x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൊബൈൽ ഫോണ്‍ നിർമാണം ശക്തിപ്പെടുത്തൽ ; 62,500 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം

വെബ്ഡെസ്ക്
Published: July 15, 2026 10:40 PM IST | Updated: July 15, 2026 10:40 PM IST

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഇന്ത്യയിലെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയ്ക്ക് ഉൗർജം പകരാൻ 62,500 കോടി രൂപയുടെ മൊബൈൽ ഫോണ്‍ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. നേരത്തേയുണ്ടായിരുന്ന 40,000 കോടി രൂപയുടെ മൊബൈൽ ഫോണ്‍ പിഎൽഐ (PLI 1.0 പ്രൊഡക്‌ഷൻ ലിങ്ക്ഡ് ഇൻസെന്‍റീവ്) പദ്ധതിയുടെ തുടർച്ചയായാണ് ഈ പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.

രാജ്യത്തെ മൊബൈൽ ഫോണ്‍ നിർമാണ മേഖലയെ ശക്തിപ്പെടുത്തുക, ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുക, പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുക, കയറ്റുമതി ഉയർത്തുക, കൂടാതെ ഇലക്ട്രോണിക്സ് ശൃംഖലയിലുടനീളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

പിഎൽഐ 1.0 പദ്ധതിപ്രകാരം ആകെ വിതരണം ചെയ്ത ആനുകൂല്യം 19,000 രൂപയും ഇതിലൂടെ ആകെ പരിച്ചെടുത്ത നികുതി 25,000 കോടി രൂപയുമാണെന്ന് മന്ത്രി വ്യക്തമാക്കി.

2025 കലണ്ടർ വർഷത്തിൽ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെട്ട ഉത്പന്നമായി സ്മാർട്ട്ഫോണുകൾ മാറി. ഐഫോണ്‍ നിർമാതാക്കളായ ആപ്പിൾ മുൻപന്തിയിൽ നിന്ന ഈ മേഖലയിൽ, 2.62 ലക്ഷം കോടി രൂപയുടെ സ്മാർട്ട്ഫോണുകളാണ് രാജ്യം കയറ്റുമതി ചെയ്തത്.

മൊബൈൽ ഫോണ്‍ ഉത്പാദനത്തിന് നൽകിയ ശക്തമായ പിന്തുണയെത്തുടർന്ന്, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ നിർമാതാക്കളായി ഇന്ത്യ ഉയർന്നു വന്നു. രാജ്യത്തെ മൊബൈൽ ഫോണ്‍ ഉത്പാദനം 2019-20 സാന്പത്തിക വർഷത്തിലെ 2.14 ലക്ഷം കോടി രൂപയിൽ നിന്ന്, 2024-25 സാന്പത്തിക വർഷത്തിൽ ഇരട്ടിയിലധികമായി വർധിച്ച് 5.5 ലക്ഷം കോടി രൂപയിലെത്തി.

മൊബൈൽ ഫോണ്‍ കയറ്റുമതി 2019-29 സാന്പത്തിക വർഷത്തിലെ 0.27 ലക്ഷം കോടി രൂപയിൽനിന്ന് 2024-25 സാന്പത്തികവർഷത്തിൽ എട്ട് മടങ്ങോളം വർധിച്ച് രണ്ടു ലക്ഷം കോടി രൂപയായി ഉയർന്നു.

പുതിയ പദ്ധതി, ആനുകൂല്യങ്ങൾ

2026-27 സാന്പത്തിക വർഷം മുതൽ 2030-31 വരെ അഞ്ച് വർഷത്തേക്കാണ് ഈ പുതിയ പദ്ധതിയുടെ കാലാവധി.

ഇന്ത്യയിൽ മൊബൈൽ ഫോണുകൾ നിർമിക്കുന്ന കന്പനികൾക്ക് അവയുടെ വില്പനയെ അടിസ്ഥാനമാക്കി 2.25 ശതമാനം മുതൽ 5 ശതമാനം വരെ ഇൻസെന്‍റീവ് നൽകും. കൂടാതെ, പ്രധാന ഘടകങ്ങളും അനുബന്ധഘ ടകങ്ങളും ആഭ്യന്തരമായി വാങ്ങുകയോ നിർമിക്കുകയോ ചെയ്യുന്നവർക്ക് 1.5 ശതമാനം വരെ അധിക ആനുകൂല്യവും, ഇന്ത്യൻ ബ്രാൻഡുകൾ വളർത്തിയെടുക്കുന്നതിനായി ഉത്പന്നത്തിന്‍റെ ഡിസൈൻ ഗവേഷണം എന്നിവയ്ക്കായി വില്പനയുടെ മൂന്നു ശതമാനം അധിക ഇൻസെന്‍റീവും നല്കുമെന്ന് ഐടി മന്ത്രാലയം വ്യക്തമാക്കി.

ഈ പദ്ധതിയിലൂടെ രാജ്യത്തെ ആകെ മൊബൈൽ ഫോണ്‍ ഉത്പാദനം ഏകദേശം 39 ലക്ഷം കോടി രൂപയിലെത്തുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. കൂടാതെ, ഏകദേശം 60,000 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ഇത് രാജ്യത്തിന്‍റെ സാന്പത്തിക വളർച്ചയ്ക്ക് വലിയ സംഭാവന നൽകുമെന്നും കരുതപ്പെടുന്നു.

Tags : MobilePhone Strengthening manufacturing

Recent News

Corehub Up