x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജയിലിലായാൽ മന്ത്രിസ്ഥാനം നഷ്‌ടപ്പെടുന്ന ബിൽ: ജെപിസി റിപ്പോർട്ട് അംഗീകരിക്കുന്നത് നീട്ടി 

സ്വന്തം ലേഖകൻ
Published: July 18, 2026 07:05 AM IST | Updated: July 18, 2026 07:05 AM IST

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: കുറ്റകൃത്യത്തെ ത്തുടർന്ന് 30 ദിവസം ജയിലിലായാൽ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും നീക്കം ചെയ്യാൻ ലക്ഷ്യമിടുന്ന 130-ാം ഭേദഗതി ബിൽ പരിശോധിക്കുന്ന പാർലമെന്‍റിന്‍റെ സംയുക്ത സമിതി കരട് റിപ്പോർട്ട് അംഗീകരിക്കുന്നത് മാറ്റി.

ശിപാർശകൾക്ക് അന്തിമരൂപം നൽകുന്നതിനുമുമ്പ് കൂടുതൽ ചർച്ചകളും കൂടിയാലോചനകളും ആവശ്യമാണെന്ന് വിലയിരുത്തിയാണ് തീരുമാനം. ഭരണഘടനാ ഭേദഗതി ഉൾപ്പെടുന്ന ബിൽ തിങ്കളാഴ്ച ആരംഭിക്കുന്ന വർഷകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കുമെന്ന സൂചന ഉണ്ടായിരുന്നു. എന്നാൽ, കരട് റിപ്പോർട്ട് പൂർത്തിയാകാത്ത സാഹചര്യത്തിൽ ബിൽ ഉടനെ പരിഗണിക്കാൻ സാധ്യതയില്ല.

സമിതിക്ക് മുന്നിൽ അഞ്ച് ശിപാർശകൾ വന്നിരുന്നുവെന്നും ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകളും കൂടിയാലോചനകളും ആവശ്യമാണെന്നും സമിതി ഏകകണ്ഠമായി വിലയിരുത്തിയതായി ഇന്നലെ നടന്ന ജെപിസി യോഗത്തിനുശേഷം സമിതി അധ്യക്ഷൻ അപരാജിത സാരംഗി വ്യക്തമാക്കി. വരുംദിവസങ്ങളിലും കൂടുതൽ കക്ഷികളുമായി ചർച്ച നടത്തുമെന്നും അവർ വ്യക്തമാക്കി.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up