x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദൃഢം: ഷെയ്ൻ നിഗത്തിന്‍റെ മികച്ച പ്രകടനവും സസ്പെൻസും ചേർന്ന ഒരു ത്രില്ലർ

വിനോദ് നെല്ലയ്ക്കൽ
Published: May 8, 2026 06:18 PM IST | Updated: May 8, 2026 06:18 PM IST

മലയാള സിനിമയിൽ ക്രൈം ത്രില്ലർ ചിത്രങ്ങൾക്ക് എന്നും വലിയ സ്വീകാര്യതയുണ്ട്. ഷെയ്ൻ നിഗം നായകനായി എത്തിയ ഏറ്റവും പുതിയ ക്രൈം ത്രില്ലർ ചിത്രമാണ് 'ദൃഢം'. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വളരെ ദൃഢമായ ഒരു അന്വേഷണത്തിന്‍റെ കഥയാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ ചലച്ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.

സമീപകാലത്ത് കേരളം കണ്ട ചില പോലീസ് ത്രില്ലർ ചലച്ചിത്രങ്ങളുടെ റിയലിസ്റ്റിക് സ്വഭാവവും, ജീത്തു ജോസഫ് ചിത്രങ്ങളിൽ കാണുന്നതുപോലുള്ള സസ്പെൻസും ട്വിസ്റ്റുകളും ചേർത്തുവെച്ച ഒരു മികച്ച അനുഭവമാണ് 'ദൃഢം' പ്രേക്ഷകർക്ക് നൽകുന്നത്. ഒരു കൊടുംകുറ്റകൃത്യത്തിന്‍റെ ചുരുളഴിക്കാൻ ശ്രമിക്കുന്ന തുടക്കക്കാരനായ ഒരു സബ് ഇൻസ്‌പെക്ടറുടെ യാത്രയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ഇവിടെ, പതിവ് രീതികളിൽ നിന്ന് മാറി പുതിയൊരു തലത്തിലേക്ക് കഥയെ കൊണ്ടുപോകാൻ ജീത്തു ജോസഫിന്‍റെ ശിഷ്യൻകൂടിയായ മാർട്ടിൻ ജോസഫ് എന്ന സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ജിന്‍റോ ദേവസ്യയും ജോമോൻ ജോണും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. E4 എന്‍റർടെയ്ൻമെന്‍റ് പ്രൊഡക്ഷൻ ബാനറിനൊപ്പം, സംവിധായകൻ ജീത്തു ജോസഫും സിനിമയുടെ നിർമ്മാണത്തിൽ പങ്കാളിയായിരിക്കുന്നു.

ചിത്രത്തിന്‍റെ പ്രധാന ഹൈലൈറ്റ് ഷെയ്ൻ നിഗത്തിന്‍റെ പ്രകടനമാണ്. പതിവ് നായക വേഷങ്ങളിൽ നിന്ന് മാറി, പക്വതയുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനായി ഷെയ്ൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. സിനിമയെ മുഴുവനായി തന്‍റെ തോളിലേറ്റി മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിച്ചു. ഷെയ്ൻ നിഗത്തിന്‍റെ കരിയർ ഗ്രാഫിൽ വലിയൊരു മാറ്റം വരുത്താൻ ഈ കഥാപാത്രത്തിന് കഴിഞ്ഞേക്കും.

ത്രില്ലർ സിനിമകളിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം അതിലെ സസ്പെൻസ് തന്നെയാണ്. ഈ കാര്യത്തിൽ 'ദൃഢം' പൂർണമായും നീതി പുലർത്തിയിട്ടുണ്ട്. തുടക്കത്തിൽ വളരെ ലളിതമെന്ന് തോന്നുന്ന കേസ് പിന്നീട് പല വഴിത്തിരിവുകളിലൂടെ സങ്കീർണമാകുന്നതും, മികച്ചൊരു ക്ലൈമാക്സ് ട്വിസ്റ്റിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നതും തിരക്കഥയുടെ വിജയമാണ്. പ്രേക്ഷകർ ഊഹിച്ചേക്കാവുന്നതിനപ്പുറമുള്ള ഒരു ക്ലൈമാക്സാണ് ചിത്രത്തിൽ കാത്തിരിക്കുന്നത്.

സാങ്കേതിക തികവിലും ചിത്രം മികച്ചു നിൽക്കുന്നു. ഇതിൽ എടുത്തു പറയേണ്ടത് പശ്ചാത്തല സംഗീതമാണ്. ഓരോ രംഗത്തിലെയും ഉദ്വേഗജനകമായ നിമിഷങ്ങളെ കൂടുതൽ മികച്ചതാക്കാൻ പശ്ചാത്തല സംഗീതം ചെയ്ത ശ്രീരാഗിന് കഴിഞ്ഞിട്ടുണ്ട്. കഥയുടെ മൂഡിനനുസരിച്ച് സഞ്ചരിക്കുന്ന പശ്ചാത്തല സംഗീതം പ്രേക്ഷകരിൽ ആകാംക്ഷ നിറയ്ക്കാൻ പര്യാപ്തമാണ്.

ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഒരുപോലെ എൻഗേജിങ് ആയ ഒരു തിരക്കഥയാണ് ചിത്രത്തിന്‍റേത്. എവിടെയും പ്രേക്ഷകർക്ക് ബോറടിക്കാതെ കണ്ടിരിക്കാൻ സാധിക്കും എന്നത് സിനിമയുടെ പ്ലസ് പോയിന്‍റാണ്. വലിച്ചുനീട്ടലുകൾ ഇല്ലാതെ, വളരെ കൃത്യമായ വേഗതയിലാണ് കഥ മുന്നോട്ട് പോകുന്നത്. അടുത്തത് എന്ത് സംഭവിക്കും എന്ന ചോദ്യം ഓരോ നിമിഷവും പ്രേക്ഷകനിൽ നിലനിർത്താൻ സിനിമയ്ക്ക് സാധിക്കുന്നു.

പോസിറ്റീവുകൾ ഒരുപാടുണ്ടെങ്കിലും, ചില നെഗറ്റീവുകളും ചിത്രത്തിൽ മുഴച്ചു നിൽക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ചില ലോജിക്കൽ പ്രശ്നങ്ങളാണ്. ആദ്യമായി സ്വതന്ത്ര ചുമതല കിട്ടുന്ന ഒരു ജൂനിയർ സബ് ഇൻസ്‌പെക്ടറെ ഇത്രവലിയൊരു കുറ്റകൃത്യം ഒറ്റയ്ക്ക് അന്വേഷിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ചുമതലപ്പെടുത്തുന്നു എന്നത് വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ടാണ്.

സാധാരണ ഇത്തരം വലിയ കേസുകൾ വരുമ്പോൾ എസ്.പി അല്ലെങ്കിൽ ഡി.വൈ.എസ്.പി റാങ്കിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഒരു ടീം തന്നെ അന്വേഷണത്തിന് നേതൃത്വം നൽകേണ്ടതാണ്. എന്നാൽ ഇവിടെ ഒരു തുടക്കക്കാരനായ എസ്.ഐ ഒറ്റയ്ക്ക് എല്ലാം ചെയ്യുന്നത് കാണുമ്പോൾ റിയലിസ്റ്റിക് സിനിമകളുടെ ആരാധകർക്ക് അത് തീർത്തും അവിശ്വസനീയമായി തോന്നാം. കൂടാതെ, ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ സ്ഥിരമായി കാണുന്ന പ്രേക്ഷകർക്ക് ചില പോലീസ് പ്രൊസീജിയറുകളിലെ അപാകതകൾ പെട്ടെന്ന് കണ്ടെത്താൻ കഴിഞ്ഞേക്കാം. സിനിമയുടെ വേഗതയിൽ ഈ കുറവുകൾ ഒരു പരിധി വരെ മറികടക്കുന്നുണ്ടെങ്കിലും, ലോജിക് അന്വേഷിക്കുന്നവർക്ക് ഇതൊരു കല്ലുകടിയാകും.

ചുരുക്കത്തിൽ, മുകളിൽ പറഞ്ഞ ചെറിയ ലോജിക്കൽ പ്രശ്നങ്ങളെ മാറ്റിനിർത്തിയാൽ തീർച്ചയായും തിയേറ്ററിൽ പോയി കണ്ടിരിക്കാൻ പറ്റിയ മികച്ചൊരു ത്രില്ലറാണ് 'ദൃഢം'. ഷെയ്ൻ നിഗത്തിന്‍റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായും, രണ്ടര മണിക്കൂർ ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു നല്ല എന്‍റർടെയ്നറായും ഈ ചിത്രത്തെ വിലയിരുത്താം. ത്രില്ലർ സിനിമകളെ സ്നേഹിക്കുന്നവർക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം.

Tags : Dridham ShaneNigam MalayalamCinema ThrillerMovie SuspenseThriller

Recent News

Corehub Up