റോബിന് രാധാകൃഷ്ണൻ
ബിജെപി നേതാവും ഇന്‍ഫ്ലുവന്‍സറുമായ റോബിന് രാധാകൃഷ്ണനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി നല്കി കണ്ടന്റ് ക്രിയേറ്റര്‍ വേദ് ലക്ഷ്മിയും ഫാഷന്‍ ഡിസൈനര്‍ അഭില്‍ദേവും. വേദ ലക്ഷ്മിയില്‍ നിന്നും 8 ലക്ഷം രൂപയും അഭില്ദേവില് നിന്നും 45 ലക്ഷം രൂപയുമാണ് റോബിന് വാങ്ങിയത്.
എന്നാല്‍ പണം തിരികെ ചോദിച്ചപ്പോള്‍ ഹണി ട്രാപ്പില്‍ കുരുക്കും എന്ന് ഭീഷണിപ്പെടുത്തിയെന്നാണ് വേദ് ലക്ഷ്മിയും അഭില്‍ദേവും ആരോപിക്കുന്നത്. ചെറിയ തുകകള്‍ ആയി വാങ്ങിയ ശേഷം തിരികെ തന്ന് വിശ്വാസം ഉണ്ടാക്കി, പിന്നീട് പലപ്പോഴായി വലിയ തുകകള്‍ വാങ്ങുകയായിരുന്നു. സൗഹൃദത്തിന്റെ പേരിലാണ് പണം നല്‍കിയത്. തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും പറയുന്നു.
എന്നാല്‍ ആരോപണങ്ങള്‍ റോബിന് തള്ളി. 42,53,500 ലക്ഷം രൂപയാണ് ഇവര്‍ക്ക് കൊടുക്കാനുണ്ടായതെന്നും 43,22,500 രൂപ താന്‍ തിരിച്ചു നല്കി എന്നും 69,000 രൂപ തിരിച്ചിങ്ങോട്ട് തരാനുണ്ടെന്നും റോബിന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.
അതേസമയം, റോബിന് പണം വാങ്ങിയത് സമ്മതിക്കുന്ന ദൃശ്യങ്ങള്‍ അഭില്‍ദേവ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. റോബിന്റെ ശബ്ദ സന്ദേശങ്ങളും വീഡിയോയുമടക്കം വേദ് ലക്ഷ്മിയും പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ റോബിന് വാര്‍ത്താസമ്മേളനം വിളിക്കുകയും പാലാരിവട്ടം പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
Tags :