Sports
ലോഡ്സ്: ന്യൂസിലന്‍ഡിന് എതിരായ ലോഡ്സ് ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനു ലീഡ്. ഒന്നാം ഇന്നിംഗ്സില്‍ 27 റണ്‍സിന്റെ ലീഡാണ് ആതിഥേയര്‍ സ്വന്തമാക്കിയത്.
ഒന്നാം ഇന്നിംഗ്സില്‍ 28 ഓവറില്‍ 140 റണ്‍സിനു പുറത്തായ ഇംഗ്ലണ്ട്, 29.5 ഓവറില്‍ 113 റണ്‍സില്‍ ന്യൂസിലന്‍ഡിനെ എറിഞ്ഞിട്ടു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഒല്ലി റോബിന്‍സണും മൂന്നു വിക്കറ്റ് നേടിയ ജോഷ് ടങുമാണ് കിവീസിനെ തകര്‍ത്തത്.
രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയ ഇംഗ്ലണ്ട് 30 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് നേടി. ഓപ്പണര്‍ എമിലിയോ ഗേ (55*) അര്‍ധസെഞ്ചുറിയുമായി ക്രീസിലുണ്ട്.
Sports
കൊച്ചി: പ്രഥമ സീസണ് ബാസ്കറ്റ്ബോള്‍ ലീഗ് കേരള (ബികെഎല്‍) പോരാട്ടത്തിന്റെ രണ്ടാം ദിനത്തില്‍ കൊച്ചി സ്റ്റാലിയന്‍സ് ബോയ്സ് ടീമും കാലിക്കട്ട് വാരിയേഴ്സ് ഗേള്‍സ് ടീമും അപരാജിത കുതിപ്പ് തുടര്‍ന്നു.
അണ്ടര്‍-19 ഗേള്‍സ് വിഭാഗത്തില്‍ അവസാന നിമിഷം വരെ പൊരുതിയ ആലപ്പുഴ ഡോള്ഫിന്സിനെതിരേ രണ്ട് പോയിന്റ് വ്യത്യാസത്തില്‍ കാലിക്കട്ട് വാരിയേഴ്സ് (56-54) ജയം സ്വന്തമാക്കി.
അണ്ടര്‍-14 ബോയ്സ് വിഭാഗത്തില്‍ കോട്ടയം ബൈസണ്സിനെതിരെ 47-45ന് കാലിക്കട്ട് വാരിയേഴ്സ് വെന്നിക്കൊടി പാറിച്ചു. മറ്റൊരു മത്സരത്തില്‍ തൃശൂര്‍ ടസ്കേഴ്സിനെ 41-37ന് തോല്‍പ്പിച്ച് കൊച്ചി സ്റ്റാലിയന്‍സ് രണ്ടാം ജയം നേടി.
അണ്ടര്‍-14 ഗേള്‍സ് വിഭാഗത്തില്‍ തിരുവനന്തപുരം ക്യാപ്പിറ്റല്‍സിനെ 51-38ന് തകര്‍ത്ത് കാലിക്കട്ട് വാരിയേഴ്സ് മേധാവിത്വം പുലര്‍ത്തി. അണ്ടര്‍-19 ബോയ്സ് വിഭാഗത്തില്‍ കോട്ടയം ബൈസണ്‍സ് 62-55ന് ആലപ്പുഴ ഡോള്‍ഫിന്‍സിനെ തോല്‍പ്പിച്ചു. അണ്ടര്‍-14 ഗേള്‍സില്‍ കോട്ടയം ബൈസണ്‍സിനെ 60-34നു തൃശൂര്‍ ടസ്കേഴ്സ് കീഴടക്കി.
Sports
അന്റാലിയ (തുര്‍ക്കി): ഫിഫ ലോകകപ്പ് ഫുട്ബോളിനുള്ള സന്നാഹ മത്സര യുദ്ധം ജയിച്ച് ഇറാന് എത്തുന്നു.
ലോകകപ്പിനു മുന്നോടിയായുള്ള രണ്ട് സന്നാഹവും ജയിച്ചാണ് ഇറാന്റെ വരവ്. രണ്ടാം സൗഹൃദത്തില്‍ ഇറാന് 2-0ന് മാലിയെ കീഴടക്കി. ആദ്യ സൗഹൃദത്തില്‍ 3-1ന് ഗാംബിയയെയാണ് തോല്‍പ്പിച്ചത്.
ഗ്രൂപ്പ് ജിയില്‍ ബെല്‍ജിയം, ഈജിപ്ത്, ന്യൂസിലന്‍ഡ് ടീമുകള്‍ക്കൊപ്പമാണ് ഇറാന്. 16ന് ന്യൂസിലന്‍ഡിന് എതിരേയാണ് ആദ്യ മത്സരം.
Sports
ന്യൂയോര്‍ക്ക്: 2026 ലോകകപ്പ് ഫുട്ബോളില്‍ മത്സരങ്ങള്‍ക്കു മുമ്പായുള്ള ദേശീയ ഗാനാലാപന സമയത്ത് ടീമിലെ മുഴുവന്‍ അംഗങ്ങളും ഗ്രൗണ്ടില്‍ എത്തണമെന്ന പുതിയ പരിഷ്കാരവുമായി ഫിഫ. ടീമിലെ 26 കളിക്കാരും ദേശീയഗാന സമയത്ത് എത്തണമെന്നു ഫിഫ അറിയിച്ചു.
മുന്‍ലോകകപ്പുകളില്‍ മത്സരത്തിനുള്ള സ്റ്റാര്‍ട്ടിംഗ് ഇലവന് മാത്രമായിരുന്നു ദേശീയഗാനത്തിനായി മൈതാനത്ത് എത്തിയിരുന്നത്.
Sports
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് ഫൈനല്‍ ഇന്ന് അരങ്ങേറും. പോളണ്ടിന്റെ 114-ാം റാങ്കുകാരിയായ മാജ ച്വാലിന്സ്കയും റഷ്യയുടെ മിറ ആന്‍ഡ്രീവയും തമ്മിലാണ് കിരീട പോരാട്ടം.
ഇന്ത്യന്‍ സമയം രാത്രി 6.30ന് റോളങ് ഗാരോസില്‍ കന്നി ഗ്രാന്സ്ലാം കിരീടത്തിനായി ഇരുവരും കൊമ്പുകോര്‍ക്കും. ലോക എട്ടാം റാങ്കുകാരിയാണ് മിറ ആന്‍ഡ്രീവ. ഇരുവരുടെയും കന്നി ഗ്രാന്സ്ലാം ഫൈനലാണെന്നതും ശ്രദ്ധേയം.
സ്വരേവ് ഫൈനലിൽ
പുരുഷ സിംഗിൾസിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവ് ഫൈനലിൽ പ്രവേശിച്ചു. സ്വരേവിന്റെ രണ്ടാം ഫ്രഞ്ച് ഓപ്പൺ ഫൈനലാണ്. സെമിയിൽ ചെക് താരം ജാകൂബ് മെൻസിക്കിനെയാണ് സ്വരേവ് കീഴടക്കിയത്. സ്കോർ: 7-5, 6-2, 3-6, 6-3.
Sports
മുംബൈ: ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യന്‍ പുരുഷ ടീമിന്റെ പുതിയ ക്യാപ്റ്റനായി ശ്രേയസ് അയ്യര്‍ ഇന്നു നിയമിക്കപ്പെടുമെന്നു സൂചന. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യയുടെ ട്വന്റി-20 ടീമിനെ ബിസിസിഐ സെലക്ടര്‍മാര്‍ ഇന്നു പ്രഖ്യാപിക്കും.
ലോകകപ്പ് ജേതാവായ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ സ്ഥാനം തെറിക്കുമെന്നും പകരം ശ്രേയസ് അയ്യര്‍ നായകനാകുമെന്നാണ് സൂചന. ലോകകപ്പിലും പിന്നാലെ നടന്ന ഐപിഎല്ലിലും സൂര്യകുമാര്‍ ദയനീയ പ്രകടനമായിരുന്നു നടത്തിയത്.
കൗമാര സൂപ്പര്‍ ബാറ്റര്‍ വൈഭവ് സൂര്യവംശി ടീമില്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്. രജത് പാട്ടിദാര്‍, പ്രിന്‍സ് യാദവ് എന്നിവരും ടീമിലേക്കുള്ള വിളി കാത്തിരിക്കുന്നു. ഐപിഎല്‍ മിന്നും പ്രകടനം കാഴ്ചവച്ച ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തിയേക്കും.
Kerala
കോട്ടയം: കാഞ്ഞിരപ്പള്ളി കാപ്പാട് സർക്കാർ പന്നിഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തുടർന്ന് 20 പന്നികളെയും 175കുഞ്ഞുങ്ങളേയും കൂട്ടത്തോടെ കൊന്നൊടുക്കി.
കഴിഞ്ഞയാഴ്ചയാണ് ഫാമിലെ പന്നികളിൽ രോഗ ലക്ഷണം കണ്ടത്. തുടർന്ന് ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിരോധ വാക്സിൻ ഇല്ലാത്തതിനാലാണ് കള്ളിംഗ് നടത്തുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ രോഗം പകരില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
Kerala
കൊല്ലം: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് വാഹനങ്ങൾ കത്തിനശിച്ചു. കാറും രണ്ടു സ്കൂട്ടറുകളും ഒരു ബൈക്കും സൈക്കിളുമാണ് കത്തി നശിച്ചത്. കരിക്കോട് മുകുന്ദാശ്രമം തട്ടാർക്കോണം അനി നിവാസിൽ രത്നമണി വാടകയ്ക്ക് താമസിക്കുന്ന ആരാമം വീട്ടിലാണ് സംഭവം.
പുലർച്ചെ രണ്ടരയോടെ വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോഴാണ് കാർപോർച്ചിൽ പൊട്ടിത്തെറിയുണ്ടായത്. ഉഗ്രശബ്ദം കേട്ട് ഞെട്ടി ഉണർന്ന വീട്ടുകാർ പുറത്തെത്തിയപ്പോഴാണ് വാഹനങ്ങൾ ആളിക്കത്തുന്നത് കണ്ടത്.
കടപ്പാക്കടയിൽ നിന്നും ഫയർഫോഴ്സും കിളികൊല്ലൂർ പൊലീസും എത്തിയപ്പോഴേക്കും ഇലക്ട്രിക് സ്കൂട്ടറും സൈക്കിളും പൂർണമായും മറ്റൊരു സ്കൂട്ടറും ബൈക്കും കാറും ഭാഗികമായും കത്തി നശിച്ചിരുന്നു. തകരാറിലായതിനാൽ കുറച്ചുദിവസമായി ഇലക്ട്രിക് സ്കൂട്ടർ ഉപയോഗിച്ചിരുന്നില്ല.
വാഹനം പൊട്ടിത്തെറിച്ചതാണ് അപകടകാരണം എന്ന് വീട്ടുടമ പറയുന്നു. ഇലക്ട്രിക് സ്കൂട്ടറിന്റെ ഏജൻസിയെ പലതവണ ബന്ധപ്പെട്ടെങ്കിലും വീട്ടിൽ വന്ന് ശരിയാക്കാൻ അവർ തയാറായില്ലെന്നാണ് ഉടമസ്ഥർ പറയുന്നത്.
പുകയും തീയും മുഖാന്തരം വീട്ടുടമസ്ഥയ്ക്ക് ശ്വാസ തടസ്സവും ഉണ്ടായി. പൊട്ടിത്തെറിയിൽ വീടിന്റെ ജനൽ ചില്ലകൾക്കും ചുവരിനും മേൽക്കൂരയ്ക്കും കേടുപാടുകൾ സംഭവിച്ചു. രത്നമണിയും മകനും ഭാര്യയും രണ്ട് മക്കളും മാത്രമായിരുന്നുവീട്ടിൽ ഉണ്ടായിരുന്നത്.
National
ചെന്നൈ: തമിഴ്നാട്ടിൽ ബിജെപിക്ക് തിരിച്ചടി തുടരുന്നു. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ, സംസ്ഥാന വൈസ് പ്രസിഡന്റ് കരു നാഗരാജന് എന്നിവരുടെ പുറത്തുപോക്കിന് പിന്നാലെ തമിഴ്നാട് ബിജെപിയില്‍ നിന്ന് വീണ്ടും രാജി.
ബിജെപി സംസ്ഥാന സെക്രട്ടറി സുമതി വെങ്കിടേഷ് ആണ് രാജിവച്ചത്. പദവി ഒഴിഞ്ഞതായും പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായും സുമതി വെങ്കിടേഷ് എക്സിലൂടെ അറിയിച്ചു.
ഏറെ ആലോചിച്ചെടുത്ത തീരുമാനമാണെന്നാണ് എക്സ് പോസ്റ്റില്‍ പറയുന്നത്. പ്രധാനമന്ത്രിയെ പിന്തുണച്ചും പോസ്റ്റില്‍ പറയുന്നുണ്ട്. നരേന്ദ്ര മോദിയുടെ കീഴില്‍ ബിജെപി മുറകെ പിടിക്കുന്ന ദേശീയതയിലും ദേശസ്നേഹത്തിലും രാജ്യസേവനത്തിലും ഇപ്പോഴും പ്രചോദിതയാണെന്നാണ് സുമതിയുടെ വാക്കുകള്‍.
അണ്ണാമലൈക്കു പിന്നാലെയുള്ള സുമതി വെങ്കിടേഷിന്റെ രാജി തമിഴ്നാട്ടില്‍ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍, എന്താണ് അടുത്ത പദ്ധതിയെന്ന് സുമതി വ്യക്തമാക്കിയിട്ടില്ല.
Kerala
ഇടുക്കി: അടിമാലിയിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ഇരുമ്പുപാലം പടിക്കപ്പ് ഉന്നതിയിലെ രമേശ് (24) ആണ് മരിച്ചത്.
വൈദ്യുതി ലൈനിൽ ചാഞ്ഞുകിടക്കുന്ന മരക്കമ്പുകളെല്ലാം വെട്ടുന്ന ജോലിക്കിടെയാണ് വൈദ്യുതാഘാതം ഏറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജേഷിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കനത്ത മഴയിൽ സംസ്ഥാനത്ത് വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കനത്ത മഴയിൽ കാഞ്ഞങ്ങാട് ഹൊസ്ദുർഗിൽ യുബിഎംസി സ്കൂൾ വളപ്പിനോട് ചേർന്ന മതിൽക്കെട്ട് ഇടിഞ്ഞു താണു.
സ്കൂൾ കുട്ടികളുൾപ്പെടെ ഉപയോഗിക്കുന്ന വഴിയിലാണ് കോൺക്രീറ്റ് ഭീമും ഉരുളൻ കല്ലുകളും ഉൾപ്പെടെ നിലം പതിച്ചത്. ആരും കടന്നുപോകാത്ത സമയമായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
Kerala
മലപ്പുറം: മലപ്പുറം വെള്ളിയാമ്പുറത്ത് തെരുവുനായ ആക്രമണം. അഞ്ച് പേർക്ക് കടിയേറ്റു. വെള്ളിയാമ്പുറം അമ്പലപ്പടി, എസ്എൻ യുപി സ്കൂൾ പരിസരം തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.
പരിക്കേറ്റവരിൽ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റു നാലു പേരെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. കടിയേറ്റവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. കഴിഞ്ഞ ദിവസമാണ് തെരുവ് നായ ആക്രമണം ഉണ്ടായത്.
Kerala
കൽപ്പറ്റ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. മേപ്പാടിയിൽ കർശന നിയന്ത്രണമേർപ്പെടുത്തി. മേപ്പാടി ഗ്രാമപഞ്ചായത്തിൽ പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
ജൂൺ ആറ്, ഏഴ് തീയതികളിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കരുതെന്നും മേപ്പാടി പരിധിയിലെ ടൂറിസം കേന്ദ്രങ്ങൾക്ക് സമ്പൂർണ്ണ നിരോധനവും ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുണ്ട്.റിസോർട്ടുകളും ഹോംസ്റ്റേകളും സർവീസ് വില്ലകളും പ്രവർത്തിപ്പിക്കരുതെന്നും നിർദേശം നൽകി.
റെഡ് അലർട്ടിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. കർശന നിരീക്ഷണം വേണമെന്നാണ് നിർദേശം. എല്ലാ വകുപ്പിലെയും ജില്ലാ മേധാവിമാരോട് ജില്ലയിൽ തുടരാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കൽപ്പറ്റ മുൻസിപ്പാലിറ്റിയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
Kerala
പത്തനംതിട്ട: റാന്നിയിൽ വൻ മദ്യവേട്ട. വീട്ടിൽ സൂക്ഷിച്ച 43 ലിറ്റർ വിദേശമദ്യം എക്സൈസ് പിടികൂടി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്.
കൊല്ലമുള ചാത്തൻതറ സ്വദേശി നസീർ ആണ് പിടിയിലായത്. വീട്ടുപറമ്പിലെ കോഴിക്കൂട്ടിൽ നിന്നാണ് മദ്യം കണ്ടെടുത്തത്. 86 കുപ്പി വിദേശമദ്യമാണ് വിൽപനക്കായി കോഴിക്കൂട്ടിൽ സൂക്ഷിച്ചിരുന്നത്.
ഓർഡർ അനുസരിച്ച് ഓട്ടോയിൽ മദ്യം എത്തിച്ചു നൽകലായിരുന്നു രീതി. ഒരാഴ്ചത്തെ നിരീക്ഷണത്തിനൊടുവിലാണ് എക്സൈസ് ഷാഡോ സംഘം പ്രതിയെ പിടികൂടിയത്.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ ചോര്‍ന്ന സംഭവത്തില്‍ പുനനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. മെമ്മറി കാര്‍ഡിലെ അന്വേഷണം അട്ടിമറിച്ചതില്‍ വിശദമായ അന്വേഷണം നടത്തണമെന്നും നേരത്തെ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ റദ്ദാക്കണമെന്നുമാണ് നടിയുടെ ആവശ്യം.
നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തെളിവ് ആയിരുന്ന മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കസ്റ്റഡിയില്‍ ഇരിക്കെ പലതവണ ദുരുപയോഗ ചെയ്യപ്പെടുകയും ഹാഷ് വാല്യൂ മാറുകയും ചെയ്തിരുന്നു. കോടതി കസ്റ്റഡിയില്‍ ഇരിക്കെ തന്നെ മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് നടിയുടെ ഹര്‍ജി.
അന്വേഷണത്തിനായി ഒരു എസ്ഐടി രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ നടി ആവശ്യപ്പെടുന്നുണ്ട്. എസ്ഐടിയെ സഹായിക്കാന്‍ ഫോറന്‍സിക് വിദഗ്ധരുടെ സഹായം അടക്കം ലഭ്യമാക്കണമെന്നും ഹര്‍ജിയിലുണ്ട്. തിങ്കളാഴ്ചയാകും ഈ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുക. സുപ്രീം കോടതി അഭിഭാഷക വൃന്ദ ഗ്രോവര്‍ മുഖേനയാണ് നടി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി ഫയല്‍ ചെയ്തത്.
Sports
ടൊലുക്ക: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ മെക്സിക്കോയ്ക്ക് ഗംഭീര ജയം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ സെർബിയയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചു.
ജോഹാൻ വാസ്കസ്, റൗൾ ജിമെനസ്, ലൂയിസ് ഷാവെസ് എന്നിവരാണ് മെക്സിക്കോയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. സെർബിയൻ താരങ്ങളായ സ്റ്റെഫാൻ ബുക്കിനാക്കിന്റെയും ആഡം അവ്ദിക്കിന്റെയും ഓൺ ഗോളും മെക്സിക്കോയുടെ ഗോൾ പട്ടികയിലുണ്ട്.
പെറ്റാർ സ്റ്റാനിക്കാണ് സെർബിയയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.