Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Special News

പരദൂഷണം വ്യക്തിഹത്യയാകുമ്പോൾ!

അടുത്തിടെ, ഒരു സംഘടനയിലെ ചില അംഗങ്ങൾ തമ്മിലുണ്ടായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട്, പാരയും പരദൂഷണവും അപവാദ പ്രചാരണങ്ങളും കൊണ്ടുള്ള ഉപദ്രവങ്ങളെ പറ്റി കേട്ടപ്പോൾ പെട്ടെന്ന് മനസിൽ വന്നത്, ഗോസിപ്പ് അഥവാ പരദൂഷണത്തെപ്പറ്റി ‘സാപ്പിയൻസി’ൽ യൂവാൽ ഹരാരി കുറിച്ചതാണ്.

മനുഷ്യന്‍റെ ഇന്നത്തെ ജീവിതത്തിലേക്കുള്ള പരിണാമത്തിലും മറ്റു ജീവിവർഗങ്ങളെ പിൻതള്ളി ലോകം അടക്കി വാണതിലും പരദൂഷണത്തിനു വലിയ പങ്കുണ്ടായിട്ടുണ്ട്. പഴയ കാലത്തെ മനുഷ്യരെ തമ്മിൽ ചേർത്തു നിർത്തിയിരുന്നതും എന്തിനേറെ പറയുന്നു, നമ്മുടെ ഭാഷകൾ ഉരുത്തിരിഞ്ഞു വന്നത് പോലും, മറ്റുള്ളവരെ കുറിച്ച് ഗോസിപ്പ് പറയാൻ വേണ്ടിയാണെന്നു ഹരാരി പറയുമ്പോൾ ചിരി വന്നേക്കാം.

എന്നാൽ, നിർദോഷമായ കുശുമ്പും കുന്നായ്മയും പറയുന്നതിനപ്പുറം വ്യക്തിഹത്യയിലേക്കും കൂട്ടം ചേർന്നുള്ള ബുള്ളിയിംഗിലേക്കും (bullying) കടക്കുമ്പോൾ ഗോസിപ്പിംഗ് ഒരു സാമൂഹിക വൈകല്യമാകുന്നു. ചിന്തകൾക്കും വികാരങ്ങൾക്കും സഹാനുഭൂതിക്കും കാര്യമായ പരിണാമം ഉണ്ടാകാതെ ശിലായുഗത്തിൽ ജീവിക്കുന്ന കുറെയേറെ മനുഷ്യർ, അവരുമായി ഇടപെടുന്ന മറ്റു മനുഷ്യരെ പറ്റി അപവാദം മെനഞ്ഞുണ്ടാക്കി ഇന്നത്തെ കാലത്തും പഴയ വേട്ടയാടൽ ജീവിതം തുടരുന്നത് ചുറ്റും കാണാം.

ഇത്തരം ഉപദ്രവത്തിൽ മനസ് തകർന്ന് ഒരാൾക്കു ഡിപ്രഷൻ വരുമ്പോൾ, മറ്റൊരാളുടെ കുടുംബബന്ധം തകരുമ്പോൾ, വേറൊരാൾ ആത്മഹത്യ ചെയ്യുമ്പോൾ അതൊരു നേരം പോക്കോ സ്വഭാവരീതിയോ മാത്രമായി നിസാരവത്കരിക്കാനാകില്ല. മറ്റൊരാളുടെ ജീവിതത്തിന്‍റെ ബൗണ്ടറികൾ ഭേദിച്ചു കൊണ്ട് നടത്തുന്ന എന്ത് തരം ഇടപെടലുകളും തെറ്റാണ്. വ്യക്തിഹത്യ ക്രിമിനൽ കുറ്റമാണ്!

വർക്ക് പ്ലേസ് ഗോസിപ്പ്

ചുറ്റുമുള്ള അന്തരീക്ഷത്തെ ഏറ്റവും മലിനമാക്കാൻ ഗോസിപ്പിംഗിനു കഴിയും. ഒരാൾ ഏറ്റവും അധികം സമയം ചെലവഴിക്കുന്നത് ജോലി സ്ഥലത്തായതു കൊണ്ടും ജോലി ചെയ്യുന്നവർക്കിടയിൽ എപ്പോഴും അദൃശ്യമായ ഒരു കോമ്പറ്റിഷൻ നടക്കുന്നതു കൊണ്ടും ഒരു പക്ഷേ ഏറ്റവുമധികം ‘ഗോസിപ്പ് പൊളിറ്റിക്സ്’ അനുഭവിക്കേണ്ടി വരുന്നത് അവിടെയാവാം. ഒരു പ്രശ്നത്തെ ചൂണ്ടിക്കാട്ടിയതിന്, പരാതി പറഞ്ഞതിന്, തെറ്റിനു കൂട്ട് നില്കാത്തതിന്, ആരോടും അധികം അടുപ്പത്തിനു പോകാതെ സ്വന്തം ജോലി ചെയ്തു പോകുന്നതിന്, എന്തിനു സൗന്ദര്യമോ കഴിവോ മികവോ ഉള്ളതു കൊണ്ട് പോലും പരദൂഷണത്തിനിരയായേക്കാം.

അതിൽത്തന്നെ അവിവാഹിതരും വിവാഹമോചിതരുമാണ് ഏറ്റവുമധികം ടാർഗെറ്റെഡ് ആകുന്നത്. അപവാദ പ്രചാരണം നടത്തുന്ന ആളുകളെ സംബന്ധിച്ച്, മറ്റൊരാളുടെ സ്വകാര്യജീവിതത്തോടുള്ള അമിതമായ താത്പര്യത്തേക്കാൾ ഒരു തരം ബുള്ളിയിംഗ് മെന്‍റാലിറ്റിയും തനിക്ക് അസൂയയോ ഇഷ്ടക്കേടോ ഉള്ള ഒരാൾ വേദനിച്ചു കാണാനുള്ള സാഡിസ്റ്റ് മെന്‍റാലിറ്റിയും കൂടുതലാവാം. സ്വന്തം ജീവിതത്തിലെ പോരായ്മകളെ മറക്കാനുള്ള ഒരുപാധി കൂടിയാകാം മറ്റു മനുഷ്യരെ അവമതിക്കാനുള്ള താത്പര്യം.

എന്തു ചെയ്യാം?

വ്യക്തിഹത്യ ചെയ്യുന്നവർക്കെതിരെ മാനനഷ്ടത്തിനു കേസു കൊടുക്കാവുന്നതാണ്. ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 356 അനുസരിച്ച് ഒരു വ്യക്തിയുടെ സൽപ്പേരിനു കളങ്കം വരുത്തുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഒപ്പം നഷ്ടപരിഹാരവും ആവശ്യപ്പെടാവുന്നതാണ്. എന്നാൽ, എല്ലാ അവസരങ്ങളിലും ഈ പ്രതിവിധി പ്രായോഗികമല്ല. പ്രത്യേകിച്ചു സമയം, ചെലവ്, കോടതി പരിഗണിക്കുന്ന തെളിവുകൾ എന്നിവ കൈയിലില്ലാത്തപ്പോൾ. പുറമെയുള്ള പ്രതിവിധികൾക്കൊപ്പമോ അല്ലാതെയോ ഇത്തരം അപവാദ പ്രചാരണങ്ങളെ മാനസികമായി നേരിടാനും നമ്മൾ പ്രാപ്തി നേടേണ്ടതുണ്ട്. അതുകൊണ്ട് അവിടെനിന്നു തുടങ്ങാം.
പ്രകോപിതരാകാതിരിക്കുക

ഗോസിപ്പ് ഉപജ്ഞാതാവിന്‍റെ താത്പര്യങ്ങളെന്താണ്? അവർ പറയുന്നത് മറ്റുള്ളവർ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുമ്പോൾ ലഭിക്കുന്ന വാലിഡേഷൻ, ഇരയുടെ പ്രതികരണം, സോഴ്സ് ആയ താൻ മറഞ്ഞിരിക്കുന്നതിന്‍റെ ഗൂഢസന്തോഷം തുടങ്ങിയവ ഇതിൽപ്പെടും.

ഗോസിപ്പിംഗിന് ഇരയാകുന്ന വ്യക്തിക്കു സമാധാനം നഷ്ടമാകും. സ്വാഭാവികമായി സങ്കടവും ദേഷ്യവും അപമാനവുമെല്ലാം അനുഭവപ്പെടും. എന്നാൽ, പ്രകോപിതരാകരുത് എന്നു സ്വയം തീരുമാനിക്കണം. പെട്ടെന്നുള്ള റിയാക്‌ഷനുകൾ ഒഴിവാക്കുക. എല്ലാ കാര്യങ്ങളും നമ്മുടെ പ്രതികരണങ്ങൾ ആവശ്യപ്പെടുന്നില്ല. നായകൾ കുരയ്ക്കുന്നതു കേട്ട് ഓടിക്കൊണ്ടിരിക്കുന്ന കാർ നിർത്തേണ്ടതില്ലല്ലോ. നിങ്ങൾ നിങ്ങളുടെ സാധാരണ ജോലികളിൽ മുഴുകുക. ഗോസിപ്പിനെ പറ്റി ചിന്തിച്ചും പ്രതികരിച്ചും നഷ്ടപ്പെടുന്ന സമയത്തെ പ്രൊഡക്ടീവ് ആയി വിനിയോഗിക്കുക.

ഡോണ്ട് ടേക്ക് ഇറ്റ് പേഴ്‌സണലി

ഗോസിപ്പുകളെ വ്യക്തിപരമായി ഉള്ളിലേക്കെടുക്കാതിരിക്കുക. അവർ പറയുന്ന ആദ്യത്തേയോ അവസാനത്തേയോ ഗോസിപ്പല്ല ഇത്. ഇന്നു നിങ്ങളെങ്കിൽ ഇന്നലെ മറ്റൊരാൾ. ഇനി നാളെ വേറൊരാൾ. ഇന്ന് അവരാർക്കൊപ്പമാണോ ഒരു ഗോസിപ്പ് പങ്കുവയ്ക്കുന്നത്, നാളെ ചിലപ്പോൾ ഗോസിപ്പ് അവരെ കുറിച്ചായിരിക്കും.

നിങ്ങളോടാണ് മറ്റൊരാൾ വന്നു ഗോസിപ്പ് പറയുന്നതെങ്കിൽ അതിൽ താത്പര്യം പ്രകടിപ്പിക്കാതിരിക്കുക. ഗോസിപ്പിംഗിനു വരുന്നവരെ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം, അവർ ആരെ കുറിച്ചാണോ പറഞ്ഞു കൊണ്ടിരിക്കുന്നത്, ‘ഇപ്പോൾ തന്നെ അയാളെ വിളിച്ചു ഇത് ശരിയാണോ എന്ന് ചോദിക്കാം’ എന്ന് പറയുക. കഥ പറയാൻ വന്നവർക്കു നിങ്ങളിലുള്ള താത്പര്യം അപ്പോൾത്തന്നെ നഷ്ടപ്പെടും.

നിലത്തുനിന്നുയരുക

ചുറ്റുമുള്ള കൂടുതൽ പേരും ഇത്തരം ചെളിവാരിയെറിയലുകളിലും പരദൂഷണങ്ങളിലും മുഴുകിയിരിക്കുന്നതായി തോന്നുമ്പോൾ അതിൽനിന്നു മാറി നിൽക്കാനാഗ്രഹിക്കുന്നവർക്ക് ഒറ്റപ്പെടൽ തോന്നും. ‘ഈ ലോകമെന്താ ഇങ്ങനെ!’ എന്ന് നിരാശ അനുഭവപ്പെടും. അപ്പോൾ നിങ്ങൾ അവിടെ നിന്നും ഉയർന്നു പറക്കുന്നതായി സങ്കൽപ്പിച്ചു നോക്കുക.

എന്നിട്ട് താഴേക്ക് നോക്കുമ്പോൾ, അവിടെയുള്ളവരെല്ലാം ചേർന്ന് ഒരൊറ്റ മാലിന്യക്കൂമ്പാരമായി നില്കുന്നത് കാണാനാവും. അതിനു പേരില്ല, വ്യക്തിത്വമില്ല, ദുർഗന്ധം മാത്രമേയുള്ളൂ! അതിൽനിന്ന് അക്ഷരാർഥത്തിൽ ഉയർന്നു പറക്കാനാവണം നിങ്ങളുടെ ശ്രമം. വളർച്ചയില്ലാതെ, ജീവനില്ലാതെ കെട്ടിക്കിടക്കുന്ന എന്തിൽനിന്നും “ഔട്ട്-ഗ്രോ” ചെയ്യേണ്ടതുണ്ട്. ഇത്തരം മാലിന്യ സംസ്കരണത്തിനുള്ള മികച്ച വഴി അവയെ നിങ്ങളുടെ വളർച്ചയ്ക്കു വളമാക്കുക എന്നുള്ളതാണ്; മോശം സാഹചര്യങ്ങളെ അതിജീവനത്തിനുള്ള പ്രചോദനമാക്കുക എന്നതാണ്.

Special News

കാക്കിയും കഴകവും കലയും; രാജീവ് നമ്പീശൻ ഒരു സംഭവമാണ്!

തൃശൂർ: കാക്കിക്കുള്ളിൽ കലാകാരനുണ്ട് എന്നു കേട്ടിട്ടുണ്ടാകും. കഴകക്കാരനുമുണ്ടെന്നു കൂട്ടിചേർക്കണം രാജീവ് നമ്പീശനെ കണ്ടാൽ. മാള പോലീസ് സ്റ്റേഷനിൽ പിആർഒ ആയ രാജീവ് നമ്പീശനാണ് ജോലിയോടൊപ്പം പാരമ്പര്യ പ്രവൃത്തികളിലും കലാ, സാഹിത്യ രംഗങ്ങളിലും നിറഞ്ഞു നിൽക്കുന്നത്. മാള 'മഠത്തിക്കാവ് പുഷ്പകം' എന്ന കുടുംബത്തിലെ അംഗമാണ് രാജീവ്. ഓർമവച്ചകാലം മുതൽ കുടുംബത്തിന്‍റെ അടിയന്തര പ്രവൃത്തികളും ക്ഷേത്രകലകളും കണ്ടു വളർന്ന രാജീവിനു സംഗീതവും വാദ്യവും ഹരമായിരുന്നു.

മൃദംഗത്തിൽ തുടക്കം

ഇരുപത്തഞ്ചു വർഷം മുമ്പ് ആർഎൽവി വേണുവിന്‍റെ കീഴിൽ മൃദംഗപഠനം ആരംഭിച്ചു. ഒപ്പം ഘടം, മുഖർശംഖ് എന്നിവയും. തുടർന്ന് സംഗീതക്കച്ചേരികൾക്കു പങ്കെടുത്തു തുടങ്ങി. രണ്ടു വർഷം കഴിഞ്ഞപ്പോൾ പോലീസ് സേനയിൽ ജോലി കിട്ടി. എന്നാലും തന്‍റെയുള്ളിലെ കലയെ രാജീവ് കൈവിട്ടില്ല. തുടർന്ന് കുഴൂർ വിജയൻമാരാരുടെ കീഴിൽ ചെണ്ട, ഇടയ്ക്ക പഠനം ആരംഭിച്ചു. കാലങ്ങൾക്കുശേഷം മകനൊപ്പം കുഴൂർ ക്ഷേത്രത്തിലാണ് പഞ്ചാരിമേളത്തിൽ അരങ്ങേറിയതെന്നു മാത്രം. തുടർന്ന് കാവിൽ ഉണ്ണികൃഷ്ണവാര്യരുടെ കീഴിൽ സോപാനസംഗീതവും ഗുരുവായൂർ ജ്യോതിദാസിന്‍റെ കീഴിൽ അഷ്ടപദിയും പഠിക്കാൻ ആരംഭിച്ചു.

ഗുരുവായൂരപ്പനു മുന്നിൽ

സോപാന സംഗീതത്തിലാണ് രാജീവ് കൂടുതൽ ശ്രദ്ധേയനായത്. കേരളത്തിലെ പ്രധാനക്ഷേത്രങ്ങളിലെ നൂറുകണക്കിനു വേദികളിൽ രാജീവ് പാടി. എടുത്തുപറയുന്ന വേദി സാക്ഷാൽ ഗുരുവായൂരപ്പനു മുന്നിൽത്തന്നെ. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച പോലീസ് വിളക്കിന് സ്ഥിരം അഷ്ടപദിപാടാൻ രാജീവിന് അവസരംലഭിക്കാറുണ്ട്. ആലാപനത്തിൽ ആത്മവിശ്വാസം വന്നതോടെ രചനയിലേക്കും കടന്നു ഇദ്ദേഹം. പത്തിലേറെ സോപാനസംഗീത പദങ്ങൾ രചിച്ചു.

പൂരത്തിനു സ്പെഷൽ ഡ്യൂട്ടി

വല്യമ്മയുടെ വീടും ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ പാരമ്പര്യ അവകാശികളുമായ തെക്കേപട്ടത്തിന്‍റെ പ്രതിനിധിയായി ബാല്യം മുതൽ ക്ഷേത്രത്തിൽ സേവ ചെയ്യാറുണ്ട് രാജീവ്. അവകാശ ജോലികളായ ഉത്സവത്തിനിടയിൽ വിളക്കുപിടിയ്ക്കലും താമരമാലകെട്ടലുമാണ് പതിവ്.
11 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിനു മിക്കവർഷവും ഔദ്യോഗിക ചുമതലയും രാജീവിനുണ്ടാകാറുണ്ട്. ഉത്സവദിനങ്ങളിൽ ദിവസവും കാക്കിയണിയും മുൻപ് മുണ്ടും വേഷ്ടിയും ധരിച്ചു വിളക്കുപിടിക്കാനും മാലകെട്ടാനും അഷ്ടപദിപാടാനും രാജീവ് ഓടിയെത്തും. ഇത്തവണ സ്വയം രചിച്ച സംഗമേശ്വരകൃതിയും പാടി. അതുപോലെ തൃശൂർ പൂരത്തിനു രാജീവിനു ഡ്യൂട്ടിയിടാൻ ദേവസ്വം അധികൃതർതന്നെ ആവശ്യപ്പെടാറുണ്ട്. ഒരു നിയമപാലകർ മാത്രമായല്ല, ആരാധനാലയത്തിന്‍റെ വിശുദ്ധി സംരക്ഷിക്കുന്ന വ്യക്തികൂടിയാണ് താനെന്ന ബോധ്യമാണ് പല മഹാക്ഷേത്രങ്ങളിലും തന്‍റെ സേവനം ആവശ്യപ്പെടുന്നതെന്നു രാജീവ് പറയുന്നു. വ്യക്തിപരമായും ഔദ്യോഗികമായും അത് തനന്‍റെ കടമയാണെന്നും രാജീവ് നമ്പീശൻ കൂട്ടിച്ചേർക്കുന്നു.

ഇനി മദ്ദളം

കവിതയാണ് ഭാര്യ. ഡിഗ്രി വിദ്യാർഥിയായ ദേവദർശൻ, ഒൻപതാം ക്ലാസ് വിദ്യാർഥിയായ ദേവമിത്ര എന്നിവർ മക്കളാണ്. ഇരുവരും സംഗീതം അഭ്യസിക്കുന്നുണ്ട്. ജോലി, കഴകം, പാട്ട്, കൊട്ട്, രചന ഇനിയെന്തെങ്കിലും പഠിക്കാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിനും രാജീവിനു മറുപടിയുണ്ട്, മദ്ദളം. താൻ ഉൾപ്പെടുന്ന നമ്പീശൻ സമുദായത്തിന്‍റെ പ്രവൃത്തികളിലൊന്നാണ് മദ്ദളവാദനം. പല മദ്ദള വിദഗ്ധരും നമ്പീശൻ സമുദായാംഗങ്ങളാണ്. അതുകൊണ്ടു തനിക്കു ഇനി മദ്ദളം പഠിക്കാൻ ആഗ്രഹമുണ്ടെന്നു തുറന്നുപറയുന്നു ഈ പോലീസ് ഉദ്യോഗസ്ഥൻ.

Special News

കഥകളിയുടെ ആട്ട വിളക്കണയാത്ത 61 വർഷങ്ങൾ

കഥകളി കാണാനൊക്കെ ഇക്കാലത്ത് ആളുണ്ടോ എന്ന് ചോദിച്ച സുഹൃത്തിനെയും കൊണ്ട് തൃശൂർ പാറമേക്കാവ് അഗ്രശാലയിൽ കഥകളി ക്ലബ് തൃശൂരിന്‍റെ പ്രതിമാസ പരിപാടിക്ക് എത്തുമ്പോൾ ഇരിക്കാൻ സീറ്റ് ഉണ്ടായിരുന്നില്ല. അരങ്ങിൽ ആട്ട വിളക്ക് തെളിയും മുമ്പേ സദസ് നിറഞ്ഞുതുളുമ്പിയിരുന്നു.

അതുകണ്ട് സുഹൃത്ത് പറഞ്ഞു - എന്‍റെ ചോദ്യം ഞാൻ പിൻവലിച്ചിരിക്കുന്നു. ഇനി ഒരിക്കലും ഈ ചോദ്യം ഞാൻ ഒരാളോടും ചോദിക്കില്ല. അതായിരുന്നു കഥകളി ക്ലബ് തൃശൂരിന്‍റെ മഹാത്മ്യം. കഥകളിയെ ജനകീയമാക്കുന്നതിൽ കഴിഞ്ഞ 61 വർഷമായി കഥകളി ക്ലബ് തൃശൂർ അതിന്‍റെ ഉത്തരവാദിത്വം ഏറ്റവും ഭംഗിയായി നിറവേറ്റിക്കൊണ്ടിരിക്കുകയാണ്.

മാസാമാസം കഥകളി കാണാനുള്ള ഭാഗ്യം തൃശൂർക്കാർക്ക് ഉണ്ട്. അതിനുള്ള അവസരമാണ് കഥകളി ക്ലബ് തൃശൂർ ഒരുക്കുന്നത്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കഥകളി സംഘങ്ങൾ ഇവിടെയെത്തി കഥകളി അവതരിപ്പിക്കുമ്പോൾ അതു കാണാൻ സമ്പന്നമായ ഒരു സദസ് മുന്നിലുണ്ട് എന്നത് കഥകളി അവതരിപ്പിക്കുന്നവർക്ക് ഏറെ പ്രോത്സാഹനവും ആവേശവും സമ്മാനിക്കുന്നുണ്ട്.

കാരണം മൺമറയപ്പെട്ടു പോകുന്ന ഒരു കലാരൂപം എന്ന് പലരും ആശങ്കപ്പെടുന്ന കഥകളി കാണാൻ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ ഇത്രയും വലിയ ജനസഞ്ചയം എത്തുമ്പോൾ കഥകളി അരങ്ങിലെ ആട്ടവിളക്ക് ഒരിക്കലും അണയില്ല എന്ന് ഓരോ കഥകളി കലാകാരനും ആശ്വാസത്തോടെ തിരിച്ചറിയുന്നു.

കേളി....

കഥകളി ക്ലബ് തൃശൂരിനെ കുറിച്ച് പറയുകയാണെങ്കിൽ ആരംഭം 1965 ജനുവരിയിൽ. നാട്ടിൽ സ്പോർട്സ് ക്ലബുകളും കലാസാംസ്കാരിക ക്ലബുകളും വേണ്ടത്ര ആയപ്പോൾ കേരളത്തിന്‍റെ തനത് കലാരൂപമായ കഥകളിക്ക് വേണ്ടി ഒരു ക്ലബ് രൂപീകരിച്ച മഹാരഥന്മാരെ തൊഴാതെ വയ്യ!!

പ്രശസ്ത കഥകളി പ്രേമികളും സാംസ്കാരിക ദർശകരുമായ ഡോ. കെ. എൻ. പിഷാരോടി, ചിറ്റൂർ കുഞ്ഞൻ നമ്പൂതിരിപ്പാട്, ഡോ. കെ. വേണുഗോപാൽ, പി.എം.സി. നാരായണൻ നമ്പൂതിരിപ്പാട്, ഡോ. വി. ആർ. മേനോൻ, പി. ആർ. ജയകുമാർ, ഡി. എസ്. നമ്പൂതിരിപ്പാട് എന്നിവരാൽ സ്ഥാപിതമായതാണ് കഥകളി ക്ലബ് തൃശൂർ. 68 ലാണ് ക്ലബ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെട്ടത്.

 

Special News

തണ്ണിമത്തൻ കഴിച്ചാൽ മരിക്കുമോ? മുംബൈയിലെ കുടുംബത്തിന്‍റെ മരണത്തിൽ ഡോക്ടർമാർ പറയുന്നതെന്ത്?

മുംബൈ: ബിരിയാണിയും പിന്നാലെ തണ്ണിമത്തനും കഴിച്ച ഒരു കുടുംബത്തിലെ നാല് പേർ മരണപ്പെട്ട സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തണ്ണിമത്തൻ എങ്ങനെ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമെന്നും അത് മരണത്തിലേക്ക് നയിക്കുമോ എന്നും ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.

ന്യൂട്രീഷ്യനിസ്റ്റുകളുടെ അഭിപ്രായത്തിൽ, തണ്ണിമത്തൻ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാമെന്നും ഗുരുതരമായ സാഹചര്യങ്ങളിൽ ഇത് മരണത്തിലേക്ക് വരെ നയിക്കാമെന്നും പറയുന്നു. ഇതിനുള്ള കാരണങ്ങൾ താഴെ പറയുന്നവയാണ്:

ബാക്ടീരിയയുടെ വളർച്ച: തണ്ണിമത്തനിലെ ഉയർന്ന ജലാംശവും പ്രകൃതിദത്ത പഞ്ചസാരയും ബാക്ടീരിയകൾക്ക് അതിവേഗം വളരാൻ അനുയോജ്യമായ സാഹചര്യമൊരുക്കുന്നു.

കൃത്രിമ മധുരം: തണ്ണിമത്തൻ ചുവപ്പിക്കാനും മധുരം കൂട്ടാനുമായി ഗ്ലൂക്കോസ് വെള്ളമോ പഞ്ചസാര ലായനിയോ വഴി ചേർക്കാറുണ്ട്. ഇത് ബാക്ടീരിയകളുടെ അളവ് വർദ്ധിപ്പിക്കാൻ കാരണമാകും.

രോഗകാരികൾ: സാൽമൊണല്ല, ലിസ്റ്റീരിയ, ഇ-കോളി തുടങ്ങിയ ബാക്ടീരിയകൾ തണ്ണിമത്തനിലൂടെ ശരീരത്തിലെത്തിയാൽ അത് നിർജലീകരണത്തിനും അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്ന സെപ്സിസ് എന്ന അവസ്ഥയ്ക്കും കാരണമാകും.

തണ്ണിമത്തൻ കഴിക്കാൻ അനുയോജ്യമായ സമയം ഏത്?

ഭക്ഷ്യവിഷബാധയ്ക്ക് തണ്ണിമത്തൻ കഴിക്കുന്ന സമയം നേരിട്ട് ബന്ധപ്പെട്ടതല്ലെങ്കിലും, രാത്രി വൈകി ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഡോക്ടർമാർ പറയുന്നു.

രാത്രി 8 മണിക്ക് ശേഷം: ഉറങ്ങുന്ന സമയത്ത് ദഹനപ്രക്രിയ മന്ദഗതിയിലാകുന്നത് കൊണ്ട് രാത്രി 8 മണിക്ക് ശേഷം തണ്ണിമത്തൻ പോലുള്ള പഴങ്ങളോ കനത്ത ആഹാരമോ ഒഴിവാക്കണം.

ഏറ്റവും നല്ല സമയം: രാവിലെയും ഉച്ചയ്ക്കും ഇടയിലുള്ള സമയത്തോ അല്ലെങ്കിൽ പകലിലെ ലഘുഭക്ഷണമായോ തണ്ണിമത്തൻ കഴിക്കുന്നതാണ് ഉചിതം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മുംബൈയിലെ കേസിൽ ബിരിയാണി ആണോ തണ്ണിമത്തൻ ആണോ മരണകാരണമെന്ന് ഫോറൻസിക് റിപ്പോർട്ട് വന്നാലേ വ്യക്തമാകൂ. എങ്കിലും വേനൽക്കാലത്ത് പഴങ്ങൾ മുറിച്ചുവെച്ച് ദീർഘനേരം കഴിഞ്ഞ് കഴിക്കുന്നത് ഒഴിവാക്കണമെന്നും, ശുചിത്വമുള്ള സ്ഥലങ്ങളിൽ നിന്ന് മാത്രം പഴങ്ങൾ വാങ്ങണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Special News

മാറി ചിന്തിക്കാം... സുരക്ഷ മുഖ്യം

ആകാശം വർണങ്ങളാൽ പൂത്തുലയുമ്പോൾ, അതേ ആകാശം തന്നെ പ്രതിധ്വനിക്കുന്ന മുഴക്കം കാതുകളിൽ നിറയുമ്പോൾ കേരളീയന് അത് വെറുമൊരു കാഴ്ചയല്ല, അത് ഒരു വികാരമാണ്. അതുകൊണ്ട് തന്നെ വെടിക്കെട്ട് കേരളത്തിന്‍റെ സംസ്കാരത്തിൽ ആഴത്തിൽ വേരൂന്നിയ ഒരു പാരമ്പര്യമായി മാറിയിരിക്കുന്നു.

വെടിക്കെട്ട് രാസപ്രവർത്തനത്തിന്‍റെ ഫലമായി ഉണ്ടാകുന്ന ഒന്നാണ്. കരി, പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ എന്നിവ ചേർന്ന ബ്ലോക്ക് പൗഡർ അടിസ്ഥാനമാക്കിയ ഒരു exothermic redox reaction ആണ് അതിന്റെ കാതൽ. എന്നാൽ ആ പ്രവർത്തനം ആവശ്യമായ രീതിയിൽ നടക്കണമെങ്കിൽ ഘടന അത്യന്താപേക്ഷിതമാണ്.

Shell, Stars, Fuse, Lift Charge എന്നിവ ചേർന്നതാണ് ഒരു വെടിക്കെട്ടിന്‍റെ അടിസ്ഥാന ഘടന. വിവിധ ലോഹ സംയുക്തങ്ങൾ കത്തുമ്പോൾ electrons excited ആകുന്നു എന്നാൽ തണുക്കുമ്പോൾ പ്രകാശം പുറത്തുവരുന്നു, അതാണ് നിറങ്ങൾക്ക് കാരണമാകുന്നത്.

അലുമിനിയം പൊടിയും പൊട്ടാസ്യം പെർക്ലോറേറ്റും ഒതുക്കിയ സ്ഥലത്ത് കത്തുമ്പോഴാണ് ശബ്ദം ഉണ്ടാകുന്നത്. ഘടനയിലെ വ്യത്യാസമനുസരിച്ച് വെടിക്കെട്ടിന്‍റെ തരങ്ങളും മാറുന്നു, ഒറ്റ shell-ൽ പൊട്ടിത്തെറിക്കുന്ന Aerial Shells, ഒന്നിനുപിറകെ ഒന്നായി തീ ഉതിർക്കുന്ന Roman Candles, ഭൂമിയോടു ചേർന്ന് കറങ്ങുന്ന Catherine Wheels അങ്ങനെ ഓരോന്നും വ്യത്യസ്ത ഘടനയുടെ ഫലമാണ്.

ഇത്രയും സങ്കീർണമായ ഒരു രാസപ്രവർത്തനം, വിവിധ തരത്തിലുള്ള അപകടങ്ങൾക്ക് കാരണമാകുന്നു. ലോകമെമ്പാടും നടന്ന വെടിക്കെട്ട് ദുരന്തങ്ങൾ ഇതിന്‍റെ അപകടസാധ്യത എത്രമാത്രം ഗുരുതരമാണെന്ന് വ്യക്തമാക്കുന്നു.

2000-ൽ നെതർലൻഡ്സിലെ Enschede-ൽ നിയമവിരുദ്ധമായി സൂക്ഷിച്ച വെടിക്കെട്ട് 23 ജീവനുകൾ അപഹരിച്ചു. 2009-ൽ ഫിലിപ്പൈൻസിൽ നടന്ന വെടിക്കെട്ട് അപകടത്തിൽ 6 പേര് മരണമടഞ്ഞു. 2017-ൽ മെക്സിക്കോയിലെ വെടിക്കെട്ട് കടയിൽ ഉണ്ടായ സ്ഫോടനത്തിൽ 24 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

2023 ജൂലൈയിൽ തായ്‌ലൻഡിൽ 12 പേർ മരിക്കുകയും 100-ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 2024 ജനുവരിയിൽ തായ്‌ലൻഡിൽ വീണ്ടും 23 തൊഴിലാളികൾ ജീവൻ നഷ്ടപ്പെട്ടു. ഇന്നിപ്പോൾ ആ ദുരന്തങ്ങളുടെ നീണ്ട നിര 2026-ൽ തൃശൂർ മുണ്ടത്തിക്കോട്ടും എത്തി നിൽക്കുന്നു.

ദുരന്തങ്ങളെ തുടർന്ന് ഒട്ടേറെ രാജ്യങ്ങൾ കർശന നടപടികളിലേക്ക് നീങ്ങി. ഫിൻലൻഡും നെതർലൻഡ്സും സ്വകാര്യ വെടിക്കെട്ടിന്‍റെ സമയം നിയന്ത്രിച്ചും safety glasses നിർബന്ധമാക്കിയും വ്യാപക ബോധവത്കരണ കാമ്പയ്‌നുകൾ നടത്തിയും അപകടനിരക്ക് ഗണ്യമായി കുറച്ചു.

ചൈന നഗരപ്രദേശങ്ങളിൽ വെടിക്കെട്ട് നിരോധിക്കുകയും ലംഘനങ്ങൾക്ക് കർശന ശിക്ഷ ഏർപ്പെടുത്തുകയും ചെയ്തു. ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും ലൈസൻസുള്ള പ്രൊഫഷണലുകൾക്ക് മാത്രം പൊതു പ്രദർശനം അനുവദിക്കുന്ന നിയമം നിലവിൽ വന്നു.

എന്നാൽ ചില രാജ്യങ്ങൾ വെടിക്കെട്ടിനെ നിയന്ത്രിക്കുക മാത്രമല്ല, അതിന് ബദൽ കണ്ടെത്തുകയും ചെയ്തു. വെടിക്കട്ട് മൂലം ഉണ്ടാക്കുന്ന മലിനീകരണം, വന്യജീവികൾക്ക് ഉണ്ടാകുന്ന ശല്യം, അമിത ശബ്ദം മൂലം PTSD രോഗികൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇവയാലെല്ലാം ലോകമെമ്പാടുമുള്ള നഗരങ്ങൾ വെടിക്കെട്ടിൽ നിന്ന് ഡ്രോൺ ലൈറ്റ് ഷോസിലേക്ക് മാറുവാൻ കാരണമായി.

ഇതു വെടിക്കെട്ടിനെ അപേക്ഷിച്ച് പുകയില്ലാത്ത, തീജ്വാലയില്ലാത്ത, പരിസ്ഥിതി സൗഹൃദമായ ഒന്നാണ്,ന്യൂ യോർക്കിൽ 2024 New Year’s Eve-ൽ വെടികെട്ട് ഒഴിവാക്കി 500 ഡ്രോൺസ് ഉപയോഗിച്ചു. 2024-ൽ ലോകമെമ്പാടും 1500-ലധികം ഡ്രോൺ ലൈറ്റ് ഷോസ് നടന്നു.

സീറോ എമിഷൻ, കുറഞ്ഞ തീപിടുത്ത അപകടങ്ങൾ, കുറഞ്ഞ ശബ്ദ മലിനീകരണം എന്നിവ കാരണം നഗരങ്ങളിൽ ഈ മാറ്റം വേഗത്തിൽ സ്വീകരിക്കപ്പെട്ടു. ഇതു കൂടാതെ ആളുകൾ എക്കോ ഫ്രെണ്ട്ലീ ഫയർവർക്സിലേക്ക് മാറുവാൻ തുടങ്ങി.

പരമ്പരാഗതവയുമായി താരതമ്യപ്പെടുത്തുമ്പോൾ 15 - 65 ശതമാനം കുറഞ്ഞ particulate matter മാത്രമേ ഇവ പുറത്തിടുന്നുള്ളു.

Special News

അന്യഗ്രഹജീവികളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരുടെ തിരോധാനം, ഉന്നത അന്വേഷണത്തിന് അമേരിക്ക

അന്യഗ്രഹജീവികളെയും അജ്ഞാത ആകാശപ്രതിഭാസങ്ങളെയും കുറിച്ചു ഗവേഷണം നടത്തുന്ന പ്രമുഖ ശാസ്ത്രജ്ഞരെയും സൈനിക ഉദ്യോഗസ്ഥരെയും കാണാതാകുന്ന സംഭവത്തിൽ അമേരിക്ക അന്വേഷണം പ്രഖ്യാപിച്ചു.

ചുരുങ്ങിയ കാലയളവിനുള്ളിൽ പതിനൊന്നോളം പ്രമുഖ ഗവേഷകർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്ത സാഹചര്യത്തിലാണ് ഫെഡറൽ അന്വേഷണത്തിന് വാഷിംഗ്ടൺ ഉത്തരവിട്ടത്.

അതിപ്രധാനമായ എയ്‌റോസ്‌പേസ്, ഡിഫൻസ് പ്രോഗ്രാമുകളിലും യുഎഫ്ഒയുമായി ബന്ധപ്പെട്ട അതീവ രഹസ്യപദ്ധതികളിലും പ്രവർത്തിച്ചിരുന്ന ശാസ്ത്രജ്ഞരാണ് അപ്രത്യക്ഷരായവരിലേറെയും.

ഇതിൽ യാദൃച്ഛികതയേക്കാൾ ഉപരിയായി ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം. ചൈന, റഷ്യ, ഇറാൻ പോലുള്ള വിദേശ ശക്തികൾക്ക് ഇതിൽ പങ്കുണ്ടാകാമെന്നും ചിലർ സംശയിക്കുന്നു.

യുഎസ് എയർഫോഴ്സിൽനിന്നു വിരമിച്ച മേജർ ജനറൽ വില്യം നീൽ മക് കാസ്ലാൻഡിന്‍റെ തിരോധാനം വളരെ പ്രധാനപ്പെട്ട സംഭവമായി അന്വേഷണ ഏജൻസികൾ കാണുന്നു. ഈ വർഷം ഫെബ്രുവരിയിൽ ന്യൂമെക്സിക്കോയിലെ വസതിയിൽനിന്നാണ് മേജറിനെ കാണാതായത്.

യുഎപിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളുടെ ഭാഗമായി ഇദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായി എറിക് ബർലിസൺ വെളിപ്പെടുത്തി. കാണാതാകുന്നതിനു മുൻപ് ഇദ്ദേഹത്തിന് ഓർമക്കുറവ് ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർക്കു കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. അതേസമയം, മേജറിന്‍റെ തിരോധാനവുമായി ബന്ധപ്പെടുന്ന വിവരങ്ങളൊന്നും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

ആന്‍റി ഗ്രാവിറ്റി സാങ്കേതികവിദ്യയെക്കുറിച്ചും അന്യഗ്രഹജീവികളെക്കുറിച്ചും പഠനം നടത്തിയിരുന്ന ആമി എസ്ക്രിഡ്ജ് (34) എന്ന ഗവേഷകയെ 2022-ൽ അലബാമയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം ആത്മഹത്യയെന്നാണു പ്രാഥമിക നിഗമനമെങ്കിലും തനിക്കുനേരെ ഭീഷണികൾ വർധിച്ചുവരുന്നതായി ഗവേഷക മുൻപ് വെളിപ്പെടുത്തിയിരുന്നു.

മുൻ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഉ്യോഗസ്ഥനായ ഫ്രാങ്ക് മിൽബേൺ നടത്തിയ സ്വതന്ത്ര അന്വേഷണത്തിൽ ആമിയുടെ മരണം ആത്മഹത്യയല്ലെന്ന കണ്ടെത്തിയിരുന്നു. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി, ലോസ് അലാമോസ് നാഷണൽ ലബോറട്ടറി, എംഐടി എന്നിവിടങ്ങളിലെ ഗവേഷകരും പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആണവ പരീക്ഷണങ്ങളിലും എയ്‌റോസ്‌പേസ് ഗവേഷണങ്ങളിലും ഏർപ്പെട്ടിരുന്നവരാണ് ഇവർ. നിലവിൽ ഈ കേസുകൾ തമ്മിൽ ഔദ്യോഗികമായി ബന്ധമൊന്നും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും രാജ്യത്തെ മികച്ച ശാസ്ത്രജ്ഞരുടെ സുരക്ഷ ഉറപ്പാക്കാൻ എഫ്ബിഐ ഉൾപ്പെടെയുള്ള ഏജൻസികൾ ജാഗ്രത പാലിക്കണമെന്നു ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.

പുതിയ സാഹചര്യത്തിൽ, അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട ഗവേഷണരഹസ്യങ്ങൾ പുറത്തുവരുന്നതിനെ തടയാൻ ഏതെങ്കിലും സംഘടിത ശക്തികൾ ശ്രമിക്കുന്നുണ്ടോ എന്നതും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.

Special News

വെള്ളത്തിലെ ഒച്ച്; വിഷം കലക്കൻ, ഫുൾ കലിപ്പ്!

സാധാരണ നമ്മുടെ നാട്ടിൻപുറത്ത് ധാരാളം ഒച്ചുകളെ കണ്ടെത്താറുണ്ട്. ഇവയൊന്നും അത്ര വലിയ പ്രശ്നക്കാരല്ല. എങ്കിലും ഇവയെ കൂട്ടത്തോടെ വന്നാൽ നമുക്ക് അസ്വസ്ഥതയും ശല്യവുമായി മാറാറുണ്ട്. പ്രത്യേകിച്ച് ആഫ്രിക്കൻ ഒച്ചുകളുടെ കാര്യത്തിൽ. മെനഞ്ചൈറ്റിസ് പോലെയുള്ള ചില രോഗങ്ങൾക്ക് ഇവ കാരണമാകാറുണ്ടെന്നും ചില പഠനങ്ങൾ പറയുന്നു. ചില സ്ഥലങ്ങളിൽ ആഫ്രിക്കൻ ഒച്ചുകൾ ജനജീവിതത്തെ ബാധിക്കുന്നുവെന്ന തരത്തിൽ പത്രവാർത്തകളും നമ്മൾ കണ്ടിട്ടുണ്ട്.

എന്നാൽ കടലിൽ ഒരു വിഭാഗം ഒച്ചുകളുണ്ട്. അവർ പക്ഷേ, കരയിലെ ഒച്ചുകളെപ്പോലെ അത്ര പാവങ്ങളല്ല. പ്രത്യേകിച്ച് ഇന്തോ-പസഫിക് സമുദ്രത്തിലാണ് ഇവറ്റകളെ കാണുന്നത്. കോൺ ഒച്ചുകൾ എന്നാണ് ഇവയുടെ വിളിപ്പേര്.

എല്ലാ കോൺ ഒച്ചുകളും വിഷമുള്ളതാണ്. മനുഷ്യനെ കുത്താൻ കഴിവുള്ളവരുമാണ്. അതുകൊണ്ടു തന്നെ ഇവയെ കൈകളിൽ എടുക്കാനോ കൗതുകത്തോടെ നോക്കാനോ പാടില്ല. കാരണം ഇവ അപകടകാരിയാണെന്ന് അത്ര പെട്ടെന്ന് നമുക്കു മനസിലാകണമെന്നില്ല. മനുഷ്യർക്ക് ഏറ്റവും അപകടകാരി ആവുന്നതു വലിയ ഇനം കോൺ ഒച്ചുകളാണ്.

ഇവ സമുദ്രത്തിന്‍റെ അടിയിൽ വസിക്കുന്നു. ചെറിയ മത്സ്യങ്ങളെ ഇരയാക്കുന്നു. എന്നാൽ, ചെറിയ ഇനം കോൺ ഒച്ചുകൾ കൂടുതലും സമുദ്രത്തിലെ പുഴുക്കളെ ഭക്ഷിക്കുന്നു. ഇരയെ ആക്രമിക്കാനും തളർത്താനും കോൺ ഒച്ചുകൾ അതിന്‍റെ പല്ലും വിഷം ഗ്രന്ഥിയും ഉപയോഗിക്കുന്നു.

900 ഇനം

കോൺ ഒച്ചുകളുടെ വിഷം പ്രധാനമായും പെപ്റ്റൈഡുകളാണ്. ഇതോടൊപ്പം പലതരം വിഷങ്ങളുടെ ഇവയുടെ ശരീരത്തിലുണ്ട്. ചില കോൺ ഒച്ചുകൾ അങ്ങേയറ്റം വിഷാംശം ഉള്ളവയാണ്. ചെറിയ ഒച്ചുകളുടെ കുത്ത് ഒരു തേനീച്ചയുടെ കുത്ത് പോലെ അനുഭവപ്പെടും.
വലിയ കോൺ ഒച്ചുകളുടെ കുത്തേൽക്കുന്നത് മനുഷ്യർക്കു പോലും മാരകമാണ്.

900 വ്യത്യസ്ത ഇനം കോൺ ഒച്ചുകൾ ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. മണലിലോ പാറകളിലോ പവിഴപ്പുറ്റുകളിലോ ഇവ വസിക്കുന്നു. മണലിൽ വസിക്കുമ്പോൾ ഇവ സ്വയം കുഴിയുണ്ടാക്കി അതിൽ പാർക്കും. സമുദ്രത്തിലെ ആഴം കുറഞ്ഞ ഭാഗത്തും ആഴം കൂടിയ ഭാഗത്തുമൊക്കെ ഇവയെ കണ്ടെത്താറുണ്ട്.

പാറ്റേൺ ഷെൽ

വലിയ ഇനം കോൺ ഒച്ചുകൾക്ക് 23 സെന്‍റിമീറ്റർ (9.1 ഇഞ്ച്) വരെ നീളത്തിൽ വളരും. കോൺ ഒച്ചുകളുടെ ഷെല്ലുകൾ പലപ്പോഴും കടും നിറമുള്ളതും രസകരമായ പാറ്റേണുകളുമാണ്.
കോൺ ഒച്ചുകൾ മാംസഭോജികളും കൊള്ളയടിക്കുന്നവയുമാണ്. കടൽ പുഴുക്കൾ, ചെറിയ മത്സ്യങ്ങൾ, മോളസ്കുകൾ, മറ്റ് കോൺ ഒച്ചുകൾ എന്നിവപോലുള്ള ഇരകളെ അവർ വേട്ടയാടുകയും തിന്നുകയും ചെയ്യുന്നു.

കോൺ ഒച്ചുകൾ മന്ദഗതിയിൽ നീങ്ങുന്നതിനാൽ, മത്സ്യം പോലുള്ള വേഗത്തിൽ നീങ്ങുന്ന ഇരയെ പിടിക്കാൻ അവർ വിഷമുള്ള ഹാർപൂൺ (ടോക്സോഗ്ലോസൻ റഡൂല എന്ന് വിളിക്കുന്നു) ഉപയോഗിക്കുന്നു. ഇവയുടെ പല്ല് പൊള്ളയായതും മുള്ളുള്ളതുമാണ്.

Special News

മരുന്നുകളെ തോല്പിക്കും ബാക്‌ടീരിയ

മരുന്നുകളെ തോല്പിക്കും ബാക്‌ടീരിയ ശാസ്ത്രജ്ഞർക്ക് അദ്ഭുതമാകുന്നു. അതിജീവനത്തിനായി വിചിത്രതന്ത്രങ്ങള്‍ പയറ്റുന്ന സൂക്ഷ്മജീവികളെ കണ്ടെത്തിയതോ, ദശലക്ഷക്കണക്കിനു വര്‍ഷങ്ങളായി ഒറ്റപ്പെട്ടു കിടക്കുന്ന ഗുഹാന്തരങ്ങളിൽ!

ആധുനിക മരുന്നുകളെപ്പോലും പ്രതിരോധിക്കാന്‍ ശേഷിയുള്ള അതിപുരാതന ബാക്‌ടീരിയകൾ തെക്കന്‍ ന്യൂ മെക്‌സിക്കോയിലെ ചിഹുവാഹുവന്‍ മരുഭൂമിക്ക് 1,604 അടി താഴെയുള്ള ലെചുഗില്ല ഗുഹയിലാണുള്ളത്. മനുഷ്യവാസമോ, സൂര്യപ്രകാശമോ ഇല്ലാത്ത ഇരുണ്ട ലോകത്ത് അതിജീവനത്തിനായി പരസ്പരം കൊന്നും തിന്നും നടത്തുന്ന സൂക്ഷ്മജീവികളുടെ പോരാട്ടങ്ങൾ പുതിയ തരം ആന്‍റിബയോട്ടിക്കുകള്‍ കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ക്കു പ്രചോദനമാകുകയാണ്.

അതിജീവനം വിചിത്രം

ബാക്‌ടീരിയകള്‍ അതിവിചിത്രമായ രീതികളാണ് അതിജീവനത്തിനായി സ്വീകരിക്കുന്നത്. ചിലത്, പാറകളില്‍നിന്ന് ഊര്‍ജം കണ്ടെത്തുമ്പോള്‍ മറ്റു ചിലത്, സഹജീവികളെ വേട്ടയാടി തിന്നുന്ന രീതിയാണ് പ്രകടിപ്പിക്കുന്നത്. മഴക്കാടുകളിലെ വേട്ടക്കാരെപ്പോലെ മറ്റു സൂക്ഷ്മജീവികളെ പിടികൂടി കുത്തിക്കൊല്ലുന്ന തരം ബാക്ടീരിയകളെ ഇവിടെ കാണാം - അമേരിക്കയിലെ അലബാമ സര്‍വകലാശാല പ്രൊഫസര്‍ ഹാസല്‍ ബാര്‍ട്ടന്‍ പറയുന്നു. ഇത്തരത്തിലുള്ള കടുത്ത മത്സരമാണ് ഇവയെ അത്ഭുതകരമായ പ്രതിരോധ ശേഷിയുള്ളവരാക്കി മാറ്റുന്നത്.

മരുന്നുകൾ തോല്ക്കുന്നു

ആധുനിക വൈദ്യശാസ്ത്രം ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ആന്‍റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് അഥവാ മരുന്നുകളെ പ്രതിരോധിക്കാനുള്ള ശേഷി മനുഷ്യനിര്‍മിതമല്ലെന്ന് ഈ പഠനം തെളിയിക്കുന്നതായി ഒരുകൂട്ടം ഗവേഷകർ അഭിപ്രായപ്പെടുന്നു.

ദശലക്ഷക്കണക്കിനു വര്‍ഷം മുമ്പേ, ബാക്ടീരിയകള്‍ പ്രതിരോധിക്കാനുള്ള ജനിതകശേഷി ആര്‍ജിച്ചിരുന്നു. ഗുഹയില്‍നിന്നു കണ്ടെത്തിയ പേനിബാസിലസ് എന്നയിനം ബാക്‌ടീരിയകൾ, നാല്പത് ആന്‍റിബയോട്ടിക്കുകളില്‍ ഇരുപത്തിയറ് എണ്ണത്തെയും പ്രതിരോധിക്കുന്നതായി കണ്ടെത്തി. ഇതില്‍ മാരകമായ എംആര്‍എസ്എ ബാക്ടീരിയകള്‍ക്കെതിരേ അവസാനവട്ട മരുന്നായി ഉപയോഗിക്കുന്ന ഡാപ്‌റ്റോമൈസിന്‍ പോലെയുള്ള ശക്തമായ മരുന്നുകളും ഉള്‍പ്പെടുന്നതായി ഗവേഷകർ പറഞ്ഞു.

പുതിയ മരുന്നുകൾ

മനുഷ്യസമ്പര്‍ക്കമില്ലാത്ത ഗുഹകളില്‍ മരുന്നുകളെ പ്രതിരോധിക്കുന്ന ജീനുകള്‍ കണ്ടെത്തിയത് ശാസ്ത്രലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. ബാക്‌ടീരിയകള്‍ ആര്‍ജിച്ച പ്രതിരോധ തന്ത്രങ്ങളെക്കുറിച്ചു പഠിക്കുന്നതുവഴി, ഭാവിയില്‍ സൂപ്പര്‍ ബഗുകളെ നേരിടാന്‍ പുതിയ തരം ഔഷധങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണു ഗവേഷകര്‍.

Special News

മുഖ്യമന്ത്രി പദവിയിലിരിക്കെ തോൽവി; ചരിത്രമായി ആർ. ശങ്കറിന്‍റെ ആറ്റിങ്ങൽ പോരാട്ടം

കേരള രാഷ്‌ട്രീയ ചരിത്രത്തിൽ അധികം ആവർത്തിക്കാത്ത അത്യപൂർവമായ ഒരു തെരഞ്ഞെടുപ്പ് ഫലത്തിനായിരുന്നു 1965-ലെ നിയമസഭാ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്.

അതിൽ പ്രധാനകാര്യം തെരഞ്ഞെടുപ്പിനു ശേഷം ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാതെ വന്നതിനാൽ നിയമസഭാ തന്നെ പിരിച്ചുവിടേണ്ട സാഹചര്യം ഉണ്ടായി എന്നതാണ്.

മറ്റൊന്ന് കേരളത്തിന്‍റെ മൂന്നാമത്തെ മുഖ്യമന്ത്രിയായിരുന്ന ആർ. ശങ്കർ, പദവിയിലിരിക്കെ സ്വന്തം മണ്ഡലത്തിൽ പരാജയപ്പെട്ടത് കേരള രാഷ്‌ട്രീയത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു.

ഭരണപ്രതിസന്ധിയും സർക്കാരിന്‍റെ പതനവും

1962-ൽ അധികാരമേറ്റ ആർ. ശങ്കർ സർക്കാരിനെതിരേ കോൺഗ്രസിനുള്ളിൽ തന്നെ ശക്തമായ എതിർപ്പുയർന്നു. ആഭ്യന്തര മന്ത്രിയായിരുന്ന പി.ടി. ചാക്കോയുടെ രാജിയും തുടർന്നുണ്ടായ രാഷ്ട്രീയ നീക്കങ്ങളും സർക്കാരിന്‍റെ നിലനിൽപ്പിനെ ബാധിച്ചു.

ഒടുവിൽ 1964 സെപ്റ്റംബറിൽ സ്വന്തം പാർട്ടിയിലെ തന്നെ ഒരു വിഭാഗം എംഎൽഎമാർ പിന്തുണ പിൻവലിക്കുകയും തുടർന്ന് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസാവുകയും ചെയ്തതോടെ ശങ്കർ മന്ത്രിസഭ അധികാരത്തിൽ നിന്ന് പുറത്തായി.

Special News

ലോകത്തിലെ ഏറ്റവും മാരകമായ 10 വിഷങ്ങൾ; നിമിഷങ്ങൾക്കുള്ളിൽ മരണം

വിഷം എന്നു കേൾക്കുമ്പോൾത്തന്നെ മനുഷ്യർക്കു ചെറിയൊരു പേടി തോന്നും. കാരണം മനുഷ്യന്‍റെ ആരോഗ്യത്തിനും ജീവനും നിലനിൽപ്പിനും വരെ ഭീഷണിയുയർത്താൻ കഴിയുന്നവയാണ് വിഷ‍ങ്ങൾ. ഒരു നിമിഷംകൊണ്ട് മനുഷ്യജീവൻ കവർന്നെടുക്കുന്നവയും ഇഞ്ചിഞ്ചായി കൊല്ലുന്നവയുമടക്കം നിരവധി വിഷപദാർഥങ്ങൾ ലോകത്തുണ്ട്.

പല മാരകരോഗങ്ങൾക്കു പിന്നിലും വിഷവസ്തുക്കളുടെ സ്വാധീനമുണ്ട്. മനുഷ്യർക്കു മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കുംതന്നെ വിഷ‍ങ്ങൾ ഹാനികരമാണ്. അതുകൊണ്ടുതന്നെ അവയിൽനിന്ന് അകന്നു നിൽക്കാൻ ജീവജാലങ്ങൾ ശ്രദ്ധിക്കുന്നു.അതേസമയം, മരുന്നുകൾ ഉത്പാദിപ്പിക്കാനും മറ്റും വിഷ‍ങ്ങളുടെ ഘടകങ്ങളെ ശാസ്ത്രലോകം പ്രയോജനപ്പെടുത്താറുമുണ്ട്. പല ജീവജാലങ്ങൾക്കും സ്വയരക്ഷയ്ക്കുള്ള മാർഗംകൂടിയാണ് എതിരാളികൾക്കെതിരേയുള്ള വിഷപ്രയോഗം.

മനുഷ്യന് അറിവായിട്ടുള്ള ലോകത്തിലെ ഏറ്റവും മാരകമായ 10 വിഷ‍ങ്ങൾ ഏതെന്നു പരിശോധിക്കുകയാണിവിടെ. ഒരു വസ്തു ശരീരത്തിനുള്ളിൽ പ്രവേശിച്ചാലോ അതു ശ്വസിച്ചാലോ ആഗിരണം ചെയ്യപ്പെട്ടാലോ മരണം അല്ലെങ്കിൽ ഗുരുതരമായ പരിക്കുകൾക്കു കാരണമാകുന്നുണ്ടെങ്കിൽ അതിനെ വിഷം എന്നു വിശേഷിപ്പിക്കാം. വളരെ കുറഞ്ഞ അളവിൽ പോലും ജീവനെടുക്കാൻ ശേഷിയുള്ള വിഷങ്ങളാണ് ഈ പട്ടികയിൽ ഉള്ളത്.

1. റൈസിൻ (Ricin)

ആവണക്കിൻ കുരുവിൽനിന്നാണ് ഈ മാരക വിഷം എടുക്കുന്നത്. ഒരു മണൽത്തരിയോളം പോരുന്ന അളവ് മതി ഒരു മനുഷ്യനെ കൊല്ലാൻ. ഇതു കോശങ്ങളിലെ പ്രോട്ടീൻ ഉത്പാദനം തടയുന്നതു മൂലമാണ് മരണം സംഭവിക്കുന്നത്. ഇതിനു നിലവിൽ മറുമരുന്നില്ല. 1978ൽ ബൾഗേറിയൻ എഴുത്തുകാരൻ ജോർജി മാർക്കോവിനെ വധിക്കാൻ ഈ വിഷം ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്.

2. ബൊട്ടുലിനം ടോക്സിൻ (Botulinum Toxin / Botox)

"ക്ലോസ്ട്രിഡിയം ബൊട്ടുലിനം' എന്ന ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ഈ ന്യൂറോടോക്സിൻ ശ്വസനപേശികളെ തളർത്തും. അതുവഴി മരണം സംഭവിക്കും. ശരിയായി സീൽ ചെയ്യാത്ത കാനുകളിലെ ഭക്ഷണത്തിലൂടെയോ കേടായ ഇറച്ചിയിലൂടെയോ ഇതു ശരീരത്തിലെത്താം. അതേസമയം രസകരമായ മറ്റൊരു കാര്യം, ഇതേ വിഷം ചുളിവുകൾ മാറ്റാനുള്ള 'ബോട്ടോക്സ്' (Botox) ചികിത്സയിൽ വളരെ ചെറിയ അളവിൽ ഉപയോഗിക്കുന്നുണ്ടെന്നുള്ളതാണ്.

3. ടെട്രാഡോടോക്സിൻ (Tetradotoxin - TTX)

ജാപ്പനീസ് വിഭവമായ 'ഫുഗു' (Fugu) തയാറാക്കാൻ ഉപയോഗിക്കുന്ന പഫർ മത്സ്യങ്ങളിലാണ് (Puffer fish) ഈ വിഷം കാണപ്പെടുന്നത്. തലച്ചോറും ശരീരവും തമ്മിലുള്ള നാഡീബന്ധം വിച്ഛേദിക്കാൻ ഇതിനു ശേഷിയുണ്ട്. കഴിച്ചു കഴിഞ്ഞാൽ ഏകദേശം ആറു മണിക്കൂറിനുള്ളിൽ ശ്വാസകോശത്തിന്‍റെ പ്രവർത്തനം നിലച്ചു മരണം സംഭവിക്കും. നീരാളികൾ, ചില തരം തവളകൾ എന്നിവയിലും ഈ വിഷം കാണപ്പെടുന്നുണ്ട്.

4. ബാട്രാക്കോടോക്സിൻ (Batrachotoxin)

കൊളംബിയയിലെ 'ഗോൾഡൻ പോയിസൺ' എന്ന ഇനം തവളകളുടെ തൊലിപ്പുറത്താണ് ഈ വിഷം കാണപ്പെടുന്നത്. തവളകൾ കഴിക്കുന്ന വണ്ടുകളിൽനിന്നാണ് ഇവർക്ക് ഈ വിഷം ലഭിക്കുന്നതെന്നാണ് കണ്ടെത്തൽ. ഒരു തവളയുടെ ശരീരത്തിലുള്ള വിഷം ഏതാണ്ട് രണ്ട് ഡസൻ ആളുകളെ കൊല്ലാൻ പര്യാപ്തമാണ്. ഇതിനും മറുമരുന്നില്ല.

5. അമാടോക്സിൻ (Amatoxin)

'അമാനിറ്റ' വിഭാഗത്തിൽപ്പെട്ട കൂണുകളിലാണ് ഈ വിഷമുള്ളത്. കാട്ടു കൂണുകൾ പറിച്ചു കഴിക്കുന്ന ചിലർ മരിച്ചുപോകുന്നത് ഇവയുടെ സാന്നിധ്യം മൂലമാണ്. ഈ വിഷം പ്രധാനമായും വൃക്കകളെയും കരളിനെയുമാണ് ബാധിക്കുന്നത്. ഇതു മൂലം പെട്ടെന്നുള്ള മരണമല്ല സംഭവിക്കുന്നത്. ഒരു വ്യക്തി ദീർഘനേരത്തെ വേദനയ്ക്കും കോമ അവസ്ഥയ്ക്കും ശേഷമാണ് മരണത്തിനു കീഴടങ്ങുക.

6. സയനൈഡ് (Cyanide)

രക്തത്തിലെ ഇരുമ്പുമായി ചേർന്നു കോശങ്ങളിലേക്കുള്ള ഓക്സിജൻ പ്രവാഹം തടയുന്ന മാരക വിഷമാണിത്. ഉള്ളിൽച്ചെന്നാൽ മിനിറ്റുകൾക്കുള്ളിൽ മരണം സംഭവിക്കും. ആപ്പിൾ, ചെറി തുടങ്ങിയ പഴങ്ങളുടെ കുരുക്കളിൽ പ്രകൃതിദത്തമായി ചെറിയ അളവിൽ സയനൈഡ് അടങ്ങിയിട്ടുണ്ട്. സയനൈഡ് ഉള്ളിൽച്ചെന്ന് നിരവധി പേർ മരണപ്പെട്ടിട്ടുണ്ട്. ഹൈഡ്രജൻ സയനൈഡ് ഒരു രാസായുധമായും ഉപയോഗിക്കാറുണ്ട്. ഇതിനു കയ്പ്പുള്ള ബദാമിന്‍റെ ഗന്ധമാണെന്നു പറയപ്പെടുന്നു.

7. നേർവ് ഗ്യാസ് (Nerve Gas)

സാരിൻ (Sarin), VX തുടങ്ങിയ രാസസംയുക്തങ്ങൾ ഹൈഡ്രജൻ സയനൈഡിനേക്കാൾ 500 ഇരട്ടി മാരകമാണ്. ഇതു ശ്വസിക്കുകയോ ചർമത്തിലൂടെ ആഗിരണം ചെയ്യപ്പെടുകയോ ചെയ്യാം. നാഡീവ്യൂഹത്തെ തളർത്തുന്ന ഈ വിഷം പേശികളുടെ നിയന്ത്രണം നഷ്ടപ്പെടുത്തുകയും ശ്വാസംമുട്ടിച്ചു കൊല്ലുകയും ചെയ്യുന്നു.

8. ബ്രോഡിഫാകം (Brodifacoum)

രക്തം കട്ടപിടിക്കുന്നതു തടയുന്ന (Anticoagulant) അതിശക്തമായ വിഷമാണിത്. എലികളെ കൊല്ലാനുള്ള മരുന്നുകളിൽ ഇതുണ്ട്. ഇതു ശരീരത്തിൽ പ്രവേശിച്ചാൽ ആന്തരിക രക്തസ്രാവം ഉണ്ടാകും. ഈ വിഷാംശം ഏറെ നാൾ ശരീരത്തിൽ നിലനിൽക്കും.

9. സ്ട്രിക്നിൻ (Strychnine)

കാഞ്ഞിരക്കുരുവിൽ (Strychnos nux-vomica)നിന്നു ലഭിക്കുന്ന ഈ വിഷം നാഡീവ്യൂഹത്തെയാണ് കടന്നാക്രമിക്കുന്നത്. ഇതു ബാധിക്കുന്നവർക്ക് അതിശക്തമായ പേശീവലിവ് അനുഭവപ്പെടും. എലികളെയും മറ്റും നശിപ്പിക്കാൻ ഇതു കീടനാശിനിയായി ഉപയോഗിക്കാറുണ്ട്.

10. പൊളോണിയം (Polonium)

ഈ പട്ടികയിലെ ഏറ്റവും മാരകമായ വിഷവസ്തുവാണിത്. ഇതൊരു റേഡിയോ ആക്ടീവ് മൂലകമാണ്. സയനൈഡിനേക്കാളും ദശലക്ഷക്കണക്കിന് ഇരട്ടി മാരകമാണ് പൊളോണിയം-210 എന്ന ഐസോടോപ്പ്. ഒരു ഗ്രാമിന്‍റെ കോടിക്കണക്കിന് തരിയിലൊരംശം മാത്രം മതി ഒരു മുതിർന്ന മനുഷ്യനെ കൊല്ലാൻ. ഇതു ശരീരത്തിലെ കോശങ്ങളെയും കലകളെയും റേഡിയോ ആക്റ്റിവിറ്റിയിലൂടെ നശിപ്പിക്കുന്നു. തിരിച്ചറിയാൻ പ്രയാസമുള്ള ഒരു ഭീകരമായ വിഷവസ്തുവാണിത്.

ശ്രദ്ധിക്കാൻ: മിക്കവാറും എല്ലാ മാരക വിഷങ്ങളും നാഡീവ്യൂഹത്തെ ബാധിക്കുന്നവയാണ് (Neurotoxins). പേശികൾ തളരുന്നതു മൂലം ശ്വാസമെടുക്കാൻ കഴിയാതെയാണ് പലപ്പോഴും മരണം സംഭവിക്കുന്നത്. ശരിയായ സമയത്തു വൈദ്യസഹായം ലഭിച്ചാൽ ചിലതിൽനിന്നു രക്ഷപ്പെടാൻ സാധിക്കും.

Special News

പെസഹാ വ്യാഴം അവധി നൽകി; 16 ദിന മന്ത്രിജീവിതത്തിനിടയിലെ ചരിത്രമുദ്ര

കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്‍റെ ദീർഘകാലത്തെ ആവശ്യമായിരുന്ന പെസഹാ വ്യാഴം പൊതുഅവധിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നിൽ 16 ദിവസം മാത്രം മന്ത്രിപദത്തിലിരുന്ന കെ.ജെ. ചാക്കോയുടെ നിർണായക ഇടപെടൽ.

സ്ഥാനാരോഹണത്തിന് പിന്നാലെ തനിക്ക് ലഭിച്ച ചുരുങ്ങിയ സമയംകൊണ്ട് ദീർഘകാലമായി താൻ വാദിച്ചുകൊണ്ടിരുന്ന ഒരു വലിയ കാര്യത്തിനായി അദ്ദേഹം സമയം വിനിയോഗിച്ചതിന്‍റെ കഥയാണിത്.

അപ്രതീക്ഷിതമായി എത്തിയ മന്ത്രിസ്ഥാനം

സി.എച്ച്. മുഹമ്മദ് കോയ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കെ.ജെ. ചാക്കോ മന്ത്രിസഭയിലേക്ക് എത്തുന്നത്. ഒരു മജിസ്‌ട്രേറ്റ് കോടതിയിൽ സാക്ഷിമൊഴി നൽകി ക്ഷീണിതനായി മടങ്ങിയെത്തിയ അദ്ദേഹത്തെ തേടി അപ്രതീക്ഷിതമായാണ് മന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള വാർത്തയെത്തുന്നത്.

മുസ്‌ലിം ലീഗ് നേതാവ് യു.എ. ബീരാനാണ് ഈ വാർത്ത അദ്ദേഹത്തെ ആദ്യം അറിയിക്കുന്നത്. തുടർന്ന് ഗവർണർ ജ്യോതി വെങ്കിടാചലത്തിന് മുന്നിൽ 1979 നവംബർ 16ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

Special News

ഗോട്ടാർഡ് ബേസ് ടണൽ: ലോകത്തിലെ ഏറ്റവും നീളമേറിയ ട്രെയിൻ തുരങ്കം

യൂറോപ്പിലെ പർവതനിരകൾക്ക് താഴെ, ആളുകളുടെ യാത്രാരീതിയെ മനോഹരമാക്കുന്ന അദ്ഭുതകരമായ ഒരു തുരങ്കമുണ്ട്. ലോകത്തിലെ ഏറ്റവും നീളമേറിയ ട്രെയിൻ തുരങ്കം. സ്വിറ്റ്സർലൻഡിലെ ഗോട്ടാർഡ് ബേസ് ടണൽ ആധുനിക എഞ്ചിനീയറിംഗ് മാതൃകയ്ക്ക് ഉത്തമ ഉദാഹരണമാണ്.

ആൽപ്സ് പർവതനിരകൾക്ക് അടിയിലൂടെ ഏകദേശം 57 കിലോമീറ്റർ നീളവും, ഉപരിതലത്തിൽ നിന്ന് ഏകദേശം 2.3 കിലോമീറ്റർ വരെ ആഴത്തിലുമാണ് ഈ തുരങ്കം സ്ഥിതി ചെയ്യുന്നത്. എർസ്റ്റ്ഫെൽഡ്, ബോഡിയോ എന്നീ പട്ടണങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പർവതങ്ങൾക്കിടയിലൂടെയുള്ള യാത്ര വേഗമേറിയതും എളുപ്പവുമാക്കുന്നു.

അത്യാധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് കഠിനമായ പാറക്കെട്ടുകൾ മുറിച്ചുമാറ്റാൻ ആയിരക്കണക്കിനു തൊഴിലാളികളാണ് രാപകലോളം പ്രയത്നിച്ചത്. ഇത് നിർമിക്കുന്നതിനായി അത്യാധുനിക യന്ത്രങ്ങളും സൂക്ഷ്മമായ ആസൂത്രണവും അതൊടൊപ്പം, ആയിരക്കണക്കിന് തൊഴിലാളികളും എഞ്ചിനീയർമാരും പ്രവർത്തിച്ചു.

1947ല്‍ സ്വിസ് എന്‍ജിനീയറായ കോള്‍ എഡ്ഗാര്‍ഡ് ഗ്രണ്ണറാണ് റെയില്‍വേ ടണലിന്‍റെ രൂപരേഖ തയാറാക്കിയത്. ഭരണപരമായ തടസങ്ങള്‍ക്കൊടുവില്‍ 1999ലാണ് ടണലിന്‍റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നത്.

തുരങ്കത്തിന്‍റെ പ്രാഥമിക ഡിസൈന്‍ തയാറാക്കി ഏഴ് ദശാബ്ദത്തിന് ശേഷമാണ് നിർമാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നത്. 11 ബില്യണ്‍ യൂറോയാണ് തുരങ്കത്തിന്‍റെ നിര്‍മാണ ചെലവ്.

2016ൽ തുറന്ന 57.1 കിലോമീറ്റർ ദൈർഘ്യമുള്ള ഗോത്താർഡ് ബേസ് ടണൽ സ്വിസ് ആൽപ്‌സ് പർവതനിരകൾക്ക് ഇടയിലൂടെയാണ് റെയിൽ തുരങ്കം കടന്നുപോകുന്നത്. വടക്ക് -തെക്ക് യൂറോപ്യൻ രാജ്യങ്ങൾക്കിടയിലുള്ള ഒരു പാതയായിട്ടാണ് ഇതറിയപ്പെടുന്നത്.

17 വർഷങ്ങളുടെ അധ്വാനത്തിനൊടുവിലാണ് തുരങ്കപാത പണി പൂർത്തീകരിച്ചത്. യൂറോപ്പിലുടനീളമുള്ള യാത്രാസൗകര്യങ്ങളും ചരക്ക് ഗതാഗതവും മെച്ചപ്പെടുത്തുന്നതിനായാണ് ഈ തുരങ്കം നിർമിച്ചത്.

യാത്രാസമയം കുറയ്ക്കുകയും വടക്കൻ-തെക്കൻ യൂറോപ്പുകൾ തമ്മിലുള്ള വ്യാപാര വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. അതിവേഗ ട്രെയിനുകൾക്ക് മണിക്കൂറിൽ 250 കിലോമീറ്റർ വേഗത്തിൽ ഈ തുരങ്കത്തിലൂടെ സഞ്ചരിക്കാൻ സാധിക്കും.

ഈ തുരങ്കം സൂറിച്ച്, മിലാൻ തുടങ്ങിയ നഗരങ്ങൾ തമ്മിലുള്ള ദൂരം കുറയ്ക്കുകയും യാത്ര കൂടുതൽ സുഖകരമാക്കുകയും ചെയ്തു.

 

Special News

പുതിയ ആസ്ഥാനം ലഭിച്ചിട്ടും പഴയ തട്ടകം വിടാതെ കോൺഗ്രസ്; കാരണമെന്ത്?

ന്യൂഡൽഹി: അഞ്ച് പതിറ്റാണ്ടുകാലം ഇന്ത്യൻ രാഷ്ട്രീയത്തിന്‍റെ ഗതിവിഗതികൾ നിയന്ത്രിച്ച 24 അക്ബർ റോഡിലെ ബംഗ്ലാവ് ഒഴിഞ്ഞുകൊടുക്കാൻ കേന്ദ്ര സർക്കാർ അന്തിമ നോട്ടീസ് നൽകിയതോടെ കോൺഗ്രസ് വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. കോട്‌ല റോഡിൽ അത്യാധുനിക സൗകര്യങ്ങളോടെ 'ഇന്ദിര ഭവൻ' എന്ന പുതിയ ആസ്ഥാനം പണിതീർത്തിട്ടും പഴയ തട്ടകം വിടാൻ കോൺഗ്രസ് മടിക്കുന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു.

കേവലം ഒരു കെട്ടിടം എന്നതിലുപരി കോൺഗ്രസിന്‍റെ അതിജീവനത്തിന്‍റെ അടയാളമാണ് 24 അക്ബർ റോഡ്. ഇതിന് പിന്നിൽ പ്രധാനമായും നാല് കാരണങ്ങളാണുള്ളത്. 1978-ൽ അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള കനത്ത തിരിച്ചടിയിൽ നിന്ന് ഇന്ദിരാഗാന്ധി പാർട്ടിയെ ഉയിർത്തെഴുന്നേൽപ്പിച്ചത് ഈ ഓഫീസിൽ ഇരുന്നാണ്. യുപിഎ സർക്കാരുകളുടെ രൂപീകരണവും സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനവുമെല്ലാം നടന്നത് ഇവിടെയാണ്. അതിനാൽ തന്നെ ഈ വിലാസം ഉപേക്ഷിക്കുന്നത് വൈകാരികമായി പ്രവർത്തകർക്ക് പ്രയാസകരമാണ്.

ബിജെപി തങ്ങളുടെ പുതിയ ആസ്ഥാനമായ ദീൻ ദയാൽ ഉപാധ്യായ മാർഗിലേക്ക് മാറിയിട്ടും പഴയ ഓഫീസായ '11 അശോക റോഡ്' ഇപ്പോഴും കൈവശം വെച്ചിട്ടുണ്ടെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഭരണകക്ഷിക്ക് നൽകാത്ത കർശന നിയമങ്ങൾ പ്രതിപക്ഷത്തിന് മാത്രം ബാധകമാക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്നാണ് കോൺഗ്രസിന്‍റെ വാദം.

ലൂട്യൻസ് ഡൽഹിയുടെ ഹൃദയഭാഗത്തുള്ള ഈ ബംഗ്ലാവ് പാർലമെന്‍റിനും മറ്റ് ഭരണസിരാകേന്ദ്രങ്ങൾക്കും തൊട്ടടുത്താണ്. രാഷ്ട്രീയ ചർച്ചകൾക്കും നേതാക്കളുടെ കൂടിക്കാഴ്ചകൾക്കും ഏറ്റവും അനുയോജ്യമായ ഇടമാണിത്. അഭിഷേക് മനു സിംഗ്‌വിയുടെ നേതൃത്വത്തിലുള്ള നിയമസംഘം നോട്ടീസിനെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.

കോൺഗ്രസിന്‍റെ പുതിയ ആസ്ഥാനമായ 'ഇന്ദിര ഭവൻ' സ്ഥിതി ചെയ്യുന്നത് ബിജെപിയുടെ കേന്ദ്ര ആസ്ഥാനത്തിന് തൊട്ടടുത്താണ്. ദീൻ ദയാൽ ഉപാധ്യായ മാർഗിലെ ഈ 'അയൽപക്കം' ചില പ്രായോഗിക ബുദ്ധിമുട്ടുകൾക്കും കാരണമാകുന്നു. രാഷ്ട്രീയമായി എതിർചേരികളിൽ നിൽക്കുന്ന പാർട്ടികളുടെ ഓഫീസുകൾ തൊട്ടടുത്താകുമ്പോൾ നേതാക്കളുടെയും സന്ദർശകരുടെയും വരവും പോക്കും നിരീക്ഷിക്കപ്പെടാൻ സാധ്യതയുണ്ട്. തന്ത്രപരമായ നീക്കങ്ങൾ ചോരുമോ എന്ന ആശങ്ക ഇരു പാർട്ടികൾക്കുമുണ്ടാകാം.

പ്രതിഷേധങ്ങളും മാർച്ചുകളും നടക്കുമ്പോൾ ഇരു വിഭാഗം പ്രവർത്തകരും ഒരേ തെരുവിൽ മുഖാമുഖം വരുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമായേക്കാം. നിലവിൽ അതീവ സുരക്ഷാ മേഖലയായ ഇവിടെ പോലീസിന്‍റെ വലിയ സന്നാഹം ആവശ്യമായി വരും. കോൺഗ്രസ് പുതിയ ആസ്ഥാനത്തേക്ക് മാറുന്നത് ഒരു കാലഘട്ടത്തിന്‍റെ അവസാനമായാണ് കണക്കാക്കപ്പെടുന്നത്. എങ്കിലും, നിയമപോരാട്ടത്തിലൂടെ പഴയ തട്ടകത്തിൽ കുറച്ചുകാലം കൂടി തുടരാനാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം. രാഷ്ട്രീയ വൈരങ്ങൾക്കിടയിലും ഒരേ അയൽപക്കത്ത് പ്രവർത്തിക്കേണ്ടി വരുന്നത് ഇന്ത്യൻ ജനാധിപത്യത്തിലെ രസകരമായ ഒരു പുതിയ അധ്യായമായി മാറും.

 

Special News

ആഴക്കടലില്‍ വിസ്മയമൊരുക്കി നാവികസേന

ആഴക്കടലില്‍ അപകടത്തില്‍പ്പെട്ടുപോയ മത്സ്യത്തൊഴിലാളി. പ്രാണരക്ഷാര്‍ഥം കേഴുന്ന ഇയാള്‍ക്കു മുകളില്‍, അറിയിപ്പ് കിട്ടിയത് അനുസരിച്ച് ഇന്ത്യന്‍ നാവികസേനയുടെ ചേതക് ഹെലികോപ്ടര്‍ വട്ടമിട്ടു പറന്നു.

നിമിഷങ്ങള്‍ക്കകം ചേതകിന്‍റെ പൈലറ്റ് ലഫ്. കമാന്‍ഡര്‍ ഹെലി കോപ്ടര്‍ നിയന്ത്രിച്ച് നിര്‍ത്തി. വടത്തില്‍ (വിന്‍ച്ച്) തൂങ്ങി താഴേക്ക് ഇറങ്ങുന്ന ഡൈവര്‍. ആ വടത്തില്‍ (വിന്‍ച്ച്) പിടിച്ച് മത്സ്യത്തൊഴിലാളിയെ സുരക്ഷിതമായി മുകളിലെത്തിച്ചു.

പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അയാളുമായി ഹെലികോപ്ടര്‍ പറന്നുയര്‍ന്നു. ഇന്ത്യന്‍ ഓഷ്യന്‍ ഷിപ്പ് (ഐഒഎസ്) സാഗര്‍' പദ്ധതിയുടെ രണ്ടാം പതിപ്പിന്‍റെ ഭാഗമായാണ് നാവികര്‍ അറബിക്കടലില്‍ എയര്‍ ക്രൂ ഡൈവിംഗ് നടത്തിയത്.

അറബിക്കടലില്‍ 5.35 നോട്ടിക്കല്‍ മൈല്‍ അകലെ നടത്തിയ അഭ്യാസ പ്രകടനങ്ങള്‍ നാവികസേനയുടെ കടലിലെ രക്ഷാ പ്രവര്‍ത്തനത്തിന്‍റെ കരുത്തു തെളിയിക്കുന്നതായിരുന്നു.

കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം നാവികസേനയുടെ ഐഎന്‍എസ് സുനയനയില്‍ രാവിലെ ഒമ്പതരയോടെ നേവല്‍ ജെട്ടിയില്‍ നിന്ന് കടലിലേക്ക് പുറപ്പെടുമ്പോള്‍ ഇത്രയധികം വിസ്മയം നാവികസേന ഒരുക്കിവച്ചിട്ടുണ്ടെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.

അക്ഷരാര്‍ഥത്തില്‍ കാഴ്ചക്കാരനെ ഉദ്വേഗത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തുന്നതു തന്നെയായിരുന്നു ഇന്ത്യന്‍ നേവിയുടെ എയര്‍ ക്രൂ ഡൈവിംഗ്. ഹെലികോപ്റ്ററില്‍ കടലില്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനമാണിത്.

ഇന്ത്യന്‍ നേവിയുടെ ചേതക് ഹെലികോപ്റ്ററാണ് പ്രകടനത്തില്‍ പങ്കെടുത്തത്. ഹെലികോപ്റ്ററില്‍ നിന്ന് റോപ്പ് മാര്‍ഗം കടലിലേക്ക് ചാടിയിറങ്ങി രക്ഷിക്കുന്നതിന്‍റെ ഡെമോയാണ് നാവികര്‍ കാഴ്ചവച്ചത്.

മികച്ച നീന്തല്‍, ഡൈവിംഗ് പരിചയം, അസാമാന്യമായ ധൈര്യം, ശാരീരിക ശേഷി, വേഗത്തില്‍ തീരുമാനമെടുക്കാനുള്ള കഴിവ്, പ്രതികൂല കാലാവസ്ഥയിലും പ്രവര്‍ത്തിക്കാനുള്ള ശേഷി ഇവയെല്ലാം കടലില്‍ ജീവന്‍ രക്ഷിക്കുന്ന ഓരോ നാവികനെയും വ്യത്യസ്തനാക്കുന്നു.

തിരമാലകളെ പിന്നിലാക്കി ഐഎന്‍എസ് സുനയനയുടെ ക്യാപ്ടന്‍ സിദ്ധാര്‍ഥ് ചൗധരി സുഗമമായ യാത്രയൊരുക്കിയപ്പോള്‍ നീലയും പച്ചയുമായി നിറം മാറുന്ന കടലില്‍ ചെറുവള്ളങ്ങളും ബോട്ടുകളും പലയിടങ്ങളിലായി മീന്‍പിടിക്കുന്നതു കാണാമായിരുന്നു.

ചെറുബോട്ടുകള്‍ കണ്ടതോടെ കപ്പലില്‍ നിന്ന് ശബ്ദസന്ദേശമെത്തി. ഉടന്‍ തന്നെ കപ്പലിന്‍റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള തോക്കുകള്‍ക്ക് അടുത്തേക്ക് നാവികരെത്തി. മറ്റ് അപകടങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് കപ്പല്‍ മുന്നോട്ട് നീങ്ങിത്തുടങ്ങിയത്.

മികവ് തെളിയിച്ച് നാവികരുടെ ജാക്ക് സ്റ്റേ

അത്യാവശ്യഘട്ടങ്ങളില്‍ ഒരു കപ്പലില്‍ നിന്ന് മറ്റൊരു കപ്പലിലേക്ക് ആളുകളെയോ ആയുധങ്ങളോ സാധനങ്ങളോ കൈമാറുന്ന രീതിയാണു ജാക്ക് സ്‌റ്റേ. ഐഎന്‍എസ് സുനയന മുന്നോട്ട് നീങ്ങുന്നതിനിടെ ഏറെ വൈകാതെ തന്നെ ഇടതുവശത്തായി ഐഎന്‍എസ് തീറുമെത്തി.

മലയാളിയായ ടിജോ ആയിരുന്നു ഐഎന്‍എസ് തീറിന്‍റെ ക്യാപ്ടന്‍. സമാന്തരമായി നീങ്ങുന്ന കപ്പലുകള്‍ക്കിടയിലെ ദൂരം 15 മീറ്റര്‍ മാത്രം. മോക്ക് ഡ്രില്ലിന്‍റെ ഭാഗമായി ആദ്യം സാധനങ്ങളാണ് കൈമാറിയത്.

ഇതിനു മുന്നോടിയായി ഐഎന്‍എസ് തീറില്‍ നിന്ന് ഐഎന്‍എസ് സുനയനയിലേക്ക് വെടിയുതിര്‍ത്ത ശേഷം കയര്‍ എറിഞ്ഞു കൊടുത്തു. കയറുകള്‍ പരസ്പരം ബന്ധിപ്പിച്ച ശേഷം ഭാരക്കട്ടകള്‍ കൊണ്ട് ബലപരിശോധന നടത്തി തീറില്‍ നിന്ന് കയര്‍മാര്‍ഗം സുനയനയിലേക്ക് സാധനങ്ങള്‍ കൈമാറി.

Special News

2024 YR4 ഭൂമിയില്‍ ഇടിക്കില്ല; ചന്ദ്രനിലും

അങ്ങനെ വലിയ ആശങ്ക ഒഴിഞ്ഞു..! 2032ല്‍ ചന്ദ്രനുമായി കൂട്ടിയിടിക്കുമെന്ന് ആശങ്ക പരത്തിയ 2024 YR4 എന്ന ഛിന്നഗ്രഹം ചന്ദ്രനെ തൊടുകപോലും ചെയ്യില്ലെന്ന് നാസ അറിയിച്ചു.

ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി (ജെഡബ്ല്യുഎസ്ടി) ഉപയോഗിച്ച് നടത്തിയ ഏറ്റവും പുതിയ നിരീക്ഷണങ്ങളിലൂടെയാണ് ഛിന്നഗ്രഹത്തിന്‍റെ ഭ്രമണപഥം നാസയിലെ ശാസ്ത്രജ്ഞര്‍ കൃത്യമായി നിര്‍ണയിച്ചത്.

2024 അവസാനത്തോടെയാണ് നാസ ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. 2032 ഡിസംബര്‍ 22ന് ഇതു ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുണ്ടെന്ന് നാസയിലെ ഗവേഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. 2025 ഫെബ്രുവരിയിലെ ശാസ്ത്രജ്ഞരുടെ ഈ അനുമാനം വലിയ ആശങ്കയ്ക്കിടയാക്കിയിരുന്നു.

തുടര്‍ന്ന്, വിശദമായ പഠനങ്ങളില്‍ ഏര്‍പ്പെട്ട നാസ, ചിന്നഗ്രഹം ഭൂമിക്കു ഭീഷണിയില്ലെന്നു വിലയിരുത്തി. ഭൂമിയില്‍ ഇടിച്ചില്ലെങ്കിലും ചിന്നഗ്രഹം ചന്ദ്രനില്‍ ഇടിക്കാന്‍ സാധ്യതയുണ്ടെന്നു പിന്നീട് നാസ സംശയം പ്രകടിപ്പിച്ചു.

ഇതും വലിയ അശങ്കയ്ക്കിടയാക്കി. എന്നാല്‍, ജെയിംസ് വെബ് ഉപയോഗിച്ചു നടത്തിയ പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ 2024 YR4 ചന്ദ്രനും ഭീഷണിയല്ലെന്ന് ഗവേഷകര്‍ പറഞ്ഞു.

ജെയിംസ് വെബ് ടെലസ്‌കോപ്പിന്‍റെ കണ്ടെത്തല്‍

ഭൂമിയില്‍നിന്നും ബഹിരാകാശനിലയത്തില്‍നിന്നും ദൃശ്യമാകാത്തത്ര അകലെയായിരുന്ന ഛിന്നഗ്രഹത്തെ കണ്ടെത്താന്‍ ജെയിംസ് വെബ് ദൂരദര്‍ശിനി മാത്രമായിരുന്നു ഏക പോംവഴി. 280 ദശലക്ഷം മൈല്‍ അകലെവച്ചാണ് ഇതിനെ നിരീക്ഷിച്ചത്.

ഇത്രയും കുറഞ്ഞ വെളിച്ചമുള്ള ഒരു സൗരയൂഥ വസ്തുവിനെ നിരീക്ഷിക്കുന്നത് ചരിത്രത്തില്‍തന്നെ ആദ്യമാണെന്ന് ജോണ്‍സ് ഹോപ്കിന്‍സ് അപ്ലൈഡ് ഫിസിക്‌സ് ലാബിലെ പ്ലാനറ്ററി അസ്‌ട്രോണമര്‍ ആന്‍ഡി റിവ്കിന്‍ പറഞ്ഞു.

ചന്ദ്രനില്‍നിന്ന് 13,200 മൈല്‍ അകലത്തിലൂടെ

ഫെബ്രുവരിയില്‍ നടത്തിയ നിരീക്ഷണങ്ങള്‍ക്കൊടുവില്‍, ഛിന്നഗ്രഹം ചന്ദ്രനില്‍ ഇടിക്കാനുള്ള സാധ്യത പൂര്‍ണമായും ഇല്ലെന്ന് നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി സ്ഥിരീകരിച്ചു.

ചന്ദ്രനില്‍നിന്ന് ഏകദേശം 13,200 മൈല്‍ അകലത്തിലൂടെ ഛിന്നഗ്രഹം കടന്നുപോകുമെന്നാണ് നിലവില്‍ ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നത്. 174 മുതല്‍ 220 അടി വരെ വലിപ്പമുള്ള ഈ ചിന്നഗ്രഹം ഭൂമിക്കും ചന്ദ്രനും ഭീഷണിയല്ലെന്ന് ഉറപ്പായതോടെ ശാസ്ത്രജ്ഞര്‍ ആശ്വാസത്തിലാണ്.

15നില കെട്ടിടത്തിന്‍റെ വലിപ്പം

2024 ഡിസംബര്‍ അവസാനത്തോടെ ചിലിയിലെ നാസയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആസ്റ്ററോയിഡ് ടെറസ്ട്രിയല്‍-ഇംപാക്റ്റ് ലാസ്റ്റ് അലര്‍ട്ട് സിസ്റ്റം ആണ് ചിന്നഗ്രഹത്തെ ആദ്യമായി കണ്ടെത്തിയത്.

ഏറ്റവും മങ്ങിയ സൗരയൂഥ വസ്തുക്കളെപ്പോലും നിരീക്ഷിക്കാനുള്ള ശേഷി ജെിംസ് വെബ് ടെലസ്‌കോപ്പിനുണ്ട്. ഭൂമിയുടെ ഭ്രമണപഥത്തെ മുറിച്ചുകടക്കുന്ന ചിന്നഗ്രഹത്തിന് ഏകദേശം 174 മുതല്‍ 220 അടി വരെ (53-67 മീറ്റര്‍) വ്യാസമുണ്ട്. അതായത്, ഒരു 15 നില കെട്ടിടത്തിന്‍റെ വലിപ്പം..!

Special News

ഫോർമുല വൺ വേഗപ്പോരിന് തുടക്കം

ലോകത്തിലെ ഏറ്റവും മികച്ച മോട്ടോർസ്പോർട്ട് ഇവന്‍റുകളിൽ ഒന്നായ ഫോർമുല വൺ 2026 സീസണിന് ഓസ്ട്രേലിയയിൽ തുടക്കമാകുകയാണ്. വേഗതയും സയൻസും റേസിംഗ് സ്കില്ലും എല്ലാം ചേർന്ന ഒരു റേസിംഗ് ഇവന്‍റാണ് ഫോർമുല വൺ. ലോകത്തിലെ ഏറ്റവും മികച്ച കാറോട്ട ഡ്രൈവർമാർ ഏറ്റവും മികച്ച ടീമുകൾക്കായി മാറ്റുരയ്ക്കുന്ന മത്സരമാണ് എഫ് വൺ.

ടീമുകളും ഡ്രൈവർമാരും 

22 ഡ്രൈവർമാരുമായി 11 ടീമുകളാണ് ഈ സീസണിൽ ഫോർമുല വണ്ണിൽ ഉള്ളത്. ഓഡിയും കാഡിലാക്കുമാണ് പുതുമുഖ ടീമുകൾ. റേസിംഗ് ബുൾസ് ടീമിനായി മത്സരിക്കുന്ന അർവിദ് ലിൻഡ്ബ്ലാഡ് ആണ് ലൈനപ്പിലുള്ള ഏക പുതുമുഖം.

പുതുമുഖ ടീമുകളായ ഓഡിക്കുവേണ്ടി നിക്കോ ഹൾക്കൻബർഗും ഗബ്ലിയേൽ ബോർട്ടലെറ്റോയും, കാഡിലാക്കിനുവേണ്ടി സെർഗിയോ പെരസും വാൾട്ടേരി ബോട്ടാസും മത്സരിക്കുമ്പോൾ മറ്റു ടീമുകളായ മക്‌ലാറൻ ടീമിനായി ലോക ചാമ്പ്യൻ ലാൻഡോ നോറിസും ഓസ്കാർ പിയാസ്ട്രിയും റെഡ്ബുൾ ടീമനായി മുൻ ലോകചാമ്പ്യൻ മാക്സ് വേർസ്റ്റപ്പനും ഇസാക്ക് ഹഡ്ജാറും, മെഴ്സിഡസിനായി ജോർജ് റസലും കിമി ആന്‍റോണലിയും ഫെറാറിക്കായി ലൂയി ഹാമിൽട്ടണും ചാൾസ് ലക്ലർക്കും ആസ്റ്റൺ മാർട്ടിനായി ഫെർണാന്‍റോ അലോൺസോയും ലാൻസ് സ്ട്രോളും ആൾപൈനുവേണ്ടി പിയറി ഗാസ്‌ലിയും ഫ്രാങ്കോ കൊളാപിന്‍റോയും ഹാസിനുവേണ്ടി എസ്റ്റബാൻ ഓക്കോണും ഒലിവർ ബെയർമാനും വേഗപ്പോരിനിറങ്ങും.

മത്സരങ്ങൾ എവിടെയെല്ലാം ? 

ഞായറാഴ്ച (മാർച്ച് എട്ട്) ഓസ്ട്രേലിയയിലെ റേസിൽ തുടങ്ങി ഡിസംബർ ആറിന് അവസാനിക്കുന്ന 24 വ്യത്യസ്ത ട്രാക്കുകളാണ് ഇത്തവണ ഉള്ളത്.

ഓസ്ട്രേലിയ, ചൈന, ജപ്പാൻ, ബഹറിൻ, സൗദി അറേബ്യ, മിയാമി, കാനഡ, മൊണാക്കോ, സ്പെയിൻ, ഓസ്ട്രിയ, ഗ്രേറ്റ് ബ്രിട്ടൻ, ബെൽജിയം, ഹംഗറി, നെതർലാൻഡ്, ഇറ്റലി, സ്പെയിൻ, അസർബൈജാൻ, സിംഗപ്പൂർ, യുഎസ്, മെക്സിക്കോ, ബ്രസീൽ, ലാസ്റ്റ് വേഗാസ്, ഖത്തർ, അബുദാബി എന്നിവയാണ് ഫോർമുല വൺ കലണ്ടറിൽ ഉള്ളത്. ഇതിൽ സ്പെയിനിലെ മത്സരങ്ങൾ ബാഴ്സലോണയിലും മാഡ്രിഡിലുമായി രണ്ട് വ്യത്യസ്ത ട്രാക്കുകളിലാണ്.

ഈ സീസണിലെ മാറ്റങ്ങൾ ? 

ഫോർമുല വണ്ണിൽ ഈ വർഷം മാറ്റങ്ങൾ ഏറെയാണ്. കാറുകളുടെ എൻജിൻ, പവർ യൂണിറ്റ്, ഡിസൈൻ എന്നിവയിൽ മാറ്റങ്ങൾ ഉണ്ട്. ആക്റ്റീവ് എയറോഡൈനാമിക്സ് മുതൽ ബൂസ്റ്റ് മോഡ് വരെ ഇത്തവണയുണ്ട്. നിയന്ത്രിക്കാവുന്ന രീതിയിലുള്ള ഫ്രണ്ട് റിയർ വിങ്ങുകൾ കോർണറിങ്ങുകളിലും ഓവർടൈറ്റിങ്ങുകളിലും ഡ്രൈവർമാർക്ക് മേൽക്കൈ നൽകും. റെഡ്ബുൾ റേസിംഗ് ടീമിന്‍റെ എൻജിൻ സപ്ലൈയറായി ഫോർഡിന്‍റെ തിരിച്ചുവരവും ഇത്തവണത്തെ മാറ്റമാണ്. ഹോണ്ട എൻജിൻ ആസ്റ്റൺമാർട്ടിൻ ടീമുമായി കൈകോർക്കുകയും ചെയ്യുകയുണ്ടായി.

2026 സീസണിൽ കിരീടം റെഡ് ബുള്ളിന്‍റെ മാക്സ് വെസ്റ്റപ്പൻ വീണ്ടെടുക്കുമോ? അതോ കഴിഞ്ഞ സീസണിലെ കിരീടം ലാൻഡോ നോറിസ് നിലനിർത്തുമോ? ലൂയിസ് ഹാമിൽട്ടൺ എട്ടാം ലോക കിരീടം നേടുമോ? അതോ മറ്റാരെങ്കിലും കിരീടം ചൂടുമോ? കാത്തിരുന്നു കാണുക തന്നെ...

Special News

ഓളപ്പരപ്പിൽ ആവേശം നിറച്ച് സാവന്‍ കൃഷ്ണ

വേമ്പനാട്ടു കായലിന്‍റെ ഓളപ്പരപ്പിലൂടെ വൈക്കം ബോട്ട് ജെട്ടിയിലേക്ക് നീന്തിക്കയറിയപ്പോള്‍ എട്ടു വയസുകാരന്‍ കെ.എസ്. സാവന്‍ കൃഷ്ണ നിറഞ്ഞ ആവേശത്തിലായിരുന്നു. പെരിയാറിനു കുറുകെ വിജയകരമായി നീന്തിക്കടന്ന ആത്മവിശ്വാസത്തിലായിരുന്നു സാവന്‍ കൃഷ്ണ നീന്താനിറങ്ങിയത്.

വേമ്പനാട് കായലില്‍ ചൂരക്കടവ് നിന്ന് വൈക്കം ബീച്ചുവരെ 3.1 കിലോമീറ്ററാണ് സാവന്‍ നീന്തിക്കയറിയത്.

മകന്‍റെ ഇഷ്ടം അറിഞ്ഞ്....

എറണാകുളം പച്ചാളം കരുവേലിപ്പറമ്പില്‍ കെ.ആര്‍. സജിത് കുമാര്‍-ശ്രുതി ദമ്പതികളുടെ മകനായ സാവന്‍ കൃഷ്ണയ്ക്ക് തീരെ കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ തന്നെ പുഴയും കടലുമൊക്കെ കാണുന്നത് ഇഷ്ടമായിരുന്നു.

മാതാപിതാക്കള്‍ക്കൊപ്പം ബീച്ചില്‍ പോകുമ്പോള്‍ കൊച്ചു സാവന്‍ അച്ഛന്‍റെ കൈപിടിച്ച് വെള്ളത്തിലിറങ്ങും. കാലിലേക്ക് തിര അടിച്ചു കയറുമ്പോഴെല്ലാം വളരെ സന്തോഷത്തോടെ ആ കുഞ്ഞ് കൈക്കൊട്ടിച്ചിരിക്കുമായിരുന്നു.

കഴിഞ്ഞ വര്‍ഷം സജിത്ത് തന്നെയാണ് മകനോട് നീന്തല്‍ പഠിക്കുന്ന കാര്യം സൂചിപ്പിച്ചത്. സമീപത്തുള്ള കുട്ടികള്‍ ആലുവയില്‍ നീന്തല്‍ പഠിക്കാന്‍ പോകുമായിരുന്നു. അങ്ങനെയാണ് സജി വാളശേരിയുടെ ശിക്ഷണത്തില്‍ സാവന്‍ നീന്തല്‍ പഠിക്കാന്‍ ചേര്‍ന്നത്.

ആദ്യ ദിനങ്ങളിലൊക്കെ ചെറിയ പേടി കാണിച്ചെങ്കിലും പേടി മാറ്റാനായി സജിത്തും മകനൊപ്പം വെള്ളത്തിലേക്ക് ഇറങ്ങി. കുറഞ്ഞ സമയത്തിനകം തന്നെ സാവന്‍ നീന്തല്‍ പഠിച്ചു തുടങ്ങി.

എന്നും രാവിലെ അഞ്ചരയ്ക്ക് സജിത്ത് മകനെ ആലുവ മണപ്പുറം ദേശം കടവിലെത്തിക്കും. വ്യായാമത്തിനുശേഷം ആറു മുതല്‍ എട്ടര വരെ നീന്തല്‍ പരിശീലനം.

അതുകഴിഞ്ഞ് പച്ചാളത്തെ വീട്ടിലെത്തി സ്‌കൂളിലേക്ക് പോകും. പൊറ്റക്കുഴി തെരേസ സ്പിനെല്ലി‍ പബ്ലിക് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് സാവന്‍ കൃഷ്ണ.

വാളശേരി റിവര്‍ സ്വിമ്മിംഗ് ക്ലബിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ മേയ് 17ന് ആലുവ പെരിയാറിനു കുറുകെ 780 മീറ്റര്‍ സാവന്‍ കൃഷ്ണ വിജയകരമായി നീന്തിക്കടന്നിരുന്നു.

 

Special News

ചായക്കപ്പിന്‍റെ ശ്രീ കണ്ടോ!

ലോകത്തിന്‍റെ ഏതു കോണിലാണെങ്കിലും മനുഷ്യരുടെ നിത്യജീവിതത്തിന്‍റെ ഭാഗമാണ് ചായ അല്ലെങ്കിൽ കാപ്പി. സർവസാധാരണമെന്നു സൂചിപ്പിക്കാനാണല്ലോ നമ്മുടെ മുൻ മുഖ്യമന്ത്രി ഒരിക്കൽ ചായയെ കൂട്ടുപിടിച്ചു ഒരു പ്രസ്താവന തന്നെ നടത്തി വിവാദത്തിലായത്. നമ്മുടെ മുഖ്യമന്ത്രിയും നർമരസികനുമായിരുന്ന ഇ.കെ. നായനാരാണ് അമേരിക്കയിലൊക്കെ ബലാത്സംഗം ചായകുടി പോലെയാണെന്ന് അന്നു പരിഹസിച്ചത്.

ചായയും കാപ്പിയും ഒാരോ നാട്ടിലും സംസ്കാരത്തിലും അതിന്‍റേതായ തനിമകൾ കാത്തുസൂക്ഷിക്കുന്നുണ്ട്. സമ്മേളനങ്ങൾക്കൊടുവിൽ ഒരു ചായ കുടിക്കുക എന്നത് ഒഴിവാക്കാനാവില്ലല്ലോ. എന്തിന് ചാനൽ അവതാരകരുടെ കൈകളിൽ വരെ ഇപ്പോൾ ചായക്കപ്പുകൾ ഇടം പിടിച്ചുകഴിഞ്ഞു.

നമ്മുടെ നാട്ടിൽ ഏതു ഹോട്ടലിൽ ചെന്നാലും കടുപ്പം കൂടിയത്, മീഡിയം, ലൈറ്റ് എന്നിങ്ങനെ ചായയ്ക്കു വകഭേദം പലതാണല്ലോ. ചായയ്ക്കു വകഭേദം ഉള്ളതുപോലെ തന്നെ ഒാരോ നാട്ടിലും ചായക്കപ്പിനുമുണ്ട് പ്രത്യേകതകൾ.

ഒാരോ നാട്ടിലും നിലനിൽക്കുന്ന ആചാരങ്ങൾ, വസ്തുക്കൾ, സാംസ്കാരിക പാരമ്പര്യങ്ങൾ എന്നിവ ചായക്കപ്പുകളിൽ പ്രതിഫലിക്കുന്നുണ്ട്. സുഗന്ധമുള്ള അതിലോലമായ പോർസലൈൻ മുതൽ തെരുവ് വശങ്ങളിലെ ലഘുഭക്ഷണത്തിനായി ഉപയോഗിക്കുന്ന കളിമൺ കപ്പുകൾ വരെ ഇതിൽ ഉൾപ്പെടുന്നു.

വിവിധ രാജ്യങ്ങളിലെ ചായക്കപ്പുകളുടെ പ്രത്യേകത നോക്കാം:

1. ഇന്ത്യ

കുൽഹാർ (കളിമണ്ണ് കപ്പുകൾ): ഇന്ത്യയുടെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് വടക്കൻ പ്രദേശങ്ങളിലും പശ്ചിമ ബംഗാളിലും (കോൽക്കത്ത) കുൽഹാഡുകൾ എന്നറിയപ്പെടുന്ന ചെറിയ, മിനുക്കാത്ത ടെറാക്കോട്ട കപ്പുകളിലാണ് ചൂടുള്ള, മധുരമുള്ള, പാൽ ചായ വിളമ്പുന്നത്. മണ്ണിന്‍റെ സുഗന്ധം, പരമ്പരാഗത അനുഭവം എന്നിവ ചേരുന്പോൾ ഇതു ജനപ്രിയമായി മാറുന്നു.

ഗ്ലാസ് കപ്പുകൾ: ചെറിയ, ചൂടിനെ പ്രതിരോധിക്കുന്ന ഗ്ലാസ് ടംബ്ലറുകളിൽ ചായ കുടിക്കുന്നവരുണ്ട്, പ്രത്യേകിച്ച് തിരക്കേറിയ തെരുവ് സ്റ്റാളുകളിൽ ചായ പലപ്പോഴും ഇങ്ങനെയാണ് നൽകുന്നത്.

ഭക്ഷ്യക്കപ്പുകൾ: മധുര പോലുള്ള ചില പ്രദേശങ്ങളിൽ, മാലിന്യപ്രശ്നം ഒഴിവാക്കാനായി ഭക്ഷ്യയോഗ്യമായ, ബിസ്കറ്റ് പോലുള്ള കപ്പുകളിലാണ് ചായ വിളമ്പുന്ന രീതിയുണ്ട്. ചായ കുടിച്ച ശേഷം കപ്പും തിന്നാം.

ആധുനിക സെറാമിക്/ഗ്ലാസ്: വീടുകളിലും ഓഫീസുകളിലും ദൈനംദിന, ദീർഘകാല ഉപഭോഗത്തിനായി സ്റ്റാൻഡേർഡ് സെറാമിക് അല്ലെങ്കിൽ ബോറോസിലിക്കേറ്റ് ഗ്ലാസ് മഗ്ഗുകൾ ഉപയോഗിക്കാറുള്ളത്.

2. കിഴക്കൻ ഏഷ്യ (ചൈനയും ജപ്പാനും)

ചെറിയ, കൈപ്പിടിയില്ലാത്ത കപ്പുകൾ: ചൈനയിലും ജപ്പാനിലും പരമ്പരാഗതമായി ചായ കുടിക്കുമ്പോൾ ചെറിയ കപ്പുകൾ (20-50 മില്ലി) ഉപയോഗിക്കുന്ന രീതിയുണ്ട്. ഇതു ചായയുടെ രുചികൾ ഏറ്റവും ഹൃദ്യമായി ആസ്വദിക്കാൻ അവസരം നൽകുന്നു.
സെറാമിക് & പോർസലൈൻ: നേർത്ത, വെളുത്ത, അർധ സുതാര്യമായ പോർസലൈൻ ചായക്കപ്പുകളിൽ പ്രധാനിയാണ്. പലപ്പോഴും യിക്സിംഗ് ടീപ്പോട്ടുകൾ അല്ലെങ്കിൽ ഗൈവാൻ (ഒരു മൂടിയുള്ള പാത്രം) എന്നിവയ്ക്കൊപ്പമാണ് ഇവയും ഇടം പിടിക്കുന്നുണ്ട്..
മൺപാത്രങ്ങൾ: ജപ്പാനിൽ ചായക്കപ്പിനുമുണ്ട് തനിമ. കടുപ്പമുള്ള കല്ലുകൊണ്ടുള്ള കപ്പുകളിൽ ചായ വിളന്പുന്നത് ചടങ്ങുകളുടെ ആഢ്യത്വമായി അവർ കരുതുന്നു.

Special News

മറക്കില്ലാ ആ മാതൃഹൃദയ തേങ്ങല്‍....

സ്വന്തം കുഞ്ഞിന്‍റെ ജീവന്‍ നടുറോഡില്‍ പൊലിയുന്നത് നെഞ്ചുപൊട്ടി കാണേണ്ടി വന്നൊരു അമ്മ, ലോറി തട്ടി നടുറോഡില്‍ കിടന്ന കുഞ്ഞിനെ വാരിയെടുത്ത് രക്ഷിക്കാന്‍ ആവത് ശ്രമിച്ചൊരു മാതൃഹൃദയം.

കുഞ്ഞിന്‍റെ ചേതനയറ്റ ശരീരവുമായി തെരുവില്‍ അലഞ്ഞവള്‍. അവള്‍ക്ക് പേരില്ല, സ്‌നേഹത്തിന്‍റെയും മാതൃത്വത്തിന്‍റെയും മഹിതമായ മനസുള്ളവരുടെ കണ്ണുകള്‍ ഈറനണിയിപ്പിച്ച അവളൊരു മിണ്ടാപ്രാണി തെരുവുനായ.

എടപ്പാള്‍ - കുറ്റിപ്പുറം റോഡില്‍ വിക്ടറി ഐടിക്ക് മുന്നിലായിരുന്നു തന്‍റെ കുഞ്ഞിനെ അപകടത്തില്‍ നഷ്ടമായ തെരുവുനായയുടെ വേദനയാല്‍ നിറഞ്ഞ നിമിഷങ്ങള്‍. ലോറിയിടിച്ച് ജീവന് വേണ്ടി പിടയുന്ന തന്‍റെ കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ മനുഷ്യരുടെ സഹായം അഭ്യര്‍ഥിക്കുന്ന വികാര നിര്‍ഭരരംഗങ്ങളായിരുന്നു അത്.

 

Special News

ഹോമി ജെ. ഭാഭ മരിച്ചിട്ടില്ല...!

"ഭൗതികശാസ്ത്രത്തോടുള്ള അഭിനിവേശം എന്‍റെയുള്ളിൽ അഗ്നികണക്കെ ആളി ക്കത്തിക്കൊണ്ടിരിക്കുകയാണ്. ഒരുദിവസം അതെന്നെ പൂർണമായി വിഴുങ്ങും.

അതാണെന്‍റെ സ്വപ്നവും ജീവിത ലക്ഷ്യവും. വിജയിയായ ഒരാളായി അറിയപ്പെടുകയോ വലിയൊരു സ്ഥാപനത്തിന്‍റെ തലവനാകുകയോ ചെയ്യണമെന്ന ആഗ്രഹം എനിക്കില്ല. അത്തരമൊരു വഴി തെരഞ്ഞെടുക്കുന്ന ബുദ്ധിമാന്മാർ ഉണ്ടെങ്കിൽ അവരത് ചെയ്യട്ടെ.

സംഗീതത്തിന്‍റെ ലോകത്തിൽ മുഴുകിയ ബീഥോവനോട് "നീ ശാസ്ത്രജ്ഞനാകണം; അതാണ് മഹത്തായത്' എന്ന് പറയുന്നതുപോലെയോ സോക്രട്ടീസിനോട് "എൻജിനിയറാകൂ; അതാണ് ബുദ്ധിമാന്‍റെ തൊഴിൽ' എന്ന് പറയുന്നതുപോലെയോ ആണത്. ജീവിതത്തിന്‍റെ സ്വഭാവം അങ്ങനെ നിർബന്ധിപ്പിക്കാനാകുന്ന ഒന്നല്ലല്ലോ.

അതുകൊണ്ട്, എന്‍റെ ഉൾവിളിക്കനുസരിച്ച് ഭൗതികശാസ്ത്രത്തിന്‍റെ ലോകത്തിലേക്ക് പോകാൻ എന്നെ അനുവദിക്കണമെന്നതാണ് എന്‍റെ ആത്മാർഥമായ അഭ്യർഥന'. കേംബ്രിഡ്ജിൽ നിന്ന് ഹോമി ജെ . ഭാഭ പിതാവിന് എഴുതിയ കത്തിലെ വരികളാണിത്.

1927-ൽ മെക്കാനിക്കൽ എൻജിനിയറിംഗ് പഠനത്തിനായി കേംബ്രിഡ്ജിലെത്തിയ ഹോമി ജഹാംഗീർ ഭാഭയെ കേംബ്രിഡ്ജിലെ ശാസ്ത്ര പരിസരം ശക്തമായി സ്വാധീനിച്ചു. പ്രത്യേകിച്ച് സിദ്ധാന്ത ഭൗതിക ശാസ്ത്രം. 28ലാണ് അദ്ദേഹം ഈ കത്ത് എഴുതിയത്.

ഈ തീരുമാനമാണ് അദ്ദേഹത്തെ ലോക പ്രശസ്ത ശാസ്ത്രജ്ഞനാക്കിയത്. ഇന്ത്യയുടെ ആണവ ശാസ്ത്ര പദ്ധതിക്കും ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റൽ റിസർച്ച് സ്ഥാപിക്കുന്നതിലേക്കും ഇന്ത്യാരാജ്യത്തിന്‍റെ ശാസ്ത്ര പുരോഗതിയിലേക്കും വഴി തെളിച്ചത്.

Special News

ദൈവത്തിന്‍റെ ഇടം നിറയ്ക്കാം

ദൈവത്തിന്‍റെ ഇടം അഥവാ ദൈവത്തിന്‍റെ സ്പേസ് നമുക്കു നിറയ്ക്കാൻ കഴിയും, ഇത്‌ നോമ്പുകാലത്തു നാം തിരിച്ചറിയേണ്ട യാഥാർഥ്യങ്ങളിലൊന്ന്. ദൈവത്തിന്‍റെ ഇടം ദൈവം പ്രവർത്തിക്കേണ്ട ഇടം കൂടിയാണ്. ദൈവത്തിന്‍റെ പ്രതിനിധിയായി നിന്നുകൊണ്ട് നമ്മൾ പ്രവർത്തിക്കുന്പോഴാണ് ദൈവികദൗത്യം നാം ഏറ്റെടുത്തതായി ദൈവത്തിനു തോന്നുന്നത്.

» അതിജീവിക്കേണ്ടവർ

നോന്പുകാലത്ത് ദൈവത്തിൽ വളരാൻ പറ്റുന്ന ഏറ്റവും ലളിതമായ ഒരു പ്രവർത്തനമാതൃകയാണിത്. ഈ സൃഷ്ടപ്രപഞ്ചത്തിൽ പലപ്പോഴും പ്രകൃതിയുടെ സ്വാഭാവികമായ നിർധാരണം നടക്കുന്നത് ശരിക്കും വനനിയമപ്രകാരമാണ് എന്നു തോന്നിപ്പോകും. കരുത്തുള്ളവൻ മാത്രം കാര്യക്കാരൻ. വേട്ടക്കാരെ മാത്രം പരിപോഷിപ്പിക്കുകയും ഇരകൾ ചത്തൊടുങ്ങാൻവേണ്ടി ജനിക്കുകയും ജീവിക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതി ഈ പ്രകൃതിയിൽത്തന്നെ കണ്ടിട്ടാവാം ഡാർവിനെപ്പോലുള്ളവർ നാച്വറൽ സെലക്്ഷൻ എന്നു പറഞ്ഞത്.

ഇതൊരു വന്യമായ നിയമസംഹിതയാണ്. ഇതിനെയാണ് ഡാർവിൻ സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ് എന്നു പറയുന്നത്. ഏറ്റവും കരുത്തന്‍റെ അതിജീവനം. കരുത്തുള്ളവൻ മാത്രം അതിജീവിക്കുന്നു. കൈക്കരുത്തുള്ളവൻ കാര്യക്കാരൻ എന്നു പറയുന്നതിന്‍റെ യുക്തിയും ഇതുതന്നെ.

ഈ തത്വത്തിനെതിരേ നീന്തുന്നതാണ് ബൈബിളിന്‍റെ ഏറ്റവും വലിയ സംഭാവനകളിലൊന്ന്. കഴിവില്ലാത്തവനും അതിജീവിക്കണം എന്നതാണ് ബൈബിൾ മുന്നോട്ടുവയ്ക്കുന്ന നിലപാട്. നമ്മുടെ മനസിനെ സംസ്കരിക്കാൻ ഉതകുന്ന പുതിയ സന്ദേശം. പഴയനിയമത്തിൽ സെറുബാബേൽ എന്നൊരു രാജകുമാരനുണ്ട്. സെറുബാബേൽ യൊവാക്കിം രാജാവിന്‍റെ വംശത്തിൽ പിറന്ന രാജകുമാരനാണ്. ബാബിലോണ്‍ വിപ്രവാസ കാലത്ത് ബാബിലോണിൽ ജനിച്ച യഹൂദൻ. അന്നു ബാബിലോണ്‍ വിപ്രവാസം കഴിഞ്ഞവരെ മോചിപ്പിക്കാൻ ദൈവം തെരഞ്ഞെടുത്ത വ്യക്തി.

സെറുബാബേൽ മോചിതരായ പ്രവാസികളെയുംകൊണ്ട് ജറൂസലെമിലേക്ക് എത്തി. ദേവാലയം പുനഃസ്ഥാപിച്ചു. സർവവിധ അവകാശങ്ങളോടുംകൂടി ദൈവത്തിന്‍റെ ജനം വീണ്ടും ഇസ്രയേലിൽ പറിച്ചു നടപ്പെടുകയും തഴച്ചു വളരുകയും ചെയ്യുന്ന മനോഹര കാഴ്ച. അത് സെറുബാബേലിനെക്കൊണ്ടാണ് ദൈവം ചെയ്യിക്കുന്നത്. സെറുബാബേലിന് അതിനുള്ള കഴിവ് ഇല്ലായിരുന്നു. എന്നാൽ, സെറുബാബേലിലൂടെ എന്താണ് ദൈവം ചെയ്തതെന്ന് സക്കറിയയിലൂടെ വെളിപ്പെടുത്തുന്നുണ്ട്.

സൈന്യത്താലെയല്ല, ശക്തിയാലെയല്ല കർത്താവിന്‍റെ ആത്മാവിനാലത്രെ എന്ന്. സൈന്യത്താലെയും ശക്തിയാലെയുമാണ് സെറുബാബേൽ വിപ്രവാസികളെ മോചിപ്പിച്ചതെന്നു പറഞ്ഞാൽ ദൈവത്തിന്‍റെ സ്ഥാനം കാര്യമറിയാതെ കൈയേറുന്നതു പോലെയാകും.

» കരുണ എന്ന ഇടം

ദൈവത്തെ മാറ്റിനിർത്തുന്നതു ദൈവത്തിന്‍റെ സ്പേസ് കൂടി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ്. എല്ലാവരും ജീവിക്കണം. കരുത്ത് കുറഞ്ഞവൻ കർത്താവിന്‍റെ കൃപകൊണ്ട് ജീവിക്കണം. അതാണ് "നോട്ട് ബൈ മെറിറ്റ് ബട്ട് ബൈ ഗ്രേസ്' എന്ന പുതിയ നിയമം വ്യക്തമാക്കുന്നത്. ചിലപ്പോൾ ഒരാൾക്കു യോഗ്യത ഉണ്ടാവില്ല. അങ്ങനെയുള്ള ആൾ, മെറിറ്റ് ഇല്ലാത്തവൻ ജീവിക്കേണ്ടന്നാണ് ലോകം പറയുന്നത്. ഒരു കഴിവുമില്ലാത്തവൻ ഇവിടെ ജീവിക്കരുതെന്നതാണ് പലപ്പോഴും ലോകം മുന്നോട്ടുവയ്ക്കുന്ന നിലപാട്. എന്നാൽ, ദൈവത്തിന്‍റെ കരുണ അവനും ജീവിക്കാൻ ഇടം കൊടുക്കുന്നതാണ്. അതാണ് കരുണ കൈമാറുന്പോൾ അതു ദൈവത്തിന്‍റെ ഇടമാണെന്നു പറയുന്നത്. നോന്പുകാലത്ത് ജീവിതപ്രശ്നങ്ങളിൽ ആയിരിക്കുന്നവർക്കു ജീവിക്കാനുള്ള സൗകര്യങ്ങൾ നമ്മൾ ചെയ്തുകൊടുക്കുന്പോൾ കൈമാറുന്നത് ദൈവത്തിന്‍റെ കരുണയാണ്. ദൈവത്തിന്‍റെ കരുണ എന്നതു ദൈവത്തിന്‍റെ ഇടമാണ്. ദൈവത്തിന്‍റെ സ്പേസ് ദൈവത്തിനുവേണ്ടി ഏറ്റെടുത്തു ദൈവത്തിന്‍റെ പേരിൽ ചെയ്യാനുള്ള ഏറ്റവും നല്ല അവസരമാണ് നോന്പുകാലം.

Special News

ദൈവത്തിനു കടം കൊടുക്കുക

ദൈവസന്നിധിയിൽ സന്പന്നനാവുക, ദൈവത്തിനു കടം കൊടുക്കുക തുടങ്ങിയ മഹാസുവിശേഷ ആശയങ്ങൾ ഏറ്റവും കൂടുതൽ പ്രസക്തമാകുന്ന വേളയാണ് നോന്പുകാലം. ലൂക്കാ 12:21ലും സുഭാഷിതം 19:17ലുമാണ് ഈ വചനങ്ങൾ നാം വായിക്കുക. ദരിദ്രനോടു കാണിക്കുന്ന കരുണ ദൈവത്തിനു കടം കൊടുക്കുന്നതു പോലെയാണ് - സുഭാഷിതങ്ങൾ മുന്നോട്ടുവയ്ക്കുന്ന അതിമനോഹര വെളിപാട്. ഈ സുഭാഷിതത്തിനൊപ്പം നല്ല സമരിയക്കാരന്‍റെ കഥയിലെ ചില ഭാഗങ്ങൾകൂടി ചേർത്തുവച്ചാൽ ചേരുംപടി ചേർത്തപോലെയാകും.

►ശത്രുതയുടെ മതിലുകൾ◄

നല്ല സമരിയക്കാരന്‍റെ കഥയിൽ കള്ളന്മാരാൽ ക്രൂരമർദനമേറ്റ് വഴിയരികിൽ മൃതപ്രായനായി കിടക്കുന്ന യഹൂദനെ ഒടുവിൽ സഹായിക്കുന്നത് ഒരു സമരിയാക്കാരനാണ്. ശത്രു എന്നു യഹൂദൻ കരുതിയിരുന്നതിനാൽ എല്ലാ കാര്യങ്ങളിൽനിന്നും അകറ്റപ്പെട്ടിരുന്ന സമരിയാക്കാരൻ. ഈശോ ശത്രുതയുടെ മതിൽ തകർത്തു എന്നു വചനത്തിലുണ്ട്. അവന്‍റെ കുരിശുമരണത്തെക്കുറിച്ചാണ് അങ്ങനെ പറയുന്നതെങ്കിലും ക്രിസ്തുവിന്‍റെ വചനങ്ങളിൽ പലതും ശത്രുതയുടെ മതിലുകൾ തകർക്കുന്നവയാണ്. എന്നാൽ, ആരാണ് ശത്രു ആരാണ് മിത്രം എന്നു തിരിച്ചറിയാൻ പറ്റാത്ത വിധത്തിലാണ് നല്ല സമരിയക്കാരന്‍റെ കഥ അവസാനിക്കുന്നത്. അപ്പോൾ ആദ്യം പറഞ്ഞ സുഭാഷിതത്തിലെ വചനത്തിനു സമാന്തരമാവുകയാണ് സമരിയക്കാരൻ.

മൃതപ്രായനായ യഹൂദനെ സ്വന്തം കഴുതയുടെ പുറത്തുകയറ്റി സ്വന്തം ചെലവിൽ സത്രത്തിൽ കൊണ്ടുപോയി അയാൾ പരിചരിക്കുന്നു. സ്നേഹം ശത്രുതയെ മറക്കുന്നതും മറ്റുള്ളവർക്കുവേണ്ടി സന്പത്തും സമയവും ചെലവഴിക്കുന്നതുമാണ്. അതാണ് ഒരു മനുഷ്യനെ നല്ല മനുഷ്യനാക്കുന്നത്. നോന്പ് നമ്മുടെ മനുഷ്യത്വത്തെ സുവിശേഷ വിഹിതമായി ശുദ്ധീകരിക്കുന്ന സമയമാണ്. സത്രത്തിൽ ഏൽപ്പിച്ച ശേഷം സമരിയക്കാരൻ പറയുന്ന ഒരു വാക്കുണ്ട്, “ഇവന്‍റെ കാര്യത്തിൽ ശ്രദ്ധ ഉണ്ടാകണം. എന്തെങ്കിലും കൂടുതൽ ചെലവാകുന്നുണ്ടെങ്കിൽ ഞാൻ തിരികെ വരുന്പോൾ തന്നുകൊള്ളാം''. ആ കഥയിൽ തിരിച്ചുവരുന്ന നല്ല സമരിയാക്കാരൻ യേശുവിന്‍റെ രണ്ടാം വരവിന്‍റെ പ്രതീകമാണ്. താൻ തിരിച്ചുവരുന്നതുവരെ താൻ ഏൽപ്പിച്ചു പോയ അപരനോടു ശ്രദ്ധയുണ്ടാകണമെന്നു പറയുന്നത് തിരിച്ചുവരാനിരിക്കുന്ന ക്രിസ്തുവാണ്. നമ്മളുമായിട്ട് എന്തെങ്കിലും ബന്ധം ഉണ്ടായിരുന്നാലും ഇല്ലെങ്കിലും അവശതയുള്ള മനുഷ്യന്‍റെമേൽ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്നുള്ള സുവിശേഷത്തിന്‍റെ സഹജീവി പ്രതിബദ്ധത വിസ്മയകരമാണ്. അതുകൊണ്ടാണ് അതു ദൈവത്തിനു കടം കൊടുക്കുന്നതു പോലെയാണെന്നു പറയുന്നത്.

►കടം വീട്ടാൻ വരുന്നവൻ◄

ആ വാക്കു കേട്ട് നാം അവശർക്കുവേണ്ടി ചെലവാക്കുന്നത്, കൃപയായി തന്നു വീട്ടുകയാണ് അവൻ വീണ്ടും വരുന്നതിന്‍റെ ഒരു ലക്ഷ്യം. പ്രത്യേകിച്ച് ഈ നോന്പുകാലത്തു ചില വ്യക്തികളെ ഏറ്റെടുക്കുന്നതിന്‍റെ പേരിൽ ചിലർക്കു കൂടുതൽ ചെലവാകാറുണ്ട്. മക്കളില്ലാത്ത ദന്പതികളുണ്ടാകാം. ചിലർ പങ്കാളികളിൽനിന്ന് അതിന്‍റെ പേരിൽ പിരിഞ്ഞുപോകുന്നതും കാണാം. ചിലർ പിരിഞ്ഞുപോകാതെ ആ കുറവുകളെ ഏറ്റെടുത്തു മരണം വരെ കൂടെ ജീവിക്കും. അപ്പോഴെല്ലാം ഒരാളുടെ പക്കൽനിന്നു കൂടുതൽ ചെലവാകുന്നു. അതുപോലെയാണ് മാതാപിതാക്കളെ അവരുടെ അവശതയിലും രോഗത്തിലും പരിചരിക്കുന്നവർ, ചിലപ്പോൾ ശൈശവത്തിൽ അവർ നമ്മളെ പരിചരിച്ചതിനേക്കാൾ കൂടുതൽ. അപ്പോഴെല്ലാം ഈശോ പറഞ്ഞതുപോലെ കൂടുതൽ ചെലവാക്കുകയാണ്.

അർധപ്രാണരെ പരിചരിക്കുന്നവർക്ക് എപ്പോഴായാലും കൂടുതൽ ചെലവാകും. ഓട്ടിസം ഉള്ള കുഞ്ഞാണ് ജനിച്ചതെങ്കിൽ അതിന്‍റെ മാതാപിതാക്കൾക്കു കൂടുതൽ ചെലവാകും. അവരുടെ പരിചരണം, ഉറക്കം, സുരക്ഷിതത്വം, സമാധാനം ഇതിനെല്ലാം കൂടുതൽ ചെലവാകുന്പോൾ ഓർക്കണം, "ദൈവപൈതലേ ഇതെല്ലാം ഞാൻ തിരിച്ചുവരുന്പോൾ മടക്കിത്തരാം, കാരണം നീ എനിക്കു തരുന്ന കടങ്ങളാണിതെല്ലാം'. ഇങ്ങനെ ചെലവാക്കുമ്പോഴെല്ലാം തിരിച്ചുവരുന്പോൾ തരാം എന്നുള്ള വചനംകൂടി ധ്യാനിച്ച് ഈ നോന്പ് ഫലദായകമാക്കാം.

Special News

നാടിന് വെളിച്ചവും വികസനവും; ഇടുക്കി പദ്ധതി സുവര്‍ണജൂബിലി നിറവില്‍

വിസ്മയങ്ങളുടെ കലവറയായ ഇടുക്കി ജലവൈദ്യുതി പദ്ധതി സുവര്‍ണജൂബിലി നിറവില്‍. കുറവന്‍-കുറത്തി മലകളെ ബന്ധിപ്പിച്ച് നിര്‍മിച്ച ഇടുക്കി ആര്‍ച്ച് ഡാം, മട്ടത്രികോണാകൃതിയിലുള്ള ചെറുതോണി ഡാം, കരിങ്കല്ലിലും കോണ്‍ക്രീറ്റിലും നിര്‍മിച്ച കുളമാവ് ഡാം, മൂലമറ്റം ഭൂഗര്‍ഭ വൈദ്യുതി നിലയം എന്നിവ ഉള്‍പ്പെടുന്ന ഇടുക്കി പദ്ധതി 1976 ഫെബ്രുവരി 12ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് നാടിന് സമര്‍പ്പിച്ചത്.

ആദ്യട്രയല്‍ റണ്‍ 1975 ഒക്‌ടോബര്‍ നാലിനായിരുന്നു. ഏഷ്യയിലെതന്നെ ഏറ്റവും വലിയ ആര്‍ച്ച് ഡാമാണ് ഇടുക്കിയിലേത്. വെള്ളം കുറയുമ്പോഴും കൂടുമ്പോഴും ഉള്ളിലേക്കും പുറത്തേക്കും ചലനാത്മകതയുള്ള ഡാം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഭൂകമ്പത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന രൂപകല്‍പ്പനയാണ് ഡാമിനുള്ളത്.

കുറവന്‍-കുറത്തി പാറകളുടെ സാന്നിധ്യവും കൂടുതല്‍ മര്‍ദം താങ്ങാനുള്ള ശേഷിയും കണക്കിലെടുത്ത് ഈ ഡാം കമാന ആകൃതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഡാമിന് 168.9 മീറ്റര്‍ നീളമുണ്ട്. 19.81 മീറ്ററാണ് അടിഭാഗത്തെ വീതി. 4.464 ലക്ഷം ഘനമീറ്റര്‍ കോണ്‍ക്രീറ്റ് നിര്‍മാണത്തിന് ചെലവഴിച്ചു. കാനഡയിലെ എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയുടെ സാങ്കേതിക സഹകരണത്തിലാണ് അണക്കെട്ട് നിര്‍മിച്ചത്.

ഇടുക്കി വൈദ്യുത പദ്ധതിയുടെ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഇടുക്കിയുടെ പ്രഥമ കളക്ടര്‍ കൂടിയായിരുന്ന ഡോ. ഡി. ബാബു പോളായിരുന്നു. അണക്കെട്ട് നിര്‍മാണത്തിന് ഗതിവേഗം പകരുന്നതിന് ഇദ്ദേഹം നല്‍കിയ സംഭാവന ശ്രദ്ധേയമാണ്. എന്നാല്‍ 780 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇടുക്കി പദ്ധതിയുടെ സാധ്യതകള്‍ കൃത്യമായി നിര്‍ണയിച്ചത് 1922-ല്‍ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യു.ജെ. ജോണാണ്.

ഇദ്ദേഹം വനത്തില്‍ നായാട്ടിന് പോയപ്പോൾ ഇടുക്കി വനത്തില്‍ കുറവന്‍-കുറത്തി മലകള്‍ക്കിടയിലൂടെ കുതിച്ചൊഴുകുന്ന പെരിയാറിന്‍റെ ദൃശ്യം സഹായിയായി ഒപ്പമുണ്ടായിരുന്ന കരുവെള്ളായന്‍ കൊലുമ്പന്‍ എന്ന ഗോത്രവാസിയാണ് കാണിച്ചുകൊടുത്തത്. തുടര്‍ന്നു പദ്ധതി സംബന്ധിച്ച സര്‍വേകള്‍ക്കും വിശദപഠനത്തിനും ശേഷം 1932-ല്‍ ഡാം നിര്‍മാണം സംബന്ധിച്ച് തിരുവിതാംകൂര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഇതിന്‍റെ സാധ്യത പഠിക്കാന്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഇറ്റലിക്കാരായ ആന്‍ജലോ ഒമോദയോ, ക്ലാസിയോ മാര്‍സെലെ എന്നിവരെ നിയോഗിച്ചു. 1937-ല്‍ ഇവര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ 32,280 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന് കണ്ടെത്തി.

പിന്നീട് തിരുവിതാംകൂര്‍ ചീഫ് ഇലക്ട്രിക്കല്‍ എന്‍ജിനിയറായിരുന്ന പി. ജോസഫ് ജോണ്‍ വിശദമായ റിപ്പോര്‍ട്ട് തയാറാക്കി. 1957-ല്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി സംബന്ധിച്ച സര്‍വേ നടപടികള്‍ക്ക് തുടക്കം കുറിച്ചു.

1961-ല്‍ നല്‍കിയ റിപ്പോര്‍ട്ടിന് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ 1963-ല്‍ അംഗീകാരം നല്‍കിയതോടെയാണ് ഇടുക്കി പദ്ധതി യാഥാര്‍ഥ്യമാകുന്നതിന് വഴിതുറന്നത്. 1966-ല്‍ പദ്ധതിക്ക് കാനഡ സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തു. 1967-ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഇതു സംബന്ധിച്ച് കരാര്‍ ഒപ്പിട്ടു.

അണക്കെട്ട് നിര്‍മാണത്തിന്‍റെ പ്രാരംഭഘട്ടമായി വനം വെട്ടിത്തെളിച്ച് റോഡും പാലങ്ങളും നിര്‍മിച്ചു. ഇതിനു ശേഷമാണ് ഡാമുകളുടെ നിര്‍മാണം ആരംഭിച്ചത്. കുളമാവ് ഡാമിനുസമീപം നിര്‍മിച്ച ഭൂഗര്‍ഭ ടണലിലെ രണ്ട് പെന്‍സ്റ്റോക്ക് പൈപ്പുകള്‍ വഴിയാണ് മൂലമറ്റം പവര്‍ഹൗസിലേക്ക് വെള്ളമെത്തിക്കുന്നത്.

ഇന്‍ടേക്ക് ടണലിലൂടെ ഒഴുകിയെത്തുന്ന വെള്ളം സമര്‍ദ ലഘൂകരണ തുരങ്കത്തിലെത്തും. തുടര്‍ന്ന് ബട്ടര്‍ഫ്ലൈവാല്‍വിലൂടെ പവര്‍ഹൗസിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന സ്പെറിക്കല്‍ വാല്‍വുവഴി ആറു ജലധാരകളായി തിരിഞ്ഞ് ടര്‍ബൈനില്‍ പതിക്കുമ്പോഴാണ് ജനറേറ്ററുകള്‍ ചലിച്ച് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നത്.

ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി കേബിള്‍ തുരങ്കത്തിലൂടെ സ്വിച്ച് യാര്‍ഡിലെത്തിച്ചാണ് വിതരണം ചെയ്യുന്നത്. രണ്ടു ഘട്ടങ്ങളിലായി 130 മെഗാവാട്ടിന്‍റെ ആറു ജനറേറ്ററുകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഏഴു നിലകളിലായാണ് വൈദ്യുതിനിലയം സ്ഥിതി ചെയ്യുന്നത്.

ഒന്നാം നിലയില്‍ ആറു ടര്‍ബൈനുകളും രണ്ടാം നിലയില്‍ വാട്ടര്‍ കണ്ടക്ടര്‍ സംവിധാനവും മൂന്നാം നിലയില്‍ കൂളിംഗ് സംവിധാനവും നാലാം നിലയില്‍ ജനറേറ്ററും അനുബന്ധ സംവിധാനങ്ങളും അഞ്ചാം നിലയില്‍ ട്രാന്‍സ്ഫോര്‍മറുകളും ആറാം നിലയില്‍ കണ്‍ട്രോള്‍ റൂമും ഏഴാം നിലയില്‍ എയര്‍കണ്ടീഷനിംഗ് സംവിധാനവുമാണ് പ്രവര്‍ത്തിക്കുന്നത്.

പവര്‍ഹൗസിന്‍റെ ഒന്നാംഘട്ടം പൂര്‍ത്തിയായപ്പോള്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് 85 പേരുടെ ജീവനാണ് പൊലിഞ്ഞത്. ഇവരുടെ ഓര്‍മയ്ക്കായി പവര്‍ഹൗസിന്‍റെ പ്രവേശന കവാടത്തില്‍ മരണമടഞ്ഞവരുടെ പേരുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പവര്‍ഹൗസിലേക്ക് വെള്ളം എത്തിക്കുന്ന പെന്‍സ്റ്റോക്ക് പൈപ്പ് സ്ഥാപിച്ചിരിക്കുന്നത് നാടുകാണി മല തുരന്നാണ്. ഇതിന്‍റെ നിര്‍മാണത്തിനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നു ആയിരത്തിലേറെപ്പേര്‍ എത്തിയിരുന്നു.

പാറ പൊട്ടിച്ചതും ഇത് അടര്‍ന്നുവീഴാതെ റോക്ക് ബോള്‍ട്ട് സംവിധാനം ഒരുക്കിയതും മാപ്പിള ഖലാസികളാണ്. 110 കോടി രൂപയാണ് ഒന്നാം ഘട്ടത്തിന്‍റെ മുതല്‍മുടക്ക്. വൈദ്യുതി നിലയം നിര്‍മിക്കുന്നതിനുള്ള തുക കനേഡിയന്‍ സര്‍ക്കാര്‍ ദീര്‍ഘകാല വായ്പയായി നല്‍കിയിരുന്നു.

പ്രതിവര്‍ഷം 214.8 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് നിലയത്തിനുള്ളത്. 640 ചതുരശ്ര കിലോമീറ്റര്‍ വൃഷ്ടിപ്രദേശവും 200 കോടി ഘനമീറ്റര്‍ സംഭരണശേഷിയാണ് പദ്ധതിക്കുള്ളത്.

ഈ മാസം നടക്കുന്ന സുവര്‍ണജൂബിലി ആഘോഷത്തിനായി വൈദ്യുതി ബോര്‍ഡ് 16 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മൂലമറ്റത്ത് രണ്ടാം വൈദ്യുതി നിലയം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അന്തിമ അനുമതി ഇതുവരെയും ലഭിച്ചിട്ടില്ല.

Special News

എൻ.ജെ. ജോസ്: കളിക്കളത്തിലെ മിന്നൽപ്പിണർ

മൂന്നു പതിറ്റാണ്ടുകൾക്കുമുമ്പ് തോപ്പ് സ്റ്റേഡിയത്തിലെ ഒരു പ്രഭാതം. നാട്ടുകാരായ ചെറുപ്പക്കാരുടെ ആവേശകരമായ ഫുട്ബോൾ കളിയാണ്. ഓരോ ടീമിലും പതിനഞ്ചും ഇരുപതും പേരാണു കളിക്കുന്നത്.

അവർക്കിടയിലേക്ക് ചുറുചുറുക്കോടെ അപരിചിതനായ ഒരാൾക്കൂടി കളിക്കാനിറങ്ങി. ടൈറ്റാനിയം ജോസ് എന്നറിയപ്പെടുന്ന എൻ.ജെ. ജോസായിരുന്നു അത്.

മിനിട്ടുകൾക്കകം ഗോൾവലയിലേക്കു ബുള്ളറ്റ് ഷോട്ടുകളുടെ പ്രവാഹമായിരുന്നു. ആരാടപ്പാ ഇവനെന്നു കൂടെ കളിച്ചവർ വാ പൊളിച്ചുപോയി!

ഇത്രയും കളിക്കാരുണ്ടായിട്ടും ആരെയും ഫൗൾ ചെയ്യാതെയുള്ള അയാളുടെ ഗോൾ പോസ്റ്റിലേക്കുള്ള കുതിച്ചുകയറ്റം അവരെയെല്ലാം അന്ധാളിപ്പിച്ചു.

ഒരേസമയം നാലും അഞ്ചുേപേരെ ഡ്രിബ്ലിംഗ് ചെയ്തായിരുന്നു ജോസിന്‍റെ കിക്കുകൾ. പലവട്ടം ഗോളിയെ കീഴ്പ്പെടുത്തിയശേഷം ജോസ് കളി നിർത്തി ഗാലറിയിൽ വിശ്രമിച്ചു. അപ്പോൾ അവിടെ കളികണ്ടുകൊണ്ടിരുന്ന ഏതാനും യുവാക്കൾ ജോസിനെ സമീപിച്ചു.

ഡാ ഗഡ്യേ, എന്തൂട്ടാ തന്‍റെ ഷോട്ട്! താൻ പൊരിച്ചൂട്ടാ. ഒരാറുമാസം കഷ്ടപ്പെട്ടാ തനിക്ക് സ്റ്റേറ്റ് ടീമിൽ കളിക്കാട്ടാ... യുവാക്കളുടെ ഉപദേശം തുടരുന്നതിനിടെ ജോസിനെ അറിയാവുന്ന ചിലർ അടുത്തെത്തി.

ടാ പിള്ളേരേ... ഇതാളുവേറ്യാട്ടാ, ജോസ്ന്ന് കേട്ട്ണ്ടാ, ടൈറ്റാനിയം ജോസ്. അപ്പോഴാണ് അവർക്ക് അബദ്ധം മനസിലായത്. അതോടെ എല്ലാവരും പൊട്ടിച്ചിരിയും സ്നേഹപ്രകടനങ്ങളുമായി.

ജോസ് കളിയൊക്കെ നിർത്തിയിരിക്കുന്ന കാലമായിരുന്നു. തിരുവനന്തപുരത്തുനിന്ന് തൃശൂർ ഫാത്തിമാനഗറിലുള്ള തറവാട്ടുവീട്ടിലേക്കു കുടുംബസമേതം വന്നതായിരുന്നു.

അപ്പോഴാണ് കുട്ടിക്കാലത്തെപ്പോലെ ഒരായാസത്തിനു തോപ്പ് സ്റ്റേഡിയത്തിൽ കളിക്കാനെത്തിയത്. നാല്പതു കഴിഞ്ഞിരുന്നെങ്കിലും ചെറുപ്പംവിടാത്ത രൂപമായിരുന്നു ജോസിന്‍റേത്.

ഒല്ലൂർ ഓറിയോൺസിന്‍റെ കളറിലാണു ജോസിന്‍റെ കളി ആളുകൾ ആദ്യം ക ണ്ടുതുടങ്ങിയത്. ആ വർഷം ജില്ലാ എ ഡിവിഷൻ ചാമ്പ്യന്മാരായിരുന്നു ഓറിയോൺസ്.

സ്ടൈക്കറായി ജോസും ഗോൾവല കാത്ത വിക്ടർ മഞ്ഞിലയും അന്നുമുതലേ തൃശൂരിലെ ഫുട്ബോൾ പ്രേമികളുടെ ആവേശമായി മാറിയിരുന്നു.

കേരള ഫുട്ബോളിൽ രണ്ടുപതിറ്റാണ്ടോളം നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു എൻ.ജെ. ജോസ്. 2001 ഫെബ്രുവരി ആറിനു 49-ാം വയസിൽ ഹൃദയാഘാതംമൂലം തിരുവനന്തപുരത്തുവച്ചായിരുന്നു അന്ത്യം.

തൃശൂർ നീലങ്കാവിൽ കുടുംബാഗമായ ജോസ് ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സിലെ സീനിയർ അക്കൗണ്ട്സ് ഓഫീസറായിരുന്നു.

1972 മുതൽ 1983വരെ ടൈറ്റാനിയം ടീമിനെ നയിച്ചത് ജോസാണ്. അങ്ങിനെയാണ് ഫുട്ബോൾ പ്രേമികൾ ടൈറ്റാനിയം ജോസെന്നു വിളിച്ചത്. 1972ൽ സന്തോഷ് ട്രോഫി ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി കളിച്ചു.

1969ൽ ഗുവാഹത്തിയിൽ നടന്ന ജൂണിയർ നാഷണൽസിൽ കേരളത്തെ പ്രതിനിധീകരിച്ച ജോസ് 69 മുതൽ 71 വരെ കേരള സർവകലാശാല‍യെയും 71-72ൽ കോഴിക്കോട് സർവകലാശാലയേയും പ്രതിനിധീകരിച്ചു. 1972ൽ ഗോവയിൽ നടന്ന സന്തോഷ് ട്രോഫി മത്സരങ്ങളിലായി 11 ഗോളടിച്ച് ടോപ്പ് സ്കോററായി. 1974ൽ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.

പ്രതിരോധത്തിന്‍റെ ഏതുഗ്രൻ കോട്ടകളെയും തുരന്നുകടക്കാനുള്ള ഡ്രിബ്ലിംഗ് പാടവവും മിന്നൽപ്പിണർപോലെ വെട്ടിമാറുന്ന മെയ്‌വഴക്കവും എൻ.ജെ. ജോസിന്‍റെ പ്രതേ്യകതകളാണ്. ഏതു മാരക ട്രാക്ക്ളിംഗിനെയും അതിജീവിക്കാനുള്ള തന്ത്രങ്ങൾ മെനയാൻ ജോസിനു കഴിവുണ്ടായിരുന്നു.

ചടുലമായ ചലനങ്ങളും ലക്ഷ്യം തെറ്റാത്ത കിക്കുകളുംകൊണ്ട് കളിക്കളത്തിൽ നിറഞ്ഞുനിന്ന ജോസ് എതിർ ടീമുകൾക്ക് പേടിസ്വപ്നമായിരുന്നു. അതേസമയം സൗമ്യമായ പെരുമാറ്റവും സംഭാഷണവും എല്ലാവർക്കും പ്രിയങ്കരനുമാക്കി.

ഗോൾ കീപ്പർമാരുടെ ദുഃസ്വപ്നമെന്നാണു അന്താരാഷ്ട്ര ഗോൾകീപ്പറായിരുന്ന വിക്ടർ മഞ്ഞില ഒരിക്കൽ എൻ.ജെ. ജോസിനെ വിശേഷിപ്പിച്ചത്. കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയപ്പോൾ ആ ടീമിൽ ഉൾപ്പെടാൻ കഴിയാത്തതായിരുന്നു ജോസിന്‍റെ ആത്മദുഃഖം.

കോച്ചിംഗ് ക്യാമ്പിൽ ഉണ്ടായിരുന്നെങ്കിലും ഒരുദിവസം പുറത്തുപോയിവരാൻ അൽപം വൈകിയതിനാൽ ജോസിനെ പുറത്താക്കുകയായിരുന്നു. ടേബിൾ ടെന്നീസ്, ഷട്ടിൽ തുടങ്ങിയവയിലും എൻ.ജെ. ജോസ് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. പോൾവോൾട്ടായിരുന്നു മറ്റൊരിനം.

ഭാര്യ ഓമന കേരള യൂണിവേഴ്സിറ്റി ഡെപ്യൂട്ടി രജിസ്ട്രാറായിരുന്നു. മകൻ എൻ.ജെ. ജോൺ അമേരിക്കയിലാണ്. മകള്‌ സൗമ്യ വിനേഷ് ടൈറ്റാനിയത്തിൽ ജോലി ചെയ്യുന്നു.

Special News

നൃത്തച്ചുവടിൽ കാണികളെ വിസ്മയിപ്പിച്ച് ജില്ലാ ജഡ്ജി റോഷൻ തോമസ്

കാഞ്ഞിരപ്പള്ളി: നൃത്തച്ചുവടുകളാൽ കാണികളെ വിസ്മ‍യിപ്പിച്ച് ഒരു ജില്ലാ ജഡ്ജി. നാട്യകലയുടെ മനോഹര ഭാവങ്ങൾ ആകർഷകമായി അവതരിപ്പിച്ചാണ് കോട്ടയം ജില്ലാ ജഡ്ജി റോഷൻ തോമസ് കാണികളുടെ മനം കവർന്നത്. കോട്ടയം ചിറക്കടവ് ശ്രീ മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന്‍റെ ഭാഗമായിട്ടാണ് റോഷൻ തോമസ് ഭരതനാട്യം അവതരിപ്പിച്ച് പ്രശംസ നേടിയത്. തിരക്കേറിയ ഒൗദ്യോഗിക ജീവിതത്തിനിടയ്ക്കും നൃത്തത്തെ സ്നേഹിക്കുകയും പരിശീലനത്തിനു സമയം കണ്ടെത്തുകയും ചെയ്യുന്നുണ്ട് ഈ ന്യായാധിപ. ഈരാറ്റുപേട്ട പോക്സോ കോടതിയിൽ ജില്ലാ ജഡ്ജിയുടെ എല്ലാ ചുമതലകളും വഹിക്കുന്നതിനൊപ്പമാണ് ഡാൻസ് പരിശീലനം.

പൊൻകുന്നം സ്വദേശിനിയായ രുക്മിണി ടീച്ചറിന്‍റെ ശിഷ്യത്വം സ്വീകരിച്ച ജഡ്ജി റോഷൻ തോമസ് കഴിഞ്ഞ വർഷങ്ങളിൽ പൊൻകുന്നം ഗുരുദേവക്ഷേത്രത്തിലും ഭരതനാട്യം അവതരിപ്പിച്ചിരുന്നു. കോട്ടയം ബാറിലെ അഭിഭാഷകനും കുറവിലങ്ങാട് നിധീരി കുടുംബാംഗവുമായ ഭർത്താവ് അഡ്വ. ജോണി ജോസഫിന്‍റെ പിന്തുണയാണ് റോഷന്‍റെ ആവേശം. 
മക്കളായ ജോസഫും തോമസും എല്ലായിടത്തും റോഷന്‍റെ ഡാൻസ് പ്രോഗ്രാമുകൾ കാണാൻ എത്തും. പത്തനംതിട്ട തുമ്പമൺ കടവിൽ കുടുംബാംഗമാണ് ഈ 46കാരി.
ബിഎ ഇംഗ്ലീഷ് ബിരുദം രണ്ടാം റാങ്ക് നേടി പാസായ ശേഷമാണ് കേരള യൂണിവേഴ്സിറ്റിയിൽനിന്നു രണ്ടാം റാങ്കിൽ എൽഎൽബിയും ഒന്നാം റാങ്കോടെ എംജി യൂണിവേഴ്സിറ്റിയിൽനിന്ന് എൽഎൽഎമ്മും നേടിയത്. പഠനത്തിലും ജോലിയും ഇപ്പോൾ നൃത്തത്തിലും തന്‍റെ മികവ് അടയാളപ്പെടുത്തുകയാണ് റോഷൻ.

Special News

സിസ്റ്റർ ഡമസീന: അനുപമമായ ഒരോർമ

കഴിഞ്ഞ ദിവസം അന്തരിച്ച, സിജെ സന്യാസിനി സമൂഹാംഗം സിസ്റ്റർ ഡമസീന മണ്ണഞ്ചേരിയിലിന്‍റെ ജീവിതം ഏതൊരു വ്യക്തിയെയും പ്രചോദിപ്പിക്കുന്നതാണെന്ന് സഹപ്രവർത്തകർ. ഏഴു പതിറ്റാണ്ട് ഇന്ത്യയുടെ ഗ്രാമഗ്രാമാന്തരങ്ങളിൽ നിസ്വാർഥമായി ശുശ്രൂഷ ചെയ്യാൻ കഴിഞ്ഞ മലയാളി സന്യാസിനിമാരിലൊരാളാണ് സിസ്റ്റർ ഡമസീനയെന്ന് സഭാംഗങ്ങൾ ഒാർമിക്കുന്നു. കഴിഞ്ഞ 23നായിരുന്നു സിസ്റ്ററിന്‍റെ വേർപാട്. സിസ്റ്റർ ഡമസീനയെക്കുറിച്ചു യുപി പ്രയാഗ്‌രാജിലെ സെന്‍റ് മേരീസ് കോൺവന്‍റ് അംഗം സിസ്റ്റർ എം. സുമിത സിജെ എഴുതിയ ഹൃദയസ്പർശിയായ കുറിപ്പ് ഇങ്ങനെ:

ദൈവസ്നേഹം അഗ്നിപോലെയാണ്. അതു സ്വയം അടച്ചുപൂട്ടാൻ അനുവദിക്കില്ല. കാരണം ദൈവത്തെ സ്നേഹിക്കാനും അവിടത്തെ ബഹുമാനം വർധിപ്പിക്കാതിരിക്കാനും കഴിയില്ല. സിസ്റ്റർ ഡമസീന അംഗമായിരുന്ന സിജെ സന്യാസിനി സമൂഹത്തിന്‍റെ സ്ഥാപക ദൈവ ദാസി മേരി വാഡിന്‍റെ വാക്കുകളാണിത്.

ഈ അർഥപൂർണമായ വാക്കുകൾ തന്‍റെ ജീവിതത്തിലൂടെ അന്വർഥമാക്കാൻ സിസ്റ്റർ ഡമസീനയ്ക്കു സാധിച്ചിരുന്നു. അതിരമ്പുഴ മണ്ണഞ്ചേരിയിൽ പരേതരായ ദേവസ്യയുടെയും മറിയക്കുട്ടിയുടെയും എട്ട് മക്കളിൽ മൂന്നാമതായി 1934 ജൂൺ 14നാണ് സിസ്റ്റർ ജനിച്ചത്. പ്രാർഥയുടെയും കഠിനാധ്വാനത്തിന്‍റെയും മൂല്യത്തിലും ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം നിശബ്ദമായി വളർത്തിയെടുത്തതുമായ കുടുംബത്തിലാണ് സിസ്റ്റർ വളർന്നുവന്നത്.
പ്രേഷിത തീഷ്ണതയാൽ കുഞ്ഞുമനസുകളെ ജ്വലിപ്പിച്ചിരുന്ന ചെറുപുഷ്പ മിഷൻ ലീഗ് സ്ഥാപക ഡയറക്ടർ ഫാ. ജോസഫ് മാലിപ്പറമ്പിലിന്‍റെ പ്രചോദനം സിസ്റ്ററിന്‍റെ ഉളളിലെ ദൈവവിളിയെ പരിപോഷിപ്പിച്ചിരുന്നു.
1956 ഫെബ്രുവരി രണ്ടിന് സിസ്റ്റർ പാറ്റ്നയിലെ ഐബിഎംവി മിഷനറി സന്യാസിനി സമൂഹത്തിൽ ചേർന്നു.അന്നത്തെ ബിഷപ്പായിരുന്ന ഡോ. വിൽഡർമൂത്തിന്‍റെ എഴുത്തുമായി ഐബിഎംവിയിലെ രണ്ട് സന്യാസിനിമാർ വന്നപ്പോൾ ഭാഗ്യസ്മരണാർഹനായ മാലിപ്പറന്പിൽ ജോസഫ് അച്ചനാണ് സിസ്റ്ററിനെ പാറ്റ്നയിലേക്കയച്ചത്. 1964 ഫെബ്രുവരി എട്ടിന് സിസ്റ്റർ നിത്യവ്രതവാഗ്ദാനം സ്വീകരിച്ചു.

നിസ്വാർഥ സേവനം

അന്നുമുതൽ ഉത്തരേന്ത്യയിലെ വിവിധ മിഷൻ കേന്ദ്രങ്ങളിൽ സ്നേഹശുശ്രൂഷയുമായി കടന്നുചെന്നു. ആതുര ശുശ്രൂഷ, സാധുജന പരിപാലനം, രോഗീപരിചരണം എന്നീ മേഖലകളിൽ വ്യാപൃതയായി. നൈനിറ്റാൾ, മുംബൈ, പാറ്റ്ന, കാൺപൂർ, അലഹബാദ് എന്നീ സ്ഥലങ്ങളിൽ ശുശ്രൂഷ സജീവമായി. ദിവ്യകാരുണ്യത്തിന്‍റെ മുന്നിൽ മണിക്കൂറുകൾ ചെലവഴിക്കാൻ സിസ്റ്റർ മടിച്ചിരുന്നില്ല. സഭയ്ക്കുവേണ്ടി നിരന്തരം പ്രാർഥിച്ചിരുന്നു.
അസഖ്യം ജപമാലകൾ ചൊല്ലി ദൈവവിളിക്കായും ലോകസമാധാനത്തിനായും കാഴ്ചവയ്ക്കു ശീലവും ഈ സന്യാസിനിക്ക് ഉണ്ടായിരുന്നു. 2003ൽ ഐബിഎംവി എന്ന പേര് പുനർനാമകരണം ചെയ്ത് സിജെ (കോൺഗ്രഗേഷൻ ഓഫ് ജീസസ് ) എന്ന പേര് സ്വീകരിച്ചു. വരും തലമുറയ്ക്കു ശ്രേഷ്ഠമായ ഒരു മാതൃക അവശേഷിപ്പിച്ചിട്ടാണ് 70 വർഷത്തെ മിഷൻ ജീവിതത്തിനു ശേഷം സിസ്റ്റർ ദൈവസവിധത്തിലേക്കു യാത്രയായിരിക്കുന്നത്. ധന്യമായ സിസ്റ്റർ ഡമസീനയുടെ ഓർമകൾക്കു മുന്നിൽ ശിരസ് നമിക്കുന്നു.

Latest News

Corehub Up