ADVERTISEMENT

Close
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Special Banner
Videos

Deepika Editorial

Editorial

09-06-2026

നാം കഴുകരല്ല, മാധ്യമപ്രവർത്തകർ

Editorial

08-06-2026

'ചിരിപ്പിച്ചുകൊന്നവനു' വിടയേകി ചിരിച്ചു മരിച്ച കേരളം

Editorial

06-06-2026

പത്തനംതിട്ടയിലുമെത്തി കെഎസ്ഇബി വാൾസംഘം

Editorial

05-06-2026

രോഗനിർണയമായി, ചികിത്സ തുടങ്ങാം

Editorial

04-06-2026

കറക്കുകമ്പനിയെ രക്ഷിച്ചു വിദ്യാർഥികളെ ശിക്ഷിച്ചു

Editorial

03-06-2026

‘തൂഫാൻ’ ആഞ്ഞടിക്കണം; ചായക്കോപ്പയിലല്ല

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Kottayam

റിവർവ്യൂ റോഡ് പാലംപണി: ആം ആദ്മി പാർട്ടി റീത്തുവച്ച് പ്രതിഷേധിച്ചു

പാലാ: റിവര്‍വ്യൂ റോഡ് പാലംപണി നിശ്ചലാവസ്ഥയില്‍ തുടരുന്നതില്‍ പാലായില്‍ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ റീത്തുവച്ചു പ്രതിഷേധിച്ചു. പാലായുടെ അഭിമാനപദ്ധതി എന്ന് കൊട്ടിഘോഷിക്കപ്പെട്ട ഈ പദ്ധതി എത്രയുംവേഗം പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആം അദ്മി പാര്‍ട്ടി നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധയോഗം സംഘടിപ്പിച്ചത്.

ടൗണിലെ വാഹന ഗതാഗതത്തിരക്ക് ഒഴിവാക്കി മീനച്ചിലാറിന്‍റെ സൗന്ദര്യം ആസ്വദിച്ചു കൊട്ടാരമാറ്റം വരെ യാത്ര സുഖകരമാക്കാന്‍ ആരംഭിച്ച റിവര്‍വ്യൂ റോഡിന്‍റെ പാലം നിര്‍മാണം പൂര്‍ത്തിയായെങ്കിലും തുടക്കവും അവസാന ഭാഗവും പണി പൂര്‍ത്തീകരിച്ചിട്ടില്ല. രണ്ടാം ഭാഗമായി തുടങ്ങിവച്ച നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചവരും ഭരണ-പ്രതിപക്ഷങ്ങളുടെ അവകാശത്തർക്കങ്ങളും സാമൂഹ്യപ്രതിബദ്ധത ഇല്ലായ്മ കൊണ്ടുമാണ് എട്ട് വര്‍ഷമായി പണിതീരാതെ കിടക്കുന്നതെന്ന് അവര്‍ ആരോപിക്കുന്നു.

നിയോജകമണ്ഡലം പ്രസിഡന്‍റ് ജേക്കബ് തോപ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുനിസിപ്പല്‍ മണ്ഡലം പ്രസിഡന്‍റ് ജോയി കളരിക്കല്‍, റോണി നെടുമ്പള്ളില്‍, രാജു താന്നിക്കല്‍, ജോസ് ചന്ദ്രത്തില്‍, ജയേഷ് പി. ജോര്‍ജ്, സണ്ണി മുതലക്കുഴി, തോമസ് മാധവത്ത്, ബിനു മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു.

Thiruvananthapuram

അമൽ കുമാറിന്‍റെ അവയവങ്ങൾ ഇനി മൂന്നുപേർക്ക് പുതുജീവനേകും

ഉള്ളൂർ: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം ഈഞ്ചയ്ക്കൽ വള്ളക്കടവ് പ്രാണയിൽ സി.അമൽ കുമാറിന്‍റെ (40) അവയവങ്ങൾ ഇനി മൂന്ന് പേർക്ക് പുതുജീവനേകും. അമലിന്‍റെ രണ്ട് വൃക്കകളും കരളുമാണ് ബന്ധുക്കളുടെ സമ്മതത്തോടെ ദാനം ചെയ്തത്.

ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കും രണ്ടാമത്തെ വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗികൾക്കുമാണ് മാറ്റിവെച്ചത്.

കഴക്കൂട്ടം ടൊയോട്ട സർവീസ് സെന്‍ററിൽ കസ്റ്റമർ റിലേഷൻസ് മാനേജരായി ജോലി ചെയ്യുകയായിരുന്നു അമൽ. 2026 ജൂൺ നാലിന് രാവിലെ പത്ത് മണിയോടെ അമലിന് ഓഫീസിൽ വെച്ച് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ കഴക്കൂട്ടത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജൂൺ ആറോടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഭാര്യ എം. വിനീത. മകൾ വി.എ. അമേയ. പി. ചന്ദ്രശേഖര നായർ -ടി. ലതകുമാരി ദമ്പതികളുടെ മകനാണ് അമൽ. സഹോദരങ്ങൾ: സി. അഭിലാഷ്, സി.അഭിഷേക്.

Kollam

ഭരണിക്കാവ് ബസ് സ്റ്റാന്‍ഡില്‍ വെള്ളക്കെട്ട്; യാത്രക്കാര്‍ ദുരിതത്തില്‍

കൊല്ലം : മഴയെത്തിയതോടെ വെള്ളക്കെട്ടായി മാറിയ ഭരണിക്കാവ് ബസ് സ്റ്റാന്‍ഡ് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ബസ് സ്്റ്റാന്‍ഡ് പൊട്ടിപ്പൊളിഞ്ഞ് കുഴികള്‍ നിറഞ്ഞു കിടക്കുകയാണ്. ഭരണിക്കാവ് ജംഗ്ഷനില്‍ ബസുകള്‍ നിര്‍ത്തിയിടുന്നത് ഗതാഗതപ്രശ്‌നങ്ങളുണ്ടാക്കിയ സാഹചര്യത്തിലാണ് നിലവിലെ സ്റ്റാന്‍ഡ് പ്രവര്‍ത്തനം തുടങ്ങിയത്.

ബസ് സ്റ്റാന്‍ഡ് ശാസ്താംകോട്ട പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ്. ടാര്‍ പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികള്‍ രൂപം കൊണ്ടിട്ടുണ്ട്. കിഴക്കേയറ്റത്തായി പുറത്തേക്കുള്ള വഴിയില്‍ വലിയ കുഴികളാണുള്ളത്. കുഴികള്‍ കടന്ന് ബസുകള്‍ക്ക് കയറ്റം കയറാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍
കാല്‍ നട യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്.

കാത്തിരിപ്പുകേന്ദ്രങ്ങളുടെ നിര്‍മാണം, തെക്കുഭാഗത്തെ ഓടയിലും സമീപത്തെയും മാലിന്യനിര്‍മാര്‍ജനവും നടപ്പാക്കിയിട്ടില്ല. സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടില്ല. രാത്രികാല പോലീസ് പട്രോളിംഗ് നടപ്പാക്കുന്നില്ല. ഉയരവിളക്കുകള്‍ സ്ഥാപിക്കാത്തിനാല്‍ വെളിച്ച കുറവ് നേരിടുകയാണ്.

ഓരോ മഴക്കാലത്തും ബസ് ഓണേഴ്സ് അസോസിയേഷന്‍ സ്വന്തം പണമുപയോഗിച്ച് കുഴികളടച്ച് പ്രതിസന്ധി പരിഹരിക്കേണ്ട സ്ഥിതിയാണുള്ളത്. ഒരു വര്‍ഷത്തിനിടെ നാലുതവണ കുഴികളടച്ചു.

അടുത്തിടെ ആയിരങ്ങള്‍മുടക്കി ക്വാറി മാലിന്യമെത്തിച്ചാണ് വലിയ കുഴികളടച്ചത്. സ്റ്റാന്‍ഡ് പ്രവര്‍ത്തനം തുടങ്ങി ഒരുവര്‍ഷമായിട്ടും ഭൗതികസാഹചര്യങ്ങള്‍ ഒരുക്കിയിട്ടില്ല.
കുഴികളില്‍ വീണ് കേടുപറ്റുന്ന ബസുകളുടെ അറ്റകുറ്റപ്പണിയും സാമ്പത്തിക ബാധ്യതയാകുന്നു.

ബസ് സ്റ്റാന്‍ഡിന്‍റെ അവസ്ഥ ചൂണ്ടിക്കാട്ടി ശാസ്താംകോട്ട പഞ്ചായത്തിന് പലതവണ പരാതി നല്‍കിയിരുന്നു. നിലവില്‍ സ്റ്റാന്‍ഡിലൂടെ ബസുകള്‍ക്ക് സൗകര്യപ്രദമായി യാത്ര സാധ്യമാകുന്നില്ല. ബസ് സ്റ്റാന്‍ഡ് നന്നാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സ്വകാര്യ ബസ് ഉടമകളും യാത്രക്കാരും ആവശ്യപ്പെട്ടു.

 

Pathanamthitta

ഓപ്പറേഷൻ തൂഫാൻ : അന്തർസംസ്ഥാന ലഹരിക്കടത്ത്: നൈജീരിയൻ സ്വദേശിയെ പന്തളത്തെത്തിച്ച് തെളിവെടുത്തു

പന്തളം: അന്തർ സംസ്ഥാന ലഹരി കടത്തു സംഘത്തിലെ പ്രധാനി ഡൽഹിയിൽ അറസ്റ്റിലായ നൈജീരിയൻ പൗരനെ പന്തളത്തെത്തിച്ച് തെളിവെടുത്തു. പന്തളം പോലീസ് പിടികൂടിയ എംഡിഎംഎയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കേസിലെ മുഖ്യ സൂത്രധാരകനായ സാമുവൽ ക്ലെഫ്സൺ ഒകാഫോറിനെ പന്തളം പോലീസും ഡാൻസാഫ് സംഘവും ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.

കാറിന്‍റെ ഡീസൽ ടാങ്കിനുള്ളിൽ ഒളിപ്പിച്ച് ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന 395.296 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലാണ് നൈജീരിയൻ സ്വദേശിയെ പന്തളം പോലീസ് ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.

കേസിന്‍റെ നാൾവഴി

പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ, സബ് ഇൻസ്പെക്ടർ മനീഷിന്‍റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം കഴിഞ്ഞ മേയ് 15ന് പന്തളം വലിയപാലത്തിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് കേസിനാസ്പദമായ ലഹരിമരുന്ന് പിടികൂടിയത്.

ബംഗളൂരുവിൽ നിന്ന് കാറിന്‍റെ ഡീസൽ ടാങ്കിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കടത്തുകയായിരുന്ന എംഡിഎംഎയാണ് അന്ന് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ മുഹമ്മദ് ഷാ (36), അടൂർ പറക്കോട് സ്വദേശിയായ ഷംനാദ് (36) എന്നിവരെ സംഭവസ്ഥലത്ത് നിന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

തുടർ അന്വേഷണത്തിനായി ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി കെ.എസ്. പ്രകാശ്, അടൂർ ഡിവൈഎസ്പി വി.എസ്. പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പന്തളം ഇൻസ്പെക്ടർ സജീഷ് കുമാർ, സബ് ഇൻസ്പെക്ടർമാരായ മനീഷ്, വിഷ്ണു, അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ ഷൈൻ, പോലീസ് ഉദ്യോഗസ്ഥരായ അൻവർഷാ, രഞ്ജിത്ത്, ശ്രീരാജ്, ജിതിൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

അറസ്റ്റിലായ പ്രതികളുടെ മൊബൈൽ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് വൻതോതിലുള്ള ലഹരിമരുന്ന് ഇടപാടുകളുടെ തെളിവുകൾ ലഭിച്ചത്.

ബാങ്ക് ഇടപാടുകൾ പിടിവള്ളിയായി

മയക്കുമരുന്ന് കടത്തു കേസിലെ ഒന്നാം പ്രതിയായ മുഹമ്മദ് ഷായുടെ ഭാര്യ ഷെബീന ഖാൻ സ്വന്തം ബാങ്ക് അക്കൗണ്ടിൽ നിന്ന് 3.12 ലക്ഷം രൂപ നൈജീരിയൻ സാമുവൽ ക്ലെഫ്സൺ ഒകാഫോറിന്‍റെ അക്കൗണ്ടിലേക്ക് കൈമാറിയതായി കണ്ടെത്തി. തെളിവ് നശിപ്പിക്കാൻ ശ്രമിച്ച ഷെബീന ഖാനെ മേയ് 18ന് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. സാമുവൽ ക്ലെഫ്സൺ ഒകാഫോറിനെക്കുറിച്ച് നടത്തിയ വിശദമായ അന്വേഷണത്തിൽ, ഹിമാചൽ പ്രദേശിലെ ഷിംല സദർ പോലീസ് സ്റ്റേഷനിൽ മയക്കുമരുന്ന് നിരോധന നിയമപ്രകാരം ഇയാൾക്കെതിരേ സമാനമായ കേസ് നിലവിലുണ്ടെന്ന് വ്യക്തമായി.

ഇതോടെ ഇയാളെ കേസിൽ മൂന്നാം പ്രതിയായി ഉൾപ്പെടുത്തി അന്വേഷണം ശക്തമാക്കി. ഇയാൾ ഡൽഹിയിലുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ, സബ് ഇൻസ്പെക്ടർമാരായ വിഷ്ണുവിന്റെയും മനീഷിന്‍റെയും നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം ഡൽഹിയിലെത്തി. ഒളിവിൽ കഴിഞ്ഞിരുന്ന സാമുവൽ ക്ലെഫ്സൺ ഒകാഫോനെ അഞ്ചിനു കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഇയാളെ ഇന്നലെ പന്തളം പോലീസ് സ്റ്റേഷനിലെത്തിച്ചു. ജില്ലാ പോലീസ് മേധാവി ആർ.ആനന്ദിന്‍റെ നേതൃത്വത്തിൽ പ്രാഥമികമായി ചോദ്യം ചെയ്തു. കേരളത്തിലേക്ക് വൻതോതിൽ മാരക ലഹരിമരുന്നുകൾ എത്തിക്കുന്ന അന്തർസംസ്ഥാന ശൃംഖലയിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ സാമുവൽ ക്ലെഫ്സൺ ഒകാഫോർ എന്ന് പോലീസ് വിലയിരുത്തുന്നു.

കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ ലഹരിമരുന്ന് കടത്തു സംഘത്തിലെ മറ്റ് അംഗങ്ങളെയും സാമ്പത്തിക ഇടപാടുകളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. കഞ്ചാവ്, എംഡിഎംഎ, നിരോധിത പുകയില ഉത്പന്നങ്ങൾ എന്നിവ കടത്തുകയും വില്പന നടത്തുകയും ചെയ്യുന്ന സംഘങ്ങൾക്കെതിരായ നടപടി കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓപ്പറേഷൻ തൂഫാൻ: ജില്ലയിൽ 87 പേർ അറസ്റ്റിൽ

പത്തനംതിട്ട: ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിനു ശേഷം ജില്ലയിൽ ഇതേവരെ 87 പേർ അറസ്റ്റിലായതായി ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് അറിയിച്ചു. ലഹരി മരുന്ന് വിൽപ്പനയും ഉപയോഗവുമായി ബന്ധപ്പെട്ട് ശനിയാഴ്ച മാത്രം ജില്ലയിൽ 18 കേസുകൾ രജിസ്റ്റർ ചെയ്യുകയും 19 പേർ അറസ്റ്റിലാകുകയും ചെയ്തു.

ഒരു വനിത ഉൾപ്പെടെ രണ്ട് വിദേശികളും ഇക്കാലയളവിൽ പിടിയിലായവരിൽ ഉൾപ്പെടുന്നു. ലഹരി വിപത്തിനെതിരെയുള്ള നടപടികൾ കൂടുതൽ കർശനമായി തന്നെ മുന്നോട്ടു പോകുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Idukki

ആനകളുടെ "വിള'യാട്ടം തുടരുന്നു

മംഗലംഡാം: മംഗലംഡാം റിസർവോയറിന്‍റെ മലമ്പ്രദേശമായ കുഞ്ചിയാർപ്പതിയിലും മണ്ണെണ്ണക്കയത്തും കാട്ടാനക്കൂട്ടങ്ങൾ വിളകൾ നശിപ്പിക്കുന്നതു തുടരുന്നു. കഴിഞ്ഞ രാത്രിയിലും ആനയിറങ്ങി തോട്ടങ്ങളിലെ വിളകൾ നശിപ്പിച്ചു.

രാധാകൃഷ്ണൻ എന്നയാളുടെ വീട്ടുവളപ്പിലെ കുരുമുളകുകൊടികളും കവുങ്ങുകളുമാണ് നശിപ്പിച്ചത്. രാധാകൃഷ്ണന്‍റെ തോട്ടത്തിൽ സ്ഥിരമായി ആനകളെത്തുന്ന സ്ഥിതിയാണിപ്പോൾ. മൂന്നാഴ്ച മുമ്പാണ് രാധാകൃഷ്ണന്‍റെ വീട്ടുമുറ്റത്ത് ആനയെത്തി വീട്ടുകാരെ ഭീതിപ്പെടുത്തിയ സംഭവമുണ്ടായത്.

ആനയെ ഓടിക്കാൻ പടക്കം പൊട്ടിക്കുന്നതിനിടെ പടക്കം പൊട്ടിത്തെറിച്ച് അന്ന് രാധാകൃഷ്ണന്‍റെ കൈകൾക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. ആനകൾ വീടു തകർക്കുമെന്ന ഘട്ടമെത്തിയപ്പോഴാണ് പ്രാണരക്ഷാർഥം പടക്കം പൊട്ടിച്ചത്.

ഇതിനടുത്ത് മൂച്ചി നിരപ്പിലുള്ള പൂക്കുന്നേൽ പ്രസാദ് വർഗീസിന്‍റെ എസ്റ്റേറ്റിലും കഴിഞ്ഞരാത്രി ആനകൾ വിളകൾ നശിപ്പിച്ചു. വൈദ്യുതി വേലികൾ തകർത്താണ് ആനകൾ എത്തിയതെന്നു എസ്റ്റേറ്റ് സൂപ്രണ്ട് സുന്ദരൻ പറഞ്ഞു.

ഒരാഴ്ചമുമ്പ് പൂക്കുന്നേൽ തോട്ടത്തിലെ വീട്ടിലെത്തിയ ആന സൂപ്രണ്ടിനേയും തൊഴിലാളികളേയും ആക്രമിക്കാനെത്തി. അർധരാത്രിസമയം വീട്ടിലെ വാട്ടർടാങ്ക് തകർക്കുന്ന ശബ്ദംകേട്ട് പുറത്തിറങ്ങിയപ്പോഴായിരുന്നു ആനയുടെ പരാക്രമമുണ്ടായത്.

അതിനുമുമ്പ് അയ്യപ്പൻപാടിയിൽ നീലിയറ മാത്യുവിന്‍റെ തോട്ടത്തിലെ വീടും കൈയാലക്കെട്ടുകളും കോഴികൂടും ആന തകർത്തിരുന്നു. വൈദ്യുതിവേലിയോടു ചേർന്ന മരങ്ങൾ വേലിയിലേക്കു തള്ളിയിട്ടും പോസ്റ്റുകൾ മറിച്ചിട്ടുമാണ് ആനകൾ കൂട്ടത്തോടെ തോട്ടങ്ങളിൽ എത്തുന്നത്.

വൈകുന്നേരമായാൽ വഴികളിലൂടെയുള്ള ആനകളുടെ യാത്രയും ഏറെ പേടിപ്പെടുത്തുന്നതാണെന്നു കർഷകർ പറയുന്നു. അത്യാവശ്യങ്ങൾക്കുപോകാൻ കഴിയാത്ത സാഹചര്യമാണ് പ്രദേശത്തുള്ളത്.

കുഞ്ചിയാർപ്പതിക്ക് താഴെ മണ്ണെണ്ണക്കയം പ്രദേശത്തെ തോട്ടങ്ങളും ആനകൾ തമ്പടിക്കുന്ന സ്ഥലമായി മാറിയിട്ടുണ്ട്. ഈ ഭാഗങ്ങളിൽ വനാതിർത്തിയിൽ സോളാർ ഫെൻസിംഗ് ഇല്ലാത്തതാണ് ആനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിലെത്താൻ കാരണമാകുന്നത്.

കഴിഞ്ഞ ദിവസം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മുഹമ്മദ് ഹാഷിമിന്‍റെ നേതൃത്വത്തിൽ വനപാലകർ ക്വഞ്ചിയാർപ്പതിയിലെത്തി പരിശോധന നടത്തിയിരുന്നു. വനാതിർത്തികളിൽ സോളാർ വേലി സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും കർഷകർക്കു ഉറപ്പുനൽകിയിട്ടുണ്ട്. ഫെൻസിംഗ് സ്ഥാപിക്കന്ന പ്രവൃത്തികൾ വേഗത്തിലാക്കണമെന്നാണ് കർഷകരുടെ ആവശ്യം.

Alappuzha

തെരുവുനായ ഭീതിയിൽ കായംകുളം; വളർത്തുമൃഗങ്ങൾക്കും രക്ഷയില്ല

കായംകുളം: ആക്രമണകാരികളായ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതോടെ കായംകുളത്തും സമീപ പ്രദേശങ്ങളിലും ജനങ്ങൾ ഭീതിയിൽ. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം കാരണം കാൽനടയാത്രക്കാർക്ക് നടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. സ്കൂൾ തുറന്നതോടെ കുട്ടികൾ നായ്ക്കളെ പേടിച്ചാണ് സ്കൂളിലേക്കു പോകുന്നത്.

കഴിഞ്ഞയാഴ്ച പുല്ലുകുളങ്ങര, കായംകുളം ഐക്യ ജംഗ്‌ഷൻ ഭാഗങ്ങളിൽ നാലുമാസം പ്രായമുള്ള കുട്ടിയടക്കം 12 പേരെയാണ് തെരുവുനായ കടിച്ചത്. ഇതിനു പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പ്രദേശങ്ങളിലെ വളർത്തുമൃഗങ്ങളെയും മറ്റു തെരുവുനായ്ക്കളെയും പേവിഷബാധയേറ്റ നായ കടിച്ചിരുന്നു.
ഇവയെയെല്ലാം കണ്ടെത്തി വാക്‌സിനേഷൻ എടുക്കുക എന്നത് ഇപ്പോൾ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. റോഡിൽക്കൂടി നടന്നുപോയവരെയും വീട്ടുമുറ്റത്ത് നിന്നവരെയുമെല്ലാം പേവിഷബാധയേറ്റ നായ കടിച്ചിരുന്നു.

സ്കൂട്ടറിൽ പോയ ആളെവരെ ചാടിക്കടിക്കുകയായിരുന്നു. സ്കൂൾ കുട്ടികൾക്കും കടിയേറ്റിരുന്നു. സർക്കാർ ഓഫീസുകളിലും നായകൾ വിഹരിക്കുകയാണ്. രാത്രിയായാൽ മിക്ക ഇടറോഡുകളും ഇപ്പോൾ നായ്ക്കളുടെ താവളമാണ്. ഇരുചക്രവാഹനങ്ങളിലോ നടന്നോ പോയാൽ നായ്ക്കൾ കൂട്ടത്തോടെ ചാടിവീഴും. വളർത്തുമൃഗങ്ങളെയും പക്ഷികളെയും കടിച്ചുകൊല്ലുന്നതും നിത്യസംഭവമാണ്.
കൂട്ടത്തോടെ എത്തിയാണ് വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇടപെട്ട് പ്രശ്നത്തിനു പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Kottayam

റിവർവ്യൂ റോഡ് പാലംപണി: ആം ആദ്മി പാർട്ടി റീത്തുവച്ച് പ്രതിഷേധിച്ചു

പാലാ: റിവര്‍വ്യൂ റോഡ് പാലംപണി നിശ്ചലാവസ്ഥയില്‍ തുടരുന്നതില്‍ പാലായില്‍ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ റീത്തുവച്ചു പ്രതിഷേധിച്ചു. പാലായുടെ അഭിമാനപദ്ധതി എന്ന് കൊട്ടിഘോഷിക്കപ്പെട്ട ഈ പദ്ധതി എത്രയുംവേഗം പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആം അദ്മി പാര്‍ട്ടി നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധയോഗം സംഘടിപ്പിച്ചത്.

ടൗണിലെ വാഹന ഗതാഗതത്തിരക്ക് ഒഴിവാക്കി മീനച്ചിലാറിന്‍റെ സൗന്ദര്യം ആസ്വദിച്ചു കൊട്ടാരമാറ്റം വരെ യാത്ര സുഖകരമാക്കാന്‍ ആരംഭിച്ച റിവര്‍വ്യൂ റോഡിന്‍റെ പാലം നിര്‍മാണം പൂര്‍ത്തിയായെങ്കിലും തുടക്കവും അവസാന ഭാഗവും പണി പൂര്‍ത്തീകരിച്ചിട്ടില്ല. രണ്ടാം ഭാഗമായി തുടങ്ങിവച്ച നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചവരും ഭരണ-പ്രതിപക്ഷങ്ങളുടെ അവകാശത്തർക്കങ്ങളും സാമൂഹ്യപ്രതിബദ്ധത ഇല്ലായ്മ കൊണ്ടുമാണ് എട്ട് വര്‍ഷമായി പണിതീരാതെ കിടക്കുന്നതെന്ന് അവര്‍ ആരോപിക്കുന്നു.

നിയോജകമണ്ഡലം പ്രസിഡന്‍റ് ജേക്കബ് തോപ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുനിസിപ്പല്‍ മണ്ഡലം പ്രസിഡന്‍റ് ജോയി കളരിക്കല്‍, റോണി നെടുമ്പള്ളില്‍, രാജു താന്നിക്കല്‍, ജോസ് ചന്ദ്രത്തില്‍, ജയേഷ് പി. ജോര്‍ജ്, സണ്ണി മുതലക്കുഴി, തോമസ് മാധവത്ത്, ബിനു മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു.

Ernakulam

ഓപ്പറേഷന്‍ തൂഫാന്‍ : അഞ്ച് ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ

പെരുമ്പാവൂര്‍/ കൊച്ചി: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി പെരുന്പാവൂരും കൊച്ചി നഗരത്തിലും നടത്തിയ പരിശോധനയില്‍ അഞ്ച് ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ ഏഴു പേർ അറസ്റ്റിലായി.

വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ റക്കീബുല്‍ ഷേക്ക് (30), ഹസിബല്‍ ഷേക്ക് (30), സമ്രാട്ട് ഷേക്ക് (36), സഞ്ജീബ് മണ്ഡല്‍ (48) എന്നിവരെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ശനിയാഴ്ച രാത്രി കുന്നുവഴിയില്‍ നിന്ന് പിടികൂടിയത്. ഇവരുടെ പക്കൽനിന്ന് 34 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

ഒഡീഷയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ആലുവയില്‍ എത്തി അവിടെനിന്ന് രണ്ട് ഓട്ടോറിക്ഷകളിലായി പെരുമ്പാവൂരിലേക്ക് വരുന്ന വഴിയാണ് ഇവരെ പിടികൂടിയത്. പോലീസ് പിടികൂടാതിരിക്കുന്നതിന് വേണ്ടിയാണ് രണ്ടു ഓട്ടോറിക്ഷകള്‍ വിളിച്ചതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.

ഒഡീഷയില്‍ നിന്ന് കിലോയ്ക്ക് 5000 രൂപ നിരക്കില്‍ വാങ്ങുന്ന കഞ്ചാവ് 30,000 രൂപയ്ക്കാണ് ഇവിടെ വിറ്റിരുന്നത്. വില്പന നടത്തിയ ശേഷം അന്നുതന്നെ ബംഗാളിലേക്ക് മടങ്ങുന്നതാണ് ഇവരുടെ രീതി. ഇവരില്‍നിന്ന് കഞ്ചാവ് വാങ്ങുന്നവരെ കുറിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്.

കൊച്ചി നഗരത്തില്‍ നടത്തിയ പരിശോധനയില്‍ എംഡിഎംഎയും കഞ്ചാവുമായി മൂന്നു പേരാണ് പിടിയിലായത്. പൂനെ സ്വദേശി പ്രസാദ് സര്‍ക്കാലെ (39), കോഴിക്കോട് ചേവായൂര്‍ പാറമുണ്ടയില്‍ മെല്‍വിന്‍ ജേക്കബ് (29), തൃശൂര്‍ ചാവക്കാട് പുത്തന്‍വീട്ടില്‍ മുഹമ്മദ് ജാസിം (22) എന്നിവരെയാണ് നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ ടി.ഡി. സുനില്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം പിടികൂടിയത്.

പ്രസാദ് സര്‍ക്കാലെ ചേരാനെല്ലൂര്‍ സിഗ്നല്‍ ജംഗ്ഷന് സമീപത്ത് നിന്നാണ് പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് 3.63 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. മെല്‍വിന്‍ ജേക്കബിനെയും മുഹമ്മദ് ജാസിമിനെയും ഏലൂര്‍ മഞ്ഞുമ്മല്‍ ഭാഗത്ത് നിന്നാണ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് 4.61 ഗ്രാം എംഡിഎംഎയും 6.95 ഗ്രാം കഞ്ചാവും ലഹരിമരുന്ന് കച്ചവടത്തിലൂടെ ലഭിച്ച 13000 രൂപയും കസ്റ്റഡിയിലെടുത്തു.

 

Thrissur

ഇടിയഞ്ചിറ റെഗുലേറ്ററിന്‍റെ അഞ്ച് ഷട്ടറുകൾ തുറന്നു

മുല്ലശേരി: കെഎൽഡിസി കനാലിൽ ജലനിരപ്പ് ഉയർന്നതിനെതുടർന്ന് ഇടിയഞ്ചിറ റെഗുലേറ്ററിന്‍റെ അഞ്ച് ഷട്ടറുകൾ തുറന്നു. 32 ഷട്ടറുകളിൽ മധ്യഭാഗത്തുള്ള അഞ്ച് ഷട്ടറുകളാണ് തുറന്നത്.

ഉപ്പുവെള്ളം കയറാതിരിക്കാൻ റെഗുലേറ്ററിനു സമീപം മുല്ലശേരി കനാലിൽ നിർമിച്ച താൽക്കാലിക വളയം ബണ്ട് പൂർണമായി പൊളിച്ചിട്ടില്ല. മഴ ശക്തമായാൽ വളയം ബണ്ട് പൂർണമായി പൊളിക്കും.

നവീകരിച്ച റെഗുലേറ്ററിൽ യന്ത്ര സംവിധാനത്തോടെ പ്രവർത്തിക്കുന്ന ഷട്ടറുകളാണ് ഇപ്പോൾ നിലവിലുള്ളത്. അതിനാൽ അടിയന്തരഘട്ടത്തിൽ അതിവേഗം ഉയർത്താനാകുമെന്നതാണ് ആശ്വാസം.

Palakkad

മൈലമ്പുള്ളിയിൽ ടോൾബൂത്ത് നിർമാണം തുടങ്ങി; ഒപ്പം അപകടങ്ങളും

കല്ലടിക്കോട്: പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ മൈലമ്പുള്ളിയിൽ ടോൾബൂത്ത് നിർമാണം ആരംഭിച്ചതോടെ വാഹനാപകടങ്ങളും തുടങ്ങി.
ഇന്നലെ പുലർച്ചെ മലമ്പുഴ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാർ ടോൾബൂത്തി നായി നിർമിച്ച കോൺക്രീറ്റ് തൂണിൽ ഇടിച്ച് കാറിലുണ്ടായിരുന്ന കുട്ടികളടക്കം അഞ്ചുപേർക്ക് പരിക്കേറ്റു.

കാറിന്‍റെ മുൻവശം തകർന്നു. വീതി കുറഞ്ഞതും ജനവാസമേഖലയുമായ ഈ ഭാഗത്ത് ടോൾബൂത്ത് നിർമിക്കാനുള്ള നീക്കം നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് നിർത്തിവച്ചിരിക്കുകയയിരുന്നു.

റോഡിന്‍റെ നടുവിലും വശങ്ങളിലും പ്ലാസ്റ്റിക്ക് വീപ്പകൾ വച്ചതല്ലാതെ യാതൊരു മുൻകരുതലും എടുത്തിട്ടില്ല. ഒരുവാഹനത്തിനു മാത്രമേ കടന്നുപോകാനുള്ള വീതിയുള്ളൂ.

ടോൾബൂത്ത് ആദ്യം മുണ്ടൂർ പൊരിയാനിയിൽ സ്ഥാപിക്കാൻ തീരുമാനിക്കുകയും നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ ജനപ്രതിനിധികളുടേയും നാട്ടുകാരുടേയും എതിർപ്പിനെത്തുടർന്ന് ടോൾബൂത്ത് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നു.

വീതികുറഞ്ഞ മൈലമ്പുള്ളിയിൽ ടോൾബൂത്ത് നിർമിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും നടുറോഡിൽ സ്ഥാപിച്ച കോൺക്രീറ്റ് തൂണുകൾ നീക്കംചെയ്യണമെന്നുമുള്ള ആവശ്യം ശക്തമായിട്ടുണ്ട്.

Malappuram

ചെറുമ്പ് ഇക്കോ വില്ലേജ് കപ്പത്തോട്ടമോ?

കരുവാരക്കുണ്ട്: പ്രാദേശിക വിനോദസഞ്ചാരികളെ ആകർഷിക്കാൻ കോടികൾ മുടക്കി ഒരുക്കിയ ചെറുന്പ് ഇക്കോ വില്ലേജ് നാശത്തിൽ. കൃത്യമായ പരിപാലനവും വികസന പ്രവർത്തനങ്ങളും ഇല്ലാത്തതിനാൽ പദ്ധതിക്കായി മുടക്കിയ കോടികണക്കിന് രൂപ വെറുതെ പോകുന്ന സ്ഥിതിയാണ്. ഇക്കോ വില്ലേജിന്‍റെ ചില ഭാഗങ്ങളിൽ മണൽ അടിഞ്ഞുകൂടി ഉപയോഗയോഗ്യമല്ലാതായതോടെ നാട്ടുകാരിൽ ചിലർ അവിടെ കപ്പകൃഷി നടത്തുകയാണ്.

കപ്പച്ചെടികൾ വളർന്ന് പന്തലിച്ചതോടെ പ്രദേശം കാടുപിടിച്ച രൂപത്തിലുമായി. ഇത് പ്രദേശം സാമൂഹിക വിരുദ്ധ കേന്ദ്രമാകാനുള്ള സാധ്യതയും വർധിപ്പിക്കുകയാണ്. കോടികൾ തുലച്ച പദ്ധതിയെന്ന വിമർശനമാണ് ഈ ഘട്ടത്തിൽ ഉയരുന്നത്. മതിയായ പാർക്കിംഗ് സൗകര്യമില്ലാത്തതും പരിസര ശുചിത്വക്കുറവും സന്ദർശകരുടെ മനംമടുപ്പിക്കുന്ന പ്രധാന പ്രശ്നങ്ങളായി തുടരുകയാണ്.

ടൂറിസം വികസനത്തിനായി നടപ്പാക്കിയ പദ്ധതി വേണ്ടത്ര പരിപാലനവും നവീകരണവുമില്ലാതെ കിടക്കുന്ന സാഹചര്യത്തിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. ഒഴിവ് സമയങ്ങൾ ഉല്ലാസകരമാക്കാൻ എത്തുന്ന സന്ദർശകരെ വരവേൽക്കാൻ ഒരുക്കിയ ഇക്കോ വില്ലേജ് കപ്പത്തോട്ടമായി മാറിയോ എന്ന ചോദ്യമാണ് നാട്ടുകാരും സന്ദർശകരും ഉയർത്തുന്നത്.

പദ്ധതി പ്രദേശം നവീകരിച്ച് സംരക്ഷിക്കാനും പദ്ധതിയുടെ ഉദേശലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനും അടിയന്തര നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമാണ്.

Kozhikode

പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് ക്യുആർ കോഡ് തട്ടിപ്പ്

 

മുക്കം: ഓൺലൈൻ കുഴൽപ്പണ തട്ടിപ്പിന്‍റെ പുതിയ പദ്ധതിയുമായി പുതിയ സംഘം വിലസുന്നത് ആശങ്കയുയർത്തുന്നു. ക്യുആർ കോഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടക്കുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ചാണ് യുവാക്കൾ ഉൾപ്പെടുന്ന സംഘത്തിന്‍റെ വൻ പണമിടപാട് തട്ടിപ്പ് വ്യാപകമാകുന്നത്. പമ്പുകളിലെ യുപിഐ ക്യുആർ കോഡുകൾ ദുരുപയോഗം ചെയ്ത് വ്യാജ പണമിടപാടുകൾ നടത്തിയാണ് സംഘം ലക്ഷങ്ങൾ തട്ടിയെടുക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം ഏതാണ്ട് പത്ത് ലക്ഷത്തിലധികം രൂപയാണ് ഇങ്ങനെ തട്ടിയെടുത്തത്. തട്ടിപ്പിനിരയായ ഭൂരിഭാഗം പമ്പുകളുടെയും ബാങ്ക് അക്കൗണ്ടുകൾ സൈബർ പോലീസ് മരവിപ്പിച്ചതായും പരാതിയുണ്ട്. ഇന്ത്യൻ ഓയിൽ കോർപറേഷൻ, എംആർപിഎൽ, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പ്രമുഖ കമ്പനികളുടെ പമ്പുകളിലാണ് പ്രധാനമായും യുവാക്കൾ അടങ്ങുന്ന ഈ തട്ടിപ്പ് സംഘം വലവിരിച്ചിരിക്കുന്നത്.

കാറുകളിലെത്തുന്ന യുവാക്കളുടെ സംഘം ചെറിയ തുകയ്ക്ക് ഇന്ധനം അടിച്ച ശേഷം ഓൺലൈനായി പണം അയക്കാനായി പമ്പിലെ ക്യുആർ കോഡ് ആവശ്യപ്പെടും. തുടർന്ന് ഇവർ ഈ ക്യുആർ കോഡിന്‍റെ ചിത്രം മൊബൈൽ ഫോൺ വഴി മറ്റ് സംസ്ഥാനങ്ങളിലുള്ള തങ്ങളുടെ തട്ടിപ്പ് ശൃംഖലയ്ക്ക് അയച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. നിമിഷങ്ങൾക്കകം ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ അന്യസംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഇന്ധനം അടിച്ച തുകയേക്കാൾ വളരെ വലിയൊരു തുക പമ്പിന്‍റെ അക്കൗണ്ടിലേക്ക് വരും. പണം അക്കൗണ്ടിൽ കയറിയ ഉടൻ തന്നെ യുവാക്കൾ പമ്പ് ജീവനക്കാരോട് തുക മാറിപ്പോയതായും ബാക്കി തുക പണമായി തിരിച്ചു തരണം എന്ന് ആവശ്യപ്പെടുകയും ചെയ്യും.

പെട്ടെന്നുണ്ടാകുന്ന പരിഭ്രാന്തിയിൽ ജീവനക്കാർ ബാക്കി തുക കയ്യിൽ നിന്നും പണമായി നൽകുകയും ഈ പണവുമായി സംഘം ഉടൻ തന്നെ മുങ്ങുകയാണ് പതിവ്. വടക്കേ ഇന്ത്യയിലെ ഓൺലൈൻ തട്ടിപ്പുകാരിൽ നിന്നോ മറ്റ് നിയമവിരുദ്ധ മാർഗങ്ങളിലൂടെയോ തട്ടിയെടുക്കുന്ന പണമാണ് ഇത്തരത്തിൽ പമ്പുകളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിക്കുന്നത്.

ഇങ്ങനെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള കള്ളപ്പണം അക്കൗണ്ടിൽ എത്തുന്നതോടെ, ആ തട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കുന്ന സൈബർ പോലീസ് പമ്പുകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നു. ഇതോടെ ഒരേസമയം കയ്യിലെ പണവും നഷ്ടപ്പെട്ട്, ബാങ്ക് അക്കൗണ്ടുകളും ബ്ലോക്കായി ഇരട്ടി ദുരിതത്തിലായിരിക്കുകയാണ്പമ്പുടമകൾ.

വ്യാപകമായി ഇത്തരത്തിൽ പരാതി ഉയർന്ന സാഹചര്യത്തിൽ പമ്പുടമകളുടെ സംഘടനകളും അധികൃതരും അന്വേഷണം ശക്തമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ തട്ടിപ്പിനിരയായ പമ്പുടമകൾ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക്  നേരിട്ട് പരാതി നൽകിയിട്ടുണ്ട്. അന്തർസംസ്ഥാന ബന്ധമുള്ള ഈ യുവാക്കളുടെ തട്ടിപ്പ് സംഘത്തെക്കുറിച്ച് കൃത്യമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഊർജ്ജിതമായി നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

Wayanad

ജില്ലയിൽ ഷിഗെല്ല സ്ഥിരീകരിച്ചിട്ടില്ല : വാർത്തകൾ അടിസ്ഥാനരഹിതം: ജില്ലാ മെഡിക്കൽ ഓഫീസർ

കൽപ്പറ്റ: വയനാട് ജില്ലയിൽ വിദ്യാർഥികൾക്കിടയിൽ ഷിഗെല്ല രോഗം സ്ഥിരീകരിച്ചതായി ചില മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ടി. രേഖ അറിയിച്ചു.

രോഗബാധയുടെ യഥാർഥ കാരണം കണ്ടെത്തുന്നതിനുള്ള ശാസ്ത്രീയ പരിശോധനകൾ പുരോഗമിക്കുകയാണെന്നും പരിശോധനാ ഫലങ്ങൾ വരാതെ ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അവർ വ്യക്തമാക്കി.

രോഗം ബാധിച്ച വിദ്യാർഥികളിൽ നിന്നും ശേഖരിച്ച വിസർജ്യ സാന്പിളുകൾ കൾച്ചർ ആൻഡ് സെൻസിറ്റിവിറ്റി പരിശോധനയ്ക്കായി വയനാട് ഗവ. മെഡിക്കൽ കോളജിലേക്ക് അയച്ചിട്ടുണ്ട്. ഇതിനുപുറമെ വൈറൽ പാനൽ പരിശോധനയ്ക്കായി അഞ്ച് സാന്പിളുകൾ ആലപ്പുഴ എൻഐവി ലേക്കും അയച്ചു. സ്കൂൾ പരിസരത്ത് നിന്നും ശേഖരിച്ച മൂന്ന് ജല സാന്പിളുകൾ മൈക്രോബയോളജിക്കൽ പരിശോധനയ്ക്കായി മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജിലേക്കും അയച്ചിട്ടുണ്ട്.

രോഗത്തിന്‍റെ ഉറവിടവും കാരണക്കാരായ രോഗാണുവിനെയും കൃത്യമായി കണ്ടെത്താൻ കൂടുതൽ എപ്പിഡെമിയോളജിക്കൽ, ലബോറട്ടറി പരിശോധനകൾ നടന്നുവരികയാണ്. ഈ പരിശോധനകളുടെ അന്തിമ ഫലം നാളെ മാത്രമേ ലഭ്യമാകുകയുള്ളൂ.

പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് നൽകുന്ന ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർഥിച്ചു.

Kannur

കൊട്ടിയൂർ പെരുമാളിന് ഇന്ന് ഇളനീരാട്ടം

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ഇളനീർ വയ്പ് ഇന്നലെ രാത്രി നടന്നു. ഇന്നു കൊട്ടിയൂർ പെരുമാളിന്‍റെ സ്വയംഭൂവിൽ ഇളനീരാട്ടം നടക്കും. വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍നിന്ന് എരുവട്ടി തണ്ടയാന്‍ എള്ളെണ്ണയും ഇളനീരുമായി കൊട്ടിയൂരിലെത്തി. രാത്രി കാര്യത്ത് കൈക്കോളന്‍ തിരുവന്‍ഞ്ചിറയി ലെ കിഴക്കേനടയില്‍ തട്ടും പോളയും വിരിച്ച് കുടിപതി കാരണവര്‍ ഇളനീര്‍ വയ്പിന് രാശി വിളിച്ചു. ഇതോടെയാണ് ഇളനീര്‍ വയ്പ് ചടങ്ങ് ആരംഭിച്ചത്.

മന്ദംചേരിയിലെ ബാവലിക്കരയില്‍ രാശി വിളിക്കായി കാത്തിരുന്ന ഇളനീര്‍ വ്രതക്കാർ വിളി കേട്ടതോടെപുഴയിലിറങ്ങി ഇളനീര്‍കാവുമായി മുങ്ങിനിവര്‍ന്ന് സന്നിധാനത്തിലേക്ക് ഓടിയെത്തിയാണു സമര്‍പ്പണം നടത്തിയത്. ഇളനീർകാവുകളുമായി തിരുവഞ്ചിറയിൽ മൂന്ന് പ്രദക്ഷിണം വച്ച് ഇളനീർ സമർപ്പണം നടത്തിയ വ്രതക്കാർ വീരഭദ്രനെ വണങ്ങി ഭണ്ഡാരം പെരുക്കിയാണ് മടങ്ങിയത്. ഇളനീരുകൾ ഇന്ന് വെട്ടിയൊരുക്കും തുടർന്നാണ് ഇളനീരാട്ടം നടക്കുക.

വൻ ഭക്തജനത്തിരക്ക്: ദർശനത്തിന് എട്ടു മണിക്കൂറിലേറെ കാത്തുനിന്ന് ഭക്തർ

കൊട്ടിയൂർ: കൊട്ടിയൂരിൽ ശനിയാഴ്ച ആരംഭിച്ച വൻ ഭക്തജനത്തിരക്ക് ഇന്നലെയും തുടർന്നു. അക്കരെ കൊട്ടിയൂരിൽ ദർശനത്തിനായുള്ള ക്യൂ നീണ്ടതോടെ എട്ടുമണിക്കൂറോളം ക്യൂവിൽ നിൽക്കേണ്ട സാഹചര്യവുമുണ്ടായി. ദർശനത്തിനും പ്രസാദ വിതരണത്തിനുമായി നീണ്ട ക്യൂകൾ രൂപപ്പെട്ടതോടെ വയോധികരും കുട്ടികളുമടങ്ങുന്ന ഭക്തർ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചു.

ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു. പുലർച്ചെ രണ്ടോടെ ആരംഭിച്ച ഗതാഗതക്കുരുക്ക് രാത്രി ഏറെ വൈകിയും തുടർന്നു. കൊട്ടിയൂരിലേക്കുള്ള പ്രധാന റോഡുകളിലെല്ലാം വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടതോടെ യാത്ര ദുഷ്കരമായി. ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കേളകം, കണിച്ചാർ മേഖലകളിൽ യാത്ര അവസാനിപ്പിക്കണമെന്ന ക്രമീകരണമാണ് ഏർപ്പെടുത്തിയിരുന്നത്. തുടർന്ന് കെഎസ്ആർടിസി ബസുകളിലാണ് ഭക്തരെ കൊട്ടിയൂരിലേക്ക് എത്തിച്ചത്.

Kasaragod

കടത്തുതോണി ദുരന്തത്തിന് 47 വർഷം; അണ്ടോൾ-പൊതാവൂർ കടവിൽ ഇനിയും കോൺക്രീറ്റ് പാലമായില്ല

കരിന്തളം: തേജസ്വിനിപ്പുഴയിൽ കിനാനൂർ-കരിന്തളം പഞ്ചായത്തിലെ അണ്ടോളിനെയും കയ്യൂർ-ചീമേനി പഞ്ചായത്തിലെ പൊതാവൂരിനെയും ബന്ധിപ്പിക്കുന്ന കടവിനു സമീപം തോണി മറിഞ്ഞ് അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ദുരന്തം നടന്നിട്ട് 47 വർഷമാകുന്നു. ഈ ദുരന്തത്തെക്കുറിച്ച് പുതിയ തലമുറയ്ക്ക് അധികമൊന്നും അറിവില്ലെങ്കിലും ഇവിടെയുള്ള തൂക്കുപാലത്തിനു മുകളിലൂടെ മഴക്കാലത്ത് കുലംകുത്തിയൊഴുകുന്ന പുഴ ഇപ്പോഴും നാട്ടുകാരുടെ നെഞ്ചിടിപ്പേറ്റുന്നതാണ്.

1979 നവംബർ 19നാണ് ഇവിടെ കടത്തുതോണി മറിഞ്ഞ് ദുരന്തമുണ്ടായത്. ഇവിടെയൊരു കോൺക്രീറ്റ് പാലം വേണമെന്ന ആവശ്യം അന്നുതൊട്ടേ ഉയരുന്നതാണ്. പക്ഷേ പിന്നെയും പതിറ്റാണ്ടുകളോളം ഇക്കാര്യത്തിൽ ഒരു നടപടിയുമുണ്ടായില്ല. പിന്നീടാണ് തൂക്കുപാലമെങ്കിലും വന്നത്.

കരിന്തളം ഭാഗത്തുനിന്ന് ചീമേനി ഗവ. ഹയർ സെക്കൻഡറി സ്കൂളിലും പള്ളിപ്പാറ ഐഎച്ച്ആർഡി കോളജിലും പഠിക്കുന്ന വിദ്യാർഥികളുൾപ്പെടെ ഈ പാലത്തിലൂടെ നടന്നാണ് മറുകരയിലെത്തുന്നത്. അല്ലെങ്കിൽ അവർക്ക് 16 കിലോമീറ്ററോളം ചുറ്റിസഞ്ചരിക്കണം. മഴക്കാലത്ത് പുഴ കരകവിയുമ്പോൾ തൂക്കുപാലത്തിന്‍റെ കൈവരികൾക്കിടയിലൂടെ വെള്ളം കുതിച്ചൊഴുകും. അതിനിടയിലൂടെ കുട്ടികൾ നടന്നുപോകുന്ന കാഴ്ച ആരെയും ഭയപ്പെടുത്തുന്നതാണ്. ആ സമയങ്ങളിൽ മിക്കപ്പോഴും നാട്ടുകാർ ഇടപെട്ട് പാലം കടക്കുന്നതിൽനിന്ന് കുട്ടികളെയും മറ്റുള്ളവരെയും പിന്തിരിപ്പിക്കുകയാണ് പതിവ്.

ഇവിടെ കോൺക്രീറ്റ് പാലം നിർമിക്കാൻ വർഷങ്ങൾക്കുമുമ്പേ പൊതുമരാമത്ത് വകുപ്പ് നടപടികൾ തുടങ്ങിയതാണ്. ഇൻവെസ്റ്റിഗേഷൻ നടപടികൾക്ക് ഒമ്പത് ലക്ഷം രൂപയുടെ ഭരണാനുമതിക്കായി എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചിരുന്നു. എന്നാൽ, തുടർനടപടികളുണ്ടായില്ല.

250 മീറ്റർ നീളത്തിലുള്ള റോഡ് പാലത്തിനും സമീപന റോഡുകൾക്കുമായി 30 കോടി രൂപയാണ് ഏകദേശ ചെലവ് പ്രതീക്ഷിക്കുന്നത്. ഇനി ഇക്കാര്യത്തിൽ പുതിയ സർക്കാരിന്‍റെയും എംഎൽഎമാരുടെയും ഇടപെടലിൽ പ്രതീക്ഷ വച്ചിരിക്കുകയാണ് നാട്ടുകാർ. ഇതുവഴി കോൺക്രീറ്റ് പാലവും ബസ് സർവീസുകളുമുൾപ്പെടെ വന്നാൽ രണ്ടു പഞ്ചായത്തുകളിലെയും ഉൾപ്രദേശങ്ങളുടെ സമഗ്ര വികസനത്തിന് അത് വഴിയൊരുക്കും. ഇരുവശങ്ങളിലുമുള്ള സ്കൂളുകളും കോളജുകളുമുൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്ക് വിവിധ സ്ഥലങ്ങളൽ നിന്ന് എത്തിച്ചേരാനും എളുപ്പമാകും.

 

 

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

സരസ്വതി അന്തർജനം

കൈതപ്രം: തെക്കെ കാനപ്രം സരസ്വതി അന്തർജനം (83) അന്തരിച്ചു. ഭർത്താവ്: പരേതനായ ഭാഗവത പണ്ഡിതൻ തെക്കേ കാനപ്രം കേശവൻ നമ്പൂതിരി. മക്കൾ: സുഭദ്ര (റിട്ട. സ്റ്റാഫ് നഴ്‌സ്, ആർസിസി തിരുവനന്തപുരം), സാവിത്രി (അങ്കമാലി), ഈശ്വരൻ നമ്പൂതിരി (ഭാഗവതാചാര്യൻ, റിട്ട. അധ്യാപകൻ), രജനി (കൈതപ്രം). മരുമക്കൾ: സുരേഷ് കുമാർ (തിരുവനന്തപുരം), ചേലപ്പറമ്പ് കൃഷ്‌ണൻ നമ്പൂതിരി (അങ്കമാലി), ടി. ശോഭ (അധ്യാപിക, ഗവ. ഗേൾസ് ഹൈസ്കൂൾ, പയ്യന്നൂർ), പി. സത്യനാരായണൻ (റിട്ട. അധ്യാപകൻ, തൃശൂർ).

ഏലിയാമ്മ മാത്യൂസ്

തിരുവല്ല: മുത്തൂർ വേട്ടുപറമ്പിൽ റോയിസ് വില്ലയിൽ ഏലിയാമ്മ മാത്യൂസ് (91) അന്തരിച്ചു. സംസ്കാരം 12.30ന് വേങ്ങൽ സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. പരേത തിരുവല്ല ചെമ്പരത്തിമൂട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ വി. വി.മാത്യൂസ്. മക്കൾ :റോയ്സ് മാത്യൂസ് (മാർസ് കോംപ്ലക്സ് തിരുവല്ല), സൂസൻ കോര (റിട്ട.ടി സി എസ് മുംബൈ). മരുമക്കൾ: ബീന റോയ്സ് പുത്തൻപുരയ്ക്കൽ ആലുവ (ബിലിവേഴ്സ് സ്കൂൾ തിരുവല്ല), കോര ഏബ്രഹാം കല്ലുങ്കൽ മാവേലിക്കര.

തങ്കമ്മ

ചമ്പക്കുളം: പുത്തൻ പറമ്പിൽ കൊച്ചാലന്തറ തങ്കമ്മ (മറിയാമ്മ തോമസ് -85) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് ചമ്പക്കളം കല്ലൂർക്കാട് സെന്‍റ് മേരിസ് ബസലിക്കയിൽ. പരേത മുട്ടാർ വാലുകളം കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ തോമ്മാക്കുട്ടി. മക്കൾ: ജോയിച്ചൻ, കുഞ്ഞുമോൻ, ഷാജിമോൻ, റിൻസി, അന്നമ്മ. മരുമക്കൾ: ജോസുകുട്ടി പുതുക്കളം നാലുകോടി, ലാലിച്ചൻ ചൂരവടി, റോസിലിൻ തോട്ടത്തിൽ മൂവാറ്റുപുഴ, ജിൻസി തുണ്ടിയിൽ വേണട്ടുകാട്, അബിത തയ്യിൽ അർത്തുങ്കൽ.

കെ.വി.ജോസഫ്

മേലുകാവ്: കുഴിക്കപ്ലാക്കൽ കെ.വി.ജോസഫ് (91 ) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് മേലുകാവ് ക്രൈസ്റ്റ് കത്തീഡ്രലിൽ. ഭാര്യ : പരേതയായ സാറാമ്മ വെങ്ങോല മുതിരക്കാലായിൽ കുടുംബാംഗം. മക്കൾ : ഡോ. ജോർജ് ജോസഫ് (ദേവമാതാ ഹോസ്പിറ്റൽ കൂത്താട്ടുകുളം ). ഡോ.സുജ റെജി (അനസ്തീഷിയോളജിസ്റ്റ്, തൊടുപുഴ), സജീവ് ജോസഫ്(യുഎസ്എ). മരുമക്കൾ: ഡോ : റെജി ജോസ് ചിലന്പിൽ, ശാലീന ജോർജ് ചാന്തിയം നീലു കാവിൽ, പണ്ടപ്പിള്ളി. ഷാലറ്റ് ജോർജ് (യുഎസ്എ)പാലക്കാടൻ, കോതമംഗലം.

എന്‍. ജെ. ജോസഫ്

പാലാ: ഇടമറ്റം നെല്ലിക്കുന്നേല്‍ എന്‍. ജെ. ജോസഫ് (ഔതച്ചൻ -97) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ ഇടമറ്റം സെന്‍റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ പരേതയായ അന്നമ്മ ജോസഫ് കട്ടച്ചിറ ഊന്നുകല്ലുംതൊട്ടിയില്‍ കുടുംബാംഗമാണ്. മക്കള്‍: ജോഷി, സാവിയോ, സാലസ് (മുംബൈ), സ്റ്റാന്‍ലി (തീക്കോയി), വിന്‍സെന്‍റ് നെല്ലിക്കുന്നേല്‍ (എഡിറ്റര്‍, സത്യം ഓണ്‍ലൈന്‍), ജെയ്സണ്‍ (കുഞ്ചിറകാട്ടിൽ കൺസ്ട്രക്ഷൻസ്, അയര്‍ക്കുന്നം), പരേതനായ ആന്‍റോ ജോസഫ്. മരുമക്കള്‍: ലീന കിഴക്കേവട്ടുകുളത്തില്‍ (മുട്ടുചിറ), ജോമ പടിഞ്ഞാറേവീട്ടില്‍ (കൂത്രപ്പള്ളി), ഷീല കല്ലറയ്ക്കല്‍ (ഛത്തീസ്ഗഡ്), ദീപ നെല്ലിയേക്കുന്നേല്‍ (തീക്കോയി), നൈസി തെക്കേമുറിയില്‍ (പിണ്ണാക്കനാട്), ലിജി കുഞ്ചറക്കാട്ടില്‍ (അറുമാനൂര്‍).

സി.ടി.ആന്‍റണി

ഏന്തയാർ: ചന്പക്കര സി.ടി.ആന്‍റണി (കുറവച്ചൻ-81, സെന്‍റ് ആന്‍റണീസ് ട്രേഡിംഗ് ഏന്തയാർ) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് സെന്‍റ് മേരീസ് പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി ആന്‍റണി പൈക കളപ്പുരയ്ക്കൽ കുടുംബാംഗം. മക്കൾ: മഞ്ജു, ഷാലറ്റ് (സിംഗപൂർ), പ്രിൻസ് (അയർലൻഡ്), പ്രീതി, പ്രവീൺ (ബിസിനസ്). മരുമക്കൾ: ജോഷി അഞ്ചനാട്ട് കാഞ്ഞിരപ്പള്ളി), ജോബൻ പാലത്ര ചങ്ങനാശേരി (സിംഗപൂർ), കൊച്ചുറാണി ചന്പനാൽ തന്പലക്കാട് (അയർലന്‍ഡ്), റ്റെർബി തിരുതാളിൽ പാലാ (തിരുതാളിൽ ബിൽഡേഴ്സ് പാലാ), ബിനിമോൾ തുണ്ടിയിൽ (ഏന്തയാർ).

മത്തായി ജോസഫ്

ഇരട്ടയാർ: പൊട്ടംകുളത്ത് മത്തായി ജോസഫ് (92) അന്തരിച്ചു. സംസ്‌കാരം നാളെ 11ന് ഇരട്ടയാർ സെന്‍റ് തോമസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: റോസമ്മ കാഞ്ചിയാർ കൊറ്റത്തിൽ കുടുംബാംഗം. മക്കൾ: സെലിൻ (റിട്ട.അധ്യാപിക, സെന്‍റ് ജെറോംസ് ഹൈസ്‌കൂൾ വെള്ളയാംകുടി), പി.ജെ.ജോസഫ് (ഡെപ്യൂട്ടി കമ്മിഷണർ പോലീസ്, ന്യൂയോർക്ക് സിറ്റി), സാലി, ലിസി, ഓമന, ബാബു, സണ്ണി (ബംഗളൂരു). മരുമക്കൾ: എം.എം.ജോസഫ് മംഗലത്തിൽ വെള്ളയാംകുടി, ഷൈനി നെടുംതകിടിയേൽ കാഞ്ഞിരപ്പള്ളി, ബാബു കുറ്റുവേലിൽ കുഞ്ചിത്തണ്ണി, ജോമി മടുക്കകുഴിയിൽ കട്ടപ്പന, ബിനോയി പെരുമ്പുഴപകുതിയിൽ തൊടുപുഴ, പ്രിൻസി തറപ്പേൽ ഇരട്ടയാർ, ദീപ പാംപ്ലാനിയിൽ പൈക.

മറിയം

രാജാക്കാട്: ജോസ്ഗിരി തയ്യിൽ മറിയം (85) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30 ന് ജോസ്ഗിരി സെന്‍റ് ജോസഫ്സ് പള്ളിയിൽ. പരേത ജോസ്ഗിരി മറ്റത്തിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ജോണി. മക്കൾ: സിസ്റ്റർ വത്സ (ഗുഡ് ഷെപ്പേർഡ് കോൺവെന്‍റ്, തൃശൂർ), ലാലി, സണ്ണി, സിസ്റ്റർ ലിനെറ്റ് എസ്എബിഎസ് (ആഫ്രിക്ക), പ്രീതി, ടാനിയ, ആഷ്‌ല‌ി, ജെയ്സി. മരുമക്കൾ : ടോമി മഠത്തിക്കുഴിയിൽ, റിനി ആലനോലിക്കൽ, ഷാജി പാരിക്കാപ്പിള്ളിൽ, ഡാർലിൻ താഴത്തുവീട്ടിൽ, ബിജോയ് പുല്ലുകാട്ട്, നിഷ എടത്തട്ടേൽ.

മേരി

കുറ്റിക്കാട് : കാവുങ്കൽ മേരി (84 ) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കുറ്റിക്കാട് സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭർത്താവ്: ചെറിയാൻ. മക്കൾ: ജെസി, ജെയിംസ് (മാനേജിംഗ് ഡയറക്ടർ, ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക്, കുറ്റിക്കാട്), ജോബി(സൗദി അറേബ്യ), ജീന, ജിൻസി(യുകെ). മരുമക്കൾ: ഫ്രാൻസിസ് ചിറ്റിലപ്പിള്ളി തൊമ്മാന, ലിറ്റി(ഹെഡ്‌മിസ്ട്രസ്, സെന്‍റ് മേരിസ് യുപി സ്‌കൂൾ, കാരൂർ), ബിൻഷ(അധ്യാപിക, സെന്‍റ് ജോർജ്സ് ഹൈസ്‌കൂൾ, പരിയാരം), ഷോണി പാലിയേക്കര, മെജോ വടക്കൻ(യുകെ).

സിസ്റ്റർ ട്രീസ എഫ്സിസി

കോഴിക്കോട്: ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷൻ താമരശേരി സെന്‍റ് ഫ്രാൻസിസ് പ്രൊവിൻസിലെ ഈരൂട് സെന്‍റ് അൽഫോൻസ കോണ്‍വെന്‍റിലെ അംഗം സിസ്റ്റർ ട്രീസ (83) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് കല്യാണ്‍ മുൻ രൂപത ബിഷപ് എമെരിറ്റസ് മാർ തോമസ് ഇലവനാലിന്‍റെ മുഖ്യ കാർമികത്വത്തിൽ ഈരൂട് സെന്‍റ് അൽഫോൻസ കോണ്‍വന്‍റ് സെമിത്തേരിയിൽ. ചങ്ങനാശേരി ആനിത്തോട്ടത്തിൽ മാത്യു - മറിയം ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: ഫാ.ആനന്ദ് എസ് വിഡി, മേരിക്കുട്ടി, അന്നമ്മ, ക്ളാരമ്മ, ജെസ്സി, സിസിലി, റീത്ത, ജോസ്. പരേത ചെന്പൻതൊട്ടി, കുടിയാന്മല, കണ്ണോത്ത്, മഞ്ഞക്കുന്ന്, മുക്കം, പന്തല്ലൂർ, കക്കയം, പൂതംപാറ, വേനപ്പാറ, വലിയകൊല്ലി, കൂടത്തായി, ഈരൂട് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മറിയക്കുട്ടി

കോടഞ്ചേരി: കേളംകുന്നേൽ മറിയക്കുട്ടി (90) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് കോടഞ്ചേരി സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ. പരേത ഈരൂട് വലിയമറ്റത്തിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ മത്തായി. മക്കൾ: പരേതനായ ബേബി, സാലി, ജോൺസൺ, ഷീല, ഷാജു (വ്യാപാരി, കോടഞ്ചേരി), ബെന്നി, റീന (അമേരിക്ക), ബിനു. മരുമക്കൾ: ജെസി ഒൻപൈറ്റുവേലിൽ (കൂടരഞ്ഞി), പരേതനായ അപ്പച്ചൻ വള്ളിക്കുന്നേൽ (പുല്ലൂരാംപാറ), ഷാലി ഇടംപ്ലാവിൽ (കുപ്പായക്കോട്), മോളി ഐക്കരശേരി (കൂടരഞ്ഞി), മോളി കാച്ചപ്പള്ളി (കുണ്ടുതോട്), ബീന ചിങ്ങംതോട്ടത്തിൽ (അടിമണ്ണ്).

സിസ്റ്റർ ഫ്രാൻസിസ്ക വടശേരിൽ എസ്‌സിവി

മാനന്തവാടി: കോണ്‍ഗ്രിഗേഷൻ ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്‍റ് വിൻസന്‍റ് ഡി പോൾ(വിൻസൻഷ്യൻ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റർ ഫ്രാൻസിസ്ക വടശേരിൽ എസ്‌സിവി(85)അന്തരിച്ചു. സംസ്കാരം ഇന്ന് (6) രാവിലെ 11ന് വിൻസന്‍റ്ഗിരി ജനറലേറ്റ് ചാപ്പലിൽ. വിൻസൻഷ്യൻ സിസ്റ്റേഴ്സിന്‍റെ ഇന്ത്യയിലെ ആദ്യകാല അംഗമാണ്. ജർമനിയിലെ ഫൈബുർഗ്, മധ്യപ്രദേശിലെ ബാറ്റ്കി, ആന്ധ്രപ്രദേശിലെ മേദ്രാമെറ്റ്ല എന്നിവിടങ്ങളിലും മാനന്തവാടിയിലും നഴ്സായി സേവനം ചെയ്തിട്ടുണ്ട്. കാസർഗോഡ് വടശേരിൽ പരേതരായ ഫ്രാൻസിസ്-കുരുവൻപ്ലാക്കൽ മേരി ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതയായ മറിയക്കുട്ടി പനന്താനത്ത്(ചെറുപുഴ), നിർമല എസ്ആർഎ (വാരാണസി), പരേതനായ കുട്ടിയച്ചൻ(പാലാ), അച്ചാമ്മ വട്ടക്കുന്നേൽ(ഭീമനടി), അസീസി(പാലാ), ബേബി (മൂവാറ്റുപുഴ), സണ്ണി (പാലാ), ബോസ്കോ(തിരുവനന്തപുരം), ജോസ്(കാസർഗോഡ്).

സരസ്വതി അന്തർജനം

കൈതപ്രം: തെക്കെ കാനപ്രം സരസ്വതി അന്തർജനം (83) അന്തരിച്ചു. ഭർത്താവ്: പരേതനായ ഭാഗവത പണ്ഡിതൻ തെക്കേ കാനപ്രം കേശവൻ നമ്പൂതിരി. മക്കൾ: സുഭദ്ര (റിട്ട. സ്റ്റാഫ് നഴ്‌സ്, ആർസിസി തിരുവനന്തപുരം), സാവിത്രി (അങ്കമാലി), ഈശ്വരൻ നമ്പൂതിരി (ഭാഗവതാചാര്യൻ, റിട്ട. അധ്യാപകൻ), രജനി (കൈതപ്രം). മരുമക്കൾ: സുരേഷ് കുമാർ (തിരുവനന്തപുരം), ചേലപ്പറമ്പ് കൃഷ്‌ണൻ നമ്പൂതിരി (അങ്കമാലി), ടി. ശോഭ (അധ്യാപിക, ഗവ. ഗേൾസ് ഹൈസ്കൂൾ, പയ്യന്നൂർ), പി. സത്യനാരായണൻ (റിട്ട. അധ്യാപകൻ, തൃശൂർ).

ജാനകിയമ്മ

ബ്ലാത്തൂർ: കല്യാട് താഴത്ത് വീട്ടിലെ മുതിർന്ന അംഗം ജാനകിയമ്മ (97) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് കല്യാട് തറവാട് ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ കച്ചിപ്രത്ത് ബാലകൃഷ്ണൻനമ്പ്യാർ. മക്കൾ: രാധ (റിട്ട. മാനേജർ, കേരള ഗ്രാമീൺ ബാങ്ക്), ഉണ്ണികൃഷ്ണൻ (ബംഗളൂരു), മാധുരി (തലശേരി). മരുമക്കൾ: എ.സി. ജയരാജൻ (ഇന്ത്യൻ സ്വിമ്മിംഗ് കോച്ച്), വി.കെ. ശൈലജ, പരേതനായ എ. രാജഗോപാൽ. സഹോദരങ്ങൾ: പരേതരായ അമ്മിണിയമ്മ, കമലാക്ഷി അമ്മ, ഓമന അമ്മ, ശ്രീദേവി അമ്മ, രുഗ്മിണി അമ്മ, കുഞ്ഞിക്കണ്ണൻ നമ്പ്യാർ, രാമകൃഷ്ണൻ നമ്പ്യാർ, ഹരിശ്ചന്ദ്രൻ നമ്പ്യാർ.

കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍

കാഞ്ഞങ്ങാട് : വെള്ളിക്കോത്ത് സ്വര്‍ഗമഠം ശ്രീമന്ദിരത്തിലെ സി.കെ. കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ (87) അന്തരിച്ചു. കുഞ്ഞിമംഗലം ജിഎല്‍പിഎസ് റിട്ട. മുഖ്യാധ്യാപകനാണ്. ഭാര്യ: പരേതയായ പി. കൈരളി (റിട്ട. അധ്യാപിക). മക്കള്‍: ജ്യോതിലക്ഷ്മി (അധ്യാപിക, യുഎസ്എ), ജയലക്ഷ്മി (അധ്യാപിക, എറണാകുളം), ജിതേന്ദ്രന്‍ (പ്രോഡക്ട് മാനേജര്‍, ഇന്‍ഫോസിസ്, യുഎസ്എ). മരുമക്കള്‍: മനോജ് (ഐടി മാനേജര്‍, ബയോറാഡ്, യുഎസ്എ), പ്രമോദ് രാമന്‍ (എഡിറ്റര്‍, മീഡിയാവണ്‍ ചാനല്‍, കഥാകൃത്ത്), അശ്വിനി ജിതേന്ദ്രന്‍ (പൂനെ).

ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ

കോയമ്പത്തൂർ : പ്രേഷിത പ്രോവിൻസിലെ പ്രേഷിത കോളജ് (ലിസ്യു ഭവൻ) ശരവണംപട്ടി അംഗമായ ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ (75) അന്തരിച്ചു. മൃതദേഹം ഇന്നുരാവിലെ ഏഴിനു മണ്ണുത്തിയിലെ പ്രേഷിതാരാമിൽ കൊണ്ടുവരും. രാവിലെ ഒന്പതിനുപാലക്കാട് ഭാരതമാതാ ആശ്രമത്തിൽ എത്തിക്കും. രാവിലെ 10.30 നു സംസ്കാരചടങ്ങുകൾ ആരംഭിക്കും. 1950 ജൂലൈ 14നു തൃശൂർ പടവരാടാണ് ജനനം. 1974 മേയ് 16ന് ആദ്യവ്രതവാഗ്ദാനവും1979 മേയ് 16ന് നിത്യവ്രതവാഗ്ദാനവും 1983 മേയ് 13ന് പൗരോഹിത്യസ്വീകരണവും നടത്തി. കെനിയൻ മിഷനിലടക്കം വിവിധ മേഖലകളിൽ പ്രവർത്തിച്ചു. പ്രിയോർ, സുപ്പീരിയർ, യോഗാർഥികളുടെ റെക്ടർ, നവസന്യാസഭവനാംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. അസുഖങ്ങൾമൂലം ഏഴുവർഷത്തിലേറെയായി കിടപ്പിലായിരുന്നു.

സിസ്റ്റർ വിക്‌ടോറിയ കോയിക്കക്കുടി എസ്ഡി

ന്യൂഡൽഹി: അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹത്തിലെ, പുഷ്‌പധാം പ്രോവിൻസ് അംഗമായ സിസ്റ്റർ വിക്ടോറിയ എസ്ഡി (അന്നക്കുട്ടി - 95) അന്തരിച്ചു. സംസ്കരം ഇന്ന് രാവിലെ 10.30 ന് പുഷ്പധാം പ്രോവിൻഷ്യൽ ഹൗസിൽ. കോതമംഗലം, കുത്തുകുഴി കോയിക്കക്കുടി പരേതരായ ജോസഫ് - ത്രേസ്യാ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ ഫാ. ജോസഫ് കോയിക്കക്കുടി (വടവാതൂർ സെമിനാരി മുൻ റെക്ടർ), മേരി പുളിന്തടം, ജോളി, തങ്കച്ചൻ. പരേത കേരളത്തിലും വടക്കേ ഇന്ത്യയിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സിസ്റ്റർ ഫിദലിസ് പിഎസ്എ

അജ്മീർ : പ്രഭുദാസിസ് ഓഫ് അജ്മീർ സഭയിലെ സിസ്റ്റർ ഫിദലിസ് പിഎസ്എ പുതിയവീട്ടിൽ (91) അജ്മീറിൽ അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് അജ്മീർ ബിഷപ് റവ. ഡോ. ജോൺ കാർവിലോയുടെ കർമികത്വത്തിൽ അജ്മീർ ക്രൈസ്റ്റ് രാജ് ആശ്രമത്തിൽ. പരേത മണിമല ചിറ ക്കടവ് കളത്തൂർ കുടും ബാംഗമാണ്. സഹോദരങ്ങൾ: മാത്യു ഏബ്രഹാം (കുട്ടപ്പൻ) സുള്ളിയ, അന്നമ്മ മച്ചിക്കാട്ട് (പുളിങ്ങോം). ഫാ. ബാബു പുതിയവീട്ടിൽ ടിഒആർ (ഭഗൽപുർ, ബീഹാർ), സിസ്റ്റർ ഡിവീന ഡിഎം (ചന്ദനക്കാംപാറ), സിസ്റ്റർ ഡോ. മേഴ്‌സി മച്ചിക്കാട്ട് എഫ്സിസി (ഹൈദരാബാദ്), സിസ്റ്റർ ഡോ. ലൂസി മച്ചിക്കാട്ട് എസ്എൻഡി (ബീഹാർ) എന്നിവർ സഹോദര മക്കളാണ്.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

08-06-2026

കല്യാണം എനിക്ക് സെറ്റല്ല, പക്ഷേ പാർട്ണർ വേണം, അത്രയേ ഉള്ളൂ: ദിവ്യ പ്രഭ  

തുടക്കത്തിൽ ചെറിയ വേഷങ്ങൾ ചെയ്ത് ഇന്ന് മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന താരമായി വളർന്ന നടിയാണ് ദിവ്യ പ്രഭ. ടേക്ക് ഓഫ്, കമ്മാരസംഭവം, തമാശ, മാലിക് തുടങ്ങീ ചിത്രങ്ങളിലെ ദിവ്യ പ്രഭയുടെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് എന്ന ചിത്രത്തിലെ രശ്മി എന്ന കഥാപാത്രം കരിയറിൽ തന്നെ വലിയ മാറ്റങ്ങൾക്ക് വഴിവച്ചു. ലൊക്കാർണോ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച നടിക്കുള്ള നോമിനേഷൻ ആ വർഷം ദിവ്യ പ്രഭയ്ക്ക് ലഭിച്ചിരുന്നു.

പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രം കാനിൽ ഗ്രാൻഡ് പ്രി അവാർഡ് കരസ്ഥമാക്കിയിരുന്നു. ചിത്രത്തിലെ ദിവ്യ പ്രഭയുടെ കഥാപാത്രവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഈ വർഷം പുറത്തിറങ്ങിയ കൃഷാന്ത്‌ ചിത്രം മസ്തിഷ്ക മരണത്തിലും ദിവ്യ പ്രഭ ശ്രദ്ധേയമായ കഥാപാത്രമായി എത്തിയിരുന്നു.

ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചും പാർട്ണർഷിപ്പിനെ കുറിച്ചും ദിവ്യപ്രഭ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. പാർട്ണർഷിപ്പ് ഇഷ്ടപ്പെടുന്ന ആളാണെങ്കിലും വിവാഹം തനിക്ക് സെറ്റാവില്ല എന്നാണ് ദിവ്യപ്രഭ പറയുന്നത്. ഒരഭിമുഖത്തിലായാരുന്നു ദിവ്യപ്രഭയുടെ പ്രതികരണം.

പാർട്‌ണർഷിപ്പ് ഇഷ്ടപ്പെടുന്നയാൾ തന്നെയാണു ഞാൻ. സന്തോഷവും സമാധാനവും എല്ലാമുണ്ട് ഇപ്പോൾ. അതിനെല്ലാം ഒപ്പം ചേർന്നുപോകുന്ന, പറ്റിയ ഒരാൾ വരുമ്പോൾ ഒന്നിക്കുമായിരിക്കും. പക്ഷേ, എഗ്രിമെന്‍റിൽ ഒപ്പിട്ട് വിവാഹം ഉറപ്പിക്കുന്നതൊക്കെ ഞാൻ ചെയ്യുമെന്നു തോന്നുന്നില്ല. കല്യാണം എനിക്ക് സെറ്റല്ല. പാർട്‌ണർ വേണം. അത്രേയുള്ളൂ.

വീട്ടിൽനിന്നു വിവാഹത്തിന്‍റെ പേരിൽ സമ്മർദമൊന്നുമില്ല. അച്ഛൻ ഗണപതി അയ്യരും അമ്മ ലീലാമണിയും പ്രണയ വിവാഹമാണ് ചെയ്തത്. സഹോദരിമാരുടേതും പ്രണയം തന്നെയായിരുന്നു.

അവർക്കാർക്കും അറേഞ്ച്ഡ് മാര്യേജ് പരിചയമേയില്ല. ഒന്നിനും അനുവാദം ചോദിക്കേണ്ട ആവശ്യം വന്നിട്ടില്ല. വളരെ ഫ്രീയാണ് വീട്ടിൽ. വരുമാനം എന്നുള്ള രീതിയിൽ അഭിനയം എത്രത്തോളം വിജയകരമാകും എന്നൊരു ടെൻഷനുണ്ടായിരുന്നു അവർക്ക്. എന്നിട്ടും തീരുമാനങ്ങളിൽ ഇടപെടാൻ വന്നിട്ടില്ല. ഞാനും അത്യാവശ്യം ഇൻഡിപെൻഡന്‍റായി ജീവിക്കുന്ന ആളാണ്-ദിവ്യ പ്രഭ പറയുന്നു.

08-06-2026

കല്യാണം എനിക്ക് സെറ്റല്ല, പക്ഷേ പാർട്ണർ വേണം, അത്രയേ ഉള്ളൂ: ദിവ്യ പ്രഭ  

തുടക്കത്തിൽ ചെറിയ വേഷങ്ങൾ ചെയ്ത് ഇന്ന് മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന താരമായി വളർന്ന നടിയാണ് ദിവ്യ പ്രഭ. ടേക്ക് ഓഫ്, കമ്മാരസംഭവം, തമാശ, മാലിക് തുടങ്ങീ ചിത്രങ്ങളിലെ ദിവ്യ പ്രഭയുടെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് എന്ന ചിത്രത്തിലെ രശ്മി എന്ന കഥാപാത്രം കരിയറിൽ തന്നെ വലിയ മാറ്റങ്ങൾക്ക് വഴിവച്ചു. ലൊക്കാർണോ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച നടിക്കുള്ള നോമിനേഷൻ ആ വർഷം ദിവ്യ പ്രഭയ്ക്ക് ലഭിച്ചിരുന്നു.

പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രം കാനിൽ ഗ്രാൻഡ് പ്രി അവാർഡ് കരസ്ഥമാക്കിയിരുന്നു. ചിത്രത്തിലെ ദിവ്യ പ്രഭയുടെ കഥാപാത്രവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഈ വർഷം പുറത്തിറങ്ങിയ കൃഷാന്ത്‌ ചിത്രം മസ്തിഷ്ക മരണത്തിലും ദിവ്യ പ്രഭ ശ്രദ്ധേയമായ കഥാപാത്രമായി എത്തിയിരുന്നു.

ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചും പാർട്ണർഷിപ്പിനെ കുറിച്ചും ദിവ്യപ്രഭ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. പാർട്ണർഷിപ്പ് ഇഷ്ടപ്പെടുന്ന ആളാണെങ്കിലും വിവാഹം തനിക്ക് സെറ്റാവില്ല എന്നാണ് ദിവ്യപ്രഭ പറയുന്നത്. ഒരഭിമുഖത്തിലായാരുന്നു ദിവ്യപ്രഭയുടെ പ്രതികരണം.

പാർട്‌ണർഷിപ്പ് ഇഷ്ടപ്പെടുന്നയാൾ തന്നെയാണു ഞാൻ. സന്തോഷവും സമാധാനവും എല്ലാമുണ്ട് ഇപ്പോൾ. അതിനെല്ലാം ഒപ്പം ചേർന്നുപോകുന്ന, പറ്റിയ ഒരാൾ വരുമ്പോൾ ഒന്നിക്കുമായിരിക്കും. പക്ഷേ, എഗ്രിമെന്‍റിൽ ഒപ്പിട്ട് വിവാഹം ഉറപ്പിക്കുന്നതൊക്കെ ഞാൻ ചെയ്യുമെന്നു തോന്നുന്നില്ല. കല്യാണം എനിക്ക് സെറ്റല്ല. പാർട്‌ണർ വേണം. അത്രേയുള്ളൂ.

വീട്ടിൽനിന്നു വിവാഹത്തിന്‍റെ പേരിൽ സമ്മർദമൊന്നുമില്ല. അച്ഛൻ ഗണപതി അയ്യരും അമ്മ ലീലാമണിയും പ്രണയ വിവാഹമാണ് ചെയ്തത്. സഹോദരിമാരുടേതും പ്രണയം തന്നെയായിരുന്നു.

അവർക്കാർക്കും അറേഞ്ച്ഡ് മാര്യേജ് പരിചയമേയില്ല. ഒന്നിനും അനുവാദം ചോദിക്കേണ്ട ആവശ്യം വന്നിട്ടില്ല. വളരെ ഫ്രീയാണ് വീട്ടിൽ. വരുമാനം എന്നുള്ള രീതിയിൽ അഭിനയം എത്രത്തോളം വിജയകരമാകും എന്നൊരു ടെൻഷനുണ്ടായിരുന്നു അവർക്ക്. എന്നിട്ടും തീരുമാനങ്ങളിൽ ഇടപെടാൻ വന്നിട്ടില്ല. ഞാനും അത്യാവശ്യം ഇൻഡിപെൻഡന്‍റായി ജീവിക്കുന്ന ആളാണ്-ദിവ്യ പ്രഭ പറയുന്നു.

23-05-2026

ധുരന്ധർ 'റോ ആൻഡ് അൺദേഖാ': അൺകട്ട് പതിപ്പിലെ പുതിയ മാറ്റങ്ങൾ ?

ഒടിടി പ്ലാറ്റ്‌ഫോമുകളായ നെറ്റ്ഫ്ലിക്സിലും ജിയോ ഹോട്ട്സ്റ്റാറിലും ഒരേസമയം റിലീസ് ചെയ്തിരിക്കുന്ന 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്ന പുതിയ പതിപ്പ് സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

റൺടൈമിൽ ഒടിടി പതിപ്പിന് സമാനമാണെങ്കിലും, പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തവും തീവ്രവുമായ ഒരു അനുഭവമാണ് ഈ അൺകട്ട് പതിപ്പ് സമ്മാനിക്കുന്നത്. ഈ പുതിയ പതിപ്പിൽ വന്നിട്ടുള്ള പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

കഥയൊന്നാണ്, എന്നാൽ മൂർച്ചയേറി!

ആദ്യം തന്നെ വ്യക്തമാക്കേണ്ട കാര്യം, ഈ പുതിയ പതിപ്പിൽ അധികമായി ഒരു സീനുകളും കൂട്ടിച്ചേർത്തിട്ടില്ല എന്നതാണ്. കഥയുടെ ഘടനയിലോ കഥാപാത്രങ്ങളുടെ ആർക്കുകളിലോ യാതൊരു മാറ്റവുമില്ല. എന്നാൽ ചിത്രത്തിന്‍റെ വിഷ്വൽ ടെക്സ്ചറിലാണ് പ്രധാന മാറ്റം വന്നിരിക്കുന്നത്.

ആർ മാധവൻ അഭിനയിച്ച കാണ്ഡഹാർ വിമാന അപഹരണ രംഗം തന്നെ ഇതിന് മികച്ച ഉദാഹരണമാണ്. കളർ ഗ്രേഡിംഗിലും വിഷ്വൽ തീവ്രതയിലും വരുത്തിയ മാറ്റങ്ങൾ കാരണം ഈ രംഗങ്ങൾ കൂടുതൽ ക്രൂരവും ഭയപ്പെടുത്തുന്നതുമായി മാറിയിരിക്കുന്നു. മുറിവുകളും ചോരയൊഴുകുന്ന രംഗങ്ങളും കൂടുതൽ വ്യക്തതയോടെയും തീക്ഷ്ണതയോടെയും ഇതിൽ കാണാം.

ഫിൽട്ടർ ചെയ്യാത്ത സംഭാഷണങ്ങൾ

ഈ സിനിമയിലെ ഏറ്റവും വലിയ 'റോ' എലമെന്‍റ് എന്നത് അതിലെ ഒട്ടും സെൻസർ ചെയ്യാത്ത സംഭാഷണങ്ങളാണ്. തിയേറ്റർ പതിപ്പിൽ മ്യൂട്ട് ചെയ്യപ്പെട്ട വലിയൊരു വിഭാഗം തെറികളും പരുക്കൻ വാക്കുകളും ഈ പതിപ്പിൽ യാതൊരു നിയന്ത്രണവുമില്ലാതെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹംസ അലി മസാരി ലിയാരിയിൽ പ്രവേശിക്കുന്ന രംഗം മുതൽ തന്നെ ഈ മാറ്റം പ്രകടമാണ്. ബാബു ഡക്കൈറ്റിന്‍റെ ആളുകളുമായുള്ള ഏറ്റുമുട്ടൽ രംഗങ്ങളിൽ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന ഭാഷ തികച്ചും അഗ്രസീവ് ആണ്.

പ്രേക്ഷകർ ഇതിനകം ചിത്രത്തിന്‍റെ രണ്ടാം ഭാഗം കണ്ടുകഴിഞ്ഞതിനാൽ, ചില കഥാപാത്രങ്ങളുടെ ഭാവമാറ്റങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസിലാക്കാൻ ഈ പതിപ്പ് സഹായിക്കുന്നുണ്ട്. ജമീൽ ജമാലിയുടെ നിശബ്ദതകളും നോട്ടങ്ങളും ഇപ്പോൾ കൂടുതൽ അർഥവത്തായി തോന്നുന്നു.

അതുപോലെ ഉസൈർ ബലൂച്ചിന്‍റെ കഥാപാത്രവും കൂടുതൽ വന്യമായി മാറിയിരിക്കുന്നു. മുൻപ് ശാന്തനായി കണ്ടിരുന്ന ഉസൈർ, ഈ പതിപ്പിൽ കടുത്ത തെറിവിളികളിലൂടെ തന്‍റെ യഥാർഥ സ്വഭാവം വെളിപ്പെടുത്തുന്നു. റഹ്മാൻ ഡക്കൈറ്റിന്‍റെ മൂത്ത മകൻ മരിക്കുന്ന രംഗത്തിൽ ഉസൈർ പ്രകടിപ്പിക്കുന്ന കോപവും സങ്കടവും കലർന്ന ഡയലോഗുകൾ പ്രേക്ഷകരെ അസ്വസ്ഥരാക്കുന്നതാണ്.

കൂടുതൽ സ്വാധീനിക്കുന്ന രംഗങ്ങൾ

മേജർ ഇഖ്ബാൽ (അർജുൻ രാംപാൽ): 26/11 ആക്രമണത്തിന് ശേഷം മേജർ ഇഖ്ബാൽ നടത്തുന്ന പ്രസംഗം അതിന്‍റെ യഥാർഥ ക്രൂരതയോടെ ഇതിൽ കേൾക്കാം. സ്ത്രീകളെയോ കുട്ടികളെയോ പ്രായമായവരെയോ ആരെയും വെറുതെ വിടരുത് എന്ന് പറയുന്ന ഭാഗം മ്യൂട്ടുകൾ ഇല്ലാതെ വരുമ്പോൾ കഥാപാത്രത്തിന്‍റെ കടുത്ത പ്രത്യയശാസ്ത്രം കൂടുതൽ ഭയമുണർത്തുന്നു.

എസ്പി ചൗധരി അസ്ലം (സഞ്ജയ് ദത്ത്): ഈ അൺകട്ട് പതിപ്പ് കൊണ്ട് ഏറ്റവും കൂടുതൽ നേട്ടമുണ്ടായത് സഞ്ജയ് ദത്തിന്‍റെ കഥാപാത്രത്തിനാണ്. അസ്ലമിന്‍റെ ഇൻട്രോ സീനിലെ മാസ് ഡയലോഗുകളും തോക്കുകളും ഉപയോഗിച്ചുള്ള തെറിവിളികളും തിയേറ്ററിൽ എന്തുകൊണ്ട് മ്യൂട്ട് ചെയ്യപ്പെട്ടു എന്ന് ഈ പതിപ്പ് കാണുമ്പോൾ മനസിലാകും. (എങ്കിലും 'ബലൂച്' എന്ന വാക്ക് ഇപ്പോഴും മ്യൂട്ട് ചെയ്ത് തന്നെയാണ് നിലനിർത്തിയിരിക്കുന്നത്).

റഹ്മാൻ ഡക്കൈറ്റ് (അക്ഷയ് ഖന്ന): ഹംസയുമായുള്ള ഏറ്റുമുട്ടലിൽ റഹ്മാൻ ഡക്കൈറ്റിന്‍റെ ക്രൂരതയും അഹങ്കാരവും നിറഞ്ഞ ഡയലോഗുകൾ കൂടുതൽ വ്യക്തമാണ്. ക്ലൈമാക്സിൽ എസ്പി അസ്ലമും റഹ്മാനും തമ്മിലുള്ള ശാരീരികവും മാനസികവുമായ പോരാട്ടം പ്രേക്ഷകരെ മുൾമുനയിൽ നിർത്തും.

ചുരുക്കത്തിൽ, 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്നത് തികച്ചും പുതിയൊരു സിനിമയല്ല, മറിച്ച് മുൻപ് സെൻസർ ചെയ്യപ്പെട്ടതും മ്യൂട്ട് ചെയ്യപ്പെട്ടതുമായ യഥാർഥ ശബ്ദങ്ങളെയും തീവ്രതയെയും പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാട്ടുന്ന ഒരു മികച്ച അൺകട്ട് പതിപ്പാണ്.

08-06-2026

തുടങ്ങിയിട്ടേയുള്ളൂ...വീണ്ടും ഞെട്ടിക്കും!

ഇന്ദ്രന്‍സിന്‍റെ ഉള്ളുലയ്ക്കുന്ന അഭിനയമൂഹുര്‍ത്തങ്ങളില്‍ തിളങ്ങി സൂര്യ-ആര്‍ജെ ബാലാജി ചിത്രം "കറുപ്പ്'. ആശ്രയവും അഭയവുമാകേണ്ട കോടതി നീതി നിരസിക്കുകയും വൈകിപ്പിക്കുകയും ചെയ്യുമ്പോള്‍ നിസഹായതയിലാണ്ടുപോകുന്ന സാധാരണക്കാരന്‍റെ ആത്മവ്യഥയും നിര്‍വികാരതയും അനുഭവിപ്പിക്കുകയാണ് ഇന്ദ്രന്‍സിന്‍റെ മട്ടാഞ്ചേരി സുകുമാരന്‍. സൂര്യയുടെ നായകവേഷത്തിനും ചിത്രത്തിന്‍റെ കഥയ്ക്കും ജീവനും കരുത്തും പകരുന്ന കഥാപാത്രം.

മലയാളത്തിന്‍റെ ഇന്ദ്രന്‍സ് തമിഴക താരനിരയില്‍ ചുവടുറപ്പിക്കുന്ന സുവര്‍ണനിമിഷം. ഇന്ദ്രന്‍സ് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.

തമിഴ് ഓഫറുകള്‍ പലതവണ നിരസിച്ചെങ്കിലും "കറുപ്പി'ലേക്ക് അടുപ്പിച്ചത്..‍?

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

08-06-2026

ദുബായിയിൽ വാഹനാപകടം; ആറ് ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർ‌ മരിച്ചു

ദുബായി: ദുബായി എമിറേറ്റ്സ് റോഡിലുണ്ടായ മിനി ബസ് അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. മരിച്ചവരിൽ ആറ് ഇന്ത്യക്കാരും ഒരു നേപ്പാൾ സ്വദേശിയും ഒരു ശ്രീലങ്ക സ്വദേശിയുമുണ്ടെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

മരിച്ച ഇന്ത്യക്കാരിൽ മൂന്നുപേർ ഹൈദരാബാദ് സ്വദേശികളും രണ്ടുപേർ ഉത്തർപ്രദേശ് സ്വദേശികളും ഒരാൾ പഞ്ചാബ് സ്വദേശിയുമാണ്. അപകടത്തിൽപ്പെട്ടവർ ദുബായിയിലെ മോട്ടീവ് ടെക്നിക്കൽ സർവീസ് കമ്പനിയിലെ ജീവനക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

റോഡിൽ നിന്നുപോയ ട്രക്കിനു പിന്നിലേക്ക് ഇവർ സഞ്ചരിച്ച മിനിബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. പരിക്കേറ്റ് ചികിത്സയിലുള്ള എട്ട് പേരിൽ രണ്ട് പേർ ഇന്ത്യക്കാരാണെന്നും ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണെന്നും ദുബായി പോലീസ് അറിയിച്ചു.

08-06-2026

ദുബായിയിൽ വാഹനാപകടം; ആറ് ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർ‌ മരിച്ചു

ദുബായി: ദുബായി എമിറേറ്റ്സ് റോഡിലുണ്ടായ മിനി ബസ് അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. മരിച്ചവരിൽ ആറ് ഇന്ത്യക്കാരും ഒരു നേപ്പാൾ സ്വദേശിയും ഒരു ശ്രീലങ്ക സ്വദേശിയുമുണ്ടെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

മരിച്ച ഇന്ത്യക്കാരിൽ മൂന്നുപേർ ഹൈദരാബാദ് സ്വദേശികളും രണ്ടുപേർ ഉത്തർപ്രദേശ് സ്വദേശികളും ഒരാൾ പഞ്ചാബ് സ്വദേശിയുമാണ്. അപകടത്തിൽപ്പെട്ടവർ ദുബായിയിലെ മോട്ടീവ് ടെക്നിക്കൽ സർവീസ് കമ്പനിയിലെ ജീവനക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

റോഡിൽ നിന്നുപോയ ട്രക്കിനു പിന്നിലേക്ക് ഇവർ സഞ്ചരിച്ച മിനിബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. പരിക്കേറ്റ് ചികിത്സയിലുള്ള എട്ട് പേരിൽ രണ്ട് പേർ ഇന്ത്യക്കാരാണെന്നും ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണെന്നും ദുബായി പോലീസ് അറിയിച്ചു.

15-05-2026

ടാൻസാനിയയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

ഡോഡോമ: ആഫ്രിക്കയിലെ ടാൻസാനിയയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തൃശൂർ പോർക്കുളം പള്ളിക്കര വീട്ടിൽ പരേതനായ ജയരാജന്‍റെ മകൻ തേജസ് (കണ്ണൻ - 30) ആണ് മരിച്ചത്.

സംസ്കാരം ന‌ടത്തി. ഈ മാസം എട്ടിന് ടാൻസാനിയയിലെ ഇറിഗ മേഖലയിലാണ് അപകടമുണ്ടായത്. തേജസ് സഞ്ചരിച്ചിരുന്ന ബസിൽ ലോറി വന്നിടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ തേജസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വാഹനാപകടത്തിൽ തേജസിനൊപ്പം മറ്റു രാജ്യക്കാരായ നാല് പേർ കൂടി മരിച്ചിരുന്നു.

10 വർഷമായി തേജസ് ടാൻസാനിയയിലാണ് ജോലി ചെയ്യുന്നത്. അമ്മ: ഷീബ. സഹോദരി: ശ്രീലക്ഷ്മി.

08-06-2026

ഫോമാ നാഷണൽ കമ്മിറ്റി: ക്യാപ്റ്റൻ വിബിൻ വിൻസന്‍റ് മത്സരിക്കുന്നു

സൗത്ത് ഫ്ലോറിഡ: 2026-2028 കാലയളവിലേക്കുള്ള ഫോമാ നാഷണൽ കമ്മിറ്റിയിലേക്ക് സൗത്ത് ഫ്ലോറിഡയിൽ നിന്നുള്ള ക്യാപ്റ്റൻ വിബിൻ വിൻസന്‍റ് മത്സരിക്കുന്നു.

കേരളസമാജത്തിന്‍റെ നിലവിലെ കമ്മിറ്റി അംഗവും സ്പോർട്സ് കോഓർഡിനേറ്ററുമായ അദ്ദേഹം, വർഷങ്ങളായി ഫോമായുടെയും കേരളസമാജത്തിന്‍റെയും പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയായ ഒരു സാമൂഹിക പ്രവർത്തകനും സംഘാടകനുമാണ്.

ഫോമാ പരിപാടികൾക്ക് തന്‍റെ ഫ്ലൈറ്റ് സ്കൂളിൽ ആതിഥേയത്വം വഹിക്കുകയും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ട്.

വ്യോമയാന രംഗത്തെ പ്രഫഷണലായ ക്യാപ്റ്റൻ: വിബിൻ, സമൂഹസേവന രംഗത്തെ ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ മലയാളി സമൂഹത്തിന്‍റെ അംഗീകാരം നേടിയിട്ടുണ്ട്.

2019-ൽ ബഹാമാസിനെ തകർത്ത ചുഴലിക്കാറ്റിന് പിന്നാലെ വിവിധ സംഘടനകളെയും സന്നദ്ധപ്രവർത്തകരെയും ഏകോപിപ്പിച്ച് ഭക്ഷണം, കുടിവെള്ളം, മരുന്നുകൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവയുമായി 14-ലധികം വിമാനങ്ങൾ ബഹാമാസിലേക്ക് അയയ്ക്കുകവഴി ആ മഹത്തായ ദുരിതാശ്വാസ ദൗത്യത്തിന് അദ്ദേഹം നേതൃത്വം നൽകി.

2021-ലെ കോവിഡ് മഹാമാരിക്കാലത്ത് കേരളത്തിനായുള്ള സഹായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ദുരിതാശ്വാസ നിധിയിലേക്ക് പിന്തുണ സമാഹരിക്കുന്നതിനുമായി സ്വന്തം വിമാനത്തിൽ അമേരിക്കയിലെ 48 സംസ്ഥാനങ്ങൾ സന്ദർശിച്ച് വിവിധ ഇന്ത്യൻ കമ്യൂണിറ്റി പരിപാടികളിൽ പങ്കെടുത്ത് ബോധവൽക്കരണവും ഫണ്ട് ശേഖരണ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു.

അദ്ദേഹത്തിന്‍റെ പരിശ്രമഫലമായി നിരവധി സംഘടനകളും വ്യക്തികളും ഈ സംരംഭത്തിന് ഗണ്യമായ പിന്തുണ നൽകി. യുവജനങ്ങൾക്കിടയിൽ പ്രത്യേക സ്വാധീനമുള്ള ക്യാപ്റ്റൻ വിബിൻ, നേതൃത്വപാടവം, സംഘാടക മികവ്, സൗഹൃദപരമായ സമീപനം, സാമൂഹിക പ്രതിബദ്ധത എന്നിവകൊണ്ട് സുപരിചിതനാണ്.

സമൂഹത്തിന്‍റെ ആവശ്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന അദ്ദേഹം പുതുതലമുറയുടെ നാവായി മാറുമെന്ന് സംശയലേശമെന്യേ ഉറപ്പിക്കാം.

കേരളസമാജം പ്രസിഡന്‍റ് നോയൽ മാത്യുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന കമ്മിറ്റി യോഗത്തിൽ, സെക്രട്ടറി സഞ്ജയ് നടുപ്പറമ്പിൽ വിഷയാവതരണം നടത്തുകയും ക്യാപ്റ്റൻ: വിബിൻ വിൻസന്‍റിന്‍റെ സ്ഥാനാർഥിത്വം കമ്മിറ്റി അംഗങ്ങൾ ഐക്യകണ്ഠേന അംഗീകരിക്കുകയും പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

നോർത്ത് അമേരിക്കയിലെ തന്നെ പ്രമുഖവും പാരമ്പര്യമുള്ളതുമായ കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡയെ ഫോമയിൽ പ്രതിനിധീകരിക്കാൻ ലഭിച്ച അവസരത്തിന് അദ്ദേഹം കമ്മിറ്റിയോടും സമൂഹത്തോടും നന്ദി രേഖപ്പെടുത്തി.

2026-2028 കാലയളവിലേക്കുള്ള ഫോമാ നാഷണൽ കമ്മിറ്റി അംഗ സ്ഥാനത്തേക്ക് മത്സരിക്കുന്ന ക്യാപ്റ്റൻ വിബിൻ വിൻസന്‍റിന് നിങ്ങളുടെ വിലയേറിയ പിന്തുണ അഭ്യർഥിക്കുന്നു.

08-06-2026

യുക്മ "ഓണച്ചന്തം മലയാളി സുന്ദരി' മത്സരാർഥികളെ ക്ഷണിക്കുന്നു

ലണ്ടൻ: യുക്‌മ - തെരേസാസ് ലണ്ടൻ "ഓണച്ചന്തം മലയാളി സുന്ദരി' രണ്ടാം സീസണിന് വേദിയൊരുങ്ങുന്നു. യുക്മയും യുകെയിലെ പ്രമുഖ മലയാളി വസ്‌ത്ര ബ്രാൻഡായ തെരേസാസ് ലണ്ടനും ചേർന്ന് സംഘടിപ്പിക്കുന്ന ഈ മലയാളി സുന്ദരി മത്സരം ഓഗസ്റ്റ് 15ന് യുക്മ കേരളപൂരം വള്ളംകളിയോട് അനുബന്ധിച്ചാണ് നടക്കുന്നത്.

പ്രശസ്‌ത ഫാഷൻ ഷോ ഡയറക്‌ടർ കമൽ രാജ് മാണിക്കത്താണ് ഇത്തവണയും മത്സരത്തിന് നേതൃത്വം നൽകുന്നത്. യുക്മ വനിത വിഭാഗമായ യുക്മ ഷീ ലീഡ്സ് മത്സരത്തിനാവശ്യമായ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

ജൂൺ 20ന് മുൻപായി അപേക്ഷിക്കുന്നവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 12 പേർക്കാണ് മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത ലഭിക്കുന്നത്. കേരളത്തിന്‍റെ സംസ്‌കാരവും പാരമ്പര്യവും മലയാളി വനിതകളുടെ സൗന്ദര്യവും ഉത്സവാന്തരീക്ഷത്തിൽ കോർത്തിണക്കി അവതരിപ്പിക്കുന്ന ഈ മത്സരത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന 12 പേർക്കാണ് അവസരമൊരുങ്ങുന്നത്.

മലയാളികളുടെ ഏറ്റവും പ്രധാന ആഘോഷമായ ഓണം അടിസ്ഥാനമാക്കിയാണ് ഇത്തവണയും ഓണച്ചന്തം അണിയറയിൽ ഒരുങ്ങുന്നത്. കേരളീയ തനിമയും പാരമ്പര്യവും ആധുനികതയും കോർത്തിണക്കി ഏറെ പുതുമകൾ നിറഞ്ഞതാകും ഓണച്ചന്തം സീസൺ 2 മത്സരങ്ങൾ.

ഓണവുമായി ബന്ധപ്പെട്ടുള്ള പാരമ്പര്യങ്ങളും കലകളും നിറങ്ങളും ചേർന്ന കൂടുതൽ പുതുമകൾ നിറഞ്ഞ ഒന്നായിരിക്കും ഓണച്ചന്തം ഷോയെന്ന്, ഷോ ഡയറക്ടർ കമൽ രാജ് മാണിക്കത്ത് പറഞ്ഞു. യുകെയിലും മറ്റ് വിവിധ രാജ്യങ്ങളിലും നിരവധി ഫാഷൻ ഷോകൾ വിജയകരമായി അവതരിപ്പിച്ച കമൽ രാജ് മാണിക്കത്ത് ഫാഷൻ ഷോ രംഗത്ത് ഏറെ പ്രശസ്‌തനാണ്.

യുക്മ വൈസ് പ്രസിഡൻ്റ് സ്‌മിത തോട്ടം, യുക്മ ഷീ ലീഡ്സിൻ്റെ ചുമതല വഹിക്കുന്ന ജോയിൻ്റ് സെക്രട്ടറി റെയ്‌മോൾ നിധീരി എന്നിവർ ഓണച്ചന്തം സീസൺ രണ്ടിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദിയായ യുക്മ വള്ളംകളിയുടെ വേദിയിൽ കഴിഞ്ഞ വർഷം അരങ്ങേറിയ ഓണച്ചന്തം ഒന്നാം സീസൺ കാണികൾ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. കേരളീയ സംഗീതവും, നൃത്തങ്ങളും തിരുവാതിരയും തെയ്യവും ചെണ്ടമേളവും നിറഞ്ഞാടിയ വേദിയിൽ ഫാഷൻ ഷോ മത്സരാർഥികളെ നിറഞ്ഞ കെെയടികളോടെയാണ് കാണികൾ വരവേറ്റത്.

കേരളത്തിന്‍റെ കലാ സാംസ്‌കാരിക പാരമ്പര്യങ്ങളെ ഓണത്തെ അടിസ്ഥാനമാക്കി ഉത്സവാന്തരീക്ഷത്തിൽ തയാറാക്കുന്ന ഷോ രണ്ട് റൗണ്ടുകളായിട്ടാണ് നടത്തപ്പെടുന്നത്. നിറങ്ങളും ചലനങ്ങളും ഭാവനയും പ്രൗഢിയും സൗന്ദര്യവും കലയും സമന്വയിക്കുന്നതായിരിക്കും രണ്ട് റൌണ്ടുകളും.

റൗണ്ട് ഒന്ന് - പ്രൗഢ വേഷം - ഓണം പുനരാവിഷ്കരണം

യുക്മ തെരേസാസ് ഓണച്ചന്തം രണ്ടാം സീസണിന് ആദ്യ റൗണ്ട് ഓണത്തിന്‍റെ കലാത്മകതയും വേഷവിധാനങ്ങളും ആഘോഷിക്കുന്നു. മത്സരാർഥികൾ കേരളത്തിന്‍റെ വിളവെടുപ്പ്, സംസ്കൃതി, പാരമ്പര്യം, പ്രകൃതി, ഉത്സവാഘോഷങ്ങൾ എന്നിവയിൽ നിന്ന് ആശയങ്ങൾ ഉൾക്കൊണ്ടുള്ള മാതൃകകൾ അവതരിപ്പിക്കും.

ഈ റൗണ്ട് കേരളീയ സൌന്ദര്യബോധത്തിന്‍റെ ആത്മാവ് നിലനിർത്തിക്കൊണ്ട് നൂതന സ്റ്റൈലിംഗ് പ്രോത്സാഹിപ്പിക്കുന്നു. കസവിന്‍റെ ആധുനിക പ്രൗഢി, ചുവർചിത്രങ്ങളിൽ നിന്നുള്ള ആശയങ്ങൾ, കഥകളി ഘടകങ്ങൾ, പൂക്കൾ, വള്ളംകളി, വിളവെടുപ്പ്, തെങ്ങ് - പന, കേരളീയ ഛായാരൂപങ്ങൾ വരെയുള്ള രൂപങ്ങളെയും പാരമ്പര്യത്തെയും മത്സരാർഥികൾ ആധുനിക ഫാഷൻ മോഡലുകളിലേക്ക് രൂപാന്തരീകരണം ചെയ്യും.

റൗണ്ട് രണ്ട് - സമ്പന്നമായ കേരള തനിമ റൗണ്ട് - സ്പോൺസേർഡ് ബൈ തെരേസാസ് ലണ്ടൻ

രണ്ടാമത്തെ റൗണ്ട് പ്രാമാണിക കേരളീയ സ്ത്രീത്വത്തിന്‍റെയും പൈതൃകത്തിന്‍റെയും കാലാതിവർത്തിയായ സൗന്ദര്യത്തിലേക്ക് മത്സരാർഥികളെ കൊണ്ടുവരുന്നു. തെരേസാസ് ലണ്ടൻ അവതരിപ്പിക്കുന്ന ഈ വിഭാഗം സമ്പന്നമായ കേരള തനിമ, പാരമ്പര്യം, ഗുണരുചി, സംസ്‌കൃതി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

മത്സരാർഥികൾ ക്ലാസിക് മലയാളി സ്റ്റൈലിന്‍റെ സൗന്ദര്യം പ്രതിഫലിപ്പിക്കുന്ന മഹനീയമായ കേരളീയ പരമ്പരാഗത വേഷത്തിൽ പ്രത്യക്ഷപ്പെടും. സമ്പന്ന കസവ് ഡ്രേപ്സ്, പരമ്പരാഗത സ്വർണാഭരണങ്ങൾ, ക്ഷേത്രാഭരണങ്ങൾ, മുല്ല പൂക്കൾ, കരകൌശല വസ്തുക്കൾ എന്നിങ്ങനെ കേരളത്തിന്‍റെ രാജകീയ സാംസ്കാരിക പൈതൃകങ്ങളിൽ നിന്ന് ആശയമുൾക്കൊണ്ട് ഉത്സവാന്തരീക്ഷം പുന: സൃഷ്‌ടിക്കപ്പെടുന്ന അവതരണം ഈ റൗണ്ടിന്‍റെ പ്രത്യേകതയായിരിക്കും.

കേരളീയ ഓണ - ഉത്സവാഘോഷങ്ങളുടെ ഒരു പൂരമായി യുക്മ കേരളപൂരം വള്ളംകളി വേദിയെ മാറ്റുവാൻ ഓണച്ചന്തം രണ്ടാം സീസൺ അണിയറയിൽ ഒരുങ്ങുകയാണ്. സൗന്ദര്യവും കലകളും നിറങ്ങളും ഭാവനയും പാരമ്പര്യവും ഫാഷനും സമന്വയിക്കുന്ന ഈ മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന മലയാളി വനിതകൾ ഈ മാസം 20ന് മുൻപായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

യുക്‌മ - തെരേസാസ് ലണ്ടൻ ഓണച്ചന്തം രണ്ടാം സീസൺ സംബന്ധമായ കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനും താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്.

കമൽ രാജ് മാണിക്കത്ത് - +44 7774966980, റെയ്‌മോൾ നിധീരി - +44 7789149473, സ്‌മിത തോട്ടം - +44 7450964670.

08-06-2026

സലിം കുമാറിന്‍റെ വിയോഗത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്‌‌ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചിച്ചു

മെൽബൺ: നടൻ സലിം കുമാറിന്‍റെ വിയോഗത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്‌‌ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചിച്ചു. അനുഗ്രഹീത കലാകാരനും താനൊരു കോൺഗ്രസുകാരനാണെന്ന് പൊതുസമൂഹത്തിനോടും സിനിമാ ലോകത്തിനോടും വിളിച്ചുപറയുവാൻ യാതൊരു മടിയും കാണിക്കാതിരുന്ന സർഗപ്രതിഭയാണ് ദേശീയ അവാർഡ് ജേതാവായ സലിം കുമാറെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്‌ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

സലിം കുമാറിന്‍റെ വിയോഗം കോൺഗ്രസ് കുടുംബത്തിനും സിനിമാ മേഖലയ്ക്കും ഒരു തീരാനഷ്‌‌‌ടമാണെന്ന് യോഗത്തിന് അധ്യക്ഷതവഹിച്ച വിക്‌ടോറിയ സ്റ്റേറ്റ് പ്രസിഡന്‍റ് റോബിൻ ജോസഫ് അറിയിച്ചു.

കോൺഗ്രസ് സർക്കാർ കേരളത്തിൽ തിരിച്ചുവരണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ച ഒരു കലാകാരനായിരുന്നു സലിം കുമാറെന്ന് നാഷ്ണൽ പ്രസിഡന്‍റ് പി.വി. ജിജേഷ് അനുസ്‌മരിച്ചു.

വിക്ടോറിയ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, വൈസ് പ്രസിഡന്‍റുമാരായ കുര്യൻ പുന്നൂസ് ആഞ്ഞിലിമൂട്ടിൽ, പോളി ചിറമേൽ, രാജി സാജു, ട്രെഷറർ ഇന്നസെന്‍റ് ജോർജ്, ജോയിന്‍റ് സെക്രട്ടറി സോണിഷ് ബേബി ഇഞ്ചേനാനിയിൽ, പ്രോഗ്രാം കോഓർഡിനേറ്റർമാരിയ മനോജ് ഗുരുവായൂർ, ഷൈജു ദേവസി തുടങ്ങിയവർ പ്രസംഗിച്ചു.

08-06-2026

പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ മാർത്ത മറിയം വനിതാ സമാജം (എംഎംവിഎസ്) അംഗങ്ങളുടെ നേതൃത്വത്തിൽ 2026-ലെ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.

ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവകയിൽ വച്ച് റവ.ഫാ. പീറ്റർ പോളിന്‍റെ (സെന്‍റ് പോൾസ് ബാൽ ഭവൻ, ഇറ്റാർസി) നേതൃത്വത്തിൽ നടത്തി.

പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സന്ദേശവുമായി ഇടവകയിലെ സീനിയർ മാർത്ത മറിയം വനിതാ സമാജം അംഗങ്ങളായ അന്നമ്മ വർഗീസിനും ശോശാമ്മ കുഞ്ഞുവിനും വൃക്ഷത്തൈകൾ നൽകി ആദരിച്ചു.

പരിപാടിയുടെ ക്രമീകരണങ്ങൾക്ക് മാർത്ത മറിയം വനിതാ സമാജം സെക്രട്ടറി ഷീബ സജി നേതൃത്വം നൽകി. പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധവും പരിസ്ഥിതി സംരക്ഷണത്തിന്‍റെ ആവശ്യകതയും സമൂഹത്തിലേക്ക് പകരാൻ ഈ ആഘോഷം സഹായകമായി.

30-04-2026

മലയാളി നഴ്‌സിംഗ് വിദ്യാർഥി ബംഗളൂരുവിൽ മരിച്ചനിലയിൽ

ബംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥിയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്‍റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

06-06-2026

മുഖസൗന്ദര്യത്തിൽ പല്ലുകൾക്ക് പ്രാധാന്യമുണ്ടോ?

മുഖസൗന്ദര്യത്തിൽ പല്ലുകൾക്ക് പ്രാധാന്യമുണ്ടോ? നല്ല ചിരിയിൽ പല്ലുകളുടെ പ്രാധാന്യ മെന്താണ്? പല്ലില്ലാതെ മോണ കാട്ടിച്ചിരിക്കുന്ന ഒരു കുട്ടിയുടെ മുഖത്തിനും ചിരിക്കും ഭംഗിയില്ലേ? പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്ന വൃദ്ധന്‍റെ ചിരിക്ക് ഭംഗിയുണ്ടല്ലോ.

പല്ല് ഇല്ലാത്തപ്പോഴും പല്ല് ഉള്ളപ്പോഴും മുഖത്തിന് ഭംഗി വ്യത്യസ്തമാണ്. പല്ല് ഉള്ളപ്പോൾ വളരെ ഭംഗിയായും വൃത്തിയായും അത് യഥാസ്ഥാനത്ത് ഇരുന്നാൽ മാത്രമേ മുഖസൗന്ദര്യം ഏറ്റവും നന്നായി ലഭിക്കുകയുള്ളൂ.

എല്ലാവരുടെയും മുഖത്തിന് പ്രകൃതിദത്തമായ, ദൈവികമായ ഒരനുപാതം ഉണ്ട് (ഡിവൈൻ പ്രപ്പോഷൻ). ഇതിന് വ്യത്യാസം വരുന്നതിന്‍റെ കാരണങ്ങൾ:

1. നിരതെറ്റിയ പല്ലുകൾ
2. പല്ല് പോട് വരുമ്പോൾ
3. പല്ല് പൊടിഞ്ഞു പോകുമ്പോൾ
4. തട്ടലിലും മുട്ടലിലും പല്ല് പൊട്ടുമ്പോൾ
5. നിറംമാറ്റം വരുമ്പോൾ

ഇതിനെല്ലാം കൃത്യമായ ചികിത്സ ലഭ്യമാണ്. കൃത്യമായ ചികിത്സ സമയത്ത് ലഭിക്കുമ്പോൾ മുഖഭംഗി സുവർണ അനുപാതത്തിൽ എത്തുന്നു (ഗോൾഡൺ പ്രപ്പോഷൻ).

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

1. പല്ലുകൾ മുളയ്ക്കുമ്പോൾ മുതൽ എല്ലാ വർഷവും ഡോക്ടറെ കണ്ട് പരിശോധിക്കണം.

2. വളർച്ചയുടെ കാലത്ത് കൃത്യം ചികിൽസ ലഭിച്ചാൽ മുഖത്തെ അസ്ഥിയുടെ വളർച്ചാ വ്യതിയാനം ക്രമീകരിക്കാൻ സാധിക്കും.

3. ഉറപ്പിച്ചു വയ്ക്കാവുന്നതും ഊരി വയ്ക്കാൻ സാധിക്കുന്നതുമായ പല ഉപകരണങ്ങളും ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിച്ചാൽ 12 വയസു കഴിഞ്ഞ് പല്ലിൽ കമ്പിയിടുന്ന ചികിൽസയുടെ സങ്കീർണത കുറയും.

4. പല്ലിന്‍റെ രൂപഭംഗി മുഖത്തിന് അനുയോജ്യമാക്കാൻ സ്മൈൽ മേക്ക്ഓവർ / സ്മൈൽ ഡിസൈൻ ചികിത്സകൾ നടത്തുന്നത് ഗുണം ചെയ്യും. കോമ്പസിറ്റ് ഫില്ലിംഗ്, ക്രൗൺ, വൈനീറിഗ് ചികിൽസകൾ നടത്തി പല്ലിന്‍റെ രൂപഭംഗി വീണ്ടെടുത്ത് മുഖത്തിന് അനുയോജ്യമായ ചന്തം വരുത്താനാവും.

5. പല്ലിന്‍റെ നിറം സ്വാഭാവികമായും നേരിയ മഞ്ഞ നിറം കലർന്നതാണ്. ഇനാമലിന്‍റെ കട്ടി കുറഞ്ഞാൽ മഞ്ഞ നിറം കൂടുതലായി കാണാൻ സാധിക്കും. കാരണം ഉള്ളിലുള്ള ഡന്‍റീന്‍റെ നിറം കൂടുതൽ മഞ്ഞയായതിനാലാണ് ഇത്. ബലവും ശക്തിയും കുറച്ച് കൃത്യമായ രീതിയിൽ, സോഫ്റ്റ് ടൂത്ത് ബ്രഷ് ഉപയോഗിച്ച് പല്ല് തേയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

6. പുകവലി, മുറുക്കാൻ പാൻ, ചില മരുന്നുകളുടെ ഉപയോഗം വഴി ഉണ്ടാകുന്ന കറകൾ എന്നിവ ക്ലീനിംഗ്, വൈറ്റനിംഗ്/ ബ്ലീച്ചിംഗ് ചികിൽസ നടത്തി ശരിയാക്കാവുന്നതാണ്.

7. അപകടത്തിൽപ്പെട്ട് പൊട്ടിപ്പോകുന്നതും നഷ്ടപ്പെടുന്നതുമായ പല്ലുകൾ ആവശ്യമെങ്കിൽ ക്യാപ്പ് ഇട്ട് സ്വാഭാവിക ഭംഗിയിൽ തിരികെ കൊണ്ടുവരാവുന്നതാണ്. നഷ്ടപ്പെടുന്ന പല്ലുകൾ ഇംപ്ലാന്‍റ്, ബ്രിഡ്ജ് ചികിൽസ വഴി പരിഹരിക്കാവുന്നതാണ്.

കോസ്മെറ്റിക്ക് ചികിൽസകളെല്ലാം ചെലവേറിയതാണ്. മുഖസൗന്ദര്യത്തിന് മാറ്റുകൂട്ടാൻ പല്ലുകൾ ഭംഗിയാക്കുന്നത് സഹായകം. ആത്മവിശ്വാസം ഉളവാക്കുന്ന ചിരിക്ക് പല്ലുകൾ ഭംഗിയാക്കാൻ ശ്രദ്ധിക്കണം.

എന്തു ചികിൽസ ചെയ്താലും ദന്തപരിരക്ഷ വളരെ പ്രധാനമാണ്. വർഷത്തിൽ ഒരിക്കൽ ഡോക്ടറെ കണ്ട് പരിശോധിപ്പിച്ചാൽ മാത്രമേ ചികിത്സയുടെ ഗുണഫലം ദീർഘകാലം നിലനിൽക്കുകയുള്ളൂ.

സ്വാഭാവികമായി നമുക്ക് ലഭിക്കുന്ന പല്ലുകൾ (സ്ഥിര ദന്തങ്ങൾ) ജീവിത കാലം മുഴുവൻ നിലനിൽക്കേണ്ടതാണ്. ദന്ത ഡോക്ടർ ചികിൽസിക്കുന്നത് ഉള്ള പല്ലുകളും മോണയും ആരോഗ്യമായി നിലനിർത്താനും നഷ്ടപ്പെടുന്ന പല്ലുകൾ പകരം വച്ച് അതിന്‍റെ ഫംഗ്ഷനും ഭംഗിയും തുടരാനുമാണ്.

വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റന്‍റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) - 9447219903.

06-06-2026

മുഖസൗന്ദര്യത്തിൽ പല്ലുകൾക്ക് പ്രാധാന്യമുണ്ടോ?

മുഖസൗന്ദര്യത്തിൽ പല്ലുകൾക്ക് പ്രാധാന്യമുണ്ടോ? നല്ല ചിരിയിൽ പല്ലുകളുടെ പ്രാധാന്യ മെന്താണ്? പല്ലില്ലാതെ മോണ കാട്ടിച്ചിരിക്കുന്ന ഒരു കുട്ടിയുടെ മുഖത്തിനും ചിരിക്കും ഭംഗിയില്ലേ? പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്ന വൃദ്ധന്‍റെ ചിരിക്ക് ഭംഗിയുണ്ടല്ലോ.

പല്ല് ഇല്ലാത്തപ്പോഴും പല്ല് ഉള്ളപ്പോഴും മുഖത്തിന് ഭംഗി വ്യത്യസ്തമാണ്. പല്ല് ഉള്ളപ്പോൾ വളരെ ഭംഗിയായും വൃത്തിയായും അത് യഥാസ്ഥാനത്ത് ഇരുന്നാൽ മാത്രമേ മുഖസൗന്ദര്യം ഏറ്റവും നന്നായി ലഭിക്കുകയുള്ളൂ.

എല്ലാവരുടെയും മുഖത്തിന് പ്രകൃതിദത്തമായ, ദൈവികമായ ഒരനുപാതം ഉണ്ട് (ഡിവൈൻ പ്രപ്പോഷൻ). ഇതിന് വ്യത്യാസം വരുന്നതിന്‍റെ കാരണങ്ങൾ:

1. നിരതെറ്റിയ പല്ലുകൾ
2. പല്ല് പോട് വരുമ്പോൾ
3. പല്ല് പൊടിഞ്ഞു പോകുമ്പോൾ
4. തട്ടലിലും മുട്ടലിലും പല്ല് പൊട്ടുമ്പോൾ
5. നിറംമാറ്റം വരുമ്പോൾ

ഇതിനെല്ലാം കൃത്യമായ ചികിത്സ ലഭ്യമാണ്. കൃത്യമായ ചികിത്സ സമയത്ത് ലഭിക്കുമ്പോൾ മുഖഭംഗി സുവർണ അനുപാതത്തിൽ എത്തുന്നു (ഗോൾഡൺ പ്രപ്പോഷൻ).

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

1. പല്ലുകൾ മുളയ്ക്കുമ്പോൾ മുതൽ എല്ലാ വർഷവും ഡോക്ടറെ കണ്ട് പരിശോധിക്കണം.

2. വളർച്ചയുടെ കാലത്ത് കൃത്യം ചികിൽസ ലഭിച്ചാൽ മുഖത്തെ അസ്ഥിയുടെ വളർച്ചാ വ്യതിയാനം ക്രമീകരിക്കാൻ സാധിക്കും.

3. ഉറപ്പിച്ചു വയ്ക്കാവുന്നതും ഊരി വയ്ക്കാൻ സാധിക്കുന്നതുമായ പല ഉപകരണങ്ങളും ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിച്ചാൽ 12 വയസു കഴിഞ്ഞ് പല്ലിൽ കമ്പിയിടുന്ന ചികിൽസയുടെ സങ്കീർണത കുറയും.

4. പല്ലിന്‍റെ രൂപഭംഗി മുഖത്തിന് അനുയോജ്യമാക്കാൻ സ്മൈൽ മേക്ക്ഓവർ / സ്മൈൽ ഡിസൈൻ ചികിത്സകൾ നടത്തുന്നത് ഗുണം ചെയ്യും. കോമ്പസിറ്റ് ഫില്ലിംഗ്, ക്രൗൺ, വൈനീറിഗ് ചികിൽസകൾ നടത്തി പല്ലിന്‍റെ രൂപഭംഗി വീണ്ടെടുത്ത് മുഖത്തിന് അനുയോജ്യമായ ചന്തം വരുത്താനാവും.

5. പല്ലിന്‍റെ നിറം സ്വാഭാവികമായും നേരിയ മഞ്ഞ നിറം കലർന്നതാണ്. ഇനാമലിന്‍റെ കട്ടി കുറഞ്ഞാൽ മഞ്ഞ നിറം കൂടുതലായി കാണാൻ സാധിക്കും. കാരണം ഉള്ളിലുള്ള ഡന്‍റീന്‍റെ നിറം കൂടുതൽ മഞ്ഞയായതിനാലാണ് ഇത്. ബലവും ശക്തിയും കുറച്ച് കൃത്യമായ രീതിയിൽ, സോഫ്റ്റ് ടൂത്ത് ബ്രഷ് ഉപയോഗിച്ച് പല്ല് തേയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

6. പുകവലി, മുറുക്കാൻ പാൻ, ചില മരുന്നുകളുടെ ഉപയോഗം വഴി ഉണ്ടാകുന്ന കറകൾ എന്നിവ ക്ലീനിംഗ്, വൈറ്റനിംഗ്/ ബ്ലീച്ചിംഗ് ചികിൽസ നടത്തി ശരിയാക്കാവുന്നതാണ്.

7. അപകടത്തിൽപ്പെട്ട് പൊട്ടിപ്പോകുന്നതും നഷ്ടപ്പെടുന്നതുമായ പല്ലുകൾ ആവശ്യമെങ്കിൽ ക്യാപ്പ് ഇട്ട് സ്വാഭാവിക ഭംഗിയിൽ തിരികെ കൊണ്ടുവരാവുന്നതാണ്. നഷ്ടപ്പെടുന്ന പല്ലുകൾ ഇംപ്ലാന്‍റ്, ബ്രിഡ്ജ് ചികിൽസ വഴി പരിഹരിക്കാവുന്നതാണ്.

കോസ്മെറ്റിക്ക് ചികിൽസകളെല്ലാം ചെലവേറിയതാണ്. മുഖസൗന്ദര്യത്തിന് മാറ്റുകൂട്ടാൻ പല്ലുകൾ ഭംഗിയാക്കുന്നത് സഹായകം. ആത്മവിശ്വാസം ഉളവാക്കുന്ന ചിരിക്ക് പല്ലുകൾ ഭംഗിയാക്കാൻ ശ്രദ്ധിക്കണം.

എന്തു ചികിൽസ ചെയ്താലും ദന്തപരിരക്ഷ വളരെ പ്രധാനമാണ്. വർഷത്തിൽ ഒരിക്കൽ ഡോക്ടറെ കണ്ട് പരിശോധിപ്പിച്ചാൽ മാത്രമേ ചികിത്സയുടെ ഗുണഫലം ദീർഘകാലം നിലനിൽക്കുകയുള്ളൂ.

സ്വാഭാവികമായി നമുക്ക് ലഭിക്കുന്ന പല്ലുകൾ (സ്ഥിര ദന്തങ്ങൾ) ജീവിത കാലം മുഴുവൻ നിലനിൽക്കേണ്ടതാണ്. ദന്ത ഡോക്ടർ ചികിൽസിക്കുന്നത് ഉള്ള പല്ലുകളും മോണയും ആരോഗ്യമായി നിലനിർത്താനും നഷ്ടപ്പെടുന്ന പല്ലുകൾ പകരം വച്ച് അതിന്‍റെ ഫംഗ്ഷനും ഭംഗിയും തുടരാനുമാണ്.

വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റന്‍റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) - 9447219903.

27-04-2026

പ്രഭാതഭക്ഷണത്തിനു രുചിയേറും പ്രോട്ടീന്‍ സമ്പുഷ്‌ടമായ തക്കാളി ചട്ണി

പ്രഭാതഭക്ഷണത്തിനു രുചികരമായ പ്രോട്ടീന്‍ സമ്പുഷ്ടമായ തക്കാളി ചട്ണി തയാറാക്കാം. സാധാരണ തക്കാളി ചട്ണിയില്‍നിന്നു വ്യത്യസ്തമായി നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്താണ് ഈ സ്‌പെഷല്‍ തക്കാളി ചട്ണി തയാറാക്കുന്നത്.

രുചികരം എന്നതുപോലെ, ആരോഗ്യകരവുമാണ് ഈ ചട്ണി. ഇഡലി, ദോശ, വട, അല്ലെങ്കില്‍ പൊറോട്ട എന്നിവയുടെ കൂടെ കഴിക്കാവുന്ന മികച്ച കോമ്പിനേഷനാണിത്.

കടലപ്പരിപ്പും നിലക്കടലയും ചേര്‍ക്കുന്നത് ചട്ണിക്ക് കൊഴുപ്പും പ്രത്യേക രുചിയും നല്‍കുന്നതോടൊപ്പം പ്രഭാതഭക്ഷണത്തില്‍ പ്രോട്ടീന്‍റെ അളവ് വര്‍ധിപ്പിക്കാനും സഹായിക്കും.

ചേരുവകള്‍

  • തക്കാളി: 4-5 എണ്ണം (അരിഞ്ഞത്)
  • നിലക്കടല: 1/2 കപ്പ്
  • കടലപ്പരിപ്പ്: 2 ടേബിള്‍ സ്പൂണ്‍
  • പച്ചമുളക്: 3-4 എണ്ണം
  • ഇഞ്ചി: 1/2 ടീസ്പൂണ്‍
  • വെളുത്തുള്ളി: 1 ടേബിള്‍ സ്പൂണ്‍ (ചതച്ചത്)
  • ജീരകം: 1/2 ടീസ്പൂണ്‍
  • മല്ലി: 1/2 ടീസ്പൂണ്‍
  • വറ്റല്‍ മുളക്: 2 എണ്ണം
  • കറിവേപ്പില: 4-5 എണ്ണം
  • മല്ലിയില: 1 ടേബിള്‍ സ്പൂണ്‍ (അരിഞ്ഞത്)
  • എണ്ണ: 1 ടേബിള്‍ സ്പൂണ്‍
  • ഉപ്പ്: പാകത്തിനു ചേര്‍ക്കുക

തയാറാക്കുന്ന വിധം

ഒരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് ജീരകവും മല്ലിയും ചേര്‍ത്ത് രണ്ട് മിനിറ്റ് വഴറ്റുക. ശേഷം നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്ത് ചെറുതായി വറുത്തെടുക്കുക.

ഇതിലേക്ക് അരിഞ്ഞ തക്കാളിയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. (ആവശ്യമെങ്കില്‍ സവാളയും ചേര്‍ക്കാം). പാകത്തിന് ഉപ്പും മുളകുപൊടിയും ചേര്‍ത്ത് 2-3 മിനിറ്റ് കൂടി വേവിക്കുക. ഇവ നന്നായി തണുത്ത ശേഷം മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക.

എണ്ണ ചൂടാക്കി അതിലേക്ക് കറിവേപ്പില, വറ്റല്‍ മുളക്, ചതച്ച വെളുത്തുള്ളി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ഇത് തയാറാക്കി വച്ചിരിക്കുന്ന ചട്ണിക്ക് മുകളിലേക്ക് ഒഴിക്കുക.

അവസാനമായി അല്പം മല്ലിയില കൂടി വിതറുന്നതോടെ രുചികരമായ തക്കാളി ചട്ണി റെഡി!

27-08-2025

അടുത്തറിയാം മഞ്ഞൾ മാഹാത്മ്യം

രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തു ന്നതിനു മഞ്ഞൾ ഫലപ്രദം. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്യൂമിൻ എന്ന ആന്‍റി ഓക്സി ഡന്‍റാണ് ഗുണങ്ങൾക്കു പിന്നിൽ. നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരുന്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങളും മഞ്ഞളിലുണ്ട്.

മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യപ്രദം. വിവിധ തരം കാൻസറുകൾക്കെതിരേ പോരാ ടാൻ മഞ്ഞൾ സഹായക മെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണ ങ്ങൾ തുടരുന്നു. മഞ്ഞൾ ആന്‍റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊള്ളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞളിനു കഴിവുണ്ട്.

ചർമത്തിന്‍റെ അഴകിന്

ചർമത്തിലെ മുറിവുകൾ, പാടുകൾ എന്നിവ മാറാൻ മഞ്ഞൾ സഹായകം. മുറിവുകൾ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം രൂപപ്പെടുന്നതിനും മഞ്ഞൾ ഗുണപ്രദം. ചർമരോഗങ്ങളെ ചെറുക്കാൻ മഞ്ഞൾ ഫലപ്രദം.

മഞ്ഞളും തൈരും ചേർത്തു പുരട്ടി അഞ്ചുമിനിട്ടിനു ശേഷം തുടച്ചുകളയുക. അതു തുടർച്ചയായി ചെയ്താൽ ചർമത്തിന്‍റെ ഇലാസ്തിക സ്വഭാവം നിലനില്ക്കും, സ്ട്രച്ച് മാർക്കുകൾ മായും.

വിളർച്ച കുറയ്ക്കുന്നു

മഞ്ഞൾപ്പൊടി തേനിൽ ചേർത്തു കഴിച്ചാൽ വിളർച്ച മാറും. മഞ്ഞളിൽ ഇരുന്പ് ധാരാളം. കരളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കുന്നതിനും മഞ്ഞൾ സഹായകം.

വിഷാദം കുറയ്ക്കുന്നതിന്

മാനസികപിരിമുറുക്കവും വിഷാദവും അകറ്റുന്നതിനും മഞ്ഞൾ ഫലപ്രദമെന്നു ഗവേ ഷകർ. ഡിപ്രഷൻ ലക്ഷണങ്ങൾ കുറയ്ക്കു ന്നതിനു മഞ്ഞൾ ഫലപ്രദമെന്നു പഠനങ്ങളുണ്ട്.

നീരും വേദനയും കുറയ്ക്കുന്നു

കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകം. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണപ്രദമാണെന്നു ഗവേഷകർ. നീരും വേദനയും കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദം.

കൃമികടിക്കു പരിഹാരം

കൃമികടി മാറാൻ മഞ്ഞൾ പലപ്രദമെന്നതു നാട്ടറിവ്. കുടലിലെ പുഴുക്കൾ, കൃമി എന്നിവയെ നശിപ്പിക്കാൻ മഞ്ഞൾ ഫലപ്രദം. തിളപ്പിച്ചാറിച്ച വെള്ളത്തിൽ മഞ്ഞൾപ്പൊടി കലക്കിക്കുടിച്ചാൽ കൃമിശല്യം കുറയും.

എല്ലുകളുടെ കരുത്തിന്

മഞ്ഞൾ എല്ലുകൾക്കു കരുത്തു പകരുന്നു. ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുന്നു. ഹൃദയാരോഗ്യത്തിനും മഞ്ഞൾ ഗുണപ്രദം.

നാട്ടുമഞ്ഞൾ പൊടിപ്പിച്ച് ഉപയോഗിക്കാം

നാട്ടിൻപുറത്തെ വീടുകളിൽ പച്ചമഞ്ഞൾ പുഴുങ്ങിയുണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് എല്ലാം പൊടിരൂപത്തിൽ പായ്ക്കറ്റിൽ വിപണിയിൽ സുലഭം. ഇത്തരം റെഡിമെയ്ഡ് പൊടികളിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

വാങ്ങുന്നവരും വില്ക്കുന്നവരും അധികൃതരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. നാടൻമഞ്ഞൾ വാങ്ങി കഴുകി യുണക്കി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.

28-03-2026

സോഷ്യൽ മീഡിയ വലിയ വെല്ലുവിളി; 15 വയസിനു താഴെയുള്ള പെൺകുട്ടികൾക്ക് ജീവിതത്തിൽ സംതൃപ്തി കുറവ്

പതിനഞ്ചു വയസിനു താഴെയുള്ള പെൺകുട്ടികൾക്ക് ജീവിതത്തിൽ സംതൃപ്തി കുറവെന്ന് ലോക സന്തോഷ സൂചിക റിപ്പോർട്ട്.

സോഷ്യൽ മീഡിയയുടെ ഉപയോഗം യുവാക്കളെ പൊതുവായി ബാധിക്കുമെങ്കിലും, പെൺകുട്ടികളിലാണ് ഇതിന്‍റെ ആഘാതം കൂടുതൽ പ്രകടമെന്ന് ലോക സന്തോഷ സൂചിക പ്രത്യേകം എടുത്തുപറയുന്നു.

അമിതമായ സോഷ്യൽ മീഡിയ ഉപയോഗം യുവതി യുവാക്കന്മാരുടെ, പ്രത്യേകിച്ച് പെൺകുട്ടികളുടെ മാനസികാരോഗ്യത്തെയും സന്തോഷത്തെയും ദോഷകരമായി ബാധിക്കുന്നതായാണ് റിപ്പോർട്ട്. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലെ യുവതികളിലാണ് കൂടുതൽ വ്യക്തമായി പ്രകടമാകുന്നത്.

മാർച്ച് 19ന് പുറത്തിറങ്ങിയ ലോക സന്തോഷ സൂചിക റിപ്പോർട്ട് അനുസരിച്ച്, സോഷ്യൽ മീഡിയയുടെ അമിത ഉപയോഗവും യുവതികളുടെ ക്ഷേമത്തിലുണ്ടാകുന്ന ഇടിവും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങളെക്കുറിച്ച് ആഗോളതലത്തിൽ പരിശോധനകൾ കർശനമാക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കിക്കൊണ്ട് 2025 ഡിസംബറിൽ ഓസ്‌ട്രേലിയ എടുത്ത തീരുമാനം ഇതിന്‍റെ ഭാഗമായിരുന്നു.

ഓക്സ്ഫോർഡ് സർവകലാശാലയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ഗാലപ്പ് , ഒഇസിഡി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് ഈ നിഗമനത്തിലെത്തിയത്.

സോഷ്യൽ മീഡിയ ഉപയോഗവും സന്തോഷക്കുറവും തമ്മിൽ നേരിട്ടുള്ള കാരണങ്ങൾ റിപ്പോർട്ട് വ്യക്തമാക്കുന്നില്ലെങ്കിലും, ഇവ തമ്മിൽ വലിയ ബന്ധമുണ്ടെന്ന് പഠനങ്ങൾ വിലയിരുത്തുന്നു.
സോഷ്യൽ മീഡിയയിലെ സോഷ്യൽ അഥവാ സാമൂഹികമായ ഇടപെടലുകൾ തിരികെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.

സജീവമായ സാമൂഹിക ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്ന പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ച്, അൽഗോരിതങ്ങൾക്കു മുൻഗണന നൽകുന്നതും ഇൻഫ്ലുവൻസർമാരുടെ പോസ്റ്റുകൾ ഉൾപ്പെടെയുള്ളതുമായ ഉള്ളടക്കങ്ങൾ കൂടുതൽ ദോഷകരമായ സ്വാധീനം ചെലുത്തുന്നുണ്ട് .

ദിവസവും അഞ്ച് മണിക്കൂറിലധികം സോഷ്യൽ മീഡിയയിൽ ചിലവഴിക്കുന്ന 15 വയസുകാരികളായ പെൺകുട്ടികൾക്ക്, കുറഞ്ഞ സമയം ഉപയോഗിക്കുന്നവരേക്കാൾ ജീവിത സംതൃപ്തി കുറവാണെന്ന് പഠനം വ്യക്തമാക്കുന്നു.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ 25 വയസിൽ താഴെയുള്ളവർക്കിടയിൽ ജീവിത സംതൃപ്തിയിൽ വലിയ ഇടിവുണ്ടായതായി ഗാലപ്പ് ഡാറ്റ കാണിക്കുന്നു.

എന്നാൽ ഇത് സോഷ്യൽ മീഡിയയുടെ മാത്രം സ്വാധീനം കൊണ്ടല്ലെന്നും മറ്റ് സാമൂഹിക ഘടകങ്ങൾ ഇതിന് പിന്നിലുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

28-04-2026

സൂര്യാഘാതം ഏൽക്കാതെ ശ്രദ്ധിക്കാം

കത്തുന്ന വേനൽച്ചൂടിൽ സൂര്യാഘാതം ഏൽക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. സംസ്ഥാനത്ത് മിക്ക ജില്ലകളിലും മൂന്ന്-നാല് ഡിഗ്രി സെൽഷസ് വരെ ചൂട് കൂടുതാലാണെന്നാണ് റിപ്പോർട്ടുകൾ. ഉഷ്ണതരംഗ സമാനമായ സാഹചര്യത്തിൽ സൂര്യാഘാതം ഏൽക്കാതിരിക്കാൻ ഏവരും ശ്രദ്ധപുലർത്തേണ്ടതുണ്ട്.

ശക്തമായ വെയിലേ റ്റാൽ ശരീരത്തിന്‍റെ താപനിലയുടെ നിയന്ത്രണം സാധ്യമാകാതെ വരികയും ആന്തരികാവയവങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. കഠിനമായ തലവേദന, ഹൃദയമിടിപ്പ് വർധിക്കുക, ചർമത്തിലെ നിറം വ്യത്യാസം, ഓക്കാനം, ഛർദി, ബോധക്ഷയം തുടങ്ങിയവ ലക്ഷണങ്ങളാകാം. ചിലരിൽ ശരീരം ചുവന്നു തടിച്ചു വരും. വെള്ളം നിറഞ്ഞ് കുമിളകൾ പോലെ വന്ന് തൊലി പൊളിഞ്ഞുപോകുന്നതിനും സാധ്യതയുണ്ട്. സൂര്യാഘാതം ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നതിനാൽ ഇങ്ങനെ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം. രോഗിയെ തണലുള്ള സ്ഥലത്തേക്ക് മാറ്റുക, തണുത്ത വെള്ളം കുടിക്കാൻ നൽകുക തുടങ്ങിയ പ്രഥമശുശ്രൂഷകളും ഉടൻ ലഭ്യമാക്കണം.

സൂര്യരശ്മികൾ പതിച്ചാൽ മറ്റ് പ്രശ്നങ്ങളും

വേനൽക്കാലത്ത് ഏറ്റവും കൂടുതലായി കണ്ടുവരുന്ന മറ്റൊരു പ്രശ്നമാണ് അൾട്രാവയലറ്റ് രശ്മിയോടുള്ള അലർജി അഥവാ പോളിമോറസ് ലൈറ്റ് ഇറപ്ഷൻ. പുറത്തുനിന്നുള്ള കനത്ത വെയിൽ ഏറ്റവരിൽ കുറച്ചു സമയത്തിനകം ചൊറിച്ചിലോടുകൂടിയ ചുവന്ന തടിപ്പുകളോ കുരുക്കളോ കാണപ്പെടും. ഇത് നേരിട്ടുള്ള സൂര്യപ്രകാശം ഏറ്റവരിൽ മാത്രമല്ല ജനാലകളിൽകൂടി ശക്തമായ സൂര്യപ്രകാശം ഏൽക്കുന്ന ആളുകളിലും കാണപ്പെടാറുണ്ട്. പോളിമോറസ് ലൈറ്റ് ഇറപ്ഷൻ വരാതിരിക്കാൻ ശരീരം പൂർണമായി മൂടുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കണം.

കൂടുതലായി ചൊറിച്ചിലും അസ്വസ്ഥതകളും വന്നു കഴിഞ്ഞാൽ ഓയിന്‍റ്മെന്‍റുകളോ ഡോക്ടർമാരുടെ നിർദേശപ്രകാരം മരുന്നുകളോ കഴിക്കണം. സൂര്യരശ്മികൾ ഏൽക്കുന്നതു മൂലം ടാനിംഗ് ഉണ്ടാകാനും സാധ്യതയുണ്ട്. പുറത്തുനിന്നു സൂര്യപ്രകാശം ഏറ്റ് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത നിറത്തിലുള്ള കരുവാളിപ്പ് ആണ് ടാനിംഗ്. ഇത് വരാതിരിക്കാൻ മികച്ച സൺസ്ക്രീൻ ഉപയോഗിക്കുകയോ ശരീരം പൂർണമായി കവർ ചെയ്യുന്ന വസ്ത്രങ്ങൾ ധരിക്കുകയോ വേണം. ടാനിംഗ് വന്നുകഴിഞ്ഞാൽ ചിലർക്ക് തനിയെ മാറും. ഇങ്ങനെ മാറിയില്ലെങ്കിൽ വൈദ്യസഹായം തേടി ഡി-ടാൻ ക്രീമുകൾ ഉപയോഗിച്ചു തുടങ്ങണം. ക്രീമുകൾ, സൺസ്ക്രീൻ എന്നിവ ഉപയോഗിച്ച ശേഷവും ടാനിംഗ് മാറിയില്ലെങ്കിൽ കെമിക്കൽ പീലിംഗ് എന്ന ലേസർ ചികിത്സാമാർഗത്തിലൂടെ ടാനിംഗ് കുറയ്ക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സൂര്യാഘാതം ഏൽക്കാതിരിക്കാൻ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെവെയിൽകൊണ്ട് വിവിധ ജോലികളിൽ ഏർപ്പെടുന്നവരും പുറത്തു പോകുന്നവരും അതീവ ജാഗ്രത പുലർത്തണം. അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ശരീരം കവർ ചെയ്തുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. കുട ഉപയോഗിക്കുക, തലയിൽ തൊപ്പി ധരിക്കുക, സൺഗ്ലാസ് ഉപയോഗിക്കുക എന്നിവയും ശീലമാക്കണം. അയവുള്ള കോട്ടൺ വസ്ത്രങ്ങളാണ് വേനൽക്കാലത്ത് അനുയോജ്യം.

ശരീരത്തിനു ഹാനികരമായ അൾട്രാവയലറ്റ് റേഡിയേഷനിൽനിന്നു സംരക്ഷണം ലഭിക്കാൻ സൺസ്ക്രീൻ ഉപയോഗിക്കാം. കുട്ടികളിലും സൺസ്ക്രീൻ ഉപയോഗിക്കണം.

സൺസ്ക്രീൻ ഉപയോഗിക്കുന്നവർ മൂന്നു-നാല് മണിക്കൂറിനുള്ളിൽ വീണ്ടും മാറി ഉപയോഗിക്കണം. മിനിമം എസ്പിഎഫ് 30 ഉള്ള സൺസ്ക്രീനാണ് ഉപയോഗിക്കേണ്ടത്. പുറത്തു പോകുന്നതിന്‍റെ 20 മിനിറ്റ് മുമ്പെങ്കിലും ശരീരത്തിൽ വെയിൽ ഏൽക്കുന്ന എല്ലാ ഭാഗങ്ങളിലും സൺസ്ക്രീൻ ഉപയോഗിക്കണം. കനത്ത വേനലിൽ ശരീരത്തിൽ ജലാംശം വേഗത്തിൽ നഷ്ടപ്പെടുമെന്നതിനാൽ ആവശ്യത്തിനു വെള്ളം കുടിക്കുകയും പഴങ്ങളും പച്ചക്കറികളും സാലഡുകളും ആഹാരത്തിൽ ഉൾപ്പെടുത്തുകയും വേണം.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

സൈക്കിളുകളുടെ തലസ്ഥാനമായി ഉക്രെക്ട്
മുരിങ്ങയ്ക്കയെ വിലക്കി ഓസ്‌ട്രേലിയ
തലസ്ഥാനത്തെ ഇളക്കിമറിച്ച് പാറ്റകളുടെ പ്രതിഷേധം! ഇന്നത്തെ പ്രധാനവാർത്തകൾ
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up