ഫ്രാൻസ് x ഇംഗ്ലണ്ട് ലോകകപ്പ് ലൂസേഴ്സ് ഫൈനൽ മത്സരം.
മയാമി: ഫിഫ ലോകകപ്പ് 2026ന്റെ മൂന്നാം സ്ഥാനക്കാർക്കായുള്ള ലൂസേഴ്സ് ഫൈനൽ പോരാട്ടത്തിൽ ആദ്യപകുതിയിൽ ഇംഗ്ലണ്ടിന്റെ തേരോട്ടം. ഫ്രാൻസിനെതിരെ ഇംഗ്ലണ്ട് നാലു ഗോളിന്റെ ലീഡാണ് നേടിയത്. നായകൻ ഹാരി കെയ്നെ ബെഞ്ചിലിരുത്തി ഡിക്ലാൻ റൈസിന് ക്യാപ്റ്റൻ തൊപ്പി നൽകിയാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങിയത്.
കളി തുടങ്ങി മൂന്നാം മിനിറ്റിൽ ക്യാപ്റ്റൻതന്നെ ഇംഗ്ലണ്ടിനായി ആദ്യ ഗോൾ നേടി. ഫ്രാൻസിന്റെ പ്രതിരോധനിരയെ കാഴ്ചക്കാരാക്കി കോൻസ ഇംഗ്ലണ്ടിന് വേണ്ടി 18-ാം മിനിറ്റിൽ വീണ്ടും വല കുലുക്കി. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് രണ്ട് തവണ വല കുലുക്കി സാക്ക ഇംഗ്ലണ്ടിന്റെ ലീഡ് 4-0 ആയി ഉയർത്തി.
സൂപ്പർ താരം കിലിയൻ എംബാപ്പെ മുന്നേറ്റനിരയിലുണ്ടായിട്ടും ഇംഗ്ലണ്ടിന്റെ അക്രമണ ശൈലിക്ക് മുന്നിൽ ആദ്യ പകുതിയിൽ ഫ്രാൻസിന് ഒന്നും ചെയ്യാനായില്ല. ഫ്രഞ്ച് കോച്ചായിട്ടുള്ള ദിദിയർ ദെഷാംപ്സിന്റെ 14 വർഷം നീണ്ട കരിയറിലെ അവസാന മത്സരമാണിത്.
Tags : FifaWorldCup LosersFinal England France Football Sports Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash