x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാലിയാര്‍ പഞ്ചായത്തിലെ കാട്ടാനശല്യം പ്രശ്‌നപരിഹാരത്തിന് സംയുക്ത യോഗം ചേരും

വെബ് ഡെസ്ക്
Published: July 14, 2026 04:49 AM IST | Updated: July 14, 2026 04:49 AM IST

എടവണ്ണ റേഞ്ച് ഓഫീസര്‍ ഷംനാസ് സംസാരിക്കുന്നു.

നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ എംഎല്‍എമാരുടെയും ഡിഎഫ്ഒയുടെയും സാന്നിധ്യത്തില്‍ യോഗം വിളിക്കാന്‍ ധാരണ. ചാലിയാര്‍ ഗ്രാമപഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തില്‍ ജന ജാഗ്രതാ സമിതി അടിയന്തര യോഗം ചേര്‍ന്നു.പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ മഞ്ജു അനിലിന്‍റെ അധ്യക്ഷതയിലായിരുന്നു യോഗം. സോളാര്‍ വൈദ്യുത വേലി പരാജയമാണെന്നും അതിനാല്‍ കൂടുതല്‍ സുരക്ഷിതമായ മാര്‍ഗം കണ്ടെത്തണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

കാര്‍ഷിക വിളകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ വൈകുന്നതും പലര്‍ക്കും ഒന്നും ലഭിക്കാത്തതും ജനപ്രതിനിധികളും കര്‍ഷകരും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തി. കാട്ടാനകള്‍ക്ക് വനത്തിനുള്ളില്‍ ആവശ്യമായ തീറ്റ ഒരുക്കാത്തതാണ് തന്നെ പോലുള്ളവരുടെ കൃഷിയിടങ്ങള്‍ കാട്ടാനകള്‍ നശിപ്പിക്കാന്‍ കാരണമെന്ന് സംസ്ഥാന സര്‍ക്കാറിന്‍റെ മികച്ച പച്ചക്കറി കര്‍ഷകനുള്ള അവാര്‍ഡ് നേടിയ നാലകത്ത് സിദ്ദിഖ് പറഞ്ഞു.

അതേസമയം കാട്ടാന ശല്യം പരിഹരിക്കാന്‍ ജനങ്ങള്‍ക്കൊപ്പം വനപാലകരും ഉണ്ടാകുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത എടവണ്ണ റേഞ്ച് ഓഫീസര്‍ ഷംനാസ് പറഞ്ഞു. ചാലിയാര്‍ പഞ്ചായത്തിലെ തീക്കടി, ആലോടി, വൈലാശേരി, മൈലാടി, മണ്ണുപ്പാടം, മൂലേപ്പാടം, അകമ്പാടം, പൊക്കോട്, വെണ്ടേക്കോട്, പണപ്പൊയില്‍ ഭാഗങ്ങളിലെല്ലാം കാട്ടാന ശല്യം രൂക്ഷമാണ്.

അകമ്പാടം ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ. മനോജ്, സെക്‌ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ശ്രീജന്‍, ജനജാഗ്രതാ സമിതിയുടെ ചുമതയുള്ള ലൈസന്‍ ഓഫീസറായ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി. അനീഷ്, കാഞ്ഞിരപുഴ, അകമ്പാടം വനം സ്റ്റേഷനുകളിലെ ജീവനക്കാര്‍ കര്‍ഷക പ്രതിനിധികളായ നാലകത്ത് ഹൈദരാലി, തോണിയില്‍ സുരേഷ്, ബീരാന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

Tags : Nattuvishesham LocalNews

Recent News

Corehub Up