Kottayam
ചങ്ങനാശേരി: നാലുകോടി റെയില്‍വേ മേല്‍പ്പാലം 2028 ഒക്ടോബറോടെ പൂര്‍ത്തിയാക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. ദക്ഷിണ റെയില്‍വേ ചീഫ് ബ്രിഡ്ജസ് എന്‍ജിനിയര്‍ രാം കിഷോര്‍, വിനു ജോബ് എംഎല്‍എ എന്നിവര്‍ക്കൊപ്പം പദ്ധതിസ്ഥലം സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
റെയില്‍വേ ലെവല്‍ ക്രോസിംഗ് നമ്പര്‍ ഏഴിന് പകരമായാണ് മേല്‍പ്പാലം നിര്‍മിക്കുന്നത്. പെരുന്തുരുത്തി-ഏറ്റുമാനൂര്‍ ബൈപാസില്‍ പെരുന്തുരുത്തിക്കും നാലുകോടിക്കും ഇടയിലാണ് ഈ ലെവല്‍ക്രോസ് സ്ഥിതി ചെയ്യുന്നത്.
പ്രതിദിനം നിരവധി ട്രെയിനുകള്‍ കടന്നുപോകുന്നതിനാല്‍ റെയില്‍വേ ഗേറ്റ് ദീര്‍ഘനേരം അടഞ്ഞുകിടക്കുന്നത് ഗതാഗതക്കുരുക്കിനും അടിയന്തര സേവന വാഹനങ്ങളുടെ സഞ്ചാരത്തിനും വലിയ തടസമാണ്. ഈ ലെവല്‍ക്രോസില്‍ മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നതോടെ ഈ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും.
39.09 കോടി രൂപയുടെ പദ്ധതി
39.09 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പറേഷന് ഓഫ് കേരളയാണ് നിര്‍വഹണ ഏജന്‍സി. ഇന്ത്യന്‍ റെയില്‍വേയും കേരള സര്‍ക്കാരും 50:50 അനുപാതത്തിലാണ് പദ്ധതിയുടെ ചെലവ് വഹിക്കുന്നത്. പദ്ധതിയുടെ വിശദമായ രൂപരേഖ കിഫ്ബി നേരത്തേ അംഗീകരിച്ചിരുന്നു.
തുടര്‍ന്ന് ഇന്ത്യന്‍ റോഡ്സ് കോണ്‍ഗ്രസിന്റെ പുതുക്കിയ മാനദണ്ഡങ്ങള്‍ക്കും റെയില്‍വേയുടെ നിലവിലെ ബ്രിഡ്ജ് കോഡുകള്‍ക്കും അനുസൃതമായി ജനറല്‍ അറേഞ്ച്മെന്റ് ഡ്രോയിംഗ് പുനഃപരിശോധിച്ച് ഈ വര്‍ഷം ജൂണില്‍ ദക്ഷിണ റെയില്‍വേയ്ക്ക് സമര്‍പ്പിച്ചു.
റെയില്‍വേയുടെ ബ്രിഡ്ജസ് ഓര്ഗനൈസേഷന് വിശദമായ സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം പുതുക്കിയ ജിഎഡി അംഗീകാരം നല്‍കിയതോടെ പദ്ധതി ടെന്‍ഡര്‍ ഘട്ടത്തിലേക്ക് കടക്കുന്നതിനുള്ള പ്രധാന സാങ്കേതിക അനുമതികള്‍ ലഭ്യമായിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കലിന് നാലുകോടി രൂപ
പുതുതായി മേല്‍പ്പലം നിര്‍മിക്കുന്നതിന് ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. നാലുകോടി രൂപ നഷ്ടരിഹാരമായി നൽകി. തുടര്‍ന്ന് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കല്‍, വൈദ്യുതി, കുടിവെള്ളം, ടെലികോം തുടങ്ങിയ യൂട്ടിലിറ്റി ലൈനുകളുടെ മാറ്റിസ്ഥാപിക്കല്‍, മണ്ണിന്റെ ഭൗമസാങ്കേതിക പരിശോധനകള്‍, പൈല് ലോഡ് ടെസ്റ്റ്, ഫൗണ്ടേഷന് ഡിസൈന്‍ സ്ഥിരീകരണം എന്നിവ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും പ്രധാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ പൈല് ഫൗണ്ടേഷന്, പിയര്‍, പിയര്‍ ക്യാപ്, പ്രീ-സ്ട്രെസ്ഡ് കോണ്‍ക്രീറ്റ് ഗര്‍ഡറുകളുടെ സ്ഥാപനം, ഡെക്ക് സ്ലാബ് നിര്‍മാണം, അപ്രോച്ച് റോഡുകള്‍, റിട്ടെയ്നിംഗ് വാളുകള്‍, ഡ്രെയിനേജ് സംവിധാനം, ക്രാഷ് ബാരിയറുകള്‍, സ്ട്രീറ്റ് ലൈറ്റിംഗ്, റോഡ് സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഘട്ടംഘട്ടമായി നടപ്പാക്കും.
റെയില്‍വേ ട്രാക്കിന് മുകളിലെ ഗര്‍ഡര്‍ സ്ഥാപിക്കല്‍ പ്രവര്‍ത്തനങ്ങള്‍ റെയില്‍വേ ട്രാഫിക് ബ്ലോക്ക് അനുവദിക്കുന്ന സമയക്രമം അനുസരിച്ചായിരിക്കും. പദ്ധതിയുടെ ഓരോ ഘട്ടവും സമയബന്ധിതമായി പൂര്‍ത്തിയാക്കി 2028 ഒക്ടോബറോടെ മേല്‍പ്പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുകയാണ് ലക്ഷ്യം.
റെയില്‍വേ, സംസ്ഥാന സര്‍ക്കാര്‍, ആര്ബിഡസികെ, ബന്ധപ്പെട്ട എല്ലാ വകുപ്പുകളുമായും തുടര്‍ച്ചയായ ഏകോപനം നടത്തി നിര്‍മാണം വേഗത്തിലാക്കും. ആര്‍ബിഡിസികെ, ദക്ഷിണ റെയില്‍വേ, റവന്യൂ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവവരും പങ്കെടുത്തു.
Kottayam
ചങ്ങനാശേരി: മാടപ്പള്ളി പഞ്ചായത്ത് എട്ടാംവാര്‍ഡില്‍ മാമ്മൂട്-ചേറ്റുവാങ്കലിനു സമീപം മരിയന്ലൈന് ഭാഗത്ത് വീടുകള്‍ക്ക് ഭീഷണിയായി നിലകൊണ്ട അറുപതടിയോളം ഉയരത്തിലുള്ള മണ്‍തിട്ട നീക്കിത്തു തുടങ്ങി. ജനജീവിതത്തിനു ഭീഷണിയൊഴിവാകുന്നവിധത്തിലാണ് മണ്ണെടുത്തുമാറ്റുന്നത്.
മാടപ്പള്ളി പഞ്ചായത്തും ജില്ലാ റവന്യുവകുപ്പും തയാറാക്കിയ പ്ലാനിന്റെയും സ്ക്വച്ചിന്റെയും അടിസ്ഥാനത്തില്‍ ജിയോളജി വകുപ്പ് പാസ് നല്‍കിയാണ് മണ്ണെടുപ്പ് നടത്തുന്നത്. പഞ്ചായത്ത് അസി. എന്‍ജിനിയര്‍ മണ്ണെടുപ്പിന് മേല്‍നോട്ടം വഹിക്കും.
വയനാട് മേപ്പാടി മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിലും നേരത്തേ ഇവിടെ മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിലും അരകിലോമീറ്ററോളം ദൂരത്തിലുള്ള കൂറ്റന്മണ്തിട്ട 16 കുടുംബങ്ങളുടെ ജീവിതത്തിന് ആശങ്കയിലാണെന്ന് ദീപിക റിപ്പോര്‍ട്ട് ചെ യ്തിരുന്നു.
മാടപ്പള്ളി വികസനസമിതി ചെയര്മാന് ബാബുകുട്ടന്‍ചിറ, ബ്ലോക്ക് പഞ്ചായത്തംഗം ജി.അശോക്, പഞ്ചായത്ത് വാര്‍ഡംഗം സൈന തോമസ് എന്നിവരുടെ നേതൃത്വത്തില്‍ മാടപ്പള്ളി പഞ്ചായത്ത്, റവന്യു അധികൃതര്‍ക്ക് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മണ്ണെടുക്കല്‍ നടപടികള്‍ വേഗത്തിലായത്.
നാനൂറോളം മീറ്റര്‍ ഭാഗത്താണ് പത്തടി മുതല്‍ അറുപതടിവരെ ഉയരത്തില്‍ മണ്‍തിട്ട നിലകൊള്ളുന്നത്.
Kottayam
ചെത്തിപ്പുഴ: പ്ലാസിഡ് വിദ്യാവിഹാര്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്ത്, പ്ലസ്ടു ക്ലാസുകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള മെറിറ്റ് അവാര്‍ഡ്ദാനം എക്സലെന്ഷിയ-2026 സമ്മേളനം മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.
ക്രിസ്തുജ്യോതി ഗ്രൂപ്പ് മാനേജര്‍ ഫാ. തോമസ് മണ്ണൂപറമ്പില്‍ സിഎംഐ അധ്യക്ഷത വഹിച്ചു.
വിനു ജോബ് എംഎല്‍എ, നഗരസഭ ചെയര്മാന് ജോമി ജോസഫ്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, പ്ലാസിഡ് വിദ്യാവിഹാര്‍ പ്രിന്‍സിപ്പല്‍ ഫാ. സേവ്യര്‍ അമ്പാട്ട് സിഎംഐ, മുഹമ്മ കെഇ കാര്‍മല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സ്കറിയ എതിരേറ്റ് സിഎംഐ, ക്രിസ്തുജ്യോതി കോളജ് ഡയറക്ടര്‍ ഫാ. ജസ്റ്റിന് ആലുങ്കല്സിഎംഐ,
ക്രിസ്തുജ്യോതി വിദ്യാനികേതന്‍ പ്രിന്‍സിപ്പല്‍ ഫാ. സെജു കാട്ടിപ്പറമ്പില്‍ സിഎംഐ, ക്രിസ്തുജ്യോതി ഗ്രൂപ്പ് ബര്‍സാര്‍ ഫാ. അഖില്‍ കരിക്കാത്തറ സിഎംഐ, പിടിഎ പ്രസിഡന്റ് സിറില്‍ ജോയി എന്നിവര്‍ പ്രസംഗിച്ചു.
Kottayam
മാമ്മൂട്: മാമ്മൂട്- ചേറ്റുവാങ്കലിനു സമീപം മരിയന്ലൈനില് എതിര്‍ദിശയില്‍ മുന്നൂറോളം മീറ്റര്‍ ദൂരത്തില്‍ 55 അടി ഉയരത്തില്‍ മറ്റൊരു മണ്‍തിട്ട അപകടഭീഷണിയായി നിലകൊള്ളുന്നുണ്ട്. ഈ മണ്‍തിട്ടയുടെ സമീപമുള്ള 12 വീടുകള്‍ അപകടഭീഷണി നേരിടുകയാണ്.
ഈ മണ്‍തിട്ടയിലെ മണ്ണ് എടുത്തുമാറ്റി അപകടാവസ്ഥ പരിഹരിക്കണമെന്നാണ് വീട്ടുകാരുടെ ആവശ്യം. ഇക്കാര്യത്തില്‍ പഞ്ചായത്ത്, ജില്ലാ ഭരണകൂടം എന്നിവര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് മാടപ്പള്ളി വികസന സമിതി പ്രസിഡന്റ് ബാബു കുട്ടന്‍ചിറ ആവശ്യപ്പെട്ടു.
Kottayam
നെടുങ്കുന്നം: സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ്സ് ഇംഗ്ലീഷ് സ്കൂളില്‍ കെസിഎസ്എല്‍ യൂണിറ്റിന്റെ ഉദ്ഘാടനം നടത്തി. ചങ്ങനാശേരി അതിരൂപത കെസിഎസ്എല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് കളത്തിവീട്ടില്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. വര്‍ഗീസ് കൈതപ്പറമ്പില് അധ്യക്ഷത വഹിച്ചു.
അതിരൂപതയിലെ കഴിഞ്ഞ വര്‍ഷത്തെ കെസിഎസ്എല്‍ എമേര്‍ജിംഗ് അവാര്‍ഡ് നേടിയ സ്കൂള്‍ യൂണിറ്റിനെ ആദരിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ടിന്റു മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോണ്സന് ചാലക്കല്‍, സ്കൂള്‍ കെസിഎസ്എല്‍ പ്രതിനിധി അലീന മേരി ജോഷി, സ്കൂള്‍ കെസിഎസ്എല്‍ പ്രതിനിധി അജാക്സ് ഷിന്റോ എന്നിവര്‍ പ്രസംഗിച്ചു.
Kottayam
അയർക്കുന്നം: കനത്ത മഴയിൽ അയർക്കുന്നം-മറ്റക്കര റോഡിന്റെ ആരംഭഭാഗത്ത് വീണ്ടും കുഴികൾ. നേരത്തേയുണ്ടായ കുഴികൾ ഭാഗികമായി അടച്ചെങ്കിലും റോഡിൽ പുതിയ കുഴികൾ രൂപപ്പെട്ടത് വാഹന യാത്രികർക്കു ഭീഷണിയാകുന്നു.
വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാരുടെ മേൽ ചെളിവെള്ളം തെറിക്കുന്നത് പതിവായിരിക്കുകയാണ്. മുന്‍പ് നടത്തിയ അറ്റകുറ്റപ്പണി നിലവാരം പുലർത്താത്തതും മഴവെള്ളം ഒഴുകിപ്പോകാത്തതുമാണ് കുഴി രൂപപ്പെടാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. അപകടങ്ങൾ പതിവായതോടെ പ്രതിഷേധത്തെത്തുടർന്നാണ് നേരത്തേ കുഴികൾ മൂടാൻ അധികൃതർ നടപടിയെടുത്തത്.
മഴക്കാലമെത്തിയതോടെ കുഴിയിൽ വെള്ളം കെട്ടിനിൽക്കുന്നത് യാത്രക്കാരെ കൂടുതൽ ദുരിതത്തിലാക്കി. കുഴികൾ വീണ്ടും വരാത്ത രീതിയിൽ ശാശ്വതമായി അടയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Kottayam
മാലം: അമയന്നൂര്‍ ജ്യോതിര്‍ഭവനിലെ അമ്മമാര്‍ക്ക് സ്നേഹപ്പൊതികളുമായി മൗണ്ട് മേരി പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികള്‍. കഴിഞ്ഞ 13 വര്‍ഷമായി മുടക്കമില്ലാതെയാണ് ഈ സേവന പ്രവര്‍ത്തനം നടത്തുന്നത്.
എല്ലാ വ്യാഴാഴ്ചകളിലും ഓരോ ആഴ്ചയിലും ഓരോ ക്ലാസുകാരാണ് ഭക്ഷണം കൊണ്ടുവരുന്നത്. ഇതിനു പുറമെ ക്ലാസ് മുറികളില്‍ വച്ചിരിക്കുന്ന കാരുണ്യക്കുടുക്കയില്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്നു പണം നിക്ഷേപിച്ചും ലഭിക്കുന്ന തുകയും നിര്‍ധനര്‍ക്കായി പങ്കുവയ്ക്കുന്നുണ്ട്.
സ്കൂള്‍ മാനേജര്‍ ഫാ. സാം ഒറ്റക്കല്ലില്‍, പ്രിന്‍സിപ്പല്‍ ശോഭ റോയ് എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
Kottayam
ചിങ്ങവനം: ഗൃഹാതുരത്വത്തിന്റെയും കാര്‍ഷിക സംസ്കാരത്തിന്റെയും നേര്‍കാഴ്ചയായി പാക്കില്‍ സംക്രമ വാണിഭത്തിന് തുടക്കം. പാക്കില്‍ ധര്‍മശാസ്താ ക്ഷേത്രമൈതാനത്ത് നൂറ്റാണ്ടുകളായി നടന്നുവരുന്ന വാണിഭത്തിന് ചരിത്രപരമായ പ്രാധാന്യവുമുണ്ട്. പറയിപെറ്റ പന്തിരുകുലത്തിലെ അംഗമായ പാക്കനാരും കുടുംബവും കുട്ടയും മുറവും വിറ്റു നാട് ചുറ്റുന്നതിനിടയില്‍ ഇന്നത്തെ പാക്കിലുമെത്തി.
ഈ സമയം ക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠ നടത്തുന്നതിനിടയില്‍, വിഗ്രഹം ഉറയ്ക്കാതെ വരികയും അവിടെയുണ്ടായിരുന്ന പാക്കനാര്‍ എത്തി ‘ഇവിടെ പാര്‍ക്ക്’ എന്നുപറഞ്ഞ് വിഗ്രഹം ഉറപ്പിക്കുകയും ചെയ്തൃതുവെന്നാണ് ഐതിഹ്യം.
തുടര്‍ന്ന് എല്ലാ വര്‍ഷവും ഇവിടെ വന്ന് കച്ചവടം നടത്താനുള്ള അവകാശവും ക്ഷേത്രത്തില്‍നിന്നു ലഭിച്ചു. ഇതേത്തുടര്‍ന്ന് എല്ലാ കര്‍ക്കിടക മാസം ഒന്നിന് പാക്കനാരുടെ കുടുംബക്കാര് ഇവിടെ വന്നു കുട്ടയും മുറവും വില്‍ക്കുകയും പില്ക്കാലത്ത് ക്ഷേത്രമൈതാനം മുഴുവന്‍ നിറഞ്ഞുനില്ക്കുന്ന വിപണന മേളയായി മാറുകയുമായിരുന്നു.
കുട്ട, മുറം, വിവിധയിനം തഴപ്പായകള്‍, ഉരല്, ഉലക്ക, അരകല്ല്, ആട്ടുകല്ല്, വിവിധയിനം കല്‍ചട്ടികളും മണ്‍പാത്രങ്ങളും നാഴി, ഇടങ്ങഴി, പറ തുടങ്ങി പുതുതലമുറക്ക് കേട്ടുകേൾവി പോലുമില്ലാത്ത പഴമയുടെ പെരുമയ്ക്ക് നേര്കാഴ്ചയൊരുക്കുകയാണ് പാക്കില്‍ വാണിഭം.
പിച്ചാത്തി മുതല്‍ കാര്‍ഷികോപകരണങ്ങള്‍, തൂമ്പാകൈ, കോടാലി, വിവിധയിനം തുഴകള്‍ വരെ സ്റ്റാളുകളില്‍ ലഭ്യമാണ്. ആളുകള്‍ കുടംപുളി തെരഞ്ഞുനടക്കുന്നത് വാണിഭത്തിലെ പ്രധാന കാഴ്ചയാണ്. കുടുംബശ്രീ, തൊഴിലുറപ്പ് വിഭാഗങ്ങളുടെയും സ്റ്റാളുകള്‍ മുതല്‍ ഫര്‍ണിച്ചറുകള്‍, വിവിധയിനം തെങ്ങിന് തൈകള്‍, ചെടികള്‍, വിത്തിനങ്ങള്‍ എന്നിവയും ഇവിടെ ലഭിക്കും. ഒരുമാസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വാണിഭക്കാലം പാക്കില്‍ ഉള്‍പ്പെടുന്ന നാട്ടകത്ത് ഉത്സവകാലം കൂടിയാണ്.
Kottayam
കോട്ടയം: കെഎസ്ആര്‍ടിസി കോട്ടയം ഡിപ്പോയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് ആര്‍ജെഡി കോട്ടയം നിയോജക മണ്ഡലം നേതൃസമ്മേളനം ആവശ്യപ്പെട്ടു.
ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ യാത്രക്കാര്‍ക്ക് കൂട്ടിയിടിക്കാതെ നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. സ്റ്റാന്‍ഡില്‍ പരിമിതമായ സ്ഥലത്ത് ആവശ്യത്തിലേറെ കട മുറികള്‍. ഓഫീസ് മുറികളില്‍ ജീവനക്കാര്‍ക്ക് നിന്നുതിരിയാന്‍ സ്ഥലമില്ല.
യാത്രക്കാര്‍ നിൽക്കുന്നിടത്ത് നായ്ക്കളുടെ ശല്യം ഭയപ്പെടുത്തുന്നതാണ്. മഴപെയ്താല്‍ ബസില്‍ കയറിപ്പറ്റുന്നത് അങ്ങേയറ്റം ദുഷ്കരം. ജില്ലാ ആസ്ഥാനത്തെ ഡിപ്പോയില്‍ സെക്യൂരിറ്റി ഗാര്‍ഡില്ല. പമ്പ് ഓപ്പറേറ്റര്‍ ഇല്ല. സിഎല്‍ആര്‍ ജീവനക്കാര്‍ ഇല്ല. രാത്രി 10 മുതല്‍ രാവിലെ ആറു വരെ എന്‍ക്വയറി കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നില്ല. വര്‍ക്ക് ഷോപ്പിലെ റാമ്പില്‍ മഴ പെയ്താല്‍ വെള്ളം കെട്ടിക്കിടക്കും.
ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന ഗ്രൗണ്ട് കാടുപിടിച്ചും ചെളിക്കുണ്ടുമായി കിടക്കുന്നു. ഈ ദുരവസ്ഥകള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വകുപ്പു മന്ത്രിക്കും കെഎസ്ആര്‍ടിസി അധികാരികള്‍ക്കും പരാതി നല്കുന്നതിനു തീരുമാനിച്ചു.
ആര്‍ജെഡി ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ. ആര്. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ബെന്നി കുര്യന്, ജില്ലാ സെക്രട്ടറി ജോര്‍ജ് മാത്യു, ഏബ്രഹാം പി. മാത്യു, ബേബി ജോസഫ്, എ.ടി. ജയന്, സുജാത ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
Thiruvananthapuram
നെടുമങ്ങാട്: സംശയകരമായ സാഹചര്യത്തിൽ ആയുധങ്ങളുമായി പോലീസ് പിടികൂടിയ നാലംഗ സംഘത്തെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിൽ ക്രൈം റെക്കോർഡ് ബ്യൂറോ സിഐയുടെ പരാക്രമം.അര മണിക്കൂറിലേറെ പോലീസ് സ്റ്റേഷൻ പ്രവർത്തനം താറുമായി.
ഇന്നലെ ഉച്ചയോടെ നെടുമങ്ങാട് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മദ്യലഹരിയിലെത്തിയ ക്രൈം റെക്കോർഡ് ബ്യൂറോ ഇൻസ്പെക്ടർ യഹിയ (52) പോലീസ് പ്രിവന്റീവ് അറസ്റ്റ് ചെയ്ത തന്റെ ബന്ധുക്കളെ വിട്ടുകിട്ടണമെന്നാവശ്യപെട്ട് സെല്ലിൽ കയറി പ്രതികൾക്കൊപ്പം കിടക്കുകയും സെല്ലിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ച പോലീസുകാരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.ഡ്യുട്ടിയിലുണ്ടായിരുന്ന പോലീസുകാരെ താൻ മേലുദ്യോഗസ്ഥനാണെന്ന് വിരട്ടിയാണ് പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചത്.
സംഭവസമയം സ്റ്റേഷൻ ചുമതലയുള്ള സിഐ സ്ഥലത്തില്ലായിരുന്നു.ഡിവൈഎസ്പി വിവരം അറിയിച്ചതിനെ തുടർന്ന് റൂറൽ എസ്പി പ്രശാന്തൻ കാണി, സി.ഐ യഹിയയെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്ക് ഹാജരാക്കാൻ ഉത്തരവ് നൽകുകയായിരുന്നു.
നെടുമങ്ങാട് എസ്ഐ അഭിജിതിന്റെ നേതൃത്വത്തിൽ പോലീസുകാർ യഹിയയെ ലോക്കപ്പിൽ നിന്ന് ബലംപ്രയോഗിച്ച് പുറത്തിറക്കി നെടുമങ്ങാട് ജില്ലാശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ യഹിയ മദ്യപിച്ചിരുന്നതായി തെളിഞ്ഞു.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം യഹിയയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
വ്യാഴാഴ്ച രാത്രി എസ്ഐ അഭിജിതിന്െ നേതൃത്വത്തിൽ പോലീസ് ചുള്ളിമാനൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ ബൈക്കിന്റെ സ്റ്റമ്പും ഇരുമ്പ് ലിവറുകളുമായാണ് സ്ഥലവാസികളായ നാല് പേരെ കസ്റ്റഡിയിൽ എടുത്ത് മുൻകരുതൽ അറസ്റ്റ് രേഖപ്പെടുത്തി സെല്ലിൽ അടച്ചത്.
ഇവരെ വിട്ടുകിട്ടുന്നതിനായാണ് യഹിയ സ്റ്റേഷനിൽ പരാക്രമം നടത്തിയത്.സംഭവത്തിൽ വകുപ്പ്തല നടപടിയുണ്ടാകുമെന്ന് റൂറൽ എസ്പി ഓഫീസ് അറിയിച്ചു. ഇതിനിടെ പോലീസ് സ്റ്റേഷനിലേയ്ക്ക് പ്രതിഷേധ മാർച്ചുമായി ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തെത്തി.യഹിയയെ സസ്പെൻഡ് ചെയ്യണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു.
Thiruvananthapuram
ഉളളൂര്‍: തിരുവനന്തപുരം മെഡിക്കല്‍കോളജ് റോഡിലെ കുഴി മൂടിയതോടെ ഇതുവഴി കടന്നു പോകുന്ന നൂറുകണക്കിന് വാഹനയാത്രികര്‍ക്ക് ആശ്വാസമായി. മെഡിക്കല്‍കോളജ് പ്രവേശന കവാടത്തിനു സമീപത്താണ് ആഴ്ചകളായി വന്‍ കുഴി രൂപപ്പെട്ടിരുന്നത്. ഇവിടെ നിരവധി ഇരുചക്ര വാഹനയാത്രികര്‍ കുഴിയില്‍ അകപ്പെട്ടു.
ഇതിനിടെ അധികൃതര്‍ സ്ഥലത്തെത്തി കുഴി മൂടിയിരുന്നുവെങ്കിലും വീണ്ടും കുഴി രൂപപ്പെടുകയായിരുന്നു. വലിയ വാഹനങ്ങള്‍ക്കുപോലും ഇതുവഴി കടന്നുപോകാനാകാത്ത സാഹചര്യം ഉണ്ടായതോാടെയാണ് കുഴി പൂര്‍ണ മായി മൂടാന്‍ അധികൃതര്‍ തയ്യാറായത്.
അതേസമയം കുഴി മണ്ണിട്ടു താല്‍ക്കാലികമായി മൂടിയശേഷം സേഫ്റ്റി കോണുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. റോഡിലെ ഭീമന് കുഴി കോണ്‍ക്രീറ്റ് ചെയ്തു പരിഹാരം കാണണമെന്നാണ് ആവശ്യം.
Thiruvananthapuram
നേമം : കര്‍ക്കിടകമാസം രാമായണ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി ഇന്നലെ വിവിധ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും രാമായണ പാരായണത്തിന് തുടക്കമായി. ഇനിയുള്ള ഒരു മാസകാലം രാമായണ പാരായണത്താല്‍ മുഖരിതമാകും നാടും നഗരവും.
രാമായണം പാരായണം ചെയ്യുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും പുണ്യം കിട്ടുമെന്നാണ് വിശ്വാസം. രാമായണ മാസാചരണത്തിന്റെ ഭാഗമായി വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ശ്രീരാമ ഐശ്വര്യ പൂജ, രാമായണ പാരായണം, ശ്രീരാമ നാമ സങ്കീര്‍ത്തനം തുടങ്ങിയ പരിപാടികള്‍ നടക്കും.
വെള്ളായണി ദേവീക്ഷേത്രം, പാപ്പനംകോട് പട്ടാരത്ത് ദേവീക്ഷേത്രം, മഠത്തില്‍ ശ്രീഭഗവതി ക്ഷേത്രം, കാരയ്ക്കാമണ്ഡപം ശിവക്ഷേത്രം, സ്റ്റുഡിയോറോഡ് അയ്യപ്പത്താവളം, തൃക്കണ്ണാപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം , പാപ്പനംകോട് തൂക്കുവിള അനന്തനാഗരാജ ക്ഷേത്രം, തുടങ്ങിയ ക്ഷേത്രങ്ങളില്‍ രാമായണ പാരാ യണം നടന്നു.
വെള്ളായണി ദേവീക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഉദ്ഘാടനം ക്ഷേത്ര മൂത്തവാത്തി ശിവകുമാര്‍ നിര്‍വഹിച്ചു. ഉപദേശക സമിതി പ്രസിഡന്റ് എന്‍. ചന്ദ്രന്‍നായര്‍, സെക്രട്ടറി എം.വിജയന് എന്നിവര്‍ പങ്കെടുത്തു.
Thiruvananthapuram
ആറ്റിങ്ങൽ: അഞ്ചുതെങ്ങ് പോസ്റ്റ് ഓഫീസ് വൈ.ടു.കെ ജംഗ്ഷനിൽ റോഡ് സുരക്ഷയ്ക്ക് സ്ഥാപിച്ചിരുന്ന ട്രാഫിക് മിറർ സാമൂഹ്യവിരുദ്ധർ തല്ലിതകർത്തു. വൈ.ടു.കെ പ്രിൻസസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ പേരിൽ നാലായിരത്തോളം രൂപ ചെലവിൽ സ്ഥാപിച്ചിരുന്ന കോൺവെക്സ് ഗ്ലാസാണ് കഴിഞ്ഞ ദിവസം രാത്രിയോടെ തല്ലിതകർത്തകർത്തത്.
ആഴ്ചകൾക്ക് മുൻപ് ഇവിടെ പ്രവർത്തിക്കുന്ന പോസ്റ്റ്ഓഫീസ് കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ അടിച്ചുപൊട്ടിച്ചിരുന്നു.കഴിഞ്ഞ ദിവസം ഈ മേഖലയിൽ ഒരുകൂട്ടം സാമൂഹ്യ വിരുദ്ധർ തമ്പടിച്ചിരുന്നതായി പറയപ്പെടുന്നു. ഇവിടം കേന്ദ്രീകരിച്ച് അടുത്തിടെയായി സാമൂഹ്യ വിരുദ്ധ പ്രവർത്തികൾ പെരുകുന്നതായും ആക്ഷേപമുണ്ട്. കൂടാതെ, ഈ മേഖല കേന്ദ്രീകരിച്ച് വൻതോതിൽ ലഹരി വിൽപ്പനയും ഉപയോഗവും വ്യാപകമാണ്.
വാഹനയാത്രികർക്ക് ഗുണകരമായിരുന്ന കോൺവെക്സ് ഗ്ലാസ് തല്ലിതകർത്തവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നും പ്രദേശത്തെര സ്വൈര ജീവിതത്തിന് തടസം സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ക്ലബ് കൺവീനർ അഞ്ചുതെങ്ങ് സജൻ പോലീസിൽ പരാതി നൽകി.
Thiruvananthapuram
നെടുമങ്ങാട് : ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രമായ അരുവിക്കരയിലെ ബലിമണ്ഡപങ്ങൾ നവീകരണമില്ലാതെ കാടു കയറി നശിക്കുന്നു. കർക്കിടക വാവിനു ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. പടർന്നു പന്തലിച്ച കാടു വകഞ്ഞു മാറ്റിയാലേ നിലവിൽ ബലിക്കടവുകളിൽ എത്താനാകൂ. മണ്ഡപത്തിന്റെ കോൺക്രീറ്റ് തൂണുകൾ തകർന്നു. പടവുകളിലെ കമ്പികൾ ഇളകിയും അറുത്തു മാറ്റപ്പെട്ട നിലയിലുമാണ്. വസ് ത്രം മാറുന്ന കെട്ടിടത്തിന്റെ ഗ്രില്ലുകളും ജനാലകളുമുൾപ്പടെ കവർച്ച ചെയ്യപ്പെട്ടു.
ചെക്കുഡാമും ബലിക്കടവുകളും അനാശാസ്യ സംഘങ്ങളുടെ താവളമായി മാറിയിരിക്കുകയാണ്. ഡാമിൽനിന്ന് ബലിമണ്ഡപത്തിലെത്താനുള്ള വാനക്കുഴി റോഡ് മാലിന്യമടിഞ്ഞ് ചീഞ്ഞുനാറുന്നു. പോലീസ് സ്റ്റേഷനും പഞ്ചായത്ത് ഓഫീസിനും വിളിപ്പാടകലെയാണെങ്കിലും വിജനപ്രദേശമായതിനാൽ ആരും തിരിഞ്ഞു നോക്കുന്നില്ല. ജി. സ്റ്റീഫൻ എംഎൽഎയുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം പഞ്ചായത്ത് ഹാളിൽ ചേർന്ന ഉദ്യോഗസ്ഥ- ജനപ്രതിനിധി യോഗത്തിൽ ഇതുസംബന്ധിച്ചു വലിയ പ്രതിഷേധമാണുയർന്നത്.
എംഎൽഎയുടെ നിർദേശം ഉദ്യോഗസ്ഥർ ചെവിക്കൊള്ളുന്നില്ലെന്നും ആക്ഷേപവുമുണ്ട്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഏഴുകോടി രൂപ ചെലവിട്ടു നിർമിച്ചതാണു ബലി മണ്ഡപങ്ങൾ. ഡാമിനു മുന്നിലും പഴയ പോലീസ് സ്റ്റേഷനു സമീപം കരമനയാറ്റിലുമാണ് അരുവിക്കരയിലെ ബലിക്കടവുകൾ. ഓഗസ്റ്റ് 12-നാണ് ഇത്തവണ വാവുബലി ചടങ്ങുകൾ. ബലിതർപ്പണത്തിനു മുന്നോടിയായി ഒരാഴ്ചത്തെ കാർഷിക വ്യാവസായിക വിളകളുടെ പ്രദർശനത്തിനും കലാമേളയ് ക്കും പശ്ചാത്തലമൊരുക്കേണ്ടതുണ്ട്.
ശുചീകരണവും നവീകരണവും ഇനിയും വൈകിയാൽ ബലിതർപ്പണം താറുമാറാകുമെന്നാണ് ആശങ്ക. ബലിയിടൽ ചടങ്ങുകൾക്കും ശ്രാദ്ധപൂജകൾക്കും പ്രതിമാസമുള്ള പിതൃതർപ്പണത്തിനും ബലിമണ്ഡപങ്ങൾ തുറന്നുകൊടുക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നിത്യവും ബലിതർപ്പണവും ശ്രാദ്ധപൂജകളും നടത്താൻ സൗകര്യങ്ങമൊരുക്കുന്നതിനും കാർമികരെ നിയമിക്കുന്നതിനും സർക്കാർ 47 ലക്ഷം രൂപയുടെ പദ്ധതിക്കു രൂപം നൽകിയിരുന്നു.
വാച്ച്മാൻ, കാർമ്മികർ, ശുചീകരണ തൊഴിലാളികൾ എന്നിവരു ടെ നിയമനത്തിനും നടപടിയായിരുന്നു. എന്നാൽ വാട്ടർ അഥോറിട്ടിയിലെ ചില ഉദ്യോഗസ്ഥർ പ ദ്ധതി അട്ടിമറിച്ചുവെന്നും ആക്ഷേപമുണ്ട്.
Thiruvananthapuram
തിരുവനന്തപുരം: ഡോ. ശശി തരൂർ എംപി ഹോട്ടലിന്റെ ലിഫ്റ്റിൽ കുടുങ്ങി. തിരുവനന്തപുരം പിഎംജിയിലെ പ്രശാന്ത് ഹോട്ടലിന്റെ ലിഫ്റ്റിലാണ് കുടുങ്ങിയത്. 20 മിനിറ്റോളം ലിഫ്റ്റിൽ കുടുങ്ങിയ എംപിയെ ഫയർഫോഴ്്സ് എത്തിയാണ് പുറത്തിറക്കിയത്.
ആറാം നിലയിലേക്ക് പോയപ്പോഴാണ് ലിഫ്റ്റ് പ്രവർത്തനരഹിതമായത്.
തരൂർ ലിഫ്റ്റിൽ കുടുങ്ങിയ വിവരം അറിഞ്ഞതോടെ, ഫയർഫോഴ്സ് സ്ഥലത്തെത്തി. ലിഫ്റ്റിന്റെ വാതിൽ അകത്തി പുറത്തിറക്കി. അധികഭാരത്തെ തുടർന്നാണ് ലിഫ്റ്റ് നിന്നു പോയതെന്നാണ് വിവരം. എല്ലാവരും ഓക്കേ ആണെന്നു പുറത്തെത്തിയ ശേഷം തരൂർ പറഞ്ഞു.രക്ഷാപ്രവർത്തനം നടത്തിയ ഫയർഫോഴ്സ് അംഗങ്ങളോട് തരൂർ നന്ദി പറഞ്ഞു.
Thiruvananthapuram
തിരുവനന്തപുരം: ക്രൈസ്തവ സമൂഹത്തിന് നീതി ലഭ്യമായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് കേരള കൗണ്‍സിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി. തോമസ് പറഞ്ഞു. കെസിസി തിരുവനന്തപുരം ജില്ലാ നേതൃ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാ രംഗത്തും സർക്കാരിന്റെ അവഗണന മാത്രം ലഭിക്കുന്ന സമൂഹമായി ക്രൈസ്തവ വിഭാഗത്തെ തള്ളിയിടാനുള്ള ശ്രമങ്ങളെ യോജിച്ച പോരാട്ടത്തിലൂടെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് റവ.എ.ആർ.നോബിൾ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി റവ ഡോ.എൽ.ടി. പവിത്ര സിംഗ് , റവ.ടി. ദേവപ്രസാദ്, റവ.ഡബ്ളിയു.ലിവിങ്സ്റ്റണ്, റവ.രതീഷ് വെട്ടുവിളയിൽ, പുഷ്പലത നെൽസണ്‍, ജെ. വിജയരാജ്, മേജർ ടി.ഇ. സ്റ്റീഫൻസണ്‍ , ജെ വർഗീസ് , റവ ആർ വി സോണി, ഇവാ എം ജെ റിജോഷ് , കെ. ഷിബു , വ.അരുൾദാസ്എന്നിവർ പ്രസംഗിച്ചു. പുതിയ ജില്ലാ പ്രസിഡന്റായി റവ.റ്റി ദേവപ്രസാദിനേയും, വൈസ് പ്രസിഡന്റായി ഇവാ. എം കെ റിജോഷിനെയും തിരഞ്ഞെടുത്തു. ആഗസ്റ്റ് 15 ന് മുന്‍പ് അസംബളി മണ്ഡലങ്ങളുടെ യോഗങ്ങൾ പൂർത്തിയാക്കാൻ തീരുമാനിച്ചു.
Thiruvananthapuram
വിഴിഞ്ഞം : കപ്പൽ മുങ്ങി ഒരു വർഷത്തിനു ശേഷം ഒഴുകിയെത്തിയ ചാക്കു കെട്ടുകൾ മാറ്റാൻ ആളില്ല. റവന്യൂ വകുപ്പ് അധികൃതരും പോലീസും ചേർന്ന് കണക്കെടുത്ത ശേഷം എറ്റെടുത്ത് കൊണ്ടുപോകാൻ ബന്ധപ്പെട്ട ഏജൻസിക്ക് നിർദ്ദേശം നൽകി തീരത്ത് കൂട്ടിയിട്ടിരിക്കുന്ന 150 -ൽപ്പരം ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇപ്പോൾ അനാഥമായി കിടക്കുന്നത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കഴിഞ്ഞ വർഷം കടലിൽ താഴ്ന്ന ചരക്ക് കപ്പലായ എൽസാ -3 യിൽ നിന്നുള്ള കണ്ടെയ്നർ തകർന്ന് ഉൾക്കടലിലൂടെ ഒഴുകി നടന്ന ചാക്കു കെട്ടുകൾ മത്സ്യത്തൊഴിലാളികൾ മീൻ പിടിത്ത വള്ളങ്ങളിൽ കരക്കെത്തിച്ചത്. പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന വിലയിരുത്തലിൽ ഓടിയെത്തിയ തീരദേശ പോലീസും വിഴിഞ്ഞം മുക്കോലയിൽ നിന്നെത്തിയ വില്ലേജ് ഓഫീസറും സംഘവും ചാക്കു കെട്ടുകളുടെ കണക്കെടുത്ത് സുരക്ഷ ഉറപ്പുവരുത്തിയ ശേഷം തുടർ നടപടിക്കായി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. അധികൃതർ ഇവ മാറ്റിക്കൊണ്ടുപോകാൻ എംഎസ്സി കമ്പനി ചുമതലപ്പെടുത്തിയ മെർക്ക് എന്ന ഏജൻസി അധികൃതർക്ക് നിർദ്ദേശം നൽകി.
എന്നാൽ ഇന്നലെ വരെ ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. 2025 മെയ് 24 നാണ് വിഴിഞ്ഞത്ത്നിന്ന് കൊച്ചിക്ക് പോയ എൽസാ -3 ലക്ഷ്യസ്ഥാനം എത്തുന്നതിന് മുൻപ് അപകടത്തിൽപ്പെട്ടത്. 25 ന് ഉൾക്കടലിൽ താഴ്ന്ന കപ്പലിലെ കണ്ടെയ്നറുകളിൽ ചിലത് തകർന്ന് ഉള്ളിലുണ്ടായിരുന്ന വസ്തുക്കൾ കടലിലൂടെ ഒഴുകി. അവയിൽ പ്ലാസ്റ്റിക് തരികൾ നിറച്ച ചാക്കു കെട്ടുകൾ പാറക്കൂട്ടങ്ങളിൽ ഇടിച്ച് തകർന്ന് കടലിൽ നിറഞ്ഞു. കരയിലേക്ക് അടിച്ച് കയറി തീരത്തെ വിഴുങ്ങിയ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരെ ജനകീയ പ്രതിഷേധവുമുയർന്നു. പരിസ്ഥിതി വാദികളും രംഗത്തിറങ്ങിയതോടെ ഗൗരവം മനസിലാക്കിയ കപ്പൽ കമ്പനി ഇവമാറ്റാൻ ഏജൻസിയെ നിയോഗിച്ചു.
അന്നും പണം നൽകി വോളണ്ടിയർമാരെ നിയോഗിച്ച് മാലിന്യം നീക്കത്തിന് ആവേശം കാണിച്ച ഏജൻസി അധികൃതർക്ക് ചാക്കു കെട്ടുകൾ നീക്കം ചെയ്യാൻ മടിയായിരുന്നു. പൂവാർ, കരിംകുളം പുല്ലുവിള, അടിമലത്തുറ, വിഴിഞ്ഞം ചൊവ്വര തീരങ്ങളിൽ അങ്ങിങ്ങായി ഒരു മാസം വരെ മാലിന്യച്ചാക്കുകൾ അനാഥമായിക്കിടന്നു . ഒടുവിൽ അടുക്കിവച്ച ചാക്കു കെട്ടുകൾ നായ്ക്കൾ കടിച്ച് കീറിയും കാക്കകളും പക്ഷികളും കൊത്തിവലിച്ച് നശിപ്പിക്കുകയും ചെയ്തതോടെ കരഭാഗത്തും മാലിന്യങ്ങൾ നിറഞ്ഞു. ശക്തമായ പ്രതിഷേധങ്ങൾക്ക് ശേഷമാണ് ഇവ ഏറ്റെടുക്കാൻ അന്ന് ഏജൻസി അധികൃതർ എത്തിയത്.
ഇതിനിടയിലാണ് വീണ്ടും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറച്ച ചാക്കു കെട്ടുകൾ കടലിലൂടെ ഒഴുകിയെത്തിയത്. തുറമുഖത്തിന്റെ പല ഭാഗങ്ങളിലായി അടുക്കിവച്ചിരിക്കുന്ന മാലിന്യ ചാക്കുകൾക്ക് കഴിഞ്ഞ വർഷത്തെ അവസ്ഥ ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങൾ അധികൃതർ ആരംഭിച്ചതായും അറിയുന്നു.
Thiruvananthapuram
വിഴിഞ്ഞം : വിവിധങ്ങളായ ആരാധമൂർത്തികളാലും അവയുടെ പ്രതിഷ്ഠാ രീതികൾ കൊണ്ടും ശ്രദ്ധേയമായ വിഴിഞ്ഞം വെങ്ങാനൂർ പൗർണമിക്കാവിൽ ഏറ്റവും വലിയ ഹനുമാൻ വിഗ്രഹം എത്തി.
ഇന്നലെ രാവിലെ കന്യാകുമാരിയിൽ നിന്നും തിരിച്ചു ശുചീന്ദ്രം വഴി വൈകിട്ടോടെ പൗർണമിക്കാവിൽ വിഗ്രഹം എത്തിചേർന്നു.
12 അടി പൊക്കമുള്ള പീഠത്തിൽ 27അടി ഉയരമുള്ള വിഗ്രഹം ഹനുമാന്റെ സഹോദരങ്ങളായ ഗതിമാൻ, ശ്രുതിമാൻ, മതിമാൻ, കേതു മാൻ,ധൃതിമാൻ എന്നിവരോടൊപ്പം പ്രതിഷ്ഠിക്കപ്പെടുന്ന ആദ്യത്തെ പ്രതിഷ്ഠ എന്ന പ്രത്യേകതയും പൗർണമികാവിലെ ഹനുമാൻ വിഗ്രഹത്തിന് ലഭിക്കും.
64 അടി പൊക്കമുള്ള ശ്രീകോവിലിലാണ് ഇത്രയും ഉയരത്തിലുള്ള ഹനുമാനെ പ്രതിഷ്ഠിക്കുന്നത്. ബ്രഹ്മപുരാണത്തിലെ കേസരിയുടെ മക്കളായ ആറ് പേരെയും ഒരുമിച്ച് കാണുന്ന ഏക ക്ഷേത്രം എന്ന ഖ്യാതിയും പൗർണമി ക്കാവിനുണ്ട്.
രാമായണ മാസം തുടങ്ങുന്ന കർക്കിടകം ഒന്നിന് ഹനുമാൻ വിഗ്രഹം പൗർണമി കാവിൽ എത്തിയത് തന്നെ ഏറ്റവും വലിയ പ്രത്യേകതയാണെന്ന് ഭാരവാഹികൾ പറഞ്ഞു.
Thiruvananthapuram
കഴക്കൂട്ടം : വീട്ടമ്മയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തതായി പരാതി. 33-കാരിയുടെ പരാതിയിൽ പോലീസ് കേസെടുത്തു.
സിഐഎസ്എഫ് ഉദ്യോഗസ്ഥനായ പ്രവീൺ എന്നയാൾക്കെതിരെയാണ് കേസ്. ഇയാൾ പരാതിക്കാരിയിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. ഈ പണം തിരികെ നൽകാനെന്ന വ്യാജേന കാര്യവട്ടത്തുള്ള ഇവരുടെ വീട്ടിലെത്തി വീട്ടമ്മയുമായി സൗഹൃദം സ്ഥാപിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.
തുടർന്ന് സ്വകാര്യ വീഡിയോകളും ദൃശ്യങ്ങളും കയ്യിലുണ്ടെന്ന് കാട്ടി ഇവരെ ഭീഷണിപ്പെടുത്താൻ തുടങ്ങി. രണ്ടു ലക്ഷം രൂപയും എട്ടു പവൻ സ്വർണാഭരണങ്ങളും പ്രതി തട്ടിയെടുത്തതായാണ് പരാതി.
Kollam
ചാത്തന്നൂര്‍:അനിയന്ത്രിത വൈദ്യുതി നിയന്ത്രണത്തിനെതിരെ ഡിവൈഎഫ്ഐ ചാത്തന്നൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാത്തന്നൂര്‍ കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ പോലീസ് ലാത്തിവീശി. നാലുപേർക്ക് പരിക്കേറ്റു.
ചാത്തന്നൂര്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനം തിരുമുക്ക് ജംഗ്ഷന് ചുറ്റി കെഎസ്ഇബി ഓഫീസില്‍ അവസാനിച്ചു.
ഓഫീസിന് സമീപത്തായി പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്ന പ്രവര്‍ത്തകര്‍ ഓഫീസില്‍ മുന്നില്‍ പ്രതിഷേധിച്ചപ്പോളാണ് പോലീസ് ലാത്തി വീശിയത്. പ്രതിഷേധയോഗം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എം.ഹരികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി.അനീഷ് അധ്യക്ഷനായി.
ബ്ലോക്ക് സെക്രട്ടറി എസ്. ശരത് ,ജോയിന്റ് സെക്രട്ടറി അഭിലാഷ് എം. സജി , സിപിഎം ചാത്തന്നൂര്‍ ഏരിയ സെക്രട്ടറി പി.വി. സത്യന്, ബ്ലോക്ക് ട്രഷറര്‍ അഭിജിത്ത്, ജോയിന്റ് സെക്രട്ടറി ആദര്‍ശ് എന്നിവര്‍ പ്രസംഗിച്ചു.
Kollam
കൊല്ലം: തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തെ സംബന്ധിച്ച ബിജെപിയിലെ വിവാദം രൂക്ഷമാകുന്നു. കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റി നേതൃത്വത്തിനെതിരേ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് പരാതി നല്കി. കുന്നത്തൂര്‍ നിയമസഭാ മണ്ഡലത്തെ എ ക്ലാസ് മണ്ഡലമാക്കി നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.
സാമ്പത്തിക നേട്ടം ലക്ഷ്യമാക്കിയാണ് ഇത്തരം ഒരു തെറ്റിദ്ധാരണ ഉണ്ടാക്കിയതെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു.
25 വോട്ട് കിട്ടിയ ബൂത്തില്‍ പോലും 28,000 രൂപ പ്രവര്‍ത്തനങ്ങള്‍ക്ക് കൈമാറിയെന്ന കണക്ക് ശുദ്ധ തട്ടിപ്പാണെന്നും പരാതിയിലുണ്ട്. ബിജെപിക്ക് ബൂത്ത് കമ്മിറ്റികള്‍ ഇല്ലാത്ത സ്ഥലത്ത് പോലും ബൂത്തുകള്‍ക്ക് പണം കൊടുത്തതായി കണക്കുണ്ടാക്കി. ഇലക്ഷന് പ്രചാരണവാഹനം, പ്രിന്റിംഗ്, ഹോട്ടല്‍ ബുക്കിംഗ് എന്നിവയുടെ പേരില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടന്നു.
ബിജെപി കൊല്ലം ഈസ്റ്റ് ജനറല്‍ സെക്രട്ടറിക്കെതിരെയും കത്തില്‍ ആരോപണങ്ങളുണ്ട്. സാമ്പത്തിക നേട്ടത്തിനായി പാര്‍ട്ടിയെ ശിഥിലീകരിക്കുന്ന പൊയ്മുഖങ്ങളെ തിരിച്ചറിയണമെന്നും കത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്കുണ്ടായ സാമ്പത്തിക നേട്ടങ്ങളില്‍ വിശദമായ പരിശോധന വേണമെന്നും പരാതയില്‍ ഉന്നയിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തെ സംബന്ധിച്ച ബിജെപിയിലെ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഫണ്ട് വിനിയോഗ കണക്കുമായി ജില്ലാ കമ്മിറ്റി ഓഫീസിലെത്താന്‍ മണ്ഡലം പ്രസിഡന്റുമാര്‍ക്ക് ജില്ലാ ഘടകം നിര്‍ദേശം നല്‍കിയിരുന്നു. കൊട്ടാരക്കര, കുണ്ടറ, കൊല്ലം, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ ഫണ്ട് വിനിയോഗത്തെ കുറിച്ചും വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു.
Kollam
പുനലൂര്‍: കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ മാഞ്ഞുപോയ സീബ്രാലൈനുകള്‍ പുതു ക്കി വരച്ചു. ദേശീയപാതാ വിഭാഗത്തിന്റെ മുന്‍ കൊട്ടാരക്കര സെക്ഷന്‍ പരിധിയിലുള്ള അമ്പലത്തുംകവല മുതല്‍ പുനലൂര്‍ വലിയപാലംവരെ, 23.8 കിലോമീറ്റര്‍ ദൂരത്തിലാണ് കാല്‍നടയാത്രക്കാര്‍ക്ക് ദേശീയപാത കുറുകേ കടക്കാനുള്ള അടയാളങ്ങള്‍ പുതുക്കിവരച്ചത്. ഏതാനുംദിവസംമുന്പ് അമ്പലത്തുംകാലയില്‍ ആരംഭിച്ച പ്രവൃത്തി കഴിഞ്ഞദിവസം പുനലൂര്‍ കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ പൂര്‍ത്തിയായി.
മഴ ആരംഭിച്ചാല്‍ സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പാതയിലൂടെയുള്ള കാല്‍നടയാത്ര ബുദ്ധിമുട്ടായേക്കാമെന്നുള്ള കാഴ്ചപ്പാടിലാണിത്. നേരത്തേ പ്രവൃത്തി നടത്തിയ കരാറുകാരുടെ ബാധ്യതാകാലാവധി (ഡിഎല്‍പി) ഈ മാസം 25ന് അവസാനിക്കാനിരിക്കെയാണ് അതിനു മുന്‍പായി വരകള്‍ പുതുക്കിവരച്ചത്. മാഞ്ഞുപോയ വരകള്‍ തെളിച്ചതിനു പുറമേ പുനലൂരില്‍ കോളജിനും ചെമ്മന്തൂരിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡിനും കെഎസ്ആര്‍ടിസി. ജംഗ്ഷനില്‍ വലിയപാലത്തിനും മുന്നിലായി പുതുതായി ലൈന്‍ വരയ്ക്കുകയും ചെയ്തു.
പുനലൂര്‍ പട്ടണത്തില്‍ ഉള്‍പ്പെടെ തലങ്ങും വിലങ്ങും വാഹനങ്ങള്‍ പായുന്ന കവലകളില്‍ റോഡിന് അപ്പുറമിപ്പുറം കടക്കാന്‍ കഴിയാതെ കുട്ടികളുള്‍പ്പെടെയുള്ള യാത്രക്കാര്‍ ബുദ്ധിമുട്ടുന്നതു സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. പ്രതിദിനം നൂറുകണക്കിന് വാഹനങ്ങള്‍ നിയന്ത്രണമില്ലാതെ പായുന്ന കവലകളില്‍ ഏറെനേരം കാത്തുനിന്നാലേ റോഡ് കുറുകേ കടക്കാനാവൂ. മാഞ്ഞുപോയ സീബ്രാലൈനുകള്‍ തെളിക്കാന്‍ കഴിഞ്ഞ ജൂലായില്‍ പുനലൂരില്‍ ചേര്‍ന്ന ഗതാഗതനിയന്ത്രണസമിതി യോഗം തീരുമാനിച്ചിരുന്നു.
ഇതിന് മരാമത്ത്, ദേശീയപാത അധികൃതരെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും നടപടിയുണ്ടായിരുന്നില്ല. പിന്നീട് ഏതാനും മാസംമുന്‍പ് മലയോര ഹൈവേയില്‍ കെഎസ്ആര്‍ടിസി ജംഗ്ഷനിലും പരിസരപ്രദേശങ്ങളിലും സീബ്രാലൈന്‍ പുതുക്കി വരച്ചിരുന്നു. അതിനുശേഷം ഇപ്പോഴാണ് ദേശീയപാതയിലെ ലൈനുകള്‍ തെളിക്കാന്‍ നടപടിയായത്.
സീബ്രാലൈന്‍ പുതുക്കി വരച്ചതിന് പുറമേ പുനലൂര്‍ വലിയപാലംമുതല് അമ്പലത്തുംകാലവരെയുള്ള ഭാഗത്ത് കുഴിനികത്തല്‍, വശങ്ങളിലെ കാടുതെളിക്കല്‍, കോണ്‍ക്രീറ്റിംഗ് തുടങ്ങിയ പ്രവൃത്തികള്‍ നടപ്പാക്കുന്നതിനായി 1.87 കോടി രൂപയുടെ അടങ്കല്‍ അനുമതിക്കായി ദേശീയപാതാ അഥോറിറ്റി (എന്‍എച്ച്എഐ)ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
പുനലൂര്‍ മുതല്‍ സംസ്ഥാനാതിര്‍ത്തിയായ ആര്യങ്കാവ് കോട്ടവാസല്‍വരെ അറ്റകുറ്റപ്പണി നടത്തുന്നതിനായി അനുവദിച്ച 5.27 കോടി രൂപയുടെ അടങ്കലിന് നേരത്തേ അനുമതി ലഭിച്ചിരുന്നു. ഇത് നിലവില്‍ ടെണ്ടര്‍ ഘട്ടത്തിലാണ്. ഈ മാസം 25ന് ടെണ്ടര്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Kollam
കൊല്ലം: കൊല്ലം ബാര്‍ അസോസിയേഷനില്‍ നടന്ന ആവേശകരമായ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അനുകൂല സംഘടനകളുടെ കൂട്ടായ്മയായ എഐഎല്‍യു-ഐഎഎല്‍ പാനല്‍ ആകെയുള്ള 11 സീറ്റുകളില്‍ 10ഉം സ്വന്തമാക്കി ചരിത്രവിജയം നേടി. ബാര്‍ അസോസിയേഷന് ഡയറക്ടര്‍ ബോര്‍ഡ് യോഗം പുതിയ ഭാരവാഹികളായി അഡ്വ. കെ.ബി. ശ്രീകുമാര്‍ - പ്രസിഡന്റ്, അഡ്വ. ബോറിസ് പോള്‍ - സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു. 11 അംഗ ഡയറക്ടര്‍ ബോര്‍ഡില്‍ നാല് വനിതാ പ്രതിനിധികളുണ്ട്.
പാനലിനെ നയിച്ച അഡ്വ. കെ.ബി. ശ്രീകുമാര്‍, അഡ്വ. ബോറിസ് പോള്‍ എന്നിവര്‍ക്കൊപ്പം എക്സിക്യുട്ടിവ് കമ്മിറ്റിയിലേക്ക് മത്സരിച്ച അഡ്വ. കെ.കെ. ജയകുമാര്‍, അഡ്വ. എം. ജാസ്മിന്, അഡ്വ. കെ. അമ്പിളി, അഡ്വ. സി.ആര്. ഹരീഷ്, അഡ്വ. എസ്. സിനു, മുരളി, അഡ്വ. അരവിന്ദ് പി.പിള്ള, അഡ്വ. എ.കെ. ശ്രീലക്ഷ്മി, അഡ്വ. എ. ആര്‍ദ്ര എന്നിവരാണ് വിജയിച്ച മറ്റംഗങ്ങള്‍. യുഡിഎഫ് പാനലില്‍നിന്ന് അഡ്വ. എം.എസ്. ജയന് വിജയിച്ചു.
Kollam
കുളത്തൂപ്പുഴ: അഞ്ചല്‍-കുളത്തൂപ്പുഴ മലയോര ഹൈവേയില്‍ 11-ാം മൈല്‍ ഭാഗത്ത് ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന യുവതിയെ മദ്യലഹരിയില്‍ കത്രികയുമായി കുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. യുവതി കഷ്ടിച്ചു രക്ഷപ്പെട്ടു.
അക്രമിയെ ചോദ്യം ചെയ്ത മാര്‍ത്താണ്ഡംകര 11-ാം മൈല്‍ എംഎസ് ഗാര്‍ഡനില്‍ മധുസൂദനന് പിള്ളയ്ക്ക് (62) കുത്തേറ്റു. സംഭവത്തില്‍ കുളത്തൂപ്പൂഴ തച്ചന്‍കോണം സ്വദേശി രഞ്ജിത്തിനെ കുളത്തൂപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. പ്രതി കത്രികയുമായി റോഡിലേക്ക് ചാടിയിറങ്ങി യുവതിയെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ട യുവതി, സമീപത്തെ വീട്ടിലെത്തി മധുസൂദനന് പിള്ളയോട് വിവരം പറഞ്ഞു.
ഉടന്‍ തന്നെ മധുസൂദനന് പിള്ള പോലീസിനെ അറിയിക്കുകയും യുവതിയോടൊപ്പം പ്രതി നില്ക്കുന്ന സ്ഥലത്തേക്ക് പോവുകയും ചെയ്തു. ഇവര്‍ എത്തിയ ഉടന്‍ പ്രതി വീണ്ടും യുവതിയെ ആക്രമിക്കാന്‍ മുതിര്‍ന്നു. തടയാന്‍ ശ്രമിക്കുന്നതിനിടെ മധുസൂദനന് പിള്ളയെ നിലത്ത് തള്ളിയിട്ടു മര്‍ദിക്കുകയും കത്രിക ഉപയോഗിച്ച് തോളില്‍ ആഴത്തില്‍ കുത്തുകയുമായിരുന്നു.
ഈ സമയം അതുവഴി വന്ന വാഹനയാത്രക്കാരും സ്ഥലത്തെത്തിയ കുളത്തുപ്പൂഴ പോലീസും ചേര്‍ന്ന് സാഹസികമായാണ് പ്രതിയെ കീഴ്പ്പെടുത്തിയത്.
പരിക്കേറ്റ മധുസൂദനന് പിള്ളയെ ആദ്യം കുളത്തൂപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.
രഞ്ജിത്തിനെതിരെ കുളത്തുപ്പൂഴ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതി കടുത്ത ലഹരിക്ക് അടിമയാണെന്ന് പോലീസ് അറിയിച്ചു. ഇയാളെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Kollam
ചവറ: കരിമണല്‍ ഖനനം സ്വകാര്യവല്‍ക്കരിക്കണമെന്ന നിലപാട് യുഡിഎഫ് സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. ചവറ ടൈറ്റാനിയത്തിന് സമീപം നവീകരിച്ച ഐഎന്‍ടിയുസി ഭവന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
വളരെ ശ്രദ്ധയോടുകൂടി കെഎംഎംഎല്‍ കമ്പനിയെ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ പുരോഗതിയുടെ പാതയില്‍ എത്തിക്കും. കേരളത്തിന് അഭിമാനമായ പൊതുമേഖലാ സ്ഥാപനമാണ് കെഎംഎംഎല്‍. കേരളത്തിന്റെ സമ്പദ്ഘടനയില്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്ന സ്ഥാപനമാണിത്. സ്ഥാപനത്തിന്റെ ഉന്നതിക്കായി ഈ സര്‍ക്കാര്‍ തുടക്കം കുറിക്കും.
യുഡിഎഫ് സര്‍ക്കാരിന്റെ ബജറ്റിനെതിരേ ആക്ഷേപങ്ങളും ആരോപണങ്ങളും ഉണ്ടാക്കിയവരുണ്ട്. കരിമണല്‍ സ്വകാര്യവത്കരിക്കാന്‍ പോകുന്നുവെന്ന് പ്രചരിപ്പിച്ചു. അടിസ്ഥാനരഹിതമായ ആരോപണമായിരുന്നു ഇത്. ആക്ഷേപം ഉന്നയിച്ചവര്‍ ഈ കമ്പനിയെ സ്വകാര്യവത്കരിക്കാനുള്ള ശ്രമമാണ് നടത്തിയിരുന്നത്. കെഎംഎംഎല്‍ കമ്പനിയില്‍ കഴിഞ്ഞ 10 വര്‍ഷം നടന്ന കാര്യങ്ങള്‍ പരിശോധിക്കും. കമ്പനിയെ തകര്‍ക്കാന്‍ ആരെയും സമ്മതിക്കില്ല.
യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കൊല്ലം ജില്ലയ്ക്ക് വളരെയേറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഇത് ജില്ലയുടെ സമഗ്രമായ പുരോഗതിക്ക് കാരണമാകും. കെഎംഎംഎല്‍ സ്ഥാപനത്തിന്റെ ഉയര്‍ച്ചയ്ക്കുവേണ്ടി എല്ലാ ട്രേഡ് യൂണിയനുകളും നാടും ഒരുമിച്ച് നില്‍ക്കണം.
എല്ലാ ട്രേഡ് യൂണിയനുംകൂടി ഒപ്പുവച്ച എല്‍ടിഎസ് നടപ്പിലാക്കും. മാലിന്യ പ്രശ്നങ്ങളും ഡിസി ഡബ്ല്യു കാഷ്വല്‍ വര്‍ക്കര്‍ തൊഴിലാളികളുടെ വിഷയങ്ങള്‍ പ്രദേശവാസികളുടെ പ്രശ്നങ്ങള്‍ തുടങ്ങിയ എല്ലാത്തിനും പരിഹാരം കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഐഎന്‍ടിയുസി ടിസിഇസി യൂണിയന് വര്‍ക്കിംഗ് പ്രസിഡന്റ് ആര്. ജയകുമാര്‍ അധ്യക്ഷനായി. മന്ത്രിമാരായ ഷിബു ബേബി ജോണ്‍, പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എന്‍.കെ. പ്രേമചന്ദ്രന് എംപി, യുഡിഎഫ് ചെയര്മാന് കോലത്ത് വേണുഗോപാല്‍, കെപിസിസി സെക്രട്ടറി പി.ജര്‍മിയാസ്, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ്, പന്മന പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, ആര്.ശ്രീജിത്ത്, എസ.് ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Thiruvananthapuram
തിരുവനന്തപുരം: ഡോ. ശശി തരൂർ എംപി ഹോട്ടലിന്റെ ലിഫ്റ്റിൽ കുടുങ്ങി. തിരുവനന്തപുരം പിഎംജിയിലെ പ്രശാന്ത് ഹോട്ടലിന്റെ ലിഫ്റ്റിലാണ് കുടുങ്ങിയത്. 20 മിനിറ്റോളം ലിഫ്റ്റിൽ കുടുങ്ങിയ എംപിയെ ഫയർഫോഴ്്സ് എത്തിയാണ് പുറത്തിറക്കിയത്.
ആറാം നിലയിലേക്ക് പോയപ്പോഴാണ് ലിഫ്റ്റ് പ്രവർത്തനരഹിതമായത്.
തരൂർ ലിഫ്റ്റിൽ കുടുങ്ങിയ വിവരം അറിഞ്ഞതോടെ, ഫയർഫോഴ്സ് സ്ഥലത്തെത്തി. ലിഫ്റ്റിന്റെ വാതിൽ അകത്തി പുറത്തിറക്കി. അധികഭാരത്തെ തുടർന്നാണ് ലിഫ്റ്റ് നിന്നു പോയതെന്നാണ് വിവരം. എല്ലാവരും ഓക്കേ ആണെന്നു പുറത്തെത്തിയ ശേഷം തരൂർ പറഞ്ഞു.രക്ഷാപ്രവർത്തനം നടത്തിയ ഫയർഫോഴ്സ് അംഗങ്ങളോട് തരൂർ നന്ദി പറഞ്ഞു.
Thiruvananthapuram
തിരുവനന്തപുരം: ക്രൈസ്തവ സമൂഹത്തിന് നീതി ലഭ്യമായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് കേരള കൗണ്‍സിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി. തോമസ് പറഞ്ഞു. കെസിസി തിരുവനന്തപുരം ജില്ലാ നേതൃ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാ രംഗത്തും സർക്കാരിന്റെ അവഗണന മാത്രം ലഭിക്കുന്ന സമൂഹമായി ക്രൈസ്തവ വിഭാഗത്തെ തള്ളിയിടാനുള്ള ശ്രമങ്ങളെ യോജിച്ച പോരാട്ടത്തിലൂടെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് റവ.എ.ആർ.നോബിൾ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി റവ ഡോ.എൽ.ടി. പവിത്ര സിംഗ് , റവ.ടി. ദേവപ്രസാദ്, റവ.ഡബ്ളിയു.ലിവിങ്സ്റ്റണ്, റവ.രതീഷ് വെട്ടുവിളയിൽ, പുഷ്പലത നെൽസണ്‍, ജെ. വിജയരാജ്, മേജർ ടി.ഇ. സ്റ്റീഫൻസണ്‍ , ജെ വർഗീസ് , റവ ആർ വി സോണി, ഇവാ എം ജെ റിജോഷ് , കെ. ഷിബു , വ.അരുൾദാസ്എന്നിവർ പ്രസംഗിച്ചു. പുതിയ ജില്ലാ പ്രസിഡന്റായി റവ.റ്റി ദേവപ്രസാദിനേയും, വൈസ് പ്രസിഡന്റായി ഇവാ. എം കെ റിജോഷിനെയും തിരഞ്ഞെടുത്തു. ആഗസ്റ്റ് 15 ന് മുന്‍പ് അസംബളി മണ്ഡലങ്ങളുടെ യോഗങ്ങൾ പൂർത്തിയാക്കാൻ തീരുമാനിച്ചു.
Thiruvananthapuram
വിഴിഞ്ഞം : കപ്പൽ മുങ്ങി ഒരു വർഷത്തിനു ശേഷം ഒഴുകിയെത്തിയ ചാക്കു കെട്ടുകൾ മാറ്റാൻ ആളില്ല. റവന്യൂ വകുപ്പ് അധികൃതരും പോലീസും ചേർന്ന് കണക്കെടുത്ത ശേഷം എറ്റെടുത്ത് കൊണ്ടുപോകാൻ ബന്ധപ്പെട്ട ഏജൻസിക്ക് നിർദ്ദേശം നൽകി തീരത്ത് കൂട്ടിയിട്ടിരിക്കുന്ന 150 -ൽപ്പരം ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇപ്പോൾ അനാഥമായി കിടക്കുന്നത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കഴിഞ്ഞ വർഷം കടലിൽ താഴ്ന്ന ചരക്ക് കപ്പലായ എൽസാ -3 യിൽ നിന്നുള്ള കണ്ടെയ്നർ തകർന്ന് ഉൾക്കടലിലൂടെ ഒഴുകി നടന്ന ചാക്കു കെട്ടുകൾ മത്സ്യത്തൊഴിലാളികൾ മീൻ പിടിത്ത വള്ളങ്ങളിൽ കരക്കെത്തിച്ചത്. പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന വിലയിരുത്തലിൽ ഓടിയെത്തിയ തീരദേശ പോലീസും വിഴിഞ്ഞം മുക്കോലയിൽ നിന്നെത്തിയ വില്ലേജ് ഓഫീസറും സംഘവും ചാക്കു കെട്ടുകളുടെ കണക്കെടുത്ത് സുരക്ഷ ഉറപ്പുവരുത്തിയ ശേഷം തുടർ നടപടിക്കായി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. അധികൃതർ ഇവ മാറ്റിക്കൊണ്ടുപോകാൻ എംഎസ്സി കമ്പനി ചുമതലപ്പെടുത്തിയ മെർക്ക് എന്ന ഏജൻസി അധികൃതർക്ക് നിർദ്ദേശം നൽകി.
എന്നാൽ ഇന്നലെ വരെ ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. 2025 മെയ് 24 നാണ് വിഴിഞ്ഞത്ത്നിന്ന് കൊച്ചിക്ക് പോയ എൽസാ -3 ലക്ഷ്യസ്ഥാനം എത്തുന്നതിന് മുൻപ് അപകടത്തിൽപ്പെട്ടത്. 25 ന് ഉൾക്കടലിൽ താഴ്ന്ന കപ്പലിലെ കണ്ടെയ്നറുകളിൽ ചിലത് തകർന്ന് ഉള്ളിലുണ്ടായിരുന്ന വസ്തുക്കൾ കടലിലൂടെ ഒഴുകി. അവയിൽ പ്ലാസ്റ്റിക് തരികൾ നിറച്ച ചാക്കു കെട്ടുകൾ പാറക്കൂട്ടങ്ങളിൽ ഇടിച്ച് തകർന്ന് കടലിൽ നിറഞ്ഞു. കരയിലേക്ക് അടിച്ച് കയറി തീരത്തെ വിഴുങ്ങിയ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരെ ജനകീയ പ്രതിഷേധവുമുയർന്നു. പരിസ്ഥിതി വാദികളും രംഗത്തിറങ്ങിയതോടെ ഗൗരവം മനസിലാക്കിയ കപ്പൽ കമ്പനി ഇവമാറ്റാൻ ഏജൻസിയെ നിയോഗിച്ചു.
അന്നും പണം നൽകി വോളണ്ടിയർമാരെ നിയോഗിച്ച് മാലിന്യം നീക്കത്തിന് ആവേശം കാണിച്ച ഏജൻസി അധികൃതർക്ക് ചാക്കു കെട്ടുകൾ നീക്കം ചെയ്യാൻ മടിയായിരുന്നു. പൂവാർ, കരിംകുളം പുല്ലുവിള, അടിമലത്തുറ, വിഴിഞ്ഞം ചൊവ്വര തീരങ്ങളിൽ അങ്ങിങ്ങായി ഒരു മാസം വരെ മാലിന്യച്ചാക്കുകൾ അനാഥമായിക്കിടന്നു . ഒടുവിൽ അടുക്കിവച്ച ചാക്കു കെട്ടുകൾ നായ്ക്കൾ കടിച്ച് കീറിയും കാക്കകളും പക്ഷികളും കൊത്തിവലിച്ച് നശിപ്പിക്കുകയും ചെയ്തതോടെ കരഭാഗത്തും മാലിന്യങ്ങൾ നിറഞ്ഞു. ശക്തമായ പ്രതിഷേധങ്ങൾക്ക് ശേഷമാണ് ഇവ ഏറ്റെടുക്കാൻ അന്ന് ഏജൻസി അധികൃതർ എത്തിയത്.
ഇതിനിടയിലാണ് വീണ്ടും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറച്ച ചാക്കു കെട്ടുകൾ കടലിലൂടെ ഒഴുകിയെത്തിയത്. തുറമുഖത്തിന്റെ പല ഭാഗങ്ങളിലായി അടുക്കിവച്ചിരിക്കുന്ന മാലിന്യ ചാക്കുകൾക്ക് കഴിഞ്ഞ വർഷത്തെ അവസ്ഥ ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങൾ അധികൃതർ ആരംഭിച്ചതായും അറിയുന്നു.
Thiruvananthapuram
വിഴിഞ്ഞം : വിവിധങ്ങളായ ആരാധമൂർത്തികളാലും അവയുടെ പ്രതിഷ്ഠാ രീതികൾ കൊണ്ടും ശ്രദ്ധേയമായ വിഴിഞ്ഞം വെങ്ങാനൂർ പൗർണമിക്കാവിൽ ഏറ്റവും വലിയ ഹനുമാൻ വിഗ്രഹം എത്തി.
ഇന്നലെ രാവിലെ കന്യാകുമാരിയിൽ നിന്നും തിരിച്ചു ശുചീന്ദ്രം വഴി വൈകിട്ടോടെ പൗർണമിക്കാവിൽ വിഗ്രഹം എത്തിചേർന്നു.
12 അടി പൊക്കമുള്ള പീഠത്തിൽ 27അടി ഉയരമുള്ള വിഗ്രഹം ഹനുമാന്റെ സഹോദരങ്ങളായ ഗതിമാൻ, ശ്രുതിമാൻ, മതിമാൻ, കേതു മാൻ,ധൃതിമാൻ എന്നിവരോടൊപ്പം പ്രതിഷ്ഠിക്കപ്പെടുന്ന ആദ്യത്തെ പ്രതിഷ്ഠ എന്ന പ്രത്യേകതയും പൗർണമികാവിലെ ഹനുമാൻ വിഗ്രഹത്തിന് ലഭിക്കും.
64 അടി പൊക്കമുള്ള ശ്രീകോവിലിലാണ് ഇത്രയും ഉയരത്തിലുള്ള ഹനുമാനെ പ്രതിഷ്ഠിക്കുന്നത്. ബ്രഹ്മപുരാണത്തിലെ കേസരിയുടെ മക്കളായ ആറ് പേരെയും ഒരുമിച്ച് കാണുന്ന ഏക ക്ഷേത്രം എന്ന ഖ്യാതിയും പൗർണമി ക്കാവിനുണ്ട്.
രാമായണ മാസം തുടങ്ങുന്ന കർക്കിടകം ഒന്നിന് ഹനുമാൻ വിഗ്രഹം പൗർണമി കാവിൽ എത്തിയത് തന്നെ ഏറ്റവും വലിയ പ്രത്യേകതയാണെന്ന് ഭാരവാഹികൾ പറഞ്ഞു.
Thiruvananthapuram
കഴക്കൂട്ടം : വീട്ടമ്മയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തതായി പരാതി. 33-കാരിയുടെ പരാതിയിൽ പോലീസ് കേസെടുത്തു.
സിഐഎസ്എഫ് ഉദ്യോഗസ്ഥനായ പ്രവീൺ എന്നയാൾക്കെതിരെയാണ് കേസ്. ഇയാൾ പരാതിക്കാരിയിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. ഈ പണം തിരികെ നൽകാനെന്ന വ്യാജേന കാര്യവട്ടത്തുള്ള ഇവരുടെ വീട്ടിലെത്തി വീട്ടമ്മയുമായി സൗഹൃദം സ്ഥാപിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.
തുടർന്ന് സ്വകാര്യ വീഡിയോകളും ദൃശ്യങ്ങളും കയ്യിലുണ്ടെന്ന് കാട്ടി ഇവരെ ഭീഷണിപ്പെടുത്താൻ തുടങ്ങി. രണ്ടു ലക്ഷം രൂപയും എട്ടു പവൻ സ്വർണാഭരണങ്ങളും പ്രതി തട്ടിയെടുത്തതായാണ് പരാതി.
Thiruvananthapuram
നെടുമങ്ങാട്: ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരുപ്പൂര് കാരാന്തല നിരപ്പിൽ പുത്തൻ വീട്ടിൽ എസ്.ലിജിൻ കുമാറിനെ (38) യാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. നെടുമങ്ങാട് ബാങ്ക്മുക്ക് ഓട്ടോസ്റ്റാൻഡിലെ ഡ്രൈവറാണ്. വലിയമല പൊലീസ് ഇൻക്വസ്റ്റിനു ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അച്ഛൻ: ബി.എസ്.ശശി, അമ്മ : ആർ.മോളി. സഹോദരൻ: ജിതിൻകുമാർ.
Thiruvananthapuram
തിരുവനന്തപുരം: വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലിൽ വിപുലീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം തുടങ്ങി. മുമ്പുണ്ടായിരുന്നതിനേക്കാൾ ഇരട്ടിയോളം വിസ്തൃതിയുള്ള പുതിയ ഷോപ്പിൽ വിപുലമായ ഉൽപ്പന്ന ശേഖരം, നൂതന ഡിജിറ്റൽ സൗകര്യങ്ങൾ, ആകർഷകമായ പ്രത്യേക ഓഫറുകൾ എന്നിവയിലൂടെ യാത്രക്കാർക്ക് മികച്ച ഷോപ്പിംഗ് അനുഭവമാണ് ഒരുക്കിയിരിക്കുന്നത്.
കേരളത്തിലെ ആദ്യത്തെ എഐ അധിഷ്ഠിത കസ്റ്റമർ സർവീസ് റോബോട്ടാണ് ഈ ഷോപ്പിന്റെ പ്രധാന ആകർഷണം. ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, നിലവിലുള്ള ഓഫറുകൾ, ഷോപ്പിംഗ് മാർഗനിർദേശങ്ങൾ എന്നിവ റോബോട്ട് യാത്രക്കാർക്ക് നൽകും. ഉദ്ഘാടനത്തോടനുബന്ധിച്ച് 500, 1,000 രൂപ മൂല്യമുള്ള പ്രത്യേക ഡിജിറ്റൽ ഗിഫ്റ്റ് വൗച്ചറുകളും റോബോട്ട് വിതരണം ചെയ്യുന്നുണ്ട്.
കേരളത്തിലെ ഡ്യൂട്ടി ഫ്രീ റീട്ടെയിൽ രംഗത്ത് ആദ്യമായി, ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യവസ്തുക്കളും ഉൾപ്പെടുന്ന പ്രത്യേക സൂപ്പർമാർട്ട് വിഭാഗവും ഇവിടെ ആരംഭിച്ചിട്ടുണ്ട്. യാത്രാ ആവശ്യങ്ങൾക്കും ദൈനംദിന ഉപയോഗത്തിനുമുള്ള ഉൽപ്പന്നങ്ങൾ ഒരേ സ്ഥലത്ത് നിന്ന് വാങ്ങാൻ ഇതിലൂടെ സാധിക്കും. അന്താരാഷ്ട്ര ബ്രാൻഡുകളുടെ പ്രീമിയം ഉൽപ്പന്നങ്ങൾക്ക് പുറമെ ഫാഷൻ ബാഗുകൾ, സൺഗ്ലാസുകൾ, വാച്ചുകൾ തുടങ്ങിയ പുതിയ ലൈഫ്സ്റ്റൈൽ വിഭാഗങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ലോകോത്തര നിലവാരമുള്ള റീട്ടെയിൽ സേവനങ്ങളിലൂടെയും ഡിജിറ്റൽ നവീകരണത്തിലൂടെയും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താനാണ് വിമാനത്താവള അഥോറിറ്റി ലക്ഷ്യമിടുന്നത്. കേരളത്തിൽ ആദ്യമായി അവതരിപ്പിക്കുന്ന ഈ പുത്തൻ സംവിധാനങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തെ രാജ്യത്തെ പ്രമുഖ അന്താരാഷ്ട്ര പ്രവേശന കവാടങ്ങളിലൊന്നായി മാറ്റാൻ സഹായിക്കുമെന്ന് വിമാനത്താവള വക്താവ് വ്യക്തമാക്കി.
Thiruvananthapuram
തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയിൽ വനിതാ യാത്രക്കാരിൽ 87 ശതമാനം വർധനയുണ്ടായെന്നു മന്ത്രി സി.പി. ജോണ്‍. ഓർഡിനറി സർവീസുകളിലെ പ്രതിദിന വനിതാ യാത്രക്കാരുടെ ശരാശരി എണ്ണം 6.48 ലക്ഷത്തിൽ നിന്നും 12.12 ലക്ഷമായി ഉയർന്നു. വനിതാ പങ്കാളിത്തം മൂന്നിൽ രണ്ടായി.
ഓർഡിനറി സർവീസുകളിലെ ആകെ യാത്രക്കാരിൽ വനിതകളുടെ വിഹിതം 50.9 % ൽ നിന്ന് 66.6 % ആയി ഉയർന്നു. മൊത്തം യാത്രക്കാരിൽ 28.9 % വർധനയുണ്ടായി. ഓർഡിനറി, സൂപ്പർ ക്ലാസ് സർവീസുകൾ ചേർത്തു പ്രതിദിനം ആകെ യാത്രക്കാരുടെ ശരാശരി എണ്ണം 19.03 ലക്ഷത്തിൽ നിന്നും 24.53 ലക്ഷമായി വർധിച്ചുവെന്നും സി.പി.ജോണ്‍ പറഞ്ഞു.
കെഎസ്ആർടിസിയിൽ പുരുഷ യാത്രക്കാരുടെ എണ്ണത്തിൽ കുറവുവന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസി ഡിപ്പോകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഓരോ ഡിപ്പോയിലും ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി സി.പി.ജോണ്‍. കമ്മിറ്റികളുടെ രൂപീകരണത്തിനുള്ള അനുമതിയും അനുബന്ധ നിയമാവലിയും സർക്കാർ അംഗീകരിച്ചു. കോർപറേഷന്റെ എല്ലാ ട്രാൻസ്പോർട്ട് ഡിപ്പോകൾക്കും ഈ നിയമാവലി ബാധകമായിരിക്കും.
ഭക്ഷ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ല; കെ. മുരളീധരൻ
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും വൃത്തിയുള്ള അന്തരീക്ഷത്തിൽ സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ ഭക്ഷണം തയാറാക്കി ജനങ്ങൾക്ക് നൽകേണ്ടത് ഓരോ ഭക്ഷ്യസംരംഭകന്റെയും ഉത്തരവാദിത്തമാണെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ പറഞ്ഞു.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭക്ഷ്യസംരംഭകർക്കുള്ള പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനവും 'യൂത്ത് ഫോർ ഫുഡ് സേഫ്റ്റി' പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും തൈക്കാട് ഭക്ഷ്യസുരക്ഷാ ഭവനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ യുവജനങ്ങളുടെയും ഭക്ഷ്യസംരംഭകരുടെയും പങ്കാളിത്തം ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യസുരക്ഷ സംബന്ധിച്ച അവബോധം സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിക്കണം. വൃത്തിഹീനമായ ഭക്ഷണശാലകളും ഭക്ഷ്യ ഉത്പാദന കേന്ദ്രങ്ങളും പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ശുചിത്വക്കുറവും മലിനജല ഉപയോഗവും പാചകരീതികളിലെ അപാകതകളും ഷിഗെല്ല പോലുള്ള രോഗങ്ങൾ പടരാൻ കാരണമാകുന്നുണ്ട്. കുടിവെള്ളം തിളപ്പിച്ചശേഷം മാത്രം നൽകുന്ന രീതി ഉൾപ്പെടെയുള്ള ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.
Thiruvananthapuram
ആറ്റിങ്ങൽ: പിതാവിനെ പരിചരിക്കാൻ നിന്നയാളെ ബിയർ കുപ്പികൊണ്ട് ആക്രമിച്ച പ്രതി പിടിയിൽ. കടയ്ക്കാവൂർ വിനായക ഭവനിൽ ശശികുമാറാണു പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം.
ശശികുമാറിന്റെ പിതാവ് സഹദേവനെ പരിചരിച്ചിരുന്നതു കടയ്ക്കാവൂർ അംഗ്ലി മുക്കിൽ ഗീതാഞ്ജലി വീട്ടിൽ സുകൃതിക്കുട്ടൻ (60) ആയിരുന്നു. ശശികുമാർ മദ്യലഹരിയിൽ സുകൃതിക്കുട്ടനുമായി തർക്കിക്കുകയും തുടർന്നു ബിയർ കുപ്പികൊണ്ട് അടിക്കുകയും കുപ്പി പൊട്ടിച്ചു കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു.
ഗുരുതര പരിക്കേറ്റ സുകൃതിക്കുട്ടൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ ശശികുമാറിനെ കടയ്ക്കാവൂർ എസ്എച്ച്ഒ സൈജുവിന്റെ നേതൃത്വത്തിൽ എസ്ഐ സജിത്ത് ജയപ്രസാദ്, എഎസ്ഐ മനോജ്, പോലീസ് ഉദ്യോഗസ്ഥരായ ശ്യാം, സുഗുണൻ, ഇന്ദ്രജിത്ത്, സാബു എന്നിവരടങ്ങിയ സംഘമാണു പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
Thiruvananthapuram
നെയ്യാറ്റിന്‍കര : സാന്പത്തിക തട്ടിപ്പുകേസിലെ പ്രതിയെ പിടികൂടാൻ പോയ പോലീസ് ഉദ്യോഗസ്ഥരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം. എസ്ഐ യ്കും രണ്ടു സിപിഒ മാര്‍ക്കും പരിക്കേറ്റു. പ്രതി പിടിയില്‍.
പണയ സ്വർണം എടുത്തുകൊടുക്കാമെന്നു വാഗ്ദാനം ചെയ്ത് ഉരുപ്പടികൾ കൈവശമാക്കിയശേഷം മറിച്ചുവിറ്റ് ഒളിവില്‍ പോകുന്ന സംഘത്തി ലെ അംഗമായ സനോജിനെ പിടികൂടാന്‍ പോയ നെയ്യാറ്റിന്‍കര എസ്ഐ അക്ഷയ് കുമാര്‍, സിപിഒമാരായ ആന്റണി മിറാന്‍ഡ, നിധിന് സുകുമാരന്‍ എന്നിവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. നിരവധി തട്ടിപ്പു കേസുകളില്‍ പ്രതിയായ സനോജ് മാറനല്ലൂരിനു സമീപത്തുണ്ടെന്നു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു ഒരു ഇലക്ട്രിക് വാഹനത്തിലും ബൈക്കിലുമായി എസ്ഐയും പോലീസ് സംഘവും സ്ഥലത്തെത്തിയത്. പോലീസ് ഉദ്യോഗസ്ഥർ മഫ്തിയിലായിരുന്നു.
സനോജ് വാഹനത്തിലിരി ക്കുന്നതുകണ്ട പോലീസ് അയാളോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടതോടെ വാഹനം പോലീസുകാർ സഞ്ചരിച്ച ഇരുചക്ര വാഹനങ്ങളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇലക്ട്രിക് ബൈക്കും സ്കൂട്ടറും പൂര്‍ണമായി നശിച്ചു. രണ്ട് പോലീസുകാര്‍ക്കും കൈകള്‍ക്കു പൊട്ടലുണ്ട്. എസ്ഐയും പോലീസുകാരും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സനോജിനെ പിന്നീട് പോലീസ് പിടികൂടി.
സ്വർണപ്പണയ ഉരുപ്പടി തട്ടിപ്പുകേസിലെ മറ്റൊരു പ്രതി നെയ്യാറ്റിൻകര നടരാജ് ഫിനാൻസ് ഉടമ ശ്രീജിത്തിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നാണ് സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചു വിവരം ലഭിച്ചത്.
ചെറിയ തുകയ്ക്ക് വച്ചിരിക്കുന്ന ആഭരണങ്ങൾ എടുത്ത് വിറ്റശേഷം പണം നൽകാമെന്നു പറഞ്ഞാണ് തട്ടിപ്പ്. പണയത്തില്‍ നിന്നെടുക്കുന്ന സ്വര്‍ണം പിന്നീട് വിറ്റ് പണം ശ്രീജിത്തും കൂട്ടരും സ്വന്തമാക്കുകയാണു പതിവ്. നിരവധി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്തിനെ പിടികൂടാനായത്.
Thiruvananthapuram
തിരുവനന്തപുരം: ബഹുഭാഷകള്‍ സംസാരിക്കുന്ന ഭാരതത്തിന് നെഹ്റു വിഭാവനം ചെയ്ത ത്രിഭാഷാപദ്ധതിയാണ് അഭികാമ്യമെന്നു മന്ത്രി കെ. മുരളീധരൻ. കേരള ഹിന്ദീ പ്രചാര സഭയുടെ ഹിന്ദീ പ്രഥമ മുതല്‍ സാഹിത്യാചാര്യ വരെയും പിജി ഡിപ്ലോമ ഇന്‍ ട്രാൻസലേഷൻ പരീക്ഷകളിലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും അദ്ദേഹം വിതരണം ചെയ്തു.
ഗാന്ധിജി സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി സമാരംഭിച്ച ഹിന്ദി പ്രചാരണം കേരള ഹിന്ദീ പ്രചാരസഭ അതിന്റെ സത്ത നഷ്ടപ്പെടാതെ ലക്ഷ്യപ്രാപ്തിയിലേക്കു കൊണ്ടുപോകുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മനുഷ്യബന്ധങ്ങളുടെ ചാരുത അറിയാൻ ഭാഷയും സാഹിത്യവും അറിയണമെന്നും ഹിന്ദി ഭാഷ ദേശീയതയുടെ മുഖ്യധാരയിലേക്കും ജനപദങ്ങളിലേക്കുമുള്ള പൊതുവാതില്തുറന്നുതരുന്നുവെന്നും മുഖ്യപ്രഭാഷകനായ പ്രഫ. ജോര്‍ജ് ഓണക്കൂര്അഭിപ്രായപ്പെട്ടു. ഡോ.എസ്. തങ്കമണി അമ്മ അധ്യക്ഷത വഹിച്ചു.
മുന്‍സ്പീക്കര്‍ എം. വിജയകുമാര്‍, സഭയുടെ സെക്രട്ടറി അഡ്വ. ഡോ. ബി. മധു, എസ്. ഗോപകുമാര്‍, ജി. സദാനന്ദന്, പി.പി. മുരളീധരന്, ഡോ. എസ്. ലീലാകുമാരി അമ്മ എന്നിവര്‍ പ്രസംഗിച്ചു
Thiruvananthapuram
ആറ്റിങ്ങൽ: കടൽ കയറുന്നു, അഞ്ചുതെങ്ങിൽ മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ. കടലിനു സമാന്തരമായി കിടക്കുന്ന ഭൂപ്രദേശമാണ് അഞ്ചുതെങ്ങ്. ഈ പഞ്ചായത്തിന്റെ കടലോര മേഖലയിലാണ് ജനങ്ങൾ തിങ്ങിപ്പാർക്കുന്നത്.
മത്സ്യമേഖലയിൽ പണിയെടുക്കുന്ന ഇവർ ഏതു നിമിഷവും കടലിനിരയാകുമെന്നും ആശങ്കയുണ്ട്. പ്രദേശത്തെ കുരിശടികളും തിരയടിച്ച് അപകടാവസ്ഥയിലാണ്. കടൽ പ്രക്ഷുബ്ധമായി തുടരുന്നതോടെ തീരത്തുനിന്നു മത്സ്യബന്ധന യാനങ്ങളും മറ്റു സ്ഥലങ്ങളിലേക്കു മാറ്റേണ്ടിവരുന്നു. മുതലപ്പൊഴി മുതൽ അഞ്ചുതെങ്ങ് കായിക്കര ഒന്നാം പാലം വരെ കടൽഭിത്തി തകർന്നിട്ടു വർഷങ്ങളായി.
തീരം ബലപ്പെടുത്തി മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കുന്ന കാര്യത്തിൽ സർക്കാരുകൾ ഉദാസീനത പുലർത്തുകയാണെന്നു പ്രദേശവാസികൾ കുറ്റപ്പെടുത്തി. പൂത്തുറ, കോട്ട, തോണിക്കടവ്, സെന്റ്് പീറ്റേഴ്സ്, പഞ്ചായത്ത് ഓഫീസ്, കുന്നുംപുറം, കുരിശടിമുക്ക്, അഞ്ചുതെങ്ങ്, മണ്ണാർക്കുളം, മുണ്ടുതുറ, മാമ്പള്ളി എന്നീ തീരങ്ങളിലാണ് കടൽ പ്രക്ഷുബ്ധമായി തുടരുന്നത്. അഞ്ചുതെങ്ങ് പഞ്ചായത്ത് മേഖലയിൽ ക്രമാതീതമായ തീരശോഷണവും സംഭവിക്കുന്നുണ്ട്.
തിരയടിയിലുണ്ടായ വ്യതിയാനങ്ങളും തുടർച്ചയായുള്ള കടൽക്ഷോഭങ്ങളും അഞ്ചുതെങ്ങ് തീരം തകർന്നടിയുന്നതിനും വൻതോതിൽ കര കടലെടുക്കുന്നതിനും വഴിയൊരുക്കിയിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ കടലാക്രമണത്തെ ചെറുക്കുന്നതിനാവശ്യമായ സംരക്ഷണമൊരുക്കിയില്ലെങ്കിൽ തീരപ്രദേശത്തെ ആയിരത്തിയഞ്ചൂറോളം വീടുകളും, തീരദേശപാതയും ഉൾപ്പെടെ കടലെടുക്കും എന്ന അവസ്ഥയാണ്.
Thiruvananthapuram
കോവളം: തന്റെ ആരോഗ്യത്തെക്കാൾ ജനങ്ങളുടെ ക്ഷേമത്തിനു മുൻകരുതൽ നൽകിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് കെപിസിസി പ്രസിഡൻറും മന്ത്രിയുമായ സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു.
ഉമ്മൻ ചാണ്ടി ചാരിറ്റബിൾ ഫോറവും വവ്വാമൂല വാർഡ് കമ്മിറ്റിയും ഇൻകാസ് അബുദാബി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും ചേർന്നു നിർമിച്ചു നൽകിയ രണ്ടാമത് കുഞ്ഞൂഞ്ഞ് ഭവനത്തിന്റെ താക്കോൽ വെങ്ങാനൂർ വവ്വാമൂല വാർഡിൽ പരേതനായ രാജേഷിന്റെ ഭാര്യ രാജിക്കും മക്കൾക്കും കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉമ്മൻ ചാണ്ടിയെന്ന കാരുണ്യ പ്രവർത്തകന്റെ പേരിൽ അദ്ദേഹത്തിന്റെ മൂന്നാമത് ചരമവാർഷികത്തോടനുബന്ധിച്ചു രണ്ടാമത്തെ ഭവനം മറ്റൊരു നിർധന കുടുംബത്തിനു നൽകാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്ന് അധ്യക്ഷൻ എം. വിൻസന്റ് എംഎൽഎ പറഞ്ഞു.
ബാലരാമപുരത്തു കാൻസർ ബാധിതനായി മരിച്ച ബിലാലിന്റെ കുടുംബത്തിനാണ് ആദ്യഭവനം നൽകിയത്. വരും നാളുകളിലും ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള കാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും എം.വിൻസന്റ് പറഞ്ഞു.
Thiruvananthapuram
വിഴിഞ്ഞം : സ്വർണപ്പണയ സ്ഥാപനങ്ങളിലെ ജീവനക്കാർ ആത്മഹത്യ ചെയ്ത കേസിന്റെഅന്വേഷണ ഫയലുകൾ ഇന്ന് ഡി സിആർബിക്ക് കൈമാറും.
ആത്മഹത്യക്ക് കാരണക്കാരിയായി പ്രതി സിന്ധുകുമാരിയെ മൂന്നു ദിവസത്തെ കസ്റ്റഡിക്കുശേഷം കോടതിയിൽ ഹാജരാക്കി. പ്രമാണങ്ങൾ വാങ്ങി കെഎസ്എഫ്ഇയുടെ 15 ശാഖകളിലായി കോടിക്കണക്കിനു രൂപയുടെ വായ്പാത്തട്ടിപ്പാണ് ഇവർ നടത്തിയതെന്നും പോലീസ് പറയുന്നു. കൂടാതെ 200 ലധികം പവൻ സ്വർണവും തട്ടിയെടുത്തിട്ടുണ്ടെന്നു പോലീസ് കരുതുന്നു.
പ്രമാണം നൽകുന്ന ഉടമകൾക്ക് കെഎസ്എഫ്ഇയിൽനി ന്ന് ചിട്ടിപിടിച്ചും വായ്പയെടു ത്തും നൽകാമെന്നു വാഗ്ദാനം നടത്തിയാണ് രണ്ടു കോടിയിൽപ്പരം രൂപ തട്ടിയെടുത്തത്. കടമായി സിന്ധുകുമാരി നൽകുന്ന പണത്തിനു പകരം അവരുടെ പ്രമാണങ്ങൾ വാങ്ങുകയാണ് പതിവ്. തുടർന്ന് അവരെ ഉപയോഗിച്ച് കെഎസ്എഫ്ഇ ശാഖകളിൽ വായ്പയ്ക്ക് അപേക്ഷിക്കും. പണം ലഭിക്കുന്നതിനുള്ള അക്കൗണ്ട് നമ്പറും ഫോൺ നമ്പറും സിന്ധുകുമാരിയുടേതാണ് നൽകുക.
പണം കിട്ടിയാൽ തിരിച്ചടവു മുടങ്ങുന്നതോടെ കെഎസ്എഫ്ഇ അധികൃതർ പ്രമാണ ഉടമകൾക്ക് നോട്ടീസ് അയക്കുമ്പോഴാണ് തട്ടിപ്പ് തിരിച്ചറിയുന്നത്.
ഇവർ നടത്തിയിരുന്ന സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽ പണയംവച്ച ആഭരണങ്ങൾ ചാല, ആര്യശാല, കോവളം എന്നിവിടങ്ങളിലെ ധനകാര്യസ്ഥാപനങ്ങളിൽ വിറ്റിരുന്നതായും അറിവു ലഭിച്ചു.
Thiruvananthapuram
നെയ്യാർഡാം: കാടുനിറഞ്ഞ് ഇഴജന്തുക്കൾ താമസമാക്കിയ പാർക്കിന് ശാപമോക്ഷം. നെയ്യാർഡാമിലെ കുട്ടികളുടെ പാർക്ക് ഇനി പുതിയ രൂപത്തിൽ. വരുന്ന ഓണത്തിന് പാർക്ക് കുട്ടികൾക്കായി തുറന്നുകൊടുക്കും. 30 ലക്ഷം രൂപയ്ക്കുള്ള നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വളരെ ദയനീയമായിരുന്നു നെയ്യാർ ഡാമിലെ കുട്ടികളുടെ പാർക്കിന്റെ സ്ഥിതി. കാടുമൂടിയ ഉദ്യാനത്തിൽ ഇഴജന്തുക്കളും പിന്നെ തുരുമ്പിച്ച ഉപകരണങ്ങളും മാത്രമായിരുന്നു ഉ ണ്ടായിരുന്നത്.
അഗസ്ത്യമലനിരകളിൽ നിന്നും ചുരത്തുന്ന നെയ്യാറിനെ മെരുക്കി നെയ്യാർ അണകെട്ടിയത് 1956 ൽ ആണ്. അണക്കെട്ട് നിർമിക്കുമ്പോൾ അതിനെ ഒരു വിനോദസഞ്ചാരകേന്ദ്രവുമാക്കണമെന്ന ആശയത്തിന്റെ പിൻബലത്തിലാണ് ഇവിടെ ഉദ്യാനം പിറന്നത്. പിന്നാലെ കുട്ടികൾക്കായി പാർക്കും തുടങ്ങി. ഒരു കാലത്ത് നാടിന്റെ വിവിധയിടങ്ങളിൽ നിന്നും അയൽ സംസ്ഥാനത്തുനിന്നുപോലും വരുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രമായിരുന്നു കുട്ടികളുടെ പാർക്ക്. അണക്കെട്ടിനോടു ചേർന്ന് വിശാലമായ സ്ഥലത്താണ് പാർക്ക് നിർമിച്ചിരുന്നത്.
പാർക്കി ലേക്ക് ഒരുകാലത്ത് കുട്ടികളുടെ ഒഴുക്കായിരുന്നു. എന്നാൽ ഇപ്പോൾ കാടുമൂടിയ പാർക്കാണ് കാണാൻ കഴിയുന്നത്. മാത്രമല്ല ഇഴജന്തുക്കളുടെ കേന്ദ്രവും കൂടിയായി ഈ പാർക്ക് മാറി. അറ്റകുറ്റപണികൾ നടത്താതിനാൽ പാർക്കിലെ ഉപകരണങ്ങളും തുരുന്പുകയറി നശിച്ചു. പാർക്കിലെ നടപ്പാത നാശത്തിനന്റെ വക്കിലായി മാറി.
വർഷം തോറും കുട്ടികളുടെ പാർക്ക് മിനുക്കുപണി നടത്താൻ ഫണ്ട് വകയിരുത്താറുണ്ട്. അണക്കെട്ടിന്റെ ഉദ്യാന നവീകരണവും റസ്റ്റ്ഹൗസ് നവീകരണവും കാന്റീൻ നിർമാണവും ഉൾപ്പടെ പണി ആരംഭിക്കുകയും ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ മറ്റു പദ്ധതികൾ പൂർത്തിയായിട്ടും കുട്ടികളുടെ പാർക്കിനെ അധികൃതർ അവഗണിക്കുകയായിരുന്നു. പരാതി ഉയർന്നതിനെ തുടർന്നാണ് പാർക്കിനെ അധികൃതർ ശ്രദ്ധിച്ചത്. സ്ഥലം എംഎൽഎ സി.കെ. ഹരീന്ദ്രൻ ഇക്കാര്യത്തിൽ ഇടപെടുകയും ചെയ്തു. തുടർന്നാണ് പാർക്കിനായി ഫണ്ടിടുന്നത്.
30 ലക്ഷം രൂപയാണ് പാർക്കിനായി ടൂറിസം വകുപ്പ് വിനിയോഗിക്കുന്നത്. ഇതിനകം പാർക്കിനകത്തെ കാടു വെട്ടിമാറ്റി. തുരുമ്പിച്ച ഉപകരണങ്ങളും നീക്കം ചെയ്തു. ആധുനിക സൗകര്യങ്ങളോടെയാവും പാർക്ക് നവീകരിക്കുക. ഇതിനായുള്ള ഉപകരണങ്ങൾ എത്തി കഴിഞ്ഞു. പാർക്കിനകത്ത് പ്രത്യേക കൂടാരങ്ങളും സജ്ജമാക്കും.
പുതിയ രീതിയിലെ ഊഞ്ഞാൽ നിർമിക്കും. കുട്ടികൾക്കായി സൈക്കിൾ പാർക്കും നിരീക്ഷണ കാമറകളും സ്ഥാപിക്കുന്നു ണ്ട്. കുട്ടികൾക്കായി റൈഡുകൾ, ഇരിപ്പിടങ്ങൾ, വൈദ്യുത ദീപാലങ്കാരങ്ങൾ, എന്നിവയും ഉദ്യാന നവീകരണ പദ്ധതിയുടെ ഭാഗമാണ്. വരുന്ന ഓണക്കാലത്ത് പാർക്ക് കുട്ടികൾക്കായി തുറന്നു കൊടുക്കാനാണ് ബന്ധപ്പെട്ടവർ ശ്രമിക്കുന്നത്.
Thiruvananthapuram
പേരൂര്‍ക്കട: യുവതിയെ അപമാനിച്ച സംഭവത്തില്‍ രണ്ടുപേരെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്തു. വട്ടിയൂര്‍ക്കാവ് കാഞ്ഞിരംപാറ പി.ടി.പി നഗര്‍ സ്വദേശി അരുണ്‍കുമാര്‍ (33), തൈക്കാട് രാജാജി നഗര്‍ ഷെഡ്ഡ് നമ്പര്‍ 11-ല്‍ വിവേക് (28) എന്നിവരാണ് അറസ്റ്റിലായത്. രണ്ടുദിവസത്തിനു മുമ്പായിരുന്നു സംഭവം. തിരുമല സ്വദേശിനിയായ യുവതിയാണ് അപമാനിക്കപ്പെട്ടത്.
വഴുതക്കാട് ശ്രീമൂലം ക്ലബിനു സമീപത്തെ ഒരു തട്ടുകടയില്‍ നിന്ന് ആഹാരം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു യുവതി. ഈ സമയത്ത് അവിടെയെത്തിയ സുഹൃത്തുക്കളായ പ്രതികൾ ഇരുവരും യുവതിയെ അപമാനിക്കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും മ്യൂസിയം സിഐയും സംഘവുമാണ് പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി.
Thiruvananthapuram
നെയ്യാറ്റിന്‍കര: നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന നെയ്യാറ്റിന്‍കര മിനി സിവില്‍ സ്റ്റേഷന് പരിസരത്ത് ഫ്ലക്സ് ബോര്‍ഡുകളുടെ നീണ്ട നിര. മൂന്നു നിലകളിലായി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ പ്രവേശന കവാടത്തിനു സമീപത്തും മുന്‍വശത്തും ഫ്ലക്സ് ബോര്‍ഡുകള്‍ കെട്ടിവച്ചിരിക്കുന്നത് വിവിധ സംഘടനകളാണ്. കെട്ടിടത്തിന്റെ മുകള്‍ നിലയിലെ കന്പികളില്‍ ബാനറുകളും വലിച്ചു കെട്ടിയിട്ടുണ്ട്.
സമ്മേളനങ്ങളുടെ ബോര്‍ഡുകളാണ് സ്ഥാപിച്ചിട്ടുള്ളത്. പക്ഷെ, സമ്മേളനങ്ങള്‍ കഴിഞ്ഞു മാസങ്ങളായാലും പലപ്പോഴും ബോര്‍ഡുകള്‍ അവിടെ തന്നെ ഉണ്ടാകുമെന്നതാണ് സ്ഥിതി. ഒറ്റനോട്ടത്തില്‍ തന്നെ പഴക്കം തോന്നുന്ന കെട്ടിടം ആകര്‍ഷകമായി നിറം പിടിപ്പിക്കാനോ നന്നായി വൃത്തിയാക്കാനോ അധികൃതര്‍ക്ക് താത് പര്യമില്ലെന്നത് നേരത്തെയുള്ള ആക്ഷേപം.
ബഹുനില കെട്ടിടത്തിന്റെ ഇടനാഴികളില്‍ പകല്‍നേരങ്ങളില്‍ പോലും ശരിയായ വെളിച്ചം കടന്നെത്താറില്ല. ദിവസവും നൂറു കണക്കിന് പേരാണ് വിവിധ ആവശ്യങ്ങള്‍ക്കായി മിനി സിവില്‍ സ്റ്റേഷനില്‍ വന്നുപോകുന്നത്. ഏതൊക്കെ ഓഫീസ് ഏതെല്ലാം നിലകളില്‍ പ്രവര്‍ത്തിക്കുന്നു എന്ന് രേഖപ്പെടുത്തിയ ഒരു സൂചക ബോര്‍ഡ് മിനി സിവില്‍ സ്റ്റേഷന് പരിസരത്ത് സ്ഥാപിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല.
Thiruvananthapuram
പാറശാല: ഇരുചക്രവാഹനത്തിൽ ബസിടിച്ചു യുവതി മരിച്ചു. ഇന്നലെ രാവിലെ പത്തോടെ പഴയ ഉച്ചക്കടയിലായിരുന്നു സംഭവം. ഉച്ചക്കട പുല്ലുവെട്ടി വീട്ടിൽ രാജന്റെ ഭാര്യ ഷെറീബ (40)യാണ് മരിച്ചത്.
രാജനുമൊത്തു ഇരുചക്ര വാഹനത്തിൽ പോകവേ പുറകിൽ നിന്നും വരുകയായിരുന്ന കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. ഭർത്താവ് നിസാര പരിക്കുകളോടെ രക്ഷപെട്ടു. ബസ് ഇരുചക്ര വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഷെറീബയുടെ മക്കൾ: ആഷിക,ആഷിക് .
Thiruvananthapuram
പോത്തൻകോട്: തെരുവു നായ്ക്കളുടെ എണ്ണം നിയന്ത്രിക്കാനായി ആവിഷ്കരിച്ച അനിമൽ ബർത്ത് കൺട്രോൾ പദ്ധതി പോത്തൻകോട് പഞ്ചായത്തിൽ പ്രഖ്യാപനത്തിലൊതുങ്ങി.
പഞ്ചായത്ത് ബജറ്റിൽ പ്രഖ്യാപനം ഉണ്ടായതല്ലാതെ പദ്ധതി എങ്ങുമെത്തിയില്ല. സർക്കാർ ഫണ്ട് അനുവദിക്കാത്തതാണ് കാരണമെന്നാണ് ഭരണസമിതിയുടെ വാദം. വന്ധ്യംകരണം നിലച്ചതോടെ തെരുവു നായ്ക്കളുടെ എണ്ണം പതിന്മടങ്ങ് വർധിച്ചു. അടിസ്ഥാ സൗകര്യങ്ങളുടെ കുറവ്, ഫണ്ട് വകയിരുത്തുന്നതിലെ വീഴ്ച എന്നിവ കാരണം സമീപത്തെ തദ്ദേശസ്ഥാപനങ്ങളിലും തെരുവുനായ വന്ധ്യംകരണ പദ്ധതി നിലച്ചിരിക്കുകയാണ്. എബിസി പദ്ധതിക്കായി പല സ്ഥാപനങ്ങളും ഫണ്ട് വകയിരുത്തുന്നില്ല.
അനധികൃതമായി ശേഖരിക്കുന്ന ഇറച്ചി മാലിന്യം കൂട്ടത്തോടെ പൊതുസ്ഥലങ്ങളിൽ തള്ളുന്നതു പതിവായതിനാൽ നായ്ക്കൾക്കു ഭക്ഷണത്തിനു കുറവില്ല. ഇവ കൂടാതെ സന്നദ്ധ പ്രവർത്തകരും കൃത്യമായി എല്ലാ ദിവസവും ഇവയ്ക്കു ഭക്ഷണമെത്തിക്കുന്നുണ്ട്. തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കാനായി പഞ്ചായത്ത് പ്രഖ്യാപിച്ച നടപടികളെല്ലാം പാളിയതോടെ ജംഗ്ഷൻ കൈയടക്കിയിരിക്കുകയാണു തെരുവു നായ്ക്കൾ.
പേവിഷ പ്രതിരോധ വാക്സിൻ നൽകുന്നതിനു പുറമേ തെരുവുനായ ശല്യം കുറയ്ക്കുന്നതിനു കൂടുതൽ നടപടികൾ പ്രഖ്യാപിച്ചെങ്കിലും അവയൊന്നും ഫലം കണ്ടില്ല. ആശുപത്രികൾ, സ്കൂളുകൾ, ആരാധനാലയങ്ങൾ, തിരക്കുള്ള മറ്റു സ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തെരുവു നായ്ക്കൾക്കു ഭക്ഷണം നൽകുന്നതിനു നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം നടപ്പായില്ല.
തെരുവു നായ്ക്കളുടെ കുട്ടികളെ ദത്തെടുക്കാൻ അഡോപ്ഷൻ ക്യാംപ് പോലുള്ളവ സംഘടിപ്പിച്ചും തെരുവുനായശല്യം കുറയ്ക്കാനാകും. പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകിയ നാടൻ നായക്കുട്ടികളെ ദത്തെടുക്കുന്നതിനുള്ള സംവിധാനമാണ് ഇതുവഴി ഒരുക്കാനാകുക. വന്ധ്യംകരണ ശസ്ത്രക്രിയ കൊണ്ടുമാത്രം തെരുവുനായ ശല്യം ഇല്ലാതാക്കാൻ കഴിയില്ലെന്നു തിരിച്ചറിഞ്ഞു കോർപറേഷനിൽ അടക്കം ദത്തെടുക്കൽ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
Thiruvananthapuram
കോൺക്രീറ്റ് പാളികൾ ഇളകിയ നിലയിൽ
മലയിൻകീഴ്: നാലാംകല്ല് റോഡ് അപകട നിലയിൽ. കോൺക്രീറ്റ് സ്ലാബ് പൊളിഞ്ഞിളകി, ഉള്ളിലെ ദ്രവിച്ച കമ്പികൾ പുറത്തു കാണുന്ന സ്ഥിതി. അടിത്തറയും അരികുകളിലെ കരിങ്കൽ ഭിത്തിയും തകർന്നിട്ടുണ്ട്. ദിവസവും നൂറുകണക്കിനു വാഹനങ്ങൾ കടന്നു പോകുന്ന മലയിൻകീഴ് - പാപ്പനംകോട് റോഡിലെ വിളവൂർക്കൽ നാലാംകല്ല് ജംഗ്ഷനിലെ പാലത്തിന്റെ അവസ്ഥയാണിത്.
തോടിനു കുറുകെ 1960-ൽ നിർമിച്ചതായി കണക്കാക്കുന്ന പാലം ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയാണ്. തോടിന്റെ ഇരുകരകളിലും നടുവിലും കരിങ്കല്ലുകെട്ടി ഉയർത്തിയ ശേഷം അതിനു മുകളിൽ കോൺക്രീറ്റ് സ്ലാബും കരിങ്കല്ലു പാളികളും നിരത്തിയാണു പാലം നിർമിച്ചിരിക്കുന്നത്. റോഡ് ഉയർന്നതോടെ കൈവരിയും നഷ്ടമായി. കാലപ്പഴക്കംമൂലം കരിങ്കൽക്കെട്ട് തകർന്ന ഭാഗങ്ങളിൽ വലിയ ഗർത്തവും രൂപപ്പെട്ടിട്ടുണ്ട്. ചെറിയ മഴയിൽ പോലും തോടു നിറഞ്ഞൊഴുകും.
അപ്പോഴത്തെ വെള്ളത്തിന്റെ ശക്തമായ ഒഴുക്കും ഭാരം കയറ്റിയുള്ള വാഹനങ്ങളുടെ നിരന്തര സഞ്ചാരവും അതിജീവിച്ച് ഇനി എത്ര നാൾ പാലം മുന്നോട്ടു പോകുമെന്നു കണ്ടറിയണം.
കഴിഞ്ഞ ദിവസം തൊഴിലുറപ്പു തൊഴിലാളികൾ തോടു വൃത്തിയാക്കിയപ്പോഴാണു പാലത്തിന്റെ അപകടാവസ്ഥ നാട്ടുകാർ ശ്രദ്ധിച്ചത്. വിനോദ സഞ്ചാര കേന്ദ്രമായ നെയ്യാർ ഡാമിലേക്കു പോകാൻ നഗരത്തിൽനിന്നും എത്തുന്നവർ ഈ വഴിയാണ് ഏറെയും ആശ്രയിക്കുന്നത്.
കാട്ടാക്കട, ആര്യനാട് തുടങ്ങിയ മലയോര മേഖലകളെയും മലയിൻകീഴ്, വിളവൂർക്കൽ ഗ്രാമങ്ങളെയും നഗരവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡിലാണ് ഈ പാലം. ഇത് അടിയന്തരമായി പുനർനിർമി ക്കണമെന്ന് എം.ആർ. ബൈജു എംഎൽഎയുടെയും പൊതുമരാമത്തുവകുപ്പിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.
Thiruvananthapuram
പാറശാല: ദേശീയപാതയിൽ പാറശാലയ്ക്കുസമീപം ഇഞ്ചിവിളയിൽ ചരക്കുവാഹനം വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞു. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം.
നെടുമങ്ങാടുനിന്നു പാടന്തലുമൂട്ടിൽ ലോഡ് എടുക്കാൻവന്ന വാഹനമാണ് ഇടിച്ചു മറിഞ്ഞത്. 11 കെവി വൈദ്യുതി കടന്നുപോകുന്ന തൂണിലാണ് ഇടിച്ചതെങ്കിലും ആളപായമുണ്ടായില്ല. സമീപത്തുണ്ടായിരുന്ന രണ്ടു വാഹനങ്ങൾക്ക് കേടുപറ്റിയിട്ടുണ്ട്.
Thiruvananthapuram
പാറശാല: മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് അഭ്യര്‍ഥിച്ചു തീരജ്വാല കോസ്റ്റല്‍ കമ്മ്യൂണിറ്റീസ് ചാരിറ്റബിള്‍ ട്രസ്റ്റ് നേതാക്കള്‍ മുഖ്യമന്ത്രിക്കു നിവേദനങ്ങള്‍ നല്കി.
ലാറ്റിന്‍ കാത്തലിക് സംവരണ കാര്യത്തില്‍ 1947 നുമുമ്പ് ലത്തീന്‍ കത്തോലിക്കരായിരുന്നവര് എന്ന വ്യവസ്ഥ റദ്ദുചെയ്തു, നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് മുന്‍ സര്‍ക്കാരിറക്കിയ ഉത്തരവ് പിന്വലിക്കണമെന്നുംനാ ലുശതമാനം സംവരണം അര്‍ഹരായ ലത്തീന്‍ കത്തോലിക്ക മുക്കുവര്‍ക്കും അഞ്ഞൂറ്റിക്കാര്ക്കും മാത്രമായി നിലനിര്‍ത്തണമെന്നും നിവേദന ത്തിൽ ആവശ്യപ്പെട്ടു.
ബാലരാമപുരം -വിഴിഞ്ഞം തുരങ്കപാതയില്‍ മുക്കോല മുതല്‍ തുറമുഖം വരെയുള്ള ഒന്നര കിലോമീറ്ററുള്ള ഓപ്പണ്‍ റെയില്‍പാത, പഴയ അലൈന്‍മെന്റനുസരിച്ച് വയല്‍വാരം വഴി പുനഃക്രമീകരിക്കണമെന്നും തീരജ്വാല നേതാക്കള്‍ മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ പറയുന്നു. ആവശ്യങ്ങള്‍ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്കി.
ചെയര്മാന് അഡോള്‍ഫ് ജറോം, ജനറല്‍ സെക്രട്ടറി ഡോ. ഫ്രാന്‍സിസ് ആല്‍ബര്‍ട്ട്, വൈസ് ചെയര്മാന്മാരായ ജെയിംസ് റോക്കി, എം. ലീല,അഡ്വ. ലെഡ്ഗര്ബാവ, ജോയിന്റ് സെക്രട്ടറിമാരായ ദേവപ്രസാദ് ജോണ്‍, ഹെന്‍ട്രി വിന്‍സന്റ്, എം. ടീന, എക്സിക്യൂട്ടീവ് അംഗങ്ങളായ പെട്രീഷ്യ ജോസഫ്, ജോണ്‍ ബോസ്കോ ഡിക്രൂസ്, ലെജിതാള്, വില്യം ലാന്‍സി, ആന്‍ഡ്രു എഡിസണ്, തങ്കച്ചന് എം. ഡിക്രൂസ്, ആന്റണി ഗൊണ്‍സാല്‍വസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
Thiruvananthapuram
ആറ്റിങ്ങൽ: ശ്രീപാദം സ്റ്റേഡിയം പരാധീനതകളിലേക്ക് നീങ്ങുന്നു. എല്ലാ നിലയിലും ശ്രീപാദം സ്റ്റേഡിയം നശിച്ചുകൊണ്ടിരിക്കുകയാണ്. സ്റ്റേഡിയത്തിനടുത്തുള്ള വാട്ടർ അഥോറിറ്റിയുടെ മാലിന്യം മുഴുവനും സ്റ്റേഡിയത്തിൽ ഒഴുകിയെത്തുകയാണ്.
അറ്റകുറ്റപ്പണികൾ നടത്താത്തതുകൊണ്ട് സ്റ്റേഡിയത്തിലെ ഫുട്ബോൾ ടർഫും നശിച്ചുകൊണ്ടിരിക്കുകയാണ്. ഈ സ്റ്റേഡിയത്തിലെ പിറ്റ് സംരക്ഷിക്കാനും നടപടിയില്ലാത്ത സ്ഥിതിയാണ്. സ്റ്റേഡിയത്തിലെ ഫുട്ബോൾ പോസ്റ്റുകളും നെറ്റുകളും കാണാനേയില്ല. സ്റ്റേഡിയവുമായി ബന്ധപ്പെട്ട കായിക മേഖലയിലെ കുട്ടികൾക്കുള്ള ഹോസ്റ്റലും അറ്റകുറ്റപ്പണികൾ നടത്താതെ നാശത്തിന്റെ വക്കിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു.
ഹോസ്റ്റലിൽ കുടിവെള്ള ദൗർലഭ്യവും നേരിടുന്നുണ്ട്. വെള്ളം ലഭിച്ചുകൊണ്ടിരുന്ന ഇവിടുത്തെ കിണർ ശുദ്ധീകരിക്കാതെയിട്ടിരിക്കുകയാണ്. സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്ക് മെനു അനുസരിച്ചുള്ള ഭക്ഷണം നിന്നിട്ടും മാസങ്ങളായി.
സ്റ്റേഡിയത്തിന്റെ ഭാഗമായ ഇൻഡോർ സ്റ്റേഡിയത്തി വലിയ ചോർച്ചയാണ് അനുഭവപ്പെടുന്നത്. സ്റ്റേഡിയം ജിംനേഷ്യത്തിലെ എസി പ്രവർത്തിത്തതിനാൽ അടച്ചുകെട്ടിയ മുറിക്കുള്ളിൽ കായിക പരിശീലനം നടത്താൻ കഴിയാത്ത അവസ്ഥയാണ്. സ്റ്റേഡിയത്തിലെ കോച്ചുമാർക്ക് നാലുമാസത്തെ ശന്പളം കുടിശികയുണ്ട്.
സെക്യൂരിറ്റി ജീവനക്കാർക്കും സ്വീപ്പർമാർക്കും മെസ് ജീവനക്കാർക്കുമെല്ലാം വലിയ ശമ്പളക്കുടിശികയുണ്ട്. സർക്കാർ സ്റ്റേഡിയത്തിനും ഹോസ്റ്റലിനും മറ്റും മെയിന്റനൻസ് ഗ്രാന്റ് അനുവദിക്കാത്ത സ്ഥിതിയാണുണ്ടായിട്ടുള്ളത്. അന്തർദേശീയ നിലവാരത്തിലുള്ള ഈ ഫുട്ബോൾ സ്റ്റേഡിയത്തിലെ ഫ്ലഡ് ലൈറ്റുകൾ ഉൾപ്പെടെ ഒന്നിനു പിറകെ ഒന്നായി നശിക്കുകയാണ്.
Thiruvananthapuram
തിരുവനന്തപുരം: അത്ഭുതകര മായ കഴിവുകളുള്ള ഗായികയായിരുന്നു എസ്. ജാനകി യെന്നു ചലച്ചിത്ര സംവിധായകൻ രാജസേനൻ. പ്രേംനസീർ സുഹൃത് സമിതിയും യശോദ ശബ്ദതരംഗവും സംഘടിപ്പിച്ച എസ്. ജാനകി അനുസ്മരണം ഉദ്ഘാടനം ചെ യ്യുകയായിരുന്നു അദ്ദേഹം.
തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിലായിരുന്നു ചടങ്ങ്. ഏത് സ്വരവും നാദവും അനായാസമായി വഴങ്ങിയ പ്രതിഭാധനയായ ഗായികയായിരുന്നു എസ്. ജാനകി. കർണാടക സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാതെയാണ് എസ്. ജാനകി കർണാടക ശൈലിയിലുള്ള ഗാനങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിനു ഗാനങ്ങൾ പാടിയത്.
കർണാടക ശൈലിയിലുള്ള ഗാനങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിനു ഗാനങ്ങൾ പാടിയത്. കർണാടക സംഗീത അഭ്യസനത്തിനു ഒരു ഗുരുവിന്റെ അടുത്തു പോയിരുന്നുവെങ്കിലും ജാനകിയുടെ നാദം നാഗസ്വരത്തിനു തുല്യമാണെന്നും ജാനകി സംഗീതം പഠിക്കണ്ട ആവശ്യമില്ലെന്നുമാണ് ഗുരു പറഞ്ഞത്.
മലയാള ഭാഷയോടു തീരെ സാമ്യമില്ലാത്ത തെലുങ്ക് ഭാഷയാണ് എസ്. ജാനകിയുടെ മാതൃഭാഷ. എന്നാൽ ഉച്ചാരണത്തിൽ ഒരു ചെറിയ പിഴവ് പോലുമില്ലാതെയാണ് മലയാള ഗാനങ്ങൾ ജാനകി അമ്മ പാടിയതതെന്നും രാജസേനൻ പറഞ്ഞു.
താൻ സംവിധാനം ചെയ്ത ആദ്യത്തെ കണ്മണി എന്ന സിനിമയ്ക്കു വേണ്ടി എസ്. ജാനകിയെയും യോശുദാസിനെയും കൊണ്ട് വീണ്ടും "അകലെ അകലെ നീലാകാശം...' പാടി റെക്കോർഡ് ചെയ്ത അനുഭവങ്ങളും രാജസേനൻ പങ്കുവച്ചു.
സബീർ തിരുമല, അജയ് തുണ്ടത്തിൽ, തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രേം സിംഗേഴ്സ് ജാനകിയമ്മ ഗാന സന്ധ്യയും നടന്നു.
Thiruvananthapuram
മലയിൻകീഴ്: ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം ശ്രീകാര്യം കട്ടേല സ്വദേശിനി കാവ്യയുടെ മരണത്തെ തുടർന്നാണു ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. മലയിൻകീഴ് പോലീസ് കാവ്യയുടെ മാതാവിന്റെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി. യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും പങ്ക് അന്വേഷിക്കണമെന്നും കുടുംബം പരാതി നൽകിയിരുന്നു.
ജാതി അധിക്ഷേപവും സ്ത്രീധന പീഡനവും ഭർതൃവീട്ടുകാർ നിരന്തരം തുടർന്നിരുന്നുവെന്നും പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മലയിന്‍കീഴിലെ വീട്ടിൽ കിടപ്പുമുറിയിലെ ജനൽകമ്പിയിൽ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കാവ്യയെ കണ്ടെത്തിയെന്നാണു ഭര്‍ത്താവ് വിഷ്ണുവിന്റെയും ബന്ധുക്കളുടെയും മൊഴി. കാവ്യയെ മലയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
എട്ടു വര്‍ഷം മുന്‍പാണു കാവ്യയും വിഷ്ണുവും പ്രണയിച്ചു വിവാഹിതരായത്. നിസാര കാരണങ്ങള്‍ പറഞ്ഞു വിഷ്ണുവിന്റെ മാതാവ് നിരന്തരം കാവ്യയെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. വൈകുന്നേരമാണ് കാവ്യ ആത്മഹത്യയ്ക്കു ശ്രമിച്ചതെങ്കിലും ഏറെ വൈകിയാണു വീട്ടുകാരെ അറിയിച്ചതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
Thiruvananthapuram
നെയ്യാർഡാം: നെയ്യാർഡാം ഓണം വാരാഘോഷം ഓഗസ്റ്റ് 22 മുതൽ 30 വരെ നടക്കും. ഇതിന്റെ ഭാഗമായി സംഘാടക സമിതി യോഗം നടന്നു. ജലസേചന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കള്ളിക്കാട് പഞ്ചായത്തും ഡിടിപിസി യും സംയുക്തമായി നെയ്യാർ ഡാമിൽ സംഘടിപ്പിക്കുന്ന വാരാഘോഷത്തിന്റെ സംഘാടക സമിതി യോഗം നെയ്യാർ ഡാം റിസോർട് ഹാളിലാണു ചേർന്നത്. സി.കെ.ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് കുമാർ, നെയ്യാർ ഡാം അസിസ്റ്റന്റ് എൻജിനീയർ എം.എസ്. സിദ്ദിഖ്, ഡിടിപിസി സെക്രട്ടറി സതീഷ് മിരാണ്ട, ജില്ലാ പഞ്ചായത്ത് മെമ്പർ ഗോപു നെയ്യാർ, നെയ്യാർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സുരേഷ് എന്നിവർ പ്രസംഗിച്ചു.
വിവിധ സർക്കാർ വകുപ്പ് മേധാവികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ, ജനപ്രതിനിധികൾ, സാംസ്കാരിക സമിതി പ്രതിനിധികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ എന്നിവർ സംഘാടക സമിതി യോഗത്തിൽ പങ്കെടുക്കുകയും ഓണം നടത്തിപ്പുമായി ബന്ധപ്പെട്ട നിർദേശങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.
കൂടാതെ നെയ്യാർ ഡാമിൽ പുതുതായി എടിഎം കൗണ്ടർ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ടെന്നും അറിയിച്ചു.ഗതാഗത കുരുക്കു പരിഹരിക്കുന്നതിനായി പ്രത്യേകം പാർക്കിംഗ് ഗ്രൗണ്ട് സജ്ജീകരിച്ചു വൺവേ സംവിധാനം ഏർപ്പെടുത്തി കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാൻ തീരുമാനിച്ചു.
വാരാഘോഷത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടു ഹരീന്ദ്രൻ എംഎൽഎ ചെയർമാനും സുരേഷ് ജനറൽ കൺവീനറു മായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. വൈദ്യുത ദീപാലങ്കാരങ്ങൾ,അമ്യൂസ്മെന്റ് പാർക്ക്, വി.ആർ. ഗെയിംസ്, സ്റ്റേജ് ഷോ, വിവിധ കലാ പരിപാടികൾ എന്നിവ ഉണ്ടാകും. ഓഗസ്റ്റ് 24നു വൈകുന്നേരം ഉദ്ഘാടനം നടക്കും. 29 നു ഫ്ലോട്ടുകളുടെ അകമ്പടിയോടെ വിവിധ കലാരൂപങ്ങളുടെ വർണ കാഴ്ചകളുമായി കള്ളിക്കാടു നിന്നും തുടങ്ങുന്ന ഘോഷയാത്ര നെയ്യാർ ഡാമിൽ സമാപിക്കും.
Thiruvananthapuram
കഴക്കൂട്ടം: കഴക്കൂട്ടം കാരോട് ബൈപ്പാസിൽ ലുലുമാളിനു സമീപം ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ കത്തിനശിച്ചു. ഇരുവരും സ്കൂട്ടർ നിർത്തി ദൂരേക്ക് മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. പള്ളിത്തുറ സെന്റ് പിറ്റേഴ്സ് ലെയിൻ ഹൗസ് നമ്പർ 205-ൽ താമസിക്കുന്ന നിർമല (55), ജോയി പെരേര (60) എന്നിവർ സഞ്ചരിച്ച സ്കൂട്ടറാണു കത്തി നശിച്ചത്. ഇന്നലെ രാവിലെ 9.45 നായിരുന്നു സംഭവം.
കഴക്കുട്ടത്തുനിന്നും ചാക്ക ഭാഗത്തേക്കു പോയ സ്കൂട്ടറാണു കത്തിയത്. ഓട്ടത്തിനിടയിൽ സ്കൂട്ടറിൽ പെട്ടെന്ന് തീ ആളിപ്പടരുകയായിരുന്നു. അപകടത്തെ തുടർന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ, ഓഫീസർമാരായ സജി എസ്. നായർ, സജുകുമാർ, പൊൻരാജ്, ഡ്രൈവർ എസ്. അരുൺകുമാർ എന്നിവരടങ്ങിയ ഫയർഫോഴ്സ് സംഘമെത്തി തീ കെടുത്തി. സ്കൂട്ടർ പൂർണമായി കത്തിനശിച്ചു.
Thiruvananthapuram
നെയ്യാറ്റിന്‍കര: നഗരസഭ പരിധിയിലെ മിനി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി (എംസിഎഫ്) യൂണിറ്റുകളില്‍ നിന്നും യഥാസമയം മാലിന്യം നീക്കം ചെയ്യുന്നില്ലെന്ന് ആക്ഷേപം.
നെയ്യാറ്റിന്‍കര നഗരസഭയിലെ 46 വാര്‍ഡുകളിലായി 90 എംസിഎഫുകളാണ് നിലവിലുള്ളത്.
വീടുകളില്‍നിന്നും മറ്റും ഹരിതകര്‍മസേന ശേഖരിക്കുന്ന വിവിധയിനം മാലിന്യങ്ങള്‍ അതാത് വാര്‍ഡുകളിലെ എംസിഎഫുകളില്‍ ആദ്യം എത്തിക്കും. ഇവ വലിയ ചാക്കുകളിലാക്കി അടുക്കി വയ്ക്കും. പിന്നീട് ഈ മാലിന്യശേഖരം നഗരസഭ പരിധിയിലെ റിസോഴ്സ് റിക്കവറി ഫെസിലിറ്റി (ആര്‍ആര്‍എഫ്) യൂണിറ്റുകളിലെത്തിക്കുകയാണ് ചെയ്യുന്നത്.
ആര്‍ആര്‍എഫിന്റെ പ്രവര്‍ത്തനം മികവോടെ നടക്കുന്നുവെന്ന് അവകാശപ്പെടുന്നുവെങ്കിലും എംസിഎഫുകളില്‍ നിന്നും മാലിന്യനീക്കം നടക്കുന്നതില്‍ വല്ലാതെ കാലതാമസം നേരിടുന്നുണ്ട്. വഴിയോരത്തെ പല എംസിഎഫുകളിലും പരിസരത്തും ഭക്ഷണാവശിഷ്ടങ്ങളും മറ്റും പ്ലാസ്റ്റിക് കിറ്റുകളാക്കി വലിച്ചെറിഞ്ഞിരിക്കുന്നതും കാണാനാകും.
തെരുവു നായകള്‍ കടിച്ചും കാക്കകള്‍ കൊത്തിയുമൊക്കെ ഇവ പാതയോരത്ത് ചിതറികിടക്കുന്നത് കാല്‍നടയാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. നഗരസഭ ആരോഗ്യവിഭാഗം ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Thiruvananthapuram
വിഴിഞ്ഞം: കേരള തീരത്തെ ആശങ്കയുടെ നിഴലിലാക്കിയ കണ്ടെയ്നർ കപ്പൽ എംഎസ്സിയുടെ എൽസ -3 അറബിക്കടലിൽ മുങ്ങി വർഷം ഒന്നു കഴിയുമ്പോഴും അവസാനിക്കാതെ പ്ലാസ്റ്റിക് മാലിന്യങ്ങൾ.
കടലിൽ തകർന്ന കണ്ടെയ്നറിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യ ചാക്കു കെട്ടുകൾ കടലിലൂടെ ഒഴുകി നടന്നിരു ന്നു. മത്സ്യബന്ധനത്തിനു ഭീഷണിയെന്നുകണ്ട മത്സ്യത്തൊഴിലാളികൾ മീൻ പിടിക്കാൻ പോയ വള്ളങ്ങളിൽ തീരത്തടുപ്പിച്ചു. നാശം സംഭവിക്കാത്ത തരത്തിലുള്ള 150 -ൽപ്പരം ചാക്കു കെട്ടുകളാണ് ഇന്നലെ വൈകുന്നേരവും വിഴിഞ്ഞം തുറമുഖത്ത് അടി ഞ്ഞത്. വിവരമറിഞ്ഞ് റവന്യൂ ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം തുടർ നടപടിക്കായി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്തു.
ഇന്നലെ ഉച്ചമുതലാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറച്ച ചാക്കു കെട്ടുകളുടെ ഒഴുക്ക് തുടങ്ങിയതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. വള്ളങ്ങൾക്കും മീൻ പിടിത്ത വലകൾക്കും ഭീഷണിയായ ഇവയെ മാറ്റാൻ മറ്റ് മാർഗങ്ങൾ ഇല്ലാതെ വന്നതോടെയാണ് കരയിൽ എത്തിക്കാൻ തീരുമാനിച്ചത്. വൈകുന്നേരം തീരത്തടുത്ത വള്ളങ്ങൾ ചാക്കു കെട്ടുകളുമായാണ് എത്തിയത്.
ഇനിയും നിരവധി ചാക്കുകെ ട്ടുകൾ തിരയടിയിൽ ഒഴുകി നടക്കുന്നതായും മത്സ്യത്തൊഴിലാളികൾ പറയുന്നു. അപകടം നടന്നശേഷം മാസങ്ങളോളം തീരത്തടുത്ത പ്ലാസ്റ്റിക് മാലിന്യങ്ങളും കണ്ടെയ്നർ ഭാഗങ്ങളും മരക്കഷണങ്ങളും അധികൃതർ നീക്കം ചെയ്തിരുന്നു. ഒരു നിശ്ചി ത ഇടവേളയ്ക്കുശേഷം വീണ്ടും കടലിനടിയിൽ കിടക്കുന്ന കണ്ടെയ്നറുകൾ തകർന്നത് മത്സ്യത്തൊഴിലാളികളുടെ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.
2025 മേയ് 24 നാണ് വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് എൽസാ -3 എന്ന ലൈബീരിയൻ രജിസ്ട്രേഷനുള്ള കണ്ടെയ്നർ കപ്പൽ 24 ജീവനക്കാരുമായി യാത്ര പുറപ്പെട്ടത്. കപ്പൽ ആലപ്പുഴ തോട്ടപ്പള്ളിക്കും 38 നോട്ടിക്കൽ ഉൾക്കടലിൽ താഴ്ന്നത്. 640 കണ്ടെയ്നറുകളിൽ നിരവധി എണ്ണത്തിൽ അപകടകാരികളായ രാസവസ്തുക്കൾ ഉണ്ടെന്നും വെള്ളവുമായി ചേർന്നാൽ തീപിടിക്കുന്ന കാത്സ്യം കാർബൈഡ് വരെയുണ്ടെന്ന വാർത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. കപ്പലിലെ ഓയിൽ ചോർച്ചയും ഒഴുകുന്ന കണ്ടെയ്നറുകളും അപകടം വരുത്താനുള്ള സാധ്യത കണക്കിലെടുത്ത് മത്സ്യബന്ധനത്തിനും അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ജനം പേടിച്ചതുപോലെ ആലപ്പുഴയുടെയും കൊല്ലത്തി ന്റെയും തിരുവനന്തപുരത്തിന്റെയും തീരങ്ങൾ കടന്നു തമിഴ്നാട്ടിലേക്കും കണ്ടെയ്നറുകൾ അന്ന് ഒഴുകിപ്പോയി. എന്നാൽ കപ്പലിൽ ഉണ്ടായിരുന്നതിൽ നാമമാത്രമായ എണ്ണം മാത്രമേ കരക്കടിഞ്ഞുള്ളു. ബാക്കിയുള്ള അറുനൂറോളം കണ്ടെയ്നറുകൾ എവിടെയെന്ന ചോദ്യമുയരുന്നതിനിടയിലാണ് വീണ്ടും പ്ലാസ്റ്റിക്ക് ചാക്കു കെട്ടുകളുടെ കൂട്ടമായ വരവ്. കണ്ടെയ്നറുകൾ കേരള തീരത്തെ കടലിന്റെ ആവാസ വ്യവസ്ഥയെ തന്നെ പ്രതികൂലമായി ബാധിക്കുമെന്ന മത്സ്യത്തൊഴികളുടെ സംശയങ്ങൾ ശരിവയ്ക്കുന്ന തരത്തിലാണ് പുതിയ സംഭവവികാസങ്ങൾ. മനസമാധാനത്തോടെ വള്ളമിറക്കാനോ വലയിടാനോ പറ്റുന്നില്ലെന്ന ഇവരുടെ വാക്കുകൾ മാറ്റമില്ലാതെ തുടരുന്നു.
Thiruvananthapuram
ഉള്ളൂര്‍: കുമാരപുരത്ത് പിഎന്‍ജി (പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ്) വാതക ലൈന്‍ പൊട്ടിയത് ആഴത്തില്‍ സ്ഥാപിക്കാത്തതു കൊണ്ടാണെന്നു വിലയിരുത്തല്‍. 2030-ഓടെ നഗരപരിധിയിലെ വീടുകളില്‍ പാചകവാതകം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തിങ്ക് ഗ്യാസ് കമ്പനി സ്ഥാപിച്ച ഗ്യാസ് ലൈനിലാണ് പൊട്ടി വാതകം ചോര്‍ന്നത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടടുത്ത് കുമാരപുരം-കിംസ് ആശുപത്രി റോഡില്‍ പൂന്തി റോഡിലായിരുന്നു അപകടം. റോഡുപണിക്കിടെ കുഴിക്കുന്നതിനിടെ ജെസിബിയുടെ കൈ കൊണ്ടാണ് ഒന്നരമീറ്ററോളം ദൂരത്തില്‍ ഫൈബര്പൈപ്പിനു പൊട്ടലുണ്ടായത്. സംഭവം നടന്നയുടന്‍ ദൃക്സാക്ഷികള്‍ ചാക്ക ഫയര്‍സ്റ്റേഷനില്‍ അറിയിക്കുകയും ഇവിടെനിന്നു കമ്പനി അധികൃതരെ വിവരം ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ അവരെത്തി വാല്‍വ് അടയ്ക്കുകയുമായിരുന്നു.
എങ്കിലും 15 മിനിറ്റോളം വാതകം ആകാശത്തേക്കു ചോര്‍ന്നതു സംഭവം കണ്ടവരില്‍ പരിഭ്രാന്തിയുണ്ടാക്കി. ഗ്യാസ് കമ്പനിയുടെ ഒരു വാഹനം ഇതിനു സമീപത്തുതന്നെ കിടക്കുന്നുണ്ടായിരുന്നു. ചാക്ക സ്റ്റേഷനില്‍നിന്ന് അസി. സ്റ്റേഷന് ഓഫീസര്‍ വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ സേനയെത്തുകയും പൊതുജനങ്ങള്‍ പൈപ്പിനടുത്തേക്ക് പോകാതിരിക്കാനും സുരക്ഷ ഉറപ്പാക്കാനുമുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
കഴിഞ്ഞ ഒരുവര്‍ഷമായി മെഡിക്കല്‍ കോളജിലും പരിസരത്തുമായി ഗ്യാസ് ലൈന്‍ സ്ഥാപിക്കുകയും പരീക്ഷണഘട്ടം നടത്തുകയും ചെയ്തുവരികയാണ്. അതേസമയം ഗ്യാസ് ലൈന്‍ കടന്നുപോകുന്നത് റോഡിലെ നിരപ്പില്‍നിന്ന് അരമീറ്റര്‍ മാത്രം ആഴത്തിലാണെന്നും അതുകൊണ്ടാണ് ജെസിബി കൊണ്ടു തോണ്ടിയപ്പോള്‍ പൊട്ടിയതാണെന്നുമാണ് പ്രധാന ആരോപണം. ചെറിയ ചെറിയ ഫൈബര്‍ പൈപ്പുകള്‍ കൂട്ടിച്ചേര്‍ത്താണു ലൈന്‍ സ്ഥാപിച്ചിരിക്കുന്നത്. തകര്‍ച്ചയിലായ ലൈന്‍ എത്രയും വേഗം പുനഃസ്ഥാപിക്കുമെന്നു കമ്പനി അധികൃതര്‍ വ്യക്തമാക്കി.
Thiruvananthapuram
വിഴിഞ്ഞം: വിഴിഞ്ഞത്ത് യുവ തികളുടെ ആത്മഹത്യക്ക് കാരണക്കാരിയായ സിന്ധുകുമാരിയുമായി പോലീസ് തെളിവെടുപ്പ് നടത്തി.
കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങിയുള്ള ചോദ്യം ചെയ്യലിനു ശേഷം ഇന്നലെ ഉച്ചയോടെ തമ്പാനൂരിലുള്ള കെഎസ്എഫ്ഇയുടെ സായാഹ്ന ശാഖയിലും കെഎസ്എഫ് ഇയുടെ പാച്ചല്ലൂരിലുള്ള ശാഖയിലും പൂങ്കു ള ത്തെ ദേശീയ ബാങ്കിലും കോവളം വെങ്ങാനൂർ എന്നിവിടങ്ങളിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി.
വെണ്ണിയൂർ സ്വദേശി അഞ്ചു, വെങ്ങാനൂർ സ്വദേശി ഐശ്വര്യ എന്നിവരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് തെളിവെടുപ്പ് നടന്നത്.സി ന്ധുകുമാരിക്കെതിരെ ഇന്നലെയും മൂന്നു പേർ പരാതിയുമായി എത്തിയതോടെ എണ്ണം 25 ആയി. തട്ടിപ്പിന്റെ വ്യാപ്തി വലുതാണെന്നു മനസിലാക്കായ അധികൃതർ കേസിന്റെ അന്വേഷണം ജില്ലാ ക്രൈം റിക്കോർഡ്സ് ബ്യൂറോക്ക് കൈമാറിയിരിക്കുകയാണ്.
കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ വൈകുന്നേരത്തോടെ ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു.
Thiruvananthapuram
പേരൂർക്കട: സ്വന്തമായി ഒരു വീടെന്ന സ്വപ്നം ബാക്കിയാക്കിയാണ് യുവാവ് ഈ ലോകത്ത് നിന്നു വിട പറഞ്ഞത്. വട്ടിയൂർക്കാവ് നെട്ടയം ഇരുകുന്നം ഹൗസ് നമ്പർ 77ൽ രാഹുൽ (33) ആണ് തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിയോടെ മരുതൂർ മുക്കോലയ്ക്കലിനു സമീപം രണ്ടാമത്തെ വളവിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ മരണപ്പെട്ടത്. രാഹുൽ സഞ്ചരിച്ചിരുന്ന പൾസർ ബൈക്ക് പോസ്റ്റിൽ ഇടിച്ചായിരുന്നു അപകടം.
ഒരു സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തശേഷം തിരികെ വീട്ടിലേക്കു മടങ്ങുകയായിരുന്നു രാഹുൽ. ഒപ്പം മറ്റൊ രു സുഹൃത്തുകൂടി ഉണ്ടായിരുന്നെങ്കിലും ഇയാളെ വഴിയിൽ ഇറക്കിയശേഷമാണ് വീട്ടിലേക്ക് തിരിച്ചത്. കഴിഞ്ഞ അഞ്ചുവർഷമായി നെട്ടയത്ത് മാതാവുമൊത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു രാ ഹുൽ. കുറച്ചുനാൾ മുമ്പ് അസുഖബാധിതനായാണ് രാഹുലിന്റെ പിതാവ് മരണമടഞ്ഞത്. കാച്ചാണി ഭാഗത്തു നാലു സെന്റ് വസ്തു വാങ്ങിയിട്ടുണ്ട്. ഇവിടെ ഒരു വീട് വയ്ക്കണമെന്ന മോഹം ബാക്കിയാക്കിയാണ് രാഹുൽ അന്ത്യയാത്രയായത്.
പുലർച്ചെ അഞ്ചുമണിയോടുകൂടി മണ്ണന്തല പോലീസിൽ നിന്ന് ഉദ്യോഗസ്ഥർ അറിയിക്കുമ്പോഴാണ് രാഹുലിന്റെ അപകട വിവരം വീട്ടുകാരും ബന്ധുക്കളും അറിയുന്നത്. രാഹുലിന് ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റുവന്നും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നുമായിരുന്നു പോലീസിന്റെ അറിയിപ്പ്. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോൾ രാഹുലിന്റെ മൃത ദേഹമാണു ബന്ധുക്കൾക്ക് കാണാനായത്.
യുവാവ് സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടതായാണ് പോലീസ് നൽകുന്ന വിവരം. തലയ്ക്കേറ്റ മാരക ക്ഷതമാണ് മരണത്തിനു കാരണമായത്. ലോണെടുത്ത് കാർ വാങ്ങിയ രാഹുൽ കഴിഞ്ഞ രണ്ടു വർഷമായി തുമ്പ വിഎസ്എസ്സിയിൽ കോൺട്രാക്ട് വ്യവസ്ഥ യിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. തിങ്കളാഴ്ച അവധിയായിരുന്നു. ഒരു സുഹൃത്തിനന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നുവെന്നാണ് വീട്ടുകാരോട് രാഹുൽ പറഞ്ഞിരുന്നത്. വീട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് ബൈക്ക് പോസ്റ്റിൽ ഇടിച്ചു യുവാവിന്റെ ദാരുണ മരണം ഉണ്ടായത്. ഭാര്യയും മൂന്നു വയസുള്ള ഒരു മകളുമുണ്ട്. മൃതദേഹം നെടുമങ്ങാട് ശാന്തിതീരത്തിൽ സംസ്കരിച്ചു.
Thiruvananthapuram
പോത്തൻകോട്: വിദ്യാർഥികൾ ലഹരിയുടെ ചതിക്കുഴികളിൽ വീഴാതെ ജാഗ്രത പാലിച്ച് തിളങ്ങുന്ന നക്ഷത്രങ്ങളായി മാറണമെന്നു മന്ത്രി എൻ. ഷംസുദ്ദീൻ.
പോത്തൻകോട് ലക്ഷ്മീവിലാസം ഹൈസ്കൂളിൽ സംഘടിപ്പിച്ച പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ഇത്തവണ എ പ്ലസ് നേടിയവരുടെ എണ്ണം കുറഞ്ഞെങ്കിലും തിരുവനന്തപുരം ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേട്ടം കൈവരിച്ച വിദ്യാലയമായി ലക്ഷ്മീവിലാസം ഹൈസ്കൂൾ മാറിയത് ഇരട്ടിമധുരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജി.ആർ. അനിൽ എംഎൽഎ അധ്യക്ഷത വഹിച്ചു.
പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് വി. ബിന്ദു, ജില്ലാ പഞ്ചായത്ത് അംഗം കാർത്തിക, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എസ്. ബിന്ദു, എഇഒ ഹരികൃഷ്ണൻ, ഹെഡ്മിസ്ട്രസ് എല്‍.ടി. അനീഷ് ജ്യോതി, സ്കൂള്‍ മാനേജര്‍ വി. രമ, സ്റ്റാഫ് സെക്രട്ടറി എസ്. ഷീജ എന്നിവർ പ്രസംഗിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ 64 വിദ്യാർഥികളെയും ഒമ്പത് എ പ്ലസ് നേടിയ 23 വിദ്യാർഥികളെയും അനുമോദിച്ചു.
Thiruvananthapuram
നെയ്യാറ്റിന്‍കര: നൂറിലേറെ വര്‍ഷത്തെ പഴക്കമുള്ള അമരവിള ആരോണ്‍ പാലത്തിലൂടെ ഗതാഗതം കാര്യക്ഷമമല്ലെങ്കിലും പാതയെ ആശ്രയിക്കുന്നവര്‍ കുറവല്ല. പാലത്തിന്റെ അനുബന്ധ പാതയുടെ അരികിലാണ് നെയ്യാറ്റിന്‍കര കാട്ടാക്കട റോഡില്‍ നിന്നും നഗരസഭ ഒഴിപ്പിച്ച വഴിയോര കച്ചവടക്കാര്‍ക്ക് ഇടം നല്‍കിയിട്ടുള്ളത്.
എന്നാല്‍ യാത്രക്കാരേയും ഈ വഴിയോര കച്ചവടക്കാരെയും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലുള്ളവരെയുമൊ ക്കെ അലട്ടുന്ന വിഷയമാണ് പാലത്തിന്റെ ഇരുവശത്തെയും മാലിന്യക്കിറ്റുകളുടെ സാന്നിധ്യം. രാജഭരണകാലത്ത് നിര്‍മിച്ചതാണ് അമരവിളയില്‍ നെയ്യാറിനു കുറുകെയുള്ള ആരോണ്‍ പാലം. ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഈ പഴയ പാലത്തിലൂടെയുള്ള ഗതാഗതം ആദ്യം നിയന്ത്രിക്കുകയും പിന്നീട് നിരോധിക്കുകയും ചെയ്തു.
ആരോണ്‍ പാലത്തിനു സമാന്തരമായി നെയ്യാറില്‍ പുതിയ പാലം നിര്‍മിച്ചു. ഇപ്പോഴും പഴയ പാലത്തിലൂടെ ആളുകള്‍ കാല്‍നടയായി സഞ്ചരിക്കുകയും ചെറുവാഹനങ്ങള്‍ കടന്നുപോവുകയും ചെയ്യുന്നുണ്ട്. പാലത്തിനെ ഇന്നലെകളുടെ സാംസ്കാരികമുദ്രയായി കണക്കാക്കി മതിയായ സംരക്ഷണം നല്കി ആകര്‍ഷകമാക്കി നിലനിര്‍ത്തണമെന്ന ആവശ്യം ഇതുവരെയും യാഥാര്‍ഥ്യമായിട്ടില്ല. പാലത്തിന്റെ അനുബന്ധ റോഡില്‍ ചില വ്യാപാര സ്ഥാപനങ്ങള്‍ പലപ്പോഴായി പ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ പാലത്തിന്റെ കൈവരിയോടു ചേര്‍ന്നും പരിസരത്തുമൊക്കെ കാടും പടര്‍പ്പും പിടിച്ചിട്ടുണ്ട്.
ആരും ശ്രദ്ധിക്കാത്തതിനാല്‍ ഈ പരിസരത്തേയ്ക്ക് മാലിന്യം വലിച്ചെറിയുന്നതും പതിവാണ്. പാലത്തില്‍നിന്ന് താഴേയ്ക്ക് നദിയിലേയ്ക്ക് മാലിന്യം വലിച്ചെറിഞ്ഞ് കടന്നുകളയുന്നവരുമുണ്ടെന്ന് ആക്ഷേപമുയരുന്നു. നെയ്യാറ്റിന്‍കര- കാട്ടാക്കട റോഡില്‍ ലഭിച്ചിരുന്ന തോതിലുള്ള നേട്ടമൊന്നും ഇവിടെയില്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം. അതേസമയം, ആരോണ്‍ പാലത്തിന്റെ പഴക്കവും പഴയകാല പ്രൗഢിയുമൊക്കെ കണക്കിലെടുത്ത് അവിടെ സൗന്ദര്യവത്കരിച്ചാല്‍ അനുബ്ധ പാതയിലെ കച്ചവടം കേമമാകും.
Thiruvananthapuram
തിരുവനന്തപുരം: വെള്ളറട തെക്കൻ കുരിശുമലയുടെ പശ്ചാത്തലത്തിൽ സ്നേഹ സംസ്കാരത്തിന് പ്രചോദനമേകുന്ന പ്രമേയം പങ്കുവയ്ക്കുന്ന "അരയനും അമരക്കാരനും' എന്ന ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം നാളെ തിരുവനന്തപുരം ലെനിൻ സിനിമാസിൽ നടക്കും.
പ്രദർശനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കുമെന്നു സിനിമയുടെ ക്രിയേറ്റീവ് ഹെഡും തെക്കൻ കുരിശുമലയുടെ ഡയറക്ടറും റെക്ടറുമായ മോണ്‍. ഡോ. വിൻസന്റ് കെ. പീറ്റർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഷാജി മതിലകം കഥയും തിരക്കഥയും സംഭാഷണവും രചിച്ച് വി.കെ. വിൽഫ്രഡ് സംവിധാനം ചെയ്യുന്ന സിനിമയുടെ നിർമാണം നിർവഹിച്ചിരിക്കുന്നത് ബ്രൈറ്റ് തോംസണാണ്. ഇന്ദ്രൻസ്, ചെന്പിൽ അശോകൻ, ബോബൻ ആലുമ്മൂടൻ, കുമരകം രഘുനാഥ്, മനുരാജ്, കോട്ടയം രമേഷ്, സജി സൂര്യ, ഹരി കൊല്ലം, ടി. ബിനു, രാജാമണി, ഇഗ്നേഷ്യസ്, പ്രമോദ് മണി, ഡോ. ദിവ്യ നായർ, വിജയകുമാരി, സേതുലക്ഷ്മി, രഹ്ന, കല്യാണി, കെസിയ, രമണി തോംസണ്‍ എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിന്റെ ഭാഗമായിരിക്കുന്നത്. നടൻ സജി സൂര്യ, സംവിധായകൻ വി.കെ. വിൽഫ്രഡ്, നിർമാതാവ് ബ്രൈറ്റ് തോംസണ്‍ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Thiruvananthapuram
നെടുമങ്ങാട്: ഗണേശോത്സവത്തിന്റെ നെടുമങ്ങാട് ട്രസ്റ്റ് കമ്മിറ്റിയുടെ സ്വാഗതസംഘം രൂപീകരണ യോഗം നഗരസഭ ചെയർമാൻ അഡ്വ. ആർ. ജയദേവൻ ഉദ്ഘാടനം ചെയ്തു. ശിവസേന നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് കരിപ്പൂര്‍ പ്രേംകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കോ-ഓർഡിനേറ്റർ അഡ്വ. പേരൂർക്കട ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന നേതാക്കളായ രാധാകൃഷ്ണമേനോൻ, ജയശങ്കർ, ശേഖർ ജില്ല സെക്രട്ടറി കായ്പാടി രാജേഷ്, ജോയിന്റ് സെക്രട്ടറി കണ്ണാറംകോട് രാജേഷ്, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. തുളസീധരൻ, കൗൺസിലർമാരായ ടി. അർജുനൻ, കരിപ്പൂര്‍ സുരേഷ്, ബിജെപി മണ്ഡലം സെക്രട്ടറി ഉദയകുമാർ, വി. ശ്രീകുമാർ, കരാട്ടെ സംസ്ഥാന ചീഫ് ഇൻസ്ട്രക്ടർ ജി.എസ്. രാജീവ്, അഡ്വ. കല്ലിയോട് റീന, സുമയ്യ മനോജ് തുടങ്ങിയവർ പ്രസംഗിച്ചു. 25 ഓളം കേന്ദ്രങ്ങളിലും 501 ഭവനങ്ങളിലും സെപ്റ്റംബർ എട്ടിനു പ്രതിഷ്ഠ നടക്കുകയും 16ന് ഘോഷയാത്രയോടെ നിമജ്ജനം നടത്തുകയും ചെയ്യും.
Thiruvananthapuram
കോട്ടൂർ: കുങ്കി പരിശീലനം കഴിഞ്ഞു തിരിച്ചെത്തിയ ആനയ്ക്ക് സ്വീകരണമൊരുക്കി കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം. പരിശീലനം പൂർ ത്തിയാക്കിയെത്തിയ ചന്ദ്രനാഥിനാണ് സ്വീകരണം നൽകി യത്. വയനാട്ടിലെ മുത്തങ്ങയിൽ നിന്നാണ് ചന്ദ്രനാഥ് കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലെത്തിയത്.
വർഷങ്ങൾക്കുമുമ്പാണു കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ നിന്നു കുങ്കി പരിശീലനത്തിനായി വയനാട്ടിലെ മുത്തങ്ങയിലേക്ക് ചന്ദ്ര നാഥിനെ മാറ്റിയത്. ശേഷം വീണ്ടും കോട്ടൂരിലേക്ക് തിരിച്ചെത്തിയതോടെ ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്നു ആനയ്ക്ക് സ്വീകരണം ഒരുക്കുക യായിരുന്നു.
വൈൽഡ് ലൈഫ് വാർഡൻ എസ്.വി. വിനോദിന്റെ നേതൃത്വത്തിൽ അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റേഞ്ചിലെ ഡെപ്യൂട്ടി വാർഡൻ ജി. ആർ. അനീഷ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഷിജു എസ്.വി. നായർ, തിരുവനന്തപുരം അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. എസ്.കെ. അരുൺ കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ രാജേഷ്, റജി, ബീറ്റ് ഫോറസ്റ്റ് ഗാർഡുമാർ, ആനപ്പാപ്പാൻമാർ എന്നിവർ ചേർന്നു പഴക്കുലയും ശർക്കരയും നൽകിയാണു ചന്ദ്രനാഥിനെ പാർക്കിലേക്ക് സ്വീകരിച്ചത്.
ചന്ദ്രനാഥിന്റെ തിരിച്ചുവരവ് കോട്ടൂർ ആന പരിപാലന കേന്ദ്രത്തിനു കൂടുതൽ ഉണർവാ കുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ് അധികൃതർ. വന്യമൃഗശല്യം പ്രതിരോധിക്കാനും മറ്റു ദൗത്യങ്ങൾക്കുമായി വനംവകുപ്പ് സ്വന്തമായൊരു കുങ്കിപ്പടയെ സജ്ജമാക്കുകയാണ്. കേരളത്തിൽ പലയിടത്തും ആനകൾക്ക് പരിശീലനം നൽകുന്നുണ്ടെങ്കിലും ആദ്യമായാണ് കുങ്കി പരിശീലനം കേന്ദ്രം തുടങ്ങിയത്.മുത്തങ്ങ ആനപ്പന്തിയിലെ മുതുമല തെപ്പക്കാട് ആന സംരക്ഷണകേന്ദ്രത്തിലാണ് കുങ്കി പരിശീലനം കേന്ദ്രം.
Thiruvananthapuram
നെടുമങ്ങാട്: പൂവത്തൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള ഇടവഴിയിലൂടെ തടി കയറ്റി വന്ന പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് വീടിനുമുകളിലേക്ക് മറിഞ്ഞ് വീട്ടമ്മയ്ക്ക് പരിക്ക്.
പൂവത്തൂർ നിധിക്കുന്ന് ഗിരിജ ഭവനിൽ ഗിരിജ(58)യാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. വീടിനുള്ളിൽ കട്ടിലിൽ കിടക്കുകയായിരുന്ന ഗിരിജയുടെ വീടിന്റെ ഒരുവശത്തേക്ക് പിക്കപ്പ് വാൻ മറിയുകയായിരുന്നു. വാനിന്റെ ഇടിയുടെ ആഘാതത്തിൽ വീടിന്റെ ചുവർ തകർന്നു ഗിരിജയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. അപകടത്തിൽ ഗിരിജയുടെ തലയ്ക്ക് ഗുരുതരമായ ചതവേൽക്കുകയും മൂക്കിനു പരിക്കേൽക്കുക യും കൈ ഒടിയുകയും ചെയ് തു. ഉടൻതന്നെ നാട്ടുകാർ ഗിരി ജയെ വേങ്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Thiruvananthapuram
ആറ്റിങ്ങൽ: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സഹപാഠിക്ക് വീടൊരുക്കി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു വിദ്യാർഥിനിക്കാണു സ്നേഹ ഭവനം പദ്ധതിയിലൂടെ വീടൊരുങ്ങിയത്.
എൻഎസ്എസ് വോളന്റിയർമാർ, അധ്യാപകർ, പിടിഎ, എസ്എംസി, രക്ഷിതാക്കൾ, പൂർവവിദ്യാർഥികൾ, നാട്ടുകാർ, സുമനസുകൾ എന്നിവരുടെ സംഭാവനകളും സഹകരണവും കൊണ്ടാണ് വീട് യാഥാർഥ്യമായത്.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഒ.എസ്. അംബിക എംഎൽഎ വീടിന്റെ താക്കോൽ കൈമാറ്റം നിർവഹിച്ചു. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എം. പ്രദീപ് അധ്യക്ഷത വഹിച്ചു. സ്നേഹഭവനം നിർമിക്കാൻ സൗജന്യമായി സ്ഥലം വിട്ടുനൽകിയ ജയൻ, നിർമാണ കോൺട്രാക്ടർ സുരേഷ്, ധനസമാഹരണത്തിൽ മുന്നിട്ടുനിന്ന രക്ഷിതാവ് നോവൽ രാജ് എന്നിവരെ ആദരിച്ചു.
സ്നേഹ ഭവനത്തിന്റെ പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ വിദ്യാർഥികളായ രേവതി എൻ. രാജ്, ദ്രൗപതി കൃഷ്ണ, നവമി, അദീനാ റഷീദ്, പി. വാമിക എന്നിവരെ ആദരിച്ചു. പ്രിൻസിപ്പാൾ ഡി. ഉദയകുമാരി സ്വാഗതം പറഞ്ഞു. പ്രോഗ്രാം ഓഫീസർ എസ്.ടി. ലിജിമോൾ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ, നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്മാരായ അഡ്വ. വി. സുരേഷ്, ജി.എസ്. ബിനു, പുളിമാത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ശ്രീജ ഉണ്ണികൃഷ്ണൻ, രമ്യ, എം.സി. മനോജ്, പി. സന്തോഷ്, എസ്എംസി ചെയർമാൻ ഡോ. രതീഷ് നിരാല, എൻഎസ്എസ് ക്ലസ്റ്റർ കൺവീനർ യഹിയ, പ്രധാനാധ്യാപിക എം. ഷജീല ബീവി, പ്രോഗ്രാം ഓഫീസർ ഡോ. മുഹമ്മദ് ഷെറീഫ് എന്നിവർ പ്രസംഗിച്ചു.
Thiruvananthapuram
കിളിമാനൂർ: കൊടുവഴന്നൂരിൽ വിദ്യാർഥികളുടെ ഗ്യാങ് വാർ. കിളിമാനൂർ സബ്ജില്ലയിലെ കൊടുവഴന്നൂർ എച്ച്എസ്എസിലെ പ്ലസ് വൺ കൊമേഴ്സ് ബാച്ചിലെ വിദ്യാർഥികളും പ്ലസ്ടു സയൻസ് ബാച്ചിലെ വിദ്യാർഥികളും തമ്മിലായിരുന്നു സംഘർഷം.
പ്ലസ് വൺ വിദ്യാർഥികൾ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഗ്യാംഗ്സ്റ്റർ ഗ്രൂപ്പ് നിർമിച്ചിരുന്നു. ഈ ഗ്രൂപ്പ് പിരിച്ചുവിടണമെന്നു പ്ലസ്ടു വിദ്യാർഥികൾ ആവശ്യപ്പെട്ടെങ്കിലും പ്ലസ് വൺ വിദ്യാർഥികൾ നിരസിച്ചു. ഇതിനെച്ചൊല്ലി പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥിയും പ്ലസ്ടു വിദ്യാർഥിയും തമ്മിൽ തർക്കം രൂക്ഷമാവുകയും പരസ്പരം തല്ലി തീർക്കുവാൻ തീരുമാനിക്കുകയുമായിരുന്നു. തുടർന്നു തിരക്കൊഴിഞ്ഞ സ്ഥലത്തെത്തി വിദ്യാർഥികൾ ഏറ്റുമുട്ടി. ഏറ്റുമുട്ടിയവരിൽ പ്ലസ്ടു വിദ്യാർഥി മാർഷൽ ആർട്സ് പരിശീലിച്ചിട്ടുള്ളതായിരുന്നു.
പ്ലസ്വൺ വിദ്യാർഥിയുടെ കഴുത്ത് ലോക്ക് ചെയ്തു മിനിറ്റുകളോം തറയിൽ കിടത്തിയത് ഇരു പക്ഷത്തെയും ഇതര വിദ്യാർഥികൾ മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തു. പ്ലസ്വൺ വിദ്യാർഥി ആരോഗ്യ പ്രശ്നങ്ങൾ കാരണം ആശുപത്രിയിൽ ചികിത്സ തേടി. പരിക്കേറ്റ വിദ്യാർഥി ഇതു സംബന്ധിച്ച് പരാതി നൽകിയിരുന്നു. പിന്നീട് ചർച്ചചെയ്ത് ഒത്തുതീർപ്പിലെത്തി.
Thiruvananthapuram
നെടുമങ്ങാട് : മലയോര മേഖലയായ ആര്യനാട്ടും പരിസരപ്രദേശങ്ങളിലും പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുമ്പോഴും പഞ്ചായത്തുകളുടെ പ്രതിരോധ പ്രവർത്തനങ്ങൾ എങ്ങുമെത്താതെ തുടരുന്നുവെന്ന് ആക്ഷേപം.രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടും ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഭാഗത്തുനിന്നുള്ള നടപടികൾ കാര്യക്ഷമമല്ലെന്ന പരാതിയിലാണ് നാട്ടുകാർ.
ഗ്രാമീണ മേഖലകളിൽ ഷിഗെല്ല പോലുള്ള രോഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും ജാഗ്രത പുലർത്താൻ ആരോഗ്യവകുപ്പ് തയാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്. ആര്യനാട്, ഉഴമലയ്ക്കൽ, വെള്ളനാട് സർക്കാർ ആശുപത്രികളിൽ പനി ബാധിതരുടെ എണ്ണം ദിവസേന വർധിക്കുകയാണ്. പൂവച്ചലിൽ എലിപ്പനി ബാധിച്ചു യുവാവ് മരിച്ചത് പ്രദേശവാസികൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നു.
ആശാവർക്കർമാർ മാത്രമാണു പ്രതിരോധ പ്രവർത്തനങ്ങളിൽ നിലവിൽ സജീവമായിട്ടുള്ളത്. ആരോഗ്യവകുപ്പ് ജീവനക്കാർ വീടുകളിലെത്തി പരിശോധനയോ ബോധവത്കരണമോ നടത്തുന്നില്ല. കഴിഞ്ഞമാസം ക്ലോറിനേഷൻ നടത്തിയുമാണ് മാത്രമാണ് ഏക പ്രതിരോധ നടപടി. ഭക്ഷ്യസുരക്ഷാ മേഖലയിലെ വീഴ്ചകൾ മറ്റൊരു പ്രശ്നമാണ്. ആര്യനാട് മാർക്കറ്റിൽനിന്നും മത്സ്യം വാങ്ങി കഴിച്ച 250-ലേറെ പേർക്ക് ഗുരുതരമായ ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവം നടന്നിട്ട് ഒരു മാസം പിന്നിട്ടു. പരിശോധനയ്ക്കായി കൊച്ചിയിലെ കേന്ദ്രലാബിലേക്ക് അയച്ച സാമ്പിളുകളുടെ ഫലം ഇതുവരെയും ലഭിച്ചിട്ടില്ലെന്നു ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. മാർക്കറ്റുകളിലും ഭക്ഷണശാലകളിലും കൃത്യമായ പരിശോധന നടക്കാത്തതിനാൽ പച്ചക്കറി-മത്സ്യ മാലിന്യങ്ങൾ കുന്നുകൂടി ഈച്ചയും പുഴുക്കളും അരിക്കുന്ന അവസ്ഥയാണുള്ളത്.
മഴ ശക്തമായതോടെ മലയോര മേഖലയിലെ റബർ തോട്ടങ്ങൾ രോഗങ്ങളുടെ പ്രഭവകേന്ദ്രമായി മാറുന്നുണ്ട്. കഴിഞ്ഞ ആറു മാസത്തോളമായി ടാപ്പിംഗ് നടക്കാത്തതിനാൽ, റബർ ചിരട്ടകളിൽ വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നു. ഇതു ഡെങ്കിപ്പനി പോലുള്ള രോഗങ്ങൾക്ക് വഴിവയ്ക്കുന്നുണ്ട്.
കൂടാതെ, പഞ്ചായത്ത്-പൊതുമരാമത്ത് റോഡുകളുടെ ഇരുവശങ്ങളും കാടുമൂടി കിടക്കുന്നത് കാൽനടയാത്രക്കാർക്ക് ഭീഷണിയാവുകയാണ്. കാടുമൂടിയ റോഡിലൂടെ നടക്കേണ്ടി വരുന്നത് പലപ്പോഴും അപകടങ്ങൾക്കും കാരണമാകുന്നു. അനാസ്ഥകൾ തുടർന്നാൽ പഞ്ചായത്ത് ഓഫീസ് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പുനൽകി. അടയന്തരമായി സർവകക്ഷി യോഗം വിളിച്ചു ശുചിത്വ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ഊർജിതമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Thiruvananthapuram
തിരുവനന്തപുരം: കണിയാപുരം-ചിറയിൻകീഴ് റോഡിൽ വരിക്കമുക്ക് ഭാഗത്ത് ഓട നിർമാണം നടക്കുന്നതിനാൽ നാളെ മുതൽ ഓഗസ്റ്റ് 15 വരെ ഈ റോഡിൽ പൂർണമായും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം കഴക്കൂട്ടം സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ചിറയിൻകീഴ് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ മുരുക്കുംപുഴ മംഗലപുരം വഴി എൻഎച്ചിൽ പ്രവേശിച്ചും കണിയാപുരം വഴി വരുന്ന വാഹനങ്ങൾ കരിചാറയിൽനിന്നും വലതുഭാഗത്തേയ് ക്ക് തിരിഞ്ഞ് പള്ളിപ്പുറം വഴി എൻഎച്ചിലേക്കും പ്രവേശിക്കേണ്ടതാണ്.
Thiruvananthapuram
നെടുമങ്ങാട്: ഈമാസം 28 മുതൽ 30 വരെ തിരുവനന്തപുരത്ത് നടക്കുന്ന ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഗോൾ ചലഞ്ച് സംഘടിപ്പിച്ചു. വട്ടപ്പാറ കല്ലയത്ത് പ്രത്യേകം സജ്ജീകരിച്ച ഗോൾപോസ്റ്റിൽ അഖിലേന്ത്യ പ്രസിഡന്റ് എ.എ. റഹിം എംപി ആദ്യ ഗോൾ നേടിയതോടെ പരിപാടികൾക്ക് തുടക്കമായി. പേരൂർക്കട ബ്ലോക്ക് പ്രസിഡന്റ് എ. നിഖിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി അഡ്വ. അമൽ സ്വാഗതം പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ, ജില്ലാ പ്രസിഡന്റ് വി. അനൂപ്, ട്രഷറർ വി.എസ്. ശ്യാമ, സിപിഎം ഏരിയ സെക്രട്ടറി ബി. ബിജു, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.എം. അൻസാരി, എൽ.എസ്. ലിജു, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ രേവതി, ആദർശ് കാരോട്, ജില്ലാ കമ്മിറ്റിയംഗം അഡ്വ. അംശുവാമദേവൻ, അർജുൻ രാജ്, ആർ. ബൈജു എന്നിവർ പങ്കെടുത്തു.
Thiruvananthapuram
നെടുമങ്ങാട്: ദക്ഷിണ കേരള മഹായിടവക സിഎസ്ഐ മുളമുക്ക് ഇടവകയുടെ 35-ാമത് സഭാ ദിനാഘോഷവും കൺവൻഷനുകളും സമാപിച്ചു.
ബൈബിൾ പാരായണം, കൺവൻഷൻ യോഗങ്ങൾ, ഭവന സന്ദർശനം, പപ്പറ്റ് ഷോ, മാജിക് ഷോ, വനിതാ സമ്മേളനം, 25-ാം വാർഷികം ആഘോഷിച്ച ദന്പതിമാരെയും 70 വയസു പൂർത്തിയാക്കിയ മുതിർന്ന പൗരന്മാരെയും ആദരിക്കൽ, എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കൽ എന്നിവയും നടന്നു. സമാപന സമ്മേളനം നെടുമങ്ങാട് ഡിസ്ട്രിക്ട് ചെയർമാൻ റവ. ഡോ. ടി.ഡബ്ല്യു. സുഗതകുമാർ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. എ. രാജീവ് അധ്യക്ഷനായി. ഇളവട്ടം ബി. മോഹനൻ, വി.കെ. ബാബുരാജ്, നിക്സൺ ടി.മാത്യു, ബൻ റോയ്, മന്നൂർക്കോണം സത്യൻ എന്നിവർ പ്രസംഗിച്ചു.
സഭാദിന സ്തോത്രാരാധന, സ്നാന ശുശ്രൂഷ, തിരുവത്താഴ ശുശ്രൂഷ എന്നിവയോടെ ആഘോഷം സമാപിച്ചു.
Thiruvananthapuram
കഠിനംകുളം: കഠിനംകുളം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മികവ് 2026 എന്ന പേരിൽ എസ്എസ്എൽസി, ഹയർസെക്കൻഡറി, ഉന്നത വിദ്യാഭ്യാസ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും ആദരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജോസ് നിക്കോളാസ് അധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീന ബീഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി പത്രോസ്, കഠിനംകുളം ജോയി, ആന്റണി ബിനു, മോളി, പുഷ്പ വിജയൻ, സൂസി ഗെൽസ്റ്റോൺ എച്ച്.പി. ഹാരിസൻ, ഹരിപ്രസാദ്, റാഫേൽ ആൽബി, ഐവൻ ബാബു, റിയാസ്, സനോബർ, ഷിബു അപ്പുകുട്ടൻ, ഡോറിൻ, ഷൈല, അരുൺകുമാർ, ആര്യ, ധന്യ, സുനിത,സിജി റോബിൻ തുടങ്ങിയവർ പ്രസംഗിച്ചു.
Kollam
ചവറ: കരിമണല്‍ ഖനനം സ്വകാര്യവല്‍ക്കരിക്കണമെന്ന നിലപാട് യുഡിഎഫ് സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. ചവറ ടൈറ്റാനിയത്തിന് സമീപം നവീകരിച്ച ഐഎന്‍ടിയുസി ഭവന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
വളരെ ശ്രദ്ധയോടുകൂടി കെഎംഎംഎല്‍ കമ്പനിയെ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ പുരോഗതിയുടെ പാതയില്‍ എത്തിക്കും. കേരളത്തിന് അഭിമാനമായ പൊതുമേഖലാ സ്ഥാപനമാണ് കെഎംഎംഎല്‍. കേരളത്തിന്റെ സമ്പദ്ഘടനയില്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്ന സ്ഥാപനമാണിത്. സ്ഥാപനത്തിന്റെ ഉന്നതിക്കായി ഈ സര്‍ക്കാര്‍ തുടക്കം കുറിക്കും.
യുഡിഎഫ് സര്‍ക്കാരിന്റെ ബജറ്റിനെതിരേ ആക്ഷേപങ്ങളും ആരോപണങ്ങളും ഉണ്ടാക്കിയവരുണ്ട്. കരിമണല്‍ സ്വകാര്യവത്കരിക്കാന്‍ പോകുന്നുവെന്ന് പ്രചരിപ്പിച്ചു. അടിസ്ഥാനരഹിതമായ ആരോപണമായിരുന്നു ഇത്. ആക്ഷേപം ഉന്നയിച്ചവര്‍ ഈ കമ്പനിയെ സ്വകാര്യവത്കരിക്കാനുള്ള ശ്രമമാണ് നടത്തിയിരുന്നത്. കെഎംഎംഎല്‍ കമ്പനിയില്‍ കഴിഞ്ഞ 10 വര്‍ഷം നടന്ന കാര്യങ്ങള്‍ പരിശോധിക്കും. കമ്പനിയെ തകര്‍ക്കാന്‍ ആരെയും സമ്മതിക്കില്ല.
യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കൊല്ലം ജില്ലയ്ക്ക് വളരെയേറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഇത് ജില്ലയുടെ സമഗ്രമായ പുരോഗതിക്ക് കാരണമാകും. കെഎംഎംഎല്‍ സ്ഥാപനത്തിന്റെ ഉയര്‍ച്ചയ്ക്കുവേണ്ടി എല്ലാ ട്രേഡ് യൂണിയനുകളും നാടും ഒരുമിച്ച് നില്‍ക്കണം.
എല്ലാ ട്രേഡ് യൂണിയനുംകൂടി ഒപ്പുവച്ച എല്‍ടിഎസ് നടപ്പിലാക്കും. മാലിന്യ പ്രശ്നങ്ങളും ഡിസി ഡബ്ല്യു കാഷ്വല്‍ വര്‍ക്കര്‍ തൊഴിലാളികളുടെ വിഷയങ്ങള്‍ പ്രദേശവാസികളുടെ പ്രശ്നങ്ങള്‍ തുടങ്ങിയ എല്ലാത്തിനും പരിഹാരം കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഐഎന്‍ടിയുസി ടിസിഇസി യൂണിയന് വര്‍ക്കിംഗ് പ്രസിഡന്റ് ആര്. ജയകുമാര്‍ അധ്യക്ഷനായി. മന്ത്രിമാരായ ഷിബു ബേബി ജോണ്‍, പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എന്‍.കെ. പ്രേമചന്ദ്രന് എംപി, യുഡിഎഫ് ചെയര്മാന് കോലത്ത് വേണുഗോപാല്‍, കെപിസിസി സെക്രട്ടറി പി.ജര്‍മിയാസ്, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ്, പന്മന പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, ആര്.ശ്രീജിത്ത്, എസ.് ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kollam
കൊല്ലം: ദേശീയപാതവികസനത്തിന്റെ ഭാഗമായി കല്ലുംതാഴത്ത് പുതിയ റെയില്‍വേ പാലങ്ങള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് പഠന റിപ്പോര്‍ട്ട് തയാറാക്കി ടികെഎം എന്‍ജിനിയറിംഗ് കോളജിലെ വിദഗ്ധസംഘം. എന്‍.കെ. പ്രേമചന്ദ്രന് എംപി, വിഷ്ണുമോഹന് എംഎല്‍എ എന്നിവരുടെ സാന്നിധ്യത്തില്‍ കളക്ടര്‍ ആനി ജൂല തോമസിന് ചേമ്പറിലെത്തി കൈമാറി.
എന്‍എച്ച് 744, എന്‍ എച്ച് 66ന്റെ സര്‍വീസ് റോഡ് എന്നിവയെ ബന്ധിപ്പിച്ചാണ് നിലവില്‍ നിര്‍മാണം നടക്കുന്ന മേല്‍പ്പാലത്തിന്റെ അതിരുകളിലായി രണ്ട് സര്‍വീസ് ആര്‍ഒബികള്‍ പണിയുന്നത്. ദേശീയപാത അഥോറിറ്റിക്ക് നല്കുന്ന പ്രൊപ്പോസലില്‍ പഠനറിപ്പോര്‍ട്ട് ഉള്‍പ്പെടുത്തും. അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എംപി നിര്‍ദേശം നല്കി.
കല്ലുംതാഴം മേല്‍പ്പാല നിര്‍മാണം ജൂലൈ അവസാനത്തോടെ തീര്‍ക്കാനാകുമെന്ന് ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സര്‍വീസ് ആര്‍ഒബികളും യാഥാര്‍ഥ്യമാകുന്നതോടെ മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നും അറിയിച്ചു. ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥര്‍, ടികെഎം എന്‍ജിനിയറിംഗ് കോളജിലെ വിദഗ്ധര്‍, ദേശീയപാത ഡെപ്യൂട്ടി കളക്ടര്‍ എം.ഉഷാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
Kollam
കുണ്ടറ : വീട്ടമ്മയ്ക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റു. കുന്നിക്കോട് കോട്ടവട്ടം കുറ്റിക്കോണം സരസ്വതി വിലാസത്തില്‍ സരസ്വതി (53) ക്കാണ് കുത്തേറ്റത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.
ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന കുന്നിക്കോട് വടക്ക് കല്ലൂര്‍ കോണത്ത് വീടിനു മുന്പില് നില്‍ക്കവേയാണ് കാട്ടു പന്നിയുടെ ആക്രമണം ഉണ്ടായത്. കുത്തേറ്റ് വീഴുന്നതിനിടെ പന്നി വീട്ടമ്മയുടെ രണ്ട് കൈയിലും കടിച്ചതാണ് ഗുരുതരമായി പരിക്കേല്‍ക്കാന്‍ കാരണം.
ഇരുകൈയിലെയും വിരലിന് ആഴത്തില്‍ മുറിവേറ്റതിനാല്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം ഇവരെ വിദഗ്ധ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Kollam
കൊല്ലം : സംസ്ഥാന സര്‍ക്കാരിന്റെ ലഹരിക്കെതിരെയുള്ള പദ്ധതി ഓപ്പറേഷന് തൂഫാന് കൊല്ലം ഡോണ്‍ ബോസ്കോ ടെക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ വിദ്യാര്‍ഥി കൂട്ടായ്മ വിഷ്ണു മോഹന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥി സമൂഹം ലഹരിക്കെതിരെയുള്ള മുന്നേറ്റത്തില്‍ പങ്കാളികളാകണമെന്നും. മാനസികമായ സ്വയം പ്രതിരോധത്തിലൂടെ ലഹരിരഹിത ജീവിതശൈലി രൂപപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ലഹരി ഉപയോഗം ഗണ്യമായി കുറഞ്ഞുവരുന്നെങ്കിലും ഇനിയും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഡോണ്‍ ബോസ്കോ ടെക്ക് ഡയറക്ടര്‍ ഫാ.ആന്റണി ജോസഫ് അധ്യക്ഷനായിരുന്നു. കൊല്ലം ഡോണ്‍ ബോസ്കോ കമ്മ്യൂണിറ്റി റെക്ടര്‍ ഫാ.ബെഞ്ചമിന്‍ ജോര്‍ജ് പാമ്പക്കല് ലഹരിവിരുദ്ധ സന്ദേശം നല്കി.
കോര്പറേഷന് കൗണ്‍സിലര്‍ എസ്. ധന്യ, കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി എ.ജെ. ഡിക്രൂസ്. ഡിബി ടെക്ക് കേരള സീനിയര്‍ എക്സിക്യൂട്ടീവ് ആര്.കൃഷ്ണകുമാര്‍, ഡിബി ടെക്ക് കോ-ഓർഡിനേറ്റര്‍ ടിനു റൂബന്‍, എസ്.ഷൈനി എന്നിവര്‍ പ്രസംഗിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞ, ലഹരിവിരുദ്ധ ബോധവത്കരണ കലാപരിപാടികളും സംഘടിപ്പിച്ചു.
Kollam
കാട്ടാക്കട: വീരണകാവ് അരുവിക്കുഴിയിൽ വീട്ടിനുള്ളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരുവിക്കുഴി,വീരണകാവ് സ്വദേശിയായ കൃഷ്ണൻകുട്ടിയുടെയും ചന്ദ്രികയുടെയും മകൻ നിഷാന്ത് (43)ആണ് മരിച്ചത്. ഇന്നലെ യായിരുന്നു സംഭവം.
നാട്ടുകാരും ബന്ധുക്കളും പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കാട്ടാക്കട പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു. കുടുംബപരമായ ചില പ്രശ്നങ്ങളെ തുടർന്ന് നിഷാന്ത് മാനസിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നതിനെതുടർന്ന് ചികിത്സയിലായിരുന്നുവെന്നും ബന്ധുക്കൾ അറിയിച്ചു. സംഭവത്തിൽ കാട്ടാക്കട പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kollam
കൊല്ലം: കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന് സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്തു. വനപാലകരോടുള്ള തന്റെ ഇഷ്ടം രണ്ടു കാരണങ്ങളാല്‍ ആണെന്ന് മുഖ്യമന്ത്രി. ഒന്ന് തന്റെ അച്ഛന് ഒരു വനപാലകനായിരുന്നു. തെക്കേ ഇന്ത്യയിലെ വനത്തിലൂടെ ട്രക്കിംഗ് നടത്തുകയും അതിന്റെ ജൈവവൈവിധ്യം ബോധ്യപ്പെടുകയും ചെയ്തയാള്‍ കൂടിയാണ് താനെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മറ്റേതൊരു ഡിപ്പാര്‍ട്ട്മെന്റിലെയും ജീവനക്കാരെക്കാള്‍ കൂടുതല്‍ ജോലി ചെയ്യുന്നതും ഏറ്റവും കഷ്ടത അനുഭവിക്കുന്നതുമായ വിഭാഗങ്ങളാണ് മുന്‍നിര വനപാലകരെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 18 വര്‍ഷമായി ഒരേ തസ്തികയില്‍ ഇരിക്കുന്ന ജീവനക്കാര്‍ക്കും പ്രമോഷന് ലഭിക്കുന്നതിനും മൂന്നുദിവസം ഡ്യൂട്ടി റസ്റ്റ് അനുവദിക്കുന്നതിനും ഉള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.എ. സേതുമാധവന് സമ്മേളനത്തില്‍ അധ്യക്ഷനായി. എന്‍.കെ. പ്രേമചന്ദ്രന് എംപി, കെ. ജയന്ത് എംഎല്‍എ, വിഷ്ണു മോഹന്‍ എംഎല്‍എ, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്. ലതാദേവി, മുന്‍ എംഎല്‍എ നൗഷാദ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പുകഴേന്തി, സംസ്ഥാന ഖജാന്‍ജി ബീരാന്‍കുട്ടി,
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എന്‍.വി. സത്യന്, കെ.ബിജു, എച്ച്. അനീസ്, സംസ്ഥാന സെക്രട്ടറിമാരായ എസ്. സജ്ജയന്, ജസ്റ്റിന് ജോണ്‍, കെ. ആര്. സിനു, എം. ശ്രീനിവാസന്, പി.ആര്. അരുണ്‍, ജനറല്‍ കണ്‍വീനര്‍ ഷാജന് തമ്പി, പൊതുസമ്മേളനം ജനറല്‍ സെക്രട്ടറി ആര്. ദിന്‍ഷ് എന്നിവര്‍ പ്രസംഗിച്ചു.
Kollam
കൊല്ലം: ഫാത്തിമ മാതാ നാഷണല്‍ കോളജ് സുവോളജി പിജി ഗവേഷണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മദര്‍ ഡെല്ഫിന് മേരി മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് പ്രോഗ്രാം ബിഷപ് സ്റ്റാന്‍ലി റോമന്‍ സെമിനാര്‍ ഹാളില്‍ നടന്നു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. മനോഹര്‍ ഡി. മുല്ലശേരി അധ്യക്ഷനായി. എന്‍.കെ. പ്രേമചന്ദ്രന് എംപി പരിപാടി ഉദ്ഘാടനം ചെയ്തു. കോളജ് മാനേജര്‍ ഫാ. ജോസഫ് ജോണ്‍ എന്‍ഡോവ്മെന്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
സിസ്റ്റര്‍ മദര്‍ ഡെല്ഫിന് മേരിക്ക് കുടുംബാംഗങ്ങളുടെ ശ്രദ്ധാഞ്ജലി എന്ന വിഷയത്തില്‍ റിട്ട. പ്രഫ. ഡോ. തോമസ് ബെന്നാന്സ് അനുസ്മരണ പ്രഭാഷണം നടത്തി. മദര്‍ ഡെല്‍ഫിന്റെ സഹപ്രവര്‍ത്തകനായിരുന്ന റിട്ട. പ്രഫ. ഡോ. ജോണ്സണ് പയസ്, അവരോടൊപ്പമുള്ള പ്രവര്ത്തനാനുഭവങ്ങള് പങ്കുവെച്ചു. മദര്‍ ഡെല്ഫിന് മേരിയുടെ വിദ്യാഭ്യാസ ദര്‍ശനവും മാനവിക മൂല്യങ്ങളും പുതിയ തലമുറയിലേക്ക് പകര്‍ന്നുനല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് ആരംഭിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി സുവോളജി വിദ്യാര്‍ഥികളുടെ അക്കാഡമിക, ഗവേഷണ, സാങ്കേതിക നൈപുണ്യ വികസനത്തിനായി എല്ലാ വര്‍ഷവും പ്രഭാഷണങ്ങള്‍, ശില്പശാലകള്, പരിശീലന പരിപാടികള്‍, അവാര്‍ഡുകള്‍, മറ്റ് വിജ്ഞാനപരമായ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഈ വര്‍ഷത്തെ എന്‍ഡോവ്മെന്റ് പരിപാടിയുടെ ഭാഗമായി 17ന് ഫിഷ് ടാക്സോണമി: പ്രിന്‍സിപ്പിള്‍സ് ആന്‍ഡ് പ്രാക്ടിസെസ് എന്ന വിഷയത്തില്‍ ഏകദിന സാങ്കേതിക ശില്പശാല സംഘടിപ്പിക്കും. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിലെ ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ് വിഭാഗം അസോ.പ്രഫ.ഡോ.സി.പി. ഷാജി ശില്പശാലയ്ക്ക് നേതൃത്വം നല്‍കും. സുവോളജി വകുപ്പ് മേധാവി പ്രഫ.പി.ജെ. സാര്‍ലിന്‍ സ്വാഗതം ആശംസിച്ചു. കോളജിലെ അസി.പ്രഫ. ഡോ. ഡാഫിന വില്‍ഫ്രഡ് എന്നിവര്‍ പ്രസംഗിച്ചു.
Kollam
പാരിപ്പള്ളി: ആള് താമസമില്ലാത്ത വീട്ടിലെ വയറിംഗ് ഇളക്കി അതിലെ ചെമ്പുകമ്പികളും പ്ലമ്പിംഗ് സാധനങ്ങളും മോഷ്ടിച്ച കേസില്‍ ഒരാളെ പാരിപ്പള്ളി പോലീസ് പിടികൂടി. ചാവര്‍കോട് ചെമ്മരുതി ബംഗ്ലാവിളയില് രതീഷിനെ (39)യാണ് ഇന്‍സ്പെക്ടര്‍ പി.എസ്. സുജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ചിറക്കര പഞ്ചായത്തിലെ ഏറം തെക്ക് അഹന്യ നിവാസില്‍ സുരേഷ് കുമാറിന്റെ വീട്ടില്‍ ഈമാസം ആദ്യമാണ് കവര്‍ച്ച നടന്നത്.
സ്വിച്ച് ബോര്‍ഡുകളും വയറുകളും ഇളക്കിയെടുത്തശേഷം വീടിനുള്ളില്‍ വച്ചു വയറിലെ ചെമ്പ് കമ്പികള്‍ പൊളിച്ചെടുക്കുകയായിരുന്നു.
ക്ലോസറ്റുകളും മറ്റും അടിച്ചു പൊട്ടിക്കുകയും ടാപ്പുകള്‍ പൊട്ടിച്ചെടുകയും ചെയ്തു. അലമാരകളും മേശകളും കുത്തിപൊളിച്ചു സാധനങ്ങള്‍ വാരി വിതറി നശിപ്പിച്ചു. മുറിയില്‍ ഇരുന്നു മദ്യപിച്ചശേഷം കുപ്പികള്‍ ഉപേക്ഷിക്കുകയും ഇവിടെ തന്നെ ഉറങ്ങുകയും ചെയ്തിരുന്നു. വയറിംഗ് പൂര്‍ണമായും നശിപ്പിച്ചിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ചാത്തന്നൂര്‍, കല്ലുവാതുക്കല്‍ തുടങ്ങിയ പ്രദേശങ്ങളിലെ പല വീടുകളിലും മോഷണം നടത്തിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.
ഇലക്ട്രിക് വയറില്‍ നിന്ന് ഇളക്കിയെടുത്ത ചെമ്പ് കമ്പിയും മറ്റും കല്ലുവാതുക്കല്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലെ ആക്രി കടകളില്‍ വിറ്റഴിച്ചു.വീട്ടുടമ സുരേഷ് കുമാര്‍ ഗള്‍ഫിലാണ്. ഭാര്യ കുടുംബ വീട്ടിലായിരുന്നു. വീട്ടിനുള്ളില്‍ നിന്ന് ശബ്ദം കേട്ടതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നു ബന്ധുക്കള്‍ എത്തിയപ്പോഴാണ് മോഷണം അറിയുന്നത്.
തുടര്‍ന്നു പാരിപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്‍സ്പെക്ടര്‍ പി.എസ്. സുജിത്തിനു പുറമേ എസ്ഐ ബിജു, എഎസ്ഐ തോമസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സബിത്, രഞ്ജിത്ത് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടാ യിരുന്നു.
Kollam
കരുനാഗപ്പള്ളി: റോട്ടറി ക്ലബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ സമ്മേളനം നടന്നു. മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ സുരേഷ് മാത്യു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ലബിന്റെ പുതിയ പ്രസിഡന്റായി ആര്. മനോജ്, സെക്രട്ടറിയായി ഡി.രാജീവന്, വൈസ് പ്രസിഡന്റായി അഡ്വ. വേണുകുമാര്‍, ട്രഷററായി പി. ജയകുമാര്‍ എന്നിവരുള്‍പ്പെടുന്ന ഭാരവാഹികള്‍ ചുമതലയേറ്റെടുത്തു.
അസി.ഗവര്‍ണര്‍ സാം തോമസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് വൈസ് ഗവര്‍ണര്‍ ഡോ. ജി. സുമിത്രന് മുഖ്യപ്രഭാഷണം നടത്തി.
റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന 35 ലക്ഷം രൂപയുടെ വിവിധ സര്‍വീസ് പദ്ധതികളുടെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. ഇതിനോടൊപ്പം വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ മെറിറ്റ് അവാര്‍ഡുകളും വിതരണം ചെയ്തു.
ഡിസ്ട്രിക്ട് സെക്രട്ടറി ജനറല്‍ രാജന്, റവന്യൂ ഡിസ്ട്രിക്റ്റ് ഡയറക്ടര്‍ മാനുവല്‍ പരീസ്, രാജീവന് തുടങ്ങിയവര്‍ പ്രസം ഗിച്ചു.
Kollam
കൊട്ടാരക്കര: പനവേലിക്ക് സമീപം പുലർച്ചെ ലോറി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. കല്ലറ മുണ്ടോണിക്കര കമലാലയത്തിൽ രാജീവ്-വിജയചന്ദ്രിക ദമ്പതികളുടെ മകൻ അമൽരാജ് (30) ആണ് മരിച്ചത്. കോട്ടയത്തേക്ക് സാധനങ്ങളുമായി പോകവെയായിരുന്നു അപകടം. കാരേറ്റ് ശബരി എന്ന സ്ഥാപനത്തിലെ സാധനങ്ങൾ കൊണ്ടുപോകുന്ന ലോറിയുടെ ഡ്രൈവറായിരുന്നു അമൽരാജ്.
ഗൾഫിൽ നിന്നും മടങ്ങിയെത്തിയ ശേഷമാണ് നാട്ടിൽ ലോറി ഡ്രൈവറായി ജോലി നോക്കി വന്നത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സഹോദരി: അഞ്ജു.
Kollam
കൊട്ടാരക്കര: സ്വകാര്യ ബസിനുള്ളില്‍ വീണ് പരിക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഓടനാവട്ടം കൊച്ചാലുംമൂട് തോമ്പിയില്‍ വീട്ടില്‍ പൊന്നുക്കുട്ടി (62)ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ 11ന് ഓടനാവട്ടം -കൊട്ടാരക്കര റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആഞ്ജനേയ ബസ് ബ്രേക്ക് ചെയ്തപ്പോള്‍ മറിഞ്ഞു വീഴുകയായിരുന്നു.
തലയടിച്ചാണു വീണത്. ബസ് ജീവനക്കാര്‍ ഉടന്‍തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രഥമ ചികിത്സയ്ക്കു ശേഷം പൊന്നുക്കുട്ടി വീട്ടിലേക്കു മടങ്ങുകയും ചെയ്തു. വീട്ടില്‍ എത്തിയ പൊന്നുക്കുട്ടിക്ക് ശരീരിക അസ്വസ്ഥത ഉണ്ടായതിനെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചു. ഭര്‍ത്താവ് ശിവശങ്കരന് ആചാരി മൂന്നുമാസം മുന്‍പ് മരിച്ചിരുന്നു. മക്കള്‍. മഹേഷ്, മുകേഷ്, മഹേശ്വരി. മരുമകന് പി.എ. രാജേഷ്.
Kollam
അഞ്ചല്‍: ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ വെള്ളൂര്‍ വാര്‍ഡിലെ ഒഴുകുപാറക്കല്‍ പ്രദേശത്ത് അനധികൃതമായി മാലിന്യം തള്ളിയ സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച രാത്രി വലിയ വാഹനങ്ങളിലായി നൂറുകണക്കിന് ചാക്കുകളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ചിക്കന്‍ വേസ്റ്റ്, മാംസാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള ജൈവമാലിന്യങ്ങള്‍ ഒഴുകുപാറക്കല്‍ പ്രദേശത്ത് അനധികൃതമായി തള്ളിയെന്നാണ് ആരോപണം.
മാലിന്യം കുന്നുകൂടിയതോടെ പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധം വ്യാപിക്കുകയും ഈച്ചകളുടെയും കൃമികളുടെയും ശല്യം വര്‍ധിക്കുകയും ചെയ്തതായി നാട്ടുകാര്‍ പറഞ്ഞു.
മഴവെള്ളത്തിലൂടെ മാലിന്യം സമീപ ജലസ്രോതസുകളിലേക്കും നീരൊഴുക്കുകളിലേക്കും വ്യാപിച്ച് കുടിവെള്ളം മലിനമാകാനും പകര്‍ച്ചവ്യാധികള്‍ പടരാനും സാധ്യതയുണ്ടെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.
സംഭവവുമായി ബന്ധപ്പെട്ട് വാര്‍ഡ് അംഗം ഉള്‍പ്പെടെയുള്ളവര്‍ ഗ്രാമപഞ്ചായത്തിനും പോലീസിനും പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെ കുറ്റക്കാര്‍ക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിച്ചിട്ടില്ലെന്നും മാലിന്യം കൊണ്ടുവന്ന വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും നേതാക്കള്‍ ആരോപിച്ചു.
അതേസമയം, അതിക്രമിച്ച് കയറിയ സംഭവത്തില്‍ പരാതി നല്കിയ ഭൂവുടമകളെ സംരക്ഷിക്കുന്നതിന് പകരം പരാതി പിന്‍വലിക്കാനോ ഒത്തുതീര്‍പ്പാക്കാനോ പോലീസ് സമ്മര്‍ദം ചെലുത്തിയതായി പരാതിയുണ്ടെന്നും ഇത് ഗൗരവമായി അന്വേഷിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ഉപരോധത്തെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം സമര്‍പ്പിച്ച എല്‍ഡിഎഫ് നേതാക്കള്‍ അനധികൃതമായി തള്ളിയ മാലിന്യം അടിയന്തരമായി നീക്കം ചെയ്യുക, കുറ്റക്കാര്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കുക, ആരോഗ്യവകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പഞ്ചായത്ത് എന്നിവയുടെ സംയുക്ത പരിശോധന നടത്തുക, പരാതിയില്‍ വീഴ്ചവരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വതന്ത്ര അന്വേഷണം നടത്തി നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു.
സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ലിജൂ ജമാല്‍, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ കെ.സി. ജോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജ്യോതി വിശ്വനാഥ്, സുജയ്, പി. രജനി, എല്‍ഡിഎഫ് നേതാക്കളായ ഡോ. അലക്സാണ്ടര്‍ കോശി, ഷാജു, ആയൂര്‍ ഉണ്ണികൃഷ്ണന്, പ്രദേശവാസികളായ ഷുക്കൂര്‍, പ്രിന്‍സ്, ബിനു, സുനി, തങ്കച്ചന്, ബിന്‍സി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
Kollam
കൊട്ടാരക്കര: വിയറ്റ്നാമില്‍ ഉണ്ടായ ദാരുണമായ ബോട്ടപകടത്തില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ.സി.തോമസിനും (ജോമോന് - 57) ഭാര്യ ലൗനി തോമസിനും (56) ജന്മനാട് കണ്ണീരോടെ വിട നല്കി.
വിക്ടറി വ്യവസായ ഗ്രൂപ്പ് ഉടമയും സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന എ.സി. തോമസിന്റെയും ഭാര്യയുടെയും വിയോഗം നാടിനെയാകെ അഗാധമായ ദുഃഖത്തിലാഴ്ത്തിയിരുന്നു.
വിയറ്റ്നാമില്‍നിന്ന് കേന്ദ്ര സര്‍ക്കാരിന്റേയും നോര്‍ക്കയുടെയും സഹായത്തോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹങ്ങള്‍ കൊട്ടാരക്കരയിലെത്തിച്ചു.
തുടര്‍ന്ന് കൊട്ടാരക്കര ജൂബിലി മന്ദിര ചാപ്പലില്‍ രാവിലെ പത്തുമുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ പൊതുദര്‍ശനത്തിന് വെച്ച ഭൗതികദേഹങ്ങ ളിൽ ജനപ്രതിനിധികളും സുഹൃത്തുക്കളും വ്യാപാരികളും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.
എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ. പ്രേമചന്ദ്രന്, മുന്‍ എംപി ചെങ്ങറ സുരേന്ദ്രന്, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, മുന്‍മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, കെ. ബി ഗണേഷ് കുമാര്‍, മുല്ലക്കര രത്നാകരന്, മുന്‍ എംഎല്‍എമാരായ ഐഷാ പോറ്റി, എഴുകോണ്‍ നാരായണന്, ഡിസിസി പ്രസിഡന്റ് രാജേന്ദ്രപ്രസാദ് തുടങ്ങി രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മേഖലകളിലെ നിരവധി പേർ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.
മാര്‍ത്തോമ്മാ സഭയുടെ കൊട്ടാരക്കര പുനലൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ തീത്തോസ് തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തിലാണ് ആരാധനകള്‍ നടന്നത്.
കൂടാതെ സഭാമേലധ്യക്ഷന്മാരായ കൂറിലോസ്, സെറാഫിന്, ബര്‍ണബാസ് തിമോത്തിയോസ് മെത്രാപ്പോലീത്തമാരും ഓര്‍ത്തഡോക്സ് സഭ പുനലൂര്‍ കൊട്ടാരക്കര ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ തേവോദോറോസ്, മലങ്കര കത്തോലിക്ക സഭ മെത്രാപ്പോലീത്ത ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, സിഎസ്ഐ മെത്രാപ്പോലീത്ത ജോസ് ജോര്‍ജ് തുടങ്ങിയവരുടെ സാന്നിധ്യത്തിലും കാര്‍മികത്വത്തിലുമാണ് ചന്തമുക്കിലെ മാര്‍ത്തോമാ വലിയ പള്ളിയിലെ സെമിത്തേരിയില്‍ സംസ്കാര ശുശ്രൂഷകള്‍ നടന്നത്.
Kollam
കൊല്ലം: നീണ്ടകര താലൂക്ക് ആശുപത്രിയില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടം സെപ്റ്റംബര്‍ 30 നകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. പ്രവൃത്തിപുരോഗതി വിലയിരുത്തുന്നതിനായി മന്ത്രി ഷിബു ബേബി ജോണിന്റെ നേതൃത്വത്തില്‍ ചവറ കെഎംഎംഎല്‍ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നിര്‍മാണ പ്രവൃത്തികളില്‍ കാലതാമസവും ഉണ്ടാകരുതെന്ന് കര്‍ശന നിര്‍ദേശവും അദ്ദേഹം നല്കി.
ഭവന നിര്‍മാണ ബോര്‍ഡാണ് 28.24 കോടി രൂപ വിനിയോഗിച്ച് സ്പെഷല്‍ പര്‍പ്പസ് കെട്ടിടത്തിന്റെ നിര്‍മാണം നടത്തുന്നത്. സിവില്‍ പ്രവൃത്തികളുടെ 96 ശതമാനവും ലിഫ്റ്റുകളുടെ നിര്‍മാണവും പൂര്‍ത്തിയായി. ഇലക്ട്രിക്കല്‍, ഫയര്‍ ഫൈറ്റിംഗ്, എക്സ്ട്രാ ലോ വോള്‍ട്ടേജ് പ്രവൃത്തികളുടെ 85 ശതമാനവും, ഹീറ്റിംഗ്-വെന്റിലേഷന്-എയര്‍കണ്ടിഷനിംഗ് എന്നിവയുടെ 70 ശതമാനവും മലിനജലസംസ്കരണ പ്ലാന്റ് ് നിര്‍മാണത്തിന്റെ 95 ശതമാനവും ഫര്‍ണിച്ചര്‍ ലഭ്യമാക്കുന്നതിലെ 60 ശതമാനവും പൂര്‍ത്തിയായി. ഇലക്ട്രിക്കല്‍ ജോലികള്‍ ഓഗസ്റ്റ് 31 ഓടെ പൂര്‍ത്തിയാക്കുമെന്ന് ഭവനനിര്‍മാണ ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ അറിയിച്ചു.
ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഭവനനിര്‍മാണ ബോര്‍ഡ്, കേരള മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് ലിമിറ്റഡ് പ്രതിനിധികളെ ഉള്‍പ്പെടുത്തി ആഴ്ചതോറും അവലോകനയോഗം ചേരും. ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പുമായിചേര്‍ന്ന് രണ്ടാഴ്ചയിലൊരിക്കല്‍ പുരോഗതി വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി നിര്‍ദേശിച്ചു. 7358 ചതുരശ്ര മീറ്ററില്‍ നിര്‍മിക്കുന്ന ഇരുനിലകളുള്ള പുതിയ മെയിന്‍ ഹോസ്പിറ്റല്‍ ബ്ലോക്കില്‍ 113 കിടക്കകള്‍ ഉള്‍പ്പടെ അത്യാധുനിക ചികിത്സാസൗകര്യങ്ങളാണ് ഒരുങ്ങുന്നത്.
വിപുലമായ കാഷ്വാലിറ്റി, 400 പേര്‍ക്കിരിക്കാവുന്ന വെയ്റ്റിംഗ് ഏരിയ, ഫാര്‍മസി, ലാബ്, രണ്ട് മോഡുലാര്‍ ഓപ്പറേഷന് തിയറ്ററുകള്‍, 16 ബെഡുകളുള്ള ഐസിയു, 6 ബെഡുകളുള്ള നവജാതശിശു തീവ്രപരിചരണവിഭാഗം, ബ്ലഡ് ബാങ്ക്, ഡെലിവറി റൂമുകള്‍, ജനറല്‍-ഡെന്റല്‍ എക്സ്റേ യൂണിറ്റുകള്‍ എന്നിവയും സജ്ജീകരിക്കും.
ജനറല്‍ മെഡിസിന്, പീഡിയാട്രിക്, ഗൈനക്കോളജി, ഒഫ്താല്‍മോളജി, ഡെന്റല്‍, ഡെര്‍മറ്റോളജി, ഇ.എന്‍.ടി, സര്‍ജറി, ഓര്‍ത്തോപീഡിക്, സൈക്യാട്രി തുടങ്ങിയ ഒ.പി കണ്‍സള്‍ട്ടിംഗ് റൂമുകളും സി.ടി സ്കാന്‍, യുഎസ്ജി സൗകര്യങ്ങള്‍ സജ്ജമാക്കാനുള്ള മുറികളും തയാറാക്കി. ആശുപത്രിക്ക് അനുബന്ധമായി 485 ചതുരശ്ര മീറ്ററിലുള്ള കാന്റീന്-അഡ്മിനിസ്ട്രേഷന് കെട്ടിടവും 82 ചതുരശ്ര മീറ്ററിലുള്ള സ്റ്റാഫ് ക്വാര്‍ട്ടേഴ്സും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Kollam
കൊല്ലം : തമിഴ്നാട്ടിലെ മഴയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ പലയിനം പച്ചക്കറികള്‍ക്കും ഈയാഴ്ചയും വില വര്‍ധിപ്പിച്ചു. കര്‍ക്കിടകം ആരംഭിക്കുന്നതോടെ തമിഴ് നാട്ടിലും കേരളത്തിലും പച്ചക്കറി ഉപയോഗം നേരിയ തോതില്‍ വര്‍ധിക്കും. ഈ സാഹചര്യം കൂടി മുതലെടുത്താണ്് പച്ചക്കറി വില ഉയര്‍ത്തിയത്.
ഒരു കിലോ ബീന്‍സിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞയാഴ്ച 80 രൂപ ഉണ്ടായിരുന്നു വില. ഈയാഴ്ച 105 ആയി. ചേമ്പിന് കിലോക്ക് 30 രൂപ കൂട്ടി. 70 രൂപയില്‍ നിന്ന് 100 രൂപയായിട്ടാണ് വില കൂട്ടിയത്. ചേമ്പ് വരവ് കുറയുകയും ചെയ്തു. കേരളത്തില്‍ ചേമ്പിന്റെ വിളവെടുപ്പു കാലമല്ല, തമിഴ്നാട്, കര്‍ണാട സംസ്ഥാനങ്ങളില്‍ നിന്നാണ് ചേമ്പ് എത്തുന്നത്.
തക്കാളി വില 35 -ല്‍ നിന്ന് 48 രൂപയായി കുതിച്ചു. സവാള വില രണ്ടാഴ്ച മുമ്പ് 25 രൂപയില്‍ നിന്ന് 38 രൂപയായും ഈയാഴ്ച 40 രൂപയായും വര്‍ധിച്ചു. 35 രൂപയുണ്ടായിരുന്ന തക്കാളിക്ക് 48 രൂപയായി. ഉരുളകിഴക്ക് 34 -ല്‍ നിന്ന് 38 രൂപയായി വര്‍ധിച്ചു.
അമര വില 40 -ല്‍ നിന്ന് 48 രൂപയായി. മുരിങ്ങക്കായ വില 70 -ല്‍ നിന്ന് 80 രൂപയായി. മാങ്ങ വില 40 ല്‍ നിന്ന് 45 രൂപയായി. മാങ്ങാ സീസണ് അവസാനിക്കുകയാണ്. അതേസമയം ചിലയിനങ്ങള്‍ക്കും വില കുറഞ്ഞിട്ടുണ്ട്. ബീറ്റ് റൂട്ട് വില 50 -ല്‍ നിന്ന് 45 രൂപയായും കാരറ്റ് വില 88 -ല്‍ നിന്ന് 80 രൂപയായും കാബേജ് വില 65 -ല്‍ നിന്ന് 48 ആയും പയറിന് 70 -ല്‍ നിന്ന് 60 ആയും കുറഞ്ഞു.
കോളിഫ്ളവര്‍ വില 70 രൂപയിലും ഉള്ളിക്ക് 70 രൂപയിലും ചേന വില 40 രൂപയിലും തുടരുന്നു. നാരങ്ങ വില കുറഞ്ഞിട്ടുണ്ട്. വലിയ നാരങ്ങക്ക് 70 ഉം ചെറുതിന് 50 രൂപയുമാണ് വില.
കേരളത്തിലേക്ക് പച്ചക്കറി എത്തിക്കുന്ന മേഖലകളില്‍ കഴിഞ്ഞയാഴ്ച നല്ലതോതില്‍ മഴ പെയ്തത് പച്ചക്കറി വില കൂട്ടാനിടയാക്കി. കനത്ത മഴയില്‍ പച്ചക്കറി വിളവെടുക്കാന്‍ കഴിയാത്തതും അഴുകിപ്പോയതും കാരണം വരവ് കുറഞ്ഞു. ചേമ്പ് വിളവെടുക്കാന്‍ കഴിയാതിരുന്നതാണ് വില കൂട്ടാന്‍ ഇടയാക്കിയത്.
പശ്ചിമേഷ്യന്‍ മേഖലയിലെ പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ധന വില വര്‍ധിച്ചതിനാല്‍ വളം വിലയും പച്ചക്കറി കടത്തുകൂലിയും വര്‍ധിച്ചതും പച്ചക്കറി വില കൂട്ടാനിടയാക്കി.
കേരളത്തില്‍ മഴ കുറഞ്ഞത് തമിഴ്നാട്ടില്‍ പുതിയ പ്രതിസന്ധിയുണ്ടാക്കുകയാണ്. മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം എത്തിച്ച് അഞ്ചു ജില്ലകളിലാണ് തമിഴ്നാട് കൃഷിയിറക്കുന്നത്. കമ്പം മുതല്‍ തിരുച്ചിറപ്പള്ളി വരെയാണ് മുല്ലപ്പെരിയാര്‍ വെള്ളം കനാല്‍ നിര്‍മിച്ച് കൊണ്ടുപോകുന്നത്. ഡാമുകള്‍ വറ്റിയതോടെ പല ജില്ലകളിലും പച്ചക്കറി കൃഷിയെ പ്രതികൂലമായി ബാധിക്കും.
Kollam
കൊട്ടാരക്കര: കൊട്ടാരക്കര ഫയര്‍ സ്റ്റേഷന്റെ ദുരിതകാലം അവസാനിക്കുന്നില്ല. മുഖ്യമന്ത്രി വി.ഡി. സതീശന് അവതരിപ്പിച്ച പുതുക്കിയ ബജറ്റിൽ ഫയര്‍ സ്റ്റേഷന് അടിസ്ഥാന സൗകര്യ വികസനത്തിനായി അനുവദിച്ചിരുന്ന തുക ഒഴിവാക്കിയതോടെ കാത്തിരിപ്പു നീളുമെന്നുറപ്പായി. നേരത്തെ കെ.എൻ. ബാലഗോപാല്‍ മന്ത്രിയായിരിക്കെ സംസ്ഥാന ബജറ്റില്‍ മൂന്നു കോടി രൂപ അനുവദിച്ചിരുന്നു.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ വീര്‍പ്പുമുട്ടുന്ന കൊട്ടാരക്കര ഫയര്‍ സ്റ്റേഷന് ആകെയുണ്ടായിരുന്ന പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ്, 2010ല്‍ ആണ് കൊട്ടാരക്കരയില്‍ ഫയര്‍ സ്റ്റേഷന് പ്രവര്‍ത്തനം തുടങ്ങിയത്. നഗരസഭയുടെ ഉടമസ്ഥതയിലെ പുലമണ്‍ പാലത്തിന് സമീപത്തെ സസ്യമാര്‍ക്കറ്റ് ഫയര്‍ സ്റ്റേഷനായി മാറ്റുകയായിരുന്നു.
ചന്തയുടെ ഭാഗമായിരുന്ന കടമുറികളും അന്നുണ്ടാക്കിയ താത്കാലിക സംവിധാനങ്ങളും മാത്രമാണ് ഫയര്‍ സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ളത്. അടിസ്ഥാന സൗകര്യങ്ങള്‍ തീരെയില്ല. ഉദ്യോഗസ്ഥര്‍ക്ക് വിശ്രമിക്കാന്‍ പോലും ഇടമില്ലാത്ത അവസ്ഥയാണ്.
പുതിയ ഓഫീസ് കെട്ടിടം, ഉദ്യോഗസ്ഥര്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലം, ഫ്രണ്ട് ഓഫീസ്, ടോയ്ലറ്റ് സംവിധാനങ്ങള്‍, വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് ഷെഡ്, അറ്റകുറ്റപ്പണികള്‍ക്കുള്ള സ്ഥലം തുടങ്ങിയവ യാണ് അനുവദിച്ച പദ്ധതി വഴി പ്രതീക്ഷിച്ചത്. തുക റദ്ദ് ചെയ്തതോടെ പ്രതീക്ഷ അസ്ഥാനത്തായി.
Kollam
കൊല്ലം: ഓച്ചിറയിലെ റീജന്‍സി ബാറില്് മദ്യപിക്കാന്‍ എത്തിയവരും ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. സമയം കഴിഞ്ഞിട്ടും മദ്യം നല്‍കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ബാറില്‍ അതിക്രമിച്ചുകയറിയ സംഘം ജീവനക്കാരെ ആക്രമിക്കുകയും സോഡാക്കുപ്പികള്‍ എറിഞ്ഞ് ഗ്ലാസുകള്‍ തകര്‍ക്കുകയും ചെയ്തു.
ഞായറാഴ്ച രാത്രി ബാറിന്റെ സമയം കഴിഞ്ഞെത്തിയ സംഘം മദ്യം ആവശ്യപ്പെട്ടിരുന്നു. മദ്യം നല്കാന് ജീവനക്കാര്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് തര്‍ക്കമുണ്ടവുകയും പോലീസ് എത്തി പ്രശ്നം പരിഹരിച്ചു യുവാക്കളെ മടക്കി അയക്കുകയും ചെയ്തു. തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ടോടെ മലപ്പുറം രജിസ്ട്രേഷനിലുള്ള കാറിലെത്തിയ സംഘം ബാറിലെ ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ബാര്‍ അടിച്ചുതകര്‍ക്കുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
മദ്യക്കുപ്പികള്‍ എറിഞ്ഞു പൊട്ടിക്കുന്നതും കസേര അടിച്ചു തകര്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ബാര്‍ ജീവനക്കാരെ മര്‍ദിച്ചെന്നും പരാതിയുണ്ട്. ബാറുടമയുടെ പരാതിയില്‍ ഓച്ചിറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അക്രമി സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം.
Kollam
കൊല്ലം: ഓപ്പറേഷന് തൂഫാന്: ദി നാര്‍ക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍നിന്നു 45.72 ഗ്രാം നിരോധിത രാസലഹരിയായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ സിറ്റി ഡാന്‍സാഫ് സംഘവും കിളികൊല്ലൂര്‍ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.
പത്തനാപുരം ചെളിക്കുഴി സിനു മന്‍സിലില്‍ മുഹമ്മദ് കൈഫ്, പത്തനാപുരം മൊഞ്ചല്ലൂര് ഗീതാലയം വീട്ടില്‍ വിപിന്‍ സജു എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ഹേമലതയ്ക്കു ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് സിറ്റി ഡാന്‍സാഫ് സംഘം പ്രതികളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നു.
തുടര്‍ന്ന് രാവിലെ ഒമ്പതോടെ പുന്തലത്താഴം മംഗലത്ത് നടയില്‍നിന്നു കുറ്റിച്ചിറ ഭാഗത്തേക്കുള്ള റോഡിലെ സ്റ്റേഷനറി കടയ്ക്ക് സമീപം മോട്ടോര്‍സൈക്കിളിലെത്തിയ പ്രതികളെ പരിശോധിച്ചപ്പോഴാണ് 45.72 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. കിളികൊല്ലൂരും സമീപപ്രദേശവുമുള്ള വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ബംഗളൂരുവില്‍ നിന്ന് എത്തിച്ച ലഹരിമരുന്നുകളാണ് പിടിച്ചെടുത്തത്. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി കൊല്ലം സിറ്റി പരിധിയില്‍ ഇതുവരെ 161.98 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് 51.590 ഗ്രാം എംഡിഎംഎയുമായി രാഹുല്‍ രാജ് എന്ന യുവാവിനെയും അറസ്റ്റ് ചെയ്തിരുന്നു.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇതുവരെ ജില്ലയില്‍ എന്‍ഡിപിഎസ് നിയമപ്രകാരം 415 കേസുകളിലായി 419 പേരെ അറസ്റ്റ് ചെയ്യ്തിട്ടുണ്ട്. നിരോധിത പുകയില ഉല്പന്നങ്ങള് പിടികൂടിയതിന് 248 കേസുകളും രജിസ്റ്റര്‍ ചെയ്യ്തിട്ടുണ്ട്. 624.250 ഗ്രാം ഗഞ്ചാവ്, 8.27 ഗ്രാം ഹാഷിഷ് ഓയില്‍, 0.26 ഗ്രാം മെത്താംഫെറ്റമിന്‍ എന്നിവയും 40 കഞ്ചാവ് ചെടികളും പിടികൂടിയിട്ടുണ്ട്. ലഹരിമരുന്ന് വില്പന, ഉപയോഗം, കടത്ത് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് 9995966666 (യോദ്ധാവ്) എന്ന വാട്സാപ്പ് നമ്പറിലൂടെ പോലീസിനെ അറിയിക്കം.
Kollam
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി അന്വേഷണം വേഗത്തിലാക്കണമെന്നും ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒരാളെ പോലും രക്ഷപെടാന്‍ അനുവദിക്കരുതെന്നും എന്‍.കെ. പ്രേമചന്ദ്രന് എംപി. തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന് കൊല്ലം ഗ്രൂപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ കൊല്ലം ഗ്രൂപ്പ് പ്രസിഡന്റ് ജയകൃഷ്ണന് പോറ്റി അധ്യക്ഷത വഹിച്ചു ഗ്രൂപ്പ് സെക്രട്ടറി ആര്. രജുകുമാര്‍ സ്വാഗതം പറഞ്ഞു. യുടിയുസി ദേശീയ പ്രസിഡന്റ് എ.എ. അസീസ് മുഖ്യപ്രഭാഷണം നടത്തി.
Kollam
പാരിപ്പള്ളി : ഗവ.മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ സെക്യൂരിറ്റി ഓഫീസറുടെ മുറിയുടെ ഗ്ലാസ് ഡോര്‍ ഹെല്‍മെറ്റ് ഉപയോഗിച്ച് തല്ലിത്തകര്‍ത്ത പ്രതിയെ പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. പൂതക്കുളം പഞ്ചായത്ത് ജംഗ്ഷന് സമീപം ആലിന്റെമൂട് മാനസ വീട്ടില്‍ മഹേഷ് (46) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 14 - ന് ഉച്ചയ്ക്ക് 1.20ന് മുന്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന പ്രതി ജോലിയില്‍ പുനര്‍ നിയമനം നടത്താത്തതിലുള്ള കടുത്ത വിരോധത്താല്‍ കയ്യിലുണ്ടായിരുന്ന ഹെല്‍മെറ്റ് ഉപയോഗിച്ച് സെക്യൂരിറ്റി ഓഫീസറുടെ ഡോറിന്റെ ഗ്ലാസ് അടിച്ചു തകര്‍ക്കുകയായിരുന്നു.
അക്രമത്തിനിടയില്‍ പ്രതിയുടെ കൈയ്ക്കും പരിക്കേറ്റിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.
പ്രതിക്കെതിരെ ആശുപത്രി അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകളും പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട നിയമവകുപ്പുകളും ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. പാരിപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ സുജിത്ത് പി.എസിന്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യത്.
Kollam
അഞ്ചല്‍: ആരാധനാലയങ്ങള്‍ നന്മയുടെ കേന്ദ്രങ്ങളായി മാറണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടു. കഷ്ടതകള്‍ അനുഭവിക്കുന്നവരെ ജാതിമത ഭേദമന്യേ ചേര്‍ത്തുപിടിക്കണം.
അത്തരത്തിലുള്ളവരെകൂടി ഒപ്പം നിര്‍ത്താന്‍ ആരാധനാലയങ്ങള്‍ നേതൃത്വം നല്‍കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തുമ്പോട് സെന്റ് കുറിയാക്കോസ് ഓര്‍ത്തഡോക്സ് ഇടവകയുടെ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കാതോലിക്കാ ബാവ.
ബൈബിള്‍ ഉള്‍പ്പടെയുള്ള വേദപുസ്തകങ്ങള്‍ ലോകത്തിന് മുന്നില്‍ ഉദ്ബോധിപ്പിക്കുന്നത് മറ്റുള്ളവരെക്കൂടി സ്നേഹിക്കുക എന്നതാണെന്ന് ചടങ്ങില്‍ മുഖ്യസന്ദേശം നല്കിക്കൊണ്ടു സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു.
ഇടവക വികാരി ഫാ. ഗീവര്‍ഗീസ് പള്ളിവാതുക്കല്‍ അധ്യക്ഷത വഹിച്ചു. എംപി എന്‍.കെ. പ്രേമചന്ദ്രന്, സി. അജയപ്രസാദ് എംഎല്‍എ, ഭദ്രാസന സെക്രട്ടറി ഫാ. ഡോ. ഗീവര്‍ഗീസ് കണിയന്ത്ര, ഏരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആതിര പ്രവീണ്‍, വാര്‍ഡ് മെമ്പര്‍ കിഷോര്‍, ഇടവക ട്രസ്റ്റി പി.ടി. കൊച്ചുമ്മച്ചന്‍, ഫാ. മാത്യു ചരിവ്കാലയില്, ഫാ. ജോണ്‍ തത്തകാട്ടു പുളിക്കന്‍, ഷിബു വര്‍ഗീസ്, ഷാജി ശമുവേല്‍, കെ. കെ. റോയ്മോന്, ബെറ്റി റെജി, ഇടവക സെക്രട്ടറി ടി. റോയ്മോന് എന്നിവര്‍ പ്രസംഗിച്ചു.
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇടവകയുടെ മുന്‍ ചുമതലക്കാരെ ആദരിച്ചു. ബുധനാഴ്ച നടന്ന ഇടവക പെരുന്നാളിന്റെ ഭാഗമായുള്ള വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്ക് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ നേതൃത്വം നല്കി. ഒരു വര്‍ഷം നീണ്ടുനിന്ന ഇടവക ശതാബ്ദി ആഘോഷങ്ങള്‍ക്കും ഇതോടെ സമാപനമായി.
Kollam
കുണ്ടറ: പുത്തൂര്‍ കുളക്കട സ്കൂള്‍ ജംഗ്ഷനില്‍നിന്നും കളഞ്ഞു കിട്ടിയ മൂന്നര പവന് സ്വര്‍ണമാല ഉടമയ്ക്ക് തിരികെ നല്കി വിമുക്തഭടന് മാതൃകയായി. കുളക്കട ജിഎച്ച്എസ്എസിലെ താത്കാലിക സെക്യൂരിറ്റി കുറ്ററ ഇരുവേലിക്കല്‍ സുധാലയത്തില്‍ സുധാകരന് നായരാണ് സത്യസന്ധതയ്ക്ക് മാതൃകയായത്. പന്തളം മെഴുവേലില്‍ മാങ്കൂട്ടത്തില്‍ കോമളയ്ക്കാണ് മാല തിരികെ ലഭിച്ചത്.
രണ്ടുദിവസം മുമ്പ് രാവിലെ ഒമ്പതരയോടെ കുളക്കട സ്കൂളിനു മുന്നില്‍ കുട്ടികളെ റോഡ് കുറുകെ കടക്കാന്‍ സഹായിച്ചു കൊണ്ടിരിക്കേയാണ് സുധാകരന് നായര്‍ക്ക് ഒരു പ്ലാസ്റ്റിക് കൂട് റോഡില്‍നിന്നു ലഭിക്കുന്നത്. തുറന്നു നോക്കിയപ്പോള്‍ ഉള്ളില്‍ സ്വര്‍ണമാല ഉണ്ടായിരുന്നു. തുടര്‍ന്ന് ഓട്ടോറിക്ഷ തൊഴിലാളികളെയും കുളക്കട ആലപ്പാട്ട് ദേവി ക്ഷേത്രത്തില്‍ സപ്താഹത്തിനെത്തിയവരെയും വിവരമറിയിച്ചു. സാമൂഹ്യ മാധ്യമങ്ങളിലും മാല ലഭിച്ച വിവരം നല്കി.
അടുത്തദിവസം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. മാല സെക്യൂരിറ്റി ജീവനക്കാരന് ലഭിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കോമള സുധാകരന് നായരെ ബന്ധപ്പെട്ടു. അടുത്തദിവസം പുത്തൂര്‍ പോലീസ് സ്റ്റേഷനില്‍ വച്ച് എസ് ഐ വിമല്‍ രംഗനാഥ്, പ്രമോദ്, ഉഷാകുമാരി എന്നിവരുടെ സാന്നിധ്യത്തില്‍ മാല ഉടമസ്ഥയ്ക്ക് കൈമാറി.
Kollam
കൊല്ലം: ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തില്‍ രണ്ടു ദിവസമായി നടന്ന സിഐഎസ്സിഇ കേരള റീജണൽ ഐസിഎസ്ഇ/ഐഎസ്സി സോണ്‍ ‘എ' അത്ലറ്റിക് മീറ്റില്‍ തിരുവനന്തപുരം സെന്റ് തോമസ് റസിഡന്‍ഷ്യല്‍ സ്കൂള്‍ 357 പോയിന്റ് നേടി ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. കൊല്ലം തങ്കശേരി ഇന്‍ഫന്റ് ജീസസ് ആംഗ്ലോ-ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 231 പോയിന്റ് നേടി റണ്ണറപ്പായി.
രണ്ടാം ദിനത്തിന്റെ സമാപനസമ്മേളനത്തില്‍ അസി. പോലീസ് കമ്മീഷണര്‍ രാജേഷ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. ഓവറോള്‍ നേടിയ വിജയികള്‍ക്ക് അദ്ദേഹം ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
എഎസ്ഐഎസ്സി പ്രസിഡന്റും തങ്കശേരി ഇന്‍ഫന്റ് ജീസസ് ആംഗ്ലോ-ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലുമായ ഫാ. ഡോ. സില്‍വി ആന്റണി അധ്യക്ഷത വഹിച്ചു.
സോണല്‍ പ്രിന്‍സിപ്പല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോണി ടീം ചാപ്യന്‍ഷിപ്പ് നേടിയവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. വേള്‍ഡ് വുമണ്‍ ബോക്സിംഗ് ചാന്പ്യന് കെ.സി. ലേഖ, ഇന്‍ഫന്റ് ജീസസ് സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഫാ. മനോജ് ആന്റണി, ഫാ. പ്രിന്‍സ്, ജൂണിയര്‍ സെക്ഷന്‍ പ്രിന്‍സിപ്പല്‍ ഡോണാ ജോയി, വൈസ് പ്രിന്‍സിപ്പല്‍ ബിനു റാണി, ഫാ. മനോജ് ആന്റണി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Kollam
അഞ്ചല്‍ : ഓപ്പറേഷന് തൂഫാനോടും ലോകകപ്പ് ഫുട്ബോളിനോടും അനുബന്ധിച്ച് അഞ്ചല്‍ സെന്റ് ജോണ്‍സ് സ്കൂളില്‍ കുട്ടികള്‍ക്ക് വേണ്ടി ഒരുകോടി ഗോള്‍ എന്ന പ്രോഗ്രാം സംഘടിപ്പിച്ചു.ചലച്ചിത്ര താരം നവോദയ സാജു (പാഷാണം ഷാജി) മുഖ്യാതിഥിയായിരുന്നു.
സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ നവോദയ സാജു ആദ്യ ഗോളടിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.കടയ്ക്കല്‍ സിഐ ജ്യോതിഷ് ചിറവൂര്‍ മുഖ്യാതിഥിയായിരുന്നു. സ്കൂള്‍ ലോക്കല്‍ മാനേജര്‍ ഫാ. ബോവസ് മാത്യു, പ്രിന്‍സിപ്പല്‍ മേരി പോത്തന്, വൈസ് ചെയര്മാന് കെ.എം. മാത്യു, അക്കാഡമിക് ഡയറക്ടര്‍ പിടി ആന്റണി, വിദ്യാര്‍ഥി പ്രതിനിധികളായ ആര്. അനിരുദ്ധ്, പാര്‍വതി എസ്. അജയന്, ബി.അഭിലക്ഷ്മി, ക്രിസ്റ്റീന സാജന് പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
ഫിഫ വേള്‍ഡ് കപ്പിന്റെ മാതൃക കുട്ടികളും അധ്യാപരും ചേര്‍ന്ന് രൂപപ്പെടുത്തിയത് സ്റ്റേജില്‍ പ്രദര്‍ശിപ്പിച്ചു. കുട്ടികളെല്ലാവരും സ്കൂള്‍ അങ്കണത്തില്‍ തീര്‍ത്ത ഗോള്‍ പോസ്റ്റില്‍ ഗോളടിച്ച് പരിപാടിയില്‍ പങ്കുചേര്‍ന്നു.
Kollam
കൊല്ലം: അഭിഭാഷകനായ ബോറിസ് പോള്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലും അതിനെത്തുടര്‍ന്നുണ്ടായ കോടതിയലക്ഷ്യ ഹര്‍ജിയിലും അഷ്ടമുടിക്കായല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സര്‍ക്കാര്‍ അഭിഭാഷകനെ രൂക്ഷമായി ശകാരിച്ചു.
അന്താരാഷ്ട്ര പ്രാധാന്യമുള്ള (റാംസര്‍ സൈറ്റ്) അഷ്ടമുടിക്കായലിലെ വന്‍തോതിലുള്ള കൈയേറ്റങ്ങളും മലിനീകരണവും തടയുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയും കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതിലെ കടുത്ത കാലതാമസവുമാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്.
കായല്‍ സംരക്ഷണത്തിനായി ഒരു പ്രത്യേക ‘അഷ്ടമുടി തണ്ണീര്‍ത്തട മാനേജ്മെന്റ് യൂണിറ്റ്' രൂപീകരിക്കാനും പൊതുജനങ്ങള്‍ക്ക് കായല്‍ മലിനീകരണത്തെക്കുറിച്ച് പരാതിപ്പെടാന്‍ വെബ്സൈറ്റും പ്രത്യേക സംവിധാനവും ഒരുക്കാനും ഹൈക്കോടതി നേരത്തെ അന്ത്യശാസനം നല്‍കിയിരുന്നു.
എന്നാല്‍ ഉത്തരവ് വന്ന് ഒരു വര്‍ഷത്തോളമായിട്ടും ഇത് പൂര്‍ണമായി നടപ്പിലാക്കാത്തതിനെ കോടതി ശക്തമായി വിമര്‍ശിച്ചു. ഭരണമാറ്റവും മറ്റ് സാങ്കേതിക കാരണങ്ങളും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.
എന്നാല്‍, കോടതി വിധിവന്നിട്ട് മാസങ്ങളായിട്ടും തണ്ണീര്‍ത്തട മാനേജ്മെന്റ് യൂണിറ്റ് പേപ്പറില്‍ മാത്രം ഒതുങ്ങുന്നതിലും അതിന്റെ ഓഫീസ് പോലും പൂര്‍ണമായി പ്രവര്ത്തനസജ്ജമാക്കാത്തതിലും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി. കോടതി വിധികള്‍ വെറും പേപ്പറില്‍ ഒതുക്കാനുള്ളതല്ലെന്ന് ഡിവിഷന് ബെഞ്ച് ഓര്‍മിപ്പിച്ചു. ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ അഷ്ടമുടിക്കായല്‍ നേരിടുന്ന അതീവ ഗുരുതരമായ പ്രതിസന്ധികള്‍ കോടതിക്ക് മുന്നിലെത്തുകയും ഇതില്‍ അടിയന്തര നടപടിയില്ലാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
ഉത്തരവുകള്‍ പൂര്‍ണമായി നടപ്പാക്കാന്‍ സര്‍ക്കാരിന് അവസാനമായി നാലു ആഴ്ചത്തെ സമയം കൂടി മാത്രമാണ് കോടതി അനുവദിച്ചിട്ടുള്ളത്. ഈ സമയത്തിനുള്ളില്‍ കൃത്യമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഹൈക്കോടതി ആവര്‍ത്തിച്ചു.ഹര്‍ജി സമര്‍പ്പിച്ച അഡ്വ. ബോറിസ് പോളിന് വേണ്ടി അഡ്വ.അജ്മല്‍ എ. കരുനാഗപ്പള്ളി ഹാജരായി.
Kollam
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ മദ്യക്കുപ്പിയുമായി എത്തിയ യുവാവ് ഹോട്ടല്‍ അടിച്ച് തകര്‍ത്തു. അക്രമാസക്തനായ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്നാണ് കീഴ്പ്പെടുത്തിയത്.
ആക്രമണത്തില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്കും ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.യുവാവിനെ കരുനാഗപ്പള്ളി പോലീസെത്തി കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ തവണ കഴിച്ചതിനേക്കാൾ മന്തിയുടെ അളവ് കുറഞ്ഞ് പോയതാണ് പ്രകോപന കാരണമെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു യുവാവിന്റെ പരാക്രമം.
യാതൊരു പ്രകോപനവുമില്ലാതെ യുവാവ് ആക്രമണം നടത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.തുടര്‍ന്ന് നാട്ടുകാര്‍ ഉള്‍പ്പെടെ ഇടപെട്ട് ഇയാളെ പിടിച്ചുവെക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Kollam
കൊട്ടാരക്കര: വിയറ്റ്നാമില്‍ ബോട്ടു മുങ്ങിമരിച്ച എ.സി. തോമസിന്റെയും ഭാര്യ ലൗനിയുടെയും സംസ്കാരം ഇന്ന്. രാവിലെ 10 മുതല്‍ മൂന്നുവരെ കൊട്ടാരക്കര മാര്‍ത്തോമ ജൂബിലി മന്ദിരത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. നാലിന് കൊട്ടാരക്കര മാര്‍ത്തോമ വലിയ പള്ളിയിലാണു സംസ്കാരം. മക്കള്‍: എ.ടി. ചെറിയാന്, ദിവ്യാ സൂസന് തോമസ് മരുമക്കള്‍: മാഗി മറിയം കോശി, അരുണ്‍ ഈപ്പന് ഏബ്രഹാം.
നാട്ടുകാര്‍ക്കും വ്യവസായ മേഖലയ്ക്കും പ്രീയപ്പെട്ടവനായിരുന്നു എ. സി. തോമസ്. കൊട്ടാരക്കരയിലെ മെഡിക്കല്‍ ഡിസ്ട്രിബ്യൂട്ടര്‍ എന്നതിലുപരി സാംസ്കാരിക, പുരോഗമന രാഷ്്ട്രീയ മേഖലയിലെയും നിറ സാന്നിധ്യമായിരുന്നു എ.സി. തോമസ്.
കൊട്ടാരക്കര താലൂക്കാശുപത്രി ജംഗ്ഷനില്‍ പിതാവ് ചെറിയാന് 1968ല്‍ ആരംഭിച്ച വിക്ടറി മെഡിക്കല്‍ സ്റ്റോര്‍ പിതാവിന്റെ മരണശേഷം തോമസ് ഏറ്റെടുത്ത് നടത്തിവരികയായിരുന്നു. കൊട്ടാരക്കരയിലെ പ്രമുഖ മെഡിക്കല്‍ ഡ്രിസ്ട്രിബ്യൂഷന്‍ കമ്പനിയായി വളര്‍ന്ന വിക്ടറി ഗ്രൂപ്പ് കേരളത്തിലെ തന്നെ അറിയപ്പെടുന്നപ്രമുഖ മെഡിക്കല്‍, ശസ്ത്രക്രിയ ഉപകരണ, മരുന്ന് വിതരണ ഗ്രൂപ്പായി വളര്‍ന്നു.
ലാവയെന്ന മെഡിക്കല്‍ ഡ്രിസ്ട്രിബ്യൂഷന്‍ കമ്പനിയുടെ ഓഫറിലാണ് തോമസും ഭാര്യ ലൗനിയും ടൂര്‍ പാക്കേജില്‍ ഇടം പിടിച്ചത്. ഇന്ത്യയില്‍ നിന്നുമുള്ള 36 പേരാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടിലെ നാല് ജീവനക്കാരുമുണ്ടായിരുന്നു. ഇതില്‍ 15 ഇന്ത്യക്കാരാണ് മരിച്ചത്.
വ്യവസായിയും മികച്ച ബാഡ്മിന്റണ്‍ കളിക്കാരനുമായിരുന്ന തോമസ് വരുമാനത്തിന്റെ ഒരുപങ്ക് പാവങ്ങള്‍ക്കായി നീക്കിവച്ചിരുന്നു.എംസി റോഡില്‍ കുളക്കട ലക്ഷംവീട് ജംഗ്ഷന് സമീപം കൊട്ടാരക്കര കിച്ചന് എന്ന റെസ്റ്റോറന്റില്‍ പാര്‍ട്ണര്‍ഷിപ്പും തോമസിനുണ്ടായിരുന്നു.മാര്‍ത്തോമ സഭ പുനലൂർ- കൊട്ടാരക്കര ഭദ്രാസനം കൊട്ടാരക്കര സഭാ മണ്ഡലം പ്രതിനിധിയായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
Kollam
ചാത്തന്നൂര്‍: ലക്ഷങ്ങള്‍ വിലവരുന്ന രാസലഹരിയായ എംഡിഎംഎയുമായി മൊത്തക്കച്ചവടക്കാരനായ യുവാവ് ചിറക്കരയില്‍ പിടിയിലായി. ചി റക്കരത്താഴം വാഴവിള രാഹുല്‍ നിവാസില്‍ രാഹുല്‍ (32) ആണ് കൊല്ലം സിറ്റി ഡാന്‍സാഫ് ടീമിന്റെയും പാരിപ്പള്ളി പോലീസിന്റെയും സംയുക്തനീക്കത്തില്‍ അറസ്റ്റിലായത്. ഇയാളില്‍നിന്ന് 51.59 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
കഴിഞ്ഞദിവസം രാത്രിചിറക്കര വാഴവിള ജംഗ്ഷനില്‍നിന്ന് ചിറക്ക രത്താഴത്തേക്ക് പോകുന്ന വഴിയില്‍ പ്രതിയുടെ വീടിനു സമീപ ത്തുവെച്ചായിരുന്നു അറസ്റ്റ്.റോഡരികില്‍ ഫോണ്‍ വിളിച്ച് ഉപ ഭോക്താവിനെ കാത്തുനില്‍ക്കുകയായിരുന്ന രാഹുലിനെ ഡാന്‍സാഫ് സംഘം വളയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുണ്ടിനുള്ളില്‍ സൂക്ഷി ച്ച നിലയിലാണ് എംഡിഎംഎ കണ്ടെടുത്തത്.
ദീര്‍ഘനാളായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവും രാസലഹരിയും വില്പന നടത്തി വരികയായിരുന്ന രാഹുല്‍ ആദ്യമായാണ് പോലീസ് പിടിയിലാകുന്നത്.കിളികൊല്ലൂര്‍, മയ്യനാട്, ചാത്തന്നൂര്‍, കണ്ണനല്ലൂര്‍, പാരിപ്പള്ളി മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ കച്ചവടം. ബംഗളൂരുവിലുള്ള ഇടനിലക്കാര്‍ വഴിയാണ് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിച്ചിരുന്നതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Kollam
കൊല്ലം: കല്ലുംതാഴം മേല്‍പ്പാലനിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് വനം-വന്യജീവി സംരക്ഷണ, നൈപുണ്യവികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. സ്ഥലം സന്ദര്‍ശിച്ച് നിര്‍മാണപുരോഗതി വിലയിരുത്തുകയായിരുന്നു അദ്ദേഹം. കാലാവസ്ഥ അനുകൂലമായാല്‍ ഈ മാസം അവസാനത്തോടെ പണിതീര്ക്കാനാകുമെന്ന് ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പ്രവൃത്തികള്‍ പരമാവധിവേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നു മന്ത്രി നിര്‍ദേശിച്ചു.മേല്‍പ്പാലത്തിന് അടുത്തായി എന്‍എച്ച് 744, എന്‍എച്ച് 66ന്റെ സര്‍വീസ് റോഡ് എന്നിവയെ ബന്ധിപ്പിച്ച് റെയില്‍വേ ഓവര്‍ ബ്രിഡ്ജ് പണിയും. ഇതിന്റെ പ്രൊപ്പോസല്‍ ദേശീയപാതഅഥോറിറ്റിയുടെ പരിഗണനയിലാണ്.
മേല്‍പ്പാലവും റെയില്‍വേ ഓവര്‍ബ്രിഡ്ജും യാഥാര്‍ഥ്യമാകുന്നതോടെ മേഖലയിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമാകുമെന്നും മന്ത്രി അറിയിച്ചു. കളക്ടർ ആനി ജൂല തോമസ്, ദേശീയപാത ഡെപ്യൂട്ടി കളക്ടര്‍ എം.ഉഷാകുമാരി, ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Kollam
കൊല്ലം: ജില്ലയില്‍ വിനോദസഞ്ചാരികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി നിരവധി പാര്‍ക്കുകളുണ്ട്. കൊല്ലം കോര്‍പറേഷന്റെയും ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെയും കീഴിലാണ് മിക്ക പാര്‍ക്കുകളും. ഇതിനു പുറമെ ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്പറേഷന് എന്നിവയുടെ കീഴില്‍ നിരവധി വാര്‍ഡുതല പാര്‍ക്കുകളുമുണ്ട്. പറയുമ്പോള്‍ പാര്‍ക്കുകളുടെ എണ്ണംകൊണ്ട് സമ്പന്നമാണ് ജില്ലയെങ്കിലും പൊതുജനങ്ങള്‍ക്ക് ഈ പാര്‍ക്കുകള്‍ പ്രയോജനപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം തേടിപ്പോവുമ്പോഴാണ് പാര്‍ക്കുകളുടെ ശോചനീയാവസ്ഥ മനസിലാകുന്നത്. ദീര്‍ഘകാലമായി നിരവധി പ്രശ്നങ്ങള്‍ ജില്ലയിലെ പാര്‍ക്കുകള്‍ നേരിടുന്നുണ്ട്.
തുടര്‍ പരിപാലനത്തിന്റെഅഭാവം
പാര്‍ക്ക് ഉദ്ഘാടനം ചെയ്യാന്‍ ഫണ്ട് ലഭിക്കുമെങ്കിലും, അത് വര്‍ഷങ്ങളോളം പരിപാലിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളുടെ പക്കല്‍ ഫണ്ട് ഉണ്ടാകാറില്ല. ഇത് പാര്‍ക്കുകളുടെ നാശത്തിന് വേഗം കൂട്ടുന്നു. ലക്ഷങ്ങള്‍ മുടക്കി പാര്‍ക്ക് നിര്‍മിക്കുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്യും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടക്കാറില്ല. തുരുമ്പെടുത്ത റൈഡുകള്‍ മാറ്റാനോ കേടുപാടുകള്‍ തീര്‍ക്കാനോ പലപ്പോഴും അധികൃതര്‍ തയാറാകാറില്ല.
ഇത്തരത്തില്‍ ശോചനീയാവസ്ഥയിലായ പാര്‍ക്കുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് തങ്കശേരി ലൈറ്റ് ഹൗസിന് സമീപമുള്ള പാര്‍ക്കാണ്. ഈ പാര്‍ക്ക് മികച്ച ഒരു വിനോദസഞ്ചാര കേന്ദ്രമാകേണ്ടതായിരുന്നു. എന്നാല്‍ കൃത്യമായ അറ്റകുറ്റപ്പണികള്‍ നടക്കാത്തതിനാല്‍ മിക്ക സമയങ്ങളിലും ഇത് അടഞ്ഞുകിടക്കുകയാണ്.
മഴയും വെയിലും നേരിട്ട് ഏല്ക്കുന്നതിനാല് ഇരുമ്പില്‍ തീര്‍ത്ത കളിയുപകരണങ്ങള്‍ വളരെ വേഗത്തില്‍ തുരുമ്പെടുത്ത് അപകടാവസ്ഥയിലാകുന്നു. ഫൈബര്‍ ഉപകരണങ്ങളും കൃത്യമായ പരിചരണമില്ലാതെ പൊട്ടിപ്പൊളിഞ്ഞു.പാര്‍ക്ക് കടലിനോട് വളരെ ചേര്‍ന്ന് സ്ഥിതി ചെയ്യുന്നതിനാല്‍, ഉപ്പുകലര്‍ന്ന ശക്തമായ കടല്‍ക്കാറ്റ് അടിക്കുന്നത് ഇവിടുത്തെ ഉപകരണങ്ങളെ വേഗത്തില്‍ നശിപ്പിക്കുന്നു. കുട്ടികള്‍ക്കായുള്ള ഇരുമ്പില്‍ തീര്‍ത്ത കളിയുപകരണങ്ങള്‍, ഇരിപ്പിടങ്ങള്‍, വേലികള്‍ എന്നിവ തുരുമ്പെടുത്ത് നശിച്ചത് അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.
ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്കിന്റെ ഗതിയും മറ്റൊന്നല്ല. പാര്‍ക്കിന്റെ പേര് ‘അഡ്വഞ്ചര്‍ പാര്‍ക്ക്' എന്നാണെങ്കിലും, സാഹസിക വിനോദങ്ങള്‍ക്കായുള്ള ഭൂരിഭാഗം റൈഡുകളും സംവിധാനങ്ങളും വര്‍ഷങ്ങളായി തകരാറിലാണ്. മുന്‍പുണ്ടായിരുന്ന പല റൈഡുകളും പൂര്‍ണമായി നീക്കം ചെയ്തു. നിലവില്‍ ഇതൊരു സാധാരണ പാര്‍ക്ക് അല്ലെങ്കില്‍ വാക്കിംഗ് സ്പേസ് മാത്രമായി ഒതുങ്ങിപ്പോകുന്നു എന്ന പരാതി വ്യാപകമാണ്. പാര്‍ക്കിനോട് ചേര്‍ന്നുകിടക്കുന്ന അഷ്ടമുടി കായലിലേക്ക് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വന്ന് അടിഞ്ഞുകൂടുന്നത് പാര്‍ക്കിന്റെ ഭംഗിയെയും അന്തരീക്ഷത്തെയും മോശമായി ബാധിക്കുന്നുണ്ട്. ഇവിടുത്തെ പ്രധാന ആകര്‍ഷണമായ കണ്ടല്‍ക്കാടുകള്‍ പലയിടത്തും നശിക്കുകയും തീരം ഇടിഞ്ഞുതാഴുകയും ചെയ്യുന്നു. മഴക്കാലത്ത് പാര്‍ക്കിന്റെ ചില ഭാഗങ്ങള്‍ കാടുപിടിച്ചു കിടക്കുന്നതും ഇഴജന്തുക്കളുടെ ശല്യത്തിന് കാരണമാകുന്നു.
വലിയ പ്രഖ്യാപനങ്ങളോടെ വന്ന പാര്‍ക്കാണ് ലിങ്ക് റോഡില്‍ ആശ്രാമം മൈതാനത്തിന് സമീപമുള്ള തങ്ങള്‍ കുഞ്ഞ് മുസലിയാര്‍ (ടികെഎം) പാര്‍ക്ക് (മുമ്പ് ‘നെഹ്റു പാര്‍ക്ക്' എന്നും അറിയപ്പെട്ടിരുന്നു). ‘സ്ത്രീ സൗഹൃദ പാര്‍ക്ക്' എന്ന പേരില്‍ ഇതിന്റെ ഉദ്ഘാടനം നടന്നിരുന്നു. എന്നാല്‍ കൃത്യമായ മേല്‍നോട്ടമോ അറ്റകുറ്റപ്പണികളോ ഇല്ലാത്തതിനാല്‍ പാര്‍ക്ക് പൂര്‍ണമായും കാടുപിടിച്ചു നശിക്കുകയും ഉപകരണങ്ങള്‍ തുരുമ്പെടുക്കുകയും ചെയ്തു.
പാര്‍ക്ക് അടഞ്ഞതോടെ ഈ പ്രദേശം സാമൂഹികവിരുദ്ധരുടെയും ലഹരി ഉപയോഗിക്കുന്നവരുടെയും പ്രധാന കേന്ദ്രമായി മാറി. ഇത് ജനങ്ങള്‍ക്ക് പാര്ക്കിന് സമീപത്തു കൂടെ സഞ്ചരിക്കാന്‍ പോലും ഭയമുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിച്ചു.
കൊല്ലം നഗരസഭയുടെ സമീപത്ത്, സി.കേശവന് മെമ്മോറിയല്‍ ടൗണ്‍ ഹാളിന് എതിര്‍വശത്തായി സ്ഥിതി ചെയ്യുന്ന ടി.കെ. ദിവാകരന് സ്മാരക പാര്‍ക്കും നിലവില്‍ നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ആര്‍എസ്പിയുടെ സമുന്നത നേതാവും മുന്‍ മന്ത്രിയുമായിരുന്ന ടി.കെ. ദിവാകരന്റെ സ്മൃതി മണ്ഡപം ഉള്‍ക്കൊള്ളുന്നതാണ് ഈ പാര്‍ക്ക്. സമീപകാലത്ത് പാര്‍ക്കിനെ സംബന്ധിച്ച് വലിയ രാഷ്്ട്രീയ-സാമൂഹിക വിവാദങ്ങള്‍ ഉയര്‍ന്നുവന്നത് ഇവിടുത്തെ കഫറ്റേരിയ നിര്‍മാണ നീക്കത്തെ തുടര്‍ന്നാണ്. ടി.കെ. ദിവാകരന് പാര്‍ക്കിനോട് ചേര്‍ന്നു കിടക്കുന്ന ‘നെഹ്റു പാര്‍ക്ക്', ‘വയോജന പാര്‍ക്ക്' എന്നിവ കോര്പറേഷന് ഒരു സ്വകാര്യ കരാറുകാരന് കഫറ്റേരിയ നടത്തുന്നതിനായി ലേലം നല്‍കിയിരുന്നു.
എന്നാല്‍, അതിര്‍ത്തി വ്യക്തമാക്കുന്നതില്‍ കോര്പറേഷന് വന്ന വീഴ്ച കാരണം, കരാറുകാരന് ടി.കെ. ദിവാകരന് പാര്‍ക്കിനുള്ളിലേക്ക് കടന്നുകയറുകയും അവിടെ കഫറ്റേരിയ സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
കേന്ദ്ര സര്‍ക്കാരിന്റെ ‘അമൃത്' പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏകദേശം 66.3 ലക്ഷം രൂപയോളം ചെലവഴിച്ചാണ് ഈ പാര്‍ക്ക് നവീകരിച്ചത്. എന്നാല്‍, കൃത്യമായ അറ്റകുറ്റപ്പണികളോ പരിചരണമോ ഇല്ലാത്തതിനെ തുടര്‍ന്ന് പാര്‍ക്ക് വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുകയാണ്.
സുരക്ഷാ പ്രശ്നങ്ങളുംതെരുവുനായ ശല്യവും
ജില്ലയിലെ മിക്ക പാര്‍ക്കുകളിലും യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ല. പാര്‍ക്കുകളില്‍ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരോ കൃത്യമായ സിസിടിവി കാമറ നിരീക്ഷണ സംവിധാനങ്ങളോ ഇല്ല. രാത്രികാലങ്ങളില്‍ ആവശ്യത്തിന് വെളിച്ചവും പാര്‍ക്കുകളില്‍ ഉണ്ടാകാറില്ല. അതിനാല്‍ വൈകുന്നേരങ്ങള്‍ക്ക് ശേഷം ഇവിടം മദ്യപാനികളുടെയും ലഹരി ഉപയോക്താക്കളുടെയും താവളമായി മാറാറുണ്ടെന്നത് നാട്ടുകാരുടെ പ്രധാന പരാതിയാണ്. ഇത് കുടുംബസമേതം എത്തുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. കൂടാതെ തെരുവുനായകളുടെ ശല്യവും സന്ദര്‍ശകര്‍ക്ക് ഭീഷണിയാകുന്നു. വേനല്‍ക്കാലത്ത് ഉണങ്ങിയും മഴക്കാലത്ത് കാടുപിടിച്ചും കിടക്കുന്ന പാര്‍ക്കുകളില്‍ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ്.
മാലിന്യം തള്ളൽ
കാവല്‍ക്കാരില്ലാത്തതും കാടുപിടിച്ചതുമായ പാര്‍ക്കുകളിലേക്ക് പുറത്ത് നിന്നുള്ളവര്‍ മാലിന്യം വലിച്ചെറിയുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. സന്ദര്‍ശകര്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും കവറുകളും കൃത്യമായി നീക്കം ചെയ്യാന്‍ സംവിധാനങ്ങളില്ലാത്തത് പാര്‍ക്കിന്റെ ഭംഗി നശിപ്പിക്കുന്നു. ചില സമയങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ ഇവിടെ മാലിന്യം തള്ളുന്നതായും പരാതികളുണ്ട്.
മാറണം സംവിധാനങ്ങള്‍
ജില്ലയിലെ ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്ക്, തങ്കശേരി മില്ലേനിയം പാര്‍ക്ക് എന്നിവയുള്‍പ്പെടെയുള്ള പൊതു പാര്‍ക്കുകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിച്ച് അവയെ ദീര്‍ഘകാലത്തേക്ക് സംരക്ഷിക്കാന്‍ വ്യവസ്ഥാപിതമായ ചില മാറ്റങ്ങള്‍ ആവശ്യമാണ്.
അതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ അടിമുടി മാറേണ്ടതുണ്ട്. വിവിധ വകുപ്പുകള്‍ (ഡിടിപിസി, കോര്പറേഷന്, ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വകുപ്പ്) തമ്മിലുള്ള ഏകോപനമില്ലായ്മയും നടത്തിപ്പ് അവകാശം സംബന്ധിച്ചുള്ള തര്‍ക്കങ്ങളുമാണ് പാര്‍ക്കുകളുടെ നവീകരണത്തെയും പരിപാലനത്തെയും പ്രധാനമായും ബാധിക്കുന്നത്. പൊതു പാര്‍ക്കുകള്‍ ഒരു നഗരത്തിന്റെ ശ്വാസകോശങ്ങളാണ്. അവയെ കേവലം കോണ്‍ക്രീറ്റ്-ഇരുമ്പ് കാടുകളാക്കാതെ പ്രകൃതിഭംഗി നിലനിര്‍ത്തിക്കൊണ്ട്, കൃത്യമായി പരിപാലിച്ചാല്‍ ജില്ലയിലെ ടൂറിസം മേഖലയ്ക്ക് അതൊരു വലിയ മുതല്‍ക്കൂട്ടാകും.
അടിയന്തരമായിചെയ്യേണ്ടത്
* പാര്‍ക്കുകള്‍ നിര്‍മിക്കുന്നതിനൊപ്പം തന്നെ അവയുടെ അറ്റകുറ്റപ്പണികള്‍ക്കായി ഒരു വാര്‍ഷിക കരാര്‍ ആദ്യമേ ഉറപ്പാക്കുക. ഉപകരണങ്ങള്‍ കേടാകുമ്പോള്‍ തന്നെ അവ നന്നാക്കാന്‍ ഇത് സഹായിക്കും.
*തങ്കശേരി പോലുള്ള തീരദേശ മേഖലകളില്‍ ഉപ്പുകാറ്റേറ്റ് ഇരുമ്പ് ഉപകരണങ്ങള്‍ വേഗത്തില്‍ തുരുമ്പെടുക്കും. അതിനാല്‍ ഇത്തരം ഇടങ്ങളില്‍ ഗുണനിലവാരമുള്ള ഫൈബര്‍, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ അല്ലെങ്കില്‍ തടികൊണ്ടുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
*പാര്‍ക്കുകളിലെ സാമൂഹ്യവിരുദ്ധ ശല്യം പൂര്‍ണമായി ഒഴിവാക്കാന്‍ എല്ലാ കോണുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുക. രാത്രികാലങ്ങളില്‍ പാര്‍ക്കുകളില്‍ ആവശ്യത്തിന് എല്‍ഇഡി അല്ലെങ്കില്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കുക.
*വലിയ പാര്‍ക്കുകളില്‍ 24
മണിക്കൂറും ചെറിയ വാര്‍ഡുതല പാര്‍ക്കുകളില്‍ വൈകുന്നേരങ്ങളിലും സെക്യൂരിറ്റി ജീവനക്കാരുടെ സേവനം ഉറപ്പാക്കുക. കവാടങ്ങളില്‍ കൃത്യമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് വഴി സാമൂഹ്യ വിരുദ്ധരെയും മാലിന്യം തള്ളുന്നവരെയും തടയാനാവും.
*ചെറിയ പാര്‍ക്കുകളുടെ നടത്തിപ്പ് ചുമതല തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ പ്രാദേശിക റസിഡന്റ്സ് അസോസിയേഷനുകള്‍ക്കോ കുടുംബശ്രീ യൂണിറ്റുകള്‍ക്കോ പ്രദേശത്തെ സ്പോര്‍ട്സ് ക്ലബുകള്‍ക്കോ കൈമാറാം. ഇത് പാര്‍ക്കുകള്‍ എപ്പോഴും വൃത്തിയായിരിക്കാന്‍ സഹായിക്കും.
*പാര്‍ക്കുകളില്‍ പ്ലാസ്റ്റിക് പൂര്‍ണമായി നിരോധിക്കുകയും ‘ഗ്രീന്‍ പ്രോട്ടോക്കോള്‍' നടപ്പിലാക്കുകയും ചെയ്യുക. കൃത്യമായ ഇടങ്ങളില്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കുകയും അവ ദിവസേന വൃത്തിയാക്കാന്‍ സംവിധാനമൊരുക്കുകയും വേണം.
*വലിയ കമ്പനികളുടെ കോര്‍പറേറ്റ് സോഷല്‍ റെസ്പോണ്സിബിലിറ്റി ഫണ്ടുകള്‍ പാര്‍ക്കുകളുടെ നവീകരണത്തിനായി ഉപയോഗപ്പെടുത്താം. ഹാര്‍ബര്‍ എന്‍ജിനിയറിംഗ്, ടൂറിസം വകുപ്പ്, കോര്പറേഷന് എന്നിവ സംയുക്തമായി പദ്ധതികള്‍ ആസൂത്രണം ചെയ്യണം.
*കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ പാര്‍ക്കുകളില്‍ ‘ഓപ്പണ്‍ ജിമ്മുകള്‍', മികച്ച നടപ്പാതകള്‍, ചെറിയ കഫറ്റീരിയകള്‍ എന്നിവ ഒരുക്കുക. ഇതില്‍നിന്നുള്ള ചെറിയ വരുമാനം പാര്‍ക്കിന്റെ നടത്തിപ്പിനായി ഉപയോഗിക്കാം.
Kollam
കൊല്ലം : നന്മ മരം ഗ്ലോബല്‍ ഫൗണ്ടേഷന് കേരളത്തില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന മധുരവന പദ്ധതി പോലെ വനംവകുപ്പ് സോഷ്യല്‍ ഫോറസ്റ്റ്റി വഴി കശുമാവിന് തോട്ടങ്ങള്‍ സൃഷ്ടിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍.
നന്മ മരം ഗ്ലോബല്‍ ഫൗണ്ടേഷനും ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകശാലയും സംയുക്തമായി നടപ്പിലാക്കിയ സംസ്ഥാനതല മധുരവനം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍വകലാശാല അങ്കണത്തില്‍ ഫലവൃക്ഷ തൈ നട്ടായിരുന്നു ഉദ്ഘാടനം.
പന്മന പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. സിസാ തോമസ് മുഖ്യപ്രഭാഷണം നടത്തി.
നന്മ മരം ഗ്ലോബല്‍ ഫൗണ്ടേഷന് സംസ്ഥാന ചീഫ് കോ-ഓർഡിനേറ്റര്‍ ജേക്കബ് എസ്. മുണ്ടപ്പുളം മധുര വന പദ്ധതി വിശദീകരിച്ചു. ആര്.അരുണ്‍രാജ്, ഷംല നൗഷാദ്, ഫാ.ബിനു തോമസ് തുപ്പാശേരി, രഞ്ജിത്ത് വൈ, തയ്യില്‍ പ്രദീപ്, വിനു കൃഷ്ണന് സര്‍വകലാശാല ഡയറക്ടര്‍ പ്രഫ.ഡോ. കെ.ബി. ശെല്‍വ മണി, നന്മ മരം ഗ്ലോബല്‍ ഫൗണ്ടേഷന് അസി.കോ-ഓർഡിനേറ്റര്‍ രഞ്ജിത്ത് കൊച്ചുവീടന്‍ എന്നിവര്‍ പ്രസം ഗിച്ചു.
Kollam
കൊല്ലം: കെസിബിസി ബൈബിള്‍ കമ്മീഷന് സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച ബൈബിള്‍ പകര്‍ത്തിയെഴുത്തില്‍ കൊല്ലം രൂപത ഒന്നാം സമ്മാനം കരസ്ഥമാക്കി.വ്യക്തിഗത വിഭാഗത്തില്‍ കൊല്ലം രൂപതയിലെ തലമുകില്‍ ഇടവക അംഗമായ സിന്ധ്യ വയലറ്റ് എട്ടാം സ്ഥാനവും കരസ്തമാക്കിയിട്ടുണ്ട്.കൊല്ലം രൂപതയ്ക്ക് വേണ്ടി ഗ്രൂപ്പ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ടീമില്‍ കടവൂര്‍ ഇടവക അംഗങ്ങളായ മെറിന് ചാക്കോ, സുഷമ എഡ്വിന്, ലിസി ലാല്‍, മിനി പോള്‍, നാന്‍സി ജോസഫ്, ജ്ഞാനദാസ് എന്നിവര്‍ പങ്കാളികളായി.
Kollam
കൊല്ലം: ഫാത്തിമ മാതാ നാഷണല്‍ കോളജ് (സ്വയംഭരണ) സുവോളജി പിജി, ഗവേഷണ വിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ മദര്‍ ഡെല്ഫിന് മേരി മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് പ്രോഗ്രാം നാളെ ബിഷപ് സ്റ്റാന്‍ലി റോമന്‍ സെമിനാര്‍ ഹാളില്‍ നടക്കും. വിദ്യാഭ്യാസരംഗത്ത് നിസ്വാര്‍ഥ സേവനവും ദീര്‍ഘദര്‍ശിയായ നേതൃത്വവും വിദ്യാര്‍ഥികളോടും അധ്യാപകരോടുമുള്ള അചഞ്ചലമായ സമര്‍പ്പണവും കൊണ്ട് അനേകം തലമുറകള്‍ക്ക് പ്രചോദനമായിരുന്ന മദര്‍ ഡെല്ഫിന് മേരിയുടെ സ്മരണാര്‍ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്. അവരുടെ കുടുംബാംഗങ്ങള്‍ ഫാത്തിമ മാതാ നാഷണല്‍ കോളജില്‍ സ്ഥാപിച്ച മെമ്മോറിയല്‍ എന്‍ഡോവ്മെന്റിന്റെ ഭാഗമായാണ് ചടങ്ങ്.
പരിപാടി എന്‍.കെ. പ്രേമചന്ദ്രന് എംപി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഡോ.സി.പി. ഷാജി നയിക്കുന്ന മത്സ്യ വര്‍ഗീകരണശാസ്ത്രം വിഷയത്തിലുള്ള സാങ്കേതിക സെഷന് നടക്കും. മത്സ്യങ്ങളുടെ ആധുനിക വര്‍ഗീകരണം, തിരിച്ചറിയല്‍ സവിശേഷതകള്‍, ടാക്സോണമിയിലെ സമകാലിക ഗവേഷണ പ്രവണതകള്‍ എന്നിവയെക്കുറിച്ചുള്ള അവബോധം വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ഈ സെഷനിലൂടെ ലഭ്യമാക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
Kollam
ചവറ: വൈസ്മെന്‍ ക്ലബ് ചവറയുടെ 2026-27 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ‘ആരവ് 2026' എന്‍.ശ്രീകണ്ഠന് നായര്‍ സ്മാരക ഐടിഐ ഹാളില്‍ നടന്നു. സമ്മേളനം എന്‍.കെ. പ്രേമചന്ദ്രന് എംപി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് രാജു അഞ്ചുഷ അധ്യക്ഷതവഹിച്ചു. അഡ്വ. ഫ്രാന്‍സിസ് ജെ. നെറ്റോ മുഖ്യപ്രഭാഷണം നടത്തി.
പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം (ഏരിയ പ്രസിഡന്റ് ഇലക്ട്) ഡോ. എ.കെ. ശ്രീഹരി നിര്‍വഹിച്ചു. ക്ലബ് സുവനീറിന്റെ പ്രകാശനം പിആര്‍ഡി എന്‍ജിനിയര്‍ അജിത് ബാബുവും കെയര്‍ ദ ഏജഡ് സഹായ വിതരണം (മുകുന്ദപുരം എയ്ഞ്ചല്‍ വാലി സാന്ത്വന ഭവന്) എന്‍ജിനിയര്‍ ചന്ദ്രമോഹനും നിര്‍വഹിച്ചു. പാലിയേറ്റിവ് കെയര്‍ പ്രോജക്ടിന്റെ ഭാഗമായുള്ള ഭക്ഷ്യധാന്യക്കിറ്റും സാമ്പത്തിക സഹായവും ഓസ്റ്റിന്‍ ബെന്നന്‍ വിതരണം ചെയ്തു. പുതിയ അംഗങ്ങളുടെ ഇന്‍ഡക്ഷന്‍ അജി മേനോനും പരിസ്ഥിതി പ്രോജക്ട് ഉദ്ഘാടനം എന്‍ജിനിയര്‍ ടി.കെ. ജയകുമാറും വിദ്യാഭ്യാസ മെറിറ്റ് അവാര്‍ഡ് വിതരണം തങ്കരാജും നിര്‍വഹിച്ചു.
മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച അംഗങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ ബി.ശശിബാബു വിതരണം ചെയ്തു. പന്മന സുന്ദരേശന് പ്രോജക്ട് റിപ്പോര്‍ട്ടും ആല്‍ബര്‍ട്ട് എഫ്. ഡിക്രൂസ് പാലിയേറ്റിവ് കെയര്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. താലൂക്ക് ട്രഷറി ഓഫീസറായി വിരമിച്ച വേണുഗോപാല്‍, റീജണല്‍ സ്പോര്‍ട്സ് മീറ്റില്‍ റണ്ണറപ്പായ സുധീര്‍ തോട്ടുവല്‍, ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ഡോ. രാജു മൈക്കിള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സി. അനില്‍കുമാര്‍, ഫ്രെഡി ഫെറിയ എന്നിവര്‍ മാസ്റ്റര്‍ ഓഫ് സെറിമണി നിര്‍വഹിച്ചു.കെ.കെ. ശശിധരന് സ്വാഗതവും നിയുക്തസെക്രട്ടറി പി. രാധാകൃഷ്ണന് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികള്‍: കെ.കെ. ശശിധരന് -പ്രസിഡന്റ്, പി. രാധാകൃഷ്ണന് - സെക്രട്ടറി, എം.സി. സേതുമാധവന് - ട്രഷറര്‍, കെ.പി. പ്രദീപ് - ബുള്ളറ്റിന് എഡിറ്റര്‍, സി.അനില്‍കുമാര്‍ - വൈസ്ഗൈ, സി. ക്രിസ്റ്റഫര്‍ - വൈസ്് പ്രസിഡന്റ്, സുന്ദരേശന് കോമളം- ജോയിന്റ് സെക്രട്ടറി, സുധീര്‍ തോട്ടുവല്‍ - ഹിസ്റ്റോറിയന്‍, ഇ. ബഷീര്‍കുട്ടി - വെബ് അഡ്മിന്, ആല്‍ബര്‍ട്ട് എഫ്. ഡിക്രൂസ് - കോ-ഓര്‍ഡിനേറ്റര്‍). വൈസ് മെനറ്റ്സ് ഭാരവാഹികള്‍: സജിതാ ശശിധരന് - പ്രസിഡന്റ്, സന്ധ്യാ രാധാകൃഷ്ണന് - സെക്രട്ടറി, ഷെറിന് ഡിക്രൂസ് - ട്രഷറര്‍. വൈസ് യൂത്ത് ഭാരവാഹികള്‍: ഹരിനാരായണന് - പ്രസിഡന്റ്), കൃഷ്ണമാധവ് - സെക്രട്ടറി, ഇവാന് മേരി നെ റ്റോ - ട്രഷറര്‍.
Kollam
കൊല്ലം: വിവാഹ ശേഷമുള്ള സത്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് ഐസ്ക്രീം നല്‍കാത്തതിന്റെ പേരില്‍ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ കുഴഞ്ഞു വീണ വധുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി 8.30ന് പള്ളിമുക്ക് ഇരവിപുരം റോഡിലുള്ള ഒരു ഒാഡിറ്റോറിയത്തിലായിരുന്നു സംഭവം.
സത്കാരം നടക്കുന്നതിനിടയിലാണ് ഐസ് ക്രീം ചോദിച്ചെത്തിയവര്‍ക്ക് കൂടുതല്‍ ഐസ്ക്രീം നല്‍കിയില്ലെന്നതിന്റെ പേരില്‍ ഒരു സംഘം ഐസ് ക്രീം എടുത്തു കൊണ്ടു പോകാന്‍ ശ്രമിച്ചു.
ഇതാണ് സംഘര്‍ഷാവസ്ഥയ്ക്കും തമ്മില്‍ത്തല്ലിലും കലാശിച്ചതെന്ന് പറയുന്നു. വരന്റെ വീട്ടുകാര്‍ ഒരുക്കിയ സത്കാര ചടങ്ങിനിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഒരു സംഘം ആളുകള്‍ ഐസ്ക്രീം ആവശ്യപ്പെടുകയും ലഭ്യമല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് അവരിലൊരാള്‍ ഐസ്ക്രീം കൂട്ടത്തോടെ എടുത്തു കൊണ്ടുപോകാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനെ വധുവിന്റെയും വരന്റെയും വീട്ടുകാര്‍ ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങള്‍ വഷളായത്.
സംഘര്‍ഷത്തിനിടെ ഏതാനും പേര്‍ക്ക് നിസാര പരിക്കേറ്റു. പള്ളിമുക്ക് ഇരവിപുരം റോഡില്‍ ഏറെ നേരം ഗതാഗതം തടസപ്പെടുകയും ചെയ്തു. എന്നാല്‍ യുവാക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നും ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും ഇരവിപുരം പോലീസ് പറഞ്ഞു.
Kollam
കുണ്ടറ: അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഇഎസ്ഐ ആശുപത്രി ഏതു സമയവും തകര്‍ന്നു വീഴാവുന്ന നിലയില്‍. ഏഴാംകുറ്റിയില്‍ സ്ഥിതിചെയ്യുന്ന കേരളപുരം ഇഎസ്ഐക്കാണ് ഈ ദുര്‍ഗതി. 1968ല്‍ സ്ഥാപിതമായ ഈ ആതുരാലയത്തില്‍ അറ്റകുറ്റപണികളൊന്നും നടക്കാത്തതിനെ തുടര്‍ന്ന് ഗ്രില്‍ ഡോറുകള്‍ തുരുമ്പിച്ചു കഴിഞ്ഞ ഫാര്‍മസിയുടെയും മറ്റും ബോര്‍ഡുകള്‍ പലതും തെര്‍മോഫോം ഷീറ്റില്‍ സ്കെച്ച് പേന ഉപയോഗിച്ച് എഴുതിവച്ചിരിക്കുകയാണ്.
വീല്‍ ചെയറുകളും തുരുമ്പെടുത്തു കഴിഞ്ഞു. വയറിംഗും പ്ലംബിംഗും നശിച്ചു തുടങ്ങി. മേല്‍ക്കൂരകളും തകര്‍ന്നു തുടങ്ങി. അങ്ങിങ്ങായി വട്ടത്തില്‍ അറ്റകു റ്റപണികൾ ചെയ്തപോലെ ഡിസൈനുകള്‍ കാണാം. വാട്ടര്‍ ടാങ്കും തകര്‍ന്നു വീഴാറായ അവസ്ഥയിലാണ്. തുരുമ്പു പിടിച്ച ഹാന്‍ഡ് റെയിലുകളില്‍ പിടിച്ചാല്‍ കൈമുറിയുമെന്നുറപ്പ്. ഗേറ്റുകളും ദ്രവിച്ച് വീഴാറായി. പരിസരം എല്ലാം കാടു മൂടിയ അവസ്ഥയിലാണ്.
ആയിരത്തിലേറെ കുടുംബങ്ങള്‍ ആശ്രയിക്കുന്ന ആതുരാലയമാണ് അറ്റകുറ്റപ്പണികളൊന്നും നടത്താത്തതിനെ തുടര്‍ന്ന് തകര്‍ച്ചയുടെ വക്കിലായിരിക്കുന്നത്. മരുന്നുകളുടെ അഭാവവും വലിയ പരാതിയാണ്. മുമ്പ് ഒന്നിലേറെത്തവണ ഇവിടെ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിത്തം ഉണ്ടായിട്ടുമുണ്ട്.
കൂടാതെ മഴക്കാലത്ത് കേട്ടിടെ ചോരുന്നതും രോഗികളെ വലയ്ക്കുന്നു. കാലങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും ഈ ആതുരാലയം പഴയ അവസ്ഥയില്‍ തുടരുകയാണ്,
നിര്‍ധനരായ രോഗികള്‍ ആശ്രയിക്കുന്ന ഈ സ്ഥാപനം എത്രയും അറ്റകുറ്റപ്പണികള്‍ നടത്തി ഉപയോഗപ്രദമാക്കണമെന്ന് പ്രദേശവാസികളും രോഗികളും നിരന്തരം ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ല.
Kollam
കൊല്ലം: ധന്യന്‍ മാര്‍ ഈവാനിയോസ് പിതാവിന്റെ 73-ാം ഓര്മ പെരുന്നാളിനോടനുബന്ധിച്ചുള്ള പദയാത്രയ്ക്ക് സ്വീക രണം നൽകി. റാന്നി പെരുന്നാട്ടില്‍നിന്ന് ആരംഭിച്ച് തിരുവനന്തപുരം പട്ടം കത്തീഡ്രല്‍ ദേവാലയത്തില്‍ അവസാനിക്കുന്ന പദയാത്രയ്ക്ക് കിഴക്കേ തെരുവ് ഹോളി ട്രിനിറ്റി മലങ്കര കത്തോലിക്ക ദേവാലയത്തില്‍ ഇടവക വികാരി ഫാ. ജോസഫ് കടകംപള്ളിയുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്.
ഇടവക ട്രസ്റ്റി സുബീഷ് വെങ്കലക്കടയില്, സെക്രട്ടറി രാജീവ് കുറ്റിയില്‍, നഗരസഭ കൗണ്‍സിലര്‍ കെ.ജി. അലക്സ്, സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്റര് കോശി കെ. ബാബു, പഞ്ചായത്ത് അംഗം ആഷ്ലി പ്രിന്‍സ് എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്കി.
Kollam
കൊല്ലം: മയക്കുമരുന്ന് ഗുളികകളുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ഇരവിപുരം തെക്കുംഭാഗം ആറ്റുകാല്‍ പുതുവല്‍ വീട്ടില്‍ ടിന്റു സേവ്യറാണ് അറസ്റ്റിലായത്.
വാളത്തുംഗല്‍ ഗുരുമന്ദിരം ഇംഗ്ഷന് സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് 2.20 ന് നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. രണ്ട് തരത്തിലുള്ള 6220 മയക്കുമരുന്ന് ഗുളികകളാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.
കൊല്ലം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പി.ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എസ്. സലിം , ശ്രുതി ചന്ദ്രന് , പ്രിവന്റീവ് ഓഫീസര്‍മാരായ ബി. ഷെഫീഖ്, പി.ദിലീപ് കുമാര്‍, അസി.എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ആര്.മിനേഷ്യസ്, എസ്. ബിനുലാല്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
Kollam
കുണ്ടറ: പിക്കപ്പ് വാന്‍ റോഡില്‍നിന്നു താഴ്ചയിലേക്ക് മറിഞ്ഞ അപകടം.കഴിഞ്ഞദിവസം രാത്രി ഒമ്പതോടെ പുലിപ്രയിലായിരുന്നു അപകടം.വീഴ്ചയുടെ ആഘാതത്തില്‍ വണ്ടിയുടെ കാബിന് പൂര്‍ണമായും തകര്‍ന്നെങ്കിലും ഡ്രൈവര്‍ ബിബിന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
രാത്രിയില്‍ ഓട്ടം കഴിഞ്ഞ് ആറുമുറിക്കട ഈസ്റ്റ് ഭാഗത്തുനിന്ന് പുലിപ്ര ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാന്‍ പ്ലാവിള ജംഗ്ഷനില്‍ എത്തിയപ്പോള്‍ തെരുവുനായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് സഡന്‍ ബ്രേക്ക് ചെയ്തപ്പോള്‍ വലതുഭാഗത്ത് താഴ്ചയിലേക്ക് മറിയുകയായിരുന്നു.താഴെയുണ്ടായിരുന്ന കിണറിന് മുകളില്‍ വണ്ടി തടഞ്ഞുനിന്നു.
Kollam
ചരിത്രപരമായി വിവിധ സംസ്കാരങ്ങള്‍ ഒത്തുചേര്‍ന്ന കൊല്ലം ജില്ലയ്ക്ക് സാംസ്കാരിക-തീര്‍ഥാടന ടൂറിസത്തില്‍ വളരെ സവിശേഷമായ സാധ്യതകളാണുള്ളത്. വൈവിധ്യമാര്‍ന്ന ആചാരങ്ങളും പുരാതന ആരാധനാലയങ്ങളും കലകളും നിറഞ്ഞ ജില്ലയില്‍ വലിയ സാധ്യതകള്‍ നിലനില്ക്കുമ്പോള്ത്തന്നെ അത്രത്തോളം പ്രതിസന്ധികളുമുണ്ട്.
ഓച്ചിറ പരബ്രഹ്മ ക്ഷേത്രം
കൊല്ലം ജില്ലയുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഓച്ചിറ പരബ്രഹ്മ ക്ഷേത്രം ഭാരതത്തിലെ തന്നെ ഏറ്റവും സവിശേഷമായ ഒരു ആത്മീയ-സാംസ്കാരിക കേന്ദ്രമാണ്. നിര്‍മിതികളോ ശ്രീകോവിലോ വിഗ്രഹമോ ഇല്ലാതെ, പ്രകൃതിയെയും പരബ്രഹ്മ ചൈതന്യത്തെയും ആരാധിക്കുന്ന ഈ പുണ്യഭൂമിക്ക് സാംസ്കാരിക ടൂറിസത്തില്‍ വലിയ സാധ്യതകളാണുള്ളത്. രൂപമില്ലാത്ത പരബ്രഹ്മ ചൈതന്യത്തെ ആരാധിക്കുന്ന, പ്രകൃതിയോട് ഇണങ്ങിനില്‍ക്കുന്ന ഈ ക്ഷേത്രം ഒട്ടനവധി തീര്‍ഥാടകരെ ആകര്‍ഷിക്കുന്നു. ഇവിടുത്തെ 'ഓച്ചിറക്കളി', ഇരുപത്തിയെട്ടാം ഓണത്തോടനുബന്ധിച്ച് നടക്കുന്ന ‘ഓച്ചിറ കരിദികാല കെട്ടുകാഴ്ച' (ഭീമാകാരമായ കാളകെട്ടുകള്) എന്നിവ ലോകപ്രശസ്തമായ സാംസ്കാരിക കാഴ്ചകളാണ്.
മിഥുനമാസം ഒന്നിനും രണ്ടിനും പടനിലത്ത് നടക്കുന്ന ചരിത്രപ്രസിദ്ധമായ ഓച്ചിറക്കളി (കായംകുളം രാജാവും ചെമ്പകശേരി രാജാവും തമ്മില്‍ നടന്ന യുദ്ധത്തിന്റെ സ്മരണ പുതുക്കുന്ന കളി) കാണാന്‍ വിദേശികളടക്കം നിരവധി സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സാധിക്കും. ഇതൊരു മികച്ച ‘മാര്‍ഷല്‍ ആര്‍ട്ട് ടൂറിസം' സാധ്യതയാണ്. ലോകത്തിലെതന്നെ ഏറ്റവും വലിയ കെട്ടുകാഴ്ചകളില്‍ ഒന്നാണിത്. വൈക്കോലും തുണിയും ഉപയോഗിച്ച് നിര്‍മിക്കുന്ന ഭീമാകാരമായ ‘ഓച്ചിറക്കാളകള്‍' പടനിലത്തേക്ക് എഴുന്നള്ളിക്കുന്നത് കാണാന്‍ ലക്ഷക്കണക്കിന് ആളുകളാണ് എത്തുന്നത്. 36 ഏക്കറോളം പരന്നു കിടക്കുന്ന കാവുകളും ആല്മരങ്ങളും നിറഞ്ഞ പടനിലം പ്രകൃതിയോട് ഇണങ്ങിനിന്ന് ധ്യാനിക്കാനും മനസിന് ശാന്തി നല്‍കാനും ആഗ്രഹിക്കുന്നവര്‍ക്ക് മികച്ചൊരു ഇടമാണ്. ജാതി-മത ഭേദമന്യേ ആര്‍ക്കും പ്രവേശിക്കാവുന്ന പടനിലം, കേരളത്തിന്റെ മതേതരത്വ സംസ്കാരം ലോകത്തിനുമുന്നില്‍ കാണിച്ചുകൊടുക്കാനുള്ള വലിയൊരു സാംസ്കാരിക അടയാളമാണ്.
വലിയ ജനപങ്കാളിത്തമുള്ള ഉത്സവങ്ങള്‍ നടക്കാറുണ്ടെങ്കിലും, ഒരു മികച്ച ടൂറിസം കേന്ദ്രമെന്ന നിലയിലേക്ക് ഓച്ചിറയെ മാറ്റിയെടുക്കാന്‍ ചില വലിയ പ്രതിസന്ധികള്‍ തടസമാകുന്നുണ്ട്. ഇവിടെ എത്തുന്ന സന്ദര്‍ശകര്‍ ക്ഷേത്ര ദര്‍ശനം നടത്തി ഉടന്‍തന്നെ മടങ്ങുകയാണ് പതിവ്. ഇവരെ കൊല്ലം ജില്ലയിലെ മറ്റ് പ്രധാന കായല്‍ ടൂറിസം കേന്ദ്രങ്ങളായ (ശാസ്താംകോട്ട തടാകം, മണ്‍റോ തുരുത്ത്) വഴികളിലേക്ക് തിരിച്ചുവിടാനുള്ള പ്രത്യേക ‘ടൂറിസം സര്‍ക്യൂട്ടുകള്‍' വികസിച്ചിട്ടില്ല.
ഓച്ചിറക്കളി, കാളകെട്ട്, വൃശ്ചികോത്സവം (പന്ത്രണ്ട് വിളക്ക്) എന്നീ ഉത്സവ സമയങ്ങളില്‍ വലിയ രീതിയിലുള്ള സൗകര്യങ്ങള്‍ ഒരുക്കാറുണ്ടെങ്കിലും വര്‍ഷം മുഴുവന്‍ നിലനില്‍ക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ (സ്ഥിരമായ വലിയ വിശ്രമകേന്ദ്രങ്ങള്‍, ആധുനിക ശുചിമുറികള്‍, വലിയ വിവരശേഖരണ കേന്ദ്രങ്ങള്‍) ഇവിടെ കുറവാണ്. ദേശീയപാതയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമായതിനാല്‍, വലിയ ഉത്സവ സമയങ്ങളില്‍ ഇവിടെ കടുത്ത ഗതാഗതക്കുരുക്കും പാര്‍ക്കിംഗ് പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ഇത് ദൂരദേശങ്ങളില്‍നിന്ന് വരുന്ന സഞ്ചാരികള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
തൃശൂര്‍ പൂരത്തിനോ ആറന്മുള വള്ളംകളിക്കോ ലഭിക്കുന്ന തരത്തിലുള്ള ഒരു അന്താരാഷ്ട്ര ബ്രാന്‍ഡിംഗ് ഓച്ചിറക്കളിക്കോ ഇവിടുത്തെ കാളകെട്ട് ഉത്സവത്തിനോ ഇനിയും ലഭിച്ചിട്ടില്ല. വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍തക്ക ഡിജിറ്റല്‍ പ്രചരണത്തിന്റെ കുറവുണ്ട്. പന്ത്രണ്ട് വിളക്ക് പോലുള്ള വലിയ ഉത്സവ സമയങ്ങളില്‍ പടനിലത്തും പരിസരത്തും വലിയ രീതിയില്‍ പ്ലാസ്റ്റിക്-മാലിന്യങ്ങള്‍ അടിഞ്ഞുകൂടാറുണ്ട്. ഹരിത പ്രോട്ടോക്കോള്‍ കൂടുതല്‍ കര്‍ശനമായി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയിലെക്കാണ് ഓരോ വര്‍ഷവും അടിഞ്ഞു കൂടുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ അളവ് വിരല്‍ ചൂണ്ടുന്നത്.
ഓച്ചിറയുടെ സാംസ്കാരിക ഭംഗിയും പ്രകൃതിദത്തമായ പടനിലവും സംരക്ഷിച്ചുകൊണ്ട്, ഒരു ‘പൈതൃക ഗ്രാമം' പദ്ധതി ഇവിടെ ആവിഷ്കരിക്കുകയും ആഗോളതലത്തില്‍ ഉത്സവങ്ങളെ ബ്രാന്‍ഡ് ചെയ്യുകയും ചെയ്താല്‍ ദക്ഷിണ കേരളത്തിലെ ഏറ്റവും മികച്ച സാംസ്കാരിക ടൂറിസം കേന്ദ്രമായി ഓച്ചിറയെ മാറ്റിയെടുക്കാനാവും. ടൂറിസം വികസനത്തിനു പറ്റുന്ന നിരവധി തനതായ ആചാരങ്ങളും ഉത്സവങ്ങളും ജില്ലയിലുണ്ട്. ചവറയ്ക്ക് സമീപം കായലിനാല്‍ ചുറ്റപ്പെട്ട കട്ടില് മേക്കതില്‍ ദേവി ക്ഷേത്രത്തില്‍ മണല്‍ത്തരികളില്‍ പ്രാര്‍ഥിക്കുന്നതും മരത്തില്‍ മണികെട്ടുന്നതും വലിയൊരു ആത്മീയ ആകര്‍ഷണമാണ്.
ആശ്രാമം മൈതാനത്ത് നടക്കുന്ന കൊല്ലം പൂരം തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ സാംസ്കാരിക ഉത്സവങ്ങളിലൊന്നാണ്. പുരാതനമായ മോസ്കുകളും പോര്‍ച്ചുഗീസ്-ഡച്ച് ഭരണകാലത്ത് നിര്‍മിക്കപ്പെട്ട മയ്യനാട്-തങ്കശേരി ക്രൈസ്തവ ദേവാലയങ്ങളും തീര്‍ഥാടനത്തിനൊപ്പം വാസ്തുവിദ്യാ പഠനത്തിനും അനുയോജ്യമാണ്.
കഥകളിയുടെ ജന്മനാട് (കൊട്ടാരക്കര)
കഥകളിയുടെ ആദ്യരൂപമായ ‘രാമനാട്ടത്തിന്റെ' ജന്മനാടെന്ന നിലയില്‍ കൊട്ടാരക്കരയ്ക്ക് കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തില്‍ സവിശേഷമായ സ്ഥാനമാണുള്ളത്. കൊട്ടാരക്കര തമ്പുരാന്റെ ഓര്‍മകളും പുരാതനമായ വാസ്തുവിദ്യയും ഒത്തുചേരുന്ന ഈ പ്രദേശത്തിന് സാംസ്കാരിക-പൈതൃക ടൂറിസത്തില്‍ വളരെ വലിയ സാധ്യതകളാണുള്ളത്. ഇവിടുത്തെ കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രവും അതിനോടനുബന്ധിച്ചുള്ള ഉണ്ണിയപ്പ നിവേദ്യവും പ്രശസ്തമാണ്. കഥകളിയുടെ ചരിത്രമുറങ്ങുന്ന മ്യൂസിയം വികസിപ്പിക്കാന്‍ ഇവിടെ വലിയ സാധ്യതയുണ്ട്. വിദേശ സഞ്ചാരികള്‍ക്ക് കഥകളിയുടെ ഉത്ഭവത്തെക്കുറിച്ചും അതിന്റെ വേഷവിധാനങ്ങളെക്കുറിച്ചും പഠിക്കാന്‍ പറ്റിയ ഏറ്റവും മികച്ച കേന്ദ്രമാക്കി കൊട്ടാരക്കരയെ മാറ്റാം. കഥകളി ആസ്വദിക്കാനും പഠിക്കാനും ആഗ്രഹിക്കുന്ന അന്താരാഷ്ട്ര ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഇതിലൂടെ സാധിക്കും.
കൊട്ടാരക്കര തമ്പുരാന്റെ കൊട്ടാര അവശിഷ്ടങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന കഥകളി മ്യൂസിയം വലിയൊരു പൈതൃക സ്മാരകമാണ്. കഥകളി വേഷങ്ങള്‍, കൊട്ടാരക്കര തമ്പുരാന്റെ ചരിത്രരേഖകള്‍, പഴയകാല ആയുധങ്ങള്‍ എന്നിവ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ചരിത്ര വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ഇതൊരു മികച്ച പഠനകേന്ദ്രമാണ്. ചരിത്രപ്രസിദ്ധമായ കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം പ്രതിദിനം ആയിരക്കണക്കിന് ഭക്തരെ ആകര്‍ഷിക്കുന്ന ഒന്നാണ്. ഇവിടുത്തെ പ്രശസ്തമായ ‘ഉണ്ണിയപ്പ നിവേദ്യവും' ഉത്സവങ്ങളും ആത്മീയ ടൂറിസത്തിന് വലിയ പങ്കാണ് വഹിക്കുന്നത്. ക്ഷേത്ര ദര്‍ശനത്തിനെത്തുന്നവരെ കഥകളി മ്യൂസിയത്തിലേക്ക് കൂടി ആകര്‍ഷിക്കാന്‍ സാധിച്ചാല്‍ സാംസ്കാരിക ടൂറിസത്തിന് വലിയ നേട്ടമുണ്ടാക്കാനാവും.
വിദേശ സഞ്ചാരികള്‍ കഥകളി കാണാനും അതിന്റെ അണിയറ ദൃശ്യങ്ങള്‍ ആസ്വദിക്കാനും ഇന്നും പ്രധാനമായും ആശ്രയിക്കുന്നത് ഫോര്‍ട്ട് കൊച്ചിയെയാണ്. കഥകളിയുടെ ജന്മനാടായിട്ടും കൊട്ടാരക്കരയ്ക്ക് അത്തരമൊരു ആഗോള ബ്രാന്‍ഡിംഗ് നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. കഥകളി മ്യൂസിയവും കൊട്ടാരക്കരയുടെ പൈതൃക ശേഷിപ്പുകളും ആധുനിക രീതിയില്‍ നവീകരിച്ചിട്ടില്ല. ടൂറിസ്റ്റുകള്‍ക്ക് ഇരിക്കാനുള്ള ഓഡിറ്റോറിയങ്ങള്‍, ഗൈഡുകളുടെ സേവനം എന്നിവ ഇവിടെ വളരെ പരിമിതമാണ്. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ പ്രാര്‍ഥന കഴിഞ്ഞ് ഉടന്‍ മടങ്ങുകയാണ് പതിവ്. അവരെ കൊട്ടാരക്കരയിലെ കഥകളി മ്യൂസിയത്തിലേക്കോ, സമീപത്തെ ടൂറിസം കേന്ദ്രങ്ങളായ ജടായു പാറ (ചടയമംഗലം), തെന്മല ഇക്കോ ടൂറിസം എന്നിവയിലേക്കോ നയിക്കുന്ന രീതിയിലുള്ള സംയോജിത ടൂറിസം പാക്കേജുകള്‍ ഇവിടെ വികസിച്ചിട്ടില്ല.
കൊട്ടാരക്കര നഗരത്തിലോ പരിസരത്തോ വൈകുന്നേരം സഞ്ചാരികള്‍ക്ക് തങ്ങാനോ തനതു കലകള്‍ ആസ്വദിക്കാനോ പറ്റിയ സാംസ്കാരിക വേദികള്‍ രാത്രികാലങ്ങളില്‍ സജീവമല്ല. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തെയും കഥകളി മ്യൂസിയത്തെയും തമ്മില്‍ ബന്ധിപ്പിച്ച് ഒരു ‘കൊട്ടാരക്കര ഹെറിറ്റേജ് പ്രോജക്ട്’ നടപ്പിലാക്കേണ്ടതുണ്ട്. കഥകളി മ്യൂസിയം അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിക്കുകയും ഡിജിറ്റല്‍ തിയറ്ററുകളും ലൈവ് കഥകളി പ്രദര്‍ശനങ്ങളും ഒരുക്കുകയും ചെയ്താല്‍ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സാംസ്കാരിക ടൂറിസം സ്പോട്ടായി കൊട്ടാരക്കരയെ മാറ്റിയെടുക്കാന്‍ സാധിക്കും. പക്ഷേ, അതിന് പുതിയ ആശയങ്ങളെ സ്വീകരിക്കാനും നടപ്പിലാക്കാനും കഴിവുള്ള ഭരണകൂടവും ഉദ്യോഗസ്ഥരും ഉണ്ടാവണം.
Kollam
കൊല്ലം: യുവതലമുറയെ തകര്‍ക്കുന്ന മയക്കുമരുന്നുകളുടെ ഉപയോഗവും ദുഷ്പ്രവണതകളും ഗുരുതര പ്രശ്നങ്ങളാണെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും കൊല്ലം രൂപത ബിഷപ് ഡോ.പോള്‍ ആന്റണി മുല്ലശേരി.
കൊല്ലം ലാല്‍ബഹദൂര്‍ സ്റ്റേഡിയത്തില്‍ നടന്ന സിഐഎസ്സിഇ കേരള റീജണൽ ഐസിഎസ്ഇ/ഐഎസ്സി സോണ്‍ ‘എ' അത്ലറ്റിക് മീറ്റ് ഫ്ലാഗ് ഹോസ്റ്റ് ചെയ്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. അത്ലറ്റുകളുടെ മാര്‍ച്ച് പാസ്റ്റിന് ബിഷപ് സല്യൂട്ട് സ്വീകരിച്ചു.
യുവാക്കളുടെ മനസുകളെയും ചിന്തകളേയും തകര്‍ക്കുന്ന മാഫിയാ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് വെല്ലുവിളിയായി തീര്‍ന്നെന്നും ഇതിനെതിരേ ശക്തമായി നിലകൊള്ളണമെന്നും ബിഷപ് ആഹ്വാനം ചെയ്തു.
കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഡോ.ജാക്സണ് ജെയിംസ്, ഫാ. പ്രിന്‍സ്, പിടിഎ പ്രസിഡന്റ് പൂജാ ഷിഹാബ്, എഎസ്ഐ എസ്സി പ്രസിഡന്റും തങ്കശേരി ഇന്‍ഫന്റ് ജീസസ് ആംഗ്ലോ-ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലുമായ ഫാ.സില്‍വി ആന്റണി, വൈസ് പ്രിന്‍സിപ്പല്‍ ഫാ.മനോജ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു. സ്പോര്‍ട്സ് മീറ്റ് ഇന്ന് സമാപിക്കും.
Kollam
കുളത്തൂപ്പുഴ: ആര്‍പിഎല്‍ തോട്ടം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. തമിഴ് മീഡിയം സ്കൂളിലെ ഹൈസ്കൂള്‍ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വിതരണം നടത്തി. സ്കൂള്‍ അധ്യാപകരാണ് വിദ്യാര്‍ഥികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനും അവരുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് കരുത്ത് പകരുന്നതിനുമായി സൈക്കിള്‍ വാങ്ങി നൽകിയത്.
തമിഴ് മീഡിയം ഹൈസ്കൂളിലാണ് സൈക്കിള്‍ വിതരണം നടത്തിയത്. ചക്രങ്ങള്‍ കറങ്ങട്ടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കട്ടെ എന്ന സന്ദേശവും ഉയര്‍ത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.
സൈക്കിള്‍ വിതരണത്തിന്റെ ഉദ്ഘാടനം കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം റീന ഷാജഹാന് നിര്‍വഹിച്ചു. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു ഏബ്രഹാം അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം ചന്ദ്രകുമാര്‍, ആര്‍പിഎല്‍ മാനേജര്‍ ജയപ്രകാശ്, പിടിഎ പ്രസിഡന്റ് സുമിത്ര, ഐടിഐ പ്രിന്‍സിപ്പല്‍ ഹരികൃഷ്ണന്, അജിപ്രകാശ് എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു
Kollam
എഴുകോണ്‍: റോഡില്‍ തറയോട് പാകാനെത്തിയ പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു.കൊല്ലം തിരുമംഗലം ദേശീയപാതയോരത്ത് എഴുകോണില്‍ നിന്നു നെടുമണ്‍ കാവിലേക്ക് തിരിയുന്ന ഭാഗത്താണ് തറയോടു പാകാന്‍ സൂപ്പര്വൈസറെത്തിയത്.ഇവിടെ റോഡുകള്‍ തമ്മില്‍ ഉയര വ്യത്യാസമുള്ളതിനാല്‍ നിരന്തരം കാല്‍നടക്കാരും ഇരുചക്ര വാഹന യാത്രികരും മറിഞ്ഞു വീഴുന്നത് പതിവായിരുന്നു.
ഇതിനെ തുടര്‍ന്ന് പഞ്ചായത്തിന്റെയും മറ്റ് സാമൂഹ്യ സംഘടനകളുടെയും നിരന്തരമായ ആവശ്യപ്രകാരമാണ് പിഡബ്ല്യുഡി വര്‍ക്ക് ഏറ്റെടുത്ത് പണി ആരംഭിച്ചത്. എന്നാല്‍ മഴവെള്ളം അവിടെ കെട്ടി നില്‍ക്കുമെന്ന കാരണം പറഞ്ഞാണ് നാട്ടുകാരില്‍ കുറച്ചുപേര്‍ ചേര്‍ന്ന് തറയോടുപാകുന്ന ജോലി തടസപ്പെടുത്തിയത്.
പണി നോക്കിയിരുന്ന സൂപ്പര്‍വൈസര്‍ പലതവണ വെള്ളം ഒഴുകി താഴേക്ക് പോകുമെന്ന് പറഞ്ഞു ധരിപ്പിച്ചെങ്കിലും പ്രതിഷേധത്തിന് വന്നവര്‍ പിന്മാറാന് തയാറായില്ല.ഇനി ബാക്കി പണി യെന്ന് പൂര്‍ത്തിയാക്കും എന്ന് പറയാന്‍ കഴിയാത്ത അവസ്ഥയിലാണിപ്പോള്‍.
Kollam
കൊല്ലം: രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ലേബര്‍ കോഡ് തൊഴില്‍ അവകാശങ്ങളെ ഇല്ലാതാക്കി യുവജനങ്ങളെ ചൂഷണത്തിന് വിധേയമാക്കുകയാണെന്ന് വിഷ്ണു മോഹന്‍ എംഎല്‍എ.
ആര്‍എസ്പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡി.ശ്രീധരന്റെ 30-ാമത് ചരമവാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കശുവണ്ടി തൊഴിലാളികള്‍ക്കൊപ്പംനിന്ന് സമരം നടത്തിയ തൊഴിലാളി നേതാവായിരുന്നു ഡി.ശ്രീധരനെന്ന് അദ്ദേഹം അനുസ്മരിച്ചു.
മുതിര്‍ന്ന നേതാവ് പി.സദാനന്ദന് അധ്യക്ഷനായി. കുരീപ്പുഴ ആര്.മോഹനന്, അജിത്ത് കുമാര്‍, കൈപ്പുഴവി, റാംമോഹന്, ഡി.എസ്. സുരേഷ്, അജിത് അനന്തഷ്ണന്‍, ദിപാമണി, എല്‍.ബിനാ കൃഷ്ണന്, ആര്. സജീവ്കുമാര്‍, നജിം എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.
Kollam
കൊല്ലം: മാനസിക വിഭ്രാന്തിയുള്ള യുവാവ് ഓടയില്‍ ഒളിച്ചിരുന്നത് മണിക്കൂറുകള്‍. ഉളിയക്കോവില്‍ സ്വദേശിയാണ് മൂന്ന് ദിവസത്തോളം ഓടയില്‍ കഴിഞ്ഞത്. ഒടുവില്‍ നാട്ടുകാരുടെ സഹായത്തോടെയാണ് പുറത്തിറക്കിയത്.
രണ്ടു ദിവസമായി ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഇയാളെ പുറത്തിറക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, കൈയില്‍ കമ്പിവടിയുമായി അടുത്തെത്തുന്നവരെയെല്ലാം ആക്രമിക്കാന്‍ ശ്രമിച്ചു. അമ്മയെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ പുറത്തിറങ്ങാന്‍ തയാറായില്ല. ദിവസങ്ങള്‍ക്ക് മുമ്പ് ഉളിയക്കോവില്‍ ഭാഗത്തെ വീട്ടില്‍ അതിക്രമിച്ച് കയറി യുവാവ് ആക്രമണം നടത്തിയിരുന്നു.
തുടര്‍ന്ന് വീട്ടുകാര്‍ ഇയാള്‍ക്കെതിരെ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. പോലീസിനെ ഭയന്നാണ് ഇയാള്‍ സമീപത്തെ ഓടയില്‍ കയറി ഒളിച്ചത്. ലഹരിക്കടിമയായ ഗിരീഷ് മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മുമ്പും മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകുന്നേരം പ്രദേശവാസികളുടെ സഹായത്തോടെയാണ് കടപ്പാക്കട ഫയര്‍ സ്റ്റേഷന് ഉദ്യോഗസ്ഥര്‍ ഗിരീഷിനെ പുറത്തിറക്കിയത്.
Pathanamthitta
പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തെ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിച്ചിരുന്ന കോടതികളും അടിയന്തരമായി കുടിയിറങ്ങാൻ നോട്ടീസ്. കെട്ടിടം അപകടാവസ്ഥയിലായതിനേത്തുടർന്ന് ജില്ലാ മജിസ്ട്രേറ്റ്കൂടിയായ ജില്ലാ കളക്ടർ പുറപ്പെടുവിച്ച അന്ത്യശാസന കാലാവധി കഴിഞ്ഞിട്ടും പുതിയ കെട്ടിടം സജ്ജമാകാത്തതിനാൽ ജില്ലാ സെഷൻസ് കോടതിയടക്കം അപകടാവസ്ഥയിലുള്ള കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഏഴ് കോടതികളാണ് പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിലുള്ളത്.
1990ൽ തുറന്നുകൊടുത്ത മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ ജില്ലാ സെഷൻസ് കോടതി, അഡീഷണൽ കോടതി, സബ് കോടതി, ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ്, ജുഡീഷൽ മജിസ്ട്രേറ്റ് കോടതികൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്.
മിനി സിവിൽ സ്റ്റേഷന്റെ അപകടാവസ്ഥയിൽ ആദ്യം ഇടപെട്ടതും ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോടതികളാണ്. 2008ൽ സിവിൽ സ്റ്റേഷന്റെ ശോച്യാവസ്ഥ പരിശോധിച്ച് അറ്റകുറ്റപ്പണികൾ നടത്താൻ നിർദേശിച്ചിരുന്നു.
താത്കാലിക സംവിധാനങ്ങളൊരുക്കും
മിനി സിവിൽ സ്റ്റേഷനിൽനിന്ന് അടിയന്തരമായി ഒഴിയണമെന്ന നിർദേശത്തേത്തുടർന്ന് പത്തനംതിട്ടയിലെ കോടതികൾ താത്കാലികമായി മാറ്റാനാണ് തീരുമാനം. ബിഎസ്എൻഎൽ കെട്ടിടത്തിലേക്ക് സിവിൽ കോടതികൾ മാറ്റാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ബിഎസ്എൻഎല്ലുമായി ബന്ധപ്പെട്ട ധാരണ ഒപ്പുവയ്ക്കുന്നതോടെ മാറ്റം സാധ്യമാകും. ക്രിമിനൽ കോടതികൾക്കായി പോലീസ് സ്റ്റേഷനു സമീപത്ത് മറ്റൊരു കെട്ടിടം കണ്ടെത്തിയിട്ടുണ്ട്. വാടക അടക്കമുള്ള വിഷയങ്ങളിൽ തീരുമാനമാകുന്നതോടെ കോടതികൾ മാറ്റിത്തുടങ്ങും.
കോർട്ട് കോംപ്ലക്സ് സ്വപ്ന പദ്ധതി
ജില്ലാ ആസ്ഥാനത്തെ കോടതികൾ ഒരു കെട്ടിടത്തിൽ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതി പ്രാവർത്തികമാകുന്നതിൽ കാലതാമസമുണ്ടായതോടെയാണ് വീണ്ടും വാടക കെട്ടിടങ്ങൾ അന്വേഷിക്കേണ്ട സാഹചര്യമുണ്ടായത്.
പത്തനംതിട്ട മേലെവെട്ടിപ്രം ഭാഗത്ത് റിംഗ് റോഡ് അരികിലായി ആറ് ഏക്കർ സ്ഥലമാണ് കോർട്ട് കോംപ്ലക്സിനായി കണ്ടെത്തിയത്. കെ.കെ. നായർ എംഎൽഎ ആയിരുന്ന കാലഘട്ടത്തിൽ തയാറാക്കിയ പദ്ധതിയാണ് കോടതി സമുച്ചയ നിർമാണം. ഇതിനായി ആദ്യഘട്ടത്തിൽ നിർദേശിക്കപ്പെട്ട സ്ഥലം അനുയോജ്യമായില്ല. തുടർന്നാണ് മേലെവെട്ടിപ്രത്തെ സ്ഥലം കണ്ടെത്തിയത്. ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങളും വില നിർണയവും അനിശ്ചിതമായി നീണ്ടു. ഏറ്റവും ഒടുവിൽ കഴിഞ്ഞവർഷമാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിച്ചത്.
24 തണ്ടപ്പേരുകളിലായുള്ള ആറ് ഏക്കർ സ്ഥലം 20 കോടി രൂപ ചെലവഴിച്ചാണ് ഏറ്റെടുത്തത്. 100 കോടി രൂപയാണ് കോടതി സമുച്ചയത്തിനാണ് പ്ലാൻ തയാറാക്കിയത്. ഇതിനാവശ്യമായ ഫണ്ടിന്റെ അപര്യാപ്തയാണ് നടപടിക്രമങ്ങൾ വൈകിച്ചത്.
Pathanamthitta
പത്തനംതിട്ട : നഗരത്തിൽ അക്രമിയുടെ അഴിഞ്ഞാട്ടം. കോളജ് റോഡിലെ സ്ഥാപനം തല്ലിത്തകർത്ത ഇയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കൈപ്പട്ടൂർ സ്വദേശിയായ 45 വയസ് പ്രായമുള്ളയാളാണ് പരാക്രമം കാട്ടിയത്. സ്ഥാപനയുടമയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ഇയാൾ ലഹരിക്ക് അടിമയാണെന്നും മാനസികാരോഗ്യ പ്രശ്നങ്ങൾ പ്രകടിപ്പിച്ചെന്നും പോലീസ് പറഞ്ഞു.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. യൂണിയൻ ബാങ്കിന് സമീപം ഉമ ബിൽഡേഴ്സി ഓഫീസിലാണ് ഇയാൾ പരാക്രമം നടത്തിയത്. സ്ഥാപന ഉടമ ഓഫീസ് പൂട്ടി പുറത്തുപോയ സമയത്തായിരുന്നു സംഭവം. ഓഫീസിന്റെ പൂട്ട് തല്ലിപ്പൊളിച്ചാണ് അകത്തു കടന്നത്. കംപ്യൂട്ടറുകളും ഉപകരണങ്ങളും തല്ലിത്തകർത്തു. ഇൻവെർട്ടർ, മേശ, കസേര എന്നിവയും നശിപ്പിച്ചു.
വലിയ ശബ്ദം കേട്ടാണ് സമീപത്തുള്ളവർ സംഭവമറിഞ്ഞത്. സംഭവശേഷം രക്ഷപ്പെടാനിറങ്ങിയ ഇയളെ തടയാൻ ശ്രമിച്ചവർക്കു നേരെയും ഭീഷണി മുഴക്കി. കൈയിലുണ്ടായിരുന്ന കമ്പിവടി ആളുകൾക്കു നേരെ വീശി. പിന്നീട് ഇയാളെ കീഴ്പ്പെടുത്തി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
Pathanamthitta
ചിറ്റാർ: ചിറ്റാർ - പുതുക്കട റോഡിൽ ചിറ്റാർ പഴയ ബസ് സ്റ്റാൻഡ് - മണക്കയം പാലം വരെയുള്ള റോഡിൽ ബിഎം ആൻഡ് ബിസി സങ്കേതിക വിദ്യയിൽ ടാറിംഗ് ജോലികൾ ആരംദിച്ചു.
രണ്ടാം പിണറായി സർക്കാർ ബജറ്റ് വിഹിതമായി അനുവദിച്ച രണ്ടു കോടി രൂപ ഉപയോഗിച്ചാണ് ടാറിംഗ് ജോലികൾ നടത്തുന്നതെന്ന് കെ.യു. ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.
നാല് പുതിയ കലുങ്കുകൾ, കോൺക്രീറ്റ് നീർച്ചാലുകൾ, അപകടകരമായ മേഖലകളിൽ സംരക്ഷണഭിത്തി, ക്രാഷ് ബാരിയറുകൾ എന്നിവ സ്ഥാപിച്ച് 10 മീറ്റർ വീതിയിയിലാണ് റോഡ് നവീകരിച്ചത്.
ചിറ്റാർ, റാന്നി - പെരുനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. കോന്നി ഭാഗത്തുനിന്നുവരുന്ന ശബരിമല തീർഥാടകർക്ക് പമ്പയ്ക്കും എരുമേലിയിലേക്കും ഈ റോഡിലൂടെ വേഗത്തിൽ എത്താൻ കഴിയും.
കഴിഞ്ഞ ദിവസം ചിറ്റാർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തീരുമാനപ്രകാരമാണ് തുടർ പ്രവർത്തനങ്ങൾക്ക് വേഗമേറിയത്.
ചിറ്റാർ പഴയ സ്റ്റാൻഡ് മണക്കയം ഭാഗം ടാറിംഗ് പൂർത്തിയായിക്കഴിഞ്ഞാൽ ഉടൻതന്നെ എംഎൽഎ ഫണ്ടിൽനിന്ന് അനുവദിച്ച് ടെൻഡർ ചെയ്തിട്ടുള്ള ചിറ്റാർ പഞ്ചായത്ത് പടി മണക്കയം പാലം വരെയുള്ള റോഡിൽ ടാറിംഗ് ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു.
Pathanamthitta
അടൂർ: എംസി റോഡരികിൽ ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ഏനാത്ത് ബസ് ബേ 16 വർഷം പിന്നിട്ടിട്ടും യാത്രക്കാർക്ക് പ്രയോജനപ്പെടുന്നില്ല. ബസ് ബേ പൂർണമായും പ്രവർത്തനസജ്ജമാക്കി കെഎസ്ആർടിസി ബസുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും സ്വകാര്യ ബസുകളുടെ സർവീസ് ഇവിടെനിന്ന് ആരംഭിക്കുന്ന തരത്തിൽ ക്രമീകരണം ഏർപ്പെടുത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
2010ൽ ജില്ലാ പഞ്ചായത്ത് പദ്ധതിയിലൂടെയാണ് ഏനാത്ത് ബസ് ബേ നിർമിച്ചത്. ജില്ലാ പഞ്ചായത്തംഗമായിരുന്ന പഴകുളം മധുവിന്റെ വികസന ഫണ്ട് വിനിയോഗിച്ചാണ് വിശ്രമകേന്ദ്രം, ശൗചാലയം, കച്ചവട സ്റ്റാളുകൾ എന്നിവ ഉൾപ്പെടുത്തി സമുച്ചയം നിർമിച്ചത്. പിന്നീട് ഇത് ഏഴംകുളം ഗ്രാമപഞ്ചായത്തിന് കൈമാറി.
എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ബസ് ബേ എന്ന നിലയിൽ പദ്ധതി പൂർണമായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. നിലവിൽ ടേക്ക് എ ബ്രേക്ക് കേന്ദ്രവും കുടുംബശ്രീയുടെ ജനകീയ ഹോട്ടലും ചായക്കടയും ബസ്ബേയോടനുബന്ധിച്ച് പ്രവർത്തിക്കുന്നുണ്ട്.
എന്നാൽ കെഎസ്ആർടിസി ബസുകൾക്ക് ഇതേവരെ ഇവിടെ സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. ചില സ്വകാര്യ ബസുകൾ പാർക്കിംഗിന് ബസ് ബേ ഉപയോഗിക്കുന്നുണ്ടെങ്കിലും ഏനാത്തിൽനിന്ന് സർവീസ് ആരംഭിക്കുന്ന മിക്ക സ്വകാര്യ ബസുകളും ഇപ്പോഴും റോഡരികിലാണ് യാത്രക്കാരെ കയറ്റിറക്കുന്നത്.
ബസ് ബേ പ്രവർത്തനസജ്ജമാക്കിയാൽ എല്ലാ ബസുകളും ഇവിടെനിന്ന് സർവീസ് ആരംഭിക്കുന്ന തരത്തിൽ ക്രമീകരിക്കാനാകുമെന്നും ഇതിലൂടെ യാത്രക്കാർക്കും ഗതാഗതത്തിനും വലിയ സൗകര്യമുണ്ടാകുമെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. വർഷങ്ങളുടെ പഴക്കമെത്തിയ കെട്ടിടത്തിന് അടിയന്തര നവീകരണവും ആവശ്യമാണെന്നാണ് വിലയിരുത്തൽ.
പ്രതിഷേധയോഗം
ഏനാത്ത് ചന്തയും ബസ് ബേയും പൊതുജനങ്ങൾക്കായി പൂർണമായും തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏനാത്ത് ജംഗ്ഷനിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. ഏരിയാ പ്രസിഡന്റ് അനിൽ ഏനാത്ത് അധ്യക്ഷത വഹിച്ചു. അടൂർ നഗരസഭാ കൗൺസിലർ രൂപേഷ് അടൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി അരുൺ താന്നിക്കൽ മുഖ്യപ്രഭാഷണം നടത്തി.
Pathanamthitta
തിരുവല്ല: നടപടിക്രമങ്ങള്ക്കുവേണ്ടി പോലീസിന് മൃതദേഹങ്ങള്‍ എടുത്തുനല്കിയിരുന്ന തിരുവല്ല സ്വദേശി സോമന്റെ ചികിത്സയ്ക്ക് വഴിയൊരുങ്ങി. വർഗീസ് മാമ്മൻ എംഎൽഎയുടെ ചുമതലയില്‍ സോമന്റെ ചികിത്സ ഏറ്റെടുക്കും.
ജോലിക്കിടയിലുണ്ടായ ഗുരുതര അണുബാധയേത്തുടര്ന്ന് സ്വകാര്യ ആശുപത്രിയില്‍ സോമൻ ചികിത്സയിലാണ്. പോലീസുകാരനല്ലെങ്കിലും കേരള പോലീസിനായി ജീവിതമുഴിഞ്ഞുവച്ചയാളാണ് സോമന്. ജോലി ചെയ്യുന്നതിനിടെയാണ് കഴിഞ്ഞ ജൂണ്‍ രണ്ടിനു പരിക്കേല്‍ക്കുന്നത്.
ഇതിനോടകം നാലുതവണ ശസ്ത്രക്രിയ നടത്തി. സോമന്റെ ദുരിതം കണ്ടറിഞ്ഞ് പോലീസുകാര്‍ 1.25 ലക്ഷം രൂപ സമാഹരിച്ചു നല്കി. മറ്റു പലരും നല്കിയ സഹായത്തിലാണ് ആദ്യഘട്ട ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.
ചികിൽസയ്ക്കുവേണ്ടി ലക്ഷങ്ങൾ ചെലവാകുന്ന സാഹചര്യത്തിൽ വർഗീസ് മാമ്മൻ എംഎൽഎ മുൻകൈയെടുത്ത് സുമനസുകളിൽനിന്ന് ഫണ്ട് സ്വീകരിച്ച് ആശുപത്രി മാനേജ്മെന്റുമായി സഹകരിച്ചായിരിക്കും ചികിത്സാച്ചെലവ് വഹിക്കുക.
Pathanamthitta
അടൂർ: സ്റ്റുഡന്റ് നഴ്സസ് അസോസിയേഷന്റെ (എസ്എൻഎ) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ധ്രുവ 2026 സൗത്ത് ഈസ്റ്റ് സോൺ കലോത്സവത്തിന് അടൂർ മൗണ്ട് സിയോൺ മെഡിക്കൽ കോളജിൽ തിരി തെളിഞ്ഞു.
മൗണ്ട് സിയോൺ ഗ്രൂപ്പ് ഡയറക്ടറും കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗവുമായ പ്രഫ. ഡി.കെ. ജോൺ കലോത്സവം ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ ബോധവത്കരണം സമൂഹത്തിൽ ശക്തിപ്പെടുത്തേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു. സർഗാത്മകതയ്ക്കു പ്രാധാന്യം നൽകുന്നതിലൂടെ യുവസമൂഹത്തിനു മറ്റു സാമൂഹിക വെല്ലുവിളികളെ നേരിടാനാകുമെന്നും ഡി.കെ. ജോൺ ചൂണ്ടിക്കാട്ടി.
ചടങ്ങിൽ മൗണ്ട് സിയോൺ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജോസഫ് ഏബ്രഹാം, ഡയറക്ടർ ഷിജു വർഗീസ്, ജനറൽ മാനേജർ തോമസ് ജോൺ, നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. എം.എസ്. സാറാമ്മ, സ്കൂൾ ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ രാഹുൽ രഘു, സോണൽ ഉപദേഷ്ടാവ് ജിജോ ദേവസി, സോണൽ ചെയർപേഴ്സൺ എസ്. അഭിമോൻ, അഡ്മിനിസ്ട്രേറ്റർമാരായ സിബി വർഗീസ്, അജോ ജോൺ, എസ്എൻഎ അഡ്വൈസർമാരായ രേഖ കൃഷ്ണൻ, നീധിഷ ഷംസുദീൻ, നഴ്സിംഗ് കോളജ് വൈസ് പ്രിൻസിപ്പൽ എ.ആർ. അഞ്ജു, സ്കൂൾ ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ ഷീബ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന ധ്രുവ 2026 കലാമാമാങ്കത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 38 കോളജുകളിൽനിന്നുള്ള വിദ്യാർഥികൾ വിവിധ കലാമത്സരങ്ങളിൽ പങ്കെടുക്കും.
Pathanamthitta
റാന്നി: വെച്ചൂച്ചിറ - പെരുന്തേനരുവി ജലസംഭരണിയോടു ചേർന്നുള്ള വെള്ളം സ്വന്തം പഞ്ചായത്തിലെ ജനങ്ങൾക്കു നൽകാനാകില്ലെന്ന് ജല അഥോറിറ്റി. ജൽ ജീവൻ മിഷൻ വഴി തുടങ്ങിവച്ച കൊല്ലമുള പദ്ധതി ഉപേക്ഷിക്കാനും തീരുമാനം.
വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് രണ്ട് പദ്ധതികളാണ് ജൽ ജീവൻമിഷൻ മുഖേന ആവിഷ്കരിച്ചിരുന്നത്. ഇതിൽ കൊല്ലമുള പദ്ധതിയുടെ നടത്തിപ്പ് അടൂര്‍ പ്രോജക്ട് ഡിവിഷനിലും വെച്ചൂച്ചിറ പദ്ധതി വിപുലീകരണം പത്തനംതിട്ട ഡിവിഷനിലുമാണ് ഉൾപ്പെടുത്തിയിരുന്നത്.
ജല അഥോറിറ്റി കോട്ടയം ഡിവിഷന് എരുമേലി ശുദ്ധജല പദ്ധതിക്കായി വെച്ചൂച്ചിറ പെരുന്തേനരുവി കെഎസ്ഇബിയുടെ ഡാമിനോടുചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള കിണറ്റില്‍നിന്നു പന്പ് ചെയ്ത് എത്തിക്കുന്ന വെള്ളം മുക്കൂട്ടുതറ എംഇഎസ് കോളജിനുസമീപം സ്ഥാപിച്ചിട്ടുള്ള 20 എംഎല്‍ഡി ശേഷിയുള്ള ശുദ്ധീകരണ ശാലയില്‍നിന്നു മുൻ ധാരണകൾ പ്രകാരം കൊല്ലമുള പദ്ധതിക്കായി 4.9 എംഎല്‍ഡി വെള്ളം നല്‍കാമെന്നും ഡാം സൈറ്റിലെ കുളത്തില്‍ പുതിയൊരു മോട്ടോര്‍ സ്ഥാപിച്ച് എട്ട് എംഎല്‍ഡി വെള്ളം നവോദയ ശുദ്ധീകരണ പ്ലാന്റിലേക്ക് എത്തിച്ച് ശുദ്ധീകരിച്ച് വെച്ചൂച്ചിറ പദ്ധതിയിൽ വിതരണം ചെയ്യണമെന്നുമായിരുന്നു കരാർ.
രണ്ട് പദ്ധതികളില്‍നിന്നുമായി വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തില്‍ മാത്രമായി 3000 കണക്ഷനും പഴവങ്ങാടി, നാറാണംമൂഴി, പെരുനാട് ഗ്രാമപഞ്ചായത്തുകളിലായി 1500 കണക്ഷനും നല്കുവാനാണ് പദ്ധതി ഇട്ടിരിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങൾ സജ്ജം
രണ്ട് പദ്ധതികള്‍ക്കുവേണ്ടി ഗ്രാമപഞ്ചായത്ത് ടാങ്കുകളും ശുചീകരണ പ്ലാന്റും സ്ഥാപിക്കുന്നതിനായി ജലഅഥോറിറ്റി നിര്‍ദേശിച്ച വിവിധ ഇടങ്ങളിലായി സ്ഥലവും കണ്ടെത്തി നൽകി.
നവോദയ ആശ്രമം ബൂസ്റ്റിംഗ് സ്റ്റേഷനായി 12 സെന്റ് സ്ഥലവും കുന്നത്ത് വിതരണ ടാങ്കിനായി 10.5 സെന്റ് സ്ഥലവും ഓലിക്കല്‍ വിതരണ ടാങ്കിനായി 12.5 സെന്റ് സ്ഥലവും
കൊല്ലമുള കാരയ്ക്കാട്ട് മലയില്‍ അഞ്ച് സെന്റ് സ്ഥലവും തലമുട്ടിയാനി, പാമ്പിരിക്കന് പാറ എന്നിവിടങ്ങളില്‍ പുറമ്പോക്ക് ഭൂമിയില്‍ സര്‍ക്കാര്‍ അനുമതിയും അച്ചടിപാറ, ആനമാടം എന്നിവിടങ്ങളില്‍ പ്രഷര്‍ ടാങ്കും വിതരണ ടാങ്കും നിര്‍മിക്കുന്നതിന് സ്വകാര്യ ഭൂമിയും 2021ല്‍ത്തന്നെ ജല അഥോറിറ്റിക്കു കൈമാറിയിരുന്നു.
പദ്ധതികള്‍ക്കായി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് ഹൈദരാബാദിലുള്ള കമ്പനിക്ക് ജല അഥോറിറ്റി കരാര്‍ നൽകുകയും ചെയ്തു. ആവശ്യമായ പൈപ്പുകള്‍ വിവിധ ഇടങ്ങളിലായി ഇറക്കി സ്റ്റോക്ക് ചെയ്യുകയും ഭാഗികമായി ഇവ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
കൊല്ലമുള പദ്ധതിക്കായി ഓലിക്കല്‍, തലമുട്ടിയാനി, കാരയ്ക്കാട്ട് മല എന്നിവിടങ്ങളിലെ ടാങ്കുകള്‍ നിർമിക്കുന്നതിനു ടെൻഡർ ചെയ്ത് കാസർഗോഡുള്ള കന്പനി കരാർ എടുത്തതാണ്.
ഓലിക്കൽ ടാങ്കിന്റെ നിർമാണം ആരംഭിക്കുകയും നിർമാണ സാമഗ്രികൾ ഇറക്കുകയും ചെയ്തിരുന്നു. വെച്ചൂച്ചിറ പദ്ധതിയുടെ ശുചീകരണശാലയ്ക്കായി ഒര് ഏക്കര്‍ സ്ഥലവും വിതരണ ടാങ്കുകള്‍ക്കായി കുംഭിത്തോട്, കുന്നം, പ്ലാവേലി നിരവ്, നവോദയ ആശ്രമം പടി, അരയന്‍പാറ എന്നിവിടങ്ങളിലും ആവശ്യമായ സ്ഥലം എക്സ് സർവീസ് മെൻ കോളനിയുടെയും പ്രദേശവാസികളുടെയും സഹകരണത്തോടെ ഏറ്റെടുത്തു നൽകിയതാണ്.
വെച്ചൂച്ചിറ പദ്ധതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റിനും ബൂസ്റ്ററിംഗ് പ്ലാന്റിനായും ടെൻഡര്‍ ക്ഷണിച്ചിട്ടും കരാറുകാര്‍ ആരും കരാര്‍ സമര്‍പ്പിച്ചിട്ടില്ല. കുന്നം ടാങ്ക് പ്രാഥമിക കരാര്‍ ഉറപ്പിക്കുകയും തുടർ നടപടികള്‍ നടന്നുവരികയുമാണ്. അച്ചടിപ്പാറയിലും ആനമാടത്തും ടാങ്കിന്റെ പണികള്‍ ഏകദേശം പൂര്‍ത്തിയായി.
മണൽ അടിയുന്നു, സംഭരണശേഷി കുറഞ്ഞു
പെരുന്തേനരുവി ജലവൈദ്യുത പദ്ധതിക്കായി സ്ഥാപിച്ചിട്ടുള്ളഡാമിനോടു ചേർന്നാണ് കിണർ. എന്നാല്‍ കഴിഞ്ഞ വേനല്‍ക്കാലത്ത് കിണറ്റില്‍ മണല്‍ അടിയുന്നു എന്ന കാരണത്താല്‍ കിണറ്റിലെ വെള്ളം കൊല്ലമുള, വെച്ചൂച്ചിറ പദ്ധതിക്കായി ലഭ്യമല്ലെന്ന് കാണിച്ച് ജല അഥോറിറ്റി ജില്ലാ കളക്ടർക്കു കത്ത് നൽകിയിരുന്നു.
2025 ഡിസംബർ 16ന് ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ പ്രത്യേക യോഗം ചേരുകയുമുണ്ടായി.
മണല്‍ നീക്കുന്നതിന് കാലതാമസം ഉണ്ടാകുമെന്നതിനാൽ വെച്ചൂച്ചിറയിലെ രണ്ട് പദ്ധതികളും മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന് സൂപ്രണ്ടിംഗ് എൻജിനിയറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. തുടർന്ന് കൊല്ലമുള പദ്ധതി ഉപേക്ഷിക്കുന്നതിനുള്ള തീരുമാനം ജല അഥോറിറ്റി അറിയിച്ചു.
ഇതിനാവശ്യമായി ഇറക്കിയിട്ടുള്ള പൈപ്പുകള്‍ പത്തനംതിട്ട ജില്ലയുടെ വിവിധ പദ്ധതികള്‍ക്കായി ഉപയോഗിക്കാനും കരാറുകള്‍ റദ്ദു ചെയ്ത് ഇവര്‍ക്ക് നല്‍കാനുള്ള തുക നല്‍കുന്നതിനും തീരുമാനിച്ചു.
പമ്പാ നദി സ്രോതസ്
12 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പമ്പാ നദി ഒഴുകുന്നത് വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിന്റെ അതിര്‍ത്തിയിലൂടെയാണ്. പെരുന്തേനരുവിയില്‍ സ്ഥാപിച്ചിട്ടുള്ള ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയ കുറഞ്ഞത് 150 ചതുരശ്ര കിലോമീറ്ററോളം വരും. ഇതിനോടു ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള കിണറ്റില്‍ വെച്ചൂച്ചിറയ്ക്കും എരുമേലിക്കും ആവശ്യമായ 28 എംഎല്‍ഡി വെളളം ലഭ്യമല്ലെന്നാണ് ജല അഥോറിറ്റിയുടെ വിശദീകരണം. എരുമേലി പദ്ധതിയിലേക്കുള്ള പന്പിംഗ് മുടങ്ങുമോയെന്ന ആശങ്കയിലാണ് വെച്ചൂച്ചിറ പദ്ധതിയെ അവഗണിച്ചതെന്ന ആക്ഷേപവും ഉണ്ട്.
പെരുന്തേനരുവിയിൽ ഡാം നിർമിച്ചതോടെയാണ് വെച്ചൂച്ചിറ പദ്ധതിയുടെ കിണർ വറ്റിവരണ്ടത്. വർഷകാലത്ത് ആറു മാസം മാത്രം വൈദ്യുതി ഉത്പാദിപ്പിച്ച് ബാക്കിയുള്ള സമയം വെള്ളം നദിയിലൂടെ തുറന്നുവിടുമെന്നായിരുന്നു ഡാം നിർമാണ ഘട്ടത്തിൽ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിനു നൽകിയിരുന്ന ഉറപ്പ്.
ഉന്നതതല ഇടപെടൽ
വെച്ചൂച്ചിറ, കൊല്ലമുള പദ്ധതികളുടെ പൂർത്തീകരണം ജൽ ജീവൻ മിഷൻ പദ്ധതിയിൽ 2028 ഓടെയെങ്കിലും പൂർത്തീകരിക്കേണ്ടതാണ്. രണ്ടുവർഷംകൂടി പദ്ധതിക്ക് കേന്ദ്ര സർക്കാർ കാലാവധി നീട്ടിനൽകിയതോടെ നിലവിലെ അവസ്ഥ നിർണായകമാണെന്ന് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജയിംസ് ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യങ്ങളൊരുക്കിയെന്ന നിലയിൽ പദ്ധതി പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാം. കൊല്ലമുള പദ്ധതി ഏകപക്ഷീയമായി നിർത്തിവയ്ക്കാനുള്ള തീരുമാനം അംഗീകരിക്കില്ല.
അങ്ങനെയെങ്കിൽ എരുമേലിയിലേക്കുള്ള പമ്പിംഗും നിലവിലെ 1.8 എംഎല്‍ഡി വെള്ളത്തില്‍നിന്നു നാറാണംമൂഴി, പെരുനാട്, പഴവങ്ങാടി തുടങ്ങിയ പഞ്ചായത്തുകളിലേക്കു നല്കുന്ന ജലവിതരണവും തടഞ്ഞുകൊണ്ട് വലിയ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും സര്‍വകക്ഷി യോഗം ചേര്‍ന്ന് ഇതിനായി ഒരു പിന്തുണ തേടുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. രമാദേവിയും മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജയിസും പറഞ്ഞു.
ഇതിനിടെ പദ്ധതി സംബന്ധിച്ച ചർച്ചകൾക്കായി പഴകുളം മധു എംഎൽഎ നടത്തിയ ഇടപെടലിന്റെ ഭാഗമായി ജല അഥോറിറ്റി ഉന്നതതലയോഗം ഇന്ന് തിരുവനന്തപുരത്ത് എംഡിയുടെ ഓഫീസിൽ ചേരും. എംഎൽഎയും തദ്ദേശ ജനപ്രതിനിധികളും ഇതിൽ പങ്കെടുക്കും.
ജല അഥോറിറ്റി മാനേജിംഗ് ഡയറക്ടർ, ചീഫ് എൻജിനിയർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. പദ്ധതിയുടെ തടസങ്ങൾ എല്ലാം നീക്കി നേരത്തേയുള്ള ധാരണകളും വ്യവസ്ഥകളും പ്രകാരം പ്രോജക്ട് നടപ്പിലാക്കാനാണ് ശ്രമമെന്ന് പഴകുളം മധു എംഎൽഎ പറഞ്ഞു.
ഡാം വന്നതോടെ വെള്ളച്ചാട്ടവും കിണറും വറ്റി
പെരുന്തേനരുവി ഡാം വന്നതോടെ വെള്ളച്ചാട്ടം ഇല്ലാതായതു മാത്രമല്ല, വെച്ചൂച്ചിറ പദ്ധതിയുടെ കിണർ വരളുകയും ചെയ്തു. മഴക്കാലത്തു മാത്രമാണ് ഡാം കവിഞ്ഞ് വെള്ളച്ചാട്ടം ദൃശ്യമാകുന്നത്.
പാറക്കെട്ടുകളിൽ വെള്ളം ഇല്ലാതായതോടെ സമീപത്തെ കിണറും വറ്റി. 1.8 എംഎൽഡി വെള്ളമാണ് ഇപ്പോൾ വെച്ചൂച്ചിറ പദ്ധതിയിൽ ഈ കിണറ്റിൽനിന്നു പന്പുചെയ്യുന്നത്. 10 എംഎൽഡി വെള്ളമെങ്കിലും വേണമെന്നിരിക്കേ ബാക്കി വെള്ളത്തിനാണ് സംഭരണിയിൽതന്നെ സംവിധാനമൊരുക്കാൻ നിർദേശിച്ചത്.
വേനല്‍ക്കാലത്ത് വൈദ്യുതി ഉത്പാദനം നിര്‍ത്തിവച്ച് കിണറ്റിലെ ഇന്‍ടേക്കിലേക്ക് ഒന്നോ രണ്ടോ ചാലു കീറിയാല്‍ തീരാവുന്ന പ്രശ്നമേയുള്ളു എന്നാണ് പുഴയെ അടുത്തറിയാവുന്നവര്‍ പറയുന്നത്. കടുത്ത ജലക്ഷാമം നേരിടുന്ന വെച്ചൂച്ചിറ നിവാസികളോട് കാട്ടുന്നത് അനീതിയാണെന്നാണ് വെച്ചൂച്ചിറ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും ആരോപണം.
Pathanamthitta
റാന്നി : മലങ്കര ഓർത്തഡോക്സ് സഭയുടെ തുമ്പമൺ, മലബാർ, സുൽത്താൻ ബത്തേരി, നിലയ്ക്കൽ ഭദ്രാസനങ്ങളിലായി 40 വർഷത്തിലധികം വൈദിക ശുശ്രൂഷ നിർവഹിച്ച അയിരൂർ, മലയാറ്റ് ഫാ.എം.ജെ. ജോണിന് കോർ-എപ്പിസ്കോപ്പ സ്ഥാനം നൽകും.
മാതൃ ഇടവകയായ അയിരൂർ മതാപ്പാറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പളളിയിൽ നാളെ രാവിലെ വിശുദ്ധ കുർബാന മധ്യേ നടക്കുന്ന ശുശ്രൂഷയ്ക്ക് നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും.
രാവിലെ 6.30ന് പ്രഭാത നമസ്കാരവും 7.15ന് വിശുദ്ധ കുർബാനയും ആരംഭിക്കും.
നിലയ്ക്കൽ ഭദ്രാസനത്തിൽ കുരിശുമുട്ടം സെന്റ് സ്റ്റീഫൻസ്, ചെത്തോങ്കര സെന്റ് തോമസ് ശാലേം, ചെമ്പന്മുഖം സെന്റ് ജോൺസ്, വയലത്തല മാർ സേവേറിയോസ് സ്ലീബാ വലിയപള്ളി, കൊറ്റനാട് സെന്റ് ജോർജ്, അയിരൂർ സെന്റ് ജോൺസ് ശാലേം എന്നീ ദേവാലയങ്ങളിൽ ഫാ.ജോൺ വികാരിയായിരുന്നു.
കണ്ടനാട് മെത്രാസനാധിപനായിരുന്ന ജോസഫ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തായിൽനിന്ന് 1982ൽ ശെമ്മാശ പട്ടവും 1983ൽ വൈദികപട്ടവും സ്വീകരിച്ചു. ഭാര്യ: ആനിയമ്മ ജോർജ് (റിട്ട. അധ്യാപിക). മക്കൾ: ജോസഫ് ജോൺ, ജോർജ് എം. ജോൺ.
Pathanamthitta
പത്തനംതിട്ട: പൊതുവിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പുകളുടെ സഹകരണത്തോടെ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ദേശീയ വായനമാസാചരണത്തിന്റെ സമാപനസമ്മേളന ഉദ്ഘാടനം ഇന്നു രാവിലെ 10.30ന് ചെന്നീര്‍ക്കര എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആന്റോ ആന്റണി എംപി നിര്‍വഹിക്കും.
പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് ചെയര്മാന് ഫാ. ഏബ്രഹാം മുളമൂട്ടില്‍ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ എ. നിസാമുദീന്‍ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല മുഖ്യപ്രഭാഷണം നടത്തും. കാന്‍ഫെഡ് ജില്ലാ പ്രസിഡന്റ് എസ്. അമീര്‍ ജാന്‍ അനുസ്മരണ പ്രഭാഷണം നടത്തും.
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുമോള് കോശി, വാര്‍ഡ് അംഗം ജിനു ഉല്ലാസ്, ഡിഇഒ അമ്പിളി ഭാസ്കര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.ടി. ജോണ്‍, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന് സെക്രട്ടറി സി.കെ. നസീര്‍, വൈസ് ചെയര്മാന് ജോണ്‍ മാത്യൂസ്, പിടിഎ പ്രസിഡന്റ് ആര്. രഞ്ജിനി, സ്കൂള്‍ മാനേജര്‍ എം.ആര്. മനുകുമാര്‍, പ്രിന്‍സിപ്പൽ റ്റി.എസ്. രാജേഷ്, പ്രധാനാധ്യാപിക ഷീബ, വിദ്യാരംഗം കോ-ഓര്‍ഡിനേറ്റര്‍ ബീന ഉല്ലാസ് എന്നിവര്‍ പങ്കെടുക്കും.
ജില്ലാതലത്തിൽ "വായിച്ചു വളരുക' പ്രശ്നോത്തരിയിലും ചിത്രരചനാ മത്സരത്തിലും വിജയികളായവര്‍ക്കുള്ള സമ്മാനദാനം ആന്റോ ആന്റണി എംപി നിര്‍വഹിക്കും. ദീര്‍ഘകാല സേവനത്തിനു ശേഷം വിരമിച്ച അധ്യാപക ദമ്പതികളായ എം.കെ. പുരുഷോത്തമന്, ജി. സുലോചന എന്നിവരെ ആദ രിക്കും.
Pathanamthitta
പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ നേതൃത്വം നൽകുന്ന ഭവനദാന സംരംഭത്തിലെ 380- ാമത് വീട് വർക്കല ചൊന്നിയൂർ സ്വദേശി സുനിൽ കുമാറിനു നൽകി.
ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ സ്വന്തം സ്ഥലത്ത് കഴിയുന്ന നിരാലംബരും രോഗികളും സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബങ്ങൾക്കാണ് ഡോ. സുനിൽ മുൻകൈയെടുത്ത് ഭവനങ്ങൾ നിർമിച്ചു നൽകുന്നത്.
ബ്ലഡ് കാൻസർ ബാധിതനായ സുനിൽകുമാറിനും കുടുംബത്തിനുമായി നൽകിയ വീട് പുന്നൂസ് തച്ചേട്ടിന്റെയും പ്രതിഭാ തച്ചേട്ടിന്റെയും സഹായത്തിൽ നിർമിച്ചതാണ്.
പുന്നൂസിന്റെയും മകളുടെയും ജന്മദിന സമ്മാനമായാണ് വീട് നിർമാണം പൂർത്തീകരിച്ചത്.
വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും പ്രതിഭയുടെ സഹോദരൻ ദീപക് സിറിയക് പീറ്റർ നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായി ഒരു ഭവനം നിർമിക്കാനാകാതെ രോഗബാധിതനായ സുനിൽകുമാർ ഭാര്യയോടും രണ്ട് പെൺകുഞ്ഞുങ്ങളോടുമൊപ്പം കഴിയുകയായിരുന്നു. തിരുവനന്തപുരം ആർസിസിയിലെ ചികിത്സയിൽ കഴിയുന്ന സുനിൽകുമാർ നാട്ടുകാരുടെ കാരുണ്യത്താലാണ് ചികിത്സ നടത്തിയിരുന്നത്.
ചടങ്ങിൽ ചെറുന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശിവകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെംബർ സനിൽ കുമാർ, പ്രോജക്ട് കോ-ഓർഡിനേറ്റർ കെ.പി. ജയലാൽ, സിയാര ചെറുബിം, റോബിൻ കൃഷ്ണൻ, ശിവരാജൻ എന്നിവർ പ്രസംഗിച്ചു.
Pathanamthitta
റാന്നി: ഹോളി ട്രിനിറ്റി ആശ്രമ ചാപ്പലിൽ കബറടങ്ങിയിരിക്കുന്ന ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനത്തിന്റെ പ്രഥമ അധ്യക്ഷൻ ഗീവർഗീസ് മാർ ദിയസ്കോറസ് മെത്രാപ്പോലീത്തയുടെ 27-ാമത് ശ്രാദ്ധപ്പെരുന്നാളിനു കൊടിയേറി. 23 വരെയാണ് പെരുന്നാൾ.
ഇന്നലെ രാവിലെ കുർബാനയ്ക്കുശേഷം ആശ്രമം വിസിറ്റർ ബിഷപ് ഡോ. യൂഹാനോൻ മാർ തേവോദോറസ് കൊടിയേറ്റ് നിർവഹിച്ചു. ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത, മാത്യൂസ് റന്പാൻ, വൈദികർ തുടങ്ങിയവർ പങ്കെടുത്തു. ആശ്രമം മുൻ സുപ്പീരിയർ ഔഗേൻ റന്പാന്റെ അഞ്ചാം ചരമവാർഷികവും ഇന്നലെ ആചരിച്ചു.
19ന് രാവിലെ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത കുർബാന അർപ്പിക്കും. 20ന് രാവിലെ ഫാ. ഏബ്രഹാം മത്തായിയും 21ന് രാവിലെ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്തയും 22ന് രാവിലെ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പോലീത്തയും കുർബാന അർപ്പിക്കും. വൈകുന്നേരം അഞ്ചിന് തീർഥാടകർക്കു സ്വീകരണം. ആറിന് സന്ധ്യാനമസ്കാരം. ഏഴിന് ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത അനുസ്മരണ പ്രഭാഷണം നടത്തും.
23ന് രാവിലെ ഏഴിന് പ്രഭാത പ്രാർഥനയേത്തുടർന്ന് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന. മെത്രാപ്പോലീത്തമാരായ മാത്യൂസ് മാർ തേവോദോസിയോസ്, സഖറിയ മാർ സേവേറിയോസ് എന്നിവർ സഹകാർമികരാകും. തുടർന്ന് വിദ്യാഭ്യാസ അവാർഡ്ദാനം, കബറിങ്കൽ ധൂപപ്രാർഥന, നേർച്ചവിളന്പ് എന്നിവ ഉണ്ടാകും.
Pathanamthitta
പത്തനംതിട്ട: 1990 മേയ് 21ന് അന്നത്തെ റവന്യു മന്ത്രി പി.എസ്. ശ്രീനിവാസനും പൊതുമരാമത്ത് മന്ത്രി ടി.കെ. ഹംസയും ചേർന്ന് ഉദ്ഘാടനം ചെയ്തതാണ് പത്തനംതിട്ടയിലെ മിനി സിവിൽസ്റ്റേഷൻ മന്ദിരം. 35 വർഷങ്ങൾക്കുശേഷം കെട്ടിടം ഇന്ന് ഒഴിപ്പിക്കൽ പ്രക്രിയയിലാണ്. ബലക്ഷയമാണ് പ്രധാന കാരണം.
കോൺക്രീറ്റ് പാളികൾ അടർന്നു മാറുകയും ചോർച്ച ഉണ്ടാകുകയും ചെയ്ത കെട്ടിടത്തിന്റെ ഉറപ്പ് വിലയിരുത്തുന്നതിനായി കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ജനുവരിയിലാണു പരിശോധന നടത്തിയത്. കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കോൺക്രീറ്റ് സാംപിളുകൾ ഇതിനായി ശേഖരിച്ചിരുന്നു.
കെട്ടിടം ഉപയോഗയോഗ്യമല്ലെന്നായിരുന്നു കണ്ടെത്തൽ. തുടർന്നാണ് കെട്ടിടം എത്രയും വേഗം ഒഴിപ്പിക്കാൻ നിർദേശിച്ചത്. ജില്ലാ ആസ്ഥാനത്തെ കോടതികൾ അടക്കം 24 ഓഫീസുകളാണ് മിനി സിവിൽ സ്റ്റേഷനിലുള്ളത്. അഞ്ചുനിലകളുള്ള കെട്ടിടത്തിന്റെ നിർമാണം 1982ൽ ജില്ല രൂപീകൃതമായതിനു തൊട്ടുപിന്നാലെയാണ് ഓഫീസുകൾ ഒരു കൂരയ്ക്കു കീഴിൽ കൊണ്ടുവരാനായി മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചന നടന്നത്.
തകർച്ച കണ്ടു തുടങ്ങിയത് 2008ൽ
മിനി സിവിൽ സ്റ്റേഷൻ നിർമിച്ച് 18 വർഷങ്ങൾ പിന്നിട്ടപ്പോൾതന്നെ തകർച്ചയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. പല ഓഫീസുകളും വരാന്തകളും അപകടാവസ്ഥയിലായപ്പോൾ കോടതി തന്നെ ഇടപെട്ടു. പൊതുമരാമത്ത് കെട്ടിടം വിഭാഗം ഇടപെട്ട് അറ്റകുറ്റപ്പണികൾക്കു നിർദേശിച്ചു. കെട്ടിട വിഭാഗം എൻജിനിയറായിരുന്ന ഫിലിപ്പ് അടൂരാണ് അറ്റകുറ്റപ്പണികൾക്കു മേൽനോട്ടം വഹിച്ചത്.
കമ്പി ഉൾപ്പെടെ മാറ്റി ബലപ്പെടുത്തുന്ന ആധുനിക സാങ്കേതിക വിദ്യയാണ് അന്ന് ഉപയോഗിച്ചത്. തകർച്ച നേരിട്ട ഭാഗങ്ങൾ പൂർണമായി ബലപ്പെടുത്തി. അന്നു ജോലികൾ നടത്തിയ ഭാഗങ്ങൾക്ക് പിന്നീട് കേടുപാടുകളുണ്ടായിട്ടില്ലെന്ന് ഫിലിപ്പ് അടൂർ ചൂണ്ടിക്കാട്ടി. മിനി സിവിൽ സ്റ്റേഷനു മുകളിലും ഭിത്തികളിലുമായി പടർന്നു പന്തലിച്ച ആൽ ഉൾപ്പെടെയുള്ള മരങ്ങൾ നീക്കം ചെയ്താണ് അന്ന് പണികൾ നടത്തിയത്. പിന്നീട് യാതൊരു അറ്റകുറ്റപ്പണികളും ഉണ്ടായില്ല.
സംരക്ഷണമില്ലായ്മയും നിർമാണത്തിലെ പോരായ്മയും
മിനി സിവിൽ സ്റ്റേഷൻ നിർമാണ ഘട്ടത്തിൽതന്നെ അശാസ്ത്രീയത പ്രകടമായിരുന്നതായി പറയുന്നു. പിന്നീട് കെട്ടിടത്തിനു സംരക്ഷണവും കുറഞ്ഞു. കാടുകളും സസ്യങ്ങളും കെട്ടിട ഭാഗങ്ങളിൽ വൻതോതിൽ വളർന്നു. ഇതോടെ പലയിടങ്ങളിലും വെള്ളം കെട്ടിക്കിടന്നു ചോർച്ചയുമുണ്ടായി. ശൗചാലയങ്ങൾ ചോർന്നൊലിച്ചതും പ്ലംബിംഗ് സംബന്ധമായ തകരാറുകൾ യഥാസമയം പരിഹരിക്കാതെയിരുന്നതും കെട്ടിടത്തിന്റെ തകർച്ച വേഗത്തിലാക്കി. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ജില്ലാതല ഓഫീസ് പ്രവർത്തിച്ച ഇടമായിരുന്നിട്ടും ആവശ്യമായ അറ്റകുറ്റപ്പണികൾക്ക് യഥാസമയം നടപടികളുണ്ടായില്ല.
ഓഫീസുകൾ ഒഴിയണം; അറ്റകുറ്റപ്പണികൾ ഇനി ആലോചനയിൽ ഇല്ല
ബലക്ഷയത്തിലായ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസുകൾ ഒഴിയാൻ ജില്ലാ കളക്ടർ അന്ത്യശാസനം നൽകിയിരിക്കുകയാണ്. ഇതിന്റെ കാലാവധി കഴിഞ്ഞെങ്കിലും എല്ലാ ഓഫീസുകൾക്കും ആവശ്യമായ സ്ഥലസൗകര്യങ്ങളോ കെട്ടിടങ്ങളോ കണ്ടെത്താനായിട്ടില്ല. ഇതോടെ വളരെ കുറച്ച് ഓഫീസുകൾ മാത്രമാണ് വാടകക്കെട്ടിടങ്ങളിലേക്കു മാറിയത്.
ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഇതിനോടകം നിരവധി ഉത്തരവുകൾ വന്നുവെങ്കിലും ഇത്തവണ അല്പം കടുംപിടുത്തത്തിലാണ് ജില്ലാ ഭരണകൂടം. വാടകക്കെട്ടിടങ്ങൾ ലഭിക്കാത്ത ഓഫീസുകൾക്ക് ഏതാനും ദിവസങ്ങൾകൂടി സാവകാശം ലഭിക്കുമെന്ന പ്രതീക്ഷ ഓഫീസ് മേധാവികൾക്കുണ്ട്.
പത്തനംതിട്ട നഗരമധ്യത്തിലെ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിനു ബലക്ഷയം കണ്ടെത്തിയതിനേത്തുടർന്നു കഴിഞ്ഞ മാർച്ച് 30നു മുൻപായി ഇവിടെ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾ മാറ്റണമെന്നായിരുന്നു നിർദേശം. ജില്ലാ ആസ്ഥാനത്തെ ഏഴ് കോടതികളും ഇതേ കെട്ടിടത്തിലാണ്.
മിനി സിവിൽ സ്റ്റേഷൻ അറ്റകുറ്റപ്പണികൾ നടത്തി നിലനിർത്താനാകുമോയെന്ന പരിശോധന നടന്നിട്ടില്ല. കെട്ടിടം പൊളിച്ചുനീക്കാനാണ് സാങ്കേതിക വിദഗ്ധരുടെ അഭിപ്രായം. എന്നാൽ രണ്ടാമതൊരു പരിശോധന വേണമെന്നാവശ്യം ഉയരുന്നുണ്ട്. കെട്ടിടത്തിനു കാലപ്പഴക്കം അധികമില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. നിർമാണം സംബന്ധിച്ച വിശദമായ പരിശോധന നടത്തുകയും അറ്റകുറ്റപ്പണികളിലൂടെ ബലപ്പെടുത്താനാകുമോയെന്നതും പരിശോധിക്കപ്പെടണമെന്നാണ് ആവശ്യം.
ഇത്രയധികം സർക്കാർ ഓഫീസുകൾക്കായി ഇതേ സ്ഥാനത്ത് പുതിയ ഒരു സിവിൽ സ്റ്റേഷൻ മന്ദിരം പണിയുകയെന്നത് സർക്കാരിനു വലിയ ബാധ്യതയായി മാറും. നഗരമധ്യത്തിലാണ് കെട്ടിടത്തിന്റെ സ്ഥാനം. പുതിയ കെട്ടിടം ആധുനിക സാങ്കേതികവിദ്യയുടെയും നിർമാണം സംബന്ധിച്ച വ്യവസ്ഥകളുടെയും അടിസ്ഥാനത്തിലാകണം.
ഇതിനാവശ്യമായ സ്ഥലം നിലവിൽ ഉണ്ടോയെന്ന സംശയം ബാക്കി. കഴിഞ്ഞ ബജറ്റിൽ 12 കോടി രൂപ മാത്രമാണ് മിനി സിവിൽ സ്റ്റേഷനായി നീക്കിവച്ചിട്ടുള്ളത്. ഓഫീസുകൾ നിലവിൽ വാടകക്കെട്ടിടങ്ങളിലേക്കാണ് മാറുന്നത്. ഓരോ ഓഫീസിനും 45,000 മുതൽ 85,000 രൂപവരെ പ്രതിമാസ വാടകയാകുമെന്നാണ് കണക്ക്.
സുരക്ഷയ്ക്കു പ്രാധാന്യം
ഡീ കമ്മീഷൻ ചെയ്ത കെട്ടിടത്തിൽ ഓഫീസുകൾ തുടരുന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇത്രയധികം ഓഫീസുകളിലും കോടതികളിലുമായി പ്രവർത്തിക്കുന്ന ജീവനക്കാർ, വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ ഇവരുടെയൊക്കെ സുരക്ഷിതത്വം പ്രധാന ഘടകമാണ്.
വിള്ളൽവീണ തൂണുകളാണ് ഏറെയും. കോൺക്രീറ്റ് അടർന്നുമാറി കമ്പികൾ തുരുമ്പെടുത്തു നിൽക്കുകയാണ് . ചുവരുകളും കെട്ടിടത്തിന്റെ പല ഭാഗങ്ങളും തകർന്നിട്ടുണ്ട്. അപകടാവസ്ഥ മനസിലാക്കിയാണ് ഓഫീസുകൾ ഒഴിയണമെന്ന നിർദേശം അടിക്കടി പുറപ്പെടുവിച്ചിട്ടുള്ളത്.
കോഴഞ്ചേരി താലൂക്ക് ഓഫീസും സബ്ട്രഷറിയും വാടകക്കെട്ടിടങ്ങൾ കണ്ടെത്തിക്കഴിഞ്ഞു. പൊതുമരാമത്ത് വകുപ്പ് ഓഫീസുകൾ നേരത്തേതന്നെ മാറ്റിയിരുന്നു.
കൃഷി ഉപഡയറക്ടർ ഓഫീസും റവന്യു റിക്കവറി ഓഫീസും മാറ്റിയിട്ടുണ്ട്. മറ്റു പല ഓഫീസുകളും ഇപ്പോഴും വാടകക്കെട്ടിടം അന്വേഷിച്ചു നടക്കുകയാണ്. കോടതികൾക്കും അനുയോജ്യമായ കെട്ടിടം കണ്ടെത്തി മാറാനായിട്ടില്ല.
Pathanamthitta
സൗഹൃദം ഇന്‍സ്റ്റാഗ്രാം വഴി
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമങ്ങള്‍ നടത്തിയ ആണ് സുഹൃത്ത് അറസ്റ്റില്‍. റാന്നി പുതുശേരിമല താന്നിക്കല്‍ ഹൗസില്‍ അനന്തു പ്രദീപ് (21)നെയാണ് പെരുനാട് പോലീസ് അറസ്റ്റ് ചെയ്തത്.
അനന്തു, തന്റെ അനുജന്റെ പേരിലുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍നിന്ന് 2025 മേയ് മുതല്‍ പെണ്‍കുട്ടിക്ക് പതിവായി സന്ദേശങ്ങള്‍ അയക്കുകയും സൗഹൃദം പുലര്‍ത്തുകയും ചെയ്തു. ഇതിനിടയില്‍ പലതവണ ഇയാള്‍ കുട്ടിയോട് നഗ്ന ഫോട്ടോകളും വീഡിയോകളും ആവശ്യപ്പെട്ടു.
ഇതിനിടെ കുട്ടിയുടെ ഏഴു ഗ്രാം വരുന്ന സ്വര്‍ണമാല തന്ത്രപൂര്‍വം കൈക്കലാക്കി. 2026 മേയിൽ അനന്തു പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും ലൈംഗിക അതിക്രമങ്ങള്‍ നടത്തുകയും ചെയ്തതായും പറയുന്നു.
പെണ്‍കുട്ടി സ്വര്‍ണമാല തിരികെ ആവശ്യപ്പെട്ടപ്പോള്‍ കുട്ടിയുടെ വ്യാജ നഗ്ന ഫോട്ടോകളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്രേ. ഈ വിവരം കുട്ടി വീട്ടില്‍ അറിയിക്കുകയായിരുന്നു.
വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പോലീസ് അനന്തുവിനെ റാന്നി പെരുമ്പുഴയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെരുനാട് എസ്എച്ച്ഒ ആർ. റോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Pathanamthitta
തിരുവല്ല: മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ, വീട്ടില്‍ കടന്നുകയറി പീഡനത്തിന് ഇരയാക്കിയ ആൾ 10 വര്‍ഷത്തിനുശേഷം അറസ്റ്റില്‍. പുളിക്കീഴ് ചാത്തങ്കേരി വിളക്കുപാത്തില്ച്ചിറ വീട്ടില്‍ ജയിംസ് ചാക്കോ(ഓമന-48) നെയാണ് പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തത്. 2016 ഒക്ടോബറിലാണ് പരാതിക്കാസ്പദമായ സംഭവം.
പെണ്‍കുട്ടിയുടെ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയം വീട്ടില്‍ കയറിയ പ്രതി ശാരീരിക അവശതകള്‍ ഉള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു.
പുളിക്കീഴ് എസ്എച്ച്ഒ ഷെഫീക്ക്, എസ്ഐ നൗഫല്‍ തുടങ്ങിയവർ അടങ്ങിയ അന്വേഷണസംഘമാണ് വെണ്ണിക്കുളത്തെ ഒളിത്താവളത്തില്‍നിന്ന് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Pathanamthitta
തിരുവല്ല: മുനിസിപ്പൽ പാർക്കിന്റെ നവീകരണവും നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദം തിരുവല്ല നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിഷേധത്തിനും സംഘർഷത്തിനും വഴിവച്ചു. മൂന്ന് മണിക്കൂറിലേറെ നീണ്ട കൗൺസിൽ യോഗത്തിൽ പാർക്ക് കരാർ വിഷയത്തിൽ ഭരണ, പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. തുടർന്ന് യോഗത്തിൽനിന്ന് പുറത്തിറങ്ങിയ ചെയർപേഴ്സൺ എസ്. ലേഖയെ പ്രതിപക്ഷാംഗങ്ങൾ ഓഫീസിനു സമീപം തടഞ്ഞ് പ്രതിഷേധിച്ചു.
വനിതാ കൗൺസിലർമാർ ഉൾപ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു. നഗരസഭാ സെക്രട്ടറി ചട്ടലംഘനം നടന്നതായി റിപ്പോർട്ട് നൽകിയ ചിൽഡ്രൻസ് പാർക്കിന്റെ കരാർ വീണ്ടും അതേ സ്വകാര്യ സ്ഥാപനത്തിന് തുടരാൻ ഭരണസമിതി തീരുമാനിച്ചതാണ് പ്രതിഷേധത്തിനു കാരണമായത്.
പാർക്കിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കരാർ പരിശോധിക്കാൻ കൗൺസിൽ നിയോഗിച്ച ഉപസമിതിയുടെ റിപ്പോർട്ടിൽ, 2018ലെ പ്രളയവും കോവിഡ് മഹാമാരിയും മൂലം പാർക്ക് നശിച്ചതിനേത്തുടർന്ന് ഏകദേശം രണ്ട് കോടി രൂപ ചെലവിൽ പുനരുദ്ധാരണം നടത്താൻ കഴിഞ്ഞ ഭരണസമിതി 2020ൽ ബിഒടി വ്യവസ്ഥയിൽ കരാർ ദീർഘിപ്പിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നു.
നിലവിലെ കരാർ റദ്ദാക്കുകയോ വ്യവസ്ഥകളിൽ മാറ്റം വരുത്തുകയോ ചെയ്താൽ കരാറുകാരൻ നിയമനടപടി സ്വീകരിക്കാനും നഗരസഭയ്ക്ക് വൻ നഷ്ടപരിഹാര ബാധ്യത ഉണ്ടാകാനുമിടയുണ്ടെന്നാണ് ഉപസമിതിയിലെ ഭൂരിപക്ഷ അംഗങ്ങളുടെ നിലപാട്. എന്നാൽ ഉപസമിതിയിലെ രണ്ട് അംഗങ്ങൾ റിപ്പോർട്ടിൽ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുമുണ്ട്.
പ്രതിപക്ഷത്തിന്റെ വാദമനുസരിച്ച്, 2017ൽ പ്രതിമാസം 2,000 രൂപ വാടക, 25,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ്, 10 രൂപ പ്രവേശന ടിക്കറ്റ് നിരക്ക് എന്നിവ നിശ്ചയിച്ച് അഞ്ച് വർഷത്തേക്കാണ് പാർക്ക് സ്വകാര്യ സ്ഥാപനത്തിന് കൈമാറിയത്. തുടർന്ന് 2018ൽ കരാർ ദീർഘിപ്പിക്കുകയും 2020 ഒക്ടോബർ 15ന് വീണ്ടും 20 വർഷത്തേക്ക് പുതുക്കുകയും ചെയ്തു. വാടകയിൽ 100 ശതമാനം വർധനയും തുടർന്ന് പ്രതിവർഷം അഞ്ച് ശതമാനം വർധനയും, ഡെപ്പോസിറ്റ് 50,000 രൂപയാക്കിയും കരാർ പുതുക്കിയിരുന്നു.
നടപടികളിൽ ഗുരുതരമായ ക്രമക്കേടുകളും ചട്ടലംഘനങ്ങളും ഉണ്ടായിട്ടുണ്ടെന്ന് നഗരസഭാ സെക്രട്ടറിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിൽ കരാർ റദ്ദാക്കി സമഗ്ര അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
Pathanamthitta
അടൂർ: സിപിഎം നേതാവിനെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. കൊല്ലം പോരുവഴി ഇടക്കാട് ഗ്രീൻ വില്ലയിൽ ഗിരീഷ് ദാസ്(55)നെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. സിപിഎം. ജില്ലാ സെക്രട്ടേറിയറ്റംഗം പി.ബി.ഹർഷകുമാറിനെതിരേയാണ് ഗിരീഷ് ദാസ് അപകീർത്തികരമായ പ്രചരണം നടത്തിയതായി പരാതി ഉണ്ടായത്.
ഹർഷ കുമാർ ഒരു സ്ത്രീയുമായി നടത്തിയ ഫോൺ സംഭാഷണം ഗിരീഷ് ദാസ് തന്റെ ഫേസ് ബുക്ക് അക്കൗണ്ടിലൂടെ ഫോട്ടോ ഉപയോഗിച്ച് പ്രചരിപ്പിക്കുകയായിരുന്നു. ഹർഷകുമാർ അടൂർ പോലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്.
Pathanamthitta
ആറന്മുള: വള്ളസദ്യകൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ പള്ളിയോടങ്ങളെ വരവേറ്റ് പന്പാനദി. വിവിധ കരകളുടെ പള്ളിയോടങ്ങൾ പന്പാനദിയിലേക്ക് നീരണിഞ്ഞു തുടങ്ങി. 2025ലെ ഉത്രട്ടാതി ജലമേളയും വള്ളസദ്യകളും കഴിഞ്ഞ് ഒക്ടോബർ മാസത്തോടെ മാലിപ്പുരയിലേക്ക് കയറ്റിയ പള്ളിയോടങ്ങൾ അറ്റകുറ്റപ്പണികളടക്കം നടത്തി പൂർണസജ്ജമായി നീരണിയുകയാണ്.
19ന് ആരംഭിക്കുന്ന വള്ളസദ്യ കാലം രണ്ടര മാസത്തോളം നീളും. ഇതിനിടെ പന്പയുടെ വിവിധ ഭാഗങ്ങളിലായി വള്ളംകളികൾ ഉണ്ടാകും. തിരുവോണത്തോണി യാത്ര, ഉത്രട്ടാതി ജലമേള ഇവയെല്ലാം പള്ളിയോടങ്ങളുടെ ഉത്സവദിനങ്ങളാണ്. കരക്കാർക്കും തുഴച്ചിൽകാർക്കും ഇനി വിശ്രമമില്ലാത്ത ദിനങ്ങളാണ്.
52 പള്ളിയോടങ്ങളാണ് ആറന്മുള കരകളിലുള്ളത്. കിഴക്ക് ഇടക്കുളം മുതൽ പടിഞ്ഞാറ് ചെന്നിത്തല വരെ നീളുന്നതാണ് ഈ കരകൾ. 53ാമത്തെ പള്ളിയോടമായി മൂക്കന്നൂർ കരയ്ക്ക് അനുമതിയും നൽകിയിട്ടുണ്ട്. സീസൺ കഴിയുന്നതോടെ മീനെണ്ണ പുരട്ടി മാലിപ്പുരയിലേക്ക് കയറ്റുന്ന പള്ളിയോടങ്ങൾ പിന്നീട് വീണ്ടും വെള്ളത്തിലേക്ക് ഇറക്കുന്പോൾ എണ്ണ ചുരണ്ടി മാറ്റും. ഇതിനൊപ്പം ഗ്രീസും പുരട്ടി ആവശ്യമായ പണികളും നടത്തി നീരണിയുന്പോഴേക്കും 1.5 ലക്ഷത്തിലധികം രൂപ ചെലവാകും.
നവീകരണം വേണ്ടിവരുന്ന പള്ളിയോടങ്ങൾക്ക് ചെലവ് പിന്നെയുമേറും. ഞായറാഴ്ച മുതലുള്ള വള്ളസദ്യകൾക്കായി പള്ളിയോടങ്ങളുടെ ബുക്കിംഗ് ഏറെക്കുറെയായി. സമീപ പ്രദേശങ്ങളിലെ പള്ളിയോട കരകളെയാണ് കൂടുതലായി വഴിപാട് സദ്യക്കു ക്ഷണിച്ചിരിക്കുന്നത്. ആചാരപരമായ ചടങ്ങ് പൂർത്തീകരിക്കാൻ ബുക്കിംഗ് വിവരങ്ങൾ കരക്കാരെ നേരത്തേതന്നെ അറിയിക്കും. ഇതനുസരിച്ച് തങ്ങളുടെ പള്ളിയോടങ്ങളുടെ ബുക്കിംഗ് തീയതികൾ കരക്കാർ പരസ്യമായി പ്രദർശിപ്പിക്കുകയും ചെയ്യും.
നവീകരിച്ച ഇടശേരിമല പള്ളിയോടം 19നു നീരണിയും
ആറന്മുള ഉത്രട്ടാതി ജലമേളയുടെ ആതിഥേയ കരയുടെ സ്വന്തം പള്ളിയോടമാണ് ഇടശേരിമല. പുതുക്കിപ്പണിത പള്ളിയോടം 19ന് നീരണിയും. പള്ളിയോടത്തിന്റെ അവസാന മിനുക്കുപണികളും പൂർത്തിയാക്കി മഞ്ഞളും എണ്ണയും പുശാനുള്ള തിരക്കിലാണ് കരക്കാർ.
ആറന്മുള ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ നിന്ന് മുക്കാൽ കിലോമീറ്റർ മാറി നിലകൊള്ളുന്ന കടക്കൽ ദേവീക്ഷേത്തിനു മുന്നിലുള്ള തുണ്ടിയിൽ പുരയിടത്തിലെ മാലിപ്പുരയിലാണ് പള്ളിയോടം സജ്ജമാകുന്നത്. പള്ളിയോടം കാണാൻ പ്രദേശവാസികൾക്കു പുറമേ സമീപ കരകളിൽ നിന്നും നിരവധി പേർ എത്തുന്നുണ്ട്. കെട്ടിലും മട്ടിലുമുള്ള പ്രൗഢി തന്നെയാണ് പള്ളിയോടത്തിന്റെ സവിശേഷത.
അറ്റകുറ്റപ്പണികളാണ് നടന്നതെങ്കിലും ഒറ്റനോട്ടത്തിൽ പുത്തൻ പള്ളിയോടത്തിന്റെ പ്രൗഢിയുണ്ട്. 18 അടി ഉയരം വരുന്ന വളച്ചുകെട്ടി അമരമാണ് പള്ളിയോടത്തിന്റെ തലയെടുപ്പ്. കാറ്റുമയിൽ ശില്പ സൗന്ദര്യം എടുത്തുകാട്ടുന്ന വ്യാളി രൂപം. അണിയത്തും ശില്പകലയുടെ വൈഭവവും പ്രകടം.
ആറന്മുള ക്ഷേത്രം കുടികൊള്ളുന്ന കരയിൽ അനാദികാലം മുതൽ പള്ളിയോടം ഉണ്ടായിരുന്നതായാണ് വിശ്വാസം. ക്ഷേത്രത്തിന് കിഴക്കേ നടയിൽ ആറന്മുള വള്ളം കളിയുടെ ഫിനിഷിംഗ് പോയിന്റായ സത്രകടവിൽ തന്നെയാണ് പള്ളിയോടപ്പുര. ഉത്രട്ടാതി ജലമേളയ്ക്ക് ആതിഥ്യമരുളുന്ന കരയെന്ന കീർത്തിയും ഇടശേരിമലയ്ക്കുണ്ട്.
പഴയ പള്ളിയോടം പെൺപാല കദളിമംഗലം കരക്കാർക്ക് കൈമാറിയ ശേഷം 2002 -ലാണ് ചങ്ങങ്കരി വേണു ആചാരിയുടെ നേതൃത്വത്തിൽ പുതിയ പള്ളിയോടം നിർമിച്ചത്. 2011, 2012, 2023 വർഷങ്ങളിൽ മന്നം ട്രോഫി കരയിൽ എത്തിച്ചു. അയിരൂർ മാനവ മൈത്രി ജലമേളയിൽ അടക്കം നിരവധി മത്സരങ്ങളിൽ ഒന്നാമതെത്തി. 40 ലക്ഷത്തിലധികം രൂപയുടെ പുനരുദ്ധാരണമാണ് ഇടശേരിമല പള്ളിയോടത്തിനു നടത്തിയത്. 46.25 കോൽ നീളമുള്ള പള്ളിയോടത്തിന് 66 അംഗുലം ഉടമയുണ്ട്.
ഇടശേരിമല 234 -ാം നമ്പർ എൻഎസ്എസ് കരയഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് പള്ളിയോടം. 19നു രാവിലെ 11 നും 11.30 നും മധ്യേ കേന്ദ്രമന്ത്രി സുരേഷ് ഗോപി നീരണിയൽ ചടങ്ങ് നിർവഹിക്കും. ചെങ്ങന്നൂർ എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പി. എൻ. സുകുമാര പണിക്കർ അധ്യക്ഷത വഹിക്കും. മന്ത്രി കെ. മുരളീധരൻ യോഗം ഉദ്ഘാടനം ചെയ്യും.
തെക്കേമുറി കിഴക്ക് പള്ളിയോടം നീരണിഞ്ഞു
പുതുക്കിപ്പണിത തെക്കേമുറി കിഴക്ക് പള്ളിയോടം നീരണിഞ്ഞു. ഇന്നലെ രാവിലെ 10.50 നും 11.30 നും മധ്യേ മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ നീരണിയിൽ കർമം നിർവഹിച്ചു. എൻഎസ്എസ് പത്തനംതിട്ട താലൂക്ക് യൂണിയൻ പ്രസിഡന്റ് ഹരിദാസ് ഇടത്തിട്ട പള്ളിയോട ശില്പി അയിരൂർ സന്തോഷ് ആചാരിയെ ആദരിച്ചു മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെന്നി കുഴിക്കാല, പള്ളിയോട സേവാ സംഘം ഭാരവാഹികളടക്കം പങ്കെടുത്തു.
പള്ളിയോടത്തിന് കാര്യമായ അറ്റകുറ്റപ്പണികൾ വന്നതോടെയാണ് കഴിഞ്ഞ ഉത്രട്ടാതി ജലമേളയ്ക്ക് ശേഷം പ്രധാന ഭാഗങ്ങൾ മാറി പള്ളിയോടം പുതുക്കാൻ തീരുമാനിച്ചത്. തുടർന്ന് കരക്കാർ അയിരൂർ സന്തോഷ് ആചാരിക്ക് ദക്ഷിണ സമർപ്പിച്ചു. 64 അഗുലമായി ഉടമ കുറച്ചതോടെ പള്ളിയോടത്തിന് കൂടുതൽ വേഗത കൈവരിക്കാൻ സാധിക്കുമെന്നാണ് വിശ്വാസം. 47.5 കോൽ നീളമുള്ള പള്ളിയോടത്തിന് 18 അടി ഉയരമുള്ള അമരമാണുള്ളത്.
ആറന്മുള വള്ളസദ്യ ലോഗോ: അവസാന തീയതി ഇന്ന്
പത്തനംതിട്ട: ആറന്മുള വള്ളസദ്യ, ഉത്രട്ടാതി ജലമേള എന്നിവയ്ക്കായി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ ഔദ്യോഗിക ലോഗോ ക്ഷണിച്ചു. പ്രായപരിധിയില്ല. ഓരോ വ്യക്തിക്കും ഒരു എന്‍ട്രി മാത്രം സമര്‍പ്പിക്കാം. ഗ്രൂപ്പ് എന്‍ട്രികളോ സ്ഥാപനങ്ങളുടെ പേരിലുള്ള എന്‍ട്രികളോ പരിഗണിക്കില്ല. ലോഗോയില്‍ ആറന്മുള വള്ളസദ്യ, ആറന്മുള ഉത്രട്ടാതി വള്ളംകളി, പള്ളിയോടങ്ങൾ, ഭക്തി, പാരമ്പര്യം, സാംസ്കാരിക പൈതൃകം എന്നവയിലേതങ്കിലും പ്രതിഫലിക്കണം. ആറന്മുള വള്ളസദ്യ 2026 എന്ന വാചകം ഇംഗ്ലീഷിലോ മലയാളത്തിലോ ലോഗോയില്‍ ഉള്‍പ്പെടുത്തണം.
ലോഗോ ഡിജിറ്റല്‍ രീതിയില്‍ രൂപകല്പന ചെയ്തതാകണം. ലോഗോ കളറിലും ബ്ലാക്ക് ആൻഡ് വൈറ്റിലും ഒരുപോലെ വ്യക്തതയോടെ ഉപയോഗിക്കാന്‍ കഴിയുന്നതാകണം. പോസ്റ്ററുകൾ, ബ്രോഷറുകള്‍, ഔദ്യോഗിക രേഖകൾ, വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ, സുവനീറുകള്‍, ഷര്‍ട്ടുകൾ, ക്യാപ്പുകള്‍, ഡിജിറ്റല്‍ മീഡിയ, മെമന്റോകള്‍ എന്നിവയില്‍ ലോഗോ ഉപയോഗിക്കാനനുയോജ്യമായിരിക്കണം. ലോഗോയുടെ ആശയവും അതിന്റെ പ്രതീകാത്മകതയും വിശദീകരിക്കുന്ന പരമാവധി 150 വാക്കുകളില്‍ ഒതുങ്ങുന്ന കണ്‍സപ്റ്റ് നോട്ട് നിര്‍ബന്ധമായും സമര്‍പ്പിക്കണം.
വിജയിക്ക് 10,000 രൂപ കാഷ് അവാര്‍ഡ് നല്‍കും. എന്‍ട്രികള്‍ ഇന്ന് വൈകുന്നേരം അഞ്ചിന് മുമ്പ് പത്തനംതിട്ട ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ കാര്യാലയത്തിലോ [email protected] ലോ സമര്‍പ്പിക്കണം. നിര്‍ദേശങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ ഓഫീസുമായോ 0468 2311343, 9447709944 എന്ന നമ്പറുകളിലോ ബന്ധപ്പെടണം.
Pathanamthitta
കോഴഞ്ചേരി: ഗ്രാമീണ മേഖലയിലെ വീട്ടമ്മമാര്‍ നാടന്‍ കോഴി വളര്‍ത്തല്‍ രംഗത്തേക്ക്. മുട്ടയുടെ വില പൊതു വിപണിയില്‍ കുതിച്ചുയര്ന്നതിനേത്തുടര്ന്നാണ് നാടന്‍ മുട്ടകള്‍ വില്‍ക്കുന്നതിന് വനിതകള്‍ തയാറായിരിക്കുന്നത്. പൊതുവിപണിയില്‍ ഒരു മാസത്തിനു മുമ്പ് ആറു മുതല്‍ ഏഴുവരെ വിലയുണ്ടായിരുന്ന കോഴിമുട്ടയ്ക്ക് ഇപ്പോള്‍ ചില്ലറ വിപണിയില്‍ എട്ടു മുതല്‍ 8.50 രൂപ വരെയാണ് വില.
എട്ട് രൂപ നിരക്കില്‍ മുട്ടകള്‍ നല്കുമ്പോള് ഒന്നിച്ചെടുക്കുന്നവര്‍ക്ക് 7.40 രൂപയാണ് വാങ്ങാറുള്ളതെന്ന് കോഴഞ്ചേരിയിലെ മുട്ട വിതരണ രംഗത്തുളള വ്യാപാരികള്‍ പറഞ്ഞു. തമിഴ്നാട്ടില്‍ 5.70 രൂപ ഉണ്ടായിരുന്ന മുട്ടയ്ക്ക് ഇപ്പോഴത്തെ വില 6.75 മുതല്‍ ഏഴ് രൂപ വരെയാണ്. മുട്ടകള്‍ക്ക് ഏറെ വിപണിയുള്ള തമിഴ്നാട്ടിലെ നാമക്കല്ലില്‍ നിന്നുള്ള മുട്ട വരവ് കുറഞ്ഞതാണ് വില കൂടാന്‍ കാരണമായിരിക്കുന്നതെന്ന് വ്യാപാരികള്‍ പറഞ്ഞു.
ഈ സാഹചര്യത്തിലാണ് ഗ്രാമീണ മേഖലയിലെ വനിതകള്‍ കൂട്ടായും ഒന്നിച്ചും വ്യക്തിപരമായും നാടന്‍ കോഴികളെ വളര്‍ത്തുന്നതു വ്യാപകമാക്കിയത്. കോഴഞ്ചേരി, പുല്ലാട്, ആറന്മുള പ്രദേശങ്ങളിലെ നാടന്‍കോഴി മുട്ടയ്ക്ക് 10 രൂപയാണ് ഇപ്പോഴത്തെ വില. പൊതു മാര്‍ക്കറ്റിലെ വ്യാപാര സ്ഥാപനങ്ങളില്‍ നാടന്‍ കോഴിമുട്ടയെന്ന് പറഞ്ഞു വില്‍ക്കുന്നത് പലതും ചായം തേച്ച തമിഴ്നാട്ടിലെ മുട്ടകളാണെന്ന് നാട്ടുകാര്‍ പറയുന്നു.
മുട്ട വില ഉയര്‍ന്നതോടുകൂടി സന്ധ്യാനേരങ്ങളിലെ നാട്ടിന്‍പുറങ്ങളിലുള്ള തട്ടുകടകളിലെ ഇഷ്ടവിഭവമായ ഓംലെറ്റിനും വില കൂടിയിട്ടുണ്ട്. അന്യസംസ്ഥാനത്തുനിന്ന് വന്നു റോഡരികില്‍ ചായ കച്ചവടം നടത്തുന്നവരും മുട്ട ബജികളുടെ വിലയും വർധിപ്പിച്ചിട്ടുണ്ട്.
ബേക്കറികളിലും മുട്ട ഉത്പന്നങ്ങൾക്കു വില കൂട്ടിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഗ്രാമീണ മേഖലയില്‍ നാടന്‍ കോഴികളെ വളര്‍ത്തുന്നതിനും അതിലൂടെ വീട്ടമ്മമാര്‍ക്ക് വരുമാന മാർഗം ഉണ്ടാക്കുന്ന നടപടികള്‍ ത്രിതല പഞ്ചായത്തുകളും സര്‍ക്കാരും ആവിഷ്കരിക്കണമെന്നും കുടുംബശ്രീ രംഗത്തുള്ള വനിതകള്‍ പറയുന്നു.
തമിഴ്നാട്ടിലും സ്കൂൾ ഉച്ചഭക്ഷണത്തിനൊപ്പം മുട്ട
തമിഴ്നാട് സർക്കാർ വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണ പദ്ധതിയില്‍ മുട്ട ഉള്‍പ്പെടുത്തിയതോടെയാണ് സംസ്ഥാനത്തേക്കുള്ള മുട്ടവരവ് കുറഞ്ഞതെന്നും വ്യാപാരികള്‍ പറഞ്ഞു. ഇതോടൊപ്പം കോഴിത്തീറ്റയുടെ വിലവർധനയും മുട്ടമേഖലയെ ബാധിച്ചിട്ടുണ്ട്. 50 കിലോ കോഴിത്തീറ്റയ്ക്ക് 2300 മുതല്‍ 2500 രൂപ വരെയാണ് ഇപ്പോഴത്തെ വില.
രണ്ട് ലക്ഷത്തിലധികം കോഴിമുട്ടയാണ് സംസ്ഥാനത്തേക്ക് തമിഴ്നാട്ടില്‍ നിന്നും കയറ്റി അയയ്ക്കുന്നതെന്ന് മുട്ട വ്യാപാരികളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി പറയുന്നു. കഴിഞ്ഞ വര്‍ഷം 5.80 രൂപയായിരുന്നു നാമക്കല്ലിലെ മുട്ട വില. അത് ക്രമാതീതമായി ഉയര്‍ന്നതാണ് കേരളത്തിലും മുട്ടവില വർധിക്കാന്‍ കാരണമായിരിക്കുന്നത്.
നാമക്കൽ വില അടിസ്ഥാനമാക്കിയാണ് കേരളത്തിലെ സ്കൂളുകളിൽ നൽകുന്ന മുട്ടയുടെ വില കണക്കിലാക്കി വരുന്നത്. എന്നാൽ നാമക്കൽ വില കൂടിയപ്പോൾ കേരളത്തിലെ ഉച്ചഭക്ഷണ പദ്ധതിയിലെ മുട്ട വില വർധിപ്പിച്ചിട്ടില്ല.
Pathanamthitta
കോന്നി: ഉത്പാദനച്ചെലവിലെ വർധനയും മഴയും റബർ കർഷകർക്ക് വെല്ലുവിളിയായി. വിപണിയിൽ റബർവില ഉയർന്നുവെങ്കിലും കർഷകർക്ക് ഇതുകൊണ്ട് പ്രയോജനമില്ലാത്ത അവസ്ഥയാണ്. മഴക്കാല ടാപ്പിംഗിനായി മഴമറ (റെയ്ൻ ഗാർഡ്) ഇടുന്നതിനുള്ള ചെലവ് കുത്തനെ ഉയർന്നതുമാണ് ചെറുകിട കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.തോരാമഴ കാരണം മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പകുതി ദിവസം പോലും ടാപ്പിംഗ് നടത്താൻ കഴിഞ്ഞിട്ടില്ല.
വലിയ പ്ലാന്റേഷനുകളിൽ മഴമറ ഇട്ടിട്ടുണ്ടെങ്കിലും ചെറുകിട തോട്ടങ്ങളിലും സ്വകാര്യ കൃഷിയിടങ്ങളിലും ഇത് വലിയ തോതിൽ അപ്രാപ്യമാണ്. ടാപ്പിംഗ് നിലച്ചത് ഉടമകളുടെ വരുമാനവും തൊഴിലാളികളുടെ ഉപജീവനവും മുടക്കിയിരിക്കുകയാണ്. മഴ തോരുന്ന ദിവസങ്ങളിൽ പോലും പണിക്ക് ആളില്ലാത്ത അവസ്ഥയാണ്.
ടാപ്പിംഗ് മുടങ്ങിയത് മരങ്ങളിൽ ചീക്കപൊട്ടൽ പോലെയുള്ള രോഗങ്ങൾ പടരാനും കാരണമാകുന്നുണ്ട്. അനുബന്ധ സാധനങ്ങളുടെ വിലക്കയറ്റമാണ് കർഷകരെ തകർക്കുന്ന മറ്റൊരു പ്രധാന പ്രശ്നം. കഴിഞ്ഞ വർഷം 145 രൂപയായിരുന്ന ഒരു കിലോഗ്രാം പ്ലാസ്റ്റിക്കിന് ഇപ്പോൾ 210 രൂപയായി. 25 കിലോഗ്രാമിന്റെ ഒട്ടിക്കാനുള്ള പശയ്ക്ക് 1,450 രൂപയിൽ നിന്ന് 1,750 രൂപയായും വർധിച്ചു.
ഒരു ഹെക്ടർ സ്ഥലത്ത് മഴമറ ഇടാൻ 12 മുതൽ 15 കിലോഗ്രാം പ്ലാസ്റ്റിക് ആവശ്യമാണ്.രോഗപ്രതിരോധത്തിന് ഉപയോഗിക്കുന്ന കോപ്പർ ഓക്സിക്ലോറൈഡിന്റെ വില 700 രൂപയിൽ നിന്ന് 1,050 രൂപയായും സ്പ്രേയിംഗ് ഓയിൽ ലിറ്ററിന് 100 രൂപയിൽ നിന്ന് 200 രൂപയായും ഉയർന്നു. ഒരു ഹെക്ടറിൽ സ്പ്രേയിംഗ് നടത്താൻ എട്ട് കിലോ കോപ്പർ ഓക്സിക്ലോറൈഡും 40 ലിറ്റർ ഓയിലും വേണം.
ഇതിന് പുറമേ സ്റ്റാപ്ലർ പിന്നുകളും ഉയർന്ന പണിക്കൂലിയും നൽകേണ്ടി വരുന്നത് സാധാരണക്കാരായ കർഷകർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. മഴമറയിടാനും സ്പ്രേയിംഗിനും റബർ ബോർഡ് ഹെക്ടറിന് 4,000 രൂപ സബ്സിഡി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ബോർഡിൽ രജിസ്റ്റർ ചെയ്ത നിശ്ചിത ഉടമകൾക്ക് മാത്രമാണ് ഇതു ലഭിക്കുന്നത്. ചെറുകിട കർഷകർക്കും സാധാരണ വ്യക്തികൾക്കും ഈ ആനുകൂല്യം ലഭിക്കാത്തത് വലിയ തിരിച്ചടിയായിരിക്കുകയാണ്.
Pathanamthitta
റാന്നി: പാതിവഴിയിൽ തടസപ്പെട്ടു കിടന്നിരുന്ന റാന്നി സമാന്തരപാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. പിഎം റോഡിൽ പന്പാനദിക്കു കുറുകെ ഏഴു വർഷം മുന്‍പ് തുടക്കം കുറിച്ച റാന്നിയിലെ സമാന്തര പാലത്തിന്റെ നിർമാണമാണ് പുനരാരംഭിച്ചത്. പിഎം റോഡ് നവീകരണത്തിന്റെ ഭാഗമായാണ് റാന്നി ബൈപാസുകൾ ഉപയോഗപ്പെടുത്തി പുതിയ പാലത്തിന് അനുമതി ലഭിച്ചത്. എന്നാൽ നിർമാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ തടസപ്പെട്ടിരുന്നു.
പാലത്തിന്റെ തുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് ഇന്നലെ രാവിലെ പുനർനിർമാണത്തിനു തുടക്കം കുറിച്ച് പഴകുളം മധു എംഎൽഎ അറിയിച്ചു. ഫണ്ടിന്റെ അപര്യാപ്തതയും കരാറുകാരുമായുള്ള തർക്കങ്ങളുമാണ് നിർമാണം വൈകിപ്പിച്ചത്. വർഷങ്ങൾക്കു മുന്‍പേ നിർമാണം തുടങ്ങിയ പാലം ഇപ്പോഴും പന്പാനദിയിലെ തൂണുകളിൽ ഒതുങ്ങുകയാണ്.
സമീപനപാതയുടെ ആവശ്യത്തിലേക്കായി ഭൂമി ഏറ്റെടുക്കൽ ജോലികളും പൂർത്തിയായിട്ടില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് സമീപനപാതയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലിന് അനുമതി ലഭിച്ചത്.
കരാറുകാരുമായി ബന്ധപ്പെട്ട് എംഎൽഎ നടത്തിയ ഇടപെടലിൽ പെരുന്പുഴയിൽ നിർമാണം പുനരാരംഭിക്കുന്നതിലേക്കാവശ്യമായ സാമഗ്രികൾ കഴിഞ്ഞ ദിവസം ഇറക്കിയിരുന്നു.
രാജു ഏബ്രഹാം എംഎൽഎയുടെ കാലത്ത് പ്രാരംഭ നടപടി തുടങ്ങിയ പാലം പ്രമോദ് നാരായൺ എംഎൽഎ ആയിരുന്ന കാലഘട്ടത്തിൽ തുടർ പ്രവർത്തനങ്ങൾ നടന്നു.
റാന്നി പെരുമ്പുഴ കടവിൽ നിന്നുള്ള സമീപന പാത ബ്ലോക്ക് പടിവരെയാണ്. റാന്നി ബൈപാസ് പൂർണ തോതിൽ ക്രമീകരിക്കുന്ന വിധത്തിലാണ് സമീപനപാത വിഭാവനം ചെയ്തത്. ഇതിനാവശ്യമായ സ്ഥലം കണ്ടെത്തി ഏറ്റെടുക്കാൻ നടപടികൾ പൂർത്തിയായിട്ടുണ്ട്. ഭൂ ഉടമകൾക്ക് വസ്തുവിന്റെ പണവും കൈമാറിയിട്ടുള്ളതിനാൽ റോഡ് നിർമാണം തുടങ്ങാനാകും.
പാലം നിർമാണം ഏറ്റെടുത്ത ആദ്യ കരാറുകാർ പണികൾ പാതിവഴിയിൽ നിർത്തിയതോടെ എസ്റ്റിമേറ്റ് തുക പുതുക്കി നിശ്ചയിച്ച് ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റിക്കാണ് പുതിയ കരാർ ഉറപ്പിച്ചിട്ടുള്ളത്. പമ്പാനദിയിൽ നിലവിലെ പാലത്തിനു സമാന്തരമായി പെരുമ്പുഴ, ഉപാസന കടവുകളെ ബന്ധിപ്പിച്ചാണ് പുതിയ പാലം പണിയുന്നത്. നദിയിൽ പാലത്തിന്റെ തൂണുകളുടെ നിർമാണം ഏറെക്കുറെ പൂർത്തിയായി. ഇനി പേട്ട കരയിൽ ചെറിയ രണ്ട് തൂണുകളുടെ പണികൾ കൂടി ബാക്കിയുണ്ട്. ഇതു കൂടിപൂർത്തീകരിച്ചാൽ സ്പാനുകളുടെ നിർമാണം തുടങ്ങാനാകും. റാന്നിയിലെ സമാന്തരപാലം യാഥാർഥ്യമാകുമെന്ന പ്രതീക്ഷ ഇതോടെവർധിച്ചു.
പാലം നിർമാണം പുനരാരംഭിച്ച വേളയിൽ എംഎൽഎയ്ക്കൊപ്പം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആരോൺ ബിജിലി, ജൂലി സാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, ആനി മാത്യു, സനോജ് മേമന, റാന്നി പഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Pathanamthitta
പത്തനംതിട്ട: ഫുട്ബോള്‍ ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങളിലും യുവാക്കളിലും പുതിയ ഖരമാലിന്യ ചട്ടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ജില്ലാ ശുചിത്വമിഷന് സംഘടിപ്പിക്കുന്ന ബിന്‍വിന്‍ ഗോള്‍ ചലഞ്ചിന്റെ ഉദ്ഘാടനം പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍ നിര്‍വഹിച്ചു.
തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി. രാജേഷ് കുമാർ, ശുചിത്വമിഷന് ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ. എം. വിനീത്, ശുചിത്വമിഷന് അസിസ്റ്റന്റ് കോഓർഡിനേറ്റര്‍ ജി. പ്രദീപ്, പ്രോഗ്രാം ഓഫീസര്‍ കെ. ആർ. അജയ്, കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പൽ ഡോ. റെന്നി പി. വര്‍ഗീസ്, ഫാ. തോംസണ്‍ റോബി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. തോമസ് ഏബ്രഹാം,
ഡോ.സൂസന് സാമുവൽ, എന്‍സിസി ഓഫീസര്‍ ക്യാപ്റ്റന്‍ ജിജോ കെ. ജോസഫ്, അസോസിയേറ്റ് പ്രഫ. ഡോ. എ. എസ്. ദീപ്തി, എന്‍എസ്എസ് വോളണ്ടിയേഴ്സ്, എന്‍സിസി കേഡറ്റുകൾ, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സോളിഡ് വേസ്റ്റ് മാനേജ്മെന്റ് റൂള്‍ പ്രകാരം ജൈവം, അജൈവം, സാനിറ്ററി, സ്പെഷല്‍ കെയര്‍ എന്നീ മാലിന്യങ്ങളെ സൂചിപ്പിക്കുന്ന രീതിയില്‍ പച്ച, നീല, ചുവപ്പ്, കറുപ്പ് നിറത്തിലുള്ള ഗോള്‍ പോസ്റ്റുകളാണ് തയാറാക്കിയിരുന്നത്.
ഈ പോസ്റ്റുകളിലേക്ക് ഗോളടിച്ച ജില്ലാ കളക്ടര്‍ വിദ്യാര്‍ഥികളോട് ലോകകപ്പ് ഫുട്ബോൾ, മാലിന്യസംസ്കരണം തുടങ്ങിയ മേഖലയിലെ ചോദ്യങ്ങള്‍ ചോദിച്ചു. ഉത്തരം നല്‍കിയവര്‍ക്ക് ഗോള്‍ അടിക്കാന്‍ അവസരം നല്കി. ശരിയായ നിറത്തിലുള്ള പോസ്റ്റിലേക്ക് ഗോളടിച്ചവര്‍ക്ക് ശുചിത്വമിഷന്റെ നേതൃത്വത്തില്‍ സമ്മാനം നല്കി. വരും ദിവസങ്ങളില്‍ ജില്ലയുടെ വിവിധ കന്ദ്രങ്ങളില്‍ കാമ്പയിന് നടക്കും.
Pathanamthitta
അടൂര്‍: ഏനാത്ത് ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറകള്‍ പ്രവര്‍ത്തനരഹിതമായിട്ട് രണ്ടു വര്‍ഷത്തിലേറെയായി. നിയമലംഘനങ്ങള്‍ തടയാനും കുറ്റകൃത്യങ്ങള്‍ കണ്ടെത്താനും സഹായകരമായിരുന്ന കാമറകള്‍ നന്നാക്കാന്‍ ഇതേവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.
ടൗണ്‍ എല്ലായ്പോഴും പോലീസ് നിരീക്ഷണത്തിലായിരിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഏനാത്ത് വ്യാപാരികളുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചത്. ടൗണിലെ വിവിധ ഭാഗങ്ങളിലായി ആകെ 16 കാമറകളാണ് സ്ഥാപിച്ചിരുന്നത്. ഇവയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ നേരിട്ട് ഏനാത്ത് പോലീസ് സ്റ്റേഷനില്‍ ലഭിക്കുന്ന സംവിധാനവുമുണ്ടായിരുന്നു.
രാത്രികാല മോഷണങ്ങൾ, ഗതാഗതനിയമ ലംഘനങ്ങള്‍, ചെറിയ സംഘര്‍ഷങ്ങള്‍ എന്നിവ കണ്ടെത്തുന്നതിനും തടയുന്നതിനും കാമറകള്‍ ഏറെ സഹായകരമായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.
മൂന്ന് വര്‍ഷം മുമ്പ് ഏകദേശം അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് കാമറകള്‍ സ്ഥാപിച്ചത്. എറണാകുളത്തെ ഒരു കമ്പനിക്കായിരുന്നു അറ്റകുറ്റപ്പണികളുടെ ചുമതല. എന്നാല്‍ അറ്റകുറ്റപ്പണികള്‍ക്കാവശ്യമായ സ്പോണ്‍സര്‍ഷിപ്പ് ലഭിക്കാത്തതിനേ തുടര്‍ന്ന് പിന്നീട് പരിപാലന പ്രവര്‍ത്തനങ്ങള്‍ നടന്നില്ല.
ഏനാത്ത് പാലത്തില്‍ നിന്ന് ആളുകള്‍ ആറ്റിലേക്ക് ചാടുന്ന സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ഇത്തരം അടിയന്തര സാഹചര്യങ്ങളില്‍ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ ലഭിക്കുന്നതിനും അന്വേഷണങ്ങള്‍ക്ക് സഹായമാകുന്നതിനും നിരീക്ഷണ കാമറകള്‍ ഏറെ പ്രയോജനപ്പെടുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Pathanamthitta
പത്തനംതിട്ട: സെന്‍സസിന്റെ ഭാഗമായി വീടുകളുടെ വിവരശേഖരണം നടത്തുമ്പോള്‍ കൃത്യത ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍. എന്യൂമറേറ്റര്‍ രേഖപ്പെടുത്തുന്ന വിവരങ്ങള്‍ സൂപ്പര്‍വൈസര്‍മാര്‍ പരിശോധിച്ച് ഉറപ്പാക്കണം. ജില്ലയിലെ സെന്‍സസ് പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് ജില്ലാ കളക്ടറുടെ നിര്‍ദേശം.
വിവരശേഖരണം പൂര്‍ത്തിയായവ സൂപ്പര്‍വൈസര്‍മാര്‍ കൃത്യമായി പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യണം. 20നകം സെന്‍സസ് ഫീല്‍ഡ് പ്രവര്‍ത്തനം പരമാവധി പൂര്‍ത്തിയാക്കണം. ശേഖരിച്ച വിവരങ്ങളുടെ പരിശോധന 24നുള്ളില്‍ നടത്തണം. 25, 26തീയതികളില്‍ വിവരങ്ങള്‍ വീണ്ടും പരിശോധിച്ച് അപാകത ഉണ്ടെങ്കില്‍ തിരുത്തും.
സെന്‍സസ് പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. സെന്‍സസ് ചാര്‍ജ് ഓഫീസര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Pathanamthitta
അടൂർ: താന്നിവിളയിൽ നന്ദു ജയരാജിന്റെ സ്മരണാർഥം പ്രമുഖ ശിശുരോഗ വിദഗ്ധൻ ഡോ. ജയരാജ് ദാമോദരൻ ദാനമായി നൽകിയ സ്ഥലത്ത് നിർമിച്ച പത്തനാപുരം ഗാന്ധിഭവന്റെ 24-ാം ശാഖയുടെ സമർപ്പണം ഡോ. ജയരാജ് ദാമോദരൻ നിർവഹിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം അടൂർ നഗരസഭാ ചെയർപേഴ്സൺ റീന സാമുവേൽ ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ അധ്യക്ഷത വഹിച്ചു.
പഴകുളം ശിവദാസൻ, ഹർഷകുമാർ, ഉമ്മൻ തോമസ്, ശരത് ബാബു, ചിത്ര, ഷിബു ചിറക്കരോട്ട്, എ. പി. സന്തോഷ്, കെ. ജി. വാസുദേവൻ, ഷാഹിദ് കമാൽ, പിറവന്തൂർ ഗോപാലകൃഷ്ണൻ, ആയുഷ് ജയപ്രതാപ്, കെ. സാബു, എം. ആർ. ജയപ്രസാദ്, റോണി പാണംതുണ്ടിൽ, അടൂർ ശശാങ്കൻ, തോട്ടുവ മുരളി,
ആർ. രാമകൃഷ്ണൻ, കെ. ഹരിപ്രസാദ്, അഡ്വ. ഗോകുൽ വി. രഘുനാഥ്, ലതാ വിജയൻ, കെ. കെ. സരസ്വതി, ബിനു വിദ്യാധരൻ, അഡ്വ. സുരേഷ് സോമ, അനു വസന്തൻ, ബീന ബാബു, കെ. ബി. പ്രദീപ് കുമാർ, കെ. ജെ. സോമരാജൻ, സജി ദേവി, ബി. മോഹനൻ, ശശികുമാർ, വിൽസൺ ഡാനിയൽ, സിന്ധു രാജൻപിള്ള, രാജലക്ഷ്മി കുഞ്ഞമ്മ, ലതീഷ്, സുധീർ വഴിമുക്ക് എന്നിവർ പ്രസംഗിച്ചു.
Pathanamthitta
അടൂര്‍: വാടകക്കെട്ടിടം അണ്ഫിറ്റായതിനെ തുടര്‍ന്ന് ഏഴംകുളം പഞ്ചായത്തിലെ 20-ാം വാര്‍ഡിലെ അറുകാലിക്കല്‍ കിഴക്കിലുള്ള 26-ാം നമ്പര്‍ അങ്കണവാടിയുടെ പ്രവര്‍ത്തനം തടസപ്പെട്ടു. ഒരു മാസത്തിലേറെയായി അങ്കണവാടി പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. പകരം പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്താനാകാത്തതിനാല്‍ കുട്ടികള്‍ക്ക് പഠനസൗകര്യം നഷ്ടമായിരിക്കുകയാണ്.
കഴിഞ്ഞ ആറു വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന ഓടിട്ട പഴക്കമേറിയ കെട്ടിടത്തിനാണ് ഫിറ്റ്നസ് നഷ്ടമായത്. കെട്ടിടത്തിന് അറ്റകുറ്റപ്പണികള്‍ ആവശ്യമായതിനാല്‍ ജൂണ്‍ 10ന് പ്രവര്‍ത്തനം നിര്‍ത്തിവച്ചു. തുടര്‍ന്ന് ഒരു മാസത്തിലേറെയായിട്ടും പകരം സൗകര്യമൊരുക്കാന്‍ കഴിഞ്ഞിട്ടില്ല.
അങ്കണവാടി അടച്ചതോടെ കുട്ടികള്‍ക്ക് പഠനം മുടങ്ങി.ജീവനക്കാരെ താത്കാലികമായി 10ാം നമ്പര്‍ അങ്കണവാടിയിലേക്ക് മാറ്റിയെങ്കിലും 26 -ാം നമ്പര്‍ അങ്കണവാടി വീണ്ടും എപ്പോള്‍ തുറക്കുമെന്ന കാര്യത്തില്‍ ഇതേവരെ തീരുമാനമായിട്ടില്ല.
അഞ്ചും ഇരുപതും വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് അങ്കണവാടിയുടെ പ്രവര്‍ത്തനപരിധി. 20-ാം വാര്‍ഡില്‍ പകരം കെട്ടിടം ലഭ്യമല്ലെങ്കില്‍ അഞ്ചാം വാര്‍ഡില്‍ താത്കാലിക സൗകര്യം ഒരുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍ വാര്‍ഡ് മാറ്റുന്ന കാര്യത്തില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുകയാണ്.
അതേസമയം, 20-ാം വാര്‍ഡില്‍ തന്നെ അങ്കണവാടിക്കായി സ്ഥിരം കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്ന് പഞ്ചായത്തംഗം ലേഖാക ുമാരി അറിയിച്ചു. അങ്കണവാടി അടയ്ക്കുന്നതിന് മുമ്പ് എഎല്‍എംഎസ് സി കമ്മിറ്റി വിളിച്ചുചേര്‍ത്ത് വിവരം അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്.
Pathanamthitta
പത്തനംതിട്ട: നഗരത്തില്‍ പെരുമ്പാമ്പ് തെരുവ് നായയെ വിഴുങ്ങി. റിംഗ് റോഡിനോടു ചേര്‍ന്ന് തിരക്കേറിയ സ്വകാര്യ ആശുപത്രിയുടെ സമീപത്തെ നഴ്സറിയിലാണ് പെരുമ്പാമ്പ് ഇറങ്ങിയത്.
ഒപ്പമുള്ള നായ്ക്കള്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാവിലെയാണ് സംഭവം. നായയുമായി പെരുമ്പാമ്പ് സമീപത്തെ ചതുപ്പിലേക്ക് മറഞ്ഞു. നായ്ക്കള്‍ കുരയ്ക്കുന്ന ശബ്ദം കേട്ട് ആളുകള്‍ വന്ന് നോക്കിയപ്പോഴാണ് ഇത് കാണുന്നത്.
ഇവിടെ ചതുപ്പു നിലം പെരുമ്പാമ്പിന്റെയും മറ്റ് ഇഴജന്തുകളുടെയും വിഹാരകേന്ദ്രമാണ്. ഈ ഭാഗത്ത് തെരുവുനായ്ക്കളും ധാരാളമുണ്ട്. അറവുശാലയോടു ചേര്‍ന്നാണ് തെരുവുനായ്ക്കള്‍ തമ്പടിച്ചിട്ടുള്ളത്. പുതിയ സ്വകാര്യ ബസ് സ്റ്റാന്‍ഡ് ഭാഗത്തും മുമ്പ് പല തവണ പെരുമ്പാമ്പിനെ കണ്ടിട്ടുണ്ട്.
സമീപത്തെ തോട് മുഴുവന്‍ മാലിന്യം നിറഞ്ഞു കിടക്കുകയാണ്. റിംഗ് റോഡിനോടു ചേര്‍ന്ന പരിസരങ്ങള്‍ മുഴുവന്‍ വൃത്തി ഹീനവും കാടു പിടിച്ചും കിടക്കുകയുമാണ്്.
Pathanamthitta
പത്തനംതിട്ട: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എഡ്യുക്കേഷന്‍ (കൈറ്റ്) സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന ലിറ്റില്‍ കൈറ്റ്സ് ഐടി ക്ലബുകളുടെ 2026 വര്‍ഷത്തെ സംസ്ഥാന-ജില്ലാതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പൊങ്ങലടി എസ്വിഎച്ച്എസ് ജില്ലയില്‍ ഒന്നാം സ്ഥാനം നേടി.
ചെന്നീര്‍ക്കര എസ്എന്‍ഡിപി എച്ച്എസ്എസ്, കോന്നി ആര്‍വി എച്ച്എസ് എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഉപജില്ലാ തലത്തിലെ മികച്ച വിദ്യാലയങ്ങളായി സെന്റ് മേരീസ് എംഎംജി എച്ച്എസ്എസ് അടൂര്‍ (അടൂര്‍ സബ്ജില്ല ), എസ്വിജിവി എച്ച്എസ്എസ് കിടങ്ങന്നൂര്‍ (ആറന്മുള സബ്ജില്ല), നേതാജി എച്ച്എസ്എസ് പ്രമാടം(കോന്നി സബ്ജില്ല), എസ്എന്‍ഡിപിഎച്ച്എസ്എസ് മുട്ടത്തുകോണം(കോഴഞ്ചേരി സബ്ജില്ല), സെന്റ് തെരേസാസ് ബിസിഎച്ച്എസ്എസ് ചെങ്ങരൂര്‍(മല്ലപ്പള്ളി സബ്ജില്ല), സെന്റ് പോള്‍സ് നരിയാപുരം(പന്തളം സബ്ജില്ല), എംടിഎച്ച്എസ്എസ് പത്തനംതിട്ട (പത്തനംതിട്ട സബ് ജില്ല), നാഷണല്‍ എച്ച്എസ് വള്ളംകുളം (പുല്ലാട് സബ്ജില്ല), എസ്എന്‍ഡിപിഎച്ച്എസ് വെണ് കുറിഞ്ഞി (റാന്നി സബ്ജില്ല), സെന്റ് തോമസ് എച്ച്എസ്എസ് ഇരുവെള്ളിപ്ര (തിരുവല്ല സബ് ജില്ല) തെരഞ്ഞെടുക്കപ്പെട്ടു.
എഐ ലിറ്ററസി, റോബോട്ടിക് പരിശീലനം, ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍, സ്കൂളുകളുടെ സാമൂഹിക ഇടപെടലുകള്‍ തുടങ്ങിയ വിവിധ മേഖലകളിലെ പ്രവര്‍ത്തനം വിലയിരുത്തിയാണ് പുരസ്കാരം നിശ്ചയിച്ചത്.
നിയമസഭാ സമുച്ചയത്തിലെ ആര്. ശങ്കരനാരായണന് തമ്പി ഹാളില്‍ നടന്ന അവാര്‍ഡ് വിതരണ ചടങ്ങില്‍ പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന് ജില്ലാതല വിജയികള്‍ക്കുള്ള പുരസ്കാരം വിതരണം ചെയ്തു. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന് മുഖ്യപ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ സ്പെഷല്‍ സെക്രട്ടറി ഡോ. ഡി. സജിത് ബാബു, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ്, കൈറ്റ് സിഇഒ കെ. അന്‍വര്‍സാദത്ത് എന്നിവര്‍ പങ്കെടുത്തു.
ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന സ്കൂളുകള്‍ക്ക് യഥാക്രമം 40,000, 30,000, 20,000 രൂപ വീതമാണ് കാഷ് അവാര്‍ഡ്. പുരസ്കാര തുകയ്ക്ക് പുറമേ ട്രോഫിയും പ്രശംസാപത്രവും വിതരണം ചെയ്തു.്
Pathanamthitta
പത്തനംതിട്ട: സീനിയര്‍ സിറ്റിസണ്‍സ് നാടിന്റെ നന്മയുടെ വഴികാട്ടികളാണെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍. സീനിയര്‍ സിറ്റിസണ്‍സ് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് സണ്ണി കണ്ണന്മണ്ണിലിന്റെ അധ്യക്ഷതയില്‍കൂടിയ സമ്മേളനത്തില്‍ സി.വി. ശാന്തകുമാർ എംഎൽഎയ്ക്കു സ്വീകരണം നൽകി. ഡിസിസി വൈസ് പ്രസിഡന്റ് അനില്‍ തോമസ്, മലയാലപ്പുഴ വിശ്വംഭരന്, ജോര്‍ജ് ജോസഫ്, ഡിസിസി ജനറല്‍ സെക്രട്ടറി അബ്ദുള്‍കലാം ആസാദ് തുടങ്ങിയവർ പ്രസംഗിച്ചു.
Pathanamthitta
തിരുവല്ല: സ്കൂട്ടറിൽ ടൂറിസ്റ്റ് ബസിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റയാളും മരിച്ചു. അഴിയിടത്തുചിറ ചാലക്കുഴി മന്നത്തുചിറയിൽ സന്തോഷ് കുമാറാണ് (40) മരിച്ചത്. തിങ്കളാഴ്ച രാത്രി എംസി റോഡിൽ മുത്തൂർ ജംഗ്ഷനു സമീപമുണ്ടായ അപകടത്തിൽ ചാലക്കുഴി കൊച്ചാംപറമ്പിൽ തോമസ് ജോർജ് (ജോസ്-53) തത്ക്ഷണം മരിച്ചിരുന്നു.
ഗുരുതരമായി പരിക്കേറ്റ സന്തോഷ് കുമാറിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇന്നലെ രാവിലെ മരിച്ചു. പെയിന്റിംഗ് തൊഴിലാളിയായിരുന്നു. ഭാര്യ: ആരതി. മക്കൾ: നിവേദ്യ, നിവ്യ. മുത്തൂരിൽനിന്നു തിരുവല്ല ടൗണിലേക്ക് വരികയായിരുന്ന സ്കൂട്ടറിൽ എതിർദിശയിൽ വന്ന ടൂറിസ്റ്റ് ബസ് ഇടിച്ചാണ് അപകടമുണ്ടായത്.
Pathanamthitta
പന്തളം: തോട്ടക്കോണം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി പന്തളം പോലീസിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ - സൈബർ സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പന്തളം നഗരസഭാ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ സുനിത വേണു ക്ലാസ് ഉദ്ഘാടനം ചെയ്തു .
പിടിഎ പ്രസിഡന്റ് കെ.എച്ച്. ഷിജു അധ്യക്ഷത വഹിച്ചു. പന്തളം സബ് ഇൻസ്പെക്ടർ ബിനോയ് ബാബു, ജനമൈത്രി ബീറ്റ് ഓഫീസർ എസ്. അൻവർഷ എന്നിവർ ബോധവത്കരണ ക്ലാസ് നയിച്ചു. ചടങ്ങിൽ പിടിഎ വൈസ് പ്രസിഡന്റ് ബിജു കുര്യൻ, എസ്എംസി ചെയർമാൻ ജി. അനൂപ് കുമാർ, വൈസ് ചെയർ പേഴ്സൺ സീതാ ലക്ഷമി , എംപിടിഎ പ്രസിഡന്റ് രഞ്ചു ബിനൂപ്, ടി.എം. പ്രമോദ് എന്നിവർ പ്രസംഗിച്ചു.സ്കൂൾ പ്രിൻസിപ്പൽ എൻ. ഗിരിജ സ്വാഗതവും അധ്യാപകനായ എം.എ. ജയദീപ് നന്ദിയും പറഞ്ഞു.
Pathanamthitta
കടമ്പനാട്: ലഹരിക്കെതിരേ ഫിഫ ഫുട്ബോൾ ലഹരി എന്ന സന്ദേശമുയർത്തി ഫിഫ ഫുട്ബോൾതാര വരയരങ്ങും ലൈവ് ഫുട്ബോൾ പ്രശ്നോത്തരിയും കടമ്പനാട് കെആർകെപിഎം ബിഎച്ച്എസ്എസിൽ പള്ളിക്കൂടം ടിവി സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ചു.
ലഹരിക്കെതിരേ ഫിഫ വേൾഡ് കപ്പ് ലഹരി സംസ്ഥാനതല ഉദ്ഘാടനം അതിവേഗചിത്രകാരൻ ഡോ. ജിതേഷ്ജി, ലയണൽ മെസിയും ക്രിസ്ത്യാനോ റൊണാൾഡോയുമടക്കമുള്ള ഒരു ഡസനിലേറെ ഫുട്ബോൾ താരങ്ങളുടെ അതിവേഗരേഖാചിത്രം വരച്ചുകൊണ്ട് നിർവഹിച്ചു. ലൈവ് ക്വിസ് പ്രോഗ്രാമിൽ പതിനായിരത്തിലേറെ രൂപയുടെ ഓൺ ദ സ്പോട്ട് സമ്മാനങ്ങളാണു കുട്ടികൾക്ക് ലഭിച്ചത്.
ലഹരിക്കെതിരേ സംസ്ഥാന ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന തൂഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് പള്ളിക്കൂടം ടിവിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
സ്കൂൾ മാനേജർ ശ്രീലക്ഷ്മിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പള്ളിക്കൂടം ടിവി മാനേജിംഗ് ഡയറക്ടർ എൽ. സുഗതൻ, പ്രിൻസിപ്പൽ ജയശ്രീ, ഹെഡ്മാസ്റ്റർ എം. അനീഷ്, ഷാലു തുടങ്ങിയവർ പ്രസംഗിച്ചു.
Pathanamthitta
പത്തനംതിട്ട: അധ്യയന വർഷം ആരംഭിച്ച് ഒന്നര മാസം പിന്നിട്ടപ്പോഴും ഫിറ്റ്നസ് വിഷയം പരിഹരിക്കാനാകാതെ സ്കൂളുകൾ. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ തസ്തിക നിർണയം നടത്താനാകില്ലെന്നും 15 മുതൽ ശന്പളം മുടങ്ങുമെന്ന തരത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ ഉത്തരവ് പ്രതിഷേധത്തേത്തുടർന്ന് പിൻവലിച്ചുവെങ്കിലും കേരള വിദ്യാഭ്യാസ ചട്ടത്തിലെ വ്യവസ്ഥകൾ തുടർ പ്രവർത്തനങ്ങൾക്ക് വിലങ്ങുതടിയാണ്. താത്കാലിക ഫിറ്റ്നസിന്റെ പിൻബലത്തിൽ പ്രവർത്തിക്കുന്ന സ്കൂളുകളുടെ കാര്യത്തിൽ അന്തിമ തീരുമാനം സർക്കാർ എടുക്കാത്ത സാഹചര്യത്തിലാണ് അനിശ്ചിതത്വം തുടരുന്നത്.
സ്കൂളുകളില്‍ തസ്തിക നിര്‍ണയത്തിന് പ്രൊവിഷണല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സ്വീകാര്യമാകില്ലെന്നാണ് കേരള വിദ്യാഭ്യാസ ചട്ടം ഉദ്ധരിച്ച് വിദഗ്ധാഭിപ്രായം. പൊതുവിദ്യാഭ്യാസ ഡയറക്ടർ വിദ്യാഭ്യാസ ഓഫീസർമാർക്കു നൽകിയ നിർദേശവും ഇത്തരത്തിലായിരുന്നു.സ്കൂളുകളില്‍ അധ്യയനം മുടങ്ങാതിരിക്കാന്‍വേണ്ടി മാത്രമാണ് പ്രൊവിഷണല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നതെന്നും തസ്തിക നിര്‍ണയത്തിന് ഇതംഗീകരിക്കാനാകില്ലെന്നുമാണ് ഡിഡിഇ സ്വീകരിച്ച നിലപാട്.
ജില്ലയിലെ പല സ്കൂളുകള്‍ക്കും ഇക്കുറി താത്കാലിക ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. ചൂണ്ടിക്കാട്ടിയ പോരായ്മകൾ പരിഹരിച്ചെത്തുന്പോൾ സുരക്ഷാ സർട്ടിഫിക്കറ്റ് നൽകാമെന്ന നിലപാടാണ് തദ്ദേശ എൻജിനിയർമാർ സ്വീകരിച്ചത്.സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധനയുമായി ബന്ധപ്പെട്ടുണ്ടായ നൂലാമാലകളാണ് ഇത്തരത്തില്‍ താത്കാലിക സര്‍ട്ടിഫിക്കറ്റ് വാങ്ങി ജൂണില്‍ അധ്യയനം ആരംഭിക്കാനിടയാക്കിയത്. എന്നാല്‍ പൊതുവിദ്യാഭ്യാസ ചട്ടത്തിലോ ഉത്തരവുകളിലോ താത്കാലിക സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് പരാമര്‍ശമില്ലാത്തതിനാല്‍ തസ്തിക നിര്‍ണയം അടക്കമുള്ള നടപടികള്‍ക്ക് ഇതംഗീകരിക്കാനാകില്ലെന്നാണ് പറയുന്നത്.
ഒരു അധ്യയനവര്‍ഷം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തില്‍നിന്നു നല്കുന്ന ഫിറ്റനസ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് അക്കൊല്ലത്തെ തസ്തിക നിര്‍ണയിക്കുന്നത്. പ്രൊവിഷണല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് അധ്യയനം ആരംഭിക്കാനായി മാത്രം നല്‍കുന്നതാണെന്നും ഒന്നോ രണ്ടോ മാസത്തേക്കു മാത്രമാണ് ഇതിനു പ്രാബല്യമെന്നും പറയുന്നു.
പ്രൊവിഷണൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ പ്രവർത്തിക്കുന്ന സ്കൂളുകൾ തുടർ അധ്യയനത്തിന് സർക്കാരിന്റെ പ്രത്യേക ഉത്തരവ് വാങ്ങേണ്ടിരും.
ഫിറ്റ്നസില്ലാത്ത കെട്ടിടത്തിൽ
ക്ലാസ് മുറികള്‍ അനുവദിക്കാനാകില്ല
പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞാല്‍ ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമായ കെട്ടിടങ്ങള്‍ മാത്രമേ കുട്ടികളുടെ ക്ലാസ് മുറികള്‍ക്കായി ഉപയോഗിക്കാന്‍ പാടുള്ളൂവെന്നാണ് നിർദേശം.കഴിഞ്ഞവര്‍ഷം തേവലക്കര സര്‍ക്കാര്‍ സ്കൂളിലുണ്ടായ അത്യാഹിതത്തിന്റെ പശ്ചാത്തലത്തിലാണ് ഇക്കൊല്ലം സ്കൂളുകളുടെ ഫിറ്റ്നസ് സംബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടപടികള്‍ കര്‍ശനമാക്കിയത്. നേരത്തേ തദ്ദേശ സ്ഥാപന എന്‍ജിനിയറുടെ മാത്രം സര്‍ട്ടിഫിക്കറ്റാണ് വേണ്ടിയിരുന്നതെങ്കില്‍ ഇക്കൊല്ലം വിവിധ വകുപ്പുകളുടെ പരിശോധനയും സര്‍ട്ടിഫിക്കറ്റും വേണമെന്ന നിര്‍ദേശം ഉണ്ടായി.
ഇത് പിന്നീട് പിന്‍വലിച്ച് തദ്ദേശസ്ഥാപനത്തിലെ അസിസ്റ്റന്റ് എന്‍ജിനിയറും ആരോഗ്യ വിഭാഗവും മാത്രം പരിശോധന നടത്തി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്കുവാന് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കുകയും ചെയ്തെങ്കിലും ചിലയിടങ്ങളിലെ തദ്ദേശ സ്ഥാപന എന്‍ജിനിയര്‍മാര്‍ കര്‍ശന നിലപാട് തുടര്‍ന്നു. കെട്ടിടങ്ങളുടെ സുരക്ഷിതത്വം സംബന്ധിച്ച് വിവിധ വകുപ്പുകളുടെ പരിശോധനാ റിപ്പോര്‍ട്ട് അടക്കം തേടിയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നത്.
തദ്ദേശ സ്ഥാപനങ്ങള്‍ക്കും
വ്യത്യസ്ത നിലപാട്
ഇക്കൊല്ലം അധ്യയനവര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായി നടന്ന പരിശോധനയില്‍ തദ്ദേശ സ്ഥാപന എന്‍ജിനിയര്‍മാര്‍ സ്വീകരിച്ചതും വ്യത്യസ്ത നിലപാടാണ്. ജില്ലയിലെ പല സ്കൂളുകളുടെയും കെട്ടിടങ്ങള്‍ നൂറിലധികം വര്‍ഷങ്ങളുടെ പഴക്കമുള്ളതാണ്.
ഇത്തരം കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് സാങ്കേതിക പരിശോധന വേണമെന്ന നിലപാടാണ് ആദ്യം ഉണ്ടായത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പരിശോധനകളുടെ സര്‍ട്ടിഫിക്കറ്റുകളും ആവശ്യപ്പെട്ടു.
എന്നാല്‍ നടപടികള്‍ ലഘൂകരിച്ച് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെങ്കിലും ചില തദ്ദേശ സ്ഥാപന എന്‍ജിനിയര്‍മാര്‍ ഇതംഗീകരിക്കാന്‍ തയാറായില്ല. കെട്ടിടങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ഉത്തരവാദിത്വം ഏല്ക്കാന് കഴിയില്ലെന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചത്.
എന്‍ജിനിയറിംഗ് കോളജുകളില്‍നിന്നുള്ള വിദഗ്ധ സംഘത്തിന്റെ പരിശോധനയ്ക്കുശേഷമാണ് ചിലയിടങ്ങളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇതാകട്ടെ ഏറെ നൂലാമാലകളിൽ കുടുങ്ങുകയും ചെയ്തു. എൻജിനിയറിംഗ് സ്ഥാപനം പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകിയ തീയതിവച്ചാണ് ചില എൻജിനിയർമാർ ഫിറ്റ്സ് സർട്ടിഫിക്കറ്റ് നൽകിയത്. അധ്യയന വർഷം തുടങ്ങിയ ദിനം മുതൽ കെട്ടിടം ഫിറ്റായിരുന്നുവെന്ന സർട്ടിഫിക്കറ്റാണ് സ്കൂളുകൾക്കു വേണ്ടത്.
കീശ ചോരുന്നത് പ്രഥമാധ്യാപകരുടേത്
സ്കൂളുകള്‍ക്ക് ഫിറ്റ്നസ് ലഭിക്കാന്‍വേണ്ടി നെട്ടോട്ടമോടുന്നതു പ്രഥമാധ്യാപകരാണ്. നൂറിലധികം വർഷങ്ങളുടെ പഴക്കമുള്ള എയ്ഡഡ്, സർക്കാർ സ്കൂൾ കെട്ടിടങ്ങൾക്കാണ് സുരക്ഷാ പ്രശ്നങ്ങളുണ്ടായത്. പ്രൈമറി വിദ്യാലയങ്ങളാണ് ഇവയിൽ നല്ലൊരു പങ്കും. സിംഗിൾ മാനേജ്മെന്റിനു കീഴിലുള്ള പല സ്കൂളുകളും കുട്ടികൾ കുറവായതോടെ അടച്ചുപൂട്ടൽ ഭീഷണിയിലായപ്പോൾ കെട്ടിടങ്ങളുടെ പുനർനിർമാണത്തോടു മാനേജർമാർക്കും താത്പര്യമുണ്ടായില്ല. ഇത്തരം സ്കൂളുകളിലേതടക്കം ഫിറ്റ്നസ് വിഷയത്തിൽ അധ്യാപകർ നേരിട്ട് സർട്ടിഫിക്കറ്റ് സന്പാദിക്കേണ്ട സാഹചര്യമുണ്ടായി.
താത്കാലികമായി ഫിറ്റ്നസ് വാങ്ങി അധ്യയനം നടത്തുന്ന സർക്കാർ സ്കൂളുകള്‍ക്ക് തദ്ദേശ സ്ഥാപന എന്‍ജിനിയര്‍മാര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ള പോരായ്മകള്‍ പരിഹരിക്കേണ്ടത് പ്രഥമാധ്യാപകരല്ലെന്നും ബന്ധപ്പെട്ട തദ്ദേശസ്ഥാപനമാണെന്നും ഇതു നിര്‍വഹിക്കേണ്ടതെന്ന് കെജിപിഎസ്എച്ച്എ ഭാരവാഹികള്‍ പറഞ്ഞു. സർക്കാർ സ്കൂളുകളിൽ അധ്യയനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സകല ചെലവുകളും ബന്ധപ്പെട്ട പ്രഥമാധ്യാപകർതന്നെ വഹിക്കേണ്ട സാഹചര്യമുണ്ടായി. സുരക്ഷാ സർട്ടിഫിക്കറ്റിനുവേണ്ടി നടത്തിയ അറ്റകുറ്റപ്പണികൾക്കും പരിസര ശുചീകരണത്തിനുമെല്ലാം പണം മുടക്കിയത് പ്രധാന അധ്യാപകർ തന്നെയാണ്.
നിസാര കാരണങ്ങള്‍ പറഞ്ഞ് തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ കാണിക്കുന്ന പിടിവാശിയും കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥയും തമ്മിലുള്ള വൈരുധ്യങ്ങള്‍ കാരണം ബലിയാടുകുന്നത് അധ്യാപകരാണെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എൻ. അബ്ദുല്ലക്കുട്ടിയും ജനറൽ സെക്രട്ടറി എ.ഐ. അജികുമാറും പറഞ്ഞു.
Pathanamthitta
തിരുവല്ല: അപ്പർ കുട്ടനാട് ജലോത്സവം 25ന് ഉച്ചകഴിഞ്ഞ് 2.30ന് അപ്പർ കുട്ടനാട് വാട്ടർ സ്റ്റേഡിയത്തിൽ നടക്കും. അപ്പർ കുട്ടനാട് ബോട്ട് ക്ലബിന്റെ നേതൃത്വത്തിൽ വീയപുരം, നിരണം, കടപ്ര, മാന്നാർ പഞ്ചായത്തുകളിലെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മത്സരം.
കടപ്ര ബേത്ലഹേം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിക്കടവ് മുതൽ കടപ്ര സെന്റ് തോമസ് ഹൈസ്കൂൾ കടവ് വരെയുള്ള 1200 മീറ്റർ ദൈർഘ്യമുള്ള നെട്ടായത്തിൽ ചുണ്ടൻ, വെപ്പ്, ഇരുട്ടുകുത്തി, ചുരുളൻ വള്ളങ്ങൾ തുഴയെറിയും. മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിക്കും. മന്ത്രി എം. ലിജു സമ്മാനദാനം നിർവഹിക്കും. അപ്പർ കുട്ടനാട് ജലോത്സവ കമ്മിറ്റി പ്രസിഡന്റ് ജയിംസ് കുരുവിള, സെക്രട്ടറി ലല്ലു കാട്ടിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ അലക്സ് മണപ്പുറം, മനു ഏബ്രഹാം, സിനി കോശി എന്നിവർ പരിപാടികൾ വിശദികരിച്ചു.
Pathanamthitta
പത്തനംതിട്ട: വിവാദമായ ആറന്മുള വിമാനത്താവളം പദ്ധതി പ്രദേശത്ത് സിപിഎം നേതൃത്വത്തിലുള്ള കെഎസ്കെടിയു ഭൂരഹിതരെ സംഘടിപ്പിച്ച് കുടിൽകെട്ടി നടത്തിയ സമരത്തിന് പത്തുവർഷത്തെ എൽഡിഎഫ് ഭരണത്തിലും പരിഹാരമുണ്ടാക്കാനായില്ല. വിമാനത്താവളം വിഷയം വീണ്ടും സജീവ ചർച്ചയിലേക്ക് വന്നതോടെ കുടിൽകെട്ടിയവരെ ഒഴിപ്പിച്ചേക്കുമെന്ന പ്രചാരണം ശക്തമായതോടെ പ്രതിരോധിക്കാനുള്ള തയാറെടുപ്പിലാണ് സിപിഎം.
വിമാനത്താവള നിർമാണത്തിന് അനുമതി ലഭിച്ചില്ലെങ്കിൽ 2004ൽ മണ്ണിട്ട് നികത്തിയ മേഖലയിൽ എയർസ്ട്രിപ്പ് നിർമിക്കുമെന്നും അവിടെ കുടിൽകെട്ടി സമരം ചെയ്യുന്ന ഭൂരഹിതരെ കുടിയിറക്കുമെന്നും മൗണ്ട് സിയോൺ എഡ്യുക്കേഷൻ ട്രസ്റ്റ് ചെയർമാൻ ഡോ. ഏബ്രഹാം കലമണ്ണിലാണ് കഴിഞ്ഞദിവസം അറിയിച്ചത്.
2014 - 15 കാലയളവിൽ ആറന്മുള വിമാനത്താവളം വിരുദ്ധസമരം കൊടുന്പിരി കൊണ്ടിരിക്കവേയാണ് കെഎസ്കെടിയു നേതൃത്വത്തിൽ ഭൂരഹിതരെ ആറന്മുളയിലെത്തിച്ചത്. ഇവർ ഇവിടെ കുടിൽ കെട്ടിയെങ്കിലും പലരും പിന്നീട് ഒഴിഞ്ഞുപോയി. എന്നാൽ ഏതാനും കുടുംബങ്ങൾ ഇപ്പോഴും പദ്ധതി പ്രദേശത്തുണ്ട്.
2017ൽ കോഴഞ്ചേരി താലൂക്ക് ലാൻഡ് ബോർഡിന്റെ ഉത്തരവ് പ്രകാരം ആറന്മുളയിലെ 232 ഏക്കർ മിച്ചഭൂമിയിൽപ്പെട്ട മേഖലയാണെന്ന വാദം ഏബ്രഹാം കലമണ്ണിൽ നിരസിച്ചിരിക്കുകയാണ്. റവന്യു വകുപ്പിന്റെ വാദം പൊള്ളയാണെന്നും ഭൂമി തന്റെ സ്വന്തമാണെന്നുമാണ് അദ്ദേഹത്തിന്റെ വാദം. സ്വന്തം ഭൂമിയിൽ വിമാനം എയർ സ്ട്രിപ്പ് ആരംഭിക്കാൻ 2003ൽ താൻ തീരുമാനിച്ചതാണെന്നും ഇടക്കാലത്ത് സർക്കാർ പിന്തുണയോടെ കൊണ്ടുവന്ന വിമാനത്താവളം പദ്ധതിയെ അനുകൂലിച്ചുവെങ്കിലും ഇതു നടക്കാതെവന്ന സാഹചര്യത്തിൽ തന്റെ പഴയ പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്നാണ് ഏബ്രഹാം കലമണ്ണിൽ പറയുന്നത്.
മൗണ്ട് സിയോൺ ഗ്രൂപ്പ് എൻജിനിയറിംഗ് കോളജിൽ നിലവിലുള്ള എയർ ക്രാഫ്റ്റ് കോഴ്സിന്റെ പരിശീലനത്തിനായാണ് ആറന്മുളയിൽ എയർ സ്ട്രിപ്പ് വേണ്ടിവരുന്നത്. ഇതിനൊപ്പം ആവശ്യക്കാർക്ക് എയർ ടാക്സി, എയർ ആംബുലൻസ് ഇവ ഉപയോഗിക്കാനുള്ള സൗകര്യവും നൽകാനാകും. 2004ൽ ആറന്മുളയിൽ ചെറുവിമാനം ഇറക്കി എയർ സ്ട്രിപ്പ് നിർമാണം ഒരു ഘട്ടം പൂർത്തീകരിച്ചിരുന്നു. പിന്നീട് ഇവിടെനിന്ന് ആറന്മുള ഉത്രട്ടാതി വള്ളംകളിക്കും ചന്ദനപ്പള്ളി പെരുന്നാളിനും പുഷ്പവൃഷ്ടി നടത്താൻ ചെറുവിമാനം (ഗ്ലൈഡർ) പറന്നുയരുകയും ചെയ്തു.
സമരഭൂമിയിൽ കുടിലുകൾ
ആറന്മുള വിമാനത്താവളം വിരുദ്ധ സമരത്തിന്റെ ഭാഗമായി ഭൂരഹിതരായ 500ൽപരം ആളുകളാണ് മണ്ണിട്ടുനികത്തിയ വിവാദ ഭൂമിയിൽ എത്തി കുടിലുകൾകെട്ടി സമരം തുടങ്ങിയത്. സിപിഎമ്മിന്റെ പിന്തുണയിൽ കെഎസ്കെടിയുവാണ് സമരത്തിനു നേതൃത്വം നൽകിയത്. ഒന്നര വർഷം നീണ്ട ആറന്മുള പൈതൃക ഗ്രാമ സംരക്ഷണ സമിതിയുടെ സമരത്തിനൊടുവിൽ 2013 ഏപ്രിലിൽ ആറന്മുളയിലെ നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞുകൊണ്ട് ദേശീയ ഹരിത ട്രൈബ്യൂണൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 2016ൽ പ്രതിരോധ മന്ത്രാലയം നൽകിയ നിരാക്ഷേപ പത്രം പിൻവലിച്ചു. ഹരിത ട്രൈബ്യൂണൽ ഉത്തരവ് സുപ്രീം കോടതി പിൻവലിച്ചതോടെ 2016ൽ പദ്ധതിക്കുള്ള അംഗീകാരം സർക്കാരും പിൻവലിച്ചു.
2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയെങ്കിലും കുടിൽകെട്ടി സമരം ചെയ്തവരുടെ കാര്യം ആരും പിന്നീടു ചർച്ച ചെയ്തില്ല. ഇതോടെ പലരും സ്വന്തം പ്രദേശങ്ങളിലേക്കു മടങ്ങിപ്പോയി. ചുരുക്കം ചില ആളുകൾ ആറന്മുളയിലെ പദ്ധതി പ്രദേശത്തുതുടർന്നു. മഴക്കാലം ആകുന്പോൾ പദ്ധതി പ്രദേശത്താകമാനം വെള്ളം കയറുന്നതോടെ ഇവരുടെ കുടിലുകളും മുങ്ങുക പതിവായി.
എന്നിരുന്നാലും വെള്ളം ഒഴിയുന്പോൾ തിരികെ വന്ന് മിച്ചഭൂമി തങ്ങൾക്കുകൂടി അവകാശപ്പെട്ടതാണെന്ന ആവശ്യത്തിൽ അവർ ഉറച്ചു നിൽക്കുകയാണ്. മിച്ചഭൂമി പ്രഖ്യാപനത്തിന്റെ ബോർഡ് സ്ഥാപിച്ച റവന്യുവകുപ്പ് തുടർനടപടികളൊന്നും സ്വീകരിച്ചില്ല. ഭൂരഹിതരുടെ വിഷയത്തിൽ സമരം തുടങ്ങിയ കെഎസ്കെടിയു വിമാനത്താവളം ഉപേക്ഷിച്ചതോടെ സമരരംഗത്തുനിന്നു മടങ്ങുകയും ചെയ്തു.
Pathanamthitta
തിരുവല്ല: പത്തനംതിട്ട ജില്ലാ ബാഡ്മിന്റൺ (ഷട്ടിൽ) അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 22 മുതൽ 26 വരെ തിരുവല്ല പ്രൈം സ്പോർട്സ് അക്കാഡമിയിൽ നടക്കുന്ന സംസ്ഥാനതല സീനിയർ റാങ്കിംഗ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കും.ടൂർണമെന്റിന്റെ നടത്തിപ്പിനായി വിവിധ ഉപസമിതികളടങ്ങിയ 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
ആന്റോ ആന്റണി എംപി, വർഗീസ് മാമ്മൻ എംഎൽഎ, തിരുവല്ല നഗരസഭാ ചെയർപേഴ്സൺ എസ്. ലേഖ എന്നിവർ മുഖ്യ രക്ഷാധികാരികളാണ്. തിരുവല്ല സബ് കളക്ടർ സുമിത് കുമാർ ഠാക്കൂർ, തഹസിൽദാർ ജോബിൻ കെ. ജോർജ്, മുത്തൂറ്റ് എംക്രെഡ് ചെയർമാൻ ഡോ. റോയ് എം. മാത്യു മുത്തൂറ്റ്, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം ഡോ. റെജിനോൾഡ് വർഗീസ്, ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പ്രകാശ് ബാബു എന്നിവർ രക്ഷാധികാരികളായി പ്രവർത്തിക്കും.
സംഘാടക സമിതിയിൽ ടി. ബിനുരാജ്, ടി.ആർ. രാജേഷ് , വിനോജ് മാമ്മൻ, മാത്യു തോമസ്, ജോർജ് പുത്തൻമഠം, ടൂർണമെന്റ് ജനറൽ കൺവീനർ ജിജു ഏബ്രഹാം എന്നിവർ നേതൃത്വം നൽകും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രമുഖ താരങ്ങൾ പങ്കെടുക്കുന്ന റാങ്കിംഗ് ടൂർണമെന്റിൽ നൂറുകണക്കിന് കായികതാരങ്ങൾ മാറ്റുരയ്ക്കും.അണ്ടർ-19, സീനിയർ വിഭാഗങ്ങളിൽ, വനിത, പുരുഷ സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ് കാറ്റഗറികളിലായി 16 ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. മികച്ച കായിക സൗകര്യങ്ങളോടെ നവീകരിച്ച പ്രൈം സ്പോർട്സ് അക്കാഡമി സ്റ്റേഡിയം തിരുമൂലപുരം തിരുവല്ലയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
Pathanamthitta
തിരുവല്ല: മലങ്കര സുറിയാനി കത്തോലിക്കാ സഭ തിരുവല്ല അതിരൂപതയുടെ നേതൃത്വത്തിൽ തിരുമൂലപുരം ബേത് ആബോ ദ് മലങ്കരയിൽ ( മലങ്കരയുടെ പിതൃഭവനം ) ധന്യൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 73-ാമത് ഓർമപ്പെരുന്നാൾ ഇന്നു നടക്കും.
വൈകുന്നേരം 4.30 ന് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ തിരുവല്ല മേഖലാ വികാരി ഫാ. ജോസ് കല്ലുമാലിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന, ആറിന് സന്ധ്യാ നമസ്കാരം തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും.
തുടർന്ന് ഫാ. ജിയോ പോൾ ഒഐസി അനുസ്മരണ പ്രഭാഷണം നടത്തും.6.30ന് അതിരൂപതയിലെ എല്ലാ വൈദികരും സന്യസ്തരും വിശ്വാസികളും കത്തിച്ച തിരികളുമായി ദേവാലയത്തിൽനിന്ന് ആരംഭിക്കുന്ന തിരി പ്രദക്ഷിണം തിരുമൂലപുരം ജംഗ്ഷനിൽ എത്തി തിരികെ ബേത് ആബോ ദ് മലങ്കരയിൽ എത്തിച്ചേരും. തുടർന്ന് സമാപന ആശിർവാദവും നേർച്ച വിളമ്പും.
തിരുവല്ല അതിരൂപത മുഖ്യ വികാരി ജനറാൾ ഡോ. ഐസക് പാറപ്പള്ളിൽ, ഇടവക വികാരി ഫാ. ചെറിയാൻ മണപ്പുറത്ത്, ഇടവക ട്രസ്റ്റി ബെന്നി ചാക്കോ, സെക്രട്ടറി ചെറിയാൻ തരകൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
Pathanamthitta
അടൂർ: ദുരൂഹ സാഹചര്യത്തിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. അടൂർ കോട്ടുമുകൾ ഷിനാസ് മൻസിലിൽ ഷെഹന(31)യെയാണ് വീടിനുള്ളിലെ ഹാളിലെ സ്റ്റെയറിന്റെ പിടിയിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ തിങ്കളാഴ്ച കണ്ടെത്തിയത്.
ഷെഹനയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക മൃതദേഹ പരിശോധനാഫലം. കോട്ടയം മെഡിക്കൽ കോളജിലാണ് പോസ്റ്റുമോർട്ടം നടന്നത്. സംഭവത്തിൽ യുവതിയുടെ സുഹൃത്ത് ഏഴംകുളം സ്വദേശിയായ യുവാവ് പോലീസ് കസ്റ്റഡിയിലുണ്ട്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഷെഹന ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു. സംഭവസമയം സുഹൃത്തായിരുന്ന യുവാവ് ഷെഹനയുടെ വീട്ടിലുണ്ടായിരുന്നു.
യുവാവ് സുഹൃത്തുക്കളുമൊത്ത് മൊബൈൽ ഫോണിൽ എടുത്ത ചിത്രത്തെ സംബന്ധിച്ച തർക്കമാണ് ഉണ്ടായതെന്നാണ് പറയുന്നത്. തർക്കത്തിനിടയിൽ ഷെഹന മുറിക്ക് പുറത്തേക്കുപോയി. ഈ സമയം താൻ മുറിക്കുള്ളിൽ ഇരിക്കുമ്പോൾ ഒരു ശബ്ദം കേട്ട് ചെന്നുനോക്കുമ്പോഴാണ് ഷെഹന തൂങ്ങി നിൽക്കുന്നത് കണ്ടതെന്നു യുവാവ് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
അടൂർ ഡിവൈഎസ്പി. വി.എസ്. പ്രദീപ്കുമാർ, സിഐ അജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് മേൽനടപടികൾ സ്വീകരിച്ചത്. ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് സംഭവസ്ഥലം സന്ദർശിച്ചു. ഷെഹനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണു ബന്ധുക്കളുടെ വാദം.
Pathanamthitta
കൈപ്പട്ടൂർ: സെന്റ് ഗ്രീഗോറിയോസ് സീനിയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി നേതൃസംഘത്തിന്റെ സ്ഥാനാരോഹണം നടന്നു.പത്തനംതിട്ട ഡിവൈഎസ്പി എസ്. മഞ്ജുലാൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോർജ് പ്രസാദ്, ഇടവക ട്രസ്റ്റി ജോർജ് വർഗീസ്, പ്രിൻസിപ്പൽ ഡോ. ജോസ് ജോർജ്, സൊസൈറ്റി സെക്രട്ടറി പ്രഫ.ജി. ജോൺ, ട്രഷറാർ റ്റി.ജി. ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
Pathanamthitta
പത്തനംതിട്ട: വികസിത് ഭാരത് ഗാരണ്ടി ഫോര്‍ റോസ്ഗാര്‍ ആൻഡ് ആജീവിക മിഷന് (ഗ്രാമീണ്‍) (വിബി- ജി റാം ജി ) പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അധ്യക്ഷര്‍ക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍, കാലാവസ്ഥാ പ്രതിരോധം, ഉപജീവനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിങ്ങനെ നാല് മേഖലകളാണ് പദ്ധതിയിലുള്ളതെന്ന് ദീനാമ്മ റോയി പറഞ്ഞു.
ഭൂഗര്‍ഭ റീചാര്‍ജ്, ജലാശയങ്ങളുടെ പുനരുജ്ജീവനം, മഴവെള്ളം എന്നിവയാണ് പ്രധാനമായും ജലസുരക്ഷയില്‍ ഉള്‍പ്പെടുന്നത്.തൊഴിലാളികളുടെ ക്ഷേമത്തിന് വലിയ മുന്‍ഗണന നല്കുന്ന പദ്ധതിയില്‍ ജോലി സ്ഥലങ്ങളില്‍ കുടിവെള്ളം, തണല്‍, പ്രഥമ ശുശ്രൂഷ എന്നിവ നിയമപരമായി ഉറപ്പാക്കിയിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
വിബി- ജി റാം പദ്ധതി സമഗ്രവികസനത്തിന് കാര്യക്ഷമമായി പ്രയോജനപ്പെടുത്തണമെന്ന് അധ്യക്ഷന്‍ ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍ നിര്‍ദേശിച്ചു.
വിബി- ജി റാം ജി പദ്ധതിയുടെ പോസ്റ്റര്‍ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിന് പീറ്റര്‍ക്ക് നല്കി നിര്‍വഹിച്ചു. ജോയിന്റ് പ്രോഗാം കോ-ഓര്‍ഡിനേറ്റര്‍ കെ.ഇ. വിനോദ് കുമാര്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അധ്യക്ഷര്‍ എന്നിവര്‍ പങ്കെടുത്തു.
Pathanamthitta
തിരുവല്ല: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലെ ക്ലിനിക്കൽ ഹെമറ്റോളജി വിഭാഗം, ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അസോസിയേഷൻ കേരള സ്റ്റേറ്റ് ബ്രാഞ്ചുമായി സഹകരിച്ച് സി-പാത്ത് 2026 ഏകദിന സമ്മേളനം നടന്നു. ഹെമറ്റോളജി, ബോൺ മാരോ ട്രാൻസ്പ്ലാന്റേഷൻ എന്നീ മേഖലകളിലെ ക്ലിനിക്കൽ ഫാർമസി പ്രവർത്തനങ്ങളുടെ പുരോഗതിയും രോഗീപരിചരണത്തിലെ മികവും ലക്ഷ്യമിട്ടാണ് സമ്മേളനം സംഘടിപ്പിച്ചത്.
ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രി ഡയറക്ടറും സിഇഒയുമായ ഡോ. ജോർജ് ചാണ്ടി മറ്റീത്ര സി-പാത്ത് 2026 ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അസോസിയേഷൻ - കേരള സ്റ്റേറ്റ് ബ്രാഞ്ച് പ്രസിഡന്റ് ഡോ. പി. ജയശേഖർ മുഖ്യാതിഥിയായിരുന്നു.
ബിലീവേഴ്സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഡോ. ജോൺ വല്യത്ത്, മെഡിക്കൽ സൂപ്രണ്ട് ഡോ. ഏബൽ കെ. സാമുവൽ, ജോൺസൺ, ക്ലിനിക്കൽ ഹെമറ്റോളജി വിഭാഗം മേധാവി ഡോ. ചെപ്സി സി. ഫിലിപ്പ്, ക്ലിനിക്കൽ ഹെമറ്റോളജി അസോസിയേറ്റ് ഡോ. ആകാശ് ചോഴക്കാട്, ക്ലിനിക്കൽ ഫാർമസി വിഭാഗം മേധാവി ഡോ. ഗ്രേസ് മേരി ജോൺ, നിർമല കോളജ് ഓഫ് ഫാർമസി ഫോറം ചെയർപേഴ്സൺ ഡോ. സുജ ഏബ്രഹാം, ഡോ. സൂര്യ സോമൻ തുടങ്ങിയവർ പ്രസംഗിച്ചു.
ക്ലിനിക്കൽ ഫാർമസിസ്റ്റുകൾ, ഡോക്ടർമാർ, ഫാർമസി വിദ്യാർഥികൾ എന്നിവരടക്കം ഇരുനൂറിനടുത്ത് പ്രതിനിധികൾ പങ്കെടുത്തു.ഹെമറ്റോ-ഓങ്കോളജി ഗവേഷണ സാധ്യതകളെക്കുറിച്ച് മുംബൈ ടാറ്റാ മെമ്മോറിയൽ സെന്ററിലെ റിസർച്ച് ഫെലോ ഡോ. തോമസ് ഐപ്പ് ക്ലാസ് നയിച്ചു.
Pathanamthitta
പത്തനംതിട്ട: ജില്ലയിലെ കെ-ഫോണ്‍ കണക്ഷനുകള്‍ 5,000 പിന്നിട്ടു.നിലവില്‍ 3,247 ഗാര്‍ഹിക കണക്ഷനുകള്‍, അഞ്ച് എന്റര്‍പ്രൈസ് കണക്ഷനുകള്‍, 419 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങള്‍ക്കുള്ള 389 ബിപിഎൽ സൗജന്യ കണക്ഷനുകള്‍ ഉള്‍പ്പെടെ 5,109 കണക്ഷനുകളാണ് ജില്ലയില്‍ പ്രവര്‍ത്തനക്ഷമമായിരിക്കുന്നത്.
വീടുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സംരംഭങ്ങള്‍ എന്നിവിടങ്ങളിലേക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ബ്രോഡ്ബാന്‍ഡ് സേവനമാണ് കെ-ഫോൺ എത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന പദ്ധതിയും ഇതിന്റെ ഭാഗമാണ്.
Pathanamthitta
ആറന്മുള: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ പ്രസിദ്ധമായ വള്ളസദ്യ വഴിപാടുകൾ 19നാരംഭിക്കും. ക്ഷേത്ര മതിലകവും പുറത്തുള്ള ഓഡിറ്റോറിയങ്ങളും പള്ളിയോട കരകളും വള്ളസദ്യക്കുവേണ്ടി ഒരുങ്ങി. മുന്‍കാലത്തുനിന്ന് വ്യത്യസ്തമായി വളളസദ്യ നടക്കുന്ന ദിവസങ്ങള്‍ കുറച്ചുവെങ്കിലും സദ്യകളുടെ എണ്ണത്തില്‍ ക്രമാതീതമായ വർധനയാണ് ഉണ്ടായിട്ടുള്ളത്. വള്ളസദ്യ തയാറാക്കുന്നതിനുവേണ്ടി ക്ഷേത്ര മതിലകത്ത് പ്രത്യേകം തയാര്‍ ചെയ്ത പന്തലില്‍ 18നു രാവിലെ 8.30ന് അടുപ്പില്‍ അഗ്നി പകരും.
വള്ളസദ്യകള്‍ 19 മുതല്‍ സെപ്റ്റംബര്‍ 18 വരെയാണ് നടക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സഹായത്തോടെ പള്ളിയോട സേവാസംഘമാണ് വള്ളസദ്യകള്‍ ക്രമീകരിച്ചിരിക്കുന്നത്.
490 സദ്യകള്‍ ഇതുവരെ ബുക്ക് ചെയ്തുകഴിഞ്ഞിട്ടുണ്ട്. 600 ലധികം സദ്യകളാണ് ഈ കാലയളവില്‍ ക്ഷേത്ര മതിലകത്തും പുറത്തുമായി നടക്കുമെന്നു കരുതുന്നത്. വള്ളസദ്യയുടെ ദിവസങ്ങള്‍ കുറച്ചതുകൊണ്ടും സദ്യകളുടെ എണ്ണം ഏറിയതുകൊണ്ടും സുരക്ഷാ സംവിധാനങ്ങളും മുന്‍ കാലങ്ങളില്‍നിന്നു വ്യത്യസ്തമായി ഒരുക്കിയിട്ടുണ്ട്. വള്ളസദ്യയുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സിയായ എന്‍ഡിആര്‍എഫിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
വള്ളസദ്യ ആരംഭിക്കുന്ന 19 മുതല്‍ സദ്യ അവസാനിക്കുന്നതുവരെയും അതിനു ശേഷവും പമ്പാനദിയിലൂടെ കടന്ന് പാർഥസാരഥി ക്ഷേത്രത്തിലേക്ക് പോകുന്ന പള്ളിയോടങ്ങളുടെയും ഭക്തരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിലേക്കാണ് എന്‍ഡിആര്‍എഫ് രംഗത്തുള്ളത്. വള്ളസദ്യകള്‍ ആരംഭിക്കുന്ന 19ന് 10 സദ്യകളാണ് നടക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ 20 സദ്യകളാണ് ഓരോ ദിവസവും ക്ഷേത്ര മതിലകത്തും പുറത്തുമായി നടക്കുന്നത്.
വള്ളസദ്യയുടെ ഉദ്ഘാടനം 19ന് ഉച്ചയ്ക്ക് 12ന് മന്ത്രി കെ. മുരളീധരന് നിർവഹിക്കും. കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ആന്റോ ആന്റണി എംപി, എംഎല്‍എ മാരായ അബിന്‍വര്‍ക്കി, പഴകുളം മധു എന്നിവര്‍ സന്നിഹിതരാകും. ആദ്യദിനത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വഴിപാടായി വള്ളസദ്യ ഉണ്ടാകും.
Pathanamthitta
പത്തനംതിട്ട: ഗവിയിലേക്കുള്ള കെഎസ്ആർടിസി ബസുകളിൽ യാത്രക്കാരുടെ എണ്ണം 55 ആയി പരിമിതപ്പെടുത്തി. ഗവി വഴി കുമളിയിലേക്കു പോകുന്ന മൂന്ന് കെഎസ്ആർടിസി ബസുകളിലും പരമാവധി കയറ്റാവുന്ന യാത്രക്കാരുടെ എണ്ണത്തിലാണ് നിയന്ത്രണം കൊണ്ടുവന്നത്. പത്തനംതിട്ട ഡിപ്പോയിൽനിന്നു രണ്ടു ബസുകളും കുമളിയിൽനിന്ന് ഒരു ബസുമാണ് പ്രതിദിന സർവീസ് നടത്തുന്നത്.
ബസിന്റെ ശേഷി 35 യാത്രക്കാരുടേതാണ്. പ്രിയദർശിനി സൗജന്യയാത്ര ആരംഭിച്ചതിനുശേഷം ബസുകൾ തിങ്ങിനിറഞ്ഞാണ് പോകുന്നത്. ചില ട്രിപ്പുകളിൽ 70 യാത്രക്കാർ വരെയുണ്ടാകും. അമിതമായി യാത്രക്കാരെ കയറ്റുന്നതിലെ അപകടാവസ്ഥ ബോധ്യപ്പെട്ടതോടെയാണ് കോർപറേഷന്റെ തീരുമാനം.
മൂഴിയാർ മുതൽ പാത ദുർഘടമാണ്. പലയിടത്തും റോഡ് പൂർണമായി തകർന്നു കിടക്കുകയാണ്. വളവുകളും കയറ്റവും നിറഞ്ഞ പാതയിൽ യാത്രക്കാരെ കുത്തിനിറച്ചുകൊണ്ടുള്ള യാത്ര അപകടങ്ങൾക്കു കാരണമാകുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. മഴകൂടി ആരംഭിച്ചതോടെ റോഡിന്റെ സ്ഥിതി കൂടുതൽ ശോചനീയമാണ്. മൂഴിയാർ 40 ഏക്കർ മുതൽ ഗവി വരെ റോഡ് പൂർണമായി തകർന്നിരിക്ക ുകയാണ്. റോഡിന്റെ വശങ്ങൾ ഇടിയാനുള്ള സാധ്യതയുമുണ്ട്.
കെഎസ്ആർടിസിയുടെ കട്ട്ചേസ് ബസുകളാണ് ഈ റൂട്ടിൽ ഉപയോഗിക്കുന്നത്. നിലവിൽ ഓടുന്ന ബസുകൾക്ക് 15 വർഷത്തെ കാലപ്പഴക്കമുണ്ട്. ബസുകളുടെ പഴക്കവും റോഡിന്റെ അവസ്ഥയും കാരണം മിക്ക ദിവസങ്ങളിലും യാത്രക്കാർ വഴിയിൽ കുടുങ്ങുന്നത് പതിവായി. വനത്തിനുള്ളിൽ ബസ് തകരാറിലാകുന്നത് സ്ഥിരം സംഭവവുമായിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാലു തവണ ബസുകൾ വഴിയിൽ കുടുങ്ങി.
ജീവനക്കാർതന്നെ പലപ്പോഴും തകരാർ പരിഹരിച്ച് ജനവാസ മേഖലകളിലേക്ക് എത്തിക്കുകയാണ് പതിവ്. അതിനു കഴിയുന്നില്ലെങ്കിൽ ടൂറിസ്റ്റ് വാഹനങ്ങളിലോ വനംവകുപ്പിന്റെ വാഹനങ്ങളിലോ യാത്രക്കാരെ കയറ്റി വിടുകയാണ് ചെയ്യുന്നത്. 50 കിലോമീറ്ററോളം വനത്തിലൂടെയാണ് യാത്ര. പലയിടങ്ങളിലും മൊബൈൽ കവറേജും കുറവാണ്.
Pathanamthitta
കോന്നി: മഴ പെയ്തു തോർന്ന കാടിന്റെ പച്ചപ്പും തണുത്ത കാറ്റുമേറ്റ് കല്ലേലി - അച്ചൻകോവിൽ വനപാതയിലൂടെയുള്ള യാത്ര ഏതൊരു സഞ്ചാരിയുടെയും മനംകുളിർപ്പിക്കുന്ന ഒന്നാണ്. എന്നാൽ, പ്രകൃതിഭംഗി ആസ്വദിച്ചുപോകുന്ന യാത്രികർക്ക് ഒരു മുന്നറിയിപ്പ് - വഴിയിൽ ആനയുണ്ട്, സൂക്ഷിക്കുക.
കല്ലേലി മുതൽ അച്ചൻകോവിൽ വരെയുള്ള 40 കിലോമീറ്റർ നീളുന്ന ഈ വനപാതയിൽ ഇപ്പോൾ കാട്ടാനകളുടെ സാന്നിധ്യം വൻതോതിൽ വർധിച്ചിരിക്കുകയാണ്. പാതയ്ക്ക് സമാന്തരമായി ഒഴുകുന്ന അച്ചൻകോവിലാറ്റിലേക്ക് കൂട്ടത്തോടെ വെള്ളം കുടിക്കാനും കുളിക്കാനും ഇറങ്ങുന്ന ആനക്കൂട്ടം സ്ഥിരം കാഴ്ചയായി മാറിക്കഴിഞ്ഞു.
വളവുകളിൽ ഒളിച്ചിരിക്കുന്നഅപകടങ്ങൾ
കോന്നി വനംഡിവിഷനിലെ മണ്ണാറപ്പാറ, നടുവത്തുമൂഴി റേഞ്ചുകളിലൂടെ കടന്നുപോകുന്ന ഈ പാതയിൽ കാട്ടാനകൾ മാത്രമല്ല കാട്ടുപോത്ത്, കരടി, കടുവ, മ്ലാവ്, കേഴ, പുലി എന്നിവയുടെയൊക്കെ സാന്നിധ്യമുണ്ട്.
മഴ ആരംഭിച്ചതോടെ റോഡരികിൽ പുല്ലും കാടും പടർന്നു പന്തലിച്ചുനിൽക്കുകയാണ്. അതുകൊണ്ടുതന്നെ, വനപാതയിലെ കൊടുംവളവുകളിൽ നിൽക്കുന്ന ആനക്കൂട്ടത്തെ ദൂരെനിന്ന് പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല.
ചെന്പനരുവി ഭാഗത്ത് മുന്‍പ് കാട്ടാനയുടെ ആക്രമണം യാത്രക്കാർക്കു നേരേയുണ്ടായതാണ്. പല ബൈക്ക് യാത്രക്കാരും അദ്ഭുതകരമായാണ് ആനയുടെ മുന്നിൽനിന്നു രക്ഷപ്പെട്ടിട്ടുള്ളത്. ആവണിപ്പാറ ആദിവാസി കോളനിയിലെ നിവാസികളും അവിടേക്ക് പോകുന്ന വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഭീതിയോടെയാണ് ഈ പാതയിലൂടെ കടന്നുപോകുന്നത്.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
വനപാതയിലൂടെയുള്ള യാത്രയ്ക്കിടയിൽ വാഹനത്തിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാലോ മറ്റ് അത്യാഹിതങ്ങൾ ഉണ്ടായാലോ പുറംലോകവുമായി ബന്ധപ്പെടാൻ മൊബൈൽ റേഞ്ച് പോലും ലഭിക്കില്ല. കല്ലേലിയിലെ ചെക്ക് പോസ്റ്റിൽനിന്ന് വനം വകുപ്പിന്റെ കൃത്യമായ അനുമതിയോടെ മാത്രമേ യാത്ര അനുവദിക്കൂ. യാത്രികരുടെ സുരക്ഷയ്ക്കായി അച്ചൻകോവിൽ ചെമ്പനരുവി ഭാഗത്ത് പുതിയൊരു ചെക്ക് പോസ്റ്റുകൂടി സ്ഥാപിക്കാൻ വനം വന്യജീവി വകുപ്പ് ഒരുങ്ങുകയാണ്.
യാത്ര ചെയ്യുന്നവർ റോഡരികിൽ കാട്ടാനകളെ കണ്ടാൽ വണ്ടിനിർത്തി ഫോട്ടോ എടുക്കാനോ, അവയുടെ അടുത്തേക്ക് പോകാനോ ശ്രമിക്കുന്നത് ആത്മഹത്യാപരമാണ്.
വനംവകുപ്പിന്റെ നിർദേശം
മഴക്കാലത്തെ കാടിന്റെ ഭംഗി ആസ്വദിക്കാൻ ഈ വനപാത മികച്ചതാണെങ്കിലും രാത്രികാലങ്ങളിലുള്ള യാത്ര പൂർണമായും ഒഴിവാക്കുക.ഓരോ വളവിലും ആനയുണ്ടോ എന്ന് ഉപ്പുവരുത്തി മാത്രം വാഹനങ്ങൾ മുന്നോട്ട് എടുക്കുകയാണ് വേണ്ടത്.
Pathanamthitta
വെച്ചൂച്ചിറ: നട്ടുവളര്‍ത്തിയിരുന്ന കഞ്ചാവ് ചെടി ഓപ്പറേഷന് തൂഫാന്റെ ഭാഗമായ പരിശോധനകള്‍ക്കിടയില്‍ കണ്ടെത്തി. വെച്ചൂച്ചിറ ചേത്തക്കല്കുന്നം അച്ചടിപ്പാറയില്‍ റാന്നി വലിയകാവ് സ്വദേശി ദീപക് എന്നയാളുടെ ഉടമസ്ഥതയിലുള്ള റബര്‍ തോട്ടത്തിന്റെ വശത്തായുള്ള നടവഴിയോടു ചേര്‍ന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
കണ്ടെത്തിയ കഞ്ചാവ് ചെടിക്ക് 67 സെന്റീമീറ്റര്‍ നീളമുണ്ട്. നിലവില്‍ ആരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. വെച്ചൂച്ചിറ ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍, സിപിഒമാരായ പി.കെ. ജഗലാല്, സോജു, രാഗ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. കണ്ടെത്തിയ ചെടി കോടതിയില്‍ ഹാജരാക്കുന്നതിനായി സ്റ്റേഷനിലേക്ക് മാറ്റി.
Idukki
കുഴിത്തൊളു: ദീപ ഹൈസ്കൂളിൽ ദീപിക ബാലജനസഖ്യം പ്രവർത്തനോദ്ഘാടനവും ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ഉദ്ഘാടനവും സ്കൂൾ മാനേജർ ഫാ. തോമസ് കപ്യാങ്കൽ, ദീപിക ഏരിയാ മാനേജർ അഖിൽ ടി. ജിയോ എന്നിവർ ചേർന്ന് നിർവഹിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് റാണി ജോർജ്, ചേറ്റുകുഴി ലയൺസ് ക്ലബ് പ്രസിഡന്റ് രഘുനാഥ്, ലയൺസ് ക്ലബ് അംഗങ്ങൾ, ജോർജ്കുട്ടി പ്രിയം കാറ്ററിംഗ്, അഗസ്റ്റിൻ കുറുമണ്ണ്, ഡിസിഎൽ സ്കൂൾ കോ-ഓർഡിനേറ്റർ ആശ മാത്യൂസ്, സിസ്റ്റർ സോണിയ മാത്യു, എംപിടിഎ പ്രസിഡന്റ് സരിത വിനോദ്, വിദ്യാർഥി പ്രതിനിധികളായ ശ്രീഹരി ടി. ഷൈൻ, അൽഫോൻസാ ജോസഫ്, ഡിജു എൻ. ബിജു, പേൾ എലിസബത്ത് റോയ്, ലിയോണ ലിജോ, ടീനാമോൾ തോമസ്, ജോ ആൻ ജോസഫ് എന്നിവർ പങ്കെടുത്തു.
Idukki
വെള്ളിയാമറ്റം: സെന്റ് ജോസഫ്സ് യുപി സ്കൂളില്‍ വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് ആശയവിനിമയ കഴിവും ആത്മവിശ്വാസവും വളര്‍ത്തുന്നതിനായി മൂലമറ്റം സെന്റ് ജോസഫ്സ് കോളജിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ആന്‍ഡ് റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇംഗ്ലീഷിന്റെ ആഭിമുഖ്യത്തില്‍ ഇംഗ്ലീഷ് പരിശീലന പരിപാടിക്ക് തുടക്കമായി. കോളജ് മാനേജര്‍ ഫാ. സ്റ്റാന്‍ലി ചെല്ലിയില്‍ സിഎംഐ ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ മാനേജര്‍ ഫാ. ജയിംസ് വെട്ടുകല്ലേല്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് ജോര്‍ജ്, ഇംഗ്ലീഷ് വിഭാഗം മേധാവി സുനിത മാത്യു, ഹെഡ്മാസ്റ്റര് ഇ.എസ്. ജോര്‍ജുകുട്ടി, പിടിഎ പ്രസിഡന്റ് റിനേഷ് തോമസ്, വൈശാഖി എസ്. പിള്ള, അസ്ന റഷീദ്, സാന്ദ്ര റോസ് എന്നിവര്‍ പ്രസംഗിച്ചു.
Idukki
തൊടുപുഴ: ആലക്കോട് പഞ്ചായത്തിലെ ഇടികെട്ടിപാറയിലെ ഒന്‍പതു കുടുംബങ്ങള്‍ കുടിയിറക്കു ഭീഷണിയില്‍. പതിറ്റാണ്ടുകളായി ഇവിടെ താമസിച്ചുവരുന്ന കുടുംബങ്ങള്‍ക്കാണ് കുടിയിറക്കുഭീഷണി ലഭിച്ചത്. സ്വകാര്യവ്യക്തിയുടെ പേരിലുള്ള മിച്ചഭൂമിയാണെന്നു ചൂണ്ടിക്കാട്ടിയുള്ള കേസിനെത്തുടര്‍ന്നാണ് ഇവരെ കുടിയൊഴിപ്പിക്കാന്‍ കോടതി ഉത്തരവുണ്ടായത്.
അര നൂറ്റാണ്ടു കാലമായി സ്ഥിരതാമസക്കാരാവര്ക്കു കിടപ്പാടം ഉള്‍പ്പെടെ നഷ്ടപ്പെടുമെന്ന അവസ്ഥയാണുള്ളത്. സ്വകാര്യവ്യക്തി സബ് കോടതിയില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ഥലത്തുനിന്ന് ഒഴിയണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ക്കു കോടതിയില്‍നിന്ന് ഉത്തരവ് ലഭിച്ചത്. ഇവര്‍ താമസിക്കുന്ന സ്ഥലവും വീടും സ്വകാര്യവ്യക്തിയുടെ പേരില്‍ തീറാധാരമുള്ളതും അദ്ദേഹത്തിന്റെ കൈവശത്തിലും കരം തീരുവയിലും ഉള്ളതാണെന്ന് വിധിയില്‍ ചൂണ്ടിക്കാട്ടുന്നു. കോടതിയില്‍നിന്ന് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് ഇക്കാര്യങ്ങള്‍ ഇവരോടു പറഞ്ഞത്.
സാധാരണക്കാരും കൂലിപ്പണിക്കാരുമായ തങ്ങളുടെ പൂര്‍വികരുള്‍പ്പെടെ താമസിച്ചുപോരുന്ന സ്ഥലത്തുനിന്നാണ് പെട്ടെന്ന് ഇറങ്ങാന്‍ പറഞ്ഞിരിക്കുന്നതെന്നും ഇതു വേദനാജനകമാണെന്നും പ്രദേശവാസികള്‍ പറയുന്നു.
പ്രശ്നത്തില്‍ ഇടപെട്ട് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ആലക്കോട് പഞ്ചായത്ത് പ്രസിഡന്റിന് പരാതി നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നവര്‍ക്കാണ് കുടിയിറക്കു നോട്ടീസ് നല്‍കിയിരിക്കുന്നതെന്നും ഒരുകാരണവശാലും ഇവരെ ഇറക്കിവിടാന്‍ അനുവദിക്കില്ലെന്നും പഞ്ചായത്ത് മെംബര്‍ ടോമി തോമസ് കാവാലം പറഞ്ഞു.
വീടും സ്ഥലവും കൈവിട്ടുപോകുന്ന അവസ്ഥ ഉണ്ടാവരുതെന്നും ഇവിടെത്തന്നെ താമസിക്കാനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് ഈ കുടുംബങ്ങളുടെ ആവശ്യം.
Idukki
മുള്ളരിങ്ങാട്: പൊതുപ്രവര്‍ത്തനരംഗത്ത് സാമൂഹിക പ്രതിബദ്ധതയുടെ ആള്‍രൂപമായി മാറിയ പഞ്ചായത്തംഗം ജിജോ ജോസഫിന് തിരക്കൊഴിഞ്ഞിട്ട് നേരമില്ല. അങ്കണവാടി, കമ്യൂണിറ്റി സെന്റര്‍ എന്നിവയുടെ ശുചീകരണംമുതല് മഴക്കാല മുന്നൊരുക്കം, റോഡുകളുടെ ശുചീകരണം തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മെംബറുടെ കൈയൊപ്പുണ്ട്. ഹരിത കര്‍മസേന, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനും അവര്‍ക്കു ദിശാബോധം നല്‍കാനും മെംബര്‍ സദാസന്നദ്ധനാണ്.
വന്യജീവി ശല്യം ഏറെ രൂക്ഷമായ മുള്ളരിങ്ങാട് മേഖലയില്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിനായി അവരോടൊപ്പം മുന്‍പന്തിയില്‍നിന്നു പ്രവര്‍ത്തിക്കാനും ഇദ്ദേഹം സമയം കണ്ടെത്തുന്നു. കാട്ടാന ആക്രമണം പതിവായപ്പോള്‍ യുവാക്കള്‍ക്കൊപ്പം ചേര്‍ന്നു ജാഗ്രതാസമിതി രൂപീകരിച്ച് രാത്രി കാലങ്ങളില്‍ ഇവരുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായി നിന്നത് ജിജോ ജോസഫായിരുന്നു.
രണ്ടാംപ്രാവശ്യമാണ് മുള്ളരിങ്ങാട് വാര്‍ഡിനെ ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്. പഞ്ചായത്തിന്റെ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാനെന്ന നിലയില്‍ ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കുന്നിലും ഇദ്ദേഹം ഏറെ ശ്രദ്ധാലുവാണ്. മെംബറെന്ന പദവി മാറ്റിവച്ച് വാര്‍ഡിലെ ഏതു ജോലിയും ചെയ്യാനും താഴേക്കിറങ്ങിവരാന്‍ ഇദ്ദേഹത്തിന് തെല്ലും മടിയില്ല. ഈ ലാളിത്യവും വിനയാന്വിതമായ പെരുമാറ്റവും സേവന സന്നദ്ധതയുമാണ് ജിജോയെ വ്യത്യസ്തനാക്കുന്നത്.
Idukki
കുമളി: പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലിക്ക് അവസരമൊരുക്കി സഹ്യജ്യോതി ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ്. ഇതിന്റെ ഭാഗമായി കോളജില്‍ ക്ലാസുകള്‍ ഉച്ചയ്ക്ക് 1.30വരെയായി പുനഃക്രമീകരിച്ചു. പാര്‍ട്ട് ടൈം ജോലി ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് കോളേജ് മാനേജ്മെന്റുതന്നെ ഇതിന് അവസരം നല്കുന്ന പദ്ധതിക്കാണ് തുടക്കംകുറിച്ചിരിക്കുന്നത്.
തേക്കടിയുടെ ടൂറിസം വ്യാപാര മേഖലയെ കോര്‍ത്തിണക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കോളജ് മാനേജര്‍ ഫാ. റെജി വര്‍ഗീസ് നിര്‍വഹിച്ചു. ജോലി ആവശ്യമുള്ള വിദ്യാര്‍ഥികളുടെ രജിസ്ട്രേഷന് നടപടികളും ആരംഭിച്ചു. പാർട്ട് ടൈം ജോലിയും, അതിന്റെ ഗുണങ്ങളും എന്ന വിഷയത്തില്‍ കെഎച്ച്ആര്‍എ ജില്ലാ സെക്രട്ടറി സാജു ജോസഫ് മുഖ്യപ്രഭാഷണം നടത്തി. അധ്യാപകനും പാര്‍ട്ട് ടൈം ജോലിയുടെ കോ-ഓര്‍ഡിനേറ്ററുമായ ജോബി പുല്ലാന്നിമണ്ണില്‍, കോളജ് അസി. മാനേജര്‍ ഫാ. തോമസ് പുതുപ്പറമ്പില്‍, വൈസ് പ്രിന്‍സിപ്പല്‍ കെ. ഏബ്രഹാം, ഷീന സാജു എന്നിവര്‍ പ്രസംഗിച്ചു.
Idukki
മൂലമറ്റം: ജലന്തര്‍ സിറ്റിക്കു സമീപം നാച്ചാറിലെ കൊച്ചുകുറുംകയത്തില് വീണ രണ്ടര പവന്റെ സ്വര്‍ണമാല മൂലമറ്റം അഗ്നിരക്ഷാസേന മുങ്ങിയെടുത്തു. ബന്ധുവീട്ടില്‍ എത്തിയ തലയോലപ്പറമ്പ് സ്വദേശി ഫെബിന് കരോട്ടുമുണ്ടയ്ക്കലിന്റെ മാലയാണ് കുളിക്കുന്നതിനിടെ അബദ്ധത്തില്‍ കയത്തിലേക്കു വീണത്. മാല നഷ്ടപ്പെട്ട ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് വെള്ളത്തില്‍ മുങ്ങി ദീര്‍ഘനേരം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.
മൂലമറ്റത്തുനിന്ന് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ കെ.എ. ജാഫര്‍ഖാന്റെ നേതൃത്വത്തിലുള്ള സംഘം ഉടന്‍തന്നെ സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു. പത്തടിയോളം താഴ്ചയുള്ള, ചപ്പുചവറുകള്‍ നിറഞ്ഞ കയത്തില്‍ നടത്തിയ സൂക്ഷ്മമായ തെരച്ചിലിനൊടുവില്‍ ഫയര്‍ ഓഫീസര്‍ ഷിന്റോ ജോസ് മാല കണ്ടെടുത്തു.
സീനിയര്‍ ഫയര്‍ ഓഫീസര്‍ ജിന്‍സ് മാത്യു, ഫയര്‍ ഓഫീസര്‍മാരായ മനു ആന്റണി, എം.പി. സിജു, ഡി. റോയിമോന് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. മാല തിരികെ ലഭിച്ച സന്തോഷത്തില്‍ ഫെബിനും കുടുംബാംഗങ്ങളും അഗ്നിരക്ഷാസേനയ്ക്കു നന്ദി അറിയിച്ചു.
Idukki
കട്ടപ്പന :മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും 19ന് വൈകുന്നേരം 6.30ന് കട്ടപ്പന ഐടിഐ ജംഗ്ഷനിലെ ലയണ്‍സ് ക്ലബ് ഓഡിറ്റോറിയത്തില്‍ നടക്കും. ലയണ്‍സ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. ജോസഫ് മങ്ങാലി മുഖ്യാതിഥിയാകും. പ്രസിഡന്റ് എന്‍. മനോജ് അധ്യക്ഷത വഹിക്കും. പ്രതീക്ഷഭവന് ഡയറക്ടറായി 25 വര്‍ഷം സേവനമനുഷ്ഠിച്ച ബ്രദര്‍ ജോസ് മാത്യുവിനെയും പാരാബോഡി ബില്‍ഡിംഗിൽ മിസ്റ്റര്‍ കേരളയായി വിജയിച്ച സിജോ സണ്ണിയെയും അനുമോദിക്കും. പ്രസിഡന്റായി ജേക്കബ് കോര, സെക്രട്ടറിയായി ലൂക്ക ജോസഫ്, ട്രഷറര്‍ ആയി ജെയ്സണ്‍ പുതുപ്പറമ്പില്‍ എന്നിവര്‍ ചുമതലയേല്‍ക്കും. ക്ലബ്ബിന്റെ സേവന പദ്ധതികളും വെബ്സൈറ്റും ഉദ്ഘാടനംചെയ്യും.
സ്നേഹഭവനം പദ്ധതിയില്‍ നിര്‍മിച്ച രണ്ടു വീടുകളുടെ താക്കോലും കൈമാറും. തൊഴില്‍ പരിശീലന പരിപാടി, ഹരിത വിദ്യാലയം, വിദ്യാര്‍ഥികള്‍ക്ക് നേത്രപരിശോധന, സൗജന്യ ഡലാലിസിസ്, ചികിത്സാ ധനസഹായം, പഠനോപകരണ വിതരണം എന്നിവ നടപ്പാക്കുമെന്ന് ഭാരവാഹികളായ അഡ്വ. ജോര്‍ജ് വേഴമ്പത്തോട്ടം, ലൂക്കാ ജോസഫ്, കെ.ജെ. തോമസ് എന്നിവര്‍ അറിയിച്ചു.
കട്ടപ്പന: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവനപദ്ധതികളുടെ ഉദ്ഘാടനവും 19ന് അഞ്ചിന് വള്ളക്കടവ് സിബീസ് ഗാര്‍ഡനില്‍ നടക്കും. റോട്ടറി ഡിസ്ട്രിക്ട് 3205 ഗവര്‍ണര്‍ ഇലക്ട് ഡോ. സി.എന്‍. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ഷിബു പോള്‍ പ്രസിഡന്റായും ബിനോയി അഗസ്റ്റിന് സെക്രട്ടറിയായും ജിത്ത് ജോസഫ് ട്രഷററായും അഖില്‍ വിശ്വനാഥന് ജിജിആര്‍ ആയും ചുമതലയേല്‍ക്കും. പിഡിജി രാജമോഹന്‍ നായര്‍, എം.ഡി. നോബി, മനോജ് അഗസ്റ്റിന് തുടങ്ങിയവര്‍ അതിഥികളാകും.
Idukki
തൊടുപുഴ: ശബരി റെയില്‍വേ നിര്‍മാണത്തിന് കല്ലിട്ടു തിരിച്ച സ്ഥലങ്ങളുടെ വില വേഗത്തില്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് സ്ഥല ഉടമകളുടെ പ്രതിനിധികള്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫിന് നിവേദനം നല്കി. 28 വര്‍ഷം മുന്‍പ് പദ്ധതിയ്ക്കായി കല്ലിട്ട് തിരിച്ച സ്ഥലങ്ങള്‍ വില്‍ക്കാനോ, ഈടുവച്ച് വായ്പ എടുക്കാനോ വീടു നിര്‍മിക്കാനോ കഴിയാത്ത അവസ്ഥയാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.
ശബരി റെയില്‍വേ നിര്‍മാണത്തിന് സ്ഥലമെടുപ്പ് വിജ്ഞാപനം കഴിഞ്ഞ മാര്‍ച്ചില്‍ വീണ്ടും പുറപ്പെടുവിച്ചെങ്കിലും സ്ഥലമെടുപ്പ് ഓഫീസുകള്‍ ആരംഭിക്കുന്നതിനും ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുമുളള ഫയലില്‍ യാതൊരു തീരുമാനവും ഉണ്ടായിട്ടില്ല. ഗതാഗത വികസനപദ്ധതിക്കായി സ്വന്തം കിടപ്പാടം പോലും സര്‍ക്കാരിന് നല്കാന് തയാറായവര്‍ക്കു നീതി ലഭ്യമാക്കാന്‍ എംഎല്‍എ ഇടപെടണമെന്നും മുഖ്യമന്ത്രിക്കു കത്ത് നല്‍കണമെന്നും സ്ഥലമുടമകള്‍ ആവശ്യപ്പെട്ടു .
ശബരി റെയില്‍വേ പദ്ധതി നിര്‍വഹണം വേഗത്തിലാക്കാന്‍ റെയില്‍വേ, റവന്യു വകുപ്പ്, ജില്ലാ കളക്ടര്‍മാര്‍ എന്നിവരെ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്പെഷല്‍ ഓഫീസറെ നിയമിക്കണമെന്നും സ്ഥലമുടമകള്‍ ആവശ്യപ്പെട്ടു. യു.എന്‍. പ്രകാശ്, പ്രഫ. ജോസുകുട്ടി ജെ. ഒഴുകയില്‍, നൈറ്റ്സി കുര്യാക്കോസ്, അനീഷ് കുമാര്‍ മാടത്താനിയില്‍, സണ്ണി തേക്കിലക്കാട്ടില്‍, ബെന്‍സണ്‍ ഈറ്റക്കുന്നേല്‍, സി.ജെ. കുര്യന് തുടങ്ങിയവര്‍ നിവേദകസംഘത്തിലുണ്ടായിരുന്നു.
Idukki
കുമളി: ആനവിലാസം സെന്റ് ജോര്‍ജ് യുപി സ്കൂളും, വ്യാപാരി വ്യവസായി ഏകോപന സമിതി ആനവിലാസം യൂണിറ്റും ചേര്‍ന്ന് ലഹരിവിരുദ്ധ റാലിയും സമ്മേളനവും നടത്തി. സമ്മേളനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. റോബിന് പട്രകാലായില്‍ അധ്യക്ഷത വഹിച്ചു.
കുമളി എസ്എച്ച്ഒ കിഷോര്‍ സണ്ണി, കെവിവിഇഎസ് ആനവിലാസം യൂണിറ്റ് പ്രസിഡന്റ് ബിനീഷ് കുമാര്‍, ജില്ലാ എക്സിക്യൂട്ടീവംഗം വി.സി. മാത്യു, ജനറല്‍ സെക്രട്ടറി തോമസ് പോള്‍, പ്രധാനാധ്യാപകന് ബിജു ജേക്കബ്, പടിഎ പ്രസിഡന്റ് റോയി ടി. ഇമ്മാനുവല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Idukki
ഇടുക്കി: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കുള്ള വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി കെ.എ. തുളസി. പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ ജില്ലാതല അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പ്രവര്‍ത്തനത്തിലെ വീഴ്ച മൂലമോ ഉദ്യോഗസ്ഥരുടെ ജാഗ്രതക്കുറവ് മൂലമോ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് നഷ്ടമാകുന്നത് അനുവദിക്കാനാകില്ല. വീട്, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാകാത്ത നിരവധി പേര് ഇനിയും നാട്ടിലുണ്ട്. വകുപ്പുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന പരാതികള്‍ പരിഹരിക്കാന്‍ അദാലത്ത് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ആദിവാസി മേഖലകളില്‍ കുടിവെള്ളം ലഭ്യമല്ലാത്ത വീടുകളില്‍ ഉടന്‍ കുടിവെള്ളമെത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. മറയൂര്‍ പഞ്ചായത്തില്‍ എംപി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ട്രൈബല്‍ മ്യൂസിയം കെട്ടിടം പട്ടികവര്‍ഗ വികസന വകുപ്പ് ഏറ്റെടുത്ത് മാതൃകാ പദ്ധതിയായി വികസിപ്പിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ നല്‍കണമെന്നും എംപി ആവശ്യപ്പെട്ടു.
റോയി കെ.പൗലോസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. പട്ടികജാതി വിഭാഗക്കാര്‍ക്കു നേരേയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം നഷ്ടപരിഹാരമായി ഈ വര്‍ഷം 20 പേര്‍ക്ക് 20 ലക്ഷം രൂപ വിതരണം ചെയ്തിട്ടുണ്ടെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എംഎല്‍എമാരായ എഫ്. രാജ, സേനാപതി വേണു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫന്‍, ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട്, ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ ഡി. ധര്‍മലശ്രീ, പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. മിഥുന് പ്രേംരാജ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പെട്ടിമുടി-ഇഡ്ഡലിപ്പാറ റോഡ് 45 ദിവസത്തിനകം പൂര്‍ത്തീകരിക്കണം
ഇടുക്കി: ഇടമലക്കുടിയിലെ റോഡ് നിര്‍മാണം അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം. ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പ്രത്യേകം അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി കെ.എ. തുളസിയുടെ നിര്‍ദേശം. 45 ദിവസത്തിനകം റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ച് സഞ്ചാരയോഗ്യമാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്കി.
വനം വകുപ്പ് മുഖേന നിര്‍മിച്ച് നല്കിയ 58 വീടുകള്‍ തകര്‍ന്ന അവസ്ഥയിലാണ്. ഈ വീടുകള്‍ ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മിക്കും. ഭക്ഷ്യധാന്യം സംഭരിക്കുന്നതിനുള്ള ഗോഡൗണിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഒരാഴ്ചയ്ക്കകം കെട്ടിടം നമ്പറിട്ട് സിവില്‍ സപ്ലൈസ് വകുപ്പിന് കൈമാറാന്‍ പഞ്ചായത്തിന് നിര്‍ദേശം നല്കി. ഡിജിറ്റല്‍ കണക്ടിവിറ്റി ഉറപ്പാക്കുന്നതിന് പ്രദേശത്തെ വൈദ്യുതീകരണജോലികള്‍ ഊര്‍ജിതമാക്കാനും നിര്‍ദേശിച്ചു. നിലവില്‍ ഇവിടെ ടവറുകളുണ്ടെങ്കിലും സോളാര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ ഭാഗികമായി മാത്രമേ കവറേജ് ലഭിക്കുന്നുള്ളു.
വൈദ്യുതീകരണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കെഎസ്ഇബിക്ക് നിര്‍ദേശം നല്കി. കെഎസ്ഇബിയുടെ കേബിളുകള്‍ തകരാറിലായതുമായി ബന്ധപ്പെട്ട പരിശോധന ഏകോപിപ്പിക്കാന്‍ അടിമാലി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസറെ ചുമതലപ്പെടുത്തി. കുടിവെള്ളലഭ്യത ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജൽ ജീവന് മിഷന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു.
Idukki
ചെറുതോണി: മഴയെ ഏറ്റവുമധികം ആശ്രയിക്കുന്ന ഏലം കൃഷിയെ മഴക്കുറവ് പ്രതികൂലമായി ബാധിക്കുമെന്ന് സ്പൈസസ് ബോർഡ്. ജില്ലയിലെ മലനിരകളിൽ ഏലം കൃഷി വ്യാപകമായിക്കൊണ്ടിരിക്കുകയാണെങ്കിലും കാലവർഷം കുറഞ്ഞതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. മഴയിൽ 55 ശതമാനത്തിലധികം കുറവുണ്ടായിരിക്കുന്ന സാഹചര്യത്തിൽ ഏലം വിളവെടുപ്പ് സീസൺ ആരംഭത്തിൽ ഉത്പാദനത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് സ്പൈസസ് ബോർഡിന്റെ വിലയിരുത്തൽ.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജൂലൈ 14 വരെ ജില്ലയിൽ സാധാരണയായി ലഭിക്കേണ്ടിയിരുന്നത് 1,096.6 മില്ലിമീറ്റർ മഴയാണ്. പക്ഷേ, ഇത്തവണ ലഭിച്ചത് വെറും 492 മില്ലിമീറ്റർ മാത്രമാണ്.
ഏലത്തിന്റെ പ്രധാന ഉത്പാദന മേഖലയായ ജില്ലയിലെ മലയോര മേഖലകളിലുടനീളം വലിയ തോതിലുള്ള മഴക്കുറവാണ് അനുഭവപ്പെടുന്നത്. മഴക്കുറവിൽ ഏലത്തോട്ടങ്ങളിലെ സൂക്ഷ്മ കാലാവസ്ഥാ വ്യവസ്ഥയിൽ മാറ്റമുണ്ടാകുകയും പൂക്കലും കായ്പിടിത്തവും വൈകുകയും ചെയ്യും. ജലസേചനത്തിന്റെ ആവശ്യകത വർധിക്കുന്നതിനൊപ്പം ഫ്യൂസേറിയം വിൽട്ട് രോഗബാധയും ത്രിപ്സ്, തണ്ടുതുരപ്പൻ തുടങ്ങിയ കീടങ്ങളുടെ ആക്രമണവും വർധിക്കാൻ സാധ്യതയേറെയാണെന്നും സ്പൈസസ് ബോർഡ് മുന്നറിയിപ്പ് നൽകി.
2026 ജൂണിൽ ഇടുക്കിയിലെ മൈലാടുംപാറയിലെ ഇന്ത്യൻ കാർഡമം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ രേഖപ്പെടുത്തിയത് 234.8 മില്ലിമീറ്റർ മഴയാണ്. ആ മാസത്തെ ദീർഘകാല ശരാശരി മഴ 375.98 മില്ലിമീറ്ററാണ്. തമിഴ്നാട്ടിലെ ചെറു ഏലം കൃഷിമേഖലകളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വലിയ ഏലം (ബഡാ ഏലം) കൃഷിമേഖലകളിലും മഴ അനുകൂലമായിരുന്നെങ്കിലും ശക്തിപ്രാപിക്കുന്ന എൽ-നിനോ പ്രതിഭാസം ചെറു ഏലത്തിന്റെയും വലിയ ഏലത്തിന്റെയും ഉത്പാദനത്തെ ഏകദേശം 10 ശതമാനം വരെ ബാധിക്കുമെന്നാണ് ബോർഡിന്റെ വിലയിരുത്തൽ.
2026-27 കാർഷിക സീസണിൽ എൽ-നിനോയുടെ സ്വാധീനത്തെത്തുടർന്ന് ഏലം ഉത്പാദനം കഴിഞ്ഞ വർഷത്തേക്കാൾ കുറയാൻ സാധ്യതയുണ്ടെന്ന് സ്പൈസസ് ബോർഡ് ചെയർപേഴ്സൺ അഡ്വ. സംഗീത വിശ്വനാഥൻ പറഞ്ഞു. വരാനിരിക്കുന്ന സീസണിൽ ഏലോത്പാദനം കുറയുമെന്ന വിവരം ഇതിനോടകം ലഭിച്ചിട്ടുണ്ട്. ആവശ്യമായ മഴ ലഭിക്കാത്തതിനാൽ ഏലച്ചെടികളിൽ കായ്പിടിത്തം പൂർണതയിലെത്തിയിട്ടില്ല. നിലവിൽ വിളവെടുപ്പ് കണക്കെടുപ്പ് ആരംഭിച്ചിരിക്കുകയാണെന്ന് അവർ പറഞ്ഞു.
2025-26 സീസൺ ഏലം കർഷകർക്ക് വിലയുടെയും ഉത്പാദനത്തിന്റെയും കാര്യത്തിൽ മികച്ച വർഷമായിരുന്നു. കഴിഞ്ഞ സീസണിൽ ആകെ ഏലോത്പാദനം 24,715 ടണ്ണിലെത്തി. ഇത് മുൻ വർഷത്തേക്കാൾ 16 തമാനം കൂടുതലാണ്. 2024-25 സീസണിൽ ഉത്പാദനം 20,906 ടണ്ണും 2023-24 സീസണിൽ 25,230 ടണ്ണുമായിരുന്നു.
കഴിഞ്ഞ സീസണിൽ കിലോഗ്രാമിന് ശരാശരി 2,470 രൂപ നിരക്കിൽ വില ഉയർന്ന നിലയിൽ തുടരുകയും ചെയ്തു. 2023-24 സീസണിൽ ശരാശരി വില കിലോഗ്രാമിന് 1,763 രൂപയായിരുന്നു. സമീപ വർഷങ്ങളെ അപേക്ഷിച്ച് 2025-26 സീസണിൽ കർഷകർക്ക് മികച്ച വിളവും മികച്ച വിലയും ലഭിച്ചിരുന്നു.
സാധാരണ കാലാവസ്ഥാ ക്രമത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആദ്യം പ്രതിഫലിക്കുന്നത് ഏലം പോലുള്ള താപനിലയോട് അതീവ സംവേദനക്ഷമതയുള്ള വിളകളിലാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഗോപകുമാർ ചോലയിൽ പറഞ്ഞു.
തുടർച്ചയായ കാലവർഷത്തിന്റെ പിന്തുണയോടെയാണ് ഏലച്ചെടികളിൽ കായ്പിടിത്തം നടക്കുന്നത്. അത് തടസപ്പെടുമ്പോൾ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൈറേഞ്ചിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലും ഏലംകൃഷി വ്യാപകമായി വരികയാണ്. പുതുകൃഷി ആരംഭിച്ചിരിക്കുന്ന കർഷകരും മഴക്കുറവിൽ വലിയ ആശങ്കയിലാണ്. വലിയ തോതിൽ പണം ചെലവഴിക്കേണ്ടി വരുന്ന കൃഷിയാണ് ഏലം. മഴക്കുറവും കടുത്ത വേനലും ഏലം കർഷകരെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കു തള്ളിവിടും.
Idukki
ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികളും കൂട്ടിരുപ്പുകാരും നേരിടുന്ന യാത്രാക്ലേശം പരിഹരിക്കാൻ ബഗ്ഗി കാർ സജ്ജമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ അറിയിച്ചു.
ആശുപത്രി ജംഗ്ഷനിൽനിന്ന് രോഗികൾക്കും മറ്റുള്ളവർക്കും ആശുപത്രിയിൽ എത്തണമെങ്കിൽ വളരെ ദൂരം നടക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇതു രോഗികൾക്കും പ്രായമായവർക്കും വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. ഇതിന് ശാശ്വതമായ പരിഹാരം കാണാനാണ് ബഗ്ഗി കാറുകൾ വാങ്ങാൻ തീരുമാനിച്ചത്. ഡിവിഷനിലെ വികസന കാര്യങ്ങൾക്കായി ലഭിച്ച പ്ലാൻ ഫണ്ടിൽനിന്ന് 30 ലക്ഷം രൂപയോളം ഇതിനായി മാറ്റിവച്ചതായി ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ പറഞ്ഞു.
Idukki
പൂപ്പാറ: ആനയിറങ്കൽ ശങ്കരപാണ്ഡ്യമെട്ടിന് സമീപം വീടിനുള്ളിൽ തീ പടർന്ന് വീട്ടുപകരണങ്ങളും പലചരക്ക് സാധനങ്ങളും കത്തിനശിച്ചു. ശങ്കരപാണ്ഡ്യമെട്ട് സ്വദേശി ദേവപാലിന്റെ വീടിന്റെ ഉൾഭാഗമാണ് ഭാഗികമായി കത്തിനശിച്ചത്.
ഇന്നലെ രാവിലെ 11നാണ് വീട്ടിൽ തീ പടർന്നത്. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ദേവപാൽ പൂപ്പാറയ്ക്കും അങ്കണവാടി ജീവനക്കാരിയായ ഭാര്യ ജോലിക്കും പോയപ്പോഴാണ് അപകടമുണ്ടായത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
വീടിനകത്തെ വീട്ടുപകരണങ്ങളും വീടിനോട് ചേർന്നുള്ള ദേവപാലിന്റെ പലചരക്ക് കടയിലെ സാധനങ്ങളുമാണ് കത്തി നശിച്ചത്. ഓടിക്കൂടിയ നാട്ടുകാരാണ് തീ അണച്ചത്. മൂന്നാർ, രാജാക്കാട് എന്നിവിടങ്ങളിൽനിന്ന് അഗ്നിശമനസേന എത്തിയെങ്കിലും ഇടുങ്ങിയ വഴിയിലൂടെ ഫയർ എൻജിനുകൾക്ക് ഇവിടേക്ക് എത്താൻ സാധിച്ചില്ല.
Idukki
നെടുങ്കണ്ടം: ഫിഫ വേൾഡ് കപ്പിനോടനുബന്ധിച്ച് നെടുംകണ്ടം ഹോളിക്രോസ് കോൺവെന്റ് സ്കൂളിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. നെടുങ്കണ്ടം എസ്ഐ ലിജോ പി. മാണി പെനാൽറ്റി ഷൂട്ടൗട്ട് ചെയ്ത് മത്സരം ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ സിസ്റ്റർ ലീന ഞാലിയത്ത്, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ എം.ഡി. രമ്യ, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ജിഷ മാത്യു, ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രേസി മാത്യു, പിടിഎ പ്രസിഡന്റ് ജെറോം കെ. ആന്റണി, അധ്യാപക പ്രതിനിധികളയ സി.ജെ. സന്ധ്യ, സബീന മുഹമ്മദ്, മേരിക്കുട്ടി ജോൺ, സ്കൂൾ ക്യാപ്റ്റൻ ആൻസ് മരിയ ബിനോയി, വൈസ് ക്യാപ്റ്റൻ ആന്റൺ ലിജോ, സ്കൂൾ സ്പോർട്സ് ക്യാപ്റ്റൻ ഫൈസ് യൂനസ്, വൈസ് ക്യാപ്റ്റൻ സന്യാ റോയി തുടങ്ങിയവർ പങ്കെടുത്തു.
Idukki
രണ്ടാം നിലയിൽ കയറുന്നവർ വീണ് പരിക്കേൽക്കുന്നു
നെടുങ്കണ്ടം: രണ്ട് നിലകളിലായി നെടുങ്കണ്ടം ബസ് സ്റ്റാൻഡിനുള്ളിൽ നിർമിച്ചിരിക്കുന്ന ശുചിമുറി സമുച്ചയത്തിൽ കയറിപ്പറ്റാൻ പാടുപെടുകയാണ് നാട്ടുകാർ. രണ്ടാം നിലയിലുള്ള പുരുഷന്മാരുടെ ശുചിമുറിയിലേക്ക് കയറിയിറങ്ങുന്നതിനിടെ സ്റ്റാൻഡിലെ അനൗൺസർ ഉൾപ്പെടെ മൂന്നുപേരാണ് കഴിഞ്ഞ ദിവസം വീണത്. ഭാഗ്യംകൊണ്ട് മാത്രമാണ് മൂവരും സാരമായി പരിക്കേൾക്കാതെ രക്ഷപ്പെട്ടത്.
രണ്ടു നിലകളിലായുള്ള സമുച്ചയത്തിന്റെ നിർമാണസമയത്തുതന്നെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സ്ത്രീകൾക്ക് താഴെത്തെ നില ഉപയോഗപ്പെടുത്താനാവുമെങ്കിലും കുട്ടികൾ ഉൾപ്പെടെ പുരുഷന്മാർ മുകൾനിലയിൽ കയറണം. ഇരുമ്പിൽ നിർമിച്ചിരിക്കുന്ന ഗോവണിയിൽ മഴ പെയ്താൽ തെന്നി വീഴുമെന്നത് ഉറപ്പാണ്. കയറുന്ന വഴി ഉൾപ്പെടെ പൂർണമായും ഷീറ്റുപയോഗിച്ച് മറച്ചാൽ മാത്രമേ വഴിയിലെ വീഴ്ച ഒഴിവാക്കാൻ കഴിയൂ. ശുചിമുറി സമുച്ചയത്തിൽ അംഗപരിമിതർക്കായുള്ള പ്രത്യേക സജ്ജീകരണങ്ങൾ ഒന്നും ഒരുക്കിയിട്ടില്ല.
സ്ഥിരം നിറയുന്ന സെപ്റ്റിക് ടാങ്കും പഞ്ചായത്തിന് തലവേദനയാണ്. ഉദ്ഘാടനം നടത്തി മാസങ്ങൾക്കുള്ളിൽ തന്നെ സെപ്റ്റിക് ടാങ്ക് നിറഞ്ഞു. ഇതേ പ്രശ്നം പിന്നീട് പലതവണയുണ്ടായപ്പോഴും ശുചിമുറി അടച്ചിടുകയായിരുന്നു. സമുച്ചയത്തിന്റെ നിർമാണ കാലഘട്ടത്തിൽ തന്നെ സെപ്റ്റിക് ടാങ്ക് നിർമാണം അശാസ്ത്രീയമാണെന്ന് ആരോപണമുയർന്നിരുന്നു.
നിരവധി ആളുകൾ ഉപയോഗപ്പെടുത്തുന്ന ശുചിമുറിക്ക് വേണ്ടത്ര വലുപ്പം ഇല്ലാതെയാണ് ടാങ്ക് നിർമിച്ചത്. മഴവെള്ളം ഒഴുകിയെത്തുന്ന ഓടയോട് ചേർന്ന് നിർമിച്ചിരിക്കുന്ന ടാങ്കിലേക്കാണ് ബസ് സ്റ്റാൻഡിനുള്ളിലെയും പരിസരത്തെയും മഴവെള്ളം ഒഴുകിയെത്തുന്നത്. മണ്ണിന്റെ ആഴം തീരെ കുറവുള്ള ഇവിടെ ഉറവ വെള്ളവും കൂടി ഇറങ്ങുമ്പോൾ വളരെ പെട്ടന്ന് ടാങ്ക് നിറയും. യഥാസമയം ടാങ്ക് ശുചീകരിച്ചാണ് നിലവിൽ ശുചിമുറി പ്രവർത്തിക്കുന്നത്.
Idukki
മറയൂർ: മൊബൈൽ നെറ്റ്വർക്ക് സൗകര്യമില്ലാത്ത മറയൂർ, ഇടമലക്കുടി പഞ്ചായത്തുകളിലെ ഗോത്ര ഉന്നതികളിൽ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്ത തൊഴിലാളികൾക്ക് 75 ലക്ഷം രൂപയോളം വേതനം കുടിശിക. വേതനം ലഭിക്കാതെ തൊഴിലാളികൾ ദുരിതത്തിലായി.
2026 ഫെബ്രുവരി മുതൽ നടന്ന പ്രവൃത്തികളുടെ വേതനമാണ് കുടിശികയായിരിക്കുന്നത്. ദേശീയ മൊബൈൽ മോണിറ്ററിംഗ് സിസ്റ്റത്തിലൂടെ തൊഴിലാളികളുടെ വിവരങ്ങൾ അപ്ലോഡ് ചെയ്യാൻ സാധിക്കാത്തതാണ് പ്രശ്നം. ഈ മേഖലകളിൽ മൊബൈൽ നെറ്റ്വർക്ക് സൗകര്യം തീരെ ഇല്ലാത്തതിനാൽ ഓൺലൈൻ അറ്റൻഡൻസ് രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞില്ല.
മേലധികാരികളുടെ അനുമതിയോടെ മാനുവൽ മസ്റ്റർ റോൾ വഴി ജോലി നൽകിയിരുന്നു. ആധാർ കാർഡ് സ്കാൻ ചെയ്ത് ജോബ് കാർഡ് ലിങ്ക് ചെയ്ത ശേഷമായിരുന്നു ജോലി നൽകിയത്. എന്നിട്ടും സിസ്റ്റത്തിൽ വിവരങ്ങൾ രേഖപ്പെടുത്താൻ കഴിയാത്തതിനാൽ വേതനം തടസപ്പെട്ടു.
മറയൂർ പഞ്ചായത്തിൽ 25 പ്രവൃത്തികളിലായി 1720 തൊഴിലാളികൾക്ക് ഏകദേശം 70 ലക്ഷം രൂപയും ഇടമലക്കുടി പഞ്ചായത്തിൽ നാല് മസ്റ്റർ റോളുകളിലായി 262 തൊഴിലാളികൾക്ക് അഞ്ച് ലക്ഷം രൂപയുമാണ് ലഭിക്കാനുള്ളത്. കടുത്ത വേനലിൽ കൃഷി ചെയ്യാൻ കഴിയാതെ വന്ന ഗോത്രസമൂഹത്തിന്റെ ഏക വരുമാന മാർഗമാണ് തൊഴിലുറപ്പ് പദ്ധതി.
നിലവിൽ ഓഫ്ലൈൻ ആപ്പ് ഉപയോഗിച്ച് വേതനം വിതരണം ചെയ്യാനുള്ള ശ്രമത്തിലാണ് അധികൃതർ. ഇത് എത്രയും വേഗം പൂർത്തിയാക്കി തൊഴിലാളികൾക്ക് വേതനം ലഭ്യമാക്കണമെന്ന് മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ജോമോൻ തോമസ് ആവശ്യപ്പെട്ടു.
Idukki
കട്ടപ്പന: നഗരസഭാ സ്റ്റേഡിയത്തിന്റെ കോമ്പൗണ്ടിനുള്ളിൽ അപകടഭീഷണി ഉയർത്തി വൈദ്യുതി വകുപ്പിന്റെ ട്രാൻസ്ഫോർമർ.
ട്രാൻസ്ഫോമർ കാടുപടലങ്ങളാൽ മൂടപ്പെട്ട നിലയിലാണ്. സദാസമയവും വൈദ്യുതി പ്രവാഹം ഉള്ള ട്രാൻസ്ഫോർമറിൽ കാടുപടലങ്ങൾ പടർന്നു പിടിച്ചിരിക്കുന്നത് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്.
മഴ പെയ്യുന്ന സാഹചര്യത്തിൽ ഇതിന്റെ സമീപത്തുകൂടി കടന്നുപോകുന്നവർക്ക് വൈദ്യുതാഘാതം ഏൽക്കാനുള്ള സാധ്യത ഏറെയാണ്. സ്റ്റേഡിയത്തിൽ രാവിലെയും വൈകുന്നേരവുമായി യുവാക്കൾ ഉൾപ്പെടെയുള്ളവർ വിനോദങ്ങളിൽ ഏർപ്പെടുന്നതാണ്.
Idukki
തൊടുപുഴ: സര്‍ക്കാരിന്റെ സ്ത്രീ സൗഹൃദ പദ്ധതിയായ പ്രിയദര്‍ശിനി സൗജന്യ യാത്ര ഒരുമാസം പിന്നിടുമ്പോള്‍ ജില്ലയില്‍ കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ടത് 2.68 കോടി രൂപ. 7.88 ലക്ഷം സ്ത്രീകളാണ് ഒരു മാസത്തിനിടെ പദ്ധതി പ്രയോജനപ്പെടുത്തി യാത്ര ചെയ്തത്.
കഴിഞ്ഞ 15നാണ് സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചത്. ജില്ലയിലെ വിവിധ ഡിപ്പോകളില്‍ ബുധനാഴ്ച വരെയുള്ള 31 ദിവസത്തെ കണക്കുപ്രകാരമാണ് 7.88 ലക്ഷം സ്ത്രീകള്‍ സീറോ ടിക്കറ്റുകള്‍ ഉപയോഗിച്ച് യാത്ര ചെയ്തത്. 110 ബസുകളാണ് ജില്ലയില്‍ പദ്ധതിയുടെ ഭാഗമായി സര്‍വീസ് നടത്തുന്നത്. യാത്രക്കാരുടെ എണ്ണത്തിലും സീറോ ടിക്കറ്റ് തുകയിലും മുന്നിലുള്ളത് കട്ടപ്പന ഡിപ്പോയാണ്. 1,52,431 സ്ത്രീ യാത്രക്കാരാണ് പദ്ധതി പ്രയോജനപ്പെടുത്തിയത്. 74.54 ലക്ഷം രൂപയുടെ സീറോ ടിക്കറ്റുകള്‍ നല്കി. കട്ടപ്പനയില്‍ 22 ഓര്‍ഡിനറി ബസുകളാണ് പ്രിയദര്‍ശിനി സര്‍വീസ് നടത്തുന്നത്. തൊടുപുഴ ഡിപ്പോയില്‍ 1,37,753 പേര് യാത്ര ചെയ്തു. 35.69 ലക്ഷം രൂപയുടെ സീറോ ടിക്കറ്റ്. ഇവിടെ 28 ബസുകളാണ് സര്‍വീസിനുള്ളത്.
മൂലമറ്റത്ത് 28.14, മൂന്നാറില്‍ 46.71 ലക്ഷമാണ് സീറോ ടിക്കറ്റുകളുടെ തുക. മൂന്ന് ബസുകള്‍ മാത്രമുള്ള നെടുങ്കണ്ടത്ത് 8.31 ലക്ഷം രൂപയുടെയും നാല് ബസുകളുള്ള ചെറുതോണിയില്‍ 7.43 ലക്ഷം രൂപയുടെയും സീറോ ടിക്കറ്റാണ് നല്‍കിയത്. യഥാക്രമം 22,455, 29,737 എന്നിങ്ങനെയാണ് യാത്രക്കാരുടെ എണ്ണം. കുമളി ഡിപ്പോയില്‍ 67.29 ലക്ഷം രൂപയുമായി. ഇവിടെ 2.28 ലക്ഷം യാത്രക്കാരാണ് പദ്ധതിയുടെ ഭാഗമായത്.
കിതച്ചോടി സ്വകാര്യ ബസുകള്‍
പ്രിയദര്‍ശിനി സര്‍വീസ് സ്ത്രീകള്‍ക്ക് ഏറെ പ്രയോജനകരമായി മുന്നേറുമ്പോള്‍ ജില്ലയിലെ സ്വകാര്യ ബസ് സര്‍വീസുകളുടെ അവസ്ഥ പരിതാപകരമാണെന്ന് ഉടമകള്‍ പറയുന്നു. പ്രതിദിനക്കണക്കില്‍ മിക്ക സര്‍വീസുകളും നഷ്ടത്തിലാണ്. പല ബസുകളുടെയും വരുമാനം പകുതിയായി കുറഞ്ഞു. പല സ്വകാര്യ ബസുകളും സര്‍വീസുകള്‍ വെട്ടിക്കുറച്ചു. ജില്ലയില്‍ നാലു ബസുകള്‍ ജി-ഫോം നല്‍കിയിരുന്നു. ഹൈറേഞ്ച് മേഖലയില്‍ മിക്ക റൂട്ടുകളിലും കളക്ഷന്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വരുമാനത്തില്‍ പുരോഗതിയില്ലെങ്കിലും ബസുകള്‍ സര്‍വീസ് നടത്താന്‍ നിര്‍ബന്ധിതരാകുകയാണ്.
തൊടുപുഴ മേഖലയിലെ ബസുകളില്‍ വലിയ തോതില്‍ കളക്ഷന്‍ ഇടിഞ്ഞിട്ടില്ല. സ്വകാര്യ ബസുകളിലെ സ്ഥിരം യാത്രക്കാരില്‍ 60 ശതമാനത്തോളം സ്ത്രീകളായിരുന്നു. ഇവരില്‍ പലരും പ്രിയദര്‍ശിനി പദ്ധതിയിലേക്കു മാറി. മന്ത്രിയുമായി ചര്‍ച്ച നടത്തിയതില്‍ ഒരുമാസത്തെ സമയംകൂടി വിശദപഠനത്തിന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്ന് ബസ് ഉടമകള്‍ പറഞ്ഞു.
Idukki
തൊടുപുഴ: വായനയും വിജ്ഞാനവുമാണ് മനുഷ്യന്റെ വ്യക്തിത്വം രൂപപ്പെടുത്തുന്നതെന്നും വ്യത്യസ്തരാക്കുന്നതെന്നും മന്ത്രി അനൂപ് ജേക്കബ്. വായനമാസാചരണത്തിന്റെ ജില്ലാതല സമാപനം തൊടുപുഴ ന്യൂമാന്‍ കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗ്രാമീണ വായനശാലകളെ ശക്തിപ്പെടുത്തുകയും അതുവഴി സമ്പൂര്‍ണ സാക്ഷരതയിലേക്ക് കേരളത്തെ നയിക്കുകയും ചെയ്ത പി.എന്‍. പണിക്കരുടെ സംഭാവനകള്‍ രാജ്യം മുഴുവന്‍ തിരിച്ചറിഞ്ഞ് ആദരിക്കപ്പെട്ടതായും മന്ത്രി പറഞ്ഞു.
എല്‍എ ഫണ്ടില്‍നിന്ന് ലൈബ്രറികള്‍ക്ക് പുസ്തകം വാങ്ങാനുള്ള തുക ചെലവഴിക്കുമ്പോഴാണ് ഏറ്റവുമധികം സംതൃപ്തി ലഭിക്കാറുള്ളത്. അത് കാലാതിവര്‍ത്തികളായി നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായന കഴിഞ്ഞ് എക്കാലവും സൂക്ഷിച്ചുവയ്ക്കാവുന്ന അമൂല്യമായ ശേഖരമാണ് പുസ്തകങ്ങളെന്ന് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് പറഞ്ഞു. പൊതുചടങ്ങുകളില്‍ പങ്കെടുക്കാനെത്തുന്ന അതിഥികള്‍ക്ക് മെമന്റോയും ഫലകങ്ങളും നല്കുന്ന ശീലം ഉപേക്ഷിച്ച് പുസ്തകങ്ങള്‍ സമ്മാനമായി നല്കാന് സംഘാടകര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. വായനമാസാചരണത്തോടനുബന്ധിച്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണം ചീഫ് വിപ്പ് നിര്‍വഹിച്ചു.
പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് ജില്ലാ വൈസ് ചെയര്മാന് ജോസ് വഴുതനപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഐ.ആര്. പ്രസാദ്, പ്രിന്‍സിപ്പല്‍ ഡോ. ജെന്നി കെ. അലക്സ്, ബര്‍സാര്‍ ഫാ. ബെന്‍സണ്‍ എൻ. ആന്റണി, ലൈബ്രേറിയന്‍ ലിസ് ജേക്കബ്, ലാലു ചകനാല്‍, നൈസി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ ഭരണകൂടം, പബ്ലിക് റിലേഷന്‍സ് വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ലൈബ്രറി കൗണ്‍സില്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് എന്നിവര്‍ ചേര്‍ന്നാണ് വായനമാസാചരണം സംഘടിപ്പിച്ചത്.
Idukki
കട്ടപ്പന: കിടപ്പുരോഗികളുടെ ക്ഷേമത്തിനും പരിചരണത്തിനുമായി റോട്ടറി ക്ലബ് ഓഫ് അണക്കര ആവിഷ്കരിച്ച "ഒപ്പം' പാലിയേറ്റീവ് കെയര്‍ എക്യുപ്മെന്റ്സ് ലൈബ്രറി ഇന്നു വൈകുന്നേരം ആറിന് ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. അണക്കര അച്ചൂസ് ബില്‍ഡിംഗ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തിൽ ക്ലബ് പ്രസിഡന്റ് സാബു കെ. തോമസ് അധ്യക്ഷത വഹിക്കും. കിടപ്പുരോഗികള്‍ക്ക് ആവശ്യമായ മെഡിക്കല്‍ - പാലിയേറ്റീവ് കെയര്‍ ഉപകരണങ്ങള്‍, പഞ്ചായത്തംഗത്തിന്റെ കത്ത് ഹാജരാക്കിയാല്‍ ലൈബ്രറിയില്‍നിന്ന് വിതരണം ചെയ്യും.
ഉപകരണം പിന്നീട് ഉപയോഗശേഷം തിരികെ ലൈബ്രറിയില്‍ എത്തിക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ആശുപത്രി കിടക്കകള്‍, വാട്ടര്‍ ബെഡ്ഡുകള്‍, ഓക്സിജന്‍ ബെഡ്ഡുകള്‍, വീല്‍ചെയറുകള്‍ തുടങ്ങിയവയാണ് നല്‍കുന്നത്. പൊതുജനങ്ങള്‍ക്കും പദ്ധതിയില്‍ പങ്കാളികളാകാം. പുതിയ പാലിയേറ്റീവ് കെയര്‍ ഉപകരണങ്ങള്‍ സംഭാവന ചെയ്യാനും വീടുകളില്‍ സൂക്ഷിച്ചിട്ടുള്ള ഉപയോഗയോഗ്യമായ ഉപകരണങ്ങള്‍ നല്‍കാനും അവസരമുണ്ട്.
സംഭാവന ചെയ്ത ഉപകരണം എത്രപേര്‍ ഉപയോഗിച്ചുവെന്ന് മൂന്നു മാസത്തിലൊരിക്കല്‍ ദാതാക്കളെ അറിയിക്കുമെന്നും ഭാരവഹികളായ സാബു കെ. തോമസ്, റോബിന് തൃട്ടയില്, ജോമി പയ്യലുമുറി, സാബു വയലില്‍, മാണി ഇരുമേട എന്നിവര്‍ അറിയിച്ചു.
Idukki
അറക്കുളം: വിദ്യാര്‍ഥികള്‍ ലോകത്തിലെ മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ച് രാജ്യത്തിന് മുതല്‍ക്കൂട്ടാകണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. മൂലമറ്റം സെന്റ് ജോസഫ്സ് കോളജിലെ ബിരുദാനന്തരബിരുദ വിദ്യാര്‍ഥികളുടെയും ഡോക്ടറല്‍ ബിരുദധാരികളുടെയും ഗ്രാജുവേഷന് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിഎംഐ കോട്ടയം പ്രൊവിന്‍ഷ്യല്‍ ഫാ. സന്തോഷ് മാത്തന്‍കുന്നേല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സിഎഫ്ഒ ഫാ. ബാസ്റ്റിന് മംഗലത്ത്, പ്രിയോര്‍ ഫാ. സ്റ്റാന്‍ലി ചെല്ലിയില്‍, പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് ജോര്‍ജ്, ഫാ. ബോബിന് കുമരേട്ട്, ഫാ. ഡോണി കുറുവന്താനത്ത്, അധ്യാപകരായ രൂപ ജോസ്, റോബി മാത്യു, ഡോ. ജോസ് ജയിംസ്, ഡോ. അഞ്ജു പി. മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു.
Idukki
തൊടുപുഴ: ഓള് കേരള ഓട്ടോ കണ്‍സള്‍ട്ടന്റ്സ് ഓര്ഗനൈസേഷന് ഐഎന്‍ടിയുസിയുടെയും മോട്ടോര്‍ ഡ്രൈവിംഗ് സ്കൂള്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെയും ജില്ലാ കമ്മിറ്റി രൂപീകരണവും ഐഡന്റിറ്റി കാര്‍ഡ് വിതരണവും നടത്തി. ഡിസിസി പ്രസിഡന്റ് സി.പി. മാത്യു ഉദ്ഘാടനം ചെയ്തു. എ.എം. അജയകുമാര്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി വിജയന് പുളുക്കുഴി, ഡിസി സി സെക്രട്ടറി ജാഫര്‍ഖാന്‍ മുഹമ്മദ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു, സെക്രട്ടറി തോമസ്, ട്രഷറര്‍ സി.ഡി. ജയിംസ്, സി.പി. നിക്സന്, കെ.എസ്. ജയകുമാര്‍, ബില്‍സന്‍ അഗസ്റ്റിന് എന്നിവര്‍ പ്രസംഗിച്ചു.
Idukki
ചെറുതോണി: വനംവകുപ്പ് ഉദ്യോസ്ഥരെ പൊതുവേദിയിൽ വെല്ലുവിളിച്ച് സിപിഎം നേതാവ് എം.എം.മണി വീണ്ടും വിവാദത്തിൽ. പോലീസ് ഞങ്ങള്‍ക്ക് പുല്ലാണ്, പിന്നെയാണോ ഫോറസ്റ്റുകാർ. വി.ഡി. സതീശന്റെ ഉമ്മാക്കി കണ്ട് പേടിക്കുന്നവരല്ല ഞങ്ങൾ. വീട്ടിൽ തിരിച്ചുചെല്ലാമെന്ന് ഭാര്യയോടും മക്കളോടും പറഞ്ഞിട്ടില്ല ഞങ്ങൾ പൊതുപ്രവര്ത്തനത്തിറങ്ങുന്നത്. ഉദ്യോഗസ്ഥർ മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ നിയമം കൈയിലെടുക്കുമെന്നും മണി ഭീഷണി മുഴക്കി.
വനംവകുപ്പിന്റെ കർഷകദ്രോഹ നടപടികൾക്കെതിരേ കർഷക സംഘം ഇടുക്കി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച നഗരംപാറ റേഞ്ച് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുന്പോഴായിരുന്നു മണിയുടെ ഭീഷണി പ്രസംഗം.
സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്, കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.വി. ബേബി, ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍, കര്‍ഷക ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ലിസി ജോസ്, പി.ബി. സബീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
സ്വകാര്യ ഭൂമിയിലെ ജണ്ടകൾ പൊളിച്ചുമാറ്റുക, കാട്ടാനശല്യത്തിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ വനംവകുപ്പ് അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും നേതാക്കൾ പറഞ്ഞു.
Idukki
മുട്ടം: തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പോളിംഗ് പൂർത്തിയാകുന്നതോടെ കക്ഷിരാഷ്ട്രീയം ഇല്ലാതാകണമെന്നും വികസന കാര്യങ്ങളിൽ രാഷ്ട്രീയം കൂട്ടിക്കലർത്തരുതെന്നും ചീഫ് വിപ്പ് അപു ജോൺ ജോസഫ് പറഞ്ഞു. നിലത്തെഴുത്ത് കളരി ആശാത്തിമാരായി 50 വർഷം പിന്നിട്ട വിലാസി നാരായണൻ, അമ്പിളി സുരേഷ് എന്നിവരെയും ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയുംആദരിക്കാൻ ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊടുപുഴയുടെ സമഗ്രമായ വികസനത്തിന് എല്ലാ മേഖലകളിലുള്ളവരും ഒത്തുചേർന്ന് ടീം തൊടുപുഴയായി പ്രവർത്തിക്കണം. വികസനത്തിൽ മണ്ഡലത്തെ സംസ്ഥാനതലത്തിൽ നമ്പർ വൺ ആക്കുന്നതിന് നമുക്കു കഴിയും. വികസനം, തൊഴിലവസരം, മാലിന്യസംസ്കരണം, ശുചിത്വം, ടൂറിസം പദ്ധതി എന്നിങ്ങനെ വിവിധ മേഖലകളിൽ നേട്ടം കൈവരിക്കുന്നതിന് രാഷ്ട്രീയ അതിരുകളില്ലാതെ കൂട്ടുത്തരവാദിത്വത്തോടെ പ്രവർത്തിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ടെസി സതീഷ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ, സ്കൂൾ അധികൃതർ, പിടിഎ, മർച്ചന്റ്സ് അസോസിയേഷൻ, വിവിധ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക സംഘടനാ നേതാക്കൾ, ഡെവലപ്മെന്റ് സൊസൈറ്റി പ്രവർത്തകർ എന്നിവർ പ്രസംഗിച്ചു.
Idukki
കുമാരമംഗലം: എംകെഎന്‍എം എച്ച്എസ്എസില്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫിന് സ്വീകരണം നല്കി. സ്കൂളില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.എന്‍. റോയി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജോബി മാത്യു, സ്കൂള്‍ മാനേജര്‍ ആര്.കെ. ദാസ്, ഹെഡ്മാസ്റ്റര് എസ്. സാവിന്‍, പ്രിന്‍സിപ്പല്‍ ടോംസി തോമസ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എസ്. സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു.
സ്കൂളിലെ അന്തരിച്ച അധ്യാപിക ദേവികയുടെ പേരില്‍ ആരംഭിക്കുന്ന സ്പെഷല്‍ ഇംഗ്ലീഷ് ക്ലാസുകള്‍, മുഴുവന്‍സമയ സ്കൂള്‍ നഴ്സിന്റെ സേവനത്തോടെ ആരംഭിക്കുന്ന നഴ്സിംഗ് സ്റ്റേഷന്, സ്കൂളിലെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളുടെ ഉദ്ഘാടനം എന്നിവയും കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്കുള്ള സമ്മാന വിതരണവും നടത്തി.
Idukki
തൊടുപുഴ: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പരിഷ്കരിക്കുന്നതിനായി നിയമിച്ച പന്ത്രണ്ടാം ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്ന് എന്‍ജിഒ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എ.പി. സുനില്‍ ആവശ്യപ്പെട്ടു. അസോസിയേഷന് ജില്ലാ കണ്വന്ഷന് തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ഷിഹാബ് പരീത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.എസ്. ഉമാശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി. വി.പി. ബോബിന്, എം.ഒ. ഡെയ്സണ്‍, സി.എസ്. ഷെമീര്‍, ഷാജി ദേവസ്യ, സി.എം. രാധാകൃഷ്ണന്, ടോണി വര്‍ഗീസ്, സാജു മാത്യു, എന്‍.പി. വര്‍ഗീസ്, പി.ജെ. റോയി, പി.കെ. യൂനുസ്, കെ.സി. ബിനോയ്, എം.എ. ആന്റണി, വിന്‍സെന്റ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.
Idukki
വെള്ളത്തൂവൽ: ജനവാസ മേഖലയ്ക്കു ഭീഷണിയുയർത്തി നിർമാണം നടന്നുകൊണ്ടിരുന്ന അപ്പർ ചെങ്കുളം ജലവൈദ്യുതിപദ്ധതിയുടെ തുരങ്കനിർമാണം ജനകീയ പ്രതിഷേധത്തെത്തുടർന്ന് നിർത്തിവെച്ചു. ടണൽ നിർമാണത്തെത്തുടന്ന് ചെങ്കുളം, എൽക്കുന്ന്, വെള്ളത്തൂവൽ പ്രദേശങ്ങളിലായി മുപ്പതോളം വീടുകളുടെ നിലനിൽപ്പ് ഭീഷണിയിലായിരുന്നു. ഇവിടങ്ങളിൽ 18 വീടുകളുടെ ഭിത്തികൾക്കും തറകൾക്കും വിള്ളൽ സംഭവിച്ചിരുന്നു.
നിർമാണസമയത്തു നടക്കുന്ന ഉഗ്ര സ്പോടനങ്ങൾ പരിസരവാസികളുടെ ജീവിതത്തിനു ഭീഷണിയായ സാഹചര്യത്തിൽ പ്രദേശവാസികൾ പഞ്ചായത്തിന്റെയും എഫ്. രാജ എംഎൽഎയുടെയും പിന്തുണയോടെ നടത്തിയ പ്രതിഷേധസമരത്തിനൊടുവിൽ നിർമാണം താത്കാലികമായി നിർത്തിവയ്ക്കാൻ കെഎസ്ഇബി തയാറാകുകയായിരുന്നു.
Idukki
ആനവിലാസം: ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് ആനവിലാസം സെന്റ് ജോർജ് യുപി സ്കൂളും വ്യാപാരി വ്യവസായി ഏകോപനസമിതി ആനവിലാസം യൂണിറ്റും സംയുക്തമായി നടത്തിയ ലഹരിവിരുദ്ധ റാലിയും പൊതുസമ്മേളനവും ജനകീയ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
ആനവിലാസം ടൗണിൽ നടന്ന പൊതുസമ്മേളനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. റോബിൻ പട്രക്കാലായിൽ അധ്യക്ഷത വഹിച്ചു. കുമളി പോലീസ് എസ്എച്ച്ഒ കിഷോർ സണ്ണി മുഖ്യപ്രഭാഷണം നടത്തി.
പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ സൈക്കിൾ റാലി, ഫ്ലാഷ് മോബ്, ലഹരിവിരുദ്ധ പ്രതിജ്ഞ, ബോധവത്കരണ ലഘുലേഖ വിതരണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
സമ്മേളനത്തിൽ കെവിവിഇഎസ് ആനവിലാസം യൂണിറ്റ് പ്രസിഡന്റ് ബിനീഷ് കുമാർ, ജില്ലാ എക്സിക്യൂട്ടിവ് അംഗം വി.സി. മാത്യു, യൂണിറ്റ് ജനറൽ സെക്രട്ടറി തോമസ് പോൾ, ഹെഡ്മാസ്റ്റർ ബിജു ജേക്കബ്, പിടിഎ പ്രസിഡന്റ് റോയി ടി. ഇമ്മാനുവൽ തുടങ്ങിയവർ പ്രസംഗിച്ചു.
Idukki
അടിമാലി: ദേശീയപാത 85ൽ അടിമാലി ടൗണിൽ നാലുവരിപ്പാത നിർമിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ചിട്ടുള്ള ഡിവൈഡർ നിർമാണത്തിൽ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് ഇന്ന് പഞ്ചായത്ത് ഓഫീസിൽ യോഗം ചേരും. അമ്പലപ്പടി വില്ലേജ് റോഡിൽനിന്ന് ഗവ. ഹൈസ്കൂൾ പരിസരം വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് ഡിവൈഡർ സ്ഥാപിക്കുന്നത്. ഇത് വാഹനങ്ങൾക്ക് യു-ടേൺ എടുക്കുന്നതിനും കാൽനട യാത്രക്കാർക്ക് പാത മുറിച്ചു കടക്കുന്നതിനും ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന വ്യാപാരികൾ അടക്കമുള്ളവരുടെ ആശങ്ക പരിഹരിക്കുന്നതിനാണ് യോഗം ചേരുന്നത്.
ദേശീയപാതയിലേക്ക് ഇരുവശത്തുനിന്നുള്ള രണ്ട് റോഡുകൾ സംഗമിക്കുന്ന കവലയാണ് കാംകോ ജംഗ്ഷൻ. ഇവിടെ യു-ടേൺ എടുക്കുന്നതിനും കാൽനട യാത്രക്കാർക്ക് പാത മുറിച്ചു കടക്കുന്നതിനുമുള്ള സൗകര്യം വേണമെന്നാണ് ആവശ്യം.
ഉച്ചകഴിഞ്ഞ് മൂന്നിന് പഞ്ചായത്ത് ഓഫീസിൽ ഡീൻ കുര്യാക്കോസ് എംപി, എഫ്. രാജ എംഎൽഎ, എൻഎച്ച്എഐ പ്രോജക്ട് ഓഫീസർ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേരുന്നത്.
Idukki
ചെറുതോണി: തോപ്രാംകുടി സഹകരണബാങ്ക് തട്ടിപ്പിൽ പോലീസിന് കൂടുതൽ തെളിവുകൾ ലഭിച്ചു. വ്യാജ സ്വാശ്രയസംഘം രൂപീകരിച്ച് വേണ്ടത്ര രേഖകളും ഈടുമില്ലാതെ കോടികളുടെ തുക മാറിയെടുത്തതായി പോലീസിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
ജെഎൽജി, എസ്എസ്ജി എന്നീ പേരുകളിലായി ഒന്നാം പ്രതിയായ ബാങ്ക് മുൻ സെക്രട്ടറി 11 വായ്പകളിലായി 49,25,002 രൂപയുടെ ക്രമക്കേടാണ് നടത്തിയിരിക്കുന്നത്. വസ്തു ജാമ്യത്തിൽ 8,46,000 രൂപയുടെ രണ്ടു വായ്പയും എടുത്തു. ഇവർ തന്നെ 2023 മാർച്ചിൽ വ്യക്തമായ രേഖകളില്ലാതെ അഡ്വാൻസ് കണക്കിൽ ചെലവെഴുതി 90,93,940 രൂപ എടുത്തതായും പോലീസിന്റെ പ്രഥമവിവര റിപ്പോർട്ടിലുണ്ട്.
മുൻ സംഘം പ്രസിഡന്റും മൂന്നു മുതൽ 11 വരെയുള്ള പ്രതികളും ചേർന്ന് കാർഷികവായ്പയുടെ പേരിൽ കെസിസി, ജെഎൽജി ഇനത്തിൽ 2,55,90,580 രൂപയുടെ തിരിമറി നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇവിടത്തെ ജീവനക്കാർ വിവിധ ഗ്രൂപ്പുകളുടെ പേരിൽ അംഗങ്ങൾ അറിയാതെ അവരുടെ രേഖകൾ ഉപയോഗിച്ച് നാലു വായ്പകളിലായി 49,06,703 രൂപയെടുത്തിട്ടുണ്ട്. കെസിസി, എസ്എൽഎഫ്, കെസിസി ബിൽ ഇനത്തിൽ കാർഷികവായ്പയായി 61,09,976 രൂപ ഒന്നാം പ്രതിയുടെ സഹായത്തോടെ കൈക്കലാക്കി. ഇതേ ജീവനക്കാർ തന്നെ ഇസി ലോൺ പദ്ധതിയിൽ 88,23,693 രൂപയും മാറിയെടുത്തു. 12ഉം 13ഉം പ്രതികൾ ചേർന്ന് ഗ്രൂപ്പ് നിക്ഷേപപദ്ധതി ജിഡിഎസ് വഴി എട്ടു തവണയായി 4,32,205 രൂപയും അഞ്ചു വർഷത്തിനിടെ മാറിയെടുത്തു. സംഘത്തിലെ ഒന്നും രണ്ടും പ്രതികളും ഭരണസമിതിയും ചേർന്ന് മറ്റൊരു പദ്ധതിയുടെ പേരിൽ സംഘത്തിൽനിന്നു 44 അംഗങ്ങളുടെ പേരിൽ 1,02,31,406 രൂപ മാറിയെടുത്തതായും റിപ്പോർട്ടിൽ പറയുന്നു.
പ്രതികൾ എല്ലാവരും ഒറ്റക്കെട്ടായിനിന്ന് വിവിധ ആളുകൾക്ക് 99,60,555 രൂപയാണ് വായ്പ നൽകിയത്. ഗ്രൂപ്പ് നിക്ഷേപ പദ്ധതിയിൽ ആവശ്യമായ രേഖകളില്ലാതെ 35 പേർക്കായി തിരിച്ചുപിടിക്കാൻ കഴിയാത്തവിധം സംഘത്തിന് 52,42,000 രൂപ നഷ്ടം വരുത്തിയതായും പ്രഥമവിവര റിപ്പോർട്ടിലുണ്ട്. രണ്ടാം പ്രതി വിവിധതരത്തിലുള്ള ഏഴു വായ്പകളിലായി 11,96,267 രൂപ ക്രമവിരുദ്ധമായി വായ്പ നൽകി. സംഘത്തിലെ അഞ്ച് ബാങ്ക് അക്കൗണ്ടുകളിലായി ഉണ്ടായിരുന്ന കോടിക്കണക്കിന് രൂപയിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് പുറത്തായതോടെ നിക്ഷേപകരും ആശങ്കയിലായിരിക്കയാണ്.
Idukki
നെടുങ്കണ്ടം: സേനാപതി വേണു എംഎല്‍എയുടെ ഓഫീസ് നെടുങ്കണ്ടത്ത് പ്രവര്‍ത്തനം ആരംഭിച്ചു. കിഴക്കേകവലയില്‍ പഞ്ചായത്ത് ഓഫീസിന് സമീപമാണ് ഓഫീസ് ആരംഭിച്ചിരിക്കുന്നത്. എംഎല്‍എ ഓഫീസിന്റെ പ്രവര്‍ത്തനം 24 മണിക്കൂറും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും.
ഓഫീസിന്റെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിച്ചു. നെടുങ്കണ്ടം പഞ്ചായത്ത് 105-ാം നമ്പര്‍ ബൂത്ത് പ്രസിഡന്റ് സി.ജെ. തോമസ് ഭദ്രദീപം തെളിച്ചു. യോഗത്തില്‍ യുഡിഎഫ് നേതാക്കളായ തോമസ് രാജന്, ബെന്നി തുണ്ടത്തില്‍, എം.ജെ. കുര്യന്, സി.എസ്. യാശോധരന്, എം.പി. ജോസ്, മുകേഷ് മോഹന്‍, കിങ്ങിണി രാജേന്ദ്രന്, മിനി ടോമി, ഷിഹാബ് ഈട്ടിക്കല്‍, കെ.ആര്. രാമചന്ദ്രന്, ശ്യാമള വിശ്വനാഥന് തുടങ്ങിയവര്‍ പങ്കെടുത്തു.
Idukki
നെടുങ്കണ്ടം: നാടന്‍ ഭക്ഷണവിഭവങ്ങളുടെ രുചിയും പോഷകമൂല്യവും വിദ്യാര്‍ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ സ്വാദോത്സവം 2026 എന്ന പേരില്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു.
സ്കൂളിലെ എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ ഫുഡ് സ്റ്റാളുകളില്‍ ചക്ക ഉപയോഗിച്ചുള്ള വൈവിധ്യമാര്‍ന്ന വിഭവങ്ങളും നാടന്‍ പഴവര്‍ഗങ്ങളും പ്രദര്‍ശിപ്പിച്ചു. പരമ്പരാഗത ഭക്ഷണശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വീട്ടുവളപ്പില്‍ സുലഭമായി ലഭ്യമാകുന്ന ചക്കയും നാടന്‍ പഴങ്ങളും ദൈനംദിന ഭക്ഷണക്രമത്തിന്റെ ഭാഗമാക്കേണ്ടതിന്റെ സന്ദേശവും മേളയിലൂടെ കൈമാറി.
സ്കൂള്‍ മാനേജര്‍ ഫാ. ഫ്രാന്‍സിസ് ചുനയമ്മാക്കല്‍, അസി. മാനേജര്‍ ഫാ. മാത്യു പുളിയാങ്കല്‍, പ്രിന്‍സിപ്പല്‍ എം.എ. അഗസ്റ്റിന്, ഹെഡ്മിസ്ട്രസ് റിനിമോള് മാത്യു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
Idukki
ഉപ്പുതറ: ഉപ്പുതറ പഞ്ചായത്തിൽ രണ്ടു പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഒരാളുടെ നില ഗുരുതരമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 17, 11 വാർഡുകളിലാണ് എലിപ്പനി സ്ഥിരീകരിച്ചത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സ്വയം ചികിത്സ പാടില്ലെന്നും ആരോഗ്യവകുപ്പ് മുൻകരുതൽ നിർദേശം നൽകി.
ഉപ്പുതറ പഞ്ചായത്തിൽ പകർച്ചപ്പനി പടർന്നുപിടിക്കുകയാണ്. ഇതിനിടയിലാണ് എലിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.17, 11 വാർഡുകളിൽ ഓരോരുത്തർക്ക് വീതമാണ് എലിപ്പനി സ്ഥിരീകരിച്ചത്. 11-ാം വാർഡിലെ രോഗിയുടെ നില നിയന്ത്രണവിധേയമായെങ്കിലും 17 -ാം വാർഡിലെ രോഗിയുടെ നില ഗുരുതരമായി തുടരുകയാണ്. രോഗിയിപ്പോൾ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
ഏലം കർഷകർക്കാണ് എലിപ്പനി സ്ഥിരികരിച്ചത്. ഇരു വാർഡുകളിലും ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനവും പ്രതിരോധമരുന്ന് വിതരണവും നടത്തി.
Idukki
അടിമാലി: വാളറയ്ക്കും ചീയപ്പാറയ്ക്കും ഇടയിൽ ബൈക്കും കാറും കുട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികരായ അച്ഛനും മകനും പരിക്കേറ്റു. പരിക്കേറ്റവരെ കോതമംഗലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് കോതമംഗലം ഭാഗത്തുനിന്നു വന്ന ബൈക്കും അടിമാലി ഭാഗത്തുനിന്നു വന്ന കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അടിമാലി സ്വദേശിയായ കളപ്പുരയിൽ ബിനോയ് (49 ), മകൻ വിഷ്ണു (17) എന്നിവർക്കാണ് പരിക്കേറ്റത്.
വണ്ണപ്പുറം: ജീപ്പിടിച്ച് സ്കൂട്ടര്‍ മറിഞ്ഞ് തെരുവുവിളക്ക് സ്ഥാപിക്കുന്ന രണ്ടു തൊഴിലാളികള്‍ക്ക് പരിക്കേറ്റു. നെയ്യശേരി-തോക്കുമ്പന്‍ സാഡില്‍ റോഡില്‍ ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു അപകടം. ശിവകുമാര്‍ (35), ആദിത്യ കുമാര്‍ (22)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Idukki
നെടുങ്കണ്ടം: നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സ്വാഗതസംഘം രൂപീകരിച്ചു.
സെന്റ് സെബാസ്റ്റ്യന്‍സ് പാരിഷ് ഹാളില്‍ നടന്ന യോഗം സേനാപതി വേണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. തോമസ് വട്ടമല അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പൽ ഫാ. ജോണ്‍ ചേനഞ്ചിറ, സ്കൂള്‍ വൈസ് പ്രിന്‍സിപ്പൽ ഫാ. സിജോ മങ്ങാടംപള്ളി, പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍, മര്‍ച്ചന്റ്സ് അസോസിയേഷന് സെക്രട്ടറി സജീവ് ആര്. നായര്‍, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ഷിജു ഉള്ളുരിപ്പില്, പിടിഎ പ്രസിഡന്റ് ജോബി കണ്ടത്തില്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സോണിയ മാര്ട്ടിന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഒരു വര്‍ഷം നീണ്ടുനിന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപന ഒരുക്കങ്ങള്‍ക്കായി 251 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്.
Idukki
തൊടുപുഴ: അധ്യയനവര്‍ഷം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴും ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്നത് 41 അധ്യാപക തസ്തികകള്‍. എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലായാണ് അധ്യാപക തസ്തികകളില്‍ ഒഴിവുള്ളത്. ഇതോടെ പല സ്കൂളുകളിലും താത്കാലിക അധ്യാപകരെ നിയമിച്ചാണ് അധ്യയനം മുന്നോട്ട് കൊണ്ടുപോകുന്നത്. താത്കാലിക അധ്യാപകരെ ആവശ്യമുണ്ടെന്ന അറിയിപ്പ് തുടര്‍ച്ചയായി വാര്‍ത്താമാധ്യമങ്ങളില്‍ കൊടുക്കേണ്ട അവസ്ഥയിലാണ് സ്കൂള്‍ അധികൃതര്‍.
അധ്യാപകക്ഷാമത്താല് വലയുന്ന വിദ്യാലയങ്ങളില്‍ നിലവിലുള്ള അധ്യാപകര്‍ക്ക് മറ്റൊരു തലവേദനയായി സെന്‍സസ് ഡ്യൂട്ടി മാറുകയാണ്. പല വിദ്യാലയങ്ങളിലും പഠിപ്പിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. എയ്ഡഡ് വിദ്യാലയങ്ങളാകട്ടെ ക്ലാസുകള്‍ക്ക് അവധി നല്‍കിയാണ് പ്രശ്നത്തില്‍നിന്ന് തലയൂരിയത്. നേരത്തേ തന്നെ ഒരു വിഭാഗം അധ്യാപകര്‍ക്ക് ബിഎല്‍ഒമാരുടെ ഡ്യൂട്ടിയുണ്ട്. ഇതിനുപിന്നാലെയാണ് സെന്‍സസ് ഡ്യൂട്ടിയുമെത്തിയത്. ഓണപ്പരീക്ഷ അടുത്തുവരവേ അധ്യാപകരുടെ കുറവ് പഠനത്തെ ബാധിക്കുമെന്ന പരാതികളും വിവിധ കോണുകളില്‍ നിന്നുയരുന്നുണ്ട്.
ഇതിനിടെ ഒഴിവുള്ള അധ്യാപക തസ്തികകളില്‍ നിയമനത്തിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നാണ് വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ പറയുന്നത്. ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ ക്രമപ്രകാരം നിശ്ചിത ശതമാനം ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യും. പിഎസ്സി നിയമന ശിപാര്‍ശ ലഭ്യമാകുന്ന മുറയ്ക്ക് ഒഴിവുകളില്‍ നിയമനം നടത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരികയും ചെയ്യുന്നുണ്ടെന്നും അവര്‍ പറയുന്നു.
2026-27 വര്‍ഷത്തെ തസ്തികനിര്‍ണയ നടപടികള്‍ പൂര്‍ത്തിയാക്കി തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ ക്രമീകരിച്ച ശേഷം ചട്ടപ്രകാരമുള്ള ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്ത് ഒഴിവുകള്‍ നികത്തുമെന്നും വകുപ്പ് കൂട്ടിച്ചേര്‍ക്കുന്നു.
ജില്ലയില്‍ അധ്യാപക തസ്തികകള്‍ കൂടുതല്‍ ഒഴിഞ്ഞുകിടക്കുന്നത് ഹൈസ്കൂള്‍ വിഭാഗത്തിലാണ്. ഹൈറേഞ്ചിലും ലോറേഞ്ചിലുമായി ഹൈസ്കൂള്‍ വിഭാഗത്തില്‍ 19 അധ്യാപക ഒഴിവുകളാണുളളത്. എല്‍പി വിഭാഗത്തില്‍ 15ഉം യുപി വിഭാഗത്തില്‍ ഏഴും തസ്തികകളില്‍ ആളില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പുതിയ നിയമനങ്ങള്‍ നടത്തുന്നതിലെ കാലതാമസമാണിതിനു കാരണമായതെന്നാണ് അധ്യാപക സംഘടനകള്‍ പറയുന്നത്. ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാതിരുന്നതും പ്രതിസന്ധി സൃഷ്ടിച്ചെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തെ ഗവ. എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലായി ആകെ 2734 അധ്യാപക തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതായാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. ഇതോടൊപ്പം എച്ച്എസ്എസ്ടി തസ്തികയില്‍ 225 ഒഴിവുകളും എച്ച്എസ്എസ്ടി (ജൂണിയര്‍) തസ്തികയില്‍ 713 ഒഴിവുകളും സംസ്ഥാനതലത്തില്‍ നിലവിലുള്ളതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
Idukki
തൊടുപുഴ: ലയണ്‍സ് ക്ലബ് ഓഫ് തൊടുപുഴ ഗോള്‍ഡന്‍ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും നാളെ രാത്രി ഏഴിന് പാപ്പൂട്ടി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സ്ഥാനാരോഹണം മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ.ബി. ഷൈന്‍കുമാര്‍ നിര്‍വഹിക്കും. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് മുഖ്യാഥിതിയാകും. പ്രസിഡന്റ് ഷിബു സി. നായര്‍ അധ്യക്ഷത വഹിക്കും. റീജണ്‍ ചെയര്‍പേഴ്സണ്‍ ഇ.ഇ. അനില്‍കുമാര്‍ പ്രസംഗിക്കും. ഭാരവാഹികളായി എന്‍. ആനന്ദ്-പ്രസിഡന്റ്, അനില്‍ എസ്. കോയിക്കല്‍-സെക്രട്ടറി, സജിത്ത് കാപ്പന്-ട്രഷറര്‍ എന്നിവര്‍ സ്ഥാനമേല്‍ക്കും.
പത്രസമ്മേളനത്തില്‍ പ്രസിഡന്റ് ഷിബു സി. നായര്‍, എന്‍. ആനന്ദ്, അനില്‍ എസ്. കോയിക്കല്‍, സജിത്ത് കാപ്പന്, അഡ്വ. പി.എസ്. രാജേഷ്, വിന്‍സെന്റ് ജേക്കബ് എന്നിവര്‍ പങ്കെടുത്തു.
Idukki
തൊടുപുഴ: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി കാരിക്കോട് ജംഗ്ഷനില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റഴിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ പെട്ടിക്കട തൊടുപുഴ പോലീസ് പൊളിച്ചുനീക്കി. ആസാം സ്വദേശി ജെയ്യാറുള് ഹഖ് (30) പാതയോരത്ത് നടത്തിവന്നിരുന്ന പെട്ടിക്കടയാണ് ഇന്നലെ ഉച്ചയോടെ പൊളിച്ചത്.
കടയില്‍നിന്നു 300 പായ്ക്കറ്റോളം നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തശേഷമാണ് പോലീസ് പെട്ടിക്കട പൊളിച്ചുനീക്കിയത്. മുറുക്കാന്‍ വില്‍ക്കുന്നതിന്റെ മറവില്‍ സമീപത്തെ കാടുപിടിച്ച പ്രദേശത്ത് ലഹരി ഉത്പന്നങ്ങള്‍ ഒളിപ്പിച്ചായിരുന്നു കച്ചവടം.
കഴിഞ്ഞയാഴ്ചയും ഇയാളുടെ പക്കല്‍നിന്നു ഹാന്‍സ് അടക്കമുള്ള ലഹരി ഉത്പന്നങ്ങള്‍ പിടികൂടിയതിനെത്തുടര്‍ന്ന് പോലീസ് കേസെടുത്തിരുന്നു. പിന്നീട് ഇയാള്‍ നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്‍പ്പന തുടരുകയായിരുന്നു.
കേസെടുത്ത ശേഷം താക്കീതു നല്കി പ്രതിയെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
Idukki
തൊടുപുഴ: നഗരസഭയില്‍ യുഡിഎഫ് ഭരണസമിതി അധികാരത്തിലേറി ഏഴുമാസം കഴിഞ്ഞിട്ടും വികസനപദ്ധതികള്‍ ഒന്നും നടപ്പാക്കിയില്ലെന്ന് സിപിഎം നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. സെക്രട്ടറിയടക്കം പ്രധാനപ്പെട്ട പല തസ്തികകളിലും ജീവനക്കാരില്ലാത്ത സ്ഥിതിയാണ്. ഇതിനിടെ യുഡിഎഫ് ഭരണസമിതിയില്‍ ചേരിപ്പോരും രൂക്ഷമായിരിക്കുകയാണ്. ഇതുമൂലം ഭരണസ്തംഭനം ഉണ്ടായതായി ഇവര്‍ കുറ്റപ്പെടുത്തി.
കോലാനിയിലെ അര്‍ബന്‍ വെല്‍നെസ് സെന്ററിലെ എച്ച്എംസി നിയമനം വൈകുന്നത് യുഡിഎഫ് ഭരണസമിതിയുടെ തമ്മിലടി മൂലമാണ്. നഗരസഭയില്‍ ഏതാനും കോണ്‍ഗ്രസ്, ലീഗ്, ബിജെപി അംഗങ്ങള്‍ ഉള്‍പ്പെട്ട ഭരണം നടത്തുന്നതെന്നു നേതാക്കള്‍ പറഞ്ഞു. നഗരത്തിലെ മാലിന്യസംസ്കരണത്തിന് നടപടി സ്വീകരിക്കുന്നില്ല. മഴ പെയ്താല്‍ നഗരം വെള്ളക്കെട്ടില്‍ അമരുന്ന സ്ഥിതിയാണുള്ളത്. വഴിവിളക്കുകള്‍ പൂര്‍ണമായും മിഴിയടച്ചിട്ട് നാളേറെയായെങ്കിലും ഇക്കാര്യത്തില്‍ ഒരു നടപടിയും ഉണ്ടാകുന്നില്ല. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ ശൗചാലയ സമുച്ചയം ഉദ്ഘാടനം ചെയ്തിട്ടും പ്രവര്‍ത്തനം ആരംഭിക്കാനായിട്ടില്ല. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് സിപി എം തൊടുപുഴ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 10ന് നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. പാര്‍ട്ടി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തില്‍ ജില്ലാ സെക്രട്ടേറിയറ്റംഗം മുഹമ്മദ് ഫൈസല്‍, ഈസ്റ്റ് ഏരിയാ സെക്രട്ടറി ലിനു ജോസ്, കൗണ്‍സിലര്‍ റിങ്കുമോള്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.
Idukki
തൊടുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന ലിറ്റില്‍ കൈറ്റ്സ് ഐടി ക്ലബ്ബുകളുടെ ഈ വര്‍ഷത്തെ സംസ്ഥാന-ജില്ലാതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
കൂമ്പന്‍പാറ ഫാത്തിമമാതാ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനവും ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്കൂള്‍ രണ്ടാം സ്ഥാനവും നേടി. ഉപജില്ലാ തലത്തിലെ മികച്ച വിദ്യാലയമായി മുട്ടം ടെക്നിക്കല്‍ ഹൈസ്കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു.
എഐ ലിറ്ററസി, റോബോട്ടിക് പരിശീലനം, ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍, സ്കൂളുകളുടെ സാമൂഹിക ഇടപെടലുകള്‍ തുടങ്ങി വിവിധ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ഈ വര്‍ഷത്തെ പുരസ്കാരങ്ങള്‍ നിശ്ചയിച്ചത്. തിരുവനന്തപുരത്ത് മന്ത്രി എന്‍. ഷംസുദ്ദീന് ജില്ലാതല വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണം നടത്തി. ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന് മുഖ്യപ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ സ്പെഷല്‍ സെക്രട്ടറി ഡോ. ഡി. സജിത് ബാബു, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ്, കൈറ്റ് സിഇഒ കെ. അന്‍വര്‍ സാദത്ത് എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന സ്കൂളുകള്‍ക്ക് യഥാക്രമം 40,000, 30,000, 20,000 രൂപ വീതമാണ് കാഷ് അവാര്‍ഡ്. പുരസ്കാരത്തുകയ്ക്ക് പുറമേ പ്രത്യേകം രൂപകല്പന ചെയ്ത ട്രോഫിയും പ്രശംസാപത്രവും സ്കൂളുകള്‍ക്ക് വിതരണം ചെയ്തു.
Idukki
തുടങ്ങനാട്: എസ്എംവൈഎം തുടങ്ങനാട് ഫൊറോനയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കലോത്സവത്തില്‍ തുടങ്ങാട് യൂണിറ്റ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. ഫൊറോനയിലെ ഏഴു യൂണിറ്റുകളില്‍ നിന്നായി നൂറിലധികം യുവജനങ്ങള്‍ പങ്കെടുത്ത കലോത്സവത്തില്‍ നീലൂര്‍, മേലുകാവുമറ്റം യൂണിറ്റുകള്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. തുടങ്ങനാട് യൂണിറ്റ് അംഗങ്ങളായ ബിബിന്‍ ജോണ്സണ് കലാപ്രതിഭയായും ബിനില ബിനോയി കലാതിലകമായും തെരഞ്ഞെടുക്കപ്പെട്ടു.
കെസിവൈഎം സംസ്ഥാന സിന്‍ഡിക്കറ്റംഗം റോബിന് ടി. ജോസ് താന്നിമല ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് ബിസ്മി ബോബി അധ്യക്ഷത വഹിച്ചു. ഫൊറോന രക്ഷാധികാരി ഫാ. ജോണ്സണ് പുള്ളീറ്റ്, ഫൊറോന ഡയറക്ടര്‍ ഫാ. ജയിംസ് ആണ്ടാശേരി, നീലൂര്‍ യൂണിറ്റ് ഡയറക്ടര്‍ ഫാ. സെബിന് പ്ലാത്തോട്ടത്തില്‍, ഫൊറോന ജനറല്‍ സെക്രട്ടറി ബിയോ ബെന്നി, ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ സാന്ദ്ര, ജെന്സണ് മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു.
Idukki
വണ്ടന്മേട്: ജില്ലാ സുബ്രതോ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഇന്നും നാളെയും ആമയാര്‍ എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും.
ആദ്യ ദിനമായ ഇന്ന് അണ്ടര്‍-15 ബോയ്സ്, അണ്ടര്‍-17 ഗേള്‍സ് വിഭാഗങ്ങളിലെ മത്സരങ്ങളും നാളെ അണ്ടര്‍-17 ബോയ്സ് വിഭാഗം മത്സരങ്ങളും നടക്കും. സബ് ജില്ലാ മത്സരങ്ങളില്‍ വിജയികളായ സ്കൂള്‍ ടീമുകളാണ് ജില്ലാതല ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.
ചാന്പ്യന്മാരാകുന്ന ടീമുകള്‍ക്ക് ഈ മാസം കൊല്ലത്ത് നടക്കുന്ന സംസ്ഥാനതല ടൂര്‍ണമെന്റില്‍ പങ്കെടുക്കാം.
Idukki
കുമാരമംഗലം: വില്ലേജ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ യൂത്ത് സ്കില്‍സ് ഡേ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. നൂതനാശയങ്ങള്‍ സ്വയം കണ്ടെത്താനും പുതിയ സംരംഭക സ്വപ്നങ്ങളിലേക്കു കുട്ടികളെ ഉയര്‍ത്താനും ഇത്തരം പരിപാടികള്‍ സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം റിസര്‍വ് ബാങ്കുമായി സഹകരിച്ച് നടത്തുന്ന ഫിനാന്‍ഷ്യല്‍ ലൈബ്രറി ക്ലാസുകള്‍ക്കും ഇതോടെ തുടക്കമായി.
വേറിട്ട രീതിയില്‍ വാഹനങ്ങള്‍ രൂപകല്പന ചെയ്യുന്ന തൊടുപുഴ സ്വദേശി അര്ജുന് കെ. വേണു കുട്ടികള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ച പഴയ മോഡലിലുള്ള വിന്റേജ് കാര്‍ പരിപാടിയിലെ ആകര്‍ഷണമായിരുന്നു. സീനിയര്‍ പ്രിന്‍സിപ്പല്‍ സജി വര്‍ഗീസ് നേതൃത്വം നല്കി.
Idukki
തൊടുപുഴ: വണ്ണപ്പുറം ടൗണിനടുത്തുള്ള സ്കൂളില്‍ പഠിക്കുന്ന നേപ്പാള്‍ സ്വദേശിനിയായ അഞ്ചാം ക്ലാസുകാരിയെ ബന്ധുവെന്ന് പറഞ്ഞെത്തിയ യുവതിയും സഹോദരനെന്ന് പറയപ്പെടുന്ന യുവാവും ചേര്‍ന്ന് ഇന്നലെ രാവിലെ ക്ലാസ് സമയത്ത് വിളിച്ചുകൊണ്ടുപോയ സംഭവത്തില്‍ ദുരൂഹത. സംശയം തോന്നിയ സ്കൂള്‍ അധികൃതര്‍ കാളിയാര്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ഇവരെത്തിയ സ്കൂട്ടര്‍ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയേയും യുവതിയേയും യുവാവിനെയും ഉച്ചയോടെ ആനയാടികുത്തിനു സമീപത്തുനിന്ന് കണ്ടെത്തി.
വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ പോയതാണെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. ഇവരെ പിന്നീട് സ്റ്റേഷനില്‍ എത്തിച്ച ശേഷം കുട്ടിയെ സ്കൂള്‍ അധികൃതര്‍ക്കൊപ്പം വിട്ടയച്ചു. ഇതിനു മുന്‍പ് ഒരു ദിവസം ഇതേ യുവതി ഈ പെണ്‍കുട്ടിയെ സ്കൂളില്‍നിന്ന് കൊണ്ടുപോയിരുന്നതായി പറയുന്നു. പ്രദേശവാസിയായ യുവതിയും യുവാവും ബന്ധുവാണെന്ന് പറഞ്ഞ് എന്തിനാണ് നേപ്പാള്‍ സ്വദേശിനിയായ കുട്ടിയെ സ്കൂള്‍ സമയത്ത് വിളിച്ചുകൊണ്ടുപോയത് എന്നത് സംബന്ധിച്ചാണ് അവ്യക്തത തുടരുന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ പഞ്ചായത്ത് പരിധിയിലെ ഒരു ഫാമില്‍ ജോലി ചെയ്യുന്നവരാണ്.
സംഭവം സംബന്ധിച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ അറിയിച്ചിട്ടുണ്ടെന്നും അവരുടെ നിര്‍ദേശ പ്രകാരം തുടര്‍നടപടി സ്വീകരിക്കുമെന്നും കാളിയാര്‍ പോലീസ് പറഞ്ഞു.
Idukki
കട്ടപ്പന: ഓപ്പറേഷന് തൂഫാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആനവിലാസം സെന്റ് ജോര്‍ജ് യുപി സ്കൂളും കെവിവിഇഎസ് ആനവിലാസം യൂണിറ്റും ചേര്‍ന്ന് ഇന്നു രാവിലെ 9.30ന് ആനവിലാസത്ത് ലഹരിവിരുദ്ധ റാലിയും പൊതുസമ്മേളനവും നടത്തും. സൈക്കിള്‍ റാലി, ഫ്ളാഷ് മോബ്, ലഹരിവിരുദ്ധ പ്രതിജ്ഞ, ലഘുലേഖ വിതരണം, ലഹരിക്കെതിരേ ഐക്യദാര്‍ഢ്യ ഒപ്പുശേഖരണം തുടങ്ങിയ പരിപാടികളും നടത്തും.
കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ ഉദ്ഘാടനം ചെയ്യും. മാനേജര്‍ ഫാ. റോബിന് പട്രക്കാലായില്‍ അധ്യക്ഷത വഹിക്കും. കുമളി എസ്എച്ച്ഒ അഭിലാഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനോദ്ഘാടനവും ഇതോടനുബന്ധിച്ചു നടക്കും. വിവിധ സംഘടനാ പ്രതിനിധികള്‍, വ്യാപാരികള്‍, പിടിഎ-എംപിടിഎ ഭാരവാഹികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ അണിനിരക്കും.
Alappuzha
അമ്പലപ്പുഴ: കാക്കാഴം എസ്എൻവി ടിടിഐ സ്കൂളിൽ മോഷണം. സ്കൂൾ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിയുടെ ഭാഗമായി 10 സീലിംഗ് ഫാനുകളും സീലിംഗിനായി ഉപയോഗിച്ചിരുന്ന ഇരുമ്പ് പൈപ്പിന്റെ ബാക്കിയും ആണ് മോഷണം പോയത്. സ്കൂളിലെ ജീവനക്കാരൻ ഇതിലേ കടന്നു പോയപ്പോൾ കെട്ടിടത്തിന്റെ വാതിൽ തുറന്നുകിടക്കുന്നതു കണ്ടു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിയിൽ സൂക്ഷിച്ചിരുന്നവ നഷ്ടപ്പെട്ടത് അറിഞ്ഞത്. കെട്ടിടത്തിന്റെയും മുറിയുടെയും വാതിലുകൾ തകർത്താണ് മോഷണം നടത്തിയത്. അമ്പലപ്പുഴ പോലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ഏകദേശം അമ്പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചതായി സ്കൂൾ മാനേജർ അറിയിച്ചു.
Alappuzha
കറ്റാനം: സാമൂഹ്യസേവന പ്രവർത്തനമികവിനുള്ള അംഗീകാരമായി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ 2024-2026 വർഷത്തെ സംസ്ഥാന സർക്കാരിന്റെ സിഎം ഷീൽഡ് പുരസ്കാരം കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് യൂണിറ്റിന് ലഭിച്ചു.
ലഹരി വിമുക്ത പ്രവർത്തനങ്ങൾ, സർഫ് സ്മാർട്ട് ദേശീയോദ്ഗ്രഥന പ്രവർത്തനങ്ങൾ, ആരോഗ്യമേഖലാ പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം, റോഡ് സുരക്ഷാ പ്രവർത്തനങ്ങൾ പച്ചക്കറി കൃഷി തുടങ്ങിയ പ്രവർത്തനങ്ങളിലെ മികവാണ് പുരസ്കാരത്തിന് അർഹമാക്കിയത്. സ്കൗട്ട് മാസ്റ്റർ സി.ടി. വർഗീസ് പെട്രോൾ ലീഡേഴ്സായ മുകിൽ കൃഷ്ണ, അഭിനവ് ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പോപ്പ് പയസ് സ്കൂളിൽ പ്രവർത്തനങ്ങൾ നടത്തിയത്.
Alappuzha
ആലപ്പുഴ: ജൂണിയർ റെഡ്ക്രോസ് സൊസൈറ്റി ജില്ലാ കൗൺസിൽ മീറ്റ് സംസ്ഥാന ചെയർമാൻ അഡ്വ. കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ടി.ടി. കുരുവിള അധ്യക്ഷത വഹിച്ചു. ജില്ലയിലെ മികച്ച സ്കൂൾ യൂണിറ്റിനുള്ള അവാർഡ് കുപ്പപ്പുറം ഗവ. എച്ച്എസ്എസിന് ജെആർസി ജില്ലാ പ്രോഗ്രാം ഓഫീസർ പാണ്ടനാട് രാധാകൃഷ്ണൻ സമ്മാനിച്ചു.
എമി അലക്സാണ്ടർ പ്രവർത്തന കലണ്ടർ അവതരിപ്പിച്ചു. ടി.എസ്. സിദ്ധാഥൻ, കെ. നാസർ, ആന്റണി എം. ജോൺ, സന്തോഷ് വിചാര, ഷാലു ചെറിയാൻ, ബി. പദ്മ, മേരി ആഗ്നസ് എന്നിവർ പ്രസംഗിച്ചു.
Alappuzha
കായംകുളം: തിരുവനന്തപുരം-കായംകുളം റെയിൽവേ സെക്ഷനിൽ യാത്രക്കാർക്ക് ഏറെ ആശ്വാസമേകുന്ന മൂന്നാമതൊരു റെയിൽവേ ട്രാക്കിന്റെ നിർമാണ നടപടികൾ അന്തിമഘട്ടത്തിൽ. നിലവിലുള്ള റെയിൽവേ ലൈനിന് സമാന്തരമായി മൂന്നാമതൊരു ലൈൻ കൂടി നിർമിക്കുന്നതിനു റെയിൽവേ ബോർഡിന്റെ അംഗീകാരം ഇതിനോടകം ലഭിച്ചിട്ടുണ്ട്.
പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമിശാസ്ത്രപരമായ സർവേയും ട്രാഫിക് സർവേയും പൂർത്തിയായിക്കഴിഞ്ഞു. നിലവിൽ കായംകുളം- തിരുവനന്തപുരം സെക്ടറിലെ ഫൈനൽ ലൊക്കേഷൻ സർവേ പുരോഗമിക്കുകയാണെന്നും വിശദമായ അലൈൻമെന്റ് രൂപകൽപ്പന അവസാന ഘട്ടത്തിലാണെന്നും ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിംഗ് രേഖാമൂലം അറിയിച്ചതായി എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു.
അലൈൻമെന്റ് പൂർത്തിയാകുന്ന മുറയ്ക്ക് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി റെയിൽവേ ബോർഡിന്റെ അനുമതിക്കായി സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ റൂട്ടിലെ കടുത്ത ട്രെയിൻ ഗതാഗതക്കുരുക്കിനും സമയക്രമക്കേടുകൾക്കും വലിയൊരു പരിഹാരമാകും പുതിയ മൂന്നാം പാതയുടെനിർമാണം.
Alappuzha
അമ്പലപ്പുഴ: കടലിൽ മുങ്ങിയ മത്സ്യബന്ധന വള്ളത്തെയും എട്ടു തൊഴിലാളികളെയും രക്ഷപ്പെടുത്തി. തിരുവനന്തപുരം പൊഴിയൂർ സ്വദേശി വിൻസെന്റിന്റെ ഉടമസ്ഥതയിലുള്ള മെസി എന്ന വള്ളമാണ് അമ്പലപ്പുഴ പടിഞ്ഞാറ് കടലിൽ 42 മീറ്റർ ആഴം വരുന്ന ഭാഗത്ത് അപകടത്തിൽപ്പെട്ടത്. വള്ളത്തിന്റെ ഒരു ഭാഗം പൊട്ടി വെള്ളം കയറിത്തുടങ്ങിയെന്ന അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് തോട്ടപ്പള്ളി ഫിഷറീസ് വകുപ്പിന്റെ റസ്ക്യൂ ബോട്ട് കായംകുളം ഹാർബറിൽനിന്ന് പുറപ്പെട്ടു.
ഇതിനിടെ അപകടത്തിൽപ്പെട്ട വള്ളം ഒഴുകി വണ്ടാനം പടിഞ്ഞാറെ ഭാഗത്തു കടലിൽ മുങ്ങിക്കൊണ്ടിരിക്കുന്നത് കണ്ടതിനെത്തുടർന്ന് ഫിഷറീസ് ബോട്ട് വള്ളത്തിലെ എട്ട് മത്സ്യത്തൊഴിലാളികളെ റെസ്ക്യൂ ബോട്ടിൽ കയറ്റി. വള്ളം കെട്ടി വലിച്ച് തോട്ടപ്പള്ളി ഹാർബറിൽ എത്തിച്ചു.
ഫിഷറീസ് ലൈഫ് ഗാർഡുമാരായ ജയൻ, രാഹുൽ, ജോസഫ്, റെസ്ക്യൂ ബോട്ടിലെ സ്രാങ്ക്, ഡ്രൈവർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.
ഫിഷറീസ് എഡിഎഫ് എസ്. മനോജ് , എഎഫ്ഇഒഎസ് സാജൻ, മറൈൻ എൻഫോസ്മെന്റ് എസ്ഐ അരുൺ, ഗാർഡുമാരായ രാഹുൽ കൃഷ്ണൻ, അരുൺ എന്നിവർ രക്ഷപ്രവർത്തനം ഏകോപിപ്പിച്ചു.
മത്സ്യബന്ധനത്തിനു പോകുന്ന വള്ളങ്ങൾ നിയമപരമായി ആവശ്യമുള്ള ലൈഫ് ജാക്കറ്റ് നിർബന്ധമായും വള്ളത്തിൽ കരുതിയിരിക്കണമെന്ന് ഫിഷറീസ് അധികൃതർ മുന്നറിയിപ്പ് നൽകി. സുരക്ഷാ ഉപകരണങ്ങൾ ഇല്ലാത്ത ബോട്ടുകൾക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
Alappuzha
ആലപ്പുഴ: ഔവ്വർ ലേഡി ഓഫ് മൗണ്ട് കാർമൽ കത്തീഡ്രൽ പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കർമല മാതാവിന്റെ 201-ാമത് ദർശനത്തിരുനാൾ. ഇന്ന് രാവിലെ 7.15ന് ദിവ്യബലി, നൊവേന, വൈകിട്ട് 5.30ന് ജപമാല, വേസ്പര, ദിവ്യബലി, ലിറ്റനി, പ്രദക്ഷിണം-ഫാ. മൈക്കിൾ ജോർജ് അരയൻപറമ്പിൽ, ഫാ. സ്റ്റാൻലി പയസ് കാട്ടുങ്കൽതയ്യിൽ.
19ന് തിരുനാൾദിനം രാവിലെ ഏഴിനും ഒൻപതിനും ദിവ്യബലി, വൈകിട്ട് 4.30ന് ദിവ്യബലി- ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ. തിരുനാൾ പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം-ഫാ. യേശുദാസ് അറയ്ക്കൽ. 20ന് രാവിലെ ആറിനും 7.15 നും വൈകിട്ട് ആറിനും ദിവ്യബലി. 26ന് എട്ടാമിടം രാവിലെ 5.30, ഏഴ്, ഒൻപത്- ദിവ്യബലി, വൈകിട്ട് 4.30ന് തിരുനാൾ ദിവ്യബലി-ഫാ. ജോസഫ് മാർഷൽ മരക്കാശേരി, ഫാ. തോമസ് തോപ്പിൽ ഒസിഡി. തുടർന്ന് പ്രദക്ഷിണം. 27ന് വൈകിട്ട് ആറിന് മരണമടഞ്ഞ മുൻ പ്രസുദേന്തിമാരുടെ ആത്മശാന്തിക്കുവേണ്ടിയുള്ള പ്രാർഥന.
ആലപ്പുഴ: മാർ സ്ലീവാ ഫൊറോന തീർഥാടന ദേവാലയത്തിൽ പരിശുദ്ധ കർമല മാതാവിന്റെ 199-ാമത് ദർശനത്തിരുനാൾ. ഇന്ന് രാവിലെ 6.15ന് സപ്രാ, പരിശുദ്ധ കുർബാന-ഫാ. മണിലാല്‍ ക്രിസ്.
വൈകിട്ട് അഞ്ചിന് രൂപം വാഴ്ത്തൽ, തിരിവെഞ്ചരിപ്പ്, പരിശുദ്ധ കുർബാന സന്ദേശം-ഫാ. മാത്തുക്കുട്ടി മൂന്നാറ്റിൻമുഖം. മെഴുകുതിരി പ്രദക്ഷിണം-ഫാ. തോമസ് ചൂളപ്പറമ്പിൽ സിഎംഐ.
19ന് രാവിലെ 6.15ന് സപ്ര, വിശുദ്ധ കുർബാന-ഫാ. മാത്യു നടമുഖത്ത്. രാവിലെ 9.30ന് തിരുനാൾ കുർബാന-ഫാ. ആന്റ ണി കാട്ടൂപ്പാറ. തിരുനാൾ സന്ദേശം-ഫാ. ജീമോൻ ബംഗ്ലാവ്പറമ്പിൽ. തിരുനാൾ പ്രദക്ഷിണം -ഫാ. ജോസഫ് ചൂളപ്പറമ്പിൽ. 20ന് രാവിലെ 6.15ന് സപ്ര, പരിശുദ്ധ കുർബാന-ഫാ. ജയിംസ് കുന്നിൽ. തുടർന്ന് സെമിത്തേരി സന്ദർശനം, കൊടിയിറക്ക്, ദർശനസമൂഹ സമ്മേളനം.
Alappuzha
ചേര്‍ത്തല: സെന്‍സസ് ഡ്യൂട്ടിക്കുചെന്ന എന്യൂമറേറ്ററെ വിവരങ്ങള്‍ നല്‍കാതെ വീട്ടില്‍നിന്ന് അപമാനിച്ച് ഇറക്കിവിട്ടതായി പരാതി. ചേര്‍ത്തല നഗരസഭ 17-ാം വാര്‍ഡില്‍ എന്യൂമറേറ്ററായ കെ.ജെ. സിമിക്കാണ് വ്യാഴാഴ്ച രാവിലെ മോശം അനുഭവം ഉണ്ടായത്.
വിവരശേഖരണത്തിന്റെ ഭാഗമായി എത്തിയപ്പോള്‍ വാടകവീട്ടില്‍ താമസിക്കുന്ന സ്ത്രീയാണ് വിവരങ്ങള്‍ നല്കാന് തയാറാകാതെ അപമര്യാദയായി പെരുമാറുകയും വീട്ടില്‍നിന്നും ഇറക്കിവിടുകയും ചെയ്തത്. എന്യൂമറേറ്റര്‍ അറിയിച്ചതിനെത്തുടര്‍ന്ന് നഗരസഭയിലെ സെന്‍സസ് ചാര്‍ജ് ഓഫീസറാണ് കളക്ടര്ക്കര്ക്കു പരാതി നല്‍കിയത്.
Alappuzha
അമ്പലപ്പുഴ: ആരോഗ്യമന്ത്രി ഇന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രയിലെത്തും. രാവിലെ 11നാണ് മന്ത്രി കെ. മുരളീധരൻ ആശുപത്രി സന്ദർശനത്തിനെത്തുന്നത്.
കെ.സി. വേണുഗോപാൽ എംപി, ജി. സുധാകരൻ എംഎൽഎ, ജില്ലാ കളക്ടർ തുടങ്ങിയവരും ഉണ്ടാകും. വിവിധവകുപ്പ് മേധാവികളുടെയടക്കം യോഗവും മന്ത്രി വിളിച്ചു ചേർത്തിട്ടുണ്ട്.
മെഡിക്കൽ കോളജ് ആശുപത്രിയെക്കുറിച്ച് വ്യാപകമായി ഉയരുന്ന നൂറുകണക്കിന് പരാതിക്കൂമ്പാരങ്ങൾക്കിടെയാണ് മന്ത്രിയുടെ സന്ദർശനം. കഴിഞ്ഞ സർക്കാരിന്റെ കാലത്തുണ്ടായ നിരവധി ചികിത്സാപ്പിഴവുകളെത്തുടർന്ന് നിരവധി പരാതികളാണുയർന്നത്. എന്നിട്ടും പ്രശ്ന പരിഹാരത്തിനായി യോഗം വിളിച്ചുചേർക്കാൻ ഇടത് ഭരണ കാലത്ത് കഴിഞ്ഞിരുന്നില്ല.
ചെറിയ അപകടങ്ങളിൽപ്പെട്ട് ഇവിടെയെത്തിക്കുന്നവരെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുന്നതും ഇപ്പോഴും പതിവാണ്. ഏഷ്യയിലെ ഏറ്റവും വലിയ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയായ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരന്തരം പരാതികളാണുയരുന്നത്. പ്രത്യേകിച്ചും അത്യാഹിത വിഭാഗത്തിൽ മുതിർന്ന വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭിക്കാത്തതാണ് പ്രധാന പ്രശ്നം.
Alappuzha
ചേര്‍ത്തല: കോഴിഫാമിന്റെ സുരക്ഷാവല തകർത്ത തെരുവുനായക്കൂട്ടം 140 നാടൻകോഴികളെ കൊന്നൊടുക്കി.
തണ്ണീർമുക്കം തച്ചാക്കൽ രാജഗോപാലിന്റെ ഫാമിലെ കോഴികളെയാണ് പകൽ നായക്കൂട്ടം കടിച്ചുകൊന്നത്. രണ്ടു കോഴിയെ ഭക്ഷിക്കുകയും മറ്റുള്ളവയെ കൊന്നിടുകയുമായിരുന്നു. മുട്ടയിടാറായ കോഴികളെയാണ് കടിച്ചു കൊന്നത്. 40,000ൽപ്പരം രൂപയുടെ നഷ്ടം സംഭവിച്ചെന്ന് രാജഗോപാൽ പറഞ്ഞു.
Alappuzha
എടത്വ: പച്ച വള്ളപ്പുരയ്ക്കല്‍ പാലത്തിന്റെ അപ്രോച്ച് റോഡ് ഇടിഞ്ഞുതാഴ്ന്നു. പഞ്ചായത്ത് 14-ാം വാര്‍ഡില്‍ പച്ച ജംഗ്ഷന് മുതല്‍ ചങ്ങങ്കരി കടവുവരെയുള്ള റോഡിന്റെ പ്രധാന പാലമായ വള്ളപ്പുരയ്ക്കല്‍ പാലത്തിന്റെ അപ്രോച്ച് റോഡാണ് ഇടിഞ്ഞുതാഴ്ന്നത്.
തോടിനോടു ചേര്‍ന്നുള്ള അപ്രാച്ച് റോഡിന്റെ കരിങ്കല്‍ ഭിത്തികള്‍ ഇളകിവീണാണ് റോഡ് താഴാന്‍ തുടങ്ങിയത്. കഴിഞ്ഞ പ്രളയകാലത്താണ് കരിങ്കല്‍ ഭിത്തികള്‍ ഇളകി വീഴാന്‍ തുടങ്ങിയത്. കരിങ്കല്‍ ഇളകിയതോടെ റോഡിന്റെ ഉള്ളില്‍നിന്ന് ഗ്രാവലും മെറ്റലും അടര്‍ന്നു തോട്ടിലേക്ക് വീഴുകയാണ്.
ചെക്കിടിക്കാട് പച്ച സര്‍വീസ് സഹകരണ സംഘത്തില്‍ വളം എത്തിക്കുന്നതും ടിപ്പര്‍ ലോറി ഉള്‍പ്പെടെ സര്‍വീസ് നടത്തുന്നതും ഈ പാലത്തിലൂടെയാണ്. അപ്രോച്ച് തകര്‍ന്നാല്‍ പ്രദേശം ഒറ്റപ്പെടുന്ന അവസ്ഥയിലെത്തും. പാലത്തിന്റെ ശോച്യാവസ്ഥ എംഎല്‍എയെ നാട്ടുകാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം റെജി ചെറിയാന് എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു. അടിയന്തര നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പു നല്കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു വരമ്പത്ത്, ബാബു സേവ്യര്‍, ആന്റണി തിരുനലം, തങ്കച്ചന് മണ്ണാരുപറമ്പ്, ജിജി ചുടുകാട്ടില്‍, ജോപ്പിച്ചന് ചൂരപ്പറമ്പ് എന്നിവര്‍ എംഎല്‍എയ്ക്കൊപ്പം സ്ഥലം സന്ദര്‍ശിച്ചു.
Alappuzha
ആലപ്പുഴ: ചെട്ടിക്കാട് വിശുദ്ധ മരിയ ഗൊരേത്തിയുടെ പള്ളിയിൽ തിരുനാൾ എട്ടാമിടത്തോടെ നാളെ സമാപിക്കും. രാവിലെ ആറിന് ദിവ്യബലി. വൈകിട്ട് 3.30ന് തിരുനാൾ ദിവ്യബലി-ഫാ. സെബാസ്റ്റ്യൻ പുത്തൻപുരയ്ക്കൽ. വചനസന്ദേശം-ഫാ. ആന്റണി നെടുംപറമ്പിൽ. സഹകാർമികത്വം- ഫാ. ജോർജ് സെബിൻ തറേപ്പറമ്പിൽ, ഫാ. ഫ്രാൻസിസ് ഡിറ്റോ ആട്ടപ്പറമ്പിൽ.
തുടർന്ന് അത്ഭുത സ്വരൂപം വഹിച്ചു പ്രദക്ഷിണവും വിശുദ്ധ കുർബാനയുടെ ആശീർവാദവും കൊടിയിറക്കവും നടക്കുമെന്ന് വികാരി ഫാ. സെബാസ്റ്റ്യൻ കുറ്റിവീട്ടിൽ അറിയിച്ചു.
Alappuzha
മാവേലിക്കര: പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ കൂദാശയുടെ ഭാഗമായി ഒരുക്കിയ ആർട്ട്ഗാലറി മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ വികാരി ഫാ. അജി കെ. തോമസ് അധ്യക്ഷനായി.
നഗരസഭാധ്യക്ഷ ലളിത രവീന്ദ്രനാഥ്, ഭദ്രാസന സെക്രട്ടറി ഫാ. ജോൺസ് ഈപ്പൻ, സഭ വർക്കിംഗ് കമ്മിറ്റി അംഗം ഡോ.കെ.എൽ. മാത്യു വൈദ്യൻ കോറെപ്പിസ്കോപ്പ, സഭ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഫാ. ജോസഫ് സാമുവൽ, ഫാ. കെ.വൈ. ചാക്കോ, ഭദ്രാസന പിആർഒ അനി വർഗീസ്, ഭദ്രാസന കൗൺസിൽ അംഗങ്ങളായ വിനു ഡാനിയേൽ, സുനു വർഗീസ്, കൂദാശ കമ്മിറ്റി ജനറൽ കൺവീനർ സൈമൺ കെ. വർഗീസ് കൊമ്പശേരിൽ, ജോയിന്റ് കൺവീനർമാരായ ഫാ. മാത്യു വി. തോമസ്, ജേക്കബ് കോശി, കത്തീഡ്രൽ സഹവികാരി ഫാ. ബൈജു തമ്പാൻ, കത്തീഡ്രൽ ട്രസ്റ്റി ജി. കോശി തുണ്ടുപറമ്പിൽ, സെക്രട്ടറി വി.ടി. ഷൈൻമോൻ തുടങ്ങിയവർ പ്രസംഗിച്ചു.
Alappuzha
മാവേലിക്കര: അയല്‍വാസിയായ സ്ത്രീയെ ് കൈക്കോടാലിക്ക് അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് കഠിനതടവും പിഴയും. കാര്‍ത്തികപ്പള്ളി പുതുക്കണ്ടം ലക്ഷംവീട് കോളനി ചുടുകാട്ടില്‍ രാജനാ(51)ണ് മൂന്നു വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും ശിക്ഷിച്ച് മാവേലിക്കര ജില്ല സെഷന്‍സ് കോടതി ഓന്ന് വി.ജി. ശ്രീദേവി ഉത്തരവായത്.
2024 നവംബര്‍ 25ന് ഉച്ചയ്ക്ക് 2.20നായിരുന്നു അയല്‍വാസിയായ കാര്‍ത്തികപ്പള്ളി പുത്തന്‍ കണ്ടത്തില്‍ വീട്ടില്‍ ലീല(50)യെ അവരുടെ വീടിനു സമീപത്തുവച്ച് പ്രതി കൈക്കോടാലിക്ക് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് പ്രോസിക്യൂഷന് കേസ്. പ്രതിയെ റിമാന്‍ഡില്‍ പാര്‍പ്പിച്ചാണ് വിചാരണ പൂര്‍ത്തിയാക്കിയത്.
തൃക്കുന്നപ്പുഴ പോലീസ് ഇന്‍സ്പെക്ടര്‍ ഷാജിമോനാണ് അന്വഷണം പൂര്‍ത്തിയാക്കി പ്രതിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുമാരായ പി.വി. സന്തോഷ്കുമാര്‍, കെ.എസ്. സജികുമാര്‍ എന്നിവര്‍ ഹാജരായി.
Alappuzha
ഹരിപ്പാട്: സമൂഹത്തെ അറിവിലേക്കും അക്ഷരവെളിച്ചത്തിലേക്കും നയിക്കാൻ ദീർഘവീക്ഷണത്തോടെ ആരംഭിച്ച പത്രമാണ് ദീപികയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ദീപിക നാടിന്റെ സാമൂഹിക-വിദ്യാഭ്യാസ-രാഷ്ട്രീയ മേഖലകളിൽ വലിയ ശക്തിയായി വളർന്നുവെന്നും നമ്മുടെ ഭാഷ പദ്ധതി മാതൃകാപരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. നങ്ങ്യാർകുളങ്ങര ബഥനി ഗേൾസ് ഹൈസ്കൂളിൽ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡോ. റെജി ന്യൂലാൻഡ് സ്പോൺസർ ചെയ്യുന്ന പദ്ധതിയിലൂടെയാണ് ബഥനി സ്കൂളിലേക്ക് ദീപിക പത്രം നൽകുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർഥികൾ അവതരിപ്പിച്ച ലഹരിവിരുദ്ധ സന്ദേശ നൃത്തപരിപാടിയും അരങ്ങേറി.
ദീപിക സർക്കുലേഷൻ ജനറൽ മാനേജർ ഫാ. ജോർജ് മാന്തുരുത്തിൽ ആമുഖ സന്ദേശം നൽകി. ബഥനി സന്യാസിനി സമൂഹം പ്രൊവിൻഷ്യൽ കൗൺസിലർ സിസ്റ്റർ നിർമൽ എസ്ഐസി, സ്കൂൾ ഹെഡ്മിസ്ട്രസ് റൂബി വർഗീസ്, ജില്ലാ പഞ്ചായത്തംഗം ജോൺസ് തോമസ്, പഞ്ചായത്ത് അംഗം രാജേഷ് രാമകൃഷ്ണൻ, പിടിഎ പ്രസിഡന്റ് സുനിൽ കെ. ജോർജ്, ഡിഎഫ്സി സംസ്ഥാന വൈസ് പ്രസിഡന്റ് റോയി വേലിക്കെട്ടിൽ, സിസ്റ്റർ ചെറുപുഷ്പ, അധ്യാപിക ഡയാന, ദീപിക സർക്കുലേഷൻ മാനേജർ ജോജോ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
Alappuzha
ആലപ്പുഴ: നാടാകെ തെരുവുനായ്ക്കൾ ജനത്തിന്റെ സ്വൈര്യ ജീവിതത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുമ്പോഴും തദേശസ്വയംഭരണ സ്ഥാപനങ്ങൾ കണ്ടഭാവം നടിക്കുന്നില്ലെന്ന് പരാതി. ജില്ലയിൽ തെരുവുനായ ആക്രമണം തുടർക്കഥയായിട്ടും നടപടിയുണ്ടാകാത്തതാണ് വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്.
നഗരത്തില്‍ രണ്ടായിരത്തോളം നായ്ക്കൾ; റെയിൽവേ സ്റ്റേഷനിൽ കയറാൻ ഭയക്കണം
ആലപ്പുഴ നഗരത്തില്‍ രണ്ടായിരത്തോളം നായ്ക്കളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. രാത്രികാലങ്ങളിൽ ഇവ കൂട്ടമായി എത്തുമ്പോൾ അക്രമകാരികളാകുന്നുണ്ട്. റെയിൽവേ സ്റ്റേഷനും പരിസരവും നായ്ക്കൾ കൈയടക്കിയ നിലയിലാണ്. കഴിഞ്ഞ ദിവസം വിദേശ വനിതയെ റെയില്‍വേ സ്റ്റേഷനില്‍ വച്ച് നായ കടിച്ചിരുന്നു. ട്രെയിനിന് പുറകെ നായ്ക്കള്‍ കുരച്ചുകൊണ്ട് ഓടുന്നതും പതിവാണ്.
രണ്ട് മാസത്തിനിടയിൽ കായംകുളത്തും സമീപപ്രദേശങ്ങളിലുമായി അമ്പതോളം പേർക്ക് നായ്ക്കളുടെ കടിയേറ്റു. വളർത്തു മൃഗങ്ങൾക്ക് നേരെയും വ്യാപകമായി ആക്രമണമുണ്ടാകുന്നുണ്ട്. റെയിൽവേ സ്റ്റേഷൻ പരിസരം തെരുവ് നായ്ക്കളുടെ താവളമണ്. സ്റ്റേഷനകത്ത് ടിക്കറ്റ് കൗണ്ടറിന് സമീപത്തും പാർക്കിംഗ് ഏരിയയിലും തമ്പടിച്ചിരിക്കുന്ന നായ്ക്കളിൽ പലതും അക്രമസ്വഭാവമുള്ളവയാണ്.
നൂറനാട്, വള്ളികുന്നം, ചൂനാട്, കാഞ്ഞിരത്തുംമൂട്, മലമേൽചന്ത, പടയണിവെട്ടം, താമരക്കുളം മാധവപുരം ചന്ത, നെടിയാണിക്കൽ ക്ഷേത്രപരിസരം, നാലുമുക്ക്, ചാവടി, വേടരപ്ലാവ്, ഗുരുനാഥൻ കുളങ്ങര, ചാരുംമൂട്, ചുനക്കര, കോട്ടമുക്ക്, തെരുവിൽമുക്ക്, പടനിലം ആശാൻമുക്ക്, പാലമേൽ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം തെരുവുനായ ശല്യം രൂക്ഷമാണ്. തീരദേശ മേഖലകളായ ചാപ്പക്കടവ്, പള്ളിത്തോടു, അന്ധകാരനഴി, തൈക്കൽ പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്.
മണ്ണഞ്ചേരി നേതാജി ജംഗ്ഷന് പടിഞ്ഞാറ് കറുകത്തറ ക്ഷേത്രത്തിന് സമീപം കഴിഞ്ഞ ദിവസം അഞ്ച് പേരെയാണ് തെരുവുനായ കടിച്ചത്. മണ്ണഞ്ചേരി 16,17 വാർഡുകളിലുള്ളവർക്കാണ് കടിയേറ്റത്. ഇതിൽ അഞ്ച് വയസുകരനും ഉൾപ്പെടുന്നുണ്ട്. ഇവർ ചികിത്സയിലാണ്. പൂച്ചാക്കൽ-ചിറക്കൽ റോഡിൽ തേവർവട്ടത്തും നായ്ക്കൾ നാട്ടുകാർക്ക് ഭീഷണിയാണ്.
പുന്നപ്ര ചള്ളി തീരത്ത് വള്ളങ്ങളും പൊന്തുകളും അടുക്കുന്ന സമയത്ത് നായ്ക്കൾ കൂട്ടാമായി എത്തുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കടൽ കാഴ്ച കാണൻ എത്തുന്നവരെയും നായ ആക്രമിക്കുന്നത് പതിവാണ്.
എന്തു ചെയ്യണമെന്ന് അറിയാതെ അധികൃതർ
ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ വര്‍ധിക്കുമ്പോഴും എന്തു ചെയ്യണമെന്നറിയാതെ അധികൃതര്‍. നായ്ക്കളെ വന്ധ്യംകരിക്കാനോ എബിസി സെന്ററുകളിലേക്ക് മാറ്റുന്നതിനോ തദേശസ്വയംഭരണ സ്ഥാപങ്ങൾ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അതിനിടെ നായപ്രേമികൾ പൊതുസ്ഥലങ്ങളിൽ ഭക്ഷണം നല്‍കുന്നത് ഇവ കൂട്ടംകൂടുന്നതിനും ജനങ്ങളെ ആക്രമിക്കുന്നതിനും ഇടയാക്കുന്നുണ്ട്. മൃഗസ്നേഹത്തിന്റെ മറവില്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്ക് ആന്റി റാബിസ് വാക്സിന് കമ്പനികളുടെ ഉള്‍പ്പെടെ ധനസഹായം ലഭിക്കുന്നുവെന്ന ആരോപണം ചിലർ വീണ്ടം ഉയർത്തുന്നുണ്ട്.
മൃഗസംരക്ഷണവകുപ്പ് തെരുവ് നായ്ക്കളുടെ വാക്സിനേഷനും ജനന നിയന്ത്രണ പദ്ധതിയുമായി രംഗത്തുണ്ടെങ്കിലും ഇതൊന്നും നായശല്യം കുറയാൻ പര്യാപ്തമാകുന്നില്ല. 2025-ല്‍ ജില്ലയില്‍ 2,908 തെരുവ് നായകള്‍ക്ക് ആന്റി റാബീസ് വാക്സിനേഷന് നല്കിയെന്നണ ഔദ്യോഗിക കണക്ക്. 96 നായകളെ വന്ധ്യംകരിച്ചു.
അതിനിടെ നഗരപ്രദേശത്ത് തെരുവുനായകള്‍ക്കിടയില്‍ ത്വക്ക് രോഗം പടരുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കൂടുതല്‍ നായ്ക്കളിലേക്ക് രോഗം പകരുമ്പോഴും നഗരസഭ നടപടി സ്വീരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ജി. വിഷ്ണു ആരോപിച്ചു. വിരശല്യമാണ് നായ്ക്കളിലെ ത്വക്ക് രോഗത്തിന് കാരണമെന്നാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറയുന്നത്. കുതിരപ്പന്തി, വട്ടയാൽ ബീച്ച്, വാടക്കൽ, പുലയന്‍വഴി, വലിയമരം എന്നിവിടങ്ങളിലാണ് നായ്ക്കളില്‍ രോഗം വ്യാപിക്കുന്നത്.
Alappuzha
ചെങ്ങന്നൂർ: സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് ലഹരിമാഫിയ വലവിരിക്കുന്ന പശ്ചാത്തലത്തിൽ, ലഹരിക്കെതിരേയുള്ള പോരാട്ടത്തിൽ രാഷ്ട്രീയകക്ഷികളും സന്നദ്ധ സംഘടനകളും ആശുപത്രികളും പൊതുസമൂഹവും ഒറ്റക്കെട്ടായി കൈകോർക്കണമെന്ന് മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാരുമായി സഹകരിച്ച് ഡോ.കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ലഹരി ചികിത്സാ വിഭാഗം സംഘടിപ്പിക്കുന്ന ഓപ്പറേഷൻ തൂഫാൻ കെയർ പ്ലസ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലഹരി വ്യാപനത്തിനെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സർക്കാർ സ്വീകരിച്ചുപോരുന്നത്.40 ദിവസത്തിനിടെ സംസ്ഥാനത്ത് 7,000 പേരെ അറസ്റ്റ് ചെയ്യുകയും 6,000ത്തോളം കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. 70 കോടിയിലധികം രൂപയുടെ മയക്കുമരുന്നാണ് ഈ ചുരുങ്ങിയ കാലയളവിൽ മാത്രം പിടിച്ചെടുത്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സ്കൂൾ വിദ്യാർഥികളെ കേന്ദ്രീകരിച്ച് വലിയ തോതിലുള്ള ലഹരി വിപണനമാണ് ഇപ്പോൾ നടക്കുന്നത്. കുട്ടികൾ ഇത്തരം കെണികളിൽ വീണുപോകാതിരിക്കാൻ മാതാപിതാക്കളും അധ്യാപകരും അതീവ ജാഗ്രത പുലർത്തണമെന്നും മന്ത്രി ഓർമിപ്പിച്ചു.
സജി ചെറിയാൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, റവ.ഡോ. അലക്സാണ്ടർ കൂടാരത്തിൽ, ടി.കെ. വിഷ്ണു പ്രദീപ്, ഡോ. ഗീവർഗീസ് കെ. മാത്യു, ഡോ. റൂബൻ ജോൺ എന്നിവർ പ്രസംഗിച്ചു.
Alappuzha
ആലപ്പുഴ: കാവിൽ സെന്റ് മൈക്കിൾസ് ഹൈസ്കൂളിൽ അധ്യാപകരായ വി. ജിയോവീസും എം.എൻ. ഡാനിയേലും കുട്ടികളും ചേർന്ന് തയാറാക്കിയ 12 അടി ഉയരമുള്ള വേൾഡ് കപ്പ് മോഡൽ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ അനാച്ഛാദനം ചെയ്തു. അതോടൊപ്പം രണ്ടാഴ്ചയായി ഫിഫ വേൾഡ് കപ്പ് മോഡലിൽ സ്കൂളിൽ നടന്നു വരുന്ന മൈക്കളേലിയൻ സോക്കർ കപ്പ് വിജയികളായ അർജന്റീന ടീമിനുള്ള ട്രോഫിയും വിതരണം ചെയ്തു. തുടർന്ന് വേൾഡ് കപ്പ് മോഡലിനു പിന്നിൽ പ്രവർത്തിച്ച അധ്യാപകരെ ആദരിച്ചു.
പരിപാടിയിൽ പട്ടണക്കാട് ബ്ലോക്ക് പ്രസിഡന്റ് സി.കെ. രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് സിന്ധു വാവക്കാട്, സെന്റ് മൈക്കിൾസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ബീന തോമസ്, പിടിഎ പ്രസിഡന്റ് ജോൺ അഗസ്റ്റിൻ, ട്രസ്റ്റിമാരായ സിബി തച്ചാറ, സോജിമോൻ, അധ്യാപകരായ അനീഷ് ബി. നായർ, എൽ. വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.
Alappuzha
എടത്വ: നവീകരിച്ച എടത്വ സെന്റ് മേരീസ് എല്‍പി സ്കൂള്‍ കെട്ടിടത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നടന്നു. സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് കളരിക്കല്‍ ആശീര്‍വാദകര്‍മം നിര്‍വഹിച്ചു. റെജി ചെറിയാന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. ജോബി ആന്റണി മൂലയില്‍ അനുഗ്രഹപ്രഭാഷണം നടത്തി .
വാര്‍ഡ് മെംബര്‍ ജി. ജയചന്ദ്രന്, കൈക്കാരന് സിബിച്ചന് ജോസഫ്, ഡിപിസി ഇന്‍-ചാര്‍ജ് മായാ ലക്ഷ്മി, ഹെഡ്മിസ്ട്രസ് ബിന്ദു സക്കറിയാസ്, പിടിഎ പ്രസിഡന്റ് സേവ്യര്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയുടെ നേതൃത്വത്തിലാണ് സ്കൂള്‍ കെട്ടിടം നവീകരിച്ചത്.
Alappuzha
ഹരിപ്പാട്:നങ്ങ്യാർകുളങ്ങര 726-ാം നമ്പർ എൻഎസ്എസ് കരയോഗത്തിൽ വ്യാജരേഖ ചമച്ച് 90 ലക്ഷം രൂപ തട്ടിയെടുത്തതായി ആഭ്യന്തരമന്ത്രിക്ക് പരാതി. കരയോഗം അംഗമായ പള്ളിപ്പാട് സ്വദേശി പ്രഭാത് ജി. പണിക്കരാണ് അന്നത്തെ പ്രസിഡന്റ്, താത്കാലിക സെക്രട്ടറി, യൂണിയൻ പ്രതിനിധി എന്നിവർക്കെതിരേ പരാതി നൽകിയത്.
ദേശീയപാത വികസനത്തിന് കരയോഗത്തിന്റെ വസ്തു വിട്ടുനൽകിയ വകയിൽ ബാങ്കിൽ ലഭിച്ച ഒരു കോടിയോളം രൂപയിൽ നിന്നാണ് ക്രമക്കേട് നടത്തിയതെന്ന് പരാതിയിൽ പറയുന്നു. 2022 സെപ്റ്റംബറിൽ അന്തരിച്ച അന്നത്തെ സെക്രട്ടറി ശ്രീകുമാറിന്റെ ഒപ്പ് വ്യാജമായി ചെക്കിൽ രേഖപ്പെടുത്തി തുക പ്രസിഡന്റിന്റെ വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് ആക്ഷേപം.
സാമ്പത്തിക കാര്യങ്ങളെച്ചൊല്ലി താലൂക്ക് യൂണിയൻ ഓഫീസിൽ അക്രമം നടത്തിയതിന് പ്രതികൾക്കെതിരേ ഹരിപ്പാട് പോലീസ് മുൻപ് കേസെടുത്തിരുന്നതായും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ പ്രധാന തട്ടിപ്പിൽ പ്രാദേശിക പോലീസ് നടപടിയെടുക്കാത്തതിനെത്തുടർന്നാണ് ആഭ്യന്തരമന്ത്രിയെ സമീപിച്ചതെന്ന് പരാതിക്കാരൻ വ്യക്തമാക്കി.
Alappuzha
പൂച്ചാക്കൽ: ആലപ്പുഴ, കോട്ടയം ജില്ലകളിലെ ജനങ്ങളുടെ ദശാബ്ദമായുള്ള യാത്രാക്ലേശത്തിന് പരിഹാരമാകുന്ന മാക്കേക്കടവ്-നേരേകടവ് പാലം നിർമാണം അവസാനഘട്ടത്തിൽ. അവശേഷിക്കുന്ന ചെറിയ ജോലികൾകൂടി വേഗത്തിൽ തീർത്ത് ഓണത്തിനു മുമ്പ് പാലം നാടിന് സമർപ്പിക്കുമെന്ന് പാലത്തിന്റെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ വന്ന കെ.സി. വേണുഗോപാൽ എംപി, ഷാനിമോൾ ഉസ്മാൻ എംഎൽഎ എന്നിവർ പറഞ്ഞു.
ചേർത്തല - കൊടുങ്ങല്ലൂർ സംസ്ഥാന പാതയുടെ ഭാഗമായി വേമ്പനാട്ടു കായലിനു കുറുകെ നിർമിക്കുന്ന ഈ പാലം യാഥാർത്ഥ്യമാകുന്നതോടെ ഇരു ജില്ലകൾക്കുമിടയിലെ യാത്രാസമയത്തിൽ വൻ കുറവുണ്ടാകും.
ഏകദേശം 800 മീറ്ററിലധികം നീളമാണ് പാലത്തിനുള്ളത്. ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി പഞ്ചായത്തിലെ മാക്കേക്കടവിനെയും കോട്ടയം ജില്ലയിലെ വൈക്കം നഗരസഭയിലെ നേരേകടവിനെയും ബന്ധിപ്പിച്ചുകൊണ്ടാണ് പാലം നിർമാണം. കായലിന് മുകളിലൂടെയുള്ള ഭാഗം, തൂണുകൾ,സ്പാനുകൾ എന്നിവയുടെ നിർമാണം നേരത്തേതന്നെ പൂർത്തിയായിരുന്നു. എന്നാൽ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ചില തർക്കങ്ങളാണ് പദ്ധതി വൈകാൻ കാരണമായത്. പാലം പൂർത്തിയായെങ്കിലും ഇരുവശത്തുമുള്ള അപ്രോച്ച് റോഡുകളുടെ നിർമാണമാണ് അവസാനഘട്ടത്തിൽ നടക്കുന്നത്. ഇതിനായി ആവശ്യമായ സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഭൂരിഭാഗവും പൂർത്തിയായിട്ടുണ്ട്.
വൈക്കം ഭാഗത്തുനിന്നും ചേർത്തല ഭാഗത്തുനിന്നും പാലത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള റോഡുകളുടെ ടാറിംഗും അനുബന്ധ ജോലികളും പുരോഗമിക്കുകയാണ്. പാലം തുറന്നു കൊടുക്കുന്നതോടെ വൈക്കത്തുനിന്നു ചേർത്തലയിലേക്കും കൊച്ചിയിലേക്കും പോകുന്നവർക്ക് നിലവിലുള്ള ദൂരം വളരെയധികം ലാഭിക്കാൻ സാധിക്കും. കൂടാതെ മധ്യതിരുവിതാംകൂറിലെ ടൂറിസം മേഖലയ്ക്കും പാലം വലിയ കുതിപ്പേകും. നിലവിൽ ബോട്ട് സർവീസുകളെ ആശ്രയിക്കുന്ന ജനങ്ങൾക്ക് 24 മണിക്കൂറും സുഗമമായ റോഡുമാർഗം ലഭ്യമാകും. ഇരു ജില്ലകൾക്കുമിടയിലെ ചരക്കുനീക്കം എളുപ്പത്തിലാകും. എംസി റോഡിനെയും ദേശീയപാത 66നെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന ബൈപാസ് ലിങ്കായി പാത മാറും.
Alappuzha
കായംകുളം: കാടുകയറി കിടക്കുന്ന കൃഷ്ണപുരം സാംസ്കാരിക കേന്ദ്രം നവീകരിച്ച് ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിലാക്കുമെന്ന് മന്ത്രി എം. ലിജു. സാംസ്കാരിക കേന്ദ്രം സന്ദർശിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശോച്യാവസ്ഥയിലായ പ്രദേശം രണ്ടു ദിവസത്തിനുള്ളിൽ വെട്ടിത്തെളിച്ച് പൂർണമായും വൃത്തിയാക്കാൻ ഡിടിപിസി സെക്രട്ടറിക്ക് അദ്ദേഹം അടിയന്തര നിർദേശം നൽകി.
കോടിക്കണക്കിനു രൂപയുടെ പൊതുമുതലാണ് യാതൊരു സംരക്ഷണവുമില്ലാതെ നശിച്ചുകൊണ്ടിരിക്കുന്നത്. കെട്ടിടങ്ങളെല്ലാം തകർച്ചയുടെ വക്കിലാണ്. കൃത്യമായ പരിപാലനമില്ലാത്തതിനാൽ കാടുകയറിക്കിടക്കുന്ന പ്രദേശം നിലവിൽ സാമൂഹികവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. വലിയ ദുഃഖമുണ്ടാക്കുന്ന ഈ അവസ്ഥയ്ക്ക് ഉടനടി പരിഹാരം കാണുമെന്ന് മന്ത്രി വ്യക്തമാക്കി.
നടപടികൾ വേഗത്തിലാക്കുമെന്ന് ഡിടിപിസി സെക്രട്ടറിയും ഉറപ്പുനൽകി. കൂടുതൽ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി നാളെ കളക്ടറേറ്റിൽ പ്രത്യേക അവലോകനയോഗം ചേരും. കായംകുളത്തെ വികസനപ്രവർത്തനങ്ങൾ വിലയിരുത്തുന്ന യോഗത്തിൽ സാംസ്കാരിക കേന്ദ്രത്തിന്റെ നവീകരണവും വിശദമായി ചർച്ച ചെയ്യും. ഇതിനാവശ്യമായ റിപ്പോർട്ടുകൾ മുൻകൂട്ടി സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.
അനുയോജ്യമായ പുതിയ നിർമാണ പ്രവർത്തനങ്ങളും നവീകരണ പദ്ധതികളും നടപ്പിലാക്കി പ്രദേശത്തെ കായംകുളത്തിന്റെ പ്രധാന സാംസ്കാരിക കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. പൊതുജനങ്ങൾക്ക് ഒത്തുകൂടാൻ കഴിയുന്ന രീതിയിൽ ഏറ്റവും മനോഹരമായ ഒരു ഇടമാക്കി ഇതിനെ മാറ്റുമെന്നും മന്ത്രി എം. ലിജു കൂട്ടിച്ചേർത്തു.
Alappuzha
ചേര്‍ത്തല: റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നാളെ നടക്കും. വൈകുന്നേരം ഏഴിന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന് സമ്മേളനം ഉദ്ഘാടനം ചെയ്യും. റോട്ടറി ക്ലബ് ഓഡിറ്റോറിയത്തില്‍ ചേരുന്ന യോഗത്തില്‍ റോട്ടറി ഡിസ്ട്രിക്ട് മുന്‍ ഗവര്‍ണര്‍ ഡോ. ടിന ആന്റണി വിശിഷ്ടാതിഥിയാകും.
വൈവിധ്യമാര്‍ന്ന സാമൂഹ്യക്ഷേമ പദ്ധതികള്‍ നടപ്പാക്കുമെന്ന് പ്രസിഡന്റ് ഓമന ജോസഫ് പുളിക്കപ്പറമ്പില്‍, സെക്രട്ടറി എ.ജി. ആന്റണി, ട്രഷറര്‍ പി.ജെ. ജോസഫ്, മറ്റ് ഭാരവാഹികളായ ബി. ശിവന്‍കുട്ടി നായര്‍, ജോസ് കൂമ്പയില്‍, ഡി. ഗിരീഷ്കുമാര്‍, എം.മോഹനന് നായര്‍ എന്നിവര്‍ പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്കുള്ള സഹായ പദ്ധതികള്‍, രോഗപ്രതിരോധ-ആരോഗ്യ സംരക്ഷണ പരിപാടികള്‍, ശുചിത്വ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, ജല-പരിസ്ഥിതി സംരക്ഷണ സംരംഭങ്ങള്‍, വൃക്ഷത്തൈ നടീല്‍, യുവജന-സ്ത്രീ ശക്തീകരണ പദ്ധതികള്‍ എന്നിവ കൂടുതല്‍ വിപുലമായി നടപ്പാക്കും. തൂഫാന്റെ ഭാഗമായി സ്കൂള്‍ - കോളജ് തലത്തില്‍ വിപുലമായ പ്രചാരണവും ബോധവത്കരണവും നടത്തും.
അന്തരാഷ്ട്ര ഭിന്നശേഷി ദിനമായ ഡിസംബര്‍ മൂന്നിന് കിടപ്പു രോഗികള്‍ക്കായി ഒരു ദിവസത്തെ ക്യാമ്പ് നടത്തും. ഭക്ഷണം, ഭക്ഷണ കിറ്റ്, ആവശ്യമായ വീല്‍ ചെയര്‍, വാക്കര്‍ എന്നിവയും ക്യാമ്പില്‍ നല്‍കുമെന്ന് അവര്‍ പറഞ്ഞു. നിര്‍ധനരായവരെ കണ്ടെത്തി അവര്‍ക്കു വീടുവച്ചു നല്‍കും.
Alappuzha
ചേർത്തല: ചേർത്തല ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം ഓട്ടൻതുള്ളൽ കലാകാരൻ മരുത്തോർവട്ടം കണ്ണനും സന്മാർഗപഠനത്തിന്റെ ഉദ്ഘാടനം മുട്ടം പള്ളി അസിസ്റ്റന്റ് വികാരി ഫാ. വിനു മുളവരിക്കലും നിർവഹിച്ചു.
സീനിയർ അസിസ്റ്റന്റ് ബിന്ദു ജോസഫ്, മലയാളം ക്ലബ് കൺവീനർ സിനി തോമസ്, വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ചിഞ്ചു മരിയ ജോസ് എന്നിവർ പ്രസംഗിച്ചു.
Alappuzha
രാമങ്കരി: കൈനടി എ.ജെ. ജോൺ മെമ്മോറിയൽ ഹൈസ്കൂളിൽ നടന്ന പ്രതിഭാ സംഗമവുംഅധ്യാപക-രക്ഷാകർതൃ സമ്മേളനവും ക്ലബ്ബുകളുടെ ഉദ്ഘാടനവും റെജി ചെറിയാൻ എംഎൽഎ നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ. തോമസ് കന്പിയിൽ അധ്യക്ഷത വഹിച്ചു. എസ്എസ്എൽസിക്ക് എപ്ലസ്, യുഎസ്എസ്, എൻഎംഎംഎസ്, ദിശ, മോറൽ സ്കോളർഷിപ്പ് ശാസ്ത്രോത്സവം സ്റ്റേറ്റ് അവാർഡ്, രാജ്യ പുരസ്കാർ തുടങ്ങിയ നേട്ടങ്ങൾ കരസ്ഥമാക്കിയവർക്കുള്ള അവാർഡുകളും ക്യാഷ് പ്രൈസും വാർഡ് മെംബർ നീതു ജോസഫ് വിതരണം ചെയ്തു.
Alappuzha
അലപ്പുഴ: മികച്ച പൊതുപ്രവർത്തകനുള്ള പി.ടി. ചാക്കോ ഫൗണ്ടേഷൻ പുരസ്കാരത്തിന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അർഹനായി. 25,000 രൂപയും പ്രശസ്ത്രിപത്രവും ശില്പവും അടക്കങ്ങുന്നതാണ് പുരസ്കാരം. 10,001 രൂപയും ഫലകവും പ്രശസ്തി പത്രവും ഉൾപ്പെടുന്ന മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപത്തിനുള്ള അവാർഡ് പാലാ ബ്രില്യന്റിനും മികച്ച മാധ്യമപ്രവർത്തകനുള്ള പുരസ്കാരം ന്യൂസ് 24 മാനേജിംഗ് ഡയറക്ടർ ആർ. ശ്രീകണ്ഠൻനായർക്കും കാരുണ്യ പുരസ്കാരം ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിലിനും നൽകും.
പ്രവാസി വ്യവസായി പുരസ്കാരം സഫറോൻ ഗ്രൂപ് മാനേജിംഗ് ഡയറക്ടർ ഹാരിസ് രാജയ്ക്കും ഇൻഷ്വറൻസ് മേഖലയിൽ പ്രീമിയം സമാഹരണത്തിൽ സൗത്ത് ഇന്ത്യയിൽ തുടർച്ചയായി ഒന്നാം സ്ഥാനംനേടിയ മലയാളി ഷിബു വി. ജോസഫ്, കേരളത്തിലെ ടൂറിസം വ്യവസായത്തിന് മികച്ച സംഭാവനകൾ നൽകിയ യുവ വ്യവസായി ജോബിൻ അക്കരക്കളം എന്നിവർക്കാണ് മറ്റ് അവാർഡുകൾ.
ഓഗസ്റ്റ് ആദ്യവാരം പാലായിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പുരസ്കാരങ്ങൾ സമ്മാനിക്കും. വാർത്താസമ്മേനത്തിൽ ചെയർമാൻ ഡോ. നെടുമുടി ഹരികുമാർ, ഭാരവാഹികളായ ദിനേശൻ ഭാവന, ജോണി മുക്കം, റോയി പി. തിയോച്ചൻ, ടോമി പുലിക്കാട്ടിൽ എന്നിവർ പങ്കെടുത്തു.
Alappuzha
അമ്പലപ്പുഴ: ട്രോളിംഗ് നിരോധനം കഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതീക്ഷയേകി വരുംദിനങ്ങള്‍. കഴിഞ്ഞ രണ്ടുദിവസമായി കുറഞ്ഞതോതില്‍ മത്തിയും പൂവാലന് ചെമ്മീനും കിട്ടി. നീട്ടുവലക്കാര്‍ക്കും ഡിസ്കോ വള്ളങ്ങളിലുമാണ് മത്തി കിട്ടിയത്. തോട്ടപ്പള്ളി ഹാര്‍ബറില്‍ വ്യാഴാഴ്ച രാവിലെ കിലോയ്ക്ക് 240 രൂപയായിരുന്നു മൊത്തവില. പിന്നീടത് 170 രൂയായി.
പൊന്തുവലക്കാര്ക്കാണ് പൂവാലന് കിട്ടിയത്. ഇടത്തരം പൂവാലന് കിലോ 200 രൂപയായിരുന്നു വില. രണ്ടു ലക്ഷം രൂപയുടെ മത്തി ലഭിച്ച നീട്ടുവള്ളങ്ങളുമുണ്ട്. എന്നാല്‍ ഡിസ്കോ വള്ളങ്ങളില്‍ പലതിലും ലക്ഷങ്ങളുടെ മത്തി കിട്ടിയവരുണ്ട്. പല പൊന്തുവള്ളങ്ങളിലും 10,000 മുതല്‍ 20,000 രൂപയുടെവരെ പൂവാലന് ചെമ്മീന്‍ കിട്ടിയവരുണ്ട്. 31ന് അര്‍ധരാത്രിയോടെയാണ് ട്രോളിംഗ് അവസാനിക്കുന്നത്. ഈ സമയത്താണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ചാകരക്കാലം.
Alappuzha
അമ്പലപ്പുഴ: ഭവനരഹിതരായ മത്സ്യത്തൊഴിലാളികൾക്കായി തോട്ടപ്പള്ളി മണ്ണുംപുറത്ത് കഴിഞ്ഞ സർക്കാർ നിർമാണം പൂർത്തിയാക്കിയ പുനർഗേഹം സഫലം ഭവന സമുച്ചയം ഫ്ലാറ്റ് കാഴ്ചവസ്തുവാകുന്നു. അഞ്ചു മാസം മുൻപ് ഉദ്ഘാടനം നടന്നെങ്കിലും ഒരു കുടുംബത്തിനുപോലും ഇവിടെ താമസിക്കാൻ താക്കോൽ കൈമാറിയിട്ടില്ല. ഇതോടെ പല കുടുംബങ്ങൾക്കും അഭയം വാടക വീടുകളാണ്.
നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് ആഘോഷപൂർവം ഉദ്ഘാടനം നടത്തിയെങ്കിലും ദിവസങ്ങൾക്കു മുൻപാണ് ഫ്ലാറ്റിൽ വൈദ്യുതി ലഭിച്ചത്. എങ്കിലും വീടിന്റെ താക്കോൽ ഒരു കുടുംബത്തിനും കൈമാറിയിട്ടില്ല. ഇതാണ് ഫ്ലാറ്റിൽ മുറി ലഭിച്ചവർക്കു കയറിത്താമസിക്കാൻ തടസമായിരിക്കുന്നത്. റവന്യു വകുപ്പ് ഫിഷറീസ് വകുപ്പിന് കൈമാറിയ മൂന്ന് ഏക്കർ 48 സെന്റ് ഭൂമിയിൽ 26.5 കോടി രൂപ ചെലവഴിച്ചാണ് ഫ്ലാറ്റ് നിർമിച്ചത്. കേരള തീരദേശ വികസനകോര്പറേഷനായിരുന്നു ഫ്ലാറ്റുകളുടെ നിർമാണച്ചുമതല.
കടലാക്രമണ സമയത്തും വേലിയേറ്റ സമയത്തും കടൽവെള്ളം കയറി ദുരിതമനുഭവിക്കുന്നവരെയും സ്വന്തമായി കിടപ്പാടമില്ലാതെ വലയുന്ന മത്സ്യത്തൊഴിലാളി കുടുബങ്ങളെയും നല്ല രീതിയിൽ പാർപ്പിക്കാനാണ് ഫ്ലാറ്റ് സമുച്ചയം ഒരുക്കിയത്. അമ്പലപ്പുഴയിലെ ഭൂരഹിതരും കിടപ്പാടമില്ലാത്തവരുമായ 204 കുടുബങ്ങൾക്കുള്ള ഭവനമാണ് ഇവിടെ വിഭാനം ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ഫ്ലാറ്റ് സമുച്ചയം ഫിഷറീസ് മന്ത്രിയായിരുന്ന സജി ചെറിയാനാണ് ഉദ്ഘാടനം നിർവഹിച്ചത്. 84 കുടുബങ്ങൾക്കാണ് ഫ്ലാറ്റുകളിൽ മുറി നൽകാൻ തീരുമാനമായത്. എന്നാൽ ഇതിൽ 76 ഫ്ലാറ്റുകളിൽ മാത്രമാണ് വൈദ്യുതി ലഭിച്ചത്. വൈദ്യുതി ലഭ്യമാക്കാൻ ആവശ്യമായ രേഖകൾ സമർപ്പിക്കാത്തവർക്കും ഇവിടെ താമസിക്കാൻ ആഗ്രഹിക്കാത്തവർക്കുമാണ് വൈദ്യുതി ലഭ്യമാക്കാൻ സാധിക്കാതിരുന്നതെന്നാണ് അധികൃതർ പറയുന്നത്.
എന്നാൽ സ്വന്തം ഭവനങ്ങളിലേക്ക് താമസം മാറാൻ ആഗ്രഹിച്ചെത്തിയ പലരും വൈദ്യുതി ഇല്ലാത്തതിന്റെ പേരിൽ നിരാശയോടെ മടങ്ങുകയായിരുന്നു. ഇപ്പോൾ വൈദ്യുതിയെത്തിയിട്ടും കുടുംബങ്ങൾക്ക് കയറിക്കിടക്കാൻ താക്കോൽ കൈമാറിയിട്ടില്ല. ഫ്ലാറ്റ് കിട്ടിയതിനാൽ വാടകയ്ക്ക് താമസിച്ചിരുന്ന പലരും വീട് ഒഴിഞ്ഞതോടെ പെരുവഴിയിൽ അഭയം തേടേണ്ടിവരുമെന്ന ആശങ്കയിലാണ്. വീട് ഒഴിഞ്ഞെങ്കിലും വീട്ടുടമകളുമായുള്ള ധാരണയിൽ താത്കാലികമായി താമസിച്ചുവരികയാണ് പല കുടുംബങ്ങളും. സർക്കാർ കോടികൾ ചെലവഴിച്ച് നിർമിച്ച ഫ്ലാറ്റാണ് ഇപ്പോൾ കാഴ്ചവസ്തുവായി മാറിയിരിക്കുന്നത്.
Alappuzha
ചേര്‍ത്തല: തണ്ണീര്‍മുക്കം തിരുരക്ത ദേവാലയത്തില്‍ ഈശോയുടെ തിരുരക്ത തിരുനാള്‍ ഇന്നു മുതല്‍ 26 വരെ ആഘോഷിക്കും. ഇന്നു വൈകുന്നേരം 5.15ന് തിരുരക്ത ജപമാല, 5.45ന് തിരുനാള്‍ കൊടി ഉയര്‍ത്തല്‍, വിശുദ്ധ കുര്‍ബാന. 18 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം 5.15 ന് തിരുരക്ത ജപമാലയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, വചനസന്ദേശം, ആരാധന, തിരുരക്ത നൊവേന, ദിവ്യകാരുണ്യ ആശീര്‍വാദം, നേര്‍ച്ചക്കഞ്ഞി വിതരണം എന്നിവ ഉണ്ടായിരിക്കും.
19നു രാവിലെ 6.30നും വൈകുന്നേരം 5.30നും വിശുദ്ധ കുര്‍ബാന. 24നു രാവിലെ പത്തിനും വൈകുന്നേരം 5.30നും വിശുദ്ധ കുര്‍ബാന.
25നു വൈകുന്നേരം 5.15നു തിരുരക്താഭിഷേക രോഗശാന്തി ശുശ്രൂഷാദിനമായി ആചരിക്കും. തിരുരക്ത ക്രൂശിതരൂപം എഴുന്നള്ളിച്ചുവച്ചുള്ള ശുശ്രൂഷയ്ക്കും തുടര്‍ന്ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കും ഫാ. നിഖില്‍ മുളവരിയ്ക്കല്‍ കാര്‍മികത്വം വഹിക്കും.
പ്രധാന തിരുനാള്‍ ദിനമായ 26നു രാവിലെ 9.30ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന-ഫാ. സുരേഷ് റോക്കി മല്പ്പാന്. സന്ദേശം- ഫാ. ഡോണ്‍ മുളവരിയ്ക്കല്‍. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, തിരുരക്ത ജപമാല, ദിവ്യകാരുണ്യ ആശീര്‍വാദം, നേര്‍ച്ചക്കഞ്ഞി വെഞ്ചരിപ്പ്, ഈശോയുടെ തിരുക്കല്ലറയുടെ തിരുശേഷിപ്പ് വണക്കം, തിരുരക്ത ക്രൂശിത രൂപത്തില്‍ പൂമാല ചാര്‍ത്തല്‍ എന്നിവ ഉണ്ടായിരിക്കും. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, കൊടിയിറക്ക്.
തിരുനാള്‍ ദിവസങ്ങളില്‍ മെഴുകുതിരി സമര്‍പ്പണം, എണ്ണ സമര്‍പ്പണം, പൂമാല ചാര്‍ത്തല്‍ തുടങ്ങിയ പ്രധാന നേര്ച്ചകാഴ്ചകള് സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് വികാരി റവ. ഫാ. നിഖില്‍ പള്ളിപ്പാടന്‍, കൈക്കാരന്മാരായ ജേക്കബ് ചാക്കോ ചിറത്തറ, മാത്തച്ചന് വാടപ്പുറത്ത്, വൈസ് ചെയര്മാന് സജിത് തോമസ് ഐശ്വര്യ, ജനറല്‍ കണ്‍വീനര്‍ എം.എല്‍. ജോണ്‍ മംഗലത്തുകരി എന്നിവര്‍ അറിയിച്ചു.
Alappuzha
എടത്വ: ലോക സര്പ്പദിനത്തില് മൂന്നു ദിവസമായി മീന്‍കൂട്ടില്‍ അകപ്പെട്ട മൂര്‍ഖന്‍ പാമ്പിനെ രക്ഷപ്പെടുത്തി. തലവടി രണ്ടാം വാര്‍ഡില്‍ കാരിക്കുഴി മാമൂട്ടില്‍ വീടിനു സമീപത്തെ മീന്‍കൂട്ടില്‍ അകപ്പെട്ട മൂര്‍ഖന്‍ പാമ്പിനെയാണ് സ്നേക്ക് റെസ്ക്യൂ പ്രവര്ത്തകൻ ചാര്‍ളി വര്‍ഗീസ് സുരക്ഷിതമായി രക്ഷപ്പെടുത്തിയത്.
മൂര്‍ഖന്‍പാമ്പ് കൂട്ടില്‍ കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ പലരെയും ബന്ധപ്പെട്ടെങ്കിലും സഹായം ലഭിക്കാത്തതിനാല്‍ അജിത് പിഷാരത്തിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം സ്ഥലത്തെത്തിയ സ്നേക്ക് റെസ്ക്യൂ പ്രവര്ത്തകൻ ചാര്‍ളി വര്‍ഗീസ് പാമ്പിനെ പിടികൂടുകയുമായിരുന്നു. പാമ്പിനെ പിന്നീട് വനം വകുപ്പിന് കൈമാറി.
Alappuzha
തുറവൂർ: റോഡ്സൈഡിൽ വൻതോതിൽ മാലിന്യം തള്ളൽ. പത്മാക്ഷി കവല-അന്ധകാരനഴി റോഡിൽ പാറയിൽ ഭാഗത്ത് പാടശേഖരത്തോടു ചേർന്നാണ് ചാക്കുകണക്കിന് മാലിന്യങ്ങൾ തള്ളിയിരിക്കുന്നത്. വീടുകളിൽനിന്നും മറ്റും ശേഖരിച്ച 25ലധികം ചാക്ക് മാലിന്യമാണ് കഴിഞ്ഞ രാത്രി തള്ളിയിരിക്കുന്നത്. ഇതുമൂലം പ്രദേശമാകെ ദുർഗന്ധപൂരിതമാണ്. പാടശേഖരത്തോടു ചേർന്നുള്ള തോട്ടിലും മാലിന്യം തള്ളിയിട്ടുണ്ട്.
അന്ധകാരനഴി-പത്മാക്ഷിക്കവല റോഡുവശങ്ങളിലും പള്ളിത്തോട്-ചാവടി റോഡിന്റെ വശങ്ങളിലും മാലിന്യങ്ങൾ തള്ളുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ദൂരദേശങ്ങളിൽനിന്നും രാത്രി ലോറിയിലും മറ്റു വാഹനങ്ങളിലും മാലിന്യങ്ങൾ കൊണ്ടു വന്ന് ഈ പ്രദേശത്ത് തള്ളുകയാണ് ചെയ്യുന്നത്. വഴിവിളക്കുകൾ അണയുന്ന സമയങ്ങളിലും അർധരാത്രിയിലുമാണ് മാലിന്യങ്ങൾ തള്ളുന്നത്. പ്രദേശത്ത് കാമറകൾ സ്ഥാപിച്ച് മാലിന്യം തള്ളുന്നതിനെതിരേ കർശന നടപടി പോലീസും തദ്ദേശ സ്വയംഭരണ സ്ഥാപനവും സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Alappuzha
ചമ്പക്കുളം: ആലപ്പുഴ-ചങ്ങനാശേരി റോഡിൽ (എസി റോഡ്) നടുനിവർത്താൻ പോലും വാഹനം നിർത്തിയേക്കരുത്. പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്ത റോഡിൽ വണ്ടി നിർത്തിയാൽ പിഴ ഉറപ്പാണ്. എസി റോഡിൽ സർക്കാർ സ്പോൺസേർഡ് കൊള്ളയാണ് നടക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
ആലപ്പുഴ മുതൽ ചങ്ങനാശേരി വരെയുള്ള വിവിധ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും ആലപ്പുഴ, ചങ്ങനാശേരി, കുട്ടനാട് എന്നിവിടങ്ങളിലെ മോട്ടോർ വാഹന ഉദ്യോഗസ്ഥരുമാണ് ഈ ഔദ്യോഗിക കൊള്ളക്ക് തയാറായി നിൽകുന്നത്.
പുതുക്കി നിർമിച്ച എസി റോഡിന്റെ ഇരുവശങ്ങളിലും ഓടകളും നടപ്പാതയും റോഡിനെക്കാൾ ഉയർത്തിയാണ് നിർമിച്ചിരിക്കുന്നത്. ആലപ്പുഴയിൽ നിന്ന് ചങ്ങനാശേരി വരെയുള്ള 24 കിലോമീറ്ററിൽ ഒരിടത്തുപോലും വാഹന പാർക്കിംഗ് സൗകര്യം ഇല്ല.
എസി റോഡിന് വശത്തുള്ള സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലോ കടകളിലോ കയറണമെങ്കിൽ കിലോമീറ്ററുകൾ മാറ്റി സൗകര്യമുള്ള ഏതെങ്കിലും ഇടറോഡ് കണ്ടെത്തി വാഹനം പാർക്ക് ചെയ്യേണ്ട സ്ഥിതിയാണ്.
അടിയന്തര സാഹചര്യങ്ങളിൽ റോഡിന്റെ വശത്ത് പരമാവധി ഒതുക്കി പാർക്ക് ചെയ്താൽ പോലും വാഹനത്തിന്റെ പകുതി റോഡിലേക്ക് നിൽക്കത്തക്ക രീതിയിലാണ് പാർക്കിംഗ് ലൈൻ വരച്ചിരിക്കുന്നത്. ഇവിടെ വണ്ടിയിട്ടാൽ കഴുകൻ കാമറയുമായി നടക്കുന്ന ഉദ്യോഗസ്ഥരുടെ പിടിയിൽ വീണിരിക്കും.
എന്നാൽ, നടപ്പാതക്കായി വേർതിരിച്ചിരിക്കുന്ന സ്ഥലത്ത് കയറ്റി വാഹനം പാർക്ക് ചെയ്താൽ ഫൈൻ അടിക്കാറില്ലെന്നതാണ് കൂടുതൽ രസകരം. ആവശ്യത്തിന് പാർക്കിംഗ് സൗകര്യമൊരുക്കാതെ റോഡ് നിർമിച്ചിട്ട് വാഹന ഉടമകളുടെ പോക്കറ്റടിക്കുന്ന സമ്പ്രദായത്തിനെതിരേ പല കോണുകളിൽ നിന്ന് പ്രതിഷേധമുയരുന്നുണ്ട്. അന്യായമായ ഈ ഉദ്യോഗസ്ഥ നടപടിക്കെതിരേ ജനപ്രതിനിധികളുടെ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Alappuzha
ആലപ്പുഴ: വായനമാസാചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ എന്റെ പുസ്തകം ജില്ലാതല പുസ്തകാസ്വാദന റീൽ മല്‍സരത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി. എട്ടാംക്ലാസ് മുതൽ പ്ലസ് ടു വരെയും കോളജ് വിദ്യാർഥികൾക്കുമായി രണ്ടു വിഭാഗങ്ങളിലായാണ് മത്സരം. അടുത്തകാലത്ത് വായിച്ച പുസ്തകത്തെക്കുറിച്ചുള്ള ഒന്നരമിനിട്ടില്‍ കവിയാത്ത ഒരു ആസ്വാദന റീൽ വീഡിയോ തയാറാക്കി ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ വാട്സാപ്പ് നമ്പറിലേക്ക് (9074594578) അയയ്ക്കുകയാണ് വേണ്ടത്.
അയയ്ക്കുന്നയാളുടെ പേരും വിലാസവും വിഭാഗവും ഫോണ്‍ നമ്പറും രേഖപ്പെടുത്തണം. രണ്ടു വിഭാഗത്തിലും തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച രണ്ടു സ്ഥാനക്കാര്‍ക്ക് സമ്മാനവും ഫലകവും സര്‍ട്ടിഫിക്കറ്റും നല്‍കും. അവസാന തീയതി 17ന് വൈകിട്ട് 5 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477-2251349.
Alappuzha
കായംകുളം: അമ്പലപ്പുഴ എംഎൽഎ ജി. സുധാകരനെതിരേ സിപിഎമ്മിൽ പ്ര തിഷേധം പുകയുന്നതിനിടെ കായംകുളത്ത് സിപിഎം ഏരിയ നേതാവുമായി നടന്ന രഹസ്യ കൂടിക്കാഴ്ച വിവാദമാകുന്നു. രണ്ടുദിവസം മുമ്പ് കായംകുളം റെസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. പാർട്ടിയും ജി. സുധാകരനുമായി തർക്കം രൂക്ഷമാകുന്നതിനിടെ അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയ മുതിർന്ന നേതാവിനെതിരേ സിപിഎം നേതൃത്വത്തിന് പരാതി പോയതായാണ് അറിയുന്നത്.
നഗരസഭാ മുൻ ചെയർമാനും സിപിഎം മുൻ ജില്ലാ കമ്മിറ്റി അംഗവും നിലവിൽ കായംകുളം ഏരിയ കമ്മിറ്റി അംഗവുമായ എൻ. ശിവദാസനെതിരെയാണ് പാർട്ടിയിലെ ഒരുവിഭാഗം പരാതിയുമായി രംഗത്തെത്തിയത്. മറ്റൊരു പാർട്ടി അംഗത്തോടൊപ്പമാണ് ശിവദാസൻ റെസ്റ്റ്ഹൗസിലെത്തിയത്. ഒപ്പമുണ്ടായിരുന്നയാളെ പുറത്തുനിർത്തിയശേഷമാണ് അരമണിക്കൂറിലധികം അടച്ചിട്ടമുറിയിൽ ഇരുവരും ചർച്ച നടത്തിയതത്രേ.
ഇതിനുശേഷം കായംകുളത്തെ രണ്ടു പാർട്ടി കുടുംബാംഗങ്ങളുടെ മരണവീടുകൾ സുധാകരൻ സന്ദർശിച്ചിരുന്നു. ഇരുചക്രവാഹനത്തിൽ കാറിനെ പിന്തുടർന്ന് കായംകുളത്തെ നേതാവും മരണവീടുകളിൽ എത്തിയതായാണ് പറയുന്നത്. പാർട്ടിക്കും നേതൃത്വത്തിനും എതിരേ കടുത്ത വിമർശനങ്ങളുമായി രംഗത്തുവന്ന സുധാകരനെതിരേ പരസ്യ പ്രതിഷേധം ഉയർത്താൻ ജില്ലാ കമ്മിറ്റി നിർദേശം നൽകിയിരിക്കുന്ന സാഹചര്യത്തിലാണ് കായംകുളത്തെ കുടിക്കാഴ്ച ചർച്ചയാകുന്നത്.
പാർട്ടിക്കുള്ളിൽ വിഭാഗീയ പ്രവർത്തനങ്ങൾ വീണ്ടും ശക്തിപ്പെടുത്തുന്നതിനും സംഘടന അച്ചടക്കം തകർക്കുന്നതിനും ജി. സുധാകരന്റെ ബോധപൂർവമായ ഇടപെടലുകളും പിന്തുണയുമുണ്ടെന്ന ഗുരുതരമായ ആരോപണമാണ് ഈ സംഭവത്തോടെ ഒരു വിഭാഗം ഉയർത്തുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെത്തുടർന്ന് ഏരിയ നേതൃത്വത്തിൽ പൊളിച്ചെഴുത്ത് വേണമെന്ന് കഴിഞ്ഞ ജില്ലാ സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും ചർച്ച വന്നിരുന്നു. ഇത് സംബന്ധിച്ച തുടർ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പാർട്ടി വർഗവഞ്ചകനെന്ന് വിശേഷിപ്പിച്ച നേതാവുമായി സിപിഎം ഏരിയ നേതാവ് ചർച്ച നടന്നതെന്നതാണ് ശ്രദ്ധേയം. ഇതിനിടെ നഗരസഭയിലെ തന്റെ ഭരണകാലയളവിലെ പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള അന്വേഷണത്തിന് തടയിടുകയെന്നതാണ് കുടിക്കാഴ്ചയിലൂടെ ശിവദാസൻ ലക്ഷ്യമാക്കിയതെന്ന ചർച്ചയും സജീവമാണ്. പ്രൈവറ്റ് ബസ് സ്റ്റാൻഡ് പദ്ധതി അട്ടിമറിച്ചതടക്കം ശിവദാസന്റെ കാലയളവിലെ ഒട്ടേറെ പ്രവൃത്തികളിൽ യുഡിഎഫ് അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.
ഈ ഫയലുകൾ നിലവിലെ ഭരണസമിതി പൊടിതട്ടി എടുക്കുന്നതിനിടയിലാണ ജി. സുധാകരനുമായി ശിവദാസന്റെ കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്.
Alappuzha
ആലപ്പുഴ: ഹൗസ്ബോട്ടിൽനിന്ന് കായലിൽ വീണ യുവതി മരിച്ചു. നഗരത്തിലെ സ്പാ ജീവനക്കാരിയും തമിഴനാട് വെള്ളൂർ സ്വദേശിനിയുമായ ശരണ്യ രാധാകൃഷ്ണനാണ് (34) മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.50നായിരുന്നു സംഭവം. തമിഴ്നാട്ടിൽനിന്നുള്ള അഞ്ചു യുവാക്കൾക്കൊപ്പമാണ് ശരണ്യയും അസം സ്വദേശിനിയായ മറ്റൊരു യുവതിയും ആലപ്പുഴയിൽ ഹൗസ്ബോട്ട് സഞ്ചാരത്തിനായി എത്തിയത്.
പുന്നമടയിലെ ഒരു സ്പായിലെ ജീവനക്കാരികളാണ് യുവതികൾ. സ്പായിലെത്തിയ യുവാക്കൾക്കൊപ്പം ഹൗസ്ബോട്ടിൽ സഞ്ചരിക്കാനെത്തിയതായിരുന്നു ഇരുവരും.
രാത്രിയിൽ എല്ലാവരും ചേർന്ന് മദ്യപിച്ചിരുന്നതായാണ് വിവരമെന്ന് പോലീസ് പറയുന്നു. കരയിലേക്ക് ഇറങ്ങാൻ രാത്രിയിൽ ഇവർ സഞ്ചരിച്ച ഹൗസ്ബോട്ടിൽനിന്ന് മറ്റൊന്നിലേക്ക് കയറുന്നതിനിടെ യുവതി കായലിലേക്കു വീഴുകയായിരുന്നു. ഇത് കണ്ട മൂന്ന് ഹൗസ്ബോട്ട് ജീവനക്കാർ കായലിലേക്ക് എടുത്തുചാടിയെങ്കിലും രക്ഷിക്കാനായില്ല.
സംഭവമറിഞ്ഞ് നോർത്ത് പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ മുതൽ വീണ്ടും നടത്തിയ തിരച്ചിലിനൊടുവിൽ ഉച്ചയ്ക്ക് ഒന്നോടെയാണ് യുവതിയുടെ മൃദേഹം കണ്ടെത്തിയത്. മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രാഥമിക അന്വേഷണത്തിൽ അസ്വഭാവികതയൊന്നുമില്ലെന്നാണ് പോലീസ് പറയുന്നത്.
Alappuzha
മാവേലിക്കര: ധന്യൻ മാർ ഇാവാനിയോസിന്റെ 73-ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് എം സിവൈഎം മാവേലിക്കര ഭദ്രാസന സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച തീർഥാടന പദയാത്ര പട്ടത്ത് മാർ ഈവാനിയോസ് തിരുമേനിയുടെ കബറിടത്തിൽ ഭക്തിനിർഭരമായി സമാപിച്ചു.
പുതിയകാവ് സെന്റ് ജോസഫ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ ഭദ്രാസന അധ്യക്ഷൻ ബിഷപ് ഡോ. മാത്യൂസ് മാർ പോളികാർപ്പോസിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെ പുതിയകാവ് പണിക്കർ വീട്ടിലെ സ്മൃതി മണ്ഡപത്തിൽനിന്നും ആരംഭിച്ച പദയാത്ര ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളും തിരുവനന്തപുരം മേജർ അതിരൂപതയിലെ ദേവാലയങ്ങളും സന്ദർശിച്ചാണ് പട്ടം കബറിങ്കലിൽ എത്തിച്ചേർന്നത്.
ബിഷപ് ഡോ. മാത്യൂസ് മാർ പോളികാർപ്പോസ്, ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, വികാരി ജനറാൾ മോൺ. ജോബ് കല്ലുവിളയിൽ, ഡയറക്ടർ ഫാ. ജോസഫ് തെക്കേ വീട്ടിൽ, അസി. ഡയറക്ടർ ഫാ. സാമുവൽ വെട്ടുകുഴിയിൽ, ആനിമേറ്റർ സിസ്റ്റർ നിസിമ എസ് ഐസി എന്നിവരാണ് പദയാത്രയ്ക്കു നേതൃത്വം നൽകിയത്.
Alappuzha
മുഹമ്മ: വിദ്യാഭ്യാസ മികവിന്റെ പ്രാധാന്യം ഒത്തൊരുമയോടെ നെഞ്ചിലേറ്റാൻ മുഹമ്മ കെഇ കാർമൽ സെൻട്രൽ സ്കൂളിന് കഴിയുന്നതായി പി. പ്രസാദ് എംഎൽഎ.
പത്ത്, 12 ക്ലാസുകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിക്കുന്നതിനും മുൻ പ്രിൻസിപ്പൽ റവ.ഡോ. സാംജി വടക്കേടം സിഎംഐക്ക് യാത്രയയപ്പ് നൽകുന്നതിനുമായി സംഘടിപ്പിച്ച ഗ്രേഷ്യസ് എറ്റ് ഗ്ലോറിയ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാനേജർ ഫാ. ചാക്കോ അക്കത്തറ സിഎംഐ അധ്യക്ഷത വഹിച്ചു. പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് റവ.ഡോ. സാംജി വടക്കേടം പുരസ്കാരങ്ങൾ സമ്മാനിച്ചു.
ജെസി രാജു, സംഗീത സംവിധായകൻ ആലപ്പി ഋഷികേഷ്, റവ. ഡോ. സാംജി വടക്കേടം സിഎംഐ, ഫാ. ചാക്കോ അക്കത്തറ സിഎംഐ, പ്രിൻസിപ്പൽ ഫാ. സ്കറിയ എതിരേറ്റ് സിഎംഐ, പിടിഎ പ്രസിഡന്റ് പി.പി. അഭിലാഷ്, സന്തോഷ് ഷൺമുഖൻ, എസ്. സബിത, എസ്. വൈഗ എന്നിവർ പ്രസംഗിച്ചു.
Alappuzha
ഹരിപ്പാട്: ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നങ്ങ്യാർകുളങ്ങര ബഥനി ഗേൾസ് ഹൈസ്കൂളിൽ ഇന്ന് നടക്കും. 2.30ന് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിക്കും.
പുതുതലമുറയിൽ പത്രവായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും മലയാള ഭാഷയോടുള്ള സ്നേഹവും ആദരവും വളർത്തുന്നതിനുമായാണ് പദ്ധതി സംഘടിപ്പിക്കുന്നത്. ദീപികയുടെ 140-ാം വാർഷികാഘോഷങ്ങളുടെയും ദീപിക ബാലസഖ്യത്തിന്റെ 75-ാം വാർഷികത്തിന്റെയും പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ദീപിക പത്രം എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ പദ്ധതി നടപ്പിലാക്കുന്നത്. ഡോ. റെജി ന്യൂലാൻഡ് സ്പോൺസർ ചെയ്യുന്ന പദ്ധതിയിലൂടെയാണ് ഈ വിദ്യാലയത്തിലേക്ക് ദീപിക പത്രം നൽകുന്നത്.
ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് വിദ്യാർഥികൾ അവതരിപ്പിക്കുന്ന പ്രത്യേക ലഹരിവിരുദ്ധ സന്ദേശ പരിപാടിയും ചടങ്ങിനോടനുബന്ധിച്ച് അരങ്ങേറും.
ബഥനി സന്യാസിനി സമൂഹം പ്രൊവിൻഷ്യൽ കൗൺസിലർ സിസ്റ്റർ നിർമൽ എസ്ഐസി അധ്യക്ഷത വഹിക്കും. ദീപിക സർക്കുലേഷൻ ജനറൽ മാനേജർ ഫാ. ജോർജ് മാന്തുരുത്തിൽ ആമുഖ സന്ദേശം നൽകും. സ്കൂൾ ഹെഡ്മിസ്ട്രസ് റൂബി വർഗീസ്, ജില്ലാ പഞ്ചായത്തംഗം ജോൺസ് തോമസ്, പഞ്ചായത്തംഗം രാജേഷ് രാമകൃഷ്ണൻ, പിടിഎ പ്രസിഡന്റ് സുനിൽ കെ. ജോർജ്, ഡിഎഫ്സി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് റോയി വേലിക്കെട്ടിൽ എന്നിവർ പങ്കെടുക്കും.
Alappuzha
ആലപ്പുഴ: കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസനയത്തിനെതിരേ ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി രാജസ്ഥാനിലെ കോട്ടയിൽനിന്ന് ആരംഭിച്ച ഛാത്രോൺ കീ ഗൂഞ്ച് കാമ്പയിന്റെ അടുത്തഘട്ടമായി കേരളത്തിലും പ്രക്ഷോഭപരിപാടികൾ നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ്. നീറ്റ്, ജെഇഇ തുടങ്ങിയ വിദ്യാഭ്യാസ-ഉദ്യോഗ മത്സരപരീക്ഷകളുടെ ക്രമക്കേടുകളും സിബിഎസ്ഇ പരീക്ഷകളുടെ അഴിമതിയും വിദ്യാഭ്യാസത്തെ കാവിവത്കരിച്ചും സ്വകാര്യവത്കരിച്ചും രാജ്യത്തെ വിദ്യാഭ്യാസസമ്പ്രദായത്തെ ബോധപൂർവം അട്ടിമറിച്ചു. ഇതിനെതിരേ വിദ്യാഭ്യാസത്തെ രക്ഷിക്കൂ, നിങ്ങളുടെ ഭാവിയെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി ഇനി വരുംദിവസങ്ങളിൽ രാജ്യവ്യാപകമായി ഈ പ്രക്ഷോഭം തുടരും.
എൻഎസ്യുഐ, യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിൽ അലഹബാദ്, പാട്ന, ഡൽഹി അടക്കമുള്ള സ്ഥലങ്ങളിൽ കൺവൻഷനുകൾ ചേർന്നു. രാജ്യത്തെ വിദ്യാർഥികൾ നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയാണ്. ചോദ്യപേപ്പർ ചോർച്ച, പരീക്ഷക്രമക്കേടുകൾ, വീണ്ടും നടത്തുന്ന പരീക്ഷകൾ, വർധിച്ചുവരുന്ന വിദ്യാഭ്യാസ ചെലവുകൾ ഇതെല്ലാം യുവാക്കളുടെ വിശ്വാസം തകർത്തു. വിദ്യാർഥികളുടെ കഠിനാധ്വാനവും ആഗ്രഹങ്ങളും ഭാവിയും എല്ലാം അപകടത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഡിസിസി ജനറൽ സെക്രട്ടറി ജി. സഞ്ജീവ് ഭട്ട് പങ്കെടുത്തു.
Alappuzha
തുറവൂർ: എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ.ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി തുറവൂരിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കൊല്ലം മയ്യനാട് തട്ടാമല ഷംനാദ് മൻസിലിൽ ഷംനാദ് പിടിയിലായത്. 2.89 ഗ്രാം എംഡിഎംഎയും 96 ഗ്രാം കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു.
ഇയാളുടെ ബൈക്കും കസ്റ്റഡിയിലെടുത്തു. കുത്തിയതോട് എക്സൈസ് ഇൻസ്പെക്ടർ ചാക്കോ സക്കായിയുടെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ജി.ആർ. ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ ആർ. രഞ്ജിത്ത്, ടി.എം. മഹേഷ്, നന്ദു, സന്തോഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ചേർത്തല കോടതി റിമാൻഡ് ചെയ്തു.
Alappuzha
ഹരിപ്പാട്: ദേശീയപാതയിൽ ഹരിപ്പാട് ടിബി ജംഗ്ഷനു സമീപം കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിടിച്ച് കാൽനട യാത്രക്കാരനായ വയോധികൻ തൽക്ഷണം മരിച്ചു. വീയപുരം മേൽപ്പാടം പനനിൽക്കുംപറമ്പിൽ പി.ജെ. ചെറിയാൻ (66) ആണ് മരിച്ചത്. ഭാര്യയുടെ സ്വദേശമായ കരുവാറ്റ എൻഎസ്എസ് ഗേൾസ് ഹൈസ്കൂളിന് സമീപം വാടകവീട്ടിലായിരുന്നു താമസം.
ഇന്നലെ രാത്രി ഒൻപതോടെയായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തുനിന്ന് കരുനാഗപ്പള്ളിക്ക് പോവുകയായിരുന്ന ബസ് റോഡ് മുറിച്ചുകടക്കുകയായിരുന്ന ചെറിയാനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചെറിയാൻ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: പരേതയായ വിജയമ്മ. മക്കൾ: ബിൻസി ചെറിയാൻ, വിനീത ചെറിയാൻ.
Alappuzha
ആലപ്പുഴ: ജില്ലയിൽ തസ്തിക നിർണയത്തിന്റെ ഭാഗമായി പിഎസ്സി വഴി നിയമിതരായ എൽപി എസ്ടിഎ അധ്യാപകരെ പിരിച്ചുവിട്ട നടപടി മരവിപ്പിച്ചു. അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ പ്രതിഷേധത്തെത്തുടർന്നാണ് നടപടി മരവിപ്പിച്ചത്.
അധ്യാപക വിദ്യാർഥി അനുപാതം കണക്കിലെടുത്താണ് വിദ്യാർഥികൾ കുറവുള്ള സ്കൂളുകളിലെ ജൂണിയർ അധ്യാപകരെ പിരിച്ചുവിടാൻ വിദ്യാഭ്യാസ ഉപഡയറക്ടർ ഉത്തരവ് ഇറക്കിയത്. ചൊവ്വാഴ്ച വൈകിട്ടാണ് ഈ ഓർഡർ ഇറങ്ങിയത്. ജില്ലയിലെ വിദ്യാർഥികൾ കുറവുള്ള സ്കൂളുകളിലെ 48 സീനിയർ അധ്യാപകരെ പുനർവിന്യസിപ്പിച്ചപ്പോഴാണ് ജൂണിയർ അധ്യാപകരായ 32 പേരുടെ ജോലി നഷ്ടമായത്.
കഴിഞ്ഞ ജൂണിൽ സർവീസിൽ കയറിയവരാണിവർ. എന്നാൽ, ബിആർസികൾ, മറ്റുജില്ലകളിൽ ഒഴിവുള്ള തസ്തികകൾ, പ്രമോഷൻ വരുമ്പോൾ ഉണ്ടാവുന്ന ഒഴിവുകൾ എന്നിവിടങ്ങളിലേക്ക് ഇവരെ നിയമിക്കാമെന്നിരിക്കെയാണ് ഇവരെ പിരിച്ചുവിട്ടുവെന്ന് കാട്ടി ഉത്തരവിറക്കിയത്. സ്കൂളുകളിൽ 30 കുട്ടികൾക്ക് ഒരു അധ്യാപികയും 31 കുട്ടികളുണ്ടെങ്കിൽ രണ്ട് അധ്യാപികയും എന്നാണ് അനുപാതം.
നിലവിൽ കെടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നടക്കുന്നതിനാൽ പ്രൊമോഷൻ ഉത്തരവ് ഇറങ്ങിയിട്ടില്ല. സെൻസസ് ഡ്യൂട്ടിയുടെ ഭാഗമായി ട്രാൻസ്ഫർ ഉത്തരവും വന്നിട്ടില്ലെന്നും അധ്യാപകർ പറയുന്നു.
പ്രതിഷേധവുമായി സംഘടനകൾ
അധ്യാപകരെ പിരിച്ചുവിട്ടതിനെതിരേ കെഎസ്ടിഎ, കെപിഎസ്ടിഎ അധ്യാപക സംഘടനകൾ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം ഉപരോധിച്ചു.
കെഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകർ കുത്തിയിരുന്നു പ്രതിഷേധിച്ചതോടെ ഉത്തരവ് മരവിപ്പിക്കാൻ തീരുമാനമായി. ഇതിനിടെ കെപിഎസ്ടിഎ ജില്ലാക്കമ്മിറ്റിയും പ്രതിഷേധവുമായെത്തി.
സർക്കാരിനെ കരിവാരിത്തേക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും ഉപഡയറക്ടറുടെ കാര്യാലയത്തിലെ ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിലെന്നും കെപിഎസ്ടിഎ കുറ്റപ്പെടുത്തി. കെഎസ്ടിഎയുടെ കുത്തിയിരുപ്പ് സമരത്തിന് സംസ്ഥാന എക്സിക്യൂട്ടീവംഗം സി. ജ്യോതികുമാർ നേതൃത്വം നൽകി.
Alappuzha
തുറവൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണം അവസാനഘട്ടത്തിലേക്ക്. രാജ്യത്തെ ഏറ്റവും നീളംകൂടിയ എലിവേറ്റഡ് ഹൈവേ സെപ്റ്റംബറോടെ പൊതുജനത്തിന് തുറന്നുകൊടുക്കും രണ്ടാംഘട്ടമായി അരൂർ മുതൽ ഇടപ്പള്ളി വരെയുള്ള ഉയരപ്പാത നിർമാണ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും. ഇതോടെ വൻ വികസനക്കുതിപ്പാണ് ഈ മേഖലയിൽ ഉണ്ടാകാൻ പോകുന്നത്.
27 മീറ്റർ വീതിയുള്ള ദേശീയപാതയ്ക്കു മുകളിൽ ഒറ്റ തൂണുകളിൽ 24.5 മീറ്റർ വീതിയുള്ള ആറുവരിപ്പാതയാണ് ഒരുങ്ങുന്നത്. ആകെ 354 തൂണുകളാണ് പാതയ്ക്കായി സ്ഥാപിച്ചത്. നിർമാണം പൂർത്തീകരിച്ച ഭാഗങ്ങളിൽ ടാറിംഗ് പുരോഗമിക്കുകയാണ്.
നിലവിൽ അരൂരിലും തുറവൂരിലും ഉയരപ്പാതയെ താഴേക്ക് ബന്ധിപ്പിക്കുന്ന നിർമാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. തുറവൂർ ജംക്ഷനിൽനിന്ന് 350 മീറ്റർ അപ്രോച്ച് റോഡ് മണ്ണിട്ടുയർത്തി നിർമിക്കുകയായിരുന്നു ആദ്യ ഡിസൈൻ.
എന്നാൽ, ഇങ്ങനെ വന്നാൽ തുറവൂർ ജംഗ്ഷനിലെ വികസനം ഇല്ലാതാകുമെന്ന പരാതിയെത്തുടർന്ന് പില്ലറിൽ തന്നെ റോഡ് നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഉയരപ്പാതയുടെ ഈ ഭാഗത്തിന്റെ നീളം 480 മീറ്ററായി വർധിപ്പിച്ചു. ഇതോടെ 12.75 കിലോ മീറ്റർ ഉയരപ്പാത 13 കിലോ മീറ്ററായി.
ആലയ്ക്കാപറമ്പിൽ തുടങ്ങി അരൂരിൽ അവസാനിക്കുന്ന ഉയരപാതയുടെ അരൂർ ജംഗ്ഷൻ മുതൽ തുറവൂർ ജംഗ്ഷൻ വരെയുള്ള പ്രവർത്തനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ഇനി അരൂർ കവലയിലെയും തുറവൂർ ജംഗ്ഷനിൽനിന്ന് ആലയ്ക്കാപറമ്പ് വരെയുള്ള ഭാഗങ്ങളിലെയും ജോലിയാണ് പൂർത്തിയാകാനുള്ളത്.
അരൂർ- തുറവൂർ ഉയരപ്പാത നിർമാണം ഒന്നാം റീച്ചിൽ കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിച്ച് വാർക്കൽ പൂർത്തിയാക്കി. രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാതയായ ഇതിന്റെ നിർമാണത്തിന്റെ 90 ശതമാനം ജോലികളും ഉദ്ദേശിച്ചതിലും വേഗത്തിലാണ് പൂർത്തിയായത്. ഉയരപ്പാതയോടൊപ്പം തന്നെ താഴെയുള്ള ദേശീയപാതയുടെ നിർമാണപ്രവർത്തനങ്ങളും പുരോഗമിക്കുന്നു.
ഇരുവശങ്ങളിലുമുള്ള ഓടനിർമാണമാണ് പൂത്തിയാകാനുള്ളത്. തുറവൂർ മുതൽ കുത്തിയതോട് വരെയുള്ള ഭാഗങ്ങളിൽ ഓടനിർമാണം ഏറെക്കുറെ പൂർത്തിയായി.
ചില ഭാഗങ്ങളിൽ കൂടി മാത്രമാണ് നിർമാണം പൂർത്തീകരിക്കാനുള്ളത്. നടപ്പാതയുടെ പ്രവർത്തനങ്ങളും അവസാനഘട്ടത്തിലാണ്.
തുറവൂർ- അരൂർ ഉയരപ്പത പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ ഗതാഗത കുരുക്കിനു പരിഹാരമാകും.
Alappuzha
മാവേലിക്കര: ധന്യന്‍ മാര്‍ ഇവാനിയോസിന്റെ സ്മരണയിൽ ജന്മഗൃഹം. അദ്ദേഹത്തിന്റെ ഓർമദിനത്തിൽ ഒന്നരനൂറ്റാണ്ടിന്റെ പഴക്കമുള്ള മാവേലിക്കരയിലെ മെത്രാപ്പോലീത്തയുടെ ജന്മഗൃഹമായ മേടയില്‍ പണിക്കരുവീട്ടിലേക്കും വിശ്വാസികളുടെ പ്രവാഹം. പുതിയകാവ്-കല്ലുമല റോഡരികില്‍ പഴയ എംകെവി തിയറ്ററിനു സമീപമാണ് ആരുടെയും ശ്രദ്ധയാകര്‍ഷിക്കുന്ന വീടുള്ളത്. കേരളീയ വാസ്തുശില്പ ഭംഗിയില്‍ ഇരുനിലകളായാണ് വീടിന്റെ രൂപകല്‍പ്പന.
ഇരുപതോളം മുറികളുള്ള വീടിന്റെ മുകള്‍നിലയിലെ തെക്കു കിഴക്കേയറ്റത്തെ മുറിയില്‍ മാര്‍ ഇവാനിയോസ് ഉപയോഗിച്ചിരുന്ന കട്ടിലും ചാരുകസേരയുമെല്ലാം ഇന്നും പവിത്രമായി സൂക്ഷിച്ചിട്ടുണ്ട്. മുകള്‍ നിലയിലെ മുറികളിലെ തടിഭാഗങ്ങളില് പലയിടത്തും ചിതല് ശല്യമുണ്ടായിരുന്നു. അന്നത്തെ കാലത്ത് സുര്‍ക്കി മിശ്രിതം ഉപയോഗിച്ച് പണികഴിപ്പിച്ച ഭിത്തികള്‍ക്കും ബലക്ഷയം സംശയിച്ചതോടെ നിലവില്‍ സിമന്റ് പ്ലാസ്റ്ററിംഗ് നടത്തിയും ചിതലിനെ അകറ്റാനുള്ള ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചും വീട് നവീകരിച്ചിട്ടുണ്ട്. പഴമയുടെ സൗന്ദര്യം ഒട്ടും ചോരാതെയാണ് ഈ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഒക്കെയും നടന്നിരിക്കുന്നത്.
എല്ലാവര്‍ഷവും തിരുവനന്തപുരം പട്ടം അതിഭദ്രാസന ദേവാലയത്തിലെ മാര്‍ ഇവാനിയോസ് കബറിങ്കലേക്കുളള മാവേലിക്കര രൂപതയുടെ തീര്‍ഥാടന പദയാത്ര മേടയില്‍ പണിക്കരുവീട്ടില്‍ നിന്നാണ് തുടങ്ങുന്നത്. അന്ന് വിശ്വാസികള്‍ക്ക് വീടിനുള്ളില്‍ പ്രവേശിക്കാന്‍ അവസരമുണ്ട്.
മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ നാലാം തലമുറയാണ് മേടയില്‍ വീടിന്റെ ഇപ്പോഴത്തെ അവകാശികള്‍. പുനരൈക്യ പ്രസ്ഥാന ശില്പിയായ മാര്‍ ഇവാനിയോസ് 15 വര്‍ഷം മുമ്പ് ദൈവദാസനായും രണ്ടു വര്‍ഷം മുമ്പ് ധന്യനായും വത്തിക്കാന്‍ പ്രഖ്യാപിച്ചിരുന്നു. ഭാവിയില്‍ വാഴ്ത്തപ്പെട്ടവന്‍, വിശുദ്ധന് പദവികളിലേക്ക് അദ്ദേഹം ഉയര്‍ത്തപ്പെടുമെന്ന പ്രാര്‍ഥനയിലാണ് വിശ്വാസിസമൂഹം. അദ്ദേഹം വിശുദ്ധന് പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടാല്‍ മേടയില്‍ പണിക്കരുവീട് സഭാവിശ്വാസികളുടെ തീര്‍ഥാടന കേന്ദ്രമായി മാറും.
Alappuzha
കായംകുളം: സമൂഹത്തെ ഒന്നാകെ നശിപ്പിക്കുന്ന ലഹരിയെ ചെറുത്തുനിർത്താൻ ഓരോരുത്തരും തയാറാകണമെന്ന് ഷാഫി പറമ്പിൽ എംപി. വിദ്യാഭ്യാസ കലാ-കായിക രംഗത്തെ മികച്ച പ്രതിഭകൾക്കായി മന്ത്രി എം. ലിജു ഏർപ്പെടുത്തിയ മിനിസ്റ്റേഴ്സ് എക്സലൻസ് അവാർഡ് വിതരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മക്കളാൽ കൊല്ലപ്പെടുന്ന അച്ഛനമ്മമാരുടെ വാർത്തകളാണ് നാം കേൾക്കുന്നത്. നമ്മുടെ ബോധം നശിപ്പിക്കുന്ന വസ്തുക്കളെയും ആളുകളെയും ചെറുക്കാൻ നമ്മൾ തയാറാവണം. വലിയൊരു പോരാട്ടത്തിന്റെ ഭാഗമാവാൻ വിദ്യാർഥികൾകൂടി അണിനിരക്കേണ്ട കാലമാണിതെന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു.
സൗഹാർദത്തോടെ ജീവിക്കാൻ മനുഷ്യന് കഴിഞ്ഞില്ലെങ്കിൽ ശാസ്ത്രവും സാങ്കേതികവിദ്യയും കൊണ്ട് കാര്യമില്ലെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. അച്യുത് ശങ്കർ പറഞ്ഞു. ആലപ്പുഴ എസ്ഡി കോളജ് അസോസിയേറ്റ് പ്രഫ.ഡോ. സജിത്ത് ഏവൂരേത്ത് മുഖ്യാതിഥിയായി. പരിസ്ഥിതി സംരക്ഷക പത്മശ്രീ ജി. ദേവകിയമ്മയെ ചടങ്ങിൽ ആദരിച്ചു.
കായംകുളം നിയോജകമണ്ഡലത്തിൽനിന്ന് എസ്എസ്എൽ സി, ഹയർ സെക്കൻഡറി, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്സി പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയവർക്കും ഉന്നത ബിരുദം നേടിയവർക്കും കലാ-കായികരംഗത്തെ മികച്ച പ്രതിഭകൾക്കുമായാണ്അവാർഡ് ഏർപ്പെടുത്തിയത്.
Alappuzha
തുറവൂർ: തീരദേശമേഖലയിൽ പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും വിൽപ്പനയും വ്യാപകം. മത്സ്യത്തൊഴിലാളികളുടെ ഇടയിലും വിദ്യാർഥികൾക്കിടയിലും ഉപയോഗവും വില്പനയും വ്യാപകമാണ്. പുറം പ്രദേശങ്ങളിൽനിന്ന് ബൈക്കിലും സൈക്കിളിലും കൊണ്ടുവന്നാണ് വില്പന. ചെല്ലാനം ഹാർബർ, ചാപ്പക്കടവ്, പള്ളിത്തോട്, അന്ധകാരനഴി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വൻതോതിലാണ് ഇവ വിൽക്കുന്നത്.
100 മുതൽ 200 വരെ രൂപ നൽകിയാണ് ഒരു പാക്കറ്റ് ഹാൻസ് വാങ്ങുന്നത്. അതിരാവിലെതന്നെ പ്രത്യേക കോഡ് ഉപയോഗിച്ചാണ് വില്പന. തമിഴ്നാട്ടിൽനിന്നാണ് ഇവയെത്തുന്നത്. പുകയില, മയക്കുമരുന്നു വില്പന സംഘത്തിനെതിരേ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Kottayam
ചങ്ങനാശേരി: നാലുകോടി റെയില്‍വേ മേല്‍പ്പാലം 2028 ഒക്ടോബറോടെ പൂര്‍ത്തിയാക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. ദക്ഷിണ റെയില്‍വേ ചീഫ് ബ്രിഡ്ജസ് എന്‍ജിനിയര്‍ രാം കിഷോര്‍, വിനു ജോബ് എംഎല്‍എ എന്നിവര്‍ക്കൊപ്പം പദ്ധതിസ്ഥലം സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
റെയില്‍വേ ലെവല്‍ ക്രോസിംഗ് നമ്പര്‍ ഏഴിന് പകരമായാണ് മേല്‍പ്പാലം നിര്‍മിക്കുന്നത്. പെരുന്തുരുത്തി-ഏറ്റുമാനൂര്‍ ബൈപാസില്‍ പെരുന്തുരുത്തിക്കും നാലുകോടിക്കും ഇടയിലാണ് ഈ ലെവല്‍ക്രോസ് സ്ഥിതി ചെയ്യുന്നത്.
പ്രതിദിനം നിരവധി ട്രെയിനുകള്‍ കടന്നുപോകുന്നതിനാല്‍ റെയില്‍വേ ഗേറ്റ് ദീര്‍ഘനേരം അടഞ്ഞുകിടക്കുന്നത് ഗതാഗതക്കുരുക്കിനും അടിയന്തര സേവന വാഹനങ്ങളുടെ സഞ്ചാരത്തിനും വലിയ തടസമാണ്. ഈ ലെവല്‍ക്രോസില്‍ മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നതോടെ ഈ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും.
39.09 കോടി രൂപയുടെ പദ്ധതി
39.09 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പറേഷന് ഓഫ് കേരളയാണ് നിര്‍വഹണ ഏജന്‍സി. ഇന്ത്യന്‍ റെയില്‍വേയും കേരള സര്‍ക്കാരും 50:50 അനുപാതത്തിലാണ് പദ്ധതിയുടെ ചെലവ് വഹിക്കുന്നത്. പദ്ധതിയുടെ വിശദമായ രൂപരേഖ കിഫ്ബി നേരത്തേ അംഗീകരിച്ചിരുന്നു.
തുടര്‍ന്ന് ഇന്ത്യന്‍ റോഡ്സ് കോണ്‍ഗ്രസിന്റെ പുതുക്കിയ മാനദണ്ഡങ്ങള്‍ക്കും റെയില്‍വേയുടെ നിലവിലെ ബ്രിഡ്ജ് കോഡുകള്‍ക്കും അനുസൃതമായി ജനറല്‍ അറേഞ്ച്മെന്റ് ഡ്രോയിംഗ് പുനഃപരിശോധിച്ച് ഈ വര്‍ഷം ജൂണില്‍ ദക്ഷിണ റെയില്‍വേയ്ക്ക് സമര്‍പ്പിച്ചു.
റെയില്‍വേയുടെ ബ്രിഡ്ജസ് ഓര്ഗനൈസേഷന് വിശദമായ സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം പുതുക്കിയ ജിഎഡി അംഗീകാരം നല്‍കിയതോടെ പദ്ധതി ടെന്‍ഡര്‍ ഘട്ടത്തിലേക്ക് കടക്കുന്നതിനുള്ള പ്രധാന സാങ്കേതിക അനുമതികള്‍ ലഭ്യമായിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കലിന് നാലുകോടി രൂപ
പുതുതായി മേല്‍പ്പലം നിര്‍മിക്കുന്നതിന് ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. നാലുകോടി രൂപ നഷ്ടരിഹാരമായി നൽകി. തുടര്‍ന്ന് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കല്‍, വൈദ്യുതി, കുടിവെള്ളം, ടെലികോം തുടങ്ങിയ യൂട്ടിലിറ്റി ലൈനുകളുടെ മാറ്റിസ്ഥാപിക്കല്‍, മണ്ണിന്റെ ഭൗമസാങ്കേതിക പരിശോധനകള്‍, പൈല് ലോഡ് ടെസ്റ്റ്, ഫൗണ്ടേഷന് ഡിസൈന്‍ സ്ഥിരീകരണം എന്നിവ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും പ്രധാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ പൈല് ഫൗണ്ടേഷന്, പിയര്‍, പിയര്‍ ക്യാപ്, പ്രീ-സ്ട്രെസ്ഡ് കോണ്‍ക്രീറ്റ് ഗര്‍ഡറുകളുടെ സ്ഥാപനം, ഡെക്ക് സ്ലാബ് നിര്‍മാണം, അപ്രോച്ച് റോഡുകള്‍, റിട്ടെയ്നിംഗ് വാളുകള്‍, ഡ്രെയിനേജ് സംവിധാനം, ക്രാഷ് ബാരിയറുകള്‍, സ്ട്രീറ്റ് ലൈറ്റിംഗ്, റോഡ് സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഘട്ടംഘട്ടമായി നടപ്പാക്കും.
റെയില്‍വേ ട്രാക്കിന് മുകളിലെ ഗര്‍ഡര്‍ സ്ഥാപിക്കല്‍ പ്രവര്‍ത്തനങ്ങള്‍ റെയില്‍വേ ട്രാഫിക് ബ്ലോക്ക് അനുവദിക്കുന്ന സമയക്രമം അനുസരിച്ചായിരിക്കും. പദ്ധതിയുടെ ഓരോ ഘട്ടവും സമയബന്ധിതമായി പൂര്‍ത്തിയാക്കി 2028 ഒക്ടോബറോടെ മേല്‍പ്പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുകയാണ് ലക്ഷ്യം.
റെയില്‍വേ, സംസ്ഥാന സര്‍ക്കാര്‍, ആര്ബിഡസികെ, ബന്ധപ്പെട്ട എല്ലാ വകുപ്പുകളുമായും തുടര്‍ച്ചയായ ഏകോപനം നടത്തി നിര്‍മാണം വേഗത്തിലാക്കും. ആര്‍ബിഡിസികെ, ദക്ഷിണ റെയില്‍വേ, റവന്യൂ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവവരും പങ്കെടുത്തു.
Kottayam
ചങ്ങനാശേരി: മാടപ്പള്ളി പഞ്ചായത്ത് എട്ടാംവാര്‍ഡില്‍ മാമ്മൂട്-ചേറ്റുവാങ്കലിനു സമീപം മരിയന്ലൈന് ഭാഗത്ത് വീടുകള്‍ക്ക് ഭീഷണിയായി നിലകൊണ്ട അറുപതടിയോളം ഉയരത്തിലുള്ള മണ്‍തിട്ട നീക്കിത്തു തുടങ്ങി. ജനജീവിതത്തിനു ഭീഷണിയൊഴിവാകുന്നവിധത്തിലാണ് മണ്ണെടുത്തുമാറ്റുന്നത്.
മാടപ്പള്ളി പഞ്ചായത്തും ജില്ലാ റവന്യുവകുപ്പും തയാറാക്കിയ പ്ലാനിന്റെയും സ്ക്വച്ചിന്റെയും അടിസ്ഥാനത്തില്‍ ജിയോളജി വകുപ്പ് പാസ് നല്‍കിയാണ് മണ്ണെടുപ്പ് നടത്തുന്നത്. പഞ്ചായത്ത് അസി. എന്‍ജിനിയര്‍ മണ്ണെടുപ്പിന് മേല്‍നോട്ടം വഹിക്കും.
വയനാട് മേപ്പാടി മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിലും നേരത്തേ ഇവിടെ മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിലും അരകിലോമീറ്ററോളം ദൂരത്തിലുള്ള കൂറ്റന്മണ്തിട്ട 16 കുടുംബങ്ങളുടെ ജീവിതത്തിന് ആശങ്കയിലാണെന്ന് ദീപിക റിപ്പോര്‍ട്ട് ചെ യ്തിരുന്നു.
മാടപ്പള്ളി വികസനസമിതി ചെയര്മാന് ബാബുകുട്ടന്‍ചിറ, ബ്ലോക്ക് പഞ്ചായത്തംഗം ജി.അശോക്, പഞ്ചായത്ത് വാര്‍ഡംഗം സൈന തോമസ് എന്നിവരുടെ നേതൃത്വത്തില്‍ മാടപ്പള്ളി പഞ്ചായത്ത്, റവന്യു അധികൃതര്‍ക്ക് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മണ്ണെടുക്കല്‍ നടപടികള്‍ വേഗത്തിലായത്.
നാനൂറോളം മീറ്റര്‍ ഭാഗത്താണ് പത്തടി മുതല്‍ അറുപതടിവരെ ഉയരത്തില്‍ മണ്‍തിട്ട നിലകൊള്ളുന്നത്.
Kottayam
ചെത്തിപ്പുഴ: പ്ലാസിഡ് വിദ്യാവിഹാര്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്ത്, പ്ലസ്ടു ക്ലാസുകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള മെറിറ്റ് അവാര്‍ഡ്ദാനം എക്സലെന്ഷിയ-2026 സമ്മേളനം മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.
ക്രിസ്തുജ്യോതി ഗ്രൂപ്പ് മാനേജര്‍ ഫാ. തോമസ് മണ്ണൂപറമ്പില്‍ സിഎംഐ അധ്യക്ഷത വഹിച്ചു.
വിനു ജോബ് എംഎല്‍എ, നഗരസഭ ചെയര്മാന് ജോമി ജോസഫ്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, പ്ലാസിഡ് വിദ്യാവിഹാര്‍ പ്രിന്‍സിപ്പല്‍ ഫാ. സേവ്യര്‍ അമ്പാട്ട് സിഎംഐ, മുഹമ്മ കെഇ കാര്‍മല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സ്കറിയ എതിരേറ്റ് സിഎംഐ, ക്രിസ്തുജ്യോതി കോളജ് ഡയറക്ടര്‍ ഫാ. ജസ്റ്റിന് ആലുങ്കല്സിഎംഐ,
ക്രിസ്തുജ്യോതി വിദ്യാനികേതന്‍ പ്രിന്‍സിപ്പല്‍ ഫാ. സെജു കാട്ടിപ്പറമ്പില്‍ സിഎംഐ, ക്രിസ്തുജ്യോതി ഗ്രൂപ്പ് ബര്‍സാര്‍ ഫാ. അഖില്‍ കരിക്കാത്തറ സിഎംഐ, പിടിഎ പ്രസിഡന്റ് സിറില്‍ ജോയി എന്നിവര്‍ പ്രസംഗിച്ചു.
Kottayam
മാമ്മൂട്: മാമ്മൂട്- ചേറ്റുവാങ്കലിനു സമീപം മരിയന്ലൈനില് എതിര്‍ദിശയില്‍ മുന്നൂറോളം മീറ്റര്‍ ദൂരത്തില്‍ 55 അടി ഉയരത്തില്‍ മറ്റൊരു മണ്‍തിട്ട അപകടഭീഷണിയായി നിലകൊള്ളുന്നുണ്ട്. ഈ മണ്‍തിട്ടയുടെ സമീപമുള്ള 12 വീടുകള്‍ അപകടഭീഷണി നേരിടുകയാണ്.
ഈ മണ്‍തിട്ടയിലെ മണ്ണ് എടുത്തുമാറ്റി അപകടാവസ്ഥ പരിഹരിക്കണമെന്നാണ് വീട്ടുകാരുടെ ആവശ്യം. ഇക്കാര്യത്തില്‍ പഞ്ചായത്ത്, ജില്ലാ ഭരണകൂടം എന്നിവര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് മാടപ്പള്ളി വികസന സമിതി പ്രസിഡന്റ് ബാബു കുട്ടന്‍ചിറ ആവശ്യപ്പെട്ടു.
Kottayam
നെടുങ്കുന്നം: സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ്സ് ഇംഗ്ലീഷ് സ്കൂളില്‍ കെസിഎസ്എല്‍ യൂണിറ്റിന്റെ ഉദ്ഘാടനം നടത്തി. ചങ്ങനാശേരി അതിരൂപത കെസിഎസ്എല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് കളത്തിവീട്ടില്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. വര്‍ഗീസ് കൈതപ്പറമ്പില് അധ്യക്ഷത വഹിച്ചു.
അതിരൂപതയിലെ കഴിഞ്ഞ വര്‍ഷത്തെ കെസിഎസ്എല്‍ എമേര്‍ജിംഗ് അവാര്‍ഡ് നേടിയ സ്കൂള്‍ യൂണിറ്റിനെ ആദരിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ടിന്റു മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോണ്സന് ചാലക്കല്‍, സ്കൂള്‍ കെസിഎസ്എല്‍ പ്രതിനിധി അലീന മേരി ജോഷി, സ്കൂള്‍ കെസിഎസ്എല്‍ പ്രതിനിധി അജാക്സ് ഷിന്റോ എന്നിവര്‍ പ്രസംഗിച്ചു.
Kottayam
അയർക്കുന്നം: കനത്ത മഴയിൽ അയർക്കുന്നം-മറ്റക്കര റോഡിന്റെ ആരംഭഭാഗത്ത് വീണ്ടും കുഴികൾ. നേരത്തേയുണ്ടായ കുഴികൾ ഭാഗികമായി അടച്ചെങ്കിലും റോഡിൽ പുതിയ കുഴികൾ രൂപപ്പെട്ടത് വാഹന യാത്രികർക്കു ഭീഷണിയാകുന്നു.
വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാരുടെ മേൽ ചെളിവെള്ളം തെറിക്കുന്നത് പതിവായിരിക്കുകയാണ്. മുന്‍പ് നടത്തിയ അറ്റകുറ്റപ്പണി നിലവാരം പുലർത്താത്തതും മഴവെള്ളം ഒഴുകിപ്പോകാത്തതുമാണ് കുഴി രൂപപ്പെടാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. അപകടങ്ങൾ പതിവായതോടെ പ്രതിഷേധത്തെത്തുടർന്നാണ് നേരത്തേ കുഴികൾ മൂടാൻ അധികൃതർ നടപടിയെടുത്തത്.
മഴക്കാലമെത്തിയതോടെ കുഴിയിൽ വെള്ളം കെട്ടിനിൽക്കുന്നത് യാത്രക്കാരെ കൂടുതൽ ദുരിതത്തിലാക്കി. കുഴികൾ വീണ്ടും വരാത്ത രീതിയിൽ ശാശ്വതമായി അടയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Kottayam
മാലം: അമയന്നൂര്‍ ജ്യോതിര്‍ഭവനിലെ അമ്മമാര്‍ക്ക് സ്നേഹപ്പൊതികളുമായി മൗണ്ട് മേരി പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികള്‍. കഴിഞ്ഞ 13 വര്‍ഷമായി മുടക്കമില്ലാതെയാണ് ഈ സേവന പ്രവര്‍ത്തനം നടത്തുന്നത്.
എല്ലാ വ്യാഴാഴ്ചകളിലും ഓരോ ആഴ്ചയിലും ഓരോ ക്ലാസുകാരാണ് ഭക്ഷണം കൊണ്ടുവരുന്നത്. ഇതിനു പുറമെ ക്ലാസ് മുറികളില്‍ വച്ചിരിക്കുന്ന കാരുണ്യക്കുടുക്കയില്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്നു പണം നിക്ഷേപിച്ചും ലഭിക്കുന്ന തുകയും നിര്‍ധനര്‍ക്കായി പങ്കുവയ്ക്കുന്നുണ്ട്.
സ്കൂള്‍ മാനേജര്‍ ഫാ. സാം ഒറ്റക്കല്ലില്‍, പ്രിന്‍സിപ്പല്‍ ശോഭ റോയ് എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
Kottayam
ചിങ്ങവനം: ഗൃഹാതുരത്വത്തിന്റെയും കാര്‍ഷിക സംസ്കാരത്തിന്റെയും നേര്‍കാഴ്ചയായി പാക്കില്‍ സംക്രമ വാണിഭത്തിന് തുടക്കം. പാക്കില്‍ ധര്‍മശാസ്താ ക്ഷേത്രമൈതാനത്ത് നൂറ്റാണ്ടുകളായി നടന്നുവരുന്ന വാണിഭത്തിന് ചരിത്രപരമായ പ്രാധാന്യവുമുണ്ട്. പറയിപെറ്റ പന്തിരുകുലത്തിലെ അംഗമായ പാക്കനാരും കുടുംബവും കുട്ടയും മുറവും വിറ്റു നാട് ചുറ്റുന്നതിനിടയില്‍ ഇന്നത്തെ പാക്കിലുമെത്തി.
ഈ സമയം ക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠ നടത്തുന്നതിനിടയില്‍, വിഗ്രഹം ഉറയ്ക്കാതെ വരികയും അവിടെയുണ്ടായിരുന്ന പാക്കനാര്‍ എത്തി ‘ഇവിടെ പാര്‍ക്ക്’ എന്നുപറഞ്ഞ് വിഗ്രഹം ഉറപ്പിക്കുകയും ചെയ്തൃതുവെന്നാണ് ഐതിഹ്യം.
തുടര്‍ന്ന് എല്ലാ വര്‍ഷവും ഇവിടെ വന്ന് കച്ചവടം നടത്താനുള്ള അവകാശവും ക്ഷേത്രത്തില്‍നിന്നു ലഭിച്ചു. ഇതേത്തുടര്‍ന്ന് എല്ലാ കര്‍ക്കിടക മാസം ഒന്നിന് പാക്കനാരുടെ കുടുംബക്കാര് ഇവിടെ വന്നു കുട്ടയും മുറവും വില്‍ക്കുകയും പില്ക്കാലത്ത് ക്ഷേത്രമൈതാനം മുഴുവന്‍ നിറഞ്ഞുനില്ക്കുന്ന വിപണന മേളയായി മാറുകയുമായിരുന്നു.
കുട്ട, മുറം, വിവിധയിനം തഴപ്പായകള്‍, ഉരല്, ഉലക്ക, അരകല്ല്, ആട്ടുകല്ല്, വിവിധയിനം കല്‍ചട്ടികളും മണ്‍പാത്രങ്ങളും നാഴി, ഇടങ്ങഴി, പറ തുടങ്ങി പുതുതലമുറക്ക് കേട്ടുകേൾവി പോലുമില്ലാത്ത പഴമയുടെ പെരുമയ്ക്ക് നേര്കാഴ്ചയൊരുക്കുകയാണ് പാക്കില്‍ വാണിഭം.
പിച്ചാത്തി മുതല്‍ കാര്‍ഷികോപകരണങ്ങള്‍, തൂമ്പാകൈ, കോടാലി, വിവിധയിനം തുഴകള്‍ വരെ സ്റ്റാളുകളില്‍ ലഭ്യമാണ്. ആളുകള്‍ കുടംപുളി തെരഞ്ഞുനടക്കുന്നത് വാണിഭത്തിലെ പ്രധാന കാഴ്ചയാണ്. കുടുംബശ്രീ, തൊഴിലുറപ്പ് വിഭാഗങ്ങളുടെയും സ്റ്റാളുകള്‍ മുതല്‍ ഫര്‍ണിച്ചറുകള്‍, വിവിധയിനം തെങ്ങിന് തൈകള്‍, ചെടികള്‍, വിത്തിനങ്ങള്‍ എന്നിവയും ഇവിടെ ലഭിക്കും. ഒരുമാസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വാണിഭക്കാലം പാക്കില്‍ ഉള്‍പ്പെടുന്ന നാട്ടകത്ത് ഉത്സവകാലം കൂടിയാണ്.
Kottayam
കോട്ടയം: കെഎസ്ആര്‍ടിസി കോട്ടയം ഡിപ്പോയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് ആര്‍ജെഡി കോട്ടയം നിയോജക മണ്ഡലം നേതൃസമ്മേളനം ആവശ്യപ്പെട്ടു.
ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ യാത്രക്കാര്‍ക്ക് കൂട്ടിയിടിക്കാതെ നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. സ്റ്റാന്‍ഡില്‍ പരിമിതമായ സ്ഥലത്ത് ആവശ്യത്തിലേറെ കട മുറികള്‍. ഓഫീസ് മുറികളില്‍ ജീവനക്കാര്‍ക്ക് നിന്നുതിരിയാന്‍ സ്ഥലമില്ല.
യാത്രക്കാര്‍ നിൽക്കുന്നിടത്ത് നായ്ക്കളുടെ ശല്യം ഭയപ്പെടുത്തുന്നതാണ്. മഴപെയ്താല്‍ ബസില്‍ കയറിപ്പറ്റുന്നത് അങ്ങേയറ്റം ദുഷ്കരം. ജില്ലാ ആസ്ഥാനത്തെ ഡിപ്പോയില്‍ സെക്യൂരിറ്റി ഗാര്‍ഡില്ല. പമ്പ് ഓപ്പറേറ്റര്‍ ഇല്ല. സിഎല്‍ആര്‍ ജീവനക്കാര്‍ ഇല്ല. രാത്രി 10 മുതല്‍ രാവിലെ ആറു വരെ എന്‍ക്വയറി കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നില്ല. വര്‍ക്ക് ഷോപ്പിലെ റാമ്പില്‍ മഴ പെയ്താല്‍ വെള്ളം കെട്ടിക്കിടക്കും.
ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന ഗ്രൗണ്ട് കാടുപിടിച്ചും ചെളിക്കുണ്ടുമായി കിടക്കുന്നു. ഈ ദുരവസ്ഥകള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വകുപ്പു മന്ത്രിക്കും കെഎസ്ആര്‍ടിസി അധികാരികള്‍ക്കും പരാതി നല്കുന്നതിനു തീരുമാനിച്ചു.
ആര്‍ജെഡി ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ. ആര്. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ബെന്നി കുര്യന്, ജില്ലാ സെക്രട്ടറി ജോര്‍ജ് മാത്യു, ഏബ്രഹാം പി. മാത്യു, ബേബി ജോസഫ്, എ.ടി. ജയന്, സുജാത ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
Kottayam
പുതുപ്പള്ളി: ജനമനസുകളില്‍ ഉമ്മന്‍ ചാണ്ടിക്ക് മരണമില്ല. ഈ മനുഷ്യന് സത്യമായും നീതിമാനായിരുന്നു എന്ന് ആലേഖനം ചെയ്തിരിക്കുന്ന പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ കബറിടത്തില്‍ ഇന്നലെ രാത്രിയിലും തിരിനാളങ്ങളും പുഷ്പചക്രങ്ങളുമായി ആളൊഴുക്കുണ്ടായിരുന്നു. ആ മനുഷ്യസ്നേഹിയില്നിന്നു കൈയും മനവും നിറയെ സഹായങ്ങള്‍ ലഭിച്ച അനേകരും അക്കൂട്ടത്തിലുണ്ടായിരുന്നു. അവര്‍ക്കൊക്കെ അവിസ്മരണീയമായ പല കടപ്പാടുകളും അയവിറക്കാനുമുണ്ട്.
അര നൂറ്റാണ്ട് പുതുപ്പള്ളിയുടെ വിലാസമായിരുന്നു ആറേ കാല് അടി തലപ്പൊക്കത്തില്‍ ജനങ്ങള്‍ക്കു നടുവില്‍ നിലകൊണ്ട കരോട്ടുവള്ളക്കാലില്‍ ഉമ്മന്‍ ചാണ്ടി. എംഎല്‍എ പദവിയില്‍നിന്നു മുഖ്യമന്ത്രിപദവിയിലും കോണ്‍ഗ്രസിന്റെ ദേശീയ നേതൃപദവിയിലും എത്തിയപ്പോഴൊക്കെ ആള്‍ക്കൂട്ടത്തിനും അനുയായികള്‍ക്കും നടുവിലായിരുന്നു ജീവിതം. അദ്ദേഹം കൈപിടിച്ചു നടത്തിയവരൊക്കെ എംപിയും എംഎല്‍എയും മന്ത്രിയുമൊക്കെയാകുമ്പോള് ആദ്യം എത്തുന്നത് ഈ കല്ലറയിലാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളായി ജില്ലയിൽ മത്സരിച്ച എല്ലാവരും പത്രികയുമായി കബറിങ്കലെത്തി.
ബിസ്കറ്റ് കൊറിച്ചു പച്ചവെള്ളം കുടിച്ച് ആള്‍ക്കൂട്ടത്തിനു നടുവില്‍ അക്ഷോഭ്യനായി നിന്ന് സങ്കടഫയലുകള് നോക്കി ആവലാതികള്‍ക്കു പരിഹാരമുണ്ടാക്കിയ ഉമ്മന്‍ ചാണ്ടി ഭരണത്തിലെ ജനസമ്പര്‍ക്കപരിപാടി ഒരു മഹാസംഭവമായിരുന്നു.
പ്രതിയോഗികള്‍ കൂരമ്പുകളും കടുത്ത വ്യക്തിഹത്യയും ചൊരിഞ്ഞപ്പോഴൊക്കെ ദൈവത്തിന്റെ കോടതിയിൽ എല്ലാം തെളിയുമെന്ന് അദ്ദേഹം വിധിയെഴുതി. അവസാനം സത്യം തെളിഞ്ഞപ്പോള്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയുടെ കല്‍ക്കുരിശില്‍ എണ്ണത്തിരി കത്തിച്ച് അഗ്നിശുദ്ധി വരുത്തിയ നിമിഷവും ആരോപങ്ങളുന്നയിച്ചവരെ അധിക്ഷേപിക്കാനോ ആക്ഷേപിക്കാനോ ഉമ്മന്‍ ചാണ്ടി തയാറായില്ല.
പുതുപ്പള്ളിയിലെ കുടുംബ വീട്ടില്‍ ഒരു പകല്‍ നീളുന്ന ഞായര്‍ ദര്‍ബാറുകളിലെ ജനാവലിക്കു നടുവില്‍ സങ്കടഹര്ജികളില് തീര്‍പ്പുണ്ടാക്കിയ സമര്‍പ്പിത ജനസേവകനെ ആരും മറക്കില്ല. മുഖ്യമന്ത്രിയായിരിക്കെ വഴിയോരത്തു നില്ക്കുന്ന പരിചയക്കാരനരികില് ഒന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ നിർത്തി അവരുടെ ക്ഷേമം അന്വേഷിക്കുകയും ഞായറാഴ്ചകളില്‍ പുതുപ്പള്ളി പള്ളിയുടെ നടയില്‍ മടികാലിട്ടിരുന്ന് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും ഓശാനപ്പെരുന്നാളില്‍ കുരുത്തോലയുമായി അയല്‍ക്കാര്‍ക്കൊപ്പം നാട്ടുവിശേഷം പറഞ്ഞു കാല്‍നടയായി വീട്ടിലേക്കു പോകുകയും ചെയ്തിരുന്ന മുഖ്യമന്ത്രി പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് മാത്രമായിരുന്നു.
രണ്ടു വര്‍ഷം മുന്‍പ് ഖദറുടുപ്പിനു മുകളില്‍ കോണ്‍ഗ്രസ് കൊടിയിലെ കൈപ്പത്തി നെഞ്ചോടു ചേര്‍ത്ത് നിശ്ചലനായി കിടന്ന നേതാവ്. ആ ഭൗതികശരീരം അനന്തപുരിയില്‍നിന്നു കോട്ടയംവരെയെത്തിക്കാന് രണ്ടു പകല്‍ വേണ്ടിവന്നു.
കോട്ടയത്തുനിന്നു പുതുപ്പള്ളിയിലേക്കുള്ള അന്ത്യയാത്രയില്‍ റോഡ് നിറഞ്ഞുനടന്ന ജനാരവത്തിനു നടുവിലൂടെയാണ് ആ മഞ്ചല് മെല്ലെ നീങ്ങിയത്. ഇന്നും അനേകരുടെ ഓര്‍മത്താളുകളില്‍ ഉമ്മന്‍ ചാണ്ടി അനശ്വരനായി ജീവിക്കുന്നു.
Kottayam
സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന് നടപ്പിലാക്കുന്ന വിവിധ ജനക്ഷേമ പദ്ധതികളുടെ വിതരണവും നടക്കും. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന അഞ്ച് കുടുംബങ്ങള്‍ക്ക് നാല് സെന്റ് വീതം ഭൂമി അനുവദിക്കുന്നതിനുള്ള രേഖകള്‍ കൈമാറും. വിദ്യാഭ്യാസ രംഗത്ത് മികവ് പുലര്‍ത്തുകയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുകയും ചെയ്യുന്ന 1,200 വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ അനാഥാലയങ്ങളില്‍ ഭക്ഷണ വിതരണവും സംഘടിപ്പിക്കും.
യുവതലമുറയെ ലഹരിയുടെ പിടിയില്‍ നിന്ന് സംരക്ഷിക്കണമെന്ന ശക്തമായ സാമൂഹിക സന്ദേശത്തിന്റെ ഭാഗമായി പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ 114 സ്കൂളുകള്‍ക്ക് സൈക്കിളുകള്‍, ക്രിക്കറ്റ് കിറ്റുകള്‍, ഫുട്ബോളുകള്‍ എന്നിവ വിതരണം ചെയ്യും.
സ്പോര്‍ട്സിലൂടെ ലഹരിയില്‍നിന്ന് മോചനം എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് 17, 18, 19 തീയതികളിലായി അഖില കേരള ക്രിക്കറ്റ് ടൂര്‍ണമെന്റും സംഘടിപ്പിക്കുന്നുണ്ട്.
കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സച്ചിന് ബേബി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 34 ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. വിജയികൾക്ക് ഒന്നാം സമ്മാനമായി 1,00,000 രൂപയും രണ്ടാം സമ്മാനമായി 50,000 രൂപയും നല്‍കും.
Kottayam
പുതുപ്പള്ളി: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷികം ഇന്നു പുതുപ്പള്ളിയില്‍ സ്മൃതി ദിനമായി ആചരിക്കും. രാവിലെ 6.30നു പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ പ്രഭാത നമസ്കാരവും തുടര്‍ന്ന് രാവിലെ ഏഴിനു വിശുദ്ധ കുര്‍ബാനയും നടക്കും. കുര്‍ബാനയ്ക്കുശേഷം ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ ധൂപപ്രാര്‍ഥനയും അനുസ്മരണ ചടങ്ങും നടക്കും. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും.
ഒമ്പതിനു പുതുപ്പള്ളി കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെയും ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ പുതുപ്പള്ളി പള്ളി അങ്കണത്തില്‍ സ്മൃതി സമ്മേളനവും പൊതുസമ്മേളനവും നടക്കും. എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും. ചാണ്ടി ഉമ്മന്‍ എംഎല്‍എ അധ്യക്ഷതവഹിക്കും. നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മന്ത്രി മോന്‍സ് ജോസഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
Kottayam
കടുത്തുരുത്തി: കടുത്തുരുത്തി നിയോജകമണ്ഡലത്തിന്റെ സ്വപ്ന പദ്ധതിയായ കടുത്തുരുത്തി ബൈപാസിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി വി.ഡി. സതീശന് നിര്‍വഹിക്കും. കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷനില്‍നിന്നും ആരംഭിച്ച് ഐടിസി ജംഗ്ഷനു സമീപത്തായി പ്രവേശിക്കുന്ന വിധത്തില്‍ നിര്‍മിച്ചിട്ടുള്ള കടുത്തുരുത്തി ബൈപാസ് ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതോടെ എറണാകുളം-കോട്ടയം സംസ്ഥാന പാതയിലെയും കടുത്തുരുത്തി ടൗണിലെയും കാലങ്ങളായുള്ള ഗതാഗതക്കുരുക്കിനും യാത്രാദുരിതത്തിനും ശാശ്വത പരിഹാരമാകും. പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം 35 കോടി രൂപ വിനിയോഗിച്ചാണ് 1.5 കിലോമീറ്റര്‍ ദൂരത്തില്‍ ബൈപാസ് റോഡ് പൂര്‍ത്തിയാക്കിയത്.
ഇന്ന് വൈകുന്നേരം അഞ്ചിന് ഐടിസി ജംഗ്ഷന് സമീപത്തുള്ള ബൈപാസ് റോഡിന്റെ പ്രവേശനകവാടത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും സ്വീകരണം നല്‍കും. തുടര്‍ന്ന് ഘോഷയാത്രയോടെ ആരംഭിക്കുന്ന റോഡ് ഷോ ബൈപാസ് റോഡിലൂടെ സഞ്ചരിച്ച് ബ്ലോക്ക് ജംഗ്ഷനില്‍ എത്തും. മാര്‍ക്കറ്റ് ജംഗ്ഷന് വഴി കടുത്തുരുത്തി ടൗണിലൂടെ വന്ന് ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ പൊതുസമ്മേളനം ആരംഭിക്കും.
മന്ത്രി മോന്‍സ് ജോസഫ് അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം ചീഫ് എൻജിനിയര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
Kottayam
കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശന് ഇന്ന് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. മാവേലിക്കരയിലെ പൊതുപരിപാടിയില്‍ പങ്കെടുത്തശേഷം ഉച്ചയ്ക്ക് 12.45ന് പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ കബറിടത്തിങ്കലെത്തി പൂഷ്പാര്‍ച്ചന നടത്തും.
തുടര്‍ന്ന് ഉച്ചകഴിഞ്ഞു മൂന്നിന് കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷന്റെ പുരസ്കാര ദാന ചടങ്ങില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി നാലിന് മണര്‍കാട് ബൈപാസില്‍ തൂത്തുട്ടി മാര്‍ അന്തോണിയോസ് ഇവാഞ്ചലിക്കല്‍ മിഷന് വയോജന സംരക്ഷണ വില്ലേജിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. പിന്നീട് കടുത്തുരുത്തിയിലേക്ക് പോകുന്ന മുഖ്യമന്ത്രി കടുത്തുരുത്തി ടൗണ്‍ ബൈപാസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം എറണാകുളത്തിനു മടങ്ങും.
മുഖ്യമന്ത്രിയായതിനുശേഷം ഇതു രണ്ടാം തവണയാണ് ജില്ലയിലെത്തുന്നത്. മേയ് 31ന് നടന്ന ദീപിക ശതോത്തര റൂബി ജൂബിലി ആഘോഷ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണു മുഖ്യമന്ത്രിയായതിനുശേഷം വി.ഡി. സതീശന് ആദ്യമായി ജില്ലയിലെത്തിയത്.
Kottayam
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആദ്യമായി ചർമം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നു. മെഡിക്കൽ കോളജിൽ സ്കിൻ ബാങ്കും സ്കിൻ ട്രാൻസ്പ്ലാന്റും ആരംഭിച്ചതിനു ശേഷമുള്ള ആദ്യത്തെ അവയവദാനമാണിത്. പത്തനംതിട്ട ടൗണിൽ കഴിഞ്ഞ മാസം 28 നുണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്നലെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പത്തനംതിട്ട അങ്ങാടിക്കൽ നോർത്ത് സ്വദേശി ആഷിക് വിജയന്റെ (17) ചർമമാണ് ശസ്ത്രക്രിയയിലൂടെ മാറ്റിയത്.
അവയവദാനത്തിനുള്ള ബന്ധുക്കളുടെ താത്പര്യത്തെ തുടർന്ന് ചർമവും നേത്രപടലവും ദാനം ചെയ്യാനുള്ള സമ്മതപത്രം നൽകിയിരുന്നുവെങ്കിലും കണ്ണിലെ കോർണിയ എടുക്കുന്നതിന് സാങ്കേതിക തടസങ്ങൾ വന്നതിനാൽ ചർമദാനം മാത്രമാണ് നടന്നത്.
ആശുപത്രി പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ്, സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
ശസ്ത്രക്രിയയ്ക്ക് പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. ലക്ഷ്മി എം, ഡോ. തോമസ് ഡേവിഡ് (പ്ലാസ്റ്റിക് സർജൻ, ബേൺസ് യൂണിറ്റ്), ഡോ. ജിബിൻ ലിയോൺസ്, ഡോ. സുമി രാജപ്പൻ (സീനിയർ റെസിഡന്റ്സ്) ഡോ. നന്ദ (മെഡിക്കൽ ഓഫീസർ ബേൺസ് യൂണിറ്റ്), ജിമ്മി ജോർജ്, നീതു തോമസ് (ട്രാൻപ്ലാന്റ് കോ ഓർഡിനേറ്റർ) തുടങ്ങിയവർ നേതൃത്വം നൽകി.
Kottayam
കോട്ടയം: ബൈക്ക് മറിഞ്ഞു പരിക്കേറ്റു രക്തം വാര്‍ന്നു റോഡരികില്‍ കിടന്നിരുന്ന യുവാവിനെ ആശുപത്രിയിലെത്തിച്ച് അധ്യാപികമാര്‍. പങ്ങട എസ്എച്ച് ഹൈസ്കൂളിലെ ഹെഡ്മിസ്ട്രസ് മെര്ലിന് ഫിലിപ്പ്, അധ്യാപിക മെര്ലിന് വി. സൗമ്യ എന്നിവര്‍ ചേര്‍ന്നാണ് നെടുംകുന്നം സ്വദേശി സുജിത്തി(25)നെ കറുകച്ചാലിലെ മേഴ്സി ആശുപത്രിയില്‍ എത്തിച്ചത്. കഴിഞ്ഞ 14നു വൈകുന്നേരം 4.30നു മൈലാടി -നെടുങ്കുന്നം റോഡിലെ കലവറപ്പടിയിലാണ് സംഭവം.
ഇവര്‍ കാറില്‍ വരുമ്പോഴാണ് ആള്‍ക്കൂട്ടം കണ്ടത്. ഈ സമയം ചങ്ങനാശേരി സെന്റ് ജോസഫ്സ് സ്കൂളിലെ അധ്യാപിക സോണിയ ജോസഫിനെ കൂടി കണ്ടതോടെ ഇവര്‍ കാർ നിര്‍ത്തുകയായിരുന്നു. ഇതോടെയാണ് യുവാവ് രക്തം വാര്‍ന്നു റോഡില്‍ കിടക്കുന്നതു കണ്ടത്. ചുറ്റുപാടും നിരവധി പേര് കൂട്ടംകൂടി നിന്നിരുന്നുവെങ്കിലും യുവാവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ആരും തയാറായില്ല.
ഈ സമയത്ത് അധ്യാപികയായ സോണിയ ജോസഫ് പരിക്കേറ്റയാള്‍ക്കു വെള്ളം നല്‍കുകയായിരുന്നു. തുടര്‍ന്നു പ്രദേശവാസിയായ രഞ്ജിത്തിന്റെ സഹായത്തോടെ പരിക്കേറ്റയാളെ താങ്ങിപ്പിടിച്ചു കാറില്‍ കയറ്റി സമീപത്തുള്ള മേഴ്സി ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്നു പ്രാഥമിക ശുശ്രൂഷ നല്കിയപ്പോഴേക്കും സുജിത്തിന്റെ സുഹൃത്തുക്കള്‍ ഉള്പ്പെടെയുള്ളുവര് എത്തിച്ചേര്‍ന്നിരുന്നു.
തലയ്ക്കുള്‍പ്പെടെ പരിക്കേറ്റതിനാല്‍ വിശദമായ പരിശോധനയ്ക്കായി യുവാവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും പിന്നീട് പാമ്പാടി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. അധ്യാപികമാര്‍ വ്യാഴാഴ്ച പാമ്പാടി ആശുപത്രിയില്‍ എത്തി സുജിത്തിനെ സന്ദര്‍ശിക്കുകയും ചെയ്തു. ഇലക്ട്രീഷനായി ജോലി ചെയ്യുകയാണ് സുജിത്ത്. സംഭവമറിഞ്ഞ പങ്ങട എസ്എച്ച് സ്കൂള്‍ മാനേജര്‍ ഫാ. സിറിള്‍ കൈതക്കളം എംസിബിഎസ് അധ്യാപികമാരെ അഭിനന്ദിച്ചു.
Kottayam
ജില്ലാതല ഉദ്ഘാടനം മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിച്ചു
കടുത്തുരുത്തി: ഓട്ടോറിക്ഷ ഫെയര്‍മീറ്റര്‍ പരിശോധന ഇനി പ്രാദേശിക തലത്തിലും. ജില്ലാതല ഉദ്ഘാടനം മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിച്ചു. സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ലീഗല്‍ മെട്രോളജി വകുപ്പ് നടപ്പാക്കുന്ന ഓട്ടോറിക്ഷ ഫെയര്‍മീറ്ററുകളുടെ പഞ്ചായത്ത്, മുനിസിപ്പാലിറ്റിതല വേരിഫിക്കേഷന് ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനമാണ് മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിച്ചത്.
ഫെയര്‍ മീറ്ററുകള്‍ പരിശോധിച്ചു കൃത്യമെന്ന് ഉറപ്പുവരുത്തി മുദ്ര ചെയ്യുന്നതിനായി ഓട്ടോറിക്ഷകള്‍ കിലോമീറ്ററുകള്‍ അകലെയുള്ള ലീഗല്‍ മെട്രോളജി ഓഫീസുകളില്‍ ഹാജരാക്കേണ്ടിയിരുന്ന സാഹചര്യം ഇതോടെ ഒഴിവാകും.
താലൂക്ക് ആസ്ഥാനങ്ങളില്‍ നടത്തിയിരുന്ന പരിശോധന ഇനിമുതല്‍ തദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ നടത്തും. ലീഗല്‍ മെട്രോളജി ഓഫീസുകളില്‍ നിന്ന് 15 കിലോമീറ്ററിലധികം അകലെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓട്ടോറിക്ഷകള്‍ക്കാണ് ഈ സൗകര്യം ലഭ്യമാവുക.
കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് റോയ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ആന്മരിയ ജോര്‍ജ്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യാക്കോസ് തോട്ടത്തില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ഇന്ദുചൂഡന്, ബ്ലോക്ക് പഞ്ചായത്തംഗം ധന്യ വേണുഗോപാല്‍, പഞ്ചായത്തംഗങ്ങളായ ടി.സി. വിനോദ്, എം.ആര്. അനില്‍കുമാര്‍, ലീഗല്‍ മെട്രോളജി കണ്ട്രോളര് രാജേഷ് സാം, ഡെപ്യൂട്ടി കണ്ട്രോളര് എം. സഫിയ എന്നിവര്‍ പ്രസംഗിച്ചു.
Kottayam
ഏഴാച്ചേരി: അപകടഭീഷണി കണക്കിലെടുത്ത് മുറിച്ചുമാറ്റിയ കൂറ്റൻ ആഞ്ഞിലിമരം ഒന്നര വർഷമായി വഴിയരികിൽ കിടന്ന് നശിക്കുന്നു. ഏഴാച്ചേരി ജി.വി. യുപി സ്കൂളിന് സമീപം പുറമ്പോക്കില്‍ നിന്ന ആഞ്ഞിലി മരമാണ് റവന്യൂ അധികൃതരുടെ ഇടപെടലിനെ തുടർന്ന് ഒന്നര വർഷം മുമ്പ് മുറിച്ചുമാറ്റിയത്. മുറിച്ച മരം ക്രെയിനിന്റെ സഹായത്തോടെ തൊട്ടടുത്തുള്ള പിഡബ്ല്യുഡി റോഡുവക്കിലേക്ക് തള്ളുകയായിരുന്നു.
ഏകദേശം നൂറിഞ്ച് വണ്ണമുള്ള വിലപിടിപ്പുള്ള തടി ഒന്നര വര്‍ഷത്തോളമായി മഴയും വെയിലുമേറ്റ് വഴിയരുകില്‍ കിടക്കുകയാണ്. പുറമ്പോക്ക് പഞ്ചായത്തിന്റേതാണെങ്കില് പഞ്ചായത്ത് അധികൃതരും, പിഡബ്ല്യുഡി പുറമ്പോക്കാണെങ്കില്‍ പിഡബ്ല്യുഡി അധികൃതരുമാണ് ഫോറസ്റ്റ് അധികൃതരെക്കൊണ്ട് ഇതിന് വിലയിടീച്ച് ലേലനടപടികള്‍ നടത്തേണ്ടത്. എന്നാല്‍ ഇരു വകുപ്പും നിലവില്‍ ഇത് ഏറ്റെടുക്കാതെ നശിച്ചുകൊണ്ടിരിക്കുകയാണ്.
മാത്രമല്ല വഴിയരുകില്‍ ഇട്ടിരിക്കുന്നതിനാല്‍ രണ്ട് വാഹനങ്ങള്‍ വന്നാല്‍ സൈഡ് ചേര്‍ന്ന് പോകാനും ബുദ്ധിമുട്ടുണ്ട്. തടിക്ക് നല്ല കാതലുണ്ടെന്നാണ് പ്രദേശവാസികളുടെ വിലയിരുത്തൽ. ലേല നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ സര്‍ക്കാരിന് പണം കിട്ടുന്നതിനൊപ്പം ഏറ്റെടുക്കുന്നവര്‍ക്കും എന്തെങ്കിലും പ്രയോജനം ഉണ്ടായേനെ.
വഴിയരുകില്‍ കിടക്കുന്ന തടിക്ക് മുകളിൽ കാട്ടുപടർപ്പുകളും പുല്ലുകളും വളർന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവും വർധിച്ചതായി പരിസരവാസികള്‍ പറയുന്നു.
Kottayam
രാമപുരം: മാര്‍ ആഗസ്തീനോസ് കോളജ് മാനേജ്മെന്റ് അസോസിയേഷന് 2026-27 അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്തി. കോളജ് മാനേജര്‍ ഫാ. ബെര്‍ക്കുമന്‍സ് കുന്നുംപുറം അധ്യക്ഷത വഹിച്ചു.
മൂവാറ്റുപുഴ നഗരസഭ ചെയര്‍പേഴ്സണും സംരംഭകയും നാഷണല്‍ ട്രെയിനറുമായ ജോയിസ് മേരി ആന്റണി ഉദ്ഘാടനം ചെയ്തു. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുക എന്ന വിഷയത്തെ ആസ്പദമാക്കി അവര്‍ വിദ്യാര്‍ഥികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസും നയിച്ചു.
പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ. ജോസഫ് അലഞ്ചേരില്, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ രാജീവ് ജോസഫ് കൊച്ചുപറമ്പില്‍, മാനേജ്മെന്റ് പഠനവിഭാഗം മേധാവി ധന്യ എസ്. നമ്പൂതിരി, സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍മാരായ അമലു പീയൂസ്, ഫാ. ഡോ. ബോബി ജോണ്‍, മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് ജസ്റ്റിന് ദേവസ്യ എന്നിവര്‍ പ്രസംഗിച്ചു.
Kottayam
ചെമ്മലമറ്റം: വാർധക്യം വിശ്രമത്തിനുള്ള കാലമല്ല, കൃഷിയിലൂടെ ജീവിതം കൂടുതൽ സന്തോഷകരമാക്കാനുള്ള അവസരമാണെന്ന് തെളിയിച്ച് ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന സഹൃദയ എസ്എച്ച് ഗ്രൂപ്പ്. തരിശുകിടന്ന ഒന്നര ഏക്കർ ഭൂമിയിൽ കപ്പകൃഷി നടത്തി മികച്ച വിളവ് നേടി ശ്രദ്ധേയരായിരിക്കുകയാണ് ഗ്രൂപ്പിലെ ഒമ്പത് അംഗങ്ങൾ.
അറുപത് വയസിന് മുകളിലുള്ള ഒമ്പത് പേർ ചേർന്നാണ് അയ്യായിരം കപ്പച്ചുവടുകൾ നട്ടുവളർത്തിയത്. റിട്ടയേർഡ് അധ്യാപകർ, മറ്റ് ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്നവരാണ് സംഘാംഗങ്ങൾ. കൃഷിയിലൂടെ വാർധക്യം സന്തോഷകരവും ആരോഗ്യകരവുമാക്കാമെന്ന സന്ദേശമാണ് ഇവർ സമൂഹത്തിന് നൽകുന്നത്.
ഓരോ ദിവസവും എല്ലാവരും കൃഷിയിടത്തിലെത്തി ഹാജർ രേഖപ്പെടുത്തിയ ശേഷമാണ് ജോലികൾ ആരംഭിക്കുന്നത്.
വിളവെടുപ്പ് ആരംഭിച്ചതോടെ കൃഷിയിടം കാണാനും ഇവർ സ്വീകരിച്ച കൃഷിരീതികൾ മനസ്സിലാക്കാനുമായി നിരവധി പേരാണ് ഇവിടെ എത്തുന്നത്. കൂട്ടായ്മയും അധ്വാനവും ഉണ്ടെങ്കിൽ വാർധക്യത്തിലും കാർഷികരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാമെന്ന് തെളിയിക്കുകയാണ് സഹൃദയ എസ്എച്ച് ഗ്രൂപ്പിലെ അംഗങ്ങൾ.
Kottayam
പാലാ: പാലാ രൂപത ഫാമിലി അപ്പോസ്തലേറ്റിന്റെ ശുശ്രൂഷ മേഖലകളായ മാതൃവേദി, പിതൃവേദി, പ്രോലൈഫ് സമിതികളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന കുടുംബസംഗമം നാളെ ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ മര്‍ത്ത് മറിയം ആര്‍ച്ച് ഡീക്കന്‍ തീര്‍ഥാടന ദേവാലയത്തില്‍ നടത്തും. പാലാ രൂപതയിലെ 20 ഫൊറോനകളില്‍ നിന്നുള്ള മാതാപിതാക്കള്‍ ഈ സംഗമത്തില്‍ ഒന്നുചേരും.
ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. പാലാ രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, കുറവിലങ്ങാട് ആര്‍ച്ച് പ്രീസ്റ്റ് ഫാ. ഡോ. തോമസ് മേനാച്ചേരി, ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് നരിതൂക്കില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യു കാടന്‍കാവില്‍, സംഘടനകളുടെ രൂപത പ്രസിഡന്റുമാരായ ജോസ് തോമസ് മുത്തനാട്ട്, ഷേര്‍ളി ചെറിയാന് മഠത്തില്‍പറമ്പില്‍, മാത്യു എം. കുര്യാക്കേസ് മഠത്തില്‍ എന്നിവര്‍ പ്രസംഗിക്കും.
പാർക്കിംഗ് ക്രമീകരണം
കുറവിലങ്ങാട്: വിവിധ ഫൊറോനകളിൽ നിന്ന് എത്തുന്നവരുടെ വാഹനങ്ങൾക്ക് എട്ട് സ്ഥലങ്ങളിലാണ് പാർക്കിംഗ് ക്രമീകരിച്ചിട്ടുള്ളത്. മൂലമറ്റം, തുടങ്ങനാട്, അരുവിത്തുറ ഫൊറോനകളിൽ നിന്ന് എത്തുന്ന വാഹനങ്ങൾ ദേവമാതാ കോളജ് കവാടത്തിലൂടെ പ്രവേശിച്ച് സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂൾ മൈതാനത്ത് പാർക്ക് ചെയ്യണം.
പ്രവിത്താനം, ഭരണങ്ങാനം ഫൊറോനകളിൽ നിന്നുള്ള വാഹനങ്ങൾ ദേവമാതാ കോളജ് കവാടത്തിലൂടെ പ്രവേശിച്ച് സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ മൈതാനത്താണ് പാർക്കിംഗ് നടത്തേണ്ടത്.
കൂത്താട്ടുകുളം, ഇലഞ്ഞി ഫൊറോനകളിൽ നിന്ന് എത്തുന്നവർ ദേവമാതാ കോളജ് കവാടത്തിലൂടെ പ്രവേശിച്ച് ദേവമാതാ കോളജിനു മുൻവശത്തും വലതുവശത്തുള്ള പാർക്കിംഗ് ഏരിയയിലും പാർക്ക് ചെയ്യണം.
കടനാട് , രാമപുരം, കൂട്ടിക്കൽ, പൂഞ്ഞാർ ഫൊറോനകളിൽ നിന്നുള്ള വാഹനങ്ങൾ ദേവമാതാ കോളജ് സ്വാശ്രയ വിഭാഗത്തിന്റെ മൈതാനത്താണ് പാർക്ക് ചെയ്യേണ്ടത്.
കടുത്തുരുത്തി, മുട്ടുചിറ, കോതനെല്ലൂർ ഫൊറോനകളിൽ നിന്നുള്ള വാഹനങ്ങൾ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ മൈതാനത്ത് പാർക്ക് ചെയ്യണം.
കടപ്ലാമറ്റം, ചേർപ്പുങ്കൽ, കൊഴുവനാൽ ഫൊറോനകളിൽ നിന്നുള്ള വാഹനങ്ങൾ പള്ളിയുടെ വലതുവശത്തുള്ള പാർക്കിംഗ് ഗ്രൗണ്ടുകളിലാണ് എത്തേണ്ടത്.
തീക്കോയി, പാലാ കത്തീഡ്രൽ ഫൊറോനകളിൽ നിന്നുള്ള വാഹനങ്ങൾ സെന്റ് മേരീസ് ബോയ്സ് എൽപി സ്കൂൾ മൈതാനത്ത് പാർക്ക് ചെയ്യണം.
ആതിഥേയരായ കുറവിലങ്ങാട് ഫൊറോനയിലെ വാഹനങ്ങൾ പാരിഷ് ഹാളിന് മുൻവശത്തുള്ള പ്രധാന പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്യാവുന്നതാണ്.
സമ്മേളനത്തിൽ പങ്കെടുക്കാൻ ആളുകളെ എത്തിക്കുന്ന ബസുകൾ പ്രധാന പാർക്കിംഗ് ഏരിയയായ പാരിഷ് ഹാളിന്റെ മുൻവശത്താണ് പാർക്ക് ചെയ്യേണ്ടത്.
എല്ലാ ഇടവകകളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് സമ്മേളനത്തിന് എത്തുന്ന വരെ പാരിഷ് ഹാളിന് മുൻവശത്ത് പ്രധാന പാർക്കിംഗിൽ ഇറക്കിയശേഷം തിരികെ നിർദേശിച്ചിട്ടുള്ള സ്ഥലത്തെത്തി പാർക്ക് ചെയ്യാവുന്നതാണ്. പള്ളി റോഡിന്റെ ഇരുവശങ്ങളിലും ഒരു നിരയായി കാറുകൾക്കും പാർക്ക് ചെയ്യാവുന്നതാണ്.
അസിസിസ്റ്റന്റ് വികാരി ഫാ. ജോവാനി കുറുവാച്ചിറയുടെ നേതൃത്വത്തിൽ ബാബു ജോർജ് വടക്കേകുറ്റ് ചെയർമാനും ജിയോ കരികുളം കൺവീനറുമായുള്ള 100 അംഗകമ്മിറ്റിയാണ് ട്രാഫിക് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Kottayam
പ്ലാശനൽ: മോഡൽ ലയൺസ് ക്ലബ് ഓഫ് പത്തനംതിട്ട എമിറേറ്റ്സിന്റെ നേതൃത്വത്തിൽ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലാശനാലും മാർ സ്ലീവാ മെഡിസിറ്റി പാലായും സംയുക്തമായി യൂത്ത് എംപവർമെന്റ് പ്രോഗ്രാം നടത്തി.
പ്രിൻസിപ്പൽ ബിനോയി ജോസഫിന്റെ അധ്യക്ഷതയിൽ തലപ്പലം പഞ്ചായത്ത് പ്രസിഡന്റ് ജോമി ബെന്നി ഉദ്ഘാടനം ചെയ്തു. ലയൺസ് ഡിസ്ട്രിക്ട് ചീഫ് പ്രൊജക്ട് കോ-ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി.
പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾക്കായി നടത്തിയ മോട്ടിവേഷൻ ക്ലാസ്, മാർ സ്ലീവാ മെഡിസിറ്റിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സിസ്റ്റർ ജൂലി എലിസബത്ത് നയിച്ചു. ജസ്റ്റിൻ തോമസ്, ബിജു കുര്യൻ എന്നിവർ പ്രസംഗിച്ചു.
Kottayam
പാലാ: നഗരസഭയില്‍ വിവാദമുയര്‍ത്തിയ വിവിധ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത നാലാമത്തെ കൗണ്‍സില്‍ യോഗവും കോറം തികയാതെ പിരിഞ്ഞു. ഏഴ് അംഗങ്ങള്‍ മാത്രമാണ് കൗണ്‍സില്‍ യോഗത്തിനെത്തിയത്. ഭരണപക്ഷത്തു നിന്നു കോണ്‍ഗ്രസ് അംഗം സെബാസ്റ്റ്യന്‍ പനക്കലും യോഗത്തിനെത്തിയിരുന്നു.
ആദ്യ ദിവസത്തെ കൗണ്‍സില്‍ യോഗം മാത്രമാണ് നടന്നത്. തുടര്‍ന്ന് മൂന്നു കൗണ്‍സിലുകളും കോറം തികയാതെ പിരിഞ്ഞു. ളാലം തോടിനോടു ചേര്‍ന്ന് അപകടാവസ്ഥയിലുള്ള മരം വെട്ടുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയും നടന്നില്ല. ഇനി 21 ന് നടക്കുന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കായി ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്ന തിരക്കിലാണ് പ്രതിപക്ഷവും ഭരണപക്ഷവും.
അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഭരണപക്ഷത്തെ കോണ്‍ഗ്രസ് അംഗങ്ങളും സ്വതന്ത്ര അംഗം മായാ രാഹുലും സ്വീകരിക്കുന്ന നിലപാടുകള്‍ നിര്‍ണായകമാകും. ഒരു വിഭാഗം കോണ്‍ഗ്രസ് അംഗങ്ങള്‍ എല്‍ഡിഎഫ് അവിശ്വാസപ്രമേയത്തെ പിന്തുണച്ചാല്‍ അത് രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറി മറിയാനും ഭരണമാറ്റത്തിനും കാരണമാകും. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടാണ് ഇക്കാര്യത്തില്‍ നിര്‍ണായകമാകുന്നത്.
Kottayam
കിടങ്ങൂര്‍: ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്നേഹദീപം ഭവന പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മനുഷ്യസ്നേഹത്തിന്റെ യഥാര്‍ത്ഥ മുഖമാണെന്ന് ജില്ലാ പോലീസ് ചീഫ് കെ.എം. സാബു മാത്യു. സ്നേഹദീപം ഭവന പദ്ധതി പ്രകാരമുള്ള 59ാം സ്നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം പാദുവായില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ജില്ലാ പോലീസ് ചീഫ്. അകലക്കുന്നം സ്നേഹദീപം പദ്ധതിയുടെ ആഭിമുഖ്യത്തിലുള്ള മൂന്നാം സ്നേഹവീടാണിത്. അമേരിക്കന്‍ മലയാളിയായ കിടങ്ങൂര്‍ സ്വദേശി സൈമണ്‍ കോട്ടൂര്‍ (സോമന്) ആണ് വീട് നിര്‍മാണത്തിന് ആവശ്യമായിട്ടുള്ള ഫണ്ട് നല്‍കിയത്.
യോഗത്തില്‍ അകലകുന്നം സ്നേഹദീപം പ്രസിഡന്റ് ഫിലിപ്പ് വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ജ്യോതി ബാലകൃഷ്ണന്, കൊഴുവനാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോയി മറ്റത്തില്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ജോയി മാടയാങ്കല്‍, ഷാജി ഗണപതിപ്ലാക്കല്‍, ഷീന രാജേഷ്, സാജി വളവനാല്‍, അകലകുന്നം പഞ്ചായത്ത് മെംബര്‍ ഉഷാ ഷാജി, സ്നേഹദീപം സൊസൈറ്റി ഭാരവാഹികളായ ടോമിച്ചന് പിരിയമ്മാക്കല്‍, ജഗന്നിവാസന്‍ പിടിക്കാപ്പറമ്പില്‍, ബേബി ചിറവയലില്‍ എന്നിവര്‍ പ്രസംഗിച്ചു.
Kottayam
മണിമല റോഡ് തുറന്നുനൽകി നാട്ടുകാർ
കാഞ്ഞിരപ്പള്ളി: ബൈപ്പാസ് മേൽപ്പാലത്തിന്റെ തൂണിന്റെ കോൺക്രീറ്റിംഗ് വൈകുന്നതിനിടെ നാട്ടുകാർ ചേർന്ന് മണിമല റോഡ് തുറന്ന് നൽകി. ഇതോടെ കാറുകളടക്കമുള്ള ചെറുവാഹനങ്ങൾ ഇതുവഴി കടന്നു പോകാൻ തുടങ്ങി. കോൺക്രീറ്റിംഗ് വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു വ്യാപാരികളടക്കമുള്ളവരുടെ നടപടി.
എന്നാൽ, റോഡ് തുറന്നത് നാട്ടുകാരല്ല കരാറുകാരനാണെന്നും തന്റെ കൂടി അറിവോടെയെന്നും റോണി കെ. ബേബി എംഎൽഎ പറഞ്ഞു. തൂണിന്റെ കോൺക്രീറ്റിംഗ് വൈകുന്ന സാഹചര്യത്തിലാണ് റോഡ് താത്കാലികമായി തുറന്ന് നൽകിയത്. തൂണിന്റെ അലെയ്ൻമെന്റിലുള്ള മാറ്റം സംബന്ധിച്ച് ഐഐടിയുടെ അനുമതി വൈകുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഉടൻ തന്നെ അനുമതി ലഭിക്കുമെന്നും രണ്ട് ദിവസത്തിനുള്ളിൽ കോൺക്രീറ്റ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎൽഎ പറഞ്ഞു.
റോഡ് തുറന്ന് നൽകിയത് കരാറുകാരനാണെന്ന് എംഎൽഎ പറയുമ്പോൾ പഞ്ചായത്തോ വാർഡ് മെംബറോ പോലീസോ ഇക്കാര്യം അറിഞ്ഞിരുന്നില്ല. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും മാത്രമേ ഇതുവഴി കടത്തിവിടൂ എന്നാണ് എംഎൽഎ അടക്കമുള്ളവർ പറയുന്നതെങ്കിലും കാറുകളടക്കം ഇപ്പോൾ തന്നെ പോയി തുടങ്ങിയിട്ടുണ്ട്. വാഹനങ്ങൾ കടന്നു പോകുന്നതിന്റെ ഒരു വശത്ത് ബൈപ്പാസിന്റെ തൂണിനായി എടുത്ത വലിയ കുഴിയാണ്. ഇത് അപകടങ്ങൾ ക്ഷണിച്ച് വരുത്തുമെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
രാത്രികാലങ്ങളിലടക്കം ഇതു വഴി വാഹനങ്ങൾ കടന്നു പോയാൽ ഇവിടെ മതിയായ വെളിച്ചവുമില്ല. ഇരുവശത്തു നിന്നും വാഹനങ്ങൾ എത്തുമ്പോൾ സൈഡ് കൊടുക്കുന്നതും അപകടങ്ങൾക്ക് കാരണമായേക്കാം. അതുകൊണ്ട് തന്ന ഇവിടെ മതിയായ സുരക്ഷ ഏർപ്പെടുത്തേണ്ടതുണ്ട്. ബൈപ്പാസ് നിർമാണത്തിന്റെ ഭാഗമായി മണിമല റോഡ് അടച്ചതു മൂലം യാത്രക്കാരും വ്യാപാരികളും ഒരുപോലെ ബുദ്ധിമുട്ടുന്ന സ്ഥിതിയായിരുന്നു. റോഡ് തുറന്നത് ഇവർക്ക് ആശ്വാസകരമായിട്ടുണ്ട്.
Kottayam
കാഞ്ഞിരപ്പള്ളി: ടൗണിനോട് ചേര്‍ന്ന് പറമ്പില്‍ നിന്ന് പെരുമ്പാമ്പിനെ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ കുരിശുങ്കലിന് സമീപം സ്വകാര്യവ്യക്തിയുടെ പറമ്പ് തെളിക്കുന്നതിനിടെയാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് അഞ്ചിലിപ്പ സ്വദേശിയായ സോജപ്പന്റെ നേതൃത്വത്തിൽ പാന്പിനെ സുരക്ഷിതമായി പിടികൂടുകയായിരുന്നു.
വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതർ പെരുന്പാന്പിനെ വനത്തിൽ തുറന്നു വിടുന്നതിനായി കൊണ്ടു പോയി.
Kottayam
പൊൻകുന്നം: ടൗണിൽ സ്വകാര്യ ബസ് സ്റ്റാൻഡിന് എതിർവശത്ത് ദേശീയപാതയോരത്ത് രൂപപ്പെട്ട കുഴി യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴിക്ക് ഇപ്പോൾ അരയടി താഴ്ചയുണ്ട്.
ബസ് സ്റ്റാൻഡിൽ നിന്ന് യാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നതിനും ബസിൽ കയറുന്നതിനുമായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഭാഗത്താണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. മഴവെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ കുഴിയുടെ ആഴം തിരിച്ചറിയാൻ കഴിയാത്തതും അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. ഓടിവരുന്നതിനിടെ പലരുടെയും കാൽ കുഴിയിൽ പതിച്ച് ദേശീയപാതയിലേക്ക് വീഴുന്നത് പതിവായിരിക്കുകയാണ്. തിരക്കേറിയ റോഡായതിനാൽ ഇത്തരത്തിൽ വീഴുന്നവർ വാഹനങ്ങൾക്കടിയിൽപ്പെടാനുള്ള സാധ്യതയും ഏറെയാണ്.
അപകടസാധ്യത ചൂണ്ടിക്കാട്ടി പ്രദേശത്തെ വ്യാപാരികൾ പലതവണ ദേശീയപാത അധികൃതർ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകൾക്ക് പരാതി നൽകിയെങ്കിലും ഇതുവരെ പരിഹാരനടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കുഴി അടച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് പ്രദേശവാസികളുടെയും വ്യാപാരികളുടെയും ആവശ്യം
Kottayam
കൊമ്പുകുത്തി: ഏഴ് പതിറ്റാണ്ടുമുമ്പ് ജനവാസം ആരംഭിച്ച കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തി കണ്ണാട്ടുകവല - മുളങ്കുന്ന് റോഡ് നവീകരിക്കണമെന്ന ആവശ്യം ശക്തം. ആദിവാസി വിഭാഗങ്ങളും സാധാരണക്കാരുമായ മുപ്പതിലധികം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലേക്കുള്ള റോഡ് തകർന്ന അവസ്ഥയിലാണ്.
കണ്ണാട്ട് കവലയിൽ നിന്നു കയറുന്ന 300 മീറ്ററോളം ഭാഗം വനത്തിലൂടെയാണ് കടന്നു പോകുന്നത്. ഇവിടെ റോഡ് നിർമാണം നടത്തുന്നതിന് വനം വകുപ്പ് തടസം നിൽക്കുന്നതാണ് പ്രധാന പ്രതിസന്ധി.
റോഡ് നവീകരണത്തിനായി ത്രിതല പഞ്ചായത്തുകൾ ഫണ്ട് അനുവദിക്കാറുണ്ടെങ്കിലും വനം വകുപ്പ് നവീകരണ പ്രവർത്തനത്തിന് അനുമതി നൽകാത്തതുമൂലം നിർമാണം നടക്കുന്നില്ല. കുണ്ടും കുഴിയും നിറഞ്ഞ മൺപാതയിലൂടെ 300 മീറ്റർ സഞ്ചരിച്ചാൽ കോൺക്രീറ്റ് റോഡിലെത്താം. വനാതിർത്തി മേഖലയായതുകൊണ്ട് തന്നെ വന്യമൃഗ ശല്യവും ഇവിടെ രൂക്ഷമാണ്. അത്യാവശ്യഘട്ടത്തിൽ ആളുകൾക്ക് ആശുപത്രിയിൽ പോകണമെങ്കിൽ പോലും റോഡ് തകർന്നുകിടക്കുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
വനത്തിലൂടെയുള്ള 300 മീറ്റർ ദൂരം റോഡ് നവീകരിക്കുന്നതിന് അനുമതി ലഭിച്ചാൽ മുളങ്കുന്ന് മേഖലയിലേക്കുള്ള ആളുകളുടെ യാത്ര സുഗമമാകും. അധികൃതർ റോഡ് നവീകരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Kottayam
മുണ്ടക്കയം: കിടപ്പ് രോഗികളുടെയും ആശരണരുടെയും പരിപാലനത്തിനും സംരക്ഷണത്തിനുമായി മുണ്ടക്കയം വ്യാകുലമാതാ ഫൊറോന ഇടവകയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പ്രത്യാശ വ്യാകുലമാതാ പാലിയേറ്റീവ് കെയർ ട്രസ്റ്റിന്റെ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് വ്യാകുലമാതാ ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ നടക്കും.
കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം നിർവഹിക്കും. ഇടവക വികാരിയും ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയുമായ ഫാ. ഡോ. ജെയിംസ് മുത്തനാട്ട് അധ്യക്ഷത വഹിക്കും. സിറിയക് തോമസ് എംഎൽഎ, എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ, ജില്ല പഞ്ചായത്തംഗങ്ങളായ പി. ജീരാജ്, മിനി സാബു, കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുഗുണൻ, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു, പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. വിജയൻ, അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി. തോമസ്, വാർഡ് മെംബർ സ്റ്റാൻലി സണ്ണി, പാലിയേറ്റീവ് കെയർ ട്രസ്റ്റ് സെക്രട്ടറി റോയി മാത്യു കപ്പിലുമാക്കൽ തുടങ്ങിയവർ പ്രസംഗിക്കും.
വാർധക്യത്താലും രോഗത്താലും അപകടങ്ങളിലും കിടപ്പു രോഗികളായ നാനാജാതി മതസ്ഥരായ ആളുകളുടെ പരിപാലനവും സംരക്ഷണവുമാണ് ട്രസ്റ്റിന്റെ ഉദ്ദേശം. ഇടവകയുടെ പരിധിയിൽ വരുന്ന ഇത്തരം ആളുകളുടെ വീടുകൾ സന്ദർശിക്കുകയും ഇവർക്കാവശ്യമായ സഹായങ്ങൾ ചെയ്തു നൽകുകയുമാണ് ട്രസ്റ്റിന്റെ ലക്ഷ്യം. ഇടവകയിൽ പ്രവർത്തനം ആരംഭിക്കുന്ന പാലിയേറ്റീവ് കെയറിന് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നു വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും ഇവരുടെ സഹകരണത്തോടെ മികച്ച രീതിയിൽ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുമെന്നും വികാരി ഫാ.ഡോ. ജയിംസ് മുത്തനാട്ട് പറഞ്ഞു.
പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനങ്ങൾക്കായി വ്യാകുലമാതാ പള്ളിയോട് ചേർന്ന് പ്രത്യേക ഓഫീസ് മുറിയും ക്രമീകരിച്ചിട്ടുണ്ട്. പാലിയേറ്റീവ് കെയറിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്ത് പ്രവർത്തനം ആരംഭിച്ചു.
Kottayam
ഇളങ്ങുളം: സെന്റ് മേരീസ് സ്കൂളിൽ ഫുട്ബോൾ ലോകകപ്പിന്റെ ലഹരിയിൽ വിദ്യാർഥികളെ ആവേശഭരിതരാക്കുവാൻ എലിക്കുളം പഞ്ചായത്ത് നെറ്റ് സമ്മാനിച്ചപ്പോൾ പൂർവ വിദ്യാർഥികൾ സമ്മാനിച്ചതാകട്ടെ ഗോൾ പോസ്റ്റ്. സ്കൂളിൽ നടത്തിയ ലഹരിവിരുദ്ധ പരിപാടിയിലാണ് നെറ്റും ഗോൾ പോസ്റ്റും വിദ്യാർഥികൾക്ക് ലഭിച്ചത്.
വിവിധ രാജ്യത്തിന്റെ ജഴ്സികൾ അണിഞ്ഞുകൊണ്ടാണ് വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തത്.
എലിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. ഡാർവിൻ വാലുമണ്ണേൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോഷി കെ. ആന്റണി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം ജിഷ്ണു പറപ്പള്ളിൽ, അസിസ്റ്റന്റ് വികാരി ഫാ. ഡോൺ മറ്റക്കരത്തുണ്ടിയിൽ, ഹെഡ്മിസ്ട്രസ് രാജിമോൾ ജോസഫ്, അധ്യാപക പ്രതിനിധി ജോമോൻ ജോസഫ്, പിടിഎ പ്രതിനിധി സ്കറിയ ഡൊമിനിക് എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലി.
Kottayam
അകലക്കുന്നം: കേരള കോൺഗ്രസ് അകലക്കുന്നം മണ്ഡലം കമ്മിറ്റി ഓഫീസ് കണിപറമ്പിൽ പ്രവർത്തനം ആരംഭിച്ചു. കെ. ഫ്രാൻസിസ് ജോർജ് എംപി ഓഫീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടക്കൽ, ജില്ലാ പ്രസിഡന്റ് ജയ്സൺ ജോസഫ്, സംസ്ഥാന സെക്രട്ടറി ജോയ് കെ. മാത്യു കണിപ്പറമ്പിൽ, ഉന്നതാധികാര സമിതി അംഗങ്ങളായ സാബു ഉഴുങ്ങാലി, അനിൽ തയ്യിൽ, നിയോജകമണ്ഡലം പ്രസിഡന്റ് ബേബി തുപ്പലഞ്ഞി, ബെന്നി പുളിയൻമാക്കൽ, ജോർജുകുട്ടി മൈലാടി, നിഖിൽ തുരുത്തി, ബിനോയി ചെമ്പകശേരി, റെജി നിരപ്പേൽ, കുട്ടിയച്ചൻ കുരീക്കാട്ടിൽ, ലാൽ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
Kottayam
ചങ്ങനാശേരി: ജനറല്‍ ആശുപത്രി വളപ്പില്‍ സ്വകാര്യ ആംബുലന്‍സുകള്‍ പാര്‍ക്ക് ചെയ്യേണ്ടെന്ന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയില്‍ തീരുമാനം. രാത്രികാലങ്ങളില്‍ ആശുപത്രി വളപ്പില്‍ സ്വകാര്യ ആംബുലന്‍സുകള്‍ അനധികൃതമായി പ്രവേശിച്ച് ഓട്ടത്തിനായി തര്‍ക്കം നടത്തുന്നതു സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ വിഷയം ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അജണ്ട വച്ചു ചര്‍ച്ച ചെയ്തതിനെ തുടര്‍ന്നാണ് ആശുപത്രി വളപ്പില്‍ സ്വകാര്യ ആംബുലന്‍സുകള്‍ക്ക് പാര്‍ക്കിംഗിന് അനുമതി നല്‍കേണ്ടതില്ലെന്ന തീരുമാനം ഉണ്ടായത്. ചില ആശുപത്രി ജീവനക്കാരുടെ മൗനാനുവാദത്തോടെയാണ് രാത്രികാലങ്ങളില്‍ ആംബുലന്‍സുകള്‍ ആശുപത്രി വളപ്പില്‍ പ്രവേശിക്കുന്നതെന്നും അംഗങ്ങള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.
മുനിസിപ്പല്‍ ചെയര്മാന് ജോമി ജോസഫ് അധ്യക്ഷത വഹിച്ചു. വിനു ജോബ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കുഞ്ഞുമോന് പുളിമൂട്ടില്‍, അംഗങ്ങളായ പി.എന്‍. നൗഷാദ്, പി.എച്ച്.നാസർ, കെ.സി. ജോസഫ്, ജോസുകുട്ടി നെടുമുടി, ബെന്നി മണ്ണാകുന്നേൽ, സുധീര്‍ ശങ്കരമംഗലം, ബെന്നി സി. ചീരഞ്ചിറ, എം.പി. രവി, സൂപ്രണ്ട് ഡോ. എന്‍. അനില്‍കുമാർ, മുനിസിപ്പല്‍ സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണൻ, ആര്‍എംഒ ഡോ.എയ്ഞ്ചല ജോര്‍ജ് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
സെക്യൂരിറ്റി ജീവനക്കാര്‍ കാര്യക്ഷമമായി ജോലി നിര്‍വഹിക്കുന്നില്ലെന്ന് വിമര്‍ശനം
ജനറല്‍ ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാര്‍ കാര്യക്ഷമമായി അവരുടെ ജോലി നിര്‍വഹിക്കുന്നില്ലെന്ന് മാനേജ്മെന്റ് കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം. ഇവര്‍ രാത്രികാലങ്ങളില്‍ കൃത്യനിഷ്ഠയോടെ ജോലി ചെയ്യാത്തതുമൂലം ആശുപത്രി കോമ്പൗണ്ടില്‍ മോഷ്ടാക്കളും സാമൂഹ്യവിരുദ്ധരും മദ്യപാനികളും വിഹരിക്കുന്നു. അഞ്ച് സെക്യൂരിറ്റി ജീവനക്കാരാണ് ആശുപത്രിയില്‍ ജോലിക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.
രാത്രിയില്‍ കാഷ്വാലിറ്റിയില്‍ വരുന്ന വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനോ രോഗികളെ സഹായിക്കുന്നതിനോ സെക്യൂരിറ്റി ജീവനക്കാരില്‍ ചിലരെ കാണാറില്ല. ചില സെക്യൂരിറ്റികള്‍ രാത്രി ഒന്നോടെ ഗാഢനിദ്രയിലാകും. ഏതാനും മാസങ്ങള്‍ക്കുമുമ്പ് ആശുപത്രിയിലെ ഇരുമ്പു സാമഗ്രികള്‍ മോഷണം പോയിട്ടുപോലും സെക്യൂരിറ്റികള്‍ അറിഞ്ഞില്ല. കൃത്യനിഷ്ഠയോടും കാര്യക്ഷമതയോടുംകൂടി ജോലി നിര്‍വഹിച്ചില്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കേണ്ടിവരുമെന്നും മാനേജ്മെന്റ് കമ്മിറ്റി ചൂണ്ടിക്കാട്ടി.
ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉടന്‍ : വിനു ജോബ് എംഎല്‍എ
ചങ്ങനാശേരി സംസ്ഥാന സര്‍ക്കാരിന്റെ ഇരുനൂറുദിന കര്‍മ പദ്ധതിയില്‍പ്പെടുത്തി ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുമെന്ന് വിനു ജോബ് എംഎല്‍എ. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിക്കണമെന്ന അംഗങ്ങളുടെ ആവശ്യം ആരോഗ്യവകുപ്പിനെ അറിയിക്കുമെന്നും എംഎല്‍എ പറഞ്ഞു.
പത്ത് രോഗികള്‍ക്ക് ഒരേസമയം ഡയാലിസിസ് നടത്താവുന്ന വിധത്തിലുള്ള കെട്ടിടത്തിന്റെയും അനുബന്ധ സംവിധാനത്തിന്റെയും നിര്‍മാണം പുരോഗമിച്ചു വരികയാണ്. വയറിംഗ്, പ്ലമ്പിംഗ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. ഈ ജോലികള്‍ പൂര്‍ത്തിയായാലുടനെ യന്ത്രസാമഗ്രികള്‍ എത്തിച്ചേരും. ടെക്നിഷന്മാരെ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി നിയമിക്കും.
Kottayam
കറുകച്ചാൽ: ഈ മരക്കുറ്റി മാറ്റാത്തതെന്ത്? കറുകച്ചാൽ ടൗണിലെത്തുന്നവർ ചോദിക്കുന്ന ഈ ചോദ്യത്തിന് ഉത്തരം നല്‍കാതെ അധികൃതർ. കറുകച്ചാൽ ബസ് സ്റ്റാൻഡിനു സമീപം വാഴൂർ റോഡിൽ അപകടാവസ്ഥയിൽനിന്ന കൂറ്റൻ താന്നിമരം കഴിഞ്ഞവർഷം മുറിച്ചുമാറ്റിയിരുന്നു. ഇതിന്റെ ചുവട് തറനിരപ്പിൽനിന്നും ആറടിയോളം ഉയരത്തിൽ റോഡ് ഓരത്ത് അവശേഷിച്ചിട്ടുണ്ട്. കൂറ്റൻ മരത്തിന്റെ ചുവടുഭാഗം റോഡിടുചേർന്ന്് ഉയർന്നു നിൽക്കുന്നത് അപകട ഭീഷണി ഉയർത്തുകയാണ്.
100 വർഷത്തിലേറെ പഴക്കമുള്ള താന്നിമരം ഏറെ വിവാദങ്ങൾക്ക് ഒടുവിലാണ് മുറിച്ചുമാറ്റിയത്. റോഡിനോട് ചേർന്നു നിന്ന മരം മുറിച്ചെങ്കിലും കുറ്റി ഇളക്കി മാറ്റിയില്ല. കുറ്റി ഇളക്കിയാൽ റോഡും സമീപത്തെ നടപ്പാതയും മറ്റു ഭാഗങ്ങളും തകരാൻ സാധ്യതയുണ്ടെന്നാണ് നിഗമനം. വളരെ തിരക്കേറിയ ഭാഗത്തുള്ള മരക്കുറ്റി കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരു പോലെ ഭീതി ഉണർത്തുന്നു. രാത്രിസമയം മരക്കുറ്റി തിരിച്ചറിയാനായി ചുറ്റും റിഫ്ളക്ട് റിബൺ ഒട്ടിച്ചിട്ടുണ്ട്.
എങ്കിലും വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യതയുണ്ട്. രാത്രിയിൽ ദൂരെനിന്നു വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് കുറ്റി പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല. മരക്കുറ്റിയുടെ ഉയരം കുറച്ചോ ചെറു കഷണങ്ങളാക്കി മാറ്റി നീക്കം ചെയ്തോ അപകട ഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Kottayam
തൃക്കൊടിത്താനം: തൊഴിലുറപ്പുപദ്ധതി സംരക്ഷിക്കുക, കുടുംബശ്രീ പദ്ധതി തകര്‍ക്കാതിരിക്കുക, തുടങ്ങി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സ്ത്രീ വിരുദ്ധ നയം അവസാനിപ്പിക്കുക എന്നീ വിഷയങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന് ചങ്ങനാശേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ തൃക്കൊടിത്താനം പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
കുന്നുംപുറത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് പഞ്ചായത്ത് ഓഫീസിന് മുന്പില് സമാപിച്ചു.
തുടര്‍ന്ന് നടന്ന പ്രതിഷേധ സമരം അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനിതാ സാബു അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി മഞ്ജു സുജിത്ത്, സംസ്ഥാന കമ്മിറ്റിയംഗം കൃഷ്ണകുമാരി രാജശേഖരൻ, ഷീജ അനില്‍, സുജാത സുശീലന്, പ്രീതാ രഞ്ജിത്, കുഞ്ഞുമോള്‍ സാബു, ഗീതാ അജി, അനിതാ ഓമനക്കുട്ടൻ, കെ.ഡി സുഗതന് എന്നിവര്‍ പ്രസംഗിച്ചു.
Kottayam
എടത്വ: ലോക സര്പ്പദിനത്തില് മൂന്നു ദിവസമായി മീന്‍കൂട്ടില്‍ അകപ്പെട്ട മൂര്‍ഖന്‍ പാമ്പിനെ രക്ഷപ്പെടുത്തി. തലവടി രണ്ടാം വാര്‍ഡില്‍ കാരിക്കുഴി മാമൂട്ടില്‍ വീടിനു സമീപത്തെ മീന്‍കൂട്ടില്‍ അകപ്പെട്ട മൂര്‍ഖന്‍ പാമ്പിനെയാണ് സ്നേക്ക് റെസ്ക്യൂ പ്രവര്ത്തകൻ ചാര്‍ളി വര്‍ഗീസ് സുരക്ഷിതമായി രക്ഷപ്പെടുത്തിയത്.
മൂര്‍ഖന്‍പാമ്പ് കൂട്ടില്‍ കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ പലരെയും ബന്ധപ്പെട്ടെങ്കിലും സഹായം ലഭിക്കാത്തതിനാല്‍ അജിത് പിഷാരത്തിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം സ്ഥലത്തെത്തിയ സ്നേക്ക് റെസ്ക്യൂ പ്രവര്ത്തകൻ ചാര്‍ളി വര്‍ഗീസ് പാമ്പിനെ പിടികൂടുകയുമായിരുന്നു. പാമ്പിനെ പിന്നീട് വനം വകുപ്പിന് കൈമാറി.
Kottayam
കടുത്തുരുത്തി: ഏറെക്കാലമാ യുള്ള കാത്തിരിപ്പിനൊടുവില്‍ കടുത്തുരുത്തി ബൈപാസ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും. രാഷ്ട്രീയവും അല്ലാത്തതുമായി നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് കടുത്തുരുത്തി ബൈപാസ് റോഡ് യാഥാര്‍ഥ്യത്തിലേക്കെത്തുന്നത്. കടുത്തുരുത്തി നിയോജകമണ്ഡലത്തിന്റെ സ്വപ്നപദ്ധതിയായ കടുത്തുരുത്തി ബൈപാസിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി വി.ഡി. സതീശന് നിര്‍വഹിക്കും.
കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷനില്‍നിന്നാരംഭിച്ച് ഐടിസി ജംഗ്ഷനു സമീപത്തായി പ്രവേശിക്കുന്ന വിധത്തില്‍ നിര്‍മിച്ചിട്ടുള്ള കടുത്തുരുത്തി ബൈപാസ് ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ എറണാകുളം-കോട്ടയം സംസ്ഥാന പാതയിലെയും കടുത്തുരുത്തി ടൗണിലെയും കാലങ്ങളായുള്ള ഗതാഗതക്കുരുക്കിനും യാത്രാദുരിതത്തിനും ശാശ്വത പരിഹാരമാകും.
പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം 35 കോടി രൂപ വിനിയോഗിച്ചാണ് കടുത്തുരുത്തി ടൗണ്‍ ബൈപാസ് റോഡ് പൂര്‍ത്തിയാക്കിയത്. കാല്‍നട യാത്രക്കാര്‍ക്കും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഉപകാരപ്രദമാകുന്ന വിധത്തില്‍ നിര്‍മിച്ചിട്ടുള്ള ഫ്ളൈ ഓവര്‍, കടുത്തുരുത്തി വലിയതോടിന് കുറുകെയും ചുള്ളിത്തോടിന് കുറുകെയുമുള്ള രണ്ട് പാലങ്ങള്‍, ബ്ലോക്ക് ജംഗ്ഷന് സമീപത്തുള്ള അടിപ്പാത നിര്‍മാണം, ബൈപാസിലെ ശേഷിക്കുന്ന ഭാഗങ്ങള്‍ മണ്ണിട്ടുയര്‍ത്തി പുതുതായി രൂപം കൊടുത്ത റോഡ് നിര്‍മാണം എന്നിവയെല്ലാം ചേര്‍ത്താണ് 1.5 കിലോമീറ്റര്‍ ദൂരത്തില്‍ ബൈപാസ് റോഡ് നിര്‍മിച്ചത്.
പുതിയ റോഡില്‍ ബിഎം ആൻഡ് ബിസി ടാറിംഗാണ് നടപ്പാക്കിയത്. ഇതിലൂടെ വാഹനയാത്ര സുഗമമാക്കാനായി ടാറിംഗ് നടത്തിയ ഭാഗം കഴിഞ്ഞ് ഇരുവശത്തും ബാക്കി വരുന്ന സ്ഥലങ്ങള്‍ ഫുട്പാത്ത് നിര്‍മാണത്തിനും വാഹന പാര്‍ക്കിംഗിനും മാത്രമായി ഉപയോഗിക്കും. പുതിയ ബൈപാസ് റോഡില്‍ പെട്ടിക്കടകളും വഴിയോര കച്ചവടവും പൂര്‍ണമായി നിരോധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പും പോലീസും അറിയിച്ചിട്ടുണ്ട്. വാഹനയാത്രയ്ക്കും കാല്‍നട യാത്രക്കാര്‍ക്കും മാത്രമായി ബൈപാസ് റോഡ് പൂര്‍ണമായും ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണ് തീരുമാനം. കൈയേറ്റങ്ങൾ ഉണ്ടായാല്‍ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
മോന്‍സ് ജോസഫ് പൊതുമരാമത്ത് മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്ന 2007-08 കാലഘട്ടത്തിലാണ് ബൈപാസ് റോഡ് നിര്‍മാണത്തിന് നടപടികളാകുന്നത്. 1996-2001 കാലഘട്ടത്തില്‍ സംസ്ഥാന ബജറ്റില്‍ ടോക്കണ്‍ പ്രൊവിഷന്‍ കൊടുത്ത് ഉള്‍പ്പെടുത്തിയെങ്കിലും സ്ഥലമെടുപ്പ് നടപടികള്‍ ആരംഭിക്കാന്‍ കഴിഞ്ഞില്ല. 2013 കാലഘട്ടത്തിലാണ് സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിച്ച് ബൈപാസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. 2018 ലുണ്ടായ പ്രളയത്തെത്തുടർന്ന് കടുത്തുരുത്തി ടൗണിലും സമീപ പ്രദേശങ്ങളിലും വെള്ളം കയറിയതോടെ ബൈപാസിന്റെ ഡിസൈനില്‍ ആവശ്യമായ മാറ്റങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു.
കടുത്തുരുത്തി വലിയതോടിന് കുറുകെയുള്ള പാലത്തിന്റെ ഉയരം കൂട്ടുന്നതിനും പാലത്തിന്റെ ഇരുവശവും ലാന്ഡ്സ്പാന് പുതുതായി കൂട്ടിച്ചേര്‍ത്ത് നീരൊഴുക്ക് സുഗമമാക്കുന്ന വിധത്തില്‍ പാലത്തിന്റെ നീളം വര്‍ധിപ്പിക്കാനും പൊതുമരാമത്ത് വകുപ്പ് 2021 ല്‍ പുതുക്കി അനുമതി നല്കി. ഇതിന് ശേഷമാണ് ബൈപാസ് നിര്‍മാണം അന്തിമഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ബൈപാസ് നിര്‍മാണം ഇപ്പോള്‍ പൂര്‍ത്തീകരിച്ചത്.
Kottayam
വൈക്കം: മലയാളത്തിന്റെ പ്രിയ കഥാകാരൻ എം.ടി. വാസുദേവൻ നായരുടെ 93ാമത് ജന്മദിനത്തോടനുബന്ധിച്ച് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയും എംടിവി ഫൗണ്ടേഷനും സംയുക്തമായി എംടി കൃതികളുടെ പുനർവായന നൂറു ദിവസം നടത്തും.
തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽ നടന്ന എംടി കൃതികളുടെ പുനർവായനയുടെ ഉദ്ഘാടനം കവി മിത്ര നീലിമ നിർവഹിച്ചു. മലയാളിയുടെ ജീവിതത്തെയും സംസ്കാരത്തെയും ആഴത്തിൽ സ്വാധീനിച്ച എംടിയുടെ കൃതികൾ ജീവിതത്തെ പ്രത്യാശയോടെ സമീപിക്കണമെന്ന സന്ദേശമാണ് പകർന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മിത്ര നീലിമ പറഞ്ഞു.
എംടിവി ഫൗണ്ടേഷൻ സെക്രട്ടറി ആര്യ കെ. കരുണാകരൻ അധ്യക്ഷത വഹിച്ചു.
ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ മുഖ്യ പ്രഭാഷണം നടത്തി.
ഫെഡറൽ ബാങ്ക് ബ്രാഞ്ച് ഹെഡ് സംഗീത സിന്ധ്യ ലയണൽ, മാനേജർ എം.എസ് . ഇന്ദു, ഡി. കുമാരി കരുണാകരൻ, അബ്ദുൾ ആപ്പാഞ്ചിറ, സി.ജി. ഗിരിജൻ തോന്നല്ലൂർ, ഡോ. എസ്. പ്രീതൻ , അമൃത രാജീവ്, ലിൻ റോസ് എന്നിവർ പ്രസംഗിച്ചു .
Kottayam
വെള്ളൂർ: വെള്ളൂർ സർവീസ് സഹകരണ ബാങ്കിനെ തകർക്കാനുള്ള ബിജെപി യുടെ കള്ളപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന ബാങ്ക് ഭരണ സമിതി. വെള്ളൂർ സർവീസ് സഹകരണ ബാങ്കിൽ ഇടക്കാലത്ത് ഉണ്ടായ പ്രതിസന്ധിക്കു ശേഷം പിന്നീട് വന്ന ഭരണ സമിതികളുടെ നേതൃത്വത്തിൽ നടക്കുന്ന ചിട്ടയായ പ്രവർത്തനങ്ങളാൽ ബാങ്ക് മികച്ച നിലയിൽ മുന്നോട്ട് വരുന്നതിനിടയിലാണ് ബാങ്കിനെതിരേ കുപ്രചാരണങ്ങൾ നടത്തുന്നതെന്ന് ഭരണ സമിതി ആരോപിച്ചു.
കുടിശികയായ 3000 വായ്പകളിൽ എ ആർ സി കേസ് ഫയൽ ചെയ്തു. ഇതിനെ തുടർന്ന് ഭൂരിഭാഗം വായ്പകളും തിരിച്ചടയ്ക്കുന്നതിന് ഇടപാടുകാർ തയാറായി. തിരിച്ചടവില്ലാത്ത വായ്പകൾക്ക് സഹകരണ നിയമപ്രകാരമുള്ള നിയമ നടപടികളുമായി ദ്രുതഗതിയിൽ ബാങ്ക് മുന്നോട്ടു പോകുകയാണ്. ഇതിന്റെ ഭാഗമായി 40 പേരുടെ ഈടു വസ്തുക്കൾ ബാങ്ക് ജപ്തി ചെയ്തു നടപടികൾക്ക് വിധേയമാക്കുകയും ചെയ്തു.
നിക്ഷേപകരുടെ ആശങ്കകൾ പൂർണമായും പരിഹരിച്ചുകൊണ്ടാണ് ബാങ്ക് മുന്നോട്ടു പോകുന്നത്. ബാങ്കിന്റെ മുന്നോട്ടുള്ള പ്രവർത്തനത്തിനും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനുമായി സഹകാരികൾക്കായി ചിട്ടികളും സ്വർണ പണയ വായ്പകളും നടത്തിവരുന്നു. ഗുരുതര രോഗം ബാധിച്ച സഹകാരികൾക്ക് ചികിത്സാ സഹായമായി അംഗത്വ സമാശ്വാസ നിധിയിൽ പെടുത്തിയും വെള്ളൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കും ധനസഹായവും നൽകിവരുന്നുണ്ട്. സമൂഹത്തിന്റെ സാമൂഹിക സാമ്പത്തിക വികസനത്തിൽ പ്രധാന പങ്കു വഹിക്കുന്ന സഹകരണ ബാങ്കിനെ തകർക്കാനുള്ള ബിജെപിയുടെ അപവാദ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് ഭരണസമിതി ആവശ്യപ്പെട്ടു.
സഹകരണ വകുപ്പിന്റെ നിയമപ്രകാരമുള്ള ഓഡിറ്റ് പ്രവർത്തനങ്ങൾ നടന്നു വരുമ്പോഴാണ് ജനങ്ങളെ തെറ്റിധരിപ്പിക്കുവാനായി ഓഡിറ്റ് നടക്കുന്നില്ലെന്ന കള്ള പ്രചാരണം ബിജെപി നടത്തി വരുന്നത്.
സഹകരണ നിയമങ്ങൾ പാലിച്ചു പ്രവർത്തനങ്ങൾ നടത്തുന്ന ബാങ്ക് ഏതു തരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും ബാങ്കിന്റെ പ്രവർത്തനങ്ങളെ സംശയത്തിന്റെ നിഴലിലാക്കി നിക്ഷേപകരെയും സഹകാരികളെയും ആശങ്കപ്പെടുത്തുവാനുള്ള ബിജെപി യുടെ രാഷ്ട്രീയ നീക്കം ജനങ്ങൾ തിരിച്ചറിയണമെന്ന് ബാങ്ക് പ്രസിഡന്റ് വി.എ. ഷാഹിം പറഞ്ഞു.
Kottayam
വെള്ളൂർ: കാട്ടുകടന്നലിന്റെ ഭീഷണിയിൽ വെള്ളൂർ പഞ്ചായത്ത് രണ്ടാം വാർഡ്. വെള്ളൂരിൽ കെപിപിഎല്ലിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ഉയരമുള്ള മരത്തിലെ കാട്ടുകടന്നലിന്റെ കൂടാണ് പ്രദേശവാസികൾക്ക് ഭീഷണിയാകുന്നത്. രണ്ടാം വാർഡിൽ കെപിപിഎൽ ജീവനക്കാരുടെ ഡി ഒൻപത് ക്വാർട്ടേഴ്സിന്റെ എതിർഭാഗത്തായി ഏകദേശം 40അടി ഉയരമുള്ള ആഞ്ഞിലി മരത്തിന്റെ ശാഖയിലെ കാട്ടുകടന്നൽ കൂട് കഴിഞ്ഞ ദിവസമാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
സാധാരണ കടന്നലിനെ അപേക്ഷിച്ച് കാട്ടുകടന്നലിന് വിഷാംശം കൂടുതലായതിനാൽ പ്രദേശവാസികൾ ഭയചകിതരാണ്. കാറ്റിൽ ഉലയുന്ന മരത്തിലെ കൂടിന് ദിനംപ്രതി വലിപ്പം കൂടി വരികയാണ്. കൂടിന് ഇളക്കം സംഭവിച്ചാൽ കാട്ടുകടന്നൽ കൂട്ടം വൻദുരന്തമുണ്ടാക്കുമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. കാട്ടു കടന്നലിന്റെ ഭീഷണി ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് വാർഡ് മെംബർ ടി.വി. ബേബി ആവശ്യപ്പെട്ടു.
Kottayam
വൈക്കം: കായൽപുഴ വിനോദ സഞ്ചാര വികസനത്തിനായി പദ്ധതി തയാറാക്കാനൊരുങ്ങി ചെമ്പ് പഞ്ചായത്ത്. ചെമ്പ് ഗ്രാമമെന്നപേരിൽ ഒരുക്കുന്നപദ്ധതി ജലസ്രോതസുകളും വേമ്പനാട്ടുകായലും ദ്വീപും മുറിഞ്ഞപുഴ പഴയപാലവുമൊക്കെചേർത്ത് പാലക്കരി ഫിഷ് ഫാം കേന്ദ്രീകരിച്ചാണ് നടപ്പാക്കാൻ വിഭാവനം ചെയ്യുന്നത്.
പഞ്ചായത്തിന്റെ പുറമ്പോക്കും കായലോരപ്രദേശങ്ങളും കൂട്ടിയിണക്കി പഞ്ചായത്തിനെ വിനോദ സഞ്ചാര കേന്ദ്രമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. എറണാകുളം കുമരകം ജലയാത്രക്കിടയിലുള്ള മനോഹരമായ സ്ഥലമെന്ന നിലയിൽ ഇതിനകംതന്നെ വിനോദ സഞ്ചാരികളുടെ ഇഷ്ട ലൊക്കേഷനാണ് ചെമ്പിലെ മുറിഞ്ഞപുഴ.
പദ്ധതിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് ചെമ്പ് കാട്ടിക്കുന്ന് പാലാക്കരി ഫിഷ് ഫാമിൽ നടന്ന യോഗത്തിൽ ഫ്രാൻസിസ് ജോർജ് എംപി, കെ. ബിനിമോൻ എംഎൽഎ തുടങ്ങിയവരുടെ നേതൃത്വത്തിൽ ചർച്ച നടന്നു. മുംബൈ ഐഐടിയിലെ എ.ആർ. ജോസഫ് പദ്ധതി വിശദീകരിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും ബ്ലോക്ക് ജില്ല പഞ്ചായത്തുകളുടെയും സംയുക്ത സംരംഭമായി പദ്ധതി നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. പാലാക്കരി ഫിഷ് ഫാമിന് സമീപത്ത് വേമ്പനാട്ട് കായലിൽ പഞ്ചായത്ത് ഭൂമിയായ ഒന്നര ഏക്കർ വരുന്ന ദ്വീപ് മുഖ്യ ആകർഷണകേന്ദ്രമാക്കി മാറ്റാനും മുറിഞ്ഞപുഴ പഴയപാലം ഗ്ലാസിട്ട് വ്യൂപോയിന്റാക്കാനും സമീപത്തെ പഞ്ചായത്ത് സ്ഥലത്ത് ഫുഡ്കോർട്ടാക്കി മാറ്റാനും പദ്ധതിയുണ്ട്.
ഹോംസ്റ്റേയടക്കം ഒരുക്കി പ്രദേശവാസികളും സ്വകാര്യ സംരംഭകരും പദ്ധതിയിൽ പങ്കാളികളാകും.
Kottayam
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതര സാഹചര്യമാണുള്ളതെന്ന് മന്ത്രി മോൻസ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ഈക്കാര്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ആശുപത്രിയിലെ പുതിയ സർജിക്കൽ ബ്ലോക്ക് നിർമാണത്തിൽ വലിയ അപാകതയുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ആഘോഷമായി ഉദ്ഘാടനം നടത്തുകയായിരുന്നു. കുറ്റകരമായ അനാസ്ഥയുണ്ടായിട്ടുണ്ട്. സർക്കാർ ഈ വിഷയത്തിൽ ഗൗരവമായി ഇടപെടുമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രിക്ക് കത്തയച്ച് വികസന സമിതിയംഗം
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി നിലവിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും ആരോഗ്യ മന്ത്രി അടിയന്തരമായി ആശുപത്രി സന്ദർശിക്കണമെന്നും ജില്ലാ വികസന സമിതിയംഗം ടി.വി. സോണി ആരോഗ്യമന്ത്രി കെ. മുരളീധരനോട് ഇമെയിൽ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.
10 വർഷക്കാലമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ വികസനസമിതി യോഗം കൃത്യമായി ചേരാനോ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനോ സാധിച്ചിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു.
വിവിധ വകുപ്പുകളിൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഒഴിവുകൾ നികത്താനുണ്ട്. പിജി വിദ്യാർഥികളുടെമേൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ അടിച്ചേൽപ്പിച്ചാണ് ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ ശ്രമിക്കുന്നത്. മെഡിസിൻ, ഓർത്തോ, സർജറി തുടങ്ങിയ വകുപ്പുകളിൽ അഡ്മിറ്റാകുന്ന രോഗികൾക്ക് കിടക്കകൾ കിട്ടാത്ത അവസ്ഥയുമുണ്ട്. യൂറോളജി വിഭാഗത്തിൽ പുതിയ ഉപകണങ്ങൾ ലഭിച്ചിട്ടില്ലെന്നുള്ളതുകൊണ്ട് രോഗികൾക്ക് ചികിത്സ മുടങ്ങുന്നുണ്ട്.
ശസ്ത്രക്രിയകൾക്കുള്ള പല വാസ്കുലർ ഉപകരണം കാലഹരണപ്പെട്ടു. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ അസുഖം മൂലമുണ്ടാകുന്ന മൂത്രതടസം, മൂത്രസഞ്ചിയിലുണ്ടാകുന്ന കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സിസ്റ്റസ്കോപ്പ് ഉപകരണം തുടങ്ങിയവ ഉപയോഗശൂന്യമായ അവസ്ഥയ്ക്ക് അടിയന്തര നടപടി ഉണ്ടാകണമെന്നും ടി.വി. സോണി ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Kottayam
ഗാന്ധിനഗർ: പഴയ കാലത്തെ ഓർമപ്പെടുത്തി സംക്രാന്തി വാണിഭം ശ്രദ്ധേയമായി. വീട്ടമ്മമാർക്ക് ഏറെ പ്രിയങ്കരമായ ഗൃഹോപകരണങ്ങളുമായി വിവിധ സ്ഥലങ്ങളിൽനിന്നായി നിരവധി കച്ചവടക്കാരെത്തി.
തഴപ്പായ, ഈറ്റയിൽ തീർത്ത കുട്ട, മുറം, തവി, തൂമ്പാക്കൈ, ചെറുതും വലതുമായ മൺചട്ടികൾ തുടങ്ങിയവയുമായി വൈക്കത്തുനിന്ന് ദന്പതികൾ കച്ചവടത്തിനെത്തിയിരുന്നു. തഴപ്പായയ്ക്ക് 500 രൂപ വരെ വിലവരും. കരിച്ചെടുത്തതും കരിക്കാത്തതുമായ മൺചട്ടികൾ പല വലുപ്പത്തിലുള്ളതാണ്. 250 രൂപ വരെയാണ് ചട്ടിയുടെ വില.
മുമ്പ് വൈക്കത്ത് ഉണ്ടാക്കിയിരുന്നെങ്കിലും കളിമണ്ണിന്റെ ലഭ്യതക്കുറവിനെത്തുടർന്ന് ഇവിടെ മൺചട്ടി നിർമാണം നിലച്ചിരിക്കുകയാണ്. ഷൊർണൂർ, തൃശൂർ എന്നിവിടങ്ങിൽനിന്നെടുത്ത ചട്ടികളുമായാണ് വൈക്കത്തുനിന്നുള്ളവർ സംക്രാന്തി വാണിഭത്തിനെത്തിയത്. ഇതിനു പുറമേ കത്തി, വെട്ടുകത്തി, തൂമ്പ തുടങ്ങിയ പണിയായുധങ്ങളും വിൽപ്പനയ്ക്കുണ്ടായിരുന്നു.
വച്ചുവാണിഭ സാധനങ്ങൾക്കു പുറമേ ഉഴുന്നാട, ഈന്തപ്പഴം തുടങ്ങിയ ഭക്ഷണവിഭവങ്ങളും വിവിധങ്ങളായ ഐസ്ക്രീമുകളുമായും കച്ചവടക്കാരുണ്ടായിരുന്നു. സാധനങ്ങൾ വാങ്ങാൻ വൈകുന്നേരത്തോടെ ആളുകൾ തടിച്ചുകൂടി. കുമാരനല്ലൂർ ഊരാണ്മ ദേവസ്വത്തിന്റെയും സാമൂഹ്യ-സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിലാണ് സംക്രാന്തി വാണിഭം നടന്നത്. വൈകുന്നേരം കർഷക സമ്മേളനവും പൊതുസമ്മേളനവും നടന്നു.
Kottayam
കിടങ്ങൂര്‍: കെഎസ്ഇബിയുടെ അനാസ്ഥ മൂലം പ്രദേശവാസികൾക്ക് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി പരാതി. അമിത വോൾട്ടേജ് പ്രവഹിച്ചതിനെ തുടർന്ന് നിരവധി വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾ തകരാറിലായെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
33 കെവി ലൈൻ സ്ഥാപിച്ച ശേഷം, അതിനോട് ചേർന്നിരുന്ന എൽടി ലൈനുകൾ 33 കെവി ഇരുമ്പ് പോസ്റ്റുകളിലേക്ക് മാറ്റി സ്ഥാപിച്ചിരുന്നു.
അന്നുമുതൽ 33 കെവി എർത്ത് ലൈൻ എൽടി ലൈനിൽ സ്പർശിക്കുന്ന സാഹചര്യമുണ്ടായിരുന്നെ ന്നും ഇത് സംബന്ധിച്ച് കെഎസ്ഇബി അധികൃതരെ രേഖാമൂലവും ഫോൺ മുഖേനയും പലതവണ അറിയിച്ചിട്ടും ഫലപ്രദമായ നടപടിയുണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു. സ്വന്തം ചെലവിൽ പോസ്റ്റ് സ്ഥാപിച്ച് ലൈൻ വലിച്ചാൽ മാത്രമേ പ്രശ്നത്തിന് പരിഹാരമാകൂവെന്ന മറുപടിയാണ് അധികൃതരിൽനിന്ന് ലഭിച്ചതെന്നും അവർ ആരോപിച്ചു.
കെഎസ്ഇബി ജീവനക്കാർ പതിവായി സഞ്ചരിക്കുന്ന ഈ റോഡിൽ 33 കെവി ലൈനിന് അപകടഭീഷണി ഉയർത്തിനിന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് ഇന്നലെ മരച്ചില്ലകൾ ലൈനിൽ തട്ടിയതിനെ തുടർന്ന് അമിത വോൾട്ടേജ് ഉണ്ടായതും നിരവധി വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾ നശിച്ചതും.
സംഭവത്തിന് പിന്നാലെ കെഎസ്ഇബി അധികൃതർ മരച്ചില്ലകൾ വെട്ടിമാറ്റിയെങ്കിലും മുൻകൂട്ടി നടപടി സ്വീകരിച്ചിരുന്നെങ്കിൽ നാശനഷ്ടം ഒഴിവാക്കാനാകുമായിരുന്നെന്നാണ് നാട്ടുകാരുടെ വിമർശനം. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതൽ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Kottayam
കോട്ടയം: ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318ബിയുടെ ഭാരവാഹികളുടെ സ്ഥാനാരോഹണം 19ന് വൈകുന്നേരം നാലിന് കൊണ്ടൂര്‍ ബാക്ക് വാട്ടര്‍ റിസോര്‍ട്സ് ആന്‍ഡ് കണ്വന്ഷന് സെന്ററില്‍ നടക്കും. വിനു ജോബ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി.പി. നന്ദകുമാര്‍ മുഖ്യാതിഥിയായിരിക്കും.
പിആര്‍എസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ആര്. മുരുകന് ഭാരവാഹികള്‍ക്ക് സ്ഥാനാരോഹണം നടത്തും. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജേക്കബ് ജോസഫ് അധ്യക്ഷത വഹിക്കും.
മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്മാന് വിന്നി ഫിലിപ്പ്, ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ മാര്ട്ടിന് ഫ്രാന്‍സിസ്, വിമല്‍ ശേഖര്‍ എന്നിവര്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ ജേക്കബ് ജോസഫ്, മാര്ട്ടിന് ഫ്രാന്‍സിസ്, വിമല്‍ ശേഖര്‍, ആര്. രാജേഷ്, അശോക് കുമാര്‍, എം.കെ. ജോസഫ്, ആര്.സി. ജയപ്രസാദ്, വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
Kottayam
അയര്‍ക്കുന്നം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കരുതല്‍ ഗോള്‍ഡന്‍ ജൂബിലി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അയര്‍ക്കുന്നം പഞ്ചായത്തിന്റെയും ഇന്‍കാസ് കുവൈറ്റിന്റെയും ആഭിമുഖ്യത്തില്‍ ഉമ്മന്‍ ചാണ്ടി സ്മൃതിസംഗമം സംഘടിപ്പിക്കും.
നാളെ രാവിലെ 11ന് അയര്‍ക്കുന്നം പഞ്ചായത്ത് ഹാളില്‍ ചേരുന്ന സംഗമം മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ചാണ്ടി ഉമ്മന്‍ എംഎല്‍എ നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഗീത രാധാകൃഷ്ണന് അധ്യക്ഷത വഹിക്കും.
സംഗമത്തില്‍ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍, ഡയാലിസിസ് കിറ്റ്, വയോജനങ്ങള്‍ക്കുള്ള വീല്‍ചെയര്‍ എന്നിവയുടെ വിതരണം നടത്തുമെന്ന് ട്രസ്റ്റ് ചെയര്മാന് ഫില്‍സണ്‍ മാത്യൂസ് പറഞ്ഞു.
സമ്മേളനത്തിൽ ഫാ. ആന്റണി കിഴക്കേവീട്ടിൽ, എം.പി. തോമസ് പള്ളിക്കൽ, ജയിംസ് കുന്നപ്പള്ളി, കെ.കെ. അപ്പുക്കുട്ടൻ നായർ, ജിജി നാഗമറ്റം, ജോയി കൊറ്റത്തിൽ, ഡോ. എം.ജെ. സിറിയക് തുടങ്ങിയവർ പ്രസംഗിക്കും. ജില്ലയിലെ വിവിധ വൃദ്ധമന്ദിരങ്ങളിൽ സ്നേഹവിരുന്നും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.
Ernakulam
മൂവാറ്റുപുഴ: എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ പ്രതിക്ക് 55 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ പോക്സോ കോടതി. പോത്താനിക്കാട് മാവുടി പള്ളിക്കപ്പറമ്പില്‍ ബിജുവിനാണ് (45) മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി എ. സമീര്‍ 3,75,000 രൂപ പിഴയും 55 വര്‍ഷം കഠിന തടവും വിധിച്ചത്.
2017 ഡിസംബറിലാണ് പെണ്‍കുട്ടിയെ പ്രതി പീഡനത്തിരയാക്കിയത്. പോത്താനിക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് പോക്സോ കോടതി കണ്ടെത്തുകയായിരുന്നു. പ്രോസിക്യൂഷനായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ആര്. ജമുന ഹാജരായി.
Ernakulam
കൊച്ചി: പെണ്‍കുട്ടികളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പോലീസുകാര്‍ക്ക് നേരെ ആക്രമണം. പോലീസിനെ ആക്രമിച്ച സംഭവത്തില്‍ ഇടുക്കി തങ്കമണി പാണ്ടിപ്പാറ കൊട്ടുകൊട്ടിയില് വീട്ടില്‍ ജസ്റ്റിന് കുര്യനെയാണ് (28) എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
ഫോര്‍ട്ടുകൊച്ചി ഇന്‍സ്പെക്ടര്‍ കെ. സി രതീഷിന്റെ ഇടതു കൈയിലാണ് ജസ്റ്റിന് കടിച്ച് പരിക്കേല്‍പ്പിച്ചത്. രതീഷ് എറണാകുളം വെസ്റ്റ് സബ് ഡിവിഷനില്‍ ഡ്യൂട്ടി ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 1.50ന് കലൂര്‍ ജംഗ്ഷനിലായിരുന്നു സംഭവം. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനും പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനുമാണ് അറസ്റ്റ്.
കലൂര്‍ ജംഗ്ഷനില്‍ നാല് യുവതികളെ ശല്യപ്പെടുത്തുന്നുവെന്ന വിവരത്തെതുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. ജസ്റ്റിന് പോലീസിനോട് കയര്‍ത്തു സംസാരിച്ചു. ഇയാളെ പോലീസ് ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ രതീഷിനെയും കൂടെയുള്ള പോലീസുകാരെയും ചവിട്ടി. തുടര്‍ന്ന് രതീഷിന്റെ ഇടതുകൈയുടെ തള്ളവിരലിനും ചൂണ്ടുവിരലിനുമിടയില്‍ കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നുവെന്ന് എറണാകുളം നോര്‍ത്ത് പോലീസ് പറഞ്ഞു. ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
Ernakulam
കൊച്ചി: സംസ്ഥാനത്തെ ഭൂസംബന്ധമായ നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്കരിക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് റവന്യൂ മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. എറണാകുളം ഡിസിസി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ ഭൂപ്രശ്നങ്ങള്‍ക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ടെന്നും ഭൂപരിഷ്കരണം കേരളത്തില്‍ വലിയ സാമൂഹിക മുന്നേറ്റത്തിന് വഴിയൊരുക്കിയെങ്കിലും കാലക്രമേണ പല നിയമങ്ങളും അപ്രസക്തമായ സാഹചര്യമാണുള്ളതെന്നും മന്ത്രി പറഞ്ഞു.
ഏതെല്ലാം നിയമങ്ങളില്‍ മാറ്റം വേണം, പട്ടയം ലഭിക്കുന്നതിന് നിലവിലുള്ള തടസങ്ങള്‍ എന്തൊക്കെയാണ്, ഭൂമിയുടെ ലഭ്യത വര്‍ധിപ്പിക്കാന്‍ എന്ത് നടപടികള്‍ സ്വീകരിക്കാം തുടങ്ങിയ വിഷയങ്ങള്‍ വിദഗ്ധ സമിതി പഠിച്ച് ശിപാര്‍ശകള്‍ സമര്‍പ്പിക്കും. ആദിവാസി മേഖലകള്‍ക്ക് ഭൂപരിഷ്കരണ നിയമത്തിന്റെ ഗുണം വേണ്ടത്ര ലഭിച്ചിട്ടില്ലെന്നും, സമൂഹത്തിലെ പിന്നാക്കവിഭാഗങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതുള്‍പ്പെടെ വലിയ മാറ്റങ്ങള്‍ക്ക് പുതിയ പരിഷ്കരണങ്ങളിലൂടെ വഴിയൊരുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഡിസിസിയില്‍ നടന്ന സ്വീകരണ യോഗത്തില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. ടി.ജെ.വിനോദ് എംഎല്‍എ, യുഡിഎഫ് ജില്ലാ ചെയര്മാന് ഡൊമിനിക് പ്രസന്റേഷന്, അജയ് തറയില്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. ബി.എ.അബ്ദുള്‍ മുത്തലിബ്, ഐ.കെ.രാജു, അഡ്വ. ദീപ്തി മേരി വര്‍ഗീസ്, എം.ആര്. അഭിലാഷ്, മുന്‍ എംപി ചാള്‍സ് ഡയസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Ernakulam
കൊച്ചി: കലൂര്‍- കതൃക്കടവ് പാലത്തില്‍ ഡീസല്‍ തീര്‍ന്ന് സ്വകാര്യ ബസ് നിന്നുപോയതോടെ നഗരം മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലായി. ഇന്നലെ രാവിലെ 7.30 ഓടെ കലൂര്‍- കടവന്ത്ര റോഡില്‍ കടവന്ത്ര ഭാഗത്തുനിന്ന് വരുമ്പോള്‍ കതൃക്കടവ് പാലത്തിന്റെ തുടക്കത്തിലാണ് ഡീസല്‍ തീര്‍ന്ന് ബസ് നിന്നു പോയത്. ചേര്‍ത്തല പള്ളിത്തോട്ടില്‍ നിന്ന് കലൂരിലേക്ക് വന്ന ഹോളി എയ്ഞ്ചല്‍ എന്ന ബസാണ് നഗരത്തെയും പോലീസിനെയും അക്ഷരാര്‍ഥത്തില്‍ വട്ടം കറക്കിയത്.
രാവിലെ ഏറെ തിരക്കുള്ള സമയമായതിനാല്‍ നിമിഷങ്ങള്‍ക്കകം പ്രദേശത്ത് വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. വൈറ്റില, കലൂര്‍ ഭാഗത്തേക്ക് പോകാനുള്ള പ്രധാന മാര്‍ഗമാണ് കതൃക്കടവ് പാലം. ബസ് കുടുങ്ങിയതോടെ കലൂര്‍ മുതല്‍ വൈറ്റില വരെ ബ്ലോക്ക് രൂപപ്പെട്ടു. വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടത്തോടെ സ്ത്രീകളും വിദ്യാര്‍ഥികളും ബസില്‍ നിന്നിറങ്ങി ഏറെ ദൂരം നടന്നാണ് ലക്ഷ്യ സ്ഥാനങ്ങളില്‍ എത്തിയത്.
സംഭവം അറിഞ്ഞ് കടവന്ത്ര പോലീസെത്തിയപ്പോള്‍ ബസ് ബ്രേക്ക് ഡൗണ്‍ ആയതാണെന്നും ക്രെയിന്‍ ഉപയോഗിച്ച് മാറ്റാനാകുമെന്നും ഡ്രൈവര്‍ അറിയിച്ചതോടെ ചെറിയ ക്രെയിന്‍ എത്തിച്ചെങ്കിലും മാറ്റാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പോലീസിന്റെ ക്രെയിന്‍ കൊണ്ടുവന്ന് ബസ് മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് ഡീസല്‍ ഇല്ലാതെയാണ് ബസ് ഓഫായിപ്പോയതെന്ന് മനസിലായത്. ഡീസല്‍ ഇല്ലെന്ന കാര്യം പിന്നീട് ഡ്രൈവര്‍ സമ്മതിച്ചു.
ഡീസല്‍ കൊണ്ടുവന്ന് വാഹനത്തില്‍ നിറച്ചശേഷമാണ് പത്തോടെ ബസ് പാലത്തില്‍ നിന്ന് മാറ്റാനായത്. തുടര്‍ന്ന് ഗതാഗതം പുനസ്ഥാപിച്ചു. മറ്റ് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും മാര്‍ഗതടസം ഉണ്ടാക്കിയതിന്റെ പേരില്‍ ഹോളി എയ്ഞ്ചല്‍ ബസിന്റെ ഡ്രൈവര്‍ ചേര്‍ത്തല തുറവൂര്‍ പറയകാട് പുത്തന്‍വീട്ടില്‍ പി.കെ. ഷഫീക്കി(42)നെതിരെ കടവന്ത്ര പോലീസ് കേസെടുത്തു. പിന്നീട് നോട്ടീസ് നല്കി ഇയാളെ പറഞ്ഞുവിട്ടു. ബസ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
സമാനസംഭവം നോര്‍ത്ത് പാലത്തിലും
13 ന് എറണാകുളം നോര്‍ത്ത് പാലത്തിനു മുകളില്‍ ഡീസല്‍ തീര്‍ന്ന് സ്വകാര്യ ബസ് നിന്നു പോയിരുന്നു. ഇതേത്തുടര്‍ന്ന് രണ്ടരമണിക്കൂറോളം നഗരത്തില്‍ ഗതാഗതക്കുരുക്കുണ്ടായി. ഡ്രൈവര്‍ പേടിച്ച് ഇറങ്ങിഓടിയതോടെ ട്രാഫിക് പോലീസുകാര്‍ പണിപ്പെട്ടാണ് ബസ് പാലത്തില്‍ നിന്നിറക്കിയത്. വൈറ്റില ഹബ്ബ്, ഇടപ്പള്ളി, ലുലുമാള്‍, ഹൈക്കോടതി ജംഗ്ഷന്, തൃപ്പൂണിത്തുറ സ്റ്റാന്‍ഡ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന മന്നാടിയാര്‍
എന്ന ബസാണ് അന്ന് പാലത്തിനു മുകളില്‍ നിന്നു പോയത്.
ഡ്രൈവർ നൗഷാദ് എത്ര ശ്രമിച്ചിട്ടും ബസ് സ്റ്റാര്‍ട്ടാകാതെ വന്നതോടെ ഡീസല്‍ തീര്‍ന്നതാണെന്ന് മനസിലാക്കി ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു. മറ്റൊരു ഡ്രൈവര്‍ എത്തിയാണ് പിന്നീട് ബസ് മാറ്റിയത്.
Ernakulam
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ വെള്ളക്കെട്ട് രൂക്ഷം. ദിവസവും നൂറുകണക്കിന് രോഗികളും കൂട്ടിരിപ്പുകാരും എത്തുന്ന ആശുപത്രിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് രോഗികള്‍ക്ക് ദുരിതമാവുകയാണ്.
ഇന്നലെ പെയ്ത കനത്ത മഴയിൽ ഗൈനക്കോളജി വിഭാഗത്തിലേക്കും വിവിധ ലാബുകളിലേക്കും പോകുന്ന ഇടനാഴികളിലും അത്യാഹിത വിഭാഗത്തിനു മുന്നിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു.
ഡ്രെയ്നേജ് ഉണ്ടെങ്കിലും മഴ ശക്തി പ്രാപിച്ചാല്‍ വെള്ളം പോകാതെ ആശുപത്രി കെട്ടിടത്തിനുള്ളില്‍ തന്നെ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. അത്യാഹിത വിഭാഗത്തിന് മുന്നിലും മഴ തുടങ്ങിയാല്‍ പിന്നെ വെള്ളക്കെട്ടാണ്.
ഡ്രെയിനേജുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കി വെള്ളക്കെട്ടിനു ശാശ്വത പരിഹാരം വേണമെന്നാണ് ആശുപത്രിയിലെത്തുന്നവരുടെയും ജീവനക്കാരുടെയും ആവശ്യം.
Ernakulam
ആലുവ : ടൗൺ, റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് എന്നിവയ്ക്ക് കൂടി മെട്രോ റെയിലിന്റെ ഫീഡർ ബസ് കണക്ടിവിറ്റി ഉറപ്പാക്കണമെന്ന് ആലുവ മർച്ചന്റ്സ് അസോസിയേഷൻ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. കൊച്ചി മെട്രോ റെയിൽ തൃപ്പൂണിത്തുറ, എറണാകുളം സൗത്ത്, നോർത്ത് റെയിൽ വേസ്റ്റേഷനുകൾക്ക് മുന്നിൽ സ്റ്റോപ്പ് ഉണ്ടെങ്കിലും പ്രമുഖ സ്റ്റേഷനായ ആലുവയെ മാത്രം പൂർണമായും അവഗണിക്കുന്നതായി പ്രമേയം ചൂണ്ടികാട്ടി.
വ്യാപാര ഭവനിൽ വരണാധികാരി അഡ്വ. ടി.കെ. നാസറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഭാരവാഹികളായി ഇ.എം. നസീർ ബാബു (പ്രസിഡന്റ്), അഡ്വ.എ.ജെ. റിയാസ് (ജനറൽ സെക്രട്ടറി), ജോണി മൂത്തേടൻ (ട്രഷറർ)എം. പദ്മനാഭൻ നായർ, ലത്തീഫ് പൂഴിത്തുറ (വൈസ് പ്രസിഡന്റുമാർ) പി.എം. മൂസാക്കുട്ടി, ശ്യാംജി ക്രിസ്റ്റഫർ (സെക്രട്ടറിമാർ ) എന്നിവരെ തെരഞ്ഞെടുത്തു.
Ernakulam
പറവൂർ : കെഎസ്ആര്‍ടിസിയുടെ ബഡ്ജറ്റ് ടൂറിസം പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനായി പറവൂര്‍ ഡിപ്പോയിലേക്ക് നാല് ബസുകള്‍ അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശന് അറിയിച്ചു. ഇതിന്റെ ഫ്ലാഗ് ഓഫ് നാളെ നാടക്കും.
ഒരു എയര്‍ കണ്ടീഷന്‍ ബസും ഒരു ഡീലക്സ് ബസും രണ്ട് ഓര്‍ഡിനറി ബസുകളുമാണ് അനുവദിച്ചിരിക്കുന്നത്. പുതിയ ബസുകൾ എത്തിയതോടെ ഈ മാസം തന്നെ നാലമ്പല ദര്‍ശന യാത്രകളും ആറന്മുള വള്ളസദ്യയോടനുബന്ധിച്ചുള്ള യാത്രകളും രാമക്കല്‍മേട്, ചതുരംഗപ്പാറ, ഗവി തുടങ്ങിയ സ്ഥലങ്ങളിലേക്കുമുള്ള യാത്രകള്‍ കെഎസ്ആര്‍ടിസി സംഘടിപ്പിച്ചിട്ടുണ്ട്.
പുതിയതായി അനുവദിച്ചിരിക്കുന്ന എയര്‍ കണ്ടീഷന്‍ ബസിനും ഡീലക്സ് ബസിനും മറ്റുള്ള സംസ്ഥനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള അന്തര്‍ സംസ്ഥാന പെര്‍മിറ്റ് ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇത് ലഭ്യമായാൽ യാത്രക്കാരുടെ ആവശ്യപ്രകാരം വേളാങ്കണ്ണി, മധുര, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളിലേക്കും കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം അനുവദിക്കുന്നതിനും ആലോചനയുണ്ട്.
ബഡ്ജറ്റ് ടൂറിസം യാത്ര ഇല്ലാത്ത ദിവസങ്ങളില്‍ ഈ വാഹനങ്ങള്‍ കെഎസ്ആര്‍ടിസിയുടെ സര്‍വീസുകള്‍ക്കായി ഉപയോഗിക്കും. വിവാഹം, മറ്റ് ആവശ്യങ്ങൾ, ടൂർ പ്രോഗ്രാം എന്നിവക്കായി കെഎസ്ആര്‍ടിസിക്ക് നിശ്ചയിച്ച വാടക നല്കിയാല് ബസ് വിട്ടുനല്‍കുന്ന കാര്യവും പരിഗണിക്കണമെന്ന് കെഎസ്ആര്‍ടിസിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Ernakulam
ആലുവ: പുതിയ സ്മാർട്ട് വില്ലേജ് ആലുവയ്ക്ക് അനുവദിക്കുമെന്ന് മന്ത്രി എ.പി. അനിൽ കുമാർ. ആലുവ മിനി സിവിൽ സ്റ്റേഷനിലെ പുതിയ ലിഫ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അൻവർ സാദത്ത് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ സൈജി ജോളി, ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റുമാരായ ലിസി സെബാസ്റ്റ്യൻ, സെബ മുഹമ്മദലി, പഞ്ചായത്തു പ്രസിഡന്റുമാരായ സാജു മത്തായി, ജെർളി കപ്രശേരി, നസീർ ചൂർണിക്കര, എഡിഎം കെ. മനോജ് എന്നിവർ പ്രസംഗിച്ചു.
അൻവർ സാദത്ത് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 26.5 ലക്ഷം രൂപ അനുവദിച്ച് നിർമിച്ച ലിഫ്റ്റ് ആണ് സ്ഥാപിച്ചത്.
Ernakulam
നെടുന്പാശേരി: മൗണ്ട് ഫോർട്ട് ബ്രദേഴ്സ് ഓഫ് സെന്റ് ഗ്രബ്രിയേൽ സന്യാസസഭ ഗോഹട്ടി നോർത്ത് ഈസ്റ്റ് പ്രോവിൻസ് അംഗമായ ബ്രദർ കുരിയൻ ഭരണികുളങ്ങരയുടെ സന്യാസവ്രത വാഗ്ദാന സുവർണ ജൂബിലി ഇന്ന് കരിപ്പാശേരി സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ നടക്കും.
ദീർഘകാലം അസാം, മിസോറം, മേഘാലയ, നാഗാലാൻഡ്, ത്രിപുര, ജാർഘണ്ഡ് സംസ്ഥാനങ്ങളിലെ വിവിധ സ്കൂളുകളിൽ അധ്യാപകനും രണ്ടിടങ്ങളിൽ പ്രിൻസിപ്പലുമായിരുന്നു.
സഭയുടെ നോർത്ത് ഈസ്റ്റ് പ്രോവിൻഷ്യലായും നാഷണൽ ചെയർമാനായും സേവനം ചെയ്തിട്ടുണ്ട്. ഇന്നു രാവിലെ 10.30 നുള്ള ദിവ്യബലിക്കു ശേഷം നടക്കുന്ന ജൂബിലി സമ്മേളനം സഹോദരനും ഫരീദാബാദ് ആർച്ച്ബിഷപ്പുമായ മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്യും.
Ernakulam
അങ്കമാലി: മഹിളാ കോണ്‍ഗ്രസ് അങ്കമാലി, കാലടി ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന് സ്വീകരണം നല്കി. സ്വീകരണ സമ്മേളനം ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു.
മഹിളാ കോണ്‍ഗ്രസ് അങ്കമാലി ബ്ലോക്ക് പ്രസിഡന്റ് മീര അവറാച്ചന് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സുനില സിബി മുഖ്യപ്രഭാഷണം നടത്തി. മുന്‍ എംഎല്‍എ പി.ജെ. ജോയി, മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി മേരി വര്‍ഗീസ്, കാലടി ബ്ലോക്ക് പ്രസിഡന്റ് ബിജി സാജു, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ കെ.പി. ബേബി, മാത്യു തോമസ്, അഡ്വ. കെ.ബി.സാബു, പി.വി. സജീവന്,
കോണ്‍ഗ്രസ് അങ്കമാലി ബ്ലോക്ക് പ്രസിഡന്റ് ആന്റു മാവേലി, യുഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ ടി.എം. വര്‍ഗീസ്, അങ്കമാലി നഗരസഭാ ചെയർപേഴ്സൺ റീത്ത പോള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചന്, മഹിളാ കോണ്‍ഗ്രസ് ഭാരവാഹികളായ ലിസി പോളി, ലിസ തോമസ്, ലതിക ശശികുമാര്‍, എല്‍സി വര്‍ഗീസ്, ലാലി ആന്റു എന്നിവര്‍ പ്രസംഗിച്ചു. മഹിളാ കോണ്‍ഗ്രസിന്റെ ഉപഹാരം ഭാരവാഹികള്‍ മന്ത്രിക്ക് നല്കി.
Ernakulam
അങ്കമാലി: അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച അങ്കമാലി റെയിൽവേ സ്റ്റേഷൻ പ്രധാനന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. എട്ടു കോടിയോളം രൂപയുടെ വികസനമാണ് ഇവിടെ നടപ്പാക്കിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് നടന്ന ചടങ്ങിൽ ഓൺലൈനായാണ് പ്രധാനമന്ത്രി പങ്കെടുത്തത്.
അങ്കമാലി റെയിൽ സ്റ്റേഷനിൽ നടന്ന അനുബന്ധ സമ്മേളന ഉദ്ഘാടനവും ശിലാഫലക അനഛാദനവും ബെന്നി ബഹനാൻ എംപി നിർവഹിച്ചു.
യോഗത്തിൽ ഹാരിസ് ബീരാൻ എംപി, അങ്കമാലി നഗരസഭ ചെയർപേഴ്സൺ റീത്ത പോൾ, വാർഡ് കൗൺസിലർ അഡ്വ. സാജി ജോസഫ്, ഗതി ശക്തി യൂണിറ്റ് തിരുവനന്തപുരം ചീഫ് പ്രോജക്ട് മാനേജർ എസ്. കണ്ണൻ എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും സ്കൂൾ കുട്ടികൾക്കുള്ള സമ്മാനദാനവും ഉണ്ടായിരുന്നു.
Ernakulam
ഫോർട്ടുകൊച്ചി : കുമ്പളങ്ങി ആരോഗ്യ കേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ലഘുഭക്ഷണ ശാല പ്രവർത്തനമാരംഭിച്ചു. ആശുപത്രിയിൽ എത്തുന്നവർക്കും പുറത്തു നിന്നുള്ളവർക്കും സൗകര്യപ്രദമാകുന്ന വിധത്തിലാണ് ലഘുഭക്ഷണ ശാല ഒരുക്കിയിരിക്കുന്നത്.
കുടുംബ ശ്രീ കൂട്ടായ്മയുടെ തനതു രുചിയോടു കൂടിയുള്ള ഭക്ഷണത്തിന് വിലയിലും കുറവുണ്ട്.മൂന്ന് ലക്ഷംരൂപ സബ്സിഡി ലഭിച്ചിട്ടുണ്ട്. മുഹമ്മദ് ഷിയാസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറുപ്പശേരി അധ്യക്ഷനായി. സിഡിഎസ് ചെയർപേഴ്സൻ ഷീജ സേവ്യർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഫ്സൽ നമ്പ്യാരത്ത്, മാർഗരറ്റ് ലോറൻസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Ernakulam
ഫോർട്ടുകൊച്ചി: രാജ്യത്തെ ആദ്യത്തെ ടൂറിസം ഗ്രാമമായ കുമ്പളങ്ങിയിലേക്ക് വാട്ടർ മെട്രോ സർവീസ് നീട്ടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് പഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറുപ്പശേരി നിവേദനം നൽകി.
നഗരത്തിലെ ഗതാഗതക്കുരുക്ക് മൂലം കുന്പളങ്ങിയിലേക്ക് റോഡ് മാർഗം വന്നു പോകുന്നതിന് വിദേശ സ്വദേശ, സഞ്ചാരികൾ ഒരുപോലെ ബുദ്ധിമുട്ടുകയാണ്. ഇത് കണക്കിലെടുത്ത് അടിയന്തരമായി വാട്ടർ മെട്രോ കുമ്പളങ്ങിയിലേക്കും കണ്ണമാലിയിലേക്കും നീട്ടണം.
എറണാകുളത്തു നിന്നും ഫോർട്ട് കൊച്ചി, മട്ടാഞ്ചേരിലേക്ക് പോകുന്ന വാട്ടർ മെട്രോ തോപ്പുംപടി വഴി തേവര അരൂർ പാലം കടന്ന് കുമ്പളങ്ങിപാർക്ക്, കല്ലഞ്ചേരി, കണ്ണമാലി പള്ളിവരെ സർവീസ് നടത്തുന്നത് കുമ്പളങ്ങയിലേക്കും ചെല്ലാനം പുത്തൻതോട് ബീച്ച് അടക്കമുള്ള സ്ഥലങ്ങളിലേക്ക് വരുന്ന ടൂറിസ്റ്റുകൾക്കും നാട്ടുകാർക്കും സഹായകരമായിരിക്കും. ഇതുമൂലം കായലിലെ എക്കലുകൾ നീക്കം ചെയ്യപ്പെടുന്നത് മത്സ്യത്തൊഴിലാളികൾക്കും ഗുണകരമാകുമെന്നും നിവേദനത്തിൽ പറയുന്നു.
മുഹമ്മദ് ഷിയാസ് എംഎൽഎയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിക്ക് നിവേദനം കൈമാറിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാർഗരേറ്റ് ലോറൻസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജ്യോതി ജൂഡ്, ടേസി ജേക്കബ് തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.
Ernakulam
കൊച്ചി: സേക്രഡ് ഹാർട്ട് കോളജിലെ സ്ത്രീ വിദ്യാഭ്യാസത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ-യങ് കമ്യൂണിക്കേറ്റേഴ്സ് ക്ലബ് സേക്രഡ് ഹാർട്ട് കോളജ് ചാപ്റ്റർ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കൊച്ചിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഹാർട്ടിയൻ വിമൺ ഹെൽത്ത് സമ്മിറ്റിന് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് രണ്ടിന് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
സ്ത്രീകളുടെ ആരോഗ്യം, പ്രതിരോധ ചികിത്സ, ആരോഗ്യ അവബോധം, ആരോഗ്യരംഗത്തെ സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
എസ്എച്ച് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ ഫാ. വർഗീസ് പുതുശേരി അധ്യക്ഷത വഹിക്കും. ഗവൺമെന്റ് ചീഫ് വിപ്പ് അഡ്വ. അപു ജോൺ ജോസഫ്, കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ, എംഎൽഎമാരായ ടി.ജെ. വിനോദ്, മുഹമ്മദ് ഷിയാസ് എന്നിവർ വിശിഷ്ടാതിഥികളാകും.
സ്ത്രീകളുടെ ആരോഗ്യം, പ്രതിരോധ ചികിത്സ, ആരോഗ്യ വിദ്യാഭ്യാസം, വനിതാ ശാക്തീകരണം എന്നിവയുമായി ബന്ധപ്പെട്ട വിവിധ ബോധവത്കരണ പരിപാടികൾ, സംവാദങ്ങൾ, സാമൂഹിക ഇടപെടലുകൾ, ആരോഗ്യ പ്രവർത്തനങ്ങൾ എന്നിവ സമ്മിറ്റിന്റെ ഭാഗമായി സംഘടിപ്പിക്കും. തുടങ്ങി വിവിധ വിഷയങ്ങളിലായി ആരോഗ്യരംഗത്തെ അന്‍പതോളം വിദഗ്ധർ വിവിധ സെഷനുകളിൽ ചർച്ചകൾ നയിക്കും. സമ്മിറ്റ് 25ന് സമാപിക്കും.
Ernakulam
കൊച്ചി: ഓപ്പറേഷന് തൂഫാന് നാര്‍ക്കോ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ എംഡിഎംഎയും കഞ്ചാവുമായി അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ മൂന്നു പേരെ പോലീസ് പിടികൂടി.
കോട്ടയം വെള്ളൂര്‍ ചെമ്പൊടിച്ചിറ സബിന്ഔ സാബു (25), ഒഡീഷ സ്വദേശികളായ ചിറാജുല് ഹഖ് (28), ബസ്തബ് ബീറോ (26) എന്നിവരെയാണ് കൊച്ചി സിറ്റി ഡാന്‍സാഫ് സംഘം പിടികൂടിയത്. ചേരാനെല്ലൂര്‍ ഫെഡറല്‍ ബാങ്ക് ലിങ്ക് റോഡിന് സമീപമുള്ള വീട്ടില്‍ നടത്തിയ പരിശോധനയിലാണ് സബിന്‍ സാബു പിടിയിലായത്.
ഇയാളുടെ പക്കല്‍ നിന്നും 8.59 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. എറണാകുളം എ.എല്‍. ജേക്കബ് റോഡിന് സമീപത്ത് നിന്നും 1.992 കിലോ കഞ്ചാവുമായാണ് ഒഡീഷ സ്വദേശികള്‍ പിടിയിലായത്.
Ernakulam
വൈപ്പിന്‍: എളങ്കുന്നപ്പുഴ പഞ്ചായത്തിലെ പുതുവൈപ്പ് സ്കൂൾ മുറ്റം ഭാഗങ്ങളിലായി എട്ടുപേരെക്ക് തെരുവുനായ ആക്രമണത്തിൽ പരിക്ക്. മാംസം പറിച്ചെടുത്ത നിലയിൽ കാലിന് ഗുരുതരമായി കടിയേറ്റ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ചക്കാല പാടത്ത് ആരോണിനെ എറണാകുളം സ്പെഷലിസ്റ്റ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ പുതുവൈപ്പിൽ നിന്നാണ് നായ ആളുകളെ കടിച്ചു കീറാൻ തുടങ്ങിയത്. എളങ്കുന്നപുഴ നിവാസികളായ വിഷ്ണുപ്രിയ, രസിക, കല്‍പ്പന, അഖില്‍ ബെന്നന്‍, അനിൽ, എലിസബത്ത് ഗ്ലാഡിസ്, സിയോൺ എന്നിവരാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റ മറ്റുള്ളവർ.
ഇവരെല്ലാവരും എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. കടിയേറ്റവരില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സ്, അക്കൗണ്ടന്റ്, എറണാകുളം മെഡിക്കല്‍ കോളജിലെ നഴ്സിംഗ് വിദ്യാര്‍ഥിനി, സ്കൂള്‍ വിദ്യാര്‍ഥികള്‍, പാല് വിതരണക്കാരന് എന്നിവരുമുണ്ട്.
ബുധനാഴ്ച വൈകിട്ട് സ്കൂൾമുറ്റത്ത് തോട്ടുംകര ബിജുവിന്റെ മകൻ സിയോണി(5)നെയാണ് ഈ നായ ആദ്യം കടിച്ചത്. അമ്മയ്ക്കൊപ്പം വഴിയിലൂടെ നടന്നുപോകുമ്പോഴായിരുന്നു സംഭവം.
പിന്നീട് രാത്രി മുഴുവൻ പുതുവൈപ്പ് ഭാഗത്ത് തങ്ങിയ നായ ഇന്നലെ രാവിലെ വീണ്ടും തെരുവിലിറങ്ങി ആളുകളെ ആക്രമിക്കുകയായിരുന്നു. നാട്ടുകാർ പിന്നീട് നായയെ തല്ലിക്കൊന്നു.
സംഭവം അറിഞ്ഞ് പഞ്ചായത്ത് ആരോഗ്യവിഭാഗം സ്ഥലത്തെത്തി. പേ വിഷബാധ ഉണ്ടോ എന്നറിയാൻ നായയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുമെന്നാണ് സൂചന.
Ernakulam
ആലങ്ങാട്: ആലങ്ങാട് പഞ്ചായത്തിലെ കുന്നേൽ എഴുവച്ചിറ കവലയിലെ കലുങ്ക് അപകടാവസ്ഥയിൽ. ്രമുഖ തീർഥാടന കേന്ദ്രമായ ആലങ്ങാട് കുന്നേൽപള്ളിയിലേക്കുള്ള പ്രധാന വഴിയിലുള്ള കലുങ്ക് പാലമാണ് കാലപ്പഴക്കം കൊണ്ട് വളരെ ശോചനീയാവസ്ഥയിലായിരിക്കുന്നത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി പള്ളി കമ്മിറ്റിയും നാട്ടുകാരും നിരന്തരമായി ജനപ്രതിനിധികളോട് പാലത്തിന്റെ ശോചനീയാവസ്ഥ ബോധ്യപ്പെടുത്തിയിട്ടും യാതൊരുവിധ നടപടികളുമെടുത്തില്ല.
മന്ത്രി വി.ഇ. അബ്ദുൾ ഗഫൂറിന് കഴിഞ്ഞദിവസം പള്ളി കമ്മിറ്റിയും നാട്ടുകാരും ചേർന്ന് നിവേദനം നൽകിയിരുന്നു. പെരിയാർവാലി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മന്ത്രി സ്ഥലം സന്ദർശിക്കുകയും അടിയന്തര നടപടി സ്വീകരിക്കുന്നതിന് ആവശ്യമായ നിർദേശം നൽകുകയും ചെയ്തു.
പാലം വീതി കൂട്ടി പുതുക്കി പണിയുക മാത്രമല്ല കനാലിന്റെ സൈഡിലുള്ള, പൊതുജനങ്ങൾക്ക് ഭീഷണിയായ ഭാഗത്ത് കൈവരികൾ പിടിപ്പിച്ച് സുരക്ഷിതമാക്കുന്നതിന് വേണ്ട നടപടികളും എടുക്കണമെന്ന് മന്ത്രി പ്രത്യേകം നിർദേശം നൽകുകയും ചെയ്തു.
ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോളി, കെ.വി. പോൾ, ഡോ. വിജേഷ് വിജയൻ, കുന്നേൽ പള്ളി വികാരി ഫാ. ജൂലിയസ് കറുകന്തറ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി ജോസ്, ഗ്രാമപഞ്ചായത്ത് മെമ്പർ സുനിൽ തിരുവാലൂർ, പെരിയാർവാലി എക്സിക്യൂട്ടീവ് എൻജിനീയർ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Ernakulam
ആലുവ: ബിരുദം നേടുന്നതോടൊപ്പം നിരന്തരമായ നൈപുണ്യ വികസനവും കാലഹരണപ്പെട്ടവ ഉപേക്ഷിക്കലും പുനർപഠനവും കാലത്തിന്റെ അനിവാര്യതയാണെന്ന് മന്ത്രി റോജി എം ജോൺ. ആലുവ യുസി കോളജിലെ എംബിഎ, എംസിഎ ബിരുദദാനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
ചടങ്ങിൽ എംജി സർവകലാശാലയിൽ നിന്നും എംബിഎ, എംസിഎ പ്രോഗ്രാമുകളിൽ റാങ്ക് നേടിയ വിദ്യാർഥികളെ മന്ത്രി അനുമോദിച്ചു.
കോളജ് പ്രിൻസിപ്പൽ ഡോ. മിനി ആലീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അൻവർ സാദത്ത് എംഎൽഎ, കോളജ് മാനേജർ ഡോ. കെ.പി. ഔസേപ്പ്, ഡോ. ഷിനിൽ സെബാസ്റ്റ്യൻ, ലീ ജൂലിയറ്റ് ജോർജ്, ഗ്രീനി റ്റി. തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.
Ernakulam
ആലുവ: ഒരിടവേളയ്ക്ക് ശേഷം ആലുവയിൽ വീണ്ടും ചെമ്പ് കമ്പി മോഷണം. ടാസ് റോഡിൽ സൂര്യ ബിൽഡിംഗ്സിലെ സോളാർ പാനൽ, എയർ കണ്ടീഷൻ എന്നിവയുടെചെമ്പ് കമ്പികളാണ് മോഷണം പോയത്. കെട്ടിടത്തിലെ സിസിടി വി ക്യാമറയുടെ വയർ മുറിച്ച ശേഷമാണ് സോളാർ വൈദ്യുതി സംവിധാനത്തിന്റെ ചെമ്പുകമ്പി പൂർണമായി മുറിച്ചെടുത്തത്.
ഇതിനോട് ചേർന്നുള്ള ബ്യൂട്ടികെയറിലെ എയർകണ്ടീഷനോട് ചേർന്നുള്ള ചെമ്പുകമ്പികളും മോഷ്ടിച്ചു. ഏതാനും മാസങ്ങൾക്കു മുമ്പ് തൊട്ടടുത്ത അദ്വൈതാശ്രമം ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ആലുവയിലെ വിവിധ സ്കൂളുകളുടെ ആറ് ബസുകളിൽ നിന്ന് ചെമ്പുകമ്പികളും മോഷ്ടിച്ചിരുന്നു.
കെഎസ്ആർടിസി സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ബസുകളുടെ ചെമ്പ് കമ്പികളും നഷ്ടപ്പെട്ടിരുന്നു. ആലുവ ബിഎസ്എൻഎൽ ഓഫീസിൽ നിന്നും വൻതോതിൽ ചെമ്പുകമ്പികൾ മോഷണം പോയിട്ടുണ്ട്. മോഷ്ടാക്കളെ പിടികൂടാനാകാത്തതിനാൽ വീണ്ടും അതേ മേഖലകളിൽ വരുന്നതായാണ് കെട്ടിട ഉടമകൾ പറയുന്നത്.
Ernakulam
അങ്കമാലി: എടക്കുന്ന് നൈപുണ്യ പബ്ലിക് സ്കൂളിൽ വിദ്യാർഥികൾക്ക് മികച്ച സൗകര്യങ്ങളോടെ ഒരുക്കിയ സ്പോർട്സ് കോംപ്ലക്സിന്റെയും ഫിഫ ലോക കപ്പ് ആഘോഷത്തിന്റെയും ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം. ജോൺ നിർവഹിച്ചു. വിദ്യാർഥികളുടെ സമഗ്ര വ്യക്തിത്വ വികാസത്തിൽ കായികരംഗത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചും ഓരോ വിദ്യാർഥികൾക്കും വരും കാലങ്ങളിൽ ലോകകപ്പിന്റെ ഭാഗമാകാൻ സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ മന്ത്രിയെ പൊന്നാട അണിയിച്ചും മെമെന്റോ നൽകിയും സ്വീകരിച്ചു. എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറലും സ്കൂൾ ഡയറക്ടറുമായ ഫാ. ഡോ. ആന്റോ ചേരാൻതുരുത്തി മുഖ്യാതിഥിയായിരുന്നു. സ്പോർട്സ് കോംപ്ലക്സ് നിർമാണം മികച്ച രീതിയിൽ പൂർത്തിയാക്കിയ കോൺട്രാക്ടർ കെ. ജെ. സെബാസ്റ്റ്യനും ഉപഹാരം നൽകി.
വിദ്യാർഥികൾക്ക് ഷൂട്ട് ഔട്ട് മത്സരവും ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർഥികൾക്ക് ഫുട്ബോൾ സെവൻസ് മാച്ചും ഉണ്ടായിരുന്നു. വിജയികൾക്ക് അവാർഡുദാനവും നടത്തി.
നൈപുണ്യ പബ്ലിക് സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡോ. ബിന്റോ കിലുക്കൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. റോബിൻ വാഴപ്പിള്ളി, സ്കൂൾ പ്രിൻസിപ്പാൾ എം. പി. രാജലക്ഷ്മി , വൈസ് പ്രിൻസിപ്പൽ രജിത ജോസഫ്, കറുകുറ്റി ഗ്രാമപഞ്ചായത്ത് മെമ്പർ എൻ. വി. പോളി, രക്ഷാകർത്തൃ പ്രതിനിധി പി. എ. മാർട്ടിൻ, വിദ്യാർഥി പ്രതിനിധി ആൻമരിയ സീസൺ എന്നിവർ പ്രസംഗിച്ചു.
ഓപ്പൺ ജിം, ക്രിക്കറ്റ് പിച്ച്, വോളിബോൾ കോർട്ട്, ഫുട്ബോൾ ഗ്രൗണ്ട് എന്നിവയുൾപ്പെടെ ഉന്നത നിലവാരത്തിലുള്ള കായിക സൗകര്യങ്ങളാണ് ഇവിടെ പുതുതായി സജ്ജീകരിച്ചിരിക്കുന്നത്.
Ernakulam
കളമശേരി: സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ ലഹരി വിരുദ്ധ പ്രചാരണത്തിന് ഭാഗമായി ഏറ്റവും അധികം റെഡ് കാർഡുകൾ ഒന്നിച്ചു ഉയർത്തി കാട്ടിയതിന് കളമശേരി രാജഗിരി പബ്ലിക് സ്കൂൾ യുആർഎഫ് ലോക റിക്കാർഡ് കരസ്ഥമാക്കി.
ഇന്നലെ സ്കൂൾ ഗ്രൗണ്ടിൽ നടന്ന വിദ്യാർഥികളുടെ ടീമുകൾ തമ്മിൽ ഉള്ള ലഹരി വിരുദ്ധ ഫുട്ബോൾ മത്സരത്തിലാണ് ഒരു ഗുരുതരമായ ഫൗളിനെ തുടർന്ന് 3234 പേർ ഒന്നിച്ച് റെഡ് കാർഡ് കാണിച്ച് ഫൗൾ ചെയ്ത ടീമിനെ പ്രതീകാത്മകമായി കളിയിൽ നിന്ന് പുറത്താക്കിയത്. മയക്കുമരുന്ന് എന്ന വിപത്തിനെ വിദ്യാർഥികൾ സമൂഹത്തിൽ നിന്ന് തുടച്ചു നീക്കി ആരോഗ്യകരമായ സമൂഹം സൃഷ്ടിക്കുകയാണ് റെഡ് കാർഡ് ടു ഡ്രഗ്സ് എന്ന പരിപാടിയുടെ സന്ദേശം.
മുഖ്യാതിഥിയായി എത്തിയ മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ഗ്രൗണ്ടിൽ ഇറങ്ങി വിദ്യാർഥികൾ, അധ്യാപകർ, അനധ്യാപകർ എന്നിവർക്ക് ഒപ്പം ചുവപ്പ് കാർഡ് പ്രദർശിപ്പിച്ചു. യുആർഎഫ് വേൾഡ് റിക്കാർഡ്സ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് ലോക റിക്കാർഡ് പ്രഖ്യാപനം ഔദ്യോഗികമായി നടത്തി. റിക്കാർഡ് സർട്ടിഫിക്കറ്റ് രാജഗിരി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. മാർട്ടിൻ മുണ്ടാടൻ മന്ത്രി അബ്ദുൾ ഗഫൂറിൽ നിന്ന് ഏറ്റുവാങ്ങി.
വിദ്യാർഥികളുടെ ലഹരി വിരുദ്ധ ഫ്ലാഷ് മൊബ്, ഓപ്പറേഷൻ തൂഫാന്റെ ബാനർ തുടങ്ങിയവ വിദ്യാർഥികൾ പ്രദർശിപ്പിച്ചു. തൂഫാനിലേക്ക് ദശലക്ഷം ഗോൾ എന്ന പരിപാടിയിൽ മന്ത്രി അബ്ദുൾ ഗഫൂർ ഗോൾ അടിച്ചു. തുടർന്ന് രക്ഷിതാക്കളുടെ ടീമും സ്കൂൾ ടീമും തമ്മിലുള്ള പ്രദർശന ഫൂട്ബോൾ മത്സരവും നടന്നു.
കളമശേരി നഗരസഭ ചെയർപേഴ്സൺ ജമാൽ മണക്കാടൻ, വാർഡ് കൗൺസിലർ അഡ്വ. സഹാന എം. സാംബാജി, എസ്എച്ച് പ്രോവിൻസ് പ്രൊവിൻഷ്യാൽ മാനേജർ ഫാ. പൗലോസ് കിടങ്ങേൻ, രാജഗിരി സ്കൂൾ പ്രിൻസിപ്പൽ ഫാ. മാർട്ടിൻ മുണ്ടാടൻ, വൈസ് പ്രിൻസിപ്പൽ ജെസ്ന ഡോൺ, പിടിഎ പ്രസഡന്റ് ഡോ. ജിജോ പോൾ, ട്രഷറർ ജോട്ടി ജോർജ് , സകൂൾ ലീഡർ ഏബ്രഹാം സുനിൽ തുടങ്ങിയവർ പങ്കെടുത്തു.
Ernakulam
കൊച്ചി: വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തേക്കാളും ഹോട്ടല്‍ ഭക്ഷണത്തെ ഇഷ്ടപ്പെടുന്ന ശീലം മലയാളികള്‍ക്കിടയില്‍ വര്‍ധിച്ചിട്ടുണ്ട്. അവിടെ നഗരമേഖലയെന്നോ ഗ്രാമീണമേഖലയെന്നോ ഇല്ല. ഭക്ഷണപ്രിയര്‍ കൂടിയതോടെ ഹോട്ടലുകളുകളുടെ എണ്ണവും വര്‍ധിച്ചു. പക്ഷെ ഹോട്ടല്‍ ഭക്ഷണത്തിലെ സുരക്ഷ വലിയൊരു ആശങ്കയായി മാറിയിരിക്കുകയാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും ഹോട്ടല്‍ ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സ തേടുന്ന സംഭവങ്ങള്‍ ഇടതടവില്ലാതെ ആവര്‍ത്തിക്കപ്പെടുകയാണ്.
കഴിഞ്ഞ ദിവസം മന്തി വിഭവങ്ങള്‍ വിളമ്പുന്ന നഗരത്തിലെ പ്രധാന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതാണ് ഏറ്റവും ഒടുവിലെ സംഭവം. മന്തിപ്രിയരുടെ ഇഷ്ട ഇടം കൂടിയായിരുന്നു ഈ ഹോട്ടല്‍.
ഭക്ഷണത്തില്‍ നിന്നാണോ അനുബന്ധമായി ഉപയോഗിക്കുന്ന മയോണൈസില്‍ നിന്നാണോ വെള്ളത്തില്‍ നിന്നാണോ വിഷബാധയേറ്റതെന്ന് കണ്ടെത്തിയിട്ടില്ല. ഭക്ഷണ സാമ്പിളുകളുടെ പരിശോധനാ ഫലം വന്ന ശേഷമേ സ്ഥിരീകരണം ഉണ്ടാകൂ. പരാതിയെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥാപനം അടച്ചുപൂട്ടുകയും ലൈസന്‍സ് സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഭക്ഷണം പാചകം ചെയ്യുന്നതിലും സൂക്ഷിക്കുന്നതിലും വിളമ്പുന്നതിലുമുള്ള വീഴ്ചകളാണ് അപകടത്തിന് കാരണമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. അല്‍ഫാമും മന്തിയും പോലുള്ള ഭക്ഷണങ്ങള്‍ തയാറാക്കാന്‍ സമയം കൂടുതലെടുക്കുന്നതിനാല്‍ പല ഹോട്ടലുകളിലും രാവിലെ തന്നെ വലിയ അളവില്‍ മാരിനേറ്റ് ചെയ്ത് പാകം ചെയ്യുന്നു. ശരിയായ നിലയില്‍ സൂക്ഷിക്കാത്തതിനാല്‍ ബാക്ടീരിയ പെരുകും. അതേപോലെ ഇറച്ചിയുടെ ഉള്‍ഭാഗത്തിന് വേണ്ടത്ര ചൂട് ലഭിക്കാതെ വന്നാല്‍ സാല്‍മൊണല്ല പോലുള്ള രോഗാണുക്കള്‍ ജീവനോടെ തുടരും. ഇത് രോഗം പിടിപെടാന്‍ ഇടയാക്കും.
പച്ച ഇറച്ചി മുറിച്ച കത്തിയും ബോര്‍ഡും കഴുകാതെ പാകം ചെയ്ത ഭക്ഷണത്തിന് ഉപയോഗിക്കുന്നത് രോഗാണു വ്യാപനത്തിന് കാരണമാകും. മുട്ട ഉപയോഗിച്ചുള്ള മയോണൈസ് ആവശ്യമായ തണുപ്പില്‍ സൂക്ഷിക്കാത്തത് ഗുരുതര ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കും. അതേപോലെ വില്‍ക്കാതെ ശേഷിക്കുന്ന ഭക്ഷണം വീണ്ടും ചൂടാക്കി നല്‍കുന്നത് അപകടകരമാണ്.
ഭക്ഷ്യവിഷബാധ സ്ഥിരീകരിക്കപ്പെടുമ്പോള്‍ ഊര്ജിതമാകാറുള്ള പരിശോധനകള്‍ പിന്നീട് കാര്യക്ഷമമായി തുടരാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാനുള്ള കാരണങ്ങളിലൊന്ന്. പരാതികള്‍ കിട്ടുമ്പോള്‍ മാത്രമേ പരിശോധനകള്‍ ഉണ്ടാകാറുള്ളൂ. പരിശോധനകള്‍ കൃത്യമായി നടന്നാല്‍ ഹോട്ടല്‍ നടത്തിപ്പുകാര്‍ക്ക് ഒരു ജാഗ്രതയും ഭയവുമൊക്കെ ഉണ്ടാകും. ഇത്തരം അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകളെ മുന്‍കൂട്ടി കണ്ട് തടയാനും കഴിയും.
ശുചിത്വം ഉറപ്പാക്കാറുണ്ട്: കെഎച്ച്ആര്‍എ
കൊച്ചി: ഹോട്ടലുകളിലെ ശുചിത്വം ഉറപ്പാക്കാന്‍ നിരന്തര പരിശോധനകള്‍ നടക്കാറുണ്ടെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന് പ്രസിഡന്റ് ജി.ജയപാല്‍ പറഞ്ഞു. ജില്ലാതലത്തില്‍ ഹൈജീന്‍ മോനിട്ടറിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഹോട്ടലുകളില്‍ നേരിട്ടെത്തി പരിശോധന നടത്തി ശുചിത്വം ഉറപ്പാക്കുകയാണ് കമ്മിറ്റിയുടെ ദൗത്യം.
ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കേണ്ടത് ഭക്ഷ്യസുരക്ഷാ വകുപ്പാണ്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ഹോട്ടല്‍ വ്യവസായത്തെ ആകെ പ്രതികൂട്ടില്‍ നിര്‍ത്തുന്നത് ശരിയല്ല. വാട്ടര്‍ അഥോറിറ്റി വിതരണം ചെയ്യുന്ന വെള്ളമാണോ രോഗബാധയ്ക്ക് കാരണമെന്നും പരിശോധിക്കേണ്ടതുണ്ട്.
ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍
ഛര്‍ദി, വയറിളക്കം, വയറുവേദന, പനി, നിര്‍ജലീകരണം, തലകറക്കം, ബലക്ഷയം
ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള കാരണങ്ങള്‍
ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ടത്
Ernakulam
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നു
കൊച്ചി: നഗരത്തില്‍ മന്തി വിളമ്പുന്ന പ്രമുഖ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് ശാരീരിക അസ്വസ്ഥതകളുണ്ടായി ചികിത്സ തേടിയവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഇതില്‍ മൂന്നു പേര്‍ക്ക് ഷിഗെല്ല പിടിപെട്ട സാഹചര്യത്തിലാണ് മറ്റുള്ളവര്‍ക്കും അണുബാധ പിടിപെട്ടിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായി സാമ്പിളുകള്‍ പരിശോധനയ്ക്കെടുത്തത്. കഴിഞ്ഞ 10ന് ഇവിടെ നിന്നും ഭക്ഷണം കഴിച്ച ഇരുപതോളം ആളുകളാണ് ഭക്ഷ്യ വിഷബാധയേറ്റ് നഗരത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.
കതൃക്കടവ് തമ്മനം റോഡില്‍ പ്രവര്‍ത്തിക്കുന്ന അല്‍-റീം കുഴിമന്തി റസ്റ്ററന്റില്‍ നിന്ന് ഭക്ഷണം കഴിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയ 15 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് മൂന്നു പേരില്‍ ഷിഗെല്ല സാന്നിധ്യം കണ്ടെത്തിയത്. പൊന്നുരുന്നി, നെട്ടൂര്‍, മലയിടംതുരുത്ത് സ്വദേശികളായ രോഗികളിലാണ് ബാക്ടീരിയ സ്ഥിരീകരിച്ചത്. രോഗ ബാധയെ തുടര്‍ന്ന് ഇന്നലെയും കുറച്ചുപേര്‍ ചികിത്സ തേടി. ഇവരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തിട്ടുള്ളത്.
കടവന്ത്ര ഇന്ദിരഗാന്ധി സഹകരണ ആശുപത്രി, മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, മെഡിക്കല്‍ സെന്റര്‍ ഹോസ്പിറ്റല്‍, ലക്ഷ്മി ആശുപത്രി എന്നിവിടങ്ങളിലാണ് രോഗബാധിതര്‍ ചികിത്സയിലുള്ളത്. ഭക്ഷ്യസുരക്ഷാ വിഭാഗം ഇവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. സംശയമുള്ള സാമ്പിളുകള്‍ ആലപ്പുഴയിലെ ലാബിലേക്ക് വിശദ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇവയുടെ പരിശോധനാഫലം വന്നാല്‍ മാത്രമേ എത്ര പേര്‍ക്ക് ഷിഗെല്ല ബാധയുണ്ടായിട്ടുണ്ട് എന്ന് വ്യക്തമാകൂ.
വെള്ളത്തില്‍ നിന്നാണോ ഭക്ഷണത്തില്‍ നിന്നാണോ ഷിഗെല്ല പിടിപെട്ടതെന്ന് കണ്ടത്തേണ്ടതുണ്ട്. ഭയപ്പെടേണ്ടതായ സാഹചര്യം ജില്ലയില്‍ ഇല്ലെന്നും ഭക്ഷണം, വെള്ളം എന്നിവയുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിീസര് ഡോ. ആര്.ഷഹിര്‍ ഷാ പറഞ്ഞു.
റസ്റ്ററന്റ് ഉടമകള്‍ക്കെതിരെ കേസ്
സംഭവവുമായി ബന്ധപ്പെട്ട് വൈറ്റില പൂണിത്തുറ സ്വദേശി നല്കിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് റസ്റ്ററന്റ് ഉടമകള്‍ക്കെതിരെ കേസെടുത്തു. പരാതിക്കാരനും മകള്‍ക്കും സഹോദരനും അദ്ദേഹത്തിന്റെ രണ്ടു മക്കള്‍ക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു. റസ്റ്ററന്റിലേക്ക് വെള്ളമെടുക്കുന്ന ടാങ്കിലുണ്ടായ ലീക്ക് വഴി പുറത്തുനിന്നുള്ള മലിനജലം കലര്‍ന്നതാകാം വിഷബാധയ്ക്ക് കാരണമെന്നാണ് ഉടമകള്‍ പോലീസിനു നല്കിയ മൊഴി. കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ പോലീസ് ഹോട്ടലില്‍ എത്തി പരിശോധന നടത്തിയിരുന്നു.
പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അല്‍-റീം റസ്റ്ററന്റിന്റെ ലൈസന്‍സ് റദ്ദാക്കുകയും സ്ഥാപനം താല്‍ക്കാലികമായി പൂട്ടിക്കുകയും ചെയ്തിരുന്നു. റസ്റ്ററന്റില്‍ നിന്ന് ശേഖരിച്ച ഭക്ഷണാവശിഷ്ടങ്ങളുടെയും വെള്ളത്തിന്റെയും സാമ്പിളുകള്‍ കാക്കനാടുള്ള ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും ഇതിന്റെ പൂര്‍ണമായ ഫലം ലഭിച്ച ശേഷം കര്‍ശനമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു..
Ernakulam
വൈപ്പിൻ : പ്രൊപ്പല്ലറിൽ വല കുടുങ്ങിയതിനെ തുടർന്ന് എൻജിൻ നിലച്ച് കടലിൽ ഒഴുകിയ മത്സ്യബന്ധന വള്ളത്തിന് ഫിഷറീസും കോസ്റ്റൽ പോലീസും രക്ഷകരായി. കഴിഞ്ഞദിവസം 40 തൊഴിലാളികളുമായി കാളമുക്ക് ഫിഷ് ലാൻഡിംഗ് സെന്ററിൽ നിന്ന് കടലിൽ മത്സ്യബന്ധനത്തിന് പോയ വാടയിൽ എന്ന ഇൻബോഡ് വള്ളo കൊച്ചി തീരത്തിന് പടിഞ്ഞാറ് വച്ച് വൈകുന്നേരം അഞ്ചോടെയാണ് അപകടത്തിൽപ്പെട്ടത്.
ഫിഷറീസ് സ്റ്റേഷനിൽ വിവരം ലഭിച്ചതിനെ തുടർന്ന് അസിസ്റ്റന്റ് ഡയറക്ടർ ജിബിനയുടെ നിർദേശപ്രകാരം കോസ്റ്റൽ സിപിഒ ജോർജ് ഗ്ലാഡിൻ , റെസ്ക്യൂ ഗാർഡ്മാരായ ബൈജു, ജിപ്സൺ എന്നിവർ കടലെത്തി അഞ്ചു മണിക്കൂറോളം നീണ്ട പ്രയത്നത്തിനൊടുവിൽ വള്ളം കെട്ടിവലിച്ച് രാത്രി 10 ഓടെ വൈപ്പിൻ ഫിഷറീസ് ജെട്ടിയിൽ എത്തിക്കുകയായിരുന്നു.
Ernakulam
കാലടി : വിജ്ഞാപനം വൈകിയതിനാൽ സ്തംഭനാവസ്ഥയിലായിരുന്ന പഴയ അങ്കമാലി - കുണ്ടന്നൂർ ദേശീയപാത നിർമാണ ചർച്ചകൾ വീണ്ടും സജീവമാകുന്നു. കാലടി പഞ്ചായത്തിലെ മറ്റൂർ , കാഞ്ഞൂർ പഞ്ചായത്തിലെ വടക്കുംഭാഗം വില്ലേജ് പ്രദേശങ്ങളിൽ മുമ്പ് സ്ഥാപിച്ചിരുന്ന അതിർത്തി കല്ലുകൾ പരിശോധിക്കാൻ ബുധനാഴ്ച ഉദ്യോഗസ്ഥരെത്തി.
കുണ്ടന്നൂർ പാത അരൂർ വരെ നീട്ടിയതും 45 മീറ്റർ വീതി 70 മീറ്ററാക്കിയുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ നിർദേശങ്ങൾ സംബന്ധിച്ച് പ്രദേശവാസികൾക്കുള്ള ആശങ്കകൾ അങ്കമാലി മുൻ ബ്ലോക്ക് പഞ്ചായത്തംഗം സിജോ ചൊവ്വരാൻ ഉദ്യോഗസ്ഥരുമായി പങ്കുവച്ചു. ദേശീയ പാത വികസനത്തിന്റെ ഭാഗമായി ഏറെ ചർച്ചകൾ നടക്കുകയും വേഗത്തിൽ കല്ലിടൽ പൂർത്തീകരിക്കുകയും ചെയ്ത അങ്കമാലി കുണ്ടന്നൂർ പാതയുടെ 3എ വിജ്ഞാപനം വൈകിയത് ജനങ്ങളിൽ ആശങ്ക പരത്തിയിരുന്നു.
അങ്കമാലിയിൽ നിന്നും കുണ്ടന്നൂർ വരെ 45 മീറ്റർ വീതിയിൽ 46 കിലോമീറ്റർ നീളത്തിലുള്ള പാതയുടെ അലൈൻമെന്റ് തീരുമാനമായെങ്കിലും 3എ നോട്ടിഫിക്കേഷൻ വൈകിയതിനാൽ സ്ഥലം ഏറ്റെടുക്കൽ നടപടി തുടങ്ങിയിരുന്നില്ല . അതിനിടിയിൽ 45 മീറ്റർ വീതി എന്നുള്ളത് 70 മീറ്റർ വീതിയിൽ പുനക്രമീകരിക്കുന്നതിനും, കുണ്ടന്നൂരിൽ നിന്ന് അരൂർ വരെ ആകെ 50 കിലോമീറ്റർ നീളത്തിൽ പാത പുനക്രമീകരിക്കുന്നതിനും കേന്ദ്രസർക്കാർ തീരുമാനം എടുത്തു.
അതിന്റെ ഭാഗമായാണ് മറ്റൂർ, വടക്കുംഭാഗം വില്ലേജ് അതിർത്തികളിൽ നാട്ടിയിരിക്കുന്ന കല്ലുകൾ പരിശോധിക്കുന്നതിനും തുടർ നടപടികൾ സ്വീകരിക്കുന്നതിനും ചുമതലയുള്ള റിട്ട. ഡപ്യൂട്ടി കളക്ടറും സംഘവും സ്ഥലത്തെത്തി പരിശോധനകൾ നടത്തിയ
Ernakulam
കൊച്ചി: പരിയത്തുകാവില്‍ ഇനി കുടിയൊഴിപ്പിക്കല്‍ ഭീഷണി ഇല്ല. പ്രദേശവാസികളായ ഏഴ് കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍മിച്ചു നല്കുന്ന വീടിന്റെ തറക്കല്ലിടീല്‍ നടന്നു. ഇതോടെ അമ്പതിലധികം വര്‍ഷം നീണ്ട കുടിയൊഴിപ്പിക്കല്‍ ഭീഷണിക്കാണ് ശാശ്വത പരിഹാരമായിരിക്കുന്നത്. മന്ത്രി റോജി എം. ജോണ്‍ വീടുകളുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു.
നിലവില്‍ ഉന്നതിനിവാസികള്‍ താമസിക്കുന്ന അതേ വസ്തുവില്‍ തന്നെയാണ് 1,000 ചതുരശ്രയടി വലിപ്പമുള്ള വീടുകള്‍ നിര്‍മിച്ചു നല്‍കുന്നത്. സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ സ്പോണ്‍സര്‍ഷിപ്പ് അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും. അറ്റാച്ച്ഡ് ബാത്ത്റൂമുകളോടു കൂടിയ മൂന്ന് കിടപ്പുമുറികള്‍, ഡൈനിംഗ് ഹാള്‍, ലിവിംഗ് റൂം, സിറ്റൗട്ട്, അടുക്കള എന്നിവ അടങ്ങുന്നതാണ് വീടുകള്‍. താമസക്കാരായ ഏഴ് കുടുംബങ്ങള്‍ക്കുമായി അഞ്ച് സെന്റ് വീതമുള്ള ഭൂമിയും അതിലേക്കുള്ള വഴിയും ഇതിനോടകം അളന്നു തിരിച്ചു നല്കി.
പുതിയ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായശേഷവും കുടുംബങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്നും നിയമത്തിന്റെ സാങ്കേതികത്വങ്ങള്‍ക്കപ്പുറം ജനകീയമായ ഒരു ജനാധിപത്യ സംവിധാനം ജനങ്ങളെ ചേര്‍ത്തുപിടിച്ചാല്‍ ഏത് പ്രതിസന്ധിക്കും പരിഹാരമുണ്ടാകുമെന്നും മന്ത്രി റോജി എം. ജോണ്‍ പറഞ്ഞു.
വി.പി. സജീന്ദ്രന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാന് എംപി മുഖ്യാതിഥിയായിരുന്നു. ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക, റൂറല്‍ എസ്പി കെ.എസ്. സുദര്ശന്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി സെബാസ്റ്റ്യന്‍, വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശാരദ തുടങ്ങിയവരും പങ്കെടുത്തു.
Ernakulam
കൊച്ചി: സംസ്ഥാനത്തുടനീളം ഡ്രൈവ് സോബര്‍ - സ്റ്റേ എലൈവ് എന്ന പേരില്‍ നടത്തിയ പ്രത്യേക ഡ്രൈവിൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടിയിലായ 662 പേരുടെ ലൈസന്‍സ് റദ്ദാക്കും.
റോഡ് ഗതാഗതം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്നതിനും അവരെ റോഡപകടങ്ങളുടെ ദൂഷ്യവശങ്ങളെപ്പറ്റി ബോധവല്ക്കരിക്കുന്നതിനുമായി കേരള പോലീസിന്റെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ നേതൃത്വത്തിലാണ് സ്പെഷൽ ഡ്രൈവ് നടത്തിയത്. മദ്യപിച്ച് വാഹനം ഓടിച്ച 2,936 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു 67,979 വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ജൂലൈ എട്ട് മുതല്‍ 13 വരെയുള്ള കാലയളവിലാണ് സ്പെഷല്‍ ഡ്രൈവ് നടത്തിയത്.
മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡ് അപകടങ്ങള്‍ക്കും അപകടമരണങ്ങള്‍ക്കും ഇടയാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്പെഷൽ ഡ്രൈവ് നടത്തിയത്. ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഇന്‍സ്പെക്ടര്‍ ജനറലിന്റെ നിര്‍ദേശപ്രകാരം ട്രാഫിക് സോണല്‍ പോലീസ് സൂപ്രണ്ടുമാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ട്രാഫിക്ക് നോഡല്‍ ഓഫീസര്‍മാര്‍, ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റുകള്‍ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയായിരുന്നു സ്പെഷല്‍ ഡ്രൈവ് നടത്തിയത്.
സംസ്ഥാനത്തെ ഹൈവേ പട്രോളിംഗ് വിഭാഗം വരും ദിവസങ്ങളിലും പരിശോധന തുടരും . ട്രാഫിക് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ റോഡ് സുരക്ഷാ സംരംഭമായ ശുഭയാത്ര വാട്സ്ആപ് നമ്പര്‍ (974700 1099) മുഖേന നിയമലംഘനങ്ങളുടെ ഫോട്ടോ, ഓഡിയോ, വീഡിയോ, എന്നിവയോടൊപ്പം നിയമലംഘനം നടന്ന ജില്ല, സ്ഥലം, തീയതി, സമയം, വാഹനത്തിന്റെ നമ്പര്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് അറിയിക്കാം.
Ernakulam
കൊച്ചി: വായ്പയായി വാങ്ങിയ തുകയ്ക്ക് ഈടായി വാങ്ങിയ ആധാരങ്ങള്‍ ഉടമയറിയാതെ പണയം വച്ച് കോടികള്‍ തട്ടിയ ആറു കേസുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത അഞ്ച് കേസിലും പുത്തൻകുരിശ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു കേസിലുമാണ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചത്. 49.14 കോടിയുടെ വായ്പാകുടിശിഖയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഇടപ്പള്ളി സ്വദേശിയുടെ പരാതിയില്‍ ജൂണിലാണ് പാലാരിവട്ടം പോലീസ് ആറാമത്തെ കേസെടുത്തത്.
പാലാരിവട്ടം കാഞ്ഞിരവെല്ലി ട്രേഡേഴ്സ് ഉടമകളായ ജെന്നി വർഗീസ്, ജിനു വർഗീസ്, ജീബ ജെന്നി, മെറീന ജിനു, ഇടപ്പള്ളി സൗത്ത് ജെനുവിൻ അഗ്രോ സ്പൈസസ് ഉടമ കെ. വി ജിനു എന്നിവരെ ഒന്നു മുതൽ അഞ്ചു വരെ പ്രതികളാക്കിയാണ് ഇൗ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
1.7 കോടിയുടെ ബാങ്ക് വായ്പ അടച്ചു തീര്‍ക്കാന്‍ 2017-ല്‍ പണം നല്കിയ സംഘം ഇടപ്പള്ളി സ്വദേശിയുടെ കൈവശമുള്ള രണ്ട് ആധാരങ്ങള്‍ പ്രതികൾ പണമായി വാങ്ങിയിരുന്നു. തുടര്‍ന്ന് 2021 ഏപ്രിലില്‍ കമ്പനി പൊതുമേഖലാ ബാങ്കിന്റെ പനമ്പള്ളിനഗര്‍ ശാഖയില്‍നിന്ന് വായ്പയെടുക്കുന്നതിന് സാക്ഷി എന്ന രീതിയില്‍ പരാതിക്കാരനെക്കൊണ്ട് ഒപ്പിടുവിച്ചു. ഇതുപയോഗിച്ച് സംഘം വായ്പയെടുക്കുകയും 13.17 കോടി രൂപയുടെ ബാധ്യത വരുത്തുകയും ചെയ്തു.
2024-ല്‍ പരാതിക്കാരന്റെ മറ്റ് മൂന്ന് ആധാരങ്ങള്‍ രണ്ട് സ്ഥാപനത്തിന്റെ പേരിൽ സംഘം പാലാരിവട്ടത്തെ പുതുതലമുറ ബാങ്കില്‍ ഈടുവച്ച് വായ്പയെടുത്തു. ഈ വായ്പയില്‍ 35.97 കോടി രൂപ കുടിശിക പരാതിക്കാരനുണ്ട്. രണ്ട് വായ്പകളിലുമായി മൊത്തം 49.14 കോടി രൂപയുടെ കുടിശിഖയാണ് പരാതിക്കാരനുള്ളത്. കോലഞ്ചേരി സ്വദേശിയുടെ പരാതിയിൽ പുത്തൻകുരിശ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ 30 കോടിയാണ് പ്രതികൾ തട്ടിയെടുത്തത്.
Ernakulam
മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിലെ ജനവാസ മേഖലയില്‍ കള്ളുഷാപ്പ് പ്രവര്‍ത്തനമാരംഭിക്കുന്നതിനെതിരെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കഞ്ഞിവച്ച് പ്രതിഷേധിച്ചു. മാറാടി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ സിയോന്‍ നഗറില്‍ പുതുതായി തുറക്കുന്ന കള്ളു ഷാപ്പിനെതിരെ ജനകീയ കൂട്ടായ്മ കഴിഞ്ഞ 30 ദിവസമായി സമരം നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ കഞ്ഞിവച്ച് പ്രതിഷേധിച്ചത്.
കോണ്‍ഗ്രസ് മാറാടി മണ്ഡലം പ്രസിഡന്റ് പി.പി. ജോളി, മാറാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജു കുന്നപ്പിള്ളി, പഞ്ചായത്തംഗങ്ങളായ തേജസ് ജോണ്‍, രതീഷ് ചങ്ങാലിമറ്റം, സിപിഐ ബ്രാഞ്ച് സെക്രട്ടറി പോള്‍ പൂമറ്റത്തില്‍, കോണ്‍ഗ്രസ് അംഗം മോഹന്‍ രാജ് തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് ജനകീയ കൂട്ടായ്മ ഭാരവാഹികള്‍ അറിയിച്ചു.
Ernakulam
വാഴക്കുളം: പൈനാപ്പിൾ മാർക്കറ്റിന്റെ നവീകരണത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടിയുടെ വിനിയോഗം സംബന്ധിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മാർക്കറ്റ് സന്ദർശിച്ച് ചർച്ച നടത്തി. മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ടോമി തന്നിട്ടാമാക്കൽ നേതൃത്വം നൽകി. ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ, ബ്ലോക്ക് പഞ്ചായത്തംഗം ജോൺ കളമ്പാട്ട്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി ജെയിംസ്, പഞ്ചായത്തംഗങ്ങളായ മേരി ജോൺ, ജിന്റോ ടോമി, പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി ജോസ് വർഗീസ്, വൈസ് പ്രസിഡന്റ് ജിമ്മി തോമസ്, ട്രഷറർ ജോസ് മാത്യു മോനിപ്പിള്ളിൽ, ജോയിന്റ് സെക്രട്ടറി ഷൈജി മലേക്കുടിയിൽ,
ഓൾ കേരള പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ആന്റണി വെട്ടിയാങ്കൽ, സെക്രട്ടറി എം.എ. ലിയോ തുടങ്ങിയവർ പങ്കെടുത്തു.
നടപ്പാക്കേണ്ട വികസന പദ്ധതിയുടെ രൂപരേഖ സംബന്ധിച്ചാണ് ജനപ്രതിനിധികളും വ്യാപാരി, കർഷക, സംഘടനാ പ്രതിനിധികളും ചർച്ച നടത്തിയത്. മാർക്കറ്റ് റൂഫിംഗ്, ആധുനിക ശുചിമുറികൾ, ടൈൽ വിരിച്ച തറ, മികച്ച ഡ്രെയിനേജ് സംവിധാനം, സുരക്ഷിതമായ ലോഡിംഗ്-അൺലോഡിംഗ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തി സമഗ്ര നവീകരണ പദ്ധതി തയാറാക്കുന്നതിനായി പിഡബ്ല്യുഡി എൻജിനീയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തും.
സംസ്ഥാന ബജറ്റിൽ അനുവദിച്ച ഒരുകോടിയ്ക്ക് പുറമേ എംഎൽഎ ഫണ്ട്, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മഞ്ഞള്ളൂർ പഞ്ചായത്ത് ഫണ്ടുകളും ഉപയോഗിച്ച് ആകെ രണ്ട് മുതൽ മൂന്ന് കോടി രൂപ വരെ ചെലവിൽ മികച്ച പൈനാപ്പിൾ മാർക്കറ്റായി വാഴക്കുളം വിപണിയെ രൂപപ്പെടുത്താനാണ് പദ്ധതി.
Ernakulam
കോതമംഗലം: യുഡിഎഫ് കോതമംഗലം നിയോജകമണ്ഡലം ചെയർമാനായി ഷിബു തെക്കുംപുറം എംഎൽഎയെ തെരഞ്ഞെടുത്തു. മുൻ മന്ത്രിയും കോതമംഗലം യുഡിഎഫ് നിയോജകമണ്ഡലം ചെയർമാനുമായിരുന്ന ടി.യു. കുരുവിളയുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
നിലവിൽ യുഡിഎഫ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ കൺവീനറാണ്. പുതിയ നേതൃത്വത്തിന് കീഴിൽ കോതമംഗലം നിയോജകമണ്ഡലത്തിൽ യുഡിഎഫിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകുമെന്നും ജനകീയ വിഷയങ്ങളിൽ ശക്തമായ ഇടപെടലുകൾക്ക് നേതൃത്വം നൽകാനാകുമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
പുതിയ ചുമതല വിജയകരമായി നിർവഹിക്കാൻ എല്ലാ ഘടകകക്ഷികളുടെയും പ്രവർത്തകരുടെയും സഹകരണം ഉറപ്പാക്കുമെന്നും ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു.
Ernakulam
തിരുമാറാടി : നടക്കാവ് ഹൈവേയിൽ കാക്കൂർ കോൺവെന്റ് ജംഗ്ഷനിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചു. കഴിഞ്ഞമാസം അപകടമുണ്ടായി ഇരുചക്ര വാഹനയാത്രികൻ മരണപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികൾ പരാതിപ്പെട്ടതോടെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെവിൻ ജോർജ് കൂത്താട്ടുകുളം പിഡബ്ല്യുഡി അധികൃതർക്കും കൂത്താട്ടുകുളം പോലീസ് ഉദ്യോഗസ്ഥർക്കും പ്രദേശത്ത് വേഗ നിയന്ത്രണ സംവിധാനം സ്ഥാപിക്കുന്നതിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു.
തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെവിൻ ജോർജ് പടിക്കൻ സിൽക്സ് ഉടമ റെജിമോൻ പടിക്കപറമ്പിലിനെ സമീപിച്ചതിനെ തുടർന്ന് വേഗ നിയന്ത്രണ ബാരിക്കേഡുകൾ സ്പോൺസർ ചെയ്തു.
കൂത്താട്ടുകുളം സ്റ്റേഷൻ ഇൻസ്പെക്ടർ സഞ്ജു ജോസഫ്, കൂത്താട്ടുകുളം പിഡബ്ല്യുഡി അധികൃതർ എന്നിവരുടെയും തിരുമാറാടി പഞ്ചായത്ത് അംഗങ്ങളുടെയും നേതൃത്വത്തിൽ സ്പീഡ് ബ്രേക്കർ റോഡിൽ സ്ഥാപിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റൈസി ടോമിച്ചൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഏബിൾ ചാക്കോ, ചാക്കോ കുളങ്ങാശേരിൽ, സിനു കാക്കൂർ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.
Ernakulam
പിറവം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി രാമമംഗലം ഹൈസ്കൂളിൽ നടത്തുന്ന ലഹരി വിരുദ്ധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു. ലഹരിവിരുദ്ധ കൂട്ടയോട്ടം രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ജെസി രാജു ഫ്ലാഗ് ഓഫ് ചെയ്തു. പോലീസ്, എക്സൈസ്, വ്യാപാരി വ്യവസായി ഏകോപന സമിതി, പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ രാമമംഗലം കടവിൽ നിന്ന് ആരംഭിച്ച ലഹരി വിരുദ്ധ റാലി ആശുപത്രിപ്പടി വഴി സ്കൂളിൽ സമാപിച്ചു.
സ്കൂൾ മാനേജ്മെന്റ് ബോർഡ് പ്രസിഡന്റ് പി. ശ്രീറാം അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിന്ധു പീറ്റർ, പഞ്ചായത്ത് അംഗം ജെയിംസ് കെ. മാത്യു, എക്സൈസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി.വി. ക്ലാർവിൻ , പോലീസ് സബ് ഇൻസ്പെക്ടർ സിബി അച്യുതൻ, പിടിഎ പ്രസിഡന്റ് പി.കെ. രതീഷ് തുടങ്ങിയവരും പങ്കെടുത്തു. ലഹരി വിരുദ്ധ ഫ്ലാഷ് മോബ്, മൈം എന്നിവയും നടന്നു.
Ernakulam
വാഴക്കുളം: സംസ്ഥാന പാതയോരത്ത് കാടു വളർന്ന് വാഹന യാത്രികരുടെ കാഴ്ച മറയ്ക്കുന്നു. ആവോലി പരീയ്ക്കപ്പീടിക കവലയ്ക്കു സമീപമുള്ള വളവിലാണ് കാടു വളർന്ന് യാത്രക്കാർക്ക് തടസമാകുന്നത്. മൂവാറ്റുപുഴ ഭാഗത്തുനിന്ന് വാഴക്കുളത്തേക്കു വരുന്ന വാഹനങ്ങൾക്കാണ് വഴിയോരത്തെ കാട് പ്രശ്നമാകുന്നത്.
എതിർ ദിശയിൽ വരുന്ന വാഹനങ്ങളോ അവയെ മറികടന്നെത്തുന്ന വാഹനങ്ങളോ ഈ ഭാഗത്തെത്തുന്ന വാഹനങ്ങൾക്ക് പെട്ടെന്ന് കാണാനാകില്ല. വള്ളിക്കട ഭാഗത്തേക്കു സംസ്ഥാന പാതയിൽ നിന്ന് വഴിതിരിയുന്നുണ്ടെന്ന സൂചന ബോർഡും കാടിന്റെ മറവിലാണ്. കാടിനുള്ളിലെ ഇഴജന്തുക്കളുടെ സാന്നിധ്യഭീതി ഈ ഭാഗത്തെ കാൽനടയാത്രയും ദുഷ്കരമാക്കുന്നു.
മലിന ജലമൊഴുകുന്നതിനുള്ള ഓടയും മണ്ണുവീണ് അടഞ്ഞ നിലയിലാണ്.മണ്ണു നീക്കം ചെയ്ത് കോൺക്രീറ്റിംഗ് നടത്തുകയും തുടർന്ന് മണ്ണൊഴുകി എത്തുന്ന സാഹചര്യം ഒഴിവാക്കുകയും ചെയ്താൽ കാടുവളരുന്നത് തടയാനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Ernakulam
കോതമംഗലം: കോതമംഗലത്ത് ഷിബു തെക്കുപുറം എംഎൽഎ 100 ദിവസത്തേക്ക് 30 ഇന കർമപരിപാടി പ്രഖ്യാപിച്ചു. യുഡിഎഫ് നേതൃയോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് 100 ദിന 30 ഇന പദ്ധതികൾ പ്രഖ്യാപിച്ചത്.
ജനസമ്പർക്ക പരിപാടി- മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും ജനസമ്പർക്ക പരിപാടികൾ സംഘടിപ്പിച്ച് ജനകീയ പ്രശ്നങ്ങളും പ്രദേശത്തിന്റെ ആവശ്യങ്ങളും മനസിലാക്കി പരിഹാരങ്ങൾക്ക് ശ്രമിക്കും, തങ്കളം - കോഴിപ്പിള്ളി ബൈപാസ് 100 ദിവസത്തിനുള്ളിൽ പൂർത്തീകരിക്കും.
ചേലാട് സ്റ്റേഡിയം പുനർനിർമാണത്തിന് ഡിപിആർ, നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് നിർമാണത്തിനുള്ള നടപടികൾ ആരംഭിക്കും, തങ്കളം- കാക്കനാട് പാതയുടെ പഴയ അലൈൻമെന്റിന് സർക്കാരിൽ നിന്നും അനുമതി വാങ്ങും. എംഎൽഎ ഭവനനിർമാണ പദ്ധതിയിൽ 250 വീടുകൾ നിർമിച്ച് നൽകാനാണ് ലക്ഷ്യമിടുന്നത്. അതിൽ 10 വീടുകളുടെ നിർമാണ ഉദ്ഘാടനം നടത്തി 100 ദിവസത്തിനകം പണികൾ ആരംഭിക്കും.
മണികണ്ഠൻചാൽ പാലം ഡിപിആർ തയാറാക്കി സർക്കാരിന് സമർപ്പിക്കും. ഭൂതത്താൻകെട്ട് പോലീസ് എയ്ഡ്പോസ്റ്റ് പുനഃസ്ഥാപിക്കും. ഭൂതത്താൻകെട്ട് ജലവൈദ്യത പദ്ധതി നിർമാണം പൂർത്തീകരിക്കാനുള്ള നടപടി സ്വീകരിക്കും.
നെല്ലിക്കുഴി ഫർണീച്ചറിന് അന്താരാഷ്ട്ര ഭൂസൂചികാ പദവി പ്രഖ്യാപനത്തിന് നടപടിക്രമങ്ങൾ ആരംഭിക്കും. വന്യജീവി ആക്രമണം തടയുന്നതിനുള്ള സമഗ്ര പാക്കേജിന് രൂപം നൽകുന്നതിനുള്ള മാതൃകാ പദ്ധതി. പരിഹാരം തേടി ഹാക്കത്തോണും.
100 ദിവസം കൊണ്ട് 10 കിലോമീറ്റർ ഫെൻസിംഗ് നിർമ്മാണം പൂർത്തീകരിക്കും, ബ്ലൂ സോൺ ആയി കോതമംഗലത്തെ വികസിപ്പിക്കുന്നതിനുള്ള വിശദ പദ്ധതി രേഖ തയാറാക്കും. ഓഗസ്റ്റ് ഒന്നു മുതൽ കർമ പരിപാടികൾക്ക് തുടക്കമാകുമെന്നും, അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ പ്രാധാന്യം നൽകുമെന്നും എംഎൽഎ അറിയിച്ചു. പത്രസമ്മേളനത്തിൽ എംഎൽഎക്കൊപ്പം യുഡിഎഫ് നേതാക്കളും പങ്കെടുത്തു.
Ernakulam
തൃപ്പൂണിത്തുറ: ഇരുമ്പുപാലത്തിന് സമീപത്തെ കട ഒഴിപ്പിക്കാനുള്ള നഗരസഭയുടെ ശ്രമത്തിനിടെ, വ്യാപാരി ശരീരത്തിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ഇവിടെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയിൽ പ്രവർത്തിച്ചിരുന്ന പെട്ടിക്കട പരാതികളെ തുടർന്ന് സ്ഥല ഉടമകളുടെ ആവശ്യപ്രകാരം നേരത്തെ അടച്ചുപൂട്ടിയിരുന്നു.
ഇതോടെ ഈ വ്യാപാരി പഴയകടയ്ക്ക് മുന്നിലായി റോഡരികിൽ പുതിയൊരു പെട്ടിക്കട സ്ഥാപിച്ച് പുനരാരംഭിച്ച കച്ചവടം നഗരസഭാധികൃതർ ഒഴിപ്പിക്കാൻ ശ്രമിച്ചതാണ് ആത്മഹത്യാ ഭീഷണിയിൽ കലാശിച്ചത്.
മുമ്പ് നോട്ടീസ് നൽകിയ ശേഷം ഇന്നലെ രാവിലെ ഉദ്യോഗസ്ഥരെത്തി കടയൊഴിപ്പിക്കാൻ നടപടി തുടങ്ങിയതോടെ കടയുടമ പെട്രോൾ കുപ്പിയിൽ വാങ്ങിക്കൊണ്ടു വന്ന ശേഷം കടയ്ക്കുള്ളിൽ കയറി ശരീരത്തിലൊഴിച്ച് ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ നഗരസഭാ ജീവനക്കാർ പോലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചു.
സംഭവമറിഞ്ഞ് നാട്ടുകാരും തടിച്ചുകൂടി. പിന്നീട് പോലീസിന്റെയും അഗ്നിരക്ഷാ സേനയുടെയും നേതൃത്വത്തിൽ വ്യാപാരിയുമായി സംസാരിച്ച് അനുനയിപ്പിച്ച് ഇയാളെ ആത്മഹത്യാശ്രമത്തിൽ നിന്നു പിന്തിരിപ്പിക്കുകയായിരുന്നു.
തുടർന്ന് ഇയാളുടെ ശരീരത്തിലുണ്ടായിരുന്ന പെട്രോൾ, അഗ്നിരക്ഷാ ഉദ്യോഗസ്ഥർ വെള്ളവും ഷാംമ്പുവും ഉപയോഗിച്ച് കഴുകി മാറ്റി. വ്യാപാരിക്ക് കട മാറ്റുന്നതിന് രണ്ടു ദിവസത്തെ സമയം അനുവദിച്ചതായി നഗരസഭാധികൃതർ പറഞ്ഞു.
Ernakulam
കാക്കനാട്: കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡ് പ്രതികൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവിന് ഗുരുതര പരിക്ക്. ഒറ്റപ്പാലം സ്വദേശി അബ്ദുൾ റഹ്മാനാ(24)ണ് ആക്രമണത്തിന് ഇരയായത്. ഇതേ സെല്ലിലെ തടവുകാരനായ രഞ്ജിത്താണ് ആക്രമണം നടത്തിയത്.
എറണാകുളം ജില്ലാ ജയിലിലെ എ ബ്ലോക്കിലുള്ള ഒന്‍പതാം നമ്പർ സെല്ലിലാണ് സംഭവം. സഹതടവുകാരനായ രഞ്ജിത്ത് മുണ്ട് ചുഴറ്റി എറിഞ്ഞത് അബ്ദുൽ റഹ്മാൻ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലം ചൊവ്വാഴ്ച പ്രതി ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ഒരു സ്റ്റീൽ മഗ് കറുത്ത മുണ്ടിൽ ചുറ്റി, തറയിൽ കമിഴ്ന്നു കിടക്കുകയായിരുന്ന അബ്ദുൽ റഹ്മാന്റെ തലയിൽ രഞ്ജിത്ത് രണ്ടുതവണ ആഞ്ഞടിച്ചു.
അടിയേറ്റ് അബ്ദുൽ റഹ്മാന്റെ തലയിൽ വലതു ചെവിക്ക് മുകളിലായി ആഴത്തിൽ മുറിവേൽക്കുകയും, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാളുടെ മുറിവിൽ 10 തുന്നലുകളുണ്ട്. സംഭവത്തിൽ ഇൻഫോപാർക്ക് പോലീസ് ജില്ലാ ജയിലിലെത്തി പ്രതി രഞ്ജിത്തിന്റെ അറസ്റ്റു രേഖപ്പെടുത്തി.
Ernakulam
കൊച്ചി: സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമപദ്ധതിയുടെ ഭാഗമായി ഇൻഫോപാർക്ക് കൊച്ചി ഫേസ് 2-ൽ പുതിയ ഐടി ടവർ (പൊളാരിസ്) നിർമിക്കും. ഇതിനുള്ള 1.31 ഏക്കർ ഭൂമിയുടെ പാട്ട കരാർ ഐടി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പർമാരായ കാസ്പിയൻ ടെക്പാർക്സിന് കൈമാറി.
150 കോടി രൂപ ചെലവിലാണു പുതിയ ഐടി കെട്ടിടം നിർമിക്കുന്നത്. ഫേസ് 2ലെ സെസ് ഇതര മേഖലയിലാണ് മൊത്തം 17 നിലകളിലായി 2.19 ലക്ഷം ചതുരശ്ര അടി ബിൽറ്റ്-അപ് ഏരിയയുള്ള ടവർ ഉയരുക. നിർമാണം പൂർത്തിയാകുന്നതോടെ ഐടി മേഖലയിൽ 1500ലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണു പ്രതീക്ഷ. മൂന്നുവര്‍ഷം കൊണ്ടു നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
നിലവില്‍ ഇൻഫോപാർക്ക് കൊച്ചി ഫേസ് 2-ൽ കാസ്പിയൻ ടെക്പാർക്സിന് സെസ് ഇതര വിഭാഗത്തിൽ രണ്ട് ഐടി കെട്ടിടങ്ങളുണ്ട്. ഇതിൽ ഒന്നിൽ പൂർണമായും എയര്‍ ഇന്ത്യയുടെ സെന്റര്‍ ഓഫ് ഡിജിറ്റല്‍ ഇനോവേഷൻ കേന്ദ്രമാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടാമത്തേതിൽ ഐടി കമ്പനികളാണ്. ഇൻഫോപാർക്കിനു പുറമേ, സ്മാർട്ട് സിറ്റി കൊച്ചി, ടെക്നോപാർക്ക് തിരുവനന്തപുരം എന്നിവിടങ്ങളിലെ ഗ്രേഡ് എ കൊമേഴ്സ്യൽ റിയൽ എസ്റ്റേറ്റ് ഡെവലപ്പറാണ് കാസ്പിയൻ.
കേരളത്തെ രാജ്യത്തെ മികച്ച ഐടി, എഐ ഹബ്ബാക്കി മാറ്റുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നു കരാർ കൈമാറ്റ ചടങ്ങിൽ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പദ്ധതിയുടെ വേഗത്തിലുള്ള പൂർത്തീകരണത്തിന് സർക്കാരിന്റെ അദ്ദേഹം പറഞ്ഞു.
ഇൻഫോപാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുശാന്ത് കുറുന്തിൽ, കാസ്പിയൻ ടെക്പാർക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ തോമസ് ചാക്കോ എന്നിവരാണു പാട്ട കരാറിൽ ഒപ്പുവച്ചത്. വി.പി. സജീന്ദ്രന് എംഎൽഎ, ഐടി സെക്രട്ടറി സീറാം സാംബശിവ റാവു എന്നിവരും പങ്കെടുത്തു.
Ernakulam
അങ്കമാലി: റോഡ് മുറിച്ചുകടക്കവേ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കരയാംപറമ്പ് പൈനാടത്ത് വീട്ടിൽ പി.കെ. തമ്പി (66) ആണ് മരിച്ചത്. സംസ്കാരം ഇന്ന് രാവിലെ 11-ന് കരയാംപറമ്പ് സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ.
കഴിഞ്ഞ ഏഴിന് രാത്രി ഏഴരയോടെ ദേശീയപാതയിൽ കറുകുറ്റി അരീക്കൽ ജംഗ്ഷനിലായിരുന്നു അപകടം. കറുകുറ്റി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: പി.ബി. മിനി പെരുമ്പാവൂർ പള്ളിപ്പാടൻ കുടുംബാംഗം, മക്കൾ: ലിൻസാ തമ്പി , ഏലിയാസ് തമ്പി. മരുമകൻ: അഖിൽ എസ്. പ്രദീപ് (മേലെപ്പാട്ട്, തിരുവനന്തപുരം).
Ernakulam
കോതമംഗലം: നേര്യമംഗലം ചെമ്പന്‍കുഴിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന് ജീവനൊടുക്കി. ചെമ്പന്‍കുഴി ഡബിള്‍ കുരിശിന് സമീപം പന്തനാനിയ്ക്കല് ടോമി (56) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30 ഓടെയായിരുന്നു സംഭവം. ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഒരുമുറിക്ക് തീയിട്ട ശേഷം സമീപത്തെ മുറിയിൽ കയറി ടോമി ജീവനൊടുക്കുകയായിരുന്നു.
വീടിന് തീപിടിച്ചത് കണ്ട് അയല്‍വാസികള്‍ അറിയിച്ചതനുസരിച്ച് നേര്യമംഗലം ഫയര്‍ ഫോഴ്സും ഊന്നുകല്‍ പോലീസും സ്ഥലത്തെത്തിയാണ് തീയണച്ചത്. ടോമിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ടിപ്പര്‍ ലോറി ഡ്രൈവറായിരുന്നു .മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ : മോളി. മക്കള്‍: ടിനു, റിനു.
Ernakulam
മൂവാറ്റുപുഴ: കച്ചേരിത്താഴത്ത് നടുറോഡില്‍ വീണ്ടും സ്വകാര്യ ബസ് ജീവനക്കാരും യുവാക്കളും തമ്മിൽ തര്‍ക്കവും സംഘര്‍ഷവും. കോതമംഗലം - മൂവാറ്റുപുഴ - തൊടുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് തര്‍ക്കവും സംഘര്‍ഷവും അരങ്ങേറിയത്.
ബൈക്കിലെത്തിയ യുവാക്കള്‍ സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തി ജീവനക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തുകയും പിന്നീട് കൈയാങ്കളിയില്‍ കലാശിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇതോടെ മറ്റ് വാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും ഇടപെട്ടു. തുടര്‍ന്ന് നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ബൈക്ക് യാത്രികരായ യുവാക്കളില്‍ ഒരാളെ കൈകാര്യ ചെയ്യുകയും ചെയ്തു. ഇതിന്റെ സമൂഹ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മുമ്പും ഇതേ സ്ഥലത്തുതന്നെ മൂവാറ്റുപുഴ - തൊടുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഡ്രൈവറും ബൈക്ക് യാത്രികനും തമ്മില്‍ ഉണ്ടായ കൈയാങ്കളി ചര്‍ച്ചയായിരുന്നു. വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് സംഘര്‍ഷങ്ങളെല്ലാം അരങ്ങേറിയത്.
നിസാര കാര്യങ്ങള്‍ക്ക് നടുറോഡില്‍ കൈയാങ്കളി ഉണ്ടാക്കുന്നതും, ജനക്കൂട്ടം നിയമം കൈയിലെടുക്കുന്നതും പതിവായിരിക്കുകയാണ്. ഇത്തരം പ്രവണതകള്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തിരക്കേറിയ റോഡിലൂടെ വാഹനങ്ങളുടെ അമിതവേഗതയും ജനങ്ങള്‍ക്ക് ഏറെ ദുരിതമായിട്ടുണ്ട്.
Ernakulam
കൊച്ചി: ജില്ലയില്‍ മീനിന് പൊള്ളുന്ന വില. സാധാരണക്കാരന്റെ നിത്യഭക്ഷണത്തിലെ പ്രധാന വിഭവമായ മത്തിയും അയലയും പോലും പലര്‍ക്കും താങ്ങാനാകാത്ത വിലയിലേക്ക് ഉയര്‍ന്നതോടെ കുടുംബ ബജറ്റ് പ്രതിസന്ധിയിലായി. മഴക്കാലത്ത് മത്സ്യലഭ്യത കുറഞ്ഞതും ട്രോളിംഗ് നിരോധനം നിലവിലുള്ളതും ഡീസല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനച്ചെലവ് വര്‍ധിച്ചതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.
എല്ലാ വിഭാഗം മത്സ്യങ്ങള്‍ക്കും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഗണ്യമായ വിലവര്‍ധനയാണ് ഉണ്ടായത്. പല മീനുകളും കിട്ടാനുമില്ല. വറ്റ, സ്രാവ്, ശീലാവ്, ഓലക്കൊടിയന്, കൂന്തല്‍ എന്നിവ കിട്ടാനില്ലെന്ന് മത്സ്യവ്യാപാരികള്‍ പറയുന്നു. മത്തി ചില്ലറ വില കിലോയ്ക്ക് 300 വരെ എത്തി. കിലോയ്ക്ക് 280 രൂപ ഉണ്ടായിരുന്ന അയല വാങ്ങണമെങ്കില്‍ ഇപ്പോള്‍ 400 രൂപ മുടക്കണം. വറ്റ കിലോയ്ക്ക് 600 രൂപ മുതല്‍ 700 വരെയാണ് വില.
പുഴമീനുകള്‍ക്ക് ഡിമാന്‍ഡ്
കൊച്ചി മാര്‍ക്കറ്റില്‍ പുഴ മീനുകള്‍ക്കാണ് ഡിമാന്‍ഡ്. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന മത്സ്യം പഴകിയതായിരിക്കുമെന്ന് ഭയന്ന് പലരും പുഴ മീനുകളാണ് വാങ്ങുന്നതെന്ന് പച്ചാളം ജിപിഎം ഫിഷ് മര്‍ച്ചന്റ്സ് ഉടമ എം.പി. ഗിരീഷ് പറഞ്ഞു. പുഴ മീനുകള്‍ക്ക് വില കൂടുതലാണെങ്കിലും ബജറ്റിലൊതുങ്ങുന്ന രീതിയില്‍ പലരും വാങ്ങാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Ernakulam
പറവൂർ: നഗരത്തിൽ കാറിടിച്ച് വിദ്യാർഥിനിക്ക് പരിക്കേറ്റു.വിദ്യാർഥിനിയെ ഇടിച്ചിട്ടശേഷം നിർത്താതെ പോയ കാറിനെ ടാക്സി ഡ്രൈവർമാർ പിന്തുടർന്ന് പിടികൂടി. കാർ ഓടിച്ചിരുന്ന പെരുമ്പടന്ന പാക്കുന്നത്ത് വീട്ടിൽ വിജയ്ശങ്കറെ തടഞ്ഞുവച്ച് പോലീസിലേൽപ്പിച്ചു. ഒരു സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പറയപ്പെടുന്നു. ഇന്നലെ ഉച്ചയ്ക്ക് 12ന് പറവൂർ പിഡബ്ള്യുഡി റസ്റ്റ്ഹൗസിന് മുന്നിലായിരുന്നു സംഭവം.
നന്ത്യാട്ടുകുന്നം എസ്എൻവി സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന മൂത്തകുന്നം സ്വദേശിനിയായ വിദ്യാർഥിനിക്കാണ് അപകടത്തിൽ പരിക്കേറ്റത്. കാർ അലക്ഷ്യമായും നിയന്ത്രണം വിട്ടും വരുന്നത് കണ്ട് വിദ്യാർഥിനി റോഡരികിലേക്ക് പരമാവധി ഒതുങ്ങിയെങ്കിലും കാറിന്റെ ഇടതുവശത്തെ കണ്ണാടി വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ കുട്ടി വീഴുന്നത് കണ്ടെങ്കിലും ഡ്രൈവർ കാർ നിർത്താതെ കടന്നുകളഞ്ഞു.
കുട്ടിയെ ഇടിച്ചിട്ടശേഷം ഇയാൾ മറ്റു വാഹനങ്ങളിലും ഇടിക്കേണ്ടതായിരുന്നു. അവർ വെട്ടിച്ച് മാറ്റിയതിനാൽ അപകടമുണ്ടായില്ല. വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി വിജയ് ശങ്കറെ കസ്റ്റഡിയിലെടുത്തു.ബന്ധുക്കളെത്തി കുട്ടിയെ താലൂക്ക് ഗവ. ആശുപത്രിയിലെത്തിച്ച് ചികിത്സ തേടി. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് വിജയ് ശങ്കറിനെതിരെ കേസെടുത്തു.
Ernakulam
കോതമംഗലം: ഗൂഗിൾ മാപ്പ് നോക്കി മുന്നോട്ടുപോയ തടിലോറി പാടത്തേക്ക് മറിഞ്ഞു. സമീപത്തുണ്ടായിരുന്ന ഇലക്ട്രിക്പോസ്റ്റും തകർത്താണ് ലോറി മറിഞ്ഞത്. കോട്ടപ്പടിക്ക് സമീപം നാകഞ്ചേരിയിലാണ് ഇന്നലെ രാവിലെ ഒൻപതോടെയായിരുന്നു സംഭവം.
കൊട്ടാരക്കരയിൽ നിന്ന് പ്ലൈവുഡ് ഫാക്ടറിയിലേക്ക് റബർ തടികളുമായി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ഗൂഗിൾ മാപ്പ് വഴികാട്ടിയതനുസരിച്ച് പ്രധാന റോഡിൽ നിന്നും മാറി കനാൽ ബണ്ട് റോഡിലൂടെയാണ് വാഹനം കടന്നുവന്നത്. പെരിയാർവാലി കനാലിന്റെ ബണ്ട് റോഡായ പനച്ചി നാകഞ്ചേരി റോഡിലൂടെ കടന്നുവരുമ്പോഴാണ് അപകടം ഉണ്ടായത്. കനാലിന്റെ ഭാഗത്തുള്ള ഗട്ടർ ഒഴിവാക്കി എതിർവശം ചേർന്ന് പോകുമ്പോഴാണ് വാഹനം ഒരു വശത്തേക്ക് ചെരിഞ്ഞത്.
നിയന്ത്രണം വിട്ട് താഴ്ചയിലുള്ള പാടത്തേക്ക് ലോറി തെന്നിയിറങ്ങുകയായിരുന്നു. ഇവിടെ ഉണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റും തകർത്താണ് വാഹനം താഴ്ചയിലേക്ക് നിരങ്ങി ഇറങ്ങിയത്. ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഒപ്പം ഉണ്ടായിരുന്ന ക്ലീനർ അപകട സമയത്ത് പുറത്തിറങ്ങി നിന്ന് ഡ്രൈവർക്ക് വഴി പറഞ്ഞു കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു.
കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഒടിഞ്ഞ പോസ്റ്റ് മാറ്റിയിടുന്ന ജോലികൾ ഉച്ചയോടെ പൂർത്തിയാക്കി. തടികൾ മറ്റൊരു വാഹനത്തിലേക്ക് മാറ്റി. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് ലോറി റോഡിൽ എത്തിച്ചു. ലോറിക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല. വൈകുന്നേരത്തോടെയാണ് ലോറി കരയ്ക്ക് കയറ്റിയത്. അതുവരെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.
Ernakulam
കൊച്ചി: ബലക്ഷയം, വെള്ളപ്പൊക്ക ഭീഷണി, റോഡിന്റെ ഉയരം വര്‍ധിക്കല്‍ തുടങ്ങി പലവിധ കാരണങ്ങളാല്‍ കെട്ടിടങ്ങള്‍ ഹൈട്രോളിക് ജാക്കിയുടെ സഹായത്തോടെ ഉയര്‍ത്തി പുനര്‍നിര്‍മിക്കുന്ന പ്രവൃത്തികള്‍ക്ക് കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മാണ ചട്ടത്തില്‍ നിയമം വേണമെന്ന് ആവശ്യപ്പെട്ട് കൊച്ചി കോര്പറേഷന് പ്രമേയം പാസാക്കി.
കഴിഞ്ഞ ദിവസം എംജി റോഡില്‍ കെട്ടിടം ഉയര്‍ത്തുന്ന പണികള്‍ക്കിടെ ഒരു വശത്തേക്ക് ചരിഞ്ഞ് അപകടമുണ്ടായ പശ്ചാത്തലത്തില്‍ മേയര്‍ അഡ്വ. വി.കെ. മിനിമോളാണ് ഇത്തരം നിര്‍മാണ പ്രവൃത്തികള്‍ക്ക് നിയമ വ്യവസ്ഥ കൊണ്ടുവരണമെന്ന ആവശ്യവുമായി കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിച്ചത്. ഭരണപക്ഷത്തെ ചില കൗണ്‍സിലര്‍മാര്‍ എതിരഭിപ്രായം ഉന്നയിച്ചെങ്കിലും പ്രമേയം സര്‍ക്കാരിന് കൈമാറാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.
കെട്ടിടങ്ങളും വീടുകളും ഉയര്‍ത്താന്‍ കോര്‍പറേഷന്റെ പെര്‍മിറ്റ് എടുക്കണമെന്ന് വ്യവസ്ഥ ചട്ടഭേദഗതിയിലൂടെ ഉള്‍പ്പെടുത്തണമെന്നതായിരുന്നു പ്രമേയത്തിലെ ആവശ്യം. ഇതു സംബന്ധിച്ച് ദീപിക കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെമെന്നും പ്രവൃത്തികള്‍ക്ക് അഗ്നിശമനസേനയുടെയും പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും അനുമതി നിര്‍ബന്ധമാക്കണമെന്നും പ്രമേയത്തില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഭരണപക്ഷത്തെ കൗണ്‍സിലര്‍മാരുടെ ഭാഗത്തു നിന്ന് എതിരഭിപ്രായം ഉണ്ടായത് മേയറെ ഞെട്ടിച്ചു. വെള്ളക്കെട്ട് നിരന്തരമായുണ്ടാകുന്ന കൊച്ചി പോലുള്ള നഗരത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നത് അനാവശ്യമായ നിയമക്കുരുക്കിലേക്ക് കൊണ്ടെത്തിക്കുമെന്ന് ഭരണപക്ഷ കൗണ്‍സിലറായ പി.ഡി. മാര്ട്ടിന് പറഞ്ഞു. ഫയര്‍ എന്‍ഒസിയും മലിനീകരണ ബോര്‍ഡിന്റെ അനുമതിയും വാങ്ങണമെന്ന വ്യവസ്ഥ കാലതാമസത്തിന് ഇടയാക്കുമെന്ന് മറ്റൊരു ഭരണപക്ഷ കൗണ്‍സിലറായ ഹെന്‍ട്രി ഓസ്റ്റിനും ലാന്‍ഡ് ഡെവലപ്മെന്റിന് മുനിസിപ്പല്‍ ചട്ടത്തില്‍ നിയമമുള്ളതിനാല്‍ ഇത്തരം നിര്‍മാണ പ്രവൃത്തികള്‍ക്ക് പുതിയ നിയമിത്തിന്റെ ആവശ്യമില്ലെന്ന് എം.ജി. അരിസ്റ്റോട്ടിലും പറഞ്ഞു.
എന്നാല്‍ ഭരണപക്ഷത്തെ എതിരഭിപ്രായങ്ങളെ തള്ളിക്കളഞ്ഞാണ് മേയര്‍ പ്രമേയം പാസാക്കിയത്. ഇത്തരം പ്രവൃത്തികള്‍ സുരക്ഷിതവും ഗുണമേന്മയുള്ളതാണെന്ന് ഉറപ്പാക്കുന്നതിനും കമ്പനികളെ കോര്‍പറേഷനില്‍ എംപാനല്‍ ചെയ്യിക്കാമെന്നും മേയര്‍ പറഞ്ഞു.
Thrissur
അരിപ്പാലം: ഔര്‍ ലേഡി ഓഫ് കാര്‍മല്‍ (സെന്റ് മേരീസ്) പള്ളിയില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ കര്മലമാതാവിന്റെ തിരുനാളിന് കൊടികയറി. ഫാ. സെബാസ്റ്റ്യന്‍ ഈഴേക്കാടന്‍ തിരുനാളിന്റെ കൊടിയേറ്റം നിര്‍വഹിച്ചു. ഇന്ന് വൈകീട്ട് 5.30ന് ദിവ്യബലി, സന്ദേശം, ലദീഞ്ഞ്, നൊവേന, ഉത്തരീയം വിതരണം എന്നിവക്ക് ഫാ. ആന്റോ തച്ചില്‍ കാര്‍മികത്വം വഹിക്കും.
തിരുനാള്‍ ദിനമായ നാളെ രാവിലെ 6.30ന് ദിവ്യബലി, വൈകീട്ട് അഞ്ചിന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് പുത്തന്‍ചിറ ഫൊറോന വികാരി ഫാ. ബിനോയ് പൊഴോലിപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
ഈസ്റ്റ് പുത്തന്‍ചിറ ഫൊറോന വികാരി ഫാ. ജോണ്‍ കവലക്കാട്ട് (ജൂണിയര്‍) സന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ച ഊട്ട് എന്നിവ ഉണ്ടായിരിക്കും. 20ന് പൂര്‍വികരുടെ അനുസ്മരണദിനത്തില്‍ രാവിലെ 6.25ന് ദിവ്യബലി, സെമിത്തേരിയില്‍ പൊതു ഒപ്പീസ് എന്നിവ ഉണ്ടായിരിക്കും.
തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ലിജു മഞ്ഞപ്രക്കാരന്‍, കൈക്കാരന്മാരായ ജോസഫ് ജോസഫ് ചക്കാലക്കല്‍, ഡിജോള്‍ മാത്യു ചക്കാലക്കല്‍, ജനറല്‍ കണ്‍വീനര്‍ ഐജിന്‍ രാജു ചക്കാലക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.
Thrissur
ചാലക്കുടി: സേക്രഡ് ഹാർട്ട് കോൺവന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക രക്ഷാകർതൃ സമ്മേളനവും പിടിഎ ജനറൽ ബോഡിയോഗവും നടന്നു. മാള കാർമൽ കോളജിലെ അസിസ്റ്റന്റ് പ്രഫസറും സൈക്കോളജിസ്റ്റുമായ ജിലു മാത്യു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്് ലിജോ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. പിടിഎ സെക്രട്ടറി ലത ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു.
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐടി യൂണിറ്റിന്റെ സഹകരണത്തോടെ തയ്യാറാക്കിയ സ്കൂളിന്റെ ഔദ്യോഗിക വാർത്താചാനലായ "വോയ്സ് ഓഫ് ഹൃദയ’യുടെ ഉദ്ഘാടനം എസ്എച്ച് കോൺവന്റ് മദർ സുപ്പീരിയർ സിസ്റ്റർ ലിറ്റിൽ ഗ്രേസ് നിർവഹിച്ചു.
പ്രിൻസിപ്പൽ സിസ്റ്റർ സോഫിയ ജോസഫ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ലിൻ, അധ്യാപക പ്രതിനിധികളായ സി.വി. ദിവ്യ, സിസ്റ്റർ ഹെലേന, ജിനി, തോംസൺ ഡേവിസ് എന്നിവർ പ്രസംഗിച്ചു. പിടിഎ ഭാരവാഹികളായി ലിജോ കുറ്റിക്കാടൻ - പ്രസിഡന്റ്്, തോംസൺ ഡേവിസ് -വൈസ് പ്രസിഡന്റ്, സി.വി.ദിവ്യ - സെക്രട്ടറി, സിസ്റ്റർ റിൻസ -ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
Thrissur
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് ബയോടെക്നോളജി വിഭാഗത്തിന്റെ 2026ലെ വകുപ്പുതല കൂട്ടായ്മ "സാല്‍വോസ് 26' പത്മഭൂഷന്‍ ഫാ. ഗബ്രിയേല്‍ റിസര്‍ച്ച് സെമിനാര്‍ ഹാളില്‍ സംഘടിപ്പിച്ചു. വെള്ളാനിക്കര കാര്‍ഷിക കോളജില്‍ സെന്റര്‍ ഫോര്‍ പ്ലാന്റ് ബയോടെക്നോളജി ആന്‍ഡ് മോളിക്കുലാര്‍ ബയോളജി വിഭാഗത്തിലെ പ്രഫസര്‍ ഡോ. ദീപു മാത്യു യോഗം ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു.
സെല്‍ഫ് ഫിനാന്‍സ് കോ ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റിന് സംസാരിച്ചു. ബയോ ടെക്നോളജി വിഭാഗം മേധാവി ഡോ. കവിത സ്വാഗതവും അസോസിയേഷന് സെക്രട്ടറി വേദ രഞ്ജിത്ത് നന്ദിയും രേഖപ്പെടുത്തി.
Thrissur
അഞ്ചേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഞ്ചേരിച്ചിറ യൂണിറ്റിന്റെ നേതൃത്വത്തിൽ രാജൻ പല്ലന് എംഎൽഎക്ക് സ്വീകരണം നൽകി. അഞ്ചേരിച്ചിറ യൂണിറ്റ് പ്രസിഡന്റും തൃശൂർ ജില്ല സെക്രട്ടറിയുമായ ബിജു എടക്കളത്തൂർ അധ്യക്ഷത വഹിച്ചു. ഭദ്രം കുടുംബസുരക്ഷ പദ്ധതിയിൽനിന്നു മുള്ള മരണാനന്തര ആനുകൂല്യം ലാസർ മണ്ടുംപാൽ, ജോൺസൻ വല്ലച്ചിറക്കാരൻ എന്നിവരുടെ കുടുംബാംഗങ്ങൾക്ക് കൈമാറി.
അഞ്ചേരിച്ചിറ യൂണിറ്റ് അംഗങ്ങൾക്ക് ദി ഐ ഫൌണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ നൽകിയ നേത്രചികിത്സ പ്രിവിലേജ് കാർഡ് വിതരണം ചെയ്തു. അഞ്ചേരിച്ചിറ യൂണിറ്റ് ജനറൽ സെക്രട്ടറി മനോജ് പുളിക്കത്തറ, സി.ആർ. ശേഖരൻ, സി.എ.ബാബു, ഇ.വി. സുനിൽരാജ്, ജോയ്സൺ അച്ചാണ്ടി തുടങ്ങിയവർ പങ്കെടുത്തു.
Thrissur
മണ്ണുത്തി: തെരുവുനായ പ്രശ്നത്തിനും പേവിഷ ബാധയ്ക്കും ശാശ്വത പരിഹാരം കാണാൻ ശാസ്ത്രീയവും മനുഷ്യത്വപരവുമായ സമീപനം അനിവാര്യമെന്നു മന്ത്രി ബിന്ദു കൃഷ്ണ. കേരളത്തിലെ സുസ്ഥിര തെരുവുനായ ജനസംഖ്യാ നിയന്ത്രണവും പേവിഷബാധ പ്രതിരോധവും എന്ന വിഷയത്തിൽ കേരള വെറ്ററിനറി സർവകലാശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അനിൽ അക്കര, വൈസ് ചാൻസലർ പ്രഫ. ഡോ. കെ.എസ്. അനിൽ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.കെ. സിന്ധു, സർവകലാശാലാ ഡയറക്ടർ ഓഫ് അക്കാദമിക്സ് ആൻഡ് റിസർച്ച് പ്രഫ.ഡോ.സി. ലത, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിൽ പ്രസിഡന്റ് ഡോ.കെ.ആർ. ബിനു പ്രശാന്ത്, ഡയറക്ടർ ഓഫ് ഓണ്‍ട്രപ്രണർഷിപ് പ്രഫ.ഡോ.ടി.എസ്. രാജീവ്, രജിസ്ട്രാർ പ്രഫ.ഡോ. സാബിൻ ജോർജ്, പഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കൽ എന്നിവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങളും അവതരിപ്പിച്ചു.
Thrissur
വടക്കാഞ്ചേരി: മുള്ളൂർക്കരയിൽ വീടുകളുടെ മതിലുകൾ തകർത്ത് കാട്ടാന. കഴിഞ്ഞ ദിവസം പുലർച്ചെയാണ് പ്രദേശത്ത് കാട്ടാനയിറങ്ങി നാശം വിതച്ചത്. വാഴക്കോട് -പ്ലാഴി സംസ്ഥാന പാതയിൽ ആറ്റൂരാണ് കാട്ടാനയിറങ്ങി മതിലുകൾ തകർത്തത്. പുതുവീട്ടിൽ ഹുസൈന്റെ മതിലും, സമീപത്തെ വലിയവീട്ടിൽ ദേവകിയുടെ വീടിന്റെ മതിലുകളാണ് കാട്ടാന തകർത്തത്.
Thrissur
പുന്നയൂർക്കുളം: സർവീസ് സഹകരണ ബാങ്ക് കെട്ടിടത്തിലെ അനധികൃതനിർമാണങ്ങൾ പൊളിച്ചു നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ചട്ടം ലംഘിച്ചാണ് നിർമാണം നടത്തിയതെന്നു കാണിച്ച് പനന്തറസ്വദേശിയും പഞ്ചായത്തംഗവുമായ എം.ബി.സുജീഷ് നൽകിയ ഹർജിയിലാണ് ഉത്തരവ്.
ബാങ്ക് അധികൃതർക്ക് പഞ്ചായത്ത് നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും തുടർനടപടി ഉണ്ടായില്ല. ഇതേതുടർന്ന് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു .
ബാങ്കിന് കോടതി നോട്ടിസ് അയച്ചു. ആരും ഹാജരായില്ല. ഇതേ തുടർന്ന് 2021 ലെ ഉത്തരവ് എട്ട് ആഴ്ചയ്ക്കുള്ളിൽ പഞ്ചായത്ത് സെക്രട്ടറി നടപ്പാക്കണമെന്നാണ് ജസ്റ്റിസ്ഹരിശങ്കർ വി. മേനോന്റെ വിധി. പെർമിറ്റ് എടുക്കാതെ നിർമിച്ച കെട്ടിടം പൊളിക്കാൻ 2021 ൽ പഞ്ചായത്ത് സെക്രട്ടറി ഉത്തരവിട്ടിരുന്നെങ്കിലും നടപ്പായില്ല.
25 ലക്ഷം രൂപ ചെലവിൽ ഓഡിറ്റോറിയം നിർമിച്ചശേഷമാണ് പെർമിറ്റിന് അപേക്ഷ നൽകിയത്. ഹർജിക്കാരനു വേണ്ടി അഡ്വ.വി.എ.വിനോദ് ഹാജരായി.
Thrissur
നന്തിപുലം: 20 വര്‍ഷത്തിലേറെയായി പണി പൂര്‍ത്തിയാകാത്ത ആറ്റപ്പള്ളി റെഗുലേറ്റര്‍ പാലം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പുതുക്കാട് നിയോജകമണ്ഡലം കമ്മിറ്റി ജനകീയ പ്രക്ഷോഭം ആരംഭിച്ചു. പാലം യാഥാര്‍ഥ്യമാകുന്നതുവരെ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാനാണ് യുഡിഎഫ് തീരുമാനം.
ഡിസിസി സെക്രട്ടറി കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പുതുക്കാട് നിയോജകമണ്ഡലം ചെയര്മാന് കെ.എല്‍. ജോസ് അധ്യക്ഷനായി. പുതുക്കാട് ബ്ലോക്ക് പ്രസിഡന്റ് സുധന് കാരയില്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ടെസി ജോസ്, മീനാ മദനന്, ജോയ് നെല്ലിശേരി, രതി ബാബു, ഭാഗ്യവതി ചന്ദ്രന്, വരന്തരപിള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാന്റോ നന്തിപുലം, റിന്റോ ഞെരിഞ്ഞാംപിള്ളി തുടങ്ങിയവര്‍ സംസാരിച്ചു.
Thrissur
വരാക്കര: സൗത്ത് ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ 20-ാമത് പ്രതിഷ്ഠ ഊട്ടുതിരുനാളിന് കൊടിയേറി. തൃശൂര്‍ അതിരൂപത ചില്‍ഡ്രന്‍സ് മിനിസ്ട്രി ഡയറക്ടര്‍ ഫാ. പോള്‍ മുട്ടത്ത് കൊടിയേറ്റകര്‍മം നിര്‍വഹിച്ചു.
തുടര്‍ന്ന് ഒന്‍പതാം വ്യാഴം തിരുകര്‍മങ്ങള്‍, ഊട്ട് നേര്‍ച്ച എന്നിവ നടന്നു.
വികാരി ഫാ. ജിന്റോ കുറ്റിക്കാട്ട്, കൈക്കാരന്മാരായ റോണി ജെയിംസ് ചിറയത്ത് മഞ്ഞിയില്‍, ബാബു ചേറു, ജോസ് വെളിയന്‍, തിരുനാള്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജോഷി ആന്റണി മഞ്ഞളി എന്നിവര്‍ നേതൃത്വം നല്കി.
26നാണ് ഊട്ടുതിരുനാള് ആഘോഷം.
Thrissur
ചേലക്കര: ചേലക്കര ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു. കെ. രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്തു. നവജ്യോതി എഡ്യൂക്കേഷണൽ ഏജൻസി കോർപറേറ്റ് മാനേജരും പ്രൊവിൻഷ്യൽ സുപ്പീരിയറുമായ സിസ്റ്റർ ജെസിൻ തെരേസ് അധ്യക്ഷത വഹിച്ചു. ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് ടി. ഗോപാലകൃഷ്ണൻ മുഖ്യാതിഥിയായി.
പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയ ശതമാനം നേടിയതിന് ശിവൻ സ്മാരക ട്രസ്റ്റിന്റെ അവാർഡ് പ്രിൻസിപ്പൽ സിസ്റ്റർ ജ്യോതി മരിയയ്ക്ക് സമർപ്പിച്ചു. പിടിഎ പ്രസിഡന്റ് എം. ജെ.റെജി, സ്റ്റാഫ് പ്രതിനിധി ടീനു തോമസ് പി. എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ജ്യോതി മരിയ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നീതു വിൻസെന്റ് നന്ദി രേഖപ്പെടുത്തി.
Thrissur
തൃശൂർ: ബസിലിക്കയിൽ പരിശുദ്ധ വ്യാകുലമാതാവിന്റെ ഊട്ടുതിരുനാൾ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം അതിരൂപത പ്രൊക്യുറേറ്റർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത് നിർവഹിച്ചു. ബസിലിക്ക റെക്ടർ ഫാ. തോമസ് കാക്കശേരി, അസിസ്റ്റന്റ് വികാരിമാരായ ഫാ. ബ്രിൽവിൻ ഒലക്കേങ്കിൽ, ഫാ. എഡ്വിൻ അപ്പക്കോട്ടിൽ, കൈക്കാരൻമാരായ ഡോയ് കാര്യക്കാടൻ, ജോയ് ആളൂർ കൊക്കൻ, ബേബി പെല്ലിശേരി, ജോയ് കെ. ജോണ്‍, ജനറൽ കണ്‍വീനർ സനീഷ് പോൾ, ഊട്ട് കണ്‍വീനർ ഇ.പി. ജെയിംസ്, പബ്ലിസിറ്റി കണ്‍വീനർ ഷാജു എന്നിവർ നേതൃത്വം നൽകി. സെപ്റ്റംബർ 15ന് ആണ് ഊട്ടുതിരുനാൾ.
Thrissur
തൃശൂർ: കേരളത്തിലെ പ്രമുഖ പ്രീ- എൻജിനീയേർഡ് സ്റ്റീൽ ബിൽഡിംഗ് നിർമാതാക്കളായ പ്രൈം ഗ്രൂപ്പ് ഓഫ് കന്പനീസ് പുഴയ്ക്കലിൽ ഒരുക്കിയിരിക്കുന്ന പ്രീമിയം ലൈഫ്സ്റ്റൈൽ ആൻഡ് എന്റർടൈൻമെന്റ് ഡെസ്റ്റിനേഷനായ പ്രൈം പ്രൊമേനേഡ് ഉദ്ഘാടനം ചെയ്തു. പ്രമുഖ വ്യവസായികളായ ഡോ. ജോയ് ആലുക്കാസ്, പ്രകാശ് പട്ടാഭിരാമൻ എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. ദീപം തെളിയിക്കൽ ചടങ്ങിൽ ജോളി ആലുക്കാസ്, വർധിനി പ്രകാശ്, സീമ അനിൽ, വിവേക് വിൻസെന്റ്, വർഷ, റോമാസ് എസ്. വാസ്വാനി, ജോളി ജോർജ്, ശ്യാമ ജോളി എന്നിവർ പങ്കെടുത്തു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ചടങ്ങിൽ സന്നിഹിതനായിരുന്നു.
45,000 ചതുരശ്ര അടിയിൽ സജ്ജീകരിച്ചിരിക്കുന്ന പ്രൈം പ്രൊമേനേഡ്, ഷോപ്പിംഗ്, ഡൈനിംഗ്, ഫിറ്റ്നസ്, വെൽനെസ്, വിനോദം, ദൈനംദിന സൗകര്യങ്ങൾ എന്നിവയെ ഒരൊറ്റ കുടക്കീഴിൽ ഒരുക്കുന്ന ആധുനിക ലൈഫ്സ്റ്റൈൽ ഡെസ്റ്റിനേഷനാണ്. അത്യാധുനിക പ്രി- എൻജിനീയേർഡ് സ്റ്റീൽ ബിൽഡിംഗ് (പിഇബി) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്.
ആധുനിക സൗകര്യങ്ങളും വൈവിധ്യമാർന്ന സേവനങ്ങളും സമന്വയിപ്പിച്ച പ്രൈം പ്രൊമെനേഡ് തൃശൂരിലെ പുതിയ ലൈഫ്സ്റ്റൈൽ, വെൽനെസ് ആൻഡ് എന്റർടെയ്ൻമെന്റ് കേന്ദ്രമായി മാറുമെന്ന് പ്രത്യാശിക്കുന്നതായി പ്രൈം ഗ്രൂപ്പ് അധികൃതർ അറിയിച്ചു.
Thrissur
വടക്കാഞ്ചേരി: റെയിൽവേ സ്റ്റേഷനിൽ കോവിഡിന് മുൻപുണ്ടായിരുന്ന ട്രെയിൻ സ്റ്റോപ്പുകൾ ഉടൻ പുനഃസ്ഥാപിക്കണമെന്നും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കെ. രാധാകൃഷ്ണൻ എംപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം സമർപ്പിച്ചു. റെയിൽവേ മന്ത്രാലയത്തിന്റെ അമൃത് ഭാരത് സ്റ്റേഷൻ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കുകയും യാത്രക്കാർക്കായി മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, മതിയായ ട്രെയിൻ സ്റ്റോപ്പുകൾ ഇല്ലാത്തതുമൂലം ഈ സൗകര്യങ്ങളുടെ പ്രയോജനം യാത്രക്കാർക്ക് പൂർണ്ണമായി ലഭിക്കുന്നില്ലെന്ന് എം.പി നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
റെയിൽവേ മന്ത്രിയെ കൂടാതെ റെയിൽവേ ബോർഡ് ചെയർമാൻ, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, ഡിവിഷണൽ റെയിൽവേ മാനേജർ എന്നിവർക്കും അദ്ദേഹം നിവേദനത്തിന്റെ പകർപ്പുകൾ അയച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയുടെ ഭാഗമായി താൽക്കാലികമായി നിർത്തലാക്കിയ കാരയ്ക്കൽ എക്സ്പ്രസ് , പൂനെ-കന്യാകുമാരി എക്സ്പ്രസ് , മലബാർ എക്സ്പ്രസ് എന്നീ ട്രെയിനുകളുടെ സ്റ്റോപ്പുകൾ എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നതാണ് നിവേദനത്തിലെ പ്രധാന ആവശ്യങ്ങളിൽ ഒന്ന്.
Thrissur
തൃശൂർ: അമല മെഡിക്കൽ കോളജിൽ പദ്മഭൂഷൻ ഫാ. ഗബ്രിയേൽ സെൻട്രൽ ലൈബ്രറി, അമല കോളജ് ഓഫ് അലയ്ഡ് ഹെൽത്ത് സയൻസ്, എൻഡിഎൽഎ ക്ലബ് എന്നിവ ചേർന്ന് "വിദ്യാർഥികളുടെ വൈകാരികപ്രശ്നങ്ങളും അവയുടെ പരിഹാരങ്ങളും' സംബന്ധിച്ച് ബോധവത്കരണ സെമിനാർ നടത്തി.
വൈസ് പ്രിൻസിപ്പൽ ഡോ. ലോല ദാസ് ഉദ്ഘാടനം ചെയ്തു. ചീഫ് ലൈബ്രേറിയൻ പ്രഫ. ഡോ. എ.ടി. ഫ്രാൻസിസ്, സീനിയർ ലൈബ്രേറിയൻമാരായ വി.ജെ. ലിറ്റി, ഗ്ലാഡിസ് ജോർജ്, അസോസിയേറ്റ് പ്രഫ. അരുൾ വിൻസെന്റ്, സൈക്യാട്രിസ്റ്റ് ഡോ. എൽസ കെ. മാത്യൂസ് എന്നിവർ പ്രസംഗിച്ചു.
Thrissur
തൃശൂർ: സർക്കാർ വിഹിതത്തിൽ 17 കോടിയിലേറെ രൂപ വെട്ടിക്കുറച്ചതോടെ തൃശൂർ ജില്ലാ പഞ്ചായത്ത് പദ്ധതികൾ പ്രതിസന്ധിയിലേക്ക്. ഇതിനുപുറമേ ധനകാര്യകമീഷൻ ഗ്രാന്റും കുറച്ചിരിക്കുകയാണ്.
പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷം ജില്ലാ ആസൂത്രണ സമിതികൾ പുനഃസംഘടി പ്പിക്കാത്തതിനാൽ പദ്ധതി അംഗീകാരത്തിനു കാലതാമസമുണ്ടാകുന്നതായും ആരോപണമുണ്ട്. പദ്ധതി വിഹിത ത്തിലുണ്ടായ കുറവുമൂലം ഉത് പാദനമേഖലയിലെ പല പദ്ധതികളും ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ്. ധനകാര്യ ഗ്രാന്റിലെ കുറവ് കുടിവെള്ള പദ്ധതികളെയും ജലസേചന പദ്ധതിക ളെയും വലിയ തോതിൽ ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പൊതുപ്ലാൻ ഫണ്ടിൽ 2.58 കോടി രൂപയാണു പുതിയ സർ ക്കാർ കുറച്ചിട്ടുള്ളത്. മുൻ സർക്കാരിന്റെ അവസാന ബജറ്റിൽ പ്ലാൻഫണ്ട് ഇനത്തിൽ 60,76,84, 000 രൂപ അനുവദിച്ചിരുന്നതിൽനിന്ന് പുതിയ സർക്കാർ 2,58,36, 000 രൂപ പുതിയ ബജറ്റിൽ വെട്ടി. പട്ടികജാതി ഘടകപദ്ധതിയിൽ 4.17 കോടി രൂപയുടെയും പട്ടികവർഗ ഘടകപദ്ധതിയിൽ 17.14 ലക്ഷത്തിന്റെയും കുറവുവരുത്തി. ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഇനത്തിൽ മുൻവർഷം 16 കോടി രൂപ ഉണ്ടായിരുന്നെങ്കിൽ ഈ വർഷം ആറുകോടി മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
ധനകാര്യ കമ്മീഷൻ ഗ്രാന്റിൽ ബേസിക് ഗ്രാന്റ് ഇനത്തിലും ടൈഡ് ഫണ്ട് ഇനത്തിലും കുറവുണ്ട്. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനെത്തുടർന്ന് കഴിഞ്ഞ വാർഷിക പദ്ധതിയിലെ അവസാന ഗഡു കഴിഞ്ഞ സർക്കാരിനു വിതരണം ചെയ്യാനായിട്ടില്ല. പുതിയ സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഇതു വിതരണം ചെയ്യാൻ നടപടി സ്വീകരിച്ചില്ല. ഈ സാമ്പത്തിക വർഷത്തെ ആദ്യഗഡുവും അനുവദിച്ചില്ല. ഇതുമൂലം കഴിഞ്ഞവർഷം തുടങ്ങിവച്ച പദ്ധതികളുടെ തുടർച്ച ഞെരുക്കത്തിലാണെന്നു ജില്ലാ പഞ്ചായത്ത് ഭരണനേതൃത്വം പറഞ്ഞു.
Thrissur
തൃശൂർ: തേക്കിൻകാട് മൈതാനത്ത് കക്ഷിരാഷ്ട്രീയ പരിപാടികൾക്കു നിരോധനം ഏർപ്പെടുത്തിയ ഹൈക്കോടതി വിധി ചരിത്രയാഥാർഥ്യങ്ങളുടെ നിഷേധവും ജനാധിപത്യവിരുദ്ധവുമാണെന്നു സിപിഐ തൃശൂർ ജില്ലാ കൗണ്‍സിൽ. ഗാന്ധിജിയും നെഹ്റുവും അടക്കമുള്ള ദേശീയനേതാക്കൾ പങ്കെടുത്ത ചരിത്രപ്രസിദ്ധമായ ഒട്ടേറെ സമരപോരാട്ടങ്ങൾക്കും സമ്മേളനങ്ങൾക്കും സാക്ഷ്യംവഹിച്ച പൊതുഇടമാണ് തേക്കിൻകാട് മൈതാനം.
വിധി പുനഃപരിശോധിക്കാൻ സർക്കാർ അടിയന്തരമായി സർവകക്ഷിയോഗം വിളിക്കണമെന്നു സിപിഐ ജില്ല കൗണ്‍സിൽ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് 20നു വൈകീട്ട് അഞ്ചിനു ജില്ല കൗണ്‍സിലിന്റെ നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിനുമുന്നിൽ സായാഹ്നസമരം സംഘടിപ്പിക്കും.
എം.ആർ. സോമനാരായണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന അസി. സെക്രട്ടറി പി.പി. സുനീർ എംപി, മുൻമന്ത്രി ജി.ആർ. അനിൽ എംഎൽഎ, സെക്രട്ടേറിയറ്റ് അംഗം കെ.കെ. വത്സരാജ് എംഎൽഎ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാജാജി മാത്യു തോമസ് എന്നിവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ പ്രമേയം അവതരിപ്പിച്ചു.
Thrissur
തൃശൂർ: തിരിച്ചടികൾ ഉണ്ടാകുന്പോൾ കൂടുതൽ ആവേശത്തോടെ വിജയങ്ങൾ നേടിയെടുക്കാനുള്ള കഠിനശ്രമമാണു നടത്തേണ്ടതെന്നു മന്ത്രി രമേശ് ചെന്നിത്തല. തൃശൂർ മുനിസിപ്പൽ കോർപറേഷന്റെ വിദ്യശ്രീ 2026 വിദ്യാഭ്യാസ അവാർഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലക്ഷ്യബോധത്തോടെയുള്ള പഠനത്തിലൂടെ ഏതു പ്രതിസന്ധിയെയും മറികടക്കാനാകും. വിജയത്തിനായുള്ള മത്സരപ്പാച്ചിലിൽ ഏറ്റവും പിന്നിലാകുന്നവരെയാണു നാം കൂടുതൽ ശ്രദ്ധിക്കേണ്ടത്. മാതാപിതാക്കളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനും വലിയ നേട്ടങ്ങൾ കൈവരിച്ച് സമൂഹത്തിനു പ്രയോജനമുള്ളവരായി മാറാനും വിദ്യാർഥികൾക്കു കഴിയണമെന്നും മന്ത്രി പറഞ്ഞു.
മേയർ ഡോ. നിജി ജസ്റ്റിൻ അധ്യക്ഷത വഹിച്ചു. മന്ത്രി ഒ.ജെ. ജനീഷ്, രാജൻ ജെ. പല്ലൻ എംഎൽഎ, ഡെപ്യൂട്ടി മേയർ എ. പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.
Thrissur
ഒളരിക്കര: മദർ ആശുപത്രിയുടെ ചുറ്റുമതിൽ പാർക്കിംഗിലെ ഇരുചക്രവാഹനങ്ങളുടെ മുകളിലേക്ക് ഇടിഞ്ഞുവീണു. ഒട്ടേറേ വാഹനങ്ങൾക്കു കേടുപാടുകൾ പറ്റി.
സംഭവത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ രാവിലെ പെയ്ത കനത്ത മഴയിലാണ് അപകടം. ആശുപത്രി ജീവനക്കാരും വാഹന ഉടമകളും ചേർന്നാണു മണ്ണും ഇഷ്ടികളും നീക്കി വാഹനങ്ങൾ പുറത്തെടുത്തത്. ആശുപത്രിയുടെ പടിഞ്ഞാറു ഭാഗത്ത് ഉയരത്തിൽനിന്നിരുന്ന മതിലാണ് ഇടിഞ്ഞുവീണത്.
Thrissur
തൃശൂർ: നാടിന്റെ സർവതോന്മുഖമായ പുരോഗതിക്ക് സഹകരണസ്ഥാപനങ്ങളുടെ പങ്ക് ഏറെ വലുതാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സഹകരണമേഖല സാമൂഹ്യനന്മയ്ക്ക് എന്ന മുദ്രാവാക്യം യാഥാർഥ്യമാക്കി കേരളത്തിലെ പുതിയ സർക്കാർ മുന്നോട്ടുപോവുകയാണ്. സംസ്ഥാന സർക്കാരിന്റെ ആശ്വാസ് പദ്ധതിയിലൂടെ സഹകരണമേഖലയെ സംരക്ഷിക്കാനുള്ള മുന്നേറ്റത്തിൽ കക്ഷിരാഷ്ട്രീയത്തിനതീതമായ യോജിപ്പ് ഉണ്ടാകണമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. തൃശൂർ പുത്തൻപള്ളിക്കു സമീപം പ്രവർത്തനമാരംഭിച്ച തൃശൂർ അർബൻ കോഓപ്പറേറ്റീവ് ബാങ്കിന്റെ പുതിയ കെട്ടിടമായ സി.എ. ഒൗസേഫ് ടവറിന്റെ ഉദ് ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നവീകരിച്ച മെയിൻ ബ്രാഞ്ചിന്റെയും ലോക്കറിന്റെയും ഉദ്ഘാടനം മന്ത്രി ഒ.ജെ. ജനീഷ് നിർവഹിച്ചു. ബാങ്ക് ചെയർമാൻ പോൾസണ്‍ ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. രാജൻ ജെ. പല്ലൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, മുൻ മേയറും ബാങ്ക് വൈസ് ചെയർമാനുമായ ഐ.പി. പോൾ, ജോയിന്റ് രജിസ്ട്രാർ പി. രാമചന്ദ്രൻ, ഫാ. തോമസ് കാക്കശേരി, എൻ.ജെ. സൈമണ്‍, പി.എം. ബാദുഷ, ഇ.വി. സുനിൽരാജ്, മോഹൻ ഇമ്മട്ടി, ജെസി ആന്റണി, സിസിലി ജോസ്, റോസിലിൻ സ്റ്റെയിൻസ്, എൻ.ജെ. ജോസ്, ബാങ്ക് സിഇഒ പി.എസ്. ശങ്കരൻ, ബാബു ജോസഫ് എന്നിവർ പ്രസംഗിച്ചു.
Thrissur
തൃശൂർ: ഇക്കണ്ടവാര്യർ റോഡിലെ കുഴിയിൽവീണ് സ്കൂട്ടർ അപകടത്തിൽപ്പെട്ട് യാത്രികയായ ലിംസി മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവ്. പോലീസ് തെളിവുനശിപ്പിച്ചെന്ന് ആരോപിച്ചും അന്വേഷണ ഉദ്യോഗസ്ഥനായ എസ്എച്ച്ഒക്കെതിരെ നടപടി ആവശ്യപ്പെട്ടും നേർക്കാഴ്ച അസോസിയേഷൻ ഡയറക്ടർ പി.ബി. സതീഷ് നൽകിയ പരാതിയിലാണ് നടപടി.
കഴിഞ്ഞ മേയ് 12നായിരുന്നു അപകടം. കോർപറേഷന്റെ അനാസ്ഥമൂലം റോഡിലുണ്ടായ വലിയ കുഴിയിൽ ചാടിയ സ്കൂട്ടർ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിയുകയും ലിംസി എതിർദിശയിൽ വന്ന കാറിടിച്ച് മരിക്കുകയുമായിരുന്നു. അപകടത്തിന് കാരണമായ കുഴി മൂടി കോർപറേഷനും പോലീസും ചേർന്ന് സുപ്രധാന തെളിവ് നശിപ്പിച്ചെന്നാണ് പ്രധാന ആരോപണം.
ഫോറൻസിക് പരിശോധനയ്ക്കുള്ള കത്തിൽനിന്ന് കുഴിയെക്കുറിച്ചുള്ള വിവരങ്ങൾ ബോധപൂർവം ഒഴിവാക്കി. വാഹനാപകടം യാത്രക്കാരിയുടെ അശ്രദ്ധകൊണ്ടാണെന്ന് വരുത്തിതീർക്കാൻ എസ്എച്ച്ഒ ശ്രമിച്ചതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നുവെന്നും പൊതുമരാമത്ത് കോർപറേഷൻ ഉദ്യോഗസ്ഥരെയും കരാറുകാരെയും രക്ഷിക്കാൻ പോലീസ് ഒത്തുകളിച്ചെന്നും പരാതിയിൽ പറയുന്നു. മൂടിയ കുഴി തുറന്ന് ശാസ്ത്രീയ പരിശോധന നടത്തണമെന്നും അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നുമാണ് ആവശ്യം. സംഭവത്തിൽ കമ്മീഷണർ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
Thrissur
എസ്എൻ പുരം: ചാനൽ പ്രവർത്തകർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന മകനും മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ ശ്രീനാരായണപുരം അഞ്ചാംപരുത്തി പനങ്ങാട് കള്ളുഷാപ്പിന് പടിഞ്ഞാറ് കാട്ടുപറമ്പിൽ കബീറിന്റെ മകൻ മുഹമ്മദ് റംസാൻ (14) ആണ് മരിച്ചത്. ദേശീയപാതയിൽ എസ്.എൻ.പുരം പൊരിബസാറിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെ നിയന്ത്രണം വിട്ട ഇന്നോവ കാർ സ്കൂട്ടറിലിടിച്ചായിരുന്നു അപകടം.
സ്കൂട്ടർ യാത്രക്കാരനായ കാട്ടുപറമ്പിൽ കബീർ (56) അന്നുതന്നെ മരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന മകൻ മുഹമ്മദ് റംസാന് ഗുരുതരമായി പരിക്കേറ്റിരുന്നു. മാതാവ്: റഷീദ. സഹോദരങ്ങൾ: റിക്സ്വാന, റിസ്വാന.
Thrissur
ഒല്ലൂർ: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പെരുവാകുളങ്ങര കണ്ണേക്കാടൻ ഡേവിസ്(67) ആണ് മരിച്ചത്. സംസ്കാരം ഇന്നു രാവിലെ 9.30ന് ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ.
കഴിഞ്ഞ ഏഴിന് കമ്പനിപ്പടിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ചായിരുന്നു അപകടം. ഭാര്യ: വത്സല. മക്കൾ: പ്രിയ, പ്രിൻസ്. മരുമക്കൾ: ജോഷി, നീനു.
Thrissur
വടക്കാഞ്ചേരി: ഇരുചക്രവാഹനങ്ങൾ കൂട്ടിയിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. വരവൂർ പെരുകുന്ന് നഗറിൽ സുബ്രഹ്മണ്യന്റെ മകൻ ബാബു(52) ആണ് മരിച്ചത്.
ചെറുതുരുത്തി നമ്പ്യാർ പള്ളത്തിനു സമീപം വ്യാഴാഴ്ച ഉണ്ടായ അപകടത്തിലാണ് ബാബുവിന് ഗുരുതരപരിക്കേറ്റിരുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കമ്പിവേലി നിർമാണ തൊഴിലാളിയാണ്. ഭാര്യ: ചന്ദ്രിക. മക്കൾ: ഐശ്വര്യ, അഞ്ജലി, അജയ്, വിഷ്ണു.
Thrissur
പട്ടിക്കാട്: ദേശീയപാത തമ്പുരാട്ടിപ്പടിയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. പാലക്കാട് കിഴക്കഞ്ചേരി ഇളവുംപാടം സ്വദേശി തോട്ടുങ്കൽ വീട്ടിൽ വേലായുധന്റെ മകൻ അജീഷ്(33) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം.
മംഗലംഡാമിൽ നിന്ന് കാലടിയിലേക്ക് പോവുകയായിരുന്നു യുവാവ്. കല്ലിടുക്ക് മേൽപാത ഇറങ്ങിവന്ന ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജീഷിനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൈവേ പോലീസും ദേശീയപാത റിക്കവറി വിഭാഗവും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Thrissur
ചാലക്കുടി: താലൂക്ക് പരിധിയിലുള്ള റേഷൻ കടകളിൽ സാധനങ്ങൾ എത്തിക്കുന്നതിൽ കരാറുകാരൻ വീഴ്ചവരുത്തുന്നതിൽ പ്രതിഷേധിച്ച് കൊമ്പിടി സിവിൽ സപ്ലൈസ് ഡിപ്പോയിൽ സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ റേഷൻ വ്യാപാരികൾ പ്രതിഷേധസമരം നടത്തി.
ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ സ്ഥലത്തെത്തി ചർച്ചനടത്തിയാണ് സമരം അവസാനിപ്പിച്ചത്. ഈ മാസം 20നകവും അടുത്ത മാസം മുതൽ 15നകവും റേഷൻ അരി വിതരണം പൂർത്തി യാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎയ്ക്ക് കളക്ടർ ഉറപ്പുനൽകി.
ആദിവാസിമേഖലകൾ ഉൾപ്പെടുന്ന ചാലക്കുടി താലൂക്ക് പരിധിയിലെ റേഷൻ അരിവിതരണത്തിൽ ഏറെനാളായി തുടരുന്ന ഗുരുതരവീഴ്ചകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടത്തുന്ന അഴിമതിയാണ് അരിവിതരണത്തിൽ കാലതാമസം വരുത്തുന്നതിനു പിന്നിലെന്ന് എംഎൽഎ ആരോപിച്ചു. അരിവിതരണം അവസാനിക്കുന്ന ദിവസമാണ് കരാറുകാരൻ റേഷൻ കടകളിൽ അരി എത്തിക്കുന്നത്.
ഇതിനാൽ റേഷൻ വിതരണം താളം തെറ്റിയിരിക്കയാണ് കരാറുകാരന്റെ വ്യക്തിതാല്പര്യം സംരക്ഷിച്ചുകൊണ്ടുള്ള വിതരണരീതിയാണ് നടപ്പിലാ ക്കുന്നതെന്ന ആക്ഷേപം പരിശോധിക്കുന്നതിനായി കഴിഞ്ഞ ഒരു വർഷകാലം അരിവിതരണം നടത്തിയതിന്റെ വിശദമായ രേഖകൾ ലഭ്യമാക്കണമെന്ന് കളക്ടർ ഡിപ്പോ അധികൃ തർക്കു നിർദേശം നൽകിയിട്ടുമുണ്ട്.
റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികളായ പി.ഡി. പോൾ, കെ.കെ. പങ്കജാക്ഷൻ, കെ.പി. ബെൻസൺ, പി. മധു, ആളൂർ പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാൻസിസ്, കോൺഗ്രസ് ബ്ലോക്ക് പ്രസി ഡന്റ് സോമൻ ചിറ്റയത്ത്, മണ്ഡ ലം പ്രസിഡന്റ് ബാബു തോമസ് തുടങ്ങിയവർ ധർണയ്ക്കു നേതൃത്വം നൽകി.
Thrissur
വടക്കാഞ്ചേരി: ചില്ലിചിക്കനൊപ്പം നൽകിയ ചെറുനാരങ്ങയിൽ നീരു കുറവാണെന്ന് ആരോപിച്ച് റസ്റ്റോറന്റിൽ അതിക്രമം നടത്തുകയും ഉടമയെയും സുഹൃത്തിനെയും മർദി ക്കുകയുംചെയ്ത സംഭവത്തിൽ അഞ്ചുപേരെ വടക്കാഞ്ചേരി എസ്എച്ച്ഒ വി.എസ്. മുരളീധരൻ അറസ്റ്റ് ചെയ്തു. കടങ്ങോട് സ്വദേശി ചെന്പയിൽ വീട്ടിൽ ഷെഫീക്ക്(33), കരിയന്നൂർ സ്വദേശികളായ അലി അക്ബർ (35), കള്ളിവളപ്പിൽ വീട്ടിൽ ഷിബിൽ(22), ചെന്പ്രയൂർ വീട്ടിൽ ഇജാബ്(23), കേളുന്പ്വലാത്ത് വീട്ടിൽ ഷൗക്കത്ത്(35) എന്നിവരാണ് അറസ്റ്റിലായത്.
അത്താണി മിണാലൂരിൽ പ്രവർത്തിക്കുന്ന സെലക്ട് ദർബാർ റസ്റ്റോറന്റിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു സംഭവം. രണ്ടു കാറുകളിലായാണു സംഘമെത്തിയത്. ഹോട്ടൽ ഉടമ തെക്കുംകര കരുമത്ര സ്വദേശി വെളുത്താട്ടിൽ വീട്ടിൽ മുഹമ്മദിന്റെ മകൻ സുഹൈബിന് ക്രിക്കറ്റ് ബാറ്റുകൊണ്ടാണ് അടിയേറ്റത്.
സുഹൃത്ത് കരുമത്ര സ്വദേശി കൊക്കർണിക്കൽ വീട്ടിൽ യൂസഫിന്റെ മകൻ റഷീദിനും ഏതാനും ഹോട്ടൽ ജീവനക്കാർക്കും പരിക്കേറ്റിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ് തു.
ജീവനും സ്വത്തിനും സംരക്ഷണം നൽകണം: കെഎച്ച്ആർഎ
വടക്കാഞ്ചേരി: ഹോട്ടലുടമകളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അധികൃതർ തയാറാകണമെന്നു കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (കെ എച്ച്ആർഎ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സാമൂഹ്യവിരുദ്ധർ അക്രമം നടത്തിയ റസ്റ്റോറന്റിൽ സന്ദർശനം നടത്തിയ ഭാരവാഹികൾ വടക്കാഞ്ചേരി പോലീസിൽ പരാതി നൽകി. പ്രതികൾക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ജില്ലയിലെ ഹോട്ടലുകൾ അടച്ചിട്ട് ഭരണസിരാകേന്ദ്രങ്ങളിലേക്കു മാർച്ച് നടത്തുമെന്നും ജില്ലാ പ്രസിഡന്റ് അന്പാടി ഉണ്ണിക്കൃഷ്ണൻ, സംസ്ഥാനകമ്മിറ്റി അംഗം പ്രേംരാജ് ചൂണ്ടലാത്ത്, വി.ആർ. സുകുമാർ, അനീഷ് വി. മോഹൻ, ഷെറീഫ് പി. യൂസഫ്, കെ.ആർ. നികിത എന്നിവർ അറിയിച്ചു.
Thrissur
ഇരിങ്ങാലക്കുട: രൂപതയിലെ വൈദികരുടെ സ്ഥലമാറ്റം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഖ്യാപിച്ചു. പുതിയ നിയമനങ്ങൾ 30ന് പ്രാബല്യത്തിൽ വരും. ഇരിങ്ങാലക്കുട: രൂപതയിലെ വൈദികരുടെ സ്ഥലമാറ്റം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഖ്യാപിച്ചു. പുതിയ നിയമനങ്ങൾ 30ന് പ്രാബല്യത്തിൽ വരും. ഫാ. ജോണി മേനാച്ചേരി - വികാരി ആന്‍ഡ് കപ്ലോന്‍, ആനത്തടം; വികാരി ആന്‍ഡ് റെക്ടര്‍ ആന്‍ഡ് കപ്ലോന്‍, മാപ്രാണം ഒഴിവായി. ഫാ. ആന്റണി മുക്കാ ട്ടുകരക്കാരന് - ഡയറക്ടര്‍, സെന്റ്് ജെയിംസ് ഹോസ്പിറ്റല്‍, സെന്റ്് ജോസഫ്സ് ഭവന്, സെന്റ് ജെയിംസ് മെഡിക്കല്‍ അക്കാദമി, ആന്‍ഡ് കപ്ലോന്‍, ഡിസിപിബി കോണ്വന്റ്്, ചാലക്കുടി. ഡയറക്ടര്‍, കാത്തലിക് നഴ്സസ് ഗില്‍ഡ്, ഇരിങ്ങാലക്കുട രൂപത; സ്പിരിച്ച്വല്‍ ഡയറക്ടര്‍, സെന്റ്് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി, ഇരിങ്ങാലക്കുട രൂപത ഒഴിവായി. ഫാ. ജോസ് മാണിപറമ്പില്‍ - വികാരി, ജൂബിലി നഗര്‍, ഫാ. ഡേവിസ് ചെങ്ങിനിയാടന്‍ - ഡയറക്ടര്‍, ജെറിയാട്രിക് മിനിസ്ട്രി, ഇരിങ്ങാലക്കുട രൂപത കൂടി.
ഫാ. ബെന്നി കരിമാലിക്കല്‍ - വികാരി ആന്‍ഡ് കപ്ലോന്‍, സൗത്ത് താണി ശേരി; വികാരി, കോട്ടാറ്റ് ഒഴിവായി. മോണ്‍. ആന്റു ആല പ്പാടന്‍ - കപ്ലോന്‍, ശാന്തിസദനം, ഇരിങ്ങാലക്കുട കൂടി; ഡയറക്ടര്‍, സെന്റ്് ജെയിംസ് ഹോസ്പിറ്റല്‍ ആന്‍ഡ് സെന്റ്് ജോസഫ്സ് ഭവന് ആന്‍ഡ് സെന്റ് ജെയിംസ് മെഡിക്കല്‍ അക്കാദമി, കപ്ലോന്‍, ഡിസിപിബി കോണ്‍വന്റ്, ചാലക്കുടി ആന്‍ഡ് ഡയറക്ടര്‍, കാത്തലിക് നഴ്സസ് ഗില്‍ഡ്, ഇരിങ്ങാലക്കുട രൂപത ഒഴിവായി. ഫാ. ആന്റോ പാണാടന്‍ - വികാരി ആന്‍ഡ് റെക്ടര്‍ ആന്‍ഡ് കപ്ലോന്‍, മാപ്രാണം; വികാരി ആന്‍ഡ് കപ്ലോന്‍, വെ ള്ളാഞ്ചിറ ഒഴിവായി. ഫാ. വര്‍ഗീസ് അരിക്കാട്ട് (ജൂണിയര്‍) - കപ്ലോന്‍, സ്വീറ്റ് ഹോം പുത്തന്‍ചിറ ഈസ്റ്റ് ആന്‍ഡ് റസി ഡന്‍സ്, ല്യൂമന് യൂത്ത് സെന്റര്‍, ആളൂര്‍; വികാരി ആന്‍ഡ് കപ്ലോന്‍, ആനത്തടം ഒഴിവായി. ഫാ. ജോഷി പാല്യേക്കര - ആക്ടിംഗ് വികാരി ആന്‍ഡ് കപ്ലോന്‍, തേശേരി ഒഴിവായി. ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍ - സിഞ്ചല്ലൂസ്, സില്‍ച്ചാര്‍ മിഷന്, ഇരിങ്ങാലക്കുട രൂപത. ഫാ. സെബി കൊളങ്ങര - വികാരി ആന്‍ഡ് കപ്ലോന്‍, വെള്ളാഞ്ചിറ. ഫാ. ജെയ്സണ്‍ പാറേക്കാട്ട് - ലീവ്, ഹെര്‍മി റ്റേജ്,നല്ലതണ്ണി; വികാരി ആന്‍ഡ് കപ്ലോന്‍, പുത്തന്‍വേലിക്കര ഇന്ഫന്റ്് ജീസസ് ആന്‍ഡ് ഡയറക്ടര്‍, ജീസസ് ഫ്ര റ്റേണിറ്റി - പ്രിസണ്‍ മിനിസ്ട്രി, ഇരിങ്ങാലക്കുട രൂപത ഒഴിവായി. ഫാ. റിജു (ഡേവിസ്) പൈനാടത്ത് - വികാരി ആന്‍ഡ് കപ്ലോന്‍, പുത്തന്‍വേലിക്കര ഇന്‍ഫന്റ് ജീസസ്. ഫാ. ജോസഫ് ചെറുവത്തൂര്‍ - വികാരി ആന്‍ഡ് കപ്ലോന്‍, മടത്തുംപടി; വികാരി ആന്‍ഡ് കപ്ലോന്‍, കൊന്നക്കുഴി ഒഴിവായി.
ഫാ. ഷാജി തെക്കേക്കര - വികാരി ആന്‍ഡ് കപ്ലോന്‍, തേശേരി കൂടി; വികാരി, കാക്കുളിശേരി ഒഴിവായി. ഫാ. നെവിന് ആട്ടോക്കാരന് - ലീവ്, പാസ്റ്ററല്‍ മിനിസ്ട്രി, ഹൊസൂര്‍ രൂപത; വികാരി ആന്‍ഡ് കപ്ലോന്‍, സൗത്ത് താണിശേരി ആന്‍ഡ് സെക്രട്ടറി കം ട്രഷറര്‍, പ്രോ - ലൈ ഫ് ചാരിറ്റബിള്‍ ട്രസ്റ്റ്, ഇരിങ്ങാലക്കുട രൂപത ഒഴിവായി. ഫാ. ജിജോ ജോസഫ് തുണ്ടത്തില്‍ - വികാരി, കോട്ടാറ്റ് ആന്‍ഡ് അസോസിയേറ്റ് ഡയറക്ടര്‍, സെന്റ്് ജെയിംസ് ഹോസ്പിറ്റല്‍, ചാലക്കുടി. ഫാ. സീമോന്‍ കാഞ്ഞിത്തറ - കപ്ലോന്‍, ശാന്തിസദനം, ഇരിങ്ങാലക്കുട ഒഴിവായി. ഫാ. റിന്റോ കൊടിയന്‍ - വികാരി ആന്‍ഡ് കപ്ലോന്‍, മാ രാംകോട് സൗത്ത്; വികാരി ആന്‍ഡ് കപ്ലോന്‍, വെള്ളാനി ഒഴിവായി. ഫാ. ഷിബു നെല്ലിശേരി - വികാരി, വല്ലക്കുന്ന് ആന്‍ഡ് ഡയറക്ടര്‍, ജീസസ് ഫ്രറ്റേണിറ്റി - പ്രിസണ്‍ മിനി സ്ട്രി, ഇരിങ്ങാല ക്കുട രൂപത; വികാരി ആന്‍ഡ് കപ്ലോന്‍, കൊടുങ്ങ ആന്‍ഡ് കപ്ലോന്‍, കോപ്ലിപാടം ഒഴിവായി. ഫാ. റിജോയ് പഴയാറ്റില്‍ - വികാരി, എടമുട്ടം ആന്‍ഡ് വൈസ് ചാന്‍സലര്‍ ഇരിങ്ങാലക്കുട രൂപത ആന്‍ഡ് എഡിറ്റര്‍, ബുള്ളറ്റിൻ ഇരിങ്ങാലക്കുട രൂപത ആന്‍ഡ് സെക്രട്ടറി കം ട്രഷറര്‍, പ്രോ ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റ്, ഇരിങ്ങാലക്കുട രൂപത; ഡയറക്ടര്‍ ഡിപ്പാര്‍ട്ട്മെന്റ്് ഓഫ് കാറ്റിക്കിസം ആന്‍ഡ് വിദ്യാജ്യോതി ആന്‍ഡ് കപ്ലോന്‍, ഗുഡ് ഷെപ്പേഡ് പ്രൊവിന്‍ഷ്യല്‍ ഹൗസ് ആന്‍ഡ് മരിയ ഭവന്, ഇരിങ്ങാലക്കുട ആന്‍ഡ് ഡയറക്ടര്‍, കൊടുങ്ങല്ലൂര്‍ റിസര്‍ച്ച് അക്കാദമി, ഇരിങ്ങാലക്കുട രൂപത ഒഴിവായി. ഫാ. വില്സന് പെരേപ്പാടന് - വികാരി ആന്‍ഡ് റെക്ടര്‍ ആന്‍ഡ് കപ്ലോന്‍, കനകമല; വികാരി ആന്‍ഡ് കപ്ലോന്‍, നന്തിക്കര ഒഴിവായി. ഫാ. അനിഷ് പെല്ലിശേരി - ഡയറക്ടര്‍, കൊടുങ്ങല്ലൂര്‍ റിസര്‍ച്ച് അക്കാദമി, ഇരിങ്ങാലക്കുട രൂപത കൂടി; എഡിറ്റര്‍, ബുള്ളറ്റിന് ഇരിങ്ങാലക്കുട രൂപത ഒഴിവായി.
ഫാ. ലിജോ കരുത്തി - സ്പിരിച്ച്വല്‍ ഡയറക്ടര്‍, സെന്റ് വിന്‍സെന്റ്് ഡി പോള്‍ സൊസൈറ്റി, ഇരിങ്ങാലക്കുട രൂപ തകൂടി. ഫാ. ഡെയ്സന്‍ കവലക്കാട്ട് - വികാരി ആന്‍ഡ് കപ്ലോന്‍, തുമ്പൂര്‍; വികാരി ആന്‍ഡ് റെക്ടര്‍ ആന്‍ഡ് കപ്ലോന്‍, കനകമല ഒഴിവായി. ഫാ. ലിന്റോ തളിയനായത്ത് - വികാരി ആന്‍ഡ് കപ്ലോന്‍, കൊടുങ്ങ, കപ്ലോന്‍ - കോപ്ലിപാടം; വികാരി ആന്‍ഡ് കപ്ലോന്‍, മടത്തുംപടി ഒഴിവായി. ഫാ. സിബു കള്ളാപറമ്പില്‍ - ഡയറക്ടർ, ഡിപ്പാര്‍ട്ട്മെന്റ്് ഓഫ് കാറ്റിക്കിസം ആന്‍ ഡ് വിദ്യാജ്യോതി, കപ്ലോന്‍ - ഗുഡ് ഷെപ്പേഡ് പ്രൊവിന്‍ഷ്യല്‍ ഹൗസ് ആന്‍ഡ് മരിയഭവന്, ഇരിങ്ങാലക്കുട; വികാരി ആന്‍ഡ് കപ്ലോന്‍, തുമ്പൂര്‍, അസോ. ഡയറക്ടര്‍, കൊടുങ്ങല്ലൂര്‍ റിസര്‍ച്ച് അക്കാദമി, ഇരിങ്ങാലക്കുട രൂപത ഒഴിവായി.
ഫാ. ജോബി മേനോത്ത് - വികാരി ആന്‍ഡ് കപ്ലോന്‍, നന്തിക്കര ആന്‍ഡ് ലക്ചറര്‍, സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, കൊടകര. ഫാ. ബിവിന്‍ കള മ്പാടന് - വൈസ് റെക്ടര്‍, സെന്റ്് പോള്‍സ് മൈനര്‍ സെമി നാരി, ഇരിങ്ങാലക്കുട ആന്‍ഡ് ഡയറക്ടര്‍, ഓള്‍ട്ടര്‍ ബോ യ്സ് അസോസിയേഷന്, ഇരിങ്ങാലക്കുട രൂപത ആന്‍ഡ് കപ്ലോന്‍, അഭയഭവന്, പൊറത്തിശേരി ആന്‍ഡ് അസി. ഡയറക്ടര്‍ ആന്‍ഡ് ഫിനാന്‍സ് ഓഫീസര്‍, ക്രിസ്റ്റ്യന്‍ മൈനോരിറ്റി റൈറ്റ്സ് ഫോറം ആന്‍ഡ് അസി. ഡയറക്ടര്‍, സഹൃദയ ലൂമന്‍ സിവില്‍ സര്‍വീസ് അക്കാദമി ആന്‍ഡ് അസി. ഡയറക്ടര്‍, ഡോക്യുമെന്റേഷന് സെന്റര്‍, ഇരിങ്ങാ ലക്കുട രൂപത. ഫാ. മെല്വിന് പെരേപ്പാടന് - വികാരി ആന്‍ഡ് കപ്ലോന്‍, പുളിപ്പറമ്പ്; വികാരി ആന്‍ഡ് കപ്ലോന്‍, വീരഞ്ചിറ ഒഴിവായി. ഫാ. സിനു അരിമ്പൂപറമ്പില്‍ - കപ്ലോന്‍, സ്നേഹ സദന്, കുറ്റിക്കാട് - കൂര്‍ക്കമറ്റം; വികാരി ആന്‍ഡ് കപ്ലോന്‍, മാരാംകോട് സൗത്ത് ഒഴിവായി. ഫാ. ബിനോജ് തെക്കേക്കര - വികാരി ആന്‍ഡ് കപ്ലോന്‍, കൊന്നക്കുഴി. ഫാ. എബിന് പയ്യപ്പിള്ളി - വികാരി ആന്‍ഡ് കപ്ലോന്‍, വീരഞ്ചിറ. ഫാ. ആന്റോ വട്ടോലി - സ്റ്റഡി ലീവ്, റോം; വൈസ് റെക്ടര്‍, സെന്റ്് പോള്‍സ് മൈനര്‍ സെമിനാരി, ഇരിങ്ങാലക്കുട ആന്‍ഡ് കപ്ലോന്‍, അഭയ ഭവന്, പൊറത്തിശേരി ആന്‍ഡ് ഡയറക്ടര്‍, ഓള്‍ട്ടര്‍ ബോയ്സ് അസോസിയേഷന് ആന്‍ഡ് ഡിഫന്റര്‍ ഓഫ് ബോണ്ട് ആന്‍ഡ് പ്രൊമോട്ടര്‍ ഓഫ് ജസ്റ്റിസ്, മാരേജ് ട്രൈബ്യൂ ണല്‍, ഇരിങ്ങാലക്കുട രൂപത ഒഴിവായി. ഫാ. ലിജോ ചിറ്റിലപ്പിള്ളി - ഡയറക്ടര്‍, മാര്‍ തോമ ആര്‍ട്സ് ആന്‍ഡ് ട്രെയിനിംഗ് സെന്റര്‍, പുളിയിലക്കുന്ന് ഒഴിവായി.
ഫാ. അനൂപ് കോലങ്കണ്ണി - കോ -ഓര്‍ഡിനേ റ്റിംഗ് എഡിറ്റര്‍, ദീപിക, തൃശൂര്‍ കൂടി; അസി. ഡയറക്ടര്‍, ദര്ശന് കമ്യൂണിക്കേഷന്‍ മീഡിയ ആന്‍ഡ് ക്രിസ്തുദര്‍ശന്‍ സ്റ്റുഡിയോ, ഇരിങ്ങാലക്കുട രൂപത ഒഴിവായി. ഫാ. റിന്റോ പയ്യപ്പിള്ളി - വികാരി ആന്‍ഡ് കപ്ലോന്‍, കാല്‍വരിക്കുന്ന് ആന്‍ഡ് അസി. ഡയറക്ടര്‍, ദര്ശന് കമ്യൂണിക്കേഷന്‍ മീഡിയ ആന്‍ഡ് ക്രിസ്തുദര്‍ശന്‍ സ്റ്റുഡിയോ, ഇരിങ്ങാലക്കുട രൂപത; കോ- ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍, ദീപിക, തൃശൂര്‍ ഒഴിവായി. ഫാ. ജിഫിന് കൈതാരത്ത് - മെഡിക്കല്‍ ലീവ് ആന്‍ഡ് റസിഡന്‍സ്, സെന്റ് ജോസഫ്സ് ഭവന്, ചാലക്കുടി. ഫാ. ടിന്റോ കൊടിയന്‍ - ആക്ടിംഗ് വികാരി, വല്ലക്കുന്ന് ഒഴിവാ യി. ഫാ. വിമല്‍ പേങ്ങിപ്പറമ്പില്‍ -വികാരി, കാക്കുളിശേരി ആന്‍ഡ് ഡയറക്ടര്‍, മാര്‍ തോമ ആര്‍ട്സ് ആന്‍ഡ് ട്രെയിനിംഗ് സെന്റര്‍, പുളിയിലക്കുന്ന് ആന്‍ഡ് അസി. ഡയറക്ടര്‍, ജെറിയാട്രിക് മിനിസ്ട്രി, ഇരിങ്ങാലക്കുട രൂപത; ആക്ടിംഗ് വികാരി ആന്‍ഡ് കപ്ലോന്‍, കാല്‍വരിക്കുന്ന് ഒഴിവായി. ഫാ. ബിനീഷ് കോട്ടയ്ക്കല്‍ - വികാരി ആന്‍ഡ് കപ്ലോ ന്, വെള്ളാനി കൂടി; വികാരി ആന്‍ഡ് കപ്ലോന്‍, പിള്ളപ്പാറ ആന്‍ഡ് പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, മേരിമാത മിഷന് സ്റ്റേഷന്, മലക്കപ്പാറ ഒഴിവായി.
ഫാ. മാര്ട്ടിന് മാളിയേ ക്കല്‍ കൂനന്‍ - വികാരി ആന്‍ഡ് കപ്ലോന്‍, പിള്ളപ്പാറ ആന്‍ഡ് പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, മേരിമാത മിഷന് സ്റ്റേഷന്, മലക്കപ്പാറ ആന്‍ഡ് അസി. ഫൈനാന്‍സ് ഓഫീസര്‍, ഇരിങ്ങാലക്കുട രൂപത; പാസ്റ്ററല്‍ മിനിസ്ട്രി, സില്‍ച്ചാര്‍ മിഷന് ഒഴിവായി. ഫാ. സ്റ്റേണ് കൊടിയന്‍ - സ്റ്റഡി ലീവ്, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്; വികാരി, ജൂബിലി നഗര്‍ ആന്‍ഡ് അഡീഷണല്‍ കപ്ലോന്‍, സ്വീറ്റ ഹോം, പുത്തന്‍ചിറ ഈസ്റ്റ് ആന്‍ഡ് അസി. ഡയറക്ടര്‍ സെന്റ്് ജെയിംസ് ഹോസ്പിറ്റല്‍, ചാലക്കുടി ഒഴിവായി. ഫാ. ജിബിന്‍ നായത്തോടന്‍ - സ്റ്റഡി ലീവ്, റോം; വികാരി, എടമുട്ടം ആന്‍ഡ് അസി. ഡയറക്ടര്‍ ആന്‍ഡ് ഫിനാന്‍സ് ഓഫീസര്‍, ക്രിസ്റ്റ്യന്‍ മൈനോരിറ്റി റൈറ്റ്സ് ഫോറം ആന്‍ഡ് അസി. ഡയറക്ടര്‍, സഹൃദയ ലൂമന്‍ സിവില്‍ സര്‍വീസ് അക്കാദമി ആന്‍ഡ് അസി. ഡയറക്ടര്‍, ഡോക്യുമെന്റേഷന് സെന്റര്‍, ഇരിങ്ങാലക്കുട രൂപത ഒഴിവായി. ഫാ. ഹാലിറ്റ് തുലാപറമ്പന്‍ - സ്റ്റഡി ലീവ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍, മൂലമറ്റം; ആക്ടിംഗ് വികാരി ആന്‍ഡ് കപ്ലോന്‍, പുളിപറമ്പ് ആന്‍ഡ് ഡയറക്ടര്‍, ചില്‍ഡ്രന്‍സ് മിനിസ്ട്രി (ഹോളി ചൈല്‍ഡ്ഹുഡ്, സിഎംഎല്‍ ആന്‍ഡ് ജൂണിയര്‍ സിഎല്‍സി), ഇരിങ്ങാലക്കുട രൂപത ഒഴിവായി.
ഫാ. മെജിന്‍ കല്ലേലി - സെക്രട്ടറി കം ട്രഷറര്‍, അവാര്‍ഡ്, ചാലക്കുടി കൂടി. ഫാ. ഫ്രാങ്കോ പാണാടന്‍ - അസി. വികാരി, ആളൂര്‍ സെന്റ്് ജോസഫ് ആന്‍ഡ് മെമ്പര്‍, ക്രിസ്തു ദര്ശന് - സോഷ്യല്‍ മീഡിയ ടീം, ഇരിങ്ങാലക്കുട രൂപത; അസി. വികാരി, പൂവത്തുശേരി ഒഴിവായി. ഫാ. ജോസഫ് പയ്യപ്പിള്ളി - ഡയറക്ടര്‍, ചില്‍ഡ്രന്‍സ് മിനിസ്ട്രി (ഹോളി ചൈല്‍ഡ് ഹുഡ്, സിഎംഎല്‍ ആന്‍ഡ് ജൂണിയര്‍ സിഎല്‍സി), ഇരിങ്ങാലക്കുട രൂപത കൂടി. ഫാ. വിബിന് വേരന്‍പിലാവ് - അസി. വികാരി, കത്തീഡ്രല്‍, ഇരിങ്ങാലക്കുട; അസി. വികാരി, ആളൂര്‍ സെന്റ്് ജോസഫ് ഒഴിവായി. ഫാ. ജസ്റ്റിന് കളര്‍പാറ എംഐ - അസി. വികാരി, പൂവത്തുശേരി; അസി. വികാരി, കത്തീഡ്രല്‍, ഇരിങ്ങാലക്കുട ഒഴിവായി. ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി - മെമ്പര്‍, ക്രിസ്തു ദര്ശന് - സോഷ്യല്‍ മീഡിയ ടീം, ഇരിങ്ങാലക്കുട രൂപത കൂടി. ഫാ. ആല്ബിന് പുതുശേരി- മെമ്പര്‍, ക്രിസ് തുദര്ശന് - സോഷ്യല്‍ മീഡിയ ടീം, ഇരിങ്ങാലക്കുട രൂപ തകൂടി. ഫാ. ജോ പാലുകുന്നേല്‍ ഒഎഫ്എം - പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, സ്വീറ്റ് ഹോം, പുത്തന്‍ചിറ ഈസ്റ്റ് ഒഴിവായി.
Thrissur
ചാലക്കുടി: കാര്‍മല്‍ വിദ്യാലയം വിആര്‍പുരം ഉന്നതിയിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് സ്നേഹവും കരുതലുമേകാന്‍ "കാര്‍മല്‍ പള്‍സ് @ വിആര്‍പുരം ഉന്നതി' എന്ന പദ്ധതിക്ക് തുടക്കംകുറിച്ചു.
ഒരുവര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ഈ കാരുണ്യയാത്ര കുഞ്ഞുങ്ങള്‍, അശരണരായ സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, ജീവിതസായന്തനത്തില്‍ തനിച്ചായ വയോധികര്‍ എന്നിവരെയെല്ലാം ചേര്‍ത്തണച്ചുകൊണ്ട് 20ഓളം വ്യത്യസ്തങ്ങളായ കരുതല്‍ പദ്ധതികളാണ് ഇതിലൂടെ നടപ്പിലാക്കുന്നത്. കാര്‍മല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ബെന്നി പേങ്ങിപ്പറമ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അര്‍ഹരായ 25ഓളം കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യക്കിറ്റുകള്‍ വിതരണംചെയ്തു.
വാര്‍ഡിലെ പ്രാദേശിക സ്കൂളിനും മൂന്ന് അങ്കണവാടികള്‍ക്കും ആവശ്യമായ പിന്തുണയും സഹായങ്ങളും ഈ പദ്ധതി ഉറപ്പാക്കും.
Thrissur
കൊടുങ്ങല്ലൂർ: എറിയാട് പഞ്ചായത്തിൽ വിവിധ ഭാഗങ്ങളിൽ തണ്ണീർത്തടങ്ങൾ ഉൾപ്പെടെയുള്ള ഭൂമി നികത്തിയ രാസമാലിന്യംകലർന്ന മണ്ണ് സർക്കാർ വകുപ്പുകൾ സംയുക്തമായി ഉടൻ നീക്കംചെയ്യണമെന്ന് എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിനായി പഞ്ചായത്ത് എല്ലാ രീതിയിലും സഹകരിക്കും. ഈ വിഷയത്തിൽ പഞ്ചായത്തിനെതിരേ നടത്തുന്ന കുപ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്.
എടയാറിൽനിന്നുള്ള രാസമാലിന്യംകലർന്ന മണ്ണുപയോഗിച്ച് എറിയാട് പഞ്ചായത്ത് പരിധിയിലെ തണ്ണീർത്തടവും ഭൂമിയും നികത്തിയ പ്രശ്നം പരിഹരിക്കുന്നതിനായി പഞ്ചായത്ത് നിരവധി നടപടികൾ സ്വീകരിച്ചു.
കഴിഞ്ഞ മേയ് മാസത്തിലാണ് എടയാറിൽനിന്ന് ബിനാനി സിങ്കിലെ രാസമാലിന്യംകലർന്ന മണ്ണുപയോഗിച്ച് സ്വകാര്യ വ്യക്തികൾ ഭൂമി നികത്തിയത്. ജില്ലാ കളക്ടർ, ആർഡിഒ, പോലീസ്, മലിനീകരണനിയന്ത്രണ ബോർഡ് തഹസിൽദാർ എന്നിവർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു. മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എൻജിനീയറെ കണ്ട് മണ്ണ് നീക്കംചെയ്യേണ്ടതിന്റെ അടിയന്തരപ്രാധാന്യം ബോധ്യപ്പെടുത്തി. ഭൂവുടമകളുടെയും വിൽപ്പനക്കാരുടെയും യോഗം പഞ്ചായത്തിൽ വിളിച്ചുചേർത്തു. ആരോഗ്യവകുപ്പ് ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചു. മണ്ണ് നീക്കണമെന്ന് കളക്ടർ ഉത്തരവിറക്കിയെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
സ്ഥിരംസമിതി അധ്യക്ഷരായ സി.കെ. ഹാരിസ്, വി.ആർ. റെനീഡ്, സരിത പുരുഷൻ, പഞ്ചായത്ത് സെക്രട്ടറി സെറീന അലി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Thrissur
മറ്റത്തൂര്‍: ആറ്റപ്പള്ളി റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തില്‍ സമരം തുടങ്ങി. ഡിസിസി ജനറല്‍സെക്രട്ടറി കെ.എം. ബാബുരാജ് ഉദ്ഘാടനംചെയ്തു.
യുഡിഎഫ് പുതുക്കാട് നിയോജകമണ്ഡലം ചെയര്മാന് കെ.എല്‍. ജോസ് അധ്യക്ഷതവഹിച്ചു. കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് പ്രസിഡന്റ് സുധന് കാരയില്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ടെസി, മീനാ മദനന്, ജോയ് നെല്ലിശ്ശേരി, രതി, ഭാഗ്യവതി, വരന്തരപിള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാന്റോ നന്ദിപുലം, പുതുക്കാട് നിയോജകമണ്ഡലം കര്‍ഷക കോണ്‍ഗ്രസ് പ്രസിഡന്റ് റിന്റോ ഞെരിഞ്ഞാംപിള്ളി എന്നിവര്‍ പ്രസംഗിച്ചു.
നിര്‍മാണം തുടങ്ങി രണ്ട് പതിറ്റാണ്ടായിട്ടും ആറ്റപ്പിള്ളി പദ്ധതി പൂര്‍ത്തീകരിക്കപ്പെടാത്ത സാഹചര്യത്തിലാണ് പുതുക്കാട് നിയോജകമണ്ഡലം യുഡിഎഫ് ചെയര്മാന് കെ.എല്‍. ജോസിന്റെയും അഞ്ച് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും നേതൃത്വത്തില്‍ ജനകീയസമരത്തിന് തുടക്കമിട്ടത്.
Thrissur
ചാലക്കുടി: അതിരപ്പിള്ളി റോട്ടറി ക്ലബ് 2026 -27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് നാളെ വെെകീട്ട് ഏഴിന് നടക്കും. ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഇലക്ടഡ് ആർ. ജയശങ്കർ മുഖ്യാതിഥിയാകും. സി.പി. ദിലീപ് പ്രസിഡന്റായും വി. അമൽജിത് സെക്രട്ടറിയായും മിഥുൻ കൃഷ്ണ ട്രഷററായും സ്ഥാനമേൽക്കും.
Thrissur
ഇരിങ്ങാലക്കുട: ലഹരിവസ്തുക്കളുടെ ഉപയോഗംവരുത്തുന്ന മാരകമായ വിപത്തുകളെക്കുറിച്ച് പുതുതലമുറയെ ബോധവത്കരിക്കുന്നതിനായി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ ഓട്ടന്തുള്ളല് അരങ്ങേറി. എറണാകുളം അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ വി. ജയരാജാണ് ഓട്ടന്തുള്ളല് അവതരിപ്പിച്ചത്. മൂര്‍ച്ചയുള്ള യാഥാര്‍ഥ്യങ്ങള്‍ നര്‍മത്തില്‍ ചാലിച്ച് അവതരിപ്പിച്ചപ്പോള്‍ അത് കുട്ടികളുടെ മനസില്പതിയുന്ന വേറിട്ട അനുഭവമായി.
സ്കൂളിലെ വിമുക്തി ക്ലബ്, സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്, എന്‍എസ്എസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ്, സെക്രട്ടറി വി. രാജന്, വൈസ് പ്രിന്‍സിപ്പല്‍മാരായ സുജാത രാമനാഥന്, ഗിരിജ മേനോന്, അഡ്മിനിസ്ട്രേറ്റര്‍ നവീന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. അധ്യാപകരായ കെ.എം. സെറീന, നിഷ നായര്‍, അഞ്ജു കെ. രാജഗോപാല്‍ എന്നിവര്‍ പരിപാടി ഏകോപിപ്പിച്ചു.
Thrissur
പടിഞ്ഞാറെ ചാലക്കുടി: വൈസ് മെൻസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും സർവീസ് പ്രോജക്ട് ഉദ്ഘാടനവും അവാർഡ് ദാനവും നടത്തി. പി.എസ്. ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ജോണി കല്ലിങ്ങൽ അധ്യക്ഷനായി. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം തൃശൂർ ഡിസ്ട്രിക്ട് ഗവർണർ എം.ഡി. ഇഗ്നേഷ്യസും സർവീസ് പ്രൊജക്ട് ഉദ്ഘാടനം ജോഷി പുത്തിരിക്കലും നിർവഹിച്ചു.
വിദ്യാഭ്യാസ അവാർഡ് വിതരണം ചാലക്കുടി മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വൈസ്മെനന്റ് ആനിപോൾ നിർവഹിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് - ലാലു തോമസ്, സെക്രട്ടറി - എൻ.കെ. ഡേവിസ്, ട്രഷറർ - ജോഷി പാലമറ്റത്ത്, വൈസ്മെനന്റ് പ്രസിഡന്റ് - ലിസി ദേവസി, വൈസ് ലിംഗ് പ്രസിഡന്റ് - എം. എസ്. ആര്യലക്ഷ്മി എന്നിവർ സ്ഥാനമേറ്റു.
Thrissur
കൊരട്ടി: മോട്ടോർസൈക്കിൾ അനുമതിയില്ലാതെ ഉപയോഗിച്ച കാര്യം ചോദ്യംചെയ്ത സുഹൃത്തിനെ പേനകൊണ്ട് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.
കൊരട്ടി പോലീസ് സ്റ്റേഷൻ റൗഡി മേലൂർ പൂലാനി സ്വദേശി ഞാറക്കൽവീട്ടിൽ സുമിത്ത്(27)ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മേലൂർ കല്ലുത്തി സ്വദേശി കരിപ്പാലവീട്ടിൽ ജിൽജിത്ത്(33) നാണ് പരിക്കേറ്റത്.
ഇക്കഴിഞ്ഞ ആറിന് രാത്രി എട്ടരയോടെ പൂലാനി കോലോത്തുംകടവിന് സമീപം ഇരുവരും താമസിച്ചിരുന്ന കമ്പനി റൂമിലാണ് സംഭവം. ജിൽജിത്തിന്റെ മോട്ടോർസൈക്കിൾ സുമിത്ത് അനുമതിയില്ലാതെ കൊണ്ടുപോയതും ഇതിനിടെ സ്ത്രീകളോട് അസഭ്യംപറഞ്ഞതും ചോദ്യംചെയ്ത് ഇനി വാഹനം ഉപയോഗിക്കരുതെന്ന് ജിൽജിത്ത് താക്കീത് നൽകിയിരുന്നു.
ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. ജിൽജിത്തിനെ തടഞ്ഞുനിർത്തി പേനകൊണ്ട് കുത്തി. ഇടതുകണ്ണിന് സമീപം ആഴത്തിൽ മുറിവേറ്റു. പരിക്ക് വാഹനത്തിൽനിന്നു വീണതിനെ തുടർന്നാണെന്ന് പറയിപ്പിക്കാൻ സുമിത്ത് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
കൊരട്ടി, അങ്കമാലി പോലീസ് സ്റ്റേഷൻ പരിധികളിലായി 11 ക്രിമിനൽ കേസുകളിൽ പ്രതിയാണ് സുമിത്തെന്ന് പോലീസ് അറിയിച്ചു. കൊരട്ടി എസ്എച്ച്ഒ ഹബീബുള്ളയുടെ നേതൃത്വത്തിൽ എസ്ഐമാരായ ഷിബു, സുമേഷ്, ജിഎഎസ്ഐമാരായ ജോഷി, ഷിജോ, ഷീബ, ജിഎസ്സിപിഒമാരായ അഭിലാഷ്, നിഖിലൻ, സിപിഒമാരായ ശ്രീജിത്ത്, ഷാജി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Thrissur
ഇരിങ്ങാലക്കുട: നഗരസഭാപരിധിയില്‍ വാര്‍ഡ് 35ല്‍ പൊറത്തിശേരിയില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തുന്ന സമരം രണ്ടരമാസം പിന്നിട്ടു.
വീവണ്‍ നഗര്‍ സ്റ്റോപ്പിന് അടുത്തായി സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ ഈ വര്‍ഷം ഏപ്രില്‍ 11 മുതലാണ് കള്ള് ഷാപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. ചേലൂര്‍ പനോക്കില്വീട്ടില് സുബീഷിന്റെ ലൈസന്‍സിയില്‍ നേരത്തെ അടുത്തുതന്നെയുള്ള കാലപ്പഴക്കമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഷാപ്പാണ് ഏപ്രില്‍ മുതല്‍ ഇവിടെ ആരംഭിച്ചത്. എന്നാല്‍ ജനവാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഷാപ്പ് കേരള അബ്കാരി ചട്ടങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും ഷാപ്പിന്റെ 400 മീറ്റര്‍ പരിധിയില്‍ ക്ഷേത്രങ്ങളും ഉന്നതികളും വരുന്നുണ്ടെന്നും ഷാപ്പ് ജനവാസമേഖലയില്‍നിന്നു മാറ്റിസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് ജനകീയ സമരസമിതി ഉപവാസം ഉള്‍പ്പടെയുള്ള സമരപരിപാടികള്‍ ആരംഭിച്ചത്.
ജില്ലാ ഭരണകൂടത്തിനും ആര്‍ഡിഒവിനും എക്സൈസ് വകുപ്പിനും നഗരസഭയ്ക്കും ഇരുനൂറോളംപേര്‍ ഒപ്പിട്ട നിവേദനവും കൈമാറി. എന്നാല്‍ പരാതിയില്‍ സൂചിപ്പിച്ചിട്ടുള്ള ക്ഷേത്രങ്ങള്‍ നിത്യപൂജയില്ലാത്ത കുടുംബക്ഷേത്രങ്ങളാണെന്നും വാര്‍ഡില്‍ പട്ടികജാതിവികസന വിഭാഗത്തില്‍നിന്നു ലഭ്യമായ വിവരപ്രകാരം വാര്‍ഡില്‍ ഉന്നതികള്‍ ഇല്ലെന്നും ഷാപ്പിന് പിൻവശത്തായിട്ടാണ് വീടുകള്‍ സ്ഥിതി ചെയ്യുന്നതെന്നും മാലിന്യ പ്രശ്നങ്ങള്‍ ഇല്ലെന്നും ഇരിങ്ങാലക്കുട എക്സൈസ് വിഭാഗം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ നിത്യപൂജയുള്ള ക്ഷേത്രങ്ങള്‍ വേണമെന്ന് ചട്ടം പറയുന്നില്ലെന്നും നിത്യപൂജയുള്ള ക്ഷേത്രങ്ങളെ ദൂരപരിധി പുനപരിശോധനയില്നിന്നു ഒഴിവാക്കിയിരിക്കുകയാണെന്നും സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നു.
പരിശോധനയിലെ അപാകങ്ങള്‍ തിരുത്തണമെന്നും ഷാപ്പ് മാറ്റിസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തെ വീണ്ടും സമീപിക്കാന്‍ ഒരുങ്ങുകയാണ് സമരസമിതി.
Thrissur
ഇരിങ്ങാലക്കുട: ബാര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബാര്‍ അസോസിയേഷന് അംഗം കൂടിയായ തോമസ് ഉണ്ണിയാടന് എംഎല്‍എക്ക് സ്വീകരണംനല്കി.
പ്രസിഡന്റ് വി.എസ്. ലിയോ അധ്യക്ഷതവഹിച്ചു. യോഗത്തില്‍ സെക്രട്ടറി കെ.ജി. ജോണ്സന്, വൈസ് പ്രസിഡന്റ് അഡ്വ. ഹോബി ജോളി, ജോ. സെക്രട്ടറി ഷൈനി ജോജോ, എം.പി. ജയരാജ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വംനല്കി.
Thrissur
ഇരിങ്ങാലക്കുട: "പ്ലാവച്ചന്' എന്നറിയപ്പെടുന്ന ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പിലിനെ ഇരിങ്ങാലക്കുട സേവാഭാരതി ആദരിച്ചു. സേവാഭാരതി പ്രസിഡന്റ് നളിന്‍ ബാബു അധ്യക്ഷത വഹിച്ചു.
കണ്‍വീനര്‍ കല കൃഷ്ണകുമാര്‍ പൊന്നാടയണിയിച്ചു. സാമൂഹിക പ്രവര്‍ത്തകനും ലയണ്‍സ് ക്ലബ് മെഡിക്കല്‍ കോഓർഡിനേറ്ററുമായ ജോണ്സന് കോലങ്കണ്ണി മുഖ്യാതിഥിയായി. പി. ഹരിദാസ്, ജഗദീശ് പണിക്കവീട്ടില്‍, കവിത ലീലാധരന്, ജോര്‍ജ് പാലത്തിങ്കല്‍ എന്നിവര്‍ സന്നിഹിതരായി.
Thrissur
കയ്പമംഗലം: ദുരിതക്കയത്തിൽനിന്നു ബീനയ്ക്കും കുടുംബത്തിനും മോചനമാകുന്നു. സുമനസുകളുടെ സഹായത്തോടെ നിർമിക്കുന്ന വീടിന്റെ കട്ടിളവയ്പ് നടന്നു.
കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ നിർധനകുടുംബമായ ബീന കോരംപുരയ്ക്കലിനും കുടുംബത്തിനുമാണ് വീട് നിർമിച്ചു നൽകുന്നത്. രാവിലെനടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രൻ കട്ടിളവയ്പ് നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മണി ഉല്ലാസ്, വാർഡ് മെമ്പർ നഹിത സലിം ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
Thrissur
കൊപ്രക്കളം: കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലെ വിവിധ ഉന്നതികൾ സന്ദർശിച്ച് പ്രദേശവാസികൾ നേരിടുന്ന അടിസ്ഥാനസൗകര്യ പ്രശ്നങ്ങൾ കെ.കെ. വത്സരാജ് എംഎൽഎ വിലയിരുത്തി.
എൽബിഎസ് ഉന്നതിയും ഐഎച്ച്ഡിപി ഉന്നതിയുമാണ് എംഎൽഎ കഴിഞ്ഞദിവസം സന്ദർശിച്ചത്. കുടിവെള്ള ക്ഷാമം, മഴക്കാലത്ത് രൂക്ഷമാകുന്ന വെള്ളക്കെട്ട്, കാനയുടെ അഭാവംമൂലമുള്ള ബുദ്ധിമുട്ടുകൾ തുടങ്ങിയ വിഷയങ്ങൾ പ്രദേശവാസികൾ എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തി. വർഷങ്ങളായി നിലനിൽക്കുന്ന ഈ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കാണണമെന്നും ആവശ്യമായ വികസന പ്രവർത്തനങ്ങൾ എത്രയുംവേഗം നടപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് മുൻഗണനനൽകി വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ ഇടപെടൽ നടത്തുമെന്നു എംഎൽഎ പറഞ്ഞു. മതിലകം ബ്ലോക്ക് പഞ്ചായത്തംഗം പ്രജീന റഫീഖ്, വാർഡ് മെമ്പർ സീന ഇസ്മയിൽ എന്നിവർ എംഎൽഎക്കൊപ്പമുണ്ടായി.
Thrissur
പുതുക്കാട്: പാലിയേക്കര മേല്‍പ്പാലത്തിന്റെ താഴെ 70-കാരനെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തിയ തമിഴ്നാട് സ്വദേശി പ്രഭാകരന് വേറെയും കേസുകളില്‍ പ്രതി. ധര്‍മപുരി പൊന്നഗരം പോലീസ് സ്റ്റേഷന് പരിധിയില്‍ ഒരാളെ കരിങ്കല്ലു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും മറ്റൊരാളെ ആയുധവുമായി ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. തലവണിക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന പണ്ടാരപ്പറമ്പില്‍ ചന്ദ്രനാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം കുട്ടനല്ലൂരിലെ ആളൊഴിഞ്ഞ വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.
ചന്ദ്രന് വര്‍ഷങ്ങളായി കുടുംബമുപേക്ഷിച്ച് പാലിയേക്കര മേല്‍പ്പാലത്തിനടിയിലാണ് തങ്ങുന്നത്. ആക്രി പെറുക്കി വിറ്റാണ് ചന്ദ്രനും പ്രതിയായ പ്രഭാകരനും ജീവിച്ചിരുന്നത്. പ്രഭാകരന് ഒരാഴ്ചയായി ചന്ദ്രനോടൊപ്പമാണ് രാത്രിയില്‍ തങ്ങുന്നത്. പ്രതിയുടെ അമ്മയെ അസഭ്യം പറഞ്ഞതാണ് കൊലപാതകത്തില്‍ കലാശിച്ചത്. കരിങ്കല്ലും കോണ്‍ക്രീറ്റ് കഷണങ്ങളും കൊണ്ട് എറിഞ്ഞും അടിച്ചുമായിരുന്നു കൊലപാതകം.
കുട്ടനെല്ലൂര്‍ ഭാഗത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ ഒരാള്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കുട്ടനെല്ലൂരില്‍ എത്തിയ അന്വേഷണ സംഘം പ്രതിയെ പിടികൂടുകയായിരുന്നു.
പുതുക്കാട് പോലീസ് എസ്എച്ച്ഒ ആദം ഖാന്, എസ്ഐമാരായ ഋഷിപ്രസാദ്, പാട്രിക് തുടങ്ങിയവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Thrissur
വീണ്ടും കാറപകടം, രണ്ടുപേർക്കു പരിക്ക്
മുണ്ടൂർ: തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിൽ മുണ്ടൂർ മുതൽ പുറ്റേക്കര വരെയുള്ള വീതികുറഞ്ഞ റോഡ് അപകടങ്ങളുടെ സ്ഥിരം കേന്ദ്രമാകുന്നു. ഇന്നലെ രാവിലെ ഏഴോടെ മുണ്ടൂർ പള്ളിക്ക് സമീപം പാലക്കാട്ടുനിന്നു ഗുരുവായൂരിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലും വിളക്കുകാലിലും ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന പാലക്കാട് സ്വദേശികളായ ബാലകൃഷ്ണൻ, ജയലക്ഷ്മി എന്നിവർക്ക് പരിക്കേറ്റു. ഇവരെ ഉടൻതന്നെ സമീപവാസികൾ അമല ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമല്ല.
ഇടിയുടെ ആഘാതത്തിൽ വിളക്കുകാൽ ഒടിഞ്ഞുവീഴുകയും റോഡിൽ ഡീസലും ഓയിലും പരന്നൊഴുകുകയും ചെയ്തു. തുടർന്ന് ഹൈവേ പോലീസ് സ്ഥലത്തെത്തിയാണ് തൃശൂർ-കുറ്റിപ്പുറം റൂട്ടിൽ അരമണിക്കൂറോളം തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചത്. റോഡിലെ എണ്ണമയം ഫയർഫോഴ്സ് വൃത്തിയാക്കി. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്.
പേരാമംഗലം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. റോഡ് വികസനത്തിന്റെ ഭാഗമായി നിർമിച്ച ഡിവൈഡറാണ് ഇവിടെ വലിയ അപകടങ്ങൾക്ക് വഴിവയ്ക്കുന്നത്. രണ്ടുവരിപ്പാതയായി വരുന്ന റോഡ് മുണ്ടൂരിലെത്തുമ്പോൾ പെട്ടെന്ന് ഒരു വരിയായി ചുരുങ്ങുന്നതും, റോഡരികിലെ കുത്തനെയുള്ള ഉയരവ്യത്യാസവും അപകടങ്ങൾക്ക് കാരണമാകുന്നു.
വീതി കൂട്ടാനായി പൊളിച്ച കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ മാറ്റാത്തതിനാൽ വാഹനങ്ങൾ വശങ്ങളിലേക്ക് ഒതുക്കാൻ സാധിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഡിവൈഡർ നിർമാണത്തിലെ അശാസ്്ത്രീയത ഉടൻ പരിഹരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Thrissur
പുതുക്കാട്: തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്കൂട്ടറില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവാവ് ദുരിതത്തില്‍. തൃക്കൂര് മതിക്കുന്ന് സ്വദേശി പുളിപ്പറമ്പില്‍ വീട്ടില്‍ കണ്ണനാണ് (46) ഒരുമാസത്തിലേറെയായി ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ മാസം 12 ന് തൃക്കൂര് മേക്കട്ടിയിലായിരുന്നു അപകടം. കൂലിപ്പണിക്കാരനായ കണ്ണന് പണികഴിഞ്ഞ് വരുന്നതിനിടെ തെരുവുനായ സ്കൂട്ടറില്‍ വന്നിടിക്കുകയായിരുന്നു.
കാലിന് ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും കണ്ണന് വീട്ടില്‍ തുടര്‍ചികിത്സയില്‍ കഴിയുകയാണ്. കണ്ണന്റെ ഏക വരുമാനമാണ് കുടുംബത്തിന്റെ ആശ്രയം. ഇത്രനാളായി ജോലിക്ക് പോകാന്‍ കഴിയാതെ കിടപ്പിലായ കണ്ണന് പഞ്ചായത്തംഗങ്ങളായ പ്രീബനന്‍ ചുണ്ടേലപറമ്പില്‍, സൈമണ്‍ നമ്പാടന്, സിന്ധുമോള്‍ എന്നിവര്‍ ചേര്‍ന്ന് നല്കിയ ആശുപത്രി ഉപകരണങ്ങള്‍ ആശ്വാസമായിരിക്കുകയാണ്.
തൃക്കൂര് പഞ്ചായത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് 5000 രൂപ ധനസഹായം അനുവദിച്ചിരുന്നു. എന്നാല്‍ തെരുവുനായ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് കൂടുതല്‍ ധനസഹായം നല്കാന് സര്‍ക്കാര്‍ തയാറാകണമെന്ന് പ്രീബനന്‍ ചുണ്ടേലപറമ്പില്‍ ആവശ്യപ്പെട്ടു.
കണ്ണന്റെ കുടുംബത്തിന് കൂടുതല്‍ ധനസഹായം ലഭിക്കാന്‍ ജില്ലാ നിയമസഹായ വേദിക്ക് പരാതി നല്കാന് ഒരുങ്ങുകയാണ് പഞ്ചായത്ത് അംഗങ്ങള്‍. തൃക്കൂര് പഞ്ചായത്തില്‍ അടുത്തിടെയുണ്ടായ തെരുവുനായ ആക്രമണത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. തെരുവുനായ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് പഞ്ചായത്തില്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിച്ചുവരിയാണ്.
Thrissur
ഒല്ലൂക്കര: തൃശൂർ ഒല്ലൂക്കര സെന്റ് വിൻസെന്റ് പള്ളോട്ടി സെൻട്രൽ സ്കൂളിൽ എസ് വിപിസിഎസ് ഫിഫ ഫെസ്റ്റ് സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. ജോസഫ് നീണ്ടുകുന്നേൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. ജിതിൻ ഫ്രാൻസിസ് അധ്യക്ഷനായി.
എൽകെജി മുതൽ ആറാംക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി നാലു വിഭാഗങ്ങളിലായി ഇന്റർ ക്ലാസ് ഷൂട്ടൗട്ട് മത്സരങ്ങളും ഏഴുമുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി ബ്രസീൽ, ഫ്രാൻസ്, പോർച്ചുഗൽ, അർജന്റീന ടീമുകളെ പ്രതിനിധീകരിച്ച് ഇന്റർ ഫാൻസ് ഫുട്ബോൾ ടൂർണമെന്റും നടന്നു.
Thrissur
ചേർപ്പ്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ ദിനം ഉമ്മൻ ചാണ്ടി ചാരിറ്റബിൾ സൊസൈറ്റിയുടെയും ജനശ്രീ ചേർപ്പ് മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ ചേർപ്പ് ബിആർസിയിലെ ഓട്ടീസം സെന്ററിൽ ആചരിച്ചു. ഉമ്മൻ ചാണ്ടിയുടെ ജന്മനക്ഷത്രമായ അനിഴം നാളിലെ വൃക്ഷമായ ഇലഞ്ഞിമരം ചാണ്ടി ഉമ്മൻ എംഎൽഎ നടുകയും ചെയ്തു.\
ഉമ്മൻ ചാണ്ടി ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് കെ.ആർ സിദ്ധാർഥൻ, ജനശ്രീ മന്ധലം ചെയർമാൻ പ്രദീപ് വലിയങ്ങോട്ട്, സി.എൻ.ഗോവിന്ദൻ കുട്ടി, ജില്ലാ പഞ്ചായത്തംഗം സി.കെ. വിനോദ്, പഞ്ചായത്തംഗം ജയശ്രീ ഷാജൻ, കെ. ആർ. പിയൂസ്, പ്രസാദ് കിഴക്കൂട്ട് തുടങ്ങിയവർ സംസാരിച്ചു. ബി.ആർ അസി പ്രൊജക്റ്റ് കോ-ഒർഡിനേറ്റർ ഉമാദേവി വേണുഗോപാൽ. ശിബ പ്രദീപ്, അഭിലാഷ് മൂലേക്കാട്ടിൽ, നീതു മഹേഷ്, ജെസ്ന ഷിഹാബ്, ഷനിൽ പെരുവനം, രൻജീഷ് കനാൽ, കെ.എ.നിഷാദ് തുടങ്ങിയവർ പങ്കെടുത്തു. സ്നേഹവിരുന്നും ഉണ്ടായിരുന്നു
Thrissur
വെണ്ടോര്‍: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സെനന്റ്് മേരീസ് യുപി സ്കൂളില്‍ ജേഴ്സി ഡേ സംഘടിപ്പിച്ചു. വെണ്ടോര്‍ ടര്‍ഫില്‍ നടന്ന പരിപാടി സ്കൂള്‍ മാനേജര്‍ ഫാ. അഡ്വ. ലാസര്‍ താണിക്കല്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഡോ. സുകൃത് സോണ, പ്രധാനാധ്യാപിക സ്മിത സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്കി.
"ഓരോ ഗോളും ലഹരിക്കെതിരെ' എന്ന സന്ദേശത്തോടെയായിരുന്നു പരിപാടി. വേള്‍ഡ് കപ്പ് ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഷൂട്ടൗട്ട് ഫൈനലില്‍ വിജയിച്ചവര്‍ക്ക് മാതൃകാ ലോകകപ്പും നല്കി. അധ്യാപകരും വിദ്യാര്‍ഥികളും വിവിധ ടീമുകളുടെ ജഴ്സി ധരിച്ചാണു പരിപാടിയില്‍ പങ്കെടുത്തത്.
Palakkad
കൊല്ലങ്കോട്: ടൗണിൽ വീട്ടിലും വ്യാപാരസ്ഥാപനത്തിലും നടന്ന മോഷണത്തിലും മോഷണശ്രമത്തിലും പ്രദേശത്തെ താമസക്കാരും , വ്യാപാരികളും പരിഭ്രാന്ത്രിയിൽ. കൊല്ലങ്കോട് പോലീസ് സ്റ്റേഷനു സമീപത്തെ കെട്ടിടങ്ങളിലാണ് മോഷണമെന്നതാണ് പരിസരവാസികളെ പരിഭ്രാന്തിയിലാക്കുന്നത്.
കോമളവിലാസ് ലളിതഭവൻ ഗോപാലകൃഷ്ണന്റെ അടച്ചിട്ട വീട്ടിൽനിന്ന് ഒന്നരക്കിലോ വെള്ളിപ്പാത്രങ്ങളും അലമാരയിൽ സൂക്ഷിച്ച 14,350 രൂപയുമാണ് കവർന്നത്. ഇതിനു സമീപത്തെ രണ്ടു വിടുകളിലും മോഷണശ്രമം നടന്നിട്ടുണ്ട്. പാലക്കാട്ടുനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി തെളിവുകൾ ശേഖരിച്ചു. പോലീസ് സിസി ടിവികൾ കേന്ദ്രീകരിച്ചു പരിശോധന നടത്തിവരികയാണ്.
Palakkad
കൊല്ലങ്കോട്: വടവന്നൂറിൽ നിയന്ത്രണംവിട്ട സ്വകാര്യബസ് മരത്തിലിടിച്ച് നാലുപേർക്ക് പരിക്കേറ്റു. ശ്രേയ (24), മൃദുല (18), രാജി (43), സജിത്ത് (20) എന്നിവർക്കാണ് പരിക്കേറ്റത്. കൊല്ലങ്കോട്- വേലന്താവളം റൂട്ടിലോടുന്ന വാകചാർത്ത് ബസ് ആര്യവൈദ്യശാലക്കു സമീപത്തെ വളവുപാതയിൽ എതിരേ വന്ന വാഹനത്തിനു വഴിമാറി കൊടുക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
സംഭവസമയത്ത് മഴ പെയ്തിരുന്നു. ബസിൽ മുൻസീറ്റിലിരുന്നവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ കൊല്ലങ്കോട് കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സതേടി. ബസിന്റെ മുൻഭാഗത്തെ കണ്ണാടി തകർന്നു.
Palakkad
പാലക്കാട്: റേഷൻ വാതിൽപ്പടി വിതരണം കുറ്റമറ്റതാക്കണമെന്നു എകെആർആർഡിഎ ജില്ലാ നേതൃയോഗം. എൻഎഫ്എസ്എ ഗോഡൗണുകളിൽനിന്നും റേഷൻസാധനങ്ങളിൽ വ്യാപകമായുണ്ടാവാറുള്ള തൂക്കക്കുറവ് പരിഹരിക്കണം. കോടതി വിധിയുണ്ടായിട്ടും നടപ്പിലാവാത്തത് ഗോഡൗൺ ഉദ്യോഗസ്ഥരും എൻഎഫ്എസ്എ കരാറുകാരും തമ്മിലുള്ള അവിശുദ്ധ ഇടപാട് മൂലമാണ്. വ്യാപാരികൾക്കുണ്ടാവുന്ന നഷ്ടം ബന്ധപ്പെട്ട വകുപ്പ് മേധാവികൾ ഗൗരവത്തോടുകൂടി കാണേണ്ടതാണെന്നും നേതൃയോഗം ആവശ്യപ്പെട്ടു. കെ.എം. അബ്ദുൾ സത്താർ അധ്യക്ഷത വഹിച്ച യോഗം എകെആർആർഡിഎ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി, ജില്ലാ ജനറൽ സെക്രട്ടറി എ. കൃഷ്ണൻ, സംസ്ഥാന സെക്രട്ടറി കെ.എം. അബ്ദുൾ സത്താർ, വി.പി. രഘുനാഥ്, കെ.എം. പോൾ, പി.എ. സേതുരാജ്, എച്ച്. റാഫി. ഹംസ മണ്ണാർക്കാട്, സതീഷ് ആലത്തൂർ, സന്തോഷ് ആലത്തൂർ എന്നിവർ പ്രസംഗിച്ചു.
റേഷൻ വിതരണരംഗം പ്രതിസന്ധിയിൽ: ജോണി നെല്ലൂർ
പാലക്കാട്: സംസ്ഥാനത്തെ റേഷൻ വിതരണരംഗം ഗുരുതര പ്രതിസന്ധി നേരിടുകയാണെന്ന് ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ ആരോപിച്ചു. നിലവിൽ റേഷൻ വ്യാപാരികൾക്ക് ലഭിക്കുന്ന കമ്മീഷൻ തുകയും വേതന വ്യവസ്ഥയും അപര്യാപ്തമാണെന്നും റേഷൻകടക്കാരുടെ ആവശ്യങ്ങൾ പരിശോധിച്ച് റിപ്പോർട്ടാക്കുന്നതിനായി കമ്മീഷൻ സമർപ്പിച്ച ശുപാർശകൾ നടപ്പാക്കണമെന്നും അദ്ദേഹം പാലക്കാട്ട് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഫെയർ പ്രൈസ് ഷോപ്പ് വ്യാപാരികൾക്ക് മാന്യമായ വേതന പാക്കേജ് നടപ്പാക്കുക, കുടിശികയായ കമ്മീഷൻ തുകകൾ ഉടൻ വിതരണം ചെയ്യുക, റേഷൻ കടകളുടെ പ്രവർത്തനച്ചെലവിന് ആനുപാതികമായി കമ്മീഷൻ വർധിപ്പിക്കുക, കേന്ദ്ര സർക്കാർ നൽകേണ്ട കുടിശികയും മറ്റ് ആനുകൂല്യങ്ങളും ഉടൻ അനുവദിക്കുക, റേഷൻ വ്യാപാരികളുടെ ക്ഷേമനിധിയും സാമൂഹ്യസുരക്ഷാ പദ്ധതികളും ശക്തിപ്പെടുത്തുക, പിഒഎസ് മെഷീൻ, ഇ-പോസ് സംവിധാനം എന്നിവയിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് റേഷൻ വ്യാപാരികൾ മുന്നോട്ടുവെയ്ക്കുന്നത്.
സംഘടന രണ്ടു വർഷത്തിലൊരിക്കൽ നടത്തുന്ന സംസ്ഥാന നേതൃത്വ ക്യാന്പ് ഓഗസ്റ്റ് ഒന്ന്, രണ്ട് തിയതികളിൽ വടക്കഞ്ചേരി ഡയാന ടവറിൽ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ക്യാന്പിൽ അസോസിയേഷൻ നടപ്പാക്കുന്ന കാരുണ്യസ്പർശം മരണാനന്തര സഹായ വിതരണവും നടത്തും. ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. അനൂപ് ജേക്കബ് ക്യാന്പ് ഉദ്ഘാടനം ചെയ്യും. വ്യാപാരി സമൂഹത്തിനും സംസ്ഥാനത്തെ സാധാരണക്കാരായ ഭൂരിപക്ഷത്തിനും ഭീഷണിയാകുന്ന പരിഷ്കാരനടപടികൾ ഫലപ്രദമായി തടയുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുമെന്നും ജോണി നെല്ലൂർ വ്യക്തമാക്കി.
പത്രസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി, സംസ്ഥാന സെക്രട്ടറി കെ.എം. അബ്ദുൽ സത്താർ, ജില്ലാ ഭാരവാഹികളായ എ. കൃഷ്ണൻ, എച്ച്. ഷാഫി, ടി. മൊയ്തുട്ടി എന്നിവരും പങ്കെടുത്തു.
Palakkad
പാലക്കാട്: ജില്ലയിൽ 2010 മുതൽ നടന്ന 28 കുട്ടികളുടെ ദുരൂഹമരണം എസ്ഐടി അന്വേഷിക്കാൻ സർക്കാർ തീരുമാനമെടുക്കണമെന്നും അതു സാധ്യമാകുന്നതുവരെ ശക്തമായ ജനകീയസമരം തുടരണമെന്നും ഡോ. പി. ഗീത ആവശ്യപ്പെട്ടു. എസ്ഐടി അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ബാലാതിക്രമ വിരുദ്ധസമിതി നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഡോ.പി. ഗീത.
വാളയാർ പെണ്‍കുട്ടികൾക്ക് നീതിക്കുവേണ്ടി നടന്നുവരുന്ന സമരത്തിന്റെ സ്വാഭാവിക വളർച്ചയാണ് ബാലാതിക്രമവിരുദ്ധ സമിതി നടത്തുന്ന ഈ പോരാട്ടമെന്ന് ആമുഖത്തിൽ സി.ആർ. നീലകണ്ഠൻ പറഞ്ഞു. ഇപ്പോഴും പോലീസ് സംവിധാനം സാധാരണ മനുഷ്യന് നീതി ഉറപ്പാക്കുന്ന വിധത്തിൽ മാറിയിട്ടില്ലെന്നു മുഖ്യപ്രഭാഷണം നടത്തിയ അഡ്വ. സുജാതവർമ പറഞ്ഞു.
വിളയോടി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സലിൽ ലാൽ അഹമ്മദ് സ്വാഗതവും കാർത്തികേയൻ നന്ദിയും പറഞ്ഞു. എം. സുലൈമാൻ, അബ്ദുൾ അസീസ്, മാരിയപ്പൻ നീലിപ്പാറ, എസ്. ശിവരാജേഷ്, രാജേന്ദ്രൻ നായർ, എം. മായാണ്ടി, കെ. വാസുദേവൻ, ടി.പി. കനകദാസ്, രാജൻ പുലിക്കോട്, രമേഷ് പിരായിരി, കെ. രാമകൃഷ്ണൻ എന്നിവർ ഐക്യദാർഡ്യം പ്രഖ്യാപിച്ച് പ്രസംഗിച്ചു.
Palakkad
മംഗലംഡാം: ലൂർദ്മാതാ ഹയർ സെക്കൻഡറി സ്കൂളിൽ പിടിഎ ജനറൽബോഡി യോഗവും മാതാപിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസും നടത്തി.
പിടിഎ പ്രസിഡന്റ് ബിനു മുളംപള്ളി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ആൽഫിൻ സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ധന്യ റിപ്പോർട്ട് അവതരിപ്പിച്ചു.
മാതാപിതാക്കൾക്ക് മക്കളെ അറിയാൻ എന്ന വഷയത്തിൽ എഎസ്ഐ സന്ദീപ് പന്തളത്ത് ക്ലാസ് നയിച്ചു. ഭാരവാഹികളായി ബിനു മുളംപള്ളി- പ്രസിഡന്റ്, പി. ജയകുമാർ- വൈസ് പ്രസിഡന്റ്, ഡോളിൻ ജോബി- എംപിടിഎ പ്രസിഡന്റ്, ടിൻസി മനോജ്- വൈസ് പ്രസിഡന്റ് എന്നിവരെ തെരഞ്ഞെടുത്തു.
Palakkad
പാലക്കാട്: സ്നേഹിത പോലീസ് സ്റ്റേഷൻ എക്സ്റ്റൻഷൻ സെന്റർ പദ്ധതിയുടെ പ്രചാരണം ജില്ലയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാതല പോസ്റ്റർ പ്രകാശനം ജില്ലാ പോലീസ് മേധാവി എ. അബ്ദുൾ റാഷിദ് നിർവഹിച്ചു.
കുടുംബശ്രീ ജില്ലാ മിഷനും പോലീസ് വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്നേഹിതയുടെ സേവനങ്ങൾ വ്യക്തമാക്കുന്ന സ്റ്റിക്കറുകൾ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും പതിപ്പിക്കും.
പോലീസ് സ്റ്റേഷനുകളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരിൽ മാനസിക പിന്തുണ ഉറപ്പാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയിലെ അഞ്ച് ഡിവൈഎസ്പി സബ് ഡിവിഷനുകൾ കേന്ദ്രീകരിച്ചാണ് സ്നേഹിത പോലീസ് സ്റ്റേഷൻ എക്സ്റ്റൻഷൻ സെന്ററുകൾ പ്രവർത്തിക്കുന്നത്.
എല്ലാ ആഴ്ചയും ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഈ കേന്ദ്രങ്ങളിൽ കുടുംബശ്രീ കമ്യൂണിറ്റി കൗൺസിലർമാരുടെ സേവനം സൗജന്യമായി ലഭ്യമായിരിക്കും. പ്രകാശന ചടങ്ങിൽ ജില്ലാ പോലീസ് അഡീഷണൽ എസ്പി ടി.എസ്. സിനോജ് , കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഗീത, ജില്ലാ പ്രോഗ്രാം മാനേജർമാരായ ഗ്രീഷ്മ (ജെൻഡർ), സബിത (ഫിനാൻഷ്യൽ ഇൻക്ലൂഷൻ), സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക് സർവീസ് പ്രൊവൈഡർ സൗമ്യ എന്നിവർ പങ്കെടുത്തു.
Palakkad
പാലക്കാട്: ഭക്ഷ്യ സ്വയംപര്യാപ്തത യജ്ഞം, കർക്കടക ഞാറ്റുവേല എന്നിവയുടെ ഭാഗമായി കാർഷിക ഫലവൃക്ഷ പ്രചാരകസമിതി, ഫാർമേഴ്സ് അസോസിയേഷൻ, ഹരിതകേന്ദ്രം, സൗത്ത് സണ്‍ അഗ്രികൾച്ചർ ഫാം എന്നിവ സംയുക്തമായി നഗരസഭയുടെ സഹകരണത്തിൽ അലങ്കാരപുഷ്പ- ഫലവൃക്ഷ പ്രദർശനവും വിപണനവും ഇന്നുമുതൽ 27 വരെ പാലക്കാട് ചെറിയ കോട്ടമൈതാനത്തു നടക്കും.
രാവിലെ ഒന്പതുമുതൽ വൈകുന്നേരം ഏഴുവരെ നടക്കുന്ന പ്രദർശനത്തിന് പ്രവേശനം സൗജന്യമാണ്. മുന്നൂറിൽപരം ഫലവൃക്ഷത്തൈകൾ, അലങ്കാര പൂച്ചെടികൾ, നാടനും അത്യുത്പാദനശേഷിയുള്ള പച്ചക്കറി വിത്തുകൾ, പച്ചക്കറിത്തൈകൾ, ജൈവ കീടനാശിനികൾ, ജൈവവളങ്ങൾ, കാർഷിക മൂല്യവർധിത ഉത്പന്നങ്ങളായ വൻതേൻ, ചെറുതേൻ, നെല്ലിക്ക, മഞ്ഞൾ, കാന്താരി മുതലായ തേനുകൾ തുടങ്ങിയവയും ഹോം മെയ്ഡ് സോപ്പുകൾ, നെല്ലിക്കാ കാന്താരി, ഫാഷൻ ഫ്രൂട്ട്, നറുനീണ്ടി, സിറപ്പുകൾ, ആയുർവേദ മരുന്നുകളായ ചങ്ങലംപരണ്ട, ഹെയർഓയിൽ, ചുമ മരുന്ന് എന്നിവയും ഹരിതോത്സവത്തിൽ വിപണനം ചെയ്യും.
27 ന് അടുക്കളത്തോട്ടം, തേനീച്ച വളർത്തൽ, കോഴി വളർത്തൽ, ടെറസ് ഫാമിംഗ്, ഊർജസംരക്ഷണം, എൽഇഡി ബൾബ് നിർമാണം എന്നീ വിഷയങ്ങളിൽ സൗജന്യ പരിശീലനം നൽകും. പിന്നീട് വിദഗ്ധ പരിശീലനം ആവശ്യമുള്ളവർക്ക് നൽകും.
പഴയ വസ്ത്രങ്ങളുടെ പുനരുപയോഗത്തിന്റെ ഭാഗമായി ബാഗ്, തലയണ, അലങ്കാര വസ്തുക്കൾ ഉണ്ടാക്കുന്നതിന്റേയും മാർക്കറ്റ് ചെയ്യുന്നതിന്റേയും സൗജന്യ പരിശീലനം മേപ്പറന്പ് വിശ്വകർമഹാളിൽ 23ന് നടത്തും. തയ്യൽ അറിയാവുന്നവർക്ക് വേണ്ടിയാണ് ഈ പരിശീലനം സംഘടിപ്പിക്കുന്നത്.
ഇന്നുരാവിലെ 10.30 ന് മുനിസിപ്പൽ ചെയർമാൻ പി. സ്മിതേഷ് ഹരിതോത്സവം ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ വൈസ് ചെയർപേഴ്സണ്‍ ടി. ബേബി അധ്യക്ഷത വഹിക്കും. പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യണം. ഫോൺ: 9562369001.
Palakkad
ഒറ്റപ്പാലം: മഹാകവി കുഞ്ചൻ നമ്പ്യാരുടെ ജന്മഗൃഹമായ കിള്ളിക്കുറുശി മംഗലത്തെ കലക്കത്ത് ഭവനത്തിൽ നടന്നു വന്നിരുന്ന നവീകരണ പ്രവൃത്തികൾ പൂർത്തിയായി. 20 മുതൽ സ്മാരകം സന്ദർശകർക്കായി തുറന്നുകൊടുക്കുമെന്ന് അധികൃതർ പറഞ്ഞു.
സ്മാരക നവീകരണത്തിനായി സർക്കാർ ഒരുകോടി തൊണ്ണൂറുലക്ഷം രൂപ നൽകിയിരുന്നു. ഇതിൽ 39.20 ലക്ഷം ചെലവഴിച്ചാണ് ആദ്യഘട്ടം പൂർത്തിയാക്കി തുറക്കുന്നത്. 1997-1999 കാലഘട്ടത്തിലെ നവീകരണത്തിനുശേഷം 27 വർഷമായി കലക്കത്ത് ഭവനം ശോച്യാവസ്ഥയിലായിരുന്നു.
നൂറ്റാണ്ടുകൾ പഴക്കമുള്ള പട്ടികയും തൂണും കഴുക്കോലും ചിതലെടുത്ത് ഉത്തരംപോലും തകരുന്ന അവസ്ഥയിലായിരുന്നു. കലക്കത്ത് ഭവനം കാണാനെത്തുന്നവർക്ക് കവിഗൃഹത്തിനകത്തേയ്ക്കുള്ള പ്രവേശനം സുരക്ഷ കണക്കിലെടുത്ത് നിർത്തിവച്ചിരുന്നെങ്കിലും സ്മാരകത്തിൽ എത്തുന്നവർക്ക് മറ്റുകാഴ്ചകൾ കണ്ടുമടങ്ങാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു.
ജന്മഗൃഹത്തിന്റെയും പത്തായപ്പുരയുടെയും ചുമർ, നിലം എന്നിവ അടക്കമുള്ള രണ്ടാംഘട്ട അറ്റകുറ്റപ്പണിയും വൈകാതെ പൂർത്തീകരിക്കേണ്ടതുണ്ട്. സ്മാരകം തകർന്നുവീഴുന്ന അവസ്ഥയാണുണ്ടായിരുന്നത്. ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയർന്നുവന്നിരുന്നു. തുടർന്നാണ് സ്മാരക നവീകരണത്തിന് അധികൃതർ തയ്യാറായത്. സ്മാരകത്തിന്റെ പല ഭാഗങ്ങളിലും തകർച്ച നേരിടുകയും ചെയ്തിരുന്നു.
Palakkad
പാലക്കാട്: സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂളിൽ രണ്ടുദിവസങ്ങളിലായി നടക്കുന്ന സ്കൂൾ കലോത്സവം ‘ധ്വനി 2026’ ന് തിരിതെളിഞ്ഞു. സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി സ്കൂൾ പാർലമെന്റേറിയൻസ് നേതൃത്വം നൽകിയ ചടങ്ങിൽ സ്കൂൾ സീനിയർ ഹെഡ് ബോയ് സി.ജെ. എഡ്വിൻ ഉദ്ഘാടനം നിർവഹിച്ചു. സീനിയർ ഹെഡ് ഗേൾ ഈവ റോസ് ആശംസാ പ്രസംഗം നടത്തി. ആർട്സ് സെക്രട്ടറി കെ.ആർ. ചിത്ര സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് ആർട്സ് സെക്രട്ടറി പ്രതീക്ഷ കെ. പ്രവീണ്‍ നന്ദി പറഞ്ഞു.
എല്ലാ വിദ്യാർഥി നേതാക്കളും വേദിയിൽ സന്നിഹിതരായി. പൂർണമായും വിദ്യാർഥി പ്രതിനിധികളുടെ നേതൃത്വത്തിൽ നടത്തിയ ഉദ്ഘാടനചടങ്ങ് മുഴുവൻ വിദ്യാർഥികളിലും ആവേശമുണർത്തി. രണ്ടു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ ആയിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും. സ്കൂൾ കലോത്സവ കമ്മിറ്റി അംഗങ്ങൾ കലോത്സവത്തിനു നേതൃത്വം നൽകും.
Palakkad
മലന്പുഴ: ഫിഫ ലോകകപ്പ് ഫൈനലിനോടനുബന്ധിച്ച് നിർമലമാതാ കോണ്‍വന്റ് സ്കൂൾ ജേഴ്സി ഡേ ആഘോഷത്തിന്റെ ഭാഗമായി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ്യു മരിയ കിക്കോഫ് നിർവഹിച്ച് മത്സരങ്ങൾക്കു തുടക്കമിട്ടു.
അർജന്റീന, ഫ്രാൻസ്, ബ്രസീൽ, പോർച്ചുഗൽ എന്നീ രാജ്യങ്ങളെ പ്രതിനിധീകരിച്ച നാല് ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ടീമുകളുടെ ജേഴ്സി അണിഞ്ഞെത്തിയ വിദ്യാർഥികൾ ആവേശകരമായ മത്സരങ്ങളിലൂടെ മികച്ച കായികമികവും കൂട്ടായ്മയും പ്രകടിപ്പിച്ചു.
Palakkad
മലമ്പുഴ: ചെറാട് റോഡരിക് ഇടിഞ്ഞുവീണ് രണ്ടുവർഷം കഴിഞ്ഞിട്ടും ഇതുവരെഅധികൃതർ നടപടി എടുത്തില്ലെന്നു പരാതി. ഇവിടെ വാഹനങ്ങളും യാത്രക്കാരും പോകുമ്പോൾ അപകടം പതിയിരിക്കുന്നുണ്ടെന്നു നാട്ടുകാർ പറഞ്ഞു. എത്രയും വേഗം നടപടിയെടുക്കണമെന്നആവശ്യം ശക്തമായിട്ടുണ്ട്. ഈ പ്രദേശത്ത് തെരുവുവിളക്കുകൾ തെളിയാത്തതും രാത്രിസഞ്ചാരത്തിൽ അപകട സാധ്യത കൂടുമെന്നും നാട്ടുകാർ പറഞ്ഞു.
Palakkad
പാലക്കാട്: കഞ്ചിക്കോട് വ്യവസായ മേഖലയിലേക്കുള്ള റോഡ് നവീകരണത്തിന്റെ ഭാഗമായി പൊളിച്ചിട്ടശേഷം മാസങ്ങളായി ശോചനീയാവസ്ഥ തുടരുന്നതിനെതിരേ നിയമനടപടികൾ ആരംഭിച്ചതായി പ്രൗഡ് പാലക്കാട് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പൊതുജനങ്ങൾക്ക് ഗുരുതരമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന വിഷയത്തിൽ ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത വകുപ്പ് 133 പ്രകാരം ആർഡിഒ കോടതിയെ സമീപിച്ചു.
പരാതി നൽകിയിട്ട് ഏകദേശം ഒരുമാസം പിന്നിട്ടിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് ഫലപ്രദമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നു ഭാരവാഹികൾ ആരോപിച്ചു. ഈ അനാസ്ഥയ്ക്കെതിരേ ശക്തമായ ജനകീയ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകും.
പ്രൗഡിന്റെ ലേഡീസ് ചേംബറിന്റെ നേതൃത്വത്തിൽ ‘ആനന്ദധാര’ എന്ന പുതിയ ക്ഷേമപദ്ധതിക്ക് തുടക്കം കുറിക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു. വിവാഹമോചിതർക്കും വിധവകൾക്കും മാനസിക പിന്തുണയും നിയമോപദേശവും സാമൂഹിക കരുതലും നൽകുന്ന കൂട്ടായ്മയായി ഈ പദ്ധതി പ്രവർത്തിക്കും.
ജീവിതപ്രതിസന്ധികൾ നേരിടുന്നവർക്ക് ആത്മവിശ്വാസവും പരസ്പര പിന്തുണയും നൽകുന്ന വേദിയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സമൂഹത്തിന്റെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പ്രൗഡ് ഒരുവർഷം പൂർത്തിയാക്കി.
കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി പദ്ധതികൾ നടപ്പിലാക്കിയതായി ഭാരവാഹികൾ പറഞ്ഞു. കസബ പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്ന പൊതുജനങ്ങൾക്കായി സന്ദർശകമുറി ഒരുക്കി. മാത്തൂരിലെ നിർധന കുടുംബത്തിന് വീട് നിർമിച്ചു കൈമാറി, മേഴ്സി വൃദ്ധസദനത്തിൽ ഫ്രീസർ സ്ഥാപിച്ചു, മുനിസിപ്പൽ ശുചീകരണ തൊഴിലാളികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു, നഗരത്തിലെ ഫ്ലാറ്റുകളിലെ സെക്യൂരിറ്റി ജീവനക്കാർക്ക് ഭക്ഷ്യധാ്യങ്ങൾ നൽകി, സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി 500ലധികം പേർ പങ്കെടുത്ത ഏകദിന ബ്യൂട്ടി പരിശീലന പരിപാടി ഉൾപ്പെടെ പ്രൗഡ് നടപ്പിലാക്കിയതായും ഭാരവാഹികൾ വ്യക്തമാക്കി.
ജനക്ഷേമവും സാമൂഹിക ഉത്തരവാദിത്വവും മുൻനിർത്തിയുള്ള പ്രവർത്തനങ്ങളുമായി വരുംകാലങ്ങളിലും കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
പത്രസമ്മേളനത്തിൽ പ്രൗഡ് ചെയർമാൻ നിഖിൽ കൊടിയത്തൂർ, സെക്രട്ടറി ജനറൽ ഹിതേഷ് ജെയിൻ, ലേഡീസ് ചേംബർ സപ്പോർട്ട് ലീഡർ ഡോ. ശ്രീലക്ഷ്മി പ്രദീപ് എന്നിവർ പങ്കെടുത്തു.
Palakkad
വണ്ടിത്താവളം: നന്ദിയോട് കുടുംബാരോഗ്യകേന്ദ്രം ജീവനക്കാർക്ക് താമസിക്കാനുള്ള ക്വാർട്ടേഴ്സ് തകർന്ന് ഉപയോഗശൂന്യമായതു പുനർനിർമിക്കുന്നതു നീണ്ടുപോവുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തം.
പതിനൊന്ന് ക്വാർട്ടേഴ്സ് മുറികളും ഓഫീസ് കെട്ടിടവുമാണ് കാലപ്പഴക്കം മൂലം ഫർണിച്ചറുകൾ ഉൾപ്പെടെ ചിതലെടുത്ത് നശിച്ചിരിക്കുന്നത്.
മുൻപ് ഡോക്ടർമാരും, സഹജീവനക്കാരും ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്. രാത്രിസമയങ്ങളിൽ കൂടുതൽ അസുഖബാധിതരായി ആശുപത്രിയിലെത്തുന്നവർക്ക് ചികിത്സ ലഭിച്ചിരുന്നു. നിലവിൽ ജോലിസമയം കഴിഞ്ഞാൽ ഡോക്ടർ ഉൾപ്പടെയുള്ള ജീവനക്കാർ പുറത്തെ താമസസ്ഥലത്തേക്കു പോവുന്നതിനാൽ രാത്രികാല പരിശോധന സാധ്യമല്ല.
തകർന്ന നിലയിലുള്ള ക്വാർട്ടേഴ്സ് മുറികളിൽ സാമൂഹ്യ വിരുദ്ധരുടെ ഇടപെടൽ വർധിച്ചതായും നാട്ടുകാർ പരാതിപ്പെടുന്നു. ക്വാർട്ടേഴ്സ് പുനർനിർമാണത്തിന് അധികൃതർ വകുപ്പുമേധാവികൾക്ക് റിപ്പോർട്ടുനൽകി മാസങ്ങൾ കഴിഞ്ഞിട്ടും ഫയലുകൾത്തു അനക്കമില്ല. താലൂക്കിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ഹെഡ് ക്വാർട്ടേഴ്സാണ് നന്ദിയോട് കുടുംബാരോഗ്യ കേന്ദ്രം. പ്രതിദിനം 200 മുതൽ 300 വരെ അസുഖബാധിതർ ഒപിയിൽ ചികിത്സക്കെത്തുന്നുണ്ട്.
ഒപിയിൽ പരിമിതമായ സൗകര്യങ്ങളാണ് നിലവിലുള്ളത്. മൂന്നുകോടിരൂപ ചെലവിൽ പുതിയ ബ്ലോക്ക് ഗ്രൗണ്ട് ഫ്ലോർ നിർമാണം പൂർത്തികരിച്ച് ഉദ്ഘാടനം കഴിഞ്ഞ് ആറുമാസം കഴിഞ്ഞിട്ടും പ്രവർത്തനസജ്ജമാവാത്തതും നാട്ടുകാരുടെ അമർഷത്തിനു കാരണമായിട്ടുണ്ട്.
പ്രസവചികിത്സ, ഓപ്പറേഷൻ, പോസ്റ്റുമോർട്ടം, കണ്ണ് , ത്വക് രോഗവിഭാഗവും ഫലപ്രദമായി പ്രവർത്തിച്ചിരുന്ന ഈ സർക്കാർ ആശുപത്രിയിൽ നിലവിൽ ഒപി വിഭാഗത്തിൽ മാത്രമാണ് ചികിത്സയുള്ളത്.
Palakkad
കോയമ്പത്തൂർ: ലഹരിയല്ല, ലക്ഷ്യങ്ങളാണ് പ്രധാനം എന്ന ശക്തമായ സന്ദേശവുമായി കാംഫോർഡ് ഇന്റർനാഷണൽ സ്കൂളിൽ വേറിട്ട ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ഉൾക്കൊണ്ട് സംഘടിപ്പിച്ച പരിപാടിയിൽ പത്തടി ഉയരമുള്ള ഭീമൻ ഫുട്ബോളും 48 ലോകരാജ്യങ്ങളുടെ പതാകകളുമേന്തി നൂറുകണക്കിനു വിദ്യാർഥികൾ അണിനിരന്നു.
കുട്ടികളിൽ ആത്മവിശ്വാസം, കൂട്ടായ്മ, ശാരീരികക്ഷമത, ശരിയായ ജീവിതരീതി എന്നിവ വളർത്തിയെടുക്കാൻ കായികരംഗത്തിന് സാധിക്കുമെന്ന് സ്കൂൾ അധികൃതർ ചൂണ്ടിക്കാട്ടി. യുവതലമുറയെ ലഹരിയുടെ ഭീകരതയിൽ നിന്ന് സംരക്ഷിക്കേണ്ടതിന്റേയും അവരെ ശരിയായ ലക്ഷ്യങ്ങളിലേക്ക് നയിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ ചെയർമാൻ എൻ. അരുൾ രമേഷ്, കറസ്പോണ്ടന്റ് പൂങ്കോതൈ അരുൾ രമേഷ് എന്നിവർ പ്രസംഗിച്ചു. 48 രാജ്യങ്ങൾ, ഒരു കളി, ഒരു ലോകം, ഒരൊറ്റ ശരിയായ തീരുമാനം - ലഹരിയല്ല, ലക്ഷ്യങ്ങളാണ് പ്രധാനം എന്ന പ്രഖ്യാപനത്തോടെയാണ് കാമ്പയിൻ സമാപിച്ചത്.
Palakkad
നെന്മാറ: ശബരിമല ദർശനത്തിനു പോയ നെന്മാറ സ്വദേശി മലകയറുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. നെന്മാറ എംഎൽഎ റോഡിൽ പാങ്ങിലക്കളം രാമചന്ദ്രനാണ്(55) മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. രാവിലെയാണ് വീട്ടിൽനിന്ന് ദർശനത്തിനായി പോയത്.അച്ഛൻ: പരേതനായ കേശവൻ. അമ്മ: ചന്ദ്രിക. ഭാര്യ: ഷീബ. മകൻ: സ്വതിക്ക്. സഹോദരിമാർ: ഷൈനി, സുനിത.
Palakkad
കോയമ്പത്തൂർ: ലിസ്യൂ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസ വികസനദിനവും ഫ്രഞ്ച് ഭാഷാദിനവും ആഘോഷിച്ചു. പ്രിൻസിപ്പൽ ഫാ.ഡോ. ആൻസൺ പനേങ്ങാടന്റെ നേതൃത്വത്തിൽ തമിഴ്, ഫ്രഞ്ച് വകുപ്പുകൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി.
കെ. കാമരാജിനു ആദരവർപ്പിച്ചാണ് പരിപാടി തുടങ്ങിയത്. വിദ്യാർഥികൾ ഫ്രഞ്ച് ഭാഷയിൽ അവതരിപ്പിച്ച ഗാനവും ഹൃദ്യമായി.
Palakkad
കോയമ്പത്തൂർ: കൊഡീഷ്യയുടെ പത്താമത് പുസ്തകമേള ഇന്നുതുടങ്ങി 26ന് അവസാനിക്കും. മൂന്നു ഹാളുകളിൽ 400 സ്റ്റാളുകളിലായി 200 പ്രസാധകർ മേളയിൽ പങ്കെടുക്കുന്നു. കഴിഞ്ഞ വർഷം 1.5 ലക്ഷം വായനക്കാർ പുസ്തകമേള സന്ദർശിച്ചു. ഈ വർഷം കൂടുതൽ വായനക്കാരെ പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു.
മേളയുടെ 10 ദിവസങ്ങളിൽ പുസ്തകപ്രകാശനങ്ങൾ, സെമിനാറുകൾ, സാഹിത്യ പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, നാടകങ്ങൾ എന്നിവയുൾപ്പെടെയുള്ള പരിപാടികൾ നടക്കും. ആദ്യ ദിവസം എഴുത്തുകാരനും പക്ഷിശാസ്ത്രജ്ഞനുമായ രത്നനാഥിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും കവി ആനന്ദപ്രഭുവിന് കവിതാ അവാർഡും എഴുത്തുകാരൻ കൃഷ്ണമൂർത്തിക്ക് ഫിക്്ഷൻ അവാർഡും സമ്മാനിക്കും.
Palakkad
ഷൊർണൂർ: കുളപ്പുള്ളി- ഷൊർണൂർ പാതയുടെ ശനിദശ മാറുന്നില്ല. പാതയുടെ നിർമാണം എന്നു തീരുമെന്ന് ഇനി കണ്ടറിയണം. പാതയുടെ നിർമാണം പൂർണമായും നിലച്ച അവസ്ഥയാണ്.
നിർമാണ പ്രവൃത്തികൾ നിലവിലുള്ള കരാറുകാർതന്നെ പൂർത്തികരിക്കുമോയെന്ന കാര്യം പൊതുമരാമത്ത് വകുപ്പധികൃതർ പോലും ഉറപ്പുപറയുന്നില്ല. കുളപ്പുള്ളി മുതൽ ടൗൺ ചുറ്റി എസ്എംപി കവലവരെയും കൊച്ചിൻപാലം മുതൽ പൊതുവാൾ ജംഗ്ഷൻ വരെയുമുള്ള പാതയുടെ പ്രവൃത്തികളാണ് ഒന്നുമാകാതെ കിടക്കുന്നത്.
ഈ പ്രവൃത്തികൾ ഏറ്റെടുത്ത കരാറുകാർ നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ച സ്ഥിതിയാണ്. 2021ൽ ആരംഭിച്ചപ്രവൃത്തികൾ പല ഘട്ടങ്ങളിലായി നടത്തിയെങ്കിലും പൂർത്തിയാക്കിയിട്ടില്ല. ഇതുകൊണ്ടുതന്നെ കുളപ്പുള്ളി മുതൽ ഷൊർണൂർ വരെ പാതയിൽ വലിയ കുഴികളാണ്. ഒടുവിൽ ഒരുമാസത്തെ കാലാവധിയായിരുന്നു കോടതി നൽകിയിരുന്നത്.
ഈ സമയവും കഴിഞ്ഞതായി പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നു. അതുകൊണ്ടുതന്നെ വീണ്ടും ഇവരെ കരാറിൽ നിന്നുനീക്കി പുതിയകരാറുകാരെ കണ്ടെത്തുകയാണ് ഏകമാർഗം.
ഇക്കാര്യത്തിലും തീരുമാനമായിട്ടില്ല. എക്സിക്യുട്ടീവ് എൻജിനിയർ കരാറുകാർക്കെതിരേ നടപടിയെടുത്ത് സൂപ്രണ്ടിംഗ് എൻജിനീയർക്ക് കൈമാറുന്നതോടെ കരാറുകാരെ നീക്കംചെയ്യാനാവുമെന്നാണ് വിശദീകരണം.
Palakkad
ഷൊർണൂർ: കുളപ്പുള്ളി റോഡിൽ സിഗ്നൽ സംവിധാനം സ്ഥാപിച്ചതിനെതിരേ വിമർശനം. സിഗ്നൽ സംവിധാനം ജനങ്ങളെ കളിയാക്കുന്നതിനു തുല്യമാണന്നാണ് ആക്ഷേപമുയരുന്നത്.
കഴിഞ്ഞ അഞ്ചുവർഷക്കാലമായി പണിതീരാത്ത തകർന്നടിഞ്ഞ ഷൊർണൂർ- കുളപ്പുള്ളി റോഡ് ഗതാഗതയോഗ്യമാക്കാൻ സാധിക്കാത്തവർ മറ്റു പരിഷ്കാരങ്ങൾകൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണന്നാണ് വിമർശനം.
എംഎൽഎയും പൊതുമരാമത്ത് വകുപ്പും നഗരസഭാ ഭരണസമിതിയും റോഡ് വിഷയത്തിൽ കടുത്ത അലംഭാവമാണ് വച്ചുപുലർത്തുന്നതെന്നാണ് വിമർശനം.
ഷൊർണൂരിലെ ജനങ്ങളോടു അൽപ്പമെങ്കിലും നീതി കാണിക്കണമെന്നു നഗരസഭയിലെ പ്രതിപക്ഷ നേതാവ് ഇ.പി. നന്ദകുമാറും ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവൻവച്ച് പന്താടുന്ന സമീപനം അവസാനിപ്പിക്കാൻ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കുളപ്പുള്ളി- ഷൊർണൂർ റോഡിന്റെ നിർമാണ പ്രവൃത്തികൾ നിർത്തിവച്ചിട്ടും ജനങ്ങളുടെ ദുരിതം കാണാതെ ഇവർക്ക് മുന്നിലൂടെ കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ സിഗ്നൽ വച്ചവർ നാളെ ടോൾപിരിവ് നടത്താനും മടിക്കില്ലന്നു കോൺഗ്രസ് നേതാക്കളും ആരോപിച്ചു.
Palakkad
കോയന്പത്തൂർ: ഇന്ത്യയുടെ പരമ്പരാഗത കലകളും കരകൗശല വസ്തുക്കളും പ്രദർശിപ്പിക്കുന്ന ആറുദിവസത്തെ കരകൗശല പ്രദർശനം- ക്രാഫ്റ്റ് ബസാറിനു തുടക്കം.
സുഗുണ കല്യാണമണ്ഡപത്തിൽ രാവിലെ പത്തുമുതൽ രാത്രി എട്ടുവരെയാണ് പ്രദർശനം. 21ന് സമാപിക്കും.
പ്രവേശനം സൗജന്യമാണ്. ക്രാഫ്റ്റ്സ് കൗൺസിൽ ഓഫ് തമിഴ്നാട് അംഗങ്ങളും കോയമ്പത്തൂരിലെ പ്രധാന വനിതാ വ്യക്തിത്വങ്ങളും, വിജിഎം ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ രാധ പ്രസാദും സിസിസിടിഎൻ മുൻ പ്രസിഡന്റ് സുജാനി ബാലുവും ഉൾപ്പെടെയുള്ള പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
Palakkad
പാലക്കാട്: ശാസ്ത്രീയ മാലിന്യ പരിപാലനത്തിലൂടെ മാലിന്യമുക്ത തദ്ദേശസ്ഥാപനങ്ങൾ യാഥാർഥ്യമാക്കുന്നതിനുള്ള പ്രവർത്തന പരിപാടികൾക്ക് രൂപംനൽകി പാലക്കാട് ഐആർടിസിയിൽ നടന്ന സംസ്ഥാന കോ- ഓർഡിനേറ്റർമാരുടെ ത്രിദിന പരിശീലനക്യാന്പ് സമാപിച്ചു.
വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നും 130 കോ-ഓർഡിനേറ്റർമാർ പങ്കെടുത്തു. ദേശീയ ഖരമാലിന്യ പരിപാലനചട്ടങ്ങൾ അടിസ്ഥാനമാക്കി സംഘടിപ്പിച്ച പരിശീലനത്തിൽ ഉറവിടമാലിന്യം വേർതിരിക്കൽ, വാതിൽപ്പടി ശേഖരണം, ജൈവമാലിന്യ സംസ്കരണം, മെറ്റീരിയൽ റിക്കവറി, പൊതുജന പങ്കാളിത്തം എന്നിവയിൽ പ്രായോഗികവും സാങ്കേതികവുമായ പരിശീലനം നൽകി. മുഴുവൻ തദ്ദേശ ഭരണസ്ഥാപനങ്ങളിലും സമഗ്ര മാലിന്യപരിപാലന റിപ്പോർട്ട് സമർപ്പിക്കുവാൻ തീരുമാനിച്ചു.
വാതിൽപ്പടി ശേഖരണം നൂറുശതമാനം ആക്കാനും മെറ്റീരിയൽ മൂവ്മെന്റിനും സ്പെഷൽ വേസ്റ്റ് മാനേജ്മെന്റിനും പ്രത്യേക പരിപാടികൾ ആവിഷ്കരിക്കാനും ക്യാന്പിൽ തീരുമാനമായി.
ജൈവമാലിന്യ പരിപാലന ഉപാധികൾ കാര്യക്ഷമമാക്കാനും മാലിന്യങ്ങൾ നീക്കി പൊതു ഇടങ്ങൾ സൗന്ദര്യവത്ക്കരിക്കാനും പ്രവർത്ത പരിപാടി ആവിഷ്കരിച്ചു. വിവിധ വിഷയങ്ങളിൽ ജി. വിനോദ് നായർ, പി. കേശവൻ നായർ, എ.കെ. ഇബ്രാഹിം, എസ്. വിപിൻ, പി. സോമശേഖരൻ, ബാബു നിറവ് എന്നിവർ ക്ലാസുകളെടുത്തു. കെ.ബി. ജയകുമാർ, വി.കെ. ജയ്സോമനാഥ്, സുദീഖ് ചേകവർ, എം. രാജേഷ്, എം.എസ്. സൂര്യ എന്നിവർ വിവിധ സെഷനുകൾ ഏകോപിപ്പിച്ചു.
സമാപന സമ്മേളനത്തിൽ ഐആർടിസി വേസ്റ്റ് മാനേജ്മെന്റ് ഡിവിഷൻ ഹെഡ് ഡോ.പി.എൻ. ദാമോദരൻ അധ്യക്ഷത വഹിച്ചു. രജിസ്ട്രാർ എ. രാഘവൻ ഉദ്ഘാടനം ചെയ്തു. ‘ഹരിത സഹായസ്ഥാപനം പുതിയ കടമകൾ പ്രവർത്തനങ്ങൾ’ എന്ന വിഷയം എൻ. ജഗജീവൻ അവതരിപ്പിച്ചു.
Palakkad
കൊഴിഞ്ഞാമ്പാറ: മഴയോ കനാൽ വെള്ളമോ ലഭിക്കാത്തതിനാൽ കർഷകർ ആശങ്കയിൽ. ജൂണിൽ രണ്ടുതവണ മഴലഭിച്ചപ്പോൾ ഞാറുപാകിയ കർഷകരാണ് ഇപ്പോൾ ദുരിതത്തിലായിരിക്കുന്നത്. ഞാറ് ഉണങ്ങിനശിക്കുമെന്ന ആശങ്ക കർഷകരെ വിട്ടൊഴിയുന്നില്ല.
ആളിയാർഡാം വൃഷ്ടിപ്രദേശത്ത് മഴ കുറവായതിനാൽ ഒന്നാംവിളയ്ക്ക് വെള്ളം ലഭ്യമാക്കാൻ കഴിയില്ലെന്നു നേരത്തെ ജലസേചന വകുപ്പ് അറിയിച്ചിരുന്നു. ഇതോടെ കനാൽവെള്ളവും ലഭ്യമല്ലാതായി. മഴക്കുറവും കൂടിയായതോടെ കർഷകരെല്ലാം വെട്ടിലായി. ജലംസംഭരിക്കുന്ന കമ്പാലത്തറ, വെങ്കലക്കയം ഡാമുകളിലും വെള്ളമില്ലാത്ത അവസ്ഥയിലാണ്.
Palakkad
മുണ്ടൂർ: കേരള പ്രദേശ് ഗാന്ധിദർശൻവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർക്കാറിന്റെ ഓപ്പറേഷൻ തൂഫാൻ പരിപാടിയുമായി ബന്ധപ്പെട്ട് മുണ്ടൂർ എംഇഎസ് ഹയർ സെക്കഡറി സ്കൂളിൽ ലഹരി വിരുദ്ധ ഗാന്ധിസദസ് സംഘടിപ്പിച്ചു.
ഗാന്ധിദർശൻവേദി ജില്ലാ ചെയർമാൻ ഡോ.പി.പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറൽ സെക്രട്ടറി ഡോ.എ. ശിവരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം എ. ഗോപിനാഥൻ മാസ്റ്റർ ക്ലാസ് നയിച്ചു. സ്കൂൾ പ്രിൻസിപ്പൽ റിന്യുഷ ഫൈസൽ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി എസ്. സുഭാഷിണി നന്ദിയും പറഞ്ഞു.
Palakkad
പാലക്കാട്: ജിഎംഎംജിഎച്ച്എസ്എസിൽ ജൂണ്‍ മാസത്തെ സ്കൂൾ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വിദ്യാർഥികൾ തയാറാക്കിയ ‘സഹയാത്രിക’ സ്കൂൾ ന്യൂസ് ലെറ്റർ പ്രകാശനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് പി.പി. പ്രീജ പ്രകാശനകർമം നിർവഹിച്ചു.
ഒന്‍പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മിഷ, അലിയ, സനുഷ എന്നിവരുൾപ്പെടുന്ന 11 അംഗ വിദ്യാർഥിസംഘമാണ് ന്യൂസ് ലെറ്റർ തയാറാക്കിയത്.
Palakkad
മുതലമട: റെയിൽവേ സ്റ്റേഷൻ റിംഗ് റോഡിന്റെ തെക്കുഭാഗത്തെ റോഡ് തകർന്നുതന്നെ. വാഹനയാത്ര ദുരിതമായി. അധികഭാരം കയറ്റിയ ടോറസ് വാഹനങ്ങൾ നിരന്തരം സഞ്ചരിച്ചതാണ് തകർച്ചക്കു കാരണമെന്നു നാട്ടുകാർ പരാതിപ്പെടുന്നു. റിംഗ് റോഡിന്റെ വടക്കുഭാഗം 150 മീറ്ററോളം ആറുമാസംമുന്പ് സഞ്ചാരയോഗ്യമാക്കിയിരുന്നു. സമാനരീതിയിൽ തെക്കുഭാഗത്തും റോഡ് കോൺക്രീറ്റ് ചെയ്യണമെന്നാണ് യാത്രികരുടെ ആവശ്യം.
നന്ദിയോട്- കാമ്പ്രത്ത്ചള്ള റോഡ് പ്രധാനമന്ത്രിയുടെ ഗ്രാമീണവികസനപദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചതിനാൽ ഇതുവഴി കൂടുതൽ വാഹനങ്ങൾ ഇപ്പോൾ നിരന്തരം കടന്നുപോകുന്നുണ്ട്.
Palakkad
വണ്ടിത്താവളം: നന്ദിയോട് ഏറാട്ടുചള്ള സ്വദേശി രമേഷിന്റെ വീട് തകർന്നു നിലംപതിച്ചു. വീടിനു പിൻഭാഗത്തെ മൺചുമർ ഇടിഞ്ഞുവീണതിനെ തുടർന്ന് മേൽക്കൂരയും തകർന്നു. വീട്ടുപകരണങ്ങൾക്കുംനാശനഷ്ടമുണ്ടായിട്ടുണ്ട്. ചുമർ ഇടിയുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ രമേഷും ഭാര്യ ഗീതയും രണ്ടാം ക്ലാസിൽ പഠിക്കുന്ന മകളും ഉടൻ വീട്ടിൽനിന്ന് പുറത്തേക്കിറങ്ങിയതിനാൽ വൻ അപകടമാണ് ഒഴിവായത്.
വീട് താമസയോഗ്യമല്ലാതായതിനെ തുടർന്ന് കുടുംബം സമീപവാസിയുടെ തോട്ടത്തിലെ ഷെഡിലേക്കു മാറി. വില്ലേജ് അധികൃതര സ്ഥലം സന്ദർശിച്ചു റിപ്പോർട്ട് ശേഖരിച്ചു. കാലപ്പഴക്കം മൂലമുള്ള ദുർബലാവസ്ഥയാണ് വീട് തകരാൻ കാരണമായത്.
Palakkad
കൊടുവായൂർ: റോട്ടറി ക്ലബ് ഓഫ് കൊടുവായൂർ 2026 -27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. റോട്ടറി ഗവർണർ നോമിനി എം.ഡി. സഞ്ജീവ് കുമാർ ഭാരവാഹികൾക്ക് സ്ഥാനാരോഹണ ചിഹ്നങ്ങൾ കൈമാറി.
ജി. സുരേഷ് കുമാർ പ്രസിഡന്റായും , ടി.എം. ഹരിദാസ് സെക്രട്ടറിയായും ചുമതലയേറ്റു. റോട്ടറി ഡിസ്ട്രിക്ട് ഡയറക്ടർ റാംലാൽ, അസിസ്റ്റന്റ് ഗവർണർ ജി.ജി.ആർ. സുജിത്ത് എന്നിവർ പ്രസംഗിച്ചു.
Palakkad
കോയമ്പത്തൂർ: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കാപ്സ് ഗോൾഡ് ഗ്രൂപ്പിന്റെ ഭാഗമായ കലാഷ ഫൈൻ ജുവൽസിൽ ആഭരണ പ്രദർശനത്തിനു അവിനാശി റോഡിലെ ദി റെസിഡൻസി ടവേഴ്സ് ഹോട്ടലിൽ തുടക്കം. 18ന് സമാപിക്കും.
കലാഷ ഫൈൻ ജുവൽസ് ഉടമ ശ്രാവൺ കുമാർ കുഡൂർ പ്രദർശനം ഉദ്ഘാടനം ചെയ്തു. സി.എൻ.വി. ടെക്സ്റ്റൈൽസ്, വെള്ളിയാംഗിരി ആണ്ടവർ ടെക്സ്റ്റൈൽസ്, വിവേകാനന്ദ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ മാനേജിംഗ് ഡയറക്ടർ പത്മിനി രാമമൂർത്തി, ഗൗമരം പ്രശാന്തി അക്കാദമി സ്ഥാപക ദീപ മോഹൻരാജ്, ബ്രിഡ്ജ്വുഡ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സ്ഥാപക ആശ രാജ്കുമാർ, വിദ്യാപ്രഭ, ബ്രോഡ്വേ മെഗാപ്ലെക്സ് പ്രൈവറ്റ് ലിമിറ്റഡിലെ സംഗീത സതീഷ് പങ്കെടുത്തു.
Palakkad
വടക്കഞ്ചേരി: ടൂറിസമാണ് പ്രകൃതിരമണിയായ മലയോരഗ്രാമങ്ങളുടെ വികസനക്കുതിപ്പിന് ആക്കം കൂട്ടുകയെന്നു ടി.എം.ശ ശി എംഎൽഎ. കിഴക്കഞ്ചേരി പഞ്ചായത്തിൽപ്പെട്ട പാലക്കുഴിയിൽനിന്നും മംഗലംഡാം വിആർടിയിലേക്ക് കാനനപാത നടപ്പാക്കുന്നതു സംബന്ധിച്ച് പരിശോധിക്കാൻ വനയാത്ര നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു എംഎൽഎ.
ടൂറിസത്തിന് അനന്തസാധ്യതകളുള്ള പ്രദേശങ്ങളാണ് ആലത്തൂർ നിയമസഭാ മണ്ഡലത്തിൽപ്പെടുന്ന പാലക്കുഴിയും മംഗലംഡാമും.
സംസ്ഥാന സർക്കാരിന്റെ ടൂറിസംനയം കൂടിവന്നാൽ മംഗലംഡാമിന്റെ പ്രകൃതിദത്ത മനോഹാരിതയെ വികസിപ്പിക്കാനുള്ള പദ്ധതികളും ആവിഷ്കരിക്കും. പാലക്കുഴി പിസിഎയിൽനിന്നും നന്നങ്ങാടി പാറ, പോത്തുമട, നാരകതണ്ട് വഴി ചെങ്കുത്തായ കയറ്റവും ഇറക്കവും വരുന്നതാണ് നിർദിഷ്ട കാനനപാത.
Palakkad
മംഗലംഡാം: ബസിലെ വാക്കുതർക്കത്തെ തുടർന്ന് കണ്ടക്ടർക്കുനേരേ സിപിഎം നേതാവിന്റെ നേതൃത്വത്തിൽ ഗുണ്ടാ ആക്രമണം.അക്രമത്തിൽ സാരമായി പരിക്കേറ്റ സ്വകാര്യബസിലെ കണ്ടക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ നാലു പേർക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം മംഗലംഡാം പോലീസ് കേസെടുത്തു. ജീവനക്കാരനു നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് മംഗലംഡാം- മുടപ്പല്ലൂർ- വടക്കഞ്ചേരി റൂട്ടിൽ സ്വകാര്യബസുകൾ ഇന്നലെ പണിമുടക്കി.
തേജസ് ബസിലെ കണ്ടക്ടർ പൊൻകണ്ടം പുതുപ്പള്ളിമറ്റം പി.വി. അജി ( 52) ക്കാണ് പരിക്കേറ്റത്. മംഗലംഡാം സ്വദേശികളായ അമൽ (23), രതീഷ് (44) കണ്ടാലറിയാവുന്ന മറ്റു രണ്ടുപേർ എന്നിവർക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്.
ബുധനാഴ്ച വൈകീട്ട് വടക്കഞ്ചേരിയിൽനിന്നും മംഗലംഡാമിലേക്കുവന്ന ബസിൽ മുടപ്പല്ലൂരിൽനിന്നും കയറിയ അമലിനോടു കണ്ടക്ടർ അജി കയറിനിൽക്കാൻ ആവശ്യപ്പെട്ടതാണ് അക്രമത്തിലെത്തിയത്.
തുടർന്നുണ്ടായ വാക്കേറ്റത്തിൽ ഉന്തും തള്ളുമുണ്ടാവുകയും അമൽ ബസിൽനിന്നും ഇടയ്ക്കുവച്ച് ഇറങ്ങിപ്പോയി. പിന്നീട് ബസ് മംഗലംഡാമിലെത്തി പമ്പിൽ ഇന്ധനം നിറച്ചു കൊണ്ടിരിക്കുന്നതിനിടെ സുഹൃത്തുക്കളോടൊപ്പം കാറിലെത്തിയ അമൽ, അജിയെ ക്രൂരമായി മർദിക്കുകയായിരുന്നു. രതീഷ് ഉൾപ്പെടെയുള്ള സുഹൃത്തുക്കളും മർദനത്തിൽ പങ്കാളികളായി.
അമൽ ലോഹവള ഉപയോഗിച്ചു ഇടിച്ചതിനെ തുടർന്ന് അജിയുടെ മൂക്കിന്റെ എല്ലുപൊട്ടുകയും ചുണ്ടിലും കവിളിലും ആഴത്തിലുള്ള മുറിവുമുണ്ടായി. നാലുവർഷംമുമ്പ് സ്ട്രോക്ക് വന്ന് കണ്ടക്ടർ അജി ചികിത്സ തുടരുന്നതിനിടെയാണ് ഈ ആക്രമണം. രതീഷ് സിപിഎമ്മിന്റെ മുൻ ബ്രാഞ്ച് സെക്രട്ടറിയും അമൽ ഡിവൈഎഫ്ഐ പ്രവർത്തകനുമാണ്. സംഘം എത്തിയ കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. ബസുകൾ ഇന്നു സർവീസ് നടത്തും.
Palakkad
പാലക്കാട്: ഒലവക്കോട് ജംഗ്ഷൻ ബസ് സ്റ്റോപ്പിനു സമീപത്തെ ആൽമരത്തിന്റെ കൊന്പുകൾ മുറിക്കുന്നതിനിടെ പക്ഷിക്കൂടുകൾ തകർന്നു പക്ഷിക്കുഞ്ഞുങ്ങൾ ചത്ത സംഭവത്തിൽ മൂന്നു തൊഴിലാളികൾക്കെതിരേ വനംവകുപ്പ് കേസെടുത്തു.
വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് നടപടി. മരം മുറിക്കാൻ തൊഴിലാളികളെ നിയോഗിച്ച കരാറുകാരനെതിരേയും കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചു. മൂന്ന് നീർക്കാക്കക്കുഞ്ഞുങ്ങളും എട്ടു കൊക്കിൻ കുഞ്ഞുങ്ങളുമാണ് ചത്തത്.
വന്യജീവി സംരക്ഷണ നിയമപ്രകാരം ഇവയുടെ മരണം ഗൗരവത്തോടെയാണ് വനംവകുപ്പ് കാണുന്നത്. അതേസമയം താഴെ വീണ 12 നീർക്കാക്കക്കുഞ്ഞുങ്ങളെയും 10 കൊക്കിൻ കുഞ്ഞുങ്ങളെയും വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി.
കഴിഞ്ഞദിവസം രാവിലെ പാലക്കാട് ജംഗ്ഷൻ റെയിൽവേസ്റ്റേഷനു സമീപത്തെ ബസ് സ്റ്റാൻഡിനോടുചേർന്ന ആൽമരത്തിന്റെ കൊന്പുകൾ മുറിക്കുന്നതിനിടെയാണ് നിരവധി പക്ഷിക്കൂടുകൾ തകർന്നുവീണത്.
പക്ഷിക്കൂടുകളോ കുഞ്ഞുങ്ങളോ ഉള്ള മരങ്ങൾ അനുമതി ലഭിച്ചാലും പക്ഷികൾ ഒഴിഞ്ഞുപോകുന്നതുവരെ മുറിക്കരുതെന്നാണ് സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ നിർദേശം. മരങ്ങളോ കൊന്പുകളോ മുറിച്ചുനീക്കാൻ ട്രീ കമ്മിറ്റിയുടെ പ്രത്യേക അനുമതിയും ആവശ്യമാണ്. അതേസമയം കൊക്കുകളുടേയും മറ്റു പക്ഷികളുടേയും ശല്യം രൂക്ഷമായിരുന്നെന്നും കാൽനടയാത്രക്കാർക്കും വ്യാപാരികൾക്കും അപകടസാധ്യത സൃഷ്ടിച്ചിരുന്ന കൊന്പുകളാണ് മുറിച്ചുനീക്കിയതെന്നും പ്രദേശത്തെ വ്യാപാരികൾ പറയുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ നഗരസഭയിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും നാട്ടുകാർ ആരോപിച്ചു.
Palakkad
വടക്കഞ്ചേരി: മാതൃസ്നേഹംപോലും തോറ്റുപോകും ഈ സുഹൃദ് സ്നേഹത്തിൽ. പന്തലാംപാടം മേരീമാതാ ഹയർ സെക്കൻഡറി സ്കൂളിലാണ് സ്നേഹബന്ധത്തിന്റെ പുത്തൻകാഴ്ച.
എട്ടാം ക്ലാസ് സി ഡിവിഷനിലെ കൂട്ടുകാരാണ് വി. അക്ഷയും ആർ. അൻസിൽ മുഹമ്മദും. രണ്ടുപേരും വടക്കഞ്ചേരിക്കാർ. ഒരാഴ്ചമുമ്പ് പന്തുകളിക്കിടെ അക്ഷയുടെ കൈയൊടിഞ്ഞ് പ്ലാസ്റ്ററിട്ടു.
ഇതിനാൽ എഴുതാനും ബസ് യാത്രയ്ക്കുമെല്ലാം ബുദ്ധിമുട്ടായി. ഭക്ഷണം കഴിക്കാനും അക്ഷയ് കഷ്ടപ്പെടുന്നതു കണ്ടപ്പോൾ പ്രിയ സുഹൃത്ത് അൻസലിന് അതു കണ്ടുനിൽക്കാനായില്ല.
ഭക്ഷണം പ്ലേറ്റിൽവാങ്ങി അവൻ അക്ഷയിനേയും കൂടെ വിളിച്ചിരുത്തും. പ്ലേറ്റിൽനിന്നും ചോറെടുത്ത് ഉരുളകളാക്കി അവൻ അക്ഷയുടെ വായിൽ വച്ചുകൊടുക്കും. വായിലേക്ക് വച്ചുകൊടുക്കുമ്പോൾ ചോറ് കുറച്ചുഭാഗം പ്ലേറ്റിലേക്ക് തന്നെ വീഴും. വായിലേക്ക് വച്ചുകൊടുത്ത ചോറിന്റെ ബാക്കിയല്ലേ എന്നുകരുതി അവൻ അതുമാറ്റിവയ്ക്കുകയില്ല. അവനും ഒപ്പം കഴിക്കും.
മറ്റു സഹപാഠികൾ കാണുമ്പോൾ എന്തുവിചാരിക്കും എന്നൊന്നും അവൻ നോക്കാറുമില്ല. അൻസിലിന്റെ ഈ സ്നേഹബന്ധം മറ്റു കുട്ടികളിലും വലിയ പാഠങ്ങളാണ് പകരുന്നത്. വലിയ മനുഷ്യസ്നേഹംകണ്ട് മറ്റു കുട്ടികളും ഇപ്പോൾ അക്ഷയിനെ സഹായിക്കാൻ മത്സരിക്കുന്ന സ്ഥിതിയായി. ബാഗ് തോളിൽ വച്ചുനടക്കാനും പാഠഭാഗങ്ങൾ എഴുതി കൊടുക്കാനുമൊക്കെ മറ്റു കൂട്ടുകാരും റെഡി.
സ്കൂളിലെ കിച്ചനു മുന്നിലെ മതിൽക്കെട്ടിലും ബഞ്ചുകളിലും ഇരുന്നാണ് കുട്ടികൾ ഭക്ഷണം കഴിക്കുക. ഇവരുടെ സ്നേഹപ്രകടനംകണ്ട് സ്കൂളിലെ ജീവനക്കാരനായ ലിജോയാണ് രംഗങ്ങൾ അവരോ മറ്റു കുട്ടികളോ അറിയാതെ മൊബൈലിൽ പകർത്തിയത്. ക്ലാസ് ടീച്ചർ സ്നേഹ വീഡിയോ ക്ലാസ്ഗ്രൂപ്പിൽ ഇട്ടപ്പോൾ പിന്നെ അൻസിലിന്റെ സ്നേഹബന്ധങ്ങളുടെ മൂല്യം പരമോന്നതിയിലെത്തി. അൻസിലിന് ഇപ്പോൾ അഭിനന്ദനങ്ങളുടെ പ്രവാഹമാണ്.
സ്കൂൾ മാനേജർ ഫാ. ആൻസൺ മേച്ചേരി അൻസിലിന് അഭിനന്ദിച്ച് സമ്മാനങ്ങൾ നൽകി.
Palakkad
അഗളി: അട്ടപ്പാടി ജെല്ലിപ്പാറയിൽ പ്രവർത്തിച്ചുവരുന്ന പുതുജീവൻ അഗതി മന്ദിരത്തിന് പുനരധിവാസത്തിന്റെ കഥകളാണ് ഏറെ പറയാനുള്ളത്. അട്ടപ്പാടി ഷോളയൂർ കുലുക്കൂർ ഉന്നതിയിലെ അന്പത്തിരണ്ടുകാരനായ മൂർത്തിയാണ് പുതുജീവനിൽ നിന്ന് പുനരധിവാസം നേടി മടങ്ങിയ അവസാനത്തെയാൾ. ഇതോടെ ഒരുവർഷത്തിനിടയിൽ നാലുപേരാണ് പുതുജീവനിൽനിന്നും പുനരധിവാസത്തിന്റെ പട്ടികയിൽ ഇടം നേടിയത്.
ഇരുകാലുകളിലും വലിയ വ്രണങ്ങൾ രൂപപ്പെട്ട് അഗളി പ്രദേശങ്ങളിൽ അലഞ്ഞുതിരിഞ്ഞിരുന്ന മൂർത്തി ഒന്നരമാസം മുമ്പാണ് പുതുജീവനിലെത്തിയത്. തീർത്തും അവശനായിരുന്ന ഇയാളെ പോലീസ് ഇടപെട്ടാണ് പുതുജീവനിലെത്തിച്ചത്.
പുതുജീവൻ ഡയറക്ടർ ഫാ. അരുൺ തുറവയ്ക്കൽ, സ്റ്റാഫ് നഴ്സ് ഡോളി, ബിജു തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. തുടർന്നങ്ങോട്ട് ത്രീവ്ര പരിചരണത്തിന്റെ ദിനങ്ങളായിരുന്നു.
അഗളി താലൂക്ക് ആശുപത്രി, കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ തുടങ്ങി ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാരുടെ നിർദ്ദേശാനുസരണമുള്ള മരുന്നും ഭക്ഷണവും പരിചരണങ്ങളും യഥാസമയങ്ങളിൽ നൽകി മുറിവ് ഭേദപ്പെടുത്തുകയായിരുന്നു. തുടർന്ന് ഷോളയൂർ ഗ്രാമപഞ്ചായത്ത് അംഗം കനകരാജിന്റെ നേതൃത്വത്തിൽ ബന്ധുക്കളെത്തി പൂർണ ആരോഗ്യവാനായ മൂർത്തിയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി.
ആരോരുമില്ലാതെ തെരുവോരങ്ങളിലും മറ്റും അലയുന്ന നിരാലംബർക്ക് ആശ്രയകേന്ദ്രമാണ് ജെല്ലിപ്പാറയിലെ പുതുജീവൻ അഗതിമന്ദിരം. നിലവിൽ 21 പേരാണ് പുതുജീവനിലുള്ളത്. നാടും വീടും ഭാഷയും അറിയാതെ അലയുന്നവർക്കും പുതുജീവൻ ആശ്രയകേന്ദ്രമായിട്ടുണ്ട്. പാലിയേറ്റീവ് പ്രവർത്തനങ്ങൾ വഴിയും ആംബുലൻസ് സർവീസ് വഴിയും അട്ടപ്പാടിയുടെ സാമൂഹിക രംഗങ്ങളിൽ പുതുജീവൻ സജീവപങ്കാളികളാകുന്നുവെന്ന് പുതുജീവൻ ഡയറക്ടർ ഫാ. അരുൺ തുറവയ്ക്കൽ പറഞ്ഞു.
Palakkad
ചിറ്റൂർ: കേരള സർക്കാരിന്റെ സഹകരണ പുരസ്കാരമായ റോബർട്ട് ഓവൻ പുരസ്കാരം നേടിയ കെ.എ. ചന്ദ്രനുമായി അഭിമുഖം നടത്തി ചിറ്റൂർ ഗവ. കോളജ് ബികോം മൂന്നാംവർഷ വിദ്യാർഥികൾ. സഹകാരിയും ഗാന്ധിയനുമായ കെ.എ. ചന്ദ്രന്റെ വസതിയിലായിരുന്നു പരിപാടി. സഹകരണ മേഖലക്ക് കെ.എ. ചന്ദ്രൻ നല്കിയ സംഭാവനകൾ, സാധാരണ ജനവിഭാഗങ്ങൾക്കായി അദ്ദേഹം നടത്തിയ സാമൂഹിക പ്രവർത്തനങ്ങൾ, സഹകരണ മേഖലയുടെ പ്രധാന്യവും പ്രതിസന്ധികളും എന്നിവ അഭിമുഖത്തിന്റെ ഭാഗമായി.
കോളജ് കോമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ കെ. പ്രദീഷ് , വിദ്യാർഥികളായ എസ്.എച്ച്. അസ്വാൻ, മുഹമ്മദ് ഫാസിൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
അന്‍പത് വിദ്യാർഥികളോടൊപ്പം അധ്യാപകരായ ഡോ.എം.പി. ലക്ഷ്മണൻ, വി. വിപിൻ, നന്ദിയോട് സേതുമാധവൻ, കോളജ് അലുംനി ഭാരവാഹി രവിന്ദ്രനാഥമേനോൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. അഭിമുഖത്തിന്റെ ഭാഗമായി പുരസ്കാര ജേതാവിനെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് ആദരിച്ചു.
Palakkad
പാലക്കാട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ 2010 മുതൽ 2023 വരെയുള്ള കാലയളവിൽ മരണപ്പെട്ട 28 കുട്ടികളുടെ കേസുകളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സംശയങ്ങളും നിലവിലെ നിയമനടപടികളും ശാസ്ത്രീയ തെളിവുകളുടെ പ്രാധാന്യവും പൊതുസമൂഹത്തിന് മുന്നിൽ വിശദീകരിക്കുന്നതിനായി ബാലാതിക്രമവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ ‘കുരുന്ന് ജീവനുകൾക്കായി കേരളം’ എന്ന പേരിൽ പൊതുജന വിശദീകരണയോഗം സംഘടിപ്പിക്കുന്നു.
നാളെ രാവിലെ 10.30ന് പാലക്കാട് തൃപ്തി ഹാളിൽ നടക്കുന്ന പരിപാടി വി.ടി. ബൽറാം എംഎൽഎ ഉദ്ഘാടനം ചെയ്യും. ഡോ.പി. ഗീത മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലയിലെ 28 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് വിവിധ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളിലും മറ്റ് രേഖകളിലും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ള ഫോറൻസിക് അസ്വാഭാവികതകളും അന്വേഷണപരമായ പാളിച്ചകളും പൊതുജനങ്ങൾക്ക് വിശദീകരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
ഈ വിഷയത്തിൽ സമിതി നൽകിയ പൊതുതാത്പര്യ ഹർജിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി ഒരു കേസ് സിബിഐ അന്വേഷണത്തിന് കൈമാറുകയും മറ്റ് കേസുകളെ സംബന്ധിച്ച് തുടർനടപടികൾ പുരോഗമിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുട്ടികളുടെ സുരക്ഷ, ശാസ്ത്രീയവും നിഷ്പക്ഷവുമായ അന്വേഷണം, നീതിയിലേക്കുള്ള പൊതുസമൂഹത്തിന്റെ അവബോധം എന്നിവ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പൊതുജന വിശദീകരണ സംഗമം സംഘടിപ്പിക്കുന്നത്.
സാമൂഹിക, നിയമ, മനുഷ്യാവകാശ മേഖലകളിലെ പ്രമുഖരും വിവിധ ജനപ്രതിനിധികളും പൊതുപ്രവർത്തകരും സംഗമത്തിൽ പങ്കെടുക്കുമെന്ന് കണ്‍വീനർ കെ.സി. അശോക്, വിളയോടി വേണുഗോപാൽ, സി.ആർ. നീലകണ്ഠൻ, ഫാ. അഗസ്റ്റിൻ വട്ടോളി എന്നിവർ അറിയിച്ചു.
Palakkad
പാലക്കാട്: സംസ്ഥാനത്തെ കാർഷിക മേഖലയിലെ തൊഴിലാളിക്ഷാമവും വർധിച്ചുവരുന്ന തൊഴിൽച്ചെലവും പരിഹരിക്കുന്നതിനായി കേന്ദ്രസംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന കാർഷിക യന്ത്രവത്കരണ ഉപപദ്ധതി (എസ്എം എഎം) പ്രകാരമുള്ള സാന്പത്തിക സഹായത്തിന് അപേക്ഷകൾ ക്ഷണിച്ചു. 2026-27 സാന്പത്തിക വർഷത്തിൽ കസ്റ്റം ഹയറിംഗ് സെന്റർ, ഫാം മെഷീനറി ബാങ്ക് എന്നീ ഘടകങ്ങളിലേക്ക് കേന്ദ്ര സർക്കാരിന്റെ ഒൗദ്യോഗിക പോർട്ടലിൽ ഓണ്‍ലൈനായി അപേക്ഷിക്കാം.
കർഷകർക്ക് ആവശ്യാനുസരണം കാർഷിക യന്ത്രങ്ങൾ വാടകയ്ക്ക് ലഭ്യമാക്കുന്നതിനായി കസ്റ്റം ഹയറിംഗ് സെന്റുകളും യന്ത്രവത്കരണതോത് കുറവുള്ള പ്രദേശങ്ങളിൽ സാമൂഹികാടിസ്ഥാനത്തിൽ ഉയർന്നമൂല്യമുള്ള കാർഷിക യന്ത്രങ്ങൾ ലഭ്യമാക്കുന്നതിനായി ഫാം മെഷീനറി ബാങ്കുകളും സ്ഥാപിക്കുന്നതിനാണ് സാന്പത്തിക സഹായം നൽകുന്നത്. കർഷക ഗ്രൂപ്പുകൾ, കർഷക ഉൽപ്പാദക സംഘടനകൾ, സ്വയംസഹായ സംഘങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് കസ്റ്റം ഹയറിംഗ് സെന്റർ സ്ഥാപിക്കുന്നതിന് പദ്ധതി ചെലവിന്റെ 40 ശതമാനം വരെ ധനസഹായവും, അർഹരായ കർഷക ഗ്രൂപ്പുകൾക്ക് ഫാം മെഷീനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി ചെലവിന്റെ 80 ശതമാനം (പരമാവധി 24 ലക്ഷം രൂപ) വരെയും ധനസഹായം അനുവദിക്കും. കൂടാതെ വനാവകാശ നിയമപ്രകാരമുള്ള അർഹരായ ഗുണഭോക്താക്കൾക്ക് ഈ രണ്ട് വിഭാഗങ്ങളിലും 90 ശതമാനം വരെ ധനസഹായം ലഭിക്കും.
ഫാം മെഷീനറി ബാങ്ക് പദ്ധതികൾ 10 ലക്ഷം രൂപ വരെ, 10 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ, 20 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് നടപ്പാക്കുന്നത്. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പദ്ധതികളിൽ ട്രാക്ടറുകൾ, കൊയ്ത്ത്-മെതിയന്ത്രങ്ങൾ,കാർഷിക ഡ്രോണുകൾ, മൂല്യവർധിത ഉത്്പന്നങ്ങളുടെ നിർമാണത്തിനുള്ള യന്ത്രങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകും. എന്നാൽ വ്യക്തിഗത സബ്സിഡിക്ക് അർഹമായ യന്ത്രങ്ങൾ സാധാരണയായി പദ്ധതിയിൽ ഉൾപ്പെടുത്തില്ല.
ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന സമയത്ത് ഓണ്‍ലൈൻ അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്ത രേഖകളുടെ അസലും ആവശ്യമായ മറ്റ് അനുബന്ധ രേഖകളും പരിശോധനയ്ക്കായി ഹാജരാക്കണം. ജില്ലയിലെ പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സഹായങ്ങൾക്കുമായി മലന്പുഴയിലുള്ള അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (കൃഷി) ഓഫീസുമായോ ജില്ലയിലെ മറ്റ് കൃഷി ഓഫീസുകളുമായോ സമീപത്തെ കൃഷിഭവനുകളുമായോ ബന്ധപ്പെടാം. ഫോണ്‍: 9562200882, 9495135808, 7012854102, 9400871570, 9383471479.
Palakkad
ചിറ്റൂർ: സൗദാബിക ജംഗ്ഷൻ ടെലഫോൺ എക്സ്ചേഞ്ച് തിരിവ് റോഡിൽ ഉണ്ടായ കുഴി വാഹനയാത്രികർക്കും കാൽനടയാത്രികർക്കും അപകടക്കെണിയായി. ഇരുവശത്തും വാഹനങ്ങളെത്തിയാൽ വടക്കുഭാഗം വഴി സഞ്ചരിക്കാൻ കുഴിയിൽ ഇറക്കി കയറ്റണം.
ഇത് വാഹനങ്ങളുടെ യന്ത്രഭാഗങ്ങൾ തകരാറിലാക്കുന്നുണ്ട്. ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീണ് അപകടങ്ങൾ നടന്നിട്ടുണ്ട്. കഴിഞ്ഞമാസം അണിക്കോട് മുതൽ ആശുപത്രി ജംഗ്ഷൻ വരെ റോഡിൽ കുഴിയടക്കൽ നടന്നിരുന്നു.
സൗദാംബിക ജംഗ്ഷൻ റോഡിലെ കുഴി ടാറിംഗ് നടത്തിയില്ലെന്നതും യാത്രക്കാരുടെ പരാതിയാണ്. കൊടുവായൂർ - കോയമ്പത്തൂർ പ്രധാന റോഡെന്നതിനാൽ ചരക്കുലോറികൾ ഉൾപ്പെടെ നിരവധി യാത്രാവാഹനങ്ങളും ഇടതടവില്ലാതെ സഞ്ചരിക്കുന്ന വഴിയിലാണ് അപകടഭീഷണിയായി കുഴിയുള്ളത്.
പൊതുമരാമത്ത് റോഡുവിഭാഗം ജീവനക്കാൻ പതിവായി സഞ്ചരിക്കുന്ന വഴിയായിട്ടും കുഴിമൂടാത്തത് ജീവനക്കാരുടെ അനാസ്ഥയാണെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
Palakkad
പാലക്കാട്: പട്ടുനൂൽ കൃഷി (സെറികൾച്ചർ) മേഖലയിൽ അത്യാധുനിക സാങ്കേതികവിദ്യ ലഭ്യമാക്കി കർഷകരെ കൂടുതൽ ശക്തീകരിക്കുന്നതിനായി കേന്ദ്ര സിൽക്ക് ബോർഡ് എംആർഎംഎ 2.0 എന്ന പേരിൽ പുതിയ കാന്പയിന് തുടക്കം കുറിച്ചു. രാജ്യത്ത് തെരഞ്ഞെടുക്കപ്പെട്ട ജില്ലകളിൽ നടപ്പാക്കുന്ന പദ്ധതിയിൽ കേരളത്തിൽ നിന്ന് പാലക്കാട്, വയനാട് ജില്ലകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഗവേഷണ സ്ഥാപനങ്ങളിൽ വികസിപ്പിച്ചെടുക്കുന്ന പുതിയ സാങ്കേതികവിദ്യകൾ കർഷകരിലേക്ക് നേരിട്ടെത്തിച്ച് ഉത്പാദനക്ഷമത വർധിപ്പിക്കുകവഴി കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് പ്രധാന ലക്ഷ്യം.
കാന്പയിന്റെ ഭാഗമായി കർഷകർക്കായി വിവിധ ശാസ്ത്രജ്ഞരെ പങ്കെടുപ്പിച്ച് പ്രത്യേക ക്ലാസുകൾ, ഫീൽഡ് തലത്തിലുള്ള തത്സമയ ഡെമോണ്‍സ്ട്രേഷനുകൾ, ചർച്ചകൾ എന്നിവ സംഘടിപ്പിക്കും. മൾബറി കൃഷിരംഗത്തെ നൂതനമായ കൃഷിരീതികൾ, സംയോജിത രോഗകീട നിയന്ത്രണ സംവിധാനങ്ങൾ, ജൈവ കൃഷിരീതികൾ, ജീവാണു വളപ്രയോഗം എന്നിവയിൽ കർഷകർക്ക് പ്രായോഗിക പരിശീലനവും ഉറപ്പുവരുത്തും. ശാസ്ത്രജ്ഞയായ ഡോ. ശരണ്യയ്ക്കാണ് കാന്പയിനിന്റെ സംസ്ഥാനതല ഏകോപന ചുമതല. പുതുതായി പട്ടുനൂൽ കൃഷി ആരംഭിക്കാൻ താത്പര്യമുള്ള കർഷകരെ സിൽക്ക് സമഗ്ര 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ ആനുകൂല്യങ്ങൾ ലഭ്യമാക്കും.
സ്വന്തമായോ അല്ലെങ്കിൽ പാട്ടത്തിനെടുത്തതോ കുറഞ്ഞത് ഒരു ഏക്കർ ജലസേചന സൗകര്യമുള്ള ഭൂമിയുള്ള കർഷകരെയാണ് തെരഞ്ഞെടുക്കുക. പട്ടികജാതി,പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് പ്രത്യേക മുൻഗണനയും അധിക ആനുകൂല്യങ്ങളും ലഭിക്കും. തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിനാണ് പാലക്കാട് ജില്ലയിലെ സെറികൾച്ചർ പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല. പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും കർഷകർക്ക് 9447443561 നന്പറിൽ വിളിക്കാമെന്ന് പ്രോജക്ട് ഡയറക്ടർ അറിയിച്ചു.
Palakkad
ഒറ്റപ്പാലം: ഒറ്റപ്പാലം -ചെർപ്പുളശേരി റൂട്ടിൽ 20ന് സ്വകാര്യ ബസ് സമരം. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ബസുകൾ സൂചനാപണിമുടക്ക് നടത്തുന്നത്. പ്രശ്നത്തിന് പരിഹാരമാവാത്ത പക്ഷം 27 മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ബസുടമ സംയുക്ത സമരസമിതി ഭാരവാഹികൾ പറഞ്ഞു. റോഡിന്റെ നിർമാണ പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണമെന്ന് ബസുടമകൾ ആവശ്യപ്പെട്ടു.
തകർന്ന് തരിപ്പണമായ പാതയിലൂടെയുള്ള ഗതാഗതം വലിയ ഇന്ധന നഷ്ടവും വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നതും ആണെന്ന് ഇവർ ആരോപിച്ചു. അതേസമയം വിരലിലെണ്ണാവുന്ന ജീവനക്കാരാണ് ഇപ്പോഴും പാതയിൽ നിർമാണ പ്രവൃത്തികൾ നടത്തുന്നത്. ഈ നില തുടർന്നാൽ നടപ്പുവർഷവും പാതയുടെ പ്രവൃത്തികൾ പൂർത്തീകരിക്കപ്പെടില്ല. ഒറ്റപ്പാലം മുതൽ ചെർപ്പുളശേരി വരെ റോഡിൽ ചെറുതും വലുതുമായ കുഴികൾ മാത്രമാണ് ഉള്ളത്. വാഹനങ്ങൾ ഏതു രീതിയിൽ വെട്ടിച്ച് എടുത്താലും കുഴിയിൽപ്പെടുന്ന അവസ്ഥ. ബസുകൾക്കും ഇരുചക്രവാഹനങ്ങൾക്കും എല്ലാം ഒരുപോലെ അപകടകരമാണ് ഈ പാത വഴിയുള്ള യാത്ര. മഴപെയ്താൽ കുഴികളിൽ വെള്ളം നിറയും.
ഇത് അറിയാതെ വാഹനം ഓടിക്കുന്നവർ കുഴികളിൽപ്പെട്ട് അപകടത്തിൽ ചാടുന്നതും നിത്യസംഭവമായി തീർന്നിട്ടുണ്ട് നൂറുകണക്കിന് വാഹനങ്ങൾ ഈ പാതയെ ഇപ്പോൾ തന്നെ കയ്യൊഴിഞ്ഞിട്ടുണ്ട്. മറ്റ് യാത്രാമാധ്യമങ്ങളാണ് ഇപ്പോൾ ഇവർ തെരഞ്ഞെടുക്കുന്നത്. അതേസമയം കിഴൂരിനപ്പുറം ചെർപ്പുളശേരി ടൗൺ പരിസരം വരെയുള്ള ഭാഗത്തെ നവീകരണം ആദ്യ ഘട്ടത്തിൽ പൂർത്തിയായതാണ് ഏക നേട്ടമായി ചൂണ്ടിക്കാണിക്കാൻ കഴിയുക.
സ്ഥലമേറ്റെടുപ്പും വളവുകൾ നിവർത്തലും ഉൾപ്പെടെ റോഡ് വിപുലീകരണം സംബന്ധിച്ച സാങ്കേതിക കുരുക്കുകളിൽപെട്ടു രണ്ടാംഘട്ട പദ്ധതി തുടങ്ങാൻ തന്നെ ഏറെ വൈകിയിരുന്നു. അനിശ്ചിതത്വങ്ങൾക്കൊടുവിൽ കഴിഞ്ഞ ജനുവരിയിൽ തുടങ്ങിയ പദ്ധതി ഒരു വർഷവും ആറ് മാസവും പിന്നിടുമ്പോൾ പൂർത്തിയായതു പാതയോരത്തെ ചാലുകളുടേയും ഏതാനും കലുങ്കുകളുടേയും നിർമാണം മാത്രമാണ്. ആകെ 27 കലുങ്കുകളാണു പാതയിൽ നിർമിക്കേണ്ടത്. ഇതിൽ ഏറെക്കുറെ പൂർത്തിയായി.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണു പാതയുടെ നിർമാണച്ചുമതല. കരാർ പ്രകാരമുള്ള നിർമാണ കാലാവധി മാർച്ച് 31നു പൂർത്തിയായതാണ്.
54 കോടി രൂപ ചെലവിൽ കെആർഎഫ്ബിയുടെ നേതൃത്വത്തിലാണു പാതയുടെ നവീകരണം. ഒറ്റപ്പാലം മുതൽ ചെർപ്പുളശേരി വരെയുള്ള റോഡ് കിഫ്ബിയിൽ ഉൾപ്പെടുത്തി 2 ഘട്ടങ്ങായി വീതികൂട്ടി നവീകരിക്കാൻ 6 വർഷം മുമ്പാണു പദ്ധതി തയാറാക്കിയത്. ആദ്യഘട്ടത്തിൽ ഉൾപ്പെട്ട കിഴൂർ റോഡ് മുതൽ ചെർപ്പുളശേരി വരെയുള്ള ഭാഗത്തെ നവീകരണം അതിവേഗം പൂർത്തിയായപ്പോൾ, ഒറ്റപ്പാലം മുതൽ കീഴൂർ റോഡ് വരെയുള്ള 11 കിലോമീറ്റർ പാതയുടെ കാര്യം തുടക്കം മുതൽ പ്രതിസന്ധിയിലായിരുന്നു. അങ്ങിങ്ങായി ചില കുഴികളും വീതിക്കുറവും ഇതു മാത്രമായിരുന്നു കഴിഞ്ഞ ജനുവരി വരെ ചെർപ്പുളശേരി റോഡിനെച്ചൊല്ലി യാത്രക്കാരുടെ പരാതി.
പക്ഷേ കഴിഞ്ഞ ഒരു വർഷമായി നേരത്തെ ലഭിച്ചിരുന്ന യാത്രാസൗകര്യം പോലും നിഷേധിക്കപ്പെടുന്ന സാഹചര്യമാണെന്നാണ് ആക്ഷേപം. നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയതോടെ ഉള്ള റോഡ് പൂർണമായി തകർന്ന അവസ്ഥയായി.
11 കിലോമീറ്റർ റോഡിൽ കലുങ്കുകളുടെയും ചാലുകളുടെയും പണി കൂടിയായതോടെ യാത്ര തീർത്തും ദുരിതപൂർണമായി. ഇഴഞ്ഞുനീങ്ങിയിരുന്ന പണി ഇതിനിടെ നിലക്കുകയും ചെയ്തിരുന്നു.
താലൂക്കിലെ 2 പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന റോഡാണിത്. ഒറ്റപ്പാലത്തു നിന്നു മലപ്പുറം ജില്ലയിലേക്കു പ്രവേശിക്കാനുള്ള പ്രധാനപാതയും ഇതുതന്നെയാണ്. ഒറ്റപ്പാലം മേഖലയിൽ നിന്ന് ആശുപത്രി ആവശ്യങ്ങൾക്കു പെരിന്തൽമണ്ണയിലേക്കു പോകുന്ന രോഗികൾ ഉൾപ്പെടെയാണു യാത്രാദുരിതം അനുഭവിക്കുന്നത്.
കഴിഞ്ഞ ഒറ്റപ്പാലം താലൂക്ക് വികസന സമിതി യോഗത്തിലും പാതനിർമാണത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.
എന്നാൽ തുടർന്നും ഒച്ചിഴയും വേഗതയിലാണ് റോഡിന്റെ നിർമാണ പ്രവൃത്തികൾ അധികൃതർ നടത്തുന്നത്. വേണ്ടത്ര ജോലിക്കാരെ നിയോഗിക്കാത്തത് മൂലം നിർമാണ പ്രവൃത്തികൾ അനന്തമായി നീളുകയാണ്.
Palakkad
ചിറ്റൂർ: കേന്ദ്രസർക്കാർ ആവിഷ്കരണ പരിപാടിയായ നമസ്തേ ദിനാചരണം ചിറ്റൂർ- തത്തമംഗലം നഗരസഭാ ചെയർപേഴ്സൺ ഇൻ ചാർജ് ബി. കൃഷ്ണലീല ഉദ്ഘാടനം ചെയ്തു. നഗരസഭ ശുചീകരണ തൊഴിലാളികളും ഹരിതകർമസേന അംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ ഗ്രീൻ വാറിയേഴ്സിനുള്ള ആയുഷ്മാൻ ഭാരത് കാർഡുകളുടെ വിതരണം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ. ബാബു അധ്യക്ഷത നിർവഹിച്ചു.
ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശശികുമാർ, കൗൺസിലർമാരായ രാഹുൽ കൃഷ്ണ, സുനിത ആറുമുഖൻ, നഗരസഭ സെക്രട്ടറി എം.എസ്. ശ്രീരാഗ്, ആർ.എസ്. മധു, പിഎച്ച്ഐ അഞ്ജന എന്നിവർ പ്രസംഗിച്ചു. ശുചിത്വ തൊഴിലാളികൾക്ക് ബോധവത്കരണ പരിപാടിയും നടത്തി.
Palakkad
കൊടുവായൂർ: അജൈവമാലിന്യം ശേഖരിക്കുന്നതിനിടെ ലഭിച്ച സ്വർണത്താലി ഉടമയ്ക്ക് തിരികെ നൽകി കൊടുവായൂർ ഗ്രാമപഞ്ചായത്ത് ഹരിതകർമ സേനാംഗങ്ങൾ സമൂഹത്തിനു മാതൃകയായി.
കൊടുവായൂർ സ്വദേശികളായ സുഗുണയും, രാജിയും പഞ്ചായത്തിലെ ഏഴാം വാർഡ് വളത്തുകാട് ഓമനയുടെ വീട്ടിൽ നിന്ന് ശേഖരിച്ച അജൈവ മാലിന്യം തരംതിരിക്കുന്നതിനിടെയാണ് ഏകദേശം ഒരു പവൻ തൂക്കമുള്ള സ്വർണത്താലി കണ്ടെത്തിയത്.
സുഗുണയും രാജിയും ചേർന്ന് രാവിലെ വീടുകളിൽ നിന്നും ശേഖരിച്ച മാലിന്യം ഉച്ചയ്ക്ക് ശേഷം പരിശോധിക്കുന്നതാണ് പതിവ്. പ്ലാസ്റ്റിക്, കടലാസ് എന്നിവക്കൊപ്പം പൊതിഞ്ഞ നിലയിൽ കിടന്ന താലി കണ്ടപ്പോൾ ആർക്കാണ് നഷ്ടപ്പെട്ടതെന്ന് അന്വേഷിച്ചു. തുടർന്ന് ഉടമയായ ഓമനയെ വിവരമറിയിച്ചു. പഞ്ചായത്ത് അംഗങ്ങളുടെ സാന്നിധ്യത്തിൽ താലി ഓമനയ്ക്കു കൈമാറുകയും ചെയ്തു.
വർഷങ്ങൾക്ക് മുൻപ് അമ്മവീട്ടിൽ നിന്ന് കിട്ടിയതാണ് താലിയെന്ന് ഓമന അറിയിച്ചു . അബദ്ധത്തിൽ മാലിന്യത്തോടൊപ്പം പോയതാകാം. നഷ്ടപ്പെട്ടെന്ന് കരുതിയ താലി വീട്ടിൽ കൊണ്ടുവന്നു തന്നപ്പോൾ അതിയായ സന്തോഷം തോന്നിയെന്ന് ഓമന പ്രതികരിച്ചു. സംഭവമറിഞ്ഞ് കൊടുവായൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരുകദാസ് ഹരിതകർമസേന അംഗങ്ങളെ നേരിട്ടെത്തി അനുമോദിച്ചു.
Palakkad
പാലക്കാട്: ജില്ലയിലെ ലൈബ്രറി കൗണ്‍സിൽ ഭാരവാഹികൾക്കും മേഖലാ സമിതി കണ്‍വീനർമാർക്കുമായി സംസ്ഥാന ലൈബ്രറി കൗണ്‍സിൽ സംഘടിപ്പിച്ച ഏകദിന ശില്പശാലയുടെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ഡോ. ധർമരാജ് അടാട്ട് നിർവഹിച്ചു. ഗ്രന്ഥശാല നിയമത്തെകുറിച്ചും ചട്ടങ്ങളെകുറിച്ചും സംസ്ഥാന ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി വി.കെ. മധു വിശദീകരിച്ചു. സംസ്ഥാന നിർവാഹകസമിതി അംഗങ്ങളായ ഇ. ചന്ദ്രബാബു, എൻ. പ്രമോദ് ദാസ്, സി. മനോജ്, ബിനോയ് മാത്യു എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.
കണ്ണിയംപുറം പിഷാരടിസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് ഡോ.സി.പി. ചിത്രഭാനു അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി കെ.എൻ. സുകുമാരൻ, ജില്ലാ ഭാരവാഹികളായ കെ.എസ്. ലക്ഷ്മണൻ, പി.എൻ. മോഹനൻ, കെ. ജയകൃഷ്ണൻ, സി. വിജയൻ, കെ. സന്ധ്യ, കെ. ചന്ദ്രൻ, കെ.പി. സുധീർ, ജില്ലാ ലൈബ്രറി ഓഫീസർ എ. ബിജു എന്നിവർ പങ്കെടുത്തു.
Palakkad
വടക്കഞ്ചേരി: പാലക്കുഴിയിൽ നിന്നു പോത്തുമടമല, വിആർടി, കവ, കരിങ്കയം വഴി മംഗലംഡാമിലെത്തുന്ന കാനനപാത മലമ്പ്രദേശത്തെ നിരവധി ഗ്രാമങ്ങളുടെ പുനരുജ്ജീവനത്തിന് സഹായകമാകുമെന്ന് ചൂണ്ടിക്കാട്ടുന്നു. പ്രദേശങ്ങൾ ഉൾപ്പെടുന്ന ആലത്തൂർ നിയോജകമണ്ഡലത്തിലെ എംഎൽഎ ടി.എം. ശശിയുടെ നേതൃത്വത്തിലാണ് ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുള്ളത്.
വന്യമൃഗശല്യം രൂക്ഷമായി മലയോരങ്ങളിൽ നിന്നെല്ലാം ജനങ്ങൾ കൂട്ടത്തോടെ താഴെയിറങ്ങുന്ന സ്ഥിതിയാണിപ്പോൾ. വലിയ അവഗണനയാണ് മലയോരവാസികൾ നേരിടുന്നത്. ജീവന് തന്നെ ഭീഷണിയായി ആന ഉൾപ്പെടെ വന്യമൃഗങ്ങൾ പെരുകുന്നതും പ്രകൃതി ദുരന്തങ്ങളും അതിജീവിച്ച് മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകരുടെ നാടുകളാണ് മലയോരത്തെല്ലാം. വനത്തിലൂടെ പാത വന്നാൽ അത് മലമ്പ്രദേശത്തു നിന്നുള്ള ജനങ്ങളുടെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കും. താമസക്കാരിൽ സുരക്ഷിതത്വബോധവും ഉണ്ടാകും. കൃഷിയിടത്തിൽ തന്നെ ആളുകൾ കുടുംബസമേതം കഴിയുന്ന പഴയകാലത്തിലേക്ക് തിരിച്ചുവരവ് ഉണ്ടാകുമെന്ന് പാലക്കുഴിയിലെ മുൻ പഞ്ചായത്ത് മെംബർ പോപ്പി ജോൺ പറഞ്ഞു. ജനങ്ങളുടെ സാന്നിധ്യം കൂടുമ്പോൾ അതുവഴി വന്യമൃഗങ്ങൾ കാടുകളിലേക്കും തിരിച്ചു പോകും.
വന്യമൃഗങ്ങളെ ഒരു പരിധി വരെ വനാതിർത്തികളിലും സമീപ പ്രദേശങ്ങളിലുമായി തടഞ്ഞുനിർത്തുന്നത് മലയോരത്ത് ശേഷിക്കുന്ന താമസക്കാരാണ്. അവർകൂടി താഴേക്കിറങ്ങിയാൽ പിന്നെ ആനയും പുലിയുമൊക്കെ നഗരമെന്ന് പറയുന്ന ജനങ്ങളുടെ അതിസാന്ദ്രതാ കേന്ദ്രങ്ങളിലെത്തും. വിആടി ഉൾപ്പെടെ സമീപത്തെ പല ചെറിയ ജനവാസ കേന്ദ്രങ്ങളിൽ ഇപ്പോൾ താമസക്കാരുടെ എണ്ണം നന്നേ കുറഞ്ഞിട്ടുണ്ട്.
ഏതാനും വർഷം മുമ്പ് വരെ നിരവധി കുടുംബങ്ങളുണ്ടായിരുന്ന ചൂരുപാറ, മണ്ണെണ്ണക്കയം, കവിളുപ്പാറ, ഓടംതോട് പ്രദേശങ്ങളിൽ പലയിടത്തും ഇപ്പോൾ താമസക്കാർ നാമമാത്രമായി ചുരുങ്ങി.
പാലക്കുഴി പിസിഎയിൽ നിന്നും അഞ്ചര കിലോമീറ്ററാണ് മംഗലംഡാമിനടുത്തെ വിആർടി യിലേക്കുള്ളത്. ഇതിൽ നാല് കിലോമീറ്ററും റോഡുണ്ട്. ഒന്നര കിലോമീറ്ററോളം ദൂരം മാത്രമെ റോഡ് നിർമിക്കേണ്ടതുള്ളു. ഇതിന് വനംവകുപ്പിന്റെ അനുമതി ഉൾപ്പെടെ ആവശ്യമായി വരും.
പാലക്കുഴി, മംഗലംഡാം എന്നീ രണ്ട് ടൂറിസ്റ്റ് സ്പോട്ടുകൾ ബന്ധിപ്പിക്കാനായാൽ അതിന്റെ വികസന വ്യാപ്തിയും പതിന്മടങ്ങാകുമെന്ന് വിലയിരുത്തുന്നു. ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരമായി അതിന്റെ ഇരട്ടിഭൂമി വനം വകുപ്പിന് വിട്ടുകൊടുക്കുന്ന നടപടികളും നൂലാമാലകളുമുണ്ട്. എംഎൽഎ ടി.എം. ശശിയുടെ നേതൃത്വത്തിൽ അതിനുള്ള പ്രവർത്തനങ്ങൾ ഉണ്ടാകുമെന്നാണ് മലയോര ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ഫാം ടൂറിസവും പ്രോത്സാഹിപ്പിക്കണം. പാലക്കുഴി തിണ്ടില്ലം വെള്ളച്ചാട്ടത്തിന്റെ ടൂറിസം സാധ്യതകളും പ്രയോജനപ്പെടുത്തണം. തിണ്ടില്ലം വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്നും താഴേക്കുള്ള കാഴ്ച അതിമനോഹരമാണ്.
വലിയ സാമ്പത്തിക ബാധ്യതകളില്ലാതെ ഈ പ്രദേശവും സഞ്ചാരികളെ ആകർഷിക്കുന്ന പ്രദേശമാക്കാൻ കഴിയും. സുരക്ഷാ സംവിധാനങ്ങളാണ് പ്രധാനമായും ഒരുക്കേണ്ടത്. ലഹരി ഉപയോഗ സംഘങ്ങളും സാമൂഹ്യവിരുദ്ധരും ഇവിടെ കേന്ദ്രീകരിക്കുന്ന സ്ഥിതിയാണിപ്പോൾ.
അനാഥാവസ്ഥയിലുള്ള മംഗലംഡാം വിനോദ സഞ്ചാരകേന്ദ്രത്തിന്റെ വികസനം കൂടിയാകുമ്പോൾ മലയോര മേഖലയ്ക്ക് അത് പുത്തനുണർവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
Palakkad
പാലക്കാട്: ജില്ലാ പബ്ലിക് ലൈബ്രറിയുടെ പരിപാടിയായ പുസ്തക പരിചയത്തിൽ പി. ജയരാജൻ രചിച്ച ‘സനാതനികളുടെ ഹിന്ദുത്വവഴികൾ’ എന്ന പുസ്തകം ചർച്ച ചെയ്തു. സനാതനപ്രചാരകർക്കെതിരെയുള്ള ആശയസംഘർഷങ്ങൾ വീടകങ്ങളിലേക്ക് എത്തേണ്ടതുണ്ടെന്ന് പി. ജയരാജൻ പറഞ്ഞു. പുസ്തകചർച്ചയിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇ.എൻ. സുരേഷ്ബാബു ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ചിന്ത പബ്ലിക്കേഷൻസ് സബ് എഡിറ്റർ രാധാകൃഷ്ണൻ ചെറുവല്ലി പുസ്തകം അവതരിപ്പിച്ചു.
നിരൂപകരായ ഡോ.സി.പി. ചിത്രഭാനു, എം.ജെ. ശ്രീചിത്രൻ, മനോജ് വീട്ടിക്കാട്, സുരേഷ് കോഡൂർ, ഡോ.പി.ആർ. ജയശീലൻ എന്നിവർ പുസ്തകപരിചയം നടത്തി. തുടർന്ന് സംവാദവും അരങ്ങേറി. ഗ്രന്ഥകാരൻ പി. ജയരാജൻ മറുമൊഴി പറഞ്ഞു. ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.ആർ. അജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർ. ശാന്തകുമാരൻ സ്വാഗതവും എ.കെ. ചന്ദ്രൻകുട്ടി നന്ദിയും പറഞ്ഞു.
Palakkad
വടക്കഞ്ചേരി: പ്രകൃതിയുടെ രണ്ട് വരദാനങ്ങളായ പാലക്കുഴിയേയും മംഗലംഡാം വിനോദസഞ്ചാര കേന്ദ്രത്തേയും ബന്ധിപ്പിക്കുന്ന കാനനപാത പരിശോധിക്കാൻ ആലത്തൂർ എംഎൽഎ ടി.എം. ശശിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വനത്തിലൂടെ യാത്ര നടത്തി.
കിലോമീറ്ററുകളോളം കാൽനടയായും ജീപ്പിലുമായിട്ടായിരുന്നു യാത്ര.
പാലക്കുഴി മലയിലെ പിസിഎ ഭാഗത്തു നിന്നും യാത്ര തുടങ്ങി പോത്തുമടമല കയറിയിറങ്ങി മംഗലംഡാമിനടുത്തെ വിആർടി വരെയുള്ള ദൂരമാണ് പരിശോധിച്ചത്.
അഞ്ചര കിലോമീറ്റർ വരുന്ന ദൂരത്തിൽ കൂടുതലും വനംവകുപ്പിന്റെ അധീനതയിൽ വരുന്ന സ്ഥലമാണ്. ഇതിൽ നാല് കിലോമീറ്റർ ദൂരം റോഡുണ്ട്. ഒന്നര കിലോമീറ്റർ ദൂരമാണ് നിർമിക്കേണ്ടി വരിക. കിഴക്കഞ്ചേരി പഞ്ചായത്തിലാണ് ഈ പ്രദേശങ്ങളെല്ലാം.
കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.എം. കലാധരൻ, വൈസ് പ്രസിഡന്റ് ലളിത ചന്ദ്രൻ, മെംബർമാരായ അനിൽകുമാർ, റെൻസി ജോയ്സ്, ഷെറീഫ്, ഷിബിനാസ്,മാലിനി കണ്ണൻ, മുൻ മെംബർ പോപ്പി ജോൺ, ഫോറസ്റ്റ് ആലത്തൂർ റേഞ്ച് ഓഫീസർ എൻ. സുബൈർ മറ്റു ഉദ്യോഗസ്ഥർ എന്നിവർ എംഎൽഎക്കൊപ്പമുണ്ടായിരുന്നു.
Malappuram
മലപ്പുറം: ജില്ലാ ആസ്ഥാനമായ മലപ്പുറത്തിന്റെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, മന്ത്രി പി.കെ. ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതികളുടെയും യോഗത്തില്‍ തീരുമാനം. മലപ്പുറം നഗരത്തിന്റെയും സമീപ പ്രദേശങ്ങളുടെയും സമഗ്ര വികസനത്തിന് ഉതകുന്ന മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാനാണ് തീരുമാനം.
സിവില്‍ സ്റ്റേഷനിലെ 44 ഏക്കര്‍ ഭൂമി പരമാവധി പ്രയോജനപ്പെടുത്തും. കോട്ടപ്പടിയിലുളള സര്‍ക്കാര്‍ ഓഫീസുകള്‍ സിവില്‍ സ്റ്റേഷനിലേക്ക് മാറ്റുന്നതോടെ ലഭ്യമാകുന്ന സ്ഥലം താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി ഉപയോഗിക്കും. 65 കോടി രൂപ ചെലവില്‍ സിവില്‍ സ്റ്റേഷനില്‍ റവന്യു ടവര്‍ നിര്‍മിക്കും.
ഇതിനായി ഏഴ് കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. മലപ്പുറം കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാള്‍ നവീകരണത്തിന് ഒരുകോടി രൂപയുടെ പദ്ധതി തയാറാക്കും. മലപ്പുറം നഗരസഭാ പരിധിയിലെ 19 റോഡുകളുടെ നവീകരണത്തിന് 84 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. വിവിധ റോഡുകളുടെ നവീകരണത്തിനും പദ്ധതിയുണ്ട്.
പാലക്കാട്-കോഴിക്കോട് ദേശീയപാതയുടെ വികസനത്തിന് 172 കോടിയുടെ പ്രവൃത്തികള്‍ നടപ്പാക്കും. മക്കരപ്പറമ്പിലെയും മോങ്ങത്തെയും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള പദ്ധതി, മലപ്പുറം -വേങ്ങര, മലപ്പുറം-മഞ്ചേരി തുടങ്ങിയ റോഡുകളുടെ വികസനവും മാസ്റ്റര്‍ പ്ലാനിലുണ്ടാവും. കൂടുതല്‍ സ്ഥലമേറ്റെടുത്ത് നിലവിലുള്ള പാതകള്‍ക്ക് വീതികൂട്ടി ഇരട്ടിപ്പിക്കാനും ഗതാഗതം സുഗമമാക്കാനുമാനും ലക്ഷ്യമിടുന്ന. ഡിസൈന്‍ റോഡുകള്‍ റോഡിന്റെ ഇരുവശങ്ങളിലും സൗന്ദര്യവത്കരണ പ്രവൃത്തികള്‍ എന്നിവയും നടപ്പാക്കും.
Malappuram
മഞ്ചേരി: യുട്യൂബ് ലൈവ് സ്ട്രീമിംഗിനിടെ യുവതിയെ അപമാനിച്ച കേസില്‍ റിമാന്‍ഡിലായ യൂട്യൂബറെ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി മഞ്ചേരി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. വിവാദ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിന്റെ കൂട്ടാളിയായ കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി കെ. മുഹമ്മദ് എന്ന മമ്മുവിനെയാ (20)ണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.
ഗായകന് ഹനാന്‍ഷായുടെ സുഹൃത്തിന്റെ ഭാര്യയും മഞ്ചേരി മുട്ടിപ്പാലം സ്വദേശിനിയുമായ 22കാരിയുടെ പരാതിയിലാണ് മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ മനോജ് കെ. ഗോപി പ്രതിയെ അറസ്റ്റ് ചെയ്തത്. യൂട്യൂബ് ലൈവിനിടെ തന്നെ അധിക്ഷേപിച്ചെന്ന് കാണിച്ച് യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂരില്‍നിന്നായിരുന്നു അറസ്റ്റ്.
തൊപ്പിയും സംഘവും താമസിച്ചിരുന്ന എറണാകുളത്തെ ഫ്ളാറ്റില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയുമായി എത്തി പോലീസ് തെളിവെടുപ്പ് നടത്തി.
കേസിലെ ഒന്നാംപ്രതിയായ കണ്ണൂര്‍ കല്യാശേരി മങ്ങാട് സ്വദേശി നിഹാദ് എന്ന തൊപ്പി (26) ഉള്‍പ്പെടെ മൂന്നുപേര്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനും, ഐ.ടി ആക്ട്, ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴി പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കിയതിനുമാണ് കേസ്.
Malappuram
എടക്കര: മാര്‍ ഇവാനിയോസിന്റെ 73 -ാം ഓര്‍മപ്പെരുന്നാളും തീര്‍ഥാടന പദയാത്രയും നാളെ മൂത്തേടം ഫാത്തിമ ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എടക്കര വൈദിക ജില്ലയിലെ 15 ദേവാലയങ്ങളില്‍നിന്നുള്ള 2000ത്തിൽപ്പരം വിശ്വാസികള്‍ പങ്കെടുക്കും.
എടക്കര ബസ് സ്റ്റാന്‍ഡില്‍നിന്ന് നാളെ രാവിലെ എട്ടിന് പദയാത്ര ആരംഭിക്കും. ഒൻപതരയോടെ മൂത്തേടം ഫാത്തിമ ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് പരിസരത്ത് സംഗമിക്കും.
തുടര്‍ന്ന് ആഘോഷമായ വി. കുര്‍ബാന, അനുസ്മരണ പ്രഭാഷണം, ധൂപ പ്രാര്‍ഥന, ഭക്തസംഘടനകളുടെ അവാര്‍ഡ് ദാനം എന്നിവ നടക്കും. മാവേലിക്കര ഭദ്രാസനാധ്യക്ഷന്‍ ഡോ. മാത്യൂസ് മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും. പ്രോട്ടോ വികാരി ഫാ. തോമസ് കല്ലൂര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റെന്നി വര്‍ഗീസ്, പബ്ലിസിറ്റി കണ്‍വീനര്‍ സാബു പൊന്മേലില്, ടി.ജി. രാജു, സജി പന്തപ്ലാവില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
നിലമ്പൂര്‍: മലങ്കര സുറിയാനി കത്തോലിക്ക സഭ ബത്തേരി ഭദ്രാസനം നിലമ്പൂര്‍ മേഖലയുടെ നേതൃത്വത്തില്‍ ധന്യന്‍ ആര്‍ച്ച് ബിഷപ് മാര്‍ ഈവാനിയോസിന്റെ 73ാമത് ഓര്‍മപ്പെരുന്നാളും തീര്‍ഥാടന പദയാത്രയും നാളെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 8.30ന് നിലമ്പൂർ ലിറ്റില്‍ ഫ്ളവര്‍ ഫെറോനാ ദേവാലയത്തില്‍നിന്ന് ആരംഭിക്കുന്ന പദയാത്ര ഫെറോന വികാരി ഫാ. സെബാസ്റ്റ്യന്‍ പുത്തേന്‍ ഉദ്ഘാടനം ചെയ്യും.
നിലമ്പൂര്‍ മേഖലയില്‍നിന്നുള്ള എട്ട് ദേവാലയങ്ങളില്‍നിന്നുള്ള വിശ്വാസികള്‍ കാവി വസ്ത്രങ്ങള്‍ അണിഞ്ഞ് പങ്കെടുക്കുന്ന പദയാത്ര നിലമ്പൂർ ടൗൺ ചുറ്റി 10ന് കോടതിപ്പടിയിലുള്ള ജോസ്ഗിരി മലങ്കര കത്തോലിക്ക ദേവാലയത്തില്‍ സമാപിക്കും. തുടര്‍ന്ന് നിലമ്പൂര്‍ മേഖല പ്രോട്ടോ വികാരി ഫാ. തോമസ് ചാപ്രത്തിന്റെ കാര്‍മികത്വത്തില്‍ വി. കുര്‍ബാന അര്‍പ്പിക്കും.
തുടര്‍ന്ന് നടക്കുന്ന മാര്‍ ഇവാനിയോസ് അനുസ്മരണ സമ്മേളനത്തില്‍ എംസിഎംഎഫ് സഭാതല ഡയറക്ടര്‍ ഫാ. മാത്യു അറയ്ക്കല്‍ അനുസ്മരണ പ്രഭാഷണം നടത്തും. ചടങ്ങില്‍ നിലമ്പൂര്‍ മേഖലയില്‍നിന്ന് എസ്എസ്എല്‍സി, പ്ലസ് ടു തുടങ്ങി വിവിധ മേഖലകളില്‍നിന്ന് ഉന്നതവിജയം നേടിയവരെ ആദരിക്കും. കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ പ്രോട്ടോ വികാരി റവ. ഫാ. തോമസ് ചാപ്രത്ത്, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ബാബു വര്‍ഗീസ്, എംസിഎ മേഖല പ്രസിഡന്റ് സന്തോഷ് തോമസ്, ഇടവക ട്രസ്റ്റി ബൈജു ഏഴുമായില്‍ എന്നിവര്‍ പങ്കെടുത്തു.
ധന്യന്‍ മാര്‍ ഇവാനിയോസ് തിരുമേനി കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളില്‍ നടത്തിയിട്ടുള്ള സ്തുത്യര്‍ഹമായ സേവനങ്ങള്‍ ഭാരവാഹികള്‍ വിവരിച്ചു. ഓപറേഷൻ തൂഫാന് പിന്തുണയും പ്രഖ്യാപിച്ചു.
Malappuram
പെരിന്തൽമണ്ണ നഗരത്തെ ഇളക്കിമറിച്ച് മെഗാ തൂഫാന് വിളംബര റാലി
പെരിന്തല്‍മണ്ണ: ലഹരി വിപത്തിനെതിരേ പെരിന്തല്‍മണ്ണയില്‍ ജനകീയ പ്രതിരോധമായി ജനസാഗരം. മെഗാ തൂഫാന് മഹാസംഗമത്തിന് മുന്നോടിയായി പെരിന്തല്‍മണ്ണ നഗരത്തെ ആവേശം കൊള്ളിച്ച് ഗംഭീര വിളംബര റാലി നടത്തി. ലഹരിമുക്ത സമൂഹമെന്ന വലിയ സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് 3000ത്തോളം പേര് അണിനിരന്ന റാലി നഗരത്തെ ജനസമുദ്രമാക്കിയത്. നജീബ് കാന്തപുരം എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തുന്ന ചരിത്രപ്രധാനമായ മെഗാ തൂഫാന് മഹാ സംഗമത്തിന് മുന്നോടിയായാണ് റാലി നടത്തിയത്.
മനഴി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച റാലിയില്‍ ജനപ്രതിനിധികള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍, വ്യാപാരി വ്യവസായി സമിതി പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവര്‍ അണിനിരന്നു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും വിദ്യാര്‍ഥികളും ലഹരിവിരുദ്ധ പ്ലക്കാര്‍ഡുകളേന്തി ജാഥയുടെ മുന്നണിപ്പോരാളികളായി .
മനഴി ബസ് സ്റ്റാൻഡില്‍ നിന്നും ആരംഭിച്ച് നഗരം ചുറ്റിയ ജാഥ മുനിസിപ്പല്‍ ടൗണ്‍ സ്ക്വയറിലാണ് സമാപിച്ചത്. നാടിന്റെ ഭാവി നശിപ്പിക്കുന്ന ലഹരി മാഫിയകള്‍ക്കെതിരേ സംസ്ഥാന ആഭ്യന്തര വകുപ്പും പോലീസും എക്സൈസും കര്‍ശനമായ ഇടപെടലുകളാണ് തുടരുന്നത്.
വിളംബര റാലിയുടെ സമാപന സമ്മേളനം നജീബ് കാന്തപുരം എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ സുരയ്യ ഫാറൂഖ് അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് നാലകത്ത് ബഷീര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ചമയം ബാപ്പു തുടങ്ങി സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പ്രസംഗിച്ചു. ഇന്ന് വൈകുന്നേരം മൂന്നിന് ഷിഫ കണ്വെന്ഷന് സെന്ററിലാണ് മെഗാ തൂഫാന് ലഹരി വിരുദ്ധ സംഗമം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നത്.
Malappuram
മഞ്ചേരി: ഇന്ന് കര്‍ക്കടകം ഒന്ന്. രാമായണ മാസത്തിന്റെ സമാരംഭം. ധാര്‍മിക മൂല്യ സംരക്ഷണത്തിനായി സിംഹാസനം ത്യജിച്ച രാമന്റെ കഥ പറയുന്ന ഭാരതത്തിന്റെ ഇതിഹാസങ്ങളിലൊന്നാണ് രാമായണം. ഈ രാമായണം കാലങ്ങളായി നിധിപോലെ സൂക്ഷിക്കുകയാണ് മഞ്ചേരി മുള്ളമ്പാറ സ്വദേശിയും ഗിന്നസ് ജേതാവുമായ അബ്ദുൾ സലീം പടവണ്ണ. 200 ഓളം താളിയോലകളില്‍ എഴുത്താണി കൊണ്ട് എഴുതിയ തുഞ്ചത്ത് എഴുത്തച്ഛന്റെ അധ്യാത്മ രാമായണം കിളിപ്പാട്ടിന്റെ ഈ താളിയോല പ്രതിക്ക് 350 വര്‍ഷത്തോളം പഴക്കം കണക്കാക്കുന്നു.
പൗരാണിക വസ്തുക്കളോടുള്ള സലീമിന്റെ അഭിനിവേശം മനസിലാക്കിയ തൃശൂരിലെ ചരിത്രരേഖ സൂക്ഷിപ്പുകാരനായ പി.ആര്. ഗോപാലമേനോനാണ് ഈ അമൂല്യ ഗ്രന്ഥം സമ്മാനിച്ചത്.
രാമന്റെ അയനം അഥവാ യാത്രയാണ് രാമായണം. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴ് കാണ്ഡങ്ങളിലായി ഇരുപതിനായിരം ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് രാമായണം രചിച്ചത്. സലീമിന്റെ പക്കലുള്ള രാമായണത്തിന് പതിനഞ്ച് ഇഞ്ച് നീളവും രണ്ടര ഇഞ്ച് വീതിയുമുള്ള ഇരുനൂറ് പേജുകളാണുള്ളത്.
രാമായണ മാസത്തോടനുബന്ധിച്ച് ഇതിലെ താളിയോലകളുടെ വീഡിയോ തയാറാക്കി ഓരോ ഓലകളും പോതുജനങ്ങള്‍ക്ക് പരിചയപ്പെടുത്താനുള്ള ശ്രമത്തിലാണ് അബ്ദുൾ സലീം. താളിയോലകളും കൈയെഴുത്തുപ്രതികളും ഒരു കാലഘട്ടത്തിന്റെ സംസ്കാരവും ഭാഷയും വിജ്ഞാനപാരമ്പര്യവും പേറുന്ന അമൂല്യ സാക്ഷ്യങ്ങളാണെന്നും ഇത്തരം അപൂര്‍വ പൈതൃക വസ്തുക്കളെ തിരിച്ചറിയാനും സംരക്ഷിക്കാനും പുതുതലമുറ മുന്നോട്ടുവരണമെന്നും സ്കൗട്ട് മാസ്റ്റര്‍ കൂടിയായ അബ്ദുൾ സലീം പറയുന്നു.
Malappuram
മഞ്ചേരി: മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജിനോടനുബന്ധിച്ച് 23 കോടി രൂപ ചെലവിൽ നിർമിക്കുന്ന ക്രിട്ടിക്കൽ കെയർ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനത്തിന് തടസമായ മണ്ണ് ഉടൻ നീക്കം ചെയ്യുമെന്ന് എം. റഹ്മത്തുള്ള എംഎൽഎ. ഇന്നലെ കെട്ടിട നിർമാണ പ്രവർത്തനങ്ങൾ സന്ദർശിക്കവെയാണ് എംഎൽഎ ഉറപ്പുനൽകിയത്.
ഇതിനായി ജിയോളജി വകുപ്പിന്റെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു. 2026-27 വർഷത്തെ ബജറ്റിൽ "ശിഹാബ് തങ്ങൾ ജനറൽ ആശുപത്രിക്ക്' 10 കോടി രൂപ അനുവദിച്ചിരുന്നു. പ്രസ്തുത പദ്ധതിയുടെ ഡിപിആർ തയാറാക്കുവാനും എംആർഐയുടെ ട്രാൻസ്ഫോർമർ സ്ഥാപന പ്രവൃത്തികൾ ദ്രുതഗതിയിലാക്കുവാനും എംഎൽഎ നിർദേശം നൽകി. മഞ്ചേരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളും ഭാവി വികസന പ്രവർത്തനങ്ങളും ചർച്ച ചെയ്യുന്നതിനായി എംഎൽഎ യോഗം വിളിച്ചു ചേർത്തു.
പൊതുമരാമത്ത് വകുപ്പ്, ജല അഥോറിറ്റി, കെഎസ്ഇബി വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ തങ്ങളുടെ വകുപ്പ് മുഖേന നടപ്പാക്കി വരുന്ന പ്രവൃത്തികളുടെ പുരോഗതികൾ യോഗത്തിൽ വിശദീകരിച്ചു. മുനിസിപ്പൽ ചെയർപേഴ്സണ്‍ വല്ലാഞ്ചിറ അബ്ദുൾ മജീദ്, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഇൻചാർജ് ഡോ. പി.എസ്. ഷീന, സൂപ്രണ്ട് ഡോ. ആർ. പ്രഭുദാസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ടി.എൻ. അനൂപ്, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പ്രസന്നൻ, ലേ സെക്രട്ടറി എ.പി. മുജീബ് റഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.
Malappuram
എടക്കര: നബാര്‍ഡിന്റെ ധനസഹായത്തോടെ ജന്‍ശിക്ഷണ്‍ സന്സ്ഥാന് പോത്തുകല്‍ പഞ്ചായത്തില്‍ നടപ്പാക്കുന്ന സമഗ്ര ആദിവാസി വികസന പദ്ധതിയുടെ ഭാഗമായ ജലസേചന പദ്ധതി പ്രവൃത്തി തുടങ്ങി. മുണ്ടേരി ഇരുട്ടുകുത്തി നഗറില്‍ ആര്യാടന് ഷൗക്കത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ഇരുട്ടുകുത്തി നഗറിലെ നാല്പതോളം കുടുംബങ്ങള്‍ക്ക് കൃഷിക്ക് ജലസേചന സൗകര്യമൊരുക്കുന്നതാണ് പദ്ധതി. ജാതിക്ക, കുരുമുളക്, ഏലം, ഔഷധസസ്യ കൃഷി, ഇടവിള കൃഷി എന്നിവയാണ് ഓരോ കുടുംബത്തിനും ലഭ്യമാക്കുക. അഞ്ച് വര്‍ഷത്തിനുള്ളിൽ കൃഷിയിലൂടെ ഒരു കുടുംബത്തിന്റെ ഏറ്റവും ചുരുങ്ങിയത് രണ്ട് ലക്ഷം രൂപയുടെ വരുമാനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പോത്തുകല്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അബ്ദു കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗി കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു അശോകന്, പഞ്ചായത്ത് ട്രൈബല്‍ ഡെവലപ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ലക്ഷ്മി ബാബു, ജെഎസ്എസ് ഡയറക്ടര്‍ വി. ഉമ്മര്‍കോയ എന്നിവർ പ്രസംഗിച്ചു.
Malappuram
നിലമ്പൂര്‍: ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പ്രവര്‍ത്തനം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്ത വാടക കെട്ടിടത്തിലെ ഒറ്റ മുറിയില്‍. ട്രൈബല്‍ എക്സ്റ്റഷന്‍ ഓഫീസര്‍ അടക്കം 26 ജീവനക്കാര്‍ക്കും ഒറ്റമുറി ഓഫീസ് സൗകര്യം മാത്രമാണുള്ളത്. അതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ജീവനക്കാര്‍ ദുരിതത്തിലാണ്.
നിലമ്പൂര്‍ കോവിലകത്തുമുറി കവാടത്തിന് ചേര്‍ന്നുള്ള വാടക കെട്ടിത്തിന്റെ രണ്ടാം നിലയിലാണ് ഓഫീസ്. ഏറ്റവും കൂടുതല്‍ ആദിവാസി നഗറുകളുള്ള ചാലിയാര്‍, പോത്തുകല്‍ പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും എടക്കര, പോത്തുകല്‍, ചുങ്കത്തറ, വഴിക്കടവ് പഞ്ചായത്തുകളും നിലമ്പൂര്‍ ട്രൈബല്‍ എക്സറ്റഷന്‍ ഓഫീസിന്റെ പരിധിയിലാണ്.
എല്ലാ ബുധനാഴ്ചയും ആദിവാസി പ്രൊമോട്ടര്‍മാരുടെ യോഗം ചേരുന്നതും ഈ ഒറ്റമുറിയിലാണ്. മൂന്ന് ബെഞ്ചുകളും ഡസ്ക്കുകളും ഇട്ടിരിക്കുന്നതും ഈ ഓഫീസ് മുറിയില്‍ തന്നെ. ഓഫീസില്‍ ഇടം ഇല്ലാത്തതിനാല്‍ ഒരു അലമാര ഇട്ടിരിക്കുന്നത് ഓഫീസിലേക്ക് കയറുന്ന വരാന്തയിലാണ്. കൂടാതെ ഏതാനും പഴയ ഫയലുകളും സൂക്ഷിച്ചിരിക്കുന്നതും ഇതിന് സമീപമാണ്. നിലമ്പൂര്‍ ട്രൈബല്‍ എക്സ്റ്റഷന്‍ ഓഫീസില്‍ കൂടുതലും വനിതാ ജീവനക്കാരാണ്. ഈ ഓഫീസില്‍ ബാത്ത്റൂം സൗകര്യം പോലും ഇല്ല.
Malappuram
മലപ്പുറം: ട്രോളിംഗ് നിരോധനവും പ്രതികൂല കാലാവസ്ഥയും കാരണം ഇറച്ചിക്കോഴിക്ക് റിക്കാര്‍ഡ് വില. കോഴി ഇറച്ചിക്ക് 270 മുതല്‍ 290 രൂപ വരെയാണ് നിലവിലെ വില. ലൈവ് കോഴി കിലോയ്ക്ക് 160 മുതല്‍ 185 രൂപ വരെ നല്‍കണം. കോഴിമുട്ട വിലയിലും റിക്കാര്‍ഡ് വര്‍ധനവാണ്. സാധാരണ വെള്ളമുട്ടയ്ക്ക് നിലവില്‍ റീട്ടെയില്‍ വിപണിയില്‍ എട്ട് മുതല്‍ ഒന്‍പത് വരെയാണ് വില.
കേരളത്തില്‍ ട്രോളിംഗ് നിരോധനം നിലനില്‍ക്കുന്നതിനാല്‍ വിപണിയില്‍ കടല്‍ മത്സ്യങ്ങളുടെ ലഭ്യത വളരെ കുറവാണ്. ലഭ്യമാകുന്ന മീനുകള്‍ക്കാകട്ടെ കനത്ത വിലയും. ഇതോടെ സാധാരണക്കാര്‍ ബീഫ്, ചിക്കന്‍ തുടങ്ങിയ ഇറച്ചി വിഭവങ്ങളിലേക്ക് തിരിഞ്ഞു. ഈ പെട്ടെന്നുള്ള ആവശ്യകതയാണ് വില ഉയരാന്‍ ഇടയാക്കിയത്.
കനത്ത ചൂട് കാരണം തമിഴ്നാട്ടിലെ ഫാമുകളില്‍ വ്യാപകമായി കോഴികള്‍ ചത്തുപോകുകയും ഉത്പാദനം ഗണ്യമായി കുറയുകയും ചെയ്തതും വിതരണക്ഷാമം വിപണിയെ നേരിട്ട് ബാധിച്ചു.
അസംസ്കൃത വസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിലക്കയറ്റം കാരണം കോഴിത്തീറ്റയുടെ വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ 50 കിലോയുടെ ഒരു ചാക്ക് തീറ്റയ്ക്ക് വലിയ വിലയാണ് കര്‍ഷകര്‍ നല്‍കേണ്ടി വരുന്നത്. ഇതരസംസ്ഥാനങ്ങളിലെ വന്‍കിട ഫാമുടമകളും ഏജന്റുമാരും ഒത്തുചേര്‍ന്ന് വിപണിയില്‍ കൃത്രിമമായ ക്ഷാമം സൃഷ്ടിച്ച് വില കൂട്ടുകയാണെന്ന ആരോപണവുമുണ്ട്.
Malappuram
പെരിന്തല്‍മണ്ണ: കാല്‍നട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കര്‍ശന നിരീക്ഷണവുമായി മോട്ടോര്‍ വാഹന വകുപ്പ്. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്ന കാല്‍നട യാത്രക്കാര്‍ക്ക് വഴി നല്‍കാതെ വാഹനം ഓടിച്ച് പോകുന്നവരെ പൂട്ടാനാണ് പെരിന്തല്‍മണ്ണയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ശ്രമം. സേഫ് വാക്ക് കാമ്പയിനിന്റെ ഭാഗമായാണ് പരിശോധനയും ബോധവത്കരണവും.
പെരിന്തല്‍മണ്ണ ജോയിന്റ് ആര്‍ടിഒ പി.കെ. പത്മകുമാറിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയും ബോധവത്കരണവും തുടരുന്നത്. പെരിന്തല്‍മണ്ണ സബ് ആര്‍ടിഒ ഓഫീസ് പരിധിയിലെ സ്കൂള്‍-കോളജ് പരിസരങ്ങളില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ നിയമലംഘനം നടത്തിയ നിരവധി വാഹനങ്ങള്‍ക്കെതിരേ കേസെടുത്തു.
കൂടാതെ സ്കൂള്‍-കോളജുകള്‍, പ്രധാന ടൗണുകള്‍, ഓട്ടോ-ടാക്സി സ്റ്റാന്‍ഡുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ സീബ്ര ക്രോസിംഗിനെക്കുറിച്ച് ലഘുലേഖ വിതരണം ചെയ്യുകയും വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കും റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ച് വരികയാണ്.
Malappuram
അങ്ങാടിപ്പുറം: കോട്ടക്കല്‍ റോഡില്‍ ചെരക്കാപറമ്പ് ചോലക്കുളത്ത് വളവില്‍ പാര്‍സല്‍ വാഹനം നിയന്ത്രണംവിട്ട് ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ചുമറിഞ്ഞു. പെരിന്തല്‍മണ്ണയില്‍നിന്ന് കോട്ടക്കലിലേക്ക് ഔഷധ നിര്‍മാണത്തിന് ആവശ്യമായ ഗോതമ്പുമായി പോകുകയായിരുന്ന ഓള് കാര്‍ഗോ ലോജിസ്റ്റിക്സ് സര്‍വീസിന്റെ വാഹനമാണ് ഇന്നലെ വൈകുന്നേരം 4.30 ഓടെ അപകടത്തില്‍പ്പെട്ടത്.
ഡ്രൈവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. അപകടം നടന്ന ഉടനെ ഉദ്യോഗസ്ഥര്‍ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് പതിവായി അപകടം സംഭവിക്കുന്ന പ്രദേശമാണിത്. കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ച് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Malappuram
വൈകുന്നേരം അഞ്ച് മുതൽ രാത്രി ഏഴ് വരെ തൊഴിലാളികൾക്കായി സമയം മാറ്റിവച്ച്
എടക്കര: കൂലിപ്പണിക്കാരായ ആളുകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ദിവസവും രണ്ട് മണിക്കൂർ മാറ്റിവച്ച് ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാതൃകയാകുന്നു. പ്രസിഡന്റ് സി.കെ. സുരേഷാണ് തന്റെ സേവനം സാധാരണ തൊഴിലാളികൾക്ക് ഉറപ്പുവരുത്താൻ വൈകുന്നേരം അഞ്ച് മുതൽ രാത്രി ഏഴ് വരെ സമയം കണ്ടെത്തിയിരിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികൾ, കൂലിപ്പണിക്ക് പോകുന്നവർ, ടാപ്പിംഗ് തൊഴിലാളികൾ, കർഷകർ തുടങ്ങിയവർ തങ്ങളുടെ ജോലിക്കിടെ അവധിയെടുത്താണ് വിവിധ ആവശ്യങ്ങൾക്കും പരാതികൾക്കുമായി പഞ്ചായത്ത് ഓഫീസിലെത്തുന്നത്.
ആധാർ കാർഡ് തിരുത്തൽ, വിവിധ പെൻഷനുകളുടെ സാക്ഷ്യപത്രങ്ങൾ തുടങ്ങിയവയ്ക്കായി എത്തുന്പോൾ പലപ്പോഴും സർക്കാർ പരിപാടികളിലും പരിശീലനങ്ങളിലും
പൊതുപരിപാടികളിലും പ്രസിഡന്റിന് പങ്കെടുക്കേണ്ടതിനാൽ കൃത്യസമയങ്ങളിൽ ഇക്കാര്യങ്ങൾ ചെയ്ത് കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് വൈകുന്നേരം അഞ്ച് മുതൽ ഏഴ് വരെ തൊഴിലാളികൾക്കായി സമയം കണ്ടെത്താൻ പ്രസിഡന്റ് തീരുമാനിച്ചത്.
പണി ഒഴിവാക്കാതെ വൈകുന്നേരം പഞ്ചായത്ത് ഓഫീസിലെത്തി പൊതുജനങ്ങൾക്ക് വിവിധ ആവശ്യങ്ങൾ സാധിക്കാനുള്ള അവസരമാണ് ഇപ്പോഴുള്ളത്. നിരവധിയാളുകളാണ് ഈ സേവനം ഇപ്പോൾ പ്രയോജനപ്പെടുത്തുന്നത്.
Malappuram
പെരിന്തൽമണ്ണ: നഗരസഭയിലെ നാല് വാർഡുകളിൽ ആഫ്രിക്കൻ ഒച്ചുകളുടെ കടുത്ത ശല്യം പ്രദേശത്തുകാരുടെ ഉറക്കം കെടുത്തുന്നു. വാർഡ് 12 മനഴി സ്റ്റാൻഡ്, 19 തണ്ണീർപ്പന്തൽ, 31 തേക്കിൻകോട്, 33 ജെഎൻ റോഡ് സെൻട്രൽ എന്നിവിടങ്ങളിലാണ് ആഫ്രിക്കൻ ഒച്ചിന്റെ ശല്യമുള്ളത്. വ്യാപക കൃഷിനാശമാണ് ഇവ വരുത്തുന്നത്.
ഇതേത്തുടർന്ന് തണ്ണീർപന്തൽ വാർഡ് കൗണ്‍സിലർ ഇ. അരുണ്‍ ഉൾപ്പെടെ മറ്റ് വാർഡുകളിലുള്ളവരും നഗരസഭാ കൃഷി ഓഫീസിൽ പരാതി നൽകി. പകൽ സമയത്ത് മണ്ണിലെ വിടവുകളിലും കല്ലിടുക്കിലും ഇലകൾക്കടിയിലും കാണപ്പെടുന്ന ഇവ രാത്രിയിലാണ് കൂട്ടത്തോടെ പുറത്തുവരുന്നത്. വാഴ, പച്ചക്കറി, തെങ്ങ്, റബർ തുടങ്ങി നിരവധി കൃഷികൾക്ക് ഇവ ഭീഷണിയാണ്. കൃഷിയിനങ്ങൾ ഒച്ചുകൾ ഭക്ഷിക്കുന്നു. ദിനംപ്രതി ഒച്ചുകൾപ്രദേശത്ത് വർധിക്കുകയാണ്.
വീടിന്റെ നനഞ്ഞ ചുമരുകളിലും ഇവയെ ധാരാളം കാണപ്പെടുന്നു. ഈർപ്പവും വെള്ളക്കെട്ടുമുള്ള പ്രദേശത്തുമാണ് ഇവയെ കൂടുതലായി കാണുന്നത്. കൃഷി സ്ഥലങ്ങളിലും ഇവയുടെ സാന്നിധ്യമുണ്ട്. പ്രതികൂല കാലാവസ്ഥയിലും ശരീരത്തെ തോടിനുള്ളിൽ മൂന്ന് വർഷം വരെ സുഷുപ്തിയിൽ കഴിയുന്നതിനാൽ ഇവയെ നശിപ്പിക്കുക ഏറെ ശ്രമകരമാണ്.
Malappuram
വണ്ടൂർ: ഹൃദ്രോഗിയായ ലോട്ടറിത്തൊഴിലാളിയെ കബളിപ്പിച്ച് പണവും ലോട്ടറി ടിക്കറ്റും കവർന്നു. വണ്ടൂർ നടുവത്ത് വാഴക്കാട്ടിൽ സോമസുന്ദരനാണ് തട്ടിപ്പിനിരയായത്. കംപ്യൂട്ടറിൽ തിരുത്തൽ വരുത്തിയ വ്യാജ ടിക്കറ്റുകൾ നൽകി 3,000 രൂപയും 4,000 രൂപയുടെ ടിക്കറ്റുകളുമാണ് തട്ടിയെടുത്തത്.
സമ്മാനാർഹമായ ടിക്കറ്റ് മാറി നൽകാമെന്ന് പറഞ്ഞ് പാണ്ടിക്കാട് കക്കുളത്ത് വച്ച് കാൽനടയായി ലോട്ടറി വിൽപ്പന നടത്തുന്ന സോമസുന്ദരത്തെ നാൽപത്തിയഞ്ച് വയസ് പ്രായം തോന്നിക്കുന്ന ഒരാൾ സമീപിക്കുകയായിരുന്നു. തന്റെ കൈവശം കഴിഞ്ഞ എട്ടിന് നറുക്കെടുത്ത ധനലക്ഷ്മി ലോട്ടറിയുടെ സമ്മാനാർഹമായ ടിക്കറ്റ് ഉണ്ടെന്നും അത് മാറി നൽകാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടു.
1000 രൂപ സമ്മാനം ലഭിച്ച ഏഴ് ടിക്കറ്റുകൾ നൽകിയ ഇയാൾ പകരം സോമസുന്ദരന്റെ കൈവശമുണ്ടായിരുന്ന 4000 രൂപയുടെ പുതിയ ലോട്ടറി ടിക്കറ്റുകളും 3,000 രൂപ പണവുമായും കൈക്കലാക്കി കടന്നുകളയുകയായിരുന്നു.
സിസിടിവി കാമറകൾ ഇല്ലാത്ത സ്ഥലത്ത് വച്ചാണ് ഇയാൾ തട്ടിപ്പിനിരയായത്. മേഖലയിൽ ഇത്തരത്തിലുള്ള തട്ടിപ്പ് തുടർക്കഥയാവുകയാണ്. സോമസുന്ദരന്റെ പരാതിയിൽ പാണ്ടിക്കാട് പോലീസ് കേസെടുത്തു.
Malappuram
മേലാറ്റൂർ: നിലന്പൂർ-ഷൊർണൂർ റെയിൽപാതയിലെ മേലാറ്റൂർ ക്രോസിംഗ് സ്റ്റേഷൻ പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നു.അടുത്ത മാസം അവസാനത്തോടെ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് പ്രവൃത്തി നടക്കുന്നത്. ഇതിന്റെ ഭാഗമായുള്ള പുതിയ പാളം സ്ഥാപിക്കലും സ്റ്റേഷന്റെ മിനുക്കുപണിയും അവസാനഘട്ടത്തിലെത്തി.
സ്റ്റേഷന്റെ പിറകുവശത്ത് വാഹന പാർക്കിംഗും ഒരുക്കുന്നുണ്ട്. പാളങ്ങൾ കൂട്ടിയോജിപ്പിക്കുന്ന ജോലികളും അനുബന്ധ സിഗ്നലിംഗ്, വൈദ്യുതീകരണ ജോലികളും പൂർത്തിയാക്കാനുണ്ട്.പ്രതികൂല കാലാവസ്ഥ കാരണം പ്രവൃത്തി മന്ദഗതിയിലായതിനാലാണ് ക്രോസിംഗ് സ്റ്റേഷൻ കമ്മീഷനിംഗ് നീണ്ടത്. റെയിൽവേ അനുവദിച്ച 8.60 കോടി രൂപ വിനിയോഗിച്ചാണ് ക്രോസിംഗ് സ്റ്റേഷന്റെയും ട്രാക്കിന്റെയും പ്രവൃത്തികൾ നടക്കുന്നത്.
മേലാറ്റൂർ, എടപ്പറ്റ, വെട്ടത്തൂർ, അലനല്ലൂർ പഞ്ചായത്തിലെയും കരുവാരകുണ്ട്, കീഴാറ്റൂർ പഞ്ചായത്തിലെ പകുതിയോളമുള്ള ട്രെയിൻ യാത്രക്കാർ മേലാറ്റൂർ റെയിൽവേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്.
മേലാറ്റൂർ സ്റ്റേഷനുകളിൽ കൂടുതൽ കോച്ചുകൾ ഉൾക്കൊള്ളാൻ നീളമുള്ള പ്ലാറ്റ്ഫോമാണ് പുതിയ ക്രോസിംഗ് സ്റ്റേഷനുള്ളത്.നിലവിലുള്ള പ്ലാറ്റ്ഫോമിന്റെ നീളം നേത്തേ കൂട്ടിയിരുന്നു. 66 കിലോമീറ്റർ നീളമുള്ള പാതയിൽ നിലന്പൂരിനും ഷൊർണൂരിനുമിടയിൽ അങ്ങാടിപ്പുറത്തും വാണിയന്പലത്തും മാത്രമായിരുന്നു നേരത്തേ ക്രോസിംഗ് സ്റ്റേഷനുണ്ടായിരുന്നത്.
പുതുതായി മേലാറ്റൂരും കുലുക്കല്ലൂരുമാണ് ക്രോസിംഗ് അനുവദിച്ചിരുന്നത്.ഇതിൽ കുലുക്കല്ലൂരിൽ കഴിഞ്ഞ മാസം കമ്മീഷനിംഗ് നടന്നു. മേലാറ്റൂരിന്റെ മുഖച്ഛായ മാറ്റുന്ന പുതിയ ക്രോസിംഗ് സ്റ്റേഷൻ തുറക്കുന്നതോടെ കൂടുതൽ സർവീസുകൾ ആരംഭിക്കാനും സാധ്യതയേറി.
നിലന്പൂർ - ഷൊർണൂർ പാതയിലെ പ്രവൃത്തികൾ പൂർത്തിയായാൽ കൂടുതൽ ട്രെയിനുകൾ അനുവദിക്കുമെന്ന് സതേണ്‍ റെയിൽവേയുടെ പാലക്കാട് ഡിവിഷണൽ മാനേജർ മധുകർ റൗട്ട് നിലന്പൂർ സ്റ്റേഷൻ സന്ദർശനവേളയിൽ പറഞ്ഞിരുന്നു.
Malappuram
പെരിന്തല്‍മണ്ണ: കോണ്‍ഗ്രസിന് അവകാശപ്പെട്ട സ്ഥാനങ്ങള്‍ തട്ടിയെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് എംഎല്‍എ. പെരിന്തല്‍മണ്ണ താലൂക്ക് സഹകരണ ജനാധിപത്യ വേദിയുടെ നേതൃത്വത്തില്‍ നടത്തിയ സഹകാരി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 10 വര്‍ഷം സഹകരണ മേഖലയെ തകര്‍ക്കുന്ന സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടെടുത്തത് സഹകരണ ബാങ്കുകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത തകര്‍ത്തു. ആ വിശ്വാസ്യത തിരിച്ചുകൊണ്ടുവരാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും എംഎല്‍എ പറഞ്ഞു.
കെപിസിസി ജനറല്‍ സെക്രട്ടറി വി.ബാബുരാജ് അധ്യക്ഷത വഹിച്ചു. സഹകരണ വേദി ജില്ലാ ചെയര്മാന് വി. സുധാകരന്, സഹകരണ വേദി മുന്‍ ജില്ലാ ചെയര്മാന് പി. രാധാകൃഷ്ണന്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ എം.എം. സക്കീര്‍ ഹുസൈന്, സി. സുകുമരന്, സി.കെ. ഹാരിസ്, കബീര്‍, ഷാഹിദ് ആനക്കയം, നഗരസഭാ വൈസ് ചെയര്മാന് എം.ബി. ഫസല്‍ മുഹമ്മദ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ അറഞ്ഞീക്കല് ആനന്ദന്, പുഞ്ചിരി മജീദ്, അജിത് പ്രസാദ്, മാങ്ങോട്ടില്‍ ബാലകൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Malappuram
എടക്കര: കൈനീട്ടം സ്നേഹക്കൂട്ടായ്മ മൂത്തേടം മദേഴ്സ് ഹോപ്പില്‍ സ്നേഹസംഗമവും ഭക്ഷണ വസ്ത്ര വിതരണവും ഗാന വിരുന്നും നടത്തി. മൂത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ടി.കെ. അഫ്സത്ത് ഉദ്ഘാടനം ചെയ്തു. കൈനീട്ടം സ്നേഹ ക്കൂട്ടായ്മ ചെയര്മാന് ഹനീഫ വള്ളില്‍ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ വി.പി. അബ്ദുല്‍ റഷീദ്, അംഗങ്ങളായ റീനാ സുരേഷ്, മദേഴ്സ് ഹോപ്പ് മാനേജര്‍ വിജേഷ് കുട്ടന്, മനോജ് ബാബു, സി.കെ. ഹക്കീം, അസീസ് വട്ടോളി, റഹീം തഞ്ചേരി, മുഹമ്മദ് മടവൂര്‍, ബഷീര്‍ പുല്ലാളൂര്‍, റാണി, മുഹമ്മദ്, ഹംദാന്‍, ജസ്ന, സി.ടി.എ. ഗഫൂര്‍, അബുല്‍ ഹസന് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് ഷാജഹാന്, അന്‍ഷാദ്, സൈനു, ഫാത്തിമ, ഷമീന എന്നിവരുടെ നേതൃത്വത്തില്‍ ഗാനവിരുന്ന് അരങ്ങേറി.
Malappuram
അങ്ങാടിപ്പുറം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എസ്പിയു) അങ്ങാടിപ്പുറം യൂണിറ്റ് കണ്‍വൻഷനും നവാഗതർക്ക് സ്വീകരണവും പെൻഷൻ ഭവനിൽ സംഘടിപ്പിച്ചു. കെഎസ്എസ്പിയു മങ്കട ബ്ലോക്ക് സെക്രട്ടറി സി.പി. മോഹനൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗം കെ.എ. ആന്റണി, സംസ്ഥാന കൗണ്‍സിലർ എ.പി. വർഗീസ്, ജോയിന്റ് സെക്രട്ടറിമാരായ പി. രവി, പി. അംബിക, യൂണിറ്റ് സെക്രട്ടറി കെ. ഹരിദാസ്, നവാഗതരായ ബിനോയ് തോമസ്, സിജി തോമസ്, എസ്. ശശികുമാർ, പി.ടി. ബിജു, ഡി.ബി. സുജേഷ് എന്നിവർ പ്രസംഗിച്ചു.
Malappuram
പുഴക്കാട്ടിരി: പുഴക്കാട്ടിരി-മാലാപറന്പ് റോഡിൽ രൂപപ്പെട്ട വലിയ കുഴികൾ അടച്ച് പുഴക്കാട്ടിരി യൂത്ത് കെയർ ടീം രംഗത്ത്. കുഴികൾ കാരണം യാത്രക്കാർക്ക് വലിയ പ്രയാസമാണ് നേരിട്ടിരുന്നത്.പുഴക്കാട്ടിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്പിളിയുടെയും പുലാമന്തോൾ പഞ്ചായത്ത് ഒന്നാം വാർഡ് അംഗം നീതുവിന്റെയും നേതൃത്വത്തിൽ യൂത്ത് കെയർ പ്രവർത്തകരായ സക്കീർ പുഴക്കാട്ടിരി, ശരീഫുള്ള രാമപുരം, പ്രണവ് സാനു, ജയ്ദേവ് എന്നിവരും പ്രദേശവാസികളും ചേർന്നാണ് റോഡിലെ വലിയ കുഴികൾ താത്കാലികമായി അടച്ച് യാത്ര സുഗമമാക്കിയത്.റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Malappuram
മലപ്പുറം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകളുടെ 2026 വർഷത്തെ സംസ്ഥാന-ജില്ലാതല അവാർഡുകൾ പ്രഖ്യാപിച്ചു. പേരശന്നൂർ ഗവണ്മെന്റ് എച്ച്എസ്എസ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി.കോട്ടക്കൽ ഗവണ്മെന്റ് രാജാസ് എച്ച്എസ്എസ്, നെല്ലിക്കുത്ത് ഗവണ്മെന്റ് വിഎച്ച്എസ്എസ് എന്നീ വിദ്യാലയങ്ങൾ ജില്ലാതലത്തിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന സ്കൂളുകൾക്ക് യഥാക്രമം 40,000, 30,000, 20,000 രൂപ വീതമാണ് കാഷ് അവാർഡ്. പുരസ്കാര തുകയ്ക്ക് പുറമേ പ്രത്യേകം രൂപകല്പന ചെയ്ത ട്രോഫിയും പ്രശംസാപത്രവും സ്കൂളുകൾക്ക് വിതരണം ചെയ്തു.
തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തന്പി ഹാളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദീൻ ജില്ലാതല വിജയികൾക്കുള്ള അവാർഡ് വിതരണം നടത്തി.
ഉപജില്ലാ തലത്തിലെ മികച്ച വിദ്യാലയങ്ങളായി എസ്എസ്എച്ച്എസ്എസ് മൂർക്കനാട് (അരീക്കോട്), ഗവണ്മെന്റ് ടിഎച്ച്എസ് കോക്കൂർ (എടപ്പാൾ), ഇഎംഇഎഎച്ച്എസ്എസ് കൊണ്ടോട്ടി (കൊണ്ടോട്ടി), ജിഎച്ച്എസ്എസ് കുറ്റിപ്പുറം (കുറ്റിപ്പുറം), ഡിയുഎച്ച്എസ്എസ് പാണക്കാട് (മലപ്പുറം), എച്ച്എംവൈഎച്ച്എസ്എസ് മഞ്ചേരി (മഞ്ചേരി), എൻഎച്ച്എസ്എസ് കൊളത്തൂർ (മങ്കട), ജിഎച്ച്എസ്എസ് പട്ടിക്കാട് (മേലാറ്റൂർ), എംടിഎച്ച്എസ്എസ് ചുങ്കത്തറ (നിലന്പൂർ), ഒഎച്ച്എസ്എസ് തിരൂരങ്ങാടി (പരപ്പനങ്ങാടി), ജിഎച്ച്എസ്എസ് ആനമങ്ങാട് (പെരിന്തൽമണ്ണ), എംഐഎച്ച് എസ്എസ് ഫോർ ഗേൾസ് പുതുപൊന്നാനി (പൊന്നാനി), ഡിജിഎച്ച്എസ്എസ് താനൂർ (താനൂർ), ജിഎച്ച്എസ്എസ് പുറത്തൂർ (തിരൂർ), ജിഎച്ച്എസ്എസ് പെരുവള്ളൂർ (വേങ്ങര), ജിഎച്ച്എസ്എസ് കരുവാരക്കുണ്ട് (വണ്ടൂർ) എന്നിവ തെരഞ്ഞെടുക്കപ്പെട്ടു.
എഐ ലിറ്ററസി, റോബോട്ടിക് പരിശീലനം, ഡിജിറ്റൽ ഇൻക്ലൂഷൻ, സ്കൂളുകളുടെ സാമൂഹിക ഇടപെടലുകൾ തുടങ്ങിയ വിവിധ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്കാരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.
Malappuram
മലപ്പുറം: കേരളത്തിൽ പട്ടികജാതി വിഭാഗത്തിന്റെ വിദ്യാഭ്യാസ, തൊഴിൽ, ഭവന, ഭൂമി, സംരംഭകത്വ, നൈപുണ്യ പരിശീലന മേഖലകളിലെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് പട്ടികജാതി വിഭാഗത്തിന് പ്രത്യേക വികസനനയം സംസ്ഥാന സർക്കാർ പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന സെൽ കോ ഓർഡിനേറ്റർ വി.കെ. സജീവൻ ആവശ്യപ്പെട്ടു.പട്ടികജാതി വിഭാഗങ്ങളോടുള്ള അവകാശ നിഷേധങ്ങൾക്കെതിരേ പട്ടികജാതി മോർച്ച മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പട്ടികജാതി വികസനത്തിനായി ബജറ്റിൽ അനുവദിക്കുന്ന ഫണ്ടുകൾ വകമാറ്റി ചെലവഴിക്കുന്നത് അവസാനിപ്പിക്കണം. പട്ടികജാതി വികസന പദ്ധതികൾക്ക് പ്രത്യേക നിയമപരമായ സംരക്ഷണവും വേണമെന്ന് അദ്ദേഹം പറഞ്ഞു.
എസ്സി മോർച്ച ജില്ലാ അധ്യക്ഷൻ വാസു കോട്ടപ്പുറം അധ്യക്ഷത വഹിച്ചു. ബിജെപി മലപ്പുറം സെൻട്രൽ ജില്ലാ പ്രസിഡന്റ് പി. സുബ്രഹ്മണ്യൻ, സിദ്ധാർഥൻ അരിന്പിടാവിൽ, കെ.സി. ശങ്കരൻ, നേതാക്കളായ എം. അറുമുഖൻ, കെ. സുബ്രഹ്മണ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
Malappuram
മലപ്പുറം: അർധരാത്രിയിൽ ശുചിമുറി മാലിന്യം തള്ളാൻ എത്തിയ ലോറി തടയാൻ ശ്രമിച്ച യുവാക്കളെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഉൾപ്പെട്ട ടാങ്കർ ലോറി മലപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തു. നഗരസഭാ അധികൃതരുടെ പരാതിയിലാണ് പെരിന്തൽമണ്ണ സ്വദേശിയുടെ ലോറി മലപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തത്.
13ന് പുലർച്ചെ ലോകകപ്പ് ഫുട്ബോൾ കണ്ടു മടങ്ങുന്നതിനിടെ ദേശീയപാതയിൽ മച്ചിങ്ങലിലെ പാടത്തേക്ക് ശുചിമുറി മാലിന്യം ഒഴുക്കിക്കളയാൻ ലോറി ജീവനക്കാർ ഒരുങ്ങുന്നതിനിടെയാണ് മണ്ണാർക്കാട് സ്വദേശി റിഷാദും സുഹൃത്തും അതുവഴി ബൈക്കിലെത്തിയത്.
ഇവരെ കണ്ട് ലോറി അവിടംവിട്ട് പോയെങ്കിലും ഇരുവരും ലോറിയെ ബൈക്കിൽ പിന്തുടർന്ന് ദൃശ്യം പകർത്തി. ഇതിനിടെ യുവാക്കളെ അപായപ്പെടുത്താൻ ലോറി ഡ്രൈവർ ശ്രമിച്ചതായും പരാതിയുണ്ട്.
സംഭവത്തിൽ റിഷാദ് മലപ്പുറം പോലീസിൽ പരാതി നൽകി. തുടർന്ന് നഗരസഭാ അധികൃതരെ വിവരമറിയിച്ചു. പിന്നീട് നഗരസഭാംഗങ്ങൾ സ്റ്റേഷനിൽ എത്തി.ലോറി ഉടമകളെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയ ശേഷം ലോറി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടു പോകുമെന്ന് നഗരസഭാധ്യക്ഷ പറഞ്ഞു. അവസരോചിത ഇടപെടലിലൂടെ മാലിന്യം തള്ളൽ തടയാൻ ഇടപെട്ട മണ്ണാർക്കാട് സ്വദേശി റിഷാദിനെ നഗരസഭാധ്യക്ഷ വി. റിനിഷയുടെ നേതൃത്വത്തിൽ കൗണ്‍സിൽ അംഗങ്ങൾ അനുമോദിച്ചു.
ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ ജിതേഷ് ജി. അനിൽ, സ്ഥിരംസമിതി അധ്യക്ഷരായ ഹാരിസ് ആമിയൻ, സമീറ മുസ്തഫ, ആബിദ എട്ടുവീട്ടിൽ, കൗണ്‍സിലർമാരായ കെ.കെ. ഉമ്മർ, സമദ് സീമാടൻ, കെ. സിദീഖ്, എ.പി. ശിഹാബ്, നൗഷാദ് മുരിങ്ങേക്കൽ, പി.എം. ഉമ്മർ, സദാദ് കാന്പ്ര, കെ.പി. നൗഫൽ, സി.ടി. ഹർഷദ്, തഹ്സിന ശകാഫ് എന്നിവർ പങ്കെടുത്തു.
Malappuram
നിലന്പൂർ: ലോകകപ്പ് ഫുട്ബോളിൽ ആര് ജേതാക്കളായാലും കരീം ഹാപ്പിയാണ്. ടീമേതായാലും ലോകകപ്പ് വിശേഷങ്ങൾ പല പത്രത്താളുകളിലൂടെ ഇവിടെ അറിയാം. പതിനൊന്ന് ലോകപ്പ് വിശേഷങ്ങൾ ഉൾകൊള്ളുന്ന വിവിധ ഭാഷകളിലെ പത്രങ്ങളുടെ വൻ ശേഖരമാണ് നിലന്പൂർ വെളിയന്തോട് സ്വദേശി പുലിവെട്ടി കരീമിന്റെ കൈവശമുള്ളത്.
1986-ലെ മെക്സിക്കോ ലോകകപ്പിൽ തുടങ്ങിയ ഈ ലോകകപ്പ് വാർത്താശേഖരണം ഇപ്പോൾ മെക്സിക്കോ സഹ ആതിഥേയരായ 2026ലെ ലോകകപ്പ് വേളയിലും കരീം തുടരുകയാണ്. 1986 മുതൽ ഇതേവരെ നടന്ന എല്ലാ ലോകകപ്പ് മത്സരങ്ങളുടെയും പ്രധാനവാർത്തകൾ അടങ്ങിയ ഇംഗ്ലീഷ്, മലയാളം, അറബി പത്രങ്ങളുടെ വിപുലമായ ശേഖരമാണ് കരീമിന് സ്വന്തമായുള്ളത്.
വിവിധ ലോകകപ്പുകളിലെ സുവനീറുകളും ഇവിടെ ഉണ്ട്. ലോകകപ്പ് പ്രമാണിച്ച് രാജ്യങ്ങൾ പ്രത്യേകമായി ഇറക്കുന്ന തപാൽ സ്റ്റാന്പുകൾ, ആദ്യദിന കവറുകൾ, കറൻസികൾ, നാണയങ്ങൾ, വിഐപി പാസ് എന്നിവയുമുണ്ട്. കഴിഞ്ഞ ലോകകപ്പിൽ ഖത്തർ ഇറക്കിയ പ്രത്യേക കറൻസി, സ്റ്റാന്പ്, കീച്ചെയിൻ, ടാഗ്, ടോക്കണ്‍, ബാഗ്, 2018ലെ ലോകകപ്പിൽ റഷ്യ പ്രത്യേകമായി ഇറക്കിയ റൂബിൾ തുടങ്ങിയവും കരീം നിധിയായി സൂക്ഷിക്കുന്നു.
മലപ്പുറം ന്യൂമിസ്മാറ്റിക് സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ് കൂടിയായ കരീമിന്റെ പക്കൽ പുരാവസ്തുക്കളുടെ വിപുലമായ ശേഖരവുമുണ്ട്. 16-ാം വയസിൽ സ്റ്റാന്പ്, കറൻസി ശേഖരണം ഹോബിയായി തുടങ്ങിയത് അറുപത്തി ആറാം വയസിലും തുടരുകയാണെന്ന് ടൈലറിംഗ് തൊഴിലാളി കൂടിയായ കരീം പറയുന്നു.
കരീമിന്റെ ഹോബിക്ക് മക്കളുടെയും ഭാര്യയുടെയും കൊച്ചുമക്കളുടെയും കൈയൊപ്പു കൂടിയുണ്ട്. വിദേശത്തുള്ള മക്കളായ മുഹമ്മദ് റഫീഖ്, റമീഫ്, നാട്ടിലുള്ള റിയ ജാസ്മിൻ എന്നിവർ പുരാവസ്തു ശേഖരണത്തിൽ സഹായികളാണ്. വീട്ടിലെ സ്വീകരണമുറിയിൽ ഇവയെല്ലാം ഒരുക്കുന്നത് ഭാര്യ സക്കീനയാണ്.കൊച്ചുമകൾ സെൻഹക്കും പുരാവസ്തു ശേഖരണം ഹോബിയായതോടെ വല്യുപ്പ കൂടുതൽ ഹാപ്പിയാണ്.
Malappuram
ചങ്ങരംകുളം: പൊന്നാനിയുടെ ചരിത്രവും സാംസ്കാരിക പൈതൃകവും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന വിധത്തില്‍ പൊന്നാനി ബിനാലെയിലൂടെ അവതരിപ്പിക്കുമെന്ന് കെ.പി. നൗഷാദലി എംഎല്‍എ. ചങ്ങരംകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചങ്ങരംകുളം ഉള്‍പ്പെടെ പൊന്നാനി മണ്ഡലത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം ബിനാലെയുടെ ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നത്. ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി, ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ഥി സോഹ്രാന്‍ മംദാനി, ബോളിവുഡ് താരം ഷാരൂഖ് ഖാന് എന്നിവരടക്കമുള്ള പ്രമുഖരെ ബിനാലെയുടെ ഭാഗമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത വര്‍ഷം പൊന്നാനി ബിനാലെ സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കം തുടങ്ങിയിട്ടുണ്ട്.കടലോര ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കടല്‍ഭിത്തി നിര്‍മാണത്തിന് മുന്‍ഗണന നല്‍കും.
കുറ്റിപ്പുറം-തൃശൂര്‍ സംസ്ഥാനപാതയില്‍ ചങ്ങരംകുളം മുതല്‍ ജില്ലാ അതിര്‍ത്തി വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശവും നവീകരിച്ച് സൗന്ദര്യവത്കരിക്കും. ജനങ്ങളുമായി കൂടുതല്‍ ഫലപ്രദമായി ഇടപെടുന്നതിനായി ചങ്ങരംകുളത്ത് ഓഫീസ് ആരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു.
ചങ്ങരംകുളം ടൗണിലെ സൗന്ദര്യവത്കരണ പ്രവൃത്തി, കോള്‍ മേഖലയിലെ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍, അഞ്ച് വര്‍ഷത്തിനുള്ളില്‍ പൊന്നാനി മണ്ഡലത്തില്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന വികസന പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങളിലും എംഎല്‍എ മാധ്യമപ്രവര്‍ത്തകരുമായി സംവദിച്ചു.
പ്രാദേശിക മാധ്യമപ്രവര്‍ത്തകരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള വിഷയങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.പ്രസ് ക്ലബ് പ്രസിഡന്റ് റാഷിദ് നെച്ചിക്കല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദാസ് കോക്കൂര്‍, സുധീര്‍ പള്ളിക്കര, റസാഖ് അരിക്കാട്, വി.പി. അബ്ദുല്‍ ഖാദര്‍, പ്രസന്നന് കല്ലൂര്‍മ, ഷാഫി ചങ്ങരംകുളം, മോഹന്‍ദാസ് മൂക്കുതല, റഷീദ് കെ. മൊയ്ദു, റാഫി തങ്ങള്‍, ജീന മണികണ്ഠന്, ഗിരീഷ് ലാല്‍, ആഷിക്ക് നന്നംമുക്ക്, റഹീദ എന്നിവര്‍ പങ്കെടുത്തു.
Malappuram
മഞ്ചേരി: ദമ്പതികളെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കാവനൂര്‍ സ്വദേശി നിസാറുദ്ദീനെയാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. പയ്യനാട് കുട്ടിപ്പാറ നാലകത്ത് മുഹമ്മദലിയുടെ മകന് നിയാസലി (38), ഭാര്യ സുനിത (35) എന്നിവര്‍ക്കാണ് വധശ്രമത്തില്‍ പരിക്കേറ്റത്. ഇക്കഴിഞ്ഞ 13ന് രാത്രി ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം.
ദമ്പതികള്‍ താമസിക്കുന്ന മഞ്ചേരി പയ്യനാട് കുട്ടിപ്പാറയിലെ വീട്ടുവളപ്പിലേക്ക് കാറില്‍ അതിക്രമിച്ചു കയറിയ പ്രതി പരാതിക്കാരനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. തോളില്‍ കുത്തേറ്റ നിയാസലിക്ക് ഗുരുതരമായി പരിക്കേറ്റു. തടയാനെത്തിയ ഭാര്യക്കും അക്രമത്തില്‍ പരിക്കേറ്റിരുന്നു. ഇരുവരെയും മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
Malappuram
മഞ്ചേരി: സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ചുവെന്ന യുവതിയുടെ പരാതിയില്‍ 20കാരനെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ഇരിക്കൂര്‍ ഫാത്തിമ മഹലില്‍ മുഹമ്മദ് എന്ന മമ്മുവിനെയാണ് മഞ്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ മനോജ് കെ. ഗോപി അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 13നാണ് മഞ്ചേരി സ്വദേശിനിയായ യുവതി പൊലീസില്‍ പരാതി നല്‍കിയത്.അറസ്റ്റിലായ മമ്മുവിനെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Malappuram
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കാമ്പസ് പരിസരത്തുനിന്ന് എംഡിഎംഎയുമായി വേങ്ങര സ്വദേശിയായ യുവാവ് പിടിയില്‍. വേങ്ങര നെല്ലിപറമ്പ് സ്വദേശി കാവുങ്ങല്‍ അബൂബക്കറിന്റെ മകന് ജാഹ്ഫര്‍ അലി (39) ആണ് അറസ്റ്റിലായത്. ഇയാള്‍ കാപ്പ കേസ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ചെട്ടിയര്മാട്-ഒലിപ്രം കടവ് റോഡില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെ വാഹന പരിശോധന നടത്തുന്നതിനിടയില്‍ 6.65 ഗ്രാം എംഡിഎംഎയുമായി ഇയാള്‍ പിടിയിലാകുകയായിരുന്നു. കെ.എല്‍. 10 ബി.എല്‍ നമ്പര്‍ ബാലനോ കാറില്‍ വില്‍പ്പനയ്ക്കെത്തിയ പ്രതി പരിശോധനയില്‍ കുടുങ്ങുകയായിരുന്നു.
കൊണ്ടോട്ടി, തേഞ്ഞിപ്പലം എസ്ഐമാരായ സൈഫുള്ള, രാജേഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.ടി. അനീഷ്, മുനീര്‍, സിവില്‍ പോലീസ് ഓഫീസര്‍ മനോജ്, ടി. സബീഷ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
Malappuram
മഞ്ചേരി: യൂണിറ്റി വിമന്‍സ് കോളജിലെ പി.ജി. ആൻഡ് ഗവേഷണ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. എ.കെ. ഷാഹിന മോള്‍ക്ക് അനുമോദനം. കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലേക്കും സിന്‍ഡിക്കറ്റിലേക്കും സര്‍ക്കാര്‍ നോമിനിയായി നിയമിതയായതിന്റെ ഭാഗമായി കോളജ് മാനേജ്മെന്റ്, അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ചേര്‍ന്നാണ് അനുമോദിച്ചത്.
കോളജ് ഭരണസമിതി പ്രസിഡന്റ് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍, പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. മുഹമ്മദ് ബഷീര്‍ ഉമ്മത്തൂര്‍, യു.എ. ലത്തീഫ്, ഒ. അബ്ദുല്‍ അലി, ഡോ. എന്‍.വി. ഫാത്തിമ സുഹ്റ, ഡോ. യു.ഹാരിസ്, ടി.പി. യൂനുസ്, അന്‍വര്‍ സാദാത്ത്, ഫാത്തിമത്തുല്‍ ബുസ്താന, എം.കെ. വിനീത, ജനാബ് മുഹമ്മദ് എന്ന നാണി, എം. ഷബീര്‍ മോന് എന്നിവര്‍ പ്രസംഗിച്ചു.
Malappuram
നിലമ്പൂര്‍: കിണര്‍ ഇടിഞ്ഞ് താഴ്ന്നതിനെത്തുടര്‍ന്ന് ആദിവാസി കുടുംബത്തിന്റെ കുടിവെള്ളം മുട്ടി. ചാലിയാര്‍ പഞ്ചായത്തിലെ ആലോടി ആദിവാസി നഗറിലെ ലീലയുടെ വീട്ടുമുറ്റത്തെ കിണറാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് ഇടിഞ്ഞുതാഴ്ന്നത്. 20 റിംഗുകളുള്ള കിണറാണ് തകര്‍ന്നത്.
തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ലീലയുടെ വീട്ടുമുറ്റത്തെ കിണറിന് സമീപം അശാസ്ത്രിയമായി മഴക്കുഴി നിര്‍മിച്ചതാണ് കിണര്‍ ഇടിയാന്‍ കാരണമായത്. നിലവില്‍ വീട്ടുമുറ്റത്ത് കിണറിന്റെ സ്ഥാനത്ത് വലിയ ഒരു ഗര്‍ത്തം മാത്രമാണ് അവശേഷിക്കുന്നത്.
കുറുമ്പലങ്ങോട് വില്ലേജ് ഓഫീസില്‍ പരാതി നല്‍കിയെങ്കിലും കിണര്‍ ഇടിഞ്ഞ് താഴുന്നതിന് ഫണ്ടില്ലെന്നായിരുന്നു മറുപടി. ചാലിയാര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കിണര്‍ ഇടിഞ്ഞ് താഴുന്ന പ്രതിഭാസം കൂടിവരികയാണ്. നിലവില്‍ ഒരു കിണര്‍ കുഴിച്ച് റിംഗുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് വരുമ്പോള്‍ ഒരു ലക്ഷത്തോളം രൂപ ചിലവ് വരും.
മഴക്കാലത്ത് കിണറുകള്‍ ഇടിഞ്ഞ് താഴുന്ന പ്രതിഭാസത്തെ മഴക്കാല ദുരന്തങ്ങളായി വിലയിരുത്തി പുതിയ കിണര്‍ നിര്‍മിക്കാന്‍ പണം നല്കുന്ന രീതിയില്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി ഉണ്ടാകണമെന്നാണ് ആവശ്യം.
Malappuram
ആനക്കയം: കൃഷിക്കും നാട്ടുകാര്‍ക്കും ഭീഷണിയായ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. പടിഞ്ഞാറ്റുമുറി, അമ്പലത്തിങ്ങല്‍ പ്രദേശങ്ങളില്‍ തമ്പടിച്ച ആറ് പന്നികളെയാണ് വെടിവെച്ച് കൊന്നത്. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് നാട്ടുകാരില്‍നിന്ന് നിരന്തര പരാതി ഉയര്‍ന്നിരുന്നു. ഇതോടെ 23-ാം വാര്‍ഡ് അംഗം കുഞ്ഞുമോന്റെയും 22-ാം വാര്‍ഡ് അംഗം ബഷീറിന്റെയും നേതൃത്വത്തില്‍ ഷൂട്ടര്‍മാരെ വിളിച്ചുവരുത്തി പരിശോധന നടത്തി കണ്ടെത്തി പന്നികളെ കൊല്ലുകയായിരുന്നു.
പരിശോധനയ്ക്ക് പരിശീലനം ലഭിച്ച നായകളും ഉണ്ടായിരുന്നു. കെ.വി. ഇല്യാസ് ബാബു ആനക്കയം, അസീസ് ഇരുമ്പുഴി എന്നിവര്‍ നേതൃത്വം നല്കി. പന്നികളെ ഭക്ഷ്യയോഗ്യമല്ലാതാക്കി കുഴിച്ചു മൂടി.
Malappuram
എടപ്പാള്‍: മലബാറിലെ പ്രമുഖ വ്യവസായി ഡോ. സി.പി.ബാവഹാജിയുടെ കാരുണ്യത്തണലില്‍ 16 യുവതി-യുവാക്കള്‍ക്ക് വരണമാല്യം. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മലബാര്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാനുമായ ഡോ. സി.പി. ബാവ ഹാജിയുടെ മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ് 16 യുവതീ യുവാക്കളുടെ വിവാഹം നടത്തിക്കൊടുത്തത്. ആയിരങ്ങളെ സാക്ഷിയാക്കിയായിരുന്നു സമൂഹ വിവാഹം.
ബാവഹാജിയുടെ മകന് ഡോ. തൗഫീഖിന്റെയും ഖത്തറിലെ വ്യവസായി ഷുക്കൂര്‍ കിനാവൂരിന്റെ മകള്‍ സല്‍വയും തമ്മിലുള്ള വിവാഹത്തോടനുബന്ധിച്ചായിരുന്നു സ്നേഹമാംഗല്യം എന്നു പേരിട്ട വിവാഹ സംഗമം .തിരുച്ചിറപ്പള്ളി, മധുര തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ളവരും കേരളീയ ദമ്പതികളോടൊത്ത് വേദിയില്‍ അണിനിരന്നു. മത പുരോഹിതന്മാര് അവരവരുടെ മത ചടങ്ങുകള്‍ പ്രകാരമാണ് വിവാഹച്ചടങ്ങ് നടത്തിയത്. വധൂവരന്മാര്ക്ക്, വിവാഹ വസ്ത്രവും ആഭരണങ്ങങ്ങളും, തമിഴ്നാടിന്റെ കീഴ്വഴക്കമനുസരിച്ച് പുതിയ താമസത്തിനാവശ്യമായ വസ്തുക്കളും നല്കി. കട്ടിലും ഗ്യാസ് അടുപ്പും മുതല്‍ ചൂലുവരെ അതില്‍പ്പെടും.
കെഎംസിസി പ്രവര്‍ത്തകരാണ് നിശ്ചിത നിബന്ധനകള്‍ അനുസരിച്ച് വിവാഹ ജോഡികളെ കണ്ടെത്തിയത്.അഞ്ച് പതിറ്റാണ്ടിലേറെയായി ബാവഹാജിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചായിരുന്നു സമൂഹവിവാഹവും. മറ്റ് മക്കളുടെ വിവാഹത്തിനും ഇതുപോലുള്ള ആശ്വാസ പ്രവര്‍ത്തനങ്ങള്‍ ട്രസ്റ്റ് നടത്തിയിരുന്നു.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ബഷീറലി തങ്ങള്‍, മുനവറലി തങ്ങള്‍, ഹമീദലി തങ്ങള്‍, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എ.പി. അനില്‍കുമാര്‍, എന്‍. ഷംസുദ്ദീന്, പി.കെ. ബഷീര്‍, എംഎല്‍എമാരായ വി.എസ്. ജോയ്, ടി.വി. ഇബ്രാഹിം, പ്രഫ. ആബിദ് ഹുസൈന് തങ്ങള്‍, നജീബ് കാന്തപുരം, ഫൈസല്‍ ബാബു, പി.കെ. നവാസ്, ആര്യാടന് ഷൗക്കത്ത്, മറ്റ് നേതാക്കളായ പി.എം.എ. സലാം, കെ.പി.എ. മജീദ്, അബ്ദുള്‍ഹമീദ്, കെ.ഇ. ഇസ്മായില്‍, എന്‍. സൂപ്പി, എന്‍. രാധാകൃഷ്ണന്, ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി അച്യുതന് നമ്പൂതിരി, ടി.പി. ചെറൂപ്പ, സുലൈമാന്‍ മേല്‍പ്പത്തൂര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
Malappuram
പുല്‍പ്പള്ളി: മലബാര്‍ പ്രദേശത്തിന്റെയും പ്രത്യേകിച്ച് ജില്ലയുടെയും സമഗ്രവികസനത്തിനുതകുന്ന ബൈരക്കുപ്പ പാലത്തിന്റെ നിര്‍മാണ നടപടികള്‍ വേഗത്തിലാക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി മേഖല നേതൃസംഗമം ആവശ്യപ്പെട്ടു.
കേരള-കര്‍ണാടക അതിര്‍ത്തികളെ ബന്ധിപ്പിച്ചുകൊണ്ട് കബനി നദിക്കു കുറുകേ പാലം വരുന്നത്തോടെ മൈസൂരുവിലേക്കുള്ള ദൂരം ഗണ്യമായി കുറയുന്നതോടൊപ്പം ടൂറിസം, വിദ്യാഭ്യാസം, വ്യാപാരം, ആരോഗ്യ രംഗങ്ങളില്‍ സമഗ്ര പുരോഗതി കൈവരിക്കാനുമാകും. മേഖലയിലെ കാര്‍ഷിക പുരോഗതിക്കായി വന്യമൃഗശല്യത്തിന് ശ്വാശ്വതപരിഹാരം കാണുക, രൂക്ഷമായ വരള്‍ച്ച തടയാന്‍ ജലസേചന സൗകര്യമൊരുക്കുക, കാര്‍ഷികവിളകള്‍ക്ക് അര്‍ഹമായ വില ലഭ്യമാക്കുക, കടക്കെണി മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ ആശ്വാസനടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു. സമുദായ ശക്തീകരണത്തിനായുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു.
ആടിക്കൊല്ലി പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന സാമുദായിക ശക്തീകരണ വര്‍ഷം നേതൃസംഗമം മുള്ളന്‍കൊല്ലി ഫൊറോന വികാരി ഫാ. ജോര്‍ജ് ആലുക്ക ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് സുനില്‍ പാലമറ്റം അധ്യക്ഷത വഹിച്ചു.കത്തോലിക്ക കോണ്‍ഗ്രസ് രൂപത ഡയറക്ടര്‍ ഫാ. ജോബി മുക്കാട്ടുകാവുങ്കല്‍ മുഖ്യ പ്രഭാഷണം നടത്തി.
ഫൊറോന ഡയറക്ടര്‍ ഫാ. സുനില്‍ വട്ടുകുന്നേല്‍, ഫാ. ജോണി കല്ലുപുര, ഫാ. ജയിംസ് ചെമ്പക്കര, ഫാ. ജോഷി പുല്‍പ്പയില്‍, ഫാ. സജി പുഞ്ചയില്‍, ഫാ. ജയിംസ് കുന്നത്തേട്ട്, ഫാ. ബിജു ഉറുമ്പില്‍, ഫാ. റോയി വട്ടക്കാട്ട്, ഫാ. ജോജോ ഔസേപ്പറമ്പില്‍, ഫാ. സജി ഇളയിടത്ത്, ഫാ. ജോസ് കളപ്പുര, രൂപത പ്രസിഡന്റ് ജോണ്സണ് തൊഴുത്തിങ്കില്, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡോ. സാജു കൊല്ലപ്പള്ളില്‍, രൂപത സെക്രട്ടറി സെബാസ്റ്റ്യന്‍ പുരക്കല്‍, ജോര്‍ജ് കൊല്ലിയില്‍, വിമന്‍സ് സെല്‍ കോഓര്‍ഡിനേറ്റര്‍ ബീന കരിമാംകുന്നേല്‍, മാതൃവേദി പ്രസിഡന്റ് മേഴ്സി ബെന്നി എന്നിവര്‍ പ്രസംഗിച്ചു.
Malappuram
മലപ്പുറം: വിരുന്നുസദ്യകളില് നിറച്ചുണ്ണുമ്പോള്‍ പലപ്പോഴും രുചിക്കൊപ്പം ഉള്ളിലെത്തുന്നത് മാരക വിഷാംശം. ബയോഗ്രേഡഡ് ഇക്കോ ഫ്രണ്ട് ലി പ്ലേറ്റുകള്‍ അഥവാ ബയോ പ്ലേറ്റുകളിലെ ഗുണമേന്മയും വിലയും കുറഞ്ഞവയാണ് പുതിയ ആരോഗ്യ ഭീഷണി. ചോറായാലും ബിരിയാണി ആയാലും സദ്യകളിലെ വിശിഷ്ടാതിഥി ഇന്ന് ഈ തളികകളാണ്. വിഭവങ്ങള്‍ വിളമ്പാന്‍ ഉപയോഗിക്കുന്ന ഇത്തരം തളികകളും വാഴയിലയ്ക്ക് സമാനമായ ഷീറ്റുകളും രുചിക്കൊപ്പം പകരുന്നത് മാരകവിഷാംശങ്ങളാണെന്ന് സദ്യയുണ്ണുന്ന വര് തിരിച്ചറിയുന്നില്ല.
പ്ലേറ്റുകളിലെ മെഴുക് പോലുള്ള പ്ലാസ്റ്റിക് കോട്ടിംഗാണ് പ്രധാന അപകടം. ചൂടുള്ളതോ എണ്ണമയമുള്ളതോ ആയ ഭക്ഷണം വിളമ്പുമ്പോള്‍ സൂക്ഷ്മപ്ലാസ്റ്റിക്കിന്റെ അംശം ഉള്ളിലെത്താന്‍ സാധ്യത അധികമാണ്. മെഴുകുപോലുള്ള പുറംപാളി പോളി എത്തിലിനാണ്. അമ്ലസ്വഭാവമുള്ള ആഹാരവും ചൂടുള്ളതും എണ്ണമയമുള്ള കറികളും പ്രതിപ്രവര്‍ത്തിച്ച് വിഷാംശമാകുന്നു. നിര്‍മാതാക്കള്‍ ചിലപ്പോള്‍ ഫോറവര്‍ കെമിക്കലുകള്‍ ഉപയോഗിച്ചാല്‍ പ്ലേറ്റ് ചൂടാവുമ്പോള്‍ ഇവയും ആഹാരത്തില്‍ കലരും. മൈക്രോവേവിലും ഈ പ്ലേറ്റുകള്‍ അപകടകാരികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഉപയോഗിക്കാനുള്ള സൗകര്യമാണ് ഇത്തരം തളികകളെ ഭക്ഷണപ്പന്തലിലെ അനിവാര്യസാന്നിധ്യമാക്കിയത്. വാഴയിലയും പാളപ്ലേറ്റും കിട്ടാതായതും ഇവയുടെ പ്രചാരത്തിന് വഴിയൊരുക്കി. ഇത് മുതലെടുത്താണ് നിലവാരമില്ലാത്തവയും വ്യാജ ഉത്പന്നങ്ങളും വിപണി കീഴടക്കിയത്. വാങ്ങുന്നവര്‍ക്കും വിളമ്പുന്നവര്‍ക്കും കഴിയ് ക്കുന്നവര്‍ക്കും ഇക്കാര്യത്തില്‍ അവബോധമില്ലാത്തത് കാര്യങ്ങള്‍ എളുപ്പമാക്കി. നിയമവിരുദ്ധമായ പ്ലാസ്റ്റിക് സഞ്ചികളും മറ്റും റെയ്ഡ് ചെയ്ത് പിഴ ഈടാക്കുന്ന ഔദ്യോഗിക സംവിധാനങ്ങളും ബയോ പ്ലേറ്റുകളെ തൊട്ടിട്ടില്ല.
കരിമ്പിന്‍ചണ്ടി അഥവാ ബഗാസ് ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന ജൈവ സൗഹൃദ പ്ലേറ്റുകളില്‍ ആരോഗ്യ ഭീഷണി കുറവാണ്.ഉയര്‍ന്ന ചൂടിലും എണ്ണമയത്തിലും ഇവ രാസവസ്തുക്കള്‍ പുറത്തുവിടുമെന്ന് പേടിക്കേണ്ട. ഇവ വാങ്ങുമ്പോള്‍ ബിപിഎ ഫ്രീ, പി എഫ്എഎസ് ഫ്രീ എന്നീ സുരക്ഷാ ലേബല്‍ ഉണ്ടോയെന്ന് നോക്കി ഉറപ്പു വരുത്തുന്നതും പ്രയോജനപ്പെടും.
ഉപയോഗശേഷം വെളിമ്പറമ്പുകളിലും ജലാശയങ്ങളിലും വലിച്ചെറിയുന്ന ഇത്തരം പ്ലേറ്റുകള്‍ ഭൂമിയ്ക്കും പരിസ്ഥിതിക്കും ഒരു പോലെ ഭീഷണിയാണ്. സ്വയം വിഘടിക്കാന്‍ ഉയര്‍ന്ന താപനില ആവശ്യമായതും കാല താമസവുമാണ് പ്രശ്നം.
Malappuram
മഞ്ചേരി: സര്‍ക്കാര്‍ നിര്‍ദേശിച്ച നികുതികള്‍ അടച്ചും ചട്ടങ്ങള്‍ പാലിച്ചും സര്‍വീസ് നടത്തുന്ന ടാക്സികള്‍ക്ക് വെല്ലുവിളിയായി അനധികൃത സര്‍വീസ്.ഇത്തരം വാഹനങ്ങള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് മഞ്ചേരി ടാക്സി സെക്ടര്‍ സിഐടിയു യൂണിറ്റ് കണ്വന്ഷന് ആവശ്യപ്പെട്ടു. റെന്റ് എ കാറുകളും സ്വകാര്യ കാറുകളുമാണ് ഇത്തരത്തില്‍ സമാന്തര സര്‍വീസ് നടത്തുന്നത്. ഇത്തരത്തിലുള്ള ടാക്സികളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടാക്സി കാറുകളിലെപ്പോലെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കില്ലെന്നും കണ്വന്ഷന് ചൂണ്ടിക്കാട്ടി.
ഓട്ടോ ടാക്സി ആൻഡ്് ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് ഫെഡറേഷന് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എം.എ. ജലീല്‍ ഉദ്ഘാടനം ചെയ്തു. സി. മനോഹരന് അധ്യക്ഷത വഹിച്ചു. പി. ഹരിദാസ്, ജസീര്‍ കുരിക്കള്‍, പി. ഷാജഹാന് എന്നിവര്‍ പ്രസംഗിച്ചു.
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ ടാക്സി തൊഴിലാളികളുടെ മക്കള്‍ക്ക് ചടങ്ങിൽ ഉപഹാരം നല്കി.
Malappuram
എടക്കര: എടക്കര ബസ് സ്റ്റാന്‍ഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് കുഴിയില്‍ വാഴനട്ട് ഡിവൈഎഫ്ഐ പ്രതിഷേധം. ഗ്രാമപഞ്ചായത്ത് ഭരണസമിതി അനാസ്ഥ തുടരുകയാണെന്ന് ആരോപിച്ചാണ് ബസ് സ്റ്റാന്‍ഡിലെ കുഴിയില്‍ വാഴ നട്ട് പ്രതിഷേധിച്ചത്.എടക്കര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം എ. അനസ് ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് ഷഹദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം സജി കാരിപ്പറമ്പന്‍, സനല്‍ പാര്‍ലി, സി.ടി. സലീം, എം. ഷാജി, ജുബിന്‍ ജാസ്, ലുക്മാന് എന്നിവര്‍ പ്രസംഗിച്ചു.
Malappuram
കരുവാരകുണ്ട്: കരുവാരകുണ്ട് പഞ്ചായത്തിലെ പ്രധാന മലയോര ടൂറിസം-കാർഷിക മേഖലയായ കൽക്കുണ്ടിലേക്കുള്ള റോഡുകളുടെ ശോചനീയാവസ്ഥ യാത്രക്കാരെയും പ്രദേശവാസികളെയും ദുരിതത്തിലാഴ്ത്തുന്നതായി ആർജെഡി കരുവാരകുണ്ട് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
റോഡുകൾ കുണ്ടും കുഴിയും ചെളിയും നിറഞ്ഞതിനാൽ യാത്ര അതീവ ദുഷ്കരമാണ്. ഓട്ടോറിക്ഷകളും ബസുകളും ഇതിലൂടെ സർവീസ് നടത്താൻ മടിക്കുന്നു.വിദ്യാർഥികൾ, കർഷകർ, തൊഴിലാളികൾ, രോഗികൾ ഉൾപ്പെടെയുള്ള സാധാരണ ജനങ്ങൾ ദിവസേന വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
റോഡ് നവീകരണത്തിനായി ഫണ്ട് ലഭ്യമാണെന്ന് അധികൃതർ അറിയിക്കുന്നുണ്ടെങ്കിലും വർഷങ്ങളായി നിർമാണ പ്രവർത്തനം ആരംഭിച്ചിട്ടില്ലെന്ന് യോഗം കുറ്റപ്പെടുത്തി.കൽക്കുണ്ട് മേഖലയിലെ ജനങ്ങളുടെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട വകുപ്പുകളും ജനപ്രതിനിധികളും അടിയന്തരമായി ഇടപെട്ട് റോഡ് നവീകരണം ആരംഭിക്കണമെന്ന് ആർജെഡി കരുവാരകുണ്ട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ സുനിൽ ജേക്കബ് അധ്യക്ഷത വഹിച്ചു. ഒ.പി. ഇസ്മായിൽ, മാനുവൽ മണിമല, ടി. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Malappuram
പെരിന്തല്‍മണ്ണ : പള്ളിയിലെ 12,000 രൂപ വില വരുന്ന ഡിജിറ്റല്‍ ക്ലോക്ക് മോഷ്ടിച്ചയാള്‍ക്ക് പുലാമന്തോള്‍ ഗ്രാമന്യായാലയ ന്യായാധികാരി കെ.എന്‍ ആശ ഒരു വര്‍ഷത്തെ നല്ല നടപ്പ് വിധിച്ചു. മുതുവാട്ടാര വീട്ടില്‍ മുഹമ്മദ് എന്ന മണിക്കാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ഒരു വര്‍ഷത്തെ നല്ല നടപ്പ് വിധിച്ചത്. 25000 രൂപയുടെ രണ്ട് ആള് ജാമ്യത്തിലാണ് നല്ല നടപ്പിന് വിട്ടത്.
ഈകാലയളവില്‍ വ്യവസ്ഥ ലംഘിക്കുന്ന പക്ഷം കുറ്റപ്രകാരമുള്ള ശിക്ഷ അനുഭവിക്കണം. 2020 ജൂലൈ 17-ന് താഴെക്കോട് പഞ്ചായത്തിലെ പുല്ലരിക്കോട് പള്ളിയിലെ ഡിജിറ്റല്‍ ക്ലോക്കാണ് മോഷ്ടിച്ചത്. ഇയാളുടെ വീട്ടില്‍ നിന്ന് പോലീസ് ക്ലോക്ക് പിന്നീട് കണ്ടെടുത്തിരുന്നു. പ്രോസീക്യൂഷന് വേണ്ടി ഗ്രാമ ന്യായലയത്തിലെ പ്രോസീക്യൂഷന് അഡീഷനല്‍ ചുമതലയുള്ള അസിസ്റ്റന്റ് പബ്ലിക് പ്രോസീക്യൂട്ടര്‍ ഇ. നവാബ് ഖാന് ഹാജരായി.
Malappuram
മഞ്ചേരി: മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽനിന്ന് വടിവാൾ കണ്ടെടുത്തു. ആശുപത്രി വളപ്പിൽ ദീർഘനാളായി ഉപയോഗിക്കാതെ കിടന്നിരുന്ന ആരോഗ്യവകുപ്പിന്റെ പഴയ വാനിൽനിന്നാണ് വടിവാൾ കണ്ടെത്തിയത്. വാനിന്റെ ഉള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ആയുധം. കണ്ടെടുത്ത വടിവാളിന് 48 സെന്റീമീറ്റർ നീളവും 3.5 സെന്റീമീറ്റർ വീതിയുമുണ്ട്.
മെഡിക്കൽ കോളജ് പോലെയുള്ള പൊതുജനാരോഗ്യ കേന്ദ്രത്തിന്റെ പരിസരത്തുനിന്ന് മാരകായുധം കണ്ടെത്തിയത് രോഗികളും ജീവനക്കാരും ഉൾപ്പെടെയുള്ളവരിൽ ആശങ്ക പരത്തിയിട്ടുണ്ട്.
വാഹനം ഇവിടെ കിടക്കാൻ തുടങ്ങിയത് എന്ന് മുതലാണെന്നും ആരാണ് ആയുധം ഇതിൽ ഒളിപ്പിച്ചതെന്നും കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലെ സിസി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം നടക്കുകയെന്ന് പോലീസ് അറിയിച്ചു.
Malappuram
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ എംഎല്‍എമാരുടെയും ഡിഎഫ്ഒയുടെയും സാന്നിധ്യത്തില്‍ യോഗം വിളിക്കാന്‍ ധാരണ. ചാലിയാര്‍ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തില്‍ ജന ജാഗ്രതാ സമിതി അടിയന്തര യോഗം ചേര്‍ന്നു.പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ മഞ്ജു അനിലിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. സോളാര്‍ വൈദ്യുത വേലി പരാജയമാണെന്നും അതിനാല്‍ കൂടുതല്‍ സുരക്ഷിതമായ മാര്‍ഗം കണ്ടെത്തണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
കാര്‍ഷിക വിളകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ വൈകുന്നതും പലര്‍ക്കും ഒന്നും ലഭിക്കാത്തതും ജനപ്രതിനിധികളും കര്‍ഷകരും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തി. കാട്ടാനകള്‍ക്ക് വനത്തിനുള്ളില്‍ ആവശ്യമായ തീറ്റ ഒരുക്കാത്തതാണ് തന്നെ പോലുള്ളവരുടെ കൃഷിയിടങ്ങള്‍ കാട്ടാനകള്‍ നശിപ്പിക്കാന്‍ കാരണമെന്ന് സംസ്ഥാന സര്‍ക്കാറിന്റെ മികച്ച പച്ചക്കറി കര്‍ഷകനുള്ള അവാര്‍ഡ് നേടിയ നാലകത്ത് സിദ്ദിഖ് പറഞ്ഞു.
അതേസമയം കാട്ടാന ശല്യം പരിഹരിക്കാന്‍ ജനങ്ങള്‍ക്കൊപ്പം വനപാലകരും ഉണ്ടാകുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത എടവണ്ണ റേഞ്ച് ഓഫീസര്‍ ഷംനാസ് പറഞ്ഞു. ചാലിയാര്‍ പഞ്ചായത്തിലെ തീക്കടി, ആലോടി, വൈലാശേരി, മൈലാടി, മണ്ണുപ്പാടം, മൂലേപ്പാടം, അകമ്പാടം, പൊക്കോട്, വെണ്ടേക്കോട്, പണപ്പൊയില്‍ ഭാഗങ്ങളിലെല്ലാം കാട്ടാന ശല്യം രൂക്ഷമാണ്.
അകമ്പാടം ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ. മനോജ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ശ്രീജന്, ജനജാഗ്രതാ സമിതിയുടെ ചുമതയുള്ള ലൈസന് ഓഫീസറായ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി. അനീഷ്, കാഞ്ഞിരപുഴ, അകമ്പാടം വനം സ്റ്റേഷനുകളിലെ ജീവനക്കാര്‍ കര്‍ഷക പ്രതിനിധികളായ നാലകത്ത് ഹൈദരാലി, തോണിയില്‍ സുരേഷ്, ബീരാന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
Malappuram
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച പുത്തനങ്ങാടി ശാഖ ഉദ്ഘാടനം ചെയ്തു. ജെബി മാളിൽ നടന്ന ചടങ്ങ് റവന്യു മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മഞ്ഞളാംകുഴി അലി എംഎൽഎ അധ്യക്ഷനായിരുന്നു.
ബാങ്ക് സെക്രട്ടറി കെ. പ്രീതി റിപ്പോർട്ട് അവതരിപ്പിച്ചു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷീറ, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, ജില്ലാ പഞ്ചായത്ത് അംഗം സി. സുകുമാരൻ, പെരിന്തൽമണ്ണ ബ്ലോക്ക് മെംബമാരായ അനിൽ പുലിപ്ര, ഹാരിസ് കളത്തിൽ, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് അംഗം കുഞ്ഞുമൊയതീൻ, പെരിന്തൽമണ്ണ അസിസ്റ്റന്റ് രജിസ്ട്രാർ സിദീഖ് അക്ബർ, ബാങ്ക് വൈസ് പ്രസിഡന്റ് ആന്റണി വാത്താച്ചിറ, ബാങ്ക് പ്രസിഡന്റ് വാക്കാട്ടിൽ സുനിൽ ബാബു , ബാങ്ക് ഡയറക്ടർ കെ.എസ്. അനീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Malappuram
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭയിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ കാഷ് അവാർഡും മൊമെന്റോയും നൽകി പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്ക് അനുമോദിച്ചു. അനുമോദന സമ്മേളനം ടി.പി. അഷ്റഫലി എംഎൽഎ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്് പച്ചീരി ഫാറൂക്ക് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി വി. ബാബുരാജ്, മുനിസിപ്പൽ വൈസ് ചെയർപേഴ്സണ്‍ എം.ബി. ഫസൽ മുഹ മ്മദ്, പെരിന്തൽമണ്ണ സഹകരണ സംഘം ജനറൽ അസിസ്റ്റന്റ് രജിസ്ട്രാർ കെ. സിദീഖ് അക്ബർ, സഹകരണ സംഘം ഇൻസ്പെക്ടർ എൻ.എം. ജോണ്‍ മാത്യു, മുനിസിപ്പൽ കൗണ്‍സിലർ സബിത, പെരിന്തൽമണ്ണ മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ്് എ.കെ. നാസർ, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്് അരഞ്ഞിക്കൽ ആനന്ദൻ, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് രാജേന്ദ്രൻ, ബാങ്ക് വൈസ് പ്രസിഡന്റ്് എ.ആർ. ചന്ദ്രൻ, ഡയറക്ടർമാരായ സി. അബ്ദുൾ നാസർ, മൊയ്തു കിഴക്കേതിൽ, മുഹമ്മദ് ഹനീഫ പടിപ്പുര, വി. മുഹമ്മദ് സമീർ, വി. അജിത്കുമാർ, ഇ.ആർ. സുരാദേവി, സുൽഫത്ത് ബീഗം, റെജീന അൻസാർ, ബാങ്ക് സെക്രട്ടറി ഇൻ ചാർജ് എ. ശശികല എന്നിവർ പ്രസംഗിച്ചു.
Malappuram
വണ്ടൂർ: ലോകകപ്പിന്റെ ആവേശത്തിൽ പോരൂർ ഗ്രാമപഞ്ചായത്ത് അങ്കണവാടി കുരുന്നുകൾക്കായി സംഘടിപ്പിച്ച ഷൂട്ടൗട്ട് ശ്രദ്ധേയമായി.കുരുന്നുകളുടെ കളിചിരികൾക്കൊപ്പം കായിക വിനോദവും കൂടി ആയപ്പോൾ കുരുന്നുകളിൽ കാൽപ്പന്തുകളിയുടെ സന്തോഷം പ്രകടമായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇബ്രാഹിം കുന്നുമ്മൽ അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. മുഹമ്മദ് ഷാം, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുൽഫീന, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ കാമില മോൾ, അബ്ബാസ് ഹാജി, ബാലസുബ്രഹ്മണ്യൻ പ്രസംഗിച്ചു.
Malappuram
വാണിയന്പലം: വണ്ടൂർ വാണിയന്പലം ഇറക്കത്തിലുള്ള മരക്കൊന്പ് കളക്ടറുടെ ഓഫീസിന്റെ ഇടപെടലിൽ വെട്ടിമാറ്റി. കഴിഞ്ഞ ദിവസം രാത്രി 11ഓടെയാണ് ട്രോമാ കെയർ അംഗങ്ങൾ റോഡിന് കുറുകേ നിൽക്കുന്ന മാവിൻകൊന്പ് വെട്ടി മാറ്റിയത്. നടപടിയെടുക്കാൻ കളക്ടറുടെ ഓഫീസ് പഞ്ചായത്ത്് സെക്രട്ടറിയോട് ആവശ്യപ്പെടുകയായിരുന്നു.
ഒന്നരമാസം മുന്‍പ് ഈ കൊന്പിന്റെ ചില്ല ഉണങ്ങി റോഡിലേക്ക് പൊട്ടിവീണ് ബൈക്ക് യാത്രക്കാരൻ അപകടത്തിൽപ്പെട്ടിരുന്നു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് കളക്ടർക്ക് പരാതി ലഭിച്ചതോടെയാണ് കൊന്പ് വെട്ടി മാറ്റിയത്. വണ്ടൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.ടി. ഷാഹുൽ ഹമീദ്, ട്രോമാ കെയർ ജില്ലാ ജോയിന്റ് സെക്രട്ടറി കെ. അഷ്റഫ് തുടങ്ങിയവർ നേതൃത്വം നൽകി.
Malappuram
മലപ്പുറം: 52 ദിവസത്തെ ട്രോളിംഗ് നിരോധനത്താല്‍ ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതം കടുത്ത പ്രതിസന്ധിയില്‍. സാധാരണക്കാരായ തൊഴിലാളികള്‍ക്ക് വറുതിയുടെ പഞ്ഞമാസമാണ് ട്രോളിംഗ് നിരോധന കാലം.
യന്ത്രവത്കൃത ബോട്ടുകള്‍ക്ക് പൂര്‍ണ വിലക്കുള്ളതിനാല്‍ വലിയ ബോട്ടുകളിലെ തൊഴിലാളികള്‍, ഹാര്‍ബറിലെ ചുമട്ടുതൊഴിലാളികള്‍, ഐസ് പ്ലാന്റ്് ജീവനക്കാര്‍ എന്നിവര്‍ക്ക് 52 ദിവസം യാതൊരു വരുമാനവും ലഭിക്കാത്ത സ്ഥിതിയാണ്.
ട്രോളിംഗ് നിരോധന സമയത്ത് പരമ്പരാഗത വള്ളങ്ങള്‍ക്കും ഇന്‍ബോര്‍ഡ് ഔട്ട്ബോര്‍ഡ് തോണികള്‍ക്കും കടലില്‍ പോകാന്‍ അനുമതിയുണ്ട്. എന്നാല്‍ മണ്‍സൂണ്‍ കാലമായതിനാല്‍ കടല്‍ കാലാവസ്ഥ പലപ്പോഴും പ്രതികൂലമായിരിക്കും.
വലിയ തിരമാലകളും ശക്തമായ കാറ്റും കാരണം പല ദിവസങ്ങളിലും കടലില്‍ പോകരുതെന്ന് അധികൃതരുടെ ജാഗ്രതാ നിര്‍ദേശവുമുണ്ടാകും. അതുകൊണ്ടുതന്നെ ഇവര്‍ക്ക് ആഗ്രഹിച്ച പോലെ തൊഴിലെടുക്കാന്‍ സാധിക്കാറില്ല.
ഈ കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വലിയൊരു ആശ്വാസമാണ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സൗജന്യ റേഷനും സാമ്പത്തിക സഹായ പദ്ധതികളും. ട്രോളിംഗ് നിരോധനം മൂലം ബുദ്ധിമുട്ടുന്ന തൊഴിലാളികള്‍ക്കും അനുബന്ധ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ 52 ദിവസത്തെ സൗജന്യ റേഷന്‍ നല്‍കുന്നുണ്ട്. എന്നാല്‍ മറ്റ് ആനുകൂല്യങ്ങളൊന്നും സമയബന്ധിതമായി ലഭിക്കാറില്ല.
ജില്ലയില്‍ 70 കിലോമീറ്ററോളം നീളത്തിലാണ് കടല്‍ത്തീരം. പൊന്നാനി, താനൂര്‍, പരപ്പനങ്ങാടി കൂട്ടായി, പാലപ്പെട്ടി, വക്കപ്പടി തുടങ്ങിയവയാണ് ജില്ലയിലെ പ്രധാന തീരദേശ കേന്ദ്രങ്ങള്‍.
ഇതില്‍ പൊന്നാനി, താനൂര്‍ ഹാര്‍ബറുകള്‍ മലബാറിലെ തന്നെ പ്രധാന മീന്‍പിടുത്ത കേന്ദ്രങ്ങളാണ്. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെയുള്ളവയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കേരളത്തില്‍ ഏറ്റവും കൂടുതല്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളുള്ള മൂന്നാമത്തെ ജില്ലയാണ് മലപ്പുറം.
കടലില്‍ മത്സ്യബന്ധനം നടത്തുന്ന 15,000ത്തിലധികം ഔദ്യോഗിക മത്സ്യത്തൊഴിലാളി കുടുംബങ്ങളുണ്ട് ജില്ലയിലുണ്ട്.
Malappuram
പെരിന്തൽമണ്ണ: ദിവസേന നൂറുക്കണക്കിന് വാഹനങ്ങളും വിനോദസഞ്ചാരികളും എത്തുന്ന കൊടികുത്തിമല റോഡ് മഴ പെയ്തതോടെ തകർന്ന് ഗതാഗതം ദുഷ്കരമായി.
അമ്മിനിക്കാടുനിന്ന് കൊടികുത്തിമലയിലേക്കുള്ള റോഡിൽ അക്കരമല മുതൽ കൊടികുത്തി ഇക്കോ ടൂറിസം കേന്ദ്രം പ്രവേശന കവാടം വരെയുള്ള റോഡാണ് തകർന്നിരിക്കുന്നത്.
നിരവധി വളവുകളും കയറ്റവും നിറഞ്ഞ റോഡിലെ കുഴികൾ കാരണം ഇതുവഴി യാത്ര ചെയ്യുന്ന ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു. മഴക്കാലമായതോടെ മുകൾ ഭാഗത്തുനിന്നു മഴവെള്ളം റോഡിലൂടെ താഴേക്ക് ഒലിച്ചുപോകുന്നതാണ് റോഡ് തകരാൻ കാരണം. റോഡിനിരുവശത്തും അഴുക്കുച്ചാൽ ഇല്ലാത്തതിനാൽ മഴവെള്ളം റോഡിലൂടെ പരന്നൊഴുകുകയാണ്.
തകർന്ന റോഡിന്റെ ഇരുവശങ്ങളിലായി വിനോദസഞ്ചാരികളുടെ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതും ഗതാഗതം ദുഷ്കരമാക്കുന്നു. മഴയും കോടമഞ്ഞും ആസ്വദിക്കാൻ കൂടുതൽ വിനോദസഞ്ചാരികൾ പാർക്കുകളും റിസോർട്ടുകളും ഉൾപ്പെടുന്ന കൊടികുത്തിമലയിൽ എത്തുന്നതോടെ ദുരിതം ഇരട്ടിയാകും.
Kozhikode
വിലങ്ങാട്: പ്രകൃതി താണ്ഡവമാടിയ വിലങ്ങാട് ജീവന് പണയം വച്ച് സെന്‍സസ് നടത്തേണ്ട അവസ്ഥയില്‍ ജീവനക്കാര്‍. നീര്‍ച്ചാലുകള്‍ക്ക് കുറുകെ കവുങ്ങിന് തടി നിരത്തിയ പാലവും ഉരുള്‍ അവശേഷിച്ച കൂറ്റന്‍ കല്ലുകളും കുത്തി ഒലിച്ചിറങ്ങിയ പാറകളും ഇവരെ ഭീതിപ്പെടുത്തുകയാണ്.
വാണിമേല്‍ പഞ്ചായത്തിലെ എട്ട്, ഒന്‍പത് വാര്‍ഡുകളാണ് ഏറെ കഠിനം. ദുഷ്കരമായ വഴികളിലൂടെ നടന്ന ഒരു ദിവസം 20 വീടുകളില്‍ മാത്രമാണ് എത്താനാവുന്നത്. 200 മുതല്‍ 300 വരെ വീടുകളാണ് ടാര്‍ജറ്റ്. മലയോര മേഖലകളില്‍ നിന്ന് കുടിയിറക്കം തുടങ്ങിയതോടെ പല വീടുകളിലും ആള്‍ത്താമസം ഇല്ലാതായിരിക്കുന്ന അവസ്ഥയാണ്. ഉള്ള വീടുകളിലാണെങ്കില്‍ പകല്‍ സമയങ്ങളില്‍ ആരും ഉണ്ടാവുന്നില്ല. ഇതെല്ലാം താണ്ടിവേണം എന്യൂമറേറ്റമാര്‍ ജോലിചെയ്യാന്‍.
വീട്ടുകാരെ തേടി നാല് പ്രാവശ്യം വരെ മലകയറി ഇറങ്ങേണ്ടി വന്നെന്നാണ് പലരും പറയുന്നത്. വന മേഖലയോട് ചേര്‍ന്ന് കിടക്കുന്ന കമ്പിളിപാറ, പൂവത്താം കണ്ടി മേഖലകള്‍ പകല്‍സമയങ്ങളില്‍ പോലും ഭീതി ജനിപ്പിക്കുന്ന സ്ഥലമാണ്. പന്നി ശല്യവും ഈ മേഖലയിലുണ്ട്. ഉരുള്‍ സര്‍വനാശം വിതച്ച മഞ്ഞച്ചിളി , പാനോം , ആനക്കുഴി ഭാഗങ്ങളില്‍ താമസക്കാര്‍ നന്നേ കുറവാണ്. ഈ പ്രദേശം മുഴുവന്‍ കാട് മൂടിയ നിലയിലാണ്.
തകര്‍ന്ന് തരിപ്പണമായ കെട്ടിടാവശിഷ്ടങ്ങള്ക്കരികിലേക്ക് എത്താന്‍ പോലും കാട് വെട്ടിത്തെളിച്ച് വഴികള്‍ ഉണ്ടാക്കണം. മഴ ഒഴിഞ്ഞ് നില്ക്കുന്ന സമയങ്ങളില്‍ മാത്രമേ ഈ പ്രദേശത്ത് കണക്കെടുപ്പ് നടത്താന്‍ കഴിയു എന്നാണ് എന്യൂമറേറ്റര്‍മാർ പറയുന്നത്.
Kozhikode
കോഴിക്കോട്: നൂറുവർഷം പഴക്കമുള്ള തപാൽപ്പെട്ടി, ഗ്രാമഫോണുകൾ, വിവിധ തരത്തിലുള്ള റാന്തലുകൾ, പഴമയുടെ ശേഖരങ്ങളാല്‍ സമ്പന്നമാണ് കുറ്റിച്ചിറയിലെ 69കാരനായ അബ്ദുൾ ജബ്ബാറിന്റെ കറാനി വീട്...
അപൂർവവും പുരാതനവുമായ വസ്തുക്കളുടെ വലിയ ശേഖരമാണ് ഇവിടെയുള്ളത്. പുരാവസ്തുക്കൾ മാത്രമല്ല, പഴയ ഫർണിച്ചറുകൾ, ഒരു നയാ പൈസ മുതൽ 1000 രൂപയുടെ വരെയുള്ള കമനീയമായ നാണയശേഖരം, പഴയകാല ക്ലോക്കുകള്‍ എന്നിവയും കറാനി വീടിന്റെ അകത്തളങ്ങളെ പുതിയ കാലത്ത് കാണാക്കാഴ്ചകളുടെ ഇടമാക്കുന്നു.
ഈ പുരാവസ്തുക്കളെല്ലാം സൂക്ഷിച്ചുവെച്ചിരിക്കുന്ന അബ്ദുൾ ജബ്ബാറിന്റെ വീടിന് നൂറ് വർഷത്തിലധികം പഴക്കമുണ്ട്.കുട്ടിക്കാലം മുതൽ അബ്ദുൾ ജബ്ബാറിന് ഇത്തരം വസ്തുക്കൾ ശേഖരിക്കുന്നതിന് കമ്പമുണ്ടായിരുന്നു. 40 വർഷത്തോളമായി അബ്ദുൾ ജബ്ബാർ പുരാവസ്തു ശേഖരണം തുടങ്ങിയിട്ട്.
ആദ്യമായി താൻ ശേഖരിച്ച വസ്തു 1923ൽ നിർമിച്ച ചിമ്മണി വിളക്കാണെന്ന് അബ്ദുൾ ജബ്ബാർ പറയുന്നു. 1986ൽ ഈ വിളക്ക് അദ്ദേഹം വില കൊടുത്ത് വാങ്ങിക്കുകയായിരുന്നു. അബ്ദുൾ ജബ്ബാറിന്റെ പുരാവസ്തുക്കളോടുള്ള താത്പര്യം കണ്ടറിഞ്ഞ് അദ്ദേഹത്തിന്റെ നിരവധി സുഹൃത്തുക്കൾ പലതരത്തിലുള്ള വസ്തുക്കൾ കൊണ്ടുവന്ന് കൊടുക്കാറുണ്ട്. തന്റെ ഹൃദയം കവർന്ന വസ്തുക്കൾ വാങ്ങുന്നതിനും വീട്ടിൽ സൂക്ഷിക്കുന്നതിനുമായി എത്രദൂരം വരെയും യാത്ര ചെയ്യാൻ ഈ പ്രായത്തിലും ഇദ്ദേഹത്തിന് മടിയില്ല.
പണ്ട് കാലങ്ങളിൽ കല്യാണ വീടുകളിൽ സ്ത്രീകൾ ഇരിക്കുന്നതിനായി ഉപയോഗിച്ചിരുന്ന 60 വർഷം പഴക്കമുള്ള മാസർ പലക മറ്റൊരു ആകർഷണമാണ്. ഏഴോളം പലകകൾ കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്, ക്രിസ്ത്യൻ പള്ളികളിൽ ഉപയോഗിച്ചിരുന്ന മൂന്ന് മാമോദീസാ തൊട്ടികളും കറാനി വീട്ടിലുണ്ട്. അബ്ദുൾ ജബ്ബാറിന്റെ പുരാവസ്തുക്കളോടുള്ള താത്പര്യത്തിന് എല്ലാ പിന്തുണയുമായി ഭാര്യ മൈമൂനയും മക്കളായ അക്രം, അക്സർ, അറ്റ്ലർ, ആദിൻ എന്നിവരും ഒപ്പമുണ്ട്.
Kozhikode
വിലങ്ങാട്: ഉരുൾ പൊട്ടൽ ദുരന്തത്തിൽ സർവം നഷ്ടപ്പെട്ട കുടുംബത്തിന് വീടൊരുക്കി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. വിലങ്ങാടിന് ഒരു കൈത്താങ്ങ് എന്ന ആശയവുമായി 2024 ആഗസ്റ്റ് 22 ന് വടകരയിലെ മുഴുവൻ ബസുകളും കാരുണ്യയാത്ര നടത്തുകയും അന്ന് സർവീസ് നടത്തി ലഭിച്ച ഏഴ് ലക്ഷം രൂപയും, തൊഴിലാളികളുടെയും ഉടമകളുടെയും നേതൃത്വത്തിൽ സർവീസ് നടത്തി കിട്ടിയ വരുമാനവും ചേർത്ത് പത്ത് ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ വിലങ്ങാട് സെന്റ് ജോർജ് ഫെറോന പള്ളി വികാരി ഫാ. വിൽസൺ മുട്ടത്ത് കുന്നേലിന് കൈമാറിയിരുന്നു.
തുടർന്ന് പത്ത് സെന്റ് സ്ഥലവും വീടും കണ്ടെത്തി. കഴിഞ്ഞ ദിവസം കുടുംബത്തിന് കൈമാറുകയായിരുന്നു. വിലങ്ങാട് സെന്റ് ജോർജ് ഫെറോന പള്ളി വികാരി ഫാ. വിൽസൺ മുട്ടത്ത് കുന്നേലിന്റെ നേതൃത്വത്തിൽ കുടുംബത്തിന്റെ ഗൃഹപ്രവേശം നടത്തി.
ചടങ്ങിൽ വീടിന്റെ താക്കോൽദാനം അസോസിയേഷൻ ഭാരവാഹികൾ നിർവഹിച്ചു. പ്രസിഡന്റ് കുഞ്ഞമ്മത് സൽവ, സെക്രട്ടറി എ.പി. ഹരിദാസൻ എന്നിവർ സംബന്ധിച്ചു.
Kozhikode
മുക്കം: മാവൂർ കണ്ണി പറമ്പിന് സമീപം ടിപ്പർ ലോറി നിയന്ത്രണം വിട്ട് പിന്നിലേക്ക് നിരങ്ങി നീങ്ങി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. വളയന്നൂർ വടക്കേടത്ത് പരേതനായ ചെറിയോൻ ഹാജിയുടെ മകനും മുസ്ലിം യൂത്ത് ലീഗ് മാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഷൗക്കത്തലി (വിച്ചാപ്പു -38) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടം.
അരയങ്കോട് കൈത്തൂട്ടിമുക്ക് ക്രഷറിൽ നിന്ന് എം സാൻഡ് കയറ്റിയ നിസാൻ ടിപ്പർ ലോറി റോഡിലെ കയറ്റത്തിൽ വച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പിന്നീട് അതിവേഗത്തിൽ പിറകോട്ട് നീങ്ങിയ ലോറി റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു. ഉടൻ തന്നെ ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ നാട്ടുകാരുടെ നേതൃത്വത്തിൽ പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് മണ്ണ് മാന്തി യന്ത്രം കൊണ്ടുവന്നാണ് ലോറി ഉയർത്തി ഡ്രൈവറെ പുറത്തെത്തിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ജംഷീറ മുണ്ടുമുഴി. മക്കൾ: ഹാദി റഹ്മാൻ, അഫി റഹ്മാൻ (ഇരുവരും വിരിപ്പാടം എഎംയുപി സ്കൂൾ വിദ്യാർഥികൾ), ഹെൻസ ഫാത്തിമ (കുറ്റിക്കടവ് ഇഖ് റഹ് ഇസ്ലാമിക് നഴ്സറി സ്കൂൾ വിദ്യാർഥിനി). മാതാവ്: പരേതയായ ഖദീജ വടക്കേടത്ത്. സഹോദരങ്ങൾ: അബ്ദുൽലത്തീഫ്, പരേതനായ ഉമ്മർ, ബഷീർ, സൈതു മുഹമ്മദ്, അബ്ദുൽ അസീസ് (ഇന്ത്യൻആർമി ഉത്തർപ്രദേശ്), ഹാരിസ് (ഒമാൻ), റംല വിരിപ്പാടം, സുഹറ ആലിൻതറ.
Kozhikode
വടകര: നാദാപുരം റോഡ് റെയില്‍വേ സ്റ്റേഷന് സമീപം പ്ലസ് ടു വിദ്യാര്‍ഥി ട്രെയിന്‍ ഇടിച്ച് മരിച്ചു. കണ്ണൂക്കര മാടാക്കര റോഡില്‍ കണ്ണുവയല്‍ കുനിയില്‍ അഭിനവാണ് (17) മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഗുഡ്സ് ട്രെയിന്‍ തട്ടിയാണ് അപകടം.
ഇരിങ്ങല്‍ കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍ ഹയര്‍സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥിയാണ്. ചോമ്പാല പോലീസും ആര്‍പിഎഫും സ്ഥലത്തെത്തിയ ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അച്ഛന്: മനോജ് (ബാബു). അമ്മ: നിഷ.
Kozhikode
കോഴിക്കോട്: കര്‍ക്കടകമാസം എത്തിയിട്ടും മഴ പെയ്യാത്തതിനാല്‍ കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. വയലുകളില്‍ ഞാറ്റടിപ്പാട്ടുകള്‍ ഉയരേണ്ട സമയമാണിത്.
ഞാറ് പാകാനും പറിച്ചു നടാനും വെള്ളം വേണം. ഏതാനും ദിവസങ്ങളായി മഴയ്ക്കു പകരം ശക്തമായ വെയില് തെളിയുന്നതിനാല്‍ നെല്‍കൃഷിക്കുള്ള തയാറെടുപ്പുകള്‍ നടത്താന്‍ കര്‍ഷകര്‍ക്കു കഴിയുന്നില്ല. മറ്റു വിളകള്‍ നട്ടുപിടിപ്പിക്കാനും വളപ്രയോഗം നടത്താനും മഴ വേണം.
തെങ്ങ്, കമുക്, കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, വാഴ തുടങ്ങിയ കൃഷികളെയെല്ലാം മഴക്കുറവ് സാരമായി ബാധിച്ചിട്ടുണ്ട്. മഴയും കടുത്ത വെയിലും മാറി മാറി വരുന്ന സന്ദര്‍ഭത്തില്‍ വാഴകള്‍ ഒടിഞ്ഞു വീഴുകയാണെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു.
നെല്‍കൃഷിക്കായി വിത്ത് വിതയ്ക്കുന്നതടക്കമുള്ള പണികള്‍ മഴയില്ലാത്തതിനാല്‍ നീണ്ടുപോകുകയാണെന്ന് മുക്കം മണാശേരിയിലെ നെല്‍ കര്‍ഷകനായ വിനോദ് പറഞ്ഞു. നെല്‍കൃഷിക്ക് തോട്ടില്‍ നിന്നു വെള്ളം വയലിലേക്ക് തിരിച്ചെടുക്കുകയാണ് പതിവ്. എന്നാല്‍ ഈ വര്‍ഷം തോട്ടിലൊന്നും തീരെ വെള്ളമില്ലെന്നും അദ്ദേഹം പറയുന്നു.
ഇനിയും മഴ ലഭിച്ചില്ലെങ്കില്‍ ഏപ്രില്‍,മേയ് മാസങ്ങളിലായി നട്ട മഞ്ഞളിന്റെയും ഇഞ്ചിയുടെയും വളര്‍ച്ച മുരടിക്കും. ഇഞ്ചി കൃഷിക്ക് വളപ്രയോഗം നടത്തണമെങ്കില്‍ നല്ല മഴ വേണം. കാലം തെറ്റി മഴ പെയ്തിട്ടും കാര്യമില്ല. മഴക്കുറവ് മൂലമുള്ള കൃഷിനാശത്തിന് പുറമെ വന്യജീവികളുടെ ശല്യവുമുണ്ടെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കാട്ടുപന്നികള്‍ കൃഷി വ്യാപകമായി നശിപ്പിക്കുന്നുണ്ട്.
ഓണം മുന്നില്‍ കണ്ട് ആരംഭിച്ച പച്ചക്കറി കൃഷിയെയും മഴക്കുറവ് ബാധിച്ചിട്ടുണ്ട്. ചൂട് കൂടുതലായതിനാല്‍ മണ്ണില്‍ ഈര്‍പ്പം നില്ക്കുന്നില്ല. അതിനാല്‍ എത്ര വെള്ളം ഒഴിച്ചുകൊടുത്താലും പച്ചക്കറി തൈകള്‍ കരിഞ്ഞുണങ്ങി പോകുകയാണ്.
ഞാറ്റുവേല സമയമായ ഇപ്പോഴാണ് കുരുമുളക് വള്ളികള്‍ നടുന്നത്. മഴ ലഭിക്കാത്തതിനാല്‍, ഇതിനകം നട്ട കുരുമുളക് വള്ളികളെല്ലാം ഉണങ്ങിപ്പോവുകയാണ്. കവുങ്ങ്, തെങ്ങ് തൈകള്‍ നടാനും മഴ വേണം. ഇതിനകം തൈകള്‍ നട്ട കര്‍ഷകരെല്ലാം ആശങ്കയിലാണെന്ന് കൂരാച്ചുണ്ടിലെ കര്‍ഷകനായ സജി മഠത്തില്‍പറമ്പില്‍ പറഞ്ഞു.
Kozhikode
കോഴിക്കോട്: വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ അത് നിശ്ചിത സമയത്തിനകം നല്‍കാതെ വൈകി നല്‍കുന്നത് വിവരം നിഷേധിക്കുന്നതിന് തുല്യമാണെന്നും അത് ശിക്ഷാര്‍ഹമാണെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി.കെ. രാമകൃഷ്ണന്. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃത്യവും വ്യക്തവുമായ വിവരങ്ങള്‍ സമയബന്ധിതമായി ലഭിക്കുക എന്നത് ഏതൊരു പൗരന്റെയും മൗലികാവകാശമാണ്. എന്നാല്‍, പല ഓഫീസുകളില്‍നിന്നും വിവരാവകാശ നിയമം അനുശാസിക്കുന്ന തരത്തില്‍ വ്യക്തമായ വിവരങ്ങള്‍ സമയബന്ധിതമായി നല്‍കുന്നില്ല.
വിവരാവകാശ അപേക്ഷ ലഭിച്ചാല്‍ എത്രയും വേഗം അല്ലെങ്കില്‍ പരമാവധി 30 ദിവസത്തിനകം നല്‍കണം. എന്നാല്‍, ഇപ്രകാരം വിവരം നല്കാത്തതിനാല് അപേക്ഷകന് രണ്ടാം അപ്പീല്‍ സമര്‍പ്പിച്ചതില്‍ കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെടുമ്പോഴാണ് പല ഓഫീസുകളില്‍നിന്നും വിവരവും രേഖകളുടെ പകര്‍പ്പും നല്‍കുന്നതായി കാണുന്നത്. ഇതിനെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കും.
ഓരോ കാര്യാലയത്തിലെയും ഫയലുകള്‍ നശിച്ചു പോകാതിരിക്കാന്‍ ഡിജിറ്റലൈസേഷന് ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകളിലൂടെ ഫയല്‍ സംരക്ഷിക്കേണ്ടതാണെണെന്നും കമ്മീഷണര്‍ പറഞ്ഞു.
ഫയലുകള്‍ കാണാനില്ലെന്ന് മറുപടി നല്കിയ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് സോണല്‍ സബ് ഓഫീസ്, കോഴിക്കോട് ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫീസ്, പയ്യോളി വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലെ വിവരാവകാശ ഓഫീസര്‍മാരോട് ഒരു ടീമിനെ വച്ച് തെരച്ചില്‍ നടത്തി, ഫയല്‍ കണ്ടെത്തി വിവരം നല്കാന് കമ്മീഷണര്‍ നിര്‍ദേശിച്ചു. അപേക്ഷകര്‍ക്ക് വ്യക്തമായ വിവരങ്ങള്‍ നല്‍കാത്ത ഫറോക്ക് നഗരസഭയിലെ വിവരാവകാശ ഓഫീസര്‍മാരോട് കൃത്യമായ വിവരങ്ങള്‍ നല്കാന് കമ്മീഷണര്‍ നിര്‍ദേശം നല്കി. ഹിയറിംഗില്‍ 16 അപ്പീലുകള്‍ തീര്‍പ്പാക്കി.
Kozhikode
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ഒന്‍പതു വയസുകാരന്റെ വിരലിന്റെ ചലനശേഷി നഷ്ടപ്പെടാനിടയായ ഗുരുതരമായ ചികിത്സാ പിഴവിനെതിരേ ശക്തമായ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ആശുപത്രി കവാടത്തിൽ പോലീസ് മാർച്ച് തടഞ്ഞു.
മാർച്ച് ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എൽ.ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു. ഉത്തരവാദികളായ ജീവനക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ടി.കെ. പ്രദീപ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ ബി.പി. ബബീഷ്, എൻ. ബിജീഷ്, ബ്ലോക്ക് ട്രഷറർ ആർ.ബി. റിബിൻ കൃഷ്ണ, ബ്ലോക്ക് സെക്രട്ടറി സി. ബിജോയ്, ജില്ലാ കമ്മിറ്റി അംഗം കീർത്തന, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ഫർഹാൻ ഫൈസൽ തുടങ്ങിയവർ പ്രസംഗിച്ചു.
Kozhikode
കൂടരഞ്ഞി: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഭക്ഷ്യസ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.
പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. പി.കെ. ദിവ്യയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
പുകയില വിരുദ്ധ ബോർഡ് സ്ഥാപിക്കാത്ത ഒരു സ്ഥാപനത്തിൽ നിന്ന് പിഴയും ഈടാക്കി.
തുടർന്നും പരിശോധനകൾ ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ കെ.ബി. ശ്രീജിത്ത്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷിജു പി. ജേക്കബ്, വി.ആർ. ചിപ്പി, പി.ആർ. വർഷ, ജൂണിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ആസ്മി അബ്ബാസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Kozhikode
നാദാപുരം: വീട് വിട്ടിറങ്ങി ഹോട്ടലിൽ മുറിയെടുത്ത് ആത്മഹത്യക്കൊരുങ്ങിയ യുവാവിന് പോലീസ് ഇടപെടലിൽ പുതുജീവൻ. നാദാപുരം സ്വദേശിയായ 34 കാരനെയാണ് നാദാപുരം പോലീസ് മാഹിയിലെ ലോഡ്ജിൽ നിന്ന് രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രാവിലെ വീട്ടിൽ നിന്ന് പുറത്തേക്ക് പോയ യുവാവ് തിരിച്ചെത്താതായതോടെയാണ് ബന്ധുക്കൾ പരാതിയുമായി നാദാപുരം സ്റ്റേഷനിൽ എത്തിയത്.
ബന്ധുക്കളുടെ പരാതിയിലെ മൊബൈൽ നമ്പർ ലൊക്കേഷൻ മാഹിയിലാണെന്ന് കണ്ടെത്തിയ നാദാപുരം പോലീസ് വിവരം മാഹി, ന്യൂ മാഹി സ്റ്റേഷനുകളിലേക്ക് കൈമാറുകയായിരുന്നു. തുടർന്ന് നാദാപുരം അഡി. എസ്ഐ കെ. കുഞ്ഞിക്കണ്ണനും യുവാവിന്റെ ബന്ധുക്കളും മാഹിയിലേക്ക് പുറപ്പെടുകയും യുവാവുള്ള ലോഡ്ജ് കണ്ടെത്തുകയുമായിരുന്നു.
യുവാവിന്റെ റൂമിലെ വാതിലിൽ പലതവണ മുട്ടി വിളിച്ചെങ്കിലും മറുപടി ഒന്നും ലഭിക്കാത്തതിനെ തുടർന്ന് വാതിൽ തകർത്ത് അകത്ത് കടക്കുകയും കഴുത്തിൽ കുരുക്കിട്ട നിലയിൽ കാണപ്പെട്ട യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. എസ്സിപിഒ കെ.കെ. ശ്രീലേഷ്,ഡ്രൈവർ വിനു എന്നിവരും എസ്ഐക്കൊപ്പം ഉണ്ടായിരുന്നു.
Kozhikode
നാദാപുരം: കാടിറങ്ങിയ കുരങ്ങുകളിൽ ഒരെണ്ണം ഷോക്കേറ്റ് ചത്തു. വ്യാഴാഴ്ച്ച വൈകുന്നേരം അഞ്ചോടെ കല്ലാച്ചി ടൗണിലാണ് സംഭവം. ഒരു കുട്ടി കുരങ്ങും തള്ളക്കുരങ്ങുമാണ് കാടിറങ്ങി കല്ലാച്ചി ടൗൺ പരിസരത്ത് എത്തിയത്. കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളക്കുരങ്ങ് താഴെക്ക് ചാടിയപ്പോൾ 11 കെവി ലൈനിൽ വീഴുകയും ഷോക്കേറ്റ് ചാവുകയുമായിരുന്നു.
തുടർന്ന് വൈദ്യുതി വകുപ്പ് ജീവനക്കാരെത്തി ലൈനിൽ നിന്ന് കുരങ്ങിനെ നീക്കം ചെയ്ത് കുറ്റ്യാടിയിൽ നിന്നെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. കൂടെ ഉണ്ടായിരുന്ന കുട്ടി കുരങ്ങിനെ ഏറെ നേരം തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
Kozhikode
കോഴിക്കോട്: ജനവാസമേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായസ്ഥാപനങ്ങൾ ശബ്ദമലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളും പരിസ്ഥിതി സംരക്ഷണ ചട്ടങ്ങളും മാലിന്യ സംസ്കരണ വ്യവസ്ഥകളും സുരക്ഷാ നിബന്ധനകളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് അധികൃതരുടെ നിയമപരമായ ബാധ്യതയാണെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കോർപറേഷൻ രണ്ടാം ഡിവിഷനിൽ പ്രവർത്തിക്കുന്ന സ്റ്റീൽ ഫർണിച്ചർ സ്ഥാപനത്തിൽ നിന്നുള്ള ശബ്ദമലിനീകരണത്തിനെതിരായ പരാതിയിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ ഉത്തരവ്.
പരാതിക്കിടയാക്കിയ സ്ഥാപനത്തിന് ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി മാത്രം പ്രവർത്തനാനുമതി നൽകണമെന്ന് ഉത്തരവിൽ പറഞ്ഞു. അനുമതി നൽകിയശേഷം സ്ഥാപനത്തിൽ തുടർച്ചയായ പരിശോധനകളും ഫലപ്രദമായ നിരീക്ഷണവും നടത്തണം. പരിശോധനകളിൽ നിയമലംഘനങ്ങളോ പരിസ്ഥിതി ജനാരോഗ്യപ്രശ്നങ്ങളോ കണ്ടെത്തിയാൽ കർശനവും നിയമാനുസൃതവുമായ നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
കോർപറേഷൻ സെക്രട്ടറിക്കും മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എൻജിനീയർക്കുമാണ് നിർദ്ദേശം നൽകിയത്. നിയമപരമായ നിയന്ത്രണങ്ങൾക്കും പൊതുതാൽപര്യത്തിനും വിധേയമായി വ്യവസായവും സംരംഭങ്ങളും നടത്താനുള്ള അവകാശം ഒരു പൗരന് നിഷേധിക്കാനാവില്ലെങ്കിലും അത്തരം അവകാശങ്ങൾ പരിമിതികളില്ലാത്തതോ അനിയന്ത്രിതമോ അല്ലെന്നും ഉത്തരവിൽ പറഞ്ഞു. എലത്തൂർ സ്വദേശി പ്രേംജിത്തും മറ്റുള്ളവരും ചേർന്ന് സമർപ്പിച്ച പരാതിയിലാണ് നടപടി.
Kozhikode
വനിതാ കമ്മീഷന് സിറ്റിംഗ്: ഒമ്പത് പരാതികള്‍ തീര്‍പ്പാക്കി
കോഴിക്കോട്: തദ്ദേശ സ്ഥാപന തലത്തില്‍ സ്ഥിരം കൗണ്‍സലിംഗ് സംവിധാനം ഒരുക്കണമെന്നും കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജാഗ്രതാ സമിതികള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും വനിത കമ്മീഷന് ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി.
സിവില്‍ സ്റ്റേഷനിലെ മേഖല ഓഫീസില്‍ നടന്ന വനിത കമ്മീഷന് ജില്ലാതല സിറ്റിംഗിന് ശേഷം പ്രസംഗിക്കുകയായിരുന്നു അവര്‍.
കുടുംബാംഗങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ ഫലപ്രദമായ ഇടപെടല്‍ അത്യാവശ്യമാണ്. കുടുംബ പ്രശ്നങ്ങളുടെ ദുരിതം കൂടുതല്‍ അനുഭവിക്കുന്നത് കുട്ടികളാണ്.
പല കുടുംബ പ്രശ്നങ്ങളും കൗണ്‍സലിംഗിലൂടെ പരിഹരിക്കാനാവുമെന്നും ജാഗ്രതാ സമിതികള്‍ക്ക് വനിതാ കമ്മീഷന് നല്‍കിവരുന്ന പരിശീലനങ്ങള്‍ കൂടുതല്‍ സജീവമാക്കുമെന്നും ചെയര്‍പേഴ്സണ്‍ കൂട്ടിച്ചേര്‍ത്തു.
40 കേസുകളാണ് സിറ്റിങ്ങില്‍ പരിഗണിച്ചത്. ഇതില്‍ ഒമ്പത് പരാതികള്‍ തീര്‍പ്പാക്കി. അഞ്ചെണ്ണത്തില്‍ പോലീസ് റിപ്പോര്‍ട്ട് തേടുകയും രണ്ടെണ്ണത്തില്‍ തുടര്കൗണ്സലിംഗിന് നിര്‍ദേശിക്കുകയും ചെയ്തു. 24 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. വനിത കമ്മീഷന് അംഗം അഡ്വ. കുഞ്ഞായിശ, കൗണ്‍സലര്‍ ഡോ. ആര്‍ദ്ര എന്നിവരും പരാതികള്‍ പരിഗണിച്ചു.
Kozhikode
കുന്നമംഗലം: കുന്നമംഗലം ടൗണിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് കോരന്‍കണ്ടി റോഡ് വീതി കൂട്ടി മിനി ബൈപ്പാസ് ആക്കി ഉയര്‍ത്തണമെന്ന ആവശ്യമുയരുന്നു.
കാറുകള്‍ ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ ഈ റോഡില്‍ കൂടി കടത്തിവിട്ടാല്‍ ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ കഴിയും. റോഡിന്റെ തുടക്കത്തിലും ചില ഭാഗങ്ങളിലും മാത്രമേ വീതി കാര്യമായി കൂട്ടേണ്ടതുള്ളൂ എന്നതിനാല്‍ വലിയ ചിലവ് ഇല്ലാതെ ബൈപ്പാസ് റോഡ് യാഥാര്‍ഥ്യമാക്കാന്‍ കഴിയും.
ഇക്കാര്യം അധികൃതര്‍ ഗൗരവമായി പരിഗണിക്കണമെന്ന് പ്രകൃതി സംരക്ഷണ സമിതി കുന്നമംഗലം മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.പ്രസിഡന്റ് ഷമീര്‍ കയമാള് ആരാമ്പ്രം അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് ചെയര്മാന് കരീം പോസിറ്റീവ് ഉദ്ഘാടനം ചെയ്തു. സക്കറിയ മംഗലശേരി, ജാബിര്‍ പടനിലം. ജാഫര്‍ കുന്നമംഗലം, ലബീബ്, രാജന് കാരന്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kozhikode
കൂരാച്ചുണ്ട്: മോഷണം പോയ മൂന്നര പവൻ സ്വർണാഭരണം ഒരാഴ്ചയ്ക്ക് ശേഷം വീട്ടുടമയുടെ വീടിനു പിന്നിലെ ചെടിച്ചട്ടിയിൽ തിരികെ വച്ചതായി കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
കൂരാച്ചുണ്ട് ശങ്കരവയലിലെ നെല്ലിയുള്ളപറമ്പിൽ രവിയുടെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരങ്ങളാണ് കഴിഞ്ഞ ആഴ്ച മോഷണം പോയത്. സംഭവത്തെ തുടർന്ന് 11-ാം തിയതി വീട്ടുകാർ കൂരാച്ചുണ്ട് പോലീസിൽ പരാതി നൽകിയിരുന്നു.
പിടിക്കപ്പെടുമെന്ന ഭയത്തെ തുടർന്നാകാം മോഷ്ടാവ് സ്വർണം തിരികെ വച്ചതെന്നാണ് കരുതുന്നത്. തുടർന്ന് പോലീസ് വീട്ടിലെത്തി പരിശോധന നടത്തി. വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും മോഷ്ടാവിന്റെ വിവരം ലഭിച്ചിട്ടില്ല.
Kozhikode
മുക്കം: അപാകതകൾ മൂലം ഏറെ പരാതികൾക്കിടയാക്കിയ കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ അപാകതകൾ പരിഹരിക്കുന്ന പ്രവ്യത്തിക്ക് തുടക്കം. സി.കെ. കാസിം എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് ജില്ല കളക്ടർ എം.എസ്. മാധവിക്കുട്ടിയുടെ നിർദേശപ്രകാരമാണ് കരാർ കമ്പനിയുടെ നേതൃത്വത്തിൽ പ്രവൃത്തിയാരംഭിച്ചത്. കിലോമീറ്ററിന് നാല് കോടിയിലധികം രൂപ മുടക്കി പ്രവൃത്തി പൂർത്തീകരിച്ച സംസ്ഥാന പാതയിലെ അപാകതകൾക്കെതിരേ പ്രവൃത്തി തുടങ്ങിയ അന്ന് മുതൽ പരാതികളും ഉയർന്ന് തുടങ്ങിയിരുന്നു.
കഴിഞ്ഞ ജൂണിൽ ജില്ല കളക്ടറുടെ ചേമ്പറിൽ എംഎൽഎയുടെ സാന്നിധ്യത്തിൽ നടന്ന പൊതുമരാമത്ത് ഉദ്യോഗസ്ഥരുടേയും കെഎസ്ടിപി ജീവനക്കാരുടേയും കരാർ കമ്പനി പ്രതിനിധികളുടേയും യോഗത്തിൽ പ്രവൃത്തി ജൂൺ 30 നകം തീർക്കാൻ നിർദേശം നൽകിയിരുന്നു. എന്നാൽ ശക്തമായ മഴയെ തുടർന്ന് പ്രവൃത്തി തുടങ്ങാൻ സാധിച്ചിരുന്നില്ല.
മൂന്ന് ദിവസമായി ശക്തമായ വെയിൽ ലഭിച്ച് തുടങ്ങിയതോടെ പ്രവൃത്തി ആരംഭിക്കുകയായിരുന്നു. റോഡിലെ എല്ലാ മേജർ, മൈനർ പ്രവൃത്തികളും ഓവുചാൽ സംബന്ധമായ പ്രവൃത്തികളുമടക്കം പൂർത്തീകരിക്കും.
കത്താത്ത തെരുവ് വിളക്കുകൾ മാറ്റി സ്ഥാപിക്കാനും മാഞ്ഞു പോയ മാർക്കിംഗുകൾ പുനസ്ഥാപിക്കാനും ഇളകിയതും നശിച്ചതുമായ ദിശാബോർഡുകൾ യഥാസ്ഥാനത്ത് പുനസ്ഥാപിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ഓടവൃത്തിയാക്കൽ, റോഡരികിലെ കാടുകളും പുല്ലുകളും യുദ്ധകാലാടിസ്ഥാനത്തിൽ വെട്ടിമാറ്റൽ എന്നീ പ്രവൃത്തികളും നടക്കും. പകുതി വീതിയിൽ ചില സ്ഥലങ്ങളിൽ നടത്തിയ ബിസി ടാറിംഗ് പരിശോധിച്ച് അപകടകരമാണങ്കിൽ മുഴുവൻ വീതിയിൽ ചെയ്യണം.
റോഡിലെ പ്രവൃത്തികൾ ഇരുചക്രവാഹനങ്ങൾക്ക് അപകടകരമല്ലന്ന് ഉറപ്പ് നൽകണം. മനുഷ്യാവകാശ കമ്മീഷന്റെ നിർദേശപ്രകാരമുള്ള ഹാൻഡ് റെയിൽ, കലുങ്ക് ഉൾപ്പെടെയുള്ള പ്രവൃത്തികൾ പൂർത്തിയാക്കാനും കർശന നിർദേശം നൽകിയിട്ടുണ്ട്. ഏതായാലും മാസങ്ങളായി ജനങ്ങളും യാത്രക്കാരും അനുഭവിക്കുന്ന പ്രശ്നത്തിന് പരിഹാരമാവുന്നുവെന്ന ആശ്വാസത്തിലാണ് നാട്ടുകാർ.
Kozhikode
വടകര: തിരുവള്ളൂരില്‍ ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ് ഡ്രൈവര്‍ മരിച്ചു. തിരുവള്ളൂര്‍ പുതുശേരി താഴക്കുനിയില്‍ സചീന്ദ്രന്‍ (61) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴോടെ തിരുവള്ളൂരില്‍നിന്ന് കണ്ണമ്പത്ത്കര ഭാഗത്തേക്ക് ഓട്ടം പോയപ്പോള്‍ തുമ്പോളി മുക്കിലാണ് അപകടമുണ്ടായത്.
ഓട്ടോ മറിഞ്ഞ് തലയ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്നു രാവിലെ എട്ടിന് വീട്ടുവളപ്പില്‍. അച്ഛന്: പരേതനായ പുതുശേരി താഴക്കുനി ചാത്തു. അമ്മ: മാതു. ഭാര്യ: പ്രേമ. മക്കള്‍: വിപിന്‍, വൈശാഖ്, കാവ്യ. മരുമക്കള്‍: നിധിന് (വെള്ളൂക്കര), അനുശ്രീ, ഐശ്വര്യ.
Kozhikode
കോഴിക്കോട്: പ്രിയദര്‍ശിനി സൗജന്യ യാത്രാപദ്ധതി നടപ്പിലാക്കി ഒരു മാസം പിന്നിടുമ്പോള്‍ കനത്ത നഷ്ടത്തിന്റെ കണക്കുകളുമായി കോഴിക്കോട്ടെ സ്വകാര്യ ബസ് ഉടമകള്‍.
കഴിഞ്ഞ ഒരു മാസത്തിനിടെ കോഴിക്കോട് ജില്ലയില്‍ മാത്രം സ്വകാര്യബസുകള്‍ക്ക് 8.4 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് ബസ് ഓപ്പറേറ്റീവ് ഓര്ഗനൈസേഷന് സംസ്ഥാന സെക്രട്ടറി കെ. രാധാകൃഷ്ണന് പറയുന്നു. ഒരു ബസിന് ഒരു ദിവസം ഏകദേശം 3000 രൂപ മുതല്‍ 5000 രൂപവരെയാണ് നഷ്ടം സംഭവിച്ചിരിക്കുന്നത്.
കെഎസ്ആര്‍ടിസി ബസുകള്‍ കൂടുതലായി സര്‍വീസ് നടത്തുന്ന കോഴിക്കോട്-കുറ്റ്യാടി, കോഴിക്കോട്-മുക്കം, കോഴിക്കോട്-അടിവാരം, കോഴിക്കോട്-മാവൂര്‍-എടവണ്ണപ്പാറ, കോഴിക്കോട്-ഫറോക്ക് തുടങ്ങിയ റൂട്ടുകളിലാണ് സ്വകാര്യ ബസുകള്‍ക്ക് കൂടുതല്‍ നഷ്ടം സംഭവിച്ചിരിക്കുന്നത്. സര്‍വീസ് നിര്‍ത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ സര്‍വീസ് നടത്തിക്കൊണ്ടിരുന്ന നിരവധി ബസുകള്‍ ജി ഫോം കൊടുത്തിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ സ്വകാര്യബസ് മേഖല തകര്‍ന്നടിയുമെന്നും കെ. രാധാകൃഷ്ണന് പറഞ്ഞു.
സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുമ്പോള്‍ സര്‍ക്കാരിന് തന്നെയാണ് നഷ്ടം സംഭവിക്കുന്നത്. ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങുമ്പോള്‍ അതില്‍ 50 രൂപയിലധികം ടാക്സ് ഇനത്തിലാണ് ചെലവാക്കുന്നത്. ഒരു ദിവസം ശരാശരി 100 ലിറ്റര്‍ ഡീസല്‍ ഒരു ബസിന് അടിക്കുന്നുണ്ട്. അതുപ്രകാരം, ഒരു ദിവസം ഏകദേശം 5000 രൂപ ഒരു ബസ് ഡീസല്‍ ഇനത്തില്‍ നികുതി അടയ്ക്കുന്നുണ്ട്.
ത്രൈമാസ നികുതി കൂടാതെയാണിത്. ഇതെല്ലാം സര്‍ക്കാരിന് നഷ്ടമാകുമെന്നും രാധാകൃഷ്ണന് ചൂണ്ടിക്കാട്ടുന്നു. സ്ത്രീ യാത്രക്കാരുടെ കൂടെ കുടുംബാംഗങ്ങളും ബന്ധുക്കളുമായ പുരുഷന്മാരും കുട്ടികളും ഉണ്ടാവും. ഇവരെല്ലാം സ്ത്രീകള്‍ക്കൊപ്പം പ്രിയദര്‍ശിനി ബസില്‍ സഞ്ചരിക്കാന്‍ നിര്‍ബന്ധിതരാവുന്നുണ്ട്. അതുവഴി കെഎസ്ആര്‍ടിസിയ്ക്ക് വരുമാനം വര്‍ധിച്ചു. സ്വകാര്യ ബസുകള്‍ക്ക് തിരിച്ചടിയായെന്നും ബസുടമകള്‍ ചൂണ്ടിക്കാട്ടുന്നു.
പരസ്യത്തിലൂടെ അധിക വരുമാനം കണ്ടെത്തുന്നത് പ്രായോഗികമല്ലെന്നും അവര്‍ പറയുന്നു. പരസ്യം വയ്ക്കണമെങ്കില്‍ ആര്‍ടി ഓഫീസില്‍ പോയി പ്രത്യേക അനുമതി വാങ്ങണം. ഓരോ പരസ്യത്തിനും ഇങ്ങനെ അനുമതി വാങ്ങുന്നത് പ്രായോഗികമായ കാര്യമല്ലെന്നും അവര്‍ വ്യക്തമാക്കി.
Kozhikode
കോഴിക്കോട്: കൊളത്തറയില്‍ നിന്ന് 16.220 കിലോ തൂക്കം വരുന്ന കഞ്ചാവ് മിഠായികള്‍ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ബീഹാര്‍ മധുബനി ജില്ലയിലെ ഝാഞ്ചാചാര്‍പുര്‍ സ്വദേശി അസ്ലം അന്‍സാരി(35) കോഴിക്കോട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡിന്റെ പിടിയിലായി.
ചൊവ്വാഴ്ച രാത്രി പത്തോടെ കൊളത്തറ കണ്ണാട്ടിക്കുളം റോഡിലുള്ള ക്രസന്റ് ബസാറിലെ ഒരു കെട്ടിടത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് മിഠായി പിടികൂടിയത്. കെട്ടിടത്തിലെ ഒരു കടമുറിയോടു ചേര്‍ന്നുള്ള നമ്പര്‍ ഇല്ലാത്ത മുറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കള്‍. 3,140 കഞ്ചാവ് മിഠായികളാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.
ഇതരസംസ്ഥാന തൊഴിലാളികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് വില്പന നടത്താനാണ് ഇവ എത്തിച്ചതെന്നാണ് സൂചന. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നാണ് കൂടിയ അളവില്‍ ലഹരി അടങ്ങിയ മിഠായികള്‍ പായ്ക്ക് ചെയ്ത രൂപത്തില്‍ എത്തിച്ചത്.
ട്രെയിന്‍ മാര്‍ഗവും ചരക്കുലോറികളിലും മറ്റുമാണ് വര്‍ണ കടലാസുകളില്‍ പൊതിഞ്ഞ മിഠായികള്‍ എത്തിക്കുന്നത്. സംസ്ഥാനത്തെ ചില സ്കൂളുകള്‍ക്ക് സമീപമുളള ചെറിയ കടകളിലൂടെ ഇവ വില്‍ക്കുന്നത് മുന്‍പ് കണ്ടെത്തിയിരുന്നു. കൊളത്തറയില്‍ പിടികൂടിയ ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ച് എക്സൈസ് അന്വേഷണം ഊര്‍ജിതമാക്കി.
കോഴിക്കോട് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്.ശരത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Kozhikode
പേരാമ്പ്ര: സിദ്ധാന്തങ്ങൾ നിർമിക്കലല്ല പ്രായോഗിക തലത്തിൽ ചരിത്രത്തെ സാമൂഹിക നന്മക്കായി ഉപയോഗപ്പെടുത്തുക എന്നതാണ് ചരിത്രകാരന്റെ ഉത്തരവാദിത്വമെന്ന് പ്രസിദ്ധ ചരിത്രകാരൻ ഡോ. കെ.കെ.എൻ. കുറുപ്പ്. പേരാമ്പ്ര ഡിഗ്നിറ്റി കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിന്റെ ബിരുദ ദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസം രാഷ്ട്രത്തിന്റെ അന്തസ് ഉയർത്തിപ്പിടിക്കുന്നതാവണമെന്നും ശരിയായ വിദ്യാഭ്യാസം നേടുന്നതിലൂടെ രാഷ്ട്രത്തിന്റെ അന്തസുയർത്തിപ്പിടിക്കുക എന്നതാണ് വിദ്യാർഥികളുടെ പ്രധാന കടമയെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കാലിക്കട്ട് യൂണിവേഴ്സിറ്റി പരീക്ഷ കൺട്രോളർ ഡോ. പി. സുനോജ് കുമാർ ബിരുദദാന പ്രസംഗം നടത്തി. ഇരുന്നുറോളം വിദ്യാർഥികൾക്ക് ചടങ്ങിൽ ബിരുദം നൽകി.
പരിപാടിയിൽ കോളജ് പ്രിൻസിപ്പൽ പ്രഫ. മുഹമ്മദ് അസ്ലം, കോളജ് കമ്മിറ്റി സെക്രട്ടറി എ.കെ. അബ്ദുൾ അസീസ്, കോളജ് കമ്മിറ്റി ഭാരവാഹികളായ ടി. അബ്ദുസലാം, സി. അബ്ദുറഹിമാൻ, വൈസ് പ്രിൻസിപ്പൽ ടി.എം. അജ്നാസ്, ഡോ. സജ്ന പാലന്റവിട, വിവിധ വകുപ്പധ്യക്ഷൻമാർ എന്നിവർ പ്രസംഗിച്ചു.
Kozhikode
മുക്കം: യുഡിഎഫ് ഭരിക്കുന്ന കാരശേരി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട നടപടിയിൽ ഭരണ സമിതിക്ക് ആശ്വാസമായി ഹൈക്കോടതി വിധി.
തീരുമാനംസർക്കാരിന് വിട്ട ഹൈക്കോടതി ഹരജിക്കാരോട് കേരള സർക്കാരിൽ അപ്പീൽ നൽകാൻ നിർദേശിക്കുകയായിരുന്നു. സഹകരണ ചട്ടത്തിനും നിയമത്തിനും വിരുദ്ധമായി തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയെ രാഷ്ട്രീയ പ്രേരിതമായി പിരിച്ചുവിട്ട നടപടി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഭരണസമിതി അംഗങ്ങളാണ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്.
ഈ കേസ് തീർപ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി നിർദ്ദേശം. ബാങ്ക് ചെയർമാൻ ഒഴികെയുള്ള ഭരണസമിതിയംഗങ്ങളാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. അപ്പീൽ പരിശോധിച്ച് രണ്ടു മാസത്തിനകം സർക്കാർ ഉചിത തീരുമാനം എടുക്കാനാണ് കോടതി നിർദേശം. ബാങ്ക് ചെയർമാൻ ആയിരുന്ന എൻ. കെ. അബ്ദുറഹിമാനെതിരെ ഭരണ സമിതി അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാതെ ആയിരുന്നു ജോയിന്റ് രജിസ്ട്രാർ 2027 ഡിസംബർ വരെ കാലാവധി ഉണ്ടായിരുന്ന ഭരണ സമിതി പിരിച്ചുവിട്ടത്.
നിയമവിരുദ്ധമായി പിരിച്ചു വിടുന്നതിന് മുമ്പേ 2025 നവംബർ 29, 30 തീയതികളിലായി അർദ്ധരാത്രി 829 എ ക്ലാസ് മെമ്പർമാരെ തിരുകി കയറ്റുകയും 2025 ഡിസംബർ 1ന് ഭരണ സമിതി പിരിച്ചുവിടുകയുമായിരുന്നു. അനധികൃതമായി ഷെയർ തിരുകി കയറ്റിയത് സംബന്ധിച്ച കേസ് ഹൈക്കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.
Kozhikode
കോഴിക്കോട്: സര്‍ക്കാര്‍ ഹോമിയോപ്പതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്ന് സ്പെഷ്യാലിറ്റി ഒപികള്‍ കൂടി ആരംഭിച്ചു. വയോജനാരോഗ്യം (ജെറിയാട്രിക്), ലഹരി വിമുക്തി (ഡി-അഡിക്ഷന്), മാനസികാരോഗ്യ-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള സൈക്യാട്രി ഒപി എന്നിവയാണ് പുതുതായി ആരംഭിച്ചത്. ഇതോടെ സ്പെഷ്യലിറ്റി ഒപികളുടെ എണ്ണം 12 ആയി.
വയോജനങ്ങളിലെ സന്ധിവേദന, നടുവേദന, ഓര്‍മക്കുറവ്, ഉറക്കക്കുറവ്, ദീര്‍ഘകാല ജീവിതശൈലീരോഗങ്ങള്‍ തുടങ്ങിയവക്ക് സമഗ്ര ചികിത്സയും തുടര്‍പരിചരണവും വയോജന ഒപിയില്‍ ലഭിക്കും. മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിദഗ്ധരുടെ വിലയിരുത്തല്‍, വ്യക്തിഗത ചികിത്സാ പദ്ധതി, കുടുംബാംഗങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ സൈക്യാട്രി ഒപിയില്‍ ലഭ്യമാകും.
ലഹരി വിമുക്തി ഒപിയില്‍ ചികിത്സക്കൊപ്പം കൗണ്‍സിലിംഗ്, ജീവിതൈശലി മാറ്റത്തിനുള്ള പിന്തുണ, തുടര്‍ചികിത്സ എന്നിവയും ലഭിക്കും. രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒന്ന് വരെയാണ് ഒപി സേവനങ്ങള്‍ ലഭിക്കുക.
ചികിത്സയുടെ കൃത്യത ഉറപ്പാക്കുന്നതിനായി ആശുപത്രിയില്‍ അത്യാധുനിക ലബോറട്ടറി സംവിധാനങ്ങളും പുനരധിവാസത്തിനും വേദന നിയന്ത്രണത്തിനുമായി ഫിസിയോതെറാപ്പി വിഭാഗവും ആവശ്യമായ രോഗികള്‍ക്ക് കിടത്തി ചികിത്സാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Kozhikode
കൊയിലാണ്ടി:കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ സെപ്റ്റിക് ടാങ്ക് തകർന്നതിനെ തുടർന്ന് മലിനജലം പുറത്തേക്ക് ഒഴുകുന്നത് വിദ്യാർഥികൾക്കും കായിക പ്രേമികൾക്കും ദുരിതമാകുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ നടന്നുവരുന്ന സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കാനെത്തിയവർക്ക് ദുർഗന്ധം സഹിക്കാനാവാത്ത സാഹചര്യമാണുള്ളത്.
മാസങ്ങളായി സെപ്റ്റിക് ടാങ്കിന്റെ തകരാർ തുടരുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായിട്ടില്ല. സ്റ്റേഡിയം പരിസരത്ത് മലിനജലം കെട്ടിക്കിടക്കുന്നതും ദുർഗന്ധം വ്യാപിക്കുന്നതും ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കുമെന്ന ആശങ്കയുണ്ട്.പ്രഭാതനടത്തത്തിനും വിവിധ കായികപരിശീലനങ്ങൾക്കും നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന സ്റ്റേഡിയത്തിൽ ഇത്തരം സാഹചര്യം തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന് കായികപ്രേമികൾ ചൂണ്ടിക്കാട്ടുന്നു.
പ്രശ്നം പരിഹരിക്കാത്ത പക്ഷം പ്രഭാത നടത്തം ഉൾപ്പെടെയുള്ള കായിക പ്രവർത്തനങ്ങൾ തുടരാൻ ബുദ്ധിമുട്ടാണെന്ന് ഇവർ പറയുന്നു. അടിയന്തരമായി സെപ്റ്റിക് ടാങ്ക് അറ്റകുറ്റപ്പണികൾ നടത്തി മലിനജല ഒഴുക്ക് തടയുകയും സ്റ്റേഡിയം ശുചീകരിക്കുകയും ചെയ്യണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
Kozhikode
കോഴിക്കോട്: ചാലിയത്തും പരിസര പ്രദേശങ്ങളിലും കച്ചവടകേന്ദ്രങ്ങളിൽ വില്പനക്കായി സൂക്ഷിക്കുന്ന കല്ലുമ്മക്കായ മോഷണം പോകുന്നത് പതിവാകുന്നു. സമീപകാലത്തായി ലക്ഷങ്ങളുടെ കല്ലുമ്മക്കായയാണ് മോഷ്ടിക്കപ്പെട്ടത്. ചൊവ്വ പുലർച്ചെ കടുക്കബസാർ - കടലുണ്ടിക്കടവ് റോഡിൽ വ്യാപാരം നടത്തുന്ന കപ്പലങ്ങാടി ഇല്ലിക്കൽ ഫൈസലിന്റെ ഇല്ലിക്കൽ സീ ഫുഡ്സിൽ നിന്നും കല്ലുമ്മക്കായ നിറച്ച ചാക്ക് മോഷ്ടിക്കപ്പെട്ടു.
ഇതിന്റെ ദൃശ്യങ്ങൾ കടയിലെ സിസിടിവിയിൽ പതിഞ്ഞു. മുഖം മറച്ച് സ്കൂട്ടറിലെത്തിയ മോഷ്ടാവിനെ തിരിച്ചറിഞ്ഞിട്ടില്ല. കടയുടമയുടെ പരാതിയിൽ ബേപ്പൂർ പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ഊർജിതമാക്കി. ഒരുമാസം മുമ്പ് കടയിൽ മോഷണം നടന്നപ്പോഴാണ് ഉടമ കാമറ സ്ഥാപിച്ചത്. ഫൈസലിനുമാത്രം ഒന്നരലക്ഷം രൂപയുടെ കല്ലുമ്മക്കായ നഷ്ടമായി.
നേരത്തെ സമീപ പ്രദേശമായ കടുക്കബസാറിലെ നൗഷാദിന്റെ ബിഎൻഎസ് സ്ഥാപനം, കുഞ്ഞാലിക്കുട്ടിയുടെ കട എന്നിവിടങ്ങളിൽനിന്നായി നൂറ് കിലോവീതവും ഫറോക്കിൽ റഷീദിന്റെ 200 കിലോയും കല്ലുമ്മക്കായ മോഷണം പോയിരുന്നു. കാലവർഷവും ശക്തമായ കടലേറ്റവുമായതിനാൽ കല്ലുമ്മക്കായക്ക് മികച്ച വില ലഭിക്കുന്ന സീസണിലാണ് മോഷണം.
Kozhikode
കോഴിക്കോട്: ബീച്ച് അഗ്നിരക്ഷാ നിലയത്തിന്റെ പുതിയ കെട്ടിടം പൂർത്തിയാകുന്നതുവരെ നഗരത്തിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലേക്ക് അതിവേഗം എത്തിച്ചേരാൻ കഴിയുന്ന സൗകര്യപ്രദമായ സ്ഥലത്ത് വാഹനങ്ങളും ഉപകരണങ്ങളും ജീവനക്കാരും ഉൾപ്പെടുന്ന താത്ക്കാലിക അഗ്നിരക്ഷാ സംവിധാനം അടിയന്തരമായി സജ്ജീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ജില്ലാ കളക്ടറും കോർപറേഷൻ സെക്രട്ടറിയും ഇതിനാവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. സ്വീകരിച്ച നടപടികൾ 15 ദിവസത്തിനകം ജില്ലാ കളക്ടറും കോർപറേഷൻ സെക്രട്ടറിയും സമർപ്പിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. ബീച്ച് അഗ്നിരക്ഷാ സേന പൂർണമായും മീഞ്ചന്തയിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
എസ്എം സ്ട്രീറ്റ്, കോർട്ട് റോഡ്, എംജി റോഡ്, പാളയം മുതലായ സ്ഥലങ്ങളിലെ വ്യാപാരകേന്ദ്രങ്ങളിലും ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലും തീപിടുത്തം, പഴക്കം ചെന്ന കെട്ടിടങ്ങൾ പൊളിഞ്ഞുവീഴുന്നത്, വാഹനാപകടങ്ങൾ തുടങ്ങിയ അടിയന്തര സാഹചര്യങ്ങൾ ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ടെന്ന് ഉത്തരവിൽ പറഞ്ഞു.
അഗ്നിരക്ഷാ സേനയുടെ അടിയന്തര ഇടപെടലാണ് ഇത്തരം സാഹചര്യങ്ങളിൽ മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നൽകുന്നത്. നഗരത്തിനുള്ളിൽ കാര്യക്ഷമമായ അഗ്നിരക്ഷാ സംവിധാനങ്ങൾ നിലവിലില്ലെങ്കിൽ അത് ഗുരുതരമായ അപകടങ്ങൾക്കും മനുഷ്യജീവനാശത്തിനും സ്വത്ത് നാശത്തിനും കാരണമാകും. ജീവിക്കാനുള്ള അവകാശം ഉൾപ്പെടെയുള്ള അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ഫലപ്രദമായ സംരക്ഷണം ഉറപ്പാക്കുന്നതിനായി അടിയന്തര പ്രതികരണ സംവിധാനങ്ങൾ നിലനിർത്തി പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണെന്ന് കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
Kozhikode
കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവൽ നടത്തിപ്പിനായി രൂപീകരിച്ച വിവിധ സബ് കമ്മിറ്റികളുടെ അവലോകനയോഗം സി.കെ. കാസിം എംഎൽഎ ഉദ്ഘാടനം ചെയ്തു.
വിവിധ നാടൻ കലാരൂപങ്ങൾ, ഗോത്രവർഗ കലാരൂപങ്ങൾ, കരോക്കെ ഗാനമേള, നാടൻ ഗായകരുടെ ഗാനസന്ധ്യ, ഓഫ് റോഡ് ഫൺ ഡ്രൈവ്, മഴ നടത്തം, ട്രെക്കിംഗ്, ബുള്ളറ്റ് റാലി, മഴ നടത്തം, വടംവലി തുടങ്ങി വിവിധ കല കായിക വിനോദങ്ങൾ നടത്താൻ യോഗത്തിൽ തീരുമാനമായി. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിച്ചു.
കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോബി ഇലന്തൂർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വിൻസന്റ് വടക്കേമുറിയിൽ, റിയാന സുബൈർ, മിനി സണ്ണി, മനോജ് വാഴപ്പറമ്പിൽ, അഡ്വഞ്ചർ ടൂറിസം സിഒ ബിനു കുര്യാക്കോസ്, പിആർഡി അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ എ.പി. നൗഷാദ്, ഡിടിപിസി ജില്ലാ ഓഫീസർ പ്രദീപ് ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
Kozhikode
കോഴിക്കോട്: വെള്ളയില്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ഡോക്ടര്‍ ദമ്പതികളുടെ വീട്ടില്‍ നിന്നു സ്വര്‍ണാഭരണങ്ങള്‍ മോഷണം നടത്തിയ കേസിലെ പ്രതി വെള്ളയില്‍ പുതിയകടവ് സ്വദേശിനി നാലുകൂടി പറമ്പ് വീട്ടില്‍ പാത്തീബി (59) യെ പോലീസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ ജൂണിലാണ് സംഭവം. കോഴിക്കോട് പി.ടി. ഉഷ റോഡിലുള്ള ഹോം ലാന്‍ഡ് സീ ഗേറ്റ് അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന ഡോക്ടര്‍ ദമ്പതികളുടെ ഫ്ളാറ്റില്‍ നിന്നും ഇവിടെ ജോലിയ്ക്കു നിന്നിരുന്ന പ്രതി ഏഴ് പവന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചുവെന്നാണ് കേസ്. ചോദ്യം ചെയ്യലില്‍ പാത്തീബി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
Kozhikode
കോഴിക്കോട്: സ്റ്റോപ്പുകളിൽ നിറുത്താതെ നടുറോഡിൽ യാത്രക്കാരെ ഇറക്കുന്ന പ്രൈവറ്റ് ബസുകൾക്കെതിരേ കർശന നടപടിയുമായി ട്രാഫിക് പോലീസ്. നഗരത്തിൽ പരിശോധന ശക്തമാക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ആദ്യഘട്ടമായി ബസ് ജീവനക്കാർക്ക് ബോധവത്കരണ ക്ലാസുകൾ നൽകും. പിഴയീടാക്കാനും തീരുമാനിച്ചിട്ടുണ്ട്. വീണ്ടും തെറ്റ് ആവർത്തിച്ചാൽ കേസെടുക്കാനും ബസ് കസ്റ്റഡിയിൽ എടുക്കാനും തീരുമാനിച്ചതായി ട്രാഫിക് എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ ഓഫ് പോലീസ് അബ്ദുൾ ഹക്കിം അറിയിച്ചു.
എടപ്പാൾ മോട്ടോർ വെഹിക്കിൽ ട്രയിനിംഗ് സെന്ററിൽ വെച്ചാണ് ബസ് ജീവനക്കാർക്കായി ബോധവത്കരണ ക്ലാസുകൾ നടത്തുകയെന്നും ബുധനാഴ്ചയും ശനിയാഴ്ചയുമാണ് അവിടെ ക്ലാസുകളുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാർ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നത് പലപ്പോഴും ബസ് ഉടമകൾ അറിയാറില്ല. അതിനാൽ പിഴ ചുമത്തുമ്പോൾ അത് ബാധ്യതയാകുന്നത് ബസ് ഉടമകൾക്കാണ്. അതിനാലാണ് ബസ് ജീവനക്കാർക്ക് ബോധവത്കരണ ക്ലാസുകൾ നൽകാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
സ്കൂൾ കുട്ടികളും ഓഫീസ് ജീവനക്കാരും കൂടുതലായി ബസ് കയറാൻ എത്തുന്ന സമയത്ത് നഗരത്തിൽ ട്രാഫിക് പോലീസിന്റെ നിരീക്ഷണമുണ്ടാകും.
ബസുകൾ സ്റ്റാൻഡിലും സ്റ്റോപ്പുകളിലും നിറുത്താതെ റോഡിന് നടുവിൽ നിറുത്തി യാത്രക്കാരെ ഇറക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് വലിയ അപകടങ്ങൾ വരുത്തിവയ്ക്കുമെന്ന് മുന്നിൽ കണ്ടാണ് ട്രാഫിക് പോലീസിന്റെ ഇടപെടൽ.
Kozhikode
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ തകര്‍ന്നുവീണ ക്ലോക്ക് ടവറിന് സമീപത്തുണ്ടായിരുന്ന പഴക്കമേറിയ കെട്ടിടങ്ങള്‍ പൊളിച്ചു തുടങ്ങി. രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ തകര്‍ന്നുവീണ തെക്കുഭാഗത്തെ ടവറടക്കം നാല് ഗോപുരങ്ങളാണ് ഉണ്ടായിരുന്നത്.
വടക്കുഭാഗത്തെ ചെറിയ ഗോപുരം തിങ്കളാഴ്ച ആദ്യം പൊളിച്ചുനീക്കി തുടങ്ങി. ഇതിന് പിന്നാലെ വലിയ ഗോപുരവും പൊളിച്ചു തുടങ്ങി. മൂന്നാമത്തെ പ്ലാറ്റ്ഫോമിലെ മറ്റൊരു ടവര്‍ മുക്കാല്‍ ഭാഗത്തോളം പൊളിച്ചുനീക്കി. ഇവിടെ തന്നെ സ്ഥിതി ചെയ്തിരുന്ന നാലാമത്തെ ടവര്‍ പൊളിക്കുന്നത് പകുതിയോളം പൂര്‍ത്തിയായിട്ടുണ്ടെന്ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ മാനേജര്‍ ഹരീഷ് പറഞ്ഞു. കഴിഞ്ഞയാഴ്ച തകര്‍ന്നുവീണ ക്ലോക്ക് ടവറിന്റെ അതേ കാലപ്പഴക്കമുള്ളതാണ് ഇപ്പോള്‍ പൊളിച്ചുകൊണ്ടിരിക്കുന്ന ടവറുകളും. സുരക്ഷാ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ രണ്ടാമത്തെ പ്ലാറ്റ്ഫോമുകളിലേക്ക് ജെസിബിയോ, ക്രെയിനോ എത്തിച്ച് കെട്ടിടം പൊളിച്ചുനീക്കാന്‍ കഴിയില്ല.
ടവറുകളുടെ ചുറ്റില്‍ ഇരുമ്പു കമ്പനികള്‍ വച്ചുകെട്ടി തൊഴിലാളികള്‍ കയറി നിന്നാണ് അത് പൊളിച്ചുമാറ്റുന്നത്. അതേസമയം കഴിഞ്ഞയാഴ്ച തകര്‍ന്നുവീണ ക്ലോക്ക് ടവര്‍ പൂര്‍ണമായും പൊളിച്ചുനീക്കുകയും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. ഇതിനോട് അടുത്തായി പ്രവര്‍ത്തിച്ചിരുന്ന ഓഫീസുകളുടെ മേല്‍ക്കൂരകളും പൊളിച്ചു നീക്കി തുടങ്ങി. രണ്ടാമത്തെ പ്ലാറ്റ്ഫോമിലൂടെയുള്ള ട്രെയിന്‍ ഗതാഗതം ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം മാത്രമേ പുനഃരാരംഭിക്കൂവെന്ന് റെയില്‍വെ സ്റ്റേഷന് അധികൃതര്‍ അറിയിച്ചു.
Kozhikode
കോഴിക്കോട്: ബീച്ച് ഫയർ സ്റ്റേഷനിലെ അവസാന യൂണിറ്റും മീഞ്ചന്തയിലേക്ക് മാറ്റി. കാലപ്പഴക്കമൂലം ബീച്ചിലെ ഫയർ സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന കെട്ടിടം പൊളിക്കുന്നതിനായാണ് അഗ്നിരക്ഷാ യൂണിറ്റുകൾ മാറ്റിയത്. പഴയ കോർപറേഷൻ ഓഫീസിനു പിന്നിലായാണ് ബീച്ച് ഫയർ സ്റ്റേഷൻ പ്രവർത്തിച്ചിരുന്നത്. കാലപ്പഴക്കം കാരണം ഈ കെട്ടിടം 2023ൽ പൊളിച്ചുനീക്കി. മുമ്പ് ഇവിടെ എട്ട് അഗ്നിരക്ഷാ യൂണിറ്റുകൾ പ്രവർത്തിച്ചിരുന്നു.
സ്വന്തമായുള്ള കെട്ടിടം പൊളിച്ചതോടെ അതിന് അടുത്തായി സ്ഥിതി ചെയ്തിരുന്ന ക്വാർട്ടേഴ്സിന്റെ കെട്ടിടത്തിലേക്ക് താല്‍ക്കാലികമായി സ്റ്റേഷന് മാറ്റി. ഇതോടെ 52 പേരുണ്ടായിരുന്ന സ്റ്റേഷനിൽ ജീവനക്കാരുടെ എണ്ണം 25 ആയി കുറഞ്ഞു. തുടർന്ന് ഒരു യൂണിറ്റ് മാത്രമാണ് ബീച്ചിൽ ഉണ്ടായിരുന്നത്.
ഇതാണ് ഇപ്പോൾ മാറ്റിയത്.കോഴിക്കോട് സ്റ്റേഡിയത്തിലേക്ക് ബീച്ച് ഫയർ സ്റ്റേഷൻ മാറ്റുന്നതിന് കോർപറേഷൻ അധികൃതർ ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, ചർച്ച പരാജയമായിരുന്നു.
ഇതിന് പിന്നാലെ യൂണിറ്റ് മീഞ്ചന്തയിലേക്ക് മാറ്റാൻ തീരുമാനമെടുക്കുകയായിരുന്നു. മീഞ്ചന്ത ഫയർ സ്റ്റേഷനു പിന്നിലുള്ള ക്വാർട്ടേഴ്സ് കെട്ടിടത്തിലാണ് ഇനി ബീച്ച് ഫയർ സ്റ്റേഷൻ പ്രവർത്തിക്കുക. നഗരത്തില്‍ തന്നെ ബീച്ച് സ്റ്റേഷന് പ്രവര്‍ത്തിക്കണമെന്ന ആവശ്യം ഇതോടെ അടുത്ത കാലത്തൊന്നും നടപ്പിലാകില്ലെന്നുറപ്പായി.
കോര്പറേഷന് കൗണ്‍സിലില്‍ ഒച്ചപ്പാട്, ഇറങ്ങിപ്പോക്ക്
കോഴിക്കോട്: കോഴിക്കോട് ബീച്ച് ഫയര്‍ സ്റ്റേഷന് മീഞ്ചന്തയിലേക്കു മാറ്റിയ തീരുമാനത്തില്‍ കോര്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധം. തീരുമാനം പുനഃപരിശോധിച്ച് നിര്‍ദിഷ്ട സ്റ്റേഡിയം പാര്‍ക്കിംഗ് പ്ലാസ ഭൂമിയില്‍ ഫയര്‍ സ്റ്റേഷന് താല്‍ക്കാലികമായി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കൗണ്‍സിലര്‍ കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് മേയര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ ഹാളില്‍ മുദ്രാവാക്യം വിളികളുയര്ത്തിയ യുഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി.
എസ്.വി. സയ്യിദ് മുഹമ്മദ് ഷമില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച അടിയന്തര പ്രമേയത്തിനാണ് മേയര്‍ ഒ. സദാശിവന് അനുമതി നിഷേധിച്ചത്. അജണ്ട പ്രിന്റ് ചെയതതിന് ശേഷം വരുന്ന വിഷയങ്ങള്‍ക്കേ അടിയന്തര പ്രാധാന്യമുള്ളൂവെന്നും ഫയര്‍ സ്റ്റേഷന് വിഷയം ഒരു മാസത്തിലധികമായി ചര്‍ച്ച ചെയ്യുന്ന കാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് മേയര്‍ അനുമതി നിഷേധിച്ചത്. ഇതിനെ ചോദ്യം ചെയ്ത് യുഡി എഫിലെ എസ്.കെ. അബൂബക്കര്‍ രംഗത്തെത്തി. ഇതിനിടെ ഭരണകക്ഷി അംഗം ഇ. സുനില്‍കുമാര്‍ ശ്രദ്ധക്ഷണിക്കലിന് തുനിഞ്ഞതോടെ മുഴുവന്‍ യുഡിഎഫ് അംഗങ്ങളും സീറ്റില്‍ നിന്ന് എഴുന്നേ് മുദ്രാവാക്യം വിളി ആരംഭിച്ചു.
മുദ്രാവാക്യം വിളികള്‍ക്കിടയില്‍ സുനില്‍കുമാര്‍ ശ്രദ്ധ ക്ഷണിക്കല്‍ തുടര്‍ന്നു. ഇതില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ സഭ ബഹിഷ്കരിച്ച് പുറത്തേക്കു പോവുകയായിരുന്നു. ബിജെപി അംഗങ്ങള്‍ പ്രതിഷേധത്തില്‍ നിന്ന് വിട്ടുനിന്നു. വിവിധ വിഷയങ്ങളില്‍ എസ്.കെ. അബൂബക്കര്‍, വി.പി. മനോജ്, സി.പി. സലീം, ടി.എസ്. ഷിംജിത്ത്, പി.കെ. ജിജീഷ്, ഹരീഷ് പൊറ്റങ്ങാടി, ടി. റെനീഷ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പാളയം പച്ചക്കറി മാര്‍ക്കറ്റ് കല്ലുത്താന്‍കടവിലെ പുതിയ മാര്‍ക്കറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതടക്കം പാളയം പച്ചക്കറി മാര്‍ക്കറ്റുമായി ബന്ധപ്പെട്ട മൂന്ന് അജണ്ടകള്‍ ചര്‍ച്ച ചെയ്തില്ല. പാളയം പച്ചക്കറി മാര്‍ക്കറ്റ് സംബന്ധിച്ച അജണ്ടകള്‍ അടുത്ത കൗണ്‍സിലിലേക്ക് മാറ്റുന്നതായി മേയര്‍ വ്യക്തമാക്കി.
Kozhikode
താമരശേരി: കോഴിക്കോട്-വയനാട് -കൊല്ലഗല്‍ ദേശീയപാത വികസനം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമന്ന് വയനാട് ചുരം ബൈപാസ് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ദേശീയപാത 766 കോഴിക്കോട് മലാപറമ്പ് മുതല്‍ മുത്തങ്ങ വരെ കൊടുവള്ളി, താമരശേരി, വയനാട് ചുരം, മീനങ്ങാടി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ ബൈപാസ് നിര്‍മിച്ച് നാലുവരി പാതയാക്കി നവീകരിക്കാനുള്ള പദ്ധതി ഇഴഞ്ഞു നീങ്ങുകയാണ്.
ഈ പദ്ധതിയുടെ ഡിപിആര്‍ തയാറാക്കുന്നതിന് നേരത്തെ നല്കിയ ടെന്‍ഡര്‍ ഒഴിവാക്കി. നാഷണല്‍ ഹൈവെ അഥോറിറ്റി ഓഫ് ഇന്ത്യ പുതിയ ടെന്‍ഡര്‍ ക്ഷണിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ദേശീയപാത കോഴിക്കോട് മുതല്‍ വയനാട് വരെ ഗതി തിരിച്ചുവിടുന്നതിനുള്ള അണിയറ നീക്കത്തിന്റെ ഭാഗമായാണ് പദ്ധതി അട്ടിമറിക്കുന്നതെന്ന് യോഗം ആരോപിച്ചു.
ചുരത്തിലെ യാത്രാപ്രശ്നത്തിന് പരിഹാരമായ ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബദല്‍ റോഡ് ഈ പദ്ധതിയിലൂടെ പ്രാവര്‍ത്തികമാകും. ഈ സാഹചര്യത്തില്‍ എത്രയും വേഗം പ്രവൃത്തി ആരംഭിക്കണമന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് ആദ്യവാരം കോഴിക്കോട് ദേശീയപാത ഓഫീസിനു മുന്നില്‍ ബഹുജന ധര്‍ണ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. അടുത്ത ദിവസം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് വിവരങ്ങള്‍ ധരിപ്പിക്കും. യോഗം വയനാട് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്മാന് വി.കെ. ഹുസൈന്‍കുട്ടി അധ്യക്ഷത വഹിച്ചു. ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ടി.ആര്.ഒ. കുട്ടന്, വി.കെ. മൊയ്തു മുട്ടായി, ഗിരീഷ് തേവള്ളി, റജി താമരശേരി, റാഷി താമരശേരി, സെയ്ത് തളിപ്പുഴ, റസാഖ് കല്‍പ്പറ്റ, വി.കെ. അഷ്റഫ്, പി.കെ. അബ്ദുൾ സലാം എന്നിവര്‍ പ്രസംഗിച്ചു.
Kozhikode
വടകര: അഴിയൂര്‍ കുഞ്ഞിപ്പള്ളിയില്‍ ബസ് തടഞ്ഞ് കണ്ടക്ടറെയും യാത്രക്കാരനെയും കൂട്ടംകൂടി ആക്രമിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തം. ഇതേ തുടർന്ന് ഇന്നലെ വടകര-തലശേരി റൂട്ടില്‍ ബസ് പണിമുടക്ക് നടത്തി. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും തൊഴിലാളി യൂണിയനും സംയുക്തമായാണ് സമരം നടത്തിയത്. വടകര-തലശേരി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ സജാദിനെയും യാത്രക്കാരനെയുമാണ് ഈമാസം10ന് ചിലർ സംഘംചേർന്ന് കുഞ്ഞിപ്പള്ളിയില്‍ ബസ് തടഞ്ഞ് ആക്രമിച്ചത്.
വിദ്യാര്‍ഥിനികളെ സീറ്റിലിരിക്കാന്‍ അനുവദിച്ചില്ലെന്ന് പറഞ്ഞാണ് കണ്ടക്ടറെ മർദിച്ചത്. ഈ സംഭവം മൊബൈലില്‍ പകര്‍ത്തിയതിനാണ് യാത്രക്കാരനു നേരെ ആക്രമണമുണ്ടായത്. കണ്ടക്ടര്‍ സജാദിനെയും യാത്രക്കാരനെയും ആക്രമിച്ചവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും തൊഴിലാളികള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടാണ് സൂചന പണിമുടക്ക് നടത്തിയത്. പോലീസ് അലംഭാവം തുടര്‍ന്നാല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് സംയുക്ത യോഗം മുന്നറിയിപ്പ് നല്കി.
Kozhikode
താമരശേരി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി താമരശേരി പോലീസും ഡാൻസാഫ് സംഘവും ഇന്നലെ പുലർച്ചെ അടിവാരത്ത് നടത്തിയ പരിശോധനയിൽ ഓട്ടോയിൽ എംഡിഎംഎ വില്‍പ്പന നടത്തിയ രണ്ടുപേരെ പിടികൂടി.കോടഞ്ചേരി നെരവേട്ടിക്കൽ സനൂപ് സാജൻ (35), കോടഞ്ചേരി കണ്ണോത്ത് മച്ചുകുഴിയിൽ എം.പി. ആൽവിൻ എന്നിവരെയാണ് 15. 312 ഗ്രാം എംഡിഎംഎ സഹിതം പിടികൂടിയത്.ഇവർ സഞ്ചരിച്ച ഓട്ടോയും പോലീസ് കസ്റ്റഡിയിൽ എടുത്തു.ബംഗളൂരുവിൽ നിന്നും എംഡിഎംഎ എത്തിച്ച് ചില്ലറ വിൽപ്പന നടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് പിടിയിലായത്.
Kozhikode
കോഴിക്കോട്: ലഹരിക്കെതിരായ പോരാട്ടം പോലീസിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും കുടുംബങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും പൊതുസമൂഹവും കൈകോര്‍ക്കുമ്പോഴാണ് വിജയം കൈവരിക്കാനാകുകയെന്നും ഉത്തരമേഖല ഐജി പുട്ട വിമലാദിത്യ.
കുന്നമംഗലം എംഎല്‍എ എം.എ. റസാഖിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന് തൂഫാന് ലഹരിവിരുദ്ധ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച തൂഫാന് ഗോള്‍ വണ്ടി പര്യടനത്തിന്റെ സമാപന സമ്മേളനം കോഴിക്കോട് ബീച്ചില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എ. റസാഖ് അധ്യക്ഷത വഹിച്ചു.ജാഫര്‍ സാദിഖ്, പി.ടി. അസീസ് പ്രസംഗിച്ചു. ജനപ്രതിനിധികള്‍, പോലീസ് ഉദ്യോഗസ്ഥര്‍, കായിക പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Kozhikode
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ വികസന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി.ഗവാസ്. ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചേർത്ത് കൃത്യമായ പ്രവർത്തന കലണ്ടർ തയാറാക്കിക്കൊണ്ടാകണം മുന്നോട്ടുള്ള പ്രവർത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷിതയാത്ര, സമയബന്ധിതവികസനം എന്ന മുദ്രാവാക്യം ഉയർത്തി സിപിഐ സിറ്റി കമ്മിറ്റികളുടെ നേതൃത്വത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് നടന്ന ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവാസ്. അപകടത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ റെയിൽവേ സ്റ്റേഷൻ കെട്ടിങ്ങളുടെ സുരക്ഷാ ഓഡിറ്റ് എത്രയും വേഗം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സൗത്ത് മണ്ഡലം സെക്രട്ടറി പി. അസീസ്ബാബു അധ്യക്ഷത വഹിച്ചു.സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി.വി. ബാലൻ, ജില്ലാ അസി. സെക്രട്ടറി പി.കെ.നാസർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇ.സി. സതീശൻ, ജില്ലാ കൗൺസിൽ ആശാ ശശാങ്കൻ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അജിത എന്നിവർ പ്രസംഗിച്ചു.
Kozhikode
മുക്കം: പ്രമുഖ സാമൂഹിക പ്രവർത്തകനും സംഘാടകനും റിട്ട. പ്രധാനാധ്യാപകനുമായിരുന്ന സലാം നടുക്കണ്ടിയുടെ വേര്‍പാട് മലയോര മേഖലയ്ക്ക് തീരാനഷ്ടം. ഒരു അധ്യാപകൻ എന്നതിലുപരി പരിസ്ഥിതിസംരക്ഷണം, കല, സംസ്കാരം, സാഹിത്യം, എഴുത്ത്, പത്രപ്രവർത്തനം, പരസ്യം, അനൗൺസ്മെന്റ് തുടങ്ങി സകലരംഗത്തും വ്യക്തിത്വത്തിന്റെ അടയാളപ്പെടുത്തലായിരുന്നു അദ്ദേഹത്തിന്റേത്. ഏറ്റെടുക്കുന്ന കാര്യങ്ങൾ മികവോടെ വിജയിപ്പിക്കാൻ മാഷിനറിയാമായിരുന്നു.
കാഞ്ചനമാല ബി.പി. മൊയ്തീന്റെ പേരിൽ ബി.പി. മൊയ്തീൻ സേവാമന്ദിർ എന്ന പ്രസ്ഥാനത്തിന് തുടക്കമിട്ടപ്പോൾ ഇരുവരുടെയും സുഹൃത്തായിരുന്ന സലാം നടുക്കണ്ടിയായിരുന്നു അദ്യാവസാനം ഉദ്യമത്തിന് കാഞ്ചനമാലയ്ക്കൊപ്പമുണ്ടായിരുന്നത്. ഇരുവഞ്ഞി പുഴയിലെ മലിനീകരണം രൂക്ഷമായ സമയത്ത് ഇരുവഞ്ഞിപ്പുഴ സംരക്ഷണ സമിതിയുണ്ടാക്കി മുൻ നിരയിലുണ്ടായിരുന്നതും സലാം നടുക്കണ്ടിതന്നെ. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസമനുഭവിക്കേണ്ടിവന്ന രാഷ്ട്രീയ തടവുകാർക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കവിയും നടനും നാടക പ്രവർത്തകനുമായിരുന്ന സുരാസു മുക്കം അങ്ങാടിയിൽ സ്വയംബന്ധിതനായി പ്രതിരോധ സമരം തീർത്തപ്പോൾ സംഘാടകനായും സലാം ഉണ്ടായിരുന്നു.
മുക്കം, കാരശേരി മേഖലകളിൽ ചിത്രീകരിച്ച പതിനാലാം രാവ്, ഓർമകൾ ഉണ്ടായിരിക്കണം തുടങ്ങിയ സിനിമകൾക്ക് പിന്നിലും മുന്നിലുംനിന്ന് പ്രവർത്തിച്ച സലാം മാഷിനെ നാട്ടുകാർ ഓർക്കുന്നു. എഴുപതുകളിൽ കോഴിക്കോട് കേന്ദ്രീകരിച്ച് രൂപപ്പെട്ട അശ്വനി ഫിലിം സൊസൈറ്റി, മൂന്നാംകണ്ണ് ഫിലിം സൊസൈറ്റി, സലാം കാരശേരി മെമ്മോറിയൽ ഫിലിം സൊസൈറ്റി തുടങ്ങിയവയുടെ മുൻനിര പ്രവർത്തകനുമായിരുന്നു ഇദ്ദേഹം.
എൺപതുകളിൽ മുക്കം കേന്ദ്രീകരിച്ച് സജീവമായിരുന്ന സാസ്കാരിക ക്ലബായിരുന്ന മൈക്കോയുടെ സാംസ്കാരിക മുഖംകൂടിയായിരുന്നു സലാം നടുക്കണ്ടി.
മലബാറിലെ സാമൂഹ്യജീവിതത്തിൽ വലിയ ചലനങ്ങളുണ്ടാക്കിയ കെ.ടി. മുഹമ്മദിനെപോലുള്ള നാടകകൃത്തുക്കളുടെ നാടകങ്ങൾക്ക് ആദ്യകാലങ്ങളിൽ വേദിയൊരുക്കിയതിൽ മൈക്കോയുമുണ്ടായിരുന്നു. ഇത്തരം നാടകങ്ങൾക്കും വോളിബോൾപോലുള്ള കായിക ഇനങ്ങൾക്കും ഇന്പമാർന്ന അനൗൺസ്മെന്റ് ഒരുക്കി സലാം മാഷ് ആളെക്കൂട്ടി. പ്രസിദ്ധമായ മുക്കം ശിവരാത്രിക്ക് സ്വതസിദ്ധമായ അനൗൺസ്മെന്റ് വഴി ഭക്തരെ സജീവമാക്കിയിരുന്നതും സലാം നടുക്കണ്ടിയായിരുന്നു.
Kozhikode
കോടഞ്ചേരി: മൈക്കാവ് ഷാപ്പുംപടിക്ക് സമീപം വെളിമുണ്ട ഭാഗത്ത് മരം മറിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ 11 വൈദ്യുതി പോസ്റ്റുകൾ തകർന്നു. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരം ജെസിബി ഉപയോഗിച്ച് മറിക്കുന്നതിനിടെയാണ് സംഭവം. മരം ദിശ മാറി വൈദ്യുതി കമ്പിയിൽ വീണ് പോസ്റ്റുകൾ പൊട്ടിവീഴുകയായിരുന്നു. ഷാപ്പുംപടി ഇരൂഡ് റോഡിൽ അര കിലോമീറ്റർ ദൂരപരിധിയിലാണ് പോസ്റ്റുകളും വൈദ്യുതി കമ്പികളും പൊട്ടിവീണത്.
ഇന്നലെ വൈകുന്നേരം മൂന്നോടെയാണ് അപകടം നടന്നത്. ഈ സമയത്ത് റോഡിൽ വാഹനങ്ങളോ കാൽനട യാത്രക്കാരോ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഏഴ് കെവി ലൈൻ കടന്നുപോകുന്ന ഏഴു പോസ്റ്റുകളും ത്രീ ഫേസ് ലൈൻ കടന്നുപോകുന്ന നാല് പോസ്റ്റുകളുമാണ് തകർന്നത്. കെഎസ്ഇബിക്ക് ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഈ ഭാഗത്ത് പൊട്ടിവീണ പോസ്റ്റുകളും ലൈനുകളും മാറ്റിസ്ഥാപിക്കുന്നതിനാൽ ഇന്ന് വൈകുന്നേരം വരെ വെളിമുണ്ട, കരിമ്പാലക്കുന്ന്, പ്രീസ്റ്റ് ഹോം ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതാണ്. മാറ്റി സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്.
Kozhikode
കൂരാച്ചുണ്ട്: ദേശീയ ശാസ്ത്രീയ ബാല വൈജ്ഞാനിക പ്രദർശിനി പരിപാടിയിൽ പ്രോജക്ട് അവതരിപ്പിക്കാൻ തെരഞ്ഞെടുക്കപ്പെട്ട കല്ലാനോട് സെന്റ് മേരീസ് സ്കൂൾ വിദ്യാര്‍ഥികളായ റിച്ചാർഡ് ടി. നിക്സൺ, സാവിയോ ജോബിൻ എന്നിവരെ കൂരാച്ചുണ്ട് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പ്രസിഡന്റ് സിനി ജിനോ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ബിജു കടലാശേരി, സ്ഥിരംസമിതി അംഗങ്ങളായ ബിന്ദുമോൾ തോമസ് കളപ്പുരയ്ക്കൽ, ഡാർളി ഏബ്രാഹം പുല്ലംകുന്നേൽ, ചെറിയാൻ ജോസഫ് അറയ്ക്കൽ, മെംബർമാരായ സണ്ണി ജോസഫ് കാനാട്ട്, എൻ.കെ. കുഞ്ഞമ്മദ്, എൻ.ജെ. ആൻസമ്മ,
അസി. സെക്രട്ടറി കെ.പി. മനിൽകുമാർ, കുടുംബശ്രീ ചെയർപേഴ്സൺ സുനിത ജോബ്, വൈസ് ചെയർപേഴ്സൺ സമീറ കരിങ്കപ്പാറ, ശ്രുതി അനൂപ്, ടെസ്ലിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.
Kozhikode
കോഴിക്കോട്: സിവൈഎംഎ അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെയും വിദ്യാഭ്യാസ-കലാ-കായിക മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചവരെയും അനുമോദിച്ചു. വാര്‍ഷിക സ്കോളര്‍ഷിപ്പുകളും വിതരണം ചെയ്തു. എലത്തൂര്‍ എംഎല്‍എ വിദ്യ ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.താമരശേരി രൂപത വികാരി ജനറാള്‍ മോണ്‍. ജോയ്സ് വയലില്‍ അനുഗ്രഹപ്രഭാഷണവും സമ്മാനദാനവും നിര്‍വഹിച്ചു. സംഘടനാ പ്രസിഡന്റ് ജിയോ ജെയ്സണ്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ എ. എക്സ്. നൈജു, സെക്രട്ടറി ജോസ് ഇയ്യാലില്‍ എന്നിവര്‍ സംസാരിച്ചു.
Kozhikode
പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പ്രവർത്തനോദ്ഘാടനം ഫാത്തിമ തഹ്ലിയ എംഎൽഎ നിർവഹിച്ചു. ഇതുവരെ ഓഫീസ് പ്രവർത്തനം പഴയ കെട്ടിട ഓഡിറ്റോറിയത്തിലായിരുന്നു. ഇപ്പോൾ എല്ലാ സൗകര്യങ്ങളോടും കൂടി പുതിയ കെട്ടിടത്തിലേക്കു മാറ്റിയിരിക്കുകയാണ്. മൂന്ന് നില കെട്ടിടത്തിന്റെ രണ്ടുനിലകളുടെയും പണി പാതിവഴിയിലാണ്.
ഉദ്ഘാടനച്ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ഉമ്മർ തണ്ടോറ, ലതികാ വിനോദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദ പാറേമ്മൽ, ജിതേഷ് മുതുകാട്, എൻ.പി. ബാബു, യു. അനിത, ലിജി ഷിജു, രാജൻ മരുതേരി, കെ.കെ.സുവർണ, ആദില നിബ്രാസ്, കെ. മധൂ കൃഷ്ണൻ , കെ.പി. റസാക്ക്, സുരേഷ് ബാബു വാളൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുജീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
Kozhikode
ചെറുവണ്ണൂര്‍: ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുവണ്ണൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ അതിരൂക്ഷമായ കുടിവെള്ള പ്രശ്നം ഉയര്‍ത്തിപ്പിടിച്ചാണ് പ്രവര്‍ത്തകര്‍ സമരം നടത്തിയത്. 35 വര്‍ഷം പഴക്കമുള്ള എടച്ചേരിച്ചാല്‍ കുടിവെള്ള പദ്ധതിയിൽ കഴിഞ്ഞ മൂന്നുമാസമായി നാമമാത്രമായ രീതിയിലാണ് വെള്ളം പമ്പ് ചെയ്തുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ 15 ദിവസമായി അത് പൂര്‍ണമായി നിലച്ചിരിക്കുകയാണ്. എടച്ചേരിച്ചാല്‍ ഉന്നതി ഉള്‍പ്പെടെ നൂറോളം കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ കുടിവെള്ള പദ്ധതി. സമരം എന്‍. മോഹനന് ഉദ്ഘാടനം ചെയ്തു. കെ. കെ. രജീഷ്, എം. പ്രകാശന്, ഡി.കെ. മനു, എം. സായിദാസ്, ടി.എം. ഹരിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kozhikode
കൂരാച്ചുണ്ട്: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ മലബാർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സാമൂഹിക സേവന പദ്ധതിയായ ‘പ്രോജക്ട് ഇൻക്ലൂഡി'ന്റെ ഭാഗമായി കക്കയം അമ്പലക്കുന്ന് ഉന്നതിയിൽ ദന്ത പരിശോധനാ ക്യാമ്പും ദന്ത പരിചരണ കിറ്റ് വിതരണവും സംഘടിപ്പിച്ചു.
ആരോഗ്യ പരിപാലന പരിപാടിയിൽ 60 ഓളം പേർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം ജലീൽ കുന്നുംപുറത്ത്, പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഡാർലി ഏബ്രഹാം, ഐഡിഎ മലബാർ ബ്രാഞ്ച് സെക്രട്ടറി ഡോ. ഇന്ദു ബി. നായർ, ക്യാമ്പ് ഇൻചാർജ് ഡോ. രഞ്ജു എന്നിവർ നേതൃത്വം നൽകി.
Kozhikode
മുക്കം: സ്വർണം പൂശിയ മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ ഒരാൾ മുക്കം പോലീസിന്റെ പിടിയിലായി. മുക്കത്തെ മണപ്പുറം ഫൈനാൻസിൽ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിൽ ചാത്തമംഗലം മലയമ്മ സ്വദേശി മണിയേടത്ത് കുയ്യിൽ മുഹമ്മദ് സിനാനാണ് പിടിയിലായത്. ഒന്നര പവൻ തൂക്കം വരുന്ന സ്വർണം പൂശിയ മുക്കുപണ്ടം പണയപ്പെടുത്തി 1,29,499 രൂപയാണ് ഇവിടെ നിന്ന് തട്ടിയത്.
ഇക്കഴിഞ്ഞ മേയ് 25നാണ് സംഭവം. ജൂൺ നാലിന് മണപ്പുറം ഫിനാൻസിന്റെ ഓഡിറ്റർ എത്തി സ്വർണം പരിശോധിച്ചപ്പോഴാണ് സ്വർണം പൂശിയ മുക്ക്പണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് മണപ്പുറം ഫിനാൻസിന്റെ ഏരിയാ ഹെഡ് മുക്കം പോലീസിൽ നൽകിയ പരാതിയിൽ മുക്കം പോലീസ് കേസെടുക്കുകയും പ്രതിയായ മുഹമ്മദ് സിനാനെ ചാത്തമംഗലം മലയമ്മയിലെ വീട്ടിൽനിന്നും പിടികൂടുകയുമായിരുന്നു.
Kozhikode
തിരുവമ്പാടി: മാനസികാരോഗ്യം വ്യക്തിയുടെയും സമൂഹത്തിന്റെയും സമഗ്ര വികസനത്തിന് അനിവാര്യമാണെന്നും മാനസികാരോഗ്യം കരുത്തുറ്റതാകുമ്പോൾ സമൂഹവും കൂടുതൽ ശക്തിപ്പെടുമെന്നും സി.കെ. കാസിം എംഎൽഎ പറഞ്ഞു. അൽഫോൻസ കോളജിലെ പിജി ഡിപ്പാർട്ട്മെന്റ് ഓഫ് സൈക്കോളജിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "ന്യൂറോവേഴ്സ്-എവരി മൈന്റ് ഹാസ് എ സ്റ്റോറി' എന്ന സൈക്കോളജി എക്സിബിഷനും ഐക്യു അസസ്മെന്റ് പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ മനസിന്റെ സങ്കീർണതകളും വൈവിധ്യമാർന്ന ചിന്താരീതികളും പൊതുസമൂഹത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാര്‍ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, പൊതുജനങ്ങൾ പങ്കെടുത്തു.
സൈക്കോളജിയുടെ വിവിധ മേഖലകളെ പരിചയപ്പെടുത്തുന്ന പ്രദർശനങ്ങൾ, മനഃശാസ്ത്ര പരീക്ഷണങ്ങൾ, ഐക്യു അസസ്മെന്റ്, ആർസിഐ ലൈസൻസുള്ള സൈക്കോളജിസ്റ്റിന്റെ സേവനം എന്നിവ പരിപാടിയുടെ ഭാഗമായി നടത്തി. കോളജ് പ്രിൻസിപ്പൽ ഡോ. ഷൈജു ഏലിയാസ് അധ്യക്ഷത വഹിച്ചു. വകുപ്പ് മേധാവി ഡോ. സി. വിൻസി ജോസഫ്, പ്രോഗ്രാം കൺവീനർ ടി. കൃഷ്ണാ പ്രഭാകർ , കോളജ് യൂണിയൻ ചെയർമാൻ എബിൻ സണ്ണി, അസോസിയേഷൻ സെക്രട്ടറി ആകാശ് ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. സൈക്കോളജി വിഭാഗം അധ്യാപകരും വിദ്യാര്‍ഥികളും പരിപാടിക്ക് നേതൃത്വം നൽകി.
Kozhikode
മുക്കം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത അട്ടി മറിക്കാനുള്ള നീക്കത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്ന് ഡിവൈഎഫ്ഐ 16-ാമത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം ദിവസം പ്രവർത്തന-സംഘടനാ റിപ്പോർട്ടിൻമേൽ ചർച്ചയ്ക്ക് ജില്ലാ സെക്രട്ടറി എൽ.ജി. ലിജീഷ്, കേന്ദ്ര കമ്മിറ്റി അംഗം എം. ഷാജർ എന്നിവർ മറുപടി നൽകി.
സംസ്ഥാന പ്രസിഡന്റ് വി.വസീഫ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഗ്രീഷ്മ അജയഘോ
ഷ്, ആർ.രാഹുൽ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ദീപു പ്രേംനാഥ് (പ്രസിഡന്റ്) കെ.അരുൺ (സെക്രട്ടറി)എന്നിവരെതെരഞ്ഞെടുത്തു.
Wayanad
ഗൂഡല്ലൂര്‍: കേരള സര്‍ക്കാര്‍ പ്രിയദര്‍ശിനി സൗജന്യ യാത്രാപദ്ധതി നടപ്പാക്കിയതോടെ നീലഗിരിയിലെ മസിനഗുഡിയില്‍ വിനോദസഞ്ചാരത്തിനെത്തുന്ന മലയാളി വനിതകളുടെ എണ്ണം വര്‍ധിച്ചു.
തൃശൂര്‍, പെരിന്തല്‍മണ്ണ, പാലക്കാട്, നിലമ്പൂര്‍, കോഴിക്കോട്, ബത്തേരി എന്നിവിടങ്ങളില്‍നിന്നു നീലഗിരിയിലേക്കും തിരിച്ചുമുള്ള കെഎസ്ആര്‍ടിസി ബസുകളില്‍ മിക്കതും പ്രിയദര്‍ശിനി സൗജന്യയാത്ര അനുവദിച്ചതാണ്. സ്വന്തം നാടുകളില്‍നിന്നു ടിക്കറ്റ് ചെലവില്ലാതെ ഗൂഡല്ലൂരിലെത്തുന്ന സ്ത്രീകള്‍ ഏതാനും കിലോമീറ്റര്‍ മാത്രം അകലെയുള്ള മസിനഗുഡി സന്ദര്‍ശിച്ചശേഷമാണ് മടങ്ങുന്നത്.
നീലഗിരിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് മുതുമല കടുവാസങ്കേതത്തിന്റെ ഭാഗമായ മസിനഗുഡി. പ്രകൃതി സൗന്ദര്യവും വന്യജീവികളെ തൊട്ടടുത്ത് കാണാന്‍ ഉതകുന്ന കാനന സവാരിയും മസിനഗുഡിയുടെ മുഖ്യആകര്‍ഷണങ്ങളാണ്.
കൂടുതല്‍ മലയാളി സ്ത്രീകള്‍ എത്തിത്തുടങ്ങിയതോടെ മസിനഗുഡിയിലെ കടകളില്‍ നീലഗിരി ചായപ്പൊടി, ഊട്ടി വര്‍ക്കി, നാടന്‍ തേന്‍ തുടങ്ങിയവയുടെ വില്പന വര്‍ധിച്ചതായി വ്യാപാരികള്‍ പറഞ്ഞു.
Wayanad
പുല്‍പ്പള്ളി: സ്കൂള്‍ കായികമേള അത്തലോണ്‍ 26 ന്റേയും ലഹരി വിരുദ്ധ മാസാചരണത്തിന്റെയും ഭാഗമായി പെരിക്കല്ലൂര്‍ ടൗണില്‍ നിന്നും കബനിഗിരി സ്കൂളിലേക്ക് ലഹരി വിരുദ്ധ ദീപശിഖ പ്രയാണം നടത്തി.
കഴിഞ്ഞ വര്‍ഷം സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ പങ്കെടുത്ത കുട്ടികളുടെ നേതൃത്വത്തിലായിരുന്നു പ്രയാണം. ദീപശിഖ പ്രയാണ യാത്രയുടെ ഉദ്ഘാടനം പെരിക്കല്ലൂര്‍ ക്നാനായ കത്തോലിക്ക ഫൊറോനാ പള്ളി അസിസ്റ്റന്റ് വികാരി ഫാ. എബിന് ദീപശിഖ തെളിയിച്ച് നിര്‍വഹിച്ചു.
തുടര്‍ന്ന് സ്കൂളില്‍ എത്തി ചേര്‍ന്ന ദീപശിഖയില് നിന്നും സ്കൂള്‍ മാനേജര്‍ ഫാ. ജോണി കല്ലുപുര ദീപശിഖ ഏറ്റുവാങ്ങി സ്കൂളില്‍ തയാറാക്കിയിരുന്ന ദീപശിഖയില് തീ പകര്‍ന്നു.
പുല്‍പ്പള്ളി പോലീസ് സ്റ്റേഷനിലെ എസ്ഐ കെ.ജെ. ബെന്നി സല്യൂട്ട് സ്വീകരിച്ചു.
മുള്ളന്‍കൊല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിനു കച്ചിറയില്‍, പി.ജെ. ജോണ്സണ്, എംപിടിഎ പ്രസിഡന്റ് സോജി തോമസ്, സ്കൂള്‍ ഹെഡ് മാസ്റ്റര്‍ എ.ടി. ഷാജി, സീനിയര്‍ അധ്യാപിക ഷിജി തോമസ്, അധ്യാപകരായ എം.ടി. ബിനു, എം.എം. ആന്റണി, ആല്ബിന് കെ. കുര്യന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Wayanad
മേപ്പാടി: മീനാക്ഷിയില്‍ ഈ മാസം ഏഴിനുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തെത്തുടര്‍ന്ന് തൊള്ളായിരംകണ്ടി വിനോദ സഞ്ചാര മേഖലയ്ക്ക് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്ന് ആവശ്യമുയര്‍ന്നു.
പ്രധാനമായും തൊള്ളായിരം കണ്ടിയിലേക്ക് ഓഫ് റോഡ് സര്‍വീസ് നടത്തിയിരുന്ന ജീപ്പ് ഡ്രൈവര്‍മാരില്‍ നിന്നാണ് ഈ ആവശ്യമുയരുന്നത്. 200ല്‍പ്പരം ജീപ്പുകളാണ് ഇവിടെ സര്‍വീസ് നടത്തിയിരുന്നത്. അവരുടെയെല്ലാം വരുമാനമാണ് ഇപ്പോള്‍ മുടങ്ങിയിരിക്കുന്നത്. കൂടാതെ തൊള്ളായിരംകണ്ടി പരിസരങ്ങളിലായി പ്രവൃത്തിക്കുന്ന 20 ഓളം റിസോര്‍ട്ടുകളിലായി 300ല്‍പ്പരം തൊഴിലാളികളും ജോലി ചെയ്യുന്നുണ്ട്.
നിരോധനംമൂലം ഇവരുടെ ജോലിയും വരുമാനവും നഷ്ടമായിരിക്കുകയാണ്. മേഖലയിലെ സൂചിപ്പാറ, അട്ടമല വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ക്ക് വിലക്കില്ലെങ്കിലും മീനാക്ഷി പാലത്തിലെ ഗതാഗത നിയന്ത്രണംമൂലം സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. മഴ കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണം ഒഴിവാക്കുകയും സഞ്ചാരികള്‍ക്ക് വരാനുള്ള സൗകര്യമൊരുക്കുകയും വേണമെന്നാണ് ആവശ്യമുയരുന്നത്.
വിനോദ സഞ്ചാരകേന്ദ്രങ്ങളെ ആശ്രയിച്ച് വ്യാപാരം നടത്തിയിരുന്ന നിരവധി ചെറുകിട സ്ഥാപനങ്ങളും നിരോധനംമൂലം പ്രതിസന്ധിയിലായിട്ടുണ്ട്. നിരോധനം പിന്‍വലിക്കുക മാത്രമാണ് ഇതിനുള്ള പരിഹാരം എന്നതാണ് മേഖലയില്‍ നിന്നുയരുന്ന അഭിപ്രായം.
Wayanad
ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍-സുല്‍ത്താന്‍ ബത്തേരി അന്തര്‍സംസ്ഥാന പാതയില്‍ രാവിലെ കാട്ടാന ബിദര്‍ക്കാട് ടൗണില്‍ റോഡിലേക്ക് ഇറങ്ങി. ഇതോടെ ജനങ്ങള്‍ പരിഭ്രാന്തരായി.
ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. സമീപത്തെ വനത്തില്‍ നിന്നാണ് റോഡിലേക്ക് ആന ഇറങ്ങിയത്. ഇന്നലെ രാവിലെ പത്തിനാണ് സംഭവം.
ആന വരുന്നതുകണ്ട് എതിരേ വരികയായിരുന്ന വാഹനങ്ങള്‍ തിരിച്ചു വിടുകയും റോഡിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു. സ്കൂളിലേക്ക് കുട്ടികള്‍ പോകുന്ന സമയമായിരുന്നു.
ബിദര്‍ക്കാട് സ്റ്റേറ്റ് ബാങ്കിനും പെട്രോള്‍ പമ്പിനും സമീപം ആനയെത്തി. പിന്നീട് വനത്തിലേക്ക് പിന്തിരിഞ്ഞു. കാട്ടുകൊമ്പന് റോഡിലേക്ക് ഇറങ്ങി സംഭവം സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബിദര്‍ക്കാട് മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ്. നാല് ആനകളാണ് ഈ മേഖലയില്‍ തമ്പടിച്ചിരിക്കുന്നത്. പകല്‍ സമയങ്ങളില്‍ വനത്തില്‍ ക്യാമ്പ് ചെയ്യുന്ന ആനകള്‍ നേരം ഇരുട്ടിയാല്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് പതിവാണ്.
ചന്തംകുന്ന്, മൂച്ചിക്കുന്ന്, സ്കൂള്മട്ടം, പതിനെട്ട് കുന്ന്, കൈവട്ട, പഞ്ചോറ ഭാഗങ്ങളില്‍ സ്ഥിരമായി ആനകളെത്തുന്നുണ്ട്. ഈ ആനകളെ മുതുമല വനത്തിലേക്ക് തുരത്തുന്നതിന് പകരം ആനകള്‍ക്ക് വനപാലകര്‍ കാവല്‍ നില്‍ക്കുകയാണെന്നാണ് ജനങ്ങള്‍ കുറ്റപ്പെടുത്തുന്നത്.
പാക്കണയില്‍ രണ്ട് കുംകിയാനകളെ എത്തിച്ചിട്ടുണ്ടെങ്കിലും കാട്ടാനകളെ തുരത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല. ആനകളെ തുരത്താന്‍ ഉന്നതാധികാരികളില്‍ നിന്ന് അനുമതി ലഭിച്ചിട്ടില്ലെന്നാണ് വനംവകുപ്പ് ജീവനക്കാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം പാക്കണയില്‍ വനംവകുപ്പിന്റെ വാഹനം കാട്ടാന ആക്രമിച്ചിരുന്നു. കാട്ടാനകള്‍ വ്യാപകമായി കൃഷിനാശവും വരുത്തി.
Wayanad
കല്‍പ്പറ്റ: ഏഴ് വയസിനുള്ളില്‍ നിരവധി ദേശീയ-അന്തര്‍ദേശീയ റിക്കോര്‍ഡുകള്‍ കരസ്ഥമാക്കിയ ജീനിയസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ആദിലക്ഷ്മി സനേഷിനെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി ആദരിച്ചു.
അനിതരസാധാരണമായ ഓര്മശക്തിക്ക് ഉടമയാണ് ആദിലക്ഷ്മി. എലൈറ്റ് ബുക്ക് ഓഫ് റിക്കാര്‍ഡ്, ഏഷ്യ ബുക്ക് ഓഫ് റിക്കാര്‍ഡ്, വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റിക്കാര്‍ഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്സ്, ലണ്ടന്‍ ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ്സ്, ഇന്റര്‍നാഷണല്‍ സ്റ്റാര്‍ കിഡ് അവാര്‍ഡ് തുടങ്ങിയവ ഇതിനകം കൈവരിച്ച നേട്ടങ്ങളാണ്. യൂണിറ്റ് പ്രസിഡന്റ് ഇ. ഹൈദ്രു അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് മെമെന്റോ നല്കി. സമിതി ജില്ലാ പ്രസിഡന്റ് ജോജിന്‍ ടി. ജോയ്, ജനറല്‍ സെക്രട്ടറി കെ. ഉസ്മാന്, ട്രഷറര്‍ നൗഷാദ് കരിമ്പനക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. കെ. രഞ്ജിത്ത്, പി.വി. അജിത്ത്, ടി. അബ്ദുള്‍ ഹാരിസ്, ഷാജി കല്ലടാസ്, തനിമ അബ്ദുറഹ്മാന്, സി.എച്ച്. ഷൈജല്‍, സിദ്ദിഖ് സിന്ദൂര്‍, ബഷീര്‍ ലുലു, അബ്ദുള്‍ ഖാദര്‍, കെ.എം. സൗദ തുടങ്ങിയവര്‍ പങ്കെടുത്തു.
Wayanad
കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ അഗ്രികള്‍ച്ചര്‍ ഹെറിറ്റേജ് മ്യൂസിയം സ്ഥാപിക്കണമെന്ന് കെപിസിസി സംസ്കാര സാഹിതി നിയോജക മണ്ഡലം കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പരമ്പരാഗത വിത്തിനങ്ങള്‍, പഴയകാല കാര്‍ഷികോപകരണങ്ങള്‍, കൃഷിയറിവ് എന്നിവയുടെ സംരക്ഷണത്തിന് മ്യൂസിയം സഹായകമാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
മ്യൂസിയം സ്ഥാപിക്കുന്നതിന് കൃഷി മന്ത്രി ടി. സിദ്ദിഖിന് നിവേദനം നല്കാന് തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് സുരേഷ്ബാബു വാളല്‍ ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് വന്ദന ഷാജു അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ സി.കെ. ജിതേഷ്, സെക്രട്ടറി സുന്ദര്‍രാജ് എടപ്പെട്ടി, കെ. പദ്മനാഭന്, ടി. സതീഷ്കുമാര്‍, എന്‍. അബ്ദുള്‍മജീദ്, പ്രഭാകരന് ചോമാടി,ശ്രീജ ബാബു, അലി കരുവാടന്‍ എന്നിവര്‍ പ്രസംഗിച്ചു.
Wayanad
പുല്‍പ്പള്ളി: സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ ശൗചാലയത്തില്‍ നിന്നുള്ള മാലിന്യം പ്രദേശത്ത് പരന്നൊഴുകുന്നു. ചികിത്സയ്ക്കെത്തുന്ന രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതേത്തുടര്‍ന്ന് ദുരിതത്തിലായി.
പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പുല്‍പ്പള്ളി സാമൂഹ്യ കേന്ദ്രത്തിലെ കാഷ്വാലിറ്റിക്ക് സമീപമാണ് ശൗചാലയത്തില്‍ നിന്നുള്ള മാലിന്യം ഒഴുകുന്നത്. ദിവസങ്ങളായി ഈ അവസ്ഥ തുടര്‍ന്നിട്ടും ഇതുവരെ ഒരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ഒരു മാസം മുമ്പ് കക്കൂസ് മാലിന്യം നിറഞ്ഞൊഴുകാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പേരിനുമാത്രം മാലിന്യം നീക്കം ചെയ്തിരുന്നു.
എന്നാല്‍ ആഴ്ചകള്‍ക്ക് ശേഷം വീണ്ടും മാലിന്യം നിറയുകയും പൊട്ടിയൊഴുകുകയുമാണ്. ഇതോടെ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രാഥമിക ആവശ്യം നിര്‍വഹിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ്.
ശൗചാലയത്തിലെ ക്ലോസറ്റ് ഉള്‍പ്പെടെ വെള്ളം നിറഞ്ഞ അവസ്ഥയിലാണ്. നാടെങ്ങും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതിനിടയാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ ശൗചാലയം പൊട്ടിയൊലിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നത്. എത്രയും വേഗം മാലിന്യം നീക്കുന്നതിനുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങാനുള്ള തയാറെടുപ്പിലാണ് പ്രദേശവാസികള്‍.
Wayanad
മാനന്തവാടി: ആവശ്യത്തിന് ക്ലാസ് മുറികളും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ റൂസ കോളജിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. കോളജില്‍ പുതിയ ബാച്ചില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളെ എവിടെ ഇരുത്തി പഠിപ്പിക്കുമെന്ന ചോദ്യം അധികൃതരെ അലട്ടുകയാണ്.
പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. പി.കെ. കാളന് മെമ്മോറിയല്‍ കോളജ് വളപ്പിലാണ് റൂസ കോളജ് താത്കാലികമായി പ്രവര്‍ത്തിക്കുന്നത്. നിലവില്‍ റൂസ കോളജില്‍ പഠിക്കുന്നവര്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവംമൂലം നട്ടംതിരിയുകയാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ 2025 ഓഗസ്റ്റ് 18നാണ് മാനന്തവാടി ഗവ. കോളജിനോട് ചേര്‍ന്ന കെട്ടിടത്തില്‍ റൂസ ഗവ. മോഡല്‍ ഡിഗ്രി കോളജ് താത്കാലികമായി ആരംഭിച്ചത്.
ബിഎസ്സി സൈക്കോളജി ആന്‍ഡ് ന്യൂറോ സയന്‍സ്, ബിഎസ്സി ജിയോ ഇന്‍ഫര്‍മാറ്റിക്സ് ആന്‍ഡ് റിമോട്ട് സെന്‍സിംഗ്, ബിഎ മലയാളം, ബികോം ഫിനാന്‍സ് വിത്ത് ഫോറന്‍സിക് അക്കൗണ്ടിംഗ്, ബിഎ ഇംഗ്ലീഷ് കോഴ്സുകളാണ് കോളജില്‍ അനുവദിച്ചത്. ഈ കോഴ്സുകള്‍ ജില്ലയിലെ മറ്റു കോളജുകളില്‍ ഇല്ലാത്തതാണ്.
കോളജിന് തൃശിലേരിയില്‍ ഏറ്റെടുത്ത അഞ്ച് ഏക്കറില്‍ കെട്ടിടം നിര്‍മിക്കാനുള്ള നടപടികള്‍ മന്ദഗതിയിലാണ്. കോളജില്‍ പുസ്തകങ്ങളും ലൈബ്രേറിയനും ഉണ്ടെങ്കിലും ഷെല്‍ഫുകള്‍ ഇല്ല. പുസ്തകങ്ങള്‍ പെട്ടിയിലാക്കി സൂക്ഷിച്ചിരിക്കയാണ്.
ഓഫീസ് കാര്യങ്ങള്‍ക്ക് ഒരു ക്ലാര്‍ക്ക് മാത്രമാണുള്ളത്. മുമ്പ് വര്‍ക്കിംഗ് അറേഞ്ച്മെന്റില്‍ നിയമിച്ചവരെ മാതൃസ്ഥാപനങ്ങളിലേക്ക് മാറ്റി. സൗകര്യങ്ങളുടെ കുറവുമൂലം കഴിഞ്ഞ ബാച്ചിലെ വിദ്യാര്‍ഥികളില്‍ ചിലര്‍ കോളജ് വിട്ടു.
അധ്യാപകരില്‍ ചിലരും സ്ഥലംമാറ്റത്തിന് ശ്രമിക്കുന്നുണ്ട്. ഗവ കോളജിന് സമീപം അസാപ് സ്കില്‍ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. റൂസ കോളജില്‍ പുതുതായി പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ഇവിടെ താത്കാലിക പഠനസൗകര്യം ഒരുക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ ഉയരുന്നുണ്ട്.
Wayanad
കണിയാമ്പറ്റ: വിദ്യാര്‍ഥികളില്‍ വര്‍ധിച്ചുവരുന്ന തെറ്റായ ശീലങ്ങളും മാനസിക സമ്മര്‍ദ്ദങ്ങളും അകറ്റി പഠനത്തിലും ജീവിതത്തിലും പുതിയൊരു തുടക്കംകുറിക്കുക എന്ന ലക്ഷ്യത്തോടെ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു.
കണിയാമ്പറ്റ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കാവല്‍ പദ്ധതിയുടെയും എക്സൈസ് വിമുക്തി മിഷന്റെയും ആഭിമുഖ്യത്തിലാണ് "റീബൂട്ട്' എന്ന പേരില്‍ സെമിനാര്‍ നടത്തിയത്.
തെറ്റായ ശീലങ്ങളും സ്ട്രെസും പൂര്‍ണമായും മാറ്റിനിര്‍ത്തി ജീവിതവും പഠനവും പുതിയ ഊര്‍ജത്തോടെ റീസ്റ്റാര്‍ട്ട് ചെയ്യാന്‍ ഓരോ വിദ്യാര്‍ഥിക്കും സാധിക്കണമെന്ന് സെമിനാര്‍ നയിച്ച എക്സൈസ് വിമുക്തി മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍.സി. സജിത്കുമാര്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ ജീവിത വിജയത്തിനായി പുതിയൊരു തുടക്കമാവും ഈ പദ്ധതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.ആര്. അജേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കാവല്‍ പദ്ധതി ജില്ലാ കോഓര്‍ഡിനേറ്റര്‍ മരിയ ബാബു പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. അധ്യാപകനായ മുഹമ്മദ് ഇജാസ്, കെ.എം. അപര്‍ണ ദാസ്,
സ്കൂള്‍ സ്റ്റാഫ് സെക്രട്ടറി കെ.എം. അജീഷ്, വി.പി. ഷംന, പി.കെ. സുജാത, പി.കെ. ജിനി, സ്കൂള്‍ കൗണ്‍സിലര്‍ പി.കെ. ഗ്രീഷ്മ, എന്‍എസ്എസ് വോളണ്ടിയര്‍ ലീഡര്‍മാരായ അനന്യ ദിപീഷ്, ജഷ്മിന്‍ ഷിഹാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Wayanad
പുല്‍പ്പള്ളി: ഡോക്ടര്‍മാരുടെ കുറവ് പാടിച്ചിറ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. മുള്ളന്‍കൊല്ലി പഞ്ചായത്തിനു കീഴിലുള്ള പാടിച്ചിറ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയെങ്കിലും ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിച്ചില്ല. രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണ് ആശുപത്രിയിലുള്ളത്.
അതിനാല്‍ത്തന്നെ കുടുംബാരോഗ്യം വേണ്ടവിധം ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ല. ചകിത്സയ്ക്ക് എത്തുന്നവരെ സമയമെടുത്ത് പരിശോധിക്കാനും മരുന്നുകള്‍ കുറിക്കാനും ഡോക്ടര്‍മാര്‍ക്ക് കഴിയുന്നില്ല. ഇവര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കടക്കം പുറത്തുപോകുമ്പോള്‍ രോഗികള്‍ക്ക് ആശുപത്രി സേവനം ലഭിക്കാത്ത സ്ഥിതിയുമുണ്ട്.
കേന്ദ്രത്തില്‍ എത്തുന്ന രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുമ്പോഴും ആവശ്യത്തിനു ഡോക്ടര്‍മാരെ നിയമിക്കാന്‍ നടപടിയില്ലാത്തതില്‍ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. കുടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിനും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പൊതുപ്രവര്‍ത്തകര്‍ നിരവധി തവണ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയതാണ്.
പക്ഷേ, ഫലം ഉണ്ടാകുന്നില്ല. രണ്ടുവര്‍ഷം മുമ്പാണ് പ്രാഥാമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത്. ആശുപത്രി വികസനത്തിന് ജനപ്രതിനിധികള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Wayanad
സുല്‍ത്താന്‍ ബത്തേരി: മധ്യവയസ്കനെ മരിച്ചനിലയില്‍ കണ്ടെത്തി. ചീരാല്‍ കായല്‍കുന്ന് ഉന്നതിയിലെ മണിയെയാ (55) ണ് കേരള, തമിഴ്നാട് അതിര്‍ത്തി പ്രദേശമായ നമ്പ്യാര്‍കുന്ന് പാതയോരത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയില്‍. ഭാര്യ: ശാരദ. മകന്: അഭിജിത്ത്. അമ്പലമൂല പോലീസ് കേസെടുത്ത് തുടര്‍ നടപടികള്‍ ആരംഭിച്ചു.
Wayanad
പുല്‍പ്പള്ളി: വാഹനത്തിരക്കേറിയ പുല്‍പ്പള്ളി - താന്നിത്തെരുവ് ജംഗ്ഷനില്‍ ട്രാഫിക്ക് ഐലന്‍ഡ് സ്ഥാപിക്കാന്‍ നടപടി വേണമെന്ന്. ചെറ്റപ്പാലം-കാപ്പിസെറ്റ്, ഷെഡ്-താന്നിത്തെരുവ്, പുല്‍പ്പള്ളി-തന്നിത്തെരുവ്,
താഴെയങ്ങാടി-പാലമൂല, സുരഭിക്കവല-താന്നിത്തെരുവ് എന്നീ അഞ്ച് റോഡുകള്‍ സംഗമിക്കുന്ന സ്ഥലമാണ് താന്നിത്തെരുവ് ജംഗ്ഷന്. ഇതിനുപുറമേ പഴശിരാജ കോളേജ്, സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍, കൃപാലയ സ്പെഷല്‍ സ്കൂള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ഇതുവഴിയാണ് കടന്നുപോകുന്നത്.
ട്രാഫിക്ക് ഐലന്‍ഡ് സ്ഥാപിച്ചാല്‍ വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും കഴിയും. കാപ്പിസെറ്റ്-പുല്‍പ്പള്ളി-പയ്യമ്പള്ളി റോഡ് പുനര്‍നിര്‍മിച്ച് ഗതാഗത യോഗ്യമാക്കിയതോടെ നിരവധി വാഹനങ്ങള്‍ ഇതുവഴിയാണ് കടന്നുപോകുന്നത്.
മുള്ളന്‍കൊല്ലി, പെരിക്കല്ലൂര്‍, മരക്കടവ്, പാടിച്ചിറ, സീതാമൗണ്ട് ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ടൗണിലെത്താതെ എളുപ്പത്തില്‍ ബത്തേരി, കല്‍പ്പറ്റ ഭാഗങ്ങളിലേക്ക് പോകാന്‍ ആശ്രയിക്കുന്ന മുള്ളന്‍കൊല്ലി-ഷെഡ് റോഡും ഇതുവഴിയാണ് കടന്നുപോകുന്നത്.
വാഹനത്തിരക്കേറിയത് മൂലം ഇതുവഴി വിദ്യാര്‍ഥികളടക്കമുള്ള കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതിന് പരിഹാരം കാണാന്‍ താന്നിത്തെരുവ് ജംഗ്ഷനില്‍ ട്രാഫിക് ഐലന്‍ഡ് സ്ഥാപിക്കാന്‍ പിഡബ്ല്യുഡി തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Wayanad
കൽപ്പറ്റ: കാലാവസ്ഥാ വ്യതിയാനത്തെയും എൽ നിനോ പോലുള്ള പ്രതിഭാസങ്ങളെയും പ്രതിരോധിക്കാൻ കർഷകർ സമാന്തര കൃഷിരീതികൾ അവലംബിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ.
ജില്ലയിലെ ആദിവാസി സമൂഹങ്ങളുടെ ഭക്ഷ്യ-പോഷക സുരക്ഷയും ഉപജീവനമാർഗങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടികളുടെ ഭാഗമായി പുത്തൂർവയലിൽ തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ സ്ഥാപനവും ഡോ. എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ പുത്തൂർവയൽ ഗവേഷണ നിലയവും സംയുക്തമായി തെരഞ്ഞെടുത്ത പട്ടികവർഗ കർഷകർക്ക് സംഘടിപ്പിച്ച ഏകദിന കൃഷി പരിശീലനവും വിത്തുവിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
മാറുന്ന കാലാവസ്ഥാ സാഹചര്യങ്ങളിൽ കിഴങ്ങുവർഗ കൃഷിക്ക് വലിയ പ്രാധാന്യമുണ്ടെന്നും കർഷകരുടെ അതിജീവനത്തിന് ഗവേഷണഫലങ്ങൾ പ്രയോജനപ്പെടുത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഗവേഷണനിലയം ഡയറക്ടർ ഡോ. നീരജ് യു. ജോഷി അധ്യക്ഷത വഹിച്ചു. കിഴങ്ങുവിള ഗവേഷണ കേന്ദ്രം നോഡൽ ഓഫീസർ ഡോ. എം.ആർ. സജീവ് പദ്ധതി വിശദീകരണം നടത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ.പി. ജയചന്ദ്രൻ പ്രസംഗിച്ചു. കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ സ്ഥാപനം വികസിപ്പിച്ച മെച്ചപ്പെടുത്തിയ മധുരക്കിഴങ്ങ്, മരച്ചീനി തുടങ്ങിയ കിഴങ്ങുവർഗങ്ങളുടെ ശാസ്ത്രീയമായ കൃഷിരീതി, പരിപാലനം, വിളവെടുപ്പ്, മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണം എന്നിവയിൽ പരിശീലനം നടന്നു.
ഡോ.എൻ.എസ്. സജീവ്, ഡോ.കെ. സുനിൽകുമാർ എന്നിവർ ക്ലാസെടുത്തു. കിഴങ്ങുവിളകളുടെ ത്വരിതഗതിയിലുള്ള വിത്തുത്പാദനത്തിനായുള്ള "മിനിസെറ്റ് രീതിയെക്കുറിച്ച്’സതീശൻ വിശദീകരിച്ചു ഗവേഷണ നിലയം സീനിയർ ഫെല്ലോ ഡോ. സി. തന്പാൻ പ്രോജക്ട് കോ ഓർഡിനേറ്റർ സി.പി. സനിൽ എന്നിവർ സംസാരിച്ചു. മരച്ചീനി, മധുരക്കിഴങ്ങ്, കൂർക്ക എന്നിവയുടെ നടീൽ വസ്തുക്കളും ജൈവകീടനാശിനിയും വിതരണം ചെയ്തു.
Wayanad
സുല്‍ത്താന്‍ ബത്തേരി: വനഗ്രാമങ്ങളിലെ നെല്‍ കര്‍ഷകര്‍ക്ക് ഇനി കാവല്കാലമാണ്. നിലമൊരുക്കി വിത്ത് വിതച്ചതുമുതല് നെല്ല് കൊയ്തെടുക്കുന്നതുവരെ ഇവര്‍ക്കിനി ഉറക്കവും വിശ്രമവുമില്ലാത്ത രാപകലുകളാണ്.
വിത്ത് കൊത്തിത്തിന്നാനെത്തുന്ന കിളികളെ അകറ്റാനാണ് കര്‍ഷകര്‍ ഇപ്പോള്‍ പകല്‍സമയങ്ങളില്‍ കാവല്‍ നില്‍ക്കുന്നത്. പാടത്ത് എത്തുന്ന കുരുവി, പ്രാവ്, മയില്‍ അടക്കമുള്ളവയെ ശബ്ദമുണ്ടാക്കിയും പ്ലാസ്റ്റിക് വലിച്ചുകെട്ടിയുമൊക്കെയാണ് ഓടിക്കുക. വിത്ത് മുളച്ചുപൊന്തുന്നതോടെ മാന്‍, കാട്ടാട് അടക്കമുളളവയുടെ ശല്യവും രൂക്ഷമാകും.
ഇതോടെ കാവല്‍മാടമൊരുക്കി രാത്രികാലങ്ങളിലേക്കും കാവല്‍ നീളും. പിന്നീട് കതിര് വീഴുന്നതോടെ കാട്ടാന, കാട്ടുപന്നി അടക്കമുള്ളവയുടെ ശല്യവും വര്‍ധിക്കും. ഇതോടെ ഊണും ഉറക്കവും ഉപേക്ഷിച്ചാണ് കര്‍ഷകര്‍ കാവല്‍ നില്ക്കുക. വനാതിര്‍ത്തികളില്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും മാന്‍, കാട്ടാട്, കാട്ടുപന്നി എന്നിവ ഇതെല്ലാം മറികടന്ന് പാടത്തെത്തും.
കാട്ടാനകള്‍ പ്രതിരോധകിടങ്ങ് ചെറുതായി ഇടിച്ചും തൂക്ക് ഫെന്‍സിംഗിനു മുകളിലേക്ക് മരം തള്ളിയിട്ടുമൊക്കെയാണ് കൃഷിയിടത്തിലെത്തുക. കൃഷിയിടത്തിന് ചുറ്റും സ്വന്തം നിലയില്‍ കര്‍ഷകര്‍ ഫെന്‍സിങ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതെല്ലാം വന്യമൃഗങ്ങള്‍ നശിപ്പിക്കുകയാണ്.
കൃഷി ഉപേക്ഷിക്കാനും സാധിക്കാത്ത അവസ്ഥയിലാണ് ഇവിടത്തെ കര്‍ഷകര്‍. പതിറ്റാണ്ടുകളായി മനസറിഞ്ഞുചെയ്തുവരുന്നതാണ് കൃഷി. വന്യമൃഗശല്യമുണ്ടെങ്കിലും ഒട്ടുമിക്ക കുടുംബങ്ങളും കൃഷിയിടങ്ങള്‍ തരിശിടാറില്ല. നഞ്ചകൃഷിയെങ്കിലും ഇറക്കി സ്വന്തം ആവശ്യത്തിനുള്ള നെല്ല് വിളയിക്കും.
പതിറ്റാണ്ടുകളായ താമസിക്കുകയും കൃഷി ചെയ്യുകയും ചെയ്ത നാട് വിട്ടെറിഞ്ഞ് സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിപ്രകാരം ലഭിക്കുന്ന തുശ്ചമായ തുകകൊണ്ട് എവിടെപോയി ജീവിക്കുമെന്നാണ് വനഗ്രാമത്തിലെ കുടുംബങ്ങള്‍ ചോദിക്കുന്നത്.
Wayanad
സുൽത്താൻ ബത്തേരി: റോട്ടറി ക്ലബ് സുൽത്താൻ ബത്തേരിയുടെ 2026-2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ബത്തേരിയിൽ നടന്ന ചടങ്ങിൽ റോട്ടേറിയൻ ഡോ. അനിൽ മേലത് മുഖ്യാതിഥിയായിരുന്നു. എം.എസ്. ദിലീപ് പ്രസിഡന്റായും എബ്രയ്സ് തോമസ് സെക്രട്ടറിയായും ചുമതലയേറ്റു. ചടങ്ങിൽ സി.വി. മത്തായി, വി.വി. സണ്ണി വിളക്കുന്നേൽ, ഡോ. എ. സലിം, ടി.വി. പീറ്റർ, ടി.ആർ. രഞ്ജിത്ത്, എം.ടി. ഷാജി എന്നിവർ പങ്കെടുത്തു.
ചടങ്ങിന്റെ ഭാഗമായി പുത്തുമല ഗവ. എൽപി സ്കൂളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ക്ലബ് പ്രസിഡന്റ് എം.എസ്. ദിലീപ് വിതരണോദ്ഘാടനം നിർവഹിച്ചു.
റോട്ടറി ഡിസ്ട്രിക്ടിന്റെ പ്രാഥമിക പദ്ധതികൾക്ക് അനുസൃതമായി "മൈ സിറ്റി, ഹെൽത്തി സിറ്റി, ക്ലീൻ സിറ്റി, ആക്സിഡന്റ് ഫ്രീ സിറ്റി, ബിസിനസ് ഫ്രണ്ട്ലി സിറ്റി, ഡ്രഗ് ഫ്രീ സിറ്റി, വിമണ്‍ എംപവേർഡ് സിറ്റി, മില്ലേനിയൽ സിറ്റി’ എന്നീ മേഖലകൾക്ക് പ്രത്യേക പ്രാധാന്യം നൽകി ഈ വർഷം വിവിധ സേവനജനക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.
Wayanad
സുല്‍ത്താന്‍ ബത്തേരി: അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതത്തിലായി വനഗ്രാമത്തിലെ ഉന്നതി. നൂല്‍പ്പുഴ പഞ്ചായത്തിലെ പിലാക്കാവ് കാട്ടുനായ്ക്ക ഉന്നതിവാസികളാണ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താല്‍ പതിറ്റാണ്ടുകളായി ദുരിതമനുഭവിക്കുന്നത്. നാളിതുവരെയായിട്ടും ഉന്നതിയിലേക്കെത്താന്‍ വഴിയില്ല.
സ്വകാര്യവ്യക്തികളുടെ വയല്‍വരമ്പിലൂടെ വേണം ഇവര്‍ക്ക് പുറം ലോകത്തേക്കെത്താന്‍. മഴക്കാലങ്ങളില്‍ ഇതുവഴിയുള്ള യാത്രയും തീരാദുരിതമാണ്. ഉന്നതിയില്‍ നിന്ന് സ്കൂളില്‍ പോകുന്ന കുട്ടികളുടെ പഠനത്തെയും വഴിയില്ലാത്തത് സാരമായി ബാധിച്ചിട്ടുണ്ട്. മഴപെയ്യുന്ന സമയങ്ങളില്‍ വഴുക്കുള്ള വയല്‍വരമ്പ് താണ്ടി റോഡിലെത്തുമ്പോഴേക്കും സ്കൂള്‍ വാഹനം പോയിട്ടുണ്ടാവുമെന്നും അന്നത്തെ പഠനം മുടങ്ങാറാണ് പതിവെന്നും ഉന്നതിവാസികള്‍ പറയുന്നു. ഉന്നതിക്ക് മുന്നില്‍ വനമാണ്.
ഇതുവഴി ഉന്നതിയിലേക്കെത്താന്‍ ഒരു മണ്‍പാത ഉണ്ട്. എന്നാല്‍ ഉന്നതിയെയും ഈപാതയെയും വേര്‍തിരിച്ചൊഴുകുന്ന തോടിനുകുറുകെ പാലമില്ലാത്തതും ദുരിതം കൂട്ടുകയാണ്. വേനല്കാലങ്ങളില് വെള്ളംകുറവായിരിക്കും. എന്നാല്‍ മഴക്കാലങ്ങളില്‍ തോട് കരകവിഞ്ഞൊഴുകും. ഈസമയങ്ങളില്‍ ഇവര്‍ ഒറ്റപ്പെടാറാണ് പതിവ്.
ഉന്നതിയില്‍ ഏഴ് വീടുകളാണുള്ളത്. ഇവിടങ്ങളില്‍ മുപ്പതിലേറെ അംഗങ്ങളുമുണ്ട്. ഇവര്‍ക്ക് കുടിക്കാനും ഭക്ഷണം പാകം ചെയ്യാനുമാവശ്യമായ ശുദ്ധജലവും അന്യമാണ്. ഉന്നതിയില്‍ കിണറുണ്ടെങ്കിലും ഇവയിലെ വെള്ളം മലിനമാണ്. മഞ്ഞകളറിലുള്ള വെള്ളം കോരിവച്ച് മൂന്നും നാലും ദിവസം കഴിഞ്ഞാണ് വസ്ത്രങ്ങള്‍ അലക്കാനടക്കം ഉപയോഗിക്കുന്നത്.
മുന്‍മ്പ് ഷിഗെല്ല ബാധിച്ച് ഒരു കുട്ടി മരണപ്പെട്ട ഉന്നതികൂടിയാണ് പിലാക്കാവ് കാട്ടുനായ്ക്ക് ഊര്. നിലവില്‍ ഒരു കിലോമീറ്റര്‍ ദൂരം വയല്‍വരമ്പിലൂടെ സഞ്ചരിച്ചാണ് ഇവര്‍ ശുദ്ധജലം ശേഖരിക്കുന്നത്. വയലിന് നടുവിലെ ഒരു കേണിയില്‍ നിന്നാണ് ഇവര്‍ ശുദ്ധജലം എടുക്കുന്നത്. മാറിമാറിവരുന്ന പ്രാദേശിക ഭരണകൂടത്തോട് നിരന്തരമാവശ്യപ്പെട്ടിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്നും ഇനി ആരോട് തങ്ങളുടെ സങ്കടം പറയണമെന്നുമാണ് ഉന്നതിക്കാര്‍ ആശങ്കപ്പെടുന്നത്.
Wayanad
കല്‍പ്പറ്റ: ആനക്കാംപൊയില്‍-കള്ളാടി പദ്ധതി വാദികളില്‍ ആശങ്കയുടെ വേരോട്ടം.
കാലങ്ങളായി വയനാട് നേരിടുന്ന സഞ്ചാരദുരിതം ഒരളവോളം പരിഹരിക്കാന്‍ ഉതകുന്ന തുരങ്കപാത പദ്ധതിയെ വി.ഡി. സതീശന് സര്‍ക്കാര്‍ കൈവിടുമോ എന്ന സംശയം ബലപ്പെടുകയാണ് പലരിലും.
കഴിഞ്ഞ ഏഴിന് കള്ളാടി മീനാക്ഷി പാലത്തുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ തുരങ്കപാത നിര്‍മാണം നിര്ത്തിവയ്പ്പിച്ചിരിക്കയാണ് സര്‍ക്കാര്‍. എട്ടുപേരുടെ ജീവനെടുത്ത കള്ളാടി ദുരന്തത്തിന്റെ കാരണം, തുരങ്ക നിര്‍മാണത്തില്‍ കരാര്‍ സ്ഥാപനം വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന ആരോപണം, പദ്ധതിക്ക് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച പാരിസ്ഥിതികാനുമതി, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ഫോറസ്റ്റ് ക്ലിയറന്‍സ് എന്നിവ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിരിക്കയാണ് സര്‍ക്കാര്‍.
വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷം മാത്രമേ തുരങ്ക നിര്‍മാണ ജോലികള്‍ തുടരേണ്ടതുള്ളൂ എന്ന് സര്‍ക്കാര്‍ ഉത്തരവായിട്ടുമുണ്ട്. റവന്യു ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് വകുപ്പ് സെക്രട്ടറി കണ്‍വീനറായ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിനെ ആശ്രയിച്ചായിരിക്കും തുരങ്കപാത പദ്ധതിയുടെ ഭാവി. പാരിസ്ഥിതികാനുമതിയിലും ഫോറസ്റ്റ് ക്ലിയറന്‍സിലും വിദഗ്ധ സമിതി അനൗചിത്യം കണ്ടെത്തിയാല്‍ പദ്ധതിയുടെ കൂമ്പടയാന്‍ സാധ്യത ഏറെയാണ്.
പ്രതിപക്ഷ നേതാവായിരുന്ന കാലത്തും മുഖ്യമന്ത്രിയായതിനുശേഷവും കള്ളാടി ദുരന്താനന്തരവും പദ്ധതിയുമായി ബന്ധപ്പെട്ട് വി.ഡി. സതീശന് നടത്തിയ പ്രസ്താവനകളും തുരങ്കപാതാവാദികളെ അസ്വസ്ഥരാക്കുന്നുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശന് വ്യക്തിപരമായി തുരങ്ക പാത പദ്ധതിക്ക് എതിരാണെന്ന അഭിപ്രായമാണ് അവരില്‍ പൊതുവെ.
വയനാട് പ്രകൃതി സംരക്ഷണ സമിതി ഉള്‍പ്പെടുന്ന കോ എക്സിസ്റ്റന്‍സ് കളക്ടീവ്, കേരള തുരങ്കപാത പദ്ധതിക്ക് എതിരാണ്. തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തില്‍നിന്നു പദ്ധതിയുടെ സ്റ്റേജ് വണ്‍ ക്ലിയറന്‍സ് നേടിയതെന്ന ആരോപണം പ്രകൃതി സംരക്ഷണ സമിതി ഉന്നയിച്ചിരുന്നു.
തുരങ്കപാത പ്രവൃത്തി നടത്തേണ്ട പ്രദേശം റെഡ് സോണില്‍ ഉള്‍പ്പെട്ടതാണ്. ഇക്കാര്യം മറച്ചുവച്ചും ജില്ലാ, സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്മെന്റ് അഥോറിറ്റികളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുക്കാതെയും സത്യവാങ്മൂലം നല്‍കിയാണ് പദ്ധതിക്ക് കേന്ദ്രാനുതി നേടിയതെന്ന വാദവും സമിതി ഉയര്‍ത്തിയിരുന്നു ഇതിനകം നിരവധി ഉരുള്‍ പൊട്ടല്‍-മണ്ണിടിച്ചില്‍ ഉണ്ടായ മലനിരയുടെ ഭാഗമാണ് പദ്ധതി പ്രദേശം.
പദ്ധതിക്കായി പരിസ്ഥിതി, സാമൂഹിക ആഘാത നിര്‍ണയം തെറ്റായും ഗൂഢാലോചനയിലൂടെയുമാണ് നടത്തിയതെന്നും പരിസ്ഥിതി രംഗത്തുള്ളവര്‍ ആരോപിക്കുന്നുണ്ട്. കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ പരിധിയില്‍ തുരങ്കപാത നിര്‍മാണവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ട് നല്കിയതും പരിസ്ഥിതി അനുമതിയടക്കം ക്ലിയറന്‍സുകള്‍ നേടിയെടുക്കുന്നതിനു നടത്തിയ വഴിവിട്ട നീക്കങ്ങളും ഉള്‍പ്പെടുത്തുന്നതിന് മുഖ്യമന്ത്രിക്ക് കോ എക്സിസ്റ്റന്‍സ് കളക്ടീവ്, കേരള അയച്ചിട്ടുണ്ട്. ഈ കത്ത് മുഖ്യമന്ത്രി ഗൗരവത്തില്‍ എടുത്തോ എന്നതില്‍ വ്യക്തതയായില്ല.
Wayanad
മേപ്പാടി: കള്ളാടി തുരങ്കപാത നിര്‍മാണ മേഖലയില്‍ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും നിര്‍മാണ കമ്പനി കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യുന്നതും പരിശോധിക്കാന്വിദഗ്ധ സമിതി മണ്ണിടിച്ചില്‍ മേഖല സന്ദര്‍ശിച്ചു.
കോഴിക്കോട് എന്‍ഐടി പ്രഫ. ഡോ. സന്തോഷ് ജി. തമ്പി, കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ ശാസത്രജ്ഞന് ശ്രീലേഷ് എന്നിവരടങ്ങിയ സംഘമാണ് ബുധനാഴ്ച രാവിലെ കള്ളാടിയിലെത്തിയത്. മണ്ണിടിച്ചിലുണ്ടായ പ്രദേശത്തും നിര്‍മാണ മേഖലയിലും മണ്ണ് കൂട്ടിയിട്ട സ്ഥലങ്ങളിലും സംഘം പരിശോധന നടത്തി.
തുരങ്കപാത നിര്‍മാണ മേഖലയിലെ മണ്ണും അവശിഷ്ടങ്ങളും സുരക്ഷിതമായി നീക്കം ചെയ്യുന്നത് സംബന്ധിച്ച പരിശോധനയാണ് നടന്നതെന്നും പ്രദേശത്തെ ആകാശ ദൃശ്യങ്ങള്‍ കൂടി പരിശോധിക്കുമെന്നും സംഘാംഗം ഡോ. സന്തോഷ് ജി. തമ്പി പറഞ്ഞു. മഴയില്ലാത്തതിനാല്പ്രദേശത്ത് അനുകൂല സാഹചര്യമാണുള്ളത്.
പരിസര ഭൂപ്രദേശങ്ങള്‍ വിശദമായി നിരീക്ഷിക്കും. മേഖലയില്‍ സമിതി വിശദമായ പഠനം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും അദ്ദേഹംപറഞ്ഞു. റവന്യു വകുപ്പ് ദുരന്തനിവാരണ സ്പെഷല്‍ സെക്രട്ടറി കെ. ജീവന് ബാബുവും ഇന്നലെ കള്ളാടി സന്ദര്‍ശിച്ചു. റവന്യു, പൊതുമരാമത്ത്, ജിയോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, തുരങ്കപാത നിര്‍മാണ ചുമതലയുള്ള കൊങ്കണ്‍ റെയില്‍വേ കരാറുകാരായ ദിലീപ് ബില്‍ഡ്കോണ്‍ പ്രതിനിധികളുമായും വിദഗ്ധ സംഘം ചര്‍ച്ച നടത്തി.
നിര്‍മാണ മേഖലയില്‍ കൂട്ടിയിട്ടിരിക്കുന്ന മണ്ണ്, അടിഞ്ഞുകൂടിയ മറ്റ് അവശിഷ്ടങ്ങള്നിക്ഷേപിക്കാന് കമ്പനി കണ്ടെത്തിയ സ്ഥലം സമിതി പരിശോധിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മീനാക്ഷിപുഴയില്‍ നിന്നും കണ്ടെത്തിയ ലോഹഭാഗങ്ങള്‍, വാഹനങ്ങള്‍, കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ എന്നിവ നീക്കം ചെയ്യുന്നത് സംബന്ധിച്ച പരിശോധനയും വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ നടന്നു.
ദിലീപ് ബില്‍ഡ്കോണിന്റെ നേതൃത്വത്തില്‍ മീനാക്ഷിപാലത്തിന് ഇരു വശങ്ങളിലുള്ള മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രീ, എഡിഎം കെ. അജീഷ്, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ജില്ലാ ജിയോളജിസ്റ്റ് ടി.എം. ഷെല്‍ജു, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു.
Wayanad
പുല്‍പ്പള്ളി: കബനിനദിക്കരയില്‍ ചെണ്ടുമല്ലികള്‍ പൂത്തത് വിസ്മയക്കാഴ്ചയായി. കര്‍ണാടകയിലെ ഗുണ്ടല്‍പ്പേട്ടായിരുന്നു പൂപ്പാടങ്ങളാല്‍ സമൃദ്ധമെങ്കിലും ഇത്തവണ എച്ച്ഡി കോട്ടയില്‍ കൂടുതല്‍ മേഖലകളില്‍ ചെണ്ടുമല്ലി കൃഷി ചെയ്തിട്ടുണ്ട്.
കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളായ കര്‍ണാടകയിലെ വെള്ള, ഹാന്റ്പോസ്റ്റ്, എച്ച്ഡി കോട്ട എന്നിവിടങ്ങളിലാണ് ധാരാളമായി ചെണ്ടുമല്ലി കൃഷി ചെയ്തിരിക്കുന്നത്. കര്‍ഷകരില്‍ ഏറെയും മലയാളികളാണെന്നതാണ് മറ്റൊരു പ്രത്യേകത. ഇഞ്ചി,വാഴ കൃഷിയോടൊപ്പം തന്നെയാണ് മലയാളി കര്‍ഷകര്‍ ഇടവിളയായി ചെണ്ടുമല്ലി കൃഷി ചെയ്തിരിക്കുന്നത്.
ഏക്കര്‍ കണക്കിന് സ്ഥലത്ത് ചെണ്ടുമല്ലി കൂട്ടത്തോടെ പൂത്തുനില്‍ക്കുന്നത് മനോഹരമായ കാഴ്ചയായി മാറിയിരിക്കുകയാണ്. സാധാരണ ഗുണ്ടല്‍പേട്ടില്‍ പൂക്കാലമായാല്‍ സഞ്ചാരികളുടെ ഒഴുക്കാണ്. മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി മറ്റിടങ്ങളില്‍ കൂടി ചെണ്ടുമല്ലി പാടമൊരുങ്ങിയതോടെ ഇവിടങ്ങളിലേക്കും സഞ്ചാരികള്‍ കൂട്ടത്തോടെ ഒഴുകുകയാണ്. അവധിദിവസങ്ങളിലാണ് ഇതുവഴി മൈസൂരുവിലേക്കും മറ്റും പോകുന്ന സഞ്ചാരികള്‍ ചെണ്ടുമല്ലി പാടങ്ങളില്‍ സമയം ചിലവഴിക്കുന്നത്.
സാധാരണ ഗുണ്ടല്‍പേട്ടില്‍ പാടങ്ങളില്‍ ഇറങ്ങി ഫോട്ടോയും വീഡിയോയും എടുക്കുന്നതിന് പണം വാങ്ങാറുണ്ട്. എന്നാല്‍ ഇവിടെ സൗജന്യമായി തന്നെ ആളുകള്‍ക്ക് പാടങ്ങളിലിറങ്ങി ഫോട്ടോയും വീഡിയോയും എടുക്കാം. പ്രധാനമായും പെയിന്റ് നിര്‍മാണത്തിനായാണ് ചെണ്ടുമല്ലി പൂക്കള്‍ ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഇത്തവണ ഓണത്തിന് പൂക്കളമൊരുക്കാന് കൂടി ഉദ്ദേശിച്ചാണ് പല കര്‍ഷകരും ചെണ്ടുമല്ലി കൃഷിയിറക്കിയത്. ചെണ്ടുമല്ലി കൊണ്ടുപോകുന്നതിനായി പല പെയിന്റ് കമ്പനികളുമായി കര്‍ഷകര്‍ കരാര്‍ ഉറപ്പിച്ചു കഴിഞ്ഞു.
അടുത്തയാഴ്ച മുതല്‍ വിളവെടുപ്പ് ആരംഭിക്കുന്ന വിധത്തില്‍ പൂക്കള്‍ പാകമായി കഴിഞ്ഞു. ഇഞ്ചി, വാഴ കൃഷിക്കായി ധാരാളമായി സ്ഥലം പാട്ടത്തിനെടുത്തിട്ട മലയാളി കര്‍ഷകരാണ് പരീക്ഷണാടിസ്ഥാനത്തില്‍ പൂക്കൃഷിയിലേക്ക് തിരിഞ്ഞിരിക്കുന്നത്. ഇത് ലാഭമായാല്‍ വരും വര്‍ഷങ്ങളിലും പൂകൃഷി തുടരാനാണ് പല കര്‍ഷകരുടെയും തീരുമാനം.
Wayanad
പുല്‍പ്പള്ളി: മരക്കടവ്, കൊളവള്ളി, കൃഗന്നൂര്‍ പാടങ്ങളില്‍ നെല്‍കൃഷി ചെയ്യാന്‍ വെള്ളമില്ലാതെ നെല്‍ക്കര്‍ഷകര്‍ പ്രതിസന്ധിയില്‍.മഴവെള്ളത്താല്‍ നിറഞ്ഞു കിടക്കേണ്ട പാടങ്ങള്‍ വെള്ളമില്ലാത്തതിനാല്‍ വിത്ത് ഇടാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. ഇപ്പോള്‍ വിത്ത് പാകിയാല്‍ മാത്രമേ ഈ വര്‍ഷം നെല്‍കൃഷി ചെയ്യാന്‍ കഴിയൂ.
ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെല്ലാം കാലവര്‍ഷം കാര്യമായി ലഭിച്ചെങ്കിലും പുല്‍പ്പള്ളി മേഖലയില്‍ കുറഞ്ഞ മഴയാണ് ലഭിച്ചത്. പാടങ്ങളില്‍ വെള്ളമില്ലാത്തതിനാല്‍ നിലമൊരുക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
മേഖലയില്‍ കബനി നദിയില്‍ നിന്നുള്ള നാല് ജലസേചന പദ്ധതികളുണ്ടെങ്കിലും ഇതിന്റെ പ്രയേജനം ഭൂരിഭാഗം കര്‍ഷകര്‍ക്കും ലഭിക്കാത്ത അവസ്ഥയാണ്. ഭൂരിഭാഗം പാടങ്ങളിലും വെള്ളമില്ലാത്തതിനാല്‍ ഇത്തവണ നെല്‍കൃഷി ചെയ്യാന്‍ കഴിയുമോയെന്ന ആശങ്കയിലാണ് മേഖലയിലെ നെല്‍കര്‍ഷകര്‍.
Wayanad
മാനന്തവാടി: ഡിസംബര്‍ 20 മുതല്‍ 23 വരെ ദ്വാരകയില്‍ നടക്കുന്ന വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (ഡബ്ല്യുഎല്‍എഫ്)മൂന്നാം എഡിഷന് നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു.
ഇതിനു ദ്വാരകയില്‍ ചേര്‍ന്ന യോഗം എടവക പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരന് ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ. വിനോദ് കെ. ജോസ് അധ്യക്ഷത വഹിച്ചു. കോ ഓര്‍ഡിനേറ്റര്‍ ഷാജന് ജോസ്, ഡബ്ല്യുഎല്‍എഫ് ട്രസ്റ്റി ഷില്‍സണ്‍ മാത്യു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്, സംഘാടക സമിതി മുന്‍ ചെയര്മാന് സംഷാദ് മരക്കാര്‍, പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് എം.ജി. ബിജു, സൂപ്പി പള്ളിയാല്‍, വിനോദ് തോട്ടത്തില്‍, സി.എം. സന്തോഷ്, കെ.എം. ഷിനോജ്, ബിനു, വി.എം. ഷൈജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി ഉഷ വിജയന് എംഎല്‍എ (ചെയര്‍പേഴ്സണ്‍), ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്, എടവക പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരന്, മാനന്തവാടി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, ബത്തേരി നഗരസഭാ ചെയര്‍പേഴ്സണ്‍ റസീന അബ്ദുള്‍ഖാദര്‍, കല്‍പ്പറ്റ നഗരസഭാ ചെയര്മാന് പി. വിശ്വനാഥന്, നോബര്ട്ടൈന്സ് പ്രിലേറ്റ് ഫാ. ജോസ് മുരിക്കന്‍ ( വൈസ് ചെയര്പേഴ്സണ്മാര്), ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍ (ജനറല്‍ കണ്‍വീനര്‍)എന്നിവരെ തെരഞ്ഞുടുത്തു. ഫെസ്റ്റിവല്‍ പ്രവേശന പാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന് ഏറ്റുവാങ്ങി.
Wayanad
കല്‍പ്പറ്റ: ലോകോത്തര വിപണികള്‍ക്കൊപ്പം മികച്ച ഉത്പന്നങ്ങള്‍ വിപണികളിലെത്തിച്ച് കുടുംബശ്രീ അഭിവൃദ്ധിപ്പെട്ടെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജി.
ജില്ലയിലെ തദ്ദേശസ്ഥാപന അധ്യക്ഷന്മാര്ക്ക് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതികള്‍, പരിപാടികള്‍ പരിചയപ്പെടുത്തുന്നതിന് കുടുംബശ്രീ ജില്ലാമിഷന് മുട്ടില്‍ എംആര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഓരോ കുടുംബങ്ങളിലെയും സ്ത്രീകള്‍ സമ്പാദിച്ചാല്‍ കേരളം സാമ്പത്തിക അതിജീവനത്തില്‍ വലിയ വിപ്ലവം സൃഷ്ടിക്കുമെന്ന് മനസിലാക്കിയാണ് കുടുംബശ്രീ പ്രസ്ഥാനം ആരംഭിച്ചത്. ഒരു പ്രസ്ഥാനം എത്രമാത്രം വലുതാകുന്നുവോ അത്രയും ജാഗ്രത അനിവാര്യമാണ്.
കാലത്തിനനുസൃതമായ മാറ്റങ്ങള്‍ നിരന്തരമായി പ്രവര്‍ത്തിക്കണം. തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും കൂട്ടായ്മയെ തെറ്റായ പ്രചാരണത്തോടെ നയിക്കുന്ന ഏതൊരു പ്രവര്‍ത്തിയേയും കര്‍ശനമായി നേരിടുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം ജാഗ്രതയുടെ ഭാഗമായിട്ടാണ് തദ്ദേശ അധ്യക്ഷന്മാര്ക്കും കുടുംബശ്രീയും സംയുക്തമായി ശില്പശാല സംഘടിപ്പിച്ചത്. ശില്പശാലയില് പനമരം, വെള്ളമുണ്ട സിഡിഎസുകളെ സമ്പൂര്‍ണ ഐഎസ്ഒ സിഡിഎസുകളായി മന്ത്രി പ്രഖ്യാപിച്ചു. കുടുംബശ്രീ മാഗസിന് "പാനകം26' ഉഷ വിജയന് എംഎല്‍എയ്ക്ക് കൈമാറി മന്ത്രി പ്രകാശനം ചെയ്തു.
ദാരിദ്ര്യ നിര്‍മാര്‍ജന സ്ത്രീശക്തീകരണ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ ലോകത്തിന് മാതൃക കൂട്ടായ്മയാണെന്ന് പരിപാടിയില്‍ അധ്യക്ഷതവഹിച്ച കൃഷി മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയ പ്രസ്ഥാനമാണ് കുടുംബശ്രീ. കുടുംബശ്രീ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും നിര്‍വഹണവും തദ്ദേശ സ്ഥാപനവുമായി ബന്ധപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. ഐക്യരാഷ്ട്ര സംഘടന 2026 വനിതാ കര്‍ഷക വര്‍ഷമായി പ്രഖ്യാപിച്ചത് പ്രകാരം സംസ്ഥാനത്ത് അഞ്ചുവര്‍ഷം നീണ്ടുനില്‍ക്കുന്ന കൃഷി സഖി പദ്ധതിക്ക് കൃഷി വകുപ്പ് നേതൃത്വം കൊടുക്കുകയാണ്. പദ്ധതിയുടെ ആദ്യഘട്ട നടത്തിപ്പാനായി 350 ലക്ഷം രൂപ സംസ്ഥാന തലത്തില്‍ മാറ്റിവച്ചിട്ടുണ്ട്. പദ്ധതി തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും സംയുക്തമായി പ്രവര്‍ത്തിക്കും. കാര്‍ഷിക ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം ഒഴിവാക്കാന്‍ കാര്‍ഷിക വൃത്തിയിലേക്ക് തിരിച്ചു വരണം. ഇതിനായാണ് കതിര് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ തരിശ് നിലങ്ങളുടെ മാപ്പിംഗ് തയാറാക്കാന്‍ കൃഷി വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്നു വര്‍ഷത്തിനകം സംസ്ഥാനത്തെ കാര്‍ഷിക മേഖലയ്ക്ക് വലിയ രീതിയില്‍ ഉണര്‍വുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണെന്നും തദ്ദേശ സ്ഥാപനങ്ങള്‍, കുടുംബശ്രീ പദ്ധതിയുടെ നെടുംതൂണുകളായി പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു. അമ്പലവയല്‍, കല്‍പ്പറ്റ ബഡ്സ് സ്ഥാപനങ്ങളെ മോഡല്‍ ബഡ്സ് സ്കൂളുകളായുള്ള പ്രഖ്യാപനം മന്ത്രി നിര്‍വഹിച്ചു. മോഡല്‍ ബഡ്സ് സ്കൂളിനുള്ള പഠനോപകരണങ്ങളും മന്ത്രി വിതരണം ചെയ്തു.
ജില്ലാ കുടുംബശ്രീ മിഷന്റെ എഫ്എന്‍എച്ച്ഡബ്ല്യു പദ്ധതി സ്വാസ്ഥ്യം 2026 കര്‍ക്കടക ഔഷധകൂട്ട് ഉഷ വിജയന് എംഎല്‍എ ലോഞ്ച് ചെയ്തു. സ്നേഹിത ജെന്‍ഡര്‍ ഹെല്പ് ഡെസ്ക് പോസ്റ്റര്‍ പ്രകാശനം, എസ്വിഇപി അംബ്രല്ല പദ്ധതിയുടെ കീഴില്‍ നടപ്പാക്കിയ എജിഇവൈ വാഹനങ്ങളുടെ താക്കോല്‍ കൈമാറ്റം, എജിവൈ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട സിഡിഎസുകള്‍ക്കുള്ള സാമ്പത്തിക സഹായ വിതരണോദ്ഘാടനം എന്നിവ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് നിര്‍വഹിച്ചു.
മുട്ടില്‍ എംആര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ശില്പശാലയില് ഡിഎം കെ. അജീഷ്, ബത്തേരി നഗരസഭാ ചെയര്‍പേഴ്സണ്‍ റസീന അബ്ദുള്‍ ഖാദര്‍, മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന്, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ജി. ബിജു, ജാഫര്‍ പാലക്കല്‍, സി.ടി. രഞ്ജിത്ത്, കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം മാനേജര്‍ സി.സി. നിഷാദ്, കുടുംബശ്രീ ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ കെ.പി. ജയചന്ദ്രന്, ഫാം ലൈവ് ഫുഡ് പ്രോഗ്രാം ഓഫീസര്‍ ഡോ. ഷാനവാസ്, കുടുംബശ്രീ ജില്ലാമിഷന് എഡിഎംസിമാരായ കെ.എം. സലീന, കെ.കെ. അമീന്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ പി.കെ. സുഹൈല്‍, ജനപ്രതിനിധികള്‍, മെംബര്‍ സെക്രട്ടറിമാര്‍, സിഡിഎസ് ചെയര്പേഴ്സണ്മാര് തുങ്ങിയവര്‍ പങ്കെടുത്തു.
Wayanad
ചുള്ളിയോട്: അമ്പുകുത്തി-കരടിപ്പാറ - തോമാട്ടുചാല്‍ റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്നും നാട്ടുകാരെ മുഴുവന്‍ വെല്ലുവിളിക്കുന്ന കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥക്കെതിരേയും നാട്ടുകാര്‍ പ്രതിഷേധിച്ചു.ഒരു വര്‍ഷമായി റോഡ് പൊളിച്ചിട്ടിട്ടും ഗതാഗത യോഗ്യമാക്കാത്തില് പ്രതിഷേധിച്ച് കരടിപ്പാറ നവോദയ ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു നാട്ടുകാര്‍ പന്തം കൊളുത്തി പ്രതിഷേധിച്ചത്.
റോഡ് നിർമാണം ഉടന്‍ ആരംഭിക്കുകയോ താത്കാലിക റോഡ് ഒരുക്കുകയോ ചെയ്തില്ലെങ്കില്‍ വലിയ ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.നേന്മേനി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജാത ഹരിദാസ് സമരം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജി കോട്ടയില്‍, ക്ലബ് പ്രസിഡന്റ് പി.പി. റഷീദ്, സെക്രട്ടറി കെ. ഷമീര്‍, പി.എം. ഷബീര്‍, സി.എച്ച്. നൗഫല്‍ എന്നിവര്‍ പ്രസംഗിച്ചു.
Wayanad
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി സെന്റ് തോമസ് എയുപി സ്കൂളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാനന്തവാടി രൂപത മദ്യവിരുദ്ധ സമിതി ഡയറക്ടര്‍ ഫാ. ബിജു തൊണ്ടിപ്പറമ്പില്‍ ബിയോണ്ട് ദ ബസ്സ് പ്രകാശം ചെയ്യുകയും ബോധവത്കരണം നടത്തുകയും ചെയ്തു.
ഹെഡ്മിസ്ട്രസ് മിനി ജോണ്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ ലഹരി വിരുദ്ധ ക്ലബ് കണ്‍വീനര്‍ പി.ജെ. സെബാസ്റ്റ്യന്‍ പ്രസംഗിച്ചു. ലഹരിക്കെതിരേ കുട്ടികളുടെ സൂംബ ഡാന്‍സ് അവതരണവും അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് ലഹരിക്കെതിരേ മനുഷ്യച്ചങ്ങല നിര്‍മിക്കുകയും ചെയ്തു.
കല്ലോടി: സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ "ഉണർവ്’ രക്ഷാകർതൃ സമ്മേളനവും "ബിയോണ്ട് ദ ബസ്സ്’ കർമപദ്ധതി ഉദ്ഘാടനവും നടത്തി.
എടവക പഞ്ചായത്ത് വാർഡ് അംഗം ജംഷീറ ഷിഹാബ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി കോർപ്പറേറ്റ് സ്കൂൾ പ്രത്യേക കർമപദ്ധതിയായ "ബിയോണ്ട് ദ ബസ്സ്’ ലോഗോ പ്രകാശനം മാനന്തവാടി ജനമൈത്രി അസിസ്റ്റന്റ് ഇൻസ്പെക്ടർ ഇ.കെ. ബാബു നിർവഹിച്ചു.
സിവിൽ എക്സൈസ് ഓഫീസർ ഇ.എസ്. ജയ്മോൻ ലഹരി വിരുദ്ധ സന്ദേശം നൽകി. എക്സൈസ് പ്രിവന്റീവ് ഓഫീസർ ഉണ്ണികൃഷ്ണൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മദർ പിടിഎ പ്രസിഡന്റ് രമ്യ ബാബു അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് പി.ജി. റോഷ്നി, സീനിയർ അസിസ്റ്റന്റ് ബിന്ദു ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
Wayanad
തോണിച്ചാല്‍: സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ മാനന്തവാടി രൂപത സഹായമെത്രാന്‍ മാര്‍ അലക്സ് താരാമംഗലം അജപാലന സന്ദര്‍ശനം നടത്തി.വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പിതാവ് സെമിത്തേരി സന്ദര്‍ശനവും പൂര്‍വികരുടെ അനുസ്മരണവും നടത്തി. തുടര്‍ന്ന് ഇടവകാംഗങ്ങള്‍, ഭക്തസംഘടനാപ്രതിനിധികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവരെയും വിവാഹത്തിന്റെ ജൂബിലി ആഘോഷിക്കുന്നവരെയും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു. കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. എമ്മാവൂസ് വില്ല, ഹോളിക്രോസ് കോണ്‍വന്റ്, കാരുണ്യ നിവാസ്, ക്രിസ്തുദാസി കോണ്‍വന്റ് എന്നിവിടങ്ങളും കിടപ്പുരോഗികളുടെ വീടുകളും മാര്‍ താരാമംഗലം സന്ദര്‍ശിച്ചു.വികാരി ഫാ. ബിജോ കറുകപ്പള്ളി, കൈക്കാരന്മാര്, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, സിസ്റ്റേഴ്സ്, മതബോധന അധ്യാപകര്‍, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്കി.
Wayanad
സുല്‍ത്താന്‍ ബത്തേരി: യാക്കോബായ സുറിയാനി സഭയുടെ യുവജനപ്രസ്ഥാനമായ ജെഎസ്ഒവൈഎ സംഘടിപ്പിച്ച രണ്ടാമത് മലബാര്‍ ഭദ്രാസന ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ചീങ്ങേരി സെന്റ് മേരീസ് ജേതാക്കളായി.
മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് രണ്ടാം സ്ഥാനവും ബത്തേരി സെന്റ് മേരീസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.മൂലങ്കാവ് ദ സ്പോര്‍ട്സ് ഹാബിറ്റ് ടര്‍ഫില്‍ നടന്ന മത്സരത്തില്‍ 14 ടീമുകള്‍ മാറ്റുരച്ചു. ജെഎസ്ഒവൈഎ മലബാര്‍ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ബേസില്‍ ഷാജു പനച്ചിയില്‍, സെക്രട്ടറി എല്‍ദോസ് കണിയാട്ടുകുടിയില്‍, ബത്തേരി മേഖല പ്രസിഡന്റ് ഫാ. എല്‍ദോ അതിരമ്പുഴയില്‍, മനു അരിമുള, ടോംസ് പുല്‍പ്പള്ളി, ബേസില്‍ ബിയോണ്, എല്‍ദോസ് മാങ്ങോട്, ഷനു ബത്തേരി, ബേസില്‍ നീലഗിരി, ആന്‍സി തുടങ്ങിയവര്‍ നേതൃത്വം നല്കി.
Wayanad
പുല്‍പ്പള്ളി: മലബാര്‍ പ്രദേശത്തിന്റെയും പ്രത്യേകിച്ച് ജില്ലയുടെയും സമഗ്രവികസനത്തിനുതകുന്ന ബൈരക്കുപ്പപ്പാലത്തിന്റെ നിര്‍മാണ നടപടികള്‍ വേഗത്തിലാക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി മേഖല നേതൃസംഗമം ആവശ്യപ്പെട്ടു.കേരള-കര്‍ണാടക അതിര്‍ത്തികളെ ബന്ധിപ്പിച്ചുകൊണ്ട് കബനി നദിക്കു കുറുകെ പാലം വരുന്നത്തോടെ മൈസൂരുവിലേക്കുള്ള ദൂരം ഗണ്യമായി കുറയുന്നതോടൊപ്പം ടൂറിസം, വിദ്യാഭ്യാസം, വ്യാപാരം, ആരോഗ്യ രംഗങ്ങളില്‍ സമഗ്ര പുരോഗതി കൈവരിക്കാനുമാകും.
മേഖലയിലെ കാര്‍ഷിക പുരോഗതിക്കായി വന്യമൃഗശല്യത്തിന് ശ്വാശ്വതപരിഹാരം കാണുക, രൂക്ഷമായ വരള്‍ച്ച തടയാന്‍ ജലസേചന സൗകര്യമൊരുക്കുക, കാര്‍ഷികവിളകള്‍ക്ക് അര്‍ഹമായ വില ലഭ്യമാക്കുക, കടക്കെണി മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ ആശ്വാസനടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു. സമുദായ ശക്തീകരണത്തിനായുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു. ആടിക്കൊല്ലി പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന സാമുദായിക ശക്തീകരണ വര്‍ഷം നേതൃസംഗമം മുള്ളന്‍കൊല്ലി ഫൊറോന വികാരി ഫാ. ജോര്‍ജ് ആലുക്ക ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് സുനില്‍ പാലമറ്റം അധ്യക്ഷത വഹിച്ചു.
കത്തോലിക്ക കോണ്‍ഗ്രസ് രൂപത ഡയറക്ടര്‍ ഫാ. ജോബി മുക്കാട്ടുകാവുങ്കല്‍ മുഖ്യ പ്രഭാഷണം നടത്തി. ഫൊറോന ഡയറക്ടര്‍ ഫാ. സുനില്‍ വട്ടുകുന്നേല്‍, ഫാ. ജോണി കല്ലുപുര, ഫാ. ജയിംസ് ചെമ്പക്കര, ഫാ. ജോഷി പുല്‍പ്പയില്‍, ഫാ. സജി പുഞ്ചയില്‍, ഫാ. ജയിംസ് കുന്നത്തേട്ട്, ഫാ. ബിജു ഉറുമ്പില്‍, ഫാ. റോയി വട്ടക്കാട്ട്, ഫാ. ജോജോ ഔസെപ്പറമ്പില്, ഫാ. സജി ഇളയിടത്ത്, ഫാ. ജോസ് കളപ്പുര, രൂപത പ്രസിഡന്റ് ജോണ്സണ് തൊഴുത്തിങ്കില്, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡോ. സാജു കൊല്ലപ്പള്ളില്‍, രൂപത സെക്രട്ടറി സെബാസ്റ്റ്യന്‍ പുരക്കല്‍, ജോര്‍ജ് കൊല്ലിയില്‍, വിമന്‍സ് സെല്‍ കോഓര്‍ഡിനേറ്റര്‍ ബീന കരിമാംകുന്നേല്‍, മാതൃവേദി പ്രസിഡന്റ് മേഴ്സി ബെന്നി എന്നിവര്‍ പ്രസംഗിച്ചു.
Wayanad
പുല്‍പ്പള്ളി: പാളക്കൊല്ലി-ചേകാടി റോഡില്‍ പൊളന്ന, ചന്ദ്രോത്ത് ഭാഗങ്ങില്‍ റോഡിന് സമീപം നില്ക്കുന്ന അപകടഭീഷണിയായ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ നടപടിവേണമെന്നാവശ്യം.
ഇതുസംബന്ധിച്ച് നാട്ടുകാര്‍ നേരത്തെ വനംവകുപ്പിനും പഞ്ചായത്തിനും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ റോഡിനോട് ചേര്‍ന്ന് അപകടഭീഷണിയുള്ള മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അനുമതി ലഭിച്ചെങ്കിലും മരം മുറിച്ചുമാറ്റി കുപ്പാടി ഡിപ്പോയിലെത്തിക്കുന്നതിനാവശ്യമായ ഫണ്ട് ലഭിക്കാത്തത് മൂലം മരം മുറിക്കാന്‍ കഴിഞ്ഞിട്ടില്ല.
മരം മുറിച്ചുനീക്കണമെന്ന് പഞ്ചായത്ത് വനംവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഇല്ലാത്ത അവസ്ഥയാണ്.ഈ റോഡിലെ അപകടഭീഷണിയുള്ള മരങ്ങള്‍ മുറിച്ചുനീക്കിയാല്‍ വലിയ വാഹനങ്ങള്‍ക്കുള്‍പ്പെടെ ഇതുവഴി കടന്നുപോകാന്‍ കഴിയും.അടിയന്തരമായി മരങ്ങള്‍ മുറിച്ചുമാറ്റാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Wayanad
കല്‍പ്പറ്റ: മടക്കിമലയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിനായി സൗജന്യമായി സര്‍ക്കാരിന് വിട്ടുനല്‍കിയ 50.12 ഏക്കര്‍ ഭൂമിയില്‍ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി സ്ഥാപിക്കുമെന്ന് ആരോഗ്യ മന്ത്രി പ്രസ്താവിച്ചെന്ന വാര്‍ത്ത ഗൂഢാലോചനയുടെ ഭാഗമാണെന്ന് മെഡിക്കല്‍ കോളജ് ആക്ഷന്‍ കമ്മിറ്റി.
വയനാട് മെഡിക്കല്‍ കോളജ് വിഷയത്തില്‍ മുന്‍ സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് നിലവിലുള്ള സര്‍ക്കാരെന്നും അന്നത്തെ ഗൂഢാലോചനയുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നതെന്നും യോഗം വിലയിരുത്തി. നടപ്പാക്കാന്‍ യാതൊരു സാധ്യതയും ഉദ്ദേശവും ഇല്ലാത്ത ഒരു പദ്ധതിയുടെ പേരുപറഞ്ഞ് വൈത്തിരി, ബത്തേരി താലൂക്കുകളിലെ ജനങ്ങളെ വിഢികളാക്കാന്‍ ശ്രമിക്കുകയാണ് ആരോഗ്യ മന്ത്രിയും ജില്ലയിലെ മന്ത്രിയും എംഎല്‍എമാരും.
കല്‍പ്പറ്റക്കാരനായ ഡിസിസി പ്രസിഡന്റ് കല്പ്പറ്റയ്ക്ക് അനുവദിച്ച മെഡിക്കല്‍ കോളജ് മാനന്തവാടിയിലേക്കോ അതിനപ്പുറമുള്ള കുഴിനിലത്തേക്കോ മാറ്റാന്‍ മുന്നിട്ടിറങ്ങിയത് സ്വകാര്യ ആശുപത്രി ലോബിയുടെ കയ്യില്‍ നിന്ന് അച്ചാരം വാങ്ങിയിട്ടാണോയെന്ന് വ്യക്തമാക്കണം. മടക്കിമലയിലെ ഭൂമിയില്‍ മെഡിക്കല്‍ കോളജ് എന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നതുവരെ പ്രക്ഷോഭ പരിപാടികള്‍ തുടരും. ഈ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും ആക്ഷന്‍ കമ്മിറ്റി തയാറല്ല. അമ്പുകുത്തിയിലെ വനഭൂമി ലഭ്യമാകില്ല എന്നായതോടെ കെഎസ്ഇബിയുടെ കൈവശത്തിലുള്ള ഭൂമി മെഡിക്കല്‍ കോളജിനായി വിട്ടുനല്‍കുന്നതിനുള്ള ശ്രമം കണ്ണൂര്‍ ലോബിയുടെ സ്വാധീനമാണ്.
കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പേരാവൂര്‍ എംഎല്‍എയും മന്ത്രിയുമായ സണ്ണി ജോസഫിന്റെ താത്പര്യം ഈ കാര്യത്തില്‍ വ്യക്തമാണ്. എന്നാല്‍ ഇവിടെ മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിന് കെഎസ്ഇബിയുടെ ഭൂമി വിട്ടുനല്‍കാന്‍ തീരുമാനിച്ചാല്‍ ശക്തമായി പ്രതികരിക്കാന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു.
വയനാട് മെഡിക്കല്‍ കോളജ് വിഷയത്തില്‍ ജില്ലയിലെ മന്ത്രിയും കല്‍പ്പറ്റ എംഎല്‍എയും ആയ ടി. സിദ്ദിഖ് മൗനം തുടരുന്നതിലും കല്‍പ്പറ്റയുടെ വികസന ആവശ്യങ്ങള്‍ക്ക് താത്പര്യം എടുക്കാത്തതിലും പ്രതിഷേധിച്ച് മന്ത്രിയുടെ കല്‍പ്പറ്റയിലെ ഓഫീസിലേക്ക് നടത്തുവാന്‍ തീരുമാനിച്ചിരുന്ന ജനകീയ മാര്‍ച്ച് കള്ളാടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചതായി ആക്ഷന്‍ കമ്മിറ്റി അറിയിച്ചു.
ജനകീയ മാര്‍ച്ചിന്റെ തീയതി ഉടന്‍ തീരുമാനിക്കും. നിന്ന് തിരിയാന്‍ ഇടമില്ലാത്ത മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക കോടിക്കണക്കിന് രൂപവിലയുള്ള ഉപകരണങ്ങളും മറ്റുംവാങ്ങിക്കൂട്ടിയത് ഇവിടെ മതിയായ സൗകര്യം ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യഗ്രതയില്‍ ചെയ്തതാണ്. ആ ഉപകരണങ്ങളെല്ലാം ഇപ്പോള്‍ സൂക്ഷിക്കാന്‍ ഇടമില്ലാതെ കൂട്ടിയിട്ടിരിക്കുകയാണ്. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേയും രാഷ്ട്രീയ നേതൃത്വത്തിന് എതിരേയും നടപടി എടുക്കുകയും സര്‍ക്കാരിന് ഉണ്ടായ നഷ്ടം അവരില്‍ നിന്ന് ഈടാക്കുകയും വേണം.
കല്‍പ്പറ്റ വ്യാപാര ഭവന് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം കുറിച്യ സമുദായ ജില്ലാ പ്രസിഡന്റ് ടി. മണി ഉദ്ഘാടനം ചെയ്തു. എസ്എച്ച്ആര്‍പിസി ജില്ലാ പ്രസിഡന്റ് കെ.എന്‍. പ്രേമലത അധ്യക്ഷത വഹിച്ചു. എസ്.എ. നസീര്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ.വി. ഗോകുല്‍ദാസ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വാസുദേവന്‍ മടക്കിമല, കരുണാകരന് വടക്കനാട്, ജോണി പാറ്റാനി, ബിന്ദു മില്‍ട്ടണ്‍, അഷറഫ് കുന്നത്ത്, എച്ച്. സുജാത, വര്‍ഗീസ് വട്ടേക്കാട്, ഉദയകുമാര്‍ ബത്തേരി, ശശി അമ്പലവയല്‍, ലൂസി കളപ്പുരക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Wayanad
സുല്‍ത്താന്‍ ബത്തേരി: ഫെഡറല്‍ ബാങ്കിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി (സിഎസ്ആര്‍) ഫണ്ട് ഉപയോഗിച്ച് വാങ്ങിയ മഹീന്ദ്ര പിക്കപ്പ് വാഹനം ബത്തേരി നഗരസഭയ്ക്ക് കൈമാറി.
വാഹനത്തിന്റെ താക്കോല്‍ ഫെഡറല്‍ ബാങ്ക് മാനേജര്‍ പി. സജീവ് നഗരസഭ ചെയര്‍പേഴ്സണ്‍ റസീന അബ്ദുള്‍ ഖാദറിന് കൈമാറി. നഗരസഭയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി വാഹനം ഉപയോഗിക്കുമെന്ന് ചെയര്‍പേഴ്സണ്‍ അറിയിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എം.ജി. ഇന്ദ്രജിത്ത്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.കെ. ഷിഫാനത്ത്, കൗണ്‍സിലര്‍മാരായ രാധാ രവീന്ദ്രന്, ബാനു പുളിക്കല്‍, രാധാ ബാബു, യൂനസ് അലി, സുലഭി മോസസ്, കെ.സി. യോഹന്നാന്, ഫെഡറല്‍ ബാങ്ക് ജീവനക്കാരായ സിറാജുദ്ദീന്, നഗരസഭ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സജു പി. ഏബ്രഹാം, സിറാജുദ്ദീന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Wayanad
മാനന്തവാടി: പിലാക്കാവില്‍ ചര്‍മമുഴ രോഗം മൂലം കന്നുകുട്ടികള് ചത്തതുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ രോഗ പരിശോധനയും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.
ജില്ല വെറ്ററിനറി കേന്ദ്രത്തിന്റെയും ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെയും മൊബൈല്‍ ഫാം എയ്ഡ് യൂണിറ്റിന്റെയും മാനന്തവാടി ക്ഷീര സംഘത്തിന്റെയും ആഭിമുഖ്യത്തിലാണ് ചികിത്സാ ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. ക്ഷീരകര്‍ഷകരുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും പരിശോധനയ്ക്കുവേണ്ടി സാംപിളുകള്‍ ശേഖരിക്കുകയും ചെയ്തു.
ആവശ്യമായ ചികിത്സ ലഭിക്കാതെ കന്നുകുട്ടി മരണപ്പെട്ട ചന്തു പിലാമൂല, ചര്‍മ മുഴ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുഞ്ഞു കാനകുന്നില്, ദേവസ്യ പൊറ്റത്തടത്തില്, ദിവാകരന് നടുത്തൊടിയില്‍ തുടങ്ങിയ കര്‍ഷകരുടെ ഭവനങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി. രോഗബാധയുള്ളതും രോഗം സംശയിക്കുന്നതുമായ പശുക്കളുടെയും കന്നുകുട്ടികളുടെയും രക്ത സാംപിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.
പ്രദേശത്തെ 200 ഓളം പശുക്കള്‍ക്ക് റിംഗ് വാക്സിനേഷന് പദ്ധതി പ്രകാരം അടിയന്തരമായി ചര്‍മ മുഴ പ്രതിരോധ കുത്തിവയ്പ്പ് നല്‍കുമെന്നും വാക്സിനേഷന് സ്ക്വാഡുകളെ വിന്യസിച്ച് പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. കെ.എസ്. പ്രേമന് അറിയിച്ചു. മാനന്തവാടി വെറ്റിനറി പോളി ക്ലിനിക് സീനിയര്‍ വെറ്റിനറി സര്ജന് ഡോ. എം. രവികുമാര്‍, മാനന്തവാടി ക്ഷീരസംഘം പ്രസിഡന്റ് എം. സണ്ണി ജോര്‍ജ്, സെക്രട്ടറി എം.എസ്. മഞ്ജുഷ, മൊബൈല്‍ ഫാം എയ്ഡ് യൂണിറ്റിലെ ഡോ. ജസില്‍ ജോസഫ്, അനിമല്‍ ഡിസീസ് കണ്ട്രോള് പ്രോജക്ടിലെ ഡോ. നീതു ദിവാകര്‍, ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഡോ. എം. കൃഷ്ണാനന്ദ്, അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍ പി.കെ. രജീഷ്, ജീവനക്കാരായ സി. സുഭാഷ്, ക്ഷീരസംഘം ഡയറക്ടര്‍ ആര്. രാജേഷ് എന്നിവര്‍ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
Wayanad
കല്ലോടി: കല്ലോടി സെന്റ് ജോസഫ്സ് യുപി സ്കൂളില്‍ എഐ അധിഷ്ഠിത എല്‍ഇഡി പാനല്‍ ബോര്‍ഡുകളുടെ ഉദ്ഘാടനവും ലഹരിക്കെതിരേ കേരള സര്‍ക്കാര്‍ നടത്തുന്ന തൂഫാന് പദ്ധതിയോട് ചേര്‍ന്നുകൊണ്ട് തൂഫാന് ബാഡ്ജ് വിതരണവും കൃഷി മന്ത്രി ടി. സിദ്ദിഖ് നിര്‍വഹിച്ചു.
വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതല്‍ ആകര്‍ഷകവും ഫലപ്രദവുമായ പഠനാനുഭവം നല്‍കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തില്‍ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ സ്വഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു. മാനന്തവാടി രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സിജോ ഇളംകുന്നപ്പുഴ അധ്യക്ഷത വഹിച്ചു.ഉഷ വിജയന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. മാനേജ്മെന്റും അധ്യാപകരും ചേര്‍ന്നാണ് ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന ഏറ്റവും ആധുനികമായ നിയോടെക് ക്ലാസ് മുറികള്‍ വിദ്യാലയത്തില്‍ ഒരുക്കിയത്.
എഐ അധിഷ്ഠിത എല്‍ഇഡി പാനല്‍ ബോര്‍ഡുകള്‍ അധ്യാപനരീതിയില്‍ പുരോഗതി സൃഷ്ടിക്കുന്നതോടൊപ്പം നിർമിത ബുദ്ധിയുടെ സഹായത്തോടെ വിദ്യാര്‍ഥികളുടെ പഠനനിലവാരം വിലയിരുത്താനും വ്യക്തിഗത പഠനസഹായം നല്‍കാനും സഹായിക്കും. ത്രിമാന ദൃശ്യാവിഷ്കാരങ്ങള്‍, ആനിമേഷനുകള്‍, വീഡിയോ അധിഷ്ഠിത പഠനം, തത്സമയ സംവേദനാത്മക പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ പഠനം കൂടുതല്‍ ലളിതവും ആസ്വാദ്യവുമാകും. വിദ്യാര്‍ഥികളില്‍ ശാസ്ത്രീയ ചിന്ത, സാങ്കേതിക വൈദഗ്ധ്യം, പ്രശ്ന പരിഹാരശേഷി എന്നിവ വളര്‍ത്തുന്നതിനും ഭാവിയിലെ ഡിജിറ്റല്‍ ലോകത്തെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനും ഈ സംവിധാനങ്ങള്‍ വഴിയൊരുക്കും.
ലഹരി വിരുദ്ധ ലോഗോ പ്രകാശനം സ്കൂള്‍ മാനേജര്‍ ഫാ. സജി കോട്ടായില്‍ നിര്‍വഹിച്ചു. വിവിധ സ്കോളര്‍ഷിപ്പുകള്‍ നേടിയ വിദ്യാര്‍ഥികളെയും വിവിധ മേഖലയില്‍ മികവുകള്‍ തെളിയിച്ച അധ്യാപകരെയും രക്ഷിതാക്കളെയും എടവക പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരന്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലീലാ ബാലന്, മാനന്തവാടി ഉപജില്ല എഇഒ എം. സുനില്‍കുമാര്‍, സ്കൂള്‍ പിടിഎ പ്രസിഡന്റ് ജിനീഷ് തോമസ് എന്നിവര്‍ ആദരിച്ചു.
സ്കൂള്‍ ഹെഡ്മാസ്റ്റര് ജോസ് പള്ളത്ത്, കല്ലോടി സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ബ്രിജേഷ് ബാബു, കല്ലോടി സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹെഡ്മിസ്ട്രസ് പി.ജി. റോഷ്നി, എംപിടിഎ പ്രസിഡന്റ് സീനത്ത് ബീരാളി, പ്രീ പ്രൈമറി വിഭാഗം പിടിഎ പ്രിഡന്റ് പി.ടി. പ്രശോഭ്, വിദ്യാര്‍ഥി പ്രതിനിധി ഹന്ന കാര്‍മല്‍, അധ്യാപകരായ നസ്രിന് തയ്യുള്ളതില്‍, കാതറിന് സി. തോമസ്, മോളിക്കുട്ടി സിറിയക്, ഷിന്റോ ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Wayanad
മൂപ്പൈനാട്: മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് സി.വി. സുധയ്ക്കെതിരേ എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. ഇതോടെ യുഡിഎഫിനുണ്ടായിരുന്ന പ്രസിഡന്റ് സ്ഥാനം നഷ്ടമായി.
എട്ടിനെതിരേ ഒമ്പത് വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. കഴിഞ്ഞ ജൂണ്‍ 29ന് എല്‍ഡിഎഫ് അംഗം സുരേഷ് ബാബുവാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. 25 വര്‍ഷത്തെ യുഡിഎഫ് ഭരണം അവസാനിപ്പിച്ചുകൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയത്. 17 അംഗ ഭരണ സമിതിയില്‍ എല്‍ഡിഎഫിന് ഒമ്പതും യുഡിഎഫിന് എട്ടും അംഗങ്ങളാണുള്ളത്. പ്രസിഡന്റ് സ്ഥാനം പട്ടികവര്‍ഗ സംവരണമാണ്.
കഴിഞ്ഞ ഡിസംബര്‍ അവസാനം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒരു എല്‍ഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായതിനെത്തുടര്‍ന്ന് തുല്യ വോട്ടുകള്‍ വന്നതോടെ നറുക്കെടുപ്പ് നടത്തുകയായിരുന്നു. നറുക്കെടുപ്പിലൂടെയാണ് മുസ്ലിം ലീഗ് അംഗമായ സി.വി. സുധ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
പ്രസിഡന്റ് സ്ഥാനം ലഭിക്കാത്തത് എല്‍ഡിഎഫിന് കനത്ത തിരിച്ചടിയായിരുന്നു. അതിന് ശേഷം ആറ് മാസം പൂര്‍ത്തിയായപ്പോഴാണ് എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ അവിശ്വാസം പാസായതോടെ യുഡിഎഫിന് ലഭിച്ച പ്രസിഡന്റ് സ്ഥാനവും നഷ്ടമായി.
പ്രസിഡന്റ് സ്ഥാനം യുഡിഎഫിനായിരുന്നതുകൊണ്ട് ഭരണപരമായ പല കാര്യങ്ങള്‍ക്കും വിഷമതകള്‍ നേരിടേണ്ടി വന്നതായി എല്‍ഡിഎഫ് ഭാരവാഹികള്‍ പറഞ്ഞു. ഇനി ഏഴ് ദിവസത്തിനള്ളില്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണം. അതുവരെ വൈസ് പ്രസിഡന്റിനാണ് താത്ക്കാലിക ചുമതല. സിപിഎമ്മിലെ വി. കേശവനെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
Wayanad
വടുവഞ്ചാല്‍: ചിത്രഗിരി സെന്റ് ജോര്‍ജ് സണ്ഡേസ്കൂളും ചെറുപുഷ്പ മിഷന് ലീഗ് ചിത്രഗിരി ശാഖയും ചേര്‍ന്ന് ലഹരി വിരുദ്ധ ക്ലബ് (ജ്വാല 2026) രൂപീകരിക്കുകയും ലഹരിവിരുദ്ധ കാമ്പയിനിന് തുടക്കമിടുകയും ചെയ്തു.
ഫാ. ജോര്‍ജ് മഞ്ചാടിയും ഫാ. ഐസക് കൊങ്ങമ്പുഴയും ചേര്‍ന്ന് ജ്വാല 2026 ലീഡര്‍ ജോയല്‍ അമ്പാറയ്ക്ക് ദീപശിഖ കൈമാറി കാമ്പയിന് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. റിജോസ് പയസ് അരുമായില്‍ ലഹരി വിരുദ്ധ സന്ദേശം നല്കി. സണ്ഡേസ്കൂള് എച്ച്എം ബൈജു പച്ചിക്കല്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റോണി വെട്ടിക്കാട്ടില്‍, ജോസ് കാരകുന്നേല്‍, ഷൈനി കുറ്റിയില്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി. കാമ്പയിനിന്റെ ഭാഗമായി ലഹരി വിരുദ്ധ പോസ്റ്റര്‍ നിര്‍മാണം ലഹരി വിരുദ്ധ കൊളാഷ് നിര്‍മാണ മത്സരങ്ങളും നടത്തി.
Wayanad
കല്‍പ്പറ്റ: കള്ളാടി തുരങ്കപാത നിര്‍മാണ മേഖലയിലെ മണ്ണിടിച്ചിലില്‍ രൂപപ്പെട്ട മണ്ണ് മൂന്ന് ദിവസത്തിനകം മാറ്റാന്‍ കമ്പനിക്ക് നിര്‍ദേശം നല്‍കിയതായി കൃഷി മന്ത്രി ടി. സിദ്ദിഖ്. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അപകടത്തില്‍ റോഡിന് ഇരുവശങ്ങളിലേക്ക് ഇടിഞ്ഞ മണ്ണ്, കൂട്ടിയിട്ട മണ്ണ് എന്നിവ മാറ്റാനാണ് കമ്പനിക്ക് നിര്‍ദേശം നല്‍കിയത്.
അതേസമയം അപകടമേഖലയില്‍ പരിശോധന നടത്താന്‍ വിദഗ്ധ സമിതി ഇന്ന് ജില്ലയിലെത്തും. വിദഗ്ധ സമിതി എത്തിയ ശേഷം മേഖലയിലെ മണ്ണ് പരിശോധിച്ച് ഏത് രീതിയില്‍, ഏത് സമയത്ത്, എവിടെ നിന്നും മണ്ണ് നീക്കം ചെയ്യണം, സുരക്ഷ ക്രമീകരണങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് ആശ്വാസ ധനസഹായമായി സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപയും കമ്പനി രണ്ടര ലക്ഷം രൂപയും അനുവദിക്കും. ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലുള്ള മൂന്നുപേര്‍ക്ക് കമ്പനി അധിക തുക നല്‍കും. അപകടത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് അടിയന്തര സാമ്പത്തിക സഹായം നല്കാന് കമ്പനിയോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ പത്ത് ദിവസത്തിനകം തുക അക്കൗണ്ടുകളിലേക്ക് നല്കാന് നിര്‍ദേശം നല്കി.
ചൂരല്‍മലയില്‍ നിന്നും മേപ്പാടി ഭാഗങ്ങളിലെ സ്കൂളുകളിലേക്ക് പോകുന്ന വിദ്യാര്‍ഥികളെ എത്തിക്കുന്നതിന് സ്കൂള്‍ ബസ്, കെഎസ്ആര്‍ടിസി സൗകര്യം ഉറപ്പാക്കും. ഇതിനുപുറമേ ചൂരല്‍മല ഭാഗത്ത് നിന്ന് ജീപ്പ് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മണ്ണിടിച്ചിലുണ്ടായ മീനാക്ഷിപുഴയുടെ ഇരു വശങ്ങളിലും ചെക്ക് പോസ്റ്റ് ആരംഭിക്കും. പാലത്തിലൂടെ ഇരുവശങ്ങളിലേക്കും ആളുകളെ സുരക്ഷിതമായി കടത്തിവിടുന്നതിന് അഗ്നിരക്ഷാസേന പോലീസ് ഉദ്യോഗസ്ഥര്‍, കമ്പനി പ്രതിനിധികളെ ചുമതലപ്പെടുത്തി.
മണ്ണിടിച്ചിലില്‍ മീനാക്ഷി പാലത്തിനു താഴെ ഭാഗത്തുള്ള വീട് ഭാഗികമായി തകര്‍ന്നതിനാല്‍ ഉടമസ്ഥര്‍ക്ക് പകരം വീട് കണ്ടെത്താന്‍ മേപ്പാടി പഞ്ചായത്ത് പ്രതിനിധികളെ ചുമതലപ്പെടുത്തി. മഴ ശക്തമാവുന്ന സാഹചര്യങ്ങളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കാന്‍ പദ്ധതി തയാറാക്കി സമര്‍പ്പിക്കാന്‍ പഞ്ചായത്ത് ഭരണ സമിതിയ്ക്ക് നിര്‍ദേശം നല്കി. ദുരന്തത്തെ തുടര്‍ന്ന് ഒറ്റപ്പെട്ട് കഴിയുന്നവർക്ക് ഒരാഴ്ചത്തേക്ക് സൗജന്യ റേഷന്‍ നല്‍കും.
അപകടത്തെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ കുടിവെള്ളം തടസപ്പെട്ട സാഹചര്യത്തില്‍ ഭൂജല വകുപ്പിനോട് പ്രദേശത്ത് ആവശ്യമായ പരിശോധന നടത്താനും കുഴല്‍ കിണര്‍, അനുബന്ധ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതുവരെ വാട്ടര്‍ അഥോറിറ്റി മുഖേന പ്രദേശത്തേക്ക് വെള്ളം ലഭ്യമാക്കുന്നതിന് ഏകോപനം നടത്താന്‍ പഞ്ചായത്തിനും യോഗത്തില്‍ മന്ത്രി നിര്‍ദേശം നല്കി.
മീനാക്ഷി പാലത്തിന്റെ ബലക്ഷയം പരിശോധിച്ച് കൈവരികള്‍ സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. പുഴയുടെ നവീകരണ പ്രവൃത്തികള്‍ നടത്താന്‍ ജലസേചന വകുപ്പിന് ചുമതല നല്കി.
കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, എഡിഎം കെ. അജീഷ്, സബ്കളക്ടര്‍ അതുല്‍ സാഗര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കമ്പനി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Wayanad
കല്‍പ്പറ്റ: കള്ളാടിയില്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സഹായമായി കേരളാ പോലീസിന്റെ മായയും മര്‍ഫിയും. ബല്‍ജിയം മലിനോയിസ് ഇനത്തില്‍പെട്ട കൊച്ചി സിറ്റിയിലെ കടാവര്‍ നായകളായ ഇവര്‍ മണ്ണിടിച്ചില്‍ ദുരന്തമുണ്ടായത് മുതല്‍ പ്രദേശത്തെ സ്ഥിരം സാന്നിധ്യമാണ്.
മണ്ണിനടിയില്‍ കുടുങ്ങിപ്പോയ മൃതദേഹങ്ങള്‍ മണത്തു കണ്ടുപിടിക്കാന്‍ ഇവര്‍ സഹായകമായി. മൃതദേഹങ്ങളും അവശിഷ്ടങ്ങളും മണ്ണില്‍ നിന്നും മണത്തുപിടിച്ച് രക്ഷാപ്രവര്‍ത്തകരെ സഹായിക്കാന്‍ ഇവയ്ക്ക് സാധിക്കും.
വിദഗ്ധ പരിശീലനം ലഭിച്ച ഇവരുടെ സഹായം മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിലും ലഭിച്ചിട്ടുണ്ട്. സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോര്‍ജ് മാനുവല്‍, പി. വിനീത്, പി. പ്രഭാത്, കെ.എം. മനേഷ് എന്നിവരാണ് പരിശീലകര്‍.
Wayanad
പന്തല്ലൂര്‍: പന്തല്ലൂര്‍ മുതല്‍ ചേരമ്പാടി വരെയുള്ള പ്രധാന പാതയുടെ വശങ്ങളില് കാടുപിടിച്ചു കിടക്കുന്നത് വാഹനയാത്രക്കാരെയും ഡ്രൈവര്‍മാരെയും ദുരിതത്തിലാക്കുന്നു. ഇത് സംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചേരങ്കോട് പഞ്ചായത്ത് ഭരണകൂടത്തിന് നാട്ടുകാര്‍ പരാതി നല്കി. വനമേഖലയോട് ചേര്‍ന്നാണ് പന്തല്ലൂര്‍ - ചേരമ്പാടി പാത സ്ഥിതി ചെയ്യുന്നത്.
ഇത്കാരണം യാത്രക്കാര്‍ ഭീതിയിലാണ്. പാതയോരങ്ങളില്‍ വളര്‍ന്നു നില്ക്കുന്ന കുറ്റിക്കാടുകളും ചെടികളും വെട്ടിമാറ്റാന്‍ പൊതുമരാമത്ത് വകുപ്പ് ഏറെ നാളായി തയാറായിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇതുമൂലം എതിര്‍ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്തതിനാല്‍ അപകടം സംഭവിക്കുമോ എന്ന ഭീതിയോടെ യാത്ര ചെയ്യേണ്ട സാഹചര്യവുമാണ്.
കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം കൂടുതലായുള്ള പാതയാണിത്. പാതയോരങ്ങളില്‍ കാട് വളര്‍ന്നു നില്ക്കുന്നതിനാല് വന്യമൃഗങ്ങള്‍ റോഡിനടുത്തേക്ക് വരുന്നത് വാഹനയാത്രക്കാര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്നില്ല. ആനകള്‍ റോഡിലേക്ക് ഇറങ്ങിവരുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും നാട്ടുകാര്‍ ആശങ്കപ്പെടുന്നു.
ഈ ദുരവസ്ഥ കണക്കിലെടുത്ത് പന്തല്ലൂര്‍ - ചേരമ്പാടി പാതയോരത്തെ കാടുകള്‍ അടിയന്തരമായി വെട്ടിമാറ്റണമെന്നും മഴക്കാലത്ത് റോഡില്‍ പലയിടങ്ങളില്‍ ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്ത് ഗതാഗതം സുഗമമാക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പഞ്ചായത്ത് ഭരണകൂടത്തിന് നിവേദനം നല്കി.സ്കൂള്‍ വാഹനങ്ങളും പൊതുഗതാഗത സംവിധാനങ്ങളും ധാരാളമായി സഞ്ചരിക്കുന്ന ഈ പാതയില്‍ അപകടങ്ങള്‍ സംഭവിക്കുന്നതിന് മുന്‍പ് തന്നെ സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യം.
Wayanad
കല്‍പ്പറ്റ: പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളില്‍ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷന്(കെഎഫ്ആര്‍എ) ഉത്തര മേഖല സമ്മേളനം അഭിപ്രായപ്പെട്ടു.
ജനങ്ങളുടെ ജീവന്റെയും സ്വത്തിന്റെയും സുരക്ഷ മുന്‍നിര്‍ത്തിയുള്ള പഠനം പദ്ധതികള്‍ പ്രാവര്ത്തികമാക്കുന്നതിനുമുമ്പ് നടത്തണം. 2019ല്‍ പുത്തുമല ഉരുള്‍പൊട്ടലില്‍ 17 ഉം 2024ല്‍ പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലില്‍ 298 ഉം അടുത്തിടെ കള്ളാടിയില്‍ മണ്ണിടിച്ചിലില്‍ ഏഴും ആളുകള്‍ മരണപ്പെട്ട സാഹചര്യത്തില്‍ പക്ഷിമഘട്ട സംരക്ഷണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളണം. മണ്ണിന്റെ സവിശേഷതകള്‍, ജല ആഗികരണ ശേഷി, നീര്വാര്ച്ചാസ്വഭാവം, പൈപ്പിംഗ് സാധ്യതകള്‍ എന്നിവ കണക്കിലെടുക്കണം.
കൃഷിയിടങ്ങളിലെ ചെറുതടക്കം മരങ്ങള്‍ മുറിച്ചുമാറ്റുന്നത് നിയമനിര്‍മാണത്തിലൂടെ നിയന്ത്രിക്കേണ്ടതുണ്ട്. 2005ലെ കേരള വനേതര പ്രദേശങ്ങളില്‍ വൃക്ഷം വളര്‍ത്തല്‍ പ്രോത്സാഹന(ഭേദഗതി)നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഒരുപരിധിവരെ പ്രയോജനപ്രദമാണെങ്കിലും അവര്‍ ചൂഷണം ചെയ്യപ്പെടുന്നതിനും ഇടയാക്കുന്നുണ്ട്.
വിജ്ഞാപനം ചെയ്യാത്തതും ഒരു ഹെക്ടറില്‍ താഴെ വിസ്തീര്‍ണമുള്ളതും കാപ്പിത്തോട്ടം അല്ലാത്ത സ്ഥലത്തുള്ളതുമായ മരങ്ങളില്‍ നിയമത്തിലെ സെക്ഷന്‍ 2(ഇ)പ്രകാരം നിര്‍ദേശിക്കപ്പെട്ട 10 ഇനങ്ങള്‍ മുറിക്കുന്നതിനാണ് തടസം. സെക്ഷന്‍ 6(3)ലെ 28 ഇനം മരങ്ങള്‍ ഉദ്യോഗസ്ഥതല പരിശോധനയില്ലാതെ മുറിക്കാനും തടിയും കട്ടന്സും നീക്കംചെയ്യാനും കര്‍ഷകര്‍ക്ക് കഴിയും. മരങ്ങള്‍ വി്ല്ക്കുന്ന കര്‍ഷകര്‍ക്ക് തുച്ഛവിലയാണ് ലഭിക്കുന്നത്. സത്യപ്രസ്താവന മാത്രം ഉപയോഗപ്പെടുത്തി ചെറുമരങ്ങളടക്കം വ്യാപകമായാണ് കടത്തുന്നത്.
ചെറുമരങ്ങളക്കം മുറിക്കുന്നത് പരിമിത തണല്‍ ആവശ്യമുള്ള കാപ്പി, കുരുമുളക് തുടങ്ങിയ കൃഷികള്‍ക്ക് ദോഷമാണ്. കൃഷിയിടങ്ങളില്‍ മരങ്ങള്‍ ഇല്ലാതാകുന്നത് കാലാവസ്ഥയെയും ജല ലഭ്യതയെയും ബാധിക്കും. മരംമുറി നിയമപരമായി നിയന്ത്രിക്കേണ്ടേതിന്റെ ആവശ്യകത, ഓരോ മരങ്ങളുടെയും പ്രാധാന്യം എന്നിവയില്‍ കര്‍ഷകര്‍ക്ക് ബോധവത്കരണം ന്ല്കേണ്ടതുണ്ട്.
മനുഷ്യ-വന്യമൃഗ സംഘര്‍ഷം കൂടുതലുള്ള പ്രദേശങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് വനം-വന്യജീവി സംരക്ഷണം കാര്യക്ഷമമായി നടത്താന്‍ കഴിയാത്ത സാഹചര്യമാണെന്ന് സമ്മേളനം വിലയിരുത്തി. നാല് ജില്ലകളില്‍നിന്നുള്ള റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍ പങ്കെടുത്ത സമ്മേളനം കള്ാടി ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
മാനന്തവാടി ഗിബ്സ് ഹാളില്‍ നോര്‍ത്ത് വയനാട് ഡിഎഫ്ഒ സന്തോഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
അസോസിയേഷന് ഭാരവാഹികളായ രാജീവ് കുമാര്‍, രമ്യ രാഘവന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ. ഹാഫിഷ്(പ്രസിഡന്റ്), എം.പ്രബീഷ് (വൈസ് പ്രസിഡന്റ്), റോസ്മേരി ജോസ്(സെക്രട്ടറി), ടി.കെ. വന്ദന(ജോയിന്റ് സെക്രട്ടറി), സനൂപ് കൃഷ്ണന്(ട്രഷറര്‍), എ.പി. ശ്രീജിത്ത്, പി. രതീശന്, ഇ.കെ. ജിഷ, ടി. നസ്ന(കമ്മിറ്റി അംഗങ്ങള്‍)എന്നിവരെ തെരഞ്ഞെടുത്തു.
Wayanad
പുല്‍പ്പള്ളി: കടമാന്‍തോട് പദ്ധതി എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കണമെന്ന് കേരള കര്‍ഷകസംഘം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കബനി നദിയുടെ പ്രധാന പോഷക തോടായ കടമാന്‍ തോടിന് കുറുകെ പുല്‍പ്പള്ളിയില്‍ ഡാം നിര്‍മിച്ച് ജലം സംഭരിക്കാനാണ് ഈ പദ്ധതി ഉദ്ദേശിച്ചിട്ടുള്ളത്. 2,000 ഹെക്ടറോളം കൃഷിഭൂമിയില്‍ ജലസേചനം നടത്താന്‍ ഉതകുന്ന പദ്ധതിക്ക് ഏകദേശം 28 മീറ്റര്‍ ഉയരത്തിലും 293 മീറ്റര്‍ നീളത്തിലും അണക്കെട്ട് നിര്‍മിക്കാനാണ് ഡ്രാഫ്റ്റ് പ്രൊപ്പോസല്‍. ജലനഷ്ടം പരമാവധി കുറയ്ക്കുന്നതിനായി തുറന്ന കനാലുകള്‍ക്ക് പകരം പൈപ്പുകള്‍ വഴി കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിട്ടിട്ടുള്ളത്.
എന്നാല്‍ ചില പരിസ്ഥിതിവാദികളുടെയും പ്രദേശവാസികളുടെയും എതിര്‍പ്പുകള്‍ ഉയര്‍ന്ന വരുന്നുണ്ട്. എങ്കിലും ഏറ്റെടുക്കുന്ന ഭൂമിക്ക് കര്ഷകന് മതിയായ നഷ്ടപരിഹാരം നല്കിനല്കിക്കൊണ്ട് കര്‍ഷകരുടെ ആശങ്ക പരിഹരിക്കണം. ഒഴിപ്പിക്കപ്പെടുന്ന കുടുംബങ്ങള്‍ക്ക് പുനരധിവാസ പാക്കേജ് അനുവദിച്ചുകൊണ്ടും നാടിന്റെ പരിസ്ഥിതിക്ക് ദോഷം തട്ടാത്ത രീതിയില്‍ പദ്ധതിആരംഭിക്കണം.
എല്‍ഡിഎഫ് സര്‍ക്കാര്‍ 2.34 കോടി രൂപ ഡിപിആര്‍ തയാറാക്കുന്നതിനായി അനുവദിച്ചിട്ടുണ്ട്. ഡിപിആര്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് കടമാന്‍തോട് പദ്ധതി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നു കര്‍ഷകസംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
പുല്‍പ്പള്ളി ടൗണില്‍ നടന്ന സമാപന സമ്മേളനം കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എം. സ്വരാജ് ഉദ്ഘാടനം ചെയ്തു. സി.ജി. പ്രത്യുഷ് അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്, ഒ.ആര്. കേളു, വത്സന് പനോളി, ബൈജു നമ്പിക്കൊല്ലി, എം.എസ്. സുരേഷ് ബാബു, ടി.കെ. ശിവന്, ജസ്റ്റിന് ബേബി, സണ്ണി ജോസഫ്, രുക്മിണി സുബ്രഹ്മണ്യന്, സുരേഷ് താളൂര്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് പുല്‍പ്പള്ള ടൗണില്‍ പ്രകടനവും നടന്നു.
Wayanad
കല്‍പ്പറ്റ:റോട്ടറി ക്ലബ് ഭാരവാഹികളായി പി.എസ്. സാജന്(പ്രസിഡന്റ്), വിഷ്ണുദാസ്(സെക്രട്ടറി), ഡോ.അനുദീപ്(ട്രഷറര്‍) എന്നിവര്‍ ചുമതലയേറ്റു.
ഹോട്ടല്‍ ഇന്ദ്രിയ ഹാളില്‍ സ്ഥാനാരോഹണച്ചടങ്ങില്‍ റോട്ടറി ഡിസ്ട്രിക്ട് 3204 മുന്‍ ഗവര്‍ണര്‍ വി.ജി. നായനാര്‍ മുഖ്യാതിഥിയായി.
ജില്ലയിലെ ആദ്യ റോട്ടറി ക്ലബ് ശാഖയാണ് കല്‍പ്പറ്റയിലേത്.എല്ലാ വര്‍ഷവും സമൂഹനന്മയ്ക്ക് ഉതകുന്ന വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.
Wayanad
കല്‍പ്പറ്റ: തദ്ദേശീയമായി ഉത്പാദിപ്പിച്ച പച്ചക്കറികള്‍ വിപണിയില്‍ എത്തിക്കുന്നതിലൂടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ് കുടുംബശ്രീയെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്.
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഓണക്കനി, നിറപ്പൊലിമ, ജീവനം 2.0 പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം ചേലോട് എച്ച്എഎം യുപി സ്കൂളില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കൃഷിക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുകയെന്ന ലക്ഷ്യത്തോടെ സ്കൂളുകളില്‍ കതിര് കൃഷി ക്ലബുകള്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ 500 സ്കൂളുകളില്‍ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ ഫാം ലൈവ്ലി ഹുഡിന്റെ ഭാഗമായി ഓണത്തിന് വിഷരഹിത പച്ചക്കറികള്‍, പൂക്കള്‍ വിപണിയിലെത്തിച്ച് കുടുംബശ്രീ അംഗങ്ങള്‍ക്ക് അധിക വരുമാനം ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം. സംസ്ഥാനമൊട്ടാകെ കുടുംബശ്രീ കര്‍ഷകര്‍ മുഖേന 12,000 ഏക്കറില്‍ പച്ചക്കറിയും 2,000 ഏക്കറില്‍ പൂ കൃഷിയും ചെയ്യുന്നുണ്ട്.
പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 1826 ജെഎല്‍ജി കര്‍ഷകര്‍ 100 ഏക്കറില്‍ പച്ചക്കറി കൃഷിയും 596 കര്‍ഷകര്‍ 102 ഏക്കറില്‍ പൂ കൃഷിയും ഓണത്തോടനുബന്ധിച്ച് ചെയ്യും. പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത തൈകള്‍ വൈത്തിരി സിഡിഎസിലെ ജെഎല്‍ജി അംഗം അനയ ഏറ്റുവാങ്ങി.
മൃഗസംരക്ഷണ മേഖലയിലെ ഉത്പാദനക്ഷമത വര്‍ധിപ്പിച്ച് കര്‍ഷകര്‍ക്ക് സ്ഥിര വരുമാനം ഉറപ്പാക്കുകയാണ് ജീവനം 2.0 പദ്ധതിയിലൂടെ. പദ്ധതി പോസ്റ്റര്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെ ് കെ.കെ. ഹനീഫ പ്രകാശനം ചെയ്തു. സംസ്ഥാന മിഷന് ഫാം ലൈവ്ലി ഹുഡ് പ്രോഗ്രാം ഓഫീസര്‍ ഡോ.എസ്. ഷാനവാസ് പദ്ധതി വിശദീകരിച്ചു. മൃഗസംരക്ഷണ മേഖലയ്ക്ക് ആവശ്യമായ മരുന്നുകള്‍ അടങ്ങിയ കിറ്റ് വൈത്തിരി പഞ്ചായത്ത് പ്രസിഡനന്റ് സി.വി. രാജന് വൈത്തിരി മൃഗസംരക്ഷണ ക്ലസ്റ്റര്‍ അംഗം ലില്ലി പൈനാടത്തിന് കൈമാറി.
വൈത്തിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല സദാനന്ദന്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഡോളി ജോസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.എം. സാജിത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എല്‍സി ജോസ്, കുടുംബശ്രീ ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ കെ.പി. ജയചന്ദ്രന്, അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍മാരായ കെ.എം. സെലീന,
കെ.കെ. അമീന്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ളായ തെസ്നി അഷറഫ്, എം.വി. വിജേഷ്, വാര്‍ഡ് അംഗങ്ങള്‍, വൈത്തിരി സിഡിഎസ് ചെയര്‍പേഴ്സണ്‍ ഉഷ ജ്യോതിദാസ്, കുടുംബശ്രീ മെംബര്‍ സെക്രട്ടറി സോബിന്‍ സെബാസ്റ്റ്യന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സലീം മേമന എന്നിവര്‍ പ്രസംഗിച്ചു.
Wayanad
കല്‍പ്പറ്റ: കേരള കാര്‍ഷിക സര്‍വകലാശാല അഞ്ച് വിളയിനങ്ങള്‍ പുതുതായി വികസിപ്പിച്ചു. കെഎയു തേജസ്വിനി(മുളക്), കെഎയു മേധ(ബ്രഹ്മി), കെഎയു സൗഗന്ധിക (രാമച്ചം), കെഎയു കൊച്ചിന് പ്രൈഡ് (ഇഞ്ചി), കെഎയു ഗോള്‍ഡന്‍ ഫിംഗര്‍ (മഞ്ഞള്‍) എന്നിവയാണ് വികസിപ്പിച്ചത്. ഇവ സീഡ് സബ് കമ്മിറ്റിയുടെ അംഗീകാരത്തോടെ പുറത്തിറക്കി.
തേജസ്വിനി
വെള്ളായണി കാര്‍ഷിക കോളജിലെ വെജിറ്റബിള്‍ സയന്‍സ് വിഭാഗം മേധാവിയും അസോ. പ്രഫസറുമായ ഡോ. എസ്. ശാരദ വികസിപ്പിച്ചതാണ് കെഎയു തേജസ്വിനി. കുറ്റിച്ചെടിയായി വളരുന്നതും നീളമുള്ള കായ്കളും ഉയര്‍ന്ന വിളവും നല്‍കുന്നതാണ് ഈ ഇനം. ഇടത്തരം എരിവുള്ള തേജസ്വിനിക്ക് വൈറസ്ജന്യ രോഗങ്ങളെയും വാട്ടരോഗത്തെയും പ്രതിരോധിക്കാന്‍ ശേഷിയുണ്ട്. ഹെക്ടറിന് ശരാശരി 32 മുതല്‍ 50 വരെ ടണ്‍ ആണ് വിളവ്. കേരളത്തിലെങ്ങും കൃഷി ചെയ്യാം.
മേധ
ഓടക്കാലി സുഗന്ധവിള ഔഷധസസ്യ ഗവേഷണകേന്ദ്രം മേധാവി പ്രഫ. ഡോ. ആന്‍സി ജോസഫ് വികസിപ്പിച്ചതാണ് കെഎയു മേധയും കെഎയു സൗഗന്ധികയും. മധ്യകേരളത്തില്‍ കൃഷി ചെയ്യാന്‍ യോജ്യമായ ഇനമാണ് മേധ.
മികച്ച ഉത്പാദനശേഷിയും ഉയര്‍ന്ന ബാക്കോസൈഡ് അളവും പ്രത്യേകതകളാണ്. ഹെക്ടറിന് 34 മുതല്‍ 36 വരെ ടണ്‍ വിളവും ഉണക്കിയെടുത്താല്‍ അഞ്ച് മുതല്‍ ആറ് വരെ ടണ്‍ വിളവും ലഭിക്കും.
സൗഗന്ധിക
ഉയര്‍ന്ന അളവില്‍ എസെന്‍ഷ്യല്‍ ഓയില്‍(1.4 ശതമാനം)അടങ്ങിയതാണ് സൗഗന്ധിക. മികച്ച വളര്‍ച്ച, കൂടുതല്‍ തൈകള്‍ പൊട്ടാനുള്ള ശേഷി, ഉയര്‍ന്ന വേര് ഉത്പാദനം, കൂടുതല്‍ എണ്ണയുടെ അളവ് എന്നിവ പ്രത്യേകതയാണ്.
വേരുകള്‍ക്ക് നല്ല കനവും സുഗന്ധവും നീളവുമുള്ളതിനാല്‍ ഹെക്ടറിന് 6.1 മുതല്‍ 7.8 വരെ ടണ്‍ വരെ ഉണക്കവേര് വിളവ് ലഭിക്കും. സംസ്ഥാനത്തിന്റെ മധ്യമേഖലയില്‍ തുറസായ സ്ഥലങ്ങളില്‍ കൃഷിക്ക് യോജിച്ചതാണ്.
കൊച്ചിന് പ്രൈഡ്
വെള്ളാനിക്കര കാര്‍ഷിക കോളജിലെ പ്ലാന്റേഷന് ക്രോപ്സ് ആന്‍ഡ് സ്പൈസസ് വിഭാഗത്തിലെ അസി. പ്രഫ.ഡോ. നായര്‍ സുനില്‍ അപ്പുക്കുട്ടന് വികസിപ്പിച്ചതാണ് കൊച്ചിന് പ്രൈഡും ഗോള്‍ഡന്‍ ഫിംഗറും. ഉയര്‍ന്ന അളവില്‍ സിന്‍ജിബെറിന്‍, അന്നജം, മികച്ച വിളവ് എന്നിവയോടൊപ്പം കൊച്ചിന് ഇഞ്ചിയുടെ തനതായ എരിവും മണവും ഉള്ളതാണ് കൊച്ചിന് പ്രൈഡ്.
240 മുതല്‍ 245 വരെ ദിവസങ്ങളാണ് വിള കാലയളവ്. റൈസോം റോട്ട് എന്ന രോഗത്തെ പ്രതിരോധിക്കാന്‍ ശേഷിയുണ്ട്. തെങ്ങിന്തോപ്പുകളില് തനിവിളയായോ ഇടവിളയായോ വളര്‍ത്താം. ശരാശരി വിളവ് ഹെക്ടറിന് 36.3 ടണ്‍ ആണ്. ചുക്ക് ഉത്പാദനത്തിന് യോജിച്ചതാണ്. കോട്ടയം, ഇടുക്കി ജില്ലകളില്‍ കൃഷിക്ക് പറ്റിയതണ്.
ഗോള്‍ഡന്‍ ഫിങ്കര്‍
ഉയര്‍ന്ന കുര്ക്കുമിന്(8.65 ശതമാനം)അടങ്ങിയ തനത് ആലപ്പി ഫിംഗര്‍ മഞ്ഞളാണ് ഗോള്‍ഡന്‍ ഫിംഗര്‍. വിളകാലം 240 മുതല്‍ 250 വരെ ദിവസങ്ങളാണ്. കയറ്റുമതിക്ക് യോജ്യമായ നല്ല വണ്ണമുള്ള കിഴങ്ങുകളാണ് ഇതിന്റേത്. ഹെക്ടറിന് ശരാശരി 39 മുതല്‍ 42 വരെ ടണ്‍ പച്ചമഞ്ഞള്‍ ആണ് വിളവ്. കോട്ടയം ജില്ലയില്‍ കൃഷിക്ക് ഉത്തമമാണ്.
Wayanad
കല്‍പ്പറ്റ: ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി "ഹൈഡ് ഔട്ട്'എന്ന പേരില്‍ എക്സൈസ് ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ലോഡ്ജുകള്‍, ബാറുകള്‍, കള്ളുഷാപ്പുകള്‍, ഹോട്ട് സ്പോട്ടുകള്‍ എന്നിവിടങ്ങളില്‍ രാസലഹരി വസ്തുക്കളുടെയും മറ്റും ഉപയോഗവും വില്‍പ്പനയും തടയുന്നതിന്റെ ഭാഗമായി പരിശോധന നടത്തി.
ബത്തേരി താലൂക്ക് പരിധിയില്‍ സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.സി. ഷാബു, എക്സൈസ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ രാജേഷ് കോമത്ത്, എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വൈശാഖ്, എക്സൈസ് ഇന്റലിജന്‍സിലെ പ്രിവന്റീവ് ഓഫീസര്‍മാരായ എ.എസ്. അനീഷ്, പി.ആര്. വിനോദ്, റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.കെ. സുരേന്ദ്രന്, പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്) എം.എ. രഘു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നിക്കോളാസ് ജോസ്, വി. സുധീഷ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബി.ആര്. രമ്യ, കെ.കെ. ബിന്ദു എന്നിവര്‍ പങ്കെടുത്തു.
മാനന്തവാടി താലൂക്കില്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ അരുണ്‍കുമാര്‍, അസി. ഇന്‍സ്പെക്ടര്‍ വി. രാജേഷ്, ഇഐ ആന്‍ഡ് ഐബിയിലെ അസി. ഇന്‍സ്പെക്ടര്‍(ഗ്രേഡ്) സുരേഷ് വെങ്ങാലിക്കുന്നേല്‍, റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍മാരായ ഇ. അനൂപ്, സി. സുരേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.യു. ജോബിഷ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ജയശ്രീ എന്നിവര്‍ പങ്കെടുത്തു.
വൈത്തിരി താലൂക്കില്‍ കല്‍പ്പറ്റ റേഞ്ച് ഇന്‍സ്പെക്ടര്‍ ജി. ജിഷ്ണു, അസി. ഇന്‍സ്പെക്ടര്‍(ഗ്രേഡ്) ജി. അനില്‍കുമാര്‍, എക്സൈസ് ഇന്റലിജന്‍സിലെ അസി. ഇന്‍സ്പെക്ടര്‍(ഗ്രേഡ്) സി.വി. ഹരിദാസ്, പ്രിവന്റീവ് ഓഫീസര്‍ കൃഷ്ണന്‍കുട്ടി, കല്‍പ്പറ്റ റേഞ്ചിലെ വനിതാ സിവല്‍ എക്സൈസ് ഓഫീസര്‍ മുനീറ, ഇഐ ആന്‍ഡ് ഐബിയിലെ സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ മുനീര്‍, കല്‍പ്പറ്റ റേഞ്ചിലെ സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ ടി.പി. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
Wayanad
കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് പോലീസിന് വിട്ടുകൊടുത്ത വാഹനങ്ങളുടെ ഉടമകള്‍ക്ക് വാടക കിട്ടിയില്ല. ജില്ലയില്‍ ടൂറിസ്റ്റ് ബസും ട്രാവലറും ഉള്‍പ്പെടെ 98 കോണ്‍ട്രാക്ട് കാരിയേജുകളാണ് പോലീസ് വാടകയ്ക്ക് എടുത്തത്. ഫെബ്രുവരി 20 മുതല്‍ ഏപ്രില്‍ 10 വരെ ഇത്രയും വാഹനങ്ങള്‍ പോലീസാണ് ഉപയോഗിച്ചത്. വാടക ഇനത്തില്‍ ഏകദേശം ഒരു കോടി രൂപയാണ് ഉടമകള്‍ക്ക് ലഭിക്കാനുള്ളത്.
തെരഞ്ഞെടുപ്പ് നടന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും വാടക ലഭിക്കാത്തത് വാഹന ഉടമകളെ പ്രതിസന്ധിയിലാക്കിയെന്ന് കോണ്‍ട്രാക്ട് കാരേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് കെ.ബി. രാജുകൃഷ്ണ, ഭാരവാഹികളായ സി. രാജീവന്, സനില്‍ ഐസക്, സി. അബ്ബാസ്, ഫാസില്‍, രാണിത്രാജ്, സി. അരുണ്‍, പി. അര്‍ഷാദ്, കെ.ഷമീര്‍, ഒ.വി. അഭിലാഷ്, പി.വി. ജിബിന്‍, പി.വി. വിനീഷ് എന്നിവര്‍ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
മുന്‍കാലങ്ങളില്‍ വാടക വൈകിയാലും ഡ്യൂട്ടി സമയം ഓടാനുള്ള ഇന്ധനം പോലീസ് ലഭ്യമാക്കിയിരുന്നു. എന്നാല്‍ ഇത്തവണ ഡീസലിനുള്ള തുക ഉടമകള്‍ സ്വന്തമായി കണ്ടത്തേണ്ടിവന്നു. ധനകാര്യ സ്ഥാപനങ്ങളില്‍നിന്നു വായ്പയെടുത്ത് വാങ്ങിയ വാഹനങ്ങളാണ് ഉടമകള്‍ തെരഞ്ഞെടുപ്പ് ജോലിക്ക് വിട്ടുകൊടുത്തത്. വാടക കുടിശികയായതോടെ വാഹനങ്ങളുടെ മാസത്തവണ മുടങ്ങി.
വാടക ലഭിക്കാത്തത് തൊഴിലാളികളെയും ബാധിച്ചു. ഡ്രൈവര്‍മാര്‍ക്കും സഹായികള്‍ക്കും ശമ്പളവും ബാറ്റയും തീര്‍ത്തുകൊടുക്കാന്‍ ഉടമകളില്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല. വാര്‍ഷിക ഇന്‍ഷ്വറന്‍സ് പ്രീമിയം, ആര്‍ടിഒ ടാക്സ്, ഫിറ്റ്നസ് പുതുക്കല്‍ എന്നിവയ്ക്കു പണം കണ്ടെത്താനാകാതെ ഉടമകളില്‍ ചിലര്‍ വാഹനങ്ങള്‍ ഷെഡില്‍ കയറ്റിയിരിക്കയാണ്.
സീസണിലെ മറ്റ് ഓട്ടങ്ങളെല്ലാം മാറ്റിവയ്പ്പിച്ചാണ് വാഹനങ്ങള്‍ പോലീസ് കൊണ്ടുപോയതെന്ന് ഉടമകള്‍ പറയുന്നു. ബില്ലുകള്‍ സമര്‍പ്പിക്കുന്നതിലെ സാങ്കേതിക നൂലാമാലകളും ഫണ്ടിന്റെ അഭാവവും ചൂണ്ടിക്കാട്ടിയാണ് വാടക വിതരണം വൈകിക്കുന്നത്. വാടക കുടിശിക അക്കൗണ്ടുകളില്‍ ഒറ്റത്തവണയായി ഉടന്‍ ലഭ്യമാക്കണമെന്നാണ് ഉടമകളുടെ ആവശ്യം. വായ്പാഗഡുക്കളുടെ തിരിച്ചടവ് മുടങ്ങിയ വാഹനങ്ങള്‍ക്കെതിരേ ധനകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ ജില്ലാ ഭരണകൂടം ഇടപെട്ട് തടയണമെന്ന ആവശ്യവും അവര്‍ ഉയര്‍ത്തുന്നുണ്ട്.
Wayanad
സുല്‍ത്താന്‍ ബത്തേരി: മഴ പെയ്ത് പച്ചപ്പണിഞ്ഞ പാടങ്ങളും വനാതിര്‍ത്തി പ്രദേശങ്ങളും വീണ്ടും കന്നുകാലികളുടെ മേച്ചില്‍പ്പുറമായി. തീറ്റ സമൃദ്ധമായി ലഭിക്കുന്നതിനാല്‍ പാടങ്ങളിലും മറ്റും കന്നുകാലികളെ മേയാന്‍ വിടുന്ന കര്‍ഷകര്‍ നിരവധി.
നൂല്‍പ്പുഴ പഞ്ചായത്തിലെ മുത്തങ്ങ, കല്ലൂര്‍, നമ്പിക്കൊല്ലി, ഇല്ലിച്ചോട് തുടങ്ങിയ പ്രദേശങ്ങളില്‍ വയലുകളിലും വനാതിര്‍ത്തിയിലും കന്നുകാലികള്‍ മേയുന്നതു കാണാം. പാടങ്ങളിലും പരിസരങ്ങളിലും പച്ചപ്പുല്ല് ധാരാളമായി വളര്‍ന്നതിനാല്‍ കന്നുകാലികളെ തീറ്റിപ്പോറ്റുന്നതിനുള്ള ചെലവില്‍ വലിയ കുറവ് വന്നതായി കര്‍ഷകര്‍ പറയുന്നു.
വനാതിര്‍ത്തി പ്രദേശങ്ങളിലെ വന്യജീവി ആക്രമണ ഭീഷണി അതിജീവിച്ചാണ് കര്‍ഷകര്‍ കാലികളെ വളര്‍ത്തുന്നത്.
കാലികളെ കൂട്ടമായി മേയാന്‍ വിടുന്നത് അവയെ കാട്ടുമൃഗങ്ങള്‍ ആക്രമിക്കുന്നതിന് സാധ്യത കുറയ്ക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഇറച്ചിക്കാവശ്യമായ കന്നുകാലികളുടെ വരവ് കുറഞ്ഞതോടെ നാടന്‍ കാലികള്‍ക്ക് വിപണിയില്‍ ഡിമാന്റ് വര്‍ധിച്ചിട്ടുണ്ട്.
Kannur
കേളകം: അടയ്ക്കാത്തോട് ശാന്തിഗിരിയിൽ കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം. വ്യാഴാഴ്ച രാത്രി കാക്കനാട്ട് ജോർജിന്റെ കൃഷിയിടത്തിലെത്തിയ കാട്ടാന വാഴ, തെങ്ങ്, ജാതി തുടങ്ങിയ കാർഷികവിളകൾ വ്യാപകമായി നശിപ്പിച്ചു. വനാതിർത്തിയിൽ സ്ഥാപിച്ചിരുന്ന സോളാർ ഫെൻസിംഗ് തകർത്താണ് കാട്ടാന കൃഷിയിടത്തിലേക്ക് കടന്നത്. മണിക്കൂറുകളോളം പ്രദേശത്ത് നിലയുറപ്പിച്ച ആന ഇന്നലെ പുലർച്ചെയാണ് വനത്തിലേക്ക് മടങ്ങിയത്.
ശാന്തിഗിരി ഉൾപ്പെടെയുള്ള വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ കാട്ടാനശല്യം തുടർച്ചയായി രൂക്ഷമാകുകയാണെന്ന് കർഷകർ പറയുന്നു. സോളാർ ഫെൻസിംഗ് തകർത്ത് കാട്ടാനകൾ പതിവായി കൃഷിയിടങ്ങളിൽ കടക്കുന്നത് കർഷകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കൃഷി സംരക്ഷിക്കാൻ ശക്തമായ പ്രതിരോധ സംവിധാനം ഒരുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
ഇതിനിടെ, വന്യമൃഗശല്യം തടയാൻ പ്രദേശത്ത് സ്ഥാപിക്കുന്ന വൈദ്യുതവേലിയുടെ ടെൻഡർ നടപടികൾ പൂർത്തിയായെങ്കിലും നിർമാണം ആരംഭിച്ചിട്ടില്ല. പദ്ധതി എത്രയും വേഗം നടപ്പാക്കി വനാതിർത്തിയിൽ ഫലപ്രദമായ സുരക്ഷാസംവിധാനം ഒരുക്കണമെന്ന് നാട്ടുകാരും കർഷകരും ആവശ്യപ്പെട്ടു.
Kannur
തളിപ്പറമ്പ്: ലോക പാമ്പ് ദിനത്തോടനുബന്ധിച്ച് എംവിആർ സ്നേക്ക് പാർക്ക് ആൻഡ് സൂ, എംവിആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസ് ആൻഡ് റിസർച്ച് സ്റ്റഡീസ്, എംവിആർ ആയുർവേദ മെഡിക്കൽ കോളജ് അഗദതന്ത്ര വിഭാഗവും സംയുക്തമായി "ഒഫിഡിയ 2കെ26' സംഘടിപ്പിച്ചു. കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ. സജി ഉദ്ഘാടനം ചെയ്തു. എംവിആർ സ്നേക്ക് പാർക്ക് ആൻഡ് സൂ ഡയറക്ടർ പ്രഫ. ഇ. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. കലിംഗ ഫൗണ്ടേഷന്റെ ഗവേഷണ മേധാവിയായ ഡോ. എസ്.ആർ. ഗണേഷ് മുഖ്യപ്രഭാഷണം നടത്തി. തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.വി. സനൂപ് കൃഷ്ണൻ ലോക പാമ്പ് ദിന സന്ദേശം നൽകി. കണ്ണൂർ സർവകലാശാല പരിസ്ഥിതി ശാസ്ത്ര വിഭാഗം മേധാവി ഡോ. കെ. മനോജ് പ്രഭാഷണം നടത്തി. ഡോ. എസ്.ആർ. ഗണേഷ് ക്ലാസെടുത്തു.
എംവിആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസ് ആൻഡ് റിസർച്ച് സ്റ്റഡീസ് പ്രിൻസിപ്പൽ ഡോ. കെ.പി. സംഗീത്, ഫോറസ്ട്രി വിഭാഗം മേധാവി എം.കെ. നന്ദകുമാർ, തളിപ്പറന്പ് സർ സയ്യിദ് കോളജ് സുവോളജി വിഭാഗം മേധാവി ഡോ. ടി.എം.വി മുംതാസ്, വെറ്ററിനറി ഓഫീസർ ഡോ. എസ്. അഞ്ജു മോഹൻ, ക്യൂറേറ്റർ എ.ടി. അമൽജിത് എന്നിവർ പ്രസംഗിച്ചു. സ്നേക്ക് പാർക്ക് നടത്തുന്ന ഹെർപറ്റോളജി സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഔദ്യോഗിക പ്രഖ്യാപനം, സൂ അംബാസഡോർഷിപ്പ് വിതരണം, ആന്തൂർ മുനിസിപ്പാലിറ്റിയിലെ സർപ്പവോളന്റിയർമാരെ ആദരിക്കൽ, സൂവിലെ കഴിഞ്ഞ വർഷത്തെ മികച്ച ജീവനക്കാർക്കുള്ള സമ്മാനദാനം, സ്നേക്ക് റെസ്ക്യൂ കിറ്റ് വിതരണം, മൺസൂൺ ഫോട്ടോഗ്രഫി കോണ്ടെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം, സ്നേക്ക് പാർക്കിന്റെ ത്രൈമാസ ഇ-മാഗസിൻ സൂ ക്രോണിക്കിൾസ് പ്രകാശനം എന്നിവയും നടന്നു.
Kannur
പയ്യന്നൂര്‍: പയ്യന്നൂര്‍ കോളജ് രസതന്ത്ര വിഭാഗവും സെന്റര്‍ ഫോര്‍ നാനോ ആന്‍ഡ് സോഫ്റ്റ് മാറ്റര്‍ സയന്‍സസ് ബംഗളൂരുവും സംയുക്തമായി നാനോ സയന്‍സ് ഏകദിന ശില്പശാല സംഘടിപ്പിച്ചു. കോളജ് സെമിനാര്‍ ഹാളില്‍ നടന്ന പരിപാടി സിഇഎന്എസ് ബംഗളൂരുവിലെ ശാസ്ത്രജ്ഞ ഡോ. കവിത പാണ്ഡെ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പൽ ഡോ. വി.എം. സന്തോഷ് അധ്യക്ഷത വഹിച്ചു.
പയ്യന്നൂര്‍ എഡ്യുക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റ് കെ. തേജ് രാജ് മല്ലര്‍ മുഖ്യാതിഥിയായി. ഡോ. ആദിത്യ സദാനാല, ഡോ. വി. പ്രകാശ്, കോളജ് രസതന്ത്ര വിഭാഗം മേധാവി ഡോ. മഞ്ജു ആര്. നാഥ്, പ്രോഗ്രാം കോ-ഓർഡിനേറ്റര്‍ ഡോ. എ.എം. വിജേഷ് എന്നിവര്‍ പ്രസംഗിച്ചു. കണ്ണൂര്‍ സര്‍വകലാശാലയ്ക്കു കീഴിലെ വിവിധ കോളജുകളില്‍ നിന്നായി ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു.
Kannur
ഇരിട്ടി: മാക്കൂട്ടം–പെരുമ്പാടി ചുരം റോഡിന്റെ ഗുരുതരമായ തകർച്ച പരിഹരിക്കാൻ സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ബംഗളൂരു–കണ്ണൂർ സ്ഥിരം യാത്രക്കാരുടെ കൂട്ടായ്മയായ സഞ്ചാരം ഗ്രൂപ്പ് മന്ത്രി സണ്ണി ജോസഫിനും മുഖ്യമന്ത്രി വി.ഡി. സതീശനും നിവേദനം നല്കി. ബംഗളൂരുവിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശികളായ 300 ഓളം പേരുടെ കൂട്ടായ്മയാണ് സഞ്ചാരം. അടുത്തിടെ ടാറിംഗ് നടത്തിയ ഭാഗങ്ങൾ പൂർണമായും തകർന്നത് ആശങ്കയുണ്ടാക്കുന്ന തായി നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
കാലവർഷത്തിന് മുമ്പ് പെരുമ്പാടി മുതൽ മെതിയടിപ്പാറ (ഹനുമാൻ ക്ഷേത്രം) വരെയുള്ള ഭാഗം മൂന്ന് റീച്ചുകളിലായി 11.75 കോടി രൂപ ചെലവഴിച്ചാണ് നവീകരിച്ചത്.
ബംഗളൂരുവിലെ ഐടി മേഖല ഉൾപ്പെടെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് മലയാളികൾ ദിനംപ്രതി ഈ ചുരംപാതയെയാണ് ആശ്രയിക്കുന്നത്.
മാക്കൂട്ടം ചുരംപാത യാഥാർഥ്യമാക്കാൻ കേരള–കർണാടക സർക്കാരുകളുടെ ഏകോപിത ഇടപെടൽ അനിവാര്യമാ ണെന്നും സഞ്ചാരം കൂട്ടായ്മ ആവശ്യപ്പെട്ടു.
Kannur
കണ്ണൂർ: ജനങ്ങൾ പവർകട്ട് ദുരിതമനുഭവിക്കേണ്ടി വരുന്നത് കോൺഗ്രസിന്റെ പിടിപ്പുകേടും വൈദ്യുതി മന്ത്രിയുടെ കഴിവുകേടും മുഖ്യമന്ത്രിയുടെ ഇച്ഛാശക്തികുറവും കൊണ്ടാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് എംഎൽഎ. പവർകട്ടിനെതിരെ കണ്ണൂർ വൈദ്യുത ഭവനിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോഡ് ഷെഡിംഗിന് കാരണമായി പറയുന്നത് മഴക്കുറവാണ്.
ഇതിനെക്കാൾ വലിയ മഴക്കുറവ് കഴിഞ്ഞ പത്തുവർഷക്കാലമുണ്ടായിരുന്നുവെന്നും അന്ന് എൽഡിഎഫ് ഭരണകൂടം പ്രതിസന്ധിയെ എങ്ങനെയാണ് വിജയകരമായി തരണം ചെയ്തതെന്ന് പഠിക്കാൻ കോൺഗ്രസ് തയാറാകണമെന്നും എംഎൽഎ പറഞ്ഞു. യൂത്ത് സെന്ററിൽ നിന്ന് ആരംഭിച്ച മാർച്ചിലുടനീളം പ്രവർത്തകർ ഓലച്ചൂട്ട് ഉയർത്തിപ്പിടിച്ചു പ്രതിഷേധിച്ചു. തുടർന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പോസ്റ്ററിനു മുന്പിൽ മെഴുകുതിരി കത്തിക്കുകയും ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ. അനുശ്രീ, ജില്ലാ വൈസ് പ്രസിഡന്റ് എ.പി. അൻവീർ, അഖിൽ എന്നിവർ പ്രസംഗിച്ചു.
Kannur
ചുണ്ടക്കുന്ന്: മലയോരത്തെ പ്രധാന റോഡുകളിൽ ഒന്നായ കൂട്ടുംമുഖം-ചുണ്ടക്കുന്ന്-ചെന്പേരി റോഡിനോടുള്ള അവഗണനയിൽ പ്രതിഷേധം ശക്തമാകുന്നു. ബജറ്റിൽ ഇരിക്കൂർ മണ്ഡലത്തിലെ ടോക്കൺ പദ്ധതികളിൽ റോഡ് നവീകരണം ഉൾപ്പെടുത്തിയിരുന്നെങ്കിലും തുടർ നടപടികൾ ഉണ്ടായില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.
മലബാർ കുടിയേറ്റ കാലത്ത് ചെമ്പേരി മേഖലയിൽ എത്തിപ്പെടാനായി കർഷകർ ശ്രമദാനമായി നിർമിച്ച റോഡ് എന്ന പ്രത്യേകതയും ഈ റോഡിനുണ്ട്. കൂട്ടുംമുഖം ടൗണിൽ നിന്നാരംഭിച്ച് ഏരുവേശി പഞ്ചായത്തിലെ ചുണ്ടക്കുന്ന് വഴി ചെമ്പേരിയിൽ ചേരുന്ന ആദ്യ പൊതുമരാമത്ത് റോഡ് കൂടിയാണിത്.
വർഷങ്ങളായി കുഴികൾ നിറഞ്ഞ് യാത്ര ദുസഹമായതോടെ ഇതിലൂടെ സർവീസ് നടത്തിയ ബസുകൾ ഓരോന്നായി പിൻവാങ്ങുകയായിരുന്നു. നേരത്തെ പത്തു ബസുകൾ സർവീസ് നടത്തിയിരുന്നിടത്ത് നിലവിൽ രണ്ടു ട്രിപ്പുകൾ മാത്രമാണ് ബസുകൾ ഓടുന്നത്.
യുഡിഎഫ് സർക്കാരിന്റെ ബജറ്റിൽ റോഡ് നവീകരണം ഉൾപ്പെടുത്തുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും ഉണ്ടായില്ലെന്നത് നിരാശജനകമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ആവശ്യത്തിന് ബസ് സർവീസുകളില്ലാത്തതിനാൽ വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ ഓട്ടോറിക്ഷകളെയും മറ്റുമാണ് യാത്രയക്കായി ആശ്രയിക്കുന്നത്. ഇത് രക്ഷിതാക്കൾക്ക് വലിയ സാന്പത്തിക ബാധ്യതയ്ക്കും ഇടയാക്കുന്നുണ്ട്.
റോഡിലെ ചുണ്ടക്കുന്നിലെ കയറ്റം കുറച്ച് ഗതാഗതം സുഗമമാക്കാനുള്ള പദ്ധതിയും ആവിഷ്കരിച്ചിരുന്നെങ്കിലും അതും നടപ്പായിട്ടില്ല.
Kannur
പയ്യന്നൂര്‍: ഖാദി മേഖലയെ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടിയുള്ള ശക്തമായ ഇടപെടലുകള്‍ ഇതുവരെ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് വി. കുഞ്ഞികൃഷ്ണന് എംഎല്‍എ. പുതുതലമുറയെ ആകര്‍ഷിക്കാന്‍ കഴിയുന്ന രീതിയില്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കാനും മാര്‍ക്കറ്റ് ചെയ്യാനും കഴിയുന്ന നിലയിലേക്ക് ഇതിന്റെ പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കേരള സ്റ്റേറ്റ് നാഷണല്‍ ഖാദി ലേബര്‍ യൂണിയന് (ഐഎന്‍ടിയുസി) പ്രവര്‍ത്തക കണ്വന്ഷന് പയ്യന്നൂര്‍ ക്ഷീര ടവറില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഖാദി മേഖലയില്‍ കാലികമായ പരിഷ്കാരങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. വസ്ത്രരംഗത്ത് മറ്റെല്ലാ മേഖലയിലും വലിയ നിലയില്‍ പരിഷ്കാരങ്ങള്‍ നടക്കുമ്പോള്‍ ഖാദി മേഖലയില്‍ അത് നടക്കുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഉത്പന്നങ്ങള്‍ കൊണ്ടുവരുന്നത് നിരുത്സാഹപ്പെടുത്താനും നമുക്ക് തനതായി ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കാനും സാധിച്ചാല്‍ കുറേക്കൂടി തൊഴിലാളികളുടെ തൊഴിലവസരങ്ങൾ വര്‍ധിപ്പിക്കാന്‍ കഴിയും.
ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ആരംഭിച്ചതും ഇന്നും നിരവധി പേര്‍ക്ക് തൊഴില്‍ നല്കാന് സാധിക്കുന്ന ഒരു മേഖല എന്ന നിലയിലും ഇതിനെ സംരക്ഷിക്കാന്‍ കഴിയണമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന പ്രസിഡന്റ് എന്‍. ഗംഗാധരന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. കുഞ്ഞിരാമന്, പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. ജയരാജ്, ഡിസിസി ജനറല്‍ സെക്രട്ടറി ടി.ജനാര്ദനന്, കെ.വി. മോഹനന്, പി. അശോകന്, പി.വി. പ്രിയ, എ.കെ. ശ്രീജ, എന്‍. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ചന്തുക്കുട്ടി അധ്യക്ഷത വഹിച്ചു. കെ.വിജയന്, കെ. പുഷ്പാവതി, സി.കെ. വിനോദ്കുമാര്‍, വി.കെ. ഉഷ, ഇ.എന്‍. പദ്മാവതി, കെ.വി. ബിന്ദു എന്നിവര്‍ പങ്കെടുത്തു.
Kannur
തേർത്തല്ലി: തേർത്തല്ലി ടൗണിലെ അശ്രദ്ധമായ വാഹന പാർക്കിംഗ് വ്യാപാരികൾക്കും കാൽനടയാത്രക്കാർക്കും ദുരിതമാകുന്നു. ഇരുചക്ര-നാലുചക്ര വാഹനങ്ങൾ വ്യാപാരസ്ഥാപനങ്ങളുടെ മുന്നിൽ പാർക്ക് ചെയ്യുകയും ഏറെസമയം കഴിഞ്ഞും എടുത്തുമാറ്റാത്തതും വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്ന ഉപഭോക്താക്കൾക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ വിഷമം സൃഷ്ടിക്കുകയാണ്. കൂടാതെ, ഫുട്പാത്ത് പല സ്ഥലങ്ങളിലും കാടുകയറിക്കിടക്കുകയാണ്.
ടൗണിൽ വരുന്ന വാഹനങ്ങൾക്ക് പ്രത്യേക പാർക്കിംഗ് സൗകര്യം ഒരുക്കണമെന്ന് വ്യാപാരികൾ പലപ്പോഴും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ആർടിഒയോ, പോലീസോ, പഞ്ചായത്ത് അധികൃതരോ ആവശ്യമായ നടപടി സ്വീകരിക്കാത്തത് ടൗണിൽ എത്തുന്ന എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജി കാരക്കാട്ടിൽ പറഞ്ഞു. ഈ വിഷയത്തിൽ പഞ്ചായത്ത് അധികാരികളുടെ ഭാഗത്തുനിന്നും അടിയന്തര നടപടിയുണ്ടാകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി തേർത്തല്ലി യുണിറ്റ് ആവശ്യപ്പെട്ടു.
Kannur
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഡി. പ്രവീൺ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലളിത ബാബു, ലീന വില്യം, പഞ്ചായത്തംഗങ്ങളായ മാനുവൽ മാപ്പിളപ്പറമ്പിൽ, വിജി കെ. ജോൺ, ജമീല കോളയത്ത്, മഞ്ജു വിനോദ്, സീമ മുകുന്ദൻ, പി.വി. വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
Kannur
തളിപ്പറമ്പ്: തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് കുടുംബത്തിന്റെ പണമടങ്ങിയ ബാഗ് കവർന്നു. പന്നിയൂരിലെ കർഷകനായ കെ.കെ. ജലീലിന്റെ (56) ബാഗാണ് കവർന്നത്.
ഹൈവേ ബസ് ഷെൽട്ടറിൽ ഇന്നലെ പുലർച്ചെ 3.30 ഓടെയാണ് സംഭവം. ജലീലിന്റെ ഉമ്മയുടെ മരണവുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാൻ ചങ്ങനാശേരിയിലേക്ക് പോകുന്നതിനായി തളിപ്പറമ്പിലെത്തിയതായിരുന്നു ഭാര്യയും മകനുമടങ്ങിയ കുടുംബം.
ബസ് ഷെൽട്ടറിലെ ഇരിപ്പിടത്തിലാണ് 12,000 രൂപയും വസ്ത്രങ്ങളും മൊബൈൽഫോണും അടങ്ങിയ ബാഗ് സൂക്ഷിച്ചത്. ഇതിനിടെ എതിർവശത്ത് നിന്നെത്തിയ ആൾ ബാഗ് മോഷ്ടിച്ച് രക്ഷപ്പെട്ടു.
ഇരുട്ടായതിനാൽ ആളെ കണ്ടത്താൻ സാധിച്ചില്ല. ജലീലിന്റെ പരാതിയിൽ കേസെടുത്ത പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി.
Kannur
ആലക്കോട്: തളിപ്പറമ്പ്-മണക്കടവ് ടിസിബി റോഡിൽ കാഴ്ച മറച്ച് കാടുകൾ വളർന്നു നിൽക്കുന്നു. കാർത്തികപുരത്തിനും മണക്കടവിനും ഇടയിൽ പച്ചതുരുത്തിനു സമീപത്തെ വളവിലാണു റോഡി ലേക്ക് ചാഞ്ഞ് മരങ്ങളുടെ ശിഖരങ്ങളും കാടുകളും വളർന്നു നിൽക്കുന്നത്.
ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് പരസ്പരം കാണാൻ കഴിയുന്നില്ലെന്ന് പരാതി ഉണ്ട്. അപകടങ്ങൾ നടക്കുന്ന വളവുകൂടിയാണിത്. ദിവസേന ദീർഘദൂര ബസുകൾ അടക്കം നൂറുകണക്കിന് വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ട്.
കാഴ്ച മറയ്ക്കുന്ന കാടുകൾ നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Kannur
ചെറുപുഴ: ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ പുളിങ്ങോം വിശ്വജ്ഞാൻ സ്കൂൾ വിദ്യാർഥികൾ. ആവേശകരമായ കിക്കോഫ് മത്സരം നടത്തിയാണ് കുട്ടികൾ തങ്ങളുടെ സന്തോഷം പങ്കുവച്ചത്. എല്ലാ കുട്ടികളും പരിപാടിയിൽ പങ്കാളികളായി. ചുണ്ട ഷൈനിംഗ് സ്റ്റാർ ക്ലബ് അംഗങ്ങളായ സിനു ചുണ്ട, രതീഷ് ചുണ്ട എന്നിവരാണു മത്സര പരിപാടികൾ നിയന്ത്രിച്ചത്.
മൂന്നു വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ ദേവജിത്ത്, ആരോൺ, നിയ പെരിങ്ങേത്ത്, ഇവാൻ അൽബിൻ, അദ്വിക് റാം, കാതറിൻ സിന്റോ, പി.എസ്. നവേദ്, അധീർഥ് അനീഷ്, കെ. ഹൻഫ എന്നിവർ വിജയികളായി. മുഖ്യാധ്യാപിക മിനി പ്രവീൺ, സിന്ധു സുരേഷ്, മറ്റ് അധ്യാപകർ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.
Kannur
ഇരിട്ടി: ടൗണിലും പരിസര പ്രദേശങ്ങളിലും ആഫ്രിക്കൻ ഒച്ചുകളുടെ വ്യാപനം രൂക്ഷമായിട്ടും നിയന്ത്രണ നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തം. കൃഷിക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയായ ആഫ്രിക്കൻ ഒച്ചുകളുടെ എണ്ണം മൂന്നു വർഷത്തിനിടെ ഗണ്യമായി വർധിച്ചിട്ടും ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ഇരിട്ടി ടൗണിനോട് ചേർന്നുള്ള പഴശി പദ്ധതി പ്രദേശമാണ് ആഫ്രിക്കൻ ഒച്ചുകളുടെ പ്രധാന ആവാസ കേന്ദ്രമായി മാറിയിരിക്കുന്നത്. കാടുപിടിച്ചു കിടക്കുന്ന പ്രദേശത്തുനിന്ന് സമീപത്തെ വീടുകളിലേക്കും കച്ചവട സ്ഥാപനങ്ങളിലേക്കും ഒച്ചുകൾ വ്യാപിക്കുന്നതായി പ്രദേശവാസികൾ പറയുന്നു.
പച്ചക്കറികൾ, വാഴ, കപ്പ, അലങ്കാര സസ്യങ്ങൾ എന്നിവയുൾപ്പെടെ വിവിധ കാർഷികവിളകളുടെ ഇലകളും തണ്ടുകളും ഭക്ഷിക്കുന്നതിനാൽ കർഷകർ വലിയ സാമ്പത്തിക നഷ്ടമാണ് നേരിടുന്നത്. ഒരു ഒച്ച് നൂറുകണക്കിന് മുട്ടകൾ ഇടുന്നതിനാൽ വളരെ വേഗത്തിൽ പെരുകുന്ന സ്വഭാവമാണ് ഇവയ്ക്കുള്ളത്.
തുടക്കത്തിൽ നിയന്ത്രണ നടപടി സ്വീകരിച്ചിരുന്നെങ്കിൽ നിലവിലെ സ്ഥിതി ഒഴിവാക്കാനാകുമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ആരോഗ്യപരമായ ആശങ്കകളും ഉയരുന്നുണ്ട്.
ആഫ്രിക്കൻ ഒച്ചുകളെ കൈകൊണ്ട് നേരിട്ട് സ്പർശിക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ഒച്ചുകളുടെ ദേഹസ്രവങ്ങളിലൂടെ ചില പരാദജീവികളും രോഗാണുക്കളും മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
ആഫ്രിക്കൻ ഒച്ചുകളുടെ വ്യാപനം തടയാൻ തദ്ദേശസ്ഥാപനങ്ങൾ, കൃഷിവകുപ്പ്, ആരോഗ്യവകുപ്പ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ അടിയന്തര നിയന്ത്രണ നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Kannur
കണ്ണൂർ: മേലെചൊവ്വ മേൽപ്പാലം നിർമാണം വളരെ മന്ദഗതിയിലാണെന്നും ഇങ്ങനെ പോയാൽ പൂർത്തിയാകാൻ വർഷങ്ങൾ നീണ്ടുപോയേക്കാമെന്നും ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാർ പ്രസ്താവിച്ചു. കൂടുതൽ ജോലിക്കാരെ വിന്യസിപ്പിച്ച് എത്രയും വേഗം മേൽപ്പാലം യാഥാർഥ്യമാക്കണം.
എൻഎച്ച് 66 നിർമാണ സമയത്ത് തന്നെ നടാലിൽ അടിപ്പാത വേണമെന്ന ആവശ്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ കണ്ണൂരിന്റെ എംഎൽഎയും എംപിയും സംസ്ഥാന സർക്കാരും കാണിച്ച അനാസ്ഥയാണ് നടാലിൽ അടിപ്പാത യാഥാർഥ്യമാക്കുന്നതിന് തടസമായത്. ഇവർ മാത്രമാണ് ഇതിന് കാരണക്കാർ. ജനങ്ങളുടെ നിരന്തരമായ ആവശ്യത്തോട് മുഖം തിരിഞ്ഞു നിൽക്കുകയായിരുന്നു എംപിയും എംഎൽഎയും സംസ്ഥാന സർക്കാരും.
ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങളിൽ പ്രസ്തുത പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇനിയും ഇത്തരം പ്രശ്നപരിഹാരത്തിന് ബിജെപി മുൻപന്തിയിൽ ഉണ്ടാകുമെന്നും കെ.കെ. വിനോദ്കുമാർ പറഞ്ഞു.
Kannur
പഴയങ്ങാടി: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും സ്വർണവും പണവും കൈക്കലാക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. തൃക്കരിപ്പൂരിൽ താമസിക്കുന്ന ഇരിട്ടി പുന്നാട് സ്വദേശി പി.കെ. തൻവീറിനെയാണ് (45) കണ്ണപുരം പോലിസ് അറസ്റ്റു ചെയ്തത്.
കണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. 2024 മാർച്ച് മുതലാണ് കേസിനാസ്പദമായ സംഭവം. യുവാവ് തൃക്കരിപ്പൂരിൽ മറ്റൊരു വിവാഹം ചെയ്ത് താമസിച്ചു വരികെയായിരുന്നു.
ഇതിനിടയിലാണ് കണ്ണപുരം സ്വദേശിയായ യുവതിയുമായി അടുക്കുന്നതും തുടർന്നുള്ള സംഭവങ്ങളും. കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kannur
കൂത്തുപറമ്പ്: ശക്തമായ മഴയിൽ വീടിന്റെ മതിൽ തകർന്നുവീണു. വീടിനും മുറ്റത്ത് പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാനിനും കേടുപാടുകൾ സംഭവിച്ചു. കതിരൂർ പൊന്ന്യം സ്രാന്പിയിലെ പുല്യോടി റോഡിലുള്ള കളരിമുക്കിൽ ഫാത്തിമാസിൽ കെ.പി. അഷ്റഫിന്റെ വീടിന്റെ മതിലാണ് ശക്തമായ മഴയെ തുടർന്ന് തകർന്നുവീണത്. ഇന്നലെ പുലർച്ചെ 5.30 ഓടെയായിരുന്നു സംഭവം.
കിടപ്പുമുറിയോടു ചേർന്നുള്ള ഭാഗത്തേക്കാണു മതിൽ പതിച്ചത്. ശബ്ദം കേട്ട് ഉറക്കത്തിലായിരുന്ന അഷ്റഫിന്റെ മകൻ ആരിഫും ഭാര്യ ഷംനയും മകൻ സഹ്റാനും ഉടൻ സുരക്ഷിത സ്ഥലത്തേക്കു മാറിയതിനാൽ വലിയ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കില്ല. സ്ഥലത്ത് കതിരൂർ പോലീസും നാട്ടുകാരും എത്തി രക്ഷാപ്രവർത്തനം നടത്തി. മഴ തുടരുന്ന സാഹചര്യത്തിൽ അപകടഭീഷണിയുള്ള പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Kannur
കണ്ണൂർ: ബസുകളിൽ വിദ്യാർഥികൾക്ക് അനുവദിച്ച യാത്രാ കൺസഷന്റെ സമയം രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ ആണെന്നും ഈ സമയത്ത് യാത്രാപാസ് കൈവശമുള്ള വിദ്യാർഥികൾക്ക് നിർബന്ധമായും കൺസഷൻ അനുവദിക്കണമെന്നും ഇന്നലെ ചേർന്ന സ്റ്റുഡൻസ് ട്രാവൽസ് ഫെസിലിറ്റി കമ്മിറ്റി യോഗം വ്യക്തമാക്കി.
പുതുതായി ജോലിയിൽ പ്രവേശിക്കുന്ന ബസ് കണ്ടക്ടർമാർക്ക് കൺസഷൻ സമയത്തെക്കുറിച്ച് അറിവില്ലായ്മ ഉണ്ടാകാമെന്നും കണ്ടക്ടർമാർക്കിടയിൽ ഇതുസംബന്ധിച്ച് അവബോധം നടത്താമെന്നും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധികൾ അറിയിച്ചു.
താഴെചൊവ്വ ബസ് സ്റ്റോപ്പിൽ ചില ബസുകൾ നിർത്തുന്നില്ലെന്നും എസ്എൻ കോളജ്, ഗവ. ഐടിഐ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് ഇത് പ്രയാസം സൃഷ്ടിക്കുന്നതായും പരാതി ഉയർന്നു. കൂത്തുപറമ്പ് നിർമലഗിരി കോളജ് ബസ് സ്റ്റോപ്പിൽ ഇരിട്ടിയിലേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസുകളും നിർത്താറില്ല. ഏതൊക്കെ ബസുകളാണ് നിർത്താത്തതെന്ന് കൃത്യമായ വിവരം ലഭിച്ചാൽ ആർടിഒ തലത്തിൽ നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ അധ്യക്ഷത ജില്ലാ കളക്ടർ പി. വിഷ്ണുരാജ് നിർദേശിച്ചു.
യോഗത്തിൽ റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ ഇ.എസ്. ഉണ്ണികൃഷ്ണൻ, ജോയിന്റ ആർടിഒ കെ. വിനോദ്കുമാർ, മോട്ടോർ വാഹന വകുപ്പ്, പോലീസ്, കെഎസ്ആർടിസി വകുപ്പ് പ്രതിനിധികൾ, വിദ്യാർഥി സംഘടന, ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ, പാരലൽ കോളജ് അസോസിയേഷൻ, ബസ് ഓപ്പറേറ്റേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
Kannur
കണ്ണൂർ: കോർപറേഷന്റെ ആഭിമുഖ്യത്തിൽ ജീവിതമാണ് ലഹരി എന്ന പ്രമേയത്തിൽ വിദ്യാർഥികൾ പങ്കെടുക്കുന്ന ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ സംഗമം ഇന്ന് നടക്കും. ജവഹർ സ്റ്റേഡിയത്തിൽ രാവിലെ10.30ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
കോർപറേഷന്റെ ഇൻസുലേറ്റർ-എഫ്എസ്ടിപി മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ച് കെ. സുധാകരൻ എംപി നിർവഹിക്കും. എംഎൽഎമാരായ ടി.ഒ. മോഹനൻ, കെ.വി. സുമേഷ്, സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ് ഭരത് റെഡ്ഡി എന്നിവർ വിശിഷ്ടാതിഥികളാകും.
Kannur
കണ്ണൂർ: നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിൽ നടാൽ ഒകെ യുപി സ്കൂളിന് സമീപം അടിപ്പാത നിർമിക്കുന്നതുമായി ബന്ധപ്പെട്ട് എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി.
കഴിഞ്ഞദിവസം കളക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിലെ തീരുമാനപ്രകാരം ടി.ഒ. മോഹനൻ എംഎൽഎയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരും നാട്ടുകാരും സമരസമിതി ഭാരവാഹികളും ഉൾപ്പെടുന്ന സംഘമാണ് മേഖലയിൽ പരിശോധന നടത്തിയത്.
പ്രദേശത്ത് അടിപ്പാത അനിവാര്യമാണോ എന്ന കാര്യം നേരിട്ട് പരിശോധന നടത്തി റിപ്പോർട്ട് ചെയ്യുന്നതിന് കഴിഞ്ഞദിവസം ഇത് സംബന്ധിച്ച് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തിരുന്നു. എംഎൽഎയെ കൂടാതെ ലാൻഡ് അക്വസിഷൻ ഡപ്യുട്ടി കളക്ടർ അനീഷ്, ആർടിഒ, പോലിസ് ഉദ്യോഗസ്ഥർ, ദേശീയപാത ഉദ്യോഗസ്ഥർ, സമര സമിതി ചെയർമാൻ കായക്കൽ രാഹുൽ, ബസ് ഉടമ പ്രതിനിധികളായ രാജ് കുമാർ, പി.കെ. പവിത്രൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കരാറുകാർ എന്നിവരും ഉണ്ടായിരുന്നു.
പരിശോധനയിൽ കരാർ കമ്പനി പ്രതിനിധികൾ മുന്നോട്ടുവച്ച കാര്യങ്ങൾ നടപ്പിലാക്കുന്നത് പ്രായോഗികം അല്ലെന്നും നാട്ടിൽ വികസനം കൊണ്ടുവരുമ്പോൾ ചുരുങ്ങിയത് 30 വർഷം എങ്കിലും മുന്നിൽ കണ്ട് മുന്നോട്ടുകൊണ്ടുവരുന്ന വികസനങ്ങൾ മാത്രമേ വിജയിക്കുകയുള്ളു എന്നും എംഎൽഎ അഭിപ്രായപെട്ടു.
എംഎൽഎയും സംഘവും ബസ് യാത്ര ചെയ്ത് അടിപ്പാതയുടെ ആവശ്യകത ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി. അടിപ്പാത സംബന്ധിച്ച് സമര സമിതിയുടെ നേതൃത്വത്തിൽ വർഷങ്ങളായി പ്രദേശത്തു സമരം സംഘടിപ്പിച്ച് വരികയാണ്.
Kannur
കണ്ണൂർ: ജില്ലയില്‍ അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷന് ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ മത്സ്യബന്ധന തുറമുഖങ്ങളില്‍ സ്പെഷല്‍ ഡ്രൈവ് നടത്തും. എഡിഎം പി.എന്‍. പുരുഷോത്തമന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അതിഥി തൊഴിലാളി രജിസ്ട്രേഷന് അവലോകനയോഗത്തിലാണ് തീരുമാനം.
ജില്ലയിലെ എട്ടോളം മത്സ്യബന്ധന തുറമുഖങ്ങളില്‍ ഏകദേശം പതിനായിരത്തിനു മുകളില്‍ അതിഥി തൊഴിലാളികള്‍ ജോലിക്കെത്തുന്നുണ്ട്. ഇവരുടെ വിവരശേഖരണം കാര്യക്ഷമമാക്കുന്നതിന് ഫിഷറീസ് വകുപ്പും തൊഴില്‍വകുപ്പും കൂടിചേര്‍ന്നുള്ള പ്രത്യേക രജിസ്ട്രേഷന് കാന്പയിനാണ് സംഘടിപ്പിക്കുക. ആധാര്‍ അധിഷ്ഠിത തിരിച്ചറിയല്‍ കാര്‍ഡുകള്‍ തൊഴിലാളികള്‍ക്ക് നല്‍കും. ഇതര മേഖലകളില്‍ നടക്കുന്ന അതിഥി തൊഴിലാളി രജിസ്ട്രേഷന് പുരോഗതിയും യോഗത്തില്‍ വിലയിരുത്തി. വ്യവസായ സ്ഥാപനങ്ങള്‍, നിര്‍മാണ മേഖലകള്‍, വ്യാപാര സ്ഥാപനങ്ങള്‍, മറ്റ് തൊഴിലിടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം എത്തുന്ന അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പൂര്‍ത്തിയാക്കും.
ഇതിനായുള്ള മാസ് ഡ്രൈവുകള്‍ രണ്ടാംഘട്ടം നടത്തും. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്ത് തൊഴിലില്‍നിന്ന് തിരിച്ചുപോകുന്നവര്‍ക്ക് തിരികെ വീണ്ടും എത്തുന്ന വേളയില്‍ വീണ്ടും രജിസ്ട്രേഷന്റെ ആവശ്യമില്ല. ആരോഗ്യവകുപ്പ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുടെ വിവരശേഖരണം ഏകീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
രജിസ്റ്റര്‍ ചെയതത് 33,601 അതിഥി തൊഴിലാളികള്‍
ജില്ലയില്‍ ഇതുവരെ 33,601 അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷന് പൂര്‍ത്തിയാക്കി. മത്സ്യബന്ധന തുറമുഖങ്ങളായ ആയിക്കര, അഴീക്കല്‍, പുതിയങ്ങാടി, തലായി, ഗോപാല്‍പേട്ട, പാലക്കോട് എന്നിവടങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ 63 രജിസ്ട്രേഷന് ക്യാമ്പുകളിലായി 3177 അതിഥി തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്തു. ബാക്കിയുള്ള തൊഴിലാളികളുടെ രജിസ്ട്രേഷന് സ്പെഷല്‍ ഡ്രൈവിലൂടെ പൂര്‍ത്തീകരിക്കും. ട്രോളിംഗ് നിരോധനം നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ തൊഴിലാളികള്‍ സ്വദേശത്തേക്ക് പോയിരിക്കുകയാണ്. ഇവര്‍ തിരിച്ചെത്തുന്ന മുറയ്ക്ക് സ്പെഷല്‍ ഡ്രൈവ് ആസൂത്രണം ചെയ്യും.
കണ്ണുര്‍ സര്‍ക്കിളിലാണ് ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികളുള്ളത്.
Kannur
മട്ടന്നൂർ: മട്ടന്നൂർ ഗവ. പോളിടെക്നിക്ക് കോളജിൽ എസ്എഫ്ഐ കെട്ടിയ കൊടിതോരണങ്ങൾ നശിപ്പിച്ചതിൽ സംഘർഷാവസ്ഥ. കഴിഞ്ഞ ദിവസം പോളി പ്രവേശനോത്സവത്തിന്റെ ഭാഗമായി കെട്ടിയ കൊടിതോരണങ്ങളാണ് രാത്രിയിൽ നശിപ്പിച്ചത്.
എസ്എഫ്ഐയുടെ നേതൃത്വത്തിൽ പഠിപ്പ് മുടക്കി പ്രകടനം നടത്തി. സംഘർഷ സാധ്യതയുള്ളതിനാൽ മട്ടന്നൂർ, എയർപോർട്ട് പോലീസ് സ്റ്റേഷനിലെ പോലീസുകാർ സ്ഥലത്ത് ക്യാമ്പ് ചെയ്തു.
Kannur
ഇരിട്ട: ആറളം പഞ്ചായത്തിലെ കീഴ്പള്ളി-വെള്ളാപ്പാണി കവലയ്ക്കു സമീപം സ്ഥാപിച്ച മിനി എംസിഎഫിനു സമീപം മാലിന്യം തള്ളിയതിന് കീഴ്പള്ളി കോഴിയോട് സ്വദേശിക്ക് 10,000 രൂപ പിഴ ചുമത്തി.
ഹരിതകർമ സേന അറിയിച്ചതിനെ തുടർന്ന് പഞ്ചായത്തിൽ നിന്ന് നടത്തിയ പരിശോധനയിലാണു ചാക്കിൽ കെട്ടിയ നിലയിൽ ഉപയോഗശൂന്യമായ ചെരിപ്പുകൾ, ബാഗുകൾ, തുണികൾ, പൊട്ടിയ പ്ലേറ്റ് തുടങ്ങിയവ കണ്ടെത്തിയത്.
മാലിന്യങ്ങളിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോഴിയോട് സ്വദേശിക്ക് പിഴ ചുമത്തി മാലിന്യങ്ങൾ തിരികെയെടുത്ത് ഹരിതകർമ സേനയ്ക്ക് കൈമാറാൻ നിർദേശം നൽകിയത്. പരിശോധനയ്ക്ക് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. സബിതയും സംഘവും നേതൃത്വം നൽകി.
Kannur
ഇരിട്ടി: ആറളം പഞ്ചായത്തും, ആറളം ഫാം കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് ആറളം ഫാം എംആർഎസ് സ്കൂളിൽ ജീവിതമാണ് ലഹരി ലഹരിയല്ല ജീവിതം പുകയില വിമുക്ത വിദ്യാലയം പ്രഖ്യാപന പരിപാടി ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോർജ് ആലാംപള്ളി അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ സബിത, സുജാത, സ്കൂൾ മുഖ്യാധ്യാപിക ഷൈനി മോൾ, സ്കൂൾ മാനേജർ ജംഷീർ, ജെഎച്ച്ഐ കുര്യൻ എം. ജോയ് എന്നിവർ പ്രസംഗിച്ചു. ഹെൽത്ത് കൗൺസിലർ സീനിയ ജെറിൻ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നൽകി. വിജയികൾക്ക് സമ്മാന വിതരണവും നടത്തി.
Kannur
കണ്ണൂർ: ട്രെയിൻ യാത്രയ്ക്കിടെ രണ്ടുപേരുടെ ലാപ്ടോപ്പും മൊബൈൽ ഫോണും കവർന്നു. കഴിഞ്ഞ ദിവസം മാവേലി എക്സ്പ്രസിൽ കാഞ്ഞങ്ങാട് നിന്ന് കൊട്ടാരക്കരയിലേക്കു പോവുകയായിരുന്ന കാസർഗോഡ് സ്വദേശിയുടെ ലാപ്ടോപ്പാണു മോഷണം പോയത്. എസ് വൺ കോച്ചിൽ യാത്ര ചെയ്യവേ നീലേശ്വരത്തിനും മാഹിക്കും ഇടയിലാണു ബാഗിൽ സൂക്ഷിച്ച 55,000 രൂപ വിലവരുന്ന ലാപ്ടോപ്പ് കവർന്നത്. യാത്രക്കാരനായ മുരളീധരൻ പോലീസിൽ പരാതി നൽകി.
വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ ജനറൽ കോച്ചിൽ യാത്ര ചെയ്യവേ പാലക്കാട് സ്വദേശി രവീന്ദ്രന്റെ മൊബൈൽ ഫോണും മോഷണം പോയി. ട്രെയിനിൽ ഉറക്കത്തിനിടെയാണ് ഫോൺ നഷ്ടമായത്. രണ്ടു പരാതികളിലും കേസെടുത്ത കണ്ണൂർ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു.
Kannur
തലശേരി: സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ ബൈക്ക് യാത്രികൻ വ്യാപാരിയെ കബളിപ്പിച്ച് പണം കവർന്നു. പാനൂർ താഴെ ചമ്പാട്-മനേക്കര റോഡ് ബസ്സ്റ്റോപ്പിന് സമീപത്തെ വ്യാപാരിയായ സജീവന്റെ കീർത്തി സ്റ്റോറിലാണ് സംഭവം. മാസ്ക് ധരിച്ചെത്തിയ യുവാവ് രണ്ടുകിലോ വെല്ലവും മൂന്നുകിലോ സവാളയും ആവശ്യപ്പെടുകയായിരുന്നു.
കടക്കാരൻ സാധനങ്ങളെടുക്കാനായി മാറിയപ്പോൾ മേശവലിപ്പിന് പുറത്തുണ്ടായിരുന്ന 2500 രൂപ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. കടയുടമ പാനൂർ പോലീസിൽ പരാതി നൽകി.
Kannur
ഇരിട്ടി: തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കർഷകരുടെ കൂട്ടായ്മയായി ആരംഭിച്ച ബയോമൗണ്ടൻ ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനിയുടെ ആദ്യ എക്സ്ക്ലൂസിവ് ഫാക്ടറി ഔട്ട്ലെറ്റ് നാളെ ഉദ്ഘാടനം ചെയ്യും. ഇരിട്ടി കല്ലുമുട്ടി ടേസ്റ്റി ഹാങ്ങ്ഔട്ട് കോമ്പൗണ്ടില്‍ ഉച്ച കഴിഞ്ഞ് രണ്ടിന് ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം നിർവഹിക്കും.
പായം പഞ്ചായത്ത് പ്രസിഡന്റ് എം. വിനോദ്കുമാർ അധ്യക്ഷത വഹിക്കും. തലശേരി അതിരൂപത വികാരി ജനറാൾമാരായ മോൺ. സിബി പാലാക്കുഴി, മോൺ. ആന്റണി മുതുകുന്നേൽ, മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ എന്നിവർ പങ്കെടുക്കും. ജാതിക്ക, ഏലക്ക, കറുവപ്പട്ട, ഗ്രാന്പൂ തുടങ്ങി പന്ത്രണ്ട് സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്ത് തയാറാക്കുന്ന കറിമസാലകൾ, ചായപ്പൊടി, പുട്ടുപൊടി തുടങ്ങി ബയോമൗണ്ടന്‍ കന്പനി ഉത്പാദിപ്പിക്കുന്ന മുഴുവൻ ഉത്പന്നങ്ങളും ഫാക്ടറി ഔട്ട്ലെറ്റില് ലഭിക്കും.
എല്ലാ ദിവസവും രാവിലെ 11 മുതല്‍ രാത്രി എട്ടുവരെ ഔട്ട്ലെറ്റ് പ്രവർത്തിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ഫാ.ബെന്നി നിരപ്പേല്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ ഫാ. ജയ്സ് കുരിശുംമൂട്ടില്‍ എന്നിവര്‍ അറിയിച്ചു.
Kannur
കണ്ണൂർ: തളിപ്പറന്പ് സർ സയ്യിദ് കോളജിന് സമീപത്തുനിന്ന് പുതിയ ഇനം ചേരാച്ചിറകൻ തുമ്പിയെ കണ്ടെത്തി. ചേരാച്ചിറകൻ സൂചിത്തുമ്പി ഇനത്തിന് "പാലോട്ടിന്റെ സ്പ്രെഡ്വിംഗ് ' എന്നാണ് ഇന്ത്യൻ തുമ്പി ശാസ്ത്രജ്ഞരുടെ ഗവേഷകസംഘം പേര് നൽകിയിരിക്കുന്നത്. ലെസ്റ്റസ് പാലോട്ടി (Lestes paloti ) എന്നാണ് ശാസ്ത്രീയനാമം. കോഴിക്കോട് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനും കണ്ണൂർ പഴയങ്ങാടി സ്വദേശിയുമായ ഡോ. മുഹമ്മദ് ജാഫർ പാലോട്ടിന്റെ തുന്പിശാസ്ത്ര പഠനരംഗത്തെ സംഭാവനകളെ ആദരിച്ചാണ് ഈ പേരുകൾ നല്‍കിയത്. മലയാളത്തിൽ നീലത്തവിടൻ ചേരാച്ചിറകൻ എന്ന് അറിയപ്പെടും.
തളിപ്പറമ്പ് സർ സയ്യദ് കോളജിന് പിൻഭാഗത്തുള്ള വരഡൂ - പനക്കാട് പ്രദേശത്തെ ചെങ്കൽപ്പാറ പരപ്പുകളിൽനിന്നാണ് പുതിയ ഇനത്തെ കണ്ടെത്തിയത്. കുറുമാത്തൂർ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന കമ്മിറ്റി അംഗമായ പാല അൽഫോൻസ കോളജ് ജന്തുശാസ്ത്ര ഗവേഷണ വിഭാഗത്തിലെ വിനയൻ പി. നായർ, ഡോ. മായ ജോർജ്, കോട്ടയം ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസിലെ ഡോ. ഏബ്രഹാം സാമുവൽ, തിരുവനന്തപുരം ടിഎൻഎച്ച്എസ് ഒഡോണേറ്റ് റിസർച്ച് ഗ്രൂപ്പിലെ ഡോ. കലേഷ് സദാശിവൻ എന്നിവരാണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്. കുറുമാത്തൂർ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന കമ്മിറ്റി അംഗമായ 1929ന് ശേഷം പശ്ചിമഘട്ട പ്രദേശത്തുനിന്ന് കണ്ടെത്തുന്ന ആദ്യത്തെ ചേരാച്ചിറകൻ തുമ്പിയാണിത്. തുമ്പികളുമായി ബന്ധപ്പെട്ട ലോകപ്രശസ്ത ശാസ്ത്രീയ ജേർണലായ ഇന്റർനാഷണൽ ജേർണൽ ഓഫ് ഒഡോണാറ്റോളജിയിൽ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1987-ൽ ശാസ്ത്രജ്ഞനായ ലാഹിരി "ലെസ്റ്റസ് ഗാരോയെൻസിസ്'എന്ന ഇനം കണ്ടെത്തിയ ശേഷം ഇന്ത്യയിൽ നിന്ന് ലെസ്റ്റസ് ജനുസിൽ വിവരിക്കപ്പെടുന്ന ആദ്യ പുതിയ ഇനമാണ് ലെസ്റ്റസ് പാലോട്ടി. കൂടാതെ, 1929ൽ തുമ്പിശാസ്ത്രജ്ഞനായ ഫ്രേസർ, ലെസ്റ്റസ് മലബാറിക്കസിനെ വിവരിച്ചതിനുശേഷം പശ്ചിമഘട്ടത്തിൽനിന്ന് കണ്ടെത്തുന്ന ആദ്യത്തെ ഇനവുമാണിത്. ഏകദേശം ഒരു നൂറ്റാണ്ടിന് ശേഷമാണ് പശ്ചിമഘട്ടത്തിലെ ചേരാച്ചിറകൻ തുമ്പികളുടെ പട്ടികയിലേക്ക് പുതിയ ഇനമെത്തുന്നത്. രൂപസാദൃശ്യത്തിൽ വടക്കുകിഴക്കൻ ഇന്ത്യയിലെ ലെസ്റ്റസ് നോടാലിസ്, ലെസ്റ്റസ് ഗാരോയെൻസിസ് എന്നീ ചേരാച്ചിറകൻ തുമ്പികളുമായി പുതിയ ഇനത്തിന് സാമ്യമുണ്ട്. എന്നാൽ ആൺതുമ്പിയുടെ കുറുവാലുകളുടെയും ദ്വിതീയ ജനനാവയവങ്ങളുടെയും വിശദമായ പഠനം ഇത് തികച്ചും വ്യത്യസ്തവും പുതിയ ഇനവുമാണെന്ന് തെളിയിച്ചതായി ഗവേഷകർ പറയുന്നു.
ജലാശയങ്ങൾക്ക് സമീപമല്ലാതെ വീടുകളുടെ പരിസരങ്ങളിലെ കുറ്റിച്ചെടികളിലും ലാറ്ററൈറ്റ് കുന്നിൻപ്രദേശങ്ങളിലുമാണ് സാധാരണയായി കാണപ്പെടുന്നത്. വേനൽക്കാലത്ത് തവിട്ടുനിറത്തിലും മഴക്കാലത്ത് നീലനിറത്തിലേക്കും മാറുന്ന ശ്രദ്ധേയമായ കാലാവസ്ഥാനുസൃത വർണവ്യത്യാസവും പ്രത്യേകതയാണ്. ഒളിഞ്ഞ ജീവിതരീതിയും മറ്റ് ഇനങ്ങളുമായുള്ള രൂപസാദൃശ്യവുമാണ് ഇത്രയും കാലം ഈ ഇനം കണ്ടെത്തപ്പെടാതെ പോകാൻ കാരണമായതെന്ന് ഗവേഷകർ വിലയിരുത്തുന്നു. ഈ കണ്ടെത്തലോടെ കേരളത്തിൽ അറിയപ്പെടുന്ന തുമ്പികളുടെ എണ്ണം 14 കുടുംബങ്ങളിലായി 87 ജനുസുകളിൽ ഉൾപ്പെടുന്ന 192 ഇനങ്ങളായി ഉയർന്നു.
Kannur
തലശേരി: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വ്യാപാരി വ്യവസായി വെൽഫെയർ സഹകരണ സംഘത്തിൽ നടന്നിട്ടുള്ളത് അഞ്ചുകോടി രൂപയുടെ തട്ടിപ്പ്. നിലവിൽ ഒന്നരക്കോടി നഷ്ടപ്പെട്ട അഞ്ചുപേരുടെ പരാതികളിലാണ് പോലീസ് കേസെടുത്തത്. നിരവധി പരാതികളാണ് പോലീസിൽ ദിവസവും എത്തുന്നത്. ആറു വർഷമായി സംഘത്തിൽ ഓഡിറ്റിംഗ് നടന്നിട്ടില്ലെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവരുന്നു. ഇതോടെ തട്ടിപ്പ് സംബന്ധിച്ച ദുരൂഹതകൾ ഏറുകയാണ്.
ആറു വർഷം ഒരു സഹകരണ സംഘത്തിൽ ഓഡിറ്റ് നടന്നിട്ടില്ലെന്നത് ഏറെ ഗൗരവത്തോടെയാണ് സഹകരണ വകുപ്പ് ഉദ്യാഗസ്ഥരും പോലീസും കാണുന്നത്. സ്ഥിരനിക്ഷേപത്തിന് ഒന്നു മുതൽ ഇരുനൂറ് വരെയുള്ള ഫിക്സഡ് ഡിപ്പോസിറ്റ് സർട്ടിഫിക്കറ്റ് മാത്രമേ സംഘം ഔദ്യാഗികമായി പ്രിന്റ് ചെയ്തിട്ടുള്ളുവെന്നും സർട്ടിഫിക്കറ്റ് പ്രകാരമുള്ള തുകയ്ക്ക് മാത്രമേ സംഘത്തിന് ഉത്തരവാദിത്തമുള്ളൂവെന്നും പ്രമുഖ വ്യാപാരി നേതാവ് പറഞ്ഞു. 200 ന് ശേഷം നമ്പറുള്ള ലക്ഷങ്ങളുടെ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റുമായാണ് ഇപ്പോൾ പണം നഷ്ടപ്പെട്ടവർ എത്തുന്നത്. ആദ്യഘട്ടങ്ങളിൽ ഭാരവാഹികൾ ബാധ്യതകളെല്ലാം മുങ്ങിയ സെക്രട്ടറിയുടെ തലയിലിട്ട് തടിയൂരാൻ ശ്രമിച്ചെങ്കിലും പിന്നീട് നിലപാട് മാറ്റിയിട്ടുണ്ട്.
വെൽഫെയർ സംഘത്തിന്റെ ഓഫീസിൽ നേരിട്ടെത്തി പണം നൽകിയവർ രേഖ ഹാജരാക്കിയാൽ പരിഗണിക്കാമെന്ന് സംഘടന ഭാരവാഹികൾ ഉറപ്പുനൽകിയതായി പണം നഷ്ടപ്പെട്ടവർ പറയുന്നു. സഹകരണസംഘം പൂട്ടി സ്ഥലംവിട്ട സെക്രട്ടറി പടന്നക്കര കുന്നോത്തെ സുജാലയത്തിൽ കെ.സി. ജ്യോജീഷ് ഇപ്പോഴും ഒളിവിലാണ്. ഇതുവരെ അഞ്ചുകോടിയുടെ തട്ടിപ്പ് വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. അമിത പലിശ വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിന്റെ യഥാർഥവിവരം സഹകരണ വകുപ്പിന്റെ വിശദമായ ഓഡിറ്റിലൂടെ മാത്രമേ പുറത്തുവരികയുള്ളൂ.
സ്ഥിരനിക്ഷേപകർക്ക് നൽകിയ സർട്ടിഫിക്കറ്റ് പലതും വ്യാജ സർട്ടിഫിക്കറ്റുകളായിരുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്. കാലാവധി കഴിഞ്ഞ് നിക്ഷേപം പിൻവലിക്കാനെത്തിയപ്പോഴാണ് പലരും ചതിക്കെണിയിലാണ് അകപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്. സ്ഥാപനം പൂട്ടി സെക്രട്ടറി മുങ്ങിയതോടെ സംഘത്തിന്റെ ഓഫീസ് പിന്നീട് തുറന്നിട്ടില്ല. ഓഫീസ് തുറക്കാൻ നടപടി ആവശ്യപ്പെട്ട് സംഘടന പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Kannur
ഇരിട്ടി: മാക്കൂട്ടം-പെരുമ്പാടി ചുരം പാതയിലെ നവീകരിച്ച ഭാഗങ്ങൾ വീണ്ടും തകർന്നതോടെ യാത്ര ദുരിത പൂർണമായി. 11.75 കോടി രൂപ ചെലവിൽ മൂന്ന് റീച്ചുകളിലായി നവീകരിച്ച പെരുമ്പാടി-കേരള അതിർത്തി ഭാഗത്തെ 1.100 കിലോമീറ്റർ ദൂരത്തിലാണ് ടാറിംഗ് പൂർണമായും പൊളിഞ്ഞ് റോഡ് തകർന്നിരിക്കുന്നത്. റോഡിന്റെ ഉപരിതലം വ്യാപകമായി തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടതിനാൽ ഇറക്കത്തിലും കയറ്റത്തിലും വാഹനങ്ങൾ നിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്.
ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെടുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നതായി യാത്രക്കാർ പറഞ്ഞു. മെതിയടിപ്പാറ ഹനുമാൻ ക്ഷേത്രത്തിന് സമീപമാണ് റോഡിന്റെ സ്ഥിതി ഏറ്റവും മോശമായിരിക്കുന്നത്. റോഡിലെ അപകടം നിറഞ്ഞ വളവുകളിൽ ഭൂരിഭാഗവും പൊട്ടിപൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ടാറിംഗിനോട് ചേർന്ന് വലിയ കട്ടിംഗ് രൂപപ്പെട്ടത് ചെറുവാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യത കൂടുതലാണ്. നവീകരണം ലഭിക്കാത്ത ശേഷിക്കുന്ന 5.8 കിലോമീറ്റർ ഭാഗവും മഴയെ തുടർന്ന് കൂടുതൽ തകർച്ച നേരിട്ടിട്ടുണ്ട്. കേരളത്തിൽ നിന്ന് കുടകിലേക്കും തിരിച്ചും ദിവസേന സഞ്ചരിക്കുന്ന നൂറുകണക്കിന് വാഹനങ്ങളാണ് ഇതുമൂലം വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
റോഡിന്റെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി നേരത്തെ വാർത്തകൾ വന്നതിനെ തുടർന്ന് ജനപ്രതിനിധികളുടെ ഇടപെടലിനെ തുടർന്നാണ് പെരുമ്പാടി മുതൽ ഹനുമാൻ ക്ഷേത്രം വരെയുള്ള 5.9 കിലോമീറ്റർ ദൂരം മൂന്നു റീച്ചുകളിലായി 11.75 കോടി രൂപ ചെലവിൽ നവീകരിച്ചത്. എന്നാൽ, പ്രവൃത്തി പൂർത്തിയായി അധികം വൈകാതെ തന്നെ റോഡ് വീണ്ടും തകർന്നത് നിർമാണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഗുരുതര ചോദ്യങ്ങൾ ഉയർത്തുകയാണ്.
ശേഷിക്കുന്ന 5.8 കിലോമീറ്റർ ഉൾപ്പെടെ പെരുമ്പാടി-ബിട്ടംകാല റൂട്ടിലെ നവീകരണം നടക്കാത്ത ഭാഗങ്ങൾ ചേർത്ത് ഏകദേശം 14 കിലോമീറ്റർ റോഡ് 40 കോടി രൂപ ചെലവിൽ നവീകരിക്കണമെന്ന ശിപാർശ കർണാടക സർക്കാരിന്റെ പരിഗണനയിലുണ്ട്. ഇതിനിടെ, നിലവിൽ തകർന്നുകിടക്കുന്ന നവീകരിച്ച ഭാഗം അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി സുരക്ഷിതമാക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
Kannur
കണ്ണൂർ: സർക്കാർ പ്രഖ്യാപിച്ച സേവന വേതന നിരക്ക് ആവശ്യപ്പെട്ട് അറുപത്തിരണ്ട് ദിവസമായി കണ്ണൂർ കൊയിലി ആശുപത്രിയിലെ നഴ്സുമാർ നടത്തിവന്ന സമരം അവസാനിച്ചു. ജില്ലാ ലേബർ ഓഫീസർ മുന്‍പാകെ കഴിഞ്ഞ ദിവസം നടന്ന ചർച്ചയെ തുടർന്നുള്ള ധാരണയിൽ ഇന്നലെ കൊയിലി ആശുപത്രി മാനേജ്മെന്റും ഒപ്പിടാൻ തയാറായതോടെയാണ് നഴ്സുമാർ സമരം പൂർണമായും അവസാനിപ്പിച്ചത്.
സമരത്തിന് നേതൃത്വം നൽകിയ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഷിഹാബ്, ബിജോഷ് ജോസഫ്, പ്രസാദ്, മാനേജ്മെന്റ് പ്രതിനിധി നിധീഷ് എന്നിവരാണ് ലേബർ ഓഫീസർ എ.കെ. ജയശ്രീയുടെ സാന്നിധ്യത്തിൽ ധാരണയിൽ ഒപ്പിട്ടത്. സമരം അവസാനിപ്പിച്ച നഴ്സുമാർ കൊയിലി ആശുപത്രിയിലെ സമരപ്പന്തലിൽ മധുരം വിതരണം ചെയ്ത് ആഹ്ലാദം പങ്കിട്ടു. തുടർന്ന് നഗരത്തിൽ ആഹ്ലാദപ്രകടനവും നടത്തി.
ഇന്നലെ രാവിലെ ആശുപത്രിക്ക് മുന്നിൽ നാടകീയരംഗങ്ങൾക്കൊടുവിലാണ് മാനേജ്മെന്റ് ധാരണയിൽ ഒപ്പിട്ടത്. ജില്ലാ ഭരണകൂടം മുൻകൈയെടുത്ത് നടത്തിയ ഒത്തുതീർപ്പ് കരാറിൽ കൊയിലി മാനേജ്മെന്റ് ഒപ്പുവയ്ക്കാത്തതിൽ പ്രതിഷേധിച്ച് യുവജന സംഘടനകൾ രാവിലെ മുതൽ ആശുപത്രിക്ക് മുന്പിൽ ഉപരോധം ആരംഭിച്ചിരുന്നു. ഇതോടെ അത്യാഹിത വിഭാഗത്തിന്റെ ഒഴികെയുള്ള പ്രവർത്തനങ്ങൾ തടസപ്പെട്ടു. യൂത്ത് ലീഗ് നേതൃത്വത്തിൽ ആശുപത്രി ഉപരോധിച്ച് നടത്തിയ സമരം ജില്ലാ പ്രസിഡന്റ് കെ.കെ. ഷിനാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് തഫ്ലീം മാണിയാട്ട് അധ്യക്ഷനായി. ജില്ലാ ട്രഷറർ ഷബീർ എടയന്നൂർ പ്രസംഗിച്ചു. എഐവൈഎഫ് പ്രവർത്തകർ ആശുപത്രിയിലേക്ക് നടത്തിയ മാർച്ചിന് ജില്ലാ സെക്രട്ടറി കെ.വി. സാഗർ, കെ.വി. പ്രശോഭ്, കെ.വി.രജീഷ്, പി.കെ. മിഥുൻ തുടങ്ങിയവർ നേതൃത്വം നൽകി.
ആശുപത്രിക്ക് മുന്നിൽ പോലീസ് മാർച്ച് തടഞ്ഞു. സജീവ് ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ, നേതാക്കളായ മഹിത മോഹൻ, മിഥുൻ മാറോളി , ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി എൻ. സുകന്യ, കേരള മഹിള സംഘം ജില്ലാ സെക്രട്ടറി കെ.എം. സപ്ന, ഇ. ബീന, കെ. ലത, ഡിസിസി ജനറൽ സെക്രട്ടറി സുരേഷ് ബാബു എളയാവൂർ, നൗഷാദ് ബ്ലാത്തൂർ, സംയുക്ത സമരസമിതി നേതാക്കളായ റഷീദ് കവ്വായി, അഡ്വ. അജയകുമാർ, റൈജു ജയ്സൺ, കെ.പി. പ്രശാന്ത് തുടങ്ങിയവർ സമരത്തെ അഭിസംബോധന ചെയ്തു.
Kannur
തലശേരി: അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി നവീകരിച്ച തലശേരി റെയിൽവേ സ്റ്റേഷൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നാടിന് സമർപ്പിക്കും. യാത്രക്കാർക്ക് സുരക്ഷിതവും വൃത്തിയുള്ളതും സൗകര്യപ്രദവുമായ യാത്രാനുഭവം ഒരുക്കുന്നതിനൊപ്പം മലബാറിന്റെ തനത് സവിശേഷതകൾ പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് 22.36 കോടി ചെലവിൽ സ്റ്റേഷൻ നവീകരിച്ചിരിക്കുന്നത്. പ്രതിദിനം ശരാശരി 28,642 യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനിൽ 68 മുതൽ 70 വരെ ട്രെയിൻ സർവീസുകൾ കൈകാര്യം ചെയ്യുന്നുണ്ട്.
പ്രധാന മുൻഭാഗം നവീകരിച്ചതിനൊപ്പം വാഹനങ്ങൾക്ക് പ്രത്യേക പാതകളോട് കൂടിയ പുതിയ പ്രവേശന കവാടവും ഒരുക്കിയിട്ടുണ്ട്. ആധുനികവത്കരിച്ച ബുക്കിംഗ് ഓഫീസുകൾ, എയർകണ്ടീഷൻ ചെയ്ത വെയിറ്റിംഗ് ഹാൾ, തുറസായ വെയിറ്റിംഗ് ലോഞ്ച്, ചിട്ടയായ പാർക്കിംഗ് സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. നഗരത്തിന്റെ ഇരുവശങ്ങളിൽ നിന്ന് സ്റ്റേഷനിലേക്കുള്ള പ്രവേശനത്തിനായി ബുക്കിംഗ് ഓഫീസ്, പോർച്ച്, പാർക്കിംഗ് സൗകര്യങ്ങൾ എന്നിവയോട് കൂടിയ രണ്ടാമത്തെ പ്രവേശന കവാട കെട്ടിടവും പദ്ധതിയുടെ ഭാഗമായി ഒരുക്കി.
ഫുട് ഓവർ ബ്രിഡ്ജിൽ രണ്ട് പുതിയ ലിഫ്റ്റുകൾ സ്ഥാപിച്ചു. 17 അധിക പ്ലാറ്റ്ഫോം ഷെൽട്ടറുകൾ, ഉയർന്ന വെളിച്ചം നൽകുന്ന എൽഇഡി ലൈറ്റുകൾ, ഡൈനാമിക് ഇലക്ട്രോണിക് ട്രെയിൻ ഇൻഡിക്കേഷൻ ബോർഡുകൾ, ഡിജിറ്റൽ കോച്ച് ഗൈഡൻസ് സംവിധാനങ്ങൾ, ആധുനിക ഇരിപ്പിട സൗകര്യങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, ലഗേജുമായി യാത്ര ചെയ്യുന്നവർക്ക് സഹായകമായ സൗകര്യങ്ങളും ഒരുക്കി. ടാക്റ്റൈൽ നടപ്പാതകൾ, കൈവരികളോട് കൂടിയ റാമ്പുകൾ, താഴ്ന്ന ഉയരത്തിലുള്ള ബുക്കിംഗ് കൗണ്ടറുകൾ, എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ശുചിമുറികൾ തുടങ്ങിയ ഭിന്നശേഷി-സൗഹൃദ സംവിധാനങ്ങളും സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
Kannur
കാസർഗോഡ്: നെല്ലിക്കുന്ന് കസബ കടപ്പുറത്ത് കഴിഞ്ഞദിവസം തലയറ്റ നിലയിൽ കണ്ടെത്തിയ മൃതദേഹം നേരത്തേ പോസ്റ്റ്മോർട്ടം നടത്തിയതെന്ന് സ്ഥിരീകരണം. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു നടത്തിയ വിദഗ്ധ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
പോസ്റ്റുമോർട്ടത്തിന്റെ രീതിവച്ച് അതു കേരളത്തിൽ നടത്തിയതല്ലെന്നും കർണാടകയിലോ മഹാരാഷ്ട്രയിലോ ഗോവയിലോ വച്ചാകാമെന്നുമാണ് നിഗമനം.
ഒന്നര മാസത്തോളം പഴക്കം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്. ഇൻക്വസ്റ്റ് വേളയിൽ പോലീസ് നടത്തിയ പരിശോധനയിൽ തന്നെ നെഞ്ചിലും വയറിലും വലിയ മുറിവുകളും തുന്നലുകളും കണ്ടെത്തിയിരുന്നു. ഇവ നേരത്തേ നടത്തിയ പോസ്റ്റ്മോർട്ടം വേളയിൽ ചെയ്തതാണെന്നാണ് മെഡിക്കൽ കോളജിലെ വിദഗ്ധ പരിശോധനയിൽ സ്ഥിരീകരിച്ചത്. പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം വീണ്ടും എങ്ങനെ കടലിലെത്തി എന്ന കാര്യത്തിൽ ദുരൂഹത നിലനിൽക്കുകയാണ്. പുഴയോടോ കടലിനോടോ ചേർന്ന ഏതെങ്കിലും ഭാഗത്ത് അടക്കിയ മൃതദേഹം വെള്ളം ഉയർന്നപ്പോൾ ഒഴുക്കിൽപ്പെട്ട് വീണ്ടും കടലിലെത്തിയതാകാമെന്ന് കരുതുന്നു. മൃതദേഹം ആരുടേതാണെന്നു തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന നടത്താനും അയൽസംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനുമാണ് പോലീസിന്റെ തീരുമാനം.
Kannur
ആലക്കോട്: വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ച രോഗിയുടെ ഡയാലിസിസിന്റെ ബില്ലടയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടിയ ബന്ധുക്കൾക്ക് ബിൽ തുക അടച്ച് ആശ്വാസം പകർന്ന് നഴ്സ് മാതൃകയായി.
പാപ്പിനിശേരി എംഎം ആശുപത്രിയിലെ നഴ്സ് നെടുവോട്ടെ ലക്ഷ്മി ഇട്ടമ്മലിന്റെ മകൾ വി.ആർ. ശ്രീഷ്മയാണ് രോഗിയുടെ ബന്ധുക്കൾക്ക് സഹായം നൽകിയത്. മാതൃകാപരമായ പ്രവർത്തനം നടത്തിയ ശ്രീഷ്മയെ നെടുവോട് വാർഡ് ഗ്രാമസഭ ആദരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ബോബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ആയിഷ എന്നിവരുടെ നേതൃത്വത്തിലാണ് ആദരിച്ചത്.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീമോൾ ബിജു, പഞ്ചായത്തംഗങ്ങളായ കെ.വി. കുഞ്ഞമ്പു, പി.എം. റംഷീന, ലൂസി സാബു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ റോയി ചക്കാനിക്കുന്നേൽ, വി.വി. അബ്ദുള്ള, മുഹമ്മദ് കുഞ്ഞി, എം.എ. ഖലീൽ റഹ്മാൻ എന്നിവർ പങ്കെടുത്തു.
Kannur
ചെറുപുഴ: പെരിങ്ങോം ഗവ. കോളജിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു. ദേശീയ വായനോത്സവത്തിന്റെ ഭാഗമായി കോളജ് ലൈബ്രറി വിഭാഗത്തിന്റെയും നാഷണൽ സർവീസ് സ്കീമിന്റെയും മലയാളം വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണു പ്രദർശനം നടത്തിയത്.
വിവിധ വിഭാഗങ്ങളിലായി രണ്ടായിരത്തോളം പുസ്തകങ്ങളുടെ പ്രദർശനം നടന്നു. പുസ്തക പ്രദർശനം കോളജ് പ്രിൻസിപ്പൽ ഡോ. സി. സന്തോഷ് ഉദ്ഘാടനം ചെയ്തു.
ഇംഗ്ലീഷ് വിഭാഗം മേധാവിയും എൻഎസ്എസ് പ്രോഗ്രാം ഓഫീസറുമായ ഡോ. എ.വി. സുജാത അധ്യക്ഷത വഹിച്ചു. ലൈബ്രേറിയൻ കെ.പി. സുരേഷ്കുമാർ, മലയാളം വിഭാഗം അധ്യാപിക സിന്ധു കിഴക്കാനിയിൽ, പിടിഎ വൈസ് പ്രസിഡന്റ് നാരായണൻ, എൻഎസ്എസ് വോളന്റിയർ സെക്രട്ടറി അഷ്മിത ഗംഗാധർ എന്നിവർ പ്രസംഗിച്ചു.
Kannur
കണ്ണൂർ: ലഹരിക്കെതിരേ ജനകീയ മുന്നേറ്റത്തിന് വേദിയൊരുക്കി ഓപ്പറേഷൻ തൂഫാൻ ലഹരി വിരുദ്ധ കാന്പയിൻ നാളെ ശ്രീകണ്ഠപുരത്ത് നടത്തും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ വിദ്യാർഥികളും യുവജനങ്ങളും പൊതുജനങ്ങളുമടക്കം നാലായിരത്തോളം പേർ പങ്കെടുക്കും. ഉത്തരമലബാറിൽ ആദ്യമായാണ് "ഓപ്പറേഷൻ തൂഫാൻ' കാന്പയിന്റെ ഇത്രയും വിപുലമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതെന്ന് സജീവ് ജോസഫ് എംഎൽഎ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഉച്ചയ്ക്ക് 12ന് ശ്രീകണ്ഠപുരം ബസ്സ്റ്റാൻഡിൽ നിന്നാരംഭിക്കുന്ന ലഹരിവിരുദ്ധ മഹാറാലി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സമാപിക്കും. ലഹരിവിരുദ്ധ സന്ദേശമുയർത്തുന്ന ഫ്ലോട്ടുകൾ, ബാൻഡ്-വാദ്യമേളങ്ങൾ, ഫ്ലാഷ് മോബ് എന്നിവയുണ്ടാകും. മികച്ച ഫ്ലോട്ടുകൾക്ക് കാഷ് അവാർഡ് നൽകും. കാന്പയിന്റെ ഭാഗമായി വിദ്യാർഥികൾക്കായി നടത്തിയ ചിത്രരചന, റീൽസ് മത്സരങ്ങളിലെ വിജയികൾക്ക് സമാപനചടങ്ങിൽ മന്ത്രി രമേശ് ചെന്നിത്തല കാഷ് അവാർഡുകളും മെമന്റോകളും സമ്മാനിക്കും. ടൗൺ സ്ക്വയറിൽ ലഹരിവിരുദ്ധ സിഗ്നേച്ചർ കാന്പയിനും സംഘടിപ്പിക്കും.
പരിപാടിയിൽ സിനിമാതാരം എസ്തർ അനിൽ, നോർത്ത് സോൺ ഐജി പുട്ട വിമലാദിത്യ, കണ്ണൂർ റൂറൽ എസ്പി ഉമേഷ് ഗോയൽ, ജില്ലാ കളക്ടർ പി. വിഷ്ണുരാജ്, ശ്രീകണ്ഠപുരം മുനിസിപ്പൽ ചെയർപേഴ്സൺ ഇ.വി. രാമകൃഷ്ണൻ, തളിപ്പറന്പ് ഡിവൈഎസ്പി വി.വി. മനോജ്, പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ സാമൂഹിക സാംസ്കാരിക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
തുടർപ്രവർത്തനങ്ങൾ താഴേത്തട്ടിലേക്ക് വ്യാപിപ്പിച്ച് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ തലങ്ങളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് സജീവ് ജോസഫ് എംഎൽഎ പറഞ്ഞു. പത്രസമ്മേളനത്തിൽ ശ്രീകണ്ഠപുരം മുനിസിപ്പൽ ചെയർപേഴ്സൺ ഇ.വി. രാമകൃഷ്ണൻ, തളിപ്പറന്പ് ഡിവൈഎസ്പി വി.വി. മനോജ് എന്നിവരും പങ്കെടുത്തു.
Kannur
ശ്രീകണ്ഠപുരം: ശമ്പള, പെൻഷൻ പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തണമെന്നും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എസ്പിയു) ശ്രീകണ്ഠപുരം യൂണിറ്റ് കൺവൻഷൻ ആവശ്യപ്പെട്ടു. ശ്രീകണ്ഠപുരം റോയൽ മിനി ഹാളിൽ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എം. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉന്നതവിജയം നേടിയ വിദ്യാർഥികളെ സംസ്ഥാന കമ്മിറ്റിയംഗം കത്രിക്കുട്ടി അനുമോദിച്ചു. യൂണിറ്റ് അംഗം കോട്ടൂരിലെ കെ.കെ. സുധാകരന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
ശ്രീകണ്ഠപുരം യൂണിറ്റ് പ്രസിഡന്റ് കെ.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഇ. കുഞ്ഞികൃഷ്ണൻ, കെ.പി. രാമകൃഷ്ണൻ, ദിവാകരൻ പള്ളിയത്ത്, എം. ബാലൻ വി.കെ. ഗോപി ദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
Kannur
തളിപ്പറമ്പ്: ശുചിത്വ മിഷൻ കണ്ണൂര്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിൽപ്പെട്ട ഒന്‍പതു ഗ്രാമപഞ്ചായത്തുകളെയും ഉൾപ്പെടുത്തി ബ്ലോക്ക്തല ഫുട്ബോൾ ശുചിത്വ പ്രശ്നോത്തരി മത്സരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ആലക്കോട് ഗ്രാമപഞ്ചായത്തിന്റെ ടീം അൽത്താഫ് റഹ്മാൻ, അഖിൽ ബാബു എന്നിവർ ഒന്നാംസമ്മാനത്തിന് അർഹരായി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ടീം ഡയാന തോമസ്, ജിതിൻ കണ്ണൻ രണ്ടാംസമ്മാനം നേടി.
ചെങ്ങളായി ഗ്രാമപഞ്ചായത്ത് ടീം പി.വി. രാജേഷ്, എ. രജീഷ്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ടീം ജെസി ഷിജി വട്ടക്കാട്ട്, വി.കെ. വിഷ്ണു എന്നിവര്‍ മൂന്നും നാലും സ്ഥാനവും കരസ്ഥമാക്കി. ഓരോ പഞ്ചായത്തുകളിൽനിന്നും രണ്ടുവീതം ടീം അംഗങ്ങളാണു പങ്കെടുത്തത്. വിജയികൾക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
Kannur
ശ്രീകണ്ഠപുരം: പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ജൂണിയർ റെഡ്ക്രോസ് (ജെആർസി) കേഡറ്റുകളുടെ സ്കാർഫിംഗ് സെറിമണിയും സത്യപ്രതിജ്ഞയും നടന്നു. ജെആർസി ജില്ലാ പ്രസിഡന്റ് എൻ.ടി. സുധീന്ദ്രൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ ബ്രദർ ഡോ. റെജി സ്കറിയ സിഎസ്ടി അധ്യക്ഷത വഹിച്ചു.
സ്കൂൾ ജെആർസി കൗൺസിലർ മായ ഇ. ദിവാകരൻ ആമുഖ പ്രഭാഷണം നടത്തി. ജെആർസി ഉപജില്ലാ മുൻ കോ-ഓർഡിനേറ്റർ ടി. സുനിൽകുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ മാനേജർ ബ്രദർ ജോണി ജോസഫ് സിഎസ്ടി, ഫാ. ജോസ്, വൈസ് പ്രിൻസിപ്പൽ പ്രദ്യുമ്നൻ, അക്കാദമിക് സെക്രട്ടറി പി. റിനി, കേഡറ്റ് ഏബൽ മാത്യു എന്നിവർ പ്രസംഗിച്ചു. സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ കേഡറ്റുകളെ അവാർഡുകൾ നൽകി അനുമോദിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
Kannur
തടിക്കടവ്: ചപ്പാരപ്പടവ് പഞ്ചായത്ത് മണാട്ടി വാർഡിലുള്ള വയോജനങ്ങളായ ആളുകൾക്ക് വേണ്ടി ആയുർവേദ ചികിത്സ ലഭിക്കുന്നതിനായി ആഴ്ചയിൽ രണ്ടുദിവസമെങ്കിലും ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകൻ കെ.സി. ലക്ഷ്മണൻ ഗ്രാമസഭ മുമ്പാകെ പ്രമേയം അവതരിപ്പിച്ചു.
ഇപ്പോൾ ദീർഘദൂരം സഞ്ചരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും പൊതുഗതാഗത സൗകര്യം കുറഞ്ഞ പ്രദേശം ആയതിനാലും പ്രായമായവർക്ക് യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടും പരിഗണിച്ച് ഡോക്ടറുടെ സേവനം ലഭ്യമാക്കണം. നിർധരരായ രോഗികൾക്ക് അമിത വാഹന ചാർജ് നൽകി ദൂരെയുള്ള ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ പ്രയാസമാണെന്നും മരുന്ന് ഉൾപ്പെടെ സൗജന്യമായി ലഭിക്കാനുള്ള സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ടു.
Kannur
മട്ടന്നൂർ: നിരവധി വിദ്യാർഥികൾ അടക്കം കടന്നുപോകുന്ന ഉളിയിൽ ഗവ. യുപി സ്കൂളിനു സമീപത്തെ വൈദ്യുത ലൈൻ അപകട ഭീഷണി ഉയർത്തുന്നു. ഉളിയിൽ ഗവ. യുപി സ്കൂളിന് പിന്നിൽ റോഡരികിലെ മുളങ്കാടുകൾക്കിടയിലുടെ കടന്നുപോകുന്ന വൈദ്യുത ലൈൻ ഭീതിപരത്തുകയാണ്.
ദിവസവും രാവിലെയും വൈകുന്നേരവും സ്കൂൾ വിദ്യാർഥികളും മറ്റും നടന്നുപോകുന്ന വഴിയാണിത്. മുളങ്കാടുകൾക്കിടയിലൂടെയുള്ള വൈദ്യുത ലൈനുകളും കാറ്റിലും മഴയിലും സമീപത്തുള്ള തോട്ടിലേക്ക് പൊട്ടിവീഴാൻ സാധ്യത ഏറെയാണ്.
ഉളിയിൽ യുപി സ്കൂളിന്റെ 50 മീറ്റർ അകലെയാണ് വൈദ്യുത തൂണും ലൈനുമുള്ളത്. ഇത് കുട്ടികളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ്. തെരുവുവിളക്കും കാട്ടിനുള്ളിലാണുള്ളത്. നിരവധി തവണ നാട്ടുകാർ ബന്ധപ്പെട്ട അധികൃതർക്ക് നിവേദനം ഉൾപ്പെടെ നൽകിയെങ്കിലും നടപടിയുണ്ടായില്ല.
വൈദ്യുതി അപകടങ്ങൾ തുടർക്കഥയാകുമ്പോഴും അധികൃതർ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. ഇനിയും ഇത് അവഗണിച്ചാൽ വൻ ദുരന്തത്തിനു തന്നെ നാട് സാക്ഷിയാകേണ്ടി വരും.
അപകടാവസ്ഥ പരിഹരിക്കാൻ അധികൃതർ അടിയന്തരമായി ഇടപെട്ട് മുളങ്കാട്ടിലെ വൈദ്യുത ലൈൻ മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Kannur
ആറളം: വള്ളിത്തോട്-ആനപ്പന്തി മലയോര ഹൈവേയിലെ എടൂർ -ആറളം റീച്ചിലെ പ്രവൃത്തിയിലെ അഴിമതിയും കെടുകാര്യസ്ഥതയും സംബന്ധിച്ച് ഉദ്യോഗസ്ഥ-കരാർ ബന്ധം അന്വേഷിച്ച് കർശന നടപടികൾ വേണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. കോടിക്കണക്കിന് രൂപ വകയിരുത്തിയിട്ടും പ്രവൃത്തികൾ പൂർത്തിയാക്കാതെ പ്രദേശവാസികളെ ദുരിതത്തിലാക്കുന്ന കരാറുകാരെ കരിംപട്ടികയിൽപ്പെടുത്തണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
റോഡിന്റെ എടൂർ-ആറളം റീച്ചിൽ വെള്ളരിവയൽ-എടൂർ ടൗൺ ഭാഗത്തെ ഓടകളുടെ നിർമാണം പൂർത്തിയാക്കാത്തത് കാരണം നേരിയ മഴ പെയ്താൽ പോലും സമീപത്തെ വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും വെള്ളം ഇരച്ചുകയറുകയാണ്. റോഡരികിലെ അപകടഭീഷണിയുയർത്തുന്ന വൈദ്യുത തൂണുകൾ മാറ്റി സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള കാറിലെ പല വ്യവസ്ഥകളും അട്ടിമറിക്കപ്പെട്ടുവെന്നും യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടി.
അഴിമതിയും ക്രമക്കേടും മൂടിവച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് അധികൃതർ ശ്രമിക്കുന്നത്. ഓടകളുടെ നിർമാണവും കോൺക്രീറ്റിംഗും പൂർത്തിയാക്കി ജനങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭത്തിന് യൂത്ത് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് ആറളം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അമൽ മാത്യു സെക്രട്ടറിമാരായ ക്രിസ്റ്റി ജോസഫ്, എം.വി. ഗീതു, ജിബിൻ സണ്ണി, ഏലിയാസ്, അബിൻ അലക്സ് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
Kannur
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്ത് ജനശ്രീ ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൺവൻഷൻ നടത്തി. അയ്യൻകുന്ന് രാജീവ് ഭവനിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയർമാൻ പടിയൂർ ബാലൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിലും വിവിധ മത്സര പരീക്ഷകളിലും വിജയിച്ച വിദ്യാർഥികൾക്ക് അനുമോദനം നൽകി.
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മനോജ് എം. കണ്ടത്തിൽ, ജയിൻസ് ടി. മാത്യു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി മരിയ, പഞ്ചായത്തംഗം ബിന്ദു ഷാജി, മണ്ഡലം ചെയർമാൻ ജോർജ് വടക്കുംകര, സുജ, ബ്ലോക്ക് സെക്രട്ടറി കെ.കെ. വിജയൻ, ഷാജി മടയംകുന്നേൽ എന്നിവർ പ്രസംഗിച്ചു.
Kannur
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ കർഷകർക്കായി "കിഴങ്ങുവിളകളുടെ കൃഷിയും മൂല്യവർധനവ്-സംരംഭകത്വ സാധ്യതകൾ' എന്ന വിഷയത്തിൽ ഏകദിന പരിശീലനം നടത്തി. ആറളം ശലഭ സങ്കേതത്തിൽ നടന്ന പരിപാടി ആറളം ഫാർമിംഗ് കോർപറേഷൻ മാനേജിംഗ് ഡയറക്ടർ എസ്. സുജീഷ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര കിഴങ്ങു ഗവേഷണ കേന്ദ്രത്തിലെ ഡോ. എം.എസ്. സജീവ്, ഡോ. കെ. സുനിൽകുമാർ, രതീശൻ എന്നിവർ ക്ലാസുകൾ നയിച്ചു.
ക്യാമ്പിൽ പങ്കെടുത്ത 70 കർഷകർക്ക് വിവിധതരം നടീൽ വസ്തുക്കൾ വിതരണം ചെയ്തു. പട്ടികവർഗ ഉപപദ്ധതിയിൽ ഉൾപ്പെടുത്തി ദീർഘകാല പരിശീലനങ്ങളും ഉത്പന്നങ്ങളുടെ വിതരണവും ആറളത്ത് തുടങ്ങുന്ന തുടർ പദ്ധതികളുടെ ആരംഭവും നടന്നു. ആറളം ഫാമിന്റെ നേതൃത്വത്തിൽ കാർഷിക വൈവിധ്യവത്കരണത്തിലൂടെ ആറളത്തെ മാതൃകാ ഗ്രാമമായി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പട്ടികവർഗക്കാരുടെ ഭക്ഷ്യസുരക്ഷ, സാമ്പത്തിക ഉന്നമനം എന്നിവയാണു പദ്ധതിയുടെ പ്രധാന ലക്ഷ്യം. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. കെ.പി. നിതീഷ്കുമാർ, ഫാം സൂപ്രണ്ട് എം.എസ്. പ്രണവ്, കുടുംബശ്രീ കോ-ഓർഡിനേറ്റർ സനൂപ്, ആറളം വൈൽഡ് ലൈഫ് അസിസ്റ്റന്റ് വാർഡൻ രമ്യ രാഘവൻ, കെ.വി. സിജേഷ് എന്നിവർ പ്രസംഗിച്ചു.
Kannur
ഇരിട്ടി: ഇരിട്ടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡ് ഫാം ഫാര്‍മേഴ്സ് ക്ലബിന്റെ നേതൃത്വത്തില്‍ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി അയ്യൻകുന്ന്, പായം, ഉളിക്കല്‍ പഞ്ചായത്തുകളിലെ കര്‍ഷകരെ പങ്കെടുപ്പിച്ചുകൊണ്ട് പഠനശിബിരം സംഘടിപ്പിച്ചു.
പേരട്ടയിൽ കര്ഷകൻ ബിനു വെട്ടിക്കാട്ടിലിന്റെ ഫാം ഹൗസില്‍ "ജൈവകൃഷിയിലൂടെ മികച്ച കാര്‍ഷികോദ്പാദനം' വിഷയത്തില്‍ നടത്തിയ പഠനശിബിരം പായം പഞ്ചായത്ത് പ്രസിഡന്റ് എം. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഫാര്‍മേഴ്സ് ക്ലബ് പ്രസിഡന്റ് ബെന്നിച്ചന് മഠത്തിനകം അധ്യക്ഷത വഹിച്ചു.
ഉളിക്കല്‍ പഞ്ചായത്തംഗം നിഷ ഒരപ്പാംകുഴി, കെ.കെ. മാത്യു, ആന്റോ കെ. ആന്റണി, കുര്യന് മൈലടിയിൽ, ബിനു വെട്ടിക്കാട്ടില്‍, എൻ.വി. ജോസഫ്, റെജി മാത്യു എന്നിവര്‍ പ്രസംഗിച്ചു. ഡോ. എ.ജെ. ജോര്‍ജ് ക്ലാസുകള്‍ നയിച്ചു.
Kannur
കണിച്ചാർ: കണിച്ചാർ-മണത്തണ റോഡിൽ മേലെ മണത്തണ ഇറക്കത്തിലെ അപകടക്കുഴികൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. മഴവെള്ളം കുത്തിയൊലിച്ചാണ് റോഡിന്റെ വശങ്ങളിൽ ആഴമേറിയ കുഴികൾ രൂപപ്പെട്ടത്. ഇടുങ്ങിയ ഈ ഭാഗത്ത് എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് സൈഡ് നൽകുന്നതിനിടെ വാഹനങ്ങളുടെ ചക്രങ്ങൾ കുഴിയിലേക്ക് പതിക്കാനുള്ള സാധ്യത കൂടുതലാണെന്ന് നാട്ടുകാർ പറഞ്ഞു.
റോഡരികിലെ കുഴിയിലേക്ക് ബൈക്കിന്റെ ചക്രം പതിഞ്ഞ് വൈദ്യുത തൂണിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടിരുന്നു. അപകടത്തെ തുടർന്ന് കുഴിയിൽ ചെങ്കെല്ല് നിക്ഷേപിച്ച് പ്രശ്നം താത്കാലികമായി പരിഹരിക്കുകയായിരുന്നു. ഇറക്കവും വളവും ചരിവും കൂടിയ ഭാഗമായതിനാൽ മഴക്കാലത്ത് റോഡരിക് കൂടുതൽ ഇടിഞ്ഞ് കുഴികൾ വലുതാകുന്നതോടെ അപകടസാധ്യതയും വർധിക്കുന്നു.
മഴവെള്ളം കുത്തിയൊലിച്ച് രൂപപ്പെട്ട റോഡരികിലെ അപകടക്കുഴികൾ അടിയന്തരമായി നികത്തി റോഡിന്റെ വശങ്ങൾ ബലപ്പെടുത്തുകയും മഴവെള്ളം ഒഴുകിപ്പോകാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
Kasaragod
കാഞ്ഞങ്ങാട്: കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിന് സമീപത്തെ ബദരിയ മസ്ജിദില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്ന കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ ഹോസ്ദുര്‍ഗ് പോലീസ് പുറത്തുവിട്ടു.
മസ്ജിദ് പരിസരത്ത് സ്ഥാപിച്ചിരുന്ന സിസിടിവി കാമറയിലാണ് പ്രതിയെന്ന് കരുതുന്ന വ്യക്തിയുടെ ദൃശ്യങ്ങള്‍ വ്യക്തമായി പതിഞ്ഞിരിക്കുന്നത്. ചിത്രത്തില്‍ കാണുന്ന വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ സമീപത്തെ പോലീസ് സ്റ്റേഷനിലോ കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷനിലോ ഉടന്‍ വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. വിവരങ്ങള്‍ അറിയിക്കേണ്ട നമ്പറുകള്‍: കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷന്: 0467 220 4229, മൊബൈല്‍: 94979 80921.
Kasaragod
കാഞ്ഞങ്ങാട്: നഗരകേന്ദ്രത്തിലുള്ള കാഞ്ഞങ്ങാട് ടൗൺ ബസ് സ്റ്റാൻഡിനു മുന്നിൽ മേൽനടപ്പാലം നിർമിക്കാൻ പദ്ധതിയൊരുങ്ങുന്നു. എസ്കലേറ്റർ സൗകര്യത്തോടെയുള്ള നടപ്പാലം നിർമിക്കുന്നതിനുള്ള പദ്ധതിരേഖ തയ്യാറാക്കാൻ നേരത്തേ നഗരസഭ താൽപര്യപത്രം ക്ഷണിച്ചിരുന്നു. മൂന്നു സ്ഥാപനങ്ങളാണ് ഇതിനുള്ള ടെൻഡർ നൽകിയിട്ടുള്ളത്. ഇവ നഗരസഭ കൗൺസിലിനു മുമ്പാകെ വച്ച് ഒരെണ്ണം അംഗീകരിച്ചതിനു ശേഷം എത്രയുംപെട്ടെന്ന് രൂപരേഖ തയ്യാറാക്കാനാണ് തീരുമാനം.
മേൽപ്പാലം നിർമിക്കാൻ അഞ്ചു കോടി രൂപയെങ്കിലും ചെലവു വരുമെന്നാണ് പ്രാഥമിക കണക്ക്. രൂപരേഖയും കൃത്യമായ എസ്റ്റിമേറ്റും തയ്യാറാക്കിയതിനുശേഷം കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതിയിൽനിന്ന് സഹായം നേടിയെടുക്കാനാണ് ശ്രമം. കാഞ്ഞങ്ങാട് നഗരസഭയിൽ റെയിൽവേ സ്റ്റേഷനു സമീപത്തെ താമരക്കുളത്തിന്റെ നവീകരണം, ചെമ്മട്ടംവയൽ സയൻസ് പാർക്ക് നവീകരണം, വാഴുന്നോറടി കുടിവെള്ള പദ്ധതി എന്നിവ നേരത്തേ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ചിട്ടുണ്ട്.
ബസ് സ്റ്റാൻഡിനു മുന്നിൽ ഇടതടവില്ലാതെ കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നത് നഗരകേന്ദ്രത്തിൽ ഗതാഗതക്കുരുക്കും അപകടസാധ്യതയും സൃഷ്ടിക്കുന്നുണ്ട്. ഓണവും വിഷുവും പോലുള്ള ഉത്സവവേളകളിൽ നഗരത്തിൽ ആൾത്തിരക്കേറുമ്പോൾ ഗതാഗതസ്തംഭനം തന്നെ ഉണ്ടാകുന്നതിനും ഇത് കാരണമാകുന്നുണ്ട്. പകൽനേരങ്ങളിൽ അപകടസാധ്യതയൊഴിവാക്കാൻ രണ്ടു ഹോംഗാർഡുകളെ പതിവായി ഇവിടെ നിയോഗിക്കുകയാണ്. മറ്റു പ്രധാന നഗരങ്ങളിലെല്ലാം ഉള്ളതുപോലെ ഇവിടെയും മേൽനടപ്പാലം നിർമിക്കണമെന്ന ആവശ്യം കാലങ്ങളായി ഉള്ളതാണ്.
ഇ.ചന്ദ്രശേഖരൻ റവന്യുമന്ത്രിയായിരുന്ന കാലം മുതൽ സംസ്ഥാന സർക്കാരിന്റെയും നഗരസഭയുടെയും ഭാഗത്തുനിന്ന് പലതവണ ഇതിനായുള്ള പ്രഖ്യാപനം നടന്നിരുന്നെങ്കിലും ഒന്നും പ്രാവർത്തികമായില്ല.
ഇതോടൊപ്പം കോട്ടച്ചേരി ട്രാഫിക് ജംഗ്ഷനിലെ ഗതാഗതക്കുരുക്കൊഴിവാക്കാൻ കിഴക്കുംകരയിൽ നിന്ന് വെള്ളായിപ്പാലം വഴിയുള്ള റോഡ് വീതികൂട്ടി വൺവേയാക്കുന്നതിനും നഗരസഭ പദ്ധതി തയ്യാറാക്കുന്നുണ്ട്. ഈ റോഡ് വീതി കൂട്ടുന്നതിനായി സ്ഥലമേറ്റെടുക്കാൻ സ്ഥല ഉടമകളുമായി ചർച്ച നടന്നുവരികയാണെന്ന് നഗരസഭാ ചെയർമാൻ വി.വി. രമേശൻ പറഞ്ഞു.
Kasaragod
എണ്ണപ്പാറ: സനോജിന്റെ സ്വപ്നവീടൊരുങ്ങുന്നു. പേരിയ ജംഗ്ഷനില്‍ നിര്‍മിക്കുന്ന വീടിന് സനോജിന്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ എണ്ണപ്പാറ ഹോളിസ്പിരിറ്റ് ഇടവകയിലെ ഫാ.ജോയ്സ് കാരിക്കാത്തടമാണ് കട്ടിള വച്ചത്. രണ്ടു കിടപ്പുമുറികള്‍, ഹാള്‍, അടുക്കള, വര്‍ക്ക് ഏരിയ, ശുചിമുറികള്‍ തുടങ്ങി ഭിന്നശേഷി സൗഹൃദമായി രൂപകല്‍പ്പന ചെയ്ത വീടിന് 15 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ്. നിര്‍മാണകമ്മിറ്റി രക്ഷാധികാരി പനങ്ങാട് നാരായണന് നായര്‍, ശ്രീജന് പേരിയ, കുഞ്ഞിക്കണ്ണന് പുളിയലൊച്ചി, ഗോപി പേരിയ എന്നിവര്‍ പ്രസംഗിച്ചു.
നിര്‍മാണജോലിക്കിടെ കെട്ടിടത്തില്‍നിന്ന് വീണ് ഗുരുതരപരിക്കേറ്റ് കഴിഞ്ഞ ഏഴുവര്‍ഷമായി അരയ്ക്കുതാഴെ തളര്‍ന്നു കിടപ്പിലായ എണ്ണപ്പാറ പേരിയയിലെ സനോജ് റോഡ് സൗകര്യമില്ലാത്ത മലയടിവാരത്തില്‍ പ്രായമായ അമ്മയും ഭാര്യയ്ക്കുമൊപ്പം അടച്ചുറപ്പില്ലാത്ത ചെറിയ വീട്ടില്‍ ഒറ്റപ്പെട്ടിടത്തായിരുന്നു താമസം. ബാഹ്യലോകവുമായി ബന്ധപ്പടാന്‍ മാര്‍ഗമില്ലാതെ വിഷമിച്ച സനോജിന് ഗതാഗത സൗകര്യമുള്ള ഒരിടത്ത് സ്വന്തമായി ഒരു വീട് എന്നത് ദീര്‍ഘകാലത്തെ സ്വപ്നമായിരുന്നു.
പേരിയ ടൗണില്‍ ബസ്റോഡിനടുത്ത് വീടുനിര്‍മിക്കാന്‍ പേരിയയിലെ ഉദാരമതികളായ ഒരുകുടുംബം ലക്ഷങ്ങള്‍ വിലവരുന്ന അഞ്ചുസെന്റ് സ്ഥലം സൗജന്യമായി രജിസ്റ്റര്‍ ചെയ്തു നല്‍കുകയായിരുന്നു. അതുമനസിലാക്കി പേരിയയിലെ പൊതുപ്രവര്‍ത്തകനായ പനങ്ങാട് നാരായണന്‍നായരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളെയും വിവിധ ആരാധനാലയങ്ങളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും സഹകരണത്തോടെ ജനകീയ ഭവനനിര്‍മാണ കമ്മിറ്റി രൂപീകരിച്ചത്.
കല്ലും സിമന്റും തുടങ്ങി ഓരോ സാധനസാമഗ്രികളും ഉദാരമതികള്‍ എത്തിച്ചുനല്‍കി. വീടിന്റെ തറ നിര്‍മാണം എണ്ണപ്പാറ ഹോളി സ്പിരിറ്റ് ഇടവകയുടെ നേതൃത്വത്തിലാണ് പൂര്‍ത്തീകരിച്ചത്.
വീടുപണി നിർമാണത്തിന് സഹായം തേടി കേരള ബാങ്കിന്റെ ഇരിയ ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 178110 801200100. ഐഎഫ്എ : KSBK0001781.
Kasaragod
അട്ടേങ്ങാനം: സംസ്ഥാനപാതയിൽ അട്ടേങ്ങാനത്തിനും ചെന്തളത്തിനും ഇടയിൽ കൂറ്റൻ മരം കടപുഴകി വീണു. ഒഴിവായത് വൻ ദുരന്തം. ഇന്നലെ രാത്രി 7 .30 നാണ് അപകടം.
വലിയ പൂമരം റോഡിന് കുറുകെ വീഴുകയായിരുന്നു. വൈദ്യുത തൂണുകളും തകർന്നു. തുടർന്ന് രണ്ടുമണിക്കൂറോളം ഭാഗികമായി ഗതാഗത തടസമുണ്ടായി. അഗ്നിശമനസേന എത്തി മരം മുറിച്ച് മാറ്റി 9.30ഓടെ ഗതാഗതം പുനഃസ്ഥാപിച്ചു.
Kasaragod
കാഞ്ഞങ്ങാട്: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ചെസ് ടെക്നിക്കല്‍ കമ്മിറ്റി, ചെസ് അസോസിയേഷന് കാസര്‍ഗോഡിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ അണ്ടർ-17 ബോയ്സ് ആന്‍ഡ് ഗേള്‍സ് ചെസ് ചാമ്പ്യന്‍ഷിപ്പ് 19നു കാഞ്ഞങ്ങാട് വിഷി ചെസ് സ്കൂളില്‍ നടക്കും. 2009 ജനുവരി ഒന്നിനോ അതിന് ശേഷമോ ജനിച്ച എല്ലാ കാസര്‍ഗോഡ് ജില്ലാ നിവാസികള്‍ക്കും പങ്കെടുക്കാം.
ഇരുവിഭാഗങ്ങളിലും ആദ്യ രണ്ടു സ്ഥാനം നേടുന്നവര്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടും. ഇരുവിഭാഗങ്ങളിലും ആദ്യ 10 സ്ഥാനം നേടുന്നവര്‍ക്ക് ട്രോഫി സമ്മാനിക്കും. കൂടാതെ ബെസ്റ്റ് അണ്ടർ-14, അണ്ടര്‍-12, അണ്ടർ-10, അണ്ടര്‍-8 എന്നീ കാറ്റഗറി പ്രൈസുകളുമുണ്ടായിരിക്കും. പങ്കെടുക്കുന്ന എല്ലാവര്ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും.
മത്സരാര്‍ഥികള്‍ 18നകം ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 9605231010,7591948161, 9447520368.
Kasaragod
കാസർഗോഡ്: കെഎസ്ഇബിയിലെ ലൈൻമാൻമാർക്കും കരാർ ജീവനക്കാർക്കും പ്രായോഗിക പരിശീലനം നൽകുന്നതിനായി ജില്ലയിൽ പ്രഖ്യാപിച്ച സംസ്ഥാനതല സേഫ്റ്റി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് കടലാസിലൊതുങ്ങുന്നു.
മൈലാട്ടി 220 കെവി സബ് സ്റ്റേഷനു സമീപം പഴയ ഡീസൽ വൈദ്യുത നിലയത്തിന്റെ കെട്ടിടങ്ങൾ ഉപയോഗപ്പെടുത്തി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനായിരുന്നു പദ്ധതി. ഇതിനുള്ള അടിസ്ഥാനസൗകര്യമൊരുക്കാനും ഉപകരണങ്ങൾ വാങ്ങാനുമായി 88 ലക്ഷം രൂപയുടെ അടങ്കൽ തയ്യാറാക്കിയെങ്കിലും പദ്ധതിക്ക് ഇതുവരെ കെഎസ്ഇബി ഡയറക്ട്ർ ബോർഡിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. കെഎസ്ഇബിയിലെ എൻജിനിയർമാർക്കും ഓഫീസർമാർക്കുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മികച്ച സൗകര്യമുള്ള പരിശീലനകേന്ദ്രങ്ങളുണ്ടെങ്കിലും അപകടകരമായ ജോലികൾ നേരിട്ടു ചെയ്യേണ്ടിവരുന്ന താഴെത്തട്ടിലെ ജീവനക്കാർക്ക് മതിയായ പരിശീലന സംവിധാനങ്ങളില്ല.
കടുത്ത ജോലിഭാരത്തിനിടയിൽ പലപ്പോഴും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ജോലിചെയ്യാൻ ലൈൻമാൻമാരും കരാർ ജീവനക്കാരും നിർബന്ധിതരാവുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇവർക്ക് കൃത്യമായ പരിശീലനം നൽകുന്നതിനായി ഒരു കേന്ദ്രം സ്ഥാപിക്കാൻ മൂന്നുവർഷം മുമ്പ് കെഎസ്ഇബിയുടെ സംസ്ഥാനതല സുരക്ഷാസമിതിയും ചീഫ് സേഫ്റ്റി കമ്മീഷണറും വിവിധ സംഘടനകളും നിർദേശം മുന്നോട്ടുവച്ചത്. മൈലാട്ടിയിലെ സ്ഥലമാണ് ഇതിനായി കണ്ടെത്തിയത്. ഈ സ്ഥലം ഇപ്പോൾ കാടുപിടിച്ചു കിടക്കുകയാണ്.
കഴിഞ്ഞ ദിവസം ജില്ലയിൽ തന്നെ ഒരു ലൈൻമാൻ ജോലിക്കിടയിൽ ഷോക്കേറ്റു മരിച്ച സാഹചര്യത്തിലാണ് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ട് എന്ന ആവശ്യം വീണ്ടും ഉയർന്നുവന്നത്. പുതിയ സർക്കാരും മന്ത്രി സണ്ണി ജോസഫും ഇക്കാര്യത്തിൽ മുൻകൈയെടുക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
Kasaragod
കാഞ്ഞങ്ങാട്: കുല വന്നുകഴിയുമ്പോഴേക്കും മഴ കനത്ത് കൃഷിയിടങ്ങളിൽ വെള്ളംകയറി വാഴയെല്ലാം നശിക്കുന്ന മുൻവർഷങ്ങളിലെ അനുഭവം മടിക്കൈയിലെ വാഴ കർഷകർക്ക് ഇത്തവണ ഉണ്ടായില്ല. കർക്കടക മാസമായിട്ടും മഴ പെയ്തത് പേരിനു മാത്രമായതിനാൽ കുലകളെല്ലാം മൂപ്പെത്തി വിളവെടുത്തു. മഴ കുറഞ്ഞത് മിക്കയിടങ്ങളിലും കർഷകർക്ക് തിരിച്ചടിയായപ്പോൾ ഇവർക്കുമാത്രം ആശ്വാസമായി.
സീസണിന്റെ തുടക്കത്തിൽ ഒന്നാംനമ്പർ കുലകൾക്ക് കിലോയ്ക്ക് 56 രൂപ വരെ ലഭിച്ചിരുന്നത് ഇപ്പോൾ 42 മുതൽ 45 രൂപ വരെയായി കുറഞ്ഞെങ്കിലും ഇത്തവണ പൊതുവേ നഷ്ടം വരില്ലെന്നാണ് കർഷകരുടെ കണക്കുകൂട്ടൽ.
രണ്ടാം നമ്പർ കുലകൾക്ക് 32 രൂപയും മൂന്നാം നമ്പറിന് 15 രൂപയുമാണ് ലഭിക്കുന്നത്. ഇത്തവണ മിക്കവാറും കുലകളെല്ലാം മൂപ്പെത്തിയതിനാൽ ഒന്നാം നമ്പർ കുലകൾ തന്നെയാണ് കൂടുതലുള്ളത്. മൂന്നാം നമ്പറെന്ന് വിളിക്കുന്ന മൂപ്പെത്താത്ത കറിക്കായ തീരെ കുറവാണ്. മുൻവർഷങ്ങളിൽ കൃഷിയിടങ്ങളിൽ വെള്ളം കയറുമ്പോൾ നല്ലൊരു ശതമാനം കുലകളും കറിക്കായയായി വെട്ടിവിൽക്കേണ്ടിവരുന്ന അവസ്ഥയായിരുന്നു.
ഒരു വാഴക്കന്ന് നട്ടുവളർത്തി കുല വെട്ടുന്ന പാകത്തിലെത്തിക്കാൻ ഇന്നത്തെ നിരക്കിൽ ശരാശരി 400 രൂപ ചെലവുവരുമെന്നാണ് കർഷകരുടെ കണക്ക്. ശരാശരി 10 കിലോയിലധികം തൂക്കമുള്ള കുല കിട്ടിയാൽ 500 രൂപയോ അതിൽ കൂടുതലോ തിരികെ കിട്ടും. സമീപകാലത്ത് തുടർച്ചയായി നഷ്ടക്കണക്കുകൾ മാത്രം വന്നിരുന്ന സാഹചര്യത്തിൽ ഇതുതന്നെ വലിയ ആശ്വാസമാണെന്ന് കർഷകർ പറയുന്നു.
വിഎഫ്പിസികെയിൽ സംഭരിക്കുന്ന വാഴക്കുലകൾ നേരത്തേ മുംബൈ വരെയുള്ള സ്ഥലങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു. എന്നാൽ കർണാടകയിലും തമിഴ്നാട്ടിലും നിന്നുള്ള ഏജന്റുമാർ വിപണി പിടിച്ചതോടെ ഇപ്പോൾ ആവശ്യക്കാർ കുറഞ്ഞു. ഇതാണ് വില കുറയാനും ഇടയാക്കിയത്. എങ്കിലും ഓണക്കാലത്ത് സീസൺ അവസാനിക്കാറാകുമ്പോഴേക്കും വില കൂടാനിടയുണ്ടെന്നാണ് കർഷകരുടെ പ്രതീക്ഷ
Kasaragod
കാഞ്ഞങ്ങാട്: ഒരുകാലത്ത് പൊന്നിന് നിറമുള്ള നെല്ക്കതിരുകളും സ്വര്‍ണവര്‍ണത്തിലുള്ള കണി വെള്ളരിയും യഥേഷ്ടം വിളഞ്ഞുനിന്നിരുന്നൊരു മണ്ണായിരുന്നു വെള്ളിക്കോത്ത് പെരളത്ത് വയല്‍. എന്നാല്‍ കാലത്തിന്റെ മാറ്റത്തില്‍ ആ പാടശേഖരങ്ങള്‍ വര്‍ഷങ്ങളോളം കൃഷിയിറക്കാതെ പുല്ലുപിടിച്ച് തരിശായി കിടക്കുന്നത് കാണുമ്പോള്‍ രാമചന്ദ്രന് വടക്കിനി എന്ന കര്‍ഷകന്റെ മനസ് വല്ലാതെ വിതുമ്പുമായിരുന്നു. കാരണം മറ്റൊന്നുമല്ല, ഞാറ്റുപാട്ടിന്റെ ഈണവും നാട്ടിയും കൊയ്ത്തുമൊക്കെയുള്ള സജീവമായ ഒരു കാര്‍ഷിക സംസ്കാരം കണ്ടും അനുഭവിച്ചുമാണ് രാമചന്ദ്രന്റെ ബാല്യം കടന്നുപോയത്. മണ്ണുമായുള്ള ആ പൊക്കിള്‍ക്കൊടി ബന്ധം തന്നെയായിരുന്നു ലാഭനഷ്ടങ്ങളുടെ കണക്കുപുസ്തകങ്ങൾ മാറ്റിവച്ച് ആ തരിശുഭൂമിയില്‍ വീണ്ടും പൊന്നുവിളയിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. എന്നാല്‍ ആഗ്രഹിച്ചതുപോലെ എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. വലിയൊരു ഇടവേളയ്ക്ക് ശേഷം ആ മണ്ണിലേക്ക് കൃഷിയുമായി ഇറങ്ങിത്തിരിച്ച രാമചന്ദ്രന് നേരിടേണ്ടി വന്നത് കടുത്ത പരീക്ഷകളെയാണ്.
തരിശായി കിടന്ന ഭൂമി രാമചന്ദ്രന് 10 ഏക്കർ പാട്ടത്തിനെടുത്ത് നെല്‍കൃഷി ചെയ്യുവാന്‍ മേയ് മാസത്തില്‍ തന്നെ തീരുമാനമെടുത്തിരുന്നു. അതിനുവേണ്ടി ആവശ്യമായ ഞാറും തയാറാക്കി.
ഞാറു നടുന്നതിനായി നാട്ടിലെ പണിക്കാരെ ലഭിക്കാതെ സാഹചര്യം ആദ്യം തന്നെ വലിയ പ്രതിസന്ധി സൃഷ്ടിച്ചു. എന്നാല്‍ ഞാറ് നടുന്നതില്‍ മലയാളികളെ വെല്ലുന്ന അതിഥി തൊഴിലാളികൾ ഉണ്ടെന്ന് വിവരമറിഞ്ഞ് രാമചന്ദ്രന് അത് അന്വേഷിച്ചു നടന്നു. ഒടുവില്‍ പാകമായ ഞാറ് പറിച്ചു മാറ്റാന്‍ അതിഥി തൊഴിലാളികൾ എത്തിയപ്പോഴാണ് അടുത്ത പ്രതിസന്ധി. അട്ടശല്യം കൊണ്ട് പാടത്ത് ഇറങ്ങാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. അതിഥി തൊഴിലാളികൾ കാല്ക്കല് വീണുവെങ്കിലും ഒരുതരത്തിലും പറ്റില്ലെന്ന് മറുപടി നല്കി അവർ മടങ്ങിപ്പോയി. 10 ഏക്കര്‍ സ്ഥലം ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുതുമറിക്കാന്‍ തന്നെ പണം കുറെ ചെലവായി. പെരിയ കൃഷി ഓഫീര്‍ ജയപ്രകാശിനെ സമീപിച്ചപ്പോള്‍ അട്ടയെ തുരുത്തുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയെങ്കിലും അതു വലിയ പണച്ചെലവുള്ളതായിരുന്നു. ഒടുവില്‍ തന്റെ നിസഹായവസ്ഥ വിവരിച്ചപ്പോള്‍ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിക്കുകയും അട്ടയെ തുരത്തുന്നതിന് ആവശ്യമായ കുമ്മായം കൃഷിവകുപ്പ് സബ്സിഡിയായി നല്‍കാമെന്ന് രാമചന്ദ്രന് ഉറപ്പുനല്‍കി.
ഒടുവില്‍ പാടത്ത് കുമ്മായം വിതറി പിന്മാറിയ ബംഗാളികളുടെ സഹായം വീണ്ടും അഭ്യർഥിച്ചു. ബംഗാളികള്‍ ഞാറ് നടനായി എത്തിയപ്പോള്‍ അട്ടശല്യം കുറഞ്ഞുവെങ്കിലും പൂര്‍ണമായും മാറിയില്ല.
എങ്കിലും അതിഥി തൊഴിലാളികൾക്ക് ധൈര്യം പകര്‍ന്ന് അട്ടയുമായുള്ള യുദ്ധസമാനമായ അന്തരീക്ഷത്തില്‍ നിലം ഉഴുതു മറിച്ച് പത്തേക്കര്‍ ഭൂമിയിലും കൃഷിയിറക്കി. ഇനിയും ഘട്ടങ്ങള്‍ പലതാണ്. വളമിടണം, കള പറിക്കണം, മരുന്നടിക്കണം, ഇതിനിടയില്‍ കാലവര്‍ഷം കനത്താല്‍ വെള്ളം കയറാം. എല്ലാറ്റിനും അതിജീവിച്ച് വേണം നെല്ല് കൊയ്യാന്‍. വളവും കൂലിചെലവും ആകുമ്പോള്‍ നെല്ലിന് ലഭിക്കുന്നതിന്റെ ഇരട്ടി തുകയാണ് രാമചന്ദ്രന് ചെലവാകുക. എന്നാൽ ലാഭചിന്തയല്ല, കുട്ടിക്കാലം മുതലേ കണ്ടുശീലിച്ച വയലിന്റെ പച്ചപ്പും മണ്ണിലെ അധ്വാനത്തിന്റെ വിയര്‍പ്പും കാ്ഷിക സംസ്കാരവുമായുള്ള ആത്മബന്ധവുമാണ് രാമചന്ദ്രനെ മുന്നോട്ട് നീങ്ങുന്നത്.
Kasaragod
കാഞ്ഞങ്ങാട്: സ്നേഹാലയത്തിന്റെ ഒരു മാസത്തെ പരിചരണങ്ങള്‍ക്കൊടുവില്‍ ഒഡീഷ സ്വദേശി ഒടുവില്‍ വീട്ടിലേക്ക് മടങ്ങി. വഴിതെറ്റി മാനസിക ബുദ്ധിമുട്ടുകളോടെ കേരളത്തില്‍ എത്തിയ ഒഡിഷ സ്വദേശിയായ ഹനീഫ ഒറാം (35) വീട്ടിലേക്ക് മടങ്ങിയത്. കാസര്‍ഗോഡ് പോലീസും കാഞ്ഞങ്ങാട് സ്നേഹാലയ സൈക്കോ സോഷ്യല്‍ റീഹാബിലിറ്റേഷന്‍ സെന്ററും സംയുക്തമായി നടത്തിയ ഇടപെടലുകളാണ് ഒഡിഷയിലുള്ള ഒരു കുടുംബത്തിന്റെ കണ്ണീരൊപ്പിയത്.
ജൂണ്‍ 15നാണ് ഹനീഫയ കാസര്‍ഗോഡ് പോലീസ് സ്നേഹാലയത്തിലെത്തിക്കുന്നത്. കടുത്ത മാനസിക-ശാരീരിക പ്രയാസങ്ങള്‍ അനുഭവിച്ചിരുന്ന ഇദ്ദേഹത്തിന് കൃത്യമായ പരിചരണവും ചികിത്സയും സുഖം നല്കി. ആരോഗ്യം വീണ്ടെടുത്തതിനെ തുടര്‍ന്ന് ഹനീഫ നല്കിയ വിലാസവും ഫോണ്‍ നമ്പറും കേന്ദ്രീകരിച്ച് സ്നേഹാലയം അധികൃതര്‍ ഒഡീഷയിലെ കുടുംബവുമായി ബന്ധപ്പെടുകയായിരുന്നു. ജൂണ്‍ ആദ്യ വാരമാണ് ഹനീഫ ഒഡിഷയിലെ വീട്ടില്‍ നിന്നും മംഗളുരുവിലേക്ക് ജോലിക്ക് വേണ്ടി തിരിച്ചത്. എന്നാല്‍ യാത്രാ വേളയിലെ ഉറക്കക്കുറവും കൃത്യമായി ഭക്ഷണം കഴിക്കാത്തതും കാരണം വഴിയില്‍ വെച്ച് മാനസിക നില തെറ്റുകയായിരുന്നു.
മകനെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതെ അച്ഛനും അമ്മയും ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബം വലിയ വിഷമത്തിലായിരുന്നു. സ്നേഹാലയത്തില്‍ നിന്നും മകന് സുരക്ഷിതനായിരിക്കുന്നു എന്ന ഫോണ്‍ കോള്‍ എത്തിയതോടെ വലിയ സന്തോഷത്തിലായ കുടുംബം ഉടന്‍ തന്നെ നാട്ടില്‍ നിന്നും തിരിച്ചു.
ഇന്നലെ അനുജന് ദീപക് ഒറാം, സുഹൃത്ത് അജിത് ലക്ര എന്നിവര്‍ സ്നേഹാലയത്തിലെത്തി. സ്നേഹാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവര്ക്കും നന്ദി അറിയിച്ചു
Kasaragod
കാഞ്ഞങ്ങാട്: കണ്ണൂര്‍ സര്‍വകലാശാല എംഎ ഹിസ്റ്ററി പരീക്ഷയില്‍ ആദ്യ മൂന്ന് റാങ്കുകളും പടന്നക്കാട് നെഹ്റു കോളജിലെ വിദ്യാര്‍ഥികള്‍ക്ക്. എം.പി.അബ്ദുള്‍ ഷഹീദ്, സി.എച്ച്.ഹൃദ്യ, അര്‍ച്ചന മോഹന്‍ എന്നിവരാണ് ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടിയത്.
കാഞ്ഞങ്ങാട് വെള്ളിക്കോത്തെ ബി.ഹുസൈന്-സി.ഖദീജ ദമ്പതികളുടെ മകനാണ് അബ്ദുള്‍ ഷഹീദ്. ഉദുമ ബേവൂരിയിലെ സി.എച്ച്.ഹരിദാസ്-പി.കെ.രജനി ദമ്പതികളുടെ മകളാണ്് ഹൃദ്യ. കരിവെള്ളൂരിലെ മോഹനന്-വിനീതകുമാരി ദമ്പതികളുടെ മകളാണ് അര്‍ച്ചന.
Kasaragod
കാലിച്ചാനടുക്കം: മരം മുറിക്കുന്നതിനിടെ കൊമ്പുകൾക്കിടയിൽ കൈ കുരുങ്ങി അപകടത്തിൽപ്പെട്ട തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കാലിച്ചാനടുക്കത്തെ വി.വി. പദ്മനാഭ(55)നാണ് മൂപ്പിലിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മരം മുറിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്.
ഇന്നലെ രാവിലെ ഒന്‍പതോടെയാണ് സംഭവം. കൈ കുരുങ്ങിയതിനെ തുടർന്ന് അനങ്ങാനാകാതെ മരത്തിനു മുകളിൽ പെട്ടുപോയ അവസ്ഥയിലായിരുന്നു.
സ്ഥലമുടമ വിളിച്ചറിയിച്ചതിനെ തുടർന്നാണ് കയ്യൂരിൽ നിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തിയത്. സീനിയർ ഫയർ ആന്റ് റസ്ക്യൂ ഓഫീസർ കെ.എം. രാജേഷ് മരത്തിൽ കയറി അഗ്നിരക്ഷാസേനയുടെ റസ്ക്യൂ നെറ്റിൽ തൊഴിലാളിയെ സുരക്ഷിതമായി താഴെയെത്തിക്കുകയായിരുന്നു.
പിന്നീട് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. സീനിയർ ഫയർ ആന്റ് റസ്ക്യൂ ഓഫീസർ പി.വി. സുമേഷ്, ൂ ഓഫീസർമാരായ കെ. ഉന്മേഷ്, ആകാശ് കിരൺ, പി.വി. അഭിലാഷ്, ഹോം ഗാർഡുമാരായ കെ. രമേശൻ, കെ.കെ.വി. സുമേഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Kasaragod
കാഞ്ഞങ്ങാട്: ജൂണിയര്‍ റെഡ്ക്രോസ് കൗണ്‍സിലേഴ്സ് മീറ്റ് കുശവന്‍കുന്ന് റോട്ടറി ഹാളില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്തു.
ജില്ലാ ചെയര്മാന് എം.വിനോദ് അധ്യക്ഷതവഹിച്ചു. കാഞ്ഞങ്ങാട് വിദ്യഭ്യാസ ജില്ലാ ഓഫീസര്‍ ആർ.രോഹിന്‍രാജ് മുഖ്യപ്രഭാഷണം നടത്തി. എം.വി.മോഹന്‍ദാസ് മേനോന് മുഖ്യാതിഥിയായി. കെ.അനില്‍കുമാർ, ടി.കെ.നാരായണന്, എന്‍.സുരേഷ്, എ.മനോജ്കുമാർ,ജോസഫ് പ്ലാച്ചേരി, എന്‍.അജയകുമാര്‍, ഇ.വി.പത്മനാഭൻ, എച്ച്.മുകുന്ദപ്രഭു എന്നിവര്‍ സംസാരിച്ചു. ജില്ലാ കോഓര്‍ഡിനേറ്റര്‍ ടി.എ.സമീര്‍ അലി സ്വാഗതവും കെ.പ്രിയ നന്ദിയും പറഞ്ഞു
Kasaragod
കുമ്പള: കാണാതായ വീട്ടമ്മയെ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സീതാംഗോളി എടനാട് സഹകരണബാങ്കിനു സമീപത്തെ എം.സുനിത (48) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയതായിരുന്നു. ഇന്നലെ രാവിലെ ഭര്‍ത്താവ് രാമകൃഷ്ണ എഴുന്നേറ്റ് നോക്കുമ്പോഴാണ് സുനിതയെ കാണാനില്ലെന്ന വിവരം അറിയുന്നത്. സമീപപ്രദേശങ്ങളിലൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് കുമ്പള പോലീസില്‍ പരാതി നല്കി.
പോലീസ് അന്വേഷണത്തിലെ ഇന്നലെ വൈകുന്നേരം നാലോടെ വീട്ടില്‍ നിന്നും രണ്ടരകിലോമീറ്ററോളം അകലെയുള്ള കുമ്പള മുജ്ജംഗാവ് ക്ഷേത്രകുളത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മകന്: ധനുഷ് കുമാര്‍ (ഐടി, ബംഗളൂരു).
Kasaragod
പനത്തടി: ആദ്യകാല കോൺഗ്രസ് പ്രവർത്തകനും ജില്ലയിലെ മുതിർന്ന പൗരനുമായ എങ്കപ്പു നായ്ക്കിന്റെ നിര്യാണത്തിൽ പനത്തടി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സർവകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡന്റ് എം. ജയകുമാർ അധ്യക്ഷത വഹിച്ചു. പനത്തടി പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ. പി.കെ ചന്ദ്രശേഖരൻ നായർ, ഡിസിസി സെക്രട്ടറി പി.വി. സുരേഷ്, മധുസൂദനൻ ബാലൂർ, കുഞ്ഞികൃഷ്ണൻ ബളാംതോട്, സൂര്യനാരായണ ഭട്ട്, ജവാദ് പൂത്തുർ, ജോണി തോലമ്പുഴ, സുശീല ഗോവിന്ദൻ, കെ.കെ. അനിൽകുമാർ, ടി.പി. പ്രസന്നൻ, കെ.എൻ. വിജയകുമാരൻ നായർ, പി.എ. മുഹമ്മദ്കുഞ്ഞി, ജോസ് പുളിക്കൽ, സന്തു ടോം, വി.ഡി. ജോഷി, പി.എം. ബാബു, പഞ്ചായത്തംഗങ്ങളായ കെ.കെ. വേണുഗോപാൽ, ഷിബു പാണത്തൂർ, രാജീവ് തോമസ് എസ്. മധുസൂദനൻ റാണിപുരം എന്നിവർ പ്രസംഗിച്ചു.
Kasaragod
കാസര്‍ഗോഡ്: കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന് (കെജിപിഎ) ജില്ലാ കമ്മിറ്റി ഓഫീസും സംഗമവും സംസ്ഥാന പ്രസിഡന്റ് അനില്‍ അക്കര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ബി. മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഹമ്മദ് പുന്നക്കല്‍ മുഖ്യാതിഥിയായി.
മദന്‍ മോഹനന്, കെ.വി.ഹരിദാസ്, പി.സി.സുബൈദ, രാജു കട്ടക്കയം, ഉമ്മര്‍ ബോര്‍ക്കള, വി.പി. അബ്ദുള്‍ ഖാദര്‍ എന്നിവർ പ്രസംഗിച്ചു.
Kasaragod
ബന്തടുക്ക: മാണിമൂല, ശ്രീമല ഭാഗങ്ങളിൽ കാട്ടാനക്കൂട്ടം വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് തമ്പടിച്ചിട്ടുള്ള ആനകൾ കൃഷിയിടങ്ങളിലെ തെങ്ങ്, കമുക്, വാഴ, കപ്പ എന്നിവയെല്ലാം പിഴുതെറിഞ്ഞും ചവിട്ടിമെതിച്ചും നശിപ്പിച്ച നിലയിലാണ്. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചെയുമായി ഉദയകുമാർ റൈ, മധുസൂദനൻ ശ്രീമല, ചെമ്മനാട്ട് ജോസ് വർക്കി എന്നിവരുടെ കൃഷിയിടങ്ങളിൽ വ്യാപകനാശം വരുത്തി.
കർണാടക വനത്തിൽനിന്ന് കാട്ടാനകളിറങ്ങുന്നത് തടയാൻ വനാതിർത്തിയിൽ കിടങ്ങുകൾ നിർമിച്ചിട്ടുണ്ടെങ്കിലും ഇവയുടെ പല ഭാഗങ്ങളും ഇപ്പോൾ നികന്നിട്ടുണ്ട്.
കാട്ടാനകൾ കാലുകൾ കൊണ്ടും തുമ്പിക്കൈ കൊണ്ടും മണ്ണിടിച്ച് കിടങ്ങുകളിലിട്ട് വഴി നിർമിക്കുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. പ്രദേശത്ത് വനംവകുപ്പിന്റെ കൃത്യമായ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണ് അവരുടെ ആവശ്യം.
ശ്രീമല മുതൽ തുമ്പോടി വരെ രണ്ട് കിലോമീറ്റർ ദൂരം ഫെൻസിംഗ് നിർമിക്കണമെന്ന നിർദേശം നേരത്തേ വനംവകുപ്പ് തയാറാക്കി സമർപ്പിച്ചിരുന്നു. ഇക്കാര്യം എത്രയുംവേഗം പരിഗണിക്കണമെന്ന ആവശ്യം മന്ത്രി ഷിബു ബേബി ജോണിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കെ. നീലകണ്ഠൻ എംഎൽഎ അറിയിച്ചതായി സ്ഥലം സന്ദർശിച്ച പഞ്ചായത്തംഗം ജോസ് പാറത്തട്ടേൽ പറഞ്ഞു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പവിത്രൻ സി. നായർ, രതീഷ് ബേത്തലം, നീലകണ്ഠൻ നായർ പനംകുണ്ട്, അയൂബ് മാണിമൂല, മോഹനൻ കൊമ്പൻകല്ല്, മധുസുദനൻ ശ്രീമല, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.ആർ. രാജേഷ് കുമാർ, ബി. സുമിത്ര എന്നിവരും സ്ഥലം സന്ദർശിച്ചു.
Kasaragod
ഇരിയ: സംസ്ഥാന പാതയിലെ അപകടമേഖലയായി മാറിയ ഏഴാംമൈൽ മുതൽ ഗുരുപുരം വരെയുള്ള ഭാഗത്ത് ജനകീയ പങ്കാളിത്തത്തോടെ റോഡിന്റെ ഇരുവശങ്ങളിലെയും കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കി. കോടോം-ബേളൂർ പഞ്ചായത്തിന്റെയും അമ്പലത്തറ പോലീസിന്റെയും സഹകരണത്തോടെ നടത്തിയ ശുചീകരണം ജില്ലാ പോലീസ് മേധാവി പി. നിധിന് രാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ബിന്ദു അധ്യക്ഷത വഹിച്ചു. കോടോം-ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ജയചന്ദ്രന്, വൈസ് പ്രസിഡന്റ് ടി.പി. വന്ദന, സ്ഥിരം സമിതി അധ്യക്ഷരായ സുരേഷ് വയമ്പ്, പി.സി. സന്ധ്യ, പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സബിത, അമ്പലത്തറ സിഐ ഷാജു എന്നിവർ പ്രസംഗിച്ചു. ജനപ്രതിനിധികള്‍ക്കൊപ്പം ഹരിത കര്‍മസേന- കുടുംബശ്രീ പ്രവര്‍ത്തകരും വിവിധ ആരാധനാലയങ്ങളുടെ പ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും സനാതന കോളജിലെ എന്‍എസ്എസ് വോളന്റിയർമാരും ശുചീകരണത്തിൽ പങ്കാളികളായി.
വളവുകളിൽ കാടുമൂടിക്കിടക്കുന്നതുമൂലം അപകടമേഖലയായി മാറിയ ഈ ഭാഗത്ത് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വാഹനാപകടങ്ങളിൽ എട്ടുപേരുടെ ജീവൻ നഷ്ടമായിട്ടുണ്ട്.
ഏഴാംമൈൽ മുതൽ ഗുരുപുരം വരെ റോഡിനിരുവശവും ഇന്റർലോക്ക് ചെയ്ത് നടപ്പാത ഒരുക്കുക, അപകടമേഖലകളിൽ സൂചനാ ബോർഡുകളും സിഗ്നൽ ലൈറ്റുകളും റിഫ്ലക്ടറുകളും സ്പീഡ് ബ്രേക്കറുകളും മറ്റു സുരക്ഷാ സംവിധാനങ്ങളും സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർക്ക് നിവേദനം നൽകിയിട്ടുണ്ട്.
Kasaragod
കരിന്തളം: കിനാനൂർ-കരിന്തളം പഞ്ചായത്തിൽ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള കോളംകുളം-കോയിത്തട്ട, കാലിച്ചാമരം-പരപ്പ റോഡുകൾ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് മെക്കാഡം ടാറിംഗ് നടത്തണമെന്ന് പുലയനടുക്കം പ്രിയദർശിനി സ്വയംസഹായ സംഘം വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ സി.വി. ഭാവനൻ ഉദ്ഘാടനം ചെയ്തു. പി.കെ. രജീഷ് അധ്യക്ഷത വഹിച്ചു.
ചികിത്സയിൽ കഴിയുന്ന വാർഡ് അംഗം വി.കെ ശ്യാമളയ്ക്കുവേണ്ടി ചികിത്സാ ധനസഹായം കൈമാറി. വി. സന്തോഷ്, കെ. രാജേഷ്, ബിൻസ് ജോസഫ്, കെ. ബിജു, പി. സുരേഷ്, കുഞ്ഞമ്പു നായർ, വി. ബാലകൃഷ്ണൻ, പി. തമ്പാൻ, സിജോ ജോസഫ്, സി. രത്നാകരൻ, അശ്വിൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: എൻ. വേണു- പ്രസിഡന്റ്, കെ. രതീഷ്- വൈസ് പ്രസിഡന്റ്, തോമസ് പതിയിൽ- സെക്രട്ടറി, സിബിൻ ജോസഫ്- ജോയിന്റ് സെക്രട്ടറി, കെ. രജീഷ് - ട്രഷറർ.
Kasaragod
കോളിച്ചാൽ: ആനക്കല്ല്-പൂക്കയം-മാലക്കല്ല് പൊതുമരാമത്ത് വകുപ്പ് റോഡ് വീതികൂട്ടി നവീകരിച്ചപ്പോൾ പൂക്കയത്ത് പൊളിച്ചുനീക്കിയ ബസ് കാത്തിരിപ്പ് കേന്ദ്രം പുനർനിർമിച്ച് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ എൻ. വിൻസന്റ് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.ജെ. ജയിംസ്, സുപ്രിയ അജിത്, പനത്തടി പഞ്ചായത്തംഗം കെ.കെ. വേണുഗോപാൽ, കുറ്റിക്കോൽ പഞ്ചായത്തംഗങ്ങളായ ജോസ് പാറത്തട്ടേൽ, രതീഷ്, കള്ളാർ പഞ്ചായത്തംഗം പി.എ. വാസു, സെബാൻ കാരക്കുന്നേൽ, രഞ്ജിത് പൂക്കയം എന്നിവർ പ്രസംഗിച്ചു. പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ബിജു മത്തായിയാണ് ബസ് കാത്തിരിപ്പുകേന്ദ്രം സ്വന്തം ചെലവിൽ നവീകരിച്ച് പഞ്ചായത്തിന് കൈമാറിയത്.
Kasaragod
ബളാൽ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ തയാറാക്കിയ കുട്ടികളുടെ പത്രം പാലമരത്തണലിൽ പഞ്ചായത്തംഗം സി.വി. ശ്രീധരൻ പ്രകാശനം ചെയ്തു. വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം ചിറ്റാരിക്കൽ ബിപിസി ഷൈജു ബിരിക്കുളം നിർവഹിച്ചു.
മുഖ്യാധ്യാപിക കെ.പി. രജിത, പിടിഎ പ്രസിഡന്റ് സുരേഷ് മുണ്ടമാണി, വൈസ് പ്രസിഡന്റ് രവീന്ദ്രൻ, മദർ പിടിഎ പ്രസിഡന്റ് ആതിര മാധവൻ, ലിറ്റിൽ കൈറ്റ്സ് ചുമതല വഹിക്കുന്ന അധ്യാപകരായ പി.എൻ. ജയശ്രീ, സോന മാർട്ടിൻ എന്നിവർ പങ്കെടുത്തു.
Kasaragod
വെള്ളരിക്കുണ്ട്: ടൗണിലും പരിസരപ്രദേശങ്ങളിലും തുടർച്ചയായി വൈദ്യുതി മുടങ്ങുന്നത് വ്യാപാര-വ്യവസായ മേഖലകളെ സാരമായി ബാധിക്കുന്ന സാഹചര്യത്തിൽ അടിയന്തിര പരിഹാരമാർഗങ്ങൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ പ്രത്യക്ഷ സമരരംഗത്തേക്ക്.
ഓരോ ദിവസവും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നതുമൂലം മലയോരമേഖലയിലെ ചെറുകിട വ്യവസായ യൂണിറ്റുകൾ അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് യോഗം ചൂണ്ടിക്കാട്ടി. വെള്ളരിക്കുണ്ടിൽ അനുവദിച്ച 110 കെവി സബ്സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് ആരംഭിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രശ്നത്തിന് പരിഹാരമുണ്ടാകാത്തപക്ഷം കെഎസ്ഇബി ഓഫീസ് ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടികൾ തുടങ്ങാനും യോഗം തീരുമാനിച്ചു. യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ബാബു കല്ലറക്കൽ, ട്രഷറർ പി.കെ. സന്തോഷ് കുമാർ, പി.എം. ബേബി, റിങ്കു മാത്യു, എ.അസൈനാർ, സാം സെബാസ്റ്റ്യൻ, വിമൽ കുമാർ എന്നിവർ പ്രസംഗിച്ചു.
Kasaragod
കാസര്‍ഗോഡ്: മെഡിക്കല്‍ കോളജിന്റെ ടീച്ചിംഗ് ആശുപത്രിയായി ഉയര്‍ത്തപ്പെട്ട കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് ക്ഷാമം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുള്‍പ്പെടെയുള്ള രോഗികള്‍ക്ക് ഏറ്റവും ആവശ്യമുള്ള ന്യൂറോളജിസ്റ്റ് തസ്തികയില്‍ രണ്ടു മാസമായി ആളില്ല. നേരത്തേ ഇവിടെ നിന്ന് ചികിത്സ തേടിയിരുന്ന രോഗികളടക്കം ഇപ്പോള്‍ ചികിത്സയ്ക്കെത്തി മടങ്ങുകയാണ്. സൈക്യാട്രി, അനസ്തേഷ്യ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ക്കും സ്ഥലമാറ്റ ഉത്തരവ് ലഭിച്ചിട്ടുണ്ട്.
അനസ്തേഷ്യ വിഭാഗത്തില്‍ പകരം ഡോക്ടര്‍ വന്നില്ലെങ്കില്‍ ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ പോലും മുടങ്ങുന്ന സ്ഥിതിയാകും. ചര്‍മരോഗ വിഭാഗത്തിലും നാളുകളായി ഡോക്ടറില്ല. ഓര്‍ത്തോ വിഭാഗത്തില്‍ ഒരൊറ്റ ഡോക്ടര്‍ മാത്രമാണുള്ളത്. മെഡിക്കല്‍ കോളജ് ആശുപത്രിയെന്ന അംഗീകാരം നേടുന്നതിനായി ഇവിടേക്ക് സ്ഥലംമാറ്റി നിയമിച്ച സ്പെഷലിസ്റ്റ് ഡോക്ടര്‍മാരെല്ലാം ഇപ്പോള്‍ തിരിച്ചുപോകുന്ന നിലയിലാണെന്ന് നാട്ടുകാര്‍ പറയുന്നു.
Kasaragod
കാസര്‍ഗോഡ്: ഡിജിറ്റല്‍ പഠനസൗകര്യമില്ലാതെ പ്രയാസപ്പെട്ട ആദിവാസി വിദ്യാര്‍ഥിനിക്ക് ലാപ്ടോപ് ലഭ്യമാക്കി പട്ടികജാതി പട്ടികവര്‍ഗക്ഷേമ മന്ത്രി കെ.എ. തുളസി. ദേലംപാടി കണ്ണംകോല്‍ ഉന്നതിയിലെ സിജകുമാരിക്കാണ് സഹായം ലഭിച്ചത്. തിരുവനന്തപുരത്തെ മന്ത്രിയുടെ ഓഫീസില്‍ വിദ്യാര്‍ഥിനിക്ക് മന്ത്രി ലാപ്ടോപ് നേരിട്ട് കൈമാറി. ഇതോടൊപ്പം വിദ്യാർഥിനിയുടെ അടിയന്തര ആവശ്യം പരിഗണിച്ച് വീട്ടില്‍ പ്രത്യേക പഠനമുറി നിര്‍മിച്ചുനല്‍കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
അച്ഛന് മരണപ്പെട്ട ഈ കുടുംബത്തിന്റെ ഏക ആശ്രയം തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ യശോദയാണ്. മലവേട്ടുവ വിഭാഗത്തില്‍ നിന്ന് ഉന്നതവിദ്യാഭ്യാസം നേടുന്ന ആദ്യ വ്യക്തിയായ ഈ വിദ്യാര്‍ഥിനി കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ബിഎ സോഷ്യല്‍ സയന്‍സില്‍ ഒന്നാം റാങ്കോടെയാണ് വിജയിച്ചത്. എന്നാല്‍ നിലവില്‍ ബിഎഡ് പഠനം തുടരുന്ന സിജകുമാരിക്ക് ലാപ്ടോപ് ഇല്ലാത്തത് പഠനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചു.
മുന്‍പ് ലഭിച്ച ലാപ്ടോപ് തിരികെ നല്‍കേണ്ടി വന്നതു മുതല്‍ കടുത്ത ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് സിജ പഠനം മുന്നോട്ട് കൊണ്ടുപോയത്. സാങ്കേതിക തടസങ്ങളാല്‍ അര്‍ഹതപ്പെട്ട ലാപ്ടോപ് സിജകുമാരിക്ക് നിരസിക്കപ്പെട്ട വിവരം കഴിഞ്ഞ ദിവസമാണ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വിദ്യാര്‍ഥിനിയെ മന്ത്രി ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കിയിരുന്നു. സിജ കുമാരിയുടെ അവസ്ഥ മനസിലാക്കിയ മന്ത്രി ഉടന്‍ തന്നെ ലാപ്ടോപ് നല്കുവാനുള്ള ശ്രമങ്ങള്‍ക്ക് മുന്‍കൈയെടുത്തു. കല്ലമ്പലം സ്വദേശിയായ പ്രവാസി മലയാളി ലാപ്ടോപ് വാങ്ങി നല്‍കുകയുമായിരുന്നു.
ലൈഫ് പദ്ധതി പ്രകാരം ഈ കുടുംബത്തിന് അനുവദിച്ച വീടിന്റെ നിര്‍മാണം നിലവില്‍ പുരോഗമിച്ചുവരികയാണ്. ഒരു നല്ല പഠനമുറിയില്ലാത്തതിന്റെ വിഷമം കൂടി സിജകുമാരി പങ്കുവെച്ചപ്പോള്‍, ആ ആവശ്യവും മന്ത്രി അനുഭാവപൂര്‍വം സ്വീകരിച്ചു. വീടിനോടൊപ്പം ഇരുന്ന് പഠിക്കാൻ ആവശ്യമായ പ്രത്യേക പഠനമുറി നിര്‍മിക്കുന്നതിന് വേണ്ട സാമ്പത്തികസഹായം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉറപ്പായും ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി.
Kasaragod
കാഞ്ഞങ്ങാട്: വികസനപ്രവൃത്തികൾ തുടങ്ങി മാസങ്ങളായിട്ടും പൂർത്തിയാകാതെ ചെമ്മട്ടംവയൽ-കാലിച്ചാനടുക്കം റോഡ് ചെളിക്കുളമായി. ചെമ്മട്ടംവയലിൽ നിന്ന് റോഡ് തുടങ്ങി അല്പദൂരം പിന്നിട്ട് ബല്ല കുറ്റിക്കാൽ ഭാഗത്തെത്തുമ്പോൾ തന്നെ ചെളിയും കുഴികളും നിറഞ്ഞ് റോഡ് അപകടാവസ്ഥയിലാണ്.
ടാറിംഗ് പ്രവൃത്തികൾ തുടങ്ങുന്നതിനു മുമ്പ് താത്കാലിക സംവിധാനമെന്ന നിലയിൽ നേരത്തേ അടർത്തിമാറ്റിയ ടാറും മെറ്റലും ചേർന്ന ഭാഗങ്ങൾ നിരത്തിവച്ച് ഇവയുടെ ഇടയിലുള്ള ഭാഗങ്ങൾ മണ്ണിട്ടു നികത്തിയിരുന്നു. എന്നാൽ ഇടയിലുള്ള മണ്ണ് താഴ്ന്ന് കുഴികൾ രൂപപ്പെട്ടതോടെ ഈ അടരുകൾക്കു മുകളിലും അടുത്തുള്ള കുഴികളിലും കയറിയിറങ്ങി ആടിയുലഞ്ഞു കൊണ്ടാണ് വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നത്. ഇരുചക്രവാഹനങ്ങൾ പലതവണ ഇവിടെ മറിഞ്ഞുവീഴുകയും സ്ത്രീകളടക്കമുള്ള യാത്രക്കാർ ചെളിയിൽ പുതഞ്ഞ് യാത്ര അവസാനിപ്പിച്ച് മടങ്ങേണ്ടിവരികയും ചെയ്തിട്ടുണ്ട്.
നവീകരണ പ്രവൃത്തികളുടെ പേരിൽ ആറുമാസത്തോളമായി അടച്ചിട്ടിരുന്ന റോഡ് ഈ മഴക്കാലത്തിനു തൊട്ടുമുമ്പാണ് താത്കാലികമായി തുറന്നുനൽകിയത്. പാർശ്വഭിത്തികളുടെയും കലുങ്കുകളുടെയും നിർമാണം പൂർത്തിയായിട്ടുണ്ട്. എന്നാൽ ഇനി മഴക്കാലം കഴിഞ്ഞു മാത്രമേ ടാറിംഗ് തുടങ്ങാനാകൂ എന്ന നിലയാണ്. ഇതിനിടയിൽ ഒരുക്കിയ താത്കാലിക സംവിധാനമാണ് നാട്ടുകാർക്കും വാഹനയാത്രക്കാർക്കും ഇരട്ടി ദുരിതമായി മാറിയത്.
Kasaragod
കാലിച്ചാനടുക്കം: പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആസ്പിരേഷന്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി സമഗ്ര ശിക്ഷാ കേരളം ചിറ്റാരിക്കാല്‍ ബിആര്‍സി കാലിച്ചാനടുക്കം ജിഎച്ച്എസില്‍ നിര്‍മിച്ച ഗാലക്സി തിയേറ്റര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ബിന്ദു അധ്യക്ഷത വഹിച്ചു.
ചിറ്റാരിക്കാല്‍ ബിപിസി ഷൈജു ബിരിക്കുളം, പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ജയചന്ദ്രന്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ റീന തോമസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.കെ. ദീപ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ പാറക്കോല്‍ രാജന്, വാര്‍ഡ് മെംബര്‍ ടി.പി. ഫാറൂഖ്, വി.അനഘ, കെ. അജിത, കെ. സുനില്‍കുമാര്‍, പി. പുഷ്പാകരന്‍, മുഖ്യാധ്യാപകന്‍ കെ. സന്തോഷ്, പിടിഎ പ്രസിഡന്റ് രമ്യ ഗിരീഷ് എന്നിവർ പ്രസംഗിച്ചു.
Kasaragod
മുള്ളേരിയ: വനഭൂമി വിട്ടുകിട്ടുന്ന കാര്യം സാങ്കേതികക്കുരുക്കുകളിൽ കുടുങ്ങിക്കിടക്കുന്ന മലയോരഹൈവേയുടെ എടപ്പറമ്പ്-കോളിച്ചാൽ റീച്ചിൽ പഴയ വനപാതയുടെ രേഖകൾ കണ്ടെത്താൻ ശ്രമം. പാണ്ടി വനമേഖലയിൽ മലയോരഹൈവേയായി വികസിപ്പിക്കാൻ ഉദ്ദേശിക്കുന്ന പള്ളഞ്ചി-പാണ്ടി-ഏവന്തൂർ റോഡിന്റെ പഴയ രേഖകൾ ആവശ്യപ്പെട്ട് കേരള റോഡ് ഫണ്ട് ബോർഡ് ദേലംപാടി പഞ്ചായത്തിനും അഡൂർ വില്ലേജിനും കത്തുനൽകി.
1980ലെ വനസംരക്ഷണ നിയമപ്രകാരം 1980 ഒക്ടോബർ 25നു മുമ്പ് വനത്തിലൂടെ കടന്നുപോയിരുന്ന മൺറോഡുകൾ ടാർ ചെയ്യാനോ കോൺക്രീറ്റ് ചെയ്യാനോ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ല. റോഡ് വീതികൂട്ടുന്നതിന് ആവശ്യമായ അധിക ഭൂമി വിട്ടുകിട്ടാൻ മാത്രമാണ് അനുമതി വേണ്ടത്.
പള്ളഞ്ചി-പാണ്ടി-ഏവന്തൂർ റോഡ് 1980 ഒക്ടോബർ 25ന് മുമ്പ് പഞ്ചായത്തിന്റെയോ വില്ലേജിന്റെയോ രേഖകളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ റോഡ് വീതികൂട്ടുന്നതിന് ആവശ്യമായ ഭൂമി മാത്രമാണ് വനംവകുപ്പിൽനിന്ന് വിട്ടുകിട്ടേണ്ടി വരിക. ഇതോടെ റോഡ് വികസനത്തിനുവേണ്ടി വിട്ടുകിട്ടാനുള്ള വനഭൂമിയുടെ അളവ് നിലവിൽ കണക്കാക്കിയ 4.33 ഹെക്ടറിൽ നിന്ന് അതിന്റെ പകുതിയിലും താഴെയായി കുറയും. പകരം വിട്ടുനൽകേണ്ട ഭൂമിയുടെ അളവും ഇത്രതന്നെയായി കുറയും. ഇതോടെ നിലവിലുള്ള സാങ്കേതിക തടസങ്ങൾ എളുപ്പത്തിൽ മറികടക്കാനാകുമെന്നാണ് പ്രതീക്ഷ.
പള്ളഞ്ചി-പാണ്ടി വനപാതയ്ക്ക് കാലങ്ങളുടെ പഴക്കമുണ്ടെന്നാണ് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നത്. പഴയ കാലങ്ങളിൽ മംഗളൂരുവിലേക്കും തിരിച്ചും ചരക്കുകൾ കടത്തിയിരുന്നത് ഇതുവഴിയായിരുന്നു. തപാൽ ഉരുപ്പടികളുമായി അഞ്ചലോട്ടക്കാർ സഞ്ചരിച്ചിരുന്നതും ഇതിലൂടെയായിരുന്നു. പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഈ റോഡ് ഉൾപ്പെട്ടിട്ടുണ്ട്. റോഡിന്റെ അറ്റകുറ്റപണികൾക്കും ടാറിംഗിനും പലതവണ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചിട്ടുമുണ്ട്. 1980 നുമുമ്പ് പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഈ റോഡ് ഉൾപ്പെട്ടിരുന്നുവെന്ന് തെളിഞ്ഞാൽതന്നെ ആശ്വാസമാകും.
റോഡിന്റെ രേഖകൾ കണ്ടെത്താനായാൽ നിലവിൽ റോഡുള്ള ഭാഗം ഒഴിവാക്കി ഇതു വീതി കൂട്ടാൻ ആവശ്യമായ വനഭൂമി മാത്രം വീണ്ടും അളന്നു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് രേഖകൾ സമർപ്പിക്കാനാണ് തീരുമാനം. വിട്ടുകിട്ടേണ്ട വനഭൂമിയുടെ അളവ് ഗണ്യമായി കുറയുന്നതോടെ അനുമതി കിട്ടുന്നതിനുള്ള സാങ്കേതികക്കുരുക്കൾ അഴിയുമെന്നാണ് പ്രതീക്ഷ .
Kasaragod
ചായ്യോത്ത്: ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം റോഡരികിലെ സ്ഥലം കൈയേറി സ്വകാര്യ വ്യക്തി അനധികൃത നിർമാണങ്ങൾ നടത്തുന്നതായി പരാതി. നീലേശ്വരം-എടത്തോട് പൊതുമരാമത്ത് റോഡും കാഞ്ഞിരപ്പൊയിൽ ഭാഗത്തേക്കുള്ള ജില്ലാ പഞ്ചായത്ത് റോഡും ചേരുന്ന ഭാഗത്തെ കെട്ടിട ഉടമയ്ക്കെതിരെയാണ് ഓട്ടോ തൊഴിലാളി യൂണിയൻ (സിഐടിയു) ഭാരവാഹികൾ മുഖ്യമന്ത്രിക്കും പഞ്ചായത്തിനും റവന്യു അധികൃതർക്കും പരാതി നൽകിയത്.
കെട്ടിടനിർമാണ ചട്ടങ്ങൾ പാലിക്കാതെ അനധികൃതമായി കൂട്ടിയെടുത്ത ഭാഗം പൊളിച്ചുനീക്കാൻ കഴിഞ്ഞവർഷം ഓഗസ്റ്റിൽ അന്നത്തെ പഞ്ചായത്ത് സെക്രട്ടറി കെട്ടിട ഉടമയ്ക്ക് നോട്ടീസ് നൽകിയിരുന്നതാണ്. ഓട്ടോ തൊഴിലാളികളുടെയും നാട്ടുകാരുടെയും പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. അന്ന് പഞ്ചായത്തിൽനിന്ന് ഉദ്യോഗസ്ഥരെത്തി സ്ഥലപരിശോധന നടത്തുകയും അനധികൃത നിർമാണം നടന്നതായി ബോധ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് പഞ്ചായത്ത് സെക്രട്ടറി മാറിയതോടെ ഈ ഉത്തരവ് കാറ്റിൽ പറത്തി കെട്ടിട ഉടമ വീണ്ടും അനധികൃത നിർമാണങ്ങൾ നടത്തുകയായിരുന്നുവെന്നാണ് ഓട്ടോ തൊഴിലാളികൾ ആരോപിക്കുന്നത്. പിന്നീട് വന്ന പഞ്ചായത്ത് സെക്രട്ടറി ഇതിന് ഒത്താശ ചെയ്തുകൊടുക്കുകയാണെന്നും അവർ ആരോപിക്കുന്നു.
നേരത്തേ വിദ്യാർഥികളും നാട്ടുകാരും നടന്നുപോകാൻ ഉപയോഗിച്ചിരുന്ന ഭാഗങ്ങൾ വളച്ചുകെട്ടി നിർമാണങ്ങൾ നടത്തിയതോടെ കുട്ടികൾ തിരക്കേറിയ റോഡിനും സ്ലാബില്ലാത്ത ഓവുചാലിനും ഇടയിലുള്ള അപകടവഴിയിലൂടെ പോകേണ്ട അവസ്ഥയിലാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഈ കെട്ടിട ഉടമയുമായി ബന്ധപ്പെട്ട ആളുകൾ തന്നെ കാഞ്ഞിരപ്പൊയിൽ റോഡിനോടു ചേർന്ന് മതിൽ നിർമാണവും നടത്തുന്നുണ്ട്. നാട്ടുകാരുടെ പരാതിയെ തുടർന്ന് വില്ലേജ് ഓഫീസറും പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയിരുന്നെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
Kasaragod
മഞ്ചേശ്വരം: ലോക ജനസംഖ്യാദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ. കോളജില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈഫുള്ള തങ്ങള്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബഷീര്‍ കനില അധ്യക്ഷത വഹിച്ചു.
ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. ബി. സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എംസിഎച്ച് ഓഫീസര്‍ സ്റ്റെല്ല, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ പി.പി. ഹസീബ്, മഞ്ചേശ്വരം കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിമല എന്നിവർ പ്രസംഗിച്ചു. മഞ്ചേശ്വരം കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രഭാകര റായ് ക്ലാസെടുത്തു.
Kasaragod
കാഞ്ഞങ്ങാട്: ഇന്നു നടക്കുന്ന നീലേശ്വരം നഗരസഭ ബസ്സ്റ്റാൻഡ് ലേലം വിളിയില്‍ നഗരസഭ നേരത്തെ കൗണ്‍സില്‍ തീരുമാനം പ്രകാരം നല്കിയ ഉറപ്പുകള്‍ നഗരസഭ ലംഘിക്കുന്നുവെന്ന് നഗരസഭ ബസ്സ്റ്റാൻഡിലെ പഴയ കടമുറിയിലെ വ്യാപാരികള്‍ രംഗത്ത്. നഗരസഭയുടെ വഞ്ചനയ്ക്കെതിരേ വ്യാപാരികള്‍ മുന്‍സിഫ് കോടതിയില്‍ പരാതി നല്കി. ഇവരുടെ പരാതി ഫയലില്‍ സ്വീകരിച്ച കോടതി ഇതുസംബന്ധിച്ച നിയമനടപടികള്‍ക്കായി കമ്മീഷനെയും നിയോഗിച്ചു. കമ്മീഷന് നീലേശ്വരം എത്തി വ്യാപാരികളില്‍ നിന്നു നിര്‍ദേശങ്ങള്‍ തേടി. 2017 മാര്‍ച്ച് 10നു ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലെ 20-ാം നമ്പര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന ഈ യോഗത്തിന്റെ മിനുട്സുമായാണ് ഇവര്‍ കോടതിയെ സമീപിച്ചത്.
പഴയ ബസ്സ്റ്റാന്‍ഡിലെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി ആ സ്ഥലത്ത് പുതിയ കെട്ടിടം നിലവില്‍ വരുമ്പോള്‍ ഒഴിഞ്ഞുപോയ ലൈസന്‍സികളായ കച്ചവടക്കാര്‍ക്ക് മുന്തിയ പരിഗണന നല്കാന് ധാരണയായതായി ഇതിലെ മൂന്നാം നമ്പര്‍ തീരുമാനത്തില്‍ പറയുന്നു. ഇത് അന്നത്തെ നിയമപരമായ വാടക നിരക്കിന് വിധേയമായിരിക്കുമെന്നും പറയുന്നു. ഇതുപ്രകാരം സത്യവാങ്മൂലം നല്കിയ വ്യാപാരികള്‍ക്ക് മാത്രം നഗരസഭയില്‍ നിന്ന് തുടര്‍ന്ന് ഡി ആന്‍ഡ് ഒ ലൈസന്‍സ് നല്‍കാനും തീരുമാനിച്ചിരുന്നു.
അന്നത്തെ നഗരസഭ ചെയര്മാന് കെ.പി. ജയരാജന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ഇദ്ദേഹം തന്നെയാണ് ഇതുസംബന്ധിച്ച രേഖയില്‍ ഒപ്പു വച്ചിരിക്കുന്നതും. അന്ന് സ്ഥിരംസമിതി അധ്യക്ഷനും ഇന്നത്തെ ചെയര്‍മാനുമായ പി.പി. മുഹമ്മദ് റാഫിയും ഇതില്‍ ഒപ്പിട്ടിട്ടുണ്ട്. ഇതുപ്രകാരം ഡെപ്പോസിറ്റ് തിരികെ വാങ്ങാതെയാണ് ഇവര്‍ കെട്ടിടത്തില്‍ നിന്ന് ഒഴിഞ്ഞത്. പുതിയ കെട്ടിടത്തില്‍ മുന്‍ധാരണ പ്രകാരം കടമുറിയോ നഷ്ടപരിഹാരമോ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതിനായി കൈവശക്കാര്‍ നഗരസഭയെ സമീപിച്ചപ്പോള്‍ മിനുട്സില്‍ അന്നത്തെ നഗരസഭ സക്രട്ടറി ഒപ്പിടാത്തതിനാല്‍ സാധുതയില്ലെന്നു മറുപടി നല്‍കിയതായി പറയുന്നു.
അതേസമയം ഇവര്‍ക്ക് ഇന്നു നടത്താന്‍ നിശ്ചയിച്ച ലേലത്തില്‍ പങ്കെടുക്കുന്നതിന് മാത്രം ഉപയോഗിക്കാവുന്ന ഒരു സാക്ഷ്യപത്രം നഗരസഭ സെക്രട്ടറിയുടെ ഒപ്പോടെ ജൂലൈ ആറിന് പ്രത്യേകം പ്രത്യേകം അനുവദിച്ചിട്ടുമുണ്ട്. ഇതില്‍ പഴയ ബസ്സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സില്‍ നിയമാനുസൃതം ലൈസന്‍സ് ഫീസ് നല്കി കച്ചവടം നല്‍കിയിരുന്ന വ്യക്തിയാണെന്ന് റൂം നമ്പര്‍ സഹിതം സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. തങ്ങൾക്ക് നീതി കിട്ടണമെന്നും പഴയ കടകള്‍ കൈവശംവച്ചവര്‍ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തില്‍ കെ. ചന്ദ്രശേഖരന്, സി. കുഞ്ഞമ്പു, ബി. കുഞ്ഞായിഷ, വി.എസ്. സുഭാഷ്കുമാര്‍, വിനോദ്കുമാര്‍, സി.എച്ച്. റസിയ, നരേഷ് പൈ, ടി.കെ. ശ്രീജിത്, ശിവദാസ്, രാജീവന്, ഇ.കെ. അഹമ്മദ്കുഞ്ഞി, സാബിര്‍, വിജയന്, വി. കുഞ്ഞിരാമന്, ടി. കുഞ്ഞിരാമന്, പ്രശാന്ത്, കെ. പ്രകാശന്, സി. അര്ജുനന്, ബി. അബ്ദുള്‍ ജലീല്‍ എന്നിവര്‍ പങ്കെടുത്തു.
Kasaragod
ചിറ്റാരിക്കാൽ: വോയ്സ് ഓഫ് ചിറ്റാരിക്കാൽ വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ചിറ്റാരിക്കാൽ ടൗണിലെ ആറിടങ്ങളിൽ ബസുകളുടെ സമയവിവര പട്ടിക സ്ഥാപിച്ചു. ദേശീയ ചെസ് താരം മനോജൻ രവി ഉദ്ഘാടനം ചെയ്തു. വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ഡയസ് വലിയപറമ്പിൽ അധ്യക്ഷത വഹിച്ചു.
ഗ്രൂപ്പ് സ്ഥാപകൻ ഷിജിത്ത് കുഴുവേലിൽ, റോഷൻ എഴുത്തുപുരയ്ക്കൽ, ജോർജ് സീയോൻ, ജോബിൻസ് മാപ്രകരോട്ട്, സുനിൽ അമ്മിയാനി, വർഗീസ് പന്തമ്മാക്കൽ, ജിൻസ് നമ്പ്യാമഠത്തിൽ, അലക്സ് നടുവിലേക്കുറ്റ്, സോബി കണ്ടത്തൻകരയിൽ എന്നിവർ നേതൃത്വം നൽകി.
Kasaragod
മണ്ഡപം: മണ്ഡപം എയുപി സ്കൂൾ വിദ്യാർഥികളുടെ കൈകളിലേക്ക് ഇനി വായനശാലയിലെ പുസ്തകങ്ങൾ നേരിട്ടെത്തും. ക്ലാസ് മുറികളിലേക്ക് പുസ്തകങ്ങൾ എത്തിക്കാൻ ലക്ഷ്യമിട്ട് മണ്ഡപം ഗ്രാമീണ വായനശാലയും മണ്ഡപം എയുപി സ്കൂളും ചേർന്നു നടത്തുന്ന അക്ഷര പ്രയാണം പദ്ധതിക്ക് വായനശാലയിൽ തുടക്കമായി. വായനശാലയിലെ പുസ്തകങ്ങൾ ആഴ്ചയിൽ ഒരുദിവസം സ്കൂളിലെത്തിച്ച് വിദ്യാർഥികൾക്കു വിതരണം ചെയ്യുന്ന പദ്ധതിയാണിത്. മികച്ച വായനക്കാർക്ക് സമ്മാനവും നൽകും.
മുഖ്യാധ്യാപിക കെ.സി. ലൈലാമ്മ പദ്ധതി ഉദ്ഘാടനം ചെയ്തു. അധ്യാപകൻ ജയൻ പി. ജോൺ അധ്യക്ഷത വഹിച്ചു. പി.ഡി. വിനോദ്, അധ്യാപകരായ സിസ്റ്റർ ജിറ്റി തോമസ്, പ്രിറ്റി മരിയ, ലൈബ്രേറിയൻ കെ. രേഷ്മ, സ്കൂൾ ലീഡർ വി.എ. ആഷിൽ എന്നിവർ പ്രസംഗിച്ചു.
Kasaragod
ചിറ്റാരിക്കാൽ: തോമാപുരം സെന്റ് തോമസ് എൽപി സ്കൂളിൽ തലശേരി അതിരൂപത കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ ഇംഗ്ലീഷ് എൻറിച്ച്മെന്റ് പ്രോഗ്രാം ആയ ക്ലാപ്പിന്റെ ഉദ്ഘാടനം ഇംഗ്ലീഷ് അധ്യാപിക രേഖ വർഗീസ് നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. ഡോ. മാണി മേൽവെട്ടം അധ്യക്ഷത വഹിച്ചു.
ജോബി ജേക്കബ്, മുഖ്യാധ്യാപകൻ മാർട്ടിൻ ജോസഫ്, പിടിഎ പ്രസിഡന്റ് ഷോണി കലയത്താങ്കൽ, സ്റ്റെഫി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
Kasaragod
തായന്നൂർ: മലയാറ്റുകരയിലെ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എണ്ണപ്പാറ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന സത്യഗ്രഹ സമരത്തിന്റെ നൂറാം ദിനത്തില്‍ തായന്നൂർ വില്ലേജ് ഓഫീസിനു മുന്നിൽ മനുഷ്യച്ചങ്ങല തീർത്തു.
പരിസ്ഥിതി പ്രവർത്തകൻ എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ഖനനത്തിന്റെ ദൂരപരിധി മറ്റു സംസ്ഥാനങ്ങളിൽ 200 മീറ്റർ മുതൽ 500 മീറ്റർ വരെയാണെന്നും എന്നാൽ കേരളത്തിൽ അത് 50 മീറ്ററാക്കി ചുരുക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജനകീയ സമിതി ചെയർമാൻ മധു നർക്കല അധ്യക്ഷത വഹിച്ചു. കെ.ആർ.സി. തായന്നൂർ പ്രകൃതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്തംഗം സജിത ശ്രീകുമാർ, എം. ഗോപാലൻ, വി.കെ. വിനയചന്ദ്രൻ, സുഭാഷ് ചീമേനി, ശില്പ രാജ്, കുമാരൻ തോട്ടത്തിൽ, ഷിൻസ് ജോർജ്, രാജീവൻ ചീരാൽ, എം.ഡി. രാജൻ, ചന്ദ്രൻ വേങ്ങച്ചേരി, രാജേഷ് തുമ്പക്കുന്ന്, രമേശൻ മലയാറ്റുകര, വി.കെ. രാജൻ എന്നിവർ പ്രസംഗിച്ചു.
Kasaragod
മാലോം: മാലോത്ത് കസബ ജിഎച്ച്എസ്എസിൽ വിജയോത്സവവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്തംഗം ബിൻസി ജയിൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ റോസിലിൻ സിബി അധ്യക്ഷത വഹിച്ചു.
എച്ച്എം ചാർജ് ബീന ചാക്കോ, സ്റ്റാഫ് സെക്രട്ടറി ജോർജ് ജോസഫ്, ഹൈസ്കൂൾ എസ്ആർജി കൺവീനർ പ്രവീൺകുമാർ എന്നിവർ പ്രസംഗിച്ചു.
Kasaragod
നർക്കിലക്കാട്: കേരള ഗ്രാമീൺ ബാങ്ക് നർക്കിലക്കാട് ശാഖ പ്രധാൻമന്ത്രി ജീവൻജ്യോതി ബീമായോജന ഇൻഷ്വറൻസ് തുക വിതരണം നർക്കിലക്കാട് വ്യാപാരഭവൻ ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് പി.വി. അനു ഉദ്ഘാടനം ചെയ്തു.
വാർഡ് മെംബർ കെ. ജനാർദനൻ അധ്യക്ഷത വഹിച്ചു.
റീജണൽ മാനേജർ ഗോപകുമാർ മുഖ്യാതിഥിയായിരുന്നു. ബർക്ക്മാൻസ് ജോർജ്, കെ.പി. സഹദേവൻ, ടി.സി. രാമചന്ദ്രൻ, വി.വി. ചന്ദ്രശേഖരൻ, ജോബി ജോൺ എന്നിവർ പ്രസംഗിച്ചു.
Kasaragod
പാണത്തൂർ: പാണത്തൂർ-സുള്ള്യ അന്തർസംസ്ഥാന പാതയിലെ കല്ലപ്പള്ളി പ്രദേശത്ത് വീണ്ടും കാട്ടാനയിറങ്ങി ജനങ്ങൾ ഭീതിയിൽ. ഇന്നലെ വൈകുന്നേരത്തോടെയാണ് റോഡിനോട് ചേർന്നുള്ള പ്ലാന്റേഷൻ ഭാഗത്ത് കാട്ടാനയെയും കുട്ടിയെയും കണ്ടത്.
മുമ്പൊക്കെ രാത്രികാലങ്ങളിൽ വനത്തിന് വെളിയിൽ ഇറങ്ങുന്ന ആനകൾ ഇന്നലെ പകൽവെളിച്ചത്തിൽ തന്നെ റോഡരികിൽ നിലയുറപ്പിച്ചത് യാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ പേടിപ്പെടുത്തി. കഴിഞ്ഞ അഞ്ചാം തീയതിയും കല്ലപ്പള്ളി-മാമ്പള റോഡിന് സമീപം പകൽ സമയത്ത് കാട്ടാനയെ കണ്ടിരുന്നു.
ഈ മേഖലയിൽ കാട്ടാനശല്യം അതിരൂക്ഷമായ സാഹചര്യത്തിൽ ഇതിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വനസംരക്ഷണ സമിതി പ്രസിഡന്റ് എൻ.കെ. ജയപ്രകാശും മുൻ ബ്ലോക്ക് പഞ്ചായത്തംഗം അരുൺ രംഗത്തുമലയും ഒരാഴ്ച മുമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകിയിരുന്നു.
ഈ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ജനപ്രതിനിധികളും വനപാലകരും കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ചു. ഈ സമയത്ത് സോളാർ വേലികളുടെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കാനും കാട്ടാനകളെ പ്രതിരോധിക്കാനുള്ള മറ്റു നടപടികൾ വേഗത്തിലാക്കാനും തീരുമാനിച്ചിരുന്നു.
പ്ലാന്റേഷൻ ഭാഗങ്ങളിൽ ആനകൾ നിലയുറപ്പിക്കുന്നത് പതിവാണ്. ഇവ ജനവാസ മേഖലയിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്നത് തടയാൻ വനംവകുപ്പിന്റെ കർശന നിരീക്ഷണം വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Kasaragod
കാസര്‍ഗോഡ്: ജില്ലയിലെ ഗ്രൂപ്പ് വില്ലേജുകള്‍ വിഭജിക്കണമെന്ന ആവശ്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും എന്നാല്‍ സെന്‍സസ് നടക്കുന്ന സാഹചര്യത്തില്‍ ഇതു പ്രായോഗികമല്ലെന്നും അതിനുശേഷം നടപടിയുണ്ടാകുമെന്നും റവന്യുമന്ത്രി എ.പി. അനില്‍കുമാര്‍. ചെങ്കള സ്മാര്‍ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കല്ലട്ര മാഹിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്, ലാന്‍ഡ് റവന്യു കമ്മീഷണര്‍ എച്ച്. ദിനേശന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, പഞ്ചായത്ത് പ്രസിഡന്റ് വസന്തന് അജക്കോട്, വൈസ്പ്രസിഡന്റ് ജാസ്മിന് കബീര്‍, മുന്‍മന്ത്രി സി.ടി. അഹമ്മദലി, ജില്ലാ പഞ്ചായത്തംഗം ജസ്ന മനാഫ്, ബ്ലോക്ക് പഞ്ചായത്തംഗം നസീഫ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ പി.കെ. ഫൈസല്‍, പി.എം.എ. കരീം, ജെറ്റോ ജോസഫ് ബജു ഉണ്ണിത്താന്, ഹരീഷ് ബി. നമ്പ്യാര്‍, നാഷണല്‍ അബ്ദുള്ള, റവന്യു സെക്രട്ടറി കെ. ജീവന് ബാബു, എഡിഎം പി. ഉദയകുമാര്‍ എന്നിവർ പ്രസംഗിച്ചു.
Kasaragod
രാജപുരം: രക്താർബു ധം ബാധിച്ച കള്ളാറിലെ ഇലക്കുടിക്കൽ ജിയാമോൾ ജിനീഷിനെ (അഞ്ച്) ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി ലോകമെന്പാടുമുള്ള കാരുണ്യമതികളിൽ നിന്നു സഹായം ഒഴുകിയെത്തി. ചികിത്സയ്ക്ക് ആവശ്യമായ പണം ലഭിച്ചതോടെ സഹായനിധി ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ജൂൺ 22നാണ് ജിയാമോളുടെ ശസ്ത്രക്രിയക്കായി ബാങ്ക് അക്കൗണ്ട് ആരംഭിച്ച് സഹായനിധിക്ക് തുടക്കം കുറിച്ചത്. കുട്ടിയുടെ തുടർചികിത്സയ്ക്ക് ആവശ്യമായ 50 ലക്ഷം രൂപ സമാഹരിക്കുകയായിരുന്നു ലക്ഷ്യം.
ലോകമെമ്പാടുമുള്ള സുമനസുകളുടെയും അകമഴിഞ്ഞ പിന്തുണയാൽ പ്രതീക്ഷിച്ചതിലും വേഗത്തിൽ അവശ്യമായ പണം ലഭിച്ചതോടെയാണ് ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാൻ കമ്മിറ്റി തീരുമാനിച്ചതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
അക്കൗണ്ട് ഓപ്പൺ ചെയ്ത അന്നു മുതൽ ക്ലോസ് ചെയ്ത ജൂലൈ 10 വരെയുള്ള ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പല ഭാഗങ്ങളിൽ നിന്നായി പ്രവഹിച്ച കാരുണ്യത്തിന്റെ ഫലമായി 79,88,967 രൂപ ചികിത്സാ നിധിയിലേക്ക് സമാഹരിക്കാൻ സാധിച്ചു. കുട്ടിയുടെ അടിയന്തിര ചികിത്സാ ആവശ്യങ്ങൾക്കായി സമാഹരിച്ച തുകയിൽ നിന്നും 10 ലക്ഷം രൂപ ഇതിനോടകം തന്നെ ആശുപത്രിയിൽ നൽകി. ഓഗസ്റ്റ് മാസത്തോടുകൂടി ജിയാമോളുടെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും തുടർചികിത്സകളും ആരംഭിക്കും.
ജിയാമോൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരുന്നതുവരെ ചികിത്സാ സഹായകമ്മിറ്റി കുടുംത്തോടൊപ്പം ഉണ്ടാകുമെന്ന് രക്ഷാധികാരി ഫാ. ജോബിൻ പ്ലാച്ചേരിപുറത്ത്, പ്രസിഡന്റ് സിജു ചാമക്കാല, സെക്രട്ടറി ചാണ്ടി കള്ളിക്കാട്ട്, ജോണി പ്ലാച്ചേരിപുറത്ത്, സന്തോഷ് മാത്യു, കുര്യൻ കളപ്പുരക്കൽ എന്നിവർ പറഞ്ഞു.
Kasaragod
കാസര്‍ഗോഡ്: സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യയാത്ര യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് കേരളത്തിലെ ഐതിഹാസികവും പുരോഗമനപരവുമായ നടപടികളുടെ തുടക്കമാണെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസിസി ഓഫീസില്‍ മന്ത്രിക്ക് നല്കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീസമൂഹം മാത്രമല്ല കേരളത്തിലെ പതിനായിരക്കണക്കിന് കുടുംബങ്ങള്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. ലോട്ടറി കച്ചവടം നടത്തുന്ന സ്ത്രീ തൊഴിലാളികള്‍ക്കുള്‍പ്പെടെ വന്‍ വരുമാന വര്‍ധനവാണ് ഇതുമൂലം കൈവന്നിരിക്കുന്നത്. ആറുമാസം കഴിയുമ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ സൗജന്യ യാത്ര നിര്‍ത്തലാക്കുമെന്ന പ്രതിപക്ഷ വിലാപം കേവലം പകല്‍ക്കിനാവ് മാത്രമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. എം.സി. പ്രഭാകരന്, സന്ദീപ് വാര്യര്‍ എംഎല്‍എ, ഹക്കീം കുന്നില്‍, എ. ഗോവിന്ദന് നായര്‍, രമേശന് കരുവാച്ചേരി, കരിമ്പില്‍ കൃഷ്ണന്, മീനാക്ഷി ബാലകൃഷ്ണന്, കെ.കെ. രാജേന്ദ്രന്, സാജിദ് മൗവ്വല്‍, ബി.പി. പ്രദീപ്കുമാര്‍, സോമശേഖര ഷേണി, പി.വി. സുരേഷ്, ടോമി പ്ലാച്ചേരി, മാമുനി വിജയന്, എം. കുഞ്ഞമ്പു നമ്പ്യാര്‍, സി.വി. ജയിംസ്, ഗീത കൃഷ്ണന്, ധന്യ സുരേഷ്, തോമസ് മാത്യു, രാജന് പെരിയ, കെ. ബലരാമന് നമ്പ്യാര്‍, എം. രാജീവന് നമ്പ്യാര്‍, കാര്ത്തികേയന് പെരിയ, മിനി ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
Kasaragod
കുറ്റിക്കോൽ: അടയ്ക്ക ലോഡുമായി പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. കുറ്റിക്കോൽ-ചുള്ളിക്കര റോഡിലെ അത്തിയടുക്കം കളക്കരയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ തൃശൂർ സ്വദേശികളായ ഡ്രൈവർ റഫീഖിനും ക്ലീനർനൗഷാദിനും സാരമായി പരിക്കേറ്റു.
ഇരുവരെയും കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താഴ്ചയിലേക്കു മറിഞ്ഞ ലോറി കളക്കരയിലെ എച്ച്. നാരായണന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ ഒരു ഭാഗം തകർത്തു. കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായ ഈ വീട്ടിൽ നിലവിൽ ആരും താമസിക്കുന്നില്ല. അതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. കുറ്റിക്കോലിൽ നിന്നും കൊട്ടോടിയിലേക്ക് അടയ്ക്കയുമായി പോവുകയായിരുന്ന ലോറി.
മാസങ്ങൾക്ക് മുമ്പ് ഇതേ സ്ഥലത്ത് ലോറി അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചിരുന്നു. സ്ഥിരമായി അപകടം നടക്കുന്ന ഈ സ്ഥലത്ത് അപകട സൂചന ബോർഡുകളോ മറ്റു സംരക്ഷണ ബാരിക്കേഡുകളോ സ്ഥാപിച്ചിട്ടില്ല.
Kasaragod
എണ്ണപ്പാറ: മലയാറ്റുകരയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിക്കെതിരായുള്ള സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ജനകീയ സമരസമിതിയുടെയും വിവിധ ഊരുകൂട്ടങ്ങളുടെയും നേതൃത്വത്തിൽ ഇന്ന് മനുഷ്യച്ചങ്ങല തീർക്കും.
ആദിവാസികളെ കൂടി മനുഷ്യരായി പരിഗണിക്കണമെന്ന് കഴിഞ്ഞദിവസം ചേർന്ന പ്രത്യേക ഊരുകൂട്ടം പാസാക്കിയ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. പരിസ്ഥിതിക്കും മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ഭീഷണിയാവുന്ന തരത്തിലുള്ള വൻകിട ക്വാറികൾക്കെല്ലാം അനുമതി കൊടുക്കുന്നത് ആദിവാസികൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലാണ്. ഇവിടെ എന്തു ദുരന്തം നടന്നാലും ആരും ചോദിക്കാൻ വരില്ലെന്നുള്ള കാഴ്ചപ്പാട് മാറണം. മലയാറ്റുകരയിലെ ക്വാറിയുടെ പ്രവർത്തനം അടിയന്തിരമായി നിർത്തിവയ്ക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു.
എണ്ണപ്പാറ- മലയാറ്റുകര, തുമ്പക്കുന്ന്, ഉരുട്ടിക്കുന്ന്, ചൂരപ്പടവ്, കുറ്റിയടുക്കം ഊരുകൾക്ക് നടുവിലാണ് ക്വാറി പ്രവർത്തിക്കുന്നത്. രാവിലെ ആറു മുതൽ ഇടവേളകളില്ലാതെ പ്രവർത്തിക്കുന്ന ക്വാറിയിൽനിന്നുള്ള ശബ്ദം കുട്ടികളുടെ പഠനത്തെ ബാധിക്കുന്നു.
ഹൃദ്രോഗികളും കാൻസർ രോഗികളും ശ്വാസകോശ രോഗികളും ഊരുകളിലുണ്ട്. വായു മലിനീകരണവും ശബ്ദമലിനീകരണവും ഇവരുടെ ജീവനുപോലും ഭീഷണിയാണ്.
മലയാറ്റുകര ഊരുമൂപ്പൻ രമേശൻ മലയാറ്റുകര അധ്യക്ഷത വഹിച്ചു.
വാർഡ് മെംബർ സജിത ശ്രീകുമാർ, മാലക്കല്ല് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സലിം താഴേകോറോത്ത്, വിഷ്ണു പേരിയ, വിവിധ ഊരുകളിലെ മൂപ്പൻമാരായ സി. രാജു, നാരായണൻ കുറ്റിയടുക്കം, ടി. രാജേഷ്, വി. ചന്ദ്രൻ, പ്രമോട്ടർമാരായ രമ ഉദയപുരം, ശ്രീജ ക്ലീനിപ്പാറ എന്നിവർ പ്രസംഗിച്ചു.
Kasaragod
പരപ്പ: വൈഎംസിഎ കാസർഗോഡ് സബ് റീജിയന്റെ 2026-28 വര്‍ഷത്തെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. സ്ഥാനാരോഹണ ചടങ്ങും കുടുംബസംഗമവും പരപ്പ വൈഎംസിഎ ഹാളില്‍ ഗോവിന്ദന് പള്ളിക്കാപ്പില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സബ് റീജിയൺ ചെയര്മാന് സണ്ണി മാണിശേരി അധ്യക്ഷത വഹിച്ചു.
ദേശീയ നിര്‍വാഹകസമിതിയംഗം ഡോ. കെ.എം. തോമസ് മുഖ്യപ്രഭാഷണവും വിമലഗിരി പള്ളി വികാരി ഫാ. ജോബിന് കൊട്ടാരത്തില്‍ അനുഗ്രഹ പ്രഭാഷണവും നടത്തി. ഡയാലിസിസ് പ്രൊജക്ട് നാഷണല്‍ വൈസ് ചെയര്മാന് മാനുവല്‍ കുറിച്ചിത്താനം, നോമിനേഷന് കമ്മിറ്റി ചെയര്മാന് ബേബി മാടപ്പള്ളി, വൈത്തിരി നാഷണല്‍ പ്രൊജക്ട് വൈസ് ചെയര്മാന് ടോംസണ് ടോം, ഉഡുപ്പി നാഷണല്‍ പ്രൊജക്ട് വൈസ് ചെയര്മാന് തോമസ് പൈനാപ്പള്ളി, യൂണി-വൈ സംസ്ഥാന ചെയര്മാന് അഖില്‍ ജോണ്‍, വനിതാഫോറം ചെയര്‍പേഴ്സണ്‍ മേഴ്സി ജോണ്സണ്, സബ് റീജിയൻ വൈസ് ചെയര്മാന് അജീസ് അഗസ്റ്റിന്, പരപ്പ യൂണിറ്റ് പ്രസിഡന്റ് ജോസ് പാലക്കുടി, റോജി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: സി.എം. ബൈജു- ചെയര്മാന്, ബിനോ വര്‍ഗീസ്, എബി ജോസ് പാലക്കുടി- വൈസ് ചെയര്മാന്മാര്, റോജി മാത്യു- ജനറല്‍ കണ്‍വീനര്‍, ജോയി കളരിക്കല്‍ ബന്തടുക്ക, പി.സി. ബേബി മാലക്കല്ല് , ഡാജി ഓടയ്ക്കല്‍ ഭീമനടി, ബിനോയ് പടവില്‍ കാലിച്ചാനടുക്കം, വി.ജെ. സാജു വെള്ളരിക്കുണ്ട്, സിജു പോള്‍ കാഞ്ഞിരടുക്കം, സെബാസ്റ്റ്യന്‍ കൊറ്റത്തില്‍ കാഞ്ഞങ്ങാട്- സ്റ്റാൻഡിംഗ് കമ്മിറ്റി കണ്‍വീനര്‍മാര്‍.
Kasaragod
കൊന്നക്കാട്: മൈക്കയം വനസംരക്ഷണസമിതി വാർഷികയോഗം കൊന്നക്കാട് ചൈത്രവാഹിനി ഫാർമേഴ്സ് ക്ലബ് ഓഡിറ്റോറിയത്തിൽ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ. ലത ഉദ്ഘാടനം ചെയ്തു. പി.ജി. ദേവ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ എംജി സർവകലാശാല ബിഎഡ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടിയ അലീന റാണി ജോർജ്, പ്ലസ്ടുവിന് ഫുൾ എപ്ലസ് നേടിയ അനൂപ ബിജു, കേരള സ്കൂൾ കലോത്സവത്തിൽ കുച്ചുപ്പുടി, നാടോടി നൃത്തം എന്നിവയിൽ എ ഗ്രേഡ് നേടിയ വിഷ്ണു ബാലകൃഷ്ണൻ എന്നിവരെ അനുമോദിച്ചു. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. ജില്ലാ പഞ്ചായത്തംഗം ബിൻസി ജെയിൻ, പഞ്ചായത്തംഗങ്ങളായ കുഞ്ഞിരാമൻ, മിനി മാത്യു, ഭീമനടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഒ. സുരേന്ദ്രൻ, ടി.കെ. നിഷ, കോട്ടഞ്ചേരി വനസംരക്ഷണ സമിതി പ്രസിഡന്റ് ഷോണി കെ. ജോർജ്, ടി.പി. തമ്പാൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: പി.ജി. ദേവ്- പ്രസിഡന്റ്, ജിൻസി ജോസഫ്- വൈസ് പ്രസിഡന്റ്, ടി.കെ. നിഷ- സെക്രട്ടറി.
Kasaragod
വെള്ളരിക്കുണ്ട്: ജമ്മു കാഷ്മീരിൽ നടന്ന ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ കേരള ടീം അംഗങ്ങൾക്ക് വെള്ളരിക്കുണ്ട് ടൗൺ ക്ലബിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. സാജൻ കൂട്ടക്കളം അധ്യക്ഷത വഹിച്ചു. വടംവലി താരങ്ങളായ ജിബിൻ രാജു, ധനഞ്ജയ് ഗിരീഷ്, ദേവമിത്ര, കോച്ച് പ്രസാദ് കനകപ്പള്ളി എന്നിവർക്ക് ഉപഹാരം നൽകി.
സ്ഥിരംസമിതി അധ്യക്ഷൻ ഷോബി ജോസഫ്, ക്ലബ് സെക്രട്ടറി ഗിരീഷ് ചെമ്പൻക്കുന്ന്, ട്രഷറർ മത്തായി എന്നിവർ പ്രസംഗിച്ചു.
Kasaragod
വലിയപറമ്പ്: വീടിന് തീപ്പിടിച്ച് വീട്ടുപകരണങ്ങൾ കത്തിനശിച്ചു. കന്നുവീട് കടപ്പുറത്തെ കെ. സുലൈമാന്റെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലാണ് തീ പിടിച്ചത്. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം.
കെ. മുനീറും കുടുംബവുമാണ് വീട്ടിൽ താമസിക്കുന്നത്. വീടിന് പുറത്തുള്ള അടുപ്പിൽ നിന്നു അടുക്കളയോട് ചേർന്ന വിറക് കൂനയ്ക്ക് തീപിടിച്ചാണ് അപകടമുണ്ടായത്. ജനലിലൂടെ വീടിനകത്തേക്ക് തീ പടർന്നുപിടിക്കുകയായിരുന്നു. അടുക്കളയിലെ ഫ്രിഡ്ജ്, ഗ്രൈൻഡർ, മിക്സി തുടങ്ങിയ വീട്ടുപകരണങ്ങളാണ് കത്തിനശിച്ചത്.
തൃക്കരിപ്പൂർ അഗ്നിരക്ഷാനിലയത്തിൽനിന്ന് സേനാംഗങ്ങളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.