ADVERTISEMENT

Close
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Videos

Deepika Editorial

Editorial

21-09-2026

നന്ദിഗ്രാമും കടന്നെത്തുന്ന ആപത്‌സൂചനകൾ

Editorial

19-09-2026

അമേരിക്കൻ ഭീഷണിയും ഇരട്ടത്താപ്പും 

Editorial

18-09-2026

നീലാകാശത്തെ യുദ്ധക്കളമാക്കരുത്

Editorial

17-09-2026

മാധ്യമസ്വാതന്ത്ര്യമെന്ന ഇരുതലവാൾ

Editorial

16-09-2026

സുരക്ഷിതമാകട്ടെ നമ്മുടെ റോഡുകൾ

Editorial

15-09-2026

രാസവളവും കർഷകരെ കണ്ണീരുകുടിപ്പിക്കുന്നു

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Malappuram

ജില്ലാ ജൂനിയര്‍ അത്‌ല‌റ്റിക്‌സ്; മുന്നേറി ഐഡിയല്‍

തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാല സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന 56-ാമത് ജില്ലാ ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 22 സ്വര്‍ണവും 14 വെള്ളിയും 12 വെങ്കലവും അടക്കം 327 പോയിന്‍റുമായി ഐഡിയല്‍ കടകശേരി ബഹുദൂരം മുന്നില്‍. ആറ് സ്വര്‍ണവും ഏഴ് വെള്ളിയും ആറ് വെങ്കലവും അടക്കം 128 പോയിന്‍റുമായി സിഎച്ച്എം എച്ച്എസ്എസ് പൂക്കൊളത്തൂര്‍ രണ്ടാം സ്ഥാനത്താണ്.

മൂന്ന് സ്വര്‍ണവും ഏഴ് വെള്ളിയും നാല് വെങ്കലവുമായി 89 പോയിന്‍റോടെ റിയല്‍ റണ്ണേഴ്‌സ് പുത്തനത്താണി മൂന്നാം സ്ഥാനത്താണ്. 76 പോയിന്റോടെ സുല്ലമുസലാം സയന്‍സ് കോളജ് അരീക്കോട് നാലും 47പോയിന്‍റുമായി സേക്രട്ട് ഹാര്‍ട്ട് സിഎംഐ പബ്ലിക് സ്‌കൂള്‍ പെരിന്തല്‍മണ്ണ അഞ്ചും സ്ഥാനത്തുമാണ്. മീറ്റ് ഇന്ന് സമാപിക്കും.

Thiruvananthapuram

അഞ്ചുവയസുകാരന്‍റെ മരണം: ദുരൂഹതയില്ലെന്നു പൊലിസ്

കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത് കിണറ്റിൽ

നെയ്യാറ്റിന്‍കര: ബാലരാമപുരത്തിനു സമീപം ഒഴിഞ്ഞ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറില്‍ അഞ്ചു വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്നു പൊലിസ് അറിയിച്ചു.

ബാലരാമപുരം കോട്ടുകാല്‍ക്കോണം സിഎസ്ഐ ചർച്ചിനു സമീപം വാറുവിള വീട്ടില്‍ ദിലീപിന്‍റെയും ശ്രുതിയുടെയും മകന്‍ ദീപകിനെയാണ് കഴിഞ്ഞ ദിവസം വീടിനു സമീപത്തെ പുരയിടത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ കാണാനില്ലെന്നു ദീപക്കിന്‍റെ രക്ഷിതാക്കൾ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബാലരാമപുരം പൊലിസ് നടത്തിയ അന്വേഷണത്തിനിടയില്‍ വീടിനു സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറും പരിശോധിച്ചു.

കിണറില്‍ കുഞ്ഞിന്‍റെ സാന്നിധ്യം കണ്ട പൊലിസ് വിവരം അറിയിച്ചതനുസരിച്ചെത്തിയ നെയ്യാറ്റിൻകര ഫയർ ആന്‍ഡ് റസ്ക്യൂ യൂണിറ്റ് ടീമാണ് മൃതശരീരം പുറത്തെടുത്തത്. 80 അടി താഴ്ചയുള്ള ഉപയോഗശൂന്യമായ കിണറില്‍നിന്നും പുറത്തെത്തിച്ച ദീപക്കിന്‍റെ മൃതശരീരം പോ സ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്നലെ ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. ദിലീപിന്‍റെ വീടിനു സമീപത്താണെങ്കിലും മൃതദേഹം കണ്ടെത്തിയ പുരയിടത്തിലുള്ള വീട്ടില്‍ ആള്‍പ്പാര്‍പ്പില്ല.

കുട്ടി എങ്ങനെയാണ് ഈ പുരയിടത്തിലെത്തിയതെന്നതും കിണറില്‍ വീണതെന്നതുമൊക്കെ പൊലിസ് വിശദമായി അന്വേഷിച്ചു. തുടര്‍ന്നു ദീപക് പട്ടിക്കുട്ടികളുമായി കളിക്കുന്നതിനിടെ ഈ കിണറിനു സമീപത്തെത്തിയെന്നും കൈവരിയില്‍ കയറവെ കാലുവഴുതി കിണറില്‍ വീണതാകാമെന്നുമാണ് പോലീസിന്‍റെ വാദം.

ഹൈപ്പര്‍ ആക്ടീവായ കുട്ടിയാണ് ദീപക്കെന്നാണ് നാട്ടുകാരുടെയും വാര്‍ഡ് മെന്പറുടെയും അഭിപ്രായം. മതിലിലും മരത്തിലുമൊക്കെ വലിഞ്ഞു കയറുന്ന പ്രകൃതമാണു കുട്ടിയു ടേതെന്നും നാടുകാർ വ്യക്തമാക്കി.

Kollam

എസ്എഫ്‌ഐ വിദ്യാർഥികളുടെ ‘പൂക്കി' ബാനർ; വിവാദം കത്തുന്നു

ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കി കെഎസ്‌യു

കൊല്ലം: ചവറ ഗുഹാനന്ദപുരം സ്‌കൂളില്‍ സ്‌കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ യുപി വിഭാഗം കുട്ടികളെക്കൊണ്ട് ‘നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്മയം' എന്ന ബാനര്‍ പിടിപ്പിച്ച സംഭവത്തില്‍ വിവാദം കത്തുന്നു.

പൂക്കി ബാനറിന്‍റെ പേരില്‍ എസ് എഫ് ഐക്കെതിരെ കെ എസ്‌യു പൊലിസില്‍ പരാതി നല്‍കി. മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സല്‍പ്പേരിന് കളങ്കം വരുത്തിയെന്ന് ആരോപിച്ച് കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് അന്‍വര്‍ സുല്‍ഫിക്കര്‍ കൊല്ലം ജില്ലാ പൊലിസ് മേധാവിക്കാണ് പരാതി നല്‍കിയത്. സംഭവത്തില്‍ പൊലിസിന്‍റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിദ്യാലയങ്ങളിലെ യൂണി യന്‍ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എസ്എഫ്ഐ ഉയര്‍ത്തിയ ബാനറിനെതിരെ രൂക്ഷമായ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം എംഎല്‍എയും രംഗത്ത് എത്തിയിരുന്നു.
ഏഴിലോ എട്ടിലോ പഠിക്കുന്ന കുട്ടികള്‍ ക്ലാസ് മുറിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജയിച്ചതിന്‍റെ പേരില്‍ സംസ്ഥാന മുഖ്യമന്ത്രിയെപ്പോലും പരിഹസിക്കുന്ന രീതിയില്‍ ബാനര്‍ ഉയര്‍ത്തിയതിനെയാണ് ബല്‍റാം വിമര്‍ശിച്ചത്.

എന്നാല്‍ പൂക്കി ബാനറിനെ ന്യായീകരിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് ചിന്താ ജെറോമും എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി പി. സഞ്ജീവുമടക്കമുള്ളവര്‍ രംഗത്തെത്തി. ‘പൂക്കി' എന്നത് ജെന്‍സി സമൂഹം വളരെ പോസിറ്റീവായും ‘ക്യൂട്ട്' എന്ന അര്‍ത്ഥത്തിലും ഉപയോഗിക്കുന്ന വാക്കാണെന്നും അതില്‍ അപരാധമൊന്നുമില്ലെന്നുമായിരുന്നു ചിന്താ ജെറോമിന്‍റെ പ്രതികരണം.
മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജക്കെതിരെ ‘ശൈ ലജ്ജേ' എന്നും ‘വിജയാ തീര്‍ന്നു' എന്നും മുന്‍പ് ബാനറുയര്‍ത്തിയ കെഎസ്‌യുക്കാര്‍ ഇപ്പോഴത്തെ ഫ്ലെക്‌സ് വിവാദത്തില്‍ പൊളിറ്റിക്കല്‍ കറക്റ്റ്നസ് പറഞ്ഞ് നെഞ്ചത്തോട്ടു കയറേണ്ടതില്ലെന്നായിരുന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ തിരിച്ചടി.

ബാനര്‍ വിവാദം സോഷ്യല്‍ മീഡിയയിലും കടുത്ത വാദപ്രതിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ഇടതുപക്ഷ നേതാക്കളെ ഇരട്ടപ്പേരിട്ട് അപമാനിക്കുകയും ചെയ്ത ചരിത്രമുള്ളവരാണ് ഇപ്പോള്‍ മുഖ്യമന്ത്രി സതീശനെ ‘പൂക്കി' എന്ന് വിളിച്ചതിന്‍റെ പേരില്‍ പരാതിയുമായി നടക്കുന്നതെന്ന് സിപിഎം സൈബര്‍ ഹാന്‍ഡിലുകളും കുറ്റപ്പെടുത്തുന്നു.

സ്‌കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലെ എസ്എഫ്ഐയുടെ വന്‍ വിജയം സൃഷ്‌ടിച്ച രാഷ്്‌ട്രീയ തിരിച്ചടി മറച്ചുവെക്കാനാണ് കോണ്‍ഗ്രസും കെഎസ്‌യുവും വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നാണ് എസ് എഫ് ഐയുടെ നിലപാട്.
എന്നാല്‍ കുട്ടികളെക്കൊണ്ട് ഇത്തരത്തില്‍ ഒരു ബാനര്‍ പിടിപ്പിച്ചതില്‍ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസും കെഎസ്‌യുവും ഉയര്‍ത്തുന്നത്.

Pathanamthitta

മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയ്ക്ക് തിരുവല്ല നഗരം ഇന്ന് അന്ത്യയാത്രയേകും

തിരുവല്ല: മലങ്കര കത്തോലിക്കാ സഭയുടെ മൂവാറ്റുപുഴ രൂപത മുന്‍ അധ്യക്ഷന്‍ കാലം ചെയ്ത ഡോ. ഏബ്രഹാം മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയ്ക്ക് തിരുവല്ല പട്ടണം ഇന്ന് അന്ത്യയാത്ര നല്‍കും.

മലങ്കര കത്തോലിക്കാ സഭ പുനരൈക്യ വാര്‍ഷികവുമായി ബന്ധപ്പെട്ടു ചെന്നൈയിലായിരുന്ന ബിഷപ്പുമാര്‍ ഇന്നലെ തിരുവല്ലയിലെത്തി. ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയാണ് ഇന്നലെ പ്രാര്‍ഥനകള്‍ക്കു മുഖ്യകാര്‍മികത്വം വഹിച്ചത്.

കഴിഞ്ഞ രണ്ടുദിവസമായി പൊതുദര്‍ശനത്തിനുവച്ചിരിക്കുന്ന ഭൗതികശരീരത്തിനരികിലെത്തി ജീവിതത്തിന്‍റെ നാനാതുറകളില്‍പെട്ടവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. കബറടക്ക ശുശ്രൂഷകളുടെ സമാപന പ്രാര്‍ഥനകള്‍ ഇന്നു രാവിലെ ആരംഭിക്കും. ഒമ്പതിന് അവസാനക്രമം കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ പ്രധാന കര്‍മികത്വത്തില്‍ ആരംഭിക്കും. പ്രാര്‍ഥനാമധ്യേ ദേവാലയത്തോടും മദ്ബഹായോടും വിശ്വാസിസമൂഹത്തോടും നാടിനോടും വിട ചോദിക്കുന്ന പ്രാര്‍ഥനകള്‍ നടക്കും. തുടര്‍ന്ന് മദ്ബഹായ്ക്കു സമീപം സഭയില്‍ തന്‍റെ മുന്‍ഗാമികള്‍ അന്ത്യവിശ്രമം കൊള്ളുന്ന കബറുകള്‍ക്കരികിലായി മാര്‍ യൂലിയോസിനും കബറിടം ഒരുങ്ങും. ഉച്ചയോടെ ശുശ്രൂഷകള്‍ പൂര്‍ത്തീകരിക്കും.

ആദരാഞ്ജലി അര്‍പ്പിച്ച് പ്രമുഖര്‍

സീറോ മലബാര്‍, ലത്തീന്‍ സഭകളിലെയും സഹോദരി സഭകളിലെയും ബിഷപ്പുമാരും വൈദികരും അല്മായ നേതാക്കളും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും സംഘടനാ ഭാരവാഹികളും അടക്കം ജീവിതത്തിന്‍റെ നാനാതുറകളില്‍പെട്ടവര്‍ അന്തരിച്ച ഏബ്രഹാം മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു.

ഡോ. ജോര്‍ജ് ഓണക്കൂര്‍, മുന്‍ എംഎല്‍എമാരായ കെ.സി. രാജഗോപാല്‍, ജോസഫ് എം. പുതുശേരി, ഫാ. ജോര്‍ജ് പനയ്ക്കാമറ്റം, എം.പി. ജോര്‍ജ് കോര്‍എപ്പിസ്‌കോപ്പ, എബി പോബ്‌സ്, ഫാ.തോമസ് തറയില്‍, പ്രഫ.ജേക്കബ് എം. ഏബ്രഹാം, വില്യംസ് മത്തായി, ജില്ലാ പഞ്ചായത്തംഗം നീതു മാമ്മന്‍ കൊണ്ടൂര്‍, ബിജെപി ദേശീയ സമിതിയംഗം വിക്ടര്‍ ടി. തോമസ്, തിരുവല്ല നഗരസഭ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.

മാര്‍ യൂലിയോസിന് ദീപികയുമായി ആഴമേറിയ ബന്ധം

തിരുവല്ല: അന്തരിച്ച ഏബ്രഹാം മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയ്ക്ക് ദീപികയുമായി ആഴത്തിലുള്ള ബന്ധമാണുണ്ടായിരുന്നതെന്ന് മാനേജിംഗ് ഡയറക്‌ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അനുസ്മരിച്ചു.

ഇന്നലെ തിരുവല്ല സെന്‍റ് ജോണ്‍സ് കത്തീഡ്രലില്‍ മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി സൗഹാര്‍ദവികസനമാണ് മാര്‍ യൂലിയോസ് ലക്ഷ്യമിട്ടിരുന്നത്. ഇതിനായി ദീപികയിലൂടെ പ്രചാരണം നടത്താന്‍ അദ്ദേഹം താത്പര്യപ്പെട്ടിരുന്നു. പൊതുസമൂഹത്തിന്‍റെ വളര്‍ച്ചയും അതുവഴി സുവിശേഷവത്കരണവും എന്നതായിരുന്നു അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടെന്നും ഫാ. മൈക്കിള്‍ വെട്ടിക്കാട് അനുസ്മരിച്ചു.

പാര്‍ക്കിംഗ് ക്രമീകരണം

തിരുവല്ല: ഏബ്രഹാം മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയുടെ കബറടക്ക ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ വരുന്നവരുടെ വാഹന പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍. ബിഷപ്പുമാരുടെയും വിശിഷ്ടാതിഥികളുടെയും വാഹനങ്ങള്‍ കത്തീഡ്രല്‍ വൈദികമന്ദിരത്തിന് മുന്‍വശത്തും, കത്തീഡ്രല്‍ സ്ക്വയറിന് മുൻവശത്തും പാര്‍ക്ക് ചെയ്യാം. മറ്റു വാഹനങ്ങള്‍ കത്തീഡ്രല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.

ബസ്, മറ്റു വലിയ വാഹനങ്ങളില്‍ വരുന്നവര്‍ കത്തീഡ്രലിന് മുന്‍പില്‍ ആളുകളെ ഇറക്കിയതിന് ശേഷം റവന്യു ടവറിന് സമീപമുള്ള റോഡില്‍ പാര്‍ക്ക് ചെയ്യണം. ടൂവീലറുകള്‍ കത്തീഡ്രല്‍ സ്‌ക്വയറിന് മുന്‍പില്‍ ഉള്ള ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.

Idukki

ഇടുക്കിയിൽ മഴയുടെ താളംതെറ്റുന്നു

ഏലം, കാപ്പി, കുരുമുളക് കൃഷിക്ക് തിരിച്ചടി

നെടുങ്കണ്ടം: എൽനിനോയുടെ സ്വാധീനം ശക്തമായതോടെ ഇടുക്കിയിലെ മൺസൂൺ മഴയിൽ വലിയ കുറവ്. മഴയുടെ അളവിൽ മാത്രമല്ല, മഴ ലഭിക്കുന്ന സമയത്തിൽ ഉണ്ടായ മാറ്റം ഹൈറേഞ്ചിലെ കാർഷികമേഖലയെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ വർഷവും ഇടുക്കിയിൽ മൺസൂൺ മഴ സാധാരണയേക്കാൾ 35 ശതമാനം കുറഞ്ഞിരുന്നു. ഈ വർഷം ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മൂന്ന് മാസത്തിൽ കുറവ് 44 ശതമാനമായി ഉയർന്നു.

മഴയുടെ ഇടവേളകൾ നീളുന്നതും ഇടയ്ക്കു ലഭിക്കുന്ന ശക്തമായ മഴയും കൃഷിക്ക് ഒരുപോലെ വെല്ലുവിളിയാകുകയാണ്.2025 ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ ഇടുക്കിയിൽ 1,674.5 മി.മീ. മഴയാണ് ലഭിച്ചത്. സാധാരണ ലഭിക്കേണ്ടത് 2,574.3 മി.മീ. ആയിരുന്നു. 899.8 മി.മീ.യുടെ കുറവാണ് കഴിഞ്ഞ മൺസൂൺ കാലത്ത് രേഖപ്പെടുത്തിയത്. കുറവ് 35 ശതമാനം.ഈ വർഷം സ്ഥിതി കൂടുതൽ കടുത്തു. ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് 31 വരെ ഇടുക്കിയിൽ 1,239.2 മി.മീ. മഴ ലഭിച്ചപ്പോൾ സാധാരണ ലഭിക്കേണ്ടത് 2,203.3 മി.മീ. ആയിരുന്നു.

964.1 മി.മീ.യുടെ കുറവ്. കഴിഞ്ഞ വർഷവും കുറവ്; ഇത്തവണ കുറവ് ഇരട്ടിയായി

2025ലെ മൺസൂൺ കാലത്ത് ഇടുക്കിയിൽ ജൂൺ മുതൽ സെപ്റ്റംബർ വരെ മഴ 35 ശതമാനം കുറഞ്ഞിരുന്നു. ഈ വർഷം ഓഗസ്റ്റ് അവസാനം വരെയുള്ള കണക്കിൽ തന്നെ കുറവ് 44 ശതമാനത്തിലെത്തി. അതായത്, കഴിഞ്ഞ വർഷത്തെ മുഴുവൻ മൺസൂൺ കാലത്തെ കുറവിനേക്കാൾ വലിയ മഴക്കുറവാണ് ഈ വർഷം ഓഗസ്റ്റ് അവസാനത്തോടെ തന്നെ രേഖപ്പെടുത്തിയിരിക്കുന്നത്.മഴയുടെ ആകെ അളവിനൊപ്പം അതിന്റെ വിതരണവും പ്രധാനമാണ്. തുടർച്ചയായി മഴ ലഭിക്കാതെ ദിവസങ്ങളോളം വരണ്ട കാലാവസ്ഥ തുടരുകയും പിന്നീട് ചുരുങ്ങിയ സമയത്ത് ശക്തമായ മഴ ലഭിക്കുകയും ചെയ്യുന്നത് മണ്ണിലെ ഈർപ്പം സ്ഥിരമായി നിലനിർത്താൻ സഹായിക്കണമെന്നില്ല. ശക്തമായ മഴയുടെ വലിയൊരു ഭാഗം ഉപരിതലത്തിലൂടെ ഒഴുകിപ്പോകാനുള്ള സാധ്യതയുമുണ്ട്.

എൽനിനോയുടെ സ്വാധീനം

പസഫിക് സമുദ്രത്തിലെ സമുദ്രോപരിതല താപനിലയിലെ അസാധാരണ വർധനയുമായി ബന്ധപ്പെട്ട എൽനിനോ ഇന്ത്യൻ മൺസൂണിനെ ദുർബലപ്പെടുത്തുന്ന ഘടകങ്ങളിലൊന്നാണ്. 2026 ജൂൺ പകുതിയോടെ തന്നെ ഇടുക്കിയിൽ സാധാരണയെക്കാൾ 30 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയിരുന്നു. മൺസൂൺ ദുർബലമാകുന്ന സാഹചര്യത്തിന് എൽനിനോ ഒരു പ്രധാന കാരണമാണെന്ന് കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ത്യൻ മഹാസമുദ്രത്തിലെ താപനില വ്യതിയാനങ്ങളും അന്തരീക്ഷ ചംക്രമണവും ന്യൂനമർദ സംവിധാനങ്ങളുടെ സാന്നിധ്യവും മൺസൂണിന്‍റെ ശക്തിയെ സ്വാധീനിക്കുന്നുണ്ട്.

ഏലത്തിന് ഈർപ്പം വേണം

മഴക്കുറവ് ഏറ്റവും നേരിട്ട് ബാധിക്കുന്ന പ്രധാന വിളകളിലൊന്നാണ് ഏലം. മണ്ണിലെ ഈർപ്പം കുറഞ്ഞാൽ ചെടികളുടെ വളർച്ചയെയും പൂക്കലിനെയും കായ്പിടിത്തത്തെയും ബാധിക്കാം. മഴയുടെ ഇടവേളകൾ നീളുമ്പോൾ കർഷകർക്ക് അധിക ജലസേചനത്തെ ആശ്രയിക്കേണ്ടിവരും.

ഹൈറേഞ്ചിലെ ഏലം കൃഷിയിടങ്ങളിൽ മഴയുടെ അളവിനേക്കാൾ മഴയുടെ ഇടവേളയും മണ്ണിലെ ഈർപ്പത്തിന്‍റെ നിലനിൽപ്പും പ്രധാനമാണ്. തുടർച്ചയായ വരൾച്ചയ്ക്കുശേഷം ശക്തമായ മഴ ലഭിച്ചാലും അതിന്‍റെ മുഴുവൻ ഗുണവും കൃഷിയിടങ്ങൾക്ക് ലഭിക്കണമെന്നില്ല.

കാപ്പിക്കും കുരുമുളകിനും തിരിച്ചടി

കാപ്പി കൃഷിയിലും മഴയുടെ സമയക്രമം നിർണായകമാണ്. മണ്ണിലെ ഈർപ്പം കുറയുന്നത് ചെടികളുടെ വളർച്ചയെയും പൂക്കലിനെയും കായ്പിടിത്തത്തെയും ബാധിക്കാം. മഴയുടെ ദീർഘമായ ഇടവേളകൾ കാപ്പിത്തോട്ടങ്ങളിൽ ജലസേചനച്ചെലവും വർധിപ്പിക്കും.കുരുമുളക് വള്ളികൾക്കും ആവശ്യത്തിന് ഈർപ്പം ലഭിക്കാത്തത് വളർച്ചയെയും കായ്കളുടെ രൂപീകരണത്തെയും ബാധിക്കാം. അതേസമയം പെട്ടെന്നുള്ള ശക്തമായ മഴ മണ്ണൊലിപ്പിനും വേരുകൾക്ക് സമീപം വെള്ളക്കെട്ടിനും ഇടയാക്കും.

വാഴയും പച്ചക്കറിയും പ്രതിസന്ധിയിൽ

വാഴ കൃഷിയിലും പച്ചക്കറി കൃഷിയിലും മഴക്കുറവിന്‍റെ ആഘാതം വേഗത്തിൽ പ്രകടമാകാം. മണ്ണിലെ ഈർപ്പം കുറയുമ്പോൾ ജലസേചനം വർധിപ്പിക്കേണ്ടിവരും. ചെറുകിട കർഷകരുടെ ഉത്പാദനച്ചെലവ് ഇതോടെ ഉയരും.പച്ചക്കറി കൃഷിയിൽ ജലലഭ്യത കുറയുന്നത് വിളകളുടെ വളർച്ചയെ നേരിട്ട് ബാധിക്കും. പ്രത്യേകിച്ച് മഴയെ ആശ്രയിച്ചുള്ള കൃഷിയിടങ്ങളിൽ ജലസേചന സൗകര്യം പരിമിതമായതിനാൽ മഴയുടെ ഇടവേള നീളുന്നത് കർഷകർക്ക് വലിയ വെല്ലുവിളിയാണ്.

മഴ കുറയുന്നെന്നു മാത്രമല്ല, മഴയുടെ സ്വഭാവവും മാറുന്നു

ഇടുക്കിയിലെ കർഷകർ നേരിടുന്ന പ്രധാന പ്രശ്നം മഴയുടെ അളവിലെ കുറവ് മാത്രമല്ല. മഴ ലഭിക്കുന്ന ദിവസങ്ങളുടെ എണ്ണത്തിലും ഇടവേളകളിലും മാറ്റമുണ്ട്. കുറച്ചുദിവസം കനത്ത മഴയും തുടർന്ന് ദീർഘമായ ഇടവേളയും എന്ന രീതി മണ്ണിലെ ഈർപ്പം നിലനിർത്തുന്നതിന് അനുകൂലമല്ല.കനത്ത മഴ ലഭിക്കുന്ന ദിവസങ്ങളിൽ വെള്ളം വേഗത്തിൽ ഒഴുകിപ്പോകുമ്പോൾ മഴയില്ലാത്ത ദിവസങ്ങളിൽ മണ്ണ് വീണ്ടും വരണ്ടുപോകുന്നു. മലഞ്ചെരിവുകളിലെ കൃഷിയിടങ്ങളിൽ ഇതോടൊപ്പം മണ്ണൊലിപ്പിന്‍റെ സാധ്യതയും വർധിക്കുന്നു.

സെപ്റ്റംബർ നിർണായകം

ഓഗസ്റ്റ് 31ന് തന്നെ ഇടുക്കിയിൽ 44 ശതമാനം മഴക്കുറവ് രേഖപ്പടുത്തിയ സാഹചര്യത്തിൽ ശേഷിക്കുന്ന സെപ്റ്റംബർ മഴ കർഷകർക്ക് നിർണായകമാണ്. മഴ ലഭിക്കുന്ന അളവിനൊപ്പം അത് എത്രത്തോളം ഇടവിട്ട് ലഭിക്കുന്നു എന്നതും കൃഷിയുടെ നിലനിൽപ്പിന് പ്രധാനമാണ്.

ജലസംരക്ഷണം അനിവാര്യം

മഴയുടെ സ്വഭാവത്തിൽ വരുന്ന മാറ്റം കണക്കിലെടുത്ത് മഴവെള്ളം പരമാവധി സംഭരിക്കുന്നതിനും മണ്ണിലെ ഈർപ്പം നിലനിർത്തുന്നതിനുമുള്ള നടപടികൾക്ക് പ്രാധാന്യം നൽകേണ്ട സാഹചര്യമാണിപ്പോൾ. കൃഷിയിടങ്ങളിലെ ചെറിയ ജലസംഭരണികൾ, മഴവെള്ള സംഭരണം, മണ്ണിലെ ഈർപ്പം സംരക്ഷിക്കുന്ന രീതികൾ എന്നിവ കൂടുതൽ പ്രാധാന്യമർഹിക്കുന്നു.മഴയുടെ കണക്ക് കുറയുമ്പോൾ

കർഷകന്‍റെ ആശങ്ക കൂടുന്നു.

എന്നാൽ മഴ പെയ്യുന്ന ദിവസവും ഇടവേളയും മാറുമ്പോൾ പ്രതിസന്ധി കൂടുതൽ സങ്കീർണമാകുന്നു. എൽനിനോയുടെ സ്വാധീനത്തിൽ ഇത്തവണ ഇടുക്കിയിൽ മൺസൂൺ മഴ 44 ശതമാനം വരെ കുറഞ്ഞതിന്‍റെ പ്രതിഫലനം വരും മാസങ്ങളിൽ ഏലം, കാപ്പി, കുരുമുളക്, വാഴ, പച്ചക്കറി കൃഷികളിൽ എത്രത്തോളം ഉണ്ടാകുമെന്നതാണ് ഹൈറേഞ്ച് കർഷകർ ഉറ്റുനോക്കുന്നത്.

Alappuzha

മൂവാറ്റുപുഴിൽ ലോറി മീഡിയനിലേക്ക് ഇടിച്ചുകയറി; ആളപായമില്ല

മൂവാറ്റുപുഴ: കച്ചേരിത്താഴത്ത് നിയന്ത്രണംവിട്ട ലോറി മീഡിയനിലേക്ക് ഇടിച്ചു കയറി. ഡ്രൈവർ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. പെരുമ്പാവൂര്‍ ഭാഗത്ത് നിന്ന് മൂവാറ്റുപുഴയിലേക്ക് പൈനാപ്പിള്‍ എടുക്കുന്നതിനായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

ഇന്നലെ രാവിലെ ഏഴോടെയായിരുന്നു അപകടം. വാഴക്കുളം സ്വദേശിയുടെ ഉടമസ്ഥതയി ലുള്ള വാഹനമാണിത്. അപകടത്തെ തുടര്‍ന്ന് ദിശാബോര്‍ഡുകള്‍ തകര്‍ന്നു.

മൂവാറ്റുപുഴ പൊലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Kottayam

അതിരമ്പുഴ പള്ളിയിൽ ദർശനത്തിരുനാൾ സമാപിച്ചു

അതിരമ്പുഴ: സെന്‍റ് മേരീസ് ഫൊറോനാ പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ സ്വർഗാരോപിത മാതാവിന്‍റെ ദർശനത്തിരുനാൾ ഭക്തിനിർഭരമായ പ്രദക്ഷിണത്തോടെ സമാപിച്ചു. വലിയപള്ളിയിൽനിന്നാരംഭിച്ച പ്രദക്ഷിണം വലിയപള്ളിയും ചെറിയപള്ളിയും ചുറ്റി വലിയപള്ളിയിൽ തിരികെയെത്തി സമാപിച്ചു. നൂറു കണക്കിന് വിശ്വാസികൾ പ്രദക്ഷിണത്തിൽ പങ്കുചേർന്നു.

രാവിലെ 5.40ന് വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് അർപ്പിച്ച വിശുദ്ധ കുർബാനയ്ക്കു ശേഷം പരിശുദ്ധ കന്യാമറിയത്തിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും തിരുസ്വരൂപങ്ങൾ പരസ്യവണക്കത്തിനായി മോണ്ടളത്തിൽ പ്രതിഷ്ഠിച്ചു. വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് മുഖ്യകാർമികത്വം വഹിച്ചു. ആധ്യാത്മിക പിതാവ് ഫാ. ഏബ്രാഹം കാടാത്തുകളം, അസി. വികാരിമാരായ ഫാ. വിപിൻ കട്ടത്തറ, ഫാ. ടോണി മണക്കുന്നേൽ, ഫാ. മാർട്ടിൻ നീളപറമ്പിൽ എന്നിവർ സഹകാർമികരായിരുന്നു. തുടർന്ന് ഫാ. ഡോ. മാണി പുതിയിടം വിശുദ്ധ കുർബാനയർപ്പിച്ച് വചനസന്ദേശം നൽകി.

പത്തിന് ഫാ. ജോസഫ് കുറശേരിയുടെ മുഖ്യകാർമികത്വത്തിൽ തിരുനാൾ റാസ കുർബാന അർപ്പിച്ചു. ഫാ. ജേക്കബ് വട്ടക്കാട്ട് വചന സന്ദേശം നൽകി. വൈകുന്നേരം ഫാ. ഡോ. ജോസ് കൊച്ചുപറമ്പിൽ അർപ്പിച്ച വിശുദ്ധ കുർബാനയ്ക്കു ശേഷമായിരുന്നു തിരുനാൾ പ്രദക്ഷിണം. കൊടിയിറക്കിനു ശേഷം പരിശുദ്ധ കന്യാമറിയത്തിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും തിരുസ്വരൂപങ്ങൾ മദ്ബഹയിൽ പുനഃപ്രതിഷ്ഠിച്ചു.

കൈക്കാരന്മാരായ സെബാസ്റ്റ്യൻ മർക്കോസ് കുഴിന്തൊട്ടിയിൽ, ജോൺസൺ ജോസഫ് തോട്ടത്തിൽ, സാബു ജോസഫ് നിരവത്ത്, ഷാജി തോമസ് പുല്ലുകാലാ, പാരീഷ് കൗൺസിൽ സെക്രട്ടറി സോജൻ കണ്ണാശേരി, പ്രസുദേന്തി ടി.എം. വർക്കി തടത്തിൽ എന്നിവർ നേതൃത്വം നൽകി.

Ernakulam

സംഗീതവിരുന്ന് ഹൃദ്യമായി

കൊച്ചി: സിംഫണി ഓർക്കസ്ട്ര ഓഫ് ഇന്ത്യ (അക്കാദമി) കൊച്ചിയിൽ ആദ്യമായി അവതരിപ്പിച്ച ‘എ നൈറ്റ്‌ അറ്റ് ദി സിംഫണി ’ സംഗീതപരിപാടി ശ്രദ്ധേയമായി. ദി ചോയ്സ് ഗ്രൂപ്പ് ഓഫ് സ്കൂൾസും ജോസ് തോമസ് പെർഫോമിംഗ് ആർട്സ് സെന്‍ററും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ 45 സംഗീതജ്ഞർ അണിനിരന്നു.

അന്താരാഷ്ട്ര പ്രശസ്ത വയലിനിസ്റ്റും കണ്ടക്ടറുമായ മരത് ബിസെൻഗലീവ് നയിച്ച സംഗീതാവതരണത്തിൽ ഷോസ്റ്റകോവിച്ച്, സ്വിരിഡോവ്, ജോൺ വില്യംസ് തുടങ്ങിയവരുടെ സൃഷ്ടികൾക്കൊപ്പം ഹാരി പോട്ടർ, പൈറേറ്റ്സ് ഓഫ് ദി കരീബിയൻ , ദി പിങ്ക് പാന്തർ തുടങ്ങിയ ചിത്രങ്ങളിലെ ജനപ്രിയ സംഗീതവും അവതരിപ്പിച്ചു.

Thrissur

ജൂബിലിയിൽ ശിശുസൗഹൃദ വാർഡുമായി സ്മൈൽ ട്രെയിൻ

തൃശൂർ: മുറിച്ചുണ്ടുള്ള കുഞ്ഞുങ്ങൾക്കു സൗജന്യ ശസ്ത്രക്രിയയിലൂടെ മുറിയാത്ത പുഞ്ചിരി സമ്മാനിക്കുന്ന ജൂബിലി മിഷനിൽ, ഇത്തരം കുഞ്ഞുങ്ങളെ പരിചരിക്കാൻ ജൂബിലി പുഞ്ചിരിപാത (ജൂബിലി സ്മൈൽ പോർട്ടിക്കോ) എന്ന പേരിൽ പ്രത്യേക വാർഡ് തുറന്നു.

ആശുപത്രിയുടെ പ്ലാറ്റിനംജൂബിലി ആഘോഷത്തിന്‍റെയും മുറിച്ചുണ്ട് ശസ്ത്രക്രിയാചെലവുകൾ സ്പോണ്‍സർ ചെയ്യുന്ന സ്മൈൽ ട്രെയിനിന്‍റെ ജൂബിലിയിലെ സേവനങ്ങളുടെ രജതജൂബിലി ആഘോഷത്തിന്‍റെയും ഭാഗമായാണ് ആധുനിക സംവിധാനങ്ങളോടെ 20 കിടക്കകളുള്ള വാർഡ് സജ്ജമാക്കിയത്.

പുതിയ വാർഡിന്‍റെ ആശീർവാദം ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു. സ്മൈൽ ട്രെയിൻപ്രസിഡന്‍റ് ഡോ. സൂസന്ന ഷാഫർ ഉദ്ഘാടനം ചെയ്തു. ജൂബിലി മിഷൻ, അസിസ്റ്റന്‍റ് ഡയറക്ടർ ഫാ. ടെറിൻ മുല്ലക്കര, ജൂബിലിയിലെ മുറിച്ചുണ്ടു പരിചരണകേന്ദ്രമായ ചാൾസ് പിൻറോ സെന്‍റർ മേധാവി ഡോ. പി.വി. നാരായണൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു സി. കള്ളിവളപ്പിൽ, ഡോ. വസന്ത് രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

കളിസ്ഥലം, ആധുനിക നഴ് സിംഗ് സ്റ്റേഷൻ, പ്രൊസീജർ റൂം എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങളാണു വാർഡിലുള്ളത്. മുറിച്ചുണ്ട് സംബന്ധിച്ച ഗവേഷണപദ്ധതിയുടെ പുരോഗതിയും നേട്ടങ്ങളും വിലയിരുത്താൻ സ്മൈൽ ട്രെയിൻ സംഘം ഗവേഷണകേന്ദ്രം സന്ദർശിച്ചു. ഗവേഷണവിഭാഗം ഡയറക്ടർ ഡോ. ഡി.എം. വാസുദേവൻ, കോഓർഡിനേറ്റർ ഡോ. പി.ആർ. വർഗീസ്, പദ്ധതിയുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായ ഡോ. അലക്സ് ജോർജ് എന്നിവർ ഗവേഷണ പഠനത്തെക്കുറിച്ച് വിശദീകരിച്ചു.
തുടർപഠന ഗവേഷണനിർദേശം കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. സുരേഷ് കുമാറും ഡോ. ദിലീപ് വിജയനും ചേർന്ന് അവതരിപ്പിച്ചു.

Malappuram

ജില്ലാ ജൂനിയര്‍ അത്‌ല‌റ്റിക്‌സ്; മുന്നേറി ഐഡിയല്‍

തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാല സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന 56-ാമത് ജില്ലാ ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 22 സ്വര്‍ണവും 14 വെള്ളിയും 12 വെങ്കലവും അടക്കം 327 പോയിന്‍റുമായി ഐഡിയല്‍ കടകശേരി ബഹുദൂരം മുന്നില്‍. ആറ് സ്വര്‍ണവും ഏഴ് വെള്ളിയും ആറ് വെങ്കലവും അടക്കം 128 പോയിന്‍റുമായി സിഎച്ച്എം എച്ച്എസ്എസ് പൂക്കൊളത്തൂര്‍ രണ്ടാം സ്ഥാനത്താണ്.

മൂന്ന് സ്വര്‍ണവും ഏഴ് വെള്ളിയും നാല് വെങ്കലവുമായി 89 പോയിന്‍റോടെ റിയല്‍ റണ്ണേഴ്‌സ് പുത്തനത്താണി മൂന്നാം സ്ഥാനത്താണ്. 76 പോയിന്റോടെ സുല്ലമുസലാം സയന്‍സ് കോളജ് അരീക്കോട് നാലും 47പോയിന്‍റുമായി സേക്രട്ട് ഹാര്‍ട്ട് സിഎംഐ പബ്ലിക് സ്‌കൂള്‍ പെരിന്തല്‍മണ്ണ അഞ്ചും സ്ഥാനത്തുമാണ്. മീറ്റ് ഇന്ന് സമാപിക്കും.

Kozhikode

ഇഎസ്എയില്‍ കുരുങ്ങുമോ?

കോടഞ്ചേരി: പശ്ചിമഘട്ട മലനിരകളുടെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായി കസ്തുരംഗന്‍ റിപ്പോര്‍ട്ട് 2013 പ്രസിദ്ധീകരിച്ചതു മുതല്‍ മലയോരമേഖലയില്‍ ആശങ്കയാണെങ്ങും.

2013 ല്‍ 123 വില്ലേജുകളിലെ 13108.7 സ്‌ക്വയര്‍ കിലോമീറ്റര്‍ ഏരിയ പരിസ്ഥിതി ലോലമേഖലയാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചതിനെ തുടര്‍ന്ന് ജനകീയമായ എതിര്‍പ്പുകള്‍ ഉയര്‍ന്നു. തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരം ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റിയെ നിയോഗിക്കുകയും ഇഎസ്എ (ജൈവ വൈവിധ്യ മേഖല) മേഖല 123 വില്ലേജുകളിലായി 9993.7 സ്‌ക്വയര്‍ കിലോമീറ്റര്‍ ആയി കുറവ് ചെയ്ത റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന ഫീല്‍ഡ്തല പരിശോധനയില്‍ 2015ല്‍ 119 വില്ലേജുകള്‍ ആയി കുറവ് ചെയ്ത നിര്‍ദ്ദേശങ്ങള്‍ കേന്ദ്രത്തില്‍ സമര്‍പ്പിച്ചുവെങ്കിലും ഇഎസ്എ പരിധിയില്‍ വരുന്ന വനമേഖലയുടെ വിസ്തീര്‍ണത്തില്‍ കുറവ് വന്നില്ല. ഏറ്റവും അവസാനമായി ഇറങ്ങിയ ഏഴാം കരട് വിജ്ഞാപനത്തിലും 131 വില്ലേജുകളെ ഉള്‍പ്പെടുത്തി 9993.7 സ്‌ക്വയര്‍ കിലോമീറ്റര്‍ എന്ന വനവിസ്തൃതി മാറ്റമില്ലാതെ തുടരുകയാണ്.

കോഴിക്കോട് ജില്ലയില്‍ 10 വില്ലേജുകള്‍ ആണ് നിലവില്‍ ഇഎസ്എ പരിധിയില്‍ വരുന്നത്. അതില്‍ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ രണ്ട് വില്ലേജുകളാണ് ഉള്‍പ്പെടുന്നത്.

കോടഞ്ചേരി വില്ലേജിന്‍റെ ആകെ വിസ്തൃതി 57.72 സ്‌ക്വയര്‍ കിലോമീറ്ററാണ്. അതില്‍ 14.73(25.51 ശതമാനം)സ്‌ക്വയര്‍ കിലോമീറ്റര്‍ ഇഎസ്എ മേഖലയായി നിലവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നെല്ലിപ്പൊയില്‍ വില്ലേജിന്‍റെ ആകെ വിസ്തൃതിയായ 50.51 സ്‌ക്വയര്‍ കിലോമീറ്ററില്‍ 29.67 സ്‌ക്വയര്‍ കിലോമീറ്റര്‍ ഇഎസ്എ പരിധിയില്‍ ഉള്‍പ്പെടുന്ന വനമേഖലയാണ്. വില്ലേജ് വിസ്തൃതിയുടെ 58. 75 ശതമാനം സംസ്ഥാന സര്‍ക്കാരിന്‍റെ തന്നെ നിലവിലെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഇഎസ്എ പരിധിയില്‍ ഉള്‍പ്പെടുന്നതാണ് .

കസ്തൂരംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകളുടെ നിര്‍ദ്ദേശങ്ങളില്‍ തന്നെ പതിനായിരം ജനസംഖ്യയില്‍ അധികം അധിവസിക്കുന്ന വില്ലേജുകളെ ഇഎസ്എ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശങ്ങളുണ്ട്. കോടഞ്ചേരി വില്ലേജില്‍ 18736 പേരും നെല്ലിപ്പൊയില്‍ വില്ലേജില്‍ 10293 ജനങ്ങളും അധിവസിക്കുന്നുണ്ട്. കോടഞ്ചേരിയെ സംബന്ധിച്ചിടത്തോളം ഈ യാഥാര്‍ഥ്യം ബന്ധപ്പെട്ടവര്‍ മറച്ചുവച്ചുവെന്ന ആക്ഷേപവും ഉണ്ട്.

Wayanad

വാഹന കാല്‍നട യാത്ര ദുരിതത്തില്‍

സുല്‍ത്താന്‍ബത്തേരി: നഗരത്തില്‍ വിളക്കുകളും കാമറകളും സ്ഥാപിക്കുന്നതിന് സ്വകാര്യ കമ്പനി സ്ഥാപിച്ച ഇരുമ്പുകമ്പികളും കോണ്‍ക്രീറ്റ് തൂണുകളും വാഹന, കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. ദേശീയപാതയോരത്ത് ഇരുവശങ്ങളിലും സ്ഥാപിച്ച തൂണുകളുടെ അടിത്തറയും പുറത്തേക്ക് തള്ളിനില്‍ക്കുന്ന ഇരുമ്പുകമ്പികളുമാണ് യാത്രക്കാര്‍ക്ക് തലവേദനയാകുന്നത്. ചുങ്കം ജംഗ്ഷന്‍ മുതല്‍ കോട്ടക്കുന്ന് വരെ തിരക്കേറിയ ഭാഗത്താണ് ഇരുമ്പുകമ്പികളും തൂണുകളും കൂടുതല്‍. റോഡിനോട് ചേര്‍ന്നും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ഭാഗങ്ങളിലുമാണ് ഇവയില്‍ പലതും. പാര്‍ക്ക് ചെയ്യുന്നതിനിടയിലും ഓട്ടത്തിനിടയിലും ഇവ വാഹനങ്ങളില്‍ തട്ടുന്നതും കേടുപാടുകള്‍ സംഭവിക്കുന്നതും പതിവാണ്.

രാത്രി ഇരട്ടി അപകട ഭീഷണി

പല സ്ഥലങ്ങളിലും തൂണുകള്‍ക്ക് മതിയായ സുരക്ഷാ സംവിധാനങ്ങളില്ല. മുന്നറിയിപ്പ് ബോര്‍ഡുകളോ റിഫ്‌ളക്ടറുകളോ സ്ഥാപിച്ചിട്ടില്ല. പകല്‍ പോലും ശ്രദ്ധിക്കാതെ പോയാല്‍ വാഹനങ്ങളില്‍ തട്ടാന്‍ സാധ്യതയുള്ളവ രാത്രി അപകടസാധ്യത വര്‍ധിപ്പിക്കുകയാണ്. വെളിച്ചക്കുറവുള്ള സമയം വാഹനം ഓടിക്കുന്നവര്‍ക്ക് റോഡിനോട് ചേര്‍ന്നുനില്‍ക്കുന്ന ഇരുമ്പുകമ്പികളും കോണ്‍ക്രീറ്റ് അടിത്തറകളും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയാണ്. അവധി ദിവസങ്ങളിലും മറ്റും സഞ്ചാരികളുടേതടക്കം നിരവധി വാഹനങ്ങളാണ് ടൗണില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നത്.

കാല്‍നടയാത്രക്കാര്‍ക്കും ദുരിതം

കാല്‍നടയാത്രക്കാര്‍ക്കും ഇവ ഭീഷണിയാണ്. നൂറുകണക്കിന് കുട്ടികളും വയോധികരും ദിവസേന സഞ്ചരിക്കുന്ന ഫുട്പാത്തിനോട് ചേര്‍ന്നാണ് ചില സ്ഥലങ്ങളില്‍ ലൈറ്റും കാമറയും വയ്ക്കുന്നതിന് കാലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ ശ്രദ്ധയില്‍പ്പെടാതെ ഇരുമ്പുകമ്പികളിലും കോണ്‍ക്രീറ്റ് ഭാഗങ്ങളിലും തട്ടി കാല്‍നടയാത്രക്കാര്‍ വീഴുന്നത് അപൂര്‍വതയല്ലെന്ന് വ്യാപാരികളും മറ്റും പറയുന്നു. ഫുട്പാത്തിലെ കാല്‍നട സൗകര്യംതന്നെ കുറയ്ക്കുന്നതരത്തിലാണ് ചില സ്ഥലങ്ങളിലെ നിര്‍മാണം.

മുറിച്ചുനീക്കണമെന്ന് ആവശ്യം

അപകടകരമായി നില്‍ക്കുന്ന ഇരുമ്പുകമ്പികളും കോണ്‍ക്രീറ്റ് കാലുകളും മുറിച്ചുനീക്കുകയോ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുകയോ ചെയ്യണമെന്ന ആവശ്യം ശക്തമാണ്. വ്യാപാരികളും യാത്രക്കാരും നാട്ടുകാരും ഇക്കാര്യം പലതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കാര്യമായ നടപടി ഉണ്ടാകുന്നില്ല. റോഡരികിലും ഫുട്പാത്തിനോട് ചേര്‍ന്നും ഇത്തരത്തില്‍ തടസങ്ങള്‍ അവശേഷിക്കുന്നത് അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നതിനുപുറമേ നഗരത്തിലെ ഗതാഗതത്തെയും ബാധിക്കുകയാണ്.ലൈറ്റുകളും കാമറകളും സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ ഉപയോഗശൂന്യമായ ഇരുമ്പുകമ്പികളും കോണ്‍ക്രീറ്റ് അടിത്തറകളും അടിയന്തരമായി നീക്കം ചെയ്യണമെന്ന് വ്യാപാരികളും മറ്റും ആവശ്യപ്പെടുന്നു.

Kannur

ഉത്ഖനനം ഇന്ന് സമാപിക്കും; ഇനി ചെന്പോട്ടിക്കുന്നിൽ തുടർപഠനങ്ങൾ

പയ്യന്നൂര്‍: തുടര്‍പഠനങ്ങള്‍ക്ക് വഴിയൊരുക്കി കരിവെള്ളൂര്‍ ചെമ്പോട്ടിക്കുന്നിലെ ഉത്ഖനനം ഇന്നു സമാപിക്കും. മഹാശിലാ സ്മാരകങ്ങളുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച ആര്‍ക്കിയോളജി വിദഗ്ധരെ സ്‌നേഹാദരത്തോടെയാണ് യാത്രയാക്കുന്നത്.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചെമ്പോട്ടിക്കുന്ന് ആര്‍ക്കിയോളജിക്കല്‍ സൈറ്റില്‍ ചിതം സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങ് വി. കുഞ്ഞികൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കരിവെള്ളൂര്‍-പെരളം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആര്‍.കെ. സുധാമണി അധ്യക്ഷത വഹിക്കും.
ഉത്ഖനനത്തിലൂടെ ചെമ്പോട്ടിക്കുന്നില്‍ കണ്ടെത്തിയ നാശോന്മുഖമായ ഏഴ് കുടക്കല്ലുകളില്‍ നാലെണ്ണം പൂര്‍വസ്ഥിതിയിലാക്കാന്‍ ആര്‍ക്കിയോളജി വിദഗ്ധര്‍ക്ക് സാധിച്ചു.

2800 വര്‍ഷം പഴക്കമുള്ള കുടക്കല്ലുകള്‍ക്കകത്ത് നിന്ന് മണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങളും ഇരുമ്പായുധങ്ങളുടെ സംസ്‌കരണത്തിനുപയോഗിച്ചിരുന്ന പീഠക്കല്ലും കണ്ടെത്തി. തൃശൂരില്‍ കണ്ടെത്തിയ കുടക്കല്ലുകളേക്കാള്‍ വലുപ്പമുള്ളവയാണ് ചെമ്പോട്ടിക്കുന്നിലേത്.

കുത്തനെ വച്ചിരിക്കുന്ന രണ്ടു മീറ്ററോളം ഉയരത്തിലുള്ള നാലുകല്ലുകള്‍ക്ക് മുകളില്‍ കുടപോലെ വച്ചിരുന്ന അഞ്ച് ടണ്ണോളം ഭാരമുള്ള കല്ല് ക്രെയിനിന്‍റെ സഹായത്തോടെയാണ് എടുത്തുവച്ചത്. യന്ത്ര സംവിധാനങ്ങളില്ലാതിരുന്ന കാലഘട്ടത്തില്‍ ഈ കല്ലുകൾ എങ്ങനെ ഉയര്‍ത്തി മുകളില്‍വച്ചുവെന്നത് ചരിത്രകാരന്മാരെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.

ആദരച്ചടങ്ങിൽ ചിതം പ്രസിഡന്‍റ് ഡോ. ഇ. ഉണ്ണികൃഷ്ണന്‍, വാര്‍ഡ് മെംബര്‍ ജനേഷ്, കാലടി സര്‍വകലാശാല പയ്യന്നൂര്‍ സെന്‍റര്‍ മുന്‍ ഡയറക്ടര്‍ ഡോ. ഇ. ശ്രീധരന്‍, പി. മുരളീധരന്‍ കരിവെള്ളൂര്‍, സ്ഥലമുടമയും പൈതൃക സംരക്ഷകനുമായ പെരികമന നാരായണന്‍ നമ്പൂതിരി, ചെങ്കല്‍ കൊത്തുപണി വിദഗ്ധന്‍ പുഷ്പരാജ്, സി. ദിവാകരന്‍ എന്നിവര്‍ പ്രസംഗിക്കും.

Kasaragod

ഈസ്റ്റ് എളേരിയിലെ ഉരുള്‍പൊട്ടല്‍ മേഖലകള്‍ വിദഗ്ധസംഘം സന്ദർശിച്ചു

തയ്യേനി: ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും നാശം വിതച്ച ഈസ്റ്റ് എളേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ഓഫീസില്‍ നിന്നുള്ള വിദഗ്ധ സംഘം സന്ദര്‍ശിച്ചു. ജിയോളജിസ്റ്റുകളായ അശോക്, കവിത എന്നിവരാണ് ഇന്നലെ വിവിധയിടങ്ങളിലെത്തി പരിശോധന നടത്തിയത്. തയ്യേനി, അത്തിയടുക്കം, 48 ഏക്കർ, വായ്ക്കാനം എസ്റ്റേറ്റ്, ചെമ്പോത്തുമല, ഒറ്റക്കുഴി എന്നിവിടങ്ങളിലെ ഉരുൾപൊട്ടൽ പ്രഭവസ്ഥാനങ്ങളിലും ഇവര്‍ പരിശോധന നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ് മേഴ്സി മാണി, സ്ഥിരം സമിതി അധ്യക്ഷരായ സോണിയ വേലായുധൻ, ഡൊമിനിക് കോയിത്തുരുത്തേൽ, പി.സി. ലേഖ, പഞ്ചായത്ത് അംഗങ്ങളായ അയൂബ്, ഷീബ ജോസഫ്, ഷാന്റി എന്നിവരും സംഘത്തോടൊപ്പം വിവിധ സ്ഥലങ്ങളിലെത്തി.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

സിസ്റ്റര്‍ ഇവാഞ്ചലിന്‍

കളമശേരി : സെന്‍റ് ജോസഫ് കോണ്‍വെന്‍റിലെ സിഎസ്എസ്ടി സഭാംഗമായ സിസ്റ്റര്‍ ഇവാഞ്ചലിന്‍ (85) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് സെന്‍റ് ജോസഫ് കോൺവെന്‍റിൽ. കൊല്ലം കരുനാഗപ്പള്ളി ഏഞ്ചല്‍സ് കോട്ടേജില്‍ ഗബ്രിയേല്‍ ഫെര്‍ണാണ്ടസിന്‍റെയും ജോസ്ഫിന്‍ ഫെര്‍ണാണ്ടസിന്‍റെയും മകളാണ്. പരേതനായ ബിഷപ് ഡോ. ജോസഫ് ഫെർണാണ്ടസിന്‍റെ സഹോദരിയാണ്. മറ്റുസഹോദരങ്ങൾ: പരേതരായ ജെയിന്‍ ഫെര്‍ണാണ്ടസ്, കാനൂട് ഫെര്‍ണാണ്ടസ്, റിച്ചാര്‍ഡ് ഫെര്‍ണാണ്ടസ്, സ്റ്റെല്ലാ റിബല്ലോ. സിസ്റ്റർ സിഎസ്എസ്ടി സഭയുടെ ബംഗളൂരു, കോട്ടയം, മതിലകം, മുണ്ടക്കയം എന്നീ കോണ്‍വെന്‍റുകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പൗളി

വൈപ്പിൻ: നായരമ്പലം ഓളാട്ടുപുറം എ.ഒ. പൗളി(92) അന്തരിച്ചു. റിട്ട. അധ്യാപികയാണ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് വാടേല്‍ സെന്‍റ് ജോര്‍ജ്പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ ജോസഫ്. മക്കള്‍: ജോസ് (ബിസിനസ്), മേരി ഷാര്‍ലറ്റ് (റിട്ട. അധ്യാപിക സെന്‍റ് സെബാസ്റ്റ്യന്‍സ് എല്‍പിസ്‌കൂള്‍ ഗോതുരുത്ത്), അനറ്റ് നിഷ (റിട്ട. അധ്യാപിക സെന്‍റ് ജോസഫ്‌സ് യുപിസ്‌കൂള്‍ പൊന്നാരിമംഗലം). മരുമക്കള്‍: ഗ്ലോറിയ മെറ്റില്‍ഡ (റിട്ട. അധ്യാപിക എസ്എച്ച്ജി യുപിസ്‌കൂള്‍ കര്‍ത്തേടം), വിറ്റപ്പന്‍ (റിട്ട. എന്‍ജിനീയര്‍ എച്ച്എംടി), ലെസ്ലി ജെഫേഴ്‌സ്ണ്‍ (റിട്ട. എംസിഎം എംഇഎസ് കൊച്ചിന്‍).

മാത്യു സ്കറിയ

കൂത്താട്ടുകുളം: കോഴിപ്പിള്ളി എടത്തിൽ പുത്തൻപുരയിൽ മാത്യു സ്കറിയ (63) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നിന് കാരമല സെന്‍റ് പീറ്റേഴ്‌സ് ആൻഡ് സെന്‍റ് പോൾസ് സുറിയാനി പള്ളിയിൽ. കോഴിപ്പിള്ളി മെവിൻസ്‌ ടെക്‌സ്റ്റൈൽസ് ഉടമയാണ് പരേതൻ. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, പാലക്കുഴ പഞ്ചായത്ത് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പിതാവ്: കെ.എം.സ്കറിയ. ഭാര്യ: പാമ്പാക്കുട മാടപ്പറമ്പിൽ സൂസൻ (അസലി). മക്കൾ: മെവിൻ, നവീൻ.

കുഞ്ഞുമോൾ ജോസ്

തിരുവനന്തപുരം: പട്ടം മരപ്പാലം സൂര്യ നഗറിൽ കടവിൽ കുഞ്ഞുമോൾ ജോസ് (86) അന്തരിച്ചു.ചങ്ങനാശേരി കൈലാത്ത് കുടുംബാംഗംമാണ്. സംസ്‌കാരം നാളെ 10.30 ന് ലൂർദ് പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം നാലാഞ്ചിറ സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ കടവിൽ ആന്‍റണി ജോസ് (റിട്ട. സീനിയർ ഓഡിറ്റ് ഓഫിസർ, ഏജീസ് ഓഫീസ് തിരുവനന്തപുരം). മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: ലവ്‌ലി കുന്നേൽ വെള്ളിയാമറ്റം, ബൈജു ലാത്തറ, തിരുവനന്തപുരം. മൃതദേഹം നാളെ രാവിലെ ഏഴിന് വീട്ടിൽ കൊണ്ടുവരും.

സുലോചന അമ്മ

നെടുമങ്ങാട്: വാളിക്കോട് ആനാം കോണത്തുവീട്ടിൽ പി. സുലോചന അമ്മ(91) അന്തരിച്ചു. സംസ്കാരം ഇന്ന് 10.00ന് നെടുമങ്ങാട് ശാന്തിതീരത്ത്. ഭർത്താവ്: പരേതനായ ജി.വി.പുരുഷോത്തമൻ നായർ. മക്കൾ: അജയകുമാർ(റിട്ട.ഗൾഫ് ), പ്രേം കുമാർ(റിട്ട. ഓറിയന്‍റൽ ഇൻഷ്വൻസ്), അജിതകുമാരി. മിത്രൻ (ദൃശ്യ ഫിനാൻസ് ), ബിന്ദു (അധ്യാപിക), അഡ്വ.ബിജു. മരുമക്കൾ: ഷീല കുമാരി, പദ്മജ, മോഹൻദാസ് (റിട്ട. എഫ്സിഐ) ചിത്ര ആർ. നായർ (മഞ്ജു), വി.എസ്. ജയചന്ദ്രൻ (എജീസ് ഓഫീസ്), ജയസുധ. സഞ്ചയനം ഞായർ 8.30.

ഡോ. മഹദൂന്‍ റാവുത്തര്‍

ചാത്തന്നൂര്‍: വരിഞ്ഞം കാരംകോട് ഹാര്‍മണിയില്‍ റിട്ട.ഹെല്‍ത്ത് സര്‍വിസസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. മഹദൂന്‍ റാവുത്തര്‍ (77)അന്തരിച്ചു. കടക്കല്‍ ഗവ.ഹോസ്പിറ്റല്‍ സൂപ്രണ്ടായിരുന്നു. ഭാര്യ: ലീന ബീഗം. മക്കള്‍: ഡോ. നിതിന്‍ (അഡിഷണല്‍ ഡയറക്ടര്‍,സിജിഎച്ച്എസ്), ഡോ.നീത(കിംസ്, ദുബായ്), ഡോ.എം.നിവിയ(ഗവ.കോളജ്, തിരുവനന്തപുരം) മരുമക്കള്‍ : എ.ആര്‍.റെജി(കേപ്പ് കോളജ് ഓഫ് എന്‍ജിനിയറിംഗ്, ആലപ്പുഴ ), ഹഫീസ് അലി (ദുബായ്),ഡോ. അനീസ് ബഷീര്‍ (വെറ്ററിനറി സര്‍ജന്‍, നെടുമ്പന).

സോമശേഖരൻ പിള്ള

മല്ലപ്പള്ളി: തുരുത്തിക്കാട് വരിക്കാപ്പള്ളിൽ സോമശേഖരൻ പിള്ള (74) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഷൈലജ (റിട്ട. ഹെഡ്മിസ്ട്രസ്, എൻഎസ്എസ് എച്ച്എസ് ചാലാപ്പള്ളി) മക്കള്‍: ധന്യ എസ്. പിള്ള (അധ്യാപിക, എൻഎസ്എസ് എച്ച്എസ്എസ് തടിയൂര്‍), ദിവ്യ എസ്. പിള്ള (എൻജിനിയർ, ബംഗളൂരു). മരുമക്കൾ: അഡ്വ. കൃഷ്ണ കുമാർ (തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ്, കോയിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ പ്രസിഡന്‍റ്, നോട്ടറി), രമേശ് (എൻജിനിയർ, ബംഗളൂരു).

മേരിക്കുട്ടി ചാക്കോ

വളഞ്ഞവട്ടം: തിക്കപ്പുഴ ബംഗ്ളാവിൽ മേരിക്കുട്ടി ചാക്കോ (102) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 11 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം നിരണം സെന്‍റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭർത്താവ്: പരേതനായ റ്റി. ഐ. ചാക്കോ. പരേത പണംതോട്ടിൽ നിലവറ തർക്കോലിൽ കുടുംബാംഗമാണ്. മക്കൾ: ഈപ്പൻ ജേക്കബ് (സതേൺ ബുക്ക് സ്റ്റാൾ, തിരുവല്ല), സുമ, സുജ, ലൗലി. മരുമക്കൾ: ജെസി ഈപ്പൻ, മോനി ഒടിക്കണ്ടത്തിൽ, വി. ബി. മാത്യു, പരേതനായ വി. കെ. വർക്കി ആറ്റുമാലിൽ വരമ്പത്ത്.

ലഫ്. കേണല്‍ ദീപു മൂലയില്‍

കുറുമ്പനാടം: മൂലയില്‍ എം.സി. സ്‌കറിയയുടെ (റിട്ട. ഓഫീസര്‍, മിനിസ്ട്രി ഓഫ് ഡിഫന്‍സ്, ന്യൂഡല്‍ഹി) മകന്‍ ലഫ്. കേണല്‍ ദീപു മൂലയില്‍ (43, ഇന്ത്യന്‍ ആര്‍മി) ഗ്വാളിയറില്‍ അന്തരിച്ചു. സംസ്‌കാരം നാളെ 11ന് ഭവനത്തില്‍ ആരംഭിച്ച് കുറുമ്പനാടം അസംപ്ഷന്‍ പള്ളിയില്‍ സൈനിക ബഹുമതികളോടെ നടക്കും. അമ്മ ശാന്തമ്മ കൈനകരി തട്ടാഴം കുടുംബാംഗം. ഭാര്യ പ്രീതി ദീപു തൃശൂര്‍ വേലൂര്‍ ചീരമ്പന്‍ കുടുംബാംഗം. മക്കള്‍: ദിയാ, ഇഷാന്‍. മൃതദേഹം ഇന്ന് വൈകുന്നേരം വസതിയിൽ കൊണ്ടുവരും.

ജോസഫ് വർക്കി

കളത്തൂർ : വരകുകാലായിൽ ജോസഫ് വർക്കി (90) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് ഭവനത്തിൽ ആരംഭിച്ച് കളത്തൂർ സെന്‍റ് മേരീസ് പള്ളിയിൽ. പരേതൻ ശങ്കരപുരി മഹാ കുടുംബാംഗമാണ്. ഭാര്യ പരേതയായ ഏലിക്കുട്ടി ജോസഫ് നന്പ്യാകുളം നെടിയകാലായിൽ കുടുംബാംഗം. മക്കൾ: ഫാ. ഡോ. ജോർജ് വരകുകാലായിൽ (ഉദയപുർ രൂപത), കുര്യൻ ജോസഫ് (അമലാജ്യോതി ഗ്യാസ് വെയർഹൗസ് കളത്തൂർ), ആനി ബെന്നി (ടീച്ചർ, നിർമല പബ്ലിക് സ്കൂൾ പിഴക്), ഫാ. ഡോ. ജോജോ വരകുകാലായിൽ സിഎസ്ടി (സുപ്പീരിയർ ജനറൽ, ലിറ്റിൽ ഫ്ലവർ കോൺഗ്രിഗേഷൻ, സിഎസ്ടി ഫാദേഴ്സ്), മാത്യു ജോസഫ് (പ്രൊപൈറ്റർ, അമലാജ്യോതി ഇൻഡേൻ സർവീസസ് കുറവിലങ്ങാട്), സെബാസ്റ്റ്യൻ (സീനിയർ മൈക്രോ ബയോളജിസ്റ്റ് സയന്‍റിസ്റ്റ്, ലല്ലേമാന്‍റ് യുകെ). മരുമക്കൾ: ഡെയ്സി കാക്കശേരിൽ (മാഞ്ഞൂർ), ബെന്നി അഗസ്റ്റിൻ മുണ്ടപ്ലാക്കൽ (രാമപുരം), ഡോ. സിന്ധു പുളിന്താനം (പ്രഫസർ, മാർ സ്ലീവാ നഴ്സിംഗ് കോളജ് പാലാ), ബിൻസി കരീക്കപ്രായിൽ കുറവിലങ്ങാട് (റോയേൽ ഹോസ്പിറ്റൽ, ഗ്ലോസ്റ്റർ യുകെ). സിസ്റ്റർ ജസീന്ത എസ്എബി, സിസ്റ്റർ ക്ലാരമ്മ എസ്എബി എന്നിവർ സഹോദരങ്ങളും ഫാ. കുര്യാക്കോസ് നെടിയകാലായിൽ എംസിബിഎസ് (യുഎസ്എ) ഭാര്യാ സഹോദരനുമാണ്.

കുട്ടിയമ്മ

പാലാ : കിഴക്കേക്കര കുട്ടിയമ്മ (87) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് മകൾ തുരുത്തിക്കാട്ട് ഷീലയുടെ ഇടപ്പാടിയിലുള്ള വസതിയിലാരംഭിച്ച് കവീക്കുന്ന് സെന്‍റ് അപ്രേം പള്ളിയിൽ. പരേത തീക്കോയി അങ്ങാടിക്കൽ കുടുംബാംഗം. ഭർത്താവ്: പരേതനായ കെ.സി. തോമസ്. മക്കൾ: പരേതയായ മോളി, ബീന, ഷീല, സിബി, ജെസി, സൂസൻ. മരുമക്കൾ: ജോയി തോട്ടത്തിൽ (മൂവാറ്റുപുഴ), ഇമ്മാനുവൽ കൊറ്റനാട്ട് (മുത്തോലപുരം), അഡ്വ. ജോർജുകുട്ടി തുരുത്തിക്കാട്ട് (ഇടപ്പാടി), ജോമോൾ വേഴമ്പശേരി (ഇളംങ്ങുളം), ബാബു ചെറായിൽ (കോതമംഗലം), മാർട്ടിൻ ഇലഞ്ഞിമറ്റം (യുഎസ്എ).

ത്രേസ്യാമ്മ മാത്യു

ചങ്ങനാശേരി : വലിയകുളം പാത്തിക്കൽമുക്ക് ആലപ്പുറത്തുകാട്ടിൽ ത്രേസ്യാമ്മ മാത്യു (84) അന്തരിച്ചു. സംസ്കാരം നാളെ 10ന് ഭവനത്തിൽ ആരംഭിച്ച് വെരൂർ സെന്‍റ് ജോസഫ് പള്ളിയിൽ. പരേത ചങ്ങനാശേരി കറുകയിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ തോമസ് മാത്യു. മക്കൾ: റോസമ്മ, ഗ്രേസമ്മ, സിബിച്ചൻ, മേഴ്സി, റാണി, സോണി, സുനി, സുനിൽ. മരുമക്കൾ: ജൂലി പാലക്കൽ (ചെങ്ങളം), തോമാച്ചൻ കാര‍യ്ക്കാട്ട് (മാടപ്പള്ളി), സന്തോഷ് അറയ്ക്കൽ (മല്ലപ്പള്ളി), സോളിമ്മ കല്ലുപുരയ്ക്കൽ (മങ്കൊന്പ്), ബെന്നി പാവയ്ക്കൽ (കുറവിലങ്ങാട്), സുമി മേപ്രത്ത് (കളത്തൂർ), പരേതരായ വിൽസൺ വടക്കേമുറിയിൽ (ചീരഞ്ചിറ), കെ.സി. ജോസഫ് കിഴക്കേവീട്ടിൽ (കുറുന്പനാടം). മൃതദേഹം ഇന്നു വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും.

കുര്യൻ ചാക്കോ

വൈക്കം: തോട്ടകം മാന്നംങ്കേരിൽ കുര്യൻ ചാക്കോ (കുഞ്ഞപ്പൻ-92) അന്തരിച്ചു. സംസ്കാരം നാളെ നാലിന് തോട്ടകം സെന്‍റ് ഗ്രിഗോറിയോസ് പള്ളിയിൽ. ഭാര്യ റീത്താ ചാക്കോ ചേർത്തല വെളേത്തറ കുടുംബാംഗം. മക്കൾ: സണ്ണി, ഷൈജ (മുംബൈ), ജോസി, മൈക്കിൾ, ബെൻസി (ഓസ്ട്രേലിയ). മരുമക്കൾ: റോസമ്മ കല്ലൂർ (വിളക്കുമാടം), തങ്കച്ചൻ കുറിച്ചിത്തറ ഉല്ലല (റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ), സൂസൻ കാവിനുകിഴക്കേതിൽ (കോഴഞ്ചേരി), സോണിയ മൂലേക്കുടിയിൽ (വാഴക്കുളം), സന്തോഷ് തൊട്ടിയിൽ (ഓസ്ട്രേലിയ).

അല്‍ഫോന്‍സ ആന്‍റണി

തൊടുപുഴ: ഇളംദേശം മൈലാടിയില്‍ അല്‍ഫോന്‍സ ആന്‍റണി (ഗ്ലാഡിസ് ടീച്ചര്‍ -77, റിട്ട. സെന്‍റ് ജോസഫ് എല്‍പിഎസ് ഇളംദേശം) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച 10.30നു ഇളംദേശത്തുള്ള വീട്ടില്‍ ആരംഭിച്ച് വെട്ടിമറ്റം സെന്‍റ് ഫ്രാന്‍സിസ് ഡിസാലസ് പള്ളിയില്‍. പരേത പുന്നത്തുറ കാക്കത്തുരുത്തല്‍ കുടുംബാംഗം. ഭര്‍ത്താവ്: എം.എം. ആന്‍റണി (ഇപ്പച്ചന്‍). മക്കള്‍: സോണി, സുനിത (കാനഡ), റോസ്മിന്‍ (ഷാര്‍ജ). മരുമക്കള്‍: റിബി കൂറ്റപ്പിള്ളില്‍ (പോത്താനിക്കാട്), ബിനു കാട്ടാത്തറ ആലപ്പുഴ (കാനഡ), വിവേക് ചെത്തുകുന്നേല്‍ ആലപ്പുഴ (ഷാര്‍ജ).

പി.വി.വക്കച്ചന്‍

മുതലക്കോടം: പുല്‍പ്പറമ്പില്‍ പി.വി.വക്കച്ചന്‍ (82, റിട്ട.അധ്യാപകന്‍) അന്തരിച്ചു. സംസ്‌കാരം ഇന്ന് രണ്ടിന് മുതലക്കോടം സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. ഭാര്യ മേരി ഉടുമ്പന്നൂര്‍ ചാമക്കാലായില്‍ കുടുംബാംഗം. മക്കള്‍: ദീപ്തി, ദീപ, ദിന്ന (ഓസ്‌ട്രേലിയ), ജോമോന്‍ (സീനിയര്‍ മാനേജര്‍, മുത്തൂറ്റ് ഗ്രൂപ്പ് ഡല്‍ഹി). മരുമക്കള്‍: ഷിജോയി നെല്ലിക്കുന്നേല്‍ (വാഴക്കുളം), റോബിന്‍ കിഴക്കേക്കര (ഇടമറ്റം), ബിജു കോട്ടിരിക്കല്‍ മാറാടി (ഓസ്‌ട്രേലിയ), സിന്‍സി മാപ്പലകയില്‍ കണ്ണൂര്‍ (അയര്‍ലന്‍ഡ്).

സിസ്റ്റര്‍ ഇവാഞ്ചലിന്‍

കളമശേരി : സെന്‍റ് ജോസഫ് കോണ്‍വെന്‍റിലെ സിഎസ്എസ്ടി സഭാംഗമായ സിസ്റ്റര്‍ ഇവാഞ്ചലിന്‍ (85) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് സെന്‍റ് ജോസഫ് കോൺവെന്‍റിൽ. കൊല്ലം കരുനാഗപ്പള്ളി ഏഞ്ചല്‍സ് കോട്ടേജില്‍ ഗബ്രിയേല്‍ ഫെര്‍ണാണ്ടസിന്‍റെയും ജോസ്ഫിന്‍ ഫെര്‍ണാണ്ടസിന്‍റെയും മകളാണ്. പരേതനായ ബിഷപ് ഡോ. ജോസഫ് ഫെർണാണ്ടസിന്‍റെ സഹോദരിയാണ്. മറ്റുസഹോദരങ്ങൾ: പരേതരായ ജെയിന്‍ ഫെര്‍ണാണ്ടസ്, കാനൂട് ഫെര്‍ണാണ്ടസ്, റിച്ചാര്‍ഡ് ഫെര്‍ണാണ്ടസ്, സ്റ്റെല്ലാ റിബല്ലോ. സിസ്റ്റർ സിഎസ്എസ്ടി സഭയുടെ ബംഗളൂരു, കോട്ടയം, മതിലകം, മുണ്ടക്കയം എന്നീ കോണ്‍വെന്‍റുകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പൗളി

വൈപ്പിൻ: നായരമ്പലം ഓളാട്ടുപുറം എ.ഒ. പൗളി(92) അന്തരിച്ചു. റിട്ട. അധ്യാപികയാണ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് വാടേല്‍ സെന്‍റ് ജോര്‍ജ്പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ ജോസഫ്. മക്കള്‍: ജോസ് (ബിസിനസ്), മേരി ഷാര്‍ലറ്റ് (റിട്ട. അധ്യാപിക സെന്‍റ് സെബാസ്റ്റ്യന്‍സ് എല്‍പിസ്‌കൂള്‍ ഗോതുരുത്ത്), അനറ്റ് നിഷ (റിട്ട. അധ്യാപിക സെന്‍റ് ജോസഫ്‌സ് യുപിസ്‌കൂള്‍ പൊന്നാരിമംഗലം). മരുമക്കള്‍: ഗ്ലോറിയ മെറ്റില്‍ഡ (റിട്ട. അധ്യാപിക എസ്എച്ച്ജി യുപിസ്‌കൂള്‍ കര്‍ത്തേടം), വിറ്റപ്പന്‍ (റിട്ട. എന്‍ജിനീയര്‍ എച്ച്എംടി), ലെസ്ലി ജെഫേഴ്‌സ്ണ്‍ (റിട്ട. എംസിഎം എംഇഎസ് കൊച്ചിന്‍).

മാത്യു സ്കറിയ

കൂത്താട്ടുകുളം: കോഴിപ്പിള്ളി എടത്തിൽ പുത്തൻപുരയിൽ മാത്യു സ്കറിയ (63) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നിന് കാരമല സെന്‍റ് പീറ്റേഴ്‌സ് ആൻഡ് സെന്‍റ് പോൾസ് സുറിയാനി പള്ളിയിൽ. കോഴിപ്പിള്ളി മെവിൻസ്‌ ടെക്‌സ്റ്റൈൽസ് ഉടമയാണ് പരേതൻ. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, പാലക്കുഴ പഞ്ചായത്ത് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പിതാവ്: കെ.എം.സ്കറിയ. ഭാര്യ: പാമ്പാക്കുട മാടപ്പറമ്പിൽ സൂസൻ (അസലി). മക്കൾ: മെവിൻ, നവീൻ.

ഫാ. തോമസ് അരിശേരിയിൽ

പാലക്കാട് : പാലക്കാട് രൂപത വൈദികൻ ഫാ. തോമസ് അരിശേരിയിൽ (56 ) അന്തരിച്ചു. കുളക്കാട്ടുകുറിശി സെന്‍റ് ജെയിംസ് ഇടവക വികാരിയായി സേവനം ചെയ്തുവരികയായിരുന്നു. ഭൗതികശരീരം ഇന്നുരാവിലെ ആറു മുതൽ 6.30 വരെ പാലക്കാട് വൈദിക ഭവനിലും 7.30ന് കുളക്കാട്ടുകുറിശി സെന്‍റ് ജെയിംസ് ഇടവക ദേവാലയത്തിലും 11 മുതൽ ഒരു മണിക്കൂർ ഒലിപ്പാറയിലുള്ള സഹോദരൻ ജോസിന്‍റെ ഭവനത്തിലും പൊതുദർശനത്തിനുവയ്ക്കും. മൃതസംസ്കാര ശുശ്രൂഷകൾ ഉച്ചയ്ക്ക് 12ന് മാതൃ ഇടവക ദേവാലയമായ ഒലിപ്പാറ പയസ് ദ ടെൺത് ദേവാലയത്തിൽ ആരംഭിക്കും. പൊതുദർശനത്തിനുശേഷം മൃതസംസ്കാര ശുശ്രൂഷയുടെ മൂന്നാം ഭാഗത്തിന് പാലക്കാട് രൂപത മുൻ ബിഷപ് മാർ ജേക്കബ് മനത്തോടത്തും നാലാംഭാഗത്തിന് പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കലും കാർമികത്വം വഹിക്കും. 1995 ഡിസംബർ 27ന് ബിഷപ് മാർ ജോസഫ് ഇരുമ്പനിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു. പാലക്കാട് രൂപതയിലെ പാലക്കയം, വട്ടപ്പാറ എന്നിവിടങ്ങളിൽ അസി. വികാരിയായും വട്ടപ്പാറ, വാൽപ്പാറ (രാമനാഥപുരം രൂപത), കാരറ, ശാന്തിതടം, അരപ്പാറ, പൊമ്പ്ര, അലനല്ലൂർ, എടത്തനാട്ടുകര, കല്ലടിക്കോട്, പനംകുറ്റി, വാൽക്കുളമ്പ്, ജോസ്ഗിരി, വാലുപറമ്പ്, പാലക്കാട് ചിറ്റൂർ എന്നീ ഇടവകകളിൽ വികാരിയായും കാഞ്ഞിരപ്പുഴ, കടമ്പഴിപ്പുറം ഇടവകയിൽ അസോസിയേറ്റ് വികാരിയായും സേവനം ചെയ്തു. രൂപതയിലെ വിവിധ സംഘടനകളുടെ ഡയറക്ടറായും കോൺവെന്‍റുകളിൽ ചാപ്ലിൻ ആയും സേവനം ചെയ്തിട്ടുണ്ട്. പരേതരായ ആരിശേരിയിൽ കുര്യൻ - അന്നക്കുട്ടി ദമ്പതികളുടെ ഇളയമകനാണ്. സഹോദരങ്ങൾ: അന്നമ്മ, ജേക്കബ്, പി.കെ. ജോർജ്, സിസ്റ്റർ മേരിയാൻ (ഒഎസ്എഫ് പാലന കോൺവെന്‍റ്്), ജോസ്, സെബാസ്റ്റ്യൻ.

ഫാ. സെബാസ്റ്റ്യൻ പുളിന്താനം

തലശേരി: തലശേരി അതിരൂപതാംഗമായ ഫാ. സെബാസ്റ്റ്യൻ പുളിന്താനം (80) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ നാളെ രാവിലെ 10ന് താമരശേരി രൂപതയിലുള്ള പെരുവണ്ണാമൂഴി ഫാത്തിമമാതാ പള്ളിയിൽ തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. കരുവഞ്ചാൽ ശാന്തിഭവൻ വൈദിക മന്ദിരത്തിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. 1946 ഡിസംബർ 29ന് കോതമംഗലം രൂപതയിലെ കരിമണ്ണൂർ പുളിന്താനം പരേതരായ ജോസഫ്-ഏലിയാമ്മ ദന്പതികളുടെ മകനായി ജനിച്ചു. ചക്കിട്ടപാറ, കുളത്തുവയൽ സ്കൂളുകളിൽ സ്കൂൾ പഠനം പൂർത്തിയാക്കി തലശേരി അതിരൂപതയ്ക്കു വേണ്ടി തലശേരി സെന്‍റ് ജോസഫ്സ് മൈനർ സെമിനാരിയിൽ വൈദിക പരിശീലനം ആരംഭിച്ചു. വടവാതൂർ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ വൈദിക പഠനം പൂർത്തിയാക്കി. 1972 ജനുവരി എട്ടിന് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയിൽനിന്നു തിരുപ്പട്ടം സ്വീകരിച്ചു. സുൽത്താൻ ബത്തേരിയിൽ അസിസ്റ്റന്‍റ് വികാരിയായി സേവനമാരംഭിച്ചു. കരുവാരകുണ്ട്, കോഴിച്ചാൽ, തൊട്ടത്താടി, കുട്രപ്പാടി, ഗണ്ടിബാഗ്, വെള്ളാട്, മാവുംചാൽ, ചന്ദനക്കാംപാറ, പാലാവയൽ, ചാവറഗിരി, തലശേരി കത്തീഡ്രൽ, തോമാപുരം, കോളയാട്, വിമലശേരി, പൊൻമല, നെല്ലിയടുക്കം എന്നീ ഇടവകകളിൽ വികാരിയായും തലശേരി സെന്‍റ് ജോസഫ്സ് മൈനർ സെമിനാരി, കുന്നോത്ത് മിനിംസ് സെമിനാരി എന്നിവിടങ്ങളിൽ ആധ്യാത്മിക പിതാവായും തളിപ്പറന്പ് ഫൊറോന പള്ളിയിൽ റസിഡന്‍റ് പ്രീസ്റ്റായും സേവനം ചെയ്തിട്ടുണ്ട്. സഹോദരങ്ങൾ: ത്രേസ്യാമ്മ, പരേതരായ ലൂക്കാ, അന്നമ്മ, മത്തായി, തോമസ്, റോസമ്മ.

ജോസഫ്

ചെമ്പേരി :കാക്കല്ലിൽ കെ.വി. ജോസഫ് (അപ്പച്ചൻ-83) അന്തരിച്ചു. സംസ്കാരം ഇന്ന് 4.45ന് ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ. പാലാ ചെമ്മലമറ്റം കാക്കല്ലിൽ പരേതരായ വർക്കി-ഏലിയാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ മേരിക്കുട്ടി കാഞ്ഞിരപ്പള്ളി കൊച്ചുകരിപ്പാപ്പറമ്പിൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ ഷൈനി എഫ്സിസി (തളിപ്പറമ്പ്), ഷാജി, ഷിജി (ജർമനി), സീന (കീഴ്പള്ളി), ജിബി (സെയിൽസ് മാനേജർ, പോപ്പുലർ വെഹിക്കിൾസ്, കണ്ണൂർ), ജെസിൽ. മരുമക്കൾ: ബോബി തോമസ് പാലിയേക്കുന്നേൽ (ജർമനി), ബിനു പൂവത്തിങ്കൽ (കീഴ്പള്ളി), ജെയ്സി വെള്ളിയാംകണ്ടത്തിൽ തേർത്തല്ലി (അധ്യാപിക, സെന്‍റ് ജോർജ് ഹൈസ്കൂൾ, ചെമ്പന്തൊട്ടി). സഹോദരങ്ങൾ: മേരി തോമസ് കൊരട്ടിയിൽ (പിണ്ണാക്കനാട്), പരേതയായ ഏലിക്കുട്ടി പനച്ചിക്കവയലിൽ.

ഫാന്‍സി

പടന്നക്കാട് : ബേക്കല്‍ ഗവ.ഫിഷറീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പല്‍ കാപ്പുകാട്ടില്‍ ഫാന്‍സി കെ.മാനുവല്‍ (67) അന്തരിച്ചു. സംസ്‌കാരം ഇന്നു 3.30നു പടന്നക്കാട് ഗുഡ് ഷെപ്പേര്‍ഡ് പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം ചെമ്മട്ടംവയല്‍ സെമിത്തേരിയില്‍. പരേത പാലാ കാടങ്കാവില്‍ കുടുംബാംഗം. ഭര്‍ത്താവ്: ജോര്‍ജ് (റിട്ട. കാംപ്‌കോ സീനിയര്‍ മാര്‍ക്കറ്റിംഗ് ഓഫീസര്‍). മക്കള്‍: ജോയല്‍, ഫ്രാങ്ക്‌ളിന്‍ (യുഎസ്എ). മരുമക്കള്‍: അനക്‌സ് ഒഴുകയില്‍ (പേരാമ്പ്ര), ടിസ ബി.ജോര്‍ജ് മണിയാക്കുപാറയില്‍ (പാലാ). സഹോദരങ്ങള്‍: ബേബി (ആലക്കോട് അരങ്ങം), ടോമി (റിട്ട.ഉദ്യോഗസ്ഥന്‍, കണ്ണൂര്‍ സര്‍വകലാശാല), ജോസ് (റിട്ട.സെക്രട്ടറി, ആലക്കോട് സര്‍വീസ് സഹകരണബാങ്ക്), സോളി മണിക്കൊമ്പില്‍ (കിളിയന്തറ), ജാന്‍സി തെക്കേക്കര (കോതമംഗലം).

സി.എ. കുര്യൻ

കോയമ്പത്തൂർ: ചീരൻ പരേതനായ ആന്‍റണി മകൻ സി.എ. കുര്യൻ(65) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ശൗരിപാളയം മാതാ സ്ട്രീറ്റിലെ വസതിയിൽ ആരംഭിച്ച് രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ. അവിഭക്ത പാലക്കാട് രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, രാമനാഥപുരം രൂപതയുടെ അതിർത്തി നിർണ്ണയ കമ്മിറ്റി അംഗം, രൂപത പിതൃവേദി ആദ്യ പ്രസിഡന്‍റ്, രാമനാഥപുരം രൂപത ദീപിക ഫ്രണ്ട്സ് ക്ലബിന്‍റെ ആദ്യപ്രസിഡന്‍റ് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: റോസ്മേരി കുളങ്ങര കുടുംബാംഗം. മക്കൾ: ഷെറിൽ, സുബിൻ. മരുമക്കൾ: ജിയോ നമ്പാടൻ, ലിൻഡാമോൾ കല്ലുംതൊട്ടിയിൽ.

സിസ്‌റ്റർ വെസ്‌റ്റീന

കോയന്പത്തൂർ: സിഎംസി ജയറാണി പ്രോവിൻസിലെ ശരവണംപട്ടി വിമൽ ജ്യോതി മഠാംഗമായ സിസ്‌റ്റർ വെസ്‌റ്റീന (91) അന്തരിച്ചു. സംസ്‌കാരം മോൺ. ജോസഫ് ആലപ്പാടന്‍റെ മുഖ്യ കാർമികത്വത്തിൽ ശരവണംപട്ടി വിമൽ ജ്യോതി മഠത്തിൽ നടത്തി. പുതുക്കാട് പുളിക്കൽ പരേതരായ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകളാണ്. തൃശൂർ സേക്രഡ് ഹാർട്ട്, പാവറട്ടി ക്രെസ്റ്റ് കിംഗ്, ചേറൂർ സെന്‍റ് സേവ്യേഴ്‌സ്, കോയമ്പത്തൂർ ആവില, തിരിപ്പൂർ ലിറ്റിൽ ഫ്ളവർ എന്നീ കോൺവന്‍റുകളിൽ അംഗമായും പാലക്കാട് കാണിക്കമാതാ, പാലക്കാട് ജയ് ക്രിസ്റ്റോ, ഇരുമ്പകച്ചോല കാർമ്മൽ ഭവൻ, മണ്ണാർക്കാട് സെന്‍റ് തെരേസാസ് എന്നീ കോൺവന്‍റുകളിൽ സുപ്പീരിയറായും ഇൻഡോറിലെ വിവിധ മിഷൻ പ്രദേശങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോയ്, ജോസഫ്, റോസ്‌ലി, ലില്ലി.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

21-08-2026

സ്നേഹം കൊണ്ട് പൊതിഞ്ഞ കുടുംബയൂണിറ്റ്

ഇണക്കവും പിണക്കവും അയൽക്കാരുമൊക്കെ ചേർന്ന് തികച്ചും സമാധാനത്തോടെ തിയേറ്ററിൽ കണ്ടിരിക്കാവുന്ന ഒരു സ്നേഹമുള്ള കുടുംബ യൂണിറ്റ്. നിവിൻ പോളി നായകനായെത്തിയ ബത്‌ലഹേം കുടുംബയൂണിറ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

തണ്ണീർമത്തൻ ദിനങ്ങൾ, പ്രേമലു എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഭാവന സ്റ്റുഡിയോസ് നിർമിച്ച ഈ ചിത്രം പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മനോഹരമായൊരു ഫീൽ ഗുഡ് എന്‍റർടൈനറാണ്.

മുണ്ടക്കയത്തുനിന്നും കറുകുറ്റിയിലേക്ക് പുതിയതായി താമസിപ്പിക്കാനെത്തുന്ന കുടുംബവും, അവരും അയൽക്കാരുമായുള്ള ഊഷ്മളമായ ബന്ധവുമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. പ്രായവ്യത്യാസമുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. ജസ്റ്റിൻ എന്ന കഥാപാത്രമായി നിവിൻ പോളി എത്തുമ്പോൾ, ആഷ്‌ലി എന്ന കഥാപാത്രമായി മമിത ബൈജു എത്തുന്നു.

18-09-2026

പ്രഥമദൃഷ്‌ട്യാ ഷഹദ്..!

പാര്‍വതി തിരുവോത്തും വിജയരാഘവനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്രൈം ഡ്രാമ ത്രില്ലര്‍ "പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' തിയറ്ററുകളില്‍. പ്രകാശന്‍ പറക്കട്ടെ, അനുരാഗം എന്നീ സിനിമകള്‍ക്കുശേഷം ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്ത ചിത്രം വേറിട്ട ഒരു പൊലിസ് സ്‌റ്റോറിയാണ്. പി.എസ്. സുബ്രഹ്മണ്യന്‍ എന്ന പൊലിസ് ഉദ്യോഗസ്ഥനും വിജേഷ് തോട്ടിങ്ങലുമാണു രചന. ഷഹദ് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു...

പതിവു ട്രാക്കില്‍ നിന്ന് ഇന്‍വെസ്റ്റിഗേഷനിലേക്ക്..?

എപ്പോഴും, ആവേശംകൊള്ളിക്കുന്ന കഥകളാണ് ഇഷ്ടം. വൈകാരികമായോ മറ്റേതെങ്കിലും തരത്തിലോ അതുമായി കണക്ടായി, സിനിമയാക്കണമെന്ന തോന്നലുണ്ടാവണം. പ്രകാശനില്‍ റിയലിസ്റ്റിക് വില്ലേജ് കഥ, അനുരാഗത്തില്‍ മെട്രോയിലെ കളര്‍ഫുള്‍ റോംകോം. ആളുകളുടെ മുന്‍ധാരണകള്‍ക്കപ്പുറം എല്ലാ ജോണറുകളിലുമുള്ള സിനിമകള്‍ ചെയ്യണം.

കഥയുടെ ആശയം കിട്ടിയത്..?

സുഹൃത്തും "ഹെവന്‍' സിനിമയുടെ കോ റൈറ്ററുമായ പി.എസ്. സുബ്രഹ്മണ്യന്‍ പറഞ്ഞ കഥയില്‍ നിന്നാണു തുടക്കം. അതിലൊരു അടിപൊളി ഐറ്റം ഉണ്ടെന്നുതോന്നി. കഥാപാത്രങ്ങളൊക്കെ നമ്മുടെ ഇടയിലുള്ള, നമുക്ക് അറിയാവുന്ന ആളുകളെന്നു പ്രേക്ഷകരെ വിശ്വസിപ്പിക്കാനാവണം. ഞങ്ങള്‍ ആ സ്‌ക്രിപ്റ്റില്‍ ഒരുമിച്ചിരുന്ന് അഞ്ചാറു മാസം വര്‍ക്ക് ചെയ്തശേഷമാണു ഷൂട്ടിംഗിലേക്കു പോയത്. അതിനിടെ കഥയിലും കഥാപാത്രങ്ങളിലും കഥയുടെ ഗതിവിഗതികളിലുമൊക്കെ മാറ്റങ്ങളുണ്ടായി.

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

19-09-2026

മെൽബണിൽ വാഹനാപകടം; ആന്ധ്രപ്രദേശ് സ്വദേശികളായ യുവതിയും ഭർതൃമാതാവും മരിച്ചു

മെൽബൺ: ആന്ധ്രപ്രദേശ് സ്വദേശികളായ യുവതിയും ഭർതൃമാതാവും മെൽബണിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. വിശാഖപട്ടണം സ്വദേശികളായ നേഹ ബൊമ്മലി (33), ഭർതൃമാതാവ് രമാദേവി (67) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച രാത്രി 9.40-ഓടെ മെൽബണിന് സമീപമായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ഇവരെയും അപകടത്തിൽപ്പെട്ട രണ്ടാമത്തെ കാറിലെ ഡ്രൈവറെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ‌‌

എന്നാൽ, നേഹയും രമാദേവിയും ആശുപത്രിയിലെത്തിക്കും മുൻപേ മരിച്ചിരുന്നു. അപകടത്തിൽപ്പെട്ട രണ്ടാമത്തെ കാറിലെ ‍ഡ്രൈവർ ചികിത്സയിൽ തുടരുകയാണ്.

ഭർത്താവ് വരുൺ ചന്ദ്രയ്ക്കൊപ്പം നേഹ ഏറെക്കാലമായി ഓസ്ട്രേലിയയിലാണ് താമസം. ദമ്പതിമാർക്ക് മൂന്നരവയസുള്ള മകനും ഒരു വയസുള്ള മകളുമുണ്ട്. രാമാദേവി ഭർത്താവ് തുളസി പ്രസാദിനൊപ്പം കുടുംബത്തെ സന്ദർശിക്കാനാണ് ഓസ്‌ട്രേലിയയിലെത്തിയത്.

നേഹയുടെയും രമാദേവിയുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് കുടുംബം അറിയിച്ചു.

19-09-2026

കൊല്ലം പ്രവാസി അസോസിയേഷൻ ക്രിക്കറ്റ് ടീമിന്‍റെ ലോഗോ പ്രകാശനം ചെയ്തു

മനാമ: കൊല്ലം പ്രവാസി അസോസിയേഷന്‍റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ടീമായ കെപിഎ ടസ്കേഴ്സിന്‍റെ പുതിയ ലോഗോ പ്രസിഡന്‍റ് നിസാർ കൊല്ലം പ്രകാശനം ചെയ്തു.

കെപിഎ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വർക്കിംഗ്‌ പ്രസിഡന്‍റ് രാജ് കൃഷ്ണൻ, ഓർഗനൈസിംഗ് സെക്രട്ടറി അനൂപ് തങ്കച്ചൻ, സെക്രട്ടറിയും ക്രിക്കറ്റ് ടീം കോഓർഡിനേറ്ററുമായ വി.എം. പ്രമോദ്, അസിസ്റ്റന്‍റ് ട്രഷറർ സിദ്ദീഖ് ഷാൻ, സിസി അംഗവും ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിനീത് അലക്സാണ്ടർ, സിസി അംഗം പ്രശാന്ത് പ്രബുദ്ധൻ, വൈസ് ക്യാപ്റ്റൻ ഷാൻ അഷ്‌റഫ്‌, മറ്റു ടീമങ്ങൾ എന്നിവർ പങ്കെടുത്തു.

19-07-2026

അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ പൊള്ളലേറ്റു മരിച്ചു

അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ (Mohammadia) പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കുറഞ്ഞത് 11 കുട്ടികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്‍റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

19-09-2026

ഓണാഘോഷം സംഘടിപ്പിച്ച് കണക്‌ടിക്കട്ട് മലയാളി സമൂഹം

കണക്‌ടിക്കട്ട്: സതേൺ കണക്‌ടിക്കട്ടിലെ മലയാളി അസോസിയേഷൻ (MASCONN) ഓണം ആഘോഷിച്ചു. കണക്‌ടിക്കട്ടിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറ് കണക്കിന് മലയാളി സുഹൃത്തുക്കൾ ആഘോത്തിൽ പങ്കുചേർന്നു. സ്ട്രാറ്റ്ഫോർഡിലെ ഫ്ലഡ് മിഡിൽ സ്കൂളിലാണ് പരിപാടി നടന്നത്.

പ്രസിഡന്‍റ് ജയ ജിബിയുടെ നേതൃത്വത്തിൽ വൈസ് പ്രസിഡന്‍റുമാരായ രശ്മി പാറക്കൽ, ജോ കളരിക്കൽ, സെക്രട്ടറി ദീപ കേലോത്ത്, ജോയിന്‍റ് സെക്രട്ടറി ജൂലി ജെയിംസ്, ട്രഷറർ രഞ്ജിത്ത് എസ്. പിള്ള, ജോയിന്‍റ് ട്രഷറർ ജോബിൻ ജോർജ്, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, വോളണ്ടിയർമാർ, യൂത്ത് ലീഡേഴ്സ്, സമൂഹാംഗങ്ങൾ എന്നിവർ അടങ്ങുന്ന കമ്മിറ്റിയാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.

മനോഹരമായി അലങ്കരിച്ച പൂക്കളം, പരമ്പരാഗത കേരള അലങ്കാരങ്ങൾ, നിലവിളക്ക് കൊളുത്തൽ എന്നിവയോടെയുള്ള വർണാഭമായ ചടങ്ങോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. പരമ്പരാഗത കേരള വസ്ത്രം ധരിച്ച കുടുംബങ്ങൾ നാട്ടിലെ ഓണാഘോഷങ്ങളെ അനുസ്മരിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിച്ചു.

പ്രസിഡന്‍റ് ജയ ജിബി സദസിനെ സ്വാഗതം ചെയ്യുകയും മാതൃരാജ്യത്ത് നിന്ന് മാറി താമസിക്കുന്ന മലയാളി കുടുംബങ്ങൾക്കിടയിൽ ഐക്യം വളർത്തുന്നതിനൊപ്പം സാംസ്കാരിക പാരമ്പര്യങ്ങൾ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. 18 വർഷം സംഘടനയുടെ നേതൃത്വത്തിന് കീഴിൽ MASCONN നടത്തിയ നിരവധി സംരംഭങ്ങൾ അവർ എടുത്തുപറഞ്ഞു.

പരിപാടിയിലെ പ്രധാന ആകർഷണം മാവേലി ഘോഷയാത്രയായിരുന്നു. വാദ്യ ഘോഷങ്ങൾ, കേരളത്തിന്‍റെ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചും പൂക്കളേന്തിയുമെത്തിയ കുട്ടികൾ, സ്ത്രീകൾ, സമൂഹാംഗങ്ങൾ എന്നിവരുടെയും അകമ്പടിയോടെ മലയാളത്തിന്‍റെ ഇതിഹാസ ഭരണാധികാരിയായ മഹാബലി തമ്പുരാൻ സ്മരണീയമായ പ്രവേശനം നടത്തി.

ഘോഷയാത്രയെ തുടർന്ന് മാവേലിയുടെ പരമ്പരാഗത ഓണ സന്ദേശം, ആഘോഷത്തിലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന നിമിഷങ്ങളിൽ ഒന്നായിരുന്നു. കണക്‌ടിക്കട്ട് സ്റ്റേറ്റ് സെനറ്റർ സുജാത ഗാഡ്കർ-വിൽകോക്സ് ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികളുടെ സാന്നിധ്യം പരിപാടിയെ ധന്യമാക്കി.

സമൂഹ നിർമാണത്തിനും സാംസ്കാരിക സംരക്ഷണത്തിനുമുള്ള MASCONN-ന്‍റെ സമർപ്പണത്തെ അവർ അഭിനന്ദിച്ചു. കണക്‌ടിക്കട്ടിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 74 സ്ത്രീകൾ അവതരിപ്പിച്ച മെഗാ തിരുവാതിര കലാപരമായ മികവിന്‍റെയും സാംസ്കാരിക ആഘോഷത്തിന്‍റെയും ഒരു വിരുന്നിനു തുടക്കം കുറിച്ചു.

 

19-09-2026

അഫ്ഗാൻ കുറ്റവാളികളെ നാടുകടത്തുന്നത് വിപുലീകരിച്ച് ജർമനി

ബെർലിൻ: ജർമനിയിൽ കൊടുംകുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വിദേശ പൗരന്മാർക്കെതിരേ കടുത്ത നടപടികളുമായി ഫെഡറൽ സർക്കാർ. ഗുരുതരമായ ലൈംഗികാതിക്രമങ്ങൾ, ലഹരിക്കടത്ത്, വധശ്രമം തുടങ്ങിയ കേസുകളിൽ ശിക്ഷിക്കപ്പെട്ട 13 അഫ്ഗാൻ പൗരന്മാരെ പ്രത്യേക ചാർട്ടർ വിമാനത്തിൽ കാബൂളിലേക്ക് നാടുകടത്തി.

കുറ്റവാളികളെയും രാജ്യസുരക്ഷയ്ക്ക് ഭീഷണിയായവരെയും പുറത്താക്കുന്ന നടപടികൾ കൂടുതൽ വിപുലീകരിക്കുമെന്നും ഇനിമുതൽ കാബൂളിലേക്ക് തുടർച്ചയായി ഡീപോർട്ടേഷൻ വിമാനങ്ങൾ സർവീസ് നടത്തുമെന്നും ഫെഡറൽ ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിൻഡ് പ്രഖ്യാപിച്ചു.

നാടുകടത്തപ്പെട്ട 13 പേരിൽ 12 പേരും വിവിധ കുറ്റകൃത്യങ്ങൾക്ക് ജർമൻ ജയിലുകളിൽ തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്ന കൊടും കുറ്റവാളികളാണ്. ശിക്ഷാ കാലാവധി പൂർത്തിയായതിനെയും തുടർനടപടികളെയും തുടർന്നാണ് ഇവരെ തിരികെ സ്വന്തം രാജ്യത്തേക്ക് അയച്ചത്.

കുറ്റവാളികൾക്ക് നമ്മുടെ രാജ്യത്ത് സ്ഥാനമില്ല, അവർ രാജ്യം വിട്ടേ മതിയാകൂ. നാടുകടത്തൽ പ്രക്രിയയെ നമ്മുടെ നിയമവാഴ്ചയുടെ വിട്ടുവീഴ്ചയില്ലാത്ത ഭാഗമാക്കി മാറ്റുമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

14 മാസത്തിനിടെ എട്ടാമത്തെ ചാർട്ടർ വിമാനം

കഴിഞ്ഞ 14 മാസത്തിനിടെ ജർമനിയിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് തിരിക്കുന്ന എട്ടാമത്തെ വലിയ ചാർട്ടർ വിമാനമാണിത്. 2025 ജൂലൈ 18ന് 81 കുറ്റവാളികളുമായി ആദ്യ വിമാനം അയച്ചുകൊണ്ട് തുടങ്ങിയ നടപടികൾ ഈ വർഷം കൂടുതൽ വേഗത്തിലാക്കി.

2026 ഫെബ്രുവരി, ഏപ്രിൽ മാസങ്ങളിലായി 45 പേരെയും ജൂൺ, ജൂലൈ മാസങ്ങളിൽ യഥാക്രമം 30, 31 പേരെയും നാടുകടത്തി. കഴിഞ്ഞ ഓഗസ്റ്റ് 25ന് 23 പേരെയും സെപ്റ്റംബർ ഒന്നിന് 22 പേരെയും തിരിച്ചയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അടുത്ത സംഘത്തെയും കയറ്റി അയച്ചത്.

11,400 പേർ രാജ്യം വിടേണ്ടവർ

ഔദ്യോഗിക കണക്കുകൾ പ്രകാരം 11,400 അഫ്ഗാൻ പൗരന്മാരാണ് നിലവിൽ നിയമപരമായി ജർമനി വിടേണ്ടവരുടെ പട്ടികയിലുള്ളത്. ഇതിൽ 9,600 പേർക്ക് മാനുഷിക പരിഗണനകൾ മുൻനിർത്തിയുള്ള താൽക്കാലിക ഇളവ് ലഭ്യമാണ്.

എന്നാൽ യാതൊരുവിധ സംരക്ഷണ പദവിയുമില്ലാത്ത ബാക്കി 1,800 പേരിൽ വലിയൊരു പങ്ക് ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരോ സുരക്ഷാ ഭീഷണിയുള്ളവരോ ആണെന്ന് ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നു.

ഇത്തരക്കാരെ മുൻഗണനാ ക്രമത്തിൽ വരും ആഴ്ചകളിലും നാടുകടത്താനാണ് സർക്കാരിന്‍റെ നീക്കം. ലൈപ്സിഗ്/ഹാലെ വിമാനത്താവളത്തിൽ നിന്നാണ് പുതിയ വിമാനവും യാത്ര തിരിച്ചത്.

19-09-2026

മെൽബണിൽ വാഹനാപകടം; ആന്ധ്രപ്രദേശ് സ്വദേശികളായ യുവതിയും ഭർതൃമാതാവും മരിച്ചു

മെൽബൺ: ആന്ധ്രപ്രദേശ് സ്വദേശികളായ യുവതിയും ഭർതൃമാതാവും മെൽബണിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. വിശാഖപട്ടണം സ്വദേശികളായ നേഹ ബൊമ്മലി (33), ഭർതൃമാതാവ് രമാദേവി (67) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച രാത്രി 9.40-ഓടെ മെൽബണിന് സമീപമായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ഇവരെയും അപകടത്തിൽപ്പെട്ട രണ്ടാമത്തെ കാറിലെ ഡ്രൈവറെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ‌‌

എന്നാൽ, നേഹയും രമാദേവിയും ആശുപത്രിയിലെത്തിക്കും മുൻപേ മരിച്ചിരുന്നു. അപകടത്തിൽപ്പെട്ട രണ്ടാമത്തെ കാറിലെ ‍ഡ്രൈവർ ചികിത്സയിൽ തുടരുകയാണ്.

ഭർത്താവ് വരുൺ ചന്ദ്രയ്ക്കൊപ്പം നേഹ ഏറെക്കാലമായി ഓസ്ട്രേലിയയിലാണ് താമസം. ദമ്പതിമാർക്ക് മൂന്നരവയസുള്ള മകനും ഒരു വയസുള്ള മകളുമുണ്ട്. രാമാദേവി ഭർത്താവ് തുളസി പ്രസാദിനൊപ്പം കുടുംബത്തെ സന്ദർശിക്കാനാണ് ഓസ്‌ട്രേലിയയിലെത്തിയത്.

നേഹയുടെയും രമാദേവിയുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് കുടുംബം അറിയിച്ചു.

19-09-2026

കരോൾബാഗ് സെന്‍റ് അഗസ്റ്റിൻസ് ദേവാലയത്തിൽ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം

ന്യൂഡൽഹി: കരോൾബാഗ് സെന്‍റ് അഗസ്റ്റിൻസ് ഫൊറോന ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ആഗസ്തീനോസിന്‍റെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകുന്നു.

വെള്ളിയാഴ്ച വൈകുന്നേരം ആറിന് കൊടിയേറ്റത്തോടെയാണ് തിരുനാൾ ചടങ്ങുകൾക്ക് ആരംഭം കുറിച്ചത്.

പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച വൈകുന്നേരം നാലിന് ആഘോഷകരമായ തിരുനാൾ കുർബാന നടക്കും. തുടർന്ന് ആറിന് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണവും ഉണ്ടായിരിക്കും.

രാത്രി 7.30 മുതൽ ഇടവകയിലെ കുട്ടികളുടെ മാർഗംകളിയുടെ അരങ്ങേറ്റവും ഗാനമേളയും പ്രധാന ആകർഷണമായിരിക്കും. പരിപാടികൾക്ക് ശേഷം സ്നേഹവിരുന്നോടെ തിരുനാൾ ചടങ്ങുകൾ സമാപിക്കും.

തിരുനാൾ കർമങ്ങളിൽ പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഇടവക അധികൃതർ അറിയിച്ചു.

01-09-2026

എൽഡേഴ്സ് ഫോറം മീറ്റിംഗ് സംഘടിപ്പിച്ചു

ബംഗളൂരു: ബംഗളൂരു ഭദ്രാസന എൽഡേഴ്സ് ഫോറം മീറ്റിംഗ് സെന്‍റ് സ്റ്റീഫൻ ഹോൾ അനഗലപുരയിൽ നടന്നു. ശനിയാഴ്ച രാവിലെ 10ന് ആരംഭിച്ച മീറ്റിംഗിന്‍റെ ഉദ്ഘാടനം ഭദ്രാസന സെക്രട്ടറി ഫാ. ജോൺ ഐപ്പ് നിർവഹിച്ചു.

റിട്ടേയർമെന്‍റ് കാലം എങ്ങനെ ഫലവത്തായി തീർക്കാം എന്നതിനെ കുറിച്ച് ഫാ. സിബി ബേബി ക്ലാസ് എടുത്തു. ഫാ. എം.യു. പൗലോസ് യോഗത്തിന് ആശംസകൾ അർപ്പിച്ചു.

വിവിധ ദൈവാലയങ്ങളിൽ നിന്നുള്ളവർ കലാപരിപാടികൾ അവതരിപ്പിച്ചു. ബംഗളൂരു ഭദ്രാസന ജോയിന്‍റ് സെക്രട്ടറി റെജി കെ. ജേക്കബ് ഭദ്രാസന തല റിട്ടയർമെന്‍റ് ഹോമിനെ കുറിച്ചുള്ള വിശുദ്ധീകരണം നൽകി.

ചാരിറ്റിയുടെ ഭാഗമായി അനുഗ്രഹ മിഷനുമായി ചേർന്ന് 350ൽ അധികം വയോധികർക്ക് ഉച്ച ഭക്ഷണം നൽകി. സീനിയർ സിറ്റിസൺ വൈസ് പ്രസിഡന്‍റ് ഫാ. പി.പി. എൽദോ, സെക്രട്ടറി പി.എസ്. ജോസഫ്, ‌ട്രഷറർ രാജൻ മാത്യു എന്നിവർ നേതൃത്വം നൽകി.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

19-09-2026

കറികളിൽ മഞ്ഞൾ ചേർത്താൽ എന്തൊക്കെ നേട്ടങ്ങൾ?

 രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിനു മഞ്ഞൾ ഫലപ്രദം. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്യൂമിൻ എന്ന ആന്‍റി ഓക്സിഡന്‍റാണ് ഗുണങ്ങൾക്കു പിന്നിൽ. നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരുന്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങൾ മഞ്ഞളിലുണ്ട്. മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യജീവിതത്തിനു സഹായകം.

വിവിധ തരം കാൻസറുകൾക്കെതിരേ പോരാടാൻ മഞ്ഞൾ സഹായകമെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണങ്ങൾ തുടരുന്നു. മഞ്ഞൾ ആന്‍റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊള്ളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞളിനു കഴിവുണ്ട്.

ചർമത്തിന്‍റെ അഴകിന്

ചർമത്തിലെ മുറിവുകൾ, പാടുകൾ എന്നിവ മാറാൻ മഞ്ഞൾ സഹായകം. മുറിവുകൾ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം രൂപപ്പെടുന്നതിനും മഞ്ഞൾ ഗുണപ്രദം. ചർമരോഗങ്ങളെ ചെറുക്കാൻ മഞ്ഞൾ ഫലപ്രദം. മഞ്ഞളും തൈരും ചേർത്തു പുരട്ടി അഞ്ചുമിനിട്ടിനു ശേഷം തുടച്ചുകളയുക. അതു തുടർച്ചയായി ചെയ്താൽ ചർമത്തിന്‍റെ ഇലാസ്തിക സ്വഭാവം നിലനില്ക്കും, സ്ട്രച്ച് മാർക്കുകൾ മായും.

വിളർച്ച കുറയ്ക്കുന്നു

മഞ്ഞൾപ്പൊടി തേനിൽ ചേർത്തു കഴിച്ചാൽ വിളർച്ച മാറും. മഞ്ഞളിൽ ഇരുന്പ് ധാരാളം. കരളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കുന്നതിനും മഞ്ഞൾ സഹായകം.

വിഷാദം കുറയ്ക്കുന്നതിന്

മാനസികപിരിമുറുക്കവും വിഷാദവും അകറ്റുന്നതിനും മഞ്ഞൾ ഫലപ്രദമെന്നു ഗവേ ഷകർ. ഡിപ്രഷൻ ലക്ഷണങ്ങൾ കുറയ്ക്കു ന്നതിനു മഞ്ഞൾ ഫലപ്രദമെന്നു പഠന ങ്ങളുണ്ട്.

നീരും വേദനയും കുറയ്ക്കുന്നു

കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകം. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണപ്രദമാണെന്നു ഗവേഷകർ. നീരും വേദനയും കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദം.

കൃമികടിക്കു പരിഹാരം

കൃമികടി മാറാൻ മഞ്ഞൾ പലപ്രദമെന്നതു നാട്ടറിവ്. കുടലിലെ പുഴുക്കൾ, കൃമി എന്നിവയെ നശിപ്പിക്കാൻ മഞ്ഞൾ ഫലപ്രദം. തിളപ്പിച്ചാറിച്ച വെള്ളത്തിൽ മഞ്ഞൾപ്പൊടി കലക്കിക്കുടിച്ചാൽ കൃമിശല്യം കുറയും.

എല്ലുകളുടെ കരുത്തിന്

മഞ്ഞൾ എല്ലുകൾക്കു കരുത്തു പകരുന്നു. ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുന്നു. ഹൃദയാരോഗ്യത്തിനും മഞ്ഞൾ ഗുണപ്രദം.

നാട്ടുമഞ്ഞൾ പൊടിപ്പിച്ച് ഉപയോഗിക്കാം

നാട്ടിൻപുറത്തെ വീടുകളിൽ പച്ചമഞ്ഞൾ പുഴുങ്ങിയുണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് എല്ലാം പൊടിരൂപത്തിൽ പായ്ക്കറ്റിൽ വിപണിയിൽ സുലഭം. ഇത്തരം റെഡിമെയ്ഡ് പൊടികളിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. വാങ്ങുന്നവരും വില്ക്കുന്നവരും അധികൃതരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. നാടൻമഞ്ഞൾ വാങ്ങി കഴുകിയുണക്കി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.

 

( മരുന്ന് എന്ന രീതിയിൽ മഞ്ഞൾ കഴിക്കുന്നതിനുമുമ്പ് ഡോക്ടറുടെ നിർദേശം തേടണം)

19-09-2026

കറികളിൽ മഞ്ഞൾ ചേർത്താൽ എന്തൊക്കെ നേട്ടങ്ങൾ?

 രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിനു മഞ്ഞൾ ഫലപ്രദം. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്യൂമിൻ എന്ന ആന്‍റി ഓക്സിഡന്‍റാണ് ഗുണങ്ങൾക്കു പിന്നിൽ. നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരുന്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങൾ മഞ്ഞളിലുണ്ട്. മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യജീവിതത്തിനു സഹായകം.

വിവിധ തരം കാൻസറുകൾക്കെതിരേ പോരാടാൻ മഞ്ഞൾ സഹായകമെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണങ്ങൾ തുടരുന്നു. മഞ്ഞൾ ആന്‍റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊള്ളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞളിനു കഴിവുണ്ട്.

ചർമത്തിന്‍റെ അഴകിന്

ചർമത്തിലെ മുറിവുകൾ, പാടുകൾ എന്നിവ മാറാൻ മഞ്ഞൾ സഹായകം. മുറിവുകൾ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം രൂപപ്പെടുന്നതിനും മഞ്ഞൾ ഗുണപ്രദം. ചർമരോഗങ്ങളെ ചെറുക്കാൻ മഞ്ഞൾ ഫലപ്രദം. മഞ്ഞളും തൈരും ചേർത്തു പുരട്ടി അഞ്ചുമിനിട്ടിനു ശേഷം തുടച്ചുകളയുക. അതു തുടർച്ചയായി ചെയ്താൽ ചർമത്തിന്‍റെ ഇലാസ്തിക സ്വഭാവം നിലനില്ക്കും, സ്ട്രച്ച് മാർക്കുകൾ മായും.

വിളർച്ച കുറയ്ക്കുന്നു

മഞ്ഞൾപ്പൊടി തേനിൽ ചേർത്തു കഴിച്ചാൽ വിളർച്ച മാറും. മഞ്ഞളിൽ ഇരുന്പ് ധാരാളം. കരളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കുന്നതിനും മഞ്ഞൾ സഹായകം.

വിഷാദം കുറയ്ക്കുന്നതിന്

മാനസികപിരിമുറുക്കവും വിഷാദവും അകറ്റുന്നതിനും മഞ്ഞൾ ഫലപ്രദമെന്നു ഗവേ ഷകർ. ഡിപ്രഷൻ ലക്ഷണങ്ങൾ കുറയ്ക്കു ന്നതിനു മഞ്ഞൾ ഫലപ്രദമെന്നു പഠന ങ്ങളുണ്ട്.

നീരും വേദനയും കുറയ്ക്കുന്നു

കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകം. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണപ്രദമാണെന്നു ഗവേഷകർ. നീരും വേദനയും കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദം.

കൃമികടിക്കു പരിഹാരം

കൃമികടി മാറാൻ മഞ്ഞൾ പലപ്രദമെന്നതു നാട്ടറിവ്. കുടലിലെ പുഴുക്കൾ, കൃമി എന്നിവയെ നശിപ്പിക്കാൻ മഞ്ഞൾ ഫലപ്രദം. തിളപ്പിച്ചാറിച്ച വെള്ളത്തിൽ മഞ്ഞൾപ്പൊടി കലക്കിക്കുടിച്ചാൽ കൃമിശല്യം കുറയും.

എല്ലുകളുടെ കരുത്തിന്

മഞ്ഞൾ എല്ലുകൾക്കു കരുത്തു പകരുന്നു. ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുന്നു. ഹൃദയാരോഗ്യത്തിനും മഞ്ഞൾ ഗുണപ്രദം.

നാട്ടുമഞ്ഞൾ പൊടിപ്പിച്ച് ഉപയോഗിക്കാം

നാട്ടിൻപുറത്തെ വീടുകളിൽ പച്ചമഞ്ഞൾ പുഴുങ്ങിയുണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് എല്ലാം പൊടിരൂപത്തിൽ പായ്ക്കറ്റിൽ വിപണിയിൽ സുലഭം. ഇത്തരം റെഡിമെയ്ഡ് പൊടികളിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. വാങ്ങുന്നവരും വില്ക്കുന്നവരും അധികൃതരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. നാടൻമഞ്ഞൾ വാങ്ങി കഴുകിയുണക്കി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.

 

( മരുന്ന് എന്ന രീതിയിൽ മഞ്ഞൾ കഴിക്കുന്നതിനുമുമ്പ് ഡോക്ടറുടെ നിർദേശം തേടണം)

01-09-2026

സ്ട്രോക്ക് - മുൻകരുതൽ സാധ്യമാണോ?

സ്ട്രോക്ക് വന്നു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതാണ് അത് വരാതെ നോക്കുന്നത്.

* ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ഉയര്‍ന്ന കൊളസ്ട്രോളും കൃത്യമായി മരുന്ന് കഴിച്ച് നിയന്ത്രിക്കേണ്ടതാണ്.
* രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ കൃത്യമായി ഡോക്ടറുടെ നിര്‍ദേശപ്രകരം മുടങ്ങാതെ കഴിക്കുന്നതിലൂടെ സ്‌ട്രോക്കിനെ അതിജീവിക്കാനാവും.
* ശരീരഭാരം കൂടാതെ നോക്കുകയും കൃത്യ സമയത്തു തന്നെ സമീകൃത ആഹാരം കഴിക്കുകയും അതില്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കേണ്ടതുമാണ്.
* പുകവലി പൂര്‍ണമായി ഒഴിവാക്കുകയും മദ്യപാനം നിയന്ത്രിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

പരിശോധനകൾ

ട്രാൻസിയന്‍റ് ഇഷിമിക് അറ്റാക്ക് വന്നവരുടെ ശ്രദ്ധയ്ക്ക്

* ഒരിക്കല്‍ ടിഐഎ(ട്രാൻസിയന്‍റ് ഇഷിമിക് അറ്റാക്ക്) വന്ന രോഗികള്‍ ന്യൂറോളജിസ്റ്റിനെ കാണുകയും ഭാവിയില്‍ സ്‌ട്രോക്ക് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതുമാണ്. ചില രോഗികളില്‍ സ്ട്രോക്കിന്‍റെ ലക്ഷണങ്ങള്‍ വന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അത് പൂര്‍ണമായി മാറുകയും ചെയ്യും. ഇതിനെ ടി ഐഎ (TIA) അഥവാ ട്രാന്‍സിയന്‍റ് ഇഷിമിക് അറ്റാക്ക് (Transient Ischemic Attack) എന്ന് പറയുന്നു. പൂര്‍ണമായി ഭേദമായതിനാല്‍ ചിലപ്പോള്‍ രോഗി ചികിസ തേടാറില്ല. എന്നാല്‍ ഇത്തരത്തില്‍ വരുന്ന ടി ഐഎ ഭാവിയില്‍ സ്‌ട്രോക്ക് വരുന്നതിനുള്ള ഒരു അപായ സൂചനയാണ്.

കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി

* തലച്ചോറിലേക്കുള്ള രക്തധമനികളുടെ ഡോപ്ലര്‍ സ്‌കാന്‍ (Neck Vessel Doppler scan) ചെയ്യുന്നതിലൂടെ അതില്‍ തടസHങ്ങൾ‍ ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. അപ്രകാരം തടസങ്ങൾ‍ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ (കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി - Carotid endartrectomy)
ചെയ്യേണ്ടതാണ്.

ഡോ. സുശാന്ത് എം. ജെ. MD.DM, കൺസൾട്ടന്‍റ് ന്യൂറോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം ഫോൺ - 9995688962
എസ്‌യുറ്റി സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ
- 0471-4077888

 

 

13-07-2026

പത്തിലക്കറിയുടെ ഗുണങ്ങൾ

കർക്കിടക മാസത്തിൽ കേരളത്തിലെ പല പ്രദേശങ്ങളിലും തയാറാക്കുന്ന പരമ്പരാഗത വിഭവമാണ് പതിലക്കറി. പേരുപോലെ തന്നെ, വിവിധതരം ഭക്ഷ്യയോഗ്യമായ ഇലക്കറികൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

എല്ലാ സ്ഥലങ്ങളിലും ഒരേ ഇലകളല്ല ഉപയോഗിക്കുന്നത്; ലഭ്യതയും പ്രാദേശിക ആചാരവും അനുസരിച്ച് ഇലകൾ മാറാം.

സാധാരണ ഉപയോഗിക്കുന്ന ഇലകൾ

  • ചീര
  • ചെറുചീര
  • തഴുതാമ
  • മുരിങ്ങയില
  • കൊള്ലിയില
  • മത്തനില
  • ചേമ്പില (ശരിയായി വേവിച്ച്)
  • പയറില
  • കുമ്പളങ്ങയില
  • മധുരക്കിഴങ്ങില

തയാറാക്കുന്ന വിധം

ചേരുവകൾ

വിവിധ ഇലക്കറികൾ – 10 തരം (ഓരോന്നും ഒരു പിടി വീതം)
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 3–4 എണ്ണം
ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാക്കുന്ന വിധം

ഇലകൾ നന്നായി കഴുകി ചെറുതായി അരിയുക.

ഇലകൾ അല്പം വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് വേവിച്ച ഇലകളിലേക്ക് ചേർക്കുക.

3–5 മിനിറ്റ് കൂടി തിളപ്പിക്കുക.

അവസാനം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.

14-09-2026

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂത്രംപോക്ക്...സ്ത്രീകളുടെ പ്രശ്നങ്ങൾക്കു കോസ്മെറ്റിക് ഗൈനക്കോളജിയിൽ പരിഹാരമുണ്ടോ?

സ്ത്രീകളുടെ പ്രശ്നങ്ങൾക്കു പരിഹാരം

പല സ്ത്രീകളെയും അലട്ടുന്ന പ്രശ്‌നമാണ് സ്ട്രസ് ഇൻകോൺടിനെൻസ് (stress incontinence) അഥവാ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അമിതമായി ചിരിക്കുമ്പോഴും ഉണ്ടാകുന്ന മൂത്രംപോക്ക്. ഇതെല്ലാം ശസ്ത്രക്രിയാമാര്‍ഗമാണ് പരിഹരിക്കപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ ലേസര്‍ ഉപയോഗിച്ച് വേദനരഹിതമായി ഉചിതമായ പരിഹാരം കോസ്‌മെറ്റിക് ഗൈനക്കോളജിയിലൂടെ സാധ്യമാണ്.

വജൈനൽ ലാക്സിറ്റിക്കു പരിഹാരം

പല സ്ത്രീകളും‍ അനുഭവിക്കുകയും എന്നാല്‍ പുറത്തുപറയാന്‍ വിഷമിക്കുകയും ചെയ്യുന്ന പ്രശ്‌നമാണ് വജൈനൽ ലാക്സിറ്റി (vaginal laxity) അഥവാ വജൈന അയഞ്ഞുപോകുന്നത്. പലപ്പോഴും കുടുംബ ബന്ധങ്ങള്‍ തകരുകയും അതിനു പരിഹാരം തേടാന്‍ കഴിയാത്ത അവസ്ഥയുള്ള പല ദമ്പതികളുമുണ്ട്. അവര്‍ക്ക് ഏറ്റവും ഉചിതമായ പരിഹാരം കോസ്‌മെറ്റിക് ഗൈനക്കോളജിയിലൂടെ സാധ്യമാകുന്നു. ലേസര്‍ ഉപയോഗിച്ച് വേദന രഹിതമായി ഇതു പരിഹരിക്കപ്പെടും. ഇതോടൊപ്പം അവരുടെ ഇന്‍റിമേറ്റ് ഹെല്‍ത്ത് അഥവാ ശാരീരികബന്ധവും മാനസികഅടുപ്പവും കൂടുതല്‍ ദൃഢമാവുകയും സന്തോഷകരമാവുകയും ചെയ്യുന്നു.

നിസാരമല്ല...

സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ഉദ്ധാരണ ശേഷിക്കുറവ് മാറ്റാന്‍ അവരുടെ സെൻസിറ്റീവ് സ്പോട്ടുകൾ കണ്ടുപിടിച്ച് അതില്‍ ലോക്കൽ ഇൻജക്ഷൻ ഉപയോഗിച്ച് ഒപി രീതിയിൽ പരിഹരിക്കുന്നതാണ് കോസ്‌മെറ്റിക് ഗൈനക്കോളജിയുടെ പ്രധാന ആകര്‍ഷണം. ഇതെല്ലാം പലര്‍ക്കും ആവശ്യമുണ്ടെങ്കിലും അതിനുള്ള സന്ദര്‍ഭവും സാഹചര്യവും കിട്ടാത്തതുകൊണ്ട് പലരും അതിനു മടിക്കുന്നു. കൂടാതെ അത് കേള്‍ക്കാന്‍ ആരും തയാറാകുന്നുമില്ല. സ്ത്രീകള്‍ ഇതെല്ലാം പറഞ്ഞാലും അതിനെ നിസാരമായി കാണാനും അവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യാറായിരുന്നു പതിവ്. എന്നാല്‍, ഇന്ന് ഇതിനെല്ലാം കോസ്‌മെറ്റിക് ഗൈനക്കോളജി വഴി പരിഹാരമുണ്ടാക്കുന്നു.

ആത്മവിശ്വാസം നേടാം

കോസ്‌മെറ്റിക് ഗൈനക്കോളജിയിലൂടെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുകയും അത് പരിഹരിക്കപ്പെടുകയും ചെയ്യുമ്പോള്‍ അത് അവരുടെ മാനസിക സന്തോഷവും ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്നു. അതോടൊപ്പം കുടുംബജീവിതവും സാമൂഹികജീവിതവും ആനന്ദകരമാവുകയും ചെയ്യുന്നു.

വിവരങ്ങൾ: ഡോ.സിമി ഹാരിസ്, കൺസൾട്ടന്‍റ് ഗൈനക്കോളജിസ്റ്റ്, കോസ്മെറ്റിക് ഗൈനക്കോളജിസ്റ്റ്, എസ് യു റ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം

18-07-2026

കേൾവിക്കുറവിനെ നിസാരമായി കാണരുത്, കൃത്യസമയത്ത് പരിശോധനയും ചികിത്സയും അനിവാര്യം

കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് .

ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്‍റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.

കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്.

ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾ‌വി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.

ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം

മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

കാറ്ററിങ്ങുകാരൻ മുങ്ങി, കല്യാണം മുടങ്ങിയില്ല! 250 പേരുടെ വിശപ്പകറ്റി ഈ റിയൽ ഹീറോ
പോലീസിൻ്റെ അന്വേഷണത്തിൽ മന്ത്രി ഇടപെടാറില്ല; റെയ്ഡിനെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി
ഇതു സത്യം അറിയിക്കുന്ന ദീപം
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up