Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FifaWorldCup

അറ്റ്‌ലാന്‍റയിൽ മെസിപ്പടയുടെ തേരോട്ടം; ഈജിപ്തിനെ വീഴ്ത്തി അർജന്‍റീന ക്വാർട്ടറിൽ

അറ്റ്‌ലാന്‍റ: ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ ഈജിപ്തിനെ തോൽപ്പിച്ച് അർജന്‍റീന ക്വാർട്ടറിൽ. അറ്റ്‌ലാന്‍റയിൽ നടന്ന ആവേശപ്പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് മെസിപ്പട ഈജിപ്ഷ്യൻ കരുത്തിനെ തറപറ്റിച്ചത്.

രണ്ടു ഗോളുകൾക്ക് പിന്നിട്ടുനിന്ന ശേഷം അതിശക്തമായ തിരിച്ചുവരവാണ് അർജന്‍റീന നടത്തിയത്. കളി കൈവിട്ടുപോയെന്ന് കരുതിയിടത്തുനിന്നും വെറും 12 മിനിറ്റുകൾക്കിടെ മൂന്ന് ഗോളുകൾ തിരിച്ചടിച്ചാണ് അർജന്‍റീന ക്വാർട്ടർ ടിക്കറ്റെടുത്തത്. ക്രിസ്‌റ്റ്യൻ റൊമേറോ, ക്യാപ്റ്റൻ ലയണൽ മെസി, എൻസോ ഫെർണാണ്ടസ് എന്നിവരാണ് വലകുലുക്കിയത്.

79-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്നു മെസി ഉയർത്തി നൽകിയ പന്ത് പോസ്റ്റ‌ിന് തൊട്ടുമുന്നിൽ നിന്ന ക്രിസ്റ്റ്യൻ റൊമേറോ ഹെഡ്‌ ചെയ്‌ത്‌ വലയിലെത്തിക്കുകയായിരുന്നു. നാലു മിനിറ്റ് കഴിഞ്ഞപ്പോൾ അർജന്‍റീനയുടെ രണ്ടാം ഗോളും പിറന്നു.

ബോക്സിനകത്തുവച്ച് ഈജിപ്‌ത് ഡിഫൻഡർമാരെ വെട്ടിച്ച് അർജന്‍റീന താരങ്ങൾ നൽകിയ പാസുകൾക്കിടെ പന്ത് കാലിൽ ലഭിച്ച മെസി ഷൂട്ട് ചെയ്ത് വല കുലുക്കുകയായിരുന്നു. ഈ ലോകകപ്പിൽ മെസിയുടെ എട്ടാം ഗോളാണിത്.

മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ ഈജിപ്‌ത് ലീഡെടുത്തിരുന്നു. പതിനഞ്ചാം മിനിറ്റിൽ അർജന്‍റീനയുടെ നെഞ്ച് പിളർത്തിക്കൊണ്ടാണ് ഈജിപ്ത് ആദ്യ ഗോൾ നേടിയത്. യാസർ ഇബ്രാഹിമാണ് മനോഹരമായ ഹെഡറിലൂടെ അർജന്‍റീനയുടെ വല കുലുക്കിയത്. 67-ാം മിനിറ്റിൽ മൊസ്തഫ സിക്കോ ആണ് ഈജിപ്‌തിന്‍റെ രണ്ടാം ഗോൾ നേടിയത്.

Viral

ലോകകപ്പ് ലഹരിയിൽ മെക്സിക്കോ; തെരുവിൽ തരംഗമായി 'ജേഴ്സി'യണിഞ്ഞ താറാവും ഗംഗ്നം സ്റ്റൈൽ നൃത്തവും!

ഫിഫ ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ആതിഥേയരായ മെക്സിക്കോ വിജയത്തുടക്കം കുറിച്ചു.

മെക്സിക്കോ സിറ്റിയിലെ എസ്റ്റാഡിയോ ആസ്ടെക്ക സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് പിന്നാലെ രാജ്യം മുഴുവൻ വലിയൊരു ഫുട്ബോൾ ലഹരിയിലമർന്നു.

ദേശീയ ജേഴ്സിയണിഞ്ഞ് പതിനായിരക്കണക്കിന് ആരാധകരാണ് തെരുവിൽ നൃത്തം ചെയ്തും പാട്ടുപാടിയും വിജയം ആഘോഷമാക്കിയത്. ഈ കാർണിവൽ മൂഡിനിടയിൽ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു അപൂർവ ദൃശ്യം ആരാധകർക്ക് വലിയ പ്രീതി സമ്മാനിച്ചു.

ഒരു അമ്മയും മകനും റോഡിലൂടെ നടക്കുമ്പോൾ, മെക്സിക്കൻ ടീമിന്‍റെ കുട്ടി ജേഴ്സി ധരിച്ച് അവർക്ക് പിന്നാലെ വാലാട്ടി നടക്കുന്ന ഒരു വളർത്തുതാറാവായിരുന്നു ആ കാഴ്ച.

കാണികൾക്കെല്ലാം കൗതുകം ഉണർത്തിയ ഈ ദൃശ്യം കായികപ്രേമികൾ ഏറ്റെടുത്തതോടെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെ ഫുട്ബോൾ ഭ്രാന്തിന്‍റെ പ്രതീകമായി ഇത് മാറി.

ആദ്യദിനം മെക്സിക്കോയ്‌ക്കൊപ്പം ദക്ഷിണ കൊറിയയും വിജയം നേടിയതോടെ ഇരു രാജ്യങ്ങളിലെയും ആരാധകർ ഒത്തുചേർന്നായിരുന്നു പിന്നീടുള്ള ആഘോഷങ്ങൾ.

കൊറിയൻ ആരാധകർക്കൊപ്പം ചേർന്ന് മെക്സിക്കൻ ജനത പ്രശസ്തമായ 'ഗംഗ്നം സ്റ്റൈൽ' നൃത്തച്ചുവടുകൾ വെക്കുന്ന വീഡിയോകളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. കളിക്കളത്തിലെ ആവേശത്തിനപ്പുറം വലിയൊരു സൗഹൃദക്കൂട്ടായ്മയ്ക്കാണ് ലോകകപ്പിന്‍റെ ആദ്യദിനം തന്നെ സാക്ഷ്യം വഹിച്ചത്.

 

Latest News

Corehub Up