഭരണിയുടെ ഷട്ടര്‍ അടച്ചിട്ടില്ല. ഇത്തവണ വേനലിൽ ഇടതുകര, വലതുകര കനാലുകളിലൂടെ ജലസേചനവും ഇല്ലായിരുന്നു. മണിയാറിൽ തടയാതെ വന്നതോടെ കിഴക്കന്‍ മേഖലയില്‍ നിന്നുള്ള വെള്ളം നേരേ പമ്പാനദിയിലേക്ക് ഒഴുകിയെത്തുകയാണ്.

ഷട്ടറുകള്‍ സമയബന്ധിതമായി പണി പൂര്‍ത്തീകരിക്കാന്‍ കരാറുകാര്‍ക്കു കഴിഞ്ഞിട്ടുമില്ല.മഴ ശക്തമാകുമ്പോള്‍ ഉണ്ടായേക്കാവുന്ന അപകട സാധ്യതയും പരിഗണിക്കപ്പെട്ടിരുന്നില്ല. കിഴക്കന്‍ മലയോര മേഖലയില്‍ മഴ ശക്തമായതോടെ മൂഴിയാറിലും ഷട്ടറുകള്‍ തുറന്നു. പെരുനാട് പവര്‍‌സ്റ്റേഷനും വെള്ളത്തിനടിയിലാണ്. അള്ളുങ്കല്‍, കാരിക്കയം പദ്ധതികളുടെ വൈദ്യുതി ഉത്പാദനവും തടസപ്പെട്ടു.

പെരുന്തേനരുവി ജല വൈദ്യുത പദ്ധതിയുടെ തടയണ നിറഞ്ഞു കവിഞ്ഞ് വൻതോതിൽ ജലം പുറത്തേക്ക് ഒഴുകുന്നുണ്ടെങ്കിലും തടയണയിൽ നിന്ന് വെള്ളം ഉയർന്നെത്തി കുരുമ്പൻമൂഴി കോസ് വേ പാലംമൂടി ക്കിടക്കുകയാണ്.

2018ലേതിനു സമാനമായ സാഹചര്യം

അപ്രതീക്ഷിതമായ വെള്ളപ്പൊക്കം 2018നെ പലയിടങ്ങളിലും ഓർമിപ്പിച്ചു. 2018 ഓഗസ്റ്റ് 14നു രാത്രിയിലാണ് ഇതേപോലെയൊരു വെള്ളപ്പൊക്കം പന്പയുടെ തീരങ്ങളിലുണ്ടായത്. അതിതീവ്ര മഴയിൽ മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറക്കേണ്ട സാഹചര്യവും അന്നുണ്ടായി. ഇതോടെ പന്പയുടെ തീരങ്ങൾ മുങ്ങുകയായിരുന്നു. ഇത്തവണ അതേനിലയിലേക്ക് വെള്ളം ഉയർന്നെങ്കിലും കെടുതികൾ പലയിടത്തും സമാനമായിരുന്നു.

മുന്നറിയിപ്പുകൾ ഗൗരവത്തിലായില്ല

വെള്ളിയാഴ്ച ജില്ലയിൽ റെഡ് അലർട്ട് ഉണ്ടായിരുന്നതായി പറയുന്നുവെങ്കിലും വേണ്ടത്ര മുന്നറിയിപ്പുകളോ ജാഗ്രതാ നിർദേശമോ നൽകിയിരുന്നില്ല. വൈകുന്നേരത്തോടെയാണ് മഴ ശക്തമായത്. പകൽ കിഴ്ക്കൻ മലയോര മേഖലയിൽ മഴ ഉണ്ടായിരുന്നു. വ്യാഴാഴ്ച ജില്ലാ കളക്ടർമാർക്ക് മഴ മുന്നറിയിപ്പുകൾ കൃത്യമായി നൽകിയിരുന്നുവെന്നും നടപടികൾസ്വീകരിക്കാൻ നിർദേശിച്ചിരുന്നുവെന്നുമാണ് റവന്യുമന്ത്രി പറയുന്നത്.

പത്തനംതിട്ട ജില്ലയിൽ മാസങ്ങളായി തുറന്നിട്ടിരിക്കുന്ന മണിയാർ സംഭരണി പന്പാനദിയിൽ മഴക്കാല പ്രളയം വരുത്തിവയ്ക്കുമെന്ന മുന്നറിയിപ്പും ഉണ്ടായതാണ്. എന്നാൽ ദുരന്ത നിവാരണ അഥോറിറ്റിയോ ജില്ലാ ഭരണകൂടമോ ഇക്കാര്യത്തിൽ ജാഗ്രത കാട്ടിയില്ല. സാധാരണ ലഭിക്കുന്ന മഴയേക്കാൾ കുറവാണ് കാലവർഷത്തിൽ ലഭിച്ചതെന്നതിനാൽ നദികളും നീരുറവകളും വറ്റിവരണ്ട സാഹചര്യം മുൻനിർത്തി പെട്ടെന്നൊരു പ്രളയം അധികൃതരും പ്രതീക്ഷിച്ചിരുന്നില്ല. വ്യാഴാഴ്ച മുതൽ പന്പയിലടക്കം പ്രളയ സമാനമായി ജലനിരപ്പ് ഉയരുന്നുണ്ടായിരുന്നുവെന്ന് ദീപിക ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.

Idukki

ദുരിതപ്പെയ്ത്തിൽ വ്യാപക നാശം

ചെറുതോണി: അതിതീവ്ര മഴയിൽ ജില്ലയുടെ മലയോര മേഖല വിറച്ചു. കീരിത്തോട്ടിൽ രണ്ടിടത്ത് ഉരുൾപൊട്ടി. ഇടുക്കി-നേര്യമംഗലം സംസ്ഥാന പാതയിൽ കീരിത്തോട്ടിലും തട്ടേക്കണ്ണിയിലും മണ്ണിടിഞ്ഞു ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. ചെറുതോട്ടപ്പടിയിൽ റോഡിന്‍റെ വശമിടിഞ്ഞു വെയിറ്റിംഗ് ഷെഡ് തകർന്നു.

പകുതിപ്പാലത്ത് വീട്‌ ഭാഗികമായി തകർന്നു. മഴക്കെടുതിയില്‍പ്പെട്ട കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാൻ കഞ്ഞിക്കുഴി പഞ്ചായത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

തട്ടേക്കണ്ണി കമ്യൂണിറ്റി ഹാളിൽ ഏഴ് കുടുംബങ്ങളും കീരിത്തോട് ഗവ. എല്‍പി സ്‌കൂളിൽ മൂന്നു കുടുംബങ്ങളുമുണ്ട്. പെരിയാർ വാലിയിൽ ചൂരക്കുഴിയിൽ ജോയിയുടെ വീടിന്‍റെ പുറകുവശമിടിഞ്ഞ് വീട് ഭാഗികമായി തകർന്നു. തടിയമ്പാട് മടത്തുംകടവ് ഷേത്രത്തിനു സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. അഗ്നിരക്ഷാസേനയെത്തി തടസം നീക്കി.

പെരിയാർ കരകവിഞ്ഞൊഴുകിയതോടെ വാഴത്തോപ്പ് പഞ്ചായത്തിലെ തടിയമ്പാട് മേഖലയിൽ പതിനഞ്ചോളം കുടുംബങ്ങൾ ദുരിതത്തിലായി. പഞ്ചായത്തിലെ നാലാം വാർഡ് ഉൾപ്പെടുന്ന ഭാഗത്ത് രാത്രിയോടെ വെള്ളം കയറി. വാഹനങ്ങൾ വടത്തിൽ കെട്ടിവലിച്ചു സുരക്ഷിത സ്ഥലങ്ങളിലേ മാറ്റി.

തടിയമ്പാട്-ചെറുതോണി റോഡിന്‍റെ വിവിധ ഭാഗങ്ങളിലും പ്രധാന റോഡുകളിലും മണ്ണിടിഞ്ഞു. ദുരന്തസാധ്യത മേഖലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

Alappuzha

പ്രളയഭീതിയിൽ ജില്ല

ആലപ്പുഴ: മഴ ശക്തമായതോടെ ജില്ല വീണ്ടും പ്രളയഭീതിയിൽ. കുട്ടനാട്, അപ്പർകുട്ടനാട് മേലകളിലേക്ക് പമ്പ, അച്ചൻകോവിലാർ കരകവിഞ്ഞാണ് ജലം ഇരച്ചെത്തുന്നത്. അടിയന്തരസാഹചര്യം നേരിടാൻ ജില്ലയിൽ കൺട്രോൾ റൂം തുറന്നു. ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലാണ് കൺട്രോൾ റൂം പ്രവർത്തനം തുടങ്ങിയത്. മഴക്കെടുതിയിൽ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. കുമാരപുരം ഏഴാം വാർഡിൽ അമ്പിയിൽ കിഴക്കതിൽ മണികണ്ഠന്‍റെ വീടിനു മുകളിലേക്ക് ഇന്നലെ പുലർച്ചെ രണ്ടോടെ സമീപത്തെ പുരയിടത്തിൽനിന്നിരുന്ന ആഞ്ഞിലിമരം വീണു. ചെങ്ങന്നൂർ വെൺമണി പഞ്ചായത്തിൽ മറ്റൊരു വീടും ഭാഗികമായി തകർന്നു. നാലാംവാർഡിൽ ചിങ്ങംകൂട്ടത്തിൽ കുഞ്ഞിക്കുട്ടിയുടെ വീടാണ് തകർന്നത്.
പുന്നമട ഡോക്ചിറക്ക് സമീപം പോഞ്ഞിക്കരയിൽ മരംവീണ് രണ്ട് ബോട്ടുകൾക്ക് കേടുപാടുകളുണ്ടായി. ഫയർഫോഴ്സെത്തി മരംമുറിച്ചുമാറ്റി. ഏഴിടത്ത് മരംവീണ് ഗതാഗത തടസമുണ്ടായി. ആലപ്പുഴ ശവക്കോട്ടപാലം, കലവൂർ ലെപ്രസി, അമ്പനാംകുളം ക്ഷേത്രം എന്നിവക്ക് സമീപം നിന്നിരുന്ന മരങ്ങളാണ് വീണത്. ആലപ്പുഴ കറുത്തകാളി പാലത്തിനുസമീപത്തെ ട്രാൻസ്‌ഫോർമർ നിലനിന്നിരുന്ന വൈദ്യുതി പോസ്റ്റ് കനാലിലേക്ക് മറിഞ്ഞു.

ലഭിച്ചത് 62.24 മില്ലി മീറ്റർ മഴ

ഇന്നലെ ജില്ലയിൽ 62.24 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. ചേർത്തലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 97.6 മില്ലി മീറ്റർ. മങ്കൊമ്പ്-65.4, കാർത്തികപ്പള്ളി-48.4, മാവേലിക്കര-50.8, കായംകുളം- 49.00 എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ മഴകണക്ക്.
കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഉരുൾപൊട്ടി പമ്പ, മീനച്ചിലാർ കരകവിഞ്ഞതോടെ പള്ളാത്തുരുത്തി, നെടുമുടി, കരുമാടി, കാവാലം, മങ്കൊമ്പ്, ചമ്പക്കുളം, നീരേറ്റുപുറം, എടത്വ, തകഴി, വീയപുരം, പള്ളിപ്പാട് പ്രദേശങ്ങളിൽ താമസിക്കുന്നവർ വെള്ളപ്പൊക്ക ഭീതിയിലാണ്.
തലവടി കുതിരച്ചാൽ-കുന്നുമാടി പോലുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം വീടുകളിലേക്ക് കയറിത്തുടങ്ങിയതോടെ കുടുംബങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി.

കടലേറ്റം രൂക്ഷം

ശക്തമായ മഴയിൽ അമ്പലപ്പുഴ, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ മേഖലയിൽ കടലേറ്റം രൂക്ഷമായി. അമ്പലപ്പുഴ തെക്ക്, വടക്ക് പഞ്ചായത്തുകളിൽ സ്ഥിതി രൂക്ഷമാണ്. പലയിടത്തും തിരമാലകൾ വീടുകളിലേക്ക് അടിച്ചുകയറി. വീടുകൾ തകർച്ചാഭീഷണിയിലാണ്.

കുട്ടനാടിന് ആശങ്കവേണ്ട: ജില്ലാ കളക്‌ടർ

സമീപജില്ലകളിലെ കനത്തമഴയിൽ കുട്ടനാടിന് ആശങ്കവേണ്ടെന്ന് ജില്ലാ കളക്‌ടർ ഷാജി വി. നായർ. തോട്ടപ്പള്ളി പൊഴി സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഴക്കൻവെള്ളം ഒഴുകിപ്പോകാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകൾ കൂടുതൽ തുറക്കും. അന്ധകാരനഴിയുടെ ഷട്ടറുകളും തുറന്ന് ജലം ഒഴുക്കിവിടും. കിഴക്കൻ വെള്ളം ജില്ലയിൽ ആദ്യമെത്തുന്ന ചെങ്ങന്നൂരിലേക്ക് 20 അംഗ എൻഡിആർഎഫ് സംഘത്തെയും ബോട്ടുകളും അടിയന്തരമായി എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്‌ടർ പറഞ്ഞു.

Kottayam

കനത്ത മഴ: താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

ചങ്ങനാശേരി: കനത്ത മഴയിലും കൊടുങ്കാറ്റിലും ചങ്ങനാശേരി താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളില്‍ നാശനഷ്ടം. കൃഷിയിടങ്ങളടക്കം താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങുന്നു. നിരവധി വീടുകള്‍ വെള്ളത്തിലകപ്പെട്ടു. എസി കനാലില്‍ ജലനിരപ്പുയരുന്നത് സമീപത്തെ വീടുകള്‍ക്ക് ഭീഷണിയാണ്.

താലൂക്കില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വെള്ളപ്പൊക്കഭീഷണി നേരിട്ട 31 കുടുംബങ്ങളിലെ 113 അംഗങ്ങളെ ക്യാമ്പുകളിലേക്കു മാറ്റി പാര്‍പ്പിച്ചു. ആഹാരസാധന സാമഗ്രികള്‍ എത്തിച്ചുനല്‍കിയതായി ചങ്ങനാശേരി തഹസില്‍ദാര്‍ പറഞ്ഞു. റവന്യു ടവറിലെ താലൂക്ക് ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍. 0481-2420037.

തൃക്കൊടിത്താനം ആരമല മോസ്കിനു മുമ്പില്‍ റോഡരികില്‍ നിന്ന മാവ് വീണ് പാര്‍ക്ക് ചെയ്തിരുന്ന ടോറസ് ലോറിക്കും, പത്രക്കെട്ടുമായി സഞ്ചരിച്ചിരുന്ന കാറിനും നാശനഷ്ടം നേരിട്ടു. കിഴക്കന്‍വെള്ളം ഒഴുകിയെത്തുന്നത് അപ്പര്‍കുട്ടനാട് മേഖലകളായ പൂവം, നക്രാല്‍, പുതുവല്‍, കോമങ്കേരിച്ചിറ, വെട്ടിത്തുരുത്ത്, പറാല്‍ പ്രദേശങ്ങളെയും ദുരിതത്തിലാക്കുക യാണ്.

തോടുകള്‍  കവിഞ്ഞൊഴുകുന്നു; ക്യാമ്പുകളില്‍ 31 കുടുംബങ്ങള്‍

ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന കുറിച്ചി ലിറ്റില്‍ ഫ്‌ളവര്‍ എല്‍പി സ്‌കൂളില്‍ 20 കുടുംബങ്ങളിലെ 75 അംഗങ്ങളെയും പെരുമ്പനച്ചി ഗവ. എല്‍പി സ്‌കൂളില്‍ മൂന്ന് കുടുംബങ്ങളിലെ പത്ത് അംഗങ്ങളെയും നെടുമണ്ണി ഫാത്തിമാമാതാ യുപി സ്‌കൂളില്‍ ആറ് കുടുംബങ്ങളിലെ 22 അംഗങ്ങളെയും വാകത്താനം തൃക്കോതമംഗലം എല്‍പി സ്‌കൂളില്‍ മൂന്നു കുടുംബങ്ങളിലെ പത്തംഗങ്ങളെയും പാര്‍പ്പിച്ചിട്ടുണ്ട്. വാഴപ്പള്ളി പഞ്ചായത്തിലെ ചീരഞ്ചിറ, പുതുച്ചിറ, കുറിച്ചി പഞ്ചായത്തിലെ ആനക്കുഴി, ചാണക്കുഴി, കുട്ടന്‍ചിറമറ്റം, മണ്ണങ്കര ഭാഗങ്ങളിലാണ് വെള്ളപ്പൊക്കം നേരിട്ടത്.

മാടപ്പള്ളി പഞ്ചായത്തിലെ മൂന്ന്, നാല് വാര്‍ഡുകളില്‍പ്പെട്ട പാലമറ്റം, പെരുമ്പനച്ചി മുല്ലശേരി ഭാഗം, കൊഴുപ്പക്കളം ഭാഗങ്ങളില്‍ ജലനിരപ്പുയര്‍ന്നിട്ടുണ്ട്. വെളിയം-പെരുമ്പനച്ചി തോട്ടില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ഇരുവശങ്ങളിലുമുള്ള പുരയിടങ്ങളിലും ഇരുപതോളം വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ഈ തോടിനു സമീപത്തുള്ള മാടപ്പള്ളി ക്ഷേത്രപരിസരങ്ങളില്‍ വെള്ളം കയറി. പൂവത്തുംമൂട്-മാടപ്പള്ളി എന്‍ഇഎസ് ബ്ലോക്ക് റോഡിലെ കരക്ക്ടം ഭാഗത്ത് വെള്ളം കയറി.

പെരുമ്പനച്ചി-മുല്ലശേരി ഭാഗത്ത് ട്രാന്‍സ്‌ഫോര്‍മറിനു സമീപത്തെ വെള്ളക്കെട്ട് യാത്രക്കാര്‍ക്കും സമീപവാസികള്‍ക്കും അപകടക്കെണിയാണ്. നെടുംകുന്നം പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ ഇടവെട്ടാല്‍ ഭാഗത്ത് ജലനിരപ്പുയര്‍ന്നതുമൂലം ഒരു ഡസനോളം വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

കറുകച്ചാൽ: മേഖലയിൽ കനത്ത മഴ. തോടുകൾ കര കവിഞ്ഞു. നിരവധി കൃഷിയിടങ്ങളിലും പുരയിടങ്ങളിലും വെള്ളം കയറി. നിരവധി വീടുകൾ വെള്ളത്തിലായി. ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നു 25ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. രണ്ടു ദിവസമായി തിമിർത്തുപെയ്യുന്ന മഴയിൽ മേഖലയിലെ തോടുകളിലും, മറ്റു ജലാശയങ്ങളിലും അപകടകരമാം വിധം ജലനിരപ്പ് ഉയർന്നു. നെടുംകുന്നം പഞ്ചായത്തിലെ പല പ്രദേശങ്ങളിലും കനത്ത മഴയിൽ വെള്ളം കയറി. ആര്യാട്ടുകുഴി, നെടുമണ്ണി ഭാഗങ്ങളിൽ തോട് കരകവിഞ്ഞ് കൃഷിയിടങ്ങൾ മുങ്ങി. പാറക്കുഴി ഭാഗത്തെ എട്ട് വീടുകളിൽ വെള്ളം കയറി. പ്രദേശവാസികളെ നെടുംകുന്നം പഞ്ചായത്ത് നെടുമണ്ണി ഫാത്തിമാമാതാ പള്ളി പാരിഷ് ഹാളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

15-ാം വാർഡ് പനയ്ക്കവയൽ ഭാഗത്തെ എട്ടു വീടുകളിൽ വെള്ളം കയറി. ഇവിടെ താമസിച്ചിരുന്നവരെ ചമ്പക്കര സെന്‍റ് ജോസഫ്സ് സ്കൂളിലെ ക്യാമ്പിലേക്കു മാറ്റി. നിരവധി സ്ഥലങ്ങളിലെ കപ്പ, ഏത്തവാഴ, ചേന തുടങ്ങിയ കൃഷികളെല്ലാം വെള്ളത്തിലായി. കൊടുങ്ങൂർ-മണിമല റോഡിൽ പലഭാഗങ്ങളിലും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. വാഴൂർ വലിയതോട് കരകവിഞ്ഞ് നിരവധി വീടുകളിലും കൃഷിടങ്ങളിലും വെള്ളം കയറി.

പനമരം ഭാഗത്ത് തോടിനുകുറുകെ നിർമിച്ച താത്കാലിക പാലം ഒഴുകി പോയി. പന്തംപ്ലാക്കൽ, ശാസ്താംകാവ് ഭാഗങ്ങളിലെ റോഡുകളിലും വെള്ളം കയറി. ചാമംപതാലിൽ തോട് കരകവിഞ്ഞ് കവല പൂർണമായി വെള്ളത്തിലായി. സമീപത്തെ വീടുകളിലും, ഇതര സ്ഥാപനങ്ങളിലും വെള്ളം കയറി നാശനഷ്ടങ്ങൾ ഉണ്ടായി.

തോട്ടയ്ക്കാട് വലിയമണ്ണി പാലത്തിന് സമീപം കൈതളാവിൽപറമ്പിൽ ഗിരിഷീന്‍റെ വീട്ടിൽ വെള്ളം കയറി. ഇന്നലെ പുലർച്ചെ 5.30-ഓടെയാണ് കനത്ത മഴയിൽ വെള്ളം ഇരച്ചുകയറിയത്.

വീട്ടിൽ കുടുങ്ങിയവരെ പാമ്പാടിയിൽനിന്നും അഗ്നിരക്ഷാസേനയെത്തി പുറത്തെത്തിച്ചു. ഗിരീഷിന്‍റെ മക്കളായ അഭിനവ്, അഭിനന്ദ എന്നിവരെ അഗ്നിരക്ഷാസേനാംഗങ്ങൾ തോളിലേറ്റിയാണ് രക്ഷപ്പെടുത്തിയത്. ഇവരെ സമീപത്തെ താത്കാലിക ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റി.

Ernakulam

നിർത്തിയിട്ട ലോറിക്ക് പിന്നിൽ വാനിടിച്ച് യുവാവ് മരിച്ചു

പനങ്ങാട്: ദേശീയപാതയിൽ കുമ്പളം ടോൾ പ്ലാസയ്ക്കു സമീപം പാർക്കിംഗ് നിരോധിത മേഖലയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ മീൻ കയറ്റിവന്ന വാൻ ഇടിച്ച് യുവാവ് തത്ക്ഷണം മരിച്ചു, ഒപ്പമുണ്ടായിരുന്നയാൾക്ക് പരിക്കേറ്റു. ആലപ്പുഴ പുന്നപ്ര പള്ളിവെളി അബൂബക്കറിന്‍റെ മകൻ ഷെഫീഖ് (42) ആണ് മരിച്ചത്.

ഇന്നലെ പുലർച്ചെ മൂന്നോടെ ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ വാനിന്‍റെ മുൻവശം പൂർണമായും തകർന്നു. പോലീസും നാട്ടുകാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഷെഫീഖിനെ പുറത്തെടുത്തത്. ഷെഫീഖിന്‍റെ സംസ്‌കാരം നടത്തി. മാതാവ്: ആരിഫ. ഭാര്യ: സൂരിജ. മക്കൾ: അൽഫിയ, ആദില, ആസിഫ്.

വ്യാഴാഴ്ചയും ഇതേ സ്ഥലത്ത് അപകടം

വ്യാഴാഴ്ച വൈകിട്ട് 4.45ഓടെ ഇവിടെ ഇതേ രീതിയിൽ അപകടം നടന്നിരുന്നു. അന്നും അനധികൃതമായി പാർക്ക് ചെയ്ത ലോറിയിൽ കളമശേരിയിലെ സ്വകാര്യ ക്ലീനിംഗ് സ്ഥാപനത്തിലെ ജീവനക്കാർ സഞ്ചരിച്ച വാൻ ഇടിക്കുകയായിരുന്നു.

പരിക്കേറ്റ നാലു പേരും നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഈ അപകടമുണ്ടായ സ്ഥലത്ത് നിർത്തിയിട്ട മറ്റൊരു ലോറിയിലാണ് ഇന്നലെ അപകടത്തിനിടയാക്കിയത്.

പാർക്കിംഗ് നിരോധനമുണ്ടെങ്കിലും ഇവിടെ കണ്ടെയ്‌നർ ലോറി ഉൾപ്പെടെയുള്ള വാഹനങ്ങൾ നിർത്തിയിടുന്നത് പതിവാണ്. ഈ മേഖലയിൽ നിരവധി വാഹനങ്ങൾ നിർത്തിയിട്ട ലോറികളിൽ ഇടിച്ച് അപകടത്തിൽപ്പെട്ടിട്ടുണ്ട്.

Palakkad

തെരുവുനായ്ക്കൾ കലിതുള്ളുന്നു

ഷൊർണൂർ: തെരുവുനായ്ക്കൾ കലിതുള്ളുന്നു. മറ്റു വളർത്തുമൃഗങ്ങൾക്കും രക്ഷയില്ല. മനുഷ്യരെ വ്യാപകമായി ആക്രമിക്കുന്ന തെരുവുനായ്ക്കൾ ഇപ്പോൾ പശു, ആട്, കോഴി തുടങ്ങിയവയേയും മറ്റ് വളർത്തുമൃഗങ്ങളെയും ആക്രമിക്കുന്ന സ്ഥിതിയാണുള്ളത്.
ഓരോ പ്രദേശങ്ങളിലും ഡസൻ കണക്കിനു തെരുവുനായ്ക്കളാണ് പൊതുനിരത്തുകളിൽ അലഞ്ഞുതിരിയുന്നത്.

ഹോട്ടലുകളിൽനിന്നും അറവുശാലകളിൽനിന്നും മറ്റും ലഭിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ കഴിച്ച് അപകട ഭീഷണിയുയർത്തി നിരത്തുകൾ കൈയടക്കിയിരിക്കുന്ന തെരുവുനായ്ക്കളുടെ ശല്യവും ഭീഷണിയും ദിനംപ്രതി കൂടിവരുന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസമാണ് വരോട് തെരുവുനായ്ക്കൾ പശുക്കുട്ടിയെ കടിച്ചുകൊന്നത്.

അമ്മപ്പശുവിനും ഗുരുതരമായി കടിയേറ്റിരുന്നു. മുമ്പും ഇവിടെ ഒരു പശുക്കുട്ടിയെ തെരുവനായ കടിച്ചുകൊന്നിരുന്നു. വരോട് തന്നെ ദിവസങ്ങൾക്കു മുമ്പാണ് തെരുവുനായ്ക്കൾ കൂട് തകർത്തു ആട്ടിൻകുട്ടികളെ കടിച്ചുകൊന്നത്.

കഴിഞ്ഞദിവസം ഒറ്റപ്പാലത്ത് ഇരുചക്ര വാഹനത്തിൽ പോവുകയായിരുന്ന മധ്യവയസ്കൻ തെരുവുനായ കുറുകെ ചാടി അപകടത്തിൽപ്പെട്ടിരുന്നു. ഇതിന്‍റെ തുടർച്ചയെന്നോണമാണ് അനങ്ങനടി പത്തംകുളത്ത് കോഴിഫാമിൽ തെരുവുനായകളുടെ ആക്രമണം ഉണ്ടായത്. ഇരുനൂറോളം കോഴികളെയാണ് ഇവിടെ തെരുവുനായ്ക്കൾ കടിച്ചുകൊന്നത്.
പത്തംകുളം സ്രാമ്പിക്കൽ പ്രദീപിന്‍റെ ഫാമിലെ 29 ദിവസം പ്രായമായ ഇറച്ചിക്കോഴികളാണ് തെരുവുനായകൾക്കിരയായത്.

മുമ്പ് 900 കോഴികളെ ഇവിടെ തെരുവുനായ്ക്കൾ കൊന്നിരുന്നു. പിന്നീട് കൂടിനു സമീപം സൗരോർജവേലി സ്ഥാപിച്ചിരുന്നു. എന്നാൽ ഇതും ചാടിയാണ് തെരുവുനായ്ക്കൾ ഇപ്പോൾ കോഴികളെ കടിച്ചു കൊന്നത്.

ആശ്വാസംതേടി പൊതുജനം

പാലക്കാട്: മനുഷ്യരെ ആക്രമിക്കുന്നതും പേവിഷബാധ സ്ഥിരീകരിച്ചതുമായ തെരുവുനായ്ക്കളെ കൊല്ലാൻ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും അനുമതി നൽകുമെന്ന സംസ്ഥാനസർക്കാർ തീരുമാനത്തെ സ്വാഗതംചെയ്ത് പൊതുജനങ്ങൾ.

സുപ്രീംകോടതിയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് പുറത്തിറക്കിയ മാർഗനിർദേശം തെരുവുനായ ആക്രമണം രൂക്ഷമായ ജില്ലയിലെ ജനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

പാലക്കാട് നഗരസഭ, ഒറ്റപ്പാലം, പട്ടാന്പി, ചിറ്റൂർ, ആലത്തൂർ തുടങ്ങി ജില്ലയിലെ വിവിധ മേഖലകളിൽ സമീപകാലത്ത് തെരുവുനായ ആക്രമണങ്ങൾ വർധിച്ചതോടെ വിദ്യാർഥികൾ, വയോധികർ, കാൽനടയാത്രക്കാർ, ഇരുചക്ര വാഹനയാത്രികർ എന്നിവരുൾപ്പെടെ ഭീതിയിലായിരുന്നു. വിദ്യാലയങ്ങൾ, മാർക്കറ്റുകൾ, ബസ് സ്റ്റാൻഡുകൾ, ജനത്തിരക്കേറിയ പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണെന്ന പരാതികളും വ്യാപകമാണ്.

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 15 ലക്ഷത്തിലധികം പേർക്ക് തെരുവുനായകളുടെ കടിയേറ്റതായും 122 പേർ പേവിഷബാധ മൂലം മരിച്ചതായുമാണ് സർക്കാർ കണക്ക്. ജില്ലയിൽ ഈനിരക്ക് ഇതിലും ഉയർന്ന തോതിലാണ്.

തെരുവുനായ നിയന്ത്രണത്തിന്‍റെ ഭാഗമായി വന്ധീകരണവും പേവിഷ പ്രതിരോധ വാക്സിനേഷനും കൂടുതൽ വ്യാപകമാക്കണമെന്നും പൊതുജനം ആവശ്യപ്പെടുന്നു. തെരുവുനായ ശല്യം രൂക്ഷമായ മേഖലകളിൽ പ്രത്യേക നിരീക്ഷണം ശക്തമാക്കണമെന്നും പരാതി ലഭിക്കുന്ന മുറയ്ക്ക് വെറ്ററിനറി വിഭാഗത്തിന്‍റെ സഹായത്തോടെ അപകടകാരികളായ നായകളെ കണ്ടെത്തി നിയമാനുസൃത നടപടി സ്വീകരിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.

വടവന്നൂരിലും പരിസരത്തും തെരുവുനായ്ക്കളുടെ വിളയാട്ടം

വടവന്നൂർ: പൊക്കുന്നി റോഡിലും വീടുകൾക്കുമുന്നിലും തെരുവുനായ്ക്കളുടെ വിളയാട്ടം, നാട്ടുകാർ ഭയപ്പാടിൽ. മദ്രസയിലേക്കും സ്കൂളുകളിലേക്കും പോകുന്ന കുട്ടികൾക്കു നടന്നുപോകാൻപോലും കഴിയാത്ത വിധയാണ് തെരുവുനായ്ക്കൾ പരിസരത്തൊട്ടാകെ വിലസുന്നത്. പല രക്ഷിതാക്കളും കുട്ടികളെ സ്കൂളിൽ നേരിട്ടെത്തിക്കുന്നതും പതിവായിട്ടുണ്ട്.

വടവന്നൂർ, പൊക്കുന്നി, കൊശവങ്കോട്, പഞ്ചായത്ത് ഓഫീസ്, ഹയർ സെക്കൻഡറി സ്കൂൾ, പൊക്കുന്നി യുപി സ്കൂൾ. തങ്കയം ജിഎംഎൽപി സ്കൂൾ, പൊക്കുന്നി ശിവക്ഷേത്രം, പുതുക്കുളങ്ങര ക്ഷേത്രം, കരിപ്പാലി ജുമാ മസ്ജിദ് എന്നിവയുടെ പരിസരങ്ങളിലെല്ലാം തെരുവുനായ്ക്കളുടെ ശല്യം കൂടിവരികയാണ്. വാഹനങ്ങളെ പിന്തുടർന്ന് ആക്രമിക്കുന്ന നായ്ക്കളുണ്ട്.

പരിഹാരമില്ല; പാലക്കാട് നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു

പാലക്കാട്: നഗരത്തിൽ വർധിച്ചുവരുന്ന തെരുവുനായശല്യത്തിന് ശാശ്വതപരിഹാരം കാണാത്ത നഗരസഭയുടെ നിഷേധാത്മക നിലപാടിനെതിരേ പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നഗരസഭാ സെക്രട്ടറി പി.ജെ. ജസീദയെ ഉപരോധിച്ചു. പ്രതീകാത്മമായി നായകളുടെ മുഖംമൂടി ധരിച്ചുകൊണ്ടാണ് പ്രതിഷേധക്കാർ ഉപരോധത്തിൽ പങ്കെടുത്തത്.

ഉപരോധസമരത്തിന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് സി.വി. സതീഷ് നേതൃത്വം നൽകി. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ സുധാകരൻ പ്ലാക്കാട്ട്, നേതാക്കളായ ഹരിദാസ് മച്ചിങ്ങൽ, കെ.ആർ. ശരരാജ്, സി. നിഖിൽ, മണ്ഡലം പ്രസിഡന്‍റുമാരായ രമേശ് പുത്തൂർ, എസ്. സേവ്യർ, ചന്ദ്രൻ അങ്കാരപറന്പ്, എച്ച്. കാജാ ജൈലാവുദ്ധീൻ, കണ്ണൻ നായർ, ഷാജഹാൻ മേപ്പറന്പ്, സദ്ദാം ഹുസൈൻ, നഗരസഭ പ്രതിപക്ഷ നേതാവ് മോഹൻ ബാബു, ഷെറീഫ് റഹ്മാൻ, മുരളി എലന്തിയൻകാട്, കെ. പ്രതിഭ, ഷൈനി ഷജിത്ത് എന്നിവർ പങ്കെടുത്തു.

Malappuram

മലപ്പുറത്ത് റോഡിലേക്ക് മണ്ണിടിഞ്ഞു; ഗതാഗതം തടസപ്പെട്ടത് ആറു മണിക്കൂർ

മലപ്പുറം: കനത്ത മഴയെത്തുടർന്ന് റോഡിലേക്ക് മണ്ണിടിഞ്ഞുവീണ് മലപ്പുറം-തിരൂർ റൂട്ടിൽ ആറുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഇന്നലെ പുലർച്ചെ നാലരയോടെയാണ് മലപ്പുറം-തിരൂർ റോഡിൽ വെസ്റ്റ് കോഡൂരിനടുത്ത് വടക്കെമണ്ണയിൽ റോഡരികിലെ മണ്ണിടിഞ്ഞത്. വിവരമറിഞ്ഞ് മലപ്പുറം അഗ്നിരക്ഷാസേനയും പോലീസും റവന്യു അധികാരികളും സ്ഥലത്തെത്തി.

25 അടിയോളം ഉയരത്തിലുള്ള മണ്ണും മരങ്ങളും റോഡിലേക്ക് വീണ് റോഡ് പൂർണമായും അടഞ്ഞ നിലയിലായിരുന്നു. തുടർന്ന് മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ച് മണ്ണ് നീക്കം ചെയ്തു. റോഡിലേക്ക് വീഴാറായ ഏതാനും മരങ്ങൾ വെട്ടിമാറ്റി അപകടസാധ്യത ഒഴിവാക്കി. മണ്ണെടുക്കുന്നതിനിടെ തുടർ മണ്ണിടിച്ചിൽ ഉണ്ടായത് ആശങ്ക ഉയർത്തിയെങ്കിലും മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ മണ്ണ് പൂർണമായും നീക്കം ചെയ്തു. രാവിലെ പത്തരയോടെ റോഡ് ഗതാഗത യോഗ്യമാക്കി. മലപ്പുറം ഫയർ സ്റ്റേഷൻ ഓഫീസർ

എം. അബ്ദുൾ ഗഫൂർ, അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ കെ. പ്രതീഷ് എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങളും മലപ്പുറം പോലീസ് ഇൻസ്പെക്ടർ കെ. ഹരീഷ്, കോഡൂർ പഞ്ചായത്ത് പ്രസിഡന്‍റ് സി.പി. ഷാജി, മെംബർമാരായ നീലൻ കോഡൂർ, ഫാസിൽ കരീം, വില്ലേജ് ഓഫീസർ ടി.പി. പ്രകാശൻ എന്നിവരുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗതാഗതം മുടങ്ങിയതോടെ ഈ റൂട്ടിലെ വാഹനങ്ങളെ ചെമ്മങ്കടവ് വഴി തിരിച്ചുവിടുകയായിരുന്നു.

കണ്‍ട്രോൾ റൂം തുറന്നു

മഞ്ചേരി: മഞ്ചേരി ഇലക‌്ട്രിക്കൽ സർക്കിളിന്‍റെ കീഴിൽ കണ്‍ട്രോൾ റൂം തുറന്നു. മഞ്ചേരി ഇലക‌്ട്രിക്കൽ സർക്കിളിന്‍റെ പരിധിയിലുള്ളവർക്ക് 9496010273 എന്ന നന്പറിൽ 24 മണിക്കൂറും വൈദ്യുതി തടസവും അപകട സാധ്യതയും സംബന്ധിച്ച് പരാതികൾ അറിയിക്കാം.

വൈദ്യുതി സംബന്ധമായ അപകടമോ അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ അതത് സെക്‌ഷൻ ഓഫീസുകളിലോ 9496010101 എന്ന എമർജൻസി നന്പറിലോ അറിയിക്കണം. 9496001912, 1912 എന്ന ടോൾ ഫ്രീ നന്പറിലും പരാതികൾ അറിയിക്കാം. വൈദ്യുതി തടസം സംബന്ധിച്ച മുന്നറിയിപ്പുകൾ എസ്എംഎസ് മുഖേന ലഭ്യമാക്കുന്നതിന് ഉപഭോക്താക്കൾക്ക് വെബ് സൈറ്റിൽ മൊബൈൽ നന്പർ അപ്ഡേറ്റ് ചെയ്യാം.

Kozhikode

ഓണം ഇത്തവണ പൊളിക്കും...

കോഴിക്കോട്: സംസ്ഥാന വിനോദ സഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ജില്ലാ ഭരണകൂടവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ ജനകീയ പങ്കാളിത്തത്തോടെ വിപുലമായി നടത്താന്‍ തീരുമാനം. ഓഗസ്റ്റ് 24 മുതല്‍ 30 വരെ വിവിധ വേദികളിലായി നടക്കുന്ന ആഘോഷത്തിന്‍റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കാനും സംഘാടക സമിതിയോഗത്തില്‍ ധാരണയായി. രാഷ്ട്രീയ പാര്‍ട്ടികള്‍, വിവിധ സംഘടനകള്‍, വ്യാപാരികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവരുടെ സഹകരണം ഉറപ്പാക്കും. വിവിധ കലാരൂപങ്ങള്‍ അവതരിപ്പിക്കാന്‍ അപേക്ഷ ക്ഷണിക്കാനും പ്രാദേശിക കലാകാരന്മാരുടെ പരിപാടികള്‍ക്ക് അവസരമൊരുക്കാനും യോഗത്തില്‍ തീരുമാനമായി.

ഓണാഘോഷത്തിന്‍റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി ജില്ലാതലത്തില്‍ പൂക്കള മത്സരം ഒരുക്കും. മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലെയും ഭരണസമിതികള്‍ അണിനിരക്കുന്ന മത്സരം താലൂക്ക് അടിസ്ഥാനത്തിലാണ് നടക്കുക. ഓരോ താലൂക്കില്‍നിന്നും തെരഞ്ഞെടുക്കുന്ന അഞ്ച് വീതം ടീമുകളുടെ പൂക്കളങ്ങള്‍ ജില്ലയില്‍നിന്നുള്ള പ്രത്യേക ജഡ്ജിംഗ് പാനല്‍ വിലയിരുത്തി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നിര്‍ണയിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം ഒരു ലക്ഷം രൂപ, 50,000 രൂപ, 25,000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ ഓണ്‍ലൈനായി ചെയ്തു. കോഴിക്കോടിന്റെ പെരുമ നിലനിര്‍ത്തുന്ന രീതിയില്‍ ആഘോഷം വിപുലമായി സംഘടിപ്പിക്കണമെന്നും പരിപാടിക്ക് ജനകീയ പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

കെ.ജയന്ത് എംഎല്‍എ അധ്യക്ഷനായി. എംഎല്‍എമാരായ അഡ്വ. കെ പ്രവീണ്‍ കുമാര്‍ , എംഎ റസാഖ് , അഡ്വ. ഫൈസല്‍ ബാബു, കെ.കെ. രമ, കെ.എം. അഭിജിത്ത്, ഫാത്തിമ തഹ്‌ലിയ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മില്ലി മോഹന്‍, ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി, സബ് കളക്ടര്‍ ഗൗതം രാജ്, അസി. കളക്ടര്‍ മാളവിക ജി നായര്‍, കോഴിക്കോട് സിറ്റി അഡീഷണല്‍ എസ് .പി.സുനില്‍കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഓണാഘോഷത്തില്‍ പരിപാടി
അവതരിപ്പിക്കാം

കോഴിക്കോട്: സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ജില്ലാ ഭരണകൂടവും ചേര്‍ന്ന് ഓഗസ്റ്റ് 24 മുതല്‍ 30 വരെ കോഴിക്കോട് ജില്ലയിലെ വിവിധ വേദികളിലായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം. കലാകാരന്മാര്‍ക്കും കലാ സമിതികള്‍ക്കും അപേക്ഷിക്കാം.

ആവശ്യമായ രേഖകള്‍ സഹിതം സെക്രട്ടറി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, മാനാഞ്ചിറ, കോഴിക്കോട് 01 എന്ന വിലാസത്തില്‍ ഓഗസ്റ്റ് മൂന്നിന് വൈകീട്ട് അഞ്ചിനകം നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ ലഭിക്കണം. ഫോണ്‍: 0495 2720012.

Wayanad

മഴ: ജില്ലയില്‍ 15 ദുരിതാശ്വാസ ക്യാമ്പുകള്‍

കല്‍പ്പറ്റ: വെള്ളപ്പൊക്ക, മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളിലെ ആളുകളെ മാറ്റിത്താമസിപ്പിക്കുന്നതിന് വൈത്തിരി, മാനന്തവാടി, ബത്തേരി താലൂക്കുകളിലായി 15 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

169 കുടുംബങ്ങളിലെ 461 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. 152 പുരുഷന്‍മാരും 188 സ്ത്രീകളും 98 കുട്ടികളും 23 വയോധികരുമാണ് ക്യാമ്പുകളില്‍ കഴിയുന്നത്. വൈത്തിരി താലൂക്കില്‍ 10 ഉം മാനന്തവാടി താലൂക്കില്‍ മൂന്നും ബത്തേരി താലൂക്കില്‍ രണ്ടും ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.

വൈത്തിരി താലൂക്കില്‍ കാപ്പുവയല്‍ ജിഎല്‍പി സ്‌കൂള്‍, സുഗന്ധഗിരി ഗവ.യുപി സ്‌കൂള്‍, മുട്ടില്‍ ഡബ്ല്യുഎംഒ കോളജ്, മുട്ടി ഡബ്ല്യുഎംഒ ഓര്‍ഫനേജ് യുപി സ്‌കൂള്‍, ചുണ്ടേല്‍ എച്ച്‌ഐഎം സ്‌കൂള്‍, ഇടിയംവയല്‍ കമ്മ്യൂണിറ്റി ഹാള്‍, മേപ്പാടി ജയ്ഹിന്ദ് അങ്കണവാടി, തരിയോട് ഗവ.ഹൈസ്‌കൂള്‍, മുണ്ടേരി ജിവിഎച്ച്എസ് സ്‌കൂള്‍, അച്ചൂരാനം എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ തുറന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാനിര്‍ദേശമനുസരിച്ച് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ മതപഠന കേന്ദ്രങ്ങള്‍, ട്യൂഷന്‍, കോച്ചിംഗ് സെന്ററുകള്‍ ഉള്‍പ്പടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു. റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും കോളജുകളിലെയും കുട്ടികളുടെ സുരക്ഷിതത്വം സ്ഥാപനമേധാവികള്‍ ഉറപ്പുവരുത്തണം. സാഹചര്യം അനുസരിച്ച് അവശ്യമെങ്കില്‍ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കാം. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ അവധി തുടരുമെന്നും കളക്ടര്‍ അറിയിച്ചു.

മാനന്തവാടി താലൂക്കില്‍ മഴ തുടരുന്നു

മാനന്തവാടി: താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. തവിഞ്ഞാല്‍ പഞ്ചായത്തിലെ ഇടിക്കര, എസ് വളവ്, കമ്പിപ്പാലം ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. ഈ പ്രദേശങ്ങളിലെ

താലൂക്കിന്‍റെ ചില ഭാഗങ്ങളില്‍ മണ്ണിടിച്ചിലിലും റോഡ് ഇടിഞ്ഞുതാഴലും ഉണ്ടായി. എടവക കമ്മോത്ത് വീടിന്‍റെസംരക്ഷണ ഭിത്തി ഇടിഞ്ഞു. കുഴിനിലം-തവിഞ്ഞാല്‍ റോഡില്‍ മരം വീണ് വൈദ്യുതി ബന്ധം തകരാറിലായി. വള്ളിയൂര്‍ക്കാവ് ഇല്ലത്തുവയല്‍ ഭാഗം വെള്ളപ്പൊക്ക ഭീഷണിയിലാണ്

കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങി

കല്‍പ്പറ്റ: മഴ ശക്തമായ സഹചര്യത്തില്‍ ജില്ലാ, താലൂക്ക് തലങ്ങളില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.

ഫോണ്‍: ജില്ലാ കണ്‍ട്രോള്‍ റൂം: 04936 204151, 9526804151, 8078409770. വൈത്തിരി താലൂക്ക്: 04936 256100, 04936 255229, 8590842965, 9447097705. ബത്തേരി താലൂക്ക്: 04936 220296, 04936 223355, 6238461385, 9447097707. മാനന്തവാടി താലൂക്ക്: 04935 240231, 04935 241111, 9446637748, 9447097704. പൊതുജനങ്ങള്‍ക്ക് 1077 എന്ന ടോള്‍ഫ്രീ നമ്പറിലും ബന്ധപ്പെടാം.

Kannur

സിവില്‍ ഡിഫന്‍സ് വോളന്‍റിയര്‍മാര്‍ അവഗണനയില്‍; ജീവന്‍ പണയംവച്ച് സേവനം; യൂണിഫോമുമില്ല, ശമ്പളവുമില്ല

പയ്യന്നൂർ: ഫയര്‍ഫോഴ്സിനൊപ്പം ജീവന്‍ പണയംവച്ച് സേവനം ചെയ്യുന്ന സിവില്‍ ഡിഫന്‍സ് വോളന്‍റിയർമാർക്ക് അവഗണന. ദുരന്തമുഖങ്ങളില്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഇവര്‍ക്ക് വര്‍ഷങ്ങളായിട്ടും യൂണിഫോമോ ശമ്പളമോ ഇല്ല. പല ഫയര്‍ സ്റ്റേഷനുകളിലും പാസിംഗ് ഔട്ട് പരേഡ് ഉള്‍പ്പെടെയുള്ള ഔദ്യോഗിക പരിപാടികള്‍ക്കും ദുരന്തമുഖത്ത് തിരിച്ചറിയപ്പെടുന്നതിനുമായി സ്വന്തം ചെലവില്‍ യൂണിഫോം തയ്ക്കേണ്ട സ്ഥിതിയിലാണ് പലരും.

സംസ്ഥാനത്തെ 124 ഫയര്‍ സ്റ്റേഷനുകളിലായി 6,200-ലധികം സിവില്‍ ഡിഫന്‍സ് വോളന്‍റിയര്‍മാരാണ് സേവനമനുഷ്ഠിക്കുന്നത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ അഗ്‌നിരക്ഷാസേനയ്ക്കൊപ്പം പ്രവര്‍ത്തിക്കുന്നതിനായാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സേവനസന്നദ്ധരായവരെ കണ്ടെത്തി സിവില്‍ ഡിഫന്‍സ് വോളന്‍റിയർ്‍മാരാക്കിയത്. അന്നുമുതല്‍ അഗ്നിരക്ഷാസേനയ്ക്കൊപ്പം രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇവർ സജീവമാണ്.

തിരിച്ചറിയാൻ റിഫ്‌ളക്ടീവ് ജാക്കറ്റും ഐഡി കാര്‍ഡും മെറ്റാലിക് ബാഡ്ജും മാത്രമാണ് ഇവർക്കുള്ളത്. സ്വന്തം ജോലിയും വരുമാനവും മാറ്റിവച്ചാണ് പ്രളയം, ഉരുള്‍പൊട്ടൽ, തീപിടിത്തം തുടങ്ങിയ ദുരന്തസമയങ്ങളില്‍ ഇവര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തുന്നത്. സ്റ്റേഷൻ, ജില്ലാ, സംസ്ഥാനതലങ്ങളിലായി ദുരന്തനിവാരണം, പ്രഥമശുശ്രൂഷ, ഫയര്‍ ഫൈറ്റിംഗ് തുടങ്ങിയ മേഖലകളില്‍ പരിശീലനം നേടിയവരാണിവർ. പലപ്പോഴും ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍പോലും സ്വന്തം പണംമുടക്കി വാങ്ങേണ്ടി വരുന്നതായി വോളന്‍റിയർമാര്‍ പറയുന്നു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ, പ്രളയം, മലയോര മേഖലയിലെ ഉരുള്‍പൊട്ടലുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ദുരന്തസാഹചര്യങ്ങളില്‍ സിവില്‍ ഡിഫന്‍സ് വോളന്‍റിയർമാരുടെ സേവനം നിര്‍ണായകമായിരുന്നു. എന്നാല്‍, പ്രതിഫലമായി ശമ്പളമോ ദിനബത്തയോ യാത്രാബത്തയോ ഇവര്‍ക്ക് ലഭിക്കുന്നില്ല. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡയറക്ടര്‍ ജനറലിന്‍റെ സൽസേവന പത്രം ലഭിച്ചവരും എന്‍സിസി ഉള്‍പ്പെടെയുള്ള യൂണിഫോം സേവന വിഭാഗങ്ങളില്‍ പരിശീലനം നേടിയവരും വിവിധ കായിക ഇനങ്ങളില്‍ മികവ് തെളിയിച്ചവരുമാണ് സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാർ.

ദുരന്തമുഖങ്ങളിലെ പ്രവര്‍ത്തനപരിചയവും പ്രത്യേക പരിശീലനവും ഉണ്ടായിട്ടും സേവനത്തിന് അര്‍ഹമായ അംഗീകാരവും തൊഴില്‍പരമായ പരിഗണനയും ലഭിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. നിലവില്‍ വിമുക്തഭടന്മാരെ ഫയര്‍ഫോഴ്‌സിനും മറ്റ് സേനാവിഭാഗങ്ങൾക്കുമൊപ്പം ഹോംഗാര്‍ഡ് വിഭാഗത്തില്‍ നിയമിക്കുന്ന സംവിധാനമുണ്ട്. അതിനാല്‍ പെന്‍ഷന് പുറമെ അവര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നു. അതേസമയം വര്‍ഷങ്ങളായി പരിശീലനം നേടി ദുരന്തനിവാരണ രംഗത്ത് സേവനം ചെയ്യുന്ന സിവില്‍ ഡിഫന്‍സ് വോളന്‍റിയർമാര്‍ക്ക് സമാനമായ തൊഴില്‍ അവസരമോ ആനുകൂല്യങ്ങളോ ഇല്ലെന്നതാണ് വിമര്‍ശനം.

Kasaragod

നായ്ക്കയത്ത് സംസ്ഥാന പാതയോരത്തെ മരം അപകടഭീഷണി ഉയർത്തുന്നു

അട്ടേങ്ങാന: നായ്ക്കയത്ത് സംസ്ഥാനപാതയോരത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിൽക്കുന്ന കൂറ്റൻ മരം അപകടഭീഷണിയാകുന്നു. റോഡ് വികസനവുമായി ബന്ധപ്പെട്ട് മണ്ണിടിച്ചപ്പോൾ ഈ മരത്തിന്‍റെ ഒരുവശത്തെ വേരുകൾ ഏതാണ്ട് പൂർണമായും മുറിച്ചുമാറ്റിയ നിലയിലാണ്. മണ്ണിടിച്ച ഭാഗത്ത് പാർശ്വഭിത്തി നിർമിക്കാത്തതിനാൽ മരത്തിനു കീഴിൽ നിന്ന് കൂടുതൽ മണ്ണ് ഇടിഞ്ഞുവീഴുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഈ മരം ഏതുനിമിഷവും കടപുഴകി സംസ്ഥാനപാതയിലേക്കും വൈദ്യുതലൈനുകളുടെ മുകളിലേക്കും വീഴാവുന്ന നിലയിലാണെന്ന് സ്ഥലമുടമ ജേക്കബ് വർഗീസ് പറയുന്നു.

റോഡ് വികസനവുമായി ബന്ധപ്പെട്ട് വേരുകൾ മുറിച്ചുമാറ്റിയ സമയത്തുതന്നെ മരം പൂർണമായും മുറിച്ചുനീക്കണമെന്ന് ബന്ധപ്പെട്ട തൊഴിലാളികളോട് ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം പറയുന്നു. പിന്നീട് ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന പൊതുമരാമത്ത് വകുപ്പിനും കെഎസ്ഇബി അധികൃതർക്കും ഇ മെയിലിലൂടെ പരാതി അയക്കുകയും ചെയ്തു. ഈ പരാതി മേൽനടപടികൾ സ്വീകരിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിന്‍റെ കാഞ്ഞങ്ങാട് ഓഫീസിലേക്ക് അയച്ചതായി മറുപടി ലഭിച്ചെങ്കിലും കാഞ്ഞങ്ങാട് ഓഫീസിന്‍റെ ഭാഗത്തുനിന്ന് ഇതുവരെ യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നും ഇദ്ദേഹം പറയുന്നു കെഎസ്ഇബി അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ മറുപടിയൊന്നും ലഭിച്ചില്ല. ഇക്കാര്യത്തിൽ അടിയന്തിര നടപടികൾ ഉണ്ടാകണമെന്നാവശ്യപ്പെട്ട് ഇപ്പോൾ വീണ്ടും പൊതുമരാമത്തു വകുപ്പിന് പരാതി നൽകിയിട്ടുണ്ടെന്നും സ്ഥലമുടമ പറയുന്നു.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

കെ.എം. ജോസഫ്

ചേര്‍ത്തല: തണ്ണീര്‍മുക്കം പഞ്ചായത്ത് നാലാം വാര്‍ഡ് കോക്കമംഗലം കടവില്‍ കെ.എം. ജോസഫ് (മാതൃഭൂമി ബേബിച്ചേട്ടന്‍-87) അന്തരിച്ചു. സംസ്‌കാരം നാളെ 11ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം കോക്കമംഗലം സെന്‍റ് തോമസ് പള്ളിയില്‍. ഭാര്യ പരേതയായ അച്ചാമ്മ നെടുംകുന്നം പുതിയാപറമ്പില്‍ കുടുംബാംഗം. മക്കള്‍: മിനി ജോസഫ് (പ്രിന്‍സിപ്പല്‍, ലിയോ തേര്‍ട്ടീംന്ത് സ്‌കൂള്‍ ആലപ്പുഴ), പ്രിന്‍സ് ജോസഫ്, മനോജ് മാത്യു (മസ്‌കറ്റ്). മരുമക്കള്‍: ടോമിച്ചന്‍ വര്‍ഗീസ് പുത്തന്‍വീട്ടില്‍ (റിട്ട. എന്‍ജിനിയര്‍, ഫാക്ട്), ഡാനി ആന്‍റണി എള്ളുക്കുന്നേല്‍ കാഞ്ഞിരപ്പള്ളി (മസ്‌കറ്റ്). പരേതൻ ചേര്‍ത്തല പ്രസ്‌ക്ലബ്ബിന്‍റെ ആദ്യകാല പ്രസിഡന്‍റായിരുന്നു.

വി.ടി. ആന്‍റണി

നെയ്യാട്ടുശേരി: ഇളംപള്ളി വട്ടക്കുഴിയില്‍ വി.ടി. ആന്‍റണി (കൊച്ചുപ്പാപ്പന്‍-93) അന്തരിച്ചു. സംസ്‌കാരം നാളെ രണ്ടിന് നെയ്യാട്ടുശേരി സെന്‍റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ അച്ചാമ്മ നെടുംകുന്നം തത്തക്കാട്ട് കുടുംബാംഗം. മക്കൾ: റാണി തോമസ് (റിട്ട. ഹെഡ്മിസ്ട്രസ്), മിനി (അക്ഷയ സെന്‍റർ, മൂന്നിലവ്), ജോമോൻ (ജെ.ബി എന്‍റർപ്രൈസസ്, കോട്ടയം). മരുമക്കൾ: പരേതനായ തോമസ് മൈലാങ്കൽ (വാഴൂർ പഞ്ചായത്ത് മുൻ പ്രസിഡന്‍റ്), ഷിബി തോമസ് പുന്നത്താനിയിൽ (മൂന്നിലവ്), ട്രീസാ ജോം കാനറക്കാവുങ്കൽ (കുറുമ്പനാടം). മൃതദേഹം നാളെ രാവിലെ എട്ടിന് ഭവനത്തില്‍ കൊണ്ടുവരും. തുടര്‍ന്ന് ഒമ്പതു മുതല്‍ പള്ളി പാരിഷ്ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.

കെ.ജെ. തോമസ്

കരിങ്കുന്നം : കണിയാലിൽ കെ.ജെ. തോമസ് (79) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് കരിങ്കുന്നം സെന്‍റ് അഗസ്റ്റിൻസ് ക്നാനായ കത്തോലിക്കാ പള്ളി പാരീഷ് ഹാളിലെ ശുശ്രൂഷകൾക്കു സെമിത്തേരിയിൽ. ഭാര്യ സെലിൻ കരിങ്കുന്നം കുബ്ലാനിക്കൽ കുടുംബാംഗം. (റിട്ട. അധ്യാപിക, സെന്‍റ് അഗസ്റ്റിൻസ് എച്ച്എസ് കരിങ്കുന്നം). മക്കൾ: ജോസിൻ കെ. തോമസ് (ഓസ്ട്രേലിയ), കവിത (യുഎസ്എ), സംഗീത (ചവറ സിഎംഐ സ്കൂൾ, തുടങ്ങനാട്). മരുമക്കൾ: ജിജി വടക്കാറ്റുപുറം (കിടങ്ങൂർ), റോബിൻ ചെമ്മാച്ചേരിൽ (പുന്നത്തറ), ഫിലിപ്പ് എടാന്പുറത്ത് (കരിങ്കുന്നം). മൃതദേഹം നാളെ രാവിലെ ഒന്പതിന് ഭവനത്തിൽ കൊണ്ടുവരും. തുടർന്ന് 11 മുതൽ പള്ളി പാരീഷ്ഹാളിൽ പൊതുദർശനത്തിനു വയ്ക്കും.

ജോസഫ് അവിര

നെടുങ്കണ്ടം: വട്ടപ്പാറ തെക്കേക്കുറ്റ് ജോസഫ് അവിര (89) അന്തരിച്ചു. സംസ്‌കാരം നാളെ 11ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ചേമ്പളം സെന്‍റ് മേരീസ് പള്ളിയില്‍. ഭാര്യ പരേതയായ മറിയക്കുട്ടി കരിയിലക്കുളം കുടുംബാംഗം. മക്കള്‍: ജോസ് ജോസഫ് (പാമ്പാടുംപാറ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ്), സാലി, ജോഷി, ഡെയ്‌സി, ഷാന്‍റി, ബിനോയി. മരുമക്കള്‍: ജോമ കല്ലുംമ്മാക്കല്‍, മാത്തപ്പന്‍ തകിടിപ്പുറം, മാത്യു അത്തിക്കളം, സാലി നരിവേലിക്കുഴിയില്‍, സജി കാക്കനാട്ടില്‍, മിനി മറ്റത്തില്‍.

മാത്യു

രാജകുമാരി: കുംഭപ്പാറ പാറയിൽ മാത്യു (72)അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വീട്ടിൽ ആരംഭിച്ച് 4.15 ന് ഇടുക്കി രൂപതാ ബിഷപ് മാർ ജോൺ നെല്ലിക്കുന്നേലിന്‍റെ കാർമികത്വത്തിൽ രാജകുമാരി ദൈവമാതാ പള്ളിയിൽ. ഭാര്യ അനീസ് രാജകുമാരി കാക്കനാട്ട് കുടുംബാംഗം. മക്കൾ: ഷിന്‍റോ (മുരിക്കുംതൊട്ടി), ഫാ.ഷിജോ മാത്യു (വികാരി സെന്‍റ് കുര്യാക്കോസ് ഏലിയാസ് ചാവറ പള്ളി, ഡിൻങ്കി,പൂനൈ), ഷിജു, ഷീജ. മരുമക്കൾ: നീതു ആലനോലിക്കൽ (മുരിക്കുംതൊട്ടി), അനു മണിയാട്ട് (ഞാറക്കാട്), അരുൺ മംഗലശേരിൽ (രാജാക്കാട്).

രാധാകൃഷ്ണൻ

ഷൊർണൂർ: ചളവറ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്‍റും കെപിസിസി അംഗവുമായിരുന്ന കയിലിയാട് വേമ്പലത്തുപാടം കറുത്തൊടി രാധാകൃഷ്ണൻ(83) അന്തരിച്ചു. കോൺഗ്രസ് ചളവറ മണ്ഡലം പ്രസിഡന്‍റ്, ഒറ്റപ്പാലം -ഷൊർണൂർ ബ്ലോക്ക് പ്രസിഡന്‍റ്, കയിലിയാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ്, പാലക്കാട് രാജീവ് ഗാന്ധി മെമ്മോറിയൽ സഹകരണ ആശുപത്രി ഡയറക്ടർ, ഗ്രാമീണ വായനശാല പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഇന്ദിര. മക്കൾ: കെ.ആർ. രാജീവ് (സീനിയർ അസിസ്റ്റന്‍റ് എഡിറ്റർ, ടൈംസ് ഓഫ് ഇന്ത്യ, കോഴിക്കോട്), സജീവ് (ഡയറക്ടർ, എഡ്യൂടെക്). മരുമക്കൾ: ബിന്ദു മുത്തസ് (ഡ്രജി മെസർട്ട്), സിമി ബാലകൃഷ്ണൻ (ഷെൽ ഇന്ത്യ, ബംഗളൂരു).

മുഹമ്മദ് മൗലവി

എടക്കര : സംസ്ഥാന ജംഇയ്യത്തുൽ ഉലമ ജില്ലാ മുശാവറ അംഗവും നിലന്പൂർ താലൂക്ക് ജനറൽ സെക്രട്ടറിയുമായ മരുത വേങ്ങാപ്പാടം ചേരിക്കതൊടിക സി.ടി. മുഹമ്മദ് മൗലവി (65) അന്തരിച്ചു. ഭാര്യ: സുലൈഖ. മക്കൾ: ഫസിൽ, ഹബീബ് റഹ്മാൻ, ആയിഷ. മരുമക്കൾ: ജമാലുദീൻ സഖാഫി മൂത്തേടം, റാബിയ. കാടാച്ചിറ ഹസനിയ്യ ശരീ അത്ത് കോളജ് ജനറൽ സെക്രട്ടറി, മരുത റഹ്മാനിയ്യ അക്കാഡമി വർക്കിംഗ് പ്രസിഡന്‍റ്, മരുത ചക്കപ്പാടം മഹല്ല് പ്രസിഡന്‍റ്, എടക്കര താജുൽ ഉലമ ഇസ്‌ലാമിക് സെന്‍റർ വൈസ് പ്രസിഡന്‍റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

ജോയി

തിരുവമ്പാടി : പൊതുപ്രവർത്തകനും വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് മുൻ പ്രസിഡന്‍റുമായ തൊമരക്കാട്ടിൽ ടി.പി. ജോയി (70) അന്തരിച്ചു. സംസ്കാരം ഇന്ന് 5.45ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ. ഭാര്യ: ഫിൽസ (തേക്കുംകുറ്റി കൊളത്തനാൽ കുടുംബാംഗം). മക്കൾ: നിധിൻ, നിമിൻ. മരുമക്കൾ: ടീന കോഴിക്കോട്ടിൽ (നടവയൽ), അമിത ആനക്കല്ലേൽ (തിരുവമ്പാടി). സഹോദരങ്ങൾ: മാത്യു (ആനക്കാംപൊയിൽ), ജോണി (തിരുവമ്പാടി), ബാബു (തിരുവമ്പാടി മലനാട് മാർക്കറ്റിംഗ് സൊസൈറ്റി മുൻ പ്രസിഡന്‍റ്), സാലി ജോണിച്ചൻ കൂത്രപ്പള്ളിൽ (തൃശൂർ).

ഡേവിഡ്

കല്‍പ്പറ്റ : കെഎസ്ഇബി റിട്ട. ചീഫ് എന്‍ജിനിയര്‍ മടിയൂര്‍ തൊണ്ടന്‍വേലില്‍ ടി.ജി. ഡേവിഡ് (80) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10ന് വീട്ടില്‍ ആരംഭിക്കുന്ന ശുശ്രൂഷകള്‍ക്കുശേഷം മീനങ്ങാടി സെന്‍റ് പീറ്റേഴ്‌സ് ആന്‍ഡ് പോള്‍സ് കത്തീഡ്രലില്‍. ഭാര്യ: പരേതയായ മേരി ചാക്കോ (ചെങ്ങന്നൂര്‍ പേരങ്ങാട്ട് കുടുംബാംഗം). മകള്‍: രേഷ്മ ഡേവിഡ് (യുഎസ്എ). മരുമകന്‍: ഗോപകുമാര്‍ മേനോന്‍ (യുഎസ്എ). സഹോദരങ്ങള്‍: ജോര്‍ജ് കോശി (യുഎസ്എ), സാലി ജോര്‍ജ് (റിട്ട. പ്രഫ., എന്‍ഐടി, കോഴിക്കോട്).

മേരി

പേരാവൂർ: വടക്കേമുളഞ്ഞനാൽ മേരി (92) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് കണ്ണൂർ പേരാവൂർ സെന്‍റ് ജോസഫ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ‌. പരേത മാടത്തിൽ പൊടിമറ്റം കുടുംബാംഗം. ഭർത്താവ്: പരേതനായ വി.ഡി. ജോസഫ്. മക്കൾ: ഗ്രേസി (റിട്ട. നവോദയ, എറണാകുളം), ആലീസ്, സെബാസ്റ്റ്യൻ (റിട്ട. സയന്‍റിസ്റ്റ്, ബംഗളൂരു), തങ്കച്ചൻ, ഫാ. മൈക്കിൾ (കോട്ടത്തറ ഇടവക വികാരി, മാനന്തവാടി രൂപത), കുഞ്ഞുമോൾ, നോബിച്ചൻ, ഫാ. ഡോ. ജിനു വടക്കേമുളഞ്ഞനാൽ (പ്രിൻസിപ്പൽ, ചെമ്പേരി വിമൽ ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ആൻഡ് റിസർച്ച്, വെമ്പുവ മാർ സ്ലീവ പള്ളി വികാരി). മരുമക്കൾ: സണ്ണി കാച്ചപ്പള്ളി (റിട്ട. ഇന്ത്യൻ ആർമി, എറണാകുളം), അപ്പച്ചൻ പാമ്പക്കൽ (ചരൾ), ഡോ. ശ്യാമള (റിട്ട. പ്രഫസർ, ഐഎസ്ഇസി ബംഗളൂരു), റെസി തെക്കേൽ, ബാബു പുളിക്കൽ (നെല്ലിക്കുറ്റി), ഷൈലജ (അധ്യാപിക, അങ്ങാടിക്കടവ് ഹൈസ്കൂൾ).

ഡോ. അനന്തപത്മനാഭൻ

കോയമ്പത്തൂർ : മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പരപ്പനാട് കോവിലകം അംഗവും കോയമ്പത്തൂരിലെ പ്രമുഖ ഡോക്ടറുമായ ഡോ. അനന്തപത്മനാഭൻ (82) അന്തരിച്ചു. കോയമ്പത്തൂർ ടാറ്റാബാദ്, ഹാട്ട്കോ കോളനി, 175, 7ാം സ്ട്രീറ്റിലെ താമസക്കാരനായിരുന്നു. കഴിഞ്ഞ 45 വർഷത്തിലേറെയായി ഇദ്ധേഹം കോയമ്പത്തൂരിൽ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞചെലവിൽ മനോരോഗ ചികിത്സ ലഭ്യമാക്കിയിരുന്നു. സംസ്കാരം നാളെരാവിലെ പത്തിന് കോയമ്പത്തൂർ ആവാരംപാളയം ഇലക്ട്രിക് ശ്മശാനത്തിൽ നടക്കും. ഭാര്യ: ഡോ. പാർവതി ആനന്ദ്. മക്കൾ: ശശിരേഖ (ചെന്നൈ), മനോജ് (കോയമ്പത്തൂർ). മരുമക്കൾ: സുരേഷ്, എഞ്ചിലിൻ.

ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ

കോയമ്പത്തൂർ : പ്രേഷിത പ്രോവിൻസിലെ പ്രേഷിത കോളജ് (ലിസ്യു ഭവൻ) ശരവണംപട്ടി അംഗമായ ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ (75) അന്തരിച്ചു. മൃതദേഹം ഇന്നുരാവിലെ ഏഴിനു മണ്ണുത്തിയിലെ പ്രേഷിതാരാമിൽ കൊണ്ടുവരും. രാവിലെ ഒന്പതിനുപാലക്കാട് ഭാരതമാതാ ആശ്രമത്തിൽ എത്തിക്കും. രാവിലെ 10.30 നു സംസ്കാരചടങ്ങുകൾ ആരംഭിക്കും. 1950 ജൂലൈ 14നു തൃശൂർ പടവരാടാണ് ജനനം. 1974 മേയ് 16ന് ആദ്യവ്രതവാഗ്ദാനവും1979 മേയ് 16ന് നിത്യവ്രതവാഗ്ദാനവും 1983 മേയ് 13ന് പൗരോഹിത്യസ്വീകരണവും നടത്തി. കെനിയൻ മിഷനിലടക്കം വിവിധ മേഖലകളിൽ പ്രവർത്തിച്ചു. പ്രിയോർ, സുപ്പീരിയർ, യോഗാർഥികളുടെ റെക്ടർ, നവസന്യാസഭവനാംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. അസുഖങ്ങൾമൂലം ഏഴുവർഷത്തിലേറെയായി കിടപ്പിലായിരുന്നു.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

01-08-2026

ഷൂട്ടിംഗിനിടെ രശ്മിക മന്ദാനയ്ക്ക് ഗുരുതര പരിക്ക്

പുതിയ ചിത്രത്തിന്‍റെ നൃത്തച്ചുവടുകൾ ചിത്രീകരിക്കുന്നതിനിടയിൽ നടി രശ്മിക മന്ദാനയ്ക്ക് ഗുരുതര പരിക്ക്. ഷൂട്ടിംഗിനിടയിൽ വീണതിനെത്തുടർന്ന് നടിയുടെ ഇടുപ്പിനാണ് പരിക്കേറ്റത്.

അപകടത്തെ തുടർന്ന് ചിത്രീകരണം താത്കാലികമായി നിർത്തിവയ്ക്കുകയും, അണിയറപ്രവർത്തകർ ഉടൻ തന്നെ നടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പരിശോധനകൾക്ക് ശേഷം ആറാഴ്ചത്തെ വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.

പരിക്കിനെ തുടർന്ന് രശ്മിക അഭിനയിച്ചുകൊണ്ടിരുന്ന സിനിമയുടെ ചിത്രീകരണ ഷെഡ്യൂളുകളും ഒപ്പം മുപ്പതോള്ളം ബ്രാൻഡുകളുടെ പരസ്യ ചിത്രീകരണങ്ങളും തത്ക്കാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. സംഭവത്തിൽ രശ്മികയോ നടിയുടെ മാനേജ്മെന്‍റ് ടീമോ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവിട്ടിട്ടില്ല.

 

31-07-2026

സൂര്യയുടെ വിശ്വനാഥ് ആൻഡ് സൺസ്: ഓഡിയോ ലോഞ്ച് ഞാ‍‍യറാഴ്ച കോയമ്പത്തൂരിൽ

മിഴകത്തിന്‍റെ സൂപ്പർതാരം സൂര്യയും മലയാളികളുടെ പ്രിയപ്പെട്ട യുവനടി മമിത ബൈജുവും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം വിശ്വനാഥ് ആൻഡ് സൺസിന്‍റെ ഓഡിയോ ലോഞ്ച് ഞാ‍‍യറാഴ്ച കോയമ്പത്തൂരിൽ. വെങ്കി അറ്റ്ലൂരിയാണ് ചിത്രത്തിന്‍റെ സംവിധായകൻ. കോയമ്പത്തൂരിലെ ഹിന്ദുസ്ഥാൻ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലാണ് ഗംഭീരമായ ഓഡിയോ ലോഞ്ച്. നിർമാതാക്കളായ സിതാര എന്‍റർടൈൻമെന്‍റ്സ് സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജി.വി. പ്രകാശ് കുമാർ ആണ് സംഗീതസംവിധായകൻ.

മമിത ബൈജു നായികയായി എത്തുന്ന ചിത്രത്തിൽ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ആളവന്താൻ റിലീസ് ആയി 25 വർഷത്തിനുശേഷമാണ് രവീണ ടണ്ടൻ തമിഴ് സിനിമയിലേക്കു തിരിച്ചെത്തുന്നത്. സൂരറൈ പോട്ര് എന്ന ചിത്രത്തിനു ശേഷം സൂര്യയും ജി.വി. പ്രകാശ് കുമാറും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

ഓഗസ്റ്റ് 14-ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മധ്യവയസ്കനും പെൺകുട്ടിയും തമ്മിലുള്ള പ്രണയബന്ധത്തിന്‍റെ കഥ പറയുന്ന ചിത്രം, സ്വപ്നങ്ങളുടെയും വികാരങ്ങളുടെയും അപ്രതീക്ഷിത പ്രണയത്തിന്‍റെയും ഹൃദയസ്പർശിയായ യാത്ര എന്നാണ് അണിയറപ്രവർത്തകർ വിശേഷിപ്പിക്കുന്നത്. ഗജിനിയിലെ സൂര്യയുടെ ബിസിനസുകാരനായ കഥാപാത്രത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഇതിലെ 'സഞ്ജയ് വിശ്വനാഥ്' എന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നത്.

രാധികാ ശരത്കുമാർ, നാസർ, രഘു ബാബു, സുനിൽ റെഡ്ഡി, ഭവാനി ശ്രീ, വിവേക് ഹർഷ, കാളി വെങ്കട് തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

17-07-2026

ബോക്സ് ഓഫീസിൽ തരംഗമായി നോളന്‍റെ ദി ഒഡീസി

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് തിയേറ്ററുകളിലെത്തിയ ക്രിസ്റ്റഫർ നോളന്‍റെ ‘ദി ഒഡീസി’ മികച്ച പ്രതികരണങ്ങളുമായി പ്രദർശനം തുടരുകയാണ്. ഹോളിവുഡ് ഇതിഹാസ കാവ്യത്തെ നോളൻ തന്‍റെ തനത് ശൈലിയിൽ പുനരാവിഷ്കരിച്ചപ്പോൾ തിയേറ്ററുകളിൽ വലിയൊരു വിഷ്വൽ വിസ്മയമാണ് ഒരുങ്ങിയിരിക്കുന്നത്.

പ്രശസ്ത താരം മാറ്റ് ഡാമൻ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ ആനി ഹാതവേ, ടോം ഹോളണ്ട്, റോബർട്ട് പാറ്റിൻസൺ, സെൻഡയ എന്നിവരടങ്ങുന്ന വൻ താരനിരയാണ് അണിനിരക്കുന്നത്. നോളന്‍റെ തനത് ശൈലിയിലുള്ള കഥപറച്ചിലും അത്യന്തം ആകാംഷ നിറഞ്ഞ രംഗങ്ങളും കൊണ്ട് സമ്പന്നമായ ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഇതിനോടകം തന്നെ ബോക്സ് ഓഫീസിലും വലിയ ചലനങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു.

ഹോയ്റ്റ് വാൻ ഹോയ്റ്റെമയുടെ വിസ്മയിപ്പിക്കുന്ന ദൃശ്യഭംഗിയും ലുഡ്‌വിഗ് ഗൊറാൻസന്‍റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് മികച്ച ദൃശ്യാനുഭവം നൽകുന്നു. ചിത്രത്തിലെ വമ്പൻ യുദ്ധരംഗങ്ങളും ഗ്രാഫിക്സ് മികവും പ്രേക്ഷകരെ അങ്ങേയറ്റം ആവേശം കൊള്ളിക്കുന്നതാണെന്നാണ് തിയേറ്ററുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സാങ്കേതിക മികവിന്‍റെ കാര്യത്തിൽ നോളൻ ഈ ചിത്രത്തിനായി നടത്തിയ പരീക്ഷണങ്ങൾ അമ്പരപ്പിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഐമാക്സ് 70 എംഎം ക്യാമറ ഉപയോഗിച്ചാണ് അദ്ദേഹം 'ഒഡീസി' ചിത്രീകരിച്ചിരിക്കുന്നത്.

സൂം ലെൻസുകൾ പോലുമില്ലാത്ത, അതിഭീകരമായ ഭാരമുള്ള ഈ ക്യാമറയിൽ ഒരു ക്ലോസ്-അപ്പ് ഷോട്ട് എടുക്കണമെങ്കിൽ പോലും ആറോ ഏഴോ പേർ ചേർന്ന് ഇത് എടുത്തുപൊക്കി കഥാപാത്രങ്ങളുടെ തൊട്ടടുത്ത് കൊണ്ട് വെക്കേണ്ടി വന്നിരുന്നു.

പൂർണമായും ഡിജിറ്റൽ ഒഴിവാക്കി വീതിയേറിയ യഥാർഥ ഫിലിമിലാണ് സിനിമ ഷൂട്ട് ചെയ്തത്. ഇതിനായി ഉപയോഗിച്ച ഫിലിം റോളുകൾ നീട്ടിവെച്ചാൽ ഏതാണ്ട് 610 കിലോമീറ്റർ നീളം വരുമെന്നാണ് പുറത്തുവരുന്ന അവിശ്വസനീയമായ റിപ്പോർട്ടുകൾ.

പൂർണമായ '1570 ഫിലിം ഫോർമാറ്റിൽ' ലോകമെമ്പാടുമുള്ള വെറും 41 തിയേറ്ററുകളിൽ മാത്രമാണ് ഈ ചിത്രം പ്രദർശിപ്പിക്കുന്നത്. ബാക്കിയുള്ള ഐമാക്സ് തിയേറ്ററുകളിലെല്ലാം സിനിമ ഡിജിറ്റൽ ഫോർമാറ്റിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

നോളൻ സിനിമകളിൽ സാധാരണയായി കാണാറുള്ള വൈകാരികതയുടെ കുറവ് ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും, തിയേറ്ററിൽ നിന്ന് തന്നെ അനുഭവിച്ചറിയേണ്ട ഒരു അപൂർവ്വ വിഷ്വൽ വിസ്മയമാണ് ഈ ചിത്രമെന്ന് സിനിമാ ലോകം ഒരുപോലെ വിലയിരുത്തുന്നു.

27-07-2026

റോഷന്‍റെ പോലീസ് ഡയറി

റോഷന്‍ മാത്യു വീണ്ടും പോലീസ് വേഷത്തിലെത്തിയ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് എം. പദ്മകുമാർ സംവിധാനം ചെയ്ത ‘ഉയിര്‍’. സിഐ അന്‍ഷാദ് എന്ന യഥാര്‍ഥ പോലീസ് ഓഫീസറുടെ ഔദ്യോഗിക ജീവിതത്തിലെ ഒരു സംഭവത്തില്‍ നിന്നു രൂപപ്പെടുത്തിയതാണു തിരക്കഥ. ചിത്രത്തില്‍ പ്രൊബേഷന്‍ എസ്‌ഐ അജീബ് റഹ്‌മാനായി വേഷമിട്ട റോഷന്‍ സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.

ഈ സിനിമയിലേക്ക് അടുപ്പിച്ചത്..?

സംവിധായകന്‍ അയച്ചു തന്ന ഒരു ലേഖനത്തിലാണ് ഈ സിനിമയുടെ ആശയം ആദ്യം വായിച്ചത്. ഇതിന്‍റെ കഥാവിവരണം കേട്ടത് ഈ കേസ് യഥാര്‍ഥത്തില്‍ അന്വേഷിച്ച സിഐ അന്‍ഷാദില്‍ നിന്നാണ്. തന്‍റെ അനുഭവങ്ങള്‍ ഒാരോന്നും ഓര്‍ത്തെടുത്ത് അദ്ദേഹം പറഞ്ഞപ്പോള്‍ അതിലുള്ള ഇമോഷന്‍ എനിക്ക് അതേപോലെ കിട്ടി. എം. പദ്മകുമാറിനൊപ്പം ഒരു സിനിമ എന്നത് ഒരുപാടു നാളത്തെ ആഗ്രഹവുമായിരുന്നു.

‘ഉയിര്‍’ എന്ന ടൈറ്റില്‍..?

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

01-08-2026

ഓസീസ് മലയാളികളുമായി സംവദിക്കാൻ സജീവ് ജോസഫ്; മീറ്റ് ആൻഡ് ഗ്രീറ്റ് 19ന്

സിഡ്നി: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്ട്രേലിയ കേരള ചാപ്റ്റർ എൻഎസ്ഡബ്ല്യുവിന്‍റെ ആഭിമുഖ്യത്തിൽ ഇരിക്കൂർ എംഎൽഎ സജീവ് ജോസഫുമായി "മീറ്റ് ആൻഡ് ഗ്രീറ്റ്' പരിപാടി സംഘടിപ്പിക്കുന്നു.

കോൺഗ്രസിന്‍റെ ജനകീയ നേതാവും കേരള നിയമസഭയിലെ ശ്രദ്ധേയ സാന്നിധ്യവുമായ അദ്ദേഹത്തെ നേരിൽ കാണാനും സംവദിക്കാനുമുള്ള മികച്ച അവസരമാണ് പ്രവാസികൾക്കായി സിഡ്നിയിൽ ഒരുക്കുന്നത്.

സിഡ്നിയിലെ പരിപാടിയുടെ വിശദാംശങ്ങൾ

തീയതി: ഓഗസ്റ്റ് 19. സമയം: രാത്രി ഏഴ് മുതൽ ഒമ്പത് വരെ. സ്ഥലം: സിഡ്നി, എൻഎസ്ഡബ്ല്യു (കൃത്യമായ വേദി പിന്നീട് അറിയിക്കുന്നതാണ്).

സിഡ്നിയിലെ പരിപാടിക്ക് പുറമെ, മെൽബണിൽ നടക്കുന്ന ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലും സജീവ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കുന്നുണ്ട്.

ഈ മാസം 16ന് വൈകുന്നേരം അഞ്ചിന് മെൽബണിലെ ഗോൾഡൻ കാസിൽ ഫംഗ്ഷൻ സെന്‍ററിലാണ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.

സജീവ് ജോസഫിനെ സിഡ്നിയിലെ ഇന്ത്യൻ സമൂഹത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അതിയായ അഭിമാനമുണ്ടെന്ന് ഐഒസി കമ്മറ്റി അറിയിച്ചു.

എല്ലാ കോൺഗ്രസ് സ്നേഹികളെയും പ്രവാസി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: +61 426 848 390, +61 470 483 697.

01-08-2026

സമൂഹനന്മയ്ക്കായി ഐക്യത്തോടെ മുന്നേറണം: സുലൈമാൻ മാസ്റ്റർ-

ദോഹ: പൂനൂരിന്‍റെ പാരമ്പര്യമായ സഹവർത്തിത്വവും സാഹോദര്യവും നിലനിർത്തുന്നതിനും സമൂഹക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി പാസ് പ്രവർത്തകർ സജീവമായി മുന്നിട്ടിറങ്ങണമെന്ന് സുലൈമാൻ മാസ്റ്റർ പറഞ്ഞു.

ഹ്രസ്വ സന്ദർശനത്തിനായി ഖത്തറിലെത്തിയ അദ്ദേഹം, കോഴിക്കോട് ജില്ലയിലെ പൂനൂർ നിവാസികളുടെ കൂട്ടായ്മയായ പൂനൂർ അസോസിയേഷൻ ഫോർ സോഷ്യൽ സർവീസസ് (പാസ് ഖത്തർ) സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു.

സമൂഹത്തിലെ ഐക്യവും പരസ്പര സഹകരണവും ഏറെ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടായ്മ കൂടുതൽ ശക്തിപ്പെടുത്തി സമൂഹത്തിന്‍റെ നന്മയ്ക്കായി പ്രവർത്തിക്കാൻ പാസ് പ്രവർത്തകർ നേതൃത്വം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സഹവർത്തിത്വത്തിനും സാഹോദര്യത്തിനും പേരുകേട്ട നാടാണ് പൂനൂരെന്നും ഈ മഹത്തായ പാരമ്പര്യം വരും തലമുറകളിലേക്കും കൈമാറാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും സുലൈമാൻ മാസ്റ്റർ ഓർമിപ്പിച്ചു.

സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരേ കൂട്ടായ പ്രവർത്തനം ശക്തമാക്കേണ്ടതിന്‍റെ ആവശ്യകതയും യോഗം ചർച്ച ചെയ്തു. ഖത്തറിന്‍റെ മുൻ ഭരണാധികാരിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി പ്രാർഥന നടത്തി.

2026 സെപ്റ്റംബർ 17ന് കുടുംബ സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അഡ്വൈസറി ബോർഡ് ചെയർമാൻ അസ്ഹർ അലി യോഗം ഉദ്ഘാടനം ചെയ്തു. കലാം അവേലം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷഫീഖ് ഷംറാസ് സ്വാഗതവും സെക്രട്ടറി ആഷിഖ് ഹാഫിൽ നന്ദിയും പറഞ്ഞു.

സി.പി. ഷംസീർ, മൻസിബ് പഴയേടത്ത്, ഹാരിസ് പൂക്കോട്, അഫ്നാസ് ഉണ്ണികുളം, സുബൈർ കാന്തപുരം, മുബാഷിർ ചിറക്കൽ, ജുനൈദ്, അർഷാദ് അലി, വി.എം. ഷഹ്സാദ്, നഹ്യാൻ അബ്ദുൽ ഹക്കീം, കരീം കെ.പി., സവാദ് ഡോക്ടർ, ജംഷിദ് കോളിക്കൽ, മുഹമ്മദ് ശിഹാബ്, നഈം, വി.ഒ.ടി. ജാസിം റഹ്മാൻ എന്നിവർ സംസാരിച്ചു.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

01-08-2026

ഷിക്കാഗോ സെന്‍റ് മേരീസ് ദേവാലയത്തിൽ തിരുനാൾ

ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്‍റെ സ്വർഗാരോപണ തിരുനാൾ ദർശനത്തിരുനാളായി ഓഗസ്റ്റ് രണ്ട് മുതൽ ഒമ്പത് വരെ ഭക്തി സാന്ദ്രമായ തിരുക്കർമങ്ങളോടെയും വൈവിധ്യമാർന്ന പരിപാടികളോടെയും വിപുലമായി ആഘോഷിക്കുന്നു.

ഇടവകയുടെ സ്ഥാപനം മുതൽ കഴിഞ്ഞ 15 വർഷം ഈ ഇടവകയ്ക്ക് നേതൃത്വം നൽകിയ പാരീഷ് എക്സിക്യൂട്ടീവ് ആണ് ഈ വർഷത്തെ തിരുന്നാളിന് ചുക്കാൻ പിടിക്കുന്നത്.

അവരോടൊപ്പം 10 കൂടാരയോഗത്തിൽ നിന്നുള്ള നൂറുകണക്കിന് കുട്ടികളും യുവജനങ്ങളും മറ്റു ഇടവക ജനങ്ങളും തിരുന്നാളിനോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾക്കായി മാസങ്ങളായി തയ്യാറെടുപ്പിലാണ്.

ഈ മാസം രണ്ടിന് രാവിലെ പത്തിനുള്ള കുർബാനയ്ക്ക് ശേഷം ഇടവക വികാരി ഫാ. സിജു മുടക്കോടിൽ പതാക ഉയർത്തുന്നതോടെ തിരുന്നാളിന് തുടക്കമാകും.

ബർമിംഗ്ഹാം (യുകെ) ക്രൈസ്റ്റ് ദി കിംഗ് ക്നാനായ മിഷൻ വികാരി ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ മുഖ്യ കാർമികത്വം വഹിക്കുന്ന ഈ വി. കുർബാനയിൽ ഷിക്കാഗോ രൂപത ചാൻസലർ ഫാ. ജോൺസൺ കോവൂർപുത്തൻപുരയിൽ വചന സന്ദേശം നൽകും.

ആറിന് ഇടവകയിൽ നിന്നും മരിച്ചുപോയവരുടെ ഓർമദിനമായി ആചരിക്കും. വൈകുന്നേരം ആറിന് സെമിത്തേരി സന്ദർശനവും ഏഴിന് അസിസ്റ്റന്‍റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയുടെ മുഖ്യ കാർമികത്വത്തിൽ മരിച്ച വിശ്വാസികക്ക് വേണ്ടിയുള്ള ദിവ്യബലി അർപ്പിക്കും.

ഏഴിന് വൈകുന്നേരം ആറിന് ഷിക്കാഗോ രൂപത യൂത്ത് അപ്പൊസ്‌തലെറ്റ് ഡയറക്ടർ ഫാ. മെൽവിൻ പോൾ ഇംഗ്ലീഷിൽ ഉള്ള കുർബാനക്കും വചന സന്ദേശത്തിനും നേതൃത്വം നൽകും. തുടർന്ന് 7:30 മുതൽ വിവിധ കൂടാരയോഗങ്ങളുടെയും പ്രസുദേന്തിമാരുടെയും നേത്രുത്വത്തിൽ ഉള്ള കലാമേള.

എട്ടിന് വൈകുന്നേരം 5.30ന് ബെൻസൻവിൽ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക ഫൊറോനാ ഇടവക വികാരി ഫാ. എബ്രഹാം കളരിക്കൽ മുഖ്യകാർമികനായിട്ടുള്ള ദിവ്യബലിയിൽ ക്നാനായ റീജിയൺ ഡയറക്ടറും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാൽ വചനസന്ദേശം നൽകും.

തുടർന്നു കപ്ലോൻ വാഴ്ച. രാത്രി 7.30 മുതൽ ഇടവക മിനിസ്ട്രികൾ അവതരിപ്പിക്കുന്ന കലാസന്ധ്യയും ഇടവകയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന മെഗാ സ്കിറ്റും. പ്രധാന തിരുന്നാൾ ദിവസമായ ഓഗസ്റ്റ് ഒമ്പതിന്, ആലുവ മംഗലപ്പുഴ മേജർ സെമിനാരി പ്രഫസർ ഫാ. ജിജോ നെല്ലിക്കാകണ്ടത്തിലിന്‍റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുന്നാൾ റാസ.

തിരുഹൃദയ ദാസസമൂഹം സുപ്പീരിയർ ഫാ. ജോസ് കണ്ണുവെട്ടിയേൽ വചനസന്ദേശം നൽകും. ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ, ഫാ. എബ്രഹാം കടുതൊടിൽ എന്നിവർ സഹ കാർമ്മികരായിരിക്കും. തുടർന്ന് പരിശുദ്ധ കന്യാമറിയത്തിന്‍റെയും മറ്റു വിശുദ്ധരുടെയും രൂപങ്ങൾ സംവഹിച്ചുകൊണ്ടുള്ള തിരുന്നാൾ പ്രദക്ഷിണം നടക്കും. തുടർന്ന് ലേലവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

 

01-08-2026

ജർമനിയിലെ ജീസസ് യൂത്തിന് 20 വയസ്; "ലുമെൻ 2026' ജൂബിലി കോൺഫറൻസിന് വാലൻഡാറിൽ തുടക്കം

ബെർലിൻ: ജർമനിയിലെ ജീസസ് യൂത്ത് അപ്പസ്തോലിക് പ്രസ്ഥാനത്തിന്‍റെ 20 വർഷത്തെ മിഷൻ പ്രവർത്തനങ്ങളുടെ സ്മരണ പുതുക്കിക്കൊണ്ട് ദേശീയ ജൂബിലി കോൺഫറൻസ് "ലുമെൻ 2026' ജർമനിയിലെ ഷോൺസ്റ്റാറ്റ്, വാലൻഡാറിൽ നടക്കുന്നു.

ജർമനിയിലെയും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെയും 500-ഓളം പ്രതിനിധികൾ പങ്കെടുക്കുന്ന ഈ നാല് ദിവസത്തെ ആത്മീയ സംഗമത്തിൽ കുട്ടികൾക്കും യുവാക്കൾക്കും കുടുംബങ്ങൾക്കും പ്രത്യേക പരിപാടികൾ ഒരുക്കിയിട്ടുണ്ട്.

"നിങ്ങളുടെ വെളിച്ചം മനുഷ്യരുടെ മുൻപിൽ പ്രകാശിക്കട്ടെ' (മത്തായി 5:16) എന്ന തിരുവചനത്തെ ആസ്പദമാക്കി "Receive, Renew, Radiate' എന്ന പ്രമേയത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

വിശുദ്ധ കുർബാന, ആരാധന, ഗാനശുശ്രൂഷ, ആത്മീയ പ്രഭാഷണങ്ങൾ, അനുഭവസാക്ഷ്യങ്ങൾ, പ്രാർത്ഥനാ സമ്മേളനങ്ങൾ എന്നിവ പരിപാടികളുടെ ഭാഗമാണ്.

1985-ൽ കേരളത്തിൽ ആരംഭിച്ച് പരിശുദ്ധ സിംഹാസനത്തിന്‍റെ അംഗീകാരം നേടിയ ജീസസ് യൂത്ത് പ്രസ്ഥാനത്തിന്‍റെ ദിനചര്യ പ്രാർത്ഥന, ദൈവവചനം, കൂദാശകൾ, സഹവാസം, സുവിശേഷവത്കരണം, പാവങ്ങളോടുള്ള പ്രതിബദ്ധത എന്നീ ആറു ആത്മീയ തൂണുകളെ ആസ്പദമാക്കിയാണ് സമ്മേളനത്തിലെ വിവിധ സെഷനുകൾ.

കോളോൺ അതിരൂപതയുടെ സഹായമെത്രാൻ ഡോ. ഡൊമിനിക്കസ് ഷ്വാഡർലാപ്പ്, ജീസസ് യൂത്ത് ഇന്‍റർനാഷണൽ ഡയറക്ടർ ഓഫ് ഫോർമേഷൻ മനോജ് സണ്ണി, മുൻ ഇന്‍റർനാഷണൽ കോഓർഡിനേറ്റർ ജോർജ് ദേവസി, പ്രഫസർ ഡോ. ബീന മനോജ്, എഡിഎഫ് ഇന്‍റർനാഷണലിലെ സോഫിയ കൂബി, കത്തോലിക്കാ അക്കാദമിക് ഡോ. ജസ്റ്റിൻ അരിക്കൽ എന്നിവർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർ സമ്മേളനത്തിൽ ക്ലാസുകൾക്കും ശുശ്രൂഷകൾക്കും നേതൃത്വം നൽകും.

ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിൽ സമ്മേളന വേദിയിൽ നിന്ന് മാധ്യമപ്രവർത്തകർക്കും പൊതുജനങ്ങൾക്കും പ്രമുഖരുമായി അഭിമുഖങ്ങൾ നടത്തുന്നതിനും പരിപാടികൾ റിപ്പോർട്ട് ചെയ്യുന്നതിനും അവസരമുണ്ടാകും.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി jesusyouth.de/lumen2026 സന്ദർശിക്കാവുന്നതാണ്.

01-08-2026

ഓസീസ് മലയാളികളുമായി സംവദിക്കാൻ സജീവ് ജോസഫ്; മീറ്റ് ആൻഡ് ഗ്രീറ്റ് 19ന്

സിഡ്നി: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്ട്രേലിയ കേരള ചാപ്റ്റർ എൻഎസ്ഡബ്ല്യുവിന്‍റെ ആഭിമുഖ്യത്തിൽ ഇരിക്കൂർ എംഎൽഎ സജീവ് ജോസഫുമായി "മീറ്റ് ആൻഡ് ഗ്രീറ്റ്' പരിപാടി സംഘടിപ്പിക്കുന്നു.

കോൺഗ്രസിന്‍റെ ജനകീയ നേതാവും കേരള നിയമസഭയിലെ ശ്രദ്ധേയ സാന്നിധ്യവുമായ അദ്ദേഹത്തെ നേരിൽ കാണാനും സംവദിക്കാനുമുള്ള മികച്ച അവസരമാണ് പ്രവാസികൾക്കായി സിഡ്നിയിൽ ഒരുക്കുന്നത്.

സിഡ്നിയിലെ പരിപാടിയുടെ വിശദാംശങ്ങൾ

തീയതി: ഓഗസ്റ്റ് 19. സമയം: രാത്രി ഏഴ് മുതൽ ഒമ്പത് വരെ. സ്ഥലം: സിഡ്നി, എൻഎസ്ഡബ്ല്യു (കൃത്യമായ വേദി പിന്നീട് അറിയിക്കുന്നതാണ്).

സിഡ്നിയിലെ പരിപാടിക്ക് പുറമെ, മെൽബണിൽ നടക്കുന്ന ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലും സജീവ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കുന്നുണ്ട്.

ഈ മാസം 16ന് വൈകുന്നേരം അഞ്ചിന് മെൽബണിലെ ഗോൾഡൻ കാസിൽ ഫംഗ്ഷൻ സെന്‍ററിലാണ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.

സജീവ് ജോസഫിനെ സിഡ്നിയിലെ ഇന്ത്യൻ സമൂഹത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അതിയായ അഭിമാനമുണ്ടെന്ന് ഐഒസി കമ്മറ്റി അറിയിച്ചു.

എല്ലാ കോൺഗ്രസ് സ്നേഹികളെയും പ്രവാസി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: +61 426 848 390, +61 470 483 697.

31-07-2026

സെന്‍റ് ജോൺസ് അക്കാദമിയിൽ യുവജനോത്സവത്തിന് തുടക്കമായി

ന്യൂഡൽഹി: ഡൽഹി ജ്വാലാനഗറിലെ സെന്‍റ് ജോൺസ് അക്കാദമിയിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ യുവജനോത്സവമായ "ഉഡാൻ' പ്രശസ്ത നർത്തകിയും പത്മശ്രീ പുരസ്കാര ജേതാവുമായ ഗീതാ ചന്ദ്രൻ, ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ അമരേന്ദ്ര ഖട്വ എന്നിവരുടെ വിശിഷ്ട സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.

യുവജനങ്ങളുടെ കലാപരവും സാംസ്കാരികവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ചിരിക്കുന്ന ഈ മൂന്ന് ദിവസത്തെ മേളയിൽ വിവിധ കലാപരിപാടികളും മത്സരങ്ങളും സാംസ്കാരിക അവതരണങ്ങളും അരങ്ങേറും.

30-04-2026

മലയാളി നഴ്‌സിംഗ് വിദ്യാർഥി ബംഗളൂരുവിൽ മരിച്ചനിലയിൽ

ബംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥിയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്‍റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

01-08-2026

പുകവലിക്കാത്തവരിലും പടരുന്ന അദൃശ്യ വില്ലൻ: ശ്വാസകോശ അർബുദത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

"പുകവലി ആരോഗ്യത്തിന് ഹാനികരം' എന്ന മുന്നറിയിപ്പ് നാം എപ്പോഴും കാണാറുള്ളതാണ്. അതുകൊണ്ടുതന്നെ ശ്വാസകോശ അർബുദം എന്നത് പുകവലിക്കാർക്ക് മാത്രം വരുന്ന ഒരു രോഗമാണെന്നാണ് ഭൂരിഭാഗം ആളുകളുടെയും ധാരണ.

എന്നാൽ യാഥാർഥ്യം അതല്ല. ജീവിതത്തിലൊരിക്കൽ പോലും പുകവലിക്കാത്ത പതിനായിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും ഈ രോഗത്തിന് ഇരയാകുന്നത്. ശരീരത്തിലെ ശ്വാസകോശ കോശങ്ങൾ അനിയന്ത്രിതമായി വിഭജിച്ച് അസാധാരണമായ മുഴകളായി മാറുന്ന അവസ്ഥയാണിത്.

പ്രാരംഭഘട്ടത്തിൽ വലിയ ലക്ഷണങ്ങൾ കാണിക്കാത്തതിനാൽ ശബ്ദമില്ലാത്ത കൊലയാളി എന്നാണ് ഈ രോഗത്തെ വിശേഷിപ്പിക്കപ്പെടുന്നത്. രോഗം അവസാന ഘട്ടങ്ങളിൽ എത്തുമ്പോൾ മാത്രമാണ് പലപ്പോഴും രോഗം കണ്ടെത്തുന്നത്.

അതിനാൽ പുകവലിക്കപ്പുറമുള്ള ഇതിന്‍റെ അപകടസാധ്യതകളെക്കുറിച്ചും രോഗലക്ഷണങ്ങളെക്കുറിച്ചും കൃത്യമായി മനസിലാക്കേണ്ടത് അനിവാര്യമാണ്.

തിരിച്ചറിയാം പ്രാരംഭ ലക്ഷണങ്ങൾ

തുടക്കത്തിൽ നിസാരമെന്ന് തോന്നാമെങ്കിലും താഴെ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഗൗരവമായി കാണേണ്ടതുണ്ട്:

വിട്ടുമാറാത്ത ചുമ: രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്നതോ ദിവസങ്ങൾ കഴിയുംതോറും തീവ്രത കൂടുന്നതോ ആയ ചുമ.

കഫത്തിൽ രക്തത്തിന്‍റെ അംശം: ചുമയ്ക്കുമ്പോൾ കഫത്തിൽ രക്തം കാണുന്നത് അപകടസൂചനയാണ്.

കാരണമില്ലാത്ത ശ്വാസതടസവും കിതപ്പും: നിസാരമായ കാര്യങ്ങൾ ചെയ്യുമ്പോൾ പോലും പെട്ടെന്ന് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക.

കഠിനമായ നെഞ്ചുവേദന: ആഴത്തിൽ ശ്വാസമെടുക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ ചിരിക്കുമ്പോഴോ നെഞ്ചിൽ അനുഭവപ്പെടുന്ന അസ്വസ്ഥത.

ശബ്ദത്തിലെ വ്യത്യാസം: തൊണ്ടയിൽ അണുബാധയൊന്നുമില്ലാതെ തന്നെ ശബ്ദത്തിൽ പെട്ടെന്നുണ്ടാകുന്ന ഇടർച്ചയോ മാറ്റമോ.

കാരണമില്ലാതെ ഭാരക്കുറവും ക്ഷീണവും: ഭക്ഷണക്രമത്തിൽ മാറ്റമില്ലാതെ തന്നെ ശരീരഭാരം ഗണ്യമായി കുറയുന്നതും കടുത്ത തളർച്ചയും.

ആവർത്തിച്ചുണ്ടാകുന്ന അണുബാധകൾ: ന്യൂമോണിയ, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങൾ ഇടയ്ക്കിടെ വരുന്നത്.

പുകവലിക്കപ്പുറമുള്ള അപകടസാധ്യതകളും അദൃശ്യ കാരണങ്ങളും

പുകവലിക്കാത്ത വ്യക്തികളിൽ ശ്വാസകോശ അർബുദം ഉണ്ടാകുന്നതിന് പിന്നിൽ ഒട്ടനവധി മറഞ്ഞിരിക്കുന്ന കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പരോക്ഷ പുകവലി.

വീടുകളിലോ ജോലിസ്ഥലങ്ങളിലോ മറ്റുള്ളവർ വലിച്ചുവിടുന്ന പുക സ്ഥിരമായി ശ്വസിക്കുന്നത് രോഗസാധ്യത 20 മുതൽ 30 ശതമാനം വരെ വർധിപ്പിക്കുന്നു. പരിസ്ഥിതി മലിനീകരണമാണ് മറ്റൊരു പ്രധാന ഘടകം.

വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും പുറന്തള്ളുന്ന വിഷപ്പുകയും സൂക്ഷ്മകണികകളും വായുവിൽ കലരുന്നത് പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ ജീവിക്കുന്നവരുടെ ശ്വാസകോശാരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്.

ബാഹ്യാന്തരീക്ഷത്തിന് പുറമേ നാം വസിക്കുന്ന വീടുകൾക്കുള്ളിലെ വായുവും അപകടകാരിയായേക്കാം. മണ്ണിലും പാറകളിലും കണ്ടുവരുന്ന മണമോ നിറമോ ഇല്ലാത്ത റേഡോൺ എന്ന റേഡിയോ ആക്ടീവ് വാതകം വീടുകളിലെ വായുസഞ്ചാരമില്ലാത്ത മുറികളിൽ അടിഞ്ഞുകൂടുകയും ദീർഘകാലം ഇത് ശ്വസിക്കുന്നത് അർബുദത്തിന് വഴിവയ്ക്കുകയും ചെയ്യുന്നു.

ഇതിനുപുറമേ അസ്ബസ്റ്റോസ്, ആർസെനിക്, ക്രോമിയം, നിക്കൽ, ഡീസൽ പുക തുടങ്ങിയ അപകടകരമായ രാസവസ്തുക്കളുമായി തൊഴിൽശാലകളിൽ വെച്ചുണ്ടാകുന്ന നിരന്തര സമ്പർക്കം രോഗസാധ്യത ഇരട്ടിയാക്കുകയാണ് ചെയ്യുന്നത്.

കുടുംബത്തിലെ അർബുദ ചരിത്രവും ജനിതക വ്യതിയാനങ്ങളും കൂടിയാകുമ്പോൾ പുകവലി ശീലമില്ലാത്തവരിലും ശ്വാസകോശ അർബുദം പിടിപെടാനുള്ള സാധ്യത ഗണ്യമായി ഉയരുന്നു.

മുൻകൂട്ടിയുള്ള രോഗനിർണയവും ആധുനിക ചികിത്സയും

ഏതൊരു അർബുദത്തെയും പോലെ ശ്വാസകോശ അർബുദവും ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ പൂർണമായി ഭേദമാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

അതിനാൽ രോഗം മറ്റവയവങ്ങളിലേക്ക് പടരുന്നതിന് മുൻപ് കണ്ടെത്തിയാൽ ശസ്ത്രക്രിയ, ടാർഗെറ്റഡ് തെറാപ്പി, ഇമ്മ്യൂണോതെറാപ്പി തുടങ്ങിയ അത്യാധുനിക ചികിത്സാരീതികളിലൂടെ രോഗമുക്തി നേടാം.

ദീർഘകാലമായി പുകവലിക്കുന്നവരോ മറ്റ് ഉയർന്ന അപകടസാധ്യത ഉള്ളവരോ ആയ വ്യക്തികൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം "ലോ-ഡോസ് സിടി സ്കാൻ' പോലുള്ള മുൻകൂട്ടിയുള്ള പരിശോധനകൾ നടത്തുന്നത് അത്യന്താപേക്ഷിതമാണ്.

ലക്ഷണങ്ങൾ നിസാരമെന്ന് കരുതി അവഗണിക്കുന്നത് കാരണം രോഗം സങ്കീർണമാക്കും.

ശ്വാസകോശ ആരോഗ്യം സംരക്ഷിക്കാൻ ചില പടവുകൾ

ഓർക്കുക: ആരോഗ്യകരമായ ശ്വാസകോശം ദീർഘായുസിന്‍റെയും സമ്പൂർണ ആരോഗ്യത്തിന്‍റെയും അടിത്തറയാണ്.

ശ്വാസകോശ അർബുദ സാധ്യതകളിൽ നിന്ന് പൂർണമായി രക്ഷനേടാൻ പുകവലി ശീലം പൂർണമായി ഉപേക്ഷിക്കുകയും മറ്റുള്ളവർ വലിച്ചുവിടുന്ന പുക ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.

വീടുകൾക്കുള്ളിൽ ശുദ്ധവായു ലഭ്യമാകുന്ന രീതിയിൽ ജനലുകളും വാതിലുകളും തുറന്നിട്ട് കൃത്യമായ വായുസഞ്ചാരം ഉറപ്പാക്കുന്നത് റേഡോൺ പോലുള്ള അപകടകരമായ വാതകങ്ങൾ അടിഞ്ഞുകൂടുന്നത് തടയും.

രാസവസ്തുക്കളുമായി ഇടപഴകുന്ന തൊഴിൽമേഖലകളിൽ ഉള്ളവർ മാസ്കുകൾ ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണം.

ആന്‍റിഓക്‌സിഡന്‍റുകൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ദിനചര്യയിൽ ഉൾപ്പെടുത്തുന്നതും ക്രമമായ വ്യായാമം ശീലമാക്കുന്നതും ശ്വാസകോശ ശേഷി വർധിപ്പിക്കാൻ സഹായിക്കും.

ഇതിനെല്ലാമുപരി രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമയോ ശ്വാസതടസമോ അനുഭവപ്പെട്ടാൽ ലക്ഷണങ്ങൾ അവഗണിക്കാതെ ഉടൻ തന്നെ ഒരു ശ്വാസകോശ രോഗ വിദഗ്ധന്‍റെ സേവനം തേടേണ്ടതാണ്.

വിവരങ്ങൾ: ഡോ. ഗസൻഫെർ ഷെയ്ഖ് കെ.പി
കൺസൾട്ടന്‍റ് പൾമൊണോലോജിസ്റ്റ് ആസ്റ്റർ മിംസ് കോട്ടക്കൽ.

01-08-2026

പുകവലിക്കാത്തവരിലും പടരുന്ന അദൃശ്യ വില്ലൻ: ശ്വാസകോശ അർബുദത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

"പുകവലി ആരോഗ്യത്തിന് ഹാനികരം' എന്ന മുന്നറിയിപ്പ് നാം എപ്പോഴും കാണാറുള്ളതാണ്. അതുകൊണ്ടുതന്നെ ശ്വാസകോശ അർബുദം എന്നത് പുകവലിക്കാർക്ക് മാത്രം വരുന്ന ഒരു രോഗമാണെന്നാണ് ഭൂരിഭാഗം ആളുകളുടെയും ധാരണ.

എന്നാൽ യാഥാർഥ്യം അതല്ല. ജീവിതത്തിലൊരിക്കൽ പോലും പുകവലിക്കാത്ത പതിനായിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും ഈ രോഗത്തിന് ഇരയാകുന്നത്. ശരീരത്തിലെ ശ്വാസകോശ കോശങ്ങൾ അനിയന്ത്രിതമായി വിഭജിച്ച് അസാധാരണമായ മുഴകളായി മാറുന്ന അവസ്ഥയാണിത്.

പ്രാരംഭഘട്ടത്തിൽ വലിയ ലക്ഷണങ്ങൾ കാണിക്കാത്തതിനാൽ ശബ്ദമില്ലാത്ത കൊലയാളി എന്നാണ് ഈ രോഗത്തെ വിശേഷിപ്പിക്കപ്പെടുന്നത്. രോഗം അവസാന ഘട്ടങ്ങളിൽ എത്തുമ്പോൾ മാത്രമാണ് പലപ്പോഴും രോഗം കണ്ടെത്തുന്നത്.

അതിനാൽ പുകവലിക്കപ്പുറമുള്ള ഇതിന്‍റെ അപകടസാധ്യതകളെക്കുറിച്ചും രോഗലക്ഷണങ്ങളെക്കുറിച്ചും കൃത്യമായി മനസിലാക്കേണ്ടത് അനിവാര്യമാണ്.

തിരിച്ചറിയാം പ്രാരംഭ ലക്ഷണങ്ങൾ

തുടക്കത്തിൽ നിസാരമെന്ന് തോന്നാമെങ്കിലും താഴെ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഗൗരവമായി കാണേണ്ടതുണ്ട്:

വിട്ടുമാറാത്ത ചുമ: രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്നതോ ദിവസങ്ങൾ കഴിയുംതോറും തീവ്രത കൂടുന്നതോ ആയ ചുമ.

കഫത്തിൽ രക്തത്തിന്‍റെ അംശം: ചുമയ്ക്കുമ്പോൾ കഫത്തിൽ രക്തം കാണുന്നത് അപകടസൂചനയാണ്.

കാരണമില്ലാത്ത ശ്വാസതടസവും കിതപ്പും: നിസാരമായ കാര്യങ്ങൾ ചെയ്യുമ്പോൾ പോലും പെട്ടെന്ന് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക.

കഠിനമായ നെഞ്ചുവേദന: ആഴത്തിൽ ശ്വാസമെടുക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ ചിരിക്കുമ്പോഴോ നെഞ്ചിൽ അനുഭവപ്പെടുന്ന അസ്വസ്ഥത.

ശബ്ദത്തിലെ വ്യത്യാസം: തൊണ്ടയിൽ അണുബാധയൊന്നുമില്ലാതെ തന്നെ ശബ്ദത്തിൽ പെട്ടെന്നുണ്ടാകുന്ന ഇടർച്ചയോ മാറ്റമോ.

കാരണമില്ലാതെ ഭാരക്കുറവും ക്ഷീണവും: ഭക്ഷണക്രമത്തിൽ മാറ്റമില്ലാതെ തന്നെ ശരീരഭാരം ഗണ്യമായി കുറയുന്നതും കടുത്ത തളർച്ചയും.

ആവർത്തിച്ചുണ്ടാകുന്ന അണുബാധകൾ: ന്യൂമോണിയ, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങൾ ഇടയ്ക്കിടെ വരുന്നത്.

പുകവലിക്കപ്പുറമുള്ള അപകടസാധ്യതകളും അദൃശ്യ കാരണങ്ങളും

പുകവലിക്കാത്ത വ്യക്തികളിൽ ശ്വാസകോശ അർബുദം ഉണ്ടാകുന്നതിന് പിന്നിൽ ഒട്ടനവധി മറഞ്ഞിരിക്കുന്ന കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പരോക്ഷ പുകവലി.

വീടുകളിലോ ജോലിസ്ഥലങ്ങളിലോ മറ്റുള്ളവർ വലിച്ചുവിടുന്ന പുക സ്ഥിരമായി ശ്വസിക്കുന്നത് രോഗസാധ്യത 20 മുതൽ 30 ശതമാനം വരെ വർധിപ്പിക്കുന്നു. പരിസ്ഥിതി മലിനീകരണമാണ് മറ്റൊരു പ്രധാന ഘടകം.

വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും പുറന്തള്ളുന്ന വിഷപ്പുകയും സൂക്ഷ്മകണികകളും വായുവിൽ കലരുന്നത് പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ ജീവിക്കുന്നവരുടെ ശ്വാസകോശാരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്.

ബാഹ്യാന്തരീക്ഷത്തിന് പുറമേ നാം വസിക്കുന്ന വീടുകൾക്കുള്ളിലെ വായുവും അപകടകാരിയായേക്കാം. മണ്ണിലും പാറകളിലും കണ്ടുവരുന്ന മണമോ നിറമോ ഇല്ലാത്ത റേഡോൺ എന്ന റേഡിയോ ആക്ടീവ് വാതകം വീടുകളിലെ വായുസഞ്ചാരമില്ലാത്ത മുറികളിൽ അടിഞ്ഞുകൂടുകയും ദീർഘകാലം ഇത് ശ്വസിക്കുന്നത് അർബുദത്തിന് വഴിവയ്ക്കുകയും ചെയ്യുന്നു.

ഇതിനുപുറമേ അസ്ബസ്റ്റോസ്, ആർസെനിക്, ക്രോമിയം, നിക്കൽ, ഡീസൽ പുക തുടങ്ങിയ അപകടകരമായ രാസവസ്തുക്കളുമായി തൊഴിൽശാലകളിൽ വെച്ചുണ്ടാകുന്ന നിരന്തര സമ്പർക്കം രോഗസാധ്യത ഇരട്ടിയാക്കുകയാണ് ചെയ്യുന്നത്.

കുടുംബത്തിലെ അർബുദ ചരിത്രവും ജനിതക വ്യതിയാനങ്ങളും കൂടിയാകുമ്പോൾ പുകവലി ശീലമില്ലാത്തവരിലും ശ്വാസകോശ അർബുദം പിടിപെടാനുള്ള സാധ്യത ഗണ്യമായി ഉയരുന്നു.

മുൻകൂട്ടിയുള്ള രോഗനിർണയവും ആധുനിക ചികിത്സയും

ഏതൊരു അർബുദത്തെയും പോലെ ശ്വാസകോശ അർബുദവും ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ പൂർണമായി ഭേദമാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

അതിനാൽ രോഗം മറ്റവയവങ്ങളിലേക്ക് പടരുന്നതിന് മുൻപ് കണ്ടെത്തിയാൽ ശസ്ത്രക്രിയ, ടാർഗെറ്റഡ് തെറാപ്പി, ഇമ്മ്യൂണോതെറാപ്പി തുടങ്ങിയ അത്യാധുനിക ചികിത്സാരീതികളിലൂടെ രോഗമുക്തി നേടാം.

ദീർഘകാലമായി പുകവലിക്കുന്നവരോ മറ്റ് ഉയർന്ന അപകടസാധ്യത ഉള്ളവരോ ആയ വ്യക്തികൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം "ലോ-ഡോസ് സിടി സ്കാൻ' പോലുള്ള മുൻകൂട്ടിയുള്ള പരിശോധനകൾ നടത്തുന്നത് അത്യന്താപേക്ഷിതമാണ്.

ലക്ഷണങ്ങൾ നിസാരമെന്ന് കരുതി അവഗണിക്കുന്നത് കാരണം രോഗം സങ്കീർണമാക്കും.

ശ്വാസകോശ ആരോഗ്യം സംരക്ഷിക്കാൻ ചില പടവുകൾ

ഓർക്കുക: ആരോഗ്യകരമായ ശ്വാസകോശം ദീർഘായുസിന്‍റെയും സമ്പൂർണ ആരോഗ്യത്തിന്‍റെയും അടിത്തറയാണ്.

ശ്വാസകോശ അർബുദ സാധ്യതകളിൽ നിന്ന് പൂർണമായി രക്ഷനേടാൻ പുകവലി ശീലം പൂർണമായി ഉപേക്ഷിക്കുകയും മറ്റുള്ളവർ വലിച്ചുവിടുന്ന പുക ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.

വീടുകൾക്കുള്ളിൽ ശുദ്ധവായു ലഭ്യമാകുന്ന രീതിയിൽ ജനലുകളും വാതിലുകളും തുറന്നിട്ട് കൃത്യമായ വായുസഞ്ചാരം ഉറപ്പാക്കുന്നത് റേഡോൺ പോലുള്ള അപകടകരമായ വാതകങ്ങൾ അടിഞ്ഞുകൂടുന്നത് തടയും.

രാസവസ്തുക്കളുമായി ഇടപഴകുന്ന തൊഴിൽമേഖലകളിൽ ഉള്ളവർ മാസ്കുകൾ ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണം.

ആന്‍റിഓക്‌സിഡന്‍റുകൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ദിനചര്യയിൽ ഉൾപ്പെടുത്തുന്നതും ക്രമമായ വ്യായാമം ശീലമാക്കുന്നതും ശ്വാസകോശ ശേഷി വർധിപ്പിക്കാൻ സഹായിക്കും.

ഇതിനെല്ലാമുപരി രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമയോ ശ്വാസതടസമോ അനുഭവപ്പെട്ടാൽ ലക്ഷണങ്ങൾ അവഗണിക്കാതെ ഉടൻ തന്നെ ഒരു ശ്വാസകോശ രോഗ വിദഗ്ധന്‍റെ സേവനം തേടേണ്ടതാണ്.

വിവരങ്ങൾ: ഡോ. ഗസൻഫെർ ഷെയ്ഖ് കെ.പി
കൺസൾട്ടന്‍റ് പൾമൊണോലോജിസ്റ്റ് ആസ്റ്റർ മിംസ് കോട്ടക്കൽ.

25-07-2026

"യോ-യോ' ഡയറ്റിംഗ് എട്ടിന്‍റെ പണിയാകുമോ? അറിയേണ്ടതെല്ലാം

"യോ-യോ' ഡയറ്റിംഗും പോഷകക്കുറവും

അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് അഥവാ "യോ-യോ' ഡയറ്റിംഗ് സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.

പ്രധാന ഭക്ഷണം ഒഴിവാക്കുമ്പോൾ...

അവർ പലപ്പോഴും പ്രധാന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനാൽ, ഫാഡ് ഡയറ്റ് ഇനിപ്പറയുന്ന ലക്ഷണങ്ങൾക്ക് കാരണമായേക്കാം:

1. നിർജലീകരണം.
2. ബലഹീനതയും ക്ഷീണവും.
3. ഓക്കാനം, തലവേദന.
4. മലബന്ധം.
5. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തത.

ഡയറ്റിംഗിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ചു വസ്തുതകളുണ്ട്:

ഡയറ്റിംഗ് അപൂർവമായി മാത്രമേ വിജയിക്കാറുള്ളൂ. 95% ഭക്ഷണക്രമം പാലിക്കുന്നവരും ഒന്നു മുതൽ അഞ്ച് വർഷത്തിനുള്ളിൽ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കുന്നു.

അശാസ്ത്രീയമായ ഡയറ്റിംഗ് അപകടകരമാണ് എന്ന് പറയുന്നത് എന്തുകൊണ്ട്?

1. "യോ-യോ" ഡയറ്റിംഗ് അഥവാ ഫാഡ് ഡയറ്റിംഗ് മൂലം ശരീരഭാരം വർധിപ്പിക്കുക, കുറയ്ക്കുക, വീണ്ടെടുക്കുക എന്നിവയുടെ ആവർത്തിച്ചുള്ള പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു.

2. ഹൃദ്രോഗസാധ്യത വർധിച്ചതുൾപ്പെടെയുള്ള ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ, ദീർഘകാലം നിലനിൽക്കും.

3. മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുന്നു.

‘പട്ടിണി’ മോഡ് !

ഡയറ്റിംഗ് നിങ്ങളുടെ ശരീരത്തെ പട്ടിണി മോഡിലേക്ക് പ്രേരിപ്പിക്കുന്നു. അത് ശരീരത്തിന്‍റെ പല പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കിക്കൊണ്ട് തിരിച്ചു പ്രതികരിക്കുന്നു.

ഊർജം സംരക്ഷിക്കുന്നതിനുള്ള സാധാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നതുമൂലം സ്വാഭാവിക മെറ്റബോളിസം യഥാർഥത്തിൽ മന്ദഗതിയിലാകുന്നു.

പോഷകക്കുറവ്

ഡയറ്റിംഗ് പാലിക്കുന്നവർ പലപ്പോഴും പ്രധാനപ്പെട്ട പോഷകങ്ങൾ നഷ്ടപ്പെടുത്തുന്നു. ഡയറ്റിംഗ് പാലിക്കുന്നവർക്ക് പലപ്പോഴും വേണ്ടത്ര പോഷണം ലഭിക്കുന്നില്ല.

ഉദാഹരണത്തിന്... ഡയറ്റിംഗ് നോക്കുന്നവരിൽ കാൽസ്യത്തിന്‍റെ കുറവ് ഉണ്ടവാം. അവരിൽ ഓസ്റ്റിയോപൊറോസിസ്, സ്ട്രെസ് ഒടിവുകൾ, ഒടിഞ്ഞ എല്ലുകൾ എന്നിങ്ങനെയുള്ള അപകടസാധ്യതകളുണ്ട്.

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048. [email protected].

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

ടോളിംഗ് നിരോധനം തീരാൻ മണിക്കൂറുകൾ ശേഷിക്കെ കടലിൽ പോകാനൊരുങ്ങി ബോട്ടുകൾ. കൊച്ചിയിൽ നിന്നുള്ള ദൃശ്യം
എന്റെ മത്സരം മറ്റാരോടുമല്ല…ഒടുവിൽ മനസ്സ് തുറന്ന് സഞ്ജു സാംസൺ
ഇവർ പഠിപ്പിച്ചതോ ഒപ്പം ഇടപെഴകിയതോ ആയ കുഞ്ഞുങ്ങളെ ലഹരിയുടെ പടു കുഴിയിലേക്ക് തള്ളി വീട്ടിട്ടുണ്ടോ ?
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up
 
1783420948_c10f99d5ddc1c0e1395e.jpg