Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Viral

Viral

ഒരു ബൈക്കിൽ നാല് പൊലീസുകാർ, ഹെൽമറ്റ് ഒരാൾക്ക് മാത്രം; ട്രാഫിക് നിയമങ്ങൾ സാധാരണക്കാർക്ക് മാത്രം മതിയോ?

ബിഹാറിലെ തിരക്കേറിയ റോഡിലൂടെ ഇരുചക്ര വാഹനത്തിൽ യാതൊരു സുരക്ഷാ മുൻകരുതലുമില്ലാതെ നാല് പൊലീസുകാർ യാത്ര ചെയ്ത വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറി.

വാഹനം ഓടിച്ചയാൾ മാത്രമാണ് ഹെൽമറ്റ് ധരിച്ചിരുന്നത്, പിന്നിലിരുന്ന മറ്റ് മൂന്ന് പൊലീസുകാർ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരുന്നില്ല. ഇവരുടെ തൊട്ടുപിന്നിൽ മറ്റൊരു വാഹനത്തിൽ യാത്ര ചെയ്തിരുന്ന യാത്രികൻ പകർത്തിയ ഈ ദൃശ്യങ്ങൾ എക്സ് പ്ലാറ്റ്‌ഫോം വഴിയാണ് പുറത്തുവന്നത്.

നിയമം ലംഘിച്ച ഈ പൊലീസുകാർക്കെതിരെയും സാധാരണക്കാർക്ക് നൽകുന്നത് പോലെ പിഴ ഈടാക്കുമോ എന്ന ചോദ്യവുമായി നിരവധി പേരാണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്.

നിയമം നടപ്പിലാക്കാൻ ബാധ്യസ്ഥരായവർ തന്നെ അത് പരസ്യമായി ലംഘിക്കുന്നത് സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിനും പൊലീസിന്‍റെ ഇരട്ടത്താപ്പിനെക്കുറിച്ചുള്ള കടുത്ത വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.

Video

മനുഷ്യൻ മനുഷ്യനെ ചുമക്കുമ്പോൾ......

തീർഥാടന കേന്ദ്രങ്ങളിൽ മനുഷ്യരെ ചുമലിലേറ്റി പർവ്വതങ്ങൾ കയറ്റുന്ന ഡോളീ സർവീസുകൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ ശക്തമായ ചർച്ചകൾ ഉയരുന്നു.

ജുനഗഡ് പാതയിലുള്ളതെന്നു കരുതുന്ന ഒരു വീഡിയോയാണ് ഈ സംവാദങ്ങൾക്ക് ആധാരം. പല്ലക്കിൽ ഇരിക്കുന്ന ഭക്തനെ നാല് തൊഴിലാളികൾ കടുത്ത ആയാസത്തോടെ പടവുകൾ കയറുന്ന ദൃശ്യങ്ങളാണ് വൈറലായത്.

ആധുനിക കാലത്ത് മനുഷ്യൻ മറ്റൊരു മനുഷ്യനെ ചുമക്കുന്നത് അന്തസിന് നിരക്കുന്നതല്ലെന്നും ഇത്തരം സമ്പ്രദായങ്ങൾ അവസാനിപ്പിക്കണമെന്നും ഒരു വിഭാഗം വാദിക്കുന്നു.

എന്നാൽ പ്രായാധിക്യമുള്ളവർക്കും രോഗികൾക്കും ഇത്തരം സേവനങ്ങൾ ആശ്വാസമാണെന്നും, ഇത് തൊഴിലാളികളുടെ ജീവനോപാധിയാണെന്നും മറ്റൊരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു.

ഒരേസമയം വിശ്വാസവും മനുഷ്യവകാശങ്ങളും തമ്മിലുള്ള സങ്കീർണമായ പ്രശ്നമായാണ് ഈ പുതിയ വിവാദത്തെ പൊതുവെ വിലയിരുത്തുന്നത്.

Special

കോടികൾ മുടക്കി വാങ്ങിയ ഫ്ലാറ്റ് വെള്ളത്തിൽ മുങ്ങി; ബിൽഡർമാരുടെ അഴിമതിക്കെതിരെ പ്രതിഷേധം ശക്തം

ഡൽഹിയിലെ ഒരു ആഡംബര അപ്പാർട്ട്മെന്‍റിൽ കഴിഞ്ഞ ദിവസമുണ്ടായ അപ്രതീക്ഷിത ജലപ്രളയം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

ഒന്നര മുതൽ രണ്ട് കോടി രൂപ വരെ മുടക്കി സ്വന്തമാക്കിയ ഫ്ലാറ്റിന്‍റെ മേൽക്കൂര പൊട്ടി വെള്ളം കുത്തിയൊഴുകിയതിന്‍റെ ദൃശ്യങ്ങൾ വ്യാപകമായാണ് പ്രചരിക്കുന്നത്.

പതിമൂന്നാം നിലയിലെ ഫ്ലാറ്റിലെ ഫയർ അലാറം പൈപ്പിലുണ്ടായ തകരാറാണ് ഈ അപ്രതീക്ഷിത ദുരന്തത്തിന് കാരണമായത്. വീടിനുള്ളിൽ കനത്ത മഴ പെയ്യുന്നതുപോലെ വെള്ളം പാഞ്ഞെത്തിയതോടെ ലിവിംഗ് റൂമിലുണ്ടായിരുന്ന വിലകൂടിയ സോഫയും മേശയും മറ്റ് ഗൃഹോപകരണങ്ങളെല്ലാം പൂർണമായും നശിച്ചു. വിള്ളലും ചോർച്ചയും കാരണം വീടിന്‍റെ ഭിത്തികളും തകർന്നു.

ജീവിതകാലത്തെ സമ്പാദ്യം മുഴുവൻ സ്വപ്നഭവനത്തിനായി മാറ്റിവെച്ച ആ കുടുംബത്തിന് കനത്ത നഷ്ടമാണ് ഇതുവഴിയുണ്ടായത്. എന്നാൽ ഈ ദുരന്തത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഫ്ലാറ്റ് നിർമ്മിച്ച ബിൽഡറോ മെയിന്‍റനൻസ് ഏജൻസിയോ തയ്യാറായില്ല.

മോശം നിർമ്മാണ സാമഗ്രികൾ ഉപയോഗിച്ചുള്ള അഴിമതിയാണ് ഇത്തരം അപകടങ്ങൾക്ക് പിന്നിലെന്നും ഇവർ ആരോപിക്കുന്നു. നീതി തേടി അപ്പാർട്ട്മെന്‍റ് ഉടമകൾ ഇതിനോടകം തന്നെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഉയർന്ന വില നൽകി ഫ്ലാറ്റുകൾ വാങ്ങുന്ന സാധാരണക്കാരുടെ സുരക്ഷയെക്കുറിച്ചും അത്തരം നിർമ്മാണങ്ങളിലെ നിലവാരമില്ലായ്മയെക്കുറിച്ചും വലിയ പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്.

Kouthukam

മലയോരത്തെ നെഞ്ചിടിപ്പേറ്റുന്ന ബൈക്ക് അപകടത്തിന്‍റെ ദൃശ്യങ്ങൾ വൈറൽ

മഴക്കാലത്ത് മലയോര പാതകളിലൂടെയുള്ള ഇരുചക്ര വാഹന യാത്ര എത്രത്തോളം അപകടകരമാണെന്ന് ഓർമ്മിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

പശ്ചിമ ബംഗാളിലെ കുഴ്‌സിയോങ് വ്യൂ പോയിന്‍റിന് സമീപത്തുനിന്നാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നത്. മഴയത്ത് നീല റെയിൻകോട്ട് ധരിച്ച് അതിവേഗത്തിൽ എത്തിയ യാത്രികന്‍റെ, അശ്രദ്ധ മൂലം ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ സുരക്ഷാ മതിലിൽ ഇടിക്കുകയായിരുന്നു.

ആഘാതത്തിൽ റോഡിലെ മതിലിൽ തട്ടി തെറിച്ചുവീണ യാത്രികന് പരിക്കേറ്റെങ്കിലും, നിയന്ത്രണം നഷ്ടപ്പെട്ട വാഹനം സമീപത്തെ ആഴമേറിയ താഴ്‌ചയിലേക്ക് പതിച്ചു.

മുന്നിലെ വളവുകൾ ശ്രദ്ധിക്കാതെ അമിത വേഗതയിൽ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് വീഡിയോ കണ്ട നിരവധി പേർ ചൂണ്ടിക്കാണിക്കുന്നു. സുരക്ഷാ മുൻകരുതലുകൾ പാലിക്കാതെ മഴയത്ത് മലയോരങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് കടുത്ത മുന്നറിയിപ്പാണ് ഈ സംഭവം നൽകുന്നത്.

 

Viral

കാത്രാജിൽ 17 കാരന് ദാരുണാന്ത്യം; പ്രതികളെ ജീപ്പിൽ കെട്ടിവലിച്ച് പോലീസ്, ചെരിപ്പൂരി അടിച്ച് ബന്ധുക്കൾ!

മഹാരാഷ്ട്രയിലെ കാത്രാജിൽ മുൻവൈരാഗ്യത്തെ തുടർന്ന് പതിനേഴുകാരനായ ഗണേഷ് രവീന്ദ്ര മാൽവെ എന്ന കൗമാരക്കാരൻ കൊല ചെയ്യപ്പെട്ട സംഭവം വലിയ കോലാഹലത്തിനാണ് വഴിവെച്ചിരിക്കുന്നത്.

മൊബൈൽ ഫോൺ ശരിയാക്കി വാങ്ങാൻ പോയ വഴിയിൽ കാത്രാജ് കട്ട ഹോട്ടലിന് സമീപം വെച്ചാണ് പ്രായപൂർത്തിയാകാത്ത ഏഴംഗ സംഘം ഗണേഷിനെ ആയുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊന്നത്.

സംഭവസ്ഥലത്ത് വെച്ച് തന്നെ ഗുരുതര പരിക്കേറ്റ കുട്ടി ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു. ഭാരതി വിദ്യാപീഠം പോലീസ് സ്റ്റേഷനിൽ കൊലക്കുറ്റത്തിനും ആയുധ നിയമപ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഈ കേസിൽ കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്ത പ്രതികളെ പോലീസ് ജീപ്പിന്‍റെ ബോണറ്റിൽ കെട്ടി ജനങ്ങളുടെ മുന്നിലൂടെ കൊണ്ടുപോയ ദൃശ്യങ്ങളാണ് ഇപ്പോൾ ദൃശ്യമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്.

കനത്ത മഴയത്തും വലിയൊരു ജനക്കൂട്ടം നോക്കിനിൽക്കെയാണ് പോലീസ് ഈ അപൂർവ്വ നടപടി സ്വീകരിച്ചത്. ഇതിനിടയിലെ മറ്റൊരു വീഡിയോയിൽ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബാംഗമായ ഒരു സ്ത്രീ പ്രതികളിൽ ഒരാളെ ചെരിപ്പ് ഊരി അടിക്കുന്നതും ചുറ്റും നിൽക്കുന്ന ഉദ്യോഗസ്ഥർ അത് നോക്കിനിൽക്കുന്നതും വ്യക്തമാണ്.

വലിയ രീതിയിൽ പ്രചരിക്കുന്ന ഈ ദൃശ്യങ്ങളിലെ പോലീസിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് ഔദ്യോഗികമായ പ്രതികരണങ്ങളോ വിശദീകരണങ്ങളോ അധികാരികളുടെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.

Video

ആന്ധ്രയെ നടുക്കി ക്രൂരത; സ്ത്രീയെ പരസ്യമായി അക്രമിച്ചും വസ്ത്രം വലിച്ചഴിക്കാൻ ശ്രമിച്ചും സംഘം

ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലുണ്ടായ ക്രൂരമായ അക്രമസംഭവം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ കോളിളക്കത്തിനും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. നഗരംപാളം പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്.

നാൽപ്പത്തിയാറുകാരിയായ സ്ത്രീയെ ഒരു സംഘം ആളുകൾ ചേർന്ന് പരസ്യമായി മർദ്ദിക്കുകയും വസ്ത്രം വലിച്ചഴിക്കാൻ ശ്രമിക്കുകയും ചെയ്തതാണ് കേസിനാസ്പദമായ സാഹചര്യം. ഡ്രെയിനേജ് പണികൾക്കായി മുനിസിപ്പാലിറ്റി സ്വന്തം ബോർവെൽ നീക്കം ചെയ്തതിനെത്തുടർന്ന് പുതിയൊരെണ്ണം കുഴിക്കാൻ അനുമതി തേടിയെത്തിയതായിരുന്നു പരാതിക്കാരിയായ സ്ത്രീയുടെ കുടുംബം.

ഇതേച്ചൊല്ലിയുണ്ടായ തർക്കം പിന്നീട് കൈയാങ്കളിയിലും അക്രമത്തിലും കലാശിക്കുകയായിരുന്നു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൊട്ടടുത്ത ദിവസം തന്നെ പോലീസ് കേസെടുക്കുകയും അടിയന്തര അന്വേഷണം ആരംഭിക്കുകയും ചെയ്തു.

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജനരോഷം അണപൊട്ടിയത് പോലീസിനെയും സർക്കാരിനെയും കൂടുതൽ സമ്മർദ്ദത്തിലാക്കി. ഭരണകക്ഷിയായ ടിഡിപിയുടെ വാർഡ് സെക്രട്ടറിയടക്കം ഒൻപത് പേരാണ് കേസിൽ പ്രതികളായിട്ടുള്ളത്.

എല്ലാവരെയും ഇതിനകം പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി. വിഷയത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെത്തുടർന്ന് നഗരംപാളം സർക്കിൾ ഇൻസ്‌പെക്ടർക്കെതിരെ വകുപ്പുതല നടപടികളും സ്വീകരിച്ചിട്ടുണ്ട്.

പ്രതികൾക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്നാരോപിച്ച് പ്രതിപക്ഷമായ വൈഎസ്ആർസിപി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, പാർട്ടി പ്രവർത്തകനെതിരെ ഉൾപ്പെടെ കർശന നടപടിയെടുത്തതും പ്രതികളെ അറസ്റ്റ് ചെയ്തതും കുറ്റക്കാർക്ക് രാഷ്ട്രീയ സംരക്ഷണം നൽകില്ലെന്നതിന്‍റെ തെളിവാണെന്ന് ഭരണപക്ഷം മറുപടി നൽകി.

സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. ഏത് ഉന്നതനായാലും നിയമനടപടികളിൽ നിന്ന് ആർക്കും ഒളിച്ചോടാൻ കഴിയില്ലെന്നും സർക്കാർ ഉറപ്പുനൽകുന്നു.

Special

ഇലക്ട്രിക് വാഹനം നിലച്ചു; കത്തുന്ന വെയിലത്തും യുവതിക്ക് തുണയായി ഇന്ത്യൻ സൈനികൻ

ഇലക്ട്രിക് വാഹനത്തിന്‍റെ ചാർജ് തീർന്നു വഴിയിൽ കുടുങ്ങിയ യുവതിക്ക് തുണയായി ഇന്ത്യൻ സൈനികൻ എത്തിയത് സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ്. ഇൻഫ്ലുവൻസറായ ദീപിക ശർമ്മയാണ് തന്‍റെ യാത്രയ്ക്കിടെയുണ്ടായ ഈ അനുഭവം പങ്കുവെച്ചത്.

വാഹനത്തിലെ ചാർജ് തീർന്നതിനെ തുടർന്ന് എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന ദീപിക സഹായത്തിനായി അടുത്തുണ്ടായിരുന്ന നരേന്ദ്ര എന്ന സൈനികനെ സമീപിക്കുകയായിരുന്നു.

വഴി പറഞ്ഞു കൊടുക്കുന്നതിന് പകരം, യാതൊരു മടിയും കൂടാതെ വാഹനം തള്ളി ചാർജിംഗ് സ്റ്റേഷനിലെത്തിക്കാൻ അദ്ദേഹം മുന്നിട്ടിറങ്ങി. വാഹനം ചാർജ് ചെയ്ത് സുരക്ഷിതമായി യാത്ര തുടരാനാകും എന്ന് ഉറപ്പുവരുത്തുന്നത് വരെ അദ്ദേഹം ദീപികയ്ക്ക് ഒപ്പം തന്നെ ഉണ്ടായിരുന്നു.

അപരിചിതയായ തനിക്കായി കാണിച്ച ഈ കരുതലിൽ ആദരവ് പ്രകടിപ്പിച്ച ദീപിക, ഇന്ത്യൻ സൈന്യത്തിന് നന്ദിയും അറിയിച്ചു. സൈനികന്‍റെ നിസ്വാർഥമായ പ്രവൃത്തിയെ പ്രകീർത്തിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ കമന്‍റുകളുമായി എത്തുന്നത്.

Kouthukam

കുരുന്നു കൈകളിൽ ഒരു കൊച്ചു രഥയാത്ര

ഒഡീഷയിലെ പുരിയിൽ നടക്കുന്ന വിശ്വപ്രസിദ്ധമായ ജഗന്നാഥ രഥയാത്രയുടെ ആവേശത്തിൽ ഒരുകൂട്ടം കൊച്ചു കുട്ടികൾ തങ്ങളുടെ അയൽപക്കത്ത് ഒരുക്കിയ ആഘോഷം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ജൂലൈ 16-ന് ആരംഭിച്ച ഉത്സവത്തിന്‍റെ ഭാഗമായി, തങ്ങളുടെ കളിപ്പാട്ട ട്രക്കിനെ ഭഗവാന്‍റെ രഥമാക്കി മാറ്റിയാണ് ഈ കുരുന്നുകൾ ആരാധനയുടെയും ആഘോഷത്തിന്‍റെയും മാതൃക തീർത്തത്.

തുണിയും പെയിന്‍റും ഉപയോഗിച്ച് കുട്ടികൾ തന്നെ നിർമ്മിച്ച വിഗ്രഹങ്ങളും, വർണാഭമായ പൂക്കൾ കൊണ്ടുള്ള അലങ്കാരങ്ങളും ആ ചെറിയ രഥയാത്രയെ മനോഹരമാക്കി.

ഭഗവാന്‍റെ വേഷമണിഞ്ഞ കുട്ടികൾ ഭക്തിപൂർവ്വം രഥം വലിക്കുമ്പോൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള സംസ്കാരത്തിന്‍റെ ആത്മാവ് അവിടെ പ്രതിഫലിച്ചു. പാരമ്പര്യങ്ങളെ കുട്ടികളിലേക്ക് പകരുന്ന രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ഈ ശ്രമത്തെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്.

ബാല്യത്തിന്‍റെ നിഷ്കളങ്കതയിൽ വിരിഞ്ഞ ഈ കൊച്ചു രഥയാത്ര, പുരിയിലെ വലിയ ആഘോഷത്തിന്‍റെ അതേ ചൈതന്യമാണ് ലോകത്തിന് മുന്നിൽ കാണിച്ചുതന്നത്.

Viral

അധ്യാപികയുടെ അസാന്നിധ്യം, ക്ലാസ് മുറിയിൽ സഹപാഠിയുടെ ക്രൂരത

ലക്നോവിലെ എ.എൽ.എസ് അക്കാദമിയിൽ നഴ്സറി വിദ്യാർഥിക്ക് സഹപാഠിയായ ക്ലാസ് മോണിറ്ററിൽ നിന്ന് നേരിടേണ്ടി വന്ന ക്രൂരമായ മർദ്ദനം വലിയ ചർച്ചയാകുന്നു. അധ്യാപിക ക്ലാസിൽ ഇല്ലാത്ത സമയത്ത് കുട്ടികളെ നിയന്ത്രിക്കാൻ ചുമതലപ്പെടുത്തിയ വിദ്യാർഥിനി, അഞ്ചു വയസുകാരനെ മർദ്ദിക്കുകയായിരുന്നു.

തല ഉയർത്തി നോക്കിയെന്നാരോപിച്ച് കുട്ടിയെ മുഖത്തടിക്കുകയും, രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വലിച്ചിഴച്ച് ക്ലാസ് മുറിയിൽ വച്ച് ആക്രമിക്കുകയും ചെയ്തു. വീട്ടിലെത്തിയ കുട്ടിയുടെ മുഖത്തെ മുറിവുകൾ കണ്ട രക്ഷിതാക്കൾ സ്കൂളിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

അങ്ങേയറ്റം ദൗർഭാഗ്യകരമായ ഈ സംഭവത്തിൽ, മർദ്ദനം നടത്തിയ വിദ്യാർഥിനിയെ സ്കൂൾ അധികൃതർ പുറത്താക്കി. ക്ലാസ് മുറികളിലെ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടാകേണ്ട ജാഗ്രതയെക്കുറിച്ച് ഈ സംഭവം വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്.

Kouthukam

അവധി ദിവസവും ജോലിക്ക് വിളിച്ച് മാനേജർ; ജീവനക്കാരിയുടെ മറുപടി കണ്ട് അന്തംവിട്ട് സോഷ്യൽ മീഡിയ!

അവധി ദിവസങ്ങളിൽ ജോലിക്ക് ഹാജരാകണമെന്ന മാനേജരുടെ നിരന്തരമായ സമ്മർദ്ദത്തിന് വഴങ്ങാതെ, മാന്യമായി മറുപടി നൽകി ജോലി നിരസിച്ച ഇന്ത്യൻ ജീവനക്കാരിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് രാജ്യത്തെ കോർപ്പറേറ്റ് തൊഴിൽ സംസ്കാരത്തെക്കുറിച്ച് വലിയ ചർച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ്.

ഔദ്യോഗിക സമയം കഴിഞ്ഞും പ്രതിഫലമില്ലാതെ ജോലി ചെയ്യാൻ വിസമ്മതിച്ചുകൊണ്ട് ഈ ജീവനക്കാരി നടത്തിയ പ്രതികരണം, തൊഴിലിടങ്ങളിലെ അമിത ജോലിഭാരത്തെയും അതിരുകളില്ലാത്ത തൊഴിൽ രീതികളെയും ചോദ്യം ചെയ്യുന്നതാണ്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ സംഭാഷണത്തിന്‍റെ വീഡിയോ വലിയ തോതിൽ ആളുകൾ ഏറ്റെടുത്തിട്ടുണ്ട്. തന്‍റെ അവകാശങ്ങൾക്കും സ്വകാര്യതയ്ക്കും മുൻഗണന നൽകിക്കൊണ്ട് ജീവനക്കാരി സ്വീകരിച്ച നിലപാടിനെ വലിയൊരു വിഭാഗം പ്രശംസിക്കുമ്പോൾ, ജോലിയുടെ സ്വഭാവമനുസരിച്ച് ചെറിയ രീതിയിലുള്ള വിട്ടുവീഴ്ചകൾ ആകാമെന്ന അഭിപ്രായവും മറുഭാഗത്ത് ഉയരുന്നുണ്ട്.

ജോലിക്ക് വേണ്ടി ജീവിതം ബലി കൊടുക്കുന്ന പതിവ് രീതികളിൽ നിന്ന് മാറി, കൃത്യമായ അതിരുകൾ നിശ്ചയിക്കുന്നതിനെയാണ് ഈ സംഭവം പ്രതീകവൽക്കരിക്കുന്നത്.

വർക്ക് ലൈഫ് ബാലൻസ് നിലനിർത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും, തൊഴിലിടങ്ങളിൽ അടിച്ചേൽപ്പിക്കപ്പെടുന്ന അമിത സമ്മർദ്ദത്തെക്കുറിച്ചുമുള്ള വലിയൊരു സാമൂഹിക ചർച്ചയ്ക്കാണ് ഈ സംഭവം വഴിയൊരുക്കിയിരിക്കുന്നത്.

Viral

ഇന്ത്യയിലെ സിനിമാ തിയേറ്ററുകൾ കൊറിയൻ യുവതിക്ക് നൽകിയ 'കൾച്ചർ ഷോക്ക്'

ചെന്നൈയിൽ താമസിക്കുന്ന ജങ് ഏ ഉം എന്ന കൊറിയൻ വ്ലോഗർക്ക് ഇന്ത്യയിലെ തിയേറ്ററുകളിൽ നിന്ന് ലഭിച്ച അപ്രതീക്ഷിതമായ ഒരു അനുഭവം സോഷ്യൽ മീഡിയയിൽ കൗതുകകരമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

ദക്ഷിണ കൊറിയയിൽ നിന്ന് ഇന്ത്യയിൽ എത്തിയ തനിക്ക് ഇവിടെയുള്ള സിനിമാ സംസ്കാരം വലിയൊരു അത്ഭുതമായിരുന്നു സമ്മാനിച്ചതെന്ന് അവർ പറയുന്നു.

ചെന്നൈയിലെ തിയേറ്ററിൽ ആദ്യമായി സിനിമ കാണാൻ എത്തിയപ്പോൾ കൊറിയയിലെ തിയേറ്ററുകൾക്ക് സമാനമായ അന്തരീക്ഷമാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് ജങ് ഓർക്കുന്നു.

ടിക്കറ്റ് കൗണ്ടറും പോപ്‌കോൺ കൗണ്ടറുമെല്ലാം തന്‍റെ നാട്ടിലേതുപോലെ തന്നെയായിരുന്നു. എന്നാൽ സിനിമ പാതിവഴിയിൽ എത്തിയപ്പോൾ പെട്ടെന്ന് സ്ക്രീൻ ഇരുട്ടാവുകയും ലൈറ്റുകൾ തെളിയുകയും ആളുകൾ എഴുന്നേറ്റ് പുറത്തേക്ക് പോകാൻ തുടങ്ങുകയും ചെയ്തത് അവരെ വല്ലാതെ അമ്പരപ്പിച്ചു.

എന്തെങ്കിലും അപകട സാഹചര്യമാണോ ഉണ്ടായതെന്നായിരുന്നു അവർ ആദ്യം കരുതിയത്. എന്നാൽ, ഇതൊരു സാധാരണ 'ഇന്‍റർവെൽ' ആണെന്ന് മനസിലാക്കിയപ്പോൾ അത്ഭുതം ഇരട്ടിച്ചു.

ദക്ഷിണ കൊറിയയിൽ അഞ്ച് മണിക്കൂർ നീളുന്ന സിനിമകൾക്ക് പോലും ഇടവേളകളില്ലെന്നതാണ് ജങ്ങിനെ ഇത്രയധികം അത്ഭുതപ്പെടുത്തിയത്. അവിടെ സിനിമയ്ക്കിടയിൽ ബാത്റൂമിൽ പോകണമെങ്കിൽ ഇരുട്ടിലൂടെ മറ്റുള്ളവർക്ക് ശല്യമാകാതെ പുറത്തുപോയി വരണം.

എന്നാൽ ഇന്ത്യയിലെ ഈ ഇടവേള സംവിധാനം ആദ്യം വിചിത്രമായി തോന്നിയെങ്കിലും പിന്നീട് അത് ഏറെ സൗകര്യപ്രദമാണെന്ന് അവർക്ക് ബോധ്യപ്പെട്ടു.

ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും ബാത്റൂമിൽ പോകാനുമെല്ലാം കിട്ടുന്ന ഈ സമയം സിനിമ കാണുന്നതിനെ കൂടുതൽ മികച്ചതാക്കുന്നുവെന്നാണ് ജങ്ങിന്‍റെ പക്ഷം.

ജങ്ങിന്‍റെ ഈ അനുഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടു. പലർക്കും ഇത് ഏറെ രസകരമായ ഒരു വിഷയമായി തോന്നി. സിനിമയുടെ രണ്ടാം പകുതിയിലേക്ക് ആളുകളെ ആകാംക്ഷയോടെ കൊണ്ടുപോകാനുള്ള ഒരു തന്ത്രമായാണ് പലരും ഇടവേളയെ കാണുന്നത്.

എന്നാൽ, ഇതൊരു വലിയ കച്ചവട തന്ത്രമാണെന്നും അമിതവിലയ്ക്ക് ഭക്ഷണസാധനങ്ങൾ വിൽക്കാനുള്ള മാർഗമാണെന്നും ഇതിനെ വിമർശിക്കുന്നവരും കുറവല്ല.

സിനിമയുടെ ഒഴുക്കിനെ ഇത് ബാധിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് തർക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും, ദീർഘനേരം സീറ്റിലിരുന്ന് സിനിമ കാണുന്ന പ്രേക്ഷകർക്ക് നടുവേദനയും മറ്റും ഒഴിവാക്കാൻ ഇടവേള വലിയൊരു ആശ്വാസമാണെന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്.

ഇന്ത്യയിലെ സിനിമാ തിയേറ്ററുകളിലെ ഈ പ്രത്യേകത ഒരു വിദേശിക്ക് കൾച്ചർ ഷോക്ക് നൽകിയെങ്കിൽ, അത് സത്യത്തിൽ ഇന്ത്യയിലെ സിനിമാ ആസ്വാദനത്തിന്‍റെ ഒരു ഭാഗമായി മാറിയെന്ന് വേണം കരുതാൻ.

Viral

ഒരു ബൈക്കിൽ നാല് പൊലീസുകാർ, ഹെൽമറ്റ് ഒരാൾക്ക് മാത്രം; ട്രാഫിക് നിയമങ്ങൾ സാധാരണക്കാർക്ക് മാത്രം മതിയോ?

ബിഹാറിലെ തിരക്കേറിയ റോഡിലൂടെ ഇരുചക്ര വാഹനത്തിൽ യാതൊരു സുരക്ഷാ മുൻകരുതലുമില്ലാതെ നാല് പൊലീസുകാർ യാത്ര ചെയ്ത വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറി.

വാഹനം ഓടിച്ചയാൾ മാത്രമാണ് ഹെൽമറ്റ് ധരിച്ചിരുന്നത്, പിന്നിലിരുന്ന മറ്റ് മൂന്ന് പൊലീസുകാർ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരുന്നില്ല. ഇവരുടെ തൊട്ടുപിന്നിൽ മറ്റൊരു വാഹനത്തിൽ യാത്ര ചെയ്തിരുന്ന യാത്രികൻ പകർത്തിയ ഈ ദൃശ്യങ്ങൾ എക്സ് പ്ലാറ്റ്‌ഫോം വഴിയാണ് പുറത്തുവന്നത്.

നിയമം ലംഘിച്ച ഈ പൊലീസുകാർക്കെതിരെയും സാധാരണക്കാർക്ക് നൽകുന്നത് പോലെ പിഴ ഈടാക്കുമോ എന്ന ചോദ്യവുമായി നിരവധി പേരാണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്.

നിയമം നടപ്പിലാക്കാൻ ബാധ്യസ്ഥരായവർ തന്നെ അത് പരസ്യമായി ലംഘിക്കുന്നത് സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിനും പൊലീസിന്‍റെ ഇരട്ടത്താപ്പിനെക്കുറിച്ചുള്ള കടുത്ത വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.

Viral

കൂട്ടുകാരൻ വിടപറഞ്ഞതറിയാതെ ഉണർത്താൻ ശ്രമിക്കുന്ന നായ

തന്‍റെ പ്രിയപ്പെട്ട പൂച്ചക്കുട്ടി വിടവാങ്ങിയതറിയാതെ അതിനെ ഉണർത്താൻ ശ്രമിക്കുന്ന ഒരു നായയുടെ ഹൃദയഭേദകമായ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്.

ചലനമറ്റ പൂച്ചയുടെ അരികിൽ നിന്ന് മാറാതെ, അതിനെ പതുക്കെ തട്ടിവിളിക്കുന്ന നായയുടെ പെരുമാറ്റം മൃഗങ്ങൾക്കിടയിലെ അഗാധമായ സ്നേഹബന്ധത്തെയാണ് ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്നത്.

പരസ്പരം കെട്ടിപ്പിടിച്ചു കിടക്കുന്നതും ഒരുമിച്ച് കളിക്കുന്നതുമായ പഴയ ദൃശ്യങ്ങൾ കൂടി ചേർത്തുവച്ചപ്പോൾ, ആ നായ അനുഭവിക്കുന്ന തീരാദുഃഖം കണ്ടുനിൽക്കുന്നവരുടെയും കണ്ണുകളെ ഈറനണിയിക്കുന്നു.

മനുഷ്യരെപ്പോലെ തന്നെ സ്നേഹിക്കാനും നഷ്ടങ്ങളിൽ ആഴത്തിൽ ദുഃഖിക്കാനും മൃഗങ്ങൾക്ക് കഴിയുമെന്ന സത്യം ഈ വീഡിയോ വീണ്ടും ഓർമ്മിപ്പിക്കുന്നു.

പ്രിയപ്പെട്ട ചങ്ങാതിയുടെ മരണം ഉൾക്കൊള്ളാൻ കഴിയാതെ, ആ നായ കാണിക്കുന്ന കരുതൽ മൃഗങ്ങളുടെ വൈകാരിക ലോകം എത്രത്തോളം വലുതാണെന്ന് തെളിയിക്കുന്നു.

ഈ വീഡിയോ കണ്ട് ലക്ഷക്കണക്കിന് ആളുകളാണ് നായയ്ക്ക് ആശ്വാസവാക്കുകളുമായി സോഷ്യൽ മീഡിയയിൽ എത്തുന്നത്. മൃഗങ്ങളുടെ ഈ നിഷ്കളങ്കമായ സ്നേഹം മനുഷ്യർക്കും വലിയൊരു പാഠമാണ് നൽകുന്നത്.

Viral

മേക്കപ്പ് ബോക്സ് വീട്ടിൽ കൊണ്ടുവന്നാൽ അന്തസ് പോകുമത്രേ!; ഒരു YSL മേക്കപ്പ് കിറ്റ് തകർത്ത ദാമ്പത്യം!

ഭർത്താവിന് ഓഫീസിൽ നിന്ന് ലഭിച്ച വിലപിടിപ്പുള്ള ഒരു ലേഡീസ് മേക്കപ്പ് കിറ്റ് ഭാര്യയ്ക്ക് നൽകാതെ സഹപ്രവർത്തകയ്ക്ക് സമ്മാനിച്ച സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള ദാമ്പത്യ-സൗഹൃദ അതിർവരമ്പുകളുടെ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

ഹലീമ ഗുമേൽ എന്ന യുവതി തന്‍റെ ഭർത്താവിൽ നിന്നുണ്ടായ അനുഭവം പങ്കുവെച്ചതോടെയാണ് ഔദ്യോഗിക മേഖലകളിലെ സൗഹൃദങ്ങളും കുടുംബജീവിതത്തിലെ പരിഗണനകളും തമ്മിലുള്ള വേർതിരിവുകളെക്കുറിച്ചുള്ള ഗൗരവമേറിയ സംവാദങ്ങൾക്ക് തുടക്കമായത്.

ഭർത്താവിന്‍റെ കമ്പനി സംഘടിപ്പിച്ച വിരുന്നിനിടെ ലക്കി ഡ്രോയിലൂടെ ലഭിച്ച ലക്ഷ്വറി ബ്രാൻഡിന്‍റെ മേക്കപ്പ് സമ്മാനപ്പൊതി അദ്ദേഹം വേദിയിൽ വെച്ചുതന്നെ തന്‍റെ കൂടെ ജോലി ചെയ്യുന്ന മറ്റൊരു വനിതയ്ക്ക് കൈമാറുകയായിരുന്നു.

ഈ ചിത്രം കമ്പനിയുടെ പേജിൽ വരികയും സഹപ്രവർത്തകർ പ്രശംസിക്കുകയും ചെയ്തതോടെയാണ് ഭാര്യ സംഭവം അറിയുന്നത്. താൻ വീട്ടിൽ കുഞ്ഞിനെ നോക്കിയും വീട്ടുജോലികൾ ചെയ്തും കഴിയുമ്പോൾ, മറ്റൊരു സ്ത്രീയെ സന്തോഷിപ്പിച്ചതിന് ഭർത്താവ് പൊതുമധ്യത്തിൽ കയ്യടി വാങ്ങുന്നത് തന്നെ മാനസികമായി തളർത്തിയെന്ന് യുവതി കുറിച്ചു.

ആ വസ്തുക്കളോടുള്ള ആഗ്രഹം കൊണ്ടല്ല, മറിച്ച് ആ സന്തോഷ നിമിഷത്തിൽ സ്വന്തം ഭാര്യയെക്കുറിച്ച് ഓർക്കാൻ പോലും ഭർത്താവ് തയ്യാറായില്ല എന്ന അവഗണനയാണ് തനിക്കേറ്റ തിരിച്ചടിയെന്നും അവർ വ്യക്തമാക്കി.

എന്നാൽ ഒരു പുരുഷനായ താൻ മേക്കപ്പ് കിറ്റും പിടിച്ച് നിൽക്കുന്നത് സഹപ്രവർത്തകരുടെ മുന്നിൽ നാണക്കേടായതിനാലാണ് അത് പെട്ടെന്ന് മറ്റൊരു സ്ത്രീക്ക് നൽകിയതെന്നും, ഭാര്യയുടേത് വെറും അസൂയയാണെന്നുമാണ് ഭർത്താവിന്‍റെ ന്യായീകരണം.

എന്നാൽ ഇതൊരു അസൂയയുടെ പ്രശ്നമല്ലെന്നും, പങ്കാളിക്ക് നൽകേണ്ട അടിസ്ഥാനപരമായ പരിഗണനയുടെ ലംഘനമാണെന്നുമാണ് ഭാര്യയുടെ നിലപാട്. സോഷ്യൽ മീഡിയയിൽ പടർന്ന ഈ സംഭവത്തെച്ചൊല്ലി ഇപ്പോൾ ഇന്‍റർനെറ്റ് ലോകം ചേരിതിരിഞ്ഞ് വാദിക്കുകയാണ്.

വിവാഹിതനായ ഒരു പുരുഷൻ ഇത്തരം സാഹചര്യങ്ങളിൽ സ്വന്തം പങ്കാളിയെയാണ് ആദ്യം പരിഗണിക്കേണ്ടതെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, ഔദ്യോഗിക പരിപാടികളിൽ ഇത് കേവലം പ്രൊഫഷണൽ മര്യാദ മാത്രമാണെന്നാണ് മറുവിഭാഗത്തിന്‍റെ അഭിപ്രായം.

Viral

അമേരിക്കയിലെ പത്തിലൊന്ന് ചിലവിൽ ലാബ് ടെസ്റ്റ് വീട്ടിലെത്തും; വിദേശികളെ ഞെട്ടിക്കുന്ന ഇന്ത്യൻ 'ഡോർസ്റ്റെപ്പ്' സൗകര്യം

ഇന്ത്യയിലെ ലളിതമായ രക്തപരിശോധനാ സൗകര്യം കണ്ട് അത്ഭുതം പങ്കുവെച്ചിരിക്കുകയാണ് മുംബൈയിൽ താമസിക്കുന്ന ലിസ് എന്ന അമേരിക്കൻ കണ്ടന്‍റ് ക്രിയേറ്റർ.

രക്തപരിശോധനയ്ക്കായി ലാബിലേക്ക് പോകാൻ തയ്യാറെടുത്ത ലിസിനോട് ജീവനക്കാർ വീട്ടിലെത്തി സാമ്പിൾ ശേഖരിക്കാമെന്ന് അറിയിക്കുകയായിരുന്നു.

അധിക നിരക്കുകളൊന്നുമില്ലാതെ, ആശുപത്രികളിൽ പോയി കാത്തുനിൽക്കാതെ വെറും രണ്ട് മിനിറ്റിനുള്ളിൽ വീട്ടിലിരുന്ന് തന്നെ ഈ സേവനം പൂർത്തിയായത് തനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ലിസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കുന്നു.

അമേരിക്കയിലേതിനേക്കാൾ പത്തിലൊന്ന് കുറഞ്ഞ ചിലവിലാണ് യാതൊരു സർവീസ് ചാർജുമില്ലാതെ ഈ ഡോർസ്റ്റെപ്പ് സേവനം ലഭ്യമായതെന്നും അവർ കൂട്ടിച്ചേർത്തു.

ഇന്ത്യക്കാർക്ക് തികച്ചും സാധാരണമായ ഈ സൗകര്യം വിദേശ രാജ്യങ്ങളിലുള്ളവർക്ക് എത്ര വലിയ ആശ്വാസമാണെന്ന് ഓർമ്മിപ്പിക്കുന്ന ലിസിന്‍റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

വിദേശരാജ്യങ്ങളിൽ ഡോക്ടറെ കാണാൻ പോലും ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുമ്പോൾ ഇന്ത്യയിലെ ആരോഗ്യരംഗം ഏറെ മുന്നിലാണെന്നാണ് വീഡിയോയ്ക്ക് താഴെ പലരും അഭിപ്രായപ്പെടുന്നത്.

Viral

സൈബർ ലോകത്തിന്‍റെ കണ്ണുനിറയിച്ച് ഒരു നോയിഡക്കാരൻ റിക്ഷാക്കാരനും അവന്‍റെ കൂട്ടുകാരനും

നോയിഡയിലെ സെക്ടർ 59 മെട്രോ സ്റ്റേഷൻ പരിസരത്തുനിന്നുള്ള ഒരു അപൂർവ്വ സൗഹൃദത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്‍റെ നിത്യവൃത്തിക്കായി സൈക്കിൾ റിക്ഷ വലിക്കുന്ന ഒരു സാധാരണക്കാരനും, അദ്ദേഹത്തിന്‍റെ വണ്ടിയുടെ മുൻസീറ്റിലിരുന്ന് ഒപ്പം യാത്ര ചെയ്യുന്ന ഒരു തെരുവ് നായയുമാണ് ഈ ഹൃദയസ്പർശിയായ കഥയിലെ കഥാപാത്രങ്ങൾ.

പിന്നിൽ യാത്രക്കാരുമായി റിക്ഷ നീങ്ങുമ്പോൾ, യാതൊരു പരിഭ്രമവുമില്ലാതെ റോഡിലെ തിരക്കുകൾ നോക്കി ശാന്തമായി ഇരിക്കുന്ന നായയുടെ ദൃശ്യങ്ങൾ കഠിനാധ്വാനവും നിഷ്കളങ്കമായ സ്നേഹവും തമ്മിലുള്ള ആഴമേറിയ ബന്ധത്തെയാണ് കാണിച്ചുതരുന്നത്.

ശിവാങ്ക് ചൗധരി എന്ന കണ്ടെന്‍റ് ക്രിയേറ്റർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് ലക്ഷക്കണക്കിന് ആളുകൾ ഏറ്റെടുത്തത്. ആ വഴി പോകുന്ന യാത്രക്കാർക്ക് ഈ കൂട്ടുകെട്ട് ഇപ്പോൾ ഒരു പരിചിത കാഴ്ചയാണ്.

കേവലം ഒരു വീഡിയോ കണ്ട് ആസ്വദിക്കുന്നതിനപ്പുറം, ഓൺലൈൻ ആപ്പുകളെ ആശ്രയിക്കാതെ ഈ റിക്ഷാക്കാരന്‍റെ വണ്ടിയിൽ യാത്ര ചെയ്ത് അദ്ദേഹത്തെ സഹായിക്കാൻ വലിയൊരു വിഭാഗം ആളുകൾ സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ ആഹ്വാനം ചെയ്യുന്നുണ്ട്.

നമ്മൾ നൽകുന്ന ഒരു ചെറിയ യാത്രക്കൂലി പോലും ആ കഠിനാധ്വാനിക്കും അദ്ദേഹത്തിന്‍റെ വിശ്വസ്തനായ കൂട്ടുകാരനും വലിയൊരു ആശ്വാസമാകുമെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്.

Kouthukam

കാമുകിക്കായി സമര വേദിയിൽ; സോഷ്യൽ മീഡിയയുടെ മനസ് കവർന്ന് ഒരു 'ഗ്രീൻ ഫ്ലാഗ്' കാമുകൻ!

ഡൽഹിയിലെ ജന്തർ മന്തറിൽ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് മാസ്കുകളും പ്ലക്കാർഡുകളുമേന്തി യുവജനങ്ങൾ നടത്തിയ വേറിട്ട പ്രതിഷേധത്തിനിടയിൽ നിന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തത് തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചയായിരുന്നു. 

കഴിഞ്ഞ ജൂണിൽ നടന്ന ഈ സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൻതോതിൽ ചർച്ചയാകുന്നത്.

'കോക്രോച്ച് ജനതാ പാർട്ടി'യുടെ പ്രക്ഷോഭത്തിൽ പങ്കുചേരാൻ എത്തിയ ഒരു യുവാവിനോട് അതിനുള്ള കാരണം ചോദിച്ചപ്പോൾ, രാഷ്ട്രീയത്തോടോ സോഷ്യൽ മീഡിയ ട്രെൻഡുകളോടോ ഉള്ള താല്പര്യമല്ല അയാൾ പങ്കുവെച്ചത്.

പരീക്ഷാ ചോർച്ചയെത്തുടർന്ന് കടുത്ത മാനസികസമ്മർദ്ദത്തിലും വിഷാദത്തിലുമായ തന്‍റെ കാമുകിക്ക് പ്രതിഷേധസ്ഥലത്ത് നേരിട്ടെത്താൻ കഴിയാത്തതിനാൽ, അവൾക്ക് പിന്തുണയേകാനാണ് താൻ എത്തിയതെന്ന് അയാൾ വ്യക്തമാക്കി.

'ബജർബട്ടു' എന്ന മാധ്യമം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ അഭിമുഖത്തിന്‍റെ ദൃശ്യങ്ങൾ നിമിഷനേരം കൊണ്ടാണ് തരംഗമായത്. റാലിയിലെ രാഷ്ട്രീയ മുദ്രാവാക്യങ്ങളെക്കാൾ ആ യുവാവിന്‍റെ വാക്കുകളാണ് ആളുകൾ ശ്രദ്ധിച്ചത്.

പ്രതിസന്ധി ഘട്ടങ്ങളിൽ പങ്കാളിക്ക് നൽകുന്ന മാനസിക പിന്തുണയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ സോഷ്യൽ മീഡിയ, ഇന്‍റർനെറ്റിലെ ഏറ്റവും മികച്ച മാതൃകാപരമായ സ്നേഹപ്രകടനമായി ഇതിനെ വിശേഷിപ്പിച്ചു.

വിദ്യാഭ്യാസ മന്ത്രിക്കെതിരെയുള്ള മുദ്രാവാക്യങ്ങളും വലിയ പ്ലക്കാർഡുകളും നിറഞ്ഞ പ്രക്ഷോഭ വേദിയിൽ, പ്രിയപ്പെട്ടവൾക്കുവേണ്ടി നിശബ്ദമായി നിലകൊണ്ട ആ കാമുകന്‍റെ സാന്നിധ്യം അങ്ങനെ ഈ പ്രതിഷേധത്തിലെ ഏറ്റവും ഓർമ്മിക്കപ്പെടുന്ന ചിത്രമായി മാറി.

Kouthukam

വൃത്തിയുടെ കാര്യത്തിൽ ഇവരെ തോൽപ്പിക്കാൻ ആരുമില്ല

ഇന്ത്യൻ റെയിൽവേയിലെ ശുചിത്വമില്ലായ്മയെക്കുറിച്ചുള്ള പരാതികൾക്കിടയിൽ, യാത്രക്കാരുടെ മാതൃകാപരമായ പൗരബോധം വെളിപ്പെടുത്തുന്ന ഒരു യാത്രാദൃശ്യം സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്.

കഴിഞ്ഞ വർഷം സർവീസ് ആരംഭിച്ച കൊൽക്കത്ത–സൈരംഗ് എക്സ്പ്രസ് ട്രെയിനിലെ ഒരു സ്ലീപ്പർ കോച്ചിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. ശുചീകരണ ജീവനക്കാരുടെയും സഹായമില്ലാതെ, യാത്രക്കാർ സ്വന്തം ഉത്തരവാദിത്തത്തിൽ കമ്പാർട്ട്മെന്‍റ് വൃത്തിയായി സൂക്ഷിക്കുന്നത് വീഡിയോയിൽ കാണാം.

മിസോറാമിൽ നിന്നുള്ള ഈ യാത്രക്കാർ തങ്ങൾ ഉപയോഗിച്ച ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പികളും ട്രെയിനിന്‍റെ തറയിലോ സീറ്റിനടിയിലോ വലിച്ചെറിയുന്നതിന് പകരം, സ്വന്തമായി കൊണ്ടുവന്ന കവറുകളിൽ ശേഖരിച്ചുവെച്ച് കൃത്യമായി സംസ്കരിക്കുകയായിരുന്നു.

തറയിൽ ഒരു ചെറിയ കടലാസ് പോലും വീഴാതെ സൂക്ഷിച്ച ഇവരുടെ അച്ചടക്കത്തെയും ഉയർന്ന സംസ്കാരത്തെയും പ്രശംസിച്ചുകൊണ്ട് എണ്ണമറ്റ ആളുകളാണ് സമൂഹമാധ്യമങ്ങളിൽ എത്തിയത്.

പൊതുഇടങ്ങളെ സ്വന്തം വീടുപോലെ കണ്ട് സംരക്ഷിക്കുന്ന മിസോറാം ജനതയുടെ ഈ ശീലം രാജ്യത്തിന് വലിയൊരു മാതൃകയാണെന്ന് പലരും കുറിച്ചു.

 

Kouthukam

എസി മുറികളിലും ഇനി വിന്‍റേജ് കാറ്റ്; ആധുനികതയ്ക്കൊപ്പം ഗൃഹാതുരത്വവും മടങ്ങിയെത്തുന്നു

ആധുനികതയുടെ അതിപ്രസരമുള്ള ഹോസ്പിറ്റാലിറ്റി മേഖലയിൽ വേറിട്ടൊരു ഗൃഹാതുരത്വ അനുഭവം പകർന്നുനൽകി പുതിയൊരു ഡിസൈൻ രീതി ശ്രദ്ധനേടുന്നു.

മുറികളിലെ അത്യാധുനിക എയർ കണ്ടീഷനിംഗ് സംവിധാനങ്ങൾക്കൊപ്പം പഴയകാല ശൈലിയിലുള്ള സീലിംഗ് ഫാനുകൾ കൂടി പുനഃപ്രതിഷ്ഠിച്ചാണ് പ്രമുഖ ഹോട്ടലുകൾ അതിഥികളെ സ്വീകരിക്കുന്നത്.

ഇന്ത്യയിലെ പൈതൃക-ബൊട്ടീക് ഹോട്ടലുകളിലാണ് ഈ വിന്‍റേജ് ശൈലിയിലുള്ള പരീക്ഷണം ഇപ്പോൾ കൂടുതൽ സജീവമായിരിക്കുന്നത്. വെറുമൊരു തണുപ്പ് നൽകുന്ന ഉപകരണം എന്നതിനപ്പുറം, ഓരോ മുറിക്കും ആകർഷകമായ ഒരു ക്ലാസിക് ഭംഗി സമ്മാനിക്കാൻ ഇത്തരം പരമ്പരാഗത ഫാനുകൾക്ക് സാധിക്കുന്നുണ്ട്.

സാങ്കേതികവിദ്യയുടെ സങ്കീർണതകൾ നിറഞ്ഞ റൂം ഓട്ടോമേഷൻ സംവിധാനങ്ങളേക്കാൾ ലളിതവും പരിചിതവുമായ അന്തരീക്ഷമാണ് ഇന്നത്തെ യാത്രികർ ഇഷ്ടപ്പെടുന്നതെന്ന് ടൂറിസം മേഖലയിലെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

ഈ മാറ്റം ഇതിനകം തന്നെ ഡിജിറ്റൽ ലോകത്തും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ആധുനിക ഇന്‍റീരിയർ ഡിസൈനിങ്ങിലെ ഒരു 'നൊസ്റ്റാൾജിയ റീസെറ്റ്' എന്നാണ് സോഷ്യൽ മീഡിയ ഈ പുതിയ ട്രെൻഡിനെ വിശേഷിപ്പിക്കുന്നത്.

Kouthukam

ആ ജെസിബിയെ തടഞ്ഞത് ഒരു കാട്ടാനയല്ല, സ്വന്തം വീട് കാക്കാനിറങ്ങിയ പോരാളിയാണ്

സ്വന്തം വീട് നഷ്ടപ്പെടുന്ന ഒരു ജീവിയുടെ സങ്കടവും നിസഹായാവസ്ഥയും വിളിച്ചോതുന്ന ഒരു ദൃശ്യം അസമിലെ കാടുകളിൽ നിന്ന് അടുത്തിടെ പുറത്തുവന്നു.

വനത്തിനുള്ളിൽ ജെസിബിക്ക് മുന്നിൽ ഉറച്ചുനിന്ന് വഴിതടയുന്ന ഒരു കാട്ടാനയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിലാണ് ചർച്ചയാകുന്നത്.

വികസനത്തിന്‍റെ പേരിൽ പ്രകൃതിയെ കീറിമുറിക്കുന്ന മനുഷ്യനോടുള്ള ആ മിണ്ടാപ്രാണിയുടെ നിശബ്ദമായ പ്രതിരോധം കോടിക്കണക്കിന് ആളുകളുടെ ഹൃദയത്തെ സ്പർശിച്ചു. സ്വന്തം ആവാസവ്യവസ്ഥ ഇല്ലാതാകുന്നതിലെ ആശങ്കയും വന്യജീവികൾ നേരിടുന്ന കടുത്ത സമ്മർദ്ദവും ഈ ഒരൊറ്റ ദൃശ്യത്തിൽ വ്യക്തമാണ്.

മൃഗങ്ങൾക്കുള്ള പ്രകൃതിബോധം പോലും മനുഷ്യനില്ലാതെ പോകുന്നു എന്ന തരത്തിൽ കടുത്ത വിമർശനങ്ങളാണ് ഈ ദൃശ്യങ്ങൾ കണ്ടവർ പങ്കുവെക്കുന്നത്.

ഏഷ്യൻ ആനകളുടെ പ്രധാന താവളമായ അസമിൽ റോഡ് വികസനം, ഖനനം, കൃഷി എന്നിവ കാരണം കാടുകൾ ചുരുങ്ങുകയും ആനത്താരകൾ ഇല്ലാതാവുകയും ചെയ്യുകയാണ്.

വഴി അടയുന്നതോടെ ആനകൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങാൻ നിർബന്ധിതരാവുകയും ഇത് മനുഷ്യ-മൃഗ സംഘർഷങ്ങൾക്കും വലിയ ജീവഹാനിക്കും കാരണമാവുകയും ചെയ്യുന്നു.

പ്രകൃതിയെ നോവിക്കാത്ത രീതിയിലുള്ള സുസ്ഥിര വികസനവും വനസംരക്ഷണവും ഉറപ്പാക്കിയില്ലെങ്കിൽ വരുംതലമുറയ്ക്ക് വലിയ വില നൽകേണ്ടിവരുമെന്ന ശക്തമായ മുന്നറിയിപ്പാണ് ഈ ദൃശ്യങ്ങൾ നൽകുന്നത്.

Special

CBSE-യുടെ full form ചോദിച്ച് കുടുക്കാൻ നോക്കി; ലൈവ് റിപ്പോർട്ടറുടെ വായടപ്പിച്ച് പ്രക്ഷോഭകാരിയായ പെൺകുട്ടി

വിദ്യാർഥി പ്രക്ഷോഭത്തെ ജനമധ്യത്തിൽ അപമാനിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകയ്ക്ക് ശക്തമായ മറുപടി നൽകി വാർത്തകളിൽ ഇടംനേടിയിരിക്കുകയാണ് ഒരു കൗമാരക്കാരി. 

കഴിഞ്ഞ ജൂണിൽ നടന്ന ഈ സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൻതോതിൽ ചർച്ചയാകുന്നത്.

സമരക്കാരുടെ അറിവില്ലായ്മ ചിത്രീകരിച്ച് യഥാർഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനായി, സി.ബി.എസ്.ഇ.യുടെ പൂർണരൂപം ചോദിച്ച് പെൺകുട്ടിയെ കുടുക്കാനായിരുന്നു റിപ്പോർട്ടറുടെ ശ്രമം.

എന്നാൽ അല്പ്പം പോലും ഭയപ്പെടാതെ 'സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ' എന്ന് കൃത്യമായി ഉത്തരം നൽകിയ അവൾ, മാധ്യമങ്ങളുടെ കപട ലക്ഷ്യവും കുതന്ത്രങ്ങളും അപ്പോൾത്തന്നെ തുറന്നുകാട്ടി.

പെൺകുട്ടിയുടെ അപ്രതീക്ഷിതവും ഉറച്ചതുമായ മറുപടിക്ക് മുന്നിൽ റിപ്പോർട്ടർക്ക് നിശബ്ദനാകേണ്ടി വന്നു. ഇന്നത്തെ തലമുറയെ വിലകുറഞ്ഞ നാടകങ്ങളിലൂടെ പറ്റിക്കാനാകില്ലെന്ന് തെളിയിച്ച ഈ സമയോചിത ഇടപെടലിന്‍റെ വീഡിയോ ദൃശ്യങ്ങൾ വൻ തോതിലാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

Special

അശ്ലീലപ്രദർശനം നടത്തിയവനെ ഓടിച്ചിട്ട് പിടിച്ച് 400 മീറ്റർ നടത്തിച്ച് ലോക്കപ്പിലാക്കി ലേഡി സിങ്കം

പശ്ചിമ ബംഗാളിലെ ഹൗറയിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയോട് പൊതുവഴിയിൽ അശ്ലീലപ്രദർശനം നടത്തിയ യുവാവിനെ സാഹസികമായി പിടികൂടി.

ബി.ടി റോഡിലൂടെ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന വനിതാ കോൺസ്റ്റബിളിന് നേരെയാണ് ഡെലിവറി ബോയായ ആകാശ് ഘോഷ് നഗ്നതാപ്രദർശനവും അശ്ലീല ആംഗ്യങ്ങളും നടത്തിയത്.

താൻ അതിക്രമം കാണിക്കുന്നത് ഡ്യൂട്ടിയിലില്ലാത്ത ഒരു പോലീസ് ഉദ്യോഗസ്ഥയോടാണെന്ന് ഇയാൾ അറിഞ്ഞിരുന്നില്ല. എന്നാൽ അപമാനം കണ്ട് ഭയന്നോടാൻ തയ്യാറാകാതിരുന്ന വനിതാ ഉദ്യോഗസ്ഥ, ഉടൻ തന്നെ സ്കൂട്ടർ നിർത്തി പ്രതിയെ തടയുകയും രക്ഷപ്പെടാൻ ശ്രമിച്ച ഇയാളുടെ കോളറിൽ പിടികൂടുകയും ചെയ്തു.

തുടർന്ന് ജനത്തിരക്കേറിയ വഴിയിലൂടെ ഇയാളെ ഒട്ടും മടിക്കാതെ 400 മീറ്ററോളം കാൽനടയായി നടത്തിച്ചാണ് അവർ തൊട്ടടുത്ത ഖർദ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്.

യുവതി ധീരതയോടെ പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന കാഴ്ച കണ്ടുനിന്ന നാട്ടുകാരിലും യാത്രക്കാരിലും വലിയ അമ്പരപ്പുണ്ടാക്കി. സ്റ്റേഷനിലെത്തിച്ച പ്രതിക്കെതിരെ കോൺസ്റ്റബിൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Special

ബീച്ചിന് തൊട്ടുമുകളിലൂടെ ഇരമ്പിയാർത്ത് ഫൈറ്റർ ജെറ്റ്; കസേരകളും കുടകളും പറന്നുയർന്നു, ഒടുവിൽ അന്വേഷണം!

ഫ്ലോറിഡയിലെ പെൻസക്കോള ബീച്ചിൽ യുഎസ് നാവികസേനയുടെ 'ബ്ലൂ ഏഞ്ചൽസ്' യുദ്ധവിമാനം നടത്തിയ അപകടകരമായ പറക്കൽ വലിയ വിവാദമാകുന്നു.

എയർ ഷോയ്ക്ക് മുന്നോടിയായുള്ള പരിശീലനത്തിനിടെ എഫ്/എ-18 സൂപ്പർ ഹോർനെറ്റ് വിമാനം കടൽത്തീരത്തിന് തൊട്ടുമുകളിലൂടെ അസാധാരണമാംവിധം താഴ്ന്നു പറക്കുകയായിരുന്നു.

വിമാനം സൃഷ്ടിച്ച ശക്തമായ വായുമർദ്ദത്തിൽ ബീച്ചിലുണ്ടായിരുന്ന കുടകളും കസേരകളും കൂടാരങ്ങളും കാറ്റിൽ പറന്നുപോവുകയും കാണികൾ പരിഭ്രാന്തരായി ചിതറിയോടുകയും ചെയ്തു.

ഭാഗ്യവശാൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും, സംഭവത്തിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നാവികസേന ഔദ്യോഗിക സുരക്ഷാ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

കാണികളെ അത്ഭുതപ്പെടുത്താൻ അപ്രതീക്ഷിതമായി അതീവ വേഗതയിൽ താഴ്ന്നു പറക്കുന്ന 'സ്നീക്ക് പാസ്' എന്ന അഭ്യാസപ്രകടനമാണ് പൈലറ്റ് ഇവിടെ നടത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ സാധാരണ അനുവദനീയമായ സുരക്ഷിത പരിധിയേക്കാൾ വളരെ താഴെക്കൂടിയാണ് വിമാനം പോയതെന്ന് അധികൃതർ സ്ഥിരീകരിച്ചു.

കാണികളുടെയും പൈലറ്റുമാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും, വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പാക്കാൻ സമഗ്രമായ അന്വേഷണം നടത്തുമെന്നും ബ്ലൂ ഏഞ്ചൽസ് നേതൃത്വം അറിയിച്ചു.

Video

സാഹസിക വിനോദങ്ങളിലെ സുരക്ഷ എവിടെ? ദാണ്ടേലിയിലെ സിപ് ലൈൻ അപകടം ഉയർത്തുന്ന ചോദ്യങ്ങൾ

കർണാടകയിലെ പ്രശസ്തമായ ദാണ്ടേലിയിലുള്ള സ്റ്റെർലിംഗ് റിവർ റിസോർട്ടിൽ സിപ് ലൈൻ റൈഡിനിടെ സുരക്ഷാ ലോക്ക് പൊട്ടി താഴേക്ക് വീണ് വിജയ്പുര സ്വദേശിയായ കുബേർ സുർപൂറിന് ഗുരുതരമായി പരിക്കേറ്റു.

വിനോദയാത്രയുടെ ഭാഗമായി സഹോദരൻ പ്രശാന്തിനൊപ്പം റിസോർട്ടിലെത്തിയ കുബേർ സാഹസിക വിനോദമായ സിപ് ലൈനിൽ സഞ്ചരിക്കവേ ഏകദേശം 40 അടി ഉയരത്തിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്.

സുരക്ഷാ സംവിധാനത്തിലുണ്ടായ ഗുരുതരമായ തകരാറ് മൂലം പെട്ടെന്ന് താഴേക്ക് പതിച്ച കുബേറിന് ഇരു കൈകൾക്കും കാലുകൾക്കും ഒടിവുകൾ സംഭവിക്കുകയും നാഡികൾക്ക് കടുത്ത ക്ഷതമേൽക്കുകയും ചെയ്തു. സഹോദരൻ ഫോണിൽ പകർത്തിയ ദൃശ്യങ്ങളിലൂടെയാണ് ഈ ഭയാനകമായ സംഭവം പുറത്തറിയുന്നത്.

അപകടം നടന്ന ഉടൻ തന്നെ കുബേറിനെ ദാണ്ടേലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽ പിന്നീട് വിജയ്പുരയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി മിരാജിലെ പ്രമുഖ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

അവിടെ വെച്ച് അടിയന്തര ശസ്ത്രക്രിയ പൂർത്തിയായെങ്കിലും, കൈകാലുകളുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി കൂടുതൽ ശസ്ത്രക്രിയകൾ ഇനിയും ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

പ്രാഥമിക സുരക്ഷാ പരിശോധനകൾ പോലും നടത്താതെ റൈഡ് പ്രവർത്തിപ്പിച്ചതാണ് അപകടത്തിന് കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു.

അപകട സമയത്ത് ചികിത്സാച്ചെലവുകൾ മുഴുവൻ വഹിക്കാമെന്ന് വാഗ്ദാനം ചെയ്ത റിസോർട്ട് അധികൃതർ പിന്നീട് ഫോൺ കോളുകളോട് പോലും പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണെന്നും കുടുംബം പരാതിപ്പെടുന്നു.

എന്നാൽ സുരക്ഷാ വീഴ്ച നടന്നിട്ടില്ലെന്നും സംഭവത്തെ ദൗർഭാഗ്യകരമായ ഒരു അപകടമായി കാണണമെന്നുമാണ് റിസോർട്ട് മാനേജരുടെ വിശദീകരണം.

കുടുംബത്തെ നേരിൽ കണ്ട് സംസാരിച്ച് സാമ്പത്തിക സഹായത്തിന്‍റെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് റിസോർട്ട് അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് വലിയ ചോദ്യങ്ങളാണ് ഈ സംഭവം ഉയർത്തുന്നത്. 

Video

ആഞ്ഞടിച്ച തിരമാലകൾക്കിടയിലും ഒരു കിടിലൻ ബാക്ക്ഫ്ലിപ്പ്; ഒടുവിൽ കയറിൽ തൂങ്ങി ജീവൻ തിരിച്ചുപിടിച്ചു

മുംബൈ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിലെ പ്രക്ഷുബ്ധമായ കടലിലേക്ക് ഒരു യുവാവ് സുരക്ഷാ മതിൽ ചാടിക്കടന്ന് ബാക്ക്ഫ്ലിപ്പ് നടത്തുന്ന ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ചാടിയതിന് തൊട്ടുപിന്നാലെ ശക്തമായ തിരമാലകളിൽ പെട്ടുപോയ യുവാവ്, കരയിലേക്ക് തിരിച്ചുകയറാൻ ജീവൻ പണയപ്പെടുത്തി പോരാടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

കൂറ്റൻ തിരമാലകൾ നിരന്തരം പിന്നോട്ട് വലിച്ചെറിഞ്ഞിട്ടും റാമ്പിലെ കയറിൽ പിടിച്ച് അതീവ പ്രയാസത്തോടെയാണ് ഇയാൾ ഒടുവിൽ രക്ഷപെട്ടത്. കാലവർഷ സമയത്തെ ഇത്തരം വിവേകശൂന്യമായ സാഹസികതയ്ക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

എന്നാൽ, ഇയാൾ സാധാരണക്കാരനല്ലെന്നും കഴിഞ്ഞ 16 വർഷമായി ഇവിടെ നൂറുകണക്കിന് ആളുകളെ കടലിൽ നിന്ന് രക്ഷപെടുത്തിയ നാസിം ഷെയ്ഖ് എന്ന പ്രാദേശിക രക്ഷകനാണെന്നും ചിലർ വ്യക്തമാക്കുന്നുണ്ട്.

ഈ സംഭവത്തിന്‍റെ യഥാർഥ പശ്ചാത്തലം വ്യക്തമല്ലെങ്കിലും, മൺസൂൺ കാലത്ത് കടൽത്തീരങ്ങളിൽ കടുത്ത ജാഗ്രത പാലിക്കണമെന്നും വെള്ളത്തിൽ ഇറങ്ങരുതെന്നും അധികൃതർ കർശന മുന്നറിയിപ്പ് നൽകുന്നു.

Corehub Up