ADVERTISEMENT

Close
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Special Banner
Videos

Deepika Editorial

Editorial

20-06-2026

ലക്ഷ്യം പുതുയുഗ കേരളം; ഇനി വേണ്ടത് ഇച്ഛാശക്തി

Editorial

19-06-2026

ഇന്ത്യക്കാരുടെ യുദ്ധം ജീവിക്കാനാണ്, തീരില്ല!

Editorial

18-06-2026

നീറ്റ്; പരീക്ഷപ്പേടിയിൽ വിറയ്ക്കുകയോ!

Editorial

17-06-2026

ഷിഗെല്ലയ്ക്കു മരുന്നുണ്ട് കെടുകാര്യസ്ഥതയ്ക്കില്ല

Editorial

16-06-2026

എണ്ണവിലയിടിഞ്ഞു, യുദ്ധചൂഷണം നിർത്തണം

Editorial

15-06-2026

പൂഴി പറപ്പിച്ചു തൂഫാൻ, വൻമരങ്ങളും വീഴണം

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Idukki

ജില്ലയില്‍ മഴ പിന്‍വാങ്ങി: ഡാമുകളും വരളുന്നു

തൊടുപുഴ: ശക്തിപ്രാപിച്ച കാലവര്‍ഷം ഏതാനും ദിവസം മാത്രം പെയ്ത ശേഷം ജില്ലയില്‍നിന്നു പിന്‍വാങ്ങി. ഇന്നലെ ജില്ലയിലെമ്പാടും പകല്‍ സമയം കനത്ത ചൂടാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയില്‍ മഴയുടെ അളവില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്.

ജൂണ്‍ ഒന്നു മുതല്‍ ആറു വരെ വിവിധ താലൂക്കുകളില്‍ ശരാശരി 27.59 മില്ലീമീറ്റര്‍ മഴ പെയ്തിരുന്നു. ഈ മാസം 12 മുതല്‍ 19 വരെ ഔദ്യോഗിക കണക്ക് പ്രകാരം 4.637 മില്ലീമീറ്ററാണ് ജില്ലയില്‍ ആകെ പെയ്ത ശരാശരി മഴ. തൊടുപുഴ താലൂക്കിലാണ് കൂടുതല്‍ മഴ ലഭിച്ചത്. ആകെ 72.6 മില്ലീമീറ്റര്‍. എട്ടുദിവസത്തെ ശരാശരി 9.075 മില്ലീ മീറ്ററാണ്. ഇടുക്കി താലൂക്കില്‍ ആകെ പെയ്തത് 44.8 മില്ലീ മീറ്റര്‍ മഴയാണ്. ശരാശരി 5.6 മില്ലീമീറ്റര്‍. കഴിഞ്ഞ എട്ടു ദിവസവും മഴ ലഭിച്ചത് ഇടുക്കി താലൂക്കില്‍ മാത്രമാണ്. തൊടുപുഴയില്‍ രണ്ടു ദിവസം മഴ പെയ്തില്ല.

ദിവസങ്ങളില്‍ ഏറ്റവും കുറവ് മഴ ലഭിച്ചത് ഉടുമ്പന്‍ചോല താലൂക്കിലാണ്. 0.5 മില്ലീമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. രണ്ടു ദിവസമാണ് മഴ ലഭിച്ചത്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്ന പീരുമേട് താലൂക്കില്‍ 7.8 മില്ലീമീറ്ററാണ് ഈ ദിവസങ്ങളില്‍ ആകെ പെയ്ത മഴ. ഇവിടെയും രണ്ടു ദിവസമാണ് മഴ ലഭിച്ചത്. ദേവികുളത്ത് 11.4 മില്ലീമീറ്റര്‍ മഴ പെയ്തു, നാലു ദിവസമാണ് മഴ ലഭിച്ചത്.

തൊടുപുഴ താലൂക്കില്‍ 18ന് 42 മില്ലീമീറ്റര്‍ മഴ പെയ്തിരുന്നു. എന്നാല്‍, അന്നു പീരുമേടും ഉടുമ്പന്‍ചോലയും ഉള്‍പ്പെടുന്ന ഹൈറേഞ്ചില്‍ മഴ പെയ്തില്ല. 19ന് ഇടുക്കിയില്‍ പെയ്ത 4.8 മില്ലീമീറ്ററാണ് ജില്ലയിലാകെ ലഭിച്ച മഴ. ജൂണ്‍ ആദ്യവാരം ഹൈറേഞ്ച്, ലോറേഞ്ച് വ്യത്യാസമില്ലാതെ കനത്ത മഴയാണ് ലഭിച്ചതെങ്കില്‍ മൂന്നാം ആഴ്ചയില്‍ അതിനു നേരേ വിപരീതമായി മഴയുടെ അളവു നന്നേ കുറഞ്ഞു.

ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെയുള്ള കണക്കുകളില്‍ ജില്ലയില്‍ 48 ശതമാനം മഴ കുറവാണ്. 456 മില്ലീമീറ്റര്‍ ലഭിക്കേണ്ടയിടത്ത് 237.6 മില്ലീമീറ്റര്‍ മാത്രമാണ് പെയ്തത്. സമീപ ജില്ലകളായ കോട്ടയത്തും പത്തനംതിട്ടയിലും മഴ സാധാരണ നിലയില്‍ ലഭിക്കുമ്പോഴാണ് ജില്ലയില്‍ മഴ കുറഞ്ഞത്.
ഇന്നലെ ജില്ലയില്‍ ഗ്രീന്‍ അലര്‍ട്ടായിരുന്നു. ഇന്ന് മഞ്ഞ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മൂന്നു ദിവസം 22 മുതല്‍ 24 വരെ ഗ്രീന്‍ അലര്‍ട്ടും. ജില്ലയിലെ മലയോര മേഖലയിലൂടെയുള്ള രാത്രിയാത്രയ്ക്കുള്ള നിരോധനം തുടരുകയാണ്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്ക്കുന്നതിനാലാണ് കരുതല്‍ നടപടി.

അണക്കെട്ടുകളില്‍ വെള്ളം കുറവ്

ജില്ലയിലെ വിവിധ അണക്കെട്ടുകളില്‍ വെള്ളത്തിന്‍റെ അളവും കുറവാണ്. മുല്ലപ്പെരിയാറില്‍ 113.35 അടിയാണ് ഇന്നലെ പകല്‍ 11വരെയുള്ള ജലനിരപ്പ്. ഇടുക്കി -2320.84, മാട്ടുപ്പെട്ടി - 1571.35, ആനയിറങ്കല്‍ - 1194.32, പൊന്മുടി - 690.90, കുണ്ടള - 1744.50, കല്ലാര്‍കുട്ടി- 452.95, ഇരട്ടയാര്‍ - 746.30, ലോവര്‍പെരിയാര്‍ - 248.30, കല്ലാര്‍ - 820.10 അടി എന്നിങ്ങനെയാണ് മറ്റ് അണക്കെട്ടുകളിലെ ജലനിരപ്പ്.

ലോവര്‍ പെരിയാറിലും, കല്ലാര്‍കുട്ടിയിലും മാത്രമാണ് 50 ശതമാനത്തിലേറെ വെള്ളമുള്ളത്. കല്ലാര്‍കുട്ടിയില്‍ 65.21 ശതമാനവും ലോവര്‍ പെരിയാറില്‍ 57.74 ശതമാനവും വെള്ളമുണ്ട്.
മാട്ടുപ്പെട്ടിയിലും കുണ്ടളയിലും ജലനിരപ്പ് ഏറെ താഴെയാണ്. മാട്ടുപ്പെട്ടിയില്‍ 10.30 ശതമാനവും കുണ്ടളയില്‍ 10.98 ശതമാനവുമാണ് ജലനിരപ്പ്.

Thiruvananthapuram

കാട്ടുപന്നി വീട്ടിൽക്കയറി വീട്ടമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചു

മുരുക്കുംപുഴ: പെരുങ്കുഴിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. പെരുങ്കുഴി നാലുമുക്ക് ചരിവിള വീട്ടിൽ ഗീത(55) യ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ അഞ്ചരയോടെ പ്രഭാത ഭക്ഷണം ഉണ്ടാക്കുന്നതിനിടയിൽ അടുക്കള വാതിലിൽ കൂടി അകത്ത് കടന്ന കാട്ടു പന്നി ഗീതയെ ആക്രമിച്ചത്.

ബഹളം കേട്ട് ഭർത്താവ് അശോകൻ വടിയുമായി ഓടിയെത്തിയപ്പോഴാണ് കാട്ടുപന്നി പുറത്തേക്ക് ചാടി രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഗീതയെ ആദ്യം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാലിന് ഏകദേശം 5 സെന്‍റിമീറ്ററോളം ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.

പത്തിലധികം തുന്നൽ ഇടേണ്ടി വന്നു. ഈ പ്രദേശത്ത് സാധാരണയായി കാട്ടുപന്നി ശല്യം ഉണ്ടാകാറില്ലെന്നും ആദ്യമായാണ് ഇത്തരമൊരു സംഭവം കേൾക്കുന്നതെന്നും നാട്ടുകാർ പറയുന്നു. ജനവാസ മേഖലയിൽ പന്നി ഇറങ്ങി വീട്ടമ്മയെ ആക്രമിച്ച സംഭവത്തിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്.

 

Kollam

വിസ്മയ തീരത്ത് കടലിന്‍റെ മക്കള്‍

കൊല്ലം: ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും മലയോരമേഖലയിലെ കർഷകർക്കും ആശ്വാസപ്രദമായ പദ്ധതികൾ നിറഞ്ഞ ആദ്യത്തെ ബജറ്റ് യുഡിഎഫ് സർക്കാർ അവതരിപ്പിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ തന്ത്രപരമായ ദേശീയ പ്രാധാന്യമുള്ള ഒരു ഏകീകൃത സാമ്പത്തിക മേഖലയായി സംയോജിപ്പിക്കുന്ന സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോറും അര്‍ത്തുങ്കല്‍ ബസിലിക്ക, അമ്പലപ്പുഴ ക്ഷേത്രം, കാക്കാഴം പള്ളി, മണ്ണാറശാല, കൃഷ്ണപുരം കൊട്ടാരം, മാതാ അമൃതാന്ദമയി മഠം, ഓച്ചിറ ക്ഷേത്രം തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി തീര്‍ഥാടന ടൂറിസം സര്‍ക്യൂട്ട് പദ്ധതി എന്നിവയും യുഡിഎഫ് സര്‍ക്കാരിന്‍റെ ആദ്യ ബജറ്റില്‍ പ്രഖ്യാപനം.

ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്‍ അവതരിപ്പിച്ച ബജറ്റില്‍ കടലിന്‍റെ മക്കള്‍ക്ക് മണ്ണെണ്ണ സബ്‌സിഡി വർധനവ് ഉള്‍പ്പെടെയുള്ള നിര്‍ണായക പ്രഖ്യാപനങ്ങളാണ് തീരദേശത്തിനായി മാറ്റിവച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കു വലിയ ആശ്വാസമേകി ബോട്ടുകള്‍ക്കുള്ള മണ്ണെണ്ണ സബ്‌സിഡി ലിറ്ററിന് 75 രൂപയായി ഉയര്‍ത്തി. വര്‍ഷങ്ങളായി തീരദേശത്ത് താമസിച്ചിട്ടും രേഖകളില്ലാത്ത പ്രശ്‌നത്തിന് പരിഹാരമായി, പട്ടയമില്ലാത്ത എല്ലാ തീരദേശവാസികള്‍ക്കും പട്ടയം നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.

മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി അവര്‍ക്കായി മാത്രം പ്രത്യേക ഭവന പദ്ധതി നടപ്പിലാക്കും. തീരദേശത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനൊപ്പം മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കും ഉപജീവനത്തിനും പൂര്‍ണ പിന്തുണ നല്‍കുകയാണ് പുതിയ പദ്ധതികളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അപകട ഇന്‍ഷ്വറന്‍സ് തുക പരിഷ്‌കരിക്കമെന്നുള്ള പ്രഖ്യാപനവും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് റെസ്‌ക്യൂ ബോട്ടുകളും വനിതകള്‍ക്ക് മത്സ്യവിപണനത്തിന് ഷീ സ്‌കൂട്ടറുകളും അനുവദിക്കുമെന്ന പ്രഖ്യാപനവും സര്‍ക്കാര്‍ മുന്നറിയിപ്പുള്ള ദിവസങ്ങളില്‍ മത്സ്യ ബന്ധനത്തിനു പോകാന്‍ കഴിയാത്ത ദിവസങ്ങളില്‍ വേദനം നല്‍കുമെന്ന പ്രഖ്യാപനവും ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി.

കോഴിമാംസ പ്രോസസിംഗ് പ്ലാന്‍റ്

കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കോട്ടുക്കലില്‍ മണിക്കൂറില്‍ 1000 കോഴികളെ പ്രോസസ് ചെയ്യാന്‍ ശേഷയുള്ള ആധുനിക കോഴിമാംസ പ്രോസസിംഗ് പ്ലാന്‍റും ഒരു പെറ്റ് ഫുഡ് ഫാക്ടറിയും ആരംഭിക്കും.

പോലീസ് സ്റ്റേഷൻ
പത്തനാപുരം മണ്ഡലത്തിൽ പട്ടാഴിയിൽ പോലീസ് സ്റ്റേഷൻ സ്ഥാപിക്കും.

മാരിടൈം മ്യൂസിയം

പുരാതന തുറമുഖമായ മുസിരിസ് മുതൽ പേരുകേട്ട ബേപ്പൂർ ഉരു നിർമ്മാതാക്കൾ വരെയും കൊല്ലം (ക്വായിലോൺ) ട്രേഡ് റൂട്ട് മുതൽ ആധുനിക കാലത്തെ വിഴിഞ്ഞം ആഴക്കടൽ തുറമുഖം വരെയും കേരളത്തിന് മാരിടൈം ചരിത്രത്തിൽ കേന്ദ്രസ്ഥാനമുണ്ട്. ഈ പൈതൃകം സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ജനങ്ങൾക്ക് ഇതേക്കുറിച്ച് അറിവ് നൽകുന്നതിനുമായി കേരളത്തിന്‍റെ സമുദ്രയാത്രാ ചരിത്രം, കപ്പൽ നിർമ്മാണ പാരമ്പര്യം, വാണിജ്യപൈതൃകം, കടൽമേഖലാ ജീവിത സംസ്കാരം എന്നിവയെ ഒരുമിപ്പിക്കുന്ന ഒരു അന്തർദേശീയ മാരിടൈം മ്യൂസിയം സ്ഥാപിക്കും.

സംവേദനാത്മക പ്രദർശനങ്ങൾ, പൗരാണിക രേഖകളുടെ ശേഖരങ്ങൾ, ഗവേഷണ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന കേരള മാരിടൈം ടൂറിസത്തിൻ്റെ അടിത്തറയായിരിക്കും ഇത്.

കേരളത്തെ മുൻനിര എക്കോണമിയും മാരിടൈം ലോജിസ്റ്റിക്‌സ് ഹബ്ബും ആയി മാറ്റുന്നതിനുള്ള സർക്കാരിന്‍റെ ലക്ഷ്യത്തിനു നിദർശനമായിരിക്കും ഈ മ്യൂസിയം. ഇതിനായി 50 കോടി രൂപ വകയിരുത്തുന്നു.

സതേൺ കേരളാ ഇക്കണോമിക് കോറിഡോർ

ലോകോത്തരമായ വിഴിഞ്ഞത്തെ ആഴക്കടൽ തുറമുഖം, തീരദേശത്തെ നിർണായക ധാതുസമ്പത്ത്, അപൂർവ ധാതുക്കളുടെ നിക്ഷേപങ്ങൾ, ബഹിരാകാശ - സാങ്കേതിക സ്ഥാപനങ്ങൾ, സമാനതകളില്ലാത്ത സാധ്യതകളുള്ള ഒരു ബ്ലൂ ഇക്കോണമി എന്നിങ്ങനെ സവിശേഷ ഘടകങ്ങൾഒത്തു ചേരുന്ന തെക്കൻ ജില്ലകളാണ് തിരുവനന്തപുരവും കൊല്ലവും ആലപ്പുഴയും. ഈ മൂന്ന് ജില്ലകളെയും തന്ത്രപരമായ ദേശീയ പ്രാധാന്യമുള്ള ഒരു ഏകീകൃത സാമ്പത്തിക മേഖലയായി സംയോജിപ്പിക്കുന്ന സതേൺ കേരളാ ഇക്കണോമിക് കോറിഡോർ സൃഷ്ടിക്കും.

ബ്ലൂ ഇക്കോണമി തലസ്ഥാനം

കൊല്ലത്തെ ധാതു സംസ്‌കരണത്തിന്‍റെ ഇന്ത്യയുടെ ബ്ലൂ ഇക്കോണമി തലസ്ഥാനമായി മാറ്റും. ഈ ആശയങ്ങൾ നടപ്പിലാക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഭരണപരവും നയപരവുമായ ഇടപെടലുകൾ എന്നിവയെക്കുറിച്ച് പഠിക്കുന്നതിന് ഒരു വിദഗ്ധ ഏജൻസി വഴി വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കും. റയർ എർത്ത് ആൻഡ് ക്രിട്ടിക്കൽ മിനറൽസ് കോറിഡോറിനായി 100 കോടി രൂപയും സതേൺ കേരളാ ഇക്കണോമിക് കോറിഡോറി നായി 50 കോടി രൂപയും വകയിരുത്തുന്നു.

ഫിഷറീസ് സബ് പ്ലാൻ

മത്സ്യ ലഭ്യതയിലുള്ള കുറവ്, കാലാവസ്ഥാ വ്യതിയാനം, തൊഴിലിടങ്ങളിലെ അപകടങ്ങൾ, ഉയർന്ന ഇന്ധനവില, വിലയിലെ അസ്ഥിരത എന്നിവ മൂലം മത്സ്യ മേഖലയും മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിലാണ്. പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾ കഴിഞ്ഞാൽ ഏറ്റവും വിഭാഗത്തിന് പദ്ധതി പിന്നോക്കാവസ്ഥയിലുള്ള നിർവ്വഹണത്തിൽ ഒരു ഫിഷറീസ് സബ് പ്ലാൻ ആവിഷ്കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും നിലവിലെ അപകട ഇൻഷുറൻസ് തുക പരിഷ്കരിക്കും. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും വിദേശ പഠനത്തിനും സഹായം നൽകും. വേഗത്തിലുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് റെസ്ക്യൂ ബോട്ടുകളും വനിതകൾക്ക് മത്സ്യ വിപണനത്തിന് സഹായകമായി ഷീ സ്കൂ‌ട്ടറുകളും അനുവദിക്കും. മിഷൻ സമുദ്രയുടെ ഭാഗമായി പോർട്ട്സിറ്റിയുമായി ബന്ധപ്പെട്ട തൊഴിൽ മേഖലകളിൽ പ്രത്യേക പരിഗണനയും ഉറപ്പാക്കും.

മണ്ണെണ്ണ സബ്സിഡി, തീരദേശക്ഷേമം

മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണയ്ക്കു നൽകിവരുന്ന സബ്‌സിഡി 75 രൂപയായി വർധിപ്പിക്കുന്നു. കടലിന്‍റെ അവകാശം കടലിന്‍റെ മക്കൾക്ക് ഉറപ്പുവരുത്തുന്ന നടപടികൾ സ്വീകരിക്കും. കേരളത്തിലെ മത്സ്യബന്ധന മേഖലയിലെ പിന്നാക്കാവസ്ഥയിലുള്ള വരെയും ഉയർത്തിക്കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കും. മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക ഭവന നടപ്പാക്കും. മത്സ്യത്തൊഴിലാളി മേഖലകളിൽ കൂടുതൽ വൈവിധ്യമാർന്ന തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കാനും, മത്സ്യത്തൊഴിലാളി സമൂഹത്തിന് മറ്റു തൊഴിൽ മാർഗങ്ങൾ കണ്ടെത്താനുമുള്ള പരിശീലന പരിപാടികൾ ആരംഭിക്കും.

സ്വയം മത്സ്യതൊഴിലാളി മേഖലയിലെ സ്ത്രീകൾക്ക് തൊഴിലിനായി സെൽഫ് ഹെൽപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കാൻ ആവശ്യമായ സഹായം ലഭ്യമാക്കും. പട്ടയം ലഭിച്ചിട്ടില്ലാത്ത എല്ലാ തീരദേശ നിവാസികൾക്കും പട്ടയം ലഭ്യമാക്കും. സർക്കാർ മുന്നറിയിപ്പ് പ്രകാരം മത്സ്യബന്ധനത്തിന് പോകാൻ സാധിക്കാത്ത ദിവസങ്ങളിൽ മത്സ്യത്തൊഴിലാളി കൾക്ക് വേതന സഹായം ലഭ്യമാക്കും. ഹൈടെക് ഫിഷ് നഴ്സറികൾക്കും, അലങ്കാര മത്സ്യകൃഷിക്കുമായി സർക്കാർ പ്രോത്സാഹനം നൽകും.

മലയോര കർഷക ക്ഷേമം

മലയോര മേഖലയിൽ ബഹുവിള കൃഷി രീതി പ്രോത്സാഹിപ്പിക്കും. നിർമ്മാണം നടത്തും. ഇതിനായി ആവശ്യമായ നിയമനിർമാണം നടത്തും. മലയോര മേഖലയിൽ പട്ടയവിതരണത്തിന് തടസമായിട്ടുള്ള എല്ലാ പ്രശ്നങ്ങൾക്കും സമയബന്ധിതമായി പരിഹാരം കാണും. കോടതികേസുകൾ പെട്ടെന്നു തീർപ്പാക്കി കർഷക താല്പര്യം സംരക്ഷിച്ച് പട്ടയ വിതരണം പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കും.

കോസ്റ്റല്‍ കെയര്‍ യൂണിറ്റുകള്‍

തീരദേശ മേഖലയിലെ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനായി പ്രത്യേക കോസ്റ്റല്‍ കെയര്‍യൂണിറ്റുകള്‍ സ്ഥാപിച്ച് ചികിത്സ ഉറപ്പാക്കും

മലയോരമേഖലയ്ക്ക് ആശ്വാസം

വനം-വന്യജീവി സംരക്ഷണപ്രവർത്തനങ്ങൾക്കായി 243.80 കോടി രൂപ വകയിരുത്തുന്നു. സംസ്ഥാനത്ത് മലയോര കർഷകരും മറ്റു ജനങ്ങളും വന്യജീവി ആക്രമണങ്ങളുടെ ഭീഷണിയിലാണ്. കേരള ത്തിലെ കടുവ, പുലി എന്നിവയുടെ ശാസ്ത്രീയ സെൻസസ് നടത്തി അവയെ മാറ്റി പാർപ്പിക്കുന്നതിനുളള നിയമ വിധേയമായ നടപടി സ്വീകരിക്കും.

വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനായി ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തും. ഇതിനായി ആകെ 192.20 കോടി രൂപ വകയിരുത്തുന്നു. ആർആർടി സംഘത്തെ വന്യജീവി ശല്യം ഏറെ രൂക്ഷമായ പ്രദേശങ്ങളിൽ കൂടുതൽ സ്വീകരിക്കും.

കശുവണ്ടി, കയർ, കരകൗശലം

കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധി പരിഹരിക്കാൻ സമഗ്ര പാക്കേജിനു രൂപം നൽകും. പൂട്ടി കിടക്കുന്ന ഫാക്ടറികൾക്ക് ബാങ്കുകളുമായി ചേർന്ന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിക്കായി നടപടികൾ സ്വീകരിക്കും. കൈത്തറി, കരകൗശല വ്യവസായങ്ങൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ ആഗോള തലത്തിൽ വിൽക്കാൻ ഡിജിറ്റൽ പ്ലാറ്റ്ഫോം നിർമ്മിക്കുകയും സൂതന യന്ത്ര സാമഗ്രികൾ ലഭ്യമാക്കാനും തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും പ്രത്യേക പ്രോത്സാഹനം നൽകും.

സംസ്ഥാനത്തെ പ്രതിസന്ധി നേരിടുന്ന മൺപാത്ര തൊഴിലാളികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നടപ്പിലാക്കും. കയർ ഉൽപന്നങ്ങളുടെ വിപണി ഉറപ്പുവരുത്താനായി വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി വർദ്ധിപ്പിക്കാൻ സർക്കാർ സഹായം നൽകും.

കേരള മാരിടൈം പോളിസി

സംസ്ഥാനത്തെ നിർണായകമായ നാല് പ്രധാന നോൺ മേജർ തുറമുഖങ്ങളായ വിഴിഞ്ഞം കോവളം, കൊല്ലം, ബേപ്പൂർ, അഴീക്കൽ എന്നിവയുടെ വികസനത്തിനായും, കടൽ വഴിയുള്ള ചരക്ക് ഗതാഗതത്തിനും, മറ്റ് തുറമുഖ അധിഷ്ഠിത വ്യവസായങ്ങൾക്കും, ലോജിസ്റ്റിക്‌സ്, കപ്പൽ അനുബന്ധ പ്രവർത്തനങ്ങൾക്കും,

മറ്റു 13 നോൺ മേജർ തുറമുഖങ്ങളിലെ തുറമുഖ ഭൂമികൾ, കെട്ടിടങ്ങൾ, മറ്റ് ആസ്തികൾ പ്രയോജനപ്പെടുത്തി സ്വകാര്യ പങ്കാളിത്ത ത്തോടെ മാരിടൈം ടൂറിസം, ലോജിസ്റ്റിക്സ‌്, മാരിടൈം വ്യവസായം, മാരിടൈം നിയമ വിദ്യാഭ്യാസം, മാരിടൈം മ്യൂസിയം എന്നിവ ഉൾപ്പെടുന്ന കേരള മാരിടൈം പോളിസി രൂപീകരിക്കും.

അഷ്‌ടമുടി ടുറിസം, റവന്യുടവർ, സ്കൈവേ

അഷ്‌ടമുടി ടുറിസം പ്രോല്‍സാഹിപ്പിക്കും. പത്തനാപുരം ടൗണ്‍ റിങ് റോഡ് നിര്‍മാണത്തിന് ഒരു കോടി രുപ. കരുനാഗപ്പള്ളിയില്‍ റവന്യു ടവര്‍, ചിന്നക്കടയില്‍ സ്‌കൈവേ, അര്‍ബന്‍ പാര്‍ക്ക് എന്നിവ നിര്‍മിക്കുന്നതിന് പ്രാഥമിക ചെലവുകള്‍ക്കായി അഞ്ചു കോടി.

ചവറയ്ക്ക് പ്രതീക്ഷ നല്‍കുന്ന വികസന പ്രഖ്യാപനങ്ങള്‍

ചവറ : സംസ്ഥാന ബജറ്റില്‍ ചവറ മണ്ഡലത്തിന് പ്രതീക്ഷ നല്‍കുന്ന വികസന പ്രഖ്യാപനങ്ങള്‍. ചവറ - പൊന്മന പാലം, തെക്കുംഭാഗം പഞ്ചായത്തിലെ കാടന്‍മൂല-കൊച്ചുതുരുത്ത് പാലം എന്നിവ യഥാര്‍ഥ്യമാക്കും. ചവറ, നീണ്ടകര ഫൗണ്ടേഷന്‍ താലൂക്ക് ആശുപത്രിയെ അത്യാധുനിക സൗകര്യമുള്ള മള്‍ട്ടി പ്രഫഷണല്‍ ക്രിക്കറ്റ് നെറ്റ്‌സ്, ഇന്‍ഡോര്‍ കോര്‍ട്ടുകള്‍ എന്നിവ ഉള്‍പ്പെടെ ലോകോത്തര നിലവാരത്തിലുള്ള സ്‌പോര്‍ട്സ് അക്കാദമി സ്ഥാപിക്കും. ചവറ, പന്മന, തേവലക്കര പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പൈപ്പ് റോഡില്‍ കെഎംഎസ് ഓഡിറ്റോറിയം മുതല്‍ കൂനല്‍ചാല്‍ വരെ ടാറിംഗ് നടത്തും. ചവറ, കോവില്‍തോട്ടം ലൈറ്റ് ഹൗസ് മുതല്‍ വെള്ളനാതുരുത്ത് വരെ അഞ്ചു കിലോമീറ്റര്‍ തീരപ്രദേശത്ത് സൈക്കിള്‍ ട്രാക്കും നടപ്പാതയും സ്ഥാപിക്കും.

നീണ്ടകര പഴയ ദേശീയപാത ബിറ്റ് റോഡ്, വെറ്റമുക്ക് - പഴയ ദേശീയപാത - ചിപ്പിംഗ് കാര്‍പെറ്റ്, ചവറ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് കെട്ടിടം അടിവശം പാര്‍ക്കിംഗ് ഏരിയ, ചാര്‍ജിംഗ് സോഴ്സ്, ഒന്നാമത്തെ നില ഓഫീസ് കെട്ടിടം, ഇന്റര്‍ലോക്ക്, ബ്യൂട്ടിഫിക്കേഷന്‍. തേവലക്കര - പിഎച്ച്‌സി ജംഗ്ഷന്‍ - കോണിമുക്ക് - നെല്‍്പറമ്പ് കൈതപ്പുഴ ടാറിംഗ്, ഓട നിര്‍മാണം.

കൊല്ലം മീനത്തുചേരിയിലെ വിവിധ തുരുത്തുകളില്‍ പാര്‍ശ്വ സംരക്ഷണവും ഡ്രെയിനേജുകളും വെള്ളപ്പൊക്ക നിയന്ത്രണ പ്രവൃത്തികളും. ചവറ സൊസൈറ്റി മുക്ക് - മേനാമ്പള്ളിക്കടവ് റോഡ് / മുക്കട മുക്ക് - കരാറ്റേ കടവ് റോഡ്, ചിപ്പിംഗ് കാര്‍പെറ്റ്, തേവലക്കര വാര്‍ഡ് 19 ലെ കളേളഴുത്ത് - കോട്ടൂര്‍ റോഡ്, സ്‌നേഹ ഓഡിറ്റോറിയം സിദ്ധ വൈദ്യശാല - സ്ട്രാറ്റ് ഫോര്‍ഡ് സ്‌കൂള്‍ - കോട്ടൂര്‍ മുക്ക് - മുകളത്തറ റോഡ് ചിപ്പിംഗ് കാര്‍പെറ്റ്. പന്മന വാര്‍ഡ് ആറ് - കുറ്റിവട്ടം മീന്‍ചന്ത മുതല്‍ പുതിയ വീട്ടില്‍ കിഴക്കുവശം വരെ ഓട നിര്‍മാണവും കോണ്‍ക്രീറ്റും പന്മന മേക്കാട് വാര്‍ഡില്‍ വണ്ടിത്തറ മുക്ക് - വയലിന്‍റെ മധ്യഭാഗത്ത് കൂടെയുള്ള റോഡ് കോണ്‍ക്രീറ്റ്,

ടാറിംഗ് (400 മീറ്റര്‍) നീണ്ടകര താലൂക്ക് ആശുപത്രി കോമ്പൗണ്ടില്‍ വാഹനങ്ങളും കാല്‍നട യാത്രക്കാര്‍ക്കും സഞ്ചരിക്കുന്നതിനുള്ള റോഡ് ടാറിംഗ്, കോണ്‍ക്രീറ്റ്, നടപ്പാത, നടപ്പാതയ്ക്കിരുവശവും ചെടികളും ഫുട്പാത്ത് ലൈറ്റുകളും. ചവറ ഭരണിക്കാവ് തലമുകില്‍ റോഡ് - അവിടെ നിന്നും മൊട്ടയ്ക്കല്‍ പടിഞ്ഞാറുവശം - ചവറ ഭരണിക്കാവ് റോഡ്, ചിപ്പിംഗ് കാര്‍പെറ്റ്.

ചവറ പഴയ എസ്ബി ബാങ്കിന് പടിഞ്ഞാറോട്ട് - ടി.എസ് കനാല്‍ വരെ റോഡ് ചിപ്പിംഗ് കാര്‍പെറ്റ്. മുകുന്ദപുരം -അമ്മവീട് തെക്ക് - പുത്തേഴത്ത് റോഡ് ടാറിംഗ്. തേവലക്കര (വാര്‍ഡ് - 19) കുഴംകുളം - ചോലയില്‍ പാടം ഓടയും കവറിംഗ് സ്ലാബും. ചവറ തട്ടാശേരി- ടിഎസ് കനാല്‍ റോഡ്, ഓട, ബാക്കി ഭാഗം കോണ്‍ക്രീറ്റ്, റോഡ് ടാറിംഗ്. പന്മന പോരൂക്കര വാര്‍ഡ് 22 - പൊന്‍വയല്‍ ഓഡിറ്റോറിയത്തിനു പടിഞ്ഞാറ് വശം - വാണിയത്ത് മുക്ക് -പാലയ്ക്കത്തറ റോഡ് കോണ്‍ക്രീറ്റ്, ഓട നിര്‍മാണം. കൊല്ലം കോര്‍പറേഷന്‍ ഡിവിഷന്‍ 2 - പഴയ പാലം കറങ്ങയില്‍ ജംഗ്ഷന്‍ ബിസി ഓവര്‍ലേ. പന്മന പോസ്റ്റ് ഓഫീസിനു പടിഞ്ഞാറുവശം മുതല്‍ വടക്കോട്ട് മീനാംതോട്ടില്‍ ക്ഷേത്രം - മേക്കാട് എ വണ്‍ ലൈബ്രറി റോഡ് ടാറിംഗ്,

ചവറ പഞ്ചായത്ത് - മുക്കുതോട് ഗ്രൗണ്ട് നിര്‍മാണം. ചവറ മിനറല്‍ പാര്‍ക്ക്, ചവറ ബസ് സ്റ്റാന്‍ഡ്് - ഒഎന്‍വി റോഡ് - അറയ്ക്കല്‍ ക്ഷേത്രം -സൊസൈറ്റി മുക്ക് - കൊട്ടുകാട് - നല്ലെഴുത്ത് മുക്ക് - ബി സി. ഓവര്‍ലേ. ചവറ - കൈതവന മുക്ക് - പുത്തന്‍കാവ് റോഡ് ടാറിംഗ്, ചിപ്പിംഗ് കാര്‍പെറ്റ് നിര്‍മാണം, മുകുന്ദപുരം - പുത്തേഴത്ത് കിഴക്കുവശം മുതല്‍ അമ്മവീട് ജംഗ്ഷന്‍ വരെ കോണ്‍ക്രീറ്റ് എന്നിവയാണ് ബജറ്റില്‍ തുക വകയിരുത്തിയിട്ടുള്ളത്.

ചിന്നക്കട ആകാശപാത: കൊല്ലത്തിന്‍റെ മുഖഛായ മാറ്റും

കൊല്ലം : നഗരത്തിലെ കടുത്ത ഗതാഗതക്കുരുക്കിന് പരിഹാരമായി കൊല്ലം റെയിൽവേ സ്റ്റേഷൻ മുതൽ താലൂക്ക് ഓഫീസ് വരെ നീളുന്ന പുതിയ എലിവേറ്റഡ് ഫ്ലൈഓവർ നിർമിക്കുമെന്ന പ്രഖ്യാപനം നഗരത്തിന്‍റെ മുഖഛായ മാറ്റും.

ചിന്നക്കട സ്കൈവേ ആൻഡ് അർബൻ പാർക്ക് പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി അഞ്ചു കോടി രൂപ അനുവദിച്ചിട്ടുണ്ട്.കൊല്ലം കോർപറേഷൻ രൂപരേഖ തയാറാക്കി സമർപ്പിച്ച ഈ പദ്ധതിക്ക് ആകെ 200 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
നഗരത്തെ രണ്ടായി മുറിക്കുന്ന നിലവിലെ റെയിൽവേ ഓവർബ്രിഡ്ജിന്‍റെ വലിയ വൻമതിൽ' പൊളിച്ചുമാറ്റി, തൂണുകളിൽ വലിയ ആകാശപ്പാത നിർമിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.ഈ പദ്ധതിയുടെ പ്രധാന സവിശേഷതകൾ താഴെ പറയുന്നവയാണ്:രണ്ട് ഘട്ടങ്ങളായുള്ള നിർമാണത്തിന്‍റെ ഒന്നാം ഘട്ടം ചിന്നക്കട ക്ലോക്ക് ടവർ മുതൽ കോൺവെന്‍റ് ജംഗ്ഷൻ വരെയുള്ള 900 മീറ്റർ നീളത്തിലുള്ള ആകാശപ്പാത നിർമാണമാണ് ഇതിന് 120 ചെലവ് വരും.

രണ്ടാംഘട്ടത്തിൽ ക്ലോക്ക് ടവറിൽ നിന്നും പബ്ലിക് ലൈബ്രറി ഭാഗത്തേക്ക് 400 മീറ്റർ ദൂരത്തിൽ പാത നീട്ടും. ആകെ 1.10 കിലോമീറ്റർ ദൂരത്തിലാണ് ഈ സ്കൈവേ നിർമിക്കുന്നത്. ഇതിന് 80 കോടിയാണ് ചിലവ്.

അത്യാധുനിക ഡിസൈനും അർബൻ പാർക്കും

ആകാശപ്പാതയ്ക്ക് താഴെയുള്ള സ്ഥലം പൂർണമായും പൊതുജനങ്ങൾക്കായി തുറന്ന കളിക്കളങ്ങൾ, ലാൻഡ്‌സ്‌കേപ്പ് ഗാർഡനുകൾ, നടപ്പാതകൾ എന്നിവയടങ്ങുന്ന സ്മാർട്ട് അർബൻ പാർക്കാക്കി മാറ്റും. 12 മീറ്റർ വീതിയിൽ രണ്ടുവരി പാതയായി ഒറ്റത്തൂണുകളിലാണ് ഇത് നിർമിക്കുക.

ഇതിന്‍റെ പ്രവേശന കവാടം ചുണ്ടൻവള്ളത്തിന്‍റെ രൂപത്തിലും കൈവരികൾ തിരമാലകളുടെ രൂപത്തിലുമായിരിക്കും. നിലവിലെ ട്രാഫിക് റൗണ്ടിൽ 4 തൂണുകളിലായി ഒരു ട്രിബ്യൂട്ട് ടവറും അതിനു മുകളിൽ ഗ്ലോബും സ്ഥാപിക്കും.

നിലവിലുള്ള മേൽപാലത്തിന്‍റെ വശങ്ങളിലെ വലിയ കോൺക്രീറ്റ് മതിൽ കാരണം ചിന്നക്കടയിലെയും പായിക്കടയിലെയും വ്യാപാരികളുടെ ബിസിനസ്സ് സ്ഥാപനങ്ങൾ മറഞ്ഞുപോവുകയും കാൽനടയാത്ര തടസപ്പെടുകയും ചെയ്തിരുന്നു. ഈ വൻമതിൽ ഒഴിവാക്കി തൂണുകളിലേക്ക് മാറ്റുന്നതോടെ നഗരത്തിന് കൂടുതൽ ഭംഗിയും മികച്ച ഗതാഗത സൗകര്യവും കൈവരും.

Pathanamthitta

അക്ഷരച്ചിറകിലേറി വായനദിനാചരണം

പത്തനംതിട്ട: അറിവിന്‍റെ ഉന്നതിയിലെത്താനുള്ള ശരിയായ വഴി വായനയാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ദീനാമ്മ റോയി. പി.എൻ. പണിക്കര്‍ ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കുളനട സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച വായനദിന- മാസാഘോഷത്തിന്‍റെ ജില്ലാതല ഉദ്ഘാടനയോഗത്തിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു പ്രസിഡന്‍റ്.

ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ വായന അത്യാന്താപേക്ഷിതമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ തിരുവല്ല സബ് കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍ അഭിപ്രായപ്പെട്ടു. കുട്ടികളുടെ കൈപ്പുസ്തകം എഴുത്തോല സബ് കളക്ടര്‍ പ്രകാശനം ചെയ്തു.

പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍പേഴ്സണ്‍ ഫാ. ഏബ്രഹാം മുളമൂട്ടില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സവിത ജയകുമാർ, പി.എന്‍. പണിക്കര്‍ അനുസ്മരണം നടത്തി. കാന്‍ഫെഡ് ജില്ല അധ്യക്ഷന്‍ എസ്. അമീര്‍ ജാന്‍ വായനദിന പ്രതിജ്ഞ ചൊല്ലി. പി.എൻ.പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി സി.കെ. നസീർ, കുളനട ഗ്രാമപഞ്ചായത്തംഗവും വായനക്കൂട്ടം കോഓര്‍ഡിനേറ്ററുമായ ജി. രഘുനാഥ്, ആറന്മുള എഇഒ കെ.എസ്. ജയന്തി, സാക്ഷരതാമിഷന്‍ ജില്ല കോഓര്‍ഡിനേറ്റര്‍ റ്റോജോ ജേക്കബ്,

അസിസ്റ്റന്‍റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രവീണ്‍ ജി. നായർ, പിടിഎ പ്രസിഡന്‍റ് ഗോപാലകൃഷ്ണന്‍, എസ്എംസി ചെയര്‍മാന്‍ ജോബ് തോമസ്, സ്‌കൂള്‍ പ്രിന്‍സിപ്പൽ ശ്രീകുമാർ, ക്വിസ് മാസ്റ്റര്‍ ബിനു വി.കുറുപ്പ്, പി എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ല വൈസ് ചെയര്‍പേഴ്സണ്‍ ജോണ്‍ മാത്യൂസ് തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ ഫിലിപ്പ് ജോര്‍ജ്, കെ.എസ്. ജയരാജ് എന്നിവരെ ആദരിച്ചു.

അടൂർ: ദേശീയ വായനദിനത്തോടനുബന്ധിച്ച് മൗണ്ട് സിയോൺ മെഡിക്കൽ കോളജ് സെൻട്രൽ ലൈബ്രറിയുടെയും അരോഹ വിദ്യാർഥി യൂണിയന്‍റെയും ആഭിമുഖ്യത്തിൽ വായനവാരാചരണത്തിന് തുടക്കമായി.

മൗണ്ട് സിയോൺ ഗ്രൂപ്പ് ചെയർമാൻ ഡോ. ഏബ്രഹാം കലമണ്ണിൽ ഉദ്ഘാടനം ചെയ്തു. എ. പി. ജെ. അബ്ദുൾ കലാമിന്‍റെ അഗ്നിച്ചിറകുകൾ എന്ന പുസ്തകത്തിൽ നിന്നുള്ള ഭാഗം വായിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം.

ചടങ്ങിൽ ബയോകെമിസ്ട്രി വകുപ്പ് മേധാവി ഡോ. പുഷ്പലത, അഡ്മിനിസ്ട്രേറ്റർ അജോ ജോൺ, ചീഫ് ലൈബ്രേറിയൻ എം. പ്രസാദ്, യൂണിയൻ ചെയർമാൻ അയ്മെൻ, വിദ്യാർഥി പ്രതിനിധികളായ നേഹ മരിയ, ആൻ മരിയ എന്നിവർ പങ്കെടുത്തു. വായനവാരാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദർശനം, വായന പ്രോത്സാഹന പരിപാടികൾ, ക്വിസ് മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു.

വെച്ചൂച്ചിറ: കുട്ടികളെ വായനയിലേക്ക് കൈപിടിച്ചു നയിക്കുവാൻ ബുക്ക് ക്ലിനിക്കും പുസ്തക തുലാസുമായി എണ്ണൂറാംവയൽ സിഎംഎസ് എൽപി സ്കൂൾ . വായനദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുവാൻ ഒരുക്കിയ പ്രവർത്തനങ്ങളാണ് ബുക്ക് ക്ലിനിക്കും പുസ്തക തുലാസും.

കുട്ടികളുടെ കൈവശമുള്ള കേടുപാടുകൾ വന്ന പുസ്തകങ്ങൾ വിദ്യാലയത്തിലെ ബുക്ക് ക്ലിനിക്കിൽ എത്തിച്ചാൽ പുത്തൻ പുസ്തകങ്ങളുടെ രൂപത്തിൽ തിരികെ കൊണ്ടുപോകാം. കേടുപാടുകൾ വന്ന പുസ്തകങ്ങൾ ബുക്ക് ക്ലിനിക്കിലെ വിദ്യാരംഗം പ്രവർത്തകർ കുത്തിക്കെട്ടി ബൈൻഡ് ചെയ്തു പുതിയ കവർ പേജൊക്കെ ഒട്ടിച്ചു പുതു രൂപത്തിൽ കുട്ടികൾക്ക് തിരികെ നൽകും. വീടുകളിൽ നിന്ന് കൊണ്ടു വരുന്ന പഴയ പുസ്തകങ്ങൾ, പത്രങ്ങൾ, നോട്ട് ബുക്കുകൾ എന്നിവയ്ക്ക് തുല്യ തൂക്കം പുതിയ പുസ്തകങ്ങൾ നൽകും. 26വരെയാണ് ബുക്ക് ക്ലിനിക്കും പുസ്തക തുലാസും പ്രവർത്തിക്കുക.

ആദ്യദിനം 350 കിലോഗ്രാം പഴയ പുസ്തകങ്ങളും ബുക്കുകളും കുട്ടികൾ വിദ്യാലയത്തിലെത്തിച്ചു. ബുക്ക് ക്ലിനിക്ക്, പുസ്തക തുലാസ് എന്നിവയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്തംഗം രാജി വിജയകുമാർ നിർവഹിച്ചു.

പിടിഎ പ്രസിഡന്‍റ് ഷൈനു ചാക്കോ അധ്യക്ഷത വഹിച്ചു. മദർ പിടിഎ പ്രസിഡന്‍റ് ഫെമി ഹേമന്ത്, പ്രധാനാധ്യാപകൻ സാബു പുല്ലാട്ട് എന്നിവർ പ്രസംഗിച്ചു. വിദ്യാ രംഗം യൂണിറ്റ് ഭാരവാഹികളായ പാർവതി പ്രശാന്ത്, ബി.മിഹിക, അക്ഷയ് അജയ്, ക്രിസ്റ്റോ, ജ്യുവൽ എൽസ, അബിയ എ.സാറ, അഭിയ ആൻ ഷിബു എന്നിവർ നേതൃത്വം നൽകി.

Idukki

ജില്ലയില്‍ മഴ പിന്‍വാങ്ങി: ഡാമുകളും വരളുന്നു

തൊടുപുഴ: ശക്തിപ്രാപിച്ച കാലവര്‍ഷം ഏതാനും ദിവസം മാത്രം പെയ്ത ശേഷം ജില്ലയില്‍നിന്നു പിന്‍വാങ്ങി. ഇന്നലെ ജില്ലയിലെമ്പാടും പകല്‍ സമയം കനത്ത ചൂടാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയില്‍ മഴയുടെ അളവില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്.

ജൂണ്‍ ഒന്നു മുതല്‍ ആറു വരെ വിവിധ താലൂക്കുകളില്‍ ശരാശരി 27.59 മില്ലീമീറ്റര്‍ മഴ പെയ്തിരുന്നു. ഈ മാസം 12 മുതല്‍ 19 വരെ ഔദ്യോഗിക കണക്ക് പ്രകാരം 4.637 മില്ലീമീറ്ററാണ് ജില്ലയില്‍ ആകെ പെയ്ത ശരാശരി മഴ. തൊടുപുഴ താലൂക്കിലാണ് കൂടുതല്‍ മഴ ലഭിച്ചത്. ആകെ 72.6 മില്ലീമീറ്റര്‍. എട്ടുദിവസത്തെ ശരാശരി 9.075 മില്ലീ മീറ്ററാണ്. ഇടുക്കി താലൂക്കില്‍ ആകെ പെയ്തത് 44.8 മില്ലീ മീറ്റര്‍ മഴയാണ്. ശരാശരി 5.6 മില്ലീമീറ്റര്‍. കഴിഞ്ഞ എട്ടു ദിവസവും മഴ ലഭിച്ചത് ഇടുക്കി താലൂക്കില്‍ മാത്രമാണ്. തൊടുപുഴയില്‍ രണ്ടു ദിവസം മഴ പെയ്തില്ല.

ദിവസങ്ങളില്‍ ഏറ്റവും കുറവ് മഴ ലഭിച്ചത് ഉടുമ്പന്‍ചോല താലൂക്കിലാണ്. 0.5 മില്ലീമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. രണ്ടു ദിവസമാണ് മഴ ലഭിച്ചത്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്ന പീരുമേട് താലൂക്കില്‍ 7.8 മില്ലീമീറ്ററാണ് ഈ ദിവസങ്ങളില്‍ ആകെ പെയ്ത മഴ. ഇവിടെയും രണ്ടു ദിവസമാണ് മഴ ലഭിച്ചത്. ദേവികുളത്ത് 11.4 മില്ലീമീറ്റര്‍ മഴ പെയ്തു, നാലു ദിവസമാണ് മഴ ലഭിച്ചത്.

തൊടുപുഴ താലൂക്കില്‍ 18ന് 42 മില്ലീമീറ്റര്‍ മഴ പെയ്തിരുന്നു. എന്നാല്‍, അന്നു പീരുമേടും ഉടുമ്പന്‍ചോലയും ഉള്‍പ്പെടുന്ന ഹൈറേഞ്ചില്‍ മഴ പെയ്തില്ല. 19ന് ഇടുക്കിയില്‍ പെയ്ത 4.8 മില്ലീമീറ്ററാണ് ജില്ലയിലാകെ ലഭിച്ച മഴ. ജൂണ്‍ ആദ്യവാരം ഹൈറേഞ്ച്, ലോറേഞ്ച് വ്യത്യാസമില്ലാതെ കനത്ത മഴയാണ് ലഭിച്ചതെങ്കില്‍ മൂന്നാം ആഴ്ചയില്‍ അതിനു നേരേ വിപരീതമായി മഴയുടെ അളവു നന്നേ കുറഞ്ഞു.

ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെയുള്ള കണക്കുകളില്‍ ജില്ലയില്‍ 48 ശതമാനം മഴ കുറവാണ്. 456 മില്ലീമീറ്റര്‍ ലഭിക്കേണ്ടയിടത്ത് 237.6 മില്ലീമീറ്റര്‍ മാത്രമാണ് പെയ്തത്. സമീപ ജില്ലകളായ കോട്ടയത്തും പത്തനംതിട്ടയിലും മഴ സാധാരണ നിലയില്‍ ലഭിക്കുമ്പോഴാണ് ജില്ലയില്‍ മഴ കുറഞ്ഞത്.
ഇന്നലെ ജില്ലയില്‍ ഗ്രീന്‍ അലര്‍ട്ടായിരുന്നു. ഇന്ന് മഞ്ഞ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മൂന്നു ദിവസം 22 മുതല്‍ 24 വരെ ഗ്രീന്‍ അലര്‍ട്ടും. ജില്ലയിലെ മലയോര മേഖലയിലൂടെയുള്ള രാത്രിയാത്രയ്ക്കുള്ള നിരോധനം തുടരുകയാണ്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്ക്കുന്നതിനാലാണ് കരുതല്‍ നടപടി.

അണക്കെട്ടുകളില്‍ വെള്ളം കുറവ്

ജില്ലയിലെ വിവിധ അണക്കെട്ടുകളില്‍ വെള്ളത്തിന്‍റെ അളവും കുറവാണ്. മുല്ലപ്പെരിയാറില്‍ 113.35 അടിയാണ് ഇന്നലെ പകല്‍ 11വരെയുള്ള ജലനിരപ്പ്. ഇടുക്കി -2320.84, മാട്ടുപ്പെട്ടി - 1571.35, ആനയിറങ്കല്‍ - 1194.32, പൊന്മുടി - 690.90, കുണ്ടള - 1744.50, കല്ലാര്‍കുട്ടി- 452.95, ഇരട്ടയാര്‍ - 746.30, ലോവര്‍പെരിയാര്‍ - 248.30, കല്ലാര്‍ - 820.10 അടി എന്നിങ്ങനെയാണ് മറ്റ് അണക്കെട്ടുകളിലെ ജലനിരപ്പ്.

ലോവര്‍ പെരിയാറിലും, കല്ലാര്‍കുട്ടിയിലും മാത്രമാണ് 50 ശതമാനത്തിലേറെ വെള്ളമുള്ളത്. കല്ലാര്‍കുട്ടിയില്‍ 65.21 ശതമാനവും ലോവര്‍ പെരിയാറില്‍ 57.74 ശതമാനവും വെള്ളമുണ്ട്.
മാട്ടുപ്പെട്ടിയിലും കുണ്ടളയിലും ജലനിരപ്പ് ഏറെ താഴെയാണ്. മാട്ടുപ്പെട്ടിയില്‍ 10.30 ശതമാനവും കുണ്ടളയില്‍ 10.98 ശതമാനവുമാണ് ജലനിരപ്പ്.

Alappuzha

നെടുമുടി-കരുവാറ്റ റോഡിൽ അപകടങ്ങൾ തുടർക്കഥ

ചമ്പക്കുളം: നെടുമുടി കരുവാറ്റ റോഡിൽ അപകടങ്ങളുടെ ഘോഷയാത്ര. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ നാല് അപകടങ്ങളാണ് ഈ റോഡിൽ നടന്നത്. ഏറ്റവും അവസാനമായി പടഹാരം പാലത്തിന് വടക്കായി തെക്കുനിന്ന് പാലം ഇറങ്ങി വന്ന കാർ വഴി യാത്രക്കാരനെ ഇടിച്ച് പരിക്കേൽപ്പിക്കുകയും റോഡ് സൈഡിൽ സൂക്ഷിച്ചിരുന്ന മിക്സിംഗ് മെഷിൻ ഇടിച്ച് തെറുപ്പിക്കുകയും ഉണ്ടായി. പരിക്കേറ്റ വഴിയാത്രക്കാരൻ വണ്ടാനം മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. കാർ യാത്രക്കാർക്കും ചെറിയതോതിൽ പരിക്കു പറ്റി.

ചമ്പക്കുളം സെന്‍റ് തോമസ് യുപി സ്കൂളിന് വടക്കുവശത്തായി മത്സര ഓട്ടം നടത്തിയ രണ്ട് ഇരുചക്രവാഹനങ്ങൾ സ്‌കൂൾ കുട്ടികളെ എടുക്കാൻ വന്ന ഓട്ടോ ടാക്സിയിൽ ഇടിച്ച് അപകടത്തിൽപ്പെട്ടതും കഴിഞ്ഞ ദിവസമായിരുന്നു. സ്‌കൂൾ കുട്ടികളുമായി പോകുന്ന അവസരത്തിലായിരുന്നു അപകടമെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നു.

നെടുമുടി പഞ്ചായത്ത് ജംഗ്ഷനിൽ കഴിഞ്ഞദിവസം തന്നെ ഒരു സ്ത്രീ ഓടിച്ച കാർ സമീപത്തെ പുരയിടത്തിലേക്ക് ഇടിച്ചുകയറി അപകടമുണ്ടാക്കിയിരുന്നു. സ്ഥിരമായി ആളുകളും വഴിയോരക്കച്ചവടക്കാരും ഉണ്ടാകാറുള്ള ഇടത്ത് അപകടം നടന്നത്. നെടുമുടി പൂപ്പള്ളിയിൽനിന്ന് തുടങ്ങി പടഹാരം പാലം വരെയുള്ള അഞ്ചു കിലോമീറ്റർ ദൂരം റോഡ് മികച്ചതായതിനാൽ വാഹനങ്ങളിൽ എത്തുന്നവർ അശ്രദ്ധമായി വാഹനം ഓടിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു.

എട്ടോളം സ്കൂളുകളും നിരവധി പൊതുസ്ഥാപനങ്ങളും ഈ ഭാഗത്ത് പ്രവർത്തിക്കുന്നത് ഇവിടെ തിരക്ക് വർധിപ്പിക്കുന്നു. റോഡിൽ അപകടമുന്നറിയിപ്പുകൾ ഇല്ലാത്തതും ചമ്പക്കുളം ബസിലിക്ക മുതൽ നെടുമുടി ഗ്രാമപഞ്ചായത്ത് ജംഗ്ഷൻവരെയുള്ള 750 മീറ്റർ ദൂരം റോഡ് ഇടുങ്ങിയതായതും ആപകടസാധ്യത വർധിപ്പിക്കുന്നു. ചമ്പക്കുളം, പടഹാരം, കഞ്ഞിപ്പാടം പാലങ്ങൾ കടന്ന് എത്തുന്ന വാഹനങ്ങളെല്ലാം ഈ ഭാഗത്ത് കൂടിയാണ് കടന്നുപോകേണ്ടത്.

ബിഎസ്എൻഎൽ ജംഗ്ഷന് സമീപമുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനും വാങ്ങാനും എത്തുന്നവരുടെ വാഹന ങ്ങൾ റോഡിലേക്ക് ഇറക്കി പാർക്ക് ചെയ്യുന്നതും റോഡിലെ തിരക്ക് വർധിപ്പിക്കാറുണ്ട്.

ആവശ്യമായ സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും റോഡിലേക്ക് ഇറക്കിയുള്ള പാർക്കിംഗ് ഒഴിവാക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതോടൊപ്പം അമിത വേഗതയിലെത്തുന്ന വാഹനങ്ങൾക്കെിരേ നടപടി സ്വീകരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയാറാകണമെന്നും നാട്ടുകാർ ആവശ്യപ്പടുന്നു.

Kottayam

വായനയുടെ മഹത്വം ഓർമപ്പെടുത്തി ദിനാചരണം

ചങ്ങനാശേരി: വായനപക്ഷാചരണ പരിപാടികളുടെ താലൂക്ക് തല ഉദ്ഘാടനം കങ്ങഴ മുണ്ടത്താനം ലിറ്റില്‍ ഫ്ലവര്‍ വിദ്യാനികേതന്‍ സ്‌കൂളില്‍ ജില്ലാ പഞ്ചായത്തംഗം അജിത്ത് മുതിരമല നിര്‍വഹിച്ചു. വായനശാലകളില്‍ അക്ഷരമരം നടുന്ന ചടങ്ങ് പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ. ബിനു നിര്‍വഹിച്ചു. സീറോ കാര്‍ബണ്‍ പദ്ധതി പ്രകാരമുള്ള മരതൈകള്‍ ഇടയരിക്കപ്പുഴ എസ്ബിഐ മാനേജര്‍ ജോസ് മാത്യു കൈമാറി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് രഞ്ജന്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

സ്റ്റേറ്റ് കൗണ്‍സില്‍ അംഗം വി.കെ. കരുണാകരന്‍ പി.എന്‍. പണിക്കര്‍ അനുസ്മരണവും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആന്‍സി മാത്യു വായനദിന സന്ദേശവും സിസ്റ്റര്‍ അഖില ജോസഫ് പുസ്തകത്തൊട്ടില്‍ അനാവരണവും നിര്‍വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ജോസ് ചമ്പക്കര, ജില്ലാ നിര്‍വാഹക സമിതി അംഗം ബിജു ഏബ്രഹാം, താലൂക്ക് വൈസ്പ്രസിഡന്‍റ് എം. ഇബ്രാഹിം കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

കറുകച്ചാല്‍: ചമ്പക്കര സെന്‍റ് ജോസഫ് യുപി സ്‌കൂളിലെ വായന പക്ഷാചരണവും ലഹരി വിമുക്ത സന്ദേശ പരിപാടിയും സംഘടിപ്പിച്ചു. സ്‌കൂള്‍തല ബുക്ക് കോമ്രേഡ് അവാര്‍ഡ് ജേതാവ് വൈഗ വിപിനു തിരക്കഥാകൃത്തും സംസ്ഥാനതല ശാസ്ത്ര നാടകങ്ങളുടെ ജഡ്ജുമായ ജയേഷ് നെത്തല്ലൂര്‍ പുസ്തകം നല്‍കിയാണ് ഉദ്ഘാടനം ചെയ്തത്. ഹെഡ്മാസ്റ്റര്‍ തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്‍റ് സുധീപ് കെ. ജോസ്, അധ്യാപകന്‍ ടോജോമോന്‍ എന്‍. ജോര്‍ജ്, ജോസഫ് തോമസ്, ലിന്‍സ് ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.

ചങ്ങനാശേരി: എസ്ബി സ്‌കൂളില്‍ വായനദിനം, യോഗാദിനം, സംഗീത ദിനം എന്നിവ സംയുക്തമായി എസ്പിസി, എന്‍സിസി നേവി, ആര്‍മി, എന്നിവയുടെ നേതൃത്വത്തില്‍ ആചരിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷൈനി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
യോഗ പരിശീലകനായ സജി അഗസ്റ്റിന്‍റെ നേതൃത്വത്തില്‍ യോഗാഭ്യാസ പ്രകടനം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. റോജി വല്ലയില്‍ അധ്യക്ഷത വഹിച്ചു. സംഗീത ദിനത്തില്‍ സംഗീതവിരുന്ന് സംഘടിപ്പിച്ചു. സംഗീത അധ്യാപകന്‍ ലാലിച്ചന്‍ ജോസഫ് നേതൃത്വം നല്‍കി.

ഹെഡ്മാസ്റ്റര്‍ വിനോദ് ബാബു എസ്, ലീന ജോണ്‍, അരുണ്‍ തോമസ്, വി.സി. തോമസ്, ലിനേക്കര്‍, എ.ജെ. ജോമോന്‍, ബോബി സെബാസ്റ്റ്യന്‍, തോമസ് ജോര്‍ജ്, ഷൈന്‍ പീറ്റര്‍, ജോസ്‌മോന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

നെടുംകുന്നം: സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് സ്‌കൂളില്‍ വായനാദിനം ആചരിച്ചു. ക്ലാസ് അടിസ്ഥാനത്തിലുള്ള വായന മത്സരം, പുസ്തകമേള എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.

വെള്ളാവൂര്‍: താഴത്തുവടകര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ വായനവാരവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടത്തി. വായനദിനത്തോടനുബന്ധിച്ച് രക്ഷകര്‍ത്താക്കളുടെ വായനമത്സരം അച്ഛനമ്മ വായന നടത്തി.

ചങ്ങനാശേരി എസ്ബി കോളജ് മലയാളം വിഭാഗം തലവൻ ഡോ.അജീഷ് തോമസ്, മുന്‍ അധ്യാപകരായ പി.കെ. ഗീത, പി.ആര്‍. പത്മകുമാർ, പ്രധാനാധ്യാപിക എം.കെ. ജയശ്രീ, പിടിഎ പ്രസിഡന്‍റ് ബോബി കെ. മാത്യു, എസ്എംസി ചെയര്‍മാന്‍ ജയിംസ് അരിക്കുഴി, അധ്യാപകരായ കെ.എസ്. സുമ, ആരതി രഘുനാഥ്, കോഡിനേറ്റര്‍ സി.ജെ. അനിഷ് എന്നിവര്‍ പ്രസംഗിച്ചു.

ഫാത്തിമാപുരം: ബിടികെ എല്‍പി സ്‌കൂളില്‍ വായനാദിനാചരണം റിട്ട. ഹെഡ്മിസ്ട്രസും ഡിഎഫ്‌സി അതിരൂപത വൈസ്പ്രസിഡന്‍റും മീഡിയാ വില്ലേജ് മാക് റേഡിയോ കോ-ഓഡിനേറ്ററുമായ പരിമള്‍ ആന്‍റണി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോസ് എസ്എബിഎസ്, മദര്‍ സിസ്റ്റര്‍ സിസി എസ്എബിഎസ് സീനിയര്‍ അസിസ്റ്റന്‍റ് എവീസ് എം. സെബാസ്റ്റ്യന്‍, സിസ്റ്റര്‍ ഏയ്ഞ്ചല്‍ എസ്എബിഎസ് എന്നിവര്‍ പ്രസംഗിച്ചു.

ളായിക്കാട്: മേരിറാണി സ്‌കൂളിലെ വായനദിനാഘോഷ പരിപാടികള്‍ വാഴപ്പള്ളി സെന്‍റ് തേരേസാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മുന്‍ അധ്യാപിക ഡെയിസമ്മ ജയിംസ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിനറ്റ് താന്നിക്കല്‍ അധ്യക്ഷത വഹിച്ചു.

സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ അനിജ ആലഞ്ചേരി, സ്വപ്നമോള്‍ ഫിലിപ്പ്, അന്‍സലന അന്‍സാരി എന്നിവര്‍ പ്രസംഗിച്ചു.

ചങ്ങനാശേരി: എസ്ബി കോളജ് മലയാള വിഭാഗം മേധാവി ഡോ. അജീഷ് തോമസ് വായനാദിനവും സ്‌കൂളിലെ വിവിധ ക്ലബുകളും ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ലിസ കുര്യന്‍ സിഎംസി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സീന ജോസഫ്, ആശാ ജോസ്, വിദ്യാര്‍ഥി പ്രതിനിധി ആര്‍. ദേവനന്ദ, വൈഗാ വിനീഷ് എന്നിവര്‍ പ്രസംഗിച്ചു.

ചങ്ങനാശേരി: പി.എന്‍ പണിക്കര്‍ക്ക് ഉചിതമായ സ്മാരകം പണിയാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ വി.ജെ. ലാലി. വായനവാരാചരണത്തോടനുബന്ധിച്ച് അക്ഷരവേദിയുടെയും വിവിധ ലൈബ്രറികളുടെയും നേതൃത്വത്തില്‍ നീലംപേരൂരുള്ള പി.എന്‍. പണിക്കരുടെ ജന്മ ഗൃഹസ്മാരകത്തില്‍ നടത്തിയ സാംസ്‌കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അക്ഷര വേദി പ്രസിഡന്‍റ് ജസ്റ്റിന്‍ ബ്രൂസ് അധ്യക്ഷത വഹിച്ചു. കെ.ജെ. ജോസഫ്, മോഹന്‍ ഡി. കുറിച്ചി, മൈത്രി ഗോപീകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍, ഡോ. സെബിന്‍ എസ്. കൊട്ടാരം, ഷിബു എഴേപുഞ്ചയില്‍, എന്‍. കെ ബാലകൃഷ്ണന്‍, പി.പി. മോഹനന്‍, അഭിഷേക് ബിജു, ജിക്കു കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.

ചങ്ങനാശേരി: സെന്‍റ് ജോസഫ്‌സ് ജിഎച്ച്എസ്എസില്‍ വായനാദിനാചരണവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടന്നു. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ലിസ കുര്യന്‍ സിഎംസി അധ്യക്ഷത വഹിച്ചു. എസ്ബി കോളജ് മലയാള വിഭാഗം മേധാവി ഡോ. അജീഷ് തോമസ് ഉദ്ഘാടനം ചെയ്തു.

സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സീന ജോസഫ്, വിദ്യാര്‍ഥി പ്രതിനിധി ആര്‍. ദേവനന്ദ എന്നിവര്‍ പ്രസംഗിച്ചു. വൈഗാ വിനീഷ് കവിത പാരായണം നടത്തി.

Ernakulam

സംസ്ഥാന ബജറ്റ് : കൊച്ചിക്ക് മെച്ചം

കൊച്ചി: സംസ്ഥാനത്തിന്‍റെ സമഗ്ര വികസനം ലക്ഷ്യമിട്ട് മുഖ്യമന്ത്രി വി.ഡി. സതീശന്‍ അവതരിപ്പിച്ച ബജറ്റില്‍ കൊച്ചിക്ക് നേട്ടം. മുഖ്യമന്ത്രി സ്വന്തം ജില്ലയ്ക്കായി നിരവധി വികസന പദ്ധതികളും സാമ്പത്തിക സഹായങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

ചലച്ചിത്ര വ്യവസായം, വിനോദ സഞ്ചാരം, ആരോഗ്യരംഗം, പൊതുഗതാഗതം, തുറമുഖ സമുദ്ര മേഖല, വ്യോമയാന മേഖല, നീതിന്യായം, വ്യവസായം തുടങ്ങിയ മേഖലകള്‍ക്ക് പുത്തൻ ഉണര്‍വ് പകരുന്ന പദ്ധതികളാണ് ബജറ്റിലുള്ളത്. ഇവയെല്ലാം കൊച്ചിയുടെ വികസന ഭൂപടത്തില്‍ പുതിയൊരു അധ്യായത്തിന് തുടക്കമിടുമെന്നാണ് പ്രതീക്ഷ. കൊച്ചിക്കായുള്ള പ്രധാന പ്രഖ്യാപനങ്ങള്‍.

ജെ.സി. ഡാനിയലിന്‍റെ പേരിൽ ഫിലിം സിറ്റി

മലയാള ചലച്ചിത്ര വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ദേശീയ - അന്തര്‍ദേശീയ ചലച്ചിത്ര പ്രവര്‍ത്തകരെ ആകര്‍ഷിക്കുന്നതിനുമായി കൊച്ചിയില്‍ ജെ.സി. ഡാനിയലിന്‍റെ പേരില്‍ അന്താരാഷ്ട്ര ഫിലിം സിറ്റി- ചിത്രനഗരം സ്ഥാപിക്കും. സിനിമയ്ക്ക് വ്യവസായ പദവി നല്‍കല്‍, അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി സ്ഥിരം വേദി സൃഷ്ടിക്കല്‍, ആന്‍റി പൈറസി സെല്ലുകള്‍ രൂപീകരിക്കല്‍, ദേശീയ- അന്താരാഷ്ട്ര സിനിമ നിര്‍മാണത്തെ ആകര്‍ഷിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം രൂപപ്പെടുത്തല്‍ എന്നിവ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പദ്ധതിക്കായി 100 കോടി വകയിരുത്തിയിട്ടുണ്ട്.


ഏവിയേഷന്‍ ഹബ്ബ്

കൊച്ചി ഉള്‍പ്പെടെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് കേരളത്തെ ഏഷ്യയിലെ ഏവിയേഷന്‍ ലോജിസ്റ്റിക്‌സ് ഹബ്ബാക്കി മാറ്റും. വര്‍ധിച്ചുവരുന്ന വ്യോമയാന ആവശ്യകത, കയറ്റുമതി -ലോജിസ്റ്റിക്‌സ്, വിനോദ സഞ്ചാര മേഖലകളിലെ സാധ്യതകള്‍ എന്നിവ കണക്കിലെടുത്താണിത്. ഇതിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 200 കോടി രൂപയാണ് അനുവദിച്ചത്.

ഗ്ലോബല്‍ ഫര്‍ണീച്ചര്‍ ഹബ്ബ്

ഇന്ത്യയിലെ ഏറ്റവും വലിയ പ്ലൈവുഡ് നിര്‍മാണ കേന്ദ്രങ്ങളിലൊന്നായ പെരുമ്പാവൂരിനെ പ്രധാന പ്ലൈവുഡ് ഫര്‍ണീച്ചര്‍ നിര്‍മാണ കോറിഡോറായി അംഗീകരിച്ച്, കൊച്ചി- ആലുവ - പെരുമ്പാവൂര്‍ മേഖലയെ ഒരു പ്രമുഖ ഫര്‍ണിച്ചര്‍ ഹോംവെയര്‍ നിര്‍മാണ ഹബ്ബായി സര്‍ക്കാര്‍ വികസിപ്പിക്കും. ഇതിലെ അടിസ്ഥാന സൗകര്യ വികസനത്തിനും പരിശീലന പരിപാടികള്‍ക്കുമായി 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

പ്രമുഖ അന്താരാഷ്ട്ര ബ്രാന്‍ഡുകളുമായി സഹകരിച്ച് കേരളത്തെ അവരുടെ വിതരണ ശൃംഖലയുടെ ഭാഗമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. അതിനായി പ്ലൈവുഡ് യൂണിറ്റുകള്‍ വിപുലീകരിക്കുന്നതിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പദ്ധതികള്‍ നടപ്പാക്കും. ഫര്‍ണീച്ചറുകളുടെയും ഹോം വെയറുകളുടെയും രൂപകല്‍പനയ്ക്കും നിര്‍മാണത്തിനും സമഗ്ര പരിശീലന പരിപാടി ആരംഭിക്കും.

ഗ്ലോബല്‍ ഗോള്‍ഡ് ഹബ്ബ്

ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോഗ സംസ്ഥാനമാണ് കേരളമെങ്കിലും സ്വര്‍ണാഭരണ നിര്‍മാണ മേഖലയില്‍ പിന്നിലാണ്. കേരളത്തെ സ്വര്‍ണ വിനിമയ കേന്ദ്രമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി കൊച്ചി - തൃശൂര്‍ മേഖലയെ ഒരു പ്രധാന സ്വര്‍ണാഭരണ നിര്‍മാണ ഇടനാഴിയായി വികസിപ്പിക്കും. ഇതിന്‍റെ ഭാഗമായി സ്വര്‍ണ വിനിമയ കേന്ദ്രവും ആഭരണ നിര്‍മാണ പാര്‍ക്കും സ്ഥാപിക്കും. കുട്ടികളെ ആഭരണ ഡിസൈനര്‍മാരും നിര്‍മാതാക്കളുമായി വളര്‍ത്തുന്നതിന് ആവശ്യമായ പരിശീലനം നല്‍കും. ഈ പദ്ധതിക്കായി 10 കോടി അനുവദിച്ചു.

സലിംകുമാറിന് സ്മാരകം

അന്തരിച്ച പ്രശസ്ത നടന്‍ സലിംകുമാറിന് എറണാകുളത്ത് സ്മാരകം നിര്‍മിക്കുന്നതിനായി ഒരു കോടി രൂപ അനുവദിച്ചു.

ഗ്ലോബല്‍ കണ്‍വൻഷന്‍ സെന്‍റര്‍‌

കൊച്ചി വിമാനത്താവളത്തോടനുബന്ധിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്ലോബൽ കണ്‍വൻഷൻ സെന്‍റർ ആരംഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇതുൾപ്പെടെ കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ-ലോജിസ്റ്റിക്സ് ഹബ്ബായി വികസിപ്പിക്കുന്നതുൾപ്പെടെയുള്ള പദ്ധതികളുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ബജറ്റിൽ 200 കോടി രൂപയും വകയിരുത്തി.

കൊച്ചി പോര്‍ട്ട് മാനുഫാക്ചറിംഗ് സോണുകള്‍

കൊച്ചി തുറമുഖത്തിന് ചുറ്റുമായി വ്യാവസായിക നിര്‍മാണ മേഖലകള്‍ (ഇന്‍ഡസ്ട്രിയല്‍ മാനുഫാക്ചറിംഗ് സോണ്‍സ്), സ്റ്റഫിംഗ് സെന്‍ററുകള്‍, ഡ്രൈ പോര്‍ട്ട് എന്നിവ സ്ഥാപിക്കും.

യൂണിഫൈഡ് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി

കൊച്ചിയില്‍ നിലവിലുള്ള ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

ആര്‍ബിട്രേഷന്‍ കോടതി

നീതിന്യായ സംവിധാനത്തിന്‍റെ കാര്യക്ഷമത, സുതാര്യത, സേവനലഭ്യത എന്നിവ മെച്ചപ്പെടുത്തുന്നതിനായി ആധുനികവത്കരണം, ഡിജിറ്റല്‍ പരിവര്‍ത്തനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കും. ഹൈക്കോടതിയിലും ജില്ലാ നീതിന്യായ സംവിധാനത്തിലും ഐസിടി ഉപകരണങ്ങള്‍ ലഭ്യമാക്കും. കൊച്ചിയില്‍ ഒരു ആര്‍ബിട്രേഷന്‍ കോടതി സ്ഥാപിക്കും.

കിന്‍ഫ്ര, ഇന്‍കെല്‍ ശക്തിപ്പെടുത്തും

ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയകള്‍ സമയബന്ധിതവും സുതാര്യവും പ്രഫഷണലുമായി കൈകാര്യം ചെയ്യുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും സര്‍ക്കാര്‍ ഏജന്‍സികളായ കിന്‍ഫ്ര, ഇന്‍കെല്‍ എന്നിവയെ ശക്തിപ്പെടുത്തും.

ഗ്രീന്‍ മാര്‍ഷല്‍സ് പദ്ധതി

ഫോര്‍ട്ടുകൊച്ചി ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ ഗ്രീന്‍ മാര്‍ഷല്‍സ് പദ്ധതി ആരംഭിക്കും. ഈ പദ്ധതിയുടെ ഭാഗമായി സ്ത്രീകളെ ഗ്രീന്‍ മാര്‍ഷല്‍മാരായി പരിശീലിപ്പിക്കുകയും വിന്യസിക്കുകയും ചെയ്ത് ശുചിത്വം, ഉത്തരവാദിത്വപരമായ സന്ദര്‍ശക പെരുമാറ്റം, പരിസ്ഥിതി അവബോധം എന്നിവ പ്രോത്സാഹിപ്പിക്കും.

മുസിരിസ് ടൂറിസം പദ്ധതി

മുസിരിസ് ടൂറിസം പദ്ധതി പ്രദേശങ്ങളിലെ പുരാതന സ്മാരകങ്ങള്‍ സംരക്ഷിച്ചുകൊണ്ട് പരിസ്ഥിതി സൗഹൃദമായ ടൂറിസം വികസിപ്പിക്കുന്നതിനായി മുസിരിസ് ടൂറിസം പദ്ധതി കൂടുതല്‍ വിപുലമാക്കി ഹെറിറ്റേജ് ടൂറിസത്തിന്‍റെ ഇന്ത്യയിലെ ഏറ്റവും പ്രധാന കേന്ദ്രമാക്കി മാറ്റും. ലൈവ് മ്യൂസിയം, പൈതൃക മ്യൂസിയങ്ങള്‍, പരമ്പരാഗത ജലപാതകളിലൂടെയുള്ള ബോട്ടുയാത്ര എന്നിവ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. പദ്ധതിക്കായി 19 കോടി രൂപ വകയിരുത്തി.

കൂനമ്മാവ് തീര്‍ഥാടന കേന്ദ്രത്തില്‍ തുടര്‍നിര്‍മാണം

വിശുദ്ധ ചാവറയച്ചന്‍റെ സ്മരണ നില്‍നിര്‍ത്താനായി കൂനമ്മാവ് സെന്‍റ് ഫിലോമിനാസ് ആന്‍ഡ് സെന്‍റ് ചാവറ തീര്‍ഥാടന കേന്ദ്രത്തിന് അദ്ദേഹം ഉപയോഗിച്ചിരുന്ന 175 വര്‍ഷം പഴക്കമുള്ള മുറി, ആശ്രമ കെട്ടിടം, ചരിത്ര സാംസ്‌കാരിക മ്യൂസിയം എന്നിവയുടെ തുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

ഗോശ്രീ- ബോള്‍ഗാട്ടി സമാന്തര പാലം

ഗോശ്രീ- ബോള്‍ഗാട്ടി സമാന്തര പാലം നിര്‍മിക്കുന്നതിനും ഗോശ്രീ- മാമംഗലം റോഡിന് ആവശ്യമായ സ്ഥലമേറ്റെടുക്കുന്നതിനും പ്രാരംഭ പ്രവർത്തനങ്ങൾക്കുമായി ഒരു കോടി രൂപ അനുവദിച്ചു.

ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം

കോതമംഗലം നിയോജക മണ്ഡലത്തിലെ ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിര്‍മിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും.

വന്യജീവി ശല്യത്തിൽനിന്ന് സംരക്ഷണം

സംസ്ഥാനത്ത് മലയോര കര്‍ഷകരും മറ്റു ജനങ്ങളും വന്യജീവി ആക്രമണങ്ങളുടെ ഭീഷണിയിലാണ്. മനുഷ്യ- വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തും. ഇതിനായി 192.20 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. വന്യജീവി ശല്യം ഏറെ രൂക്ഷമായ പ്രദേശങ്ങളില്‍ കൂടുതല്‍ ആര്‍ആര്‍ടി സംഘത്തെ വിന്യസിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

ഈ പ്രഖ്യാപനത്തിലൂടെ ജില്ലയിലെ മലയോര മേഖലകളായ കോട്ടപ്പടി, പൂയംകുട്ടി, നേര്യമംഗലം, കോതമംഗലം, കീരംപാറ, കുട്ടമ്പുഴ, പിണ്ടിമന എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കാണ് പ്രയോജനമുണ്ടാകുന്നത്.

Thrissur

തൃശൂരിനു നേട്ടബജറ്റ്

തൃശൂർ: ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച യുഡിഎഫ് സർക്കാരിന്‍റെ ആദ്യ ബജറ്റിൽ തൃശൂരിനു നേട്ടങ്ങൾ.
അന്തരിച്ച സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ സ്മരണയ്ക്കായി തൃശൂരിൽ ജോൺസൺ മാസ്റ്റർ മ്യൂസിക് അക്കാദമി സ്ഥാപിക്കുമെന്ന പ്രഖ്യാപനവും കൊച്ചി- തൃശൂർ ആഭരണ ഇടനാഴിയും തേക്കിൻക്കാട് മൈതാനം നവീകരണത്തിനു പത്തു കോടി രൂപയുമാണു പ്രധാന നേട്ടങ്ങൾ. മലയാളികൾക്കു മറക്കാനാകാത്ത ഒരുപിടി ഗാനങ്ങൾ സമ്മാനിച്ച ജോൺസർ മാസ്റ്ററുടെ ഓർമകൾ നിലനിർത്താനും അതുവഴി സംഗീതമേഖലയിലും സിനിമാ മേഖലയിലും കൂടുതൽ സംഭാവനകൾക്കും ജോൺസൺ മാസ്റ്റർ മ്യൂസിക് അക്കാദമി സഹായകമാകും. അഞ്ചുകോടിയാണ് ഇതിനായി ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്.
കേരളത്തെ പ്രധാന സ്വർണവിനിമയ കേന്ദ്രമാക്കി മാറ്റുന്നതിന്‍റെ ഭാഗമായി കൊച്ചി- തൃശൂർ ബെൽറ്റിനെ ആഭരണ നിർമാണ ഇടനാഴിയാക്കി മാറ്റാൻ പത്തുകോടി രൂപയാണു ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. സ്വര്‍ണവിനിമയ കേന്ദ്രവും ആഭരണനിര്‍മാണ പാര്‍ക്കും സ്ഥാപിക്കാൻ സര്‍ക്കാര്‍ പിന്തുണനല്‍കും. കുട്ടികളെ ആഭരണ ഡിസൈനർമാരും നിർമാതാക്കളുമായി വളർത്താൻ ആവശ്യമായ പരിശീലനം നല്കുമെന്നും ബജറ്റിൽ വാഗ്ദാനമുണ്ട്.

കേരളത്തിലെ ഏറ്റവും വലിയ സ്വർണാഭരണ ഉപഭോഗസംസ്ഥാനമാണു കേരളമെങ്കിലും സ്വർണാഭരണ നിർമാണമേഖലയിൽ പിന്നിലാണെന്നു പറഞ്ഞുകൊണ്ടാണ് കൊച്ചി- തൃശൂർ ആഭരണ നിർമാണ ഇടനാഴി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

തൃശൂരിന്‍റെ മുഖമുദ്രയായ തേക്കിൻക്കാട് മൈതാനം നവീകരണത്തിനായി പത്തു കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

മുസിരിസ് പദ്ധതിയുടെ വിപുലീകരണത്തിന് 19 കോടി രൂപ വകയിരുത്തി. തദ്ദേശീയ ടൂറിസം വികസനത്തിന് ഊന്നൽ നൽകുന്നതിന്‍റെ ഭാഗമായാണു പ്രഖ്യാപനം. ഇന്ത്യയിലെ ഏറ്റവും വലിയ പൈതൃക സംരക്ഷണ പദ്ധതികളിലൊന്നാണു മുസിരിസ്. പുരാതന സ്മാരകങ്ങൾ സംരക്ഷിച്ച് പരിസ്ഥിതി സൗഹൃദമായി മുസിരിസ് ടൂറിസം പദ്ധതി കൂടുതൽ വിപുലമാക്കി ഹെറിറ്റേജ് ടൂറിത്തിന്‍റെ ഇന്ത്യയിലെ ഏറ്റവും പ്രധാന കേന്ദ്രമാക്കി മാറ്റും. ലൈവ് മ്യൂസിയം, പൈതൃക മ്യൂസിയങ്ങൾ, പരന്പരാഗത ജലപാതകളിലൂടെയുള്ള ബോട്ടുയാത്ര എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തും.
തിരുകൊച്ചി മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പനമ്പിള്ളി ഗോവിന്ദ മേനോനു ചാലക്കുടിയിൽ സ്മാരകം നിര്‍മിക്കാൻ നടപടികള്‍ സ്വീകരിക്കും. ഇതിനായി ഒരുകോടി രൂപ വകയിരുത്തി. അതിരപ്പള്ളിയിൽ ഇക്കോ-ഫ്രണ്ട്‌ലി ഡൈനമിക് ലൈറ്റിംഗ് പദ്ധതിക്കായി അഞ്ചുകോടി, ചാലക്കുടിയിൽ റവന്യൂ ടവർ സ്ഥാപിക്കും.

ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ എന്നിവിടങ്ങളിൽ തിരുപ്പതി മോഡൽ വികസനം നടപ്പാക്കി ദേശീയ തീർഥാടനകേന്ദ്രങ്ങളാക്കിമാറ്റാൻ നടപടി സ്വീകരിക്കും, തൃശൂർ ഗവ. മെഡിക്കൽ കോളജിനെ കോൺസ്റ്റിറ്റ്യുവന്‍റ് കോളജ് ഓഫ് യൂണിവേഴ്സിറ്റി പദവിയിലേക്ക് ഉയർത്തും. ഇതിലൂടെ സാങ്കേതിക പരിജ്ഞാനമുള്ള യുവജനങ്ങളുടെ സേവനം സംസ്ഥാനത്തിനുതന്നെ പ്രയോജനപ്പെടുത്താനും തൊഴിൽതേടിയുള്ള കുടിയേറ്റം തടയാനും സാധിക്കും.

വന്യജീവി ആക്രമണങ്ങളുടെ ലഘൂകരണം, കാർഷിക മേഖലയ്ക്കു തുക വകയിരുത്തിയത്, ചെറുകിട വ്യവസായ സംരംഭങ്ങൾക്കുള്ള സഹായം, പരമ്പരാഗത തൊഴിൽ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ, പൊതുവിദ്യാഭ്യാസ രംഗത്തിനുള്ള സഹായങ്ങൾ, ഉമ്മൻ ചാണ്ടിയുടെ പേരിലള്ള ആരോഗ്യ ഇൻഷ്വറൻസ്, പ്രിയദര്‍ശിനി പദ്ധതി, ജെൻസികള്‍ക്കായി സ്റ്റാര്‍ട്ട് അപ്, തീരദേശവാസികൾക്കു പട്ടയം, വനിതാക്ഷേമം, ടൂറിസം വികസന പ്രഖ്യാപനങ്ങൾ, പ്രവാസി ഇൻവെസ്റ്റ്മെന്‍റ് ട്രസ്റ്റ് ഫണ്ട്, മണ്ണെണ്ണ സബ്സിഡി, പെൻഷൻ പദ്ധതി പരിഷ്കരണം, സ്വകാര്യ ബസുകളുടെ ത്രൈമാസ നികുതി ഇളവ്, എസ്‌സി- എസ്ടി പ്രത്യേക ഭവന പദ്ധതി, മെഡിസെപ് പരിഷ്കരണം, മകൾക്കൊപ്പം പദ്ധതി, തൂഫാൻ പദ്ധതി, വിദ്യാഭ്യാസ മേഖലയിലെ പ്രഖ്യാപനങ്ങൾ, ആരോഗ്യസ്ഥാപനങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ഗോൾഡൻ ഹവർ പ്രോജക്ട്, ഗേൾസ് ഫ്രണ്ട്‌ലി കാന്പസുകൾ തുടങ്ങിയ പൊതുവായ പ്രഖ്യാപനങ്ങളുടെ ഗുണങ്ങളും തേടിയെത്തുന്നതോടെ ബജറ്റിൽ ജില്ലയ്ക്കു നേട്ടക്കണക്കാണ്.

 

ബജറ്റിൽ തൃശൂർ നിയോജകമണ്ഡലത്തിനുള്ള പ്രഖ്യാപനങ്ങൾ

സെന്‍റ് തോമസ് കോളജ് റോഡ്‌-കിഴക്കുംപാട്ടുകര പിഡബ്ല്യൂഡി റോഡ് വികസനം (അടങ്കൽ തുക 50 കോടി)

അശ്വിനി- പാട്ടുരായ്ക്കൽ- പൂങ്കുന്നം ജംഗ്ഷനുകളെ ഉൾപ്പെടുത്തി ഫ്ലൈഓവർ നിർമാണം ഒന്നാംഘട്ടം (150 കോടി)

മുണ്ടുപാലം ജംഗ്ഷൻ സമഗ്രവികസനത്തിനും ആധുനിക ട്രാഫിക് സിഗ്നലിംഗ് സംവിധാനം നടപ്പാക്കാനും (അഞ്ചുകോടി)

തൃശൂർ- മണ്ണുത്തി മോഡൽ റോഡ്‌ നിർമാണം (ഒന്നാംഘട്ടം അടങ്കൽ തുക പത്തുകോടി)

തൃശൂർ മൃഗശാല പുത്തൂരിലേക്കു മാറ്റിയസാഹചര്യത്തിൽ, പഴയ മൃഗശാല പുതിയ കോൺക്രീറ്റ് നിർമാണങ്ങളില്ലാതെയും നിലവിലുള്ള മരങ്ങൾ മുറിക്കാതെയും ബോട്ടാണിക്കൽ ഗാർഡനും പാർക്കുമായി സംരക്ഷിക്കാനുള്ള പദ്ധതി (20 കോടി)

പൂങ്കുന്നം ജംഗ്ഷൻ സമഗ്ര വികസനപ്രവർത്തനങ്ങൾക്ക്‌ (അഞ്ചുകോടി)

പുല്ലഴിയിൽനിന്നു വെങ്കിടങ്ങിലേക്കുള്ള റോഡ് ടാർ ചെയ്യാനും മറ്റു നവീകരണ പ്രവർത്തനങ്ങൾക്കുമുള്ള പദ്ധതി (അഞ്ചുകോടി)

തൃശൂരിന്‍റെ ഭാവി ഗതാഗത വികസനത്തിൽ നിർണായകമായ പുഴയ്ക്കൽ മൊബിലിറ്റി ഹബ് യാഥാർഥ്യമാക്കാൻ പദ്ധതി (20 കോടി)

തൃശൂർ നഗരത്തിലെ വെള്ളക്കെട്ട് നിവാരണത്തിനുള്ള പ്രത്യേക പദ്ധതി (പത്തുകോടി)

വടൂക്കര റെയിൽവേ മേൽപ്പാലം നിർമിക്കാൻ (15 കോടി)

തൃശൂരിന്‍റെ പ്രധാന വ്യാപാര- ഗതാഗത കേന്ദ്രമായ എംജി റോഡ് നവീകരണം, റോഡ് വീതി വർധിപ്പിക്കൽ, ആധുനിക നടപ്പാതകൾ, ഡ്രെയിനേജ് സംവിധാനം, തെരുവുവിളക്കുകൾ എന്നിവ ഉൾപ്പെടുത്തി സമഗ്ര വികസനം (15 കോടി)

തൃശൂർ നഗരത്തിലെ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരത്തിനും വാഹന ഗതാഗതം സുഗമമാക്കാനും പടിഞ്ഞാറെകോട്ട ഫ്ലൈഓവർ നിർമിക്കാനുള്ള പ്രത്യേക പദ്ധതി (60 കോടി)

തൃശൂർ- അയ്യന്തോൾ- പുഴയ്ക്കൽ മോഡൽ റോഡ്‌ നാലാംഘട്ടം പൂർത്തീകരിക്കാൻ (ഒരുകോടി)
ഈ പദ്ധതികൾ കൂടാതെ മുൻ എംഎൽഎയുടെ കാലയളവിൽ ഭരണാനുമതി ലഭിച്ച മുഴുവൻ പദ്ധതികളും തുടരുമെന്നും രാജൻ ജെ.പല്ലൻ എംഎൽഎ അറിയിച്ചു.

Palakkad

മണ്ണാർക്കാട് മണ്ഡലത്തിലും വിവിധ പദ്ധതികൾക്കു പരിഗണന

മണ്ണാർക്കാട്: സംസ്ഥാന ബജറ്റിൽ മണ്ണാർക്കാട് നിയോജക മണ്ഡലത്തിലെ വിവിധ പ്രവൃത്തികൾക്ക് തുക അനുവദിച്ചതായി പൊതുവിദ്യാഭ്യാസമന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ അറിയിച്ചു.

കുന്തിപ്പുഴക്കു കുറുകെ കുളപ്പാടം ചങ്ങലീരി പാലം നിർമാണത്തിന് മൂന്നുകോടി, അട്ടപ്പാടി അഗളി- ഷോളയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന സാമ്പാർകോട് പാലം നിർമാണത്തിന് അഞ്ചു കോടി, ആലുങ്ങൽ കൊമ്പംകല്ല് റോഡ് നവീകരണത്തിനു മൂന്നുകോടി, വട്ടമ്പലം കോട്ടപ്പുറം റോഡ് നവീകരണത്തിനു നാലു കോടി, തെന്നാരി മുക്കാട് പ്രദേശത്ത് പൊട്ടിത്തോടിനു കുറുകെ പാലം നിർമാണം, വെള്ളിയാർ പുഴയ്ക്കുപുറകെ പാതിരാമണ്ണ ശിവക്ഷേത്രത്തിനു സമീപം തടയണ നിർമാണം, എടത്തനാട്ടുകരയിലെ തടിയംപറമ്പ് കൊമ്പങ്കല്ല് പാലം നിർമാണവും അനുബന്ധ റോഡും, തിരുവിഴാംകുന്ന് ഏവിയൻ സയൻസ് കോളജിൽ ഹോസ്റ്റൽ കെട്ടിടം നിർമാണം, കൂടാതെ മണ്ണാർക്കാട് മിനി സൈബർ പാർക്ക്, സർക്കാർ മേഖലയിൽ പോളിടെക്നിക്ക്, അട്ടപ്പാടിയിൽ ഫയർ സ്റ്റേഷൻ തുടങ്ങിയ പ്രധാന പദ്ധതികൾ ബജറ്റിൽ ഉൾപ്പെട്ടതായി അഡ്വ.എൻ. ഷംസുദ്ദീൻ അറിയിച്ചു.

Malappuram

ബജറ്റില്‍ പൊന്നാനിക്ക് പുതുപ്രതീക്ഷ : മലബാര്‍-തിണ്ടീസ് കള്‍ച്ചറല്‍ ബിനാലെ ആവേശമാകും

പൊന്നാനി: യുഡിഎഫ് സര്‍ക്കാരിന്‍റെ ആദ്യ ബജറ്റില്‍ പൊന്നാനിക്ക് പുതുപ്രതീക്ഷ. ചരിത്രം ഉറങ്ങുന്ന പൊന്നാനിയില്‍ മലബാര്‍ -തിണ്ടീസ് കള്‍ച്ചറല്‍ ബിനാലെക്ക് തുടക്കം കുറിക്കുമെന്ന പ്രഖ്യാപനമാണ് ഇതില്‍ പ്രധാനം. പൊന്നാനിയുടെ സാംസ്‌കാരിക പൈതൃകത്തിന് അടിത്തറ പാകുന്ന ഏറ്റവും വലിയ അംഗീകാരം കൂടിയാണ് പുതിയ വാഗ്ദാനം.
കേരളത്തിലെ തുറമുഖങ്ങള്‍ സമുദ്ര സമ്പന്നത വീണ്ടെടുക്കുന്ന സംസ്ഥാന ബജറ്റിലാണ് മലബാര്‍ തിണ്ടീസ് കള്‍ച്ചറല്‍ ബിനാലെ പൊന്നാനിയില്‍ പ്രഖ്യാപിച്ചത്.

ഇതോടെ കൊച്ചിയില്‍ മാത്രമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ആര്‍ട്ട് എക്‌സ്ബിഷന്‍ ഇനി പൊന്നാനിയിലും പുതുച രിത്രമെഴുതും. എഴുത്തച്ഛനും സാമൂതിരിയും കുഞ്ഞാലി മരക്കാരും മഖ്ദൂമും, ഉമര്‍ ഖാസിയും വലിയ പള്ളിയും, കണ്ടകുറുമ്പക്കാവും,കനോലിക്കനാലും പൊന്നാനി ലിപിയും അറബി മലയാളവും പൊന്നാനി കളരിയും തുടങ്ങി നാടിന്‍റെ പോയ കാലത്തെ വീണ്ടെടുക്കുന്നതാണ് ബജറ്റിലെ പ്രഖ്യാപനമെന്നാണ് പൊന്നാനിയുടെ സാക്ഷ്യപ്പെടുത്തല്‍.

ലോകസഞ്ചാരികളെ മലബാറിലേക്ക് ആകര്‍ഷിക്കുന്ന ഏറ്റവും വലിയ പദ്ധിക്ക് മലബാറിലേക്കുള്ള പ്രവേശന കവാടം കൂടിയായ പൊന്നാനിയില്‍ തുടക്കമാവുമ്പോള്‍ വരും കാലങ്ങളില്‍ ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ തലഉയര്‍ത്തി നില്‍ക്കുന്ന ചരിത്രത്തിന്‍റെ നാഴികല്ലായി മലബാര്‍ മാറുമെന്നാണ് പ്രതീക്ഷ.

പൊന്നാനിയുടെ തീരദേശമേഖലയില്‍ ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നായ കടല്‍ഭിത്തി നിര്‍മാണത്തിനാണ് ഭരണസമിതിയുടെ അംഗീകാരം ലഭിച്ചത്. കാപ്പിരിക്കാട് മുതല്‍ അഴീക്കല്‍ വരെയുള്ള എട്ട് കിലോമീറ്റര്‍ ഭാഗമാണ് ചെല്ലാനം മോഡല്‍ മാതൃകയില്‍ കടല്‍ഭിത്തി നിര്‍മിക്കുന്നത്.നബാഡില്‍നിന്ന് വായ്പയെടുത്താണ് സമഗ്രമായ പദ്ധതി പൂര്‍ത്തിയാക്കുക,പ്രാരംഭ നടപടികള്‍ക്കായി മൂന്ന് കോടി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

ലോകഭൂപടത്തില്‍ പൊന്നാനിയെ അടയാളപ്പെടുത്തും: എംഎല്‍എ

വിശാലമായ കാഴ്ചപ്പാടുള്ള ഒരു ജനകീയ സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമുള്ള പദ്ധതികളാണ് ബജറ്റില്‍ കാണാന്‍ കഴിഞ്ഞതെന്ന് പൊന്നാനി എംഎല്‍എ കെ.പി. നൗഷാദലി. പൊന്നാനിയുടെ ചരിത്ര പ്രാധാന്യങ്ങള്‍ തിരിച്ചറിഞ്ഞാണ് സമഗ്രവികസനം സ്വപ്നംകാണുന്നതെന്നും പ്രദേശത്തെ തീരദേശവാസികളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണുന്നതിനൊപ്പം പൊന്നാനിയില്‍ വികസന എത്തിക്കുക എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ചുവട് വെപ്പാണ് ബജറ്റ് പ്രഖ്യാപനമെന്നും ബിനാലെ പൊന്നാനിയില്‍ എത്തുന്നതോടെ പൊന്നാനിയില്‍ വലിയ മാറ്റങ്ങള്‍ക്കും വികസനങ്ങള്‍ക്കും സാക്ഷ്യം വഹിക്കുമെന്നും എംഎല്‍എ പറഞ്ഞു.

Kozhikode

വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്ന ബസ് ജീവനക്കാര്‍ക്ക് പിടിവീഴും

കണ്‍സെഷന്‍ കാര്‍ഡുകള്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ "ലീഡ്‌സ്' ആപ്പ് മുഖേന നല്‍കും

കോഴിക്കോട്: സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ നടക്കുന്ന വിവേചനങ്ങള്‍ക്കും മോശം പെരുമാറ്റങ്ങള്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനം. വിദ്യാര്‍ഥികളെ ബസ് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് മാത്രം കയറ്റുക, ക്യൂ നിര്‍ത്തുക, സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ പ്രവണതകള്‍ അനുവദിക്കില്ലെന്ന് എഡിഎം പി. അഖിലിന്‍റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം വ്യക്തമാക്കി.

വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്ന ബസ് ജീവനക്കാര്‍ക്കെതിരേ കടുത്ത നടപടികള്‍ തുടരാനും യോഗം തീരുമാനിച്ചു.റെഗുലര്‍ കോഴ്‌സുകളുടെ ഭാഗമായി ഇന്‍റേണ്‍ഷിപ്പ് ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കും ബസ് കണ്‍സെഷന്‍ നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി.

പരമാവധി 40 കിലോമീറ്റര്‍ വരെയുള്ള ദൂരപരിധിക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സെഷന്‍ കാര്‍ഡുകള്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ "ലീഡ്‌സ്' ആപ്പ് മുഖേന നല്‍കാന്‍ തീരുമാനിച്ചു. ആപ്പില്‍ സാങ്കേതിക തടസങ്ങള്‍ നേരിടുന്ന സാഹചര്യങ്ങളില്‍ മാത്രം താത്കാലികമായി പഴയ രീതിയില്‍ കാര്‍ഡുകള്‍ നല്‍കും.

വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ എംവിഡി ലീഡ്‌സ് ആപ്പില്‍ രേഖപ്പെടുത്തുമ്പോള്‍ കൃത്യത പാലിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് യോഗം ചൂണ്ടിക്കാട്ടി. ലീഡ്‌സ് ആപ്പുമായി ബന്ധപ്പെട്ട പരാതികള്‍ സംസ്ഥാന അഡ്മിനെ അറിയിക്കും.

വെസ്റ്റ്ഹില്‍ ഭാഗത്ത് സ്വകാര്യ ബസുകള്‍ അപകടകരമായ രീതിയില്‍ സര്‍വീസ് നടത്തുന്നുവെന്ന പരാതിയുണ്ടെന്ന് യോഗം വിലയിരുത്തി. ഇവിടെ പ്രത്യേക പരിശോധന നടത്താന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡിനെ ചുമതലപ്പെടുത്തി. വിദ്യാര്‍ഥികളുള്ള സ്റ്റോപ്പുകളില്‍ ബസുകള്‍ നിര്‍ത്താതെ പോകുന്നത് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കും. സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങള്‍ ഒഴികെ കണ്‍സെഷനായി അപേക്ഷ നല്‍കുന്ന മറ്റ് സ്വകാര്യ/അണ്‍എയ്ഡഡ് സ്ഥാപനങ്ങളുടെ ലിസ്റ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ക്ക് കൈമാറും.

വിദ്യാര്‍ഥികളുടെ യാത്ര സംബന്ധമായ പരാതികളും നിര്‍ദേശങ്ങളും കൃത്യമായി വിലയിരുത്തുന്നതിനായി റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ നേതൃത്വത്തില്‍ എല്ലാ ആറു മാസവും പ്രത്യേക അവലോകന യോഗങ്ങള്‍ ചേരാനും യോഗം തീരുമാനിച്ചു.

Wayanad

ലോക കപ്പ് ഫുട്ബോൾ: ആവേശം വാനോളമുയർത്തി തോട്ടം മേഖല

മേപ്പാടി: നിരവധി പരിമിതികൾക്ക് നടുവിലാണെങ്കിലും ഫുട്ബോളിന്‍റെ കാര്യം വരുന്പോൾ അതൊന്നും മൂപ്പൈനാട് പഞ്ചായത്തിലെ തോട്ടം മേഖലയെ ബാധിക്കാറില്ല.
എന്തുവില കൊടുത്തും കൂറ്റൻ ഫ്ളക്സുകളും പ്രമുഖ ടീമുകളുടെ പതാകകളും കൊടി തോരണങ്ങളുമുയർത്തി ഇവിടങ്ങളിലെ ആരാധകർ കളത്തിലിറങ്ങിയിരിക്കും.

അരപ്പറ്റ, റിപ്പണ്‍, തലയ്ക്കൽ, നെടുങ്കരണ എന്നീ ജംഗ്ഷനുകളിലെല്ലാം ഇതിനകം കൂറ്റൻ ഫ്ളക്സുകൾ ഉയർന്നു കഴിഞ്ഞു. മത്സരിക്കുന്ന എല്ലാ പ്രമുഖ ടീമുകൾക്കും ഇവിടെ നാട്ടിൻ പുറങ്ങളിൽ ആരാധകരുണ്ട്. അവരാണ് ഓരോ ടീമിനും വേണ്ടി ഫ്ളക്സുകൾ സ്ഥാപിക്കാൻ കളത്തിലിറങ്ങിയിരിക്കുന്നത്.

ബ്രസീൽ, അർജന്‍റീന, ഫ്രാൻസ്, ഇംഗ്ലണ്ട്, ജർമ്മനി, പോർച്ചുഗൽ, എന്നിങ്ങനെയുള്ള ടീമുകളുടെ കൂറ്റൻ ഫ്ളക്സുകൾ ഗ്രാമപ്രദേശങ്ങളിൽപ്പോലും ഉയർന്നു കഴിഞ്ഞു. ഇനിയുള്ള ഓരോ ദിവസവും ആരാധകർക്ക് വീറും വാശിയും ഏറും. മത്സരങ്ങൾ കാണാൻ ടെലിവിഷൻ സെറ്റുകൾക്ക് മുന്നിലായിരിക്കും ഇനിയുള്ള അവരുടെ ദിവസങ്ങൾ.

Kannur

ആന്തൂർ നഗരസഭ റെയ്ഡ്; മൂന്ന് ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടി

ധർമശാല: മഴക്കാല രോഗ പ്രതിരോധത്തിന്‍റേയും ഷിഗെല്ല രോഗത്തിന്‍റേയും പശ്ചാത്തലത്തിൽ ആന്തൂർ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ വിവിധ ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടി.

തളിപ്പറന്പ് മേഖലയിലെ 20 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഇതിൽ ധർമശാലയിലെ ഉടുപ്പി വെജിറ്റേറിയൻ ഹോട്ടലിൽനിന്ന് ഫ്രൈഡ്റൈസ്, ന്യൂഡിൽസ്, കടലക്കറി, മസാലക്കറി എന്നിവയും കോൾമൊട്ടയിലെ അനന്തരസ വെജിറ്റേറിയൻ ഹോട്ടലിൽനിന്ന് കൂട്ടുകറി, പൂപ്പൽപിടിച്ച പരിപ്പ് കറി, മസാല ചട്ട്ണി, നെയ്ച്ചോർ, പരിപ്പ് വട എന്നിവയും കൂഴിച്ചാൽ വില്ലേജ് ഓഫീസിന് സമീ പത്തെ വനിത കഫേയിൽനിന്ന് ബീഫ് ഫ്രൈ, മീൻ പൊരിച്ചത്, നെയ്ച്ചോർ, ചിക്കൻ പൊരിച്ചത്, ഇളമ്പക്കഫ്രൈ എന്നിവയും പിടിച്ചെടുത്തു.

വരും ദിവസങ്ങളിലും പരിശോധന ഊർജിതമാക്കുമെന്നും സെക്രട്ടറി കെ. മനോജ്‌കുമാർ അറി യിച്ചു.

ചില കടകളിൽ ശുചിത്വം ഇല്ലാത്തതിനെത്തുടർന്ന് നോട്ടീസും നൽകിയിട്ടുണ്ട്. ക്ലീൻസിറ്റി മാനേജർ ടി. അജിത്ത്, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ട‌ർ ടി. ജോഷ്വാ ജോസഫ്, പബ്ലിക് ഹെൽത്ത് ഇൻസ്പെ ക‌ടർമാരായ പി.പി അജീർ, ടി. രജിന, പി.പി. അഫ്‌സില എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Kasaragod

വായനാമാസാചരണം ഉദ്ഘാടനം ചെയ്തു

ചെര്‍ക്കള: ജില്ലാ ഭരണസംവിധാനവും വിവരപൊതുജന സമ്പര്‍ക്ക വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വായന മാസാചരണത്തിന്‍റെ ഉദ്ഘാടനം ചെര്‍ക്കള ജിഎച്ച്എസ്എസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സാബു ഏബ്രഹാം നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്‍റ് വസന്തന്‍ അജക്കോട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള വിശിഷ്ടാതിഥിയായി.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ സ്വാഗതവും അസി. എഡിറ്റര്‍ എ.പി. ദില്‍ന നന്ദിയും പറഞ്ഞു.

ad

ad

ADVERTISEMENT

ad

ADVERTISEMENT

Editor's Pick

Category Category
ad

ADVERTISEMENT

All

In Memory

All

Obituary

വത്സല

പരിയാരം: ഏമ്പേറ്റിലെ കിഴക്കിലോട്ട് വീട്ടിൽ വത്സല (59) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ബംഗളൂരു മാർത്ത ഹള്ളിയിൽ. ബംഗളൂരു മാർത്ത ഹള്ളിയിൽ കുടുംബസമേതം താമസിക്കുകയായിരുന്നു. പരേതരായ കൊട്ടില വീട്ടിൽ കൃഷ്ണമാരാർ-കെ.വി. കാർത്യായനി അമ്മ ദന്പതികളുടെ മകളാണ്. ഭർത്താവ്: ഡി. ശശികുമാർ (രാമന്തളി). മക്കൾ: സന്ദീപ്, സനൂപ് (ഇരുവരും ഐടി കന്പനി, ബംഗളൂരു). മരുമക്കൾ: അശ്വതി (മോറാഴ), സങ്കേത (മംഗളൂരു). സഹോദരങ്ങൾ: കല്യാണി (മാവിച്ചേരി), ശ്യാമള (മാതമംഗലം), ചന്ദ്രൻ (പരിയാരം), ലീല (തൃച്ചംബരം), ശകുന്തള (കാവുന്പായി), വേണുഗോപാലൻ (ആർമി), നാരായണൻകുട്ടി (ഏമ്പേറ്റ്).

കുമാരൻ

പഴയങ്ങാടി: മാട്ടൂൽ പൊലുപ്പിൽ ജസിന്ത ബിൽഡിംഗിനു സമീപം താമസിക്കുന്ന ആലിങ്കീൽ കുമാരൻ (85) അന്തരിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ക്ഷേത്ര പുനരുദ്ധാരണ സമിതിയുടെ സജീവ പ്രവർത്തകൻ, മാട്ടൂൽ പൊലുപ്പിൽ തീയ്യ സമുദായ സംഘത്തിന്‍റെ പ്രസിഡന്‍റ്, മാട്ടൂൽ ശ്രീ കൂർമ്പകാവ് ക്ഷേത്രത്തിന്‍റെ പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: നന്ദിനി. മക്കൾ: രവീന്ദ്രൻ, സുജീന്ദ്രൻ, നരേന്ദ്രൻ, മഹേന്ദ്രൻ, സുഗേന്ദ്രൻ, രാഗേന്ദ്രൻ, ഷീമ. മരുമക്കൾ: നിഷ (മാട്ടൂൽ), മിനി (എരമം), ലത (കുഞ്ഞിമംഗലം), സുജിത (കുഞ്ഞിമംഗലം), സുരേഷ് ബാബു (അടുത്തില), ഐശ്വര്യ (പൊടിക്കുണ്ട്). സഹോദരങ്ങൾ: ഗോവിന്ദൻ, നാരായണൻ, ജാനകി, ബാലൻ.

അപ്പുക്കുട്ടൻനായർ

കഴക്കൂട്ടം: തുണ്ടത്തിൽ മാധവവിലാസം ഹൈസ്കൂളിലെ റിട്ട.അധ്യാപകൻ ചെമ്പഴന്തി ഇടത്തറ രേവതിയിൽ എൻ.അപ്പുക്കുട്ടൻനായർ (86) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനി അമ്മ (റിട്ട.അധ്യാപിക, കണിയാപുരം എംജിഎച്ച്എസ്എസ്) മക്കൾ: എ.എസ്. ജ്യോതി(റിട്ട. അധ്യാപിക, തുണ്ടത്തിൽ എംവിഎച്ച്എസ്എസ്), എ.എസ്. ജലേഷ്കുമാർ(എക്സിക്യൂട്ടീവ്‌ എൻജിനിയർ, ഇലക്ട്രിക്കൽ ഡിവിഷൻ തിരുവനന്തപുരം), എ.എസ്. പരേതനായ ജീവൻ കുമാർ. മരുമക്കൾ: എസ്.അനിൽകുമാർ (റിട്ട. ഹെഡ്മാസ്റ്റർ, കണിയാപുരം എംബിഎച്ച്എസ്എസ്), പ്രിയാ ജലഷ് (അസി. പ്രഫസർ ,എൻഎസ്എസ് കോളജ് നിലമേൽ), വിഷ്ണുപ്രിയ (അധ്യാപിക, ഹൈദരാബാദ്)

പ്രഫ. ജെ. ജോൺസൺ

ഇലന്തൂർ: ദീപ്തി വില്ലയിൽ പ്രഫ. ജെ. ജോൺസൺ (82, റിട്ട. അധ്യാപകൻ, സെന്‍റ് തോമസ് കോളജ് കോഴഞ്ചേരി) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം മൂന്നിന് ഇലന്തൂർ സെന്‍റ് പാട്രിക് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ പരേതയായ റോസമ്മ ഇലന്തൂർ തെങ്ങുംതറ വടക്കേക്കര മൂത്തേരിൽ കുടുംബാംഗം. മക്കൾ: റെനി (കാനഡ), റോജി (ദുബായ്). മരുമക്കൾ: ലെസ്‌ലി, റ്റിനു. പരേതൻ വൈസ് മെൻസ് ക്ലബ് സൗത്ത് വെസ്റ്റ് ഇന്ത്യ റീജൺ ഡിസ്ട്രിക്ട് ഗവർണറായും വിൻസെന്‍റ് ഡി പോൾ സൊസൈറ്റി സെൻട്രൽ കൗൺസിൽ ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്.

ജയിംസ് പുത്തന്‍പുര

ചങ്ങനാശേരി: കേരളാ കോണ്‍ഗ്രസ് ആദ്യകാല നേതാവ് വെട്ടിത്തുരുത്ത് പുത്തന്‍പുരയില്‍ ജയിംസ് വര്‍ഗീസ് (75)അന്തരിച്ചു. സംസ്‌കാരം നാളെ 1.30ന് ഭവനത്തിൽ ആരംഭിച്ച് ചങ്ങനാശേരി സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍. പരേതന്‍ യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി, കോട്ടയം ജില്ലാ പ്രസിഡന്‍റ്, കെഎസ്ആര്‍ടിസി അഡ്വൈസറി കൗണ്‍സില്‍ അംഗം, ടെലികോം അഡ്വൈസറി ബോര്‍ഡ് അംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ ലീലാമ്മ ചങ്ങനാശേരി കൈതപ്പറമ്പില്‍ കുടുംബാംഗം. മക്കള്‍: മരിയ ജയിംസ് (ദുബായ്), ക്ലിന്‍റ് ജയിംസ്. മരുമക്കള്‍: അനീഷ് ജോസഫ് പുല്ലൂര്‍ നെടുമണ്ണി (ദുബായ്), രേശ്മ മംഗലത്ത് (തുരുത്തി). മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് ഭവനത്തില്‍ കൊണ്ടുവരും.

ഗ്രേസ് ജോസ്

കളത്തിപ്പടി : നെസ്റ്റ് ഓർക്കിഡ് പാർക്ക് അപ്പാർട്ട്മെന്‍റിൽ മാടപ്പള്ളി ഗ്രേസ് ജോസ് (80, റിട്ട. ഡെപ്യൂട്ടി മാനേജർ, സിൻഡിക്കേറ്റ് ബാങ്ക്) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് കളത്തിപ്പടി ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിൽ ആരംഭിച്ച് കുടമാളൂർ സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ. പരേത കൊഴുവനാൽ തെക്കേക്കുറ്റ് കുടുംബാംഗം. ഭർത്താവ്: പരേതനായ ജോസഫ് മാടപ്പള്ളി (റിട്ട. പ്രഫസർ, എസ്ബി കോളജ് ചങ്ങനാശേരി). മക്കൾ: ആൻസൻ (ന്യൂഡൽഹി), ആൽബിൻ (യുഎസ്എ). മരുമക്കൾ: സവിത (ബംഗളൂരു), ദീപ (യുഎസ്എ). മൃതദേഹം ഇന്നു രാത്രി ഏഴിന് കളത്തിപ്പടി ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിൽ കൊണ്ടുവരും.

വി.എ. തോമസ്

കടുത്തുരുത്തി: മാന്നാര്‍ പീടികപ്പറമ്പില്‍ (വേലമ്പറമ്പില്‍) വി.എ. തോമസ് (ജോയി-80, റിട്ട. ഹെഡ്മാസ്റ്റര്‍) അന്തരിച്ചു. സംസ്‌കാരം നാളെ മൂന്നിന് മാന്നാര്‍ സെന്‍റ് മേരീസ് മൗണ്ട് പള്ളിയില്‍. ഭാര്യ മേരി മരങ്ങാട്ടുപള്ളി മേച്ചേരില്‍ കുടുംബാംഗം. മക്കള്‍: ഗിരീഷ്, സന്തോഷ്, സിറോഷ്, ഷിമിത, സിസ്റ്റര്‍ അനിത മരിയ സിഎംസി (കര്‍മലീത്ത കോണ്‍വന്‍റ്, മണ്ണാറപ്പാറ). മരുമക്കള്‍: മേഴ്സി മൂഴിക്കുഴി (മൂന്നിലവ്), ജിജി കുന്നുംപുറത്ത് (കണ്ണൂര്‍), സോണിയ പാറപ്പുറത്ത് (കുറുപ്പന്തറ).

സിസ്റ്റർ ആഗ്നറ്റ് സിഎംസി

കോതമംഗലം സിഎംസി പാവനാത്മ പ്രോവിൻസ് കോതമംഗലം മഠാഗമായ സിസ്റ്റർ ആഗ്നറ്റ് (എം.പി. സെലിൻ-83) അന്തരിച്ചു. സംസ്കാരശുശ്രൂഷകൾ ഇന്നു 2.30ന് കോതമംഗലം കർമലീത്താമഠം കപ്പേളയിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ച് സംസ്കാരം സെന്‍റ് ജോർജ് കത്തീഡ്രലിൽ. നെടിയശാല ഇടവക മുഴുത്തേറ്റ് (കണ്ണംതടത്തിൽ) പരേതരായ പോൾ- അന്നമ്മ ദമ്പതികളുടെ മകളാണ്. നെടിയശാല, ആരക്കുഴ, കൂമ്പൻപാറ, തൊടുപുഴ, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ അധ്യാപികയായും മലയിൻകീഴ്, പെരുമ്പല്ലൂർ, കാർമൽഹിൽ കാരക്കുന്നം എന്നീ ഭവനങ്ങളിൽ സുപ്പീരിയറായും കുറുപ്പംപടി, ആലുവ ജനറലേറ്റ്, കല്ലാനിക്കൽ, ചാവറവില്ല എന്നീ മഠങ്ങളിൽ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ലൂക്കാച്ചൻ, വർഗീസ്, ആനീസ്, മോളി, ബേബിച്ചൻ, പരേതയായ ഏലിക്കുട്ടി.

സിസ്റ്റർ ജെറോസ്

ഒളരിക്കര: സിഎച്ച്എഫ് നവജ്യോതി പ്രോവിൻസിലെ ഒളരിക്കര ഹോളി ഫാമിലി ഭവനാംഗമായ സിസ്റ്റർ ജെറോസ് (95) അന്തരിച്ചു. വെള്ളാങ്കല്ലൂർ ചിറമ്മൽ കോലംകണ്ണി മത്തായി-മേരി ദന്പതികളുടെ മകളാണ്. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് ഒളരിക്കര ഹോളി ഫാമിലി കോണ്‍വന്‍റിൽ. അരണാട്ടുകര, ചേലക്കര, ചെന്പൂക്കാവ് എന്നിവിടങ്ങളിൽ ഹൈസ്കൂൾ ക്ലർക്കായും ചെവ്വൂർ, പൂമല, വടൂക്കര, മുക്കാട്ടുകര, പൂവത്തിങ്കൽ, തലോർ, അയ്യന്തോൾ, ഒളരിക്കര, എന്നിവിടങ്ങളിൽ അസിസ്റ്റന്‍റ് സുപ്പീരിയർ, ട്രഷറർ, ഫീൽഡ് സൂപ്പർവൈസർ, ഫാമിലി അപ്പോസ്തോലേറ്റ് എന്നീ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. സഹോദരങ്ങൾ: റോസി, സിസ്റ്റർ ട്രീസ റോസ് സിഎച്ച്എഫ്, പരേതരായ ആന്‍റണി, മാത്യു.

ഫ്രാൻസിസ്

ചിറ്റിലപ്പിള്ളി: പറപ്പൂർ സെന്‍റ് ജോണ്‍സ് ഹൈസ്കൂൾ അധ്യാപകനായിരുന്ന ചിറ്റിലപ്പിള്ളി ലോനപ്പൻ മകൻ സി.എൽ. ഫ്രാൻസിസ് മാസ്റ്റർ(84) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 9.30ന് ചിറ്റിലപ്പിള്ളി സെന്‍റ് റിത്താസ് പള്ളിയിൽ. ഭാര്യ: വി.ടി റോസക്കുട്ടി (റിട്ട. അധ്യാപിക ജിഡബ്ല്യു യുപിഎസ്, പോന്നോർ). മക്കൾ: സുമ (എച്ച്എം, വിവി സ്കൂൾ, ചിറ്റിലപ്പിള്ളി), സാബു, സ്മിത (അസി. ഡയറക്ടർ ഓഫ് അഗ്രികൾച്ചർ, ജില്ലാ മണ്ണ് പരിശോധനാ ലാബ്, തൃശൂർ). മരുമക്കൾ: ടോമി നീലങ്കാവിൽ (റിട്ട. അസിസ്റ്റന്‍റ് എൻജിനിയർ, കെഎസ്ഇബി), ബിജു കണ്ണനായ്ക്കൽ (സീനിയർ മാനേജർ, ധനലക്ഷ്മി ബാങ്ക്, തൃശൂർ).

ഫാ. ഏബ്രഹാം പളളിവാതുക്കല്‍ എസ്ജെ

കോഴിക്കോട്: ഈശോസഭാ വൈദികനായ ഫാ. ഏബ്രഹാം പളളിവാതുക്കല്‍ എസ്ജെ (86) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് മലാപ്പറമ്പ് ക്രൈസ്റ്റ് ഹാള്‍ പള്ളിയില്‍. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കോഴിക്കോട് ക്രൈസ്റ്റ് ഹാള്‍ ജെസ്യൂട്ട് ഹൗസില്‍വച്ചാണ് മരിച്ചത്. ഫാ. ഏബ്രഹാം പളളിവാതുക്കല്‍ 1939 ഡിസംബര്‍ 11ന് ആലപ്പുഴ ജില്ലയില്‍ കരുവാറ്റ എന്ന സ്ഥലത്ത് ചങ്ങനാശേരി അതിരൂപതയില്‍ പരേതരായ ചെറിയാന്‍-അന്നമ്മ ദമ്പതികളുടെ മകനായി ജനിച്ചു.പരേതരായ എം.സി.ജോസഫ്, എം.സി. നൈനാന്‍ , സിസ്റ്റര്‍ സ്‌കോളാസ്റ്റിക്ക എസ്ഡി, സിസ്റ്റര്‍ ജെര്‍ത്രൂഡ് ഹോളിക്രോസ്, സിസ്റ്റര്‍ മേരിഗ്രേസ് എഫ്സിസി, സിസ്റ്റര്‍ മേരി ഡൊളോറസ് സെന്‍റ് ജോസഫ്‌സ് ലയണ്‍സ് എന്നിവരാണ് സഹോദരങ്ങള്‍. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം 1958 മെയ് 17ന് ഈശോസഭയില്‍ ചേര്‍ന്നു. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍നിന്ന് ബിഎ ഇക്കണോമിക്‌സില്‍ ബിരുദം കരസ്ഥമാക്കി. ദൈവശാസ്ത്ര പഠനം സെന്‍റ് മേരീസ് കോളജ് കര്‍സിയോങ്ങില്‍ പൂര്‍ത്തിയാക്കിയതിനു ശേഷം,1971 മാര്‍ച്ച് 15ന് വൈദികപട്ടം സ്വീകരിച്ചു. ടേര്‍ഷ്യന്‍ഷിപ്പ് പരിശീലനത്തിന് ശേഷം, 1977 ഓഗസ്റ്റ് 15ന് ഈശോസഭയില്‍ നിത്യവ്രത വാഗ്ദാനം നടത്തി. പട്ടുവം ഹോളി ഫാമിലി ഇടവകയില്‍ സഹവികാരിയായിട്ടായിരുന്നു ശുശ്രൂഷാ ജീവിതം ആരംഭിച്ചത്

അന്നമ്മ

സുല്‍ത്താന്‍ ബത്തേരി: കല്ലുമുക്ക് മാങ്കുന്നേല്‍ അന്നമ്മ (87) അന്തരിച്ചു. സംസ്കാരം നടത്തി. മൂലങ്കാവ് കാരശേരി കോച്ചേരി കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ മര്‍ക്കോസ്. മക്കള്‍: മത്തായി (കല്ലുമുക്ക്), അമ്മിണി കത്തനാരുതോട്ടത്തില്‍ (കാരക്കാല്ലി), ലില്ലി വിലങ്ങുപാറ (കല്ലുമുക്ക്), എം.എം. ജോര്‍ജ് (ഏരിയ മാനേജര്‍, ദീപിക, സുല്‍ത്താന്‍ ബത്തേരി), ലൗലി വാച്ചേരി (കുമ്പളേരി). മരുമക്കള്‍: ഏബ്രഹാം കത്തനാരുതോട്ടത്തില്‍, ടോമി വിലങ്ങുപാറ, സജി വാച്ചേരി, ലൂസി ഏറങ്കാവില്‍ (പാതിരിപ്പാടം).

വത്സല

പരിയാരം: ഏമ്പേറ്റിലെ കിഴക്കിലോട്ട് വീട്ടിൽ വത്സല (59) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ബംഗളൂരു മാർത്ത ഹള്ളിയിൽ. ബംഗളൂരു മാർത്ത ഹള്ളിയിൽ കുടുംബസമേതം താമസിക്കുകയായിരുന്നു. പരേതരായ കൊട്ടില വീട്ടിൽ കൃഷ്ണമാരാർ-കെ.വി. കാർത്യായനി അമ്മ ദന്പതികളുടെ മകളാണ്. ഭർത്താവ്: ഡി. ശശികുമാർ (രാമന്തളി). മക്കൾ: സന്ദീപ്, സനൂപ് (ഇരുവരും ഐടി കന്പനി, ബംഗളൂരു). മരുമക്കൾ: അശ്വതി (മോറാഴ), സങ്കേത (മംഗളൂരു). സഹോദരങ്ങൾ: കല്യാണി (മാവിച്ചേരി), ശ്യാമള (മാതമംഗലം), ചന്ദ്രൻ (പരിയാരം), ലീല (തൃച്ചംബരം), ശകുന്തള (കാവുന്പായി), വേണുഗോപാലൻ (ആർമി), നാരായണൻകുട്ടി (ഏമ്പേറ്റ്).

കുമാരൻ

പഴയങ്ങാടി: മാട്ടൂൽ പൊലുപ്പിൽ ജസിന്ത ബിൽഡിംഗിനു സമീപം താമസിക്കുന്ന ആലിങ്കീൽ കുമാരൻ (85) അന്തരിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ക്ഷേത്ര പുനരുദ്ധാരണ സമിതിയുടെ സജീവ പ്രവർത്തകൻ, മാട്ടൂൽ പൊലുപ്പിൽ തീയ്യ സമുദായ സംഘത്തിന്‍റെ പ്രസിഡന്‍റ്, മാട്ടൂൽ ശ്രീ കൂർമ്പകാവ് ക്ഷേത്രത്തിന്‍റെ പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: നന്ദിനി. മക്കൾ: രവീന്ദ്രൻ, സുജീന്ദ്രൻ, നരേന്ദ്രൻ, മഹേന്ദ്രൻ, സുഗേന്ദ്രൻ, രാഗേന്ദ്രൻ, ഷീമ. മരുമക്കൾ: നിഷ (മാട്ടൂൽ), മിനി (എരമം), ലത (കുഞ്ഞിമംഗലം), സുജിത (കുഞ്ഞിമംഗലം), സുരേഷ് ബാബു (അടുത്തില), ഐശ്വര്യ (പൊടിക്കുണ്ട്). സഹോദരങ്ങൾ: ഗോവിന്ദൻ, നാരായണൻ, ജാനകി, ബാലൻ.

കെ.ടി. അമ്പാടി

ചെറുവത്തൂർ: കേരള ഫോക്‌ലോർ അക്കാദമി ഗുരുപൂജ അവാർഡ് ജേതാവ് കാര്യങ്കോട്ടെ കെ.ടി. അമ്പാടി (92) അന്തരിച്ചു. 1958ലെ റിപ്പബ്ലിക് ദിന പരേഡിൽ ഡൽഹിയിൽ പൂരക്കളി അവതരിപ്പിച്ച സംഘത്തിൽ അംഗമായിരുന്നു. ഭാര്യമാർ: കല്യാണി, മാധവി. മക്കൾ: ബാലാമണി, വാസന്തി, സുരേന്ദ്രൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), മഹേന്ദ്രൻ (എസ്ഐ, സ്പെഷൽ ബ്രാഞ്ച്), എം. സുമതി (സ്ഥിരം സമിതി ചെയർപേഴ്സൺ, കാഞ്ഞങ്ങാട് നഗരസഭ), സുജാത (പിലിക്കോട്), റാണി ശുഭ (ഹയർ ഗ്രേഡ് അസിസ്റ്റന്‍റ്, എൽഐസി, നീലേശ്വരം). മരുമക്കൾ: കുഞ്ഞിക്കോരൻ, കുഞ്ഞികൃഷ്ണൻ, അനിത (അധ്യാപിക, ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ), കുഞ്ഞിരാമൻ, സിന്ധു, സുവർണൻ (അധ്യാപകൻ, കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ), പരേതനായ രാമചന്ദ്രൻ വെളിച്ചപ്പാടൻ.

ത്രേസ്യാമ്മ

കടുമേനി : തെക്കേകരോട്ട് ത്രേസ്യാമ്മ (92) അന്തരിച്ചു. സംസ്കാരം ഇന്നു 3.30നു കടുമേനി സെന്‍റ് മേരീസ് പള്ളിയിൽ. പരേത പാലാ ഞണ്ടുപാറ ആലഞ്ചേരി കുടുംബാംഗം. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: ജോയി (സ്വിറ്റ്സർലൻഡ്), തോമസ് (കടുമേനി), ലിസി (ബംഗളൂരു), സിറിയക് (ഖത്തർ ), സെബാസ്റ്റ്യൻ (എൻജിനിയർ, കാഞ്ഞങ്ങാട്), ബെന്നി (ബംഗളൂരു), ജോർജ്കുട്ടി (യുകെ). മരുമക്കൾ: ലിസമ്മ കണ്ടത്തിൽ, സെലിൻ കുറ്റിയാത്ത്, ജോൺസൺ വാകയിൽ, ത്രേസ്യാമ്മ കൈച്ചിറമറ്റത്തിൽ, മോൻസി അടിച്ചിലാമാക്കൽ, മേരി മാർഗരറ്റ് ചിറയത്ത്, ഷിബി നരിക്കുഴിയിൽ.

ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ

കോയമ്പത്തൂർ : പ്രേഷിത പ്രോവിൻസിലെ പ്രേഷിത കോളജ് (ലിസ്യു ഭവൻ) ശരവണംപട്ടി അംഗമായ ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ (75) അന്തരിച്ചു. മൃതദേഹം ഇന്നുരാവിലെ ഏഴിനു മണ്ണുത്തിയിലെ പ്രേഷിതാരാമിൽ കൊണ്ടുവരും. രാവിലെ ഒന്പതിനുപാലക്കാട് ഭാരതമാതാ ആശ്രമത്തിൽ എത്തിക്കും. രാവിലെ 10.30 നു സംസ്കാരചടങ്ങുകൾ ആരംഭിക്കും. 1950 ജൂലൈ 14നു തൃശൂർ പടവരാടാണ് ജനനം. 1974 മേയ് 16ന് ആദ്യവ്രതവാഗ്ദാനവും1979 മേയ് 16ന് നിത്യവ്രതവാഗ്ദാനവും 1983 മേയ് 13ന് പൗരോഹിത്യസ്വീകരണവും നടത്തി. കെനിയൻ മിഷനിലടക്കം വിവിധ മേഖലകളിൽ പ്രവർത്തിച്ചു. പ്രിയോർ, സുപ്പീരിയർ, യോഗാർഥികളുടെ റെക്ടർ, നവസന്യാസഭവനാംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. അസുഖങ്ങൾമൂലം ഏഴുവർഷത്തിലേറെയായി കിടപ്പിലായിരുന്നു.

സിസ്റ്റർ വിക്‌ടോറിയ കോയിക്കക്കുടി എസ്ഡി

ന്യൂഡൽഹി: അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹത്തിലെ, പുഷ്‌പധാം പ്രോവിൻസ് അംഗമായ സിസ്റ്റർ വിക്ടോറിയ എസ്ഡി (അന്നക്കുട്ടി - 95) അന്തരിച്ചു. സംസ്കരം ഇന്ന് രാവിലെ 10.30 ന് പുഷ്പധാം പ്രോവിൻഷ്യൽ ഹൗസിൽ. കോതമംഗലം, കുത്തുകുഴി കോയിക്കക്കുടി പരേതരായ ജോസഫ് - ത്രേസ്യാ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ ഫാ. ജോസഫ് കോയിക്കക്കുടി (വടവാതൂർ സെമിനാരി മുൻ റെക്ടർ), മേരി പുളിന്തടം, ജോളി, തങ്കച്ചൻ. പരേത കേരളത്തിലും വടക്കേ ഇന്ത്യയിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

20-06-2026

ഒരു പൂവ് മോഹിച്ചവന് പൂങ്കാവ് ലഭിച്ച സന്തോഷം നൽകിയ മുഖ്യമന്ത്രി: സതീശനെ പ്രശംസിച്ച് മല്ലിക സുകുമാരൻ

വി.ഡി.സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റിൽ മലയാള സിനിമയ്ക്കായി നടത്തിയ പ്രഖ്യാപനങ്ങളിൽ നന്ദി പറഞ്ഞ് നടി മല്ലിക സുകുമാരൻ. ഒരു പൂവ് മോഹിച്ചവന് ഒരു പൂങ്കാവ് ലഭിച്ച സന്തോഷം നൽകിയ മുഖ്യമന്ത്രിക്ക് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നുവെന്നാണ് മല്ലികയുടെ കുറിപ്പ്.

‘‘ചലച്ചിത്ര മേഖലയിലെ പ്രവർത്തന മേഖലകൾ ഉപജീവനമാക്കി, അദ്ധ്വാനിക്കുന്ന ആയിരക്കണക്കിന് കലാകാരന്മാർക്ക് ആത്മവിശ്വാസവും അഭിമാനവും തോന്നിയ ദിവസം.. ഇന്നത്തെ ബജറ്റ് അവതരണം ...ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.ഡി. സതീശൻ....ഒരു പൂവ് മോഹിച്ചവന് ഒരു പൂങ്കാവ് ലഭിച്ച സന്തോഷം നൽകിയ അങ്ങേക്ക് അകമഴിഞ്ഞ നന്ദി..

ആദരണീയനായ മുഖ്യമന്ത്രിക്കും സാംസ്കാരിക കേരളത്തിന്‍റെ ചുക്കാൻ പിടിക്കുന്ന ആരാധ്യനായ വകുപ്പ് മന്ത്രി വിഷ്ണുനാഥിനും അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ.’’ മല്ലിക സുകുമാരന്‍റെ വാക്കുകൾ.

 

 

 

 
 

20-06-2026

ഒരു പൂവ് മോഹിച്ചവന് പൂങ്കാവ് ലഭിച്ച സന്തോഷം നൽകിയ മുഖ്യമന്ത്രി: സതീശനെ പ്രശംസിച്ച് മല്ലിക സുകുമാരൻ

വി.ഡി.സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റിൽ മലയാള സിനിമയ്ക്കായി നടത്തിയ പ്രഖ്യാപനങ്ങളിൽ നന്ദി പറഞ്ഞ് നടി മല്ലിക സുകുമാരൻ. ഒരു പൂവ് മോഹിച്ചവന് ഒരു പൂങ്കാവ് ലഭിച്ച സന്തോഷം നൽകിയ മുഖ്യമന്ത്രിക്ക് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നുവെന്നാണ് മല്ലികയുടെ കുറിപ്പ്.

‘‘ചലച്ചിത്ര മേഖലയിലെ പ്രവർത്തന മേഖലകൾ ഉപജീവനമാക്കി, അദ്ധ്വാനിക്കുന്ന ആയിരക്കണക്കിന് കലാകാരന്മാർക്ക് ആത്മവിശ്വാസവും അഭിമാനവും തോന്നിയ ദിവസം.. ഇന്നത്തെ ബജറ്റ് അവതരണം ...ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.ഡി. സതീശൻ....ഒരു പൂവ് മോഹിച്ചവന് ഒരു പൂങ്കാവ് ലഭിച്ച സന്തോഷം നൽകിയ അങ്ങേക്ക് അകമഴിഞ്ഞ നന്ദി..

ആദരണീയനായ മുഖ്യമന്ത്രിക്കും സാംസ്കാരിക കേരളത്തിന്‍റെ ചുക്കാൻ പിടിക്കുന്ന ആരാധ്യനായ വകുപ്പ് മന്ത്രി വിഷ്ണുനാഥിനും അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ.’’ മല്ലിക സുകുമാരന്‍റെ വാക്കുകൾ.

 

 

 

 
 

23-05-2026

ധുരന്ധർ 'റോ ആൻഡ് അൺദേഖാ': അൺകട്ട് പതിപ്പിലെ പുതിയ മാറ്റങ്ങൾ ?

ഒടിടി പ്ലാറ്റ്‌ഫോമുകളായ നെറ്റ്ഫ്ലിക്സിലും ജിയോ ഹോട്ട്സ്റ്റാറിലും ഒരേസമയം റിലീസ് ചെയ്തിരിക്കുന്ന 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്ന പുതിയ പതിപ്പ് സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

റൺടൈമിൽ ഒടിടി പതിപ്പിന് സമാനമാണെങ്കിലും, പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തവും തീവ്രവുമായ ഒരു അനുഭവമാണ് ഈ അൺകട്ട് പതിപ്പ് സമ്മാനിക്കുന്നത്. ഈ പുതിയ പതിപ്പിൽ വന്നിട്ടുള്ള പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

കഥയൊന്നാണ്, എന്നാൽ മൂർച്ചയേറി!

ആദ്യം തന്നെ വ്യക്തമാക്കേണ്ട കാര്യം, ഈ പുതിയ പതിപ്പിൽ അധികമായി ഒരു സീനുകളും കൂട്ടിച്ചേർത്തിട്ടില്ല എന്നതാണ്. കഥയുടെ ഘടനയിലോ കഥാപാത്രങ്ങളുടെ ആർക്കുകളിലോ യാതൊരു മാറ്റവുമില്ല. എന്നാൽ ചിത്രത്തിന്‍റെ വിഷ്വൽ ടെക്സ്ചറിലാണ് പ്രധാന മാറ്റം വന്നിരിക്കുന്നത്.

ആർ മാധവൻ അഭിനയിച്ച കാണ്ഡഹാർ വിമാന അപഹരണ രംഗം തന്നെ ഇതിന് മികച്ച ഉദാഹരണമാണ്. കളർ ഗ്രേഡിംഗിലും വിഷ്വൽ തീവ്രതയിലും വരുത്തിയ മാറ്റങ്ങൾ കാരണം ഈ രംഗങ്ങൾ കൂടുതൽ ക്രൂരവും ഭയപ്പെടുത്തുന്നതുമായി മാറിയിരിക്കുന്നു. മുറിവുകളും ചോരയൊഴുകുന്ന രംഗങ്ങളും കൂടുതൽ വ്യക്തതയോടെയും തീക്ഷ്ണതയോടെയും ഇതിൽ കാണാം.

ഫിൽട്ടർ ചെയ്യാത്ത സംഭാഷണങ്ങൾ

ഈ സിനിമയിലെ ഏറ്റവും വലിയ 'റോ' എലമെന്‍റ് എന്നത് അതിലെ ഒട്ടും സെൻസർ ചെയ്യാത്ത സംഭാഷണങ്ങളാണ്. തിയേറ്റർ പതിപ്പിൽ മ്യൂട്ട് ചെയ്യപ്പെട്ട വലിയൊരു വിഭാഗം തെറികളും പരുക്കൻ വാക്കുകളും ഈ പതിപ്പിൽ യാതൊരു നിയന്ത്രണവുമില്ലാതെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹംസ അലി മസാരി ലിയാരിയിൽ പ്രവേശിക്കുന്ന രംഗം മുതൽ തന്നെ ഈ മാറ്റം പ്രകടമാണ്. ബാബു ഡക്കൈറ്റിന്‍റെ ആളുകളുമായുള്ള ഏറ്റുമുട്ടൽ രംഗങ്ങളിൽ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന ഭാഷ തികച്ചും അഗ്രസീവ് ആണ്.

പ്രേക്ഷകർ ഇതിനകം ചിത്രത്തിന്‍റെ രണ്ടാം ഭാഗം കണ്ടുകഴിഞ്ഞതിനാൽ, ചില കഥാപാത്രങ്ങളുടെ ഭാവമാറ്റങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസിലാക്കാൻ ഈ പതിപ്പ് സഹായിക്കുന്നുണ്ട്. ജമീൽ ജമാലിയുടെ നിശബ്ദതകളും നോട്ടങ്ങളും ഇപ്പോൾ കൂടുതൽ അർഥവത്തായി തോന്നുന്നു.

അതുപോലെ ഉസൈർ ബലൂച്ചിന്‍റെ കഥാപാത്രവും കൂടുതൽ വന്യമായി മാറിയിരിക്കുന്നു. മുൻപ് ശാന്തനായി കണ്ടിരുന്ന ഉസൈർ, ഈ പതിപ്പിൽ കടുത്ത തെറിവിളികളിലൂടെ തന്‍റെ യഥാർഥ സ്വഭാവം വെളിപ്പെടുത്തുന്നു. റഹ്മാൻ ഡക്കൈറ്റിന്‍റെ മൂത്ത മകൻ മരിക്കുന്ന രംഗത്തിൽ ഉസൈർ പ്രകടിപ്പിക്കുന്ന കോപവും സങ്കടവും കലർന്ന ഡയലോഗുകൾ പ്രേക്ഷകരെ അസ്വസ്ഥരാക്കുന്നതാണ്.

കൂടുതൽ സ്വാധീനിക്കുന്ന രംഗങ്ങൾ

മേജർ ഇഖ്ബാൽ (അർജുൻ രാംപാൽ): 26/11 ആക്രമണത്തിന് ശേഷം മേജർ ഇഖ്ബാൽ നടത്തുന്ന പ്രസംഗം അതിന്‍റെ യഥാർഥ ക്രൂരതയോടെ ഇതിൽ കേൾക്കാം. സ്ത്രീകളെയോ കുട്ടികളെയോ പ്രായമായവരെയോ ആരെയും വെറുതെ വിടരുത് എന്ന് പറയുന്ന ഭാഗം മ്യൂട്ടുകൾ ഇല്ലാതെ വരുമ്പോൾ കഥാപാത്രത്തിന്‍റെ കടുത്ത പ്രത്യയശാസ്ത്രം കൂടുതൽ ഭയമുണർത്തുന്നു.

എസ്പി ചൗധരി അസ്ലം (സഞ്ജയ് ദത്ത്): ഈ അൺകട്ട് പതിപ്പ് കൊണ്ട് ഏറ്റവും കൂടുതൽ നേട്ടമുണ്ടായത് സഞ്ജയ് ദത്തിന്‍റെ കഥാപാത്രത്തിനാണ്. അസ്ലമിന്‍റെ ഇൻട്രോ സീനിലെ മാസ് ഡയലോഗുകളും തോക്കുകളും ഉപയോഗിച്ചുള്ള തെറിവിളികളും തിയേറ്ററിൽ എന്തുകൊണ്ട് മ്യൂട്ട് ചെയ്യപ്പെട്ടു എന്ന് ഈ പതിപ്പ് കാണുമ്പോൾ മനസിലാകും. (എങ്കിലും 'ബലൂച്' എന്ന വാക്ക് ഇപ്പോഴും മ്യൂട്ട് ചെയ്ത് തന്നെയാണ് നിലനിർത്തിയിരിക്കുന്നത്).

റഹ്മാൻ ഡക്കൈറ്റ് (അക്ഷയ് ഖന്ന): ഹംസയുമായുള്ള ഏറ്റുമുട്ടലിൽ റഹ്മാൻ ഡക്കൈറ്റിന്‍റെ ക്രൂരതയും അഹങ്കാരവും നിറഞ്ഞ ഡയലോഗുകൾ കൂടുതൽ വ്യക്തമാണ്. ക്ലൈമാക്സിൽ എസ്പി അസ്ലമും റഹ്മാനും തമ്മിലുള്ള ശാരീരികവും മാനസികവുമായ പോരാട്ടം പ്രേക്ഷകരെ മുൾമുനയിൽ നിർത്തും.

ചുരുക്കത്തിൽ, 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്നത് തികച്ചും പുതിയൊരു സിനിമയല്ല, മറിച്ച് മുൻപ് സെൻസർ ചെയ്യപ്പെട്ടതും മ്യൂട്ട് ചെയ്യപ്പെട്ടതുമായ യഥാർഥ ശബ്ദങ്ങളെയും തീവ്രതയെയും പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാട്ടുന്ന ഒരു മികച്ച അൺകട്ട് പതിപ്പാണ്.

16-06-2026

ഒരു ത്രില്ലര്‍ പതിയേ കത്തിച്ച് ചിദംബരം!

ഒരു കൊച്ചു ഫീല്‍ ഗുഡ് ചിത്രമെന്നു തോന്നിപ്പിച്ച ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍. കഥയിലും കഥപറച്ചിലിലും ഞെട്ടിക്കല്‍ ചേരുവകളുണ്ടെന്നു തിരുത്തിയെഴുതി ട്രെയിലര്‍. 88 വര്‍ഷം മുമ്പ് ആദ്യ മലയാളം ശബ്ദസിനിമയെന്നു ചരിത്രമെഴുതിയ "ബാലനു'ശേഷം മറ്റൊരു "ബാലന്‍റെ' വരവായി; ജിത്തു മാധവന്‍റെ രചനയില്‍ ചിദംബരം സംവിധാനം ചെയ്ത "ബാലന്‍ - ദി ബോയ്'. രോമാഞ്ചത്തിനും ആവേശത്തിനും ശേഷം ജിത്തുവിന്‍റെ രചന.

"ജാന്‍ എ മനി'നും "മഞ്ഞുമ്മല്‍ ബോയ്‌സി'നും ശേഷം ചിദംബരത്തിന്‍റെ സംവിധാനം. ഒരമ്മയുടെയും മകന്‍റെയും നിഗൂഢ യാത്രകളിലേക്ക് കാമറ തിരിച്ച "ബാലന്‍ - ദി ബോയ്'19നു തിയറ്ററുകളിൽ. ചിദംബരം രാഷ്ട്രദീപികയോടു സംസാരിക്കുന്നു.

ബാലന്‍, മഞ്ഞുമ്മലിനുശേഷം സംവിധാനം ചെയ്യുന്ന ചിത്രമായത്..‍?

"മഞ്ഞുമ്മല്‍ ബോയ്‌സി'നു ശേഷം ധാരാളം അവസരങ്ങള്‍ വന്നു. ഏതാണു ചെയ്യേണ്ടതെന്നു കണ്‍ഫ്യൂഷനായി. ലോക്കായ പ്രോജക്ടുകളൊക്കെ വലുതും ഏറെ സമയമെടുക്കുന്നവയുമായിരുന്നു."ഒരു ദുരൂഹസാഹചര്യത്തില്‍'അഭിനയിക്കുമ്പോഴാണ് സുഹൃത്തും നടനുമായ സജിന്‍ഗോപു, ജിത്തു മാധവന്‍റെ പക്കല്‍ കഥയുണ്ടാകുമെന്ന് എന്നോടു പറഞ്ഞത്. അങ്ങനെ ജിത്തു പറഞ്ഞ ഒരു കഥ എനിക്കിഷ്ടമായി. അങ്ങനെ മുൻകൂട്ടി പ്ലാന്‍ ചെയ്യാതെയുണ്ടായ സിനിമയാണിത്.

"ബാലന്‍ - ദി ബോയ്'പറയുന്നത്..?

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

20-06-2026

ഇന്ത്യയിലെ വരുമാനം വെളിപ്പെടുത്തിയില്ലെങ്കിൽ യുകെയിൽ 200 ശതമാനം പിഴ; മലയാളികൾ ജാഗ്രത പാലിക്കണം

ലണ്ടൻ: പത്ത് വർഷത്തിലേറെയായി ഇന്ത്യയിലെ വരുമാനം യുകെയിൽ വെളിപ്പെടുത്താത്തവർക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് റിപ്പോർട്ട്. ബ്രിട്ടനിലെ ടാക്സ് വിഭാഗമായ എച്ച്എംആർസി (HM Revenue & Customs) ഇപ്പോൾ ആഗോളതലത്തിലുള്ള വരുമാന സ്രോതസുകൾ നിരീക്ഷിച്ചുവരികയാണ്.

കൃത്യസമയത്ത് നികുതി വിവരങ്ങൾ കൈമാറാത്തവർക്ക് നികുതി തുകയുടെ ഇരട്ടിയിലധികം തുക പിഴയായി നൽകേണ്ടി വരും. വരുമാനം വെളിപ്പെടുത്തുന്നതിൽ വരുത്തുന്ന കാലതാമസവും വെളിപ്പെടുത്തുന്ന രീതിയും അനുസരിച്ചാണ് പിഴയുടെ തുക നിശ്ചയിക്കപ്പെടുന്നത്.

പ്രധാനമായും മൂന്ന് സാഹചര്യങ്ങളാണ് ഇതിലുള്ളത്.

എച്ച്എംആർസി നോട്ടീസ് അയച്ച ശേഷം

നിങ്ങൾ സ്വമേധയാ ഇന്ത്യയിലെ വരുമാനം വെളിപ്പെടുത്താതിരിക്കുകയും എച്ച്എംആർസി ഇത് കണ്ടെത്തി നിങ്ങൾക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്താൽ പിഴ വളരെ കൂടുതലായിരിക്കും.

ഇത്തരം സാഹചര്യങ്ങളിൽ എത്രമാത്രം സഹകരിച്ചാലും കുറഞ്ഞത് 100 ശതമാനം പിഴയെങ്കിലും ഈടാക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നു.

സ്വമേധയാ ഉള്ള വെളിപ്പെടുത്തൽ

എച്ച്എംആർസി കണ്ടെത്തുന്നതിന് മുൻപ് തന്നെ നികുതിദായകൻ സ്വന്തം നിലയിൽ വരുമാനം വെളിപ്പെടുത്തുകയാണെങ്കിൽ പിഴയിൽ ഗണ്യമായ കുറവുണ്ടാകും.

കൃത്യസമയത്തുള്ള വെളിപ്പെടുത്തൽ

അതത് സാമ്പത്തിക വർഷത്തിൽ തന്നെ വിദേശ വരുമാന വിവരങ്ങൾ ടാക്സ് റിട്ടേണിൽ ഉൾപ്പെടുത്തിയാൽ യാതൊരുവിധ പിഴയും നൽകേണ്ടി വരില്ല.

മൂന്ന് വർഷം കഴിഞ്ഞാൽ കുരുക്ക് മുറുകും

വരുമാനം വെളിപ്പെടുത്താൻ മൂന്ന് വർഷത്തിൽ കൂടുതൽ കാലതാമസം വരുത്തിയാൽ പിഴയുടെ ഗതി മാറുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വെളിപ്പെടുത്തൽ വൈകുംതോറും പിഴയുടെ ശതമാനവും വർധിക്കും.

പത്ത് വർഷത്തിലേറെയായി ഇന്ത്യയിലെ വരുമാനം മറച്ചുവെച്ചാൽ അത് ഗുരുതരമായ നിയമലംഘനമായി കണക്കാക്കും. സാഹചര്യങ്ങൾക്കനുസരിച്ച് ഇത് 200 ശതമാനം വരെ പിഴയിലേക്ക് നയിക്കാം.

യുകെയിൽ താമസിക്കുന്ന മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർ നാട്ടിലെ വസ്തുവകകളിൽ നിന്നുള്ള വാടക, ബാങ്ക് നിക്ഷേപങ്ങളുടെ പലിശ, ഓഹരി വിപണിയിലെ ലാഭം തുടങ്ങിയവ യുകെയിൽ റിപ്പോർട്ട് ചെയ്യാൻ ബാധ്യസ്ഥരാണ്.

എച്ച്എംആർസിക്ക് ലോകത്തെ വിവിധ രാജ്യങ്ങളിലെ ബാങ്ക് വിവരങ്ങൾ ലഭ്യമാകുന്ന സംവിധാനങ്ങൾ നിലവിലുണ്ട്.

നിലവിൽ വരുമാനം വെളിപ്പെടുത്താത്തവർ ഈ സാമ്പത്തിക വർഷം തന്നെ അത് ചെയ്യാൻ ശ്രമിക്കണമെന്ന് വിദഗ്ധർ ഉപദേശിക്കുന്നു.

20-06-2026

പുസ്തകങ്ങളും വായനയുമില്ലാത്ത ലോകം വിരസമാകും: ഇശാന്‍ ഖാന്‍

ദോഹ: പുസ്തകങ്ങളും കഥകളും കവിതകളും മഹാന്മാരുടെ ജീവിതാനുഭവങ്ങളും ചിന്തകളും കണ്ടുപിടുത്തങ്ങളുമൊക്കെയാണ് ലോകത്തെ സക്രിയമാക്കുന്നതെന്നും പുസ്തകങ്ങളും വായനയുമില്ലാത്ത ലോകം വളരെ വിരസമാകുമെന്നും ഖത്തറില്‍ പുസ്തക വായനയിലൂടെ ശ്രദ്ധേയനായ വിദ്യാര്‍ഥി ഇശാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു.

ദേശീയ വായന ദിനത്തോടനുബന്ധിച്ച് മീഡിയ പ്‌ളസ് സംഘടിപ്പിച്ച വായനാദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.എന്‍. പണിക്കരുടെ വായിച്ചു വളരുക , ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യം എന്നും പ്രസക്തമാണെന്നും പുസ്തകങ്ങളുമായി സൗഹൃദം സ്ഥാപിച്ചാല്‍ ജീവിതം കൂടുതല്‍ മനോഹരമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

നിത്യവും കുറച്ചുസമയമെങ്കിലും വായനക്കായി മാറ്റിവയ്ക്കാനുള്ള സന്നദ്ധതയും പ്രതിജ്ഞയുമാണ് വായനദിനത്തെ അടയാളപ്പെടുത്തേണ്ടത്. ഖത്തറിലെ സ്‌കോളേര്‍സ് ഇന്‍റര്‍നാഷണല്‍ സ്‌കൂളിലെ ആറാം തരം വിദ്യാര്‍ഥിയായായ ഇശാന്‍ വിവിധ ഭാഷകളിലുള്ള ആയിരത്തി മുന്നോറോളം പുസ്തകങ്ങള്‍ ഇതിനകം വായിച്ചിട്ടുണ്ട്.

പ്രാപഞ്ചിക സംവിധാനങ്ങളേയും വിശാലമായ ലോകത്തേയും പഠിച്ചുകൊണ്ടും വായിച്ചുകൊണ്ടും സ്രഷ്ടാവിനെ കണ്ടെത്തണമെന്ന ആഹ്വാനവുമായാണ് ഖുര്‍ആന്‍ അവതരണം ആരംഭിച്ചതെന്ന് എഫ്സിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ് മാന്‍ കിഴിശേരി അഭിപ്രായപ്പെട്ടു.

അറിവാണ് മനുഷ്യനെ നേതാവാക്കുന്നതെന്നും അറിവും വായനയും മനുഷ്യനെ ഉന്നതനാക്കുമെന്നും അദ്ദേഹം പറഞ്ഞു. അറിവിനേക്കാള്‍ പ്രധാനം ചിന്തക്കുണ്ടെന്നും ചിന്തയും ജ്ഞാനവും ഉണ്ടാകണമെങ്കില്‍ പരന്ന വായന ശീലമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കവയിത്രിയും ഗായികയുമായ ഷെറിന്‍ പൊയ് ലി, വിജയമന്ത്രങ്ങളുടെ അവതാരകന്‍ റാഫി പാറക്കാട്ടില്‍, ഉവൈസ് ഉസ് മാന്‍, സുബൈര്‍ പാണ്ഡവത്ത് ശാം ദോഹ, ഷംസീര്‍, ഇഖ്ബാല്‍ വയനാട്, ജാസ്മിന്‍ എന്നിവര്‍ സംസാരിച്ചു.

മീഡിയ പ്‌ളസ് സിഇഒയും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.

15-05-2026

ടാൻസാനിയയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

ഡോഡോമ: ആഫ്രിക്കയിലെ ടാൻസാനിയയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തൃശൂർ പോർക്കുളം പള്ളിക്കര വീട്ടിൽ പരേതനായ ജയരാജന്‍റെ മകൻ തേജസ് (കണ്ണൻ - 30) ആണ് മരിച്ചത്.

സംസ്കാരം ന‌ടത്തി. ഈ മാസം എട്ടിന് ടാൻസാനിയയിലെ ഇറിഗ മേഖലയിലാണ് അപകടമുണ്ടായത്. തേജസ് സഞ്ചരിച്ചിരുന്ന ബസിൽ ലോറി വന്നിടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ തേജസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വാഹനാപകടത്തിൽ തേജസിനൊപ്പം മറ്റു രാജ്യക്കാരായ നാല് പേർ കൂടി മരിച്ചിരുന്നു.

10 വർഷമായി തേജസ് ടാൻസാനിയയിലാണ് ജോലി ചെയ്യുന്നത്. അമ്മ: ഷീബ. സഹോദരി: ശ്രീലക്ഷ്മി.

20-06-2026

ഷിക്കാഗോ ഇന്ത്യൻ കോൺസുലേറ്റിൽ സ്വാമി വിവേകാനന്ദന്‍റെ പ്രതിമ അനാച്ഛാദനം ചെയ്തു

ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസിൽ സ്വാമി വിവേകാനന്ദന്‍റെ പൂർണകായ പ്രതിമ അനാച്ഛാദനം ചെയ്തു. യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്രയാണ് പ്രതിമയുടെ അനാച്ഛാദന കർമം നിർവ്വഹിച്ചത്.

ഇന്ത്യൻ കോൺസുലേറ്റും യുഎസ് ഇന്ത്യൻ കമ്മ്യൂണിറ്റി ഫൗണ്ടേഷനും (USICF) സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. അമേരിക്കയിലെ ഇന്ത്യൻ സമൂഹം കോൺസുലേറ്റിന് നൽകിയ ഉപഹാരമാണ് ഈ വെങ്കല പ്രതിമ.

1893ൽ ഷിക്കാഗോയിൽ നടന്ന ലോകമത പാർലമെന്‍റിൽ സ്വാമി വിവേകാനന്ദൻ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിന്‍റെ ഓർമകൾ പുതുക്കുന്നതാണ് ഈ പ്രതിഷ്ഠാപനം. ചടങ്ങിൽ വന്ദേമാതരം ആലപിക്കുകയും ജനപ്രതിനിധികളും കമ്യൂണിറ്റി നേതാക്കളും പങ്കെടുത്ത പ്രത്യേക ചർച്ച സംഘടിപ്പിക്കുകയും ചെയ്തു.

"സ്വാമി വിവേകാനന്ദൻ ലോകത്തിന് നൽകിയ സേവനത്തിന്‍റെയും സാർവത്രിക സാഹോദര്യത്തിന്‍റെയും സന്ദേശം ഇന്നും പ്രസക്തമാണ്' എന്ന് ചടങ്ങിൽ സംസാരിച്ച അംബാസഡർ വിനയ് മോഹൻ ക്വാത്ര വ്യക്തമാക്കി.

ഇന്ത്യയു‌ടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയെക്കുറിച്ചും ഇന്ത്യ - യുഎസ് പങ്കാളിത്തം ശക്തമാകുന്നതിനെക്കുറിച്ചും അദ്ദേഹം ചടങ്ങിൽ വിശദീകരിച്ചു. ഇന്ത്യൻ സംസ്കാരം അമേരിക്കയിൽ നിലനിർത്തുന്നതിൽ ഇന്ത്യൻ വംശജർ നൽകുന്ന സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു.

20-06-2026

ഇന്ത്യയിലെ വരുമാനം വെളിപ്പെടുത്തിയില്ലെങ്കിൽ യുകെയിൽ 200 ശതമാനം പിഴ; മലയാളികൾ ജാഗ്രത പാലിക്കണം

ലണ്ടൻ: പത്ത് വർഷത്തിലേറെയായി ഇന്ത്യയിലെ വരുമാനം യുകെയിൽ വെളിപ്പെടുത്താത്തവർക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് റിപ്പോർട്ട്. ബ്രിട്ടനിലെ ടാക്സ് വിഭാഗമായ എച്ച്എംആർസി (HM Revenue & Customs) ഇപ്പോൾ ആഗോളതലത്തിലുള്ള വരുമാന സ്രോതസുകൾ നിരീക്ഷിച്ചുവരികയാണ്.

കൃത്യസമയത്ത് നികുതി വിവരങ്ങൾ കൈമാറാത്തവർക്ക് നികുതി തുകയുടെ ഇരട്ടിയിലധികം തുക പിഴയായി നൽകേണ്ടി വരും. വരുമാനം വെളിപ്പെടുത്തുന്നതിൽ വരുത്തുന്ന കാലതാമസവും വെളിപ്പെടുത്തുന്ന രീതിയും അനുസരിച്ചാണ് പിഴയുടെ തുക നിശ്ചയിക്കപ്പെടുന്നത്.

പ്രധാനമായും മൂന്ന് സാഹചര്യങ്ങളാണ് ഇതിലുള്ളത്.

എച്ച്എംആർസി നോട്ടീസ് അയച്ച ശേഷം

നിങ്ങൾ സ്വമേധയാ ഇന്ത്യയിലെ വരുമാനം വെളിപ്പെടുത്താതിരിക്കുകയും എച്ച്എംആർസി ഇത് കണ്ടെത്തി നിങ്ങൾക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്താൽ പിഴ വളരെ കൂടുതലായിരിക്കും.

ഇത്തരം സാഹചര്യങ്ങളിൽ എത്രമാത്രം സഹകരിച്ചാലും കുറഞ്ഞത് 100 ശതമാനം പിഴയെങ്കിലും ഈടാക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നു.

സ്വമേധയാ ഉള്ള വെളിപ്പെടുത്തൽ

എച്ച്എംആർസി കണ്ടെത്തുന്നതിന് മുൻപ് തന്നെ നികുതിദായകൻ സ്വന്തം നിലയിൽ വരുമാനം വെളിപ്പെടുത്തുകയാണെങ്കിൽ പിഴയിൽ ഗണ്യമായ കുറവുണ്ടാകും.

കൃത്യസമയത്തുള്ള വെളിപ്പെടുത്തൽ

അതത് സാമ്പത്തിക വർഷത്തിൽ തന്നെ വിദേശ വരുമാന വിവരങ്ങൾ ടാക്സ് റിട്ടേണിൽ ഉൾപ്പെടുത്തിയാൽ യാതൊരുവിധ പിഴയും നൽകേണ്ടി വരില്ല.

മൂന്ന് വർഷം കഴിഞ്ഞാൽ കുരുക്ക് മുറുകും

വരുമാനം വെളിപ്പെടുത്താൻ മൂന്ന് വർഷത്തിൽ കൂടുതൽ കാലതാമസം വരുത്തിയാൽ പിഴയുടെ ഗതി മാറുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വെളിപ്പെടുത്തൽ വൈകുംതോറും പിഴയുടെ ശതമാനവും വർധിക്കും.

പത്ത് വർഷത്തിലേറെയായി ഇന്ത്യയിലെ വരുമാനം മറച്ചുവെച്ചാൽ അത് ഗുരുതരമായ നിയമലംഘനമായി കണക്കാക്കും. സാഹചര്യങ്ങൾക്കനുസരിച്ച് ഇത് 200 ശതമാനം വരെ പിഴയിലേക്ക് നയിക്കാം.

യുകെയിൽ താമസിക്കുന്ന മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർ നാട്ടിലെ വസ്തുവകകളിൽ നിന്നുള്ള വാടക, ബാങ്ക് നിക്ഷേപങ്ങളുടെ പലിശ, ഓഹരി വിപണിയിലെ ലാഭം തുടങ്ങിയവ യുകെയിൽ റിപ്പോർട്ട് ചെയ്യാൻ ബാധ്യസ്ഥരാണ്.

എച്ച്എംആർസിക്ക് ലോകത്തെ വിവിധ രാജ്യങ്ങളിലെ ബാങ്ക് വിവരങ്ങൾ ലഭ്യമാകുന്ന സംവിധാനങ്ങൾ നിലവിലുണ്ട്.

നിലവിൽ വരുമാനം വെളിപ്പെടുത്താത്തവർ ഈ സാമ്പത്തിക വർഷം തന്നെ അത് ചെയ്യാൻ ശ്രമിക്കണമെന്ന് വിദഗ്ധർ ഉപദേശിക്കുന്നു.

15-06-2026

ഓസ്ട്രേലിയൻ മലയാളി സംഗീത പ്രമുഖർ ഒത്തുചേരുന്ന നിലാമഴ ബ്രിസ്ബനിൽ ജൂലൈ 18ന്

ബ്രിസ്ബൻ: സംഗീത ലോകത്ത് ഓസ്ട്രേലിയയിൽ മികവ് തെളിയിച്ച പ്രശസ്തരെ അണിനിരത്തിയുള്ള സംഗീതവിരുന്നിന് ബ്രിസ്ബൻ വേദിയാകുന്നു. നവോദയ സെൻട്രൽ കമ്മിറ്റി, ഓസ്ട്രേലിയൻ ഹബ് ഫോർ ഇന്ത്യൻ മ്യൂസിക് (അഹിം) എന്നീ സംഘടനകൾ ചേർന്നാണ് നിലാമഴ 2026 എന്ന പേരിൽ സംഗീത സന്ധ്യ ഒരുക്കുന്നത്.

ജൂലൈ 18ന് വിന്നം സ്റ്റേറ്റ് ഹൈ സ്കൂളിലാണ് മെഗാ സംഗീതവിരുന്ന് അരങ്ങേറുന്നത്. വൈകുന്നേരം ആറിന് വിന്നിം സ്റ്റാർ തിയേറ്ററിൽ നിലാമഴയ്ക്ക് തുടക്കമാകും

മലയാള ചലച്ചിത്ര സംഗീതലോകത്തെ അനശ്വര പ്രതിഭകളായ ജോൺസൺ മാസ്റ്റർ, ഔസേപ്പച്ചൻ, രവീന്ദ്രൻ മാസ്റ്റർ, ജെറി അമൽദേവ്, ശ്യാം തുടങ്ങിയ പ്രഗത്ഭ സംഗീത സംവിധായകരുടെ എക്കാലത്തെയും മികച്ച ഗാനങ്ങളാണ് നിലാമഴയിൽ ആസ്വാദകരിലേക്ക് പെയ്തിറങ്ങുന്നത് .

പ്രശസ്തരായ ഗായകർ, വിവിധ വാദ്യ കലാകാരന്മാർ, സങ്കേതിക വിദഗ്ധർ തുടങ്ങിയവർ അണിനിരക്കുന്ന തത്സമയ സംഗീത വിരുന്ന് ഓസ്ട്രേലിയയിലെ സംഗീതപ്രേമികൾക്ക് നല്ല അനുഭവം ആകുമെന്ന് സംഘടകർ പറഞ്ഞു.

ബ്രിസ്ബൻ സിറ്റി കൗൺസിലിന്‍റെ സഹകരണത്തോടെ നടക്കുന്ന സാംസ്കാരിക സംഗീത സായാഹ്നത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

കൂടുതൽവിവരങ്ങൾ ബുക്ക് മൈ ഇവന്‍റ്സ് വെബ്സൈറ്റിൽ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് നവോദയ പ്രസിഡന്‍റ് സജീവ് കുമാർ - 0410 759 328, അഹിം പ്രസിഡന്‍റ് റീജു ജോർജ് എന്നിവരുമായി ബന്ധപ്പെടണം.

19-06-2026

ഡോമെസ്റ്റിക് വർക്കേഴ്സ് സംഗമം നടത്തി

ന്യൂഡൽഹി: ഇന്‍റർനാഷണൽ ഡോമെസ്റ്റിക് വർക്കേഴ്സ് ദിനത്തോട് അനുബന്ധിച്ച് വീട്ടുജോലിക്കാരുടെ (ഡോമെസ്റ്റിക് വർക്കേഴ്സ്) സംഗമം നടത്തി. CBCI Labor Commission നോർത്ത് റീജിയൻ ചെയർമാൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര അധ്യക്ഷത വഹിച്ചു സംസാരിച്ചു.

ഈ തിരക്കേറിയ നഗരത്തിൽ ചെയ്യുന്ന ജോലി ആരും ശ്രദ്ധിക്കപ്പെടുന്നില്ല എങ്കിൽകൂടി രാജ്യപുനരുദ്ധാരണത്തിൽ നിങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ് എന്ന് മാർ കുര്യാക്കോസ് ഭരണികുളങ്ങര അഭിപ്രായപ്പെട്ടു.

 

30-04-2026

മലയാളി നഴ്‌സിംഗ് വിദ്യാർഥി ബംഗളൂരുവിൽ മരിച്ചനിലയിൽ

ബംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥിയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്‍റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

20-06-2026

വയറിളക്ക രോഗങ്ങൾക്കെതിരേ ജാഗ്രത!

മലിനജലത്തിലൂടെയും പഴകിയ ഭക്ഷണത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങൾ പ്രധാനമായും പകരുന്നത് എന്നതിനാൽ, വ്യക്തിശുചിത്വവും പരിസരശുചിത്വവും ഭക്ഷണശുചിത്വവും കർശനമായി പാലിക്കണം.

കുട്ടികളിലും പ്രായമായവരിലും രോഗം പെട്ടെന്ന് ഗുരുതരമാകാനും നിർജലീകരണത്തിന് കാരണമാകാനും സാധ്യതയുള്ളതിനാൽ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണ്.

പ്രധാന ലക്ഷണങ്ങൾ:

* തുടർച്ചയായ വയറിളക്കവും ഛർദ്ദിയും
* ശക്തമായ പനി, വയറുവേദന
* അമിതമായ ക്ഷീണവും തളർച്ചയും
* ശരീരത്തിൽ ജലാംശം കുറയുക (നിർജലീകരണം)

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:

1. ശുദ്ധജലം മാത്രം ഉപയോഗിക്കുക:

2. കുടിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക. വെള്ളം കുറഞ്ഞത് 20 മിനിറ്റെങ്കിലും തിളപ്പിച്ചു എന്ന് ഉറപ്പുവരുത്തണം.

3. കൈകൾ വൃത്തിയായി സൂക്ഷിക്കുക: ഭക്ഷണം തയാറാക്കുന്നതിനും കഴിക്കുന്നതിനും മുൻപും, ശൗചാലയം ഉപയോഗിച്ച ശേഷവും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക.

4. ഭക്ഷണ കാര്യത്തിൽ ശ്രദ്ധ വേണം: തുറന്നുവച്ചതും പഴകിയതുമായ ഭക്ഷണപദാർഥങ്ങൾ പൂർണമായും ഒഴിവാക്കുക. എപ്പോഴും ചൂടുള്ള ഭക്ഷണം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.

5. വഴിയോര ഭക്ഷണങ്ങൾ ഒഴിവാക്കുക: വിദ്യാർഥികൾ വഴിയോരങ്ങളിൽ വിൽക്കുന്ന അനധികൃത ഭക്ഷണ പദാർഥങ്ങളും ഉപ്പിലിട്ട വിഭവങ്ങളും കഴിക്കുന്നത് ഒഴിവാക്കണം.

6. ജലസ്രോതസുകൾ ശുചീകരിക്കുക: കിണറുകളും മറ്റ് ജലസ്രോതസുകളും ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് കൃത്യമായി ക്ലോറിനേറ്റ് ചെയ്യുക.

7. പഴങ്ങളും പച്ചക്കറികളും: പാകം ചെയ്യുന്നതിനും പച്ചയ്ക്ക് കഴിക്കുന്നതിനും മുൻപായി പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ പലതവണ നന്നായി കഴുകുക.

രോഗം വന്നാൽ എന്തുചെയ്യണം?

* ശരീരത്തിലെ ജലാംശം നിലനിർത്താൻ ഒ.ആർ.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക.

* യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ശാസ്ത്രീയ ചികിത്സ തേടുക.

വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ.

20-06-2026

വയറിളക്ക രോഗങ്ങൾക്കെതിരേ ജാഗ്രത!

മലിനജലത്തിലൂടെയും പഴകിയ ഭക്ഷണത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങൾ പ്രധാനമായും പകരുന്നത് എന്നതിനാൽ, വ്യക്തിശുചിത്വവും പരിസരശുചിത്വവും ഭക്ഷണശുചിത്വവും കർശനമായി പാലിക്കണം.

കുട്ടികളിലും പ്രായമായവരിലും രോഗം പെട്ടെന്ന് ഗുരുതരമാകാനും നിർജലീകരണത്തിന് കാരണമാകാനും സാധ്യതയുള്ളതിനാൽ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണ്.

പ്രധാന ലക്ഷണങ്ങൾ:

* തുടർച്ചയായ വയറിളക്കവും ഛർദ്ദിയും
* ശക്തമായ പനി, വയറുവേദന
* അമിതമായ ക്ഷീണവും തളർച്ചയും
* ശരീരത്തിൽ ജലാംശം കുറയുക (നിർജലീകരണം)

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:

1. ശുദ്ധജലം മാത്രം ഉപയോഗിക്കുക:

2. കുടിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക. വെള്ളം കുറഞ്ഞത് 20 മിനിറ്റെങ്കിലും തിളപ്പിച്ചു എന്ന് ഉറപ്പുവരുത്തണം.

3. കൈകൾ വൃത്തിയായി സൂക്ഷിക്കുക: ഭക്ഷണം തയാറാക്കുന്നതിനും കഴിക്കുന്നതിനും മുൻപും, ശൗചാലയം ഉപയോഗിച്ച ശേഷവും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക.

4. ഭക്ഷണ കാര്യത്തിൽ ശ്രദ്ധ വേണം: തുറന്നുവച്ചതും പഴകിയതുമായ ഭക്ഷണപദാർഥങ്ങൾ പൂർണമായും ഒഴിവാക്കുക. എപ്പോഴും ചൂടുള്ള ഭക്ഷണം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.

5. വഴിയോര ഭക്ഷണങ്ങൾ ഒഴിവാക്കുക: വിദ്യാർഥികൾ വഴിയോരങ്ങളിൽ വിൽക്കുന്ന അനധികൃത ഭക്ഷണ പദാർഥങ്ങളും ഉപ്പിലിട്ട വിഭവങ്ങളും കഴിക്കുന്നത് ഒഴിവാക്കണം.

6. ജലസ്രോതസുകൾ ശുചീകരിക്കുക: കിണറുകളും മറ്റ് ജലസ്രോതസുകളും ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് കൃത്യമായി ക്ലോറിനേറ്റ് ചെയ്യുക.

7. പഴങ്ങളും പച്ചക്കറികളും: പാകം ചെയ്യുന്നതിനും പച്ചയ്ക്ക് കഴിക്കുന്നതിനും മുൻപായി പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ പലതവണ നന്നായി കഴുകുക.

രോഗം വന്നാൽ എന്തുചെയ്യണം?

* ശരീരത്തിലെ ജലാംശം നിലനിർത്താൻ ഒ.ആർ.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക.

* യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ശാസ്ത്രീയ ചികിത്സ തേടുക.

വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ.

27-04-2026

പ്രഭാതഭക്ഷണത്തിനു രുചിയേറും പ്രോട്ടീന്‍ സമ്പുഷ്‌ടമായ തക്കാളി ചട്ണി

പ്രഭാതഭക്ഷണത്തിനു രുചികരമായ പ്രോട്ടീന്‍ സമ്പുഷ്ടമായ തക്കാളി ചട്ണി തയാറാക്കാം. സാധാരണ തക്കാളി ചട്ണിയില്‍നിന്നു വ്യത്യസ്തമായി നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്താണ് ഈ സ്‌പെഷല്‍ തക്കാളി ചട്ണി തയാറാക്കുന്നത്.

രുചികരം എന്നതുപോലെ, ആരോഗ്യകരവുമാണ് ഈ ചട്ണി. ഇഡലി, ദോശ, വട, അല്ലെങ്കില്‍ പൊറോട്ട എന്നിവയുടെ കൂടെ കഴിക്കാവുന്ന മികച്ച കോമ്പിനേഷനാണിത്.

കടലപ്പരിപ്പും നിലക്കടലയും ചേര്‍ക്കുന്നത് ചട്ണിക്ക് കൊഴുപ്പും പ്രത്യേക രുചിയും നല്‍കുന്നതോടൊപ്പം പ്രഭാതഭക്ഷണത്തില്‍ പ്രോട്ടീന്‍റെ അളവ് വര്‍ധിപ്പിക്കാനും സഹായിക്കും.

ചേരുവകള്‍

  • തക്കാളി: 4-5 എണ്ണം (അരിഞ്ഞത്)
  • നിലക്കടല: 1/2 കപ്പ്
  • കടലപ്പരിപ്പ്: 2 ടേബിള്‍ സ്പൂണ്‍
  • പച്ചമുളക്: 3-4 എണ്ണം
  • ഇഞ്ചി: 1/2 ടീസ്പൂണ്‍
  • വെളുത്തുള്ളി: 1 ടേബിള്‍ സ്പൂണ്‍ (ചതച്ചത്)
  • ജീരകം: 1/2 ടീസ്പൂണ്‍
  • മല്ലി: 1/2 ടീസ്പൂണ്‍
  • വറ്റല്‍ മുളക്: 2 എണ്ണം
  • കറിവേപ്പില: 4-5 എണ്ണം
  • മല്ലിയില: 1 ടേബിള്‍ സ്പൂണ്‍ (അരിഞ്ഞത്)
  • എണ്ണ: 1 ടേബിള്‍ സ്പൂണ്‍
  • ഉപ്പ്: പാകത്തിനു ചേര്‍ക്കുക

തയാറാക്കുന്ന വിധം

ഒരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് ജീരകവും മല്ലിയും ചേര്‍ത്ത് രണ്ട് മിനിറ്റ് വഴറ്റുക. ശേഷം നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്ത് ചെറുതായി വറുത്തെടുക്കുക.

ഇതിലേക്ക് അരിഞ്ഞ തക്കാളിയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. (ആവശ്യമെങ്കില്‍ സവാളയും ചേര്‍ക്കാം). പാകത്തിന് ഉപ്പും മുളകുപൊടിയും ചേര്‍ത്ത് 2-3 മിനിറ്റ് കൂടി വേവിക്കുക. ഇവ നന്നായി തണുത്ത ശേഷം മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക.

എണ്ണ ചൂടാക്കി അതിലേക്ക് കറിവേപ്പില, വറ്റല്‍ മുളക്, ചതച്ച വെളുത്തുള്ളി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ഇത് തയാറാക്കി വച്ചിരിക്കുന്ന ചട്ണിക്ക് മുകളിലേക്ക് ഒഴിക്കുക.

അവസാനമായി അല്പം മല്ലിയില കൂടി വിതറുന്നതോടെ രുചികരമായ തക്കാളി ചട്ണി റെഡി!

27-08-2025

അടുത്തറിയാം മഞ്ഞൾ മാഹാത്മ്യം

രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തു ന്നതിനു മഞ്ഞൾ ഫലപ്രദം. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്യൂമിൻ എന്ന ആന്‍റി ഓക്സി ഡന്‍റാണ് ഗുണങ്ങൾക്കു പിന്നിൽ. നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരുന്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങളും മഞ്ഞളിലുണ്ട്.

മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യപ്രദം. വിവിധ തരം കാൻസറുകൾക്കെതിരേ പോരാ ടാൻ മഞ്ഞൾ സഹായക മെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണ ങ്ങൾ തുടരുന്നു. മഞ്ഞൾ ആന്‍റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊള്ളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞളിനു കഴിവുണ്ട്.

ചർമത്തിന്‍റെ അഴകിന്

ചർമത്തിലെ മുറിവുകൾ, പാടുകൾ എന്നിവ മാറാൻ മഞ്ഞൾ സഹായകം. മുറിവുകൾ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം രൂപപ്പെടുന്നതിനും മഞ്ഞൾ ഗുണപ്രദം. ചർമരോഗങ്ങളെ ചെറുക്കാൻ മഞ്ഞൾ ഫലപ്രദം.

മഞ്ഞളും തൈരും ചേർത്തു പുരട്ടി അഞ്ചുമിനിട്ടിനു ശേഷം തുടച്ചുകളയുക. അതു തുടർച്ചയായി ചെയ്താൽ ചർമത്തിന്‍റെ ഇലാസ്തിക സ്വഭാവം നിലനില്ക്കും, സ്ട്രച്ച് മാർക്കുകൾ മായും.

വിളർച്ച കുറയ്ക്കുന്നു

മഞ്ഞൾപ്പൊടി തേനിൽ ചേർത്തു കഴിച്ചാൽ വിളർച്ച മാറും. മഞ്ഞളിൽ ഇരുന്പ് ധാരാളം. കരളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കുന്നതിനും മഞ്ഞൾ സഹായകം.

വിഷാദം കുറയ്ക്കുന്നതിന്

മാനസികപിരിമുറുക്കവും വിഷാദവും അകറ്റുന്നതിനും മഞ്ഞൾ ഫലപ്രദമെന്നു ഗവേ ഷകർ. ഡിപ്രഷൻ ലക്ഷണങ്ങൾ കുറയ്ക്കു ന്നതിനു മഞ്ഞൾ ഫലപ്രദമെന്നു പഠനങ്ങളുണ്ട്.

നീരും വേദനയും കുറയ്ക്കുന്നു

കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകം. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണപ്രദമാണെന്നു ഗവേഷകർ. നീരും വേദനയും കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദം.

കൃമികടിക്കു പരിഹാരം

കൃമികടി മാറാൻ മഞ്ഞൾ പലപ്രദമെന്നതു നാട്ടറിവ്. കുടലിലെ പുഴുക്കൾ, കൃമി എന്നിവയെ നശിപ്പിക്കാൻ മഞ്ഞൾ ഫലപ്രദം. തിളപ്പിച്ചാറിച്ച വെള്ളത്തിൽ മഞ്ഞൾപ്പൊടി കലക്കിക്കുടിച്ചാൽ കൃമിശല്യം കുറയും.

എല്ലുകളുടെ കരുത്തിന്

മഞ്ഞൾ എല്ലുകൾക്കു കരുത്തു പകരുന്നു. ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുന്നു. ഹൃദയാരോഗ്യത്തിനും മഞ്ഞൾ ഗുണപ്രദം.

നാട്ടുമഞ്ഞൾ പൊടിപ്പിച്ച് ഉപയോഗിക്കാം

നാട്ടിൻപുറത്തെ വീടുകളിൽ പച്ചമഞ്ഞൾ പുഴുങ്ങിയുണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് എല്ലാം പൊടിരൂപത്തിൽ പായ്ക്കറ്റിൽ വിപണിയിൽ സുലഭം. ഇത്തരം റെഡിമെയ്ഡ് പൊടികളിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

വാങ്ങുന്നവരും വില്ക്കുന്നവരും അധികൃതരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. നാടൻമഞ്ഞൾ വാങ്ങി കഴുകി യുണക്കി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.

28-03-2026

സോഷ്യൽ മീഡിയ വലിയ വെല്ലുവിളി; 15 വയസിനു താഴെയുള്ള പെൺകുട്ടികൾക്ക് ജീവിതത്തിൽ സംതൃപ്തി കുറവ്

പതിനഞ്ചു വയസിനു താഴെയുള്ള പെൺകുട്ടികൾക്ക് ജീവിതത്തിൽ സംതൃപ്തി കുറവെന്ന് ലോക സന്തോഷ സൂചിക റിപ്പോർട്ട്.

സോഷ്യൽ മീഡിയയുടെ ഉപയോഗം യുവാക്കളെ പൊതുവായി ബാധിക്കുമെങ്കിലും, പെൺകുട്ടികളിലാണ് ഇതിന്‍റെ ആഘാതം കൂടുതൽ പ്രകടമെന്ന് ലോക സന്തോഷ സൂചിക പ്രത്യേകം എടുത്തുപറയുന്നു.

അമിതമായ സോഷ്യൽ മീഡിയ ഉപയോഗം യുവതി യുവാക്കന്മാരുടെ, പ്രത്യേകിച്ച് പെൺകുട്ടികളുടെ മാനസികാരോഗ്യത്തെയും സന്തോഷത്തെയും ദോഷകരമായി ബാധിക്കുന്നതായാണ് റിപ്പോർട്ട്. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലെ യുവതികളിലാണ് കൂടുതൽ വ്യക്തമായി പ്രകടമാകുന്നത്.

മാർച്ച് 19ന് പുറത്തിറങ്ങിയ ലോക സന്തോഷ സൂചിക റിപ്പോർട്ട് അനുസരിച്ച്, സോഷ്യൽ മീഡിയയുടെ അമിത ഉപയോഗവും യുവതികളുടെ ക്ഷേമത്തിലുണ്ടാകുന്ന ഇടിവും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങളെക്കുറിച്ച് ആഗോളതലത്തിൽ പരിശോധനകൾ കർശനമാക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കിക്കൊണ്ട് 2025 ഡിസംബറിൽ ഓസ്‌ട്രേലിയ എടുത്ത തീരുമാനം ഇതിന്‍റെ ഭാഗമായിരുന്നു.

ഓക്സ്ഫോർഡ് സർവകലാശാലയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ഗാലപ്പ് , ഒഇസിഡി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് ഈ നിഗമനത്തിലെത്തിയത്.

സോഷ്യൽ മീഡിയ ഉപയോഗവും സന്തോഷക്കുറവും തമ്മിൽ നേരിട്ടുള്ള കാരണങ്ങൾ റിപ്പോർട്ട് വ്യക്തമാക്കുന്നില്ലെങ്കിലും, ഇവ തമ്മിൽ വലിയ ബന്ധമുണ്ടെന്ന് പഠനങ്ങൾ വിലയിരുത്തുന്നു.
സോഷ്യൽ മീഡിയയിലെ സോഷ്യൽ അഥവാ സാമൂഹികമായ ഇടപെടലുകൾ തിരികെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.

സജീവമായ സാമൂഹിക ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്ന പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ച്, അൽഗോരിതങ്ങൾക്കു മുൻഗണന നൽകുന്നതും ഇൻഫ്ലുവൻസർമാരുടെ പോസ്റ്റുകൾ ഉൾപ്പെടെയുള്ളതുമായ ഉള്ളടക്കങ്ങൾ കൂടുതൽ ദോഷകരമായ സ്വാധീനം ചെലുത്തുന്നുണ്ട് .

ദിവസവും അഞ്ച് മണിക്കൂറിലധികം സോഷ്യൽ മീഡിയയിൽ ചിലവഴിക്കുന്ന 15 വയസുകാരികളായ പെൺകുട്ടികൾക്ക്, കുറഞ്ഞ സമയം ഉപയോഗിക്കുന്നവരേക്കാൾ ജീവിത സംതൃപ്തി കുറവാണെന്ന് പഠനം വ്യക്തമാക്കുന്നു.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ 25 വയസിൽ താഴെയുള്ളവർക്കിടയിൽ ജീവിത സംതൃപ്തിയിൽ വലിയ ഇടിവുണ്ടായതായി ഗാലപ്പ് ഡാറ്റ കാണിക്കുന്നു.

എന്നാൽ ഇത് സോഷ്യൽ മീഡിയയുടെ മാത്രം സ്വാധീനം കൊണ്ടല്ലെന്നും മറ്റ് സാമൂഹിക ഘടകങ്ങൾ ഇതിന് പിന്നിലുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

28-04-2026

സൂര്യാഘാതം ഏൽക്കാതെ ശ്രദ്ധിക്കാം

കത്തുന്ന വേനൽച്ചൂടിൽ സൂര്യാഘാതം ഏൽക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. സംസ്ഥാനത്ത് മിക്ക ജില്ലകളിലും മൂന്ന്-നാല് ഡിഗ്രി സെൽഷസ് വരെ ചൂട് കൂടുതാലാണെന്നാണ് റിപ്പോർട്ടുകൾ. ഉഷ്ണതരംഗ സമാനമായ സാഹചര്യത്തിൽ സൂര്യാഘാതം ഏൽക്കാതിരിക്കാൻ ഏവരും ശ്രദ്ധപുലർത്തേണ്ടതുണ്ട്.

ശക്തമായ വെയിലേ റ്റാൽ ശരീരത്തിന്‍റെ താപനിലയുടെ നിയന്ത്രണം സാധ്യമാകാതെ വരികയും ആന്തരികാവയവങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. കഠിനമായ തലവേദന, ഹൃദയമിടിപ്പ് വർധിക്കുക, ചർമത്തിലെ നിറം വ്യത്യാസം, ഓക്കാനം, ഛർദി, ബോധക്ഷയം തുടങ്ങിയവ ലക്ഷണങ്ങളാകാം. ചിലരിൽ ശരീരം ചുവന്നു തടിച്ചു വരും. വെള്ളം നിറഞ്ഞ് കുമിളകൾ പോലെ വന്ന് തൊലി പൊളിഞ്ഞുപോകുന്നതിനും സാധ്യതയുണ്ട്. സൂര്യാഘാതം ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നതിനാൽ ഇങ്ങനെ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം. രോഗിയെ തണലുള്ള സ്ഥലത്തേക്ക് മാറ്റുക, തണുത്ത വെള്ളം കുടിക്കാൻ നൽകുക തുടങ്ങിയ പ്രഥമശുശ്രൂഷകളും ഉടൻ ലഭ്യമാക്കണം.

സൂര്യരശ്മികൾ പതിച്ചാൽ മറ്റ് പ്രശ്നങ്ങളും

വേനൽക്കാലത്ത് ഏറ്റവും കൂടുതലായി കണ്ടുവരുന്ന മറ്റൊരു പ്രശ്നമാണ് അൾട്രാവയലറ്റ് രശ്മിയോടുള്ള അലർജി അഥവാ പോളിമോറസ് ലൈറ്റ് ഇറപ്ഷൻ. പുറത്തുനിന്നുള്ള കനത്ത വെയിൽ ഏറ്റവരിൽ കുറച്ചു സമയത്തിനകം ചൊറിച്ചിലോടുകൂടിയ ചുവന്ന തടിപ്പുകളോ കുരുക്കളോ കാണപ്പെടും. ഇത് നേരിട്ടുള്ള സൂര്യപ്രകാശം ഏറ്റവരിൽ മാത്രമല്ല ജനാലകളിൽകൂടി ശക്തമായ സൂര്യപ്രകാശം ഏൽക്കുന്ന ആളുകളിലും കാണപ്പെടാറുണ്ട്. പോളിമോറസ് ലൈറ്റ് ഇറപ്ഷൻ വരാതിരിക്കാൻ ശരീരം പൂർണമായി മൂടുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കണം.

കൂടുതലായി ചൊറിച്ചിലും അസ്വസ്ഥതകളും വന്നു കഴിഞ്ഞാൽ ഓയിന്‍റ്മെന്‍റുകളോ ഡോക്ടർമാരുടെ നിർദേശപ്രകാരം മരുന്നുകളോ കഴിക്കണം. സൂര്യരശ്മികൾ ഏൽക്കുന്നതു മൂലം ടാനിംഗ് ഉണ്ടാകാനും സാധ്യതയുണ്ട്. പുറത്തുനിന്നു സൂര്യപ്രകാശം ഏറ്റ് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത നിറത്തിലുള്ള കരുവാളിപ്പ് ആണ് ടാനിംഗ്. ഇത് വരാതിരിക്കാൻ മികച്ച സൺസ്ക്രീൻ ഉപയോഗിക്കുകയോ ശരീരം പൂർണമായി കവർ ചെയ്യുന്ന വസ്ത്രങ്ങൾ ധരിക്കുകയോ വേണം. ടാനിംഗ് വന്നുകഴിഞ്ഞാൽ ചിലർക്ക് തനിയെ മാറും. ഇങ്ങനെ മാറിയില്ലെങ്കിൽ വൈദ്യസഹായം തേടി ഡി-ടാൻ ക്രീമുകൾ ഉപയോഗിച്ചു തുടങ്ങണം. ക്രീമുകൾ, സൺസ്ക്രീൻ എന്നിവ ഉപയോഗിച്ച ശേഷവും ടാനിംഗ് മാറിയില്ലെങ്കിൽ കെമിക്കൽ പീലിംഗ് എന്ന ലേസർ ചികിത്സാമാർഗത്തിലൂടെ ടാനിംഗ് കുറയ്ക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സൂര്യാഘാതം ഏൽക്കാതിരിക്കാൻ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെവെയിൽകൊണ്ട് വിവിധ ജോലികളിൽ ഏർപ്പെടുന്നവരും പുറത്തു പോകുന്നവരും അതീവ ജാഗ്രത പുലർത്തണം. അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ശരീരം കവർ ചെയ്തുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. കുട ഉപയോഗിക്കുക, തലയിൽ തൊപ്പി ധരിക്കുക, സൺഗ്ലാസ് ഉപയോഗിക്കുക എന്നിവയും ശീലമാക്കണം. അയവുള്ള കോട്ടൺ വസ്ത്രങ്ങളാണ് വേനൽക്കാലത്ത് അനുയോജ്യം.

ശരീരത്തിനു ഹാനികരമായ അൾട്രാവയലറ്റ് റേഡിയേഷനിൽനിന്നു സംരക്ഷണം ലഭിക്കാൻ സൺസ്ക്രീൻ ഉപയോഗിക്കാം. കുട്ടികളിലും സൺസ്ക്രീൻ ഉപയോഗിക്കണം.

സൺസ്ക്രീൻ ഉപയോഗിക്കുന്നവർ മൂന്നു-നാല് മണിക്കൂറിനുള്ളിൽ വീണ്ടും മാറി ഉപയോഗിക്കണം. മിനിമം എസ്പിഎഫ് 30 ഉള്ള സൺസ്ക്രീനാണ് ഉപയോഗിക്കേണ്ടത്. പുറത്തു പോകുന്നതിന്‍റെ 20 മിനിറ്റ് മുമ്പെങ്കിലും ശരീരത്തിൽ വെയിൽ ഏൽക്കുന്ന എല്ലാ ഭാഗങ്ങളിലും സൺസ്ക്രീൻ ഉപയോഗിക്കണം. കനത്ത വേനലിൽ ശരീരത്തിൽ ജലാംശം വേഗത്തിൽ നഷ്ടപ്പെടുമെന്നതിനാൽ ആവശ്യത്തിനു വെള്ളം കുടിക്കുകയും പഴങ്ങളും പച്ചക്കറികളും സാലഡുകളും ആഹാരത്തിൽ ഉൾപ്പെടുത്തുകയും വേണം.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

പിഎസ്‌സി തിരക്കഥാ അവാർഡ് കൊലക്കേസ് പ്രതിക്ക്!
വമ്പൻ പ്രഖ്യാപനങ്ങളുമായിവിഡിയുടെ വിസ്മയം ..ഇന്നത്തെ പ്രധാനവാർത്ത
വിസ്മയമായോ ആദ്യ ബജറ്റ്..??
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up