News
നടന് ടിനി ടോമിനെതിരെ നടി അന്‍സിബ ഹസന് നല്കിയ പരാതിയില്‍ പ്രഥാമിക അന്വേഷണം ആരംഭിച്ച് പോലീസ്. തിങ്കളാഴ്ച അന്‍സിബയുടെ മൊഴി എടുക്കും. തന്നെ മതതീവ്രവാദിയാക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് ഇന്‍ഫോപാര്‍ക്ക് പോലീസിലാണ് അന്‍സിബ ടിനി ടോമിനെതിരെ പരാതി നല്‍കിയത്.
പരാതി ഇന്‍ഫോപാര്‍ക്ക് പോലീസ് കടവന്ത്ര പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയിരുന്നു. കടവന്ത്ര പോലീസ് തിങ്കളാഴ്ച അന്‍സിബയുടെ മൊഴിയെടുക്കും. അന്‍സിബയുടെ മൊഴിയും തെളിവുകളും പരിശോധിച്ച ശേഷമാകും ടിനി ടോമിനെ ചോദ്യം ചെയ്യലിനായി വിളിക്കുക.
അന്‍സിബ നല്കിയ രണ്ടാമത്തെ പരാതിയാണിത്. നടി ലക്ഷ്മിപ്രിയക്കെതിരെയാണ് അന്‍സിബ ആദ്യം പരാതി നല്‍കിയത്. ലക്ഷ്മിപ്രിയ നല്കിയ പരാതിയില്‍ തൃപ്പൂണിത്തുറ സ്റ്റേഷനില്‍ വിളിച്ചു വരുത്തി മൂന്ന് മണിക്കൂറോളം സ്റ്റേഷനിലിരുത്തി വനിത എസ്ഐ രേഷ്മയും നടിയും തന്നെ മാനസികമായി പീഡിപ്പിച്ചു എന്നാണ് അന്‍സിബയുടെ പരാതി.
പരാതിയില്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലെത്തി ലക്ഷ്മിപ്രിയയും എസ്ഐയും മൊഴി നല്‍കിയിരുന്നു. അതേസമയം, അന്‍സിബയുടെ പരാതിയില്‍ അന്വേഷണം നടത്താന്‍ താരസംഘടനയായ അമ്മയില്‍ ഒരു പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
News
നടന് സലിം കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നടന്റെ ആരോഗ്യനില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയില്‍ ആയിരുന്നു താരം. എങ്കിലും അടുത്തിടെ മുഖ്യമന്ത്രി വി.ഡി. സതീശന് നല്കിയ സ്വീകരണ പരിപാടികളില്‍ അടക്കം സലിം കുമാര്‍ പങ്കെടുത്തിരുന്നു. പറവൂരില്‍ നടന്ന ചടങ്ങില്‍ സലിം കുമാര്‍ സംസാരിക്കുകയും ചെയ്തിരുന്നു.
News
നിവിൻ പോളി- മമിത ബൈജു ചിത്രം ബെത്ലഹേം കുടുംബ യൂണിറ്റ് ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. ചിത്രം ഓണം റിലീസായി തിയറ്ററുകളിലെത്തും.
റൊമാന്റിക് കോമഡി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നിവിൻ പോളിയുടെ റോം - കോം ജോണർ ചിത്രമാണ് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ (ബികെയു).
ഭാവന സ്റ്റുഡിയോസിനോടൊപ്പം നിവിൻ ആദ്യമായി ഒന്നിക്കുന്നതിനാൽ തന്നെ ഇതിനകം ഏറെ ശ്രദ്ധ നേടിയ ചിത്രവുമാണ് BKU.
തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനായ ഗിരീഷ് എ ഡിക്കൊപ്പം നിവിൻ ആദ്യമായി ഒന്നിക്കുന്ന റൊമാന്റിക് കോമഡി ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ മമിത ബൈജു ആണ് നായികയായെത്തുന്നത്.
മലയാളത്തിൽ ഒട്ടേറെ കലാമൂല്യവും ജനപ്രിയവുമായ സിനിമകൾ സമ്മാനിച്ചിട്ടുള്ള ബാനറാണ് ഭാവന സ്റ്റുഡിയോസ്. പ്രേക്ഷകർ ഏറ്റെടുത്ത ഹിറ്റ് ചിത്രം സർവ്വം മായയ്ക്ക് ശേഷം നിവിൻ ഈ ബാനറിനോടൊപ്പം ഒന്നിക്കുമ്പോൾ പ്രേക്ഷകർ വാനോളം പ്രതീക്ഷയിലാണ്.
പ്രേമലുവിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന ആറാമത്തെ ചിത്രമാണ് ബത്ലഹേം കുടുംബ യൂണിറ്റ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങളായുള്ളത്.
ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദ്രബാദ്, കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത് .
ഛായാഗ്രഹണം: അജ്മൽ സാബു, സംഗീത സംവിധാനം: വിഷ്ണു വിജയ്, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്. ഗാനരചന: വിനായക് ശശികുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ആർട്ട് ഡയറക്ടർ: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സംഘട്ടനം: ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുരക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഫിലിപ്പ് ഫ്രാൻസിസ്, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, കളറിസ്റ്റ്: രമേഷ് സി.പി, സ്റ്റിൽസ്: റിൻസൺ എം.ബി, റിഷിലാൽ ഉണ്ണികൃഷ്ണൻ,പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.
News
എം.എ. നിഷാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ലർക്ക് എന്ന ചിത്രം ജൂലൈ 24-ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഈ ചിത്രത്തിന്റെ പ്രൊമോഷണൽ ഗാനമായ Eyes on the prey മനോരമ മ്യൂസിക്സിന്റെ യൂട്യൂബ് ചാനലിലൂടെ അവതരിപ്പിക്കുകയാണ്.
ജുബിൻ ജേക്കബ് രചിച്ച് പ്രകാശ് അലക്സ് ഈണമിട്ട് ജാസി ഗിഫ്റ്റ് ആലപിച്ച ഈ ഗാനത്തിന്റെ ദൃശ്യങ്ങൾ പൂർണമായും എഐ സാങ്കേതികവിദ്യയാൽ അണിയിച്ചൊരുക്കിയത് വിനോദ് വിക്രമൻ പിള്ളയാണ്.
സൈജു കുറുപ്പ്, അജു വർഗീസ്, ടി.ജി. രവി, പ്രശാന്ത് അലക്സാണ്ടർ, എം.എ. നിഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, പ്രശാന്ത് മുരളി, വിജയ് മേനോൻ, സജി സോമൻ, ബിജു സോപാനം, സോഹൻ സീനുലാൽ, വിനോദ് കെടാമംഗലം, കുമാർ സുനിൽ, രെജു ശിവദാസ്, ബിജു കാസിം, ഫിറോസ് അബ്ദുളള, അച്ഛൽ മോഹൻദാസ്, കൃഷ്ണരാജ്, ഷാക്കിർ വർക്കല, അഖിൽ നമ്പ്യാർ, ഡോ. സജീഷ്, റഹീം മാർബൺ, അനുമോൾ, മഞ്ജു പിളള, മുത്തുമണി, സരിത കുക്കു, സന്ധ്യാ മനോജ്, സ്മിനു സിജോ, രമ്യാ പണിക്കർ, ബിന്ദു പ്രദീപ്, നീതാ മനോജ്, ഷീജാ വക്കപ്പാടി, അനന്ത ലക്ഷ്മി, ബീനാ സജി കുമാർ, ഭദ്ര തുടങ്ങിയവർ അഭിനയിക്കുന്നു.
തിരക്കഥ സംഭാഷണം - ജുബിൻ ജേക്കബ്. ഛായാഗ്രഹണം - രജീഷ് രാമൻ എഡിറ്റിംഗ് - വിപിൻ മണ്ണൂർ. പശ്ചാത്തല സംഗീതം - പ്രകാശ് അലക്സ്. ഓഡിയോഗ്രാഫി - ഗണേശ് മാരാർ. സംഗീതം - മിനീഷ് തമ്പാൻ ഗാനരചന - മനു മഞ്ജിത്ത്. പാടിയവർ - സുധീപ് കുമാർ, നസീർ മിന്നലെ, എം.എ. നിഷാദ്. സൗണ്ട് ഡിസൈൻ - ജുബിൻ രാജ്. പ്രൊഡക്ഷൻ കണ്ട്രോളർ - എസ്.മുരുകൻ. കലാസംവിധാനം - ത്യാഗു തവനൂർ. മേക്ക് അപ് - സജി കാട്ടാക്കട. കോസ്റ്റ്യൂം - ഇർഷാദ് ചെറുകുന്ന്. അസോസിയേറ്റ് ഡയറക്ടർ- ഷെമീർ പായിപ്പാട്. ഫിനാൻസ് കണ്ട്രോളർ - നിയാസ് എഫ്.കെ. ഗ്രാഫിക്സ് - ഷിറോയി ഫിലിം സ്റ്റുഡിയോ LLC വിതരണം - മാൻ മീഡിയ. സ്റ്റുഡിയോ - ചിത്രാഞ്ജലി. ഡോൾബി അറ്റ്മോസ് - ഏരീസ് വിസ്മയ. സ്റ്റിൽസ്- അജി മസ്കറ്റ്. ഡിസൈൻ- യെല്ലോ ടൂത്ത്സ്. മാർക്കറ്റിംഗ് - ടാഗ് 360. പിആർഒ- വാഴൂർ ജോസ്.
News
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവിൽ സുപ്രധാന കഥാപാത്രമായി മുരളി ഗോപി. മേടയിൽ കൊച്ച് എന്ന കൊച്ചേട്ടനെയാണ് താരം അവതരിപ്പിക്കുന്നത്. ജോജുവാണ് ചിത്രത്തിലെ നായകൻ.
ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമിക്കുന്നത്.
മലയോരമേഖലയുടെ പശ്ചാത്തലത്തിൽ അന്നാട്ടിലെ പ്രമുഖരായ പ്ലാന്റർമാരുടേയും അവർക്കിടയിലെ കിടമത്സരങ്ങളുടേയും, പകയുടേയും, പ്രതികാരത്തിന്റെയും കഥയാണ് ആക്ഷൻ ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്നത്.
മൂന്നാർ, മറയൂർ, കാന്തല്ലൂർ, മുണ്ടക്കയം, പാലാ, കോട്ടയം, തേനി, എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ജോജു ജോർജ് നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ വലിയ താരനിര തന്നെ അണി നിരക്കുന്നു.
മുരളി ഗോപി, അർജുൻ അശോകൻ, വിൻസി അലോഷ്യസ്, ബാബുരാജ്, ബൈജു സന്തോഷ്, ദീപക് പറമ്പോൾ, ബിജു പപ്പൻ, സാനിയ ഇയ്യപ്പൻ, ശ്രീജിത്ത് രവി അഭിമന്യു ഷമ്മി തിലകൻ, കോട്ടയം രമേശ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണൻ എന്നിവരും പ്രധാന താരങ്ങളാണ്.
ഇവർക്കൊപ്പം മുൻനായിക സുകന്യയും സുപ്രധാനമായ വേഷത്തിൽ അഭിനയിക്കുന്നു. ഒരു പിടി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ എ.കെ. സാജനാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
ഛായാഗ്രഹണം - എസ്. ശരവണൻ. എഡിറ്റിംഗ്- ഷമീർ മുഹമ്മദ്. കലാസംവിധാനം സാബു റാം. മേക്കപ്പ് സജി കാട്ടാക്കട. കോസ്റ്റ്യും ഡിസൈൻ- സമീര സനിഷ്. സ്റ്റിൽസ് - ഹരി തിരുമല. ചീഫ് അസോസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ മാനേജേർസ് - ശിവൻ പൂജപ്പുര, അനിൽ അൻഷാദ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത്. പിആർഒ-വാഴൂർ ജോസ്. മഞ്ജു ഗോപിനാഥ്.
News
നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട തർക്കം വന്നതിനെത്തുടർന്ന് ചടങ്ങിൽ നിന്നും ഇറങ്ങിപ്പോയ തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎ എം.ആർ.പല്ലവിയുടെ പെരുമാറ്റം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.
ഈ വിഷയത്തിൽ പല്ലവിക്ക് പിന്തുണയുമായി വിജയ് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.
പ്രോട്ടോക്കോൾ തർക്കത്തെ തുടർന്നാണ് ചെന്നൈയിലെ പുളിയന്തോപ്പിൽ കോർപ്പറേഷന്റെ ക്ലാസ്റൂം കെട്ടിട ഉദ്ഘാടന ചടങ്ങിൽ നിന്ന് പല്ലവി ഇറങ്ങിപ്പോയത്.
ഡിഎംകെ മേയർ പ്രിയയുമായുള്ള പ്രോട്ടോക്കോൾ തർക്കത്തെത്തുടർന്ന് തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎ എം.ആർ.പല്ലവി ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.
നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് എംഎൽഎയുടെ ഇറങ്ങിപ്പോക്കിൽ കലാശിച്ചത്. ഏതാനും മാസങ്ങൾക്ക് മുൻപ് അമ്മയായ പല്ലവി, കൈകുഞ്ഞുമായാണ് പരിപാടിക്ക് എത്തിയത്.
അമ്മയായ പല്ലവിയെ ഡിഎംകെ മേയർ അപമാനിച്ചുവെന്നും ഇതു ശരിയായ നടപടിയല്ലെന്നും വ്യക്തമാക്കി വിജയ് ആരാധകർ രംഗത്തെത്തി.
ടിവികെയുടെ എംഎൽഎയാണ് പല്ലവി. ചടങ്ങിൽ നിലവിളക്ക് കൊളുത്തുന്നതിൽ ആദ്യം ആർക്കാണ് അവകാശമെന്നതിനെച്ചൊല്ലിയായിരുന്നു തർക്കം. മേയർ കഴിഞ്ഞാൽ ഐഎഎസ് ഉദ്യോഗസ്ഥരാണ് വിളക്ക് കൊളുത്തേണ്ടതെന്ന് മേയർ പ്രിയ വാദിച്ചു.
എന്നാൽ, ജനപ്രതിനിധി എന്ന നിലയിൽ തനിക്കാണ് ആദ്യം അവസരം നൽകേണ്ടതെന്ന് ടിവികെ എംഎൽഎ ആവശ്യപ്പെട്ടു. ഉദ്ഘാടനത്തിനായി നാട മുറിക്കാൻ എംഎൽഎ കത്രിക എടുക്കുന്നതിനു മുൻപുതന്നെ മേയർ മറ്റൊരു കത്രിക എടുത്ത് നാട മുറിച്ചതായും ഡിഎംകെ കൗൺസിലറെ മുൻപോട്ട് നിർത്തി തന്നെ വീണ്ടും ഒഴിവാക്കാൻ ശ്രമിച്ചതായും പല്ലവി ആരോപിച്ചു.
തുടർന്ന് നിലവിളക്ക് കൊളുത്തുന്ന ചടങ്ങിൽ എംഎൽഎ മെഴുകുതിരി ലഭിക്കാനായി കൈനീട്ടി നിൽക്കുമ്പോൾ മേയർ അത് അവർക്ക് നൽകാതെ മുന്നോട്ട് പോവുകയായിരുന്നു. എംഎൽഎ മെഴുകുതിരി ലഭിക്കാതെ നിൽക്കുന്നതിന്റെയും തുടർന്ന് പ്രതിഷേധവുമായി ചടങ്ങ് ബഹിഷ്കരിച്ച് ഇറങ്ങിപ്പോകുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
News
മഞ്ഞുമ്മൽ ബോയ്സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലൻ- ദി ബോയ്’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി.
ഏറെ ദുരൂഹതകൾ നിറച്ച് ഒരുക്കിയിരിക്കുന്ന ട്രെയിലർ പ്രേക്ഷകരിൽ ആകാംക്ഷയുണർത്തുന്നതാണ്. സുഷിൻ ശ്യാം ഒരുക്കിയ സംഗീതവും ട്രെലറിനെ മികച്ചതാക്കുന്നു. ഇന്ത്യൻ ചലച്ചിത്രമേഖലയിലെ പ്രമുഖ താരങ്ങൾ ചേർന്നാണ് ഒന്നിലധികം ഭാഷകളിൽ ബാലന്റെ ട്രെയിലർ പുറത്തിറക്കിയത്.
അജയ് ദേവ്ഗൺ, സൂര്യ ശിവകുമാർ, നാഗ ചൈതന്യ, രാജ് ബി.ഷെട്ടി എന്നിവർ ചിത്രത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ട്രെയിലർ റിലീസ് ചെയ്തു.
കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാർഷേ ഡു ഫിലിമിൽ പ്രദർശിപ്പിച്ച ചിത്രം മുൻപേ തന്നെ മികച്ച അഭിപ്രായം നേടിയിരുന്നു.
പ്രഖ്യാപനം മുതൽ വലിയ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം, ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത് മുതൽ വലിയ ആകാംക്ഷയാണ് പ്രേക്ഷകരിൽ സൃഷ്ടിച്ചത്. ചിത്രം ജൂൺ 19ന് ആഗോള റിലീസായി തിയറ്ററുകളിലെത്തും.
മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം ഒരുക്കുന്ന ചിത്രം എന്ന നിലയിലും പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ബാലൻ.
News
ഹോളിവുഡ് മാസ്മരികതയുടെ നൂറു വർഷങ്ങൾ ചുവടുവയ്പുകൾ, വശ്യമായ പുഞ്ചിരി, ശ്വാസമടക്കിപ്പിടിച്ചുള്ള സംസാരശൈലി... പ്രേക്ഷകരെ തന്റെ മാസ്മരികവലയത്തിൽ തളച്ചിട്ട മെർലിൻ മൺറോ എന്ന ഹോളിവുഡ് അപ്സരസിന്റെ ജന്മശതാബ്ദി (ജൂൺ- 1) ദിനത്തിൽ വലിയ ആദരവാണ് ലോകം അനശ്വരതാരത്തിനു നൽകിയത്.
സബ്വേ ഗ്രേറ്റിൽ പാറിപ്പറക്കുന്ന ധവളവസ്ത്രവും ആ വശ്യസുന്ദരമായ ചിരിയും ഹോളിവുഡിന്റെ തന്നെ മുഖമുദ്രയായി മാറിയത് ഒരു സുപ്രഭാതത്തിൽ സംഭവിച്ചതല്ല. ലോകം ആരാധിച്ച ആ മാസ്മരികരൂപം പ്രകൃതിദത്തവുമായിരുന്നില്ല. മറിച്ച്, കഠിനമായ പരിശ്രമത്തിലൂടെയും വ്യക്തമായ ആസൂത്രണത്തിലൂടെയും രൂപപ്പെടുത്തിയെടുത്ത മികച്ച പെഴ്സണൽ ബ്രാൻഡിങ്- ആയിരുന്നു. ഹോളിവുഡിന്റെ ചരിത്രത്തിലെ ഏറ്റവും ആകർഷകമായ മിഥ്യ- എങ്ങനെയാണ് രൂപപ്പെട്ടതെന്നും, അവരുടെ വേർപാട് 63 വർഷം പിന്നിടുന്പോഴും ആ ജാലവിദ്യ- ഇന്നും ജനഹൃദയങ്ങളിൽ നിലനിൽക്കുന്നുവെന്നതും ഹോളിവുഡിലെ മാത്രമല്ല, ലോകസിനിമയിലെതന്നെ അദ്ഭുതമാണ്..!
നോർമ ജീൻ ബാക്കർ എന്ന പെൺകുട്ടിയെ കണ്ടെത്തിയ ഫോട്ടോഗ്രാഫർ
1926 ജൂൺ ഒന്നിന് ലോസ് ആഞ്ചലസിലാണ് മെർലിൻ മൺറോ ജനിച്ചത്. നോർമ ജീൻ ബാക്കർ- എന്നായിരുന്നു അവളുടെ യഥാർഥ പേര്. കടുത്ത മാനസിക അസ്വാസ്ഥ്യം നേരിട്ടിരുന്ന സ്ത്രീയായിരുന്നു നോർമയുടെ അമ്മ. അതുകൊണ്ട്, കുട്ടിക്കാലം നോർമയ്ക്ക് ദുരിതപൂർണമായിരുന്നു. അനാഥാലയങ്ങളിലും ബന്ധുക്കളുടെ വീടുകളിലുമായി ദുരിതം നിറഞ്ഞതായിരുന്നു ആ നാളുകൾ. ഒടുവിൽ, വീണ്ടുമൊരു അനാഥാലയത്തിലേക്കു പോകേണ്ടി വരുമെന്ന ഭയത്താൽ, തന്റെ പതിനാറാമത്തെ വയസിൽ അയൽക്കാരന്റെ മകനെ അവൾ വിവാഹം കഴിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഒരു വെടിമരുന്ന് നിർമാണശാലയിൽ ജോലി ചെയ്യുന്നതിനിടയിലാണ് ഒരു ഫോട്ടോഗ്രാഫർ അവളെ അപ്രതീക്ഷിതമായി കണ്ടെത്തുന്നത്. അത് നോർമയുടെ ജീവിതത്തിൽ ഒരു പുതിയ യുഗത്തിന്റെ തുടക്കമായിരുന്നു.
ഹോളിവുഡിന്റെ അച്ചിൽ വാർത്തെടുത്ത ബ്ലോണ്ട് ലുക്ക്
മോഡലിംഗ് രംഗത്തേക്കു കടന്നതോടെ നോർമ തന്റെ കറുത്ത മുടി പൂർണമായും ബ്ലോണ്ട് (സ്വർണനിറം) നിറത്തിലേക്ക് മാറ്റി. 1930-കളിലെ പ്രശസ്ത നടി ജീൻ ഹാർലോ ആയിരുന്നു അവളുടെ മാതൃക. 1940-കളിലും 50-കളിലും ഹോളിവുഡ് സ്റ്റുഡിയോകൾ ചില പ്രത്യേക വാർപ്പുമാതൃകകളിലാണ് നടിമാരെ പരുവപ്പെടുത്തിയിരുന്നത്. റീത്ത ഹേവർത്ത്, കിം നൊവാക് തുടങ്ങിയ നടിമാരെപ്പോലെ, മെർലിൻ മൺറോയും ഈ വ്യവസ്ഥിതിയുടെ ഭാഗമായി സ്വയം മാറുകയായിരുന്നു.
മുഖത്തിന്റെ ഭംഗി കൂട്ടാൻ മൂക്കിന്റെ അഗ്രത്തിലും താടിയിലും ചെറിയ ശസ്ത്രക്രിയകൾക്ക് അവർ വിധേയയായിട്ടുണ്ടെന്ന് ജീവചരിത്രങ്ങളിൽ വെളിപ്പെടുത്തുന്നു. യാഥാർഥ്യത്തേക്കാൾ ഹോളിവുഡ് ആവശ്യപ്പെടുന്നത് പൂർണമായ ഒരു മിഥ്യയാണെന്ന് മെർലിൻ വളരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു.
ഹൃദയം കീഴടക്കിയ ബ്രെത്ത്ലെസ് വോയ്സ്
മെർലിന്റെ പ്രശസ്തമായ ബ്രെത്ത്ലെസ് വോയ്സ് (ശ്വാസമടക്കിപ്പിടിച്ചുള്ള സംസാരം) വെറുമൊരു ഭാവപ്രകടനമായിരുന്നില്ല. കുട്ടിക്കാലം മുതലുണ്ടായിരുന്ന നേരിയ വിക്കിനെ മറികടക്കാൻ അവർ ബോധപൂർവം വികസിപ്പിച്ചെടുത്ത ശൈലിയായിരുന്നു അത്. ഈ തന്ത്രം അവരെ കൂടുതൽ ആകർഷകയാക്കുകയും അതേസമയം നിഷ്കളങ്കയായി ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാനും സഹായകമായി.
അതുപോലെ തന്നെയായിരുന്നു അവരുടെ നടത്തവും. മുട്ടുകളുടെ ഹൈപ്പർമൊബിലിറ്റി കാരണം മെർലിന്റെ സ്വാഭാവിക നടത്തത്തിന് ചെറിയൊരു മുടന്തുപോലെ തോന്നിച്ചിരുന്നു. എന്നാൽ കഠിനമായ പരിശീലനത്തിലൂടെ ആ പരിമിതിയെ അവർ ലോകത്തെ മയക്കിയ ടൈറ്റ്റോപ്പ് വോക്ക്- ആക്കി മാറ്റി. ശാന്തമായി, ശരീരമാകെ ഇളകിയാടിയുള്ള ആ നടത്തം പിൽക്കാലത്ത് മെർലിന്റെ ഏറ്റവും വലിയ സിഗ്നേച്ചർ- ശൈലിയായി മാറി.
നിഷ്കളങ്കയായ സുന്ദരി
Gentlemen Prefer Blondes (1953), The Seven Year Itch (1955), Some Like It Hot (1959) തുടങ്ങിയചിത്രങ്ങളിലൂടെ മെർലിൻ മൺറോ ലോകമെമ്പാടും ആരാധകരുള്ള സൂപ്പർതാരമായി വളർന്നു. സിനിമകളിൽ എപ്പോഴും നിഷ്കളങ്കയായ സുന്ദരി- എന്ന വേഷം കെട്ടിയാടുമ്പോഴും, ഉള്ളിന്റെയുള്ളിൽ അവർ ആ പ്രതിച്ഛായയിൽനിന്നു പുറത്തുകടക്കാൻ ആഗ്രഹിച്ചിരുന്നു. അഭിനയത്തെ കൂടുതൽ ഗൗരവമായി സമീപിക്കാൻ അവർ പ്രശസ്തമായ ആക്ടേഴ്സ് സ്റ്റുഡിയോയിൽ- ചേർന്ന് മെതേഡ് ആക്ടിംഗ് അഭ്യസിച്ചു. തന്റെ ദുരന്തപൂർണമായ കുട്ടിക്കാല അനുഭവങ്ങളെ കഥാപാത്രങ്ങളിലേക്ക് ആവാഹിക്കാൻ പരിശീലനം അവരെ സഹായിച്ചു. വെറുമൊരു മനോഹര വ്യാവസായിക ഉത്പന്നം- മാത്രമായി ഒതുങ്ങാതെ മികച്ച നടിയായി അംഗീകരിക്കപ്പെടാനായിരുന്നു അവളുടെ ശ്രമം.
ബാഹ്യസൗന്ദര്യത്തിനപ്പുറം വലിയ ബുദ്ധിശക്തിയും വായനാശീലവുമുള്ള സ്ത്രീയായിരുന്നു മെർലിൻ. ജെയിംസ് ജോയ്സ്, ദസ്തയേവ്സ്കി തുടങ്ങിയവരുടെ പുസ്തകങ്ങൾ അവർ ഷൂട്ടിംഗ് സെറ്റുകളിൽ കൂടെക്കരുതുമായിരുന്നു. കലയെ സ്നേഹിക്കുകയും രാഷ്ട്രീയമായി ശക്തമായ നിലപാടുകൾ എടുക്കുകയും ചെയ്ത വ്യക്തിയായിരുന്നു അവർ. ഹോളിവുഡ് സ്റ്റുഡിയോകളുടെ ചൂഷണത്തിനും വാർപ്പുമാതൃകകൾക്കുമെതിരേ പ്രതികരിച്ചുകൊണ്ട് 1955-ൽ അവർ മെർലിൻ മൺറോ പ്രൊഡക്ഷൻസ്- എന്ന പേരിൽ സ്വന്തമായി നിർമാണക്കമ്പനി ആരംഭിച്ചു. സിനിമകളിൽ കൂടുതൽ സർഗാത്മകസ്വാതന്ത്ര്യത്തിനുവേണ്ടി അവർ വമ്പൻ സ്റ്റുഡിയോകളോടു പോരാടിയ ചരിത്രം കൂടി മെർലിനുണ്ട്.
ആരാധകർ എപ്പോഴും അവരെ സുന്ദരിയായി മാത്രം കാണാൻ ആഗ്രഹിച്ചപ്പോൾ, നോർമ എന്ന പച്ചയായ യുവതി അവർക്കുള്ളിലുണ്ടായിരുന്നു. കടുത്ത മാനസിക സംഘർഷങ്ങളും വിഷാദരോഗവും വേട്ടയാടിയ മെർലിൻ, 36-ാം വയസിൽ നിഗൂഢസാഹചര്യത്തിൽ ലോകത്തോടു വിടപറഞ്ഞു. ഇന്ന് ആധുനിക പോപ്പ് താരങ്ങളും ഇൻഫ്ളുവൻസർമാരും ഉപയോഗിക്കുന്ന പെഴ്സണൽ ബ്രാൻഡിംഗ്- എന്നതിന്റെ ആദ്യകാല മാതൃകയായിരുന്നു മെർലിൻ മൺറോ. ഒരു പൊതുവ്യക്തിത്വത്തിന്റെ ബോധപൂർവമായ ിർമിതിയും അതിന്റെ തകർച്ചയും തമ്മിലുള്ള വൈരുധ്യമാണ് മെർലിൻ എന്ന പ്രതിഭാസം. കൃത്രിമമായി അണിയിച്ചൊരുക്കിയ നക്ഷത്രമായിരിക്കുമ്പോൾ തന്നെ, ഇന്നും ലോകസിനിമയിലെ ഏറ്റവും തിളക്കമാർന്ന ഐക്കണായി മെർലിൻ മൺറോ നിലകൊള്ളുന്നു.
ഞാൻ പൂർണമായും യഥാർഥമല്ലെന്നും, മറിച്ച് വളരെ മനോഹരമായി നിർമിക്കപ്പെട്ട വ്യാജവസ്തുവാണെന്നും എനിക്കെപ്പോഴും തോന്നിയിരുന്നു... 1960-ൽ നൽകിയ അഭിമുഖത്തിൽ മെർലിൻ മൺറോ തന്നെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്. നടനത്തിനും ജീവിതത്തിനുമിടയിലെ പച്ചയായ യാഥാർഥ്യങ്ങൾ നക്ഷത്രത്തിളത്തിലും ആ യുവതിക്കുള്ളിലുണ്ടായിരുന്നു.
Star Chat
ജീത്തു ജോസഫ്-മോഹന്‍ലാല്‍ വിസ്മയം "ദൃശ്യം 3'ലെ കാരക്ടര്‍ വേഷം ബ്രോക്കര്‍ മത്തായിയെ പ്രേക്ഷകര്‍ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് നടന് റിയാസ് നര്‍മകല. "മറിമായം', "അളിയന്‍സ്' ടെലിവിഷന്‍ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകര്‍ക്കു പരിചിതനായ റിയാസിന്റെ കലാജീവിതത്തിനു മിമിക്രിയിലാണു തുടക്കം.
അമ്പതോളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തുവെങ്കിലും സിനിമ കണ്ടവര്‍ ഇങ്ങോട്ടു വിളിച്ച് കഥാപാത്രം ഗംഭീരമായി എന്നു പറഞ്ഞുകേള്‍ക്കുന്ന അനുഭവം ഇതാദ്യമെന്നു റിയാസ്. മിമിക്രി, ടെലിവിഷന്‍, സിനിമ... റിയാസ് സംസാരിക്കുന്നു.
സിനിമയിലെത്തിയത്..?
തിരുവനന്തപുരം നെടുമങ്ങാടാണു സ്വദേശം. ഉത്സവപ്പറമ്പുകളിലെ മിമിക്രി-സ്റ്റേജ് പരിപാടികള്‍ക്കു നാട്ടുകാരില്‍ നിന്നുണ്ടായ വലിയ പിന്തുണയില്‍ നിന്നാണു തുടക്കം. 1998ല്‍ "നര്‍മകല' എന്ന പേരില്‍ മിമിക്രി ട്രൂപ്പ് തുടങ്ങി. 10-15 വര്‍ഷം സ്റ്റേജ് ഷോയില്‍ സജീവമായിരുന്നു. നിരൂപകനായ വിജയകൃഷ്ണന് സംവിധാനം ചെയ്ത ദൂരദര്ശന് സീരിയല്‍ "ടേക്ക് ഫോര്‍ ഓകെ'യിലൂടെ മിനിസ്ക്രീനിലെത്തി. പിന്നീടു കൈരളി ടിവിയിലെ "ജഗപൊഗ'എന്ന അപരന്മാരുടെ കോമഡി പരമ്പരയില്‍ നടന് മധുവിന്റെ ഡ്യൂപ്പായി.
News
ആംഗ്ലോ ഇന്ത്യൻ കുടുംബങ്ങളുടെ ജീവിതം പൂർണമായും ചിത്രീകരിക്കുന്ന മലയാളത്തിലെ ആദ്യ ചിത്രമായ "ആംഗ്ലോ ഇൻഡ്യൻസ് ജൂൺ 12ന് പ്രദർശനത്തിനെത്തും. എ.കെ.ബി. കുമാർ നിർമാണം, രചന, സംവിധാനം എന്നിവ നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ക്രിയേറ്റീവ് ഹെഡ് മമ്മി സെഞ്ച്വറി ആണ്. ഭാസ്ക്കരൻ വെറ്റിലപ്പാറയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ആംഗ്ലോ ഇൻഡ്യൻ പെൺകുട്ടിയായ ആൻഡ്രിയയുടെ കഥയാണ് ചിത്രം പറയുന്നത്. പിതാവ് പീറ്ററിനൊപ്പം കേരളത്തിൽ താമസിക്കുന്ന ആൻഡ്രിയയുടെ ഏറ്റവും വലിയ സ്വപ്നം അമേരിക്കയിലുള്ള റോഷനെ വിവാഹംകഴിച്ച് അവനൊപ്പം അമേരിക്കയിൽ ജീവിക്കുക എന്നതായിരുന്നു.
അമേരിക്കയിൽ പെട്ടെന്നുണ്ടായ പുതിയ നിയമങ്ങൾമൂലം റോഷന്റെ ജോലി നഷ്ടമാകുമെന്ന അവസ്ഥയുണ്ടായി. തുടർന്നുള്ള സംഭവങ്ങളിലൂടെ കഥ വികസിക്കുന്നു. ഭാസ്ക്കരൻ വെറ്റിലപ്പാറ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമായ പീറ്റർ ആയി എത്തുന്നു. അനയ് സത്യൻ, അരുൺ ദയാനന്ദ്, ശ്വേത പ്രമോദ്, ദേവു, ജോജോ, ഗ്രേഷ്യഅരുൺ, സെബി ഞാറക്കൽ, റഷീദ് കാപ്പാട്, ജയിംസ്, സജീവൻ ഗോകുലം, ലക്ഷ്മണൻ തുടങ്ങിയവരും അഭിനയിക്കുന്നു.
കാമറ - ഷെട്ടി മണി, സംഗീതം - പി.കെ. ബാഷ്, എഡിറ്റർ -ഷിബു, കല-സനൂപ്, വിനോദ് മാധവൻ, സൗണ്ട് ഡിസൈൻ - ബർലിൻ മൂലമ്പള്ളി, മേക്കപ്പ് - വിജയൻ കേച്ചേരി, കോസ്റ്റ്യൂം - അബ്ബാസ് പാണാവള്ളി എന്നിവർ അണിയറപ്രവർത്തകരാണ്.
News
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മോട്ടോറിന്റെ സ്രഷ്ടാവ് എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമ ജി.ഡി.എൻ ജൂലൈയ് 17ന് തിയറ്ററുകളിലെത്തും. ആർ. മാധവനെ നായകനാക്കി നവാഗതനും പ്രമുഖ പരസ്യ സംവിധായകനുമായ കൃഷ്ണകുമാർ രാമകുമാറാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
പുതുതായി പുറത്തിറക്കിയ പോസ്റ്ററിൽ ജി.ഡി. നായിഡുവിന്റെ വേഷത്തിലുള്ള മാധവനെയും സത്യരാജ്, ദുഷാര വിജയൻ എന്നിവരെയും കാണാം. "റോക്കട്രി: ദി നമ്പി ഇഫക്റ്റ്' എന്ന ചിത്രത്തിന് 2022ലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് ലഭിച്ചതിനുശേഷം, വർഗീസ് മൂലൻ പിക്ചേഴ്സും ട്രൈകളർ ഫിലിംസും മീഡിയ മാക്സ് എന്റർടെയ്മെന്റ്സും ചേർന്നു നിർമിക്കുന്ന ചിത്രത്തിൽ പ്രിയാമണി, ജയറാം, വിനയ് റായ്, കനിഹ, ഷീല, കരുണാകരൻ, ടീജയ് അരുണാചലം, തമ്പി രാമയ്യ, വിജയ് യേശുദാസ്, ആടുകളം നരേൻ, ജോണി വിജയ്, ജൻസൺ ദിവാകർ, ബ്രിജിഡ സാഗ തുടങ്ങിയവരും അഭിനയിക്കുന്നു.
സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. "ഇന്ത്യയുടെ എഡിസൺ', "കോയമ്പത്തൂരിന്റെ സാമ്പത്തിക സ്രഷ്ടാവ്' തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടിരുന്ന ജി.ഡി. നായിഡുവിന്റെ ജന്മസ്ഥലമായ കോയമ്പത്തൂരിലാണ് ചിത്രത്തിന്റെ ഇന്ത്യൻ ഷെഡ്യൂൾ പൂർത്തിയാക്കിയത്. തമിഴിൽ ചിത്രീകരിക്കുന്ന സിനിമ ഹിന്ദി, മലയാളം, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലും പ്രദർശനത്തിനെത്തും. ഛായാഗ്രാഹകനും ക്രിയേറ്റീവ് പ്രൊഡ്യൂസറും അരവിന്ദ് കമലനാഥനാണ്. -പി. ശിവപ്രസാദ്.
News
പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ലിസ്റ്റിൻ സ്റ്റീഫൻ - വിപിൻദാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സന്തോഷ് ട്രോഫിയുടെ സെക്കൻഡ് ഷെഡ്യൂൾ ഷൂട്ടിംഗ് ഇന്നുമുതൽ. ചിത്രത്തിലെ പ്രധാന താരമായി എത്തുന്നത് ജോമോൻ ജ്യോതിർ ആണെന്ന പ്രഖ്യാപന പോസ്റ്റർ കൂടി അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
സന്തോഷ് ട്രോഫിക്ക് ഒരു പുതിയ മുഖം എന്നാണ് പോസ്റ്ററിൽ പറയുന്നത്. ഗുരുവായൂരമ്പലനടയിൽ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം വിപിൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലിസ്റ്റിൻ സ്റ്റീഫനുമായുള്ള ചേർന്നുള്ള വിപിൻദാസിന്റെ ആദ്യ ചിത്രവും.
സന്തോഷ്ട്രോഫിയിലൂടെ 60 പുതുമുഖങ്ങൾ കൂടി വെള്ളിത്തിരയിലേക്ക് എത്തുന്നു. അഭിനയത്തിലും സംവിധാനത്തിലും അണിയറയിലും പുതുമുഖങ്ങൾക്ക് അവസരം നൽകുന്ന മാജിക് ഫ്രെയിംസ് സിനിമാ വ്യവസായത്തിലേക്ക് പുതിയ തലമുറയുടെ ഊർജ്ജം കൊണ്ടുവരികയാണ്.
സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയധികം പുതുമുഖങ്ങളുടെ നിര വരുന്നത്. വൈക്കം തലയോലപ്പറമ്പ് ഭാഗങ്ങളിലായിട്ടാണ് ചിത്രീകരണം. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധായകൻ വിപിൻദാസിന്റേതാണ്.
കൊ - പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. ഛായാഗ്രഹണം അരവിന്ദ് പുതുശ്ശേരി. എഡിറ്റിംഗ് ജോൺ കുട്ടി, സംഗീതം അങ്കി ത്ത് മേനോൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്. ലൈൻ പ്രൊഡ്യൂസർ അഖിൽ യശോധരൻ. പ്രൊഡക്ഷൻ ഡിസൈനർ സുനിൽ കുമാരൻ. കോസ്റ്റ്യൂം അശ്വതി ജയകുമാർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ രാകേഷ് കെ രാജൻ അസോസിയേറ്റ് ഡയറക്ടർസ് വിശ്വൻ ശ്രീജിത്ത് ജുവൽ ബാബു, അഭിജിത്ത് അജിത് മേക്കപ്പ് സുധി സുരേന്ദ്രൻ. പ്രൊഡക്ഷൻ കൺട്രോളർ പ്രജീഷ് പ്രഭാസൻ. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു. സൗണ്ട് ഡിസൈനിംഗ് അരുൺ എസ് മണി. സൗണ്ട് മിക്സിംഗ്- എം.ആർ. രാജാകൃഷ്ണൻ. കാസ്റ്റിംഗ് ഡയറക്ടർ രാജേഷ് നാരായണൻ. ലൊക്കേഷൻ ഫെസിലിറ്റേറ്റർ- ഹാരിസ് മണ്ണഞ്ചേരി. പി ആർ ഓ മഞ്ജു ഗോപിനാഥ് , പ്രതീഷ് ശേഖർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനിൽ. ജി.നമ്പ്യാർ. പ്രൊഡക്ഷൻ മാനേജർ കെ.സി. ഗോകുലൻ. മാർക്കറ്റിംഗ് സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്. ചിത്രത്തിന്റെ വിതരണം മാജിക് ഫ്രെയിംസ് റിലീസ് , അഡ്വെർടൈസിംഗ് കൺസൾട്ടന്റ് - ബ്രിംഗ് ഫോർത്ത് മീഡിയ
News
ഇതര സംസ്ഥാന തൊഴിലാളികൾ പരസ്യമായി ലഹരി ഉപയോഗിക്കുന്നതു കേരള പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ. പെരുമ്പാവൂരിലാണ് സംഭവം.
‘പെരുമ്പാവൂർ സ്റ്റോറീസ്’എന്ന ഇൻസ്റ്റഗ്രാം പേജിൽ വന്ന വീഡിയോയാണ് ഉണ്ണി മുകുന്ദൻ പോലീസിന് അയച്ചു കൊടുത്തത്. ഉടൻ തന്നെ പോലീസ് അതിന് നടപടി സ്വീകരിക്കുകയും ചെയ്തു.
ഉണ്ണി പങ്കുവച്ച വീഡിയോയിൽ യുവാക്കൾ പരസ്യമായി കൈയിൽ ഇൻജക്ഷൻ ചെയ്യുന്നതും സിറിഞ്ചുമായി നടക്കുന്നതുമെല്ലാം കാണാം. ഈ വീഡിയോ ആണ് നടൻ കേരള പൊലീസിന് അയച്ചുകൊടുത്തത്.
ഉടൻ തന്നെ ‘നോട്ടഡ്’ എന്ന് പോലീസ് മറുപടിയും നല്കി. വൈകിട്ടോടെ ലഹരി ഉപയോഗിച്ചവരെ പോലീസ് അറസ്റ്റു ചെയ്തു. ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ ഉണ്ണി മുകുന്ദൻ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. ‘കേരള പോലീസിന് നന്ദി’ എന്നു പറഞ്ഞാണ് ഉണ്ണി മുകുന്ദൻ യുവാക്കളെ അറസ്റ്റുചെയ്ത വിവരം പങ്കുവച്ചത്.
News
രാം ചരൺ- ജാൻവി കപൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ പെഡ്ഡിക്കെതിരെ വിമർശനം ശക്തമാകുന്നു. ചിത്രത്തിൽ സ്ത്രീവിരുദ്ധത ഉണ്ടെന്നാണ് ആരോപണം ഉയരുന്നത്. സ്ത്രീവിരുദ്ധത ഉണ്ടെന്ന് കാണിച്ച് സോഷ്യൽ മീഡിയായിൽ വന്ന ഒരു പോസ്റ്റിന് നായിക ജാൻവി തന്നെ ലൈക്കടിച്ചതും ഇപ്പോൾ ചർച്ചയ്ക്ക് ആക്കം കൂട്ടി.
ചിത്രത്തിലെ നായികയായ ജാൻവി കപൂറിറെ അച്ചിയമ്മ എന്ന കഥാപാത്രത്തെ മോശമായാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതെന്നും നായകൻ നടത്തുന്ന അതിക്രമത്തെ പ്രണയമായി ന്യായീകരിക്കുന്നുവെന്നും തുടങ്ങിയ ആരോപണങ്ങളാണ് ഉയരുന്നത്.
റെക്കമൻഡേഷൻ കമ്മ്യൂണിറ്റി എന്ന ഇൻസ്റ്റാഗ്രാം പേജാണ് സിനിമയിലെ നായികാ സൃഷ്ടിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. 350 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച ഈ ചിത്രം, ഇന്ത്യൻ സിനിമയിലെ ഒരു നായികയ്ക്ക് ലഭിക്കുന്ന ഏറ്റവും വിലയേറിയ അപമാനമാണെന്ന് (most expensive disrespect) ഈ പോസ്റ്റിൽ ആരോപിക്കുന്നു.
News
ലോകസിനിമയിലെ ഇതിഹാസതാരം ക്ലിന്റ് ഈസ്റ്റ്വുഡ് സിനിമാജീവിതം അവസാനിപ്പിച്ചു. 96ാം വയസിലാണ് അദ്ദേഹം വിശ്രമജീവിതത്തിലേക്കു പോകുന്നത്. ഏഴു പതിറ്റാണ്ടിനിടെ എഴുപതിലധികം സിനിമകളിൽ അഭിനയിക്കുകയും 40തിലധികം സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
സാധാരണ നടനായി തുടങ്ങി സ്വന്തം കഠിനാധ്വാനവും തനത് ശൈലിയും കൊണ്ട് ഹോളിവുഡിന്റെ സിനിമാ സംസ്കാരത്തെത്തന്നെ മാറ്റിമറിച്ച അസാധാരണ കരിയറാണ് ക്ലിന്റ് ഈസ്റ്റ്വുഡിന്റേത്. മകന് കൈല്‍ ഈസ്റ്റ്വുഡാണ് താരത്തിന്റെ വിരമിക്കല്‍ വാര്‍ത്ത സ്ഥിരീകരിച്ചത്.
കൗബോയ് ചിത്രങ്ങളിലൂടെ ജനഹൃദയങ്ങളിലേക്ക്
1960കളില്‍ പുറത്തിറങ്ങിയ ഡോളേഴ്സ് ട്രിലജി എന്നറിയപ്പെടുന്ന കൗബോയ് വെസ്റ്റേണ്‍ സിനിമകളിലെ "പേരില്ലാത്ത മനുഷ്യന്' എന്ന കഥാപാത്രത്തിലൂടെയാണ് ക്ലിന്റ് ഈസ്റ്റ്വുഡ് ലോകശ്രദ്ധ നേടുന്നത്. സെർജിയോ ലിയോണിയാണ് സിനിമയുടെ സംവിധായകൻ.
ലോകമെങ്ങും അദ്ദേഹത്തിന് വലിയ ആരാധകരെയാണ് എ ഫിസ്റ്റ്ഫുൾ ഓഫ് ഡോളേഴ്സ് (1964), ഫോർ എ ഫ്യു ഡോളേഴ്സ് മോർ (1965), ദ ഗുഡ്, ദ ബാഡ് ആൻഡ് ദ അഗ്ളി (1966) എന്നീ ചിത്രങ്ങൾ നേടിക്കൊടുത്തത്. ഈ സിനിമകളിലെ കഥാപാത്രം അദ്ദേഹത്തെ ഒരു ആഗോള ഐക്കണാക്കി മാറ്റി. കോട്ടും ചുണ്ടില്‍ കത്തുന്ന ചുരുട്ടുമായി നില്ക്കുന്ന അദ്ദേഹത്തിന്റെ രൂപം സിനിമാചരിത്രത്തിലെ വലിയൊരു അടയാളമാണ്. ഇറ്റാലിയന്‍ പശ്ചാത്തലത്തിലുള്ള ഇത്തരം കൗബോയ് സിനിമകള്‍ സ്പഗെറ്റി വെസ്റ്റേണ്‍ എന്നറിയപ്പെട്ടു. പിന്നീട് 20 ഓളം കൗബോയ് ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.
ഡർട്ടി ഹാരിയായി മിന്നി
കുറ്റാന്വേഷക ഹാരിയായി അഭിനയിച്ച ഡേര്‍ട്ടി ഹാരി (1971) സിനിമകളിലൂടെയും ലോകമാകെ ക്ലിന്റ് ഈസ്റ്റ്വുഡ് എന്ന നാമം ഖ്യാതിയാര്ജിച്ചു. കൗബോയ് വേഷങ്ങളില്നിന്നു മാറി മോഡേണ്‍ ആക്ഷന്‍ സിനിമകളിലേക്ക് അദ്ദേഹം ചുവടുമാറ്റി. നിയമം കൈയിലെടുക്കുന്ന 'ഹാരി കാലഹന്' എന്ന പോലീസ് ഉദ്യോഗസ്ഥനായി അദ്ദേഹം തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു. ഈ സീരീസിലെ അഞ്ചു സിനിമകളും വലിയ വിജയങ്ങളായിരുന്നു.
സംവിധായകന്റെ കുപ്പായത്തിലും തിളങ്ങി
സ്വയം നായകനായ ''പ്ലേ മിസ്റ്റി ഫോര്‍ മി'' (1971) എന്ന ത്രില്ലര്‍ ചിത്രമാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. 94-ാം വയസിൽ നിക്കോളാസ് ഹോള്‍ട്ടിനെ നായകനാക്കി 2024ല്‍ റിലീസ് ചെയ്ത ''ജുറോര് 2'' ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. ഈ കോര്‍ട്ട് റൂം ഡ്രാമ വലിയ നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. 2021 ൽ പുറത്തിറങ്ങിയ ക്രൈ മാച്ചോയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
അഭിനയത്തേക്കാള്‍ വലിയ അംഗീകാരങ്ങളാണ് സംവിധായകന് എന്നനിലയില്‍ അദ്ദേഹത്തെ തേടിയെത്തിയത്. വളരെ വേഗത്തിലും കൃത്യമായ ബജറ്റിലും സിനിമകള്‍ പൂര്‍ത്തിയാക്കുന്ന സംവിധായകനാണ് അദ്ദേഹം. മികച്ച നടനുള്ള ഓസ്കര് നാമനിര്‍ദേശവും മികച്ച സംവിധായകനുള്ള ഓസ്കര് പുരസ്കാരവും ഒരേ സിനിമയിലൂടെ (അൺഫോർഗിവൺ, മില്യൺ ഡോളർ ബേബി) രണ്ടുതവണ നേടിയ ചുരുക്കം ചിലരില്‍ ഒരാളാണ് അദ്ദേഹം. കൂടാതെ മിസ്റ്റിക്ക് റിവര്‍, അമേരിക്കന്‍ സ്നൈപ്പര്‍, ചെയ്ഞ്ചലിംഗ്, സള്ളി : മിറാക്കിള്‍ ഓണ്‍ ദി ഹഡ്സണ്‍ തുടങ്ങിയ നിരവധി പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങള്‍ അദ്ദേഹം സിനിമാലോകത്തിന് സമ്മാനിച്ചു.
മാസ് ഡയലോഗുകളുടെ സഹചാരി
സംഭാഷണങ്ങളിൽ പല്ലിറുമ്മി സംസാരിക്കുന്ന ശൈലിയുണ്ടെന്നു പറഞ്ഞ് ആദ്യകാലത്ത് അദ്ദേഹത്തിന് വലിയ വിമർശനങ്ങളെ നേരിടേണ്ടിവന്നു. പിന്നീട് ഇതേ ശൈലിയാണ് അദ്ദേഹത്തിന്റെ മാസ് ഡയലോഗുകളുടെ സിഗ്നേച്ചര്‍ ആയി മാറിയത്. അക്രമിക്കുനേരേ തോക്കു ചൂണ്ടിക്കൊണ്ട് ''സഡന്‍ ഇംപാക്ടി''ലെ ഹാരി കാലഗന് പറയുന്നു: ''ഗോ എഹെഡ്, മേക്ക് മൈ ഡേ..'' സിനിമാപ്രേമികൾ ഒരിക്കലും മറക്കാത്ത ഡയലോഗാണിത്. എക്കാലത്തെയും പ്രശസ്തമായ 100 സിനിമാഡയലോഗുകളുടെ പട്ടികയില്‍ ആറാം സ്ഥാനമാണ് ആ സംഭാഷണത്തിന് അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് (എഎഫ്ഐ) നല്‍കിയത്.
ഇന്‍ ദിസ് വേള്‍ഡ് ദെയർ ആര് ടു കൈന്‍ഡ്സ് ഓഫ് പീപ്പിള്‍, ഫ്രന്‍ഡ് (ദി ഗുഡ്, ദി ബാഡ് ആന്‍ഡ് ദി അഗ്ലി) എന്ന ഡയലോഗ് ഇന്നും കാണികളെ രോമാഞ്ചം കൊള്ളിക്കുന്നു.
പേരില്ലാത്ത കഥാപാത്രമായി ചുണ്ടിൽ എരിയുന്ന ചുരുട്ടുമായി കുതിരപ്പുറത്തു പ്രത്യക്ഷപ്പെട്ട ക്ലിന്റ് ഈസ്റ്റ്വുഡ് വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട ദി ഗുഡ്, ദി ബാഡ് ആന്‍ഡ് ദി അഗ്ലി സിനിമയുടെ പശ്ചാത്തലത്തിൽ മുഴങ്ങിയ ബിജിഎമ്മും ലോകപ്രശസ്തമായി. ഒരു ചൂളമടി ശബ്ദമായിരുന്നു അത്. പിന്നീട് ആ ശബ്ദം എത്രയെത്ര സിനിമകളിൽ കേട്ടു.
News
ജനപ്രിയ നായകനും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ സംഭവബഹുലവും ഹൃദയസ്പർശിയുമായ ജീവിതകഥ വെള്ളിത്തിരയിലേക്ക്. ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നേരിട്ട് നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നത് പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ വിനോദ് ഗുരുവായൂരാണ്.
അപ്പയുടെ ജീവിതം പുതിയൊരു ശൈലിയിൽ അവതരിപ്പിച്ച് തങ്ങളെ ബോധ്യപ്പെടുത്തിയത് വിനോദ് ഗുരുവായൂരാണെന്ന് ഉമ്മൻ ചാണ്ടിയുടെ മകനും എംഎൽഎയുമായ ചാണ്ടി ഉമ്മൻ പറഞ്ഞു. പുതിയ തലമുറയിലേക്ക് ഉമ്മൻ ചാണ്ടിയുടെ ജീവിതം കൃത്യമായി എത്തിക്കാൻ ഈ തിരക്കഥയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
"അപ്പയുമായി അടുത്ത ബന്ധമുള്ള നിരവധി ആളുകളിൽ നിന്ന് ശേഖരിച്ച, പൊതുജനങ്ങൾക്ക് അധികം അറിയാത്ത പല സുപ്രധാന സംഭവങ്ങളും ഉൾപ്പെടുത്തിയാണ് ബയോപിക് തയ്യാറാക്കുന്നത്. സ്ക്രിപ്റ്റ് പൂർത്തിയായ ശേഷം ചിത്രത്തിന്റെ സംവിധായകനെയും അഭിനേതാക്കളെയും നിശ്ചയിക്കും.
എന്റെ മനസിൽ ചില സംവിധായകരുടെയും നടന്മാരുടെയും മുഖങ്ങളുണ്ട്, അവരെ പിന്നീട് സമീപിക്കും. ഉമ്മൻ ചാണ്ടിയുടെ ജീവിതം സിനിമയാകുക എന്നത് തന്റെ മാത്രമല്ല, ഓരോ മലയാളിയുടെയും അഭിലാഷമാണ്," ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
News
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്നഅതിമനോഹരത്തിന്റെ ചിത്രീകരണം നിർത്തിവച്ചെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് സംവിധായകൻ തരുൺ മൂർത്തി.
ചിത്രത്തിന്റെ തിരക്കഥയിൽ ചില ആശങ്കകൾ ഉള്ളതിനാൽ ചിത്രീകരണം നിര്‍ത്തിവച്ചെന്ന വാർത്തകൾ വ്യാജമാണെന്ന് തരുൺ മൂർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
‘തിരക്കഥയിലെ കൺഫ്യൂഷൻ കാരണം അതിമനോഹരം സിനിമയുടെ ഷൂട്ടിംഗ് നിർത്തിവച്ചു എന്ന രീതിയിൽ വരുന്ന ഓൺലൈൻ വാർത്തകളെക്കുറിച്ച് ചോദിച്ച് ഒരുപാട് സന്ദേശങ്ങളും കോളുകളും എനിക്ക് വരുന്നുണ്ട്.
ഈ പ്രചരിക്കുന്ന വാർത്തകൾ തികച്ചും വ്യാജമാണ്. കഴിഞ്ഞ 78 ദിവസങ്ങളായി ഞങ്ങൾ തൊടുപുഴയിൽ തുടർച്ചയായി ചിത്രീകരണത്തിലാണ്. മഴയും മോശം കാലാവസ്ഥയും ഞങ്ങളുടെ ചില പ്ലാനുകളെ ബാധിച്ചിട്ടുണ്ട് എന്നത് സത്യമാണ്. എന്നാൽ ആ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച്, കടുത്ത ആവേശത്തോടെയും പോസിറ്റിവിറ്റിയോടെയും തന്നെയാണ് ഞങ്ങളുടെ ടീം മുന്നോട്ട് പോകുന്നത്.
വ്യക്തിപരമായ ലൈക്കിനും കമന്റുകൾക്കും റീച്ചിനും വേണ്ടി ഇത്തരം അടിസ്ഥാനരഹിതമായ വാർത്തകൾ ചമയ്ക്കരുത്. ഞങ്ങളെ പിന്തുണയ്ക്കുന്ന എല്ലാ പ്രേക്ഷകർക്കും നന്ദി,’ തരുൺ മൂർത്തി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
News
രണ്ടര മാസം ഗർഭിണിയാണെന്ന് അറിയിച്ച് റസൂൽ പൂക്കൂട്ടിയുടെ ചിത്രത്തിനൊപ്പം പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് അറിവോടെയല്ലെന്ന് നടി സജ്ന നൂർ.
തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്തെന്നാണ് സ്ജനയുടെ വിശദീകരണം. വീണ്ടെടുത്ത ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് സജ്ന സത്യാവസ്ഥ വെളിപ്പെടുത്തിയത്.
‘‘എന്റെ കുറച്ച് വിവാദ വീഡിയോകള്‍ ഇപ്പോള്‍ വന്നു കൊണ്ടിരിക്കുകയാണ്. കുറേ ഫോട്ടോസും കാര്യങ്ങളുമൊക്കെ വച്ചിട്ട്. ഈ അക്കൗണ്ട് എനിക്ക് കിട്ടിയിട്ട് കുറച്ച് സമയമെ ആയിട്ടുള്ളൂ. എന്റെ അക്കൗണ്ട് ഹാക്കായി പോയേക്കുവായിരുന്നു.
എനിക്കറിയത്തില്ല എങ്ങനെ ഹാക്ക് ആയെന്ന്. എനിക്ക് ഓപ്പണ്‍ ചെയ്യാന്‍ പറ്റുന്നില്ല. ഈ വാര്‍ത്ത ഞാന്‍ അറിയുന്നത് സുഹൃത്തുക്കള്‍ എനിക്ക് മെസേജ് അയച്ചപ്പോഴാണ്.
കാര്യങ്ങള്‍ തിരക്കി, ലിങ്ക് ഇട്ട് തന്നപ്പോഴാണ് ഞാനിത് അറിയുന്നത്. എന്റെ അക്കൗണ്ട് ഡീല്‍ ചെയ്യുന്നത് ഷാലു ആണ്. ഇങ്ങനെ ഒരു കാര്യമുണ്ട്, എനിക്ക് അക്കൗണ്ട് ഓപ്പണാവുന്നില്ല നീ നോക്കെന്ന് പറഞ്ഞു
അവള്‍ക്കും അത് ഓപ്പണാക്കാന്‍ പറ്റിയില്ല. അവസാനം എന്തൊക്കെയോ ചെയ്ത് റിക്കവര്‍ ചെയ്ത് എടുത്തതാണ്. അതില്‍ വന്ന പോസ്റ്റുകളെല്ലാം ഞങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. വൃത്തിക്കെട്ട രീതിയില്‍ കാര്യങ്ങള്‍ ചെയ്യുകയാണ്.
ദയവ് ചെയ്ത് എന്നെ കൊല്ലാക്കൊല ചെയ്യരുത്. ഞാനിത് കേസ് കൊടുക്കും. എന്നെയും അദ്ദേഹത്തെയും വച്ച് ഒരുപാട് വൃത്തികെട്ട രീതിയില്‍ വീഡിയോകള്‍ ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഇത് പറയുന്നത്.
ഇങ്ങനെ ഒരു വിഡിയോ ചെയ്യാൻ പറ്റിയ അവസ്ഥയിലുമല്ല ഞാന്‍. ഞാന്‍ അങ്ങേയറ്റം തളര്‍ന്നിരിക്കുവാണ്. ഒന്ന് റിക്കവറായി വരുന്നതെ ഉള്ളൂ.
ഓരോ ട്രോമയില്‍ നിന്നും റിക്കവറാകുന്നതെ ഉള്ളൂ. ആര് കൊല്ലാക്കൊല ചെയ്താലും എന്റെ മക്കള്‍ക്ക് വേണ്ടി ഞാന്‍ ജീവിക്കും. ഇതാരാണെന്ന് ഞാന്‍ പറയുന്നില്ല. നാളെ പരാതി കൊടുത്ത് ആളെ കണ്ടുപിടിക്കും.
ആര് ചെയ്താലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. എനിക്ക് കുട്ടിയായാലും വിവാഹം കഴിച്ചാലും ഞാൻ പറയും. ഞാൻ വിഡിയോയിലൂടെ തന്നെ നിങ്ങളെ അറിയിക്കും. അതുവരെ ആരും വിശ്വസിക്കരുത്. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്. ഇത് ചെയ്തത് ആരായാലും അത് ഞാന്‍ നിയമത്തിന് മുന്നിൽ കൊണ്ടുവരും. നിമയമത്തിന്റെ വഴിയെ ഞാൻ നീങ്ങിക്കോളാം’’. സജ്ന വിഡിയോയിൽ പറഞ്ഞു.
News
വിജയ്യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന സിഗ്മ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. ദുൽഖർ സൽമാനാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പാട്ട് റിലീസ് ചെയ്തത്.
‘സിഗ്മ സ്റ്റൈൽ’ എന്ന് പേരിട്ടിരിക്കുന്ന റാപ്പ് ഗാനത്തില്‍ നായകൻ സന്ദീപ് കിഷൻ, നായിക ഫരിയ അബ്ദുള്ള എന്നിവർക്കൊപ്പം സംവിധായകൻ ജേസൺ സഞ്ജയും അഭിനയിച്ചിട്ടുണ്ട്.
തമിഴ്, തെലുങ്ക് എന്നിങ്ങനെ പാട്ടിന്റെ രണ്ട് വേര്‍ഷനുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. എസ്. തമൻ ആണ് ഈ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നതും.
News
നടൻ ബിബിന്‍ ജോര്‍ജിന്റെ പുതിയ റസ്റ്ററന്റിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാൻ ധർമജൻ മദ്യപിച്ചാണ് എത്തിയതെന്ന തരത്തിൽ വാർത്തകൾ പരന്നിരുന്നു.
പിന്നാലെ ധർമജനെതിരെ വിമർശനവും ട്രോളുകളും ഉയർന്നു. താരത്തിന്റെ ശരീരഭാഷയും പെരുമാറ്റവുമാണ് ഇത്തരമൊരു വാർത്ത ഉയരാൻ ഇടയാക്കിയത്.
പിന്നാലെ ബിബിൻ ജോർജ് തന്നെ ഇതിന് മറുപടിയുമായി രംഗത്തെത്തി. ധര്ജമനെ ട്രോളുന്നൊരു വീഡിയോയുടെ കമന്റിലൂടെയായിരുന്നു ബിബിന്‍ ജോര്‍ജിന്റെ പ്രതികരണം.
‘‘നിങ്ങളുടെ വര്‍ക്കിനെ ബഹുമാനിക്കുന്നു. പക്ഷെ ദൈവം സത്യം. അദ്ദേഹം കഴിച്ചിട്ടില്ല. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’’ എന്നായിരുന്നു ബിബിന്‍ ജോര്‍ജിന്റെ പ്രതികരണം.
News
തമിഴ്നാട് മുഖ്യമന്ത്രി വിജയ്യെ നേരിട്ടെത്തി അഭിനന്ദിച്ച് നടൻ പാർഥിപൻ. വിജയ്യുടെ ചിത്രമുള്ള പെയിന്റിംഗാണ് പാർഥിപൻ സമ്മാനമായി നൽകിയത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയായിൽ പങ്കുവച്ചിട്ടുണ്ട്.
തമിഴ്നാട് തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് വിജയ്യെ അഭിനന്ദിക്കാനാണ് പാർഥിപൻ എത്തിയത്.
News
നടൻ ആര്യയെ നായകനാക്കി മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ‘അനന്തൻ കാട്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ചിത്രം ജൂൺ 25ന് തിയറ്ററുകളിലെത്തും.
ഇന്ദ്രൻസ്, നിഖില വിമല്‍, വിജയരാഘവൻ, മുരളി ഗോപി തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്.
ഗോകുലം ഗോപാലൻ, ബൈജു ഗോപാലൻ, വി.സി പ്രവീൺ, കൃഷ്ണമൂർത്തി എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ‘അനന്തൻ കാട്’ ജൂൺ 25-ന് ബിഗ് ഡ്രീംസ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.
ഇന്ദ്രൻസ് , മുരളി ഗോപി, ദേവ് മോഹൻ, അപ്പാനി ശരത്, വിജയരാഘവൻ , നിഖില വിമൽ, ശാന്തി, റെജീന കാസാൻഡ്ര, സാഗർ സൂര്യ, പുഷ്പ സിനിമയിലെ സുനിൽ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
News
മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന ഹാപ്പിലൂപ്പ് ആദ്യഘട്ട ചിത്രീകരണം പൂർത്തിയായി. ഗൗതമന്റെ രഥം, വാഴ 1 എന്നീ ചിത്രങ്ങൾക്കുശേഷം ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹാപ്പിലൂപ്പ്.
മുകേഷ്, ജെ.പി. തുമിനാട്, മധു വാര്യർ, വി.കെ. പ്രകാശ്, നീരജ രാജേന്ദ്രൻ, നിധിന്യ, അനു, നിഷാന്ത് സാഗർ, ആതിര രാജീവ് തുടങ്ങിയ പ്രമുഖരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മൂവി ബക്കറ്റിന്റെ ബാനറിൽ ബിനീഷ് ചന്ദ്രൻ നിർമിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ ആഷിഖ് ഐമർ എഴുതുന്നു. ഛായാഗ്രഹണം- ഗൗതം ശങ്കർ, എഡിറ്റർ- കണ്ണൻ മോഹൻ, സംഗീതം- ഇലക്ട്രോണിക് കിളി, പാർവതീഷ് പ്രദീപ്, പ്രൊഡക്ഷൻ ഡിസൈനർ- ക്രിപേഷ് അയ്യപ്പൻകുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അനീഷ് സി സലിം.
പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവട്ടത്ത്, ചീഫ് അസോസിയേറ്റ്- ബിനു ജി. നായർ, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- ലിജി പ്രേമൻ, വി എഫ്എക്സ്- പ്രോമൈസ്, സ്റ്റിൽസ്- രോഹിത് കെ. സുരേഷ്, പോസ്റ്റർ ഡിസൈൻ- റോസ്റ്റഡ് പേപ്പർ, ടൈറ്റിൽ ഡിസൈൻ- ഡെല്ലു, പിആർഒ എ.എസ്. ദിനേശ്.
News
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷ് ചിത്രം ടോക്സിക്കിനെക്കുറിച്ചുയരുന്ന ആരോപണങ്ങൾ തള്ളി അണിയറപ്രവർത്തകർ. യാഷിന് ചില ഭാഗങ്ങൾ ഇഷ്ടപ്പെട്ടില്ലെന്നും അവ റീഷൂട്ട് ചെയ്യണെമന്നുമാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും റീഷൂട്ടിന് പദ്ധതിയില്ലെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി.
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായെന്നും ചിത്രം റിലീസിന് സജ്ജമാണെന്നും അണിയറപ്രവർത്തകർ പറഞ്ഞു. ബിഗ് ബജറ്റ് ചിത്രമായതിനാൽ തിയറ്റർ ഇതര വരുമാനവുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുന്നതിനാലാണ് ചിത്രത്തിന്റെ റിലീസ് വൈകുന്നത്.
News
തന്റെ കരിയറിന്റെ തുടക്കകാലത്ത് വയര്‍ കുറയ്ക്കാൻ വേണ്ടി സ്വയം ഉപദ്രവിച്ചുവെന്ന് തുറന്നു പറഞ്ഞ് നടി താപ്സി പന്നു. ഒരു കാലത്ത് ഐഡിയല്‍ ശരീരത്തെക്കുറിച്ച് അമിതമായി ചിന്തിക്കുകയും അത് നേടാൻ അമിത പരിശ്രമം നടത്തിയിരുന്നുവെന്നും താപ്സി പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താപ്സിയുടെ പ്രതികരണം.
ഞാന്‍ ഓര്‍ക്കുന്നു, വളര്‍ന്നു വരുമ്പോള്‍ എനിക്കൊരു വ്യാമോഹമുണ്ടായിരുന്നു. ഞാന്‍ വളരെ ഫിറ്റായിരുന്നു. പക്ഷേ, എന്തു ചെയ്തിട്ടും വയറിന്റെ അടിഭാഗത്തെ കൊഴുപ്പു മാത്രം കുറയുന്നില്ലായിരുന്നു. ഞാന്‍ കഠിനമായി വര്‍ക്കൗട്ട് ചെയ്തു. ശരീരത്തിനു സാധിക്കുന്നതിലും അധികം. നമ്മള് അധികമായി ചെയ്യുമ്പോള്‍ അത് തലച്ചോറിന് ഒരു അറിയിപ്പ് കൊടുക്കും. നിങ്ങളുടെ ശരീരത്തിന് സംരക്ഷണം വേണമെന്ന്.
വെളളവും കൊഴുപ്പും ചേര്‍ന്ന ഭാഗം കുറയുന്നതിനു പകരം ശരീരം അത് നിലനിര്‍ത്താന്‍ ശ്രമിക്കും. വയറിലെ ബെല്ലി ഫാറ്റ് കൊഴുപ്പ് മാത്രമല്ല, വെള്ളം കൂടിയാണ്. അത് അവിടെ നില്ക്കും. വര്‍ക്കൗട്ട് ചെയ്യുന്നത് കൂട്ടുന്നതോടെ അത് കൂടുകയാണു ചെയ്യുന്നത്. ആരും അങ്ങനെ ചെയ്യരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
ഒരാള്‍ക്ക് മറ്റൊരു പെണ്കുട്ടിയെപ്പോലെയാകാന് സാധിക്കില്ല. അത് അംഗീകരിക്കണം. ഞാന്‍ വളരെ വൈകിയാണ് അംഗീകരിച്ചത്. എന്നെ തന്നെ ടോര്‍ച്ചര്‍ ചെയ്തു. പിന്നെ തിരിച്ചറിഞ്ഞു. ചില ദിവസം നടക്കും, ചില ദിവസം നടക്കില്ല. എന്റെ ന്യൂട്രിഷ്യനിസ്റ്റ് മുന്മുന് ഗനേരിവാല്‍ ആണ് എനിക്കത് വിശദമാക്കിത്തന്നത്. വയറിന് താഴെയുളള ചെറിയ ബെല്ലി ഫാറ്റും വാട്ടര്‍ റിറ്റന്‍ഷനും പ്രധാനമാണ്. അവിടെയാണ് നമ്മുടെ പ്രത്യുല്പാദന അവയവങ്ങള്‍ ഉളളത്. അവയെ സംരക്ഷിക്കണം. സ്ത്രീയായിരിക്കെ നമുക്ക് സംരക്ഷണം ആവശ്യമുണ്ട്.
അത് നിങ്ങള്‍ക്ക് ആരോഗ്യകരമാണെങ്കില്‍ ആയിക്കോളൂ. ഇന്‍സ്റ്റഗ്രാമിലേക്കായി പെര്‍ഫെക്ട് ചിത്രങ്ങള്‍ക്കു വേണ്ടി മാത്രം നിങ്ങളെ ടോര്‍ച്ചര്‍ ചെയ്യരുത്. കുറച്ച് കൊഴുപ്പുണ്ടാകുന്നത് ആരോഗ്യകരമാണ്- താപ്സി കുറിച്ചു.
News
നടന് ടിനി ടോമിനെതിരെ നടി അന്‍സിബ ഹസന് നല്കിയ പരാതിയില്‍ പ്രഥാമിക അന്വേഷണം ആരംഭിച്ച് പോലീസ്. തിങ്കളാഴ്ച അന്‍സിബയുടെ മൊഴി എടുക്കും. തന്നെ മതതീവ്രവാദിയാക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് ഇന്‍ഫോപാര്‍ക്ക് പോലീസിലാണ് അന്‍സിബ ടിനി ടോമിനെതിരെ പരാതി നല്‍കിയത്.
പരാതി ഇന്‍ഫോപാര്‍ക്ക് പോലീസ് കടവന്ത്ര പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയിരുന്നു. കടവന്ത്ര പോലീസ് തിങ്കളാഴ്ച അന്‍സിബയുടെ മൊഴിയെടുക്കും. അന്‍സിബയുടെ മൊഴിയും തെളിവുകളും പരിശോധിച്ച ശേഷമാകും ടിനി ടോമിനെ ചോദ്യം ചെയ്യലിനായി വിളിക്കുക.
അന്‍സിബ നല്കിയ രണ്ടാമത്തെ പരാതിയാണിത്. നടി ലക്ഷ്മിപ്രിയക്കെതിരെയാണ് അന്‍സിബ ആദ്യം പരാതി നല്‍കിയത്. ലക്ഷ്മിപ്രിയ നല്കിയ പരാതിയില്‍ തൃപ്പൂണിത്തുറ സ്റ്റേഷനില്‍ വിളിച്ചു വരുത്തി മൂന്ന് മണിക്കൂറോളം സ്റ്റേഷനിലിരുത്തി വനിത എസ്ഐ രേഷ്മയും നടിയും തന്നെ മാനസികമായി പീഡിപ്പിച്ചു എന്നാണ് അന്‍സിബയുടെ പരാതി.
പരാതിയില്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലെത്തി ലക്ഷ്മിപ്രിയയും എസ്ഐയും മൊഴി നല്‍കിയിരുന്നു. അതേസമയം, അന്‍സിബയുടെ പരാതിയില്‍ അന്വേഷണം നടത്താന്‍ താരസംഘടനയായ അമ്മയില്‍ ഒരു പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
News
നടന് സലിം കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നടന്റെ ആരോഗ്യനില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയില്‍ ആയിരുന്നു താരം. എങ്കിലും അടുത്തിടെ മുഖ്യമന്ത്രി വി.ഡി. സതീശന് നല്കിയ സ്വീകരണ പരിപാടികളില്‍ അടക്കം സലിം കുമാര്‍ പങ്കെടുത്തിരുന്നു. പറവൂരില്‍ നടന്ന ചടങ്ങില്‍ സലിം കുമാര്‍ സംസാരിക്കുകയും ചെയ്തിരുന്നു.
News
നിവിൻ പോളി- മമിത ബൈജു ചിത്രം ബെത്ലഹേം കുടുംബ യൂണിറ്റ് ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. ചിത്രം ഓണം റിലീസായി തിയറ്ററുകളിലെത്തും.
റൊമാന്റിക് കോമഡി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നിവിൻ പോളിയുടെ റോം - കോം ജോണർ ചിത്രമാണ് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ (ബികെയു).
ഭാവന സ്റ്റുഡിയോസിനോടൊപ്പം നിവിൻ ആദ്യമായി ഒന്നിക്കുന്നതിനാൽ തന്നെ ഇതിനകം ഏറെ ശ്രദ്ധ നേടിയ ചിത്രവുമാണ് BKU.
തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനായ ഗിരീഷ് എ ഡിക്കൊപ്പം നിവിൻ ആദ്യമായി ഒന്നിക്കുന്ന റൊമാന്റിക് കോമഡി ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ മമിത ബൈജു ആണ് നായികയായെത്തുന്നത്.
മലയാളത്തിൽ ഒട്ടേറെ കലാമൂല്യവും ജനപ്രിയവുമായ സിനിമകൾ സമ്മാനിച്ചിട്ടുള്ള ബാനറാണ് ഭാവന സ്റ്റുഡിയോസ്. പ്രേക്ഷകർ ഏറ്റെടുത്ത ഹിറ്റ് ചിത്രം സർവ്വം മായയ്ക്ക് ശേഷം നിവിൻ ഈ ബാനറിനോടൊപ്പം ഒന്നിക്കുമ്പോൾ പ്രേക്ഷകർ വാനോളം പ്രതീക്ഷയിലാണ്.
പ്രേമലുവിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന ആറാമത്തെ ചിത്രമാണ് ബത്ലഹേം കുടുംബ യൂണിറ്റ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങളായുള്ളത്.
ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദ്രബാദ്, കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത് .
ഛായാഗ്രഹണം: അജ്മൽ സാബു, സംഗീത സംവിധാനം: വിഷ്ണു വിജയ്, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്. ഗാനരചന: വിനായക് ശശികുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ആർട്ട് ഡയറക്ടർ: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സംഘട്ടനം: ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുരക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഫിലിപ്പ് ഫ്രാൻസിസ്, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, കളറിസ്റ്റ്: രമേഷ് സി.പി, സ്റ്റിൽസ്: റിൻസൺ എം.ബി, റിഷിലാൽ ഉണ്ണികൃഷ്ണൻ,പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.
News
എം.എ. നിഷാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ലർക്ക് എന്ന ചിത്രം ജൂലൈ 24-ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഈ ചിത്രത്തിന്റെ പ്രൊമോഷണൽ ഗാനമായ Eyes on the prey മനോരമ മ്യൂസിക്സിന്റെ യൂട്യൂബ് ചാനലിലൂടെ അവതരിപ്പിക്കുകയാണ്.
ജുബിൻ ജേക്കബ് രചിച്ച് പ്രകാശ് അലക്സ് ഈണമിട്ട് ജാസി ഗിഫ്റ്റ് ആലപിച്ച ഈ ഗാനത്തിന്റെ ദൃശ്യങ്ങൾ പൂർണമായും എഐ സാങ്കേതികവിദ്യയാൽ അണിയിച്ചൊരുക്കിയത് വിനോദ് വിക്രമൻ പിള്ളയാണ്.
സൈജു കുറുപ്പ്, അജു വർഗീസ്, ടി.ജി. രവി, പ്രശാന്ത് അലക്സാണ്ടർ, എം.എ. നിഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, പ്രശാന്ത് മുരളി, വിജയ് മേനോൻ, സജി സോമൻ, ബിജു സോപാനം, സോഹൻ സീനുലാൽ, വിനോദ് കെടാമംഗലം, കുമാർ സുനിൽ, രെജു ശിവദാസ്, ബിജു കാസിം, ഫിറോസ് അബ്ദുളള, അച്ഛൽ മോഹൻദാസ്, കൃഷ്ണരാജ്, ഷാക്കിർ വർക്കല, അഖിൽ നമ്പ്യാർ, ഡോ. സജീഷ്, റഹീം മാർബൺ, അനുമോൾ, മഞ്ജു പിളള, മുത്തുമണി, സരിത കുക്കു, സന്ധ്യാ മനോജ്, സ്മിനു സിജോ, രമ്യാ പണിക്കർ, ബിന്ദു പ്രദീപ്, നീതാ മനോജ്, ഷീജാ വക്കപ്പാടി, അനന്ത ലക്ഷ്മി, ബീനാ സജി കുമാർ, ഭദ്ര തുടങ്ങിയവർ അഭിനയിക്കുന്നു.
തിരക്കഥ സംഭാഷണം - ജുബിൻ ജേക്കബ്. ഛായാഗ്രഹണം - രജീഷ് രാമൻ എഡിറ്റിംഗ് - വിപിൻ മണ്ണൂർ. പശ്ചാത്തല സംഗീതം - പ്രകാശ് അലക്സ്. ഓഡിയോഗ്രാഫി - ഗണേശ് മാരാർ. സംഗീതം - മിനീഷ് തമ്പാൻ ഗാനരചന - മനു മഞ്ജിത്ത്. പാടിയവർ - സുധീപ് കുമാർ, നസീർ മിന്നലെ, എം.എ. നിഷാദ്. സൗണ്ട് ഡിസൈൻ - ജുബിൻ രാജ്. പ്രൊഡക്ഷൻ കണ്ട്രോളർ - എസ്.മുരുകൻ. കലാസംവിധാനം - ത്യാഗു തവനൂർ. മേക്ക് അപ് - സജി കാട്ടാക്കട. കോസ്റ്റ്യൂം - ഇർഷാദ് ചെറുകുന്ന്. അസോസിയേറ്റ് ഡയറക്ടർ- ഷെമീർ പായിപ്പാട്. ഫിനാൻസ് കണ്ട്രോളർ - നിയാസ് എഫ്.കെ. ഗ്രാഫിക്സ് - ഷിറോയി ഫിലിം സ്റ്റുഡിയോ LLC വിതരണം - മാൻ മീഡിയ. സ്റ്റുഡിയോ - ചിത്രാഞ്ജലി. ഡോൾബി അറ്റ്മോസ് - ഏരീസ് വിസ്മയ. സ്റ്റിൽസ്- അജി മസ്കറ്റ്. ഡിസൈൻ- യെല്ലോ ടൂത്ത്സ്. മാർക്കറ്റിംഗ് - ടാഗ് 360. പിആർഒ- വാഴൂർ ജോസ്.
News
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവിൽ സുപ്രധാന കഥാപാത്രമായി മുരളി ഗോപി. മേടയിൽ കൊച്ച് എന്ന കൊച്ചേട്ടനെയാണ് താരം അവതരിപ്പിക്കുന്നത്. ജോജുവാണ് ചിത്രത്തിലെ നായകൻ.
ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമിക്കുന്നത്.
മലയോരമേഖലയുടെ പശ്ചാത്തലത്തിൽ അന്നാട്ടിലെ പ്രമുഖരായ പ്ലാന്റർമാരുടേയും അവർക്കിടയിലെ കിടമത്സരങ്ങളുടേയും, പകയുടേയും, പ്രതികാരത്തിന്റെയും കഥയാണ് ആക്ഷൻ ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്നത്.
മൂന്നാർ, മറയൂർ, കാന്തല്ലൂർ, മുണ്ടക്കയം, പാലാ, കോട്ടയം, തേനി, എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ജോജു ജോർജ് നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ വലിയ താരനിര തന്നെ അണി നിരക്കുന്നു.
മുരളി ഗോപി, അർജുൻ അശോകൻ, വിൻസി അലോഷ്യസ്, ബാബുരാജ്, ബൈജു സന്തോഷ്, ദീപക് പറമ്പോൾ, ബിജു പപ്പൻ, സാനിയ ഇയ്യപ്പൻ, ശ്രീജിത്ത് രവി അഭിമന്യു ഷമ്മി തിലകൻ, കോട്ടയം രമേശ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണൻ എന്നിവരും പ്രധാന താരങ്ങളാണ്.
ഇവർക്കൊപ്പം മുൻനായിക സുകന്യയും സുപ്രധാനമായ വേഷത്തിൽ അഭിനയിക്കുന്നു. ഒരു പിടി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ എ.കെ. സാജനാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
ഛായാഗ്രഹണം - എസ്. ശരവണൻ. എഡിറ്റിംഗ്- ഷമീർ മുഹമ്മദ്. കലാസംവിധാനം സാബു റാം. മേക്കപ്പ് സജി കാട്ടാക്കട. കോസ്റ്റ്യും ഡിസൈൻ- സമീര സനിഷ്. സ്റ്റിൽസ് - ഹരി തിരുമല. ചീഫ് അസോസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ മാനേജേർസ് - ശിവൻ പൂജപ്പുര, അനിൽ അൻഷാദ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത്. പിആർഒ-വാഴൂർ ജോസ്. മഞ്ജു ഗോപിനാഥ്.
News
നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട തർക്കം വന്നതിനെത്തുടർന്ന് ചടങ്ങിൽ നിന്നും ഇറങ്ങിപ്പോയ തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎ എം.ആർ.പല്ലവിയുടെ പെരുമാറ്റം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.
ഈ വിഷയത്തിൽ പല്ലവിക്ക് പിന്തുണയുമായി വിജയ് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.
പ്രോട്ടോക്കോൾ തർക്കത്തെ തുടർന്നാണ് ചെന്നൈയിലെ പുളിയന്തോപ്പിൽ കോർപ്പറേഷന്റെ ക്ലാസ്റൂം കെട്ടിട ഉദ്ഘാടന ചടങ്ങിൽ നിന്ന് പല്ലവി ഇറങ്ങിപ്പോയത്.
ഡിഎംകെ മേയർ പ്രിയയുമായുള്ള പ്രോട്ടോക്കോൾ തർക്കത്തെത്തുടർന്ന് തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎ എം.ആർ.പല്ലവി ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.
നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് എംഎൽഎയുടെ ഇറങ്ങിപ്പോക്കിൽ കലാശിച്ചത്. ഏതാനും മാസങ്ങൾക്ക് മുൻപ് അമ്മയായ പല്ലവി, കൈകുഞ്ഞുമായാണ് പരിപാടിക്ക് എത്തിയത്.
അമ്മയായ പല്ലവിയെ ഡിഎംകെ മേയർ അപമാനിച്ചുവെന്നും ഇതു ശരിയായ നടപടിയല്ലെന്നും വ്യക്തമാക്കി വിജയ് ആരാധകർ രംഗത്തെത്തി.
ടിവികെയുടെ എംഎൽഎയാണ് പല്ലവി. ചടങ്ങിൽ നിലവിളക്ക് കൊളുത്തുന്നതിൽ ആദ്യം ആർക്കാണ് അവകാശമെന്നതിനെച്ചൊല്ലിയായിരുന്നു തർക്കം. മേയർ കഴിഞ്ഞാൽ ഐഎഎസ് ഉദ്യോഗസ്ഥരാണ് വിളക്ക് കൊളുത്തേണ്ടതെന്ന് മേയർ പ്രിയ വാദിച്ചു.
എന്നാൽ, ജനപ്രതിനിധി എന്ന നിലയിൽ തനിക്കാണ് ആദ്യം അവസരം നൽകേണ്ടതെന്ന് ടിവികെ എംഎൽഎ ആവശ്യപ്പെട്ടു. ഉദ്ഘാടനത്തിനായി നാട മുറിക്കാൻ എംഎൽഎ കത്രിക എടുക്കുന്നതിനു മുൻപുതന്നെ മേയർ മറ്റൊരു കത്രിക എടുത്ത് നാട മുറിച്ചതായും ഡിഎംകെ കൗൺസിലറെ മുൻപോട്ട് നിർത്തി തന്നെ വീണ്ടും ഒഴിവാക്കാൻ ശ്രമിച്ചതായും പല്ലവി ആരോപിച്ചു.
തുടർന്ന് നിലവിളക്ക് കൊളുത്തുന്ന ചടങ്ങിൽ എംഎൽഎ മെഴുകുതിരി ലഭിക്കാനായി കൈനീട്ടി നിൽക്കുമ്പോൾ മേയർ അത് അവർക്ക് നൽകാതെ മുന്നോട്ട് പോവുകയായിരുന്നു. എംഎൽഎ മെഴുകുതിരി ലഭിക്കാതെ നിൽക്കുന്നതിന്റെയും തുടർന്ന് പ്രതിഷേധവുമായി ചടങ്ങ് ബഹിഷ്കരിച്ച് ഇറങ്ങിപ്പോകുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
News
മഞ്ഞുമ്മൽ ബോയ്സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലൻ- ദി ബോയ്’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി.
ഏറെ ദുരൂഹതകൾ നിറച്ച് ഒരുക്കിയിരിക്കുന്ന ട്രെയിലർ പ്രേക്ഷകരിൽ ആകാംക്ഷയുണർത്തുന്നതാണ്. സുഷിൻ ശ്യാം ഒരുക്കിയ സംഗീതവും ട്രെലറിനെ മികച്ചതാക്കുന്നു. ഇന്ത്യൻ ചലച്ചിത്രമേഖലയിലെ പ്രമുഖ താരങ്ങൾ ചേർന്നാണ് ഒന്നിലധികം ഭാഷകളിൽ ബാലന്റെ ട്രെയിലർ പുറത്തിറക്കിയത്.
അജയ് ദേവ്ഗൺ, സൂര്യ ശിവകുമാർ, നാഗ ചൈതന്യ, രാജ് ബി.ഷെട്ടി എന്നിവർ ചിത്രത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ട്രെയിലർ റിലീസ് ചെയ്തു.
കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാർഷേ ഡു ഫിലിമിൽ പ്രദർശിപ്പിച്ച ചിത്രം മുൻപേ തന്നെ മികച്ച അഭിപ്രായം നേടിയിരുന്നു.
പ്രഖ്യാപനം മുതൽ വലിയ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം, ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത് മുതൽ വലിയ ആകാംക്ഷയാണ് പ്രേക്ഷകരിൽ സൃഷ്ടിച്ചത്. ചിത്രം ജൂൺ 19ന് ആഗോള റിലീസായി തിയറ്ററുകളിലെത്തും.
മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം ഒരുക്കുന്ന ചിത്രം എന്ന നിലയിലും പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ബാലൻ.
News
ഹോളിവുഡ് മാസ്മരികതയുടെ നൂറു വർഷങ്ങൾ ചുവടുവയ്പുകൾ, വശ്യമായ പുഞ്ചിരി, ശ്വാസമടക്കിപ്പിടിച്ചുള്ള സംസാരശൈലി... പ്രേക്ഷകരെ തന്റെ മാസ്മരികവലയത്തിൽ തളച്ചിട്ട മെർലിൻ മൺറോ എന്ന ഹോളിവുഡ് അപ്സരസിന്റെ ജന്മശതാബ്ദി (ജൂൺ- 1) ദിനത്തിൽ വലിയ ആദരവാണ് ലോകം അനശ്വരതാരത്തിനു നൽകിയത്.
സബ്വേ ഗ്രേറ്റിൽ പാറിപ്പറക്കുന്ന ധവളവസ്ത്രവും ആ വശ്യസുന്ദരമായ ചിരിയും ഹോളിവുഡിന്റെ തന്നെ മുഖമുദ്രയായി മാറിയത് ഒരു സുപ്രഭാതത്തിൽ സംഭവിച്ചതല്ല. ലോകം ആരാധിച്ച ആ മാസ്മരികരൂപം പ്രകൃതിദത്തവുമായിരുന്നില്ല. മറിച്ച്, കഠിനമായ പരിശ്രമത്തിലൂടെയും വ്യക്തമായ ആസൂത്രണത്തിലൂടെയും രൂപപ്പെടുത്തിയെടുത്ത മികച്ച പെഴ്സണൽ ബ്രാൻഡിങ്- ആയിരുന്നു. ഹോളിവുഡിന്റെ ചരിത്രത്തിലെ ഏറ്റവും ആകർഷകമായ മിഥ്യ- എങ്ങനെയാണ് രൂപപ്പെട്ടതെന്നും, അവരുടെ വേർപാട് 63 വർഷം പിന്നിടുന്പോഴും ആ ജാലവിദ്യ- ഇന്നും ജനഹൃദയങ്ങളിൽ നിലനിൽക്കുന്നുവെന്നതും ഹോളിവുഡിലെ മാത്രമല്ല, ലോകസിനിമയിലെതന്നെ അദ്ഭുതമാണ്..!
നോർമ ജീൻ ബാക്കർ എന്ന പെൺകുട്ടിയെ കണ്ടെത്തിയ ഫോട്ടോഗ്രാഫർ
1926 ജൂൺ ഒന്നിന് ലോസ് ആഞ്ചലസിലാണ് മെർലിൻ മൺറോ ജനിച്ചത്. നോർമ ജീൻ ബാക്കർ- എന്നായിരുന്നു അവളുടെ യഥാർഥ പേര്. കടുത്ത മാനസിക അസ്വാസ്ഥ്യം നേരിട്ടിരുന്ന സ്ത്രീയായിരുന്നു നോർമയുടെ അമ്മ. അതുകൊണ്ട്, കുട്ടിക്കാലം നോർമയ്ക്ക് ദുരിതപൂർണമായിരുന്നു. അനാഥാലയങ്ങളിലും ബന്ധുക്കളുടെ വീടുകളിലുമായി ദുരിതം നിറഞ്ഞതായിരുന്നു ആ നാളുകൾ. ഒടുവിൽ, വീണ്ടുമൊരു അനാഥാലയത്തിലേക്കു പോകേണ്ടി വരുമെന്ന ഭയത്താൽ, തന്റെ പതിനാറാമത്തെ വയസിൽ അയൽക്കാരന്റെ മകനെ അവൾ വിവാഹം കഴിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഒരു വെടിമരുന്ന് നിർമാണശാലയിൽ ജോലി ചെയ്യുന്നതിനിടയിലാണ് ഒരു ഫോട്ടോഗ്രാഫർ അവളെ അപ്രതീക്ഷിതമായി കണ്ടെത്തുന്നത്. അത് നോർമയുടെ ജീവിതത്തിൽ ഒരു പുതിയ യുഗത്തിന്റെ തുടക്കമായിരുന്നു.
ഹോളിവുഡിന്റെ അച്ചിൽ വാർത്തെടുത്ത ബ്ലോണ്ട് ലുക്ക്
മോഡലിംഗ് രംഗത്തേക്കു കടന്നതോടെ നോർമ തന്റെ കറുത്ത മുടി പൂർണമായും ബ്ലോണ്ട് (സ്വർണനിറം) നിറത്തിലേക്ക് മാറ്റി. 1930-കളിലെ പ്രശസ്ത നടി ജീൻ ഹാർലോ ആയിരുന്നു അവളുടെ മാതൃക. 1940-കളിലും 50-കളിലും ഹോളിവുഡ് സ്റ്റുഡിയോകൾ ചില പ്രത്യേക വാർപ്പുമാതൃകകളിലാണ് നടിമാരെ പരുവപ്പെടുത്തിയിരുന്നത്. റീത്ത ഹേവർത്ത്, കിം നൊവാക് തുടങ്ങിയ നടിമാരെപ്പോലെ, മെർലിൻ മൺറോയും ഈ വ്യവസ്ഥിതിയുടെ ഭാഗമായി സ്വയം മാറുകയായിരുന്നു.
മുഖത്തിന്റെ ഭംഗി കൂട്ടാൻ മൂക്കിന്റെ അഗ്രത്തിലും താടിയിലും ചെറിയ ശസ്ത്രക്രിയകൾക്ക് അവർ വിധേയയായിട്ടുണ്ടെന്ന് ജീവചരിത്രങ്ങളിൽ വെളിപ്പെടുത്തുന്നു. യാഥാർഥ്യത്തേക്കാൾ ഹോളിവുഡ് ആവശ്യപ്പെടുന്നത് പൂർണമായ ഒരു മിഥ്യയാണെന്ന് മെർലിൻ വളരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു.
ഹൃദയം കീഴടക്കിയ ബ്രെത്ത്ലെസ് വോയ്സ്
മെർലിന്റെ പ്രശസ്തമായ ബ്രെത്ത്ലെസ് വോയ്സ് (ശ്വാസമടക്കിപ്പിടിച്ചുള്ള സംസാരം) വെറുമൊരു ഭാവപ്രകടനമായിരുന്നില്ല. കുട്ടിക്കാലം മുതലുണ്ടായിരുന്ന നേരിയ വിക്കിനെ മറികടക്കാൻ അവർ ബോധപൂർവം വികസിപ്പിച്ചെടുത്ത ശൈലിയായിരുന്നു അത്. ഈ തന്ത്രം അവരെ കൂടുതൽ ആകർഷകയാക്കുകയും അതേസമയം നിഷ്കളങ്കയായി ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാനും സഹായകമായി.
അതുപോലെ തന്നെയായിരുന്നു അവരുടെ നടത്തവും. മുട്ടുകളുടെ ഹൈപ്പർമൊബിലിറ്റി കാരണം മെർലിന്റെ സ്വാഭാവിക നടത്തത്തിന് ചെറിയൊരു മുടന്തുപോലെ തോന്നിച്ചിരുന്നു. എന്നാൽ കഠിനമായ പരിശീലനത്തിലൂടെ ആ പരിമിതിയെ അവർ ലോകത്തെ മയക്കിയ ടൈറ്റ്റോപ്പ് വോക്ക്- ആക്കി മാറ്റി. ശാന്തമായി, ശരീരമാകെ ഇളകിയാടിയുള്ള ആ നടത്തം പിൽക്കാലത്ത് മെർലിന്റെ ഏറ്റവും വലിയ സിഗ്നേച്ചർ- ശൈലിയായി മാറി.
നിഷ്കളങ്കയായ സുന്ദരി
Gentlemen Prefer Blondes (1953), The Seven Year Itch (1955), Some Like It Hot (1959) തുടങ്ങിയചിത്രങ്ങളിലൂടെ മെർലിൻ മൺറോ ലോകമെമ്പാടും ആരാധകരുള്ള സൂപ്പർതാരമായി വളർന്നു. സിനിമകളിൽ എപ്പോഴും നിഷ്കളങ്കയായ സുന്ദരി- എന്ന വേഷം കെട്ടിയാടുമ്പോഴും, ഉള്ളിന്റെയുള്ളിൽ അവർ ആ പ്രതിച്ഛായയിൽനിന്നു പുറത്തുകടക്കാൻ ആഗ്രഹിച്ചിരുന്നു. അഭിനയത്തെ കൂടുതൽ ഗൗരവമായി സമീപിക്കാൻ അവർ പ്രശസ്തമായ ആക്ടേഴ്സ് സ്റ്റുഡിയോയിൽ- ചേർന്ന് മെതേഡ് ആക്ടിംഗ് അഭ്യസിച്ചു. തന്റെ ദുരന്തപൂർണമായ കുട്ടിക്കാല അനുഭവങ്ങളെ കഥാപാത്രങ്ങളിലേക്ക് ആവാഹിക്കാൻ പരിശീലനം അവരെ സഹായിച്ചു. വെറുമൊരു മനോഹര വ്യാവസായിക ഉത്പന്നം- മാത്രമായി ഒതുങ്ങാതെ മികച്ച നടിയായി അംഗീകരിക്കപ്പെടാനായിരുന്നു അവളുടെ ശ്രമം.
ബാഹ്യസൗന്ദര്യത്തിനപ്പുറം വലിയ ബുദ്ധിശക്തിയും വായനാശീലവുമുള്ള സ്ത്രീയായിരുന്നു മെർലിൻ. ജെയിംസ് ജോയ്സ്, ദസ്തയേവ്സ്കി തുടങ്ങിയവരുടെ പുസ്തകങ്ങൾ അവർ ഷൂട്ടിംഗ് സെറ്റുകളിൽ കൂടെക്കരുതുമായിരുന്നു. കലയെ സ്നേഹിക്കുകയും രാഷ്ട്രീയമായി ശക്തമായ നിലപാടുകൾ എടുക്കുകയും ചെയ്ത വ്യക്തിയായിരുന്നു അവർ. ഹോളിവുഡ് സ്റ്റുഡിയോകളുടെ ചൂഷണത്തിനും വാർപ്പുമാതൃകകൾക്കുമെതിരേ പ്രതികരിച്ചുകൊണ്ട് 1955-ൽ അവർ മെർലിൻ മൺറോ പ്രൊഡക്ഷൻസ്- എന്ന പേരിൽ സ്വന്തമായി നിർമാണക്കമ്പനി ആരംഭിച്ചു. സിനിമകളിൽ കൂടുതൽ സർഗാത്മകസ്വാതന്ത്ര്യത്തിനുവേണ്ടി അവർ വമ്പൻ സ്റ്റുഡിയോകളോടു പോരാടിയ ചരിത്രം കൂടി മെർലിനുണ്ട്.
ആരാധകർ എപ്പോഴും അവരെ സുന്ദരിയായി മാത്രം കാണാൻ ആഗ്രഹിച്ചപ്പോൾ, നോർമ എന്ന പച്ചയായ യുവതി അവർക്കുള്ളിലുണ്ടായിരുന്നു. കടുത്ത മാനസിക സംഘർഷങ്ങളും വിഷാദരോഗവും വേട്ടയാടിയ മെർലിൻ, 36-ാം വയസിൽ നിഗൂഢസാഹചര്യത്തിൽ ലോകത്തോടു വിടപറഞ്ഞു. ഇന്ന് ആധുനിക പോപ്പ് താരങ്ങളും ഇൻഫ്ളുവൻസർമാരും ഉപയോഗിക്കുന്ന പെഴ്സണൽ ബ്രാൻഡിംഗ്- എന്നതിന്റെ ആദ്യകാല മാതൃകയായിരുന്നു മെർലിൻ മൺറോ. ഒരു പൊതുവ്യക്തിത്വത്തിന്റെ ബോധപൂർവമായ ിർമിതിയും അതിന്റെ തകർച്ചയും തമ്മിലുള്ള വൈരുധ്യമാണ് മെർലിൻ എന്ന പ്രതിഭാസം. കൃത്രിമമായി അണിയിച്ചൊരുക്കിയ നക്ഷത്രമായിരിക്കുമ്പോൾ തന്നെ, ഇന്നും ലോകസിനിമയിലെ ഏറ്റവും തിളക്കമാർന്ന ഐക്കണായി മെർലിൻ മൺറോ നിലകൊള്ളുന്നു.
ഞാൻ പൂർണമായും യഥാർഥമല്ലെന്നും, മറിച്ച് വളരെ മനോഹരമായി നിർമിക്കപ്പെട്ട വ്യാജവസ്തുവാണെന്നും എനിക്കെപ്പോഴും തോന്നിയിരുന്നു... 1960-ൽ നൽകിയ അഭിമുഖത്തിൽ മെർലിൻ മൺറോ തന്നെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്. നടനത്തിനും ജീവിതത്തിനുമിടയിലെ പച്ചയായ യാഥാർഥ്യങ്ങൾ നക്ഷത്രത്തിളത്തിലും ആ യുവതിക്കുള്ളിലുണ്ടായിരുന്നു.
News
ആംഗ്ലോ ഇന്ത്യൻ കുടുംബങ്ങളുടെ ജീവിതം പൂർണമായും ചിത്രീകരിക്കുന്ന മലയാളത്തിലെ ആദ്യ ചിത്രമായ "ആംഗ്ലോ ഇൻഡ്യൻസ് ജൂൺ 12ന് പ്രദർശനത്തിനെത്തും. എ.കെ.ബി. കുമാർ നിർമാണം, രചന, സംവിധാനം എന്നിവ നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ക്രിയേറ്റീവ് ഹെഡ് മമ്മി സെഞ്ച്വറി ആണ്. ഭാസ്ക്കരൻ വെറ്റിലപ്പാറയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ആംഗ്ലോ ഇൻഡ്യൻ പെൺകുട്ടിയായ ആൻഡ്രിയയുടെ കഥയാണ് ചിത്രം പറയുന്നത്. പിതാവ് പീറ്ററിനൊപ്പം കേരളത്തിൽ താമസിക്കുന്ന ആൻഡ്രിയയുടെ ഏറ്റവും വലിയ സ്വപ്നം അമേരിക്കയിലുള്ള റോഷനെ വിവാഹംകഴിച്ച് അവനൊപ്പം അമേരിക്കയിൽ ജീവിക്കുക എന്നതായിരുന്നു.
അമേരിക്കയിൽ പെട്ടെന്നുണ്ടായ പുതിയ നിയമങ്ങൾമൂലം റോഷന്റെ ജോലി നഷ്ടമാകുമെന്ന അവസ്ഥയുണ്ടായി. തുടർന്നുള്ള സംഭവങ്ങളിലൂടെ കഥ വികസിക്കുന്നു. ഭാസ്ക്കരൻ വെറ്റിലപ്പാറ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമായ പീറ്റർ ആയി എത്തുന്നു. അനയ് സത്യൻ, അരുൺ ദയാനന്ദ്, ശ്വേത പ്രമോദ്, ദേവു, ജോജോ, ഗ്രേഷ്യഅരുൺ, സെബി ഞാറക്കൽ, റഷീദ് കാപ്പാട്, ജയിംസ്, സജീവൻ ഗോകുലം, ലക്ഷ്മണൻ തുടങ്ങിയവരും അഭിനയിക്കുന്നു.
കാമറ - ഷെട്ടി മണി, സംഗീതം - പി.കെ. ബാഷ്, എഡിറ്റർ -ഷിബു, കല-സനൂപ്, വിനോദ് മാധവൻ, സൗണ്ട് ഡിസൈൻ - ബർലിൻ മൂലമ്പള്ളി, മേക്കപ്പ് - വിജയൻ കേച്ചേരി, കോസ്റ്റ്യൂം - അബ്ബാസ് പാണാവള്ളി എന്നിവർ അണിയറപ്രവർത്തകരാണ്.
News
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മോട്ടോറിന്റെ സ്രഷ്ടാവ് എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമ ജി.ഡി.എൻ ജൂലൈയ് 17ന് തിയറ്ററുകളിലെത്തും. ആർ. മാധവനെ നായകനാക്കി നവാഗതനും പ്രമുഖ പരസ്യ സംവിധായകനുമായ കൃഷ്ണകുമാർ രാമകുമാറാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
പുതുതായി പുറത്തിറക്കിയ പോസ്റ്ററിൽ ജി.ഡി. നായിഡുവിന്റെ വേഷത്തിലുള്ള മാധവനെയും സത്യരാജ്, ദുഷാര വിജയൻ എന്നിവരെയും കാണാം. "റോക്കട്രി: ദി നമ്പി ഇഫക്റ്റ്' എന്ന ചിത്രത്തിന് 2022ലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് ലഭിച്ചതിനുശേഷം, വർഗീസ് മൂലൻ പിക്ചേഴ്സും ട്രൈകളർ ഫിലിംസും മീഡിയ മാക്സ് എന്റർടെയ്മെന്റ്സും ചേർന്നു നിർമിക്കുന്ന ചിത്രത്തിൽ പ്രിയാമണി, ജയറാം, വിനയ് റായ്, കനിഹ, ഷീല, കരുണാകരൻ, ടീജയ് അരുണാചലം, തമ്പി രാമയ്യ, വിജയ് യേശുദാസ്, ആടുകളം നരേൻ, ജോണി വിജയ്, ജൻസൺ ദിവാകർ, ബ്രിജിഡ സാഗ തുടങ്ങിയവരും അഭിനയിക്കുന്നു.
സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. "ഇന്ത്യയുടെ എഡിസൺ', "കോയമ്പത്തൂരിന്റെ സാമ്പത്തിക സ്രഷ്ടാവ്' തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടിരുന്ന ജി.ഡി. നായിഡുവിന്റെ ജന്മസ്ഥലമായ കോയമ്പത്തൂരിലാണ് ചിത്രത്തിന്റെ ഇന്ത്യൻ ഷെഡ്യൂൾ പൂർത്തിയാക്കിയത്. തമിഴിൽ ചിത്രീകരിക്കുന്ന സിനിമ ഹിന്ദി, മലയാളം, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലും പ്രദർശനത്തിനെത്തും. ഛായാഗ്രാഹകനും ക്രിയേറ്റീവ് പ്രൊഡ്യൂസറും അരവിന്ദ് കമലനാഥനാണ്. -പി. ശിവപ്രസാദ്.
Star Chat
ഇന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയായ ദൃശ്യം 3 ഈ മാസം 21 ന് തിയേറ്ററുകളിലെത്തുകയാണ്. അതും മലയാളത്തിന്റെ മഹാനടന് മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍. സംവിധായകന് ജീത്തു ജോസഫ് ആദ്യ രണ്ട് ഭാഗങ്ങളും സസ്പെന്സിന്റെ മുള്‍മുനയില്‍ നിര്‍ത്തിച്ചതിനാല്‍ മൂന്നാം ഭാഗത്തിലും പ്രേക്ഷകര്‍ക്ക് പ്രതീക്ഷകളേറെയാണ്.
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന മൂന്നാം ഭാഗം ആശിര്‍വാദ് സിനിമാസ്, പനോരമ സ്റ്റുഡിയോസ്, പെന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്. മീന, അന്‍സിബ ഹസന്, എസ്തര് അനില്‍, മുരളി ഗോപി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
13 വര്‍ഷത്തിനുശേഷം ജോര്‍ജുകുട്ടിയെന്ന അതേ കഥാപാത്രമായി എത്തുകയെന്ന അപൂര്‍വഭാഗ്യവും ഈ ചിത്രത്തിലൂടെ മലയാളികളുടെ സ്വന്തം ലാലേട്ടനുണ്ട്. ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ നടന് മോഹന്‍ലാല്‍ മനസ് തുറക്കുന്നു...
പ്രേക്ഷകര്‍ക്കുള്ള പിറന്നാള്‍ സമ്മാനമാണോ?
ദൃശ്യം 3 പിറന്നാള്‍ സമ്മാനമാണെന്ന് ആളുകളൊക്കെ പറയുന്നു. സമ്മാനം കൊടുക്കുമ്പോള്‍ അത് മോശമാകാന്‍ പാടില്ലല്ലോ. സമ്മാനം അത്യാവശ്യം നല്ലതായിരിക്കുമെന്നാണ് എന്റെ വിശ്വാസം. നല്ലൊരു സിനിമ ചെയ്തുവെന്ന് പറയാന്‍ കഴിയും. പിറന്നാള്‍ ദിനത്തിലെ ഈ റിലീസിംഗ് മനഃപൂര്‍വം സംഭവിച്ചതല്ല.
ഈ ചിത്രം നേരത്തെ റിലീസ് ചെയ്യാനൊക്കെ ശ്രമിച്ചതാണ്. പിന്നീടാണ് മിഡില്‍ ഈസ്റ്റ് പരിപാടികളൊക്കെ വന്നത്. വ്യാഴാഴ്ച അല്ലെങ്കില്‍ വെള്ളിയാഴ്ചയാണ് പൊതുവെ റിലീസുകള്‍ വരുന്നത്. മേയ് 21 നോക്കിയപ്പോള്‍ വ്യാഴാഴ്ചയായിരുന്നു. അതൊരു ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. ഇത്രയും ആളുകള്‍ കാത്തിരിക്കുന്നൊരു സിനിമ, അത് പിറന്നാളിന് കൊടുക്കുക എന്നത് ആന്റണിയുടെ അഭിപ്രായമായിരുന്നു.
അത് ഒരിക്കലേ സംഭവിക്കുകയുള്ളൂ. എല്ലാ പിറന്നാളിനും സിനിമ ഇറക്കാന്‍ പറ്റില്ല. അതുമാത്രമല്ല ദിവസവും വരണം. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ക്യാരക്ടറുകളിലൊന്നാണ് ജോര്‍ജുകുട്ടി. ആ കുടുംബത്തില്‍ സംഭവിച്ചത് എന്തൊക്കെയാണെന്ന് എല്ലാവര്ക്കും അറിയാം. അതില്‍ നിന്നും എങ്ങനെ രക്ഷപ്പെടുന്നു എന്നുള്ളതാണ് എല്ലാവര്ക്കും അറിയേണ്ടത്. പിറന്നാള്‍ ദിനത്തില്‍ തന്നെ സിനിമ കാണണം എന്ന് എനിക്കും ആഗ്രഹമുണ്ട്. പിറന്നാള്‍ സമ്മാനമായി പ്രേക്ഷകര്‍ ചിത്രത്തെ സ്വീകരിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു.
ഇമോഷണല്‍ സിനിമ
ദൃശ്യം 3 കുറേക്കൂടി ഇമോഷണല്‍ സിനിമയാകാന്‍ സാധ്യതയുണ്ട്. രണ്ട് കുടുംബത്തിന്റെ കഥയാണത്. രണ്ട് അച്ഛന്മാരുടെ, രണ്ട് അമ്മമാരുടെ, രണ്ട് കുട്ടികളുടെ കഥയാണ്. മകനെ നഷ്ടമായ മാതാപിതാക്കളുടെയും കഥ. അവര്‍ക്ക് സുഖമായി ഉറങ്ങാന്‍ കഴിയുന്നില്ല.
13 വര്‍ഷം കൊണ്ട് ജോര്‍ജുകുട്ടിയുടെ കുടുംബം വലുതായി. കുട്ടികള്‍ വലുതായി. കുട്ടികള്‍ ചോദ്യം ചോദിക്കാന്‍ തുടങ്ങി. ജോര്‍ജ് കുട്ടിയൊരു പാവമാണ്. അയാള്‍ ആരെയും കൊന്നിട്ടില്ല. കൊലപാതകമല്ല നടന്നത്. ഒരു കൈയബദ്ധമാണ്. അങ്ങനെ എത്രയോ ആള്‍ക്കാര്‍ക്ക് സംഭവിച്ചിട്ടുണ്ട്. പക്ഷെ അത് എല്ലാവരെയും ബാധിക്കും. കുടുംബത്തെ രക്ഷിക്കാന്‍ ജോര്‍ജ്കുട്ടി ശ്രമിക്കുകയാണ്.
ജോര്‍ജുകുട്ടിയുടെ ഇമോഷണലുകളാണ് ജീത്തു ജോസഫ് ഫോക്കസ് ചെയ്തിരിക്കുന്നത്. ദൃശ്യം ഒന്നും രണ്ടും പ്രേക്ഷകര്‍ അവര്‍ക്കൊപ്പം ചേര്‍ത്തതാണ്. ജോര്‍ജ്കുട്ടിക്കും കുടുംബത്തിനും എന്ത് സംഭവിച്ചുവെന്ന് അറിയാന്‍ പ്രേക്ഷകര്‍ക്ക് ആഗ്രഹമുണ്ട്. അവരെ നിരാശപ്പെടുത്താനാവില്ല. ജീത്തു ജോസഫ് ആ സ്റ്റോറി നല്ലതായി കൈകാര്യം ചെയ്തിട്ടുണ്ട്. ജോര്‍ജുകുട്ടി തന്റെ കുടുംബത്തിനുവേണ്ടി ചെയ്യുന്ന എല്ലാത്തിനും ഒരു അവസാനം വേണം. അതില്‍ വിജയിച്ചോയെന്ന് നിങ്ങള്‍, പ്രേക്ഷകരാണ് പറയേണ്ടത്.
ജോര്‍ജ്കുട്ടി എന്റെ കൈയില്‍ നിന്നു പോയി
ജോര്‍ജ്കുട്ടി ആരാണെന്ന് എനിക്ക് അറിയില്ല. വളരെ അത്യപൂര്‍വമായി സംഭവിക്കുന്ന കാര്യമാണത്. നമ്മള് ഒരു സിനിമ ചെയ്യുമ്പോള്‍, കഥാപാത്രം കുറച്ചു കഴിഞ്ഞ് അത് മനസിലാകും. ഒരുപാട് സിനിമകളുണ്ട് നമുക്ക് ഓര്‍ത്തുവയ്ക്കാന്‍, വാനപ്രസ്ഥം, തൂവാനത്തുമ്പികള്‍, താളവട്ടം, ചിത്രം, തന്മാത്ര എന്നിങ്ങനെ. ജോര്‍ജ്കുട്ടി തുടങ്ങിയപ്പോള്‍ മുതല്‍ ഒന്നായി, രണ്ടായി ഇപ്പോള്‍ മൂന്നായി... അയാള്‍ ആരാണെന്ന് കഥാപാത്രമായ എനിക്ക് മനസിലാകുന്നില്ല. അയാള്‍ എന്റെ കൈയില്‍ നിന്നൊക്കെ പോയി.
അതുതന്നെയാണ് ജീത്തുവും പറഞ്ഞത്. എന്തായാലും 13 വര്‍ഷമായി കുടുംബവുമായി സഞ്ചരിക്കുന്ന ആളാണ് ജോര്‍ജുകുട്ടി. അയാള്‍ക്ക് ഒരു രഹസ്യം ഒളിപ്പിച്ചു വയ്ക്കേണ്ടിവന്നു. അയാള്‍ ക്രൈം ഒന്നും ചെയ്തിട്ടില്ല. അയാളുടെ മകള്‍ക്കുവേണ്ടി, ഭാര്യക്കുവേണ്ടി, കുടുംബത്തിനുവേണ്ടി ഒരു സത്യം ഒളിപ്പിക്കണ്ടിവന്നു.
‘നിങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല. ഞാനുണ്ട്.'- അത് അയാളുടെ വാക്കാണ്. അത് സംരക്ഷിക്കാനായി കഴിഞ്ഞ 13 വര്‍ഷമായി അയാളൊരു യാത്രയിലാണ്. അയാള്‍ക്ക് വയ്യാതായി, എല്ലാ നിമിഷവും ജോര്‍ജ്കുട്ടിക്ക് പേടിയാണ്. ഭാര്യയുടെയും മക്കളുടെയും ചോദ്യത്തിനു മുന്നില്‍ തന്റെ മനസിലുള്ളത് എന്തെന്ന് പ്രകടിപ്പിക്കാന്‍ പറ്റാത്ത ആളായി മാറി അയാൾ. സന്തോഷിക്കേണ്ട സന്ദര്‍ഭങ്ങളില്‍പോലും അയാള്‍ അറിയാതെ സങ്കടപ്പെടും. എങ്കിലും അത് ആരെയും അറിയാക്കാതെ മുന്നോട്ടു കൊണ്ടുപോകും. എവിടെയെങ്കിലും ഇതെല്ലാം ഒന്നും ഇറക്കിവയ്ക്കണം. അതിനായി പള്ളിയില്‍ പോയി പ്രാര്‍ഥിക്കുന്നു. തന്റെ കുടുംബത്തെ രക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് പറയുന്നയാളാണ് ജോര്‍ജ് കുട്ടി.
ജോര്‍ജ് കുട്ടിയെ എങ്ങനെ വിലയിരുത്തുന്നു
ജോര്‍ജ് കുട്ടിയുടെ ഉള്ളിലിരിപ്പ് എനിക്കറിയില്ല. ക്യാരക്ടറിനെ അറിയാതെ പെര്‍ഫോം ചെയ്യുന്ന ഒരു ക്യാരക്ടറേ ഞാന്‍ ചെയ്തിട്ടുള്ളൂ. എനിക്ക് തന്നെ അയാളെ കണ്ടുപിടിക്കാന്‍ പറ്റിയിട്ടില്ല. ഡിഫിക്കല്‍റ്റ് ക്യാരക്ടറാണ്. ഒരു കഥാപാത്രം ചെയ്യുമ്പോള്‍ നമ്മളെ ഹോണ്ട് ചെയ്യാം.
പക്ഷെ ഇയാളെ എനിക്ക് മനസിലാകുന്നില്ല. എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് മനസിലാകുന്നില്ല. കാരണം അയാള്‍ ഭയങ്കര കാല്ക്കുലേഷനിലാകാം ജീവിക്കുന്നത്. ഒരു ചെറിയ ബബിള്‍ പൊട്ടിയാല്‍ എല്ലാം തീര്‍ന്നു. അത്രയും ഇന്റലിജന്റായും പേടിയിലും ജീവിക്കുന്ന ആളാണ്.
ദൃശ്യം മൂന്നിലേക്ക് എത്തിയപ്പോള്‍ അയാള്‍ ഫിലോസഫിക്കലാകുന്നു. സ്പിരിച്വാലിറ്റിയിലേക്ക് പോകുന്നു. അതൊന്നും എനിക്കൊരു മടുപ്പായി തോന്നിയില്ല. കാരണം ജോര്‍ജ് കുട്ടിക്ക് മടുപ്പ് തോന്നിയാല്‍ ഈ സിനിമ നടക്കില്ല. കഥ നടക്കില്ല. പിന്നെ നമ്മള് ചെയ്യുന്ന പ്രഫഷനോട് മടുപ്പു തോന്നിയാല്‍, അങ്ങനെ തോന്നാതിരിക്കട്ടെ, അങ്ങനെ തോന്നിയാല്‍ അത് നിര്‍ത്തുകയാണ് വേണ്ടത്. കാരണം ആ മടുപ്പ് മറ്റുള്ളവരിലേക്കും പടരും. പലര്‍ക്കും ഇഷ്ടമല്ലാത്ത ജോലി ചെയ്യുന്പോൾ അവര്‍ അത് പ്രകടമായി കാണിക്കും. ഒരു അഭിനേതാവിന് ഒരിക്കലും അത് സാധിക്കില്ല. ഞാന്‍ 48 വര്‍ഷമായി സിനിമ ചെയ്യുന്നു. പുതിയ സിനിമ ചെയ്യുമ്പോഴും ആദ്യത്തെ സിനിമ ചെയ്ത പോലത്തെ ഭയം ഇപ്പോഴുമുണ്ട്.
ജോര്‍ജ് കുട്ടി എന്ന അച്ഛനെക്കുറിച്ച്....
എനിക്കും രണ്ട് മക്കളുണ്ട്. അതില്‍ ഒരാള്‍ മകളാണ്. അവര്‍ക്കൊപ്പം അധികസമയം ചെലവഴിക്കാനൊന്നും എനിക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഷൂട്ടിംഗ് ഇടവേളകളിലെല്ലാം ഈ കുട്ടികളുമായി തമാശകള്‍ പറയും. അതിനുള്ള സ്വാതന്ത്ര്യം ഞാന്‍ അവര്‍ക്ക് കൊടുത്തിട്ടുണ്ട്. അവര്‍ എനിക്കും തന്നിട്ടുണ്ട്.
ഈ സിനിമയില്‍ മാത്രമല്ല. എന്നോടൊപ്പം വര്‍ക്ക് ചെയ്യുന്നവര്‍ക്ക് ആ സ്വാതന്ത്ര്യം ഞാന്‍ നല്‍കാറുണ്ട്. മലയാള സിനിമയില്‍ കുറച്ച് ആക്ടേഴ്സേ ഉള്ളു. അവരെല്ലാം ഒരു കുടുംബം പോലെയാണ്. കഴിഞ്ഞ് 13 വര്‍ഷമായി ഈ രണ്ടിനെയും കൊണ്ടു നടക്കുന്ന അച്ഛനല്ലേ ഞാൻ. സിനിമയില്‍ പറയുന്നതുപോലെ ആ ചെറുത് ഏറ്റവും വലിയ കുഴപ്പമാണ്. ഞാന്‍ പറഞ്ഞതല്ല എന്നെക്കൊണ്ട് ജീത്തു പറയിപ്പിച്ചതാണ്. അത് ഒരുപരിധിവരെ സത്യവുമാണ്.
Star Chat
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പുനഃസമാഗമത്തിലൊരുങ്ങിയ പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ "പേട്രിയറ്റ്' ജനഹൃദയങ്ങളില്‍ ആവേശം വിതച്ച് ബോക്സ്ഓഫീസ് വിജയത്തോടെ രണ്ടാംവാരത്തിലേക്ക്. സൈബര്‍ വിപ്ലവത്തിന്റെ പുതുയുഗത്തില്‍ സാധാരണക്കാരന്റെ സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതിനെക്കുറിച്ചാണു സിനിമ.
ഇതു സംവിധായകന്റെ സിനിമയാണ്. ഇവിടെ കഥയാണു താരം. കഥയുടെ നെടുംതൂണായി മമ്മൂട്ടിയുടെ കഥാപാത്രം ഡാനിയല്‍ ജെയിംസ്. ഡാനിയലിന്റെ ആത്മസുഹൃത്ത് കേണല്‍ റഹീം നായിക്കായി മോഹന്‍ലാല്‍ കഥയുടെ വൈകാരിക മൂഹൂര്‍ത്തങ്ങളില്‍ തീ പടര്‍ത്തുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്തും കോ-എഡിറ്ററും സംവിധായകനുമായ മഹേഷ് നാരായണന് സംസാരിക്കുന്നു.
കഥ കണ്ടെത്തിയത്..?
നമ്മുടെ ചുറ്റുപാടുകളില്‍ ഇപ്പോള്‍ ധാരാളം ആത്മഹത്യകള്‍ സംഭവിക്കുന്നുണ്ട്. അതിനെയൊക്കെ ചുറ്റിപ്പറ്റി ധാരാളം കേസുകളുമുണ്ട്. ആ കേസുകളിലെല്ലാം എന്തെങ്കിലുമൊക്കെ ഡിജിറ്റല്‍ തട്ടിപ്പുകള്‍ നടക്കുന്നുമുണ്ട്. അതായിരുന്നു ഈ കഥ ആലോചിക്കാനുള്ള പ്രചോദനം. നിരീക്ഷണ സോഫ്റ്റ്വെയര് പെരിസ്കോപ്പിനെക്കുറിച്ചു പത്രം വായിക്കുന്നവര്‍ക്കു ധാരണയുണ്ടാവും.
സൈബര്‍ ദുരുപയോഗത്തിന്റെ മൂലകാരണത്തിലേക്ക് എത്തുമ്പോള്‍ അതിനൊരു തീര്‍പ്പ് ഉണ്ടാകണമെന്ന ഒരു വ്യക്തിയുടെ തീരുമാനം. അങ്ങനെയാണു കഥാസഞ്ചാരം. സാധാരണക്കാരന്റെ പ്രതിനിധി എന്ന നിലയ്ക്കാണ് സ്കൂള്‍കുട്ടിയെ കാണിച്ചിരിക്കുന്നത്.
മുമ്പ് മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഒന്നിച്ചു കണ്ടത് "ട്വന്റി 20'യിലാണ്. ഈ സിനിമയോട് ഇരുവരുടെയും സമീപനം..?
Star Chat
പ്രൊഡക്ഷന്‍ കണ്ട്രോളര്, എക്സിക്യൂട്ടീവ്, നടന്...ട്വിസ്റ്റും സസ്പെന്‍സുമുള്ള മൂന്നു പതിറ്റാണ്ടിന്റെ ജീവിത തിരക്കഥയാണ് നന്ദു പൊതുവാളിന്റെ സിനിമാസമ്പാദ്യം. കഥകള്‍ക്കും ജീവിതത്തിനും നടുവില്‍ കയ്യെത്തുംദൂരത്ത് മോഹിച്ച വേഷങ്ങളില്‍ പലരും ആടിത്തിമിര്ക്കുമ്പോള് അഭിനയമോഹം ഉള്ളിലൊതുക്കി നന്ദു പ്രൊഡക്ഷന്റെ കാര്യക്കാരനായി.
അതിനിടെ, ചെറിയ വേഷങ്ങളില്‍ മിന്നിമറഞ്ഞ എത്രയെത്ര കഥാമുഹൂര്‍ത്തങ്ങള്‍. ഒടുവില്‍, 2024ല്‍ സൈജുകുറുപ്പിന്റെ "ഭരതനാട്യ'ത്തിലും അതിന്റെ രണ്ടാംഭാഗം "മോഹിനിയാട്ട'ത്തിലും അശോകന് എന്ന ശ്രദ്ധേയവേഷം. കളക്ഷന്‍ ഭണ്ഡാരത്തില് മോഹിനിയാട്ടം 25 കോടി പിന്നിടുമ്പോള്‍ തന്റെ കഥാപാത്രം ഹിറ്റായതിന്റെ സംതൃപ്തിയിലാണ് നന്ദു.
"എന്റെ കരിയറിലെ വലിയ ഹിറ്റാണു മോഹിനിയാട്ടം. ഇതുവരെ വിളിക്കാത്ത പല സംവിധായകരും എന്നെ വിളിച്ച് അഭിനന്ദനമറിയിച്ചു. ഞാന്‍ ഇങ്ങനെയൊക്കെ ചെയ്യുമെന്ന് അറിയില്ലായിരുന്നുവെന്നു പലരും പറഞ്ഞത് അംഗീകാരമാണ്. ഇതിനു മൂന്നാംഭാഗം വരുമെന്നാണു പ്രതീക്ഷ'- നന്ദു പറയുന്നു.
സിനിമയിലെ തുടക്കം..?
ഒമ്പതാം ക്ലാസിലാണ് അഭിനയത്തുടക്കം. അച്ഛന്റെ മുണ്ടുമുടുത്ത് പി. ചന്ദ്രകുമാറിന്റെ "സമയമായില്ലാ പോലും' സിനിമയിലെ ജാഥാസീനില്. എന്റെ നാടായ ഏലൂരിലായിരുന്നു ഷൂട്ടിംഗ്. ആ സീനിലേക്ക് കുറേയാളുകളെ സംഘടിപ്പിച്ചു.
പിന്നീടു ഹാസ്യകലാപ്രകടനവും കോമഡി സ്കിറ്റുകളുമായി കുറേക്കാലം. കൊതുകു നാണപ്പന്റെ "ത്രീ മസ്ക്വിറ്റോസാ'യിരുന്നു പ്രചോദനം. അക്കാലത്തു മുംബൈയില്‍ ഹൈ സെറ്റപ്പിലായിരുന്നു അച്ഛന്റെ ബന്ധുക്കള്‍. പഠനം മറന്ന് ശ്രദ്ധ നാടകത്തിലായപ്പോള് അച്ഛന് അവരോട് എന്റെ ജോലിക്കാര്യം സൂചിപ്പിച്ചു. അവര്‍ നോക്കട്ടെ എന്നു പറയുന്നതിനുമുമ്പ് അച്ഛന് എന്നെ നാടുകടത്തി!
അങ്ങനെ എണ്‍പതുകളില്‍ ബോംബെയില്‍ എയര്‍ കാര്‍ഗോ അസിസ്റ്റന്റായി. അവിടെ സുഹൃത്തുക്കളായ രവികുമാര്‍, മണി നായര്‍ എന്നിവരുമായി ചേര്‍ന്ന് തരംഗിണി ഓര്‍ക്കസ്ട്ര തുടങ്ങി. ഒട്ടേറെ താരനിശകള്‍. നാട്ടില്‍ നിന്നു പിന്നണിഗായകരെ പങ്കെടുപ്പിച്ച് ഗാനമേളകള്‍. ക്രമേണ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കലായി എന്റെ പ്രധാന ജോലി! അതിനിടെ മുംബൈയിലെത്തിയ മിമിക്രി ആര്‍ട്ടിസ്റ്റ് അബിയുമായി ചേര്‍ന്ന് മലയാളി സമാജങ്ങളുടെ പരിപാടികളില്‍ പ്രോഗ്രാം ചെയ്തുതുടങ്ങി. രണ്ടരവര്‍ഷം കഴിഞ്ഞ് അബി നാട്ടിലേക്കു മടങ്ങി.
കുറേ നാളുകള്‍ക്കുശേഷം ജീവിതത്തിന്റെ മുംബൈ ഷെഡ്യൂളിനു പായ്ക്കപ്പ് പറഞ്ഞ് നാട്ടിലെത്തിയപ്പോള്‍ അബി എന്നെ കൊച്ചിന് ഓസ്കാറില്‍ ചേര്‍ത്തു. പിന്നീട് കൊച്ചിന് സാഗര്‍ എന്ന ട്രൂപ്പ് തുടങ്ങിയപ്പോള്‍ ദിലീപ്, നാദിര്‍ഷ, കോട്ടയം നസീര്‍, സലീംകുമാര്‍, ഏലൂര്‍ ജോര്‍ജ്, ടിനി ടോം, ഗിന്നസ് പക്രു, രമേഷ് പിഷാരടി എന്നിവർക്കൊപ്പം ട്രൂപ്പില്‍ എന്നെയും കൂട്ടി. കോമഡി സ്കിറ്റുകളില് അഭിനയിച്ചു.
പിന്നീടു വീഡിയോ കാസറ്റുകളുടെ കാലമായി. സൈനുദീനൊപ്പം കാസറ്റ് ചെയ്തു. നാദിര്‍ഷ പാരഡിയെഴുതിയ കാസറ്റുകള്‍ വിഷ്വല്‍ ചെയ്തപ്പോള്‍ ആര്‍ട്ടിസ്റ്റുകളെ സംഘടിപ്പിക്കാൻ അവസരമുണ്ടായി. അതു സംവിധാനം ചെയ്യാന്‍ ദിലീപിനൊപ്പം അന്ന് സംവിധാന സഹായി ആയിരുന്ന ലാല്‍ ജോസും വന്നിരുന്നു.
സിനിമയില്‍ പ്രൊഡക്ഷന്‍ കോഓര്‍ഡിനേറ്റ് ചെയ്താല്‍ രക്ഷപ്പെടാമെന്ന് ലാല്‍ ജോസിന്റെ ഐഡിയ. ദിലീപിന്റെ "സല്ലാപം' ഹിറ്റായ സമയം. ദിലീപിന്റെ സഹായത്തിൽ സെവന്‍ആര്‍ട്സ് മോഹനുമായി പരിചയത്തിലായി.
തുടര്‍ന്ന് "ലേല'ത്തില്‍ പ്രൊഡക്ഷന്‍ മാനേജരായി സിനിമയിലേക്ക്. ആനക്കാട്ടില്‍ വൈന്‍സ് ഷോപ്പിലെ ജോലിക്കാരനായി സ്ക്രീനിലുമെത്തി. അവിടംതൊട്ട് ജോഷിസാറിന്റെ മിക്ക സിനിമകളുടെയും ഭാഗമായി.
എല്ലാറ്റിലും സെവന് ആര്‍ട്സ് മോഹനായിരുന്നു കണ്ട്രോളര്. സുരേഷ്ഗോപി, രഞ്ജിപണിക്കര്‍ ബന്ധങ്ങള്‍ക്കും തുടക്കം. തുടര്‍ന്നു ലാല്‍ ജോസ്, പ്രിയദര്ശന്, ജോഷി സിനിമകളില്‍ പ്രൊഡക്ഷന്ചുമതല. അവരുടെ സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളും ചെയ്തു.
ഹരികുമാരന്‍ തമ്പി നിര്‍മിച്ച് കലാഭവന്‍ അന്‍സാറിന്റെ തിരക്കഥയില്‍ ബാലു കിരിയത്ത് സംവിധാനം ചെയ്ത "മിമിക്സ് ആക്ഷന്‍ 500'ൽ പത്തു നായകന്മാരില് ഒരാളായി അഭിനയിച്ചു. ശങ്കരന്‍കുട്ടി, അതായിരുന്നു കഥാപാത്രം. ലാല്‍ ജോസിന്റെ "ചന്ദ്രനുദിക്കുന്ന ദിക്കില്‍' കന്നട വേഷം. "മറവത്തൂര്‍ കനവി'ല്‍ പള്ളിയിലെ പാട്ടുകാരന്. കരുണാമയനേ എന്ന ഹിറ്റ് പാട്ടുസീനില്‍. സത്യന് അന്തിക്കാടിന്റെ "ഭാഗ്യദേവത'യിലും "പുതിയ തീരങ്ങളി'ലും കാരക്ടര്‍ വേഷങ്ങൾ.
കാമ്പുള്ള കഥാപാത്രങ്ങൾ ആഗ്രഹിച്ചിരുന്നില്ലേ..?
തുടര്‍ച്ചയായി അഭിനയിക്കാന്‍ കിട്ടിയാലല്ലേ വരുമാനമുണ്ടാവുകയുള്ളൂ. അഭിനയം മിക്കപ്പൊഴും ചെറിയ വേഷങ്ങളിലൊതുങ്ങി. വരുമാനം പ്രൊഡക്ഷനില്‍ നിന്നായിരുന്നു. എല്ലാവരുമായും ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്ലാവര്ക്കും എന്നെ അറിയാവുന്നതുമാണ്.
നേരിട്ടു കാണുമ്പോള്‍ " ഉറപ്പായും വിളിക്കും, ധൈര്യമായിരിക്ക്' എന്നൊക്കെ പറയും. പല വേഷങ്ങളും കാണുമ്പോള്‍ "ഈശ്വരാ അത് എനിക്കു തന്നിരുന്നെങ്കില്‍, എന്താണു വിളിക്കാത്തത്' എന്നൊക്കെ വിചാരിച്ചിട്ടുണ്ട്. സച്ചിയുടെ"ഡ്രൈവിംഗ് ലൈസന്‍സി'ലെ പ്രൊഡക്ഷന്‍ കണ്ട്രോളർ, ജോഷിയുടെ "പാപ്പനി'ലെ രവിവര്‍മന്റെ മാനേജര്‍ വേഷം, പ്രിയദർശന്റെ "അറബീം ഒട്ടകോം പി. മാധവന് നായരും' സിനിമയിലെ വേഷം, 'വെട്ട'ത്തിലെ ട്രെയിന്‍ യാത്രികന്, ഷാഫി, റാഫി സിനിമകളിലെ വേഷങ്ങള്‍...ചെറുതെങ്കിലും ശ്രദ്ധിക്കപ്പെട്ടു.
ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലുമെത്തിയത്..?
Star Chat
ചരിത്രവും ഭാവനയും ചേരുംപടി ഇഴചേരുന്നിടത്താണ് തലമുറകളെ വിസ്മയിപ്പിക്കുന്ന പിരീഡ് സിനിമകളുടെ പിറവി. കേരളമനസില്നിന്ന് അടര്‍ത്തിമാറ്റാനാവാത്ത വിമോചനസമര പശ്ചാത്തലത്തില്‍ ഡിജോ ജോസ് ആന്റണിയൊരുക്കിയ ടൊവിനോ മാസ് എന്റര്ടെയ്നര് പള്ളിച്ചട്ടമ്പി തിയറ്ററുകളില്‍ തരംഗമാകുന്നു.
ക്രിസ്റ്റഫര്‍ കൃഷ്ണപിള്ള എന്ന വീരോചിത നായകപ്പെരുമയില് ടൊവിനോയും റബേക്കയെന്ന റൊമാന്റിക് ചാരുതയുടെ തിളക്കത്തില്‍ കയാദു ലോഹറും പട്ടേലര് കുഞ്ഞമ്പു നമ്പ്യാര്‍ എന്ന വമ്പന്‍ സർപ്രൈസ് വേഷത്തിൽ പൃഥ്വിരാജ് സുകുമാരനും പടര്‍ത്തുന്ന ആവേശത്തീ. ടൊവിനോ തോമസ് എന്ന ഗംഭീര നടനെ മാസ് ചേരുവകളോടെ അവതരിപ്പിച്ച് ഒന്നാംതരം തിയട്രിക്കല്‍ അനുഭവമൊരുക്കിയ സംവിധാനമികവിൽ ഡിജോ ജോസ് ആന്റണി.
"ഞാന്‍ ചെയ്തതില്‍ ഏറ്റവും പ്രയാസമേറിയ യോണറാണ് ഈ സിനിമയുടേത്. ആക്്ഷനും ഇമോഷനും റൊമാന്‍സുമുള്ള ഫാമിലി പിരീഡ് ഡ്രാമയാണിത്. കംപ്ലീറ്റ് പാക്കേജ്. ഒരു നാടിന്റെയും ആ നാടിന്റെ നായകന്റെയും കഥ പറയുന്ന സിനിമയാണിത്. അത് ആവശ്യപ്പെടുന്ന ആക്്ഷനുമുണ്ട്'- ഡിജോ പറയുന്നു.
കഥാപശ്ചാത്തലം..?
1957-58 കാലഘട്ടത്തില്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് ഭരണം കൊണ്ടുവന്ന ഭൂപരിഷ്കരണനിയമവും വിദ്യാഭ്യാസ ബില്ലുമൊക്കെയാണ് കഥാപശ്ചാത്തലം. വിമോചനസമരകാലത്ത് കാണിയാര്‍ എന്ന ദേശത്തെ ക്രിസ്റ്റഫര്‍ സേനയെ അടവുകള്‍ പഠിപ്പിക്കാനായി അവര്‍ നിയമിച്ച ക്രിസ്റ്റഫറാണ് ഈ സിനിമയിലെ നായകൻ പള്ളിച്ചട്ടന്പി.
ടൊവിനോയ്ക്കൊപ്പം ഒരു സിനിമ എന്നതു തുടക്കത്തിലേയുള്ള സ്വപ്നമല്ലേ..?
Star Chat
മമ്മൂട്ടിയുടെ "പോത്തന്‍വാവ'യിലൂടെ മലയാളസിനിമയുടെ കോമഡി ട്രാക്കിലെത്തിയ നടന് ബിജുക്കുട്ടന്റെ അഭിനയയാത്രകള്ക്ക് "വാഴ 2'ലെ വിനായകിന്റെ അച്ഛന്വേഷ ത്തിലൂടെ വേറിട്ട വഴിത്തിരിവ്. അമ്മ നഷ്ടമായ മകനെ ജീവനായി കണ്ട്, അവന്റെ ബെസ്റ്റ് ഫ്രണ്ടാകുന്ന അച്ഛന് കഥാപാത്രത്തെ പ്രേക്ഷകരൊന്നാകെ ഹൃദയത്തോടു ചേര്‍ക്കുന്നു.
സിനിമ തീർന്നിട്ടും മനസില്‍നിന്നു മടങ്ങാതെ ഒരച്ഛനും മകനും! സിനിമാജീവിതം രണ്ടു പതിറ്റാണ്ടു പിന്നിടുമ്പോള്‍ അപ്രതീക്ഷിതമായി "വാഴ 2'ലേക്ക് എത്തുകയും അതിലെ കഥാപാത്രം ജനപ്രിയമാവുകയും ചെയ്തതിന്റെ സന്തോഷത്തിലാണു ബിജുക്കുട്ടന്.
"ഇതു ചെയ്യുമ്പോള്‍ ഇത്രമേല്‍ സ്വീകാര്യത വിചാരിച്ചിരുന്നില്ല. വാഴയില്‍ അസീസും നോബിയും നസീറിക്കയുമൊക്കെ ചെയ്ത കഥാപാത്രങ്ങള്‍ നമുക്കു മുന്നിലുണ്ട്. അത്രയൊന്നും പറ്റിയില്ലെങ്കിലും അവര്‍ക്കു കോട്ടംതട്ടാത്ത രീതിയില്‍ ചെയ്യാനാകണം എന്നതായിരുന്നു പ്രാര്‍ഥന. എന്തായാലും അതു വിജയം കണ്ടു'- ബിജുക്കുട്ടന് പറയുന്നു.
"വാഴ 2' ലെ നിര്‍ണായക വേഷത്തിലേക്ക് എത്തിയത്..?
"വാഴ 2' കാണാന്‍ കാത്തിരുന്ന സമയത്താണ് അതിലേക്കു കാസ്റ്റ് ചെയ്തതായി നിര്‍മാതാവ് ഹാരീസ് ദേശത്തിന്റെ കോള്‍ വന്നത്. സംവിധായകന് സവിന്‍ സയും വിളിച്ചു. കഥാപാത്രത്തെക്കുറിച്ച് അപ്പോള്‍ ഒന്നും ചോദിച്ചില്ല. സ്ക്രീന്‍ സ്പേസ് കിട്ടിയതുതന്നെ വലിയ സന്തോഷം. കുട്ടികൾക്കൊപ്പമുള്ള കോമഡി വേഷമോ രണ്ടോ മൂന്നോ സീനുകളില്‍ വന്നുപോകുന്ന സീരിയസ് കഥാപാത്രമോ ആയിരിക്കാം എന്നു കരുതി. ആശിച്ചു കിട്ടിയ വേഷം കൈവിട്ടു പോകരുതല്ലോ. പിറ്റേന്നു തന്നെ സവിനെ കാണാന്‍ എറണാകുളത്തെത്തി!
അച്ഛന്വേഷമാണെന്നറിഞ്ഞപ്പോള് വലിയ സന്തോഷം. പക്ഷേ, ആട് 3നു വേണ്ടി താടിയെടുത്താല്‍ വാഴ 2 നഷ്ടമാകുമോ എന്നു ടെന്‍ഷനായി. പക്ഷേ, ആട് 3ല്‍ ആദ്യം ഭൂതകാലമാണു ഷൂട്ട് ചെയ്യുന്നതെന്നും അതിനു താടി വേണമെന്നും പിന്നീടു താടിയെടുത്താല്‍ മതിയെന്നും മിഥുൻ പറഞ്ഞു. ആദ്യദിവസം ഷൂട്ടിംഗ് കഴിഞ്ഞപ്പോഴാണ് എനിക്കു സമാധാനമായത്.
വിനായകിനൊപ്പമുള്ള സീനുകളിൽ യഥാര്‍ഥ അച്ഛനും മകനും പോലെ...?
Star Chat
ഹരിഹരന്റെ മയൂഖത്തിലൂടെ സിനിമയിലെത്തിയ സൈജുകുറുപ്പ് നായകന്, വില്ലന്‍, കേന്ദ്രകഥാപാത്രം, സപ്പോര്‍ട്ടിംഗ് ആക്ടര്‍ എന്നിങ്ങനെ വേറിട്ട വേഷപ്പകര്ച്ചകളില് അഭിനയയാത്രയുടെ 20 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. സൈജു നായകനും സഹനിര്മാതാവുമായി 2024ല്‍ റിലീസായ ഭരതനാട്യത്തിന്റെ രണ്ടാം ഭാഗം "മോഹിനിയാട്ടം' ഈമാസം 10നു തിയറ്ററുകളിലെത്തും.
കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്ത "മോഹിനിയാട്ട'ത്തില്‍ സുരാജ് വെഞ്ഞാറമൂട്, വിനയ് ഫോര്‍ട്ട്, ജഗദീഷ്, ബേബി ജീന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍.
"എന്റെ കരിയറിലെ ഏറ്റവും വലിയ പടമാണിത്. പ്രായഭേദമെന്യേ ഏതു തലമുറയ്ക്കും കാണാവുന്ന ക്രൈം ത്രില്ലര്‍. ഡാര്‍ക് ഹ്യൂമര്‍ അല്ലെങ്കില്‍ കോമഡി ഫാമിലി സിനിമ. ചെറിയ രീതിയിൽ ഹൊറർ എലമെന്റ് കൂടിയുണ്ട്. എല്ലാ പറഞ്ഞിരിക്കുന്നതു നർമത്തിലാണ്'- സൈജു പറയുന്നു.
വീണ്ടും പ്രൊഡ്യൂസറാകുമ്പോള്‍..?
ആദ്യത്തെ പടം "ഭരതനാട്യം' ഓടിടി ഹിറ്റായിരുന്നു. അതു തിയറ്ററില്‍ കാര്യമായി വിജയിച്ചില്ല. അതിന്റെ റവന്യൂ ഷെയറിംഗ് തിരിച്ചുപിടിക്കാന്‍ ഒന്നേകാല്‍ വര്‍ഷമെടുത്തു. ലാഭമൊന്നും ഉണ്ടായില്ല. പക്ഷേ, മുടക്കുമുതൽ തിരിച്ചുകിട്ടി. ഇനിയൊരു പടം നിർമിക്കുന്നില്ല എന്നു തീരുമാനിച്ചു. തിയറ്ററില്‍ ഹിറ്റ് കൊടുക്കാനായില്ലെങ്കില്‍ പിന്നെ പടം നിര്‍മിച്ചിട്ട് എന്തുകാര്യം.
അങ്ങനെയിരിക്കെ "ഭരതനാട്യ'ത്തിന്റെ സഹനിര്‍മാതാവ് തോമസ് തിരുവല്ല അതിന്റെ രണ്ടാം ഭാഗം ചെയ്യാം എന്നുപറഞ്ഞു. ആദ്യഭാഗത്തില്‍ നിർമാണ പങ്കാളി ആയിരുന്നതിനാല്‍ രണ്ടാം ഭാഗത്തിലും ഞാൻ തുടർന്നു. പാര്‍ട്ട് 2 അല്ലായിരുന്നുവെങ്കില്‍ ഞാന്‍ ചിലപ്പോള്‍ കൈകൊടുക്കില്ലായിരുന്നു. റിപ്പീറ്റ് വാച്ച് വാല്യു ഉള്ള ഒരു പടമാണു "ഭരതനാട്യം'. അതാണ് ആ സിനിമ നല്കിയ സന്തോഷം.
മോഹിനിയാട്ടം' എന്ന പേരിനു പിന്നില്‍..?
Star Chat
സിനിമയുടെ ഉത്സവകാലമാണു വേനലവധി. പുത്തന്‍പടങ്ങളുടെ പൂരാവേശത്തിലേക്ക് പുതുതലമുറ മനസുചേര്ക്കുന്ന നാളുകള്‍. ഏപ്രില്‍ രണ്ടിനു വാഴ ഫ്രാഞ്ചൈസിയിലെ പുതുചിത്രം, "വാഴ 2’ന്റെ റിലീസോടെ തിയറ്ററുകളില്‍ അവധിക്കാലത്തിന്റെ ആവേശമുണരും.
വിപിന്‍ദാസിന്റെ തിരക്കഥയില്‍ സവിന്‍ സ സംവിധാനം ചെയ്ത "വാഴ 2’ ഡാര്‍ക് കോമഡി ഡ്രാമയാണ്.
"വാഴ 1 ലെ പ്രധാന കഥാപാത്രങ്ങളുടെ കഥയല്ലിത്. വാഴ 1 ല്‍ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹാഷിര്‍, അലന് ബിന്‍ സിറാജ്, അജിന് ജോയി, വിനായക് എന്നിവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണു വാഴ 2. ഈ നാലുപേരുടെ വളര്‍ച്ചയുടെ കഥകളുമായി, അത്തരം മൂഡിലുള്ള ഒരു സിനിമ’ -സവിന്‍ സ പറയുന്നു.
"വാഴ 2’ലേക്ക് എത്തുമ്പോള്‍ എന്താണു മാറ്റം..?
വാഴ 1 ന്റെ അതേ പാറ്റേണില്‍ പോകുന്ന പരിപാടികളാണ് ഇതിലും. കഥയിലെ സന്ദര്‍ഭങ്ങള്‍ക്കും സ്ഥലങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും ആംബിയന്സിലുമൊക്കെയാണു മാറ്റം. ആദ്യത്തേതില്‍ ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്സ്. ആണ്‍കുട്ടികള്‍ക്ക് അച്ഛന്മാരുമായുള്ള ബന്ധം മുന്‍നിര്‍ത്തി ചെയ്ത പടമാണത്.
വാഴ 2, ബയോപിക് ഓഫ് എ ബില്യണ്‍ ബ്രോസാണ്. സഹോദരീസഹോദരന്മാരിലേക്കു ബന്ധിപ്പിക്കുന്ന കഥയാണിത്. വീടും അതിനെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങളുമായി ബന്ധമുള്ള കഥാസഞ്ചാരം. ഈ കാലഘട്ടത്തില്‍ സംഭവിക്കുന്ന കഥ. ഇതില്‍ രണ്ടു നായികമാർ-എയ്ഞ്ചല്‍, ആരാധ്യ. ലക്ഷ്മിധന്യ കാരക്ടര്‍ വേഷത്തിലാണ്. ഈ സിനിമയ്ക്കു വാഴ 1 മായുള്ള ബന്ധം തിയറ്ററില്‍ കണ്ടുതന്നെയറിയാം.
സിനിമയിലെ തുടക്കം..?
ചെറുപ്പത്തിലേ സിനിമയോട് ഇഷ്ടമായി. തിരുവല്ല പെരിങ്ങരയെന്ന നാട്ടിന്‍പുറത്തുനിന്ന് അതിലേക്ക് എങ്ങനെ എത്തുമെന്നൊന്നും അറിയാത്ത കാലം. സിനിമയില്‍ അസോസിയേറ്റായിരുന്ന, എന്റെ വീടിനു തൊട്ടടുത്തുള്ള സാം ചേട്ടന് വഴിയാണ് ആദ്യമായി അസിസ്റ്റ് ചെയ്യാന്‍ അവസരമുണ്ടായത്.
ഷൂട്ടിംഗ് ഞാന്‍ ഉദ്ദേശിക്കുന്ന പരിപാടിയൊന്നുമല്ലെന്ന് ആദ്യദിവസം തന്നെ ബോധ്യമായി. എന്നെക്കൊണ്ടാവില്ലെന്നു തോന്നി. പക്ഷേ, സാം ചേട്ടന് ധൈര്യംപകര്‍ന്ന് കൂടെനിര്‍ത്തി. പുസ്തകങ്ങള്‍ തന്നു. ഫിലിം ഫെസ്റ്റിവലുകള്‍ക്കു കൊണ്ടുപോയി. ഒപ്പം പ്രവര്‍ത്തിച്ച ടെക്നീഷന്മാരെ പരിചയപ്പെടുത്തി. ക്രമേണ സിനിമയോടുള്ള കാഴ്ചപ്പാടുകള്‍ മാറി.
അക്കാലത്താണു "പ്രേമം’ റിലീസായത്. പുതിയ സംവിധായകരുടെ പടങ്ങള്‍ കാണാന്‍ തുടങ്ങി. വേറിട്ട സിനിമകളാണ് എല്ലാവരും ചിന്തിക്കുന്നതെന്നു ബോധ്യമായി. പിന്നീടാണു ഞാന്‍ വിപിന്ചേട്ടന്റെയടുത്ത് എത്തിയത്. "ജയ ജയ ജയ ഹേ’യില്‍ അസോസിയേറ്റായി. അഭിനയം അന്നും ഇപ്പോഴും ചിന്തയിലില്ല. എഴുത്തും സംവിധാനവുമായിരുന്നു ആഗ്രഹം. തുടര്‍ന്നു "ഗുരുവായൂരമ്പല നടയില്‍’, "വാഴ’ തുടങ്ങിയ സിനിമകളില്‍. "വ്യസനസമേതം ബന്ധുമിത്രാദികളി’ല്‍ സെക്കന്‍ഡ് യൂണിറ്റ് ഡയറക്ടറായി ഏതാനും ദിവസം ഷൂട്ട് ചെയ്യാനും അവസരമുണ്ടായി.
വാഴ 2 ന്റെ സംവിധായകനായത്..?
വാഴ 1 ല്‍ ഞാന്‍ അസോസിയേറ്റ് ഡയറക്ടറായിരുന്നു. അതിന്റെ പോസ്റ്റ് പ്രൊഡക്ഷനിലും കൂടെയുണ്ടായിരുന്നു. ഹാഷിറിനെയൊക്കെ മുന്‍നിര്‍ത്തി വാഴ 2 ആലോചനയിലാണെന്നും ആ സിനിമ സംവിധാനം ചെയ്യാമോ എന്നും ഒരു ദിവസം വിപിന്‍ ചേട്ടന് എന്നോടു ചോദിച്ചു. സ്വതന്ത്ര സംവിധായകനാവണമെന്ന ചിന്ത വന്നുതുടങ്ങിയിരുന്നതിനാല് കേട്ടമാത്രയില്‍തന്നെ ഞാന്‍ സമ്മതമറിയിച്ചു.
അപ്പോള്‍ വാഴ 2 ന്റെ കഥയിലേക്ക് എത്തിയിരുന്നില്ല. പക്ഷേ, വിപിന്‍ ചേട്ടന് എന്നെ കൃത്യമായി ലാന്‍ഡ് ചെയ്യിപ്പിക്കുമെന്ന വിശ്വാസം അന്നേ ഉണ്ടായിരുന്നു. സാധാരണ സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹിച്ചു വന്നയാളാണു ഞാന്‍. പക്ഷേ, സ്വപ്നത്തില്‍പോലും വിചാരിക്കാത്ത കാര്യങ്ങളാണു പിന്നീടു നടന്നത്.
വിപിന്‍ദാസിന്റെ സ്ക്രിപ്റ്റാണോ ആത്മവിശ്വാസം നല്‍കിയത്..?
Star Chat
ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും പഠിക്കാതെ, ആരെയും അസിസ്റ്റ് ചെയ്യാതെ പ്രേക്ഷകരെ മലയാളത്തിലെ എക്കാലത്തെയും മികച്ച ടൈം ലൂപ്പ്, ടൈം ട്രാവല്‍ കാഴ്ചകളുടെ വിസ്മയവനത്തിലെത്തിക്കുകയാണ് സംഭവം അധ്യായം ഒന്നിലൂടെ സംവിധായകന് ജിത്തു സതീശന് മംഗലത്ത്.
ജിത്തു കഥയെഴുതി സംവിധാനംചെയ്ത "സംഭവം’ എന്ന ഷോര്‍ട്ട് ഫിലിമില്‍ നിന്നാണ് ഈ സിനിമയുടെ പിറവി. അസ്കര്‍ അലി, വിനീത്കുമാര്‍, സിദ്ധാര്‍ഥ് ഭരതന്, അസീം ജമാല്‍, സെന്തില്‍കൃഷ്ണ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മേക്കിംഗ് മികവില്‍ മഹാസംഭവമാവുകയാണ്.
"മിസ്റ്ററി ഫാന്റസി ത്രില്ലര്‍ ഇഷ്ടപ്പെടുന്നവര്‍ക്കുള്ള സിനിമയാണിത്. തിയറ്ററില്‍ തന്നെ അനുഭവിച്ചറിയണം. ആ രീതിയിലാണ് ഇതിന്റെ ശബ്ദവും ദൃശ്യങ്ങളുമൊക്കെ ഒരുക്കിയിട്ടുള്ളത്’-ജിത്തു പറയുന്നു.
സിനിമയിലെ തുടക്കം..?
ഏഴു വര്‍ഷമായി സിനിമയിലെത്താനുള്ള ശ്രമങ്ങളിലായിരുന്നു. ബാങ്കിംഗ് മേഖലയിലായിരുന്നു ജോലി. അക്കാലത്തുതന്നെ സംവിധാന സഹായിയാകാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കഥകളുമായി പല നിര്‍മാണക്കമ്പനികളെയും സമീപിച്ചു. സിനിമയിലേക്കുള്ള ചവിട്ടുപടി എന്ന രീതിയില്‍ ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തുതുടങ്ങി.
അതിൽ "സംഭവം’ എന്ന ഷോര്‍ട്ട് ഫിലിം ശ്രദ്ധനേടി. അങ്ങനെ ഫഹദ് എന്ന നിര്‍മാതാവ് ഞങ്ങളെ സമീപിച്ചു. പല കഥകളും ചര്‍ച്ചയായി, അവസാനം "സംഭവ’ത്തിന്റെ തന്നെ വിപുലീകരിച്ച കഥ സിനിമയാക്കാന്‍ തീരുമാനിച്ചു. വാസ്തവത്തില്‍ സംഭവത്തിന്റെ ആശയം സിനിമയ്ക്കുവേണ്ടിത്തന്നെയായിരുന്നു. അതിന്റെ ഒരു ഭാഗമെടുത്താണു ഷോര്‍ട്ട് ഫിലിം ചെയ്തത്.
ഷോര്‍ട്ട് ഫിലിമില്‍ നിന്നു സിനിമയുണ്ടാക്കാനുള്ള ആത്മവിശ്വാസം..?
15 മിനിറ്റുള്ള സിനിമ എന്ന രീതിയിലാണ് ഞാന്‍ ഷോര്‍ട്ട് ഫിലിമിനെ കാണുന്നത്. അല്‍ഫോണ്‍സ് പുത്രന്റെ "നേരം’, പ്രദീപ് രംഗനാഥന്റെ "ലവ് റ്റുഡേ’എന്നിവയൊക്കെ ആദ്യം ഷോര്ട്ട്ഫിലിമുകളായിരുന്നു. അതുതന്നെയായിരുന്നു ആത്മവിശ്വാസം. കഥപറച്ചിലിന്റെ ഒരു ഘട്ടത്തില്‍ നിര്‍ത്തിവച്ച നിലയിലായിരുന്നു "സംഭവം’ ഷോര്‍ട്ട്ഫിലിം. ബാക്കി അറിയാനുള്ള ആകാംക്ഷ ആ സമയത്തുതന്നെ പ്രേക്ഷകരില്‍ നിന്നുണ്ടായി. അതു സിനിമയായി കാണണമെന്ന കമന്റുകളുമുണ്ടായി. അതൊക്കെ കണ്ടപ്പോള്‍ ഒന്നു ശ്രമിച്ചു നോക്കാമെന്നു തീരുമാനിച്ചു.
കഥാപശ്ചാത്തലം..?
കേരള-തമിഴ്നാട് അതിര്‍ത്തിലെ ഒരു വനപ്രദേശം. ആ കാടിനുള്ളില്‍ കയറിയവരാരും ഇതേവരെ ജീവനോടെ പുറത്തിറങ്ങിയിട്ടില്ല. കാണാതായ ഒരു തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥനെ അന്വേഷിച്ച് മൂന്ന് കേരള പോലീസുകാര്‍ ആ വനത്തിലേക്കു പ്രവേശിക്കുന്നു. അന്വേഷണത്തിനിടെ അവര്‍ക്കു ടൈം ലൂപ്പ്, ടൈം ട്രാവല്‍ തുടങ്ങിയ വിചിത്ര പ്രതിഭാസങ്ങള്‍ നേരിടേണ്ടിവരുന്നു. ആ കാടിനുള്ളില്‍ എന്താണു സംഭവിക്കുന്നത് എന്നതിന്റെ ഉത്തരമാണു സിനിമ പറയുന്നത്.
കഥയിലേക്കു ടൈം ലൂപ്പ്, ടൈം ട്രാവല്‍ കൊണ്ടുവന്നത്..?
അത്തരം ജോണറിലുള്ള ചുരുളി, ട്രയാങ്കിള്‍, ടൈം ക്രൈംസ് തുടങ്ങിയ സിനിമകളും ഡാര്‍ക്ക്, ലോസ്റ്റ് എന്നീ സീരീസുകളുമൊക്കെ ഏറെയിഷ്ടമാണ്. അത്തരം ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചുതന്നെ ചെയ്തതാണ്. ടൈം ട്രാവല്‍ ബ്രാഞ്ച് തിയറിയും ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്.
കാസ്റ്റിംഗില്‍ ശ്രദ്ധിച്ചത്..?
Star Chat
പ്രശാന്ത് മുരളിയെ നായകനാക്കി ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി ജോസ് കഥയെഴുതി സംവിധാനം ചെയ്ത "കരുതൽ’ എന്ന ചിത്രം പ്രേക്ഷകരിൽ നേർത്ത നോവു പടർത്തിയ ഒന്നായിരുന്നു. വലിയ വീടുകളിൽ തനിച്ചായിപ്പോകുന്ന പ്രായമായ മാതാപിതാക്കളുടെ കഥയാണ് ചിത്രം പറഞ്ഞത്. ഒരു ഫോൺവിളിക്കും കരുതൽ സ്പർശത്തിനും കാത്തിരിക്കുന്നവരുടെ കഥ.. സിനിമയെക്കുറിച്ച് സംവിധായകൻ സംസാരിക്കുന്നു...
ഈ പ്രമേയം തെരഞ്ഞെടുക്കാനുള്ള കാരണം?
കാലത്തിന് അനിവാര്യമായ പ്രമേയമാണെന്ന് ഉറപ്പുണ്ടായിരുന്നു. പ്രായമായ മാതാപിതാക്കൾ മാത്രം താമസിക്കുന്ന വീടുകൾ നാട്ടിൽ ഒട്ടേറെയുണ്ട്. പഠനത്തിനും ജോലിക്കുമായി പോകുന്ന മക്കൾ നാട്ടുകാർ എന്തുപറയും എന്ന ന്യായംവച്ച് ഇവരെ സംരക്ഷണകേന്ദ്രങ്ങളിലാക്കാനും തയാറാകുന്നില്ല. വിദേശങ്ങളിൽ.
പലപ്പോഴും ഈ മാതാപിതാക്കളുടെ ജീവനുപോലും മോഷ്ടാക്കളിൽനിന്നൊക്കെ ഭീഷണിയുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു സിനിമയെക്കുറിച്ചു ചിന്തിച്ചത്.
മിനി സ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് എത്തിയപ്പോഴുണ്ടായ വ്യത്യാസം?
ഷോർട്ട്ഫിലിമുകളാണ് ഞാൻ മുന്‍പു ചെയ്തിരുന്നത്. പെട്ടെന്ന് ബിഗ് സ്ക്രീനിലേക്കു വന്നപ്പോൾ ഒരു തുടക്കക്കാരൻ എന്ന നിലയിൽ ധാരാളം വെല്ലുവിളികൾ നേരിട്ടിരുന്നു. എങ്കിലും പിന്തുണയായി ഒരു ടീം കൂടെയുണ്ടായതിനാൽ പേടി തോന്നിയില്ല.
കരുതൽ എന്ന ചിത്രം സമൂഹത്തിനു നൽകുന്ന സന്ദേശം?
ചിത്രത്തിന്റെ പേരിൽ തന്നെ അതിനുള്ള ഉത്തരവുമുണ്ട്. ലോകത്തിൽ ഏതൊരു ബന്ധം എടുത്തു നോക്കിയാലും അതിന്റെയെല്ലാം അടിസ്ഥാനം കരുതൽ ആണ്. മാതാപിതാക്കൾക്ക് മക്കളോടുള്ള കരുതൽ, അതുപോലെ തിരിച്ചും. കൂട്ടുകാരോടും കൂടപ്പിറപ്പുകളോടും സഹജീവികളോടുമുള്ള കരുതൽ, ഭാര്യാഭർതൃ ബന്ധം...
എല്ലാത്തിന്റേയും അടിസ്ഥാനം കരുതലാണ്. എല്ലാ ബന്ധങ്ങളെയും കരുതലോടെ കാണണം, എല്ലാ വ്യക്തികളേയും കരുതലോടെ കാണണം എന്ന സന്ദേശമാണ് സിനിമയിലൂടെ നൽകിയത്. മിക്കവരും ജീവിതത്തിൽ അനുഭവിച്ച കാര്യങ്ങളാണ് ചിത്രത്തിൽ പറഞ്ഞത്. ഇത് ഞങ്ങളുടെ കഥയാണല്ലോ എന്നാണ് സിനിമകണ്ടിറങ്ങിയ പലരും പറഞ്ഞത്. അതുതന്നെയാണ് ആദ്യ സിനിമ നൽകിയ സംതൃപ്തി.
Star Chat
ദിവ്യപ്രഭയുടെ അഭിനയ വിസ്മയങ്ങളിലേറെയും "അറിയിപ്പ്’, "ഫാമിലി’, "പ്രഭയായ് നിനച്ചതെല്ലാം’, തമാശ’ എന്നിങ്ങനെ കലാമൂല്യമേറിയ സിനിമകളിലാണ്. അതേസമയം, "ഇതിഹാസ’, "ടേക്ക്ഓഫ്’, "നിഴല്‍’ തുടങ്ങിയ കമേഴ്സ്യല്‍ ഹിറ്റുകളിലെ വേറിട്ട വേഷങ്ങളും നമ്മുടെ മുന്നിലുണ്ട്. എല്ലാത്തരം സിനിമകളും വേഷങ്ങളും ഇഷ്ടത്തോടെ ആസ്വദിച്ച് അതിലേക്ക് അലിഞ്ഞുചേരുന്ന അഭിനയപ്രണയം.
കൃഷാന്തിന്റെ പുത്തന്‍പടം മസ്തിഷ്കമരണ’ത്തില്‍ ചിരിയുണര്‍ത്തുന്ന, അമിതാവേശം തുളുമ്പുന്ന, സരസമായ വക്കീല്‍ കഥാപാത്രം ഡെസ്റ്റിമോണ ദിവ്യപ്രഭയിലെ അഭിനേത്രിയുടെ ഇതുവരെ കാണാത്ത മുഖങ്ങളുടെ വെളിപ്പെടുത്തലാകുന്നു.
"എനിക്ക് ഇങ്ങനെയൊരു ബ്രേക്ക് ആവശ്യമായിരുന്നു. എന്നെ ഇങ്ങനെ കാണുമ്പോള്‍ ആളുകള്‍ മാറി ചിന്തിച്ചേക്കാം. എനിക്കായി പലതരം കഥാപാത്രങ്ങള്‍ ആലോചിക്കാനുള്ള സന്ദര്‍ഭം ഇതിലൂടെ ഉണ്ടാവട്ടെ’ -ദിവ്യപ്രഭ പറയുന്നു.
കൃഷാന്തിന്റെ സിനിമ ആഗ്രഹിച്ചിരുന്നോ..?
Review
അനന്തന്, ആശാന് എന്നീ രണ്ടു സാധാരണക്കാരുടെ സിനിമാമോഹങ്ങളുടെ കഥയാണ് ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത കോമഡി ഡ്രാമ ആശാന്. നാട്ടിന്‍പുറത്തെ കഥകളിയാശാന്റെ മകനായ അനന്തന് സിനിമയില്‍ അസി. ഡയറക്ടറാകാന്‍ മോഹം.
എറണാകുളത്തെ ഒരു ഫ്ളാറ്റ് സമുച്ചയത്തിലെ താമസക്കാരനും അവിടത്തെ അസോസിയേഷന് പ്രസിഡന്റും അവിടത്തുകാർക്കു പ്രിയപ്പെട്ടവനുമായ ആശാന് സിനിമാനടനാകാന്‍ മോഹം. ഈ മോഹങ്ങളുടെ ഇരുവഴികള്‍, ഒരുനാള്‍ ഒരുവഴിയില്‍ ഒന്നിക്കുന്നതിന്റെ കഥാവിസ്മയമാണ് ജോണ്‍പോള്‍ ജോര്‍ജിന്റെ കൈയൊപ്പുള്ള ഇന്ദ്രൻസ്- ജോമോൻ സിനിമ ആശാന്.
ആശാനായി ഇന്ദ്രൻസും അനന്തനായി ജോമോൻ ജ്യോതിറും സമാനതകളില്ലാത്ത പ്രകടനത്തിലൂടെ ക്ലാസും മാസും ഒന്നുചേരുന്ന മാജിക് അനുഭവം സമ്മാനിക്കുന്നു.
Review
നാട്ടുകാരും വീട്ടുകാരുമൊക്കെ സൗകര്യം പോലെ പ്രഭയെന്നും ഇന്ദുവെന്നും പ്രഭേന്ദുവെന്നുമൊക്കെ മാറിമാറി വിളിക്കാറുള്ള പ്രഭേന്ദു എന്‍. നമ്പൂതിരിയുടെ ജീവിതത്തിലെ ചിരിയും ഇമോഷനും കലര്‍ന്ന ഏതാനും ഏടുകളാണ് നിവിന്‍ പോളി നായകവേഷത്തിലെത്തിയ അഖില്‍ സത്യന് സിനിമ സര്‍വ്വംമായ.
പ്രേതകഥയെന്നോ പ്രേമകഥയെന്നോ വേര്‍തിരിക്കാനാവാത്തവിധം കെട്ടുപിണഞ്ഞ കഥാസഞ്ചാരത്തില്‍ നിവിന്‍ പോളിയെന്ന നടന്റെ ഹ്യൂമര്‍ മുഖവും ഇമോഷണല്‍ മുഖവും ചേരുംപടിചേര്‍ത്ത് സിനിമയ്ക്കു ഫീല്‍ഗുഡ് ഹൊറർ ഡ്രാമ ഫ്ളേവര്‍ നിലനിര്‍ത്തുന്നതില്‍ സംവിധായകന് വിജയിച്ചുവെന്നുതന്നെ പറയാം.
നൂറ്റാണ്ടുകളായി പൂജയും ഹോമകര്മങ്ങളുമൊക്കെ വിധിപ്രകാരം തുടര്‍ന്നുവരുന്ന ഇല്ലത്തെ ഇളയ സന്തതിയാണു കഥാനായകന് പ്രഭേന്ദു. ആള്‍ക്ക് ഈശ്വര വിശ്വാസം ഇത്തിരി കുറവാണ്. ഇല്ലെന്നു തന്നെ പറയാം. ആള്‍ക്ക് സംഗീതമാണു ദൈവം. ഗിറ്റാറിസ്റ്റാണ്.
ഗാനമേളകള്‍ക്കും ആല്‍ബങ്ങള്‍ക്കും സിനിമാപാട്ടുകള്ക്കും ഗിറ്റാര്‍ വായിക്കുന്നതാണ് പ്രഭയുടെ ജീവനോപാധി. അച്ഛന് നീലകണ്ഠന് നമ്പൂതിരിയും മൂത്തമകന് ദീപാങ്കുരനും ചേര്‍ന്നാണ് പൂജയും വഴിപാടുകളും മറ്റു കര്‍മങ്ങളുമൊക്കെ നടത്തിവരുന്നത്.
അങ്ങനെയിരിക്കെ ഒരു പ്രത്യേക സാഹചര്യത്തില്‍ പ്രഭേന്ദുവിനു സുഹൃത്തായ രൂപേഷ് നമ്പൂതിരിയുടെ പരികര്‍മിയായി പൂജകള്‍ക്കും ബാധ ഒഴിപ്പിക്കലുകള്‍ക്കും പോകേണ്ടിവരുന്നു.
ഒരു ഘട്ടത്തില്‍ മെയിന്‍ പൂജാരിയായി പ്രഭ പ്രമോഷനും നേടുന്നു. തുടര്‍ന്ന് അപ്രതീക്ഷിത കഥാസന്ദര്‍ഭങ്ങളിലൂടെയുള്ള സ്വച്ഛശാന്തമായ സഞ്ചാരമാണ് അഖില്‍ സത്യന് കഥയെഴുതി സംവിധാനം ചെയ്ത സര്‍വ്വംമായ.
Review
സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ മുഖ്യമന്ത്രി സി.കെ. ജോസഫിനെ ആയിരക്കക്കിനു പാര്‍ട്ടി അണികള്‍ക്കിടയില്‍ നിന്ന് ഒരു സാധാരണക്കാരന് തട്ടിക്കൊണ്ടുപോകുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളും വേറിട്ട രീതിയില്‍ സറ്റയറിക്കലായി അവതരിപ്പിക്കുന്ന സിനിമയാണ് നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ദിലീപ് ചിത്രം ഭഭബ അഥവാ ഭയം ഭക്തി ബഹുമാനം. കുട്ടിക്കൂട്ടങ്ങളായ ദളപതി ബോയ്സും റിച്ച് കിഡ്സും തമ്മില്‍ പറയുന്ന കഥകളിലൂടെയാണ് ഈ സിനിമ പ്രേക്ഷകര്‍ക്കു മുമ്പില്‍ അവതരിപ്പിക്കപ്പെടുന്നത്.
ആദ്യമേ പറയട്ടെ, ഇതു നിങ്ങളുടെ ചിന്താശേഷിയെ അളന്നുകുറിക്കാനുള്ള സിനിമയൊന്നുമല്ല. ഇതിലെ കഥാസഞ്ചാരത്തിനും കഥാമുഹൂര്ത്തങ്ങള്ക്കും അണിയറക്കാര്‍ തന്നെ പറഞ്ഞതുപോലെ യാതൊരു ലോജിക്കുമില്ല. ഒരു കൂട്ടം ഭ്രാന്തന് ചിന്തകളുടെയും ആശയങ്ങളുടെയും ഭ്രാന്തന് സീനുകളുടെയും രണ്ടര മണിക്കൂര്‍ അഴിഞ്ഞാട്ടമാണ് ഭഭബ.
Review
വില്ലനിസത്തിന്റെ സമസ്തഭാവങ്ങളും വാരിവിതറി ഇങ്ങനെയൊരു വേഷപ്പകര്‍ച്ചയില്‍ പ്രേക്ഷകര്‍ ഇതേവരെ മമ്മൂട്ടിയെ കണ്ടിട്ടുണ്ടാവില്ല. വേറിട്ട അഭിനയമൂഹൂര്ത്തങ്ങള്ക്കും കഥാപാത്രങ്ങള്‍ക്കും വേണ്ടി ദാഹിക്കുന്ന മമ്മൂട്ടിയിലെ നടന് സംവിധായകന് ജിതിന് കെ. ജോസ് സമ്മാനിച്ച ഉജ്ജ്വല വില്ലന്‍. അതാണു കളങ്കാവലിലെ സ്റ്റാന്‍ലി ദാസ്.
എന്നാലും ഇങ്ങനെയുണ്ടാകുമോ ഒരു വില്ലന്‍? തുടക്കം മുതല്‍ ഒടുക്കം വരെയും വില്ലനിസത്തിന്റെ ഗ്രാഫ് മേലേയ്ക്കുതന്നെ വരച്ചുനീട്ടുന്ന അപൂർവ കഥാമൂഹൂര്ത്തങ്ങളുടെ ഘോഷയാത്ര. ഇനിയൊരാള്‍ക്കും മമ്മൂട്ടിയെ ഇതുക്കുംമേലെ വില്ലനായി അവതരിപ്പിക്കാന്‍ കഴിയാത്തവിധത്തിലുള്ള കാഴ്ചകളും കാര്യങ്ങളുമാണ് ജിതിനും ജിഷ്ണുവും ചേര്‍ന്നു പടച്ചുവിട്ടിരിക്കുന്നത്.
ഒരു പ്രാദേശിക കലാപത്തിന്റെ അന്വേഷണത്തിനിടെ അന്വേഷണ സംഘം ചില സ്ത്രീകളെ കാണാതാകുന്ന കേസുകളിലേക്ക് എത്തിപ്പെടുകയാണ്. അത്തരം കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലുള്ളവരാണ് വിനായകന് അവതരിപ്പിക്കുന്ന ജയകൃഷ്ണനും ജിബിന്‍ ഗോപിനാഥിന്റെ ആനന്ദും. തുടര്‍ന്ന് അവര്‍ എത്തിപ്പെടുന്ന ഞെട്ടിക്കുന്ന സംഭവപരമ്പരകളിലൂടെയാണ് കളങ്കാവൽ യാത്രകൾ.
വാസ്തവത്തിൽ, ദാരികനെത്തേടി ഭദ്രകാളി നടത്തുന്ന ഒരു യാത്രയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ നടത്തുന്ന ഒരു ചടങ്ങാണു കളങ്കാവല്‍. ഈ സിനിമയിലുമുണ്ട് ദാരികനും ഭദ്രകാളിയും. ദാരികനെത്തേടിയുള്ള ഭദ്രകാളിയുടെ യാത്രകളുമുണ്ട്. കഥാന്ത്യം വലിയൊരു സസ്പെന്‍സാണ്, അതിലൊരു ട്വിസ്റ്റുമുണ്ട്. അതൊക്കെ തിയറ്ററില്‍ കണ്ടറിയുന്നതല്ലേ ത്രില്‍.
Review
എല്ലാവരിലുമുണ്ടാവും മറ്റാരുമറിയാത്ത ഒരുപിടി രഹസ്യങ്ങള്‍. അവസാന നിമിഷം വരെയും ആര്‍ക്കും പിടികൊടുക്കാതെ വഴുതി നീങ്ങാനാവും ഒരോരുത്തരുടെയും ശ്രമം. പക്ഷേ, മറ്റുള്ളവരുടെ രഹസ്യങ്ങളും നിഗൂഢതകളുമറിയാനുള്ള മോഹം ഒടുങ്ങുകയുമില്ല.
നമ്മുടെ ഈ വിചിത്രസ്വഭാവം തന്നെയാണു ത്രില്ലര്‍ സിനിമകളുടെ വിജയരഹസ്യം. മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലര്‍ അനുഭവങ്ങളിലൊന്നു തിയറ്ററുകളില്‍ കത്തിപ്പടരുകയാണ്. ഈ അടുത്തകാലത്തൊന്നും അത്രമേല്‍ സംതൃപ്തിയോടെ പ്രേക്ഷകര്‍ തിയറ്റര്‍ വിട്ട് ഇറങ്ങിയിട്ടുണ്ടാവില്ല.
പറഞ്ഞുവരുന്നതു ദിന്‍ജിത്ത് അയ്യത്താന്‍ - ബാഹുല്‍ രമേഷ് ടീമിന്റെ പുത്തൻപടം എക്കോ എന്ന ത്രില്ലിംഗ് പീക്കിനെക്കുറിച്ചു തന്നെ. നെഗറ്റീവില്ലാതെ, ലാഗില്ലാതെ പ്രേക്ഷക മനസുകളിൽ ഫ്രഷ്നെസിന്റെ സംതൃപ്തി നിറയ്ക്കു യാണ് എംആർകെ ജയറാം നിർമിച്ച മിസ്റ്ററി ഡ്രാമ ത്രില്ലർ എക്കോ.
ശീതക്കാറ്റു വീശിയടിക്കുന്ന മലമുകളിലെ കരിങ്കല്‍ വീട്ടില്‍ കുര്യച്ചനെ കാത്തിരിക്കുന്ന അയാളുടെ മലേഷ്യന്‍ ഭാര്യ മ്ലാത്തിച്ചേടത്തി. അവരെ പരിചരിക്കാന്‍ ഒപ്പം തങ്ങുന്ന പിയൂസെന്ന പയ്യന്. മലമുകളിലേക്കുള്ള ജീപ്പിന്റെ ഡ്രൈവര്‍ അപ്പൂട്ടി.
Review
മറയൂര്‍ കാടുകളില്‍ അപൂര്‍വമായി കാണപ്പെടുന്ന അമൂല്യവും വിശേഷപ്പെട്ടതുമായ ചന്ദനമരമാണ് വിലായത്ത് ബുദ്ധ. ഗുണനിലവാരമുള്ള ലക്ഷണമൊത്ത ചന്ദനമരം. ബുദ്ധശില്പങ്ങള് നിര്‍മിക്കുന്നതിനാണ് ഇതുപയോഗിക്കുന്നത്. അങ്ങനെയാണ് ഈയിനത്തിനു വിലായത്ത് ബുദ്ധയെന്നു പേരുവീണത്.
അങ്ങനെയുള്ള വിലായത്ത് ബുദ്ധയെ വീട്ടുപറമ്പില്‍ പരിപാലിച്ചു വളര്‍ത്തുന്ന മറയൂരിലെ റിട്ട. അധ്യാപകനും മുന്‍ പഞ്ചായത്തു പ്രസിഡന്റുമായ ഭാസ്കരനും ആ ചന്ദനമരം മോഷ്ടിക്കുമെന്ന് ഭാസ്കരന് മാസ്റ്ററെ പരസ്യമായി വെല്ലുവിളിച്ച അദ്ദേഹത്തിന്റെ ശിഷ്യന് ഡബിള്‍ മോഹന്‍ എന്ന ചന്ദനക്കടത്തുകാരനും തമ്മിലുള്ള പോരാട്ടത്തിന്റെയും പ്രതികാരത്തിന്റെയും സംഭവബഹുലമായ നാള്വഴിച്ചിത്രമാണു വിലായത്ത് ബുദ്ധ.
ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരം. അയ്യപ്പനും കോശിയും എഴുതി സംവിധാനം ചെയ്ത സച്ചിയുടെ ശിഷ്യന് ജയന് നമ്പ്യാര്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം. പക്ഷേ, അയ്യപ്പനും കോശിയുമായി വിലായത്ത് ബുദ്ധയെ താരതമ്യം ചെയ്യാന്‍ മുതിര്‍ന്നാല്‍ സച്ചിയുടെ തട്ട് താണുതന്നെയിരിക്കും. അതാണു സച്ചിയുടെ മാസ്റ്റര്‍ ക്രാഫ്റ്റ്. അതങ്ങനെ തന്നെ തുടരട്ടെ.
Review
മികവുറ്റ രീതിയിൽ ഒരു ഹൊറര്‍ സിനിമ എങ്ങനെ രൂപപ്പെടുത്തണമെന്ന് ആരെങ്കിലും ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് രാഹുല്‍ സദാശിവന് കഥയെഴുതി സംവിധാനം ചെയ്ത പ്രണവ് മോഹന്‍ലാല്‍ ചിത്രം ഡീയസ് ഈറെ. ശബ്ദവും നിശബ്ദതയും ചേരുംപടി സംയോജിപ്പിച്ച് 115 മിനിറ്റുകള്‍ പേടി അനുഭവിപ്പിക്കുന്ന മേക്കിംഗ് ബ്രില്യന്‍സ്.
ഭൂതകാലത്തില്‍ തുടങ്ങി ഭ്രമയുഗത്തിലൂടെ ഡീയസ് ഈറെയിലെത്തുമ്പോള് തനിക്കു പ്രിയപ്പെട്ട ഹൊറര്‍ ജോണറെന്ന കെട്ടിടത്തില്‍ നമ്മളെ പേടിപ്പെടുത്തുന്ന, ഞെട്ടലിലാഴ്ത്തുന്ന ചില പുതിയ നിഗൂഢ മുറികള്‍ പണിതീര്ക്കുകയാണു സംവിധായകന് രാഹുല്‍ സദാശിവന്.
കൊച്ചിയിലുള്ള കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ എന്‍ജിനിയറാണ് പ്രണവിന്റെ കഥാപാത്രം രോഹന്. അച്ഛനും അമ്മയും സഹോദരിയുമൊക്കെ അമേരിക്കയിലാണ്. പട്ടണത്തിലെ വലിയ വീട്ടില്‍ ഒറ്റയ്ക്കാണു താമസം. ധാരാളം സുഹൃത്തുക്കളുമൊത്ത് ജീവിതം ആഘോഷിക്കുന്ന പ്രകൃതം. രോഹന്റെ ക്ലാസ്മേറ്റും സുഹൃത്തുമായിരുന്ന കനി ആത്മഹത്യ ചെയ്തുവെന്നു സുഹൃത്തില്‍ നിന്ന് രോഹന് അറിയുന്നു. സുഹൃത്തിനൊപ്പം കനിയുടെ വീടുസന്ദര്‍ശിച്ചു സ്വന്തം വീട്ടില്‍ തിരിച്ചെത്തുന്ന രോഹൻ നേരിടുന്ന അസാധാരണ സംഭവങ്ങളിലൂടെയാണു കഥാസഞ്ചാരം. തുടര്‍ന്നുള്ള പേടിപ്പെടുത്തുന്ന കഥാമുഹൂര്‍ത്തങ്ങളും വേറിട്ട കഥാസന്ദര്‍ഭങ്ങളും തിയറ്ററില്‍ ആസ്വദിക്കുന്നതാണു രസകരം.
പ്രവചനാതീതമാണ് ചിത്രത്തിന്റെ കഥാസഞ്ചാരം. ഓരോ നിമിഷവും അടുത്തു സംഭവിക്കാന്‍ പോകുന്നത് എന്തെന്ന ആകാംക്ഷ നിലനിര്‍ത്തുന്ന മേക്കിംഗ് സ്റ്റൈല്‍. വിൻഡോ കർട്ടനുകളെ തട്ടിനീക്കി കാറ്റ് വീശുമ്പൊഴും ചായക്കപ്പും സ്ഫടിക പാത്രങ്ങളും വീണുടയുമ്പൊഴും സിഗരറ്റ് കത്തിച്ചു വലിക്കുന്പോൾ പോലും ഹൊറര്‍ അനുഭവിപ്പിക്കാന്‍ പാകത്തില്‍ ശബ്ദം ഡിസൈന്‍ ചെയ്തുവെന്നത് എടുത്തുപറയാതെ വയ്യ. ഇത്തരമൊരു സസ്പെന്‍സ് ചിത്രത്തിന്റെ ഹൊറര്മൂഡിനു തീപിടിപ്പിക്കുംവിധം പശ്ചാത്തല സംഗീതമൊരുക്കിയ ക്രിസ്റ്റോ സേവ്യറും ശബ്ദം ഡിസൈന്‍ ചെയ്ത ജയദേവന് ചക്കടത്തും ശബ്ദമിശ്രണം ഗംഭീരമാക്കിയ എം. ആര്. രാജാകൃഷ്ണനും കൈയടി നേടുന്ന കാഴ്ച.
Review
തെങ്ങുകയറുന്ന റിമ കല്ലിങ്കലിന്റെ ചിത്രമുള്ള പോസ്റ്ററാണ് സജിൻ ബാബുവിന്റെ തിയേറ്റര്‍ എന്ന സിനിമയിലേക്ക് ആദ്യമടുപ്പിച്ചത്. ഒറ്റവീടു മാത്രമുള്ള മാവും പ്ലാവും നിറയെ തെങ്ങുകളുമുള്ള തുരുത്തില്, പ്രായമായ അമ്മയ്ക്കൊപ്പം ന്യൂജെന്‍ ലോകത്തിന്റെ വര്ണത്തിളക്കങ്ങളില്ലാതെ, സോഷ്യല്‍ മീഡിയ എന്തെന്നറിയാതെ, എന്തിന്, മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാതെ പ്രകൃതിയോട് ഇണങ്ങിയും പിണങ്ങിയും ജീവിക്കുന്ന മീരയാണു തിയറ്ററിലെ കഥാനായിക.
22 ഫീമെയില്‍ കോട്ടയത്തിനുശേഷം വേഷപ്പകര്‍ച്ചയില്‍ റിമ കല്ലിങ്കലിന്റെ ശക്തമായ കഥാപാത്രങ്ങളിലൊന്ന്. മരംകേറി, ചക്കയും മാങ്ങയും തേങ്ങയും കുരുമുളകുമൊക്കെ വിളവെടുത്ത് കടത്തുവള്ളത്തിലേറ്റി, താനേ തുഴഞ്ഞ് മറുകരയെത്തി, അവിടത്തെ കടയില്‍ വിറ്റാണ് മീര വീട്ടുചെലവുകൾ നടത്തുന്നതും അമ്മ ശാരദാമ്മയെ സംരക്ഷിക്കുന്നതും.
Review
തിരയ്ക്കുശേഷം വീണ്ടും ത്രില്ലർ വൈബിലേക്ക് വിനീത് ശ്രീനിവാസന്റെ ചുവടുമാറ്റം. ഫീൽഗുഡും ഫാമിലി-ഫ്രണ്ട്ഷിപ്പ് ഇമോഷണൽ ക്രിഞ്ചും വാരിവിതറി ഹൃദയം കവർന്ന 12 വർഷങ്ങൾക്കിപ്പുറം ത്രില്ലിംഗ് അനുഭവങ്ങളുടെ തീപ്പൊരി വിതറുകയാണ് കരം എന്ന ഇന്റർനാഷണൽ ത്രില്ലറിലൂടെ വിനീത് ശ്രീനിവാസൻ.
വിദേശ ത്രില്ലറുകളോടു കിടപിടിക്കുന്ന കഥാപശ്ചാത്തലവും കഥപറച്ചിൽ വേഗവും ആകാംക്ഷയുടെ ശ്വാസവേഗം പരകോടിയിലെത്തിക്കുന്ന ആക്ഷൻ സീക്വൻസുകളും വലിച്ചടുപ്പിക്കുന്ന കിടിലൻ ആക്ഷൻ ത്രില്ലർ. വൈശാഖ് സുബ്രഹ്മണ്യത്തിന്റെ മെറിലാൻസ് സിനിമാസും വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഓഫ് ലൈഫും ചേർന്നാണു നിർമാണം.
ലെനാർകോയിൽ ഭാര്യ താരയ്ക്കൊപ്പം കോൺഫറൻസിന് എത്തുന്ന മുൻ ഇന്ത്യൻ മേജർ ദേവ് മഹേന്ദ്രൻ അകപ്പെടുന്ന സംഘർഷഭരിതമായ ചില അവസ്ഥകളിലൂടെയാണു കരത്തിന്റെ കഥാസഞ്ചാരം. ഫ്ലാഷ് ബാക്കിൽ തുടങ്ങുന്ന സിനിമ, പ്രേക്ഷകരെ ഒട്ടും മടിപ്പിക്കാത്ത കഥവഴികളിലൂടെ വർത്തമാനകാലത്തെ സസ്പെൻസ് സീനുകളിലേക്ക് അതിവേഗം കൂട്ടിക്കൊണ്ടുപോകുന്നു.
Review
ജീത്തു ജോസഫിന്റെ പുത്തന്‍പടം മിറാഷിനെപ്പറ്റി വെറുതേ, ത്രില്ലറെന്നു പറഞ്ഞാല്‍ പോരാ, എഡ്ജ് ഓഫ് ദ സീറ്റ് ജീത്തു ജോസഫ് ത്രില്ലര്‍ എന്നു തന്നെ പറയണം. തീര്‍ച്ചയായും ആ വിശേഷണത്തിന് തീ പിടിപ്പിക്കുന്ന കഥാസഞ്ചാരമാണ് രണ്ടാം പകുതിയിലും ക്ലൈമാക്സിനോട് അടുത്ത 15 മിനിറ്റുകളിലും.
ഒരു സാധാരണ മാന്‍ മിസിംഗ് കേസിനെ ചുറ്റിപ്പറ്റിയുള്ള ത്രില്ലിംഗ് അന്വേഷണമെന്നു തുടക്കത്തില്‍ തോന്നുമെങ്കിലും സംഭവബഹുലവും അനുനിമിഷം ട്വിസ്റ്റുകള്‍ കൊണ്ടും സസ്പെന്സുകള് കൊണ്ടും സമ്പന്നവുമാണ് മിറാഷിന്റെ കഥാഗതി.
കഥയിലെയും കഥപറച്ചിലിലെയും പുതുമകളാണ് മിറാഷിനെ രസാവഹമായ എന്‍ഗേജിംഗ് ത്രില്ലറാക്കുന്നത്. രണ്ടര മണിക്കൂറില്‍ നിറയെ ട്വിസ്റ്റുകളും സസ്പെന്സുകളുമുള്ള ജീത്തു ജോസഫ് ത്രില്ലര്‍ സ്വഭാവം തന്നെ മിറാഷിനും.