Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

DCL (Deepika Children’s League)

നിന്‍റെ മാനമാണ് എന്‍റെ സമ്മാനം!

കൊച്ചേട്ടന്‍റെ കത്ത്

പ്രിയ ഡിസിഎൽ കൂട്ടുകാരേ,

"ജാക്വിലിൻ നെയ്തിപെയ് കിപ്ലിമോ'' പറയാൻ പ്രയാസമുള്ള പേരാണെങ്കിലും, ഇന്ന് ഈ പേരു പറയുന്പോൾ ലോക കായിക ചരിത്രത്തിന് രോമാഞ്ചം വരും! ആഫ്രിക്കൻ രാജ്യമായ കെനിയയിൽനിന്നുവന്ന് ഇന്ന് ലോക കായികപ്രേമികളുടെയും മനുഷ്യത്വമുള്ള സകല മനുഷ്യരുടെയും ഹൃദയം കീഴടക്കിയ, വ്യക്തിത്വസൗന്ദര്യംകൊണ്ട്, ലോകത്തെ വിസ്മയിപ്പിച്ച ജാക്വിലിൻ മനുഷ്യത്വത്തിന്‍റെയും മര്യാദയുടെയും പര്യായമാണ്!
2010ൽ ചൈനയിൽ നടന്ന പ്രശസ്തമായ സെങ്ക് - കായ് ഇന്‍റർനാഷണൽ മാരത്തൺ ഓട്ടമത്സരത്തിൽ വനിതകളുടെ വിഭാഗത്തിലെ മത്സരാർഥിയായിരുന്നു ജാക്വിലിൻ.

ലക്ഷക്കണക്കിനു രൂപ സമ്മാനത്തുകയുള്ള ഈ മത്സരത്തിൽ വനിതകളും പുരുഷന്മാരും ഒരേസമയം ഒരേ ട്രാക്കിലൂടെത്തന്നെയാണ് ഓടിക്കൊണ്ടിരുന്നത്. തുടക്കംമുതൽ ജാക്വിലിൻ ഒന്നാമതായാണ് ഓടുന്നത്. പത്താം കിലോമീറ്റർ പിന്നിടുന്പോൾ ജാക്വിലിൻ ആ കാഴ്ച കണ്ടു! കനത്ത ചൂടിൽ സൂര്യതാപത്താൽ വലഞ്ഞ്, നിർജലീകരണംകൊണ്ട് ക്ഷീണിച്ചു വീഴാറായ റെൻ യാവോ എന്ന അത്‌ലറ്റ്! അയാൾ ഇരു കൈകളുമില്ലാത്ത ഒരു ഭിന്നശേഷിക്കാരൻ!

ഓട്ടക്കാർക്ക് എടുത്തുകുടിക്കാൻ വെള്ളം വച്ചിരിക്കുന്ന വാട്ടർസ്റ്റേഷനുകളിൽനിന്ന് അയാൾക്ക് വെള്ളമെടുത്തു കുടിക്കാനാകുന്നില്ല! ആരും ഒരിറ്റുവെള്ളം അയാൾക്ക് എടുത്തു കൊടുക്കുന്നുമില്ല! എങ്കിലും തന്‍റെ ലക്ഷ്യത്തിലെത്താനായി എല്ലാംമറന്ന് അയാൾ കഷ്ടപ്പെട്ട് ഓടുകയായിരുന്നു!

10 ലക്ഷം തുകയുള്ള ഒന്നാംസ്ഥാനത്തേക്കു കുതിക്കുകയായിരുന്ന ജാക്വിലിൻ, ഓടിത്തളർന്ന് വീഴാൻ തുടങ്ങിയ ആ ഭിന്നശേഷിക്കാരനെ കണ്ടപ്പോൾ ഓട്ടം നിർത്തി. അയാൾക്ക് വെള്ളം എടുത്തു വായിൽ ഒഴിച്ചുകൊടുത്ത് സാവകാശം അയാളോടൊപ്പം ഓടി! അയാൾ ഊർജം വീണ്ടെടുത്തതിനുശേഷംമാത്രം ജാക്വിലിൻ ഓടി! ഒന്നാംസ്ഥാനത്തിനുപകരം രണ്ടാംസ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു!

അവൾക്കുവേണമെങ്കിൽ മറ്റുള്ള ഓട്ടക്കാരെപ്പോലെ, അയാളെ അവഗണിച്ച് ഓടാമായിരുന്നു! ലക്ഷങ്ങൾ നേടാമായിരുന്നു! എന്നാൽ ജാക്വിലിൻ ഓടിയില്ല. പത്താം കിലോമീറ്റർമുതൽ മുപ്പത്തെട്ടാംകിലോമീറ്റർവരെ 28 കിലോമീറ്റർ ജാക്വിലിൻ അയാളോടൊപ്പം അയാൾക്കുവേണ്ടി പതിയെ ഓടി! അവളുടെ പിന്നിലുണ്ടായിരുന്ന എല്ലാവരും അവളെ പിൻതള്ളി കുതിച്ചുപാഞ്ഞപ്പോഴും അവൾ ആ മനുഷ്യനോടൊപ്പം വെള്ളം കൊടുത്തുകൊണ്ട് ഓടി!

ഒന്നാംസ്ഥാനം കിട്ടിയില്ലെങ്കിലും ലോകം മുഴുവനും ജാക്വിലിനെ വാഴ്ത്തി! ബിബിസി, ചൈന ഡെയ്‌ലി, വേൾഡ് അത്‌ലറ്റിക്സ് എന്നീ മാധ്യമങ്ങളെല്ലാം ചരിത്രത്തിലെ ഏറ്റവും മഹത്തായ സ്പോർട്സ്മാൻ സ്പിരിറ്റായി ഈ സംഭവത്തെ വാഴ്ത്തി! വേൾഡ് ഫെയർപ്ലേ അവാർഡ് നല്കി ലോകം ജാക്വിലിനെ ആദരിച്ചു!

എട്ടാംവയസിൽ ഒരു ഇലക്ട്രിക് അപകടത്തിൽ രണ്ടു കൈകളുമറ്റുപോയ "റെൻയാവോ' തന്‍റെ ഇല്ലായ്മകളെ അതിജീവിച്ച് ലോക നേട്ടങ്ങൾ സ്വന്തമാക്കിയ അദ്ഭുതമനുഷ്യനായി പിന്നീടു മാറി!

പ്രിയ കൂട്ടുകാരേ, ഇതു നിങ്ങളുടെയും മത്സരകാലമാണ്. കലോത്സവങ്ങൾ, സ്കൂൾ, ഉപജില്ല, ജില്ലാതലങ്ങളിൽ നടക്കുകയാണ്. മത്സരങ്ങൾക്ക് തീർച്ചയായും വീറും വാശിയും വേണം. ദൈവം നൽകിയിട്ടുള്ള കലാ-കായിക കഴിവുകളെല്ലാം നമ്മൾ പ്രകടിപ്പിക്കണം. എന്നാൽ, നമ്മോടൊപ്പം മത്സരിക്കുന്നവരോടുള്ള നമ്മുടെ മനോഭാവം എന്താണ്? എന്തായിരിക്കണം?

നമ്മുടെ കേരളത്തിൽ കലാകായിക മത്സരങ്ങളിലെല്ലാം പലപ്പോഴും കലഹങ്ങളും അടിപിടിയും ഉണ്ടാകാറുണ്ട്. അപ്പീലുകളുടെ പ്രളയമാണ് സ്കൂൾതലം മുതൽ! എനിക്ക് ഒന്നാംസമ്മാനം മാത്രം മതി. മറ്റെല്ലാ മത്സരാർഥികളും എന്നേക്കാൾ മോശമാണ് എന്ന ചിന്ത നന്നല്ല! ഞാൻ എന്‍റെ കഴിവ് പരമാവധി നന്നായി പ്രകടിപ്പിക്കും. എന്‍റെ സഹമത്സരാർഥികളും സമ്മാനം ആഗ്രഹിക്കുന്നുണ്ട്. അവർക്കും അർഹിക്കുന്നതു കിട്ടട്ടെ! ജാക്വിലിൻ കിപ്ലിമോ പറഞ്ഞത് പണത്തേക്കാൾ വിലപിടിപ്പുള്ള കാര്യങ്ങളാണ്. "മത്സരിക്കുന്പോഴും നാം മറ്റുള്ളവരെ സഹായിക്കേണ്ടതുണ്ട്! പണം എല്ലാം അല്ല! ഒന്നാംസ്ഥാനവും നമുക്ക് എപ്പോഴും സംതൃപ്തി നൽ‌കില്ല! എനിക്ക് കിട്ടിയ രണ്ടാംസമ്മാനമാണ് ലോക ചാന്പ്യൻപട്ടത്തേക്കാൾ എനിക്കു പ്രിയപ്പെട്ടത്. കാരണം, അവന്‍റെ മാനമായിരുന്നു, എന്‍റെ യഥാർത്ഥ സമ്മാനം!''

കൂട്ടുകാരേ, പരസ്പരം ആദരിച്ചുകൊണ്ടും വിലമതിച്ചുകൊണ്ടും മത്സരങ്ങളിൽ പങ്കെടുക്കാം. സമ്മാനം കിട്ടിക്കോട്ടെ. എന്നാൽ, സമ്മാനത്തേക്കാൾ, അപരന് അഭിമാനം നേടിക്കൊടുക്കാനുള്ള ആ മനസുണ്ടല്ലോ. അത് ഉജ്വലമാണ്. നമുക്കും അനുകരണീയമാണ്.

സ്നേഹാശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ

DCL (Deepika Children’s League)

ലഹരിവിരുദ്ധ ഗാനം വീഡിയോ ചലഞ്ച് : കുറവിലങ്ങാട് സെന്‍റ് മേരീസ് ജിഎച്ച്എസ് ജേതാക്കൾ

ദീപിക ദിനപത്രവും ദീപിക ബാലസഖ്യവും ചേർന്ന് ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സംസ്ഥാനതലത്തിൽ വിദ്യാർഥികൾക്കായി നടത്തിയ ലഹരി വിരുദ്ധഗാനം വീഡിയോ ചലഞ്ച് ഓണ്‍ലൈൻ മത്സരത്തിന്‍റെ ഫലം പ്രഖ്യാപിച്ചു.

കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറയുടെ സാന്നിധ്യത്തിൽ കോട്ടയംജില്ലാ പൊലിസ് സൂപ്രണ്ട് സാബു മാത്യുവാണ് മത്സരഫലം പ്രഖ്യാപിച്ചത്.

കോട്ടയം കുറവിലങ്ങാട് സെന്‍റ് മേരീസ് ഗേൾസ് ഹൈസ്കൂളാണ് മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയത്.

രണ്ടാംസ്ഥാനം രണ്ടു സ്കൂളുകൾക്കു ലഭിച്ചു. നിർമ്മലഭവൻ എച്ച്എസ്എസ്, കവടിയാർ, തിരുവനന്തപുരം, സെന്‍റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ, പേരാന്പ്ര, കോഴിക്കോട്.

മൂന്നാംസ്ഥാനം സെന്‍റ് തോമസ് എൽപി സ്കൂൾ, തോമാപുരം, കാസർഗോഡ്, ജ്യോതി കിന്‍റർഗാർഡൻ, മുരിക്കാശേരി, ഇടുക്കി എന്നിവർ കരസ്ഥമാക്കി.

സ്പെഷൽ സമ്മാനം നേടിയവർ: ജ്യോതി പബ്ലിക് സ്കൂൾ പൈക, കോട്ടയം, സ്വരാജ് യുപി സ്കൂൾ കൊഴുക്കുള്ളി, തൃശൂർ, ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ,സുൽത്താൻ ബത്തേരി, വയനാട്, സെന്‍റ് മേരീസ് സ്കൂൾ പാപ്പനംകോട് തിരുവനന്തപുരം, ഹോളിക്രോസ് എച്ച്എസ്എസ് ചേർപ്പുങ്കൽ, കോട്ടയം, മേരി മാതാ പബ്ലിക് സ്കൂൾ പാലാ, കോട്ടയം, ലിറ്റിൽ ഫ്ളവർ വിദ്യാനികേതൻ ആൻഡ് ജൂനിയർ കോളേജ് മുണ്ടത്താനം, കങ്ങഴ, കോട്ടയം, സെന്‍റ് എലിസബത്ത് കോണ്‍വെന്‍റ്് സ്കൂൾ, വെള്ളരിക്കുണ്ട്, കാസർഗോഡ്, ജ്യോതി നികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ അന്പലപ്പുഴ, സെന്‍റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കോടഞ്ചേരി, കോഴിക്കോട്, ഉർസുലൈൻ സീനിയർ സെക്കൻഡറി സ്കൂൾ പയ്യാന്പലം, കണ്ണൂർ, എൻഎംസി എൽ പി സ്കൂൾ വട്ടക്കാട്, എറണാകുളം, ഹോളി ഏഞ്ചൽസ് ഇഎം കെജി സ്കൂൾ കരുവന്നൂർ തൃശ്ശൂർ, സെന്‍റ് ആൻസ് പബ്ലിക് സ്കൂൾ വാതക്കാട് എറണാകുളം, മൗണ്ട്കാർമൽ കോണ്‍വന്‍റ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ, തങ്കശേരി, കൊല്ലം, സെന്‍റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂണിയർ കോളജ്, ഇലഞ്ഞി, എറണാകുളം, സ്നേഹസദൻ സ്പെഷൽ സ്കൂൾ, വള്ളക്കട്, കട്ടപ്പന, ഇടുക്കി, നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ, മുണ്ടൂർ, തൃശൂർ, സെന്‍റ് ജോസഫ്സ് സ്കൂൾ, പേരട്ട, കണ്ണൂർ, നിർമല സ്കൂൾ, കാളകെട്ടി, കാഞ്ഞിരപ്പള്ളി
പ്രോത്സാഹന സമ്മാനം നേടിയവർ: ചെറുപുഷ്പം യുപി സ്കൂൾ തേർത്തല്ലി കണ്ണൂർ, ഹോളിക്രോസ് സിഎൽപി സ്കൂൾ കൽപ്പറന്പ്, സെന്‍റ് മേരീസ് എൽപിഎസ് കുഴിക്കാട്ടുശേരി, സെന്‍റ് മേരീസ് ബഥനി ഇ എം സ്കൂൾ മഞ്ഞക്കാല, കൊട്ടാരക്കര, ചെറുപുഷ്പം ഇഎം യുപിഎസ് വടക്കഞ്ചേരി, സെന്‍റ് ഡോമിനിക് എച്ച്എസ്എസ് കാഞ്ഞിരപ്പള്ളി, സെന്‍റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്കൂൾ വള്ളിക്കടവ്, വെള്ളരിക്കുണ്ട്, സെന്‍റ് ആന്‍റണീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ നടുക്കുന്ന് മായന്നൂർ, സെന്‍റ് ആന്‍റണീസ് എൽപിഎസ് മറ്റൂർ എറണാകുളം, നസ്രത്ത് ഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ പൂളക്കടവ് റോഡ് മേരിക്കുന്ന്, കോഴിക്കോട്, ഹോളി ഫാമിലി യുപിഎസ് ചങ്ങരോത്ത് സുൽത്താൻബത്തേരി വയനാട്, സെന്‍റ് മേരീസ് യുപിഎസ് കൊരട്ടി, സെന്‍റ് പോൾസ് പ്രീ പ്രൈമറി സ്കൂൾ കുരിയച്ചിറ തൃശൂർ, സെന്‍റ് മർത്താസ് നഴ്സറി സ്കൂൾ കട്ടപ്പന, മദർ അലക്സിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ ചായോത്ത്, കാസർഗോഡ്, വിമല യുപി സ്കൂൾ മഞ്ഞുവയൽ കോഴിക്കോട്, സെന്‍റ് ജോസഫ് പബ്ലിക് സ്കൂൾ തോട്ടുവ, എറണാകുളം, സെന്‍റ് ജോസഫ് സിജിഎച്ച് എസ് കരുവന്നൂർ, സെന്‍റ് ആന്‍റണീസ് എൽ പി എസ് തരകനാട്ടുകുന്ന്, കോട്ടയം, എൽഎഫ്സി യുപിഎസ് മമ്മിയൂർ തൃശൂർ, സെന്‍റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പയ്യാവൂർ, എസ് എച്ച് സി ജി എച്ച് എസ് എസ് ചാലക്കുടി തൃശ്ശൂർ, വിമല സെൻട്രൽ സ്കൂൾ പെരുന്പാവൂർ, സെന്‍റ് മാത്യൂസ് യുപിഎസ് എലിക്കുളം, കോട്ടയം, സേക്രഡ് ഹാർട്ട് സി എൽ പി എസ് തൃശൂർ, കൃപാ ഭവൻ പ്രീ പ്രൈമറി ഇംഗ്ലീഷ് മീഡിയം സ്കൂൾ മണ്ണംപേട്ട, ഹോളി ചൈൽഡ് കോണ്‍വെന്‍റ് നേഴ്സറി സ്കൂൾ ചെർളയം തൃശ്ശൂർ, ഉർസുലൈൻ പബ്ലിക് സ്കൂൾ കാഞ്ഞിരടുക്കം, കാസർഗോഡ്, സെന്‍റ് ഇഫ്രേംസ് യുപിഎസ് ചിറക്കടവ്, സെന്‍റ് തെരേസാസ് യുപി സ്കൂൾ മണലൂർ തൃശൂർ, ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂൾ ബെല്ലാ, കാഞ്ഞങ്ങാട്, സെന്‍റ്പോൾസ ്ഇ എം എച്ച് എസ് പട്ടാന്പി, ശാലിനി ഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ വാമനപുരം തിരുവനന്തപുരം, നിർമലഗിരി എൽപിഎസ് വെള്ളരിക്കുണ്ട് കാസർഗോഡ്, സെന്‍റ് ജോർജ് സി എൽ പി എസ് മുക്കാട്ടുകര തൃശൂർ, സെന്‍റ് പോൾസ് എച്ച്എസ്എസ് വലിയ കുമാരമംഗലം, മൂന്നിലവ്, സെന്‍റ തോമസ് ടിടിഐ പാലാ, കോട്ടയം, എസ്എച്ച്സിഎൽ പിഎസ് വൈലത്തൂർ, തൃശൂർ, മേരി മാതാ പബ്ലിക് സ്കൂൾ ഇടക്കുന്നം പാറത്തോട് കോട്ടയം, എസ് എച്ച് സിജിഎൽ പി എസ് ചാലക്കുടി, മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ ശ്രീകണ്ഠപുരം, ഹോളി ഫാമിലി പബ്ലിക് സ്കൂൾ കല്ലൂർക്കാട്, സെന്‍റ് തെരേസാസ് ഗേൾസ് സ്കൂൾ നെടുംകുന്നം, കോട്ടയം, സെന്‍റ് മേരീസ് ഇഎംഎച്ച്എസ്എസ് ചിറ്റാരിക്കൽ, കാസർകോട്, മരിയൻ പബ്ലിക് സ്കൂൾ മേരികുളം, സെന്‍റ് മേരീസ് ജിഎച്ച്എസ് ചൊവ്വന്നൂർ, കുന്നംകുളം, എച്ച്ആർസി നഴ്സറി സ്കൂൾ, നടത്തറ, സെന്‍റ് ജോണ്‍സ് എൽ പി സ്കൂൾ പാലാവയൽ, കാസർഗോഡ്, ഹോളി ഏഞ്ചൽസ് ഇഎം എൽപി സ്കൂൾ ആറ്റൂർ, മണലാടി, നിർമല ജൂനിയർ സ്കൂൾ മൂവാറ്റുപുഴ, എറണാകുളം, നസ്രത്ത് പബ്ലിക് സ്കൂൾ നെയ്യാട്ടുശേരി, ഇളന്പള്ളി, സെന്‍റ് ജോസഫ് എച്ച്.എസ്.എസ്പുളിങ്കുന്ന്, കുട്ടനാട് ആലപ്പുഴ, സെന്‍റ് ജോസഫ് സ് എൽ പി.ജി.എസ് ആലപ്പുഴ, സെന്‍റ് റാഫേൽസ് സി.എൽ.പി.എസ് ഒല്ലൂർ.

വിജയികൾക്കുള്ള സമ്മാനങ്ങൾ അതതു ഡിസിഎൽ മേഖല, പ്രവിശ്യാ കലോത്സവവേദികളിൽവച്ചു നല്കുന്നതാണ്.

DCL (Deepika Children’s League)

ചങ്ങനാശേരി മേഖല ടാലന്‍റ് ഫെസ്റ്റ് 15, 26 തീയതികളിൽ

ഡിസിഎൽ ചങ്ങനാശേരി മേഖല ടാലന്‍റ് ഫെസ്റ്റ് സെപ്റ്റംബർ 15-ഉം 26-ഉം തീയതികളിൽ നടക്കും.

രചനാമത്സരങ്ങൾ 15-നു രാവിലെ 10.30 ന് എസ് ബി ഹൈസ്കൂളിലും മറ്റു മത്സരങ്ങൾ സെന്‍റ് ജോസഫ് കോളേജ് ഓഫ് കമ്യൂണിക്കേഷൻസ് മീഡിയ വില്ലേജിൽ വച്ച് 26-ാം തീയതി 9.30 നും നടത്തുന്നു.

രചനാ മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ ലിസ്റ്റ് ഈ മാസം 12 ന് മുമ്പും മറ്റു മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികളുടെ ലിസ്റ്റ് സെപ്റ്റംബർ 16-ാം തീയതിക്ക് മുമ്പും നൽകണം. രചന മത്സരത്തിനുള്ള വിഷയങ്ങളും പേപ്പറും തൽസമയം നൽകുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് മേഖല ഓർഗനൈസർ ജോഷി കൊല്ലാപുര(ഫോൺ - 9388851627)ത്തെ സമീപിക്കുക.

DCL (Deepika Children’s League)

കൊച്ചേട്ടന്‍റെ കത്ത് - പാറ്റ നക്കിയ ഭാരതം

പ്രിയ ഡിസിഎൽ കൂട്ടുകാരേ,

"ആപ്കി ഭീ ബേട്ടി ഹെ് ന?
ഹം ഭീ ആപ് കേ ബച്ചോൻ ജൈസി ഹൈ!''

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിൽ ഒന്നായ ഭാരതത്തിന്‍റെ മഹത്തായ സ്വാതന്ത്ര്യദിനത്തിന്‍റെ 80-ാം വാർഷികത്തിന്‍റെ പുലരിയിലൊന്നിൽ ഡൽഹിയിലെ ജന്തർമന്തറിൽ ഒരു പെൺകുട്ടിയുടെ ദീനവിലാപം മുഴങ്ങുകയാണ്. ""നിങ്ങൾക്കും പെൺമക്കൾ ഉള്ളതല്ലേ? എന്നിട്ടെന്തേ, എന്നോട് ഇങ്ങനെ പെരുമാറുന്നു? ഞങ്ങളും നിങ്ങളുടെ മക്കളെപ്പോലെതന്നെയല്ലേ?'' ഞങ്ങൾ കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതിയ നീറ്റ് പരീക്ഷയുടെ റിസൾട്ട് എവിടെ എന്നു ചോദിക്കുന്ന വിദ്യാർഥികളെ ക്രൂരമായി ലാത്തിവീശി പൊതിരെ തല്ലിച്ചതയ്ക്കുന്ന ഒരു വനിതാ പോലീസിനോട് ഇരുകൈകളും കൂപ്പിനിന്ന് ഒരു പെൺകുട്ടി ചോദിക്കുന്ന നിലവിളിയാണിത്!

എട്ടുപതിറ്റാണ്ടിന്‍റെ സ്വാതന്ത്ര്യാഘോഷത്തിൽ സ്വതന്ത്ര ഇന്ത്യയിലെ പുതുതലമുറയ്ക്ക് എട്ടിന്‍റെ പണികൊടുത്ത കേന്ദ്രസർക്കാരിന്‍റെ കൊലച്ചതിക്കെതിരേ കോക്രോച്ച് ജനതാപാർട്ടി എന്ന സിജെപി പാറ്റകൾ തലസ്ഥാനനഗരിയെയും കേന്ദ്രസർക്കാരിനെയും നക്കിത്തിന്നുന്ന കാഴ്ചകണ്ട് ലോകം തരിച്ചുനിൽക്കുകയാണ്.

79 വർഷങ്ങൾക്കു മുന്പ് ബ്രിട്ടീഷ് ആധിപത്യത്തെ തകർത്തെറിഞ്ഞ പൂർവരക്തസാക്ഷികളുടെ രക്തത്തുള്ളികൾ ഞരന്പിലോടുന്ന നവീന ഇന്ത്യയുടെ പുതുതലമുറ, പുതിയ സ്വാതന്ത്ര്യസമരം ആരംഭിച്ചതിന്‍റെ ശംഖൊലി മുഴങ്ങുന്പോഴാണ്, നാളെ ഡൽഹിയിലെ റെഡ്ഫോർട്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിജി സ്വാതന്ത്ര്യദിന പതാക ഉയർത്തുന്നത്!

ലോകത്തിലെ ആദ്യ അഞ്ച് സാന്പത്തിക ശക്തികളിലൊന്നായി വളർന്ന ഇന്ത്യ ജനസംഖ്യയിൽ ലോകത്ത് ഒന്നാമതെത്തി, ഏറ്റവുമധികം മാനവ വിഭവശേഷിയുള്ള രാജ്യമായി. അന്യഗ്രഹങ്ങളിൽ കാലുകുത്തിയും ഉപഗ്രഹങ്ങൾ വിക്ഷേപിച്ചും ശാസ്ത്രസാങ്കേതിക മേഖലകളിൽ ലോകോത്തര നേട്ടങ്ങൾ നാം കൈവരിച്ചു. കാർഷിക വ്യവസായ മേഖലകളിലും ഇന്ത്യ ഒന്നാം നിരയിലെത്തി. എൺപതാംവർഷത്തിലും ഭരണഘടനയ്ക്കനുസൃതമായി രാജ്യംഭരിക്കുന്ന ഒരു ജനാധിപത്യസർക്കാർ നമുക്കുണ്ട് എന്നതും നമ്മുടെ ബഹുമതിയാണ്.

വൈവിധ്യങ്ങളുടെ കലവറയായ ഭാരതം നാനാത്വത്തിൽ ഏകത്വം എന്ന തത്വമാണ് പ്രായോഗികമാക്കുന്നത്. 1369 മാതൃഭാഷകളുള്ള ഈ മഹാരാജ്യത്ത് 450ലേറെ സംസാരഭാഷകളുമുണ്ട്. ഇന്ത്യയെപ്പോലെ വിഭിന്ന മതവിശ്വാസികൾ ലോകത്തൊരിടത്തുമുണ്ടാവില്ല. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധ, ജൈന, പാഴ്സി, യഹൂദ, ബഹായി മതസമൂഹങ്ങൾ ഇന്ത്യയിലുണ്ട്.

ചാതുർവർണ്യത്തിന്‍റെ പുരാവൃത്തം ഇപ്പോഴും നിലനിൽക്കുന്ന ഉത്തരേന്ത്യൻ ഉൾനാടുകളിലും മറ്റു സംസ്ഥാനങ്ങളിലുമായി 3500-ഓളം ജാതികളും ഉപജാതികളുമുണ്ട്. പട്ടികവിഭാഗത്തിൽത്തന്നെ 1100-ലേറെ ജാതികൾ നിലവിലുള്ളപ്പോൾ ഒ.ബി.സി. വിഭാഗത്തിൽ 2400-ലേറെ വിഭാഗങ്ങളാണുള്ളത്. കൂടാതെ 705 ഗോത്രവിഭാഗങ്ങളുടെ കൂട്ടായ്മയും ഇന്ത്യൻ മതസംസ്കാരത്തെ സന്പന്നമാക്കുന്നുണ്ട്. ഇതുപോലെതന്നെ വിവിധ രാഷ്ട്രീയ പാർട്ടികൾ ദേശീയതലത്തിലും വിവിധ സംസ്ഥാനങ്ങളിലും ജനാധിപത്യ ഇന്ത്യയുടെ അടിത്തറ പണിയുന്നുണ്ട്.

വാർത്താമാധ്യമങ്ങളുടെ കാര്യത്തിലും ഇന്ത്യ സന്പന്നമാണ്. 1,55,000 പ്രസിദ്ധീകരണങ്ങൾ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 20 ഭാഷകളിൽ ദിനപത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന രാജ്യമാണ് ഇന്ത്യ. 918 സ്വകാര്യചാനലുകൾ വാർത്താവിതരണ മന്ത്രാലയത്തിന്‍റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഈ രാജ്യത്ത് ദൂരദർശൻ ചാനലിനോടൊപ്പം അൻപതിലേറെ ദേശീയ, പ്രാദേശിക ടി.വി. ചാനലുകളും ഇന്ത്യയിലുണ്ട്.

ഇതെല്ലാം നമ്മുടെ നേട്ടങ്ങളാണ്. ഈ നേട്ടങ്ങൾക്കിടയിലും അടിസ്ഥാന മനുഷ്യാവകാശത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി, പുതുതലമുറപോലും സമരം ചെയ്യേണ്ട ഗതികേട് ഇന്ത്യയിലുണ്ട്. വർഗീയലഹളകളും രാഷ്ട്രീയ കലാപങ്ങളും ജനജീവിതത്തിന്‍റെ സ്വാസ്ഥ്യം കെടുത്തുന്നുണ്ട്. എങ്കിലും സ്വതന്ത്ര ഇന്ത്യ നമ്മുടെ അഭിമാനമാണ്. എല്ലാ ഭാരതീയരും നമ്മുടെ സഹോദരങ്ങളാണ്. പരസ്പരം കൈകോർത്ത്, ഭിന്നതകൾ മറന്ന്, നവഭാരതനിർമ്മിതിയിൽ നമുക്കും പങ്കുചേരാം, ജാഗ്രതയോടെതന്നെ!

ഏവർക്കും സ്വാതന്ത്ര്യദിനാശംസകളോടെ,

സ്വന്തം കൊച്ചേട്ടൻ

DCL (Deepika Children’s League)

'ഒരേയൊരിന്ത്യ 2026' - കളർ ഇന്ത്യ വീഡിയോ ചലഞ്ച്

ഭാരതത്തിന്‍റെ 80-ാം സ്വാതന്ത്ര്യദിനാഘോഷം, ഇന്ത്യയിലെ ആദ്യത്തെ മലയാള ദിനപത്രമായ ദീപികയുടെ 140-ാം വാർഷികം, ഡി.സി.എല്ലിന്‍റെ 75-ാം വാർഷികം എന്നിവയോടനുബന്ധിച്ച് ദീപിക ദിനപത്രവും ഡിസിഎല്ലും കുട്ടികളുടെ ദീപികയും സംയുക്തമായി സംഘടിപ്പിക്കുന്ന കളർ ഇന്ത്യ വീഡിയോ ചലഞ്ചിനുള്ള എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 30.
മത്സര വിഭാഗങ്ങൾ :1) കെ.ജി , 2) എൽ.പി , 3) യു.പി, 4) ഹൈസ്കൂൾ &

ഹയർസെക്കൻഡറി

വീഡിയോ തയാറാക്കേണ്ട രീതി: ഗാനം: DCL DEEPIKA യൂട്യൂബ് ചാനലിലുള്ള 'ഒരേയൊരിന്ത്യ' എന്ന ഗാനം മുഴുവൻ പശ്ചാത്തലമായി ഉപയോഗിക്കുക.

ദൈർഘ്യം: ഗാനത്തിന്‍റെ സമയപരിധിക്കുള്ളിൽ മാത്രം. ഉള്ളടക്കം: സ്കൂളിൽ നടത്തിയ ദീപിക കളർ ഇന്ത്യ മത്സരം, സ്വാതന്ത്ര്യദിനാഘോഷങ്ങൾ, ഗ്രൂപ്പ് ഡാൻസ് (സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും ഉൾപ്പെടുത്താം) തുടങ്ങിയവ ചേർത്ത് .

ഫോർമാറ്റ്: ലാൻഡ്സ്കേപ്പ് മോഡിൽ റെക്കോർഡ് ചെയ്ത വീഡിയോ ആകാൻ ശ്രദ്ധിക്കുക.

സമ്മാനങ്ങൾ ഓരോ വിഭാഗത്തിലും സംസ്ഥാന തലം: ഒന്നാം സമ്മാനം: 5,000 രൂപ, രണ്ടാം സമ്മാനം: 3,000 രൂപ, മൂന്നാം സമ്മാനം: 2,000 രൂപ.

ജില്ലാ തലം: ആദ്യ 3 സ്ഥാനക്കാർക്ക് ആകർഷകമായ ട്രോഫികൾ! കോട്ടയം മാന്നാനം കെഇ ഐസിഎസ് ഇ സ്‌കൂളാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്നത് .

മൂല്യനിർണ്ണയം: 20% മാർക്ക് യൂട്യൂബ് വ്യൂസ്, കമന്‍റുകൾ, സബ്‌സ്‌ക്രിപ്ഷൻ അടിസ്ഥാനമാക്കി. അയയ്ക്കുന്ന വീഡിയോയോടൊപ്പം സ്കൂളിന്‍റെ പൂർണ്ണ വിലാസം, ജില്ല, പിൻകോഡ്, ഫോൺ നമ്പർ എന്നിവ ടൈപ്പ് ചെയ്ത് അയക്കുക: വാട്ട്‌സ്ആപ്പ്: 9349599181 ഇ-മെയിൽ: [email protected].

DCL (Deepika Children’s League)

പിയർഗ്രൂപ്പ് എന്ന വ്യാജദൈവം

കൊച്ചേട്ടന്‍റെ കത്ത്

പ്രിയ ഡിസിഎൽ കൂട്ടുകാരേ,

ആലുവായിൽ, അയൽപക്കത്തുള്ള തന്‍റെ കൂട്ടുകാരിയുടെ വീട്ടിൽനിന്ന് പുസ്തകം വാങ്ങാനാണ് 12 വയസുകാരിയായ ആ മകൾ അമ്മയോട് ഫോണുംവാങ്ങി രാത്രി 8.30 കഴിഞ്ഞപ്പോൾ ഒറ്റയ്ക്കു വീടിനു പുറത്തിറങ്ങിയത്. എന്നാൽ അവൾ കൂട്ടുകാരിയുടെ വീട്ടിലും എത്തിയില്ല, അമ്മയുടെ അരികിലും എത്തിയില്ല. ആധികയറിയ അമ്മ, വിവരം പോലീസിൽ അറിയിക്കുന്നു. സമർത്ഥരായ ആലുവ പോലീസ് കേസ് അന്വേഷിക്കുന്നു. കുട്ടിയുടെ കൈയിലുള്ള അമ്മയുടെ ഫോൺ ലൊക്കേഷൻ നോക്കിയപ്പോൾ സ്ഥലം കാസർഗോഡ്!

ഒറ്റയ്ക്ക് കുട്ടി ആ സമയംകൊണ്ട് കാസർഗോഡ് എത്തില്ല എന്നറിയാവുന്ന പോലീസിനോട് അമ്മ പറഞ്ഞു: കൊച്ചിന് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ട്! പന്ത്രണ്ടു വയസുകാരിയുടെ ഇൻസ്റ്റഗ്രാം പരിശോധിച്ച പോലീസ് ഞെട്ടി! ചെറായി ബീച്ചിൽ ഐസ്ക്രീം കച്ചവടം നടത്തുന്ന 26 വയസുള്ള കൊല്ലംകാരനുമായി പന്ത്രണ്ടുകാരിയുടെ ചാറ്റിംഗ് കണ്ട പോലീസുപോലും അന്തംവിട്ടു!

ജാഗ്രതയോടെ കുട്ടിയെ കണ്ടെത്താൻ ആലുവപോലീസ് സ്വന്തം വാഹനത്തിൽ യാത്രയാരംഭിച്ചു!

ആലുവ, കാസർഗോഡ്, മംഗലാപുരം, ഗോവ വഴി മുംബൈയിലെ ധാരാവിയിൽ! അവിടെനിന്നും ഡൽഹിക്കുപോകുംവഴി പൂനെ റെയിൽവേസ്റ്റേഷനിൽവച്ച്, കൊച്ചിനേയും ബെസ്റ്റിയേയും പോലീസ് പൊക്കി! കൊച്ചിന്‍റെ ഇൻസ്റ്റയിലെ ബെസ്റ്റിക്ക് പോക്സോകേസിൽ അറസ്റ്റും റിമാൻഡും!
ബാലതലമുറയുടെ സുരക്ഷിതത്വത്തെപ്പറ്റി സുബോധത്തോടെ ചിന്തിക്കുന്ന പല വിദേശരാജ്യങ്ങളും 16 വയസിനു താഴെയുള്ള കുട്ടികൾക്ക് സോഷ്യൽമീഡിയ നിരോധിച്ചുകഴിഞ്ഞു. ഓസ്ട്രേലിയ, ബ്രസീൽ, യു.കെ., ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ 2025 മുതൽ കുട്ടികളുടെ ഓൺലൈൻ ഉപയോഗം, സ്ക്രീൻ ടൈം, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ പരിശോധിക്കുകയും നിരോധിക്കുകയും ചെയ്തുകഴിഞ്ഞു!

ആ രാജ്യങ്ങളെല്ലാം ബുദ്ധിവികാസം പ്രാപിക്കാത്തവരാണോ? ശാസ്ത്രീയ പുരോഗതിയെ അംഗീകരിക്കാത്തവരാണോ? അല്ല! പുരോഗതിയുടെയും വികസനത്തിന്‍റെയും ഒന്നാംനിരയിലുള്ള രാജ്യങ്ങളാണ് കുട്ടികൾക്ക് സോഷ്യൽമീഡിയ നിരോധിച്ചത്.

പ്രിയ കൂട്ടുകാരേ, ഈയടുത്ത കാലത്തെ ചില കൂട്ടുകാരുടെ സ്വഭാവവും പെരുമാറ്റവും മാതാപിതാക്കളെയും മുതിർന്നവരെയും ഏറെ ആകുലചിത്തരാക്കുന്നുണ്ട്. ആരാണ് എന്‍റെ യഥാർത്ഥ കൂട്ടുകാർ എന്ന സത്യം വീട്ടിൽ പറയാത്ത കുട്ടികളുടെ എണ്ണം കൂടുകയാണ്. പല കുട്ടികൾക്കും അവരുടെ പെരുമാറ്റത്തെയും ശീലങ്ങളേയും തീരുമാനങ്ങളെയും സ്വാധീനിക്കുന്നത് അവരുടെ മാതാപിതാക്കളല്ല, മതബോധം പകരുന്ന ധാർമ്മികതയല്ല, പകരം, അവരുടെ പിയർഗ്രൂപ്പാണ്. സമപ്രായക്കാരായ കൂട്ടുകാരാണ് പല കുട്ടികളുടെയും ദൈവങ്ങൾ!

മുന്പ് മാതാപിതാക്കൾ പറയുന്നത്, ദൈവം പറയുന്നപോലെ മക്കൾ കേട്ടിരുന്നു. ഇന്നു പിയർഗ്രൂപ്പാണ് പലരുടെയും ദൈവം! സോഷ്യൽമീഡിയയാണ് ദൈവം! ഇതുവരെ കാണാത്ത, വെറും മോഹവാക്കുകൾ മാത്രം ഇൻസ്റ്റയിൽ കുറിക്കുന്ന അജ്ഞാതനായ സുഹൃത്താണ് ദൈവം! മക്കളേ, കൺമുന്നിൽ കാണുന്ന മാതാപിതാക്കളെയും സഹോദരങ്ങളെയും ഗുരുഭൂതരെയും അവഗണിച്ചിട്ട്, മറഞ്ഞിരിക്കുന്ന വ്യാജസ്നേഹിതരെ വിശ്വസിച്ചാൽ മക്കൾക്കു വഴിതെറ്റും എന്നു തീർച്ച.

ചെറുപ്പം ചെറുപ്പംതന്നെയാണ് മക്കളേ. ചെറുപ്പം ഒരിക്കലും വലുപ്പമാകില്ല. മാതാപിതാക്കൾ നിങ്ങളെ നിങ്ങളാഗ്രഹിക്കുന്നപോലെ, വളർത്തണോ? അതോ, നിങ്ങളുടെ നന്മയ്ക്കായി വളർത്തണോ? അവരുടെ ജീവിതപാഠങ്ങൾക്ക് ഒരു വിലയുമില്ലേ? തഴച്ചു വളരുന്ന പല ചില്ലകളും പിഴച്ചു വളരുന്നതാണെന്ന് നല്ല കർഷകന് അറിയാം.

നല്ല കർഷകൻ ചില്ലകളുടെ ചൊല്ലുകൾക്കനുസരിച്ചല്ല പ്രവർത്തിക്കേണ്ടത്. ഫലം കായ്ക്കാത്ത ചില്ലകൾ വെട്ടിദൂരെയെറിയണം. അതുപോലെ, മക്കളുടെ പല ചീത്ത ശീലങ്ങളും ഉപേക്ഷിക്കാൻ മാതാപിതാക്കൾ പറയുന്പോൾ, മക്കൾ അവ ഉപേക്ഷിക്കണം. അല്ലാതെ, പലപ്പോഴും പിയർഗ്രൂപ്പിന്‍റെ കൈയടിനോക്കി, കുടുംബത്തെ മറക്കുന്നവർ, വ്യാജന്മാരുടെ പിന്നാലെ പോയി നിത്യമായ ചതിക്കുഴിയിൽ നിപതിക്കും! കൂട്ടുകാർക്ക് ശരിയായ വഴിയിൽ വളരാനും കുടുംബത്തിന്‍റെ ഐശ്വര്യമാകാനും ഇടവരട്ടെ.

സ്നേഹാശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ

DCL (Deepika Children’s League)

ദീപിക - ഡിസിഎൽ കളർ ഇന്ത്യ മത്സരം ഇന്ന്

കോട്ടയം: രാജ്യത്തെ ഏറ്റവും വലിയ കളറിംഗ് മത്സരങ്ങളിലൊന്നായ ‘ദീപിക - ഡിസിഎൽ കളർ ഇന്ത്യ സീസൺ 5’ മത്സരം ഇന്നു നടക്കും. ഇന്ന് അവധിയുള്ള സ്കൂളുകളിൽ അടുത്തുവരുന്ന പ്രവൃത്തിദിനത്തിലായിരിക്കും മത്സരം.

രാജ‍്യത്തിന്‍റെ 80-ാം സ്വാതന്ത്ര്യദിനാഘോഷവും ദീപികയുടെ 140-ാം വാർഷികവും ദീപിക ബാലസഖ്യത്തിന്‍റെ 75-ാം വാർഷികവും പ്രമാണിച്ച് ‘ഒരേയൊരു ഇന്ത്യ, ഒരൊറ്റ ജനത’ എന്ന സന്ദേശമുയർത്തിയും ലഹരിക്കെതിരേയുള്ള ബോധവത്കരണം ലക്ഷ്യമിട്ടുമാണ് മത്സരം നടക്കുന്നത്.

ഈ സ്വപ്നപദ്ധതിയോടു സഹകരിക്കുന്ന എല്ലാ വിദ്യാലയങ്ങളും കളർ ഇന്ത്യയിലൂടെ ദീപിക ബാലസഖ്യത്തിന്‍റെ വിശ്വമാനവിക ദർശനമായ "നാം ഒരു കുടുംബം' എന്ന സന്ദേശം വിദ്യാർഥികളുടെ മനസിൽ ശിലാലിഖിതമാക്കുകയാണ്. പങ്കാളിത്തത്തിന്‍റെ ധാരാളിത്തം ഇത്തവണത്തെ കളർ ഇന്ത്യ ചിത്രരചനാമത്സരത്തെ ഇന്നോളം നടന്നതിലെ ഏറ്റവും വലിയ മത്സരമാക്കി മാറ്റും.

പതിന്നാലു ലക്ഷത്തോളം വിദ്യാർഥികളിലും അവരുടെ കുടുംബങ്ങളിലും ഇന്ത്യയുടെ നിറം സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സൗഹാർദത്തിന്‍റെയും നിറക്കൂട്ടാണ് എന്ന സന്ദേശം കളർ ഇന്ത്യയിലൂടെ ഡിസിഎൽ നല്കുകയാണ്.

പ്രശസ്ത സിനിമാതാരം മമിത ബൈജുവിന്‍റെ കൈയൊപ്പോടുകൂടിയ സർട്ടിഫിക്കറ്റുകളാണ് ഇത്തവണ കളർ ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ലഭിക്കുക.

ഭിന്നശേഷി വിഭാഗത്തിലെ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന സ്പെഷൽ സ്കൂൾ കുട്ടികൾക്കായി ‘കളർ ഇന്ത്യ’ പ്രത്യേക മത്സരം സംഘടിപ്പിക്കുന്നുണ്ട്.

DCL (Deepika Children’s League)

ഐക്യു ഒളിന്പ്യാഡ് രജിസ്ട്രേഷൻ 12 വരെ

കോട്ടയം: ദീപിക ബാലസഖ്യം സംഘടിപ്പിക്കുന്ന ഐക്യു ഒളിന്പ്യാഡിനുള്ള രജിസ്ട്രേഷൻ ഓഗസ്റ്റ് 12 വരെ നീട്ടി. മഴക്കെടുതിയും വെള്ളപ്പൊക്കവുമൂലം പല ജില്ലകളിലും ക്ലാസ് ഇല്ലാതിരുന്നതിനാലാണ് രജിസ്ട്രേഷൻ 12 വരെ നീട്ടിയത്. ഒക്ടോബർ 17-നാണ് പരീക്ഷ

എൽകെജി മുതൽ പത്താക്ലാസ് വരെയുള്ളകുട്ടികൾക്കായാണ് മത്സരപരീക്ഷ സംഘടിപ്പിക്കുന്നത്. ഡിസിഎൽ ഐക്യു വിൻമാസ്റ്റർ എന്ന പുസ്തകം വാങ്ങുന്ന കുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുള്ളത്.

ഓരോ ക്ലാസിലും ഒന്നാംറാങ്ക് നേടുന്ന കുട്ടികൾക്ക് ഒരു ഗ്രാമിന്‍റെ സ്വർണമോതിരം സമ്മാനമായി നല്കും. 4000, 3000, 2000, 1000, എന്നിങ്ങനെ ‍‍യഥാക്രമം രണ്ടു മുതൽ അഞ്ചു വരെ റാങ്ക് ജേതാക്കൾക്ക് കാഷ് അവാർഡ് നല്കും.

കൂടാതെ ഓരോ ക്ലാസിലും ഏറ്റുവും കൂടുതൽ മാർക്കു നേടുന്ന 500 കുട്ടികൾക്ക് 300 രൂപ വീതം കാഷ് അവാർഡും മെഡലും സർട്ടിഫിക്കറ്റും ലഭിക്കും. 80 ശതമാനത്തിലധികം മാർക്കുവാങ്ങുന്ന കുട്ടികൾക്ക് മെഡലും സർട്ടിഫിക്കറ്റും, 60 ശതമാനത്തിലധികം മാർക്കു നേടുന്നവർക്ക് ഗ്രേഡ് സർട്ടിഫിക്കറ്റും പങ്കെടുക്കുന്ന എല്ലാവർക്കും പാർട്ടിസിപ്പന്‍റ് സർട്ടിഫിക്കറ്റും നല്കും.

DCL (Deepika Children’s League)

ഡിസിഎൽ മൂലമറ്റം മേഖലാ സാഹിത്യോൽസവം 15-ന്

മൂലമറ്റം: ഡിസിഎൽ തൊടുപുഴ പ്രവിശ്യാ സ്വാതന്ത്ര്യ സ്മൃതി സംഗമവും മൂലമറ്റം മേഖലാ സാഹിത്യോൽസവവും ആഗസ്റ്റ് 15 ശനിയാഴ്ച രാവിലെ ദേശീയ പതാക ഉയർത്തൽ ചടങ്ങോടെ ആരംഭിക്കും.

തുടങ്ങനാട് സെന്‍റ് തോമസ് ഹൈസ്കൂളിൽ ടാലൻറ് ഫെസ്റ്റിന്‍റെ ഭാഗമായി നടക്കുന്ന സാഹിത്യോൽസവത്തിൽ എൽ.പി , യു.പി , എച്ച്.എസ് വിഭാഗങ്ങൾക്ക് ചെറുകഥ , കവിത , ഉപന്യാസം എന്നിവയിൽ ആൺ , പെൺ തിരിച്ച് മൽസരങ്ങൾ ഉണ്ടായിരിക്കും .

എച്ച്.എസ്.എസ് വിഭാഗത്തിന് മിനികഥ , കവിത എന്നിവയിലാണ് മൽസരങ്ങൾ . ശാഖാ ഡയറക്ടർമാർ പങ്കെടുക്കുന്നവരുടെ പേരുകൾ മൂലമറ്റം സോൺ വാട്സ്സാപ്പ് ഗ്രൂപ്പിലെ ലിങ്കിലോ 9497279347 എന്ന വാട്സ്സാപ്പ്നമ്പരിലോ ആഗസ്റ്റ് 12 നു മുമ്പായി രജിസ്റ്റർ ചെയ്യണമെന്ന് ജനറൽ കൺവീനർ & ഹെഡ്മിസ്ട്രസ് ലിൻറ്റ എസ് പുതിയാപറമ്പിൽ , പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ് ജെ കല്ലറങ്ങാട്ട് , മേഖലാ ഓർഗനൈസർ സനീഷ് സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു .

DCL (Deepika Children’s League)

അമൽകുമാർ - നോൺടീച്ചിംഗ് കംവീഡിയോഗ്രാഫി

പ്രിയ ഡിസിഎൽ കൂട്ടുകാരേ,

ഏറെ വർഷങ്ങൾക്കുശേഷമാണ്, കോട്ടയം മുണ്ടത്താനം ലിറ്റിൽ ഫ്ളവർ വിദ്യാനികേതനിൽ എത്തിയത്. ഡിസിഎൽ ജൂൺ മാസത്തിൽ നടത്തിയ പ്രവേശനോത്സവഗാന വീഡിയോ ചലഞ്ചിൽ സംസ്ഥാനത്ത് ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ആ സ്കൂളിന് അവാർഡ് നല്കാനും അനുമോദനം അറിയിക്കാനുമാണ് ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽസാറിനൊപ്പം ഞാൻ ആ സ്കൂളിലെത്തിയത്.

കൃത്യസമയത്തുതന്നെ അനുമോദന സമ്മേളനം ആരംഭിച്ചു. സമ്മേളനം തുടങ്ങുന്പോൾ, പ്രിൻസിപ്പൽ സിസ്റ്റർ ആൻസി മാത്യു എംഎൽഎഫ് രണ്ടു പേരേ കൈപിടിച്ചു മുൻനിരയിലിരുത്തുന്നതു കണ്ടു. വളരെ ആദരവോടെ, കൂടെയിരുത്തിയത് വൃദ്ധരായ മാതാപിതാക്കളെയായിരുന്നു. ഞാൻ ചോദിച്ചു "ഇവർ ആരാണ്?'' "ഞങ്ങളുടെ ഒരു സ്റ്റാഫിന്‍റെ മാതാപിതാക്കളാണ്.'' സിസ്റ്ററിന്‍റെ മറുപടി കേട്ടപ്പോൾ എന്തിനാണ് സ്കൂളിലെ സ്റ്റാഫിന്‍റെ മാതാപിതാക്കളെ, സംസ്ഥാനത്ത് ഒന്നാമതായി വിജയിച്ചതിന്‍റെ സമ്മാനദാന സമ്മേളനത്തിന്‍റെ മുൻനിരയിലിരുത്തുന്നത് എന്നെനിക്കു മനസിലായില്ല. അപ്പോൾ സിസ്റ്റർ ആൻസി മാത്യു പറഞ്ഞു. "കൊച്ചേട്ടന് ഒരു സസ്പെൻസ് ഇരിക്കട്ടെ. ഇവരെ വിളിച്ചത് എന്തിനാണെന്ന് പിന്നെ പറയാം.'' അനുമോദനത്തോടൊപ്പം സ്കൂൾ കലോത്സവത്തിന്‍റെ ഉദ്ഘാടനം കൂടിയുണ്ടായിരുന്നു.

സമ്മേളനത്തിനിടയിൽ ഒന്നാംസമ്മാനത്തിന്‍റെ ട്രോഫി ഞങ്ങൾ നല്കിക്കഴിഞ്ഞപ്പോൾ പ്രിൻസിപ്പൽ പറഞ്ഞു. ""ഒരു ട്രോഫി കൂടിയുണ്ട്, അതു ഞങ്ങളുടെ അമൽകുമാറിനാണ്.'' കാര്യം മനസിലാകാതെ നിൽക്കുന്പോൾ അനൗൺസ്മെന്‍റ് കേട്ടു,

"നമുക്കു സംസ്ഥാനത്ത് ഒന്നാംസ്ഥാനം കിട്ടിയ വീഡിയോ മനോഹരമായി ഷൂട്ട് ചെയ്ത്, എഡിറ്റ് ചെയ്തത്, നമ്മുടെ സ്കൂളിലെ നോൺടീച്ചിംഗ് സ്റ്റാഫായ ശ്രീ. അമൽകുമാറാണ്. അത്ര മനോഹരമായ വീഡിയോ ആയതുകൊണ്ടാണ് നമുക്ക് ഒന്നാംസമ്മാനം കിട്ടിയത്. അതിനു മുഖ്യകാരണക്കാരനായ അമൽകുമാറിനെയും ഒപ്പം അദ്ദേഹത്തിന്‍റെ പ്രിയ മാതാപിതാക്കളേയും സ്റ്റേജിലേക്കു ക്ഷണിക്കുന്നു!''

സുന്ദരമായ നിമിഷങ്ങളാണ് തുടർന്ന് വിടർന്നത്. അപ്പോൾ, ആ പരിപാടിയുടെ ഫോട്ടോഗ്രാഫറായി വന്ന അമൽകുമാർ മാതാപിതാക്കളോടൊപ്പം വന്ന് പ്രത്യേക ട്രോഫി സ്വീകരിച്ചു. മൂന്നു പേരുടെയും കണ്ണുകളിൽ അവാച്യമായ ആത്മഹർഷത്തിന്‍റെ തിരയിളക്കം ഞാൻ കണ്ടു, ഒപ്പം പ്രിൻസിപ്പലിന്‍റെ മിഴികളിലും!

പ്രിയ കൂട്ടുകാരേ, നമ്മുടെ ജീവിതം നമ്മൾ ഒറ്റയ്ക്കു വിജയിക്കുന്ന ഒരു ഗെയിമല്ല. ഒരുപാടുപേരുടെ സഹായസഹകരണങ്ങൾ കൊണ്ടാണ് നാം എല്ലാറ്റിലും വിജയിക്കുന്നത്. ഏറ്റവും പ്രധാനമായി സർവശക്തനായ ദൈവത്തിന്‍റെ അനുഗ്രഹമാണ് എല്ലാ നന്മകളുടെയും അടിസ്ഥാനം. നമ്മുടെ ചുറ്റുമുള്ള ദൈവമനസുള്ളവരിലൂടെ ആ അനുഗ്രഹങ്ങൾ നമ്മിലേക്ക് വർഷിക്കപ്പെടുകയും നിറവേറുകയും ചെയ്യുന്നു. നിങ്ങളുടെ ഒരു പരീക്ഷാവിജയത്തിൽ ഒത്തിരി പങ്കാളികളുണ്ട്. കലോത്സവവിജയത്തിലും കായിക വിജയത്തിലുമെല്ലാം മാതാപിതാക്കളും ഗുരുജനങ്ങളും സഹോദരങ്ങളും സതീർത്ഥ്യരുമുൾപ്പെടെ നിരവധിപേർ പങ്കാളികളാണ്.

എന്നാൽ, വിജയിച്ചുകഴിഞ്ഞാൽ അതിന്‍റെ മുഴുവൻ ക്രെഡിറ്റും സ്വന്തം പോക്കറ്റിൽ ഇടാനാണ് പലർക്കും ഇഷ്ടം! എന്‍റെ വിജയം എന്‍റെ മാത്രം കഠിനാധ്വാനംകൊണ്ട്, ഞാൻ നേടിയതാണ് എന്നു പറയാനും സഹായിച്ച ആരേയും വിജയ ലഹരിയിൽ പങ്കുചേർക്കാതിരിക്കാനും പലരും ശ്രമിക്കാറുണ്ട്. അതു നീതിയാണോ?

ഈ ചോദ്യത്തിനുള്ള ഉത്തരമാണ് മുണ്ടത്താനം ലിറ്റിൽ ഫ്ളവറിലെ നോൺടീച്ചിംഗ് സ്റ്റാഫായ ശ്രീ അമൽകുമാർ. സ്കൂളിൽ ജോലിക്ക് അപേക്ഷിച്ച അമൽകുമാറിന്‍റെ ബയോഡേറ്റ കണ്ടപ്പോൾത്തന്നെ സിസ്റ്റർ ആൻസി അദ്ദേഹത്തിന്‍റെ ഉന്നത വിദ്യാഭ്യാസവും വിവിധ കഴിവുകളും മനസിലാക്കിയിരുന്നു. പിന്നീട് ആ കഴിവുകൾ സ്കൂളിന്‍റെ വിവിധ കാര്യങ്ങളിൽ സിസ്റ്റർ ഉപയോഗിക്കുകയും ചെയ്തിരുന്നു. നല്ല വീഡിയോഗ്രാഫറും വീഡിയോ എഡിറ്ററുമായ അമൽകുമാർ അങ്ങനെയാണ് സമ്മാനാർഹമായ വീഡിയോ എഡിറ്റു ചെയ്തത്.

നമ്മുടെ കൂടെയുള്ളവരുടെ സഹായംകൊണ്ടുകൂടിയാണ് നമ്മൾ വിജയിച്ചത് എന്ന് അംഗീകരിക്കുന്പോഴാണ് നമ്മൾ കൂടുതൽ നല്ല മനുഷ്യരാകുന്നത്. നമുക്ക് നല്ല മനുഷ്യരാകാം. നന്മയുടെ വിതരണക്കാരാകാം.സ്നേഹാശംസകളോടെ,

സ്വന്തം കൊച്ചേട്ടൻ

DCL (Deepika Children’s League)

ഐക്യു ഒളിന്പ്യാഡ് രജിസ്ട്രേഷൻ ഇന്നു സമാപിക്കും

കോട്ടയം: ദീപിക ബാലസഖ്യം സംഘടിപ്പിക്കുന്ന ഐക്യു ഒളിന്പ്യാഡിനുള്ള രജിസ്ട്രേഷൻ ഇന്നു സമാപിക്കും.

എൽകെജി മുതൽ പത്താക്ലാസ് വരെയുള്ളകുട്ടികൾക്കായാണ് മത്സരപരീക്ഷ സംഘടിപ്പിക്കുന്നത്. ഡിസിഎൽ ഐക്യു വിൻമാസ്റ്റർ എന്ന പുസ്തകം വാങ്ങുന്ന കുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുള്ളത്.

ഓരോ ക്ലാസിലും ഒന്നാംറാങ്ക് നേടുന്ന കുട്ടികൾക്ക് ഒരു ഗ്രാമിന്‍റെ സ്വർണമോതിരം സമ്മാനമായി നല്കും. 4000, 3000, 2000, 1000, എന്നിങ്ങനെ ‍‍യഥാക്രമം രണ്ടു മുതൽ അഞ്ചു വരെ റാങ്ക് ജേതാക്കൾക്ക് കാഷ് അവാർഡ് നല്കും.

കൂടാതെ ഓരോ ക്ലാസിലും ഏറ്റുവും കൂടുതൽ മാർക്കു നേടുന്ന 500 കുട്ടികൾക്ക് 300 രൂപ വീതം കാഷ് അവാർഡും മെഡലും സർട്ടിഫിക്കറ്റും ലഭിക്കും. 80 ശതമാനത്തിലധികം മാർക്കുവാങ്ങുന്ന കുട്ടികൾക്ക് മെഡലും സർട്ടിഫിക്കറ്റും, 60 ശതമാനത്തിലധികം മാർക്കു നേടുന്നവർക്ക് ഗ്രേഡ് സർട്ടിഫിക്കറ്റും പങ്കെടുക്കുന്ന എല്ലാവർക്കും പാർട്ടിസിപ്പന്‍റ് സർട്ടിഫിക്കറ്റും നല്കും.

രജിസ്റ്റർ ചെയ്ത കുട്ടികൾക്കുള്ള പുസ്തകങ്ങൾ ഓഗസ്റ്റ് 10 മുതൽ വിതരണം ചെയ്യും. മത്സരപരീക്ഷ ഒക്ടബോർ 17-നാണ് നടക്കുക.

DCL (Deepika Children’s League)

ഡിസിഎൽ ചങ്ങനാശേരി മേഖല പ്രവർത്തനവർഷം ഉദ്ഘാടനവും തെരഞ്ഞെടുപ്പും

ചങ്ങനാശേരി: ഡി സി എൽ ചങ്ങനാശ്ശേരി മേഖലയുടെയും, സെന്‍റ് ജോസഫ്സ് ജി.എച്ച്.എസ് ശാഖയുടെയും പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ചങ്ങനാശ്ശേരി മേഖല തെരഞ്ഞെടുപ്പും ചങ്ങനാശ്ശേരി സെന്‍റ് ജോസഫ് ഹൈസ്കൂളിൽ നടന്നു.

പ്രവർത്തനവർഷ ഉദ്ഘാടനം ദീപിക സർക്കുലേഷൻ ജനറൽ മാനേജർ ഫാ. ജോർജ് മാന്തുരുത്തിൽ നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സീന ജോസഫ് അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയായ "കിക്ക്‌ ഔട്ട്‌'-ന്‍റെ ഉദ്ഘാടനം എക്സൈസ് പ്രിവന്‍റീവ് ഓഫീസർ രാജേഷ് ആർ. നിർവ്വഹിച്ചു.

ഡിസിഎൽ സെൻട്രൽ കമ്മറ്റി അംഗം ആൻസി മേരി ജോൺ , ചങ്ങനാശ്ശേരി മേഖല ഓർഗനൈസർ ജോഷി കൊല്ലാപുരം, ഓർഗനൈസിംഗ് സെക്രട്ടറി റോയി തോമസ് എന്നിവർ പ്രസംഗിച്ചു.

ശാഖ കൗൺസിലർ ഹൃദ്യ സരസ്വതി എച്ച്. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

യു.പി. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും തെരഞ്ഞെടുത്ത കൗൺസിലേഴ്സിൽ നിന്നും മേഖല ഭാരവാഹികളെ തിരഞ്ഞെടുത്തു.

DCL (Deepika Children’s League)

ഡിസിഎൽ മണിമല മേഖല പ്രവർത്തനോദ്ഘാടനവും അനുമോദനവും

മുണ്ടത്താനം: ഡിസിഎൽ പ്രവേശനോൽസവം വീഡിയോ ചലഞ്ചിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥലം ലഭിച്ച മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ സ്‌കൂളിനുള്ള അനുമോദനവും മണിമല മേഖല പ്രവർത്തന വർഷ ഉദ്ഘാടനവും മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ സ്‌കൂളിൽ സംയുക്തമായി നടന്നു.

കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സിഎംഐ അധ്യക്ഷത വഹിച്ച സമ്മേളനം കങ്ങഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് അജി തകടിയേൽ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ആൻസി മാത്യൂ ആമുഖ സന്ദേശം നല്കി. സ്‌കൂൾ മാനേജർ സിസ്റ്റർ അഖില ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.

പി.ടി.എ. പ്രസിഡന്‍റ് ജോജി മാത്യു, വൈസ് പ്രിൻസിപ്പൽ വർഗീസ് ദേവസി, ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ, മണിമല മേഖല ഓർഗൈനസർ ജോസഫ് ആന്‍റണി, ഫിയോണ തങ്കം തോമസ് , അമാൻ ഷിഫാ മാലിക് തുടങ്ങിയവർ പ്രസംഗിച്ചു.

ഡിസിഎൽ ശാഖാ ഡയറക്ടർമാരായ റോസമ്മ സിറിയക്, സിസ്റ്റർ സിജിന ജോർജ് എംഎൽഎഫ്, അധ്യാപകർ എന്നിവർ നേതൃത്വം നൽകി.

DCL (Deepika Children’s League)

കലയന്താനി, കരിമണ്ണൂർ മേഖല തെരഞ്ഞെടുപ്പ് നാളെ

തൊടുപുഴ: ഡിസിഎൽ തൊടുപുഴ പ്രവിശ്യയിലെ കലയന്താനി മേഖലാ നേതൃസംഗമവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ആഗസ്റ്റ് ഒന്നാംതീയതി ശനിയാഴ്ച രാവിലെ 10 മുതൽ ഇളംദേശം സെന്‍റ് ജോസഫ്സ് എൽ പി സ്‌കൂളിൽ നടക്കും. ഹെഡ്മിസ്ട്രസ് ബിസ്മി ജോർജ് ഉദ്ഘാടനം ചെയ്യും.

കരിമണ്ണൂർ മേഖലാ നേതൃസംഗമവും തെരഞ്ഞെടുപ്പും അന്ന് ഉച്ചകഴിഞ്ഞ് 1.45 മുതൽ കരിമണ്ണൂർ ഹോളി ഫാമിലി എൽ പി എസിലും ഉണ്ടായിരിക്കുമെന്ന് പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ് ജെ കല്ലറങ്ങാട്ട് , മേഖലാ ഓർഗനൈസർമാരായ റോയി വി ജോർജ് , ബിനോജ് ആൻറണി എന്നിവർ അറിയിച്ചു.

DCL (Deepika Children’s League)

അമ്മ ... പൊന്നമ്മയല്ലമ്മേ... തങ്കമ്മ!

കൊച്ചേട്ടന്‍റെ കത്ത്

പ്രിയ ഡിസിഎൽ കൂട്ടുകാരേ,

2026 ജൂലൈ 19. ന്യൂയോർക്ക് സിറ്റിയിലെ ന്യൂജേഴ്സി സ്റ്റേഡിയം ഇളകിമറിയുകയാണ്. അർജന്‍റീനയെ ഒരു ഗോളിന് തോല്പിച്ച്, സ്പെയിൻ ഫിഫ ലോകകപ്പ് വിജയം നേടിയ നിമിഷം! സ്പെയിൻ ടീമിന്‍റെയും ആരാധകരുടെയും വിജയാരവങ്ങൾക്കും അർജന്‍റീനയുടെയും മെസി ഫാൻസിന്‍റെയും ആർത്തനാദങ്ങൾക്കുമിടയിലൂടെ തനിക്കു കിട്ടിയ സ്വർണമെഡലും കൈയിലുയർത്തി, ഗാലറിയിലേക്കു നോക്കിക്കൊണ്ട് ഗ്രൗണ്ടിന്‍റെ അരികിലൂടെ ഒരാൾ ഓടുകയാണ്.

അയാളുടെ പേരാണ് നിക്കോ വില്യംസ്! ആഫ്രിക്കൻ വംശജനായ സ്പാനിഷ് ഫുട്ബോൾ ടീം അംഗം. ഇക്കഴിഞ്ഞ ജൂലൈ 12-ന് 24-ാം പിറന്നാൾ ആഘോഷിച്ചവൻ. "മകനേ...' എന്ന വിളിയുമായി ഗാലറിയിൽനിന്നും ഇരുകൈകളും നീട്ടിനിന്ന മരിയ ആർഥർ എന്ന അവന്‍റെ അമ്മയെ കണ്ടതും ഈറണനിഞ്ഞ മിഴികളോടെ നിക്കോ, തന്‍റെ മെഡൽ അമ്മയുടെ കഴുത്തിൽ ചാർത്തി! ചുറ്റും പൊതിഞ്ഞ ചാനലുകളോടവൻ പറഞ്ഞു:

"കളിക്കളത്തിൽ എനിക്ക് വളരെവേഗം ഓടാൻ കഴിയും. എന്നാൽ, എനിക്ക് എന്‍റെ അമ്മയോളം വേഗത്തിൽ ഓടാനാവില്ല. കാരണം ജന്മനാടായ ആഫ്രിക്കയിലെ ഘാനയിൽനിന്ന്, രക്ഷപ്പെട്ട്, സഹാറമരുഭൂമി താണ്ടിയാണ് അമ്മയുമച്ഛനും സ്പെയിനിലെത്തിയത്! അതിനാൽ, എന്‍റെ അമ്മയ്ക്കാണ് ഈ മെഡലിന് എന്നേക്കാളും അർഹത!''

പ്രിയ കൂട്ടുകാരേ, ലോകം കോരിത്തിരിച്ചുനിന്ന അനുപമ നിമിഷമാണിത്! നിക്കോ പറഞ്ഞത് സത്യമാണ്. വെറും മൂന്നു പതിറ്റാണ്ടുകൾക്കു മുന്പ്, ആഫ്രിക്കയിലെ ഘാനയിൽനിന്നും അഭയാർത്ഥികളായി സഹാറ മരുഭൂമി കാൽനടയായി നടന്ന് സ്പെയിനിലെത്തിയ ഫെലിക്സ് വില്യംസിന്‍റെയും മരിയ ആർഥറിന്‍റെയും മക്കളാണ് സ്പെയിൻ നാഷണൽ ഫുട്ബോൾ ടീം അംഗങ്ങളായ ഇനാക്കി വില്യംസും നിക്കോ വില്യംസും!

നിക്കോയുടെ കഥ കേട്ടപ്പോൾ ഘാനയിൽനിന്ന് സഹാറമരുഭൂമിവഴി സ്പെയിനിലെത്താനുള്ള ദൂരം ഗൂഗിൾമാപ്പിലൂടെ കണ്ടെത്താൻ ശ്രമിച്ചുനോക്കി! 5700 മുതൽ 6000 കിലോമീറ്റർ ദൂരമാണ് ആ മാതാപിതാക്കൾ നടന്നത്. കാൽനടയായി നടന്നാൽ, ഏകദേശം 130 മുതൽ 150 ദിവസങ്ങൾ നിർത്താതെ നടക്കണം, ഈ ദൂരം പൂർത്തിയാവാൻ!

ഒരുപക്ഷേ, അവർ ഘാനയിൽനിന്നും അൾജീരിയായിലൂടെ സഹാറാ കടന്ന് ഒറാനിൽനിന്ന് കപ്പൽകയറി അലിക്കാന്‍റ തീരത്തിറങ്ങി ആഗോസ്റ്റിലൂടെ സ്പെയിനിലെത്തിയിട്ടുണ്ടാകും! അല്ലെങ്കിൽ വെസ്റ്റ് സഹാറവഴി നടന്ന് മൊറോക്കോ കടന്ന് ജിബ്രാൾട്ടർ കടലിടുക്കിലൂടെ സ്പെയിനിലെത്തിയിട്ടുണ്ടാകും!

കൂട്ടുകാരേ, നിങ്ങളുടെ ഇന്നിലേക്ക്, നിങ്ങളുടെ മാതാപിതാക്കൾ നടന്നുതീർത്ത ഇന്നലെകൾ എത്രയെന്ന് എത്രപേർക്കറിയാം! എന്‍റെ മാതാപിതാക്കളും നിങ്ങളുടെ മാതാപിതാക്കളും ജീവിതത്തിൽ നിരവധി സഹാറമരുഭൂമിയാത്രകൾ നടത്തിയിട്ടുള്ളവരാണ്, തീർച്ച! ആഫ്രിക്കയിലെ സഹാറമരുഭൂമിയിൽ പകൽ പലപ്പോഴും 60 ഡിഗ്രിയാണ് ചൂട്! ചുട്ടുപൊള്ളുന്ന മണൽപ്പരപ്പിലൂടെ കൊടിയ വിശപ്പും ദാഹവും സഹിച്ച്, എത്തിച്ചേരുന്ന കാനാൻനാട്ടിൽ തേനും പാലും ഒഴുകണേയെന്ന് ഓരോ കിതപ്പിലും പാർത്ഥിച്ച്, വിയർത്തൊലിച്ചു നടന്നത്, നിക്കോയുടെ മാതാപിതാക്കൾ മാത്രമല്ല, നമ്മുടേയും മാതാപിതാക്കളാണ്!

കടബാധ്യതകളുടേയും രോഗങ്ങളുടേയും പരാജയഭീതിയുടെയും ജീവിത ഭാണ്ഡങ്ങളുമായി ജീവിതത്തിന്‍റെ സഹാറതാണ്ടുന്ന നമ്മുടെ മാതാപിതാക്കളുടെ ഈ ജീവിതയാത്രയിൽ, സ്നേഹത്തിന്‍റെ തേനരുവികളും സത്യസന്ധതയുടെ വെൺമേഘത്തണലും വിശ്വസ്തതയുടെ ദീപസ്തംഭങ്ങളുമാകാൻ മക്കളായ നമുക്ക് കഴിയണം! അവരുടെ അധ്വാനത്തിന്‍റെ അളവറിയണം. അവർ നമുക്കായി താണ്ടിയ സഹാറകളുടെ ദൂരമറിയണം.

അപ്പോൾ, തന്‍റെ പൊന്നായ അമ്മയോളം വരില്ല ഈ പൊന്നിന്‍റെ മെഡൽ എന്നു തിരിച്ചറിഞ്ഞ നിക്കോയേപ്പോലെ നമ്മുടെയും കഠിനാധ്വാനത്തിന്‍റെയും സ്ഥിരപരിശ്രമത്തിന്‍റെയും വേർപ്പുതുള്ളികൾ പതിച്ച ജീവിതമാകുന്ന മെഡലുയർത്തി നമുക്കും പറയാൻ കഴിയും, അമ്മ പൊന്നമ്മയല്ലമ്മേ, തങ്കമ്മയാണ്. തനിത്തങ്കംകൊണ്ടെന്‍റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച എന്‍റെ തങ്കമ്മ!

സ്നേഹാശംസകളോടെ,സ്വന്തം കൊച്ചേട്ടൻ

DCL (Deepika Children’s League)

ഡിസിഎൽ മേഖലാ ടാലന്‍റ് ഫെസ്റ്റ് ഓഗസ്റ്റ് മുതൽ

കോട്ടയം: ദീപിക ബാലസഖ്യത്തിന്‍റെ മേഖലാതല ടാലന്‍റ് ഫെസ്റ്റുകൾ ഓഗസ്റ്റ് മുതൽ ആരംഭിക്കും. എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണ് മത്സരം. പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ ഗാനം, ചെറുകഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ ഇനങ്ങളിലാണ് മത്സരം.

ഡിസിഎൽ ആന്തം, ലഹരിവിരുദ്ധഗാനം എന്നിവ ഒഴികെ എല്ലാ മത്സരങ്ങളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിരിക്കും. രചനാമത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുകയില്ല.

ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ സംഘഗാനം മത്സരങ്ങളിൽ ഏഴു പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. കരോക്കെ ഉണ്ടായിരിക്കുന്നതല്ല.
ഗ്രൂപ്പ് ഐറ്റം ഉൾപ്പെടെ ഒരാൾക്ക് രണ്ടു വിഭാഗത്തിൽ മാത്രമേ മത്സരിക്കാൻ പാടുള്ളൂ.

പ്രസംഗത്തിന് എൽപി വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 5 മിനിറ്റുമായിരിക്കും സമയം.

പ്രസംഗമത്സരത്തിനുള്ള വിഷയങ്ങൾ:

ഹൈസ്കൂൾ വിഭാഗം - 1) 1.യുദ്ധങ്ങളും അശാന്തിയും നിറഞ്ഞ ലോകത്ത് സാഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും പ്രസക്തി. 2)ആധുനിക ജീവിതവും ആധുനിക മനുഷ്യന്‍റെ ആരോഗ്യവും.

യു.പി വിഭാഗം - 1) ഡിജിറ്റൽ യുഗത്തിലെ അച്ചടക്കവും കൃത്യനിഷ്ഠയും - ഇന്നത്തെ കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ 2.സാഹോദര്യത്തിന്‍റെ കേരള മാതൃക- ദുരന്തങ്ങളിൽ കൈകോർത്ത നമ്മൾ

എൽപി വിഭാഗം 1) ലോകകപ്പ് ഫുട്ബോൾ- മൈതാനങ്ങൾ പഠിപ്പിക്കുന്ന 'നാം ഒരു കുടുംബം' എന്ന പാഠം. 2.നാം ഒരു കുടുംബം: എന്‍റെ കൊച്ചു ലോകത്തെ സ്നേഹക്കാഴ്ചകൾ.

എൽപി വിഭാഗത്തിന് മേഖല, പ്രവിശ്യാ തലങ്ങളിൽ ആദ്യത്തെ ഒരു വിഷയം മാത്രമായിരിക്കും ഉണ്ടായിരിക്കുക. സംസ്ഥാനതലമത്സരത്തിൽമാത്രം രണ്ടു വിഷയങ്ങളും പഠിച്ചാൽ മതിയാകും. യു.പി. ഹൈസ്കൂൾ വിഭാഗങ്ങളിൽ മേഖല, പ്രവിശ്യ, സംസ്ഥാനതലത്തിലും, എൽപി വിഭാഗത്തിൽ സംസ്ഥാനതലത്തിലും നല്കിയിട്ടുള്ള രണ്ടു വിഷയങ്ങളിൽ മത്സരസമയത്തു നറുക്കിട്ടു കിട്ടുന്ന ഒരു വിഷയമാണ് പ്രസംഗിക്കേണ്ടത്.

DCL (Deepika Children’s League)

ചങ്ങനാശേരി മേഖല തെരഞ്ഞെടുപ്പും പ്രവർത്തനോദ്ഘാടനവും

ചങ്ങനാശ്ശേരി: ദീപിക ബാലസഖ്യം ചങ്ങനാശ്ശേരി മേഖല തെരഞ്ഞെടുപ്പും പ്രവർത്തന വർഷ ഉദ്ഘാടനവും ചങ്ങനാശ്ശേരി സെന്‍റ് ജോസഫ് ഹൈസ്കൂളിൽ ഇന്നു നടക്കും.

ഉച്ചയ്ക്ക് ഒരു മണിക്ക് ശാഖകളിൽനിന്നും തെരഞ്ഞെടുത്ത കൗൺസിലർമാരിൽനിന്നും മേഖല ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടക്കും. തുടർന്ന് 2.30-ന് നടക്കുന്ന സമ്മേളനത്തിൽ മേഖലയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ദീപിക സർക്കുലേഷൻ ജനറൽ മാനേജർ ഫാ. ജോർജ് മാന്തുരുത്തിൽ നിർവഹിക്കും. സ്കൂൾ ഹെഡ്മിസ്ട്രസ് സീന ജോസഫ് അധ്യക്ഷത വഹിക്കും. ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയായ കിക്ക് ഔട്ടിന്‍റെ ഉദ്ഘാടനം എക്സൈസ് പ്രിവന്‍റീവ് ഓഫീസർ രാജേഷ് ആർ. നിർവ്വഹിക്കും.

ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗ്ഗീസ് കൊച്ചുകുന്നേൽ, കേന്ദ്രകമ്മറ്റി അംഗം ആൻസി മേരി ജോൺ , ചങ്ങനാശ്ശേരി മേഖല ഓർഗനൈസർ ജോഷി കൊല്ലാപുരം,ഓർഗനൈസിംഗ് സെക്രട്ടറി റോയി തോമസ് എന്നിവർ പ്രസംഗിക്കും. ലഹരി വിരുദ്ധ പ്രതിജ്ഞ മേഖല കൗൺസിലർമാർ ചൊല്ലിക്കൊടുക്കും.

DCL (Deepika Children’s League)

കൊച്ചേട്ടന്‍റെ കത്ത് : വൊസീഞ്ഞ - പരിഹാസം പായസമാക്കാം!

പ്രിയ ഡിസിഎൽ‌ കൂട്ടുകാരേ,

അർജന്‍റീനയും കേപ് വെർദെയും തമ്മിലുള്ള ആവേശപ്പോരാട്ടം അന്ത്യത്തോടടുക്കുകയാണ്! അമേരിക്കയിലെ മിയാമി സ്റ്റേഡിയം 2026 ഫിഫ വേൾഡ് കപ്പിലെ ഏറ്റവും വികാരഭരിതമായ രംഗങ്ങൾക്ക് സാക്ഷ്യംവഹിക്കുകയാണ്.

ജനകോടികളുടെ രോമാഞ്ചമായ കാൽപ്പന്തുകളിയുടെ മഹാരാജാവ് ലയണൽ മെസിയുടെ അഞ്ചിലധികം ഷോട്ടുകളാണ് കരിങ്കൽഭിത്തിയിലിടിച്ച് തെറിക്കുന്നതുപോലെ ഗോൾമുഖത്തിന്‍റെ നാനാവശങ്ങളിലേക്കും ചിതറി വീഴുന്നത്! അവസാനം അർജന്‍റീന കഷ്ടിച്ചു കടന്നുകൂടുന്പോൾ, തന്‍റെ ഏറ്റവും കൂടുതൽ ബോളുകൾ തടഞ്ഞുതെറിപ്പിച്ച, ആ ഗോൾകീപ്പറിന് സ്വന്തം ജേഴ്സി ഊരി നൽകി ലയണൽ മെസി ആദരിക്കുകയാണ്!

കുറ്റിത്താടിയും ചുളുങ്ങിയ മുഖവുമായി ഒരു മനുഷ്യൻ നിന്നു കരയുക‍യാണ്. അഞ്ചുലക്ഷത്തിലധികം മാത്രം ജനങ്ങളുള്ള തന്‍റെ കൊച്ചു രാജ്യത്തിന്‍റെ വിലാസം ആകാശത്തോളമുയർത്തിയ കളിക്കളത്തിലെ ആ കാരണവരുടെ പേര്, ജോസിമർ ജോസേ എവോറ ഡയസ് എന്നാണ്. എന്നാൽ അ‍യാൾ ഇന്നു ലോകമെന്പാടും അറിയപ്പെടുന്നത് "കുഞ്ഞുമുത്തശ്ശി' എന്ന് അർത്ഥം വരുന്ന "വൊസീഞ്ഞോ' എന്ന ഓമനപ്പേരിലാണ്.

1986-ജൂൺ മൂന്നിന്, കേപ് വെർദെ രാജ്യത്തിലെ സാവോ വിസെന്‍റ് ദ്വീപിൽ അതി ദരിദ്രനായി ജനിച്ച വൊസീഞ്ഞോയാണിത്! പിതാവ് പട്ടാളത്തിലും അമ്മ കൂലിവേലയ്ക്കും പോയതിനാൽ മുത്തശ്ശനും മുത്തശ്ശിയും വളർത്തിയതിന്‍റെ പേരിൽ "കുഞ്ഞുമുത്തശ്ശി' എന്ന കളിപ്പേര് സ്വന്തം ഔദ്യോഗിക പേരാക്കി മാറ്റിയ വൊസീഞ്ഞോയാണിത്!

ഫുട്ബോൾകളിയോടുള്ള അടങ്ങാത്ത അഭിനിവേശംമൂലം കളിക്കളം കിടപ്പാടമാക്കിയെങ്കിലും, ഉയരക്കുറവുമൂലം പരിശീലകർ പരിഹസിച്ചിറക്കിവിട്ട വൊസീഞ്ഞോയാണിത്!

കാൽപന്തുകളിയുടെ വൈഭവം പാദങ്ങളിൽ തുടുതുടുത്തപ്പോഴും ഉപജീവനത്തിനായി ബസ് ഡ്രൈവറായും ഇലക്ട്രീഷ്യനായും കൂലിപ്പണിയെടുത്ത വൊസീഞ്ഞോയാണിത്!

എന്നാൽ, 20-ാം വയസിനു മുന്നേതന്നെ 6.3 അടി ഉയരം നേടി, അംഗോള, മൽഡോവ,. സൈപ്രസ്, സ്ലോവാക്യ, പോർച്ചുഗൽ തുടങ്ങിയ നിരവധി രാജ്യങ്ങളുടെ ടീമുകളിൽ കളിച്ചുജയിച്ച്, 2026 ഫിഫ ലോകകപ്പിന്‍റെ രോമാഞ്ചമായ സൂപ്പർ ഗോൾകീപ്പർ വൊസീഞ്ഞോയാണിത്!

പ്രിയ കൂട്ടുകാരേ, വൊസീഞ്ഞോ എന്ന കാൽപ്പന്തുകളിക്കാരന്‍ തന്‍റെ കൈകൾകൊണ്ട് തട്ടിയെറിഞ്ഞത്, മെസിയുൾപ്പെടെയുള്ള ലോകതാരങ്ങളുടെ ചാട്ടുളിപ്പന്തുകളായിരുന്നോ? അല്ലേയല്ല!

കളിക്കളത്തിൽ അ‍യാൾ സാകൂതം സശ്രദ്ധം ഗോൾമുഖത്ത് മിഴിപൂട്ടാതെനിന്ന് നാനാവശങ്ങളിൽനിന്നും, പലരും വീശിയടിച്ച പന്തുകൾ കൃത്യമായി തട്ടിമാറ്റിയിട്ടുണ്ട്. എന്നാൽ, അതിനു മുന്നേതന്നെ അയാൾ, തന്‍റെ നേരേ പലരും വലിച്ചെറിഞ്ഞ പരിഹാസത്തിന്‍റെയും ആക്ഷേപത്തിന്‍റെയും ആരോപണങ്ങളെ തട്ടിമാറ്റിയിട്ടുണ്ട്.
കൗമാരത്തിൽ കളിക്കളത്തിലെ കുള്ളൻവിളികളെ അയാൾ തെട്ടിത്തെറിപ്പിച്ചു!

പൊക്കക്കുറവിന്‍റെ കളിപ്പേരുകൾക്കൊപ്പം, മുത്തശ്ശനെയും മുത്തശ്ശിയെയും ദൈവത്തെപ്പോലെ അനുസരിച്ചപ്പോൾ കൂട്ടുകാർ വിളിച്ച കുഞ്ഞുമുത്തശ്ശി എന്ന പരിഹാസപ്പേരുകൊണ്ടയാൾ തന്‍റെ ജീവിത മധുരത്തിന്‍റെ പായസമുണ്ടാക്കി. തന്നെ തളർത്താനും പരാജയപ്പെടുത്താനുമായി അരികിലുള്ളവർ വലിച്ചെറിഞ്ഞ ആക്ഷേപങ്ങൾ അയാൾ തന്‍റെ പ്രതിരോധശേഷിയുടെ ആഹാരമാക്കി!

കൂട്ടുകാരേ, ജീവിക്കാനും അതിജീവിക്കാനും നിങ്ങൾ പരിശ്രമിക്കുന്പോൾ നിങ്ങളുടെ പരിസരത്തുനിന്നും ഉയരുന്ന പരിഹാസങ്ങളെ പായസംപോലെ രുചിച്ചിറക്കാൻ നിങ്ങൾക്കു കഴിയും. ഗാലറികളിൽ ഇരുന്നു കമന്‍റടിക്കുന്നവർ മെയ്യനങ്ങി കളിക്കുന്നവരല്ല, വെറും കാണികൾ മാത്രമാണെന്നോർക്കുക! നിങ്ങളുടെ വിജയത്തിനായി കളിക്കാൻ നിങ്ങൾ മാത്രമേയുള്ളൂ എന്നറിയുക. വിജയാശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ

DCL (Deepika Children’s League)

ഡിസിഎൽ ടാലന്‍റ് ഫെസ്റ്റ് മത്സരത്തിനുള്ള പ്രസംഗവിഷയങ്ങൾ

ഡിസിഎൽ ടാലന്‍റ് ഫെസ്റ്റിലെ പ്രസംഗമത്സരത്തിനുള്ള വിഷയങ്ങൾ:
എൽപി വിഭാഗം 1) ലോകകപ്പ് ഫുട്ബോൾ- മൈതാനങ്ങൾ പഠിപ്പിക്കുന്ന 'നാം ഒരു കുടുംബം' എന്ന പാഠം. 2.നാം ഒരു കുടുംബം: എന്‍റെ കൊച്ചു ലോകത്തെ സ്നേഹക്കാഴ്ചകൾ.

യു.പി വിഭാഗം - 1) ഡിജിറ്റൽ യുഗത്തിലെ അച്ചടക്കവും കൃത്യനിഷ്ഠയും - ഇന്നത്തെ കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ 2.സാഹോദര്യത്തിന്‍റെ കേരള മാതൃക- ദുരന്തങ്ങളിൽ കൈകോർത്ത നമ്മൾ

ഹൈസ്കൂൾ വിഭാഗം - 1) 1.യുദ്ധങ്ങളും അശാന്തിയും നിറഞ്ഞ ലോകത്ത് സാഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും പ്രസക്തി. 2)ആധുനിക ജീവിതവും ആധുനിക മനുഷ്യന്‍റെ ആരോഗ്യവും. മൂന്നു വിഭാഗത്തിലും നല്കിയിട്ടുള്ള രണ്ടു വിഷയങ്ങളിൽ മത്സരസമയത്തു നറുക്കിട്ടു കിട്ടുന്ന ഒരു വിഷയമാണ് പ്രസംഗിക്കേണ്ടത്. ടാലന്‍റ് ഫെസ്റ്റ് മേഖല മത്സരങ്ങൾ ഓഗസ്റ്റിൽ ആരംഭിക്കും.

DCL (Deepika Children’s League)

മൂലമറ്റം, കരിങ്കുന്നം മേഖലാ നേതൃസംഗമവും തെരഞ്ഞെടുപ്പും 11ന്

തൊടുപുഴ: ഡി സി എൽ തൊടുപുഴ പ്രവിശ്യയിലെ മൂലമറ്റം മേഖലാ നേതൃസംഗമവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജൂലൈ 11 ശനിയാഴ്ച രാവിലെ 9.45 മുതൽ അറക്കുളം സെന്‍റ് തോമസ് യു .പി സ്‌കൂളിൽ നടക്കും .

കരിങ്കുന്നം മേഖലാ നേതൃസംഗമവും തെരഞ്ഞെടുപ്പും അന്ന് ഉച്ചകഴിഞ്ഞ് 1.45 മുതൽ ചുങ്കം സെന്‍റ് ജോസഫ്സ് യു.പി സ്‌കൂളിലും ഉണ്ടായിരിക്കും .

ഡയറക്ടേഴ്സ് മീറ്റ്

പാലാ : കോട്ടയം പ്രവിശ്യയിലെ പാലാ, അരുവിത്തുറ, ചേർപ്പുങ്കൽ,രാമപുരം, കുറവിലങ്ങാട് മേഖലകളിലെ ഡയറക്ടർമാരുടെ നേതൃസംഗമം പാലാ മേരി മാതാ പബ്ലിക് സ്കൂളിൽ നടത്തി. പ്രവിശ്യ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ അധ്യക്ഷത വഹിച്ചു.

സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ്സി എഫ്സിസി ഉദ്ഘാടനം ചെയ്തു. കൊച്ചേട്ടൻ ഫാ. റോയ് കണ്ണൻചിറ സിഎംഐ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ സിസ്റ്റർ മെൽബിൻ, മേഖല ഓർഗനൈസർമാരായവി. ടി ജോസഫ്, ജയ്സൺ ജോസഫ്, പാലാ മേഖല പ്രസിഡണ്ട് മാനുവൽ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

DCL (Deepika Children’s League)

ടീച്ചറിനോടടുക്കാം, അമ്മയോളം...

പ്രിയ ഡിസിഎൽ കൂട്ടുകാരേ,

മനസു നിറയെ, മറ്റുള്ളവർക്കായി പകർന്നു നല്കാൻ സ്നേഹംമാത്രം നിറച്ച്, യാത്ര തുടങ്ങിയതായിരുന്നു, സിസ്റ്റർ ഹെയ്സ് ലെറ്റ് എസ്ഡി എന്ന അധ്യാപികയായി വിരമിച്ച സന്യാസിനി. എന്നാൽ,   ഡ്രൈവർ സ്വിച്ചിട്ട് അടയ്ക്കേണ്ട ബസിന്‍റെ ഓട്ടോമാറ്റിക് വാതിൽ അടയ്ക്കാതെ വേഗത്തിൽ മുന്നോട്ടുപോയ ബസിൽനിന്നു സിസ്റ്റർ റോഡിലേക്കു തെറിച്ചുവീണ്, ഗുരുതര പരിക്കുകളെ അതിജീവിക്കാനാകാതെ നമ്മോടു വിടപറഞ്ഞു.

കോതമംഗലം കോഴിപ്പിള്ളിയിൽ വച്ചുണ്ടായ അപകടത്തിലാണ്, ഇക്കഴിഞ്ഞ വർഷം ഊന്നുകൽ ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽനിന്ന് വിരമിച്ച്, നിരവധി മേഖലകളിൽ സജീവ ശുശ്രൂഷ ചെയ്തുവന്ന നല്ല അധ്യാപികയായ സിസ്റ്ററിന് ഇന്നലെ (1-7-26) ജീവൻ നഷ്ടമായത്. 

കാഞ്ഞിരപ്പള്ളി സെന്‍റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ അധ്യാപക സമൂഹത്തിന്‍റെ പ്രസരിപ്പായിരുന്നു, ഏവർക്കും പ്രിയങ്കരിയായിരുന്ന സ്വപ്ന രാജേഷ് ടീച്ചർ. പത്ത് സിയുടെ ക്ലാസ് ടീച്ചറും, സ്റ്റാഫ് സെക്രട്ടറിയും സഹഅധ്യാപകരുടെയും വിദ്യാർഥികളുടെയും മാനേജ്മെന്‍റിന്‍റെയും അഭിമാനവും ആഹ്ലാദവുമായിരുന്ന സ്വപ്നടീച്ചർ, ഇന്നലെ (1-7-26) നന്നായി പഠിപ്പിച്ച്, എല്ലാവരേയും സന്തോഷിപ്പിച്ച് വീട്ടിലേക്കു പോയതാണ്. പതിവുപോലെ ഇന്നു രാവിലെ സ്കൂളിലെത്താമെന്ന പ്രതീക്ഷയിലാണ് പ്രിയ ടീച്ചർ പോയത്. എന്നാൽ വീട്ടിൽവച്ച് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാവുകയും  ജീവൻ നഷ്ടമാവുകയുമാണുണ്ടായത്.പ്രിയ കൂട്ടുകാരേ, രണ്ടു ഗുരുശ്രേഷ്ഠർ അപ്രതീക്ഷിതമായി വിദ്യാർഥിലോകത്തോടു യാത്രപറഞ്ഞു.

ഹെയ്സ്ലെറ്റ് സിസ്റ്ററിന്‍റെയും സ്വപ്ന ടീച്ചറിന്‍റെയും  വിദ്യാർഥികൾ മൃതദേഹപേടകങ്ങൾക്കരികിലൂടെ വിങ്ങിക്കരഞ്ഞു നീങ്ങുന്നതു കണ്ടു. വിദ്യാഭ്യാസകാലത്തിന്‍റെ ഏറ്റവും വലിയ സൗഭാഗ്യം എന്താണ്? ഫുൾ എപ്ലസ് വാങ്ങുന്നതോ, കലാതിലകമോ പ്രതിഭയോ ആകുന്നതോ ആണോ? സമ്മാനങ്ങൾ ഒന്നും കിട്ടുന്നില്ലെങ്കിലും താൻ ബഹുമാനിക്കുന്ന അധ്യാപകരുടെ പ്രീതിയും വാത്സല്യവും തന്നോടൊപ്പമുണ്ട് എന്ന ഓരോ വിദ്യാർഥിയുടെയുംആത്മവിശ്വാസവും ഉള്ളിലെ അഭിമാനവുമല്ലേ, ഏറ്റവും വലിയ സൗഭാഗ്യം! തീർച്ചയായും അതെ. അതിന്, ആത്മാർത്ഥതയും സത്യസന്ധതയും ‍ഉണ്ടായാൽ മതി.

അധ്യാപകരോട് എത്രമാത്രം അടുപ്പമാകാം? അമ്മയോളം, അച്ഛനോളം എന്നേ ഉത്തരമുള്ളൂ. നമ്മുടെ ഭാരതീയ ദർശനത്തിൽ, മാതാവും പിതാവും ഗുരുവും ദൈവതുല്യരാണ്. ഗുരു ദേവോ ഭവഃ എന്നുതന്നെയാണ് നമ്മുടെ പ്രമാണം. ദൈവതുല്യമാണ് ഗുരുസ്ഥാനം! ഗുരുത്വം എന്ന മഹാകൃപ വിദ്യാർഥിയിലേക്ക് വർഷിക്കാൻ ഉള്ളിൽ വെളിച്ചമുള്ള ഗുരുവിനുമാത്രമേ കഴിയൂ! അതിനാൽ, നമ്മുടെ എല്ലാ അധ്യാപകരേയും നമുക്ക്, അങ്ങേയറ്റം ആദരിക്കാം.

ആദരിക്കാൻ ഒട്ടും ബാക്കിവയ്ക്കരുത്. അവരെ അമ്മയെപ്പോലെ സ്നേഹിക്കുക. സ്നേഹം ഒട്ടും കുറച്ചുകളയരുത്. അവരോട് ഹൃദയം തുറന്ന് സംസാരിക്കാം; മറ്റൊരവസരത്തിലേക്ക് മാറ്റിവയ്ക്കരുത്. പിന്നീട്, അവസരം കിട്ടിയെന്നു വരില്ല. സ്വപ്ന ടീച്ചറിനോടും ഹെയ്സ്ലെറ്റ് സിസ്റ്ററിനോടും പിന്നീടു പറയാനായി അവരുടെ പല വിദ്യാർഥികളും മാറ്റിവച്ചത്, അവരുടെയുള്ളിൽ ബാക്കിയാവുകയാണ്.

നമുക്ക് ഇന്നുതന്നെ, സ്നേഹാദരവുകളോടെ, പുഞ്ചിരി മഞ്ജരികളുമായി നമ്മുടെ അധ്യാപകരുടെ മനസിൽ ശിഷ്യവസന്തം തീർക്കാം. അമ്മയോളം അടുക്കാം. അനുഗ്രഹീതരാകാം.  ആശംസകളോടെ, സ്വന്തം കൊച്ചേട്ടൻ

DCL (Deepika Children’s League)

ഡിസിഎൽ കോട്ടയം പ്രവിശ്യാ പ്രവർത്തനോദ്ഘാടനവും ഡയറക്ടേഴ്സ് മീറ്റും

ഡിസിഎൽ കോട്ടയം പ്രവിശ്യയിലെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ജൂലൈ ആറിന് തുടക്കംകുറിക്കുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് ചങ്ങനാശേരി ളായിക്കാട് മേരി റാണി പബ്ലിക് സ്കൂളിൽ നടക്കുന്ന സമ്മേളനത്തിൽ കേരള ജലവിഭവ വകുപ്പുമന്ത്രി മോൻസ് ജോസഫ് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും.

ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. ആന്‍റണി ഏത്തയ്ക്കാട്ട് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ വിനു ജോബ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.

കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സിഎംഐ, ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ, കേന്ദ്രസമിതിയംഗം ആൻസി മേരി ജോൺ, ജോഷി കൊല്ലാപുരം തുടങ്ങിയവർ പ്രസംഗിക്കും.

സമ്മേളനത്തിനു മുന്പായി ചങ്ങനാശേരി, കോട്ടയം, തിരുവല്ല മേഖലകളിലെ ശാഖാ ഡയറക്ടർമാരുടെ സമ്മേളനവും നടക്കും.

DCL (Deepika Children’s League)

സാർത്ഥക് സിദ്ധാന്ത്- നേരുള്ള പോരാട്ടത്തിന്‍റെ പേര്!

കൊച്ചേട്ടന്‍റെ കത്ത്

പ്രിയ ഡിസിഎൽ കുടുംബാംഗങ്ങളേ,

പ്രിയ ഡിസിഎൽ കുടുംബാംഗങ്ങളേ,അർത്ഥമില്ലാത്ത ചിത്താന്തങ്ങൾക്കായി വീട്ടിലും നാട്ടിലും സമരപരന്പരകൾ നടത്തുന്ന നിരവധി വിദ്യാർഥികൾക്കു മുന്നിൽ, വിദ്യാർഥി സംഘടനകൾക്കു മുന്നിൽ, ഇതാ അർഥമുള്ള സിദ്ധാന്തങ്ങളിലൂടെ പുതു വിപ്ലവത്തിന്‍റെ വിസിൽ മുഴക്കുന്ന ഒരു വിദ്യാർഥി  പ്രതിഭ! സാർത്ഥക് സിദ്ധാന്ത്!ഝാർഖണ്ഡ് സംസ്ഥാനത്തെ റാഞ്ചി നഗരത്തിൽ നിന്നും, സ്വന്തം ബ്ലോഗിലൂടെ ഇന്ത്യൻ വിദ്യാഭ്യാസ മേഖലയെ മുഴുവൻ ഇളക്കി മറിക്കുന്ന ഈ 17കാരൻ പ്ലസ്ടു വിദ്യാർത്ഥിയെക്കുറിച്ചാകട്ടെ, ഇന്നത്തെ കൊച്ചേട്ടന്‍റെ കത്ത്!

“അസതോ മാ സത്ഗമയ” എന്ന ആദർശവുമായി 1962 ജൂലൈ ഒന്നിന് ഒൗദ്യോഗികമായി ആരംഭിച്ച സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (CBSE) ഇന്ന് ഇന്ത്യയിലെ ഏറ്റവും മികവുറ്റ വിദ്യാദാന സംവിധാനങ്ങളിൽ ഒന്നാണ്.

30000 -ൽ അധികം അഫിലിയേറ്റഡ് വിദ്യാലയങ്ങളിലായി 3 കോടിയിലേറെ വിദ്യാർത്ഥികൾ പഠിക്കുന്ന സിബിഎസ്ഇ സിലിബസിൽ ഇക്കഴിഞ്ഞ ബോർഡ് എക്സാമിന് പത്തിലും പന്ത്രണ്ടിലും മാത്രം പരീക്ഷ എഴുതിയത് 42 ലക്ഷം വിദ്യാർത്ഥികളാണ്. ഇതിൽ പ്ലസ്ടു പരീക്ഷ എഴുതിയ 17.8 ലക്ഷം വിദ്യാർത്ഥികളിൽ ഒരാളാണ് നമ്മുടെ കഥാനായകനായ സാർത്ഥക് സിദ്ധാന്ത്.

സാർത്ഥക് എങ്ങനെയാണ് താരമായത് എന്ന് കൂട്ടുകാർക്ക് അറിയാമോ?ഇക്കഴിഞ്ഞ പ്ലസ്ടു പരീക്ഷയുടെ ഉത്തരക്കടലാസുകൾ ഡിജിറ്റലായി പരിശോധിക്കുവാൻ, സിബിഎസ്ഇ, ഓണ്‍ സ്ക്രീൻ മാർക്കിംഗ് (OSM) എന്ന സംവിധാനമാണ് സ്വീകരിച്ചത്! ഇതനുസരിച്ച് മൂല്യനിർണയം നടത്തി പ്രഖ്യാപിച്ച 2025-26 ലെ സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലത്തിനെതിരെ വിദ്യാർത്ഥികളിൽ നിന്ന് വ്യാപകമായ ആക്ഷേപവും പ്രതിഷേധവുമാണ് രാജ്യമെങ്ങും അലയടിച്ചത്.

നിരവധി വിദ്യാർത്ഥികൾ മാർക്ക് സംബന്ധമായ പരാതികളുമായി മുന്നോട്ടു വന്നു.പതിനായിരക്കണക്കിനു വിദ്യാർത്ഥികൾ വിലാപവും പരിഭവുമായി വിഷമിച്ചപ്പോൾ, ഇത്ര അശ്രദ്ധമായും തെറ്റായും വിലയിരുത്തൽ നടത്തിയ കന്പനിയേത് എന്നാണ് സാർത്ഥക് അന്വേഷിച്ചത്. വിവരാവകാശത്തിലൂടെ ലഭിച്ച തന്‍റെ പരീക്ഷാപേപ്പറുകൾ പരിശോധിച്ച സാർത്ഥക് ഞെട്ടിപ്പോയി!

ഡിജിറ്റൽ മൂല്യനിർണയത്തിനായി സ്കാൻ ചെയ്ത തന്‍റെ പല പേജുകളും അവ്യക്തമാണ്! എന്നിട്ടും തന്‍റെ പേപ്പറുകൾക്ക് ആരോ തോന്നിയപോലെ മാർക്കിട്ടിരിക്കുന്നു!ഈ തിരിച്ചടിയിൽ തന്‍റെ സ്വപ്നങ്ങൾ തകർന്നടിയാൻ സാർത്ഥക് അനുവദിച്ചില്ല. പകരം, ഒറ്റയ്ക്ക് പോരാടാൻ അവൻ തീരുമാനിച്ചു. മൂല്യനിർണയിത്തിലെ പിഴവ്, അത് ചെയ്ത കന്പനിയുടെ തെറ്റാണ് എന്ന് തുടർച്ചയായ അന്വേഷണത്തിലൂടെ സാർത്ഥക് തിരിച്ചറിഞ്ഞു.

മൂല്യനിർണയത്തിനായി ടെൻഡർ വ്യവസ്ഥകൾ അപ്പാടെ തെറ്റിച്ച് സിബിഎസ്ഇ തെരഞ്ഞെടുത്തത് മുന്പുണ്ടായിരുന്ന ഗ്ലോബറീനാ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേര് മാറ്റി കോയെംപ്റ്റ് എഡ്യൂടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ വന്ന കന്പനിയെയാണ് എന്ന് സാർത്ഥക് മനസിലാക്കി.

2019-ൽ തെലുങ്കാന ഇന്‍റർമീഡിയറ്റ് പരീക്ഷാഫല വിവാദത്തിന്‍റെ കാരണമായ കന്പനിയാണ് ഗ്ലോബറീനാ! അന്ന് മൂല്യനിർണയ പിഴവുമൂലം ഇരുപത്തിമൂന്നോളം വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യാനിടയാക്കിയ, കരിന്പട്ടികയിലുള്ള കന്പനിക്ക് ടെൻഡർ വ്യവസ്ഥകൾ മാറ്റിയെഴുതി 17.8 ലക്ഷം വിദ്യാർത്ഥികളുടെ ഭാവി പന്താടാൻ എറിഞ്ഞുകൊടുത്ത ഉത്തരവാദിത്തപ്പെട്ടവർക്കെതിരേ തന്‍റെ ബ്ലോഗിലൂടെ സാർത്ഥക് അക്രമണം അഴിച്ചുവിട്ടു! സാർത്ഥക് സ്വയം പഴിച്ചില്ല, പരാതി പറഞ്ഞ് നിരാശനായില്ല. സ്വന്തം കഴിവിലും അധ്വാന ഫലത്തിലും ഉറച്ച വിശ്വാസമുണ്ടായിരുന്ന അവൻ തന്‍റെ കണ്ടെത്തലുകൾ ഇന്ത്യൻ പാർലമെന്‍റിന്‍റെ സ്ഥിരം സമിതിക്കു മുന്നിൽ അവതരിപ്പിച്ചു.

ഇന്ന് സിബിഎസ്ഇ ഓഫീസ് ഈ കമ്മിറ്റിയുടെ അന്വേഷണവലയത്തിലാണ്. പ്രിയ കൂട്ടുകാരെ, ഇതൊരു വിദ്യാർഥി സമരത്തിന്‍റെ ചരിത്രമാണ്. സ്വന്തമായി സിദ്ധാന്തമുള്ള, ബോധ്യങ്ങളും ലക്ഷ്യങ്ങളുമുള്ള ഒരു വിദ്യാർത്ഥി ഒറ്റയ്ക്ക് നടത്തുന്ന സമരം. നമ്മുടെ കേരളത്തിലെ വിദ്യാർത്ഥിസമരങ്ങളുടെ ചരിത്രമെടുക്കൂ.

ഓരോ രാഷ്ട്രീയ പാർട്ടിയുടെയും കുടിപ്പകയുടെയും ഗൂഢലക്ഷ്യങ്ങളുടെയും ഇരകളായി വിദ്യാലയങ്ങളും കോളേജുകളും നിശ്ചലമാക്കി, പഠിപ്പുമുടക്കി, തമ്മിൽ തല്ലി കൊലവിളി നടത്തി പൊതുമുതൽ നശിപ്പിച്ച് ഗുരുനിന്ദയുടെ നികൃഷ്ടകർമങ്ങളിലൂടെ ഗുരുത്വം നഷ്ടമാക്കി ഭാവി ആവിയാക്കുന്ന നിഷേധാത്മക വിദ്യാർത്ഥിസമര ചരിത്രങ്ങളെ അവസാനിപ്പിക്കാൻ സമയമായില്ലേ?വികാരങ്ങൾക്കുപകരം വിചാരവും വിവേകവും ഉപയോഗിച്ച് അനുഭവങ്ങളെ നേരിടാനും അർത്ഥപൂർണമായി രാജ്യനന്മയ്ക്കായി നേരോടെ പോരാടുവാനും സാർത്ഥക് സിദ്ധാന്ത് എന്ന പ്രതിഭയെ നമുക്ക് മാതൃകയാക്കാം.

ആശംസകളോടെ സ്വന്തം കൊച്ചേട്ടൻ

DCL (Deepika Children’s League)

ഡിസിഎൽ സംസ്ഥാന പ്രവർത്തനോദ്ഘാടനം 26ന് തിരുവനന്തപുരം നിർമ്മലഭവൻ സ്കൂളിൽ

തിരുവനന്തപുരം: ദീപിക ബാലസഖ്യത്തിന്‍റെ 2026-27 അധ്യയനവർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജൂൺ 26-ാം തീയതി തിരുവനന്തപുരം നിർമ്മലഭവൻ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.

ഉച്ചയ്ക്ക് ഒന്നിനു നടക്കുന്ന സമ്മേളനത്തിൽവച്ച് ഡിസിഎൽ നടപ്പാക്കിവരുന്ന ലഹരിവിരുദ്ധ മുന്നേറ്റമായ കിക്ക് ഔട്ടിന്‍റെ ഈ വർഷത്തെ പ്രവർത്തനങ്ങളും, പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന വിവിധ പ്രോഗ്രാമുകളും ഉദ്ഘാടനം ചെയ്യപ്പെടും

ഡിസിഎൽ പ്രവിശ്യാ കോ-ഓർഡിനേറ്റർമാർ, മേഖല ഓർഗനൈസർമാർ, ശാഖാ ഡയറക്ടർമാർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.

DCL (Deepika Children’s League)

ഡിസിഎൽ തൊടുപുഴ പ്രവിശ്യാ സാരഥീസംഗമം 20ന്

തൊടുപുഴ: പ്രവിശ്യാ ഡിസിഎൽ ഡയറക്റ്റേഴ്സ് മീറ്റും സാരഥി സംഗമവും ജൂൺ 20 ശനിയാഴ്ച ഉച്ച കഴിഞ്ഞ് 1.45 മുതൽ തൊടുപുഴ സെന്‍റ് സെബാസ്റ്റ്യൻസ് യു.പി. സ്‌കൂളിൽ നടക്കും.

പ്രവിശ്യയിലെ മൂവാറ്റുപുഴ, കൂത്താട്ടുകുളം, കരിങ്കുന്നം, രാമപുരം, മൂലമറ്റം, കലയന്താനി, കരിമണ്ണൂർ, തൊടുപുഴ എന്നീ മേഖലകളിലെ സ്‌കൂൾ തല ഡയറക്ടർമാരും മേഖലാ തല അധ്യാപക ഭാരവാഹികളും പങ്കെടുക്കണമെന്ന് പ്രവിശ്യാ കോ- ഓർഡിനേറ്റർ റോയ്.ജെ .കല്ലറങ്ങാട്ട് അറിയിച്ചു.

Latest News

Corehub Up