Business
കൊച്ചി: ജൂൺ 30ന് അവസാനിച്ച സാമ്പത്തികവർഷത്തെ ആദ്യപാദത്തിൽ ഫെഡറൽ ബാങ്കിന്റെ മൊത്തം ബിസിനസ് ആറു ലക്ഷം കോടി രൂപയോളമായി. കഴിഞ്ഞ സാമ്പത്തികവർഷത്തെ ആദ്യപാദത്തേക്കാൾ 36.57 ശതമാനം വർധനയോടെ അറ്റാദായം 1176 .93 കോടി രൂപയായി ഉയർന്നു. കാസാ നിക്ഷേപം 18.26 ശതമാനവും ഫീ വരുമാനം 21.71 ശതമാനവും അറ്റപലിശവരുമാനം 26.06 ശതമാനവും വർധന രേഖപ്പെടുത്തി.
ബാങ്കിന്റെ മൊത്തം ബിസിനസ് വാർഷികാടിസ്ഥാനത്തിൽ 13.05 ശതമാനം വര്‍ധിച്ച് 597615.83 കോടി രൂപയിലെത്തി. നിക്ഷേപം 11.37 ശതമാനം വർധനയോടെ 320117.66 കോടി രൂപയായി. കാസാ നിക്ഷേപം 188 ബിപിഎസ് വർധിച്ച് ആകെ നിക്ഷേപത്തിന്റെ 32.23 ശതമാനമായി. പ്രവാസിനിക്ഷേപം 14.24 ശതമാനം വർധനവോടെ 105123.41 കോടി രൂപയായി. ഇതോടെ പ്രവാസിനിക്ഷേപത്തിൽ ഒരുലക്ഷം കോടി രൂപ എന്ന നാഴികക്കല്ലും ബാങ്ക് സ്വന്തമാക്കി.
വായ്പാവിതരണത്തിലും ബാങ്കിനു മികച്ച വളർച്ച കൈവരിക്കാനായി. ആകെ വായ്പ 14.94 ശതമാനം വർധനയോടെ 281239 .54 കോടി രൂപയായി. വാണിജ്യ ബാങ്കിംഗ് വായ്പകള്‍ വാർഷികാടിസ്ഥാനത്തിൽ 22.96 ശതമാനവും കൊമേഴ്സ്യൽ വെഹിക്കിൾ, കൊമേഴ്ഷ്യൽ എക്വിപ്മെന്റ് വായ്പകള്‍ 21.07 ശതമാനവും ഗോൾഡ് ലോൺ 33 ശതമാനവും പ്രോപ്പർട്ടി ലോൺ 21 ശതമാനവും ക്രെഡിറ്റ് കാർഡ് 36 ശതമാനവും വർധിച്ചു. 16.12 ശതമാനം വർധനയോടെ കോര്‍പറേറ്റ് വായ്പകള്‍ ഒരുലക്ഷം കോടിയെന്ന നാഴികക്കല്ല് കടന്നു.
നിലവിൽ ബാങ്കിന്റെ അറ്റ നിഷ്ക്രിയ ആസ്തി 0.18 ശതമാനമാണെന്നും ഇതു സമീപകാല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണെന്നും എംഡിയും സിഇഒയുമായ കെ.വി.എസ്. മണിയൻ പറഞ്ഞു.
Business
തൃശൂർ: നഗരത്തിന്റെ ഹൃദയഭാഗത്തോടുചേർന്ന് 2.2 ഏക്കറിൽ അത്യാഡംബര പാർപ്പിടസമുച്ചയ പദ്ധതി പ്രഖ്യാപിച്ച് ജോയ് ആലുക്കാസ്. ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ് വിഭാഗമായ ജോയ്ആലുക്കാസ് ലൈഫ് സ്റ്റൈൽ ഡെവലപ്പേഴ്സാണു സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ റസിഡൻഷൽ ടവറായ ‘ഗോൾഡ് ടവർ തൃശൂർ’ ജൂബിലി മിഷൻ ഹോസ്പിറ്റലിനു സമീപം നിർമിക്കുന്നത്.
ഹയാത്ത് റീജൻസിയിൽ നടന്ന പദ്ധതിപ്രഖ്യാപനത്തിൽ റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരും മറ്റു വിശിഷ്ടാതിഥികളും പങ്കെടുത്തു. ഭൂനിരപ്പിൽനിന്ന് 190 മീറ്റർ ഉയരത്തിൽ 50 നിലകളിലായി ഒരുങ്ങുന്ന ഗോൾഡ് ടവറിന്റെ നിർമാണം മൂന്നു വർഷത്തിനകം പൂർത്തിയാകും. ലോകോത്തര എൻജിനിയറിംഗ് വൈദഗ്ധ്യവും ആധുനിക ആർകിടെക്ചർ നിർമാണരീതിയും സമന്വയിക്കുന്നതാണ് രൂപകല്പന. 25 മീറ്റർ നീളമുള്ള ഇൻഫിനിറ്റി സ്വിമ്മിംഗ് പൂൾ, അത്യാധുനിക വെൽനസ്-ഫിറ്റ്നസ് സെന്ററുകൾ, പ്രൈവറ്റ് തിയറ്റർ, കോ-വർക്കിംഗ് സ്പേസുകൾ, കളിസ്ഥലങ്ങൾ എന്നിവയും ഭവനസമുച്ചയത്തിലുണ്ടാകും. നഗരത്തിന്റെ ദൂരക്കാഴ്ചകൾ ആസ്വദിക്കാൻ സ്കൈ ഡെക്കും പ്രത്യേകതയാണ്.
ലോകത്തെ വൻകിട നഗരങ്ങളിലെ ആഡംബര ഭവനങ്ങളോടു കിടപിടിക്കുന്ന സൗകര്യങ്ങളാണ് ഗോൾഡ് ടവറിൽ ഒരുക്കുന്നതെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു.
കൊച്ചിയിലെ ഗോൾഡ് ടവറിനുശേഷം, ജോയ്ആലുക്കാസ് ലൈഫ്സ്റ്റൈൽ ഡെവലപ്പേഴ്സിന്റെ സംസ്ഥാനത്തെ രണ്ടാമത്തെ റസിഡൻഷ്യൽ പദ്ധതിയാണിത്.
Business
പത്തനംതിട്ട: കേരളത്തിലെ പ്രമുഖ ലൈറ്റിംഗ് സ്ഥാപനമായ, തിരുവല്ല വെസ്റ്റ് ഓതറ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെഎന്‍ ലൈറ്റിംഗ്സ് 26-ാം വര്‍ഷത്തിലേക്ക്. കേന്ദ്ര സര്‍ക്കാരിന്റെ സോളാര്‍ പദ്ധതിയായ പി.എം. സൂര്യഘര്‍ യോജന തികച്ചും മിതമായ നിരക്കില്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ജെഎന്‍ ലൈറ്റിംഗ്സ് വലിയ പങ്കുവഹിക്കുന്നുണ്ട്. പാവപ്പെട്ടവര്‍ മുതല്‍ പണക്കാര് വരെയുള്ളവരുടെ വീടുകളില്‍ വൈദ്യുതി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത ഉറപ്പാക്കാന്‍ കമ്പനിക്ക് കഴിഞ്ഞു.
പദ്ധതിക്കായി അപേക്ഷിക്കുന്നത് മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ട എല്ലാ സഹായങ്ങളും കമ്പനി നേരിട്ട് ചെയ്തു നല്കുന്നു. വെബ്സൈറ്റില്‍ അപേക്ഷകള്‍ അപ്ലോഡ് ചെയുന്നത് മുതല്‍ സോളാര്‍ ഇന്‍സ്റ്റലേഷനായി ബാങ്ക് ലോണ്‍ നല്‍കുന്നത് വരെ കമ്പനി നേരിട്ടാണ്. കേന്ദ്ര ഗവണ്മെന്റ് സബ്സിഡി തടസമില്ലാതെ ലഭ്യമാക്കാനും ഉപഭോക്താക്കളെ സഹായിക്കുന്നുണ്ട്. ഓണാഘോഷങ്ങളുടെ ഭാഗമായി വലിയ ഓഫറുകളും സ്പെഷല്‍ റിബേറ്റുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
Business
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,065 രൂപയിലും പവന് 1,04,520 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 55 രൂപ ഇടിഞ്ഞ് 10,735 രൂപയിലെത്തി.
സംസ്ഥാനത്ത് ബുധനാഴ്ച മാറ്റിനിർത്തിയാൽ ഈ വാരം സ്വർണവില താഴേക്കാണ്. പശ്ചിമേഷ്യൻ യുദ്ധഭീതിയിൽ കഴിഞ്ഞ വാരം ഇടിവോടെ വ്യാപാരം അവസാനിപ്പിച്ച സ്വർണവില തിങ്കളാഴ്ച പവന് 1,040 രൂപയും ചൊവ്വാഴ്ച 80 രൂപയും കുറഞ്ഞിരുന്നു. പിന്നാലെ ബുധനാഴ്ച ഗ്രാമിന് 70 രൂപയും പവന് 560 രൂപയും ഉയർന്നു. തുടർന്ന് വ്യാഴാഴ്ച വീണ്ടും താഴേക്കുപോയ സ്വർണവില ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറയുകയാണുണ്ടായത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തരവില കഴിഞ്ഞ എട്ടു മാസത്തെ താഴ്ചയായ 3970 ഡോളറിലേക്കുവരെ താഴ്ന്നതാണ് കേരളത്തിലും വില കുറയാൻ സഹായിച്ചത്. പിന്നീട് ഔൺസിന് 3,988 ഡോളറിലേക്ക് വില ഉയർന്നെങ്കിലും നിലവിൽ എട്ടു ഡോളർ താഴ്ന്ന് 3,979ലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, വെള്ളിവിലയും ഇന്നു താഴേക്കാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് അഞ്ചുരൂപ താഴ്ന്ന് 230 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
വാഷിംഗ്ടണ്‍: റഷ്യക്കെതിരേയുള്ള ഉപരോധ ബില്ലിൽ ഭേദഗതി വരുത്തി യുഎസ് സെനറ്റർമാരുടെ ഉഭയകക്ഷി സംഘം. പുതിയ ബില്ലിൽ റഷ്യൻ എണ്ണ വൻതോതിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടുന്ന അഞ്ചു പ്രധാന രാജ്യങ്ങൾക്കു മേൽ പരമാവധി ചുമത്താവുന്ന തീരുവ 100 ശതമാനമായി കുറച്ചു.
റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളുടെ സംയുക്ത പിന്തുണയോടെയാണ് പുതിയ നിയമനിർമാണം മുന്നോട്ട് പോകുന്നത്. സൗത്ത് കരോളൈനയിൽനിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാമും കണക്ടിക്കട്ടിൽനിന്നുള്ള ഡെമോക്രാറ്റിക് സെനറ്റർ റിച്ചാർഡ് ബ്ലുമെന്താലും ചേർന്ന് 2025 ഏപ്രിലിൽ അവതരിപ്പിച്ച ബില്ലിൽനിന്നും മാറ്റങ്ങൾ വരുത്തിയാണ് ഇപ്പോഴത്തെ ബിൽ അവതരിപ്പിച്ചിരിക്കുന്നത്. റഷ്യയിൽനിന്ന് എണ്ണയും വാതകവും വാങ്ങുന്നവർക്കു മേൽ 500 ശതമാനം ഇറക്കുമതി ചുങ്കം ചുമത്താനായിരുന്നു ഈ ബില്ലിന്റെ മുൻപത്തെ പതിപ്പ് ലക്ഷ്യമിട്ടിരുന്നത്.
റഷ്യയുടെ പ്രകൃതി വാതക കയറ്റുമതിയുടെ 15 ശതമാനത്തിൽ താഴെ മാത്രം ഇറക്കുമതി ചെയ്യുകയും ആ ഇറക്കുമതി കുറയ്ക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ബില്ലിൽ ഇളവ് നൽകുന്നുണ്ട്. ജപ്പാൻ, ഫ്രാൻസ്, ഹംഗറി, ബെൽജിയം തുടങ്ങിയ രാജ്യങ്ങൾക്ക് ഇതിലൂടെ പ്രയോജനം ലഭിക്കാൻ സഹായകമായേക്കും.
കഴിഞ്ഞ ഞായറാഴ്ച അന്തരിച്ച ലിൻഡ്സെ ഗ്രഹാം നേതൃത്വം നൽകിയ ഈ നിയമനിർമാണം ഇന്ത്യ, ചൈന, സ്ലൊവാക്യ, ഹംഗറി, അസർബൈജാൻ എന്നീ രാജ്യങ്ങളെയാണ് ലക്ഷ്യമിടുന്നത്. റഷ്യൻ എണ്ണ ഏറ്റവും കൂടുതൽ വാങ്ങുന്ന രാജ്യങ്ങളായാണ് ജനപ്രതിനിധികൾ ഇവയെ വിശേഷിപ്പിച്ചത്. ചൈന, ഫ്രാൻസ്, ജപ്പാൻ, ഹംഗറി, ബെൽജിയം എന്നീ രാജ്യങ്ങളാണ് റഷ്യൻ പ്രകൃതിവാതകം ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ.
അതേസമയം, ഇപ്പോഴും റഷ്യൻ പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്ന 15 യൂറോപ്യൻ രാജ്യങ്ങളെ ഈ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ രാജ്യങ്ങൾ വാങ്ങുന്ന വാതകത്തിന്റെ അളവ് അവരുടെ ആകെ ആവശ്യത്തിന്റെ ചെറിയ ഒരു പങ്ക് മാത്രമാണെന്നും റഷ്യയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള നടപടികൾ അവർ സ്വീകരിക്കുന്നുണ്ടെന്നുമാണ് ഇവരെ ഒഴിവാക്കിയതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.
റഷ്യയുടെ ഉൗർജ-സാന്പത്തിക മേഖലകൾ, പ്രതിരോധ വ്യവസായം, ഒളിഗാർക്കുകൾ (അതിസന്പന്നർ), വ്യവസായികൾ കൂടാതെ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ എന്നിവരുൾപ്പെടെയുള്ളവർക്കെതിരേ വ്യാപകമായ ഉപരോധങ്ങൾ ഏർപ്പെടുത്താനും ഈ ബില്ലിൽ നിർദ്ദേശമുണ്ട്.
ഈ ബിൽ പാസാക്കുകയാണെങ്കിൽ മറ്റൊരു രാജ്യത്തിന്റെ യുദ്ധശ്രമങ്ങൾക്ക് പണം നൽകി സഹായിക്കുന്ന രാജ്യങ്ങളെ ശിക്ഷിക്കുക എന്ന ലക്ഷ്യത്തോടെ യുഎസ് കോണ്‍ഗ്രസ് ആദ്യമായിട്ടായിരിക്കും ഇറക്കുമതി ചുങ്കത്തെ ഒരു ഭൗമരാഷ്ട്രീയ ആയുധമായി ഉപയോഗിക്കാൻ വ്യക്തമായ അനുമതി നൽകുന്നത്.
Business
മുംബൈ: 2026-27 സാന്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ നിർമാതാക്കളിൽനിന്ന് ഡീലർമാരിലേക്കുള്ള യാത്രാവാഹനങ്ങളുടെ വിതരണം റിക്കാർഡിലെത്തിയതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സിന്റെ (സിയാം) കണക്കുകൾ. മുൻവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 25.9 ശതമാനം വളർച്ചയോടെ 12,73,811 യൂണിറ്റിലെത്തി.
കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 10,11,884 യൂണിറ്റുകളുടെ വിതരണമാണ് നടന്നത്. ഇരുചക്രവാഹനങ്ങളുടെ വിതരണം മുൻ വർഷം ഇതേ പാദത്തേക്കാൾ 20.3 ശതമാനം ഉയർന്ന് 56,28,675 യൂണിറ്റായി. മുച്ചക്ര വാഹനങ്ങളുടെ വിതരണം 29.7 ശതമാന വർധനയിൽ 2,14,339 യൂണിറ്റിലെത്തി. മുൻ വർഷം ഇതേ കാലത്ത് 1,65,211 യൂണിറ്റായിരുന്നു.
വാണിജ്യവാഹനങ്ങളുടെ വില്പനയും ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒന്നാംപാദ നിരക്ക് രേഖപ്പെടുത്തി. മുൻവർഷത്തെ അപേക്ഷിച്ച് 18.3 ശതമാനം വളർച്ചയോടെ ഏകദേശം 2,65,000 യൂണിറ്റുകൾ വിറ്റു.
ജൂണിൽ നിർമാതാക്കളിൽനിന്ന് ഡീലർമാരിലേക്കുള്ള ആഭ്യന്തര യാത്രാവാഹനങ്ങളുടെ വിതരണം മുൻവർഷത്തെ അപേക്ഷിച്ച് 24.1 ശതമാനം വർധിച്ച് 3,88,144 യൂണിറ്റിലെത്തി. ഇരുചക്രവാഹനങ്ങളുടെ വില്പന 2025 ജൂണിനേക്കാൾ ഈ ജൂണിൽ 18.6 ശതമാനം ഉയർന്ന് 18,51,400 യൂണിറ്റിലെത്തി. മുച്ചക്ര വാഹനങ്ങളുടെ വിതരണം ഒരു വർഷം മുന്‍പത്തെ 61,828 യൂണിറ്റിനേക്കാൾ 26.1 ശതമാനം വളർന്ന് 77,951 യൂണിറ്റിലെത്തി.
ടാറ്റ മോട്ടോഴ്സിന്റെ കുതിപ്പ്
ഇന്ത്യയിലെ പാസഞ്ചർ വാഹന വിപണിയിൽ ടാറ്റ മോട്ടോഴ്സിന്റെ ശക്തമായ കുതിപ്പ്. തങ്ങളുടെ എസ്യുവി മോഡലുകൾക്ക് ലഭിച്ച് ശക്തമായ പിന്തുണയുടെ കരുത്തിൽ ടാറ്റ മോട്ടോഴ്സ് 2026-27 സാന്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ (ഏപ്രിൽ-ജൂണ്‍) മഹീന്ദ്ര ആൻഡ് മഹീന്ദ്രയെ പിന്നിലാക്കി രണ്ടാം സ്ഥാനം സ്വന്തമാക്കി. കഴിഞ്ഞ സാന്പത്തിക വർഷത്തിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന മഹീന്ദ്രയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് ടാറ്റയുടെ ഈ തിരിച്ചുവരവ്.
സിയാമിന്റെ കണക്കുകൾ പ്രകാരം ഒന്നാം പാദത്തിൽ ടാറ്റ മോട്ടോഴ്സ് 1,87,953 യൂണിറ്റുകൾ വിറ്റഴിച്ചു. ഇതേ കാലയളവിൽ മഹീന്ദ്രയുടെ വില്പന 1,74,745 യൂണിറ്റുകളായിരുന്നു. മാരുതി സുസുക്കി 5,25,228 യൂണിറ്റുകളുമായി ഒന്നാം സ്ഥാനത്ത് തുടരുന്പോൾ, 1,39,374 യൂണിറ്റുകൾ വിറ്റഴിച്ച ഹ്യുണ്ടായ് നാലാം സ്ഥാനത്താണ്.
കഴിഞ്ഞ സാന്പത്തികവർഷത്തെ അപേക്ഷിച്ച് വലിയൊരു മാറ്റമാണ് ഈ റാങ്കിംഗിൽ ഉണ്ടായിരിക്കുന്നത്. മുൻ വർഷം ടാറ്റ മോട്ടോഴ്സിനെ പിന്തള്ളി മഹീന്ദ്ര ഇന്ത്യയിലെ രണ്ടാമത്തെ വലിയ വാഹന നിർമാതാക്കളായി മാറിയിരുന്നു. കഴിഞ്ഞ സാന്പത്തിക വർഷം മഹീന്ദ്ര 6,60,276 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ ടാറ്റ മോട്ടോഴ്സിന് 6,51261 യൂണിറ്റുകൾ വിൽക്കാനേ സാധിച്ചുള്ളൂ. 18,23,129 യൂണിറ്റുകളുമായി മാരുതി സുസുക്കി മുന്നിൽനിന്നു. 5,84,906 യൂണിറ്റുകളുടെ വിൽപ്പന നടത്തിയ ഹ്യുണ്ടായി നാലാമതെത്തി.
ടാറ്റയുടെ മുന്നേറ്റത്തിനു പിന്നിൽ
ടാറ്റയുടെ എസ്യുവി നിരയിലുള്ള ശക്തമായ ഡിമാൻഡാണ് ഈ വിജയത്തിന് പിന്നിൽ. കന്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായ പഞ്ച് 60,321 യൂണിറ്റുകളും നെക്സോണ്‍ 55,561 യൂണിറ്റുകളും വിറ്റഴിച്ചു. ഇവ രണ്ടും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപനയുള്ള വാഹനങ്ങളുടെ പട്ടികയിലും ഇടംപിടിച്ചു. അതേസമയം, മഹീന്ദ്രയുടെ ഏറ്റവും വലിയ വില്പന നേടിക്കൊടുത്തത് സ്കോർപിയോ (44,590 യൂണിറ്റുകൾ) ആണ്.
Business
കൊച്ചി: സാന്പത്തികവർഷത്തിലെ ആദ്യപാദത്തിൽ 377.63 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി സൗത്ത് ഇന്ത്യൻ ബാങ്ക്. മുൻവർഷത്തെ ആദ്യപാദത്തെ അപേക്ഷിച്ച് 17.29 ശതമാനം വർധന. അന്ന് 321.95 കോടി രൂപയായിരുന്നു അറ്റാദായം.
മൊത്ത നിഷ്ക്രിയ ആസ്തി മുൻവർഷത്തെ 3.15 ശതമാനത്തിൽനിന്ന് 1.38 ശതമാനത്തിലെത്തി.
അറ്റ നിഷ്ക്രിയ ആസ്തി മുൻവർഷത്തെ 0.68 ശതമാനത്തിൽനിന്ന് 0.26 ശതമാനമായി. എഴുതിത്തള്ളൽ ഉൾപ്പെടുത്തിയുള്ള കിട്ടാക്കടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 247 പോയിന്റുകൾ വർധിച്ച് 81.40 ശതമാനമായി. മുൻവർഷം ഇത് 78.93 ശതമാനമായിരുന്നു. എഴുതിത്തള്ളലിന് പുറമേയുള്ള കിട്ടാക്കടങ്ങളുടെ നീക്കിയിരിപ്പ് അനുപാതം 94.51 ശതമാനമായി. മുൻവർഷം ഇത് 88.82 ശതമാനമായിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 23.05 ശതമാനം വളർച്ചയോടെ, 1,025 കോടി രൂപയുടെ എക്കാലത്തെയും ഉയർന്ന അറ്റ പലിശ വരുമാനവും രേഖപ്പെടുത്തി.
റീട്ടെയിൽ നിക്ഷേപം 1,09,368 കോടി രൂപയിൽനിന്ന് 1,24,306 കോടി രൂപയായി വർധിച്ചു. 14,938 കോടി രൂപയുടെ വർധന. പ്രവാസിനിക്ഷേപം 12.82 ശതമാനം വർധിച്ച് 36,432 കോടി രൂപയിലെത്തി. മുൻവർഷം ഇതേ കാലയളവിൽ 32,293 കോടി രൂപയായിരുന്നു എൻആർഐ നിക്ഷേപം. കറന്റ് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ടുകളിലെ (കാസ) നിക്ഷേപത്തിൽ 14.61 ശതമാനം വളർച്ചയുണ്ടായി. സേവിംഗ്സ് ബാങ്കിൽ 16.51 ശതമാനവും കറണ്ട് അക്കൗണ്ടിൽ 6.95 ശതമാനവും വളർച്ചയുണ്ടായി.
മൊത്ത വായ്പാവിതരണം 17.01 ശതമാനം വളർച്ച കൈവരിച്ച് 89,198 കോടി രൂപയിൽനിന്ന് 1,04,368 കോടി രൂപയായി ഉയർന്നു. കോർപറേറ്റ് വിഭാഗത്തിൽ വായ്പാ തുക 37,110 കോടി രൂപയിൽനിന്ന് 41,704 കോടിയായി വർധിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 12.38 ശതമാനത്തിന്റെ വളർച്ച. സ്വർണവായ്പ 17,446 കോടി രൂപയിൽനിന്ന് 24,930 കോടിയായി.
42.90 ശതമാനമാണു വളർച്ച. ബിസിനസ് വിഭാഗത്തിൽ 12,660 കോടി രൂപയിൽനിന്ന് 14,391 കോടി രൂപയായി വർധിച്ചു. മോർട്ട്ഗേജ് വായ്പ 3,278 കോടിയിൽ നിന്ന് 5,856 കോടിയായി വർധിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 78.65 ശതമാനത്തിന്റെ വർധന. വാഹന വായ്പ 2,217 കോടിയിൽനിന്ന് 2,497 കോടി രൂപയായി വർധിച്ചു. ലക്ഷ്യമിട്ട എല്ലാ വിഭാഗങ്ങളിലും ബാങ്ക് സ്ഥിരമായ വളർച്ച കൈവരിച്ചെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ പി.ആർ. ശേഷാദ്രി അറിയിച്ചു.
ബാങ്കിന്റെ പൂർണ ഉടമസ്ഥതയിലുള്ള എസ്ഐബി ഒഎസ്എലിന്റെ ഫലങ്ങൾകൂടി ഉൾപ്പെട്ടതാണ് ഈ സാന്പത്തികഫലങ്ങൾ.
Business
കോട്ടയം: ബിസിനസ് നെറ്റ് വര്‍ക്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ പാലാ ബേസ് ഇലവന് കണ്വന്ഷന് സെന്ററില്‍ 18, 19 തീയതികളില്‍ ദ്വിദിന ആഗോള ബിസിനസ് സംഗമം നടത്തും.
ഇന്ത്യയിലെ 43 ബിഎന്‍ഐ റീജണുകളില്‍നിന്നുള്ള ആയിരത്തിലധികം സംരംഭകര്‍, വ്യവസായ പ്രമുഖര്‍, യുഎഇ, ബഹ്റൈന്‍, ഒമാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാനത്തെ മികച്ച നിക്ഷേപ കേന്ദ്രമായി അവതരിപ്പിക്കാനും ഗിവേഴ്സ് കെയര്‍ ഫൗണ്ടേഷന് തുടക്കം കുറിക്കാനുമായി ആയിരത്തിലേറെ ബിസിനസ് പ്രമുഖര്‍ ഒത്തുചേരും.
Business
കൊച്ചി: സാംസംഗ് ഇന്ത്യ, പുതിയ തലമുറ ഗാലക്സി ഫോൾഡബിൾ സ്മാർട്ട്ഫോണുകളുടെ ആഗോള അവതരണത്തിന് മുന്നോടിയായി പ്രീ റിസർവേഷൻ ആരംഭിച്ചു. 999 രൂപ അടച്ച് ഉപഭോക്താക്കൾക്കു ഫോൺ മുൻകൂട്ടി ബുക്ക് ചെയ്യാം.
22നാണു ഗാലക്സി ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തുന്നത്.
Business
കൊച്ചി: പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ 87ാമത് ഷോറൂം കൊട്ടിയത്ത് പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജിനോക്കി എഡ്വേര്‍ഡ് ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ. സരസ്വതി, വാര്‍ഡ് മെമ്പര്‍മാരായ രൂപേഷ് കുമാര്‍, കലജാദേവി, പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍, സിഇഒ കിരണ്‍ വര്‍ഗീസ്, ഡയറക്ടര്‍മാരായ ഡോ. പീറ്റര്‍ പോള്‍, അജോ തോമസ്, ഡോ.അദീന പീറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഷോറൂം സന്ദര്‍ശിക്കുന്നവര്‍ക്കും പര്‍ച്ചേസ് ചെയ്യുന്നവര്‍ക്കും സ്വര്‍ണം, വെള്ളി നാണയങ്ങള്‍ ഉള്‍പ്പെടെയുള്ള ഉറപ്പായ സമ്മാനങ്ങളും ആകര്‍ഷകമായ ഓഫറുകളുമാണ് പിട്ടാപ്പിള്ളില്‍ ഒരുക്കിയിരിക്കുന്നത്.
വേള്‍ഡ് കപ്പ് ഫുട്ബോള്‍ ആഘോഷങ്ങളുടെ ഭാഗമായി പിട്ടാപ്പിള്ളില്‍ അവതരിപ്പിക്കുന്ന കാല്പ്പന്തും കലക്കന്‍ ഓഫര്‍ പദ്ധതിയിലൂടെ എല്‍ഇഡി ടിവികള്‍ക്ക് 12,000 വരെ എക്സ്ചേഞ്ച് ആനുകൂല്യം, എല്ലാ എല്‍ഇഡി ടിവികള്ക്കൊപ്പവും 5,999 വിലമതിക്കുന്ന സൗണ്ട്ബാര്‍ വെറും 999ന് സ്വന്തമാക്കാനുള്ള അവസരം, കൂടാതെ ഫിനാന്‍സില്‍ എല്‍ഇഡി ടിവി വാങ്ങുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഉറപ്പായ സമ്മാനവും ലഭിക്കും.
ഇതിനുപുറമെ, പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ ഓണം ഓഫറുകളും പ്രമുഖ ബ്രാന്‍ഡുകള്‍ പ്രഖ്യാപിച്ചിട്ടുള്ള പ്രത്യേക ഓണം സ്കീമുകളും ഇപ്പോള്‍ കേരളത്തിലെ എല്ലാ പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് ഷോറൂമുകളിലും ലഭ്യമാണ്.
പിട്ടാപ്പിള്ളില്‍ സാറ്റര്‍ഡേ സര്‍പ്രൈസ് സെയില്‍ പദ്ധതിയുടെ ഭാഗമായി എല്ലാ ശനിയാഴ്ചകളിലും ഓരോ ഉല്‍പ്പന്ന വിഭാഗങ്ങള്‍ക്കായി പ്രത്യേക സർപ്രൈസ് ഓഫറുകളും ലേറ്റ് നൈറ്റ് ഷോപ്പിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Business
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,125 രൂപയിലും പവന് 1,05,080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 20 രൂപ കുറഞ്ഞ് 10,790 രൂപയിലെത്തി.
സംസ്ഥാനത്ത് വീഴ്ചകൾക്കിടെ ബുധനാഴ്ച തിരിച്ചുകയറിയ സ്വർണവിലയാണ് ഇന്നു വീണ്ടും താഴേക്കുപോയത്. പശ്ചിമേഷ്യൻ യുദ്ധഭീതിയിൽ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് സ്വര്‍ണ വില താഴേക്കുള്ള ട്രെൻഡിലായിരുന്നു. തിങ്കളാഴ്ച പവന് 1,040 രൂപയും ചൊവ്വാഴ്ച 80 രൂപയും കുറഞ്ഞിരുന്നു. പിന്നാലെ ബുധനാഴ്ച ഗ്രാമിന് 70 രൂപയും പവന് 560 രൂപയും ഉയർന്നു.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തരവില ഔൺസിന് 12 ഡോളർ കുറഞ്ഞ് 4035 ഡോളറിൽ എത്തിയതാണ് കേരളത്തിലും ഇന്ന് വില കുറയാൻ സഹായിച്ചത്.
അതേസമയം, വെള്ളിവിലയിൽ ഇന്നു മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 235 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
ന്യൂഡൽഹി: ഇന്ത്യയിലെ ഇലക്ട്രോണിക്സ് നിർമാണ മേഖലയ്ക്ക് ഉൗർജം പകരാൻ 62,500 കോടി രൂപയുടെ മൊബൈൽ ഫോണ്‍ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. നേരത്തേയുണ്ടായിരുന്ന 40,000 കോടി രൂപയുടെ മൊബൈൽ ഫോണ്‍ പിഎൽഐ (PLI 1.0 പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ്) പദ്ധതിയുടെ തുടർച്ചയായാണ് ഈ പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
രാജ്യത്തെ മൊബൈൽ ഫോണ്‍ നിർമാണ മേഖലയെ ശക്തിപ്പെടുത്തുക, ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുക, പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുക, കയറ്റുമതി ഉയർത്തുക, കൂടാതെ ഇലക്ട്രോണിക്സ് ശൃംഖലയിലുടനീളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
പിഎൽഐ 1.0 പദ്ധതിപ്രകാരം ആകെ വിതരണം ചെയ്ത ആനുകൂല്യം 19,000 രൂപയും ഇതിലൂടെ ആകെ പരിച്ചെടുത്ത നികുതി 25,000 കോടി രൂപയുമാണെന്ന് മന്ത്രി വ്യക്തമാക്കി.
2025 കലണ്ടർ വർഷത്തിൽ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെട്ട ഉത്പന്നമായി സ്മാർട്ട്ഫോണുകൾ മാറി. ഐഫോണ്‍ നിർമാതാക്കളായ ആപ്പിൾ മുൻപന്തിയിൽ നിന്ന ഈ മേഖലയിൽ, 2.62 ലക്ഷം കോടി രൂപയുടെ സ്മാർട്ട്ഫോണുകളാണ് രാജ്യം കയറ്റുമതി ചെയ്തത്.
മൊബൈൽ ഫോണ്‍ ഉത്പാദനത്തിന് നൽകിയ ശക്തമായ പിന്തുണയെത്തുടർന്ന്, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ നിർമാതാക്കളായി ഇന്ത്യ ഉയർന്നു വന്നു. രാജ്യത്തെ മൊബൈൽ ഫോണ്‍ ഉത്പാദനം 2019-20 സാന്പത്തിക വർഷത്തിലെ 2.14 ലക്ഷം കോടി രൂപയിൽ നിന്ന്, 2024-25 സാന്പത്തിക വർഷത്തിൽ ഇരട്ടിയിലധികമായി വർധിച്ച് 5.5 ലക്ഷം കോടി രൂപയിലെത്തി.
മൊബൈൽ ഫോണ്‍ കയറ്റുമതി 2019-29 സാന്പത്തിക വർഷത്തിലെ 0.27 ലക്ഷം കോടി രൂപയിൽനിന്ന് 2024-25 സാന്പത്തികവർഷത്തിൽ എട്ട് മടങ്ങോളം വർധിച്ച് രണ്ടു ലക്ഷം കോടി രൂപയായി ഉയർന്നു.
പുതിയ പദ്ധതി, ആനുകൂല്യങ്ങൾ
2026-27 സാന്പത്തിക വർഷം മുതൽ 2030-31 വരെ അഞ്ച് വർഷത്തേക്കാണ് ഈ പുതിയ പദ്ധതിയുടെ കാലാവധി.
ഇന്ത്യയിൽ മൊബൈൽ ഫോണുകൾ നിർമിക്കുന്ന കന്പനികൾക്ക് അവയുടെ വില്പനയെ അടിസ്ഥാനമാക്കി 2.25 ശതമാനം മുതൽ 5 ശതമാനം വരെ ഇൻസെന്റീവ് നൽകും. കൂടാതെ, പ്രധാന ഘടകങ്ങളും അനുബന്ധഘ ടകങ്ങളും ആഭ്യന്തരമായി വാങ്ങുകയോ നിർമിക്കുകയോ ചെയ്യുന്നവർക്ക് 1.5 ശതമാനം വരെ അധിക ആനുകൂല്യവും, ഇന്ത്യൻ ബ്രാൻഡുകൾ വളർത്തിയെടുക്കുന്നതിനായി ഉത്പന്നത്തിന്റെ ഡിസൈൻ ഗവേഷണം എന്നിവയ്ക്കായി വില്പനയുടെ മൂന്നു ശതമാനം അധിക ഇൻസെന്റീവും നല്‍കുമെന്ന് ഐടി മന്ത്രാലയം വ്യക്തമാക്കി.
ഈ പദ്ധതിയിലൂടെ രാജ്യത്തെ ആകെ മൊബൈൽ ഫോണ്‍ ഉത്പാദനം ഏകദേശം 39 ലക്ഷം കോടി രൂപയിലെത്തുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. കൂടാതെ, ഏകദേശം 60,000 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ഇത് രാജ്യത്തിന്റെ സാന്പത്തിക വളർച്ചയ്ക്ക് വലിയ സംഭാവന നൽകുമെന്നും കരുതപ്പെടുന്നു.
Business
കോട്ടയം: ഓക്സിജന്‍ ദ് ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ കോട്ടയം നാഗമ്പടം ഷോറൂമില്‍ ഹാഫ്ലെ കമ്പനിയുടെ കേരളത്തിലെ ആദ്യത്തെ എക്സ്പീരിയന്‍സ് സ്റ്റുഡിയോ തുറന്നു. ഷെഫ് നളന് ഷൈന്‍ ഉദ്ഘാടനം ചെയ്തു.
ഓക്സിജന്‍ സിഇഒ ഷിജോ കെ. തോമസ്, ഹാഫ്ലെ അപ്ലെയന്‍സസ് ആന്‍ഡ് ഇ-കൊമേഴ്സ് വൈസ് പ്രസിഡന്റ് ബാലകൃഷ്ണ പിള്ള, ഓക്സിജന്‍ പര്‍ച്ചേസ് ആന്‍ഡ് ഓപ്പറേഷന് വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശ്, ട്രൈസോണ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍മാരായ എം.കെ. അനൂപ്, പി. ഷിജു, അബ്ദുള്‍ ഗഫൂര്‍, ഹാഫ്ലെ അസിസ്റ്റന്റ് റീജണല്‍ മാനേജര്‍ എം.ബി. ജാബില്‍, ഹാഫ്ലെ സീനിയര്‍ ഏരിയ മാനേജര്‍ ബോണി ബാബു, ട്രൈസോണ് മാര്‍ക്കറ്റിംഗ് സെയില്‍സ് ജനറല്‍ മാനേജര്‍ ഗിരീഷ് ബാബു, ഓക്സിജന്‍ റീജിണല്‍ ബിസിനസ് ഹെഡ് ഷാജഹാന് സിറാജുദ്ദീന്, സ്മോള്‍ അപ്ലെയന്‍സസ് കാറ്റഗറി ഹെഡ് ആര്. ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ഹാഫ്ലെ കമ്പനി ആദ്യമായാണ് ഒരു ഡിജിറ്റല്‍ ഷോപ്പില്‍ സ്റ്റുഡിയോ ഒരുക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ആധുനിക അടുക്കള ഉപകരണങ്ങള്‍ നേരിട്ട് കണ്ടറിയാന്‍ കഴിയും. ആധുനിക അടുക്കള ഉപകരണങ്ങള്‍, ബില്‍റ്റ്-ഇന്‍ അപ്ലെയന്‍സുകള്‍, സ്മാര്‍ട്ട് ഹോം ഉത്പന്നങ്ങള്‍ എന്നിവയുടെ വിപുലമായ ശ്രേണി സ്റ്റുഡിയോയില്‍ ഉപഭോക്താക്കള്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്. 9020100100.
Business
ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി ഒരു കോടി ടണ്‍ യൂറിയ വളത്തിന്റെ ആഭ്യന്തര ഉത്പാദനശേഷി സൃഷ്ടിക്കുന്നതിനായി ദേശീയ യൂറിയ നിക്ഷേപ നയത്തിനു കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. യൂറിയ സബ്സിഡി തുടരും. ആഭ്യന്തര ഉത്പാദനം കൂട്ടി സ്വയംപര്യാപത കൈവരിക്കുന്നതിലൂടെ സബ്സിഡിയിനത്തില്‍ 9,000 കോടി രൂപ പ്രതിവര്‍ഷം ലാഭിക്കാനാകുമെന്നാണു പ്രതീക്ഷ.
ഇന്ത്യയിലെ കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വളമായ യൂറിയയുടെ ഉത്പാദനം കൂട്ടുന്നതിനായി ഒമ്പതു പുതിയ പ്രകൃതിവാതക അധിഷ്ഠിത യൂറിയ നിര്‍മാണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനെ കേന്ദ്രം പിന്തുണയ്ക്കും.
കഴിഞ്ഞ പത്തു വര്‍ഷത്തില്‍ സ്വകാര്യ മേഖലയിലെ നാലെണ്ണം അടക്കം ആറു പുതിയ യൂറിയ പ്ലാന്റുകള്‍ സ്ഥാപിച്ചിരുന്നു. യൂറിയ ഉത്പാദനത്തില്‍ സ്വയംപരാപ്തമാക്കുന്നതാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ അംഗീകരിച്ച പുതിയ നിക്ഷേപ ചട്ടക്കൂടെന്ന് വാര്‍ത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
യൂറിയ ആവശ്യകത പ്രതിവര്‍ഷം അഞ്ചു ശതമാനം വര്‍ധിക്കുകയാണ്. ഇന്ത്യയില്‍ 26.9 ദശലക്ഷം ടണ്‍ യൂറിയ ഉത്പാദനമുണ്ട്. മൊത്തം 40 ദശലക്ഷം ടണ്‍ ആവശ്യമുണ്ട്. 10 ദശലക്ഷം ടണ്ണിന്റെ വിടവ് ഇറക്കുമതിയിലൂടെയാണ് നികത്തുന്നത്.
പ്രകൃതിവാതക അധിഷ്ഠിത യൂറിയ നിര്‍മാണ യൂണിറ്റുകളിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കും. യൂറിയ പ്ലാന്റ് കമ്പനികള്‍ക്ക് 12 മുതല്‍ 16 ശതമാനം വരെ വരുമാനം (റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി) ഉറപ്പാക്കും. നിലവിലെ വിനിമയ നിരക്കിനെ അടിസ്ഥാനമാക്കി നാലു വര്‍ഷത്തിനുശേഷം സ്ഥിര ചെലവുകള്‍ രൂപയാക്കി മാറ്റുന്നതിലൂടെ വിദേശനാണ്യ നഷ്ടസാധ്യത (ഫോറെക്സ് റിസ്ക്) ലഘൂകരിക്കാനും നയം വിഭാവന ചെയ്യുന്നു.
ഇന്ത്യയില്‍ നിലവില്‍ പ്രവര്‍ത്തനക്ഷമമായ 33 യൂറിയ നിര്‍മാണ യൂണിറ്റുകളുണ്ട്. അവയുടെ ഉത്പാദനശേഷി 269.42 ലക്ഷം മെട്രിക് ടണ്‍ ആണ്. യൂറിയ മേഖലയുടെ നവീകരണം, വിപുലീകരണം, പുനരുജ്ജീവനം, ബ്രൗണ്‍ഫീല്‍ഡ്, ഗ്രീന്‍ഫീല്‍ഡ് പദ്ധതികള്‍ എന്നിവയ്ക്കായി കേന്ദ്ര വളം വകുപ്പ് 2012ല്‍ പ്രഖ്യാപിച്ച നിക്ഷേപ നയത്തിന്റെ തുടര്‍ച്ചയാണു പുതിയ നയം. നിലവില്‍ 45 കിലോ യൂറിയ ചാക്കൊന്നിനു സബ്സിഡിയോടു കൂടി 242 രൂപയാണു രാജ്യത്തെ ചില്ലറ വില്പന വില.
Business
കൊച്ചി: ബാങ്കിതര ധനകാര്യ സ്ഥാപനമായ യോഗക്ഷേമം ലോൺസ് ലിമിറ്റഡിനെ (യോഗ് ലോൺസ്) ടാറ്റ കാപിറ്റൽ ലിമിറ്റഡ് (ടിസിഎൽ) ഏറ്റെടുത്തു. ഇതിലൂടെ ടാറ്റ കാപിറ്റൽ കേരളത്തിൽ സ്വർണ വായ്പ ബിസിനസിലേക്ക് പ്രവേശിച്ചു.
യോഗക്ഷേമം ലോണ്‍സിന് 318 കോടി രൂപയുടെ നിക്ഷേപത്തിനു മുൻപുള്ള മൂല്യം കണക്കാക്കി യോഗക്ഷേമം ലോണ്‍സ് ലിമിറ്റഡിന്റെ 88.6 % ഓഹരികൾ വാങ്ങാനാണ് ടാറ്റ ക്യാപിറ്റൽ ഡയറക്ടർ ബോർഡ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ നിലവിലെ ഓഹരി ഉടമകളിൽ നിന്ന് ഓഹരികൾ വാങ്ങുന്നതിന് പുറമെ കന്പനിയുടെ ഭാവി വികസനത്തിനായി 93 കോടി രൂപയുടെ പുതിയ നിക്ഷേപവും ടാറ്റ നടത്തും.
ഭരണമാറ്റത്തിന് ശേഷവും കന്പനിയുടെ തലപ്പത്ത് മാറ്റമുണ്ടാകില്ല. നിലവിലെ സിഇഒയും മാനേജിങ് ഡയറക്ടറുമായ ഐ. ഉണ്ണികൃഷ്ണൻ തന്നെ യോഗക്ഷേമം ലോണ്‍സിനെ തുടർന്നും നയിക്കുമെന്ന് ടാറ്റ ക്യാപിറ്റൽ ഓഹരി വിപണിയിൽ സമർപ്പിച്ച ഫയലിങ്ങിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേരളം, കർണാടകം, തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലായി 162 ശാഖകളുള്ള യോഗ് ലോൺസ് ഏകദേശം 32,000 സ്വർണ വായ്പാ ഉപഭോക്താക്കൾക്കു സേവനം നൽകുന്നുണ്ടെന്ന് എംഡിയും സിഇഒയുമായ ഐ. ഉണ്ണികൃഷ്ണൻ പറഞ്ഞു. നിലവിൽ 708 കോടി രൂപയാണ് ആസ്തി.
Business
പരവൂര്‍: ഓണ്‍ലൈന്‍ വഴി പലചരക്ക് സാധനങ്ങളും ഭക്ഷണസാധനങ്ങളും വിതരണം ചെയ്യുന്ന പ്രമുഖ ശൃംഖലയായ സ്വിഗ്ഗി ഇന്സ്റ്റാമാര്ട്ടിനെതിരേ നടപടിയുമായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ.
2006ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡ നിയമങ്ങളുടെ ഗുരുതര ലംഘനം ചൂണ്ടിക്കാട്ടി സ്വിഗി ഇന്‍സ്റ്റാമാര്‍ട്ടിന് എഫ്എസ്എസ്എഐ ഒമ്പത് നോട്ടീസുകള്‍ അയച്ചു.
ഇന്‍സ്റ്റാമാര്‍ട്ട് വഴി വിതരണം ചെയ്യുന്ന ഉത്പന്നങ്ങളെക്കുറിച്ച് ഉപഭോക്താക്കളില്‍നിന്ന് വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഭക്ഷ്യ സുരക്ഷാ അഥോറിറ്റിയുടെ അടിയന്തര ഇടപെടല്‍.
സ്വിഗി ഇന്‍സ്റ്റാമാര്‍ട്ട് വഴി വിതരണം ചെയ്യുന്ന ഭക്ഷ്യ ഉത്പന്നങ്ങള്‍ പലതും കാലാവധി കഴിഞ്ഞതും ചീഞ്ഞതും മലിനമായതുമാണെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെട്ടിരുന്നു.
Business
കൊച്ചി: കുറഞ്ഞ ചെലവിൽ ഭവന വായ്പകൾ ലഭ്യമാക്കുന്നതിനായി പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കും മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡും തമ്മിൽ ബിസിനസ് പങ്കാളിത്തം.
സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പി.ആര് ശേഷാദ്രി, മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് എന്നിവർ പങ്കാളിത്ത കരാർ കൈമാറി.
കരാർ പ്രകാരം, വിവിധ പ്രദേശങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട മുത്തൂറ്റ് എംക്രെഡ് ശാഖകൾ വഴി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഭവനവായ്പകൾ യോഗ്യരായ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. ഇത് സാധാരണക്കാർക്ക് വലിയ തോതിൽ ഭവനവായ്പ എളുപ്പത്തിൽ ലഭിക്കാൻ വഴിയൊരുക്കുമെന്ന് അധികൃതർ പറഞ്ഞു.
Business
കൊച്ചി: ജോയ്ആലുക്കാസ് ജ്വല്ലേഴ്സിൽ ഓൾഡ് ഗോൾഡ് എക്സ്ചേഞ്ച് മേളയ്ക്കു തുടക്കം. മേളയുടെ ഭാഗമായി പഴയ സ്വർണാഭരണങ്ങൾ മാറ്റിവാങ്ങുന്പോൾ വിപണിയിലെ ഉയർന്ന മൂല്യം ലഭിക്കും.
ഒപ്പം ഗ്രാമിന് 150 രൂപ അധികമായും ലഭിക്കും. ഓഫർ ഓഗസ്റ്റ് ഒന്പതുവരെ ലഭ്യമാണെന്നു ജോയ്ആലുക്കാസ് ഗ്രൂപ്പ് അറിയിച്ചു.
ഉടനടിയുള്ള സാന്പത്തിക ആവശ്യങ്ങൾക്ക് ഏറെ അനുയോജ്യമെന്ന ആസ്തിയെന്ന നിലയിൽ പഴയ ആഭരണങ്ങൾക്ക് പരമാവധി മൂല്യം ഉറപ്പാക്കാനാണു ഗ്രാമിന് അധികമായി 150 രൂപ ലഭിക്കുന്ന ഓൾഡ് ഗോൾഡ് എക്സ്ചേഞ്ച് മേള സംഘടിപ്പിക്കുന്നതെന്ന് ജോയ്ആലുക്കാസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോയ് ആലുക്കാസ് പറഞ്ഞു.
രാജ്യത്തുടനീളമുള്ള ഷോറൂമുകളിൽ ഓഫർ ലഭ്യമായിരിക്കുമെന്നും ജോയ്ആലുക്കാസ് അറിയിച്ചു.
Business
പിറവം: അച്ചായന്‍സ് ഗോള്‍ഡന്റെ 47-ാമത് ശാഖ പിറവം മുള്ളൂര്‍പ്പടി കാലാപ്പറമ്പത്ത് ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിച്ചു.
അച്ചായന്‍സ് ഗോള്‍ഡ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ടോണി വര്‍ക്കിച്ചനും ജനറല്‍ മാനേജര്‍ ഷിനില്‍ കുര്യനും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.
916 സ്വര്‍ണം വില്ക്കുമ്പോള് തൂക്കത്തില്‍ കുറവുവരുത്താതെ ഏറ്റവും ഉയര്‍ന്ന വില ലഭിക്കാനും ബാങ്കില്‍ പണയത്തിലുള്ള സ്വര്‍ണം എടുത്ത് ഉയര്‍ന്ന വിലയില്‍ വില്‍ക്കാനും വിശ്വാസ്യതയാര്‍ന്ന സേവനങ്ങള്‍ അച്ചായന്‍സ് ഗോള്‍ഡ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു. വിദേശപഠനം, തൊഴില്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വില്ക്കുമ്പോള് ബ്രാന്‍ഡഡ് ട്രോളി ബാഗ് സമ്മാനമായി ലഭിക്കാനുള്ള അവസരവും പ്രത്യേക എന്‍ആര്‍ഐ സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് ഇവിടെ ലഭ്യമാണ്.
Business
കൊച്ചി: സംസ്ഥാനത്ത് വീഴ്ചകൾക്കിടെ തിരിച്ചുകയറി സ്വർണവില. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഉയർന്നത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,160 രൂപയിലും പവന് 1,05,280 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 55 രൂപ ഉയർന്ന് 10,810 രൂപയിലെത്തി.
പശ്ചിമേഷ്യൻ യുദ്ധഭീതിയിൽ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് സ്വര്‍ണ വില താഴേക്കുള്ള ട്രെൻഡിലായിരുന്നു. തിങ്കളാഴ്ച പവന് 1,040 രൂപയും ചൊവ്വാഴ്ച 80 രൂപയും കുറഞ്ഞിരുന്നു.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തരവില ഔൺസിന് 4,064 ഡോളറിലേക്കുവരെ ഉയർന്നിരുന്നു. തുടർന്ന് താഴേക്കു പോയ വില നിലവിൽ 4,032 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, വെള്ളിവിലയിൽ ഇന്നു മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 235 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
ന്യൂഡൽഹി: ഉപഭോക്തൃവില സൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ചില്ലറ പണപ്പെരുപ്പം ജൂണിൽ ഉയർന്നതിനൊപ്പം മൊത്ത വില പണപ്പെരുപ്പവും ഉയർന്നു. ഭക്ഷ്യവസ്തുക്കൾ, ധാതു എണ്ണകൾ, അടിസ്ഥാന ലോഹങ്ങൾ, രാസവസ്തുക്കളും രാസ ഉത്പന്നങ്ങളും എന്നിവയുടെ വിലവർധന മൂലം ജൂണ്‍ മാസത്തിൽ ഇന്ത്യയിലെ മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 9.87 ശതമാനമായി ഉയർന്നുവെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട ഒൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. രണ്ടു വർഷത്തിനിടയിലെ ഉയർന്ന നിരക്കാണിത്. മേയ് മാസത്തിൽ ഇത് 9.68 ശതമാനമായിരുന്നു.
മേയിലെ 109.9-മായി താരതമ്യം ചെയ്യുന്പോൾ ജൂണിൽ എല്ലാ ഉത്പന്നങ്ങളുടെയും മൊത്തവില സൂചിക (ഡബ്ല്യുപിഐ) 110.2 ആയി രേഖപ്പെടുത്തി. 2026 ജൂണിലെ വാർഷിക മൊത്തവില പണപ്പെരുപ്പം 9.87 ശതമാനമാണെന്നും, തൊട്ടുമുന്‍പത്തെ മാസത്തിൽ ഇത് 9.68 ശതമാനമായിരുന്നുവെന്നും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
മേയിൽ 3.93 ശതമാനമായിരുന്ന ഉപഭോക്തൃവില സൂചികയെ അടിസ്ഥാനമാക്കിയുള്ള ചില്ലറ വില്പന പണപ്പെരുപ്പം ജൂണിൽ 4.38 ശതമാനമായാണ് ഉയർന്നത്. ഉപഭോക്തൃ ഭക്ഷ്യവില സൂചിക പ്രകാരമുള്ള ഭക്ഷ്യപണപ്പെരുപ്പം മേയിലെ 4.78 ശതമാനവുമായി താരതമ്യം ചെയ്യുന്പോൾ ജൂണിൽ 5.32 ശതമാനമായി ഉയർന്നു.
പ്രധാന ഡബ്ല്യുപിഐ വിഭാഗങ്ങളിൽ പ്രൈമറി ആർട്ടിക്കിളുകളുടെ പണപ്പെരുപ്പം മേയ് മാസത്തിലെ 4.99 ശതമാനത്തിൽനിന്ന് ജൂണ്‍ മാസത്തിൽ 7.0 ശതമാനമായി ഉയർന്നു. ഈ വിഭാഗത്തിന്റെ സൂചിക മുൻമാസത്തെ 113.7 ശതമാനത്തിൽനിന്ന് 116.1 ആയി വർധിച്ചു. ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം മേയിലെ 3.6 ശതമാനത്തിൽനിന്ന് ജൂണിൽ 5.49 ശതമാനത്തിലേക്ക് ഉയർന്നു. ഭക്ഷ്യേതര വസ്തുക്കളുടെ പണപ്പെരുപ്പം 9.49 ശതമാനത്തിൽനിന്ന് 11.07 ശതമാനമായി വർധിച്ചു.
മേയ് മാസത്തിലെ 30.33 ശതമാനത്തിൽനിന്ന് കുറഞ്ഞെങ്കിലും ജൂണിൽ ഇന്ധന-ഉൗർജ പണപ്പെരുപ്പം 27.41 ശതമാനമെന്ന ഉയർന്ന നിരക്കിൽ തന്നെ തുടരുന്നു. ഈ വിഭാഗത്തിൽ മിനറൽ ഓയിലുകളുടെ പണപ്പെരുപ്പം മേയിലെ 49.82 ശതമാനവുമായി താരതമ്യം ചെയ്യുന്പോൾ ജൂണിൽ 46.48 ശതമാനമായി രേഖപ്പെടുത്തി.
ക്രൂഡ് പെട്രോളിയം, പ്രകൃതിവാതകം എന്നിവയുടെ പണപ്പെരുപ്പം മേയിലെ 61.51 ശതമാനത്തിൽനിന്ന് ജൂണിൽ 34.75 ശതമാനമായി കുറഞ്ഞു. വൈദ്യുതി 0.76 ശതമാനം ഡിഫ്ലേഷനിൽ തുടർന്നു.
ജൂണിൽ ഉത്പാദിത ഉത്പന്നങ്ങളുടെ പണപ്പെരുപ്പം മാറ്റമില്ലാതെ 7.48 ശതമാനത്തിൽ തുടർന്നു. ഉത്പാദിത ഉത്പന്നങ്ങളുടെ സൂചിക മേയിൽ രേഖപ്പെടുത്തിയ 107.8 ശതമാനത്തിൽ നിലനിന്നു. ഉത്പാദിത ഭക്ഷ്യേത്പന്നങ്ങളുടെ പണപ്പെരുപ്പം 6.14 ശതമാനത്തിൽനിന്ന് ജൂണിൽ 7.2 ശതമാനമായി ഉയർന്നു.
പ്രൈമറി ആർട്ടിക്കിൾസ് ഗ്രൂപ്പിൽനിന്നുള്ള ഭക്ഷ്യോത്പന്നങ്ങളും ഉത്പാദിത ഭക്ഷ്യോത്പന്നങ്ങളും ഉൾപ്പെടുന്ന ഡബ്ലുപിഐ ഭക്ഷ്യ സൂചികകയിൽ മേയിലെ 4.49 ശതമാനത്തിൽനിന്ന് ജൂണിൽ 6.14 ശതമാനമായി ഉയർന്നു.
Business
കൊച്ചി: ഐസിഎല്‍ ഫിന്‍കോര്‍പിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ നടക്കുന്ന ഓണാഘോഷത്തിന് (ഒന്നിച്ചോണം പൊന്നോണം 2026) വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
സംസ്ഥാനതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തിലുള്ള പരിപാടികളാണ് ആസൂത്രണം ചെയ്യുന്നതെന്നു സംഘാടക സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച ഐസിഎല്‍ ഫിന്‍കോര്‍പ് ചെയര്മാന് അഡ്വ. കെ.ജി. അനില്‍കുമാര്‍ അറിയിച്ചു.
പുലികളി, കുമ്മാട്ടി, തെയ്യം, തിറ, തിരുവാതിര, കഥകളി തുടങ്ങിയ കേരളീയ കലാരൂപങ്ങള്‍ അണിനിരത്തി വിപുലമായ ഘോഷയാത്ര ഒരുക്കും. ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് കരസ്ഥമാക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. സ്കൂളുകള്‍, കോളജുകള്‍ എന്നിവ കേന്ദ്രീകരിച്ച് മത്സരങ്ങളും സംഘടിപ്പിക്കും.
എംഎല്‍എമാരായ അഡ്വ. തോമസ് ഉണ്ണിയാടന്, സനീഷ് കുമാര്‍ ജോസഫ്, ഇരിങ്ങാലക്കുട നഗരസഭാ ചെയര്മാന് എം.പി. ജാക്സണ്, തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. എം.പി. ജാക്സണ് ചെയര്‍മാനായി 2000 ല്‍ പരം പേരുള്ള സംഘാടക സമിതിക്കാണു രൂപം നല്‍കിയത്.
Business
ന്യൂയോർക്ക്: പാരാമൗണ്ടും വാർണർ ബ്രദേഴ്സും തമ്മിലുള്ള ലയനം തടയാൻ യുഎസിലെ 12 സംസ്ഥാനങ്ങൾ ഒന്നിച്ചു.
ഹോളിവുഡ് ചരിത്രത്തിലെ ഏറ്റവും വലിയ മാധ്യമ ലയനം കുത്തക സൃഷ്ടിക്കാൻ കാരണമാകുന്നതിലൂടെ മത്സരസാധ്യത ഇല്ലാതാക്കുമെന്നും ഉപഭോക്താക്കൾക്ക് ചെലവ് വർധിക്കുന്നതിന് കാരണമാക്കുമെന്നും ചൂണ്ടിക്കാണിച്ചാണ് സംസ്ഥാനങ്ങൾ നിയമനടപടി നടത്തുന്നത്.
പാരാമൗണ്ടിന്റെയും വാർണർ ബ്രദേഴ്സിന്റെയും ഹെഡ്ക്വാർട്ടേഴ്സുകളും പ്രൊഡക്ഷൻ സ്റ്റുഡിയോകളും സ്ഥിതിചെയ്യുന്ന കലിഫോർണിയയുടെ നേതൃത്വത്തിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. പാരാമൗണ്ട് 110 ബില്യണ്‍ ഡോളറിനാണ് വാർണർ ബ്രദേഴ്സ് ഡിസ്കവറിയെ ഏറ്റെടുക്കാനൊരുങ്ങുന്നത്.
ആന്റിട്രസ്റ്റ് (കുത്തകവിരുദ്ധ) നിയമവ്യവഹാരവുമായി മുന്നോട്ട് പോകുന്നതിനോടൊപ്പം തന്നെ, ഈ ലയനം ഉടനടി തടയുന്നതിനായി ഒരു പ്രാഥമിക നിരോധന ഉത്തരവിനും അവർ അപേക്ഷ നൽകിയിട്ടുണ്ട്.
ഈ ഇടപാട് തിയറ്ററുകൾക്കും ടെലിവിഷൻ വിതരണക്കാർക്കും ദോഷം ചെയ്യുമെന്നും ഉപഭോക്താക്കൾക്ക് ചെലവ് വർധിപ്പിക്കുമെന്നും അതുപോലെ തന്നെ ജീവനക്കാരുടെ വേതനത്തിൽ കുറവുണ്ടാക്കുമെന്നും ന്യൂയോർക്ക്, അരിസോണ, മിനസോട്ട ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വാദിച്ചു.
Business
ന്യൂയോർക്ക്: യുഎസ് ആസ്ഥാനമായ പ്രമുഖ ആർട്ടിഫിഷൽ ഇന്റലിജൻസ് സ്റ്റാർട്ടപ് കന്പനിയായ ആന്ത്രോപിക്, തങ്ങളുടെ ജനപ്രിയ എഐ ചാറ്റ്ബോട്ടായ ക്ലോഡ് (Claude AI) സബ്സ്ക്രിപ്ഷനുകൾക്കായി ഇന്ത്യൻ രൂപയിലുള്ള നിരക്കുകൾ പ്രഖ്യാപിച്ചു.
അമേരിക്കയ്ക്കു പുറത്ത് ക്ലോഡിന്റെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയായ ഇന്ത്യയിലെ ഉപയോക്താക്കളെ ആകർഷിക്കുന്നതിനും പണമടയ്ക്കൽ പ്രക്രിയ കൂടുതൽ ലളിതമാക്കുന്നതിനുമാണ് ഈ മാറ്റം.
വെബ്സൈറ്റിലും മൊബൈൽ ആപ്പുകളിലും ഘട്ടങ്ങളായാണ് പുതിയ നിരക്കുകൾ ദൃശ്യമായി തുടങ്ങുക. ഇതുവരെ യുഎസ് ഡോളറിൽ പണമടയ്ക്കേണ്ടി വന്നിരുന്നതിനാൽ കറൻസി പരിവർത്തന നിരക്കുകളും അധിക ചാർജകളും നൽകേണ്ടി വന്നിരുന്ന ഇന്ത്യൻ ഉപയോക്താക്കൾക്ക് ഈ മാറ്റം വലിയ ആശ്വാസമാകും. പുതിയ നിരക്കുകൾ ജിഎസ്ടി ഉൾപ്പെടെയുള്ളതാണെന്നത് ശ്രദ്ധേയമാണ്.
Business
തൃശൂർ: നന്തിലത്ത് ജി മാർട്ട് ’വക്കാലക്കാ’ ഓഫർ വിജയികൾക്കുള്ള സമ്മാന വിതരണം തൃശൂർ ലുലു കൺവൻഷൻ സെന്ററിൽ മന്ത്രി ഒ.ജെ. ജനീഷും രാജൻ ജെ. പല്ലൻ എംഎൽഎയും ചേർന്ന് നിർവഹിച്ചു.
നന്തിലത്ത് ജി മാർട്ട് ചെയർമാൻ ഗോപു നന്തിലത്ത്, ഷൈനി ഗോപു നന്തിലത്ത്, ഡയറക്ടർ ഐശ്വര്യ നന്തിലത്ത്, സിഇഒ പി.എ. സുബൈർ, അഡ്മിനിസ്ട്രേഷൻ ഹെഡ് എൻ.പി. ജോയ്, ഐടി ഡിവിഷൻ ജനറൽ മാനേജർ പ്രവീൺ, ഗൾഫ് പാർക്ക് ബാബു എന്നിവർ പങ്കെടുത്തു.
കെ.പി. സജിക്കാണ് മെഗാബമ്പർ സമ്മാനമായ സ്റ്റുഡിയോ അപാർട്ട്മെന്റ് ലഭിച്ചത്. അഞ്ച് ഹ്യുണ്ടായി എക്സ്റ്റർ കാറുകൾ ആയിരുന്നു ബമ്പർ സമ്മാനം.
കെ.എസ്. ശ്രീഗുൽ, പി. സുകുമാരൻ, ആർ. പ്രത്യുഷ്, ജിബിൻ ജോസഫ്, സഞ്ജു വി. സജീവ് എന്നിവർക്കാണു കാറുകൾ ലഭിച്ചത്.