News
സൂപ്പർതാരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് ടോക്സിക്ക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്.
ഇരട്ട വേഷത്തില്‍ യാഷ് എത്തുന്ന ഈ ചിത്രത്തിൽ നയൻതാര, രുക്മിണി വസന്ത്, താര സുതാരിയ, ഹുമ ഖുറേഷി, കിയാര അദ്വാനി എന്നിവരാണ് നായികമാര്‍. നായകനായ യാഷിനൊപ്പം തന്നെ ഈ നായികമാർക്കും തുല്യ പ്രധാന്യമുള്ള സിനിമയാകും ടോക്സിക്ക് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
സാധാരണ ഗ്ലാമർ റോളുകളെ മറികടന്ന്, പ്രകടനത്തിന് വലിയ സാധ്യത നൽകുന്ന കഥാപാത്രത്തിലേക്കുള്ള ബോളിവുഡ് താരം കിയാര അദ്വാനിയുടെ നിർണായകമായ ഒരു ചുവടുവയ്പായാണ് സിനിമയിലെ "നാദിയ' എന്ന കഥാപാത്രം വിലയിരുത്തപ്പെടുന്നത്. ചിത്രത്തിലെ തബാഹി... എന്ന പ്രണയഗാനരംഗത്ത് യാഷിനൊപ്പമെത്തുന്നത് കിയാരയാണ്. റെട്രോ ശൈലിയിൽ വിന്റേജ് പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഗാനരംഗത്തില്‍ യാഷും കിയാരയും തമ്മിലുള്ള തീവ്രമായ പ്രണയരംഗങ്ങൾ കാണാം. യാഷിന്റെയും കിയാരയുടെയും കെമിസ്ട്രിയാണ് ഗാനരംഗത്തെ കൂടുതല്‍ ഹോട്ടാക്കുന്നത്.
പാട്ട് ട്രെന്‍ഡിംഗ് ആണെങ്കിലും കിയാരയുടെ ബോള്‍ഡ് ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ച് വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇപ്പോഴിതാ ടോക്സിക്കിലെ തബാഹി... ഗാനത്തോടുള്ള ഭർത്താവ് സിദ്ധാർത്ഥ് മൽഹോത്രയുടെ പ്രതികരണത്തെക്കുറിച്ച് ആദ്യമായി സംസാരിക്കുകയാണ് കിയാര അദ്വാനി. സോഷ്യല്‍ മീഡിയയില്‍ വന്ന ചില ട്രോളുകള്‍ അല്പം നെഗറ്റിവിറ്റി നിറഞ്ഞതായിരുന്നു. അത് ചിലത് ശരിക്കും ബാധിച്ചു. ഞാനത് ഭർത്താവുമായി ചർച്ച ചെയ്യാൻ പോലും പോയില്ല. അതിനെക്കുറിച്ച് സംസാരിക്കേണ്ടതില്ല എന്നാണ് ഞാൻ കരുതിയത്. കാരണം, അതിനെക്കുറിച്ച് സംസാരിക്കുമ്പോൾ ഞാൻ കൂടുതൽ അതിലേക്ക് ആണ്ടുപോകുയായിരുന്നു. അതുകൊണ്ട് നമുക്കതിനെക്കുറിച്ച് സംസാരിക്കാതിരിക്കാം എന്ന് വിചാരിച്ചു. അദ്ദേഹം ഇത് സ്വന്തം നിലയ്ക്ക് കാണുകയും ചെയ്തിരുന്നു. എന്നാൽ, അതിനെക്കുറിച്ച് സംസാരിക്കാൻ വന്നതുമില്ല.
കാരണം, അദ്ദേഹത്തിന് അതൊരു വലിയ കാര്യമാക്കാൻ താല്പര്യമില്ലായിരുന്നു. പിന്നീട് അദ്ദേഹം തന്നെയാണ് എനിക്ക് കാര്യങ്ങൾ വിശദീകരിച്ചു തന്നത്. അദ്ദേഹം പറഞ്ഞത്, നോക്കൂ, ഇത്തരം നെഗറ്റീവ് ട്രോളർമാരും കാര്യങ്ങളും എപ്പോഴും ഉണ്ടാകും, നിങ്ങൾ അവരെ എന്ത് പേരിട്ട് വിളിച്ചാലും ശരി.
നീ ഇതിന് ഇത്രയധികം പ്രാധാന്യം നൽകി, വീട്ടിലിരുന്ന് കരഞ്ഞ്, എന്തോ വലിയ ആപത്ത് സംഭവിച്ചതുപോലെ പെരുമാറുന്നത് എന്തിനാണ്..? നിനക്ക് എന്താണ് പറ്റിയത്..? നിനക്ക് അവരെ അറിയില്ല, അവർക്ക് നിങ്ങളെയും അറിയില്ല. നമ്മൾ വിവാഹിതരായതിൽ സന്തോഷമില്ലാത്ത ചില ആരാധകരായിരിക്കാം ഇവർ. അതുകൊണ്ട് അത് വിട്ടേക്കൂ, അവർ മാറിക്കോളും. പക്ഷേ, നീ എന്തിനാണ് അതിലേക്ക് പോകുന്നത്..? എന്തിനാണ് അത് നിന്നെ ബാധിക്കാൻ അനുവദിക്കുന്നത്..?’’ എന്നാണ്.
അപ്പോഴാണ് എനിക്ക് കാര്യം മനസിലായത്. ഞാൻ ചിന്തിച്ചു, അദ്ദേഹം ഇതിനെക്കുറിച്ച് ഇത്രയും പക്വതയോടെ ചിന്തിക്കുമ്പോൾ, ഞാൻ എന്തിനാണ് ഇങ്ങനെയൊക്കെ വിചാരിച്ച് വിഷമിക്കുന്നത്..?’ ആ നിമിഷത്തിലാണ് ഞാൻ ആശ്വസിച്ചത്, ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതില്ല എന്ന് പറഞ്ഞുതരാൻ, ഇത്രയധികം വിവേകവും പക്വതയും അനുഭവസമ്പത്തുമുള്ള ഒരാൾ കൂടെയുള്ളത് എന്റെ ഭാഗ്യമാണ്. അത് അങ്ങനെ തന്നെ വിട്ടേക്കുകയാണ് നല്ലതെന്ന് എനിക്കും ബോധ്യമായി-കിയാര വ്യക്തമാക്കി.
News
മലയാളത്തിന്റെ മഹാനടനും വൈക്കംകാരനുമായ മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം നാലാമതും ലഭിച്ചതിൽ വൈക്കത്തെ ആദ്യകാല നാടക സമിതികളിലൊന്നായ വൈക്കംമാളവികയും നിറഞ്ഞ ആഹ്ലാദത്തിൽ. വർഷങ്ങൾക്ക് മുമ്പ് വിദ്യാർഥിയായിരിക്കെ മുഹമ്മദുകുട്ടിയെന്ന മമ്മൂട്ടിവൈക്കം മാളവികയുടെ ഒരു നാടകത്തിൽ അഭിനയിക്കുവാൻ തീരുമാനിച്ചിരുന്നു.
എന്നാൽ ആ സമയമാണ് അദ്ദേഹത്തിനു ലോ കോളജിൽ പ്രവേശനം ലഭിക്കുന്നത്. അക്കാലത്ത് ഒരു ദിവസം രണ്ടുനാടകമെന്ന രീതിയിൽ എല്ലാ ദിവസവും നാടകഅവതരണംഉണ്ടാകും. ഈ സാഹചര്യത്തിൽ കോളജ് വിദ്യാഭ്യാസവും നാടകവും ഒരുമിച്ച് കൊണ്ടു പോകുവാൻ പറ്റാത്ത സാഹചര്യമായതിൽ അദ്ദേഹത്തിന്റെ നാടകമോഹം സഫലമായില്ല.
ആ സ്നേഹവുംനന്ദിയും കടപ്പാടുമുള്ളതുകൊണ്ട് എട്ട് വർഷങ്ങൾക്ക് മുമ്പ് വൈക്കം മാളവികയുടെ മിന്നുന്നതെല്ലാം പൊന്നല്ലെന്ന നാടകം അദ്ദേഹം ഉദ്ഘാടനം ചെയ്തു. സിനിമയിൽ മെഗാസ്റ്റാറായി വിരാജിക്കുമ്പോഴും നാടകത്തെയും നാടകകലാകാരൻമാരെയും ഏറെ സ്നേഹവായ്പോടെയാണ് മമ്മൂട്ടി നോക്കിക്കാണുന്നത്.
അഭിനയത്തോട് ഒടുങ്ങാത്ത അഭിനവേശമുള്ള ആ മഹാനടന് 59 വർഷമായി മലയാള പ്രഫഷണൽ നാടകവേദിയുടെ വെളിച്ചമായി നൽക്കുന്ന നാടക സമിതി വൈക്കം മാളവികയോടും വലിയ ആദരവും ഹൃദയബന്ധവുമാണുള്ളതെന്ന് മാളവികയുടെ അമരക്കാരനും പ്രധാന നടനുമായ സംസ്ഥാന നാടക അവാർഡ് ജേതാവ് പ്രദീപ് മാളവിക പറഞ്ഞു.
News
ലർക്ക് സിനിമയുടെ പോസ്റ്റർ വ്യാപകമായി നശിപ്പിക്കുന്നതിനെതിരെ സംവിധായകൻ എം.എ. നിഷാദ്. തന്റെ സിനിമയ്ക്കുനേരെ ഇത്തരം ആക്രമണങ്ങൾ ഏറെക്കാലമായുള്ളതാണെന്നും നിഷാദ് കുറിച്ചു.
ലർക്കിന്റെ പോസ്റ്ററുകൾ പാതയോരങ്ങളിൽ നിറയുമ്പോൾ സ്വാഭാവികമായ ചില ഉപദ്രവങ്ങളും നേരിടേണ്ടി വരുന്നുണ്ട്. എന്റെ സിനിമയുടെ പോസ്റ്റർ കീറുന്നതും നശിപ്പിക്കുന്നതുമൊക്കെ കുറെക്കാലമായി കണ്ടുവരുന്ന ഒരു നാട്ടുനടപ്പാണെന്ന് ഞാൻ തമാശയായി പറയാറുണ്ട്. എന്നോട് രാഷ്ട്രീയപരമായും, ആശയപരമായും വിയോജിപ്പുള്ളവർ തുടങ്ങി, അകാരണമായ ശത്രുത പുലർത്തുന്നവർ വരെയുള്ള ഒരു കൂട്ടമാളുകൾ ചരിത്രം ആവർത്തിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്.
ഇത്തവണയും എന്റെ മുഖം കണ്ടപാടെ ഓപ്പറേഷൻ തുടങ്ങി. പക്ഷേ, നിർഭാഗ്യവശാൽ എന്റെ മുഖത്തിനൊപ്പം പാവം ടി.ജി. രവിച്ചേട്ടന്റെ മുഖവും നശിപ്പിച്ചു. അതെന്തിനാണാവോ എന്തോ! കീറാൻ വേണ്ടിയാണെങ്കിലും പോസ്റ്റർ ശ്രദ്ധിക്കുന്നുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം. അതിനപ്പുറമൊന്നും നിങ്ങൾക്ക് ചെയ്യാനാവില്ലെന്നറിയാം. കൂടുതൽ ആക്രമണങ്ങൾ അഴിച്ചുവിടുക. ഐ ആം വെയ്റ്റിംഗ്'. നിഷാദ് കുറിച്ചു.
എം.എ. നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന ലർക്കിൽ സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരാണ് പ്രധാന താരങ്ങൾ.
News
മുൻ കാമുകിമാരുമായോ കാമുകന്മാരുമായോ സൗഹൃദം കാത്തുസൂക്ഷിക്കുന്നത് പുതിയ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അത് തനിക്ക് ഒരു റെഡ് ഫ്ലാഗ് ആണെന്നും വെളിപ്പെടുത്തി ബോളിവുഡ് താരം വിക്രാന്ത് മാസി.
താനോ ഭാര്യ ശീതൾ താക്കൂറോ പഴയ പങ്കാളികളുമായി സൗഹൃദം പുലർത്താറില്ലെന്നും ദീർഘകാല ബന്ധങ്ങളിൽ പരസ്പരം പുലർത്തേണ്ടത് സുതാര്യതയും സത്യസന്ധതയുമാണെന്നും വിക്രാന്ത് ഒരു അഭിമുഖത്തിൽ പറഞ്ഞു.
മുൻ കാമുകിയുമായി സൗഹൃദത്തിൽ തുടരുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു റെഡ് ഫ്ലാഗ് ആണ്. ഞാനോ ശീതളോ ഞങ്ങളുടെ പഴയ പങ്കാളികളുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്നില്ല. സൗഹൃദം അരുത് എന്ന് മുൻകൂട്ടി തീരുമാനിച്ച് ഉറപ്പിച്ചതല്ല, എന്നാൽ ഞങ്ങൾ രണ്ടുപേരുടെയും ചിന്താഗതിയും രീതികളും അങ്ങനെയായതിനാൽ പഴയ ബന്ധങ്ങളുടെ ഭാരം ചുമക്കാറില്ല.
മറ്റുള്ളവരുടെ വ്യക്തിപരമായ തീരുമാനങ്ങളെ ഞാൻ ജഡ്ജ് ചെയ്യില്ല, എന്നാൽ പുതിയൊരു ജീവിതത്തിലേക്ക് കടക്കുമ്പോൾ പഴയ ബന്ധങ്ങളിൽ നിന്ന് മാനസികമായി അകലം പാലിക്കുന്നത് ദാമ്പത്യം സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കും, അതാണ് എന്റെ അനുഭവം. ഞങ്ങൾ ഞങ്ങളുടെ പ്രണയം ഒരിക്കലും ലോകത്തിൽ നിന്ന് ഒളിച്ചുവെച്ചിട്ടില്ല. നാലോ അഞ്ചോ വർഷം ഒരുമിച്ച് ജീവിച്ചിട്ടും ആ ബന്ധത്തെക്കുറിച്ച് തുറന്നു പറയാൻ മടിക്കുന്നതും രഹസ്യമാക്കി വയ്ക്കുന്നതും ശരിയായ രീതിയല്ല. അത് പരസ്പരവിശ്വാസത്തെ ബാധിക്കും. ഗൗരവമുള്ളൊരു ബന്ധമാണെങ്കിൽ അതിൽ സുതാര്യതയാണ് പ്രധാനം. വിക്രാന്ത് പറഞ്ഞു.
2015ൽ ഒരു പൊതുസുഹൃത്ത് വഴിയാണ് വിക്രാന്തും ശീതളും പരിചയപ്പെടുന്നത്. തുടർന്ന് ബ്രോക്കൺ ബട്ട് ബ്യൂട്ടിഫുൾ എന്ന വെബ് സീരീസിൽ ഒരുമിച്ച് അഭിനയിക്കുന്നതിനിടയിൽ ഇരുവരും പ്രണയത്തിലായി. ഏഴു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ 2022 ഫെബ്രുവരി 14ന് രജിസ്റ്റർ വിവാഹവും ഫെബ്രുവരി 18ന് ഹിമാചൽ പ്രദേശിൽ പരമ്പരാഗത ചടങ്ങുകളോടെ വിവാഹവും നടന്നു. 2024 ഫെബ്രുവരിയിലാണ് ഇവർക്ക് വർദാൻ എന്ന ആൺകുഞ്ഞ് ജനിച്ചത്.
ട്വൽത് ഫെയിൽ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെ വലിയ പ്രശംസ ഏറ്റുവാങ്ങിയ വിക്രാന്ത് മാസി, ‘മുസാഫിർ കഫെ’ എന്ന പുതിയ ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുകയാണ്. ജൂലൈ 24ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.
Star Chat
സൂപ്പര്‍ഹിറ്റ് ലോകഃ യുടെ സഹ തിരക്കഥാകൃത്തായും ജെല്ലിക്കെട്ട്, ചതുരം, മസ്തിഷ്ക മരണം തുടങ്ങിയ സിനിമകളിലെ അഭിനേത്രിയായും ശ്രദ്ധനേടിയ ശാന്തി ബാലചന്ദ്രന്റെ പുത്തന്‍പടമാണ് ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത "അനന്തന്‍കാട്'. മുരളിഗോപിയുടെ തിരക്കഥയില്‍, ഏറെ തീവ്രമായ വൈകാരിക പശ്ചാത്തലമുള്ള കാര്‍ത്തിയെന്ന വേഷത്തിൽ തിളങ്ങുകയാണു ശാന്തി. തമിഴ് താരം ആര്യ, തെലുങ്ക്നടന്‍ സുനില്‍ എന്നിവര്‍ക്കൊപ്പം കഥാഗതിയില്‍ നിർണായക പങ്കുള്ള കഥാപാത്രം.
"മുമ്പ് ചില പരീക്ഷണചിത്രങ്ങളിലാണ് ഇത്രയും തീവ്രതയുള്ള കഥാപാത്രങ്ങള്‍ ചെയ്തിരുന്നത്. എന്റെ ജീവിതാനുഭവങ്ങളില്‍ നിന്ന് ഒത്തിരി ദൂരെയാണു കാര്‍ത്തി. ഇത്രയും വലിയ കാന്‍വാസില്‍ ഒരു മുഖ്യധാരാ വാണിജ്യചിത്രം എന്റെ ആദ്യ അനുഭവമാണ്'- ശാന്തി സണ്‍ഡേ ദീപികയോടു പറഞ്ഞു.
അനന്തൻകാട് പറയുന്നത്...?
ഓള്‍ഡ് സ്കൂള്‍ മാസ് എന്റര്ടെയ്നര് എന്ന രീതിയിലാണ് ഈ സിനിമയുടെ മേക്കിംഗ്. 80കളും 90കളുമാണു കഥാ പശ്ചാത്തലം. വലിയ രാഷ്്ട്രീയ സംഭവങ്ങളും മറ്റും സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു എന്നതിലൂടെയാണു കഥാസഞ്ചാരം.
എന്റെ കഥാപാത്രത്തെക്കുറിച്ചു മാത്രമാണു സംവിധായകന് പറഞ്ഞത്. അത് അവതരിപ്പിക്കാന്‍ മൊത്തം കഥയില്‍ എന്തു സംഭവിക്കുമെന്ന് അറിയേണ്ടതില്ലെന്നു മുരളിഗോപിയും പറഞ്ഞിരുന്നു. ഞാനും പ്രേക്ഷകര്ക്കൊപ്പമാണു ഫുള്‍ സിനിമ കണ്ടത്. കാര്‍ത്തി വളര്‍ന്ന സാഹചര്യങ്ങള്‍, അവളുടെ ജീവിതം എന്തുകൊണ്ട് ഇങ്ങനെയായി എന്നിങ്ങനെ സിനിമയില്‍ ഇല്ലാത്ത പലതും അദ്ദേഹം പറഞ്ഞുതന്നു.
ആദ്യാവസാനം സംഘര്‍ഷങ്ങള്‍ക്കു നടുവിലാണല്ലോ കാര്‍ത്തി..?
സിനിമയുടെ വൈകാരിക സത്ത വഹിക്കുന്ന കഥാപാത്രമാണു കാര്‍ത്തി. നിസഹായയാണ്. പക്ഷേ, അതു തന്റെ വിധിയെന്ന് അവള് അംഗീകരിക്കുന്നു. "ചൂളയിലെ വേറെ ഏതു പെണ്ണിനെ തൊട്ടാലും അവരെ അവിടത്തെ ഗ്യാംഗ് ജീവനോടെ വച്ചേക്കില്ല. പക്ഷേ, എന്റെ കാര്യത്തില്‍ മാത്രമാണ് ഇങ്ങനെ' എന്നു കാര്‍ത്തി പറയുന്നുണ്ട്.
വലിയ മാനസികാഘാതം അനുഭവിക്കുന്ന കഥാപാത്രമാണെങ്കിൽ പോലും എപ്പോഴും അഭിമാനത്തോടെയുള്ള പെരുമാറ്റമാണ് കാർത്തിയുടേത്. മാനസികമായ കരുത്ത് അവൾക്കുണ്ട്. പ്രയാസകരമായ സന്ദർഭങ്ങളിൽ പോലും അവളുടെയുള്ളിൽ സ്വാഭിമാനമുണ്ട്, തീയുണ്ട്. പോരാളി തന്നെയാണു കാര്‍ത്തി, അനുജനുവേണ്ടി ജീവിക്കുന്ന സ്ത്രീയാണ്. കാര്‍ത്തി നേരിട്ട ദുരനുഭവങ്ങളോടുള്ള പ്രതികാരമാണ് സഹോദരന് പൊടിയന് വലുതായപ്പോള്‍ ചെയ്യുന്നത്. അങ്ങനെ കഥാഗതിയിലും പ്രാധാന്യമുണ്ട്.
രൂപഭാവങ്ങളിൽ കാര്‍ത്തിയിലേക്ക് എത്തിയത്..?
News
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണം നേരിടുന്ന പവർ ഗ്രൂപ്പിനോടാണ് തന്റെ യുദ്ധമെന്ന് ‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോൻ. ആരോപണം നേരിടുന്ന ഒരാളെയും അമ്മ തലപ്പത്തുവരാൻ താൻ അനുവദിക്കില്ലെന്നും അതിനായി ഏതറ്റം വരെയും പോകുമെന്നും ശ്വേത പറയുന്നു.
ഹേമാ കമ്മിറ്റിയിലെ കുറ്റാരോപിതർ എന്ന തലക്കെട്ടോടെയായിരുന്നു ശ്വേതയുടെ കുറിപ്പ്.
''പരസ്യപ്രതികരണങ്ങൾ ഞാൻ മനഃപൂർവം ഒഴിവാക്കിയിരുന്നു. പക്ഷേ, ഹേമാ കമ്മറ്റിയിലെ കുറ്റാരോപിതർ സംഘടനയിലെ ചിലരെ മുന്നിൽ നിർത്തി വീണ്ടും വീണ്ടും എന്നെ വ്യക്തിപരമായി അപമാനിക്കാനും, യഥാർഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുമുള്ള ശ്രമം തുടരുന്നതിനാലാണ് ഒരിക്കൽ കൂടി ചില കാര്യങ്ങൾ വ്യക്തമാക്കേണ്ടി വരുന്നത്.
ആരാണ് എന്റെ മറുഭാഗം?
എന്റെ യുദ്ധം ഹേമ കമ്മറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്ന പവർ ഗ്രൂപ്പിനോടാണ്. അവരോടു മാത്രമാണ്. കഴിഞ്ഞ അസോസിയേഷൻ ജനറൽ മീറ്റിംഗിൽ അവർ എന്നെ അപമാനിച്ച് പുറത്താക്കാൻ ശ്രമിച്ചു. അവർക്കെതിരെയുള്ള എന്റെ പോരാട്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അവരുടെ ഇരകളെ ഞാൻ എന്നും ചേർത്ത് പിടിച്ചിട്ടുണ്ട്. അത് ഒരിക്കലും മാധ്യമങ്ങളുടെ നേടാനോ വ്യക്തിപരമായ നേട്ടത്തിനോ വേണ്ടിയായിരുന്നില്ല.
അവരിൽ ചിലരുടെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ഞാൻ ചോദ്യങ്ങൾ ഉയർത്തിയപ്പോൾ, അതിന് മറുപടി പറയുന്നതിനുപകരം വ്യക്തിപരമായ അധിക്ഷേപങ്ങളാണ് എനിക്ക് നേരിടേണ്ടി വന്നത്. ഞാൻ ഉയർത്തിയ യഥാർഥ വിഷയങ്ങൾ മറച്ചുവച്ച്, എന്നെക്കുറിച്ചുള്ള നുണക്കഥകൾ പ്രചരിപ്പിക്കപ്പെടുകയാണ്. ഇതിനിടയിൽ എനിക്കെതിരെ ഉയർത്തുന്ന ചില ആരോപണങ്ങൾക്കും കൂടി മറുപടി പറയട്ടെ.
ഒന്നാമത്…
കഴിഞ്ഞ 12 വർഷമായി രാജ്യം ഭരിക്കുന്ന ഒരു ദേശീയ പാർട്ടിക്ക് കേരളത്തിൽ സ്ഥാനാർഥികളെ കിട്ടാൻ എനിക്ക് കോടിക്കണക്കിന് രൂപ നൽകേണ്ടിവന്നു എന്ന ആരോപണത്തിന്റെ യുക്തി എനിക്ക് ഇന്നും മനസിലായിട്ടില്ല.
ആരെങ്കിലും ഈ ആരോപണത്തിനു പിന്നിലെ ലോജിക് ഒന്നു വിശദീകരിക്കാമോ?
രണ്ടാമത്…
ഞാൻ ഏതെങ്കിലും പാർട്ടിക്കാരിയാണെങ്കിൽ അത് മറച്ചുവയ്ക്കേണ്ട കാര്യമെന്താണ്? അങ്ങനെ തുറന്നു പറഞ്ഞാൽ എനിക്ക് എന്തെങ്കിലും നഷ്ടമുണ്ടാകുമോ? ഇല്ല. ഞങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ സിപിഎം, കോൺഗ്രസ്, ബിജെപി ആഭിമുഖ്യമുള്ള നിരവധി അംഗങ്ങളുണ്ട്. അവരിൽ ഒരാളും ഒരിക്കൽ പോലും ഉന്നയിക്കാത്ത ആരോപണമാണ് ചിലർ മാത്രം വീണ്ടും വീണ്ടും ആവർത്തിക്കുന്നത്.
ഞാൻ ഒരു കാര്യം വളരെ വ്യക്തമായി പറയട്ടെ. ‘അമ്മ’യിൽ രാഷ്ട്രീയവും മതവും വർഗീയതയും കൊണ്ടുവന്ന് സംഘടനയെ വിഭജിക്കാൻ ശ്രമിക്കരുത് എന്നാണ് എനിക്കെതിരെ തുടർച്ചയായി അപവാദപ്രചരണം നടത്തുന്നവരോടുള്ള എന്റെ അഭ്യർഥന.
കാരണം, മലയാളികൾ കലാകാരന്മാരെ സ്നേഹിച്ചതും ആദരിച്ചതും ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായാണ്. ഇതെല്ലാം ഇതുവരെ ഞാൻ പറയാതിരുന്നത്, ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് കരുതിയതുകൊണ്ടാണ്. പക്ഷേ, ഈ ബഹളങ്ങൾക്കിടയിൽ ഞാൻ ഉയർത്തിയ യഥാർഥ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുകയാണ്.
പിഷാരടി ഉൾപ്പെടെ അംഗീകരിക്കുന്ന “അഴിമതി ആരോപണങ്ങൾ” പോലും ഇവിടെ ചർച്ച ചെയ്യപ്പെടുന്നില്ല!! എന്തായാലും, ഞാൻ ഇവിടെ ഉള്ളിടത്തോളം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്നവർ ഒരിക്കലും ‘അമ്മ’യുടെ തലപ്പത്ത് വരില്ല. അതിനു വേണ്ടി ഞാൻ ഏതറ്റം വരെയും പോകുമെന്നുറപ്പ്.
എന്നെ ഭീഷണിപ്പെടുത്താനാവില്ല.
എന്നെ നിശ്ശബ്ദയാക്കാനുമാവില്ല.
ഞാൻ കീഴടങ്ങില്ല.
ഞാൻ പിന്മാറില്ല.
സത്യം കേൾക്കപ്പെടണം.
AMMA-യ്ക്ക് ഇതിലും നല്ലത് ലഭിക്കണം.
ശ്വേത മേനോൻ''.
News
ആരാധകരെ ആവേശത്തിലാഴ്ത്തി മാർവൽ സീരിസിലെ ‘അവഞ്ചേഴ്സ്: ഡൂംസ് ഡേ’ ട്രെയിലർ റിലീസ് ചെയ്തു. ‘അവഞ്ചേഴ്സ്’ ടീം മാത്രമല്ല ഫന്റാസ്റ്റിക് ഫോർ, എക്സ് മെൻ ടീം തുടങ്ങി വമ്പൻ ആളുകളെയാണ് ചിത്രത്തിൽ മാര്‍വൽ അവതരിപ്പിക്കുന്നത്.
‘അയൺ മാൻ’ താരം റോബർട് ഡൗണി ജൂനിയർ വില്ലനാകുന്നു എന്നതാണ് സിനിമയുടെ പ്രധാന ആകർഷണം. ലോകി, തോർ എന്നിവരെ കൂടാതെ ക്യാപ്റ്റൻ അമേരിക്കയും ഡൂംസ് ഡേയിൽ തിരിച്ചെത്തുന്നു.
News
രാമായണത്തിൽ സീതയായി അഭിനയിക്കാൻ കഴിഞ്ഞത് അനുഗ്രഹമാണെന്നും അതിനായി താൻ തന്റെ ചിന്തകളെപ്പോലും ശുദ്ധി നിലനിർത്തിയെന്ന് തെന്നിന്ത്യൻ താരം സായ് പല്ലവി.
‘ഇതുപോലൊരു വേഷം ലഭിക്കുക എന്നത് അഭിനേതാക്കളെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു ദേവിയുടെ വേഷം ചെയ്യുക എന്നത് കഠിനമാണ്. ഈ ചിത്രത്തിന് പിന്നിൽ തങ്ങളുടെ ഹൃദയവും ആത്മാവും നൽകി പ്രവർത്തിക്കുന്ന ഒരു വലിയ അണിയറപ്രവർത്തകരുണ്ട്.
സീതാ മാതാവായി അഭിനയിക്കാൻ ഞാൻ സ്വയം തിരഞ്ഞെടുത്തതാണെന്ന് കരുതുന്നില്ല. ഈ വേഷം ചെയ്യാൻ ഞാൻ അനുഗ്രഹിക്കപ്പെട്ടവളാണ്. നമുക്ക് പിന്നാലെ നടന്ന് നേടിയെടുക്കാൻ കഴിയുന്ന ഒന്നല്ല ഇത്. എങ്ങനെ അഭിനയിക്കണം എന്ന് മുൻകൂട്ടി എഴുതി തയാറാക്കാനും കഴിയില്ല.
ഞാൻ ധ്യാനത്തിലിരുന്ന് പ്രാർഥിക്കുമായിരുന്നു, ‘‘സീതാ മാതാവേ, എന്നിലൂടെ അങ്ങ് തന്നെ അഭിനയിക്കൂ’’ എന്ന്. എന്നിലൂടെ പുറത്തുവരുന്നതെന്തോ, അത് മാത്രമാണ് ഈ സിനിമയ്ക്ക് അനുയോജ്യമായത്’ സായ് പല്ലവി പറഞ്ഞു.
ആ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ എന്റെ ചിന്തകളിൽ പോലും പരമാവധി ശുദ്ധി നിലനിർത്താൻ ഞാൻ ശ്രമിച്ചിരുന്നു. എന്റെ ഉള്ളിൽ ഒരു നിഷ്പക്ഷത കാത്തുസൂക്ഷിച്ചു. അങ്ങനെയാണ് എന്റെ ഏറ്റവും മികച്ച പതിപ്പ് തന്നെ ആ കഥാപാത്രത്തിനായി സമർപ്പിക്കാൻ എനിക്ക് സാധിച്ചത്’ സായ് പല്ലവി പറഞ്ഞു.
ബാബാ രാംദേവ് അടക്കം നിരവധി സന്യാസികളും ഹിന്ദു, ജൈന, സിഖ് പുരോഹിതരും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. ചടങ്ങിന് ഇടയിൽ രൺബീർ കപൂറും സായ് പല്ലവിയും ബാബാ രാംദേവിന്റെ കാലു തൊട്ട് അനുഗ്രഹവും തേടി.
News
മുംബൈയിൽ നടന്ന ഒരു പൊതുപരിപാടിക്കെത്തിയ ബോളിവുഡ് താരം സൽമാൻ ഖാന്റെ പുതിയ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സാധാരണ കണ്ടുവരാറുള്ള എനർജിയില്ലാതെ ഏറെ തളർന്ന രൂപത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ആരോഗ്യസ്ഥിതിയെച്ചൊല്ലി ആരാധകർ വലിയ ആശങ്കയിലാണ്.
പരിപാടിക്കിടെ താരം ഇടയ്ക്കിടെ ചുമയ്ക്കുന്നുമുണ്ട്. വീഡിയോ വൈറലായതോടെ താരത്തിന്റെ ആരോഗ്യത്തെക്കുറിച്ച് പലതരത്തിലുള്ള ഊഹാപോഹങ്ങളും പ്രചരിച്ചു.
News
72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര നേട്ടത്തിന്റെ ഇരട്ടി മധുരത്തിലാണ് ഓം: ചാപ്റ്റർ 1 സിനിമയുടെ അണിയറപ്രവർത്തകർ. ഈ ചിത്രത്തിനായി ഒന്നിച്ച നാല് പേരാണ് ഇത്തവണത്തെ ദേശീയ അവാർഡിന് അർഹരായത്.
ഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോൾ, അമരൻ എന്ന ചിത്രത്തിലൂടെ രാജ്കുമാർ പെരിയസാമി മികച്ച സംവിധായകനുള്ള അവാർഡ് സ്വന്തമാക്കി. ആർ. കലായിവനൻ മികച്ച എഡിറ്ററിനുള്ള അവാർഡും രായൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ധനുഷിന് സ്പെഷ്യൽ ജൂറി പരാമർശവും ലഭിച്ചു.
ഈ അപൂർവ നേട്ടം മമ്മൂട്ടി കമ്പനി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കേക്ക് കട്ടിംഗ് ചിത്രങ്ങളിലൂടെ ആരാധകരും ആഘോഷമാക്കുകയാണ്.
ഈ നാല് ജേതാക്കളും ഇപ്പോൾ ഓം: ചാപ്റ്റർ 1 എന്ന ചിത്രത്തിനായി ഒരുമിച്ച് പ്രവർത്തിക്കുന്നതിനിടെയാണ് അവാർഡ് നേട്ടം സ്വന്തമാക്കിയത്
News
വിവാഹശേഷം ഭർത്താവ് സഹീർ ഇഖ്ബാലിന്റെ ഒരു താത്പര്യത്തോട് മാത്രം ഒത്തുതീർപ്പിന് സോനാക്ഷി സിൻഹ തയാറല്ലായിരുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഡ്യുക്കാറ്റി സൂപ്പർ ബൈക്കായിരുന്നു അത്.
പ്രണയകാലത്തും വിവാഹശേഷവും വർഷങ്ങളോളം സഹീർ തന്റെ കിടപ്പുമുറിക്കുള്ളിലായിരുന്നു ഈ ബൈക്ക് പാർക്ക് ചെയ്തിരുന്നതെന്നും, ഒടുവിൽ താൻ നിർബന്ധിച്ച് അത് അവിടെനിന്ന് മാറ്റിക്കുകയായിരുന്നുവെന്നും സോനാക്ഷി വെളിപ്പെടുത്തി.
നേഹ ധൂപിയ, അങ്കത് ബേദി എന്നിവർ അവതരിപ്പിക്കുന്ന നോ ഫിൽട്ടർ നേഹ എന്ന ചാറ്റ് ഷോയിലാണ് സഹീറിന്റെ പ്രിയപ്പെട്ട ബൈക്കിന്റെ കഥ സോനാക്ഷി പങ്കിട്ടത്. സഹീറിന് അവന്റെ കിടപ്പുമുറിയിൽ ഒരു മോട്ടോർ ബൈക്ക് വേണമായിരുന്നു. അതും ഒരു വലിയ രാക്ഷസനെപ്പോലെയുള്ള ഡ്യുക്കാറ്റി ബൈക്ക്! അതൊരു ഷോപീസ് അല്ല, ഒറിജിനൽ ബൈക്കാണ്.
ഞങ്ങൾ ഡേറ്റിംഗ് തുടങ്ങിയ കാലം മുതൽ അത് അവന്റെ ബെഡ്റൂമിലുണ്ടായിരുന്നു. പിന്നീട് ഞങ്ങളുടെ നിശ്ചയം കഴിഞ്ഞു, വിവാഹവും കഴിഞ്ഞു. ഒടുവിൽ ഞാൻ പറഞ്ഞു, കടക്ക് പുറത്ത്! എനിക്ക് നിന്നോടാണ് പ്രണയം, നിന്റെ ബൈക്കിനോടല്ല. ബൈക്ക് ഇനി വാതിലിന് പുറത്ത് കിടക്കും. അങ്ങനെ ആ ഡ്യുക്കാറ്റി ബൈക്കിന് ഒടുവിൽ പുതിയൊരു പാർക്കിംഗ് സ്ഥലം കണ്ടെത്തേണ്ടി വന്നു.
ഇപ്പോൾ അവന്റെ ബൈക്ക് ഇരിക്കുന്നത് ഞങ്ങളുടെ ഫോയറിലാണ്.
അതായത് മാലിദ്വീപ്, ദുബായ്, ന്യൂയോർക്ക് തീമുകളിലുള്ള സ്പേസുകൾക്ക് നടുവിലെ ഒരിടത്താണ് ഇപ്പോൾ ആ ബൈക്ക് ഇരിക്കുന്നത്. വീടിന്റെ ഒരു ഭാഗത്തിന് മാലിദ്വീപ് എന്നും, മറ്റൊരു ഭാഗത്തിന് ന്യൂയോർക്ക് എന്നും, വേറൊരു ഭാഗത്തിന് ദുബായ് എന്നുമാണ് പേരിട്ടിരിക്കുന്നത്.
2017ൽ സൽമാൻ ഖാൻ സംഘടിപ്പിച്ച ഒരു പാർട്ടിയിൽ വച്ചാണ് സോനാക്ഷിയും സഹീറും ആദ്യമായി കണ്ടുമുട്ടുന്നത്. വൈകാതെ ഇരുവരും പ്രണയത്തിലായി. ഏഴുവർഷത്തോളം തങ്ങളുടെ ബന്ധം ഇവർ രഹസ്യമായി സൂക്ഷിച്ചു. 2022ൽ പുറത്തിറങ്ങിയ ഡബിൾ എക്സ്എൽ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചപ്പോഴും ഇവർ പ്രണയം പരസ്യമാക്കിയിരുന്നില്ല. ഒടുവിൽ 2024 ജൂൺ 23ന് സോനാക്ഷിയുടെ മുംബൈയിലെ വസതിയിലാണ് ലളിതമായ ചടങ്ങുകളോടെ ഇരുവരും വിവാഹിതരായത്.
News
ശ്രീരാമ ചരിതം ആടിയും പാടിയും അവതരിപ്പിക്കുന്ന അട്ടപ്പാടിയിലെ മൺമറയുന്ന ഗോത്ര പൈതൃക കലാരൂപമായ രാമർകൂത്ത് ആസ്പദമാക്കി വിജീഷ് മണി സംവിധാനം ചെയ്യുന്ന ഡോക്യുഫിക്ഷൻ മൂവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, മൗനയോഗി സ്വാമി ഹരിനാരായണന് നൽകി പ്രകാശനം നിർവഹിച്ചു.
അനശ്വര ചാരിറ്റബിൾ ട്രസ്റ്റ് നിർമിച്ച് ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ രാമർകൂത്ത് കലാകാരനായ പൊന്നൻ രങ്കന്റെ നേതൃത്വത്തിൽ കാരമട ജയൻ, വിനോദ് ഊത്തുകുഴി, മരുതൻ തുടങ്ങിയവരോടൊപ്പം അടപ്പാടിയിലെ കലാകാരൻമാരും അണിനിരക്കുന്നു.
ഛായാഗ്രഹണം-ഭവി ഭാസ്ക്കർ,എഡിറ്റിംഗ്-ബി. ലെനിൻ, സൗണ്ട് ഡിസൈനർ-ഗണേഷ് മാരാർ, കലാസംവിധാനം-ശ്രീരാഗ് കർമ, മേക്കപ്പ്-ശശി കാട്ടകമ്പാൽ, സഹസംവിധാനം-ശരത്ത് ബാബു, പ്രൊഡക്ഷൻ മാനേജർ-കെ ബി, രാമദാസ് അട്ടപ്പാടി, സജീവൻ നമ്പിയത്ത്, പിആർഒ-എ.എസ്. ദിനേശ്.
News
ഇൻസ്റ്റഗ്രാമിൽ ലോകകപ്പ് ആവേശത്തിൽ പങ്കുവച്ച വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഉയർന്ന മോശം കമന്റുകൾക്ക് മറുപടിയുമായി അന്ന രാജൻ. മുഖത്തടിച്ച ഭാഷയിൽ രൂക്ഷമായ മറുപടിയാണ് താരം പങ്കുവച്ചിരിക്കുന്നത്. തന്റെ റീൽ വിഡിയോയില്‍ നെഗറ്റിവ് കമന്റ് ചെയ്തവർക്കെതിരെയാണ് നടിയുടെ പ്രതികരണം.
ആകാംക്ഷയിൽ ഒരു റീൽ ഇട്ടത് മാത്രമേ ഓർമയുള്ളൂ. ചീത്ത കമന്റ്സ് ഇട്ട എല്ലാവരുടെയും അമ്മയ്ക്കും അപ്പനും സുഖമാണെന്നു കരുതുന്നു. നന്ദി എല്ലാവർക്കും. അന്ന രാജൻ കുറിച്ചു.
News
പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം ഫൗജിയുടെ ചിത്രീകരണത്തിനിടെ പ്രാണിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത നടൻ രാജേഷ് ശർമ ആശുപത്രി വിട്ടു. കൊൽക്കത്തയിലെ ധകൂരിയ മണിപ്പാൽ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം മുംബൈയിലെ വസതിയിൽ തിരിച്ചെത്തിയ അദ്ദേഹം ദിവസങ്ങൾക്കുള്ളിൽ സിനിമയുടെ സെറ്റിൽ തിരിച്ചെത്തും.
വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് ബി.എൻ. തിവാരിയാണ് നടന്റെ ആരോഗ്യനില മെച്ചപ്പെട്ട വിവരം സ്ഥിരീകരിച്ചത്. കൊൽക്കത്തയിലെ ആശുപത്രിവാസത്തിന് ശേഷം അദ്ദേഹം മുംബൈയിൽ തിരിച്ചെത്തി.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നതിനെ തുടർന്ന് ചില സങ്കീർണതകൾ ഉണ്ടായിരുന്നു. ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണെന്നും ബി.എൻ. തിവാരി അറിയിച്ചു.
ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ ഫൗജിയുടെ ചിത്രീകരണം പൂർത്തിയായ ശേഷം സാങ്കേതിക പ്രവർത്തകരുമായി സംസാരിച്ചുനിൽക്കുമ്പോഴാണ് രാജേഷ് ശർമയ്ക്ക് പ്രാണിയുടെ കടിയേറ്റത്.
തുടക്കത്തിൽ ഇത് നിസ്സാരമായി തള്ളിക്കളഞ്ഞെങ്കിലും കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയ്ക്കിടെ അദ്ദേഹത്തിന് കടുത്ത പനിയും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കൊൽക്കത്തയിലെത്തിയ ഉടൻ അദ്ദേഹത്തെ ധകൂരിയ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാജേഷ് ശർമയെ പശ്ചിമ ബംഗാൾ കായിക മന്ത്രി ഇന്ദ്രനീൽ ഖാൻ സന്ദർശിച്ചിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത് അക്ഷയ് കുമാർ നായകനായ ഭൂത് ബംഗ്ല എന്ന ചിത്രത്തിലാണ് രാജേഷ് ശർമ അവസാനമായി അഭിനയിച്ചത്.
News
നടി അനുപമ പരമേശ്വരൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചൊരു പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. സമാധാനം സ്വയം കണ്ടെത്തിയെത്തിയെന്നും ഒരു പോസ്റ്റ് പങ്കുവയ്ക്കാൻ ഇനി തനിക്ക് ആരുടേയും അനുമതി വാങ്ങേണ്ടതില്ലെന്നും ഭയപ്പെടേണ്ടതില്ലെന്നുമാണ് നടി കുറിച്ചത്. ഇത് എന്തിനെക്കുറിച്ചാണ് എന്നാണ് ആരാധകർ ചോദിക്കുന്നത്.
പ്രണയം തകർന്നോ അതോ മറ്റെന്തെങ്കിലും വലിയ വിഷമത്തിലാണോ താരമെന്ന ആശങ്കയും ആരാധകർ പങ്കുവയ്ക്കുന്നു.
‘‘ചിലപ്പോഴൊക്കെ സമാധാനം കണ്ടെത്താൻ, വഴിമുട്ടിയ ഇടങ്ങളെല്ലാം ഉപേക്ഷിക്കേണ്ടി വരും. ഇന്ന്, സമാധാനം എന്നെ തേടിയെത്തി. ഇന്നുമുതൽ, ഞാൻ എന്റെ ശബ്ദം തിരഞ്ഞെടുക്കുന്നു. എന്റെ ജീവിതം തിരഞ്ഞെടുക്കുന്നു. ഇനി ആരുടെയും അനുവാദങ്ങളില്ല, ഇനി ഭയമില്ല. ഞാൻ മാത്രം, എന്നിലേക്ക് തിരികെ വരുന്നു, എന്റേതാണെന്ന് ഞാൻ മറന്നുപോയ ജീവിതത്തോട് വീണ്ടും പ്രണയത്തിലായിക്കൊണ്ട്.
ഒരുപാട് കാലമായി ഞാൻ പറയാൻ ആഗ്രഹിച്ച ഒരു കാര്യമുണ്ട്...ഒരുപാട് കാലം എനിക്ക് പറയാൻ അനുവാദമില്ലാതിരുന്ന ഒരു കാര്യം. നിങ്ങളെല്ലാവരെയും ഞാൻ സ്നേഹിക്കുന്നു.
എന്നോടൊപ്പം നിന്നതിന്, എന്നിൽ വിശ്വസിച്ചതിന്, എന്റെ ജീവിതം ഇത്രയധികം സ്നേഹം കൊണ്ട് നിറച്ചതിന് നന്ദി. ഇത് ഞാൻ മുമ്പ് വേണ്ടത്ര പറഞ്ഞിട്ടില്ലെങ്കിലും, അത് എപ്പോഴും എന്റെ ഉള്ളിൽ അറിഞ്ഞിരുന്നു എന്ന് നിങ്ങൾ മനസിലാക്കണം. ഓരോ സന്ദേശവും, ഓരോ പ്രാർഥനയും, ഓരോ തരി സ്നേഹവും എനിക്കേറ്റവും ആവശ്യമുള്ളപ്പോൾ എന്നിലേക്ക് എത്തി.
പ്രപഞ്ചമേ, എന്നെ എന്നിലേക്ക് തന്നെ തിരികെ എത്തിച്ചതിന് നന്ദി.സൗഖ്യത്തിനായി!
സ്വാതന്ത്ര്യത്തിനായി! എന്നെ ഞാൻ തിരഞ്ഞെടുത്തതിനായി! ഒടുവിൽ, പൂർണമായി, യാതൊരു സങ്കോചവുമില്ലാതെ എന്റേതായ ഒരു ജീവിതത്തിനായി!’’ അനുപമയുടെ വാക്കുകൾ.
News
മമ്മൂട്ടിക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ച സന്തോഷം പങ്കുവച്ച് രമേഷ് പിഷാരടി. ഇരുവർക്കുമിടയിലെ ഊഷ്മളമായ സൗഹൃദം വിളിച്ചോതുന്ന ഒരു വീഡിയോയാണ് പിഷാരടി പങ്കുവച്ചത്.
തന്റെ ഫോണിന്റെ ഗ്യാലറിയിൽ ഏറെ നാളായി അതീവ രഹസ്യമായി സൂക്ഷിച്ചുവെച്ചിരുന്ന ഒരു വീഡിയോയാണ് പിഷാരടി പങ്കുവെച്ചിരിക്കുന്നത്. കാറിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ അരികിലേക്ക് ചെന്ന് കലക്കി, ഒരു ഉമ്മ തന്നേക്ക്...എന്ന് പിഷാരടി ആവശ്യപ്പെടുന്നതാണ് വീഡിയോയുടെ തുടക്കം. ഉടൻ തന്നെ കാറിന്റെ വിൻഡോയിലൂടെ തല പുറത്തേക്കിട്ട് മമ്മൂട്ടി, രമേശ് പിഷാരടിയുടെ കവിളിൽ സ്നേഹത്തോടെ ചുംബിക്കുകയായിരുന്നു.
"ഇന്നല്ലെങ്കിൽ പിന്നെ എന്ന്. ഗാലറിയിൽ ഇതിങ്ങിനെ പോസ്റ്റ് ചെയ്യാതെ സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു' എന്ന രസകരമായ കുറിപ്പോടെയാണ് പിഷാരടി ഈ സുന്ദര നിമിഷം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.
News
രാമായണം സിനിമയുടെ പ്രഥം സങ്കൽപ് ചടങ്ങിൽ നടൻ രൺബീർ കപൂർ നടത്തിയ പ്രസംഗം ആരാധകരുടെ മനസ് കവർന്നു. കൂളിംഗ് ഗ്ലാസ് ധരിച്ച് വേദിയിലെത്തിയതിന് ആദ്യമേ ക്ഷമാപണം നടത്തിയ രൺവീർ ദൂരദർശൻ രാമായണ പരമ്പരയിൽ ശ്രീരാമൻ എന്ന കഥാപാത്രം അനശ്വരമാക്കിയ പ്രശസ്ത താരം അരുൺ ഗോവിലിനോട് വേദിയിൽ വെച്ച് ആദരവ് പ്രകടിപ്പിച്ചതും ശ്രദ്ധേയമായി. രാമായണം സിനിമയിൽ ശ്രീരാമനെയാണ് താരം അവതരിപ്പിക്കുന്നത്.
"എല്ലാവർക്കും നമസ്കാരം. കറുത്ത കണ്ണട ധരിച്ചെത്തിയതിന് ഞാൻ നിങ്ങളോടെല്ലാം ക്ഷമ ചോദിക്കുന്നു. എന്റെ കണ്ണുകളിൽ നേരിയ ഇൻഫെക്ഷൻ (അണുബാധ) ഉണ്ട്. പക്ഷേ, ഈ ശുഭാവസരത്തിൽ എന്റെ മനസ്സിൽ എല്ലാവരോടും 'അഫെക്ഷൻ' (സ്നേഹം) മാത്രമാണുള്ളത്. അതുകൊണ്ട് ദയവായി ആരും ഇത് തെറ്റായി വിചാരിക്കരുത്. രൺവീർ തുടങ്ങിയതിങ്ങനെ.
തുടർന്ന് സദസിലിരുന്ന അരുൺ ഗോവിലിനെ അഭിസംബോധന ചെയ്തുകൊണ്ട് രൺബീർ സംസാരിച്ചു. രൺബീർ പേര് വിളിച്ചതും ബഹുമാനപൂർവ്വം എഴുന്നേറ്റ അരുൺ ഗോവിലിനോട് ഇരിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് താരം വാക്കുകൾ തുടർന്നു, "സർ, ദയവായി ഇരുന്നാലും. വർഷങ്ങളായി താങ്കൾ ഈ കഥാപാത്രത്തെ എത്രയോ മനോഹരമായും ആത്മാർഥതയോടും അന്തസോടും കൂടിയാണ് ജനങ്ങളിലെത്തിച്ചത്.
രാമാനന്ദ് സാഗറിന്റെ രാമായണം കണ്ടിട്ടുള്ള ഏതൊരാളും താങ്കളിൽ നിന്ന് ആഴത്തിൽ പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. താങ്കൾ ചെയ്തതിന്റെ ചെറിയൊരു ശതമാനമെങ്കിലും ശ്രീരാമനെ സ്ക്രീനിൽ പ്രതിഫലിപ്പിക്കാൻ എനിക്ക് സാധിച്ചാൽ, എന്റെ കഠിനാധ്വാനം സഫലമായി എന്ന് ഞാൻ കരുതും. കുട്ടിക്കാലം മുതൽക്കേ ഭഗവാൻ ശ്രീരാമന്റെ അനുഗ്രഹവും അദ്ദേഹത്തിന്റെ പഠനങ്ങളും ഒപ്പം താങ്കളുടെ മുഖവും ഹൃദയത്തിൽ സൂക്ഷിച്ചാണ് ഞാൻ വളർന്നത്. താങ്കൾ ഞങ്ങളുടെ സ്വന്തം ആളാണ്. താങ്കൾ നൽകിയ എല്ലാത്തിനും നന്ദി!"
രൺബീറിന്റെ ഈ വാക്കുകളെ വലിയ കൈയടികളോടെയാണ് സദസ് വരവേറ്റത്. നമിത് മൽഹോത്രയുടെ നിർമാണത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രം രാമായണത്തിന്റെ ട്രെയിലർ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്.
2026 ജൂലൈ 24നാണ് ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങുന്നത്. ഇതിന് മുന്നോടിയായി, ചിത്രത്തിന്റെ ആഗോള പ്രയാണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രഥം സങ്കൽപ് ചടങ്ങും ട്രെയിലറിന്റെ പ്രത്യേക പ്രിവ്യൂവും ന്യൂഡൽഹിയിൽ വെച്ച് നടന്നു. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണം: പാർട്ട് 1' 2026 ദീപാവലി റിലീസായി തിയറ്ററുകളിലെത്തും.
News
ദേശീയ പുരസ്കാര പ്രഖ്യാപനത്തിൽ മഞ്ഞുമ്മൽ ബോയ്സ് തഴയപ്പെട്ടതിൽ വിയോജിപ്പ് പരസ്യമായി രേഖപ്പെടുത്തി നടൻ ചന്തു സലിംകുമാർ. പുരസ്കാരങ്ങൾ സർക്കാരുകളേക്കാൾ കാലം നിലനിൽക്കേണ്ടവയാണെന്നും അവ രാഷ്ട്രീയപരമായ സൗകര്യത്തിനല്ല കലാപരമായ മികവിന്റെ തെളിവായി നിലകൊള്ളണമെന്നും ചന്തു തുറന്നടിച്ചു. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ചന്തുവിന്റെ വിമർശനം.
2050ൽ ഇന്ത്യൻ സിനിമയുടെ ചരിത്രം പഠിക്കുന്ന ഒരു കുട്ടിയെ സങ്കൽപ്പിക്കുക. അവർ ദേശീയ അവാർഡ് ജേതാക്കളുടെ പട്ടികയിലൂടെ കടന്നുപോവുകയും പ്രശംസിക്കപ്പെട്ട ഓരോ സിനിമയും കാണുകയും ചെയ്യും. ആരായിരുന്നു അധികാരത്തിലെന്നോ അന്നത്തെ രാഷ്ട്രീയ സാഹചര്യം എന്തായിരുന്നെന്നോ അവർക്കറിയില്ല. സ്ക്രീനിൽ കാണുന്നത് മാത്രം അവർ വിലയിരുത്തും.
മികച്ച ചിത്രങ്ങൾ അവഗണിക്കപ്പെടുകയും സാധാരണ നിലവാരമുള്ള പല ചിത്രങ്ങൾക്കും അംഗീകാരം ലഭിക്കുകയും ചെയ്തെങ്കിൽ, അവർ സ്വാഭാവികമായും എന്തുകൊണ്ടെന്ന് ചോദിക്കും.
പ്രതിഭയേക്കാൾ ഭരണകക്ഷിയുമായുള്ള അടുപ്പം അവാർഡുകളെ സ്വാധീനിച്ചു എന്നതാണ് ആളുകൾ നൽകുന്ന ഉത്തരമെങ്കിൽ, ചരിത്രം അതാവും ഓർമിക്കുക. ട്രോഫി എന്നെന്നേക്കുമായി നിലനിൽക്കാം, പക്ഷേ അത് എങ്ങനെ നേടി എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളും നിലനിൽക്കും.
പുരസ്കാരങ്ങൾ സർക്കാരുകളേക്കാൾ കാലം നിലനിൽക്കേണ്ടവയാണ്. അവ രാഷ്ട്രീയപരമായ സൗകര്യത്തിനല്ല, കലാപരമായ മികവിന്റെ തെളിവായി നിലകൊള്ളണം.
അതിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടാൽ, ചരിത്രം ഇവയെ അക്കാലത്തെ മികച്ച ചിത്രങ്ങളായി ഓർക്കില്ല. പ്രതിഭയേക്കാൾ അധികാരത്തിന് പ്രാധാന്യം നൽകിയപ്പോൾ വിജയിച്ച ചിത്രങ്ങളായിട്ടായിരിക്കും അവയെ ഓർമ്മിക്കുക.
‘നാഷനൽ സിനിമാറ്റിക് അവാർഡ്സ്’ എന്ന ഹാഷ്ടാഗോടെയാണ് ചന്തു സലിംകുമാറിന്റെ പോസ്റ്റ്. നിരവധി പേർ ചന്തുവിന്റെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തെത്തി. എഴുപത്തിരണ്ടാമത് ദേശീയ പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടപ്പോൾ ‘മഞ്ഞുമ്മൽ ബോയ്സ്’, ‘കിഷ്കിന്ധാ കാണ്ഡം’ പോലെ നിരൂപകപ്രശംസ നേടിയ സിനിമകൾക്ക് ഒരു പുരസ്കാരം പോലും ലഭിച്ചില്ല എന്നതാണ് സിനിമാപ്രേമികളെ നിരാശരാക്കിയത്.
News
കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും ആദ്യമായി ഒന്നിക്കുന്ന ഉന്മാദം സിനിമയുടെ ആകാംക്ഷ ജനിപ്പിക്കുന്ന ട്രെയിലർ പുറത്ത്. മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാം നിർമ്മാണ സംരംഭമായ ഉന്മാദം മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റർമാരിൽ ഒരാളായ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്.
ജൂലൈ 31നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. തീർത്തും വേറിട്ടൊരു പോലീസ് കഥാപാത്രമാണ് കുഞ്ചാക്കോ ബോബന്റേത് എന്നാണ് ട്രെയിലർ സൂചന നൽകുന്നത്.
ഒരു സ്റ്റേഷനിൽ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട, തൊട്ടാൽ പ്രശ്നമാകുന്ന ഒരു ഫയലിന് പിന്നാലെ നായക കഥാപാത്രം നീങ്ങുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. അസാധ്യ അഭിനയ മുഹൂർത്തങ്ങളുമായി ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ ഞെട്ടിക്കുമെന്നാണ് ട്രെയിലർ സൂചന നൽകുന്നത്.
News
മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി. ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിയെ തേടി പുരസ്കാരമെത്തിയത്. ബോളിവുഡ് താരം കാർത്തിക് ആര്യനുമായി അദ്ദേഹം പുരസ്കാരം പങ്കുവയ്ക്കുകയായിരുന്നു. ചന്തു ചാംപ്യൻ എന്ന ചിത്രത്തിലെ അഭിനയമാണ് കാർത്തിക്കിനെ പുരസ്കാരത്തിന് അർഹനാക്കിയത്.
യാമി ഗൗതമാണ് മികച്ച നടി. ആർട്ടിക്കിൾ 370 എന്ന ചിത്രമാണ് യാമിയെ മികച്ച നടിയാക്കിയത്. മികച്ച സംവിധായകനുള്ള പുരസ്കാരത്തിന് രാജ്കുമാർ പെരിയസാമി (അമരൻ) അർഹനായി. മികച്ച ചിത്രമായി ആർട്ടിക്കിൾ 370 തെരഞ്ഞെടുത്തു.
മികച്ച ഗായികയായി വൈക്കം വിജയലക്ഷ്മി തെരഞ്ഞെടുക്കപ്പെട്ടു. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ ‘അങ്ങു വാന കോണില്‍’ എന്ന ഗാനമാണ് വൈക്കം വിജയലക്ഷ്മിയെ മികച്ച ഗായികയാക്കിയത്.
മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം ഭ്രമയുഗത്തിലൂടെ ഷഹ്നാദ് ജലാൽ നേടി. മികച്ച നടനുള്ള പ്രത്യേക പരാമർശം ധനുഷിന് ലഭിച്ചു. ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പ്രത്യേക പരാമർശം. 2024-ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്.
News
യഥാർഥത്തിൽ കൊടുമൺ പോറ്റി ചിരിക്കുകയാണോ അതോ കൊലവിളിക്കുകയായിരുന്നോയെന്ന് പോലും തിരിയാതിരുന്ന സമയം. വേഷപകർച്ച കൊണ്ട് ഞെട്ടിച്ചെത്തിയ ആ മമ്മൂട്ടിക്ക് ഇന്നിതാ മികച്ച നടനുള്ള ദേശീയ പുരസ്കാരം. നാലാം തവണയാണ് ആ സുവർണപുരസ്കാരത്തിൽ ഇതോടെ മലയാളികളുടെ മമ്മൂട്ടി മുത്തമിടുന്നത്.
1990ൽ ഒരു വടക്കൻ വീരഗാഥ, മതിലുകൾ, 1994ൽവിധേയൻ, പൊന്തൻ മട, 1999ൽ ഡോ. ബാബാസാഹെബ് അംബേദ്കർ എന്നീ ചിത്രങ്ങൾക്കായിരുന്നു ഇതിന് മുൻപ് അവാർഡുകൾ നേടിയത്. 27 വർഷങ്ങൾക്കിപ്പുറം ആ നേട്ടം വീണ്ടും തന്റെ കൈകളിൽ ഈ 74-ാം വയസിൽ വീണ്ടും ഭദ്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് അദ്ദേഹം.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന അസാധാരണ കഥാപാത്രത്തെ അനശ്വരമാക്കിയതിനാണ് ഈ നേട്ടം അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്.
കരിയറിന്റെ അഞ്ചാം പതിറ്റാണ്ടിലും ഇന്ത്യൻ സിനിമയെ ഒന്നടങ്കം വിസ്മയിപ്പിച്ചുകൊണ്ട് മമ്മൂട്ടി നടത്തിയ പകർന്നാട്ടത്തിനുള്ള അംഗീകരമായി ഇതിനപ്പുറം എന്താണ് വേണ്ടത്.
തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സൂപ്പർതാരങ്ങളിൽ ഒരാളായിരുന്നിട്ടും നെഗറ്റീവ് കഥാപാത്രമായ ദുർമന്ത്രവാദിയായ പോറ്റിയായി മാറാൻ അദ്ദേഹം കാണിച്ച ആ ധീരതയാണ് ഏറ്റവും വലുത്. പോറ്റിയുടെ നിഗൂഢത നിറഞ്ഞ സംഭാഷണ ശൈലിയും തിയേറ്ററുകളിൽ ഭീതി പടർത്തിയ വന്യമായ അട്ടഹാസങ്ങളും ഇന്നും ചിത്രം കണ്ടിറങ്ങിയവരിൽ പ്രതിഫലിക്കുന്നുണ്ടെങ്കിൽ അതാണ് ആ സിനിമയുടെ വിജയം.
ബ്ലാക്ക് ആൻഡ് വൈറ്റ് ഫ്രെയിമുകളിൽ കേവലം കണ്ണുകളുടെ ചലനം കൊണ്ടും നിഗൂഢമായ പുഞ്ചിരി കൊണ്ടും പ്രേക്ഷകരെ ഭയത്തിന്റെ മുനമ്പിൽ നിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. മലയാളത്തിൽ ഇതുവരെ കണ്ട ഹൊറർ സിനിമകൾക്ക് ഒരു പടി മുകളിൽ നിൽക്കുന്ന അനുഭവമായിരുന്നു ഭ്രമയുദം പ്രേക്ഷകർക്ക് തിയറ്ററിൽ സമ്മാനിച്ചത്.
മമ്മൂട്ടിയെന്ന നടന്റെ പകർന്നാട്ടമായിരുന്നു ആ സിനിമയുടെ നട്ടെല്ല്. അഭിനയത്തിലും ഇത്രയും കാലത്തെ തഴക്കവും വഴക്കവും മമ്മൂട്ടിയെ തേച്ചുമിനുക്കിയെടുത്തിട്ടുണ്ട് എന്ന് നിസംശയം പറയാൻ സാധിക്കുന്ന കഥാപാത്രം. ഒടുവിലിതാ കൊടുമൺ പോറ്റിയിലൂടെ അദ്ദേഹം 27 വർഷങ്ങൾക്കിപ്പുറം ആ കഥാപാത്രത്തെ തന്റെ കൈകളിലേയ്ക്കെത്തിച്ചിരിക്കുന്നു.
News
മലയാള സിനിമയുടെ പെരുന്തച്ചൻ മമ്മൂട്ടിക്ക് വീണ്ടും ദേശീയ ചലച്ചിത്ര പുരസ്കാര തിളക്കം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഭ്രമയുഗം' എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ പ്രകടനത്തിനാണ് മമ്മൂട്ടിയെ തേടി ഇത്തവണത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരമെത്തിയത്.
അഭിനയമികവും കഥാപാത്രത്തിന്റെ നിഗൂഢതയും ഭയവും ഒരേപോലെ പ്രേക്ഷകരിലേക്ക് എത്തിച്ച മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് ഭ്രമയുഗത്തിലേത്.
ഇത് നാലാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കുന്നത്. ഇതിനു മുൻപ് 1989-ൽ 'മതിലുകൾ', 'ഒരു വടക്കൻ വീരഗാഥ' എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് അദ്ദേഹം ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയത്.
പിന്നീട് 1993-ൽ 'വിധേയൻ', "പൊന്തൻമാട' എന്നീ സിനിമകളിലൂടെ രണ്ടാം തവണയും, 1998-ൽ വിഖ്യാത ചിത്രം 'ഡോ. ബാബാസാഹേബ് അംബേദ്കർ' എന്ന ചിത്രത്തിലൂടെ മൂന്നാം തവണയും അദ്ദേഹം മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
നീണ്ട ഇടവേളയ്ക്ക് ശേഷം, വെല്ലുവിളികൾ നിറഞ്ഞ ഒരു കഥാപാത്രത്തിലൂടെ മമ്മൂട്ടി വീണ്ടും ദേശീയ പുരസ്കാര വേദിയിൽ രാജ്യത്തിന്റെ നെറുകയിൽ എത്തുമ്പോൾ അത് മലയാള സിനിമയ്ക്ക് അഭിമാന നിമിഷമായി മാറുകയാണ്.
News
എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള സിനിമയായി തെരഞ്ഞെടുത്തു. മികച്ച തമിഴ് ചിത്രമായി ധനുഷ് സംവിധാനം ചെയ്ത റായൻ തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച പശ്ചാത്തല സംഗീതം ഒരുക്കിയതിന് ജി.വി പ്രകാശ് പുരസ്കാരത്തിന് അർഹനായി. സംവിധായകൻ ജയരാജ് അധ്യക്ഷനായ 11 അംഗ ജൂറിയാണ് പുരസ്കാര നിർണയം പൂർത്തിയാക്കിയത്.
വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള ചിത്രങ്ങൾ വിലയിരുത്തിയ ശേഷമുള്ള ജൂറിയുടെ അന്തിമ തീരുമാനം ജൂലൈ രണ്ടിന് തന്നെ പൂർത്തിയായിരുന്നു.
News
നടൻ ധ്യാൻ ശ്രീനിവാസനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം. വിജയ്യെ കുറിച്ച് ധ്യൻ നടത്തിയ പരാമർശമാണ് ആരാധകരെ ചൊടിപ്പിച്ചത്. തമിഴ്നാടിന്റെ എല്ലാമെല്ലാമായ വിജയ്യെ അപമാനിച്ച ധ്യാന്‍ മാപ്പ് പറയണമെന്നും പരാമര്‍ശം പിൻവലിക്കണമെന്നുമാണ് ആരാധകരുടെ ആവശ്യം.
തന്റെ പുതിയ ചിത്രമായ വിസിറ്ററിന്റെ പ്രമോഷൻ ചടങ്ങിനിടെ നടത്തിയ പരാമർശങ്ങളാണ് വിവാദമായിരിക്കുന്നത്. വിജയ്യും തൃഷയും തമ്മിലുള്ള സൗഹൃദത്തെ താനും നവ്യ നായരുമായി ഉപമിച്ചായിരുന്നു ധ്യാനിന്റെ പ്രസംഗം.
'ഞാൻ വിജയ്യെ പോലെ മുഖ്യമന്ത്രിയാകുമ്പോള്‍ നവ്യ പട്ടുസാരിയുടുത്ത് നിറകണ്ണുകളുമായി മുൻനിരയിൽ ഉണ്ടാകണമെന്നാണ്' ധ്യാൻ പറഞ്ഞത്. ഇത് കേട്ടുകൊണ്ടിരുന്ന നടി നവ്യ നായർ പൊട്ടിച്ചിരിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. നവ്യ നായർ പ്രസംഗിക്കാന്‍ എത്തിയപ്പോൾ ധ്യാനിന്റെ പരാമർശത്തിന് മറുപടിയും നൽകി. ധ്യാൻ മുഖ്യമന്ത്രിയാകുന്ന ദിവസം വെള്ള സാരിയുടുത്ത് ഒന്നാം നിരയിൽ ഞാനുണ്ടാകും എന്നാണ് താരം പറഞ്ഞത്.
തന്റെ മുഖ്യമന്ത്രി മോഹങ്ങൾക്ക് പിന്നിലെ കഥയെക്കുറിച്ച് പറയുന്നതിനിടെയായിരുന്നു വിവാദമായിരിക്കുന്ന പരാമർശം ഉണ്ടായത്. വിജയ് തമിഴ്നാട്ടിൽ പാർട്ടി തുടങ്ങിയപ്പോൾ തനിക്കും അടുത്ത 15 വർഷത്തിനുള്ളിൽ സി.എം ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നു.
ഇതറിഞ്ഞ തന്റെ മെന്ററും സുഹൃത്തുമായ അജു വർഗീസാണ് ബേബി സ്റ്റെപ്പ് എന്ന രീതിയിൽ അമ്മയുടെ പ്രസിഡന്റ് ആകാൻ ഉപദേശിച്ചത്. താൻ ഓസ്ട്രേലിയയിലും അയർലൻഡിലും ഷോകളുമായി നടക്കുന്നതിനിടയിൽ, നാട്ടിൽ താൻ അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു എന്ന വാർത്ത പരന്നതിന് പിന്നിൽ അജു വർഗീസിന്റെ പവർ ഗ്രൂപ്പ് ആണെന്ന് ധ്യാൻ വെളിപ്പെടുത്തി.
ഒരു ഷോയുമായി ബന്ധപ്പെട്ട് ഞാൻ ഓസ്ട്രേലിയയിൽ ആയിരിക്കുമ്പോൾ അജു എന്നെ വിളിച്ചു. തമിഴ്നാട്ടിൽ വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് സിഎം ആകാൻ ഒരുങ്ങുന്ന പശ്ചാത്തലത്തിൽ, എന്റെ അടുത്ത 15 വർഷത്തെ ലക്ഷ്യം സിഎം ആകുക എന്നതാണെന്ന് ഞാൻ അജുവിനോട് തമാശയായി പറഞ്ഞു.
ഉടനെ അജു എന്നോട് പറഞ്ഞു, ‘‘നീ പെട്ടെന്ന് സിഎം ആകണ്ട, അതിന്റെ ആദ്യ പടിയെന്നോണം 'അമ്മ' സംഘടനയുടെ പ്രസിഡന്റ് ആകണം. വിജയ്യെപ്പോലെ ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്ത് ജനമനസുകൾ കീഴടക്കണം. അതിനുശേഷം പതിയെ സി.എം ആകാം.
അതേസമയം ധ്യാനിന്റെ പ്രസ്താവന വിവാദമാകുമെന്ന് അന്നേ മനസിലാക്കിയ തരത്തിലായിരുന്നു നടൻ അജു വർഗീസിന്റെ പ്രതികരണം. 'ഒരു കാര്യം മനസിലായി, ഇനി ധ്യാനിന് തമിഴ്നാട്ടിലേക്ക് കേറാൻ പറ്റില്ല. അതിനാൽ വിജയ് സാർ എന്റെ കൂട്ടുകാരനോട് ക്ഷമിക്കണം' എന്നും അജു അതേ വേദിയിൽ പറഞ്ഞിരുന്നു. പ്രസംഗത്തിൽ എങ്ങും തൃഷയുടെ പേര് പറയുന്നില്ലെങ്കിലും വിജയ് ആരാധകരും ടിവികെ അനുയായികളും വിജയ്യെ മനപ്പൂർവ്വം അപമാനിച്ചെന്നും വിജയ്യുടെ സത്യപ്രതിജ്ഞയെ മോശമായി ചിത്രീകരിച്ചാണ് ധ്യാന്‍ സംസാരിച്ചെന്നുമാണ് ആരോപിക്കുന്നത്.
News
ഉർവശി, നവ്യാ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന വിസിറ്റർ എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമവും എറണാകുളം ചാവറ കൾച്ചറൽ സെന്റർ ഹാളിൽ നടത്തി.
ജനപ്രിയ നായകൻ ദിലീപ് ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറിച്ചു. ദിലീപ് ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചപ്പോൾ പ്രശസ്ത നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ആദ്യ ക്ലാപ്പടിച്ചു. ചിത്രത്തിന്റെ മോഷൻ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത നടൻ അജു വർഗീസ് റിലീസ് ചെയ്തു.
മേജർ രവി, നവ്യ നായർ, അജു വർഗീസ്, ഭഗത് മാനുവൽ, ഡോ. റോണി, സന്ദീപ് സേൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
റിലീസായ നിഗൂഢതയും ത്രില്ലിംഗും നിറഞ്ഞ ഈ ഹൊറർ ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. ഔറിക ഫിലിംസിന്റെ ബാനറിൽ അബ്ദുൾ ഗഫൂർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നീതു മാത്യു എഴുതുന്നു.
ഇഎംകെ ഛായാഗ്രഹണം നിർവഹിക്കുന്നു. മനു മഞ്ജിത് എഴുതിയ വരികൾക്ക് അരുൺ മുരളീധരൻ സംഗീതം പകരുന്നു. എഡിറ്റിംഗ്-നിധിൻ രാജ് അറോൾ, കോ പ്രൊഡ്യൂസേഴ്സ്-അനൂപ് ഹോർമിസ്, അനിൽ തമാലം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സുകുമാർ തെക്കേപ്പാട്ട്, മേക്കപ്പ്-റോണക്സ് സേവ്യർ, ആർട്ട്-അസീസ് കരുവാരക്കുണ്ട്, സൗണ്ട് ഡിസൈൻ-ജയദേവൻ ചക്കാടത്ത്, കോസ്റ്റ്യൂം-സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ, ഫൈനൽ മിക്സ്-എം.ആർ. രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനിൽ ഏബ്രഹാം, പബ്ലിസിറ്റി ഡിസൈനർ-ആന്റണി സ്റ്റീഫൻ, പിആർഒ-എ.എസ്. ദിനേശ്.
News
സൂപ്പർതാരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് ടോക്സിക്ക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്.
ഇരട്ട വേഷത്തില്‍ യാഷ് എത്തുന്ന ഈ ചിത്രത്തിൽ നയൻതാര, രുക്മിണി വസന്ത്, താര സുതാരിയ, ഹുമ ഖുറേഷി, കിയാര അദ്വാനി എന്നിവരാണ് നായികമാര്‍. നായകനായ യാഷിനൊപ്പം തന്നെ ഈ നായികമാർക്കും തുല്യ പ്രധാന്യമുള്ള സിനിമയാകും ടോക്സിക്ക് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
സാധാരണ ഗ്ലാമർ റോളുകളെ മറികടന്ന്, പ്രകടനത്തിന് വലിയ സാധ്യത നൽകുന്ന കഥാപാത്രത്തിലേക്കുള്ള ബോളിവുഡ് താരം കിയാര അദ്വാനിയുടെ നിർണായകമായ ഒരു ചുവടുവയ്പായാണ് സിനിമയിലെ "നാദിയ' എന്ന കഥാപാത്രം വിലയിരുത്തപ്പെടുന്നത്. ചിത്രത്തിലെ തബാഹി... എന്ന പ്രണയഗാനരംഗത്ത് യാഷിനൊപ്പമെത്തുന്നത് കിയാരയാണ്. റെട്രോ ശൈലിയിൽ വിന്റേജ് പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഗാനരംഗത്തില്‍ യാഷും കിയാരയും തമ്മിലുള്ള തീവ്രമായ പ്രണയരംഗങ്ങൾ കാണാം. യാഷിന്റെയും കിയാരയുടെയും കെമിസ്ട്രിയാണ് ഗാനരംഗത്തെ കൂടുതല്‍ ഹോട്ടാക്കുന്നത്.
പാട്ട് ട്രെന്‍ഡിംഗ് ആണെങ്കിലും കിയാരയുടെ ബോള്‍ഡ് ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ച് വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇപ്പോഴിതാ ടോക്സിക്കിലെ തബാഹി... ഗാനത്തോടുള്ള ഭർത്താവ് സിദ്ധാർത്ഥ് മൽഹോത്രയുടെ പ്രതികരണത്തെക്കുറിച്ച് ആദ്യമായി സംസാരിക്കുകയാണ് കിയാര അദ്വാനി. സോഷ്യല്‍ മീഡിയയില്‍ വന്ന ചില ട്രോളുകള്‍ അല്പം നെഗറ്റിവിറ്റി നിറഞ്ഞതായിരുന്നു. അത് ചിലത് ശരിക്കും ബാധിച്ചു. ഞാനത് ഭർത്താവുമായി ചർച്ച ചെയ്യാൻ പോലും പോയില്ല. അതിനെക്കുറിച്ച് സംസാരിക്കേണ്ടതില്ല എന്നാണ് ഞാൻ കരുതിയത്. കാരണം, അതിനെക്കുറിച്ച് സംസാരിക്കുമ്പോൾ ഞാൻ കൂടുതൽ അതിലേക്ക് ആണ്ടുപോകുയായിരുന്നു. അതുകൊണ്ട് നമുക്കതിനെക്കുറിച്ച് സംസാരിക്കാതിരിക്കാം എന്ന് വിചാരിച്ചു. അദ്ദേഹം ഇത് സ്വന്തം നിലയ്ക്ക് കാണുകയും ചെയ്തിരുന്നു. എന്നാൽ, അതിനെക്കുറിച്ച് സംസാരിക്കാൻ വന്നതുമില്ല.
കാരണം, അദ്ദേഹത്തിന് അതൊരു വലിയ കാര്യമാക്കാൻ താല്പര്യമില്ലായിരുന്നു. പിന്നീട് അദ്ദേഹം തന്നെയാണ് എനിക്ക് കാര്യങ്ങൾ വിശദീകരിച്ചു തന്നത്. അദ്ദേഹം പറഞ്ഞത്, നോക്കൂ, ഇത്തരം നെഗറ്റീവ് ട്രോളർമാരും കാര്യങ്ങളും എപ്പോഴും ഉണ്ടാകും, നിങ്ങൾ അവരെ എന്ത് പേരിട്ട് വിളിച്ചാലും ശരി.
നീ ഇതിന് ഇത്രയധികം പ്രാധാന്യം നൽകി, വീട്ടിലിരുന്ന് കരഞ്ഞ്, എന്തോ വലിയ ആപത്ത് സംഭവിച്ചതുപോലെ പെരുമാറുന്നത് എന്തിനാണ്..? നിനക്ക് എന്താണ് പറ്റിയത്..? നിനക്ക് അവരെ അറിയില്ല, അവർക്ക് നിങ്ങളെയും അറിയില്ല. നമ്മൾ വിവാഹിതരായതിൽ സന്തോഷമില്ലാത്ത ചില ആരാധകരായിരിക്കാം ഇവർ. അതുകൊണ്ട് അത് വിട്ടേക്കൂ, അവർ മാറിക്കോളും. പക്ഷേ, നീ എന്തിനാണ് അതിലേക്ക് പോകുന്നത്..? എന്തിനാണ് അത് നിന്നെ ബാധിക്കാൻ അനുവദിക്കുന്നത്..?’’ എന്നാണ്.
അപ്പോഴാണ് എനിക്ക് കാര്യം മനസിലായത്. ഞാൻ ചിന്തിച്ചു, അദ്ദേഹം ഇതിനെക്കുറിച്ച് ഇത്രയും പക്വതയോടെ ചിന്തിക്കുമ്പോൾ, ഞാൻ എന്തിനാണ് ഇങ്ങനെയൊക്കെ വിചാരിച്ച് വിഷമിക്കുന്നത്..?’ ആ നിമിഷത്തിലാണ് ഞാൻ ആശ്വസിച്ചത്, ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതില്ല എന്ന് പറഞ്ഞുതരാൻ, ഇത്രയധികം വിവേകവും പക്വതയും അനുഭവസമ്പത്തുമുള്ള ഒരാൾ കൂടെയുള്ളത് എന്റെ ഭാഗ്യമാണ്. അത് അങ്ങനെ തന്നെ വിട്ടേക്കുകയാണ് നല്ലതെന്ന് എനിക്കും ബോധ്യമായി-കിയാര വ്യക്തമാക്കി.
News
മലയാളത്തിന്റെ മഹാനടനും വൈക്കംകാരനുമായ മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം നാലാമതും ലഭിച്ചതിൽ വൈക്കത്തെ ആദ്യകാല നാടക സമിതികളിലൊന്നായ വൈക്കംമാളവികയും നിറഞ്ഞ ആഹ്ലാദത്തിൽ. വർഷങ്ങൾക്ക് മുമ്പ് വിദ്യാർഥിയായിരിക്കെ മുഹമ്മദുകുട്ടിയെന്ന മമ്മൂട്ടിവൈക്കം മാളവികയുടെ ഒരു നാടകത്തിൽ അഭിനയിക്കുവാൻ തീരുമാനിച്ചിരുന്നു.
എന്നാൽ ആ സമയമാണ് അദ്ദേഹത്തിനു ലോ കോളജിൽ പ്രവേശനം ലഭിക്കുന്നത്. അക്കാലത്ത് ഒരു ദിവസം രണ്ടുനാടകമെന്ന രീതിയിൽ എല്ലാ ദിവസവും നാടകഅവതരണംഉണ്ടാകും. ഈ സാഹചര്യത്തിൽ കോളജ് വിദ്യാഭ്യാസവും നാടകവും ഒരുമിച്ച് കൊണ്ടു പോകുവാൻ പറ്റാത്ത സാഹചര്യമായതിൽ അദ്ദേഹത്തിന്റെ നാടകമോഹം സഫലമായില്ല.
ആ സ്നേഹവുംനന്ദിയും കടപ്പാടുമുള്ളതുകൊണ്ട് എട്ട് വർഷങ്ങൾക്ക് മുമ്പ് വൈക്കം മാളവികയുടെ മിന്നുന്നതെല്ലാം പൊന്നല്ലെന്ന നാടകം അദ്ദേഹം ഉദ്ഘാടനം ചെയ്തു. സിനിമയിൽ മെഗാസ്റ്റാറായി വിരാജിക്കുമ്പോഴും നാടകത്തെയും നാടകകലാകാരൻമാരെയും ഏറെ സ്നേഹവായ്പോടെയാണ് മമ്മൂട്ടി നോക്കിക്കാണുന്നത്.
അഭിനയത്തോട് ഒടുങ്ങാത്ത അഭിനവേശമുള്ള ആ മഹാനടന് 59 വർഷമായി മലയാള പ്രഫഷണൽ നാടകവേദിയുടെ വെളിച്ചമായി നൽക്കുന്ന നാടക സമിതി വൈക്കം മാളവികയോടും വലിയ ആദരവും ഹൃദയബന്ധവുമാണുള്ളതെന്ന് മാളവികയുടെ അമരക്കാരനും പ്രധാന നടനുമായ സംസ്ഥാന നാടക അവാർഡ് ജേതാവ് പ്രദീപ് മാളവിക പറഞ്ഞു.
News
ലർക്ക് സിനിമയുടെ പോസ്റ്റർ വ്യാപകമായി നശിപ്പിക്കുന്നതിനെതിരെ സംവിധായകൻ എം.എ. നിഷാദ്. തന്റെ സിനിമയ്ക്കുനേരെ ഇത്തരം ആക്രമണങ്ങൾ ഏറെക്കാലമായുള്ളതാണെന്നും നിഷാദ് കുറിച്ചു.
ലർക്കിന്റെ പോസ്റ്ററുകൾ പാതയോരങ്ങളിൽ നിറയുമ്പോൾ സ്വാഭാവികമായ ചില ഉപദ്രവങ്ങളും നേരിടേണ്ടി വരുന്നുണ്ട്. എന്റെ സിനിമയുടെ പോസ്റ്റർ കീറുന്നതും നശിപ്പിക്കുന്നതുമൊക്കെ കുറെക്കാലമായി കണ്ടുവരുന്ന ഒരു നാട്ടുനടപ്പാണെന്ന് ഞാൻ തമാശയായി പറയാറുണ്ട്. എന്നോട് രാഷ്ട്രീയപരമായും, ആശയപരമായും വിയോജിപ്പുള്ളവർ തുടങ്ങി, അകാരണമായ ശത്രുത പുലർത്തുന്നവർ വരെയുള്ള ഒരു കൂട്ടമാളുകൾ ചരിത്രം ആവർത്തിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്.
ഇത്തവണയും എന്റെ മുഖം കണ്ടപാടെ ഓപ്പറേഷൻ തുടങ്ങി. പക്ഷേ, നിർഭാഗ്യവശാൽ എന്റെ മുഖത്തിനൊപ്പം പാവം ടി.ജി. രവിച്ചേട്ടന്റെ മുഖവും നശിപ്പിച്ചു. അതെന്തിനാണാവോ എന്തോ! കീറാൻ വേണ്ടിയാണെങ്കിലും പോസ്റ്റർ ശ്രദ്ധിക്കുന്നുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം. അതിനപ്പുറമൊന്നും നിങ്ങൾക്ക് ചെയ്യാനാവില്ലെന്നറിയാം. കൂടുതൽ ആക്രമണങ്ങൾ അഴിച്ചുവിടുക. ഐ ആം വെയ്റ്റിംഗ്'. നിഷാദ് കുറിച്ചു.
എം.എ. നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന ലർക്കിൽ സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരാണ് പ്രധാന താരങ്ങൾ.
News
മുൻ കാമുകിമാരുമായോ കാമുകന്മാരുമായോ സൗഹൃദം കാത്തുസൂക്ഷിക്കുന്നത് പുതിയ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അത് തനിക്ക് ഒരു റെഡ് ഫ്ലാഗ് ആണെന്നും വെളിപ്പെടുത്തി ബോളിവുഡ് താരം വിക്രാന്ത് മാസി.
താനോ ഭാര്യ ശീതൾ താക്കൂറോ പഴയ പങ്കാളികളുമായി സൗഹൃദം പുലർത്താറില്ലെന്നും ദീർഘകാല ബന്ധങ്ങളിൽ പരസ്പരം പുലർത്തേണ്ടത് സുതാര്യതയും സത്യസന്ധതയുമാണെന്നും വിക്രാന്ത് ഒരു അഭിമുഖത്തിൽ പറഞ്ഞു.
മുൻ കാമുകിയുമായി സൗഹൃദത്തിൽ തുടരുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു റെഡ് ഫ്ലാഗ് ആണ്. ഞാനോ ശീതളോ ഞങ്ങളുടെ പഴയ പങ്കാളികളുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്നില്ല. സൗഹൃദം അരുത് എന്ന് മുൻകൂട്ടി തീരുമാനിച്ച് ഉറപ്പിച്ചതല്ല, എന്നാൽ ഞങ്ങൾ രണ്ടുപേരുടെയും ചിന്താഗതിയും രീതികളും അങ്ങനെയായതിനാൽ പഴയ ബന്ധങ്ങളുടെ ഭാരം ചുമക്കാറില്ല.
മറ്റുള്ളവരുടെ വ്യക്തിപരമായ തീരുമാനങ്ങളെ ഞാൻ ജഡ്ജ് ചെയ്യില്ല, എന്നാൽ പുതിയൊരു ജീവിതത്തിലേക്ക് കടക്കുമ്പോൾ പഴയ ബന്ധങ്ങളിൽ നിന്ന് മാനസികമായി അകലം പാലിക്കുന്നത് ദാമ്പത്യം സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കും, അതാണ് എന്റെ അനുഭവം. ഞങ്ങൾ ഞങ്ങളുടെ പ്രണയം ഒരിക്കലും ലോകത്തിൽ നിന്ന് ഒളിച്ചുവെച്ചിട്ടില്ല. നാലോ അഞ്ചോ വർഷം ഒരുമിച്ച് ജീവിച്ചിട്ടും ആ ബന്ധത്തെക്കുറിച്ച് തുറന്നു പറയാൻ മടിക്കുന്നതും രഹസ്യമാക്കി വയ്ക്കുന്നതും ശരിയായ രീതിയല്ല. അത് പരസ്പരവിശ്വാസത്തെ ബാധിക്കും. ഗൗരവമുള്ളൊരു ബന്ധമാണെങ്കിൽ അതിൽ സുതാര്യതയാണ് പ്രധാനം. വിക്രാന്ത് പറഞ്ഞു.
2015ൽ ഒരു പൊതുസുഹൃത്ത് വഴിയാണ് വിക്രാന്തും ശീതളും പരിചയപ്പെടുന്നത്. തുടർന്ന് ബ്രോക്കൺ ബട്ട് ബ്യൂട്ടിഫുൾ എന്ന വെബ് സീരീസിൽ ഒരുമിച്ച് അഭിനയിക്കുന്നതിനിടയിൽ ഇരുവരും പ്രണയത്തിലായി. ഏഴു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ 2022 ഫെബ്രുവരി 14ന് രജിസ്റ്റർ വിവാഹവും ഫെബ്രുവരി 18ന് ഹിമാചൽ പ്രദേശിൽ പരമ്പരാഗത ചടങ്ങുകളോടെ വിവാഹവും നടന്നു. 2024 ഫെബ്രുവരിയിലാണ് ഇവർക്ക് വർദാൻ എന്ന ആൺകുഞ്ഞ് ജനിച്ചത്.
ട്വൽത് ഫെയിൽ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെ വലിയ പ്രശംസ ഏറ്റുവാങ്ങിയ വിക്രാന്ത് മാസി, ‘മുസാഫിർ കഫെ’ എന്ന പുതിയ ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുകയാണ്. ജൂലൈ 24ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.
News
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണം നേരിടുന്ന പവർ ഗ്രൂപ്പിനോടാണ് തന്റെ യുദ്ധമെന്ന് ‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോൻ. ആരോപണം നേരിടുന്ന ഒരാളെയും അമ്മ തലപ്പത്തുവരാൻ താൻ അനുവദിക്കില്ലെന്നും അതിനായി ഏതറ്റം വരെയും പോകുമെന്നും ശ്വേത പറയുന്നു.
ഹേമാ കമ്മിറ്റിയിലെ കുറ്റാരോപിതർ എന്ന തലക്കെട്ടോടെയായിരുന്നു ശ്വേതയുടെ കുറിപ്പ്.
''പരസ്യപ്രതികരണങ്ങൾ ഞാൻ മനഃപൂർവം ഒഴിവാക്കിയിരുന്നു. പക്ഷേ, ഹേമാ കമ്മറ്റിയിലെ കുറ്റാരോപിതർ സംഘടനയിലെ ചിലരെ മുന്നിൽ നിർത്തി വീണ്ടും വീണ്ടും എന്നെ വ്യക്തിപരമായി അപമാനിക്കാനും, യഥാർഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുമുള്ള ശ്രമം തുടരുന്നതിനാലാണ് ഒരിക്കൽ കൂടി ചില കാര്യങ്ങൾ വ്യക്തമാക്കേണ്ടി വരുന്നത്.
ആരാണ് എന്റെ മറുഭാഗം?
എന്റെ യുദ്ധം ഹേമ കമ്മറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്ന പവർ ഗ്രൂപ്പിനോടാണ്. അവരോടു മാത്രമാണ്. കഴിഞ്ഞ അസോസിയേഷൻ ജനറൽ മീറ്റിംഗിൽ അവർ എന്നെ അപമാനിച്ച് പുറത്താക്കാൻ ശ്രമിച്ചു. അവർക്കെതിരെയുള്ള എന്റെ പോരാട്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അവരുടെ ഇരകളെ ഞാൻ എന്നും ചേർത്ത് പിടിച്ചിട്ടുണ്ട്. അത് ഒരിക്കലും മാധ്യമങ്ങളുടെ നേടാനോ വ്യക്തിപരമായ നേട്ടത്തിനോ വേണ്ടിയായിരുന്നില്ല.
അവരിൽ ചിലരുടെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ഞാൻ ചോദ്യങ്ങൾ ഉയർത്തിയപ്പോൾ, അതിന് മറുപടി പറയുന്നതിനുപകരം വ്യക്തിപരമായ അധിക്ഷേപങ്ങളാണ് എനിക്ക് നേരിടേണ്ടി വന്നത്. ഞാൻ ഉയർത്തിയ യഥാർഥ വിഷയങ്ങൾ മറച്ചുവച്ച്, എന്നെക്കുറിച്ചുള്ള നുണക്കഥകൾ പ്രചരിപ്പിക്കപ്പെടുകയാണ്. ഇതിനിടയിൽ എനിക്കെതിരെ ഉയർത്തുന്ന ചില ആരോപണങ്ങൾക്കും കൂടി മറുപടി പറയട്ടെ.
ഒന്നാമത്…
കഴിഞ്ഞ 12 വർഷമായി രാജ്യം ഭരിക്കുന്ന ഒരു ദേശീയ പാർട്ടിക്ക് കേരളത്തിൽ സ്ഥാനാർഥികളെ കിട്ടാൻ എനിക്ക് കോടിക്കണക്കിന് രൂപ നൽകേണ്ടിവന്നു എന്ന ആരോപണത്തിന്റെ യുക്തി എനിക്ക് ഇന്നും മനസിലായിട്ടില്ല.
ആരെങ്കിലും ഈ ആരോപണത്തിനു പിന്നിലെ ലോജിക് ഒന്നു വിശദീകരിക്കാമോ?
രണ്ടാമത്…
ഞാൻ ഏതെങ്കിലും പാർട്ടിക്കാരിയാണെങ്കിൽ അത് മറച്ചുവയ്ക്കേണ്ട കാര്യമെന്താണ്? അങ്ങനെ തുറന്നു പറഞ്ഞാൽ എനിക്ക് എന്തെങ്കിലും നഷ്ടമുണ്ടാകുമോ? ഇല്ല. ഞങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ സിപിഎം, കോൺഗ്രസ്, ബിജെപി ആഭിമുഖ്യമുള്ള നിരവധി അംഗങ്ങളുണ്ട്. അവരിൽ ഒരാളും ഒരിക്കൽ പോലും ഉന്നയിക്കാത്ത ആരോപണമാണ് ചിലർ മാത്രം വീണ്ടും വീണ്ടും ആവർത്തിക്കുന്നത്.
ഞാൻ ഒരു കാര്യം വളരെ വ്യക്തമായി പറയട്ടെ. ‘അമ്മ’യിൽ രാഷ്ട്രീയവും മതവും വർഗീയതയും കൊണ്ടുവന്ന് സംഘടനയെ വിഭജിക്കാൻ ശ്രമിക്കരുത് എന്നാണ് എനിക്കെതിരെ തുടർച്ചയായി അപവാദപ്രചരണം നടത്തുന്നവരോടുള്ള എന്റെ അഭ്യർഥന.
കാരണം, മലയാളികൾ കലാകാരന്മാരെ സ്നേഹിച്ചതും ആദരിച്ചതും ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായാണ്. ഇതെല്ലാം ഇതുവരെ ഞാൻ പറയാതിരുന്നത്, ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് കരുതിയതുകൊണ്ടാണ്. പക്ഷേ, ഈ ബഹളങ്ങൾക്കിടയിൽ ഞാൻ ഉയർത്തിയ യഥാർഥ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുകയാണ്.
പിഷാരടി ഉൾപ്പെടെ അംഗീകരിക്കുന്ന “അഴിമതി ആരോപണങ്ങൾ” പോലും ഇവിടെ ചർച്ച ചെയ്യപ്പെടുന്നില്ല!! എന്തായാലും, ഞാൻ ഇവിടെ ഉള്ളിടത്തോളം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്നവർ ഒരിക്കലും ‘അമ്മ’യുടെ തലപ്പത്ത് വരില്ല. അതിനു വേണ്ടി ഞാൻ ഏതറ്റം വരെയും പോകുമെന്നുറപ്പ്.
എന്നെ ഭീഷണിപ്പെടുത്താനാവില്ല.
എന്നെ നിശ്ശബ്ദയാക്കാനുമാവില്ല.
ഞാൻ കീഴടങ്ങില്ല.
ഞാൻ പിന്മാറില്ല.
സത്യം കേൾക്കപ്പെടണം.
AMMA-യ്ക്ക് ഇതിലും നല്ലത് ലഭിക്കണം.
ശ്വേത മേനോൻ''.
News
ആരാധകരെ ആവേശത്തിലാഴ്ത്തി മാർവൽ സീരിസിലെ ‘അവഞ്ചേഴ്സ്: ഡൂംസ് ഡേ’ ട്രെയിലർ റിലീസ് ചെയ്തു. ‘അവഞ്ചേഴ്സ്’ ടീം മാത്രമല്ല ഫന്റാസ്റ്റിക് ഫോർ, എക്സ് മെൻ ടീം തുടങ്ങി വമ്പൻ ആളുകളെയാണ് ചിത്രത്തിൽ മാര്‍വൽ അവതരിപ്പിക്കുന്നത്.
‘അയൺ മാൻ’ താരം റോബർട് ഡൗണി ജൂനിയർ വില്ലനാകുന്നു എന്നതാണ് സിനിമയുടെ പ്രധാന ആകർഷണം. ലോകി, തോർ എന്നിവരെ കൂടാതെ ക്യാപ്റ്റൻ അമേരിക്കയും ഡൂംസ് ഡേയിൽ തിരിച്ചെത്തുന്നു.
News
രാമായണത്തിൽ സീതയായി അഭിനയിക്കാൻ കഴിഞ്ഞത് അനുഗ്രഹമാണെന്നും അതിനായി താൻ തന്റെ ചിന്തകളെപ്പോലും ശുദ്ധി നിലനിർത്തിയെന്ന് തെന്നിന്ത്യൻ താരം സായ് പല്ലവി.
‘ഇതുപോലൊരു വേഷം ലഭിക്കുക എന്നത് അഭിനേതാക്കളെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു ദേവിയുടെ വേഷം ചെയ്യുക എന്നത് കഠിനമാണ്. ഈ ചിത്രത്തിന് പിന്നിൽ തങ്ങളുടെ ഹൃദയവും ആത്മാവും നൽകി പ്രവർത്തിക്കുന്ന ഒരു വലിയ അണിയറപ്രവർത്തകരുണ്ട്.
സീതാ മാതാവായി അഭിനയിക്കാൻ ഞാൻ സ്വയം തിരഞ്ഞെടുത്തതാണെന്ന് കരുതുന്നില്ല. ഈ വേഷം ചെയ്യാൻ ഞാൻ അനുഗ്രഹിക്കപ്പെട്ടവളാണ്. നമുക്ക് പിന്നാലെ നടന്ന് നേടിയെടുക്കാൻ കഴിയുന്ന ഒന്നല്ല ഇത്. എങ്ങനെ അഭിനയിക്കണം എന്ന് മുൻകൂട്ടി എഴുതി തയാറാക്കാനും കഴിയില്ല.
ഞാൻ ധ്യാനത്തിലിരുന്ന് പ്രാർഥിക്കുമായിരുന്നു, ‘‘സീതാ മാതാവേ, എന്നിലൂടെ അങ്ങ് തന്നെ അഭിനയിക്കൂ’’ എന്ന്. എന്നിലൂടെ പുറത്തുവരുന്നതെന്തോ, അത് മാത്രമാണ് ഈ സിനിമയ്ക്ക് അനുയോജ്യമായത്’ സായ് പല്ലവി പറഞ്ഞു.
ആ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ എന്റെ ചിന്തകളിൽ പോലും പരമാവധി ശുദ്ധി നിലനിർത്താൻ ഞാൻ ശ്രമിച്ചിരുന്നു. എന്റെ ഉള്ളിൽ ഒരു നിഷ്പക്ഷത കാത്തുസൂക്ഷിച്ചു. അങ്ങനെയാണ് എന്റെ ഏറ്റവും മികച്ച പതിപ്പ് തന്നെ ആ കഥാപാത്രത്തിനായി സമർപ്പിക്കാൻ എനിക്ക് സാധിച്ചത്’ സായ് പല്ലവി പറഞ്ഞു.
ബാബാ രാംദേവ് അടക്കം നിരവധി സന്യാസികളും ഹിന്ദു, ജൈന, സിഖ് പുരോഹിതരും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. ചടങ്ങിന് ഇടയിൽ രൺബീർ കപൂറും സായ് പല്ലവിയും ബാബാ രാംദേവിന്റെ കാലു തൊട്ട് അനുഗ്രഹവും തേടി.
News
മുംബൈയിൽ നടന്ന ഒരു പൊതുപരിപാടിക്കെത്തിയ ബോളിവുഡ് താരം സൽമാൻ ഖാന്റെ പുതിയ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സാധാരണ കണ്ടുവരാറുള്ള എനർജിയില്ലാതെ ഏറെ തളർന്ന രൂപത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ആരോഗ്യസ്ഥിതിയെച്ചൊല്ലി ആരാധകർ വലിയ ആശങ്കയിലാണ്.
പരിപാടിക്കിടെ താരം ഇടയ്ക്കിടെ ചുമയ്ക്കുന്നുമുണ്ട്. വീഡിയോ വൈറലായതോടെ താരത്തിന്റെ ആരോഗ്യത്തെക്കുറിച്ച് പലതരത്തിലുള്ള ഊഹാപോഹങ്ങളും പ്രചരിച്ചു.
News
72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര നേട്ടത്തിന്റെ ഇരട്ടി മധുരത്തിലാണ് ഓം: ചാപ്റ്റർ 1 സിനിമയുടെ അണിയറപ്രവർത്തകർ. ഈ ചിത്രത്തിനായി ഒന്നിച്ച നാല് പേരാണ് ഇത്തവണത്തെ ദേശീയ അവാർഡിന് അർഹരായത്.
ഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോൾ, അമരൻ എന്ന ചിത്രത്തിലൂടെ രാജ്കുമാർ പെരിയസാമി മികച്ച സംവിധായകനുള്ള അവാർഡ് സ്വന്തമാക്കി. ആർ. കലായിവനൻ മികച്ച എഡിറ്ററിനുള്ള അവാർഡും രായൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ധനുഷിന് സ്പെഷ്യൽ ജൂറി പരാമർശവും ലഭിച്ചു.
ഈ അപൂർവ നേട്ടം മമ്മൂട്ടി കമ്പനി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കേക്ക് കട്ടിംഗ് ചിത്രങ്ങളിലൂടെ ആരാധകരും ആഘോഷമാക്കുകയാണ്.
ഈ നാല് ജേതാക്കളും ഇപ്പോൾ ഓം: ചാപ്റ്റർ 1 എന്ന ചിത്രത്തിനായി ഒരുമിച്ച് പ്രവർത്തിക്കുന്നതിനിടെയാണ് അവാർഡ് നേട്ടം സ്വന്തമാക്കിയത്
News
വിവാഹശേഷം ഭർത്താവ് സഹീർ ഇഖ്ബാലിന്റെ ഒരു താത്പര്യത്തോട് മാത്രം ഒത്തുതീർപ്പിന് സോനാക്ഷി സിൻഹ തയാറല്ലായിരുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഡ്യുക്കാറ്റി സൂപ്പർ ബൈക്കായിരുന്നു അത്.
പ്രണയകാലത്തും വിവാഹശേഷവും വർഷങ്ങളോളം സഹീർ തന്റെ കിടപ്പുമുറിക്കുള്ളിലായിരുന്നു ഈ ബൈക്ക് പാർക്ക് ചെയ്തിരുന്നതെന്നും, ഒടുവിൽ താൻ നിർബന്ധിച്ച് അത് അവിടെനിന്ന് മാറ്റിക്കുകയായിരുന്നുവെന്നും സോനാക്ഷി വെളിപ്പെടുത്തി.
നേഹ ധൂപിയ, അങ്കത് ബേദി എന്നിവർ അവതരിപ്പിക്കുന്ന നോ ഫിൽട്ടർ നേഹ എന്ന ചാറ്റ് ഷോയിലാണ് സഹീറിന്റെ പ്രിയപ്പെട്ട ബൈക്കിന്റെ കഥ സോനാക്ഷി പങ്കിട്ടത്. സഹീറിന് അവന്റെ കിടപ്പുമുറിയിൽ ഒരു മോട്ടോർ ബൈക്ക് വേണമായിരുന്നു. അതും ഒരു വലിയ രാക്ഷസനെപ്പോലെയുള്ള ഡ്യുക്കാറ്റി ബൈക്ക്! അതൊരു ഷോപീസ് അല്ല, ഒറിജിനൽ ബൈക്കാണ്.
ഞങ്ങൾ ഡേറ്റിംഗ് തുടങ്ങിയ കാലം മുതൽ അത് അവന്റെ ബെഡ്റൂമിലുണ്ടായിരുന്നു. പിന്നീട് ഞങ്ങളുടെ നിശ്ചയം കഴിഞ്ഞു, വിവാഹവും കഴിഞ്ഞു. ഒടുവിൽ ഞാൻ പറഞ്ഞു, കടക്ക് പുറത്ത്! എനിക്ക് നിന്നോടാണ് പ്രണയം, നിന്റെ ബൈക്കിനോടല്ല. ബൈക്ക് ഇനി വാതിലിന് പുറത്ത് കിടക്കും. അങ്ങനെ ആ ഡ്യുക്കാറ്റി ബൈക്കിന് ഒടുവിൽ പുതിയൊരു പാർക്കിംഗ് സ്ഥലം കണ്ടെത്തേണ്ടി വന്നു.
ഇപ്പോൾ അവന്റെ ബൈക്ക് ഇരിക്കുന്നത് ഞങ്ങളുടെ ഫോയറിലാണ്.
അതായത് മാലിദ്വീപ്, ദുബായ്, ന്യൂയോർക്ക് തീമുകളിലുള്ള സ്പേസുകൾക്ക് നടുവിലെ ഒരിടത്താണ് ഇപ്പോൾ ആ ബൈക്ക് ഇരിക്കുന്നത്. വീടിന്റെ ഒരു ഭാഗത്തിന് മാലിദ്വീപ് എന്നും, മറ്റൊരു ഭാഗത്തിന് ന്യൂയോർക്ക് എന്നും, വേറൊരു ഭാഗത്തിന് ദുബായ് എന്നുമാണ് പേരിട്ടിരിക്കുന്നത്.
2017ൽ സൽമാൻ ഖാൻ സംഘടിപ്പിച്ച ഒരു പാർട്ടിയിൽ വച്ചാണ് സോനാക്ഷിയും സഹീറും ആദ്യമായി കണ്ടുമുട്ടുന്നത്. വൈകാതെ ഇരുവരും പ്രണയത്തിലായി. ഏഴുവർഷത്തോളം തങ്ങളുടെ ബന്ധം ഇവർ രഹസ്യമായി സൂക്ഷിച്ചു. 2022ൽ പുറത്തിറങ്ങിയ ഡബിൾ എക്സ്എൽ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചപ്പോഴും ഇവർ പ്രണയം പരസ്യമാക്കിയിരുന്നില്ല. ഒടുവിൽ 2024 ജൂൺ 23ന് സോനാക്ഷിയുടെ മുംബൈയിലെ വസതിയിലാണ് ലളിതമായ ചടങ്ങുകളോടെ ഇരുവരും വിവാഹിതരായത്.
Star Chat
"കനല്‍ക്കാറ്റ്' മുതല്‍ "ബാലന്-ദി ബോയ്' വരെ നാല്പതില്പ്പരം സിനിമകള്‍. "ഇണക്കം പിണക്കം' മുതല്‍ "മൗനരാഗം' വരെ നൂറിലേറെ സീരിയലുകള്‍. 35 വര്‍ഷമായി ചെറുതും വലുതുമായ വേഷപ്പകര്ച്ചകളില് ബീന ആന്റണിയുടെ അഭിനയയാത്രകള്‍. ഇനിയെത്ര സിനിമ ചെയ്താലും, "ബാലനി'ലെ ഷംനാത്തയിലുടെയാവും ബീന അറിയപ്പെടുക. ഒന്നുറപ്പിക്കാം, അതുക്കുംമേലേ വേറിട്ട പെര്‍ഫോമന്‍സ് വാരിവിതറുന്ന വേഷങ്ങളുമായി ബീന ഏറെക്കാലം ഇവിടെയുണ്ടാവും.
"എക്കാലവും ആളുകള്‍ ഓര്‍ത്തിരിക്കുന്ന ഒരു കഥാപാത്രം എന്റെ സ്വപ്നമായിരുന്നു. കുറച്ചു സീനുകളേയുള്ളൂ, ഉള്ളതു വളരെ ആഴമുള്ളതും കഥയില്‍ വളരെ പ്രധാനവുമാണ്. എന്റെ ഡയലോഗുകളും കഥയുമായി ചേര്ന്നുനില്ക്കുന്നു. എന്റെ ഭാഗ്യമാണു ഷംനാത്ത'- ബീന സണ്‍ഡേ ദീപികയോടു പറഞ്ഞു.
"ബാലനി'ലൂടെ തിരിച്ചുവരവ് സാധ്യമായത്..?
സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്തിട്ട് കുറേ വര്‍ഷങ്ങളായിരുന്നു. "ചാരുലതയിലൊക്കെ ചേച്ചി ഞങ്ങടെ സ്വപ്നനായികയായിരുന്നു'വെന്ന് ആളുകള്‍ പറയുമ്പോള്‍, "അത്ര വലിയ നായികയായിരുന്നോ' എന്ന് മകന് അതിശയപ്പെട്ടു. ഞാനിനി എത്ര സീരിയല്‍ ചെയ്തിട്ടും ഒരു കാര്യവുമില്ല, മകന് പോലും എന്നെ തിരിച്ചറിയുന്നില്ലല്ലോ എന്നോര്‍ത്തപ്പോള്‍ വിഷമം തോന്നി. സിനിമ ചെയ്യാൻ മകനും നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു.
"മഞ്ഞുമ്മല്‍ ബോയ്സ്' ഹിറ്റായ സമയം."ആലിപ്പഴ'ത്തില്‍ എന്റെ മകനായി വേഷമിട്ട ചിദംബരമാണു സംവിധായകനെന്നു പിന്നീടാണറിഞ്ഞത്. എന്റെയൊരു കസിന് ബ്രദറാണു ചന്തു ചെയ്ത കഥാപാത്രത്തിനു പ്രേരണയായത്. മഞ്ഞുമ്മല്കാരിയായിട്ടും വിളിച്ചില്ലല്ലോ എന്ന എന്റെ പരിഭവത്തിനു, സ്നേഹമറിയിച്ച് ചിദംബരത്തിന്റെ മറുപടി. "കുഞ്ഞാലി മരയ്ക്കാറി'ല്‍ എന്റെ മകനായി വേഷമിട്ട ഗണപതി മെസേജുകളിലൂടെ അടുപ്പം സൂക്ഷിച്ചു.
സിനിമയില്‍ അഭിനയിക്കാന്‍ ഇഷ്ടമാണോ- വളരെ നാളുകള്‍ക്കുശേഷം ഗണപതിയുടെ ഫോണ്‍കോള്‍. ഒരു സീനാണെങ്കിലും, അഭിനയിക്കാനുള്ളത് അതിലുണ്ടെങ്കില്‍ റെഡിയെന്നു ഞാന്‍. കരാറായശേഷമാണ് ചെറിയ നെഗറ്റീവ് ഷേഡുള്ള വേഷമെന്നറിഞ്ഞത്. ഇപ്പോഴാണു മനസില്‍ തങ്ങിനില്ക്കുന്ന ഒരു കഥാപാത്രം കിട്ടിയത്. അതിനു ഗണപതിയോടും ചിദംബരത്തോടും ബാലന് ടീമിനോടും എത്ര നന്ദി പറഞ്ഞാലും തീരില്ല.
സീരിയലുകളിലെ വില്ലത്തി വേഷങ്ങള്‍ സിനിമയില്‍ ഗുണകരമായോ..?
സീരിയലില്‍ അഭിനയിച്ചാല്‍ ഓവര്‍ ആക്ടിംഗ് വരുമെന്നൊക്കെ പലരും പറയാറുണ്ടെങ്കിലും പലതരം കഥാപാത്രങ്ങളിലൂടെ കിട്ടിയതു വലിയ അനുഭവമാണ്. അത് ഇതിലെ ഡയലോഗ് ഡെലിവറിയില്‍ ഗുണകരമായി. ഇപ്പോള്‍ ആളുകള്‍ എന്നെ വിളിക്കുന്നതുതന്നെ ഷംനാത്തയെന്നാണ്. പടം കണ്ട് സെലിബ്രിറ്റികളുടെയും സംവിധായകരുടെയും മറ്റുമായി വന്ന കോളുകള്‍ എന്നെ അതിശയിപ്പിച്ചു.
91 മുതല്‍ 2000 വരെ നിരന്തരം സിനിമകളില്‍..?
"ഒന്നു മുതല്‍ പൂജ്യം വരെ'യില്‍ സ്കൂള്കുട്ടികളിലൊരാളായി. കനല്‍ക്കാറ്റാണ് ഞാന്‍ ആദ്യമായി അഭിനയിച്ച സിനിമ. തുടര്‍ന്ന് ആധാരം, ഗോഡ്ഫാദര്, അഗ്നിദേവന്, ഭരണകൂടം, യോദ്ധ, പ്രവാചകന്, പൊന്നാരംതോട്ടത്തെ രാജാവ്...എല്ലാറ്റിലും നല്ല വേഷങ്ങള്‍. മോഹന്‍ലാലിനും മുകേഷിനും ജയറാമിനുമൊപ്പം സഹോദരി കഥാപാത്രങ്ങള്‍. "മഹാനഗര'ത്തില്‍ അശോകന്റെയും "തറവാട്' സിനിമയില്‍ സിദ്ധിഖിന്റെയും നായിക. ശ്രീകുമാരന്‍ തമ്പിയുടെ "ബന്ധുക്കള്‍ ശത്രുക്കളി'ലും നല്ല വേഷം. അക്കാലത്തു വലിയ വേഷങ്ങള്‍ കിട്ടിയില്ലെങ്കിലും സുകുമാരിയമ്മ, വിദ്യാമ്മ, സീമച്ചേച്ചി തുടങ്ങിയവര്‍ക്കൊപ്പം സിനിമ ചെയ്തതു ഭാഗ്യം തന്നെയാണ്.
പിന്നീടു സീരിയലുകളില്‍ സജീവമായത്..?
കാലടി ഓമനച്ചേച്ചി വഴി എത്തിയ എന്റെ ചിത്രങ്ങള്‍ കണ്ടാണ് ടി.എസ്. സജിയുടെ "ഇണക്കം പിണക്കം' സീരിയലില്‍ പ്രേംകുമാറിന്റെ നായികയായി വിളിച്ചത്. തുടര്‍ന്ന് ഒരു കുടയും കുഞ്ഞുപെങ്ങളും, തപസ്യ. ശ്രീകുമാരന്‍ തമ്പിയുടെ സീരിയലില്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി മൂന്നു വര്‍ഷം സംസ്ഥാന പുരസ്കാരം. എനിക്കുവേണ്ടി കഥാപാത്രങ്ങളെഴുതി സീരിയലുകാര് കാത്തിരുന്ന കാലം."സൂത്രധാരനി'ലേക്കു ലോഹിതദാസ് വിളിച്ചെങ്കിലും ഡേറ്റുണ്ടായില്ല. സൈന്യം, അദ്വൈതം തുടങ്ങി ധാരാളം പടങ്ങള്‍ അങ്ങനെ നഷ്ടമായി.
ഷംനാത്തയിലേക്ക് എത്തിയത്..?
Star Chat
ഒരു കൊച്ചു ഫീല്‍ ഗുഡ് ചിത്രമെന്നു തോന്നിപ്പിച്ച ഫസ്റ്റ്ലുക്ക് പോസ്റ്റര്‍. കഥയിലും കഥപറച്ചിലിലും ഞെട്ടിക്കല്‍ ചേരുവകളുണ്ടെന്നു തിരുത്തിയെഴുതി ട്രെയിലര്‍. 88 വര്‍ഷം മുമ്പ് ആദ്യ മലയാളം ശബ്ദസിനിമയെന്നു ചരിത്രമെഴുതിയ "ബാലനു'ശേഷം മറ്റൊരു "ബാലന്റെ' വരവായി; ജിത്തു മാധവന്റെ രചനയില്‍ ചിദംബരം സംവിധാനം ചെയ്ത "ബാലന് - ദി ബോയ്'. രോമാഞ്ചത്തിനും ആവേശത്തിനും ശേഷം ജിത്തുവിന്റെ രചന.
"ജാന്‍ എ മനി'നും "മഞ്ഞുമ്മല്‍ ബോയ്സി'നും ശേഷം ചിദംബരത്തിന്റെ സംവിധാനം. ഒരമ്മയുടെയും മകന്റെയും നിഗൂഢ യാത്രകളിലേക്ക് കാമറ തിരിച്ച "ബാലന് - ദി ബോയ്'19നു തിയറ്ററുകളിൽ. ചിദംബരം രാഷ്ട്രദീപികയോടു സംസാരിക്കുന്നു.
ബാലന്, മഞ്ഞുമ്മലിനുശേഷം സംവിധാനം ചെയ്യുന്ന ചിത്രമായത്..?
"മഞ്ഞുമ്മല്‍ ബോയ്സി'നു ശേഷം ധാരാളം അവസരങ്ങള്‍ വന്നു. ഏതാണു ചെയ്യേണ്ടതെന്നു കണ്‍ഫ്യൂഷനായി. ലോക്കായ പ്രോജക്ടുകളൊക്കെ വലുതും ഏറെ സമയമെടുക്കുന്നവയുമായിരുന്നു."ഒരു ദുരൂഹസാഹചര്യത്തില്‍'അഭിനയിക്കുമ്പോഴാണ് സുഹൃത്തും നടനുമായ സജിന്‍ഗോപു, ജിത്തു മാധവന്റെ പക്കല്‍ കഥയുണ്ടാകുമെന്ന് എന്നോടു പറഞ്ഞത്. അങ്ങനെ ജിത്തു പറഞ്ഞ ഒരു കഥ എനിക്കിഷ്ടമായി. അങ്ങനെ മുൻകൂട്ടി പ്ലാന്‍ ചെയ്യാതെയുണ്ടായ സിനിമയാണിത്.
"ബാലന് - ദി ബോയ്'പറയുന്നത്..?
Star Chat
ഇന്ദ്രന്‍സിന്റെ ഉള്ളുലയ്ക്കുന്ന അഭിനയമൂഹുര്ത്തങ്ങളില് തിളങ്ങി സൂര്യ-ആര്‍ജെ ബാലാജി ചിത്രം "കറുപ്പ്'. ആശ്രയവും അഭയവുമാകേണ്ട കോടതി നീതി നിരസിക്കുകയും വൈകിപ്പിക്കുകയും ചെയ്യുമ്പോള്‍ നിസഹായതയിലാണ്ടുപോകുന്ന സാധാരണക്കാരന്റെ ആത്മവ്യഥയും നിര്‍വികാരതയും അനുഭവിപ്പിക്കുകയാണ് ഇന്ദ്രന്‍സിന്റെ മട്ടാഞ്ചേരി സുകുമാരന്‍. സൂര്യയുടെ നായകവേഷത്തിനും ചിത്രത്തിന്റെ കഥയ്ക്കും ജീവനും കരുത്തും പകരുന്ന കഥാപാത്രം.
മലയാളത്തിന്റെ ഇന്ദ്രന്‍സ് തമിഴക താരനിരയില്‍ ചുവടുറപ്പിക്കുന്ന സുവര്‍ണനിമിഷം. ഇന്ദ്രന്‍സ് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
തമിഴ് ഓഫറുകള്‍ പലതവണ നിരസിച്ചെങ്കിലും "കറുപ്പി'ലേക്ക് അടുപ്പിച്ചത്..?
Star Chat
ജീത്തു ജോസഫ്-മോഹന്‍ലാല്‍ വിസ്മയം "ദൃശ്യം 3'ലെ കാരക്ടര്‍ വേഷം ബ്രോക്കര്‍ മത്തായിയെ പ്രേക്ഷകര്‍ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് നടന് റിയാസ് നര്‍മകല. "മറിമായം', "അളിയന്‍സ്' ടെലിവിഷന്‍ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകര്‍ക്കു പരിചിതനായ റിയാസിന്റെ കലാജീവിതത്തിനു മിമിക്രിയിലാണു തുടക്കം.
അമ്പതോളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തുവെങ്കിലും സിനിമ കണ്ടവര്‍ ഇങ്ങോട്ടു വിളിച്ച് കഥാപാത്രം ഗംഭീരമായി എന്നു പറഞ്ഞുകേള്‍ക്കുന്ന അനുഭവം ഇതാദ്യമെന്നു റിയാസ്. മിമിക്രി, ടെലിവിഷന്‍, സിനിമ... റിയാസ് സംസാരിക്കുന്നു.
സിനിമയിലെത്തിയത്..?
തിരുവനന്തപുരം നെടുമങ്ങാടാണു സ്വദേശം. ഉത്സവപ്പറമ്പുകളിലെ മിമിക്രി-സ്റ്റേജ് പരിപാടികള്‍ക്കു നാട്ടുകാരില്‍ നിന്നുണ്ടായ വലിയ പിന്തുണയില്‍ നിന്നാണു തുടക്കം. 1998ല്‍ "നര്‍മകല' എന്ന പേരില്‍ മിമിക്രി ട്രൂപ്പ് തുടങ്ങി. 10-15 വര്‍ഷം സ്റ്റേജ് ഷോയില്‍ സജീവമായിരുന്നു. നിരൂപകനായ വിജയകൃഷ്ണന് സംവിധാനം ചെയ്ത ദൂരദര്ശന് സീരിയല്‍ "ടേക്ക് ഫോര്‍ ഓകെ'യിലൂടെ മിനിസ്ക്രീനിലെത്തി. പിന്നീടു കൈരളി ടിവിയിലെ "ജഗപൊഗ'എന്ന അപരന്മാരുടെ കോമഡി പരമ്പരയില്‍ നടന് മധുവിന്റെ ഡ്യൂപ്പായി.
Star Chat
സിനിമ തീര്‍ന്നിട്ടും മനസില്‍നിന്നു വിട്ടൊഴിയാത "അതിരടി'യിലെ വിഷ്ണു അഗസ്ത്യയുടെ ജോസഫ് ജോപ്പന്. മെറിന്റെ ഓര്മകളോടുചേര്ന്ന് ജോപ്പന് പെയ്തുകൊണ്ടേയിരിക്കുന്നു. ഹൃദയംതൊടുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ ഒരു കഥാപാത്രം ഉള്ളില്‍ കൊരുക്കുന്ന അപൂര്‍വ അനുഭവം. മസ്തിഷ്ക മരണം, പ്രതിഛായ, അതിരടി തുടങ്ങിയ സമീപകാല സിനിമകളിലെ ആഴവും അര്‍ഥവും അഴകുമുള്ള വേഷങ്ങളിലൂടെ വിഷ്ണു അഗസ്ത്യ മലയാളത്തിന്റെ യുവതാരനിരയില്‍ ചുവടുറപ്പിക്കുന്നു.
"ഒരു സിനിമയില്‍ മൊത്തത്തില്‍ വര്‍ക്കായി വരുന്നത് എന്താണെന്ന് റിലീസിന്റെ തലേന്നും നമുക്കറിയാനാവില്ല. മാസും നര്‍മവും ഉള്‍പ്പെടെ എല്ലാ സ്പേസും ഉള്ളപ്പോഴും അതിരടിയുടെ വൈകാരിക ഇടം നിലനില്ക്കുന്നതു ജോപ്പന്റെ കഥയിലാണ്. അതിലായിരുന്നു എന്റെ ജോലി. അതു ഫലപ്രാപ്തിയിലെത്തിയതില്‍ സന്തോഷം'- വിഷ്ണു പറയുന്നു.
"അതിരടി'യിലേക്ക് എത്തിച്ചത്..?
ഞാന്‍ കേട്ടതില്‍ ഏറ്റവും നല്ല നറേഷനായിരുന്നു ജോപ്പന്. സംവിധായകന് അരുണ്‍ അനിരുദ്ധനും തിരക്കഥാകൃത്ത് പോള്‍സണും കൂടിയാണു കഥ പറഞ്ഞത്. ഇതൊരു നല്ല സിനിമയായിരിക്കുമെന്നും ഈ ടീമിന്റെ ഭാഗമാകണമെന്നും തോന്നി. ഞാന്‍ ഒരുപാടു ചെയ്തുപോരുന്ന വേഷങ്ങളിലൊന്നല്ലായിരുന്നു ജോപ്പന്. എന്താണു വേണ്ടതെന്നു സംവിധായകനു നല്ല ധാരണയുമുണ്ട്. ഒപ്പം സഞ്ചരിച്ചാല്‍ മതി, നമ്മള് നന്നാകുമെന്ന തോന്നലിലാണ് ഈ സിനിമ ചെയ്തത്. കോളജ് ലുക്ക് ഉള്‍പ്പെടെ രണ്ടു ലുക്കുകളില്‍ അവതരിപ്പിച്ചതിന്റെ ക്രെഡിറ്റ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് റോണക്സിനു തന്നെയാണ്.
ഒരു കഥാപാത്രത്തിലേക്കു കയറുന്നതും ഇറങ്ങുന്നതും അനായാസമാണോ..?
സംവിധായകന് എന്താണു വേണ്ടതെന്നു മനസിലാക്കാനാണ് ഞാന്‍ ഏറ്റവുമാദ്യം ശ്രമിക്കുന്നത്. പിന്നീടു കഥാപാത്രത്തിന്റെ മൈന്‍ഡ് സ്കേപ്പും മൈന്‍ഡ് സെറ്റും മനസിലാക്കും. കഥാപാത്രത്തെക്കുറിച്ചു ഞാന്‍ മനസിലാക്കിയ കാര്യങ്ങള്‍ തന്നെയാണോ സംവിധായകനും ഉദ്ദേശിക്കുന്നതെന്ന കാര്യത്തില്‍ അദ്ദേഹവുമായി സംസാരിച്ചു വ്യക്തത വരുത്തും.
അതിലേക്ക് എത്തിക്കാന്‍ ഇനി എന്തു ചെയ്യണമെന്ന് ആലോചിക്കും. ഇതിലെ എന്റെ കഥാപാത്രം ഒരു ബ്രേക്ക് ഡൗണിലാണ്. അയാള്‍ തെറാപ്പിക്കു പോകുന്നുണ്ട്. ഒപ്പം ജോലിയും ചെയ്യുന്നുണ്ട്. നേരത്തേയുണ്ടായിരുന്ന സുഹൃത്തുക്കള്‍, വീട്...അടുപ്പമുള്ള എല്ലാറ്റില്‍നിന്നും അകന്നുമാറിയുള്ള ജീവിതം. ആ മനുഷ്യനോട് ആദ്യം എനിക്കു സഹാനുഭൂതിയാണു തോന്നിയത്. അതുമായി താദാത്മ്യം പ്രാപിച്ചാണ് ആ കഥാപാത്രം ചെയ്യാന്‍ ശ്രമിച്ചത്.
ബേസിലിനെ അടുത്തറിയുമ്പോള്‍..?
Star Chat
ഇന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയായ ദൃശ്യം 3 തിയറ്ററുകളിലെത്തുന്നത് നായകൻ മോഹൻലാലിന്റെ ജന്മദിനത്തിലാണ്. നാലുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമെത്തുന്ന മൂന്നാം ഭാഗം ആശീര്‍വാദ് സിനിമാസ്, പനോരമ സ്റ്റുഡിയോസ്, പെന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്.
ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തിന് സംഭവിച്ച മാറ്റങ്ങളറിയാൻ പ്രേക്ഷകർ കാത്തിരിക്കുന്നു. സിനിമയെയും നായകനെയും കുറിച്ച് മോഹൻലാൽ മനസുതുറന്നപ്പോൾ..
പ്രേക്ഷകര്‍ക്കുള്ള പിറന്നാള്‍ സമ്മാനമാണോ?
ദൃശ്യം 3 പിറന്നാള്‍ സമ്മാനമാണെന്ന് ആളുകളൊക്കെ പറയുന്നു. സമ്മാനം കൊടുക്കുമ്പോള്‍ അത് മോശമാകാന്‍ പാടില്ലല്ലോ. സമ്മാനം അത്യാവശ്യം നല്ലതായിരിക്കുമെന്നാണ് എന്റെ വിശ്വാസം. നല്ലൊരു സിനിമ ചെയ്തുവെന്ന് പറയാന്‍ കഴിയും. പിറന്നാള്‍ ദിനത്തിലെ ഈ റിലീസിംഗ് മന: പൂര്‍വം സംഭവിച്ചതല്ല.
ഈ ചിത്രം നേരത്തെ റിലീസ് ചെയ്യാനൊക്കെ ശ്രമിച്ചതാണ്. പിന്നീടാണ് മിഡില്‍ ഈസ്റ്റ് പരിപാടികളൊക്കെ വന്നത്. വ്യാഴാഴ്ച അല്ലെങ്കില്‍ വെള്ളിയാഴ്ചയാണ് പൊതുവേ റിലീസുകള്‍ വരുന്നത്. മേയ് 21 നോക്കിയപ്പോള്‍ വ്യാഴാഴ്ചയായിരുന്നു.
അതൊരു ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. ഇത്രയും ആളുകള്‍ കാത്തിരിക്കുന്നൊരു സിനിമ, അത് പിറന്നാളിന് കൊടുക്കുക എന്നത് ആന്റണിയുടെ അഭിപ്രായമായിരുന്നു. അത് ഒരിക്കലേ സംഭവിക്കുകയുള്ളൂ. എല്ലാ പിറന്നാളിനും സിനിമ ഇറക്കാന്‍ പറ്റില്ല. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച കാരക്ടറുകളിലൊന്നാണ് ജോര്‍ജുകുട്ടി. അയാളുടെ കുടുംബത്തില്‍ സംഭവിച്ചത് എന്തൊക്കെയാണെന്ന് എല്ലാവര്ക്കും അറിയാം. അതില്‍നിന്നും എങ്ങനെ രക്ഷപ്പെടുന്നു എന്നുള്ളതാണ് എല്ലാവര്ക്കും അറിയേണ്ടത്. പിറന്നാള്‍ ദിനത്തില്‍തന്നെ സിനിമ കാണണം എന്ന് എനിക്കും ആഗ്രഹമുണ്ട്. പിറന്നാള്‍ സമ്മാനമായി പ്രേക്ഷകര്‍ ചിത്രത്തെ സ്വീകരിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു.
ഇമോഷണല്‍ സിനിമയാണോ ദൃശ്യം 3?
കുറേക്കൂടി ഇമോഷണല്‍ സിനിമയാകാന്‍ സാധ്യതയുണ്ട്. രണ്ടു കുടുംബങ്ങളുടെ കഥയാണത്. ഇരു കുടുംബങ്ങള്‍ക്കും സുഖമായി ഉറങ്ങാന്‍ കഴിയുന്നില്ല. 13 വര്‍ഷം കൊണ്ട് ജോര്‍ജുകുട്ടിയുടെ കുടുംബം വലുതായി. കുട്ടികള്‍ വലുതായി. കുട്ടികള്‍ ചോദ്യം ചോദിക്കാന്‍ തുടങ്ങി. ജോര്ജുകുട്ടിയൊരു പാവമാണ്. അയാള്‍ ആരെയും കൊന്നിട്ടില്ല.
കൊലപാതകമല്ല നടന്നത്. ഒരു കൈയബദ്ധമാണ്. അങ്ങനെ എത്രയോ ആള്‍ക്കാര്‍ക്ക് സംഭവിച്ചിട്ടുണ്ട്. പക്ഷേ അത് എല്ലാവരെയും ബാധിക്കും. കുടുംബത്തെ രക്ഷിക്കാന്‍ ജോര്‍ജുകുട്ടി ശ്രമിക്കുകയാണ്. ജോര്‍ജുകുട്ടിയുടെ ഇമോഷനുകളാണ് ജീത്തു ജോസഫ് ഫോക്കസ് ചെയ്തിരിക്കുന്നത്. അദ്ദേഹം ആ സ്റ്റോറി നല്ലതായി കൈകാര്യം ചെയ്തിട്ടുണ്ട്.
"ജോര്‍ജുകുട്ടി എന്റെ കൈയില്‍നിന്നു പോയി...''
Star Chat
ഇമോഷണല്‍ ഫാമിലി ഡ്രാമയാണ് ദൃശ്യം 3. കഥാപരമായി, ദൃശ്യം ഒന്നുപോലെയായിരുന്നില്ല രണ്ട്. ഒന്നും രണ്ടും പോലെയല്ല മൂന്നാം ഭാഗം. ഇത്തവണ കൂടുതലും ജോര്‍ജുകുട്ടിയുടെ ഇമോഷനിലൂടെയാണു കഥാസഞ്ചാരം. എന്നുകരുതി കരച്ചില് സിനിമയൊന്നുമല്ല. ഇതിലും ആളുകളെ രസിപ്പിക്കുന്ന, പിടിച്ചിരുത്തുന്ന രംഗങ്ങളുണ്ടാവും.
അതിന്റെ അര്‍ഥം, ഇതു വലിയ ട്വിസ്റ്റുള്ള സിനിമയാണ് എന്നുമല്ല. നിങ്ങള്‍ ഒരു നല്ല സിനിമ കാണാന്‍ വരുന്ന രീതിയില്‍, ജോര്‍ജ് കുട്ടിയുടെ കുടുംബത്തില്‍ എന്തൊക്കെ പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായി എന്നറിയാനുള്ള കൗതുകത്തോടെ വരിക'- ജീത്തു ജോസഫ് സണ്‍ഡേ ദീപികയോടു പറഞ്ഞു.
എപ്പോഴാണ് ദൃശ്യ'ത്തിനു മൂന്നാം ഭാഗം ആലോചിച്ചത്..?
Star Chat
കോമഡി സ്കിറ്റുകളിലൂടെ കുടുംബപ്രേക്ഷകര്‍ക്കു പരിചിതയായ അശ്വതിയെ ജെന്‍ സി ഉള്‍പ്പെടെയുള്ളവര്‍ ഇന്നു തിരിച്ചറിയുന്നത് വാഴ 2ലെ ഹാഷിറിന്റെ ഉമ്മ എന്ന ലേബലിലാണ്. വാഴ 2ലേക്കു വിളിച്ചപ്പോള്‍ ഇത്രമേല്‍ അഭിനയസാധ്യത പ്രതീക്ഷിച്ചിരുന്നില്ല.
സിനിമയോ നാടകമോ സ്കിറ്റോ എന്തുമാവട്ടെ, എപ്പോഴും അഭിനയിക്കുക എന്നതാണ് അശ്വതിയുടെ ആഗ്രഹം. കളക്ഷനില്‍ 250 കോടി പിന്നിട്ടു വാഴ 2 മുന്നേറുമ്പോള്‍ തന്റെ ഉമ്മകഥാപാത്രം ഹിറ്റായതിന്റെ സംതൃപ്തിയിലാണ് അശ്വതി.
"സിനിമയുടെ തുടക്കത്തില്‍ തന്നെ എന്നെ കാണിക്കുമെന്ന് ആദ്യ ഷോട്ട് ചെയ്യുമ്പോള്‍ അറിയില്ലായിരുന്നു. പിന്നെ, ആദ്യാവസാനമുള്ള ഇത്രയും ആഴത്തിലുള്ള കഥാപാത്രം. വാഴ 2 മൊത്തത്തില്‍ സന്തോഷമാണു തന്നത്''- അശ്വതി പറയുന്നു.
സ്കിറ്റുകളിലായിരുന്നോ തുടക്കം..?
സ്കൂള്‍കാലഘട്ടത്തില്‍ ഡാന്‍സിലായിരുന്നു ശ്രദ്ധ. ഒന്നിലധികം തവണ കലാതിലകമായിട്ടുണ്ട്. പ്ലസ് ടുവിനുശേഷം ദൂരദര്‍ശന്റെ ‘ശ്യാമാംബരം’ സീരിയലില്‍ അഭിനയത്തുടക്കം. അവിടെ തുടര്‍ച്ചയായി മൂന്നു സീരിയലുകള്‍. തുടര്‍ന്നു ജയ് ഹിന്ദ് ചാനലില്‍ വിവിധ പരിപാടികള്‍. എല്ലാവരും ടിവിയില്‍ കാണുമല്ലോ എന്നതായിരുന്നു അന്നത്തെ സന്തോഷം. അഭിനയിക്കാന്‍ അല്പമെങ്കിലും കഴിവുള്ളതായി അക്കാലത്തു ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല.
ആര്‍ട്സ് കോളജില്‍ ബിഎസ്സി ഫിസിക്സിനു പഠിക്കുമ്പോള്‍ കേരള സര്‍വകലാശാല നാടകോത്സവത്തിനുള്ള കോളജ് നാടകത്തില്‍ സീരിയല്പശ്ചാത്തലം പരിഗണിച്ച് എന്നെയും ഉള്‍പ്പെടുത്തി. മത്സരഫലം വന്നപ്പോള്‍ ഞാന്‍ ബെസ്റ്റ് ആക്ട്രസ്. അതോടെ അഭിനയത്തിന്റെ കൂടുതല്‍ സാധ്യതകള്‍ പഠിക്കണമെന്നു തോന്നി, നിരീക്ഷ വിമന്‍സ് തിയറ്ററിന്റെ ഭാഗമായി. ഒരിടവേളയ്ക്കുശേഷം ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍സിലൂടെ ചാനല്‍സ്ക്രീനില്‍ റീഎന്‍ട്രി. അവിടെ ഒരു എപ്പിസോഡില്‍ ഗസ്റ്റായി വന്ന നാദിര്‍ഷിക്ക ‘കേശു ഈ വീടിന്റെ നാഥനി’ല്‍ ചെറിയ വേഷം തന്നു.
തുടര്‍ന്നു മിനി ഐ.ജി. സംവിധാനം ചെയ്ത ‘ഡിവോഴ്സ്’, ‘വയസെത്രയായി മുപ്പത്തി’ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങള്‍. ചാനല്‍ പരിപാടികളും കോമഡി സ്കിറ്റുകളുമായി മുന്നോട്ടുപോകുന്നതിനിടെ ഫ്ളവേഴ്സ് സ്കിറ്റില്‍ തിരുവന്തപുരം സ്ളാംഗില്‍ സംസാരിക്കുന്ന സുനി ചന്ദ്രി എന്ന കഥാപാത്രം വൈറലായി. അതോടെ ഞാന്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി.
വാഴ 2ലേക്ക് എത്തിയത്..?
Star Chat
ഇന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയായ ദൃശ്യം 3 ഈ മാസം 21 ന് തിയേറ്ററുകളിലെത്തുകയാണ്. അതും മലയാളത്തിന്റെ മഹാനടന് മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍. സംവിധായകന് ജീത്തു ജോസഫ് ആദ്യ രണ്ട് ഭാഗങ്ങളും സസ്പെന്സിന്റെ മുള്‍മുനയില്‍ നിര്‍ത്തിച്ചതിനാല്‍ മൂന്നാം ഭാഗത്തിലും പ്രേക്ഷകര്‍ക്ക് പ്രതീക്ഷകളേറെയാണ്.
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന മൂന്നാം ഭാഗം ആശിര്‍വാദ് സിനിമാസ്, പനോരമ സ്റ്റുഡിയോസ്, പെന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്. മീന, അന്‍സിബ ഹസന്, എസ്തര് അനില്‍, മുരളി ഗോപി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
13 വര്‍ഷത്തിനുശേഷം ജോര്‍ജുകുട്ടിയെന്ന അതേ കഥാപാത്രമായി എത്തുകയെന്ന അപൂര്‍വഭാഗ്യവും ഈ ചിത്രത്തിലൂടെ മലയാളികളുടെ സ്വന്തം ലാലേട്ടനുണ്ട്. ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ നടന് മോഹന്‍ലാല്‍ മനസ് തുറക്കുന്നു...
പ്രേക്ഷകര്‍ക്കുള്ള പിറന്നാള്‍ സമ്മാനമാണോ?
ദൃശ്യം 3 പിറന്നാള്‍ സമ്മാനമാണെന്ന് ആളുകളൊക്കെ പറയുന്നു. സമ്മാനം കൊടുക്കുമ്പോള്‍ അത് മോശമാകാന്‍ പാടില്ലല്ലോ. സമ്മാനം അത്യാവശ്യം നല്ലതായിരിക്കുമെന്നാണ് എന്റെ വിശ്വാസം. നല്ലൊരു സിനിമ ചെയ്തുവെന്ന് പറയാന്‍ കഴിയും. പിറന്നാള്‍ ദിനത്തിലെ ഈ റിലീസിംഗ് മനഃപൂര്‍വം സംഭവിച്ചതല്ല.
ഈ ചിത്രം നേരത്തെ റിലീസ് ചെയ്യാനൊക്കെ ശ്രമിച്ചതാണ്. പിന്നീടാണ് മിഡില്‍ ഈസ്റ്റ് പരിപാടികളൊക്കെ വന്നത്. വ്യാഴാഴ്ച അല്ലെങ്കില്‍ വെള്ളിയാഴ്ചയാണ് പൊതുവെ റിലീസുകള്‍ വരുന്നത്. മേയ് 21 നോക്കിയപ്പോള്‍ വ്യാഴാഴ്ചയായിരുന്നു. അതൊരു ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. ഇത്രയും ആളുകള്‍ കാത്തിരിക്കുന്നൊരു സിനിമ, അത് പിറന്നാളിന് കൊടുക്കുക എന്നത് ആന്റണിയുടെ അഭിപ്രായമായിരുന്നു.
അത് ഒരിക്കലേ സംഭവിക്കുകയുള്ളൂ. എല്ലാ പിറന്നാളിനും സിനിമ ഇറക്കാന്‍ പറ്റില്ല. അതുമാത്രമല്ല ദിവസവും വരണം. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ക്യാരക്ടറുകളിലൊന്നാണ് ജോര്‍ജുകുട്ടി. ആ കുടുംബത്തില്‍ സംഭവിച്ചത് എന്തൊക്കെയാണെന്ന് എല്ലാവര്ക്കും അറിയാം. അതില്‍ നിന്നും എങ്ങനെ രക്ഷപ്പെടുന്നു എന്നുള്ളതാണ് എല്ലാവര്ക്കും അറിയേണ്ടത്. പിറന്നാള്‍ ദിനത്തില്‍ തന്നെ സിനിമ കാണണം എന്ന് എനിക്കും ആഗ്രഹമുണ്ട്. പിറന്നാള്‍ സമ്മാനമായി പ്രേക്ഷകര്‍ ചിത്രത്തെ സ്വീകരിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു.
ഇമോഷണല്‍ സിനിമ
ദൃശ്യം 3 കുറേക്കൂടി ഇമോഷണല്‍ സിനിമയാകാന്‍ സാധ്യതയുണ്ട്. രണ്ട് കുടുംബത്തിന്റെ കഥയാണത്. രണ്ട് അച്ഛന്മാരുടെ, രണ്ട് അമ്മമാരുടെ, രണ്ട് കുട്ടികളുടെ കഥയാണ്. മകനെ നഷ്ടമായ മാതാപിതാക്കളുടെയും കഥ. അവര്‍ക്ക് സുഖമായി ഉറങ്ങാന്‍ കഴിയുന്നില്ല.
13 വര്‍ഷം കൊണ്ട് ജോര്‍ജുകുട്ടിയുടെ കുടുംബം വലുതായി. കുട്ടികള്‍ വലുതായി. കുട്ടികള്‍ ചോദ്യം ചോദിക്കാന്‍ തുടങ്ങി. ജോര്‍ജ് കുട്ടിയൊരു പാവമാണ്. അയാള്‍ ആരെയും കൊന്നിട്ടില്ല. കൊലപാതകമല്ല നടന്നത്. ഒരു കൈയബദ്ധമാണ്. അങ്ങനെ എത്രയോ ആള്‍ക്കാര്‍ക്ക് സംഭവിച്ചിട്ടുണ്ട്. പക്ഷെ അത് എല്ലാവരെയും ബാധിക്കും. കുടുംബത്തെ രക്ഷിക്കാന്‍ ജോര്‍ജ്കുട്ടി ശ്രമിക്കുകയാണ്.
ജോര്‍ജുകുട്ടിയുടെ ഇമോഷണലുകളാണ് ജീത്തു ജോസഫ് ഫോക്കസ് ചെയ്തിരിക്കുന്നത്. ദൃശ്യം ഒന്നും രണ്ടും പ്രേക്ഷകര്‍ അവര്‍ക്കൊപ്പം ചേര്‍ത്തതാണ്. ജോര്‍ജ്കുട്ടിക്കും കുടുംബത്തിനും എന്ത് സംഭവിച്ചുവെന്ന് അറിയാന്‍ പ്രേക്ഷകര്‍ക്ക് ആഗ്രഹമുണ്ട്. അവരെ നിരാശപ്പെടുത്താനാവില്ല. ജീത്തു ജോസഫ് ആ സ്റ്റോറി നല്ലതായി കൈകാര്യം ചെയ്തിട്ടുണ്ട്. ജോര്‍ജുകുട്ടി തന്റെ കുടുംബത്തിനുവേണ്ടി ചെയ്യുന്ന എല്ലാത്തിനും ഒരു അവസാനം വേണം. അതില്‍ വിജയിച്ചോയെന്ന് നിങ്ങള്‍, പ്രേക്ഷകരാണ് പറയേണ്ടത്.
ജോര്‍ജ്കുട്ടി എന്റെ കൈയില്‍ നിന്നു പോയി
ജോര്‍ജ്കുട്ടി ആരാണെന്ന് എനിക്ക് അറിയില്ല. വളരെ അത്യപൂര്‍വമായി സംഭവിക്കുന്ന കാര്യമാണത്. നമ്മള് ഒരു സിനിമ ചെയ്യുമ്പോള്‍, കഥാപാത്രം കുറച്ചു കഴിഞ്ഞ് അത് മനസിലാകും. ഒരുപാട് സിനിമകളുണ്ട് നമുക്ക് ഓര്‍ത്തുവയ്ക്കാന്‍, വാനപ്രസ്ഥം, തൂവാനത്തുമ്പികള്‍, താളവട്ടം, ചിത്രം, തന്മാത്ര എന്നിങ്ങനെ. ജോര്‍ജ്കുട്ടി തുടങ്ങിയപ്പോള്‍ മുതല്‍ ഒന്നായി, രണ്ടായി ഇപ്പോള്‍ മൂന്നായി... അയാള്‍ ആരാണെന്ന് കഥാപാത്രമായ എനിക്ക് മനസിലാകുന്നില്ല. അയാള്‍ എന്റെ കൈയില്‍ നിന്നൊക്കെ പോയി.
അതുതന്നെയാണ് ജീത്തുവും പറഞ്ഞത്. എന്തായാലും 13 വര്‍ഷമായി കുടുംബവുമായി സഞ്ചരിക്കുന്ന ആളാണ് ജോര്‍ജുകുട്ടി. അയാള്‍ക്ക് ഒരു രഹസ്യം ഒളിപ്പിച്ചു വയ്ക്കേണ്ടിവന്നു. അയാള്‍ ക്രൈം ഒന്നും ചെയ്തിട്ടില്ല. അയാളുടെ മകള്‍ക്കുവേണ്ടി, ഭാര്യക്കുവേണ്ടി, കുടുംബത്തിനുവേണ്ടി ഒരു സത്യം ഒളിപ്പിക്കണ്ടിവന്നു.
‘നിങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല. ഞാനുണ്ട്.'- അത് അയാളുടെ വാക്കാണ്. അത് സംരക്ഷിക്കാനായി കഴിഞ്ഞ 13 വര്‍ഷമായി അയാളൊരു യാത്രയിലാണ്. അയാള്‍ക്ക് വയ്യാതായി, എല്ലാ നിമിഷവും ജോര്‍ജ്കുട്ടിക്ക് പേടിയാണ്. ഭാര്യയുടെയും മക്കളുടെയും ചോദ്യത്തിനു മുന്നില്‍ തന്റെ മനസിലുള്ളത് എന്തെന്ന് പ്രകടിപ്പിക്കാന്‍ പറ്റാത്ത ആളായി മാറി അയാൾ. സന്തോഷിക്കേണ്ട സന്ദര്‍ഭങ്ങളില്‍പോലും അയാള്‍ അറിയാതെ സങ്കടപ്പെടും. എങ്കിലും അത് ആരെയും അറിയാക്കാതെ മുന്നോട്ടു കൊണ്ടുപോകും. എവിടെയെങ്കിലും ഇതെല്ലാം ഒന്നും ഇറക്കിവയ്ക്കണം. അതിനായി പള്ളിയില്‍ പോയി പ്രാര്‍ഥിക്കുന്നു. തന്റെ കുടുംബത്തെ രക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് പറയുന്നയാളാണ് ജോര്‍ജ് കുട്ടി.
ജോര്‍ജ് കുട്ടിയെ എങ്ങനെ വിലയിരുത്തുന്നു
ജോര്‍ജ് കുട്ടിയുടെ ഉള്ളിലിരിപ്പ് എനിക്കറിയില്ല. ക്യാരക്ടറിനെ അറിയാതെ പെര്‍ഫോം ചെയ്യുന്ന ഒരു ക്യാരക്ടറേ ഞാന്‍ ചെയ്തിട്ടുള്ളൂ. എനിക്ക് തന്നെ അയാളെ കണ്ടുപിടിക്കാന്‍ പറ്റിയിട്ടില്ല. ഡിഫിക്കല്‍റ്റ് ക്യാരക്ടറാണ്. ഒരു കഥാപാത്രം ചെയ്യുമ്പോള്‍ നമ്മളെ ഹോണ്ട് ചെയ്യാം.
പക്ഷെ ഇയാളെ എനിക്ക് മനസിലാകുന്നില്ല. എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് മനസിലാകുന്നില്ല. കാരണം അയാള്‍ ഭയങ്കര കാല്ക്കുലേഷനിലാകാം ജീവിക്കുന്നത്. ഒരു ചെറിയ ബബിള്‍ പൊട്ടിയാല്‍ എല്ലാം തീര്‍ന്നു. അത്രയും ഇന്റലിജന്റായും പേടിയിലും ജീവിക്കുന്ന ആളാണ്.
ദൃശ്യം മൂന്നിലേക്ക് എത്തിയപ്പോള്‍ അയാള്‍ ഫിലോസഫിക്കലാകുന്നു. സ്പിരിച്വാലിറ്റിയിലേക്ക് പോകുന്നു. അതൊന്നും എനിക്കൊരു മടുപ്പായി തോന്നിയില്ല. കാരണം ജോര്‍ജ് കുട്ടിക്ക് മടുപ്പ് തോന്നിയാല്‍ ഈ സിനിമ നടക്കില്ല. കഥ നടക്കില്ല. പിന്നെ നമ്മള് ചെയ്യുന്ന പ്രഫഷനോട് മടുപ്പു തോന്നിയാല്‍, അങ്ങനെ തോന്നാതിരിക്കട്ടെ, അങ്ങനെ തോന്നിയാല്‍ അത് നിര്‍ത്തുകയാണ് വേണ്ടത്. കാരണം ആ മടുപ്പ് മറ്റുള്ളവരിലേക്കും പടരും. പലര്‍ക്കും ഇഷ്ടമല്ലാത്ത ജോലി ചെയ്യുന്പോൾ അവര്‍ അത് പ്രകടമായി കാണിക്കും. ഒരു അഭിനേതാവിന് ഒരിക്കലും അത് സാധിക്കില്ല. ഞാന്‍ 48 വര്‍ഷമായി സിനിമ ചെയ്യുന്നു. പുതിയ സിനിമ ചെയ്യുമ്പോഴും ആദ്യത്തെ സിനിമ ചെയ്ത പോലത്തെ ഭയം ഇപ്പോഴുമുണ്ട്.
ജോര്‍ജ് കുട്ടി എന്ന അച്ഛനെക്കുറിച്ച്....
എനിക്കും രണ്ട് മക്കളുണ്ട്. അതില്‍ ഒരാള്‍ മകളാണ്. അവര്‍ക്കൊപ്പം അധികസമയം ചെലവഴിക്കാനൊന്നും എനിക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഷൂട്ടിംഗ് ഇടവേളകളിലെല്ലാം ഈ കുട്ടികളുമായി തമാശകള്‍ പറയും. അതിനുള്ള സ്വാതന്ത്ര്യം ഞാന്‍ അവര്‍ക്ക് കൊടുത്തിട്ടുണ്ട്. അവര്‍ എനിക്കും തന്നിട്ടുണ്ട്.
ഈ സിനിമയില്‍ മാത്രമല്ല. എന്നോടൊപ്പം വര്‍ക്ക് ചെയ്യുന്നവര്‍ക്ക് ആ സ്വാതന്ത്ര്യം ഞാന്‍ നല്‍കാറുണ്ട്. മലയാള സിനിമയില്‍ കുറച്ച് ആക്ടേഴ്സേ ഉള്ളു. അവരെല്ലാം ഒരു കുടുംബം പോലെയാണ്. കഴിഞ്ഞ് 13 വര്‍ഷമായി ഈ രണ്ടിനെയും കൊണ്ടു നടക്കുന്ന അച്ഛനല്ലേ ഞാൻ. സിനിമയില്‍ പറയുന്നതുപോലെ ആ ചെറുത് ഏറ്റവും വലിയ കുഴപ്പമാണ്. ഞാന്‍ പറഞ്ഞതല്ല എന്നെക്കൊണ്ട് ജീത്തു പറയിപ്പിച്ചതാണ്. അത് ഒരുപരിധിവരെ സത്യവുമാണ്.
Star Chat
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പുനഃസമാഗമത്തിലൊരുങ്ങിയ പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ "പേട്രിയറ്റ്' ജനഹൃദയങ്ങളില്‍ ആവേശം വിതച്ച് ബോക്സ്ഓഫീസ് വിജയത്തോടെ രണ്ടാംവാരത്തിലേക്ക്. സൈബര്‍ വിപ്ലവത്തിന്റെ പുതുയുഗത്തില്‍ സാധാരണക്കാരന്റെ സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതിനെക്കുറിച്ചാണു സിനിമ.
ഇതു സംവിധായകന്റെ സിനിമയാണ്. ഇവിടെ കഥയാണു താരം. കഥയുടെ നെടുംതൂണായി മമ്മൂട്ടിയുടെ കഥാപാത്രം ഡാനിയല്‍ ജെയിംസ്. ഡാനിയലിന്റെ ആത്മസുഹൃത്ത് കേണല്‍ റഹീം നായിക്കായി മോഹന്‍ലാല്‍ കഥയുടെ വൈകാരിക മൂഹൂര്‍ത്തങ്ങളില്‍ തീ പടര്‍ത്തുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്തും കോ-എഡിറ്ററും സംവിധായകനുമായ മഹേഷ് നാരായണന് സംസാരിക്കുന്നു.
കഥ കണ്ടെത്തിയത്..?
നമ്മുടെ ചുറ്റുപാടുകളില്‍ ഇപ്പോള്‍ ധാരാളം ആത്മഹത്യകള്‍ സംഭവിക്കുന്നുണ്ട്. അതിനെയൊക്കെ ചുറ്റിപ്പറ്റി ധാരാളം കേസുകളുമുണ്ട്. ആ കേസുകളിലെല്ലാം എന്തെങ്കിലുമൊക്കെ ഡിജിറ്റല്‍ തട്ടിപ്പുകള്‍ നടക്കുന്നുമുണ്ട്. അതായിരുന്നു ഈ കഥ ആലോചിക്കാനുള്ള പ്രചോദനം. നിരീക്ഷണ സോഫ്റ്റ്വെയര് പെരിസ്കോപ്പിനെക്കുറിച്ചു പത്രം വായിക്കുന്നവര്‍ക്കു ധാരണയുണ്ടാവും.
സൈബര്‍ ദുരുപയോഗത്തിന്റെ മൂലകാരണത്തിലേക്ക് എത്തുമ്പോള്‍ അതിനൊരു തീര്‍പ്പ് ഉണ്ടാകണമെന്ന ഒരു വ്യക്തിയുടെ തീരുമാനം. അങ്ങനെയാണു കഥാസഞ്ചാരം. സാധാരണക്കാരന്റെ പ്രതിനിധി എന്ന നിലയ്ക്കാണ് സ്കൂള്‍കുട്ടിയെ കാണിച്ചിരിക്കുന്നത്.
മുമ്പ് മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഒന്നിച്ചു കണ്ടത് "ട്വന്റി 20'യിലാണ്. ഈ സിനിമയോട് ഇരുവരുടെയും സമീപനം..?
Review
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'പള്ളിച്ചട്ടമ്പി' എന്ന ചിത്രം വിമോചന സമരത്തിന്റെ പശ്ചാത്തലത്തിൽ എന്ന വാദത്തോടെ, ഒരു വലിയ ക്യാൻവാസിൽ ഒരുക്കപ്പെട്ട ഒരു പിരീഡ് ഡ്രാമയാണ്.
60 കളിലെ മലയോര കുടിയേറ്റ മേഖലകളുടെയും അവിടുത്തെ ക്രിസ്തീയ കുടിയേറ്റക്കാരുടെയും ജീവിതം സിനിമ യാഥാർഥ്യത്തോട് ഇണങ്ങുന്ന രീതിയിൽ പകർത്തുന്നുണ്ട്. കാടിനോടും വന്യമൃഗങ്ങളോടും മല്ലിട്ട് അതിജീവനത്തിന് ശ്രമിച്ച ആ ജനതയുടെ കഷ്ടപ്പാടുകളും അവരുടെ പോരാട്ടവീര്യവും സിനിമയുടെ ഒരു ഭാഗത്ത് ആകർഷകമായി ആവിഷ്കരിച്ചിരിക്കുന്നു.
കുടിയേറ്റ നാടുകളിലെ സാമൂഹിക പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന തീക്ഷ്ണമതികളായ വൈദികരുടെ കഥാപാത്ര നിർമ്മിതി ചിത്രത്തിലെ പ്രധാന ആകർഷണമാണ്. പള്ളിയും സഭയും പ്രാർഥനയ്ക്കുള്ള ഇടങ്ങൾ എന്നതിലുപരി ഒരു ജനതയുടെ ഐക്യത്തിന്റെയും സാമൂഹികമായ സംഘാടനത്തിന്റെയും കേന്ദ്രമായി സിനിമ അവതരിപ്പിക്കുന്നു.
അടിയുറച്ച ക്രൈസ്തവ വിശ്വാസവും ആത്മീയതയും കുടിയേറ്റ നാടുകളുടെ ഒരു ഏകദേശ ചിത്രം വരച്ചുകാട്ടുന്നതിൽ വിജയിച്ചിട്ടുണ്ട്. 1960-കളിലെ ഹൈറേഞ്ച് ജീവിതത്തിന്റെ ഈ വ്യത്യസ്തമായ ആവിഷ്കാരം ചിത്രത്തിന് ഒരു പ്രത്യേക മിഴിവ് നൽകുന്നു.
ജാതിക്കും മതത്തിനും അതീതമായ മനുഷ്യബന്ധങ്ങളുടെ ഒരു നേർച്ചിത്രം സിനിമ മുന്നോട്ടുവെക്കുന്നുണ്ട്. ഒരു പ്രശ്നം വന്നാൽ സമുദായ വ്യത്യാസമില്ലാതെ മനുഷ്യർ ഒരുമിച്ചുനിൽക്കുന്ന കാഴ്ച അക്കാലത്തെ കേരളീയ പൊതുബോധത്തിന്റെ സത്യസന്ധമായ അടയാളപ്പെടുത്തലാണ്.
മനുഷ്യർ തമ്മിലുള്ള ഊഷ്മളമായ സ്നേഹവും മതപരമായ വിവേചനമില്ലാത്ത ഒത്തൊരുമയും പ്രമേയത്തിന് ഒരു വലിയ മാനുഷിക തലം നൽകുന്നു. പള്ളിച്ചട്ടമ്പി എന്ന നായക കഥാപാത്രം ഈ ഐക്യത്തിന്റെ വക്താവായി മാറുന്നിടത്താണ് സിനിമയുടെ വൈകാരികമായ അടിത്തറ നിലനിൽക്കുന്നത്.
എന്നാൽ, രാഷ്ട്രീയമായ ഉൾക്കാഴ്ചകളിലേക്ക് കടക്കുമ്പോൾ സിനിമ വലിയ പിഴവുകളിലേക്ക് വീഴുന്നുണ്ട്. അക്കാലത്തെ കമ്യൂണിസത്തോടുള്ള കത്തോലിക്കാ സഭയുടെയും മറ്റും എതിർപ്പ് വെറും 'തെറ്റിദ്ധാരണയുടെ' ഭാഗമായിരുന്നു എന്ന സിനിമയിലെ ആഖ്യാനം ചരിത്രപരമായി തീർത്തും തെറ്റായ ഒരു ചിത്രമാണ് നൽകുന്നത്.
ആ കാലഘട്ടത്തിലെ തർക്കങ്ങൾ വളരെ വ്യക്തമായ പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകളുടെയും അധികാര പോരാട്ടങ്ങളുടെയും ഭാഗമായിരുന്നു. അതിനെ കേവലം ആശയവിനിമയത്തിലെ പോരായ്മയായി ലഘൂകരിക്കുന്നത് ആ വലിയ ചരിത്ര സത്യത്തോടുള്ള അവഹേളനമായിപ്പോയി.
ചരിത്ര പശ്ചാത്തലം അവതരിപ്പിച്ചിരിക്കുന്നത് കേവലം പ്രചോദനം സ്വീകരിച്ചിരിക്കുന്നു എന്ന നിലയിൽ മാത്രമാണ്. വിമോചന സമരം എന്ന കേരള ചരിത്രത്തിലെ നിർണായക ഘട്ടത്തോടു നീതി പുലർത്തുന്നതിൽ സിനിമ പരാജയപ്പെടുന്നു. സമരത്തിന്റെ യഥാർഥ കാരണങ്ങളായ വിദ്യാഭ്യാസ ബില്ലും കാർഷിക പരിഷ്കരണങ്ങളും ചർച്ച ചെയ്യുന്നതിന് പകരം, സിനിമ ഉപരിപ്ലവമായ കാരണങ്ങളിലേക്ക് ഒതുങ്ങിപ്പോകുന്നു.
ചരിത്രത്തെ ഒരു ലേബലായി മാത്രം ഉപയോഗിക്കുകയും എന്നാൽ അതിന്റെ ഉള്ളടക്കത്തെ വളച്ചൊടിക്കുകയും ചെയ്യുന്ന രീതി സിനിമയുടെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ട്. അക്കാലത്തെ ചില രാഷ്ട്രീയ നേതാക്കളെ ഏറെക്കുറെ സമാനമായ പേരുകൾ നൽകി കഥാപാത്രങ്ങളാക്കി മാറ്റിയതും ചരിത്രത്തിന്റെ അപനിർമ്മിതിക്കുള്ള ശ്രമമായേ വിലയിരുത്താനാകൂ.
വിമോചന സമരത്തിന്റെ രാഷ്ട്രീയ സങ്കീർണതകളെ മറികടക്കാൻ സിനിമ ഒരു സാങ്കൽപ്പിക 'ബാഹ്യ വില്ലനെ' കൂട്ടുപിടിച്ചിരിക്കുന്നു. അക്രമങ്ങൾക്കെല്ലാം പിന്നിൽ കേരളത്തിന് പുറത്തുനിന്നുള്ള ഒരു ശക്തിയാണെന്ന് വരുത്തിതീർക്കുന്നതിലൂടെ, കേരളം നേരിട്ട ആഭ്യന്തരമായ പ്രതിസന്ധികളെ സിനിമ ബോധപൂർവ്വം മറച്ചുപിടിക്കുന്നു.
യഥാർഥ ചരിത്രത്തിൽ നിലനിന്നിരുന്ന വർഗസമരങ്ങളെയും സാമുദായിക ധ്രുവീകരണങ്ങളെയും സിനിമ ഒരു 'വൈറ്റ്-വാഷിംഗ്' പ്രക്രിയയിലൂടെ മായ്ച്ചു കളയാൻ ശ്രമിക്കുന്നത് വ്യക്തമാണ്.
ഒരു ചരിത്ര സിനിമ എന്ന നിലയിൽ നിന്നുകൊണ്ട് ഒരു മാസ് ആക്ഷൻ മൂവിയുടെ ചേരുവകൾ മാത്രം ഉൾപ്പെടുത്താൻ ശ്രമിച്ചത് ചിത്രത്തിന്റെ മറ്റൊരു വലിയ പോരായ്മയാണ്. 'കെജിഎഫ്' പോലെയുള്ള ചിത്രങ്ങളുടെ ശൈലി അനുകരിക്കാനുള്ള ശ്രമം യഥാർഥ ചരിത്രസംഭവങ്ങളുടെ ഗൗരവം നഷ്ടപ്പെടുത്തുന്നു.
ഓരോ രംഗത്തിലും നായകനെ മാസ് ഹീറോ ആക്കി മാറ്റുന്നതിനുള്ള വ്യഗ്രതയിൽ കഥയുടെ സ്വാഭാവികത നഷ്ടപ്പെടുന്നു. നായകന്റെ അതിമാനുഷിക പ്രകടനങ്ങളിലേക്ക് സിനിമയുടെ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ആ കാലഘട്ടത്തിലെ യഥാർഥ സാമൂഹിക ചലനങ്ങൾ പാർശ്വവൽക്കരിക്കപ്പെടുന്നു.
സിനിമയുടെ ഗതിയിൽ ഉടനീളം കാണുന്ന അതിഭാവുകത്വം നിറഞ്ഞ ആക്ഷൻ സീക്വൻസുകൾ ഒരു പീരിയഡ് ഡ്രാമയ്ക്ക് ചേരുന്നതല്ല. സമരത്തിന്റെ വൈകാരികമായ വശങ്ങളെക്കാൾ വെടിയൊച്ചകൾക്കും സ്ഫോടനങ്ങൾക്കും പ്രാധാന്യം നൽകിയതിലൂടെ സിനിമ ഒരു കൊമേഴ്സ്യൽ മസാല ചിത്രമായി മാറുന്നു.
ഗൗരവകരമായ ഒരു രാഷ്ട്രീയ ചരിത്രത്തെ കേവലം കാണികളെ രസിപ്പിക്കാനുള്ള ആയുധമായി മാറ്റിയത് സിനിമയുടെ നിലവാരത്തെ താഴ്ത്തുന്നുണ്ട്.
സാങ്കേതികമായി സിനിമ മികച്ചുനിൽക്കുന്നു എന്നതിൽ സംശയമില്ല. ഹൈ-റെസല്യൂഷൻ ദൃശ്യങ്ങളും മികച്ച കലാസംവിധാനവും 60-കളിലെ കേരളത്തെ മനോഹരമായി പുനർനിർമ്മിച്ചിട്ടുണ്ട്. ടൊവിനോ തോമസിന്റെ പ്രകടനവും ഊർജ്ജസ്വലമാണ്.
പക്ഷേ, മികച്ച സാങ്കേതിക വിദ്യ കൊണ്ട് മാത്രം ഒരു ദുർബലമായ തിരക്കഥയെ മറികടക്കാൻ സാധിക്കില്ല. സിനിമ മുന്നോട്ടുവെക്കുന്ന പല ആശയങ്ങളും പരസ്പര വിരുദ്ധവും ചരിത്രപരമായ പിഴവുകൾ നിറഞ്ഞതുമാണ്.
ചരിത്രത്തെ വസ്തുനിഷ്ഠമായി സമീപിക്കാതെ, വൈകാരികതയെയും ആക്ഷനെയും മാത്രം മുൻനിർത്തി സിനിമ നിർമ്മിക്കുന്നത് അപകടകരമായ ഒരു പ്രവണതയാണ്. 'പള്ളിച്ചട്ടമ്പി' ഒരു സിനിമ എന്ന നിലയിൽ പ്രേക്ഷകരെ രസിപ്പിച്ചേക്കാം, പക്ഷേ ഒരു വിധത്തിലും അതൊരു ചരിത്ര രേഖയല്ല.
തങ്ങളുടെ പ്രത്യേക രാഷ്ട്രീയ ബോധ്യങ്ങൾ സ്ഥാപിച്ചെടുക്കാൻ ചരിത്ര സംഭവങ്ങളെ വളച്ചൊടിക്കുന്ന രീതിയെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ചരിത്രത്തോടുള്ള ഇത്തരം അനാദരവ് സിനിമയുടെ ആത്യന്തികമായ മൂല്യത്തെ ചോർത്തിക്കളയുന്നു.
ചുരുക്കത്തിൽ, കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളും കുടിയേറ്റ ജീവിതത്തിന്റെ മികച്ച അവതരണവും ഉണ്ടെങ്കിലും, ചരിത്രപരമായ സത്യസന്ധതയില്ലാത്ത ഒരു ശരാശരി സിനിമയായി പള്ളിച്ചട്ടമ്പി ഒതുങ്ങിപ്പോകുന്നു. ഒരു വിഭാഗം ആളുകളെ തൃപ്തിപ്പെടുത്താനായി ചരിത്രത്തെ വളച്ചൊടിക്കുന്നത് കലയോടുള്ള നീതിയല്ല. മാസ് സിനിമയുടെ ഫോർമുലകൾക്കപ്പുറം കുറച്ചുകൂടി ആഴത്തിലുള്ള രാഷ്ട്രീയ ബോധം ചിത്രം ആവശ്യപ്പെട്ടിരുന്നു.
റേറ്റിംഗ്: ആവറേജ് (Average)
Review
അനന്തന്, ആശാന് എന്നീ രണ്ടു സാധാരണക്കാരുടെ സിനിമാമോഹങ്ങളുടെ കഥയാണ് ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത കോമഡി ഡ്രാമ ആശാന്. നാട്ടിന്‍പുറത്തെ കഥകളിയാശാന്റെ മകനായ അനന്തന് സിനിമയില്‍ അസി. ഡയറക്ടറാകാന്‍ മോഹം.
എറണാകുളത്തെ ഒരു ഫ്ളാറ്റ് സമുച്ചയത്തിലെ താമസക്കാരനും അവിടത്തെ അസോസിയേഷന് പ്രസിഡന്റും അവിടത്തുകാർക്കു പ്രിയപ്പെട്ടവനുമായ ആശാന് സിനിമാനടനാകാന്‍ മോഹം. ഈ മോഹങ്ങളുടെ ഇരുവഴികള്‍, ഒരുനാള്‍ ഒരുവഴിയില്‍ ഒന്നിക്കുന്നതിന്റെ കഥാവിസ്മയമാണ് ജോണ്‍പോള്‍ ജോര്‍ജിന്റെ കൈയൊപ്പുള്ള ഇന്ദ്രൻസ്- ജോമോൻ സിനിമ ആശാന്.
ആശാനായി ഇന്ദ്രൻസും അനന്തനായി ജോമോൻ ജ്യോതിറും സമാനതകളില്ലാത്ത പ്രകടനത്തിലൂടെ ക്ലാസും മാസും ഒന്നുചേരുന്ന മാജിക് അനുഭവം സമ്മാനിക്കുന്നു.
Review
നാട്ടുകാരും വീട്ടുകാരുമൊക്കെ സൗകര്യം പോലെ പ്രഭയെന്നും ഇന്ദുവെന്നും പ്രഭേന്ദുവെന്നുമൊക്കെ മാറിമാറി വിളിക്കാറുള്ള പ്രഭേന്ദു എന്‍. നമ്പൂതിരിയുടെ ജീവിതത്തിലെ ചിരിയും ഇമോഷനും കലര്‍ന്ന ഏതാനും ഏടുകളാണ് നിവിന്‍ പോളി നായകവേഷത്തിലെത്തിയ അഖില്‍ സത്യന് സിനിമ സര്‍വ്വംമായ.
പ്രേതകഥയെന്നോ പ്രേമകഥയെന്നോ വേര്‍തിരിക്കാനാവാത്തവിധം കെട്ടുപിണഞ്ഞ കഥാസഞ്ചാരത്തില്‍ നിവിന്‍ പോളിയെന്ന നടന്റെ ഹ്യൂമര്‍ മുഖവും ഇമോഷണല്‍ മുഖവും ചേരുംപടിചേര്‍ത്ത് സിനിമയ്ക്കു ഫീല്‍ഗുഡ് ഹൊറർ ഡ്രാമ ഫ്ളേവര്‍ നിലനിര്‍ത്തുന്നതില്‍ സംവിധായകന് വിജയിച്ചുവെന്നുതന്നെ പറയാം.
നൂറ്റാണ്ടുകളായി പൂജയും ഹോമകര്മങ്ങളുമൊക്കെ വിധിപ്രകാരം തുടര്‍ന്നുവരുന്ന ഇല്ലത്തെ ഇളയ സന്തതിയാണു കഥാനായകന് പ്രഭേന്ദു. ആള്‍ക്ക് ഈശ്വര വിശ്വാസം ഇത്തിരി കുറവാണ്. ഇല്ലെന്നു തന്നെ പറയാം. ആള്‍ക്ക് സംഗീതമാണു ദൈവം. ഗിറ്റാറിസ്റ്റാണ്.
ഗാനമേളകള്‍ക്കും ആല്‍ബങ്ങള്‍ക്കും സിനിമാപാട്ടുകള്ക്കും ഗിറ്റാര്‍ വായിക്കുന്നതാണ് പ്രഭയുടെ ജീവനോപാധി. അച്ഛന് നീലകണ്ഠന് നമ്പൂതിരിയും മൂത്തമകന് ദീപാങ്കുരനും ചേര്‍ന്നാണ് പൂജയും വഴിപാടുകളും മറ്റു കര്‍മങ്ങളുമൊക്കെ നടത്തിവരുന്നത്.
അങ്ങനെയിരിക്കെ ഒരു പ്രത്യേക സാഹചര്യത്തില്‍ പ്രഭേന്ദുവിനു സുഹൃത്തായ രൂപേഷ് നമ്പൂതിരിയുടെ പരികര്‍മിയായി പൂജകള്‍ക്കും ബാധ ഒഴിപ്പിക്കലുകള്‍ക്കും പോകേണ്ടിവരുന്നു.
ഒരു ഘട്ടത്തില്‍ മെയിന്‍ പൂജാരിയായി പ്രഭ പ്രമോഷനും നേടുന്നു. തുടര്‍ന്ന് അപ്രതീക്ഷിത കഥാസന്ദര്‍ഭങ്ങളിലൂടെയുള്ള സ്വച്ഛശാന്തമായ സഞ്ചാരമാണ് അഖില്‍ സത്യന് കഥയെഴുതി സംവിധാനം ചെയ്ത സര്‍വ്വംമായ.
Review
സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ മുഖ്യമന്ത്രി സി.കെ. ജോസഫിനെ ആയിരക്കക്കിനു പാര്‍ട്ടി അണികള്‍ക്കിടയില്‍ നിന്ന് ഒരു സാധാരണക്കാരന് തട്ടിക്കൊണ്ടുപോകുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളും വേറിട്ട രീതിയില്‍ സറ്റയറിക്കലായി അവതരിപ്പിക്കുന്ന സിനിമയാണ് നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ദിലീപ് ചിത്രം ഭഭബ അഥവാ ഭയം ഭക്തി ബഹുമാനം. കുട്ടിക്കൂട്ടങ്ങളായ ദളപതി ബോയ്സും റിച്ച് കിഡ്സും തമ്മില്‍ പറയുന്ന കഥകളിലൂടെയാണ് ഈ സിനിമ പ്രേക്ഷകര്‍ക്കു മുമ്പില്‍ അവതരിപ്പിക്കപ്പെടുന്നത്.
ആദ്യമേ പറയട്ടെ, ഇതു നിങ്ങളുടെ ചിന്താശേഷിയെ അളന്നുകുറിക്കാനുള്ള സിനിമയൊന്നുമല്ല. ഇതിലെ കഥാസഞ്ചാരത്തിനും കഥാമുഹൂര്ത്തങ്ങള്ക്കും അണിയറക്കാര്‍ തന്നെ പറഞ്ഞതുപോലെ യാതൊരു ലോജിക്കുമില്ല. ഒരു കൂട്ടം ഭ്രാന്തന് ചിന്തകളുടെയും ആശയങ്ങളുടെയും ഭ്രാന്തന് സീനുകളുടെയും രണ്ടര മണിക്കൂര്‍ അഴിഞ്ഞാട്ടമാണ് ഭഭബ.
Review
വില്ലനിസത്തിന്റെ സമസ്തഭാവങ്ങളും വാരിവിതറി ഇങ്ങനെയൊരു വേഷപ്പകര്‍ച്ചയില്‍ പ്രേക്ഷകര്‍ ഇതേവരെ മമ്മൂട്ടിയെ കണ്ടിട്ടുണ്ടാവില്ല. വേറിട്ട അഭിനയമൂഹൂര്ത്തങ്ങള്ക്കും കഥാപാത്രങ്ങള്‍ക്കും വേണ്ടി ദാഹിക്കുന്ന മമ്മൂട്ടിയിലെ നടന് സംവിധായകന് ജിതിന് കെ. ജോസ് സമ്മാനിച്ച ഉജ്ജ്വല വില്ലന്‍. അതാണു കളങ്കാവലിലെ സ്റ്റാന്‍ലി ദാസ്.
എന്നാലും ഇങ്ങനെയുണ്ടാകുമോ ഒരു വില്ലന്‍? തുടക്കം മുതല്‍ ഒടുക്കം വരെയും വില്ലനിസത്തിന്റെ ഗ്രാഫ് മേലേയ്ക്കുതന്നെ വരച്ചുനീട്ടുന്ന അപൂർവ കഥാമൂഹൂര്ത്തങ്ങളുടെ ഘോഷയാത്ര. ഇനിയൊരാള്‍ക്കും മമ്മൂട്ടിയെ ഇതുക്കുംമേലെ വില്ലനായി അവതരിപ്പിക്കാന്‍ കഴിയാത്തവിധത്തിലുള്ള കാഴ്ചകളും കാര്യങ്ങളുമാണ് ജിതിനും ജിഷ്ണുവും ചേര്‍ന്നു പടച്ചുവിട്ടിരിക്കുന്നത്.
ഒരു പ്രാദേശിക കലാപത്തിന്റെ അന്വേഷണത്തിനിടെ അന്വേഷണ സംഘം ചില സ്ത്രീകളെ കാണാതാകുന്ന കേസുകളിലേക്ക് എത്തിപ്പെടുകയാണ്. അത്തരം കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലുള്ളവരാണ് വിനായകന് അവതരിപ്പിക്കുന്ന ജയകൃഷ്ണനും ജിബിന്‍ ഗോപിനാഥിന്റെ ആനന്ദും. തുടര്‍ന്ന് അവര്‍ എത്തിപ്പെടുന്ന ഞെട്ടിക്കുന്ന സംഭവപരമ്പരകളിലൂടെയാണ് കളങ്കാവൽ യാത്രകൾ.
വാസ്തവത്തിൽ, ദാരികനെത്തേടി ഭദ്രകാളി നടത്തുന്ന ഒരു യാത്രയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ നടത്തുന്ന ഒരു ചടങ്ങാണു കളങ്കാവല്‍. ഈ സിനിമയിലുമുണ്ട് ദാരികനും ഭദ്രകാളിയും. ദാരികനെത്തേടിയുള്ള ഭദ്രകാളിയുടെ യാത്രകളുമുണ്ട്. കഥാന്ത്യം വലിയൊരു സസ്പെന്‍സാണ്, അതിലൊരു ട്വിസ്റ്റുമുണ്ട്. അതൊക്കെ തിയറ്ററില്‍ കണ്ടറിയുന്നതല്ലേ ത്രില്‍.
Review
എല്ലാവരിലുമുണ്ടാവും മറ്റാരുമറിയാത്ത ഒരുപിടി രഹസ്യങ്ങള്‍. അവസാന നിമിഷം വരെയും ആര്‍ക്കും പിടികൊടുക്കാതെ വഴുതി നീങ്ങാനാവും ഒരോരുത്തരുടെയും ശ്രമം. പക്ഷേ, മറ്റുള്ളവരുടെ രഹസ്യങ്ങളും നിഗൂഢതകളുമറിയാനുള്ള മോഹം ഒടുങ്ങുകയുമില്ല.
നമ്മുടെ ഈ വിചിത്രസ്വഭാവം തന്നെയാണു ത്രില്ലര്‍ സിനിമകളുടെ വിജയരഹസ്യം. മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലര്‍ അനുഭവങ്ങളിലൊന്നു തിയറ്ററുകളില്‍ കത്തിപ്പടരുകയാണ്. ഈ അടുത്തകാലത്തൊന്നും അത്രമേല്‍ സംതൃപ്തിയോടെ പ്രേക്ഷകര്‍ തിയറ്റര്‍ വിട്ട് ഇറങ്ങിയിട്ടുണ്ടാവില്ല.
പറഞ്ഞുവരുന്നതു ദിന്‍ജിത്ത് അയ്യത്താന്‍ - ബാഹുല്‍ രമേഷ് ടീമിന്റെ പുത്തൻപടം എക്കോ എന്ന ത്രില്ലിംഗ് പീക്കിനെക്കുറിച്ചു തന്നെ. നെഗറ്റീവില്ലാതെ, ലാഗില്ലാതെ പ്രേക്ഷക മനസുകളിൽ ഫ്രഷ്നെസിന്റെ സംതൃപ്തി നിറയ്ക്കു യാണ് എംആർകെ ജയറാം നിർമിച്ച മിസ്റ്ററി ഡ്രാമ ത്രില്ലർ എക്കോ.
ശീതക്കാറ്റു വീശിയടിക്കുന്ന മലമുകളിലെ കരിങ്കല്‍ വീട്ടില്‍ കുര്യച്ചനെ കാത്തിരിക്കുന്ന അയാളുടെ മലേഷ്യന്‍ ഭാര്യ മ്ലാത്തിച്ചേടത്തി. അവരെ പരിചരിക്കാന്‍ ഒപ്പം തങ്ങുന്ന പിയൂസെന്ന പയ്യന്. മലമുകളിലേക്കുള്ള ജീപ്പിന്റെ ഡ്രൈവര്‍ അപ്പൂട്ടി.
Review
മറയൂര്‍ കാടുകളില്‍ അപൂര്‍വമായി കാണപ്പെടുന്ന അമൂല്യവും വിശേഷപ്പെട്ടതുമായ ചന്ദനമരമാണ് വിലായത്ത് ബുദ്ധ. ഗുണനിലവാരമുള്ള ലക്ഷണമൊത്ത ചന്ദനമരം. ബുദ്ധശില്പങ്ങള് നിര്‍മിക്കുന്നതിനാണ് ഇതുപയോഗിക്കുന്നത്. അങ്ങനെയാണ് ഈയിനത്തിനു വിലായത്ത് ബുദ്ധയെന്നു പേരുവീണത്.
അങ്ങനെയുള്ള വിലായത്ത് ബുദ്ധയെ വീട്ടുപറമ്പില്‍ പരിപാലിച്ചു വളര്‍ത്തുന്ന മറയൂരിലെ റിട്ട. അധ്യാപകനും മുന്‍ പഞ്ചായത്തു പ്രസിഡന്റുമായ ഭാസ്കരനും ആ ചന്ദനമരം മോഷ്ടിക്കുമെന്ന് ഭാസ്കരന് മാസ്റ്ററെ പരസ്യമായി വെല്ലുവിളിച്ച അദ്ദേഹത്തിന്റെ ശിഷ്യന് ഡബിള്‍ മോഹന്‍ എന്ന ചന്ദനക്കടത്തുകാരനും തമ്മിലുള്ള പോരാട്ടത്തിന്റെയും പ്രതികാരത്തിന്റെയും സംഭവബഹുലമായ നാള്വഴിച്ചിത്രമാണു വിലായത്ത് ബുദ്ധ.
ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരം. അയ്യപ്പനും കോശിയും എഴുതി സംവിധാനം ചെയ്ത സച്ചിയുടെ ശിഷ്യന് ജയന് നമ്പ്യാര്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം. പക്ഷേ, അയ്യപ്പനും കോശിയുമായി വിലായത്ത് ബുദ്ധയെ താരതമ്യം ചെയ്യാന്‍ മുതിര്‍ന്നാല്‍ സച്ചിയുടെ തട്ട് താണുതന്നെയിരിക്കും. അതാണു സച്ചിയുടെ മാസ്റ്റര്‍ ക്രാഫ്റ്റ്. അതങ്ങനെ തന്നെ തുടരട്ടെ.
Review
മികവുറ്റ രീതിയിൽ ഒരു ഹൊറര്‍ സിനിമ എങ്ങനെ രൂപപ്പെടുത്തണമെന്ന് ആരെങ്കിലും ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് രാഹുല്‍ സദാശിവന് കഥയെഴുതി സംവിധാനം ചെയ്ത പ്രണവ് മോഹന്‍ലാല്‍ ചിത്രം ഡീയസ് ഈറെ. ശബ്ദവും നിശബ്ദതയും ചേരുംപടി സംയോജിപ്പിച്ച് 115 മിനിറ്റുകള്‍ പേടി അനുഭവിപ്പിക്കുന്ന മേക്കിംഗ് ബ്രില്യന്‍സ്.
ഭൂതകാലത്തില്‍ തുടങ്ങി ഭ്രമയുഗത്തിലൂടെ ഡീയസ് ഈറെയിലെത്തുമ്പോള് തനിക്കു പ്രിയപ്പെട്ട ഹൊറര്‍ ജോണറെന്ന കെട്ടിടത്തില്‍ നമ്മളെ പേടിപ്പെടുത്തുന്ന, ഞെട്ടലിലാഴ്ത്തുന്ന ചില പുതിയ നിഗൂഢ മുറികള്‍ പണിതീര്ക്കുകയാണു സംവിധായകന് രാഹുല്‍ സദാശിവന്.
കൊച്ചിയിലുള്ള കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ എന്‍ജിനിയറാണ് പ്രണവിന്റെ കഥാപാത്രം രോഹന്. അച്ഛനും അമ്മയും സഹോദരിയുമൊക്കെ അമേരിക്കയിലാണ്. പട്ടണത്തിലെ വലിയ വീട്ടില്‍ ഒറ്റയ്ക്കാണു താമസം. ധാരാളം സുഹൃത്തുക്കളുമൊത്ത് ജീവിതം ആഘോഷിക്കുന്ന പ്രകൃതം. രോഹന്റെ ക്ലാസ്മേറ്റും സുഹൃത്തുമായിരുന്ന കനി ആത്മഹത്യ ചെയ്തുവെന്നു സുഹൃത്തില്‍ നിന്ന് രോഹന് അറിയുന്നു. സുഹൃത്തിനൊപ്പം കനിയുടെ വീടുസന്ദര്‍ശിച്ചു സ്വന്തം വീട്ടില്‍ തിരിച്ചെത്തുന്ന രോഹൻ നേരിടുന്ന അസാധാരണ സംഭവങ്ങളിലൂടെയാണു കഥാസഞ്ചാരം. തുടര്‍ന്നുള്ള പേടിപ്പെടുത്തുന്ന കഥാമുഹൂര്‍ത്തങ്ങളും വേറിട്ട കഥാസന്ദര്‍ഭങ്ങളും തിയറ്ററില്‍ ആസ്വദിക്കുന്നതാണു രസകരം.
പ്രവചനാതീതമാണ് ചിത്രത്തിന്റെ കഥാസഞ്ചാരം. ഓരോ നിമിഷവും അടുത്തു സംഭവിക്കാന്‍ പോകുന്നത് എന്തെന്ന ആകാംക്ഷ നിലനിര്‍ത്തുന്ന മേക്കിംഗ് സ്റ്റൈല്‍. വിൻഡോ കർട്ടനുകളെ തട്ടിനീക്കി കാറ്റ് വീശുമ്പൊഴും ചായക്കപ്പും സ്ഫടിക പാത്രങ്ങളും വീണുടയുമ്പൊഴും സിഗരറ്റ് കത്തിച്ചു വലിക്കുന്പോൾ പോലും ഹൊറര്‍ അനുഭവിപ്പിക്കാന്‍ പാകത്തില്‍ ശബ്ദം ഡിസൈന്‍ ചെയ്തുവെന്നത് എടുത്തുപറയാതെ വയ്യ. ഇത്തരമൊരു സസ്പെന്‍സ് ചിത്രത്തിന്റെ ഹൊറര്മൂഡിനു തീപിടിപ്പിക്കുംവിധം പശ്ചാത്തല സംഗീതമൊരുക്കിയ ക്രിസ്റ്റോ സേവ്യറും ശബ്ദം ഡിസൈന്‍ ചെയ്ത ജയദേവന് ചക്കടത്തും ശബ്ദമിശ്രണം ഗംഭീരമാക്കിയ എം. ആര്. രാജാകൃഷ്ണനും കൈയടി നേടുന്ന കാഴ്ച.
Review
തെങ്ങുകയറുന്ന റിമ കല്ലിങ്കലിന്റെ ചിത്രമുള്ള പോസ്റ്ററാണ് സജിൻ ബാബുവിന്റെ തിയേറ്റര്‍ എന്ന സിനിമയിലേക്ക് ആദ്യമടുപ്പിച്ചത്. ഒറ്റവീടു മാത്രമുള്ള മാവും പ്ലാവും നിറയെ തെങ്ങുകളുമുള്ള തുരുത്തില്, പ്രായമായ അമ്മയ്ക്കൊപ്പം ന്യൂജെന്‍ ലോകത്തിന്റെ വര്ണത്തിളക്കങ്ങളില്ലാതെ, സോഷ്യല്‍ മീഡിയ എന്തെന്നറിയാതെ, എന്തിന്, മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാതെ പ്രകൃതിയോട് ഇണങ്ങിയും പിണങ്ങിയും ജീവിക്കുന്ന മീരയാണു തിയറ്ററിലെ കഥാനായിക.
22 ഫീമെയില്‍ കോട്ടയത്തിനുശേഷം വേഷപ്പകര്‍ച്ചയില്‍ റിമ കല്ലിങ്കലിന്റെ ശക്തമായ കഥാപാത്രങ്ങളിലൊന്ന്. മരംകേറി, ചക്കയും മാങ്ങയും തേങ്ങയും കുരുമുളകുമൊക്കെ വിളവെടുത്ത് കടത്തുവള്ളത്തിലേറ്റി, താനേ തുഴഞ്ഞ് മറുകരയെത്തി, അവിടത്തെ കടയില്‍ വിറ്റാണ് മീര വീട്ടുചെലവുകൾ നടത്തുന്നതും അമ്മ ശാരദാമ്മയെ സംരക്ഷിക്കുന്നതും.
Review
തിരയ്ക്കുശേഷം വീണ്ടും ത്രില്ലർ വൈബിലേക്ക് വിനീത് ശ്രീനിവാസന്റെ ചുവടുമാറ്റം. ഫീൽഗുഡും ഫാമിലി-ഫ്രണ്ട്ഷിപ്പ് ഇമോഷണൽ ക്രിഞ്ചും വാരിവിതറി ഹൃദയം കവർന്ന 12 വർഷങ്ങൾക്കിപ്പുറം ത്രില്ലിംഗ് അനുഭവങ്ങളുടെ തീപ്പൊരി വിതറുകയാണ് കരം എന്ന ഇന്റർനാഷണൽ ത്രില്ലറിലൂടെ വിനീത് ശ്രീനിവാസൻ.
വിദേശ ത്രില്ലറുകളോടു കിടപിടിക്കുന്ന കഥാപശ്ചാത്തലവും കഥപറച്ചിൽ വേഗവും ആകാംക്ഷയുടെ ശ്വാസവേഗം പരകോടിയിലെത്തിക്കുന്ന ആക്ഷൻ സീക്വൻസുകളും വലിച്ചടുപ്പിക്കുന്ന കിടിലൻ ആക്ഷൻ ത്രില്ലർ. വൈശാഖ് സുബ്രഹ്മണ്യത്തിന്റെ മെറിലാൻസ് സിനിമാസും വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഓഫ് ലൈഫും ചേർന്നാണു നിർമാണം.
ലെനാർകോയിൽ ഭാര്യ താരയ്ക്കൊപ്പം കോൺഫറൻസിന് എത്തുന്ന മുൻ ഇന്ത്യൻ മേജർ ദേവ് മഹേന്ദ്രൻ അകപ്പെടുന്ന സംഘർഷഭരിതമായ ചില അവസ്ഥകളിലൂടെയാണു കരത്തിന്റെ കഥാസഞ്ചാരം. ഫ്ലാഷ് ബാക്കിൽ തുടങ്ങുന്ന സിനിമ, പ്രേക്ഷകരെ ഒട്ടും മടിപ്പിക്കാത്ത കഥവഴികളിലൂടെ വർത്തമാനകാലത്തെ സസ്പെൻസ് സീനുകളിലേക്ക് അതിവേഗം കൂട്ടിക്കൊണ്ടുപോകുന്നു.