News
തമിഴ്നാട് സർക്കാരിന്റെ സ്വാതന്ത്ര്യ ദിനാഘോഷച്ചടങ്ങിൽ അതിഥിയായി എത്തി നടി തൃഷ കൃഷ്ണൻ. മുഖ്യമന്ത്രി വിജയ്യുടെ മാതാപിതാക്കൾക്കൊപ്പമാണ് തൃഷ പരേഡ് കാണാൻ ഇരുന്നത്. തൃഷയുടെ അമ്മ ഉഷയും മുൻനിരയിൽ ഇരിപ്പിടം പിടിച്ചു.
ചെന്നൈ സെൻറ് ജോർജ് ഫോർട്ടിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിലാണ് തൃഷ എത്തിയത്. മുഖ്യമന്ത്രി വിജയ് പതാകയുയർത്തുന്ന ചടങ്ങിൽ ഉൾപ്പെടെ മുൻനിരയിലായിരുന്നു തൃഷ ഇരുന്നതും.
മുഖ്യമന്ത്രി വിജയ് വരുന്നത് കാത്തിരിക്കുന്ന തൃഷയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അമ്മ ഉമ കൃഷ്ണനും വിജയ്യുടെ മാതാപിതാക്കളായ എസ്.എ ചന്ദ്രശേഖറിനും ശോഭ ചന്ദ്രശേഖറിനുമൊപ്പം മുൻനിരയിൽ ഇരുന്നാണ് തൃഷ പരേഡ് കണ്ടത്.
വിജയ് പരേഡിലെത്തിയപ്പോള്‍ ഗാലറിയിലേക്ക് നോക്കി കുടുംബാംഗങ്ങളെയും തൃഷയെയും അഭിവാദ്യം ചെയ്യുന്ന വിജയ്യുടെ വിഡിയോയും വൈറലാണ്. തിരിച്ച് സല്യൂട്ട് ചെയ്യുന്ന തൃഷയെയും മാതാപിതാക്കളെയും വീഡിയോയിൽ കാണാം.
വിജയ്യുടെ ഭാര്യ സംഗീത വിവാഹമോചനക്കേസിൽ നിന്നും പിന്മാറിയ സാഹചര്യത്തിലാണ് വീണ്ടും തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക ചടങ്ങിൽ തൃഷയുടെ സാന്നിധ്യം ചർച്ചയാകുന്നത്. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലും തൃഷ എത്തിയിരുന്നു. അതിനു ശേഷം ഒരു ഔദ്യോഗിക ചടങ്ങിൽ തൃഷയെത്തുന്നത് ഇപ്പോഴാണ്.
News
നടൻ മമ്മൂട്ടിക്കും സംഘത്തിനും വഴി കാണിച്ചുനൽകിയ പാണ്ഡ്യനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. വഴിയറിയാതെ വിഷമിച്ചു നിന്ന മമ്മൂട്ടിയെ കാരൈക്കുടി സ്വദേശി പാണ്ഡ്യനാണു രാത്രി 10 കിലോമീറ്ററോളം വഴികാട്ടിയത്. ഈ വീഡിയോയാണ് ഇപ്പോൾ വൈറൽ.
മമ്മൂട്ടി കമ്പനി നിർമിച്ച് നിധീഷ് സഹദേവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനായ കാരൈക്കുടിയിൽനിന്നു കേരളത്തിലേക്കു മടങ്ങുമ്പോഴാണു വഴി തെറ്റിയത്.
ഡ്രൈവർ ഉണ്ണി, ജോർജ്, രമേഷ് പിഷാരടി, നിർമാതാവ് ആന്റോ ജോസഫ് എന്നിവരും കൂടെയുണ്ടായിരുന്നു. ഇതിനെക്കുറിച്ച് ആന്റോ ജോസഫാണ് ഒരു കുറിപ്പ് എഴുതി ഫേസ്ബുക്കിലിട്ടത്.
ആന്റോയുടെ കുറിപ്പ് വായിക്കാം
അതിരുകടന്ന സ്നേഹം....
“നീങ്കൾ മമ്മൂട്ടി സാറാ? എന്നെ ഫോളോ സൈ ”
പുലർച്ചെ മൂന്നര കഴിഞ്ഞിരുന്നു. മമ്മൂട്ടി കമ്പനി നിർമിച്ച് നിധീഷ് സഹദേവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ കാരക്കുടിയിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്നു ഞങ്ങൾ.
ഡ്രൈവർ ഉണ്ണി, ജോർജ്, രമേഷ് പിഷാരടി പിന്നെ ഞാനും. ...തിരുപ്പത്തൂരിൽ ഹൈവേ ബ്ലോക്ക് ചെയ്തിരിക്കുന്നു. ഗൂഗിൾ മാപ്പ് പലവട്ടം പലവഴികളിലൂടെ ചുറ്റിച്ചു...രക്ഷയില്ല. ഏകദേശം ഒരു മണിക്കൂറോളം സമയം കഴിഞ്ഞു.
അസ്വസ്ഥനായി മമ്മുക്ക പറഞ്ഞു “തിരികെ കാരക്കുടിയിൽ റൂമിലേക്ക് മടങ്ങാം നാളെ രാവിലെ റോഡ് തുറക്കുമായിരിക്കും”ജോർജ് സമ്മതം മൂളി. ഉണ്ണി വണ്ടി തിരിച്ചു. പിഷാരടിയും ഞാനും പരസപരം നോക്കി.
നാളത്തെ എല്ലാ പ്ലാനുകളും പാളി.സഹായത്തിനു വഴിയിൽ മറ്റ് യാത്രക്കാരോ വാഹനങ്ങളോ ഇല്ല. പട്ടമംഗലം എന്ന സ്ഥലത്ത് ഒരു പെട്രോൾ പമ്പ് കണ്ടു. കൊതുകുവലയ്ക്കുള്ളിൽ ഉറങ്ങുകയായിരുന്നു ഒരു ചെറുപ്പക്കാരൻ അയാൾ ചില വഴികൾ ഒക്കെ പറയുന്നുണ്ട്. അവയിൽ പലതും ഞങ്ങൾ പോയതും ബ്ലോക്ക് ചെയ്യപ്പെട്ടതും ആണ്.
അല്പം ദൂരെ ഉറങ്ങുകയായിരുന്നു മറ്റൊരാൾ എത്തി. “നീങ്ക മലയാളികളാ? ”പിന്നെ കറിനുള്ളിലേക്ക് തുറിച്ചു നോക്കി...മുഖത്ത് ആവേശവും അത്ഭുതവും വന്നു ഉറക്കച്ചടവ് പമ്പ കടന്നു...“നീങ്ക മമ്മൂട്ടി സാറാ!!എന്നെ ഫോളോ സെയ്....ഒരു ബൈക്കിൽ 10 കിലോമീറ്ററോളം അയാൾ ഞങ്ങൾക്ക് വഴി കാട്ടി (ഗൂഗിളിന് പോലും അറിയാത്ത വഴികൾ )
“അപ്പടിയെ സ്ട്രൈറ് കേരള”....അയാൾ കൈ ചൂണ്ടി.....ഒരു നല്ല മനുഷ്യൻ അയാൾ നാളെ ആരോടെങ്കിലും ;പുലർച്ചെ മമ്മുക്കയെ കണ്ടു എന്നും വഴി കാണിച്ചു എന്നും പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? പിഷാരടിയുടെ ചോദ്യം...മമ്മുക്ക കാറിൽ നിന്നിറങ്ങി അയാളുടെ ഫോൺ വാങ്ങി പിഷാരടിക്ക് നൽകി....അയാളെ ചേർത്തു പിടിച്ചു ഉൻ പേരെന്ന? ....പാന്ധ്യൻ....മമ്മുക്കയുടെ കെയർ & ഷെയറുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ എത്തിയ പിഷാരടി പറഞ്ഞു...അയാളുടെ കെയർ നമ്മൾ ഷെയർ ചെയ്യണം ആന്റോ ചേട്ടാ PANDYAN -PAN INDIAN ആകട്ടെ.
News
ഓണത്തിന് ഫീൽഗുഡ് ഉറപ്പിച്ച് നിവിൻ പോളി. നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ‘ബത്ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഗിരീഷ് എ.ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഓഗസ്റ്റ് 21 ന് ഓണം റിലീസായാണ് തിയറ്ററുകളിലെത്തുക.
റൊമാന്റിക് കോമഡി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നിവിൻ പോളിയുടെ റോം - കോം ജോണർ ചിത്രമാണ് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ (ബികെയു).
ഭാവന സ്റ്റുഡിയോസിനോടൊപ്പം നിവിൻ ആദ്യമായി ഒന്നിക്കുന്നതിനാൽ തന്നെ ഇതിനകം ഏറെ ശ്രദ്ധ നേടിയ ചിത്രവുമാണ് BKU.
തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനായ ഗിരീഷ് എ ഡിക്കൊപ്പം നിവിൻ ആദ്യമായി ഒന്നിക്കുന്ന റൊമാന്റിക് കോമഡി ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ മമിത ബൈജു ആണ് നായികയായെത്തുന്നത്.
മലയാളത്തിൽ ഒട്ടേറെ കലാമൂല്യവും ജനപ്രിയവുമായ സിനിമകൾ സമ്മാനിച്ചിട്ടുള്ള ബാനറാണ് ഭാവന സ്റ്റുഡിയോസ്. പ്രേക്ഷകർ ഏറ്റെടുത്ത ഹിറ്റ് ചിത്രം സർവ്വം മായയ്ക്ക് ശേഷം നിവിൻ ഈ ബാനറിനോടൊപ്പം ഒന്നിക്കുമ്പോൾ പ്രേക്ഷകർ വാനോളം പ്രതീക്ഷയിലാണ്.
News
മുൻ പ്രണയബന്ധത്തിൽ നിന്നും നേരിടേണ്ടി വന്ന മാനസികാഘാതങ്ങളെക്കുറിച്ച് നടി അനുപമ പരമേശ്വരൻ നടത്തിയ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്കാണ് ഇടവച്ചത്.
പങ്കാളിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, തമിഴ് നടൻ ധ്രുവ് വിക്രമുമായി താരം പ്രണയത്തിലായിരുന്നുവെന്ന ഗോസിപ്പുകൾ ശക്തമായിരുന്നതിനാൽ സോഷ്യൽ മീഡിയ വിരൽ ചൂണ്ടിയത് ധ്രുവ് വിക്രമിന് നേരെയായിരുന്നു. എന്നാൽ ധ്രുവ് ഇതുവരെ ഇതിനെക്കുറിച്ച് പ്രതികരണങ്ങളൊന്നും നടത്തിയിരുന്നില്ല. എന്നാൽ ഇപ്പോഴിതാ ധ്രുവ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സ്റ്റോറിയാണ് ചർച്ചയായിരിക്കുന്നത്.
News
ആഗോളതരംഗമായി മാറിയ മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഏറ്റവും പുതിയ ചിത്രം, സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ എന്ന സിനിമയിൽ താൻ അഭിനയിച്ച സീനുകൾ വെട്ടിമാറ്റിയതായി നടി റൊസാരിയോ ഡോസൻ. ഫാൻ ഇവന്റിൽ ആരാധകരുമായി സംവദിക്കവെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
എംസിയുവിന്റെ നെറ്റ്ഫ്ലിക്സ് പരമ്പരകളായ ഡെയർഡെവിൾ, ലൂക്ക് കേജ്, ദി ഡിഫൻഡേഴ്സ് എന്നിവയിലൂടെ ആരാധകപ്രശംസ പിടിച്ചുപറ്റിയ ക്ലെയർ ടെംപിൾ എന്ന കഥാപാത്രത്തെയാണ് റൊസാരിയോ അവതരിപ്പിച്ചത്. ഏത് സൂപ്പർഹീറോയ്ക്കൊപ്പമാണ് ഇനി സ്ക്രീൻ പങ്കിടാൻ ആഗ്രഹിക്കുന്നത് എന്ന ആരാധകന്റെ ചോദ്യത്തിനു മറുപടിയായാണ് താരം സ്പൈഡർമാൻ ചിത്രത്തിലെ അനുഭവം തുറന്നുപറഞ്ഞത്.
പുതിയ സ്പൈഡർമാൻ സിനിമയിൽ അഭിനയിച്ചിരുന്നു. നിർഭാഗ്യവശാൽ തന്റെ രംഗം പിന്നീടു വെട്ടിമാറ്റി. വെട്ടിമാറ്റിയതിന്റെ കാരണം അറിയില്ല. രംഗങ്ങൾ വെട്ടിമാറ്റിയ വിവരം അമ്മയോട് പറഞ്ഞപ്പോൾ, ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ ഇനി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാൻ പറ്റില്ലല്ലോ എന്നായിരുന്നു അമ്മയുടെ പ്രതികരണമെന്നും താരം തമാശയോടെ കൂട്ടിച്ചേർത്തു. രംഗങ്ങൾ ഒഴിവാക്കപ്പെട്ടെങ്കിലും, താൻ മാർവൽ യൂണിവേഴ്സിന്റെ ഭാഗമാണ് എന്നതിൽ സന്തോഷമുണ്ടെന്നും ഭാവിയിൽ വീണ്ടും ക്ലെയർ ടെംപിളായി തിരിച്ചെത്താൻ കഴിയുമെന്നാണു പ്രതീക്ഷയെന്നും റോസാരിയോ പറഞ്ഞു.
ടോം ഹോളണ്ട് നായകനായി എത്തിയ സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ ബോക്സ് ഓഫീസിൽ വൻ തരംഗമാണ് സൃഷ്ടിക്കുന്നത്. ആഗോളതലത്തിൽ ഇതുവരെ 1.5 ബില്യൺ ഡോളറിലധികം കളക്ഷൻ നേടിയ ചിത്രം, ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ആയി മാറി. ഇന്ത്യയിൽ ചിത്രത്തിന്റെ കളക്ഷൻ 500 കോടിയും പിന്നിട്ടു കുതിക്കുകയാണ്.
News
തുടക്കം സിനിമയുടെ ബിഹൈൻഡ് ദി സീൻസ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ ക്ലൈമാക്സ് ഫൈറ്റിന്റെ ദൃശ്യങ്ങളാണ് സംഘം പുറത്തുവിട്ടത്. ആക്ഷൻ കൊറിയോഗ്രഫർ യാനിക് ബെൻ ആണ് ക്ലൈമാക്സ് ഫൈറ്റ് സംവിധാനം ചെയ്തിരിക്കുന്നത്.
ഫൈറ്റ് ചിത്രീകരിച്ചതിനു ശേഷം ആവേശത്തോടെ മോണിറ്ററിൽ നോക്കുന്ന വിസ്മയയെയും ആശിഷ് ആന്റണിയേയും ബിടിഎസിൽ കാണാം.
News
വംശനാശ ഭീഷണി നേരിടുന്ന ലാർ ഗിബ്ബൺ ഇനത്തിൽപ്പെട്ട കുരങ്ങിനോടൊപ്പമുള്ള ദൃശ്യങ്ങൾ റീൽ ഇട്ടതിന് പിന്നാലെ നടൻ വിക്രമിന് നോട്ടിസ് അയച്ച് തമിഴ്നാട് വനം വകുപ്പ്. മൂന്ന് ദിവസത്തിനകം നേരിട്ട് ഹാജരാകണം. കുരങ്ങിനെ വളർത്തുന്നതിനുള്ള നിയമപരമായ രേഖകൾ സമർപ്പിക്കാനാണ് നിർദേശം.
മണിപ്പുരിൽ നിന്ന് ഈറോഡ് പെരുന്തുറയിലെ മൃഗ പ്രജനന കേന്ദ്രത്തിൽ എത്തിച്ച കുരങ്ങാണെന്ന വിശദീകരണത്തെ തുടർന്ന് ഇവിടെ പരിശോധന നടത്തിയ അധികൃതർ മൃഗങ്ങളെ എത്തിച്ചതിന്റെ രേഖകൾ ഹാജരാക്കാൻ ഉടമസ്ഥനോട് ആവശ്യപ്പെട്ടു.
പ്രജനന കേന്ദ്രം ഉടമ ചില രേഖകൾ സമർപ്പിച്ചെങ്കിലും മണിപ്പുരിലെ ഉടമയുടെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അടക്കം ലഭിച്ചിട്ടില്ലെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. വിക്രമിന്റെ മകളുടെ ഭർതൃപിതാവ് പെരുന്തുറയിൽ നിന്നു വാങ്ങിയ കുരങ്ങുകളെ ചെന്നൈയിൽ എത്തിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ഈസ്റ്റ് കോസ്റ്റ് റോഡിൽ (ഇസിആർ) ഈഞ്ചമ്പാക്കത്തുള്ള ഫാം ഹൗസിൽ വച്ചാണ് നടൻ വിഡിയോ ചിത്രീകരിച്ചത്.
News
കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ്. 23 കേന്ദ്രങ്ങളിലായി നിലവിൽ 50 സ്ക്രീനുകളാണ് മാജിക് ഫ്രെയിംസിനുള്ളത്.
50-ാമത്തെ സ്ക്രീനിന്റെ ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി വി.ഡി. സതീശൻ കാക്കനാട് നിർവഹിക്കും. നാല് സ്ക്രീനുകളാണുള്ളത്. ട്രാൻസ്പരന്റ് എൽഇഡി സ്ക്രീനാണ് കാക്കനാട് തിയറ്ററിന്റെ പ്രത്യേകത. 8000 ത്തിലേറെ സീറ്റുകളാണ് മാജിക് ഫ്രെയിംസിന്റെ കേരളത്തിലെ എല്ലാ തിയറ്ററുകളിലും കൂടിയുള്ളത്.
പ്രേക്ഷകന് മികച്ച സംവിധാനങ്ങളോടെ സിനിമ കാണാനുള്ള സൗകര്യമൊരുക്കുകയാണ് മാജിക് ഫ്രെയിംസ്. ശബ്ദമായാലും ദൃശ്യമായാലും അവർ ആഗ്രഹിക്കുന്ന പെർഫക്ഷനിൽ നൽകാനാണ് ശ്രമം. മികച്ച ഫുഡ് കോർട്ട്, പാർക്കിംഗ്, വാഷ് റൂമുകൾ എല്ലാം നൽകുന്നിടത്താണ് തിയറ്ററുകൾ ജനപ്രിയമാകുന്നതെന്ന് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.
കോലഞ്ചേരിയിലാണ് അടുത്ത തിയറ്റർ സമുച്ചയം. കറുകച്ചാൽ, വെള്ളരിക്കുണ്ട്, എടക്കര പോലുള്ള ചെറിയ പട്ടണങ്ങളിലും മാജിക് ഫ്രെയിംസ് തിയറ്ററുകൾ തുറന്നിട്ടുണ്ട്.
News
ടോക്സിക് ചിത്രത്തിന്റെ ട്രെയിലർ റിലീസായതിനു പിന്നാലെ യാഷിനെതിരെ രൂക്ഷ വിമർശനവുമായി കന്നഡ നടി ഋഷിക സിംഗ്. ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി അഞ്ചു സ്ത്രീകളുണ്ടായിട്ടും ഇത്ര ബഹുമാനമില്ലാതെയാണോ സ്ത്രീകളെ ചിത്രീകരിക്കേണ്ടതെന്ന് ഋതിക ചോദിച്ചു.
സ്ത്രീകളെ ബഹുമാനിക്കാൻ കഴിയില്ലെങ്കിൽ യാഷിനെ കർണാടകയിൽ നിന്നു പുറത്താക്കുമെന്ന നടിയുടെ പരാമർശം യാഷിന്റെ ആരാധകരെ ചൊടിപ്പിച്ചു.
സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ഋഷിക ടോക്സിക് ട്രെയിലറിനെതിരെ വിമർശനമുന്നയിച്ചത്.
‘ട്രെയിലറിലെ പ്രണയരംഗങ്ങളും ഇന്റിമേറ്റ് രംഗങ്ങളും നിരാശപ്പെടുത്തി. വീട്ടിൽ ഭാര്യയും മക്കളുമുള്ള യാഷിൽ നിന്നും ഇത്തരം ഒരു സിനിമ പ്രതീക്ഷിച്ചില്ല. യാഷിൽ നിന്നും സ്ത്രീകളോട് വലിയ ബഹുമാനമാണ് പ്രതീക്ഷിച്ചത്.
ട്രെയിലറിലെ രംഗങ്ങളെ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. വളരെ കരുത്തനായ കഥാപാത്രമായി യാഷ് എത്തുമ്പോൾ എന്തുകൊണ്ടാണ് അഞ്ചിലേറെ സ്ത്രീ കഥാപാത്രങ്ങളുള്ള സിനിമയിൽ സ്ത്രീകളെ ഇത്തരത്തിൽ ചിത്രീകരിച്ചത്?.’ ഋഷിക പറഞ്ഞു.
കർണാടകയിൽ ജനിച്ചു വളർന്നയാളാണ് താനെന്നും താനും നടിയാണെന്നും എന്നിട്ടും എനിക്ക് ഈ ട്രെയിലറിനെതിരെ സംസാരിക്കാതിരിക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ചിത്രത്തിന്റെ സംവിധായിക കർണാടക സ്വദേശിയല്ലാത്തതിനാല്‍ അവർക്ക് കർണാടകയുടെ സംസ്കാരം അറിയില്ല, പക്ഷേ യാഷിന് അത് അറിയില്ലേ എന്നും അവർ ചോദിച്ചു.
സ്ത്രീകള ബഹുമാനിക്കാൻ സാധിക്കാത്തവർ കർണാടക വിട്ടുപോകുന്നതാണ് നല്ലതെന്നും ഋഷിക പറഞ്ഞു. വീഡിയോയുടെ അവസാനം ‘ഐആം ടോക്സിക്’ എന്ന് ആവർത്തിച്ചു പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.
ഋഷികയുടെ വിഡിയോ പുറത്തുവന്നതിനു പിന്നാലെ യാഷിന്റെ ആരാധകർ നടിക്കെതിരെ തിരിഞ്ഞു.
സിനിമയുടെ കാസ്റ്റ് മുഴുവൻ യാഷിനെ പ്രശംസിച്ച് സംസാരിച്ചപ്പോൾ ഋഷികയ്ക്ക് മാത്രമെന്താണ് യാഷിനോട് പ്രശ്നമെന്നും ആരാധകർ ചോദിക്കുന്നു. ഋഷികയുടെ പഴയ സിനിമാരംഗങ്ങളും ഫോട്ടോകളും കാണിച്ച് എന്തിനാണ് ഇരട്ടതാപ്പെന്നും ആരാധകർ ചോദിച്ചു. കന്നഡയിലെ പ്രമുഖ ചലച്ചിത്ര പ്രവർത്തകൻ രാജേന്ദ്ര സിംഗ് ബാബുവിന്റെ മകളാണ് നടികൂടിയായ ഋഷികാ സിംഗ്.
News
സ്വന്തം സ്വപ്നങ്ങളിലേക്ക് ധൈര്യത്തോടെ മുന്നേറാൻ പ്രചോദനം നൽകിയ നടൻ നിവിൻ പോളിയുടെ വാക്കുകൾ പങ്കുവച്ച് നടി അനുപമ പരമേശ്വരൻ. ‘ഈ മനുഷ്യൻ 12 വർഷങ്ങൾക്ക് മുൻപ് എന്നോടിത് പറഞ്ഞിട്ടുണ്ട്,’ എന്ന വൈകാരികമായ കുറിപ്പോടെയാണ് അനുപമ നിവിന്റെ പ്രസംഗം ഷെയർ ചെയ്തത്.
തങ്ങൾ അഭിമുഖീകരിക്കുന്ന തടസ്സങ്ങളെക്കുറിച്ചും അത് മറികടക്കേണ്ടതിനെക്കുറിച്ചും നിവിൻ പോളി പറഞ്ഞത് ഇങ്ങനെയാണ്:
‘‘ഞാൻ മനസിലാക്കിയിട്ടുള്ള ഒരു കാര്യമാണ് എപ്പോഴും അറിഞ്ഞോ അറിയാതെയോ ഭയങ്കര റെസ്ട്രിഷൻസ് ഫേസ് ചെയ്യുന്നവരാണ് നമ്മൾ. അത് ചെയ്യരുത്, ഇത് ചെയ്യരുത്, അവിടെ പോകാൻ പാടില്ല, ഇവിടെ പോകാൻ പാടില്ല, നേരത്തെ വീട്ടിൽ കയറണം എന്നൊക്കെ പറയുന്നത്.
പക്ഷേ ഞാൻ വളരെ ആത്മാർത്ഥമായി എന്റെ മനസിൽ നിന്ന് പറയട്ടെ, നിങ്ങൾക്ക് ഓടിയെത്താൻ പറ്റാത്ത ഒരു അകലവുമില്ല, നിങ്ങൾക്ക് എത്തിപ്പെടാൻ പറ്റാത്ത ഒരു ഉയരവുമില്ല, ചാടിക്കടക്കാൻ പറ്റാത്ത ഒരു ഹർഡിൽസും ഇല്ല. നിങ്ങൾ നിങ്ങളുടെ ജീവിതം ആസ്വദിക്കുക, സമാധാനത്തിനു വേണ്ടി പരിശ്രമിക്കുക, നിങ്ങളുടെ ആഗ്രഹങ്ങൾക്കും സ്വപ്നത്തിനും വേണ്ടി ജോലി ചെയ്യുക. ധൈര്യത്തോടെ മുന്നോട്ട് പോവുക, ആരും ഒന്നും നിങ്ങളെ ചെയ്യില്ല.’’
പ്രേമം എന്ന നിവിൻ പോളി ചിത്രത്തിലൂടെ അരങ്ങേറി ഇന്ന് തെലുങ്കിലും തമിഴിലും മലയാളത്തിലുമായി തിളങ്ങിനിൽക്കുന്ന താരമാണ് അനുപമ.
കരിയറിന്റെ തുടക്കകാലത്ത് നിവിൻ നൽകിയ ഈ വലിയ പിന്തുണയും ആത്മവിശ്വാസവും തനിക്ക് എത്രത്തോളം പ്രിയപ്പെട്ടതായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് അനുപമയുടെ ഈ കുറിപ്പ്.
News
എസ്.എസ്. രാജമൗലിയുടെ ‘വാരാണസി’യുടെ സെറ്റ് സന്ദർശിച്ച് ഫഹദ് ഫാസിൽ. ഫഹദ് നായകനായെത്തുന്ന ബിഗ് ബജറ്റ് ഫാന്റസി എന്റർടെയ്നർ ‘ഡോണ്ട് ട്രബിൾ ദ് ട്രബിൾ’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു സന്ദർശനം. രാജമൗലിയുടെ മകൻ എസ്.എസ്. കാർത്തികേയയാണ് ഈ സിനിമ നിർമിക്കുന്നത്.
എസ്. എസ്. കാർത്തികേയ, ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവർ ചേർന്നാണ് ഷോവിംഗ് ബിസിനസ് ബാനറിലും ആർക്കാ മീഡിയാ വർക്ക്സിന്റെയും സഹകരണത്തോടെ ഡോണ്ട് ട്രബിൾ ദ് ട്രബിൾ നിർമിക്കുന്നത്.
എസ്.എസ്. രാജമൗലിയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഫാന്റസിയും തമാശയും വൈകാരിക മുഹൂർത്തങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകൻ. ഫാന്റസിയും ഹ്യൂമറും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും ഒത്തുചേരുന്ന വ്യത്യസ്തമായ ഒരു സിനിമാനുഭവമാണ് ചിത്രം പ്രേക്ഷകർക്ക് വാഗ്ദാനം ചെയ്യുന്നത്. സൂരി എന്ന മാജിക്കുകാരനായി ഫഹദ് ചിത്രത്തിലെത്തുന്നു.
News
ബസ് കണ്ടക്ടറായ ശിവാജി റാവുവിൽനിന്നു ലോകമറിയുന്ന സൂപ്പർതാരമായി മാറിയ രജനികാന്തിന്റെ ജീവിതകഥ എല്ലാവർക്കും അറിയാം. കഠിനാദ്ധ്വാനത്തിലൂടെ ഓരോ പടവുകളും വെട്ടിപ്പിടിച്ച് തന്റെ താരസിംഹാസനം ഉറപ്പിച്ച തലൈവർ പുതുതലമുറയ്ക്കും മഹാമാതൃകയാണ്. എന്നാൽ, ബസ് ഡ്രൈവറുടെ മകനായി ജനിച്ച് ഇന്ത്യൻ സിനിമാവ്യവസായത്തിൽ സൂപ്പർ സ്റ്റാർ ആയി ഉദിച്ചുയർന്ന യാഷിന്റെ കഥ അവിശ്വസനീയമാണ്. വെറും 300 രൂപയുമായി വീട്ടിൽ നിന്നിറങ്ങിത്തിരിച്ച, പതിനാറുകാരൻ പയ്യൻ വർഷങ്ങൾക്കിപ്പുറം ഇന്ത്യൻ സിനിമ ഭരിക്കുന്ന സൂപ്പർസ്റ്റാറായി മാറുന്നത് സിനിമയേക്കാൾ വലിയ കഥയാണ്. കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ഹൃദയം കവർന്ന റോക്കി ഭായ് അഥവാ യാഷിന്റെ ജീവിതകഥ സംഭവബഹുലമാണ്.
സിനിമ എന്ന മോഹം നെഞ്ചിലേറ്റി ബംഗളൂരുവിലേക്കു വണ്ടി കയറിയ യാഷ് തുടക്കകാലത്ത് നാടക സമിതികളിൽ ബാക്ക്സ്റ്റേജ് ജീവനക്കാരനായി ജോലി ചെയ്തിരുന്നു. ദിവസക്കൂലിയായി 50 രൂപ മാത്രം ലഭിച്ചിരുന്ന ആ നാളുകളിൽ നടന്മാർക്കും അണിയറപ്രവർത്തകർക്കും ചായ എത്തിച്ചുകൊടുക്കുന്ന ജോലിയും അദ്ദേഹം ചെയ്തിരുന്നു. തുടർന്ന് സഹസംവിധായകനായി ജോലി ചെയ്യുകയും പിന്നീട്, ടെലിവിഷൻ സീരിയലുകളിലൂടെ അഭിനയരംഗത്തേക്കു ചുവടുവയ്ക്കുകയുമായിരുന്നു.
തുടർച്ചയായ പ്രയത്നത്തിലൂടെ കന്നഡ സിനിമയിലെ മുൻനിര നായകനായി ഉയർന്ന യാഷിന്റെ കരിയർ മാറ്റിമറിച്ചത് കെജിഎഫ് എന്ന പാൻ-ഇന്ത്യൻ ചിത്രമാണ്. ബോക്സ് ഓഫീസിൽ ആയിരം കോടിയിലേറെ കളക്ഷൻ വാരിക്കൂട്ടിയ ചിത്രം യാഷിനെ തെന്നിന്ത്യൻ അതിർത്തികൾ കടന്ന് ഇന്ത്യയിലെ തന്നെ സൂപ്പർസ്റ്റാറുകളിൽ ഒരാളാക്കി മാറ്റി.
ഇപ്പോൾ തന്റെ കരിയറിലെ ബ്രഹ്മാണ്ഡ പ്രോജക്റ്റിലേക്കു കടന്നിരിക്കുകയാണ് യാഷ്. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ എന്ന വമ്പൻ ദൃശ്യവിരുന്നിൽ രാവണനായി വേഷമിടുന്നത് യാഷ് ആണ്. അഭിനയത്തിനു പുറമെ ചിത്രത്തിന്റെ നിർമാണ പങ്കാളികൂടിയാണ് യാഷ്. നമിത് മൽഹോത്രയ്ക്കൊപ്പം ഏകദേശം 4,000 കോടി രൂപ ചെലവുവരുന്ന ചിത്രത്തിൽ യാഷിന്റെ നിർമാണസംരംഭമായ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സഹകരിക്കുന്നു.
നിശ്ചയദാർഢ്യം കൊണ്ടും കഠിനാദ്ധ്വാനം കൊണ്ടും സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്ത യാഷിന്റെ ജീവിതം ഏതൊരാൾക്കും പ്രചോദനം നൽകുന്നതാണ്.
News
സ്റ്റൈൽ മന്നൻ രജനികാന്തിന്റെ 173-ാമത് ചിത്ര (തലൈവർ 173) ത്തിന്റെ രണ്ടാംഘട്ട ഷെഡ്യൂൾ ആരംഭിച്ചതായി നിർമാതാക്കൾ അറിയിച്ചു. ചിത്രീകരണത്തിന്റെ പുതിയ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടുള്ള പ്രത്യേക വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
രജനികാന്ത് ഡോക്ടറുടെ വേഷത്തിലാണു ചിത്രത്തിലെത്തുന്നത്. ദി ഡെഡ്ലി ഡോക്ടർ- എന്നാണ് ചിത്രത്തിൽ സൂപ്പർ സ്റ്റാറിന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്. പുതിയ വീഡിയോയിൽ രജനികാന്തിന്റെ സ്റ്റൈലിഷ് രംഗങ്ങളും സംവിധായകൻ അശ്വത് മാരിമുത്തു അദ്ദേഹത്തെ മാസ് ലുക്കിൽ ചിത്രീകരിക്കുന്ന ദൃശ്യങ്ങളും കാണാം. കമലഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലാണു ചിത്രം നിർമിക്കുന്നത്.
വർഷങ്ങൾക്കു ശേഷം സിമ്രാൻ രജനികാന്തിന്റെ നായികയായി തിരിച്ചെത്തുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. 2019-ൽ പുറത്തിറങ്ങിയ പേട്ടയ്ക്കു ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. കൂടാതെ രാശി ഖന്നയും പ്രധാന കഥാപാത്രമാകുന്നു. മിസ്കിൻ, രുക്മിണി വസന്ത് എന്നിവരും ചിത്രത്തിന്റെ ഭാഗമായേക്കുമെന്നു സൂചനകളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ഓ മൈ കടവുളേ, ഡ്രാഗൺ എന്നീ ബോക്സ്ഓഫീസ് ഹിറ്റുകൾക്കുശേഷം അശ്വത് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. ജൂൺ 25-ന് ആണ് ചിത്രീകരണം ആരംഭിച്ചത്. നേരത്തെ സുന്ദർ സി സംവിധാനം ചെയ്യാനിരുന്ന പ്രോജക്റ്റിൽ പിന്നീട് സിബി ചക്രവർത്തിയുടെ പേരും ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഒടുവിൽ അശ്വത് മാരിമുത്തു പ്രോജക്റ്റിന്റെ അമരത്തേക്ക് എത്തുകയായിരുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം നിർവഹിക്കുന്നത്. അൻപറിവ് മാസ്റ്റേഴ്സ് സാഹസിക ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നു.
News
ബോളിവുഡ് സൂപ്പർതാരങ്ങളായ ആമിർ ഖാനും സണ്ണി ഡിയോളും വീണ്ടും ഒന്നിക്കുന്നു, കാൽ നൂറ്റാണ്ടിനു ശേഷം! 2001-ൽ ബോക്സ്ഓഫീസിൽ തീപാറുന്ന പോരാട്ടം നടത്തിയ ആമിറും സണ്ണി ഡിയോളും 25 വർഷത്തിനുശേഷം ബട്വാര 1947 എന്ന ചിത്രത്തിനായാണ് ഒന്നിച്ചത്. ബി ടൗണിലെ പ്രമുഖ സംവിധായകൻ രാജ്കുമാർ സന്തോഷി ഒരുക്കുന്ന ചിത്രത്തിൽ സണ്ണി ഡിയോൾ പ്രധാന വേഷത്തിലെത്തുമ്പോൾ ആമിർ ഖാൻ ചിത്രത്തിന്റെ നിർമതാവായി മാറുന്നു.
2001 ജൂൺ 15-നായിരുന്നു ഇന്ത്യൻ ചലച്ചിത്രലോകം കണ്ട ഏറ്റവും വലിയ ബോക്സ് ഓഫീസ് യുദ്ധങ്ങളിലൊന്നു നടന്നത്. ആമിർ ഖാന്റെ ഐക്കണിക് ചിത്രമായ ലഗാനും സണ്ണി ഡിയോളിന്റെ മെഗാ ഹിറ്റ് ചിത്രം ഗദർ: ഏക് പ്രേം കഥയും ഒരേ ദിവസമാണ് തിയറ്ററുകളിൽ എത്തിയത്. രണ്ടു ചിത്രങ്ങളും ബോക്സ് ഓഫീസിൽ റിക്കാർഡുകൾ സൃഷ്ടിക്കുകയും ബി ടൗണിലെതന്നെ നാഴികക്കല്ലുകളായി മാറുകയും ചെയ്തു.
ലഗാനു ശേഷം നിർമാണരംഗത്തു വീണ്ടും സജീവമാകുന്ന ആമിർ ഖാൻ, രാജ്കുമാർ സന്തോഷിക്കൊപ്പം മൂന്നാമതും കൈകോർക്കുന്ന ചിത്രം കൂടിയാണിത്. മുൻപ് സന്തോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ അന്ദാസ് അപ്നാ അപ്നാ പോലുള്ള ചിത്രങ്ങൾ വൻ ജനപ്രീതി നേടിയിരുന്നു. അതേസമയം സണ്ണി ഡിയോളും രാജ്കുമാർ സന്തോഷിയും ഘായൽ, ദാമിനി, ഘട്ടക് എന്നീ സൂപ്പർഹിറ്റുകൾക്കു ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഇന്ത്യാ വിഭജനത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പീരിയഡ് ഡ്രാമ നാളെ തിയറ്ററുകളിലെത്തും. വർഷങ്ങൾക്കു ശേഷം രണ്ടു പ്രഗത്ഭ താരങ്ങളും ഹിറ്റ് സംവിധായകനും ഒന്നിക്കുമ്പോൾ ബോക്സ്ഓഫീസിൽ വലിയ ഹിറ്റാണു പ്രതീക്ഷിക്കുന്നത്.
News
സിനിമ ഷൂട്ടിംഗിനിടെ സംവിധായകനും നടനുമായ എം.എ.നിഷാദിന് പരിക്ക്. സാദത്ത് സൈനുദ്ദീൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഊട്ടി ഷെഡ്യൂൾ ഷൂട്ടിനിടെയാണ് പരിക്കേറ്റത്. സെറ്റിലെ പലകയുടെ പാളികളിൽ ഒന്ന് തകർന്ന് കാൽ കുടുങ്ങിയാണ് നിഷാദിന് പരിക്കേറ്റത്.
ഖുശ്ബു, ഷഹീൻ സിദ്ദിഖ്, മഞ്ജു സുഭാഷ് എന്നിവരുൾപ്പെട്ട രംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം.
കൈകാലുകൾക്ക് പരിക്കുപറ്റിയ നിഷാദിനെ കൂനൂർ മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിത്രത്തിൽ പ്രധാനകഥാപാത്രത്തെയാണ് നിഷാദ് അവതരിപ്പിക്കുന്നത്.
News
വിവാഹനിശ്ചയം നടത്തണമെന്ന വരന്റെയും അദ്ദേഹത്തിന്റെ വീട്ടുകാരുടെ ആവശ്യത്തിന് മുന്നിൽ നിന്നും പിൻമാറിയത് താനാണെന്ന് തുറന്നുപറഞ്ഞ് നടി അനുപമ പരമേശ്വരൻ.
പ്രണയബന്ധത്തിന്റെ ആരംഭത്തിൽ തന്നെ ചർച്ചകൾ വിവാഹനിശ്ചയത്തെക്കുറിച്ച് ആയിരുന്നു. പല കാരണങ്ങൾ പറഞ്ഞ് അതു താൻ തന്നെ നീട്ടി വയ്ക്കുകയായിരുന്നുവെന്നും അനുപമ വെളിപ്പെടുത്തി.
അഭിനയം അവസാനിപ്പിച്ച് പൂർണമായും തന്നെ അവരുടെ നിയന്ത്രണത്തിലാക്കാനുള്ള ധൃതിയുടെ ഭാഗമായിരുന്നു വിവാഹനിശ്ചയമെന്നും അനുപമ വെളിപ്പെടുത്തി.
ധന്യ വർമയ്ക്കു നൽകിയ അഭിമുഖത്തിലാണ് അനുപമയുടെ തുറന്നു പറച്ചിൽ.
‘വീട്ടുകാർ, പ്രിയപ്പെട്ട സുഹൃത്തുക്കൾ, എന്റെ കൂടെയുള്ള സ്റ്റാഫുകൾ എന്നിവർക്കെല്ലാം തുടക്കം മുതലേ ഈ ബന്ധം ശരിയല്ലെന്ന് അറിയാമായിരുന്നു. കാരണം എന്റെ സ്വഭാവത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അവർ കാണുന്നുണ്ടായിരുന്നു. ഞാൻ ചുരുങ്ങിപ്പോകുന്നത് അവർ കണ്ടു.
പ്രണയം തുടങ്ങി മൂന്ന് മാസം കൊണ്ട് വിവാഹനിശ്ചയത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങി. ഇതിന് പിന്നിൽ സ്നേഹമായിരുന്നില്ല. അഭിനയം നിർത്തിച്ച് പൂർണമായി കസ്റ്റഡിയിലാക്കാനുള്ള ധൃതിയാണെന്ന് എനിക്ക് മനസിലായി. അതുകൊണ്ട് തന്നെ വിവാഹനിശ്ചയം നടക്കാതിരിക്കാൻ പല കാരണങ്ങൾ പറഞ്ഞ് ഞാൻ അതു നീട്ടി വച്ചു.
ഇത് വളരെ വേഗത്തിലാണ് നടക്കുന്നത്, എന്തോ കുഴപ്പമുണ്ടെന്ന് മനസ് പറയും. ആ സമയത്ത് വളരെ ഭയന്നാണ് ജീവിക്കുന്നത്. പങ്കാളിയുടെ അടുത്ത് സമാധാനം തോന്നുന്നതിന് പകരം, "ഞാൻ ഇത് പറഞ്ഞാൽ അവന്റെ പ്രതികരണം എന്തായിരിക്കും?" എന്ന് ഓർത്ത് ഭയപ്പെട്ടു.’
ഞാൻ ആ വിവാഹനിശ്ചയ പ്രൊപ്പോസൽ നിരസിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ ആ വ്യക്തിയെ വിവാഹം കഴിക്കുകയും ഒടുവിൽ അത് വിവാഹമോചനത്തിൽ കലാശിക്കുകയും ചെയ്യുമായിരുന്നു. ഞാൻ തന്നെയാണ് ആ വിവാഹനിശ്ചയം നിരന്തരം തടഞ്ഞത്.
കാരണം ഇതു സ്നേഹമല്ലെന്ന് എനിക്ക് അറിയാമായിരുന്നു. ഞാൻ അഭിനയം നിർത്താൻ വേണ്ടിയുള്ള അവരുടെ തിടുക്കം മാത്രമായിരുന്നു അത്. അവർ ചോദിക്കുമ്പോഴെല്ലാം ഞാൻ പറയുമായിരുന്നു, "ആ വ്യക്തി വളരെ ചെറുപ്പമാണെന്ന് എനിക്ക് തോന്നുന്നു, നമുക്ക് കുറച്ചുകൂടി സമയം വേണം, ഇത് ശരിയായ സമയമല്ല,’’ എന്ന്. കുട്ടികളുടെ കാര്യമാണെങ്കിൽ എഗ്ഗ് ഫ്രീസിംഗ് ഒക്കെ ചെയ്യാം. ഈ ബന്ധത്തിൽ ഞാൻ ഇത് പലതവണ നീട്ടിവെച്ചു.
ഇരുവീട്ടുകാർക്കും ഈ പ്രണയബന്ധത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും അനുപമ പറഞ്ഞു. അനുപമ അയാളുടെ കുടുംബത്തോടൊപ്പം താമസിച്ചിട്ടുണ്ട്. ആ വ്യക്തി അനുപമയുടെ കുടുംബത്തോടൊപ്പവും താമസിച്ചിട്ടുണ്ട്.
പക്ഷേ, അപ്പോഴാണ് ശരിയായ സ്വഭാവം തിരിച്ചറിഞ്ഞതെന്ന് അനുപമ പറഞ്ഞു. ‘ഇതാണ് എന്റെ ആൾ, ഇയാളോടൊപ്പമാണ് ഞാൻ ജീവിതം ചെലവഴിക്കാൻ പോകുന്നത് എന്ന് മനസ് ഉറപ്പിച്ചു കഴിയും. അപ്പോഴാണ് യഥാർത്ഥ സ്വഭാവം പുറത്തുവരുന്നത്. കാര്യങ്ങൾ കൂടുതൽ കർശനമായി. നിയന്ത്രണം കൂടുതൽ നേരിട്ടായി.
ഉദാഹരണത്തിന്, എന്റെ കരിയറിലെ ഏറ്റവും വിജയകരമായ സിനിമകളിലൊന്നായ 'ഡ്രാഗൺ' ഞാൻ എന്തുകൊണ്ട് പ്രമോട്ട് ചെയ്തില്ല? ചെയ്യാനിരുന്ന ഒരുപാട് പ്രോജക്റ്റുകൾ ഉപേക്ഷിക്കേണ്ടി വരുന്നു. എന്റെ പൂർണ നിയന്ത്രണത്തിലായിരുന്ന കാര്യങ്ങളിൽ നേരിട്ടുള്ള ഇടപെടലുകൾ ഉണ്ടായി. വളരെ സത്യസന്ധമായി പറഞ്ഞാൽ, "സുഖമാണോ?" എന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ കരഞ്ഞുപോകുമോ എന്ന് എനിക്ക് ഭയമായിരുന്നു,’ അനുപമ വെളിപ്പെടുത്തി.
News
പ്രണയബന്ധത്തിൽ നിന്നും പുറത്തുകടന്നതിനെക്കുറിച്ചും അത് തന്റെ ജീവിതത്തിൽ വരുത്തിയ പ്രശ്നങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞ് നടി അനുപമ പരമേശ്വൻ.
ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് ഇടണമെങ്കിൽ പോലും അയാളോട് അനുവാദം ചോദിക്കണമായിരുന്നുവെന്നും ആദ്യമൊക്കെ സ്നേഹത്തിന്റെ പുറത്താണിതൊന്നെക്കെ തോന്നിയെന്നും പിന്നീടാണ് ഇത് നാർസിസിസ്റ്റിക് അബ്യൂസിന് ഇരയായത് ആണെന്ന് മനസിലായതെന്നും അനുപമ പറഞ്ഞു. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
അനുപമ പരമേശ്വരന്റെ വാക്കുകൾ:
“ആ പോസ്റ്റ് വന്നിട്ട് ഒരുമാസത്തോളമായി. എന്റെ പോസ്റ്റ് വായിച്ചിട്ട് രണ്ട് തരത്തിലാണ് ആളുകള്‍ പ്രതികരിച്ചത്. ഞാന്‍ ഹീൽ ആകുന്നതില്‍ സന്തോഷിക്കുന്ന വിഭാഗമായിരുന്നു ഒന്ന്. അതില്‍ നിന്നും തിരിച്ച് പ്രതികരിക്കുന്ന ആളുകളുമുണ്ടായിരുന്നു. അത് ഒരു രാത്രി കൊണ്ട് സംഭവിച്ച പോസ്റ്റല്ല.
അതിന് പിന്നില്‍ ഒരുപാട് കാര്യങ്ങളുണ്ട്. അതൊന്നും ആളുകള്‍ കാണുന്നില്ല. ആ കുട്ടിയുടെ ജീവിതത്തിൽ എന്തോ അബദ്ധം പറ്റി, കുറച്ച് ചിത്രങ്ങൾ എടുത്തു, ഒരു വിഡിയോ ചെയ്തു, ക്യാപ്ഷൻ ഇട്ടു എന്നാണ് ചിലർ കരുതുന്നത്.
എന്നാൽ രണ്ട് വർഷത്തെ ശാരീരികവും മാനസികവുമായ തകർച്ച ആ ഒരൊറ്റ പോസ്റ്റിന് പിന്നിലുണ്ട്. വെറുതെ എന്തെങ്കിലും ചിത്രങ്ങൾ പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിച്ചില്ല. കുറച്ചുകാലം സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കാൻ ഞാൻ ശ്രദ്ധിച്ചു. ഞാൻ പൂർണമായി ഭേദപ്പെട്ട് സജ്ജയാകുമ്പോൾ മാത്രം കാര്യങ്ങൾ പങ്കുവയ്ക്കണം എന്നതായിരുന്നു എന്റെ തീരുമാനം.
സ്വയം തിരിച്ചറിഞ്ഞ്, മുറിവുകൾ ഉണക്കാൻ സ്വന്തമായി സമയമെടുത്ത്, ശേഷം വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തിൽ ശബ്ദമുയർത്തിയ ഒരു പെൺകുട്ടിയുടെ യാത്രയാണത്. അടിസ്ഥാനപരമായി അത് തിരിച്ചറിവാണ്.
ഞാൻ രണ്ട് വർഷത്തോളം നാർസിസിസ്റ്റിക് അബ്യൂസിന് (Narcissistic abuse) ഇരയായിട്ടുണ്ട്.. അങ്ങനെ പറയുമ്പോള്‍ തന്നെ അതിലൂടെ കടന്നുപോകുന്ന പല ഘട്ടത്തിലുള്ള ആളുകളെ എനിക്ക് സങ്കല്‍പ്പിക്കാനാവും. ആദ്യ വിഭാഗം ഞാനുൾപ്പെടുന്ന ആളുകളാണ്. നാര്‍സിസിസ്റ്റിക് അബ്യൂസിനെ പറ്റി മഡോണ സംസാരിക്കുന്ന ഒരു വീഡിയോ ഞാന്‍ കണ്ടിരുന്നു. അത് കണ്ടിട്ട് ഞാന്‍ വിറയ്ക്കുകയായിരുന്നു.
ആദ്യത്തെ വിഭാഗം എന്നെ പോലെയുള്ളവരാണ്, നാര്‍സിസിസ്റ്റിക് അബ്യൂസിലൂടെ കടന്നുപോയവര്‍. ട്രോമ ബോണ്ടിങ്ങില്പെട്ടവര്. അവർക്ക് ചുറ്റുമുള്ള കുടുംബത്തിനും ആളുകൾക്കും അറിയാം ആ വ്യക്തി ഇതിൽപെട്ടു കിടക്കുകയാണെന്ന്.
രണ്ടാമത്തെ വിഭാഗം ആളുകള്‍ക്ക് നാര്‍സിസിസ്റ്റിക് അബ്യൂസ് എന്താണെന്ന് അറിയാത്തവരായിരിക്കും. അങ്ങനെ ഒരാളായിരുന്നു, രണ്ട് വര്‍ഷം മുന്‍പുള്ള ഞാന്‍. മൂന്നാമത്തെ വിഭാഗത്തോടാണ് എനിക്ക് പ്രധാനമായും സംസാരിക്കാനുള്ളത്. അവരൊരു നാര്‍സിസിസ്റ്റിക്ക് റിലേഷന്ഷിപ്പിലായിരിക്കും, പക്ഷേ അത് തിരിച്ചറിയുന്നുണ്ടാവില്ല.
അവര്‍ ഒന്നെങ്കില്‍ ബ്രേക്ക് അപ്പാവും, ചിലപ്പോള്‍ സ്വയം തകര്‍ന്നുപോവും, അല്ലെങ്കില്‍ ആത്മഹത്യ ചെയ്യും. അന്ന് ആ മഞ്ഞ ഉടുപ്പുള്ള എന്റെ ചിത്രത്തിന് പകരം മറ്റൊരു ചിത്രം വച്ച് ‘റെസ്റ്റ് ഇന്‍ പീസ് അനുപമ, അവള് ആത്മഹത്യ ചെയ്തു’ എന്നായിരുന്നെങ്കില്‍ എനിക്ക് ഒരുപാട് സ്നേഹം ലഭിച്ചിരുന്നേനെ. അതിനെക്കുറിച്ച് ഒരുപാട് ചർച്ചകൾ നടന്നേനെ, ബോയ്കോട്ട് ആഹ്വാനം നടന്നേനെ! പക്ഷേ ആ സമയം ഞാൻ ഹീൽ ചെയ്യാൻ ആഗ്രഹിച്ചു. അതുകൊണ്ടാണ് അങ്ങനെയൊരു പോസ്റ്റ് ഇട്ടത്.
ആ പോസ്റ്റിനുണ്ടായ പ്രതികരണങ്ങളാണ് ഇങ്ങനെയൊരു വിഷയത്തിൽ തുറന്നു സംസാരിക്കേണ്ടതിന്റെ പ്രാധാന്യം എനിക്ക് മനസിലാക്കി തന്നത്. ‘ഇത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണ്’ എന്ന് ചിലർ പറഞ്ഞു. അത് എന്നെ ചിന്തിപ്പിച്ചു. നിങ്ങൾക്ക് ചുറ്റും എന്തോ തെറ്റ് സംഭവിക്കുന്നുണ്ട്, എന്നാൽ അത് മനസിലാക്കാൻ സാധിക്കുന്നില്ല. ഒടുവിൽ പ്രപഞ്ചം നിങ്ങളെ നിർബന്ധപൂർവം യാഥാർഥ്യം കാണിപ്പിച്ചു തരുന്ന ഒരു മോശം സാഹചര്യം ഉണ്ടാക്കും.
ആ നിമിഷത്തിൽ നിങ്ങളുടെ ചിന്താഗതി മാറിമറിയും. എന്താണ് തനിക്ക് സംഭവിച്ചതെന്ന് അറിയാൻ നിങ്ങൾ ആഗ്രഹിക്കും. ആ മാറ്റത്തിന്റെ നിമിഷം വളരെ വേഗത്തിൽ എന്റെ ജീവിതത്തിൽ വന്നു. അതിൽ എനിക്കു സന്തോഷമുണ്ട്. വീട്ടുകാർ, പ്രിയപ്പെട്ട സുഹൃത്തുക്കൾ, എന്റെ കൂടെയുള്ള സ്റ്റാഫുകൾ എന്നിവർക്കെല്ലാം തുടക്കം മുതലേ ഈ ബന്ധം ശരിയല്ലെന്ന് അറിയാമായിരുന്നു.
കാരണം എന്റെ സ്വഭാവത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അവർ കാണുന്നുണ്ടായിരുന്നു. ഞാൻ ചുരുങ്ങിപ്പോകുന്നത് അവർ കണ്ടു. ഒരു ആരോഗ്യകരമായ ബന്ധത്തിൽ നിങ്ങൾ വളരുകയും സന്തോഷിക്കുകയും ചെയ്യും.
എന്നാൽ നാർസിസിസ്റ്റിക് അബ്യൂസ് വളരെ നിശബ്ദമാണ്. അത് വലിയ ബഹളത്തോടെയല്ല തുടങ്ങുന്നത്. നാർസിസിസത്തെക്കുറിച്ച് പല തെറ്റിദ്ധാരണകളുമുണ്ട്. നാർസിസിസ്റ്റുകൾ സ്വയം അമിതമായി സ്നേഹിക്കുന്നവരാണെന്ന് ആളുകൾ കരുതുന്നു. എന്നാൽ യാഥാർഥ്യത്തിൽ അവർ സ്വയം വെറുക്കുന്നവരാണ്. നിങ്ങൾ കാണുന്ന ഏറ്റവും വലിയ അപകർഷതാബോധമുള്ളവരും സ്വാഭിമാനം ഇല്ലാത്തവരുമാണ് അവർ. ഒരു ശൂന്യമായ പാത്രം പോലെയാണവർ.
അതുകൊണ്ടു തന്നെ അവർക്ക് മറ്റുള്ളവരുടെ മേൽ നിയന്ത്രണം വേണം. തങ്ങളെക്കുറിച്ച് എപ്പോഴും പ്രശംസകളും അംഗീകാരങ്ങളും ആവശ്യമാണ്. അവർ ശ്രദ്ധ ആകർഷിക്കാൻ ആഗ്രഹിക്കുന്നവരാണ്. അതിജീവനത്തിന് അവർക്ക് പ്രശംസകൾ അത്യാവശ്യമാണ്.
അങ്ങനെയിരിക്കെ അവർ തങ്ങൾക്ക് നേരെ വിപരീതമായ ഒരു പെൺകുട്ടിയെ കണ്ടെത്തും. നല്ല ആത്മവിശ്വാസമുള്ള, സ്വതന്ത്രയായ, സുരക്ഷിതത്വം അനുഭവിക്കുന്ന ഒരാളെ അവർ ലക്ഷ്യം വയ്ക്കും. അവരെ നിരീക്ഷിച്ച്, അവരുടെ പ്രതിബിംബം പോലെ അഭിനയിച്ച്, വൈകാരികമായി വലയിലാക്കും.
പുറത്തിറങ്ങിയാൽ അവർ മികച്ച അഭിനേതാക്കളാണ്. ഏറ്റവും ആകർഷകമായ, സൗമ്യമായ, ശാന്തമായ, പ്രഭാവമുള്ള വ്യക്തിയായിരിക്കും അവർ പുറത്ത്. തുടക്കത്തിൽ അവർ ആ നല്ല രൂപം നിങ്ങൾക്ക് കാണിച്ചു തരികയും നിങ്ങളുടെ ബലഹീനതകൾ മനസ്സിലാക്കുകയും ചെയ്യും. സാധാരണയായി അമിത ദയയുള്ള ആളുകളെയാണ് അവർ ലക്ഷ്യമിടുന്നത്. ഞാൻ ഒരു എംപാത്ത് ആണ്.
അവർ അവരുടെ പഴയ സങ്കടങ്ങളും അനുഭവങ്ങളും നമ്മളോട് തുറന്നുപറയാൻ തുടങ്ങും. അപ്പോൾ നമ്മൾ അനുകമ്പ തോന്നി നമ്മുടെ കാര്യങ്ങളും സംസാരിക്കും. ഇത് കേൾക്കുന്ന നമുക്ക്, ഇതാണ് നമ്മുടെ ആത്മബന്ധമുള്ള പങ്കാളി എന്ന് തോന്നിത്തുടങ്ങും.
ആ അഭിനയം അത്രയും വിശ്വസനീയമായിരിക്കും. ഈ ഘട്ടത്തെയാണ് 'ലവ് ബോംബിംഗ്' എന്ന് വിളിക്കുന്നത്. അത് വേർതിരിച്ചറിയാൻ കഴിയില്ല. രണ്ട് വർഷത്തെ ബന്ധത്തിൽ, വളരെ സാവധാനത്തിലാണ് അവർ നിയന്ത്രണം ഏറ്റെടുക്കുന്നത്. എന്തോ തെറ്റ് സംഭവിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് തോന്നുമെങ്കിലും മനസിലാകില്ല.
ഉദാഹരണത്തിന്, നിങ്ങൾ ദിവസവും ജീൻസും ടോപ്പും ഇടുന്ന ആളാണ്. ഒരു ദിവസം ചുരിദാർ ഇട്ടു വരുന്നു. ‘ബേബ്, ചുരിദാറിൽ നിന്നെ കാണാൻ എന്ത് ഭംഗിയാണ്, എന്റെ ഭാര്യയെപ്പോലെയുണ്ട്’ എന്ന് അവൻ പറയുമ്പോൾ, അവൻ ഒരുപാട് ഇഷ്ടപ്പെട്ടതുകൊണ്ട് അടുത്തതും വാങ്ങാം എന്ന് നിങ്ങൾ കരുതുന്നു.
അങ്ങനെ ഒന്നിൽ നിന്ന് പലതാകുന്നു. "ഇന്ന് ഡൈനിംഗ് ടേബിളിൽ ഇരുന്ന രീതി വളരെ മാന്യവും ശാന്തവുമായിരുന്നു" എന്ന് പറയുമ്പോൾ, പങ്കാളിക്ക് ഇഷ്ടപ്പെട്ടതുകൊണ്ട് നിങ്ങൾ സന്തുഷ്ടയാകുന്നു.‘ഇന്ന് സ്ലീവ്ലെസ്സ് ഇടണോ, പുറത്ത് നല്ല ചൂടല്ലേ, വേറെന്തെങ്കിലും ഇട്ടൂടെ?’ എന്ന് ചോദിക്കുമ്പോൾ അവൻ അത്രയും കരുതലുള്ളതുകൊണ്ടാണ് എന്ന് കരുതുന്നു.
പിന്നീട് ഏതു വസ്ത്രം ധരിക്കണം എന്നതിന് അവന്റെ അനുവാദം വാങ്ങേണ്ട അവസ്ഥ വരുന്നു. ഇൻസ്റ്റാഗ്രാമിൽ ചിത്രം ഇടുമ്പോൾ ‘ആ ചിത്രം അനുയോജ്യമാണെന്ന് തോന്നുന്നില്ല, അത് ഒഴിവാക്കൂ’ എന്ന് പറയുമ്പോൾ നമ്മൾ അത് ഡിലീറ്റ് ചെയ്യുന്നു. മറ്റുള്ളവരുടെ കമന്റുകൾക്ക് മറുപടി നൽകുമ്പോൾ അവരോട് കൂടുതൽ സ്നേഹം കാണിക്കുന്നു എന്ന് കുറ്റപ്പെടുത്തുന്നു.
പിന്നീട് അവന് ചിത്രങ്ങൾ അയച്ചു നൽകിയതിനുശേഷം ചിത്രം പോസ്റ്റ് ചെയ്യാൻ അനുവാദം ലഭിക്കുന്നു. സുഹൃദ്ബന്ധങ്ങൾ ഒഴിവാക്കാൻ ചെറിയ ശിക്ഷകൾ തരുന്നു. വഴക്കുകൾ ഒഴിവാക്കാൻ നമ്മൾ ഓരോ കാര്യങ്ങളും ഒഴിവാക്കാൻ തുടങ്ങുന്നു. അനുപമ പറഞ്ഞു.
News
ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘ഐ ആം ഗെയിം’ റിലീസ് മാറ്റി. ചിത്രം ഓഗസ്റ്റ് 20-ന് ഓണം റിലീസായി തിയറ്ററുകളിൽ എത്താനിരുന്നതാണ്. എന്നാൽ ചിത്രം റിലീസ് നീട്ടിയെന്നും സെപ്റ്റംബർ മൂന്നിനേ എത്തുകയുള്ളൂവെന്നും ദുൽഖർ ഔദ്യോഗികമായി അറിയിച്ചു.
ഇതോടെ ഓണം റിലീസ് ആയി നിവിൻ പോളിയുടെ ‘ബത്ലഹേം കുടുംബ യൂണിറ്റും’, പൃഥ്വിരാജ് സുകുമാരന്റെ ‘ഖലീഫ’യും പ്രേക്ഷകരിലേക്കെത്തും.
സിനിമയുടെ റിലീസ് കുറച്ചു കൂടി വലുതാക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ദുൽഖർ പറയുന്നു. പുതിയ റിലീസ് തീയതിയിൽ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിവിടങ്ങളിൽ ചിത്രം ഒരുമിച്ചെത്തും.
News
നടി വാമിക ഖബ്ബി നൽകിയ വിലപിടിപ്പുള്ള സമ്മാനത്തെക്കുറിച്ച് വാചാലനായി തമിഴ് നടൻ ജവഹർ ശക്തി. സംവിധായകൻ ലോകേഷ് കനകരാജ് കേന്ദ്രകഥാപാത്രമായെത്തിയ ഡിസി എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചായിരുന്നു ഇവർ പരിചയപ്പെട്ടത്.
സാധാരണയായി മുൻനിര നായികമാർ ചെറിയ ആർട്ടിസ്റ്റുകളെ കണ്ടാൽ ചിരിക്കാൻ പോലും കൂട്ടാക്കാറില്ലെന്നും എന്നാൽ വാമിക അതിൽ നിന്നൊക്കെ തീർത്തും വ്യത്യസ്തയാണെന്നും ജവഹർ പറയുന്നു.
ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘‘പൊതുവേ വലിയ ഹീറോയിൻസ് ഒന്നും നമ്മളെപ്പോലെയുള്ള ചെറിയ ക്യാരക്ടർ ആർട്ടിസ്റ്റുകളെ കണ്ടുകഴിഞ്ഞാൽ ചിരിക്കുക പോലും ചെയ്യാറില്ല. അതിൽ അവരെ കുറ്റം പറയാൻ കഴിയില്ല, ചിരിക്കേണ്ട ആവശ്യമില്ല താനും. അഞ്ചാറു ദിവസം കൂടെയൊന്ന് അഭിനയിച്ച്, വഴിയിൽ വെച്ച് കണ്ടാൽ നമ്മളൊന്ന് ചിരിച്ചാൽ പോലും മൈൻഡ് ചെയ്യാതെ കടന്നുപോകുന്നവരാണ് പലരും. എന്നാൽ വാമിക ഇതിൽ നിന്നൊക്കെ വളരെ വ്യത്യസ്തയാണ്.
തുടക്കം മുതലേ നമ്മളെ കാണുമ്പോൾ തന്നെ അങ്ങോട്ട് വന്ന് വിശേഷങ്ങളൊക്കെ ചോദിക്കും. 'സുഖമാണോ?' എന്ന് എന്നും ഒരു ചിരിച്ച മുഖത്തോടെ ദിവസവും ചോദിക്കുമായിരുന്നു.
അത് മാത്രമല്ല, അപ്പോൾ എന്റെ കൈയിൽ ഉണ്ടായിരുന്നത് വളരെ പഴയൊരു സാംസംഗ് ഫോണായിരുന്നു. ചിത്രീകരണം അവസാനിക്കാറായപ്പോൾ എന്നെ അടുത്തേക്ക് വിളിച്ചിട്ട് വാമിഖ എനിക്കൊരു ഐഫോൺ പ്രോ മാക്സ് ഗിഫ്റ്റായി തന്നു.’’ ജവഹർ ശക്തി പറയുന്നു.
News
ഓഗസ്റ്റ് 14-ന് തിയറ്ററുകളിൽ വലിയ ആഘോഷങ്ങൾക്കാണു തിരശീല ഉയരുന്നത്. തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി വൈവിധ്യമാർന്ന ബിഗ് ബജറ്റ് ചിത്രങ്ങൾ ചലച്ചിത്രാസ്വാദകരുടെ മുന്നിലേക്കെത്തുന്നു.
മധുരമീ ജീവിതം
കുടുംബബന്ധങ്ങളുടെ കഥ പറയുന്ന മധുരമീ ജീവിതം വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. പ്രേക്ഷകരുടെ ഹൃദയം തൊടുന്ന ചിത്രത്തിൽ സിദ്ദിഖും വിനയപ്രസാദുമാണ് പ്രധാന വേഷത്തിലെത്തുന്നത്. വിരമിച്ച ബാങ്ക് മാനേജരായ ചന്തുമേനോന്റെയും ഭാര്യയുടെയും പിൽക്കാല ജീവിതത്തിലെ ശാന്തമായ നിമിഷങ്ങളും, വാർധക്യം, കുടുംബബന്ധങ്ങൾ, ദൈനംദിന ജീവിതത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങൾ തുടങ്ങിയവയാണ് ചിത്രത്തിന്റെ ഉള്ളടക്കം. മാത്യു സ്കറിയ സംവിധാനം ചെയ്യുന്ന ഫാമിലി ഡ്രാമയിൽ ഗായത്രി സുരേഷും ശ്രദ്ധേയമായ കഥാപാത്രമാകുന്നു.
കോളിവുഡിൽനിന്നന് രണ്ടു വൻ ചിത്രങ്ങൾ
തമിഴകത്തുനിന്നു രണ്ടു വന്പൻ ചിത്രങ്ങളാണ് ഈ ആഴ്ച എത്തുന്നത്. കോളിവുഡ് സൂപ്പർതാരം സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥ് ആൻഡ് സൺസ് ആണ് പ്രധാന ആകർഷണം. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട പിസ്റ്റൾ ഷൂട്ടറായ സഞ്ജയ് വിശ്വനാഥ് തന്റെ കരിയറിലേക്ക് തിരിച്ചെത്താൻ നടത്തുന്ന ശ്രമങ്ങളും, അത് കുടുംബത്തിലും വ്യക്തിജീവിതത്തിലും ഉണ്ടാക്കുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സൂര്യക്കൊപ്പം മലയാളിതാരം മമിത ബൈജു, ബിടൗൺ താരം രവീണ ടണ്ടൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
മറ്റൊരു പ്രധാന തമിഴ് റിലീസ് വിശാൽ സംവിധാനം ചെയ്ത് നായകനാകുന്ന മകുടം ആണ്. മകനെ ദക്ഷിണേന്ത്യയിലെ ഏറ്റവും അപകടകാരികളായ ഗാംഗ്സ്റ്റർമാരിൽനിന്ന് സംരക്ഷിക്കാൻ ശാന്തനായ പിതാവ് തന്റെ ഭൂതകാലത്തെ സ്വീകരിക്കാൻ നിർബന്ധിതനാകുന്ന കഥയാണ് ചിത്രം പറയുന്നത്. ദുഷാര വിജയൻ, അഞ്ജലി എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.
ബോളിവുഡിൽനിന്ന് ചരിത്രവും ആക്ഷൻ ത്രില്ലറും
ബി ടൗണിൽനിന്നു ചലച്ചിത്രാസ്വാദകർ കാത്തിരിക്കുന്ന രണ്ടു ചിത്രങ്ങളാണു റിലീസിനൊരുങ്ങുന്നത്. 1947-ലെ ഇന്ത്യ-പാക് വിഭജനത്തിന്റെ ദുരന്തങ്ങളും കുടിയൊഴിപ്പിക്കലും പ്രമേയമാക്കി രാജ്കുമാർ സന്തോഷി സംവിധാനം ചെയ്യുന്ന ഭട്വാര 1947 എന്ന ബിഗ് ബജറ്റ് ചിത്രം ബോക്സ്ഓഫീസിൽ വലിയ തരംഗമാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പ്രവചിക്കുന്നത്. സണ്ണി ഡിയോൾ, പ്രീതി സിന്റെ, ശബാന ആസ്മി തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
ഇമ്രാൻ ഹാഷ്മി നായകനായി നിതിൻ കക്കർ സംവിധാനം ചെയ്യുന്ന ആവാരാപൻ 2 എന്ന ചിത്രവും റിലീസിനെത്തുന്നു. അധോലോകത്തേക്ക് വീണ്ടും വന്നെത്തുന്ന കഥാനായകന്റെ പ്രണയവും ത്യാഗവും വീണ്ടെടുപ്പുകളുമാണ് സിനിമയുടെ ഇതിവൃത്തം. ദിഷ പഠാനിയാണ് നായിക.
Review
1917ൽ ശരത് ചന്ദ്ര ചട്ടോപാദ്ധ്യായ രചിച്ച പ്രശസ്തമായ ബംഗാളി നോവലാണ് "ദേവദാസ്". ഈ നോവലിനെ ആധാരമാക്കി 1989ൽ മലയാളത്തിൽ ഉൾപ്പെടെ പത്തിൽ പരം ഭാഷകളിലായി മുപ്പതോളം ചലച്ചിത്രങ്ങൾ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. ആ പരമ്പരയിലെ ഒടുവിലെ ചലച്ചിത്രമാണ് ഇപ്പോൾ തിയറ്ററുകളിൽ വിജയകരമായി പ്രദർശിക്കപ്പെട്ടുകൊണ്ടിരിക്കുന്ന "DC" എന്ന തമിഴ് സിനിമ.
പ്രശസ്ത തമിഴ് സംവിധായകൻ ലോകേഷ് കനകരാജും "ഗോദ" സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ വമിഖ ഗബ്ബിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചലച്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അരുൺ മാതേശ്വരനാണ്. അനിരുദ്ധ് രവിചന്ദറിന്റെ പശ്ചാത്തല സംഗീതം DCയിൽ എടുത്തുപറയത്തക്കതാണ്.
"ദേവദാസ്" എന്ന ബംഗാളി നോവലിന്റെ കഥയുമായി DC എന്ന ചലച്ചിത്രത്തിന് വലിയ സാമ്യങ്ങളില്ല. കഥയ്ക്കപ്പുറം, കഥാപാത്രങ്ങളെയാണ് ചലച്ചിത്രം നോവലിൽനിന്ന് സ്വീകരിച്ചിരിക്കുന്നത്. ദേവദാസ് എന്ന നോവൽ ദുരന്തപര്യവസായിയായ ഒരു പ്രണയകഥയായിരുന്നെങ്കിൽ, DC എന്ന സിനിമ രക്തരൂഷിതമായ ഒരു പ്രതികാരകഥയാണ്.
ക്രൂരനായ ഒരു പോലീസ് ഓഫീസറുടെ നീക്കങ്ങൾ പരാജയപ്പെടുത്താൻ നായകനായ ഗുണ്ടാനേതാവ് നടത്തുന്ന കൈവിട്ട കളികളാണ് ചലച്ചിത്രത്തിന്റെ സാരാംശം. നീതിയും നിയമവും നടപ്പാക്കേണ്ടവർ കൊള്ളക്കാരും ക്രൂരൻമാരായ കൊലപാതകികളുമായാൽ അവരെ ഉൻമൂലനം ചെയ്യാൻ ഏതറ്റംവരെയും പോകുന്ന ഹീറോയിസമാണ് ഇവിടെ കയ്യടി നേടുന്നത്. A സർട്ടിഫിക്കറ്റുള്ള പ്രസ്തുത ചലച്ചിത്രം കുടുംബ പ്രേക്ഷകർക്കും കുട്ടികൾക്കും അനുയോജ്യമല്ല.
ഈ ചലച്ചിത്രത്തിന്റെ ഒരു സവിശേഷത, അക്രമവും കൊലപാതകങ്ങളും കേവലം ത്രില്ലിനുവേണ്ടി അവതരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ എന്നതിനപ്പുറം, കഥാപാത്രങ്ങളുടെ വൈകാരികതയുടെ പൂർത്തീകരണങ്ങളാണ്. അതിനാൽതന്നെ, ബാക്ക്ഗ്രൗണ്ട് സ്കോറുകൾക്ക് ചലച്ചിത്രത്തിൽ ഉടനീളം മറ്റു സിനിമകളിൽ അധികം കാണാത്ത വിധത്തിലുള്ള പ്രാധാന്യമുണ്ട്.
അവിടെയാണ് അനിരുദ്ധിന്റെ മ്യൂസിക് ശ്രദ്ധേയമാകുന്നത്. നായകനായി അരങ്ങേറ്റം കുറിച്ച ലോകേഷ് കനകരാജ് (ദേവദാസ്) നടത്തുന്ന ചോര ചിന്തുന്ന താണ്ഡവം, നായികയെ രക്ഷിക്കുന്നതിനു വേണ്ടിയുള്ള നീക്കങ്ങൾ എന്നതിനൊപ്പം പ്രതികാരബുദ്ധിയോടെയുള്ളതുമാണ്. പോലീസ് ഫോഴ്സിനെ പൂർണമായും തെറ്റുകാരായും അതേസമയം ഗുണ്ടാ സംഘത്തെ നീതിക്കുവേണ്ടി പൊരുതുന്നവരായും സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നു.
ഒരു സാധാരണക്കാരനെ കൊള്ളയടിച്ച് കൊന്നുതള്ളുന്ന പോലീസ് ഉദ്യോഗസ്ഥരെ അവതരിപ്പിച്ചു തുടങ്ങുന്ന സിനിമ, നിരപരാധികളെ കൊന്നുതള്ളുകയും വേട്ടയാടുകയും ചെയ്യുന്ന പോലീസിനെയാണ് അവസാനംവരെ അവതരിപ്പിക്കുന്നത്. പലപ്പോഴായി അവരെയെല്ലാം കൊന്നൊടുക്കുകയാണ് നായകനും കൂട്ടരും. അത്തരമൊരു സാമൂഹിക സാഹചര്യവും പരിഹാരമെന്ന വിധമുള്ള ഗുണ്ടാ വിളയാട്ടവും കഥയുടെ ഭാഗമാണ്.
ലൈംഗികത്തൊഴിലാളിയായിരുന്ന ചന്ദ്രയ്ക്കു (വമിഖ ഗബ്ബി) വേണ്ടിയാണ് കൊലപാതകങ്ങളിൽ ഏറിയ പങ്കും. കുറഞ്ഞ സമയം കൊണ്ട് പ്രണയത്തിന് സമാനമായ വൈകാരികബന്ധം ദേവദാസിനുണ്ടായ പാർവതിയുടെ (സഞ്ജന കൃഷ്ണമൂർത്തി) നിഷ്ഠൂരമായ കൊലപാതകത്തിനുള്ള മറുപടികൂടിയായാണ് ആ പ്രതികാരം.
40 വർഷങ്ങൾക്കു മുമ്പ് എഴുതപ്പെട്ട 'ദേവദാസി'ലെ പ്രധാന കഥാപാത്രങ്ങളെ പോലീസും ഗാങ്സ്റ്ററുകളും നിറഞ്ഞ ആധുനിക ലോകത്തിലേക്ക് മാറ്റിപ്രതിഷ്ഠിക്കുകയാണ് ഈ ചിത്രം ചെയ്യുന്നത്. തന്റെ ആദ്യ ചിത്രമായ 'റോക്കി'യിലൂടെ പ്രേക്ഷകർക്ക് നൽകിയ പ്രതീക്ഷകൾ അരുൺ മാതേശ്വരൻ ഇവിടെയും നിലനിർത്തുന്നുണ്ട്.
ഇതിലെ ദേവദാസ് തന്റെ ലക്ഷ്യങ്ങൾക്കുവേണ്ടി പോരാടുന്ന, ഒരു ഗാങ്സ്റ്റർ ആണ്.
ചിത്രത്തിലെ മറ്റു ചില കഥാപാത്രങ്ങളും വളരെ ശ്രദ്ധേയമാണ്. വൈകാരികമായ ചില അച്ഛൻ കഥാപാത്രങ്ങളും ചിത്രത്തിലുണ്ട് - മകനുമായി സംസാരമില്ലാത്ത ഒരു പിതാവ്; മകന് മികച്ച വിദ്യാഭ്യാസം നൽകാൻ ആഗ്രഹിക്കുകയും എന്നാൽ ക്രൂരന്മാരായ പോലീസുകാരാൽ കൊല്ലപ്പെടുകയും ചെയ്യുന്ന മറ്റൊരു പിതാവ്; കുടുംബത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുമ്പോഴും അതിനുകഴിയാതെ പോകുന്ന വേറൊരു പിതാവ്. കഥയുടെ ആദ്യന്തം ഇത്തരം കഥാപാത്രങ്ങളിലൂടെ വൈകാരികതകൾ നിലനിർത്താൻ സംവിധായകനും സഹ രചയിതാവായ ഫ്രാങ്ക്ളിൻ ജേക്കബിനും കഴിഞ്ഞിട്ടുണ്ട്.
വെല്ലൂർ, ഗോപിചെട്ടിപ്പാളയം, സത്യമംഗലം, ഈറോഡ്, ചെന്നൈ എന്നിവിടങ്ങളിലൂടെ വേഗത്തിൽ സഞ്ചരിക്കുന്ന ചിത്രത്തിന്റെ തുടക്കം വളരെ സ്ലോ ആണ്. കഥയിലേക്ക് ഇറങ്ങുന്നതിനുമുമ്പ് കഥയുടെ പശ്ചാത്തലം മനസിലാക്കാൻ കാഴ്ചക്കാർ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്നു. എന്നാൽ നർത്തകിയായ പാർവതി എന്ന കഥാപാത്രത്തിന്റെ വരവോടെ ചിത്രം വൈകാരികമായ അടിത്തറ ഉറപ്പിക്കുന്നു.
അവിടെനിന്ന്, 'ഒരു കാര്യം കൂടി ചെയ്യണം' എന്ന വാശിയിൽ ദേവദാസും സംഘവും തങ്ങളുടെ അതിജീവനം വീണ്ടുംവീണ്ടും അപകടത്തിലാക്കുന്ന ആവർത്തന സ്വഭാവത്തിലേക്ക് കഥ വീഴുന്നുണ്ട്. എങ്കിലും, രണ്ടാം പകുതിയിൽ ചിത്രം കാഴ്ചക്കാരെ പിടിച്ചിരുത്തുന്നു.
തിരക്കഥയുടെ ക്ലാരിറ്റിയാണ് 'ഡിസി'യുടെ ഒരു പ്രധാന കരുത്ത്. കഥാപാത്രങ്ങളെ വെറുതെ ഒരു സീനിൽനിന്ന് അടുത്തതിലേക്ക് നയിക്കുകയല്ല തിരക്കഥ ചെയ്യുന്നത്; മറിച്ച് അവർ എന്തുകൊണ്ട് അത്തരം തീരുമാനങ്ങൾ എടുക്കുന്നു എന്ന് വ്യക്തമാക്കുക കൂടി ചെയ്യുന്നു. എന്തുകൊണ്ടാണ് പാർവതി തികച്ചും അപരിചിതനായ ഒരാളോട് ഇത്ര പെട്ടെന്ന് മനസ് തുറക്കുന്നത്? സ്വന്തം ജീവൻ അപകടത്തിലാക്കി ദാസ് എന്തിനാണ് ചന്ദ്രയെ സഹായിക്കുന്നത്? അപകട സാധ്യതകൾ അറിഞ്ഞിട്ടും ചന്ദ്ര എന്തുകൊണ്ടാണ് അവനോടൊപ്പം നിൽക്കാൻ തീരുമാനിക്കുന്നത്? ദാസിന് എല്ലാം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടുകൂടേ? ഈ ചോദ്യങ്ങൾക്കെല്ലാം തൃപ്തികരമായ ഉത്തരങ്ങൾ കഥയിൽ ലഭിക്കുന്നുണ്ട്. മുമ്പ് നടന്ന കാര്യങ്ങളുടെ ഓർമ്മപ്പെടുത്തലുകളും ശ്രദ്ധാപൂർവ്വം ഉൾപ്പെടുത്തിയ വഴിത്തിരിവുകളും ഓരോ വൈകാരിക നിമിഷത്തിനും കഥാപരമായ വ്യക്തത നൽകുന്നു.
ദേവദാസിനെ പിന്തുടരുന്ന ഭോജ്രാജ് എന്ന പോലീസ് ഓഫീസർ കഥാപാത്രത്തിന് കുറച്ചുകൂടി ശക്തമായ ഒരു പശ്ചാത്തലം ആവശ്യമായിരുന്നു.
എന്നാൽ ഇത്തരം പോരായ്മകൾ ചലച്ചിത്രത്തിന്റെ ആസ്വാദ്യതയുടെ കാര്യത്തിൽ വലിയ വിഷയമാകുന്നില്ല. അനിരുദ്ധ് രവിചന്ദറിന്റെ പശ്ചാത്തലസംഗീതം ചിത്രത്തിന് വലിയ ഊർജമാണ് നൽകുന്നത് (ചില രംഗങ്ങളിൽ അത് അല്പം മുഴച്ചുനിൽക്കുന്നുണ്ടെങ്കിലും). സാങ്കേതികമായി മോശമില്ലാത്ത നിലവാരം പുലർത്തുന്ന ഈ ചിത്രത്തെ ഒരു ആക്ഷൻ ത്രില്ലറാക്കി മാറ്റുന്നതിൽ സംഗീതം നിർണായക പങ്കുവഹിക്കുന്നു.
ഈ ചലച്ചിത്രം പ്രേക്ഷകർക്ക് നൽകുന്ന ആത്യന്തികമായ സന്ദേശം എന്ത് എന്നൊരു ചോദ്യം സ്വാഭാവികമായി ഉയരുന്ന ഒന്നാണ്. എണ്ണമറ്റ കൊലപാതകങ്ങൾ ചെയ്തതിനുശേഷം നായകനും നായികയ്ക്കും സ്വസ്ഥമായ ഒരു ജീവിതം സാധ്യമാകുമോ എന്ന കാഴ്ചക്കാരുടെ സംശയത്തിന് ചലച്ചിത്രത്തിന്റെ ക്ലൈമാക്സ് ഉത്തരം നൽകുന്നില്ല. പോലീസ് ഫോഴ്സ് എന്നാൽ വെറും വില്ലൻമാർ എന്ന ആഖ്യാനവും റിയലിസ്റ്റിക് അല്ല. ഇത്തരത്തിൽ ഇപ്രകാരമൊരു ചലച്ചിത്രം സമൂഹത്തിന് നൽകുന്ന സന്ദേശം ഗുണകരമെന്ന് കരുതാനുമാകില്ല. ഇക്കാരണങ്ങളാൽ, വിവേചന ബുദ്ധിയോടെ കാഴ്ചയ്ക്ക് തെരഞ്ഞെടുക്കേണ്ട ഒരു ത്രില്ലർ ചലച്ചിത്രമാണ് DC.
News
തിയറ്ററുകളെ വിറപ്പിച്ച കാട്ടാളൻ ഒടിടിയിലേക്ക്. മനോരമ മാക്സിലൂടെ നാളെ മുതൽ ചിത്രം കാണാം. ആന്റണി വർഗീസ് പെപ്പെ പ്രധാന വേഷത്തിലെത്തിയ ആക്ഷൻ ത്രില്ലർ ചിത്രം മേയ് 28-ന് ആണ് റിലീസിനെത്തിയത്. പോൾ ജോർജിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം മൈക്കിൾ, മാർക്കോ എന്നീ സിനിമകളിലൂടെ ശ്രദ്ധേയമായ മൈക്കിൾ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണ്.
കേരള-തമിഴ്നാട് അതിർത്തി ഗ്രാമമായ ആനക്കൊല്ലിയിൽ കാട്ടാനശല്യം രൂക്ഷമാകുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. ഗ്രാമവാസികളെ സഹായിക്കാനെന്ന വ്യാജേനയെത്തുന്ന മാരി എന്ന വേട്ടക്കാരൻ, പിന്നീട് ആ പ്രദേശം കൈയടക്കുകയും അനധികൃത ആനക്കൊമ്പ് കച്ചവടത്തിന്റെ വലിയൊരു സാമ്രാജ്യം കെട്ടിപ്പടുക്കുകയും ചെയ്യുന്നു.
വർഷങ്ങൾക്കുശേഷം, മാരിയുടെ അധോലോക സാമ്രാജ്യത്തിനു മറ്റൊരു ക്രിമിനൽ സംഘം വെല്ലുവിളിയാകുന്നു. ഈ പോരാട്ടത്തിൽ മാരിയെ സഹായിക്കാനായി ജോർജ് ഡി. പീറ്റർ അയയ്ക്കുന്ന കാട്ടാളൻ എന്നറിയപ്പെടുന്ന അതിശക്തനായ പോരാളി എത്തുന്നതോടെയാണ് കഥ മാറിമറിയുന്നത്. ആനക്കൊമ്പ് മാഫിയയെയും കാടു നശിപ്പിക്കുന്ന മാരിയുടെ സാമ്രാജ്യത്തെയും തകർക്കാൻ ആന്റണി നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
ആന്റണി വർഗീസിനൊപ്പം സുനിൽ, ജഗദീഷ്, ദുഷാര വിജയൻ, കബീർ ദുഹാൻ സിംഗ്, പാർഥ് തിവാരി എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. സംഗീതം രവി ബസ്രൂർ.
News
ആഗോളതരംഗമായി മാറിയ മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഏറ്റവും പുതിയ ചിത്രം, സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ എന്ന സിനിമയിൽ താൻ അഭിനയിച്ച സീനുകൾ വെട്ടിമാറ്റിയതായി നടി റൊസാരിയോ ഡോസൻ. ഫാൻ ഇവന്റിൽ ആരാധകരുമായി സംവദിക്കവെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
എംസിയുവിന്റെ നെറ്റ്ഫ്ലിക്സ് പരമ്പരകളായ ഡെയർഡെവിൾ, ലൂക്ക് കേജ്, ദി ഡിഫൻഡേഴ്സ് എന്നിവയിലൂടെ ആരാധകപ്രശംസ പിടിച്ചുപറ്റിയ ക്ലെയർ ടെംപിൾ എന്ന കഥാപാത്രത്തെയാണ് റൊസാരിയോ അവതരിപ്പിച്ചത്. ഏത് സൂപ്പർഹീറോയ്ക്കൊപ്പമാണ് ഇനി സ്ക്രീൻ പങ്കിടാൻ ആഗ്രഹിക്കുന്നത് എന്ന ആരാധകന്റെ ചോദ്യത്തിനു മറുപടിയായാണ് താരം സ്പൈഡർമാൻ ചിത്രത്തിലെ അനുഭവം തുറന്നുപറഞ്ഞത്-
പുതിയ സ്പൈഡർമാൻ സിനിമയിൽ അഭിനയിച്ചിരുന്നു. നിർഭാഗ്യവശാൽ തന്റെ രംഗം പിന്നീടു വെട്ടിമാറ്റി. വെട്ടിമാറ്റിയതിന്റെ കാരണം അറിയില്ല. രംഗങ്ങൾ വെട്ടിമാറ്റിയ വിവരം അമ്മയോട് പറഞ്ഞപ്പോൾ, ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ ഇനി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാൻ പറ്റില്ലല്ലോ എന്നായിരുന്നു അമ്മയുടെ പ്രതികരണമെന്നും താരം തമാശയോടെ കൂട്ടിച്ചേർത്തു. രംഗങ്ങൾ ഒഴിവാക്കപ്പെട്ടെങ്കിലും, താൻ മാർവൽ യൂണിവേഴ്സിന്റെ ഭാഗമാണ് എന്നതിൽ സന്തോഷമുണ്ടെന്നും ഭാവിയിൽ വീണ്ടും ക്ലെയർ ടെംപിളായി തിരിച്ചെത്താൻ കഴിയുമെന്നാണു പ്രതീക്ഷയെന്നും റോസാരിയോ പറഞ്ഞു.
ടോം ഹോളണ്ട് നായകനായി എത്തിയ സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ ബോക്സ് ഓഫീസിൽ വൻ തരംഗമാണ് സൃഷ്ടിക്കുന്നത്. ആഗോളതലത്തിൽ ഇതുവരെ 1.5 ബില്യൺ ഡോളറിലധികം കളക്ഷൻ നേടിയ ചിത്രം, ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ആയി മാറി. ഇന്ത്യയിൽ ചിത്രത്തിന്റെ കളക്ഷൻ 500 കോടിയും പിന്നിട്ടു കുതിക്കുകയാണ്.
News
ബിജെപി നേതാവും ഇന്‍ഫ്ലുവന്‍സറുമായ റോബിന് രാധാകൃഷ്ണനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി നല്കി കണ്ടന്റ് ക്രിയേറ്റര്‍ വേദ് ലക്ഷ്മിയും ഫാഷന്‍ ഡിസൈനര്‍ അഭില്‍ദേവും. വേദ ലക്ഷ്മിയില്‍ നിന്നും 8 ലക്ഷം രൂപയും അഭില്ദേവില് നിന്നും 45 ലക്ഷം രൂപയുമാണ് റോബിന് വാങ്ങിയത്.
എന്നാല്‍ പണം തിരികെ ചോദിച്ചപ്പോള്‍ ഹണി ട്രാപ്പില്‍ കുരുക്കും എന്ന് ഭീഷണിപ്പെടുത്തിയെന്നാണ് വേദ് ലക്ഷ്മിയും അഭില്‍ദേവും ആരോപിക്കുന്നത്. ചെറിയ തുകകള്‍ ആയി വാങ്ങിയ ശേഷം തിരികെ തന്ന് വിശ്വാസം ഉണ്ടാക്കി, പിന്നീട് പലപ്പോഴായി വലിയ തുകകള്‍ വാങ്ങുകയായിരുന്നു. സൗഹൃദത്തിന്റെ പേരിലാണ് പണം നല്‍കിയത്. തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും പറയുന്നു.
എന്നാല്‍ ആരോപണങ്ങള്‍ റോബിന് തള്ളി. 42,53,500 ലക്ഷം രൂപയാണ് ഇവര്‍ക്ക് കൊടുക്കാനുണ്ടായതെന്നും 43,22,500 രൂപ താന്‍ തിരിച്ചു നല്കി എന്നും 69,000 രൂപ തിരിച്ചിങ്ങോട്ട് തരാനുണ്ടെന്നും റോബിന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.
അതേസമയം, റോബിന് പണം വാങ്ങിയത് സമ്മതിക്കുന്ന ദൃശ്യങ്ങള്‍ അഭില്‍ദേവ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. റോബിന്റെ ശബ്ദ സന്ദേശങ്ങളും വീഡിയോയുമടക്കം വേദ് ലക്ഷ്മിയും പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ റോബിന് വാര്‍ത്താസമ്മേളനം വിളിക്കുകയും പാലാരിവട്ടം പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
News
മോഹൻലാൽ തനിക്ക് മേക്കപ്പിട്ടു തന്ന അനുഭവം വെളിപ്പെടുത്തി കലാഭവൻ ഷാജോൺ. മോഹൻലാലിനൊപ്പം വിദേശത്ത് സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഷാജോണ്‍ ഈ അസുലഭ നിമിഷം ലഭിച്ചത്.
ഷോയ്ക്ക് പോയപ്പോൾ മേക്കപ്പ് ബാഗ് എടുക്കാൻ മറന്നു പോയ ഷാജോണിന് മോഹൻലാൽ തന്നെ നേരിട്ട് മേക്കപ്പ് ചെയ്തു കൊടുക്കുകയായിരുന്നു.
ഷാജോണിന്റെ കുറിപ്പ് വായിക്കാം
‘‘ചില മറവികൾ ചിലപ്പോൾ..
ലാലേട്ടന്റെ ഒപ്പം ഷോയ്ക്ക് പോയപ്പോൾ ഞാൻ എന്റെ മേക്കപ്പ് ബാഗ് എടുക്കാൻ മറന്നു.. എന്ത് ചെയ്യും എന്നോർത്ത് സ്റ്റേജിന്റെ ബാക്കിൽ നിൽക്കുമ്പോഴാണ് വിജീഷിനെ (ലാലേട്ടന്റെ പഴ്സനൽ അസിസ്റ്റന്റ്) കാണുന്നത്.. കാര്യം പറഞ്ഞു. എനിക്ക് മേക്കപ്പ് ചെയ്യാനുള്ള ഐറ്റംസ് തന്നു ഒന്ന് സഹായിക്കാമോ ചോദിച്ചു..ലാലേട്ടൻ അറിയരുതേ എന്നും ഞാൻ പറഞ്ഞു.. കുറച്ചു കഴിഞ്ഞു വിജീഷ് വന്നു വിളിച്ചു.. ഞാൻ ചെല്ലുമ്പോൾ ലാലേട്ടൻ മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുന്നു.
‘ഇരിക്ക് മോനെ.. നിനക്കു ഞാൻ മേക്കപ്പ് ചെയ്തു തരാം’ എന്ന് പറഞ്ഞു... ഒന്ന് ഞെട്ടി.. ആ ഞെട്ടലിൽ.. വലിയ ഭാഗ്യമാണ് എന്ന് അറിഞ്ഞിട്ടും ഞാൻ വേണ്ട എന്ന് പറഞ്ഞു.. പക്ഷേ ലാലേട്ടൻ നിർബന്ധിച്ചു പിടിച്ചിരുത്തി എനിക്ക് മേക്കപ്പ് ചെയ്തു തന്നു.
ഈ സ്നേഹത്തിന് ചേർത്ത് നിർത്തലിന് ദൈവത്തിന് ഒരുപാട് നന്ദി. സ്വപ്നം പോലും കാണാത്ത കാര്യങ്ങൾ ജീവിതത്തിൽ നടത്തി തരുന്നതിന്. ചില മറവികൾ ചിലപ്പോൾ... നമുക്ക് ഒരിക്കലും മറക്കാത്ത ഓർമകൾ തരും.’’
News
തമിഴ്നാട് സർക്കാരിന്റെ സ്വാതന്ത്ര്യ ദിനാഘോഷച്ചടങ്ങിൽ അതിഥിയായി എത്തി നടി തൃഷ കൃഷ്ണൻ. മുഖ്യമന്ത്രി വിജയ്യുടെ മാതാപിതാക്കൾക്കൊപ്പമാണ് തൃഷ പരേഡ് കാണാൻ ഇരുന്നത്. തൃഷയുടെ അമ്മ ഉഷയും മുൻനിരയിൽ ഇരിപ്പിടം പിടിച്ചു.
ചെന്നൈ സെൻറ് ജോർജ് ഫോർട്ടിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിലാണ് തൃഷ എത്തിയത്. മുഖ്യമന്ത്രി വിജയ് പതാകയുയർത്തുന്ന ചടങ്ങിൽ ഉൾപ്പെടെ മുൻനിരയിലായിരുന്നു തൃഷ ഇരുന്നതും.
മുഖ്യമന്ത്രി വിജയ് വരുന്നത് കാത്തിരിക്കുന്ന തൃഷയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അമ്മ ഉമ കൃഷ്ണനും വിജയ്യുടെ മാതാപിതാക്കളായ എസ്.എ ചന്ദ്രശേഖറിനും ശോഭ ചന്ദ്രശേഖറിനുമൊപ്പം മുൻനിരയിൽ ഇരുന്നാണ് തൃഷ പരേഡ് കണ്ടത്.
വിജയ് പരേഡിലെത്തിയപ്പോള്‍ ഗാലറിയിലേക്ക് നോക്കി കുടുംബാംഗങ്ങളെയും തൃഷയെയും അഭിവാദ്യം ചെയ്യുന്ന വിജയ്യുടെ വിഡിയോയും വൈറലാണ്. തിരിച്ച് സല്യൂട്ട് ചെയ്യുന്ന തൃഷയെയും മാതാപിതാക്കളെയും വീഡിയോയിൽ കാണാം.
വിജയ്യുടെ ഭാര്യ സംഗീത വിവാഹമോചനക്കേസിൽ നിന്നും പിന്മാറിയ സാഹചര്യത്തിലാണ് വീണ്ടും തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക ചടങ്ങിൽ തൃഷയുടെ സാന്നിധ്യം ചർച്ചയാകുന്നത്. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലും തൃഷ എത്തിയിരുന്നു. അതിനു ശേഷം ഒരു ഔദ്യോഗിക ചടങ്ങിൽ തൃഷയെത്തുന്നത് ഇപ്പോഴാണ്.
News
നടൻ മമ്മൂട്ടിക്കും സംഘത്തിനും വഴി കാണിച്ചുനൽകിയ പാണ്ഡ്യനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. വഴിയറിയാതെ വിഷമിച്ചു നിന്ന മമ്മൂട്ടിയെ കാരൈക്കുടി സ്വദേശി പാണ്ഡ്യനാണു രാത്രി 10 കിലോമീറ്ററോളം വഴികാട്ടിയത്. ഈ വീഡിയോയാണ് ഇപ്പോൾ വൈറൽ.
മമ്മൂട്ടി കമ്പനി നിർമിച്ച് നിധീഷ് സഹദേവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനായ കാരൈക്കുടിയിൽനിന്നു കേരളത്തിലേക്കു മടങ്ങുമ്പോഴാണു വഴി തെറ്റിയത്.
ഡ്രൈവർ ഉണ്ണി, ജോർജ്, രമേഷ് പിഷാരടി, നിർമാതാവ് ആന്റോ ജോസഫ് എന്നിവരും കൂടെയുണ്ടായിരുന്നു. ഇതിനെക്കുറിച്ച് ആന്റോ ജോസഫാണ് ഒരു കുറിപ്പ് എഴുതി ഫേസ്ബുക്കിലിട്ടത്.
ആന്റോയുടെ കുറിപ്പ് വായിക്കാം
അതിരുകടന്ന സ്നേഹം....
“നീങ്കൾ മമ്മൂട്ടി സാറാ? എന്നെ ഫോളോ സൈ ”
പുലർച്ചെ മൂന്നര കഴിഞ്ഞിരുന്നു. മമ്മൂട്ടി കമ്പനി നിർമിച്ച് നിധീഷ് സഹദേവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ കാരക്കുടിയിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്നു ഞങ്ങൾ.
ഡ്രൈവർ ഉണ്ണി, ജോർജ്, രമേഷ് പിഷാരടി പിന്നെ ഞാനും. ...തിരുപ്പത്തൂരിൽ ഹൈവേ ബ്ലോക്ക് ചെയ്തിരിക്കുന്നു. ഗൂഗിൾ മാപ്പ് പലവട്ടം പലവഴികളിലൂടെ ചുറ്റിച്ചു...രക്ഷയില്ല. ഏകദേശം ഒരു മണിക്കൂറോളം സമയം കഴിഞ്ഞു.
അസ്വസ്ഥനായി മമ്മുക്ക പറഞ്ഞു “തിരികെ കാരക്കുടിയിൽ റൂമിലേക്ക് മടങ്ങാം നാളെ രാവിലെ റോഡ് തുറക്കുമായിരിക്കും”ജോർജ് സമ്മതം മൂളി. ഉണ്ണി വണ്ടി തിരിച്ചു. പിഷാരടിയും ഞാനും പരസപരം നോക്കി.
നാളത്തെ എല്ലാ പ്ലാനുകളും പാളി.സഹായത്തിനു വഴിയിൽ മറ്റ് യാത്രക്കാരോ വാഹനങ്ങളോ ഇല്ല. പട്ടമംഗലം എന്ന സ്ഥലത്ത് ഒരു പെട്രോൾ പമ്പ് കണ്ടു. കൊതുകുവലയ്ക്കുള്ളിൽ ഉറങ്ങുകയായിരുന്നു ഒരു ചെറുപ്പക്കാരൻ അയാൾ ചില വഴികൾ ഒക്കെ പറയുന്നുണ്ട്. അവയിൽ പലതും ഞങ്ങൾ പോയതും ബ്ലോക്ക് ചെയ്യപ്പെട്ടതും ആണ്.
അല്പം ദൂരെ ഉറങ്ങുകയായിരുന്നു മറ്റൊരാൾ എത്തി. “നീങ്ക മലയാളികളാ? ”പിന്നെ കറിനുള്ളിലേക്ക് തുറിച്ചു നോക്കി...മുഖത്ത് ആവേശവും അത്ഭുതവും വന്നു ഉറക്കച്ചടവ് പമ്പ കടന്നു...“നീങ്ക മമ്മൂട്ടി സാറാ!!എന്നെ ഫോളോ സെയ്....ഒരു ബൈക്കിൽ 10 കിലോമീറ്ററോളം അയാൾ ഞങ്ങൾക്ക് വഴി കാട്ടി (ഗൂഗിളിന് പോലും അറിയാത്ത വഴികൾ )
“അപ്പടിയെ സ്ട്രൈറ് കേരള”....അയാൾ കൈ ചൂണ്ടി.....ഒരു നല്ല മനുഷ്യൻ അയാൾ നാളെ ആരോടെങ്കിലും ;പുലർച്ചെ മമ്മുക്കയെ കണ്ടു എന്നും വഴി കാണിച്ചു എന്നും പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? പിഷാരടിയുടെ ചോദ്യം...മമ്മുക്ക കാറിൽ നിന്നിറങ്ങി അയാളുടെ ഫോൺ വാങ്ങി പിഷാരടിക്ക് നൽകി....അയാളെ ചേർത്തു പിടിച്ചു ഉൻ പേരെന്ന? ....പാന്ധ്യൻ....മമ്മുക്കയുടെ കെയർ & ഷെയറുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ എത്തിയ പിഷാരടി പറഞ്ഞു...അയാളുടെ കെയർ നമ്മൾ ഷെയർ ചെയ്യണം ആന്റോ ചേട്ടാ PANDYAN -PAN INDIAN ആകട്ടെ.
News
ഓണത്തിന് ഫീൽഗുഡ് ഉറപ്പിച്ച് നിവിൻ പോളി. നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ‘ബത്ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഗിരീഷ് എ.ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഓഗസ്റ്റ് 21 ന് ഓണം റിലീസായാണ് തിയറ്ററുകളിലെത്തുക.
റൊമാന്റിക് കോമഡി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നിവിൻ പോളിയുടെ റോം - കോം ജോണർ ചിത്രമാണ് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ (ബികെയു).
ഭാവന സ്റ്റുഡിയോസിനോടൊപ്പം നിവിൻ ആദ്യമായി ഒന്നിക്കുന്നതിനാൽ തന്നെ ഇതിനകം ഏറെ ശ്രദ്ധ നേടിയ ചിത്രവുമാണ് BKU.
തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനായ ഗിരീഷ് എ ഡിക്കൊപ്പം നിവിൻ ആദ്യമായി ഒന്നിക്കുന്ന റൊമാന്റിക് കോമഡി ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ മമിത ബൈജു ആണ് നായികയായെത്തുന്നത്.
മലയാളത്തിൽ ഒട്ടേറെ കലാമൂല്യവും ജനപ്രിയവുമായ സിനിമകൾ സമ്മാനിച്ചിട്ടുള്ള ബാനറാണ് ഭാവന സ്റ്റുഡിയോസ്. പ്രേക്ഷകർ ഏറ്റെടുത്ത ഹിറ്റ് ചിത്രം സർവ്വം മായയ്ക്ക് ശേഷം നിവിൻ ഈ ബാനറിനോടൊപ്പം ഒന്നിക്കുമ്പോൾ പ്രേക്ഷകർ വാനോളം പ്രതീക്ഷയിലാണ്.
News
മുൻ പ്രണയബന്ധത്തിൽ നിന്നും നേരിടേണ്ടി വന്ന മാനസികാഘാതങ്ങളെക്കുറിച്ച് നടി അനുപമ പരമേശ്വരൻ നടത്തിയ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്കാണ് ഇടവച്ചത്.
പങ്കാളിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, തമിഴ് നടൻ ധ്രുവ് വിക്രമുമായി താരം പ്രണയത്തിലായിരുന്നുവെന്ന ഗോസിപ്പുകൾ ശക്തമായിരുന്നതിനാൽ സോഷ്യൽ മീഡിയ വിരൽ ചൂണ്ടിയത് ധ്രുവ് വിക്രമിന് നേരെയായിരുന്നു. എന്നാൽ ധ്രുവ് ഇതുവരെ ഇതിനെക്കുറിച്ച് പ്രതികരണങ്ങളൊന്നും നടത്തിയിരുന്നില്ല. എന്നാൽ ഇപ്പോഴിതാ ധ്രുവ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സ്റ്റോറിയാണ് ചർച്ചയായിരിക്കുന്നത്.
News
ആഗോളതരംഗമായി മാറിയ മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഏറ്റവും പുതിയ ചിത്രം, സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ എന്ന സിനിമയിൽ താൻ അഭിനയിച്ച സീനുകൾ വെട്ടിമാറ്റിയതായി നടി റൊസാരിയോ ഡോസൻ. ഫാൻ ഇവന്റിൽ ആരാധകരുമായി സംവദിക്കവെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
എംസിയുവിന്റെ നെറ്റ്ഫ്ലിക്സ് പരമ്പരകളായ ഡെയർഡെവിൾ, ലൂക്ക് കേജ്, ദി ഡിഫൻഡേഴ്സ് എന്നിവയിലൂടെ ആരാധകപ്രശംസ പിടിച്ചുപറ്റിയ ക്ലെയർ ടെംപിൾ എന്ന കഥാപാത്രത്തെയാണ് റൊസാരിയോ അവതരിപ്പിച്ചത്. ഏത് സൂപ്പർഹീറോയ്ക്കൊപ്പമാണ് ഇനി സ്ക്രീൻ പങ്കിടാൻ ആഗ്രഹിക്കുന്നത് എന്ന ആരാധകന്റെ ചോദ്യത്തിനു മറുപടിയായാണ് താരം സ്പൈഡർമാൻ ചിത്രത്തിലെ അനുഭവം തുറന്നുപറഞ്ഞത്.
പുതിയ സ്പൈഡർമാൻ സിനിമയിൽ അഭിനയിച്ചിരുന്നു. നിർഭാഗ്യവശാൽ തന്റെ രംഗം പിന്നീടു വെട്ടിമാറ്റി. വെട്ടിമാറ്റിയതിന്റെ കാരണം അറിയില്ല. രംഗങ്ങൾ വെട്ടിമാറ്റിയ വിവരം അമ്മയോട് പറഞ്ഞപ്പോൾ, ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ ഇനി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാൻ പറ്റില്ലല്ലോ എന്നായിരുന്നു അമ്മയുടെ പ്രതികരണമെന്നും താരം തമാശയോടെ കൂട്ടിച്ചേർത്തു. രംഗങ്ങൾ ഒഴിവാക്കപ്പെട്ടെങ്കിലും, താൻ മാർവൽ യൂണിവേഴ്സിന്റെ ഭാഗമാണ് എന്നതിൽ സന്തോഷമുണ്ടെന്നും ഭാവിയിൽ വീണ്ടും ക്ലെയർ ടെംപിളായി തിരിച്ചെത്താൻ കഴിയുമെന്നാണു പ്രതീക്ഷയെന്നും റോസാരിയോ പറഞ്ഞു.
ടോം ഹോളണ്ട് നായകനായി എത്തിയ സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ ബോക്സ് ഓഫീസിൽ വൻ തരംഗമാണ് സൃഷ്ടിക്കുന്നത്. ആഗോളതലത്തിൽ ഇതുവരെ 1.5 ബില്യൺ ഡോളറിലധികം കളക്ഷൻ നേടിയ ചിത്രം, ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ആയി മാറി. ഇന്ത്യയിൽ ചിത്രത്തിന്റെ കളക്ഷൻ 500 കോടിയും പിന്നിട്ടു കുതിക്കുകയാണ്.
News
തുടക്കം സിനിമയുടെ ബിഹൈൻഡ് ദി സീൻസ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ ക്ലൈമാക്സ് ഫൈറ്റിന്റെ ദൃശ്യങ്ങളാണ് സംഘം പുറത്തുവിട്ടത്. ആക്ഷൻ കൊറിയോഗ്രഫർ യാനിക് ബെൻ ആണ് ക്ലൈമാക്സ് ഫൈറ്റ് സംവിധാനം ചെയ്തിരിക്കുന്നത്.
ഫൈറ്റ് ചിത്രീകരിച്ചതിനു ശേഷം ആവേശത്തോടെ മോണിറ്ററിൽ നോക്കുന്ന വിസ്മയയെയും ആശിഷ് ആന്റണിയേയും ബിടിഎസിൽ കാണാം.
News
വംശനാശ ഭീഷണി നേരിടുന്ന ലാർ ഗിബ്ബൺ ഇനത്തിൽപ്പെട്ട കുരങ്ങിനോടൊപ്പമുള്ള ദൃശ്യങ്ങൾ റീൽ ഇട്ടതിന് പിന്നാലെ നടൻ വിക്രമിന് നോട്ടിസ് അയച്ച് തമിഴ്നാട് വനം വകുപ്പ്. മൂന്ന് ദിവസത്തിനകം നേരിട്ട് ഹാജരാകണം. കുരങ്ങിനെ വളർത്തുന്നതിനുള്ള നിയമപരമായ രേഖകൾ സമർപ്പിക്കാനാണ് നിർദേശം.
മണിപ്പുരിൽ നിന്ന് ഈറോഡ് പെരുന്തുറയിലെ മൃഗ പ്രജനന കേന്ദ്രത്തിൽ എത്തിച്ച കുരങ്ങാണെന്ന വിശദീകരണത്തെ തുടർന്ന് ഇവിടെ പരിശോധന നടത്തിയ അധികൃതർ മൃഗങ്ങളെ എത്തിച്ചതിന്റെ രേഖകൾ ഹാജരാക്കാൻ ഉടമസ്ഥനോട് ആവശ്യപ്പെട്ടു.
പ്രജനന കേന്ദ്രം ഉടമ ചില രേഖകൾ സമർപ്പിച്ചെങ്കിലും മണിപ്പുരിലെ ഉടമയുടെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അടക്കം ലഭിച്ചിട്ടില്ലെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. വിക്രമിന്റെ മകളുടെ ഭർതൃപിതാവ് പെരുന്തുറയിൽ നിന്നു വാങ്ങിയ കുരങ്ങുകളെ ചെന്നൈയിൽ എത്തിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ഈസ്റ്റ് കോസ്റ്റ് റോഡിൽ (ഇസിആർ) ഈഞ്ചമ്പാക്കത്തുള്ള ഫാം ഹൗസിൽ വച്ചാണ് നടൻ വിഡിയോ ചിത്രീകരിച്ചത്.
News
കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ്. 23 കേന്ദ്രങ്ങളിലായി നിലവിൽ 50 സ്ക്രീനുകളാണ് മാജിക് ഫ്രെയിംസിനുള്ളത്.
50-ാമത്തെ സ്ക്രീനിന്റെ ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി വി.ഡി. സതീശൻ കാക്കനാട് നിർവഹിക്കും. നാല് സ്ക്രീനുകളാണുള്ളത്. ട്രാൻസ്പരന്റ് എൽഇഡി സ്ക്രീനാണ് കാക്കനാട് തിയറ്ററിന്റെ പ്രത്യേകത. 8000 ത്തിലേറെ സീറ്റുകളാണ് മാജിക് ഫ്രെയിംസിന്റെ കേരളത്തിലെ എല്ലാ തിയറ്ററുകളിലും കൂടിയുള്ളത്.
പ്രേക്ഷകന് മികച്ച സംവിധാനങ്ങളോടെ സിനിമ കാണാനുള്ള സൗകര്യമൊരുക്കുകയാണ് മാജിക് ഫ്രെയിംസ്. ശബ്ദമായാലും ദൃശ്യമായാലും അവർ ആഗ്രഹിക്കുന്ന പെർഫക്ഷനിൽ നൽകാനാണ് ശ്രമം. മികച്ച ഫുഡ് കോർട്ട്, പാർക്കിംഗ്, വാഷ് റൂമുകൾ എല്ലാം നൽകുന്നിടത്താണ് തിയറ്ററുകൾ ജനപ്രിയമാകുന്നതെന്ന് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.
കോലഞ്ചേരിയിലാണ് അടുത്ത തിയറ്റർ സമുച്ചയം. കറുകച്ചാൽ, വെള്ളരിക്കുണ്ട്, എടക്കര പോലുള്ള ചെറിയ പട്ടണങ്ങളിലും മാജിക് ഫ്രെയിംസ് തിയറ്ററുകൾ തുറന്നിട്ടുണ്ട്.
News
ടോക്സിക് ചിത്രത്തിന്റെ ട്രെയിലർ റിലീസായതിനു പിന്നാലെ യാഷിനെതിരെ രൂക്ഷ വിമർശനവുമായി കന്നഡ നടി ഋഷിക സിംഗ്. ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി അഞ്ചു സ്ത്രീകളുണ്ടായിട്ടും ഇത്ര ബഹുമാനമില്ലാതെയാണോ സ്ത്രീകളെ ചിത്രീകരിക്കേണ്ടതെന്ന് ഋതിക ചോദിച്ചു.
സ്ത്രീകളെ ബഹുമാനിക്കാൻ കഴിയില്ലെങ്കിൽ യാഷിനെ കർണാടകയിൽ നിന്നു പുറത്താക്കുമെന്ന നടിയുടെ പരാമർശം യാഷിന്റെ ആരാധകരെ ചൊടിപ്പിച്ചു.
സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ഋഷിക ടോക്സിക് ട്രെയിലറിനെതിരെ വിമർശനമുന്നയിച്ചത്.
‘ട്രെയിലറിലെ പ്രണയരംഗങ്ങളും ഇന്റിമേറ്റ് രംഗങ്ങളും നിരാശപ്പെടുത്തി. വീട്ടിൽ ഭാര്യയും മക്കളുമുള്ള യാഷിൽ നിന്നും ഇത്തരം ഒരു സിനിമ പ്രതീക്ഷിച്ചില്ല. യാഷിൽ നിന്നും സ്ത്രീകളോട് വലിയ ബഹുമാനമാണ് പ്രതീക്ഷിച്ചത്.
ട്രെയിലറിലെ രംഗങ്ങളെ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. വളരെ കരുത്തനായ കഥാപാത്രമായി യാഷ് എത്തുമ്പോൾ എന്തുകൊണ്ടാണ് അഞ്ചിലേറെ സ്ത്രീ കഥാപാത്രങ്ങളുള്ള സിനിമയിൽ സ്ത്രീകളെ ഇത്തരത്തിൽ ചിത്രീകരിച്ചത്?.’ ഋഷിക പറഞ്ഞു.
കർണാടകയിൽ ജനിച്ചു വളർന്നയാളാണ് താനെന്നും താനും നടിയാണെന്നും എന്നിട്ടും എനിക്ക് ഈ ട്രെയിലറിനെതിരെ സംസാരിക്കാതിരിക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ചിത്രത്തിന്റെ സംവിധായിക കർണാടക സ്വദേശിയല്ലാത്തതിനാല്‍ അവർക്ക് കർണാടകയുടെ സംസ്കാരം അറിയില്ല, പക്ഷേ യാഷിന് അത് അറിയില്ലേ എന്നും അവർ ചോദിച്ചു.
സ്ത്രീകള ബഹുമാനിക്കാൻ സാധിക്കാത്തവർ കർണാടക വിട്ടുപോകുന്നതാണ് നല്ലതെന്നും ഋഷിക പറഞ്ഞു. വീഡിയോയുടെ അവസാനം ‘ഐആം ടോക്സിക്’ എന്ന് ആവർത്തിച്ചു പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.
ഋഷികയുടെ വിഡിയോ പുറത്തുവന്നതിനു പിന്നാലെ യാഷിന്റെ ആരാധകർ നടിക്കെതിരെ തിരിഞ്ഞു.
സിനിമയുടെ കാസ്റ്റ് മുഴുവൻ യാഷിനെ പ്രശംസിച്ച് സംസാരിച്ചപ്പോൾ ഋഷികയ്ക്ക് മാത്രമെന്താണ് യാഷിനോട് പ്രശ്നമെന്നും ആരാധകർ ചോദിക്കുന്നു. ഋഷികയുടെ പഴയ സിനിമാരംഗങ്ങളും ഫോട്ടോകളും കാണിച്ച് എന്തിനാണ് ഇരട്ടതാപ്പെന്നും ആരാധകർ ചോദിച്ചു. കന്നഡയിലെ പ്രമുഖ ചലച്ചിത്ര പ്രവർത്തകൻ രാജേന്ദ്ര സിംഗ് ബാബുവിന്റെ മകളാണ് നടികൂടിയായ ഋഷികാ സിംഗ്.
News
സ്വന്തം സ്വപ്നങ്ങളിലേക്ക് ധൈര്യത്തോടെ മുന്നേറാൻ പ്രചോദനം നൽകിയ നടൻ നിവിൻ പോളിയുടെ വാക്കുകൾ പങ്കുവച്ച് നടി അനുപമ പരമേശ്വരൻ. ‘ഈ മനുഷ്യൻ 12 വർഷങ്ങൾക്ക് മുൻപ് എന്നോടിത് പറഞ്ഞിട്ടുണ്ട്,’ എന്ന വൈകാരികമായ കുറിപ്പോടെയാണ് അനുപമ നിവിന്റെ പ്രസംഗം ഷെയർ ചെയ്തത്.
തങ്ങൾ അഭിമുഖീകരിക്കുന്ന തടസ്സങ്ങളെക്കുറിച്ചും അത് മറികടക്കേണ്ടതിനെക്കുറിച്ചും നിവിൻ പോളി പറഞ്ഞത് ഇങ്ങനെയാണ്:
‘‘ഞാൻ മനസിലാക്കിയിട്ടുള്ള ഒരു കാര്യമാണ് എപ്പോഴും അറിഞ്ഞോ അറിയാതെയോ ഭയങ്കര റെസ്ട്രിഷൻസ് ഫേസ് ചെയ്യുന്നവരാണ് നമ്മൾ. അത് ചെയ്യരുത്, ഇത് ചെയ്യരുത്, അവിടെ പോകാൻ പാടില്ല, ഇവിടെ പോകാൻ പാടില്ല, നേരത്തെ വീട്ടിൽ കയറണം എന്നൊക്കെ പറയുന്നത്.
പക്ഷേ ഞാൻ വളരെ ആത്മാർത്ഥമായി എന്റെ മനസിൽ നിന്ന് പറയട്ടെ, നിങ്ങൾക്ക് ഓടിയെത്താൻ പറ്റാത്ത ഒരു അകലവുമില്ല, നിങ്ങൾക്ക് എത്തിപ്പെടാൻ പറ്റാത്ത ഒരു ഉയരവുമില്ല, ചാടിക്കടക്കാൻ പറ്റാത്ത ഒരു ഹർഡിൽസും ഇല്ല. നിങ്ങൾ നിങ്ങളുടെ ജീവിതം ആസ്വദിക്കുക, സമാധാനത്തിനു വേണ്ടി പരിശ്രമിക്കുക, നിങ്ങളുടെ ആഗ്രഹങ്ങൾക്കും സ്വപ്നത്തിനും വേണ്ടി ജോലി ചെയ്യുക. ധൈര്യത്തോടെ മുന്നോട്ട് പോവുക, ആരും ഒന്നും നിങ്ങളെ ചെയ്യില്ല.’’
പ്രേമം എന്ന നിവിൻ പോളി ചിത്രത്തിലൂടെ അരങ്ങേറി ഇന്ന് തെലുങ്കിലും തമിഴിലും മലയാളത്തിലുമായി തിളങ്ങിനിൽക്കുന്ന താരമാണ് അനുപമ.
കരിയറിന്റെ തുടക്കകാലത്ത് നിവിൻ നൽകിയ ഈ വലിയ പിന്തുണയും ആത്മവിശ്വാസവും തനിക്ക് എത്രത്തോളം പ്രിയപ്പെട്ടതായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് അനുപമയുടെ ഈ കുറിപ്പ്.
Star Chat
"എന്റെ നാരായണിക്ക്' എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധേയയായ വര്‍ഷ വാസുദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത റൊമാന്റിക് ഇമോഷണല്‍ ഡ്രാമ "ചിന്ന ചിന്ന ആസൈ' തിയറ്ററുകളില്‍. മണിരത്നം മാജിക് "റോജ'യിലൂടെ ഒരു തലമുറയുടെ സ്വപ്നങ്ങളില്‍ ചിന്ന ചിന്ന ആസൈകള്‍ നിറച്ച മധുബാല.
ഇതുവരെ ആരും ചെയ്യാത്ത കഥാപാത്രങ്ങളെ അത്രമേല്‍ ആശയോടെ തന്നിലേക്കു ചേര്‍ത്തുനിര്‍ത്തുന്ന ഇന്ദ്രന്‍സ്. മാധവന് മാഷായി ഇന്ദ്രന്‍സും ലീലയായി മധുബാലയും. വാരാണസിയുടെ പശ്ചാത്തലത്തില്‍ ഇവരിലൂടെയുള്ള ഹൃദയസഞ്ചാരമാണ് "ചിന്ന ചിന്ന ആസൈ'. വര്‍ഷ സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
സിനിമയിലെ തുടക്കം..?
Star Chat
പ്രേമലു എന്ന ചിത്രത്തോടെ മോളിവുഡും കടന്ന് തെന്നിന്ത്യയുടെ യുവസുന്ദരിയായി മമിത ബൈജു മാറി. തമിഴകത്തും തെലുങ്കുദേശത്തും ചലച്ചിത്രാസ്വാദകരുടെ ഇഷ്ടനായികയാണ് ഈ മലയാളിപെൺകൊടി. മമിതയുടെ അമ്പരപ്പിക്കുന്ന വളർച്ചയിൽ, പ്രേക്ഷകർക്കൊപ്പം തന്നെ സിനിമാ ലോകത്തുനിന്നും കൈയടികൾ ഉയരുന്നുണ്ട്. ഇപ്പോൾ, മമിതയുടെ കരിയറിലെ സുവർണ കാലഘട്ടത്തെ പ്രശംസിച്ച് നടി ഐശ്വര്യ ലക്ഷ്മി രംഗത്തെത്തിയിരിക്കുകയാണ്.
തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് ഐശ്വര്യ. മായാനദിയും പൊന്നിയിൻ സെൽവനുമൊക്കെ കടന്ന് തമിഴിലും തെലുങ്കിലും മലയാളത്തിലും ഒരേപോലെ തിളങ്ങി നിൽക്കുന്ന നടി. അതുകൊണ്ടുതന്നെ മറ്റൊരു മലയാളി നടിക്ക് അന്യഭാഷകളിൽ ലഭിക്കുന്ന സ്വീകാര്യതയെ ഏറെ പോസിറ്റീവായാണ് നോക്കിക്കാണുന്നത്. മമിതയുടെ വളർച്ചയിൽ തനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഐശ്വര്യ വ്യക്തമാക്കി. വെറുമൊരു സഹപ്രവർത്തക എന്നതിനപ്പുറം മമിതയുമായി തനിക്കുള്ള ആത്മബന്ധത്തെക്കുറിച്ചും താരം വാചാലയായി.
മമിത എനിക്ക് കുട്ടിയെപ്പോലെയാണ് - ചേച്ചിയുടെ വാത്സല്യത്തോടെയാണ് ഐശ്വര്യ ഈ വാക്കുകൾ പങ്കുവച്ചത്. തങ്ങൾക്കിടയിൽ അത്രമേൽ അടുത്ത ബന്ധമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. അന്യഭാഷാ ചിത്രങ്ങളിൽ വിജയം നേടുക എന്നത് എളുപ്പമുള്ള കാര്യമല്ല. മമിതയുടെ ഈ മുന്നേറ്റം തെന്നിന്ത്യൻ സിനിമാ ലോകത്ത് മലയാളി നടിമാരുടെ കരുത്ത് ഒരിക്കൽക്കൂടി തെളിയിക്കുന്നതാണ്.
മലയാള സിനിമയിൽനിന്ന് തമിഴകത്തേക്ക് ചുവടുവച്ച് വലിയ വിജയങ്ങൾ സ്വന്തമാക്കിയ ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകൾ, പുതുതലമുറയിലെ താരങ്ങൾക്കിടയിലുള്ള ആത്മബന്ധത്തിന്റെ ഉദാഹരണമായി മാറി.
Star Chat
കുന്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ, ബേബിമോളായി വന്ന് മലയാളികളുടെ മനം കവർന്ന യുവതാരമാണ് അന്ന ബെൻ. തുടർന്ന് ഹെലൻ, കപ്പേള, നൈറ്റ് ഡ്രൈവ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ അന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ചു. പിന്നീട് തെലുങ്കിലും തമിഴിലും മികച്ച പ്രോജക്ടുകൾ. കൊട്ടുക്കാളി (2024) യിലുടെ തമിഴകത്തും താരം ചുവടുറപ്പിച്ചു. കണ്ണുകൾ കൊണ്ട് സംസാരിച്ച കൊട്ടുക്കാളിയിലെ ആ പെൺകുട്ടിയിൽ നിന്നും പുതിയ ചിത്രമായ കോൺ സിറ്റിയിലെ മിത്രയിലേക്ക് എത്തുമ്പോൾ കരിയറിലെ പുതിയ അധ്യായത്തിലേക്കാണ് താരം ചുവടുവയ്ക്കുന്നത്. പക്കാ കോമഡി എന്റർടെയ്നർ ചിത്രമായ കോൺ സിറ്റിയിൽ മുഴുനീളെ കഥാപാത്രമായാണ് താരം എത്തുന്നത്. ആദ്യമായി കോമഡി ചെയ്യുന്നതിനെക്കുറിച്ചുള്ള വിശേഷങ്ങൾ അന്ന ഒരു ദേശീയ മാധ്യമത്തോടു പങ്കുവച്ചിരുന്നു.
തീവ്രതയുള്ള കഥാപാത്രങ്ങളിൽ നിന്നു വ്യത്യസ്തമായ കോമഡിയിലേക്കുള്ള മാറ്റമാണ് കോൺ സിറ്റി-എന്ന് അന്ന ബെൻ പറഞ്ഞു. തന്റെ മുൻകാല കഥാപാത്രങ്ങളെല്ലാം ഗൗരവമുള്ളതായിരന്നു. എങ്കിലും അവയുടെ ചിത്രീകരണം താൻ ആസ്വദിച്ചിരുന്നു. കോൺ സിറ്റി തന്റെ കരിയർ തന്നെ മാറ്റുമെന്നും ഇതൊരു പക്കാ ഹ്യൂമർ ചിത്രമാണെന്നും താരം വ്യക്തമാക്കി. ചിത്രത്തിൽ അർജുൻ ദാസിനൊപ്പം വിവിധതരം തട്ടിപ്പുകൾ ആസൂത്രണം ചെയ്യുന്ന മിത്ര എന്ന കഥാപാത്രമായാണ് അന്ന എത്തുന്നത്. യോഗി ബാബു, വി.ടി.വി ഗണേഷ്, രമേഷ് തിലക്, ഇമ്മൻ അണ്ണാച്ചി, വടിവുക്കരസി തുടങ്ങിയ വൻ കോമഡി നിരയാണ് ചിത്രത്തിലുള്ളത്. ഷൂട്ടിംഗ് സെറ്റിൽ ഇവരുടെ തമാശകൾ കണ്ട് ചിരി അടക്കാൻ താൻ പാടുപെട്ടെന്നും താരം പറഞ്ഞു.
Star Chat
"കനല്‍ക്കാറ്റ്' മുതല്‍ "ബാലന്-ദി ബോയ്' വരെ നാല്പതില്പ്പരം സിനിമകള്‍. "ഇണക്കം പിണക്കം' മുതല്‍ "മൗനരാഗം' വരെ നൂറിലേറെ സീരിയലുകള്‍. 35 വര്‍ഷമായി ചെറുതും വലുതുമായ വേഷപ്പകര്ച്ചകളില് ബീന ആന്റണിയുടെ അഭിനയയാത്രകള്‍. ഇനിയെത്ര സിനിമ ചെയ്താലും, "ബാലനി'ലെ ഷംനാത്തയിലുടെയാവും ബീന അറിയപ്പെടുക. ഒന്നുറപ്പിക്കാം, അതുക്കുംമേലേ വേറിട്ട പെര്‍ഫോമന്‍സ് വാരിവിതറുന്ന വേഷങ്ങളുമായി ബീന ഏറെക്കാലം ഇവിടെയുണ്ടാവും.
"എക്കാലവും ആളുകള്‍ ഓര്‍ത്തിരിക്കുന്ന ഒരു കഥാപാത്രം എന്റെ സ്വപ്നമായിരുന്നു. കുറച്ചു സീനുകളേയുള്ളൂ, ഉള്ളതു വളരെ ആഴമുള്ളതും കഥയില്‍ വളരെ പ്രധാനവുമാണ്. എന്റെ ഡയലോഗുകളും കഥയുമായി ചേര്ന്നുനില്ക്കുന്നു. എന്റെ ഭാഗ്യമാണു ഷംനാത്ത'- ബീന സണ്‍ഡേ ദീപികയോടു പറഞ്ഞു.
"ബാലനി'ലൂടെ തിരിച്ചുവരവ് സാധ്യമായത്..?
സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്തിട്ട് കുറേ വര്‍ഷങ്ങളായിരുന്നു. "ചാരുലതയിലൊക്കെ ചേച്ചി ഞങ്ങടെ സ്വപ്നനായികയായിരുന്നു'വെന്ന് ആളുകള്‍ പറയുമ്പോള്‍, "അത്ര വലിയ നായികയായിരുന്നോ' എന്ന് മകന് അതിശയപ്പെട്ടു. ഞാനിനി എത്ര സീരിയല്‍ ചെയ്തിട്ടും ഒരു കാര്യവുമില്ല, മകന് പോലും എന്നെ തിരിച്ചറിയുന്നില്ലല്ലോ എന്നോര്‍ത്തപ്പോള്‍ വിഷമം തോന്നി. സിനിമ ചെയ്യാൻ മകനും നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു.
"മഞ്ഞുമ്മല്‍ ബോയ്സ്' ഹിറ്റായ സമയം."ആലിപ്പഴ'ത്തില്‍ എന്റെ മകനായി വേഷമിട്ട ചിദംബരമാണു സംവിധായകനെന്നു പിന്നീടാണറിഞ്ഞത്. എന്റെയൊരു കസിന് ബ്രദറാണു ചന്തു ചെയ്ത കഥാപാത്രത്തിനു പ്രേരണയായത്. മഞ്ഞുമ്മല്കാരിയായിട്ടും വിളിച്ചില്ലല്ലോ എന്ന എന്റെ പരിഭവത്തിനു, സ്നേഹമറിയിച്ച് ചിദംബരത്തിന്റെ മറുപടി. "കുഞ്ഞാലി മരയ്ക്കാറി'ല്‍ എന്റെ മകനായി വേഷമിട്ട ഗണപതി മെസേജുകളിലൂടെ അടുപ്പം സൂക്ഷിച്ചു.
സിനിമയില്‍ അഭിനയിക്കാന്‍ ഇഷ്ടമാണോ- വളരെ നാളുകള്‍ക്കുശേഷം ഗണപതിയുടെ ഫോണ്‍കോള്‍. ഒരു സീനാണെങ്കിലും, അഭിനയിക്കാനുള്ളത് അതിലുണ്ടെങ്കില്‍ റെഡിയെന്നു ഞാന്‍. കരാറായശേഷമാണ് ചെറിയ നെഗറ്റീവ് ഷേഡുള്ള വേഷമെന്നറിഞ്ഞത്. ഇപ്പോഴാണു മനസില്‍ തങ്ങിനില്ക്കുന്ന ഒരു കഥാപാത്രം കിട്ടിയത്. അതിനു ഗണപതിയോടും ചിദംബരത്തോടും ബാലന് ടീമിനോടും എത്ര നന്ദി പറഞ്ഞാലും തീരില്ല.
സീരിയലുകളിലെ വില്ലത്തി വേഷങ്ങള്‍ സിനിമയില്‍ ഗുണകരമായോ..?
സീരിയലില്‍ അഭിനയിച്ചാല്‍ ഓവര്‍ ആക്ടിംഗ് വരുമെന്നൊക്കെ പലരും പറയാറുണ്ടെങ്കിലും പലതരം കഥാപാത്രങ്ങളിലൂടെ കിട്ടിയതു വലിയ അനുഭവമാണ്. അത് ഇതിലെ ഡയലോഗ് ഡെലിവറിയില്‍ ഗുണകരമായി. ഇപ്പോള്‍ ആളുകള്‍ എന്നെ വിളിക്കുന്നതുതന്നെ ഷംനാത്തയെന്നാണ്. പടം കണ്ട് സെലിബ്രിറ്റികളുടെയും സംവിധായകരുടെയും മറ്റുമായി വന്ന കോളുകള്‍ എന്നെ അതിശയിപ്പിച്ചു.
91 മുതല്‍ 2000 വരെ നിരന്തരം സിനിമകളില്‍..?
"ഒന്നു മുതല്‍ പൂജ്യം വരെ'യില്‍ സ്കൂള്കുട്ടികളിലൊരാളായി. കനല്‍ക്കാറ്റാണ് ഞാന്‍ ആദ്യമായി അഭിനയിച്ച സിനിമ. തുടര്‍ന്ന് ആധാരം, ഗോഡ്ഫാദര്, അഗ്നിദേവന്, ഭരണകൂടം, യോദ്ധ, പ്രവാചകന്, പൊന്നാരംതോട്ടത്തെ രാജാവ്...എല്ലാറ്റിലും നല്ല വേഷങ്ങള്‍. മോഹന്‍ലാലിനും മുകേഷിനും ജയറാമിനുമൊപ്പം സഹോദരി കഥാപാത്രങ്ങള്‍. "മഹാനഗര'ത്തില്‍ അശോകന്റെയും "തറവാട്' സിനിമയില്‍ സിദ്ധിഖിന്റെയും നായിക. ശ്രീകുമാരന്‍ തമ്പിയുടെ "ബന്ധുക്കള്‍ ശത്രുക്കളി'ലും നല്ല വേഷം. അക്കാലത്തു വലിയ വേഷങ്ങള്‍ കിട്ടിയില്ലെങ്കിലും സുകുമാരിയമ്മ, വിദ്യാമ്മ, സീമച്ചേച്ചി തുടങ്ങിയവര്‍ക്കൊപ്പം സിനിമ ചെയ്തതു ഭാഗ്യം തന്നെയാണ്.
പിന്നീടു സീരിയലുകളില്‍ സജീവമായത്..?
കാലടി ഓമനച്ചേച്ചി വഴി എത്തിയ എന്റെ ചിത്രങ്ങള്‍ കണ്ടാണ് ടി.എസ്. സജിയുടെ "ഇണക്കം പിണക്കം' സീരിയലില്‍ പ്രേംകുമാറിന്റെ നായികയായി വിളിച്ചത്. തുടര്‍ന്ന് ഒരു കുടയും കുഞ്ഞുപെങ്ങളും, തപസ്യ. ശ്രീകുമാരന്‍ തമ്പിയുടെ സീരിയലില്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി മൂന്നു വര്‍ഷം സംസ്ഥാന പുരസ്കാരം. എനിക്കുവേണ്ടി കഥാപാത്രങ്ങളെഴുതി സീരിയലുകാര് കാത്തിരുന്ന കാലം."സൂത്രധാരനി'ലേക്കു ലോഹിതദാസ് വിളിച്ചെങ്കിലും ഡേറ്റുണ്ടായില്ല. സൈന്യം, അദ്വൈതം തുടങ്ങി ധാരാളം പടങ്ങള്‍ അങ്ങനെ നഷ്ടമായി.
ഷംനാത്തയിലേക്ക് എത്തിയത്..?
Star Chat
ഒരു കൊച്ചു ഫീല്‍ ഗുഡ് ചിത്രമെന്നു തോന്നിപ്പിച്ച ഫസ്റ്റ്ലുക്ക് പോസ്റ്റര്‍. കഥയിലും കഥപറച്ചിലിലും ഞെട്ടിക്കല്‍ ചേരുവകളുണ്ടെന്നു തിരുത്തിയെഴുതി ട്രെയിലര്‍. 88 വര്‍ഷം മുമ്പ് ആദ്യ മലയാളം ശബ്ദസിനിമയെന്നു ചരിത്രമെഴുതിയ "ബാലനു'ശേഷം മറ്റൊരു "ബാലന്റെ' വരവായി; ജിത്തു മാധവന്റെ രചനയില്‍ ചിദംബരം സംവിധാനം ചെയ്ത "ബാലന് - ദി ബോയ്'. രോമാഞ്ചത്തിനും ആവേശത്തിനും ശേഷം ജിത്തുവിന്റെ രചന.
"ജാന്‍ എ മനി'നും "മഞ്ഞുമ്മല്‍ ബോയ്സി'നും ശേഷം ചിദംബരത്തിന്റെ സംവിധാനം. ഒരമ്മയുടെയും മകന്റെയും നിഗൂഢ യാത്രകളിലേക്ക് കാമറ തിരിച്ച "ബാലന് - ദി ബോയ്'19നു തിയറ്ററുകളിൽ. ചിദംബരം രാഷ്ട്രദീപികയോടു സംസാരിക്കുന്നു.
ബാലന്, മഞ്ഞുമ്മലിനുശേഷം സംവിധാനം ചെയ്യുന്ന ചിത്രമായത്..?
"മഞ്ഞുമ്മല്‍ ബോയ്സി'നു ശേഷം ധാരാളം അവസരങ്ങള്‍ വന്നു. ഏതാണു ചെയ്യേണ്ടതെന്നു കണ്‍ഫ്യൂഷനായി. ലോക്കായ പ്രോജക്ടുകളൊക്കെ വലുതും ഏറെ സമയമെടുക്കുന്നവയുമായിരുന്നു."ഒരു ദുരൂഹസാഹചര്യത്തില്‍'അഭിനയിക്കുമ്പോഴാണ് സുഹൃത്തും നടനുമായ സജിന്‍ഗോപു, ജിത്തു മാധവന്റെ പക്കല്‍ കഥയുണ്ടാകുമെന്ന് എന്നോടു പറഞ്ഞത്. അങ്ങനെ ജിത്തു പറഞ്ഞ ഒരു കഥ എനിക്കിഷ്ടമായി. അങ്ങനെ മുൻകൂട്ടി പ്ലാന്‍ ചെയ്യാതെയുണ്ടായ സിനിമയാണിത്.
"ബാലന് - ദി ബോയ്'പറയുന്നത്..?
Star Chat
ഇന്ദ്രന്‍സിന്റെ ഉള്ളുലയ്ക്കുന്ന അഭിനയമൂഹുര്ത്തങ്ങളില് തിളങ്ങി സൂര്യ-ആര്‍ജെ ബാലാജി ചിത്രം "കറുപ്പ്'. ആശ്രയവും അഭയവുമാകേണ്ട കോടതി നീതി നിരസിക്കുകയും വൈകിപ്പിക്കുകയും ചെയ്യുമ്പോള്‍ നിസഹായതയിലാണ്ടുപോകുന്ന സാധാരണക്കാരന്റെ ആത്മവ്യഥയും നിര്‍വികാരതയും അനുഭവിപ്പിക്കുകയാണ് ഇന്ദ്രന്‍സിന്റെ മട്ടാഞ്ചേരി സുകുമാരന്‍. സൂര്യയുടെ നായകവേഷത്തിനും ചിത്രത്തിന്റെ കഥയ്ക്കും ജീവനും കരുത്തും പകരുന്ന കഥാപാത്രം.
മലയാളത്തിന്റെ ഇന്ദ്രന്‍സ് തമിഴക താരനിരയില്‍ ചുവടുറപ്പിക്കുന്ന സുവര്‍ണനിമിഷം. ഇന്ദ്രന്‍സ് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
തമിഴ് ഓഫറുകള്‍ പലതവണ നിരസിച്ചെങ്കിലും "കറുപ്പി'ലേക്ക് അടുപ്പിച്ചത്..?
Star Chat
ജീത്തു ജോസഫ്-മോഹന്‍ലാല്‍ വിസ്മയം "ദൃശ്യം 3'ലെ കാരക്ടര്‍ വേഷം ബ്രോക്കര്‍ മത്തായിയെ പ്രേക്ഷകര്‍ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് നടന് റിയാസ് നര്‍മകല. "മറിമായം', "അളിയന്‍സ്' ടെലിവിഷന്‍ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകര്‍ക്കു പരിചിതനായ റിയാസിന്റെ കലാജീവിതത്തിനു മിമിക്രിയിലാണു തുടക്കം.
അമ്പതോളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തുവെങ്കിലും സിനിമ കണ്ടവര്‍ ഇങ്ങോട്ടു വിളിച്ച് കഥാപാത്രം ഗംഭീരമായി എന്നു പറഞ്ഞുകേള്‍ക്കുന്ന അനുഭവം ഇതാദ്യമെന്നു റിയാസ്. മിമിക്രി, ടെലിവിഷന്‍, സിനിമ... റിയാസ് സംസാരിക്കുന്നു.
സിനിമയിലെത്തിയത്..?
തിരുവനന്തപുരം നെടുമങ്ങാടാണു സ്വദേശം. ഉത്സവപ്പറമ്പുകളിലെ മിമിക്രി-സ്റ്റേജ് പരിപാടികള്‍ക്കു നാട്ടുകാരില്‍ നിന്നുണ്ടായ വലിയ പിന്തുണയില്‍ നിന്നാണു തുടക്കം. 1998ല്‍ "നര്‍മകല' എന്ന പേരില്‍ മിമിക്രി ട്രൂപ്പ് തുടങ്ങി. 10-15 വര്‍ഷം സ്റ്റേജ് ഷോയില്‍ സജീവമായിരുന്നു. നിരൂപകനായ വിജയകൃഷ്ണന് സംവിധാനം ചെയ്ത ദൂരദര്ശന് സീരിയല്‍ "ടേക്ക് ഫോര്‍ ഓകെ'യിലൂടെ മിനിസ്ക്രീനിലെത്തി. പിന്നീടു കൈരളി ടിവിയിലെ "ജഗപൊഗ'എന്ന അപരന്മാരുടെ കോമഡി പരമ്പരയില്‍ നടന് മധുവിന്റെ ഡ്യൂപ്പായി.
Star Chat
സിനിമ തീര്‍ന്നിട്ടും മനസില്‍നിന്നു വിട്ടൊഴിയാത "അതിരടി'യിലെ വിഷ്ണു അഗസ്ത്യയുടെ ജോസഫ് ജോപ്പന്. മെറിന്റെ ഓര്മകളോടുചേര്ന്ന് ജോപ്പന് പെയ്തുകൊണ്ടേയിരിക്കുന്നു. ഹൃദയംതൊടുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ ഒരു കഥാപാത്രം ഉള്ളില്‍ കൊരുക്കുന്ന അപൂര്‍വ അനുഭവം. മസ്തിഷ്ക മരണം, പ്രതിഛായ, അതിരടി തുടങ്ങിയ സമീപകാല സിനിമകളിലെ ആഴവും അര്‍ഥവും അഴകുമുള്ള വേഷങ്ങളിലൂടെ വിഷ്ണു അഗസ്ത്യ മലയാളത്തിന്റെ യുവതാരനിരയില്‍ ചുവടുറപ്പിക്കുന്നു.
"ഒരു സിനിമയില്‍ മൊത്തത്തില്‍ വര്‍ക്കായി വരുന്നത് എന്താണെന്ന് റിലീസിന്റെ തലേന്നും നമുക്കറിയാനാവില്ല. മാസും നര്‍മവും ഉള്‍പ്പെടെ എല്ലാ സ്പേസും ഉള്ളപ്പോഴും അതിരടിയുടെ വൈകാരിക ഇടം നിലനില്ക്കുന്നതു ജോപ്പന്റെ കഥയിലാണ്. അതിലായിരുന്നു എന്റെ ജോലി. അതു ഫലപ്രാപ്തിയിലെത്തിയതില്‍ സന്തോഷം'- വിഷ്ണു പറയുന്നു.
"അതിരടി'യിലേക്ക് എത്തിച്ചത്..?
ഞാന്‍ കേട്ടതില്‍ ഏറ്റവും നല്ല നറേഷനായിരുന്നു ജോപ്പന്. സംവിധായകന് അരുണ്‍ അനിരുദ്ധനും തിരക്കഥാകൃത്ത് പോള്‍സണും കൂടിയാണു കഥ പറഞ്ഞത്. ഇതൊരു നല്ല സിനിമയായിരിക്കുമെന്നും ഈ ടീമിന്റെ ഭാഗമാകണമെന്നും തോന്നി. ഞാന്‍ ഒരുപാടു ചെയ്തുപോരുന്ന വേഷങ്ങളിലൊന്നല്ലായിരുന്നു ജോപ്പന്. എന്താണു വേണ്ടതെന്നു സംവിധായകനു നല്ല ധാരണയുമുണ്ട്. ഒപ്പം സഞ്ചരിച്ചാല്‍ മതി, നമ്മള് നന്നാകുമെന്ന തോന്നലിലാണ് ഈ സിനിമ ചെയ്തത്. കോളജ് ലുക്ക് ഉള്‍പ്പെടെ രണ്ടു ലുക്കുകളില്‍ അവതരിപ്പിച്ചതിന്റെ ക്രെഡിറ്റ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് റോണക്സിനു തന്നെയാണ്.
ഒരു കഥാപാത്രത്തിലേക്കു കയറുന്നതും ഇറങ്ങുന്നതും അനായാസമാണോ..?
സംവിധായകന് എന്താണു വേണ്ടതെന്നു മനസിലാക്കാനാണ് ഞാന്‍ ഏറ്റവുമാദ്യം ശ്രമിക്കുന്നത്. പിന്നീടു കഥാപാത്രത്തിന്റെ മൈന്‍ഡ് സ്കേപ്പും മൈന്‍ഡ് സെറ്റും മനസിലാക്കും. കഥാപാത്രത്തെക്കുറിച്ചു ഞാന്‍ മനസിലാക്കിയ കാര്യങ്ങള്‍ തന്നെയാണോ സംവിധായകനും ഉദ്ദേശിക്കുന്നതെന്ന കാര്യത്തില്‍ അദ്ദേഹവുമായി സംസാരിച്ചു വ്യക്തത വരുത്തും.
അതിലേക്ക് എത്തിക്കാന്‍ ഇനി എന്തു ചെയ്യണമെന്ന് ആലോചിക്കും. ഇതിലെ എന്റെ കഥാപാത്രം ഒരു ബ്രേക്ക് ഡൗണിലാണ്. അയാള്‍ തെറാപ്പിക്കു പോകുന്നുണ്ട്. ഒപ്പം ജോലിയും ചെയ്യുന്നുണ്ട്. നേരത്തേയുണ്ടായിരുന്ന സുഹൃത്തുക്കള്‍, വീട്...അടുപ്പമുള്ള എല്ലാറ്റില്‍നിന്നും അകന്നുമാറിയുള്ള ജീവിതം. ആ മനുഷ്യനോട് ആദ്യം എനിക്കു സഹാനുഭൂതിയാണു തോന്നിയത്. അതുമായി താദാത്മ്യം പ്രാപിച്ചാണ് ആ കഥാപാത്രം ചെയ്യാന്‍ ശ്രമിച്ചത്.
ബേസിലിനെ അടുത്തറിയുമ്പോള്‍..?
Star Chat
ഇന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയായ ദൃശ്യം 3 തിയറ്ററുകളിലെത്തുന്നത് നായകൻ മോഹൻലാലിന്റെ ജന്മദിനത്തിലാണ്. നാലുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമെത്തുന്ന മൂന്നാം ഭാഗം ആശീര്‍വാദ് സിനിമാസ്, പനോരമ സ്റ്റുഡിയോസ്, പെന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്.
ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തിന് സംഭവിച്ച മാറ്റങ്ങളറിയാൻ പ്രേക്ഷകർ കാത്തിരിക്കുന്നു. സിനിമയെയും നായകനെയും കുറിച്ച് മോഹൻലാൽ മനസുതുറന്നപ്പോൾ..
പ്രേക്ഷകര്‍ക്കുള്ള പിറന്നാള്‍ സമ്മാനമാണോ?
ദൃശ്യം 3 പിറന്നാള്‍ സമ്മാനമാണെന്ന് ആളുകളൊക്കെ പറയുന്നു. സമ്മാനം കൊടുക്കുമ്പോള്‍ അത് മോശമാകാന്‍ പാടില്ലല്ലോ. സമ്മാനം അത്യാവശ്യം നല്ലതായിരിക്കുമെന്നാണ് എന്റെ വിശ്വാസം. നല്ലൊരു സിനിമ ചെയ്തുവെന്ന് പറയാന്‍ കഴിയും. പിറന്നാള്‍ ദിനത്തിലെ ഈ റിലീസിംഗ് മന: പൂര്‍വം സംഭവിച്ചതല്ല.
ഈ ചിത്രം നേരത്തെ റിലീസ് ചെയ്യാനൊക്കെ ശ്രമിച്ചതാണ്. പിന്നീടാണ് മിഡില്‍ ഈസ്റ്റ് പരിപാടികളൊക്കെ വന്നത്. വ്യാഴാഴ്ച അല്ലെങ്കില്‍ വെള്ളിയാഴ്ചയാണ് പൊതുവേ റിലീസുകള്‍ വരുന്നത്. മേയ് 21 നോക്കിയപ്പോള്‍ വ്യാഴാഴ്ചയായിരുന്നു.
അതൊരു ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. ഇത്രയും ആളുകള്‍ കാത്തിരിക്കുന്നൊരു സിനിമ, അത് പിറന്നാളിന് കൊടുക്കുക എന്നത് ആന്റണിയുടെ അഭിപ്രായമായിരുന്നു. അത് ഒരിക്കലേ സംഭവിക്കുകയുള്ളൂ. എല്ലാ പിറന്നാളിനും സിനിമ ഇറക്കാന്‍ പറ്റില്ല. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച കാരക്ടറുകളിലൊന്നാണ് ജോര്‍ജുകുട്ടി. അയാളുടെ കുടുംബത്തില്‍ സംഭവിച്ചത് എന്തൊക്കെയാണെന്ന് എല്ലാവര്ക്കും അറിയാം. അതില്‍നിന്നും എങ്ങനെ രക്ഷപ്പെടുന്നു എന്നുള്ളതാണ് എല്ലാവര്ക്കും അറിയേണ്ടത്. പിറന്നാള്‍ ദിനത്തില്‍തന്നെ സിനിമ കാണണം എന്ന് എനിക്കും ആഗ്രഹമുണ്ട്. പിറന്നാള്‍ സമ്മാനമായി പ്രേക്ഷകര്‍ ചിത്രത്തെ സ്വീകരിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു.
ഇമോഷണല്‍ സിനിമയാണോ ദൃശ്യം 3?
കുറേക്കൂടി ഇമോഷണല്‍ സിനിമയാകാന്‍ സാധ്യതയുണ്ട്. രണ്ടു കുടുംബങ്ങളുടെ കഥയാണത്. ഇരു കുടുംബങ്ങള്‍ക്കും സുഖമായി ഉറങ്ങാന്‍ കഴിയുന്നില്ല. 13 വര്‍ഷം കൊണ്ട് ജോര്‍ജുകുട്ടിയുടെ കുടുംബം വലുതായി. കുട്ടികള്‍ വലുതായി. കുട്ടികള്‍ ചോദ്യം ചോദിക്കാന്‍ തുടങ്ങി. ജോര്ജുകുട്ടിയൊരു പാവമാണ്. അയാള്‍ ആരെയും കൊന്നിട്ടില്ല.
കൊലപാതകമല്ല നടന്നത്. ഒരു കൈയബദ്ധമാണ്. അങ്ങനെ എത്രയോ ആള്‍ക്കാര്‍ക്ക് സംഭവിച്ചിട്ടുണ്ട്. പക്ഷേ അത് എല്ലാവരെയും ബാധിക്കും. കുടുംബത്തെ രക്ഷിക്കാന്‍ ജോര്‍ജുകുട്ടി ശ്രമിക്കുകയാണ്. ജോര്‍ജുകുട്ടിയുടെ ഇമോഷനുകളാണ് ജീത്തു ജോസഫ് ഫോക്കസ് ചെയ്തിരിക്കുന്നത്. അദ്ദേഹം ആ സ്റ്റോറി നല്ലതായി കൈകാര്യം ചെയ്തിട്ടുണ്ട്.
"ജോര്‍ജുകുട്ടി എന്റെ കൈയില്‍നിന്നു പോയി...''
Star Chat
ഇമോഷണല്‍ ഫാമിലി ഡ്രാമയാണ് ദൃശ്യം 3. കഥാപരമായി, ദൃശ്യം ഒന്നുപോലെയായിരുന്നില്ല രണ്ട്. ഒന്നും രണ്ടും പോലെയല്ല മൂന്നാം ഭാഗം. ഇത്തവണ കൂടുതലും ജോര്‍ജുകുട്ടിയുടെ ഇമോഷനിലൂടെയാണു കഥാസഞ്ചാരം. എന്നുകരുതി കരച്ചില് സിനിമയൊന്നുമല്ല. ഇതിലും ആളുകളെ രസിപ്പിക്കുന്ന, പിടിച്ചിരുത്തുന്ന രംഗങ്ങളുണ്ടാവും.
അതിന്റെ അര്‍ഥം, ഇതു വലിയ ട്വിസ്റ്റുള്ള സിനിമയാണ് എന്നുമല്ല. നിങ്ങള്‍ ഒരു നല്ല സിനിമ കാണാന്‍ വരുന്ന രീതിയില്‍, ജോര്‍ജ് കുട്ടിയുടെ കുടുംബത്തില്‍ എന്തൊക്കെ പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായി എന്നറിയാനുള്ള കൗതുകത്തോടെ വരിക'- ജീത്തു ജോസഫ് സണ്‍ഡേ ദീപികയോടു പറഞ്ഞു.
എപ്പോഴാണ് ദൃശ്യ'ത്തിനു മൂന്നാം ഭാഗം ആലോചിച്ചത്..?
Review
മലയാള സിനിമയിൽ ക്രൈം ത്രില്ലർ ചിത്രങ്ങൾക്ക് എന്നും വലിയ സ്വീകാര്യതയുണ്ട്. ഷെയ്ൻ നിഗം നായകനായി എത്തിയ ഏറ്റവും പുതിയ ക്രൈം ത്രില്ലർ ചിത്രമാണ് 'ദൃഢം'. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വളരെ ദൃഢമായ ഒരു അന്വേഷണത്തിന്റെ കഥയാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ ചലച്ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.
സമീപകാലത്ത് കേരളം കണ്ട ചില പോലീസ് ത്രില്ലർ ചലച്ചിത്രങ്ങളുടെ റിയലിസ്റ്റിക് സ്വഭാവവും, ജീത്തു ജോസഫ് ചിത്രങ്ങളിൽ കാണുന്നതുപോലുള്ള സസ്പെൻസും ട്വിസ്റ്റുകളും ചേർത്തുവെച്ച ഒരു മികച്ച അനുഭവമാണ് 'ദൃഢം' പ്രേക്ഷകർക്ക് നൽകുന്നത്. ഒരു കൊടുംകുറ്റകൃത്യത്തിന്റെ ചുരുളഴിക്കാൻ ശ്രമിക്കുന്ന തുടക്കക്കാരനായ ഒരു സബ് ഇൻസ്പെക്ടറുടെ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇവിടെ, പതിവ് രീതികളിൽ നിന്ന് മാറി പുതിയൊരു തലത്തിലേക്ക് കഥയെ കൊണ്ടുപോകാൻ ജീത്തു ജോസഫിന്റെ ശിഷ്യൻകൂടിയായ മാർട്ടിൻ ജോസഫ് എന്ന സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ജിന്റോ ദേവസ്യയും ജോമോൻ ജോണും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. E4 എന്റർടെയ്ൻമെന്റ് പ്രൊഡക്ഷൻ ബാനറിനൊപ്പം, സംവിധായകൻ ജീത്തു ജോസഫും സിനിമയുടെ നിർമ്മാണത്തിൽ പങ്കാളിയായിരിക്കുന്നു.
ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് ഷെയ്ൻ നിഗത്തിന്റെ പ്രകടനമാണ്. പതിവ് നായക വേഷങ്ങളിൽ നിന്ന് മാറി, പക്വതയുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനായി ഷെയ്ൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. സിനിമയെ മുഴുവനായി തന്റെ തോളിലേറ്റി മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിച്ചു. ഷെയ്ൻ നിഗത്തിന്റെ കരിയർ ഗ്രാഫിൽ വലിയൊരു മാറ്റം വരുത്താൻ ഈ കഥാപാത്രത്തിന് കഴിഞ്ഞേക്കും.
ത്രില്ലർ സിനിമകളിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം അതിലെ സസ്പെൻസ് തന്നെയാണ്. ഈ കാര്യത്തിൽ 'ദൃഢം' പൂർണമായും നീതി പുലർത്തിയിട്ടുണ്ട്. തുടക്കത്തിൽ വളരെ ലളിതമെന്ന് തോന്നുന്ന കേസ് പിന്നീട് പല വഴിത്തിരിവുകളിലൂടെ സങ്കീർണമാകുന്നതും, മികച്ചൊരു ക്ലൈമാക്സ് ട്വിസ്റ്റിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നതും തിരക്കഥയുടെ വിജയമാണ്. പ്രേക്ഷകർ ഊഹിച്ചേക്കാവുന്നതിനപ്പുറമുള്ള ഒരു ക്ലൈമാക്സാണ് ചിത്രത്തിൽ കാത്തിരിക്കുന്നത്.
സാങ്കേതിക തികവിലും ചിത്രം മികച്ചു നിൽക്കുന്നു. ഇതിൽ എടുത്തു പറയേണ്ടത് പശ്ചാത്തല സംഗീതമാണ്. ഓരോ രംഗത്തിലെയും ഉദ്വേഗജനകമായ നിമിഷങ്ങളെ കൂടുതൽ മികച്ചതാക്കാൻ പശ്ചാത്തല സംഗീതം ചെയ്ത ശ്രീരാഗിന് കഴിഞ്ഞിട്ടുണ്ട്. കഥയുടെ മൂഡിനനുസരിച്ച് സഞ്ചരിക്കുന്ന പശ്ചാത്തല സംഗീതം പ്രേക്ഷകരിൽ ആകാംക്ഷ നിറയ്ക്കാൻ പര്യാപ്തമാണ്.
ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഒരുപോലെ എൻഗേജിങ് ആയ ഒരു തിരക്കഥയാണ് ചിത്രത്തിന്റേത്. എവിടെയും പ്രേക്ഷകർക്ക് ബോറടിക്കാതെ കണ്ടിരിക്കാൻ സാധിക്കും എന്നത് സിനിമയുടെ പ്ലസ് പോയിന്റാണ്. വലിച്ചുനീട്ടലുകൾ ഇല്ലാതെ, വളരെ കൃത്യമായ വേഗതയിലാണ് കഥ മുന്നോട്ട് പോകുന്നത്. അടുത്തത് എന്ത് സംഭവിക്കും എന്ന ചോദ്യം ഓരോ നിമിഷവും പ്രേക്ഷകനിൽ നിലനിർത്താൻ സിനിമയ്ക്ക് സാധിക്കുന്നു.
പോസിറ്റീവുകൾ ഒരുപാടുണ്ടെങ്കിലും, ചില നെഗറ്റീവുകളും ചിത്രത്തിൽ മുഴച്ചു നിൽക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ചില ലോജിക്കൽ പ്രശ്നങ്ങളാണ്. ആദ്യമായി സ്വതന്ത്ര ചുമതല കിട്ടുന്ന ഒരു ജൂനിയർ സബ് ഇൻസ്പെക്ടറെ ഇത്രവലിയൊരു കുറ്റകൃത്യം ഒറ്റയ്ക്ക് അന്വേഷിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ചുമതലപ്പെടുത്തുന്നു എന്നത് വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ടാണ്.
സാധാരണ ഇത്തരം വലിയ കേസുകൾ വരുമ്പോൾ എസ്.പി അല്ലെങ്കിൽ ഡി.വൈ.എസ്.പി റാങ്കിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഒരു ടീം തന്നെ അന്വേഷണത്തിന് നേതൃത്വം നൽകേണ്ടതാണ്. എന്നാൽ ഇവിടെ ഒരു തുടക്കക്കാരനായ എസ്.ഐ ഒറ്റയ്ക്ക് എല്ലാം ചെയ്യുന്നത് കാണുമ്പോൾ റിയലിസ്റ്റിക് സിനിമകളുടെ ആരാധകർക്ക് അത് തീർത്തും അവിശ്വസനീയമായി തോന്നാം. കൂടാതെ, ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ സ്ഥിരമായി കാണുന്ന പ്രേക്ഷകർക്ക് ചില പോലീസ് പ്രൊസീജിയറുകളിലെ അപാകതകൾ പെട്ടെന്ന് കണ്ടെത്താൻ കഴിഞ്ഞേക്കാം. സിനിമയുടെ വേഗതയിൽ ഈ കുറവുകൾ ഒരു പരിധി വരെ മറികടക്കുന്നുണ്ടെങ്കിലും, ലോജിക് അന്വേഷിക്കുന്നവർക്ക് ഇതൊരു കല്ലുകടിയാകും.
ചുരുക്കത്തിൽ, മുകളിൽ പറഞ്ഞ ചെറിയ ലോജിക്കൽ പ്രശ്നങ്ങളെ മാറ്റിനിർത്തിയാൽ തീർച്ചയായും തിയേറ്ററിൽ പോയി കണ്ടിരിക്കാൻ പറ്റിയ മികച്ചൊരു ത്രില്ലറാണ് 'ദൃഢം'. ഷെയ്ൻ നിഗത്തിന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായും, രണ്ടര മണിക്കൂർ ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു നല്ല എന്റർടെയ്നറായും ഈ ചിത്രത്തെ വിലയിരുത്താം. ത്രില്ലർ സിനിമകളെ സ്നേഹിക്കുന്നവർക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം.
Review
പാട്രിയറ്റ് എന്ന വാക്കിന്റെ അർത്ഥം രാജ്യസ്നേഹി എന്നാണ്. അത്യന്തം കലുഷിതവും സങ്കീർണ്ണവുമായ ഒരു കാലഘട്ടത്തിൽ ഈ രാജ്യത്തിൽ ആരാണ് രാജ്യസ്നേഹികൾ എന്നൊരു ചോദ്യത്തിന് ഉത്തരം തേടാനാണ് മഹേഷ് നാരായണൻ എന്ന ഫിലിം മേക്കർ ശ്രമിച്ചിരിക്കുന്നത്. ആ ഒരു ചോദ്യം ഇന്നത്തെ സവിശേഷമായ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ പലപ്പോഴും ഉയർന്നുനിൽക്കുന്ന ഒന്നായതിനാൽതന്നെയാവണം, ഒരു വലിയ ക്യാൻവാസിൽ ഇത്തരമൊരു ചലച്ചിത്രം ഒരുക്കാൻ സംവിധായകനും നിർമ്മാതാക്കളും സഹപ്രവർത്തകരും ശ്രമിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി പൊതുസമൂഹത്തിൽ നല്ലൊരു വിഭാഗം പേരെ ആശങ്കകളിലകപ്പെടുത്തിയിട്ടുള്ള ഒരുപിടി വിഷയങ്ങളുണ്ട്. പെഗാഗസ് പോലുള്ള ചാര സോഫ്റ്റ്വെയറുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾ, ഡിഫോൾട്ട് ആയി മൊബൈൽ ഫോണുകളിൽ ഉള്ള സംവിധാനങ്ങൾ (ക്യാമറ, മൈക്രോഫോൺ) വഴിയായി പോലും വ്യക്തിഗത വിവരങ്ങൾ ചോർത്തപ്പെടാനുള്ള സാധ്യതകൾ, ഡാറ്റ പ്രൈവസി സംബന്ധിച്ച മറ്റു വിഷയങ്ങൾ, ലോൺ ആപ്പുകൾ, ഓൺലൈൻ തട്ടിപ്പുകൾ എന്നിങ്ങനെ അതീവ ഗൗരവമായ പലകാര്യങ്ങളും അത്തരത്തിലുണ്ട്.
ഫാ. സ്റ്റാൻ സ്വാമി ഉൾപ്പെട്ട ഭീമ കോരേഗാവ് കേസിൽ ചാര സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള കൃത്രിമ തെളിവ് നിർമ്മാണം നടന്നിട്ടുണ്ട് എന്ന വിദേശ ഏജൻസികളുടെ കണ്ടെത്തൽ കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കുകയുണ്ടായിരുന്നു. പെഗാഗസ് എന്ന ചാര സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ഭാഗമായി, പ്രതിപക്ഷ നേതാക്കൾ, കേന്ദ്രമന്ത്രിമാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരുടെ ഫോണുകൾ ചോർത്തപ്പെട്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുമുണ്ടായി.
ഇത്തരമൊരു ഗൗരവമുള്ള പശ്ചാത്തലമാണ് "പേട്രിയറ്റ്" സ്വീകരിച്ചിരിക്കുന്നത്. കേരളത്തിൽ ഇതുവരെ ഇറങ്ങിയതിൽ ഏറ്റവുമധികം ബജറ്റ് ഉള്ള സിനിമ, സമീപ കാലത്തെ ഏറ്റവും വലിയ മൾട്ടി സ്റ്റാർ ചലച്ചിത്രം, കൂടുതൽ രാജ്യങ്ങളിൽ ചിത്രീകരിച്ച മലയാളസിനിമ എന്നിങ്ങനെയുള്ള നിരവധി വിശേഷണങ്ങളുമായാണ് ഈ ചലച്ചിത്രം മെയ് ദിനത്തിൽ ലോകമെമ്പാടും റിലീസ് ചെയ്തത്.
എന്നാൽ, ചലച്ചിത്രം പറയാതെപറയുന്ന കുറെയേറെ യാഥാർഥ്യങ്ങൾ വിശാലമായൊരു സ്വീകാര്യത അതിന് അനുവദിച്ചു നൽകുമോ എന്ന് കാത്തിരുന്നു കാണേണ്ടിവരും. ചിലകോണുകളിൽ അസ്വസ്ഥതകളും എതിർപ്പുകളും സൃഷ്ടിക്കാൻ സാധ്യതയുള്ള പലതും ചലച്ചിത്രത്തിലുണ്ട്. ഒരുപക്ഷെ, ആദ്യ ഷോയ്ക്ക് പിന്നാലെ തന്നെ പ്രത്യക്ഷപ്പെട്ട വിയോജിപ്പിന്റെ സ്വരങ്ങൾ അത്തരമൊരു സാധ്യതയുടെ ലക്ഷണങ്ങളാകാം.
തികച്ചും രാജ്യസുരക്ഷ ലക്ഷ്യംവച്ച് അതീവ രഹസ്യമായി നിർമ്മിച്ച ചാര സോഫ്റ്റ്വെയർ, കോർപ്പറേറ്റ് കമ്പനിക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒരു അധാർമ്മിക കരാർ നടക്കുന്നു എന്ന സാങ്കൽപ്പിക പശ്ചാത്തലമാണ് സിനിമയിൽ പ്രധാനം. അങ്ങനെ സംഭവിച്ചാൽ അതിന്റെ പ്രത്യാഘാതങ്ങൾ എന്തൊക്കെയായിരിക്കും എന്ന് സിനിമയിൽ ഉടനീളം വിവരിക്കുന്നു. ഒരുപക്ഷെ, ഏറെക്കുറെ സമാനമായി ഇക്കാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന പല കാര്യങ്ങളും വിശകലനം ചെയ്താൽ ഭാവിയിൽ സാധ്യതയില്ലാത്ത ഒന്നല്ല ഇതും.
ഓൺലൈൻ കച്ചവട അപ്ലിക്കേഷനുകൾ, മെറ്റ, ഗൂഗിൾ തുടങ്ങിയവയ്ക്കിടയിൽ തത്സമയം ഡാറ്റ കൈമാറ്റം നടക്കുന്നു എന്നുള്ളതിനും, സമൂഹമാധ്യമങ്ങളിൽനിന്ന് ലഭിക്കുന്ന വ്യക്തിഗത വിവരങ്ങൾ കച്ചവട ആവശ്യങ്ങൾക്കായി കമ്പനികൾ ഉപയോഗിക്കുന്നു എന്നുള്ളതിനും, ആധാർ കാർഡിലെ വ്യക്തിഗത വിവരങ്ങൾ സർക്കാരിന് മാത്രമല്ല, എണ്ണമറ്റ പ്രൈവറ്റ് കമ്പനികൾക്കും ലഭ്യമാണെന്നതിനും ഒട്ടേറെ തെളിവുകൾ നമുക്ക് മുന്നിൽ ലഭ്യമായ കാലഘട്ടമാണിത്.
ഒരു പടികൂടി കടന്ന് അനന്ത സാധ്യതകളുള്ള ചാര സോഫ്റ്റ്വെയറുകൾ കൂടി ആരുമറിയാതെ പ്രവർത്തിക്കാൻ തുടങ്ങുന്ന പക്ഷം അതിന്റെ ദോഷഫലങ്ങൾ എന്തൊക്കെയായിരിക്കുമെന്ന് കണക്കുകൂട്ടാനാവില്ല. പെഗാഗസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ആരോപിക്കപ്പെട്ടിട്ടുള്ളതുപോലെ, ആരുടെയും മൊബൈലിനെയോ കംപ്യൂട്ടറിനെയോ അവരറിയാതെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയുന്ന പെരിസ്കോപ് എന്ന ഒരു ആപ്ലിക്കേഷൻ പ്രൈവറ്റ് കമ്പനികൾക്ക് ഉപയോഗിക്കാൻ കഴിഞ്ഞാൽ എന്തുസംഭവിക്കും എന്നാണ് "പേട്രിയറ്റ്" പറഞ്ഞുവയ്ക്കുന്ന പ്രധാന കാര്യം.
അത്തരമൊരു സാധ്യത തള്ളിക്കളയാനാവാത്തതായതിനാൽ, ഒരു വെറും കെട്ടുകഥ എന്നതിനപ്പുറം ഈ ചലച്ചിത്രത്തിന് മറ്റൊരു മാനംകൂടിയുണ്ട്. ഡാറ്റ പ്രൈവസി എത്രമാത്രം പ്രധാനമാണ് എന്നതിനുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ആ സിനിമ. കോർപ്പറേറ്റ് കമ്പനികളുടെ കച്ചവട താൽപ്പര്യങ്ങൾക്ക് സർക്കാർ സംവിധാനങ്ങൾ വഴങ്ങിക്കൊടുക്കുന്നപക്ഷം സംഭവിച്ചേക്കാവുന്ന ദുരന്തങ്ങൾ ഈ ചലച്ചിത്രം അടിവരയിട്ടുകാണിക്കുന്നു.
ഇത്തരമുള്ള അവിശുദ്ധ ബന്ധങ്ങൾ കെട്ടുകഥകളല്ലാത്ത ഈ കാലഘട്ടത്തിൽ, ചിന്തിക്കാൻ മനസുള്ളവർക്ക് മുന്നിൽ ചില ഗൗരവമുള്ള ചോദ്യങ്ങൾ ഈ ചലച്ചിത്രം മുന്നോട്ടു വയ്ക്കുന്നുണ്ട് എന്നുള്ളതാണ് ഇതിന്റെ കാലിക പ്രസക്തി. ചലച്ചിത്രത്തിലേയ്ക്ക് വന്നാൽ, ബോറടിപ്പിക്കാതെ മൂന്നുമണിക്കൂർ തികച്ചും പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള നിർമ്മാണ മികവ് സംവിധായകനും പിന്നണി പ്രവർത്തകരും പ്രകടിപ്പിച്ചിട്ടുണ്ട് എന്നാണ് തീയേറ്ററിൽനിന്നുള്ള പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.
ഹോളിവുഡ് സ്റ്റൈലിലുള്ള മേക്കിംഗ് എന്ന് ഒരുപരിധിവരെ വിലയിരുത്താമെങ്കിലും സുഷിൻ ശ്യാമിന്റെ ബാക്ക്ഗ്രൗണ്ട് സ്കോറിന് അത്തരമൊരു നിലവാരത്തിലേക്കെത്താൻ കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമുണ്ട്. നായക കഥാപാത്രങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും ഗംഭീര സ്ക്രീൻ സ്പേസ് ചലച്ചിത്രം നൽകുന്നുണ്ട്. ഇരുവരുടെയും ആരാധകരെ തൃപ്തിപ്പെടുത്താൻ കഴിയുന്ന വിധത്തിലുള്ള മനോഹരമായ കോമ്പിനേഷൻ സീനുകളും പെർഫോമൻസുകളും ചലച്ചിത്രത്തിലുണ്ട്.
കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയവരുടെയും പ്രകടനങ്ങൾ മികവുറ്റതാണ്. കേന്ദ്രമന്ത്രി നിർമല സീതാരാമനെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ രേവതി അവതരിപ്പിച്ച നളിനി രാമകൃഷ്ണൻ എന്ന കഥാപാത്രം എടുത്തുപറയേണ്ട ഒന്നാണ്. വില്ലന്മാരിൽ പ്രമുഖനായ ജെ.പി. സുന്ദരം എന്ന കേന്ദ്രമന്ത്രിയായെത്തിയ, സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോൻ വളരെ മികച്ച വിധത്തിൽ ആ വേഷം കൈകാര്യം ചെയ്തിരിക്കുന്നു. നയൻ താര, ദർശന രാജേന്ദ്രൻ തുടങ്ങിയ മറ്റ് അഭിനേതാക്കളും പിന്നണി പ്രവർത്തകരും മികച്ച രീതിയിൽ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിർവ്വഹിച്ചിട്ടുണ്ട്.
മലയാളം ഇതുവരെ കാണാത്ത വിധത്തിലുള്ള വലിയൊരു ക്യാൻവാസിൽ തയ്യാറാക്കപ്പെട്ട ഒരു ചലച്ചിത്രം തന്നെയാണ് പേട്രിയറ്റ്. ഈ ചലച്ചിത്രം കേവലമൊരു എന്റർടെയ്നർ എന്നതിനപ്പുറം ഗൗരവമുള്ള ഒരു കാഴ്ച അർഹിക്കുന്നുണ്ട്. ഈ കാലഘട്ടത്തിലെ, എന്നാൽ, ഇനി വരും കാലങ്ങളിൽ കൂടുതൽ രൂക്ഷമാകാനിടയുള്ള ചില പ്രതിസന്ധികളെക്കുറിച്ച് ഒരു അവബോധം സൃഷ്ടിക്കാൻ നിർമ്മാതാക്കൾ ഇവിടെ ശ്രമിച്ചിട്ടുണ്ട്.
ലോൺ ആപ്പുകൾ, ഓൺലൈൻ തട്ടിപ്പുകൾ തുടങ്ങിയവയെക്കുറിച്ചുള്ള ജാഗ്രതാ നിർദ്ദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു. മധുരം പുരട്ടിയ വാഗ്ദാനങ്ങൾക്കും വിലപിടിപ്പുള്ളതെന്ന് കരുതുന്ന സമ്മാനങ്ങൾക്കും പിന്നിൽ ആരും പ്രതീക്ഷിക്കാത്ത "കോർപ്പറേറ്റ്" ലക്ഷ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടാകാം എന്ന ഓർമ്മപ്പെടുത്തൽ അവഗണിക്കപ്പെടാൻ പാടില്ലാത്ത ഒന്നാണ്. രാഷ്ട്രീയ താല്പര്യങ്ങൾക്കും പ്രത്യയശാസ്ത്ര ബന്ധിതമായ നിലപാടുകൾക്കും അതീതമായി രാജ്യസ്നേഹത്തിന്റെ സന്ദേശം സ്വീകരിക്കാൻ പതിനാറു വയസിന് മേൽ പ്രായമുള്ള ആർക്കും ഈ ചലച്ചിത്രം കാണാവുന്നതാണ്, കാണേണ്ടതാണ്.
Review
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'പള്ളിച്ചട്ടമ്പി' എന്ന ചിത്രം വിമോചന സമരത്തിന്റെ പശ്ചാത്തലത്തിൽ എന്ന വാദത്തോടെ, ഒരു വലിയ ക്യാൻവാസിൽ ഒരുക്കപ്പെട്ട ഒരു പിരീഡ് ഡ്രാമയാണ്.
60 കളിലെ മലയോര കുടിയേറ്റ മേഖലകളുടെയും അവിടുത്തെ ക്രിസ്തീയ കുടിയേറ്റക്കാരുടെയും ജീവിതം സിനിമ യാഥാർഥ്യത്തോട് ഇണങ്ങുന്ന രീതിയിൽ പകർത്തുന്നുണ്ട്. കാടിനോടും വന്യമൃഗങ്ങളോടും മല്ലിട്ട് അതിജീവനത്തിന് ശ്രമിച്ച ആ ജനതയുടെ കഷ്ടപ്പാടുകളും അവരുടെ പോരാട്ടവീര്യവും സിനിമയുടെ ഒരു ഭാഗത്ത് ആകർഷകമായി ആവിഷ്കരിച്ചിരിക്കുന്നു.
കുടിയേറ്റ നാടുകളിലെ സാമൂഹിക പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന തീക്ഷ്ണമതികളായ വൈദികരുടെ കഥാപാത്ര നിർമ്മിതി ചിത്രത്തിലെ പ്രധാന ആകർഷണമാണ്. പള്ളിയും സഭയും പ്രാർഥനയ്ക്കുള്ള ഇടങ്ങൾ എന്നതിലുപരി ഒരു ജനതയുടെ ഐക്യത്തിന്റെയും സാമൂഹികമായ സംഘാടനത്തിന്റെയും കേന്ദ്രമായി സിനിമ അവതരിപ്പിക്കുന്നു.
അടിയുറച്ച ക്രൈസ്തവ വിശ്വാസവും ആത്മീയതയും കുടിയേറ്റ നാടുകളുടെ ഒരു ഏകദേശ ചിത്രം വരച്ചുകാട്ടുന്നതിൽ വിജയിച്ചിട്ടുണ്ട്. 1960-കളിലെ ഹൈറേഞ്ച് ജീവിതത്തിന്റെ ഈ വ്യത്യസ്തമായ ആവിഷ്കാരം ചിത്രത്തിന് ഒരു പ്രത്യേക മിഴിവ് നൽകുന്നു.
ജാതിക്കും മതത്തിനും അതീതമായ മനുഷ്യബന്ധങ്ങളുടെ ഒരു നേർച്ചിത്രം സിനിമ മുന്നോട്ടുവെക്കുന്നുണ്ട്. ഒരു പ്രശ്നം വന്നാൽ സമുദായ വ്യത്യാസമില്ലാതെ മനുഷ്യർ ഒരുമിച്ചുനിൽക്കുന്ന കാഴ്ച അക്കാലത്തെ കേരളീയ പൊതുബോധത്തിന്റെ സത്യസന്ധമായ അടയാളപ്പെടുത്തലാണ്.
മനുഷ്യർ തമ്മിലുള്ള ഊഷ്മളമായ സ്നേഹവും മതപരമായ വിവേചനമില്ലാത്ത ഒത്തൊരുമയും പ്രമേയത്തിന് ഒരു വലിയ മാനുഷിക തലം നൽകുന്നു. പള്ളിച്ചട്ടമ്പി എന്ന നായക കഥാപാത്രം ഈ ഐക്യത്തിന്റെ വക്താവായി മാറുന്നിടത്താണ് സിനിമയുടെ വൈകാരികമായ അടിത്തറ നിലനിൽക്കുന്നത്.
എന്നാൽ, രാഷ്ട്രീയമായ ഉൾക്കാഴ്ചകളിലേക്ക് കടക്കുമ്പോൾ സിനിമ വലിയ പിഴവുകളിലേക്ക് വീഴുന്നുണ്ട്. അക്കാലത്തെ കമ്യൂണിസത്തോടുള്ള കത്തോലിക്കാ സഭയുടെയും മറ്റും എതിർപ്പ് വെറും 'തെറ്റിദ്ധാരണയുടെ' ഭാഗമായിരുന്നു എന്ന സിനിമയിലെ ആഖ്യാനം ചരിത്രപരമായി തീർത്തും തെറ്റായ ഒരു ചിത്രമാണ് നൽകുന്നത്.
ആ കാലഘട്ടത്തിലെ തർക്കങ്ങൾ വളരെ വ്യക്തമായ പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകളുടെയും അധികാര പോരാട്ടങ്ങളുടെയും ഭാഗമായിരുന്നു. അതിനെ കേവലം ആശയവിനിമയത്തിലെ പോരായ്മയായി ലഘൂകരിക്കുന്നത് ആ വലിയ ചരിത്ര സത്യത്തോടുള്ള അവഹേളനമായിപ്പോയി.
ചരിത്ര പശ്ചാത്തലം അവതരിപ്പിച്ചിരിക്കുന്നത് കേവലം പ്രചോദനം സ്വീകരിച്ചിരിക്കുന്നു എന്ന നിലയിൽ മാത്രമാണ്. വിമോചന സമരം എന്ന കേരള ചരിത്രത്തിലെ നിർണായക ഘട്ടത്തോടു നീതി പുലർത്തുന്നതിൽ സിനിമ പരാജയപ്പെടുന്നു. സമരത്തിന്റെ യഥാർഥ കാരണങ്ങളായ വിദ്യാഭ്യാസ ബില്ലും കാർഷിക പരിഷ്കരണങ്ങളും ചർച്ച ചെയ്യുന്നതിന് പകരം, സിനിമ ഉപരിപ്ലവമായ കാരണങ്ങളിലേക്ക് ഒതുങ്ങിപ്പോകുന്നു.
ചരിത്രത്തെ ഒരു ലേബലായി മാത്രം ഉപയോഗിക്കുകയും എന്നാൽ അതിന്റെ ഉള്ളടക്കത്തെ വളച്ചൊടിക്കുകയും ചെയ്യുന്ന രീതി സിനിമയുടെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ട്. അക്കാലത്തെ ചില രാഷ്ട്രീയ നേതാക്കളെ ഏറെക്കുറെ സമാനമായ പേരുകൾ നൽകി കഥാപാത്രങ്ങളാക്കി മാറ്റിയതും ചരിത്രത്തിന്റെ അപനിർമ്മിതിക്കുള്ള ശ്രമമായേ വിലയിരുത്താനാകൂ.
വിമോചന സമരത്തിന്റെ രാഷ്ട്രീയ സങ്കീർണതകളെ മറികടക്കാൻ സിനിമ ഒരു സാങ്കൽപ്പിക 'ബാഹ്യ വില്ലനെ' കൂട്ടുപിടിച്ചിരിക്കുന്നു. അക്രമങ്ങൾക്കെല്ലാം പിന്നിൽ കേരളത്തിന് പുറത്തുനിന്നുള്ള ഒരു ശക്തിയാണെന്ന് വരുത്തിതീർക്കുന്നതിലൂടെ, കേരളം നേരിട്ട ആഭ്യന്തരമായ പ്രതിസന്ധികളെ സിനിമ ബോധപൂർവ്വം മറച്ചുപിടിക്കുന്നു.
യഥാർഥ ചരിത്രത്തിൽ നിലനിന്നിരുന്ന വർഗസമരങ്ങളെയും സാമുദായിക ധ്രുവീകരണങ്ങളെയും സിനിമ ഒരു 'വൈറ്റ്-വാഷിംഗ്' പ്രക്രിയയിലൂടെ മായ്ച്ചു കളയാൻ ശ്രമിക്കുന്നത് വ്യക്തമാണ്.
ഒരു ചരിത്ര സിനിമ എന്ന നിലയിൽ നിന്നുകൊണ്ട് ഒരു മാസ് ആക്ഷൻ മൂവിയുടെ ചേരുവകൾ മാത്രം ഉൾപ്പെടുത്താൻ ശ്രമിച്ചത് ചിത്രത്തിന്റെ മറ്റൊരു വലിയ പോരായ്മയാണ്. 'കെജിഎഫ്' പോലെയുള്ള ചിത്രങ്ങളുടെ ശൈലി അനുകരിക്കാനുള്ള ശ്രമം യഥാർഥ ചരിത്രസംഭവങ്ങളുടെ ഗൗരവം നഷ്ടപ്പെടുത്തുന്നു.
ഓരോ രംഗത്തിലും നായകനെ മാസ് ഹീറോ ആക്കി മാറ്റുന്നതിനുള്ള വ്യഗ്രതയിൽ കഥയുടെ സ്വാഭാവികത നഷ്ടപ്പെടുന്നു. നായകന്റെ അതിമാനുഷിക പ്രകടനങ്ങളിലേക്ക് സിനിമയുടെ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ആ കാലഘട്ടത്തിലെ യഥാർഥ സാമൂഹിക ചലനങ്ങൾ പാർശ്വവൽക്കരിക്കപ്പെടുന്നു.
സിനിമയുടെ ഗതിയിൽ ഉടനീളം കാണുന്ന അതിഭാവുകത്വം നിറഞ്ഞ ആക്ഷൻ സീക്വൻസുകൾ ഒരു പീരിയഡ് ഡ്രാമയ്ക്ക് ചേരുന്നതല്ല. സമരത്തിന്റെ വൈകാരികമായ വശങ്ങളെക്കാൾ വെടിയൊച്ചകൾക്കും സ്ഫോടനങ്ങൾക്കും പ്രാധാന്യം നൽകിയതിലൂടെ സിനിമ ഒരു കൊമേഴ്സ്യൽ മസാല ചിത്രമായി മാറുന്നു.
ഗൗരവകരമായ ഒരു രാഷ്ട്രീയ ചരിത്രത്തെ കേവലം കാണികളെ രസിപ്പിക്കാനുള്ള ആയുധമായി മാറ്റിയത് സിനിമയുടെ നിലവാരത്തെ താഴ്ത്തുന്നുണ്ട്.
സാങ്കേതികമായി സിനിമ മികച്ചുനിൽക്കുന്നു എന്നതിൽ സംശയമില്ല. ഹൈ-റെസല്യൂഷൻ ദൃശ്യങ്ങളും മികച്ച കലാസംവിധാനവും 60-കളിലെ കേരളത്തെ മനോഹരമായി പുനർനിർമ്മിച്ചിട്ടുണ്ട്. ടൊവിനോ തോമസിന്റെ പ്രകടനവും ഊർജ്ജസ്വലമാണ്.
പക്ഷേ, മികച്ച സാങ്കേതിക വിദ്യ കൊണ്ട് മാത്രം ഒരു ദുർബലമായ തിരക്കഥയെ മറികടക്കാൻ സാധിക്കില്ല. സിനിമ മുന്നോട്ടുവെക്കുന്ന പല ആശയങ്ങളും പരസ്പര വിരുദ്ധവും ചരിത്രപരമായ പിഴവുകൾ നിറഞ്ഞതുമാണ്.
ചരിത്രത്തെ വസ്തുനിഷ്ഠമായി സമീപിക്കാതെ, വൈകാരികതയെയും ആക്ഷനെയും മാത്രം മുൻനിർത്തി സിനിമ നിർമ്മിക്കുന്നത് അപകടകരമായ ഒരു പ്രവണതയാണ്. 'പള്ളിച്ചട്ടമ്പി' ഒരു സിനിമ എന്ന നിലയിൽ പ്രേക്ഷകരെ രസിപ്പിച്ചേക്കാം, പക്ഷേ ഒരു വിധത്തിലും അതൊരു ചരിത്ര രേഖയല്ല.
തങ്ങളുടെ പ്രത്യേക രാഷ്ട്രീയ ബോധ്യങ്ങൾ സ്ഥാപിച്ചെടുക്കാൻ ചരിത്ര സംഭവങ്ങളെ വളച്ചൊടിക്കുന്ന രീതിയെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ചരിത്രത്തോടുള്ള ഇത്തരം അനാദരവ് സിനിമയുടെ ആത്യന്തികമായ മൂല്യത്തെ ചോർത്തിക്കളയുന്നു.
ചുരുക്കത്തിൽ, കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളും കുടിയേറ്റ ജീവിതത്തിന്റെ മികച്ച അവതരണവും ഉണ്ടെങ്കിലും, ചരിത്രപരമായ സത്യസന്ധതയില്ലാത്ത ഒരു ശരാശരി സിനിമയായി പള്ളിച്ചട്ടമ്പി ഒതുങ്ങിപ്പോകുന്നു. ഒരു വിഭാഗം ആളുകളെ തൃപ്തിപ്പെടുത്താനായി ചരിത്രത്തെ വളച്ചൊടിക്കുന്നത് കലയോടുള്ള നീതിയല്ല. മാസ് സിനിമയുടെ ഫോർമുലകൾക്കപ്പുറം കുറച്ചുകൂടി ആഴത്തിലുള്ള രാഷ്ട്രീയ ബോധം ചിത്രം ആവശ്യപ്പെട്ടിരുന്നു.
റേറ്റിംഗ്: ആവറേജ് (Average)
Review
അനന്തന്, ആശാന് എന്നീ രണ്ടു സാധാരണക്കാരുടെ സിനിമാമോഹങ്ങളുടെ കഥയാണ് ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത കോമഡി ഡ്രാമ ആശാന്. നാട്ടിന്‍പുറത്തെ കഥകളിയാശാന്റെ മകനായ അനന്തന് സിനിമയില്‍ അസി. ഡയറക്ടറാകാന്‍ മോഹം.
എറണാകുളത്തെ ഒരു ഫ്ളാറ്റ് സമുച്ചയത്തിലെ താമസക്കാരനും അവിടത്തെ അസോസിയേഷന് പ്രസിഡന്റും അവിടത്തുകാർക്കു പ്രിയപ്പെട്ടവനുമായ ആശാന് സിനിമാനടനാകാന്‍ മോഹം. ഈ മോഹങ്ങളുടെ ഇരുവഴികള്‍, ഒരുനാള്‍ ഒരുവഴിയില്‍ ഒന്നിക്കുന്നതിന്റെ കഥാവിസ്മയമാണ് ജോണ്‍പോള്‍ ജോര്‍ജിന്റെ കൈയൊപ്പുള്ള ഇന്ദ്രൻസ്- ജോമോൻ സിനിമ ആശാന്.
ആശാനായി ഇന്ദ്രൻസും അനന്തനായി ജോമോൻ ജ്യോതിറും സമാനതകളില്ലാത്ത പ്രകടനത്തിലൂടെ ക്ലാസും മാസും ഒന്നുചേരുന്ന മാജിക് അനുഭവം സമ്മാനിക്കുന്നു.
Review
നാട്ടുകാരും വീട്ടുകാരുമൊക്കെ സൗകര്യം പോലെ പ്രഭയെന്നും ഇന്ദുവെന്നും പ്രഭേന്ദുവെന്നുമൊക്കെ മാറിമാറി വിളിക്കാറുള്ള പ്രഭേന്ദു എന്‍. നമ്പൂതിരിയുടെ ജീവിതത്തിലെ ചിരിയും ഇമോഷനും കലര്‍ന്ന ഏതാനും ഏടുകളാണ് നിവിന്‍ പോളി നായകവേഷത്തിലെത്തിയ അഖില്‍ സത്യന് സിനിമ സര്‍വ്വംമായ.
പ്രേതകഥയെന്നോ പ്രേമകഥയെന്നോ വേര്‍തിരിക്കാനാവാത്തവിധം കെട്ടുപിണഞ്ഞ കഥാസഞ്ചാരത്തില്‍ നിവിന്‍ പോളിയെന്ന നടന്റെ ഹ്യൂമര്‍ മുഖവും ഇമോഷണല്‍ മുഖവും ചേരുംപടിചേര്‍ത്ത് സിനിമയ്ക്കു ഫീല്‍ഗുഡ് ഹൊറർ ഡ്രാമ ഫ്ളേവര്‍ നിലനിര്‍ത്തുന്നതില്‍ സംവിധായകന് വിജയിച്ചുവെന്നുതന്നെ പറയാം.
നൂറ്റാണ്ടുകളായി പൂജയും ഹോമകര്മങ്ങളുമൊക്കെ വിധിപ്രകാരം തുടര്‍ന്നുവരുന്ന ഇല്ലത്തെ ഇളയ സന്തതിയാണു കഥാനായകന് പ്രഭേന്ദു. ആള്‍ക്ക് ഈശ്വര വിശ്വാസം ഇത്തിരി കുറവാണ്. ഇല്ലെന്നു തന്നെ പറയാം. ആള്‍ക്ക് സംഗീതമാണു ദൈവം. ഗിറ്റാറിസ്റ്റാണ്.
ഗാനമേളകള്‍ക്കും ആല്‍ബങ്ങള്‍ക്കും സിനിമാപാട്ടുകള്ക്കും ഗിറ്റാര്‍ വായിക്കുന്നതാണ് പ്രഭയുടെ ജീവനോപാധി. അച്ഛന് നീലകണ്ഠന് നമ്പൂതിരിയും മൂത്തമകന് ദീപാങ്കുരനും ചേര്‍ന്നാണ് പൂജയും വഴിപാടുകളും മറ്റു കര്‍മങ്ങളുമൊക്കെ നടത്തിവരുന്നത്.
അങ്ങനെയിരിക്കെ ഒരു പ്രത്യേക സാഹചര്യത്തില്‍ പ്രഭേന്ദുവിനു സുഹൃത്തായ രൂപേഷ് നമ്പൂതിരിയുടെ പരികര്‍മിയായി പൂജകള്‍ക്കും ബാധ ഒഴിപ്പിക്കലുകള്‍ക്കും പോകേണ്ടിവരുന്നു.
ഒരു ഘട്ടത്തില്‍ മെയിന്‍ പൂജാരിയായി പ്രഭ പ്രമോഷനും നേടുന്നു. തുടര്‍ന്ന് അപ്രതീക്ഷിത കഥാസന്ദര്‍ഭങ്ങളിലൂടെയുള്ള സ്വച്ഛശാന്തമായ സഞ്ചാരമാണ് അഖില്‍ സത്യന് കഥയെഴുതി സംവിധാനം ചെയ്ത സര്‍വ്വംമായ.
Review
സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ മുഖ്യമന്ത്രി സി.കെ. ജോസഫിനെ ആയിരക്കക്കിനു പാര്‍ട്ടി അണികള്‍ക്കിടയില്‍ നിന്ന് ഒരു സാധാരണക്കാരന് തട്ടിക്കൊണ്ടുപോകുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളും വേറിട്ട രീതിയില്‍ സറ്റയറിക്കലായി അവതരിപ്പിക്കുന്ന സിനിമയാണ് നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ദിലീപ് ചിത്രം ഭഭബ അഥവാ ഭയം ഭക്തി ബഹുമാനം. കുട്ടിക്കൂട്ടങ്ങളായ ദളപതി ബോയ്സും റിച്ച് കിഡ്സും തമ്മില്‍ പറയുന്ന കഥകളിലൂടെയാണ് ഈ സിനിമ പ്രേക്ഷകര്‍ക്കു മുമ്പില്‍ അവതരിപ്പിക്കപ്പെടുന്നത്.
ആദ്യമേ പറയട്ടെ, ഇതു നിങ്ങളുടെ ചിന്താശേഷിയെ അളന്നുകുറിക്കാനുള്ള സിനിമയൊന്നുമല്ല. ഇതിലെ കഥാസഞ്ചാരത്തിനും കഥാമുഹൂര്ത്തങ്ങള്ക്കും അണിയറക്കാര്‍ തന്നെ പറഞ്ഞതുപോലെ യാതൊരു ലോജിക്കുമില്ല. ഒരു കൂട്ടം ഭ്രാന്തന് ചിന്തകളുടെയും ആശയങ്ങളുടെയും ഭ്രാന്തന് സീനുകളുടെയും രണ്ടര മണിക്കൂര്‍ അഴിഞ്ഞാട്ടമാണ് ഭഭബ.
Review
വില്ലനിസത്തിന്റെ സമസ്തഭാവങ്ങളും വാരിവിതറി ഇങ്ങനെയൊരു വേഷപ്പകര്‍ച്ചയില്‍ പ്രേക്ഷകര്‍ ഇതേവരെ മമ്മൂട്ടിയെ കണ്ടിട്ടുണ്ടാവില്ല. വേറിട്ട അഭിനയമൂഹൂര്ത്തങ്ങള്ക്കും കഥാപാത്രങ്ങള്‍ക്കും വേണ്ടി ദാഹിക്കുന്ന മമ്മൂട്ടിയിലെ നടന് സംവിധായകന് ജിതിന് കെ. ജോസ് സമ്മാനിച്ച ഉജ്ജ്വല വില്ലന്‍. അതാണു കളങ്കാവലിലെ സ്റ്റാന്‍ലി ദാസ്.
എന്നാലും ഇങ്ങനെയുണ്ടാകുമോ ഒരു വില്ലന്‍? തുടക്കം മുതല്‍ ഒടുക്കം വരെയും വില്ലനിസത്തിന്റെ ഗ്രാഫ് മേലേയ്ക്കുതന്നെ വരച്ചുനീട്ടുന്ന അപൂർവ കഥാമൂഹൂര്ത്തങ്ങളുടെ ഘോഷയാത്ര. ഇനിയൊരാള്‍ക്കും മമ്മൂട്ടിയെ ഇതുക്കുംമേലെ വില്ലനായി അവതരിപ്പിക്കാന്‍ കഴിയാത്തവിധത്തിലുള്ള കാഴ്ചകളും കാര്യങ്ങളുമാണ് ജിതിനും ജിഷ്ണുവും ചേര്‍ന്നു പടച്ചുവിട്ടിരിക്കുന്നത്.
ഒരു പ്രാദേശിക കലാപത്തിന്റെ അന്വേഷണത്തിനിടെ അന്വേഷണ സംഘം ചില സ്ത്രീകളെ കാണാതാകുന്ന കേസുകളിലേക്ക് എത്തിപ്പെടുകയാണ്. അത്തരം കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലുള്ളവരാണ് വിനായകന് അവതരിപ്പിക്കുന്ന ജയകൃഷ്ണനും ജിബിന്‍ ഗോപിനാഥിന്റെ ആനന്ദും. തുടര്‍ന്ന് അവര്‍ എത്തിപ്പെടുന്ന ഞെട്ടിക്കുന്ന സംഭവപരമ്പരകളിലൂടെയാണ് കളങ്കാവൽ യാത്രകൾ.
വാസ്തവത്തിൽ, ദാരികനെത്തേടി ഭദ്രകാളി നടത്തുന്ന ഒരു യാത്രയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ നടത്തുന്ന ഒരു ചടങ്ങാണു കളങ്കാവല്‍. ഈ സിനിമയിലുമുണ്ട് ദാരികനും ഭദ്രകാളിയും. ദാരികനെത്തേടിയുള്ള ഭദ്രകാളിയുടെ യാത്രകളുമുണ്ട്. കഥാന്ത്യം വലിയൊരു സസ്പെന്‍സാണ്, അതിലൊരു ട്വിസ്റ്റുമുണ്ട്. അതൊക്കെ തിയറ്ററില്‍ കണ്ടറിയുന്നതല്ലേ ത്രില്‍.
Review
എല്ലാവരിലുമുണ്ടാവും മറ്റാരുമറിയാത്ത ഒരുപിടി രഹസ്യങ്ങള്‍. അവസാന നിമിഷം വരെയും ആര്‍ക്കും പിടികൊടുക്കാതെ വഴുതി നീങ്ങാനാവും ഒരോരുത്തരുടെയും ശ്രമം. പക്ഷേ, മറ്റുള്ളവരുടെ രഹസ്യങ്ങളും നിഗൂഢതകളുമറിയാനുള്ള മോഹം ഒടുങ്ങുകയുമില്ല.
നമ്മുടെ ഈ വിചിത്രസ്വഭാവം തന്നെയാണു ത്രില്ലര്‍ സിനിമകളുടെ വിജയരഹസ്യം. മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലര്‍ അനുഭവങ്ങളിലൊന്നു തിയറ്ററുകളില്‍ കത്തിപ്പടരുകയാണ്. ഈ അടുത്തകാലത്തൊന്നും അത്രമേല്‍ സംതൃപ്തിയോടെ പ്രേക്ഷകര്‍ തിയറ്റര്‍ വിട്ട് ഇറങ്ങിയിട്ടുണ്ടാവില്ല.
പറഞ്ഞുവരുന്നതു ദിന്‍ജിത്ത് അയ്യത്താന്‍ - ബാഹുല്‍ രമേഷ് ടീമിന്റെ പുത്തൻപടം എക്കോ എന്ന ത്രില്ലിംഗ് പീക്കിനെക്കുറിച്ചു തന്നെ. നെഗറ്റീവില്ലാതെ, ലാഗില്ലാതെ പ്രേക്ഷക മനസുകളിൽ ഫ്രഷ്നെസിന്റെ സംതൃപ്തി നിറയ്ക്കു യാണ് എംആർകെ ജയറാം നിർമിച്ച മിസ്റ്ററി ഡ്രാമ ത്രില്ലർ എക്കോ.
ശീതക്കാറ്റു വീശിയടിക്കുന്ന മലമുകളിലെ കരിങ്കല്‍ വീട്ടില്‍ കുര്യച്ചനെ കാത്തിരിക്കുന്ന അയാളുടെ മലേഷ്യന്‍ ഭാര്യ മ്ലാത്തിച്ചേടത്തി. അവരെ പരിചരിക്കാന്‍ ഒപ്പം തങ്ങുന്ന പിയൂസെന്ന പയ്യന്. മലമുകളിലേക്കുള്ള ജീപ്പിന്റെ ഡ്രൈവര്‍ അപ്പൂട്ടി.
Review
മറയൂര്‍ കാടുകളില്‍ അപൂര്‍വമായി കാണപ്പെടുന്ന അമൂല്യവും വിശേഷപ്പെട്ടതുമായ ചന്ദനമരമാണ് വിലായത്ത് ബുദ്ധ. ഗുണനിലവാരമുള്ള ലക്ഷണമൊത്ത ചന്ദനമരം. ബുദ്ധശില്പങ്ങള് നിര്‍മിക്കുന്നതിനാണ് ഇതുപയോഗിക്കുന്നത്. അങ്ങനെയാണ് ഈയിനത്തിനു വിലായത്ത് ബുദ്ധയെന്നു പേരുവീണത്.
അങ്ങനെയുള്ള വിലായത്ത് ബുദ്ധയെ വീട്ടുപറമ്പില്‍ പരിപാലിച്ചു വളര്‍ത്തുന്ന മറയൂരിലെ റിട്ട. അധ്യാപകനും മുന്‍ പഞ്ചായത്തു പ്രസിഡന്റുമായ ഭാസ്കരനും ആ ചന്ദനമരം മോഷ്ടിക്കുമെന്ന് ഭാസ്കരന് മാസ്റ്ററെ പരസ്യമായി വെല്ലുവിളിച്ച അദ്ദേഹത്തിന്റെ ശിഷ്യന് ഡബിള്‍ മോഹന്‍ എന്ന ചന്ദനക്കടത്തുകാരനും തമ്മിലുള്ള പോരാട്ടത്തിന്റെയും പ്രതികാരത്തിന്റെയും സംഭവബഹുലമായ നാള്വഴിച്ചിത്രമാണു വിലായത്ത് ബുദ്ധ.
ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരം. അയ്യപ്പനും കോശിയും എഴുതി സംവിധാനം ചെയ്ത സച്ചിയുടെ ശിഷ്യന് ജയന് നമ്പ്യാര്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം. പക്ഷേ, അയ്യപ്പനും കോശിയുമായി വിലായത്ത് ബുദ്ധയെ താരതമ്യം ചെയ്യാന്‍ മുതിര്‍ന്നാല്‍ സച്ചിയുടെ തട്ട് താണുതന്നെയിരിക്കും. അതാണു സച്ചിയുടെ മാസ്റ്റര്‍ ക്രാഫ്റ്റ്. അതങ്ങനെ തന്നെ തുടരട്ടെ.
Review
മികവുറ്റ രീതിയിൽ ഒരു ഹൊറര്‍ സിനിമ എങ്ങനെ രൂപപ്പെടുത്തണമെന്ന് ആരെങ്കിലും ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് രാഹുല്‍ സദാശിവന് കഥയെഴുതി സംവിധാനം ചെയ്ത പ്രണവ് മോഹന്‍ലാല്‍ ചിത്രം ഡീയസ് ഈറെ. ശബ്ദവും നിശബ്ദതയും ചേരുംപടി സംയോജിപ്പിച്ച് 115 മിനിറ്റുകള്‍ പേടി അനുഭവിപ്പിക്കുന്ന മേക്കിംഗ് ബ്രില്യന്‍സ്.
ഭൂതകാലത്തില്‍ തുടങ്ങി ഭ്രമയുഗത്തിലൂടെ ഡീയസ് ഈറെയിലെത്തുമ്പോള് തനിക്കു പ്രിയപ്പെട്ട ഹൊറര്‍ ജോണറെന്ന കെട്ടിടത്തില്‍ നമ്മളെ പേടിപ്പെടുത്തുന്ന, ഞെട്ടലിലാഴ്ത്തുന്ന ചില പുതിയ നിഗൂഢ മുറികള്‍ പണിതീര്ക്കുകയാണു സംവിധായകന് രാഹുല്‍ സദാശിവന്.
കൊച്ചിയിലുള്ള കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ എന്‍ജിനിയറാണ് പ്രണവിന്റെ കഥാപാത്രം രോഹന്. അച്ഛനും അമ്മയും സഹോദരിയുമൊക്കെ അമേരിക്കയിലാണ്. പട്ടണത്തിലെ വലിയ വീട്ടില്‍ ഒറ്റയ്ക്കാണു താമസം. ധാരാളം സുഹൃത്തുക്കളുമൊത്ത് ജീവിതം ആഘോഷിക്കുന്ന പ്രകൃതം. രോഹന്റെ ക്ലാസ്മേറ്റും സുഹൃത്തുമായിരുന്ന കനി ആത്മഹത്യ ചെയ്തുവെന്നു സുഹൃത്തില്‍ നിന്ന് രോഹന് അറിയുന്നു. സുഹൃത്തിനൊപ്പം കനിയുടെ വീടുസന്ദര്‍ശിച്ചു സ്വന്തം വീട്ടില്‍ തിരിച്ചെത്തുന്ന രോഹൻ നേരിടുന്ന അസാധാരണ സംഭവങ്ങളിലൂടെയാണു കഥാസഞ്ചാരം. തുടര്‍ന്നുള്ള പേടിപ്പെടുത്തുന്ന കഥാമുഹൂര്‍ത്തങ്ങളും വേറിട്ട കഥാസന്ദര്‍ഭങ്ങളും തിയറ്ററില്‍ ആസ്വദിക്കുന്നതാണു രസകരം.
പ്രവചനാതീതമാണ് ചിത്രത്തിന്റെ കഥാസഞ്ചാരം. ഓരോ നിമിഷവും അടുത്തു സംഭവിക്കാന്‍ പോകുന്നത് എന്തെന്ന ആകാംക്ഷ നിലനിര്‍ത്തുന്ന മേക്കിംഗ് സ്റ്റൈല്‍. വിൻഡോ കർട്ടനുകളെ തട്ടിനീക്കി കാറ്റ് വീശുമ്പൊഴും ചായക്കപ്പും സ്ഫടിക പാത്രങ്ങളും വീണുടയുമ്പൊഴും സിഗരറ്റ് കത്തിച്ചു വലിക്കുന്പോൾ പോലും ഹൊറര്‍ അനുഭവിപ്പിക്കാന്‍ പാകത്തില്‍ ശബ്ദം ഡിസൈന്‍ ചെയ്തുവെന്നത് എടുത്തുപറയാതെ വയ്യ. ഇത്തരമൊരു സസ്പെന്‍സ് ചിത്രത്തിന്റെ ഹൊറര്മൂഡിനു തീപിടിപ്പിക്കുംവിധം പശ്ചാത്തല സംഗീതമൊരുക്കിയ ക്രിസ്റ്റോ സേവ്യറും ശബ്ദം ഡിസൈന്‍ ചെയ്ത ജയദേവന് ചക്കടത്തും ശബ്ദമിശ്രണം ഗംഭീരമാക്കിയ എം. ആര്. രാജാകൃഷ്ണനും കൈയടി നേടുന്ന കാഴ്ച.