ADVERTISEMENT

Close
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Special Banner
Videos

Deepika Editorial

Editorial

19-06-2026

ഇന്ത്യക്കാരുടെ യുദ്ധം ജീവിക്കാനാണ്, തീരില്ല!

Editorial

18-06-2026

നീറ്റ്; പരീക്ഷപ്പേടിയിൽ വിറയ്ക്കുകയോ!

Editorial

17-06-2026

ഷിഗെല്ലയ്ക്കു മരുന്നുണ്ട് കെടുകാര്യസ്ഥതയ്ക്കില്ല

Editorial

16-06-2026

എണ്ണവിലയിടിഞ്ഞു, യുദ്ധചൂഷണം നിർത്തണം

Editorial

15-06-2026

പൂഴി പറപ്പിച്ചു തൂഫാൻ, വൻമരങ്ങളും വീഴണം

Editorial

13-06-2026

വീട്ടമ്മച്ചങ്ങല പൊട്ടി, രാഷ്‌ട്രശിൽപി സ്വതന്ത്ര

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Alappuzha

വായനാദിന സംസ്ഥാനതല ഉദ്ഘാടനം

അമ്പലപ്പുഴ: ഗ്രന്ഥശാലാ സംഘം രൂപീകരണത്തിന്‍റെ 80-ാമത് വാർഷികാഘോഷവും വായനദിന സംസ്ഥാനതല ഉദ്ഘാടനവും ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട അമ്പലപ്പുഴയിൽ നടക്കുന്നു.

പി.കെ മെമ്മോറിയൽ ഗ്രന്ഥശാലയിൽ ഇന്നു വിവിധ പരിപാടികളോടെ ആഘോഷം സംഘടിപ്പിക്കുമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.രഘു പ്രസാദ്, അമ്പലപ്പുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. രതികുമാർ, ജില്ലാ ലൈബ്രറി കൗൺസിലംഗം കെ.കെ. സുലൈമാൻ, താലൂക്ക് ലൈബ്രറി കൗൺസിലംഗവും ബ്ലോക്ക് പഞ്ചായത്തംഗവുമായ എ. ഓമനക്കുട്ടൻ, പി.കെ മെമ്മോറിയൽ ഗ്രന്ഥശാലാ പ്രസിഡന്‍റ് കെ.പി. കൃഷ്ണദാസ്, സെക്രട്ടറി എൻ.എസ്. ഗോപാലകൃഷ്ണൻ, ബി. രാജീവ് കുമാർ എന്നിവർ പറഞ്ഞു.

അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘത്തിന്‍റെ രൂപീകരണ സമ്മേളനം 1945ൽ അമ്പലപ്പുഴ പി.കെ മെമ്മോറിയൽ ഗ്രന്ഥശാലയിലാണ് നടന്നത്. 47 ഗ്രന്ഥശാലകൾ പങ്കെടുത്ത ഈ സമ്മേളനം നടന്നിട്ട് 80 വർഷം പൂർത്തീകരിക്കുകയാണ്. ഇന്നത്തെ ആലപ്പുഴ റവന്യൂ ജില്ലയിലെ ഒന്പതു വായനശാലകളാണ് ആ രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്തത്. ഇന്ന് 9,988 ഗ്രന്ഥശാലകളാണ് ലൈബ്രറി കൗൺസിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്നത്.

80-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി സംസ്ഥാന ലൈബ്രറി കൗൺസിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കു തുടക്കം കുറിക്കുകയാണ്. പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19ന് അദ്ദേഹം രൂപംകൊടുത്ത അഖില തിരുവിതാംകൂർ ഗ്രന്ഥശാല സംഘത്തിന്‍റെ രൂപീകരണ സമ്മേളനം നടന്ന അമ്പലപ്പുഴയിൽത്തന്നെ 80-ാം വാർഷികാഘോഷ പരിപാടികളുടെ തുടക്കം കുറിക്കുകയാണ്. സംസ്ഥാനതല ഉദ്ഘാടനത്തോടൊപ്പംതന്നെ വായനദിനത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. രാവിലെ 930ന് പി.എൻ. പണിക്കരുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും തുടർന്ന് പതാക ഉയർത്തലും നടക്കും. തുടർന്ന് അമ്പലപ്പുഴ ഹൈസ്കൂളിലെ വിദ്യാർഥികളും ഗ്രന്ഥശാലാ പ്രവർത്തകരും പങ്കെടുക്കുന്ന അനുസ്മരണ റാലി പടിഞ്ഞാറെനടയിൽനിന്നാരംഭിച്ച് പി.കെ മെമ്മോറിയൽ ഗ്രന്ഥശാലയിയിൽ സമാപിക്കും.
തുടർന്ന് കുഞ്ചൻ നമ്പ്യാർ സ്‌മാരക ഓഡിറ്റോറിയത്തിൽ അമ്പലപ്പുഴ സുരേഷ് വർമയുടെ ഓട്ടൻതുള്ളലും അമ്പലപ്പുഴ വിജയകുമാറിന്‍റെ സോപാന സംഗീതവും നടക്കും.10.30ന് നടക്കുന്ന സമ്മേളനം

എഴുത്തച്ഛൻ പുരസ്‌കാര ജേതാവ് പ്രഫ. എസ്.കെ. വസന്തൻ ഉദ്ഘാടനം ചെയ്യും.കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡ‌ന്‍റ് ഡോ. ധർമരാജ് അടാട്ട് അധ്യക്ഷത വഹിക്കും. വായനദിന സന്ദേശം ജി. സുധാരൻ എംഎൽഎ നൽകും. ജി‌ല്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ. മഹേന്ദ്രൻ, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു, ജനപ്രതിനിധികൾ, ലൈബ്രറി കൗൺസിൽ ഭാരവാഹികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.

പി.എൻ. പണിക്കരുടെ ജന്മഗൃഹമായ നീലംപേരൂരിലെ വസതിയിൽ സ്ഥാപിച്ച അദ്ദേഹത്തിന്‍റെ പേരിലുള്ള പി.എൻ. പണിക്കർ സനാതന ഗ്രന്ഥശാലയുമായി ചേർന്ന് കഴിഞ്ഞ ദിവസം കുട്ടനാട്ടിൽ വിളംബര സമ്മേളനവും നടന്നു. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

Thiruvananthapuram

പോത്തൻകോട് ജംഗ്ഷനിൽ കാൽനടയാത്ര അതീവദുഷ്കരം

പോലീസ് നോക്കുകുത്തിയാകുന്നു 

പോത്തൻകോട് : പോത്തൻകോട് ജംഗ്ഷനിലെ അപകട സാധ്യതാ മേഖലയിൽ മരാമത്ത് വകുപ്പ് സ്‌ഥാപിച്ച സുരക്ഷാവേലികൾ അറുത്തു മുറിച്ചു മാറ്റുന്നതു വ്യാപകമായതോടെ കാൽനടയാത്രക്കാരുടെ സുരക്ഷ ആശങ്കയിൽ. പോത്തൻകോട് ജംഗ്ഷനിൽനിന്നും കാട്ടായിക്കോണം ഭാഗത്തേക്കു പോകുന്ന വൺവേ റോഡിലാണു സുരക്ഷാവേലി പലയിടങ്ങളിലായി അറുത്തു മാറ്റിയത്. തിരക്കേറിയ റോഡിൽ കാൽനടയാത്രക്കാർ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാനാണു സുരക്ഷാവേലി സ്ഥാപിച്ചിരുന്നത്.

ജംഗ്ഷനിൽ പലയിടത്തായി സുരക്ഷാവേലി പൊളിച്ചു മാറ്റിയിട്ടും നടപടിയില്ല. ഇവിടെ അപകട സാധ്യതാ മേഖലയാണെന്നു സൂചന നൽകി പോലീസ് ബോർഡ് വച്ചിരിക്കുന്നതു കാണാം. ആരും പരാതി നൽകാത്തതിനാൽ നടപടി എടുക്കാനാകില്ലെന്നാണ് പോത്തൻകോട് പോസിന്‍റെ നിലപാട്. മരാമത്ത് റോഡ് ആയതിനാൽ പഞ്ചായത്തിന് ഒന്നും ചെയ്യാനില്ലെന്ന് പഞ്ചായത്ത് അധികൃതരും പറയുന്നു. വൺവേ റോഡിൽ പോ ലീസിന്‍റെ നോ പാർക്കിംഗ് ബോർഡിനു മുൻപിലാണ് വാഹനങ്ങൾ പാർക് ചെയ്യുന്നത്. നടപ്പാതയിൽ ഇരുചക്രവാഹനങ്ങളും കയറ്റിവച്ചിരിക്കുന്നു. പരസ്യമായ നിയമലംഘനം നടന്നിട്ടും നടപടി എടുക്കേണ്ട പോലീസിന് കുലുക്കമില്ല.

നടപ്പാതകൾ നിർമിക്കുന്നതോടൊപ്പം യാത്രക്കാർക്ക് പ്രയാസം സൃഷ്‌ടിക്കുന്ന അതിലെ തടസങ്ങൾ നീക്കാനും കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള ബാധ്യതയും മരാമത്ത് വകുപ്പിനുണ്ട്. തൂങ്ങികിടക്കുന്ന കേബിളുകളും പരസ്യബോർഡുകളും പലപ്പോഴും നടപ്പാത യാത്ര പ്രയാസകരമാക്കുന്നു. മേലേമുക്ക് റോഡിൽ കടകൾക്കു മുൻപിലെ നടപ്പാതകളിൽ കയറ്റിയാണ് വാഹന ങ്ങൾ പാർക് ചെയ്യുന്നത്. റോഡിലെ അനധികൃത പാർക്കിം ഗ് കാരണം ജംഗ്ഷനിൽ ഗതാഗത കുരുക്കും രൂക്ഷമാണ്. ഇവിടെ മണിക്കൂറുകളോളം ഗതാഗതം സ്‌തംഭിയ്ക്കുന്നതും ആംബുൻസുകൾക്കുപോലും മുന്നോട്ട് പോകാൻ പറ്റാതെയാകുന്നതും പതിവാണ്.

ജംഗ്ഷനിലെ റോഡുകളിൽ കൈയേറ്റവും അനധികൃത പാർക്കിംഗും വ്യാപകമായതോടെ, കാൽനടയാത്ര അപകട ഭീഷണിയിലാണ്. നടക്കാൻ ഇടമില്ലാത്തതിനെ തുടർന്നു വാഹനങ്ങൾ ചീറിപായുന്നതിനിടയിലൂടെ നടക്കാൻ നിർബന്ധിതരാകുകയാണ് കാൽനട യാത്രക്കാർ. ജീവൻ കൈയിൽ പിടിച്ചാണ് ഓരോ കാൽനടയാത്രക്കാരും ജംഗ് ഷൻ കടന്നുപോകുന്നത്.

Kollam

കേബിള്‍ കുരുക്കിൽ നഗരം

കൊല്ലം: ആവശ്യം കഴിഞ്ഞ കേബിളുകള്‍ അഴിച്ചുമാറ്റാതെ കൂട്ടിയിട്ടിരിക്കുന്നത് വഴിയാത്രക്കാര്‍ക്ക് പേടി സ്വപ്‌നമായി മാറുന്നു. നഗരത്തി ൽ പലയിടത്തും നടപ്പാതകളില്‍ കേബിള്‍കൂട്ടിയിട്ടതും കുരുങ്ങി കിടക്കുന്നതും യാത്രക്കാരെ വലയ്ക്കുകയാണ്.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്‍റര്‍നെറ്റ്-ടെലിഫോണ്‍ കണക്‌ഷന്‍ നല്‍കാന്‍ കെട്ടിയിട്ടവയാണ് ഇവയിലേറെയും. ചിലയിടത്ത് പോസ്റ്റുകളുടെ ചുവട്ടില്‍ചുരുട്ടി കെട്ടി വച്ചിരിക്കുന്നു. നേരത്തേ കെട്ടിയ പോസ്റ്ററുകള്‍, ബാനറുകള്‍, തോരണങ്ങള്‍ എന്നിവയുടെ പ്ലാസ്റ്റിക് ചരടുകളും കയറുകളും മരങ്ങളിലും വൈദ്യുത തൂണുകളിലും തൂങ്ങികിടക്കുകയാണ്. റെയില്‍വേ സ്റ്റേഷന്‍ റോഡ്, ക്യുഎസ്‌സി റോഡ്, ചിന്നക്കട, എസ്എന്‍ കോളജ് പരിസരത്തെ റോഡുകള്‍ എന്നിവിടങ്ങളില്‍ കാല്‍നടയാത്ര തടസപ്പെടുത്തിയാണ് കേബിളുകള്‍ കിടക്കുന്നത്.

രാത്രിയില്‍ വെളിച്ചക്കുറവുള്ള സമയങ്ങളില്‍ നടപ്പാതയിലൂടെ പോകുന്നവര്‍ പലപ്പോഴും ഇതില്‍ തട്ടി വീഴുന്നു. പവര്‍കട്ടുകൂടി വന്നതോടെ ഇരുട്ടില്‍ തപ്പിതടഞ്ഞു പോകുന്നവര്‍ വലയുകയാണ്. വിവിധ സ്വകാര്യ സ്ഥാപനങ്ങള്‍ പഴയ കേബിളുകള്‍ ഉപേക്ഷിച്ചിട്ടാണ് പുതിയ കേബിള്‍ വലിയ്ക്കുന്നത്.

ഈ സമയം പഴയ കേബിളുകള്‍ നീക്കാറില്ല. ദിവസം ആയിരക്കണക്കിനു പേരാണ് റെയില്‍വേ സ്റ്റേഷനിലെത്തുന്നത്. രാത്രി വൈദ്യുതി മുടങ്ങിയാല്‍ എല്ലായിടവും ഇരുട്ടാണ്. ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് എസ്എന്‍ കോളജുകളിലെത്തി മടങ്ങുന്നത്. കേബിള്‍ നീക്കം ചെയ്യാന്‍ കോര്‍പ്പറേഷന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുകയാണ്.

Pathanamthitta

കാടുകയറി തിരുവല്ല ബാസ്ക്കറ്റ്ബോൾ സ്റ്റേഡിയം

തിരുവല്ല: നഗരസഭയുടെ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടും പരിസരവും കാടുകയറി. മഴപെയ്താല്‍ കോര്‍ട്ടില്‍ വെള്ളം കെട്ടിക്കിടക്കുകയാണ്. സമീപത്തുള്ള റോഡില്‍ നിന്നും മറ്റും ഒഴുകിയെത്തുന്ന വെള്ളവും മാലിന്യങ്ങളും സ്റ്റേഡിയത്തിനുള്ളിലേക്കാണ് ഒഴുകി എത്തുന്നത്. അവഗണനയിലായ പബ്ലിക് സ്റ്റേഡിയത്തോടു ചേര്‍ന്നാണ് ബാസ്‌കറ്റ്‌ബോള്‍ മൈതാനം.

രണ്ടു ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടുകളാണ് ഇവിടെയുള്ളത്. നിരവധി സംസ്ഥാന, അന്തര്‍ ജില്ലാ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് വേദിയായ കോര്‍ട്ടുകളാണിത്. സംസ്ഥാന സ്‌കൂള്‍ ഗെയിംസിനും വേദി ഒരുങ്ങിയിരുന്നു.

അവധിക്കാലങ്ങളില്‍ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി ആളുകളാണ് ബാസ്‌കറ്റ്‌ബോള്‍ കോച്ചിംഗ് ക്ലാസുകള്‍ക്കായി എത്തിയിരുന്നത്. കാടു വളര്‍ന്നു നില്‍ക്കുന്നതിനാല്‍ പ്രഭാത, സായാഹ്ന വ്യായാമത്തിന് ഉള്‍പ്പെടെ എത്തുന്നവരും ബുദ്ധിമുട്ടിലാണ്. ഇഴജന്തുക്കളുടെ ശല്യം ഉള്ളതായി കായികതാരങ്ങള്‍ ഉള്‍പ്പെടെ പരാതിപ്പെടുന്നു.

കാട് മൂടി കിടക്കുന്ന നഗരസഭാ ബാസ്‌കറ്റ്‌ബോള്‍ ഗ്രൗണ്ടിന് സമീപത്തെ റോഡിലൂടെ പോകുന്ന ആളുകള്‍ക്കു നേരേ അടുത്തിടെ മൂര്‍ഖന്‍ പാമ്പിന്‍റെ ആക്രമണം ഉണ്ടായി.

നഗരസഭയുടെ അധീനതയിലാണ് മൈതാനമെങ്കിലും അവഗണന തുടരുകയാണ്. ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ ഉള്‍പ്പെടെ മൈതാനം നന്നാക്കിയെടുക്കാന്‍ മുന്‍കൈയെടുക്കുന്നതുമില്ല.

ഇപ്പോഴും നിരവധി ബാസ്‌കറ്റ്‌ബോള്‍ മത്സരങ്ങള്‍ മധ്യതിരുവിതാംകൂര്‍ കേന്ദ്രീകരിച്ചു നടക്കുന്നുണ്ട്. സമീപ സ്‌കൂള്‍ മൈതാനങ്ങളെയാണ് ഇവരൊക്കെ ആശ്രയിക്കുന്നത്.

പുല്ലും കാടും വെട്ടിത്തെളിക്കുകയും മഴവെള്ളം ഒഴുകിപ്പോകാന്‍ സൗകര്യം ഒരുക്കുകയും ചെയ്തു ശോചനീയാവസ്ഥ പരിഹരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Idukki

വണ്ണപ്പുറത്ത് ഫയര്‍‌സ്റ്റേഷന്‍ വേണം

തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തില്‍ ഫയര്‍സ്റ്റേഷന്‍ അനുവദിക്കണമെന്ന് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വണ്ണപ്പുറം മേഖലയില്‍ അപകടമുണ്ടായാല്‍ ദുര്‍ഘടമായ വളവുകളും തിരിവുകളും കയറ്റിറക്കങ്ങളും എല്ലാമുള്ള റോഡിലൂടെ 25 കിലോമീറ്റര്‍ അകലെയുള്ള കല്ലൂര്‍കാട്, തൊടുപുഴ എന്നിവിടങ്ങളില്‍നിന്നു വേണം അഗ്‌നിശമനസേന ഇവിടെയെത്താന്‍. അതിനാല്‍ പലപ്പോഴും അഗ്‌നിശമനസേനയുടെ സേവനം യഥാസമയത്ത് ലഭ്യമാകില്ല.

ഇടുക്കി, കഞ്ഞിക്കുഴി, വണ്ണപ്പുറം പഞ്ചായത്തുകളുടെ പകുതിയിലേറെ പ്രദേശങ്ങള്‍ കുന്നും മലകളും നിറഞ്ഞതും പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകാന്‍ ഏറെ സാധ്യതയുള്ളതും വര്‍ഷങ്ങളായി ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്ന പ്രദേശങ്ങളുമാണ്. പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡ്, കരിമണ്ണൂര്‍ പഞ്ചായത്തിലെ തൊമ്മന്‍കുത്ത് എന്നിവിടങ്ങളിലും ഉരുള്‍പൊട്ടല്‍ ഭീഷണിയുണ്ട്.

തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം കാണുന്നതിനായി ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ എത്തുന്നതും ഇവിടെ അപകടം നിത്യസംഭവമായി മാറിയിട്ടുള്ളതുമാണ്. മീനുളിയാന്‍ പാറ, കോട്ടപ്പാറ, എടത്തനകുത്ത് എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളും അപകടസാധ്യത കൂടിയ സ്ഥലങ്ങളാണ്.

മുള്ളരിങ്ങാട്, വെള്ളക്കയം എന്നിവിടങ്ങളിലെ ഉരുള്‍പൊട്ടലുകളില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ എട്ടു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വ്യാപകമായി നാശനഷ്ടമുണ്ടാകുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വണ്ണപ്പുറം കേന്ദ്രമായി ഫയര്‍സ്റ്റേഷന്‍ അടിയന്തരമായി സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം ബ്ലോക്ക് പ്രസിഡന്‍റ് രാജീവ് ഭാസ്‌കരന്‍ അവതരിപ്പിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിവേദനം നല്‍കാനും ബ്ലോക്ക് ഭരണസമിതി തീരുമാനിച്ചു.

Alappuzha

വായനാദിന സംസ്ഥാനതല ഉദ്ഘാടനം

അമ്പലപ്പുഴ: ഗ്രന്ഥശാലാ സംഘം രൂപീകരണത്തിന്‍റെ 80-ാമത് വാർഷികാഘോഷവും വായനദിന സംസ്ഥാനതല ഉദ്ഘാടനവും ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട അമ്പലപ്പുഴയിൽ നടക്കുന്നു.

പി.കെ മെമ്മോറിയൽ ഗ്രന്ഥശാലയിൽ ഇന്നു വിവിധ പരിപാടികളോടെ ആഘോഷം സംഘടിപ്പിക്കുമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.രഘു പ്രസാദ്, അമ്പലപ്പുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. രതികുമാർ, ജില്ലാ ലൈബ്രറി കൗൺസിലംഗം കെ.കെ. സുലൈമാൻ, താലൂക്ക് ലൈബ്രറി കൗൺസിലംഗവും ബ്ലോക്ക് പഞ്ചായത്തംഗവുമായ എ. ഓമനക്കുട്ടൻ, പി.കെ മെമ്മോറിയൽ ഗ്രന്ഥശാലാ പ്രസിഡന്‍റ് കെ.പി. കൃഷ്ണദാസ്, സെക്രട്ടറി എൻ.എസ്. ഗോപാലകൃഷ്ണൻ, ബി. രാജീവ് കുമാർ എന്നിവർ പറഞ്ഞു.

അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘത്തിന്‍റെ രൂപീകരണ സമ്മേളനം 1945ൽ അമ്പലപ്പുഴ പി.കെ മെമ്മോറിയൽ ഗ്രന്ഥശാലയിലാണ് നടന്നത്. 47 ഗ്രന്ഥശാലകൾ പങ്കെടുത്ത ഈ സമ്മേളനം നടന്നിട്ട് 80 വർഷം പൂർത്തീകരിക്കുകയാണ്. ഇന്നത്തെ ആലപ്പുഴ റവന്യൂ ജില്ലയിലെ ഒന്പതു വായനശാലകളാണ് ആ രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്തത്. ഇന്ന് 9,988 ഗ്രന്ഥശാലകളാണ് ലൈബ്രറി കൗൺസിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്നത്.

80-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി സംസ്ഥാന ലൈബ്രറി കൗൺസിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കു തുടക്കം കുറിക്കുകയാണ്. പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19ന് അദ്ദേഹം രൂപംകൊടുത്ത അഖില തിരുവിതാംകൂർ ഗ്രന്ഥശാല സംഘത്തിന്‍റെ രൂപീകരണ സമ്മേളനം നടന്ന അമ്പലപ്പുഴയിൽത്തന്നെ 80-ാം വാർഷികാഘോഷ പരിപാടികളുടെ തുടക്കം കുറിക്കുകയാണ്. സംസ്ഥാനതല ഉദ്ഘാടനത്തോടൊപ്പംതന്നെ വായനദിനത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. രാവിലെ 930ന് പി.എൻ. പണിക്കരുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും തുടർന്ന് പതാക ഉയർത്തലും നടക്കും. തുടർന്ന് അമ്പലപ്പുഴ ഹൈസ്കൂളിലെ വിദ്യാർഥികളും ഗ്രന്ഥശാലാ പ്രവർത്തകരും പങ്കെടുക്കുന്ന അനുസ്മരണ റാലി പടിഞ്ഞാറെനടയിൽനിന്നാരംഭിച്ച് പി.കെ മെമ്മോറിയൽ ഗ്രന്ഥശാലയിയിൽ സമാപിക്കും.
തുടർന്ന് കുഞ്ചൻ നമ്പ്യാർ സ്‌മാരക ഓഡിറ്റോറിയത്തിൽ അമ്പലപ്പുഴ സുരേഷ് വർമയുടെ ഓട്ടൻതുള്ളലും അമ്പലപ്പുഴ വിജയകുമാറിന്‍റെ സോപാന സംഗീതവും നടക്കും.10.30ന് നടക്കുന്ന സമ്മേളനം

എഴുത്തച്ഛൻ പുരസ്‌കാര ജേതാവ് പ്രഫ. എസ്.കെ. വസന്തൻ ഉദ്ഘാടനം ചെയ്യും.കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡ‌ന്‍റ് ഡോ. ധർമരാജ് അടാട്ട് അധ്യക്ഷത വഹിക്കും. വായനദിന സന്ദേശം ജി. സുധാരൻ എംഎൽഎ നൽകും. ജി‌ല്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ. മഹേന്ദ്രൻ, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു, ജനപ്രതിനിധികൾ, ലൈബ്രറി കൗൺസിൽ ഭാരവാഹികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.

പി.എൻ. പണിക്കരുടെ ജന്മഗൃഹമായ നീലംപേരൂരിലെ വസതിയിൽ സ്ഥാപിച്ച അദ്ദേഹത്തിന്‍റെ പേരിലുള്ള പി.എൻ. പണിക്കർ സനാതന ഗ്രന്ഥശാലയുമായി ചേർന്ന് കഴിഞ്ഞ ദിവസം കുട്ടനാട്ടിൽ വിളംബര സമ്മേളനവും നടന്നു. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

Kottayam

പാലാ നഗര ഭരണമുന്നണിയിൽ വീണ്ടും ഭിന്നത

പാലാ: ദിവസങ്ങളായി പാലാ നഗരസഭ ഭരണമുന്നണിയിൽ തുടരുന്ന പ്രതിസന്ധിക്ക് പരിഹാരമായില്ല. ഇങ്ങനെ മുന്നോട്ടുപോകാൻ കഴിയില്ലെന്നും നിലവിലെ തർക്കങ്ങൾക്ക് പരിഹാരമുണ്ടാകുന്നില്ലെങ്കിൽ മേലിൽ യുഡിഎഫ് നേതൃത്വവുമായി സഹകരിക്കില്ലെന്നും കൗൺസിലർ ബിജു പുളിക്കക്കണ്ടം വ്യക്തമാക്കി. ഫേസ്ബുക്കിലൂടെ യുഡിഎഫ് നേതൃത്വത്തിന് മുന്നിൽവച്ച തുറന്ന കത്തിലാണ് സ്വതന്ത്ര മുന്നണി അംഗം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലെ ഓട്ടോറിക്ഷാ സ്റ്റാൻഡുമായി ബന്ധപ്പെട്ട് തുടങ്ങിയതല്ല ഭരണമുന്നണിയിലെ തർക്കമെന്നാണ് കത്തിൽ പറയുന്നത്. മാസങ്ങൾക്ക് മുമ്പേ ഭരണമുന്നണിയിൽ തർക്കം തുടങ്ങിയെന്നും തനിക്കും സഹോദരന്‍ ബിനുവിനുമെതിരേ കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് നല്‍കിയ കള്ളക്കേസ് പിൻവലിക്കാനുള്ള ഒരുനീക്കവും യുഡിഎഫ് നേതൃത്വത്തിന്‍റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും ബിജു ആരോപിച്ചു.

തർക്കം തീരുന്നില്ലെങ്കിൽ നഗരസഭയിലെ ഭരണമുന്നണി മുന്നോട്ടുപോകില്ലെന്ന സൂചനയാണ് സ്വതന്ത്ര മുന്നണി നൽകുന്നത്. വിഷയത്തിൽ കോൺഗ്രസിനുള്ളിൽ ആശയക്കുഴപ്പമുണ്ടെന്നാണ് സൂചന. തർക്കങ്ങൾ അവസാനിപ്പിക്കാൻ കോൺഗ്രസ് ജില്ലാ നേതൃത്വം ഇടപെട്ടെങ്കിലും ഇതുവരെ സമവായമുണ്ടായിട്ടില്ല. അതിനിടെയാണ് യുഡിഎഫിന് അന്ത്യശാസനം നൽകി സ്വതന്ത്ര മുന്നണി അംഗം രംഗത്തെത്തിയിരിക്കുന്നത്.

Ernakulam

നഗരത്തിലെ കാനയ്ക്ക് മൂടിയില്ല : ശാശ്വത പരിഹാരം വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: മുല്ലശേരി കനാല്‍ മുതല്‍ കോണ്‍വെന്‍റ് ജംഗ്ഷന്‍ വരെയുള്ള 100 മീറ്റര്‍ നീളമുള്ള ഡ്രയിനേജ് മൂടിയില്ലാതെ തുറന്നുകിടക്കുകയാണെന്ന പരാതി രണ്ടു മാസത്തിനകം ശാശ്വതമായി പരിഹരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസ്.

മുല്ലശേരി കനാലിന്‍റെ ബലക്ഷയം വന്ന ഭിത്തി പൊളിച്ചു നീക്കി പുതിയ കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിച്ച് സ്ലാബിടുന്നതിനായി 30 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും ഭരണാനുമതി ലഭ്യമായാല്‍ പ്രവൃത്തി പൂര്‍ത്തിയാക്കുമെന്നും നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു.

എസ്റ്റിമേറ്റിന്‍റെ പകര്‍പ്പും കമ്മീഷനില്‍ സമര്‍പ്പിച്ചു. തോടിന്‍റെ വശങ്ങളില്‍നടത്തിയിട്ടുള്ള അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും തോട്ടില്‍ വളര്‍ന്നു നില്‍ക്കുന്ന ചെടികള്‍ വെട്ടിനീക്കി തോട് വൃത്തിയാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. തോട് തുടര്‍ന്നും വൃത്തിയായി സൂക്ഷിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

കൊച്ചി നഗരസഭാ സെക്രട്ടറിക്ക് വേണ്ടി എക്‌സിക്യൂട്ടീവ് എൻജിനീയര്‍ സിറ്റിംഗില്‍ ഹാജരായി. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷല്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

Thrissur

ഭീതിയായി കാട്ടാന, കർഷകർക്കു നഷ്ടം ലക്ഷങ്ങൾ

മാന്ദാമംഗലത്തുകൃഷിയിടങ്ങൾ തകർത്തു

തൃശൂർ: മാന്ദാമംഗലത്തു കഴിഞ്ഞദിവസം കാട്ടാനയിറങ്ങി കൃഷി വ്യാപകമായി നശിപ്പിച്ചു. വനംവകുപ്പ് ഓഫീസിന്‍റെ തൊട്ടടുത്തുവരെ കാട്ടാനയെത്തി.
കർഷകരുടെ വാഴ, റബർ, കുലയ്ക്കാറായ തെങ്ങുകൾ ഉൾപ്പെടെ ലക്ഷക്കണക്കിനു രൂപയുടെ കൃഷിനാശമാണ് ഉണ്ടാക്കിയത്. വൈനിലം മേരിയുടെ കൃഷിയിടത്തിലെ 40 തെങ്ങ്, താഴത്തേടത്ത് മത്തായിയുടെ 150 റബർ, മലമേൽ ആന്‍റണിയുടെ വാഴ, റബർ, കുന്നമ്മത്ത് ശ്രീനിയുടെ കുലയ്ക്കാറായ തെങ്ങുകൾ, ഈന്തംതോട്ടിൽ ജോസിന്‍റെ വാഴ, കുഴുപ്പുള്ളിൽ മേരിയുടെ തെങ്ങ്, വാഴ, വാട്ടപ്പിള്ളി ബോസിന്‍റെ റബർ, കൊല്ലംപറന്പിൽ അനീഷിന്‍റെ വാഴ, കാഞ്ഞിരത്തൂട്ടിൽ രവിയുടെ തെങ്ങ്, കുഴുക്കാട്ടിൽ വിഷ്ണു ജയന്‍റെ റബർ എന്നിവ നശിപ്പിച്ചു.

കാട്ടിൽനിന്നു കൃഷിത്തോട്ടത്തിലേക്ക് ആനത്താര വരെ ഉണ്ടായിട്ടുണ്ടെന്നു കർഷകർ പരാതിപ്പെടുന്നു. കർഷകസംഘം ഒല്ലൂർ ഏരിയ കമ്മിറ്റി നേതാക്കൾ സ്ഥലം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി.

വെള്ളക്കാരിത്തടത്തും
കാട്ടാനക്കൂട്ടം,
മൂന്നുലക്ഷത്തിന്‍റെ
പാവൽകൃഷി നശിപ്പിച്ചു

മലയോര മേഖലയായ വെള്ളക്കാരിത്തടത്തിൽ കാട്ടാനകൾ കൂട്ടമായി എത്തി കൃഷി നശിപ്പിച്ചു. വെള്ളക്കാരിത്തടം തറയിൽ സുബ്രന്‍റെ കൃഷിയിടത്തിലാണ് ആനക്കൂട്ടം നാശമുണ്ടാക്കിയത്.

തിങ്കളാഴ്ച രാത്രി പതിനൊന്നോടെ ഏഴ് ആനകളുടെ കൂട്ടമെത്തി മൂന്നേക്കർ പാവൽകൃഷി പൂർണമായി നശിപ്പിക്കുകയായിരുന്നു. മൂന്നുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. വിളവെടുപ്പിനു പാകമായ പാവൽചെടികൾ പന്തലോടെ തകർത്തു.

നാട്ടുകാർ പടക്കംപൊട്ടിച്ചും ബഹളംവച്ചും ആനകളെ തുരത്താൻ ശ്രമിച്ചെങ്കിലും ആനക്കൂട്ടം പിൻമാറിയില്ല. പുലർച്ചെ മൂന്നോടെയാണ് ആനകൾ കാടുകയറിയത്.

ബാങ്കിൽനിന്നു വായ്പയെടുത്താണ് കൃഷി ഇറക്കിയതെന്നു സുബ്രൻ പറഞ്ഞു. ഒരാഴ്ചകഴിഞ്ഞ് വിളവെടുക്കാനിരുന്നതാണ്. ഇപ്പോൾ എല്ലാം നശിച്ചു. എങ്ങനെ മുന്നോട്ടുപോകുമെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മേഖലയിൽ കാട്ടാനശല്യം നിത്യസംഭവമായി മാറി. കുട്ടികളെ സ്കൂളിൽ വിടാനും രാത്രി പുറത്തിറങ്ങാനും ഭയക്കുകയാണ് നാട്ടുകാർ.

നടപടിയില്ല , വലഞ്ഞ് മലയോരവാസികൾ

യോഗം ചേരുന്നതല്ലാതെ വന്യമൃഗശല്യത്തിൽ നടപടി ഉണ്ടാകുന്നില്ലെന്നു നാട്ടുകാർ പറയുന്നു. ആനശല്യത്തിനു ശാശ്വതപരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം പരിഗണിക്കുന്നില്ല. സർക്കാർ അടിയന്തര നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നു കർഷക സംഘം അറിയിച്ചു.

ട്രഞ്ച് കീറി ആനയുടെ വരവ് തടയണം, ആനത്താരകൾ അടച്ച് സോളാർ ഫെൻസിംഗ് സ്ഥാപിക്കണം, കർഷകർക്കു പൂർണ നഷ്ടപരിഹാരം ഒരാഴ്ചയ്ക്കകം നൽകണം, മാന്ദാമംഗലത്തു റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ സ്ഥിരമായി വിന്യസിക്കണം, രാത്രികാല വനംവകുപ്പ് പട്രോളിംഗ് ശക്തിപ്പെടുത്തണം എന്നിവയാണ് കർഷകരുടെ ആവശ്യങ്ങൾ.

Palakkad

കാഞ്ഞിരപ്പുഴ സെന്‍റ് തോമസ് ഐടിഐ രജതജൂബിലി ആഘോഷം ഇന്ന്

കാഞ്ഞിരപ്പുഴ: സെന്‍റ് തോമസ് പ്രൈവറ്റ് ഐടിഐയുടെ രജതജൂബിലി ആഘോഷം ‘സിൽവേറിയ’ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കാഞ്ഞിരപ്പുഴ സാന്തോം പാരിഷ് ഹാളിൽ നടക്കും.
2001 മുതൽ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് 25 വർഷത്തെ സേവനപാരന്പര്യം പൂർത്തിയാക്കുന്ന സ്ഥാപനത്തിന്‍റെ രജതജൂബിലി ആഘോഷങ്ങൾ വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്യും.

പാലക്കാട് രൂപതാധ്യക്ഷനും സെന്‍റ് തോമസ് ഐടിഐ ട്രസ്റ്റ് ചെയർമാനുമായ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിക്കും. സെന്‍റ് തോമസ് ഐടിഐ ഡയറക്ടർ ഫാ. ഐബിൻ കളത്താര സ്വാഗതം ആശംസിക്കും.

പ്രിൻസിപ്പൽ ഫാ. ബെറ്റ്സണ്‍ തുക്കുപറന്പിൽ സ്ഥാപനത്തിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആമുഖപ്രഭാഷണം നടത്തും.രജതജൂബിലിയോടനുബന്ധിച്ച് നടപ്പാക്കുന്ന സ്നേഹഭവനം താക്കോൽദാനം, അവാർഡ് വിതരണം, സാംസ്കാരിക പരിപാടികൾ, ആദരിക്കൽചടങ്ങ് എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും. ജനപ്രതിനിധികൾ, വിദ്യാഭ്യാസരംഗത്തെ പ്രമുഖർ, ട്രസ്റ്റ് അംഗങ്ങൾ, പൂർവവിദ്യാർഥികൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

Malappuram

ബജറ്റ് പ്രഖ്യാപനത്തിൽ മലയോളം പ്രതീക്ഷയിൽ മലപ്പുറം

മലപ്പുറം: കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി വികസന കാര്യങ്ങളിൽ മലപ്പുറം ജില്ല നേരിട്ട കടുത്ത അവഗണനകൾക്കും പിന്നാക്കാവസ്ഥയ്ക്കും അറുതിയാകുമെന്ന പ്രത്യാശയിൽ ജില്ലയിലെ ജനങ്ങൾ. മലപ്പുറം 57-ാം പിറന്നാൾ ആഘോഷ നിറവിൽ നിൽക്കുന്ന ഈ വേളയിൽ ഒട്ടേറെ വികസനം സ്വപ്നം കാണുന്നു.

സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിന് തൊട്ടുമുന്പ് ജില്ലയിൽ വീണ്ടും ചർച്ചയായി മാറിയിരിക്കുകയാണ് മലപ്പുറം ജില്ലാ വിഭജനം. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളിൽ മലപ്പുറം നേരിടുന്ന കടുത്ത പിന്നാക്കാവസ്ഥയ്ക്ക് പ്രധാന കാരണം ജനസംഖ്യാനുപാതികമായി ഫണ്ടുകളും തസ്തികകളും അനുവദിക്കാത്തതാണെന്ന ആക്ഷേപം ശക്തമാണ്. വിഭജനം നടപ്പാക്കുന്നതിലൂടെ മാത്രമേ ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ സാധിക്കൂവെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

പുതിയ മന്ത്രിസഭയുടെ രൂപീകരണത്തോടെ, ജില്ലയുടെ ആവശ്യങ്ങൾ ശക്തമായി ഉന്നയിക്കാനും വികസനങ്ങൾക്ക് നേതൃത്വം നൽകാനും അതത് എംഎൽഎമാർക്കു പുറമെ അഞ്ച് കരുത്തരായ ജനപ്രതിനിധികളാണ് മുൻനിരയിലുള്ളത്. രാഷ്ട്രീയ തന്ത്രജ്ഞതയും ദീർഘവീക്ഷണവും വികസന പാരന്പര്യവും സമന്വയിക്കുന്ന ഈ അഞ്ചംഗ സംഘം മലപ്പുറത്തിന്‍റെ വികസന ഭൂപടത്തെ മാറ്റിമറിക്കുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ ജനങ്ങൾ.

ഇന്ന് സംസ്ഥാനത്ത് പുതിയ ബജറ്റ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ, മലപ്പുറം ജില്ല ഈ ബജറ്റിനെ ഭരണമാറ്റ പശ്ചാത്തലത്തിൽ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതും കാത്തിരിക്കുന്നതും. പി.കെ. കുഞ്ഞാലിക്കുട്ടി, എ.പി. അനിൽകുമാർ, പി.കെ. ബഷീർ, കെ.എം. ഷാജി എന്നിവർക്കൊപ്പം തിരൂരിന്‍റെ മണ്ണിൽ നിന്ന് പോയി മണ്ണാർക്കാടിന്‍റെ ജനപ്രതിനിധിയായ എൻ. ഷംസുദീനും ചേരുന്ന ജനനായകരുടെ സാന്നിധ്യം ജില്ലയ്ക്ക് പുതിയൊരു വികസന സുവർണ കാലഘട്ടത്തിന് വഴിതുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ടോക്കണ്‍ തുകകളുടെ രാഷ്ട്രീയവും കഴിഞ്ഞകാല വിവേചനവും

കഴിഞ്ഞ രണ്ട് ഇടതുപക്ഷ സർക്കാരുകളുടെ കാലത്ത് വികസന കാര്യങ്ങളിൽ മലപ്പുറം ജില്ലയോട് കാണിച്ച കടുത്ത വിവേചനമാണ് ഈ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ജനങ്ങൾ പ്രധാനമായും ചർച്ചയാകുന്നത്. കഴിഞ്ഞ പത്തു വർഷത്തെ ബജറ്റുകൾ പരിശോധിച്ചാൽ മലപ്പുറത്തിന് അനുവദിച്ച ഫണ്ടുകളും പദ്ധതികളും വെറും പ്രഖ്യാപനങ്ങളിൽ മാത്രമായി ഒതുങ്ങിയിരുന്നുവെന്ന് വ്യക്തമാകും. ജില്ലയിലെ പ്രധാനപ്പെട്ട പല വികസന പദ്ധതികൾക്കും ബജറ്റിൽ തുക വകയിരുത്തിയത് കേവലം "ടോക്കണ്‍ തുക’ മാത്രമായിരുന്നു.

ലക്ഷങ്ങളും കോടികളും ചെലവ് വരുന്ന വലിയ പ്രോജക്ടുകൾക്ക് കേവലം 100 രൂപയോ 1000 രൂപയോ ടോക്കണ്‍ തുകയായി കാണിച്ച് ഫയലുകളിൽ മാത്രം പദ്ധതികളെ ജീവനോടെ നിർത്തുന്ന തന്ത്രമാണ് കഴിഞ്ഞ സർക്കാരുകൾ സ്വീകരിച്ചത്. ജനസംഖ്യയിൽ സംസ്ഥാനത്ത് ഏറ്റവും മുന്നിൽ നിൽക്കുന്ന ജില്ലയായിട്ടും ആവശ്യത്തിന് ഫണ്ട് അനുവദിക്കാത്തതുമൂലം അടിസ്ഥാന സൗകര്യ വികസനം, റോഡുകൾ, കുടിവെള്ള പദ്ധതികൾ എന്നിവ കഴിഞ്ഞ ഒരു പതിറ്റാണ്ടായി പൂർണമായും മുരടിച്ച നിലയിലായിരുന്നു.

ഈ പശ്ചാത്തലത്തിലാണ് പുതിയ മന്ത്രിമാരുടെ വരവ് ജില്ലയ്ക്ക് പ്രതീക്ഷ നൽകുന്നത്. കേവലം പേപ്പർ പ്രഖ്യാപനങ്ങൾക്കപ്പുറം ആവശ്യമായ ഫണ്ടുകൾ കൃത്യമായി അനുവദിച്ച് പദ്ധതികൾ യാഥാർഥ്യമാക്കാൻ ഇവരുടെ ഭരണപരമായ സ്വാധീനത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.

മലപ്പുറം കാത്തിരിക്കുന്ന പ്രധാന മാറ്റങ്ങൾ

ഭരണമാറ്റത്തിന്‍റെ പശ്ചാത്തലത്തിൽ വി.ഡി. സതീശൻ അവതരിപ്പിക്കുന്ന ബജറ്റിൽ ഒട്ടേറെ മേഖലകളിലാണ് സമഗ്ര വികസനം ജില്ല പ്രതീക്ഷിക്കുന്നത്.

ആരോഗ്യ മേഖല

മഞ്ചേരി മെഡിക്കൽ കോളജ് അടക്കമുള്ള ജില്ലയിലെ പ്രധാന ചികിത്സാ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനവും നവീകരണവും വേഗത്തിലാക്കുക, അത്യാധുനിക സൗകര്യങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കുക.

അതുപോലെ നിലന്പൂർ, തിരൂർ, പെരിന്തൽമണ്ണ ജില്ലാ ആശുപത്രികളിൽ അടിസ്ഥാന സൗകര്യ വികസനവും നവീകരണവും വേഗമാക്കുക.മലപ്പുറം താലൂക്കാശുപത്രി നിർമാണം വേഗമാക്കുക തുടങ്ങിയവയിൽ ജനങ്ങൾ പ്രതീക്ഷയിലാണ്.

ടൂറിസം മേഖല

സമ്പന്നമാണ് ജില്ലയിലെ ടൂറിസം മേഖല. നിലന്പൂർ അടക്കമുള്ള പ്രദേശങ്ങളിൽവിപുലമായ സാധ്യത കാണുന്നു. കൂടാതെ മലപ്പുറം കോട്ടക്കുന്ന് ടൂറിസം കേന്ദ്രം, കൊടികുത്തിമല, കേരളാകുണ്ട് വെള്ളച്ചാട്ടം, വിവിധ ബീച്ചുകൾ ഉൾപ്പടെയുള്ള ടൂറിസം മേഖലകളുടെ നവീകരണത്തിനായി പ്രത്യേക പദ്ധതികളും ഫണ്ടുകളും വകയിരുത്തുക.

അടിസ്ഥാന സൗകര്യം

മുൻകാലങ്ങളിലെപ്പോലെ "ടോക്കണ്‍ തുക’ പ്രഖ്യാപനങ്ങളിൽ ഒതുക്കാതെ കൃത്യമായ ഫണ്ട് അനുമതിയോടെ റോഡ്, പാലം, തീരദേശ വികസനം എന്നിവ യാഥാർഥ്യമാക്കുക.

വിദ്യാഭ്യാസം:

ഹയർ സെക്കൻഡറി സീറ്റുകളുടെ ദൗർലഭ്യം പരിഹരിക്കുക, പുതിയ സർക്കാർ കോളജുകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും അനുവദിക്കുക. ജില്ലയിലെ വിദ്യാസന്പന്നരായ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി പുതിയ ഐടി ഹബ്ബ് യാഥാർഥ്യമാക്കുക. ജില്ലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പുതിയ പ്രോജക്ടുകൾ ആവശ്യമാണ്. ഇതും ബജറ്റിൽ പരിഗണിക്കപ്പെടുമെന്ന് കരുതാം.

കായികം:

കായികമേഖലയിൽ വളരെയധികം സാധ്യതയുള്ള മലപ്പുറം കൂടുതൽ വികസനം പ്രതീക്ഷിക്കുന്നു. അതുപോലെ മലപ്പുറത്ത് റവന്യൂടവർ, വിമൻസ് കോളജ് കെട്ടിടം, മിനി ഊട്ടി റോഡ് വികസനം എന്നിവ കഴിഞ്ഞ ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നു.

എന്നാൽ ഇവ പരിഗണിക്കപ്പെട്ടില്ല. ജില്ലയിൽ കളിക്കളങ്ങൾ വിപുലീകരിക്കാൻ പദ്ധതിവേണമെന്നാണ് മറ്റൊരു ആവശ്യം.

പെരിന്തൽമണ്ണയിൽ സമർപ്പിച്ചത് 20 പദ്ധതികൾ

പെരിന്തൽമണ്ണ : പുതിയ ബജറ്റിലേക്ക് പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ നിന്ന് 240 കോടിയുടെ ബജറ്റ് നിർദേശം സമർപ്പിച്ചു. 20 പദ്ധതികൾക്കായാണ് ഇത്രയും തുക വി.ഡി. സതീശൻ സർക്കാരിന്‍റെ കന്നി ബജറ്റിൽ വകയിരുത്താൻ നജീബ് കാന്തപുരം എംഎൽഎ നിർദേശം സമർപ്പിച്ചത്. നിർദേശത്തിൽ ഒന്നാം പരിഗണന നൽകിയതിൽ ഓരാടംപാലം- മാനത്തുമംഗലം ബൈപാസിന്‍റെ നിർമാണമാണ്.

കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറം മുതൽ പെരിന്തൽമണ്ണ വരെയുള്ള ഗതാഗതക്കുരുക്കിന് പൂർണ പരിഹാരമാകുമെന്ന് ജനം പ്രതീക്ഷക്കുന്ന ഓരാടംപാലം-മാനത്തുമംഗലം ബൈപാസിനായി 80 കോടി രൂപയുടെ നിർദേശമാണ് എംഎൽഎ സമർപ്പിച്ചത്. മലപ്പുറം -പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കാളികടവ് പാലം യാഥാർഥ്യമാക്കാൻ 17 കോടി രൂപയുടെ നിർദേശം സമർപ്പിച്ചു.

തൂതപ്പുഴയ്ക്ക് കുറുകെ ആലിപ്പറന്പ് പഞ്ചായത്തിനെയും ചെർപ്പുളശേരി നഗരസഭയെയും കൂട്ടിയിണക്കുന്ന കാളികടവ് പാലം പണിയാൻ 2016-ൽ നബാർഡ് 8.88 കോടി രൂപയുടെ ഭരണാനുമതി നൽകിയതാണ്. പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന് വേണ്ടി പൊതുമരാമത്ത് വകുപ്പ് സർവേ നടത്തി കണ്ടെത്തിയ 37 സെന്‍റ് ഭൂമി ഉടമകളിൽ നിന്നുംപൊന്നിൻ വില നൽകി ജനകീയ പാലം കമ്മിറ്റി ഏറ്റെടുക്കുകയും ഭൂമി സർക്കാരിലേക്ക് സൗജന്യമായി വിട്ടുനൽകുകയും ചെയ്തിരിക്കുകയാണ്.

റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി കെഎസ്ടിപി ലോകബാങ്കിന്‍റെ ധനസഹായത്തോടെ പണി പൂർത്തീകരിച്ച തൂത-മുണ്ടൂർ സംസ്ഥാനപാത നാലുവരിയായി 324 കോടി രൂപ ചെലവിൽ നവീകരിക്കുകയും പുതിയ പാലം നിർമിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന്‍റെ തുടർച്ചയായി വരുന്ന തൂത ആനമങ്ങാട് ഭാഗം, തൂത-മുണ്ടൂർ സംസ്ഥാനപാതയുടെ നിലവാരത്തിൽ
പുനരുദ്ധരിക്കരിണമെന്ന ആവശ്യം ഉയർന്നു.

ഇതിനായാണ് 10 കോടിയും ബജറ്റ് നിർദേശം നജീബ് കാന്തപുരം ആവശ്യപ്പെട്ടത്. രാമൻചാടി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഭാഗത്ത് പള്ളത്ത്ക്കടവിൽ റഗുലേറ്റർ കം ബ്രിഡ്ജും വേണമെന്ന ആവശ്യവും ബജറ്റ് പ്രൊപ്പോസൽ ലിസ്റ്റിലുണ്ട്. ഇതിനായി 10 കോടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Kozhikode

ബേപ്പൂര്‍ പോര്‍ട്ട്, കനോലി കനാല്‍ പ്രതീക്ഷകള്‍ കൈ പിടിക്കുമോ?

കോഴിക്കോട്: ഒരുകുന്നോളം പ്രതീക്ഷകളുണ്ടാകും.എന്നാല്‍ കൈക്കുമ്പിള്‍ നിറയാന്‍ പോലും കിട്ടുകയുമില്ല. കാലങ്ങളായി ബജറ്റ് പ്രഖ്യാപിക്കുമ്പോള്‍ കോഴിക്കോടിന്‍റെ അവസ്ഥയാണിത്. ഇതിനൊരുമാറ്റം ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

കോഴിക്കോട് ലൈറ്റ് മെട്രോ, മലാപറമ്പ് മൊബിലിറ്റി ഹബ്, മാനാഞ്ചിറയിലെ പാര്‍ക്കിംഗ് പ്ലാസ, കോര്‍പറേഷന്‍ സ്‌റ്റേഡിയം നവീകരണം, കോംട്രസ്റ്റ് കൈത്തറി നെയ്ത്ത് ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കല്‍, റോഡ് വികസനം തുടങ്ങി കോഴിക്കോട് കാലങ്ങളായി ഉയര്‍ത്തുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് ഇത്തവണ ബജറ്റില്‍ പരിഗണന ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പല പദ്ധതികളും കിഫ്ബി വഴി നടപ്പിലാക്കുമെന്നായിരുന്നു ഇടതുസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ കിഫ്ബിയുടെ മുന്നോട്ടുള്ളപോക്ക് എങ്ങിനെയാകുമെന്നേ കാര്യത്തില്‍ അവ്യക്തതയും നിലനില്‍ക്കുന്നു.

ബേപ്പൂര്‍ തുറമുഖം ആഴം കൂട്ടല്‍: പ്രതിസന്ധി പരിഹരിക്കപ്പെടുമോ?

ജില്ലയിലെ തുറമുഖ വികസനരംഗത്ത് നിരവധി പദ്ധതികൾക്ക് കഴിഞ്ഞ സംസ്ഥാന ബജറ്റ് തുക വകയിരുത്തിയിരുന്നുവെങ്കിലും തുടര്‍ നടപടികള്‍ ആയിട്ടില്ല. മലബാറിലെ പ്രധാന തുറമുഖമായ ബേപ്പൂർ തുറമുഖത്ത് 60 കോടി ചെലവിൽ ഡ്രജിംഗ് നടത്താനും, 90 കോടി ചെലവിൽ അധിക വാർഫിന്‍റെ നിർമാണം മുൻഗണനാക്രമത്തിൽ ‍നടപ്പാക്കാനും ബജറ്റില്‍ ഫണ്ട് വകയിരുത്തിയിരുന്നു.

എന്നാല്‍ വാര്‍ഫിന് താഴേതട്ടില്‍ പാറയാണെന്നു കണ്ട് ഡ്രഡ്ജിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. പാറ തുരന്നാൽ ഉണ്ടായേക്കാവുന്ന പരിസ്ഥിതി ആഘാതം സംബന്ധിച്ച് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്‍റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയാണു പഠനം നടത്തിയത്. ഈ മാസം അവസാനം ഇതുമായി ബന്ധപ്പെട്ട അന്തിമ പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് ലഭിക്കുമെന്നാണു കരുതുന്നത്. ഇതിനു ശേഷം സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ സമിതിയുടെ അനുമതി ലഭ്യമായാൽ മാത്രമേ പാറ തുരന്ന് ആഴം കൂട്ടാനുള്ള പദ്ധതി പ്രാവർത്തികമാകൂ.

നിലവില്‍ കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയ ഫണ്ട് തികയാതെ വരും. ഇതിനൊപ്പം ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപ്, കൊച്ചി, മംഗളൂരു, തിരുവനന്തപുരം ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപ്, കൊച്ചി, മംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് കപ്പൽ സര്‍വീസ് വേണമെന്ന ആവശ്യം നിവേദനങ്ങളായി സര്‍ക്കാരിന് മുന്നിലുണ്ടെങ്കിലും ഒരു ബജറ്റിലും ഉള്‍പ്പെടുത്തിയിട്ടില്ല.

ഗ്വാളിയോർ റയോൺസ് ഭൂമി പ്രയോജനപ്പെടുത്തണം

മാവൂർ ഗ്വാളിയോർ റയോൺസ് ഭൂമിയിൽ പരിസ്ഥിതിക്ക് യോജിച്ച ബൃഹത് പദ്ധതി ജില്ല ആഗ്രഹിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. 370 ഏക്കറാണിവിടെ കാടുപിടിച്ച് കിടക്കുന്നത്.

2007ൽ ബിർല മാനേജ്മെന്‍റ് തന്നെ ആദ്യ പദ്ധതിരേഖ സർക്കാറിന് സമർപ്പിച്ചിരുന്നു. ഇലക്ട്രോണിക്സ്, ഐടി, ടൂറിസം വ്യവസായങ്ങളാണ് പറഞ്ഞിരുന്നത്. പ്രത്യേക സോണെന്ന ആശയവും മുന്നോട്ടുവെച്ചതോടെ എതിർപ്പുണ്ടായി. 11 വർഷത്തിനിടെ ഒമ്പതു തവണ സർക്കാറിന് പദ്ധതികൾ സമർപ്പിച്ചു. ഇവയൊന്നും ഫലം കണ്ടില്ല.

കനോലി കനാലിനെ കൈപിടിച്ചുയര്‍ത്തുമോ ?

കോഴിക്കോട് കനോലി കനാലിലൂടെ ജലപാതയെന്ന സ്വപ്‌നത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മലബാറിലെ ടൂറിസം രംഗത്തിനുതന്നെ മുതല്‍കൂട്ടായേക്കാമായിരുന്ന പദ്ധതി ഇപ്പോഴും കടലാസില്‍ തന്നെയാണ്.

കോഴിക്കോട് കോര്‍പറേഷന്‍, ജില്ലാ ഭരണകൂടം, ജലസേചന വകുപ്പ്, സംരക്ഷണ സമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ പലതവണ ശുചീകരിച്ചതാണ് കല്ലായി പുഴ. വടക്ക് കോരപ്പുഴയെയും തെക്ക് കല്ലായി പുഴയെയും ബന്ധിപ്പിക്കുന്ന 11.4 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കനാലിന്‍റെ മിക്ക ഭാഗങ്ങളിലും മാലിന്യം അടിഞ്ഞിരിക്കുകയാണ്.

കനാല്‍ വികസനത്തിന് 1.118 കോടിയുടെ പദ്ധതിക്ക് മന്ത്രി സഭായോഗം അംഗീകാരം നല്‍കിയിരുന്നു. കിഫ്ബി സഹായത്തോടെ പദ്ധതി പ്രാവര്‍ത്തികമാകും എന്നായിരുന്നു ഇടതുസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ കിഫ്ബിയുടെ പ്രവര്‍ത്തനം പോലും അനിശ്ചിതത്വത്തിലായ അവസ്ഥയില്‍ തുടര്‍ നടപടികള്‍ കണ്ടറിയേണ്ടിവരും.

വരുമോ‍? കേരള കലാകേന്ദ്രം

നാടകം, നൃത്തം, ആയോധനകലകൾ എന്നിവയുൾപ്പെടെയുള്ള കേരളത്തിന്‍റെ പരമ്പരാഗത കലാരൂപങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള സ്ഥിരം വേദികൾ സൃഷ്ടിക്കുന്നതിനുള്ള സംസ്ഥാനവ്യാപക സംരംഭത്തിന്‍റ ഭാഗമായി കോഴിക്കോട് ഒരു കേരള കലാകേന്ദ്രം സ്ഥാപിക്കുന്ന ഇടതുസര്‍ക്കാരിന്‍റെ അവസാനബജറ്റില്‍ തീരുമാനിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് പുതിയ ബജറ്റില്‍ എന്തെങ്കിലും പരാമര്‍ശങ്ങളുണ്ടാകുമോ എന്നതും കോഴിക്കോടിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണ്. പദ്ധതിക്കായി 10 കോടി നീക്കിവച്ചിട്ടുണ്ട്, ആദ്യം തിരുവനന്തപുരത്തും തുടർന്ന് കൊച്ചിയിലും കോഴിക്കോടും കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് തീരുമാനിച്ചത്.

ടൂറിസം വികസിച്ചാൽ

വയനാടിനോട് ചേർന്നുള്ള ജില്ലയെന്നത് കോഴിക്കോടിന്‍റ ടൂറിസം സാധ്യതകൾ വര്‍ധിപ്പിക്കുന്നതാണ്. എന്നാല്‍ ഇതിനനുസരിച്ചുള്ള പദ്ധതികള്‍ കോഴിക്കോടിന് ലഭിക്കുന്നില്ല.വിദേശികള്‍ കൊച്ചി, കോവളം , ആലപ്പുഴ എന്നിവിടങ്ങളില്‍ എത്തി മുടങ്ങുന്ന സ്ഥിതിയാണ് കാലങ്ങളായുള്ളത്.സ്റ്റാർ ഹോട്ടലുകൾ അടക്കമുള്ളവ ജില്ലയിൽ ഏറെ.

ഇവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണം. ബേപ്പൂർ തുറമുഖത്തുനിന്ന് ക്രൂയിസ് ടൂറിസം, കോഴിക്കോട് ബീച്ചിൽ ടൂറിസം പദ്ധതികൾ, തോണിക്കടവ്, കക്കയം, കക്കാടംപൊയിൽ, കടലുണ്ടി, കടത്തനാട്, ഒളോപ്പാറ, വയലട, തുഷാരഗിരി, കാപ്പാട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പുതിയപദ്ധതികൾ വേണം.

വന്യ ജീവികളെ തുരത്താന്‍ സമഗ്ര പദ്ധതി വേണം

എല്ലാ കാലത്തും കോഴിക്കോട് മലയോര നിവസികളുടെ ഉറക്കം കെടുത്തുകയാണ് വന്യ ജീവി ശല്യം. ശാശ്വതപരിഹാരമാണ് മലയോര ജനത ആവശ്യപ്പെടുന്നത്. വന്യജീവികളെ കാടുകയറ്റി കാർഷിക മേഖലയെ രക്ഷിക്കണമെന്ന ആവശ്യമാണ് അവര്‍ നിരന്തരം ഉയര്‍ത്തുന്നത്.

നാളികേരം, വാഴക്കുല അടക്കം കാർഷികോത്പന്നങ്ങൾക്ക് ഇപ്പോള്‍ താരതമ്യേന മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ടെങ്കിലും കാടിറങ്ങുന്ന വന്യജീവികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതാണ് കാർഷികമേഖല ഇന്നു നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്.

മലയോര മേഖലയിലടക്കമുള്ള വന്യജീവി ആക്രമണം നേരിടാൻ ശക്തമായ പദ്ധതി വേണം. അതോടൊപ്പം മുഴുവൻ കാർഷിക വിളകൾക്കും ഇൻഷ്വറൻസ് പരിരക്ഷയും ഉറപ്പാക്കണം.

Wayanad

സംസ്ഥാന ബജറ്റ്; വയനാടിന് സ്വപ്നങ്ങളേറെ...

കൽപ്പറ്റ: മുഖ്യമന്ത്രി വി.ഡി. സതീശൻ നാളെ നിയമസഭയിൽ അവതരിപ്പിക്കുന്ന ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് വയനാട്. ജില്ല രൂപീകൃതമായ 1980 മുതൽ വയനാടൻ ജനത അനുഭവിക്കുന്ന നിരവധി ദുരിതങ്ങൾക്ക് 45 വർഷത്തിന് ശേഷവും പരിഹാരം ആയിട്ടില്ല. മുൻതലമുറകൾ വയനാട്ടിലേക്ക് കയറിയ താമരശേരി ചുരത്തിന്‍റെ അന്നത്തെ അവസ്ഥയ്ക്ക് ഇന്നും വലിയ മാറ്റം സംഭവിച്ചിട്ടില്ല.

അയൽ സംസ്ഥാനവുമായി സുഗമമായി ബന്ധപ്പെടാൻ സഹായിച്ചിരുന്ന ദേശീയപാത 766ൽ മുത്തങ്ങ മുതൽ മദ്ദൂർ വരെ രാത്രിയിൽ യാത്ര ചെയ്യാൻ ജനങ്ങൾക്ക് അനുവാദമില്ലാതായതോടെ ബൈരക്കുപ്പയിൽ പാലം അടക്കമുള്ളവയ്ക്കായി മുറവിളിയും ശക്തമാണ്. ആരോഗ്യ രംഗം വയനാടിനെ എന്നും കാർന്നുതിന്നുന്ന കാൻസറായി മാറിയിട്ട് വർഷങ്ങളായി.

പേരിനൊരു മെഡിക്കൽ കോളജ് ഉണ്ടെങ്കിലും "റഫറൽ കോളജ്’ എന്ന ദുഷ്പേരാണ് ഇപ്പോഴും കൈമുതലായുള്ളത്. ടൂറിസം രംഗം പച്ചപിടിക്കുന്നുണ്ട്. എന്നാൽ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ നടപ്പാകുന്നില്ല. ഇതിനെല്ലാം പരിഹാരം കാണാൻ യുഡിഎഫ് സർക്കാരിന്‍റെ കന്നിബജറ്റിന് കഴിയുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.

കുരുക്കഴിയാത്ത താമരശേരി ചുരം

കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് 19-ാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെയും 20-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലുമായി ബ്രിട്ടീഷുകാർ നിർമിച്ച ചുരമാണ് താമരശേരി ചുരം.വയനാട്ടുകാർക്ക് കോഴിക്കോടുമായി ബന്ധപ്പെടാനുള്ള പ്രധാനപാതയാണ് ഈ ചുരം. വാഹനങ്ങളുടെ ആധിക്യം ഉച്ചകോടിയിലെത്തിയതോടെ ചുരത്തിലെ ഗതാഗതക്കുരുക്ക് മണിക്കൂറുകളോളമായി.

റോഡിന്‍റെ വീതിക്കുറവ് കാരണം മൾട്ടി ആക്സിൽ അടക്കമുള്ള വലിയ വാഹനങ്ങൾക്ക് ഹെയർപിൻ വളവുകളിൽ തിരിയാൻ ആവശ്യത്തിന് സ്ഥലമില്ലാത്തതും വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വർധനയും അന്തർസംസ്ഥാന ചരക്കുലോറികളുടെ വർധനയും ചുരത്തിൽ വാഹനങ്ങൾ കേടാകുകയോ അപകടത്തിൽപ്പെടുകയോ ചെയ്യുന്നതും മഴക്കാലത്ത മണ്ണിടിച്ചിലുമാണ് ചുരത്തിലെ ഗതാഗത തടസത്തിന് പ്രധാന കാരണം.

ചുരത്തിലെ മുടിപ്പിൻ വളവുകൾ എത്രയും വേഗം വീതികൂട്ടുക, വലിയ മൾട്ടി ആക്സിൽ ലോറികൾക്കും ടൂറിസ്റ്റ് ബസുകൾക്കും സമയക്രമീകരണം ഏർപ്പെടുത്തുക, ക്രെയിൻ/റെസ്ക്യു സംവിധാനം സ്ഥാപിച്ചാൽ ചുരത്തിൽ വാഹനം കേടായാൽ മിനിറ്റുകൾക്കകം മാറ്റിസ്ഥാപിക്കാൻ സാധിക്കും. ഹെയർപിൻ വളവുകളിൽ ഗതാഗതം നിയന്ത്രിക്കാൻ 24 മണിക്കൂറും ട്രാഫിക് പോലീസിന്‍റെയോ ചുരം സംരക്ഷണ സമിതിയുടെയോ സേവനം ഉറപ്പാക്കുക തുടങ്ങിയവയാണ് പരിഹാരമാർഗങ്ങൾ.

ദീർഘകാല പരിഹാരമാർഗമായി ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപ്പാത നിർമാണം വേഗത്തിലാക്കുകയും ചിപ്പിലിത്തോട് - മരുതിലാവ് - തളിപ്പുഴ റോഡ്, പൂഴിത്തോട് - പടിഞ്ഞാറത്തറ റോഡ് എന്നീ ബദൽ പാതകൾ യാഥാർഥ്യമാക്കുകയും വേണം.

വയനാട് തുരങ്കപാത

താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കിനും വികസന പരിമിതികൾക്കും പരിഹാരമെന്ന നിലയിൽ വിഭാവനം ചെയ്ത ബദൽപാത പദ്ധതികളിലൊന്നാണ് വയനാട് തുരങ്കപാത. ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാതയുടെ നിർമാണം പൂർത്തിയാകുന്പോൾ ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ തുരങ്കപാതയായി ഇത് മാറും. തുരങ്കപാത നിർമാണം വേഗത്തിൽ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട് വയനാട്ടുകാർ.

പടിഞ്ഞാറത്തറ- പൂഴിത്തോട് പാത

താമരശേരി ചുരത്തിലെ കനത്ത ഗതാഗതക്കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്ത ബദൽ റോഡാണ് പടിഞ്ഞാറത്തറ-പൂഴിത്തോട് പാത. 1994ൽ ആരംഭിച്ച പ്രവർത്തനങ്ങൾ ഇപ്പോഴും പൂർത്തീകരിക്കാൻ മാറിമാറിവന്ന സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല.

1990കളിൽ നിർമാണം ആരംഭിച്ച പദ്ധതിയുടെ 70 ശതമാനത്തോളം പ്രവൃത്തികൾ പൂർത്തിയായതാണ്. സംസ്ഥാന ബജറ്റിൽ പടിഞ്ഞാറത്തറ - പൂഴിത്തോട് പാത ഉൾപ്പെട്ടാൽ വയനാട് ജില്ലയുടെ യാത്രാക്ലേശത്തിന് വലിയൊരു പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് വയനാടൻ ജനത.

റെയിൽവേ ചൂളംവിളിക്ക് കാതോർത്ത് വയനാട്

യാത്രാദുരിതം നേരിടുന്ന വയനാടിന് പ്രതീക്ഷ നൽകുന്നതാണ് നഞ്ചൻഗോഡ്-വയനാട്-നിലന്പൂർ റെയിൽപാത. ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം ഒന്നര പതിറ്റാണ്ടിലേറെയായി തുടരുന്ന പശ്ചാത്തലത്തിലാണ് വയനാട് റെയിൽവേ പ്രാധാന്യമർഹിക്കുന്നത്.

റെയിൽ പദ്ധതിയുടെ ഡിപിആർ തയാറാക്കാൻ ഉമ്മൻചാണ്ടി സർക്കാർ അഞ്ച് കോടി ഡിഎംആർസിക്ക് അനുവദിച്ചിരുന്നു. എന്നാൽ തുടർന്നുവന്ന എൽഡിഎഫ് സർക്കാർ ഫണ്ട് അനുവദിക്കാതെ പദ്ധതി മുടങ്ങി. ഇനിയുള്ള വയനാട്ടുകാരുടെ പ്രതീക്ഷ വി.ഡി. സതീശൻ സർക്കാരിന്‍റെ ബജറ്റിലാണ്.

ജീവൻവച്ച് ബൈരക്കുപ്പ പാലം

കേരളത്തെയും കർണാടകയെയും പരസ്പരം ബന്ധിപ്പിക്കുന്നതിനായി കബനി നദിക്ക് കുറുകെ വിഭാവനം ചെയ്ത അന്തർസംസ്ഥാന പാലമാണ് പെരിക്കല്ലൂർ - ബൈരക്കുപ്പ പാലം. മൂന്ന് പതിറ്റാണ്ടിലേറെയായി മുടങ്ങിക്കിടന്ന ഈ പദ്ധതി പൂർത്തിയാക്കാൻ ഇപ്പോൾ ശക്തമായ നീക്കങ്ങൾ ആരംഭിച്ചു.

1994 സെപ്റ്റംബർ 22ന് അന്നത്തെ കേരള മുഖ്യമന്ത്രി കെ. കരുണാകരനും കർണാടക മുഖ്യമന്ത്രി വീരപ്പ മൊയ്‌ലിയും ചേർന്നാണ് ഈ പാലത്തിന് സംയുക്തമായി തറക്കല്ലിട്ടത്. 2002ൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്‍റെ തത്വത്തിലുള്ള അംഗീകാരവും ഇതിന് ലഭിച്ചു. കേരളത്തിന്‍റെ ഭാഗത്തുള്ള അപ്രോച്ച് റോഡിന്‍റെ പണികൾ നേരത്തെ തന്നെ പൂർത്തിയായിരുന്നു.

എന്നാൽ കർണാടകയുടെ ഭാഗത്ത് അപ്രോച്ച് റോഡിനായുള്ള ഭൂമി ഏറ്റെടുക്കൽ വൈകിയതും ആവശ്യമായ വന-പരിസ്ഥിതി അനുമതികൾ ലഭിക്കാതിരുന്നതുമാണ് പദ്ധതി ദശകങ്ങളോളം നീണ്ടുപോകാൻ കാരണമായത്.

ബൈരക്കുപ്പ പാലം നിർമാണവുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കേരള പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറും തമ്മിൽ അടുത്തിടെ ബംഗളൂരുവിൽ നടത്തിയ ഉന്നതതല ചർച്ചയിൽ ഈ പദ്ധതി വേഗത്തിലാക്കാൻ തീരുമാനമായിട്ടുണ്ട്. പാലം നിർമാണത്തിന് ബജറ്റിൽ ടോക്കണ്‍ വയ്ക്കുമെന്നാണ് കുടിയേറ്റ മേഖലയുടെ പ്രതീക്ഷ.

"റഫറൽ കോളജെ’ന്ന പേര് മാറുമോ

2021ൽ സംസ്ഥാന നിയമസഭാതെരഞ്ഞെടുപ്പിന് തൊട്ടുമുന്പ് വയനാട് ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളജായി ഉയർത്തിയെങ്കിലും കാര്യമായ മാറ്റങ്ങൾ വന്നിട്ടില്ല. മെഡിക്കൽ കോളജെന്ന പേരുണ്ടെന്നല്ലാതെ ആധുനിക ചികിത്സാ സംവിധാനങ്ങൾ അഞ്ച് വർഷം പിന്നിട്ടിട്ടും ഒരുക്കാൻ സർക്കാരിനായിട്ടില്ല.

മെഡിക്കൽ കോളജിനാവശ്യമായ സ്ഥലം ഇപ്പോഴും ലഭിക്കാത്തതും പ്രതിസന്ധിയാണ്. മെഡിക്കൽ കോളജിനായി മുന്പ് മടക്കിമലയിൽ സൗജന്യമായി ലഭിച്ച ഭൂമി ഏറ്റെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

കാടിറങ്ങുന്ന ജീവികൾ

ജില്ല നേരിടുന്ന ഏറ്റവും ഗുരുതരവും സങ്കീർണവുമായ പ്രശ്നങ്ങളിലൊന്നാണ് വന്യമൃഗശല്യം. സമീപവർഷങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിരവധി മനുഷ്യജീവനുകൾ പൊലിയുകയും വലിയ തോതിൽ കൃഷിനാശം സംഭവിക്കുകയും ചെയ്തതോടെ ഈ വിഷയം കടുത്ത ജനകീയ പ്രക്ഷോഭങ്ങൾക്കും നിയമപരമായ ചർച്ചകൾക്കും കാരണമായിട്ടുണ്ട്.

കർണാടകയിലെ ബന്ദിപ്പുര, നാഗർഹോള, തമിഴ്നാട്ടിലെ മുതുമല എന്നീ വന്യജീവി സങ്കേതങ്ങളുമായി വയനാടൻ വനങ്ങൾ അതിർത്തി പങ്കിടുന്നതിനാൽ അന്തർസംസ്ഥാന വന്യമൃഗങ്ങളുടെ സഞ്ചാരം വളരെ കൂടുതലാണ്. വന്യജീവികൾ നാട്ടിൽ ഇറങ്ങുന്നതിന് പരിഹാരം കാണാൻ വനാതിർത്തികളിൽ സൗരോർജ വേലികൾ, കിടങ്ങുകൾ, റെയിൽ ഫെൻസിംഗ്, തൂക്ക് വേലി തുടങ്ങിയവ തീർക്കുകയും ഇവയുടെ പ്രവർത്തനം കാര്യക്ഷമമാക്കുകയും വേണം.

കാടും നാടും വേർതിരിക്കുന്നതടക്കമുള്ള ശക്തമായ പ്രതിരോധ സംവിധാനങ്ങളാണ് ഒരുക്കേണ്ടത്. ഇതിനായി ബജറ്റിൽ തുകവകയിരുത്തുമെന്ന പ്രതീക്ഷയിലാണ് കർഷകരടക്കമുള്ള സമൂഹം.

കർഷകർ അരങ്ങൊഴിയുന്ന വയനാട്

കേരളത്തിന്‍റെ കാർഷിക ഭൂപടത്തിൽ തനതായ സ്ഥാനം അടയാളപ്പെടുത്തിയ ജില്ലയാണ് വയനാട്. എന്നാൽ കാർഷിക മേഖല മുന്പെങ്ങുമില്ലാത്തവിധം കടുത്ത വെല്ലുവിളികളാണ് നേരിടുന്നത്. വിപണിയിലെ വിലത്തകർച്ചയും ഉയർന്ന ഉത്പാദനച്ചെലവും കർഷകർക്ക് താങ്ങാവുന്നതിനും അപ്പുറമായി.

കാപ്പി, കുരുമുളക്, ഇഞ്ചി, അടയ്ക്ക തുടങ്ങിയ നാണ്യവിളകളുടെ വിപണി വിലയിലുണ്ടാകുന്ന വൻ ഇടിവ് കർഷകരെ കടക്കെണിയിലാക്കുന്നു. വളം, കീടനാശിനികൾ, വിത്തുകൾ എന്നിവയുടെ വിലവർധനയും തൊഴിലാളികളുടെ കൂലിക്കൂടുതലും ഉത്പാദനച്ചെലവ് ക്രമാതീതമായി ഉയർത്തുന്നു.

വിളകളെ ബാധിക്കുന്ന പുതിയ തരത്തിലുള്ള രോഗങ്ങളും കീടബാധകളും കാർഷിക മേഖലയ്ക്ക് വെല്ലുവിളിയായി മാറി. കാർഷിക മേഖലയിൽ പണിയെടുക്കാൻ തൊഴിലാളികളെ ലഭിക്കാത്തതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. തൊഴിലുറപ്പ് പദ്ധതി കൃഷിയിടങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നത് നേരിയതോതിലെങ്കിലും പരിഹാരമാകുമെന്നാണ് കർഷകർ പറയുന്നത്.

അന്തരീക്ഷ താപനിലയിലുണ്ടായ വർധനവ് കാപ്പി, കുരുമുളക്, ഏലം തുടങ്ങിയ വിളകളുടെ ഉത്പാദനത്തെ തകിടം മറിച്ചു. കർഷകർക്ക് പ്രതീക്ഷ നൽകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന ശുഭ പ്രതീക്ഷയിലാണ് കർഷകർ.

പ്രതീക്ഷയിൽ വിനോദസഞ്ചാരമേഖല

കേരളത്തിലെ ഏറ്റവും ജനപ്രിയമായ ഹിൽ സ്റ്റേഷൻ ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് വയനാട്. സമുദ്രനിരപ്പിൽ നിന്ന് ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന സുഖകരമായ കാലാവസ്ഥയാണ് വയനാടിന്‍റെ പ്രധാന ആകർഷണം. മണ്‍സൂണ്‍ ടൂറിസവും പ്രാധാന്യമർഹിക്കുന്നു. വയനാടൻ വിനോദ സഞ്ചാരമേഖലയ്ക്ക് ആശ്വാസവും ആകർഷകവുമായ പ്രഖ്യാപനങ്ങളെ കാത്തിരിക്കുയാണ് വിനോദസഞ്ചാരമേഖല.

Kannur

ദീപിക 140-ാം വാർഷികം: കണ്ണൂരിൽ കുടുംബോത്സവം 20ന്

കണ്ണൂർ: മലയാളത്തിന്‍റെ പ്രഥമ ദിനപത്രം ദീപികയുടെ 140-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ യൂണിറ്റിന്‍റെ നേതൃത്വത്തിൽ കുടുംബോത്സവം സംഘടിപ്പിക്കുന്നു. 20ന് വൈകുന്നേരം 5.30ന് ധർമശാല ലക്സോട്ടിക്ക ഇന്‍റർനാഷണൽ കൺവൻഷൻ സെന്‍ററിലെ പ്രൗഢ സദസിനെ സാക്ഷിയാക്കി വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം നിർവഹിക്കും. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. വിവിധ മേഖലകളിൽ വിജയത്തിന്‍റെ കൈയൊപ്പു ചാർത്തിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുള്ള ആദരം ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് നിർഹിക്കും. രാഷ്‌ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖപ്രസംഗം നടത്തും.

കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല, എംപിമാരായ കെ. സുധാകരൻ, ജോൺ ബ്രിട്ടാസ്, പി. സന്തോഷ്കുമാർ, കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി, എംഎൽഎമായ എം.വിജിൻ, കെ.വി.സുമേഷ്, സജീവ് ജോസഫ്, ടി.കെ.ഗോവിന്ദൻ, ടി.ഒ. മോഹനൻ, സന്ദീപ് വാര്യർ, കണ്ണൂർ ജില്ലാ കളക്ടർ പി. വിഷ്ണുരാജ്, കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.കെ.കെ.സാജു, രാഷ്‌ട്രദീപിക ലിമിറ്റഡ് വൈസ് ചെയർമാൻ ഡെന്നി തോമസ് വട്ടക്കുന്നേൽ, ഡയറക്ടർമാരായ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, ബെന്നി മാത്യു വാഴപ്പിള്ളിൽ, ദീപിക ഫ്രണ്ട്സ് ക്ലബ് തലശേരി അതിരൂപത ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ എന്നിവർ വിശിഷ്ടാതിഥികളാകും. ദീപിക കണ്ണൂർ യൂണിറ്റ്
റസിഡന്‍റ് മാനേജർ ഫാ. വിപിൻ വെമ്മേനിക്കട്ടയിൽ സ്വാഗതവും അസിസ്റ്റന്‍റ് റസിഡന്‍റ് മാനേജർ ഫാ. എഡ്‌വിൻ കോയിപ്പുറം നന്ദിയും പറയും. സർക്കുലേഷൻ അസിസ്റ്റന്‍റ് ജനറൽ മാനേജർ ജോർജ് തയ്യിൽ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തും.

സമഗ്രസംഭാവനകൾക്കുള്ള ദീപികയുടെ പുരസ്കാരം വിവിധമേഖലകളിലെ 12 പേർ ഏറ്റുവാങ്ങും. ആദരിക്കപ്പെടുന്നവർ: ശ്രീകണ്ഠപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ ബ്രദർ ഡോ. റെജി സ്കറിയ സിഎസ്ടി ( ദീപിക എഡ്യുക്കേഷണൽ ലീഡർഷിപ്പ് എക്സലൻസ് അവാർഡ്), കണ്ണൂർ ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. അനൂപ് നന്പ്യാർ ( ദീപിക ഗ്ലോബൽ ഹെൽത്ത് കെയർ എക്സലൻസ് അവാർഡ്), മയ്യിൽ ഏബിൾ വില്ലേജ് മാനേജിംഗ് ഡയറക്ടർ കെ. പ്രതീഷ് ( ദീപിക ടൂറിസം ആൻഡ് എന്‍റർടെയ്ൻമെന്‍റ് എക്സലൻസ് അവാർഡ്), കുന്നോത്ത് നസ്രത്ത് നാച്വർ ക്യൂർ സെന്‍ററിന് നേതൃത്വം നൽകുന്ന നസ്രത്ത് സിസ്റ്റേഴ്സ് സുപ്പീരിയർ ജനറൽ സിസ്റ്റർ ജസീന്ത എൻഎസ് (ദീപിക ഔട്ട് സ്റ്റാൻഡിംഗ് കോൺട്രിബ്യൂഷൻ ടു നാച്വറൽ ഹെൽത്ത് കെയർ അവാർ‌ഡ്), കേരള ദിനേശ് ചെയർമാൻ എം. കെ. ദിനേശ്ബാബു (മൾട്ടി സെക്ടർ കോ-ഓപ്പറേറ്റീവ് ലീഡർഷിപ്പ് അവാർഡ്), കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലക്കോട് യൂണിറ്റ് പ്രസിഡന്‍റ് കെ.എം.ഹരിദാസ് ( ദീപിക ഔട്ട് സ്റ്റാൻഡിംഗ് ബിസിനസ് ഇന്നൊവേഷൻ ആൻഡ് സോഷ്യൽ കമ്മിറ്റ്മെന്‍റ് അവാർഡ്), ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ( ദീപിക ഇന്ത്യാസ് ബെസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക് അവാർഡ് ), ഡിസൈനർ ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ് മാനേജിംഗ് ഡയറക്ടർ നവാസ് റഹ്‌മാൻ ( ദീപിക ബിൽഡ് ടെക് അവാർഡ്), ബാസ് സലൊൺ മാനേജിംഗ് ഡയറക്ടർ വി.പി. ബിനോയ് ( ദീപിക ക്രിയേറ്റീവ് മേക്ക് ഓവർ എക്സലൻസ് അവാർഡ്), ബിഹാർ നളന്ദ സെന്‍റ് ജോസഫ് സ്കൂൾ സ്ഥാപകൻ ജോർജ് ജോസഫ് പായിക്കാട്ട് ( ദീപിക നാഷണൽ അക്കാഡമിക് എക്സലൻസ് അവാർഡ്), ജോർജ് പയ്യന്പള്ളിൽ (ദീപിക കർഷകോത്തമ പുരസ്കാരം), 916 കോകോ ബ്രാൻഡ് മാനേജിംഗ് ഡയറക്ടർ സാന്‍റി അഗസ്റ്റിൻ (ദീപിക മോസ്റ്റ് പോപ്പുലർ ബ്രാൻഡ് അവാർഡ്).

തലശേരി സാൻജോസ് മെട്രോപൊളിറ്റൻ സ്കൂൾ വിദ്യാർഥികളുടെ പ്രെയർ ഡാൻസോടുകൂടിയാണ് ആഘോഷ പരിപാടികൾ ആരംഭിക്കുക. പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന കലാസന്ധ്യ ആഘോഷത്തിന് മിഴിവേകും. പ്രവേശനം പാസ്മൂലം.

Kasaragod

ദേശീയപാതയിലെ ചെങ്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ നിര്‍മാണം ഒച്ചിഴയും വേഗത്തില്‍

കാസര്‍ഗോഡ്: പുതിയ ദേശീയപാതയില്‍ ആദ്യ റീച്ച് നിര്‍മാണം പൂര്‍ത്തിയായി ഒരു വര്‍ഷത്തോളമാകുമ്പോഴും ഇഴഞ്ഞുനീങ്ങുകയാണ് ബാക്കി രണ്ടു റീച്ചുകളും. തലപ്പാടി-ചെങ്കള റീച്ച് നിര്‍മാണം പൂര്‍ത്തിയാക്കി ഈവര്‍ഷം ഉദ്ഘാടനവും നടത്തിയിരുന്നു. എന്നാല്‍ ചെങ്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ച് നിര്‍മാണം അനന്തമായി നീളുകയാണ്. ചെങ്കള-നീലേശ്വരം റീച്ചിലെ ചെര്‍ക്കള-ചട്ടഞ്ചാല്‍ പാതയില്‍ പലതവണ മണ്ണിടിഞ്ഞ് ഗതാഗതം നിരോധിച്ചിരുന്നു. ഭീതിയോടെയാണ് ഇതുവഴി യാത്ര. ചെര്‍ക്കള മേല്‍പാലം നിര്‍മാണവും അനന്തമായി നീളുകയാണ്. വയഡക്ട്, ഓടനിര്‍മാണം പലയിടത്തും പൂര്‍ത്തിയാകാത്തതും ആശങ്കയാകുന്നുണ്ട്. കഴിഞ്ഞ ദിവസം ദേശീയപാതയില്‍ ബേവിഞ്ച സ്റ്റാര്‍ നഗര്‍ മുതല്‍ തെക്കില്‍ പാലം വരെ മണ്ണിടിച്ചില്‍, വെള്ളക്കെട്ട്, മണ്ണൊലിപ്പുമുണ്ടായി.
ദേശീയപാത നിര്‍മാണക്കരാര്‍ കമ്പനി രണ്ടു കലുങ്കാണ് പണിതത്. അതുതന്നെ പൂര്‍ത്തിയായിട്ടില്ല. ഈ ഭാഗങ്ങളിലെ മഴവെള്ളത്തിന്‍റെ ഒഴുക്ക് തടയുക പ്രായോഗികമല്ല. വെള്ളമൊഴുകിപ്പോകാന്‍ സൗകര്യം വേണം. അതിന് സ്ഥലം ഏറ്റെടുക്കേണ്ടി വരുമോയെന്നു പഠിക്കേണ്ടി വരും. റോഡ് നിര്‍മാണവും പാതിവഴിയിലാണ്. പ്രത്യാഘാതം ശാസ്ത്രീയമായി പരിശോധിക്കാതെയും പരിഹരിക്കാതെയുമാണ് നിര്‍മാണം നടത്തുന്നതെന്ന പരാതിയുണ്ട്. കൃഷിയിടങ്ങളിലേക്കുള്ള തോടും നടവഴിയും നഷ്ടമായി ദുരിതപര്‍വത്തിലാണ് പൊള്ളക്കടയിലെ മുപ്പതോളം കുടുംബങ്ങള്‍. ദേശീയപാത വികസനത്തിന്‍റെ ഭാഗമായി ഇവര്‍ക്കുണ്ടായ നഷ്ടത്തിന് പരിഹാരം കാണാന്‍ ഇതുവരെ അധികൃതര്‍ തയാറായിട്ടില്ല. കോണ്‍ക്രീറ്റ് പാര്‍ശ്വഭിത്തി നിര്‍മിച്ച് സര്‍വീസ് റോഡാക്കിയാല്‍ പരിഹരിക്കാവുന്ന പ്രശ്നമാണിത്. പൊള്ളക്കടയിലെ ഏമ്പംകുണ്ട് തോടിന്‍റെ പാര്‍ശ്വഭിത്തി നിര്‍മിച്ച് സര്‍വീസ് റോഡ് നിര്‍മാണം മൂന്നു മാസം മുന്പ് തുടങ്ങിയെങ്കിലും ഇനിയും പൂര്‍ത്തിയാക്കാനായില്ല. തോടിന്‍റെ 60 മീറ്റര്‍ ഭാഗമാണ് കോണ്‍ക്രീറ്റ് പാര്‍ശ്വഭിത്തി നിര്‍മിക്കേണ്ടത്. അതിനോട് ചേര്‍ന്നാണ് സര്‍വീസ് റോഡ് പണിയേണ്ടത്. നിലവില്‍ 50 മീറ്റര്‍ ഭാഗത്ത് മാത്രമാണ് പാര്‍ശ്വഭിത്തി നിര്‍മിച്ചിട്ടുള്ളത്.

ബാക്കിയുള്ള 10 മീറ്റര്‍ ഭാഗത്ത് ഇപ്പോഴംഒന്നുമായിട്ടില്ല. ഓവുചാല്‍ നിര്‍മാണവും പൂര്‍ത്തിയാക്കാനുണ്ട്. നിര്‍മാണ കമ്പനിയുടെ മെല്ലെപ്പോക്കാണ് നിര്‍മാണം ഇഴയാന്‍ കാരണമെന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നു. ഇവിടെ തോടിനു കുറുകെയുണ്ടായിരുന്ന പാലം മാറ്റിയതോടെ പ്രദേശവാസികള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഒരു മാര്‍ഗവുമില്ല. കഴിഞ്ഞ മഴക്കാലത്ത് ഇവിടെ പൂര്‍ണമായും വെള്ളക്കെട്ടില്‍ മുങ്ങിയിരുന്നു. മയിലാട്ടിക്കുന്നിലെ അനിയന്ത്രിതമായ മണ്ണെടുപ്പുമൂലം സര്‍വീസ് റോഡില്‍ ഒഴുകിയെത്തുന്ന മണ്ണ് പ്രധാന പാതയിലുള്‍പ്പെടെ ചെളിക്കെട്ടിനു കാരണമാകുന്നുണ്ട്.
ദേശീയപാതയുടെ അരികില്‍ തലയെടുപ്പോടെ നിന്നിരുന്ന മയിച്ചയിലെ വീരമല ഇപ്പോള്‍ ഏതു സമയത്തും താഴേക്കു പതിക്കും എന്ന ആശങ്കയിലാണ് നില്‍ക്കുന്നത്.

പാതിയും ഇടിച്ച് മണ്ണ് കടത്തിക്കൊണ്ടുപോയ മലയുടെ ബാക്കിഭാഗം കനത്ത മഴയില്‍ താഴേക്ക് പതിച്ചാലുണ്ടാകുന്ന ദുരിതം ചെറുതല്ല. കഴിഞ്ഞ കാലവര്‍ഷ സമയത്ത് സംരക്ഷണഭിത്തി പോലും തകര്‍ത്താണ് മല ഇടിഞ്ഞ് ദേശീയപാതയിലേക്ക് പതിച്ചത്. ഭാഗ്യം കൊണ്ട് മാത്രമാണ് മറ്റ് അപകടങ്ങളില്ലാതെ പോയത്. ഈ അപകടത്തെത്തുടര്‍ന്ന് മല തട്ടുകളാക്കി മാറ്റണമെന്ന നിര്‍ദേശം വന്നു. ഇതിനായി കൂടുതല്‍ ഭൂമി ഏറ്റെടുക്കണം. എന്നാല്‍, വനംവകുപ്പിന്‍റെ ഭൂമി വിട്ടുകിട്ടാനുള്ള നടപടികള്‍ തുടരുന്നതേയുള്ളൂ. വീണ്ടും കാലവര്‍ഷം തുടങ്ങിയതോടെ കളക്ടര്‍ ഇടപെട്ട് തട്ടുകളാക്കി മാറ്റുന്ന പ്രവൃത്തി വേഗത്തിലാക്കാനുള്ള നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മലയെ തട്ടുകളാക്കി ഭൂവസ്ത്രം വിരിച്ച് മനോഹരമാക്കുന്ന രീതിയാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിനിടയില്‍ ശക്തമായ മഴ പെയ്യുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്.

വീരമല കഴിഞ്ഞാല്‍ പിന്നീട് ആശങ്ക ഉയര്‍ത്തുന്ന സ്ഥലമാണ് മട്ടലായി. ഇവിടെ പ്രധാന പ്രശ്നം റോഡിന്‍റെ വിള്ളലാണ്. പഴയ റോഡിന് സമീപത്ത് സമാന്തരമായി മണ്ണ് ഉയര്‍ത്തി നിര്‍മിച്ച റോഡില്‍ രണ്ട് തവണ വിള്ളല്‍ വീണതോടെ നാടാകെ ആശങ്കയിലാണ്. മണ്ണിന്‍റെ ഘടനയുടെ പ്രശ്‌നമാണ് ഇതെന്നാണ് വിലയിരുത്തല്‍. അതേസമയം നിര്‍മാണവേളയില്‍ ഒരു തൊഴിലാളിയുടെ മരണത്തിന് ഇടയാക്കിയ മട്ടലായിക്കുന്നില്‍ സംരക്ഷണഭിത്തി വേണ്ടവിധത്തില്‍ പൂര്‍ത്തീകരിക്കാത്തതും ആശങ്ക ഉയര്‍ത്തുന്നുണ്ട്.

ad

ad

ADVERTISEMENT

ad

ADVERTISEMENT

Editor's Pick

Category Category
ad

ADVERTISEMENT

All

In Memory

All

Obituary

പി.എൻ സുകുമാരൻ നായർ

റാന്നി: മന്ദിരം ലക്ഷ്മി ഭവൻ (കൊട്ടാരത്തിൽ കാലായിൽ) റിട്ട. എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ പി.എൻ സുകുമാരൻ നായർ ( മണി സാർ - 83 ) അന്തരിച്ചു. സംസ്‌കാരം ഇന്ന് മൂന്നിന് റാന്നിയിൽ. ഭാര്യ റിട്ട. അധ്യാപിക കെ. എസ്. വിജയലക്ഷ്മിയമ്മ. മക്കൾ : റെജിമോൻ (ബംഗളൂരു), സ്മിജ (അധ്യാപിക, മണർകാട് സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ). മരുമക്കൾ : സ്‌മിത റെജി അഞ്ജലിയിൽ തോട്ടകം വൈക്കം (ബംഗളൂരു), അനീഷ് ആനിക്കാട് കൊമ്പാറ (അസി.മാനേജർ, മാർ സ്ലീവാ മെഡിസിറ്റി പാലാ). മൃതദേഹം ഇന്ന് രാവിലെ 7.30 മുതൽ 8.30 വരെ പള്ളിക്കത്തോട് കൃഷിഭവന് സമീപമുള്ള മകളുടെ ഭവനത്തിൽ കൊണ്ടുവരും. തുടർന്ന് റാന്നി മന്ദിരം പടിയിലെ ഭവനത്തിലേക്ക് കൊണ്ടുപോകും

ഏലിയാമ്മ ഈപ്പൻ

വിഴിക്കത്തോട്: പുറത്തയിൽ ഏലിയാമ്മ ഈപ്പൻ (95) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് ചേനപ്പാടി തരകനാട്ടുകുന്നു സെന്‍റ് ആന്‍റണിസ് പള്ളിയിൽ. പരേത പാലമ്പ്ര വേലിക്കകത്ത് കുടുംബാംഗം. ഭർത്താവ്: പരേതനായ പി.സ്. ഈപ്പൻ. മക്കൾ: പി. ഇ. സ്കറിയ, മെറീന ജോസ്, വത്സമ്മ തോമസ് (യു എസ് എ),സിസമ്മ ചെറിയാൻ, പരേതനായ ജയിംസ് കുട്ടി. മരുമക്കൾ: വിത്സമ്മ സ്‌കറിയ കുറ്റുവേലിൽ (കൊരട്ടി), പരേതനായ ജോസുകുട്ടി വരിക്കമുണ്ടയിൽ (ആനിക്കാട്), തോമാച്ചൻ പൂവക്കുളത്ത് കൊഴുവനാൽ (യുഎസ്എ), കുഞ്ചറിയ അരീക്കുന്നേൽ (പൊൻകുന്നം)

കെ.ജെ. ജോസഫ്

കുറവിലങ്ങാട്: കോയിക്കൽ ഓരത്ത് കെ.ജെ ജോസഫ് (കുട്ടപ്പൻ ചേട്ടൻ- 86) അന്തരിച്ചു. സംസ്കാരം നാളെ 10.45ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡിക്കൻ പള്ളിയിൽ. ഭാര്യ: മറിയക്കുട്ടി തോട്ടുവ മാവിൻചുവട് പുളിക്കതടത്തിൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ ആഗ്നറ്റ് എംഎസ്ജെ, ലില്ലി, മേരി, സിബി, ബിജു. മരുമക്കൾ: ജോയി ചെന്പിലേട്ട് (ഏറ്റുമാനൂർ), ബേബി മുണ്ടാണിയോരത്തേൽ (കുറുപ്പന്തറ), ആൻസി ഉപ്പാംതടം (മരങ്ങാട്ടുപള്ളി), ഷൈനി കിഴക്കേവട്ടുകുളം (വലാച്ചിറ). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.

മേരിക്കുട്ടി ഫിലിപ്പ്

മാടപ്പളളി: കൊരണ്ടിത്തറ മേരിക്കുട്ടി ഫിലിപ്പ് (75) അന്തരിച്ചു. സംസ്‌കാരം നാളെ10.30ന് മാടപ്പളളി ലിറ്റില്‍ ഫ്‌ളവര്‍ പളളിയില്‍. പരേത കുരിശുംമൂട് അരുമന കുടുംബാംഗമാണ്. മക്കള്‍: റോസ്‌ലിന്‍ ഫിലിപ്പ് (മഹിളാ കോണ്‍ഗ്രസ് മാടപ്പളളി മണ്ഡലം പ്രസിഡന്‍റ്), കെ.പി. തോമസ് (യുകെ), മരിന്‍ ഫിലിപ്പ് (യുകെ). മരുമക്കള്‍: സണ്ണി ഫിലിപ്പോസ് ഇയ്യാലില്‍ തെക്കേതില്‍ മാടപ്പളളി, ജിജി തോമസ് കാക്കനാട് കുറുപ്പുന്തറ, മാത്യു വര്‍ഗീസ് കണ്ണമ്പളളി മാടപ്പളളി.

പാസ്റ്റർ പി.വി.ദേവസ്യ

അടിമാലി: പോസ്റ്റൽ ഡിപ്പാർട്ട്മെന്‍റ് റിട്ട. ഓവർസിയർ ഇരുന്നൂറേക്കർ പാറക്കൽ വീട്ടിൽ പാസ്റ്റർ പി.വി.ദേവസ്യ (82, ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ മുൻ ശുശ്രൂഷകൻ) അന്തരിച്ചു. സംസ്‌കാരം ഇന്ന് രണ്ടിന് 200 ഏക്കർ ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ സഭാ സെമിത്തേരിയിൽ. ഭാര്യ: പരേതയായ മാർത്ത ദേവസ്യ (റിട്ടയേഡ് പോസ്റ്റ് മാസ്റ്റർ) തുടങ്ങനാട്, കന്യാമല ചെട്ടിക്കൽ കുടുംബാംഗം. മക്കൾ: പാസ്റ്റർ ജയ്‌സൺ പി. ദേവസ്യ (ബൈബിൾ കോളജ് അധ്യാപകൻ), പാസ്റ്റർ ജെയിംസൺ (ഡയറക്ടർ, അനോയിറ്റഡ് ജെനറേഷൻ മിനിസ്ട്രീസ് ഇൻഡ്യ), ജോൺസൺ, ജെനി, ജിഷ (ദുബായ്), ജെൻസി. മരുമക്കൾ: സിന്ധു, അനിത, ബിൻസി (ടീച്ചർ, ഗവ. ഹൈസ്‌കൂൾ, കല്ലാർ), പി.എൽ.ജോർജ്, പി. ടി ബിജു, പി.ടി.കണ്ണൻ.

സിസ്റ്റർ സെലിൻ പഞ്ഞിക്കാരൻ എസ്എബിഎസ്

തൊടുപുഴ: ആരാധനാ മഠം കോതമംഗലം പ്രൊവിൻസിലെ സിസ്റ്റർ സെലിൻ പഞ്ഞിക്കാരൻ (മൂലയിൽ) എസ്എബിഎസ് (80) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് മാറിക മഠം വക സെമിത്തേരിയിൽ. ആനിക്കാട്, വഴിത്തല, പാറപ്പുഴ, വാഴത്തോപ്പ്, തങ്കമണി, കുഞ്ചിത്തണ്ണി, മുപ്ലിയം, മരിയാപുരം, ലിസി ഹോം, മാറിക എന്നീ മഠങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ചേർത്തല മരുത്തോർവട്ടം പഞ്ഞിക്കാരൻ (മൂലയിൽ) പരേതരായ ഏബ്രഹാം തരകൻ - മേരി ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: ഫില്ലമ്മ, റീത്താമ്മ, ലൂസി, പരേതരായ കൊച്ചുത്രേസ്യാ, മേരി, കുര്യൻ, സിസ്റ്റർ ആനി (കനോസിയൻ ഡോട്ടേഴ്സ് ഒാഫ് ചാരിറ്റി), അപ്പച്ചൻ, ചാക്കോച്ചൻ, തോമാച്ചൻ, വക്കച്ചൻ, സിസ്റ്റർ റോസിലി പഞ്ഞിക്കാരൻ എസ്എബിഎസ്, പാപ്പച്ചൻ.

കെ.കെ.വത്സരാജ് എംഎല്‍എയുടെ ഭാര്യാമാതാവ് കമലാക്ഷി

ഗുരുവായൂര്‍ പുത്തമ്പല്ലി പൊന്നരാശ്ശേരി കമലാക്ഷി(85)അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ ശങ്കരന്‍. മക്കള്‍: മോഹിനി (റിട്ട. അധ്യാപിക, ജിഎച്ച്എസ്, മരത്തംകോട്), ഹേമന്ത(റിട്ട. അധ്യാപിക, ജിഎച്ച്എല്‍പി, എരുമപ്പെട്ടി), ബാബുരാജ്(കോണ്‍ട്രാക്ടര്‍), പ്രേമാവതി (റിട്ട.അധ്യാപിക, എച്ച്എസ്എസ്, വടക്കാഞ്ചേരി), രഘുനാഥ്(ദുബായ്), രതി(പേരകം സര്‍വീസ് സഹ.ബാങ്ക്), രജനി (അധ്യാപിക, ഇസ്ലാമിക് എ്ച്ച്എസ്എസ്, ഒരുമനയൂര്‍), ബിന്ദു(ദുബായ്). മരുമക്കള്‍: ശ്രീനിവാസന്‍, പരേതനായ ദിവാകരന്‍, ഗീത, പരേതയായ ജാഷിക, ബാബുരാജ്(ഗുരുവായൂര്‍ നഗരസഭാ മുന്‍ ചെയര്‍പേഴ്‌സണ്‍), സോന, മുരളി, കെ.കെ.വത്സരാജ് എംഎല്‍എ, രജീന്ദ്രന്‍.

ജോസഫ്

കൂടരഞ്ഞി : കൂമ്പാറ ആനയോട് മ്ലാവുകണ്ടത്തിൽ ജോസഫ് (കുഞ്ഞവൗസേപ്പ് -82) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ. ഭാര്യ: പരേതയായ റോസമ്മ, മൈക്കാവ് വാഴക്കപ്പാറ കുടുംബാംഗം. മക്കൾ: മേരി, ജെയിംസ് (കമ്മത്ത് കെഎസ്ഇബി കൂമ്പാറ), ബാബു, ലൗലി, പരേതനായ ബേബി. മരുമക്കൾ: മേരി വെട്ടിക്കാനായിൽ, ദേവസ്യ മൈലക്കചാലിൽ (കൂടരഞ്ഞി), ഗ്രേസി കല്ലുമടയിൽ (കക്കാടംപൊയിൽ), മല്ലിക തയ്യിൽ തൊടിയിൽ (കല്പിനി), മനോജ്‌ കാരപ്പറ്റ പുറായിൽ (ചമൽ).

സിസ്റ്റർ മേരി മത്തേവൂസ് പുണര്‍ത്താംകുന്നേല്‍ എസ്എച്ച്

പേരാവൂർ: തിരുഹൃദയ സന്യാസിനി സമൂഹം തലശേരി സെന്‍റ് ജോസഫ്‌സ് പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ മേരി മത്തേവൂസ് പുണര്‍ത്താംകുന്നേല്‍ എസ്എച്ച് (78) അന്തരിച്ചു. ഇന്ന് 7.30ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ മുഖ്യകാർമികത്വത്തിൽ ഇടത്തൊട്ടി സാങ്റ്റ മരിയ ഭവന്‍ ചാപ്പലിൽ ദിവ്യബലിയും തുടര്‍ന്ന് 9.30 ന് തൊണ്ടിയില്‍ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ മൃതസംസ്‌കാര ശുശ്രൂഷകളും നടക്കും. തൊണ്ടിയില്‍, ഉദയഗിരി, തൊക്കിലങ്ങാടി, കരുവഞ്ചാല്‍, ഉദന, ഹെഗ്ള എന്നിവിടങ്ങളിലും സിദ്ധാപുരം ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍, സുപ്പീരിയര്‍, ഫോര്‍മേഷന്‍ ടീമംഗം, വികാര്‍ പ്രൊവിന്‍ഷ്യല്‍ എന്നീ പദവികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജര്‍മനിയിലെ വിവിധ സ്ഥലങ്ങളില്‍ 23 വര്‍ഷവും സേവനം ചെയ്തു. പൈസക്കരി ഇടവകയിലെ പരേതനായ പുണര്‍ത്താംകുന്നേല്‍ ഏബ്രഹാം-ക്ലാര ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: മാത്യു, പാപ്പച്ചന്‍, ഫിലോമിന, ജോസ്, ബെന്നി, സിസ്റ്റർ ആനിസ് ഏബ്രഹാം എസ്എച്ച് (മാനന്തവാടി), വത്സമ്മ കിഴക്കേല്‍, ആലീസ് പയ്യമ്പള്ളി, പരേതയായ റോസമ്മ

സിസ്റ്റർ ജൂഡി ഫ്രാൻസിസ് യുഎംഐ

കണ്ണൂർ: അമലോത്ഭവ മാതാവിന്‍റെ ഉർസുലൈൻ സന്യാസിനി സഭാംഗം സിസ്റ്റർ ജൂഡി ഫ്രാൻസിസ് (80) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ഇന്ന് 11ന് കോഴിക്കോട് നിർമല ആശുപത്രി കാന്പസിലെ ബ്രിജിദ ഭവൻ കോൺവെന്‍റ് ചാപ്പലിൽ ആരംഭിച്ച് ഹോളി റെഡീമർ പള്ളി സെമിത്തേരിയിൽ നടക്കും. കണ്ണൂർ, പുഞ്ചക്കാട്, കുറുമാത്തൂർ, മംഗര, തഞ്ചാവൂർ, പരിയാരം, കോഴിക്കോട് എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിരുന്നു. തമിഴ്നാട് ഊട്ടി രൂപത സെന്‍റ് ജോസഫ് ഇടവകയിൽ പരേതരായ ഡേവിഡ് ഫ്രാൻസിസ്-അർപ്പുത മേരി ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ ആന്‍റണി, അരുൾദാസ്, മാർസെലിൻ, സൂസൈ ബർണാഡ്, റീത്ത ഫിലിപ്പ്, സിസ്റ്റർ മർട്ടീന (എഫ്എച്ച്ഐസി), അർപ്പുത സാമി, അമലോത്ഭവ മേരി.

ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ

കോയമ്പത്തൂർ : പ്രേഷിത പ്രോവിൻസിലെ പ്രേഷിത കോളജ് (ലിസ്യു ഭവൻ) ശരവണംപട്ടി അംഗമായ ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ (75) അന്തരിച്ചു. മൃതദേഹം ഇന്നുരാവിലെ ഏഴിനു മണ്ണുത്തിയിലെ പ്രേഷിതാരാമിൽ കൊണ്ടുവരും. രാവിലെ ഒന്പതിനുപാലക്കാട് ഭാരതമാതാ ആശ്രമത്തിൽ എത്തിക്കും. രാവിലെ 10.30 നു സംസ്കാരചടങ്ങുകൾ ആരംഭിക്കും. 1950 ജൂലൈ 14നു തൃശൂർ പടവരാടാണ് ജനനം. 1974 മേയ് 16ന് ആദ്യവ്രതവാഗ്ദാനവും1979 മേയ് 16ന് നിത്യവ്രതവാഗ്ദാനവും 1983 മേയ് 13ന് പൗരോഹിത്യസ്വീകരണവും നടത്തി. കെനിയൻ മിഷനിലടക്കം വിവിധ മേഖലകളിൽ പ്രവർത്തിച്ചു. പ്രിയോർ, സുപ്പീരിയർ, യോഗാർഥികളുടെ റെക്ടർ, നവസന്യാസഭവനാംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. അസുഖങ്ങൾമൂലം ഏഴുവർഷത്തിലേറെയായി കിടപ്പിലായിരുന്നു.

സിസ്റ്റർ വിക്‌ടോറിയ കോയിക്കക്കുടി എസ്ഡി

ന്യൂഡൽഹി: അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹത്തിലെ, പുഷ്‌പധാം പ്രോവിൻസ് അംഗമായ സിസ്റ്റർ വിക്ടോറിയ എസ്ഡി (അന്നക്കുട്ടി - 95) അന്തരിച്ചു. സംസ്കരം ഇന്ന് രാവിലെ 10.30 ന് പുഷ്പധാം പ്രോവിൻഷ്യൽ ഹൗസിൽ. കോതമംഗലം, കുത്തുകുഴി കോയിക്കക്കുടി പരേതരായ ജോസഫ് - ത്രേസ്യാ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ ഫാ. ജോസഫ് കോയിക്കക്കുടി (വടവാതൂർ സെമിനാരി മുൻ റെക്ടർ), മേരി പുളിന്തടം, ജോളി, തങ്കച്ചൻ. പരേത കേരളത്തിലും വടക്കേ ഇന്ത്യയിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

18-06-2026

രോഗം മറ്റു ഭാഗങ്ങളിലേയ്ക്കും വ്യാപിച്ചു, എനിക്കായി പിരിവ് നടത്താൻ ആരെയും ഏൽപ്പിച്ചിട്ടില്ല: രേണു സുധി

തന്‍റെ പേരിൽ പണപ്പിരിവ് നടത്താൻ ആരെയും ഏൽപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി രേണു സുധി രംഗത്ത്. തന്‍റെ അറിവോ സമ്മതത്തോടുകൂടിയോ അല്ല ഇത്തരം പിരിവുകൾ നടക്കുന്നതെന്നും ദയവുചെയ്ത് തന്‍റെ പേരിൽ ആരും പണം പിരിക്കരുതെന്നും രേണു സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി. 

രേണുവിന്‍റെ രോഗാവസ്ഥയെ മുൻനിർത്തി സോഷ്യൽ മീഡിയയിലും മറ്റും നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കും സാമ്പത്തിക പിരിവുകൾക്കുമെതിരെയാണ് ഇവർ രംഗത്തുവന്നത്.

കാൻസർ ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് പടർന്ന സാഹചര്യത്തിൽ തുടർച്ചയായ ചികിത്സയ്ക്കായി വലിയ തുക ആവശ്യമുണ്ട്. എന്നാൽ ഇതിനായി താൻ ആരെയും പിരിവിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും സഹായിക്കാൻ താല്പര്യമുള്ളവർ തന്‍റെ ഔദ്യോഗിക പേജിൽ നൽകിയിട്ടുള്ള നമ്പറിലൂടെ മാനേജർ കരിഷ്മയെ നേരിട്ട് ബന്ധപ്പെടണമെന്നും രേണു അറിയിച്ചു.

‘‘എന്‍റെ പേരിൽ എവിടെയെങ്കിലും പിരിവ് നടത്തുന്നത് കണ്ടാൽ അത് ഞാൻ അറിഞ്ഞുകൊണ്ടല്ല. രോഗബാധ മാറിൽ മാത്രമല്ല, കഴല, കക്ഷം, ഹൃദയത്തിലെ മസിൽ തുടങ്ങിയ ഭാഗങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ ജോലി ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ്.

ചികിത്സാച്ചെലവുകൾ കണ്ടെത്താനാണ് ഞാൻ യൂട്യൂബ് ചാനലുമായി മുന്നോട്ട് പോകുന്നത്. പ്രേക്ഷകർ എന്റെ ചാനൽ കണ്ട് സപ്പോർട്ട് ചെയ്യുകയാണ് വേണ്ടത്.’’ രേണു സുധി പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജ ആദരാഞ്ജലി പോസ്റ്റുകൾക്കെതിരെയും രേണു ശക്തമായി പ്രതികരിച്ചു. തനിക്ക് പ്രായപൂർത്തിയാകാത്ത ഒരു കുഞ്ഞുമകനുണ്ടെന്നും തന്നെ സ്നേഹിക്കുന്ന ഒട്ടനവധി ആളുകളുണ്ടെന്നും ഓർമിപ്പിച്ച രേണു, ഇത്തരം വ്യാജ വാർത്തകൾ അവരെ കടുത്ത മാനസിക വിഷമത്തിലാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി.

തനിക്ക് പഴയതുപോലെ ഓടിനടക്കാൻ ആഗ്രഹമുണ്ടെന്നും, അതിനായി എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയുമാണ് താൻ ഈ ഘട്ടത്തിൽ പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞാണ് രേണു വീഡിയോ അവസാനിപ്പിച്ചത്.

18-06-2026

രോഗം മറ്റു ഭാഗങ്ങളിലേയ്ക്കും വ്യാപിച്ചു, എനിക്കായി പിരിവ് നടത്താൻ ആരെയും ഏൽപ്പിച്ചിട്ടില്ല: രേണു സുധി

തന്‍റെ പേരിൽ പണപ്പിരിവ് നടത്താൻ ആരെയും ഏൽപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി രേണു സുധി രംഗത്ത്. തന്‍റെ അറിവോ സമ്മതത്തോടുകൂടിയോ അല്ല ഇത്തരം പിരിവുകൾ നടക്കുന്നതെന്നും ദയവുചെയ്ത് തന്‍റെ പേരിൽ ആരും പണം പിരിക്കരുതെന്നും രേണു സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി. 

രേണുവിന്‍റെ രോഗാവസ്ഥയെ മുൻനിർത്തി സോഷ്യൽ മീഡിയയിലും മറ്റും നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കും സാമ്പത്തിക പിരിവുകൾക്കുമെതിരെയാണ് ഇവർ രംഗത്തുവന്നത്.

കാൻസർ ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് പടർന്ന സാഹചര്യത്തിൽ തുടർച്ചയായ ചികിത്സയ്ക്കായി വലിയ തുക ആവശ്യമുണ്ട്. എന്നാൽ ഇതിനായി താൻ ആരെയും പിരിവിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും സഹായിക്കാൻ താല്പര്യമുള്ളവർ തന്‍റെ ഔദ്യോഗിക പേജിൽ നൽകിയിട്ടുള്ള നമ്പറിലൂടെ മാനേജർ കരിഷ്മയെ നേരിട്ട് ബന്ധപ്പെടണമെന്നും രേണു അറിയിച്ചു.

‘‘എന്‍റെ പേരിൽ എവിടെയെങ്കിലും പിരിവ് നടത്തുന്നത് കണ്ടാൽ അത് ഞാൻ അറിഞ്ഞുകൊണ്ടല്ല. രോഗബാധ മാറിൽ മാത്രമല്ല, കഴല, കക്ഷം, ഹൃദയത്തിലെ മസിൽ തുടങ്ങിയ ഭാഗങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ ജോലി ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ്.

ചികിത്സാച്ചെലവുകൾ കണ്ടെത്താനാണ് ഞാൻ യൂട്യൂബ് ചാനലുമായി മുന്നോട്ട് പോകുന്നത്. പ്രേക്ഷകർ എന്റെ ചാനൽ കണ്ട് സപ്പോർട്ട് ചെയ്യുകയാണ് വേണ്ടത്.’’ രേണു സുധി പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജ ആദരാഞ്ജലി പോസ്റ്റുകൾക്കെതിരെയും രേണു ശക്തമായി പ്രതികരിച്ചു. തനിക്ക് പ്രായപൂർത്തിയാകാത്ത ഒരു കുഞ്ഞുമകനുണ്ടെന്നും തന്നെ സ്നേഹിക്കുന്ന ഒട്ടനവധി ആളുകളുണ്ടെന്നും ഓർമിപ്പിച്ച രേണു, ഇത്തരം വ്യാജ വാർത്തകൾ അവരെ കടുത്ത മാനസിക വിഷമത്തിലാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി.

തനിക്ക് പഴയതുപോലെ ഓടിനടക്കാൻ ആഗ്രഹമുണ്ടെന്നും, അതിനായി എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയുമാണ് താൻ ഈ ഘട്ടത്തിൽ പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞാണ് രേണു വീഡിയോ അവസാനിപ്പിച്ചത്.

23-05-2026

ധുരന്ധർ 'റോ ആൻഡ് അൺദേഖാ': അൺകട്ട് പതിപ്പിലെ പുതിയ മാറ്റങ്ങൾ ?

ഒടിടി പ്ലാറ്റ്‌ഫോമുകളായ നെറ്റ്ഫ്ലിക്സിലും ജിയോ ഹോട്ട്സ്റ്റാറിലും ഒരേസമയം റിലീസ് ചെയ്തിരിക്കുന്ന 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്ന പുതിയ പതിപ്പ് സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

റൺടൈമിൽ ഒടിടി പതിപ്പിന് സമാനമാണെങ്കിലും, പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തവും തീവ്രവുമായ ഒരു അനുഭവമാണ് ഈ അൺകട്ട് പതിപ്പ് സമ്മാനിക്കുന്നത്. ഈ പുതിയ പതിപ്പിൽ വന്നിട്ടുള്ള പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

കഥയൊന്നാണ്, എന്നാൽ മൂർച്ചയേറി!

ആദ്യം തന്നെ വ്യക്തമാക്കേണ്ട കാര്യം, ഈ പുതിയ പതിപ്പിൽ അധികമായി ഒരു സീനുകളും കൂട്ടിച്ചേർത്തിട്ടില്ല എന്നതാണ്. കഥയുടെ ഘടനയിലോ കഥാപാത്രങ്ങളുടെ ആർക്കുകളിലോ യാതൊരു മാറ്റവുമില്ല. എന്നാൽ ചിത്രത്തിന്‍റെ വിഷ്വൽ ടെക്സ്ചറിലാണ് പ്രധാന മാറ്റം വന്നിരിക്കുന്നത്.

ആർ മാധവൻ അഭിനയിച്ച കാണ്ഡഹാർ വിമാന അപഹരണ രംഗം തന്നെ ഇതിന് മികച്ച ഉദാഹരണമാണ്. കളർ ഗ്രേഡിംഗിലും വിഷ്വൽ തീവ്രതയിലും വരുത്തിയ മാറ്റങ്ങൾ കാരണം ഈ രംഗങ്ങൾ കൂടുതൽ ക്രൂരവും ഭയപ്പെടുത്തുന്നതുമായി മാറിയിരിക്കുന്നു. മുറിവുകളും ചോരയൊഴുകുന്ന രംഗങ്ങളും കൂടുതൽ വ്യക്തതയോടെയും തീക്ഷ്ണതയോടെയും ഇതിൽ കാണാം.

ഫിൽട്ടർ ചെയ്യാത്ത സംഭാഷണങ്ങൾ

ഈ സിനിമയിലെ ഏറ്റവും വലിയ 'റോ' എലമെന്‍റ് എന്നത് അതിലെ ഒട്ടും സെൻസർ ചെയ്യാത്ത സംഭാഷണങ്ങളാണ്. തിയേറ്റർ പതിപ്പിൽ മ്യൂട്ട് ചെയ്യപ്പെട്ട വലിയൊരു വിഭാഗം തെറികളും പരുക്കൻ വാക്കുകളും ഈ പതിപ്പിൽ യാതൊരു നിയന്ത്രണവുമില്ലാതെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹംസ അലി മസാരി ലിയാരിയിൽ പ്രവേശിക്കുന്ന രംഗം മുതൽ തന്നെ ഈ മാറ്റം പ്രകടമാണ്. ബാബു ഡക്കൈറ്റിന്‍റെ ആളുകളുമായുള്ള ഏറ്റുമുട്ടൽ രംഗങ്ങളിൽ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന ഭാഷ തികച്ചും അഗ്രസീവ് ആണ്.

പ്രേക്ഷകർ ഇതിനകം ചിത്രത്തിന്‍റെ രണ്ടാം ഭാഗം കണ്ടുകഴിഞ്ഞതിനാൽ, ചില കഥാപാത്രങ്ങളുടെ ഭാവമാറ്റങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസിലാക്കാൻ ഈ പതിപ്പ് സഹായിക്കുന്നുണ്ട്. ജമീൽ ജമാലിയുടെ നിശബ്ദതകളും നോട്ടങ്ങളും ഇപ്പോൾ കൂടുതൽ അർഥവത്തായി തോന്നുന്നു.

അതുപോലെ ഉസൈർ ബലൂച്ചിന്‍റെ കഥാപാത്രവും കൂടുതൽ വന്യമായി മാറിയിരിക്കുന്നു. മുൻപ് ശാന്തനായി കണ്ടിരുന്ന ഉസൈർ, ഈ പതിപ്പിൽ കടുത്ത തെറിവിളികളിലൂടെ തന്‍റെ യഥാർഥ സ്വഭാവം വെളിപ്പെടുത്തുന്നു. റഹ്മാൻ ഡക്കൈറ്റിന്‍റെ മൂത്ത മകൻ മരിക്കുന്ന രംഗത്തിൽ ഉസൈർ പ്രകടിപ്പിക്കുന്ന കോപവും സങ്കടവും കലർന്ന ഡയലോഗുകൾ പ്രേക്ഷകരെ അസ്വസ്ഥരാക്കുന്നതാണ്.

കൂടുതൽ സ്വാധീനിക്കുന്ന രംഗങ്ങൾ

മേജർ ഇഖ്ബാൽ (അർജുൻ രാംപാൽ): 26/11 ആക്രമണത്തിന് ശേഷം മേജർ ഇഖ്ബാൽ നടത്തുന്ന പ്രസംഗം അതിന്‍റെ യഥാർഥ ക്രൂരതയോടെ ഇതിൽ കേൾക്കാം. സ്ത്രീകളെയോ കുട്ടികളെയോ പ്രായമായവരെയോ ആരെയും വെറുതെ വിടരുത് എന്ന് പറയുന്ന ഭാഗം മ്യൂട്ടുകൾ ഇല്ലാതെ വരുമ്പോൾ കഥാപാത്രത്തിന്‍റെ കടുത്ത പ്രത്യയശാസ്ത്രം കൂടുതൽ ഭയമുണർത്തുന്നു.

എസ്പി ചൗധരി അസ്ലം (സഞ്ജയ് ദത്ത്): ഈ അൺകട്ട് പതിപ്പ് കൊണ്ട് ഏറ്റവും കൂടുതൽ നേട്ടമുണ്ടായത് സഞ്ജയ് ദത്തിന്‍റെ കഥാപാത്രത്തിനാണ്. അസ്ലമിന്‍റെ ഇൻട്രോ സീനിലെ മാസ് ഡയലോഗുകളും തോക്കുകളും ഉപയോഗിച്ചുള്ള തെറിവിളികളും തിയേറ്ററിൽ എന്തുകൊണ്ട് മ്യൂട്ട് ചെയ്യപ്പെട്ടു എന്ന് ഈ പതിപ്പ് കാണുമ്പോൾ മനസിലാകും. (എങ്കിലും 'ബലൂച്' എന്ന വാക്ക് ഇപ്പോഴും മ്യൂട്ട് ചെയ്ത് തന്നെയാണ് നിലനിർത്തിയിരിക്കുന്നത്).

റഹ്മാൻ ഡക്കൈറ്റ് (അക്ഷയ് ഖന്ന): ഹംസയുമായുള്ള ഏറ്റുമുട്ടലിൽ റഹ്മാൻ ഡക്കൈറ്റിന്‍റെ ക്രൂരതയും അഹങ്കാരവും നിറഞ്ഞ ഡയലോഗുകൾ കൂടുതൽ വ്യക്തമാണ്. ക്ലൈമാക്സിൽ എസ്പി അസ്ലമും റഹ്മാനും തമ്മിലുള്ള ശാരീരികവും മാനസികവുമായ പോരാട്ടം പ്രേക്ഷകരെ മുൾമുനയിൽ നിർത്തും.

ചുരുക്കത്തിൽ, 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്നത് തികച്ചും പുതിയൊരു സിനിമയല്ല, മറിച്ച് മുൻപ് സെൻസർ ചെയ്യപ്പെട്ടതും മ്യൂട്ട് ചെയ്യപ്പെട്ടതുമായ യഥാർഥ ശബ്ദങ്ങളെയും തീവ്രതയെയും പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാട്ടുന്ന ഒരു മികച്ച അൺകട്ട് പതിപ്പാണ്.

16-06-2026

ഒരു ത്രില്ലര്‍ പതിയേ കത്തിച്ച് ചിദംബരം!

ഒരു കൊച്ചു ഫീല്‍ ഗുഡ് ചിത്രമെന്നു തോന്നിപ്പിച്ച ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍. കഥയിലും കഥപറച്ചിലിലും ഞെട്ടിക്കല്‍ ചേരുവകളുണ്ടെന്നു തിരുത്തിയെഴുതി ട്രെയിലര്‍. 88 വര്‍ഷം മുമ്പ് ആദ്യ മലയാളം ശബ്ദസിനിമയെന്നു ചരിത്രമെഴുതിയ "ബാലനു'ശേഷം മറ്റൊരു "ബാലന്‍റെ' വരവായി; ജിത്തു മാധവന്‍റെ രചനയില്‍ ചിദംബരം സംവിധാനം ചെയ്ത "ബാലന്‍ - ദി ബോയ്'. രോമാഞ്ചത്തിനും ആവേശത്തിനും ശേഷം ജിത്തുവിന്‍റെ രചന.

"ജാന്‍ എ മനി'നും "മഞ്ഞുമ്മല്‍ ബോയ്‌സി'നും ശേഷം ചിദംബരത്തിന്‍റെ സംവിധാനം. ഒരമ്മയുടെയും മകന്‍റെയും നിഗൂഢ യാത്രകളിലേക്ക് കാമറ തിരിച്ച "ബാലന്‍ - ദി ബോയ്'19നു തിയറ്ററുകളിൽ. ചിദംബരം രാഷ്ട്രദീപികയോടു സംസാരിക്കുന്നു.

ബാലന്‍, മഞ്ഞുമ്മലിനുശേഷം സംവിധാനം ചെയ്യുന്ന ചിത്രമായത്..‍?

"മഞ്ഞുമ്മല്‍ ബോയ്‌സി'നു ശേഷം ധാരാളം അവസരങ്ങള്‍ വന്നു. ഏതാണു ചെയ്യേണ്ടതെന്നു കണ്‍ഫ്യൂഷനായി. ലോക്കായ പ്രോജക്ടുകളൊക്കെ വലുതും ഏറെ സമയമെടുക്കുന്നവയുമായിരുന്നു."ഒരു ദുരൂഹസാഹചര്യത്തില്‍'അഭിനയിക്കുമ്പോഴാണ് സുഹൃത്തും നടനുമായ സജിന്‍ഗോപു, ജിത്തു മാധവന്‍റെ പക്കല്‍ കഥയുണ്ടാകുമെന്ന് എന്നോടു പറഞ്ഞത്. അങ്ങനെ ജിത്തു പറഞ്ഞ ഒരു കഥ എനിക്കിഷ്ടമായി. അങ്ങനെ മുൻകൂട്ടി പ്ലാന്‍ ചെയ്യാതെയുണ്ടായ സിനിമയാണിത്.

"ബാലന്‍ - ദി ബോയ്'പറയുന്നത്..?

 

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

18-06-2026

ട്രംപിന്‍റെ ജന്മദിനാഘോഷം; വൈറ്റ് ഹൗസ് മുറ്റത്ത് ചരിത്രത്തിലാദ്യമായി യുഎഫ്സി പോരാട്ടം

വാഷിംഗ്‌ടൺ ഡിസി: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ജന്മദിനാഘോഷങ്ങളുടെയും അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെയും ഭാഗമായി വൈറ്റ് ഹൗസിന്‍റെ തെക്കേ മുറ്റത്ത് ചരിത്രത്തിലാദ്യമായി യുഎഫ്സി മിക്സഡ് മാർഷ്യൽ ആർട്സ് മത്സരം അരങ്ങേറി.

"യുഎഫ്സി ഫ്രീഡം 250' എന്ന് പേരിട്ട പരിപാടിക്കായി വൈറ്റ് ഹൗസ് വളപ്പിൽ പ്രത്യേക താത്കാലിക സ്റ്റേഡിയവും പോരാട്ടക്കൂടും (കേജ്) സജ്ജമാക്കിയിരുന്നു. വൈറ്റ് ഹൗസിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രഫഷണൽ കായിക മത്സരം ഇവിടെ സംഘടിപ്പിക്കപ്പെടുന്നത്.

യുഎഫ്സി പ്രസിഡന്‍റ് ഡാന വൈറ്റിനൊപ്പമാണ് ട്രംപ് മത്സരം വീക്ഷിക്കാൻ എത്തിയത്. ഇവരെ കാണികൾ "യുഎസ്എ‌' മുദ്രാവാക്യങ്ങളോടെയാണ് സ്വീകരിച്ചത്. ഏകദേശം നാലായിരത്തോളം പേർ പരിപാടിയിൽ പങ്കെടുത്തതായി റിപ്പോർട്ടുകളുണ്ട്.

സാങ്കേതിക രംഗത്തെ പ്രമുഖനായ മാർക്ക് സക്കർബർഗ് ഉൾപ്പെടെ നിരവധി പ്രമുഖർ മത്സരം കാണാൻ എത്തിയിരുന്നു. മിഡിൽവെയ്റ്റ് വിഭാഗത്തിൽ കൈൽ ഡോക്കാസിനെ പരാജയപ്പെടുത്തിയ ബോ നിക്കൽ, വിജയത്തിന് ശേഷം റിങ്ങിൽവെച്ച് ട്രംപിന് ജന്മദിനാശംസകൾ നേർന്നു.

അതേസമയം, ട്രംപിന്‍റെ പ്രത്യേക താത്പര്യമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന ഹെവിവെയ്റ്റ് താരം ഡെറിക് ലൂയിസ് ജോഷ് ഹോക്കിറ്റിനോട് പരാജയപ്പെട്ടു. വൈറ്റ് ഹൗസ് മുറ്റത്ത് മത്സരം നടത്തുന്നതിനായി 60 ദശലക്ഷം ഡോളറിലധികം ചെലവഴിച്ചാണ് പ്രത്യേക വേദി ഒരുക്കിയതെന്നാണ് റിപ്പോർട്ടുകൾ.

കായികവും ദേശീയാഘോഷങ്ങളും ഒരുമിച്ചുചേർന്ന ഈ പരിപാടി രാജ്യവ്യാപക ശ്രദ്ധ നേടുകയും ചെയ്തു. ഇതിനിടെ, പരിപാടിയെ വിമർശിച്ച യുഎഫ്സി ചാമ്പ്യൻ സീൻ സ്ട്രിക്ലാൻഡിനെ സുരക്ഷാ ഉദ്യോഗസ്ഥർ പരിപാടി നടക്കുന്ന പ്രദേശത്തുനിന്ന് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്.

18-06-2026

റാന്നി പ്രവാസി സംഘം കുവൈറ്റ് വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: റാന്നി പ്രവാസി സംഘം കുവൈറ്റിന്‍റെ വാർഷിക ജനറൽ ബോഡി യോഗം അബ്ബാസിയയിലെ നയനം ഓഡിറ്റോറിയത്തിൽ നടന്നു. സംഘടനയുടെ പ്രസിഡന്‍റ് അനിൽ ചാക്കോ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി പ്രദീപ് മണിമലേത്ത് വാർഷിക റിപ്പോർട്ടും ട്രഷറർ ഫിലിപ്പ് വർഗീസ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

തുടർന്ന് സംഘടനയെ നയിക്കുന്നതിനായി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് നടപടികൾക്ക് പ്രസിഡന്‍റ് അനിൽ ചാക്കോ നേതൃത്വം നൽകി.

പുതിയ ഭാരവാഹികൾ

പാട്രൺ: അഡ്വ. പഴകുളം മധു എംഎൽഎ, വൈസ് പാട്രൺ: അനി സ്റ്റീഫൻ, എക്സിക്യൂട്ടീവ് വൈസ് പാട്രൺ: ജോയൽ ജേക്കബ്.

പ്രസിഡന്‍റ്: റോണി വർഗീസ്, വൈസ് പ്രസിഡന്‍റ്: ജോൺ സേവ്യർ, ജനറൽ സെക്രട്ടറി: ഷിജോ തോമസ്, ജോയിന്‍റ് സെക്രട്ടറി: മജോ മാത്യു, ട്രഷറർ: ടോണി പോത്തൻ, ജോയിന്‍റ് ട്രഷറർ: ജോജോ മംഗലവീട്ടിൽ, ലേഡി സെക്രട്ടറി: സ്നേഹ ഫിലിപ്പ്, ജനറൽ കൺവീനർ: റിനു കണ്ണാടിക്കൽ, ജോയിന്‍റ് കൺവീനർ: മാത്യു ജെയ്സ്, എക്സ്-ഓഫീഷ്യോ: പ്രദീപ് മണിമലേത്ത്, മീഡിയ കോ-ഓർഡിനേറ്റർ: മോനു വേലമേപ്പുറത്ത്, ഓഡിറ്റർമാർ: എബി അത്തിക്കയം, ടിബി മാത്യു.

തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികളെയും യോഗം അനുമോദിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും നേർന്ന് യോഗം സമാപിച്ചു.

15-05-2026

ടാൻസാനിയയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

ഡോഡോമ: ആഫ്രിക്കയിലെ ടാൻസാനിയയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തൃശൂർ പോർക്കുളം പള്ളിക്കര വീട്ടിൽ പരേതനായ ജയരാജന്‍റെ മകൻ തേജസ് (കണ്ണൻ - 30) ആണ് മരിച്ചത്.

സംസ്കാരം ന‌ടത്തി. ഈ മാസം എട്ടിന് ടാൻസാനിയയിലെ ഇറിഗ മേഖലയിലാണ് അപകടമുണ്ടായത്. തേജസ് സഞ്ചരിച്ചിരുന്ന ബസിൽ ലോറി വന്നിടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ തേജസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വാഹനാപകടത്തിൽ തേജസിനൊപ്പം മറ്റു രാജ്യക്കാരായ നാല് പേർ കൂടി മരിച്ചിരുന്നു.

10 വർഷമായി തേജസ് ടാൻസാനിയയിലാണ് ജോലി ചെയ്യുന്നത്. അമ്മ: ഷീബ. സഹോദരി: ശ്രീലക്ഷ്മി.

18-06-2026

ട്രംപിന്‍റെ ജന്മദിനാഘോഷം; വൈറ്റ് ഹൗസ് മുറ്റത്ത് ചരിത്രത്തിലാദ്യമായി യുഎഫ്സി പോരാട്ടം

വാഷിംഗ്‌ടൺ ഡിസി: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ജന്മദിനാഘോഷങ്ങളുടെയും അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെയും ഭാഗമായി വൈറ്റ് ഹൗസിന്‍റെ തെക്കേ മുറ്റത്ത് ചരിത്രത്തിലാദ്യമായി യുഎഫ്സി മിക്സഡ് മാർഷ്യൽ ആർട്സ് മത്സരം അരങ്ങേറി.

"യുഎഫ്സി ഫ്രീഡം 250' എന്ന് പേരിട്ട പരിപാടിക്കായി വൈറ്റ് ഹൗസ് വളപ്പിൽ പ്രത്യേക താത്കാലിക സ്റ്റേഡിയവും പോരാട്ടക്കൂടും (കേജ്) സജ്ജമാക്കിയിരുന്നു. വൈറ്റ് ഹൗസിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രഫഷണൽ കായിക മത്സരം ഇവിടെ സംഘടിപ്പിക്കപ്പെടുന്നത്.

യുഎഫ്സി പ്രസിഡന്‍റ് ഡാന വൈറ്റിനൊപ്പമാണ് ട്രംപ് മത്സരം വീക്ഷിക്കാൻ എത്തിയത്. ഇവരെ കാണികൾ "യുഎസ്എ‌' മുദ്രാവാക്യങ്ങളോടെയാണ് സ്വീകരിച്ചത്. ഏകദേശം നാലായിരത്തോളം പേർ പരിപാടിയിൽ പങ്കെടുത്തതായി റിപ്പോർട്ടുകളുണ്ട്.

സാങ്കേതിക രംഗത്തെ പ്രമുഖനായ മാർക്ക് സക്കർബർഗ് ഉൾപ്പെടെ നിരവധി പ്രമുഖർ മത്സരം കാണാൻ എത്തിയിരുന്നു. മിഡിൽവെയ്റ്റ് വിഭാഗത്തിൽ കൈൽ ഡോക്കാസിനെ പരാജയപ്പെടുത്തിയ ബോ നിക്കൽ, വിജയത്തിന് ശേഷം റിങ്ങിൽവെച്ച് ട്രംപിന് ജന്മദിനാശംസകൾ നേർന്നു.

അതേസമയം, ട്രംപിന്‍റെ പ്രത്യേക താത്പര്യമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന ഹെവിവെയ്റ്റ് താരം ഡെറിക് ലൂയിസ് ജോഷ് ഹോക്കിറ്റിനോട് പരാജയപ്പെട്ടു. വൈറ്റ് ഹൗസ് മുറ്റത്ത് മത്സരം നടത്തുന്നതിനായി 60 ദശലക്ഷം ഡോളറിലധികം ചെലവഴിച്ചാണ് പ്രത്യേക വേദി ഒരുക്കിയതെന്നാണ് റിപ്പോർട്ടുകൾ.

കായികവും ദേശീയാഘോഷങ്ങളും ഒരുമിച്ചുചേർന്ന ഈ പരിപാടി രാജ്യവ്യാപക ശ്രദ്ധ നേടുകയും ചെയ്തു. ഇതിനിടെ, പരിപാടിയെ വിമർശിച്ച യുഎഫ്സി ചാമ്പ്യൻ സീൻ സ്ട്രിക്ലാൻഡിനെ സുരക്ഷാ ഉദ്യോഗസ്ഥർ പരിപാടി നടക്കുന്ന പ്രദേശത്തുനിന്ന് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്.

18-06-2026

രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് കണ്ടെത്തി; പോട്സ്ഡാമിൽ 6,500 പേരെ ഒഴിപ്പിച്ചു

ബെർലിൻ: ജർമനിയിലെ ബ്രാൻഡൻബർഗ് സംസ്ഥാന തലസ്ഥാനമായ പോട്സ്ഡാം നഗരത്തിൽ രണ്ടാം ലോകമഹായുദ്ധകാലത്തെ 250 കിലോഗ്രാം ഭാരമുള്ള പൊട്ടാത്ത ബോംബ് കണ്ടെത്തിയതിനെ തുടർന്ന് 6,500-ലധികം പേരെ അധികൃതർ അടിയന്തരമായി ഒഴിപ്പിച്ചു.

ബോംബ് നിർവീര്യമാക്കുന്നതിനായാണ് നഗരമധ്യത്തിലെ വ്യാപക പ്രദേശങ്ങളിൽ സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നഗരത്തിലെ Leipziger Strabe പ്രദേശത്തെ ഒരു നിർമാണ സ്ഥലത്ത് ജൂൺ മൂന്നിന് കണ്ടെത്തിയ ബോംബ് അമേരിക്കൻ നിർമിതമാണെന്നാണ് പ്രാഥമിക നിഗമനം.

ബോംബ് നിർവീര്യമാക്കുന്ന നടപടികളുടെ ഭാഗമായി ചൊവ്വാഴ്ച രാവിലെ മുതൽ നഗരത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനടക്കമുള്ള പൊതുസംവിധാനങ്ങൾ താത്കാലികമായി അടച്ചുപൂട്ടി. ഇതോടെ മേഖലയിൽ ഗതാഗത തടസവും യാത്രാക്ലേശവും അനുഭവപ്പെട്ടു.

സുരക്ഷാ മേഖലയിലായതിനാൽ Potsdam Central Station, Brandenburg State Chancellery, സംസ്ഥാന പാർലമെന്‍റ് മന്ദിരം, വിവിധ സർക്കാർ മന്ത്രാലയങ്ങൾ, Museum Barberini, Minsk Kunsthaus എന്നിവ ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങൾ ഒഴിപ്പിക്കപ്പെട്ടു. ഹോട്ടലുകളും നഴ്സിംഗ് ഹോമുകളും സുരക്ഷാ നടപടികളുടെ ഭാഗമായി അടച്ചുപൂട്ടി.

ജനങ്ങളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കുന്നതാണ് ബോംബ് നിർവീര്യമാക്കുന്നതിനെക്കാൾ കൂടുതൽ വെല്ലുവിളിയെന്ന് ചീഫ് ഡെമോളിഷൻ മാസ്റ്റർ Mike Schwitzke വ്യക്തമാക്കി.

സുരക്ഷാ പരിധിയിൽ നിന്ന് എല്ലാവരും ഒഴിഞ്ഞതായി ഉറപ്പാക്കിയ ശേഷമേ ബോംബ് നിർവീര്യമാക്കൽ ആരംഭിക്കൂ. നടപടികൾ പൂർത്തിയാക്കാൻ ഏകദേശം രണ്ട് മണിക്കൂർ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

1945 ഏപ്രിൽ 14-ന് Operation Crayfish എന്ന പേരിൽ നടന്ന വ്യോമാക്രമണത്തിന്‍റെ അവശിഷ്ടമായിരിക്കാം ഈ ബോംബെന്ന് അധികൃതർ കരുതുന്നു.

രണ്ടാം ലോകമഹായുദ്ധത്തിന്‍റെ അവസാനഘട്ടത്തിൽ നടന്ന ആക്രമണത്തിൽ നഗരത്തിന്‍റെ വലിയ ഭാഗങ്ങൾ നശിക്കുകയും നിരവധി ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർ ഭവനരഹിതരാകുകയും ചെയ്തിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിന്‍റെ അവശേഷിപ്പുകളായ പൊട്ടാത്ത ബോംബുകൾ ജർമനിയിൽ ഇന്നും ഇടയ്ക്കിടെ കണ്ടെത്തപ്പെടുന്നുണ്ട്. പ്രത്യേകിച്ച് നിർമാണ പ്രവർത്തനങ്ങൾക്കിടയിൽ ഇത്തരം കണ്ടെത്തലുകൾ സാധാരണമാണ്.

മുൻപ് Cologne, Dresden തുടങ്ങിയ നഗരങ്ങളിലും സമാന സാഹചര്യങ്ങളിൽ പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ച് ബോംബുകൾ വിജയകരമായി നിർവീര്യമാക്കിയിട്ടുണ്ട്.

15-06-2026

ഓസ്ട്രേലിയൻ മലയാളി സംഗീത പ്രമുഖർ ഒത്തുചേരുന്ന നിലാമഴ ബ്രിസ്ബനിൽ ജൂലൈ 18ന്

ബ്രിസ്ബൻ: സംഗീത ലോകത്ത് ഓസ്ട്രേലിയയിൽ മികവ് തെളിയിച്ച പ്രശസ്തരെ അണിനിരത്തിയുള്ള സംഗീതവിരുന്നിന് ബ്രിസ്ബൻ വേദിയാകുന്നു. നവോദയ സെൻട്രൽ കമ്മിറ്റി, ഓസ്ട്രേലിയൻ ഹബ് ഫോർ ഇന്ത്യൻ മ്യൂസിക് (അഹിം) എന്നീ സംഘടനകൾ ചേർന്നാണ് നിലാമഴ 2026 എന്ന പേരിൽ സംഗീത സന്ധ്യ ഒരുക്കുന്നത്.

ജൂലൈ 18ന് വിന്നം സ്റ്റേറ്റ് ഹൈ സ്കൂളിലാണ് മെഗാ സംഗീതവിരുന്ന് അരങ്ങേറുന്നത്. വൈകുന്നേരം ആറിന് വിന്നിം സ്റ്റാർ തിയേറ്ററിൽ നിലാമഴയ്ക്ക് തുടക്കമാകും

മലയാള ചലച്ചിത്ര സംഗീതലോകത്തെ അനശ്വര പ്രതിഭകളായ ജോൺസൺ മാസ്റ്റർ, ഔസേപ്പച്ചൻ, രവീന്ദ്രൻ മാസ്റ്റർ, ജെറി അമൽദേവ്, ശ്യാം തുടങ്ങിയ പ്രഗത്ഭ സംഗീത സംവിധായകരുടെ എക്കാലത്തെയും മികച്ച ഗാനങ്ങളാണ് നിലാമഴയിൽ ആസ്വാദകരിലേക്ക് പെയ്തിറങ്ങുന്നത് .

പ്രശസ്തരായ ഗായകർ, വിവിധ വാദ്യ കലാകാരന്മാർ, സങ്കേതിക വിദഗ്ധർ തുടങ്ങിയവർ അണിനിരക്കുന്ന തത്സമയ സംഗീത വിരുന്ന് ഓസ്ട്രേലിയയിലെ സംഗീതപ്രേമികൾക്ക് നല്ല അനുഭവം ആകുമെന്ന് സംഘടകർ പറഞ്ഞു.

ബ്രിസ്ബൻ സിറ്റി കൗൺസിലിന്‍റെ സഹകരണത്തോടെ നടക്കുന്ന സാംസ്കാരിക സംഗീത സായാഹ്നത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

കൂടുതൽവിവരങ്ങൾ ബുക്ക് മൈ ഇവന്‍റ്സ് വെബ്സൈറ്റിൽ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് നവോദയ പ്രസിഡന്‍റ് സജീവ് കുമാർ - 0410 759 328, അഹിം പ്രസിഡന്‍റ് റീജു ജോർജ് എന്നിവരുമായി ബന്ധപ്പെടണം.

30-04-2026

മലയാളി നഴ്‌സിംഗ് വിദ്യാർഥി ബംഗളൂരുവിൽ മരിച്ചനിലയിൽ

ബംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥിയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്‍റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

18-06-2026

വളംകടി മുതൽ എക്സിമ വരെ

രോമകുപങ്ങൾക്കുള്ളിൽ വരുന്ന അണുബാധയും കുട്ടികളിൽ കാണാറുണ്ട്. ഇത് മുതിർന്നവരിലും ഉണ്ടാകാം.

ഫോളികുലിറ്റീസ് (Folliculities) എന്നാണ് ഇതിന്‍റെ പേര്. ബാക്ടീരിയ ആണ് ഇതിനും കാരണം.

വളംകടി

മഴക്കാലത്ത് പാദങ്ങൾ എപ്പോഴും നനയുന്നവരിൽ വളംകടി എന്ന് പഴമക്കാർ പറയുന്ന അണുബാധ ഉണ്ടാകാറുണ്ട്.

നേരത്തെ കണ്ടുപിടിക്കുകയും കുമിളകളിലെ നീരോ പഴുപ്പോ എടുത്ത് കൾച്ചർ ചെയ്ത് രോഗാണുവിനെ മനസിലാക്കുകയും ചെയ്താൽ ഉദ്ദിഷ്ടഫലം നൽകുന്ന ആന്‍റിബയോട്ടിക്കുകൾ കൊണ്ട് നിയന്ത്രിക്കാനാവും.

എക്സിമ

കുട്ടികൾക്കും മുതിർന്നവർക്കും ഉണ്ടാകുന്ന ഒരു ചർമരോഗമാണ് എക്സിമ. ഇത് മഴക്കാലത്ത് രൂക്ഷമാകാൻ സാധ്യതയുണ്ട്.

അടോപിക് ഡെർമറ്റൈറ്റിസ്

കുഞ്ഞുങ്ങളിൽ കാണുന്ന അടോപിക് ഡെർമറ്റൈറ്റിസ്(AtopicDermatitis) മഴമാസങ്ങളിൽ ചൊറിച്ചിൽ അധികരിക്കാനും തണുപ്പ് കാലാവസ്ഥയിൽ ചർമം വീണ്ടു പൊട്ടാനും സാധ്യതയുണ്ട്.

അതിനൊപ്പം പൊട്ടിയ തൊലിയിലൂടെ ബാക്ടീരിയ മൂലമുള്ള ഇൻഫെക്ഷനും ഉണ്ടാകും. അന്തരീക്ഷ താപവ്യതിയാനം ഒരളവുവരെ ഇതിന് സഹായകമാണ്.

മുതിർന്നവരിൽ...

എക്സിമ ഉള്ള മുതിർന്നവരിലും, തണുപ്പ് മൂലം ചൊറിച്ചിൽ അധികമാവുകയും തൊലി വരണ്ടു കീറുകയുംചെയ്യും.

അണുബാധയും ഫംഗസ് ബാധയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. രോഗലക്ഷണങ്ങൾ അസഹ്യമായാൽ ഉടൻതന്നെ ഒരു ത്വക്ക് രോഗ വിദഗ്ധനെ കാണേണ്ടതാണ്.

കൈക്കുള്ളിൽ കാണപ്പെടുന്ന ഡെർമറ്റൈറ്റിസ്

ഈ രോഗം കൈകൾ എപ്പോഴും നനയുന്നവരിലാണു കാണുന്നത്. നനവുള്ള കാലാവസ്ഥയിൽ ഇത് അധികരിക്കും. കൈപ്പടങ്ങളുടെ പുറംചർമത്തിലും ചൊറിച്ചിലും നിറവ്യത്യാസവും ഉണ്ടാകും.

വിരലുകളുടെ അറ്റങ്ങൾ വീണ്ടുകീറുകയും ചെയ്യും. രോഗ ലക്ഷണങ്ങൾ കൂടുതൽ രൂക്ഷമാകുന്നതിനു മുമ്പ് വൈദ്യസഹായം തേടണം.

മുൻകരുതൽ...

കൈകൾ ഇർപ്പരഹിതമായി സൂക്ഷിക്കുക, സ്റ്റിറോയിഡ്‌ അടങ്ങിയ ലേപനങ്ങൾ പുരട്ടുക എന്നിവ ഫലപ്രദമാണ്.

വിവരങ്ങൾക്കു കടപ്പാട്: ഡോ. ശ്രീരേഖ പണിക്കർ
കൺസൾട്ടന്‍റ്, ത്വക് രോഗ വിഭാഗം എസ് യുറ്റി ഹോസ്പിറ്റൽ പട്ടം, തിരുവനന്തപുരം.

18-06-2026

വളംകടി മുതൽ എക്സിമ വരെ

രോമകുപങ്ങൾക്കുള്ളിൽ വരുന്ന അണുബാധയും കുട്ടികളിൽ കാണാറുണ്ട്. ഇത് മുതിർന്നവരിലും ഉണ്ടാകാം.

ഫോളികുലിറ്റീസ് (Folliculities) എന്നാണ് ഇതിന്‍റെ പേര്. ബാക്ടീരിയ ആണ് ഇതിനും കാരണം.

വളംകടി

മഴക്കാലത്ത് പാദങ്ങൾ എപ്പോഴും നനയുന്നവരിൽ വളംകടി എന്ന് പഴമക്കാർ പറയുന്ന അണുബാധ ഉണ്ടാകാറുണ്ട്.

നേരത്തെ കണ്ടുപിടിക്കുകയും കുമിളകളിലെ നീരോ പഴുപ്പോ എടുത്ത് കൾച്ചർ ചെയ്ത് രോഗാണുവിനെ മനസിലാക്കുകയും ചെയ്താൽ ഉദ്ദിഷ്ടഫലം നൽകുന്ന ആന്‍റിബയോട്ടിക്കുകൾ കൊണ്ട് നിയന്ത്രിക്കാനാവും.

എക്സിമ

കുട്ടികൾക്കും മുതിർന്നവർക്കും ഉണ്ടാകുന്ന ഒരു ചർമരോഗമാണ് എക്സിമ. ഇത് മഴക്കാലത്ത് രൂക്ഷമാകാൻ സാധ്യതയുണ്ട്.

അടോപിക് ഡെർമറ്റൈറ്റിസ്

കുഞ്ഞുങ്ങളിൽ കാണുന്ന അടോപിക് ഡെർമറ്റൈറ്റിസ്(AtopicDermatitis) മഴമാസങ്ങളിൽ ചൊറിച്ചിൽ അധികരിക്കാനും തണുപ്പ് കാലാവസ്ഥയിൽ ചർമം വീണ്ടു പൊട്ടാനും സാധ്യതയുണ്ട്.

അതിനൊപ്പം പൊട്ടിയ തൊലിയിലൂടെ ബാക്ടീരിയ മൂലമുള്ള ഇൻഫെക്ഷനും ഉണ്ടാകും. അന്തരീക്ഷ താപവ്യതിയാനം ഒരളവുവരെ ഇതിന് സഹായകമാണ്.

മുതിർന്നവരിൽ...

എക്സിമ ഉള്ള മുതിർന്നവരിലും, തണുപ്പ് മൂലം ചൊറിച്ചിൽ അധികമാവുകയും തൊലി വരണ്ടു കീറുകയുംചെയ്യും.

അണുബാധയും ഫംഗസ് ബാധയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. രോഗലക്ഷണങ്ങൾ അസഹ്യമായാൽ ഉടൻതന്നെ ഒരു ത്വക്ക് രോഗ വിദഗ്ധനെ കാണേണ്ടതാണ്.

കൈക്കുള്ളിൽ കാണപ്പെടുന്ന ഡെർമറ്റൈറ്റിസ്

ഈ രോഗം കൈകൾ എപ്പോഴും നനയുന്നവരിലാണു കാണുന്നത്. നനവുള്ള കാലാവസ്ഥയിൽ ഇത് അധികരിക്കും. കൈപ്പടങ്ങളുടെ പുറംചർമത്തിലും ചൊറിച്ചിലും നിറവ്യത്യാസവും ഉണ്ടാകും.

വിരലുകളുടെ അറ്റങ്ങൾ വീണ്ടുകീറുകയും ചെയ്യും. രോഗ ലക്ഷണങ്ങൾ കൂടുതൽ രൂക്ഷമാകുന്നതിനു മുമ്പ് വൈദ്യസഹായം തേടണം.

മുൻകരുതൽ...

കൈകൾ ഇർപ്പരഹിതമായി സൂക്ഷിക്കുക, സ്റ്റിറോയിഡ്‌ അടങ്ങിയ ലേപനങ്ങൾ പുരട്ടുക എന്നിവ ഫലപ്രദമാണ്.

വിവരങ്ങൾക്കു കടപ്പാട്: ഡോ. ശ്രീരേഖ പണിക്കർ
കൺസൾട്ടന്‍റ്, ത്വക് രോഗ വിഭാഗം എസ് യുറ്റി ഹോസ്പിറ്റൽ പട്ടം, തിരുവനന്തപുരം.

27-04-2026

പ്രഭാതഭക്ഷണത്തിനു രുചിയേറും പ്രോട്ടീന്‍ സമ്പുഷ്‌ടമായ തക്കാളി ചട്ണി

പ്രഭാതഭക്ഷണത്തിനു രുചികരമായ പ്രോട്ടീന്‍ സമ്പുഷ്ടമായ തക്കാളി ചട്ണി തയാറാക്കാം. സാധാരണ തക്കാളി ചട്ണിയില്‍നിന്നു വ്യത്യസ്തമായി നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്താണ് ഈ സ്‌പെഷല്‍ തക്കാളി ചട്ണി തയാറാക്കുന്നത്.

രുചികരം എന്നതുപോലെ, ആരോഗ്യകരവുമാണ് ഈ ചട്ണി. ഇഡലി, ദോശ, വട, അല്ലെങ്കില്‍ പൊറോട്ട എന്നിവയുടെ കൂടെ കഴിക്കാവുന്ന മികച്ച കോമ്പിനേഷനാണിത്.

കടലപ്പരിപ്പും നിലക്കടലയും ചേര്‍ക്കുന്നത് ചട്ണിക്ക് കൊഴുപ്പും പ്രത്യേക രുചിയും നല്‍കുന്നതോടൊപ്പം പ്രഭാതഭക്ഷണത്തില്‍ പ്രോട്ടീന്‍റെ അളവ് വര്‍ധിപ്പിക്കാനും സഹായിക്കും.

ചേരുവകള്‍

  • തക്കാളി: 4-5 എണ്ണം (അരിഞ്ഞത്)
  • നിലക്കടല: 1/2 കപ്പ്
  • കടലപ്പരിപ്പ്: 2 ടേബിള്‍ സ്പൂണ്‍
  • പച്ചമുളക്: 3-4 എണ്ണം
  • ഇഞ്ചി: 1/2 ടീസ്പൂണ്‍
  • വെളുത്തുള്ളി: 1 ടേബിള്‍ സ്പൂണ്‍ (ചതച്ചത്)
  • ജീരകം: 1/2 ടീസ്പൂണ്‍
  • മല്ലി: 1/2 ടീസ്പൂണ്‍
  • വറ്റല്‍ മുളക്: 2 എണ്ണം
  • കറിവേപ്പില: 4-5 എണ്ണം
  • മല്ലിയില: 1 ടേബിള്‍ സ്പൂണ്‍ (അരിഞ്ഞത്)
  • എണ്ണ: 1 ടേബിള്‍ സ്പൂണ്‍
  • ഉപ്പ്: പാകത്തിനു ചേര്‍ക്കുക

തയാറാക്കുന്ന വിധം

ഒരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് ജീരകവും മല്ലിയും ചേര്‍ത്ത് രണ്ട് മിനിറ്റ് വഴറ്റുക. ശേഷം നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്ത് ചെറുതായി വറുത്തെടുക്കുക.

ഇതിലേക്ക് അരിഞ്ഞ തക്കാളിയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. (ആവശ്യമെങ്കില്‍ സവാളയും ചേര്‍ക്കാം). പാകത്തിന് ഉപ്പും മുളകുപൊടിയും ചേര്‍ത്ത് 2-3 മിനിറ്റ് കൂടി വേവിക്കുക. ഇവ നന്നായി തണുത്ത ശേഷം മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക.

എണ്ണ ചൂടാക്കി അതിലേക്ക് കറിവേപ്പില, വറ്റല്‍ മുളക്, ചതച്ച വെളുത്തുള്ളി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ഇത് തയാറാക്കി വച്ചിരിക്കുന്ന ചട്ണിക്ക് മുകളിലേക്ക് ഒഴിക്കുക.

അവസാനമായി അല്പം മല്ലിയില കൂടി വിതറുന്നതോടെ രുചികരമായ തക്കാളി ചട്ണി റെഡി!

27-08-2025

അടുത്തറിയാം മഞ്ഞൾ മാഹാത്മ്യം

രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തു ന്നതിനു മഞ്ഞൾ ഫലപ്രദം. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്യൂമിൻ എന്ന ആന്‍റി ഓക്സി ഡന്‍റാണ് ഗുണങ്ങൾക്കു പിന്നിൽ. നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരുന്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങളും മഞ്ഞളിലുണ്ട്.

മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യപ്രദം. വിവിധ തരം കാൻസറുകൾക്കെതിരേ പോരാ ടാൻ മഞ്ഞൾ സഹായക മെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണ ങ്ങൾ തുടരുന്നു. മഞ്ഞൾ ആന്‍റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊള്ളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞളിനു കഴിവുണ്ട്.

ചർമത്തിന്‍റെ അഴകിന്

ചർമത്തിലെ മുറിവുകൾ, പാടുകൾ എന്നിവ മാറാൻ മഞ്ഞൾ സഹായകം. മുറിവുകൾ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം രൂപപ്പെടുന്നതിനും മഞ്ഞൾ ഗുണപ്രദം. ചർമരോഗങ്ങളെ ചെറുക്കാൻ മഞ്ഞൾ ഫലപ്രദം.

മഞ്ഞളും തൈരും ചേർത്തു പുരട്ടി അഞ്ചുമിനിട്ടിനു ശേഷം തുടച്ചുകളയുക. അതു തുടർച്ചയായി ചെയ്താൽ ചർമത്തിന്‍റെ ഇലാസ്തിക സ്വഭാവം നിലനില്ക്കും, സ്ട്രച്ച് മാർക്കുകൾ മായും.

വിളർച്ച കുറയ്ക്കുന്നു

മഞ്ഞൾപ്പൊടി തേനിൽ ചേർത്തു കഴിച്ചാൽ വിളർച്ച മാറും. മഞ്ഞളിൽ ഇരുന്പ് ധാരാളം. കരളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കുന്നതിനും മഞ്ഞൾ സഹായകം.

വിഷാദം കുറയ്ക്കുന്നതിന്

മാനസികപിരിമുറുക്കവും വിഷാദവും അകറ്റുന്നതിനും മഞ്ഞൾ ഫലപ്രദമെന്നു ഗവേ ഷകർ. ഡിപ്രഷൻ ലക്ഷണങ്ങൾ കുറയ്ക്കു ന്നതിനു മഞ്ഞൾ ഫലപ്രദമെന്നു പഠനങ്ങളുണ്ട്.

നീരും വേദനയും കുറയ്ക്കുന്നു

കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകം. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണപ്രദമാണെന്നു ഗവേഷകർ. നീരും വേദനയും കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദം.

കൃമികടിക്കു പരിഹാരം

കൃമികടി മാറാൻ മഞ്ഞൾ പലപ്രദമെന്നതു നാട്ടറിവ്. കുടലിലെ പുഴുക്കൾ, കൃമി എന്നിവയെ നശിപ്പിക്കാൻ മഞ്ഞൾ ഫലപ്രദം. തിളപ്പിച്ചാറിച്ച വെള്ളത്തിൽ മഞ്ഞൾപ്പൊടി കലക്കിക്കുടിച്ചാൽ കൃമിശല്യം കുറയും.

എല്ലുകളുടെ കരുത്തിന്

മഞ്ഞൾ എല്ലുകൾക്കു കരുത്തു പകരുന്നു. ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുന്നു. ഹൃദയാരോഗ്യത്തിനും മഞ്ഞൾ ഗുണപ്രദം.

നാട്ടുമഞ്ഞൾ പൊടിപ്പിച്ച് ഉപയോഗിക്കാം

നാട്ടിൻപുറത്തെ വീടുകളിൽ പച്ചമഞ്ഞൾ പുഴുങ്ങിയുണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് എല്ലാം പൊടിരൂപത്തിൽ പായ്ക്കറ്റിൽ വിപണിയിൽ സുലഭം. ഇത്തരം റെഡിമെയ്ഡ് പൊടികളിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

വാങ്ങുന്നവരും വില്ക്കുന്നവരും അധികൃതരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. നാടൻമഞ്ഞൾ വാങ്ങി കഴുകി യുണക്കി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.

28-03-2026

സോഷ്യൽ മീഡിയ വലിയ വെല്ലുവിളി; 15 വയസിനു താഴെയുള്ള പെൺകുട്ടികൾക്ക് ജീവിതത്തിൽ സംതൃപ്തി കുറവ്

പതിനഞ്ചു വയസിനു താഴെയുള്ള പെൺകുട്ടികൾക്ക് ജീവിതത്തിൽ സംതൃപ്തി കുറവെന്ന് ലോക സന്തോഷ സൂചിക റിപ്പോർട്ട്.

സോഷ്യൽ മീഡിയയുടെ ഉപയോഗം യുവാക്കളെ പൊതുവായി ബാധിക്കുമെങ്കിലും, പെൺകുട്ടികളിലാണ് ഇതിന്‍റെ ആഘാതം കൂടുതൽ പ്രകടമെന്ന് ലോക സന്തോഷ സൂചിക പ്രത്യേകം എടുത്തുപറയുന്നു.

അമിതമായ സോഷ്യൽ മീഡിയ ഉപയോഗം യുവതി യുവാക്കന്മാരുടെ, പ്രത്യേകിച്ച് പെൺകുട്ടികളുടെ മാനസികാരോഗ്യത്തെയും സന്തോഷത്തെയും ദോഷകരമായി ബാധിക്കുന്നതായാണ് റിപ്പോർട്ട്. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലെ യുവതികളിലാണ് കൂടുതൽ വ്യക്തമായി പ്രകടമാകുന്നത്.

മാർച്ച് 19ന് പുറത്തിറങ്ങിയ ലോക സന്തോഷ സൂചിക റിപ്പോർട്ട് അനുസരിച്ച്, സോഷ്യൽ മീഡിയയുടെ അമിത ഉപയോഗവും യുവതികളുടെ ക്ഷേമത്തിലുണ്ടാകുന്ന ഇടിവും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങളെക്കുറിച്ച് ആഗോളതലത്തിൽ പരിശോധനകൾ കർശനമാക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കിക്കൊണ്ട് 2025 ഡിസംബറിൽ ഓസ്‌ട്രേലിയ എടുത്ത തീരുമാനം ഇതിന്‍റെ ഭാഗമായിരുന്നു.

ഓക്സ്ഫോർഡ് സർവകലാശാലയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ഗാലപ്പ് , ഒഇസിഡി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് ഈ നിഗമനത്തിലെത്തിയത്.

സോഷ്യൽ മീഡിയ ഉപയോഗവും സന്തോഷക്കുറവും തമ്മിൽ നേരിട്ടുള്ള കാരണങ്ങൾ റിപ്പോർട്ട് വ്യക്തമാക്കുന്നില്ലെങ്കിലും, ഇവ തമ്മിൽ വലിയ ബന്ധമുണ്ടെന്ന് പഠനങ്ങൾ വിലയിരുത്തുന്നു.
സോഷ്യൽ മീഡിയയിലെ സോഷ്യൽ അഥവാ സാമൂഹികമായ ഇടപെടലുകൾ തിരികെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.

സജീവമായ സാമൂഹിക ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്ന പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ച്, അൽഗോരിതങ്ങൾക്കു മുൻഗണന നൽകുന്നതും ഇൻഫ്ലുവൻസർമാരുടെ പോസ്റ്റുകൾ ഉൾപ്പെടെയുള്ളതുമായ ഉള്ളടക്കങ്ങൾ കൂടുതൽ ദോഷകരമായ സ്വാധീനം ചെലുത്തുന്നുണ്ട് .

ദിവസവും അഞ്ച് മണിക്കൂറിലധികം സോഷ്യൽ മീഡിയയിൽ ചിലവഴിക്കുന്ന 15 വയസുകാരികളായ പെൺകുട്ടികൾക്ക്, കുറഞ്ഞ സമയം ഉപയോഗിക്കുന്നവരേക്കാൾ ജീവിത സംതൃപ്തി കുറവാണെന്ന് പഠനം വ്യക്തമാക്കുന്നു.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ 25 വയസിൽ താഴെയുള്ളവർക്കിടയിൽ ജീവിത സംതൃപ്തിയിൽ വലിയ ഇടിവുണ്ടായതായി ഗാലപ്പ് ഡാറ്റ കാണിക്കുന്നു.

എന്നാൽ ഇത് സോഷ്യൽ മീഡിയയുടെ മാത്രം സ്വാധീനം കൊണ്ടല്ലെന്നും മറ്റ് സാമൂഹിക ഘടകങ്ങൾ ഇതിന് പിന്നിലുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

28-04-2026

സൂര്യാഘാതം ഏൽക്കാതെ ശ്രദ്ധിക്കാം

കത്തുന്ന വേനൽച്ചൂടിൽ സൂര്യാഘാതം ഏൽക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. സംസ്ഥാനത്ത് മിക്ക ജില്ലകളിലും മൂന്ന്-നാല് ഡിഗ്രി സെൽഷസ് വരെ ചൂട് കൂടുതാലാണെന്നാണ് റിപ്പോർട്ടുകൾ. ഉഷ്ണതരംഗ സമാനമായ സാഹചര്യത്തിൽ സൂര്യാഘാതം ഏൽക്കാതിരിക്കാൻ ഏവരും ശ്രദ്ധപുലർത്തേണ്ടതുണ്ട്.

ശക്തമായ വെയിലേ റ്റാൽ ശരീരത്തിന്‍റെ താപനിലയുടെ നിയന്ത്രണം സാധ്യമാകാതെ വരികയും ആന്തരികാവയവങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. കഠിനമായ തലവേദന, ഹൃദയമിടിപ്പ് വർധിക്കുക, ചർമത്തിലെ നിറം വ്യത്യാസം, ഓക്കാനം, ഛർദി, ബോധക്ഷയം തുടങ്ങിയവ ലക്ഷണങ്ങളാകാം. ചിലരിൽ ശരീരം ചുവന്നു തടിച്ചു വരും. വെള്ളം നിറഞ്ഞ് കുമിളകൾ പോലെ വന്ന് തൊലി പൊളിഞ്ഞുപോകുന്നതിനും സാധ്യതയുണ്ട്. സൂര്യാഘാതം ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നതിനാൽ ഇങ്ങനെ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം. രോഗിയെ തണലുള്ള സ്ഥലത്തേക്ക് മാറ്റുക, തണുത്ത വെള്ളം കുടിക്കാൻ നൽകുക തുടങ്ങിയ പ്രഥമശുശ്രൂഷകളും ഉടൻ ലഭ്യമാക്കണം.

സൂര്യരശ്മികൾ പതിച്ചാൽ മറ്റ് പ്രശ്നങ്ങളും

വേനൽക്കാലത്ത് ഏറ്റവും കൂടുതലായി കണ്ടുവരുന്ന മറ്റൊരു പ്രശ്നമാണ് അൾട്രാവയലറ്റ് രശ്മിയോടുള്ള അലർജി അഥവാ പോളിമോറസ് ലൈറ്റ് ഇറപ്ഷൻ. പുറത്തുനിന്നുള്ള കനത്ത വെയിൽ ഏറ്റവരിൽ കുറച്ചു സമയത്തിനകം ചൊറിച്ചിലോടുകൂടിയ ചുവന്ന തടിപ്പുകളോ കുരുക്കളോ കാണപ്പെടും. ഇത് നേരിട്ടുള്ള സൂര്യപ്രകാശം ഏറ്റവരിൽ മാത്രമല്ല ജനാലകളിൽകൂടി ശക്തമായ സൂര്യപ്രകാശം ഏൽക്കുന്ന ആളുകളിലും കാണപ്പെടാറുണ്ട്. പോളിമോറസ് ലൈറ്റ് ഇറപ്ഷൻ വരാതിരിക്കാൻ ശരീരം പൂർണമായി മൂടുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കണം.

കൂടുതലായി ചൊറിച്ചിലും അസ്വസ്ഥതകളും വന്നു കഴിഞ്ഞാൽ ഓയിന്‍റ്മെന്‍റുകളോ ഡോക്ടർമാരുടെ നിർദേശപ്രകാരം മരുന്നുകളോ കഴിക്കണം. സൂര്യരശ്മികൾ ഏൽക്കുന്നതു മൂലം ടാനിംഗ് ഉണ്ടാകാനും സാധ്യതയുണ്ട്. പുറത്തുനിന്നു സൂര്യപ്രകാശം ഏറ്റ് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത നിറത്തിലുള്ള കരുവാളിപ്പ് ആണ് ടാനിംഗ്. ഇത് വരാതിരിക്കാൻ മികച്ച സൺസ്ക്രീൻ ഉപയോഗിക്കുകയോ ശരീരം പൂർണമായി കവർ ചെയ്യുന്ന വസ്ത്രങ്ങൾ ധരിക്കുകയോ വേണം. ടാനിംഗ് വന്നുകഴിഞ്ഞാൽ ചിലർക്ക് തനിയെ മാറും. ഇങ്ങനെ മാറിയില്ലെങ്കിൽ വൈദ്യസഹായം തേടി ഡി-ടാൻ ക്രീമുകൾ ഉപയോഗിച്ചു തുടങ്ങണം. ക്രീമുകൾ, സൺസ്ക്രീൻ എന്നിവ ഉപയോഗിച്ച ശേഷവും ടാനിംഗ് മാറിയില്ലെങ്കിൽ കെമിക്കൽ പീലിംഗ് എന്ന ലേസർ ചികിത്സാമാർഗത്തിലൂടെ ടാനിംഗ് കുറയ്ക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സൂര്യാഘാതം ഏൽക്കാതിരിക്കാൻ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെവെയിൽകൊണ്ട് വിവിധ ജോലികളിൽ ഏർപ്പെടുന്നവരും പുറത്തു പോകുന്നവരും അതീവ ജാഗ്രത പുലർത്തണം. അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ശരീരം കവർ ചെയ്തുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. കുട ഉപയോഗിക്കുക, തലയിൽ തൊപ്പി ധരിക്കുക, സൺഗ്ലാസ് ഉപയോഗിക്കുക എന്നിവയും ശീലമാക്കണം. അയവുള്ള കോട്ടൺ വസ്ത്രങ്ങളാണ് വേനൽക്കാലത്ത് അനുയോജ്യം.

ശരീരത്തിനു ഹാനികരമായ അൾട്രാവയലറ്റ് റേഡിയേഷനിൽനിന്നു സംരക്ഷണം ലഭിക്കാൻ സൺസ്ക്രീൻ ഉപയോഗിക്കാം. കുട്ടികളിലും സൺസ്ക്രീൻ ഉപയോഗിക്കണം.

സൺസ്ക്രീൻ ഉപയോഗിക്കുന്നവർ മൂന്നു-നാല് മണിക്കൂറിനുള്ളിൽ വീണ്ടും മാറി ഉപയോഗിക്കണം. മിനിമം എസ്പിഎഫ് 30 ഉള്ള സൺസ്ക്രീനാണ് ഉപയോഗിക്കേണ്ടത്. പുറത്തു പോകുന്നതിന്‍റെ 20 മിനിറ്റ് മുമ്പെങ്കിലും ശരീരത്തിൽ വെയിൽ ഏൽക്കുന്ന എല്ലാ ഭാഗങ്ങളിലും സൺസ്ക്രീൻ ഉപയോഗിക്കണം. കനത്ത വേനലിൽ ശരീരത്തിൽ ജലാംശം വേഗത്തിൽ നഷ്ടപ്പെടുമെന്നതിനാൽ ആവശ്യത്തിനു വെള്ളം കുടിക്കുകയും പഴങ്ങളും പച്ചക്കറികളും സാലഡുകളും ആഹാരത്തിൽ ഉൾപ്പെടുത്തുകയും വേണം.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

ബെർമുഡ ട്രയാംഗിളിന്റെ വിചിത്രമായ രഹസ്യം പുറത്ത്
പിഎംശ്രീ നടപ്പാക്കും; രണ്ടു കാര്യങ്ങളോട് വിയോജിപ്പ് !.. ഇന്നത്തെ പ്രധാനവാർത്ത
കുഞ്ഞുങ്ങളെ കൊല്ലരുത്; ഞങ്ങൾ പൊന്നുപോലെ നോക്കിക്കോളാം...
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up