ADVERTISEMENT

Close
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Special Banner
Videos

Deepika Editorial

Editorial

02-08-2026

ഓറഞ്ചെന്നു പറഞ്ഞ് മരണവിതരണം

Editorial

01-08-2026

പാറ്റകളെ കരിന്തേളുകളാക്കരുത്!

Editorial

31-07-2026

രണ്ടാം തൂണിനും പ്രത്യയശാസ്ത്രബാധ

Editorial

30-07-2026

ജനാധിപത്യ സംഹാരത്തിന് ഗോദി മീഡിയ

Editorial

29-07-2026

കോടതിവരാന്തയിൽ നിൽക്കുന്ന ജനാധിപത്യം

Editorial

28-07-2026

‘അക്കൗണ്ടബിലിറ്റി’ ജനാധിപത്യ നവോത്ഥാനം

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Kottayam

ആരോഗ്യത്തിന് അടുക്കളത്തോട്ടം പദ്ധതിക്ക് ചങ്ങനാശേരിയില്‍ തുടക്കം


ചങ്ങനാശേരി: ജീവന്‍റെ നിലനില്‍പ്പിനും ആരോഗ്യത്തോടെയുള്ള ജീവിതത്തിനും വിഷരഹിത കൃഷിരീതി അത്യന്താപേക്ഷിതമാണെന്ന് വിനു ജോബ് എംഎല്‍എ. റേഡിയോ മീഡിയ വില്ലേജ് ഒരുക്കിയ ചങ്ങനാശേരി വികസന സെമിനാറിന്‍റെ തുടര്‍ച്ചയായി മാടപ്പള്ളി അഗ്രി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി (മാഫ്പ്‌കോ), റേഡിയോ മീഡിയ വില്ലേജ്, സങ്കേതം ആശ്രമം, മണ്ണറിവ് പ്രകൃതി കൃഷിക്കൂട്ടം, പെണ്മ വനിതാ കൂട്ടായ്മ എന്നിവർ സംയുക്തമായി റേഡിയോ മീഡിയാ വില്ലേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘ആരോഗ്യത്തിന് അടുക്കളത്തോട്ടം’ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകരും കാര്‍ഷിക സംസ്‌കാരവും പ്രതിസന്ധികള്‍ നേരിട്ടു തകരുന്ന കാഴ്ച വേദനിപ്പിക്കുന്നതാണെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്‍റണി എത്തയ്ക്കാട്ട് പറഞ്ഞു.

പ്രകൃതികൃഷി വികസന കര്‍മരേഖ എസ്ബി കോളജ് മുന്‍ വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. ജോസഫ് ടിറ്റോ അവതരിപ്പിച്ചു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലാലിമ്മ ടോമി പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു

റേഡിയോ മീഡിയ വില്ലേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പ്, മാഫ്പ്‌കോ ചെയര്‍മാന്‍ തോമസ് ജെ. മാന്തറ, സങ്കേതം ആശ്രമം ഡയറക്ടര്‍ സിസ്റ്റര്‍ നവീന സിഎംസി, 90.8 റേഡിയോ മീഡിയ വില്ലേജ് പ്രോഗ്രാം ഹെഡ് കെ. വിപിന്‍ രാജ്, കുമരകം കൃഷി വിജ്ഞാന കേന്ദ്രം അസി. പ്രഫ. ഡോ. സ്മിത രവി എന്നിവര്‍ പ്രസംഗിച്ചു.

Thiruvananthapuram

മുതലപ്പൊഴിയിൽ കടലിൽ കാണാതായവർക്കായി തെരച്ചിൽ വൈകി

തിരുവനന്തപുരം: അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ ജനകീയ പ്രതിഷേധത്തിനൊടുവിൽ തെരച്ചിൽ ഉൗർജിതമാക്കി അധികൃതർ. അഞ്ചുതെങ്ങ് സ്വദേശികളായ ശ്രീജിത്ത് (28), ശ്രീമോൻ (25) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മുതലപ്പൊഴിയ്ക്ക് സമീപത്തെ അഴിമുഖത്ത് വച്ച് ശക്തമായ തിരയിൽപ്പെട്ട് കടലിൽ വീണ് കാണാതായത്. അഞ്ചുപേരടങ്ങുന്ന സംഘമാണ് മത്സ്യബന്ധനത്തിന് പോയത്. ഒപ്പമുണ്ടായിരുന്ന മൂന്നു പേർ നീന്തി കരയ്ക്കു കയറി. എന്നാൽ ശ്രീജിത്തിനെയും ശ്രീമോനെയും കാണാതാകുകയായിരുന്നു.

മത്സ്യത്തൊഴിലാളികളെ കാണാതായ വിവരം ബന്ധുക്കളും മറ്റ് തൊഴിലാളികളും കോസ്റ്റൽ പൊലീസിനെ അറിയിച്ചു. കാലാവസ്ഥ മോശമാണെന്നും തെരച്ചിലിന് വെളിച്ചമില്ലെന്നും പറഞ്ഞ് കോസ്റ്റൽ പൊലീസും അധികൃതരും അലംഭാവം കാട്ടിയെന്ന് നാട്ടുകാർ ആരോപിച്ചു.

ഇതേ തുടർന്ന് ഇന്നലെ രാവിലെ നാട്ടുകാരും മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളും ചേർന്ന് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഹാർബർ വിഭാഗം അസിസ്റ്റന്‍റ് എൻജിനിയറും രമ്യഹരിദാസ് എംഎൽഎയും മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തി. തെരച്ചിൽ ഉൗർജിതമാക്കാമെന്ന ഉറപ്പിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് കോസ്റ്റ്ഗോർഡും ഫയർഫോഴ്സും ഉൾപ്പെടെയുള്ള സംഘം തെരച്ചിൽ ഉൗർജിതമാക്കി.

മുഖ്യമന്ത്രി വി.ഡി.സതീശന്‍റെ ആവശ്യപ്രകാരം കൊച്ചിയിൽ നിന്നു നേവിയുടെ ഉദ്യോഗസ്ഥരും തെരച്ചിലിൽ പങ്കെടുത്തു. ഹെലികോപ്ടർ മുഖേനയും തെരച്ചിൽ ആരംഭിച്ചു. രമ്യഹരിദാസ് എംഎൽഎക്ക് പുറമെ ചിറയിൻകീഴ് താലുക്ക് തഹസിൽദാർ, ആറ്റിങ്ങൽ ഡിവൈഎസ്പി, ഫിഷറീസ് ഉദ്യോഗസ്ഥർ, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് അധികൃതർ, ബ്ലോക്ക് പഞ്ചായത്ത് അധികൃതരും രാവിലെ മുതൽ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മുതലപ്പൊഴിയിലെ അശാസ്ത്രീയമായ നിർമ്മാണത്തെ തുടർന്ന് കഴിഞ്ഞ പതിനഞ്ച് വർഷക്കാലത്തിനിടെ 150 ൽപരം മത്സ്യത്തൊഴിലാളികളാണ് മരണപ്പെട്ടത്.

മുഖ്യമന്ത്രി വി.ഡി.സതീശനും ഫിഷറീസ് മന്ത്രി വി.എ. അബ്ദുൾ ഗഫുറും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ട എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയെന്നും രമ്യ ഹരിദാസ് എംഎൽഎ ദീപികയോട് പറഞ്ഞു.

Kollam

റബര്‍ പാല്‍ മോഷ്ടിച്ചു

അഞ്ചല്‍ : അഞ്ചല്‍ പൊടിയാട്ടുവിള പുന്നക്കാട് റബര്‍ എസ്റ്റേറ്റില്‍ അഞ്ചു വീപ്പകളിലായി സൂക്ഷിച്ചിരുന്ന റബര്‍ പാല്‍ മോഷണം പോയി.റബര്‍ ബോര്‍ഡിന്‍റെ ചടയമംഗലത്ത് സ്ഥാപനത്തിന്‍റെ പേരിലുള്ള മൂന്നു വീപ്പകളിലും സ്വകാര്യ ഏജന്‍സിയുടെ പേരിലുള്ള രണ്ട് വീപ്പകളിലുമായി സൂക്ഷിച്ചിരുന്ന 1400 ലിറ്ററില്‍ അധികം വരുന്ന റബര്‍ പാലാണ് മോഷണം പോയതെന്നും രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി എസ്റ്റേറ്റ് ഉടമ പറഞ്ഞു. ഷെഡില്‍ സൂക്ഷിച്ചിരുന്ന 100 കിലോയോളം ഒട്ടുകറയും മോഷ്ടിച്ചു.

കഴിഞ്ഞദിവസം രാവിലെ റബര്‍ ടാപ്പിംഗിനായി തൊഴിലാളി എത്തി റബര്‍ വെട്ടി പാലൊഴിച്ചു. റബര്‍ ബോര്‍ഡിന്‍റെ വാഹനം പാൽ നിറച്ച വീപ്പകള്‍ എടുക്കാനായി സ്ഥലത്തെത്തിയപ്പോഴാണ് പാല്‍ നിറച്ചു വച്ചിരുന്ന റബര്‍ ബോര്‍ഡിന്‍റെ മൂന്നും ഇന്ത്യന്‍ ലാറ്റക്‌സ് കമ്പനിയുടെ രണ്ടും വീപ്പകള്‍ കാണാനില്ലന്നു കണ്ടെത്തിയത്. ഇതോടെ ഉടമയെ വിവരം അറിയിക്കുകയായിരുന്നു. അഞ്ചല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അഞ്ചു വീപ്പകളും വാഹനത്തിലാണ് കടത്തിയതെന്നാണ് പൊലീസ് നിഗമനം. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.

Pathanamthitta

തിരുവല്ല മേഖലയിൽ വെള്ളപ്പൊക്കം; ഗതാഗതം തടസപ്പെട്ടു

തിരുവല്ല: കിഴക്കൻ മലയോരങ്ങളിൽ ഉണ്ടായ ശക്തമായ മഴ മൂലം പമ്പ, മണിമല നദികൾ കരകവിഞ്ഞതിനേത്തുടർന്ന് ശനിയാഴ്ച രാത്രി മുതൽ തിരുവല്ല താലൂക്കിന്‍റെ ഒട്ടുമിക്ക സ്ഥലങ്ങളും വെള്ളത്തിനടിയിലായി. 2018 ലെ ജലപ്രളയത്തിനു സമാനമായ രീതിയിലാണ് ഒറ്റ രാത്രി കൊണ്ട് കയറിയത്.

കിഴക്കൻ വെള്ളം എത്തുമെന്ന് അറിയിപ്പ് ലഭിച്ചതിനാൽ നദികളുടെ ഇരുകരകളിലുമുള്ള താമസക്കാർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുകയും ഭവനങ്ങളിലെ സാധന സാമിഗ്രികൾ സുരക്ഷിത സ്ഥലങ്ങിലേക്ക് സൂക്ഷിച്ചു വയ്ക്കാൻ കഴിഞ്ഞതുമൂലം ആളപായമോ കൂടുതൽ നാശനഷ്‌ടങ്ങളോ ഉണ്ടായിട്ടില്ല. വെള്ളം കയറിയതിനേത്തുടർന്ന് തിരുവല്ല - അമ്പലപ്പുഴ സംസ്ഥാനപാതയിൽ ഗതാഗതം നിലച്ചു. നെടുംപുറം പടാരത്തിൽപടിമുതൽ എൻസി ജംഗ്ഷൻ വരെ ഉള്ള ഒന്നര കിലോമീറ്റർ ദൂരത്തിൽ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനേത്തുടർന്നാണ് ഗതാഗതം നിലച്ചത്.

ഇന്നലെ പുലർച്ചെ ഒന്നോടെയാണ് പമ്പ, മണിമല നദികൾ ചേർന്ന് ഒഴുകുന്ന നദിയിൽ നിന്നും റോഡിലേക്ക് വെള്ളം ഇരച്ചെത്തിയത്. റോഡ് വക്കിലെ നിരവധി വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കെഎസ്ആർടിസി അടക്കമുള്ളവയുടെ സർവീസ് നിലച്ചു. കഴിഞ്ഞ ഏതാനും വർഷമായി പതിവായി വെള്ളം കയറുന്ന ഭാഗമാണ് ഇത്.

എംസി റോഡിൽ തിരുമൂലപുരത്തിനും കുറ്റൂരിനുമിടയിൽ റോഡിൽ രണ്ട് അടിയോളം ഉയരത്തിൽ വെള്ളം കയറിയതിനേ തുടർന്ന് ഇതുവഴി വാഹന ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. റോഡിൽ വാഹനങ്ങളുടെ നീണ്ട നിര പലപ്പോഴും ഉണ്ടായി. പോലീസും നാട്ടുകാരും ചേർന്ന് വാഹന ഗതാഗതത്തിന് സൗകര്യം ഒരുക്കി.

തിരുവല്ല - കുമ്പഴ റോഡിൽ നെല്ലാട് ജംഗ്ഷനിൽ വെള്ളം കയറിയെങ്കിലും ഗതാഗത തടസം ഉണ്ടായില്ല. ടികെ റോഡിൽ മാരാമൺ ഭാഗത്ത് വെള്ളക്കെട്ട് തുടരുകയാണ്. കൂറ്റൂർ - തെങ്ങേലി റോഡ്, ആറാട്ടുകടവ് -തിരുവൻവണ്ടൂർ റോഡ്, ഓതറ - മംഗലം റോഡ് താലൂക്കിലെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ ഒട്ടുമിക്ക പ്രധാന റോഡുകളും വെള്ളത്തിനടിയിൽ ആയതോടെ ഗതാഗതം നിലച്ചിരിക്കുകയാണ്. റെയിൽവേയുടെ അടിപ്പാതകളായ ഇരുവള്ളിപ്ര, കുറ്റൂർ എന്നിവിടങ്ങളിൽ വെള്ളം കയറി ക്കിടക്കുന്നതുമൂലം കറ്റോട് തിരുമൂലപുരം റോഡിലും കൂറ്റൂർ വള്ളംകുളം റോഡിലും ഗതാഗതം പൂർണമായും തടസപ്പെട്ടു.

നൂറുകണക്കിന് കുടുംബങ്ങളാണ് താലൂക്കിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ജനങ്ങൾ ഒഴിഞ്ഞുപോയ പല വീടുകളിലും വെള്ളം കയറിക്കിടക്കുകയാണ്. കൂടാതെ വെള്ളം പറമ്പുകളിൽ കയറിക്കിടക്കുന്നതുമൂലും നാണ്യവിളകൾ ഏറെയും നശിച്ചു.വെള്ളം ഇറങ്ങിയാലേ നഷ്‌ടങ്ങളുടെ കണക്ക് എടുക്കാൻ കഴുകയുള്ളു.
വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കായി തഹസിൽദാർ ജോബിൻ കെ.ജോർജിന്‍റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു വേണ്ട ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

ത്രിതല പഞ്ചായത്ത് ഭാരവാഹികൾ , വിവിധ രാഷ്ട്രീട്രീയ സന്നദ്ധ സംഘടനകൾ, ഭക്തസംഘടനകൾ, വ്യാപാരി വ്യവസായി സംഘടനകൾ എന്നീവർ നേതൃത്വത്തിൽ വീടുകളിൽ നിന്നും ജനങ്ങളെ വിവിധ ക്യാമ്പുകളിലേക്ക് എത്തിക്കാനും ഭക്ഷണം എത്തിച്ചുകൊടുക്കാനും സജീവമായി രംഗത്തുണ്ട്.

Idukki

വഴിവിളക്ക്: വനം വകുപ്പ് തടസം അവസാനിപ്പിക്കണം

കരിമണ്ണൂര്‍: നെയ്യശേരി - തോക്കുമ്പന്‍സാഡില്‍ റോഡ് കോടികള്‍ മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടും റോഡിന്‍റെ വനാതിര്‍ത്തിയില്‍ തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്നതില്‍ വനംവകുപ്പിന്‍റെ തടസം അവസാനിപ്പിക്കണമെന്നു കേരള കോണ്‍ഗ്രസ് - കരിമണ്ണൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 26 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡില്‍ മുളപ്പുറം മുതല്‍ തൊമ്മന്‍കുത്ത് വരെയുള്ള ഭാഗത്താണ് വനംവകുപ്പ് തടസം ഉന്നയിക്കുന്നത്.

വനം വകുപ്പിന്‍റെ ഈ ജനവിരുദ്ധനിലപാടിനെതിരേ ശക്തമായ പ്രതിഷേധസമരം ആരംഭിക്കാനും കമ്മിറ്റി തീരുമാനിച്ചു. മണ്ഡലം പ്രസിഡന്‍റ് ജോസ് മാറാട്ടില്‍ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്‍റ് ജിമ്മി മറ്റത്തിപ്പാറ ഉദ്ഘാടനം ചെയ്തു.ജെഫിന്‍ കൊടുവേലില്‍, സാംസണ്‍ അക്കക്കാട്ട്, ജോയി മംഗലത്ത്, മെല്‍ബിന്‍ കോണിക്കല്‍ തുടങ്ങിയവർ പ്രസംഗിച്ചു.

Alappuzha

നൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു; തീരങ്ങൾ ഇടിയുന്നു

ചെങ്ങന്നൂർ: കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായതോടെ പമ്പയാർ കരകവിഞ്ഞൊഴുകുകയാണ്. ആർകെവി-നാക്കട റോഡും നാക്കട-ഇല്ലിമല റോഡും പൂർണമായി വെള്ളത്തിനടിയിലായതോടെ നാക്കട നിവാസികൾ ഒറ്റപ്പെട്ട സ്ഥിതിയിലായി. പ്രദേശത്തെ ഏറ്റവും താഴ്ന്ന മേഖലയായ മുട്ടാണി കോളനിയിലാണ് സ്ഥിതിഗതികൾ അതിരൂക്ഷമാണ്. പമ്പ കരകവിഞ്ഞതോടെ കോളനിയിലെ ഇരുപതിലേറെ വീടുകളിൽ വെള്ളം കയറി. അടിയന്തര നദീപുനരുദ്ധാരണ പദ്ധതികൾ കടലാസിലൊതുങ്ങിയതാണ് പാണ്ടനാട് വെസ്റ്റ് നാക്കട പ്രദേശത്തെ വീണ്ടും പ്രളയഭീതിയിലാക്കിയത്. 2018ലെ മഹാപ്രളയത്തെ ഓർമിപ്പിക്കുംവിധമാണ് ഇവിടെ വെള്ളപ്പൊക്കം രൂക്ഷമായിരിക്കുന്നത്.

ആഴം നഷ്ടപ്പെട്ട് പമ്പയും ഇല്ലിമലയാറും

കിഴക്കും വടക്കും പടിഞ്ഞാറും പമ്പയാറാലും തെക്ക് കൈവഴിയായ ഇല്ലിമലയാറാലും ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപ് സമാനമായ പ്രദേശമാണ് നാക്കട. പതിറ്റാണ്ടുകൾക്കു മുൻപ് ആലപ്പുഴ-എറണാകുളം ബോട്ട് സർവീസ് വരെ നടന്നിരുന്ന പമ്പാനദി ഇന്ന് അടിത്തട്ടിൽ ചെളിയും മണ്ണും അടിഞ്ഞുകൂടി തീർത്തും ശോഷിച്ച അവസ്ഥയിലാണ്. നദിയുടെ സ്വാഭാവിക ജലസംഭരണശേഷി നഷ്ടപ്പെട്ടതാണ് മഴ പെയ്താൽ ഉടൻ വെള്ളം വീടുകളിലേക്കും വഴികളിലേക്കും ഇരച്ചുകയറാൻ കാരണം.

പമ്പയെയും അച്ചൻകോവിലാറിനെയും ബന്ധിപ്പിക്കുന്ന ഇല്ലിമലയാറിന്‍റെ അവസ്ഥയും ഭിന്നമല്ല. ആറിന്‍റെ ഇരുവശങ്ങളിലെയും കാടുകളും മുളകളും ആറ്റിലേക്ക് വീണുകിടക്കുന്നതും പോളയും എക്കലും അടിഞ്ഞുകൂടിയതും നീരൊഴുക്ക് പൂർണമായി തടസപ്പെടുത്തിയിരിക്കുകയാണ്.

3.52 കോടിയുടെ പദ്ധതി ഫയലിൽ ഉറങ്ങുന്നു

കുട്ടമ്പേരൂർ ആറുമായി ചേരുന്ന ഇല്ലിമല മുതൽ നാക്കട വരെയുള്ള 1800 മീറ്റർ ഭാഗത്തെ ചെളിയും മണ്ണും നീക്കി നീരൊഴുക്ക് പുനഃസ്ഥാപിക്കാൻ റീസ്റ്റോറേഷൻ ഓഫ് ഇക്കോസിസ്റ്റം പദ്ധതിയിൽ ഉൾപ്പെടുത്തി 3.52 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു. എന്നാൽ 2022 മുതൽ ഈ ഫയൽ സർക്കാരിന്‍റെ അനുമതി കാത്ത് ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ചാരുംമൂട് മേഖലയിൽ വ്യാപക നാശം

ചാരുംമൂട്: ശക്തമായ കാറ്റിലും മഴയിലും ചാരുംമൂട് മേഖലയിൽ വ്യാപക നാശം. ചുനക്കര, താമരക്കുളം, നൂറനാട്, പടനിലം, പാലമേൽ, ചാരുംമൂട് ജംഗ്ഷൻ തുടങ്ങിയ പ്രദേശങ്ങളിൽ വൈദ്യുത ലൈനുകളിലേക്ക് മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതി വിതരണം പൂർണമായും തടസപ്പെട്ടു.
ചാരുംമൂട് ജംഗ്ഷൻ പരിസരത്തും നൂറനാട്, പടനിലം ഭാഗങ്ങളിലും പ്രധാന റോഡുകളിലേക്ക് വൈദ്യുതി ലൈനുകൾ പൊട്ടിവീണത് ഗതാഗത തടസത്തിനും വലിയ ആശങ്കയ്ക്കും ഇടയാക്കി.
താമരക്കുളം, ചുനക്കര, പാലമേൽ പഞ്ചായത്തുകളുടെ വിവിധ ഗ്രാമീണ മേഖലകളിൽ വൈദ്യുതി പോസ്റ്റുകൾ ചരിഞ്ഞും ചിലയിടങ്ങളിൽ ഒടിഞ്ഞും വീണു. വൈദ്യുതിവിതരണം മണിക്കൂറോളം നിലച്ചതിനാൽ ജനങ്ങൾ ദുരിതത്തിലായി.
പൊട്ടിക്കിടക്കുന്നതോ താഴ്ന്നുകിടക്കുന്നതോ ആയ വൈദ്യുതി ലൈനുകളുടെ സമീപത്തേക്ക് ആരും പോകരുതെന്നും ഏതെങ്കിലും തരത്തിലുള്ള അപകടസാധ്യത ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ സെക‌്ഷൻ ഓഫീസിൽ വിവരം അറിയിക്കണമെന്നും കെഎസ്ഇബി അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തകരുന്ന തീരങ്ങളും നാമാവശേഷമായ പുലിമുട്ടുകളും

ശക്തമായ കുത്തൊഴുക്കിൽ നദീതീരങ്ങൾ പരക്കെ ഇടിയുന്നത് തീരവാസികളുടെ ജീവനും സ്വത്തിനും കടുത്ത ഭീഷണിയാകുന്നുണ്ട്
ദശാബ്ദങ്ങൾക്ക് മുൻപ് തീരസംരക്ഷണത്തിനായി നിർമിച്ച നാല് പുലിമുട്ടുകൾ കാടുപിടിച്ച് നാമാവശേഷമായ നിലയിലാണ്. നദിയുടെ വശങ്ങൾ തിട്ട കെട്ടി സംരക്ഷിക്കുകയും പഴയ പുലിമുട്ടുകൾ പുനരുദ്ധരിക്കുകയും ചെയ്യേണ്ടത് അടിയന്തര ആവശ്യമാണ്.

രക്ഷയാകാൻ പരുമല പാലം വേണം

ഒറ്റപ്പെട്ടുപോകുന്ന നാക്കടക്കാർക്ക് പ്രളയകാലത്ത് സുരക്ഷിതമായി എത്തിച്ചേരാൻ സാധിക്കുന്നത് തൊട്ടടുത്ത ഉയർന്ന പ്രദേശമായ പരുമലയിലാണ്. അതിനാൽ നാക്കടയിൽനിന്നു പത്തനംതിട്ട ജില്ലയിലെ പരുമലയിലേക്ക് പാലം നിർമിക്കണമെന്ന അഞ്ചു വർഷത്തോളമായുള്ള നാട്ടുകാരുടെ ആവശ്യത്തിന് ജനപ്രതിനിധികളും സർക്കാരും അടിയന്തരമായി പരിഹാരം കാണണമെന്നാണ് പ്രകൃതിദുരന്ത ഭീതിയിലായ നാക്കടക്കാരുടെ ആവശ്യം.

Kottayam

ആരോഗ്യത്തിന് അടുക്കളത്തോട്ടം പദ്ധതിക്ക് ചങ്ങനാശേരിയില്‍ തുടക്കം


ചങ്ങനാശേരി: ജീവന്‍റെ നിലനില്‍പ്പിനും ആരോഗ്യത്തോടെയുള്ള ജീവിതത്തിനും വിഷരഹിത കൃഷിരീതി അത്യന്താപേക്ഷിതമാണെന്ന് വിനു ജോബ് എംഎല്‍എ. റേഡിയോ മീഡിയ വില്ലേജ് ഒരുക്കിയ ചങ്ങനാശേരി വികസന സെമിനാറിന്‍റെ തുടര്‍ച്ചയായി മാടപ്പള്ളി അഗ്രി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി (മാഫ്പ്‌കോ), റേഡിയോ മീഡിയ വില്ലേജ്, സങ്കേതം ആശ്രമം, മണ്ണറിവ് പ്രകൃതി കൃഷിക്കൂട്ടം, പെണ്മ വനിതാ കൂട്ടായ്മ എന്നിവർ സംയുക്തമായി റേഡിയോ മീഡിയാ വില്ലേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘ആരോഗ്യത്തിന് അടുക്കളത്തോട്ടം’ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകരും കാര്‍ഷിക സംസ്‌കാരവും പ്രതിസന്ധികള്‍ നേരിട്ടു തകരുന്ന കാഴ്ച വേദനിപ്പിക്കുന്നതാണെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്‍റണി എത്തയ്ക്കാട്ട് പറഞ്ഞു.

പ്രകൃതികൃഷി വികസന കര്‍മരേഖ എസ്ബി കോളജ് മുന്‍ വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. ജോസഫ് ടിറ്റോ അവതരിപ്പിച്ചു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലാലിമ്മ ടോമി പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു

റേഡിയോ മീഡിയ വില്ലേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പ്, മാഫ്പ്‌കോ ചെയര്‍മാന്‍ തോമസ് ജെ. മാന്തറ, സങ്കേതം ആശ്രമം ഡയറക്ടര്‍ സിസ്റ്റര്‍ നവീന സിഎംസി, 90.8 റേഡിയോ മീഡിയ വില്ലേജ് പ്രോഗ്രാം ഹെഡ് കെ. വിപിന്‍ രാജ്, കുമരകം കൃഷി വിജ്ഞാന കേന്ദ്രം അസി. പ്രഫ. ഡോ. സ്മിത രവി എന്നിവര്‍ പ്രസംഗിച്ചു.

Ernakulam

കിഴക്കൻ മേഖലയിൽ വ്യാപക നാശം

മൂവാറ്റുപുഴ: രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ കിഴക്കൻ മേഖലയിൽ വ്യാപകനാശം. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായതിനു പുറമേ പലയിടത്തും മണ്ണിടിച്ചിലുമുണ്ടായി. റോഡുകളിലും വെള്ളം കയറി. കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.

മൂവാറ്റുപുഴയിൽ 200 വീടുകളിൽ വെള്ളം കയറി

മൂവാറ്റുപുഴയാറില്‍ ജല നിരപ്പ് ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. വെള്ളിയാഴ്ച രാത്രി മുതല്‍ പെയ്ത ശക്തമായ മഴയില്‍ കടാതി ആനിക്കാകുടി, ഇലാഹിയ നഗര്‍ കോളനി, കാളചന്ത, കൊച്ചങ്ങാടി, രണ്ടാര്‍ കവളക്കുഴി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. 200ഓളം വീടുകളില്‍ വെള്ളം കയറി. ഇതേ തുടര്‍ന്ന് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

വാഴപ്പിള്ളി ജെബി സ്‌കൂള്‍, ടൗണ്‍ യുപി സ്‌കൂള്‍, മാറാടി യുപി സ്‌കൂള്‍, കടാതി എന്‍എസ്എസ് കരയോഗം, കടാതി സണ്‍ഡേ സ്‌കൂള്‍, കാവുങ്കര വനിതാ സെന്‍റര്‍, കുര്യന്‍മല കമ്യൂണിറ്റി സെന്‍റര്‍, ലൊറേറ്റോ ആശ്രമം എന്നിവിടങ്ങളില്‍ തുടങ്ങിയിരിക്കുന്ന ക്യാമ്പുകളിലേക്കാണ് കുടുംബാംഗങ്ങളെ മാറ്റി പാര്‍പ്പിച്ചത്. നഗരസഭയുടെ നേതൃത്വത്തില്‍ ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള എല്ലാ അടിയന്തര സൗകര്യങ്ങളും ക്യാമ്പുകളില്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയ്‌സ് മേരി ആന്‍റണി പറഞ്ഞു. ശക്തമായ മഴയും വെള്ളപ്പൊക്ക സാധ്യതയും മുന്‍കൂട്ടിക്കണ്ട് നഗരസഭയുടെ നേതൃത്വത്തില്‍ അടിയന്തര

ദുരന്തനിവാരണ സമിതി യോഗം ചേര്‍ന്നു.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോയ്‌സ് മേരി ആന്‍റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിലവിലെ മഴയുടെ തീവ്രത, നദികളിലെ ജലനിരപ്പ്, വിവിധ പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ എന്നിവ സംബന്ധിച്ച് വിശദീകരണം നടത്തി.

മഴക്കാല ദുരന്തസാധ്യത നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍, ദുരിതാശ്വാസ ക്യാമ്പുകളുടെ സജ്ജീകരണം, അപകടസാധ്യതയുള്ള മേഖലകളിലെ നിരീക്ഷണം, അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്നിവ യോഗത്തില്‍ വിലയിരുത്തി. മാത്യു കുഴല്‍നാടന്‍ എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയ്‌സ് മേരി ആന്‍റണി എന്നിവര്‍ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറിയ വീടുകള്‍ സന്ദര്‍ശിച്ചു. ആവശ്യമായ എല്ലാ മുന്‍കരുതുകളും സ്വീകരിച്ചിട്ടുണ്ടെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംവിധാനങ്ങള്‍ സജ്ജമാണെന്നും ആളുകള്‍ ഭയാശങ്കരാകരുതെന്നും ജാഗ്രത ഉണ്ടായാല്‍ മതിയെന്നും എംഎല്‍എയും ചെയര്‍പേഴ്‌സണും അറിയിച്ചു.

മഴുവന്നൂര്‍ പഞ്ചായത്തിലെ മഞ്ചനാട് തോട് നിറഞ്ഞ് കവിഞ്ഞ് പാടശേഖരത്തില്‍ വെള്ളം കയറി. തുടര്‍ച്ചയായ മഴയും മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നതുമാണ് ഒറ്റ ദിവസം കൊണ്ട് വെള്ളം കയറാന്‍ കാരണമായത്. മോട്ടോര്‍ പുരകളിലെല്ലാം വെള്ളം കയറി.

മഞ്ചനാട് ക്ഷേത്ര റോഡും വെള്ളത്തില്‍ മുങ്ങി. കിഴക്കേ റോഡ് വഴിയേ ക്ഷേത്രത്തിലെത്താന്‍ ഇപ്പോള്‍ മാര്‍ഗമുള്ളു. ജല അഥോറിറ്റിയുടെ പമ്പ് ഹൗസിന് സമീപമുള്ള തോടാണ് കര കവിഞ്ഞത്. പമ്പ് ഹൗസിന്‍റെ കിണറിന് ഉയരത്തിലുള്ള ചുറ്റുമതില്‍ ഉള്ളതിനാല്‍ നിലവില്‍ വെള്ളം കയറാത്തത് ജനങ്ങള്‍ക്ക് ആശ്വാസമായിട്ടുണ്ട്.

കോതയാറും കാളിയാറും കരകവിഞ്ഞു

പോത്താനിക്കാട്: കനത്തമഴ കിഴക്കന്‍ മേഖലയില്‍ വ്യാപക നാശം വിതച്ചു. കോതയാറും, കാളിയാറും കരകവിഞ്ഞൊഴുകി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്. പല്ലാരിമംഗലം പഞ്ചായത്തിലെ വള്ളക്കടവ്, കമ്പിമുക്ക് പ്രദേശങ്ങളിലെ 20 ഓളം വീടുകളില്‍ വെള്ളം കയറി. കുടമുണ്ടയിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. കോതയാറിനു കുറുകെയുള്ള കുടമുണ്ട, മണിക്കിണര്‍ പാലങ്ങള്‍ വെള്ളത്തിനടയിലായതുമൂലം ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
കാളിയാര്‍പുഴ കരകവിഞ്ഞ് പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ നാല് വീടുകളില്‍ വെള്ളം കയറി. അത്തിമറ്റം കടവ്, ചേലക്കടവ് പ്രദേശങ്ങളിലെ അഞ്ചോളം വീടുകളുടെ മുറ്റം വരെ വെള്ളമെത്തി. കാളിയാര്‍ പുഴയുടെ കൈവഴിയായ പുളിന്താനം തോട് കരകവിഞ്ഞ് ഏക്കറുകണക്കിന് കൃഷിഭൂമിയും വെള്ളത്തിനടയിലായി.

ഇറമ്പില്‍ സാറാമ്മയുടെ വീട്ടിലെ കിണര്‍ മണ്ണുമൂടി. ചെല്ലാംകുന്നത്ത് സന്തോഷിന്‍റെ വീടിന്‍റെ പിന്‍വശത്ത് മണ്ണിടിഞ്ഞു വീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചു. നേര്യമംഗലം ഫാം റോഡിലും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. തലക്കോട് മുള്ളരിങ്ങാട് റോഡില്‍ അമേല്‍തൊട്ടിയില്‍ വെള്ളം കയറി .

താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

വാഴക്കുളം: കനത്ത മഴയിൽ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തൊടുപുഴ- മൂവാറ്റുപുഴയാറിൽ വെള്ളം കര കവിഞ്ഞ് പുരയിടങ്ങളിൽ വെളളം കയറി. ജാഗ്രതാ നിർദേശമുള്ളതിനാൽ താഴ്ന്ന പ്രദേശത്തെ വീടുകളിലുള്ളവർ വീട്ടുപകരണങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നുണ്ട്. പുഴ പെട്ടെന്ന് കര കവിഞ്ഞതിനാൽ പുഴയോര കെട്ടിടങ്ങൾക്കും മറ്റും അപ്രതീക്ഷിത നഷ്ടങ്ങളുണ്ടായി. ആവോലി വള്ളിക്കടയിൽ ചില വീടുകളിലും വെള്ളം കയറി. വഴികൾ വെള്ളം നിറഞ്ഞ് യാത്ര തടസപ്പെട്ടിട്ടുമുണ്ട്.

കനത്ത മഴയില്‍ കദളിക്കാട് പിരളിമറ്റം നെടുമലയില്‍ മണ്ണിടിഞ്ഞ് പത്തോളം വീടുകള്‍ക്ക് നാശമുണ്ടായി. വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് കനത്ത മഴയേ തുടര്‍ന്ന് ആദ്യത്തെ മണ്ണിടിച്ചിലുണ്ടായത്. മഞ്ഞള്ളൂര്‍ മുന്‍ പഞ്ചായത്തംഗമായ അനിത റെജിയുടെ വീടിന്‍റെ പിന്‍ഭാഗത്തെ മുറികള്‍ തകര്‍ന്നു. പുലര്‍ച്ചെ ഒന്നരയ്ക്കും വീടുകളിലേക്ക് മണ്ണിടിഞ്ഞ് വീണിരുന്നു. കൊത്തളത്തില്‍ കെ.യു. സോമന്‍റെ വീടിനും കാര്യമായ നാശനഷ്ടങ്ങളുണ്ടായി.

വെള്ളപ്പൊക്ക ഭീഷണിയില്‍

തിരുമാറാടി: പഞ്ചായത്തിലെ കാക്കൂര്‍ പ്രദേശത്ത് വെള്ളപ്പൊക്ക സാധ്യത രൂക്ഷമായ സാഹചര്യത്തില്‍ വില്ലേജ് ഓഫീസറുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ മേഖലയില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വില്ലേജ് ഓഫീസര്‍ രാകേഷ് പിള്ള, 15-ാം വാര്‍ഡ് അംഗം ബിനോയ് കള്ളാട്ടുകുഴി എന്നിവരുടെ നേതൃത്വത്തിലാണ് പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.

വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് തൊട്ടുകുന്നേല്‍ ടി.കെ. അനില്‍കുമാറിന്‍റെ വീട്ടില്‍ വെള്ളം കയറി. തുടര്‍ന്ന് ഇവരെ സുരക്ഷിതമായി ബന്ധുവീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വെള്ളപ്പൊക്ക ഭീഷണിയുള്ള പ്രദേശങ്ങളായ തൊട്ടുകുന്നേല്‍താഴം, വാരപ്പെട്ടി ഭാഗം, വെള്ളേലി ചെക്ക്ഡാം എന്നിവിടങ്ങളിലെ 12ഓളം കുടുംബങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
റോഡിന്‍റെ ഭിത്തിയിടിഞ്ഞു
കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിലെ കുറിഞ്ഞി വാര്‍ഡില്‍ മീമ്പാറ തിരുവാണിയൂര്‍ റോഡിന്‍റെ ഭിത്തി ഇടിഞ്ഞ് തോട്ടില്‍ പതിച്ചു.
പൂതൃക്ക പഞ്ചായത്ത് പ്രസിഡന്‍റ് ഷൈജ റെജി, വൈസ് പ്രസിഡന്‍റ് ജോണ്‍ ജോസഫും മെമ്പര്‍മാരും സ്ഥലം സന്ദര്‍ശിച്ചു. അപകടങ്ങള്‍ ഒഴിവാക്കാന്‍ റോഡരികില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു.

Thrissur

ഒറ്റ മഴ: നഗരം മുങ്ങി

തൃശൂർ: പതിവുപോലെ ഒറ്റൊരു മഴയിൽ നഗരം വീണ്ടും വെള്ളക്കെട്ടിലായി.
മഴക്കാല മുന്നൊരുക്കങ്ങൾ വളരെ മുൻപേ നടപ്പാക്കിയെന്ന അധികൃതരുടെ അവകാശവാദങ്ങൾ കടലാസിലൊതുങ്ങിയെന്നു വ്യക്തമാക്കുന്ന കാഴ്ചയ്ക്കാണു നഗരം ഇന്നലെ സാക്ഷ്യം വഹിച്ചത്. മുൻവർഷങ്ങളിലെന്നപോലെ ശക്തൻ ബസ് സ്റ്റാൻഡും ടിബി റോഡും ഇത്തവണയും വെള്ളത്തിനടിയിലായി. സ്റ്റാൻഡിലെ കടകളിലും നിർത്തിയിട്ട വാഹനങ്ങളിലും വെള്ളംകയറി. മലിനജലം ശക്തമായി ഒഴുകിയെത്തിയതോടെ സ്റ്റാൻഡിലെ ടയർകടയിൽനിന്ന് ഒലിച്ചുപോയ ടയറുകൾ പിടിച്ചുവയ്ക്കാൻ കനത്തമഴയിലും നെട്ടോട്ടമോടുകയായിരുന്നു തൊഴിലാളികൾ.

പരന്നൊഴുകിയ മലിനജലത്തിലൂടെ കഷ്ടപ്പെട്ടാണു യാത്രക്കാർ സ്റ്റാൻഡിലേക്കു പ്രവേശിച്ചത്. ഇതിനിടെ ചിലർ വെള്ളത്തിനടിയിലെ കല്ലിലുംമറ്റും തട്ടിവീണു പരിക്കേറ്റു. സ്റ്റാൻഡിനോടുചേർന്നുള്ള കാനയ്ക്ക് സ്ലാബ് പോലും ഇല്ലാത്തതിനെത്തുടർന്നു വെള്ളം നിറഞ്ഞൊഴുകിയതോടെ കാനയും റോഡും തിരിച്ചറിയാതെ ജനം വലഞ്ഞു. ഇതിനിടെ ഒരു യുവാവ് കാനയ്ക്കു സമീപം വീണെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കനത്ത വെള്ളക്കെട്ട് നഗരത്തിലെ വാഹനഗതാഗതവും താറുമാറാക്കി. എല്ലാ വർഷവും ഇതേ ദുരവസ്ഥ നേരിട്ടിട്ടും ശാശ്വതപരിഹാരം കാണാത്തതിനെതിരേ ശക്തമായ ജനരോഷമാണ് ഉയരുന്നത്.

പോസ്റ്റ് ഓഫീസ് റോഡ്, റിംഗ് റോഡിനു സമീപമുള്ള ആർസിഎം ലെയ്ൻ, ചെട്ടിയങ്ങാടി റോഡ്, സ്വരാജ് റൗണ്ട്, ഇക്കണ്ടവാര്യർ റോഡ്, ആകാശപാതയ്ക്കു താഴെ തുടങ്ങി നഗരത്തിലെ പ്രധാനപാതകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കുറുപ്പം റോഡ് കോണ്‍ക്രീറ്റിംഗിനെത്തുടർന്ന് കാന നിർമിക്കാതിരുന്നതും നിലവിൽ നടക്കുന്ന കാനനിർമാണത്തിലെ മെല്ലെപ്പോക്കും സ്ഥിതി കൂടുതൽ വഷളാക്കി. ഇവിടെയും നിരവധി വ്യാപാരസ്ഥാപനങ്ങളിൽ വെള്ളംകയറി വലിയ നഷ്ടമുണ്ടായി. നേരത്തെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലയിൽ ഇന്നലെ പുലർച്ചെ മുതൽ കനത്തമഴ പെയ്തതോടെ കാലാവസ്ഥാകേന്ദ്രം റെഡ് അലർട്ട് കൂടി പ്രഖ്യാപിച്ചത് ആശങ്കയ്ക്കിടയാക്കി.

അശ്വിനി ആശുപത്രിക്കു പിറകിലുള്ള അക്വാട്ടിക് ലെയ്നിൽ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറിയതോടെ കുടുംബങ്ങൾ ബന്ധുവീടുകളിൽ അഭയം പ്രാപിച്ചു.

Palakkad

തെരുവുനായ്ക്കൾ കലിതുള്ളുന്നു

ഷൊർണൂർ: തെരുവുനായ്ക്കൾ കലിതുള്ളുന്നു. മറ്റു വളർത്തുമൃഗങ്ങൾക്കും രക്ഷയില്ല. മനുഷ്യരെ വ്യാപകമായി ആക്രമിക്കുന്ന തെരുവുനായ്ക്കൾ ഇപ്പോൾ പശു, ആട്, കോഴി തുടങ്ങിയവയേയും മറ്റ് വളർത്തുമൃഗങ്ങളെയും ആക്രമിക്കുന്ന സ്ഥിതിയാണുള്ളത്.
ഓരോ പ്രദേശങ്ങളിലും ഡസൻ കണക്കിനു തെരുവുനായ്ക്കളാണ് പൊതുനിരത്തുകളിൽ അലഞ്ഞുതിരിയുന്നത്.

ഹോട്ടലുകളിൽനിന്നും അറവുശാലകളിൽനിന്നും മറ്റും ലഭിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ കഴിച്ച് അപകട ഭീഷണിയുയർത്തി നിരത്തുകൾ കൈയടക്കിയിരിക്കുന്ന തെരുവുനായ്ക്കളുടെ ശല്യവും ഭീഷണിയും ദിനംപ്രതി കൂടിവരുന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസമാണ് വരോട് തെരുവുനായ്ക്കൾ പശുക്കുട്ടിയെ കടിച്ചുകൊന്നത്.

അമ്മപ്പശുവിനും ഗുരുതരമായി കടിയേറ്റിരുന്നു. മുമ്പും ഇവിടെ ഒരു പശുക്കുട്ടിയെ തെരുവനായ കടിച്ചുകൊന്നിരുന്നു. വരോട് തന്നെ ദിവസങ്ങൾക്കു മുമ്പാണ് തെരുവുനായ്ക്കൾ കൂട് തകർത്തു ആട്ടിൻകുട്ടികളെ കടിച്ചുകൊന്നത്.

കഴിഞ്ഞദിവസം ഒറ്റപ്പാലത്ത് ഇരുചക്ര വാഹനത്തിൽ പോവുകയായിരുന്ന മധ്യവയസ്കൻ തെരുവുനായ കുറുകെ ചാടി അപകടത്തിൽപ്പെട്ടിരുന്നു. ഇതിന്‍റെ തുടർച്ചയെന്നോണമാണ് അനങ്ങനടി പത്തംകുളത്ത് കോഴിഫാമിൽ തെരുവുനായകളുടെ ആക്രമണം ഉണ്ടായത്. ഇരുനൂറോളം കോഴികളെയാണ് ഇവിടെ തെരുവുനായ്ക്കൾ കടിച്ചുകൊന്നത്.
പത്തംകുളം സ്രാമ്പിക്കൽ പ്രദീപിന്‍റെ ഫാമിലെ 29 ദിവസം പ്രായമായ ഇറച്ചിക്കോഴികളാണ് തെരുവുനായകൾക്കിരയായത്.

മുമ്പ് 900 കോഴികളെ ഇവിടെ തെരുവുനായ്ക്കൾ കൊന്നിരുന്നു. പിന്നീട് കൂടിനു സമീപം സൗരോർജവേലി സ്ഥാപിച്ചിരുന്നു. എന്നാൽ ഇതും ചാടിയാണ് തെരുവുനായ്ക്കൾ ഇപ്പോൾ കോഴികളെ കടിച്ചു കൊന്നത്.

ആശ്വാസംതേടി പൊതുജനം

പാലക്കാട്: മനുഷ്യരെ ആക്രമിക്കുന്നതും പേവിഷബാധ സ്ഥിരീകരിച്ചതുമായ തെരുവുനായ്ക്കളെ കൊല്ലാൻ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും അനുമതി നൽകുമെന്ന സംസ്ഥാനസർക്കാർ തീരുമാനത്തെ സ്വാഗതംചെയ്ത് പൊതുജനങ്ങൾ.

സുപ്രീംകോടതിയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് പുറത്തിറക്കിയ മാർഗനിർദേശം തെരുവുനായ ആക്രമണം രൂക്ഷമായ ജില്ലയിലെ ജനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

പാലക്കാട് നഗരസഭ, ഒറ്റപ്പാലം, പട്ടാന്പി, ചിറ്റൂർ, ആലത്തൂർ തുടങ്ങി ജില്ലയിലെ വിവിധ മേഖലകളിൽ സമീപകാലത്ത് തെരുവുനായ ആക്രമണങ്ങൾ വർധിച്ചതോടെ വിദ്യാർഥികൾ, വയോധികർ, കാൽനടയാത്രക്കാർ, ഇരുചക്ര വാഹനയാത്രികർ എന്നിവരുൾപ്പെടെ ഭീതിയിലായിരുന്നു. വിദ്യാലയങ്ങൾ, മാർക്കറ്റുകൾ, ബസ് സ്റ്റാൻഡുകൾ, ജനത്തിരക്കേറിയ പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണെന്ന പരാതികളും വ്യാപകമാണ്.

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 15 ലക്ഷത്തിലധികം പേർക്ക് തെരുവുനായകളുടെ കടിയേറ്റതായും 122 പേർ പേവിഷബാധ മൂലം മരിച്ചതായുമാണ് സർക്കാർ കണക്ക്. ജില്ലയിൽ ഈനിരക്ക് ഇതിലും ഉയർന്ന തോതിലാണ്.

തെരുവുനായ നിയന്ത്രണത്തിന്‍റെ ഭാഗമായി വന്ധീകരണവും പേവിഷ പ്രതിരോധ വാക്സിനേഷനും കൂടുതൽ വ്യാപകമാക്കണമെന്നും പൊതുജനം ആവശ്യപ്പെടുന്നു. തെരുവുനായ ശല്യം രൂക്ഷമായ മേഖലകളിൽ പ്രത്യേക നിരീക്ഷണം ശക്തമാക്കണമെന്നും പരാതി ലഭിക്കുന്ന മുറയ്ക്ക് വെറ്ററിനറി വിഭാഗത്തിന്‍റെ സഹായത്തോടെ അപകടകാരികളായ നായകളെ കണ്ടെത്തി നിയമാനുസൃത നടപടി സ്വീകരിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.

വടവന്നൂരിലും പരിസരത്തും തെരുവുനായ്ക്കളുടെ വിളയാട്ടം

വടവന്നൂർ: പൊക്കുന്നി റോഡിലും വീടുകൾക്കുമുന്നിലും തെരുവുനായ്ക്കളുടെ വിളയാട്ടം, നാട്ടുകാർ ഭയപ്പാടിൽ. മദ്രസയിലേക്കും സ്കൂളുകളിലേക്കും പോകുന്ന കുട്ടികൾക്കു നടന്നുപോകാൻപോലും കഴിയാത്ത വിധയാണ് തെരുവുനായ്ക്കൾ പരിസരത്തൊട്ടാകെ വിലസുന്നത്. പല രക്ഷിതാക്കളും കുട്ടികളെ സ്കൂളിൽ നേരിട്ടെത്തിക്കുന്നതും പതിവായിട്ടുണ്ട്.

വടവന്നൂർ, പൊക്കുന്നി, കൊശവങ്കോട്, പഞ്ചായത്ത് ഓഫീസ്, ഹയർ സെക്കൻഡറി സ്കൂൾ, പൊക്കുന്നി യുപി സ്കൂൾ. തങ്കയം ജിഎംഎൽപി സ്കൂൾ, പൊക്കുന്നി ശിവക്ഷേത്രം, പുതുക്കുളങ്ങര ക്ഷേത്രം, കരിപ്പാലി ജുമാ മസ്ജിദ് എന്നിവയുടെ പരിസരങ്ങളിലെല്ലാം തെരുവുനായ്ക്കളുടെ ശല്യം കൂടിവരികയാണ്. വാഹനങ്ങളെ പിന്തുടർന്ന് ആക്രമിക്കുന്ന നായ്ക്കളുണ്ട്.

പരിഹാരമില്ല; പാലക്കാട് നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു

പാലക്കാട്: നഗരത്തിൽ വർധിച്ചുവരുന്ന തെരുവുനായശല്യത്തിന് ശാശ്വതപരിഹാരം കാണാത്ത നഗരസഭയുടെ നിഷേധാത്മക നിലപാടിനെതിരേ പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നഗരസഭാ സെക്രട്ടറി പി.ജെ. ജസീദയെ ഉപരോധിച്ചു. പ്രതീകാത്മമായി നായകളുടെ മുഖംമൂടി ധരിച്ചുകൊണ്ടാണ് പ്രതിഷേധക്കാർ ഉപരോധത്തിൽ പങ്കെടുത്തത്.

ഉപരോധസമരത്തിന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് സി.വി. സതീഷ് നേതൃത്വം നൽകി. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ സുധാകരൻ പ്ലാക്കാട്ട്, നേതാക്കളായ ഹരിദാസ് മച്ചിങ്ങൽ, കെ.ആർ. ശരരാജ്, സി. നിഖിൽ, മണ്ഡലം പ്രസിഡന്‍റുമാരായ രമേശ് പുത്തൂർ, എസ്. സേവ്യർ, ചന്ദ്രൻ അങ്കാരപറന്പ്, എച്ച്. കാജാ ജൈലാവുദ്ധീൻ, കണ്ണൻ നായർ, ഷാജഹാൻ മേപ്പറന്പ്, സദ്ദാം ഹുസൈൻ, നഗരസഭ പ്രതിപക്ഷ നേതാവ് മോഹൻ ബാബു, ഷെറീഫ് റഹ്മാൻ, മുരളി എലന്തിയൻകാട്, കെ. പ്രതിഭ, ഷൈനി ഷജിത്ത് എന്നിവർ പങ്കെടുത്തു.

Malappuram

മലപ്പുറത്ത് 70 പേരെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റി

മലപ്പുറം: ജില്ലയിൽ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ കളക്ടറുടെ നേതൃത്വത്തിൽ അടിയന്തരയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഏത് സാഹചര്യവും നേരിടുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ എല്ലാ വകുപ്പുകൾക്കും നിർദേശം നൽകി. സുരക്ഷ മുൻനിർത്തി 13 കുടുംബങ്ങളെ വിവിധ ക്യാന്പുകളിലേക്ക് മാറ്റി.

മഞ്ചേരി വില്ലേജിൽ വലിയട്ടിപറന്പ് അങ്കണവാടിയിലും എടവണ്ണ ചെറുമണ്ണ് അങ്കണവാടിയിലും പാണക്കാട് മഅ്ദിനുൽ ഉലൂം മദ്രസയിലും നെടിയിരുപ്പ് ജിഡബ്ല്യുപിഎസ് സ്കൂളിലും ആണ് ക്യാന്പുകൾ ആരംഭിച്ചത്. 24 പുരുഷൻമാരും 22 സ്ത്രീകളും 20 കുട്ടികളും നാല് മുതിർന്നവരുമുൾപ്പെടെ 70 പേരെയാണ് ക്യാന്പിലേക്ക് മാറ്റിയത്. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ ബന്ധുവീടുകളിലേക്കോ സുരക്ഷിത സ്ഥലങ്ങളിലേക്കോ മാറി താമസിക്കണം. അധികൃതർ ക്യാന്പുകളിലേക്ക് മാറാൻ ആവശ്യപ്പെടുന്പോൾ ഉടൻ ക്യാന്പുകളിലേക്ക് മാറേണ്ടതാണ്.

പുഴകളുടെയും തോടുകളുടെയും ജലാശയങ്ങളുടെയും സമീപത്ത് താമസിക്കുന്നവരും ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പുലർത്തണം. മീൻ പിടിക്കുന്നനതിനോ കുളിക്കുന്നതിനോ തോട്, പുഴ, മറ്റു ജലാശയങ്ങൾ, ഡാമുകൾ എന്നിവിടങ്ങളിലേക്ക് പോകരുത്. ഏതെങ്കിലും വിധത്തിലുള്ള അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണം. ക്യാന്പുകളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്കും ഉദ്യോഗസ്ഥർക്കും കളക്ടർ നിർദേശം നൽകി.
ആശങ്കയില്‍
മലയോരം

കരുവാരകുണ്ട്: മലയോര മേഖലയില്‍ മഴ കനത്തോടെ ആശങ്ക. ഇടമുറിയാത്ത മഴ ശക്തിപ്രാപിച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ മഴ കൂടുതൽ ശക്തമാകുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം മലയോര ജനതയെ ആശങ്കയിലാക്കിയിരിക്കുകയാണ്.മണ്ണും ചെളിയും ഒലിപ്പുഴയില്‍ വന്നടിഞ്ഞ് പുഴയുടെ ആഴം കുറഞ്ഞതിനാല്‍ പുഴയോരവാസികള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മണല്‍വാരലിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് ഒലിപ്പുഴയില്‍ മണല്‍തിട്ടകളുണ്ടായത്. വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാല്‍ പുഴയോരങ്ങളിലും മലമടക്കുകളിലും വസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കണമെന്ന ആവശ്യം ശക്തമാണ്.

Kozhikode

വടക്കൻ ജില്ലകളിൽ മഴക്കെടുതി

കോഴിക്കോട്: ജില്ലയില്‍ ആശങ്ക ഉയര്‍ത്തി കനത്ത മഴ. വെള്ളിയാഴ്ച രാത്രി തുടങ്ങിയ മഴ ഇടതടവില്ലാതെ തുടരുകയാണ്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. തൊണ്ടയാട് ഏതാനും കടകളുടെ ഉള്ളില്‍ വെള്ളം കയറി. ഇന്നലെ അതിരാവിലെ കോട്ടൂളിയിലും പരസര പ്രദേശങ്ങളിലും അതിരൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായിരുന്നതായി വ്യാപാരികള്‍ പറഞ്ഞു. വെള്ളക്കെട്ട്‌ രൂപപ്പെട്ടതോടെ നഗരത്തിന്‍റെ ചില ഭാഗങ്ങളില്‍ ഗതാഗത കുരുക്കുമുണ്ടായി. മഴയ്ക്ക് പുറമെ കനത്ത കാറ്റും വീശി. തടമ്പാട്ടുതാഴം, കണ്ണാടിക്കല്‍ എന്നീ പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.

നഗരപ്രദേശങ്ങള്‍ക്ക് പുറമെ മാവൂര്‍, കച്ചേരിക്കുന്ന്, കൊമ്മേരി ഭാഗങ്ങളിലും റോഡുകളിലും വീടുകളിലും വെള്ളം കയറി. മാവൂരില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പ് വെള്ളത്തിനടിയിലായി. മലയോരത്താണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. കോടഞ്ചേരി ഈരൂട് ഭാഗത്ത് ഉരുള്‍പൊട്ടലില്‍ വന്‍ കൃഷിനാശമാണ് ഉണ്ടായത്. തെക്കാട്ട് പ്ലാന്‍റേഷന്‍റെ ഉടമസ്ഥതയിലുള്ള റബര്‍ തോട്ടത്തിന് മുകള്‍ ഭാഗത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. നാലേക്കര്‍ കൃഷിഭൂമിയാണ് ഉരുള്‍പൊട്ടലില്‍ നശിച്ചത്. നിരന്നപാറ ഈരൂട് റോഡിലേക്ക് മണ്ണും കല്ലും പരന്നൊഴുകിയതിനാല്‍ റോഡില്‍ ഗതാഗത തടസമുണ്ടായി.

ഏകദേശം ആയിരത്തോളം റബര്‍ മരങ്ങള്‍ നശിച്ചിട്ടുണ്ട്. ഗണപതിപ്ലാക്കല്‍ ടോമിന്‍റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. വിലങ്ങാട് ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് 32 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. വിലങ്ങാട് ടൗണ്‍പാലം വെള്ളത്തിനടിയിലായി. കാരശേരി മലാംകുന്നില്‍ മതിലിടിഞ്ഞ് വീട് അപകടാവസ്ഥയിലായി. കൂടരഞ്ഞി ഉറുമി പുഴയിലും തൊട്ടില്‍പാലം പുഴയിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു.

പൂനൂരിൽ നിറയെ യാത്രക്കാരുമായി പോയ ബസ് വെള്ളക്കെട്ടിൽ കുടുങ്ങി. പൂനൂർ-കട്ടിപ്പാറ റൂട്ടിൽ കുണ്ടത്തിൽ എന്ന സ്ഥലത്ത് വച്ചാണ് സ്വകാര്യ ബസ് വെള്ളക്കെട്ടിൽ കുടുങ്ങിയത്. ഉച്ചയോടെ നടന്ന സംഭവത്തിൽ സമീപവാസികളും നാട്ടുകാരും ചേർന്ന് അടിയന്തരമായി ഇടപെട്ടാണ് ബസിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചത്. പൂനൂർ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് മേഖലയിൽ വലിയ തോതിൽ വെള്ളപ്പൊക്കം രൂപപ്പെട്ടിട്ടുണ്ട്.

പൂനൂർ അവേലം, ചേപ്പാല, കോളിക്കൽ, കുണ്ടത്തിൽ തുടങ്ങിയ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറിയതോടെ മേഖലയിലെ ഗതാഗതം പൂർണമായും തടസപ്പെട്ടു. കൊയിലാണ്ടിയില്‍ കനത്ത മഴയിൽ വിവിധ സ്ഥലങ്ങളിൽ വെള്ളം കയറി. പന്തലായനി കേളു ഏട്ടൻ മന്ദിരത്തിത്തിന് സമീപം റോഡ് വെള്ളത്തിലായി. പൊയിൽക്കാവ് ദുർഗാ ദേവീ ക്ഷേത്രത്തിന് സമീപം വെള്ളക്കെട്ട് രൂക്ഷമായതോടെ ജനങ്ങൾ ദുരിതത്തിലായി. ദേശീയ പാതയിൽ നന്തിമുതൽ തിക്കോടി വരെ സര്‍വീസ് റോഡില്‍ കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് വലിയ രീതിയില്‍ ഗതാഗത തടസമുണ്ടായി.
അതേസമയം താമരശേരി ചുരം വഴിയുള്ള ഗതാഗതം പരിമിതപ്പെടുത്തുന്നതിന്‍റെ ഭാഗമായി

ചുരത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വാഹനങ്ങള്‍ പരിശോധിച്ച് നിയന്ത്രിക്കുന്നതിനായി അടിവാരം ചെക്ക് പോസ്റ്റില്‍ ആവശ്യമായ പോലീസ് സേനയെ വിന്യസിക്കാന്‍ കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. പൊതുമരാമത്ത് ദേശീയപാത വിഭാഗം, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെ ഏകോപിപ്പിച്ച് ചുരം മേഖലയില്‍ തുടര്‍ച്ചയായി പട്രോളിംഗ് നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.നിലവിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കോഴിക്കോട്-വയനാട് ജില്ലകള്‍ക്കിടയിലെ അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും കളക്ടര്‍ നിർദേശിച്ചു.

Wayanad

കാലവര്‍ഷം കനക്കുമ്പോള്‍ വയനാട്ടില്‍ ഒരുവശത്ത് ആശ്വാസം, മറുവശത്ത് ആശങ്ക

കല്‍പ്പറ്റ: കനത്തുപെയ്യുന്ന മഴയില്‍ ജലസമൃദ്ധി വീണ്ടെടുക്കുകയാണ് വയനാട്ടിലെ പുഴകളും തോടുകളും. രണ്ടുദിവസമായി കുഞ്ഞന്‍ നീര്‍ച്ചാലുകളില്‍പോലും കാണുന്നത് ശക്തമായ പ്രവാഹം. പനമരം, മാനന്തവാടി പുഴകളടക്കം കബനി നദിയുടെ കൈവഴികള്‍ കലങ്ങിമറിഞ്ഞ് ഒഴുകുകയാണ്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിത്തുടങ്ങി. ഈ സ്ഥിതിയില്‍ ആശ്വാസം കൊള്ളുകയാണ് ജനങ്ങളില്‍ ഒരു വിഭാഗം. എന്നാല്‍ നെഞ്ചില്‍ നെരിപ്പോടുമായി കഴിയുകയാണ് മറ്റൊരു കൂട്ടര്‍.

ആവശ്യത്തിന് വെള്ളമില്ലാതെ കൃഷിപ്പണികള്‍ മുടങ്ങിയ കര്‍ഷക സമൂഹത്തെ ജില്ലയുടെ പല ഭാഗങ്ങളിലും സങ്കോചമില്ലാതെ പെയ്യുന്ന മഴ ആഹ്ലാദത്തിലാക്കി. നെല്‍ക്കൃഷിക്ക് വയല്‍ ഒരുക്കുന്ന തിരക്കിലാണ് കര്‍ഷകര്‍. കുറച്ചുവൈകിയാണെങ്കിലും മഴ എത്തിയത് നഞ്ചക്കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയാണ് ഒഴിവാക്കിയത്. മഴ വീണ് മണ്ണ് കുതിര്‍ന്നതോടെ വളസേചനം സാധ്യമായതിന്‍റെ സന്തോഷത്തിലാണ് ചെറുകിടക്കാരടക്കം തോട്ടം ഉടമകള്‍. മഴയുടെ അഭാവത്തില്‍ കാപ്പി, കുരുമുളക് കര്‍ഷകരടക്കം പ്രതിസന്ധി നേരിട്ടിരുന്നു.

എന്നാല്‍ മഴ രൗദ്രഭാവത്തിലേക്കു നീങ്ങുമ്പോള്‍ വീര്‍പ്പടക്കിയാണ് ജനങ്ങളില്‍ ഒരു വിഭാഗത്തിന്‍റെ ജീവിതം. ഉരുള്‍പൊട്ടലോ മണ്ണടിച്ചിലോ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്ന ഭീതിയിലാണ് ജില്ലയില്‍ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ വസിക്കുന്നവര്‍. മുണ്ടക്കൈയിലും പുത്തുമലയിലും കാപ്പിക്കളത്തും പുഞ്ചിരിമട്ടത്തും ഒടുവില്‍ കള്ളാടിയിലും സംഭവിച്ച ദുരന്തങ്ങളെക്കുറിച്ചുള്ള ചിന്ത അസ്വസ്ഥതമാക്കുകയാണ് അവരുടെ മനസുകളെ. പുഴയോരവാസികളും മഴയത്ത് മയമില്ലാതെ ചോരുന്ന വീടുകളില്‍ കഴിയുന്നവരും പ്രയാസത്തിലാണ്. വീട്ടില്‍നിന്ന് തത്കാലത്തേക്കെങ്കിലും മാറിത്താമസിക്കേണ്ടിവരുമെന്ന ആകുലതയിലാണ് അവര്‍.

കുറുമ്പാലക്കോട്ട, പുത്തുമല, മണിക്കുന്നുമല, ചെമ്പ്ര, കാപ്പിക്കളം, തേലമ്പറ്റ, എളമ്പിലേരി, മേല്‍മുറി, നിരവില്‍പുഴ, മക്കിയാട്, മട്ടിലയം, സുഗന്ധഗിരി, ലക്കിടി എന്നിവ ജില്ലയിലെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ ചിലതാണ്. ഇവിടങ്ങളില്‍ തരക്കേടില്ലാതെയാണ് പെയ്ത്ത്.

രണ്ട് മാസത്തിനിടെ ജില്ലയില്‍ പെയ്തത് ശരാശരി 802 എംഎം മഴ

കല്‍പ്പറ്റ: ആഗോള കാലാവസ്ഥാവ്യതിയാനങ്ങളും എല്‍ നിനോ പ്രതിഭാസത്തിന്‍റെ സ്വാധീനവും മൂലം വൈകിയെത്തിയ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍, ജൂലൈ മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ജില്ലയില്‍ ലഭിച്ചത് ശരാശരി 802 എംഎം മഴ. പുളിയാര്‍മല ഹ്യൂം കാലാവസ്ഥാ ലാബിന്‍റേതാണ് ഈ കണക്ക്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം ഈ കാലയളവില്‍ ജില്ലയില്‍ ലഭിക്കേണ്ടത്

ശരാശരി 1600 മില്ലി മീറ്റര്‍ മഴയാണ്. എന്നാല്‍ പകുതി അളവിലാണ് മഴ വര്‍ഷിച്ചത്.
ജൂലൈ 27 മുതല്‍ 31 വരെ ദിവസങ്ങളില്‍ 199 മില്ലി മീറ്ററാണ് ജില്ലയില്‍ രേഖപ്പെടുത്തിയ ശാരാശരി മഴ. കഴിഞ്ഞ രണ്ട് മാസം ലഭിച്ച ആകെ മഴയുടെ 25 ശതമാനത്തോളം പെയ്തത് കഴിഞ്ഞ അഞ്ച് ദിവസങ്ങളിലാണ്. ഈ മാസം നാല് വരെ ജില്ലയില്‍ നിലവില്‍ ലഭിക്കുന്ന അളവില്‍ മഴ തുടരാനിടയുണ്ടെന്ന് ഹ്യൂം ലാബ് പ്രവര്‍ത്തകര്‍ പറഞ്ഞു.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത് ലക്കിടിയിലാണ്- 2,548 എംഎം. ഇക്കാലയളവില്‍ മുത്തങ്ങയിലാണ് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത്-228 എംഎം. ഏറ്റവും ഉയര്‍ന്ന പഞ്ചായത്ത് ശരാശരി തൊണ്ടര്‍നാടിലാണ്-1,990 എംഎം. ഏറ്റവും കുറഞ്ഞ പഞ്ചായത്ത് ശരാശരി നൂല്‍പ്പുഴയിലാണ്-277 എംഎം. കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ ജില്ലയിലെ ഉയര്‍ന്ന ശരാശരി താപനില 25 ഡിഗ്രി സെല്‍ഷ്യസിലേക്ക് കുറഞ്ഞു. ജൂലൈ അവസാനത്തെ അഞ്ച് ദിവസങ്ങളില്‍ ലക്കിടിയും തൊണ്ടര്‍നാടും ഉള്‍പ്പെടെ മലയോര മേഖലകളില്‍ ശക്തമായ മഴ ലഭിച്ചെങ്കിലും നൂല്‍പ്പുഴ, മുത്തങ്ങ തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളിലെ കുറവ് കാരണം ജില്ലയുടെ പൊതുവായ മഴക്കണക്ക് ഇപ്പോഴും 50 ശതമാനം കുറവിലാണ് തുടരുന്നത്.
വെള്ളം കയറിയ

ഉന്നതിയില്‍ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്തി

സുല്‍ത്താന്‍ ബത്തേരി: വെള്ളം കയറിയതിനെത്തുടര്‍ന്ന് കൊഴുവണ വെള്ളച്ചാല്‍ ഉന്നതിയില്‍ കുടുങ്ങിയ കറുപ്പനെ(75) അഗ്നി-രക്ഷാസേനാംഗങ്ങളും നൂല്‍പ്പുഴ പോലീസും ചേര്‍ന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇന്നലെ വൈകുന്നേരം 6.45ന് തുടങ്ങിയ രക്ഷാപ്രവര്‍ത്തനം രാത്രി 8.15നാണ് പൂര്‍ത്തിയായത്. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ ശിവദാസന്‍ നേതൃത്വം നല്‍കി.

Kannur

ദുരിതമഴ

കണ്ണൂർ: കാലവർഷം കനത്തതോടെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വ്യാപക നാശ നഷ്ടം. കർണാടക, ആറളം വനമേഖലകളിലും ഉളിക്കൽ പഞ്ചായത്തിലെ അറബി രണ്ടാംകൈയിലും ഉരുൾപൊട്ടി. മലവെള്ളപ്പാച്ചിലിലും കക്കുവ, ചീങ്കണ്ണി, പേരട്ട പുഴകൾ കരകവിഞ്ഞും ടൗണുകളിലും നിരവധി വീടുകളിലും വെള്ളം കയറി. അയ്യൻകുന്നിൽ ഇന്നലെ രാവിലെ 8.30 മുതൽ രാത്രി 9 വരെ 300 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.
പുഴകൾ കരകവിഞ്ഞു;
പാലങ്ങൾ മുങ്ങി
മലയോരത്തെ വലുതും ചെറുതുമായ പുഴകൾ അപകടകരമായി നിറഞ്ഞ് ഒഴുകുകയാണ്. മഴ തോരാതെ പെയ്യുന്നതോടെ താഴ്ന്നപ്രദേശങ്ങൾ പലതും വെള്ളപ്പൊക്ക ഭീഷണിയിലാണ്. പ്രധാന പുഴകളായ ബാരാപോൾ , ബാവലി , വയത്തൂർ പുഴകളും ഇവയുടെ കൈവഴികളായ പുഴകളും അപകടരേഖയ്ക്ക് മുകളിലേക്ക് വെള്ളം കുതിച്ചെത്തിയതോടെ നാല് പാലങ്ങൾ വെള്ളത്തിനടിയിലാണ്. വയത്തൂർ പുഴയിലെ വട്ട്യാംതോട് , മണിക്കടവ് , വയത്തൂർ പാലങ്ങൾ പൂർണമായും വെള്ളത്തിനടിയിലാണ്. ബാവലിപ്പുഴ കരകവിഞ്ഞതോടെ ആറളം ഫാമിലേക്കുള്ള പ്രധാന കവാടമായ പാലപ്പുഴ പാലം വെള്ളത്തിനടിയിലായി. ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു.
പാലങ്ങൾ വെള്ളത്തിനടിയിലായതോടെ ആറളം ഫാം, മണിക്കടവ്, മണിപ്പാറ മേഖലകൾ ഒറ്റപ്പെട്ടു . ചീങ്കണ്ണിപ്പുഴ കരകവിഞ്ഞ് ഒഴുകിയതോടെ ആറളം വന്യജീവി സങ്കേതം ഒറ്റപ്പെട്ടു. ആറളം വന്യജീവി സങ്കേത്തിന്‍റെപ്രധാന ഓഫിസ് കവാടവും വഴിയും വെള്ളം കയറി മൂടി. ചടിച്ചിക്കുണ്ട് കല്ലുവയൽ റോഡിൽ വീടിന്‍റെ സംരക്ഷണ ഭിത്തി റോഡിലേക്ക് പതിച്ചു. കേളോത്ത് വീട്ടിൽ പി. ബാബുവിന്‍റെ വീട്ടുമുതലാണ് ഭാഗികമായി തകർന്നത്. അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ടാം കടവിൽ മരം കടപുഴകി വൈദ്യുതി ലൈനിലേക്ക്‌ വീണു. വാണിയപ്പാറ പുഴയും വെമ്പുഴയും കരകവിഞ്ഞൊഴുകി.
ചെറുപുഴ: കർണാടക വനത്തിലും ചെറുപുഴ പഞ്ചായത്തിലെ വിവിധയിടങ്ങളിലും ഉരുൾപൊട്ടിയിതിനു പിന്നാലെ കാര്യങ്കോട് പുഴ കരകവിഞ്ഞൊഴുകി. ശക്തമായ ഒഴുക്കിൽ പാലങ്ങൾ തകർന്നു. ഉച്ചകഴിഞ്ഞ് മൂന്നോടെ രാജഗിരി ഇല്ലിമൂട്ടിൽ സാബുവിന്‍റെ പുരയിടത്തിൽ ഉരുൾപൊട്ടി വെള്ളവും ചെളിയും കാര്യങ്കോട് പുഴയിലേക്ക് കുത്തിയൊഴുകി. ജോസ്ഗിരിയിലെ മേത്തല റോബിയുടെ കൃഷിയിടത്തിലും ഉരുൾ പൊട്ടി. ചെറുപുഴ പഞ്ചായത്തിലെ കോഴിച്ചാൽ റവന്യൂവിൽ ഒറ്റപ്പെട്ടു പോയ നാലു കുടുംബങ്ങളെ നാട്ടുകാർ രക്ഷപെടുത്തി. ഇവർ ബന്ധുവീടുകളിലേക്ക് താമസം മാറി. രാജഗിരിയിൽ കഴിഞ്ഞ ദിവസം കല്ല് ഇടിഞ്ഞു വീണതിന് സമീപത്തെ വീട്ടുകാരെ ബന്ധുവീടുകളിലേയ്ക്ക് മാറ്റിത്താമസിപ്പിച്ചു. കോഴിച്ചാൽ സെന്‍റ് അഗസ്റ്റിൻസ് സ്കൂളിൽ ചെറുപുഴ പഞ്ചായത്ത് ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കോലുവളളി കമ്പിപ്പാലം, മീന്തുള്ളയിലെ കോൺക്രീറ്റ് നടപ്പാലം, രാജഗിരി ഉന്നതിയിലേയ്ക്കുള്ള മുളപ്പാലം എന്നിവ ഒലിച്ചുപോയി. കാസർഗോഡ് ജില്ലയിലെ തയ്യേനി വായിക്കാനത്ത് ഉരുൾപൊട്ടി വെള്ളം ഏണിച്ചാൽ തോട് വഴി ഉച്ചയോടെ കാര്യങ്കോട് പുഴയിലെത്തിയതോടെ ജലനിരപ്പ് വീണ്ടും ഉയരുകയും ശക്തമായ കുത്തിയൊഴുക്കും അനുഭവപ്പെട്ടു. പട്ടത്തുവയൽ, താബോർ എന്നിവിടങ്ങളിലും വൻതോതിൽ മണ്ണിടിഞ്ഞു. ചെറുപുഴ കോഴിച്ചാൽ ഉന്നതിയിൽകുളം ഇടിഞ്ഞുതാണു.താബോർ - മുണ്ടേരിത്തട്ട് റോഡിൽ വൻതോതിൽ മണ്ണിടിഞ്ഞു. രാജഗിരി - മരുതും തട്ട്, മരുതുംതട്ട് - ചേന്നാട്ടുകൊല്ലി, മരുതുംതട്ട് - ജോസ്ഗിരി റോഡുകൾ തകർന്നു. ഇതോടെ ജോസ്ഗിരി പ്രദേശം പൂർണമായി ഒറ്റപ്പെട്ടു.
ചെറുപുഴ - പുളിങ്ങോം - രാജഗിരി റോഡിൽ കന്നിക്കളത്ത് റോഡിൽ ഒരാൾ ഉയരത്തിൽ വെള്ളം പൊങ്ങി. ഉമയംചാലിലും റോഡിലും രണ്ടാൾ ഉയരത്തിലും വെള്ളം പൊങ്ങിയതോടെ ഗതാഗതം തടസപ്പെട്ടു. പുളിങ്ങോം - പാലാവയൽ പാലം പൂർണമായി മുങ്ങി. ചെറുപുഴ - കമ്പിപ്പാലം റോഡും തിയേറ്റർ റോഡും വെള്ളത്തി മുങ്ങി. ചെറുപുഴ ചെക്ക്ഡാം പാലം അടച്ചു. കൊല്പാട പാലവും വെള്ളത്തിൽ മുങ്ങി.

പഴശി അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറന്നു

കണ്ണൂർ: ശക്തമായ മഴയിൽ പഴശി ഡാമിന്‍റെ റിസർവോയറിലേക്കുള്ള നീരൊഴുക്ക് വലിയ തോതിൽ വർധിച്ച സാഹചര്യത്തിൽ അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി ഷട്ടറുകൾ നാലു മീറ്ററാക്കി ഉയർത്തി. അണക്കെട്ടിലെ 15 ഷട്ടറുകളും ഇത്തരത്തിൽ ക്രമീകരിച്ചു. ഇതേ തുടർന്ന് വൃഷ്ടി പ്രദേശങ്ങളായ പടിയൂര്‍, പായം, വിളമന, കീഴൂര്‍, വയത്തൂര്‍, ചാവശേരി എന്നിവിടങ്ങളില്‍ ബാവലിപ്പുഴയുടെ ഇരുകരകളിലുള്ളവരും ജലം ഒഴുകിപ്പോകുന്ന വളപട്ടണം പുഴയുടെ പടിയൂര്‍, ചാവശേരി, പൊറോറ, എളയന്നൂര്‍, കൊട്ടാരം, മണ്ണൂര്‍ എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക്

കണ്ണൂർ: മഴ ശക്തമായി തുടരുന്നതിനാല്‍ അപകടസാധ്യത കണക്കിലെടുത്ത് കണ്ണൂര്‍ ജില്ലയിലെ വിനോദസഞ്ചാര- ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശകരുടെ പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ജില്ലയിലെ ഡിടിപിസി, വനംവകുപ്പ് എന്നിവയുടെ നിയന്ത്രണത്തിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് വിലക്കേര്‍പ്പെടുത്തിയത്. ഹൗസ്‌ബോട്ട്, ട്രക്കിംഗ്, ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിംഗ് എന്നിവയ്ക്കും നിരോധനമുണ്ട്. വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയിലേക്കുള്ള സന്ദര്‍ശകരുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഡിടിപിസി അറിയിച്ചു. കടല്‍ ക്ഷോഭത്തിനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയിലെ ബീച്ചുകളിലേക്ക് ഉള്‍പ്പെടെ ഉള്ള യാത്ര ഒഴിവാക്കണമെന്നും ഡിടിപിസി അറിയിച്ചു.

Kasaragod

കാസർഗോഡ് ജില്ലയിൽ അതിതീവ്ര മഴ

കാസർഗോഡ്: കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ അതിതീവ്ര മഴ (റെഡ് അലർട്ട്) പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാ മേഖലകളിലും വിപുലമായ ജാഗ്രതാ നിർദേശങ്ങളുമായി ജില്ലാ ഭരണകൂടം.

റാണിപുരം ഉൾപ്പെടെയുള്ള ഹിൽ സ്റ്റേഷനുകളിലും വെള്ളച്ചാട്ടവും ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകളിൽ . മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതിനും ആവശ്യമായ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും പോലീസ്, തദ്ദേശ സ്വയംഭരണ, ടൂറിസം വകുപ്പുകൾക്ക് നിർദേശം നൽകി. ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം പൂർണമായും നിരോധിച്ചു.

മുന്നറിയിപ്പുകൾ പിൻവലിക്കുന്നതു വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് കളക്‌ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറക്കുന്നതിന് നിർദേശം നൽകി. റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളോടും പോലീസ്, അഗ്നിരക്ഷാസേന വിഭാഗങ്ങളോടും ഏകോപിച്ച് പ്രവർത്തിക്കാൻ നിർദേശം നൽകി. ദേശീയപാത നിർമാണ മേഖലകളിൽ മണ്ണിടിച്ചിലും ഗതാഗത തടസവും തടയാൻ ജാഗ്രത പാലിക്കണമെന്ന് പ്രത്യേക നിർദേശം നൽകി.

മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരും സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. വിവിധ തീരങ്ങളില്‍ കടലേറ്റം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകടമേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി കളക്ടറേറ്റിലും വിവിധ താലൂക്ക് ആസ്ഥാനങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. അടിയന്തര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. സൗജന്യ ഹെൽപ്പ് ലൈൻ ടോൾ ഫ്രീ നമ്പർ: 1077. ജില്ലാ ദുരന്തനിവാരണ കൺട്രോൾ റൂം: 04994 257700,
9446601700. താലൂക്ക് തല കൺട്രോൾ റൂമുകൾ - കാസർഗോഡ്: 04994 230021, 9188944318. ഹൊസ്ദുർഗ്: 0467 2204042, 95624 24586.
മഞ്ചേശ്വരം: 04998 244044, 9747618464. വെള്ളരിക്കുണ്ട്: 0467 2242320, 9249028653.

പഞ്ചായത്ത് ജോയിന്‍റ് ഡയറക്ടറുടെ കൺട്രോൾ റൂം: 04994 255782. അഗ്നിരക്ഷാസേന കാസർഗോഡ്: 04994 230101, 101. പോലീസ്: 9497928721, 112. കെഎസ്ഇബി: 9496011431, 1912.

പുഴകളിൽ ജലനിരപ്പ് ഉയരുന്നു

കാഞ്ഞങ്ങാട്: ഇന്നലെ രാവിലെ മുതൽ ജില്ലയിലെ പുഴകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. കർണാടക വനമേഖലയിൽ ഉരുൾപൊട്ടലുണ്ടായതാണ് ഇതിനു കാരണമെന്നാണ് സൂചന.
കാര്യങ്കോട് പുഴയിൽ വെള്ളം ഉയർന്നതോടെ നീലേശ്വരം, ചെറുവത്തൂർ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. പലയിടങ്ങളിലും റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മുൻകരുതൽ നടപടികൾ തുടങ്ങി. ഇനിയും വെള്ളം ഉയരുകയാണെങ്കിൽ പുഴയോരത്ത് താമസിക്കുന്ന കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനും ഒരുക്കങ്ങളായിട്ടുണ്ട്.

നാളെ അവധി

കാസർഗോഡ്: ശക്തമായ മഴ തുടരുന്നതിനാൽ ഇന്ന് മദ്രസകൾ ഉൾപ്പടെയുള്ള മതപഠന കേന്ദ്രങ്ങൾക്കും ട്യൂഷൻ സ്ഥാപനങ്ങൾക്കും ഞായറാഴ്ച പ്രവർത്തിക്കാൻ സാധ്യതയുള്ള മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

ജോസ്

തൃശൂർ: റിട്ട. വില്ലേജ് ഓഫീസറും കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ആർത്താറ്റ് ചുങ്കത്ത് ഉതുപ്പു ജോസ്(79) അന്തരിച്ചു. സംസ്കാരം ഇന്ന് 4.30ന് ആർത്താറ്റ് ഹോളി ക്രോസ് പള്ളിയിൽ. കേരള എൻജിഒ ഫ്രണ്ട് മുൻ ജില്ലാ പ്രസിഡന്‍റും റവന്യൂ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും പേരകം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടറുമായിരുന്നു. ഭാര്യ: ഓമന (റിട്ട. സ്റ്റാഫ്, പേരകം സർവീസ് സഹകരണ ബാങ്ക്). മക്കൾ: ധന്യ, അരുണ്‍ (എൻജിനീയർ ബംഗളൂരു). മരുമക്കൾ: ബിനോയ് (ഗൾഫ്), സുരഭി, (സോഫ്റ്റ്‌വെയർ എൻജിനീയർ). സി.യു. ജോസിന്‍റെ നിര്യാണത്തിൽ കേരള കോണ്‍ഗ്രസ് തൃശൂർ ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ ജില്ലാ പ്രസിഡന്‍റ് സി.വി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.

കെ.എം. ജോസഫ്

ചേര്‍ത്തല: തണ്ണീര്‍മുക്കം പഞ്ചായത്ത് നാലാം വാര്‍ഡ് കോക്കമംഗലം കടവില്‍ കെ.എം. ജോസഫ് (മാതൃഭൂമി ബേബിച്ചേട്ടന്‍-87) അന്തരിച്ചു. സംസ്‌കാരം നാളെ 11ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം കോക്കമംഗലം സെന്‍റ് തോമസ് പള്ളിയില്‍. ഭാര്യ പരേതയായ അച്ചാമ്മ നെടുംകുന്നം പുതിയാപറമ്പില്‍ കുടുംബാംഗം. മക്കള്‍: മിനി ജോസഫ് (പ്രിന്‍സിപ്പല്‍, ലിയോ തേര്‍ട്ടീംന്ത് സ്‌കൂള്‍ ആലപ്പുഴ), പ്രിന്‍സ് ജോസഫ്, മനോജ് മാത്യു (മസ്‌കറ്റ്). മരുമക്കള്‍: ടോമിച്ചന്‍ വര്‍ഗീസ് പുത്തന്‍വീട്ടില്‍ (റിട്ട. എന്‍ജിനിയര്‍, ഫാക്ട്), ഡാനി ആന്‍റണി എള്ളുക്കുന്നേല്‍ കാഞ്ഞിരപ്പള്ളി (മസ്‌കറ്റ്). പരേതൻ ചേര്‍ത്തല പ്രസ്‌ക്ലബ്ബിന്‍റെ ആദ്യകാല പ്രസിഡന്‍റായിരുന്നു.

വി.ടി. ആന്‍റണി

നെയ്യാട്ടുശേരി: ഇളംപള്ളി വട്ടക്കുഴിയില്‍ വി.ടി. ആന്‍റണി (കൊച്ചുപ്പാപ്പന്‍-93) അന്തരിച്ചു. സംസ്‌കാരം നാളെ രണ്ടിന് നെയ്യാട്ടുശേരി സെന്‍റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ അച്ചാമ്മ നെടുംകുന്നം തത്തക്കാട്ട് കുടുംബാംഗം. മക്കൾ: റാണി തോമസ് (റിട്ട. ഹെഡ്മിസ്ട്രസ്), മിനി (അക്ഷയ സെന്‍റർ, മൂന്നിലവ്), ജോമോൻ (ജെ.ബി എന്‍റർപ്രൈസസ്, കോട്ടയം). മരുമക്കൾ: പരേതനായ തോമസ് മൈലാങ്കൽ (വാഴൂർ പഞ്ചായത്ത് മുൻ പ്രസിഡന്‍റ്), ഷിബി തോമസ് പുന്നത്താനിയിൽ (മൂന്നിലവ്), ട്രീസാ ജോം കാനറക്കാവുങ്കൽ (കുറുമ്പനാടം). മൃതദേഹം നാളെ രാവിലെ എട്ടിന് ഭവനത്തില്‍ കൊണ്ടുവരും. തുടര്‍ന്ന് ഒമ്പതു മുതല്‍ പള്ളി പാരിഷ്ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.

കെ.ജെ. തോമസ്

കരിങ്കുന്നം : കണിയാലിൽ കെ.ജെ. തോമസ് (79) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് കരിങ്കുന്നം സെന്‍റ് അഗസ്റ്റിൻസ് ക്നാനായ കത്തോലിക്കാ പള്ളി പാരീഷ് ഹാളിലെ ശുശ്രൂഷകൾക്കു സെമിത്തേരിയിൽ. ഭാര്യ സെലിൻ കരിങ്കുന്നം കുബ്ലാനിക്കൽ കുടുംബാംഗം. (റിട്ട. അധ്യാപിക, സെന്‍റ് അഗസ്റ്റിൻസ് എച്ച്എസ് കരിങ്കുന്നം). മക്കൾ: ജോസിൻ കെ. തോമസ് (ഓസ്ട്രേലിയ), കവിത (യുഎസ്എ), സംഗീത (ചവറ സിഎംഐ സ്കൂൾ, തുടങ്ങനാട്). മരുമക്കൾ: ജിജി വടക്കാറ്റുപുറം (കിടങ്ങൂർ), റോബിൻ ചെമ്മാച്ചേരിൽ (പുന്നത്തറ), ഫിലിപ്പ് എടാന്പുറത്ത് (കരിങ്കുന്നം). മൃതദേഹം നാളെ രാവിലെ ഒന്പതിന് ഭവനത്തിൽ കൊണ്ടുവരും. തുടർന്ന് 11 മുതൽ പള്ളി പാരീഷ്ഹാളിൽ പൊതുദർശനത്തിനു വയ്ക്കും.

ജോസഫ് അവിര

നെടുങ്കണ്ടം: വട്ടപ്പാറ തെക്കേക്കുറ്റ് ജോസഫ് അവിര (89) അന്തരിച്ചു. സംസ്‌കാരം നാളെ 11ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ചേമ്പളം സെന്‍റ് മേരീസ് പള്ളിയില്‍. ഭാര്യ പരേതയായ മറിയക്കുട്ടി കരിയിലക്കുളം കുടുംബാംഗം. മക്കള്‍: ജോസ് ജോസഫ് (പാമ്പാടുംപാറ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ്), സാലി, ജോഷി, ഡെയ്‌സി, ഷാന്‍റി, ബിനോയി. മരുമക്കള്‍: ജോമ കല്ലുംമ്മാക്കല്‍, മാത്തപ്പന്‍ തകിടിപ്പുറം, മാത്യു അത്തിക്കളം, സാലി നരിവേലിക്കുഴിയില്‍, സജി കാക്കനാട്ടില്‍, മിനി മറ്റത്തില്‍.

മാത്യു

രാജകുമാരി: കുംഭപ്പാറ പാറയിൽ മാത്യു (72)അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വീട്ടിൽ ആരംഭിച്ച് 4.15 ന് ഇടുക്കി രൂപതാ ബിഷപ് മാർ ജോൺ നെല്ലിക്കുന്നേലിന്‍റെ കാർമികത്വത്തിൽ രാജകുമാരി ദൈവമാതാ പള്ളിയിൽ. ഭാര്യ അനീസ് രാജകുമാരി കാക്കനാട്ട് കുടുംബാംഗം. മക്കൾ: ഷിന്‍റോ (മുരിക്കുംതൊട്ടി), ഫാ.ഷിജോ മാത്യു (വികാരി സെന്‍റ് കുര്യാക്കോസ് ഏലിയാസ് ചാവറ പള്ളി, ഡിൻങ്കി,പൂനൈ), ഷിജു, ഷീജ. മരുമക്കൾ: നീതു ആലനോലിക്കൽ (മുരിക്കുംതൊട്ടി), അനു മണിയാട്ട് (ഞാറക്കാട്), അരുൺ മംഗലശേരിൽ (രാജാക്കാട്).

ജോസ്

തൃശൂർ: റിട്ട. വില്ലേജ് ഓഫീസറും കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ആർത്താറ്റ് ചുങ്കത്ത് ഉതുപ്പു ജോസ്(79) അന്തരിച്ചു. സംസ്കാരം ഇന്ന് 4.30ന് ആർത്താറ്റ് ഹോളി ക്രോസ് പള്ളിയിൽ. കേരള എൻജിഒ ഫ്രണ്ട് മുൻ ജില്ലാ പ്രസിഡന്‍റും റവന്യൂ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും പേരകം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടറുമായിരുന്നു. ഭാര്യ: ഓമന (റിട്ട. സ്റ്റാഫ്, പേരകം സർവീസ് സഹകരണ ബാങ്ക്). മക്കൾ: ധന്യ, അരുണ്‍ (എൻജിനീയർ ബംഗളൂരു). മരുമക്കൾ: ബിനോയ് (ഗൾഫ്), സുരഭി, (സോഫ്റ്റ്‌വെയർ എൻജിനീയർ). സി.യു. ജോസിന്‍റെ നിര്യാണത്തിൽ കേരള കോണ്‍ഗ്രസ് തൃശൂർ ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ ജില്ലാ പ്രസിഡന്‍റ് സി.വി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.

മുഹമ്മദ് മൗലവി

എടക്കര : സംസ്ഥാന ജംഇയ്യത്തുൽ ഉലമ ജില്ലാ മുശാവറ അംഗവും നിലന്പൂർ താലൂക്ക് ജനറൽ സെക്രട്ടറിയുമായ മരുത വേങ്ങാപ്പാടം ചേരിക്കതൊടിക സി.ടി. മുഹമ്മദ് മൗലവി (65) അന്തരിച്ചു. ഭാര്യ: സുലൈഖ. മക്കൾ: ഫസിൽ, ഹബീബ് റഹ്മാൻ, ആയിഷ. മരുമക്കൾ: ജമാലുദീൻ സഖാഫി മൂത്തേടം, റാബിയ. കാടാച്ചിറ ഹസനിയ്യ ശരീ അത്ത് കോളജ് ജനറൽ സെക്രട്ടറി, മരുത റഹ്മാനിയ്യ അക്കാഡമി വർക്കിംഗ് പ്രസിഡന്‍റ്, മരുത ചക്കപ്പാടം മഹല്ല് പ്രസിഡന്‍റ്, എടക്കര താജുൽ ഉലമ ഇസ്‌ലാമിക് സെന്‍റർ വൈസ് പ്രസിഡന്‍റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

ജോയി

തിരുവമ്പാടി : പൊതുപ്രവർത്തകനും വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് മുൻ പ്രസിഡന്‍റുമായ തൊമരക്കാട്ടിൽ ടി.പി. ജോയി (70) അന്തരിച്ചു. സംസ്കാരം ഇന്ന് 5.45ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ. ഭാര്യ: ഫിൽസ (തേക്കുംകുറ്റി കൊളത്തനാൽ കുടുംബാംഗം). മക്കൾ: നിധിൻ, നിമിൻ. മരുമക്കൾ: ടീന കോഴിക്കോട്ടിൽ (നടവയൽ), അമിത ആനക്കല്ലേൽ (തിരുവമ്പാടി). സഹോദരങ്ങൾ: മാത്യു (ആനക്കാംപൊയിൽ), ജോണി (തിരുവമ്പാടി), ബാബു (തിരുവമ്പാടി മലനാട് മാർക്കറ്റിംഗ് സൊസൈറ്റി മുൻ പ്രസിഡന്‍റ്), സാലി ജോണിച്ചൻ കൂത്രപ്പള്ളിൽ (തൃശൂർ).

ഡേവിഡ്

കല്‍പ്പറ്റ : കെഎസ്ഇബി റിട്ട. ചീഫ് എന്‍ജിനിയര്‍ മടിയൂര്‍ തൊണ്ടന്‍വേലില്‍ ടി.ജി. ഡേവിഡ് (80) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10ന് വീട്ടില്‍ ആരംഭിക്കുന്ന ശുശ്രൂഷകള്‍ക്കുശേഷം മീനങ്ങാടി സെന്‍റ് പീറ്റേഴ്‌സ് ആന്‍ഡ് പോള്‍സ് കത്തീഡ്രലില്‍. ഭാര്യ: പരേതയായ മേരി ചാക്കോ (ചെങ്ങന്നൂര്‍ പേരങ്ങാട്ട് കുടുംബാംഗം). മകള്‍: രേഷ്മ ഡേവിഡ് (യുഎസ്എ). മരുമകന്‍: ഗോപകുമാര്‍ മേനോന്‍ (യുഎസ്എ). സഹോദരങ്ങള്‍: ജോര്‍ജ് കോശി (യുഎസ്എ), സാലി ജോര്‍ജ് (റിട്ട. പ്രഫ., എന്‍ഐടി, കോഴിക്കോട്).

മേരി

പേരാവൂർ: വടക്കേമുളഞ്ഞനാൽ മേരി (92) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് കണ്ണൂർ പേരാവൂർ സെന്‍റ് ജോസഫ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ‌. പരേത മാടത്തിൽ പൊടിമറ്റം കുടുംബാംഗം. ഭർത്താവ്: പരേതനായ വി.ഡി. ജോസഫ്. മക്കൾ: ഗ്രേസി (റിട്ട. നവോദയ, എറണാകുളം), ആലീസ്, സെബാസ്റ്റ്യൻ (റിട്ട. സയന്‍റിസ്റ്റ്, ബംഗളൂരു), തങ്കച്ചൻ, ഫാ. മൈക്കിൾ (കോട്ടത്തറ ഇടവക വികാരി, മാനന്തവാടി രൂപത), കുഞ്ഞുമോൾ, നോബിച്ചൻ, ഫാ. ഡോ. ജിനു വടക്കേമുളഞ്ഞനാൽ (പ്രിൻസിപ്പൽ, ചെമ്പേരി വിമൽ ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ആൻഡ് റിസർച്ച്, വെമ്പുവ മാർ സ്ലീവ പള്ളി വികാരി). മരുമക്കൾ: സണ്ണി കാച്ചപ്പള്ളി (റിട്ട. ഇന്ത്യൻ ആർമി, എറണാകുളം), അപ്പച്ചൻ പാമ്പക്കൽ (ചരൾ), ഡോ. ശ്യാമള (റിട്ട. പ്രഫസർ, ഐഎസ്ഇസി ബംഗളൂരു), റെസി തെക്കേൽ, ബാബു പുളിക്കൽ (നെല്ലിക്കുറ്റി), ഷൈലജ (അധ്യാപിക, അങ്ങാടിക്കടവ് ഹൈസ്കൂൾ).

ഡോ. അനന്തപത്മനാഭൻ

കോയമ്പത്തൂർ : മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പരപ്പനാട് കോവിലകം അംഗവും കോയമ്പത്തൂരിലെ പ്രമുഖ ഡോക്ടറുമായ ഡോ. അനന്തപത്മനാഭൻ (82) അന്തരിച്ചു. കോയമ്പത്തൂർ ടാറ്റാബാദ്, ഹാട്ട്കോ കോളനി, 175, 7ാം സ്ട്രീറ്റിലെ താമസക്കാരനായിരുന്നു. കഴിഞ്ഞ 45 വർഷത്തിലേറെയായി ഇദ്ധേഹം കോയമ്പത്തൂരിൽ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞചെലവിൽ മനോരോഗ ചികിത്സ ലഭ്യമാക്കിയിരുന്നു. സംസ്കാരം നാളെരാവിലെ പത്തിന് കോയമ്പത്തൂർ ആവാരംപാളയം ഇലക്ട്രിക് ശ്മശാനത്തിൽ നടക്കും. ഭാര്യ: ഡോ. പാർവതി ആനന്ദ്. മക്കൾ: ശശിരേഖ (ചെന്നൈ), മനോജ് (കോയമ്പത്തൂർ). മരുമക്കൾ: സുരേഷ്, എഞ്ചിലിൻ.

ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ

കോയമ്പത്തൂർ : പ്രേഷിത പ്രോവിൻസിലെ പ്രേഷിത കോളജ് (ലിസ്യു ഭവൻ) ശരവണംപട്ടി അംഗമായ ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ (75) അന്തരിച്ചു. മൃതദേഹം ഇന്നുരാവിലെ ഏഴിനു മണ്ണുത്തിയിലെ പ്രേഷിതാരാമിൽ കൊണ്ടുവരും. രാവിലെ ഒന്പതിനുപാലക്കാട് ഭാരതമാതാ ആശ്രമത്തിൽ എത്തിക്കും. രാവിലെ 10.30 നു സംസ്കാരചടങ്ങുകൾ ആരംഭിക്കും. 1950 ജൂലൈ 14നു തൃശൂർ പടവരാടാണ് ജനനം. 1974 മേയ് 16ന് ആദ്യവ്രതവാഗ്ദാനവും1979 മേയ് 16ന് നിത്യവ്രതവാഗ്ദാനവും 1983 മേയ് 13ന് പൗരോഹിത്യസ്വീകരണവും നടത്തി. കെനിയൻ മിഷനിലടക്കം വിവിധ മേഖലകളിൽ പ്രവർത്തിച്ചു. പ്രിയോർ, സുപ്പീരിയർ, യോഗാർഥികളുടെ റെക്ടർ, നവസന്യാസഭവനാംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. അസുഖങ്ങൾമൂലം ഏഴുവർഷത്തിലേറെയായി കിടപ്പിലായിരുന്നു.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

01-08-2026

ഷൂട്ടിംഗിനിടെ രശ്മിക മന്ദാനയ്ക്ക് ഗുരുതര പരിക്ക്

പുതിയ ചിത്രത്തിന്‍റെ നൃത്തച്ചുവടുകൾ ചിത്രീകരിക്കുന്നതിനിടയിൽ നടി രശ്മിക മന്ദാനയ്ക്ക് ഗുരുതര പരിക്ക്. ഷൂട്ടിംഗിനിടയിൽ വീണതിനെത്തുടർന്ന് നടിയുടെ ഇടുപ്പിനാണ് പരിക്കേറ്റത്.

അപകടത്തെ തുടർന്ന് ചിത്രീകരണം താത്കാലികമായി നിർത്തിവയ്ക്കുകയും, അണിയറപ്രവർത്തകർ ഉടൻ തന്നെ നടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പരിശോധനകൾക്ക് ശേഷം ആറാഴ്ചത്തെ വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.

പരിക്കിനെ തുടർന്ന് രശ്മിക അഭിനയിച്ചുകൊണ്ടിരുന്ന സിനിമയുടെ ചിത്രീകരണ ഷെഡ്യൂളുകളും ഒപ്പം മുപ്പതോള്ളം ബ്രാൻഡുകളുടെ പരസ്യ ചിത്രീകരണങ്ങളും തത്ക്കാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. സംഭവത്തിൽ രശ്മികയോ നടിയുടെ മാനേജ്മെന്‍റ് ടീമോ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവിട്ടിട്ടില്ല.

 

31-07-2026

സൂര്യയുടെ വിശ്വനാഥ് ആൻഡ് സൺസ്: ഓഡിയോ ലോഞ്ച് ഞാ‍‍യറാഴ്ച കോയമ്പത്തൂരിൽ

മിഴകത്തിന്‍റെ സൂപ്പർതാരം സൂര്യയും മലയാളികളുടെ പ്രിയപ്പെട്ട യുവനടി മമിത ബൈജുവും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം വിശ്വനാഥ് ആൻഡ് സൺസിന്‍റെ ഓഡിയോ ലോഞ്ച് ഞാ‍‍യറാഴ്ച കോയമ്പത്തൂരിൽ. വെങ്കി അറ്റ്ലൂരിയാണ് ചിത്രത്തിന്‍റെ സംവിധായകൻ. കോയമ്പത്തൂരിലെ ഹിന്ദുസ്ഥാൻ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലാണ് ഗംഭീരമായ ഓഡിയോ ലോഞ്ച്. നിർമാതാക്കളായ സിതാര എന്‍റർടൈൻമെന്‍റ്സ് സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജി.വി. പ്രകാശ് കുമാർ ആണ് സംഗീതസംവിധായകൻ.

മമിത ബൈജു നായികയായി എത്തുന്ന ചിത്രത്തിൽ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ആളവന്താൻ റിലീസ് ആയി 25 വർഷത്തിനുശേഷമാണ് രവീണ ടണ്ടൻ തമിഴ് സിനിമയിലേക്കു തിരിച്ചെത്തുന്നത്. സൂരറൈ പോട്ര് എന്ന ചിത്രത്തിനു ശേഷം സൂര്യയും ജി.വി. പ്രകാശ് കുമാറും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

ഓഗസ്റ്റ് 14-ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മധ്യവയസ്കനും പെൺകുട്ടിയും തമ്മിലുള്ള പ്രണയബന്ധത്തിന്‍റെ കഥ പറയുന്ന ചിത്രം, സ്വപ്നങ്ങളുടെയും വികാരങ്ങളുടെയും അപ്രതീക്ഷിത പ്രണയത്തിന്‍റെയും ഹൃദയസ്പർശിയായ യാത്ര എന്നാണ് അണിയറപ്രവർത്തകർ വിശേഷിപ്പിക്കുന്നത്. ഗജിനിയിലെ സൂര്യയുടെ ബിസിനസുകാരനായ കഥാപാത്രത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഇതിലെ 'സഞ്ജയ് വിശ്വനാഥ്' എന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നത്.

രാധികാ ശരത്കുമാർ, നാസർ, രഘു ബാബു, സുനിൽ റെഡ്ഡി, ഭവാനി ശ്രീ, വിവേക് ഹർഷ, കാളി വെങ്കട് തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

17-07-2026

ബോക്സ് ഓഫീസിൽ തരംഗമായി നോളന്‍റെ ദി ഒഡീസി

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് തിയേറ്ററുകളിലെത്തിയ ക്രിസ്റ്റഫർ നോളന്‍റെ ‘ദി ഒഡീസി’ മികച്ച പ്രതികരണങ്ങളുമായി പ്രദർശനം തുടരുകയാണ്. ഹോളിവുഡ് ഇതിഹാസ കാവ്യത്തെ നോളൻ തന്‍റെ തനത് ശൈലിയിൽ പുനരാവിഷ്കരിച്ചപ്പോൾ തിയേറ്ററുകളിൽ വലിയൊരു വിഷ്വൽ വിസ്മയമാണ് ഒരുങ്ങിയിരിക്കുന്നത്.

പ്രശസ്ത താരം മാറ്റ് ഡാമൻ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ ആനി ഹാതവേ, ടോം ഹോളണ്ട്, റോബർട്ട് പാറ്റിൻസൺ, സെൻഡയ എന്നിവരടങ്ങുന്ന വൻ താരനിരയാണ് അണിനിരക്കുന്നത്. നോളന്‍റെ തനത് ശൈലിയിലുള്ള കഥപറച്ചിലും അത്യന്തം ആകാംഷ നിറഞ്ഞ രംഗങ്ങളും കൊണ്ട് സമ്പന്നമായ ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഇതിനോടകം തന്നെ ബോക്സ് ഓഫീസിലും വലിയ ചലനങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു.

ഹോയ്റ്റ് വാൻ ഹോയ്റ്റെമയുടെ വിസ്മയിപ്പിക്കുന്ന ദൃശ്യഭംഗിയും ലുഡ്‌വിഗ് ഗൊറാൻസന്‍റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് മികച്ച ദൃശ്യാനുഭവം നൽകുന്നു. ചിത്രത്തിലെ വമ്പൻ യുദ്ധരംഗങ്ങളും ഗ്രാഫിക്സ് മികവും പ്രേക്ഷകരെ അങ്ങേയറ്റം ആവേശം കൊള്ളിക്കുന്നതാണെന്നാണ് തിയേറ്ററുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സാങ്കേതിക മികവിന്‍റെ കാര്യത്തിൽ നോളൻ ഈ ചിത്രത്തിനായി നടത്തിയ പരീക്ഷണങ്ങൾ അമ്പരപ്പിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഐമാക്സ് 70 എംഎം ക്യാമറ ഉപയോഗിച്ചാണ് അദ്ദേഹം 'ഒഡീസി' ചിത്രീകരിച്ചിരിക്കുന്നത്.

സൂം ലെൻസുകൾ പോലുമില്ലാത്ത, അതിഭീകരമായ ഭാരമുള്ള ഈ ക്യാമറയിൽ ഒരു ക്ലോസ്-അപ്പ് ഷോട്ട് എടുക്കണമെങ്കിൽ പോലും ആറോ ഏഴോ പേർ ചേർന്ന് ഇത് എടുത്തുപൊക്കി കഥാപാത്രങ്ങളുടെ തൊട്ടടുത്ത് കൊണ്ട് വെക്കേണ്ടി വന്നിരുന്നു.

പൂർണമായും ഡിജിറ്റൽ ഒഴിവാക്കി വീതിയേറിയ യഥാർഥ ഫിലിമിലാണ് സിനിമ ഷൂട്ട് ചെയ്തത്. ഇതിനായി ഉപയോഗിച്ച ഫിലിം റോളുകൾ നീട്ടിവെച്ചാൽ ഏതാണ്ട് 610 കിലോമീറ്റർ നീളം വരുമെന്നാണ് പുറത്തുവരുന്ന അവിശ്വസനീയമായ റിപ്പോർട്ടുകൾ.

പൂർണമായ '1570 ഫിലിം ഫോർമാറ്റിൽ' ലോകമെമ്പാടുമുള്ള വെറും 41 തിയേറ്ററുകളിൽ മാത്രമാണ് ഈ ചിത്രം പ്രദർശിപ്പിക്കുന്നത്. ബാക്കിയുള്ള ഐമാക്സ് തിയേറ്ററുകളിലെല്ലാം സിനിമ ഡിജിറ്റൽ ഫോർമാറ്റിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

നോളൻ സിനിമകളിൽ സാധാരണയായി കാണാറുള്ള വൈകാരികതയുടെ കുറവ് ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും, തിയേറ്ററിൽ നിന്ന് തന്നെ അനുഭവിച്ചറിയേണ്ട ഒരു അപൂർവ്വ വിഷ്വൽ വിസ്മയമാണ് ഈ ചിത്രമെന്ന് സിനിമാ ലോകം ഒരുപോലെ വിലയിരുത്തുന്നു.

27-07-2026

റോഷന്‍റെ പോലീസ് ഡയറി

റോഷന്‍ മാത്യു വീണ്ടും പോലീസ് വേഷത്തിലെത്തിയ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് എം. പദ്മകുമാർ സംവിധാനം ചെയ്ത ‘ഉയിര്‍’. സിഐ അന്‍ഷാദ് എന്ന യഥാര്‍ഥ പോലീസ് ഓഫീസറുടെ ഔദ്യോഗിക ജീവിതത്തിലെ ഒരു സംഭവത്തില്‍ നിന്നു രൂപപ്പെടുത്തിയതാണു തിരക്കഥ. ചിത്രത്തില്‍ പ്രൊബേഷന്‍ എസ്‌ഐ അജീബ് റഹ്‌മാനായി വേഷമിട്ട റോഷന്‍ സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.

ഈ സിനിമയിലേക്ക് അടുപ്പിച്ചത്..?

സംവിധായകന്‍ അയച്ചു തന്ന ഒരു ലേഖനത്തിലാണ് ഈ സിനിമയുടെ ആശയം ആദ്യം വായിച്ചത്. ഇതിന്‍റെ കഥാവിവരണം കേട്ടത് ഈ കേസ് യഥാര്‍ഥത്തില്‍ അന്വേഷിച്ച സിഐ അന്‍ഷാദില്‍ നിന്നാണ്. തന്‍റെ അനുഭവങ്ങള്‍ ഒാരോന്നും ഓര്‍ത്തെടുത്ത് അദ്ദേഹം പറഞ്ഞപ്പോള്‍ അതിലുള്ള ഇമോഷന്‍ എനിക്ക് അതേപോലെ കിട്ടി. എം. പദ്മകുമാറിനൊപ്പം ഒരു സിനിമ എന്നത് ഒരുപാടു നാളത്തെ ആഗ്രഹവുമായിരുന്നു.

‘ഉയിര്‍’ എന്ന ടൈറ്റില്‍..?

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

01-08-2026

ഓസീസ് മലയാളികളുമായി സംവദിക്കാൻ സജീവ് ജോസഫ്; മീറ്റ് ആൻഡ് ഗ്രീറ്റ് 19ന്

സിഡ്നി: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്ട്രേലിയ കേരള ചാപ്റ്റർ എൻഎസ്ഡബ്ല്യുവിന്‍റെ ആഭിമുഖ്യത്തിൽ ഇരിക്കൂർ എംഎൽഎ സജീവ് ജോസഫുമായി "മീറ്റ് ആൻഡ് ഗ്രീറ്റ്' പരിപാടി സംഘടിപ്പിക്കുന്നു.

കോൺഗ്രസിന്‍റെ ജനകീയ നേതാവും കേരള നിയമസഭയിലെ ശ്രദ്ധേയ സാന്നിധ്യവുമായ അദ്ദേഹത്തെ നേരിൽ കാണാനും സംവദിക്കാനുമുള്ള മികച്ച അവസരമാണ് പ്രവാസികൾക്കായി സിഡ്നിയിൽ ഒരുക്കുന്നത്.

സിഡ്നിയിലെ പരിപാടിയുടെ വിശദാംശങ്ങൾ

തീയതി: ഓഗസ്റ്റ് 19. സമയം: രാത്രി ഏഴ് മുതൽ ഒമ്പത് വരെ. സ്ഥലം: സിഡ്നി, എൻഎസ്ഡബ്ല്യു (കൃത്യമായ വേദി പിന്നീട് അറിയിക്കുന്നതാണ്).

സിഡ്നിയിലെ പരിപാടിക്ക് പുറമെ, മെൽബണിൽ നടക്കുന്ന ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലും സജീവ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കുന്നുണ്ട്.

ഈ മാസം 16ന് വൈകുന്നേരം അഞ്ചിന് മെൽബണിലെ ഗോൾഡൻ കാസിൽ ഫംഗ്ഷൻ സെന്‍ററിലാണ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.

സജീവ് ജോസഫിനെ സിഡ്നിയിലെ ഇന്ത്യൻ സമൂഹത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അതിയായ അഭിമാനമുണ്ടെന്ന് ഐഒസി കമ്മറ്റി അറിയിച്ചു.

എല്ലാ കോൺഗ്രസ് സ്നേഹികളെയും പ്രവാസി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: +61 426 848 390, +61 470 483 697.

01-08-2026

സമൂഹനന്മയ്ക്കായി ഐക്യത്തോടെ മുന്നേറണം: സുലൈമാൻ മാസ്റ്റർ-

ദോഹ: പൂനൂരിന്‍റെ പാരമ്പര്യമായ സഹവർത്തിത്വവും സാഹോദര്യവും നിലനിർത്തുന്നതിനും സമൂഹക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി പാസ് പ്രവർത്തകർ സജീവമായി മുന്നിട്ടിറങ്ങണമെന്ന് സുലൈമാൻ മാസ്റ്റർ പറഞ്ഞു.

ഹ്രസ്വ സന്ദർശനത്തിനായി ഖത്തറിലെത്തിയ അദ്ദേഹം, കോഴിക്കോട് ജില്ലയിലെ പൂനൂർ നിവാസികളുടെ കൂട്ടായ്മയായ പൂനൂർ അസോസിയേഷൻ ഫോർ സോഷ്യൽ സർവീസസ് (പാസ് ഖത്തർ) സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു.

സമൂഹത്തിലെ ഐക്യവും പരസ്പര സഹകരണവും ഏറെ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടായ്മ കൂടുതൽ ശക്തിപ്പെടുത്തി സമൂഹത്തിന്‍റെ നന്മയ്ക്കായി പ്രവർത്തിക്കാൻ പാസ് പ്രവർത്തകർ നേതൃത്വം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സഹവർത്തിത്വത്തിനും സാഹോദര്യത്തിനും പേരുകേട്ട നാടാണ് പൂനൂരെന്നും ഈ മഹത്തായ പാരമ്പര്യം വരും തലമുറകളിലേക്കും കൈമാറാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും സുലൈമാൻ മാസ്റ്റർ ഓർമിപ്പിച്ചു.

സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരേ കൂട്ടായ പ്രവർത്തനം ശക്തമാക്കേണ്ടതിന്‍റെ ആവശ്യകതയും യോഗം ചർച്ച ചെയ്തു. ഖത്തറിന്‍റെ മുൻ ഭരണാധികാരിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി പ്രാർഥന നടത്തി.

2026 സെപ്റ്റംബർ 17ന് കുടുംബ സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അഡ്വൈസറി ബോർഡ് ചെയർമാൻ അസ്ഹർ അലി യോഗം ഉദ്ഘാടനം ചെയ്തു. കലാം അവേലം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷഫീഖ് ഷംറാസ് സ്വാഗതവും സെക്രട്ടറി ആഷിഖ് ഹാഫിൽ നന്ദിയും പറഞ്ഞു.

സി.പി. ഷംസീർ, മൻസിബ് പഴയേടത്ത്, ഹാരിസ് പൂക്കോട്, അഫ്നാസ് ഉണ്ണികുളം, സുബൈർ കാന്തപുരം, മുബാഷിർ ചിറക്കൽ, ജുനൈദ്, അർഷാദ് അലി, വി.എം. ഷഹ്സാദ്, നഹ്യാൻ അബ്ദുൽ ഹക്കീം, കരീം കെ.പി., സവാദ് ഡോക്ടർ, ജംഷിദ് കോളിക്കൽ, മുഹമ്മദ് ശിഹാബ്, നഈം, വി.ഒ.ടി. ജാസിം റഹ്മാൻ എന്നിവർ സംസാരിച്ചു.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

01-08-2026

ഷിക്കാഗോ സെന്‍റ് മേരീസ് ദേവാലയത്തിൽ തിരുനാൾ

ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്‍റെ സ്വർഗാരോപണ തിരുനാൾ ദർശനത്തിരുനാളായി ഓഗസ്റ്റ് രണ്ട് മുതൽ ഒമ്പത് വരെ ഭക്തി സാന്ദ്രമായ തിരുക്കർമങ്ങളോടെയും വൈവിധ്യമാർന്ന പരിപാടികളോടെയും വിപുലമായി ആഘോഷിക്കുന്നു.

ഇടവകയുടെ സ്ഥാപനം മുതൽ കഴിഞ്ഞ 15 വർഷം ഈ ഇടവകയ്ക്ക് നേതൃത്വം നൽകിയ പാരീഷ് എക്സിക്യൂട്ടീവ് ആണ് ഈ വർഷത്തെ തിരുന്നാളിന് ചുക്കാൻ പിടിക്കുന്നത്.

അവരോടൊപ്പം 10 കൂടാരയോഗത്തിൽ നിന്നുള്ള നൂറുകണക്കിന് കുട്ടികളും യുവജനങ്ങളും മറ്റു ഇടവക ജനങ്ങളും തിരുന്നാളിനോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾക്കായി മാസങ്ങളായി തയ്യാറെടുപ്പിലാണ്.

ഈ മാസം രണ്ടിന് രാവിലെ പത്തിനുള്ള കുർബാനയ്ക്ക് ശേഷം ഇടവക വികാരി ഫാ. സിജു മുടക്കോടിൽ പതാക ഉയർത്തുന്നതോടെ തിരുന്നാളിന് തുടക്കമാകും.

ബർമിംഗ്ഹാം (യുകെ) ക്രൈസ്റ്റ് ദി കിംഗ് ക്നാനായ മിഷൻ വികാരി ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ മുഖ്യ കാർമികത്വം വഹിക്കുന്ന ഈ വി. കുർബാനയിൽ ഷിക്കാഗോ രൂപത ചാൻസലർ ഫാ. ജോൺസൺ കോവൂർപുത്തൻപുരയിൽ വചന സന്ദേശം നൽകും.

ആറിന് ഇടവകയിൽ നിന്നും മരിച്ചുപോയവരുടെ ഓർമദിനമായി ആചരിക്കും. വൈകുന്നേരം ആറിന് സെമിത്തേരി സന്ദർശനവും ഏഴിന് അസിസ്റ്റന്‍റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയുടെ മുഖ്യ കാർമികത്വത്തിൽ മരിച്ച വിശ്വാസികക്ക് വേണ്ടിയുള്ള ദിവ്യബലി അർപ്പിക്കും.

ഏഴിന് വൈകുന്നേരം ആറിന് ഷിക്കാഗോ രൂപത യൂത്ത് അപ്പൊസ്‌തലെറ്റ് ഡയറക്ടർ ഫാ. മെൽവിൻ പോൾ ഇംഗ്ലീഷിൽ ഉള്ള കുർബാനക്കും വചന സന്ദേശത്തിനും നേതൃത്വം നൽകും. തുടർന്ന് 7:30 മുതൽ വിവിധ കൂടാരയോഗങ്ങളുടെയും പ്രസുദേന്തിമാരുടെയും നേത്രുത്വത്തിൽ ഉള്ള കലാമേള.

എട്ടിന് വൈകുന്നേരം 5.30ന് ബെൻസൻവിൽ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക ഫൊറോനാ ഇടവക വികാരി ഫാ. എബ്രഹാം കളരിക്കൽ മുഖ്യകാർമികനായിട്ടുള്ള ദിവ്യബലിയിൽ ക്നാനായ റീജിയൺ ഡയറക്ടറും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാൽ വചനസന്ദേശം നൽകും.

തുടർന്നു കപ്ലോൻ വാഴ്ച. രാത്രി 7.30 മുതൽ ഇടവക മിനിസ്ട്രികൾ അവതരിപ്പിക്കുന്ന കലാസന്ധ്യയും ഇടവകയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന മെഗാ സ്കിറ്റും. പ്രധാന തിരുന്നാൾ ദിവസമായ ഓഗസ്റ്റ് ഒമ്പതിന്, ആലുവ മംഗലപ്പുഴ മേജർ സെമിനാരി പ്രഫസർ ഫാ. ജിജോ നെല്ലിക്കാകണ്ടത്തിലിന്‍റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുന്നാൾ റാസ.

തിരുഹൃദയ ദാസസമൂഹം സുപ്പീരിയർ ഫാ. ജോസ് കണ്ണുവെട്ടിയേൽ വചനസന്ദേശം നൽകും. ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ, ഫാ. എബ്രഹാം കടുതൊടിൽ എന്നിവർ സഹ കാർമ്മികരായിരിക്കും. തുടർന്ന് പരിശുദ്ധ കന്യാമറിയത്തിന്‍റെയും മറ്റു വിശുദ്ധരുടെയും രൂപങ്ങൾ സംവഹിച്ചുകൊണ്ടുള്ള തിരുന്നാൾ പ്രദക്ഷിണം നടക്കും. തുടർന്ന് ലേലവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

 

01-08-2026

ജർമനിയിലെ ജീസസ് യൂത്തിന് 20 വയസ്; "ലുമെൻ 2026' ജൂബിലി കോൺഫറൻസിന് വാലൻഡാറിൽ തുടക്കം

ബെർലിൻ: ജർമനിയിലെ ജീസസ് യൂത്ത് അപ്പസ്തോലിക് പ്രസ്ഥാനത്തിന്‍റെ 20 വർഷത്തെ മിഷൻ പ്രവർത്തനങ്ങളുടെ സ്മരണ പുതുക്കിക്കൊണ്ട് ദേശീയ ജൂബിലി കോൺഫറൻസ് "ലുമെൻ 2026' ജർമനിയിലെ ഷോൺസ്റ്റാറ്റ്, വാലൻഡാറിൽ നടക്കുന്നു.

ജർമനിയിലെയും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെയും 500-ഓളം പ്രതിനിധികൾ പങ്കെടുക്കുന്ന ഈ നാല് ദിവസത്തെ ആത്മീയ സംഗമത്തിൽ കുട്ടികൾക്കും യുവാക്കൾക്കും കുടുംബങ്ങൾക്കും പ്രത്യേക പരിപാടികൾ ഒരുക്കിയിട്ടുണ്ട്.

"നിങ്ങളുടെ വെളിച്ചം മനുഷ്യരുടെ മുൻപിൽ പ്രകാശിക്കട്ടെ' (മത്തായി 5:16) എന്ന തിരുവചനത്തെ ആസ്പദമാക്കി "Receive, Renew, Radiate' എന്ന പ്രമേയത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

വിശുദ്ധ കുർബാന, ആരാധന, ഗാനശുശ്രൂഷ, ആത്മീയ പ്രഭാഷണങ്ങൾ, അനുഭവസാക്ഷ്യങ്ങൾ, പ്രാർത്ഥനാ സമ്മേളനങ്ങൾ എന്നിവ പരിപാടികളുടെ ഭാഗമാണ്.

1985-ൽ കേരളത്തിൽ ആരംഭിച്ച് പരിശുദ്ധ സിംഹാസനത്തിന്‍റെ അംഗീകാരം നേടിയ ജീസസ് യൂത്ത് പ്രസ്ഥാനത്തിന്‍റെ ദിനചര്യ പ്രാർത്ഥന, ദൈവവചനം, കൂദാശകൾ, സഹവാസം, സുവിശേഷവത്കരണം, പാവങ്ങളോടുള്ള പ്രതിബദ്ധത എന്നീ ആറു ആത്മീയ തൂണുകളെ ആസ്പദമാക്കിയാണ് സമ്മേളനത്തിലെ വിവിധ സെഷനുകൾ.

കോളോൺ അതിരൂപതയുടെ സഹായമെത്രാൻ ഡോ. ഡൊമിനിക്കസ് ഷ്വാഡർലാപ്പ്, ജീസസ് യൂത്ത് ഇന്‍റർനാഷണൽ ഡയറക്ടർ ഓഫ് ഫോർമേഷൻ മനോജ് സണ്ണി, മുൻ ഇന്‍റർനാഷണൽ കോഓർഡിനേറ്റർ ജോർജ് ദേവസി, പ്രഫസർ ഡോ. ബീന മനോജ്, എഡിഎഫ് ഇന്‍റർനാഷണലിലെ സോഫിയ കൂബി, കത്തോലിക്കാ അക്കാദമിക് ഡോ. ജസ്റ്റിൻ അരിക്കൽ എന്നിവർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർ സമ്മേളനത്തിൽ ക്ലാസുകൾക്കും ശുശ്രൂഷകൾക്കും നേതൃത്വം നൽകും.

ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിൽ സമ്മേളന വേദിയിൽ നിന്ന് മാധ്യമപ്രവർത്തകർക്കും പൊതുജനങ്ങൾക്കും പ്രമുഖരുമായി അഭിമുഖങ്ങൾ നടത്തുന്നതിനും പരിപാടികൾ റിപ്പോർട്ട് ചെയ്യുന്നതിനും അവസരമുണ്ടാകും.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി jesusyouth.de/lumen2026 സന്ദർശിക്കാവുന്നതാണ്.

01-08-2026

ഓസീസ് മലയാളികളുമായി സംവദിക്കാൻ സജീവ് ജോസഫ്; മീറ്റ് ആൻഡ് ഗ്രീറ്റ് 19ന്

സിഡ്നി: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്ട്രേലിയ കേരള ചാപ്റ്റർ എൻഎസ്ഡബ്ല്യുവിന്‍റെ ആഭിമുഖ്യത്തിൽ ഇരിക്കൂർ എംഎൽഎ സജീവ് ജോസഫുമായി "മീറ്റ് ആൻഡ് ഗ്രീറ്റ്' പരിപാടി സംഘടിപ്പിക്കുന്നു.

കോൺഗ്രസിന്‍റെ ജനകീയ നേതാവും കേരള നിയമസഭയിലെ ശ്രദ്ധേയ സാന്നിധ്യവുമായ അദ്ദേഹത്തെ നേരിൽ കാണാനും സംവദിക്കാനുമുള്ള മികച്ച അവസരമാണ് പ്രവാസികൾക്കായി സിഡ്നിയിൽ ഒരുക്കുന്നത്.

സിഡ്നിയിലെ പരിപാടിയുടെ വിശദാംശങ്ങൾ

തീയതി: ഓഗസ്റ്റ് 19. സമയം: രാത്രി ഏഴ് മുതൽ ഒമ്പത് വരെ. സ്ഥലം: സിഡ്നി, എൻഎസ്ഡബ്ല്യു (കൃത്യമായ വേദി പിന്നീട് അറിയിക്കുന്നതാണ്).

സിഡ്നിയിലെ പരിപാടിക്ക് പുറമെ, മെൽബണിൽ നടക്കുന്ന ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലും സജീവ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കുന്നുണ്ട്.

ഈ മാസം 16ന് വൈകുന്നേരം അഞ്ചിന് മെൽബണിലെ ഗോൾഡൻ കാസിൽ ഫംഗ്ഷൻ സെന്‍ററിലാണ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.

സജീവ് ജോസഫിനെ സിഡ്നിയിലെ ഇന്ത്യൻ സമൂഹത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അതിയായ അഭിമാനമുണ്ടെന്ന് ഐഒസി കമ്മറ്റി അറിയിച്ചു.

എല്ലാ കോൺഗ്രസ് സ്നേഹികളെയും പ്രവാസി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: +61 426 848 390, +61 470 483 697.

31-07-2026

സെന്‍റ് ജോൺസ് അക്കാദമിയിൽ യുവജനോത്സവത്തിന് തുടക്കമായി

ന്യൂഡൽഹി: ഡൽഹി ജ്വാലാനഗറിലെ സെന്‍റ് ജോൺസ് അക്കാദമിയിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ യുവജനോത്സവമായ "ഉഡാൻ' പ്രശസ്ത നർത്തകിയും പത്മശ്രീ പുരസ്കാര ജേതാവുമായ ഗീതാ ചന്ദ്രൻ, ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ അമരേന്ദ്ര ഖട്വ എന്നിവരുടെ വിശിഷ്ട സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.

യുവജനങ്ങളുടെ കലാപരവും സാംസ്കാരികവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ചിരിക്കുന്ന ഈ മൂന്ന് ദിവസത്തെ മേളയിൽ വിവിധ കലാപരിപാടികളും മത്സരങ്ങളും സാംസ്കാരിക അവതരണങ്ങളും അരങ്ങേറും.

30-04-2026

മലയാളി നഴ്‌സിംഗ് വിദ്യാർഥി ബംഗളൂരുവിൽ മരിച്ചനിലയിൽ

ബംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥിയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്‍റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

01-08-2026

പുകവലിക്കാത്തവരിലും പടരുന്ന അദൃശ്യ വില്ലൻ: ശ്വാസകോശ അർബുദത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

"പുകവലി ആരോഗ്യത്തിന് ഹാനികരം' എന്ന മുന്നറിയിപ്പ് നാം എപ്പോഴും കാണാറുള്ളതാണ്. അതുകൊണ്ടുതന്നെ ശ്വാസകോശ അർബുദം എന്നത് പുകവലിക്കാർക്ക് മാത്രം വരുന്ന ഒരു രോഗമാണെന്നാണ് ഭൂരിഭാഗം ആളുകളുടെയും ധാരണ.

എന്നാൽ യാഥാർഥ്യം അതല്ല. ജീവിതത്തിലൊരിക്കൽ പോലും പുകവലിക്കാത്ത പതിനായിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും ഈ രോഗത്തിന് ഇരയാകുന്നത്. ശരീരത്തിലെ ശ്വാസകോശ കോശങ്ങൾ അനിയന്ത്രിതമായി വിഭജിച്ച് അസാധാരണമായ മുഴകളായി മാറുന്ന അവസ്ഥയാണിത്.

പ്രാരംഭഘട്ടത്തിൽ വലിയ ലക്ഷണങ്ങൾ കാണിക്കാത്തതിനാൽ ശബ്ദമില്ലാത്ത കൊലയാളി എന്നാണ് ഈ രോഗത്തെ വിശേഷിപ്പിക്കപ്പെടുന്നത്. രോഗം അവസാന ഘട്ടങ്ങളിൽ എത്തുമ്പോൾ മാത്രമാണ് പലപ്പോഴും രോഗം കണ്ടെത്തുന്നത്.

അതിനാൽ പുകവലിക്കപ്പുറമുള്ള ഇതിന്‍റെ അപകടസാധ്യതകളെക്കുറിച്ചും രോഗലക്ഷണങ്ങളെക്കുറിച്ചും കൃത്യമായി മനസിലാക്കേണ്ടത് അനിവാര്യമാണ്.

തിരിച്ചറിയാം പ്രാരംഭ ലക്ഷണങ്ങൾ

തുടക്കത്തിൽ നിസാരമെന്ന് തോന്നാമെങ്കിലും താഴെ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഗൗരവമായി കാണേണ്ടതുണ്ട്:

വിട്ടുമാറാത്ത ചുമ: രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്നതോ ദിവസങ്ങൾ കഴിയുംതോറും തീവ്രത കൂടുന്നതോ ആയ ചുമ.

കഫത്തിൽ രക്തത്തിന്‍റെ അംശം: ചുമയ്ക്കുമ്പോൾ കഫത്തിൽ രക്തം കാണുന്നത് അപകടസൂചനയാണ്.

കാരണമില്ലാത്ത ശ്വാസതടസവും കിതപ്പും: നിസാരമായ കാര്യങ്ങൾ ചെയ്യുമ്പോൾ പോലും പെട്ടെന്ന് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക.

കഠിനമായ നെഞ്ചുവേദന: ആഴത്തിൽ ശ്വാസമെടുക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ ചിരിക്കുമ്പോഴോ നെഞ്ചിൽ അനുഭവപ്പെടുന്ന അസ്വസ്ഥത.

ശബ്ദത്തിലെ വ്യത്യാസം: തൊണ്ടയിൽ അണുബാധയൊന്നുമില്ലാതെ തന്നെ ശബ്ദത്തിൽ പെട്ടെന്നുണ്ടാകുന്ന ഇടർച്ചയോ മാറ്റമോ.

കാരണമില്ലാതെ ഭാരക്കുറവും ക്ഷീണവും: ഭക്ഷണക്രമത്തിൽ മാറ്റമില്ലാതെ തന്നെ ശരീരഭാരം ഗണ്യമായി കുറയുന്നതും കടുത്ത തളർച്ചയും.

ആവർത്തിച്ചുണ്ടാകുന്ന അണുബാധകൾ: ന്യൂമോണിയ, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങൾ ഇടയ്ക്കിടെ വരുന്നത്.

പുകവലിക്കപ്പുറമുള്ള അപകടസാധ്യതകളും അദൃശ്യ കാരണങ്ങളും

പുകവലിക്കാത്ത വ്യക്തികളിൽ ശ്വാസകോശ അർബുദം ഉണ്ടാകുന്നതിന് പിന്നിൽ ഒട്ടനവധി മറഞ്ഞിരിക്കുന്ന കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പരോക്ഷ പുകവലി.

വീടുകളിലോ ജോലിസ്ഥലങ്ങളിലോ മറ്റുള്ളവർ വലിച്ചുവിടുന്ന പുക സ്ഥിരമായി ശ്വസിക്കുന്നത് രോഗസാധ്യത 20 മുതൽ 30 ശതമാനം വരെ വർധിപ്പിക്കുന്നു. പരിസ്ഥിതി മലിനീകരണമാണ് മറ്റൊരു പ്രധാന ഘടകം.

വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും പുറന്തള്ളുന്ന വിഷപ്പുകയും സൂക്ഷ്മകണികകളും വായുവിൽ കലരുന്നത് പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ ജീവിക്കുന്നവരുടെ ശ്വാസകോശാരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്.

ബാഹ്യാന്തരീക്ഷത്തിന് പുറമേ നാം വസിക്കുന്ന വീടുകൾക്കുള്ളിലെ വായുവും അപകടകാരിയായേക്കാം. മണ്ണിലും പാറകളിലും കണ്ടുവരുന്ന മണമോ നിറമോ ഇല്ലാത്ത റേഡോൺ എന്ന റേഡിയോ ആക്ടീവ് വാതകം വീടുകളിലെ വായുസഞ്ചാരമില്ലാത്ത മുറികളിൽ അടിഞ്ഞുകൂടുകയും ദീർഘകാലം ഇത് ശ്വസിക്കുന്നത് അർബുദത്തിന് വഴിവയ്ക്കുകയും ചെയ്യുന്നു.

ഇതിനുപുറമേ അസ്ബസ്റ്റോസ്, ആർസെനിക്, ക്രോമിയം, നിക്കൽ, ഡീസൽ പുക തുടങ്ങിയ അപകടകരമായ രാസവസ്തുക്കളുമായി തൊഴിൽശാലകളിൽ വെച്ചുണ്ടാകുന്ന നിരന്തര സമ്പർക്കം രോഗസാധ്യത ഇരട്ടിയാക്കുകയാണ് ചെയ്യുന്നത്.

കുടുംബത്തിലെ അർബുദ ചരിത്രവും ജനിതക വ്യതിയാനങ്ങളും കൂടിയാകുമ്പോൾ പുകവലി ശീലമില്ലാത്തവരിലും ശ്വാസകോശ അർബുദം പിടിപെടാനുള്ള സാധ്യത ഗണ്യമായി ഉയരുന്നു.

മുൻകൂട്ടിയുള്ള രോഗനിർണയവും ആധുനിക ചികിത്സയും

ഏതൊരു അർബുദത്തെയും പോലെ ശ്വാസകോശ അർബുദവും ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ പൂർണമായി ഭേദമാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

അതിനാൽ രോഗം മറ്റവയവങ്ങളിലേക്ക് പടരുന്നതിന് മുൻപ് കണ്ടെത്തിയാൽ ശസ്ത്രക്രിയ, ടാർഗെറ്റഡ് തെറാപ്പി, ഇമ്മ്യൂണോതെറാപ്പി തുടങ്ങിയ അത്യാധുനിക ചികിത്സാരീതികളിലൂടെ രോഗമുക്തി നേടാം.

ദീർഘകാലമായി പുകവലിക്കുന്നവരോ മറ്റ് ഉയർന്ന അപകടസാധ്യത ഉള്ളവരോ ആയ വ്യക്തികൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം "ലോ-ഡോസ് സിടി സ്കാൻ' പോലുള്ള മുൻകൂട്ടിയുള്ള പരിശോധനകൾ നടത്തുന്നത് അത്യന്താപേക്ഷിതമാണ്.

ലക്ഷണങ്ങൾ നിസാരമെന്ന് കരുതി അവഗണിക്കുന്നത് കാരണം രോഗം സങ്കീർണമാക്കും.

ശ്വാസകോശ ആരോഗ്യം സംരക്ഷിക്കാൻ ചില പടവുകൾ

ഓർക്കുക: ആരോഗ്യകരമായ ശ്വാസകോശം ദീർഘായുസിന്‍റെയും സമ്പൂർണ ആരോഗ്യത്തിന്‍റെയും അടിത്തറയാണ്.

ശ്വാസകോശ അർബുദ സാധ്യതകളിൽ നിന്ന് പൂർണമായി രക്ഷനേടാൻ പുകവലി ശീലം പൂർണമായി ഉപേക്ഷിക്കുകയും മറ്റുള്ളവർ വലിച്ചുവിടുന്ന പുക ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.

വീടുകൾക്കുള്ളിൽ ശുദ്ധവായു ലഭ്യമാകുന്ന രീതിയിൽ ജനലുകളും വാതിലുകളും തുറന്നിട്ട് കൃത്യമായ വായുസഞ്ചാരം ഉറപ്പാക്കുന്നത് റേഡോൺ പോലുള്ള അപകടകരമായ വാതകങ്ങൾ അടിഞ്ഞുകൂടുന്നത് തടയും.

രാസവസ്തുക്കളുമായി ഇടപഴകുന്ന തൊഴിൽമേഖലകളിൽ ഉള്ളവർ മാസ്കുകൾ ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണം.

ആന്‍റിഓക്‌സിഡന്‍റുകൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ദിനചര്യയിൽ ഉൾപ്പെടുത്തുന്നതും ക്രമമായ വ്യായാമം ശീലമാക്കുന്നതും ശ്വാസകോശ ശേഷി വർധിപ്പിക്കാൻ സഹായിക്കും.

ഇതിനെല്ലാമുപരി രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമയോ ശ്വാസതടസമോ അനുഭവപ്പെട്ടാൽ ലക്ഷണങ്ങൾ അവഗണിക്കാതെ ഉടൻ തന്നെ ഒരു ശ്വാസകോശ രോഗ വിദഗ്ധന്‍റെ സേവനം തേടേണ്ടതാണ്.

വിവരങ്ങൾ: ഡോ. ഗസൻഫെർ ഷെയ്ഖ് കെ.പി
കൺസൾട്ടന്‍റ് പൾമൊണോലോജിസ്റ്റ് ആസ്റ്റർ മിംസ് കോട്ടക്കൽ.

01-08-2026

പുകവലിക്കാത്തവരിലും പടരുന്ന അദൃശ്യ വില്ലൻ: ശ്വാസകോശ അർബുദത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

"പുകവലി ആരോഗ്യത്തിന് ഹാനികരം' എന്ന മുന്നറിയിപ്പ് നാം എപ്പോഴും കാണാറുള്ളതാണ്. അതുകൊണ്ടുതന്നെ ശ്വാസകോശ അർബുദം എന്നത് പുകവലിക്കാർക്ക് മാത്രം വരുന്ന ഒരു രോഗമാണെന്നാണ് ഭൂരിഭാഗം ആളുകളുടെയും ധാരണ.

എന്നാൽ യാഥാർഥ്യം അതല്ല. ജീവിതത്തിലൊരിക്കൽ പോലും പുകവലിക്കാത്ത പതിനായിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും ഈ രോഗത്തിന് ഇരയാകുന്നത്. ശരീരത്തിലെ ശ്വാസകോശ കോശങ്ങൾ അനിയന്ത്രിതമായി വിഭജിച്ച് അസാധാരണമായ മുഴകളായി മാറുന്ന അവസ്ഥയാണിത്.

പ്രാരംഭഘട്ടത്തിൽ വലിയ ലക്ഷണങ്ങൾ കാണിക്കാത്തതിനാൽ ശബ്ദമില്ലാത്ത കൊലയാളി എന്നാണ് ഈ രോഗത്തെ വിശേഷിപ്പിക്കപ്പെടുന്നത്. രോഗം അവസാന ഘട്ടങ്ങളിൽ എത്തുമ്പോൾ മാത്രമാണ് പലപ്പോഴും രോഗം കണ്ടെത്തുന്നത്.

അതിനാൽ പുകവലിക്കപ്പുറമുള്ള ഇതിന്‍റെ അപകടസാധ്യതകളെക്കുറിച്ചും രോഗലക്ഷണങ്ങളെക്കുറിച്ചും കൃത്യമായി മനസിലാക്കേണ്ടത് അനിവാര്യമാണ്.

തിരിച്ചറിയാം പ്രാരംഭ ലക്ഷണങ്ങൾ

തുടക്കത്തിൽ നിസാരമെന്ന് തോന്നാമെങ്കിലും താഴെ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഗൗരവമായി കാണേണ്ടതുണ്ട്:

വിട്ടുമാറാത്ത ചുമ: രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്നതോ ദിവസങ്ങൾ കഴിയുംതോറും തീവ്രത കൂടുന്നതോ ആയ ചുമ.

കഫത്തിൽ രക്തത്തിന്‍റെ അംശം: ചുമയ്ക്കുമ്പോൾ കഫത്തിൽ രക്തം കാണുന്നത് അപകടസൂചനയാണ്.

കാരണമില്ലാത്ത ശ്വാസതടസവും കിതപ്പും: നിസാരമായ കാര്യങ്ങൾ ചെയ്യുമ്പോൾ പോലും പെട്ടെന്ന് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക.

കഠിനമായ നെഞ്ചുവേദന: ആഴത്തിൽ ശ്വാസമെടുക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ ചിരിക്കുമ്പോഴോ നെഞ്ചിൽ അനുഭവപ്പെടുന്ന അസ്വസ്ഥത.

ശബ്ദത്തിലെ വ്യത്യാസം: തൊണ്ടയിൽ അണുബാധയൊന്നുമില്ലാതെ തന്നെ ശബ്ദത്തിൽ പെട്ടെന്നുണ്ടാകുന്ന ഇടർച്ചയോ മാറ്റമോ.

കാരണമില്ലാതെ ഭാരക്കുറവും ക്ഷീണവും: ഭക്ഷണക്രമത്തിൽ മാറ്റമില്ലാതെ തന്നെ ശരീരഭാരം ഗണ്യമായി കുറയുന്നതും കടുത്ത തളർച്ചയും.

ആവർത്തിച്ചുണ്ടാകുന്ന അണുബാധകൾ: ന്യൂമോണിയ, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങൾ ഇടയ്ക്കിടെ വരുന്നത്.

പുകവലിക്കപ്പുറമുള്ള അപകടസാധ്യതകളും അദൃശ്യ കാരണങ്ങളും

പുകവലിക്കാത്ത വ്യക്തികളിൽ ശ്വാസകോശ അർബുദം ഉണ്ടാകുന്നതിന് പിന്നിൽ ഒട്ടനവധി മറഞ്ഞിരിക്കുന്ന കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പരോക്ഷ പുകവലി.

വീടുകളിലോ ജോലിസ്ഥലങ്ങളിലോ മറ്റുള്ളവർ വലിച്ചുവിടുന്ന പുക സ്ഥിരമായി ശ്വസിക്കുന്നത് രോഗസാധ്യത 20 മുതൽ 30 ശതമാനം വരെ വർധിപ്പിക്കുന്നു. പരിസ്ഥിതി മലിനീകരണമാണ് മറ്റൊരു പ്രധാന ഘടകം.

വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും പുറന്തള്ളുന്ന വിഷപ്പുകയും സൂക്ഷ്മകണികകളും വായുവിൽ കലരുന്നത് പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ ജീവിക്കുന്നവരുടെ ശ്വാസകോശാരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്.

ബാഹ്യാന്തരീക്ഷത്തിന് പുറമേ നാം വസിക്കുന്ന വീടുകൾക്കുള്ളിലെ വായുവും അപകടകാരിയായേക്കാം. മണ്ണിലും പാറകളിലും കണ്ടുവരുന്ന മണമോ നിറമോ ഇല്ലാത്ത റേഡോൺ എന്ന റേഡിയോ ആക്ടീവ് വാതകം വീടുകളിലെ വായുസഞ്ചാരമില്ലാത്ത മുറികളിൽ അടിഞ്ഞുകൂടുകയും ദീർഘകാലം ഇത് ശ്വസിക്കുന്നത് അർബുദത്തിന് വഴിവയ്ക്കുകയും ചെയ്യുന്നു.

ഇതിനുപുറമേ അസ്ബസ്റ്റോസ്, ആർസെനിക്, ക്രോമിയം, നിക്കൽ, ഡീസൽ പുക തുടങ്ങിയ അപകടകരമായ രാസവസ്തുക്കളുമായി തൊഴിൽശാലകളിൽ വെച്ചുണ്ടാകുന്ന നിരന്തര സമ്പർക്കം രോഗസാധ്യത ഇരട്ടിയാക്കുകയാണ് ചെയ്യുന്നത്.

കുടുംബത്തിലെ അർബുദ ചരിത്രവും ജനിതക വ്യതിയാനങ്ങളും കൂടിയാകുമ്പോൾ പുകവലി ശീലമില്ലാത്തവരിലും ശ്വാസകോശ അർബുദം പിടിപെടാനുള്ള സാധ്യത ഗണ്യമായി ഉയരുന്നു.

മുൻകൂട്ടിയുള്ള രോഗനിർണയവും ആധുനിക ചികിത്സയും

ഏതൊരു അർബുദത്തെയും പോലെ ശ്വാസകോശ അർബുദവും ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ പൂർണമായി ഭേദമാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

അതിനാൽ രോഗം മറ്റവയവങ്ങളിലേക്ക് പടരുന്നതിന് മുൻപ് കണ്ടെത്തിയാൽ ശസ്ത്രക്രിയ, ടാർഗെറ്റഡ് തെറാപ്പി, ഇമ്മ്യൂണോതെറാപ്പി തുടങ്ങിയ അത്യാധുനിക ചികിത്സാരീതികളിലൂടെ രോഗമുക്തി നേടാം.

ദീർഘകാലമായി പുകവലിക്കുന്നവരോ മറ്റ് ഉയർന്ന അപകടസാധ്യത ഉള്ളവരോ ആയ വ്യക്തികൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം "ലോ-ഡോസ് സിടി സ്കാൻ' പോലുള്ള മുൻകൂട്ടിയുള്ള പരിശോധനകൾ നടത്തുന്നത് അത്യന്താപേക്ഷിതമാണ്.

ലക്ഷണങ്ങൾ നിസാരമെന്ന് കരുതി അവഗണിക്കുന്നത് കാരണം രോഗം സങ്കീർണമാക്കും.

ശ്വാസകോശ ആരോഗ്യം സംരക്ഷിക്കാൻ ചില പടവുകൾ

ഓർക്കുക: ആരോഗ്യകരമായ ശ്വാസകോശം ദീർഘായുസിന്‍റെയും സമ്പൂർണ ആരോഗ്യത്തിന്‍റെയും അടിത്തറയാണ്.

ശ്വാസകോശ അർബുദ സാധ്യതകളിൽ നിന്ന് പൂർണമായി രക്ഷനേടാൻ പുകവലി ശീലം പൂർണമായി ഉപേക്ഷിക്കുകയും മറ്റുള്ളവർ വലിച്ചുവിടുന്ന പുക ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.

വീടുകൾക്കുള്ളിൽ ശുദ്ധവായു ലഭ്യമാകുന്ന രീതിയിൽ ജനലുകളും വാതിലുകളും തുറന്നിട്ട് കൃത്യമായ വായുസഞ്ചാരം ഉറപ്പാക്കുന്നത് റേഡോൺ പോലുള്ള അപകടകരമായ വാതകങ്ങൾ അടിഞ്ഞുകൂടുന്നത് തടയും.

രാസവസ്തുക്കളുമായി ഇടപഴകുന്ന തൊഴിൽമേഖലകളിൽ ഉള്ളവർ മാസ്കുകൾ ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണം.

ആന്‍റിഓക്‌സിഡന്‍റുകൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ദിനചര്യയിൽ ഉൾപ്പെടുത്തുന്നതും ക്രമമായ വ്യായാമം ശീലമാക്കുന്നതും ശ്വാസകോശ ശേഷി വർധിപ്പിക്കാൻ സഹായിക്കും.

ഇതിനെല്ലാമുപരി രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമയോ ശ്വാസതടസമോ അനുഭവപ്പെട്ടാൽ ലക്ഷണങ്ങൾ അവഗണിക്കാതെ ഉടൻ തന്നെ ഒരു ശ്വാസകോശ രോഗ വിദഗ്ധന്‍റെ സേവനം തേടേണ്ടതാണ്.

വിവരങ്ങൾ: ഡോ. ഗസൻഫെർ ഷെയ്ഖ് കെ.പി
കൺസൾട്ടന്‍റ് പൾമൊണോലോജിസ്റ്റ് ആസ്റ്റർ മിംസ് കോട്ടക്കൽ.

25-07-2026

"യോ-യോ' ഡയറ്റിംഗ് എട്ടിന്‍റെ പണിയാകുമോ? അറിയേണ്ടതെല്ലാം

"യോ-യോ' ഡയറ്റിംഗും പോഷകക്കുറവും

അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് അഥവാ "യോ-യോ' ഡയറ്റിംഗ് സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.

പ്രധാന ഭക്ഷണം ഒഴിവാക്കുമ്പോൾ...

അവർ പലപ്പോഴും പ്രധാന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനാൽ, ഫാഡ് ഡയറ്റ് ഇനിപ്പറയുന്ന ലക്ഷണങ്ങൾക്ക് കാരണമായേക്കാം:

1. നിർജലീകരണം.
2. ബലഹീനതയും ക്ഷീണവും.
3. ഓക്കാനം, തലവേദന.
4. മലബന്ധം.
5. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തത.

ഡയറ്റിംഗിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ചു വസ്തുതകളുണ്ട്:

ഡയറ്റിംഗ് അപൂർവമായി മാത്രമേ വിജയിക്കാറുള്ളൂ. 95% ഭക്ഷണക്രമം പാലിക്കുന്നവരും ഒന്നു മുതൽ അഞ്ച് വർഷത്തിനുള്ളിൽ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കുന്നു.

അശാസ്ത്രീയമായ ഡയറ്റിംഗ് അപകടകരമാണ് എന്ന് പറയുന്നത് എന്തുകൊണ്ട്?

1. "യോ-യോ" ഡയറ്റിംഗ് അഥവാ ഫാഡ് ഡയറ്റിംഗ് മൂലം ശരീരഭാരം വർധിപ്പിക്കുക, കുറയ്ക്കുക, വീണ്ടെടുക്കുക എന്നിവയുടെ ആവർത്തിച്ചുള്ള പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു.

2. ഹൃദ്രോഗസാധ്യത വർധിച്ചതുൾപ്പെടെയുള്ള ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ, ദീർഘകാലം നിലനിൽക്കും.

3. മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുന്നു.

‘പട്ടിണി’ മോഡ് !

ഡയറ്റിംഗ് നിങ്ങളുടെ ശരീരത്തെ പട്ടിണി മോഡിലേക്ക് പ്രേരിപ്പിക്കുന്നു. അത് ശരീരത്തിന്‍റെ പല പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കിക്കൊണ്ട് തിരിച്ചു പ്രതികരിക്കുന്നു.

ഊർജം സംരക്ഷിക്കുന്നതിനുള്ള സാധാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നതുമൂലം സ്വാഭാവിക മെറ്റബോളിസം യഥാർഥത്തിൽ മന്ദഗതിയിലാകുന്നു.

പോഷകക്കുറവ്

ഡയറ്റിംഗ് പാലിക്കുന്നവർ പലപ്പോഴും പ്രധാനപ്പെട്ട പോഷകങ്ങൾ നഷ്ടപ്പെടുത്തുന്നു. ഡയറ്റിംഗ് പാലിക്കുന്നവർക്ക് പലപ്പോഴും വേണ്ടത്ര പോഷണം ലഭിക്കുന്നില്ല.

ഉദാഹരണത്തിന്... ഡയറ്റിംഗ് നോക്കുന്നവരിൽ കാൽസ്യത്തിന്‍റെ കുറവ് ഉണ്ടവാം. അവരിൽ ഓസ്റ്റിയോപൊറോസിസ്, സ്ട്രെസ് ഒടിവുകൾ, ഒടിഞ്ഞ എല്ലുകൾ എന്നിങ്ങനെയുള്ള അപകടസാധ്യതകളുണ്ട്.

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048. [email protected].

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ടസ് പുതിയ ഷോറും ഉദ്ഘാടന ചടങ്ങിൽ നടൻ ധ്യാൻ ശ്രീനിവാസൻ്റെ പ്രസംഗം
പാലായിലെ പ്രളയം; ആകാശ ദൃശ്യം
നിങ്ങളുടെ ബാങ്ക് അക്കൗണ്ട് സുരക്ഷിതമാണോ?
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up
 
1783420948_c10f99d5ddc1c0e1395e.jpg