പ്രതീകാത്മക ചിത്രം
റയ്പൂർ: ഛത്തീസ്ഗഡിലെ ബെമേതാര ജില്ലയിൽ അൻപതുകാരിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി പുഴയിൽ തള്ളി. സംഭവത്തിൽ സോൺപുരി സ്വദേശി രാം പ്രസാദ് സോൻവാനി (42) അറസ്റ്റിലായി. കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചതായും പോലീസ് അറിയിച്ചു.
ജൂലൈ 7 മുതൽ കെല്ലപ്പെട്ട സ്ത്രീയെ കാണാതായിരുന്നു. ജൂലൈ 9-ന് ശിവനാഥ് നദിയുടെ തീരത്ത് വസ്ത്രത്തിൽ പൊതിഞ്ഞ നിലയിൽ ചില അവശിഷ്ടങ്ങൾ സ്ത്രീയുടെ മകൻ കണ്ടെത്തുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ജൂലൈ 6-ന് രാത്രി രാം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ഇവർ ശക്തമായി പ്രതിരോധിച്ചതോടെ, വീട്ടിലുണ്ടായിരുന്ന മൺവെട്ടി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം ഇയാൾ മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചു. തുടർന്ന് തെളിവ് നശിപ്പിക്കുന്നതിനായി ശരീരം കഷണങ്ങളാക്കി മുറിച്ച് വസ്ത്രങ്ങളിൽ പൊതിഞ്ഞ് ശിവനാഥ് നദിയിൽ തള്ളുകയായിരുന്നു.
അതേസമയം കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവുമായി പ്രതിക്ക് മുൻവൈരാഗ്യമുണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം വീട്ടിൽ നിന്ന് 2,500 രൂപയും ഇയാൾ കവർന്നു.
ഫോറൻസിക് വിദഗ്ധരുടെയും ഡോഗ് സ്ക്വാഡിന്റെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടിയിലായത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും മറ്റ് തെളിവുകളും പോലീസ് കണ്ടെടുത്തു.
Tags : Deepika Crime Police Missing