Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Movies

News

വാമിഖയ്ക്ക് കൂടി കാർ നൽകണമായിരുന്നു; ഡിസി ആഘോഷത്തിൽ നടിയെ ഒഴിവാക്കിയതിൽ വിമർശനം

തമിഴ് ചിത്രം ഡിസിയിൽ പ്രശംസ പിടിച്ചുപറ്റിയ കഥാപാത്രമായിരുന്നു വാമിഖയുടെ ചന്ദ്ര എന്ന കഥാപാത്രം. അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ചിത്രത്തിൽ ലോകേഷ് കനകരാജ് ആണ് നായകനായെത്തിയത്. 100 കോടിയിലേറെ കലക്ട് ചെയ്ത ചിത്രത്തിന്‍റെ വിജയത്തിൽ നിർമാതാവ് സംവിധായകനും നായകനും സംഗീതസംവിധായകനും കാറും കൈമാറി. എന്നാൽ ഇത് വാമിഖയുടെ ആരാധകരെ പ്രകോപിതരാക്കി.

സംവിധായകന്‍ അരുണ്‍ മാതേശ്വരന്‍, നായകന്‍ ലോകേഷ്, സംഗീത സംവിധായകൻ അനിരുദ്ധ് എന്നിവര്‍ക്കാണ് സണ്‍ പിക്‌ചേഴ്‌സിന്‍റെ ഉടമ കലാനിധി മാരന്‍ ബിഎംഡബ്ല്യൂ കാര്‍ സമ്മാനമായി നല്‍കിയത്.

എന്നാല്‍ ചിത്രത്തെ താങ്ങി നിര്‍ത്തിയ നായിക വാമിഖയ്ക്ക് കാറൊന്നും നല്‍കാത്തതില്‍ പലരും സണ്‍ പിക്‌ചേഴ്‌സിനെ വിമര്‍ശിക്കുകയാണ്.

സ്ത്രീയായതു കൊണ്ട് ഒതുക്കുകയാണോയെന്നും ഡിസി എന്ന സിനിമയില്‍ ലോകേഷും അനിരുദ്ധും എത്ര മാത്രം പ്രധാനമാണോ അത്രത്തോളം പ്രാധാന്യം വാമിഖയ്ക്കും ഉണ്ടെന്ന് വിഡിയോക്ക് താഴെ കമന്‍റുകളുണ്ട്. നായകനും സംവിധായകനും കാര്‍ സമ്മാനിക്കുന്ന ക്ലീഷേയില്‍ നിന്ന് നായികയെയും പരിഗണിച്ച് മാറ്റത്തിന് തുടക്കം കുറിക്കാനും ചിലര്‍ നിര്‍ദേശിക്കുന്നു.

ചന്ദ്രയും ഇതിന് അർഹയാണെന്നാണ് നടി സാനിയ അയ്യപ്പൻ കുറിച്ചിരിക്കുന്നത്. ചിത്രത്തിന് വേണ്ടി ഓടി നടന്ന് പ്രൊമോഷന്‍ നല്‍കിയവരില്‍ ഒരാള്‍ വാമിഖയായിരുന്നെന്നും അവരെ ഒഴിവാക്കിയത് മോശമായെന്നും ചിലർ കുറിച്ചിട്ടുണ്ട്.

News

കുടുംബത്തിനൊപ്പമുണ്ടാകും; ടെക്നീഷ്യന്‍റെ വിയോഗത്തിൽ നിവിൻ പോളി  

ഷൂട്ടിംഗ് സെറ്റിൽ ഷോക്കേറ്റ് മരിച്ച ടെക്‌നീഷ്യൻ വിഷ്ണു കെ.ടിക്ക് അനുശോചനവുമായി നടൻ നിവിൻ പോളി. എന്നും കുടുംബത്തോടൊപ്പമുണ്ടാവുമെന്ന് നിവിൻ കുറിച്ചു.

ബുധനാഴ്ചയാണ് ആലുവ എടയാറിലെ ഷൂട്ടിംഗ് സെറ്റിലെ അപകടത്തിൽ തൃശ്ശൂർ സ്വദേശിയായ വിഷ്ണു മരിച്ചത്. തൃശൂർ കാഞ്ഞാണി വെള്ളേംതടത്ത് താമസിക്കുന്ന കാരയിൽ തിലകൻ- സരിത ദമ്പതിമാരുടെ മകനാണ് 33-കാരനായ വിഷ്ണു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

നിവിൻ പോളി നായകനായ സിനിമയ്ക്കായി എടയാർ കവലയ്ക്കു സമീപമുള്ള ഗോഡൗണിൽ സെറ്റിട്ടിരുന്നു. ബുധനാഴ്ചയാണ് ഇവിടെ ഷൂട്ടിംഗ്ആരംഭിച്ചത്. ഇതിനിടെയാണ് വിഷ്ണുവിന് ഷോക്കേറ്റത്. ഉടൻ ഏലൂർ ഇഎസ്ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

നിവിൻ പോളിയെ നായകനാക്കി നാഷിദ് ഫാമി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിന്‍റെ ലൊക്കേഷനിലാണ് അപകടം. മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്‍റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, പോളി ജൂനിയർ പിക്‌ചേഴ്‌സിന്‍റെ ബാനറിൽ നിവിൻ പോളി, ഗ്രീൻ റൂം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്.

 

News

കൂടുതൽ കാണേണ്ടി വരും; ടിവിയിൽ പരസ്യത്തി‌ന്‍റെ സമയപരിധി നീക്കം ചെയ്ത് വാർത്താവിനിമയ മന്ത്രാലയം

ടെലിവിഷൻ ചാനലുകളിൽ പരിപാടിക്കിടെയുള്ള പരസ്യങ്ങൾക്കുണ്ടായിരുന്ന സമയപരിധി നീക്കംചെയ്തു. ഒരു പരിപാടിക്കിടെ മണിക്കൂറിൽ 12 മിനിറ്റ് മാത്രം പരസ്യമെന്ന പ‍രിധിയാണ് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം പിൻവലിച്ചത്.

വരിക്കാർ നൽകുന്ന പണത്തിനു മികച്ച സേവനം ഉറപ്പാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് കേന്ദ്രം പരസ്യങ്ങൾക്കുള്ള സമയത്തിൽ പരിധി വച്ചിരുന്നത്.

എങ്കിലും ടെലിവിഷൻ പ്രക്ഷേപണ മേഖലയിലെ ഗണ്യമായ മാറ്റങ്ങൾ, വർധിച്ച മത്സരം, ഉപഭോക്തൃ തെരഞ്ഞെടുപ്പ് എന്നിവ കണക്കിലെടുത്ത് ന്യായമായ മത്സരം സാധ്യമാക്കുന്നതിനും ടെലിവിഷൻ പ്രക്ഷേപണ മേഖലയിൽ ഈസ് ഓഫ് ഡൂയിംഗ് ബിസിനസും ലക്ഷ്യമിട്ടാണ് പരിധി നീക്കം ചെയ്തതെന്നു മന്ത്രാലയം അറിയിച്ചു.

News

എന്‍റെ ജീവിതത്തിൽ വന്ന ഒരുത്തൻ അഭിനയിച്ചൊരു അഭിനയം: ജയം രവിയെ പരിഹസിച്ച് ആർതി

നടൻ ജയം രവിയും ഗായിക കെനീഷ ഫ്രാൻസിസും ഒന്നിച്ച് പുകവലിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ നടനെതിരെ മുൻഭാര്യആർതി രവി പങ്കുവച്ച കുറിപ്പ് ചർച്ചയാകുന്നു. 

കഴിഞ്ഞ ദിവസങ്ങളിലാണ് ജയം രവിയും കെനീഷയും ഒരുമിച്ചിരുന്ന് പുകവലിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് ജയം രവിയുടെ മുൻനിലപാടുകളെയും മാധ്യമങ്ങൾക്ക് മുന്നിലെ പ്രകടനങ്ങളെയും പരിഹസിച്ചുകൊണ്ട് ആരതി രംഗത്തെത്തിയത്.

‘‘സൂര്യ, അജിത്ത്, വിക്രം, കമൽ ഇവരേക്കാളൊക്കെ എന്റെന്‍റെ ജീവിതത്തിൽ വന്ന ഒരുത്തൻ അഭിനയിച്ചൊരു അഭിനയമുണ്ട്, അതിന് 100 ഓസ്കാർ അവാർഡ് വരെ കൊടുക്കാം ഡാ’’ എന്നായിരുന്നു ആര്‍തി പങ്കുവെച്ച വാക്കുകൾ.

താൻ കടുത്ത വിഷാദരോഗത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഭാര്യയും കുടുംബവും തന്നെ സാമ്പത്തികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നും കാണിച്ച് മുൻപ് ജയം രവി മാധ്യമങ്ങൾക്ക് മുന്നിൽ വിങ്ങിപ്പൊട്ടിയിരുന്നു.

എന്നാൽ, നടന്‍റെ ഈ കരച്ചിലും പ്രതികരണങ്ങളും ജനങ്ങളുടെ സഹതാപം നേടിയെടുക്കാനുള്ള തന്ത്രമായിരുന്നുവെന്ന് ആരോപിക്കുന്നതാണ് ആർതിയുടെ പുതിയ കുറിപ്പ്.

തമിഴകത്തെ മികച്ച നടന്മാരായ കമൽഹാസൻ, വിക്രം, സൂര്യ, അജിത്ത് എന്നിവരുടെ അഭിനയത്തേക്കാൾ വലിയ 'നാടകമാണ്' ജയം രവി സ്വന്തം ജീവിതത്തിൽ കളിച്ചതെന്ന് ആരതി ഓർമ്മിപ്പിക്കുന്നു.

ഇരുവരും തമ്മിലുള്ള വിവാഹമോചന കേസ് നിലവിൽ ചെന്നൈ കുടുംബ കോടതിയുടെ പരിഗണനയിലാണ്. ആരതിക്ക് പ്രതിമാസം 3 ലക്ഷം രൂപ ഇടക്കാല ജീവനാംശമായി നൽകാൻ കോടതി ജയം രവിക്ക് നിർദേശം നൽകിയിരുന്നു.

തുടക്കത്തിൽ വിവാഹമോചന വിഷയത്തിൽ ജയം രവിയെ പിന്തുണച്ചിരുന്ന ആരാധകരിൽ ഭൂരിഭാഗവും പുതിയ വിഡിയോയും ആരതിയുടെ കുറിപ്പും പുറത്തുവന്നതോടെ നിലപാട് മാറ്റിയിട്ടുണ്ട്.

News

മന്ത്രിമാർക്ക് ജനറേറ്ററും ഇൻവേർട്ടറും ഉള്ളതുകൊണ്ട് ഒന്നും അറിയണ്ടല്ലോ? പവർകട്ടിനിനെതിരെ പ്രതിഷേധവുമായി ഭാഗ്യലക്ഷ്മി

 സംസ്ഥാനത്തെ അപ്രഖ്യാപിത പവർകട്ടിനിനെതിരെ പ്രതിഷേധവുമായി ഡബ്ബിംഗ്ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി.

മുൻകൂട്ടി മുന്നറിയിപ്പൊന്നുമില്ലാതെ രാത്രി പത്തു മണിക്കും പന്ത്രണ്ടു മണിക്കും കറന്‍റ് കട്ട് ചെയ്യുന്നത് പതിവായിരിക്കുകയാണെന്നും മന്ത്രിമാർക്ക് ജനറേറ്ററും ഇൻവേർട്ടറും ഉള്ളതുകൊണ്ട് ഒന്നും അറിയണ്ടേന്നും ഭാഗ്യലക്ഷ്മി പറയുന്നു.

കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചും കറന്‍റ് ചാർജ് വർധനവിനെക്കുറിച്ചും വി.ഡി. സതീശൻ നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്‍റെ വിഡിയോ പങ്കുവച്ച് "ഇപ്പോൾ കറണ്ട് എവിടെ?" എന്നു ചോദിക്കുന്ന വിഡിയോയും ഭാഗ്യലക്ഷ്മി പങ്കുവച്ചിട്ടുണ്ട്.

ഇന്ദിരാഗാന്ധിയുടെ പേരിലുള്ള സർക്കാരിന്‍റെ പുതിയ പദ്ധതികളെ കളിയാക്കിക്കൊണ്ട് "എല്ലാ മലയാളികൾക്കും സ്നേഹത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും ഇന്ദിരാ പവർകട്ട് ആശംസകൾ" എന്ന പോസ്റ്ററും അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

‘ഇരുട്ടിൽ കൊളുത്തിവച്ച മണിവിളക്കായിരുന്നു’ എന്ന ഗാനത്തോടൊപ്പം ‘മന്ത്രിമാർക്ക് ജനറേറ്ററും ഇൻവെർട്ടറും ഉള്ളതുകൊണ്ട് ജനങ്ങളുടെ വിഷമങ്ങൾ ഒന്നുമറിയേണ്ടല്ലോ’ എന്നും അവർ കുറിച്ചു.

News

ഇൻഡസ്ട്രി ഹിറ്റിലേയ്ക്കുള്ള കുതിപ്പ് തുടർന്ന് ബത്‌ലഹേം; രണ്ടാം ട്രെയിലറുമായി ഭാവന സ്റ്റുഡിയോസ്

ഇൻഡസ്ട്രി ഹിറ്റിലേയ്ക്കുള്ള കുതിപ്പ് തുടരുന്നതിനിടെ പുതിയ ട്രെയിലർ പങ്കുവച്ച് ബെത്‌ലഹേം കുടുംബ യൂണിറ്റ് അണിയറപ്രവർത്തകർ.

ആഗോള തലത്തിൽ 300 കോടിയിലേക്ക് ഉടൻ ഈ നിവിൻ പോളി- മമിത ചിത്രമെത്തും.

ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത് ഭാവനാ സ്റ്റുഡിയോസിന്‍റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമിച്ച ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ കുടുംബ പ്രേക്ഷകരുടെയും യുവാക്കളുടെയും വൻ തിരക്കാണ് സൃഷ്ടിക്കുന്നത്.

 

News

ഈ സിനിമ മോഹൻലാൽ കാണണമെന്നാണ് ആഗ്രഹം: ദൃശ്യം 3യെക്കുറിച്ച് അജയ് ദേവ്‌ഗൺ  

ഹിന്ദി ‘ദൃശ്യം 3’ മലയാളത്തിന്‍റെ തനിപ്പകർപ്പല്ലെന്ന് നടൻ അജയ് ദേവ്ഗണ്‍. നിരവധി മാറ്റങ്ങൾ ചിത്രത്തിൽ വരുത്തിയിട്ടുണ്ടെന്നും മലയാളത്തെയും ഹിന്ദി ദൃശ്യത്തെയും രണ്ടായി കാണണമെന്നും അജയ് പറഞ്ഞു.

‘ദൃശ്യം 3’ ഒറിജിനൽ ചിത്രത്തിന്‍റെ തനിപ്പകർപ്പല്ല. നിരവധി മാറ്റങ്ങൾ ചിത്രത്തിൽ വരുത്തിയിട്ടുണ്ട്. രണ്ടു സിനിമകളും രണ്ടാണ്. മലയാളത്തെയും ഹിന്ദി ദൃശ്യത്തെയും രണ്ടായി കാണണം. ഇത് വേറെ തന്നെ തിരക്കഥയാണ്.

ഈ സിനിമ ലാൽ സർ (മോഹൻലാൽ) കാണണമെന്നാണ് എന്‍റെ ആഗ്രഹം. ദൃശ്യത്തിന്‍റെ അണിയറപ്രവർത്തകർ സിനിമ കണ്ട് വിലയിരുത്തണം. ലാൽ സാറിന്‍റെഅനുമതി കൂടി ലഭിച്ചാൽ സന്തോഷമാണ്. അദ്ദേഹത്തിന്‍റെ അഭിപ്രായം അറിയാൻ ആകാംക്ഷയുണ്ട്.

അവരുടെ ‘ദൃശ്യം 3’ പൂർണമായും വ്യത്യസ്തമാണ്. വലിയ മാറ്റങ്ങൾ വരുത്തി എന്നതിലുപരി ഇത് തികച്ചും വേറൊരു കഥയാണ്. രണ്ടാം ഭാഗത്തിന് ശേഷം ഈ സിനിമ ഉണ്ടാകുമോ എന്ന് ഞങ്ങൾക്ക് ഉറപ്പില്ലായിരുന്നു. വെറുതേ ഒരു തിരക്കഥയുണ്ടാക്കി തുടർച്ച സൃഷ്ടിക്കാൻ കഴിയുന്ന സിനിമയല്ല ഇത്. ട്വിസ്റ്റുകളും സർപ്രൈസുകളും നിറഞ്ഞതാണ്.

ഒക്ടോബർ രണ്ടിനാണ് ‘ദൃശ്യം 3:ദ് കൺക്ലൂഷൻ’ തിയറ്ററുകളിലെത്തുക. അഭിഷേക് പഥക് കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ അജയ് ദേവ്ഗൺ, തബു, ശ്രീയ ശരൺ, പ്രകാശ് രാജ്, ജയ്ദീപ് അഹ്ലാവത്ത് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

 

News

വിജയ് ദേവരകൊണ്ടയ്ക്ക് വില്ലനായി മമ്മി താരം അർണോൾഡ് വോസ്‌ലൂ; രണബാലി ടീസർ

വിജയ് ദേവരകൊണ്ട നായകനാകുന്ന പാൻ-ഇന്ത്യൻ പീരിയഡ് ആക്‌ഷൻ ചിത്രം രണബാലി ടീസർ പുറത്തിറങ്ങി. പ്രേക്ഷകരിൽ ആകാംക്ഷയും രോമാഞ്ചവും നിറയ്ക്കുന്ന രീതിയിൽ ഇതുവരെ കാണാത്ത അതിശക്തവും തീക്ഷ്ണവുമായ മേക്കോവറിലാണ് ടീസറിൽ വിജയ് ദേവരകൊണ്ട എത്തിയിരിക്കുന്നത്.

വിജയദശമി ആഘോഷങ്ങളുടെ സമയത്ത് ഒക്ടോബർ 16-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം എത്തും.

1876 മുതൽ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് ജീവൻ നഷ്ടമായ 80 ലക്ഷത്തോളം ഇന്ത്യക്കാരുടെ ഓർമയ്ക്ക് മുന്നിൽ പ്രണാമർപ്പിച്ചുകൊണ്ടാണ് ചിത്രം എത്തുന്നത്.

ഇന്ത്യയിൽ അക്കാലത്ത് നടന്ന യഥാർഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മദ്രാസ് പ്രസിഡൻസിയിൽ ബ്രിട്ടീഷുകാർ സൃഷ്ടിച്ച ഭീകരമായ പട്ടിണിയും പീഡനങ്ങളുമാണ് ടീസറിന്‍റെ തുടക്കത്തിൽ കാണിക്കുന്നത്.

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന പാൻ-ഇന്ത്യൻ ചിത്രം മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് നിർമിക്കുന്നു.

 

News

ആ വസ്ത്രം ധരിക്കരുതെന്ന് കൂട്ടുകാർ പോലും പറഞ്ഞു, എന്നിട്ടും എനിക്ക് മനസിലായില്ല; ട്രോൾ ചെയ്യപ്പെട്ട വസ്ത്രത്തെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി  

ധരിച്ച വസ്ത്രത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങളിലും ട്രോളുകളിലും പ്രതികരിച്ച് നടി ഐശ്വര്യ ലക്ഷ്മി. താൻ ഏതു വസ്ത്രം ധരിക്കണം എന്നതിൽ ആർക്കും വിശദീകരണം നൽകേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയ താരം വസ്ത്രത്തിന്‍റെ നീളത്തിലോ പുറത്തുകാണുന്ന ക്ളീവേജിലോ അല്ല ഒരാളുടെ സംസ്കാരം ഇരിക്കുന്നതെന്നും തുറന്നടിച്ചു.

രഞ്ജിനി ഹരിദാസിനു നൽകിയ അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്.

ഐശ്വര്യലക്ഷ്മിയുടെ വാക്കുകൾ

"എനിക്ക് സത്യം പറഞ്ഞാൽ ഇതൊന്നും ഒരു വിഷയമേ അല്ല, ഞാൻ എനിക്കെതിരെ വരുന്ന വിമർശനങ്ങളൊന്നും കാര്യമാക്കാറില്ല. എങ്കിലും അന്ന് ശരിക്കും എന്താണ് സംഭവിച്ചതെന്ന് ഞാൻ വ്യക്തമായി പറയാം. ആദ്യം തന്നെ പറയട്ടെ, ഇതെന്‍റെ ഭാഗത്തു നിന്നുള്ള ഒരു വിശദീകരണമല്ല.

ഞാൻ എന്ത് ധരിക്കുന്നു, അല്ലെങ്കിൽ ഇപ്പോൾ ധരിച്ചിരിക്കുന്നു എന്നതിനൊന്നും ഞാൻ ഒരിക്കലും ആർക്കും ഒരു വിശദീകരണവും നൽകാൻ ഉദ്ദേശിക്കുന്നില്ല.

പക്ഷേ അത്രയും തമാശയായി തോന്നിയ ഒരു സംഭവമുണ്ട്. എനിക്ക് തന്നെ തോന്നിപ്പോയി 'എന്‍റെ ദൈവമേ, ഞാൻ അന്ന് എന്തു ചിന്തിച്ചാണ് ഈ ഡ്രസ്സ് ഇട്ടത്' എന്ന്. അത് ഏതാണെന്ന് ഞാൻ പറയാം.

‘കുളിക്കാൻ പോകുമ്പോൾ ധരിക്കുന്ന ഡ്രസ്സ്’ എന്ന നിലയിൽ ട്രോൾ ചെയ്യപ്പെട്ട വസ്ത്രത്തെപ്പറ്റി പറയാം. ശരിക്കും പറഞ്ഞാൽ അതൊരു റിയൽ ട്രാജഡിയായിരുന്നു.

ഇപ്പോൾ എന്‍റെയും എന്‍റെ കൂട്ടുകാരുടെയും ഇടയിൽ അതൊരു വലിയ കോമഡി-ട്രാജഡിയായി മാറിയിരിക്കുകയാണ്. കാരണം, എവിടെയെങ്കിലും പോകുമ്പോൾ എന്‍റെ കൂട്ടുകാർ ആ ബ്രാൻഡ് കാണുകയോ ആ നിറങ്ങൾ കാണുകയോ ചെയ്താൽ ഉടൻ അതിന്‍റെ ഫോട്ടോകൾ എടുത്ത് എനിക്ക് അയച്ചുതരും! 'ഇത് നിർത്ത് നിർത്ത്' എന്ന് പറയേണ്ട അവസ്ഥയാണ്.

അന്ന് ആ മുറിയിൽ എന്‍റെ ബെസ്റ്റ് ഫ്രണ്ട് ഉണ്ടായിരുന്നു, എന്‍റെ മാനേജർ ഉണ്ടായിരുന്നു, എല്ലാവരും അവിടെയുണ്ടായിരുന്നു. എല്ലാവരും എന്നോട് പറഞ്ഞു, 'ഐശ്വര്യാ, വേണ്ട, ചിലപ്പോൾ ഇത് ശരിയാകില്ല, ഇത് വേണ്ട' എന്ന്. അവർ എല്ലാവരും എനിക്ക് വ്യക്തമായി മുന്നറിയിപ്പ് തന്നതാണ്.

എന്‍റെ മുന്നിൽ വേറെ വസ്ത്രങ്ങളുടെ ഓപ്ഷനുകൾ ഇല്ലാതിരുന്നിട്ടല്ല, ആവശ്യത്തിന് ഓപ്ഷനുകൾ ഉണ്ടായിരുന്നു. എന്നിട്ടും ഞാൻ തന്നെ തിരഞ്ഞെടുത്തത് ആ ഡ്രസ്സായിരുന്നു.

ഞാൻ വലിയ ആത്മവിശ്വാസത്തിലായിരുന്നു. 'ഇതാണ് ഫാഷൻ, മുലക്കച്ച നമ്മൾ തിരികെ ട്രെൻഡിംഗ് ആക്കാൻ പോവുകയാണ്' എന്നൊക്കെ വിചാരിച്ചാണ് ഞാൻ പോയത്! പക്ഷേ പിന്നീട് ആ ഡ്രസ്സ് ശരിയായില്ലെന്ന് ആദ്യം തിരിച്ചറിഞ്ഞതും ഞാൻ തന്നെയാണ്. 'അയ്യോ... വേണ്ടായിരുന്നു, ഇത് പറ്റില്ല' എന്ന് എനിക്ക് മനസിലായി. അത്രയ്ക്കും എപിക് ആയ ഒരു അമളിയായിരുന്നു അത്! ഒടുവിൽ ഞാൻ എന്‍റെ കൂട്ടുകാരോട് സമ്മതിക്കേണ്ടി വന്നു, 'നിങ്ങൾ പറഞ്ഞതായിരുന്നു ശരി, എനിക്ക് തെറ്റി' എന്ന്.

മറ്റൊരു വസ്ത്രം മുൻവശത്ത് കീ ഹോൾ ഉള്ള വസ്ത്രമാണ്. ക്ലീവേജും കീഹോളുമുള്ള ആ ഡ്രസ് എന്‍റെ കൂട്ടുകാർക്കാർക്കും ഇഷ്ടമായിരുന്നു. പക്ഷേ അത് ധരിച്ചു കഴിയുമ്പോൾ ഇത്രയും വലിയ കീഹോൾ ആയിരിക്കും എന്ന് ഞാനും വിചാരിച്ചില്ല. അത് ഇട്ടുകഴിഞ്ഞപ്പോൾ നന്നായിരുന്നു.

എന്‍റെ ഒപ്പം എപ്പോഴും ഒരു പെൺപട തന്നെയുണ്ടായിരിക്കും. ആ വസ്ത്രം ധരിച്ച് ഡയമണ്ടും ഇട്ടപ്പോൾ വളരെ വ്യത്യസ്തവും സെക്സിയുമായ ഒരു ലുക്ക് ഉണ്ടായിരുന്നു. സുഹൃത്തുക്കൾ എല്ലാം നല്ല അഭിപ്രായമാണ് പറഞ്ഞത്.

തിരുവനന്തപുരത്ത് നടക്കുന്ന ഒരു പ്രോഗ്രാമിലേക്കാണ് ഞാൻ പോയത്. രാമനാട് എന്ന സ്ഥലത്ത് എനിക്ക് അന്ന് ഒരു ഉദ്ഘാടനം ഉണ്ടായിരുന്നു. അതു കഴിഞ്ഞ് ഫ്ലൈറ്റ് തിരുവനന്തപുരത്തു നിന്നായിരുന്നു. ഫ്ലൈറ്റ് കയറാൻ പോകുന്ന വഴിക്ക് ആ ഡയമണ്ട് എക്സിബിഷനിൽ ഒന്നു വരാമോ എന്ന് അവർ ചോദിച്ചു. അതൊരു പെയ്ഡ് പ്രോജക്ട് ആയിരുന്നില്ല. ആ ബ്രാൻഡുമായുള്ള നല്ല ബന്ധം കാരണം പോയതായിരുന്നു.

രാജ്യാന്തര ഡയമണ്ട് ജ്വല്ലറി എക്സിബിഷൻ അല്ലേ, എന്‍റെ ഫാഷനൊക്കെ കാണിച്ച് തകർക്കാം എന്ന് ഞാൻ വിചാരിച്ചു. രാജ്യാന്തര ഡയമണ്ട് എക്സിബിഷനു തല കാണിക്കുക എന്നതായിരുന്നു എന്‍റെ മനസിൽ. പക്ഷേ, അതു നടക്കുന്നത് പാരിസിൽ അല്ല പഴവങ്ങാടിയിൽ ആണെന്നത് ഞാൻ വിട്ടു. അവിടെ ഇത്രയധികം കാമറകൾ ഉണ്ടാകുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.

ഒരു നടി എന്ന നിലയിൽ ചിലപ്പോൾ റിയാലിറ്റി നമ്മൾ മറന്നുപോകും. 'ഓ റിയാലിറ്റി ചെക്ക്' എന്ന് തോന്നിയ നിമിഷമായിരുന്നു അത്. അവിടെയുള്ള കാമറകൾ എന്‍റെ മുഖത്തിന് പകരം എന്‍റെ ശരീരഭാഗങ്ങളിലേക്ക് മാത്രം ഫോക്കസ് ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് അസ്വസ്ഥത തോന്നി. 'ഞങ്ങൾക്ക് നിങ്ങളുടെ മുഖം വേണ്ട' എന്നു പറയുന്നതുപോലെയായിരുന്നു ആ മൊബൈൽ കാമറകളുടെ പ്രവർത്തനം.

നമ്മൾ അസ്വസ്ഥരാകുമ്പോൾ നമ്മുടെ ശരീരഭാഷ മാറും. പേഴ്സണൽ ബൗണ്ടറികളുടെ കാര്യമാണിത്. ആ സ്പേസിൽ അസ്വസ്ഥത തോന്നിയപ്പോൾ ഞാൻ കൈകൾ നെഞ്ചോട് ചേർത്ത് പിടിച്ചു. ഉടൻ തന്നെ ആളുകൾ 'ഓ പെട്ടെന്ന് ബോധം വന്നു, മറയ്ക്കാൻ ശ്രമിക്കുകയാണ്' എന്നൊക്കെ പറഞ്ഞ് കമന്‍റ് ചെയ്യാൻ തുടങ്ങി. ആ കമന്‍റുകളൊക്കെ ഞാൻ കണ്ടു. എനിക്ക് ആ ഡ്രസ് ഇടുന്നതിൽ യാതൊരു അസ്വസ്ഥതയും ഉണ്ടായിരുന്നില്ല, പക്ഷേ നിങ്ങളുടെ കണ്ണുകൾ അതിൽ എന്താണ് തിരയുന്നത് എന്ന് എനിക്ക് വ്യക്തമായി അറിയാമായിരുന്നു.

സംസ്കാരം എന്നത് വസ്ത്രത്തിന്‍റെ നീളത്തിലോ കഴുത്തിന്‍റെ ആഴത്തിലോ ആണോ ഇരിക്കുന്നത്? അല്ല, ഒരാൾ എങ്ങനെ പെരുമാറുന്നു എന്നതിലാണ് സംസ്കാരം. സംസ്കാരത്തിന് ചേരുന്ന കമന്‍റുകളാണോ ഇവർ ഇടുന്നത്?

ഒരു സ്ത്രീ എപ്പോഴും അവളുടെ ശരീരത്തെപ്പറ്റി ബോധവതിയായിരിക്കണം, കാണുന്നവർ എന്തുവേണമെങ്കിലും പറയും, അവർക്ക് പറയാം പക്ഷേ, ശ്രദ്ധിക്കേണ്ടത് നമ്മളാണ്. ഇവർ ശരിക്കും എന്നെ അറിഞ്ഞിരുന്നെങ്കിലോ എന്ന് ഞാൻ ചിന്തിച്ചുപോകാറുണ്ട്. മലയാളി പ്രേക്ഷകർ സ്നേഹം കാണിക്കുന്നത് കാണാൻ എനിക്ക് ഒത്തിരി ഇഷ്ടമാണ്, അവർ വളരെ ദയയുള്ളവരാണ്. അവർ എന്‍റെ അമ്മയെപ്പോലെയാണ് എന്ന് എനിക്കു തോന്നാറുണ്ട്. അതായത് സ്നേഹമൊക്കെയാണ്... പക്ഷേ രണ്ടെണ്ണം തന്നുകഴിഞ്ഞിട്ടേ സ്നേഹം കാണിക്കൂ.

ആദ്യത്തെ 24 മണിക്കൂർ ഞാൻ അത് വെറുമൊരു തമാശയായി എടുത്ത് ചിരിക്കുകയായിരുന്നു. പിന്നെയാണ് ഇന്‍റർനെറ്റിൽ ഇതിനെക്കുറിച്ച് വലിയ ചർച്ചകൾ തുടങ്ങുന്നത്. ജനങ്ങൾ പോസ്റ്റുകൾ ഇടുന്നു. 2026-ലും ഇന്റർനെറ്റിൽ ഇതിനെക്കുറിച്ചാണോ ചർച്ച? എന്തായാലും ഇത് നടന്നത് പഴവങ്ങാടിയിൽ ആണെന്ന് സോഷ്യൽ മീഡിയയിൽ അറിഞ്ഞില്ല.

അറിഞ്ഞെങ്കിൽ പ്രശ്നം ഗുരുതരമായേനെ. ആളുകൾ പോസ്റ്റുകൾ ഇടുന്നു, വലിയ വലിയ ചർച്ചകൾ നടത്തുന്നു, കമന്‍റുകൾ എഴുതിക്കൂട്ടുന്നു! ശരിക്കും ആലോചിച്ചു നോക്കൂ, നമ്മുടെ രാജ്യത്ത് അടിയന്തരമായി ചർച്ച ചെയ്യപ്പെടേണ്ട എത്രയോ ഗൗരവമേറിയ പ്രശ്നങ്ങളുണ്ട്! രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചയെയും ജി.ഡി.പി നിരക്കുകളെയും കുറിച്ച് നമ്മൾ സംസാരിക്കേണ്ടതല്ലേ? അതിനെക്കുറിച്ച് ഇവിടെ എവിടെയെങ്കിലും കാര്യമായ ചർച്ചകൾ നടക്കുന്നുണ്ടോ? തെരുവുകളിലും വയോജന മന്ദിരങ്ങളിലും സ്വന്തം മക്കളാൽ ഉപേക്ഷിക്കപ്പെടുന്ന, ആരുമില്ലാതെ പോകുന്ന എത്രയോ വയസ്സായ മാതാപിതാക്കളുണ്ട് നമ്മുടെ നാട്ടിൽ! അവരുടെ കണ്ണീരിനെയും ദുരിതങ്ങളെയും കുറിച്ച് നമ്മൾക്ക് സംസാരിച്ചുകൂടെ?

അതുപോലെ കുട്ടികൾക്കെതിരെ ദിനംപ്രതി നടക്കുന്ന അതിക്രമങ്ങളെയും ക്രൂരതകളെയും കുറിച്ച് നമുക്ക് ചർച്ച ചെയ്തൂടെ? അവർക്ക് നൽകേണ്ട സുരക്ഷയെക്കുറിച്ചും സമൂഹത്തിൽ ഉണ്ടാകേണ്ട വലിയ മാറ്റങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കാൻ എത്രയോ കാര്യങ്ങളുണ്ട്!

എന്നാൽ അത്തരം കാതലായ വിഷയങ്ങളെല്ലാം പൂർണ്ണമായി തഴഞ്ഞുകൊണ്ട്, ഒരു സ്ത്രീ ഏത് വസ്ത്രം ധരിച്ചു, അവളുടെ വസ്ത്രത്തിന്റെ കഴുത്തിന്റെ ആഴമെത്രയാണ് എന്നതിനെക്കുറിച്ച് സംസാരിക്കാനാണ് ആളുകൾ സമയം കണ്ടെത്തുന്നത്.

അത്രയും അനാവശ്യമായ ഒരു കാര്യത്തെക്കുറിച്ച് മണിക്കൂറുകളോളം ചർച്ചകൾ നടത്താനും വിലയിരുത്താനുമാണ് ഇവിടെ ആളുകൾക്ക് താല്പര്യം. ഒരു സ്ത്രീയുടെ ക്ലീവേജ് ആണോ ഈ രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം? സമൂഹത്തിന്‍റെ ഈ മുൻഗണനകൾ കാണുമ്പോൾ ശരിക്കും കഷ്ടം തോന്നും."

 

 

News

പരിക്കേറ്റ കാലുമായി മലയാറ്റൂർ മല കയറിയതിനെക്കുറിച്ച് മഞ്ജു വാര്യർ

പരിക്കേറ്റ കാലുമായി മലയാറ്റൂർ മല കയറിയതിനെക്കുറിച്ച് മഞ്ജു വാര്യർ. ആരോഗ്യത്തോടെ ഇരിക്കുന്നത് പലരും ആഘോഷിക്കാൻ മറന്നുപോകുന്ന ഒരു വിജയമാണെന്ന് കുറിച്ചാണ് മല കയറിയ അനുഭവം താരം പറഞ്ഞത്.

ബൈക്ക് റൈഡിനിടെ കാലിന്‍റെ മുട്ടിനേറ്റ പരിക്കിൽ നിന്നും മുക്തയാകുന്നതിനിടെയാണ് മലയാറ്റൂർ മല കയറാൻ പോയതെന്ന് മഞ്ജു പറയുന്നു.

ആരോഗ്യത്തോടെ ഇരിക്കുന്നത് പലരും ആഘോഷിക്കാൻ മറന്നുപോകുന്ന ഒരു വിജയമാണ്. ഒരു ചെറിയ ബൈക്കിംഗ് അപകടത്തിൽ കാൽമുട്ടിന് പരിക്കേറ്റിരുന്നത് ഉണങ്ങിവരുന്നതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് മനോഹരമായ മലയാറ്റൂർ മല കയറ്റം തുടങ്ങുമ്പോൾ എനിക്കൊരു ചെറിയ ആശങ്കയുണ്ടായിരുന്നു.

 

News

സൂര്യയ്ക്ക് വില്ലനായി നസ്‌ലിൻ, നായികയായി നസ്രിയ; ജീത്തു മാധവന്‍റെ സീൻ ടീസർ

തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ ടീസർ പുറത്ത്. ‘സീൻ’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്.

ഴഗരം സ്റ്റുഡിയോസ് ബാനറിൽ നടി ജ്യോതിക ആണ് ചിത്രം നിർമിക്കുന്നത്. 2026 നവംബർ ആറിന് ദീപാവലി റിലീസായി ചിത്രം ആഗോള തലത്തിൽ തിയറ്ററുകളിലെത്തും.

സൂര്യയ്ക്ക് പുറമേ മലയാളി താരം നസ്‌ലനും നിർണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത് നസ്രിയ നസിം. 

 

News

രവീന്ദ്ര പുരസ്‌കാരം സുജാത മോഹന്

രവീന്ദ്രന്‍ മാസ്റ്റര്‍ മ്യൂസിക്കല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 2026ലെ രവീന്ദ്ര പുരസ്‌കാരത്തിന് പിന്നണി ഗായിക സുജാത മോഹന്‍ അര്‍ഹയായി.

നവംബര്‍ 14ന് തൃശൂര്‍ പഴുവില്‍ അസീസിയ കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന രവീന്ദ്ര സംഗീതസന്ധ്യയിൽ പുരസ്‌കാരം സമര്‍പ്പിക്കും. 50,001 രൂപയാണു പുരസ്‌കാരം.

21-ാമത് രവീന്ദ്ര സംഗീതോത്സവം നവംബര്‍ ഒന്പതിന് എറണാകുളം പാടിവട്ടം അസീസിയ കണ്‍വന്‍ഷന്‍ സെന്‍ററില്‍ അരങ്ങേറും. 13 മണിക്കൂര്‍ അഖണ്ഡ സംഗീതാര്‍ച്ചനയില്‍ മലയാളത്തിലെ പിന്നണി ഗായകരും യുവതലമുറയിലെ പ്രതിഭകളും രവീന്ദ്രസംഗീതം ആലപിക്കുമെന്നു രവീന്ദ്രന്‍ മാസ്റ്ററുടെ പത്‌നി ശോഭന രവീന്ദ്രന്‍ അറിയിച്ചു.

News

നാടോടി ഗായകൻ റിങ്കു രജ്‌വാഡ അന്തരിച്ചു

ഉത്തർപ്രദേശിലെ മഥുരയിലുണ്ടായ റോഡപകടത്തിൽ രസിയ നാടോടി കലാകാരൻ റിങ്കു രജ്‌വാഡയ്ക്ക് (31) ദാരുണാന്ത്യം.

ചൊവ്വാഴ്ച ബൽദേവയിലെ കൻജൗളി ഘട്ട് നോർത്ത് ബൈപാസിൽ റിങ്കു സഞ്ചരിച്ച മോട്ടോർസൈക്കിളിൽ അമിതവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു.

അപകടസമയത്ത് റിങ്കു ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും തലയിലെ അമിത രക്തസ്രാവത്തെത്തുടർന്നായിരുന്നു മരണമെന്നും പൊലിസ് പറഞ്ഞു.

News

ഈഫൽ ഗോപുരത്തിൽ വനിതകളെ വിലക്കിയ സംഭവം; ബിഎപിഎസിനെതിരേ രൂക്ഷവിമർശനവുമായി ഗായിക ചിന്മയി

പാരിസിലെ ഈഫൽ ഗോപുര സന്ദർശനവേളയിൽ വനിതാജീവനക്കാരെ ജോലിസ്ഥലത്തുനിന്നു മാറ്റിനിർത്തിയെന്ന ആരോപണത്തിൽ ബോചസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ഥക്കെതിരേ (ബിഎപിഎസ്) അതിരൂക്ഷവിമർശനവുമായി ഗായിക ചിന്മയി ശ്രീപാദ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണു താരം പ്രതികരിച്ചത്.

ബിഎപിഎസ് സംഘം ഈഫൽ ഗോപുരം സന്ദർശിച്ചപ്പോൾ വനിതാ ജീവനക്കാരോടു ജോലിസ്ഥലത്തുനിന്നു മാറിനിൽക്കാൻ ആവശ്യപ്പെട്ടുവെന്ന വാർത്ത പങ്കുവച്ചുകൊണ്ടാണ് ചിന്മയി ചോദ്യങ്ങളുന്നയിച്ചത്. "ബിഎപിഎസ് പ്രതിനിധികൾ സന്ദർശിക്കുമ്പോൾ സ്ത്രീകൾ എന്തിനാണു മാറിനിൽക്കുന്നത്, സ്ത്രീകൾ അവരെ അശുദ്ധമാക്കുമോ?' ചിന്മയി കുറിച്ചു.

സംഘത്തിന്‍റെ സന്ദർശനവേളയിൽ വനിതാജീവനക്കാർക്കു പകരം പുരുഷന്മാരെ നിയോഗിച്ചുവെന്നും ഇതു തങ്ങൾക്ക് അപമാനകരമായി തോന്നിയെന്നും ആരോപിച്ച് ഈഫൽ ഗോപുരത്തിലെ ജീവനക്കാർ പണിമുടക്കു നടത്തിയിരുന്നു. എന്നാൽ ആർക്കും പ്രവേശനം നിഷേധിച്ചിട്ടില്ലെന്നും സംഭവത്തിൽ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും വ്യക്തമാക്കി ബിഎപിഎസ് പിന്നീടു പ്രസ്താവന പുറത്തിറക്കിയിരുന്നു.

News

'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ'; ലോക സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മൂന്നാമത്തെ ചിത്രം

ഹോളിവുഡ് സൂപ്പർതാരം ടോം ഹോളണ്ട് നായകനായ ഏറ്റവും പുതിയ മാർവൽ ചിത്രം 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' ലോക സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മൂന്നാമത്തെ ചിത്രമെന്ന ചരിത്രനേട്ടം സ്വന്തമാക്കി. ജെയിംസ് കാമറൂണിന്‍റെ 'അവതാർ: ദി വേ ഓഫ് വാട്ടറിനെ' മറികടന്നാണു ചിത്രം അപൂർവ നേട്ടത്തിലെത്തിയത്.

ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ സംവിധാനം ചെയ്ത 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽനിന്ന് ഇതുവരെ 2.4 ബില്യൺ ഡോളറിലധികം കളക്ഷൻ നേടിയിട്ടുണ്ട്. കളക്ഷൻ റെക്കോർഡുകളിൽ 2.9 ബില്യൺ ഡോളറുമായി ജെയിംസ് കാമറൂണിന്‍റെ 'അവതാർ' ഒന്നും, 2.8 ബില്യൺ ഡോളറുമായി 'അവഞ്ചേഴ്സ്: എൻഡ്ഗെയിം' രണ്ടും സ്ഥാനങ്ങളിൽ തുടരുന്നു.

ഇന്ത്യയിലും ചിത്രം പ്രദർശനം തുടരുകയാണ്. ഇന്ത്യയിൽനിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഹോളിവുഡ് ചിത്രമെന്ന റിക്കാർഡും 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' കരസ്ഥമാക്കി.

 

News

'ഞാനൊരു ഫാൻ ഗേൾ'; ചിരഞ്ജീവിയുടെ സെറ്റിൽ തൃഷയെ കണ്ട അനുഭവം പങ്കുവച്ച് അഷിക

പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ചിരഞ്ജീവി നായകനാകുന്ന ബിഗ് ബജറ്റ് അഡ്വഞ്ചർ ഫാന്‍റസി ചിത്രം 'വിശ്വംഭര'യുടെ സെറ്റിൽ തെന്നിന്ത്യൻ താരം തൃഷയെ കണ്ടുമുട്ടിയ അനുഭവം പങ്കുവച്ചു നടി അഷിക രംഗനാഥ്. സിനിമയുടെ ചിത്രീകരണത്തിനിടെ തൃഷയെ നേരിട്ടു കണ്ടപ്പോൾ തനിക്ക് ഒരു ഫാൻ ഗേൾ നിമിഷമാണ് ഉണ്ടായതെന്നു താരം വെളിപ്പെടുത്തി.

തൃഷയുടെ സൗന്ദര്യവും വ്യക്തിത്വവും തന്നെ അദ്ഭുതപ്പെടുത്തിയെന്ന് അഷിക പറഞ്ഞു. വളരെ കുറച്ചു സമയം മാത്രമേ സംസാരിക്കാൻ സാധിച്ചുള്ളുവെങ്കിലും തൃഷയെ കണ്ടപ്പോൾ ആകർഷിക്കപ്പെട്ടുപോയെന്നും അതു മനസിന് ഏറെ സന്തോഷം നൽകിയ നിമിഷമായിരുന്നുവെന്നും താരം വ്യക്തമാക്കി.

മെഗാസ്റ്റാർ ചിരഞ്ജീവിക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതു മികച്ച അനുഭവമായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ സിനിമകളും നൃത്തരംഗങ്ങളും കണ്ടാണു താൻ വളർന്നതെന്നും അഷിക കൂട്ടിച്ചേർത്തു. ചിരഞ്ജീവിയുടെ ലൊക്കേഷനിലെ അനുഭവകഥകൾ കേൾക്കുന്നത് ഏതൊരു അഭിനേതാവിനും പ്രചോദനമാണെന്നും താരം പറഞ്ഞു.

News

മലയാളത്തിലെ കഥയല്ല ഹിന്ദിയിൽ; ദൃശ്യം 3 ട്രെയിലർ

‘ദൃശ്യം’ ഹിന്ദി പതിപ്പ് ആയ ദൃശ്യം 3: ദ് കണ്‍ക്ലൂഷൻ സിനിമയുടെ ട്രെയിലർ എത്തി. ആദ്യ രണ്ട് ഭാഗങ്ങളെ കടത്തിവെട്ടുന്ന സിനിമയാകും ‘ദൃശ്യം 3’ എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ‘ദൃശ്യം 3’ മലയാളം പതിപ്പിന്‍റെ അതേ കഥയല്ല ഹിന്ദിയിൽ.

അഭിഷേക് പഥക് കഥയും സംവിധാനവും നിർവഹിക്കുന്നു. ആമിൽ കീയൻ ഖാൻ, അഭിഷേക് പഥക്, പർവീസ് ഷെയ്ഖ് എന്നിവർ ചേർന്നാണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്.

സുധീർ കുമാർ ചൗധരിയാണ് ഛായാഗ്രഹണം. രവി ബസ്രൂർ, റോചക് കോഹ്ലി, കർമ എന്നിവർ ചേർന്നാണ് സംഗീതം. ഇത് വിജയ് സൽഗോങ്കറുടെ (ഹിന്ദിയിലെ ജോർജുകുട്ടി) അവസാന കഥയായിരിക്കുമെന്നാണ് അണിയറക്കാർ തങ്ങളുടെ പോസ്റ്ററുകളിലും മറ്റും സൂചിപ്പിക്കുന്നതും.

 

News

ലസ്റ്റ് സ്റ്റോറീസ് 3 മൂന്നാം ഭാഗം വരുന്നു; ട്രെയിലർ

നെറ്റ്ഫ്ലിക്സ് ആന്തോളജി ‘ലസ്റ്റ് സ്റ്റോറീസ് 3’ ട്രെയിലർ എത്തി. കാലിക പ്രസക്തമായ വിഷയങ്ങൾ കൊണ്ടും വേറിട്ട അവതരണശൈലികൊണ്ടും ശ്രദ്ധനേടിയ ആന്തോളജിക്ക് ആരാധകര്‍ ഏറെയാണ്. 

വിക്രമാദിത്യ മോട്‌വാനെ, കിരൺ റാവു, ശകുൻ ബത്ര, വിശാൽ ഭരദ്വാജ് എന്നിവരാണ് മൂന്നാം ഭാഗത്തിൽ ചിത്രങ്ങളൊരുക്കിയിരിക്കുന്നത്.

ഇത്തവണ ഒരു മലയാളി പെൺകുട്ടിയുടെ കഥാപാത്രവും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാധിക ആപ്‌തേ, കൊങ്കണ സെൻ ശർമ്മ, അദിതി റാവു ഹൈദരി, രാധികാ മദൻ, സന തമ്പി, വിജയ് വർമ്മ, അഭിഷേക് ബാനർജി, സിദ്ധാർത്ഥ്, അലി ഫസൽ , അലി ഫസൽ എന്നിവരാണ് ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.

 

News

80കളിലേക്ക് ദിലീപിനെ കൊണ്ടുപോയി കാവ്യ മാധവൻ; വിന്‍റേജ് ലുക്കില്‍ സ്റ്റൈലിഷ് ആയി താരദമ്പതികൾ

സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന 80സ് റെട്രോ ട്രെൻഡിനൊപ്പമാണ് അധികംപേരും. താരങ്ങളും ഇതിൽ പിന്നോട്ടല്ല. നടി കാവ്യ മാധവൻ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ആരാധകരുടെ ഹൃദയം കവരുന്നത്.

‘‘80-കളിലേക്ക് തിരികെ കൊണ്ടുപോകുന്നു...’’ എന്ന അടിക്കുറിപ്പ് നല്‍കിയാണ് കാവ്യ മാധവന്‍ ചിത്രം പങ്കിട്ടിരിക്കുന്നത്. 

പഴയകാല ഫാഷൻ വീണ്ടും സോഷ്യല്‍ മീഡിയയിൽ കത്തുകയാണ്. പഴയ ഫോട്ടോ ആൽബങ്ങളിൽ മാത്രം കണ്ടിട്ടുള്ള ആനലോഗ് കാമറ ഫ്രെയിമുകൾ, വാം കളർ ടോണുകൾ, പഴയ ഹെയർസ്റ്റൈലുകൾ, ബെൽബോട്ടം പാന്‍റുകൾ, പ്രിന്‍റഡ് ഷർട്ടുകൾ, ക്ലാസിക് സാരികൾ തുടങ്ങിയ നൊസ്റ്റാൾജിയ ഫീൽ ആണ് ഇത് ആളുകൾക്ക് പകർന്നു നൽകുന്നത്.

ആളുകൾ തങ്ങളുടെ നിലവിലുള്ള ഫോട്ടോ ChatGPT-യിൽ അപ്‌ലോഡ് ചെയ്ത് കൃത്യമായ ഒരു ‘പ്രോംപ്റ്റ്’ നൽകിയാണ് ഈ ചിത്രങ്ങൾ നിർമിക്കുന്നത്.

 

News

മോഹൻലാൽ–ജൂഡ് ആന്തണി ചിത്രത്തിന്‍റെ നിർമാണം ആഷിഖ് ഉസ്മാൻ

മോഹൻലാലും ജൂഡ് ആന്തണിയും ഒന്നിക്കുന്ന ചിത്രത്തിന്‍റെ നിർമാതാവായി ആഷിഖ് ഉസ്മാൻ. മോഹൻലാലിന്‍റെ 370ാം ചിത്രമായാകും ഇത് ഒരുങ്ങുക. അടുത്ത വർഷം ചിത്രീകരം ആരംഭിക്കുന്ന സിനിമയുടെ മറ്റ് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

തരുൺ മൂർത്തി ചിത്രമായ ‘അതിമനോഹരം’ നിർമിക്കുന്നതും ആഷിഖ് ഉസ്മാൻ ആണ്. നിലവിൽ മോഹൻലാൽ ഇപ്പോൾ ‘ഓപ്പറേഷൻ ഗംഗ’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രം ജോർജിയയിലാണ് ഷൂട്ട് ചെയ്യുന്നത്.

‘ഓപ്പറേഷൻ ഗംഗ’യ്ക്കൊപ്പം അനൂപ് സത്യൻ ചിത്രത്തിന്‍റെയും ഷൂട്ടിംഗ് തുടങ്ങുമെന്നാണ് സൂചന. അതിനുശേഷം പ്രിയദർശന്‍റെയും ദിലീഷ് പോത്തന്‍റെയും സിനിമകൾ പൂർത്തീകരിക്കും. ഈ രണ്ട് പ്രോജ്കടുകൾ കഴിഞ്ഞാൽ ജൂഡ് ചിത്രത്തിലേക്കു കടക്കും.

 

News

എമ്പുരാനെ വെട്ടി വീഴ്ത്തി ബെത്‌ലഹേം; ഇനി മറികടക്കാനുള്ളത് ലോകയെ

മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ പണംവാരിയ ചിത്രമായി മാറി നിവിൻ പോളിയുടെ ബെത്‌ലഹേം കുടുംബയൂണിറ്റ്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രത്തിന്
ആഗോളതലത്തിൽ 270 കോടിയാണ് ഇതുവരെയുള്ള കലക്‌ഷൻ.

ബികെയു ഹിറ്റായതോടെ മോഹൻലാൽ–പൃഥ്വിരാജ് ചിത്രമായ എമ്പുരാന്‍റെ റിക്കാർഡാണ് ഇതോടെ തകർന്നത്.

268 കോടി ആയിരുന്നു എമ്പുരാന്‍റെ ആജീവനാന്ത ആഗോള ഗ്രോസ്. വെറും 18 ദിവസം കൊണ്ടാണ് ബെത്‍ലഹേം കുടുംബ യൂണിറ്റ് ഈ നേട്ടം വൈകരിച്ചത്. 304 കോടിയുമായി ലോകയാണ് മലയാളത്തിലെ പണംവാരിയ ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്.

തുടരും സിനിമ കേരളത്തിൽ നിന്നും കലക്ട് ചെയ്ത തുകയെ മറി കടന്ന് കേരള ബോക്സ് ഓഫിസിൽ മൂന്നാം സ്ഥാനത്താണ് ബെത്‌ലഹേം. 

പ്രേമലുവിന് ശേഷം ഗിരീഷ് എ.ഡിയും ഭാവന സ്റ്റുഡിയോസും വീണ്ടും ഒന്നിച്ച ബെത്‌ലഹേം കുടുംബ യൂണിറ്റ് ഇൻഡസ്ട്രി ഹിറ്റ് ആകുമെന്ന സൂചനയാണ് ബോക്സ്ഓഫിസ് കലക്‌ഷന്‍ സൂചിപ്പിക്കുന്നത്.

 

 

News

മണിപ്പുരി സംഗീതജ്ഞനെ മർദിച്ചുകൊന്ന സംഭവം: എട്ടുപേർ പിടിയിൽ

ഡൽഹിയിൽ പ്രമുഖ മണിപ്പുരി സംഗീതജ്ഞൻ ചോംഗ്താം വിക്രംസിംഗിനെ (54) ഒരു സംഘമാളുകൾ ചേർന്ന് മർദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം കടുക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പടെ എട്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്തു.

കൊലപാതകത്തിൽ നീതിയും നിഷ്പക്ഷമായ അന്വേഷണവും വേണമെന്ന് അദ്ദേഹത്തിന്‍റെ കുടുംബം ആവശ്യപ്പെട്ടു. തങ്ങൾക്കു പ്രതികാരം വേണ്ടെന്നും പകരമായി കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നാണ് ആഗ്രഹമെന്നും ഡൽഹി മണിപ്പുർ ഭവനിൽ നടന്ന വാർത്താസമ്മേളനത്തിൽ വിക്രം സിംഗിന്‍റെ ഭാര്യ പറഞ്ഞു.

വംശീയ അധിക്ഷേപവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ളവർ നേരിടുന്ന വിവേചനവുമാണ് ഈ ക്രൂരമായ കൊലപാതകത്തിനു പിന്നിലെന്ന് നോർത്ത് ഈസ്റ്റ് ഇന്ത്യ ഫോറം ആരോപിച്ചു. കുറ്റക്കാർക്കെതിരേ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രദേശവാസികളും വിദ്യാർഥിസംഘടനകളും ‘ഞങ്ങളും ഇന്ത്യക്കാർ’ എന്ന മുദ്രാവാക്യമുയർത്തി മെഴുകുതിരി മാർച്ച് നടത്തി.

സംഭവത്തിൽ ഡൽഹി പൊലിസിനെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷനേതാക്കൾ രംഗത്തെത്തി. ഡൽഹിയിലെ വടക്കുകിഴക്കൻ മേഖലകളിൽനിന്നുള്ള കുടുംബങ്ങൾക്കിടയിൽ ഈ കൊലപാതകം വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്ന് ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. അവർക്കെതിരേ വർധിച്ചുവരുന്ന അക്രമങ്ങൾ തടയാൻ ആഭ്യന്തരമന്ത്രാലയം എന്തു നടപടിയാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

അമിത് ഷായുടെ നേതൃത്വത്തിൽ ഡൽഹി കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി മാറിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സാധാരണ പൗരന്മാർ നിസഹായരായി തീർന്നിരിക്കുകയാണെന്ന് എഎപി നേതാവ് അരവിന്ദ് കേജരിവാളും ആരോപിച്ചു. ഈ കൊലപാതകം ദേശീയതലത്തിൽ തന്നെ നാണക്കേടുണ്ടാക്കുന്നതാണെന്ന് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു.

അതേസമയം, ഇത്രയും ദൗർഭാഗ്യകരമായ സംഭവത്തിൽ രാഷ്‌ട്രീയം കളിക്കരുതെന്നും പ്രതികൾക്കെതിരേ അതിവേഗം കുറ്റപത്രം സമർപ്പിച്ച് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു വ്യക്തമാക്കി.

 

News

ഉദയനിധിയുടെ പരാമർശത്തിൽ തൃഷയെ പിന്തുണച്ച് കങ്കണ റണാവത്ത്

വിജയം കൈവരിച്ചവരും ഉന്നത പദവികളിൽ ഇരിക്കുന്നതുമായ സ്ത്രീകളെ തളർത്താൻ അവരുടെ സ്വഭാവഹത്യ നടത്തുന്നത് പഴയൊരു തന്ത്രമാണെന്ന് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്.

തമിഴ്നാട് രാഷ്ട്രീയത്തിൽ തൃഷ കൃഷ്ണനെയും ഉദയനിധി സ്റ്റാലിനെയും ചുറ്റിപ്പറ്റി ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കങ്കണയുടെ പ്രതികരണം. കുല്ലുവിൽ ജില്ലാ വികസന സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

"തമിഴ്‌നാട്ടിൽ നമ്മൾ കണ്ടതാണ്, പ്രശസ്തയായ ഒരു നടി വ്യക്തിപരമായ ബന്ധങ്ങളുടെ പേരിൽ അപമാനിക്കപ്പെട്ടു. ഒരു ബന്ധത്തിൽ ഇരുഭാഗത്തുള്ളവരും ഉൾപ്പെടുന്നുണ്ടെങ്കിലും, അധിക്ഷേപങ്ങൾക്കും സ്വഭാവഹത്യയ്ക്കും ഇരയാകുന്നത് എപ്പോഴും സ്ത്രീകൾ മാത്രമാണ്," കങ്കണ പറഞ്ഞു.

ഇത് ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും നടക്കുന്ന കാര്യമാണെന്നും സമൂഹത്തിൽ സ്ത്രീകൾക്ക് അർഹമായ ബഹുമാനം ലഭിക്കുന്നുണ്ടോ എന്ന് നമ്മൾ ആത്മപരിശോധന നടത്തണമെന്നും അവർ കൂട്ടിച്ചേർത്തു.

കാവേരി പ്രതിഷേധത്തിനിടെ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ നടി തൃഷയ്ക്കെതിരെ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പരാമർശമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.

News

'റോൾ കാമറ, ആക്ഷൻ': വിജയ്‌യെയെ പരിഹസിച്ച് ഉദയനിധി സ്റ്റാലിൻ

തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ കടന്നാക്രമിച്ച് ഡിഎംകെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ.

സഭയിൽ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ തയ്യാറെടുപ്പുകളൊന്നുമില്ലാതെ എത്തിയ വിജയ്, "റോൾ കാമറ, ആക്ഷൻ" മോഡിൽ സിനിമാ ഡയലോഗുകൾ പറയുകയാണെന്ന് ഉദയനിധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്‌സിൽ' കുറിച്ചു.

ഇഡി ആരോപണങ്ങളുടെ പ്രിന്‍റൗട്ടുകൾ എടുത്തു കൊണ്ടുവന്ന് വായിക്കാൻ എന്തിനാണ് മൂന്ന് ദിവസമടുത്തതെന്ന് ഉദയനിധി ചോദിച്ചു. ഉത്തരമില്ലാത്ത മറുപടികളും, പഴിചാരലും, വിഷയം തിരിച്ചുവിടലുമാണ് സഭയിൽ കണ്ടത്.

പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങളെ ഭയന്ന് ഒളിച്ചോടാതെ അടുത്ത തവണയെങ്കിലും കൃത്യമായി പഠിച്ച് സഭയിലെത്താൻ അദ്ദേഹം വിജയിയെ പരിഹസിച്ചു.

മുൻ ഡിഎംകെ ഭരണകാലത്ത് പാർട്ടി ഫണ്ടിന്‍റെ പേരിൽ വൻ അഴിമതി നടന്നതായി നിയമസഭയിൽ സംസാരിക്കവേ, വിജയ് ആരോപിച്ചിരുന്നു. മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉദയനിധി സ്റ്റാലിൻ, മുൻ മന്ത്രി സെന്തിൽ ബാലാജി എന്നിവരുടെ പേരുകൾ ഇഡി രേഖകളിൽ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിജയ് ഡിഎംകെയെ കടന്നാക്രമിച്ചത്. ഇതിന് പിന്നാലെയാണ് വിജയിയുടെ പ്രസംഗം വെറും സിനിമാറ്റിക് നാടകമാണെന്ന് ആക്ഷേപിച്ച് ഉദയനിധി രംഗത്തെത്തിയത്.

News

നിങ്ങളുടെ ഉപാധികളില്ലാത്ത സ്‌നേഹവും പിന്തുണയുമാണ് എന്നെ നയിക്കുന്നത്: നന്ദി പറഞ്ഞ് മമ്മൂട്ടി  

ജന്മദിനാശംസകൾക്ക് നന്ദി അറിയിച്ച് മലയാളത്തിന്‍റെ പ്രിയതാരം മമ്മൂട്ടി. ആരാധകരുടെ ഉപാധികളില്ലാത്ത സ്‌നേഹവും പിന്തുണയുമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് മമ്മൂട്ടി കുറിച്ചു.

"നിങ്ങളുടെ മനോഹരമായ ജന്മദിനാശംസകളെല്ലാം വായിച്ചറിഞ്ഞ് ഹൃദയം നിറഞ്ഞു, ഹൃദയംഗമമായ നന്ദി പറയുന്നു. വർഷങ്ങളായി നിങ്ങളുടെ ഉപാധികളില്ലാത്ത സ്‌നേഹവും പിന്തുണയുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. നിങ്ങളിൽ ഓരോരുത്തർക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി', മമ്മൂട്ടിയുടെ വാക്കുകൾ.

സിനിമയിൽ 55-ാം വർഷത്തിലെത്തിനിൽക്കുന്ന മമ്മൂട്ടിയുടെ 75-ാം പിറന്നാൾ ആയിരുന്നു തിങ്കളാഴ്ച. നിരവധി പേരാണ് മെഗാസ്റ്റാറിന് ആശംസകളുമായെത്തിയത്.

സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ ലോകത്തെ പ്രമുഖർ മമ്മൂട്ടിക്ക് ആശംസ അറിയിച്ചു.

News

വാമിഖയ്ക്ക് കൂടി കാർ നൽകണമായിരുന്നു; ഡിസി ആഘോഷത്തിൽ നടിയെ ഒഴിവാക്കിയതിൽ വിമർശനം

തമിഴ് ചിത്രം ഡിസിയിൽ പ്രശംസ പിടിച്ചുപറ്റിയ കഥാപാത്രമായിരുന്നു വാമിഖയുടെ ചന്ദ്ര എന്ന കഥാപാത്രം. അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ചിത്രത്തിൽ ലോകേഷ് കനകരാജ് ആണ് നായകനായെത്തിയത്. 100 കോടിയിലേറെ കലക്ട് ചെയ്ത ചിത്രത്തിന്‍റെ വിജയത്തിൽ നിർമാതാവ് സംവിധായകനും നായകനും സംഗീതസംവിധായകനും കാറും കൈമാറി. എന്നാൽ ഇത് വാമിഖയുടെ ആരാധകരെ പ്രകോപിതരാക്കി.

സംവിധായകന്‍ അരുണ്‍ മാതേശ്വരന്‍, നായകന്‍ ലോകേഷ്, സംഗീത സംവിധായകൻ അനിരുദ്ധ് എന്നിവര്‍ക്കാണ് സണ്‍ പിക്‌ചേഴ്‌സിന്‍റെ ഉടമ കലാനിധി മാരന്‍ ബിഎംഡബ്ല്യൂ കാര്‍ സമ്മാനമായി നല്‍കിയത്.

എന്നാല്‍ ചിത്രത്തെ താങ്ങി നിര്‍ത്തിയ നായിക വാമിഖയ്ക്ക് കാറൊന്നും നല്‍കാത്തതില്‍ പലരും സണ്‍ പിക്‌ചേഴ്‌സിനെ വിമര്‍ശിക്കുകയാണ്.

സ്ത്രീയായതു കൊണ്ട് ഒതുക്കുകയാണോയെന്നും ഡിസി എന്ന സിനിമയില്‍ ലോകേഷും അനിരുദ്ധും എത്ര മാത്രം പ്രധാനമാണോ അത്രത്തോളം പ്രാധാന്യം വാമിഖയ്ക്കും ഉണ്ടെന്ന് വിഡിയോക്ക് താഴെ കമന്‍റുകളുണ്ട്. നായകനും സംവിധായകനും കാര്‍ സമ്മാനിക്കുന്ന ക്ലീഷേയില്‍ നിന്ന് നായികയെയും പരിഗണിച്ച് മാറ്റത്തിന് തുടക്കം കുറിക്കാനും ചിലര്‍ നിര്‍ദേശിക്കുന്നു.

ചന്ദ്രയും ഇതിന് അർഹയാണെന്നാണ് നടി സാനിയ അയ്യപ്പൻ കുറിച്ചിരിക്കുന്നത്. ചിത്രത്തിന് വേണ്ടി ഓടി നടന്ന് പ്രൊമോഷന്‍ നല്‍കിയവരില്‍ ഒരാള്‍ വാമിഖയായിരുന്നെന്നും അവരെ ഒഴിവാക്കിയത് മോശമായെന്നും ചിലർ കുറിച്ചിട്ടുണ്ട്.

News

കുടുംബത്തിനൊപ്പമുണ്ടാകും; ടെക്നീഷ്യന്‍റെ വിയോഗത്തിൽ നിവിൻ പോളി  

ഷൂട്ടിംഗ് സെറ്റിൽ ഷോക്കേറ്റ് മരിച്ച ടെക്‌നീഷ്യൻ വിഷ്ണു കെ.ടിക്ക് അനുശോചനവുമായി നടൻ നിവിൻ പോളി. എന്നും കുടുംബത്തോടൊപ്പമുണ്ടാവുമെന്ന് നിവിൻ കുറിച്ചു.

ബുധനാഴ്ചയാണ് ആലുവ എടയാറിലെ ഷൂട്ടിംഗ് സെറ്റിലെ അപകടത്തിൽ തൃശ്ശൂർ സ്വദേശിയായ വിഷ്ണു മരിച്ചത്. തൃശൂർ കാഞ്ഞാണി വെള്ളേംതടത്ത് താമസിക്കുന്ന കാരയിൽ തിലകൻ- സരിത ദമ്പതിമാരുടെ മകനാണ് 33-കാരനായ വിഷ്ണു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

നിവിൻ പോളി നായകനായ സിനിമയ്ക്കായി എടയാർ കവലയ്ക്കു സമീപമുള്ള ഗോഡൗണിൽ സെറ്റിട്ടിരുന്നു. ബുധനാഴ്ചയാണ് ഇവിടെ ഷൂട്ടിംഗ്ആരംഭിച്ചത്. ഇതിനിടെയാണ് വിഷ്ണുവിന് ഷോക്കേറ്റത്. ഉടൻ ഏലൂർ ഇഎസ്ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

നിവിൻ പോളിയെ നായകനാക്കി നാഷിദ് ഫാമി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിന്‍റെ ലൊക്കേഷനിലാണ് അപകടം. മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്‍റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, പോളി ജൂനിയർ പിക്‌ചേഴ്‌സിന്‍റെ ബാനറിൽ നിവിൻ പോളി, ഗ്രീൻ റൂം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്.

 

News

കൂടുതൽ കാണേണ്ടി വരും; ടിവിയിൽ പരസ്യത്തി‌ന്‍റെ സമയപരിധി നീക്കം ചെയ്ത് വാർത്താവിനിമയ മന്ത്രാലയം

ടെലിവിഷൻ ചാനലുകളിൽ പരിപാടിക്കിടെയുള്ള പരസ്യങ്ങൾക്കുണ്ടായിരുന്ന സമയപരിധി നീക്കംചെയ്തു. ഒരു പരിപാടിക്കിടെ മണിക്കൂറിൽ 12 മിനിറ്റ് മാത്രം പരസ്യമെന്ന പ‍രിധിയാണ് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം പിൻവലിച്ചത്.

വരിക്കാർ നൽകുന്ന പണത്തിനു മികച്ച സേവനം ഉറപ്പാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് കേന്ദ്രം പരസ്യങ്ങൾക്കുള്ള സമയത്തിൽ പരിധി വച്ചിരുന്നത്.

എങ്കിലും ടെലിവിഷൻ പ്രക്ഷേപണ മേഖലയിലെ ഗണ്യമായ മാറ്റങ്ങൾ, വർധിച്ച മത്സരം, ഉപഭോക്തൃ തെരഞ്ഞെടുപ്പ് എന്നിവ കണക്കിലെടുത്ത് ന്യായമായ മത്സരം സാധ്യമാക്കുന്നതിനും ടെലിവിഷൻ പ്രക്ഷേപണ മേഖലയിൽ ഈസ് ഓഫ് ഡൂയിംഗ് ബിസിനസും ലക്ഷ്യമിട്ടാണ് പരിധി നീക്കം ചെയ്തതെന്നു മന്ത്രാലയം അറിയിച്ചു.

News

എന്‍റെ ജീവിതത്തിൽ വന്ന ഒരുത്തൻ അഭിനയിച്ചൊരു അഭിനയം: ജയം രവിയെ പരിഹസിച്ച് ആർതി

നടൻ ജയം രവിയും ഗായിക കെനീഷ ഫ്രാൻസിസും ഒന്നിച്ച് പുകവലിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ നടനെതിരെ മുൻഭാര്യആർതി രവി പങ്കുവച്ച കുറിപ്പ് ചർച്ചയാകുന്നു. 

കഴിഞ്ഞ ദിവസങ്ങളിലാണ് ജയം രവിയും കെനീഷയും ഒരുമിച്ചിരുന്ന് പുകവലിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് ജയം രവിയുടെ മുൻനിലപാടുകളെയും മാധ്യമങ്ങൾക്ക് മുന്നിലെ പ്രകടനങ്ങളെയും പരിഹസിച്ചുകൊണ്ട് ആരതി രംഗത്തെത്തിയത്.

‘‘സൂര്യ, അജിത്ത്, വിക്രം, കമൽ ഇവരേക്കാളൊക്കെ എന്റെന്‍റെ ജീവിതത്തിൽ വന്ന ഒരുത്തൻ അഭിനയിച്ചൊരു അഭിനയമുണ്ട്, അതിന് 100 ഓസ്കാർ അവാർഡ് വരെ കൊടുക്കാം ഡാ’’ എന്നായിരുന്നു ആര്‍തി പങ്കുവെച്ച വാക്കുകൾ.

താൻ കടുത്ത വിഷാദരോഗത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഭാര്യയും കുടുംബവും തന്നെ സാമ്പത്തികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നും കാണിച്ച് മുൻപ് ജയം രവി മാധ്യമങ്ങൾക്ക് മുന്നിൽ വിങ്ങിപ്പൊട്ടിയിരുന്നു.

എന്നാൽ, നടന്‍റെ ഈ കരച്ചിലും പ്രതികരണങ്ങളും ജനങ്ങളുടെ സഹതാപം നേടിയെടുക്കാനുള്ള തന്ത്രമായിരുന്നുവെന്ന് ആരോപിക്കുന്നതാണ് ആർതിയുടെ പുതിയ കുറിപ്പ്.

തമിഴകത്തെ മികച്ച നടന്മാരായ കമൽഹാസൻ, വിക്രം, സൂര്യ, അജിത്ത് എന്നിവരുടെ അഭിനയത്തേക്കാൾ വലിയ 'നാടകമാണ്' ജയം രവി സ്വന്തം ജീവിതത്തിൽ കളിച്ചതെന്ന് ആരതി ഓർമ്മിപ്പിക്കുന്നു.

ഇരുവരും തമ്മിലുള്ള വിവാഹമോചന കേസ് നിലവിൽ ചെന്നൈ കുടുംബ കോടതിയുടെ പരിഗണനയിലാണ്. ആരതിക്ക് പ്രതിമാസം 3 ലക്ഷം രൂപ ഇടക്കാല ജീവനാംശമായി നൽകാൻ കോടതി ജയം രവിക്ക് നിർദേശം നൽകിയിരുന്നു.

തുടക്കത്തിൽ വിവാഹമോചന വിഷയത്തിൽ ജയം രവിയെ പിന്തുണച്ചിരുന്ന ആരാധകരിൽ ഭൂരിഭാഗവും പുതിയ വിഡിയോയും ആരതിയുടെ കുറിപ്പും പുറത്തുവന്നതോടെ നിലപാട് മാറ്റിയിട്ടുണ്ട്.

News

മന്ത്രിമാർക്ക് ജനറേറ്ററും ഇൻവേർട്ടറും ഉള്ളതുകൊണ്ട് ഒന്നും അറിയണ്ടല്ലോ? പവർകട്ടിനിനെതിരെ പ്രതിഷേധവുമായി ഭാഗ്യലക്ഷ്മി

 സംസ്ഥാനത്തെ അപ്രഖ്യാപിത പവർകട്ടിനിനെതിരെ പ്രതിഷേധവുമായി ഡബ്ബിംഗ്ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി.

മുൻകൂട്ടി മുന്നറിയിപ്പൊന്നുമില്ലാതെ രാത്രി പത്തു മണിക്കും പന്ത്രണ്ടു മണിക്കും കറന്‍റ് കട്ട് ചെയ്യുന്നത് പതിവായിരിക്കുകയാണെന്നും മന്ത്രിമാർക്ക് ജനറേറ്ററും ഇൻവേർട്ടറും ഉള്ളതുകൊണ്ട് ഒന്നും അറിയണ്ടേന്നും ഭാഗ്യലക്ഷ്മി പറയുന്നു.

കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചും കറന്‍റ് ചാർജ് വർധനവിനെക്കുറിച്ചും വി.ഡി. സതീശൻ നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്‍റെ വിഡിയോ പങ്കുവച്ച് "ഇപ്പോൾ കറണ്ട് എവിടെ?" എന്നു ചോദിക്കുന്ന വിഡിയോയും ഭാഗ്യലക്ഷ്മി പങ്കുവച്ചിട്ടുണ്ട്.

ഇന്ദിരാഗാന്ധിയുടെ പേരിലുള്ള സർക്കാരിന്‍റെ പുതിയ പദ്ധതികളെ കളിയാക്കിക്കൊണ്ട് "എല്ലാ മലയാളികൾക്കും സ്നേഹത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും ഇന്ദിരാ പവർകട്ട് ആശംസകൾ" എന്ന പോസ്റ്ററും അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

‘ഇരുട്ടിൽ കൊളുത്തിവച്ച മണിവിളക്കായിരുന്നു’ എന്ന ഗാനത്തോടൊപ്പം ‘മന്ത്രിമാർക്ക് ജനറേറ്ററും ഇൻവെർട്ടറും ഉള്ളതുകൊണ്ട് ജനങ്ങളുടെ വിഷമങ്ങൾ ഒന്നുമറിയേണ്ടല്ലോ’ എന്നും അവർ കുറിച്ചു.

News

ഇൻഡസ്ട്രി ഹിറ്റിലേയ്ക്കുള്ള കുതിപ്പ് തുടർന്ന് ബത്‌ലഹേം; രണ്ടാം ട്രെയിലറുമായി ഭാവന സ്റ്റുഡിയോസ്

ഇൻഡസ്ട്രി ഹിറ്റിലേയ്ക്കുള്ള കുതിപ്പ് തുടരുന്നതിനിടെ പുതിയ ട്രെയിലർ പങ്കുവച്ച് ബെത്‌ലഹേം കുടുംബ യൂണിറ്റ് അണിയറപ്രവർത്തകർ.

ആഗോള തലത്തിൽ 300 കോടിയിലേക്ക് ഉടൻ ഈ നിവിൻ പോളി- മമിത ചിത്രമെത്തും.

ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത് ഭാവനാ സ്റ്റുഡിയോസിന്‍റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമിച്ച ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ കുടുംബ പ്രേക്ഷകരുടെയും യുവാക്കളുടെയും വൻ തിരക്കാണ് സൃഷ്ടിക്കുന്നത്.

 

News

ഈ സിനിമ മോഹൻലാൽ കാണണമെന്നാണ് ആഗ്രഹം: ദൃശ്യം 3യെക്കുറിച്ച് അജയ് ദേവ്‌ഗൺ  

ഹിന്ദി ‘ദൃശ്യം 3’ മലയാളത്തിന്‍റെ തനിപ്പകർപ്പല്ലെന്ന് നടൻ അജയ് ദേവ്ഗണ്‍. നിരവധി മാറ്റങ്ങൾ ചിത്രത്തിൽ വരുത്തിയിട്ടുണ്ടെന്നും മലയാളത്തെയും ഹിന്ദി ദൃശ്യത്തെയും രണ്ടായി കാണണമെന്നും അജയ് പറഞ്ഞു.

‘ദൃശ്യം 3’ ഒറിജിനൽ ചിത്രത്തിന്‍റെ തനിപ്പകർപ്പല്ല. നിരവധി മാറ്റങ്ങൾ ചിത്രത്തിൽ വരുത്തിയിട്ടുണ്ട്. രണ്ടു സിനിമകളും രണ്ടാണ്. മലയാളത്തെയും ഹിന്ദി ദൃശ്യത്തെയും രണ്ടായി കാണണം. ഇത് വേറെ തന്നെ തിരക്കഥയാണ്.

ഈ സിനിമ ലാൽ സർ (മോഹൻലാൽ) കാണണമെന്നാണ് എന്‍റെ ആഗ്രഹം. ദൃശ്യത്തിന്‍റെ അണിയറപ്രവർത്തകർ സിനിമ കണ്ട് വിലയിരുത്തണം. ലാൽ സാറിന്‍റെഅനുമതി കൂടി ലഭിച്ചാൽ സന്തോഷമാണ്. അദ്ദേഹത്തിന്‍റെ അഭിപ്രായം അറിയാൻ ആകാംക്ഷയുണ്ട്.

അവരുടെ ‘ദൃശ്യം 3’ പൂർണമായും വ്യത്യസ്തമാണ്. വലിയ മാറ്റങ്ങൾ വരുത്തി എന്നതിലുപരി ഇത് തികച്ചും വേറൊരു കഥയാണ്. രണ്ടാം ഭാഗത്തിന് ശേഷം ഈ സിനിമ ഉണ്ടാകുമോ എന്ന് ഞങ്ങൾക്ക് ഉറപ്പില്ലായിരുന്നു. വെറുതേ ഒരു തിരക്കഥയുണ്ടാക്കി തുടർച്ച സൃഷ്ടിക്കാൻ കഴിയുന്ന സിനിമയല്ല ഇത്. ട്വിസ്റ്റുകളും സർപ്രൈസുകളും നിറഞ്ഞതാണ്.

ഒക്ടോബർ രണ്ടിനാണ് ‘ദൃശ്യം 3:ദ് കൺക്ലൂഷൻ’ തിയറ്ററുകളിലെത്തുക. അഭിഷേക് പഥക് കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ അജയ് ദേവ്ഗൺ, തബു, ശ്രീയ ശരൺ, പ്രകാശ് രാജ്, ജയ്ദീപ് അഹ്ലാവത്ത് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

 

News

വിജയ് ദേവരകൊണ്ടയ്ക്ക് വില്ലനായി മമ്മി താരം അർണോൾഡ് വോസ്‌ലൂ; രണബാലി ടീസർ

വിജയ് ദേവരകൊണ്ട നായകനാകുന്ന പാൻ-ഇന്ത്യൻ പീരിയഡ് ആക്‌ഷൻ ചിത്രം രണബാലി ടീസർ പുറത്തിറങ്ങി. പ്രേക്ഷകരിൽ ആകാംക്ഷയും രോമാഞ്ചവും നിറയ്ക്കുന്ന രീതിയിൽ ഇതുവരെ കാണാത്ത അതിശക്തവും തീക്ഷ്ണവുമായ മേക്കോവറിലാണ് ടീസറിൽ വിജയ് ദേവരകൊണ്ട എത്തിയിരിക്കുന്നത്.

വിജയദശമി ആഘോഷങ്ങളുടെ സമയത്ത് ഒക്ടോബർ 16-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം എത്തും.

1876 മുതൽ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് ജീവൻ നഷ്ടമായ 80 ലക്ഷത്തോളം ഇന്ത്യക്കാരുടെ ഓർമയ്ക്ക് മുന്നിൽ പ്രണാമർപ്പിച്ചുകൊണ്ടാണ് ചിത്രം എത്തുന്നത്.

ഇന്ത്യയിൽ അക്കാലത്ത് നടന്ന യഥാർഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മദ്രാസ് പ്രസിഡൻസിയിൽ ബ്രിട്ടീഷുകാർ സൃഷ്ടിച്ച ഭീകരമായ പട്ടിണിയും പീഡനങ്ങളുമാണ് ടീസറിന്‍റെ തുടക്കത്തിൽ കാണിക്കുന്നത്.

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന പാൻ-ഇന്ത്യൻ ചിത്രം മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് നിർമിക്കുന്നു.

 

News

ആ വസ്ത്രം ധരിക്കരുതെന്ന് കൂട്ടുകാർ പോലും പറഞ്ഞു, എന്നിട്ടും എനിക്ക് മനസിലായില്ല; ട്രോൾ ചെയ്യപ്പെട്ട വസ്ത്രത്തെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി  

ധരിച്ച വസ്ത്രത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങളിലും ട്രോളുകളിലും പ്രതികരിച്ച് നടി ഐശ്വര്യ ലക്ഷ്മി. താൻ ഏതു വസ്ത്രം ധരിക്കണം എന്നതിൽ ആർക്കും വിശദീകരണം നൽകേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയ താരം വസ്ത്രത്തിന്‍റെ നീളത്തിലോ പുറത്തുകാണുന്ന ക്ളീവേജിലോ അല്ല ഒരാളുടെ സംസ്കാരം ഇരിക്കുന്നതെന്നും തുറന്നടിച്ചു.

രഞ്ജിനി ഹരിദാസിനു നൽകിയ അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്.

ഐശ്വര്യലക്ഷ്മിയുടെ വാക്കുകൾ

"എനിക്ക് സത്യം പറഞ്ഞാൽ ഇതൊന്നും ഒരു വിഷയമേ അല്ല, ഞാൻ എനിക്കെതിരെ വരുന്ന വിമർശനങ്ങളൊന്നും കാര്യമാക്കാറില്ല. എങ്കിലും അന്ന് ശരിക്കും എന്താണ് സംഭവിച്ചതെന്ന് ഞാൻ വ്യക്തമായി പറയാം. ആദ്യം തന്നെ പറയട്ടെ, ഇതെന്‍റെ ഭാഗത്തു നിന്നുള്ള ഒരു വിശദീകരണമല്ല.

ഞാൻ എന്ത് ധരിക്കുന്നു, അല്ലെങ്കിൽ ഇപ്പോൾ ധരിച്ചിരിക്കുന്നു എന്നതിനൊന്നും ഞാൻ ഒരിക്കലും ആർക്കും ഒരു വിശദീകരണവും നൽകാൻ ഉദ്ദേശിക്കുന്നില്ല.

പക്ഷേ അത്രയും തമാശയായി തോന്നിയ ഒരു സംഭവമുണ്ട്. എനിക്ക് തന്നെ തോന്നിപ്പോയി 'എന്‍റെ ദൈവമേ, ഞാൻ അന്ന് എന്തു ചിന്തിച്ചാണ് ഈ ഡ്രസ്സ് ഇട്ടത്' എന്ന്. അത് ഏതാണെന്ന് ഞാൻ പറയാം.

‘കുളിക്കാൻ പോകുമ്പോൾ ധരിക്കുന്ന ഡ്രസ്സ്’ എന്ന നിലയിൽ ട്രോൾ ചെയ്യപ്പെട്ട വസ്ത്രത്തെപ്പറ്റി പറയാം. ശരിക്കും പറഞ്ഞാൽ അതൊരു റിയൽ ട്രാജഡിയായിരുന്നു.

ഇപ്പോൾ എന്‍റെയും എന്‍റെ കൂട്ടുകാരുടെയും ഇടയിൽ അതൊരു വലിയ കോമഡി-ട്രാജഡിയായി മാറിയിരിക്കുകയാണ്. കാരണം, എവിടെയെങ്കിലും പോകുമ്പോൾ എന്‍റെ കൂട്ടുകാർ ആ ബ്രാൻഡ് കാണുകയോ ആ നിറങ്ങൾ കാണുകയോ ചെയ്താൽ ഉടൻ അതിന്‍റെ ഫോട്ടോകൾ എടുത്ത് എനിക്ക് അയച്ചുതരും! 'ഇത് നിർത്ത് നിർത്ത്' എന്ന് പറയേണ്ട അവസ്ഥയാണ്.

അന്ന് ആ മുറിയിൽ എന്‍റെ ബെസ്റ്റ് ഫ്രണ്ട് ഉണ്ടായിരുന്നു, എന്‍റെ മാനേജർ ഉണ്ടായിരുന്നു, എല്ലാവരും അവിടെയുണ്ടായിരുന്നു. എല്ലാവരും എന്നോട് പറഞ്ഞു, 'ഐശ്വര്യാ, വേണ്ട, ചിലപ്പോൾ ഇത് ശരിയാകില്ല, ഇത് വേണ്ട' എന്ന്. അവർ എല്ലാവരും എനിക്ക് വ്യക്തമായി മുന്നറിയിപ്പ് തന്നതാണ്.

എന്‍റെ മുന്നിൽ വേറെ വസ്ത്രങ്ങളുടെ ഓപ്ഷനുകൾ ഇല്ലാതിരുന്നിട്ടല്ല, ആവശ്യത്തിന് ഓപ്ഷനുകൾ ഉണ്ടായിരുന്നു. എന്നിട്ടും ഞാൻ തന്നെ തിരഞ്ഞെടുത്തത് ആ ഡ്രസ്സായിരുന്നു.

ഞാൻ വലിയ ആത്മവിശ്വാസത്തിലായിരുന്നു. 'ഇതാണ് ഫാഷൻ, മുലക്കച്ച നമ്മൾ തിരികെ ട്രെൻഡിംഗ് ആക്കാൻ പോവുകയാണ്' എന്നൊക്കെ വിചാരിച്ചാണ് ഞാൻ പോയത്! പക്ഷേ പിന്നീട് ആ ഡ്രസ്സ് ശരിയായില്ലെന്ന് ആദ്യം തിരിച്ചറിഞ്ഞതും ഞാൻ തന്നെയാണ്. 'അയ്യോ... വേണ്ടായിരുന്നു, ഇത് പറ്റില്ല' എന്ന് എനിക്ക് മനസിലായി. അത്രയ്ക്കും എപിക് ആയ ഒരു അമളിയായിരുന്നു അത്! ഒടുവിൽ ഞാൻ എന്‍റെ കൂട്ടുകാരോട് സമ്മതിക്കേണ്ടി വന്നു, 'നിങ്ങൾ പറഞ്ഞതായിരുന്നു ശരി, എനിക്ക് തെറ്റി' എന്ന്.

മറ്റൊരു വസ്ത്രം മുൻവശത്ത് കീ ഹോൾ ഉള്ള വസ്ത്രമാണ്. ക്ലീവേജും കീഹോളുമുള്ള ആ ഡ്രസ് എന്‍റെ കൂട്ടുകാർക്കാർക്കും ഇഷ്ടമായിരുന്നു. പക്ഷേ അത് ധരിച്ചു കഴിയുമ്പോൾ ഇത്രയും വലിയ കീഹോൾ ആയിരിക്കും എന്ന് ഞാനും വിചാരിച്ചില്ല. അത് ഇട്ടുകഴിഞ്ഞപ്പോൾ നന്നായിരുന്നു.

എന്‍റെ ഒപ്പം എപ്പോഴും ഒരു പെൺപട തന്നെയുണ്ടായിരിക്കും. ആ വസ്ത്രം ധരിച്ച് ഡയമണ്ടും ഇട്ടപ്പോൾ വളരെ വ്യത്യസ്തവും സെക്സിയുമായ ഒരു ലുക്ക് ഉണ്ടായിരുന്നു. സുഹൃത്തുക്കൾ എല്ലാം നല്ല അഭിപ്രായമാണ് പറഞ്ഞത്.

തിരുവനന്തപുരത്ത് നടക്കുന്ന ഒരു പ്രോഗ്രാമിലേക്കാണ് ഞാൻ പോയത്. രാമനാട് എന്ന സ്ഥലത്ത് എനിക്ക് അന്ന് ഒരു ഉദ്ഘാടനം ഉണ്ടായിരുന്നു. അതു കഴിഞ്ഞ് ഫ്ലൈറ്റ് തിരുവനന്തപുരത്തു നിന്നായിരുന്നു. ഫ്ലൈറ്റ് കയറാൻ പോകുന്ന വഴിക്ക് ആ ഡയമണ്ട് എക്സിബിഷനിൽ ഒന്നു വരാമോ എന്ന് അവർ ചോദിച്ചു. അതൊരു പെയ്ഡ് പ്രോജക്ട് ആയിരുന്നില്ല. ആ ബ്രാൻഡുമായുള്ള നല്ല ബന്ധം കാരണം പോയതായിരുന്നു.

രാജ്യാന്തര ഡയമണ്ട് ജ്വല്ലറി എക്സിബിഷൻ അല്ലേ, എന്‍റെ ഫാഷനൊക്കെ കാണിച്ച് തകർക്കാം എന്ന് ഞാൻ വിചാരിച്ചു. രാജ്യാന്തര ഡയമണ്ട് എക്സിബിഷനു തല കാണിക്കുക എന്നതായിരുന്നു എന്‍റെ മനസിൽ. പക്ഷേ, അതു നടക്കുന്നത് പാരിസിൽ അല്ല പഴവങ്ങാടിയിൽ ആണെന്നത് ഞാൻ വിട്ടു. അവിടെ ഇത്രയധികം കാമറകൾ ഉണ്ടാകുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.

ഒരു നടി എന്ന നിലയിൽ ചിലപ്പോൾ റിയാലിറ്റി നമ്മൾ മറന്നുപോകും. 'ഓ റിയാലിറ്റി ചെക്ക്' എന്ന് തോന്നിയ നിമിഷമായിരുന്നു അത്. അവിടെയുള്ള കാമറകൾ എന്‍റെ മുഖത്തിന് പകരം എന്‍റെ ശരീരഭാഗങ്ങളിലേക്ക് മാത്രം ഫോക്കസ് ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് അസ്വസ്ഥത തോന്നി. 'ഞങ്ങൾക്ക് നിങ്ങളുടെ മുഖം വേണ്ട' എന്നു പറയുന്നതുപോലെയായിരുന്നു ആ മൊബൈൽ കാമറകളുടെ പ്രവർത്തനം.

നമ്മൾ അസ്വസ്ഥരാകുമ്പോൾ നമ്മുടെ ശരീരഭാഷ മാറും. പേഴ്സണൽ ബൗണ്ടറികളുടെ കാര്യമാണിത്. ആ സ്പേസിൽ അസ്വസ്ഥത തോന്നിയപ്പോൾ ഞാൻ കൈകൾ നെഞ്ചോട് ചേർത്ത് പിടിച്ചു. ഉടൻ തന്നെ ആളുകൾ 'ഓ പെട്ടെന്ന് ബോധം വന്നു, മറയ്ക്കാൻ ശ്രമിക്കുകയാണ്' എന്നൊക്കെ പറഞ്ഞ് കമന്‍റ് ചെയ്യാൻ തുടങ്ങി. ആ കമന്‍റുകളൊക്കെ ഞാൻ കണ്ടു. എനിക്ക് ആ ഡ്രസ് ഇടുന്നതിൽ യാതൊരു അസ്വസ്ഥതയും ഉണ്ടായിരുന്നില്ല, പക്ഷേ നിങ്ങളുടെ കണ്ണുകൾ അതിൽ എന്താണ് തിരയുന്നത് എന്ന് എനിക്ക് വ്യക്തമായി അറിയാമായിരുന്നു.

സംസ്കാരം എന്നത് വസ്ത്രത്തിന്‍റെ നീളത്തിലോ കഴുത്തിന്‍റെ ആഴത്തിലോ ആണോ ഇരിക്കുന്നത്? അല്ല, ഒരാൾ എങ്ങനെ പെരുമാറുന്നു എന്നതിലാണ് സംസ്കാരം. സംസ്കാരത്തിന് ചേരുന്ന കമന്‍റുകളാണോ ഇവർ ഇടുന്നത്?

ഒരു സ്ത്രീ എപ്പോഴും അവളുടെ ശരീരത്തെപ്പറ്റി ബോധവതിയായിരിക്കണം, കാണുന്നവർ എന്തുവേണമെങ്കിലും പറയും, അവർക്ക് പറയാം പക്ഷേ, ശ്രദ്ധിക്കേണ്ടത് നമ്മളാണ്. ഇവർ ശരിക്കും എന്നെ അറിഞ്ഞിരുന്നെങ്കിലോ എന്ന് ഞാൻ ചിന്തിച്ചുപോകാറുണ്ട്. മലയാളി പ്രേക്ഷകർ സ്നേഹം കാണിക്കുന്നത് കാണാൻ എനിക്ക് ഒത്തിരി ഇഷ്ടമാണ്, അവർ വളരെ ദയയുള്ളവരാണ്. അവർ എന്‍റെ അമ്മയെപ്പോലെയാണ് എന്ന് എനിക്കു തോന്നാറുണ്ട്. അതായത് സ്നേഹമൊക്കെയാണ്... പക്ഷേ രണ്ടെണ്ണം തന്നുകഴിഞ്ഞിട്ടേ സ്നേഹം കാണിക്കൂ.

ആദ്യത്തെ 24 മണിക്കൂർ ഞാൻ അത് വെറുമൊരു തമാശയായി എടുത്ത് ചിരിക്കുകയായിരുന്നു. പിന്നെയാണ് ഇന്‍റർനെറ്റിൽ ഇതിനെക്കുറിച്ച് വലിയ ചർച്ചകൾ തുടങ്ങുന്നത്. ജനങ്ങൾ പോസ്റ്റുകൾ ഇടുന്നു. 2026-ലും ഇന്റർനെറ്റിൽ ഇതിനെക്കുറിച്ചാണോ ചർച്ച? എന്തായാലും ഇത് നടന്നത് പഴവങ്ങാടിയിൽ ആണെന്ന് സോഷ്യൽ മീഡിയയിൽ അറിഞ്ഞില്ല.

അറിഞ്ഞെങ്കിൽ പ്രശ്നം ഗുരുതരമായേനെ. ആളുകൾ പോസ്റ്റുകൾ ഇടുന്നു, വലിയ വലിയ ചർച്ചകൾ നടത്തുന്നു, കമന്‍റുകൾ എഴുതിക്കൂട്ടുന്നു! ശരിക്കും ആലോചിച്ചു നോക്കൂ, നമ്മുടെ രാജ്യത്ത് അടിയന്തരമായി ചർച്ച ചെയ്യപ്പെടേണ്ട എത്രയോ ഗൗരവമേറിയ പ്രശ്നങ്ങളുണ്ട്! രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചയെയും ജി.ഡി.പി നിരക്കുകളെയും കുറിച്ച് നമ്മൾ സംസാരിക്കേണ്ടതല്ലേ? അതിനെക്കുറിച്ച് ഇവിടെ എവിടെയെങ്കിലും കാര്യമായ ചർച്ചകൾ നടക്കുന്നുണ്ടോ? തെരുവുകളിലും വയോജന മന്ദിരങ്ങളിലും സ്വന്തം മക്കളാൽ ഉപേക്ഷിക്കപ്പെടുന്ന, ആരുമില്ലാതെ പോകുന്ന എത്രയോ വയസ്സായ മാതാപിതാക്കളുണ്ട് നമ്മുടെ നാട്ടിൽ! അവരുടെ കണ്ണീരിനെയും ദുരിതങ്ങളെയും കുറിച്ച് നമ്മൾക്ക് സംസാരിച്ചുകൂടെ?

അതുപോലെ കുട്ടികൾക്കെതിരെ ദിനംപ്രതി നടക്കുന്ന അതിക്രമങ്ങളെയും ക്രൂരതകളെയും കുറിച്ച് നമുക്ക് ചർച്ച ചെയ്തൂടെ? അവർക്ക് നൽകേണ്ട സുരക്ഷയെക്കുറിച്ചും സമൂഹത്തിൽ ഉണ്ടാകേണ്ട വലിയ മാറ്റങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കാൻ എത്രയോ കാര്യങ്ങളുണ്ട്!

എന്നാൽ അത്തരം കാതലായ വിഷയങ്ങളെല്ലാം പൂർണ്ണമായി തഴഞ്ഞുകൊണ്ട്, ഒരു സ്ത്രീ ഏത് വസ്ത്രം ധരിച്ചു, അവളുടെ വസ്ത്രത്തിന്റെ കഴുത്തിന്റെ ആഴമെത്രയാണ് എന്നതിനെക്കുറിച്ച് സംസാരിക്കാനാണ് ആളുകൾ സമയം കണ്ടെത്തുന്നത്.

അത്രയും അനാവശ്യമായ ഒരു കാര്യത്തെക്കുറിച്ച് മണിക്കൂറുകളോളം ചർച്ചകൾ നടത്താനും വിലയിരുത്താനുമാണ് ഇവിടെ ആളുകൾക്ക് താല്പര്യം. ഒരു സ്ത്രീയുടെ ക്ലീവേജ് ആണോ ഈ രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം? സമൂഹത്തിന്‍റെ ഈ മുൻഗണനകൾ കാണുമ്പോൾ ശരിക്കും കഷ്ടം തോന്നും."

 

 

News

പരിക്കേറ്റ കാലുമായി മലയാറ്റൂർ മല കയറിയതിനെക്കുറിച്ച് മഞ്ജു വാര്യർ

പരിക്കേറ്റ കാലുമായി മലയാറ്റൂർ മല കയറിയതിനെക്കുറിച്ച് മഞ്ജു വാര്യർ. ആരോഗ്യത്തോടെ ഇരിക്കുന്നത് പലരും ആഘോഷിക്കാൻ മറന്നുപോകുന്ന ഒരു വിജയമാണെന്ന് കുറിച്ചാണ് മല കയറിയ അനുഭവം താരം പറഞ്ഞത്.

ബൈക്ക് റൈഡിനിടെ കാലിന്‍റെ മുട്ടിനേറ്റ പരിക്കിൽ നിന്നും മുക്തയാകുന്നതിനിടെയാണ് മലയാറ്റൂർ മല കയറാൻ പോയതെന്ന് മഞ്ജു പറയുന്നു.

ആരോഗ്യത്തോടെ ഇരിക്കുന്നത് പലരും ആഘോഷിക്കാൻ മറന്നുപോകുന്ന ഒരു വിജയമാണ്. ഒരു ചെറിയ ബൈക്കിംഗ് അപകടത്തിൽ കാൽമുട്ടിന് പരിക്കേറ്റിരുന്നത് ഉണങ്ങിവരുന്നതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് മനോഹരമായ മലയാറ്റൂർ മല കയറ്റം തുടങ്ങുമ്പോൾ എനിക്കൊരു ചെറിയ ആശങ്കയുണ്ടായിരുന്നു.

 

News

സൂര്യയ്ക്ക് വില്ലനായി നസ്‌ലിൻ, നായികയായി നസ്രിയ; ജീത്തു മാധവന്‍റെ സീൻ ടീസർ

തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ ടീസർ പുറത്ത്. ‘സീൻ’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്.

ഴഗരം സ്റ്റുഡിയോസ് ബാനറിൽ നടി ജ്യോതിക ആണ് ചിത്രം നിർമിക്കുന്നത്. 2026 നവംബർ ആറിന് ദീപാവലി റിലീസായി ചിത്രം ആഗോള തലത്തിൽ തിയറ്ററുകളിലെത്തും.

സൂര്യയ്ക്ക് പുറമേ മലയാളി താരം നസ്‌ലനും നിർണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത് നസ്രിയ നസിം. 

 

Star Chat

ഖലീഫയുടെ ഒന്നാംവരവ്!

കടുവയ്ക്കുശേഷം തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാമും നടന്‍ പൃഥ്വിരാജും ഒരുമിക്കുന്ന ഫാമിലി ആക്ഷന്‍ മാസ് കമേഴ്‌സ്യല്‍ ത്രില്ലര്‍, "ഖലീഫ' 20നു തിയറ്ററുകളില്‍. ജിനുവും സംവിധായകന്‍ വൈശാഖും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നിര്‍ണായക അതിഥിവേഷത്തിലെത്തുന്നു. സ്വര്‍ണം കൊണ്ട് തീർക്കുന്ന പ്രതികാരമാണു സിനിമ പറയുന്നത്.

"തിയറ്ററിലെത്തി ആര്‍പ്പുവിളിച്ച്, കയ്യടിച്ച്, ഈ ഉത്സവകാലം എന്‍ജോയ് ചെയ്തു പോകാന്‍ പറ്റുന്ന സിനിമ. എന്നാല്‍ അതില്‍ കാമ്പുള്ള കഥയും കഥാപാത്രങ്ങളും ഇമോഷന്‍സും പ്രണയവുമൊക്കെയുണ്ട്. അങ്ങനെയൊരുപാടു ലെയറുകളുള്ള കഥകള്‍ വീണുകിട്ടുക എന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ച് വളരെ അപൂര്‍വമായി സംഭവിക്കുന്ന ഭാഗ്യമാണ്'- ജിനു സണ്‍ഡേ ദീപികയോടു പറഞ്ഞു.

കഥാപശ്ചാത്തലം..?

ഇത് മലബാറിലെ ഒരു കഥയാണ്. പത്രങ്ങളിലൊക്കെ വാര്‍ത്തയാകാറുള്ള സ്വര്‍ണക്കടത്ത്, സ്വര്‍ണവേട്ട, കള്ളക്കടത്ത്...അത്തരം കാര്യങ്ങളുമായി മുന്നോട്ടുപോകുന്ന ഭാഗ്യാന്വേഷികളായ ചെറുപ്പക്കാര്‍, അവരുടെ ജീവിതം, പിന്നീട് അവരുടെ ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങള്‍, അത് അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു...അത്തരം വിഷയങ്ങള്‍ വാണിജ്യ ചേരുവകളോടെ പറയുകയാണ്. കേരളത്തില്‍ നിന്നു തുടങ്ങി ദുബായ്, നേപ്പാള്‍, ലണ്ടന്‍ എന്നിവിടങ്ങളിലൂടെയാണു കഥാസഞ്ചാരം.

വൈശാഖുമായുള്ള ആദ്യ അനുഭവം..?

 

Star Chat

പുതിയ കാലത്തെ അഭിനേതാക്കൾ ഭാഗ്യവാന്മാർ: കരിഷ്മ കപുർ

ബോളിവുഡിന്‍റെ പ്രിയതാരം കരിഷ്മ കപുർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ക്രൈം ത്രില്ലർ വെബ് സീരീസ്, ബ്രൗൺ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സീ5-ൽ സ്ട്രീമിംഗ് ആരംഭിച്ചു. സിറ്റി ഓഫ് ഡെത്ത് എന്ന നോവലിനെ ആസ്പദമാക്കി അഭിനയ് ദേവ് സംവിധാനം ചെയ്ത സീരീസിൽ റീത്ത ബ്രൗൺ എന്ന കൊൽക്കൊത്തക്കാരിയായ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ കഥാപാത്രമാണ് കരിഷ്മ കൈകാര്യം ചെയ്യുന്നത്.

ദീർഘനാളുകൾക്കുശേഷം കാമറയ്ക്ക് മുന്നിലെത്തിയ തന്‍റെ പുതിയ കഥാപാത്രത്തെക്കുറിച്ചും കരിയറിലെ മാറ്റങ്ങളെക്കുറിച്ചും കരിഷ്മ കപുർ നിരവധി വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ചു. സീരീസിൽ വളരെ കുറച്ച് മാത്രം സംസാരിക്കുന്ന, എന്നാൽ ഉള്ളിൽ വലിയൊരു വിഷാദവും വൈകാരിക ഭാരവും പേറുന്ന കഥാപാത്രമാണ് റീത്തയെന്ന് കരിഷ്മ പറഞ്ഞു:
റീത്തയുടെ ശരീരഭാഷ എങ്ങനെയായിരിക്കണം, അവൾ അനുഭവിക്കുന്ന മാനസിക സമ്മർദം എങ്ങനെ പ്രതിഫലിക്കണം എന്നതിനെക്കുറിച്ച് സംവിധായകൻ അഭിനയ് ദേവുമായി ഒട്ടേറെ ചർച്ചകൾ നടത്തിയിരുന്നു. അധികം സംസാരിച്ചില്ലെങ്കിലും അവളുടെ വേദന പ്രേക്ഷകർക്ക് അനുഭവപ്പെടും.

തനിക്ക് പൂർണ തൃപ്തി നൽകുന്നതും വ്യത്യസ്തവുമായ കഥാപാത്രങ്ങൾ മാത്രമേ ഇനി ചെയ്യൂ എന്നും താരം കൂട്ടിച്ചേർത്തു. മഹാനഗരത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ സീരീസിലെ അഭിനയം ഏറെ ആസ്വദിച്ചു. അഭിനയലോകത്തേക്ക് എത്തിയിട്ട് 35 വർഷം പിന്നിടുകയാണ്. കരിയറിലെ തുടക്കകാലത്തെ അപേക്ഷിച്ച് സിനിമാ നിർമാണ രംഗത്ത് വലിയ മാറ്റങ്ങൾ വന്നു. പണ്ടൊക്കെ കൃത്യമായ തിരക്കഥ പോലുമില്ലാതെയാണ് അഭിനയിച്ചിരുന്നത്. എന്നാൽ ഇന്ന് ചിത്രീകരണത്തിന് മുൻപ് വലിയ രീതിയിലുള്ള വർക്ക്‌ഷോപ്പുകളും മുന്നൊരുക്കങ്ങളും നടക്കുന്നുണ്ടെന്നും കരിഷ്മ കൂട്ടിച്ചേർത്തു.

ഹിന്ദി സിനിമകളിലും സീരീസുകളിലും അധികം കാണാത്ത കൊൽക്കത്തയുടെ യഥാർഥ അന്തരീക്ഷമാണ് ബ്രൗണിൽ ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. പുസ്തകത്തിന്‍റെ പേര് സൂചിപ്പിക്കുന്നത് പോലെ നഗരത്തിനു വലിയ പ്രാധാന്യമുണ്ടെന്നും, കഥാപാത്രങ്ങൾക്ക് മുൻപേ പ്രേക്ഷകരോടു സംസാരിക്കുന്നത് കൊൽക്കത്ത നഗരമായിരിക്കുമെന്നും സംവിധായകൻ അഭിനയ് ദേവ് പറഞ്ഞു.

Star Chat

വര്‍ഷയുടെ ചിന്ന ചിന്ന ആസൈകള്‍!

"എന്‍റെ നാരായണിക്ക്' എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധേയയായ വര്‍ഷ വാസുദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത റൊമാന്‍റിക് ഇമോഷണല്‍ ഡ്രാമ "ചിന്ന ചിന്ന ആസൈ' തിയറ്ററുകളില്‍. മണിരത്‌നം മാജിക് "റോജ'യിലൂടെ ഒരു തലമുറയുടെ സ്വപ്‌നങ്ങളില്‍ ചിന്ന ചിന്ന ആസൈകള്‍ നിറച്ച മധുബാല.

ഇതുവരെ ആരും ചെയ്യാത്ത കഥാപാത്രങ്ങളെ അത്രമേല്‍ ആശയോടെ തന്നിലേക്കു ചേര്‍ത്തുനിര്‍ത്തുന്ന ഇന്ദ്രന്‍സ്. മാധവന്‍ മാഷായി ഇന്ദ്രന്‍സും ലീലയായി മധുബാലയും. വാരാണസിയുടെ പശ്ചാത്തലത്തില്‍ ഇവരിലൂടെയുള്ള ഹൃദയസഞ്ചാരമാണ് "ചിന്ന ചിന്ന ആസൈ'. വര്‍ഷ സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.

സിനിമയിലെ തുടക്കം..‍‍?

Star Chat

മമിതയുടെ ഉയർച്ചയിൽ ചേച്ചിയുടെ വാത്സല്യത്തോടെ ഐശ്വര്യ ലക്ഷ്മി: അവൾ എനിക്ക് കുട്ടിയെപ്പോലെ...

പ്രേമലു എന്ന ചിത്രത്തോടെ മോളിവുഡും കടന്ന് തെന്നിന്ത്യയുടെ യുവസുന്ദരിയായി മമിത ബൈജു മാറി. തമിഴകത്തും തെലുങ്കുദേശത്തും ചലച്ചിത്രാസ്വാദകരുടെ ഇഷ്ടനായികയാണ് ഈ മലയാളിപെൺകൊടി. മമിതയുടെ അമ്പരപ്പിക്കുന്ന വളർച്ചയിൽ, പ്രേക്ഷകർക്കൊപ്പം തന്നെ സിനിമാ ലോകത്തുനിന്നും കൈയടികൾ ഉയരുന്നുണ്ട്. ഇപ്പോൾ, മമിതയുടെ കരിയറിലെ സുവർണ കാലഘട്ടത്തെ പ്രശംസിച്ച് നടി ഐശ്വര്യ ലക്ഷ്മി രംഗത്തെത്തിയിരിക്കുകയാണ്.

തെന്നിന്ത്യൻ സിനിമയിൽ തന്‍റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് ഐശ്വര്യ. മായാനദിയും പൊന്നിയിൻ സെൽവനുമൊക്കെ കടന്ന് തമിഴിലും തെലുങ്കിലും മലയാളത്തിലും ഒരേപോലെ തിളങ്ങി നിൽക്കുന്ന നടി. അതുകൊണ്ടുതന്നെ മറ്റൊരു മലയാളി നടിക്ക് അന്യഭാഷകളിൽ ലഭിക്കുന്ന സ്വീകാര്യതയെ ഏറെ പോസിറ്റീവായാണ് നോക്കിക്കാണുന്നത്. മമിതയുടെ വളർച്ചയിൽ തനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഐശ്വര്യ വ്യക്തമാക്കി. വെറുമൊരു സഹപ്രവർത്തക എന്നതിനപ്പുറം മമിതയുമായി തനിക്കുള്ള ആത്മബന്ധത്തെക്കുറിച്ചും താരം വാചാലയായി.

മമിത എനിക്ക് കുട്ടിയെപ്പോലെയാണ് - ചേച്ചിയുടെ വാത്സല്യത്തോടെയാണ് ഐശ്വര്യ ഈ വാക്കുകൾ പങ്കുവച്ചത്. തങ്ങൾക്കിടയിൽ അത്രമേൽ അടുത്ത ബന്ധമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. അന്യഭാഷാ ചിത്രങ്ങളിൽ വിജയം നേടുക എന്നത് എളുപ്പമുള്ള കാര്യമല്ല. മമിത‍യുടെ ഈ മുന്നേറ്റം തെന്നിന്ത്യൻ സിനിമാ ലോകത്ത് മലയാളി നടിമാരുടെ കരുത്ത് ഒരിക്കൽക്കൂടി തെളിയിക്കുന്നതാണ്.
മലയാള സിനിമയിൽനിന്ന് തമിഴകത്തേക്ക് ചുവടുവച്ച് വലിയ വിജയങ്ങൾ സ്വന്തമാക്കിയ ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകൾ, പുതുതലമുറയിലെ താരങ്ങൾക്കിടയിലുള്ള ആത്മബന്ധത്തിന്‍റെ ഉദാഹരണമായി മാറി.

Star Chat

ഇഷ്ടപ്പെട്ട സ്ക്രിപ്റ്റ്... നല്ല സിനിമകൾക്കായി പ്രവർത്തിക്കുക... അതാണ് യഥാർഥ നേട്ടം; തമിഴകത്തെ വിശേഷങ്ങളുമായി അന്ന ബെൻ

കുന്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ, ബേബിമോളായി വന്ന് മലയാളികളുടെ മനം കവർന്ന യുവതാരമാണ് അന്ന ബെൻ. തുടർന്ന് ഹെലൻ, കപ്പേള, നൈറ്റ് ഡ്രൈവ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ അന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ചു. പിന്നീട് തെലുങ്കിലും തമിഴിലും മികച്ച പ്രോജക്ടുകൾ. കൊട്ടുക്കാളി (2024) യിലുടെ തമിഴകത്തും താരം ചുവടുറപ്പിച്ചു. കണ്ണുകൾ കൊണ്ട് സംസാരിച്ച കൊട്ടുക്കാളിയിലെ ആ പെൺകുട്ടിയിൽ നിന്നും പുതിയ ചിത്രമായ കോൺ സിറ്റിയിലെ മിത്രയിലേക്ക് എത്തുമ്പോൾ കരിയറിലെ പുതിയ അധ്യായത്തിലേക്കാണ് താരം ചുവടുവയ്ക്കുന്നത്. പക്കാ കോമഡി എന്‍റർടെയ്നർ ചിത്രമായ കോൺ സിറ്റിയിൽ മുഴുനീളെ കഥാപാത്രമായാണ് താരം എത്തുന്നത്. ആദ്യമായി കോമഡി ചെയ്യുന്നതിനെക്കുറിച്ചുള്ള വിശേഷങ്ങൾ അന്ന ഒരു ദേശീയ മാധ്യമത്തോടു പങ്കുവച്ചിരുന്നു.

തീവ്രതയുള്ള കഥാപാത്രങ്ങളിൽ നിന്നു വ്യത്യസ്തമായ കോമഡിയിലേക്കുള്ള മാറ്റമാണ് കോൺ സിറ്റി-എന്ന് അന്ന ബെൻ പറഞ്ഞു. തന്‍റെ മുൻകാല കഥാപാത്രങ്ങളെല്ലാം ഗൗരവമുള്ളതായിരന്നു. എങ്കിലും അവയുടെ ചിത്രീകരണം താൻ ആസ്വദിച്ചിരുന്നു. കോൺ സിറ്റി തന്‍റെ കരിയർ തന്നെ മാറ്റുമെന്നും ഇതൊരു പക്കാ ഹ്യൂമർ ചിത്രമാണെന്നും താരം വ്യക്തമാക്കി. ചിത്രത്തിൽ അർജുൻ ദാസിനൊപ്പം വിവിധതരം തട്ടിപ്പുകൾ ആസൂത്രണം ചെയ്യുന്ന മിത്ര എന്ന കഥാപാത്രമായാണ് അന്ന എത്തുന്നത്. യോഗി ബാബു, വി.ടി.വി ഗണേഷ്, രമേഷ് തിലക്, ഇമ്മൻ അണ്ണാച്ചി, വടിവുക്കരസി തുടങ്ങിയ വൻ കോമഡി നിരയാണ് ചിത്രത്തിലുള്ളത്. ഷൂട്ടിംഗ് സെറ്റിൽ ഇവരുടെ തമാശകൾ കണ്ട് ചിരി അടക്കാൻ താൻ പാടുപെട്ടെന്നും താരം പറഞ്ഞു.

 

 

Star Chat

പൊളിച്ചടുക്കി ഷംനാത്ത.. സ്‌റ്റൈലന്‍ തിരിച്ചുവരവില്‍ ബീന ആന്‍റണി

"കനല്‍ക്കാറ്റ്' മുതല്‍ "ബാലന്‍-ദി ബോയ്' വരെ നാല്പതില്‍പ്പരം സിനിമകള്‍. "ഇണക്കം പിണക്കം' മുതല്‍ "മൗനരാഗം' വരെ നൂറിലേറെ സീരിയലുകള്‍. 35 വര്‍ഷമായി ചെറുതും വലുതുമായ വേഷപ്പകര്‍ച്ചകളില്‍ ബീന ആന്‍റണിയുടെ അഭിനയയാത്രകള്‍. ഇനിയെത്ര സിനിമ ചെയ്താലും, "ബാലനി'ലെ ഷംനാത്തയിലുടെയാവും ബീന അറിയപ്പെടുക. ഒന്നുറപ്പിക്കാം, അതുക്കുംമേലേ വേറിട്ട പെര്‍ഫോമന്‍സ് വാരിവിതറുന്ന വേഷങ്ങളുമായി ബീന ഏറെക്കാലം ഇവിടെയുണ്ടാവും.

"എക്കാലവും ആളുകള്‍ ഓര്‍ത്തിരിക്കുന്ന ഒരു കഥാപാത്രം എന്‍റെ സ്വപ്നമായിരുന്നു. കുറച്ചു സീനുകളേയുള്ളൂ, ഉള്ളതു വളരെ ആഴമുള്ളതും കഥയില്‍ വളരെ പ്രധാനവുമാണ്. എന്‍റെ ഡയലോഗുകളും കഥയുമായി ചേര്‍ന്നുനില്‍ക്കുന്നു. എന്‍റെ ഭാഗ്യമാണു ഷംനാത്ത'- ബീന സണ്‍ഡേ ദീപികയോടു പറഞ്ഞു.

"ബാലനി'ലൂടെ തിരിച്ചുവരവ് സാധ്യമായത്..?

സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്തിട്ട് കുറേ വര്‍ഷങ്ങളായിരുന്നു. "ചാരുലതയിലൊക്കെ ചേച്ചി ഞങ്ങടെ സ്വപ്നനായികയായിരുന്നു'വെന്ന് ആളുകള്‍ പറയുമ്പോള്‍, "അത്ര വലിയ നായികയായിരുന്നോ' എന്ന് മകന്‍ അതിശയപ്പെട്ടു. ഞാനിനി എത്ര സീരിയല്‍ ചെയ്തിട്ടും ഒരു കാര്യവുമില്ല, മകന്‍ പോലും എന്നെ തിരിച്ചറിയുന്നില്ലല്ലോ എന്നോര്‍ത്തപ്പോള്‍ വിഷമം തോന്നി. സിനിമ ചെയ്യാൻ മകനും നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു.

"മഞ്ഞുമ്മല്‍ ബോയ്സ്' ഹിറ്റായ സമയം."ആലിപ്പഴ'ത്തില്‍ എന്‍റെ മകനായി വേഷമിട്ട ചിദംബരമാണു സംവിധായകനെന്നു പിന്നീടാണറിഞ്ഞത്. എന്‍റെയൊരു കസിന്‍ ബ്രദറാണു ചന്തു ചെയ്ത കഥാപാത്രത്തിനു പ്രേരണയായത്. മഞ്ഞുമ്മല്‍കാരിയായിട്ടും വിളിച്ചില്ലല്ലോ എന്ന എന്‍റെ പരിഭവത്തിനു, സ്‌നേഹമറിയിച്ച് ചിദംബരത്തിന്‍റെ മറുപടി. "കുഞ്ഞാലി മരയ്ക്കാറി'ല്‍ എന്‍റെ മകനായി വേഷമിട്ട ഗണപതി മെസേജുകളിലൂടെ അടുപ്പം സൂക്ഷിച്ചു.

സിനിമയില്‍ അഭിനയിക്കാന്‍ ഇഷ്ടമാണോ- വളരെ നാളുകള്‍ക്കുശേഷം ഗണപതിയുടെ ഫോണ്‍കോള്‍. ഒരു സീനാണെങ്കിലും, അഭിനയിക്കാനുള്ളത് അതിലുണ്ടെങ്കില്‍ റെഡിയെന്നു ഞാന്‍. കരാറായശേഷമാണ് ചെറിയ നെഗറ്റീവ് ഷേഡുള്ള വേഷമെന്നറിഞ്ഞത്. ഇപ്പോഴാണു മനസില്‍ തങ്ങിനില്‍ക്കുന്ന ഒരു കഥാപാത്രം കിട്ടിയത്. അതിനു ഗണപതിയോടും ചിദംബരത്തോടും ബാലന്‍ ടീമിനോടും എത്ര നന്ദി പറഞ്ഞാലും തീരില്ല.

സീരിയലുകളിലെ വില്ലത്തി വേഷങ്ങള്‍ സിനിമയില്‍ ഗുണകരമായോ..?

സീരിയലില്‍ അഭിനയിച്ചാല്‍ ഓവര്‍ ആക്ടിംഗ് വരുമെന്നൊക്കെ പലരും പറയാറുണ്ടെങ്കിലും പലതരം കഥാപാത്രങ്ങളിലൂടെ കിട്ടിയതു വലിയ അനുഭവമാണ്. അത് ഇതിലെ ഡയലോഗ് ഡെലിവറിയില്‍ ഗുണകരമായി. ഇപ്പോള്‍ ആളുകള്‍ എന്നെ വിളിക്കുന്നതുതന്നെ ഷംനാത്തയെന്നാണ്. പടം കണ്ട് സെലിബ്രിറ്റികളുടെയും സംവിധായകരുടെയും മറ്റുമായി വന്ന കോളുകള്‍ എന്നെ അതിശയിപ്പിച്ചു.

91 മുതല്‍ 2000 വരെ നിരന്തരം സിനിമകളില്‍..?

"ഒന്നു മുതല്‍ പൂജ്യം വരെ'യില്‍ സ്‌കൂള്‍കുട്ടികളിലൊരാളായി. കനല്‍ക്കാറ്റാണ് ഞാന്‍ ആദ്യമായി അഭിനയിച്ച സിനിമ. തുടര്‍ന്ന് ആധാരം, ഗോഡ്ഫാദര്‍, അഗ്‌നിദേവന്‍, ഭരണകൂടം, യോദ്ധ, പ്രവാചകന്‍, പൊന്നാരംതോട്ടത്തെ രാജാവ്...എല്ലാറ്റിലും നല്ല വേഷങ്ങള്‍. മോഹന്‍ലാലിനും മുകേഷിനും ജയറാമിനുമൊപ്പം സഹോദരി കഥാപാത്രങ്ങള്‍. "മഹാനഗര'ത്തില്‍ അശോകന്‍റെയും "തറവാട്' സിനിമയില്‍ സിദ്ധിഖിന്‍റെയും നായിക. ശ്രീകുമാരന്‍ തമ്പിയുടെ "ബന്ധുക്കള്‍ ശത്രുക്കളി'ലും നല്ല വേഷം. അക്കാലത്തു വലിയ വേഷങ്ങള്‍ കിട്ടിയില്ലെങ്കിലും സുകുമാരിയമ്മ, വിദ്യാമ്മ, സീമച്ചേച്ചി തുടങ്ങിയവര്‍ക്കൊപ്പം സിനിമ ചെയ്തതു ഭാഗ്യം തന്നെയാണ്.

പിന്നീടു സീരിയലുകളില്‍ സജീവമായത്..?

കാലടി ഓമനച്ചേച്ചി വഴി എത്തിയ എന്‍റെ ചിത്രങ്ങള്‍ കണ്ടാണ് ടി.എസ്. സജിയുടെ "ഇണക്കം പിണക്കം' സീരിയലില്‍ പ്രേംകുമാറിന്‍റെ നായികയായി വിളിച്ചത്. തുടര്‍ന്ന് ഒരു കുടയും കുഞ്ഞുപെങ്ങളും, തപസ്യ. ശ്രീകുമാരന്‍ തമ്പിയുടെ സീരിയലില്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി മൂന്നു വര്‍ഷം സംസ്ഥാന പുരസ്‌കാരം. എനിക്കുവേണ്ടി കഥാപാത്രങ്ങളെഴുതി സീരിയലുകാര്‍ കാത്തിരുന്ന കാലം."സൂത്രധാരനി'ലേക്കു ലോഹിതദാസ് വിളിച്ചെങ്കിലും ഡേറ്റുണ്ടായില്ല. സൈന്യം, അദ്വൈതം തുടങ്ങി ധാരാളം പടങ്ങള്‍ അങ്ങനെ നഷ്ടമായി.

ഷംനാത്തയിലേക്ക് എത്തിയത്..?

Star Chat

ഒരു ത്രില്ലര്‍ പതിയേ കത്തിച്ച് ചിദംബരം!

ഒരു കൊച്ചു ഫീല്‍ ഗുഡ് ചിത്രമെന്നു തോന്നിപ്പിച്ച ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍. കഥയിലും കഥപറച്ചിലിലും ഞെട്ടിക്കല്‍ ചേരുവകളുണ്ടെന്നു തിരുത്തിയെഴുതി ട്രെയിലര്‍. 88 വര്‍ഷം മുമ്പ് ആദ്യ മലയാളം ശബ്ദസിനിമയെന്നു ചരിത്രമെഴുതിയ "ബാലനു'ശേഷം മറ്റൊരു "ബാലന്‍റെ' വരവായി; ജിത്തു മാധവന്‍റെ രചനയില്‍ ചിദംബരം സംവിധാനം ചെയ്ത "ബാലന്‍ - ദി ബോയ്'. രോമാഞ്ചത്തിനും ആവേശത്തിനും ശേഷം ജിത്തുവിന്‍റെ രചന.

"ജാന്‍ എ മനി'നും "മഞ്ഞുമ്മല്‍ ബോയ്‌സി'നും ശേഷം ചിദംബരത്തിന്‍റെ സംവിധാനം. ഒരമ്മയുടെയും മകന്‍റെയും നിഗൂഢ യാത്രകളിലേക്ക് കാമറ തിരിച്ച "ബാലന്‍ - ദി ബോയ്'19നു തിയറ്ററുകളിൽ. ചിദംബരം രാഷ്ട്രദീപികയോടു സംസാരിക്കുന്നു.

ബാലന്‍, മഞ്ഞുമ്മലിനുശേഷം സംവിധാനം ചെയ്യുന്ന ചിത്രമായത്..‍?

"മഞ്ഞുമ്മല്‍ ബോയ്‌സി'നു ശേഷം ധാരാളം അവസരങ്ങള്‍ വന്നു. ഏതാണു ചെയ്യേണ്ടതെന്നു കണ്‍ഫ്യൂഷനായി. ലോക്കായ പ്രോജക്ടുകളൊക്കെ വലുതും ഏറെ സമയമെടുക്കുന്നവയുമായിരുന്നു."ഒരു ദുരൂഹസാഹചര്യത്തില്‍'അഭിനയിക്കുമ്പോഴാണ് സുഹൃത്തും നടനുമായ സജിന്‍ഗോപു, ജിത്തു മാധവന്‍റെ പക്കല്‍ കഥയുണ്ടാകുമെന്ന് എന്നോടു പറഞ്ഞത്. അങ്ങനെ ജിത്തു പറഞ്ഞ ഒരു കഥ എനിക്കിഷ്ടമായി. അങ്ങനെ മുൻകൂട്ടി പ്ലാന്‍ ചെയ്യാതെയുണ്ടായ സിനിമയാണിത്.

"ബാലന്‍ - ദി ബോയ്'പറയുന്നത്..?

 

Star Chat

തുടങ്ങിയിട്ടേയുള്ളൂ...വീണ്ടും ഞെട്ടിക്കും!

ഇന്ദ്രന്‍സിന്‍റെ ഉള്ളുലയ്ക്കുന്ന അഭിനയമൂഹുര്‍ത്തങ്ങളില്‍ തിളങ്ങി സൂര്യ-ആര്‍ജെ ബാലാജി ചിത്രം "കറുപ്പ്'. ആശ്രയവും അഭയവുമാകേണ്ട കോടതി നീതി നിരസിക്കുകയും വൈകിപ്പിക്കുകയും ചെയ്യുമ്പോള്‍ നിസഹായതയിലാണ്ടുപോകുന്ന സാധാരണക്കാരന്‍റെ ആത്മവ്യഥയും നിര്‍വികാരതയും അനുഭവിപ്പിക്കുകയാണ് ഇന്ദ്രന്‍സിന്‍റെ മട്ടാഞ്ചേരി സുകുമാരന്‍. സൂര്യയുടെ നായകവേഷത്തിനും ചിത്രത്തിന്‍റെ കഥയ്ക്കും ജീവനും കരുത്തും പകരുന്ന കഥാപാത്രം.

മലയാളത്തിന്‍റെ ഇന്ദ്രന്‍സ് തമിഴക താരനിരയില്‍ ചുവടുറപ്പിക്കുന്ന സുവര്‍ണനിമിഷം. ഇന്ദ്രന്‍സ് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.

തമിഴ് ഓഫറുകള്‍ പലതവണ നിരസിച്ചെങ്കിലും "കറുപ്പി'ലേക്ക് അടുപ്പിച്ചത്..‍?

 

Star Chat

റിയാസിന്‍റെ 'ദൃശ്യ' വിശേഷങ്ങള്‍

ജീത്തു ജോസഫ്-മോഹന്‍ലാല്‍ വിസ്മയം "ദൃശ്യം 3'ലെ കാരക്ടര്‍ വേഷം ബ്രോക്കര്‍ മത്തായിയെ പ്രേക്ഷകര്‍ സ്വീകരിച്ചതിന്‍റെ സന്തോഷത്തിലാണ് നടന്‍ റിയാസ് നര്‍മകല. "മറിമായം', "അളിയന്‍സ്' ടെലിവിഷന്‍ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകര്‍ക്കു പരിചിതനായ റിയാസിന്‍റെ കലാജീവിതത്തിനു മിമിക്രിയിലാണു തുടക്കം.

അമ്പതോളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തുവെങ്കിലും സിനിമ കണ്ടവര്‍ ഇങ്ങോട്ടു വിളിച്ച് കഥാപാത്രം ഗംഭീരമായി എന്നു പറഞ്ഞുകേള്‍ക്കുന്ന അനുഭവം ഇതാദ്യമെന്നു റിയാസ്. മിമിക്രി, ടെലിവിഷന്‍, സിനിമ... റിയാസ് സംസാരിക്കുന്നു.

സിനിമയിലെത്തിയത്..?

തിരുവനന്തപുരം നെടുമങ്ങാടാണു സ്വദേശം. ഉത്സവപ്പറമ്പുകളിലെ മിമിക്രി-സ്റ്റേജ് പരിപാടികള്‍ക്കു നാട്ടുകാരില്‍ നിന്നുണ്ടായ വലിയ പിന്തുണയില്‍ നിന്നാണു തുടക്കം. 1998ല്‍ "നര്‍മകല' എന്ന പേരില്‍ മിമിക്രി ട്രൂപ്പ് തുടങ്ങി. 10-15 വര്‍ഷം സ്റ്റേജ് ഷോയില്‍ സജീവമായിരുന്നു. നിരൂപകനായ വിജയകൃഷ്ണന്‍ സംവിധാനം ചെയ്ത ദൂരദര്‍ശന്‍ സീരിയല്‍ "ടേക്ക് ഫോര്‍ ഓകെ'യിലൂടെ മിനിസ്‌ക്രീനിലെത്തി. പിന്നീടു കൈരളി ടിവിയിലെ "ജഗപൊഗ'എന്ന അപരന്മാരുടെ കോമഡി പരമ്പരയില്‍ നടന്‍ മധുവിന്‍റെ ഡ്യൂപ്പായി.

Star Chat

മെറിന്‍റെ ജോപ്പൻ, സാം കുട്ടിയുടെ ചേട്ടൻ!

സിനിമ തീര്‍ന്നിട്ടും മനസില്‍നിന്നു വിട്ടൊഴിയാത "അതിരടി'യിലെ വിഷ്ണു അഗസ്ത്യയുടെ ജോസഫ് ജോപ്പന്‍. മെറിന്‍റെ ഓര്‍മകളോടുചേര്‍ന്ന് ജോപ്പന്‍ പെയ്തുകൊണ്ടേയിരിക്കുന്നു. ഹൃദയംതൊടുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ ഒരു കഥാപാത്രം ഉള്ളില്‍ കൊരുക്കുന്ന അപൂര്‍വ അനുഭവം. മസ്തിഷ്‌ക മരണം, പ്രതിഛായ, അതിരടി തുടങ്ങിയ സമീപകാല സിനിമകളിലെ ആഴവും അര്‍ഥവും അഴകുമുള്ള വേഷങ്ങളിലൂടെ വിഷ്ണു അഗസ്ത്യ മലയാളത്തിന്‍റെ യുവതാരനിരയില്‍ ചുവടുറപ്പിക്കുന്നു.

"ഒരു സിനിമയില്‍ മൊത്തത്തില്‍ വര്‍ക്കായി വരുന്നത് എന്താണെന്ന് റിലീസിന്‍റെ തലേന്നും നമുക്കറിയാനാവില്ല. മാസും നര്‍മവും ഉള്‍പ്പെടെ എല്ലാ സ്‌പേസും ഉള്ളപ്പോഴും അതിരടിയുടെ വൈകാരിക ഇടം നിലനില്‍ക്കുന്നതു ജോപ്പന്‍റെ കഥയിലാണ്. അതിലായിരുന്നു എന്‍റെ ജോലി. അതു ഫലപ്രാപ്തിയിലെത്തിയതില്‍ സന്തോഷം'- വിഷ്ണു പറയുന്നു.

"അതിരടി'യിലേക്ക് എത്തിച്ചത്..?

ഞാന്‍ കേട്ടതില്‍ ഏറ്റവും നല്ല നറേഷനായിരുന്നു ജോപ്പന്‍. സംവിധായകന്‍ അരുണ്‍ അനിരുദ്ധനും തിരക്കഥാകൃത്ത് പോള്‍സണും കൂടിയാണു കഥ പറഞ്ഞത്. ഇതൊരു നല്ല സിനിമയായിരിക്കുമെന്നും ഈ ടീമിന്‍റെ ഭാഗമാകണമെന്നും തോന്നി. ഞാന്‍ ഒരുപാടു ചെയ്തുപോരുന്ന വേഷങ്ങളിലൊന്നല്ലായിരുന്നു ജോപ്പന്‍. എന്താണു വേണ്ടതെന്നു സംവിധായകനു നല്ല ധാരണയുമുണ്ട്. ഒപ്പം സഞ്ചരിച്ചാല്‍ മതി, നമ്മള്‍ നന്നാകുമെന്ന തോന്നലിലാണ് ഈ സിനിമ ചെയ്തത്. കോളജ് ലുക്ക് ഉള്‍പ്പെടെ രണ്ടു ലുക്കുകളില്‍ അവതരിപ്പിച്ചതിന്‍റെ ക്രെഡിറ്റ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് റോണക്‌സിനു തന്നെയാണ്.

ഒരു കഥാപാത്രത്തിലേക്കു കയറുന്നതും ഇറങ്ങുന്നതും അനായാസമാണോ..?

സംവിധായകന് എന്താണു വേണ്ടതെന്നു മനസിലാക്കാനാണ് ഞാന്‍ ഏറ്റവുമാദ്യം ശ്രമിക്കുന്നത്. പിന്നീടു കഥാപാത്രത്തിന്‍റെ മൈന്‍ഡ് സ്‌കേപ്പും മൈന്‍ഡ് സെറ്റും മനസിലാക്കും. കഥാപാത്രത്തെക്കുറിച്ചു ഞാന്‍ മനസിലാക്കിയ കാര്യങ്ങള്‍ തന്നെയാണോ സംവിധായകനും ഉദ്ദേശിക്കുന്നതെന്ന കാര്യത്തില്‍ അദ്ദേഹവുമായി സംസാരിച്ചു വ്യക്തത വരുത്തും.

അതിലേക്ക് എത്തിക്കാന്‍ ഇനി എന്തു ചെയ്യണമെന്ന് ആലോചിക്കും. ഇതിലെ എന്‍റെ കഥാപാത്രം ഒരു ബ്രേക്ക് ഡൗണിലാണ്. അയാള്‍ തെറാപ്പിക്കു പോകുന്നുണ്ട്. ഒപ്പം ജോലിയും ചെയ്യുന്നുണ്ട്. നേരത്തേയുണ്ടായിരുന്ന സുഹൃത്തുക്കള്‍, വീട്...അടുപ്പമുള്ള എല്ലാറ്റില്‍നിന്നും അകന്നുമാറിയുള്ള ജീവിതം. ആ മനുഷ്യനോട് ആദ്യം എനിക്കു സഹാനുഭൂതിയാണു തോന്നിയത്. അതുമായി താദാത്മ്യം പ്രാപിച്ചാണ് ആ കഥാപാത്രം ചെയ്യാന്‍ ശ്രമിച്ചത്.

ബേസിലിനെ അടുത്തറിയുമ്പോള്‍..?

Star Chat

"എന്തോ, എന്നെ ഇഷ്ടമാണ് ആളുകൾക്ക് ''; മോഹൻലാൽ

ഇന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയായ ദൃശ്യം 3 തിയറ്ററുകളിലെത്തുന്നത് നായകൻ മോഹൻലാലിന്‍റെ ജന്മദിനത്തിലാണ്. നാലുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമെത്തുന്ന മൂന്നാം ഭാഗം ആശീര്‍വാദ് സിനിമാസ്, പനോരമ സ്റ്റുഡിയോസ്, പെന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്.

ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തിന് സംഭവിച്ച മാറ്റങ്ങളറിയാൻ പ്രേക്ഷകർ കാത്തിരിക്കുന്നു. സിനിമയെയും നായകനെയും കുറിച്ച് മോഹൻലാൽ മനസുതുറന്നപ്പോൾ..

പ്രേക്ഷകര്‍ക്കുള്ള പിറന്നാള്‍ സമ്മാനമാണോ?

ദൃശ്യം 3 പിറന്നാള്‍ സമ്മാനമാണെന്ന് ആളുകളൊക്കെ പറയുന്നു. സമ്മാനം കൊടുക്കുമ്പോള്‍ അത് മോശമാകാന്‍ പാടില്ലല്ലോ. സമ്മാനം അത്യാവശ്യം നല്ലതായിരിക്കുമെന്നാണ് എന്‍റെ വിശ്വാസം. നല്ലൊരു സിനിമ ചെയ്തുവെന്ന് പറയാന്‍ കഴിയും. പിറന്നാള്‍ ദിനത്തിലെ ഈ റിലീസിംഗ് മന: പൂര്‍വം സംഭവിച്ചതല്ല.

ഈ ചിത്രം നേരത്തെ റിലീസ് ചെയ്യാനൊക്കെ ശ്രമിച്ചതാണ്. പിന്നീടാണ് മിഡില്‍ ഈസ്റ്റ് പരിപാടികളൊക്കെ വന്നത്. വ്യാഴാഴ്ച അല്ലെങ്കില്‍ വെള്ളിയാഴ്ചയാണ് പൊതുവേ റിലീസുകള്‍ വരുന്നത്. മേയ് 21 നോക്കിയപ്പോള്‍ വ്യാഴാഴ്ചയായിരുന്നു.

അതൊരു ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. ഇത്രയും ആളുകള്‍ കാത്തിരിക്കുന്നൊരു സിനിമ, അത് പിറന്നാളിന് കൊടുക്കുക എന്നത് ആന്‍റണിയുടെ അഭിപ്രായമായിരുന്നു. അത് ഒരിക്കലേ സംഭവിക്കുകയുള്ളൂ. എല്ലാ പിറന്നാളിനും സിനിമ ഇറക്കാന്‍ പറ്റില്ല. എന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച കാരക്ടറുകളിലൊന്നാണ് ജോര്‍ജുകുട്ടി. അയാളുടെ കുടുംബത്തില്‍ സംഭവിച്ചത് എന്തൊക്കെയാണെന്ന് എല്ലാവര്‍ക്കും അറിയാം. അതില്‍നിന്നും എങ്ങനെ രക്ഷപ്പെടുന്നു എന്നുള്ളതാണ് എല്ലാവര്‍ക്കും അറിയേണ്ടത്. പിറന്നാള്‍ ദിനത്തില്‍തന്നെ സിനിമ കാണണം എന്ന് എനിക്കും ആഗ്രഹമുണ്ട്. പിറന്നാള്‍ സമ്മാനമായി പ്രേക്ഷകര്‍ ചിത്രത്തെ സ്വീകരിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു.

ഇമോഷണല്‍ സിനിമയാണോ ദൃശ്യം 3‍?

കുറേക്കൂടി ഇമോഷണല്‍ സിനിമയാകാന്‍ സാധ്യതയുണ്ട്. രണ്ടു കുടുംബങ്ങളുടെ കഥയാണത്. ഇരു കുടുംബങ്ങള്‍ക്കും സുഖമായി ഉറങ്ങാന്‍ കഴിയുന്നില്ല. 13 വര്‍ഷം കൊണ്ട് ജോര്‍ജുകുട്ടിയുടെ കുടുംബം വലുതായി. കുട്ടികള്‍ വലുതായി. കുട്ടികള്‍ ചോദ്യം ചോദിക്കാന്‍ തുടങ്ങി. ജോര്‍ജുകുട്ടിയൊരു പാവമാണ്. അയാള്‍ ആരെയും കൊന്നിട്ടില്ല.

കൊലപാതകമല്ല നടന്നത്. ഒരു കൈയബദ്ധമാണ്. അങ്ങനെ എത്രയോ ആള്‍ക്കാര്‍ക്ക് സംഭവിച്ചിട്ടുണ്ട്. പക്ഷേ അത് എല്ലാവരെയും ബാധിക്കും. കുടുംബത്തെ രക്ഷിക്കാന്‍ ജോര്‍ജുകുട്ടി ശ്രമിക്കുകയാണ്. ജോര്‍ജുകുട്ടിയുടെ ഇമോഷനുകളാണ് ജീത്തു ജോസഫ് ഫോക്കസ് ചെയ്തിരിക്കുന്നത്. അദ്ദേഹം ആ സ്‌റ്റോറി നല്ലതായി കൈകാര്യം ചെയ്തിട്ടുണ്ട്.

"ജോര്‍ജുകുട്ടി എന്‍റെ കൈയില്‍നിന്നു പോയി...''

 

Review

സ്നേഹം കൊണ്ട് പൊതിഞ്ഞ കുടുംബയൂണിറ്റ്

ഇണക്കവും പിണക്കവും അയൽക്കാരുമൊക്കെ ചേർന്ന് തികച്ചും സമാധാനത്തോടെ തിയേറ്ററിൽ കണ്ടിരിക്കാവുന്ന ഒരു സ്നേഹമുള്ള കുടുംബ യൂണിറ്റ്. നിവിൻ പോളി നായകനായെത്തിയ ബത്‌ലഹേം കുടുംബയൂണിറ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

തണ്ണീർമത്തൻ ദിനങ്ങൾ, പ്രേമലു എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഭാവന സ്റ്റുഡിയോസ് നിർമിച്ച ഈ ചിത്രം പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മനോഹരമായൊരു ഫീൽ ഗുഡ് എന്‍റർടൈനറാണ്.

മുണ്ടക്കയത്തുനിന്നും കറുകുറ്റിയിലേക്ക് പുതിയതായി താമസിപ്പിക്കാനെത്തുന്ന കുടുംബവും, അവരും അയൽക്കാരുമായുള്ള ഊഷ്മളമായ ബന്ധവുമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. പ്രായവ്യത്യാസമുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. ജസ്റ്റിൻ എന്ന കഥാപാത്രമായി നിവിൻ പോളി എത്തുമ്പോൾ, ആഷ്‌ലി എന്ന കഥാപാത്രമായി മമിത ബൈജു എത്തുന്നു.

Review

ധുരന്ധർ 'റോ ആൻഡ് അൺദേഖാ': അൺകട്ട് പതിപ്പിലെ പുതിയ മാറ്റങ്ങൾ ?

ഒടിടി പ്ലാറ്റ്‌ഫോമുകളായ നെറ്റ്ഫ്ലിക്സിലും ജിയോ ഹോട്ട്സ്റ്റാറിലും ഒരേസമയം റിലീസ് ചെയ്തിരിക്കുന്ന 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്ന പുതിയ പതിപ്പ് സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

റൺടൈമിൽ ഒടിടി പതിപ്പിന് സമാനമാണെങ്കിലും, പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തവും തീവ്രവുമായ ഒരു അനുഭവമാണ് ഈ അൺകട്ട് പതിപ്പ് സമ്മാനിക്കുന്നത്. ഈ പുതിയ പതിപ്പിൽ വന്നിട്ടുള്ള പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

കഥയൊന്നാണ്, എന്നാൽ മൂർച്ചയേറി!

ആദ്യം തന്നെ വ്യക്തമാക്കേണ്ട കാര്യം, ഈ പുതിയ പതിപ്പിൽ അധികമായി ഒരു സീനുകളും കൂട്ടിച്ചേർത്തിട്ടില്ല എന്നതാണ്. കഥയുടെ ഘടനയിലോ കഥാപാത്രങ്ങളുടെ ആർക്കുകളിലോ യാതൊരു മാറ്റവുമില്ല. എന്നാൽ ചിത്രത്തിന്‍റെ വിഷ്വൽ ടെക്സ്ചറിലാണ് പ്രധാന മാറ്റം വന്നിരിക്കുന്നത്.

ആർ മാധവൻ അഭിനയിച്ച കാണ്ഡഹാർ വിമാന അപഹരണ രംഗം തന്നെ ഇതിന് മികച്ച ഉദാഹരണമാണ്. കളർ ഗ്രേഡിംഗിലും വിഷ്വൽ തീവ്രതയിലും വരുത്തിയ മാറ്റങ്ങൾ കാരണം ഈ രംഗങ്ങൾ കൂടുതൽ ക്രൂരവും ഭയപ്പെടുത്തുന്നതുമായി മാറിയിരിക്കുന്നു. മുറിവുകളും ചോരയൊഴുകുന്ന രംഗങ്ങളും കൂടുതൽ വ്യക്തതയോടെയും തീക്ഷ്ണതയോടെയും ഇതിൽ കാണാം.

ഫിൽട്ടർ ചെയ്യാത്ത സംഭാഷണങ്ങൾ

ഈ സിനിമയിലെ ഏറ്റവും വലിയ 'റോ' എലമെന്‍റ് എന്നത് അതിലെ ഒട്ടും സെൻസർ ചെയ്യാത്ത സംഭാഷണങ്ങളാണ്. തിയേറ്റർ പതിപ്പിൽ മ്യൂട്ട് ചെയ്യപ്പെട്ട വലിയൊരു വിഭാഗം തെറികളും പരുക്കൻ വാക്കുകളും ഈ പതിപ്പിൽ യാതൊരു നിയന്ത്രണവുമില്ലാതെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹംസ അലി മസാരി ലിയാരിയിൽ പ്രവേശിക്കുന്ന രംഗം മുതൽ തന്നെ ഈ മാറ്റം പ്രകടമാണ്. ബാബു ഡക്കൈറ്റിന്‍റെ ആളുകളുമായുള്ള ഏറ്റുമുട്ടൽ രംഗങ്ങളിൽ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന ഭാഷ തികച്ചും അഗ്രസീവ് ആണ്.

പ്രേക്ഷകർ ഇതിനകം ചിത്രത്തിന്‍റെ രണ്ടാം ഭാഗം കണ്ടുകഴിഞ്ഞതിനാൽ, ചില കഥാപാത്രങ്ങളുടെ ഭാവമാറ്റങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസിലാക്കാൻ ഈ പതിപ്പ് സഹായിക്കുന്നുണ്ട്. ജമീൽ ജമാലിയുടെ നിശബ്ദതകളും നോട്ടങ്ങളും ഇപ്പോൾ കൂടുതൽ അർഥവത്തായി തോന്നുന്നു.

അതുപോലെ ഉസൈർ ബലൂച്ചിന്‍റെ കഥാപാത്രവും കൂടുതൽ വന്യമായി മാറിയിരിക്കുന്നു. മുൻപ് ശാന്തനായി കണ്ടിരുന്ന ഉസൈർ, ഈ പതിപ്പിൽ കടുത്ത തെറിവിളികളിലൂടെ തന്‍റെ യഥാർഥ സ്വഭാവം വെളിപ്പെടുത്തുന്നു. റഹ്മാൻ ഡക്കൈറ്റിന്‍റെ മൂത്ത മകൻ മരിക്കുന്ന രംഗത്തിൽ ഉസൈർ പ്രകടിപ്പിക്കുന്ന കോപവും സങ്കടവും കലർന്ന ഡയലോഗുകൾ പ്രേക്ഷകരെ അസ്വസ്ഥരാക്കുന്നതാണ്.

കൂടുതൽ സ്വാധീനിക്കുന്ന രംഗങ്ങൾ

മേജർ ഇഖ്ബാൽ (അർജുൻ രാംപാൽ): 26/11 ആക്രമണത്തിന് ശേഷം മേജർ ഇഖ്ബാൽ നടത്തുന്ന പ്രസംഗം അതിന്‍റെ യഥാർഥ ക്രൂരതയോടെ ഇതിൽ കേൾക്കാം. സ്ത്രീകളെയോ കുട്ടികളെയോ പ്രായമായവരെയോ ആരെയും വെറുതെ വിടരുത് എന്ന് പറയുന്ന ഭാഗം മ്യൂട്ടുകൾ ഇല്ലാതെ വരുമ്പോൾ കഥാപാത്രത്തിന്‍റെ കടുത്ത പ്രത്യയശാസ്ത്രം കൂടുതൽ ഭയമുണർത്തുന്നു.

എസ്പി ചൗധരി അസ്ലം (സഞ്ജയ് ദത്ത്): ഈ അൺകട്ട് പതിപ്പ് കൊണ്ട് ഏറ്റവും കൂടുതൽ നേട്ടമുണ്ടായത് സഞ്ജയ് ദത്തിന്‍റെ കഥാപാത്രത്തിനാണ്. അസ്ലമിന്‍റെ ഇൻട്രോ സീനിലെ മാസ് ഡയലോഗുകളും തോക്കുകളും ഉപയോഗിച്ചുള്ള തെറിവിളികളും തിയേറ്ററിൽ എന്തുകൊണ്ട് മ്യൂട്ട് ചെയ്യപ്പെട്ടു എന്ന് ഈ പതിപ്പ് കാണുമ്പോൾ മനസിലാകും. (എങ്കിലും 'ബലൂച്' എന്ന വാക്ക് ഇപ്പോഴും മ്യൂട്ട് ചെയ്ത് തന്നെയാണ് നിലനിർത്തിയിരിക്കുന്നത്).

റഹ്മാൻ ഡക്കൈറ്റ് (അക്ഷയ് ഖന്ന): ഹംസയുമായുള്ള ഏറ്റുമുട്ടലിൽ റഹ്മാൻ ഡക്കൈറ്റിന്‍റെ ക്രൂരതയും അഹങ്കാരവും നിറഞ്ഞ ഡയലോഗുകൾ കൂടുതൽ വ്യക്തമാണ്. ക്ലൈമാക്സിൽ എസ്പി അസ്ലമും റഹ്മാനും തമ്മിലുള്ള ശാരീരികവും മാനസികവുമായ പോരാട്ടം പ്രേക്ഷകരെ മുൾമുനയിൽ നിർത്തും.

ചുരുക്കത്തിൽ, 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്നത് തികച്ചും പുതിയൊരു സിനിമയല്ല, മറിച്ച് മുൻപ് സെൻസർ ചെയ്യപ്പെട്ടതും മ്യൂട്ട് ചെയ്യപ്പെട്ടതുമായ യഥാർഥ ശബ്ദങ്ങളെയും തീവ്രതയെയും പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാട്ടുന്ന ഒരു മികച്ച അൺകട്ട് പതിപ്പാണ്.

Review

ട്വിസ്റ്റുകൾകൊണ്ടുള്ള ദൃശ്യവിസ്മയം: ദൃശ്യം 3 റിവ്യൂ  

ത്രില്ലർ സിനിമകളുടെ വിജയത്തിന് മുഖ്യകാരണങ്ങളായി മാറാറുള്ളത് കഥാഗതിയുടെ പ്രവചനാതീത സ്വഭാവവും ട്വിസ്റ്റുകളുമാണ്. ആ രണ്ടു ഫാക്‌ടറുകൾ പരസ്പരബന്ധിതമാണെങ്കിലും മിക്കവാറും ഇവയിൽ ഏതിലെങ്കിലും ഒന്നിനാണ് സാധാരണ ത്രില്ലർ തിരക്കഥകളിൽ രചയിതാക്കൾ ഊന്നൽ നൽകാറുള്ളത്.

ക്ലൈമാക്സ് പ്രവചനാതീതമാക്കിമാറ്റാൻ അത്ര യുക്തിസഹമല്ലാത്ത ട്വിസ്റ്റുകൾ കൊണ്ടുവരുന്നതും അതുപോലും സിനിമയുടെ വിജയകാരണമായി മാറുന്നതും ചില ചലച്ചിത്രങ്ങളിൽ നാം കാണാറുണ്ട്. പക്ഷെ ഇവിടെ ദൃശ്യം 3 ഒരു ദൃശ്യ വിസ്‌മയമാകുന്നത് തിരക്കഥയിൽ ഇതുരണ്ടും പരസ്പരം മൽസരിക്കുന്നിടത്താണ്. ജീത്തു ജോസഫ് എന്ന സംവിധായകനിലെ എഴുത്തുകാരനാണ് ഈ സിനിമയിൽ കൂടുതൽ കൈയടി അർഹിക്കുന്നത്.

യുക്തിസഹമല്ലാത്ത ട്വിസ്റ്റുകൾ ദൃശ്യം 3യിൽ എടുത്തുപറയാനില്ല. ക്ലൈമാക്സ് സീക്വൻസുകൾ എന്ന നിലയിൽ വിലയിരുത്താവുന്ന അവസാന അരമണിക്കൂറിൽതന്നെ എണ്ണിയെടുക്കാനാവാത്തത്ര ട്വിസ്റ്റുകളാണ് ജീത്തു ജോസഫ് ഒരുക്കിവച്ചിരിക്കുന്നത്. ഒടുവിൽ ടെയിൽ എൻഡിൽ ഒരു നാലാം ഭാഗത്തേയ്ക്കുകൂടിയുള്ള വാതിൽ തുറന്നിട്ടിരിക്കുന്നു. ഇനിയെന്തുണ്ടാകും എന്നൊരു ആകാംക്ഷ പ്രേക്ഷകനിൽ ജനിപ്പിച്ചുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്.

ജോർജുകുട്ടി വളരുന്നു

Review

ദൃഢം: ഷെയ്ൻ നിഗത്തിന്‍റെ മികച്ച പ്രകടനവും സസ്പെൻസും ചേർന്ന ഒരു ത്രില്ലർ

മലയാള സിനിമയിൽ ക്രൈം ത്രില്ലർ ചിത്രങ്ങൾക്ക് എന്നും വലിയ സ്വീകാര്യതയുണ്ട്. ഷെയ്ൻ നിഗം നായകനായി എത്തിയ ഏറ്റവും പുതിയ ക്രൈം ത്രില്ലർ ചിത്രമാണ് 'ദൃഢം'. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വളരെ ദൃഢമായ ഒരു അന്വേഷണത്തിന്‍റെ കഥയാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ ചലച്ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.

സമീപകാലത്ത് കേരളം കണ്ട ചില പോലീസ് ത്രില്ലർ ചലച്ചിത്രങ്ങളുടെ റിയലിസ്റ്റിക് സ്വഭാവവും, ജീത്തു ജോസഫ് ചിത്രങ്ങളിൽ കാണുന്നതുപോലുള്ള സസ്പെൻസും ട്വിസ്റ്റുകളും ചേർത്തുവെച്ച ഒരു മികച്ച അനുഭവമാണ് 'ദൃഢം' പ്രേക്ഷകർക്ക് നൽകുന്നത്. ഒരു കൊടുംകുറ്റകൃത്യത്തിന്‍റെ ചുരുളഴിക്കാൻ ശ്രമിക്കുന്ന തുടക്കക്കാരനായ ഒരു സബ് ഇൻസ്‌പെക്ടറുടെ യാത്രയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ഇവിടെ, പതിവ് രീതികളിൽ നിന്ന് മാറി പുതിയൊരു തലത്തിലേക്ക് കഥയെ കൊണ്ടുപോകാൻ ജീത്തു ജോസഫിന്‍റെ ശിഷ്യൻകൂടിയായ മാർട്ടിൻ ജോസഫ് എന്ന സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ജിന്‍റോ ദേവസ്യയും ജോമോൻ ജോണും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. E4 എന്‍റർടെയ്ൻമെന്‍റ് പ്രൊഡക്ഷൻ ബാനറിനൊപ്പം, സംവിധായകൻ ജീത്തു ജോസഫും സിനിമയുടെ നിർമ്മാണത്തിൽ പങ്കാളിയായിരിക്കുന്നു.

ചിത്രത്തിന്‍റെ പ്രധാന ഹൈലൈറ്റ് ഷെയ്ൻ നിഗത്തിന്‍റെ പ്രകടനമാണ്. പതിവ് നായക വേഷങ്ങളിൽ നിന്ന് മാറി, പക്വതയുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനായി ഷെയ്ൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. സിനിമയെ മുഴുവനായി തന്‍റെ തോളിലേറ്റി മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിച്ചു. ഷെയ്ൻ നിഗത്തിന്‍റെ കരിയർ ഗ്രാഫിൽ വലിയൊരു മാറ്റം വരുത്താൻ ഈ കഥാപാത്രത്തിന് കഴിഞ്ഞേക്കും.

ത്രില്ലർ സിനിമകളിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം അതിലെ സസ്പെൻസ് തന്നെയാണ്. ഈ കാര്യത്തിൽ 'ദൃഢം' പൂർണമായും നീതി പുലർത്തിയിട്ടുണ്ട്. തുടക്കത്തിൽ വളരെ ലളിതമെന്ന് തോന്നുന്ന കേസ് പിന്നീട് പല വഴിത്തിരിവുകളിലൂടെ സങ്കീർണമാകുന്നതും, മികച്ചൊരു ക്ലൈമാക്സ് ട്വിസ്റ്റിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നതും തിരക്കഥയുടെ വിജയമാണ്. പ്രേക്ഷകർ ഊഹിച്ചേക്കാവുന്നതിനപ്പുറമുള്ള ഒരു ക്ലൈമാക്സാണ് ചിത്രത്തിൽ കാത്തിരിക്കുന്നത്.

സാങ്കേതിക തികവിലും ചിത്രം മികച്ചു നിൽക്കുന്നു. ഇതിൽ എടുത്തു പറയേണ്ടത് പശ്ചാത്തല സംഗീതമാണ്. ഓരോ രംഗത്തിലെയും ഉദ്വേഗജനകമായ നിമിഷങ്ങളെ കൂടുതൽ മികച്ചതാക്കാൻ പശ്ചാത്തല സംഗീതം ചെയ്ത ശ്രീരാഗിന് കഴിഞ്ഞിട്ടുണ്ട്. കഥയുടെ മൂഡിനനുസരിച്ച് സഞ്ചരിക്കുന്ന പശ്ചാത്തല സംഗീതം പ്രേക്ഷകരിൽ ആകാംക്ഷ നിറയ്ക്കാൻ പര്യാപ്തമാണ്.

ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഒരുപോലെ എൻഗേജിങ് ആയ ഒരു തിരക്കഥയാണ് ചിത്രത്തിന്‍റേത്. എവിടെയും പ്രേക്ഷകർക്ക് ബോറടിക്കാതെ കണ്ടിരിക്കാൻ സാധിക്കും എന്നത് സിനിമയുടെ പ്ലസ് പോയിന്‍റാണ്. വലിച്ചുനീട്ടലുകൾ ഇല്ലാതെ, വളരെ കൃത്യമായ വേഗതയിലാണ് കഥ മുന്നോട്ട് പോകുന്നത്. അടുത്തത് എന്ത് സംഭവിക്കും എന്ന ചോദ്യം ഓരോ നിമിഷവും പ്രേക്ഷകനിൽ നിലനിർത്താൻ സിനിമയ്ക്ക് സാധിക്കുന്നു.

പോസിറ്റീവുകൾ ഒരുപാടുണ്ടെങ്കിലും, ചില നെഗറ്റീവുകളും ചിത്രത്തിൽ മുഴച്ചു നിൽക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ചില ലോജിക്കൽ പ്രശ്നങ്ങളാണ്. ആദ്യമായി സ്വതന്ത്ര ചുമതല കിട്ടുന്ന ഒരു ജൂനിയർ സബ് ഇൻസ്‌പെക്ടറെ ഇത്രവലിയൊരു കുറ്റകൃത്യം ഒറ്റയ്ക്ക് അന്വേഷിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ചുമതലപ്പെടുത്തുന്നു എന്നത് വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ടാണ്.

സാധാരണ ഇത്തരം വലിയ കേസുകൾ വരുമ്പോൾ എസ്.പി അല്ലെങ്കിൽ ഡി.വൈ.എസ്.പി റാങ്കിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഒരു ടീം തന്നെ അന്വേഷണത്തിന് നേതൃത്വം നൽകേണ്ടതാണ്. എന്നാൽ ഇവിടെ ഒരു തുടക്കക്കാരനായ എസ്.ഐ ഒറ്റയ്ക്ക് എല്ലാം ചെയ്യുന്നത് കാണുമ്പോൾ റിയലിസ്റ്റിക് സിനിമകളുടെ ആരാധകർക്ക് അത് തീർത്തും അവിശ്വസനീയമായി തോന്നാം. കൂടാതെ, ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ സ്ഥിരമായി കാണുന്ന പ്രേക്ഷകർക്ക് ചില പോലീസ് പ്രൊസീജിയറുകളിലെ അപാകതകൾ പെട്ടെന്ന് കണ്ടെത്താൻ കഴിഞ്ഞേക്കാം. സിനിമയുടെ വേഗതയിൽ ഈ കുറവുകൾ ഒരു പരിധി വരെ മറികടക്കുന്നുണ്ടെങ്കിലും, ലോജിക് അന്വേഷിക്കുന്നവർക്ക് ഇതൊരു കല്ലുകടിയാകും.

ചുരുക്കത്തിൽ, മുകളിൽ പറഞ്ഞ ചെറിയ ലോജിക്കൽ പ്രശ്നങ്ങളെ മാറ്റിനിർത്തിയാൽ തീർച്ചയായും തിയേറ്ററിൽ പോയി കണ്ടിരിക്കാൻ പറ്റിയ മികച്ചൊരു ത്രില്ലറാണ് 'ദൃഢം'. ഷെയ്ൻ നിഗത്തിന്‍റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായും, രണ്ടര മണിക്കൂർ ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു നല്ല എന്‍റർടെയ്നറായും ഈ ചിത്രത്തെ വിലയിരുത്താം. ത്രില്ലർ സിനിമകളെ സ്നേഹിക്കുന്നവർക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം.

Review

പേട്രിയറ്റ്: രാജ്യസ്നേഹത്തിന്‍റെ വലിയ ക്യാൻവാസിൽ ഒരു മലയാള ചലച്ചിത്രം

പാട്രിയറ്റ് എന്ന വാക്കിന്‍റെ അർത്ഥം രാജ്യസ്നേഹി എന്നാണ്. അത്യന്തം കലുഷിതവും സങ്കീർണ്ണവുമായ ഒരു കാലഘട്ടത്തിൽ ഈ രാജ്യത്തിൽ ആരാണ് രാജ്യസ്നേഹികൾ എന്നൊരു ചോദ്യത്തിന് ഉത്തരം തേടാനാണ് മഹേഷ് നാരായണൻ എന്ന ഫിലിം മേക്കർ ശ്രമിച്ചിരിക്കുന്നത്. ആ ഒരു ചോദ്യം ഇന്നത്തെ സവിശേഷമായ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ പലപ്പോഴും ഉയർന്നുനിൽക്കുന്ന ഒന്നായതിനാൽതന്നെയാവണം, ഒരു വലിയ ക്യാൻവാസിൽ ഇത്തരമൊരു ചലച്ചിത്രം ഒരുക്കാൻ സംവിധായകനും നിർമ്മാതാക്കളും സഹപ്രവർത്തകരും ശ്രമിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി പൊതുസമൂഹത്തിൽ നല്ലൊരു വിഭാഗം പേരെ ആശങ്കകളിലകപ്പെടുത്തിയിട്ടുള്ള ഒരുപിടി വിഷയങ്ങളുണ്ട്. പെഗാഗസ് പോലുള്ള ചാര സോഫ്റ്റ്‌വെയറുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾ, ഡിഫോൾട്ട് ആയി മൊബൈൽ ഫോണുകളിൽ ഉള്ള സംവിധാനങ്ങൾ (ക്യാമറ, മൈക്രോഫോൺ) വഴിയായി പോലും വ്യക്തിഗത വിവരങ്ങൾ ചോർത്തപ്പെടാനുള്ള സാധ്യതകൾ, ഡാറ്റ പ്രൈവസി സംബന്ധിച്ച മറ്റു വിഷയങ്ങൾ, ലോൺ ആപ്പുകൾ, ഓൺലൈൻ തട്ടിപ്പുകൾ എന്നിങ്ങനെ അതീവ ഗൗരവമായ പലകാര്യങ്ങളും അത്തരത്തിലുണ്ട്.

ഫാ. സ്റ്റാൻ സ്വാമി ഉൾപ്പെട്ട ഭീമ കോരേഗാവ് കേസിൽ ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള കൃത്രിമ തെളിവ് നിർമ്മാണം നടന്നിട്ടുണ്ട് എന്ന വിദേശ ഏജൻസികളുടെ കണ്ടെത്തൽ കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കുകയുണ്ടായിരുന്നു. പെഗാഗസ് എന്ന ചാര സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ഭാഗമായി, പ്രതിപക്ഷ നേതാക്കൾ, കേന്ദ്രമന്ത്രിമാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരുടെ ഫോണ‍ുകൾ ചോർത്തപ്പെട്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുമുണ്ടായി.

ഇത്തരമൊരു ഗൗരവമുള്ള പശ്ചാത്തലമാണ് "പേട്രിയറ്റ്" സ്വീകരിച്ചിരിക്കുന്നത്. കേരളത്തിൽ ഇതുവരെ ഇറങ്ങിയതിൽ ഏറ്റവുമധികം ബജറ്റ് ഉള്ള സിനിമ, സമീപ കാലത്തെ ഏറ്റവും വലിയ മൾട്ടി സ്റ്റാർ ചലച്ചിത്രം, കൂടുതൽ രാജ്യങ്ങളിൽ ചിത്രീകരിച്ച മലയാളസിനിമ എന്നിങ്ങനെയുള്ള നിരവധി വിശേഷണങ്ങളുമായാണ് ഈ ചലച്ചിത്രം മെയ് ദിനത്തിൽ ലോകമെമ്പാടും റിലീസ് ചെയ്തത്.

എന്നാൽ, ചലച്ചിത്രം പറയാതെപറയുന്ന കുറെയേറെ യാഥാർഥ്യങ്ങൾ വിശാലമായൊരു സ്വീകാര്യത അതിന് അനുവദിച്ചു നൽകുമോ എന്ന് കാത്തിരുന്നു കാണേണ്ടിവരും. ചിലകോണുകളിൽ അസ്വസ്ഥതകളും എതിർപ്പുകളും സൃഷ്ടിക്കാൻ സാധ്യതയുള്ള പലതും ചലച്ചിത്രത്തിലുണ്ട്. ഒരുപക്ഷെ, ആദ്യ ഷോയ്ക്ക് പിന്നാലെ തന്നെ പ്രത്യക്ഷപ്പെട്ട വിയോജിപ്പിന്‍റെ സ്വരങ്ങൾ അത്തരമൊരു സാധ്യതയുടെ ലക്ഷണങ്ങളാകാം.

തികച്ചും രാജ്യസുരക്ഷ ലക്ഷ്യംവച്ച് അതീവ രഹസ്യമായി നിർമ്മിച്ച ചാര സോഫ്റ്റ്‌വെയർ, കോർപ്പറേറ്റ് കമ്പനിക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒരു അധാർമ്മിക കരാർ നടക്കുന്നു എന്ന സാങ്കൽപ്പിക പശ്‌ചാത്തലമാണ് സിനിമയിൽ പ്രധാനം. അങ്ങനെ സംഭവിച്ചാൽ അതിന്റെ പ്രത്യാഘാതങ്ങൾ എന്തൊക്കെയായിരിക്കും എന്ന് സിനിമയിൽ ഉടനീളം വിവരിക്കുന്നു. ഒരുപക്ഷെ, ഏറെക്കുറെ സമാനമായി ഇക്കാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന പല കാര്യങ്ങളും വിശകലനം ചെയ്‌താൽ ഭാവിയിൽ സാധ്യതയില്ലാത്ത ഒന്നല്ല ഇതും.

ഓൺലൈൻ കച്ചവട അപ്ലിക്കേഷനുകൾ, മെറ്റ, ഗൂഗിൾ തുടങ്ങിയവയ്ക്കിടയിൽ തത്സമയം ഡാറ്റ കൈമാറ്റം നടക്കുന്നു എന്നുള്ളതിനും, സമൂഹമാധ്യമങ്ങളിൽനിന്ന് ലഭിക്കുന്ന വ്യക്തിഗത വിവരങ്ങൾ കച്ചവട ആവശ്യങ്ങൾക്കായി കമ്പനികൾ ഉപയോഗിക്കുന്നു എന്നുള്ളതിനും, ആധാർ കാർഡിലെ വ്യക്തിഗത വിവരങ്ങൾ സർക്കാരിന് മാത്രമല്ല, എണ്ണമറ്റ പ്രൈവറ്റ് കമ്പനികൾക്കും ലഭ്യമാണെന്നതിനും ഒട്ടേറെ തെളിവുകൾ നമുക്ക് മുന്നിൽ ലഭ്യമായ കാലഘട്ടമാണിത്.

ഒരു പടികൂടി കടന്ന് അനന്ത സാധ്യതകളുള്ള ചാര സോഫ്റ്റ്‌വെയറുകൾ കൂടി ആരുമറിയാതെ പ്രവർത്തിക്കാൻ തുടങ്ങുന്ന പക്ഷം അതിന്‍റെ ദോഷഫലങ്ങൾ എന്തൊക്കെയായിരിക്കുമെന്ന് കണക്കുകൂട്ടാനാവില്ല. പെഗാഗസിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് ആരോപിക്കപ്പെട്ടിട്ടുള്ളതുപോലെ, ആരുടെയും മൊബൈലിനെയോ കംപ്യൂട്ടറിനെയോ അവരറിയാതെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയുന്ന പെരിസ്‌കോപ്‌ എന്ന ഒരു ആപ്ലിക്കേഷൻ പ്രൈവറ്റ് കമ്പനികൾക്ക് ഉപയോഗിക്കാൻ കഴിഞ്ഞാൽ എന്തുസംഭവിക്കും എന്നാണ് "പേട്രിയറ്റ്" പറഞ്ഞുവയ്ക്കുന്ന പ്രധാന കാര്യം.

അത്തരമൊരു സാധ്യത തള്ളിക്കളയാനാവാത്തതായതിനാൽ, ഒരു വെറും കെട്ടുകഥ എന്നതിനപ്പുറം ഈ ചലച്ചിത്രത്തിന് മറ്റൊരു മാനംകൂടിയുണ്ട്. ഡാറ്റ പ്രൈവസി എത്രമാത്രം പ്രധാനമാണ് എന്നതിനുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ആ സിനിമ. കോർപ്പറേറ്റ് കമ്പനികളുടെ കച്ചവട താൽപ്പര്യങ്ങൾക്ക് സർക്കാർ സംവിധാനങ്ങൾ വഴങ്ങിക്കൊടുക്കുന്നപക്ഷം സംഭവിച്ചേക്കാവുന്ന ദുരന്തങ്ങൾ ഈ ചലച്ചിത്രം അടിവരയിട്ടുകാണിക്കുന്നു.

ഇത്തരമുള്ള അവിശുദ്ധ ബന്ധങ്ങൾ കെട്ടുകഥകളല്ലാത്ത ഈ കാലഘട്ടത്തിൽ, ചിന്തിക്കാൻ മനസുള്ളവർക്ക് മുന്നിൽ ചില ഗൗരവമുള്ള ചോദ്യങ്ങൾ ഈ ചലച്ചിത്രം മുന്നോട്ടു വയ്ക്കുന്നുണ്ട് എന്നുള്ളതാണ് ഇതിന്റെ കാലിക പ്രസക്തി. ചലച്ചിത്രത്തിലേയ്ക്ക് വന്നാൽ, ബോറടിപ്പിക്കാതെ മൂന്നുമണിക്കൂർ തികച്ചും പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള നിർമ്മാണ മികവ് സംവിധായകനും പിന്നണി പ്രവർത്തകരും പ്രകടിപ്പിച്ചിട്ടുണ്ട് എന്നാണ് തീയേറ്ററിൽനിന്നുള്ള പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.

ഹോളിവുഡ് സ്റ്റൈലിലുള്ള മേക്കിംഗ് എന്ന് ഒരുപരിധിവരെ വിലയിരുത്താമെങ്കിലും സുഷിൻ ശ്യാമിന്‍റെ ബാക്ക്ഗ്രൗണ്ട് സ്‌കോറിന് അത്തരമൊരു നിലവാരത്തിലേക്കെത്താൻ കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമുണ്ട്. നായക കഥാപാത്രങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും ഗംഭീര സ്‌ക്രീൻ സ്‌പേസ് ചലച്ചിത്രം നൽകുന്നുണ്ട്. ഇരുവരുടെയും ആരാധകരെ തൃപ്തിപ്പെടുത്താൻ കഴിയുന്ന വിധത്തിലുള്ള മനോഹരമായ കോമ്പിനേഷൻ സീനുകളും പെർഫോമൻസുകളും ചലച്ചിത്രത്തിലുണ്ട്.

കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയവരുടെയും പ്രകടനങ്ങൾ മികവുറ്റതാണ്. കേന്ദ്രമന്ത്രി നിർമല സീതാരാമനെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ രേവതി അവതരിപ്പിച്ച നളിനി രാമകൃഷ്ണൻ എന്ന കഥാപാത്രം എടുത്തുപറയേണ്ട ഒന്നാണ്. വില്ലന്മാരിൽ പ്രമുഖനായ ജെ.പി. സുന്ദരം എന്ന കേന്ദ്രമന്ത്രിയായെത്തിയ, സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോൻ വളരെ മികച്ച വിധത്തിൽ ആ വേഷം കൈകാര്യം ചെയ്തിരിക്കുന്നു. നയൻ താര, ദർശന രാജേന്ദ്രൻ തുടങ്ങിയ മറ്റ് അഭിനേതാക്കളും പിന്നണി പ്രവർത്തകരും മികച്ച രീതിയിൽ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിർവ്വഹിച്ചിട്ടുണ്ട്.

മലയാളം ഇതുവരെ കാണാത്ത വിധത്തിലുള്ള വലിയൊരു ക്യാൻവാസിൽ തയ്യാറാക്കപ്പെട്ട ഒരു ചലച്ചിത്രം തന്നെയാണ് പേട്രിയറ്റ്. ഈ ചലച്ചിത്രം കേവലമൊരു എന്റർടെയ്‌നർ എന്നതിനപ്പുറം ഗൗരവമുള്ള ഒരു കാഴ്ച അർഹിക്കുന്നുണ്ട്. ഈ കാലഘട്ടത്തിലെ, എന്നാൽ, ഇനി വരും കാലങ്ങളിൽ കൂടുതൽ രൂക്ഷമാകാനിടയുള്ള ചില പ്രതിസന്ധികളെക്കുറിച്ച് ഒരു അവബോധം സൃഷ്ടിക്കാൻ നിർമ്മാതാക്കൾ ഇവിടെ ശ്രമിച്ചിട്ടുണ്ട്.

ലോൺ ആപ്പുകൾ, ഓൺലൈൻ തട്ടിപ്പുകൾ തുടങ്ങിയവയെക്കുറിച്ചുള്ള ജാഗ്രതാ നിർദ്ദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു. മധുരം പുരട്ടിയ വാഗ്ദാനങ്ങൾക്കും വിലപിടിപ്പുള്ളതെന്ന് കരുതുന്ന സമ്മാനങ്ങൾക്കും പിന്നിൽ ആരും പ്രതീക്ഷിക്കാത്ത "കോർപ്പറേറ്റ്" ലക്ഷ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടാകാം എന്ന ഓർമ്മപ്പെടുത്തൽ അവഗണിക്കപ്പെടാൻ പാടില്ലാത്ത ഒന്നാണ്. രാഷ്ട്രീയ താല്പര്യങ്ങൾക്കും പ്രത്യയശാസ്ത്ര ബന്ധിതമായ നിലപാടുകൾക്കും അതീതമായി രാജ്യസ്നേഹത്തിന്റെ സന്ദേശം സ്വീകരിക്കാൻ പതിനാറു വയസിന് മേൽ പ്രായമുള്ള ആർക്കും ഈ ചലച്ചിത്രം കാണാവുന്നതാണ്, കാണേണ്ടതാണ്.

Review

പള്ളിച്ചട്ടമ്പി: കുടിയേറ്റ ഗാഥയിലെ ദൃശ്യഭംഗിയും വികലമാക്കപ്പെട്ട ചരിത്ര സത്യങ്ങളും

ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്ത് ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'പള്ളിച്ചട്ടമ്പി' എന്ന ചിത്രം വിമോചന സമരത്തിന്‍റെ പശ്ചാത്തലത്തിൽ എന്ന വാദത്തോടെ, ഒരു വലിയ ക്യാൻവാസിൽ ഒരുക്കപ്പെട്ട ഒരു പിരീഡ് ഡ്രാമയാണ്.

60 കളിലെ മലയോര കുടിയേറ്റ മേഖലകളുടെയും അവിടുത്തെ ക്രിസ്തീയ കുടിയേറ്റക്കാരുടെയും ജീവിതം സിനിമ യാഥാർഥ്യത്തോട് ഇണങ്ങുന്ന രീതിയിൽ പകർത്തുന്നുണ്ട്. കാടിനോടും വന്യമൃഗങ്ങളോടും മല്ലിട്ട് അതിജീവനത്തിന് ശ്രമിച്ച ആ ജനതയുടെ കഷ്ടപ്പാടുകളും അവരുടെ പോരാട്ടവീര്യവും സിനിമയുടെ ഒരു ഭാഗത്ത് ആകർഷകമായി ആവിഷ്കരിച്ചിരിക്കുന്നു.

കുടിയേറ്റ നാടുകളിലെ സാമൂഹിക പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന തീക്ഷ്ണമതികളായ വൈദികരുടെ കഥാപാത്ര നിർമ്മിതി ചിത്രത്തിലെ പ്രധാന ആകർഷണമാണ്. പള്ളിയും സഭയും പ്രാർഥനയ്ക്കുള്ള ഇടങ്ങൾ എന്നതിലുപരി ഒരു ജനതയുടെ ഐക്യത്തിന്‍റെയും സാമൂഹികമായ സംഘാടനത്തിന്‍റെയും കേന്ദ്രമായി സിനിമ അവതരിപ്പിക്കുന്നു.

അടിയുറച്ച ക്രൈസ്തവ വിശ്വാസവും ആത്മീയതയും കുടിയേറ്റ നാടുകളുടെ ഒരു ഏകദേശ ചിത്രം വരച്ചുകാട്ടുന്നതിൽ വിജയിച്ചിട്ടുണ്ട്. 1960-കളിലെ ഹൈറേഞ്ച് ജീവിതത്തിന്‍റെ ഈ വ്യത്യസ്തമായ ആവിഷ്കാരം ചിത്രത്തിന് ഒരു പ്രത്യേക മിഴിവ് നൽകുന്നു.

ജാതിക്കും മതത്തിനും അതീതമായ മനുഷ്യബന്ധങ്ങളുടെ ഒരു നേർച്ചിത്രം സിനിമ മുന്നോട്ടുവെക്കുന്നുണ്ട്. ഒരു പ്രശ്നം വന്നാൽ സമുദായ വ്യത്യാസമില്ലാതെ മനുഷ്യർ ഒരുമിച്ചുനിൽക്കുന്ന കാഴ്ച അക്കാലത്തെ കേരളീയ പൊതുബോധത്തിന്‍റെ സത്യസന്ധമായ അടയാളപ്പെടുത്തലാണ്.

മനുഷ്യർ തമ്മിലുള്ള ഊഷ്മളമായ സ്നേഹവും മതപരമായ വിവേചനമില്ലാത്ത ഒത്തൊരുമയും പ്രമേയത്തിന് ഒരു വലിയ മാനുഷിക തലം നൽകുന്നു. പള്ളിച്ചട്ടമ്പി എന്ന നായക കഥാപാത്രം ഈ ഐക്യത്തിന്‍റെ വക്താവായി മാറുന്നിടത്താണ് സിനിമയുടെ വൈകാരികമായ അടിത്തറ നിലനിൽക്കുന്നത്.

എന്നാൽ, രാഷ്ട്രീയമായ ഉൾക്കാഴ്ചകളിലേക്ക് കടക്കുമ്പോൾ സിനിമ വലിയ പിഴവുകളിലേക്ക് വീഴുന്നുണ്ട്. അക്കാലത്തെ കമ്യൂണിസത്തോടുള്ള കത്തോലിക്കാ സഭയുടെയും മറ്റും എതിർപ്പ് വെറും 'തെറ്റിദ്ധാരണയുടെ' ഭാഗമായിരുന്നു എന്ന സിനിമയിലെ ആഖ്യാനം ചരിത്രപരമായി തീർത്തും തെറ്റായ ഒരു ചിത്രമാണ് നൽകുന്നത്.

ആ കാലഘട്ടത്തിലെ തർക്കങ്ങൾ വളരെ വ്യക്തമായ പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകളുടെയും അധികാര പോരാട്ടങ്ങളുടെയും ഭാഗമായിരുന്നു. അതിനെ കേവലം ആശയവിനിമയത്തിലെ പോരായ്മയായി ലഘൂകരിക്കുന്നത് ആ വലിയ ചരിത്ര സത്യത്തോടുള്ള അവഹേളനമായിപ്പോയി.

ചരിത്ര പശ്ചാത്തലം അവതരിപ്പിച്ചിരിക്കുന്നത് കേവലം പ്രചോദനം സ്വീകരിച്ചിരിക്കുന്നു എന്ന നിലയിൽ മാത്രമാണ്. വിമോചന സമരം എന്ന കേരള ചരിത്രത്തിലെ നിർണായക ഘട്ടത്തോടു നീതി പുലർത്തുന്നതിൽ സിനിമ പരാജയപ്പെടുന്നു. സമരത്തിന്‍റെ യഥാർഥ കാരണങ്ങളായ വിദ്യാഭ്യാസ ബില്ലും കാർഷിക പരിഷ്കരണങ്ങളും ചർച്ച ചെയ്യുന്നതിന് പകരം, സിനിമ ഉപരിപ്ലവമായ കാരണങ്ങളിലേക്ക് ഒതുങ്ങിപ്പോകുന്നു.

ചരിത്രത്തെ ഒരു ലേബലായി മാത്രം ഉപയോഗിക്കുകയും എന്നാൽ അതിന്‍റെ ഉള്ളടക്കത്തെ വളച്ചൊടിക്കുകയും ചെയ്യുന്ന രീതി സിനിമയുടെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ട്. അക്കാലത്തെ ചില രാഷ്ട്രീയ നേതാക്കളെ ഏറെക്കുറെ സമാനമായ പേരുകൾ നൽകി കഥാപാത്രങ്ങളാക്കി മാറ്റിയതും ചരിത്രത്തിന്‍റെ അപനിർമ്മിതിക്കുള്ള ശ്രമമായേ വിലയിരുത്താനാകൂ.

വിമോചന സമരത്തിന്‍റെ രാഷ്ട്രീയ സങ്കീർണതകളെ മറികടക്കാൻ സിനിമ ഒരു സാങ്കൽപ്പിക 'ബാഹ്യ വില്ലനെ' കൂട്ടുപിടിച്ചിരിക്കുന്നു. അക്രമങ്ങൾക്കെല്ലാം പിന്നിൽ കേരളത്തിന് പുറത്തുനിന്നുള്ള ഒരു ശക്തിയാണെന്ന് വരുത്തിതീർക്കുന്നതിലൂടെ, കേരളം നേരിട്ട ആഭ്യന്തരമായ പ്രതിസന്ധികളെ സിനിമ ബോധപൂർവ്വം മറച്ചുപിടിക്കുന്നു.

യഥാർഥ ചരിത്രത്തിൽ നിലനിന്നിരുന്ന വർഗസമരങ്ങളെയും സാമുദായിക ധ്രുവീകരണങ്ങളെയും സിനിമ ഒരു 'വൈറ്റ്-വാഷിംഗ്' പ്രക്രിയയിലൂടെ മായ്ച്ചു കളയാൻ ശ്രമിക്കുന്നത് വ്യക്തമാണ്.

ഒരു ചരിത്ര സിനിമ എന്ന നിലയിൽ നിന്നുകൊണ്ട് ഒരു മാസ് ആക്ഷൻ മൂവിയുടെ ചേരുവകൾ മാത്രം ഉൾപ്പെടുത്താൻ ശ്രമിച്ചത് ചിത്രത്തിന്‍റെ മറ്റൊരു വലിയ പോരായ്മയാണ്. 'കെജിഎഫ്' പോലെയുള്ള ചിത്രങ്ങളുടെ ശൈലി അനുകരിക്കാനുള്ള ശ്രമം യഥാർഥ ചരിത്രസംഭവങ്ങളുടെ ഗൗരവം നഷ്‌ടപ്പെടുത്തുന്നു.

ഓരോ രംഗത്തിലും നായകനെ മാസ് ഹീറോ ആക്കി മാറ്റുന്നതിനുള്ള വ്യഗ്രതയിൽ കഥയുടെ സ്വാഭാവികത നഷ്ടപ്പെടുന്നു. നായകന്‍റെ അതിമാനുഷിക പ്രകടനങ്ങളിലേക്ക് സിനിമയുടെ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ആ കാലഘട്ടത്തിലെ യഥാർഥ സാമൂഹിക ചലനങ്ങൾ പാർശ്വവൽക്കരിക്കപ്പെടുന്നു.

സിനിമയുടെ ഗതിയിൽ ഉടനീളം കാണുന്ന അതിഭാവുകത്വം നിറഞ്ഞ ആക്ഷൻ സീക്വൻസുകൾ ഒരു പീരിയഡ് ഡ്രാമയ്ക്ക് ചേരുന്നതല്ല. സമരത്തിന്‍റെ വൈകാരികമായ വശങ്ങളെക്കാൾ വെടിയൊച്ചകൾക്കും സ്ഫോടനങ്ങൾക്കും പ്രാധാന്യം നൽകിയതിലൂടെ സിനിമ ഒരു കൊമേഴ്സ്യൽ മസാല ചിത്രമായി മാറുന്നു.

ഗൗരവകരമായ ഒരു രാഷ്ട്രീയ ചരിത്രത്തെ കേവലം കാണികളെ രസിപ്പിക്കാനുള്ള ആയുധമായി മാറ്റിയത് സിനിമയുടെ നിലവാരത്തെ താഴ്ത്തുന്നുണ്ട്.

സാങ്കേതികമായി സിനിമ മികച്ചുനിൽക്കുന്നു എന്നതിൽ സംശയമില്ല. ഹൈ-റെസല്യൂഷൻ ദൃശ്യങ്ങളും മികച്ച കലാസംവിധാനവും 60-കളിലെ കേരളത്തെ മനോഹരമായി പുനർനിർമ്മിച്ചിട്ടുണ്ട്. ടൊവിനോ തോമസിന്‍റെ പ്രകടനവും ഊർജ്ജസ്വലമാണ്.

പക്ഷേ, മികച്ച സാങ്കേതിക വിദ്യ കൊണ്ട് മാത്രം ഒരു ദുർബലമായ തിരക്കഥയെ മറികടക്കാൻ സാധിക്കില്ല. സിനിമ മുന്നോട്ടുവെക്കുന്ന പല ആശയങ്ങളും പരസ്പര വിരുദ്ധവും ചരിത്രപരമായ പിഴവുകൾ നിറഞ്ഞതുമാണ്.

ചരിത്രത്തെ വസ്തുനിഷ്ഠമായി സമീപിക്കാതെ, വൈകാരികതയെയും ആക്ഷനെയും മാത്രം മുൻനിർത്തി സിനിമ നിർമ്മിക്കുന്നത് അപകടകരമായ ഒരു പ്രവണതയാണ്. 'പള്ളിച്ചട്ടമ്പി' ഒരു സിനിമ എന്ന നിലയിൽ പ്രേക്ഷകരെ രസിപ്പിച്ചേക്കാം, പക്ഷേ ഒരു വിധത്തിലും അതൊരു ചരിത്ര രേഖയല്ല.

തങ്ങളുടെ പ്രത്യേക രാഷ്ട്രീയ ബോധ്യങ്ങൾ സ്ഥാപിച്ചെടുക്കാൻ ചരിത്ര സംഭവങ്ങളെ വളച്ചൊടിക്കുന്ന രീതിയെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ചരിത്രത്തോടുള്ള ഇത്തരം അനാദരവ് സിനിമയുടെ ആത്യന്തികമായ മൂല്യത്തെ ചോർത്തിക്കളയുന്നു.

ചുരുക്കത്തിൽ, കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളും കുടിയേറ്റ ജീവിതത്തിന്‍റെ മികച്ച അവതരണവും ഉണ്ടെങ്കിലും, ചരിത്രപരമായ സത്യസന്ധതയില്ലാത്ത ഒരു ശരാശരി സിനിമയായി പള്ളിച്ചട്ടമ്പി ഒതുങ്ങിപ്പോകുന്നു. ഒരു വിഭാഗം ആളുകളെ തൃപ്തിപ്പെടുത്താനായി ചരിത്രത്തെ വളച്ചൊടിക്കുന്നത് കലയോടുള്ള നീതിയല്ല. മാസ് സിനിമയുടെ ഫോർമുലകൾക്കപ്പുറം കുറച്ചുകൂടി ആഴത്തിലുള്ള രാഷ്ട്രീയ ബോധം ചിത്രം ആവശ്യപ്പെട്ടിരുന്നു.

റേറ്റിംഗ്: ആവറേജ് (Average)

Review

ആശാനേ,ഇതാണെടോ സിനിമ!

അനന്തന്‍, ആശാന്‍ എന്നീ രണ്ടു സാധാരണക്കാരുടെ സിനിമാമോഹങ്ങളുടെ കഥയാണ് ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത കോമഡി ഡ്രാമ ആശാന്‍. നാട്ടിന്‍പുറത്തെ കഥകളിയാശാന്‍റെ മകനായ അനന്തന് സിനിമയില്‍ അസി. ഡയറക്ടറാകാന്‍ മോഹം.

എറണാകുളത്തെ ഒരു ഫ്‌ളാറ്റ് സമുച്ചയത്തിലെ താമസക്കാരനും അവിടത്തെ അസോസിയേഷന്‍ പ്രസിഡന്‍റും അവിടത്തുകാർക്കു പ്രിയപ്പെട്ടവനുമായ ആശാന് സിനിമാനടനാകാന്‍ മോഹം. ഈ മോഹങ്ങളുടെ ഇരുവഴികള്‍, ഒരുനാള്‍ ഒരുവഴിയില്‍ ഒന്നിക്കുന്നതിന്‍റെ കഥാവിസ്മയമാണ് ജോണ്‍പോള്‍ ജോര്‍ജിന്‍റെ കൈയൊപ്പുള്ള ഇന്ദ്രൻസ്- ജോമോൻ സിനിമ ആശാന്‍.

ആശാനായി ഇന്ദ്രൻസും അനന്തനായി ജോമോൻ ജ്യോതിറും സമാനതകളില്ലാത്ത പ്രകടനത്തിലൂടെ ക്ലാസും മാസും ഒന്നുചേരുന്ന മാജിക് അനുഭവം സമ്മാനിക്കുന്നു.

Review

തിരിച്ചുവരവില്‍ നിവിന്‍, സര്‍വം ഫീല്‍ഗുഡ് മായ!

നാട്ടുകാരും വീട്ടുകാരുമൊക്കെ സൗകര്യം പോലെ പ്രഭയെന്നും ഇന്ദുവെന്നും പ്രഭേന്ദുവെന്നുമൊക്കെ മാറിമാറി വിളിക്കാറുള്ള പ്രഭേന്ദു എന്‍. നമ്പൂതിരിയുടെ ജീവിതത്തിലെ ചിരിയും ഇമോഷനും കലര്‍ന്ന ഏതാനും ഏടുകളാണ് നിവിന്‍ പോളി നായകവേഷത്തിലെത്തിയ അഖില്‍ സത്യന്‍ സിനിമ സര്‍വ്വംമായ.

പ്രേതകഥയെന്നോ പ്രേമകഥയെന്നോ വേര്‍തിരിക്കാനാവാത്തവിധം കെട്ടുപിണഞ്ഞ കഥാസഞ്ചാരത്തില്‍ നിവിന്‍ പോളിയെന്ന നടന്‍റെ ഹ്യൂമര്‍ മുഖവും ഇമോഷണല്‍ മുഖവും ചേരുംപടിചേര്‍ത്ത് സിനിമയ്ക്കു ഫീല്‍ഗുഡ് ഹൊറർ ഡ്രാമ ഫ്‌ളേവര്‍ നിലനിര്‍ത്തുന്നതില്‍ സംവിധായകന്‍ വിജയിച്ചുവെന്നുതന്നെ പറയാം.

നൂറ്റാണ്ടുകളായി പൂജയും ഹോമകര്‍മങ്ങളുമൊക്കെ വിധിപ്രകാരം തുടര്‍ന്നുവരുന്ന ഇല്ലത്തെ ഇളയ സന്തതിയാണു കഥാനായകന്‍ പ്രഭേന്ദു. ആള്‍ക്ക് ഈശ്വര വിശ്വാസം ഇത്തിരി കുറവാണ്. ഇല്ലെന്നു തന്നെ പറയാം. ആള്‍ക്ക് സംഗീതമാണു ദൈവം. ഗിറ്റാറിസ്റ്റാണ്.

ഗാനമേളകള്‍ക്കും ആല്‍ബങ്ങള്‍ക്കും സിനിമാപാട്ടുകള്‍ക്കും ഗിറ്റാര്‍ വായിക്കുന്നതാണ് പ്രഭയുടെ ജീവനോപാധി. അച്ഛന്‍ നീലകണ്ഠന്‍ നമ്പൂതിരിയും മൂത്തമകന്‍ ദീപാങ്കുരനും ചേര്‍ന്നാണ് പൂജയും വഴിപാടുകളും മറ്റു കര്‍മങ്ങളുമൊക്കെ നടത്തിവരുന്നത്.

അങ്ങനെയിരിക്കെ ഒരു പ്രത്യേക സാഹചര്യത്തില്‍ പ്രഭേന്ദുവിനു സുഹൃത്തായ രൂപേഷ് നമ്പൂതിരിയുടെ പരികര്‍മിയായി പൂജകള്‍ക്കും ബാധ ഒഴിപ്പിക്കലുകള്‍ക്കും പോകേണ്ടിവരുന്നു.

ഒരു ഘട്ടത്തില്‍ മെയിന്‍ പൂജാരിയായി പ്രഭ പ്രമോഷനും നേടുന്നു. തുടര്‍ന്ന് അപ്രതീക്ഷിത കഥാസന്ദര്‍ഭങ്ങളിലൂടെയുള്ള സ്വച്ഛശാന്തമായ സഞ്ചാരമാണ് അഖില്‍ സത്യന്‍ കഥയെഴുതി സംവിധാനം ചെയ്ത സര്‍വ്വംമായ.

Review

ഈ സീസണ്‍ ഞങ്ങളങ്ങു റാഞ്ചി! ഭഭബ: ലാലേട്ടന്‍-ദിലീപ് അഴിഞ്ഞാട്ടം!  

സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ മുഖ്യമന്ത്രി സി.കെ. ജോസഫിനെ ആയിരക്കക്കിനു പാര്‍ട്ടി അണികള്‍ക്കിടയില്‍ നിന്ന് ഒരു സാധാരണക്കാരന്‍ തട്ടിക്കൊണ്ടുപോകുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളും വേറിട്ട രീതിയില്‍ സറ്റയറിക്കലായി അവതരിപ്പിക്കുന്ന സിനിമയാണ് നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ദിലീപ് ചിത്രം ഭഭബ അഥവാ ഭയം ഭക്തി ബഹുമാനം. കുട്ടിക്കൂട്ടങ്ങളായ ദളപതി ബോയ്‌സും റിച്ച് കിഡ്‌സും തമ്മില്‍ പറയുന്ന കഥകളിലൂടെയാണ് ഈ സിനിമ പ്രേക്ഷകര്‍ക്കു മുമ്പില്‍ അവതരിപ്പിക്കപ്പെടുന്നത്.

ആദ്യമേ പറയട്ടെ, ഇതു നിങ്ങളുടെ ചിന്താശേഷിയെ അളന്നുകുറിക്കാനുള്ള സിനിമയൊന്നുമല്ല. ഇതിലെ കഥാസഞ്ചാരത്തിനും കഥാമുഹൂര്‍ത്തങ്ങള്‍ക്കും അണിയറക്കാര്‍ തന്നെ പറഞ്ഞതുപോലെ യാതൊരു ലോജിക്കുമില്ല. ഒരു കൂട്ടം ഭ്രാന്തന്‍ ചിന്തകളുടെയും ആശയങ്ങളുടെയും ഭ്രാന്തന്‍ സീനുകളുടെയും രണ്ടര മണിക്കൂര്‍ അഴിഞ്ഞാട്ടമാണ് ഭഭബ.

Review

കളങ്കാവല്‍-വില്ലനിസത്തിന്‍റെ കൊലവെറി  

 വില്ലനിസത്തിന്‍റെ സമസ്തഭാവങ്ങളും വാരിവിതറി ഇങ്ങനെയൊരു വേഷപ്പകര്‍ച്ചയില്‍ പ്രേക്ഷകര്‍ ഇതേവരെ മമ്മൂട്ടിയെ കണ്ടിട്ടുണ്ടാവില്ല. വേറിട്ട അഭിനയമൂഹൂര്‍ത്തങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും വേണ്ടി ദാഹിക്കുന്ന മമ്മൂട്ടിയിലെ നടന് സംവിധായകന്‍ ജിതിന്‍ കെ. ജോസ് സമ്മാനിച്ച ഉജ്ജ്വല വില്ലന്‍. അതാണു കളങ്കാവലിലെ സ്റ്റാന്‍ലി ദാസ്.

എന്നാലും ഇങ്ങനെയുണ്ടാകുമോ ഒരു വില്ലന്‍? തുടക്കം മുതല്‍ ഒടുക്കം വരെയും വില്ലനിസത്തിന്‍റെ ഗ്രാഫ് മേലേയ്ക്കുതന്നെ വരച്ചുനീട്ടുന്ന അപൂർവ കഥാമൂഹൂര്‍ത്തങ്ങളുടെ ഘോഷയാത്ര. ഇനിയൊരാള്‍ക്കും മമ്മൂട്ടിയെ ഇതുക്കുംമേലെ വില്ലനായി അവതരിപ്പിക്കാന്‍ കഴിയാത്തവിധത്തിലുള്ള കാഴ്ചകളും കാര്യങ്ങളുമാണ് ജിതിനും ജിഷ്ണുവും ചേര്‍ന്നു പടച്ചുവിട്ടിരിക്കുന്നത്.

ഒരു പ്രാദേശിക കലാപത്തിന്‍റെ അന്വേഷണത്തിനിടെ അന്വേഷണ സംഘം ചില സ്ത്രീകളെ കാണാതാകുന്ന കേസുകളിലേക്ക് എത്തിപ്പെടുകയാണ്. അത്തരം കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലുള്ളവരാണ് വിനായകന്‍ അവതരിപ്പിക്കുന്ന ജയകൃഷ്ണനും ജിബിന്‍ ഗോപിനാഥിന്‍റെ ആനന്ദും. തുടര്‍ന്ന് അവര്‍ എത്തിപ്പെടുന്ന ഞെട്ടിക്കുന്ന സംഭവപരമ്പരകളിലൂടെയാണ് കളങ്കാവൽ യാത്രകൾ.

വാസ്തവത്തിൽ, ദാരികനെത്തേടി ഭദ്രകാളി നടത്തുന്ന ഒരു യാത്രയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ നടത്തുന്ന ഒരു ചടങ്ങാണു കളങ്കാവല്‍. ഈ സിനിമയിലുമുണ്ട് ദാരികനും ഭദ്രകാളിയും. ദാരികനെത്തേടിയുള്ള ഭദ്രകാളിയുടെ യാത്രകളുമുണ്ട്. കഥാന്ത്യം വലിയൊരു സസ്‌പെന്‍സാണ്, അതിലൊരു ട്വിസ്റ്റുമുണ്ട്. അതൊക്കെ തിയറ്ററില്‍ കണ്ടറിയുന്നതല്ലേ ത്രില്‍.

Review

ലാഗില്ല, നെഗറ്റീവില്ല; ത്രില്ലിംഗ് പീക്കില്‍ എക്കോ

എല്ലാവരിലുമുണ്ടാവും മറ്റാരുമറിയാത്ത ഒരുപിടി രഹസ്യങ്ങള്‍. അവസാന നിമിഷം വരെയും ആര്‍ക്കും പിടികൊടുക്കാതെ വഴുതി നീങ്ങാനാവും ഒരോരുത്തരുടെയും ശ്രമം. പക്ഷേ, മറ്റുള്ളവരുടെ രഹസ്യങ്ങളും നിഗൂഢതകളുമറിയാനുള്ള മോഹം ഒടുങ്ങുകയുമില്ല.

നമ്മുടെ ഈ വിചിത്രസ്വഭാവം തന്നെയാണു ത്രില്ലര്‍ സിനിമകളുടെ വിജയരഹസ്യം. മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലര്‍ അനുഭവങ്ങളിലൊന്നു തിയറ്ററുകളില്‍ കത്തിപ്പടരുകയാണ്. ഈ അടുത്തകാലത്തൊന്നും അത്രമേല്‍ സംതൃപ്തിയോടെ പ്രേക്ഷകര്‍ തിയറ്റര്‍ വിട്ട് ഇറങ്ങിയിട്ടുണ്ടാവില്ല.

പറഞ്ഞുവരുന്നതു ദിന്‍ജിത്ത് അയ്യത്താന്‍ - ബാഹുല്‍ രമേഷ് ടീമിന്‍റെ പുത്തൻപടം എക്കോ എന്ന ത്രില്ലിംഗ് പീക്കിനെക്കുറിച്ചു തന്നെ. നെഗറ്റീവില്ലാതെ, ലാഗില്ലാതെ പ്രേക്ഷക മനസുകളിൽ ഫ്രഷ്നെസിന്‍റെ സംതൃപ്തി നിറയ്ക്കു യാണ് എംആർകെ ജയറാം നിർമിച്ച മിസ്റ്ററി ഡ്രാമ ത്രില്ലർ എക്കോ.

ശീതക്കാറ്റു വീശിയടിക്കുന്ന മലമുകളിലെ കരിങ്കല്‍ വീട്ടില്‍ കുര്യച്ചനെ കാത്തിരിക്കുന്ന അയാളുടെ മലേഷ്യന്‍ ഭാര്യ മ്ലാത്തിച്ചേടത്തി. അവരെ പരിചരിക്കാന്‍ ഒപ്പം തങ്ങുന്ന പിയൂസെന്ന പയ്യന്‍. മലമുകളിലേക്കുള്ള ജീപ്പിന്‍റെ ഡ്രൈവര്‍ അപ്പൂട്ടി.

 

Corehub Up