x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊലിസിനെ വെട്ടിച്ച് പാഞ്ഞ കാർ വിമാനത്താവള വേലി തകർത്ത് വിമാനത്തിൽ ഇടിച്ചുനിന്നു; 17-കാരൻ പിടിയിൽ


Published: September 9, 2026 01:32 PM IST | Updated: September 9, 2026 01:32 PM IST

പൊലിസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ 17-കാരൻ ഓടിച്ച ആഡംബര കാർ വിമാനത്താവളത്തിന്‍റെ സുരക്ഷാവേലി തകർത്ത് അകത്തുകടന്ന് നിർത്തിയിട്ടിരുന്ന വിമാനത്തിലിടിച്ച് വൻ അപകടം. ന്യൂ ഹാംഷെയറിലെ പോർട്‌സ്മൗത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സിനിമാ രംഗങ്ങളെ വെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയത്.

ലൈറ്റുകൾ പോലുമണച്ച് അമിതവേഗതയിൽ പാഞ്ഞ കാർ റൺവേയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന പൈലറ്റസ് പിസി-12 ബിസിനസ് വിമാനത്തിൽ ഇടിച്ചാണ് ഒടുവിൽ നിന്നത്. അപകടത്തിൽ വിമാനത്തിനും കാറിനും ഗുരുതരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

വിവിധ കേസുകളുമായി ബന്ധപ്പെട്ട് പൊലിസ് തിരയുകയായിരുന്ന കറുത്ത ഫോർഡ് മസ്റ്റാങ് കാർ റോഡിൽ കണ്ടതിനെത്തുടർന്ന് ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.

എന്നാൽ വാഹനം നിർത്താൻ തയ്യാറാകാതിരുന്ന കൗമാരക്കാരൻ, വാഹനത്തിന്‍റെ ഹെഡ്‌ലൈറ്റുകൾ പൂർണമായും അണച്ച് അതിവേഗതയിൽ ഓടിച്ചുപോവുകയായിരുന്നു.

പൊലിസിന്‍റെ കണ്ണുവെട്ടിച്ച് പാഞ്ഞ വാഹനം വിമാനത്താവളത്തിന്‍റെ ചെയിൻ-ലിങ്ക് വേലി തകർത്താണ് വിമാനങ്ങൾ പാർക്ക് ചെയ്യുന്ന ഏപ്രണിലേക്ക് ഇരച്ചുകയറിയത്.

നിയന്ത്രണം വിട്ട കാർ ആദ്യം അവിടെയുണ്ടായിരുന്ന ഒരു ഗ്രൗണ്ട് സപ്പോർട്ട് ട്രാക്ടറിലാണ് ചെന്നിടിച്ചതും തുടർന്ന് തൊട്ടടുത്തുണ്ടായിരുന്ന ടർബോപ്രോപ്പ് വിമാനത്തിൽ ശക്തമായി ഇടിച്ചുനിൽക്കുകയുമായിരുന്നു.

അപകടത്തിന്‍റെ ആഘാതത്തിൽ കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. തുടർന്ന് സംഭവസ്ഥലത്തുനിന്ന് ഡ്രൈവറെ പൊലിസ് കസ്റ്റഡിയിലെടുക്കുകയും വിദഗ്ദ്ധ വൈദ്യപരിശോധനകൾക്കായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടിരുന്ന 'പ്ലെയിൻസെൻസ്' കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനത്തിനാണ് അപകടത്തിൽ വലിയ തോതിൽ കേടുപാടുകൾ സംഭവിച്ചത്. കാറിടിയുടെ ആഘാതത്തിൽ വിമാനത്തിന്‍റെ ഇടതുഭാഗത്തെ ചിറക് വേർപെടുകയും ലാൻഡിംഗ് ഗിയറുകൾ തകരുകയും ചെയ്തു.

ഇതിനുപിന്നാലെ വിമാനത്തിൽ നിന്ന് ഇന്ധനം ചോർന്നത് പരിഭ്രാന്തി പരത്തിയെങ്കിലും അധികൃതർ സമയബന്ധിതമായി ഇടപെട്ട് സുരക്ഷ ഉറപ്പാക്കി.

അതീവ സുരക്ഷാ മേഖലയായ വിമാനത്താവളങ്ങളിലെ വേലി തകർത്ത് ഇത്രയെളുപ്പത്തിൽ വാഹനത്തിന് അകത്തുകടക്കാൻ കഴിഞ്ഞത് വലിയ സുരക്ഷാ വീഴ്ചയാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്.

മദ്യപിച്ച് വാഹനമോടിക്കൽ, പൊലിസിന്‍റെ ഉത്തരവ് ലംഘിക്കൽ, അപകടമുണ്ടാക്കി രക്ഷപ്പെടാൻ ശ്രമിക്കൽ, അശ്രദ്ധമായ ഡ്രൈവിംഗ് തുടങ്ങിയ നിരവധി കുറ്റങ്ങളാണ് പിടിയിലായ 17-കാരനെതിരെ പൊലിസ് ചുമത്തിയിരിക്കുന്നത്.

Tags : USNews NewHampshire PortsmouthAirport PoliceChase CarCrash

Recent News

Corehub Up