x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെസഹാ വ്യാഴം അവധി നൽകി; 16 ദിന മന്ത്രിജീവിതത്തിനിടയിലെ ചരിത്രമുദ്ര

മാത്യു ആന്‍റണി
Published: March 31, 2026 03:39 PM IST | Updated: March 31, 2026 04:20 PM IST

കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്‍റെ ദീർഘകാലത്തെ ആവശ്യമായിരുന്ന പെസഹാ വ്യാഴം പൊതുഅവധിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നിൽ 16 ദിവസം മാത്രം മന്ത്രിപദത്തിലിരുന്ന കെ.ജെ. ചാക്കോയുടെ നിർണായക ഇടപെടൽ.

സ്ഥാനാരോഹണത്തിന് പിന്നാലെ തനിക്ക് ലഭിച്ച ചുരുങ്ങിയ സമയംകൊണ്ട് ദീർഘകാലമായി താൻ വാദിച്ചുകൊണ്ടിരുന്ന ഒരു വലിയ കാര്യത്തിനായി അദ്ദേഹം സമയം വിനിയോഗിച്ചതിന്‍റെ കഥയാണിത്.

അപ്രതീക്ഷിതമായി എത്തിയ മന്ത്രിസ്ഥാനം

സി.എച്ച്. മുഹമ്മദ് കോയ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കെ.ജെ. ചാക്കോ മന്ത്രിസഭയിലേക്ക് എത്തുന്നത്. ഒരു മജിസ്‌ട്രേറ്റ് കോടതിയിൽ സാക്ഷിമൊഴി നൽകി ക്ഷീണിതനായി മടങ്ങിയെത്തിയ അദ്ദേഹത്തെ തേടി അപ്രതീക്ഷിതമായാണ് മന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള വാർത്തയെത്തുന്നത്.

മുസ്‌ലിം ലീഗ് നേതാവ് യു.എ. ബീരാനാണ് ഈ വാർത്ത അദ്ദേഹത്തെ ആദ്യം അറിയിക്കുന്നത്. തുടർന്ന് ഗവർണർ ജ്യോതി വെങ്കിടാചലത്തിന് മുന്നിൽ 1979 നവംബർ 16ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

K-Rail Survey

ദീർഘകാലത്തെ ആവശ്യത്തിന് സാഫല്യം

സത്യപ്രതിജ്ഞയ്ക്കു തൊട്ടുപിന്നാലെ നടന്ന ആദ്യ കാബിനറ്റ് യോഗത്തിൽതന്നെ തന്‍റെ മനസിലെ പ്രധാന ആഗ്രഹങ്ങളിലൊന്ന് അദ്ദേഹം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

പെസഹാ വ്യാഴം പൊതുഅവധിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം 1970-ൽ ചങ്ങനാശേരി എംഎൽഎ ആയ കാലം മുതൽ കെ.ജെ. ചാക്കോ ഉന്നയിക്കുന്നതായിരുന്നു.

മുൻ മുഖ്യമന്ത്രിമാരായ എ.കെ. ആന്‍റണി, പി.കെ. വാസുദേവൻ നായർ എന്നിവർക്ക് നിവേദനങ്ങൾ നൽകിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ അതു നടപ്പായിരുന്നില്ല.

മുഖ്യമന്ത്രിയുടെ പിന്തുണയും പ്രഖ്യാപനവും

രണ്ടാമത്തെ മന്ത്രിസഭാ യോഗത്തിന് തലേദിവസം മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയെ അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പോയി കണ്ട് കെ.ജെ. ചാക്കോ വീണ്ടും ഈ വിഷയം അവതരിപ്പിച്ചു.

ക്രൈസ്തവ സമൂഹത്തിന്‍റെ ന്യായമായ ഈ ആവശ്യത്തോട് മുഖ്യമന്ത്രി വളരെ അനുഭാവപൂർണമായ നിലപാടാണ് സ്വീകരിച്ചത്. അടുത്ത കാബിനറ്റ് യോഗത്തിൽ ഇത് അവതരിപ്പിക്കാൻ അദ്ദേഹം നിർദേശിച്ചു.

തുടർന്ന് നടന്ന മന്ത്രിസഭാ യോഗത്തിൽ ഈ ആവശ്യം അംഗീകരിക്കപ്പെടുകയും പെസഹാ വ്യാഴം കേരളത്തിൽ പൊതുഅവധിയായി പ്രഖ്യാപിച്ചുകൊണ്ട് ചരിത്രപരമായ ഉത്തരവ് പുറത്തിറങ്ങുകയും ചെയ്തു.

ഒരു കമ്യൂണിസ്റ്റ് പിന്തുണയുടെ ഓർമ

ഈ അവകാശപ്പോരാട്ടത്തിന് പിന്നിൽ കക്ഷിരാഷ്‌ട്രീയത്തിന് അതീതമായ പിന്തുണയും അദ്ദേഹത്തിന് ലഭിച്ചിരുന്നു. പെസഹാ വ്യാഴം അവധിയാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ഒപ്പിടാൻ കമ്യൂണിസ്റ്റ് നേതാക്കളായ പി.പി. ജോർജ് (കോട്ടയം), പി.പി. എസ്തോസ് (മൂവാറ്റുപുഴ) തുടങ്ങിയവർ മടി കാണിച്ചില്ല എന്നതും ചാക്കോ തന്‍റെ ഓർമകുറിപ്പായ പുത്തൻപുരാണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

K-Rail Survey

ചുരുങ്ങിയ കാലം മാത്രം അധികാരത്തിലിരുന്നിട്ടും, കേരളത്തിലെ ഒരു വലിയ വിശ്വാസി സമൂഹത്തിന്‍റെ വൈകാരികവും മതപരവുമായ ആവശ്യത്തിന് നിയമപരമായ അംഗീകാരം നേടിക്കൊടുക്കാൻ സാധിച്ചു എന്നത് കെ.ജെ. ചാക്കോയുടെ രാഷ്‌ട്രീയ ജീവിതത്തിലെ സുവർണ അധ്യായമായി ഇന്നും നിലനിൽക്കുന്നു.

നവംബർ 30നു കേരള നിയമസഭ പിരിച്ചുവിട്ടു. അതോടെ കേവലം 60 ദിവസം മാത്രം പ്രായമുള്ള സിഎച്ച് മന്ത്രിസഭ രാജിവച്ചു. കെ. ജെ. ചാക്കോ 2021 ഏപ്രിൽ 12ന് അന്തരിച്ചു.

Tags : K.J. Chacko Minister C. H. Mohammed Koya ministry Maundy Thursday Holiday Special News

Recent News

Corehub Up