ADVERTISEMENT

Close
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

18-08-2026

“നെറ്റും കീറി’’എൻടിഎ കളി

Editorial

17-08-2026

ഉണ്ണുന്ന ചോറിനു മാപ്പ്!

Editorial

15-08-2026

വീണ്ടും മടക്കിയിരിക്കുന്നു ആ സ്വാതന്ത്ര്യ ചെക്ക്

Editorial

14-08-2026

ഫെഡറലിസത്തെ തുരക്കുന്ന ധാതുഖനന ഭേദഗതി

Editorial

13-08-2026

‘ഓപറേഷൻ ഗ്രിപ്’ വഴുതരുത്

Editorial

12-08-2026

ചെറുക്കണം, ഹിന്ദുത്വയുടെ സാമ്പത്തികാക്രമണം

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Kollam

നിർമാണപ്രവർത്തനങ്ങൾ ഇഴയുന്നു; യാത്രക്കാരെ ദുരിതത്തിലാക്കി കൊല്ലം റെയില്‍വേ സ്റ്റേഷന്‍

കൊല്ലം: യാത്രക്കാരെ ദുരിതത്തിലാക്കി കൊല്ലം റെയില്‍വേ സ്റ്റേഷന്‍. പുതിയ കെട്ടിടങ്ങളുടെ നിര്‍മാണം നടക്കുന്നതാണ് യാത്രക്കാര്‍ക്ക് ദുരിതമായിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനില്‍ 361.17 കോടി രൂപ ചെലവഴിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്കുള്ള വന്‍ വികസന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ പുരോഗമിക്കുന്നത്.

പദ്ധതിയുടെ പകുതിയോളം പ്രവൃത്തികളേ പൂര്‍ത്തിയായിട്ടുള്ളൂ. നിര്‍മാണ തൊഴിലാളികളുടെ ലഭ്യതക്കുറവും മെറ്റീരിയലുകള്‍ ഉറപ്പിക്കുന്നതിനുള്ള ട്രെയിന്‍ ഗതാഗത നിയന്ത്രണങ്ങള്‍ ലഭിക്കുന്നതിലെ കാലതാമസവും കാരണം ലക്ഷ്യമിട്ടതിനേക്കാള്‍ നിര്‍മാണം വൈകുകയാണ്. ഇതാണ് ദുതം ഇരട്ടിപ്പിക്കുന്നത്.

2025-26 കാലയളവില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്ന പദ്ധതി നിലവില്‍ പദ്ധതി രൂപരേഖയിലുണ്ടായ മാറ്റങ്ങളും പുതിയ നിര്‍ദേശങ്ങളും കാരണം വീണ്ടും നീളുകയാണ്. നിര്‍മാണം പൂര്‍ത്തിയാകാന്‍ ഇനിയും സമയമെടുക്കുമെന്നതിനാല്‍ യാത്രാദുരിതം തുടരുമെന്നുറപ്പായി. ഓണക്കാലം പോലുള്ള തിരക്കേറിയ സമയങ്ങളില്‍. ദിവസം ഏകദേശം 55,000 യാത്രക്കാരും നൂറോളം ട്രെയിനുകളും ഉപയോഗിക്കുന്ന സ്റ്റേഷനായതിനാല്‍ ചെറിയ തടസങ്ങള്‍ പോലും യാത്രക്കാര്‍ക്ക് വലിയ ദുരിതമായി മാറുന്നു.

സ്‌റ്റേഷന്‍റെ പ്രധാന കെട്ടിടത്തിന്‍റെ വലിയ ഭാഗം പൊളിച്ചുമാറ്റിയിരിക്കുകയാണ്. പ്ലാറ്റ്‌ഫോം ഒന്നിന്‍റെ വലിയ ഭാഗത്ത് മേല്‍ക്കൂര ഇല്ലാത്തതിനാല്‍ മഴയും വെയിലും കൊള്ളേണ്ട അവസ്ഥയിലാണു യാത്രക്കാര്‍. പ്രത്യേകിച്ച് മുതിര്‍ന്ന യാത്രക്കാര്‍ക്കു മഴക്കാലത്തു യാത്ര വളരെ പ്രയാസകരമായിരിക്കുകയാണ്. മഴ പെയ്യുമ്പോള്‍ യാത്രക്കാര്‍ക്ക് നനയാതെ നില്ക്കാന്‍ ഇടമില്ല. വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകളില്‍ തങ്ങളുടെ നിര്‍ദിഷ്ട കോച്ചുകളിലേക്ക് നടന്നുപോകാന്‍ മേല്‍ക്കൂരയില്ലാത്തതിനാല്‍ യാത്രക്കാര്‍ മഴയും വെയിലും കൊള്ളണം.

പല പ്ലാറ്റ്ഫോമുകളിലേക്കുമുള്ള നടപ്പാതകള്‍ ഇടുങ്ങിയതാണ്. മഴക്കാലത്ത് വെള്ളക്കെട്ടും രാത്രികാലങ്ങളില്‍ വെളിച്ചക്കുറവും ചില ഭാഗങ്ങളില്‍ അനുഭവപ്പെടുന്നുണ്ട്. പ്രത്യേകിച്ച്, പ്രവേശന കവാടങ്ങളില്‍ നിന്നു പ്ലാറ്റ്ഫോമുകളിലേക്കുള്ള താത്കാലിക വഴികള്‍ വളരെ ഇടുങ്ങിയതാണ്. തിരക്കുള്ള സമയങ്ങളില്‍ യാത്രക്കാര്‍ തമ്മില്‍ തട്ടിമുട്ടിയും കൂട്ടിയിടിച്ചും നടക്കേണ്ടി വരുന്നു.

രാത്രികാലങ്ങളിലും വൈദ്യുതി തടസപ്പെടുമ്പോഴും ഈ താത്കാലിക വഴികളില്‍ ആവശ്യത്തിന് വെളിച്ചമുണ്ടാകാറില്ല. ഇടുങ്ങിയ വഴിയിലെ കമ്പിത്തൂണുകളില്‍ തട്ടി യാത്രക്കാര്‍ക്ക് പരിക്കേല്ക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ചെറിയ മഴ പെയ്താല്‍ പോലും പ്ലാറ്റ്ഫോമുകളിലേക്കുള്ള വഴിയില്‍ ചെളിയും വെള്ളവും കെട്ടിക്കിടക്കുന്നത് മുതിര്‍ന്ന പൗരന്മാര്‍ക്കും കുട്ടികള്‍ക്കും യാത്ര ദുഷ്‌കരമാക്കുന്നു. നിലവിലെ നിര്‍മാണ പ്രവൃത്തികള്‍ കാരണം സ്റ്റേഷനിലേക്കു പ്രവേശിക്കാനും പുറത്തിറങ്ങാനും യാത്രക്കാര്‍ കഷ്ടപ്പെടുന്നു. സ്റ്റേഷനിലെ ഇരുട്ടും റെയില്‍വേ സ്റ്റേഷനു മുന്നിലെ ഗതാഗതക്കുരുക്കും യാത്രക്കാരെ അലട്ടുന്നു.

നിലവിലുണ്ടായിരുന്ന പ്രധാന ടിക്കറ്റിംഗ് സമുച്ചയം പൊളിച്ചതിനെ തുടര്‍ന്ന് താത്കാലിക ടിക്കറ്റ് കൗണ്ടറുകളാണ് പ്രവര്‍ത്തിക്കുന്നത്. കൗണ്ടറുകളുടെ എണ്ണം കുറവായതിനാലും ഷീറ്റുകൊണ്ട് ഉണ്ടാക്കിയ താത്കാലിക പന്തലുകളില്‍ കടുത്ത ചൂട് അനുഭവപ്പെടുന്നതിനാലും ടിക്കറ്റെടുക്കാന്‍ യാത്രക്കാര്‍ക്ക് മണിക്കൂറുകളോളം നീണ്ട ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നു. കൂടാതെ ടിക്കറ്റ് കൗണ്ടറും ഇന്‍ഫര്‍മേഷന്‍ സെന്‍ററുമെല്ലാം എവിടെയെന്നറിയാതെ സ്റ്റേഷനിലും പരിസരത്തും വട്ടംചുറ്റുകയാണ് മിക്കവരും.

സ്റ്റേഷനില്‍ ആവശ്യത്തിന് കസേരകളുണ്ടെങ്കിലും, പ്ലാറ്റ്ഫോമില്‍ നിര്‍മാണ സാമഗ്രികളും ട്രോളികളും വച്ചിരിക്കുന്നതിനാലും മേല്‍ക്കൂരയില്ലാത്തതിനാലും ഇവ യാത്രക്കാര്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ നിരത്തിയിടാന്‍ കഴിയുന്നില്ല. ഇതിനാല്‍ ദീര്‍ഘനേരം നില്‍ക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍.

Thiruvananthapuram

മ്യൂസിയം പൊലിസ് സ്റ്റേഷൻ ചരിത്ര പ്രൗഡിയിൽ തുടരും

തിരുവനന്തപുരം: ചരിത്രത്താളുകളിലെ മുഖമുദ്രയായ നിറവുമായി സംസ്ഥാനത്തെ വേറിട്ട പോലീസ് സ്റ്റേഷനായി മ്യൂസിയം പൊലിസ് സ്റ്റേഷൻ. സംസ്ഥാനത്തെ 483 പോലീസ് സ്റ്റേഷനുകളുടെയും നിറം ഏകീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു. എന്നാൽ മറ്റു പൊലിസ് സ്റ്റേഷനുകളെ അപേക്ഷിച്ചു ചരിത്ര പ്രധാന്യമുള്ള കെട്ടിടമാണ് മ്യൂസിയം പൊലിസ് സ്റ്റേഷന്‍റേത്. സംസ്ഥാനത്തെ മറ്റ് പൊലിസ് സ്റ്റേഷനുകളുടെ നിറം ഒരേ കളർ പെയിന്‍റ് ചെയ്ത് മോടിപിടിപ്പിച്ചാലും മ്യൂസിയം പൊലിസ് സ്റ്റേഷന്‍റെ നിറം മാറ്റമില്ലാതെ തുടരും.

മ്യൂസിയം പൊലിസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്‍റെ ചരിത്ര പ്രാധാന്യം എന്താണെന്നു നോക്കാം. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച മ്യൂസിയം, കനകക്കുന്ന്, മൃഗശാല, യൂണിവേഴ്സിറ്റി കോളജ്, പബ്ലിക് ലൈബ്രറി, പിഎംജിയിലെ പോസ്റ്റ് മാസ്റ്റർ ഓഫീസ്, സംസ്കൃത കോളജ്, വിജെടി ഹാൾ ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകൾക്ക് അന്ന് ഒരേ നിറമായിരുന്നു. തിരുവിതാംകൂർ മഹാരാജാവിന്‍റെ കാലത്തും പിന്നീട് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷവും ചരിത്രത്തിന്‍റെ അവശേഷിപ്പുകളായിരുന്ന ഈ സർക്കാർ കെട്ടിടങ്ങളുടെ നിറത്തിൽ മാറ്റം വരുത്താതെ തുടരുകയായിരുന്നു. ഈ കെട്ടിടങ്ങളുടെ നിറത്തിൽ മാറ്റം വരുത്തുന്നതിനു നിരവധി സാങ്കേതികവും നിയമപരവുമായ കടകന്പകൾ കടക്കേണ്ടതുണ്ട്. അതിനാൽ മ്യൂസിയം പൊലിസ് സ്റ്റേഷന്‍റെ നിറത്തിൽ മാത്രം മാറ്റം വരില്ല. ഇക്കാര്യം ആഭ്യന്തര മന്ത്രിക്കും അറിയാവുന്നതിനാൽ ചരിത്രസ്മാരകങ്ങളെ അതേപടി നിലനിർത്തണമെന്ന നിലപാടിൽ ആഭ്യന്തര മന്ത്രിയ്ക്കും യോജിപ്പാണ്.

മ്യൂസിയം പൊലിസ് സ്റ്റേഷൻ പ്രവർത്തിക്കുന്ന കെട്ടിടം മ്യൂസിയത്തിന്‍റെ അധീനതയിൽ പുരാവസ്തു വകുപ്പിന്‍റെ കൈവശമുള്ള കെട്ടിടമായിരുന്നു. 1993-ൽ കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ ഈ കെട്ടിടം പുരാവസ്തു വകുപ്പിൽ നിന്നും ആഭ്യന്തര വകുപ്പ് ഏറ്റെടുത്ത് മ്യൂസിയം പൊലിസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുകയായിരുന്നു. ചരിത്രസ്മാരകങ്ങളെ അതേപടി സംരക്ഷിക്കണമെന്ന നിലപാടിൽ മാറ്റം വരുത്താതെ മാറി മാറി വന്ന സർക്കാരുകളും ഈ പാത പിന്തുടർന്നു.

മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്, ഗവർണറുടെ ഒൗദ്യോഗിക വസതിയായ ലോക്ഭവൻ, പ്രതിപക്ഷ നേതാവിന്‍റെ ഒൗദ്യോഗിക വസതിയായ ക ന്‍റോണ്‍മെന്‍റ് ഹൗസ്, മന്ത്രിമാരുടെ ഒൗദ്യോഗിക വസതികളുടെ ഉൾപ്പെടെ സുരക്ഷ ഒരുക്കുന്നത് മ്യൂസിയം പൊലിസ് സ്റ്റേഷനിലെ ഓഫീസർമാരും ഉദ്യോഗസ്ഥരുമാണ്.

നിലവിൽ വനിത ഉദ്യോഗസ്ഥർ ഉൾപ്പെടെ 65ൽ പരം പൊലിസ് ഉദ്യോഗസ്ഥരാണ് മ്യൂസിയം പൊലിസ് സ്റ്റേഷനിൽ 24 മണിക്കൂറും സേവനമനുഷ്ഠിക്കുന്നത്. എസ്എച്ച്ഒ സർക്കിൾ ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. മൂന്ന് എസ്ഐമാരും ഗ്രേഡ് എസ്ഐമാരും സിപിഒ ഉൾപ്പെടെയുള്ളവരും സേവനമനുഷ്ഠിക്കുകയാണ്.

കാക്കി, വെള്ള കളറുകളിലാണ് സംസ്ഥാനത്തെ മുഴുവൻ പൊലിസ് സ്റ്റേഷനുകളുടെയും പെയിന്‍റിംഗ് നടത്തിയിരിക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ പൊലിസ് സ്റ്റേഷനുകളും ഒരു നിറത്തിൽ ആഗസ്റ്റ് 15ന് പെയിന്‍റിംഗ് പൂർത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശിച്ചിരുന്നു. മൈ പൊലിസ് സ്റ്റേഷൻ സംവിധാനം ഉൾപ്പെടെ പ്രാവർത്തികരമാക്കുന്നതിന് മുന്നോടിയായാണ് മുഴുവൻ പൊലിസ് സ്റ്റേഷനുകൾക്കും ഏകീകൃത നിറം നൽകിയത്.

തിരുവനന്തപുരം സിറ്റിയിലെയും റൂറലിലെയും 65 പൊ ലിസ് സ്റ്റേഷനുകളുടെയും പെയിന്‍റിംഗ് പൂർത്തിയായി. പൊലിസിന്‍റെ ബേസിക് അമിനിറ്റി ഫണ്ടിൽ നിന്നുള്ള തുകയാണ് സംസ്ഥാനത്തെ പൊ ലിസ് സ്റ്റേഷനുകൾ പെയിന്‍റിംഗ് ചെയ്യാൻ പൊലിസ് ആസ്ഥാനത്ത് നിന്നും സംസ്ഥാന പൊലിസ് മേധാവി റവാഡ ചന്ദ്രശേഖർ അനുവദിച്ച് ഉത്തരവിറക്കിയത്.

ക്രമസമാധാനപാലന വിഭാഗം അഡീഷണൽ ഡിജിപി.പി. വിജയനാണ് പൊലി സിന്‍റെ ദൈനംദിന പ്രവർത്തനങ്ങൾ പരിശോധിക്കുന്നത്.

Kollam

നിർമാണപ്രവർത്തനങ്ങൾ ഇഴയുന്നു; യാത്രക്കാരെ ദുരിതത്തിലാക്കി കൊല്ലം റെയില്‍വേ സ്റ്റേഷന്‍

കൊല്ലം: യാത്രക്കാരെ ദുരിതത്തിലാക്കി കൊല്ലം റെയില്‍വേ സ്റ്റേഷന്‍. പുതിയ കെട്ടിടങ്ങളുടെ നിര്‍മാണം നടക്കുന്നതാണ് യാത്രക്കാര്‍ക്ക് ദുരിതമായിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനില്‍ 361.17 കോടി രൂപ ചെലവഴിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്കുള്ള വന്‍ വികസന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ പുരോഗമിക്കുന്നത്.

പദ്ധതിയുടെ പകുതിയോളം പ്രവൃത്തികളേ പൂര്‍ത്തിയായിട്ടുള്ളൂ. നിര്‍മാണ തൊഴിലാളികളുടെ ലഭ്യതക്കുറവും മെറ്റീരിയലുകള്‍ ഉറപ്പിക്കുന്നതിനുള്ള ട്രെയിന്‍ ഗതാഗത നിയന്ത്രണങ്ങള്‍ ലഭിക്കുന്നതിലെ കാലതാമസവും കാരണം ലക്ഷ്യമിട്ടതിനേക്കാള്‍ നിര്‍മാണം വൈകുകയാണ്. ഇതാണ് ദുതം ഇരട്ടിപ്പിക്കുന്നത്.

2025-26 കാലയളവില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്ന പദ്ധതി നിലവില്‍ പദ്ധതി രൂപരേഖയിലുണ്ടായ മാറ്റങ്ങളും പുതിയ നിര്‍ദേശങ്ങളും കാരണം വീണ്ടും നീളുകയാണ്. നിര്‍മാണം പൂര്‍ത്തിയാകാന്‍ ഇനിയും സമയമെടുക്കുമെന്നതിനാല്‍ യാത്രാദുരിതം തുടരുമെന്നുറപ്പായി. ഓണക്കാലം പോലുള്ള തിരക്കേറിയ സമയങ്ങളില്‍. ദിവസം ഏകദേശം 55,000 യാത്രക്കാരും നൂറോളം ട്രെയിനുകളും ഉപയോഗിക്കുന്ന സ്റ്റേഷനായതിനാല്‍ ചെറിയ തടസങ്ങള്‍ പോലും യാത്രക്കാര്‍ക്ക് വലിയ ദുരിതമായി മാറുന്നു.

സ്‌റ്റേഷന്‍റെ പ്രധാന കെട്ടിടത്തിന്‍റെ വലിയ ഭാഗം പൊളിച്ചുമാറ്റിയിരിക്കുകയാണ്. പ്ലാറ്റ്‌ഫോം ഒന്നിന്‍റെ വലിയ ഭാഗത്ത് മേല്‍ക്കൂര ഇല്ലാത്തതിനാല്‍ മഴയും വെയിലും കൊള്ളേണ്ട അവസ്ഥയിലാണു യാത്രക്കാര്‍. പ്രത്യേകിച്ച് മുതിര്‍ന്ന യാത്രക്കാര്‍ക്കു മഴക്കാലത്തു യാത്ര വളരെ പ്രയാസകരമായിരിക്കുകയാണ്. മഴ പെയ്യുമ്പോള്‍ യാത്രക്കാര്‍ക്ക് നനയാതെ നില്ക്കാന്‍ ഇടമില്ല. വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകളില്‍ തങ്ങളുടെ നിര്‍ദിഷ്ട കോച്ചുകളിലേക്ക് നടന്നുപോകാന്‍ മേല്‍ക്കൂരയില്ലാത്തതിനാല്‍ യാത്രക്കാര്‍ മഴയും വെയിലും കൊള്ളണം.

പല പ്ലാറ്റ്ഫോമുകളിലേക്കുമുള്ള നടപ്പാതകള്‍ ഇടുങ്ങിയതാണ്. മഴക്കാലത്ത് വെള്ളക്കെട്ടും രാത്രികാലങ്ങളില്‍ വെളിച്ചക്കുറവും ചില ഭാഗങ്ങളില്‍ അനുഭവപ്പെടുന്നുണ്ട്. പ്രത്യേകിച്ച്, പ്രവേശന കവാടങ്ങളില്‍ നിന്നു പ്ലാറ്റ്ഫോമുകളിലേക്കുള്ള താത്കാലിക വഴികള്‍ വളരെ ഇടുങ്ങിയതാണ്. തിരക്കുള്ള സമയങ്ങളില്‍ യാത്രക്കാര്‍ തമ്മില്‍ തട്ടിമുട്ടിയും കൂട്ടിയിടിച്ചും നടക്കേണ്ടി വരുന്നു.

രാത്രികാലങ്ങളിലും വൈദ്യുതി തടസപ്പെടുമ്പോഴും ഈ താത്കാലിക വഴികളില്‍ ആവശ്യത്തിന് വെളിച്ചമുണ്ടാകാറില്ല. ഇടുങ്ങിയ വഴിയിലെ കമ്പിത്തൂണുകളില്‍ തട്ടി യാത്രക്കാര്‍ക്ക് പരിക്കേല്ക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ചെറിയ മഴ പെയ്താല്‍ പോലും പ്ലാറ്റ്ഫോമുകളിലേക്കുള്ള വഴിയില്‍ ചെളിയും വെള്ളവും കെട്ടിക്കിടക്കുന്നത് മുതിര്‍ന്ന പൗരന്മാര്‍ക്കും കുട്ടികള്‍ക്കും യാത്ര ദുഷ്‌കരമാക്കുന്നു. നിലവിലെ നിര്‍മാണ പ്രവൃത്തികള്‍ കാരണം സ്റ്റേഷനിലേക്കു പ്രവേശിക്കാനും പുറത്തിറങ്ങാനും യാത്രക്കാര്‍ കഷ്ടപ്പെടുന്നു. സ്റ്റേഷനിലെ ഇരുട്ടും റെയില്‍വേ സ്റ്റേഷനു മുന്നിലെ ഗതാഗതക്കുരുക്കും യാത്രക്കാരെ അലട്ടുന്നു.

നിലവിലുണ്ടായിരുന്ന പ്രധാന ടിക്കറ്റിംഗ് സമുച്ചയം പൊളിച്ചതിനെ തുടര്‍ന്ന് താത്കാലിക ടിക്കറ്റ് കൗണ്ടറുകളാണ് പ്രവര്‍ത്തിക്കുന്നത്. കൗണ്ടറുകളുടെ എണ്ണം കുറവായതിനാലും ഷീറ്റുകൊണ്ട് ഉണ്ടാക്കിയ താത്കാലിക പന്തലുകളില്‍ കടുത്ത ചൂട് അനുഭവപ്പെടുന്നതിനാലും ടിക്കറ്റെടുക്കാന്‍ യാത്രക്കാര്‍ക്ക് മണിക്കൂറുകളോളം നീണ്ട ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നു. കൂടാതെ ടിക്കറ്റ് കൗണ്ടറും ഇന്‍ഫര്‍മേഷന്‍ സെന്‍ററുമെല്ലാം എവിടെയെന്നറിയാതെ സ്റ്റേഷനിലും പരിസരത്തും വട്ടംചുറ്റുകയാണ് മിക്കവരും.

സ്റ്റേഷനില്‍ ആവശ്യത്തിന് കസേരകളുണ്ടെങ്കിലും, പ്ലാറ്റ്ഫോമില്‍ നിര്‍മാണ സാമഗ്രികളും ട്രോളികളും വച്ചിരിക്കുന്നതിനാലും മേല്‍ക്കൂരയില്ലാത്തതിനാലും ഇവ യാത്രക്കാര്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ നിരത്തിയിടാന്‍ കഴിയുന്നില്ല. ഇതിനാല്‍ ദീര്‍ഘനേരം നില്‍ക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍.

Pathanamthitta

പ്രതിസന്ധിയിലമർന്ന് കോന്നി താലൂക്ക് ആശുപത്രി കോടികൾ മുടക്കിയ പുതിയ കെട്ടിടം ഇനിയും തുറന്നില്ല

കോന്നി: മലയോര മേഖലയിലെ ആയിരക്കണക്കിന് സാധാരണക്കാരുടെ ഏക ആശ്രയമായ കോന്നി താലൂക്ക് ആശുപത്രി അധികൃതരുടെ അവഗണനമൂലം ഗുരുതരമായ പ്രതിസന്ധിയിൽ. പുനലൂർ-മൂവാറ്റുപുഴ റോഡരികിൽ സ്ഥിതി ചെയ്യുന്ന ഈ പ്രധാന ചികിത്സാ കേന്ദ്രത്തിലേക്ക് 24 മണിക്കൂറും നിരവധി രോഗികളാണ് എത്തുന്നത്. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെ ആശുപത്രിയുടെ പ്രവർത്തനം പൂർണമായുംഅവതാളത്തിലായിരിക്കുകയാണ്.

കാഷ്വാലിറ്റി താത്കാലിക മുറിയിൽ

ആശുപത്രിയുടെ വികസനത്തിനായി കോടികൾ ചെലവഴിച്ച് നിർമിച്ച ആറുനില കെട്ടിടത്തിന്‍റെ 80 ശതമാനത്തോളം പണികളും പൂർത്തിയായതാണ്. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ഇത് തുറന്നുകൊടുക്കാൻ അധികൃതർ തയാറായിട്ടില്ല. ഇതിനാൽ, ഡയാലിസിസ് യൂണിറ്റിനായി പുതുക്കി നിർമിച്ച ചെറിയ കെട്ടിടത്തിലാണ് നിലവിൽ കാഷ്വാലിറ്റി പ്രവർത്തിക്കുന്നത്. ഇത് അടിയന്തര ചികിത്സയ്‌ക്കെത്തുന്ന രോഗികൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നു.

അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം

ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും ജീവനക്കാർക്കും ആവശ്യത്തിന് കുടിവെള്ളം പോലും ലഭ്യമല്ല.ഏതു നിമിഷവും നിലംപതിക്കാറായ പഴയ കെട്ടിടത്തിലാണ് 50-ലധികം രോഗികൾ കിടത്തിച്ചികിത്സയിലുള്ളത്.ഒരു ഓപ്പറേഷൻ തിയേറ്റർപോലും ഇവിടെ നിലവിൽ പ്രവർത്തിക്കുന്നില്ല. അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ളവരെ മറ്റുജനറൽ ആശുപത്രികളിലേക്കോ മെഡിക്കൽ കോളേജുകളിലേക്കോ റഫർ ചെയ്യുകയാണ്.ന്യൂറോ വിഭാഗത്തിനായി ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കെട്ടിടം നിലവിൽ കുട്ടികൾക്ക് പ്രതിരോധ മരുന്ന് (ഇമ്മ്യൂണൈസേഷൻ) നൽകുന്ന കേന്ദ്രമായാണ് ഉപയോഗിക്കുന്നത്.

സാധാരണയായി സാമൂഹിക ആരോഗ്യകേന്ദ്രങ്ങളിൽ നടക്കേണ്ട പ്രവർത്തനം താലൂക്ക് ആശുപത്രിയിലെ പ്രധാന കെട്ടിടത്തിൽ നടത്തുന്നത് വഴി ലക്ഷ്യം തെറ്റുകയാണ്.റോഡ് അപകടങ്ങളിൽപ്പെടുന്നവർക്കും മലയോര മേഖലയിലെ നിർധനരായ രോഗികൾക്കും ഉടനടി ചികിത്സ ഉറപ്പാക്കേണ്ട ഒരു സ്ഥാപനമാണ് ഭരണകൂടത്തിന്‍റെ അനാസ്ഥമൂലം നശിക്കുന്നത്. എത്രയും വേഗം നിർമ്മാണം പൂർത്തിയായ കെട്ടിടം തുറന്നുകൊടുക്കാനും ആവശ്യത്തിന് ഡോക്‌ടർമാരെയും സൗകര്യങ്ങളെയും ലഭ്യമാക്കാനും ജനപ്രതിനിധികളും ആരോഗ്യവകുപ്പും അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതു സംഭവിച്ച് ആരോഗ്യമന്ത്രിക്ക് നിവേദനം നൽകുമെന്ന് ഗ്രീൻ നഗർ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ അടിയന്തര ഇടപെടൽ ഉണ്ടാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

ജീവനക്കാരുടെ ക്ഷാമവും വർക്കിംഗ് അറേഞ്ച്മെന്‍റും

ആശുപത്രിയിൽ ആകെ 14 ഡോക്‌ടർമാരുടെ തസ്തിക മാത്രമാണുള്ളത്. എന്നാൽ ഉള്ള ഡോക്‌ടർമാരിൽ പലരെയും 'വർക്കിംഗ് അറേഞ്ച്മെന്‍റ' വ്യവസ്ഥയിൽ ജില്ലയിലെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി നിയമിച്ചിരിക്കുകയാണ്. ഇതിനാൽ ആവശ്യത്തിന് ഡോക്‌ടർമാരില്ലാതെ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട ഗതികേടിലാണ് രോഗികൾ.

Idukki

ഓണ വിപണി ഉഷാറായി; വസ്ത്ര വിപണിയില്‍ പുത്തന്‍ ട്രെന്‍ഡ്

തൊടുപുഴ: ചിങ്ങം വരവായതോടെ നാടും നഗരവും ഓണത്തിരക്കിലേക്ക്. തിരുവോണത്തിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ വിപണി സജീവമായി. വസ്ത്ര-ഗൃഹോപകരണ ശാലകളിലാണ് തിരക്കനുഭവപ്പെടുന്നത്. വന്‍ തുകയുടെ സമ്മാന പദ്ധതികളും ഓഫറുകളും ഒരുക്കി ഓണാഘോഷത്തിന് പകിട്ടേകുകയാണ് വ്യാപാര സ്ഥാപനങ്ങള്‍. അത്തം മുതല്‍ പൂ വിപണിയിലും പുത്തന്‍ ഉണര്‍വ് ദൃശ്യമായിട്ടുണ്ട്. സ്‌കൂളുകളിലും കോളജുകളിലും ഓണാഘോഷങ്ങള്‍ ആരംഭിക്കുന്നതോടെ പൂക്കള്‍ക്ക് ഡിമാന്‍റേറും. പ്രധാനമായും ജമന്തി, ബന്ദി, വാടാമുല്ല, അരളി, ചെത്തി തുടങ്ങിയവയാണ് ഓണക്കാലത്ത് കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത്.

സജീവമായി മേളകള്‍

സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് ഓണം വിപണികള്‍, ഓണം ഖാദി മേള, പായസം മേളകള്‍ എന്നിങ്ങനെ വിവിധ മേളകള്‍ ജില്ലയില്‍ സജീവമായി. അടുത്ത ദിവസം മുതല്‍ കൃഷിവകുപ്പിന്‍റെയും കുടുംബശ്രീയുടെയും വിഎഫ്പിസികെയുടെയും ഓണച്ചന്തകളും ആരംഭിക്കും. ഓണാഘോഷത്തിന്‍റെ ഭാഗമായി ജില്ലയില്‍ വിവിധ ക്ലബുകളും റസിഡന്‍റ്സ് അസോസിയേഷനുകളും സാംസ്‌കാരിക സംഘടനകളും വിദ്യാലയങ്ങളും കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഓണക്കാലമായതോടെ വിനോദസഞ്ചാര മേഖലയും പ്രതീക്ഷയിലാണ്.

പുത്തന്‍ മോഡലുകള്‍

എക്‌സ്‌ചേഞ്ച് മേളകളും കോംബോ ഓഫറുകളും അവതരിപ്പിച്ചാണ് ഇലക്‌ട്രോണിക്‌സ് ഗൃഹോപകരണ വിഭാഗം കച്ചവടക്കാര്‍ ഉപയോക്താക്കളെ ലക്ഷ്യമിടുന്നത്. വമ്പന്‍ വിലക്കുറവുകളും കാഷ് ബാക്കുകളും പ്രഖ്യാപിച്ച് ഉപയോക്താക്കളെ ആകര്‍ഷിക്കാനുളള എല്ലാ തന്ത്രങ്ങളും വിപണിയില്‍ സജീവമാണ്. ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഓവനുകള്‍, നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍, മിക്‌സി തുടങ്ങി ഗൃഹോപകരണങ്ങളുടെയെല്ലാം പുത്തന്‍ മോഡലുകളുമായി രംഗത്തുണ്ട്.

ഓണ വിപണിയിലെ മറ്റൊരു ആകര്‍ഷണം സ്മാര്‍ട്ട് ഫോണുകളാണ്. വലിയ ഡിസ്‌ക്കൗണ്ടുകള്‍ പ്രഖ്യാപിച്ചാണ് സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ്പ് വ്യാപാരം തകൃതിയായി തുടരുന്നത്. പ്രമുഖ ഫര്‍ണിച്ചര്‍ വ്യാപാര സ്ഥാപനങ്ങളും ആകര്‍ഷകമായ ഓണം ഓഫറുകള്‍ നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണു വ്യാപാരികള്‍. പുത്തന്‍ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്കായും ഓഫറുകളുടെ നീണ്ടനിര തന്നെയുണ്ട്.

ഓണം അടുത്തതോടെ, പ്രമുഖ വസ്ത്രവ്യാപാര കേന്ദ്രങ്ങളിലെല്ലാം ജനത്തിരക്കാണ്. സാരികള്‍, ദാവണി സെറ്റ്, ചുരിദാര്‍ മെറ്റീരിയലുകള്‍ പട്ടുപാവാടയും ബ്ലൗസും, മുണ്ടുകള്‍, ഷര്‍ട്ടുകള്‍ തുടങ്ങി മലയാളത്തനിമയുള്ള വസ്ത്രങ്ങള്‍ക്കാണ് ഈ ഓണക്കാലത്തും മുന്‍തൂക്കം. ക്രീം അല്ലെങ്കില്‍ വെള്ള കോന്പിനേഷനില്‍ പലനിറത്തില്‍ ദാവണികള്‍ വിപണിയില്‍ ലഭ്യമാണ്. കഥകളി ഉള്‍പ്പെടെയുള്ള ചിത്രങ്ങളുള്ള പ്രിന്‍റഡ് സെറ്റ് സാരി, പ്രിന്‍റഡ് ചുരിദാറുകള്‍ തുടങ്ങിയവയും വിപണിയിലെ ആകര്‍ഷണമാണ്.

പുരുഷന്മാരുടെ വസ്ത്രങ്ങളിലും വിവിധ ചിത്രങ്ങളടങ്ങിയ പ്രിന്‍റഡ് മെറ്റീരിയലുകള്‍തന്നെയാണു താരം. ഷര്‍ട്ടിലും മുണ്ടിലും ഒരുവശത്ത് പരമ്പരാഗത ചിത്രങ്ങള്‍ പ്രിന്‍റ് ചെയ്ത ഓണക്കോടിക്കാണ് ആവശ്യക്കാരേറെ. ഓണത്തോടനുബന്ധിച്ച് ഓഫീസുകളിലും സ്ഥാപനങ്ങളിലും നടക്കുന്ന ഓണാഘോഷ പരിപാടികളും വസ്ത്രവ്യാപാര മേഖലയ്ക്കു വലിയ ഉണര്‍വാണ് നല്‍കുന്നത്. ഓണത്തോടൊപ്പം വിവാഹസീസണ്‍കൂടി വരുന്നതിനാല്‍ വലിയ കടകളിലെല്ലാം നേരത്തേ തിരക്കു തുടങ്ങിയിരുന്നു.

ഓണസദ്യ വീട്ടിലെത്തും

ഓണസദ്യ വീട്ടിലൊരുക്കാന്‍ സമയമില്ലാത്തവര്‍ക്ക് പല ഹോട്ടലുകളും കേറ്ററിംഗ് സര്‍വീസുകളും ഓണസദ്യ തയാറാക്കി നല്‍കുന്നുണ്ട്. തിരുവോണ ദിവസം വരെ സദ്യ ലഭ്യമാകും. പായസ മേളകളാണ് വിപണിയിലെ മറ്റൊരു ആകര്‍ഷണം. പാലട, അടപ്രഥമന്‍, പരിപ്പ്, ഗോതമ്പ് എന്നിവയണ് പ്രധാന ഇനങ്ങള്‍. ഓണ ദിവസങ്ങളിലേക്കുള്ള സദ്യയുടെയും പായസത്തിന്‍റെയും ബുക്കിംഗ് നേരത്തേതന്നെ ആരംഭിച്ചിട്ടുണ്ട്. നഗരങ്ങളിലാണ് പാഴ്‌സല്‍ ഓണസദ്യക്ക് ആവശ്യക്കാര്‍ ഏറെയുള്ളത്.

Alappuzha

മണംപിടിച്ചോടിയ പൊലീസ് നായ എത്തിയത് നിർമാണസ്ഥലത്ത്

ഹരിപ്പാട്: കരുവാറ്റയിൽ വാടകവീട്ടിൽ തനിച്ചായിരുന്ന വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം, കൊലപാതകം നടന്ന വീട്ടിലെത്തിയ പോലീസ് നായ മണംപിടിച്ചോടിയത് നിർമാണം നടക്കുന്ന മക്കളുടെ വീടുകളിലേക്ക്. കൊല്ലം കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാർ (70) ആണ് കൊല്ലപ്പെട്ടത്. കരുവാറ്റ പഞ്ചായത്ത് ഒൻപതാം വാർഡിൽ മാടപ്പുറയ്ക്കൽ പാടീറ്റതിൽ കുറച്ചുകാലമായി കുടുംബസമേതം വാടകയ്ക്കു താമസിക്കുകയായിരുന്നു.

മോഷണശ്രമത്തിനിടെയുള്ള ആസൂത്രിത കൊലപാതകമാണെന്നാണു പോലീസിന്‍റെ പ്രാഥമിക നിഗമനം. പോലീസ് അന്വേഷണത്തിന്‍റെ ഭാഗമായെത്തിയ നായ മണംപിടിച്ചോടിയത് വീടിന്‍റെ പുറകുവശത്തുകൂടി തോടിനോടു ചേർന്നുള്ള നടവഴിയിലൂടെയാണ്.
രണ്ടുതവണ മണം പിടിപ്പിച്ചപ്പോഴും നായ ഓടിയെത്തിയത് ഈ ഭാഗത്തേക്കാണ്. ശിവൻകുട്ടി താമസിക്കുന്ന വാടകവീടിനു തൊട്ടടുത്താണ് മക്കൾക്കായി രണ്ടു വീടുകളുടെ നിർമാണം നടക്കുന്നത്. ഒരു വീടിന്‍റെ തേപ്പുപണിയും മറ്റൊന്നിന്‍റെ ഫൗണ്ടേഷൻ നിർമാണവുമാണ് നടക്കുന്നത്. ഇവിടെയുള്ള തൊഴിലാളികളുമായി ശിവൻകുട്ടി ദിവസവും സമ്പർക്കം പുലർത്തിയിരുന്നു.

ഇതാണോ നായ അങ്ങോട്ടേക്ക് ഓടാൻ കാരണമെന്നും അക്രമികൾ ഇതുവഴി രക്ഷപ്പെട്ടതാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

മുളകുപൊടിയും സങ്കീർണമായ കെട്ടുകളും

ഹരിപ്പാട്: കൊലപാതകത്തിലും തെളിവു നശിപ്പിക്കലിലും പ്രഫഷണൽ രീതികൾ അവലംബിച്ചതാണ് കേസിൽ പോലീസിന്‍റെ സംശയം ബലപ്പെടുത്തുന്നത്. ഡോഗ് സ്ക്വാഡിനെ കബളിപ്പിക്കാൻ മുറികളിലും വാതിൽപ്പടികളിലും വലിയ തോതിൽ മുളകുപൊടി വിതറി. കൈകാലുകൾ ബന്ധിച്ചതിനു പുറമേ കൈയും തുടയും തമ്മിലും കൂട്ടിക്കെട്ടിയിരുന്നു.

ശിവൻകുട്ടി വീട്ടിൽ തനിച്ചാണെന്ന വിവരവും അടിഭാഗം ഷീറ്റും മുകൾഭാഗം ഗ്രില്ലുമുള്ള അടുക്കള വാതിലിലെ കമ്പിവലയിലൂടെ കൈയിട്ട് സാക്ഷ മാറ്റാമെന്ന കാര്യവും മുൻകൂട്ടി അറിഞ്ഞവരാണു സംഭവത്തിന് പിന്നിലെന്നാണു സൂചന. കൃത്യം നിർവഹിച്ച ശേഷം അതേരീതിയിൽ തന്നെ വാതിൽ പുറത്തുനിന്നു സാക്ഷയിട്ട് രക്ഷപ്പെട്ടതും ആസൂത്രണത്തിന്‍റെ തെളിവായി പോലീസ് കാണുന്നു.

 

Kottayam

കൺമുന്നിൽ അപകടം കണ്ടില്ലെന്ന് നടിച്ച് അധികൃതർ

തലയോലപ്പറമ്പ് : ബസ് സ്റ്റാൻഡിന് മുൻവശത്ത് രൂപപ്പെട്ട വൻഗർത്തങ്ങൾ അപകട ഭീഷണി ഉയർത്തുന്നു. കോട്ടയം-തലയോലപ്പറമ്പ് റോഡിനോട് ചേർന്നുള്ള സ്റ്റാൻഡിലേക്ക് സ്റ്റാൻഡിൽ ബസുകൾ പ്രവേശിക്കുന്ന ഭാഗത്താണ് ഇന്‍റെർലോക്ക് കട്ടകൾ തകർന്ന് വൻ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ഈ കുഴികൾ സ്റ്റാൻഡിലേക്ക് കയറുന്ന ബസുകൾക്ക് പുറമേ പ്രധാന നിരത്തിലൂടെ കടന്നു പോകുന്ന വാഹനങ്ങൾക്കും വലിയ അപകട ഭീഷണിയാണ്. ബസുകൾ വരുന്നതും പോകുന്നതും ഒരുഭാഗത്തു കൂടിയായതിനാൽ ബസുകൾ കടന്നു വരുമ്പോൾ സ്റ്റാൻഡിലെത്തുന്നവർ ഓടിമാറേണ്ട സ്ഥിതിയാണ്.

മഴപെയ്യുമ്പോൾ ഈ കുഴികളിൽ ചെളിവെള്ളം നിറയും. കുഴികളിലൂടെ ബസ് സ്റ്റാൻഡിലേക്ക് കടക്കുമ്പോൾ ചെളിവെള്ളം തെറിച്ച് വഴിയാത്രക്കാരുടെ ദേഹത്ത് പതിക്കുന്നു. കോട്ടയം, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലേക്കടക്കം സർവീസ് നടത്തുന്ന നിരവധി ബസുകളും ആയിരക്കണക്കിന് വാഹനങ്ങളും കടന്നുപോകുന്ന തിരക്കേറിയ സ്റ്റാൻഡിനു മുൻവശമാണ് ഏറെ നാളായി തകർന്നു കിടക്കുന്നത്.
തലയോലപറമ്പ് പഞ്ചായത്ത് ഓഫീസിന് ഏതാനും മീറ്ററുകൾക്ക് മുന്നിലെ വൻകുഴികൾ മൂടുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യം ഏറെ കാലമായി ഉയർന്നിട്ടും ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

ബസ് സ്റ്റാൻഡിന് മുൻവശത്തെ കുഴികൾ മൂടി ഗതാഗതം സുരക്ഷിതമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Ernakulam

ആലുവയിലെ 190 എംഎല്‍ഡി ജലശുദ്ധീകരണ പ്ലാന്‍റിന് സാങ്കേതികാനുമതി

കൊച്ചി: കൊച്ചിയുടെ ദീര്‍ഘകാല കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി ആലുവയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന പ്രതിദിനം 190 ദശലക്ഷം ലിറ്റര്‍ (190 എംഎല്‍ഡി) ശുദ്ധീകരണ ശേഷിയുള്ള ജലശുദ്ധീകരണ പ്ലാന്‍റിന് സാങ്കേതിക അനുമതി ലഭിച്ചു. ഇതോടെ പദ്ധതി നടപ്പാക്കുന്നതിലെ പ്രധാന കടമ്പ പിന്നിട്ടു. ഇനി ടെന്‍ഡര്‍ നടപടികളികള്‍ മാത്രമാണ് അവശേഷിക്കുന്നതെന്ന് ടി.ജെ.വിനോദ് എംഎല്‍എ അറിയിച്ചു.

ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പായി പദ്ധതിയുടെ സാങ്കേതിക അനുമതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഏഷ്യന്‍ ഡെവലപ്‌മെന്‍റ് ബാങ്ക് അധികൃതര്‍ പരിശോധിച്ച് അംഗീകാരം നല്‍കേണ്ടതുണ്ട്. ഇത് സംബന്ധിച്ച നടപടികള്‍ അനാവശ്യമായ കാലതാമസമില്ലാതെ പൂര്‍ത്തിയാക്കണമെന്ന് ടി എംഎല്‍എ നിര്‍ദേശിച്ചു. സാങ്കേതിക അനുമതിയുടെ വിശദാംശങ്ങള്‍ അടങ്ങിയ ഫയല്‍ വകുപ്പിലെ മേലധികാരി മുഖേന അടിയന്തരമായി എഡിബിക്ക് സമര്‍പ്പിച്ച് അംഗീകാരം നേടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

എഡിബിയുടെ അംഗീകാരം ലഭിച്ച ഉടന്‍ ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കാനും പദ്ധതി സമയബന്ധിതമായി യാഥാര്‍ഥ്യമാക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കൊച്ചിയിലെയും സമീപ പ്രദേശങ്ങളിലെയും കുടിവെള്ള വിതരണ രംഗത്ത് വലിയ മാറ്റമുണ്ടാക്കാനും നിലവില്‍ നേരിടുന്ന കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം ഒരുക്കാനും സാധിക്കുമെന്ന് ടി.ജെ.വിനോദ് വ്യക്തമാക്കി.

Thrissur

ആർച്ച്ബിഷപ്പിന്‍റെ കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

തൃശൂർ: സർക്കാർ ഏറ്റെടുത്തതിനു പിന്നാലെ പുലിയന്നൂർ സെന്‍റ് തോമസ് യുപി സ്കൂളിന്‍റെ പേര് ഗവ. യുപി സ്കൂൾ എന്നാക്കി മാറ്റിയതു പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യമന്ത്രിക്കു കത്തുനൽകി. പൂർവവിദ്യാർഥികൾ, അധ്യാപകർ, നാട്ടുകാർ എന്നിവരുടെ മനസിൽ പ്രതിഷ്ഠ നേടിയ നാമമാണു സെന്‍റ് തോമസ് എന്നും വേലൂരിലെ ക്രൈസ്തവ സമൂഹത്തിന്‍റെ പിൻതലമുറക്കാർക്കും പേരുമാറ്റിയതിൽ പ്രതിഷേധമുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടി. സർക്കാർ ഏറ്റെടുത്ത നിരവധി സ്കൂളുകളുടെ പൂർവനാമം വിട്ടുകളയാതെ നിലനിർത്തിയിട്ടുണ്ട്. വേലൂർ പഞ്ചായത്ത്, ന്യൂനപക്ഷ കമ്മീഷൻ, സ്കൂൾ സ്റ്റാഫ്, എംഎൽഎ എന്നിവർ സ്കൂളിന്‍റെ പേര് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതും ആർച്ച്ബിഷപ് കത്തിൽ ചൂണ്ടിക്കാട്ടി.

പ്രദേശത്തെ കത്തോലിക്കാ സമുദായങ്ങൾ തുടങ്ങിയ സ്കൂൾ, സ്റ്റാഫിന് ദാനമായി നൽകുകയായിരുന്നെന്നു ചൂണ്ടിക്കാട്ടി വേലൂർ ഫൊറോന ഡിവിഷൻ വികാരി ഫാ. ജെയ്സണ്‍ തെക്കുംപുറവും മുഖ്യമന്ത്രിക്കു കത്തു നൽകിയിട്ടുണ്ട്.

കിരാലൂരിൽ മറ്റൊരു സ്കൂൾ ഏറ്റെടുത്തപ്പോൾ ഉടമസ്ഥനു പ്രതിഫലം നൽകുകയും പേരിനോടുകൂടി ഗവണ്‍മെന്‍റ് എന്നു കൂട്ടിച്ചേർക്കുക മാത്രമാണുണ്ടായതെന്നും കത്തിൽ പറയുന്നു. സെന്‍റ് തോമസ് എന്ന പേരു കൂട്ടിച്ചേർക്കണമെന്ന ഗ്രാമസഭയുടെ തീരുമാനം പഞ്ചായത്ത് പ്രസിഡന്‍റ് സ്വപ്ന രാമചന്ദ്രനും മുഖ്യമന്ത്രിയെ നിവേദനത്തിലൂടെ അറിയിച്ചിട്ടുണ്ട്. അതിരൂപത അൽമായ നേതാവ് പി.ഐ. ലാസർ, കത്തോലിക്ക കോണ്‍ഗ്രസ് വേലൂർ ഫൊറോന ഡിവിഷൻ പ്രസിഡന്‍റ് ജോസ് ചെന്പിശേരി, ജോണ്‍ കള്ളിയത്ത് എന്നിവരാണ് ആർച്ച്ബിഷപ്പിന്‍റെ കത്ത് മുഖ്യമന്ത്രി, വിദ്യഭ്യാസമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നിവർക്കു കൈമാറിയത്.

Palakkad

ഗുണഭോക്താക്കളെ കുഴക്കി വണ്ടാഴി പഞ്ചായത്തിന്‍റെ വാട്ടർചാർജ് ബിൽ

വടക്കഞ്ചേരി: വണ്ടാഴി പഞ്ചായത്തിലെ വാട്ടർചാർജ് ബില്ലുകൾ കണ്ടുഞെട്ടി ഗുണഭോക്താക്കൾ. വലിയ തുകയാണ് ഓരോരുത്തർക്കും ബിൽ വന്നിട്ടുള്ളത്. മുടപ്പല്ലൂർ അണിത്തിരുത്തി രാമകൃഷ്ണന് ലഭിച്ചത് 17,528 രൂപയുടെ ബിൽ.

ഇത്തരത്തിലാണ് മറ്റുള്ളവർക്കും വന്നിട്ടുള്ളത്. ഉള്ളതുകൊണ്ട് ഓണാഘോഷത്തിന് ഒരുങ്ങുന്നതിനിടെയാണ് സാധാരണക്കാരെ നിസഹായരാക്കുന്ന വിധമുള്ള പഞ്ചായത്തിന്‍റെ നടപടി വന്നിട്ടുള്ളത്.

വെള്ളക്കരം കുടിശിക 2021 ജൂൺ മുതൽ 2026 മാർച്ച് വരെയുള്ളതും വെള്ളക്കരം തൻവർഷം 2026 ഏപ്രിൽ മുതൽ 2026 ജൂലൈ വരെയുള്ള ബില്ലുകളാണ് ഒന്നിച്ച് അയച്ചിട്ടുള്ളത്. ബിൽതുക 15 ദിവസത്തിനകം അടക്കാത്ത പക്ഷം കണക്്ഷൻ വിഛേദിച്ച് ജപ്തി, പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുമെന്നാണ് പഞ്ചായത്തിന്‍റെ ഭീഷണി. എന്തുകൊണ്ട് ഇത്രയും വർഷത്തെ കുടിശിക വന്നു എന്ന ചോദ്യമാണ് ഗുണഭോക്താക്കളിൽ നിന്നുമുണ്ടാകുന്നത്.

യാതൊരു മുന്നറിയിപ്പുമില്ലാതെ ജനങ്ങളെ ഭയപ്പെടുത്തുന്ന പഞ്ചായത്ത്‌ നടപടിക്കെതിരേ കോൺഗ്രസ് വണ്ടാഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുണഭോക്താക്കൾ പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. മണ്ഡലം പ്രസിഡന്‍റ് കെ.എം. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് വി. മനോജ്‌ അധ്യക്ഷത വഹിച്ചു.

ഡിസിസി മെംബർ കെ. രാമകൃഷ്ണൻ, ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറിമാരായ എം. സുരേഷ് കുമാർ, ഗഫൂർ മുടപ്പല്ലൂർ, പ്രമോദ് തണ്ടലോട്, പി.കെ. പ്രവീൺ, ബിനോയ്‌, ഡികെടിഎഫ് മണ്ഡലം പ്രസിഡന്‍റ് കെ.പി. കൃഷ്ണൻ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്‍റ് കെ. അജിത്ത്, എം.പി. അരുൺ, പഞ്ചായത്ത്‌ മെംബർമാരായ എം. ഹംസ,അച്ചാമ്മ ജോസഫ്, നൂർജഹാൻ മറ്റു നേതാക്കളായ കെ.കെ. ലക്ഷ്മണൻ, എ.എ. അബ്ദുൾ ലത്തീഫ്, വി. സുരേഷ് പ്രസംഗിച്ചു.

Malappuram

കർഷകർക്കുള്ള നഷ്‌ടപരിഹാരം 25 ശതമാനം ഉയർത്തി’

വണ്ടൂർ: കൃഷിനാശം സംഭവിച്ച കർഷകർക്കുള്ള നഷ്‌ടപരിഹാര തുകയിൽ 25 ശതമാനത്തിന്‍റെ വർധനവ് വരുത്തിയതായി മന്ത്രി എ.പി. അനിൽകുമാർ. വണ്ടൂർ കൃഷിഭവൻ സംഘടിപ്പിച്ച കർഷകദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ വിവിധ മേഖലകളിലെ കർഷകരെ ആദരിച്ചു.

മികച്ച വിദ്യാർഥി കർഷകൻ എ.സി. മിഥുന് കഫേ കുടുംബശ്രീയുടെ വകയായി സ്പ്രെയർ കൈമാറി. വനിതാ കർഷകർക്ക് കുടുംബശ്രീയുടെ വകയായുള്ള ഉപഹാരങ്ങൾ പ്രസിഡന്‍റ് കെ.ടി. ഷംസുദ്ദീൻ നൽകി.

തെരഞ്ഞടുക്കപ്പെട്ട കർഷകർക്ക് ലൈബാ വെഡിംഗ് സെന്‍റർ ഏർപ്പെടുത്തിയ ഉപഹാരങ്ങളും മന്ത്രി സമ്മാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ.ടി. അജ്മൽ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സി. ബൈജു , സി.ടി. ഷാഹുൽഹമീദ്, ടി.കെ. നിഷ, വണ്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് കെ.ടി. മുഹമ്മദാലി, വാർഡ് അംഗങ്ങളായ ടി. ഉമ്മർ കുട്ടി, ഇ.പി. മുഹമ്മദ് കുഞ്ഞി, പി. രമേശൻ, സലാം കാപ്പിൽ, കൃഷി ഓഫീസർ ടി. ഉമ്മർ കോയ തുടങ്ങിയവർ പങ്കെടുത്തു.

Kozhikode

കോഴിക്കോട് നഗരത്തില്‍ 250 കാമറകള്‍ സ്ഥാപിക്കും

കോഴിക്കോട്: ട്രാഫിക് നിയമലംഘകരെയും മാലിന്യം തള്ളുന്നവരെയും തിരിച്ചറിയുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനുമായി കോഴിക്കോട് നഗരത്തില്‍ പുതിയ 250 കാമറകള്‍ സ്ഥാപിക്കും. സിറ്റി ട്രാഫിക് പോലീസിന്‍റെയും കോഴിക്കോട് കോര്‍പ്പറേഷന്‍റെയും നേതൃത്വത്തിലാണ് കാമറകള്‍ സ്ഥാപിക്കുന്നത്. ഉന്നത നിലവാരമുള്ള കാമറകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഏകദേശം എട്ട് കോടി ചെലവിലാണ് കാമറകള്‍ സ്ഥാപിക്കുന്നത്.

കാമറകള്‍ സ്ഥാപിക്കുന്നതിന് ഇതുവരെ ഏകദേശം 200 പോയിന്‍റുകളാണ് കണ്ടെത്തിയിരിക്കുന്നത്. നൂറ് കാമറകള്‍ പോലീസിനും 150 കാമറകള്‍ കോര്‍പ്പറേഷനും വേണ്ടിയാണ് സ്ഥാപിക്കുന്നത്. അതിനാല്‍ രണ്ടുതരം കാമറകളാണ് സ്ഥാപിക്കുക. കോര്‍പ്പറേഷന് സിസിടിവി മാതൃകയിലുള്ള കാമറകളും പോലീസ് എഎന്‍പിആര്‍(ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റക്കഗ്നനിഷന്‍) കാമറകളുമാണ് സ്ഥാപിക്കുക. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് തിരിച്ചറിയുന്നതിനുള്ള സംവിധാനം എഎന്‍പിആര്‍ കാമറകള്‍ക്കുണ്ട്.

കണ്ണൂര്‍ ആസ്ഥാനമായുള്ള സ്വകാര്യ സ്ഥാപനമാണ് കാമറകള്‍ സ്ഥാപിക്കുന്നത്. അഞ്ച് വര്‍ഷത്തോളമാണ് കരാര്‍ കാലാവധി. ഇക്കാലയളവില്‍ കാമറകളുടെ അറ്റകുറ്റപ്പണികളും പരിപാലവും ഇവര്‍ക്കായിരിക്കും. നഗരത്തിലേക്ക് കടക്കുന്ന എല്ലാ റോഡുകളിലും കാമറകള്‍ സ്ഥാപിക്കും. ട്രാഫിക് നിയമലംഘനങ്ങളും ഒപ്പം മറ്റ് കുറ്റകൃത്യങ്ങളും ഇതിലൂടെ നിരീക്ഷിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഇത് പോലീസിനെ സഹായിക്കുമെന്ന് കരുതുന്നതായി ട്രാഫിക് സിഐ കെ. അബ്ദുള്‍ ഹക്കിം പറഞ്ഞു.

കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള ട്രാഫിക് പോലീസിന്‍റെയും കോര്‍പ്പറേഷന്‍റെയും ചര്‍ച്ചകള്‍ ആദ്യ ഘട്ടത്തിലാണ്. ഇക്കാര്യത്തില്‍ കോര്‍പ്പറേഷന്‍റെ എന്‍ഒസി ലഭിക്കേണ്ടതുണ്ട്. വൈകാതെ അത് ലഭിക്കുമെന്നാണ് കരുതുന്നത്. എൻഒസി ലഭിച്ചതിന് ശേഷം എത്രയും വേഗം കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇരുചക്രങ്ങളില്‍ ഹെല്‍മറ്റ് ഇല്ലാതെ സഞ്ചരിക്കുക, കാറില്‍ സീറ്റ് ബെല്‍റ്റ് ഇടാതെ സഞ്ചരിക്കുക, വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റ് മറച്ചുവെച്ച് സഞ്ചരിക്കല്‍ എന്നീ നിയമലംഘനങ്ങളും എളുപ്പത്തില്‍ പിടികൂടാന്‍ കഴിയുമെന്നാണ് പോലീസ് കരുതുന്നത്.

നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മാലിന്യം തള്ളുന്നത് സംബന്ധിച്ച് അടുത്തിടെ പരാതികള്‍ വര്‍ധിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോര്‍പ്പറേഷന്‍ കാമറകള്‍ സ്ഥാപിക്കുന്നത്.

Wayanad

ഓണം വിപണന മേള 21 മുതൽ

കൽപ്പറ്റ: ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ കുടുംബശ്രീയുടെ ജില്ലാതല ഓണം വിപണനമേള 21 മുതൽ മാനന്തവാടി മൈസൂരു റോഡിൽ ആരംഭിക്കും. കുടുംബശ്രീ സംരംഭകരുടെ വിഷരഹിത പച്ചക്കറികൾ, നാടൻ ഉത്പന്നങ്ങൾ, പലഹാരങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ മേളയിൽ നേരിട്ട് ലഭ്യമാകും. നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടുത്തി പ്രത്യേക ഓണക്കിറ്റുകളും കുടുംബശ്രീ വിപണിയിലിൽ എത്തിക്കുന്നുണ്ട്. പ്രധാന ഓണ വിഭവങ്ങൾ അടങ്ങിയതാണ് കിറ്റ്. 500 രൂപ മുതൽ 750 രൂപ വരെയുള്ള കിറ്റുകൾ സിഡിഎസുകൾ വഴിയാണ് വിതരണം ചെയ്യുന്നത്. അഗതികളായ വനിതകൾക് സൗജന്യമായി കിറ്റ് നൽകും. പോക്കറ്റ് മാർട്ട് വഴിയും ഓണ്‍ലൈനായും ഉത്പന്നങ്ങൾ ലഭ്യമാണ്.

ജില്ലയിലെ എല്ലാ സിഡിഎസുകളിലും ഓണം വിപണന മേളകൾ സംഘടിപ്പിക്കും. ഗ്രാമീണ മേഖലയിലുള്ളവർക്ക് തൊട്ടടുത്തുള്ള മേളകളിൽ നിന്ന് ഓണവിപണി പ്രയോജനപ്പെടുത്താം. വാഴയില മുതൽ രണ്ടുകൂട്ടം പായസംവരെ ഇരുപതിലേറെ വിഭവങ്ങളുമായാണ് കുടുംബശ്രീയുടെ ഓണസദ്യ. വിഭവങ്ങളുടെയും പായസങ്ങളുടേയും എണ്ണമനുസരിച്ചാണ് സദ്യയുടെ വില. 17 കൂട്ടം വിഭവങ്ങളുള്ള സദ്യക്ക് 210 രൂപയും 21 കൂട്ടത്തിന് 250 രൂപയുമാണ്. കുറഞ്ഞത് അഞ്ച് സദ്യയെങ്കിലും ഒരു ഓർഡറിൽ വേണം. ഓഗസ്റ്റ് 17 മുതൽ 24 വരെ ഓണസദ്യ വിതരണം നടത്തും.

രാവിലെ 10 മണിമുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് ഓർഡർ സ്വീകരിക്കുന്നത്. മുൻകൂട്ടി നൽകുന്ന ഓർഡറുകൾ വീടുകളിൽ എത്തിക്കും. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ യൂണിറ്റുകൾക്ക് സദ്യ തയാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനും പരിശീലനം നൽകിയിരുന്നു. ഓർഡർ ചെയ്യാൻ കൽപ്പറ്റ ബ്ലോക്ക്: 9562077061, 9809006757, 9961166765. മാനന്തവാടി: 9562662595, 9747704301, 8113875432, ബത്തേരി: 9961652831, 9645808753, 9744805222, പനമരം: 7558033870, 7306800364, 9544028211, 0493620689.

Kannur

മണ്ണിൽ പണിയെടുക്കുന്നവരെ മാതൃകയാക്കണം: മന്ത്രി സണ്ണി ജോസഫ്

ഇരിട്ടി: വെല്ലുവിളികളും പ്രതിസന്ധികളും അതിജീവിച്ച് മണ്ണിൽ പണിയെടുക്കുന്ന കർഷകരെ ചേർത്തുപിടിക്കുകയും അവരെ സമൂഹത്തിന് മാതൃകയാക്കുകയും വേണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ആറളം ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് എടൂരിൽ സംഘടിപ്പിച്ച കർഷകദിനാഘോഷത്തിന്‍റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

വന്യമൃഗശല്യം, കാലാവസ്ഥാ വ്യതിയാനം, പ്രകൃതിക്ഷോഭം, കാർഷിക ഉത്പന്നങ്ങളുടെ വിലത്തകർച്ച തുടങ്ങിയവ കർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധികളാണ്. ഇത്തരം പ്രതിസന്ധികളിൽനിന്ന് കർഷകരെ കൈപിടിച്ചുയർത്തുന്നതിനുള്ള കർമപദ്ധതികൾക്കാണ് സർക്കാർ തുടക്കം കുറിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
പ്രകൃതിക്ഷോഭത്തിൽ കൃഷിനാശം സംഭവിച്ച കർഷകർക്കുള്ള നഷ്ടപരിഹാരം 25 ശതമാനമായി ഉയർത്തിയത് ഇതിന്‍റെ തുടക്കമാണ്. വന്യമൃഗശല്യം സൃഷ്ടിക്കുന്ന ദുരിതം നേരിട്ട് മനസിലാക്കുന്നതിനാണ് മന്ത്രിതല സംഘം ആറളം ഫാം സന്ദർശിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു. എല്ലാവർക്കും സർക്കാർ ജോലി ലഭ്യമാകണമെന്നില്ല. അതിനാൽ കാർഷിക മേഖലയെ ശാസ്ത്രീയമായി പ്രയോജനപ്പെടുത്തി സ്വയംപര്യാപ്തമായ ജീവിതരീതി വളർത്തിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.
ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി. ശോഭ അധ്യക്ഷത വഹിച്ചു.

കൃഷി അസിസ്റ്റന്‍റ് ഡയറക്ടർ പി.ടി. സന്ധ്യ, ഡെപ്യൂട്ടി ഡയറക്ടർ സീമ സഹദേവൻ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജിമ്മി അന്തിനാട്ട്, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ റഹിയാനത്ത് സുബി, രജിത മാവില, ജോർജ് ആലാംപള്ളി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. വേലായുധൻ, ഷിജി നടുപ്പറമ്പിൽ, കൃഷി അസിസ്റ്റന്‍റ് എസ്.ആർ. സൂരജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കർഷകോത്തമ അവാർഡ് ജേതാവ് പി.വി. അനീഷ് ക്ലാസെടുത്തു.

ജില്ലയിലെ മികച്ച വനിതാ കർഷകയായി തെരഞ്ഞെടുക്കപ്പെട്ട കെ.വി. സിമിയെയും മികച്ച കർഷകരായ നാരായണൻ കുറിഞ്ഞേരി, ഇ.ടി. ജോസഫ്, ജെസി റെജി ഉമ്മിക്കുഴിയിൽ, അനീഷ് ജോസഫ്, രാധാമണി പുതുകുളങ്ങര, സി.സി. കേളു, പി.ടി. മൈക്കിൾ പൊടിമറ്റത്തിൽ, റജീന തൊടിയിൽ, സി.ജെ. സ്കറിയ, ജോസഫ് വലിയപറമ്പിൽ, സരോജിനി ബാബു, അഡോൺ ബിജു എന്നിവരെയും ഒരുമ ജിഎൽജി ഗ്രൂപ്പ് വെള്ളരിവയൽ, ഗ്രീൻസ് കൃഷിക്കൂട്ടം പൂതക്കുണ്ട് എന്നിവരെയും അനുമോദിച്ചു.

Kasaragod

ഓണാഘോഷം ജില്ലാതല ഉദ്ഘാടനം 24ന്

കാസര്‍ഗോഡ്: ഓണാഘോഷത്തിന്‍റെ ജില്ലാതല ഉദ്ഘാടനം കാസര്‍ഗോഡ് ജിഎച്ച്എസ്എസില്‍ നടക്കും. കാസര്‍ഗോഡ് മര്‍ച്ചന്‍റ്സ് അസോസിയേഷനുമായി സഹകരിച്ച് മെഗാ പൂക്കള മത്സരം സംഘടിപ്പിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേണ്ടി വടംവലി മത്സരം, പുലിക്കളി, തിരുവാതിരകളി എന്നിവയും സംഘടിപ്പിക്കും. കാസര്‍ഗോഡ് നഗരം ദീപാലങ്കാരമായി മികച്ച രീതിയില്‍ അലങ്കരിക്കുന്ന വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കും. 30നു സാംസ്‌കാരിക ഘോഷയാത്രയോടെ സമാപിക്കും.

കാസര്‍ഗോഡ് ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കല്ലട്ര മാഹിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലിം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, പഞ്ചായത്ത് പ്രസിഡന്‍റുമാരായ വസന്തന്‍ അജക്കോട്, എം. ജനനി, നഗരസഭ വൈസ് ചെയര്‍മാന്‍ കെ.എം. ഹനീഫ, മാഹിന്‍ കേളോട്ട്, ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ എ. നസീബ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജി.കെ. ജിജേഷ് കുമാര്‍ എന്നിവർ പ്രസംഗിച്ചു.

ad

ad

ADVERTISEMENT

ad

ADVERTISEMENT

Editor's Pick

Category Category
ad

ADVERTISEMENT

All

In Memory

All

Obituary

ഡോ. വി.കെ. ജമാല്‍

വടകര: മുന്‍ എംഇഎസ് സ്റ്റേറ്റ് സെക്രട്ടറിയും എംഇഎസ് കോളജ് വടകരയുടെ ചെയര്‍മാനുമായ ഡോ. വി.കെ. ജമാല്‍ (79) അന്തരിച്ചു. തച്ചന്‍കുന്ന് പരേതരായ വടുവന്‍ മാസ്റ്ററുടെയും കൊളാരി അയിഷുവിന്‍റെയും മകനാണ്. വടകര ആശാ ഹോസ്പിറ്റല്‍ ഡയറക്‌ടര്‍, പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജിലെ ഇഎന്‍ടി കണ്‍സള്‍ട്ടന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ദീര്‍ഘകാലം സര്‍ക്കാര്‍ സര്‍വീസില്‍ വില്ല്യാപ്പള്ളി, മഞ്ചേരി, വടകര ഹോസ്പിറ്റിലുകളില്‍ ജോലി ചെയ്തു. മഞ്ചേരി ഗവ. ഹോസ്പിറ്റലില്‍ നിന്ന് റിട്ടയര്‍ ചെയ്ത ശേഷം വില്യാപ്പള്ളിയില്‍ സ്ഥിരതാമസമാക്കിയ ഡോക്ടര്‍ ജമാല്‍ എംഇഎസ് കോളജ് വടകരയുടെ സ്ഥാപകന്‍ കൂടിയാണ്. വില്യാപ്പള്ളി മുസ്‌ലിം ജമാത്ത്, ഐഎംഎ വടകര എന്നിവയുടെ ഭാരവാഹിയായിരുന്നിട്ടുണ്ട്. ഭാര്യ: കാട്ടൊടി സുഹറ. മക്കള്‍: ജറീഷ് (ഇന്‍റീരിയര്‍ ഡിസൈനര്‍ ), ജസീന, ജംഷീന. മരുമക്കള്‍: റഫിയ, ഡോ. അമീന്‍ ഷാഹിദ് (ചാലിയം), ഡോ. റംഷാദ് (ഖത്തര്‍ ഹമദ് ഹോസ്പിറ്റല്‍). സഹോദരങ്ങള്‍: പൊടിയാടി കുഞ്ഞിപ്പാത്തു, വി.കെ.മജീദ്, പരേതരായ വി.കെ.അബു, വി.കെ.കുഞ്ഞമ്മദ്, സെക്കിയ, നെഫീസ.

പി.ശേഖരൻ അടിയോടി

പുറക്കാട്: റിട്ട. വില്ലേജ് ഓഫീസർ ഷീന നിവാസ് പി. ശേഖരൻ അടിയോടി (82) അന്തരിച്ചു. സിപിഎം മുൻ തിക്കോടി ലോക്കൽ കമ്മിറ്റി അംഗവും പുറക്കാട് ഏ.കൃഷ്ണൻ നായർ സ്മാരക വായനശാലാ സെക്രട്ടറിയുമായിരുന്നു. പരേതരായ തെറ്റത്ത് നാരായണൻ നായരുടെയും പിരാട്ടിക്കണ്ടി മാതു അമ്മയുടെയും മകനാണ്. ഭാര്യ : സൗദാമിനി കല്ലുവളപ്പിൽ. മക്കൾ: എസ്.എൻ.ഷീന (അസി: മാനേജർ കെഎസ്എഫ്ഇ കൊയിലാണ്ടി), എസ്.എൻ. ഷൈനി. (അധ്യാപിക ,ഭജനമഠം സ്കൂൾ, മേലടി), എസ്.എൻ.രമ്യ .(അധ്യാപിക, മേപ്പയ്യൂർ വി എച്ച് എസ് സി ) .മരുമക്കൾ: മുരളി അയ്യപ്പൻ കണ്ടി (ഉളളിയേരി, റിട്ട: എസ്.ഐ കേരള പോലീസ് ), കെ.പി.നിധീഷ് അയനിക്കാട് (റിട്ട: ആർമി, എൻസിസി 30കേരള ബറ്റാലിയൻ), ഷാജു അണേലക്കടവ്(ഹെഡ് അക്കൗണ്ടന്‍റ്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത്). സഹോദരങ്ങൾ: തെറ്റത്ത് മാധവൻ നായർ, രാഘവൻ നായർ, പരേതരായ കുഞ്ഞിരാമൻ നായർ, രാധ. സഞ്ചയനം ഞായറാഴ്ച.

സാറാമ്മ ജേക്കബ്

കൊട്ടാരക്കര: കിഴക്കേത്തെരുവ് മണികെട്ടിയ കിഴക്കേ വീട്ടില്‍ സാറാമ്മ ജേക്കബ് (തങ്കച്ചി- 80) അന്തരിച്ചു.അഞ്ചല്‍ ആനപ്പുഴക്കല്‍ പൂവത്താന്‍കാവില്‍ കുടുംബാംഗമാണ്. സംസ്‌കാരം നാളെ രണ്ടിന് ഹോളി ട്രിനിറ്റി മലങ്കര സിറിയന്‍ കത്തോലിക്കാ ദൈവാലയത്തില്‍. ഭര്‍ത്താവ്: പരേതനായ കെ. ഒ. ജേക്കബ്. മക്കള്‍: ജോജി ജേക്കബ് (റിട്ട. ഹെഡ്മാസ്റ്റര്‍, സെന്‍റ് മേരീസ് എച്ച്എസ് ) ജിജി, ബിജി, അജി. മരുമക്കള്‍: ആലീസ് ബീന അലക്‌സ്, (റിട്ട. ഹയര്‍ സെക്കന്‍ഡറി അധ്യാപിക, സെന്‍റ് മേരീസ് എച്ച്എസ്എസ്) സാം (സാംസ് ബേക്കേഴ്‌സ് അഞ്ചല്‍), പരേതനായ കുര്യന്‍ മാത്തന്‍ (കുര്യോട്ട്, പത്തനാപുരം) കോശി മാത്യു (പവ്വത്തില്‍, ഓമല്ലൂര്‍).

പി.ജെ. ഉമ്മൻ

ആഞ്ഞിലിത്താനം: കൊച്ചിയിൽ പൂവക്കാല നടുവിലേമുറിയിൽ പരേതരായ പി.എം.ജോണിന്‍റെയും ഏലിയാമ്മയുടെയും മകൻ പി.ജെ.ഉമ്മൻ (ജോയി - 81) മുംബൈയിൽ അന്തരിച്ചു. സംസ്‌കാരം നാളെ ഒന്പതിന് ഭവനത്തിലെയും ആഞ്ഞിലിത്താനം ഐപിസി ഹാളിലെയും ശുശ്രൂഷയ്ക്ക് ശേഷം 12.30 ന് സഭാ സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ ഉമ്മൻ. മക്കൾ: ബ്ലസൻ, ബെന്നി. മരുമക്കൾ: ഷൈനി, നിമ്മി. ഐപിസി മുൻ ജനറൽ പ്രസിഡന്‍റ് പാസ്റ്റർ ജേക്കബ് ജോണിന്‍റെയും ചങ്ങനാശേരി സെന്‍റർ പാസ്റ്റർ റോയി പൂവക്കാലയുടെയും സഹോദരനാണ്.

എലിസബേത്ത് ജോർജ്

പത്തനംതിട്ട: മാക്കാംകുന്ന് കിഴക്കേടത്ത് തൈപറമ്പിൽ (മണ്ണിൽ) എലിസബേത്ത് ജോർജ് (പിച്ചമ്മ- 87) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിനു മാക്കാംകുന്ന് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ കത്തീഡ്രലിൽ . പരേത നല്ലാനിക്കുന്ന് വടക്കത്തറ കാഞ്ഞിരവേലിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ ജോർജ് വർഗീസ്. മക്കൾ : സെൻ ജോർജ്, സിസി ജോർജ് (ദുബായ്). മരുമക്കൾ : വിജി സെൻ വെട്ടിക്കൂട്ടത്തിൽ ഊന്നുകൽ, തേവലക്കര വടക്കേപുത്തൻവീട്ടിൽ ചെറിയാൻ പി. അലക്സ്‌ (ദുബായ്).

മേരിക്കുട്ടി ജോൺ

മൈലാടി: തത്തക്കാട് പുളിക്കൽ മേരിക്കുട്ടി ജോൺ (88) അന്തരിച്ചു. സംസ്കാരം നാളെ 9.30ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം നെടുംകുന്നം സെന്‍റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയിൽ. പരേത വെരൂർ കോന്നോത്ത് കുടുംബാംഗം. ഭർത്താവ്: പരേതനായ പി.ജെ.ജോൺ. മക്കൾ: റോയ് (കോൺട്രാക്ടർ), റെജി( ദീപിക ഏജന്‍റ്, കാനം), റാണി, റെസിൽ (ഫ്രീ ലാൻസ് ഫോട്ടോഗ്രാഫർ), ടിറ്റി (ടീച്ചർ, സെന്‍റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കുറുമ്പനാടം). മരുമക്കൾ: സൂസമ്മ പാലാത്ര തുരുത്തി, ഷൈനി മാറാട്ടുകളം കടമാൻചിറ, ടി.ജെ. ജോണി തട്ടാരപ്പള്ളി തെങ്ങണ, ജാൻസി മാറാട്ടുകളം ചെത്തിപ്പുഴ (ലിറിക്സാ ബ്യൂട്ടി സലൂൺ മൈലാടി), ഷൈജു കോലത്ത് പടവിൽ കണ്ണവട്ട (ഓസോൺ കംപ്യൂട്ടേഴ്സ് കുരിശുമൂട്). മൃതദേഹം ഇന്ന് വൈകിട്ട് അഞ്ചിന് വസതിയിൽ കൊണ്ടുവരും.

ഫാ.തോമസ് ശ്രാമ്പിക്കല്‍

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാംഗവും വടവാതൂര്‍ സെമിനാരി മുന്‍ റെക്ടറുമായിരുന്ന ഫാ.തോമസ് ശ്രാമ്പിക്കല്‍ (86) അന്തരിച്ചു. സംസ്‌കാരം പിന്നീട് പുളിങ്കുന്ന് സെന്‍റ് മേരീസ് ഫൊറോന പള്ളിയില്‍. പുളിങ്കുന്ന് ശ്രാമ്പിക്കല്‍ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. 1967 സെപ്റ്റംബര്‍ 21ന് പൗരോഹിത്യം സ്വീകരിച്ചു. അമ്പൂരി ഫൊറോന പള്ളിയില്‍ അസിസ്റ്റന്‍റ് വികാരി, പാറേല്‍ പെറ്റി സെമിനാരി അധ്യാപകന്‍, മാങ്ങാനം എംഒസി പ്രിന്‍സിപ്പല്‍, കുറിച്ചി സെമിനാരി റെക്ടര്‍, തൃശൂര്‍ മേരിമാതാ സെമിനാരി പ്രഫസര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു.

ഏലിക്കുട്ടി ജോസഫ്

ആയാംകുടി: കമ്മാത്തുരുത്തേല്‍ ഏലിക്കുട്ടി ജോസഫ് (91) അന്തരിച്ചു. സംസ്‌കാരം നാളെ 10.30 ന് ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്‍റെ കാര്‍മികത്വത്തില്‍ ആയാംകുടി മലപ്പുറം സെന്‍റ് തെരേസാസ് പള്ളിയില്‍. ഭർത്താവ്: പരേതനായ ജോസഫ്. മക്കള്‍: ലീലാമ്മ ജോര്‍ജ് അങ്ങാടിയാത്ത്, സിസ്റ്റര്‍ വത്സമ്മ ജോസഫ് (ഫ്രാന്‍സീസ്‌കന്‍ സിസ്റ്റേഴ്സ്, ബ്രസീല്‍), ഗ്രേസി ജോസ് കൊക്കില്‍ തട്ടില്‍ തൃശൂര്‍, ജെസി ജോണ്‍സണ്‍ തൊടുപുഴ (സ്വിറ്റ്‌സര്‍ലൻഡ്), ഷാജി ജോസഫ് (ഗ്ലാസ്‌ക്കോ, യുകെ), പരേതയായ സിസ്റ്റര്‍ മേഴ്‌സി ജോസഫ് (ഫ്രാന്‍സീസ്‌കന്‍ സിസ്റ്റേഴ്സ്). മരുമക്കള്‍: ജോസ് കൊക്കില്‍ തട്ടില്‍ തൃശൂര്‍, ജോണ്‍സണ്‍പറത്തലക്കല്‍ തൊടുപുഴ (സ്വിറ്റ്‌സര്‍ലൻഡ്), റെജിമോള്‍ ഷാജി നെടിയകാലയില്‍ നമ്പ്യാകുളം (യുകെ), പരേതനായ ജോര്‍ജ് അങ്ങാടിയാത്ത്.

റവ. കെ. സി. ചാക്കോ ശാസ്ത്രി

കൊല്ലാട് : സിഎസ്ഐ മദ്ധ്യകേരള മഹായിടവക മുതിർന്ന വൈദികൻ കൊല്ലാട് കൈതയിൽ റവ. കെ. സി. ചാക്കോ ശാസ്ത്രി (94) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിനു ബിഷപ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാന്‍റെ മുഖ്യ കാർമികത്വത്തിൽ കൊല്ലാട് സിഎസ്ഐ സെന്‍റ് മിഖായേൽ പള്ളിയിൽ. ഭാര്യ പരേതയായ അന്നമ്മ ചാക്കോ കഞ്ഞിക്കുഴി വടശേരിൽ കുടുംബാംഗം. മക്കൾ: പരേതനായ റവ. ഡോ. ജേക്കബ് ചാക്കോ, തോമസ് ജേക്കബ് കൈതയിൽ (സിയോൺ ഡിജിറ്റൽ സ്റ്റുഡിയോ). മരുമക്കൾ: അന്നമ്മ ജേക്കബ്, മെറീന തോമസ്. പരേതൻ സ്വാതന്ത്ര്യസമരസേനാനിയും, കൂവപ്പള്ളി ആർപ്പൂക്കര, ന്യൂഡൽഹി, കന്നേറ്റി, മുണ്ടിയപ്പള്ളി, ചങ്ങനാശേരി, മസ്കറ്റ്, കാനം, കുറുമ്പനാടം, കൊല്ലാട് എന്നീ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം നാളെ രാവിലെ ഏഴിന് ഭവനത്തിൽ കൊണ്ടുവരും. 12:30ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം മൂന്നു വരെ പള്ളിയിൽ പൊതുദർശനം.

ഫാ. മാത്യു വളവനാൽ

കരിമ്പൻ: ഇടുക്കി രൂപതാംഗമായ ഫാ. മാത്യു വളവനാൽ (63) അന്തരിച്ചു. സംസ്കാര ശുശ്രൂഷ ഇന്ന് രാവിലെ 9.30 ന് മരിയാപുരത്തുള്ള സഹോദരന്‍റെ ഭവനത്തിൽ ആരംഭിക്കും. തുടർന്ന് പൊതുദർശനത്തിനായി മൃതദേഹം മരിയാപുരം സെന്‍റ് മേരീസ് പള്ളിയിൽ എത്തിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്‍റെ മുഖ്യകാർമികത്വത്തിൽ മൃതദേഹം സംസ്കരിക്കും. കരിമ്പൻ വളവനാൽ പരേതരായ തോമസ്- റോസമ്മ ദന്പതികളുടെ മകനാണ്. പൈങ്ങോട്ടൂർ, കരിമണ്ണൂർ, കലൂർ, ആയവന, വെള്ളയാംകുടി എന്നീ ഇടവകകളിൽ സഹവികാരിയായും മുളകരമേട്, രാജമുടി, വെണ്മണി, മാവടി, ബഥേൽ, പാറത്തോട്, ചെമ്പകപ്പാറ, വെള്ളത്തൂവൽ, കഞ്ഞിക്കുഴി, കല്ലാർകുട്ടി, പേഴുംകണ്ടം എന്നീ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോർജ്, മോളി, ആൻസി, സിബി, പരേതരായ ബേബി, സോയിച്ചൻ.

റോസമ്മ ജോസഫ്

വാഴക്കാല: തുരുത്തേപറമ്പ് റോഡ് വരേകാട്ടു വീട്ടിൽ റോസമ്മ ജോസഫ് (79, റിട്ടയേർഡ് ഹൈസ്കൂൾ പ്രധാനധ്യാപിക) അന്തരിച്ചു. മൃതദേഹം ഇന്ന് രണ്ടിന് സ്വവസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ രാവിലെ 10ന് തൃക്കാക്കര വിജോ ഭവൻ സെമിത്തേരിയിൽ. പരേത വാഴൂർ കോയിപ്പുറം കുടുംബാംഗമാണ്. ഭർത്താവ്: പ്രഫസർ വി.ഐ. ജോർജ് (റിട്ടയേർഡ് പ്രിൻസിപ്പൽ ഭാരത് മാതാ കോളജ്). മക്കൾ: നിഖിൽ മാർട്ടിൻ (ക്വസ്റ്റ് ടെക്‌നോപാർക്ക്‌), ശാരിക ജെമി ചെരിപുറം (കാക്കനാട്), ഗോപൻ ജോർജ് (സി -ഡാക് തിരുവനന്തപുരം. മരുമക്കൾ: ജെമി വർഗീസ് (ചെങ്ങളം), മിനു സെബാസ്റ്റ്യൻ (മുണ്ടക്കയം), ദീപ തോമസ് (കുര്യച്ചിറ, തൃശൂർ).

അൽഫോൻസ തോമസ്

കോതമംഗലം: ചേലാട് കൂറ്റപ്പിള്ളിൽ അൽഫോൻസ തോമസ് (75) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കീരംപാറ സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത ചെമ്പകപ്പാറ കോനാട്ട് കുടുംബാംഗമാണ്. ഭർത്താവ്: കെ.എം. തോമസ് (റിട്ട. സെക്രട്ടറി, കോതമംഗലം മാർക്കറ്റിംഗ് സൊസൈറ്റി).മക്കൾ: ബൈജു, സൈജു (ഇരുവരും എയർടെക് എൻജിനിയർമാർ, ട്രിച്ചി), ജിൻസൻ (യുകെ). മരുമക്കൾ: സിന്ധു തെക്കേപ്പുറത്ത് മാലിൽ മുളന്തുരുത്തി, സോളി ചെമ്മലയിൽ രാമല്ലൂർ, ലിജി ചെറുപറമ്പിൽ കൊടുവള്ളി.

അന്നക്കുട്ടി

ഇലഞ്ഞി: ആലപുരം പുതുശേരി പുത്തൻപുരയിൽ (ഇല്ലിക്കൽ) അന്നക്കുട്ടി (96) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ഇലഞ്ഞി സെന്‍റ് പീറ്റേഴ്സ് ആൻഡ് പോൾസ് ഫൊറോന പള്ളിയിൽ. പരേത അറുനൂറ്റിമംഗലം വരീയ്ക്കൽ കുടുംബാംഗമാണ്. ഭർത്താവ്: മത്തായി. മക്കൾ: മേരി, ചിന്നമ്മ, റോസമ്മ, സിസ്റ്റർ ഇസബെൽ, സിസ്റ്റർ നിഷ (സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി കോൽക്കത്ത), പരേതനായ ജോസ്, ബെന്നി. മരുമക്കൾ: പരേതനായ ജോസഫ് നെടുമ്പാറപുറം മോനിപ്പള്ളി, പരേതനായ ജോസഫ് കുഴിവിള പുത്തൻവീട് വകയാർ, ജോർജ് ചെമ്പനായിൽ കുറവിലങ്ങാട്, മേരി കവളനാൽ മരങ്ങാട്ടുപിള്ളി, പരേതയായ എൽസി അരഞ്ഞാണിയിൽ മോനിപ്പിള്ളി.

സിസ്റ്റർ എൽസ സിഎംസി

തൃശൂർ: സിഎംസി കോണ്‍ഗ്രിഗേഷൻ തൃശൂർ സെന്‍റ് മേരീസ് കോണ്‍വന്‍റ് അംഗവും റിട്ട. അധ്യാപികയുമായ സിസ്റ്റർ എൽസ (എൽസി -86) അന്തരിച്ചു. പാറന്നൂർ തേറാട്ടിൽ ജോണ്‍-ത്രേസ്യ ദന്പതികളുടെ മകളാണ്. 20 വർഷം മധ്യപ്രദേശിലെ വിവിധ മിഷൻ പ്രദേശങ്ങളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്. ബീന (എം.പി), സെന്‍റ് മേരീസ് ഒല്ലൂർ, മണലൂർ, നടത്തറ, സേക്രട്ട് ഹാർട്ട് തൃശൂർ, സേവനാലയം എന്നിവിടങ്ങളിൽ സുപ്പീരിയർ ആയിരുന്നു. വേലുപ്പാടം, ചൂണ്ടൽ, കോട്ടപ്പടി, സെന്‍റ് ആൻസ് തൃശൂർ, സെന്‍റ് ജോണ്‍സ് കുരിയച്ചിറ, ചിയ്യാരം, മരീന ഹോം ചൂണ്ടൽ, സെന്‍റ്. മേരിസ് തൃശൂർ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ജോസ്

രാമവർമപുരം: തൃശൂർ സെന്‍റ് തോമസ് കോളജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം റിട്ട. പ്രഫസർ റോയൽ സ്ട്രീറ്റിൽ മുട്ടത്ത് കുരിയാക്കു മകൻ ജോസ് (69) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ചേറൂർ വിജയപുരം സെന്‍റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളിയിൽ. ഭാര്യ: ഡോ. ഷെർളി സെബാസ്റ്റ്യൻ (റിട്ട. പ്രഫസർ, സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം, വിമല കോളജ്, തൃശൂർ). മക്കൾ: ഫെനിൽ (റീജിയണൽ മാനേജർ, ഓഷ്യൻ), ഡോണി (സീനിയർ റിസർച്ച് എൻജിനീയർ, ഐഐടി മദ്രാസ്). മരുമക്കൾ: അമൃത (ഐഐടി, പാലക്കാട്), ജോസഫ് (അസിസ്റ്റന്‍റ് പ്രഫസർ, ജീഇസി, പാലക്കാട്).

ഡോ. വി.കെ. ജമാല്‍

വടകര: മുന്‍ എംഇഎസ് സ്റ്റേറ്റ് സെക്രട്ടറിയും എംഇഎസ് കോളജ് വടകരയുടെ ചെയര്‍മാനുമായ ഡോ. വി.കെ. ജമാല്‍ (79) അന്തരിച്ചു. തച്ചന്‍കുന്ന് പരേതരായ വടുവന്‍ മാസ്റ്ററുടെയും കൊളാരി അയിഷുവിന്‍റെയും മകനാണ്. വടകര ആശാ ഹോസ്പിറ്റല്‍ ഡയറക്‌ടര്‍, പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജിലെ ഇഎന്‍ടി കണ്‍സള്‍ട്ടന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ദീര്‍ഘകാലം സര്‍ക്കാര്‍ സര്‍വീസില്‍ വില്ല്യാപ്പള്ളി, മഞ്ചേരി, വടകര ഹോസ്പിറ്റിലുകളില്‍ ജോലി ചെയ്തു. മഞ്ചേരി ഗവ. ഹോസ്പിറ്റലില്‍ നിന്ന് റിട്ടയര്‍ ചെയ്ത ശേഷം വില്യാപ്പള്ളിയില്‍ സ്ഥിരതാമസമാക്കിയ ഡോക്ടര്‍ ജമാല്‍ എംഇഎസ് കോളജ് വടകരയുടെ സ്ഥാപകന്‍ കൂടിയാണ്. വില്യാപ്പള്ളി മുസ്‌ലിം ജമാത്ത്, ഐഎംഎ വടകര എന്നിവയുടെ ഭാരവാഹിയായിരുന്നിട്ടുണ്ട്. ഭാര്യ: കാട്ടൊടി സുഹറ. മക്കള്‍: ജറീഷ് (ഇന്‍റീരിയര്‍ ഡിസൈനര്‍ ), ജസീന, ജംഷീന. മരുമക്കള്‍: റഫിയ, ഡോ. അമീന്‍ ഷാഹിദ് (ചാലിയം), ഡോ. റംഷാദ് (ഖത്തര്‍ ഹമദ് ഹോസ്പിറ്റല്‍). സഹോദരങ്ങള്‍: പൊടിയാടി കുഞ്ഞിപ്പാത്തു, വി.കെ.മജീദ്, പരേതരായ വി.കെ.അബു, വി.കെ.കുഞ്ഞമ്മദ്, സെക്കിയ, നെഫീസ.

പി.ശേഖരൻ അടിയോടി

പുറക്കാട്: റിട്ട. വില്ലേജ് ഓഫീസർ ഷീന നിവാസ് പി. ശേഖരൻ അടിയോടി (82) അന്തരിച്ചു. സിപിഎം മുൻ തിക്കോടി ലോക്കൽ കമ്മിറ്റി അംഗവും പുറക്കാട് ഏ.കൃഷ്ണൻ നായർ സ്മാരക വായനശാലാ സെക്രട്ടറിയുമായിരുന്നു. പരേതരായ തെറ്റത്ത് നാരായണൻ നായരുടെയും പിരാട്ടിക്കണ്ടി മാതു അമ്മയുടെയും മകനാണ്. ഭാര്യ : സൗദാമിനി കല്ലുവളപ്പിൽ. മക്കൾ: എസ്.എൻ.ഷീന (അസി: മാനേജർ കെഎസ്എഫ്ഇ കൊയിലാണ്ടി), എസ്.എൻ. ഷൈനി. (അധ്യാപിക ,ഭജനമഠം സ്കൂൾ, മേലടി), എസ്.എൻ.രമ്യ .(അധ്യാപിക, മേപ്പയ്യൂർ വി എച്ച് എസ് സി ) .മരുമക്കൾ: മുരളി അയ്യപ്പൻ കണ്ടി (ഉളളിയേരി, റിട്ട: എസ്.ഐ കേരള പോലീസ് ), കെ.പി.നിധീഷ് അയനിക്കാട് (റിട്ട: ആർമി, എൻസിസി 30കേരള ബറ്റാലിയൻ), ഷാജു അണേലക്കടവ്(ഹെഡ് അക്കൗണ്ടന്‍റ്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത്). സഹോദരങ്ങൾ: തെറ്റത്ത് മാധവൻ നായർ, രാഘവൻ നായർ, പരേതരായ കുഞ്ഞിരാമൻ നായർ, രാധ. സഞ്ചയനം ഞായറാഴ്ച.

പാട്ടിയമ്മ

പയ്യന്നൂർ: കണ്ടോത്ത് കിസാൻ കൊവ്വൽ മിനി സ്റ്റേഡിയത്തിന് സമീപത്തെ മണക്കാട്ട് വീട്ടിൽ പാട്ടിയമ്മ (102) അന്തരിച്ചു. ഭർത്താവ്: മന്ദ്യൻ കുഞ്ഞമ്പുനായർ. മക്കൾ: ഭാസ്കരൻ (റിട്ട. സെക്രട്ടറി, ആരോഗ്യവകുപ്പ്), സരളദേവി, ജയചന്ദ്രൻ മണക്കാട്ട് (റിട്ട. പ്രിൻസിപ്പൽ ഗവ. ഐടിഐ), പ്രമീള, പരേതരായ രാഘവൻ, ഗംഗാധരൻ. മരുമക്കൾ: ശാന്ത, ഹേമലത (പട്ടുവം, റിട്ട. അധ്യാപിക, ഐഎസ്ഡി സ്‌കൂൾ പയ്യന്നൂർ), ശാന്തി (ചെന്നൈ), കെ.ടി. ഭാസ്കരൻ (ചീമേനി), ഡോ. സി.കെ. ഉഷ (അസോസിയേറ്റ് പ്രഫസർ, തലശേരി ബ്രണ്ണൻ കോളജ്).

സിസ്‌റ്റർ വെസ്‌റ്റീന

കോയന്പത്തൂർ: സിഎംസി ജയറാണി പ്രോവിൻസിലെ ശരവണംപട്ടി വിമൽ ജ്യോതി മഠാംഗമായ സിസ്‌റ്റർ വെസ്‌റ്റീന (91) അന്തരിച്ചു. സംസ്‌കാരം മോൺ. ജോസഫ് ആലപ്പാടന്‍റെ മുഖ്യ കാർമികത്വത്തിൽ ശരവണംപട്ടി വിമൽ ജ്യോതി മഠത്തിൽ നടത്തി. പുതുക്കാട് പുളിക്കൽ പരേതരായ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകളാണ്. തൃശൂർ സേക്രഡ് ഹാർട്ട്, പാവറട്ടി ക്രെസ്റ്റ് കിംഗ്, ചേറൂർ സെന്‍റ് സേവ്യേഴ്‌സ്, കോയമ്പത്തൂർ ആവില, തിരിപ്പൂർ ലിറ്റിൽ ഫ്ളവർ എന്നീ കോൺവന്‍റുകളിൽ അംഗമായും പാലക്കാട് കാണിക്കമാതാ, പാലക്കാട് ജയ് ക്രിസ്റ്റോ, ഇരുമ്പകച്ചോല കാർമ്മൽ ഭവൻ, മണ്ണാർക്കാട് സെന്‍റ് തെരേസാസ് എന്നീ കോൺവന്‍റുകളിൽ സുപ്പീരിയറായും ഇൻഡോറിലെ വിവിധ മിഷൻ പ്രദേശങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോയ്, ജോസഫ്, റോസ്‌ലി, ലില്ലി.

ഡോ. അനന്തപത്മനാഭൻ

കോയമ്പത്തൂർ : മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പരപ്പനാട് കോവിലകം അംഗവും കോയമ്പത്തൂരിലെ പ്രമുഖ ഡോക്ടറുമായ ഡോ. അനന്തപത്മനാഭൻ (82) അന്തരിച്ചു. കോയമ്പത്തൂർ ടാറ്റാബാദ്, ഹാട്ട്കോ കോളനി, 175, 7ാം സ്ട്രീറ്റിലെ താമസക്കാരനായിരുന്നു. കഴിഞ്ഞ 45 വർഷത്തിലേറെയായി ഇദ്ധേഹം കോയമ്പത്തൂരിൽ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞചെലവിൽ മനോരോഗ ചികിത്സ ലഭ്യമാക്കിയിരുന്നു. സംസ്കാരം നാളെരാവിലെ പത്തിന് കോയമ്പത്തൂർ ആവാരംപാളയം ഇലക്ട്രിക് ശ്മശാനത്തിൽ നടക്കും. ഭാര്യ: ഡോ. പാർവതി ആനന്ദ്. മക്കൾ: ശശിരേഖ (ചെന്നൈ), മനോജ് (കോയമ്പത്തൂർ). മരുമക്കൾ: സുരേഷ്, എഞ്ചിലിൻ.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

18-08-2026

പോലീസ് വേഷത്തിൽ മോഹൻലാൽ; അതിമനോഹരം ചിത്രീകരണത്തിന് നിബന്ധനകളോടെ ശബരിമലയിൽ തുടക്കം  

ഹൈക്കോടതി അനുമതി നൽകിയതിനു പിന്നാലെ മോഹൻലാൽ നായകനാകുന്ന അതിമനോഹരം സിനിമയുടെ ചിത്രീകരണം പമ്പയിലും നിലയ്ക്കലിലും ആരംഭിച്ചു. സന്നിധാനം ഉൾപ്പെടുന്ന പെരിയാർ കടുവാ സങ്കേതത്തിന്‍റെ ഭാഗങ്ങളിൽ സിനിമാ ചിത്രീകരണത്തിന് വനംവകുപ്പ് അനുമതി നിഷേധിച്ചിരുന്നു.

തുടർന്ന് അണിയറപ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി നേടുകയായിരുന്നു. പമ്പ, നിലയ്ക്കൽ ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിബന്ധനകളോടെ ചിത്രീകരണം നടത്താൻ കോടതി അനുമതി നൽകുകയായിരുന്നു. ചിത്രീകരണം ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാകരുതെന്നും വനം, വന്യജീവി, പരിസ്ഥിതി എന്നിവയ്ക്ക് യാതൊരു കോട്ടവും ഉണ്ടാകരുതെന്നും കോടതി നിർദേശിച്ചിരുന്നു.

പെരിയാർ ടൈഗർ റിസർവ് മേഖലയിൽ ചിത്രീകരണം അനുവദിക്കാനാകില്ലെന്ന നിലപാടാണ് വനംവകുപ്പ് അധികൃതർ കോടതിയെ അറിയിച്ചിരുന്നത്. അതേസമയം നിബന്ധനകളോടെ ചിത്രീകരണത്തിന് അനുമതി നൽകാമെന്ന് റാന്നി ഡിഎഫ്ഒ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് കോ‌‌ടതി അനുമതി നൽകിയത്.

18-08-2026

പോലീസ് വേഷത്തിൽ മോഹൻലാൽ; അതിമനോഹരം ചിത്രീകരണത്തിന് നിബന്ധനകളോടെ ശബരിമലയിൽ തുടക്കം  

ഹൈക്കോടതി അനുമതി നൽകിയതിനു പിന്നാലെ മോഹൻലാൽ നായകനാകുന്ന അതിമനോഹരം സിനിമയുടെ ചിത്രീകരണം പമ്പയിലും നിലയ്ക്കലിലും ആരംഭിച്ചു. സന്നിധാനം ഉൾപ്പെടുന്ന പെരിയാർ കടുവാ സങ്കേതത്തിന്‍റെ ഭാഗങ്ങളിൽ സിനിമാ ചിത്രീകരണത്തിന് വനംവകുപ്പ് അനുമതി നിഷേധിച്ചിരുന്നു.

തുടർന്ന് അണിയറപ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി നേടുകയായിരുന്നു. പമ്പ, നിലയ്ക്കൽ ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിബന്ധനകളോടെ ചിത്രീകരണം നടത്താൻ കോടതി അനുമതി നൽകുകയായിരുന്നു. ചിത്രീകരണം ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാകരുതെന്നും വനം, വന്യജീവി, പരിസ്ഥിതി എന്നിവയ്ക്ക് യാതൊരു കോട്ടവും ഉണ്ടാകരുതെന്നും കോടതി നിർദേശിച്ചിരുന്നു.

പെരിയാർ ടൈഗർ റിസർവ് മേഖലയിൽ ചിത്രീകരണം അനുവദിക്കാനാകില്ലെന്ന നിലപാടാണ് വനംവകുപ്പ് അധികൃതർ കോടതിയെ അറിയിച്ചിരുന്നത്. അതേസമയം നിബന്ധനകളോടെ ചിത്രീകരണത്തിന് അനുമതി നൽകാമെന്ന് റാന്നി ഡിഎഫ്ഒ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് കോ‌‌ടതി അനുമതി നൽകിയത്.

12-08-2026

'ദേവദാസ്' പുനർജനിക്കുമ്പോൾ: DC റിവ്യൂ

1917ൽ ശരത് ചന്ദ്ര ചട്ടോപാദ്ധ്യായ രചിച്ച പ്രശസ്തമായ ബംഗാളി നോവലാണ് "ദേവദാസ്". ഈ നോവലിനെ ആധാരമാക്കി 1989ൽ മലയാളത്തിൽ ഉൾപ്പെടെ പത്തിൽ പരം ഭാഷകളിലായി മുപ്പതോളം ചലച്ചിത്രങ്ങൾ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. ആ പരമ്പരയിലെ ഒടുവിലെ ചലച്ചിത്രമാണ് ഇപ്പോൾ തിയറ്ററുകളിൽ വിജയകരമായി പ്രദർശിക്കപ്പെട്ടുകൊണ്ടിരിക്കുന്ന "DC" എന്ന തമിഴ് സിനിമ.

പ്രശസ്ത തമിഴ് സംവിധായകൻ ലോകേഷ് കനകരാജും "ഗോദ" സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ വമിഖ ഗബ്ബിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചലച്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അരുൺ മാതേശ്വരനാണ്. അനിരുദ്ധ് രവിചന്ദറിന്‍റെ പശ്ചാത്തല സംഗീതം DCയിൽ എടുത്തുപറയത്തക്കതാണ്.

"ദേവദാസ്" എന്ന ബംഗാളി നോവലിന്‍റെ കഥയുമായി DC എന്ന ചലച്ചിത്രത്തിന് വലിയ സാമ്യങ്ങളില്ല. കഥയ്ക്കപ്പുറം, കഥാപാത്രങ്ങളെയാണ് ചലച്ചിത്രം നോവലിൽനിന്ന് സ്വീകരിച്ചിരിക്കുന്നത്. ദേവദാസ് എന്ന നോവൽ ദുരന്തപര്യവസായിയായ ഒരു പ്രണയകഥയായിരുന്നെങ്കിൽ, DC എന്ന സിനിമ രക്തരൂഷിതമായ ഒരു പ്രതികാരകഥയാണ്.

ക്രൂരനായ ഒരു പോലീസ് ഓഫീസറുടെ നീക്കങ്ങൾ പരാജയപ്പെടുത്താൻ നായകനായ ഗുണ്ടാനേതാവ് നടത്തുന്ന കൈവിട്ട കളികളാണ് ചലച്ചിത്രത്തിന്‍റെ സാരാംശം. നീതിയും നിയമവും നടപ്പാക്കേണ്ടവർ കൊള്ളക്കാരും ക്രൂരൻമാരായ കൊലപാതകികളുമായാൽ അവരെ ഉൻമൂലനം ചെയ്യാൻ ഏതറ്റംവരെയും പോകുന്ന ഹീറോയിസമാണ് ഇവിടെ കയ്യടി നേടുന്നത്. A സർട്ടിഫിക്കറ്റുള്ള പ്രസ്തുത ചലച്ചിത്രം കുടുംബ പ്രേക്ഷകർക്കും കുട്ടികൾക്കും അനുയോജ്യമല്ല.

ഈ ചലച്ചിത്രത്തിന്‍റെ ഒരു സവിശേഷത, അക്രമവും കൊലപാതകങ്ങളും കേവലം ത്രില്ലിനുവേണ്ടി അവതരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ എന്നതിനപ്പുറം, കഥാപാത്രങ്ങളുടെ വൈകാരികതയുടെ പൂർത്തീകരണങ്ങളാണ്. അതിനാൽതന്നെ, ബാക്ക്ഗ്രൗണ്ട് സ്‌കോറുകൾക്ക് ചലച്ചിത്രത്തിൽ ഉടനീളം മറ്റു സിനിമകളിൽ അധികം കാണാത്ത വിധത്തിലുള്ള പ്രാധാന്യമുണ്ട്.

അവിടെയാണ് അനിരുദ്ധിന്‍റെ മ്യൂസിക് ശ്രദ്ധേയമാകുന്നത്. നായകനായി അരങ്ങേറ്റം കുറിച്ച ലോകേഷ് കനകരാജ് (ദേവദാസ്) നടത്തുന്ന ചോര ചിന്തുന്ന താണ്ഡവം, നായികയെ രക്ഷിക്കുന്നതിനു വേണ്ടിയുള്ള നീക്കങ്ങൾ എന്നതിനൊപ്പം പ്രതികാരബുദ്ധിയോടെയുള്ളതുമാണ്. പോലീസ് ഫോഴ്‌സിനെ പൂർണമായും തെറ്റുകാരായും അതേസമയം ഗുണ്ടാ സംഘത്തെ നീതിക്കുവേണ്ടി പൊരുതുന്നവരായും സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നു.

ഒരു സാധാരണക്കാരനെ കൊള്ളയടിച്ച് കൊന്നുതള്ളുന്ന പോലീസ് ഉദ്യോഗസ്ഥരെ അവതരിപ്പിച്ചു തുടങ്ങുന്ന സിനിമ, നിരപരാധികളെ കൊന്നുതള്ളുകയും വേട്ടയാടുകയും ചെയ്യുന്ന പോലീസിനെയാണ് അവസാനംവരെ അവതരിപ്പിക്കുന്നത്. പലപ്പോഴായി അവരെയെല്ലാം കൊന്നൊടുക്കുകയാണ് നായകനും കൂട്ടരും. അത്തരമൊരു സാമൂഹിക സാഹചര്യവും പരിഹാരമെന്ന വിധമുള്ള ഗുണ്ടാ വിളയാട്ടവും കഥയുടെ ഭാഗമാണ്.

ലൈംഗികത്തൊഴിലാളിയായിരുന്ന ചന്ദ്രയ്ക്കു (വമിഖ ഗബ്ബി) വേണ്ടിയാണ് കൊലപാതകങ്ങളിൽ ഏറിയ പങ്കും. കുറഞ്ഞ സമയം കൊണ്ട് പ്രണയത്തിന് സമാനമായ വൈകാരികബന്ധം ദേവദാസിനുണ്ടായ പാർവതിയുടെ (സഞ്ജന കൃഷ്ണമൂർത്തി) നിഷ്ഠൂരമായ കൊലപാതകത്തിനുള്ള മറുപടികൂടിയായാണ് ആ പ്രതികാരം.

40 വർഷങ്ങൾക്കു മുമ്പ് എഴുതപ്പെട്ട 'ദേവദാസി'ലെ പ്രധാന കഥാപാത്രങ്ങളെ പോലീസും ഗാങ്സ്റ്ററുകളും നിറഞ്ഞ ആധുനിക ലോകത്തിലേക്ക് മാറ്റിപ്രതിഷ്ഠിക്കുകയാണ് ഈ ചിത്രം ചെയ്യുന്നത്. തന്‍റെ ആദ്യ ചിത്രമായ 'റോക്കി'യിലൂടെ പ്രേക്ഷകർക്ക് നൽകിയ പ്രതീക്ഷകൾ അരുൺ മാതേശ്വരൻ ഇവിടെയും നിലനിർത്തുന്നുണ്ട്.
ഇതിലെ ദേവദാസ് തന്‍റെ ലക്ഷ്യങ്ങൾക്കുവേണ്ടി പോരാടുന്ന, ഒരു ഗാങ്സ്റ്റർ ആണ്.

ചിത്രത്തിലെ മറ്റു ചില കഥാപാത്രങ്ങളും വളരെ ശ്രദ്ധേയമാണ്. വൈകാരികമായ ചില അച്ഛൻ കഥാപാത്രങ്ങളും ചിത്രത്തിലുണ്ട് - മകനുമായി സംസാരമില്ലാത്ത ഒരു പിതാവ്; മകന് മികച്ച വിദ്യാഭ്യാസം നൽകാൻ ആഗ്രഹിക്കുകയും എന്നാൽ ക്രൂരന്മാരായ പോലീസുകാരാൽ കൊല്ലപ്പെടുകയും ചെയ്യുന്ന മറ്റൊരു പിതാവ്; കുടുംബത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുമ്പോഴും അതിനുകഴിയാതെ പോകുന്ന വേറൊരു പിതാവ്. കഥയുടെ ആദ്യന്തം ഇത്തരം കഥാപാത്രങ്ങളിലൂടെ വൈകാരികതകൾ നിലനിർത്താൻ സംവിധായകനും സഹ രചയിതാവായ ഫ്രാങ്ക്ളിൻ ജേക്കബിനും കഴിഞ്ഞിട്ടുണ്ട്.

വെല്ലൂർ, ഗോപിചെട്ടിപ്പാളയം, സത്യമംഗലം, ഈറോഡ്, ചെന്നൈ എന്നിവിടങ്ങളിലൂടെ വേഗത്തിൽ സഞ്ചരിക്കുന്ന ചിത്രത്തിന്‍റെ തുടക്കം വളരെ സ്ലോ ആണ്. കഥയിലേക്ക് ഇറങ്ങുന്നതിനുമുമ്പ് കഥയുടെ പശ്ചാത്തലം മനസിലാക്കാൻ കാഴ്ചക്കാർ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്നു. എന്നാൽ നർത്തകിയായ പാർവതി എന്ന കഥാപാത്രത്തിന്‍റെ വരവോടെ ചിത്രം വൈകാരികമായ അടിത്തറ ഉറപ്പിക്കുന്നു.

അവിടെനിന്ന്, 'ഒരു കാര്യം കൂടി ചെയ്യണം' എന്ന വാശിയിൽ ദേവദാസും സംഘവും തങ്ങളുടെ അതിജീവനം വീണ്ടുംവീണ്ടും അപകടത്തിലാക്കുന്ന ആവർത്തന സ്വഭാവത്തിലേക്ക് കഥ വീഴുന്നുണ്ട്. എങ്കിലും, രണ്ടാം പകുതിയിൽ ചിത്രം കാഴ്ചക്കാരെ പിടിച്ചിരുത്തുന്നു.

തിരക്കഥയുടെ ക്ലാരിറ്റിയാണ് 'ഡിസി'യുടെ ഒരു പ്രധാന കരുത്ത്. കഥാപാത്രങ്ങളെ വെറുതെ ഒരു സീനിൽനിന്ന് അടുത്തതിലേക്ക് നയിക്കുകയല്ല തിരക്കഥ ചെയ്യുന്നത്; മറിച്ച് അവർ എന്തുകൊണ്ട് അത്തരം തീരുമാനങ്ങൾ എടുക്കുന്നു എന്ന് വ്യക്തമാക്കുക കൂടി ചെയ്യുന്നു. എന്തുകൊണ്ടാണ് പാർവതി തികച്ചും അപരിചിതനായ ഒരാളോട് ഇത്ര പെട്ടെന്ന് മനസ് തുറക്കുന്നത്? സ്വന്തം ജീവൻ അപകടത്തിലാക്കി ദാസ് എന്തിനാണ് ചന്ദ്രയെ സഹായിക്കുന്നത്? അപകട സാധ്യതകൾ അറിഞ്ഞിട്ടും ചന്ദ്ര എന്തുകൊണ്ടാണ് അവനോടൊപ്പം നിൽക്കാൻ തീരുമാനിക്കുന്നത്? ദാസിന് എല്ലാം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടുകൂടേ? ഈ ചോദ്യങ്ങൾക്കെല്ലാം തൃപ്തികരമായ ഉത്തരങ്ങൾ കഥയിൽ ലഭിക്കുന്നുണ്ട്. മുമ്പ് നടന്ന കാര്യങ്ങളുടെ ഓർമ്മപ്പെടുത്തലുകളും ശ്രദ്ധാപൂർവ്വം ഉൾപ്പെടുത്തിയ വഴിത്തിരിവുകളും ഓരോ വൈകാരിക നിമിഷത്തിനും കഥാപരമായ വ്യക്തത നൽകുന്നു.

ദേവദാസിനെ പിന്തുടരുന്ന ഭോജ്‌രാജ് എന്ന പോലീസ് ഓഫീസർ കഥാപാത്രത്തിന് കുറച്ചുകൂടി ശക്തമായ ഒരു പശ്ചാത്തലം ആവശ്യമായിരുന്നു.
എന്നാൽ ഇത്തരം പോരായ്മകൾ ചലച്ചിത്രത്തിന്‍റെ ആസ്വാദ്യതയുടെ കാര്യത്തിൽ വലിയ വിഷയമാകുന്നില്ല. അനിരുദ്ധ് രവിചന്ദറിന്‍റെ പശ്ചാത്തലസംഗീതം ചിത്രത്തിന് വലിയ ഊർജമാണ് നൽകുന്നത് (ചില രംഗങ്ങളിൽ അത് അല്പം മുഴച്ചുനിൽക്കുന്നുണ്ടെങ്കിലും). സാങ്കേതികമായി മോശമില്ലാത്ത നിലവാരം പുലർത്തുന്ന ഈ ചിത്രത്തെ ഒരു ആക്ഷൻ ത്രില്ലറാക്കി മാറ്റുന്നതിൽ സംഗീതം നിർണായക പങ്കുവഹിക്കുന്നു.

ഈ ചലച്ചിത്രം പ്രേക്ഷകർക്ക് നൽകുന്ന ആത്യന്തികമായ സന്ദേശം എന്ത് എന്നൊരു ചോദ്യം സ്വാഭാവികമായി ഉയരുന്ന ഒന്നാണ്. എണ്ണമറ്റ കൊലപാതകങ്ങൾ ചെയ്തതിനുശേഷം നായകനും നായികയ്ക്കും സ്വസ്ഥമായ ഒരു ജീവിതം സാധ്യമാകുമോ എന്ന കാഴ്ചക്കാരുടെ സംശയത്തിന് ചലച്ചിത്രത്തിന്‍റെ ക്ലൈമാക്സ് ഉത്തരം നൽകുന്നില്ല. പോലീസ് ഫോഴ്‌സ് എന്നാൽ വെറും വില്ലൻമാർ എന്ന ആഖ്യാനവും റിയലിസ്‌റ്റിക് അല്ല. ഇത്തരത്തിൽ ഇപ്രകാരമൊരു ചലച്ചിത്രം സമൂഹത്തിന് നൽകുന്ന സന്ദേശം ഗുണകരമെന്ന് കരുതാനുമാകില്ല. ഇക്കാരണങ്ങളാൽ, വിവേചന ബുദ്ധിയോടെ കാഴ്ചയ്ക്ക് തെരഞ്ഞെടുക്കേണ്ട ഒരു ത്രില്ലർ ചലച്ചിത്രമാണ് DC.

10-08-2026

വിസ്മയത്തുടക്കം!

ഒരു മോഹന്‍ലാല്‍ സിനിമ-അതാണു ജൂഡ് ആന്തണി ജോസഫിന്‍റെ എക്കാലത്തെയും വമ്പന്‍ സ്വപ്‌നം. അതിലേക്കുള്ള യാത്രയുടെ ആരംഭമാണ് മകള്‍ വിസ്മയ പ്രധാന വേഷത്തിലെത്തുന്ന ‘തുടക്ക’ത്തിലെ മോഹന്‍ലാലിന്‍റെ കാമിയോ കഥാപാത്രം.

നിർമാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെ മകന്‍ ആശിഷ് ജോ ആന്‍റണിയും നിര്‍ണായക വേഷത്തിലെത്തുന്നു. കുടുംബത്തിലുണ്ടാകുന്ന ഒരു വലിയ പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്നു പറയുന്ന ഫാമിലി ഡ്രാമ ത്രില്ലറാണിത്. ജൂഡ് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.

‘തുടക്കം’ സംഭവിച്ചത്..?

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

18-08-2026

ഫോമാ സതേൺ റീജിയൺ കരുത്തുറ്റ യുവ നേതൃത്വം; റീജിയണൽ വൈസ് പ്രസിഡന്‍റായി മിഖായേൽ ജോയിക്ക് ഉജ്വല വിജയം

ഹൂസ്റ്റൺ: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമാ) സതേൺ റീജിയൺ റീജിയണൽ വൈസ് പ്രസിഡന്‍റ് (ആർവിപി) സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മിഖായേൽ ജോയ് (മിക്കി) മിന്നും വിജയം നേടി.

വാശിയേറിയ മത്സരത്തിനൊടുവിൽ 65 ശതമാനം വോട്ടുകൾ നേടിയാണ് മിഖായേൽ ജോയ് വിജയം കരസ്ഥമാക്കിയത്. സതേൺ റീജിയണിലെ അംഗങ്ങളുടെയും പ്രവർത്തകരുടെയും ശക്തമായ പിന്തുണയും വിശ്വാസവുമാണ് ഈ വിജയത്തിന് അടിത്തറയായത്.

വിജയത്തിന് പിന്നാലെ പ്രതികരിച്ച മിഖായേൽ ജോയ്, തനിക്ക് വോട്ട് ചെയ്ത എല്ലാ അംഗങ്ങൾക്കും പിന്തുണ നൽകിയ സുഹൃത്തുക്കൾക്കും പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

സതേൺ റീജിയണിലെ എല്ലാ അംഗങ്ങളെയും ഒരുമിച്ച് അണിനിരത്തി, സംഘടനയുടെ വളർച്ചയ്ക്കും അംഗങ്ങളുടെ ക്ഷേമത്തിനുമായി സുതാര്യവും സജീവവുമായ പ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഹൂസ്റ്റണിലെ യുവനിരയിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളായ തോമസ് ജോർജ് (സഞ്ജു), ക്രിസ്റ്റഫർ ജോർജ് എന്നിവർ ഫോമാ നാഷണൽ കമ്മിറ്റി അംഗങ്ങളായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് സംഘടനാ പ്രവർത്തകരും വിവിധ അസോസിയേഷനുകളുടെ പ്രതിനിധികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ആശംസകൾ നേർന്നു.

പുതിയ നേതൃത്വത്തിന് കീഴിൽ ഫോമാ സതേൺ റീജിയൺ കൂടുതൽ ശക്തമായ പ്രവർത്തനങ്ങളുമായി മുന്നേറുമെന്നും, അംഗങ്ങളുടെ ഐക്യത്തിനും സംഘടനയുടെ പുരോഗതിക്കും പുതിയ നേതൃത്വം കൂടുതൽ ഊർജം പകരുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.

യുവതലമുറയെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൂടുതൽ സജീവമായി കൊണ്ടുവരുന്നതിനും അവരുടെ കഴിവുകളും നേതൃത്വശേഷിയും പ്രയോജനപ്പെടുത്തുന്നതിനുമായി നിരവധി കർമ്മപരിപാടികൾ ആവിഷ്കരിക്കുമെന്ന് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ അറിയിച്ചു.

18-08-2026

അബുദാബി മാർത്തോമ്മാ ഇടവക റിവൈവൽ മീറ്റിംഗ് 22ന്

അബുദാബി: മാര്‍ത്തോമ്മാ ഇടവകയിലെ സീനിയര്‍ സിറ്റിസൺ ഫെല്ലോഷിപ്പ്, ഇടവക മിഷൻ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ഒരുക്കുന്ന റിവൈവൽ മീറ്റിംഗ് ശനിയാഴ്ച രാത്രി 7.45ന് മുസഫ ദേവാലയത്തില്‍ നടക്കും.

പ്രമുഖ കണ്‍വെന്‍ഷന്‍ പ്രസംഗികനും മിഷന്‍ ഇന്ത്യയുടെ സ്ഥാപക അധ്യക്ഷനുമായ ഡോ. ജോർജ് ചെറിയാൻ മുഖ്യസന്ദേശം നൽകും. "ഇടവക, ക്രിസ്തുവിന്‍റെ ആത്മാവിനാല്‍ ഐക്യപ്പെട്ട കുടുംബം' എന്നതാണ് ചിന്താവിഷയം.

വികാരി റവ. ജിജോ സി. ദാനിയേലിന്‍റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സഹവികാരി റവ. ബിജോ എം. തോമസ് ആശംസപ്രസംഗം നടത്തും. സീനിയർ സിറ്റിസൺ ഫെൽലോഷിപ്പിന്‍റെയും ഇടവക മിഷന്‍റെയും സംയുക്ത ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

18-08-2026

ഫോമാ സതേൺ റീജിയൺ കരുത്തുറ്റ യുവ നേതൃത്വം; റീജിയണൽ വൈസ് പ്രസിഡന്‍റായി മിഖായേൽ ജോയിക്ക് ഉജ്വല വിജയം

ഹൂസ്റ്റൺ: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമാ) സതേൺ റീജിയൺ റീജിയണൽ വൈസ് പ്രസിഡന്‍റ് (ആർവിപി) സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മിഖായേൽ ജോയ് (മിക്കി) മിന്നും വിജയം നേടി.

വാശിയേറിയ മത്സരത്തിനൊടുവിൽ 65 ശതമാനം വോട്ടുകൾ നേടിയാണ് മിഖായേൽ ജോയ് വിജയം കരസ്ഥമാക്കിയത്. സതേൺ റീജിയണിലെ അംഗങ്ങളുടെയും പ്രവർത്തകരുടെയും ശക്തമായ പിന്തുണയും വിശ്വാസവുമാണ് ഈ വിജയത്തിന് അടിത്തറയായത്.

വിജയത്തിന് പിന്നാലെ പ്രതികരിച്ച മിഖായേൽ ജോയ്, തനിക്ക് വോട്ട് ചെയ്ത എല്ലാ അംഗങ്ങൾക്കും പിന്തുണ നൽകിയ സുഹൃത്തുക്കൾക്കും പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

സതേൺ റീജിയണിലെ എല്ലാ അംഗങ്ങളെയും ഒരുമിച്ച് അണിനിരത്തി, സംഘടനയുടെ വളർച്ചയ്ക്കും അംഗങ്ങളുടെ ക്ഷേമത്തിനുമായി സുതാര്യവും സജീവവുമായ പ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഹൂസ്റ്റണിലെ യുവനിരയിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളായ തോമസ് ജോർജ് (സഞ്ജു), ക്രിസ്റ്റഫർ ജോർജ് എന്നിവർ ഫോമാ നാഷണൽ കമ്മിറ്റി അംഗങ്ങളായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് സംഘടനാ പ്രവർത്തകരും വിവിധ അസോസിയേഷനുകളുടെ പ്രതിനിധികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ആശംസകൾ നേർന്നു.

പുതിയ നേതൃത്വത്തിന് കീഴിൽ ഫോമാ സതേൺ റീജിയൺ കൂടുതൽ ശക്തമായ പ്രവർത്തനങ്ങളുമായി മുന്നേറുമെന്നും, അംഗങ്ങളുടെ ഐക്യത്തിനും സംഘടനയുടെ പുരോഗതിക്കും പുതിയ നേതൃത്വം കൂടുതൽ ഊർജം പകരുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.

യുവതലമുറയെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൂടുതൽ സജീവമായി കൊണ്ടുവരുന്നതിനും അവരുടെ കഴിവുകളും നേതൃത്വശേഷിയും പ്രയോജനപ്പെടുത്തുന്നതിനുമായി നിരവധി കർമ്മപരിപാടികൾ ആവിഷ്കരിക്കുമെന്ന് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ അറിയിച്ചു.

18-08-2026

ഫ്രാങ്ക്ഫർട്ട് കേരള സമാജം ഓണാഘോഷം സെപ്റ്റംബർ അഞ്ചിന്

ഫ്രാങ്ക്ഫർട്ട്: മലയാളികളുടെ ഗൃഹാതുര സ്മരണകളുമായി ജർമനിയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയിലൊന്നായ കേരള സമാജം ഫ്രാങ്ക്ഫർട്ടിന്‍റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണം ഫ്രാങ്ക്ഫർട്ടിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ സമാജം അംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ആഘോഷിക്കുന്നു.

സെപ്റ്റംബർ അഞ്ചിന് ഫ്രാങ്ക്ഫർട്ട് സാൽബാവു ബോൺഹൈമിൽ (Adresse: Arnsburger Str. 24, 60385 Frankfurt am Main) 11.30ന് ഓണസദ്യയോടുകൂടി ഓണാഘോഷ പരിപാടികൾ ആരംഭിക്കും. ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഷുചിത കിഷോർ മുഖ്യാതിഥിയായിരിക്കും.

തുടർന്ന് ഫ്രാങ്ക്ഫർട്ട് കേരള സമാജം മലയാളം സ്കൂളിലെ കുട്ടികളും പ്രതിഭാശാലിയായ കലാകാരികളും കലാകാരന്മാരും ഒത്തുചേർന്നു, ഓണത്തെ ആസ്പദമാക്കിയുള്ള ലഘു നാടകവും കേരളത്തിന്റെ തനതു കലയായ തിരുവാതിരകളിയും കൂടാതെ, സംഘനൃത്തങ്ങൾ, ശാസ്ത്രീയനൃത്തങ്ങൾ തുടങ്ങിയവ അവതരിപ്പിക്കപ്പെടുന്നതോടൊപ്പം ഓണപ്പാട്ടുകളും തുടർന്ന് തംബോലയും ഉണ്ടായിരിക്കും.

കേരള സമാജം ഫ്രാങ്ക്ഫർട്ട് മലയാളം സ്കൂളിലെ കൊച്ചു കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്തു മാസികയുടെ പ്രകാശനവും നടക്കും. പുതിയ തലമുറയും പഴയ തലമുറയും കൈകോർത്തു നടത്തപ്പെടുന്ന ഈ ആഘോഷ വേളയിൽ എല്ലാവരും കേരളീയ വേഷമണിഞ്ഞ് പങ്കുചേരുവാന്‍ കേരള സമാജം ഭാരവാഹികൾ സ്നേഹപൂര്‍വം ക്ഷണിക്കുന്നു.

പരിപാടിയിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ പൂർണമായും ഓൺലെെനിലാണ് ലഭ്യമാക്കിയിരിക്കുന്നത്. പരിപാടികൾ നടക്കുന്ന ഹാളിൽ ടിക്കറ്റ് വില്പന ഉണ്ടായിരിക്കുന്നതല്ലന്ന് സമാജം പ്രത്യേകം അറിയിച്ചു.

ടിക്കറ്റുകൾ വാങ്ങുന്നതിനായി താഴെ കാണുന്ന ലിങ്ക് പിന്തുടരുക. https://keralasamajam-frankfurt.com/events/ksf-onam-2026

ഡിപിൻ പോൾ (പ്രസിഡന്‍റ്), ഹരീഷ് പിള്ള (സെക്രട്ടറി), രതീഷ് മേടമേൽ (ട്രഷറർ), കമ്മിറ്റിയംഗങ്ങളായ, റെജീന ജയറാം, ബിന്നി തോമസ്, അജു സാം, ഷൈജു വർഗീസ്, ജിബിൻ എം. ജോൺ (ഓഡിറ്റർ) എന്നിവരാണ് കേരള സമാജം ഫ്രാങ്ക്ഫർട്ടിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.

കൂടുതൽ വിവരങ്ങള്‍ക്ക്: Email: [email protected], Facebook: https://www.facebook.com/keralasamajam.frankfurt.1/.

17-08-2026

ഡാർവിനിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ച് ഐഒസി

ഡാർവിൻ: ഓസ്ട്രേലിയയിലെ ഡാർവിനിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (ഐഒസി) കേരള ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ 80-ാമത് ഇന്ത്യൻ സ്വാതന്ത്ര്യം ദിനം വിപുലമായി ആഘോഷിച്ചു. ഡാർവിനിൽ ഉണ്ടോലിയ ഗാർഡൻ ടിവിയിൽ നടന്ന പരിപാടിയിൽ നോർത്തേൺ ടെറിട്ടറി സ്റ്റേറ്റ് പ്രസിഡന്‍റ് പോൾ പറോക്കാരൻ പതാക ഉയർത്തി.

അതിനുശേഷം നടന്ന പുതുയോഹം ജിൻസൺ ചാൾസ് നിർവഹിച്ചു. ഈ അവസരത്തിൽ റോയൽ ഡാർവിൻ ഹോസ്പിറ്റലിൽ 20 വർഷമായി നഴ്സായി ജോലിയിലുള്ള ലൈസ ബേബി, എലിസബത്ത് ലിജു, നൈസി ബെന്നി, ബേബി കുര്യൻ എന്നിവർക്കു മൊമന്‍റോ നൽകി ആദരിച്ചു.

 

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

18-08-2026

ചെറുപ്പക്കാരിലെ ഹൃദയാഘാത സാധ്യ‌തകൾ

 

 എത്രയായാലും അറ്റാക്കിനു പിന്നിലെ ആപത്ഘടകങ്ങളുടെയും രോഗലക്ഷണങ്ങളുടെയും അഭാവവും അതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളും ഇപ്പോഴും നിലനിൽക്കുന്നു. ശാരീരിക ഫിറ്റ്നസുള്ളവരിൽ പെട്ടെന്നുണ്ടാകുന്ന അറ്റാക്കിന്‍റെ തോത് എട്ടു വർഷം കൊണ്ട് (2006-2014) 11ൽ നിന്ന് 27 ശതമാനമായി ഉയർന്നെന്ന് സിഡ്നി യൂണിവേഴ്സിറ്റിയിൽ നടന്ന പഠനം സ്ഥിരീകരിക്കുന്നു.

ഹൃദയധമനികളിൽ കൊഴുപ്പുനിക്ഷേപം

ചെറുപ്പക്കാരായ പുരുഷന്മാരിലും സ്ത്രീകളിലും അപ്രതീക്ഷിതമായി ഹൃദയധമനികളിൽ കൊഴുപ്പുനിക്ഷേപം (പ്ലാക്ക്) ഉണ്ടാകുന്നു. ഹൃദ്രോഗത്തിലേക്കു നയിക്കുന്ന പുതിയ ട്രിഗറുകളെ കണ്ടുപിടിക്കേണ്ടതിന്‍റെ അനിവാര്യത പ്രസക്തമാകുന്നു.

ബ്ലോക്കില്ലാതെയും ഹൃദയാഘാതം!

ഹൃദയധമനികളിൽ കാര്യമായ ബ്ലോക്കില്ലാതെയും ഹൃദയാഘാതം ഉണ്ടാകാം എന്ന തിരിച്ചറിവ് പ്രബലമാകുന്നു. ഈ അവസ്ഥയെ ‘മിനോക്ക’ എന്നു പറയുന്നു. അഞ്ച്, ആറ് ശതമാനം ആൾക്കാരിലാണ് ഇപ്രകാരം അറ്റാക്കുണ്ടാകുന്നത്. പ്രത്യേകിച്ചും പ്രായം കുറഞ്ഞവരിൽ ഇതിനുള്ള കാരണങ്ങൾ പലതാണ്.
താത്കാലികമായ ചെറിയ ബ്ലോക്കുകൾ ഹൃദയധമനികളിൽ ഉണ്ടായി അവിടെചെറിയ രക്തക്കട്ടകൾ പ്രത്യക്ഷപ്പെടുന്നു. ചിലരിൽ കുറച്ചുനേരത്തേക്ക് ഹൃദയധമനികൾ ചുരുങ്ങുന്ന അവസ്ഥ ഉണ്ടാകുന്നു.
സൂഷ്മധമനികളെ ബാധിക്കുന്ന മൈക്രോ വാസ്കുലർ രോഗമാണ് മറ്റൊന്ന്. ചിലരിൽ സ്ട്രെസ് കൊണ്ട് ഹൃദയധമനി പെട്ടെന്ന് വിണ്ടുകീറുന്നു(ഡൈസെക്്ഷൻ). കൂടാതെ ശരീരത്തിന്‍റെ ഇതര ഭാഗങ്ങളിൽനിന്ന് ചെറിയ രക്തക്കട്ടകൾ ഒഴുകിവന്ന് കൊറോണറികളെ അടയ്ക്കുന്നു.
ഇത്തരം രോഗികളിൽ ആൻജിയോഗ്രഫി ചെയ്താൽ 50 ശതമാനത്തിൽ കുറഞ്ഞ അപ്രധാന ബ്ലോക്കുകൾ മാത്രമേ കാണുകയുള്ളൂ. ആൻജിയോ പ്ലാസ്റ്റി ചെയ്യേണ്ട അവസ്ഥയേ ഉണ്ടാകാറില്ല.

അജ്ഞാതജീനുകൾ

ഹൃദ്രോഗത്തിന് ഹേതുവായ അജ്ഞാത ജീനുകളുടെ പ്രാധാന്യം ഇതുവരെ വിസ്മരിക്കപ്പെട്ടുപോയിട്ടുണ്ടോ? ഹൃദയാഘാതമുണ്ടാക്കുന്നതിൽ ജനിതക സ്വാധീനം എത്രത്തോളമാണെന്ന് വസ്തുനിഷ്ഠമായി കണ്ടെത്തുന്നതിനായി നടത്തിയ ഗവേഷണ പരന്പരയുടെ ഫലം ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ 2016-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 685 പേരെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ ജനിതക പ്രവണതയും ആപത് ഘടകങ്ങളുടെ സ്വാധീനവും വേർതിരിച്ച് വിശകലനം ചെയ്യപ്പെട്ടു. ഹൃദ്രോഗത്തിനു പിന്നിൽ പ്രവർത്തിക്കുന്ന ജീനുകളുടെ പ്രഭാവം മൂർധന്യാവസ്ഥയിലായിരുന്ന വ്യക്തികളിൽ ഹൃദ്രോഗ സാധ്യത 91 ശതമാനംവരെ ഉയർന്നു കണ്ടു. ഇക്കൂട്ടരിൽ സുപ്രധാന ആപത്ഘടകങ്ങൾ (പുകവലി, അമിതവണ്ണം, വ്യായാമക്കുറവ്, തെറ്റായ ഭക്ഷണശൈലി) കൃത്യമായി നിയന്ത്രിക്കപ്പെട്ടാൽ അറ്റാക്കുണ്ടാകാനുള്ള സാധ്യത 50 ശതമാനം കുറവുള്ളതായി കണ്ടു. ജീനുകളുടെ സ്വാധീനത്തോടൊപ്പം ആപത്ഘടകങ്ങളുടെ അതിപ്രസരവും അതിരുകടന്നപ്പോൾ ഹൃദ്രോഗസാധ്യത പതിന്മടങ്ങായി.

ജനിതകവിധി മാറ്റിമറിക്കാൻ

തോക്ക് നിറയ്ക്കുന്നത് ജീനുകളാണ്. എന്നാൽ കാഞ്ചിവലിക്കുന്നത് ആപത്ഘടകങ്ങളാണ്. അതായത് ജനിതക വിധിയെ മാറ്റിമറിക്കാൻ ജീവിതശൈലിയുടെ കർശനമായ നിയന്ത്രണംകൊണ്ട് സാധിക്കുമെന്ന് സാരം. വരുംവർഷങ്ങളിൽ ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന 200ൽ പരം ജനിതക സൂചകങ്ങളെ കണ്ടുപിടിക്കാനുള്ള ഗവേഷണപദ്ധതികൾ ആസൂത്രണം ചെയ്യപ്പെട്ടിട്ടുണ്ട്.

വിവരങ്ങൾ: ഡോ. ജോർജ് തയ്യിൽ
MD, FACC, FRCP സീനിയർ കൺസൾട്ടന്‍റ് കാർഡിയോളജിസ്റ്റ്,
ലൂർദ് ആശുപത്രി എറണാകുളം

18-08-2026

ചെറുപ്പക്കാരിലെ ഹൃദയാഘാത സാധ്യ‌തകൾ

 

 എത്രയായാലും അറ്റാക്കിനു പിന്നിലെ ആപത്ഘടകങ്ങളുടെയും രോഗലക്ഷണങ്ങളുടെയും അഭാവവും അതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളും ഇപ്പോഴും നിലനിൽക്കുന്നു. ശാരീരിക ഫിറ്റ്നസുള്ളവരിൽ പെട്ടെന്നുണ്ടാകുന്ന അറ്റാക്കിന്‍റെ തോത് എട്ടു വർഷം കൊണ്ട് (2006-2014) 11ൽ നിന്ന് 27 ശതമാനമായി ഉയർന്നെന്ന് സിഡ്നി യൂണിവേഴ്സിറ്റിയിൽ നടന്ന പഠനം സ്ഥിരീകരിക്കുന്നു.

ഹൃദയധമനികളിൽ കൊഴുപ്പുനിക്ഷേപം

ചെറുപ്പക്കാരായ പുരുഷന്മാരിലും സ്ത്രീകളിലും അപ്രതീക്ഷിതമായി ഹൃദയധമനികളിൽ കൊഴുപ്പുനിക്ഷേപം (പ്ലാക്ക്) ഉണ്ടാകുന്നു. ഹൃദ്രോഗത്തിലേക്കു നയിക്കുന്ന പുതിയ ട്രിഗറുകളെ കണ്ടുപിടിക്കേണ്ടതിന്‍റെ അനിവാര്യത പ്രസക്തമാകുന്നു.

ബ്ലോക്കില്ലാതെയും ഹൃദയാഘാതം!

ഹൃദയധമനികളിൽ കാര്യമായ ബ്ലോക്കില്ലാതെയും ഹൃദയാഘാതം ഉണ്ടാകാം എന്ന തിരിച്ചറിവ് പ്രബലമാകുന്നു. ഈ അവസ്ഥയെ ‘മിനോക്ക’ എന്നു പറയുന്നു. അഞ്ച്, ആറ് ശതമാനം ആൾക്കാരിലാണ് ഇപ്രകാരം അറ്റാക്കുണ്ടാകുന്നത്. പ്രത്യേകിച്ചും പ്രായം കുറഞ്ഞവരിൽ ഇതിനുള്ള കാരണങ്ങൾ പലതാണ്.
താത്കാലികമായ ചെറിയ ബ്ലോക്കുകൾ ഹൃദയധമനികളിൽ ഉണ്ടായി അവിടെചെറിയ രക്തക്കട്ടകൾ പ്രത്യക്ഷപ്പെടുന്നു. ചിലരിൽ കുറച്ചുനേരത്തേക്ക് ഹൃദയധമനികൾ ചുരുങ്ങുന്ന അവസ്ഥ ഉണ്ടാകുന്നു.
സൂഷ്മധമനികളെ ബാധിക്കുന്ന മൈക്രോ വാസ്കുലർ രോഗമാണ് മറ്റൊന്ന്. ചിലരിൽ സ്ട്രെസ് കൊണ്ട് ഹൃദയധമനി പെട്ടെന്ന് വിണ്ടുകീറുന്നു(ഡൈസെക്്ഷൻ). കൂടാതെ ശരീരത്തിന്‍റെ ഇതര ഭാഗങ്ങളിൽനിന്ന് ചെറിയ രക്തക്കട്ടകൾ ഒഴുകിവന്ന് കൊറോണറികളെ അടയ്ക്കുന്നു.
ഇത്തരം രോഗികളിൽ ആൻജിയോഗ്രഫി ചെയ്താൽ 50 ശതമാനത്തിൽ കുറഞ്ഞ അപ്രധാന ബ്ലോക്കുകൾ മാത്രമേ കാണുകയുള്ളൂ. ആൻജിയോ പ്ലാസ്റ്റി ചെയ്യേണ്ട അവസ്ഥയേ ഉണ്ടാകാറില്ല.

അജ്ഞാതജീനുകൾ

ഹൃദ്രോഗത്തിന് ഹേതുവായ അജ്ഞാത ജീനുകളുടെ പ്രാധാന്യം ഇതുവരെ വിസ്മരിക്കപ്പെട്ടുപോയിട്ടുണ്ടോ? ഹൃദയാഘാതമുണ്ടാക്കുന്നതിൽ ജനിതക സ്വാധീനം എത്രത്തോളമാണെന്ന് വസ്തുനിഷ്ഠമായി കണ്ടെത്തുന്നതിനായി നടത്തിയ ഗവേഷണ പരന്പരയുടെ ഫലം ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ 2016-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 685 പേരെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ ജനിതക പ്രവണതയും ആപത് ഘടകങ്ങളുടെ സ്വാധീനവും വേർതിരിച്ച് വിശകലനം ചെയ്യപ്പെട്ടു. ഹൃദ്രോഗത്തിനു പിന്നിൽ പ്രവർത്തിക്കുന്ന ജീനുകളുടെ പ്രഭാവം മൂർധന്യാവസ്ഥയിലായിരുന്ന വ്യക്തികളിൽ ഹൃദ്രോഗ സാധ്യത 91 ശതമാനംവരെ ഉയർന്നു കണ്ടു. ഇക്കൂട്ടരിൽ സുപ്രധാന ആപത്ഘടകങ്ങൾ (പുകവലി, അമിതവണ്ണം, വ്യായാമക്കുറവ്, തെറ്റായ ഭക്ഷണശൈലി) കൃത്യമായി നിയന്ത്രിക്കപ്പെട്ടാൽ അറ്റാക്കുണ്ടാകാനുള്ള സാധ്യത 50 ശതമാനം കുറവുള്ളതായി കണ്ടു. ജീനുകളുടെ സ്വാധീനത്തോടൊപ്പം ആപത്ഘടകങ്ങളുടെ അതിപ്രസരവും അതിരുകടന്നപ്പോൾ ഹൃദ്രോഗസാധ്യത പതിന്മടങ്ങായി.

ജനിതകവിധി മാറ്റിമറിക്കാൻ

തോക്ക് നിറയ്ക്കുന്നത് ജീനുകളാണ്. എന്നാൽ കാഞ്ചിവലിക്കുന്നത് ആപത്ഘടകങ്ങളാണ്. അതായത് ജനിതക വിധിയെ മാറ്റിമറിക്കാൻ ജീവിതശൈലിയുടെ കർശനമായ നിയന്ത്രണംകൊണ്ട് സാധിക്കുമെന്ന് സാരം. വരുംവർഷങ്ങളിൽ ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന 200ൽ പരം ജനിതക സൂചകങ്ങളെ കണ്ടുപിടിക്കാനുള്ള ഗവേഷണപദ്ധതികൾ ആസൂത്രണം ചെയ്യപ്പെട്ടിട്ടുണ്ട്.

വിവരങ്ങൾ: ഡോ. ജോർജ് തയ്യിൽ
MD, FACC, FRCP സീനിയർ കൺസൾട്ടന്‍റ് കാർഡിയോളജിസ്റ്റ്,
ലൂർദ് ആശുപത്രി എറണാകുളം

25-07-2026

"യോ-യോ' ഡയറ്റിംഗ് എട്ടിന്‍റെ പണിയാകുമോ? അറിയേണ്ടതെല്ലാം

"യോ-യോ' ഡയറ്റിംഗും പോഷകക്കുറവും

അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് അഥവാ "യോ-യോ' ഡയറ്റിംഗ് സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.

പ്രധാന ഭക്ഷണം ഒഴിവാക്കുമ്പോൾ...

അവർ പലപ്പോഴും പ്രധാന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനാൽ, ഫാഡ് ഡയറ്റ് ഇനിപ്പറയുന്ന ലക്ഷണങ്ങൾക്ക് കാരണമായേക്കാം:

1. നിർജലീകരണം.
2. ബലഹീനതയും ക്ഷീണവും.
3. ഓക്കാനം, തലവേദന.
4. മലബന്ധം.
5. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തത.

ഡയറ്റിംഗിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ചു വസ്തുതകളുണ്ട്:

ഡയറ്റിംഗ് അപൂർവമായി മാത്രമേ വിജയിക്കാറുള്ളൂ. 95% ഭക്ഷണക്രമം പാലിക്കുന്നവരും ഒന്നു മുതൽ അഞ്ച് വർഷത്തിനുള്ളിൽ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കുന്നു.

അശാസ്ത്രീയമായ ഡയറ്റിംഗ് അപകടകരമാണ് എന്ന് പറയുന്നത് എന്തുകൊണ്ട്?

1. "യോ-യോ" ഡയറ്റിംഗ് അഥവാ ഫാഡ് ഡയറ്റിംഗ് മൂലം ശരീരഭാരം വർധിപ്പിക്കുക, കുറയ്ക്കുക, വീണ്ടെടുക്കുക എന്നിവയുടെ ആവർത്തിച്ചുള്ള പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു.

2. ഹൃദ്രോഗസാധ്യത വർധിച്ചതുൾപ്പെടെയുള്ള ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ, ദീർഘകാലം നിലനിൽക്കും.

3. മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുന്നു.

‘പട്ടിണി’ മോഡ് !

ഡയറ്റിംഗ് നിങ്ങളുടെ ശരീരത്തെ പട്ടിണി മോഡിലേക്ക് പ്രേരിപ്പിക്കുന്നു. അത് ശരീരത്തിന്‍റെ പല പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കിക്കൊണ്ട് തിരിച്ചു പ്രതികരിക്കുന്നു.

ഊർജം സംരക്ഷിക്കുന്നതിനുള്ള സാധാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നതുമൂലം സ്വാഭാവിക മെറ്റബോളിസം യഥാർഥത്തിൽ മന്ദഗതിയിലാകുന്നു.

പോഷകക്കുറവ്

ഡയറ്റിംഗ് പാലിക്കുന്നവർ പലപ്പോഴും പ്രധാനപ്പെട്ട പോഷകങ്ങൾ നഷ്ടപ്പെടുത്തുന്നു. ഡയറ്റിംഗ് പാലിക്കുന്നവർക്ക് പലപ്പോഴും വേണ്ടത്ര പോഷണം ലഭിക്കുന്നില്ല.

ഉദാഹരണത്തിന്... ഡയറ്റിംഗ് നോക്കുന്നവരിൽ കാൽസ്യത്തിന്‍റെ കുറവ് ഉണ്ടവാം. അവരിൽ ഓസ്റ്റിയോപൊറോസിസ്, സ്ട്രെസ് ഒടിവുകൾ, ഒടിഞ്ഞ എല്ലുകൾ എന്നിങ്ങനെയുള്ള അപകടസാധ്യതകളുണ്ട്.

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048. [email protected].

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

22-07-2026

പിസിഒഡി ഉണ്ടോ? എങ്കിൽ ഭക്ഷണകാര്യത്തിൽ വേണം അധിക ശ്രദ്ധ

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.

അതിരാവിലെ

കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.

പ്രഭാതഭക്ഷണം

ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.

കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.

ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.

11 മണിക്ക്

ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും കുടിക്കാവുന്നതാണ്.

ഉച്ചഭക്ഷണം

മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).

അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.

കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്

(ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)

സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.

ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്‍റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.

തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.

മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.

നാലുമണി

കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം.

അത്താഴം

പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം (നാട്ടിൻപുറങ്ങളിൽ സുലഭമായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം).

ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.

വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ. ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു. ഫോൺ: 8921564266

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

മനുഷ്യരെ രണ്ടാംതരം പൗരന്മാരാക്കുന്ന വണ്ടിച്ചെക്കുകൾ ഇന്നല്ലെങ്കിൽ നാളെ മാറിയേ തീരൂ.
അവയവദാന ദിനത്തിൽ നിഷ ജോസ് കെ. മാണി ഉറച്ചു പറയുന്നു
വല വീശാൻ ഇറങ്ങിയ ആളെ കാണാതായി
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up