x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് ഇടണമെങ്കിൽ പോലും അനുവാദം ചോദിക്കണമായിരുന്നു: ഞെട്ടിച്ച് അനുപമയുടെ വെളിപ്പെടുത്തൽ  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: August 13, 2026 01:16 PM IST | Updated: August 13, 2026 01:17 PM IST

അനുപമ പരമേശ്വരൻ

പ്രണയബന്ധത്തിൽ നിന്നും പുറത്തുകടന്നതിനെക്കുറിച്ചും അത് തന്‍റെ ജീവിതത്തിൽ വരുത്തിയ പ്രശ്നങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞ് നടി അനുപമ പരമേശ്വൻ.

ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് ഇടണമെങ്കിൽ പോലും അയാളോട് അനുവാദം ചോദിക്കണമായിരുന്നുവെന്നും ആദ്യമൊക്കെ സ്നേഹത്തിന്‍റെ പുറത്താണിതൊന്നെക്കെ തോന്നിയെന്നും പിന്നീടാണ് ഇത് നാർസിസിസ്റ്റിക് അബ്യൂസിന് ഇരയായത് ആണെന്ന് മനസിലായതെന്നും അനുപമ പറഞ്ഞു. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

അനുപമ പരമേശ്വരന്‍റെ വാക്കുകൾ:

“ആ പോസ്റ്റ് വന്നിട്ട് ഒരുമാസത്തോളമായി. എന്‍റെ പോസ്റ്റ് വായിച്ചിട്ട് രണ്ട് തരത്തിലാണ് ആളുകള്‍ പ്രതികരിച്ചത്. ഞാന്‍ ഹീൽ ആകുന്നതില്‍ സന്തോഷിക്കുന്ന വിഭാഗമായിരുന്നു ഒന്ന്. അതില്‍ നിന്നും തിരിച്ച് പ്രതികരിക്കുന്ന ആളുകളുമുണ്ടായിരുന്നു. അത് ഒരു രാത്രി കൊണ്ട് സംഭവിച്ച പോസ്റ്റല്ല.

അതിന് പിന്നില്‍ ഒരുപാട് കാര്യങ്ങളുണ്ട്. അതൊന്നും ആളുകള്‍ കാണുന്നില്ല. ആ കുട്ടിയുടെ ജീവിതത്തിൽ എന്തോ അബദ്ധം പറ്റി, കുറച്ച് ചിത്രങ്ങൾ എടുത്തു, ഒരു വിഡിയോ ചെയ്തു, ക്യാപ്ഷൻ ഇട്ടു എന്നാണ് ചിലർ കരുതുന്നത്.

എന്നാൽ രണ്ട് വർഷത്തെ ശാരീരികവും മാനസികവുമായ തകർച്ച ആ ഒരൊറ്റ പോസ്റ്റിന് പിന്നിലുണ്ട്. വെറുതെ എന്തെങ്കിലും ചിത്രങ്ങൾ പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിച്ചില്ല. കുറച്ചുകാലം സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കാൻ ഞാൻ ശ്രദ്ധിച്ചു. ഞാൻ പൂർണമായി ഭേദപ്പെട്ട് സജ്ജയാകുമ്പോൾ മാത്രം കാര്യങ്ങൾ പങ്കുവയ്ക്കണം എന്നതായിരുന്നു എന്‍റെ തീരുമാനം. ‌‌

സ്വയം തിരിച്ചറിഞ്ഞ്, മുറിവുകൾ ഉണക്കാൻ സ്വന്തമായി സമയമെടുത്ത്, ശേഷം വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തിൽ ശബ്ദമുയർത്തിയ ഒരു പെൺകുട്ടിയുടെ യാത്രയാണത്.  അടിസ്ഥാനപരമായി അത് തിരിച്ചറിവാണ്. 

ഞാൻ രണ്ട് വർഷത്തോളം നാർസിസിസ്റ്റിക് അബ്യൂസിന് (Narcissistic abuse) ഇരയായിട്ടുണ്ട്.. അങ്ങനെ പറയുമ്പോള്‍ തന്നെ അതിലൂടെ കടന്നുപോകുന്ന പല ഘട്ടത്തിലുള്ള ആളുകളെ എനിക്ക് സങ്കല്‍പ്പിക്കാനാവും. ആദ്യ വിഭാഗം ഞാനുൾപ്പെടുന്ന ആളുകളാണ്. നാര്‍സിസിസ്റ്റിക് അബ്യൂസിനെ പറ്റി മഡോണ സംസാരിക്കുന്ന ഒരു വീ‍‍ഡിയോ ഞാന്‍ കണ്ടിരുന്നു. അത് കണ്ടിട്ട് ഞാന്‍ വിറയ്ക്കുകയായിരുന്നു.

ആദ്യത്തെ വിഭാഗം എന്നെ പോലെയുള്ളവരാണ്, നാര്‍സിസിസ്റ്റിക് അബ്യൂസിലൂടെ കടന്നുപോയവര്‍. ട്രോമ ബോണ്ടിങ്ങില്‍പെട്ടവര്‍. അവർക്ക് ചുറ്റുമുള്ള കുടുംബത്തിനും ആളുകൾക്കും അറിയാം ആ വ്യക്തി ഇതിൽപെട്ടു കിടക്കുകയാണെന്ന്.

രണ്ടാമത്തെ വിഭാഗം ആളുകള്‍ക്ക് നാര്‍സിസിസ്റ്റിക് അബ്യൂസ് എന്താണെന്ന് അറിയാത്തവരായിരിക്കും. അങ്ങനെ ഒരാളായിരുന്നു, രണ്ട് വര്‍ഷം മുന്‍പുള്ള ഞാന്‍. മൂന്നാമത്തെ വിഭാഗത്തോടാണ് എനിക്ക് പ്രധാനമായും സംസാരിക്കാനുള്ളത്. അവരൊരു നാര്‍സിസിസ്റ്റിക്ക് റിലേഷന്‍ഷിപ്പിലായിരിക്കും, പക്ഷേ അത് തിരിച്ചറിയുന്നുണ്ടാവില്ല.

അവര്‍ ഒന്നെങ്കില്‍ ബ്രേക്ക് അപ്പാവും, ചിലപ്പോള്‍ സ്വയം തകര്‍ന്നുപോവും, അല്ലെങ്കില്‍ ആത്മഹത്യ ചെയ്യും. അന്ന് ആ മഞ്ഞ ഉടുപ്പുള്ള എന്‍റെ ചിത്രത്തിന് പകരം മറ്റൊരു ചിത്രം വച്ച് ‘റെസ്റ്റ് ഇന്‍ പീസ് അനുപമ, അവള്‍ ആത്മഹത്യ ചെയ്തു’ എന്നായിരുന്നെങ്കില്‍ എനിക്ക് ഒരുപാട് സ്നേഹം ലഭിച്ചിരുന്നേനെ. അതിനെക്കുറിച്ച് ഒരുപാട് ചർച്ചകൾ നടന്നേനെ, ബോയ്കോട്ട്  ആഹ്വാനം നടന്നേനെ! പക്ഷേ ആ സമയം ഞാൻ ഹീൽ ചെയ്യാൻ ആഗ്രഹിച്ചു. അതുകൊണ്ടാണ് അങ്ങനെയൊരു പോസ്റ്റ് ഇട്ടത്. 

ആ പോസ്റ്റിനുണ്ടായ പ്രതികരണങ്ങളാണ് ഇങ്ങനെയൊരു വിഷയത്തിൽ തുറന്നു സംസാരിക്കേണ്ടതിന്‍റെ പ്രാധാന്യം എനിക്ക് മനസിലാക്കി തന്നത്. ‘ഇത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണ്’ എന്ന് ചിലർ പറഞ്ഞു. അത് എന്നെ ചിന്തിപ്പിച്ചു. നിങ്ങൾക്ക് ചുറ്റും എന്തോ തെറ്റ് സംഭവിക്കുന്നുണ്ട്, എന്നാൽ അത് മനസിലാക്കാൻ സാധിക്കുന്നില്ല. ഒടുവിൽ പ്രപഞ്ചം നിങ്ങളെ നിർബന്ധപൂർവം യാഥാർഥ്യം കാണിപ്പിച്ചു തരുന്ന ഒരു മോശം സാഹചര്യം ഉണ്ടാക്കും.

ആ നിമിഷത്തിൽ നിങ്ങളുടെ ചിന്താഗതി മാറിമറിയും. എന്താണ് തനിക്ക് സംഭവിച്ചതെന്ന് അറിയാൻ നിങ്ങൾ ആഗ്രഹിക്കും. ആ മാറ്റത്തിന്‍റെ നിമിഷം വളരെ വേഗത്തിൽ എന്‍റെ ജീവിതത്തിൽ വന്നു. അതിൽ എനിക്കു സന്തോഷമുണ്ട്. വീട്ടുകാർ, പ്രിയപ്പെട്ട സുഹൃത്തുക്കൾ, എന്‍റെ കൂടെയുള്ള സ്റ്റാഫുകൾ എന്നിവർക്കെല്ലാം തുടക്കം മുതലേ ഈ ബന്ധം ശരിയല്ലെന്ന് അറിയാമായിരുന്നു.

കാരണം എന്‍റെ സ്വഭാവത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അവർ കാണുന്നുണ്ടായിരുന്നു. ഞാൻ ചുരുങ്ങിപ്പോകുന്നത് അവർ കണ്ടു. ഒരു ആരോഗ്യകരമായ ബന്ധത്തിൽ നിങ്ങൾ വളരുകയും സന്തോഷിക്കുകയും ചെയ്യും.

എന്നാൽ നാർസിസിസ്റ്റിക് അബ്യൂസ് വളരെ നിശബ്ദമാണ്. അത് വലിയ ബഹളത്തോടെയല്ല തുടങ്ങുന്നത്. നാർസിസിസത്തെക്കുറിച്ച് പല തെറ്റിദ്ധാരണകളുമുണ്ട്. നാർസിസിസ്റ്റുകൾ സ്വയം അമിതമായി സ്നേഹിക്കുന്നവരാണെന്ന് ആളുകൾ കരുതുന്നു. എന്നാൽ യാഥാർഥ്യത്തിൽ അവർ സ്വയം വെറുക്കുന്നവരാണ്. നിങ്ങൾ കാണുന്ന ഏറ്റവും വലിയ അപകർഷതാബോധമുള്ളവരും സ്വാഭിമാനം ഇല്ലാത്തവരുമാണ് അവർ. ഒരു ശൂന്യമായ പാത്രം പോലെയാണവർ.

അതുകൊണ്ടു തന്നെ അവർക്ക് മറ്റുള്ളവരുടെ മേൽ നിയന്ത്രണം വേണം. തങ്ങളെക്കുറിച്ച് എപ്പോഴും പ്രശംസകളും അംഗീകാരങ്ങളും ആവശ്യമാണ്. അവർ ശ്രദ്ധ ആകർഷിക്കാൻ ആഗ്രഹിക്കുന്നവരാണ്. അതിജീവനത്തിന് അവർക്ക് പ്രശംസകൾ അത്യാവശ്യമാണ്.

അങ്ങനെയിരിക്കെ അവർ തങ്ങൾക്ക് നേരെ വിപരീതമായ ഒരു പെൺകുട്ടിയെ കണ്ടെത്തും. നല്ല ആത്മവിശ്വാസമുള്ള, സ്വതന്ത്രയായ, സുരക്ഷിതത്വം അനുഭവിക്കുന്ന ഒരാളെ അവർ ലക്ഷ്യം വയ്ക്കും. അവരെ നിരീക്ഷിച്ച്, അവരുടെ പ്രതിബിംബം പോലെ അഭിനയിച്ച്, വൈകാരികമായി വലയിലാക്കും. ‌

പുറത്തിറങ്ങിയാൽ അവർ മികച്ച അഭിനേതാക്കളാണ്. ഏറ്റവും ആകർഷകമായ, സൗമ്യമായ, ശാന്തമായ, പ്രഭാവമുള്ള വ്യക്തിയായിരിക്കും അവർ പുറത്ത്.  തുടക്കത്തിൽ അവർ ആ നല്ല രൂപം നിങ്ങൾക്ക് കാണിച്ചു തരികയും നിങ്ങളുടെ ബലഹീനതകൾ മനസ്സിലാക്കുകയും ചെയ്യും. സാധാരണയായി അമിത ദയയുള്ള ആളുകളെയാണ് അവർ ലക്ഷ്യമിടുന്നത്. ഞാൻ ഒരു എംപാത്ത് ആണ്.

അവർ അവരുടെ പഴയ സങ്കടങ്ങളും അനുഭവങ്ങളും നമ്മളോട് തുറന്നുപറയാൻ തുടങ്ങും. അപ്പോൾ നമ്മൾ അനുകമ്പ തോന്നി നമ്മുടെ കാര്യങ്ങളും സംസാരിക്കും. ഇത് കേൾക്കുന്ന നമുക്ക്, ഇതാണ് നമ്മുടെ ആത്മബന്ധമുള്ള പങ്കാളി എന്ന് തോന്നിത്തുടങ്ങും.

ആ അഭിനയം അത്രയും വിശ്വസനീയമായിരിക്കും. ഈ ഘട്ടത്തെയാണ് 'ലവ് ബോംബിംഗ്' എന്ന് വിളിക്കുന്നത്. അത് വേർതിരിച്ചറിയാൻ കഴിയില്ല. രണ്ട് വർഷത്തെ ബന്ധത്തിൽ, വളരെ സാവധാനത്തിലാണ് അവർ നിയന്ത്രണം ഏറ്റെടുക്കുന്നത്. എന്തോ തെറ്റ് സംഭവിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് തോന്നുമെങ്കിലും മനസിലാകില്ല. 

ഉദാഹരണത്തിന്, നിങ്ങൾ ദിവസവും ജീൻസും ടോപ്പും ഇടുന്ന ആളാണ്. ഒരു ദിവസം ചുരിദാർ ഇട്ടു വരുന്നു. ‘ബേബ്, ചുരിദാറിൽ നിന്നെ കാണാൻ എന്ത് ഭംഗിയാണ്, എന്‍റെ ഭാര്യയെപ്പോലെയുണ്ട്’ എന്ന് അവൻ പറയുമ്പോൾ, അവൻ ഒരുപാട് ഇഷ്ടപ്പെട്ടതുകൊണ്ട് അടുത്തതും വാങ്ങാം എന്ന് നിങ്ങൾ കരുതുന്നു.

അങ്ങനെ ഒന്നിൽ നിന്ന് പലതാകുന്നു. "ഇന്ന് ഡൈനിംഗ് ടേബിളിൽ ഇരുന്ന രീതി വളരെ മാന്യവും ശാന്തവുമായിരുന്നു" എന്ന് പറയുമ്പോൾ, പങ്കാളിക്ക് ഇഷ്ടപ്പെട്ടതുകൊണ്ട് നിങ്ങൾ സന്തുഷ്ടയാകുന്നു.‘ഇന്ന് സ്ലീവ്ലെസ്സ് ഇടണോ, പുറത്ത് നല്ല ചൂടല്ലേ, വേറെന്തെങ്കിലും ഇട്ടൂടെ?’ എന്ന് ചോദിക്കുമ്പോൾ അവൻ അത്രയും കരുതലുള്ളതുകൊണ്ടാണ് എന്ന് കരുതുന്നു.

പിന്നീട് ഏതു വസ്ത്രം ധരിക്കണം എന്നതിന് അവന്‍റെ അനുവാദം വാങ്ങേണ്ട അവസ്ഥ വരുന്നു. ഇൻസ്റ്റാഗ്രാമിൽ ചിത്രം ഇടുമ്പോൾ ‘ആ ചിത്രം അനുയോജ്യമാണെന്ന് തോന്നുന്നില്ല, അത് ഒഴിവാക്കൂ’ എന്ന് പറയുമ്പോൾ നമ്മൾ അത് ഡിലീറ്റ് ചെയ്യുന്നു. മറ്റുള്ളവരുടെ കമന്‍റുകൾക്ക് മറുപടി നൽകുമ്പോൾ അവരോട് കൂടുതൽ സ്നേഹം കാണിക്കുന്നു എന്ന് കുറ്റപ്പെടുത്തുന്നു.

പിന്നീട് അവന് ചിത്രങ്ങൾ അയച്ചു നൽകിയതിനുശേഷം ചിത്രം പോസ്റ്റ് ചെയ്യാൻ അനുവാദം ലഭിക്കുന്നു. സുഹൃദ്ബന്ധങ്ങൾ ഒഴിവാക്കാൻ ചെറിയ ശിക്ഷകൾ തരുന്നു. വഴക്കുകൾ ഒഴിവാക്കാൻ നമ്മൾ ഓരോ കാര്യങ്ങളും ഒഴിവാക്കാൻ തുടങ്ങുന്നു. അനുപമ പറഞ്ഞു.

 

Tags : Anupama Parameswaran Malayalam cinema movie actress InstagramPost CelebrityNews

Recent News

Corehub Up