Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Movies

News

ജെയിംസ് കാമറൂൺ ആർആർആർ കണ്ടത് രണ്ടുതവണ! ഹോളിവുഡ് വിസ്മയത്തെ നേരിൽ കണ്ട അനുഭവം പങ്കുവച്ച് രാജമൗലി

ബാഹുബലി എന്ന ഒറ്റ സിനിമ കൊണ്ടു ലോകമെന്പാടുമുള്ള ചലച്ചിത്രാസ്വാദകരെ വിസ്മയിപ്പിച്ച സംവിധായകനാണ് എസ്.എസ്. രാജമൗലി. ഇന്ത്യൻ സിനിമയുടെ അഭിമാനം ആഗോളതലത്തിൽ ഉയർത്തിയ രാജമൗലി, ഹോളിവുഡ് ഇതിഹാസ സംവിധായകൻ ജെയിംസ് കാമറൂണിനെ നേരിൽ കണ്ടതിന്‍റെ ഓർമകൾ പങ്കുവച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നു.

രാജമൗലിയുടെ ഈച്ച, ബാഹുബലി, ആർആർആർ എന്നീ ചിത്രങ്ങളുടെ പ്രമോഷണൽ പരിപാടിക്കിടെയാണ് പാരീസിലെ അതിപ്രശസ്തമായ ഗ്രാന്‍റ് റെക്സ് തിയേറ്ററിൽ ടൈറ്റാനിക്കിന്‍റെയും ബാഹുബലിയുടെയും സംവിധായകർ കണ്ടുമുട്ടിയത്. തന്‍റെ സൂപ്പർഹിറ്റ് ചിത്രമായ ആർആർആർ ജെയിംസ് കാമറൂൺ രണ്ടുതവണയാണ് കണ്ടതെന്ന് രാജമൗലി വെളിപ്പെടുത്തി.
ഒരു ആരാധകന്‍റെ കൗതുകത്തോടെയും അത്ഭുതത്തോടെയുമാണ് ഞാൻ അദ്ദേഹത്തെ നോക്കിനിന്നത്. ആർആർആർ എന്ന ചിത്രം എത്രത്തോളം മികച്ചതാണെന്നും താൻ അത് രണ്ടുതവണ കണ്ടുവെന്നും അദ്ദേഹം എന്നോട് പറയുകയായിരുന്നു- രാജമൗലി പറഞ്ഞു.

ചലച്ചിത്രമേഖലയിലെ നിർമിത ബുദ്ധി (എഐ) യുടെ ഉപയോഗത്തെക്കുറിച്ചും ഇരുവരും സംസാരിക്കുകയുണ്ടായി. എഐയുടെ വരവ് തന്നെ ഭയപ്പെടുത്തുന്ന ഒന്നാണെന്ന് രാജമൗലി പറഞ്ഞപ്പോൾ, എഐക്ക് ഒരിക്കലും യഥാർഥ സിനിമാനിർമാണത്തെ മറികടക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ജെയിംസ് കാമറൂൺ തന്നെ ആശ്വസിപ്പിച്ചതായും രാജമൗലി കൂട്ടിച്ചേർത്തു.

ഈച്ച, ബാഹുബലി, ആർആർആർ തുടങ്ങിയ ചിത്രങ്ങളുടെ ഫ്രഞ്ച് പതിപ്പുകൾ വലിയ രീതിയിലാണ് സ്വീകരിക്കപ്പെടുന്നത്. ഫ്രാൻസും സ്വീഡനും തമ്മിലുള്ള ആവേശകരമായ ഫുട്ബോൾ മത്സരം നടക്കുന്പോഴും ആർആർആർ സ്ക്രീനിംഗിന് പാരീസിലെ തിയേറ്ററുകളിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. സിനിമ റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞിട്ടും പ്രേക്ഷകരുടെ പ്രതികരണത്തിൽ ഒട്ടും കുറവ് വന്നിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു പാരീസിലെ സ്വീകരണം.

മഹേഷ് ബാബുവിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമായ വാരണാസിയുടെ തിരക്കുകളിലാണ് രാജമൗലി ഇപ്പോൾ. മലയാളത്തിന്‍റെ പ്രിയതാരം പൃഥ്വിരാജ് ആണ് ചിത്രത്തിലെ കുംഭ എന്ന വില്ലൻ കഥാപാത്രമായി എത്തുന്നത്. പൃഥ്വിരാജ് തന്‍റെ രംഗങ്ങളെല്ലാം പൂർത്തിയാക്കിയിരുന്നു. രാജമൗലിയുടെ ഫിലിം മേക്കിംഗിനെക്കുറിച്ച് താരം പങ്കുവച്ച വിശേഷങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.

News

പിന്നിൽ നിന്നു കുത്തിയ പ്രിയപ്പെട്ടവരിൽ നിന്നും എന്നെ കാത്തതിനാണ് നീ ഈ വെറുപ്പ് നേരിടുന്നത്: അഹാനയോട് സിന്ധു  

കുടുംബപ്രശ്നങ്ങൾക്ക് പിന്നാലെ സോഷ്യൽ മീഡിയായിൽ മകൾ അഹാന കൃഷ്ണയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി താരത്തിന്‍റെ അമ്മ സിന്ധു കൃഷ്ണ.

ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സിന്ധു മകൾക്ക് പിന്തുണ പ്രഖ്യാപിച്ചത്. അഹാനയെ കുഞ്ഞായിരിക്കുമ്പോൾ നെഞ്ചോട് ചേർത്തുപിടിച്ചു നിൽക്കുന്ന ഒരു പഴയകാല ചിത്രത്തിനൊപ്പമാണ് സിന്ധു കൃഷ്ണ ഈ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചത്.

‘‘അമ്മു... എനിക്കു താങ്ങായി നിന്നതിനും, സ്വന്തം സ്വാർഥ താൽപര്യങ്ങൾക്കായി എന്നെ പിന്നിൽ നിന്നു കുത്തിയ പ്രിയപ്പെട്ടവരിൽ നിന്ന് എന്നെ കാത്തതിനും സോഷ്യൽ മീഡിയയിൽ നീ നേരിടുന്ന ഈ വിദ്വേഷങ്ങൾക്കെല്ലാം ഞാൻ ഹൃദയപൂർവം ക്ഷമ ചോദിക്കുന്നു..

നീ ഒരു തെറ്റും ചെയ്തിട്ടില്ല... ഈ പ്രപഞ്ചത്തിനും നിന്നെ സ്നേഹിക്കുന്നവർക്കും അതറിയാം. അതുകൊണ്ട് വെറുപ്പ് പ്രചരിപ്പിക്കുന്നവർ എന്തും പറഞ്ഞോട്ടെ, നീ തളരരുത്...സിന്ധു കൃഷ്ണ കുറിച്ചു.

തനിക്കെതിരെ സൈബർ ഇടങ്ങളിൽ വലിയ രീതിയിലുള്ള വിദ്വേഷ പ്രചാരണങ്ങൾ നടക്കുമ്പോഴും അമ്മ നൽകിയ ഈ പിന്തുണയാണ് തനിക്ക് ഏറ്റവും വലുതെന്ന് അഹാനയും വ്യക്തമാക്കി.  സിന്ധു കൃഷ്ണയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി റീഷെയർ ചെയ്തുകൊണ്ട് എനിക്ക് ഇതാണ് പ്രധാനം എന്നാണ് അഹാന സ്വന്തം സ്റ്റോറിയിൽ കുറിച്ചത്.

അമ്മൂമ്മയ്ക്കെതിരെയും കസിൻ തൻവിക്കെതിരെയും സംസാരിച്ചതിന് പിന്നാലെയാണ് അഹാനയ്ക്കെതിരെ സൈബർ ആക്രമണം തുടങ്ങിയത്.

Star Chat

മമിതയുടെ ഉയർച്ചയിൽ ചേച്ചിയുടെ വാത്സല്യത്തോടെ ഐശ്വര്യ ലക്ഷ്മി: അവൾ എനിക്ക് കുട്ടിയെപ്പോലെ...

പ്രേമലു എന്ന ചിത്രത്തോടെ മോളിവുഡും കടന്ന് തെന്നിന്ത്യയുടെ യുവസുന്ദരിയായി മമിത ബൈജു മാറി. തമിഴകത്തും തെലുങ്കുദേശത്തും ചലച്ചിത്രാസ്വാദകരുടെ ഇഷ്ടനായികയാണ് ഈ മലയാളിപെൺകൊടി. മമിതയുടെ അമ്പരപ്പിക്കുന്ന വളർച്ചയിൽ, പ്രേക്ഷകർക്കൊപ്പം തന്നെ സിനിമാ ലോകത്തുനിന്നും കൈയടികൾ ഉയരുന്നുണ്ട്. ഇപ്പോൾ, മമിതയുടെ കരിയറിലെ സുവർണ കാലഘട്ടത്തെ പ്രശംസിച്ച് നടി ഐശ്വര്യ ലക്ഷ്മി രംഗത്തെത്തിയിരിക്കുകയാണ്.

തെന്നിന്ത്യൻ സിനിമയിൽ തന്‍റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് ഐശ്വര്യ. മായാനദിയും പൊന്നിയിൻ സെൽവനുമൊക്കെ കടന്ന് തമിഴിലും തെലുങ്കിലും മലയാളത്തിലും ഒരേപോലെ തിളങ്ങി നിൽക്കുന്ന നടി. അതുകൊണ്ടുതന്നെ മറ്റൊരു മലയാളി നടിക്ക് അന്യഭാഷകളിൽ ലഭിക്കുന്ന സ്വീകാര്യതയെ ഏറെ പോസിറ്റീവായാണ് നോക്കിക്കാണുന്നത്. മമിതയുടെ വളർച്ചയിൽ തനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഐശ്വര്യ വ്യക്തമാക്കി. വെറുമൊരു സഹപ്രവർത്തക എന്നതിനപ്പുറം മമിതയുമായി തനിക്കുള്ള ആത്മബന്ധത്തെക്കുറിച്ചും താരം വാചാലയായി.

മമിത എനിക്ക് കുട്ടിയെപ്പോലെയാണ് - ചേച്ചിയുടെ വാത്സല്യത്തോടെയാണ് ഐശ്വര്യ ഈ വാക്കുകൾ പങ്കുവച്ചത്. തങ്ങൾക്കിടയിൽ അത്രമേൽ അടുത്ത ബന്ധമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. അന്യഭാഷാ ചിത്രങ്ങളിൽ വിജയം നേടുക എന്നത് എളുപ്പമുള്ള കാര്യമല്ല. മമിത‍യുടെ ഈ മുന്നേറ്റം തെന്നിന്ത്യൻ സിനിമാ ലോകത്ത് മലയാളി നടിമാരുടെ കരുത്ത് ഒരിക്കൽക്കൂടി തെളിയിക്കുന്നതാണ്.
മലയാള സിനിമയിൽനിന്ന് തമിഴകത്തേക്ക് ചുവടുവച്ച് വലിയ വിജയങ്ങൾ സ്വന്തമാക്കിയ ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകൾ, പുതുതലമുറയിലെ താരങ്ങൾക്കിടയിലുള്ള ആത്മബന്ധത്തിന്‍റെ ഉദാഹരണമായി മാറി.

News

ഇതിനൊന്നും തുടക്കമിട്ടത് ഞാനല്ല, വീഡിയോ നീക്കം ചെയ്തതിന് പിന്നിലെ കാരണം പറഞ്ഞ് അഹാന

അമ്മൂമ്മയുമായുള്ള തർക്കവും കുടുംബത്തിലെ മറ്റ് പ്രശ്നങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതിന് പിന്നാലെ അഹാന കൃഷ്ണയുടെ കുടുംബം വിവാദത്തിലായിരുന്നു. പിന്നാലെ അഹാന തന്‍റെ വീഡിയോ യുട്യൂബിൽ നിന്നും നീക്കം ചെയ്തിരുന്നു.

താൻ വീഡിയോ പിൻവലിക്കുകയാണെങ്കിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോകൾ നീക്കം ചെയ്യാമെന്ന് കസിൻ തൻവി സമ്മതിച്ചതായും അഹാന പുതിയ സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി. 

‘‘കുടുംബത്തിലെ ആഭ്യന്തരപ്രശ്നങ്ങൾ പൊതുവേദിയിൽ ചർച്ചയാക്കേണ്ടവയല്ലെന്ന് മുതിർന്നവർ സംസാരിച്ച് തൻവിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. 

ഞാൻ എന്‍റെ വീഡിയോ പിൻവലിക്കുകയാണെങ്കിൽ, സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോകൾ താനും നീക്കം ചെയ്യാമെന്ന് അവൾ സമ്മതിച്ചു. അതനുസരിച്ച് എന്‍റെ വീഡിയോ ഞാൻ ഇപ്പോൾതന്നെ പിൻവലിച്ചിരിക്കുകയാണ്. പരമാവധി ഒരാഴ്ചയ്ക്കുള്ളിൽ ഈ വീഡിയോ ഞാൻ മാറ്റുമെന്ന് അതിൽത്തന്നെ വ്യക്തമായി പറഞ്ഞിരുന്നതുമാണ്.

യഥാർഥത്തിൽ, ഈ ‘സർക്കസിനു’ തുടക്കമിട്ടത് ഞാനല്ല. അവൾ ഒരിക്കലും ചെയ്യാൻ പാടില്ലാതിരുന്ന ഒരു പ്രവൃത്തിക്കുള്ള പ്രതികരണം മാത്രമായിരുന്നു എന്‍റെ ഭാഗത്തുനിന്നുണ്ടായത്. തൻവി നൽകിയ വാക്കിൽ ഉറച്ചുനിൽക്കുമെന്നും, വ്യക്തിപരമായ നേട്ടങ്ങൾക്കായി സ്വന്തം കുടുംബകാര്യങ്ങൾ ഇനി സോഷ്യൽ മീഡിയയിലേക്ക് വലിച്ചിഴയ്ക്കില്ലെന്നും ഞങ്ങൾ ആത്മാർഥമായി പ്രത്യാശിക്കുന്നു.’’അഹാന കൃഷ്ണ കുറിച്ചു. 

ആരെയും കുറ്റപ്പെടുത്താതെയായിരുന്നു തൻവി ഈ വിഷയത്തിൽ വിശദീകരണം നൽകിയത്. ‘‘കുടുംബാംഗങ്ങളുമായി കാര്യങ്ങൾ സംസാരിച്ച് തെറ്റിദ്ധാരണകൾ നീക്കാനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്. ഞാനും അഹാനയും വീഡിയോകൾ നീക്കം ചെയ്യുകയും സംസാരിച്ച് കാര്യങ്ങൾ തീർക്കുകയും ചെയ്യും.’’തൻവിയുടെ വാക്കുകൾ.

അഹാനയുടെ അമ്മ സിന്ധു കൃഷ്ണയുടെ അനുജത്തിയുടെ മകളായ തൻവി പങ്കുവച്ച ഒരു വ്ലോഗാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. അഹാനയുടെ കുടുംബം അമ്മൂമ്മയെ ഒറ്റപ്പെടുത്തിയെന്ന രീതിയിലായിരുന്നു തൻവിയുടെ ആദ്യ വീഡിയോ. ഇതിന് മറുപടിയുമായി, തന്‍റെ അമ്മയ്ക്കെതിരെ ഉയർന്ന സൈബർ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് അഹാന രംഗത്തെത്തിയതോടെ പ്രശ്നം കൊഴുക്കുകയായിരുന്നു. 

 

 

 

 

 

 

News

ലക്ഷ്മിപ്രിയെ സംരക്ഷിക്കാൻ ശ്വേതയും ആ പ്രമുഖ നടനുമുണ്ട്, ടിനി വെറും ടൂൾ: അൻസിബയുടെ അഭിഭാഷകൻ പറയുന്നു

അൻസിബ ഹസൻ ടിനി ടോമിനും ലക്ഷ്മിപ്രിയയ്ക്കും എതിരെ നൽകിയ പരാതികളിൽ പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകളെക്കുറിച്ച് തുറന്നുപറഞ്ഞ് അൻസിബയുടെ അഭിഭാഷകൻ അഡ്വ. ഫിർദോസ്.

അൻസിബയുടെ പരാതികൾ ആദ്യം തള്ളിക്കളയാനാണ് പോലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും എന്നാൽ ശക്തമായ നിയമപോരാട്ടത്തിനൊടുവിൽ ടിനി ടോമിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലക്ഷ്മിപ്രിയയ്ക്കൊപ്പം ശ്വേത മേനോനും മറ്റൊരു പ്രമുഖ രാഷ്ട്രീയ നേതാവായ സിനിമ നടൻ കൂടിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘‘നടൻ ടിനി ടോമിനെതിരെ അൻസിബ ഹസൻ നൽകിയ പരാതിയിൽ കേസ് എടുക്കാൻ ഇപ്പോൾ കോടതി നിർദേശം നൽകിയിട്ടുണ്ട്. യഥാർഥത്തിൽ ടിനി ടോമിനെതിരായി പോലീസ് സ്റ്റേഷനിൽ അൻസിബ നൽകിയ കേസ് പോലീസ് കഴമ്പില്ല എന്നുപറഞ്ഞ് തള്ളിക്കളഞ്ഞതായിരുന്നു. 

അൻസിബയെയും ടിനി ടോമിനെയും മറ്റു പലരെയും വിളിച്ച് മൊഴി എടുത്തിരുന്നു. എന്നിട്ടും ഒരു എഫ് ഐ ആർ പോലും റജിസ്റ്റർ ചെയ്യാതെ കേസ് തള്ളിക്കളയുകയായിരുന്നു. 

അന്വേഷിക്കുക പോലും ചെയ്യാതെ എങ്ങനെയാണ് കഴമ്പില്ല എന്ന് മനസ്സിലാകുന്നത്.  അതിനുശേഷമാണ് ഞങ്ങൾ  കോടതിയെ സമീപിച്ചത്. ഇപ്പോൾ കേസിൽ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. കടവന്ത്ര പോലീസ് സ്റ്റേഷനിലാണ് ഇനി എഫ്.ഐ.ആർ ഇടേണ്ടത്. അവിടെയായിരിക്കും തുടർനടപടികൾ.  

യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും അനാവശ്യവും മോശവുമായ കാര്യങ്ങൾ പറഞ്ഞതിനെതിരെയും ലക്ഷ്മിപ്രിയയ്ക്ക് എതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. 

അൻസിബയുടെ പരാതിക്ക് മറുപടിയായി കമ്മിഷണർ ഇപ്പോൾ ഒരു അറിയിപ്പ് തന്നിട്ടുണ്ട്. അതായത്, എറണാകുളം സെൻട്രൽ എ.സി.പിക്ക് ഈ പരാതി ഫോർവേഡ് ചെയ്തിട്ടുണ്ട് എന്ന്. 

മുൻപ് പാലാരിവട്ടം സ്റ്റേഷനിലായിരുന്ന അന്വേഷണം അവിടുന്ന് മാറ്റി ഇപ്പോൾ എ.സി.പിക്ക് കൈമാറിയിരിക്കുകയാണ്. അതിന്‍റെ മെയിൽ കോപ്പി ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഞങ്ങൾ പരാതി കൊടുത്തിട്ടും അവർ ആ വീഡിയോ പോസ്റ്റ് ചെയ്യുകയാണുണ്ടായത്. ഇപ്പോൾ പാലാരിവട്ടം സ്റ്റേഷനിൽ നിന്നും മാറ്റി എറണാകുളം എ.സി.പിയുടെ പരിധിയിലേക്ക് അത് വന്നിട്ടുണ്ട്. ഇനിയിപ്പോൾ അവിടെയായിരിക്കും തുടർനടപടികൾ. അവർ കേസ് എടുക്കുമോ ഇല്ലയോ എന്ന് കണ്ടറിയണം. 

ലക്ഷ്മിപ്രിയയ്ക്കും വനിതാ എസ് ഐക്കും എതിരെ നൽകിയ പരാതിയിൽ ശനിയാഴ്ചത്തേക്ക് അൻസിബയുടെ സ്റ്റേറ്റ്മെന്റ് എടുക്കാൻ വച്ചിരിക്കുകയാണ്. നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വളരെ പോസിറ്റീവായ ഒരു സമീപനമാണ് കോടതിയുടെ ഭാഗത്തുനിന്നുള്ളത്.

എന്തിരുന്നാലും അതിലൊരു പബ്ലിക് സർവന്‍റ് (പോലീസുകാരി) കൂടി പ്രതിയായിട്ടുള്ളതുകൊണ്ട്, അതിന്‍റെ ഭാഗമായിട്ടായിരിക്കാം കോടതി കൃത്യത . എന്താണ് പ്രൊസീഡിംഗ്സ് വരുന്നത് എന്ന് കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്.

അൻസിബ നൽകുന്ന പരാതികളൊക്കെ പോലീസ് തള്ളിക്കളയുന്നതിനു പിന്നിൽ വ്യക്തമായ ഒരു സംഘപരിവാർ രാഷ്ട്രീയം കളിക്കുന്നുണ്ട്. ടിനി ടോം അങ്ങനെയുള്ള ആളല്ലെന്ന് നമുക്കറിയാം, പക്ഷേ അയാൾ ഇവിടെയൊരു ടൂൾ  മാത്രമാണ്.

എഫ്ഐആർ പോലും ഇടാൻ അവർ തയാറാകുന്നില്ല. കാരണം എഫ്.ഐ.ആർ ഇട്ടാൽ നമുക്ക് ചോദ്യം ചെയ്യാൻ പറ്റും. ഇതിന് പിന്നിൽ ശ്വേത മേനോൻ, രാഷ്ട്രീയ പ്രമുഖനുമായ സൂപ്പർ നടൻ തുടങ്ങിയ വലിയൊരു ടീം തന്നെയുണ്ട്.

വരും ദിവസങ്ങളിൽ പല രഹസ്യങ്ങളും പുറത്തുവരും. ഇവർക്കു വേണ്ടിയാണ് ഇവരൊക്കെ സംസാരിക്കുന്നത്. ടിനി ടോമും ലക്ഷ്മിപ്രിയയും രണ്ട് രാഷ്ട്രീയ ചേരിയിലുള്ളവരാണ്. ലക്ഷ്മിപ്രിയയെ എന്തിനാണ് പൊലീസ് സംരക്ഷിക്കുന്നത്? അതിന് പിന്നിൽ വ്യക്തമായ താല്പര്യങ്ങളുണ്ട്

പലരും വിചാരിക്കുന്നത് ഇത് കോൺഗ്രസിന്‍റെ പോലീസാണെന്നോ അല്ലെങ്കിൽ ഭരിക്കുന്ന ആഭ്യന്തര വകുപ്പിന്‍റെ പോലീസാണെന്നോ ഒക്കെയാണ്. മുൻപ് പിണറായി വിജയൻ ഭരിച്ചിരുന്ന സമയത്തും എനിക്ക് നേരിട്ട് അനുഭവമുള്ള കാര്യമാണിത്. ഞാൻ 'കേരള സ്റ്റോറി' സിനിമക്കെതിരെ പരാതി നൽകാൻ കമ്മിഷണർ ഓഫിസിൽ പോയപ്പോൾ, അവിടെയിരുന്ന ഒരു വനിതാ പോലീസുകാരി എന്നോട് ചോദിച്ചത് 'ആ സിനിമയിൽ എന്താണ് തെറ്റ്, അതല്ലേ ഇവിടെ നടക്കുന്നത്' എന്നാണ്. അന്ന് ഭരിക്കുന്നത് പിണറായിയാണ്, പക്ഷേ അതേ ഓഫിസാണ് ഇപ്പോഴും റൺ ചെയ്യുന്നത്. 

പാലാരിവട്ടത്ത് പരാതി നൽകിയ സമയത്ത് അൻസിബ നേരിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വിളിച്ച് സംസാരിച്ചിരുന്നു. ഇൻസ്റ്റാഗ്രാമിൽ ആ റീൽ ഇറങ്ങിയ ഉടനെയായിരുന്നു അത്.

യൂട്യൂബിൽ വിഡിയോ അടുത്ത ദിവസം വൈകിട്ട് നാല് മണിക്ക് റിലീസ് ചെയ്യാൻ ഷെഡ്യൂൾ ചെയ്തു വെച്ചിരിക്കുകയാണെന്നും അത് വലിയ ദോഷം ചെയ്യുമെന്നും ചെന്നിത്തലയോട് അൻസിബ പറഞ്ഞു.

‘‘ഞാൻ വിളിച്ച് പറയാം, എഫ്.ഐ.ആർ ഇടാനുള്ള കാര്യങ്ങൾ ചെയ്യാം’’എന്ന് അദ്ദേഹം ഉറപ്പുനൽകി. അദ്ദേഹം വിളിച്ച് പറഞ്ഞതിന് പിന്നാലെ 10 മിനിറ്റിനുള്ളിൽ എസ്.എച്ച്.ഒ അൻസിബയെ തിരിച്ചുവിളിച്ച് കേസെടുക്കുന്നുണ്ട് എന്ന് അറിയിക്കുകയും ഒരു പേപ്പർ അയച്ചു നൽകുകയും ചെയ്തു.  

പക്ഷേ പിന്നീട് അവർ കളി മാറ്റി, ഇത് പ്രാഥമിക അന്വേഷണം ആണ് 14 ദിവസം കഴിഞ്ഞിട്ടേ തീരുമാനമെടുക്കൂ എന്ന് പറഞ്ഞ് നീട്ടിക്കൊണ്ടുപോയി. 

ഇതിനിടയിൽ ബി. ഉണ്ണികൃഷ്ണൻ എസിപിയെ വിളിച്ച് സംസാരിച്ചു, നടൻ സിദ്ദീഖ് വിളിച്ച് സംസാരിച്ചു. ഇവരൊക്കെ ഇടപെട്ടപ്പോഴും പൊലീസ്‌  പ്രാഥമിക അന്വേഷണത്തിന്‍റെ പേരിൽ ഒതുക്കാൻ നോക്കുകയാണ്. വിസിബിൾ ആയ ഒരു ഒഫൻസ് നടന്നിട്ടും പോലീസ് പ്രാഥമിക അന്വേഷണം എന്ന് പറഞ്ഞ് നീട്ടിക്കൊണ്ടുപോകുന്നത് ശുദ്ധമായ രാഷ്ട്രീയക്കളിയാണ്. 

എന്ത് പ്രാഥമിക അന്വേഷണമാണ് നടത്തേണ്ടത്? രമേശ് ചെന്നിത്തലയോ മറ്റുള്ളവരോ വിളിച്ച് പറഞ്ഞിട്ടും കേസ് മുന്നോട്ട് പോകാത്തത് പോലീസിന്‍റെ രാഷ്ട്രീയ മനോഭാവം കൊണ്ടാണ്. ഇതിനെതിരെ അൻസിബ മീഡിയയിൽ നൽകിയ അഭിമുഖങ്ങളിൽ ശക്തമായി പ്രതികരിച്ചിട്ടുണ്ട്, പരാതിയുമായി വരുന്ന സ്ത്രീകളുടെ ജാതിയും മതവും നോക്കിയല്ല പോലീസ് കേസ് എടുക്കേണ്ടത്, ആഭ്യന്തര വകുപ്പ് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സാധാരണഗതിയിൽ കോടതി നിർദേശിച്ചാൽ 24 മണിക്കൂറിനുള്ളിൽ എഫ്.ഐ.ആർ ഇട്ട് കോടതിയിൽ സമർപ്പിക്കണം, അതാണ് നിയമം. ചിലപ്പോൾ പോലീസ് രണ്ടു മൂന്നു ദിവസം വൈകിച്ചേക്കാം. പരാതിക്കാർ വീണ്ടും പരാതിയുമായി പോകില്ലെന്ന ധാരണയിലാണ് പോലീസ് പലപ്പോഴും ഇങ്ങനെ ചെയ്യുന്നത്.

പോലീസിന്‍റെ അന്വേഷണത്തിലും നമ്മൾ വലിയ നീതി പ്രതീക്ഷിക്കുന്നില്ല. പോലീസ് അന്വേഷണം തൃപ്തികരമല്ലെങ്കിൽ റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞാൽ ഞങ്ങൾ നേരിട്ട് കോടതിയിൽ പ്രൈവറ്റ് കേസ് ഫയൽ ചെയ്യും. കോടതി നേരിട്ട് അന്വേഷിക്കുന്നതിലാണ് ഞങ്ങൾക്ക് വലിയ പ്രതീക്ഷയും ഹോപ്പുമുള്ളത്. അത് എങ്ങനെ കൊണ്ടുപോകണമെന്ന് ഞങ്ങൾക്ക് നന്നായറിയാം.

ഇത്രയും വലിയ മീഡിയ പബ്ലിസിറ്റിയുള്ള ഒരു കേസിൽ പോലും ഇവർ ഇത്രയും ധൈര്യം കാണിച്ച് നീതി നിഷേധിക്കുമ്പോൾ, ഒരു സാധാരണ പെൺകുട്ടിയുടെ അവസ്ഥ എന്തായിരിക്കും? അവർ എന്ത് ധൈര്യത്തിൽ പോലീസ് സ്റ്റേഷനിൽ കയറിച്ചെല്ലും?

അതുകൊണ്ട് തന്നെയാണ് അൻസിബ വിട്ടുകൊടുക്കാതെ ഈ പോരാട്ടം തുടരുന്നത്. ഈ പോരാട്ടം അൻസിബയ്ക്ക് വേണ്ടി മാത്രമല്ല, നാളെ ഒരു പോലീസ് സ്റ്റേഷനിലും ഒരു സ്ത്രീക്കും നീതി നിഷേധിക്കപ്പെടാൻ പാടില്ല, എല്ലാ പെൺകുട്ടികൾക്കും വേണ്ടിയാണ് ഈ പോരാട്ടം.’’

News

ജയ് ഭീം സംവിധായകനൊപ്പം വീണ്ടും സൂര്യ; നായിക കയാദു ലോഹർ

ജയ് ഭീം,വേട്ടൈയ്യൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നാലെ ടി.ജെ. ജ്ഞാനവേല്‍ ഒരുക്കുന്ന പുതിയ ചിത്രത്തിൽ സൂര്യ നായകൻ. കയാദു ലോഹര്‍ നായികയാവുന്ന ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ സായ് അഭ്യങ്കര്‍ ആണ്. എസ്.എ. കതിര്‍ ഛായാഗ്രഹണവും ഫിലോമിന്‍ രാജ് എഡിറ്റിംഗും നിര്‍വഹിക്കും. ഹോംബാലെ ഫിലിംസ് ആണ് നിർമാണം.

കരിയറിലെ തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം കറുപ്പിലൂടെ ബോക്സ്ഓഫിസിൽ സൂര്യ വലിയ തിരിച്ചുവരവ് നടത്തിയിരുന്നു. ആര്‍.ജെ. ബാലാജിയുടെ സംവിധാനത്തില്‍ തിയറ്ററുകളിലെത്തിയ കറുപ്പ് 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. 

ആവേശത്തിനു ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം, വെങ്കി അട്‌ലൂരിയുടെ ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്നിവയാണ് സൂര്യയുടെ നിലവിലുള്ള പ്രോജക്ടുകൾ.

‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’ ഉടൻ തിയറ്ററുകളിലെത്തും. മമിത ബൈജുവാണ് ചിത്രത്തിലെ നായിക. രാധിക ശരത്കുമാര്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

News

ഞാൻ അതിന്‍റെ ഭാഗമല്ലാതിരിന്നിട്ടും അയാൾ അങ്ങനെ ചെയ്യുന്നു, മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ഹന്‍സിക കൃഷ്ണ

അമ്മ സിന്ധു കൃഷ്ണയ്ക്കെതിരെ ഉയർന്ന സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി അഹാന കൃഷ്ണ പങ്കുവച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മാതൃസഹോദരിയുടെ മകളായ തൻവിക്കും മുത്തശി വസന്തയ്ക്കുമെതിരെയായിരുന്നു അഹാനയുടെ വീഡിയോ. എന്നാൽ ഈ യൂട്യൂബ് വിഡിയോയ്ക്ക് പിന്നാലെ അനാവശ്യമായി തന്‍റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ ഹൻസിക കൃഷ്ണ രംഗത്തെത്തി.

സംഭവവുമായി യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും തന്‍റെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജ തമ്പ്‌നെയിലുകൾ നിർമിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന യൂട്യൂബർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഹൻസിക ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി.

‘‘അഹാനയുടെ ഏറ്റവും പുതിയ യൂട്യൂബ് വിഡിയോയുമായി ബന്ധപ്പെട്ട്, ഞാൻ ഒട്ടും ഭാഗമല്ലാത്ത ഒരു വിഷയത്തിലേക്ക് ഒരു യൂട്യൂബർ എന്നെ വീണ്ടും വലിച്ചിഴയ്ക്കുകയാണ്. കാഴ്ച്ചക്കാരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മാത്രം അയാൾ എന്‍റെ പേരും ചിത്രവും വിഡിയോയുടെ തംബ്‌നെയിലിലും ടൈറ്റിലിലും ഉപയോഗിച്ചിരിക്കുന്നു.

എന്നെ മനഃപൂർവം ലക്ഷ്യം വെച്ചുകൊണ്ടാണ് ഇത് ചെയ്യുന്നത്. ഈ അതിക്രമം അവസാനിപ്പിച്ചില്ലെങ്കിൽ അയാൾക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യുമെന്ന് ഞാൻ അറിയിക്കാൻ ആഗ്രഹിക്കുന്നു,’’ ഹൻസിക ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.

സിന്ധു കൃഷ്ണയുടെ അമ്മയുടെയും കുടുംബത്തിന്‍റെയും വിഷയത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടന്നിരുന്നു. ഇതിന് മറുപടിയുമായി അഹാന കൃഷ്ണ രംഗത്തെത്തുകയും ചെയ്തിരുന്നു.

എന്നാൽ, ഈ വിവാദങ്ങളിലൊന്നും യാതൊരു പങ്കുമില്ലാത്ത ഹൻസികയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി ചില ഓൺലൈൻ ചാനലുകൾ വീഡിയോകൾ പ്രചരിപ്പിച്ചതിലാണ് ഹൻസികയുടെ പ്രതികരണം.

News

രേണുവിനെ നേരിൽ കണ്ടു, അവരുടെ അവസ്ഥ അതീവ ദുഷ്കരം: സീമ ജി. നായർ  

കാന്‍സർ ബാധിതയായി കീമോ ചെയ്ത് വീട്ടിൽ കഴിയുന്ന രേണു സുധിയെ നേരിൽ കണ്ട് നടി സീമ ജി. നായർ. രേണു ഇപ്പോൾ കടന്നുപോകുന്ന അവസ്ഥ ദുഷ്‌കരവും അതി കഠിനവുമാണെന്നും സീമ പറയുന്നു.

‘‘കഴിഞ്ഞ കുറെ ദിവസങ്ങൾ ആയി ചില കാര്യങ്ങൾ എഴുത്തണമെന്ന് വിചാരിച്ചിരുന്നു, ഞാൻ രേണുവിനെ ഫോളോ ചെയ്യുന്ന വ്യക്തിയോ, രേണുവിന്‍റെ വീഡിയോ കാണുന്ന ആളോ ആയിരുന്നില്ല, പക്ഷേ രേണുവിന് കാൻസർ ആണെന്നറിഞ്ഞ ദിവസം മുതൽ അവരെ വിളിക്കാനും, കാര്യങ്ങൾ അറിയാനും ശ്രമിച്ചു, കഴിഞ്ഞ ദിവസം രേണുവിന്‍റെ അടുത്ത് പോയിരുന്നു, രേണുവിനെ കണ്ടിരുന്നു..

എന്‍റെ ജീവിതത്തിൽ ഞാൻ അറിഞ്ഞും, അറിയാതെയും കടന്നു വന്ന ഇത്തരത്തിൽ ഒരുപാടുപേർ ഉണ്ടായിരുന്നു, ഇപ്പോളും ഉണ്ട്, ഇന്നലെവരെ അവർ ആരെന്നോ, എന്തെന്നോ അറിയാൻ ഞാൻ ശ്രമിച്ചിട്ടില്ല, ഇനി അങ്ങോട്ടും അങ്ങനെ തന്നെ...പക്ഷേ ഈ അസുഖം എന്താണെന്നും, അതെങ്ങനെ ആവും എന്നറിയാനും ഞാൻ ശ്രമിച്ചിട്ടുണ്ട്, എല്ലാദിവസവും ഈശ്വരനോട് പ്രാർത്ഥിക്കുന്നത് ആർക്കും ഈ അസുഖം വരുത്തല്ലേയെന്നാണ്.നിരവധിപേരുടെ കൂടെ ഞാൻ യാത്ര ചെയ്തു, എന്‍റെ അമ്മയ്ക്കും ഇതേ അസുഖം ആയിരുന്നു..പല വേർപാടുകളും ഇപ്പോളും ഉൾകൊള്ളാൻ കഴിയുന്നുമില്ലാതാനും. 

ഇന്നലെ വരെ ഒരാളുടെ തണലിൽ ജീവിച്ചിരുന്ന വ്യക്തി, പെട്ടെന്ന് അയാൾ ഇല്ലാതാകുമ്പോൾ..മുന്നോട്ടു ഇനിയും ജീവിച്ചേ മതിയാകു എന്നവസ്ഥയിൽ അവനവന് പറ്റുമെന്നു അവർക്കു തോന്നുന്ന ജോലി ചെയ്യാൻ ശ്രമിക്കും, കാണേണ്ടവർക്ക് കാണാം, ഇല്ലാത്തവർക്ക് തിരസ്‌ക്കരിക്കാം, ആരുടെ കൈയും, കാലും പിടിച്ച് എന്‍റെ വർക്ക്‌ നിങ്ങൾ കണ്ടേ മതിയാകു എന്നാവശ്യപ്പെട്ടിട്ടില്ല..ചിലപ്പോൾ അവർ ജീവിതത്തെ പിടിച്ച് നിർത്താൻ ശ്രമിച്ചതാവാം. 

രേണുവിന് അസുഖം ആയിക്കഴിഞ്ഞ്, അവരുടെ വിഡിയോ കണ്ടപ്പോൾ, അതിന്‍റെ താഴെ വന്ന നെഗറ്റിവ് കമന്‍റ് മനസിനെ വല്ലാതെ അലോസരപെടുത്തി, എന്തിനാണ് നമ്മൾ ഇത്രയധികം അസഹിഷ്ണുത കാണിക്കുന്നത്, ഈ അസുഖം ആർക്കു വേണമെങ്കിലും, എപ്പോൾ വേണമെങ്കിലും വരാം, ഇപ്പോൾ തെറി വിളിക്കുന്ന പലരുടെയും ഉള്ളിൽ ഇതുണ്ടാകാം, ചിലപ്പോൾ അവസാന നിമിഷമാകാം ഇതറിയുന്നത്..എന്തിനാണ് അവരെ തെറി വിളിക്കാൻ നമ്മൾ മത്സരിക്കുന്നത്. അവർ ഇപ്പോൾ കടന്നുപോകുന്ന അവസ്ഥ ദുഷ്‌കരമാണ്, അതി കഠിനമാണ്..

അതിനെ അതിജീവിക്കാൻ രേണുവിന് കഴിയട്ടെ. അസുഖത്തിന്‍റെ വേദനയിലുപരി, അതിന്‍റെ കാഠിന്യത്തിലുപരി, രേണു പുറത്തു പറഞ്ഞില്ലെങ്കിലും അവരെ വേദനിപ്പിക്കുന്നത്, ഇങ്ങനെയുള്ള തെറി വിളികളും, ശാപവാക്കുകളും ആവാം..അതുകൊണ്ട് പറയുവാണ്, അവരെ വെറുതെ വിടു. .കാൻസറിനോട് പൊരുതി അവർ തിരിച്ചു വരട്ടെ.’’–സീമയുടെ വാക്കുകൾ.

ഈ കുറിപ്പിനുശേഷം നിരവധി മോശം കമന്‍റുകൾ സീമയ്ക്കു നേരെയും ഉയർന്നിരുന്നു. അതിൽ നടിയുടെ മറുപടി ഇങ്ങനെ

‘‘കഴിഞ്ഞ ദിവസം രേണു സുധിയെ കുറിച്ച് ഒരു പോസ്റ്റ് ഞാൻ ഇട്ടിരുന്നു, അതിൽ ഞാൻ വ്യക്തമായി പറയുന്ന ചില കാര്യങ്ങൾ ഉണ്ട്. അത് കാൻസർ എന്ന അസുഖത്തെക്കുറിച്ചും അതിന്‍റെ അവസ്ഥയെ കുറിച്ചും ആണ്, അല്ലാതെ രേണുവിനെ പ്രകീർത്തിച്ചു കൊണ്ടുള്ള പോസ്റ്റ്‌ അല്ല.

അത് പല മീഡിയകളും ഏറ്റെടുത്തു അവരുടെ ശൈലിയിൽ എഴുതി തുടങ്ങി, പല “വാക്കുകളും” വളച്ചൊടിക്കപ്പെട്ടു..അതിൽ ചില കമന്‍റുകൾ വന്നു, അതിൽ തിരുവനന്തപുരത്തു നിന്ന് ഒരു ഷീജ റാണി (പ്രൊഫൈൽ ലോക്ക് ആണ് ) എഴുതി ഞാൻ പിരിവ് തുടങ്ങും, പാതി ഞാൻ എടുക്കും, പാതി അവർക്കു കൊടുക്കും, പ്രശസ്തി എനിക്കും എന്ന്. 

ഷീജ റാണിയോട് ഒരു വാക്ക്, നിങ്ങളുടെ വീട്ടിൽ ആർക്കെങ്കിലും കാൻസർ വന്നിട്ട് ഞാൻ പിരിക്കാൻ ഇറങ്ങിയിട്ടില്ല, ആർക്കു വേണ്ടിയും പിരിക്കാറില്ല, സഹായങ്ങൾ അവരവരുടെ അക്കൗണ്ട് നമ്പർ കൊടുത്തിട്ട് അതിലേക്കാണ് ആരേലും സഹായിക്കുന്നെങ്കിൽ സഹായിക്കുക, അത് എടുക്കാനും, കൈകാര്യം ചെയ്യാനും അവർക്ക് മാത്രം അധികാരം, ഈ ഭൂമിയിൽ നിന്ന് കടന്നു പോയ പ്രിയപെട്ടവരുടെ മാതാപിതാക്കൾ ഇവിടെ ജീവിച്ചിരുപ്പുണ്ട്.

ബന്ധുക്കൾ ജീവിച്ചിരുപ്പുണ്ട്, ഇന്നും ആ വീടുകളിൽ ഒരു പ്രശ്നം വന്നാൽ ആദ്യം അവർ എന്നെയാണ് വിളിക്കുക, പിന്നെ സെലിബ്രിറ്റികളെ മാത്രം ആണ് മൈൻഡ് ചെയ്യുക എന്ന് ചിലർ, സത്യത്തിൽ ചിരിയാണ് വരുന്നത്.

ഏകദേശം 34 വർഷങ്ങൾക്കു മുന്നേ ഒരു സെലിബ്രറ്റിയും അല്ലാതിരുന്ന കാലത്ത് എന്റെ അമ്മയെയും കൊണ്ട് RCC യുടെ വരാന്തകളിൽ ഇരുന്ന വ്യക്തിയാണ് ഞാൻ. എന്തെങ്കിലും ഞാൻ ചെയ്യുന്നുവെങ്കിൽ സെലിബ്രിറ്റികളെക്കാൾ കൂടുതൽ സാധാരണക്കാർക്കാണ് ചെയ്യുന്നത്, അറിയുന്നത് കലാരംഗത്തുള്ളവരുടെ കാര്യം ആണ്, ഞാൻ ആർക്കും ശല്യം ആകുന്നില്ലല്ലോ,??ആരെയും ശല്യപ്പെടുത്താനും വരുന്നില്ല, ഒരു വശത്തു കൂടി ഇങ്ങനെ ജീവിച്ചു പൊയ്ക്കോട്ടേ. 

ഒരു നേരത്തെ മരുന്നെങ്കിലും സുഖമില്ലാത്തവർക്ക് മേടിച്ചു കൊടുക്ക്, വിശപ്പിന് ഒരു നേരത്തെ ആഹാരം കൊടുക്ക്, ഒരു കുട്ടിക്ക് വിദ്യാഭാസ ചിലവ് കൊടുക്ക്‌, പാവപെട്ട ഒരു പെൺ കുട്ടിയുടെ കല്യാണം നടത്തികൊടുക്ക്, വീടുവെക്കാൻ സ്ഥലം ഇല്ലാത്തവർക്ക് 3 സെന്‍റ് സ്ഥലം മേടിച്ചു കൊടുക്ക്‌, വീടില്ലാത്തവർക്ക് ഒരു വീട് വെച്ച് കൊടുക്ക്‌, എല്ലാരുടെയും പേര് എഴുതാൻ പറ്റില്ല, കൈ വിരലുകളുടെ തുമ്പത്ത് ഒരു ഫോണും, കീ ബോർഡും ഉണ്ടെങ്കിൽ എന്തും പറയാമെന്നും, എഴുതാമെന്നും കരുതരുത്, ഇതിലേതെങ്കിലും ചെയ്തു കൊടുത്തിട്ട്, എന്നിട്ട് എന്നെ വിമർശിക്കൂ ..ആരെയും വേദനിപ്പിക്കുന്ന രീതിയിൽ ഇന്നുവരെ ഞാൻ ഒന്നും പറഞ്ഞിട്ടുമില്ല, എഴുതിയിട്ടുമില്ല.’’

 

 

 

News

ഈ 'സോറി' നേരത്തെയാകാമായിരുന്നു; ബോബിയുടെ ഖേദപ്രകടനം ഹൃദയപൂർവ്വം സ്വീകരിച്ച് ഹണി റോസും കുടുംബവും

വ്യവസായി ബോബി ചെമ്മണ്ണൂർ നടത്തിയ പരസ്യമായ മാപ്പപേക്ഷ സ്വീകരിക്കുന്നതായി നടി ഹണി റോസ് വ്യക്തമാക്കി. അദ്ദേഹത്തെ വ്യക്തിപരമായി ദ്രോഹിക്കാനോ ബുദ്ധിമുട്ടിക്കാനോ തനിക്ക് യാതൊരു ഉദ്ദേശവുമില്ലെന്നും, തന്‍റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം സ്വാഭാവികമായ മനോവിഷമം കൊണ്ടായിരുന്നുവെന്നും താരം അറിയിച്ചു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ പ്രതികരണത്തിലാണ് ഹണി റോസ് തന്‍റെ നിലപാട് വ്യക്തമാക്കിയത്.

തുടക്കത്തിൽ തന്നെ ഒരു ആത്മാർഥമായ ഖേദപ്രകടനം അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നുണ്ടായിരുന്നെങ്കിൽ പ്രശ്നങ്ങൾ ഇത്രത്തോളം നീളില്ലായിരുന്നുവെന്ന് നടി ഓർമ്മിപ്പിച്ചു. ഇക്കാര്യം തന്‍റെ മാതാപിതാക്കളുമായി സംസാരിച്ചുവെന്നും, തെറ്റ് തിരുത്താൻ തയ്യാറായ അദ്ദേഹത്തിന്‍റെ മനസിനെ അഭിനന്ദിച്ചുകൊണ്ട് ആ മാപ്പപേക്ഷ പൂർണമനസോടെ സ്വീകരിക്കുന്നുവെന്നും ഹണി റോസ് കൂട്ടിച്ചേർത്തു.

എന്നാൽ, നിലവിലെ കേസുമായി ബന്ധപ്പെട്ട ബാക്കി കാര്യങ്ങളിൽ എങ്ങനെ മുന്നോട്ട് പോകണമെന്നത് കുടുംബവുമായി ആലോചിച്ച ശേഷം മാത്രമേ തീരുമാനിക്കൂ എന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ഒരു ജ്വല്ലറി ഉദ്ഘാടന ചടങ്ങിനിടെ ഹണി റോസിനെതിരെയുണ്ടായ മോശം പരാമർശങ്ങളാണ് വിവാദങ്ങൾക്ക് കാരണമായത്.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണത്തിനെതിരെ നടി ശക്തമായ നിയമപോരാട്ടത്തിന് ഇറങ്ങുകയും എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തുടർന്ന്, തന്‍റെ വാക്കുകൾ നടിക്കും കുടുംബത്തിനും വലിയ രീതിയിൽ മാനസിക പ്രയാസമുണ്ടാക്കിയെന്ന് ബോധ്യപ്പെട്ടതായി വ്യക്തമാക്കിക്കൊണ്ട് ബോബി ചെമ്മണ്ണൂർ സോഷ്യൽ മീഡിയയിലൂടെ പരസ്യമായി ക്ഷമ ചോദിക്കുകയായിരുന്നു.

പ്രസ്താവനയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും, തനിക്കെതിരെയുള്ള നിയമനടപടികൾ പിൻവലിക്കാൻ താരം കനിയണമെന്നും അദ്ദേഹം അഭ്യർഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അനുകൂല നിലപാടുമായി ഹണി റോസ് രംഗത്തെത്തിയിരിക്കുന്നത്.

 

News

ഇന്‍റിമേറ്റ് സീനിൽ കങ്കണ നായകന്‍റെ ചുണ്ട് കടിച്ചുമുറിച്ചോ..? പഴയ ചുംബനവിവാദത്തിൽ മറുപടിയുമായി കങ്കണ റണാവത്തും വീർ ദാസും

2014-ൽ പുറത്തിറങ്ങിയ റിവോൾവർ റാണി എന്ന ചിത്രത്തിൽ ചുംബനരംഗം ചിത്രീകരിക്കുന്പോൾ, കങ്കണ റണാവത്ത്, സഹനടൻ വീർ ദാസിന്‍റെ ചുണ്ടിൽ കടിച്ചുവെന്നും ചോര പൊടിഞ്ഞെന്നുമുള്ള വാർത്തകളിൽ പ്രതികരിച്ച് താരങ്ങൾ രംഗത്ത്. ബോളിവുഡിൽ പലപ്പോഴും പഴയ സിനിമകളിലെ രംഗങ്ങളും അതിനെച്ചൊല്ലിയുള്ള കിംവദന്തികളും വർഷങ്ങൾക്കുശേഷവും ചർച്ചയാകാറുണ്ട്. അത്തരത്തിലൊന്നാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ഒരു മുതിർന്ന മാധ്യമപ്രവർത്തകയുടെ അഭിമുഖത്തോടെയാണ് പഴയ കഥ വീണ്ടും സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയായത്.

ശുദ്ധ അസംബന്ധം എന്നാണ് വീർ ദാസിന്‍റെ പ്രതികരണം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് താരം സത്യാവസ്ഥ വ്യക്തമാക്കിയത്. പ്രചരിക്കുന്ന കഥകളെല്ലാം വെറും ഭാവന മാത്രമാണെന്ന് താരം കുറിച്ചു:
ഒരു കാര്യം വ്യക്തമാക്കാം, ഈ കഥ തികച്ചും വ്യാജമാണ്. കങ്കണ സെറ്റിൽ പൂർണമായും പ്രൊഫഷണൽ ആയിരുന്നു. അവർ കഴിവും സർഗാത്മകതയുമുള്ള മികച്ച കലാകാരിയാണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. അവർക്കെതിരെയുള്ള പ്രചാരണം തികച്ചും തെറ്റായ ഒന്നാണ്.

കൂടാതെ രാഷ്ട്രീയപരമായുമുള്ള തങ്ങളുടെ ഭിന്നതകളെക്കുറിച്ചും താരം പറഞ്ഞു. കോമഡി ഷോകളുടെ പേരിൽ കങ്കണ തന്നെ കുറ്റപ്പെടുത്തിയിട്ടുണ്ടാകും. എന്നാൽ സിനിമയുടെ സെറ്റിൽ തങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. കങ്കണയ്‌ക്കെതിരേ നടക്കുന്ന ഇത്തരം അപവാദ പ്രചാരണങ്ങൾ തികച്ചും അന്യായമാണെന്നും വീർ ദാസ് പറഞ്ഞു.

 

News

ഇന്ത്യാസന്ദർശനം ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തി; ആത്മീയതയുടെ വഴിയേ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് താരം ടൈറീസ് ഗിബ്‌സൺ

ഹോളിവുഡ് നടനും ഗായകനുമായ ടൈറീസ് ഗിബ്‌സൺ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ആത്മീയയാത്രകളുമായി ബന്ധപ്പെട്ടാണ്. ലോകമെന്പാടും കോടിക്കണക്കിന് ആരാധകരുള്ള ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് - സിനിമാ പരമ്പരയിലെ പ്രിയ താരം ടൈറീസ് തന്‍റെ അഭിനയ ജീവിതത്തിലെ തിരക്കുകളിൽനിന്നും മനസിനെ അലട്ടുന്ന ആശങ്കകളിൽനിന്നും വിട്ടുനിന്ന് ശാന്തിതേടി ഇന്ത്യയിൽ എത്തി.

വിനോദസഞ്ചാരിയായല്ല, മറിച്ച് ആത്മീയജ്ഞാനം തേടുന്ന തീർഥാടകനായാണ് താൻ ഇന്ത്യയിലെത്തിയതെന്നാണ് ടൈറീസ് വ്യക്തമാക്കി. മുംബൈയിലെ പ്രശസ്ത ക്ഷേത്രം സന്ദർശിച്ച താരം, അവിടെ ഗണേശവിഗ്രഹത്തിൽ പാലഭിഷേകം നടത്തുന്നതിന്‍റെയും ആരതി ഉഴിയുന്നതിന്‍റെയും ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. കരിയറിലെ വലിയ തിരക്കുകൾക്കിടയിലും ധ്യാനം, പുണ്യയിടങ്ങളിലെ സന്ദർശനങ്ങൾ എന്നിവയിലൂടെ മാനസികാരോഗ്യം വീണ്ടെടുക്കുകയാണ് തന്‍റെ ഈ യാത്രയുടെ പ്രധാന ലക്ഷ്യമെന്ന് ടൈറീസ് പറഞ്ഞു. മനസിനും ശരീരത്തിനും ആത്മാവിനും യഥാർഥ സമാധാനം കണ്ടെത്താനുള്ള ജീവിതകാലം നീളുന്ന യാത്രയുടെ തുടക്കമാണിതെന്നും താരം കൂട്ടിച്ചേർത്തു.

തന്‍റെ ഇന്ത്യൻ യാത്രയെക്കുറിച്ച് വികാരധീനനായി സംസാരിച്ച ടൈറീസ് ഗിബ്‌സൺ, ഡോ. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയിറിന്‍റെ 1959-ലെ ഇന്ത്യൻ സന്ദർശനത്തെയും ഈ അവസരത്തിൽ അനുസ്മരിച്ചു. അന്ന് മാർട്ടിൻ ലൂഥർ കിംഗ് ഇന്ത്യയിലെത്തിയത് ഒരു വിനോദസഞ്ചാരിയായട്ടല്ല, മറിച്ച് മഹാത്മാഗാന്ധിയുടെ അഹിംസാ സിദ്ധാന്തങ്ങളെക്കുറിച്ച് പഠിക്കാനുള്ള ഒരു തീർഥാടകനായിട്ടായിരുന്നു. യേശുക്രിസ്തു തനിക്ക് സ്നേഹത്തിന്‍റെ വഴി കാണിച്ചുതന്നപ്പോൾ, ആ സ്നേഹം എങ്ങനെ പ്രാവർത്തികമാക്കാമെന്ന് കാണിച്ചുതന്നത് ഗാന്ധിജിയാണെന്ന് മാർട്ടിൻ ലൂഥർ കിംഗ് പറഞ്ഞിട്ടുണ്ട്. ആ ചരിത്രയാത്രയെപ്പോലെ സ്വന്തം ജീവിതത്തിലും വലിയ മാറ്റങ്ങൾ വരുത്തുന്ന ഒന്നാണ് ഇന്ത്യൻ സന്ദർശനമെന്ന് ടൈറീസ് വിശ്വസിക്കുന്നു.

കുട്ടിക്കാലം തൊട്ടുള്ള സുഹൃത്തായ കെനിയാറ്റയും ടൈറീസിനൊപ്പമുണ്ട്. ഇരുവർക്കും എട്ട് വയസുള്ളപ്പോൾ തുടങ്ങിയ സൗഹൃദമാണിത്. ജീവിതത്തിലെ ഏറ്റവും കഠിനമായ പ്രതിസന്ധി ഘട്ടങ്ങളിൽ തന്നെ സംരക്ഷിക്കുകയും തനിക്ക് തണലാവുകയും ചെയ്തത് കെനിയാറ്റയും കുടുംബവുമാണെന്ന് താരം പറഞ്ഞു. ഇന്ത്യ നൽകിയ മാനസികോന്മേഷവും പുതിയ ചിന്തകളും തന്‍റെ വ്യക്തിജീവിതത്തിലും വരാനിരിക്കുന്ന സിനിമകളിലും വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും ടൈറീസ് കൂട്ടിച്ചേർത്തു. യാത്രയിൽ തനിക്ക് ലഭിച്ച സ്നേഹനിർഭരമായ സ്വീകരണത്തിന് അദ്ദേഹം മുംബൈയിലെ പ്രാദേശിക കൂട്ടായ്മകളോടുള്ള നന്ദിയും അറിയിച്ചു.

ആത്മീയ യാത്രയിലാണെങ്കിലും വന്പൻ പ്രോജക്റ്റുകളാണ് ടൈറീസിനായി അണിയറയിൽ ഒരുങ്ങുന്നത്. ഫാസ്റ്റ് ആൻഡ് ഫ്യൂറിയസ് ഫ്രാഞ്ചൈസിയുടെ അവസാന ഭാഗമായ ഫാസ്റ്റ് എക്സ്: പാർട്ട് 2 - എന്ന ചിത്രത്തിൽ റോമൻ പിയേഴ്സ് എന്ന തന്‍റെ ഐക്കോണിക് കഥാപാത്രമായി അദ്ദേഹം വീണ്ടുമെത്തും. ഇതിനുപുറമേ, ഡോണ്ട് ഓപ്പൺ ദി ഡോർ എന്ന ഹൊറർ ത്രില്ലർ, കിൽ കോഡ് എന്ന  ആക്ഷൻ ചിത്രം, സ്ട്രെയിറ്റ് ഷോട്ട്, വാമ്പയേഴ്സ് ഓഫ് ദി വെൽവെറ്റ് ലോഞ്ച് തുടങ്ങിയവയും അണിയറയിൽ പുരോഗമിക്കുന്നു.

News

ഗുസ്തി പിടിച്ച് ഐശ്വര്യ ലക്ഷ്മി; ഗാട്ട കുസ്തി രണ്ടാം ഭാഗം ട്രെയിലർ

വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർസ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി’ രണ്ടാം ഭാഗം ട്രെയിലർ എത്തി. വീരയുടെയും കീർത്തിയുടെയും അവരുടെ മകളുടെയും ഇടയിൽ സംഭവിക്കുന്ന രസകരമായ കാര്യങ്ങളാകും രണ്ടാം ഭാഗത്തിൽ ഉണ്ടാകുക.

ഐശ്വര്യ ലക്ഷ്മിയുടെ തകർപ്പൻ പെർഫോമൻസ് ആയിരുന്നു ആദ്യ ഭാഗത്തിലെ പ്രധാന ആകർഷണം. മലയാളിയായ പെൺകുട്ടിയായാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യ ഭാഗത്തിൽ അണിനിരന്ന ആളുകള്‍ തന്നെയാകും രണ്ടാം ഭാഗത്തിലും ഉണ്ടാകുക.

ഹരീഷ് പേരടി, ശ്രീജ രവി, കരുണാസ്, കാളി വെങ്കട് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. രമ്യ കൃഷ്ണൻ, മോക്ഷ എന്നിവരാണ് രണ്ടാം ഭാഗത്തിലെ പുതിയ ആളുകൾ. വേൽസ് ഫിലിം ഇന്‍റർനാഷ്നലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേർന്നാണ് നിർമാണം.

ഷോൺ റോൾഡൻ ആണ് സംഗീതം. ഛായാഗ്രഹണം കെ.എം. ഭാസ്കരൻ. ചിത്രം ജൂലൈ മൂന്നിന് തിയറ്ററുകളിലെത്തും. E4 എന്‍റർടെയ്ൻമെന്‍റ് ആണ് ചിത്രം കേരളത്തിലെ തിയറ്ററുകളിൽ വിതരണത്തിനെത്തിക്കുന്നത്.

Star Chat

ഇഷ്ടപ്പെട്ട സ്ക്രിപ്റ്റ്... നല്ല സിനിമകൾക്കായി പ്രവർത്തിക്കുക... അതാണ് യഥാർഥ നേട്ടം; തമിഴകത്തെ വിശേഷങ്ങളുമായി അന്ന ബെൻ

കുന്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ, ബേബിമോളായി വന്ന് മലയാളികളുടെ മനം കവർന്ന യുവതാരമാണ് അന്ന ബെൻ. തുടർന്ന് ഹെലൻ, കപ്പേള, നൈറ്റ് ഡ്രൈവ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ അന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ചു. പിന്നീട് തെലുങ്കിലും തമിഴിലും മികച്ച പ്രോജക്ടുകൾ. കൊട്ടുക്കാളി (2024) യിലുടെ തമിഴകത്തും താരം ചുവടുറപ്പിച്ചു. കണ്ണുകൾ കൊണ്ട് സംസാരിച്ച കൊട്ടുക്കാളിയിലെ ആ പെൺകുട്ടിയിൽ നിന്നും പുതിയ ചിത്രമായ കോൺ സിറ്റിയിലെ മിത്രയിലേക്ക് എത്തുമ്പോൾ കരിയറിലെ പുതിയ അധ്യായത്തിലേക്കാണ് താരം ചുവടുവയ്ക്കുന്നത്. പക്കാ കോമഡി എന്‍റർടെയ്നർ ചിത്രമായ കോൺ സിറ്റിയിൽ മുഴുനീളെ കഥാപാത്രമായാണ് താരം എത്തുന്നത്. ആദ്യമായി കോമഡി ചെയ്യുന്നതിനെക്കുറിച്ചുള്ള വിശേഷങ്ങൾ അന്ന ഒരു ദേശീയ മാധ്യമത്തോടു പങ്കുവച്ചിരുന്നു.

തീവ്രതയുള്ള കഥാപാത്രങ്ങളിൽ നിന്നു വ്യത്യസ്തമായ കോമഡിയിലേക്കുള്ള മാറ്റമാണ് കോൺ സിറ്റി-എന്ന് അന്ന ബെൻ പറഞ്ഞു. തന്‍റെ മുൻകാല കഥാപാത്രങ്ങളെല്ലാം ഗൗരവമുള്ളതായിരന്നു. എങ്കിലും അവയുടെ ചിത്രീകരണം താൻ ആസ്വദിച്ചിരുന്നു. കോൺ സിറ്റി തന്‍റെ കരിയർ തന്നെ മാറ്റുമെന്നും ഇതൊരു പക്കാ ഹ്യൂമർ ചിത്രമാണെന്നും താരം വ്യക്തമാക്കി. ചിത്രത്തിൽ അർജുൻ ദാസിനൊപ്പം വിവിധതരം തട്ടിപ്പുകൾ ആസൂത്രണം ചെയ്യുന്ന മിത്ര എന്ന കഥാപാത്രമായാണ് അന്ന എത്തുന്നത്. യോഗി ബാബു, വി.ടി.വി ഗണേഷ്, രമേഷ് തിലക്, ഇമ്മൻ അണ്ണാച്ചി, വടിവുക്കരസി തുടങ്ങിയ വൻ കോമഡി നിരയാണ് ചിത്രത്തിലുള്ളത്. ഷൂട്ടിംഗ് സെറ്റിൽ ഇവരുടെ തമാശകൾ കണ്ട് ചിരി അടക്കാൻ താൻ പാടുപെട്ടെന്നും താരം പറഞ്ഞു.

 

 

Star Chat

പൊളിച്ചടുക്കി ഷംനാത്ത.. സ്‌റ്റൈലന്‍ തിരിച്ചുവരവില്‍ ബീന ആന്‍റണി

"കനല്‍ക്കാറ്റ്' മുതല്‍ "ബാലന്‍-ദി ബോയ്' വരെ നാല്പതില്‍പ്പരം സിനിമകള്‍. "ഇണക്കം പിണക്കം' മുതല്‍ "മൗനരാഗം' വരെ നൂറിലേറെ സീരിയലുകള്‍. 35 വര്‍ഷമായി ചെറുതും വലുതുമായ വേഷപ്പകര്‍ച്ചകളില്‍ ബീന ആന്‍റണിയുടെ അഭിനയയാത്രകള്‍. ഇനിയെത്ര സിനിമ ചെയ്താലും, "ബാലനി'ലെ ഷംനാത്തയിലുടെയാവും ബീന അറിയപ്പെടുക. ഒന്നുറപ്പിക്കാം, അതുക്കുംമേലേ വേറിട്ട പെര്‍ഫോമന്‍സ് വാരിവിതറുന്ന വേഷങ്ങളുമായി ബീന ഏറെക്കാലം ഇവിടെയുണ്ടാവും.

"എക്കാലവും ആളുകള്‍ ഓര്‍ത്തിരിക്കുന്ന ഒരു കഥാപാത്രം എന്‍റെ സ്വപ്നമായിരുന്നു. കുറച്ചു സീനുകളേയുള്ളൂ, ഉള്ളതു വളരെ ആഴമുള്ളതും കഥയില്‍ വളരെ പ്രധാനവുമാണ്. എന്‍റെ ഡയലോഗുകളും കഥയുമായി ചേര്‍ന്നുനില്‍ക്കുന്നു. എന്‍റെ ഭാഗ്യമാണു ഷംനാത്ത'- ബീന സണ്‍ഡേ ദീപികയോടു പറഞ്ഞു.

"ബാലനി'ലൂടെ തിരിച്ചുവരവ് സാധ്യമായത്..?

സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്തിട്ട് കുറേ വര്‍ഷങ്ങളായിരുന്നു. "ചാരുലതയിലൊക്കെ ചേച്ചി ഞങ്ങടെ സ്വപ്നനായികയായിരുന്നു'വെന്ന് ആളുകള്‍ പറയുമ്പോള്‍, "അത്ര വലിയ നായികയായിരുന്നോ' എന്ന് മകന്‍ അതിശയപ്പെട്ടു. ഞാനിനി എത്ര സീരിയല്‍ ചെയ്തിട്ടും ഒരു കാര്യവുമില്ല, മകന്‍ പോലും എന്നെ തിരിച്ചറിയുന്നില്ലല്ലോ എന്നോര്‍ത്തപ്പോള്‍ വിഷമം തോന്നി. സിനിമ ചെയ്യാൻ മകനും നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു.

"മഞ്ഞുമ്മല്‍ ബോയ്സ്' ഹിറ്റായ സമയം."ആലിപ്പഴ'ത്തില്‍ എന്‍റെ മകനായി വേഷമിട്ട ചിദംബരമാണു സംവിധായകനെന്നു പിന്നീടാണറിഞ്ഞത്. എന്‍റെയൊരു കസിന്‍ ബ്രദറാണു ചന്തു ചെയ്ത കഥാപാത്രത്തിനു പ്രേരണയായത്. മഞ്ഞുമ്മല്‍കാരിയായിട്ടും വിളിച്ചില്ലല്ലോ എന്ന എന്‍റെ പരിഭവത്തിനു, സ്‌നേഹമറിയിച്ച് ചിദംബരത്തിന്‍റെ മറുപടി. "കുഞ്ഞാലി മരയ്ക്കാറി'ല്‍ എന്‍റെ മകനായി വേഷമിട്ട ഗണപതി മെസേജുകളിലൂടെ അടുപ്പം സൂക്ഷിച്ചു.

സിനിമയില്‍ അഭിനയിക്കാന്‍ ഇഷ്ടമാണോ- വളരെ നാളുകള്‍ക്കുശേഷം ഗണപതിയുടെ ഫോണ്‍കോള്‍. ഒരു സീനാണെങ്കിലും, അഭിനയിക്കാനുള്ളത് അതിലുണ്ടെങ്കില്‍ റെഡിയെന്നു ഞാന്‍. കരാറായശേഷമാണ് ചെറിയ നെഗറ്റീവ് ഷേഡുള്ള വേഷമെന്നറിഞ്ഞത്. ഇപ്പോഴാണു മനസില്‍ തങ്ങിനില്‍ക്കുന്ന ഒരു കഥാപാത്രം കിട്ടിയത്. അതിനു ഗണപതിയോടും ചിദംബരത്തോടും ബാലന്‍ ടീമിനോടും എത്ര നന്ദി പറഞ്ഞാലും തീരില്ല.

സീരിയലുകളിലെ വില്ലത്തി വേഷങ്ങള്‍ സിനിമയില്‍ ഗുണകരമായോ..?

സീരിയലില്‍ അഭിനയിച്ചാല്‍ ഓവര്‍ ആക്ടിംഗ് വരുമെന്നൊക്കെ പലരും പറയാറുണ്ടെങ്കിലും പലതരം കഥാപാത്രങ്ങളിലൂടെ കിട്ടിയതു വലിയ അനുഭവമാണ്. അത് ഇതിലെ ഡയലോഗ് ഡെലിവറിയില്‍ ഗുണകരമായി. ഇപ്പോള്‍ ആളുകള്‍ എന്നെ വിളിക്കുന്നതുതന്നെ ഷംനാത്തയെന്നാണ്. പടം കണ്ട് സെലിബ്രിറ്റികളുടെയും സംവിധായകരുടെയും മറ്റുമായി വന്ന കോളുകള്‍ എന്നെ അതിശയിപ്പിച്ചു.

91 മുതല്‍ 2000 വരെ നിരന്തരം സിനിമകളില്‍..?

"ഒന്നു മുതല്‍ പൂജ്യം വരെ'യില്‍ സ്‌കൂള്‍കുട്ടികളിലൊരാളായി. കനല്‍ക്കാറ്റാണ് ഞാന്‍ ആദ്യമായി അഭിനയിച്ച സിനിമ. തുടര്‍ന്ന് ആധാരം, ഗോഡ്ഫാദര്‍, അഗ്‌നിദേവന്‍, ഭരണകൂടം, യോദ്ധ, പ്രവാചകന്‍, പൊന്നാരംതോട്ടത്തെ രാജാവ്...എല്ലാറ്റിലും നല്ല വേഷങ്ങള്‍. മോഹന്‍ലാലിനും മുകേഷിനും ജയറാമിനുമൊപ്പം സഹോദരി കഥാപാത്രങ്ങള്‍. "മഹാനഗര'ത്തില്‍ അശോകന്‍റെയും "തറവാട്' സിനിമയില്‍ സിദ്ധിഖിന്‍റെയും നായിക. ശ്രീകുമാരന്‍ തമ്പിയുടെ "ബന്ധുക്കള്‍ ശത്രുക്കളി'ലും നല്ല വേഷം. അക്കാലത്തു വലിയ വേഷങ്ങള്‍ കിട്ടിയില്ലെങ്കിലും സുകുമാരിയമ്മ, വിദ്യാമ്മ, സീമച്ചേച്ചി തുടങ്ങിയവര്‍ക്കൊപ്പം സിനിമ ചെയ്തതു ഭാഗ്യം തന്നെയാണ്.

പിന്നീടു സീരിയലുകളില്‍ സജീവമായത്..?

കാലടി ഓമനച്ചേച്ചി വഴി എത്തിയ എന്‍റെ ചിത്രങ്ങള്‍ കണ്ടാണ് ടി.എസ്. സജിയുടെ "ഇണക്കം പിണക്കം' സീരിയലില്‍ പ്രേംകുമാറിന്‍റെ നായികയായി വിളിച്ചത്. തുടര്‍ന്ന് ഒരു കുടയും കുഞ്ഞുപെങ്ങളും, തപസ്യ. ശ്രീകുമാരന്‍ തമ്പിയുടെ സീരിയലില്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി മൂന്നു വര്‍ഷം സംസ്ഥാന പുരസ്‌കാരം. എനിക്കുവേണ്ടി കഥാപാത്രങ്ങളെഴുതി സീരിയലുകാര്‍ കാത്തിരുന്ന കാലം."സൂത്രധാരനി'ലേക്കു ലോഹിതദാസ് വിളിച്ചെങ്കിലും ഡേറ്റുണ്ടായില്ല. സൈന്യം, അദ്വൈതം തുടങ്ങി ധാരാളം പടങ്ങള്‍ അങ്ങനെ നഷ്ടമായി.

ഷംനാത്തയിലേക്ക് എത്തിയത്..?

News

ഭരതനാട്യത്തിന് മൂന്നാം ഭാഗം വരുന്നു; ഇത്തവണ രാസലീല

സൈജു കുറുപ്പ് നായകനായെത്തി സൂപ്പർഹിറ്റായ ഭരതനാട്യത്തിന് മൂന്നാം ഭാഗം പ്രഖ്യാപിച്ചു. രാസലീല എന്നാണ് മൂന്നാം ഭാഗത്തിന്‍റെ ടൈറ്റിൽ. കൃഷ്ണദാസ് മുരളി തന്നെയാണ് ചിത്രത്തിന്‍റെ മൂന്നാം ഭാഗവും ഒരുക്കുന്നത്.

തോമസ് തിരുവല്ല ഫിലിംസിന്‍റെയും സൈജു കുറുപ്പ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെയും ബാനറില്‍ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്നാണ്.

ആദ്യ ഭാഗം ഫീൽ ഗുഡും രണ്ടാം ഭാഗം ഡാര്‍ക്ക് കോമഡിയായും ഒരുക്കിയ സംവിധായകൻ ഇത്തവണ ഹൊറർ മൂഡ് പിടിക്കാനുള്ള സൂചനയാണ് പ്രഖ്യാപന വിഡിയോ നൽകുന്നത്.

ഇതേ രീതിയാലിരുന്നു ഇൻ ഹരിഹർ നഗർ സിനിമയുടെ സീക്വൽസും മുമ്പ് റിലീസ് ചെയ്ത് വലിജ വിജയമായത്. ‘ഇൻ ഹരിഹർ നഗർ’ എന്ന കോമഡി ചിത്രത്തിന്റെ രണ്ടാം ഭാഗമായ 2 ഹരിഹർ നഗർ ത്രില്ലർ ആയിരുന്നു.

പിന്നീട് മൂന്നാം ഭാഗമായ ഇൻ ഗോസ്റ്റ് ഹൗസ് ഇൻ ഒരു ഹൊറർ ത്രില്ലറായാണ് ഒരുക്കിയത്. ‘രാസലീല’യും ചരിത്രം ആവർത്തിക്കുമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.

സൈജു കുറുപ്പ്, സായികുമാര്‍, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2024ലായിരുന്നു കൃഷ്ണദാസ് മുരളി ഭരതനാട്യം ഒരുക്കുന്നത്. കൃഷ്ണദാസ് മുരളിയുടേത് തന്നെയായിരുന്നു ചിത്രത്തിന്‍റെ കഥ.

ഭരതന്‍ നായരുടെയും അയാളുടെ രണ്ട് കുടുംങ്ങളുടെയും കഥയായിരുന്നു ഭരതനാട്യത്തിലൂടെ കൃഷ്ണദാസ് മുരളി പറഞ്ഞത്. ചിത്രം വേണ്ട രീതിയില്‍ ശ്രദ്ധ നേടിയില്ല. എന്നാൽ ഒടിടിയിൽ എത്തിയതോടെ ചിത്രം വലിയ ചർച്ചയായി. ആ വിജയത്തിനു തുടർച്ചയായാണ് അണിയറക്കാർ രണ്ടാം ഭാഗം റിലീസിനെത്തിച്ചത്.

ഇക്കഴിഞ്ഞ ഏപ്രിൽ പത്തിനായിരുന്നു മോഹിനിയാട്ടം തിയറ്ററുകളിൽ എത്തിയത്. സിനിമ സൈജുവിന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയി. സൈജു കുറിപ്പിനും കലാരഞ്ജിനിക്കും ഭരതനാട്യത്തിലെ മറ്റ് താരങ്ങൾക്കും പുറമേ ബേബി ജീനും സുരാജ് വെഞ്ഞാറമൂടും കൂടി മോഹിനിയാട്ടത്തിലെത്തിയതോടെ ചിത്രം മറ്റൊരു തലത്തിലേക്ക് മാറി.

ഡാര്‍ക്ക് കോമഡി ജോണറിലായിരുന്നു ചിത്രം പ്രേക്ഷകരില്‍ എത്തിയത്. ഭരതന്‍ നായരുടെ മരണശേഷം അയാളുടെ രണ്ട് കുടുംബങ്ങളുടെ അതിജീവന കഥയായിരുന്നു മോഹിനിയാട്ടം പറഞ്ഞത്. 

ഭരതന്‍ നായരുടെ കുടുംബത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന ഗോവിന്ദരാജ (സുരാജ് വെഞ്ഞാറമൂട്)യും സുഭാഷും (ബേബി ജീൻ) എല്ലാം പ്രേക്ഷകര്‍ക്ക് നര്‍മ്മത്തിന്റെ പുതി യൊരു തലം തുറന്നുനല്‍കി. ചിത്രം പ്രേക്ഷകര്‍ വലിയ രീതിയില്‍ തന്നെ ഏറ്റെടുത്തു. വിനയ് ഫോര്‍ട്ട്, അഭിറാം രാധാകൃഷ്ണന്‍, ദിവ്യ എം നായര്‍, ശ്രുതി സുരേഷ്, നന്ദു പൊതുവാള്‍, ജിനില്‍ റെക്‌സ്, ജിവിന്‍ റെക്‌സ്, വിജയ് ബാബു, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സന്തോഷ് കെ നായര്‍, സലിം ഹസ്സന്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

News

മികച്ച ചിത്രങ്ങൾക്കായി ക്ഷമയോടെ കാത്തിരിക്കൂ; വന്യജീവി ഫോട്ടോഗ്രഫി അനുഭവങ്ങൾ പങ്കുവച്ച് രവീണ ടണ്ടൻ

വെല്‍ക്കം ടു ദി ജംഗിള്‍ എന്ന പുതിയ ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് ബോളിവുഡ് സ്വപ്നതാരം രവീണ ടണ്ടന്‍. എന്നാല്‍ കാമറയ്ക്കു മുന്നില്‍ മാത്രമല്ല, കാമറയ്ക്കു പിന്നിലും കാടുമായി രവീണയ്ക്ക് ആഴമേറിയ ബന്ധമാണുള്ളത്. വന്യജീവി ഫോട്ടോഗ്രഫിയെ ജീവിതത്തിന്‍റെ ഭാഗമാക്കിയ പ്രകൃതിസ്‌നേഹിയാണ് താനെന്ന് അന്തര്‍ദേശീയ കാമറ ദിനത്തില്‍, ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ രവീണ പറഞ്ഞു.

കടുവകള്‍, പുള്ളിപ്പുലികള്‍, മയിലുകള്‍ തുടങ്ങി കാട്ടിലെ വന്യമനോഹാരിതകളെ പകർത്തുന്നതു രവീണയുടെ ജീവിതത്തിന്‍റെ ഭാഗമാണ്. അതേസമയം, വന്യജീവി ഫോട്ടോഗ്രഫി അത്ര എളുപ്പമല്ലെന്നും രവീണ പറഞ്ഞു:
വന്യജീവി ഫോട്ടോഗ്രഫിയുടെ ഏറ്റവും വലിയ വെല്ലുവിളി, നമുക്ക് ഒന്നും മുന്‍കൂട്ടി നിശ്ചയിക്കാന്‍ കഴിയില്ല എന്നതാണ്. ഒരു കടുവയോട് ഇങ്ങനെ നില്‍ക്കൂ എന്നു പറയാന്‍ നമുക്കാവില്ല. കാട് നമുക്കൊന്നും തരാന്‍ കടപ്പെട്ടിട്ടില്ല, അവിടെയുള്ള ഓരോ ചിത്രവും നമ്മള്‍ കഠിനപ്രയത്‌നത്തിലൂടെ നേടിയെടുക്കേണ്ടതാണ്.

 

News

അമ്മൂമ്മ ഭയങ്കര പ്രശ്നക്കാരി, ആ കാരണം കൊണ്ട് അന്ന് നിർത്തിയതാണ് അവരുമായുള്ള ബന്ധം: പൊട്ടിത്തെറിച്ച് അഹാന  

അമ്മൂമ്മയെ ഒറ്റപ്പെടുത്തി, തിരിഞ്ഞു നോക്കിയില്ല എന്ന തരത്തിൽ തങ്ങളുടെ കുടുംബത്തിനു നേരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി പറഞ്ഞ് അഹാന കൃഷ്ണ.

അമ്മൂമ്മയെ സിന്ധു കൃഷ്ണയുടെ കുടുംബം ഒറ്റപ്പെടുത്തിയെന്ന് ആരോപിച്ച് സിന്ധുവിന്‍റെ സഹോദരിയുടെ മകൾ തൻവി ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് കുടുംബത്തിലെ പ്രശ്നങ്ങളെക്കുറിച്ചും അതിന് പിന്നിലെ യഥാർഥ കാരണവും തുറന്നു പറഞ്ഞ് അഹാന രംഗത്തെത്തിയത്.

കുടുംബത്തിൽ സ്ഥിരമായി പ്രശ്നം ഉണ്ടാക്കുന്ന വ്യക്തിയാണ് അമ്മൂമ്മയെന്നും പ്രായമായ ആളെന്നു കരുതി പലതും ക്ഷമിച്ചെങ്കിലും ഒരിക്കലും പൊറുക്കാൻ പറ്റാത്ത കാര്യങ്ങൾ അവർ വിളിച്ചു പറഞ്ഞെന്നും അതിന്‍റെ പേരിലാണ് അമ്മൂമ്മയുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നും അഹാന പറഞ്ഞു. 

അമ്മൂമ്മയുടെ ഉപദ്രവം സഹിക്കാതെ അപ്പൂപ്പനെ നോക്കാൻ വന്ന ഹോം നഴ്സുമാർ സേവനം അവസാനിപ്പിക്കേണ്ട അവസ്ഥ വരെ വന്നെന്നും അഹാന പറഞ്ഞു. ഇതു ചോദ്യം ചെയ്തുണ്ടായ തർക്കത്തിലാണ് അമ്മൂമ്മ മോശം പരാമർശം നടത്തിയതെന്നും അഹാന വെളിപ്പെടുത്തി

‘ഞങ്ങളും അമ്മൂമ്മയും തമ്മിൽ ബന്ധപ്പെടാതിരിക്കുന്നതിനും അപ്പൂപ്പൻ മരിക്കുന്നതിനും ഒരു ബന്ധവുമില്ല. 2025 ഒക്ടോബർ 31നാണ് അമ്മൂമ്മയുമായുള്ള ബന്ധം മുറിയുന്നത്. ഇഷാനിയുടെ പിറന്നാളിന് ഒരു ദിവസം മുൻപ്. ഇഷാനിയുടെ ബർത്ത്ഡേ പാർട്ടിയിൽ അപ്പൂപ്പനും അമ്മൂമ്മയും വരാനിരുന്നതാണ്. അമ്മൂമ്മയുമായി വലിയൊരു പ്രശ്നം ഉണ്ടായതുകൊണ്ടാണ് അവർ വരാതെ ഇരുന്നത്.

പിന്നെ ഞങ്ങളെല്ലാവരും അമ്മൂമ്മയെ കാണുന്നത് തന്നെ അപ്പൂപ്പൻ മരിക്കുന്ന ദിവസമാണ്, അതായത് 2026 മാർച്ച് 29. അമ്മൂമ്മയെക്കുറിച്ച് ഇതു പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല, എന്നാലും പറയുകയാണ്... അമ്മൂമ്മ എപ്പോഴും ഒരു പ്രശ്നക്കാരിയായിരുന്നു. ഒരുമിച്ചു പോകാൻ ശരിക്കും ബുദ്ധിമുട്ടാണ്. അമ്മ ഞങ്ങൾക്കു തരുന്ന സ്നേഹം വലുതാണ്. പക്ഷേ, അമ്മയ്ക്ക് അത് ലഭിച്ചിട്ടില്ല. അത് അമ്മ തിരിച്ചറിഞ്ഞിട്ടില്ല. കാരണം അപ്പൂപ്പൻ നല്ലൊരു പാരന്‍റ് ആയിരുന്നു. ഞങ്ങളും കുഞ്ഞുനാൾ മുതൽ അമ്മൂമ്മയുടെ ഭ്രാന്തൻ സ്വഭാവങ്ങൾ കാണുന്നതാണ്. ഞങ്ങളെപ്പോഴും അതു പോട്ടെയെന്നു വയ്ക്കും

അപ്പൂപ്പൻ വയ്യാതെ ആയപ്പോൾ അമ്മൂമ്മയുടെ സ്വഭാവം കുറച്ചൂടെ മോശമായി. അപ്പൂപ്പന് വീട്ടിൽ ഒരു ഹോം നഴ്സിനെ സ്ഥിരമായി വേണ്ട അവസ്ഥ വന്നു. അമ്മൂമ്മയ്ക്ക് ഭയങ്കര വൃത്തി പ്രാന്താണ്. അതു കൂടിക്കൂടി ആരും വീട്ടിൽ വരുന്നത് ഇഷ്ടമല്ലാതായി. അതുകൊണ്ട് ഹോം നഴ്സ് വീട്ടിലുള്ളത് അമ്മൂമ്മയ്ക്ക് കംഫർട്ടബിൾ അല്ലായിരുന്നു.

അതുകൊണ്ട് ഇവർ ഓരോ പ്രശ്നമുണ്ടാക്കും, അതോടെ ഹോം നഴ്സ് പോകും. സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള സമയത്ത് 15 ഹോം നഴ്സ് എങ്കിലും വന്നു പോയിട്ടുണ്ടാകും. അമ്മൂമ്മയുടെ ഉപദ്രവം സഹിക്ക വയ്യാതെയാണ് അവർ പോയത്. ഹോം നഴ്സാണ് അപ്പൂപ്പനെ ബാത്ത്റൂമിൽ കൊണ്ടുപോകുന്നതെന്നു പറഞ്ഞ് അപ്പൂപ്പനെ ബെഡ് റൂമിൽ കിടത്താതെ ഹാളിലാണ് കിടത്തികൊണ്ടിരുന്നത്. ഇതൊക്കെ കാണുമ്പോൾ പുള്ളിക്കാരിയുമായി അടി ഉണ്ടാകില്ലേ? അപ്പൂപ്പന്‍റെ ആരോഗ്യകാര്യം പറഞ്ഞാണ് ഞങ്ങൾ തമ്മിൽ അടിയാകുന്നത്. 

ഒരു ദിവസം രാവിലെ ഹോം നഴ്സ് വിളിച്ചു പറഞ്ഞു, ‘അപ്പൂപ്പന്‍റെ മൂക്കിൽ നിന്ന് രക്തം വരുന്നു... എന്നെ അമ്മൂമ്മ വീട്ടിൽ കയറ്റുന്നില്ല. എന്തു ചെയ്യും’ എന്ന്. ഈ പ്രശ്നത്തിന്‍റെ ഇടയിൽ വളരെ മോശമായ കാര്യങ്ങൾ അമ്മൂമ്മ പറഞ്ഞു. ഒരിക്കലും ക്ഷമിക്കാൻ പറ്റാത്ത തരത്തിലുള്ള മോശം കാര്യങ്ങളാണ് വിളിച്ചു പറഞ്ഞത്. അത്രയും വൃത്തികേട് പറഞ്ഞപ്പോൾ ഞങ്ങൾ തീരുമാനിച്ചു, ആ ബന്ധം അകറ്റി തന്നെ നിറുത്താം. അവരുടെ ബാക്കി കാര്യങ്ങളൊക്കെ നോക്കാം... പക്ഷേ, മാറി നിൽക്കട്ടെ എന്ന്. അമ്മൂമ്മയ്ക്ക് വ്യക്തമായി അറിയാം, എന്തുകൊണ്ട് ഞങ്ങൾ വിളിക്കുന്നില്ല എന്ന്,’ അഹാന വെളിപ്പെടുത്തി. 

‘അന്ന് അമ്മൂമ്മ എനിക്കെതിരെ മോശമായി പറഞ്ഞതിന്‍റെ വോയ്സ് നോട്ട് ഫാമിലി ഗ്രൂപ്പിൽ ഇട്ടപ്പോൾ അനുഭാവപൂർവം പ്രതികരിച്ച വ്യക്തിയാണ് തൻവി. യഥാർഥ കാരണങ്ങൾ തൻവിക്കും അറിയാം. എന്നിട്ട് കാനഡയിൽ നിന്ന് വീഡിയോ കോൾ ചെയ്യുന്നു, അമ്മൂമ്മയെക്കൊണ്ട് പറഞ്ഞു പറയിപ്പിക്കുന്ന പോലെ ഓരോന്നു ചെയ്യുന്നു. അതെടുത്ത് വ്ലോഗിൽ ഇടാൻ തൻവി കാണിച്ച മനസ്! എനിക്കൊന്നുമില്ല പറയാൻ! അമ്മൂമ്മ പറഞ്ഞതും ചെയ്തതും തെറ്റാണെന്നു ചൂണ്ടിക്കാട്ടി ഒരു ക്ഷമ പറയാൻ ആവശ്യപ്പെടാൻ തൻവിക്ക് കഴിഞ്ഞില്ല. പ്രായമായ ആളല്ലേ എന്നു കരുതി എല്ലാ കാര്യങ്ങളും അങ്ങനെ ക്ഷമിച്ചു വിടാൻ കഴിയില്ല,’ അഹാന പറയുന്നു. 

‘തൻവി പങ്കുവച്ച വീഡിയോ ഞങ്ങളുടെ കുടുംബത്തിനെതിരെ ഒരു നെഗറ്റിവ് ഇംപാക്ട് ഉണ്ടാക്കി. അച്ഛൻ എന്നത്തെയും പോലെ പറഞ്ഞു, സത്യം നമ്മുടെ ഭാഗത്താണെങ്കിൽ നിശബ്ദമായിരിക്കുന്നതാണ് നല്ലത്. അതാണ് മികച്ച ആയുധം. ഇതാദ്യമായല്ല ഞങ്ങളുടെ കുടുംബത്തെക്കുറിച്ച് ഇതുപോലെ കള്ളങ്ങൾ പറയുന്നത്. പക്ഷേ, അച്ഛൻ പറഞ്ഞപോലെ നിശബ്ദയായിരിക്കാൻ എനിക്ക് പറ്റില്ല. ഇവിടെ ടാർഗറ്റ് ചെയ്യപ്പെടുന്നത് എന്‍റെ അമ്മയാണ്. 

കുടുംബത്തിനുള്ളിൽ നടക്കുന്ന ഡ്രാമ സമൂഹമാധ്യമങ്ങളിൽ വന്നു പറയുന്നത് മോശമാണ്. പുതിയ വ്ലോഗിനുള്ള കോണ്ടന്‍റ് ആയല്ലോ എന്നു പറയുന്നവരുണ്ട്. ഒന്നോർക്കുക, ഞങ്ങൾ അത്തരക്കാരല്ല. പക്ഷേ, ഇതിങ്ങനെ വന്നു പറയേണ്ടി വരുന്നത് ദൗർഭാഗ്യകരമാണ്. ‘‘തൻവിയല്ലേ, വിട്ടു കളയൂ’’ എന്നാണ് അമ്മയുടെ നിലപാട്. പക്ഷേ എനിക്ക് പറ്റില്ല,’ അഹാന പറഞ്ഞു. 

അമ്മൂമ്മ ഒറ്റയ്ക്കായതുകൊണ്ടാണ് താൻ നാട്ടിലേക്ക് വന്നതെന്ന് വ്യക്തമാക്കി തൻവി ഒരു വീഡിയോ പങ്കുവച്ചിരുന്നു. അതിൽ കാനഡയിലേക്ക് അമ്മൂമ്മ വിളിച്ചു കരയുന്ന വിഡിയോ കോളിന്‍റെ ദൃശ്യങ്ങളും ഉൾപ്പെടുത്തിയിരുന്നു. വിഡിയോയിൽ അമ്മൂമ്മ പറയുന്നത് ഇങ്ങനെ: ‘‘ഞാൻ എന്തായാലും ഇങ്ങനെ ദിവസങ്ങൾ എണ്ണി ഇരിക്കുകയാണ് മക്കളെ, എന്‍റെ കുട്ടികളെ കാണാൻ. കാരണം എനിക്ക് ആരുമില്ല. ഞാൻ ഒറ്റയ്ക്കായി. എന്‍റെ അപ്പൂപ്പൻ അങ്ങ് പോയി. ഞാൻ ഒറ്റയ്ക്കായി. എനിക്ക് ആരൊരുത്തരും ഇല്ല. ആത്മാർത്ഥതയുള്ള ഒരു ജോലിക്കാരനും ഇല്ല. ആരും ഒരു ഫോൺ കോൾ പോലും ചെയ്യുന്നില്ല. അതുകാരണം കൊണ്ട് ഇപ്പൊ എനിക്ക് ഇത്രയും ബിപി കൂടി ഹൈ ബിപി ആണ്. അത്രയ്ക്ക് വയ്യാതെയാണ് മോനെ ഇരിക്കുന്നത്. നിങ്ങളെ ഒക്കെ കാണുമ്പോൾ ഒരുപക്ഷേ എന്‍റെ ബിപി കൂടെ കുറഞ്ഞു കിട്ടുമെന്ന് വിചാരിക്കുന്നു. കാണാൻ കൊതിയായി.’’ ഈ ദൃശ്യങ്ങളാണ് വലിയ വിമർശനങ്ങൾക്ക് വഴി വച്ചത്. 

News

എന്നെ നോക്കാൻ ആരുമില്ലെന്ന് പറഞ്ഞ് അമ്മൂമ്മ കരയുകയായിരുന്നു, സിന്ധു കൃഷ്ണയുടെ അമ്മയെക്കുറിച്ച് തൻവിയുടെ വെളിപ്പെടുത്തൽ

നടി സിന്ധു കൃഷ്ണയുടെ അമ്മയെക്കുറിച്ച് സഹോദരിയുടെ മകൾ നടത്തിയ വെളിപ്പെടുത്തൽ വിവാദത്തിലേയ്ക്ക്. സിന്ധുവിന്‍റെ അമ്മയെ നോക്കാൻ ആരുമില്ലെന്നും അതിനാൽ കാനഡയിലെ ജോലി ഉപേക്ഷിച്ച് താൻ തിരുവനന്തപുരത്തിന് വന്നെന്നുമാണ് സിന്ധുവിന്‍റെ സഹോദരിയുടെ മകൾ തൻവി പറഞ്ഞത്.

തൻവിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സിന്ധുവിന്‍റെ മകൾ അഹാനയും കൂടി എത്തിയതോടെ ഈ കുടുംബപ്രശ്നം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.

തൻവി യുട്യൂബിൽ പങ്കുവച്ച വീഡിയോയിൽ അമ്മൂമ്മ പറയുന്ന ചില ഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

നാട്ടിലേക്ക് വരാൻ ഒരുങ്ങിയ തൻവിയോട് സിന്ധു കൃഷ്ണകുമാറിന്‍റെ അമ്മ പറയുന്നത് ഇങ്ങനെ: ‘‘ഞാൻ എന്തായാലും ഇങ്ങനെ ദിവസങ്ങൾ എണ്ണി ഇരിക്കുകയാണ് മക്കളെ, എന്‍റെകുട്ടികളെ കാണാൻ. കാരണം എനിക്ക് ആരുമില്ല. ഞാൻ ഒറ്റയ്ക്കായി. എന്‍റെ അപ്പൂപ്പൻ അങ്ങ് പോയി. ഞാൻ ഒറ്റയ്ക്കായി. എനിക്ക് ആരൊരുത്തരും ഇല്ല. ആത്മാർത്ഥതയുള്ള ഒരു ജോലിക്കാരനും ഇല്ല. ആരും ഒരു ഫോൺ കോൾ പോലും ചെയ്യുന്നില്ല. അതുകാരണം കൊണ്ട് ഇപ്പൊ എനിക്ക് ഇത്രയും ബിപി കൂടി ഹൈ ബിപി ആണ്. അത്രയ്ക്ക് വയ്യാതെയാണ് മോനെ ഇരിക്കുന്നത്. നിങ്ങളെ ഒക്കെ കാണുമ്പോൾ ഒരുപക്ഷേ എന്‍റെ ബിപി കൂടെ കുറഞ്ഞു കിട്ടുമെന്ന് വിചാരിക്കുന്നു. കാണാൻ കൊതിയായി.’’

സിന്ധു കൃഷ്ണയുടെ അച്ഛൻ മരിക്കുന്ന സമയത്ത് തൻവി ഗർഭിണി ആയിരുന്നു. ആ സമയത്ത് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥ ആയതിനാൽ അപ്പൂപ്പന്‍റെ ചടങ്ങുകളിൽ തൻവിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ രണ്ടു വർഷമായി തന്നെ നിരന്തരം നാട്ടിലേക്ക് അപ്പൂപ്പനും അമ്മൂമ്മയും വിളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് തൻവി വെളിപ്പെടുത്തി.

എന്നാൽ, അപ്പൂപ്പൻ മരിച്ചതോടെ അമ്മൂമ്മ ഒറ്റപ്പെട്ടുവെന്നും ആ സങ്കടം സഹിക്കാൻ കഴിയുന്നില്ലെന്നും തൻവി പറയുന്നു.

തൻവിയുടെ വാക്കുകൾ

എന്നെ കുഞ്ഞിലെ മുതലേ എന്‍റെ അപ്പൂപ്പനും അമ്മൂമ്മയും ആണ് വളർത്തിയത്. അപ്പോൾ കഴിഞ്ഞ ഒന്നോ രണ്ടോ വർഷമായിട്ട് അപ്പൂപ്പനും അമ്മൂമ്മയും എന്നോട് ‘മക്കളെ വാ നമുക്ക് വയ്യ’ എന്നൊക്കെ പറഞ്ഞ് വിളിക്കുന്നുണ്ടായിരുന്നു. ഞാൻ വിചാരിച്ചു, ഓക്കേ അമ്മൂമ്മയ്ക്ക് അപ്പൂപ്പൻ ഉണ്ട്, അപ്പൂപ്പന് അമ്മൂമ്മ ഉണ്ട്.

പിന്നെ കഴിഞ്ഞ ഒരു വർഷം അപ്പൂപ്പന് ഹോം നേഴ്സ് ഉണ്ടായിരുന്നു. പിന്നെ അവർക്ക് വീട് തൂത്തു തുടക്കാൻ ആളുണ്ടായിരുന്നു. ഞാൻ മാസം അങ്ങോട്ട് പൈസ അയച്ചുകൊടുക്കുമായിരുന്നു. അവർക്ക് അവരുണ്ടല്ലോ എന്നുള്ള ധൈര്യത്തിൽ ഞാൻ പിന്നെ അവരെ വിളിക്കുമ്പോൾ ‘വരാം വരാം... ആലോചിക്കാം’ എന്നൊക്കെ പറഞ്ഞ് ഇരിക്കുവായിരുന്നു.

അവസാനം ഞാൻ ഗർഭിണി ആയ സമയത്ത് അപ്പൂപ്പൻ ‘മക്കളെ നീ വരുന്നില്ലേ മക്കളെ... നീ എപ്പോൾ വരും’ എന്ന് പറഞ്ഞു. ഞാൻ എന്തായാലും ഇനി കൊച്ച് ജനിച്ചു കുറച്ച് മാസം കഴിഞ്ഞിട്ട് അങ്ങോട്ടേക്ക് വരാം. നിങ്ങൾക്ക് രണ്ടുപേർക്കും അങ്ങോട്ടുമിങ്ങോട്ടും നിങ്ങളുണ്ടല്ലോ എന്നൊക്കെ പറഞ്ഞു. അതു മാത്രമല്ല ഈ ജോലിക്ക് വരുന്ന ആൾക്കാരും സ്ഥിരം നിൽക്കുന്നില്ലായിരുന്നു.

നമ്മുടേത് ഇച്ചിരി വലിയ വീടാണ്. ഒരു അഞ്ചു ബെഡ്റൂം ഉള്ള വീടാണ്. അതെല്ലാം മൊത്തവും ദിവസവും വൃത്തിയാക്കുന്നത് ഇച്ചിരി ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് സ്ഥിരം ആൾക്കാർ നിൽക്കാൻ ബുദ്ധിമുട്ടായിരുന്നു. എന്നാലും ഞാൻ പറയും, ‘അഡ്ജസ്റ്റ് ചെയ്യ്... എന്തെങ്കിലും ആകട്ടെ’ എന്ന്. അവസാനം എന്‍റെ വളകാപ്പിന്‍റെ തലേദിവസം വരെ അപ്പൂപ്പൻ പറഞ്ഞു, ‘മക്കളെ നീ എന്ന് വരും’ എന്ന്. അപ്പോഴും ഞാൻ പറഞ്ഞു, ‘ഞാൻ വരാം അപ്പൂപ്പാ... ഇനി സമയമുണ്ടല്ലോ. എന്തിനാ നിങ്ങൾ കിടന്ന് എന്നെ ചുമ്മാ ഇപ്പോഴേ വിളിക്കുന്നത്’ എന്ന് പറഞ്ഞ് ഞാൻ വഴക്ക് വരെ പറഞ്ഞു. അതിന്‍റെ പിറ്റേദിവസം രാവിലെയാണ് ഞാൻ അറിയുന്നത് അപ്പൂപ്പൻ ഇങ്ങനെ മരിച്ചുപോയെന്ന്. 

അതും കൂടെ അറിഞ്ഞപ്പോൾ എനിക്ക് റിഗ്രറ്റ് ആയിരുന്നു. കാരണം എന്നെ അവരാണ് വളർത്തിയത്. അവസാനം ‘നീ വാ വാ’ എന്ന് വിളിച്ചിട്ട് ഞാൻ വന്നില്ല. കാരണം ഞാൻ കുറച്ച് പൈസ ഉണ്ടാക്കുകയായിരുന്നു. എനിക്ക് കാനഡയിൽ ഒരു വീട് വയ്ക്കണം എന്നതായിരുന്നു എന്‍റെ പരിപാടിയും പ്ലാനും. ഞാൻ നിൽക്കുന്നത് ചെറിയൊരു അപ്പാർട്ട്മെന്‍റ് ഹൗസിലാണ്. ഞാൻ പണ്ട് പഠിച്ചോണ്ടിരുന്ന സമയത്ത് കേറിയ ബിൽഡിങ്ങാണ്. അവരെ കൊണ്ടുവരണമെങ്കിൽ സൂപ്പർ ആയി കൊണ്ടുവരണം എന്നത് എന്‍റെ ആഗ്രഹം ആയിരുന്നു. അതിനായി പൈസ് സേവ് ചെയ്യുകയായിരുന്നു. 

എന്നെ നോക്കി വളർത്തിയവർക്ക് അവസാനം ഇങ്ങനെ പ്രായം ആയതിനുശേഷം അവരെ നോക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞാൽ എന്തിനാ പിന്നെ ഇത്രയും ഞാൻ പൈസ ഉണ്ടാക്കി അവർക്കയച്ചത്? ഇവർക്ക് വല്ലവർക്കും പൈസ കൊടുത്തിട്ട് എന്നെ നോക്കിയാ പോരായിരുന്നോ? അതുകൊണ്ട് ഞാൻ ഇപ്പോൾ മെറ്റേണിറ്റി ലീവ് ടൈം നോക്കി ഇങ്ങോട്ടേക്ക് വന്നേക്കുവാ. എന്നെക്കൊണ്ട് ഇവർക്ക് പറ്റുന്ന ഒരു ഹോം നേഴ്സും അല്ലെങ്കിൽ പറ്റുന്ന ഒരു സ്ഥിരം നിൽക്കാൻ പറ്റിയ ഒരു ജോലിക്ക് നിൽക്കുന്ന ഒരാളെ ഏർപ്പാട് ചെയ്തു.’’

തിരിച്ചെത്തിയപ്പോൾ വീട് വല്ലാത്ത അവസ്ഥയിൽ ആയിരുന്നുവെന്നും തൻവി വെളിപ്പെടുത്തി. ‘ഞാൻ വന്നപ്പോൾ ഈ വീട് എന്‍റെ പൊന്നേ മൊത്തവും കുളമായിരുന്നു. കുളം എന്ന് വെച്ചാൽ എനിക്ക് വീട് കണ്ടപ്പോൾ തല കറങ്ങുവാ. അമ്മാതിരി സാധനങ്ങളാ കൂട്ടി കൂട്ടി കൂട്ടി കൂട്ടി വെച്ചേക്കുന്നത്. ഇതൊന്നും നമുക്ക് ഒറ്റ ഒരു ദിവസത്തിൽ വൃത്തിയാക്കി തീർക്കാൻ പറ്റത്തില്ല. ഞാൻ അതേപോലെ മാനേജ്മെന്‍റ് ലെവൽ ജോലിയാണ് വിട്ടിട്ട് വന്നത്. അമ്മൂമ്മ കരയുന്നത് കാണുമ്പോൾ എനിക്ക് ഭയങ്കര വിഷമമാണ്.

ഞാൻ ഇരുന്ന് കരയും. എന്‍റെയും കരച്ചിൽ കണ്ടിട്ട് യോജി പറഞ്ഞു, ഓക്കേ തൽക്കാലത്തേക്ക് നമുക്ക് ഇന്ത്യയിലേക്ക് മാറാം. ഇന്ത്യയിലേക്ക് മാറി അമ്മൂമ്മയുടെ കാര്യങ്ങളെല്ലാം ഓക്കേ ആക്കാം. അഥവാ അമ്മൂമ്മയുടെ കാര്യങ്ങളെല്ലാം നോക്കാൻ ആരെങ്കിലും കിട്ടിയില്ലെങ്കിൽ ഞാൻ തന്നെ ഇവിടെ നിൽക്കും. അതാണ് പ്ലാൻ,’ തൻവി പറഞ്ഞു.

തൻവിയുടെ വെളിപ്പെടുത്തൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി. സംഗതി വിവാദമായതോടെ തൻവി കമന്‍റ് ബോക്സ് പൂട്ടി. അപ്പൂപ്പന്‍റെ മരണ ശേഷം വളരെ വൈകാരികമായി സംസാരിച്ച് അഹാന ഒരു വ്ലോഗ് പങ്കുവച്ചിരുന്നു. ഇതിന് നേരെയും ഇപ്പോൾ വിമർശനം ഉയരുകയാണ്. അതിനിടെ തനിക്കെതിരെ വന്ന കമന്‍റുകളിലൊന്നിന് അഹാന മറുപടി നൽകി. സത്യമറിയാതെ ആളുകൾ പെട്ടെന്ന് ജഡ്ജ് ചെയ്യുന്നത് നിരാശജനകമാണെന്നാണ് അഹാന പറയുന്നത്. 

 

News

ജോജുവും ഷാജി കൈലാസും ഒരു 'വരവ്' വരുന്നു; ചിത്രം ജൂലൈ 16-ന്

ജോജു ജോർജ് – ഷാജി കൈലാസ് ചിത്രം വരവിന്‍റെ റിലീസ് പ്രഖ്യാപിച്ചു. ജൂലൈ 16 ന് ചിത്രം ആഗോളതലത്തിൽ റിലീസിനെത്തും. ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം ഇന്ത്യയൊട്ടാകെയുള്ള തിയറ്ററുകളിൽ എത്തിക്കുന്നത്.

മലയാള സിനിമയുടെ മാസ്സ് ചരിത്രത്തിൽ പുതിയ അധ്യായമെഴുതാൻ ജോജു ജോർജ് – ഷാജി കൈലാസ് കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുമ്പോൾ, ആ വരവിനെ കൂടുതൽ ഗംഭീരമാക്കുകയാണ് ശ്രീ ഗോകുലം മൂവീസ്. 

ഓൾഗാ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമിക്കുന്നത്.

മലയോരമേഖലയുടെ പശ്ചാത്തലത്തിൽ അന്നാട്ടിലെ പ്രമുഖരായ പ്ലാന്‍റർമാരുടേയും അവർക്കിടയിലെ കിടമത്സരങ്ങളുടേയും, പകയുടേയും, പ്രതികാരത്തിന്‍റെയും കഥയാണ് ആക്ഷൻ ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്നത്.

മുരളി ഗോപി, അർജുൻ അശോകൻ, വിൻസി അലോഷ്യസ്, ബാബുരാജ്, ബൈജു സന്തോഷ്, ദീപക് പറമ്പോൾ, ബിജു പപ്പൻ, സാനിയ ഇയ്യപ്പൻ, ശ്രീജിത്ത് രവി അഭിമന്യു ഷമ്മി തിലകൻ, കോട്ടയം രമേശ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണൻ എന്നിവരും പ്രധാന താരങ്ങളാണ്.

ഇവർക്കൊപ്പം മുൻനായിക സുകന്യയും സുപ്രധാനമായ വേഷത്തിൽ അഭിനയിക്കുന്നു. ഒരു പിടി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ എ.കെ. സാജനാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ഛായാഗ്രഹണം - എസ്. ശരവണൻ. എഡിറ്റിംഗ്- ഷമീർ മുഹമ്മദ്. കലാസംവിധാനം സാബു റാം. മേക്കപ്പ് സജി കാട്ടാക്കട. കോസ്റ്റ്യും ഡിസൈൻ- സമീര സനിഷ്. സ്റ്റിൽസ് - ഹരി തിരുമല. ചീഫ് അസോസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ മാനേജേർസ് - ശിവൻ പൂജപ്പുര, അനിൽ അൻഷാദ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത്. പിആർഒ-വാഴൂർ ജോസ്. മഞ്ജു ഗോപിനാഥ്‌.

News

ഒപ്പത്തിന്‍റെ ഹിന്ദി റീമേക്ക് ഹൈവാൻ തിയറ്ററുകളിലേക്ക്; പ്രിയദർശൻ ചിത്രത്തിൽ അക്ഷയ്-സൈഫ് കൂട്ടുകെട്ട്

ലയാളികളുടെ പ്രിയ സംവിധായകൻ പ്രിയദർശൻ, ബിടൗൺ സൂപ്പർതാരങ്ങളായ അക്ഷയ്കുമാർ, സൈഫ് അലിഖാൻ എന്നിവർ ഒന്നിക്കുന്ന ഹൈവാൻ - റിലീസിന് ഒരുങ്ങുന്നു. അക്ഷയ്കുമാറും സൈഫ് അലി ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന ത്രില്ലർ ചിത്രം സെപ്റ്റംബർ 11-ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്‍റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് സോഷ്യൽ മീഡിയയിലൂടെയാണ് റിലീസ് ഔദ്യോഗികമായി അറിയിച്ചത്.

60 ബ്ലോക്ക്ബസ്റ്ററുകൾ, ഒരൊറ്റ മാസ്റ്റർ സ്റ്റോറിടെല്ലർ - എന്ന ക്യാപ്ഷനോടെ പ്രിയദർശന്‍റെ കരിയറിനെ അടയാളപ്പെടുത്തുന്ന പോസ്റ്ററും അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. തേസ്പിയൻ ഫിലിംസും നിർമാണ പങ്കാളിയാണ്. സയാമി ഖേർ, ശ്രിയ പിൽഗോയങ്കർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

പ്രിയദർശന്‍റെ സംവിധാനത്തിൽ മോഹൻലാൽ തകർത്തഭിനയിച്ച 2016-ലെ സൂപ്പർഹിറ്റ് മലയാള ചിത്രം ഒപ്പത്തിന്‍റെ പുനരാവിഷ്കാരമാണ് ഹൈവാൻ. എന്നാൽ ഹിന്ദിയിലേക്ക് എത്തുമ്പോൾ ചിത്രത്തിന്‍റെ തിരക്കഥയിലും സംഭാഷണങ്ങളിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു. ചിത്രത്തിൽ മലയാളത്തിന്‍റെ സൂപ്പർസ്റ്റാർ മോഹൻലാൽ അതിഥിതാരമായി എത്തുന്നുണ്ടെന്ന് പ്രിയദർശൻ നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ഒരു കൊച്ചുപെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്ന കാഴ്ച വൈകല്യമുള്ള സംഗീത അധ്യാപകനായാണ് സൈഫ് അലി ഖാൻ ചിത്രത്തിലെത്തുന്നത്. അക്ഷയ്കുമാറാണ് വില്ലൻ. ചിത്രത്തെക്കുറിച്ച് സൈഫ് അലി ഖാൻ:
ഹൈവാന്‍റെ ചിത്രീകരണം വളരെ മനോഹരവും വെല്ലുവിളി നിറഞ്ഞതുമായ അനുഭവമായിരുന്നു. പ്രിയദർശൻ ചിത്രത്തിന്‍റെ സെറ്റിൽ ഓരോ ദിവസവും പുതിയ എന്തെങ്കിലും ചെയ്യാനുണ്ടാകും. അക്ഷയ് കുമാർ ഭയപ്പെടുത്തുന്ന വില്ലനായും ഞാൻ കാഴ്ചയില്ലാത്ത മ്യൂസിക് ടീച്ചറായും എത്തുന്ന ചിത്രം ഒരു ഡേവിഡ്-ഗോലിയാത്ത് പോരാട്ടമാണ്.

ബി ടൗൺ സിനിമാപ്രേമികളെ സംബന്ധിച്ച് ഏറെ ആകാംഷ നൽകുന്ന ഒന്നാണ് അക്ഷയ്-സൈഫ് കോന്പോ. 2008-ൽ പുറത്തിറങ്ങിയ തഷാൻ എന്ന ചിത്രത്തിനു ശേഷമാണ് ഈ കൂട്ടുക്കെട്ട് വീണ്ടും വെള്ളിത്തിരയിലെത്തുന്നത്.

News

പൊട്ടിക്കരഞ്ഞ് ശാന്തനു, പൂർണിമയെ ആശ്വസിപ്പിക്കാനാകാതെ വിജയ്

നടനും സംവിധായകനുമായ ഭാഗ്യരാജിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രിയും നടനുമായ വിജയ്. മൃതദേഹത്തിൽ പുഷ്പഹാരം അണിയിച്ചതിന് ശേഷം മകൻ ശാന്തനുവിനെ ആശ്വസിപ്പിച്ചു. എന്നാൽ കണ്ണീരടക്കാൻ കഴിയാതിരുന്ന ശാന്തനു വിജയ്‌യെ കെട്ടിപ്പിടിച്ച് കരഞ്ഞു.

വിജയ്‌യെ കണ്ടപ്പോൾ ഭാഗ്യരാജിന്‍റെ ഭാര്യ പൂർണിമ തേങ്ങൽ അടക്കാൻ കഴിയാതെ പൊട്ടിക്കരഞ്ഞു. പൂർണിമയുടെ അരികിൽ മുട്ടുകുത്തി നിന്ന് വിജയ് അവരെ ആശ്വസിപ്പിച്ചു.

ഇന്ന് രാവിലെ പ്രഭാതനടത്തത്തിനായി പോകവെ ഹൃദയാഘതം സംഭവിച്ചാണ് ഭാഗ്യരാജിന്‍റെ മരണം. അപ്രതീക്ഷിതമായ അദ്ദേഹത്തിന്‍റെ മരണവാർത്ത ഞെട്ടലോടെയാണ് സിനിമലോകം കേട്ടത്.

രണ്ടുദിവസം മുൻപ് നടി ഖുഷ്ബുവിന്‍റെ മകൾ അവന്തികയുടെ വിവാഹത്തിന് കുടുംബസമേതം അദ്ദേഹം എത്തിയിരുന്നു.

News

രാവിലെ പതിവ് പോലെ നടക്കാനിറങ്ങിയതാണ്: ഭാഗ്യരാജിന്‍റെ വിയോഗത്തിൽ സുഹാസിനി  

നടനും സംവിധായകനുമായ ഭാഗ്യരാജിന്‍റെ വിയോഗത്തിൽ നടുക്കം രേഖപ്പെടുത്തി സുഹാസിനി. ഖുഷ്ബുവിന്‍റെ മകൾ അവന്തികയുടെ വിവാഹത്തിന് കണ്ടുപിരിഞ്ഞതേ ഉണ്ടായിരുന്നുള്ളുവെന്നും അന്ന് അദ്ദേഹം അതീവ സന്തോഷവാനായിരുന്നു സുഹാസിനി പറഞ്ഞു.

പ്രിയതാരത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ചെന്നൈയിലുള്ള താരത്തിന്‍റെ വീട്ടിലെത്തിയതായിരുന്നു സുഹാസിനി.

‘ഖുഷ്ബുവിന്‍റെ മകളുടെ വിവാഹത്തിന് ഭാഗ്യരാജ് സർ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. അതീവ സന്തോഷവാനായിരുന്നു അദ്ദേഹം. ഗോവയിൽ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് ഞങ്ങൾ തിരിച്ചു വന്നത്.

അവർ വ്യാഴാഴ്ച രാത്രിയേ തിരിച്ചു പോന്നിരുന്നു. വലിയ സന്തോഷത്തിലായിരുന്നു അദ്ദേഹം. ഇന്നു രാവിലെ നടക്കാൻ പോയതാണ്. തിരികെ വരുന്നതിന് ഇടയിൽ നെഞ്ചുവേദന ഉണ്ടായി. ഉടനെ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ, അദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കാനായില്ല. ചിരിച്ചുകൊണ്ടേയിരുന്നവർ ചിരിയോടെ മടങ്ങി.’ സുഹാസിനി പറഞ്ഞു.

ഖുഷ്ബുവിന്‍റെ മകൾ അവന്തികയുടെ വിവാഹത്തിന് നിറചിരികളോടെ പങ്കെടുക്കുന്ന ഭാഗ്യരാജിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഗോവയിൽ നിന്ന് തിരികെയെത്തിയ താരം രാവിലെ നടക്കാൻ പോയപ്പോൾ നെഞ്ചുവേദനയുണ്ടാകുകയും കുഴഞ്ഞു വീഴുകയുമായിരുന്നു.

News

തമിഴ്സിനിമയെ തിരുത്തിയെഴുതിയ ഭാഗ്യരാജിന്‍റെ ചലച്ചിത്രയാത്രകൾ

പ്രതീക്ഷിതമായിരുന്നു ആ വിയോഗം... തമിഴകത്തിന്‍റെ നായക സങ്കൽപ്പങ്ങളെ തിരുത്തിക്കുറിച്ച, വലിയ ആക്ഷൻ രംഗങ്ങളോ അമാനുഷിക പരിവേഷങ്ങളോ ഇല്ലാതെ, കണ്ണട ധരിച്ച സാധാരണക്കാരനായ ഒരു നായകൻ, കെ. ഭാഗ്യരാജ് ഇനി നമ്മോടൊപ്പമില്ല. അദ്ദേഹത്തെ ദൃശ്യഭാഷയുടെ ഹരിശ്രീ എഴുതിച്ച ഗുരുനാഥൻ ഭാരതിരാജയുടെ മരണത്തിനു തൊട്ടുപിന്നാലെ സംഭവിച്ച വിടപറയൽ, അക്ഷരാർഥത്തിൽ എല്ലാവരെയും ഞെട്ടിക്കുന്നതായി. ഇന്നത്തെ ഈറോഡ് ജില്ലയിലെ ഗോപിച്ചെട്ടിപാളയത്തെ നാട്ടുന്പുറത്തു ജനിച്ചുവളർന്ന കൃഷ്ണസാമി ഭാഗ്യരാജ് എന്ന യുവാവ് കോടന്പാക്കത്തെത്തുന്നത് സാധാരണക്കാരുടെ കഥകളുമായാണ്.

സംവിധായകനായും തിരക്കഥാകൃത്തായും നടനായും നിർമാതാവായും ജനസേവകനായും അരനൂറ്റാണ്ടിലേറെ പൊതുമണ്ഡലത്തിൽ നിറഞ്ഞുനിന്ന അദ്ദേഹത്തിന്‍റെ ജീവിതം കഠിനാദ്ധ്വാനത്തിന്‍റെയും വിജയങ്ങളുടെയും വീഴ്ചകളുടെയും നഷ്ടപ്പെടലുകളുടെയും വീണ്ടെടുക്കലുകളുടെയും മഹായാനമാണ്. ചലച്ചിത്രവിജ്ഞാനകോശമാണ് അദ്ദേഹമെന്ന് ശിഷ്യന്മാർ പറയാറുണ്ട്. അദ്ദേഹത്തിനു വശമില്ലാത്ത സിനിമയിലെ ഒരു മേഖലയും ഉണ്ടായിരുന്നില്ല. ആ സന്പത്താണ് ഭാഗ്യരാജിനെ ഹിറ്റുകളുടെ ചക്രവർത്തിയാക്കി മാറ്റിയത്.

 

News

അവസാനം കേരളത്തിലെത്തിയത് ഒന്നരമാസം മുൻപ്; പൂർണിമ പങ്കുവച്ച ആ ചിത്രങ്ങൾ ഇന്ന് വേദനയായി മാറിയപ്പോൾ

ഒന്നരമാസം മുൻപാണ് സംവിധായകൻ ഭാഗ്യരാജ് കേരളത്തിലെത്തിയത്. പ്രിയപത്നിയും നടിയുമായ പൂർണിമയ്ക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനായി അതിരപ്പള്ളിയിലായിരുന്നു അദ്ദേഹം എത്തിയത്

ഭാഗ്യരാജിന്‍റെ അപ്രതീക്ഷിത വിയോഗത്തോടെ നൊമ്പര ഓർമകളാകുകയാണ് ആ ചിത്രങ്ങൾ.

‘ചാലക്കുടിക്ക് സമീപമുള്ള ശാന്തവും മനോഹരവുമായ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് തൊട്ടടുത്ത്, അതിമനോഹരമായ മരങ്ങളും വനങ്ങളും ചുറ്റും നിറഞ്ഞ കാസാ റിയോ എന്നൊരു റിസോർട്ട് സ്ഥിതി ചെയ്യുന്നു. ദൈവത്തിന്‍റെ സ്വന്തം നാട്ടിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒരിടമാണിത്,’ എന്നായിരുന്നു ചിത്രങ്ങൾക്കൊപ്പം പൂർണിമ കുറിച്ചത്. 
 
പൂർണിമയ്ക്കൊപ്പം ചിരിച്ചുല്ലസിച്ച് നിൽക്കുന്ന ഭാഗ്യരാജിനെ ചിത്രങ്ങളിൽ കാണാം.

ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ദിലീപ് ചിത്രമായ മിസ്റ്റർ മരുമകൻ ഉൾപ്പെടെയുള്ള മലയാള സിനിമകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

News

ലോ ആൻഡ് ഓർഡറുമായി രഞ്ജിത്ത്; രചന ഉദയ് കൃഷ്ണ  

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മാസ് എന്‍റർടൈനർ ചിത്രത്തിന് ലോ ആൻഡ് ഓർഡർ എന്നു പേരിട്ടു.

സത്യം സിനിമാസ് ഇൻ അസോസിയേഷൻ വിത്ത് മഹാ സുബൈർ മൂവി ക്ഷേത്രയുടെ ബാനറിൽ പ്രേമചന്ദ്രൻ എ. ജിയും മഹാസുബൈറും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസ്പേർസ് - അതുൽ പ്രേം, സൈനുദ്ദീൻ. ഉദയ്കൃഷ്‌ണയാണ് രചന നിർവഹിച്ചിരിക്കുന്നത്. കൊച്ചി, തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലായിരുന്നു ചിത്രികരണം.

അഭിനേതാക്കളുടെ നിരയിൽ നിരവധി കൗതുകങ്ങൾ ഒളിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പ്രകാശ് വർമ്മയും, അഭിരാമിയും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു.

ഒപ്പം ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശൻ, നിജാദ് ബാബു തോമസ് ഷേർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആൻ്റണി, ബോബി കുര്യൻ, വി.കെ. പ്രകാശ്, സുരേഷ് കൃഷ്‌ണ , ജോയ് മാത്യു , ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആന്‍റണി, ഭീമൻരഘു, നന്ദു, ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, അക്ഷയ് രാധാകൃഷ്ണൻ , മോഹൻ ജോസ്, മാധുരി, സാബുമോൻ, ഗുണ്ടുകാട് സാബു, മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്‌ണവി, രമാദേവി, അംബികാനായർ, എന്നിവരും പ്രധാന താരങ്ങളാണ്.

ഗാനങ്ങൾ - ഷിബു ചക്രവർത്തി, സംഗീതം - ജോ ഡാനിയേൽ, പശ്ചാത്തല സംഗീതം ബിജിബാൽ, ഛായാഗ്രഹണം - പ്രശാന്ത് രവീന്ദ്രൻ, എഡിറ്റിംഗ് - മനോജ് കണ്ണോത്ത്. കലാസംവിധാനം - സാബു റാം. മേക്കപ്പ് - റോഷൻ എൻ. ജി. കോസ്റ്റ്യും ഡിസൈൻ- സമീറാ സനീഷ്. സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി .
സൗണ്ട് ഡിസൈൻ - കിഷൻ സപ്താ. ലൈൻ പ്രൊഡ്യൂസർ -സുനിൽ സിംഗ്-
ചീഫ് അസോസിയേറ്റ് ഡയറക്ടർ - വി ബോസ്. പോസ്റ്റർ ഡിസൈൻ - ആന്‍റണി സ്റ്റീഫൻ. ആക്ഷൻ - കലൈ കിംഗ്സ്റ്റൺ, ഫീനിക്സ് പ്രഭു, മാഫിയാ ശശി, പി.സി. സ്റ്റണ്ട്‌സ്, കാസ്റ്റിംഗ് ഡയറക്ടർ - ശാലിനി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്. പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ. പിആർഒ-വാഴൂർ ജോസ്.

News

ടിനി ടോമിനെതിരെ കേസ് എടുക്കണം; അന്‍സിബയുടെ ഹര്‍ജി ഇന്ന് കോടതിയില്‍

നടന്‍ ടിനി ടോമിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് അന്‍സിബ ഹസന്‍ നല്‍കിയ പരാതി എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. താന്‍ നല്‍കിയ പരാതിയില്‍ എഫ്‌ഐആര്‍ പോലും ഇടാതെ പോലീസ് അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്‍സിബയുടെ ഹര്‍ജി.

സ്ത്രീത്വത്തെ അപമാനിച്ചുവെന്നും തനിക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് അന്‍സിബ ടിനി ടോമിനെതിരെ പരാതി നല്‍കിയത്. അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന നിഗമനത്തിലാണ് കടവന്ത്ര പോലീസ്.

കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാന്‍ സാധിക്കില്ലെന്ന വിലയിരുത്തലില്‍ ആയിരുന്നു പോലീസ്. ഇതോടെയാണ് അന്‍സിബ കോടതിയില്‍ നേരിട്ട് പരാതി നല്‍കിയത്.

അതേസമയം, നടിമാരായ ലക്ഷ്മിപ്രിയക്കും ശ്വേത മേനോനുമെതിരെ അന്‍സിബ ഇന്നലെ പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയിരുന്നു. കാന്‍ ചാനല്‍ മീഡിയ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ ലക്ഷ്മിപ്രിയ അപകീര്‍ത്തികരവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ വീഡിയോ പ്രചരിപ്പിച്ചു. തന്നെ മോശക്കാരിയാക്കാന്‍ ശ്രമിച്ച ലക്ഷ്മിപ്രിയ, അതിന് ഒത്താശ ചെയ്ത ചാനല്‍ ഉടമ സുകുമാര്‍, ഗൂഢാലോചന നടത്തിയ ശ്വേത മേനോന്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് അന്‍സിബ പരാതി നല്‍കിയത്.

അമ്മ സംഘടന ഭരണസമിതി ഒന്നടങ്കം രാജി വച്ചൊഴിഞ്ഞതില്‍ ലക്ഷ്മിപ്രിയക്കും മുന്‍ പ്രസിഡന്റ് ആയ ശ്വേത മേനോനും തന്നോട് വ്യക്തിവൈരാഗ്യമുണ്ടെന്നും അതിനാല്‍ തനിക്കെതിരെ പിആര്‍ വര്‍ക്കുകളും അശ്ലീല പരാമര്‍ശങ്ങളും നടത്തുകയാണ് എന്ന് അന്‍സിബ പരാതിയില്‍ പറയുന്നു. ഈ പരാതിയില്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

News

ജെയിംസ് കാമറൂൺ ആർആർആർ കണ്ടത് രണ്ടുതവണ! ഹോളിവുഡ് വിസ്മയത്തെ നേരിൽ കണ്ട അനുഭവം പങ്കുവച്ച് രാജമൗലി

ബാഹുബലി എന്ന ഒറ്റ സിനിമ കൊണ്ടു ലോകമെന്പാടുമുള്ള ചലച്ചിത്രാസ്വാദകരെ വിസ്മയിപ്പിച്ച സംവിധായകനാണ് എസ്.എസ്. രാജമൗലി. ഇന്ത്യൻ സിനിമയുടെ അഭിമാനം ആഗോളതലത്തിൽ ഉയർത്തിയ രാജമൗലി, ഹോളിവുഡ് ഇതിഹാസ സംവിധായകൻ ജെയിംസ് കാമറൂണിനെ നേരിൽ കണ്ടതിന്‍റെ ഓർമകൾ പങ്കുവച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നു.

രാജമൗലിയുടെ ഈച്ച, ബാഹുബലി, ആർആർആർ എന്നീ ചിത്രങ്ങളുടെ പ്രമോഷണൽ പരിപാടിക്കിടെയാണ് പാരീസിലെ അതിപ്രശസ്തമായ ഗ്രാന്‍റ് റെക്സ് തിയേറ്ററിൽ ടൈറ്റാനിക്കിന്‍റെയും ബാഹുബലിയുടെയും സംവിധായകർ കണ്ടുമുട്ടിയത്. തന്‍റെ സൂപ്പർഹിറ്റ് ചിത്രമായ ആർആർആർ ജെയിംസ് കാമറൂൺ രണ്ടുതവണയാണ് കണ്ടതെന്ന് രാജമൗലി വെളിപ്പെടുത്തി.
ഒരു ആരാധകന്‍റെ കൗതുകത്തോടെയും അത്ഭുതത്തോടെയുമാണ് ഞാൻ അദ്ദേഹത്തെ നോക്കിനിന്നത്. ആർആർആർ എന്ന ചിത്രം എത്രത്തോളം മികച്ചതാണെന്നും താൻ അത് രണ്ടുതവണ കണ്ടുവെന്നും അദ്ദേഹം എന്നോട് പറയുകയായിരുന്നു- രാജമൗലി പറഞ്ഞു.

ചലച്ചിത്രമേഖലയിലെ നിർമിത ബുദ്ധി (എഐ) യുടെ ഉപയോഗത്തെക്കുറിച്ചും ഇരുവരും സംസാരിക്കുകയുണ്ടായി. എഐയുടെ വരവ് തന്നെ ഭയപ്പെടുത്തുന്ന ഒന്നാണെന്ന് രാജമൗലി പറഞ്ഞപ്പോൾ, എഐക്ക് ഒരിക്കലും യഥാർഥ സിനിമാനിർമാണത്തെ മറികടക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ജെയിംസ് കാമറൂൺ തന്നെ ആശ്വസിപ്പിച്ചതായും രാജമൗലി കൂട്ടിച്ചേർത്തു.

ഈച്ച, ബാഹുബലി, ആർആർആർ തുടങ്ങിയ ചിത്രങ്ങളുടെ ഫ്രഞ്ച് പതിപ്പുകൾ വലിയ രീതിയിലാണ് സ്വീകരിക്കപ്പെടുന്നത്. ഫ്രാൻസും സ്വീഡനും തമ്മിലുള്ള ആവേശകരമായ ഫുട്ബോൾ മത്സരം നടക്കുന്പോഴും ആർആർആർ സ്ക്രീനിംഗിന് പാരീസിലെ തിയേറ്ററുകളിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. സിനിമ റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞിട്ടും പ്രേക്ഷകരുടെ പ്രതികരണത്തിൽ ഒട്ടും കുറവ് വന്നിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു പാരീസിലെ സ്വീകരണം.

മഹേഷ് ബാബുവിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമായ വാരണാസിയുടെ തിരക്കുകളിലാണ് രാജമൗലി ഇപ്പോൾ. മലയാളത്തിന്‍റെ പ്രിയതാരം പൃഥ്വിരാജ് ആണ് ചിത്രത്തിലെ കുംഭ എന്ന വില്ലൻ കഥാപാത്രമായി എത്തുന്നത്. പൃഥ്വിരാജ് തന്‍റെ രംഗങ്ങളെല്ലാം പൂർത്തിയാക്കിയിരുന്നു. രാജമൗലിയുടെ ഫിലിം മേക്കിംഗിനെക്കുറിച്ച് താരം പങ്കുവച്ച വിശേഷങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.

News

ഇതിനൊന്നും തുടക്കമിട്ടത് ഞാനല്ല, വീഡിയോ നീക്കം ചെയ്തതിന് പിന്നിലെ കാരണം പറഞ്ഞ് അഹാന

അമ്മൂമ്മയുമായുള്ള തർക്കവും കുടുംബത്തിലെ മറ്റ് പ്രശ്നങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതിന് പിന്നാലെ അഹാന കൃഷ്ണയുടെ കുടുംബം വിവാദത്തിലായിരുന്നു. പിന്നാലെ അഹാന തന്‍റെ വീഡിയോ യുട്യൂബിൽ നിന്നും നീക്കം ചെയ്തിരുന്നു.

താൻ വീഡിയോ പിൻവലിക്കുകയാണെങ്കിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോകൾ നീക്കം ചെയ്യാമെന്ന് കസിൻ തൻവി സമ്മതിച്ചതായും അഹാന പുതിയ സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി. 

‘‘കുടുംബത്തിലെ ആഭ്യന്തരപ്രശ്നങ്ങൾ പൊതുവേദിയിൽ ചർച്ചയാക്കേണ്ടവയല്ലെന്ന് മുതിർന്നവർ സംസാരിച്ച് തൻവിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. 

ഞാൻ എന്‍റെ വീഡിയോ പിൻവലിക്കുകയാണെങ്കിൽ, സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോകൾ താനും നീക്കം ചെയ്യാമെന്ന് അവൾ സമ്മതിച്ചു. അതനുസരിച്ച് എന്‍റെ വീഡിയോ ഞാൻ ഇപ്പോൾതന്നെ പിൻവലിച്ചിരിക്കുകയാണ്. പരമാവധി ഒരാഴ്ചയ്ക്കുള്ളിൽ ഈ വീഡിയോ ഞാൻ മാറ്റുമെന്ന് അതിൽത്തന്നെ വ്യക്തമായി പറഞ്ഞിരുന്നതുമാണ്.

യഥാർഥത്തിൽ, ഈ ‘സർക്കസിനു’ തുടക്കമിട്ടത് ഞാനല്ല. അവൾ ഒരിക്കലും ചെയ്യാൻ പാടില്ലാതിരുന്ന ഒരു പ്രവൃത്തിക്കുള്ള പ്രതികരണം മാത്രമായിരുന്നു എന്‍റെ ഭാഗത്തുനിന്നുണ്ടായത്. തൻവി നൽകിയ വാക്കിൽ ഉറച്ചുനിൽക്കുമെന്നും, വ്യക്തിപരമായ നേട്ടങ്ങൾക്കായി സ്വന്തം കുടുംബകാര്യങ്ങൾ ഇനി സോഷ്യൽ മീഡിയയിലേക്ക് വലിച്ചിഴയ്ക്കില്ലെന്നും ഞങ്ങൾ ആത്മാർഥമായി പ്രത്യാശിക്കുന്നു.’’അഹാന കൃഷ്ണ കുറിച്ചു. 

ആരെയും കുറ്റപ്പെടുത്താതെയായിരുന്നു തൻവി ഈ വിഷയത്തിൽ വിശദീകരണം നൽകിയത്. ‘‘കുടുംബാംഗങ്ങളുമായി കാര്യങ്ങൾ സംസാരിച്ച് തെറ്റിദ്ധാരണകൾ നീക്കാനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്. ഞാനും അഹാനയും വീഡിയോകൾ നീക്കം ചെയ്യുകയും സംസാരിച്ച് കാര്യങ്ങൾ തീർക്കുകയും ചെയ്യും.’’തൻവിയുടെ വാക്കുകൾ.

അഹാനയുടെ അമ്മ സിന്ധു കൃഷ്ണയുടെ അനുജത്തിയുടെ മകളായ തൻവി പങ്കുവച്ച ഒരു വ്ലോഗാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. അഹാനയുടെ കുടുംബം അമ്മൂമ്മയെ ഒറ്റപ്പെടുത്തിയെന്ന രീതിയിലായിരുന്നു തൻവിയുടെ ആദ്യ വീഡിയോ. ഇതിന് മറുപടിയുമായി, തന്‍റെ അമ്മയ്ക്കെതിരെ ഉയർന്ന സൈബർ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് അഹാന രംഗത്തെത്തിയതോടെ പ്രശ്നം കൊഴുക്കുകയായിരുന്നു. 

 

 

 

 

 

 

News

ലക്ഷ്മിപ്രിയെ സംരക്ഷിക്കാൻ ശ്വേതയും ആ പ്രമുഖ നടനുമുണ്ട്, ടിനി വെറും ടൂൾ: അൻസിബയുടെ അഭിഭാഷകൻ പറയുന്നു

അൻസിബ ഹസൻ ടിനി ടോമിനും ലക്ഷ്മിപ്രിയയ്ക്കും എതിരെ നൽകിയ പരാതികളിൽ പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകളെക്കുറിച്ച് തുറന്നുപറഞ്ഞ് അൻസിബയുടെ അഭിഭാഷകൻ അഡ്വ. ഫിർദോസ്.

അൻസിബയുടെ പരാതികൾ ആദ്യം തള്ളിക്കളയാനാണ് പോലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും എന്നാൽ ശക്തമായ നിയമപോരാട്ടത്തിനൊടുവിൽ ടിനി ടോമിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലക്ഷ്മിപ്രിയയ്ക്കൊപ്പം ശ്വേത മേനോനും മറ്റൊരു പ്രമുഖ രാഷ്ട്രീയ നേതാവായ സിനിമ നടൻ കൂടിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘‘നടൻ ടിനി ടോമിനെതിരെ അൻസിബ ഹസൻ നൽകിയ പരാതിയിൽ കേസ് എടുക്കാൻ ഇപ്പോൾ കോടതി നിർദേശം നൽകിയിട്ടുണ്ട്. യഥാർഥത്തിൽ ടിനി ടോമിനെതിരായി പോലീസ് സ്റ്റേഷനിൽ അൻസിബ നൽകിയ കേസ് പോലീസ് കഴമ്പില്ല എന്നുപറഞ്ഞ് തള്ളിക്കളഞ്ഞതായിരുന്നു. 

അൻസിബയെയും ടിനി ടോമിനെയും മറ്റു പലരെയും വിളിച്ച് മൊഴി എടുത്തിരുന്നു. എന്നിട്ടും ഒരു എഫ് ഐ ആർ പോലും റജിസ്റ്റർ ചെയ്യാതെ കേസ് തള്ളിക്കളയുകയായിരുന്നു. 

അന്വേഷിക്കുക പോലും ചെയ്യാതെ എങ്ങനെയാണ് കഴമ്പില്ല എന്ന് മനസ്സിലാകുന്നത്.  അതിനുശേഷമാണ് ഞങ്ങൾ  കോടതിയെ സമീപിച്ചത്. ഇപ്പോൾ കേസിൽ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. കടവന്ത്ര പോലീസ് സ്റ്റേഷനിലാണ് ഇനി എഫ്.ഐ.ആർ ഇടേണ്ടത്. അവിടെയായിരിക്കും തുടർനടപടികൾ.  

യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും അനാവശ്യവും മോശവുമായ കാര്യങ്ങൾ പറഞ്ഞതിനെതിരെയും ലക്ഷ്മിപ്രിയയ്ക്ക് എതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. 

അൻസിബയുടെ പരാതിക്ക് മറുപടിയായി കമ്മിഷണർ ഇപ്പോൾ ഒരു അറിയിപ്പ് തന്നിട്ടുണ്ട്. അതായത്, എറണാകുളം സെൻട്രൽ എ.സി.പിക്ക് ഈ പരാതി ഫോർവേഡ് ചെയ്തിട്ടുണ്ട് എന്ന്. 

മുൻപ് പാലാരിവട്ടം സ്റ്റേഷനിലായിരുന്ന അന്വേഷണം അവിടുന്ന് മാറ്റി ഇപ്പോൾ എ.സി.പിക്ക് കൈമാറിയിരിക്കുകയാണ്. അതിന്‍റെ മെയിൽ കോപ്പി ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഞങ്ങൾ പരാതി കൊടുത്തിട്ടും അവർ ആ വീഡിയോ പോസ്റ്റ് ചെയ്യുകയാണുണ്ടായത്. ഇപ്പോൾ പാലാരിവട്ടം സ്റ്റേഷനിൽ നിന്നും മാറ്റി എറണാകുളം എ.സി.പിയുടെ പരിധിയിലേക്ക് അത് വന്നിട്ടുണ്ട്. ഇനിയിപ്പോൾ അവിടെയായിരിക്കും തുടർനടപടികൾ. അവർ കേസ് എടുക്കുമോ ഇല്ലയോ എന്ന് കണ്ടറിയണം. 

ലക്ഷ്മിപ്രിയയ്ക്കും വനിതാ എസ് ഐക്കും എതിരെ നൽകിയ പരാതിയിൽ ശനിയാഴ്ചത്തേക്ക് അൻസിബയുടെ സ്റ്റേറ്റ്മെന്റ് എടുക്കാൻ വച്ചിരിക്കുകയാണ്. നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വളരെ പോസിറ്റീവായ ഒരു സമീപനമാണ് കോടതിയുടെ ഭാഗത്തുനിന്നുള്ളത്.

എന്തിരുന്നാലും അതിലൊരു പബ്ലിക് സർവന്‍റ് (പോലീസുകാരി) കൂടി പ്രതിയായിട്ടുള്ളതുകൊണ്ട്, അതിന്‍റെ ഭാഗമായിട്ടായിരിക്കാം കോടതി കൃത്യത . എന്താണ് പ്രൊസീഡിംഗ്സ് വരുന്നത് എന്ന് കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്.

അൻസിബ നൽകുന്ന പരാതികളൊക്കെ പോലീസ് തള്ളിക്കളയുന്നതിനു പിന്നിൽ വ്യക്തമായ ഒരു സംഘപരിവാർ രാഷ്ട്രീയം കളിക്കുന്നുണ്ട്. ടിനി ടോം അങ്ങനെയുള്ള ആളല്ലെന്ന് നമുക്കറിയാം, പക്ഷേ അയാൾ ഇവിടെയൊരു ടൂൾ  മാത്രമാണ്.

എഫ്ഐആർ പോലും ഇടാൻ അവർ തയാറാകുന്നില്ല. കാരണം എഫ്.ഐ.ആർ ഇട്ടാൽ നമുക്ക് ചോദ്യം ചെയ്യാൻ പറ്റും. ഇതിന് പിന്നിൽ ശ്വേത മേനോൻ, രാഷ്ട്രീയ പ്രമുഖനുമായ സൂപ്പർ നടൻ തുടങ്ങിയ വലിയൊരു ടീം തന്നെയുണ്ട്.

വരും ദിവസങ്ങളിൽ പല രഹസ്യങ്ങളും പുറത്തുവരും. ഇവർക്കു വേണ്ടിയാണ് ഇവരൊക്കെ സംസാരിക്കുന്നത്. ടിനി ടോമും ലക്ഷ്മിപ്രിയയും രണ്ട് രാഷ്ട്രീയ ചേരിയിലുള്ളവരാണ്. ലക്ഷ്മിപ്രിയയെ എന്തിനാണ് പൊലീസ് സംരക്ഷിക്കുന്നത്? അതിന് പിന്നിൽ വ്യക്തമായ താല്പര്യങ്ങളുണ്ട്

പലരും വിചാരിക്കുന്നത് ഇത് കോൺഗ്രസിന്‍റെ പോലീസാണെന്നോ അല്ലെങ്കിൽ ഭരിക്കുന്ന ആഭ്യന്തര വകുപ്പിന്‍റെ പോലീസാണെന്നോ ഒക്കെയാണ്. മുൻപ് പിണറായി വിജയൻ ഭരിച്ചിരുന്ന സമയത്തും എനിക്ക് നേരിട്ട് അനുഭവമുള്ള കാര്യമാണിത്. ഞാൻ 'കേരള സ്റ്റോറി' സിനിമക്കെതിരെ പരാതി നൽകാൻ കമ്മിഷണർ ഓഫിസിൽ പോയപ്പോൾ, അവിടെയിരുന്ന ഒരു വനിതാ പോലീസുകാരി എന്നോട് ചോദിച്ചത് 'ആ സിനിമയിൽ എന്താണ് തെറ്റ്, അതല്ലേ ഇവിടെ നടക്കുന്നത്' എന്നാണ്. അന്ന് ഭരിക്കുന്നത് പിണറായിയാണ്, പക്ഷേ അതേ ഓഫിസാണ് ഇപ്പോഴും റൺ ചെയ്യുന്നത്. 

പാലാരിവട്ടത്ത് പരാതി നൽകിയ സമയത്ത് അൻസിബ നേരിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വിളിച്ച് സംസാരിച്ചിരുന്നു. ഇൻസ്റ്റാഗ്രാമിൽ ആ റീൽ ഇറങ്ങിയ ഉടനെയായിരുന്നു അത്.

യൂട്യൂബിൽ വിഡിയോ അടുത്ത ദിവസം വൈകിട്ട് നാല് മണിക്ക് റിലീസ് ചെയ്യാൻ ഷെഡ്യൂൾ ചെയ്തു വെച്ചിരിക്കുകയാണെന്നും അത് വലിയ ദോഷം ചെയ്യുമെന്നും ചെന്നിത്തലയോട് അൻസിബ പറഞ്ഞു.

‘‘ഞാൻ വിളിച്ച് പറയാം, എഫ്.ഐ.ആർ ഇടാനുള്ള കാര്യങ്ങൾ ചെയ്യാം’’എന്ന് അദ്ദേഹം ഉറപ്പുനൽകി. അദ്ദേഹം വിളിച്ച് പറഞ്ഞതിന് പിന്നാലെ 10 മിനിറ്റിനുള്ളിൽ എസ്.എച്ച്.ഒ അൻസിബയെ തിരിച്ചുവിളിച്ച് കേസെടുക്കുന്നുണ്ട് എന്ന് അറിയിക്കുകയും ഒരു പേപ്പർ അയച്ചു നൽകുകയും ചെയ്തു.  

പക്ഷേ പിന്നീട് അവർ കളി മാറ്റി, ഇത് പ്രാഥമിക അന്വേഷണം ആണ് 14 ദിവസം കഴിഞ്ഞിട്ടേ തീരുമാനമെടുക്കൂ എന്ന് പറഞ്ഞ് നീട്ടിക്കൊണ്ടുപോയി. 

ഇതിനിടയിൽ ബി. ഉണ്ണികൃഷ്ണൻ എസിപിയെ വിളിച്ച് സംസാരിച്ചു, നടൻ സിദ്ദീഖ് വിളിച്ച് സംസാരിച്ചു. ഇവരൊക്കെ ഇടപെട്ടപ്പോഴും പൊലീസ്‌  പ്രാഥമിക അന്വേഷണത്തിന്‍റെ പേരിൽ ഒതുക്കാൻ നോക്കുകയാണ്. വിസിബിൾ ആയ ഒരു ഒഫൻസ് നടന്നിട്ടും പോലീസ് പ്രാഥമിക അന്വേഷണം എന്ന് പറഞ്ഞ് നീട്ടിക്കൊണ്ടുപോകുന്നത് ശുദ്ധമായ രാഷ്ട്രീയക്കളിയാണ്. 

എന്ത് പ്രാഥമിക അന്വേഷണമാണ് നടത്തേണ്ടത്? രമേശ് ചെന്നിത്തലയോ മറ്റുള്ളവരോ വിളിച്ച് പറഞ്ഞിട്ടും കേസ് മുന്നോട്ട് പോകാത്തത് പോലീസിന്‍റെ രാഷ്ട്രീയ മനോഭാവം കൊണ്ടാണ്. ഇതിനെതിരെ അൻസിബ മീഡിയയിൽ നൽകിയ അഭിമുഖങ്ങളിൽ ശക്തമായി പ്രതികരിച്ചിട്ടുണ്ട്, പരാതിയുമായി വരുന്ന സ്ത്രീകളുടെ ജാതിയും മതവും നോക്കിയല്ല പോലീസ് കേസ് എടുക്കേണ്ടത്, ആഭ്യന്തര വകുപ്പ് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സാധാരണഗതിയിൽ കോടതി നിർദേശിച്ചാൽ 24 മണിക്കൂറിനുള്ളിൽ എഫ്.ഐ.ആർ ഇട്ട് കോടതിയിൽ സമർപ്പിക്കണം, അതാണ് നിയമം. ചിലപ്പോൾ പോലീസ് രണ്ടു മൂന്നു ദിവസം വൈകിച്ചേക്കാം. പരാതിക്കാർ വീണ്ടും പരാതിയുമായി പോകില്ലെന്ന ധാരണയിലാണ് പോലീസ് പലപ്പോഴും ഇങ്ങനെ ചെയ്യുന്നത്.

പോലീസിന്‍റെ അന്വേഷണത്തിലും നമ്മൾ വലിയ നീതി പ്രതീക്ഷിക്കുന്നില്ല. പോലീസ് അന്വേഷണം തൃപ്തികരമല്ലെങ്കിൽ റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞാൽ ഞങ്ങൾ നേരിട്ട് കോടതിയിൽ പ്രൈവറ്റ് കേസ് ഫയൽ ചെയ്യും. കോടതി നേരിട്ട് അന്വേഷിക്കുന്നതിലാണ് ഞങ്ങൾക്ക് വലിയ പ്രതീക്ഷയും ഹോപ്പുമുള്ളത്. അത് എങ്ങനെ കൊണ്ടുപോകണമെന്ന് ഞങ്ങൾക്ക് നന്നായറിയാം.

ഇത്രയും വലിയ മീഡിയ പബ്ലിസിറ്റിയുള്ള ഒരു കേസിൽ പോലും ഇവർ ഇത്രയും ധൈര്യം കാണിച്ച് നീതി നിഷേധിക്കുമ്പോൾ, ഒരു സാധാരണ പെൺകുട്ടിയുടെ അവസ്ഥ എന്തായിരിക്കും? അവർ എന്ത് ധൈര്യത്തിൽ പോലീസ് സ്റ്റേഷനിൽ കയറിച്ചെല്ലും?

അതുകൊണ്ട് തന്നെയാണ് അൻസിബ വിട്ടുകൊടുക്കാതെ ഈ പോരാട്ടം തുടരുന്നത്. ഈ പോരാട്ടം അൻസിബയ്ക്ക് വേണ്ടി മാത്രമല്ല, നാളെ ഒരു പോലീസ് സ്റ്റേഷനിലും ഒരു സ്ത്രീക്കും നീതി നിഷേധിക്കപ്പെടാൻ പാടില്ല, എല്ലാ പെൺകുട്ടികൾക്കും വേണ്ടിയാണ് ഈ പോരാട്ടം.’’

News

ജയ് ഭീം സംവിധായകനൊപ്പം വീണ്ടും സൂര്യ; നായിക കയാദു ലോഹർ

ജയ് ഭീം,വേട്ടൈയ്യൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നാലെ ടി.ജെ. ജ്ഞാനവേല്‍ ഒരുക്കുന്ന പുതിയ ചിത്രത്തിൽ സൂര്യ നായകൻ. കയാദു ലോഹര്‍ നായികയാവുന്ന ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ സായ് അഭ്യങ്കര്‍ ആണ്. എസ്.എ. കതിര്‍ ഛായാഗ്രഹണവും ഫിലോമിന്‍ രാജ് എഡിറ്റിംഗും നിര്‍വഹിക്കും. ഹോംബാലെ ഫിലിംസ് ആണ് നിർമാണം.

കരിയറിലെ തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം കറുപ്പിലൂടെ ബോക്സ്ഓഫിസിൽ സൂര്യ വലിയ തിരിച്ചുവരവ് നടത്തിയിരുന്നു. ആര്‍.ജെ. ബാലാജിയുടെ സംവിധാനത്തില്‍ തിയറ്ററുകളിലെത്തിയ കറുപ്പ് 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. 

ആവേശത്തിനു ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം, വെങ്കി അട്‌ലൂരിയുടെ ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്നിവയാണ് സൂര്യയുടെ നിലവിലുള്ള പ്രോജക്ടുകൾ.

‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’ ഉടൻ തിയറ്ററുകളിലെത്തും. മമിത ബൈജുവാണ് ചിത്രത്തിലെ നായിക. രാധിക ശരത്കുമാര്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

News

ഞാൻ അതിന്‍റെ ഭാഗമല്ലാതിരിന്നിട്ടും അയാൾ അങ്ങനെ ചെയ്യുന്നു, മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ഹന്‍സിക കൃഷ്ണ

അമ്മ സിന്ധു കൃഷ്ണയ്ക്കെതിരെ ഉയർന്ന സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി അഹാന കൃഷ്ണ പങ്കുവച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മാതൃസഹോദരിയുടെ മകളായ തൻവിക്കും മുത്തശി വസന്തയ്ക്കുമെതിരെയായിരുന്നു അഹാനയുടെ വീഡിയോ. എന്നാൽ ഈ യൂട്യൂബ് വിഡിയോയ്ക്ക് പിന്നാലെ അനാവശ്യമായി തന്‍റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ ഹൻസിക കൃഷ്ണ രംഗത്തെത്തി.

സംഭവവുമായി യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും തന്‍റെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജ തമ്പ്‌നെയിലുകൾ നിർമിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന യൂട്യൂബർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഹൻസിക ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി.

‘‘അഹാനയുടെ ഏറ്റവും പുതിയ യൂട്യൂബ് വിഡിയോയുമായി ബന്ധപ്പെട്ട്, ഞാൻ ഒട്ടും ഭാഗമല്ലാത്ത ഒരു വിഷയത്തിലേക്ക് ഒരു യൂട്യൂബർ എന്നെ വീണ്ടും വലിച്ചിഴയ്ക്കുകയാണ്. കാഴ്ച്ചക്കാരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മാത്രം അയാൾ എന്‍റെ പേരും ചിത്രവും വിഡിയോയുടെ തംബ്‌നെയിലിലും ടൈറ്റിലിലും ഉപയോഗിച്ചിരിക്കുന്നു.

എന്നെ മനഃപൂർവം ലക്ഷ്യം വെച്ചുകൊണ്ടാണ് ഇത് ചെയ്യുന്നത്. ഈ അതിക്രമം അവസാനിപ്പിച്ചില്ലെങ്കിൽ അയാൾക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യുമെന്ന് ഞാൻ അറിയിക്കാൻ ആഗ്രഹിക്കുന്നു,’’ ഹൻസിക ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.

സിന്ധു കൃഷ്ണയുടെ അമ്മയുടെയും കുടുംബത്തിന്‍റെയും വിഷയത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടന്നിരുന്നു. ഇതിന് മറുപടിയുമായി അഹാന കൃഷ്ണ രംഗത്തെത്തുകയും ചെയ്തിരുന്നു.

എന്നാൽ, ഈ വിവാദങ്ങളിലൊന്നും യാതൊരു പങ്കുമില്ലാത്ത ഹൻസികയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി ചില ഓൺലൈൻ ചാനലുകൾ വീഡിയോകൾ പ്രചരിപ്പിച്ചതിലാണ് ഹൻസികയുടെ പ്രതികരണം.

News

രേണുവിനെ നേരിൽ കണ്ടു, അവരുടെ അവസ്ഥ അതീവ ദുഷ്കരം: സീമ ജി. നായർ  

കാന്‍സർ ബാധിതയായി കീമോ ചെയ്ത് വീട്ടിൽ കഴിയുന്ന രേണു സുധിയെ നേരിൽ കണ്ട് നടി സീമ ജി. നായർ. രേണു ഇപ്പോൾ കടന്നുപോകുന്ന അവസ്ഥ ദുഷ്‌കരവും അതി കഠിനവുമാണെന്നും സീമ പറയുന്നു.

‘‘കഴിഞ്ഞ കുറെ ദിവസങ്ങൾ ആയി ചില കാര്യങ്ങൾ എഴുത്തണമെന്ന് വിചാരിച്ചിരുന്നു, ഞാൻ രേണുവിനെ ഫോളോ ചെയ്യുന്ന വ്യക്തിയോ, രേണുവിന്‍റെ വീഡിയോ കാണുന്ന ആളോ ആയിരുന്നില്ല, പക്ഷേ രേണുവിന് കാൻസർ ആണെന്നറിഞ്ഞ ദിവസം മുതൽ അവരെ വിളിക്കാനും, കാര്യങ്ങൾ അറിയാനും ശ്രമിച്ചു, കഴിഞ്ഞ ദിവസം രേണുവിന്‍റെ അടുത്ത് പോയിരുന്നു, രേണുവിനെ കണ്ടിരുന്നു..

എന്‍റെ ജീവിതത്തിൽ ഞാൻ അറിഞ്ഞും, അറിയാതെയും കടന്നു വന്ന ഇത്തരത്തിൽ ഒരുപാടുപേർ ഉണ്ടായിരുന്നു, ഇപ്പോളും ഉണ്ട്, ഇന്നലെവരെ അവർ ആരെന്നോ, എന്തെന്നോ അറിയാൻ ഞാൻ ശ്രമിച്ചിട്ടില്ല, ഇനി അങ്ങോട്ടും അങ്ങനെ തന്നെ...പക്ഷേ ഈ അസുഖം എന്താണെന്നും, അതെങ്ങനെ ആവും എന്നറിയാനും ഞാൻ ശ്രമിച്ചിട്ടുണ്ട്, എല്ലാദിവസവും ഈശ്വരനോട് പ്രാർത്ഥിക്കുന്നത് ആർക്കും ഈ അസുഖം വരുത്തല്ലേയെന്നാണ്.നിരവധിപേരുടെ കൂടെ ഞാൻ യാത്ര ചെയ്തു, എന്‍റെ അമ്മയ്ക്കും ഇതേ അസുഖം ആയിരുന്നു..പല വേർപാടുകളും ഇപ്പോളും ഉൾകൊള്ളാൻ കഴിയുന്നുമില്ലാതാനും. 

ഇന്നലെ വരെ ഒരാളുടെ തണലിൽ ജീവിച്ചിരുന്ന വ്യക്തി, പെട്ടെന്ന് അയാൾ ഇല്ലാതാകുമ്പോൾ..മുന്നോട്ടു ഇനിയും ജീവിച്ചേ മതിയാകു എന്നവസ്ഥയിൽ അവനവന് പറ്റുമെന്നു അവർക്കു തോന്നുന്ന ജോലി ചെയ്യാൻ ശ്രമിക്കും, കാണേണ്ടവർക്ക് കാണാം, ഇല്ലാത്തവർക്ക് തിരസ്‌ക്കരിക്കാം, ആരുടെ കൈയും, കാലും പിടിച്ച് എന്‍റെ വർക്ക്‌ നിങ്ങൾ കണ്ടേ മതിയാകു എന്നാവശ്യപ്പെട്ടിട്ടില്ല..ചിലപ്പോൾ അവർ ജീവിതത്തെ പിടിച്ച് നിർത്താൻ ശ്രമിച്ചതാവാം. 

രേണുവിന് അസുഖം ആയിക്കഴിഞ്ഞ്, അവരുടെ വിഡിയോ കണ്ടപ്പോൾ, അതിന്‍റെ താഴെ വന്ന നെഗറ്റിവ് കമന്‍റ് മനസിനെ വല്ലാതെ അലോസരപെടുത്തി, എന്തിനാണ് നമ്മൾ ഇത്രയധികം അസഹിഷ്ണുത കാണിക്കുന്നത്, ഈ അസുഖം ആർക്കു വേണമെങ്കിലും, എപ്പോൾ വേണമെങ്കിലും വരാം, ഇപ്പോൾ തെറി വിളിക്കുന്ന പലരുടെയും ഉള്ളിൽ ഇതുണ്ടാകാം, ചിലപ്പോൾ അവസാന നിമിഷമാകാം ഇതറിയുന്നത്..എന്തിനാണ് അവരെ തെറി വിളിക്കാൻ നമ്മൾ മത്സരിക്കുന്നത്. അവർ ഇപ്പോൾ കടന്നുപോകുന്ന അവസ്ഥ ദുഷ്‌കരമാണ്, അതി കഠിനമാണ്..

അതിനെ അതിജീവിക്കാൻ രേണുവിന് കഴിയട്ടെ. അസുഖത്തിന്‍റെ വേദനയിലുപരി, അതിന്‍റെ കാഠിന്യത്തിലുപരി, രേണു പുറത്തു പറഞ്ഞില്ലെങ്കിലും അവരെ വേദനിപ്പിക്കുന്നത്, ഇങ്ങനെയുള്ള തെറി വിളികളും, ശാപവാക്കുകളും ആവാം..അതുകൊണ്ട് പറയുവാണ്, അവരെ വെറുതെ വിടു. .കാൻസറിനോട് പൊരുതി അവർ തിരിച്ചു വരട്ടെ.’’–സീമയുടെ വാക്കുകൾ.

ഈ കുറിപ്പിനുശേഷം നിരവധി മോശം കമന്‍റുകൾ സീമയ്ക്കു നേരെയും ഉയർന്നിരുന്നു. അതിൽ നടിയുടെ മറുപടി ഇങ്ങനെ

‘‘കഴിഞ്ഞ ദിവസം രേണു സുധിയെ കുറിച്ച് ഒരു പോസ്റ്റ് ഞാൻ ഇട്ടിരുന്നു, അതിൽ ഞാൻ വ്യക്തമായി പറയുന്ന ചില കാര്യങ്ങൾ ഉണ്ട്. അത് കാൻസർ എന്ന അസുഖത്തെക്കുറിച്ചും അതിന്‍റെ അവസ്ഥയെ കുറിച്ചും ആണ്, അല്ലാതെ രേണുവിനെ പ്രകീർത്തിച്ചു കൊണ്ടുള്ള പോസ്റ്റ്‌ അല്ല.

അത് പല മീഡിയകളും ഏറ്റെടുത്തു അവരുടെ ശൈലിയിൽ എഴുതി തുടങ്ങി, പല “വാക്കുകളും” വളച്ചൊടിക്കപ്പെട്ടു..അതിൽ ചില കമന്‍റുകൾ വന്നു, അതിൽ തിരുവനന്തപുരത്തു നിന്ന് ഒരു ഷീജ റാണി (പ്രൊഫൈൽ ലോക്ക് ആണ് ) എഴുതി ഞാൻ പിരിവ് തുടങ്ങും, പാതി ഞാൻ എടുക്കും, പാതി അവർക്കു കൊടുക്കും, പ്രശസ്തി എനിക്കും എന്ന്. 

ഷീജ റാണിയോട് ഒരു വാക്ക്, നിങ്ങളുടെ വീട്ടിൽ ആർക്കെങ്കിലും കാൻസർ വന്നിട്ട് ഞാൻ പിരിക്കാൻ ഇറങ്ങിയിട്ടില്ല, ആർക്കു വേണ്ടിയും പിരിക്കാറില്ല, സഹായങ്ങൾ അവരവരുടെ അക്കൗണ്ട് നമ്പർ കൊടുത്തിട്ട് അതിലേക്കാണ് ആരേലും സഹായിക്കുന്നെങ്കിൽ സഹായിക്കുക, അത് എടുക്കാനും, കൈകാര്യം ചെയ്യാനും അവർക്ക് മാത്രം അധികാരം, ഈ ഭൂമിയിൽ നിന്ന് കടന്നു പോയ പ്രിയപെട്ടവരുടെ മാതാപിതാക്കൾ ഇവിടെ ജീവിച്ചിരുപ്പുണ്ട്.

ബന്ധുക്കൾ ജീവിച്ചിരുപ്പുണ്ട്, ഇന്നും ആ വീടുകളിൽ ഒരു പ്രശ്നം വന്നാൽ ആദ്യം അവർ എന്നെയാണ് വിളിക്കുക, പിന്നെ സെലിബ്രിറ്റികളെ മാത്രം ആണ് മൈൻഡ് ചെയ്യുക എന്ന് ചിലർ, സത്യത്തിൽ ചിരിയാണ് വരുന്നത്.

ഏകദേശം 34 വർഷങ്ങൾക്കു മുന്നേ ഒരു സെലിബ്രറ്റിയും അല്ലാതിരുന്ന കാലത്ത് എന്റെ അമ്മയെയും കൊണ്ട് RCC യുടെ വരാന്തകളിൽ ഇരുന്ന വ്യക്തിയാണ് ഞാൻ. എന്തെങ്കിലും ഞാൻ ചെയ്യുന്നുവെങ്കിൽ സെലിബ്രിറ്റികളെക്കാൾ കൂടുതൽ സാധാരണക്കാർക്കാണ് ചെയ്യുന്നത്, അറിയുന്നത് കലാരംഗത്തുള്ളവരുടെ കാര്യം ആണ്, ഞാൻ ആർക്കും ശല്യം ആകുന്നില്ലല്ലോ,??ആരെയും ശല്യപ്പെടുത്താനും വരുന്നില്ല, ഒരു വശത്തു കൂടി ഇങ്ങനെ ജീവിച്ചു പൊയ്ക്കോട്ടേ. 

ഒരു നേരത്തെ മരുന്നെങ്കിലും സുഖമില്ലാത്തവർക്ക് മേടിച്ചു കൊടുക്ക്, വിശപ്പിന് ഒരു നേരത്തെ ആഹാരം കൊടുക്ക്, ഒരു കുട്ടിക്ക് വിദ്യാഭാസ ചിലവ് കൊടുക്ക്‌, പാവപെട്ട ഒരു പെൺ കുട്ടിയുടെ കല്യാണം നടത്തികൊടുക്ക്, വീടുവെക്കാൻ സ്ഥലം ഇല്ലാത്തവർക്ക് 3 സെന്‍റ് സ്ഥലം മേടിച്ചു കൊടുക്ക്‌, വീടില്ലാത്തവർക്ക് ഒരു വീട് വെച്ച് കൊടുക്ക്‌, എല്ലാരുടെയും പേര് എഴുതാൻ പറ്റില്ല, കൈ വിരലുകളുടെ തുമ്പത്ത് ഒരു ഫോണും, കീ ബോർഡും ഉണ്ടെങ്കിൽ എന്തും പറയാമെന്നും, എഴുതാമെന്നും കരുതരുത്, ഇതിലേതെങ്കിലും ചെയ്തു കൊടുത്തിട്ട്, എന്നിട്ട് എന്നെ വിമർശിക്കൂ ..ആരെയും വേദനിപ്പിക്കുന്ന രീതിയിൽ ഇന്നുവരെ ഞാൻ ഒന്നും പറഞ്ഞിട്ടുമില്ല, എഴുതിയിട്ടുമില്ല.’’

 

 

 

News

ഈ 'സോറി' നേരത്തെയാകാമായിരുന്നു; ബോബിയുടെ ഖേദപ്രകടനം ഹൃദയപൂർവ്വം സ്വീകരിച്ച് ഹണി റോസും കുടുംബവും

വ്യവസായി ബോബി ചെമ്മണ്ണൂർ നടത്തിയ പരസ്യമായ മാപ്പപേക്ഷ സ്വീകരിക്കുന്നതായി നടി ഹണി റോസ് വ്യക്തമാക്കി. അദ്ദേഹത്തെ വ്യക്തിപരമായി ദ്രോഹിക്കാനോ ബുദ്ധിമുട്ടിക്കാനോ തനിക്ക് യാതൊരു ഉദ്ദേശവുമില്ലെന്നും, തന്‍റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം സ്വാഭാവികമായ മനോവിഷമം കൊണ്ടായിരുന്നുവെന്നും താരം അറിയിച്ചു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ പ്രതികരണത്തിലാണ് ഹണി റോസ് തന്‍റെ നിലപാട് വ്യക്തമാക്കിയത്.

തുടക്കത്തിൽ തന്നെ ഒരു ആത്മാർഥമായ ഖേദപ്രകടനം അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നുണ്ടായിരുന്നെങ്കിൽ പ്രശ്നങ്ങൾ ഇത്രത്തോളം നീളില്ലായിരുന്നുവെന്ന് നടി ഓർമ്മിപ്പിച്ചു. ഇക്കാര്യം തന്‍റെ മാതാപിതാക്കളുമായി സംസാരിച്ചുവെന്നും, തെറ്റ് തിരുത്താൻ തയ്യാറായ അദ്ദേഹത്തിന്‍റെ മനസിനെ അഭിനന്ദിച്ചുകൊണ്ട് ആ മാപ്പപേക്ഷ പൂർണമനസോടെ സ്വീകരിക്കുന്നുവെന്നും ഹണി റോസ് കൂട്ടിച്ചേർത്തു.

എന്നാൽ, നിലവിലെ കേസുമായി ബന്ധപ്പെട്ട ബാക്കി കാര്യങ്ങളിൽ എങ്ങനെ മുന്നോട്ട് പോകണമെന്നത് കുടുംബവുമായി ആലോചിച്ച ശേഷം മാത്രമേ തീരുമാനിക്കൂ എന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ഒരു ജ്വല്ലറി ഉദ്ഘാടന ചടങ്ങിനിടെ ഹണി റോസിനെതിരെയുണ്ടായ മോശം പരാമർശങ്ങളാണ് വിവാദങ്ങൾക്ക് കാരണമായത്.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണത്തിനെതിരെ നടി ശക്തമായ നിയമപോരാട്ടത്തിന് ഇറങ്ങുകയും എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തുടർന്ന്, തന്‍റെ വാക്കുകൾ നടിക്കും കുടുംബത്തിനും വലിയ രീതിയിൽ മാനസിക പ്രയാസമുണ്ടാക്കിയെന്ന് ബോധ്യപ്പെട്ടതായി വ്യക്തമാക്കിക്കൊണ്ട് ബോബി ചെമ്മണ്ണൂർ സോഷ്യൽ മീഡിയയിലൂടെ പരസ്യമായി ക്ഷമ ചോദിക്കുകയായിരുന്നു.

പ്രസ്താവനയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും, തനിക്കെതിരെയുള്ള നിയമനടപടികൾ പിൻവലിക്കാൻ താരം കനിയണമെന്നും അദ്ദേഹം അഭ്യർഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അനുകൂല നിലപാടുമായി ഹണി റോസ് രംഗത്തെത്തിയിരിക്കുന്നത്.

 

News

ഇന്‍റിമേറ്റ് സീനിൽ കങ്കണ നായകന്‍റെ ചുണ്ട് കടിച്ചുമുറിച്ചോ..? പഴയ ചുംബനവിവാദത്തിൽ മറുപടിയുമായി കങ്കണ റണാവത്തും വീർ ദാസും

2014-ൽ പുറത്തിറങ്ങിയ റിവോൾവർ റാണി എന്ന ചിത്രത്തിൽ ചുംബനരംഗം ചിത്രീകരിക്കുന്പോൾ, കങ്കണ റണാവത്ത്, സഹനടൻ വീർ ദാസിന്‍റെ ചുണ്ടിൽ കടിച്ചുവെന്നും ചോര പൊടിഞ്ഞെന്നുമുള്ള വാർത്തകളിൽ പ്രതികരിച്ച് താരങ്ങൾ രംഗത്ത്. ബോളിവുഡിൽ പലപ്പോഴും പഴയ സിനിമകളിലെ രംഗങ്ങളും അതിനെച്ചൊല്ലിയുള്ള കിംവദന്തികളും വർഷങ്ങൾക്കുശേഷവും ചർച്ചയാകാറുണ്ട്. അത്തരത്തിലൊന്നാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ഒരു മുതിർന്ന മാധ്യമപ്രവർത്തകയുടെ അഭിമുഖത്തോടെയാണ് പഴയ കഥ വീണ്ടും സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയായത്.

ശുദ്ധ അസംബന്ധം എന്നാണ് വീർ ദാസിന്‍റെ പ്രതികരണം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് താരം സത്യാവസ്ഥ വ്യക്തമാക്കിയത്. പ്രചരിക്കുന്ന കഥകളെല്ലാം വെറും ഭാവന മാത്രമാണെന്ന് താരം കുറിച്ചു:
ഒരു കാര്യം വ്യക്തമാക്കാം, ഈ കഥ തികച്ചും വ്യാജമാണ്. കങ്കണ സെറ്റിൽ പൂർണമായും പ്രൊഫഷണൽ ആയിരുന്നു. അവർ കഴിവും സർഗാത്മകതയുമുള്ള മികച്ച കലാകാരിയാണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. അവർക്കെതിരെയുള്ള പ്രചാരണം തികച്ചും തെറ്റായ ഒന്നാണ്.

കൂടാതെ രാഷ്ട്രീയപരമായുമുള്ള തങ്ങളുടെ ഭിന്നതകളെക്കുറിച്ചും താരം പറഞ്ഞു. കോമഡി ഷോകളുടെ പേരിൽ കങ്കണ തന്നെ കുറ്റപ്പെടുത്തിയിട്ടുണ്ടാകും. എന്നാൽ സിനിമയുടെ സെറ്റിൽ തങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. കങ്കണയ്‌ക്കെതിരേ നടക്കുന്ന ഇത്തരം അപവാദ പ്രചാരണങ്ങൾ തികച്ചും അന്യായമാണെന്നും വീർ ദാസ് പറഞ്ഞു.

 

News

ഇന്ത്യാസന്ദർശനം ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തി; ആത്മീയതയുടെ വഴിയേ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് താരം ടൈറീസ് ഗിബ്‌സൺ

ഹോളിവുഡ് നടനും ഗായകനുമായ ടൈറീസ് ഗിബ്‌സൺ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ആത്മീയയാത്രകളുമായി ബന്ധപ്പെട്ടാണ്. ലോകമെന്പാടും കോടിക്കണക്കിന് ആരാധകരുള്ള ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് - സിനിമാ പരമ്പരയിലെ പ്രിയ താരം ടൈറീസ് തന്‍റെ അഭിനയ ജീവിതത്തിലെ തിരക്കുകളിൽനിന്നും മനസിനെ അലട്ടുന്ന ആശങ്കകളിൽനിന്നും വിട്ടുനിന്ന് ശാന്തിതേടി ഇന്ത്യയിൽ എത്തി.

വിനോദസഞ്ചാരിയായല്ല, മറിച്ച് ആത്മീയജ്ഞാനം തേടുന്ന തീർഥാടകനായാണ് താൻ ഇന്ത്യയിലെത്തിയതെന്നാണ് ടൈറീസ് വ്യക്തമാക്കി. മുംബൈയിലെ പ്രശസ്ത ക്ഷേത്രം സന്ദർശിച്ച താരം, അവിടെ ഗണേശവിഗ്രഹത്തിൽ പാലഭിഷേകം നടത്തുന്നതിന്‍റെയും ആരതി ഉഴിയുന്നതിന്‍റെയും ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. കരിയറിലെ വലിയ തിരക്കുകൾക്കിടയിലും ധ്യാനം, പുണ്യയിടങ്ങളിലെ സന്ദർശനങ്ങൾ എന്നിവയിലൂടെ മാനസികാരോഗ്യം വീണ്ടെടുക്കുകയാണ് തന്‍റെ ഈ യാത്രയുടെ പ്രധാന ലക്ഷ്യമെന്ന് ടൈറീസ് പറഞ്ഞു. മനസിനും ശരീരത്തിനും ആത്മാവിനും യഥാർഥ സമാധാനം കണ്ടെത്താനുള്ള ജീവിതകാലം നീളുന്ന യാത്രയുടെ തുടക്കമാണിതെന്നും താരം കൂട്ടിച്ചേർത്തു.

തന്‍റെ ഇന്ത്യൻ യാത്രയെക്കുറിച്ച് വികാരധീനനായി സംസാരിച്ച ടൈറീസ് ഗിബ്‌സൺ, ഡോ. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയിറിന്‍റെ 1959-ലെ ഇന്ത്യൻ സന്ദർശനത്തെയും ഈ അവസരത്തിൽ അനുസ്മരിച്ചു. അന്ന് മാർട്ടിൻ ലൂഥർ കിംഗ് ഇന്ത്യയിലെത്തിയത് ഒരു വിനോദസഞ്ചാരിയായട്ടല്ല, മറിച്ച് മഹാത്മാഗാന്ധിയുടെ അഹിംസാ സിദ്ധാന്തങ്ങളെക്കുറിച്ച് പഠിക്കാനുള്ള ഒരു തീർഥാടകനായിട്ടായിരുന്നു. യേശുക്രിസ്തു തനിക്ക് സ്നേഹത്തിന്‍റെ വഴി കാണിച്ചുതന്നപ്പോൾ, ആ സ്നേഹം എങ്ങനെ പ്രാവർത്തികമാക്കാമെന്ന് കാണിച്ചുതന്നത് ഗാന്ധിജിയാണെന്ന് മാർട്ടിൻ ലൂഥർ കിംഗ് പറഞ്ഞിട്ടുണ്ട്. ആ ചരിത്രയാത്രയെപ്പോലെ സ്വന്തം ജീവിതത്തിലും വലിയ മാറ്റങ്ങൾ വരുത്തുന്ന ഒന്നാണ് ഇന്ത്യൻ സന്ദർശനമെന്ന് ടൈറീസ് വിശ്വസിക്കുന്നു.

കുട്ടിക്കാലം തൊട്ടുള്ള സുഹൃത്തായ കെനിയാറ്റയും ടൈറീസിനൊപ്പമുണ്ട്. ഇരുവർക്കും എട്ട് വയസുള്ളപ്പോൾ തുടങ്ങിയ സൗഹൃദമാണിത്. ജീവിതത്തിലെ ഏറ്റവും കഠിനമായ പ്രതിസന്ധി ഘട്ടങ്ങളിൽ തന്നെ സംരക്ഷിക്കുകയും തനിക്ക് തണലാവുകയും ചെയ്തത് കെനിയാറ്റയും കുടുംബവുമാണെന്ന് താരം പറഞ്ഞു. ഇന്ത്യ നൽകിയ മാനസികോന്മേഷവും പുതിയ ചിന്തകളും തന്‍റെ വ്യക്തിജീവിതത്തിലും വരാനിരിക്കുന്ന സിനിമകളിലും വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും ടൈറീസ് കൂട്ടിച്ചേർത്തു. യാത്രയിൽ തനിക്ക് ലഭിച്ച സ്നേഹനിർഭരമായ സ്വീകരണത്തിന് അദ്ദേഹം മുംബൈയിലെ പ്രാദേശിക കൂട്ടായ്മകളോടുള്ള നന്ദിയും അറിയിച്ചു.

ആത്മീയ യാത്രയിലാണെങ്കിലും വന്പൻ പ്രോജക്റ്റുകളാണ് ടൈറീസിനായി അണിയറയിൽ ഒരുങ്ങുന്നത്. ഫാസ്റ്റ് ആൻഡ് ഫ്യൂറിയസ് ഫ്രാഞ്ചൈസിയുടെ അവസാന ഭാഗമായ ഫാസ്റ്റ് എക്സ്: പാർട്ട് 2 - എന്ന ചിത്രത്തിൽ റോമൻ പിയേഴ്സ് എന്ന തന്‍റെ ഐക്കോണിക് കഥാപാത്രമായി അദ്ദേഹം വീണ്ടുമെത്തും. ഇതിനുപുറമേ, ഡോണ്ട് ഓപ്പൺ ദി ഡോർ എന്ന ഹൊറർ ത്രില്ലർ, കിൽ കോഡ് എന്ന  ആക്ഷൻ ചിത്രം, സ്ട്രെയിറ്റ് ഷോട്ട്, വാമ്പയേഴ്സ് ഓഫ് ദി വെൽവെറ്റ് ലോഞ്ച് തുടങ്ങിയവയും അണിയറയിൽ പുരോഗമിക്കുന്നു.

News

ഗുസ്തി പിടിച്ച് ഐശ്വര്യ ലക്ഷ്മി; ഗാട്ട കുസ്തി രണ്ടാം ഭാഗം ട്രെയിലർ

വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർസ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി’ രണ്ടാം ഭാഗം ട്രെയിലർ എത്തി. വീരയുടെയും കീർത്തിയുടെയും അവരുടെ മകളുടെയും ഇടയിൽ സംഭവിക്കുന്ന രസകരമായ കാര്യങ്ങളാകും രണ്ടാം ഭാഗത്തിൽ ഉണ്ടാകുക.

ഐശ്വര്യ ലക്ഷ്മിയുടെ തകർപ്പൻ പെർഫോമൻസ് ആയിരുന്നു ആദ്യ ഭാഗത്തിലെ പ്രധാന ആകർഷണം. മലയാളിയായ പെൺകുട്ടിയായാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യ ഭാഗത്തിൽ അണിനിരന്ന ആളുകള്‍ തന്നെയാകും രണ്ടാം ഭാഗത്തിലും ഉണ്ടാകുക.

ഹരീഷ് പേരടി, ശ്രീജ രവി, കരുണാസ്, കാളി വെങ്കട് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. രമ്യ കൃഷ്ണൻ, മോക്ഷ എന്നിവരാണ് രണ്ടാം ഭാഗത്തിലെ പുതിയ ആളുകൾ. വേൽസ് ഫിലിം ഇന്‍റർനാഷ്നലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേർന്നാണ് നിർമാണം.

ഷോൺ റോൾഡൻ ആണ് സംഗീതം. ഛായാഗ്രഹണം കെ.എം. ഭാസ്കരൻ. ചിത്രം ജൂലൈ മൂന്നിന് തിയറ്ററുകളിലെത്തും. E4 എന്‍റർടെയ്ൻമെന്‍റ് ആണ് ചിത്രം കേരളത്തിലെ തിയറ്ററുകളിൽ വിതരണത്തിനെത്തിക്കുന്നത്.

News

ഭരതനാട്യത്തിന് മൂന്നാം ഭാഗം വരുന്നു; ഇത്തവണ രാസലീല

സൈജു കുറുപ്പ് നായകനായെത്തി സൂപ്പർഹിറ്റായ ഭരതനാട്യത്തിന് മൂന്നാം ഭാഗം പ്രഖ്യാപിച്ചു. രാസലീല എന്നാണ് മൂന്നാം ഭാഗത്തിന്‍റെ ടൈറ്റിൽ. കൃഷ്ണദാസ് മുരളി തന്നെയാണ് ചിത്രത്തിന്‍റെ മൂന്നാം ഭാഗവും ഒരുക്കുന്നത്.

തോമസ് തിരുവല്ല ഫിലിംസിന്‍റെയും സൈജു കുറുപ്പ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെയും ബാനറില്‍ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്നാണ്.

ആദ്യ ഭാഗം ഫീൽ ഗുഡും രണ്ടാം ഭാഗം ഡാര്‍ക്ക് കോമഡിയായും ഒരുക്കിയ സംവിധായകൻ ഇത്തവണ ഹൊറർ മൂഡ് പിടിക്കാനുള്ള സൂചനയാണ് പ്രഖ്യാപന വിഡിയോ നൽകുന്നത്.

ഇതേ രീതിയാലിരുന്നു ഇൻ ഹരിഹർ നഗർ സിനിമയുടെ സീക്വൽസും മുമ്പ് റിലീസ് ചെയ്ത് വലിജ വിജയമായത്. ‘ഇൻ ഹരിഹർ നഗർ’ എന്ന കോമഡി ചിത്രത്തിന്റെ രണ്ടാം ഭാഗമായ 2 ഹരിഹർ നഗർ ത്രില്ലർ ആയിരുന്നു.

പിന്നീട് മൂന്നാം ഭാഗമായ ഇൻ ഗോസ്റ്റ് ഹൗസ് ഇൻ ഒരു ഹൊറർ ത്രില്ലറായാണ് ഒരുക്കിയത്. ‘രാസലീല’യും ചരിത്രം ആവർത്തിക്കുമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.

സൈജു കുറുപ്പ്, സായികുമാര്‍, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2024ലായിരുന്നു കൃഷ്ണദാസ് മുരളി ഭരതനാട്യം ഒരുക്കുന്നത്. കൃഷ്ണദാസ് മുരളിയുടേത് തന്നെയായിരുന്നു ചിത്രത്തിന്‍റെ കഥ.

ഭരതന്‍ നായരുടെയും അയാളുടെ രണ്ട് കുടുംങ്ങളുടെയും കഥയായിരുന്നു ഭരതനാട്യത്തിലൂടെ കൃഷ്ണദാസ് മുരളി പറഞ്ഞത്. ചിത്രം വേണ്ട രീതിയില്‍ ശ്രദ്ധ നേടിയില്ല. എന്നാൽ ഒടിടിയിൽ എത്തിയതോടെ ചിത്രം വലിയ ചർച്ചയായി. ആ വിജയത്തിനു തുടർച്ചയായാണ് അണിയറക്കാർ രണ്ടാം ഭാഗം റിലീസിനെത്തിച്ചത്.

ഇക്കഴിഞ്ഞ ഏപ്രിൽ പത്തിനായിരുന്നു മോഹിനിയാട്ടം തിയറ്ററുകളിൽ എത്തിയത്. സിനിമ സൈജുവിന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയി. സൈജു കുറിപ്പിനും കലാരഞ്ജിനിക്കും ഭരതനാട്യത്തിലെ മറ്റ് താരങ്ങൾക്കും പുറമേ ബേബി ജീനും സുരാജ് വെഞ്ഞാറമൂടും കൂടി മോഹിനിയാട്ടത്തിലെത്തിയതോടെ ചിത്രം മറ്റൊരു തലത്തിലേക്ക് മാറി.

ഡാര്‍ക്ക് കോമഡി ജോണറിലായിരുന്നു ചിത്രം പ്രേക്ഷകരില്‍ എത്തിയത്. ഭരതന്‍ നായരുടെ മരണശേഷം അയാളുടെ രണ്ട് കുടുംബങ്ങളുടെ അതിജീവന കഥയായിരുന്നു മോഹിനിയാട്ടം പറഞ്ഞത്. 

ഭരതന്‍ നായരുടെ കുടുംബത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന ഗോവിന്ദരാജ (സുരാജ് വെഞ്ഞാറമൂട്)യും സുഭാഷും (ബേബി ജീൻ) എല്ലാം പ്രേക്ഷകര്‍ക്ക് നര്‍മ്മത്തിന്റെ പുതി യൊരു തലം തുറന്നുനല്‍കി. ചിത്രം പ്രേക്ഷകര്‍ വലിയ രീതിയില്‍ തന്നെ ഏറ്റെടുത്തു. വിനയ് ഫോര്‍ട്ട്, അഭിറാം രാധാകൃഷ്ണന്‍, ദിവ്യ എം നായര്‍, ശ്രുതി സുരേഷ്, നന്ദു പൊതുവാള്‍, ജിനില്‍ റെക്‌സ്, ജിവിന്‍ റെക്‌സ്, വിജയ് ബാബു, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സന്തോഷ് കെ നായര്‍, സലിം ഹസ്സന്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Star Chat

വര്‍ഷയുടെ ചിന്ന ചിന്ന ആസൈകള്‍!

"എന്‍റെ നാരായണിക്ക്' എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധേയയായ വര്‍ഷ വാസുദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത റൊമാന്‍റിക് ഇമോഷണല്‍ ഡ്രാമ "ചിന്ന ചിന്ന ആസൈ' തിയറ്ററുകളില്‍. മണിരത്‌നം മാജിക് "റോജ'യിലൂടെ ഒരു തലമുറയുടെ സ്വപ്‌നങ്ങളില്‍ ചിന്ന ചിന്ന ആസൈകള്‍ നിറച്ച മധുബാല.

ഇതുവരെ ആരും ചെയ്യാത്ത കഥാപാത്രങ്ങളെ അത്രമേല്‍ ആശയോടെ തന്നിലേക്കു ചേര്‍ത്തുനിര്‍ത്തുന്ന ഇന്ദ്രന്‍സ്. മാധവന്‍ മാഷായി ഇന്ദ്രന്‍സും ലീലയായി മധുബാലയും. വാരാണസിയുടെ പശ്ചാത്തലത്തില്‍ ഇവരിലൂടെയുള്ള ഹൃദയസഞ്ചാരമാണ് "ചിന്ന ചിന്ന ആസൈ'. വര്‍ഷ സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.

സിനിമയിലെ തുടക്കം..‍‍?

Star Chat

തുടങ്ങിയിട്ടേയുള്ളൂ...വീണ്ടും ഞെട്ടിക്കും!

ഇന്ദ്രന്‍സിന്‍റെ ഉള്ളുലയ്ക്കുന്ന അഭിനയമൂഹുര്‍ത്തങ്ങളില്‍ തിളങ്ങി സൂര്യ-ആര്‍ജെ ബാലാജി ചിത്രം "കറുപ്പ്'. ആശ്രയവും അഭയവുമാകേണ്ട കോടതി നീതി നിരസിക്കുകയും വൈകിപ്പിക്കുകയും ചെയ്യുമ്പോള്‍ നിസഹായതയിലാണ്ടുപോകുന്ന സാധാരണക്കാരന്‍റെ ആത്മവ്യഥയും നിര്‍വികാരതയും അനുഭവിപ്പിക്കുകയാണ് ഇന്ദ്രന്‍സിന്‍റെ മട്ടാഞ്ചേരി സുകുമാരന്‍. സൂര്യയുടെ നായകവേഷത്തിനും ചിത്രത്തിന്‍റെ കഥയ്ക്കും ജീവനും കരുത്തും പകരുന്ന കഥാപാത്രം.

മലയാളത്തിന്‍റെ ഇന്ദ്രന്‍സ് തമിഴക താരനിരയില്‍ ചുവടുറപ്പിക്കുന്ന സുവര്‍ണനിമിഷം. ഇന്ദ്രന്‍സ് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.

തമിഴ് ഓഫറുകള്‍ പലതവണ നിരസിച്ചെങ്കിലും "കറുപ്പി'ലേക്ക് അടുപ്പിച്ചത്..‍?

 

Star Chat

റിയാസിന്‍റെ 'ദൃശ്യ' വിശേഷങ്ങള്‍

ജീത്തു ജോസഫ്-മോഹന്‍ലാല്‍ വിസ്മയം "ദൃശ്യം 3'ലെ കാരക്ടര്‍ വേഷം ബ്രോക്കര്‍ മത്തായിയെ പ്രേക്ഷകര്‍ സ്വീകരിച്ചതിന്‍റെ സന്തോഷത്തിലാണ് നടന്‍ റിയാസ് നര്‍മകല. "മറിമായം', "അളിയന്‍സ്' ടെലിവിഷന്‍ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകര്‍ക്കു പരിചിതനായ റിയാസിന്‍റെ കലാജീവിതത്തിനു മിമിക്രിയിലാണു തുടക്കം.

അമ്പതോളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തുവെങ്കിലും സിനിമ കണ്ടവര്‍ ഇങ്ങോട്ടു വിളിച്ച് കഥാപാത്രം ഗംഭീരമായി എന്നു പറഞ്ഞുകേള്‍ക്കുന്ന അനുഭവം ഇതാദ്യമെന്നു റിയാസ്. മിമിക്രി, ടെലിവിഷന്‍, സിനിമ... റിയാസ് സംസാരിക്കുന്നു.

സിനിമയിലെത്തിയത്..?

തിരുവനന്തപുരം നെടുമങ്ങാടാണു സ്വദേശം. ഉത്സവപ്പറമ്പുകളിലെ മിമിക്രി-സ്റ്റേജ് പരിപാടികള്‍ക്കു നാട്ടുകാരില്‍ നിന്നുണ്ടായ വലിയ പിന്തുണയില്‍ നിന്നാണു തുടക്കം. 1998ല്‍ "നര്‍മകല' എന്ന പേരില്‍ മിമിക്രി ട്രൂപ്പ് തുടങ്ങി. 10-15 വര്‍ഷം സ്റ്റേജ് ഷോയില്‍ സജീവമായിരുന്നു. നിരൂപകനായ വിജയകൃഷ്ണന്‍ സംവിധാനം ചെയ്ത ദൂരദര്‍ശന്‍ സീരിയല്‍ "ടേക്ക് ഫോര്‍ ഓകെ'യിലൂടെ മിനിസ്‌ക്രീനിലെത്തി. പിന്നീടു കൈരളി ടിവിയിലെ "ജഗപൊഗ'എന്ന അപരന്മാരുടെ കോമഡി പരമ്പരയില്‍ നടന്‍ മധുവിന്‍റെ ഡ്യൂപ്പായി.

Star Chat

മെറിന്‍റെ ജോപ്പൻ, സാം കുട്ടിയുടെ ചേട്ടൻ!

സിനിമ തീര്‍ന്നിട്ടും മനസില്‍നിന്നു വിട്ടൊഴിയാത "അതിരടി'യിലെ വിഷ്ണു അഗസ്ത്യയുടെ ജോസഫ് ജോപ്പന്‍. മെറിന്‍റെ ഓര്‍മകളോടുചേര്‍ന്ന് ജോപ്പന്‍ പെയ്തുകൊണ്ടേയിരിക്കുന്നു. ഹൃദയംതൊടുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ ഒരു കഥാപാത്രം ഉള്ളില്‍ കൊരുക്കുന്ന അപൂര്‍വ അനുഭവം. മസ്തിഷ്‌ക മരണം, പ്രതിഛായ, അതിരടി തുടങ്ങിയ സമീപകാല സിനിമകളിലെ ആഴവും അര്‍ഥവും അഴകുമുള്ള വേഷങ്ങളിലൂടെ വിഷ്ണു അഗസ്ത്യ മലയാളത്തിന്‍റെ യുവതാരനിരയില്‍ ചുവടുറപ്പിക്കുന്നു.

"ഒരു സിനിമയില്‍ മൊത്തത്തില്‍ വര്‍ക്കായി വരുന്നത് എന്താണെന്ന് റിലീസിന്‍റെ തലേന്നും നമുക്കറിയാനാവില്ല. മാസും നര്‍മവും ഉള്‍പ്പെടെ എല്ലാ സ്‌പേസും ഉള്ളപ്പോഴും അതിരടിയുടെ വൈകാരിക ഇടം നിലനില്‍ക്കുന്നതു ജോപ്പന്‍റെ കഥയിലാണ്. അതിലായിരുന്നു എന്‍റെ ജോലി. അതു ഫലപ്രാപ്തിയിലെത്തിയതില്‍ സന്തോഷം'- വിഷ്ണു പറയുന്നു.

"അതിരടി'യിലേക്ക് എത്തിച്ചത്..?

ഞാന്‍ കേട്ടതില്‍ ഏറ്റവും നല്ല നറേഷനായിരുന്നു ജോപ്പന്‍. സംവിധായകന്‍ അരുണ്‍ അനിരുദ്ധനും തിരക്കഥാകൃത്ത് പോള്‍സണും കൂടിയാണു കഥ പറഞ്ഞത്. ഇതൊരു നല്ല സിനിമയായിരിക്കുമെന്നും ഈ ടീമിന്‍റെ ഭാഗമാകണമെന്നും തോന്നി. ഞാന്‍ ഒരുപാടു ചെയ്തുപോരുന്ന വേഷങ്ങളിലൊന്നല്ലായിരുന്നു ജോപ്പന്‍. എന്താണു വേണ്ടതെന്നു സംവിധായകനു നല്ല ധാരണയുമുണ്ട്. ഒപ്പം സഞ്ചരിച്ചാല്‍ മതി, നമ്മള്‍ നന്നാകുമെന്ന തോന്നലിലാണ് ഈ സിനിമ ചെയ്തത്. കോളജ് ലുക്ക് ഉള്‍പ്പെടെ രണ്ടു ലുക്കുകളില്‍ അവതരിപ്പിച്ചതിന്‍റെ ക്രെഡിറ്റ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് റോണക്‌സിനു തന്നെയാണ്.

ഒരു കഥാപാത്രത്തിലേക്കു കയറുന്നതും ഇറങ്ങുന്നതും അനായാസമാണോ..?

സംവിധായകന് എന്താണു വേണ്ടതെന്നു മനസിലാക്കാനാണ് ഞാന്‍ ഏറ്റവുമാദ്യം ശ്രമിക്കുന്നത്. പിന്നീടു കഥാപാത്രത്തിന്‍റെ മൈന്‍ഡ് സ്‌കേപ്പും മൈന്‍ഡ് സെറ്റും മനസിലാക്കും. കഥാപാത്രത്തെക്കുറിച്ചു ഞാന്‍ മനസിലാക്കിയ കാര്യങ്ങള്‍ തന്നെയാണോ സംവിധായകനും ഉദ്ദേശിക്കുന്നതെന്ന കാര്യത്തില്‍ അദ്ദേഹവുമായി സംസാരിച്ചു വ്യക്തത വരുത്തും.

അതിലേക്ക് എത്തിക്കാന്‍ ഇനി എന്തു ചെയ്യണമെന്ന് ആലോചിക്കും. ഇതിലെ എന്‍റെ കഥാപാത്രം ഒരു ബ്രേക്ക് ഡൗണിലാണ്. അയാള്‍ തെറാപ്പിക്കു പോകുന്നുണ്ട്. ഒപ്പം ജോലിയും ചെയ്യുന്നുണ്ട്. നേരത്തേയുണ്ടായിരുന്ന സുഹൃത്തുക്കള്‍, വീട്...അടുപ്പമുള്ള എല്ലാറ്റില്‍നിന്നും അകന്നുമാറിയുള്ള ജീവിതം. ആ മനുഷ്യനോട് ആദ്യം എനിക്കു സഹാനുഭൂതിയാണു തോന്നിയത്. അതുമായി താദാത്മ്യം പ്രാപിച്ചാണ് ആ കഥാപാത്രം ചെയ്യാന്‍ ശ്രമിച്ചത്.

ബേസിലിനെ അടുത്തറിയുമ്പോള്‍..?

Star Chat

"എന്തോ, എന്നെ ഇഷ്ടമാണ് ആളുകൾക്ക് ''; മോഹൻലാൽ

ഇന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയായ ദൃശ്യം 3 തിയറ്ററുകളിലെത്തുന്നത് നായകൻ മോഹൻലാലിന്‍റെ ജന്മദിനത്തിലാണ്. നാലുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമെത്തുന്ന മൂന്നാം ഭാഗം ആശീര്‍വാദ് സിനിമാസ്, പനോരമ സ്റ്റുഡിയോസ്, പെന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്.

ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തിന് സംഭവിച്ച മാറ്റങ്ങളറിയാൻ പ്രേക്ഷകർ കാത്തിരിക്കുന്നു. സിനിമയെയും നായകനെയും കുറിച്ച് മോഹൻലാൽ മനസുതുറന്നപ്പോൾ..

പ്രേക്ഷകര്‍ക്കുള്ള പിറന്നാള്‍ സമ്മാനമാണോ?

ദൃശ്യം 3 പിറന്നാള്‍ സമ്മാനമാണെന്ന് ആളുകളൊക്കെ പറയുന്നു. സമ്മാനം കൊടുക്കുമ്പോള്‍ അത് മോശമാകാന്‍ പാടില്ലല്ലോ. സമ്മാനം അത്യാവശ്യം നല്ലതായിരിക്കുമെന്നാണ് എന്‍റെ വിശ്വാസം. നല്ലൊരു സിനിമ ചെയ്തുവെന്ന് പറയാന്‍ കഴിയും. പിറന്നാള്‍ ദിനത്തിലെ ഈ റിലീസിംഗ് മന: പൂര്‍വം സംഭവിച്ചതല്ല.

ഈ ചിത്രം നേരത്തെ റിലീസ് ചെയ്യാനൊക്കെ ശ്രമിച്ചതാണ്. പിന്നീടാണ് മിഡില്‍ ഈസ്റ്റ് പരിപാടികളൊക്കെ വന്നത്. വ്യാഴാഴ്ച അല്ലെങ്കില്‍ വെള്ളിയാഴ്ചയാണ് പൊതുവേ റിലീസുകള്‍ വരുന്നത്. മേയ് 21 നോക്കിയപ്പോള്‍ വ്യാഴാഴ്ചയായിരുന്നു.

അതൊരു ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. ഇത്രയും ആളുകള്‍ കാത്തിരിക്കുന്നൊരു സിനിമ, അത് പിറന്നാളിന് കൊടുക്കുക എന്നത് ആന്‍റണിയുടെ അഭിപ്രായമായിരുന്നു. അത് ഒരിക്കലേ സംഭവിക്കുകയുള്ളൂ. എല്ലാ പിറന്നാളിനും സിനിമ ഇറക്കാന്‍ പറ്റില്ല. എന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച കാരക്ടറുകളിലൊന്നാണ് ജോര്‍ജുകുട്ടി. അയാളുടെ കുടുംബത്തില്‍ സംഭവിച്ചത് എന്തൊക്കെയാണെന്ന് എല്ലാവര്‍ക്കും അറിയാം. അതില്‍നിന്നും എങ്ങനെ രക്ഷപ്പെടുന്നു എന്നുള്ളതാണ് എല്ലാവര്‍ക്കും അറിയേണ്ടത്. പിറന്നാള്‍ ദിനത്തില്‍തന്നെ സിനിമ കാണണം എന്ന് എനിക്കും ആഗ്രഹമുണ്ട്. പിറന്നാള്‍ സമ്മാനമായി പ്രേക്ഷകര്‍ ചിത്രത്തെ സ്വീകരിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു.

ഇമോഷണല്‍ സിനിമയാണോ ദൃശ്യം 3‍?

കുറേക്കൂടി ഇമോഷണല്‍ സിനിമയാകാന്‍ സാധ്യതയുണ്ട്. രണ്ടു കുടുംബങ്ങളുടെ കഥയാണത്. ഇരു കുടുംബങ്ങള്‍ക്കും സുഖമായി ഉറങ്ങാന്‍ കഴിയുന്നില്ല. 13 വര്‍ഷം കൊണ്ട് ജോര്‍ജുകുട്ടിയുടെ കുടുംബം വലുതായി. കുട്ടികള്‍ വലുതായി. കുട്ടികള്‍ ചോദ്യം ചോദിക്കാന്‍ തുടങ്ങി. ജോര്‍ജുകുട്ടിയൊരു പാവമാണ്. അയാള്‍ ആരെയും കൊന്നിട്ടില്ല.

കൊലപാതകമല്ല നടന്നത്. ഒരു കൈയബദ്ധമാണ്. അങ്ങനെ എത്രയോ ആള്‍ക്കാര്‍ക്ക് സംഭവിച്ചിട്ടുണ്ട്. പക്ഷേ അത് എല്ലാവരെയും ബാധിക്കും. കുടുംബത്തെ രക്ഷിക്കാന്‍ ജോര്‍ജുകുട്ടി ശ്രമിക്കുകയാണ്. ജോര്‍ജുകുട്ടിയുടെ ഇമോഷനുകളാണ് ജീത്തു ജോസഫ് ഫോക്കസ് ചെയ്തിരിക്കുന്നത്. അദ്ദേഹം ആ സ്‌റ്റോറി നല്ലതായി കൈകാര്യം ചെയ്തിട്ടുണ്ട്.

"ജോര്‍ജുകുട്ടി എന്‍റെ കൈയില്‍നിന്നു പോയി...''

 

Star Chat

ജോര്‍ജുകുട്ടിയുടെ ഇമോഷനിലൂടെ ദൃശ്യം 3

ഇമോഷണല്‍ ഫാമിലി ഡ്രാമയാണ് ദൃശ്യം 3. കഥാപരമായി, ദൃശ്യം ഒന്നുപോലെയായിരുന്നില്ല രണ്ട്. ഒന്നും രണ്ടും പോലെയല്ല മൂന്നാം ഭാഗം. ഇത്തവണ കൂടുതലും ജോര്‍ജുകുട്ടിയുടെ ഇമോഷനിലൂടെയാണു കഥാസഞ്ചാരം. എന്നുകരുതി കരച്ചില്‍ സിനിമയൊന്നുമല്ല. ഇതിലും ആളുകളെ രസിപ്പിക്കുന്ന, പിടിച്ചിരുത്തുന്ന രംഗങ്ങളുണ്ടാവും.

അതിന്‍റെ അര്‍ഥം, ഇതു വലിയ ട്വിസ്റ്റുള്ള സിനിമയാണ് എന്നുമല്ല. നിങ്ങള്‍ ഒരു നല്ല സിനിമ കാണാന്‍ വരുന്ന രീതിയില്‍, ജോര്‍ജ് കുട്ടിയുടെ കുടുംബത്തില്‍ എന്തൊക്കെ പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായി എന്നറിയാനുള്ള കൗതുകത്തോടെ വരിക'- ജീത്തു ജോസഫ് സണ്‍ഡേ ദീപികയോടു പറഞ്ഞു.

എപ്പോഴാണ് ദൃശ്യ'ത്തിനു മൂന്നാം ഭാഗം ആലോചിച്ചത്..‍?

Star Chat

സൂപ്പറാണ് അശ്വതി, ഹാഷിറിന്‍റെ ഉമ്മച്ചി!

കോമഡി സ്കിറ്റുകളിലൂടെ കുടുംബപ്രേക്ഷകര്‍ക്കു പരിചിതയായ അശ്വതിയെ ജെന്‍ സി ഉള്‍പ്പെടെയുള്ളവര്‍ ഇന്നു തിരിച്ചറിയുന്നത് വാഴ 2ലെ ഹാഷിറിന്‍റെ ഉമ്മ എന്ന ലേബലിലാണ്. വാഴ 2ലേക്കു വിളിച്ചപ്പോള്‍ ഇത്രമേല്‍ അഭിനയസാധ്യത പ്രതീക്ഷിച്ചിരുന്നില്ല.

സിനിമയോ നാടകമോ സ്‌കിറ്റോ എന്തുമാവട്ടെ, എപ്പോഴും അഭിനയിക്കുക എന്നതാണ് അശ്വതിയുടെ ആഗ്രഹം. കളക്ഷനില്‍ 250 കോടി പിന്നിട്ടു വാഴ 2 മുന്നേറുമ്പോള്‍ തന്‍റെ ഉമ്മകഥാപാത്രം ഹിറ്റായതിന്‍റെ സംതൃപ്തിയിലാണ് അശ്വതി.

"സിനിമയുടെ തുടക്കത്തില്‍ തന്നെ എന്നെ കാണിക്കുമെന്ന് ആദ്യ ഷോട്ട് ചെയ്യുമ്പോള്‍ അറിയില്ലായിരുന്നു. പിന്നെ, ആദ്യാവസാനമുള്ള ഇത്രയും ആഴത്തിലുള്ള കഥാപാത്രം. വാഴ 2 മൊത്തത്തില്‍ സന്തോഷമാണു തന്നത്''- അശ്വതി പറയുന്നു.

സ്‌കിറ്റുകളിലായിരുന്നോ തുടക്കം..‍?

സ്‌കൂള്‍കാലഘട്ടത്തില്‍ ഡാന്‍സിലായിരുന്നു ശ്രദ്ധ. ഒന്നിലധികം തവണ കലാതിലകമായിട്ടുണ്ട്. പ്ലസ് ടുവിനുശേഷം ദൂരദര്‍ശന്‍റെ ‘ശ്യാമാംബരം’ സീരിയലില്‍ അഭിനയത്തുടക്കം. അവിടെ തുടര്‍ച്ചയായി മൂന്നു സീരിയലുകള്‍. തുടര്‍ന്നു ജയ് ഹിന്ദ് ചാനലില്‍ വിവിധ പരിപാടികള്‍. എല്ലാവരും ടിവിയില്‍ കാണുമല്ലോ എന്നതായിരുന്നു അന്നത്തെ സന്തോഷം. അഭിനയിക്കാന്‍ അല്പമെങ്കിലും കഴിവുള്ളതായി അക്കാലത്തു ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല.

ആര്‍ട്‌സ് കോളജില്‍ ബിഎസ്‌സി ഫിസിക്‌സിനു പഠിക്കുമ്പോള്‍ കേരള സര്‍വകലാശാല നാടകോത്സവത്തിനുള്ള കോളജ് നാടകത്തില്‍ സീരിയല്‍പശ്ചാത്തലം പരിഗണിച്ച് എന്നെയും ഉള്‍പ്പെടുത്തി. മത്സരഫലം വന്നപ്പോള്‍ ഞാന്‍ ബെസ്റ്റ് ആക്ട്രസ്. അതോടെ അഭിനയത്തിന്‍റെ കൂടുതല്‍ സാധ്യതകള്‍ പഠിക്കണമെന്നു തോന്നി, നിരീക്ഷ വിമന്‍സ് തിയറ്ററിന്‍റെ ഭാഗമായി. ഒരിടവേളയ്ക്കുശേഷം ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍സിലൂടെ ചാനല്‍സ്‌ക്രീനില്‍ റീഎന്‍ട്രി. അവിടെ ഒരു എപ്പിസോഡില്‍ ഗസ്റ്റായി വന്ന നാദിര്‍ഷിക്ക ‘കേശു ഈ വീടിന്‍റെ നാഥനി’ല്‍ ചെറിയ വേഷം തന്നു.

തുടര്‍ന്നു മിനി ഐ.ജി. സംവിധാനം ചെയ്ത ‘ഡിവോഴ്‌സ്’, ‘വയസെത്രയായി മുപ്പത്തി’ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങള്‍. ചാനല്‍ പരിപാടികളും കോമഡി സ്‌കിറ്റുകളുമായി മുന്നോട്ടുപോകുന്നതിനിടെ ഫ്‌ളവേഴ്‌സ് സ്‌കിറ്റില്‍ തിരുവന്തപുരം സ്‌ളാംഗില്‍ സംസാരിക്കുന്ന സുനി ചന്ദ്രി എന്ന കഥാപാത്രം വൈറലായി. അതോടെ ഞാന്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി.

വാഴ 2ലേക്ക് എത്തിയത്..‍?

 

Star Chat

ജോർജുകുട്ടിയുടെ മൂന്നാം വരവ്

ഇന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയായ ദൃശ്യം 3 ഈ മാസം 21 ന് തിയേറ്ററുകളിലെത്തുകയാണ്. അതും മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തില്‍. സംവിധായകന്‍ ജീത്തു ജോസഫ് ആദ്യ രണ്ട് ഭാഗങ്ങളും സസ്‌പെന്‍സിന്‍റെ മുള്‍മുനയില്‍ നിര്‍ത്തിച്ചതിനാല്‍ മൂന്നാം ഭാഗത്തിലും പ്രേക്ഷകര്‍ക്ക് പ്രതീക്ഷകളേറെയാണ്.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന മൂന്നാം ഭാഗം ആശിര്‍വാദ് സിനിമാസ്, പനോരമ സ്റ്റുഡിയോസ്, പെന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്. മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, മുരളി ഗോപി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

13 വര്‍ഷത്തിനുശേഷം ജോര്‍ജുകുട്ടിയെന്ന അതേ കഥാപാത്രമായി എത്തുകയെന്ന അപൂര്‍വഭാഗ്യവും ഈ ചിത്രത്തിലൂടെ മലയാളികളുടെ സ്വന്തം ലാലേട്ടനുണ്ട്. ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ നടന്‍ മോഹന്‍ലാല്‍ മനസ് തുറക്കുന്നു...

പ്രേക്ഷകര്‍ക്കുള്ള പിറന്നാള്‍ സമ്മാനമാണോ?

ദൃശ്യം 3 പിറന്നാള്‍ സമ്മാനമാണെന്ന് ആളുകളൊക്കെ പറയുന്നു. സമ്മാനം കൊടുക്കുമ്പോള്‍ അത് മോശമാകാന്‍ പാടില്ലല്ലോ. സമ്മാനം അത്യാവശ്യം നല്ലതായിരിക്കുമെന്നാണ് എന്‍റെ വിശ്വാസം. നല്ലൊരു സിനിമ ചെയ്തുവെന്ന് പറയാന്‍ കഴിയും. പിറന്നാള്‍ ദിനത്തിലെ ഈ റിലീസിംഗ് മനഃപൂര്‍വം സംഭവിച്ചതല്ല.

ഈ ചിത്രം നേരത്തെ റിലീസ് ചെയ്യാനൊക്കെ ശ്രമിച്ചതാണ്. പിന്നീടാണ് മിഡില്‍ ഈസ്റ്റ് പരിപാടികളൊക്കെ വന്നത്. വ്യാഴാഴ്ച അല്ലെങ്കില്‍ വെള്ളിയാഴ്ചയാണ് പൊതുവെ റിലീസുകള്‍ വരുന്നത്. മേയ് 21 നോക്കിയപ്പോള്‍ വ്യാഴാഴ്ചയായിരുന്നു. അതൊരു ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. ഇത്രയും ആളുകള്‍ കാത്തിരിക്കുന്നൊരു സിനിമ, അത് പിറന്നാളിന് കൊടുക്കുക എന്നത് ആന്‍റണിയുടെ അഭിപ്രായമായിരുന്നു.

അത് ഒരിക്കലേ സംഭവിക്കുകയുള്ളൂ. എല്ലാ പിറന്നാളിനും സിനിമ ഇറക്കാന്‍ പറ്റില്ല. അതുമാത്രമല്ല ദിവസവും വരണം. എന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച ക്യാരക്ടറുകളിലൊന്നാണ് ജോര്‍ജുകുട്ടി. ആ കുടുംബത്തില്‍ സംഭവിച്ചത് എന്തൊക്കെയാണെന്ന് എല്ലാവര്‍ക്കും അറിയാം. അതില്‍ നിന്നും എങ്ങനെ രക്ഷപ്പെടുന്നു എന്നുള്ളതാണ് എല്ലാവര്‍ക്കും അറിയേണ്ടത്. പിറന്നാള്‍ ദിനത്തില്‍ തന്നെ സിനിമ കാണണം എന്ന് എനിക്കും ആഗ്രഹമുണ്ട്. പിറന്നാള്‍ സമ്മാനമായി പ്രേക്ഷകര്‍ ചിത്രത്തെ സ്വീകരിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു.

ഇമോഷണല്‍ സിനിമ

ദൃശ്യം 3 കുറേക്കൂടി ഇമോഷണല്‍ സിനിമയാകാന്‍ സാധ്യതയുണ്ട്. രണ്ട് കുടുംബത്തിന്‍റെ കഥയാണത്. രണ്ട് അച്ഛന്മാരുടെ, രണ്ട് അമ്മമാരുടെ, രണ്ട് കുട്ടികളുടെ കഥയാണ്. മകനെ നഷ്ടമായ മാതാപിതാക്കളുടെയും കഥ. അവര്‍ക്ക് സുഖമായി ഉറങ്ങാന്‍ കഴിയുന്നില്ല.

13 വര്‍ഷം കൊണ്ട് ജോര്‍ജുകുട്ടിയുടെ കുടുംബം വലുതായി. കുട്ടികള്‍ വലുതായി. കുട്ടികള്‍ ചോദ്യം ചോദിക്കാന്‍ തുടങ്ങി. ജോര്‍ജ് കുട്ടിയൊരു പാവമാണ്. അയാള്‍ ആരെയും കൊന്നിട്ടില്ല. കൊലപാതകമല്ല നടന്നത്. ഒരു കൈയബദ്ധമാണ്. അങ്ങനെ എത്രയോ ആള്‍ക്കാര്‍ക്ക് സംഭവിച്ചിട്ടുണ്ട്. പക്ഷെ അത് എല്ലാവരെയും ബാധിക്കും. കുടുംബത്തെ രക്ഷിക്കാന്‍ ജോര്‍ജ്കുട്ടി ശ്രമിക്കുകയാണ്.

ജോര്‍ജുകുട്ടിയുടെ ഇമോഷണലുകളാണ് ജീത്തു ജോസഫ് ഫോക്കസ് ചെയ്തിരിക്കുന്നത്. ദൃശ്യം ഒന്നും രണ്ടും പ്രേക്ഷകര്‍ അവര്‍ക്കൊപ്പം ചേര്‍ത്തതാണ്. ജോര്‍ജ്കുട്ടിക്കും കുടുംബത്തിനും എന്ത് സംഭവിച്ചുവെന്ന് അറിയാന്‍ പ്രേക്ഷകര്‍ക്ക് ആഗ്രഹമുണ്ട്. അവരെ നിരാശപ്പെടുത്താനാവില്ല. ജീത്തു ജോസഫ് ആ സ്റ്റോറി നല്ലതായി കൈകാര്യം ചെയ്തിട്ടുണ്ട്. ജോര്‍ജുകുട്ടി തന്‍റെ കുടുംബത്തിനുവേണ്ടി ചെയ്യുന്ന എല്ലാത്തിനും ഒരു അവസാനം വേണം. അതില്‍ വിജയിച്ചോയെന്ന് നിങ്ങള്‍, പ്രേക്ഷകരാണ് പറയേണ്ടത്.

ജോര്‍ജ്കുട്ടി എന്‍റെ കൈയില്‍ നിന്നു പോയി

ജോര്‍ജ്കുട്ടി ആരാണെന്ന് എനിക്ക് അറിയില്ല. വളരെ അത്യപൂര്‍വമായി സംഭവിക്കുന്ന കാര്യമാണത്. നമ്മള്‍ ഒരു സിനിമ ചെയ്യുമ്പോള്‍, കഥാപാത്രം കുറച്ചു കഴിഞ്ഞ് അത് മനസിലാകും. ഒരുപാട് സിനിമകളുണ്ട് നമുക്ക് ഓര്‍ത്തുവയ്ക്കാന്‍, വാനപ്രസ്ഥം, തൂവാനത്തുമ്പികള്‍, താളവട്ടം, ചിത്രം, തന്‍മാത്ര എന്നിങ്ങനെ. ജോര്‍ജ്കുട്ടി തുടങ്ങിയപ്പോള്‍ മുതല്‍ ഒന്നായി, രണ്ടായി ഇപ്പോള്‍ മൂന്നായി... അയാള്‍ ആരാണെന്ന് കഥാപാത്രമായ എനിക്ക് മനസിലാകുന്നില്ല. അയാള്‍ എന്‍റെ കൈയില്‍ നിന്നൊക്കെ പോയി.

അതുതന്നെയാണ് ജീത്തുവും പറഞ്ഞത്. എന്തായാലും 13 വര്‍ഷമായി കുടുംബവുമായി സഞ്ചരിക്കുന്ന ആളാണ് ജോര്‍ജുകുട്ടി. അയാള്‍ക്ക് ഒരു രഹസ്യം ഒളിപ്പിച്ചു വയ്‌ക്കേണ്ടിവന്നു. അയാള്‍ ക്രൈം ഒന്നും ചെയ്തിട്ടില്ല. അയാളുടെ മകള്‍ക്കുവേണ്ടി, ഭാര്യക്കുവേണ്ടി, കുടുംബത്തിനുവേണ്ടി ഒരു സത്യം ഒളിപ്പിക്കണ്ടിവന്നു.

‘നിങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല. ഞാനുണ്ട്.'- അത് അയാളുടെ വാക്കാണ്. അത് സംരക്ഷിക്കാനായി കഴിഞ്ഞ 13 വര്‍ഷമായി അയാളൊരു യാത്രയിലാണ്. അയാള്‍ക്ക് വയ്യാതായി, എല്ലാ നിമിഷവും ജോര്‍ജ്കുട്ടിക്ക് പേടിയാണ്. ഭാര്യയുടെയും മക്കളുടെയും ചോദ്യത്തിനു മുന്നില്‍ തന്‍റെ മനസിലുള്ളത് എന്തെന്ന് പ്രകടിപ്പിക്കാന്‍ പറ്റാത്ത ആളായി മാറി അയാൾ. സന്തോഷിക്കേണ്ട സന്ദര്‍ഭങ്ങളില്‍പോലും അയാള്‍ അറിയാതെ സങ്കടപ്പെടും. എങ്കിലും അത് ആരെയും അറിയാക്കാതെ മുന്നോട്ടു കൊണ്ടുപോകും. എവിടെയെങ്കിലും ഇതെല്ലാം ഒന്നും ഇറക്കിവയ്ക്കണം. അതിനായി പള്ളിയില്‍ പോയി പ്രാര്‍ഥിക്കുന്നു. തന്‍റെ കുടുംബത്തെ രക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് പറയുന്നയാളാണ് ജോര്‍ജ് കുട്ടി.

ജോര്‍ജ് കുട്ടിയെ എങ്ങനെ വിലയിരുത്തുന്നു

ജോര്‍ജ് കുട്ടിയുടെ ഉള്ളിലിരിപ്പ് എനിക്കറിയില്ല. ക്യാരക്ടറിനെ അറിയാതെ പെര്‍ഫോം ചെയ്യുന്ന ഒരു ക്യാരക്ടറേ ഞാന്‍ ചെയ്തിട്ടുള്ളൂ. എനിക്ക് തന്നെ അയാളെ കണ്ടുപിടിക്കാന്‍ പറ്റിയിട്ടില്ല. ഡിഫിക്കല്‍റ്റ് ക്യാരക്ടറാണ്. ഒരു കഥാപാത്രം ചെയ്യുമ്പോള്‍ നമ്മളെ ഹോണ്ട് ചെയ്യാം.

പക്ഷെ ഇയാളെ എനിക്ക് മനസിലാകുന്നില്ല. എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് മനസിലാകുന്നില്ല. കാരണം അയാള്‍ ഭയങ്കര കാല്‍ക്കുലേഷനിലാകാം ജീവിക്കുന്നത്. ഒരു ചെറിയ ബബിള്‍ പൊട്ടിയാല്‍ എല്ലാം തീര്‍ന്നു. അത്രയും ഇന്‍റലിജന്‍റായും പേടിയിലും ജീവിക്കുന്ന ആളാണ്.

ദൃശ്യം മൂന്നിലേക്ക് എത്തിയപ്പോള്‍ അയാള്‍ ഫിലോസഫിക്കലാകുന്നു. സ്പിരിച്വാലിറ്റിയിലേക്ക് പോകുന്നു. അതൊന്നും എനിക്കൊരു മടുപ്പായി തോന്നിയില്ല. കാരണം ജോര്‍ജ് കുട്ടിക്ക് മടുപ്പ് തോന്നിയാല്‍ ഈ സിനിമ നടക്കില്ല. കഥ നടക്കില്ല. പിന്നെ നമ്മള്‍ ചെയ്യുന്ന പ്രഫഷനോട് മടുപ്പു തോന്നിയാല്‍, അങ്ങനെ തോന്നാതിരിക്കട്ടെ, അങ്ങനെ തോന്നിയാല്‍ അത് നിര്‍ത്തുകയാണ് വേണ്ടത്. കാരണം ആ മടുപ്പ് മറ്റുള്ളവരിലേക്കും പടരും. പലര്‍ക്കും ഇഷ്ടമല്ലാത്ത ജോലി ചെയ്യുന്പോൾ അവര്‍ അത് പ്രകടമായി കാണിക്കും. ഒരു അഭിനേതാവിന് ഒരിക്കലും അത് സാധിക്കില്ല. ഞാന്‍ 48 വര്‍ഷമായി സിനിമ ചെയ്യുന്നു. പുതിയ സിനിമ ചെയ്യുമ്പോഴും ആദ്യത്തെ സിനിമ ചെയ്ത പോലത്തെ ഭയം ഇപ്പോഴുമുണ്ട്.

ജോര്‍ജ് കുട്ടി എന്ന അച്ഛനെക്കുറിച്ച്....

എനിക്കും രണ്ട് മക്കളുണ്ട്. അതില്‍ ഒരാള്‍ മകളാണ്. അവര്‍ക്കൊപ്പം അധികസമയം ചെലവഴിക്കാനൊന്നും എനിക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഷൂട്ടിംഗ് ഇടവേളകളിലെല്ലാം ഈ കുട്ടികളുമായി തമാശകള്‍ പറയും. അതിനുള്ള സ്വാതന്ത്ര്യം ഞാന്‍ അവര്‍ക്ക് കൊടുത്തിട്ടുണ്ട്. അവര്‍ എനിക്കും തന്നിട്ടുണ്ട്.

ഈ സിനിമയില്‍ മാത്രമല്ല. എന്നോടൊപ്പം വര്‍ക്ക് ചെയ്യുന്നവര്‍ക്ക് ആ സ്വാതന്ത്ര്യം ഞാന്‍ നല്‍കാറുണ്ട്. മലയാള സിനിമയില്‍ കുറച്ച് ആക്ടേഴ്‌സേ ഉള്ളു. അവരെല്ലാം ഒരു കുടുംബം പോലെയാണ്. കഴിഞ്ഞ് 13 വര്‍ഷമായി ഈ രണ്ടിനെയും കൊണ്ടു നടക്കുന്ന അച്ഛനല്ലേ ഞാൻ. സിനിമയില്‍ പറയുന്നതുപോലെ ആ ചെറുത് ഏറ്റവും വലിയ കുഴപ്പമാണ്. ഞാന്‍ പറഞ്ഞതല്ല എന്നെക്കൊണ്ട് ജീത്തു പറയിപ്പിച്ചതാണ്. അത് ഒരുപരിധിവരെ സത്യവുമാണ്.

Star Chat

കഥയുടെ കരുത്തിൽ പേട്രിയറ്റ്

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും പുനഃസമാഗമത്തിലൊരുങ്ങിയ പൊളിറ്റിക്കല്‍ ആക്‌ഷന്‍ ത്രില്ലര്‍ "പേട്രിയറ്റ്' ജനഹൃദയങ്ങളില്‍ ആവേശം വിതച്ച് ബോക്‌സ്ഓഫീസ് വിജയത്തോടെ രണ്ടാംവാരത്തിലേക്ക്. സൈബര്‍ വിപ്ലവത്തിന്‍റെ പുതുയുഗത്തില്‍ സാധാരണക്കാരന്‍റെ സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതിനെക്കുറിച്ചാണു സിനിമ.

ഇതു സംവിധായകന്‍റെ സിനിമയാണ്. ഇവിടെ കഥയാണു താരം. കഥയുടെ നെടുംതൂണായി മമ്മൂട്ടിയുടെ കഥാപാത്രം ഡാനിയല്‍ ജെയിംസ്. ഡാനിയലിന്‍റെ ആത്മസുഹൃത്ത് കേണല്‍ റഹീം നായിക്കായി മോഹന്‍ലാല്‍ കഥയുടെ വൈകാരിക മൂഹൂര്‍ത്തങ്ങളില്‍ തീ പടര്‍ത്തുന്നു. ചിത്രത്തിന്‍റെ തിരക്കഥാകൃത്തും കോ-എഡിറ്ററും സംവിധായകനുമായ മഹേഷ് നാരായണന്‍ സംസാരിക്കുന്നു.

കഥ കണ്ടെത്തിയത്..‍?

നമ്മുടെ ചുറ്റുപാടുകളില്‍ ഇപ്പോള്‍ ധാരാളം ആത്മഹത്യകള്‍ സംഭവിക്കുന്നുണ്ട്. അതിനെയൊക്കെ ചുറ്റിപ്പറ്റി ധാരാളം കേസുകളുമുണ്ട്. ആ കേസുകളിലെല്ലാം എന്തെങ്കിലുമൊക്കെ ഡിജിറ്റല്‍ തട്ടിപ്പുകള്‍ നടക്കുന്നുമുണ്ട്. അതായിരുന്നു ഈ കഥ ആലോചിക്കാനുള്ള പ്രചോദനം. നിരീക്ഷണ സോഫ്റ്റ്‌വെയര്‍ പെരിസ്‌കോപ്പിനെക്കുറിച്ചു പത്രം വായിക്കുന്നവര്‍ക്കു ധാരണയുണ്ടാവും.

സൈബര്‍ ദുരുപയോഗത്തിന്‍റെ മൂലകാരണത്തിലേക്ക് എത്തുമ്പോള്‍ അതിനൊരു തീര്‍പ്പ് ഉണ്ടാകണമെന്ന ഒരു വ്യക്തിയുടെ തീരുമാനം. അങ്ങനെയാണു കഥാസഞ്ചാരം. സാധാരണക്കാരന്‍റെ പ്രതിനിധി എന്ന നിലയ്ക്കാണ് സ്‌കൂള്‍കുട്ടിയെ കാണിച്ചിരിക്കുന്നത്.

മുമ്പ് മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഒന്നിച്ചു കണ്ടത് "ട്വന്‍റി 20'യിലാണ്. ഈ സിനിമയോട് ഇരുവരുടെയും സമീപനം..?

Star Chat

കണ്‍ട്രോളര്‍ സ്റ്റാര്‍!

പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍, എക്‌സിക്യൂട്ടീവ്, നടന്‍...ട്വിസ്റ്റും സസ്‌പെന്‍സുമുള്ള മൂന്നു പതിറ്റാണ്ടിന്‍റെ ജീവിത തിരക്കഥയാണ് നന്ദു പൊതുവാളിന്‍റെ സിനിമാസമ്പാദ്യം. കഥകള്‍ക്കും ജീവിതത്തിനും നടുവില്‍ കയ്യെത്തുംദൂരത്ത് മോഹിച്ച വേഷങ്ങളില്‍ പലരും ആടിത്തിമിര്‍ക്കുമ്പോള്‍ അഭിനയമോഹം ഉള്ളിലൊതുക്കി നന്ദു പ്രൊഡക്‌ഷന്‍റെ കാര്യക്കാരനായി.

അതിനിടെ, ചെറിയ വേഷങ്ങളില്‍ മിന്നിമറഞ്ഞ എത്രയെത്ര കഥാമുഹൂര്‍ത്തങ്ങള്‍. ഒടുവില്‍, 2024ല്‍ സൈജുകുറുപ്പിന്‍റെ "ഭരതനാട്യ'ത്തിലും അതിന്‍റെ രണ്ടാംഭാഗം "മോഹിനിയാട്ട'ത്തിലും അശോകന്‍ എന്ന ശ്രദ്ധേയവേഷം. കളക്‌ഷന്‍ ഭണ്ഡാരത്തില്‍ മോഹിനിയാട്ടം 25 കോടി പിന്നിടുമ്പോള്‍ തന്‍റെ കഥാപാത്രം ഹിറ്റായതിന്‍റെ സംതൃപ്തിയിലാണ് നന്ദു.

"എന്‍റെ കരിയറിലെ വലിയ ഹിറ്റാണു മോഹിനിയാട്ടം. ഇതുവരെ വിളിക്കാത്ത പല സംവിധായകരും എന്നെ വിളിച്ച് അഭിനന്ദനമറിയിച്ചു. ഞാന്‍ ഇങ്ങനെയൊക്കെ ചെയ്യുമെന്ന് അറിയില്ലായിരുന്നുവെന്നു പലരും പറഞ്ഞത് അംഗീകാരമാണ്. ഇതിനു മൂന്നാംഭാഗം വരുമെന്നാണു പ്രതീക്ഷ'- നന്ദു പറയുന്നു.

സിനിമയിലെ തുടക്കം..‍?

ഒമ്പതാം ക്ലാസിലാണ് അഭിനയത്തുടക്കം. അച്ഛന്‍റെ മുണ്ടുമുടുത്ത് പി. ചന്ദ്രകുമാറിന്‍റെ "സമയമായില്ലാ പോലും' സിനിമയിലെ ജാഥാസീനില്‍. എന്‍റെ നാടായ ഏലൂരിലായിരുന്നു ഷൂട്ടിംഗ്. ആ സീനിലേക്ക് കുറേയാളുകളെ സംഘടിപ്പിച്ചു.

പിന്നീടു ഹാസ്യകലാപ്രകടനവും കോമഡി സ്‌കിറ്റുകളുമായി കുറേക്കാലം. കൊതുകു നാണപ്പന്‍റെ "ത്രീ മസ്‌ക്വിറ്റോസാ'യിരുന്നു പ്രചോദനം. അക്കാലത്തു മുംബൈയില്‍ ഹൈ സെറ്റപ്പിലായിരുന്നു അച്ഛന്‍റെ ബന്ധുക്കള്‍. പഠനം മറന്ന് ശ്രദ്ധ നാടകത്തിലായപ്പോള്‍ അച്ഛന്‍ അവരോട് എന്‍റെ ജോലിക്കാര്യം സൂചിപ്പിച്ചു. അവര്‍ നോക്കട്ടെ എന്നു പറയുന്നതിനുമുമ്പ് അച്ഛന്‍ എന്നെ നാടുകടത്തി!

അങ്ങനെ എണ്‍പതുകളില്‍ ബോംബെയില്‍ എയര്‍ കാര്‍ഗോ അസിസ്റ്റന്‍റായി. അവിടെ സുഹൃത്തുക്കളായ രവികുമാര്‍, മണി നായര്‍ എന്നിവരുമായി ചേര്‍ന്ന് തരംഗിണി ഓര്‍ക്കസ്ട്ര തുടങ്ങി. ഒട്ടേറെ താരനിശകള്‍. നാട്ടില്‍ നിന്നു പിന്നണിഗായകരെ പങ്കെടുപ്പിച്ച് ഗാനമേളകള്‍. ക്രമേണ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കലായി എന്‍റെ പ്രധാന ജോലി! അതിനിടെ മുംബൈയിലെത്തിയ മിമിക്രി ആര്‍ട്ടിസ്റ്റ് അബിയുമായി ചേര്‍ന്ന് മലയാളി സമാജങ്ങളുടെ പരിപാടികളില്‍ പ്രോഗ്രാം ചെയ്തുതുടങ്ങി. രണ്ടരവര്‍ഷം കഴിഞ്ഞ് അബി നാട്ടിലേക്കു മടങ്ങി.

കുറേ നാളുകള്‍ക്കുശേഷം ജീവിതത്തിന്‍റെ മുംബൈ ഷെഡ്യൂളിനു പായ്ക്കപ്പ് പറഞ്ഞ് നാട്ടിലെത്തിയപ്പോള്‍ അബി എന്നെ കൊച്ചിന്‍ ഓസ്‌കാറില്‍ ചേര്‍ത്തു. പിന്നീട് കൊച്ചിന്‍ സാഗര്‍ എന്ന ട്രൂപ്പ് തുടങ്ങിയപ്പോള്‍ ദിലീപ്, നാദിര്‍ഷ, കോട്ടയം നസീര്‍, സലീംകുമാര്‍, ഏലൂര്‍ ജോര്‍ജ്, ടിനി ടോം, ഗിന്നസ് പക്രു, രമേഷ് പിഷാരടി എന്നിവർക്കൊപ്പം ട്രൂപ്പില്‍ എന്നെയും കൂട്ടി. കോമഡി സ്‌കിറ്റുകളില്‍ അഭിനയിച്ചു.

പിന്നീടു വീഡിയോ കാസറ്റുകളുടെ കാലമായി. സൈനുദീനൊപ്പം കാസറ്റ് ചെയ്തു. നാദിര്‍ഷ പാരഡിയെഴുതിയ കാസറ്റുകള്‍ വിഷ്വല്‍ ചെയ്തപ്പോള്‍ ആര്‍ട്ടിസ്റ്റുകളെ സംഘടിപ്പിക്കാൻ അവസരമുണ്ടായി. അതു സംവിധാനം ചെയ്യാന്‍ ദിലീപിനൊപ്പം അന്ന് സംവിധാന സഹായി ആയിരുന്ന ലാല്‍ ജോസും വന്നിരുന്നു.

സിനിമയില്‍ പ്രൊഡക്‌ഷന്‍ കോഓര്‍ഡിനേറ്റ് ചെയ്താല്‍ രക്ഷപ്പെടാമെന്ന് ലാല്‍ ജോസിന്‍റെ ഐഡിയ. ദിലീപിന്‍റെ "സല്ലാപം' ഹിറ്റായ സമയം. ദിലീപിന്‍റെ സഹായത്തിൽ സെവന്‍ആര്‍ട്‌സ് മോഹനുമായി പരിചയത്തിലായി.

തുടര്‍ന്ന് "ലേല'ത്തില്‍ പ്രൊഡക്‌ഷന്‍ മാനേജരായി സിനിമയിലേക്ക്. ആനക്കാട്ടില്‍ വൈന്‍സ് ഷോപ്പിലെ ജോലിക്കാരനായി സ്‌ക്രീനിലുമെത്തി. അവിടംതൊട്ട് ജോഷിസാറിന്‍റെ മിക്ക സിനിമകളുടെ‌യും ഭാഗമായി.

എല്ലാറ്റിലും സെവന്‍ ആര്‍ട്‌സ് മോഹനായിരുന്നു കണ്‍ട്രോളര്‍. സുരേഷ്‌ഗോപി, രഞ്ജിപണിക്കര്‍ ബന്ധങ്ങള്‍ക്കും തുടക്കം. തുടര്‍ന്നു ലാല്‍ ജോസ്, പ്രിയദര്‍ശന്‍, ജോഷി സിനിമകളില്‍ പ്രൊഡക്‌ഷന്‍ചുമതല. അവരുടെ സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളും ചെയ്തു.

ഹരികുമാരന്‍ തമ്പി നിര്‍മിച്ച് കലാഭവന്‍ അന്‍സാറിന്‍റെ തിരക്കഥയില്‍ ബാലു കിരിയത്ത് സംവിധാനം ചെയ്ത "മിമിക്‌സ് ആക്ഷന്‍ 500'ൽ പത്തു നായകന്മാരില്‍ ഒരാളായി അഭിനയിച്ചു. ശങ്കരന്‍കുട്ടി, അതായിരുന്നു കഥാപാത്രം. ലാല്‍ ജോസിന്‍റെ "ചന്ദ്രനുദിക്കുന്ന ദിക്കില്‍' കന്നട വേഷം. "മറവത്തൂര്‍ കനവി'ല്‍ പള്ളിയിലെ പാട്ടുകാരന്‍. കരുണാമയനേ എന്ന ഹിറ്റ് പാട്ടുസീനില്‍. സത്യന്‍ അന്തിക്കാടിന്‍റെ "ഭാഗ്യദേവത'യിലും "പുതിയ തീരങ്ങളി'ലും കാരക്ടര്‍ വേഷങ്ങൾ.

കാമ്പുള്ള കഥാപാത്രങ്ങൾ ആഗ്രഹിച്ചിരുന്നില്ലേ..‍?

തുടര്‍ച്ചയായി അഭിനയിക്കാന്‍ കിട്ടിയാലല്ലേ വരുമാനമുണ്ടാവുകയുള്ളൂ. അഭിനയം മിക്കപ്പൊഴും ചെറിയ വേഷങ്ങളിലൊതുങ്ങി. വരുമാനം പ്രൊഡക്‌ഷനില്‍ നിന്നായിരുന്നു. എല്ലാവരുമായും ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും എന്നെ അറിയാവുന്നതുമാണ്.

നേരിട്ടു കാണുമ്പോള്‍ " ഉറപ്പായും വിളിക്കും, ധൈര്യമായിരിക്ക്' എന്നൊക്കെ പറയും. പല വേഷങ്ങളും കാണുമ്പോള്‍ "ഈശ്വരാ അത് എനിക്കു തന്നിരുന്നെങ്കില്‍, എന്താണു വിളിക്കാത്തത്' എന്നൊക്കെ വിചാരിച്ചിട്ടുണ്ട്. സച്ചിയുടെ"ഡ്രൈവിംഗ് ലൈസന്‍സി'ലെ പ്രൊഡക്‌ഷന്‍ കണ്‍ട്രോളർ, ജോഷിയുടെ "പാപ്പനി'ലെ രവിവര്‍മന്‍റെ മാനേജര്‍ വേഷം, പ്രിയദർശന്‍റെ "അറബീം ഒട്ടകോം പി. മാധവന്‍ നായരും' സിനിമയിലെ വേഷം, 'വെട്ട'ത്തിലെ ട്രെയിന്‍ യാത്രികന്‍, ഷാഫി, റാഫി സിനിമകളിലെ വേഷങ്ങള്‍...ചെറുതെങ്കിലും ശ്രദ്ധിക്കപ്പെട്ടു.

ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലുമെത്തിയത്..?

 

Star Chat

ക്രിസ്റ്റഫർ കൃഷ്ണപിള്ള എന്ന പള്ളിചട്ടമ്പി

ചരിത്രവും ഭാവനയും ചേരുംപടി ഇഴചേരുന്നിടത്താണ് തലമുറകളെ വിസ്മയിപ്പിക്കുന്ന പിരീഡ് സിനിമകളുടെ പിറവി. കേരളമനസില്‍നിന്ന് അടര്‍ത്തിമാറ്റാനാവാത്ത വിമോചനസമര പശ്ചാത്തലത്തില്‍ ഡിജോ ജോസ് ആന്‍റണിയൊരുക്കിയ ടൊവിനോ മാസ് എന്‍റര്‍ടെയ്‌നര്‍ പള്ളിച്ചട്ടമ്പി തിയറ്ററുകളില്‍ തരംഗമാകുന്നു.

ക്രിസ്റ്റഫര്‍ കൃഷ്ണപിള്ള എന്ന വീരോചിത നായകപ്പെരുമയില്‍ ടൊവിനോയും റബേക്കയെന്ന റൊമാന്‍റിക് ചാരുതയുടെ തിളക്കത്തില്‍ കയാദു ലോഹറും പട്ടേലര്‍ കുഞ്ഞമ്പു നമ്പ്യാര്‍ എന്ന വമ്പന്‍ സർപ്രൈസ് വേഷത്തിൽ പൃഥ്വിരാജ് സുകുമാരനും പടര്‍ത്തുന്ന ആവേശത്തീ. ടൊവിനോ തോമസ് എന്ന ഗംഭീര നടനെ മാസ് ചേരുവകളോടെ അവതരിപ്പിച്ച് ഒന്നാംതരം തിയട്രിക്കല്‍ അനുഭവമൊരുക്കിയ സംവിധാനമികവിൽ ഡിജോ ജോസ് ആന്‍റണി.

"ഞാന്‍ ചെയ്തതില്‍ ഏറ്റവും പ്രയാസമേറിയ യോണറാണ് ഈ സിനിമയുടേത്. ആക്്ഷനും ഇമോഷനും റൊമാന്‍സുമുള്ള ഫാമിലി പിരീഡ് ഡ്രാമയാണിത്. കംപ്ലീറ്റ് പാക്കേജ്. ഒരു നാടിന്‍റെയും ആ നാടിന്‍റെ നായകന്‍റെയും കഥ പറയുന്ന സിനിമയാണിത്. അത് ആവശ്യപ്പെടുന്ന ആക്്ഷനുമുണ്ട്'- ഡിജോ പറയുന്നു.

കഥാപശ്ചാത്തലം..?

1957-58 കാലഘട്ടത്തില്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് ഭരണം കൊണ്ടുവന്ന ഭൂപരിഷ്‌കരണനിയമവും വിദ്യാഭ്യാസ ബില്ലുമൊക്കെയാണ് കഥാപശ്ചാത്തലം. വിമോചനസമരകാലത്ത് കാണിയാര്‍ എന്ന ദേശത്തെ ക്രിസ്റ്റഫര്‍ സേനയെ അടവുകള്‍ പഠിപ്പിക്കാനായി അവര്‍ നിയമിച്ച ക്രിസ്റ്റഫറാണ് ഈ സിനിമയിലെ നായകൻ പള്ളിച്ചട്ടന്പി.

ടൊവിനോയ്‌ക്കൊപ്പം ഒരു സിനിമ എന്നതു തുടക്കത്തിലേയുള്ള സ്വപ്‌നമല്ലേ..?

Review

ധുരന്ധർ 'റോ ആൻഡ് അൺദേഖാ': അൺകട്ട് പതിപ്പിലെ പുതിയ മാറ്റങ്ങൾ ?

ഒടിടി പ്ലാറ്റ്‌ഫോമുകളായ നെറ്റ്ഫ്ലിക്സിലും ജിയോ ഹോട്ട്സ്റ്റാറിലും ഒരേസമയം റിലീസ് ചെയ്തിരിക്കുന്ന 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്ന പുതിയ പതിപ്പ് സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

റൺടൈമിൽ ഒടിടി പതിപ്പിന് സമാനമാണെങ്കിലും, പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തവും തീവ്രവുമായ ഒരു അനുഭവമാണ് ഈ അൺകട്ട് പതിപ്പ് സമ്മാനിക്കുന്നത്. ഈ പുതിയ പതിപ്പിൽ വന്നിട്ടുള്ള പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

കഥയൊന്നാണ്, എന്നാൽ മൂർച്ചയേറി!

ആദ്യം തന്നെ വ്യക്തമാക്കേണ്ട കാര്യം, ഈ പുതിയ പതിപ്പിൽ അധികമായി ഒരു സീനുകളും കൂട്ടിച്ചേർത്തിട്ടില്ല എന്നതാണ്. കഥയുടെ ഘടനയിലോ കഥാപാത്രങ്ങളുടെ ആർക്കുകളിലോ യാതൊരു മാറ്റവുമില്ല. എന്നാൽ ചിത്രത്തിന്‍റെ വിഷ്വൽ ടെക്സ്ചറിലാണ് പ്രധാന മാറ്റം വന്നിരിക്കുന്നത്.

ആർ മാധവൻ അഭിനയിച്ച കാണ്ഡഹാർ വിമാന അപഹരണ രംഗം തന്നെ ഇതിന് മികച്ച ഉദാഹരണമാണ്. കളർ ഗ്രേഡിംഗിലും വിഷ്വൽ തീവ്രതയിലും വരുത്തിയ മാറ്റങ്ങൾ കാരണം ഈ രംഗങ്ങൾ കൂടുതൽ ക്രൂരവും ഭയപ്പെടുത്തുന്നതുമായി മാറിയിരിക്കുന്നു. മുറിവുകളും ചോരയൊഴുകുന്ന രംഗങ്ങളും കൂടുതൽ വ്യക്തതയോടെയും തീക്ഷ്ണതയോടെയും ഇതിൽ കാണാം.

ഫിൽട്ടർ ചെയ്യാത്ത സംഭാഷണങ്ങൾ

ഈ സിനിമയിലെ ഏറ്റവും വലിയ 'റോ' എലമെന്‍റ് എന്നത് അതിലെ ഒട്ടും സെൻസർ ചെയ്യാത്ത സംഭാഷണങ്ങളാണ്. തിയേറ്റർ പതിപ്പിൽ മ്യൂട്ട് ചെയ്യപ്പെട്ട വലിയൊരു വിഭാഗം തെറികളും പരുക്കൻ വാക്കുകളും ഈ പതിപ്പിൽ യാതൊരു നിയന്ത്രണവുമില്ലാതെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹംസ അലി മസാരി ലിയാരിയിൽ പ്രവേശിക്കുന്ന രംഗം മുതൽ തന്നെ ഈ മാറ്റം പ്രകടമാണ്. ബാബു ഡക്കൈറ്റിന്‍റെ ആളുകളുമായുള്ള ഏറ്റുമുട്ടൽ രംഗങ്ങളിൽ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന ഭാഷ തികച്ചും അഗ്രസീവ് ആണ്.

പ്രേക്ഷകർ ഇതിനകം ചിത്രത്തിന്‍റെ രണ്ടാം ഭാഗം കണ്ടുകഴിഞ്ഞതിനാൽ, ചില കഥാപാത്രങ്ങളുടെ ഭാവമാറ്റങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസിലാക്കാൻ ഈ പതിപ്പ് സഹായിക്കുന്നുണ്ട്. ജമീൽ ജമാലിയുടെ നിശബ്ദതകളും നോട്ടങ്ങളും ഇപ്പോൾ കൂടുതൽ അർഥവത്തായി തോന്നുന്നു.

അതുപോലെ ഉസൈർ ബലൂച്ചിന്‍റെ കഥാപാത്രവും കൂടുതൽ വന്യമായി മാറിയിരിക്കുന്നു. മുൻപ് ശാന്തനായി കണ്ടിരുന്ന ഉസൈർ, ഈ പതിപ്പിൽ കടുത്ത തെറിവിളികളിലൂടെ തന്‍റെ യഥാർഥ സ്വഭാവം വെളിപ്പെടുത്തുന്നു. റഹ്മാൻ ഡക്കൈറ്റിന്‍റെ മൂത്ത മകൻ മരിക്കുന്ന രംഗത്തിൽ ഉസൈർ പ്രകടിപ്പിക്കുന്ന കോപവും സങ്കടവും കലർന്ന ഡയലോഗുകൾ പ്രേക്ഷകരെ അസ്വസ്ഥരാക്കുന്നതാണ്.

കൂടുതൽ സ്വാധീനിക്കുന്ന രംഗങ്ങൾ

മേജർ ഇഖ്ബാൽ (അർജുൻ രാംപാൽ): 26/11 ആക്രമണത്തിന് ശേഷം മേജർ ഇഖ്ബാൽ നടത്തുന്ന പ്രസംഗം അതിന്‍റെ യഥാർഥ ക്രൂരതയോടെ ഇതിൽ കേൾക്കാം. സ്ത്രീകളെയോ കുട്ടികളെയോ പ്രായമായവരെയോ ആരെയും വെറുതെ വിടരുത് എന്ന് പറയുന്ന ഭാഗം മ്യൂട്ടുകൾ ഇല്ലാതെ വരുമ്പോൾ കഥാപാത്രത്തിന്‍റെ കടുത്ത പ്രത്യയശാസ്ത്രം കൂടുതൽ ഭയമുണർത്തുന്നു.

എസ്പി ചൗധരി അസ്ലം (സഞ്ജയ് ദത്ത്): ഈ അൺകട്ട് പതിപ്പ് കൊണ്ട് ഏറ്റവും കൂടുതൽ നേട്ടമുണ്ടായത് സഞ്ജയ് ദത്തിന്‍റെ കഥാപാത്രത്തിനാണ്. അസ്ലമിന്‍റെ ഇൻട്രോ സീനിലെ മാസ് ഡയലോഗുകളും തോക്കുകളും ഉപയോഗിച്ചുള്ള തെറിവിളികളും തിയേറ്ററിൽ എന്തുകൊണ്ട് മ്യൂട്ട് ചെയ്യപ്പെട്ടു എന്ന് ഈ പതിപ്പ് കാണുമ്പോൾ മനസിലാകും. (എങ്കിലും 'ബലൂച്' എന്ന വാക്ക് ഇപ്പോഴും മ്യൂട്ട് ചെയ്ത് തന്നെയാണ് നിലനിർത്തിയിരിക്കുന്നത്).

റഹ്മാൻ ഡക്കൈറ്റ് (അക്ഷയ് ഖന്ന): ഹംസയുമായുള്ള ഏറ്റുമുട്ടലിൽ റഹ്മാൻ ഡക്കൈറ്റിന്‍റെ ക്രൂരതയും അഹങ്കാരവും നിറഞ്ഞ ഡയലോഗുകൾ കൂടുതൽ വ്യക്തമാണ്. ക്ലൈമാക്സിൽ എസ്പി അസ്ലമും റഹ്മാനും തമ്മിലുള്ള ശാരീരികവും മാനസികവുമായ പോരാട്ടം പ്രേക്ഷകരെ മുൾമുനയിൽ നിർത്തും.

ചുരുക്കത്തിൽ, 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്നത് തികച്ചും പുതിയൊരു സിനിമയല്ല, മറിച്ച് മുൻപ് സെൻസർ ചെയ്യപ്പെട്ടതും മ്യൂട്ട് ചെയ്യപ്പെട്ടതുമായ യഥാർഥ ശബ്ദങ്ങളെയും തീവ്രതയെയും പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാട്ടുന്ന ഒരു മികച്ച അൺകട്ട് പതിപ്പാണ്.

Review

ആശാനേ,ഇതാണെടോ സിനിമ!

അനന്തന്‍, ആശാന്‍ എന്നീ രണ്ടു സാധാരണക്കാരുടെ സിനിമാമോഹങ്ങളുടെ കഥയാണ് ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത കോമഡി ഡ്രാമ ആശാന്‍. നാട്ടിന്‍പുറത്തെ കഥകളിയാശാന്‍റെ മകനായ അനന്തന് സിനിമയില്‍ അസി. ഡയറക്ടറാകാന്‍ മോഹം.

എറണാകുളത്തെ ഒരു ഫ്‌ളാറ്റ് സമുച്ചയത്തിലെ താമസക്കാരനും അവിടത്തെ അസോസിയേഷന്‍ പ്രസിഡന്‍റും അവിടത്തുകാർക്കു പ്രിയപ്പെട്ടവനുമായ ആശാന് സിനിമാനടനാകാന്‍ മോഹം. ഈ മോഹങ്ങളുടെ ഇരുവഴികള്‍, ഒരുനാള്‍ ഒരുവഴിയില്‍ ഒന്നിക്കുന്നതിന്‍റെ കഥാവിസ്മയമാണ് ജോണ്‍പോള്‍ ജോര്‍ജിന്‍റെ കൈയൊപ്പുള്ള ഇന്ദ്രൻസ്- ജോമോൻ സിനിമ ആശാന്‍.

ആശാനായി ഇന്ദ്രൻസും അനന്തനായി ജോമോൻ ജ്യോതിറും സമാനതകളില്ലാത്ത പ്രകടനത്തിലൂടെ ക്ലാസും മാസും ഒന്നുചേരുന്ന മാജിക് അനുഭവം സമ്മാനിക്കുന്നു.

Review

തിരിച്ചുവരവില്‍ നിവിന്‍, സര്‍വം ഫീല്‍ഗുഡ് മായ!

നാട്ടുകാരും വീട്ടുകാരുമൊക്കെ സൗകര്യം പോലെ പ്രഭയെന്നും ഇന്ദുവെന്നും പ്രഭേന്ദുവെന്നുമൊക്കെ മാറിമാറി വിളിക്കാറുള്ള പ്രഭേന്ദു എന്‍. നമ്പൂതിരിയുടെ ജീവിതത്തിലെ ചിരിയും ഇമോഷനും കലര്‍ന്ന ഏതാനും ഏടുകളാണ് നിവിന്‍ പോളി നായകവേഷത്തിലെത്തിയ അഖില്‍ സത്യന്‍ സിനിമ സര്‍വ്വംമായ.

പ്രേതകഥയെന്നോ പ്രേമകഥയെന്നോ വേര്‍തിരിക്കാനാവാത്തവിധം കെട്ടുപിണഞ്ഞ കഥാസഞ്ചാരത്തില്‍ നിവിന്‍ പോളിയെന്ന നടന്‍റെ ഹ്യൂമര്‍ മുഖവും ഇമോഷണല്‍ മുഖവും ചേരുംപടിചേര്‍ത്ത് സിനിമയ്ക്കു ഫീല്‍ഗുഡ് ഹൊറർ ഡ്രാമ ഫ്‌ളേവര്‍ നിലനിര്‍ത്തുന്നതില്‍ സംവിധായകന്‍ വിജയിച്ചുവെന്നുതന്നെ പറയാം.

നൂറ്റാണ്ടുകളായി പൂജയും ഹോമകര്‍മങ്ങളുമൊക്കെ വിധിപ്രകാരം തുടര്‍ന്നുവരുന്ന ഇല്ലത്തെ ഇളയ സന്തതിയാണു കഥാനായകന്‍ പ്രഭേന്ദു. ആള്‍ക്ക് ഈശ്വര വിശ്വാസം ഇത്തിരി കുറവാണ്. ഇല്ലെന്നു തന്നെ പറയാം. ആള്‍ക്ക് സംഗീതമാണു ദൈവം. ഗിറ്റാറിസ്റ്റാണ്.

ഗാനമേളകള്‍ക്കും ആല്‍ബങ്ങള്‍ക്കും സിനിമാപാട്ടുകള്‍ക്കും ഗിറ്റാര്‍ വായിക്കുന്നതാണ് പ്രഭയുടെ ജീവനോപാധി. അച്ഛന്‍ നീലകണ്ഠന്‍ നമ്പൂതിരിയും മൂത്തമകന്‍ ദീപാങ്കുരനും ചേര്‍ന്നാണ് പൂജയും വഴിപാടുകളും മറ്റു കര്‍മങ്ങളുമൊക്കെ നടത്തിവരുന്നത്.

അങ്ങനെയിരിക്കെ ഒരു പ്രത്യേക സാഹചര്യത്തില്‍ പ്രഭേന്ദുവിനു സുഹൃത്തായ രൂപേഷ് നമ്പൂതിരിയുടെ പരികര്‍മിയായി പൂജകള്‍ക്കും ബാധ ഒഴിപ്പിക്കലുകള്‍ക്കും പോകേണ്ടിവരുന്നു.

ഒരു ഘട്ടത്തില്‍ മെയിന്‍ പൂജാരിയായി പ്രഭ പ്രമോഷനും നേടുന്നു. തുടര്‍ന്ന് അപ്രതീക്ഷിത കഥാസന്ദര്‍ഭങ്ങളിലൂടെയുള്ള സ്വച്ഛശാന്തമായ സഞ്ചാരമാണ് അഖില്‍ സത്യന്‍ കഥയെഴുതി സംവിധാനം ചെയ്ത സര്‍വ്വംമായ.

Review

ഈ സീസണ്‍ ഞങ്ങളങ്ങു റാഞ്ചി! ഭഭബ: ലാലേട്ടന്‍-ദിലീപ് അഴിഞ്ഞാട്ടം!  

സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ മുഖ്യമന്ത്രി സി.കെ. ജോസഫിനെ ആയിരക്കക്കിനു പാര്‍ട്ടി അണികള്‍ക്കിടയില്‍ നിന്ന് ഒരു സാധാരണക്കാരന്‍ തട്ടിക്കൊണ്ടുപോകുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളും വേറിട്ട രീതിയില്‍ സറ്റയറിക്കലായി അവതരിപ്പിക്കുന്ന സിനിമയാണ് നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ദിലീപ് ചിത്രം ഭഭബ അഥവാ ഭയം ഭക്തി ബഹുമാനം. കുട്ടിക്കൂട്ടങ്ങളായ ദളപതി ബോയ്‌സും റിച്ച് കിഡ്‌സും തമ്മില്‍ പറയുന്ന കഥകളിലൂടെയാണ് ഈ സിനിമ പ്രേക്ഷകര്‍ക്കു മുമ്പില്‍ അവതരിപ്പിക്കപ്പെടുന്നത്.

ആദ്യമേ പറയട്ടെ, ഇതു നിങ്ങളുടെ ചിന്താശേഷിയെ അളന്നുകുറിക്കാനുള്ള സിനിമയൊന്നുമല്ല. ഇതിലെ കഥാസഞ്ചാരത്തിനും കഥാമുഹൂര്‍ത്തങ്ങള്‍ക്കും അണിയറക്കാര്‍ തന്നെ പറഞ്ഞതുപോലെ യാതൊരു ലോജിക്കുമില്ല. ഒരു കൂട്ടം ഭ്രാന്തന്‍ ചിന്തകളുടെയും ആശയങ്ങളുടെയും ഭ്രാന്തന്‍ സീനുകളുടെയും രണ്ടര മണിക്കൂര്‍ അഴിഞ്ഞാട്ടമാണ് ഭഭബ.

Review

കളങ്കാവല്‍-വില്ലനിസത്തിന്‍റെ കൊലവെറി  

 വില്ലനിസത്തിന്‍റെ സമസ്തഭാവങ്ങളും വാരിവിതറി ഇങ്ങനെയൊരു വേഷപ്പകര്‍ച്ചയില്‍ പ്രേക്ഷകര്‍ ഇതേവരെ മമ്മൂട്ടിയെ കണ്ടിട്ടുണ്ടാവില്ല. വേറിട്ട അഭിനയമൂഹൂര്‍ത്തങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും വേണ്ടി ദാഹിക്കുന്ന മമ്മൂട്ടിയിലെ നടന് സംവിധായകന്‍ ജിതിന്‍ കെ. ജോസ് സമ്മാനിച്ച ഉജ്ജ്വല വില്ലന്‍. അതാണു കളങ്കാവലിലെ സ്റ്റാന്‍ലി ദാസ്.

എന്നാലും ഇങ്ങനെയുണ്ടാകുമോ ഒരു വില്ലന്‍? തുടക്കം മുതല്‍ ഒടുക്കം വരെയും വില്ലനിസത്തിന്‍റെ ഗ്രാഫ് മേലേയ്ക്കുതന്നെ വരച്ചുനീട്ടുന്ന അപൂർവ കഥാമൂഹൂര്‍ത്തങ്ങളുടെ ഘോഷയാത്ര. ഇനിയൊരാള്‍ക്കും മമ്മൂട്ടിയെ ഇതുക്കുംമേലെ വില്ലനായി അവതരിപ്പിക്കാന്‍ കഴിയാത്തവിധത്തിലുള്ള കാഴ്ചകളും കാര്യങ്ങളുമാണ് ജിതിനും ജിഷ്ണുവും ചേര്‍ന്നു പടച്ചുവിട്ടിരിക്കുന്നത്.

ഒരു പ്രാദേശിക കലാപത്തിന്‍റെ അന്വേഷണത്തിനിടെ അന്വേഷണ സംഘം ചില സ്ത്രീകളെ കാണാതാകുന്ന കേസുകളിലേക്ക് എത്തിപ്പെടുകയാണ്. അത്തരം കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലുള്ളവരാണ് വിനായകന്‍ അവതരിപ്പിക്കുന്ന ജയകൃഷ്ണനും ജിബിന്‍ ഗോപിനാഥിന്‍റെ ആനന്ദും. തുടര്‍ന്ന് അവര്‍ എത്തിപ്പെടുന്ന ഞെട്ടിക്കുന്ന സംഭവപരമ്പരകളിലൂടെയാണ് കളങ്കാവൽ യാത്രകൾ.

വാസ്തവത്തിൽ, ദാരികനെത്തേടി ഭദ്രകാളി നടത്തുന്ന ഒരു യാത്രയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ നടത്തുന്ന ഒരു ചടങ്ങാണു കളങ്കാവല്‍. ഈ സിനിമയിലുമുണ്ട് ദാരികനും ഭദ്രകാളിയും. ദാരികനെത്തേടിയുള്ള ഭദ്രകാളിയുടെ യാത്രകളുമുണ്ട്. കഥാന്ത്യം വലിയൊരു സസ്‌പെന്‍സാണ്, അതിലൊരു ട്വിസ്റ്റുമുണ്ട്. അതൊക്കെ തിയറ്ററില്‍ കണ്ടറിയുന്നതല്ലേ ത്രില്‍.

Review

ലാഗില്ല, നെഗറ്റീവില്ല; ത്രില്ലിംഗ് പീക്കില്‍ എക്കോ

എല്ലാവരിലുമുണ്ടാവും മറ്റാരുമറിയാത്ത ഒരുപിടി രഹസ്യങ്ങള്‍. അവസാന നിമിഷം വരെയും ആര്‍ക്കും പിടികൊടുക്കാതെ വഴുതി നീങ്ങാനാവും ഒരോരുത്തരുടെയും ശ്രമം. പക്ഷേ, മറ്റുള്ളവരുടെ രഹസ്യങ്ങളും നിഗൂഢതകളുമറിയാനുള്ള മോഹം ഒടുങ്ങുകയുമില്ല.

നമ്മുടെ ഈ വിചിത്രസ്വഭാവം തന്നെയാണു ത്രില്ലര്‍ സിനിമകളുടെ വിജയരഹസ്യം. മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലര്‍ അനുഭവങ്ങളിലൊന്നു തിയറ്ററുകളില്‍ കത്തിപ്പടരുകയാണ്. ഈ അടുത്തകാലത്തൊന്നും അത്രമേല്‍ സംതൃപ്തിയോടെ പ്രേക്ഷകര്‍ തിയറ്റര്‍ വിട്ട് ഇറങ്ങിയിട്ടുണ്ടാവില്ല.

പറഞ്ഞുവരുന്നതു ദിന്‍ജിത്ത് അയ്യത്താന്‍ - ബാഹുല്‍ രമേഷ് ടീമിന്‍റെ പുത്തൻപടം എക്കോ എന്ന ത്രില്ലിംഗ് പീക്കിനെക്കുറിച്ചു തന്നെ. നെഗറ്റീവില്ലാതെ, ലാഗില്ലാതെ പ്രേക്ഷക മനസുകളിൽ ഫ്രഷ്നെസിന്‍റെ സംതൃപ്തി നിറയ്ക്കു യാണ് എംആർകെ ജയറാം നിർമിച്ച മിസ്റ്ററി ഡ്രാമ ത്രില്ലർ എക്കോ.

ശീതക്കാറ്റു വീശിയടിക്കുന്ന മലമുകളിലെ കരിങ്കല്‍ വീട്ടില്‍ കുര്യച്ചനെ കാത്തിരിക്കുന്ന അയാളുടെ മലേഷ്യന്‍ ഭാര്യ മ്ലാത്തിച്ചേടത്തി. അവരെ പരിചരിക്കാന്‍ ഒപ്പം തങ്ങുന്ന പിയൂസെന്ന പയ്യന്‍. മലമുകളിലേക്കുള്ള ജീപ്പിന്‍റെ ഡ്രൈവര്‍ അപ്പൂട്ടി.

 

Review

ഇതു മറയൂരിന്‍റെ പുഷ്പ, ബുദ്ധം ശരണം ഡബിള്‍ മോഹനൻ!

മറയൂര്‍ കാടുകളില്‍ അപൂര്‍വമായി കാണപ്പെടുന്ന അമൂല്യവും വിശേഷപ്പെട്ടതുമായ ചന്ദനമരമാണ് വിലായത്ത് ബുദ്ധ. ഗുണനിലവാരമുള്ള ലക്ഷണമൊത്ത ചന്ദനമരം. ബുദ്ധശില്പങ്ങള്‍ നിര്‍മിക്കുന്നതിനാണ് ഇതുപയോഗിക്കുന്നത്. അങ്ങനെയാണ് ഈയിനത്തിനു വിലായത്ത് ബുദ്ധയെന്നു പേരുവീണത്.

അങ്ങനെയുള്ള വിലായത്ത് ബുദ്ധയെ വീട്ടുപറമ്പില്‍ പരിപാലിച്ചു വളര്‍ത്തുന്ന മറയൂരിലെ റിട്ട. അധ്യാപകനും മുന്‍ പഞ്ചായത്തു പ്രസിഡന്‍റുമായ ഭാസ്‌കരനും ആ ചന്ദനമരം മോഷ്ടിക്കുമെന്ന് ഭാസ്‌കരന്‍ മാസ്റ്ററെ പരസ്യമായി വെല്ലുവിളിച്ച അദ്ദേഹത്തിന്‍റെ ശിഷ്യന്‍ ഡബിള്‍ മോഹന്‍ എന്ന ചന്ദനക്കടത്തുകാരനും തമ്മിലുള്ള പോരാട്ടത്തിന്‍റെയും പ്രതികാരത്തിന്‍റെയും സംഭവബഹുലമായ നാള്‍വഴിച്ചിത്രമാണു വിലായത്ത് ബുദ്ധ.

ഇന്ദുഗോപന്‍റെ വിലായത്ത് ബുദ്ധ എന്ന നോവലിന്‍റെ ചലച്ചിത്രാവിഷ്‌കാരം. അയ്യപ്പനും കോശിയും എഴുതി സംവിധാനം ചെയ്ത സച്ചിയുടെ ശിഷ്യന്‍ ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം. പക്ഷേ, അയ്യപ്പനും കോശിയുമായി വിലായത്ത് ബുദ്ധയെ താരതമ്യം ചെയ്യാന്‍ മുതിര്‍ന്നാല്‍ സച്ചിയുടെ തട്ട് താണുതന്നെയിരിക്കും. അതാണു സച്ചിയുടെ മാസ്റ്റര്‍ ക്രാഫ്റ്റ്. അതങ്ങനെ തന്നെ തുടരട്ടെ.

 

Review

ഇതാണു ഹൊറര്‍ പടം, ഭീതിവിതച്ച് 'ഡീയസ് ഇറെ'

മികവുറ്റ രീതിയിൽ ഒരു ഹൊറര്‍ സിനിമ എങ്ങനെ രൂപപ്പെടുത്തണമെന്ന് ആരെങ്കിലും ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് രാഹുല്‍ സദാശിവന്‍ കഥയെഴുതി സംവിധാനം ചെയ്ത പ്രണവ് മോഹന്‍ലാല്‍ ചിത്രം ഡീയസ് ഈറെ. ശബ്ദവും നിശബ്ദതയും ചേരുംപടി സംയോജിപ്പിച്ച് 115 മിനിറ്റുകള്‍ പേടി അനുഭവിപ്പിക്കുന്ന മേക്കിംഗ് ബ്രില്യന്‍സ്.

ഭൂതകാലത്തില്‍ തുടങ്ങി ഭ്രമയുഗത്തിലൂടെ ഡീയസ് ഈറെയിലെത്തുമ്പോള്‍ തനിക്കു പ്രിയപ്പെട്ട ഹൊറര്‍ ജോണറെന്ന കെട്ടിടത്തില്‍ നമ്മളെ പേടിപ്പെടുത്തുന്ന, ഞെട്ടലിലാഴ്ത്തുന്ന ചില പുതിയ നിഗൂഢ മുറികള്‍ പണിതീര്‍ക്കുകയാണു സംവിധായകന്‍ രാഹുല്‍ സദാശിവന്‍.

കൊച്ചിയിലുള്ള കണ്‍സ്ട്രക്‌ഷന്‍ സൈറ്റില്‍ എന്‍ജിനിയറാണ് പ്രണവിന്‍റെ കഥാപാത്രം രോഹന്‍. അച്ഛനും അമ്മയും സഹോദരിയുമൊക്കെ അമേരിക്കയിലാണ്. പട്ടണത്തിലെ വലിയ വീട്ടില്‍ ഒറ്റയ്ക്കാണു താമസം. ധാരാളം സുഹൃത്തുക്കളുമൊത്ത് ജീവിതം ആഘോഷിക്കുന്ന പ്രകൃതം. രോഹന്‍റെ ക്ലാസ്‌മേറ്റും സുഹൃത്തുമായിരുന്ന കനി ആത്മഹത്യ ചെയ്തുവെന്നു സുഹൃത്തില്‍ നിന്ന് രോഹന്‍ അറിയുന്നു. സുഹൃത്തിനൊപ്പം കനിയുടെ വീടുസന്ദര്‍ശിച്ചു സ്വന്തം വീട്ടില്‍ തിരിച്ചെത്തുന്ന രോഹൻ നേരിടുന്ന അസാധാരണ സംഭവങ്ങളിലൂടെയാണു കഥാസഞ്ചാരം. തുടര്‍ന്നുള്ള പേടിപ്പെടുത്തുന്ന കഥാമുഹൂര്‍ത്തങ്ങളും വേറിട്ട കഥാസന്ദര്‍ഭങ്ങളും തിയറ്ററില്‍ ആസ്വദിക്കുന്നതാണു രസകരം.

പ്രവചനാതീതമാണ് ചിത്രത്തിന്‍റെ കഥാസഞ്ചാരം. ഓരോ നിമിഷവും അടുത്തു സംഭവിക്കാന്‍ പോകുന്നത് എന്തെന്ന ആകാംക്ഷ നിലനിര്‍ത്തുന്ന മേക്കിംഗ് സ്‌റ്റൈല്‍. വിൻഡോ കർട്ടനുകളെ തട്ടിനീക്കി കാറ്റ് വീശുമ്പൊഴും ചായക്കപ്പും സ്ഫടിക പാത്രങ്ങളും വീണുടയുമ്പൊഴും സിഗരറ്റ് കത്തിച്ചു വലിക്കുന്പോൾ പോലും ഹൊറര്‍ അനുഭവിപ്പിക്കാന്‍ പാകത്തില്‍ ശബ്ദം ഡിസൈന്‍ ചെയ്തുവെന്നത് എടുത്തുപറയാതെ വയ്യ. ഇത്തരമൊരു സസ്‌പെന്‍സ് ചിത്രത്തിന്‍റെ ഹൊറര്‍മൂഡിനു തീപിടിപ്പിക്കുംവിധം പശ്ചാത്തല സംഗീതമൊരുക്കിയ ക്രിസ്റ്റോ സേവ്യറും ശബ്ദം ഡിസൈന്‍ ചെയ്ത ജയദേവന്‍ ചക്കടത്തും ശബ്ദമിശ്രണം ഗംഭീരമാക്കിയ എം. ആര്‍. രാജാകൃഷ്ണനും കൈയടി നേടുന്ന കാഴ്ച.

Review

ഫാമിലിക്കൊപ്പം ആസ്വദിക്കാം "തിയേറ്റര്‍'

തെങ്ങുകയറുന്ന റിമ കല്ലിങ്കലിന്‍റെ ചിത്രമുള്ള പോസ്റ്ററാണ് സജിൻ ബാബുവിന്‍റെ തിയേറ്റര്‍ എന്ന സിനിമയിലേക്ക് ആദ്യമടുപ്പിച്ചത്. ഒറ്റവീടു മാത്രമുള്ള മാവും പ്ലാവും നിറയെ തെങ്ങുകളുമുള്ള തുരുത്തില്‍, പ്രായമായ അമ്മയ്‌ക്കൊപ്പം ന്യൂജെന്‍ ലോകത്തിന്‍റെ വര്‍ണത്തിളക്കങ്ങളില്ലാതെ, സോഷ്യല്‍ മീഡിയ എന്തെന്നറിയാതെ, എന്തിന്, മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാതെ പ്രകൃതിയോട് ഇണങ്ങിയും പിണങ്ങിയും ജീവിക്കുന്ന മീരയാണു തിയറ്ററിലെ കഥാനായിക.

22 ഫീമെയില്‍ കോട്ടയത്തിനുശേഷം വേഷപ്പകര്‍ച്ചയില്‍ റിമ കല്ലിങ്കലിന്‍റെ ശക്തമായ കഥാപാത്രങ്ങളിലൊന്ന്. മരംകേറി, ചക്കയും മാങ്ങയും തേങ്ങയും കുരുമുളകുമൊക്കെ വിളവെടുത്ത് കടത്തുവള്ളത്തിലേറ്റി, താനേ തുഴഞ്ഞ് മറുകരയെത്തി, അവിടത്തെ കടയില്‍ വിറ്റാണ് മീര വീട്ടുചെലവുകൾ നടത്തുന്നതും അമ്മ ശാരദാമ്മയെ സംരക്ഷിക്കുന്നതും.

Review

"കരം' പിടിച്ചിരുത്തുന്ന വിനീത് ത്രില്ലർ

തിരയ്ക്കുശേഷം വീണ്ടും ത്രില്ലർ വൈബിലേക്ക് വിനീത് ശ്രീനിവാസന്‍റെ ചുവടുമാറ്റം. ഫീൽഗുഡും ഫാമിലി-ഫ്രണ്ട‌്ഷിപ്പ് ഇമോഷണൽ ക്രിഞ്ചും വാരിവിതറി ഹൃദയം കവർന്ന 12 വർഷങ്ങൾക്കിപ്പുറം ത്രില്ലിംഗ് അനുഭവങ്ങളുടെ തീപ്പൊരി വിതറുകയാണ് കരം എന്ന ഇന്‍റർനാഷണൽ ത്രില്ലറിലൂടെ വിനീത് ശ്രീനിവാസൻ. ‌

വിദേശ ത്രില്ലറുകളോടു കിടപിടിക്കുന്ന കഥാപശ്ചാത്തലവും കഥപറച്ചിൽ വേഗവും ആകാംക്ഷയുടെ ശ്വാസവേഗം പരകോടിയിലെത്തിക്കുന്ന ആക്ഷൻ സീക്വൻസുകളും വലിച്ചടുപ്പിക്കുന്ന കിടിലൻ ആക്ഷൻ ത്രില്ലർ. വൈശാഖ് സുബ്രഹ്മണ്യത്തിന്‍റെ മെറിലാൻസ് സിനിമാസും വിനീത് ശ്രീനിവാസന്‍റെ ഹാബിറ്റ് ഓഫ് ലൈഫും ചേർന്നാണു നിർമാണം.

ലെനാർകോയിൽ ഭാര്യ താരയ്ക്കൊപ്പം കോൺഫറൻസിന് എത്തുന്ന മുൻ ഇന്ത്യൻ മേജർ ദേവ് മഹേന്ദ്രൻ അകപ്പെടുന്ന സംഘർഷഭരിതമായ ചില അവസ്ഥകളിലൂടെയാണു കരത്തിന്‍റെ കഥാസഞ്ചാരം. ഫ്ലാഷ് ബാക്കിൽ തുടങ്ങുന്ന സിനിമ, പ്രേക്ഷകരെ ഒട്ടും മടിപ്പിക്കാത്ത കഥവഴികളിലൂടെ വർത്തമാനകാലത്തെ സസ്പെൻസ് സീനുകളിലേക്ക് അതിവേഗം കൂട്ടിക്കൊണ്ടുപോകുന്നു.

Review

"മിറാഷ്' എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലര്‍

ജീത്തു ജോസഫിന്‍റെ പുത്തന്‍പടം മിറാഷിനെപ്പറ്റി വെറുതേ, ത്രില്ലറെന്നു പറഞ്ഞാല്‍ പോരാ, എഡ്ജ് ഓഫ് ദ സീറ്റ് ജീത്തു ജോസഫ് ത്രില്ലര്‍ എന്നു തന്നെ പറയണം. തീര്‍ച്ചയായും ആ വിശേഷണത്തിന് തീ പിടിപ്പിക്കുന്ന കഥാസഞ്ചാരമാണ് രണ്ടാം പകുതിയിലും ക്ലൈമാക്‌സിനോട് അടുത്ത 15 മിനിറ്റുകളിലും.

ഒരു സാധാരണ മാന്‍ മിസിംഗ് കേസിനെ ചുറ്റിപ്പറ്റിയുള്ള ത്രില്ലിംഗ് അന്വേഷണമെന്നു തുടക്കത്തില്‍ തോന്നുമെങ്കിലും സംഭവബഹുലവും അനുനിമിഷം ട്വിസ്റ്റുകള്‍ കൊണ്ടും സസ്‌പെന്‍സുകള്‍ കൊണ്ടും സമ്പന്നവുമാണ് മിറാഷിന്‍റെ കഥാഗതി.

കഥയിലെയും കഥപറച്ചിലിലെയും പുതുമകളാണ് മിറാഷിനെ രസാവഹമായ എന്‍ഗേജിംഗ് ത്രില്ലറാക്കുന്നത്. രണ്ടര മണിക്കൂറില്‍ നിറയെ ട്വിസ്റ്റുകളും സസ്‌പെന്‍സുകളുമുള്ള ജീത്തു ജോസഫ് ത്രില്ലര്‍ സ്വഭാവം തന്നെ മിറാഷിനും.

Corehub Up