Sports
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് മിന്നും ജയം. ഇന്ന് നടന്ന മത്സരത്തിൽ ഇപ്സ്വിച്ച് ടൗണിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തു.
മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ബ്രൂണോ ഫെർണാണ്ടസ് ഹാട്രിക്ക് നേടി. ബ്രയാൻ എംബുയേമോ ഒരു ഗോളും നേടി. ഇപ്സ്വിച്ച് താരം ജേക്കബ് ഗ്രീവ്സിന്റെ ഓൺ ഗോളും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോൾപട്ടികയിലുണ്ട്.
ഇപ്സ്വിച്ചിന് വേണ്ടി ലെയ്ഫ് ഡേവിസും ചുബ അക്പൊണും ഓരോ ഗോൾ വീതം സ്കോർ ചെയ്തു. വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് മൂന്ന് പോയിന്റായി.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്ക് ആവേശ ജയം. ഇന്ന് നടന്ന മത്സരത്തിൽ ബ്രൈറ്റണെ മൂന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു.
റോമിയോ ലാവിയയും പെഡ്രോ നെറ്റോയും ജാവോ പെഡ്രോയും കോൽ പാൽമറും ആണ് ചെൽസിക്ക് വേണ്ടി ഗോളുകൾ നേടിയത്. മാലിക്ക് യാൽകൗയെയും പാസ്കൽ ഗ്രോയും ആണ് ബ്രൈറ്റണ് വേണ്ടി ഗോൾ സ്കോർ ചെയ്തത്. ചെൽസി താരം താരം ജാവോ പെഡ്രോയുടെ ഓൺ ഗോളും ബ്രൈറ്റണിന്റെ ഗോൾപട്ടികയിലുണ്ട്.
വിജയത്തോടെ ചെൽസിക്ക് ആറ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ചെൽസി.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ അത്ലറ്റിക്കോ മാഡ്രിഡിന് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ സെവിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
അത്ലറ്റിക്കോയ്ക്ക് വേണ്ടി അലക്സ് ബയേന രണ്ട് ഗോളുകളും അഡെമോല ലുക്ക്മാൻ ഒരു ഗോളും നേടി. സെവിയയ്ക്കായി മിഗുവൽ സിയേറയാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ അത്ലറ്റിക്കോ മാഡ്രിഡിന് ഏഴ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് അത്ലറ്റിക്കോ.
SUNDAY DEEPIKA
തന്റെ മോട്ടിവേഷന്‍ ക്ലാസിനിടയില്‍ കാല്പന്തിനെക്കുറിച്ചും സന്തോഷ് ട്രോഫിയെക്കുറിച്ചും പറയാറുണ്ടായിരുന്ന സ്റ്റീഫന്‍ ആന്റണി കല്ലറയ്ക്കല്‍ ഒരിക്കല്‍ വിദ്യാര്‍ഥികളോട് കേരളത്തിന്റെ ‘പറക്കും ഗോളി ’ എന്നറിയപ്പെട്ടിരുന്നത് ആരാണെന്ന് ചോദിച്ചു. അവര്‍ കായിക വിദ്യാര്ഥികളായിരുന്നിട്ടുകൂടി വിക്ടര്‍ മഞ്ഞില എന്ന് പറയാതെയായപ്പോള്‍ അദ്ദേഹം ആകെ അസ്വസ്ഥനായി. ഇന്ത്യന്‍ താരവും കേരളം കണ്ട ഏറ്റവും മികച്ച ഗോളിയുമായിരുന്ന മഹാനായ ഗോള്കീപ്പറെപ്പോലും പുതുതലമുറയ്ക്ക് അറിയില്ലെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ വലിയ ഒരു ദൗത്യത്തിനായി പ്രേരിപ്പിച്ചത്.
ഒരൊറ്റ ചോദ്യം; ഒരു മഹായാത്രയുടെ തുടക്കം
സന്തോഷ് ട്രോഫിയിലെ കളിക്കാരെ കേരളത്തിന് പരിചയപ്പെടുത്തുക എന്ന വലിയ ദൗത്യവുമായി 2022 ജനുവരിയില്‍ ആ മഹായാത്ര ആരംഭിച്ചു. കന്യാകുമാരി മുതല്‍ കാസര്‍ഗോഡ് വരെയുള്ള മുന്‍ സന്തോഷ് ട്രോഫി താരങ്ങളെത്തേടി അവരുടെ വീടുകളില്‍ എത്തി. കേരള ഫുട്ബോളിന്റെ ചരിത്രം പടുത്തുയര്‍ത്തിയ സകല താരങ്ങളെയും കണ്ടെത്തി അവരുടെ ഓര്‍മകള്‍ കേട്ടു. വിജയഗാഥകളും പരാജയങ്ങളും വേദനകളും സന്തോഷങ്ങളും എല്ലാം പുതുതലമുറയ്ക്കായി രേഖപ്പെടുത്തി.
ഒരുകാലത്ത് കളിക്കളത്തില്‍ കേരളത്തിന്റെ അഭിമാനമായിരുന്ന മനുഷ്യര്‍ തങ്ങളുടെ ഓര്‍മയുടെ വാതായനങ്ങള്‍ തുറന്നപ്പോള്‍ പുറംലോകമറിയാത്ത നിരവധി കഥകള്‍ പുറത്തുവന്നു. ഒരു മത്സരത്തിലെ അവസാനനിമിഷം, നിര്‍ണായ ഗോള്‍, അദ്ഭുതകരമായ സേവ്, അവിശ്വസനീയ വിജയം, വിജയാഹ്ലാദം, പരാജയത്തിന്റെ വേദന, ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ജഴ്സി അണിഞ്ഞതിന്റെ അഭിമാനം, കളിക്കളത്തില്‍നിന്ന് പടിയിറങ്ങിയശേഷമുള്ള നിശബ്ദത എല്ലാം സ്റ്റീഫന്‍ ചികഞ്ഞെടുത്ത് ചരിത്രമാക്കി.
70,000 കിലോമീറ്റര്‍; പിറന്നത് ചരിത്രം
സ്റ്റീഫന്‍ വണ്ടിയോടിച്ചു; അഭിമുഖം നടത്തി.ഭാര്യ മോളി സ്റ്റീഫന്‍ സന്തോഷ് ട്രോഫിയുടെ കാണാക്കഥകള്‍ കാമറയിലാക്കി. അങ്ങനെ 70,000 കിലോമീറ്ററിലധികം സഞ്ചരിച്ച് ഒരു കുടുംബം നടത്തിയ മഹായാത്ര ഒരു ഫുട്ബോള്‍ തീര്‍ത്ഥാടനമായി മാറി. ഒപ്പം ഫുട്ബോളിന്റെ ചരിത്രസംരക്ഷണ ദൗത്യവുമായി .200ലധികം ദേശീയ അന്തര്‍ദേശീയ താരങ്ങളെയും പരിശീലകരെയും ‘കേരളവും സന്തോഷ് ട്രോഫിയും’ എന്ന ടാഗ് ലൈനില്‍ സ്പര്‍ശം ആര്‍ട്സ് എന്ന യൂട്യൂബ് ചാനലിലൂടെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തി.
‘ഇതില്‍ സന്തോഷ് ട്രോഫി കന്നിക്കിരീടം നേടിയ കേരള ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ടി.എ. ജാഫര്‍, കേരളത്തിന്റെ മറഡോണ എന്നറിയപ്പെട്ടിരുന്ന നജീമുദീന്‍, പ്രശസ്ത കോച്ചും കളിക്കാരനുമായിരുന്ന ടി.കെ. ചാത്തുണ്ണി, കെഎഫ്എ വൈസ് പ്രസിഡന്റുകൂടിയായിരുന്ന പി. പൗലോസ്, ദേവാനന്ദ് തുടങ്ങി പതിനഞ്ചോളം പേര് മണ്മറഞ്ഞു. ഇനിയും പലരും നമ്മെ വിട്ടുപോകും. സ്കോര്‍ബോര്‍ഡുകള്‍ മായും. ട്രോഫികള്‍ ഷെല്ഫുകളില് പൊടി പിടിക്കും. പക്ഷേ, കളിക്കാരുടെ ഓര്‍മകള്‍ മരിക്കരുത്, ജീവനോടെ നിലനില്‍ക്കണം. അത് ചരിത്രപുസ്തകങ്ങളില്‍ മാത്രം ഇടംപിടിക്കാതെ ജീവിക്കുന്ന മനുഷ്യരിലൂടെ സഞ്ചരിക്കണം; ഉദ്ഘോഷിക്കണം. അതായിരുന്നു യാത്രയുടെ ലക്ഷ്യം. അതു നൂറു ശതമാനവും വിജയിച്ചു.’ സ്റ്റീഫന്‍ പറഞ്ഞു.
ലോകകപ്പ് ആവേശം പുതുതലമുറയിലേക്ക്
പഴയ കളിക്കാരുടെ പേരുകള്‍ പുതുതലമുറയ്ക്ക് പരിചിതമാക്കിയതിനൊപ്പം ഇക്കഴിഞ്ഞ ലോകകപ്പിന്റെ ആവേശം ഇളംതലമുറയിലേക്ക് പകരാനും സ്റ്റീഫന്‍ പദ്ധതിയിട്ടു. ‘ലഹരി വിമുക്ത ബാല്യം’, ‘കളിക്കളമാണ് ലഹരി’ എന്നീ സന്ദേശങ്ങളുയര്‍ത്തി ലോകകപ്പ് കൗണ്ട് ഡൗണ്‍ ഷോ സംഘടിപ്പിച്ചു. 2026 മാര്‍ച്ച് മൂന്നു മുതല്‍ ജൂണ്‍ 11 വരെ. 100 ദിനങ്ങള്‍ കൊണ്ട് 11 ജില്ലകളിലെ സ്കൂളുകള്‍, കോളജുകള്‍, ഫുട്ബോള്‍ അക്കാദമികള്‍ എന്നിവിടങ്ങളിലായി 105 ലോകകപ്പ് കൗണ്ട് ഡൗണ്‍ ഷോകള്‍ നടത്തി . കുട്ടികളുടെ മനസില്‍ ഫുട്ബോളിനോടുള്ള കൗതുകവും സ്വപ്നവും വളര്‍ത്താനുള്ള ഈ യാത്രയില്‍ കുട്ടികളും വെറ്ററന്‍സും തമ്മിലും യുവാക്കളും തമ്മിലും സൗഹൃദ മത്സരങ്ങളും പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരങ്ങളും ഫുട്ബോള്‍ ചര്‍ച്ചകളും പ്രശ്നോത്തരികളും എല്ലാം ഉണ്ടായിരുന്നു. ഇവയുടെയെല്ലാം ചിത്രങ്ങളും ദൃശ്യങ്ങളും ചേര്‍ത്ത് നവംബര്‍ അഞ്ചു മുതല്‍ ഏഴു വരെ എറണാകുളം ദര്‍ബാര്‍ ഹാളില്‍ ഒരു എക്സിബിഷനും ഫൗണ്ടേഷന് ആസൂത്രണം ചെയ്തിട്ടുണ്ട്.
കേരളത്തില്‍നിന്ന് ലോകകപ്പ് താരങ്ങള്‍
ഫിഫ ലോകകപ്പ് ഫുട്ബോള്‍ കളിക്കുന്ന താരങ്ങളെ കേരളത്തില്‍ വാര്‍ത്തെടുക്കുക, ഇന്ത്യന്‍ ടീമിലേക്ക് ഒരു ഡസന്‍ താരങ്ങളെയെങ്കിലും പത്തു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍നിന്ന് സംഭാവന ചെയ്യുക എന്നിവയാണ് സ്റ്റീഫന്‍ ആന്റണിയുടെയും കല്ലറയ്ക്കല്‍ ഫൗണ്ടേഷന്റെയും സ്വപ്നം. അതിനായി 2028ല്‍ സ്റ്റീവ്സ് റസിഡന്‍ഷ്യല്‍ ഫുട്ബോള്‍ അക്കാദമി ആരംഭിക്കാനുള്ള ആസൂത്രണത്തിലാണ് ഇദ്ദേഹം. ഭാര്യ മോളിക്കു പുറമേ മക്കളായ സാറയും ട്രീസയും അപ്പന്റെ സ്വപ്നങ്ങള്‍ക്ക് നിറംപകരാന്‍ പിൻതുണയുമായി കൂടെയുണ്ട്.
Sports
റിയാദ്: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ അൽ താവൂനെ തകർത്ത് അൽ നസ്ർ. ഒന്നിനെതിരേ രണ്ട് ഗോളുകൾക്കായിരുന്നു അൽ നസറിന്റെ ജയം. മുഹമ്മദ് അൽ ഹുറൈജിലൂടെ 11-ാം മിനിറ്റിൽ അൽ താവൂൻ ആണ് ആദ്യം മുന്നിലെത്തിയത്.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ സാമു കോസ്റ്റ അൽ നസ്റിനെ ഒപ്പമെത്തിച്ചു. 50-ാം മിനിറ്റിൽ റൊണാൾഡോ വിജയ ഗോൾ നേടി. താരത്തിന്റെ കരിയറിലെ 978-ാം ഗോൾ കൂടിയായിരുന്നു ഇത്. 1000 ഗോളിലേക്ക് ഇനി 22 ഗോളുകൾ മാത്രമാണ് ബാക്കിയുള്ളത്.
Sports
അരീന: ലീഗ് 1 മത്സരത്തിൽ അവസാന നിമിഷത്തെ ഗോളുകളിൽ സമനില പിടിച്ച് പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി). വിറ്റിഞ്ഞ (90+1), മാർക്കിഞ്ഞോ (90+5 മിനിറ്റ്) നേടിയ ഗോളുകളാണ് പിഎസ്ജിക്ക് (2-2) ലില്ലെയ്ക്കെതിരേ സമനില ഒരുക്കിയത്.
മത്സരത്തിന്റെ 21-ാം മിനിറ്റിൽ ഹാക്കണ്ഹരാൽഡസ്സൻ ലില്ലെയ്ക്കായി ലീഡ് നേടിക്കൊടുത്തു. 84-ാം മിനിറ്റിൽ ഡിലാനെ വാക്ബാ രണ്ടാം ഗോൾ നേടി വിജയ പ്രതീക്ഷ നൽകി. എന്നാൽ രണ്ടാം ഇഞ്ചുറി ടൈമിൽ പിഎസ്ജി മത്സരം തിരികെപ്പിടിക്കുകയായിരുന്നു.
District News
അരീക്കോട്: അരീക്കോട് ഓൾഡ് ഫൈറ്റേഴ്സ് ഫുട്ബോൾ ടീമിന്റെ എട്ടാം വാർഷികത്തിന്റെ ഭാഗമായി തിരുവോണ നാളിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.
പ്രൈം അറീന ടർഫ് ഗ്രൗണ്ടിൽ നടന്ന ഫുട്ബോൾ മത്സരം റിട്ടയേർഡ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി.പി. മുഹമ്മദ്. ഉദ്ഘാടനം ചെയ്തു. എം. അബ്ദുനാസർ, സലാം നാലകത്ത്, ടി.പി. മുഹമ്മദ്, ഡോ. അനിൽകുമാർ, യൂസഫ് ചീമാടൻ എന്നിവർ പ്രസംഗിച്ചു.
അബ്ദുറഹിമാൻ ചീമാടൻ ഗ്രൂപ്പും കൊല്ലത്തടി അബ്ദുസമദ് നായകനായ കൊല്ലത്തൊടി ഗ്രൂപ്പും തമ്മിൽ നടന്ന മത്സരം 4-4 സമനിലയായി. മികച്ച കളിക്കാരനായി എൻ.വി. സലിമിനെയും ഗോൾ കീപ്പറായി എം.ടി. സഫീറിനെയും തെരഞ്ഞെടുത്തു.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോൾ മത്സരത്തിൽ ലെവാന്റെയ്ക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ റയൽ ബെറ്റീസിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തു.
ലെവാന്റെയ്ക്ക് വേണ്ടി റോജർ ബ്രൂഗുവ രണ്ട് ഗോലഉകളും അഡ്രയാൻ ഡി ലാ ഫുവന്റെയും എൻസോ ബാർഡെലിയും ജോൺ ആൻഡർ ഒലാസാഗസ്തി എന്നിവർ ഓരോ ഗോൾ വീതവും നേടി. മാർക് ബാർട്ര റോഡ്രിഗോ റിക്വൽമി എന്നിവരാണ് റയൽ ബെറ്റീസിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ ലെവാന്റെയ്ക്ക് നാല് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ എട്ടാം സ്ഥാനത്താണ് ലെവാന്റ.
Sports
ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കരുത്തരായ ലിവർപൂൾ എഫ്സിയെ സമനിലയിൽ തളച്ച് നോട്ടിംഗ്ഹാം ഫോറസ്റ്റ്. ഇന്ന് നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി.
ഡാൻ എൻഡോയെയും മോർഗൻ ഗിബ്സ്-വൈറ്റുമാണ് ലിവർപൂളിന് വേണ്ടി ഗോളുകൾ നേടിയത്. അലക്സാണ്ടർ ഐസക്കും വിക്ടർ മുനോസും ആണ് നോട്ടിംഗ്ഹാം ഫോറസ്റ്റിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ ലിവർപൂളിന് രണ്ട് പോയിന്റും നോട്ടിംഗ്ഹാം ഫോറസ്റ്റിന് ഒരു പോയിന്റും ആയി. ലിവർപൂൾ 11-ാം സ്ഥാനത്തും നോട്ടിംഗ്ഹാം 13-ാം സ്ഥാനത്തുമാണുള്ളത്.
Sports
മിലാൻ: സീരി എ ഫുട്ബോൾ ലീഗിൽ എസി മിലാന് മിന്നും ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോശളുകൾക്ക് വെനെസിയോയെ തോൽപ്പിച്ചു.
ഗോൺസാലോ റാമോസ് എസി മിലാന് വേണ്ട് ഒരു ഗോൾ നേടി. വെനെസിയോ താരം റിഡൗൺ ഹൽഹലിന്റെ ഓൺ ഗോളാണ് മിലാന്റെ രണ്ടാം ഗോൾ.
വിജയത്തോടെ എസി മിലാന് ആറ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് എസി മിലാൻ.
Sports
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു.
മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി എർലിംഗ് ഹാലണ്ടും റയാൻ ചെർക്കിയും രണ്ട് ഗോളുകൾ വീതം നേടി. ഹാലണ്ട് 17,84 എന്നീ മിനിറ്റുകളിലും ചെർക്കി 54,59 എന്നീ മിനിറ്റുകളിലുമാണ് ഗോളുകൾ നേടിയത്.
വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് ആറ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോൾ മത്സരത്തിൽ ഡിപോർട്ടീവോ അലാവസിന് ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ വിയാറയലിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
ലൂക്കായ് ബോയെ ആണ് ഡിപോർട്ടീവോയ്ക്ക് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 31-ാം മിനിറ്റിലാണ് ബോയെ ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ ഡിപോർട്ടീവോയ്ക്ക് ഏഴ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ഡിപോർട്ടീവോ.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ റയൽ ബെറ്റീസിന് ആവേശ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ വലൻസിയയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
പാബ്ലോ ഗാർസിയയാണ് റയൽ ബെറ്റീസിന് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 83-ാം മിനിറ്റിലാണ് താരം പാബ്ലോ ഗാർസിയ ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ റയൽ ബെറ്റീസിന് ആറ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് റയൽ ബെറ്റീസ്.
Sports
സ്പെയ്ൻ: സ്പാനിഷ് ലാ ലിഗയിൽ ഇന്നലെ നടന്ന രണ്ടു മത്സരങ്ങളും മനിലയിൽ അവസാനിച്ചു. ലെവന്റെയും ഒസാസുനയും തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. ഇരു ടീമും മത്സരാവസാനം വരെ ഗോളിനായി ശ്രമിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.
മറ്റൊരു മത്സരത്തിൽ ഡിപോർട്ടീവോ (1-1) മാലാഗായുമായി സമനിലയിൽ പിരിഞ്ഞു. ഇരു ഗോളും ആദ്യ പകുതിയിലാണ് പിറന്നത്. മത്സരത്തിന്റെ 21-ാം മിനിറ്റിൽ പൈറേ എമെറിക് ഒൗബമെയാംഗ് ഡിപോർട്ടീവോയ്ക്കായി ഗോൾ നേടി. 34-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ചുപ്റ്റെ ലക്ഷ്യത്തിലെത്തിച്ച് മാലാഗായെ സമനിലയിൽ എത്തിച്ചു.
ബാഴ്സ സ്റ്റാർ...
സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ തുടക്കം ഗംഭീരമാക്കി ബാഴ്സലോണ. ഹാട്രിക് ലീഗ് വിജയം ലക്ഷ്യമിടുന്ന ബാഴ്സ സീസണിലെ ആദ്യ മത്സരത്തിൽ എൽചെയെ 5-0ന് തോൽപ്പിച്ചു.
ക്യാപ്റ്റൻ റാഫിഞ്ഞ (14 പെനൽറ്റി, 67), ഫെർമിൻ ലോപ്പസ് (71, 79) എന്നിവർ ഇരട്ട ഗോളുകൾ നേടിയതാണ് ബാഴ്സയ്ക്ക് തകർപ്പൻ ജയം ഒരുക്കിയത്.
Sports
ന്യൂഡൽഹി: ഇന്ത്യയുടെ ദേശീയ സീനിയർ ഫുട്ബോൾ ടീം പനാമയുമായി സൗഹൃദ മത്സരത്തിനൊരുങ്ങുന്നു. സെപ്റ്റംബർ 26ന് മത്സരം നടക്കുമെന്ന് എഐഎഫ്എഫ് അറിയിച്ചു. അതേസമയം മത്സര വേദി പ്രഖ്യാപിച്ചിട്ടില്ല.
പനാമയെ ആദ്യമായി നേരിടുന്ന ഇന്ത്യക്കും ഖാലിദ് ജമീലിനും കരുത്തറി യിക്കാനുള്ള അവസരം കൂടിയാണിത്. 44-ാം റാങ്കുകാരാണ് പനാമ.
Sports
കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയിലെ നിലവിലെ ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്സ് പരിശീലനം ആരംഭിച്ചു. കണ്ണൂര്‍ പൊലിസ് പരേഡ് ഗ്രൗണ്ടില്‍ സഹപരിശീലകന്‍ ഷഫീഖ് ഹസന്റെ നേതൃത്വത്തിലാണ് പരിശീലനം പുരോഗമിക്കുന്നത്.
നിലവില്‍ എല്ലാ ഇന്ത്യന്‍ താരങ്ങളും ടീമിനൊപ്പമുണ്ട്. കൂടാതെ, കണ്ണൂര്‍ വാരിയേഴ്സ് സംഘടിപ്പിച്ച സെലക്ഷന് ട്രയല്‍സില്‍നിന്നു തെരഞ്ഞെടുത്ത പതിനൊന്ന് താരങ്ങളും ടീമിനൊപ്പം പരിശീലിക്കുന്നുണ്ട്. അവസാനഘട്ട പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സെലക്ഷന് ട്രയല്‍സിലെ താരങ്ങള്‍ക്കു സീനിയര്‍ ടീമില്‍ ഇടം ലഭിക്കും.
മുഖ്യപരിശീലകന്‍ ആന്ദ്രേ ചെര്‍ണിഷോവ്, മധ്യനിര താരങ്ങളായ അസിയര്‍ ഗോമസ്, എര്‍നെസ്റ്റന്‍ ലാവ്സാംബ, ഫ്രെഡറിക് അന്‍സ ബോച്ച്വേ പ്രതിരോധ താരം വാരോ അല്‍വാരസ് എന്നിവരാണ് നിലവില്‍ കണ്ണൂര്‍ വാരിയേഴ്സിലെത്തിയ വിദേശ താരങ്ങള്‍.
രണ്ട് അറ്റാക്കിംഗ് താരങ്ങള്‍കൂടി ടീമിലെത്തും. ഇവരുടെ പേരുവിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. സെപ്റ്റംബര്‍ 25 ന് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിലാണു കണ്ണൂര്‍ വാരിയേഴ്സിന്റെ ആദ്യ മത്സരം.
മുഖ്യപരിശീലകന്‍ ആന്ദ്രേ ചെര്‍ണിഷോവ് ഇന്ന് എത്തും. ഉച്ചകഴിഞ്ഞ് 3.15 ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന മുഖ്യപരിശീലകന്‍ കണ്ണൂര്‍ വാരിയേഴ്സ് ആരാധക കൂട്ടായ്മയായ റെഡ് മറൈനേഴ്സ് സ്വീകരണം നല്ക്കും.
Sports
മിലാൻ: സീരി എ ലീഗ് ഫുട്ബോളിൽ എഎസ് റോമയ്ക്ക് തകർപ്പൻ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഫിയോറന്റീനയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ചു.
റോമയ്ക്ക് വേണ്ടി ഡോനിയെൽ മാലെൻ ഹാട്രിക്ക് നേടി. നിക്കോളോ പിസില്ലി ഒരു ഗോളും സ്കോർ ചെയ്തു.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫു്ടബോളിൽ ചെൽസിക്ക് ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഫുൽഹാമിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ജാവോ പെഡ്രോയും മോർഗൻ റോജേഴ്സും കോൽ പാൽമറും ആണ് ചെൽസിക്ക് വേണ്ടി ഗോളുകൾ നേടിയത്. ജോഷ് കിംഗും ഗോൺസാലോ ഗാർസിയയും ആണ് ഹുൾഹാമിനായി ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ ചെൽസിക്ക് മൂന്ന് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ആറാം സ്ഥാനത്താണ് ചെൽസി.
Sports
റെന്നസ്: ലീഗ് 1 സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പാരീസ് സെന്റ്-ജര്മയ്ന് സമനില തുടക്കം. രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം ശക്തമായ തിരിച്ചുവരവിലൂടെ റെന്നസിനെതിരേ പിഎസ്ജി സമനില പിടിക്കുകയായിരുന്നു. അരങ്ങേറ്റ മത്സരത്തിൽ ഫെറാൻ ടോറസ് രണ്ട് ഗോളുകൾ നേടി.
യൂറോപ്യൻ ചാന്പ്യന്മാര് ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് പിന്നിലായിരുന്നു. തുടർച്ചയായി സമ്മർദം ചെലുത്തി മത്സരത്തിലേക്ക് തിരിച്ചുവന്ന പിഎസ്ജി ഒരു പോയിന്റും സ്വന്തമാക്കി.
മത്സരത്തിന്റെ ആദ്യ പത്ത് മിനിറ്റിനുള്ളിൽ തന്നെ റെന്നസ് ലീഡ് നേടി. ഒന്‍പതാം മിനിറ്റിൽ സെബാസ്റ്റ്യൻ സിമാൻസ്കി റെന്നസിനായി സ്കോറിംഗിന് തുടക്കമിട്ടു.
ഡെസിരെ ഡൗവേയുടെ ഷോട്ടിൽ സ്കോർ നില തുല്യമാക്കിയെന്ന് കരുതിയെങ്കിലും ഓഫ്സൈഡ് ആയതിനാൽ പിഎസ്ജിക്ക് ഗോൾ നഷ്ടമായി. പിന്നാലെ എസ്റ്റെബാൻ ലെപോൾ റെന്നസ് ലീഡ് ഇരട്ടിയാക്കി.
മത്സരം അവസാനിക്കാൻ 19 മിനിറ്റ് ശേഷിക്കേ ടോറസ് പിഎസ്ജിക്കായി ആദ്യ ഗോൾ നേടി. തുടർന്ന് 82-ാം മിനിറ്റിൽ തന്റെ രണ്ടാം ഗോളിലൂടെ സ്കോർ തുല്യമാക്കി പിഎസ്ജിക്ക് സമനിലയൊരുക്കി.
Sports
സ്രബ്സോണ് (തുർക്കി): ടർക്കിഷ് സൂപ്പർ ലീഗിൽ മുഹമ്മദ് സലയുടെ ഇരട്ട ഗോൾ മികവിൽ ട്രാബ്സോണ്‍സ്പോറിന് ജയം.
ഇസ്താംബുൾ ബസാക്ഷെഹിറിനെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. എട്ട്, 48 മിനിറ്റുകളിലായിരുന്നു സലയുടെ ഗോളുകൾ. എൾഡർ ഷോമുറോദോവാണ് 19-ാം മിനിറ്റിൽ മറുപടി ഗോൾ അടിച്ചത്.
ലിവർപൂളുമായുള്ള ഒന്‍പത് വർഷത്തെ ബന്ധം അവസാനിപ്പിച്ച് ’ഫ്രീ ട്രാൻസ്ഫറിലൂടെ’ ടർക്കിഷ് ക്ലബ്ബിലെത്തിയ സലയുടെ മിന്നും പ്രകടനമാണ് കളത്തിൽ കണ്ടത്.
Sports
കോൽക്കത്ത: മോഹൻ ബഗാനെ തകർത്ത് ഈസ്റ്റ് ബംഗാൾ പതിനേഴാം തവണയും ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ടു.
വിംഗർ എഡ്മണ്ട് ലാൽറിൻഡിക്കെയുടെ ഹാട്രിക്ക് മികവിലായിരുന്നു ഈസ്റ്റ് ബംഗാളിന്റെ തകർപ്പൻ ജയം. ഫൈനലിൽ ഒന്നിനെതിരേ നാലു ഗോളുകൾക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ജയം. 138 വർഷത്തെ ടൂർണമെന്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടുന്ന ടീമെന്ന നേട്ടത്തിൽ ബഗാനൊപ്പമെത്തി ഈസ്റ്റ് ബംഗാൾ.
തുടക്കത്തിൽ ബഗാൻ ആക്രമണത്തിൽ മേൽക്കൈ നേടിയെങ്കിലും ഈസ്റ്റ് ബംഗാളിന്റെ 10, 12 മിനിറ്റുകളിലെ ഗോൾ നേട്ടം അവരുടെ കളിയിലെ താളം തെറ്റിച്ചു.
പത്താം മിനിറ്റിൽ ലക്ഷ്യം കണ്ട ബിപിൻ സിംഗാണ് അവരുടെ സ്കോറിംഗിന് തുടക്കമിട്ടത്. 12, 22, 44 മിനിറ്റുകളിലായിരുന്നു എഡ്മണ്ടിന്റെ ഗോളുകൾ. 33-ാം മിനിറ്റിൽ മൻവീർ സിങ് ബഗാനുവേണ്ടി ഒരു ഗോൾ മടക്കിയെങ്കിലും തോൽവിയുടെ ആഘാതം കുറയ്ക്കാനായില്ല.
2004ലാണ് ഈസ്റ്റ് ബംഗാൾ ഇതിന് മുന്പ്് ഡ്യൂറന്‍ഡ് കപ്പ് സ്വന്തമാക്കിയത്. 22 വർഷം മുന്‍പ് നടന്ന ഫൈനലിലും ബഗാനായിരുന്നു എതിരാളി.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ റയൽ മാഡ്രിഡിന് ആവേശ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ എസ്പാന്യോളിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്തു.
ജൂഡ് ബെല്ലിംഗ്ഹാമും കാർലോസ് എസ്പിയും ആണ് റയലിന് വേണ്ടി ഗോളുകൾ നേടിയത്. അലക്സ് കലാട്രാവയാണ് എസ്പാന്യോളിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
Sports
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തി ഹൾ സിറ്റി. ശനിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഹൾ സിറ്റി വിജയിച്ചത്.
സെമി അജായിയും നോബൽ മെൻഡിയും ആണ് ഹൾ സിറ്റി വിജയിച്ചത്. അജായി 17-ാം മിനിറ്റിലും മെൻഡി 38-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വിജയത്തോടെ ഹൾ സിറ്റിക്ക് മൂന്ന് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ഹൾ സിറ്റി.
Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ആഴ്സണല്‍ എഫ്സി ജയത്തോടെ 2026-27 സീസണ് തുടങ്ങി.
മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോല്‍വി വഴങ്ങി. സ്ഥാനക്കയറ്റം ലഭിച്ചെത്തിയ ഹള്‍ സിറ്റിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഞെട്ടിച്ചത് (2-0).
സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ ആഴ്സണല്‍ 3-0നു കവെന്‍ട്രി എഫ്സിയെ തോല്‍പ്പിച്ചു. ഈ സീസണില്‍ സ്ഥാനക്കയറ്റം ലഭിച്ചെത്തിയതാണ് കവെന്‍ട്രി.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ 2026-27 സീസണിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് ഗംഭീര ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ കോവെൻട്രിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു.
ആഴ്സണലിന് വേണ്ടി കായ് ഹാവെർട്ട്സും ബുകായോ സാക്കയും മാർട്ടിൻ ഒഡെഗാർഡുമാണ് ഗോളുകൾ നേടിയത്. ഹാവെർട്ട്സ് 15-ാം മിനിറ്റിലും സാക്ക 23-ാം മിനിറ്റിലും ഒഡെഗാർഡ് 49-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്. വിജയത്തോടെ ആഴ്സണലിന് മൂന്ന് പോയിന്റായി.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ അത്ലറ്റിക്കോ മാഡ്രിഡിന് തകർപ്പൻ ജയം. ബുധനാഴ്ച നടന്ന മത്സരത്തിൽ മലാഗയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ലീ കാംഗ് ഇനും അലക്സ് ബയേനയും ആണ് അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി ഗോളുകൾ നേടിയത്. ലീം കാംഗ് 70-ാം മിനിറ്റിലും ബയേന 85-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
Sports
ബെർലിൻ: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ബയേൺ മ്യൂണിക്കിന് തകർപ്പൻ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഹെയ്ഡൻഹെയിമിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തകർത്തു.
ഫെലിപ്പ് ഷാവെസും അരിജോൺ ഇബ്രാഹിമോവിച്ചും ലൂയിസ് ഡയസും നതാനിയേൽ ബ്രൗണും ആണ് ബയേൺ മ്യൂണിക്കിന് വേണ്ടി ഗോളുകൾ നേടിയത്. ജൂലിയൻ നിയേഹുയേസും യാനിക്ക് വാഗ്നറും ആണ് ഹെയ്ഡൻഹെയിമിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
Sports
ഗാലെ: ഇന്ത്യയുടെ സ്പിന്‍ ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജ ടെസ്റ്റ് ക്രിക്കറ്റില്‍ 350 വിക്കറ്റ് എന്ന നാഴികക്കല്ലില്‍. ശ്രീലങ്കയ്ക്ക് എതിരായ ഒന്നാം ടെസ്റ്റിലാണ് ജഡേജ ഈ നേട്ടത്തിലെത്തിയത്.
350 വിക്കറ്റ് നേട്ടത്തിലെത്തുന്ന മൂന്നാമത് ഇടംകൈയൻ സ്പിന്നറാണ് ജഡേജ. ശ്രീലങ്കന്‍ മുന്‍ താരം രംഗണ ഹെറാത്ത് (433), ന്യൂസിലന്‍ഡിന്റെ മുന്‍ താരം ഡാനിയേല്‍ വെട്ടോറി (362) എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ ഇടംകൈ സ്പിന്നര്‍മാര്‍.
ടെസ്റ്റില്‍ 350 വിക്കറ്റ് കടക്കുന്ന അഞ്ചാമത് ഇന്ത്യന്‍ ബൗളറാണ് രവീന്ദ്ര ജഡേജ. ഇന്ത്യക്കായി ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇടംകൈയൻ സ്പിന്നറാണ് ഇദ്ദേഹം.
മാത്രമല്ല, ടെസ്റ്റില്‍ 4000 റണ്‍സും 350 വിക്കറ്റുമുള്ള നാലാമതു മാത്രം കളിക്കാരനാണ്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റൻ കപില്‍ ദേവ് (5,248 റണ്‍സും 434 വിക്കറ്റും), ഇംഗ്ലണ്ടിന്റെ ഇയാന്‍ ബോതം (5,200 റണ്‍സും 383 വിക്കറ്റും), ഡാനിയേല്‍ വെട്ടോറി (4,531 റണ്‍സും 362 വിക്കറ്റും) മാത്രമാണ് മുമ്പ് ഈ നേട്ടത്തിലെത്തിയവര്‍. അതിവേഗം 4000 റണ്‍സും 350 വിക്കറ്റും എന്ന (90-ാം ടെസ്റ്റ്) റിക്കാര്‍ഡും ഇനി ജഡേജയ്ക്കു സ്വന്തം.
Sports
കോല്‍ക്കത്ത: ജംഷഡ്പുർ എഫ്സിയുടെ ക്ലബ് ഫുട്ബോൾ ചരിത്രത്തിലെ അവസാന മത്സരത്തിൽ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സിനോട് അവർ പൊരുതി കീഴടങ്ങി.
ഡ്യുറന്‍ഡ് കപ്പിന്റെ ക്വാര്‍ട്ടറില്‍ മാരത്തണ്‍ പെനാല്‍റ്റി ഷൂട്ടൗട്ടിനൊടുവില്‍ മോഹന്‍ ബഗാന് 9-8നു ജംഷഡ്പുര്‍ എഫ്സിയെ തോല്‍പ്പിച്ചു.
1-1 സമനിലയായതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്കു നീണ്ടത്. മോഹന്‍ ബഗാനായി ഗോള്‍ നേടിയത് മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് ആയിരുന്നു. അടുത്ത മാസം മുതല്‍ ജംഷഡ്പുര്‍ എഫ്സി ഗോവയിലെ ചര്‍ച്ചില്‍ ബ്രദേഴ്സ് എഫ്സിയില്‍ ലയിക്കും.
Sports
പാരീസ്: 2026 ട്രോഫി ഡെസ് ചാമ്പ്യന്‍സ് (ഫ്രഞ്ച് സൂപ്പര്‍ കപ്പ്/ചാമ്പ്യന്‍സ് കപ്പ്) ഫുട്ബോള്‍ കിരീടം ആര്‍സി ലെന്‍സിന്.
യുവേഫ സൂപ്പര്‍ കപ്പ് കിരീടത്തിനു പിന്നാലെ മറ്റൊരു ട്രോഫി നേട്ടംകൂടി ആഗ്രഹിച്ച പാരീസ് സെന്റ് ജെര്‍മെയ്നെ ഞെട്ടിച്ചാണ് ലെന്‍സിന്റെ ആഹ്ലാദനൃത്തം. ഫൈനലില്‍ ലെന്‍സ് 1-0നു പിഎസ്ജിയെ കീഴടക്കി.
32-ാം മിനിറ്റില്‍ ഫ്ളോറിയന്‍ തൗവിന് നേടിയ ഗോളിലായിരുന്നു ലെന്‍സിന്റെ ജയം. 39-ാം മിനിറ്റില്‍ കിലിയന്‍ അന്റോണിയോ ചുവപ്പുകാര്‍ഡ് കണ്ടതോടെ ലെന്‍സിന്റെ അംഗബലം പത്തിലേക്കു ചുരുങ്ങി.
എന്നാല്‍, പിഎസ്ജിയുടെ ആക്രമണം അവര്‍ ചെറുത്തു. 87-ാം മിനിറ്റില്‍ നൂനൊ മെന്‍ഡെസ് ചുവപ്പുകാര്‍ഡ് കണ്ടതോടെ പിഎസ്ജിയും മത്സരം അവസാനിപ്പിച്ചത് പത്തുപേരുമായി ആയിരുന്നു. ലെന്‍സ് ആദ്യമായാണ് ഫ്രഞ്ച് സൂപ്പര്‍ കപ്പ് സ്വന്തമാക്കുന്നത്.
Sports
ലിസ്ബൺ: പോർച്ചുഗൽ ഇതിഹാസ ഫുട്ബോളർ ക്രിസ്റ്റ്യാനൊ റൊണാൾഡോ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചു.
ഈ വർഷത്തോടെ സജീവ ഫുട്ബോളിൽനിന്നു വിരമിക്കുമെന്നു നാൽപ്പത്തിയൊന്നുകാരനായ സിആർ7 അറിയിച്ചു. എന്റെ കരിയറിലെ അവസാന വർഷമായിരിക്കും ഇതെന്നാണ് റൊണാൾഡോ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്.
നിലവിൽ സൗദി പ്രൊലീഗിൽ കളിക്കുന്ന താരത്തിന്റെ കരാർ കാലാവധി 2027 ജൂൺ വരെയാണ്. ഇന്നലെ പ്രസിദ്ധീകരിച്ച വോഗ് മാഗസിനിലാണ് വിരമിക്കലിനെക്കുറിച്ച് റൊണാൾഡോ സൂചിപ്പിച്ചത്.
ഒന്നോ-രണ്ടോ വർഷമേ കളിക്കളത്തിൽ ഉണ്ടാകൂ എന്നു കഴിഞ്ഞ നവംബറിൽ പറഞ്ഞിരുന്നു. 2026 ലോകകപ്പിനുശേഷം ഇതിയൊരു ലോക പോരാട്ടത്തിനില്ലെന്നും സിആർ7 അറിയിച്ചു. കൂടുതൽ സഞ്ചരിക്കാനും കൂടുതൽ സമയം സ്വയം ചെലവിടാനുമായി ഫുട്ബോൾ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു എന്ന് അഭിമുഖത്തിൽ റൊണാൾഡോ പറയുന്നു.
പ്രഫഷണൽ ഫുട്ബോളിൽ 1000 ഗോൾ തികയ്ക്കുന്ന ആദ്യ കളിക്കാരൻ എന്ന റിക്കാർഡിലേക്ക് 24 എണ്ണത്തിന്റെ അകലം മാത്രമാണ് സിആർ7നുള്ളത്; നിലവിൽ 976 ഗോൾ.
Sports
കാഡിഫ്: എഫ്എ കമ്മ്യൂണിറ്റി ഷീൽഡ് ഫുട്ബോൾ കിരീടം ആഴ്സണൽ എഫ്സിക്ക്.
2025-26 സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളും (ആഴ്സണൽ എഫ്സി) എഫ്എ കപ്പ് ജേതാക്കളും (മാഞ്ചസ്റ്റർ സിറ്റി എഫ്സി) തമ്മിലായിരുന്നു 2026 കമ്മ്യൂണിറ്റി ഷീൽഡ് കിരീട പോരാട്ടം.
കാഡിഫിൽ അരങ്ങേറിയ മത്സരത്തിൽ 3-0നായിരുന്നു ആഴ്സണലിന്റെ ജയം. പെപ് ഗ്വാർഡിയോള മാനേജർ സ്ഥാനത്തുനിന്നു പടിയിറങ്ങിയശേഷം മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ വന്പൻ മത്സരമായിരുന്നു.
റിക്കാർഡോ കാലഫിയോറി (ഒന്നാം മിനിറ്റ്), കായ് ഹവേർട്ട്സ് (28-ാം മിനിറ്റ്), മാർട്ടിൻ ഒഡെഗാർഡ് (48-ാം മിനിറ്റ്) എന്നിവരുടെ വകയായിരുന്നു ആഴ്സണലിന്റെ ഗോളുകൾ.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ സെവിയയ്ക്ക് ആവേശ ജയം. ഇന്ന് നടന്ന മത്സരത്തിൽ റയോ വല്ലെകാനോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ജോൺ ഗുരിഡിയും ജെറാർഡ് ഫെർണാണ്ടസും ആണ് സെവിയയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. അൽവാരോ ഗാർസിയ റിവേറയാണ് റയോ വല്ലെക്കാനോയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
Sports
ജംഷഡ്പുര്‍/മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ക്ലബ്ബായ ജംഷഡ്പുര്‍ എഫ്സിയുടെ ഉടമസ്ഥാവകാശം ഇനി ചര്‍ച്ചില്‍ ബ്രദേഴ്സ് എഫ്സിക്ക്.
ജംഷഡ്പുര്‍ ഫുട്ബോള്‍ ആന്‍ഡ് സ്പോര്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡില്‍ (ജെഎഫ്എസ്എല്‍) ഉള്ള ടാറ്റ സ്റ്റീല്‍സിന്റെ ഇക്വിറ്റി ഷെയറുകളും ടോക്കണ്‍ വ്യവസ്ഥയില്‍ ചർച്ചില്‍ ബ്രദേഴ്സിനു കൈമാറ്റം ചെയ്തു. ജംഷഡ്പുര്‍ എഫ്സിയുടെ ഐഎസ്എല്‍ സ്പോര്‍ട്ടിംഗ് ലൈസന്‍സ്, 12 കളിക്കാരും രണ്ട് കോച്ചുമാരും ഉള്‍പ്പെടെയാണ് കൈമാറ്റം എന്നതും ശ്രദ്ധേയം.
സെപ്റ്റംബര്‍ മുതല്‍ ജംഷഡ്പുര്‍ എഫ്സി പൂര്‍ണമായി ചര്‍ച്ചില്‍ ബ്രദേഴ്സ് എഫ്സിയുടെ കൈകളില്‍ എത്തും. ഗോവ കേന്ദ്രീകരിച്ചു നാലു പതിറ്റാണ്ടില്‍ അധികമായി പ്രവര്‍ത്തിക്കുന്ന ഫുട്ബോള്‍ ക്ലബ്ബാണ് ചര്‍ച്ചില്‍ ബ്രദേഴ്സ് എഫ്സി. രണ്ടു തവണ ഐ-ലീഗ് (ഇന്ത്യയിലെ മുന്‍ ഒന്നാം ഡിവിഷന്) കിരീടം നേടിയിട്ടുണ്ട്.
2026-27 സീസണ് മുതല്‍ ഐഎസ്എല്ലില്‍ ജംഷഡ്പുര്‍ എഫ്സി ഉണ്ടാകില്ലെന്ന് കഴിഞ്ഞ മാസം ക്ലബ് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. സുനില്‍ ഛേത്രി, ബൈചുങ് ബൂട്ടിയ തുടങ്ങിയ പ്രമുഖര്‍ ഈ നീക്കത്തെ അപലപിച്ചു.
2017-18ലാണ് ജംഷഡ്പുര്‍ എഫ്സി ഐഎസ്എല്ലില്‍ എത്തിയത്. 2021-22 സീസണില്‍ ലീഗ് ഷീല്‍ഡ് സ്വന്തമാക്കി.
നിലവിൽ ഡ്യൂറൻഡ് കപ്പിൽ കളിക്കുന്ന ജംഷഡ്പുർ എഫ്സി, ക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്.
Sports
സാൽസ്ബർഗ്: യുവേഫ സൂപ്പർ കപ്പ് കിരീടം നിലനിർത്തി ഫ്രഞ്ച് ക്ലബ് പാരീസ് സെയ്ന്റ് ജര്‍മേന്‍ (പിഎസ്ജി). ചാന്പ്യൻസ് ലീഗ് ജേതാക്കളായ പിഎസ്ജിയും യൂറോപ്പ ലീഗ് ജേതാക്കളായ ആസ്റ്റണ്‍ വില്ലയുമാണ് കിരീടത്തിനായി ഏറ്റുമുട്ടിയത്.
ഓസ്ട്രിയയിലെ സാൽസ്ബർഗിൽ നടന്ന പോരാട്ടത്തിൽ ഇംഗ്ലീഷ് ക്ലബ് ആസ്റ്റണ്‍ വില്ലയെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് പിഎസ്ജി തുടർച്ചയായ രണ്ടാം തവണയും കിരീടമണിഞ്ഞത്.
കഴിഞ്ഞ സൂപ്പർ കപ്പിലും ഇരു ടീമുകളും തന്നെയാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. ഇതോടെ റയൽ മാഡ്രിഡിന് ശേഷം (2016, 2017) കിരീടം നിലനിർത്തുന്ന രണ്ടാമത്തെ ടീമെന്ന നേട്ടവും പിഎസ്ജി സ്വന്തമാക്കി.
മത്സരത്തിന്റെ 20-ാം മിനിറ്റിൽ ഖ്വിച്ച വാരത്സ്ഹേലിയയിലൂടെ പിഎസ്ജിയാണ് ആദ്യം സ്കോർ ചെയ്തത്.
45-ാം മിനിറ്റിൽ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ 17കാരൻ ബ്രയാൻ മഹ്ജോയിലൂടെ ആസ്റ്റണ്‍ വില്ല സമനില പിടിച്ചു. എന്നാൽ 66-ാം മിനിറ്റിൽ ഡെസീറേ ഡുവെ നേടിയ ഗോളാണ് പിഎസ്ജിക്ക് ജയം സമ്മാനിച്ചത്.
കോച്ച് ലൂയിസ് എന്‍ റിക്കെയുടെ കീഴിൽ പിഎസ്ജി നേടുന്ന 13-ാമത്തെ ട്രോഫിയാണിത്. പരിക്കേറ്റ പ്രധാന താരങ്ങളുടെ അഭാവത്തിലും വില്ല മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
വില്ലയെ രണ്ടാമതും വീഴ്ത്തി
കഴിഞ്ഞ സൂപ്പർ കപ്പിലും ഇതേ ടീമുകൾ തന്നെയാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. അന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ ആസ്റ്റൻ വില്ലയെ തകർത്ത് പിഎസ്ജി കിരീടം ഉയർത്തി. അവസാനം കളിച്ച 28 മത്സരങ്ങളിലും ഗോൾ സ്കോർ ചെയ്ത ഉജ്വല ഫോമിൽ റിക്കാർഡ് നേട്ടവുമായാണ് പിഎസ്ജി സാൽസ്ബർഗിൽ ഇറങ്ങുന്നത്.
യുവേഫ സൂപ്പർ കപ്പ്
യൂറോപ്യൻ ഫുട്ബോൾ സീസണ്‍ന്റെ തുടക്കത്തിൽ കഴിഞ്ഞ സീസണിലെ ചാന്പ്യൻസ് ലീഗ് വിജയികളും (പിഎസ്ജി) യൂറോപ്പ ലീഗ് വിജയികളും (വില്ല) തമ്മിൽ നടത്തുന്ന വാർഷിക മത്സരമാണ് യുവേഫ സൂപ്പർ കപ്പ്.
കഴിഞ്ഞ വർഷം ആഴ്സണലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് പിഎസ്ജി ചാന്പ്യൻസ് ലീഗ് കിരീടം നിലനിർത്തിയത്. ഫ്രെയ്ബർഗിനെ തോൽപ്പിച്ചായിരുന്നു ആസ്റ്റണ്‍ വില്ല യൂറോപ്പ ലീഗ് കിരീടം നേടിയത്.
Sports
ന്യൂഡൽഹി: ഫിഫ-ആസിയാൻ കപ്പിൽനിന്ന് ഇന്ത്യ പിന്മാറി. അഞ്ച് തവണ ലോക ചാന്പ്യന്മാരായ ബ്രസീലിനെതിരേ ഒക്്ടോബറിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന് മുൻഗണന നൽകുന്നതിന്റെ ഭാഗമായി ഷെഡ്യൂൾ കാരണാമണ് പിന്മാറ്റമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എം. സത്യനാരായണൻ അറിയിച്ചു.
Sports
കോൽക്കത്ത: ഏഷ്യൻ ചാന്പ്യൻസ് ലീഗ് (രണ്ട്) ഫുട്ബോളിന് യോഗ്യത നേടി ഈസ്റ്റ് ബംഗാൾ.
അധിക സമയത്തേക്ക് നീണ്ട പ്ലേ ഓഫിൽ കുവൈത്ത് ടീം അൽ അറബിയെ തകർത്താണ് ഐഎസ്എൽ ചാന്പ്യൻമാരുടെ മുന്നേറ്റം (4-1). നിശ്ചിതസമയത്ത് ഇരു ടീമുകളും 1-1 സ്കോറിൽ സമനിലയിൽ പിരിഞ്ഞിരുന്നു.
അനായൊ ഇവുവാലയുടെ (78) പെനാൽറ്റി ഗോളിൽ അൽ അറബി വിജയത്തിലേക്ക് നീങ്ങവെയാണ് 90-ാം മിനിറ്റിലെ ജയ് ഗുപ്തയുടെ ഗോളിൽ ഈസ്റ്റ് ബംഗാൾ സമനില പിടിച്ചത്.
മറ്റൊരു ഇന്ത്യൻ ടീമായ എഫ്സി ഗോവ തുർക്മെനിസ്ഥാന്‍ ടീം എഫ്കെ അർക്കദാഗിനോട് തോറ്റുപുറത്തായി (3-0).
Sports
റാഞ്ചി: ഡ്യുറൻഡ് കപ്പ് ക്വാർട്ടർ ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി ജംഷഡ്പുർ എഫ്സി.
ബിർസ മുണ്ട ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ എയർ ഫോഴ്സിനെതിരേ 6-0ന്റെ തകർപ്പൻ ജയം നേടി ജംഷഡ്പുർ പ്രതീക്ഷ കാത്തു.
മാമ (ലോംസങ്സുവാല)യുടെ ഹാട്രിക്കാണ് ജംഷഡ്പുറിന് വന്പൻ ജയം സമ്മാനിച്ചത്.
Sports
ബുവേനോസ് ഐറിസ്: അര്‍ജന്റൈന്‍ സൂപ്പര്‍ ഫുട്ബോള്‍ താരം ലയണല്‍ മെസി അച്ഛന്റെ വിയോഗത്തെക്കുറിച്ച് വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ചതോടെ, സൂപ്പര്‍ താരം വിരമിച്ചേക്കുമെന്ന അഭ്യൂഹമുയര്‍ന്നു. മെസിയുടെ പിതാവ് ഹൊര്‍ഹെ മെസി (68) ഈ മാസം എട്ടിനായിരുന്നു അന്തരിച്ചത്.
ഏറെ നാളായി അസുഖബാധിതനായിരുന്നു. അച്ഛന്റെ അഭാവത്തില്‍ എത്രനാള്‍ ഫുട്ബോളില്‍ തുടരാന്‍ സാധിക്കുമെന്നുള്ള ആശങ്കയും രണ്ടു പേജുള്ള കുറിപ്പില്‍ മെസി പങ്കുവച്ചു. ഇതോടെ, വൈകാതെ മെസി ഫുട്ബോളിനോടു വിടപറഞ്ഞേക്കുമോ എന്ന ആശങ്ക ഉയര്‍ന്നു. അച്ഛന്റെ വിയോഗത്തിനുശേഷം മെസി നടത്തിയ ആദ്യ സോഷ്യല്‍ മീഡിയ കുറിപ്പാണ്.
ഏകദേശം രണ്ട് ബില്യണ്‍ ഡോളര്‍ (19,000 കോടി രൂപ) വരുന്ന മെസിയുടെ ഫുട്ബോള്‍ സാമ്രാജ്യത്തിന്റെ അധിപനായിരുന്നു ഹൊര്‍ഹെ. എല്ലാം അച്ഛനെ ഭരമേല്പ്പിച്ചായിരുന്നു മെസി മൈതാനത്തു കുതിച്ചത്. പതിമൂന്നാം വയസില്‍ മെസിയെ എഫ്സി ബാഴ്സലോണയുടെ അക്കാദമിയായ ലാ മാസിയയില്‍ എത്തിച്ചപ്പോള്‍ ആദ്യമായി കരാര്‍ ഒപ്പുവച്ചത് ഹൊര്ഹെയായിരുന്നു. അന്നുമുതല്‍ ഇന്നുവരെ മെസിയുടെ മാനേജര്‍, ഏജന്റ് ആയിരുന്നു ഹൊര്‍ഹെ.
വിരമിക്കല്‍ വക്കില്‍
അച്ഛന്റെ അഭാവത്തില്‍ എത്രനാള്‍ ഫുട്ബോളില്‍ തുടരാന്‍ സാധിക്കുമെന്നു പറഞ്ഞതിനപ്പുറം വിരമിക്കലിന്റെ മറ്റുചില സൂചനകളും മെസിയുടെ സോഷ്യല്‍ മീഡിയ കുറിപ്പിലുണ്ടെന്നതും വാസ്തവം. കരിയറിന്റെ തുടക്കം മുതല്‍ അച്ഛനായിരുന്നു ഒപ്പമുണ്ടായിരുന്നതെന്നും കുറച്ചുനാള്‍കൂടി പിടിച്ചുനിന്നിരുന്നെങ്കില്‍ (രോഗത്തെ പ്രതിരോധിച്ച്) നമുക്ക് ഒന്നിച്ച് ഈ യാത്ര പൂര്‍ത്തിയാക്കാമായിരുന്നു എന്നും മെസി കുറിപ്പില്‍ വ്യക്തമാക്കി. അതായത്, മെസി വൈകാതെ ഫുട്ബോളിനോട് വിടപറയാന്‍ തീരുമാനിച്ചിരുന്നെന്ന സൂചനയാണ് ഇതിലൂടെ വെളിപ്പെടുന്നത്.
മെസിയെ ആദ്യമായി ഫുട്ബോളിലേക്കു കൈപിടിച്ചതും പിന്നീട് ബാഴ്സലോണയുടെ ലാ മാസിയ അക്കാദമിയില്‍ എത്തിയപ്പോള്‍ ഒന്നിച്ചുണ്ടായിരുന്നതും ഹൊര്‍ഹെ ആയിരുന്നു. ബാഴ്സയിലെ ഒറ്റമുറി ഫ്ളാറ്റിലായിരുന്നു അക്കാലത്ത് ഇരുവരും കഴിഞ്ഞത്. ഓരോ മത്സരത്തിനുശേഷവും ഹൊര്‍ഹെയുടെ വിലയിരുത്തല്‍ മെസിക്കു നിര്‍ബന്ധമുള്ള കാര്യവുമായിരുന്നു.
ഫിഫ 2026 ലോകകപ്പ് ഫുട്ബോളിനിടെ ഹൊർഹെ മെസിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ഓർമയിൽ മെസി കണ്ണീർവാർത്തിരുന്നു. അൾജീരിയയ്ക്ക് എതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിലെ ഹാട്രിക്കിനുശേഷമായിരുന്നു അത്. ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന ഗുരുതര രോഗമായിരുന്നു ഹൊർഹെ മെസിക്ക്.
റൊസാരിയോയില്‍ സ്റ്റീല്‍ ഫാക്ടറി ജീവനക്കാരനായിരുന്നു ഹൊർഹെ. തന്റെ അമ്മയുടെ നിർദേശം അനുസരിച്ചാണ് ഹൊർഹെ കുഞ്ഞു മെസിയെ ഫുട്ബോൾ പഠിപ്പിച്ചത്. താന്‍ കളിച്ചുവളര്‍ന്ന ഗ്രാന്‍ഡോളി ഫുട്ബോള്‍ ക്ലബ്ബില്‍ ഹൊര്‍ഹെ കുഞ്ഞു ലിയോയെ എത്തിച്ചു.
Sports
ബ്യൂണസ് ഐറിസ്: ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതായി സൂചന നൽകി അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി. പിതാവ് ഹോർഹെ മെസിയുടെ വേർപാടിനു പിന്നാലെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വൈകാരികമായ കുറിപ്പിലാണ് താരം തന്റെ കരിയർ ദീർഘകാലം തുടർന്നേക്കില്ലെന്ന സൂചന നൽകിയത്.
പിതാവിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കുറിപ്പിൽ, അദ്ദേഹമില്ലാതെ മുന്നോട്ടുപോകുക പ്രയാസകരമാണെന്നും അധികകാലം കളിക്കളത്തിൽ ഉണ്ടാകാനിടയില്ലെന്നും മെസി വ്യക്തമാക്കുന്നു. പിതാവ് വിടപറഞ്ഞതായി ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന് താരം കൂട്ടിച്ചേർത്തു.
ഫൈനലിൽ വിജയിച്ച് പിതാവിന് ലോകകപ്പ് സമ്മാനിക്കണമെന്ന് താൻ ആഗ്രഹിച്ചിരുന്നെങ്കിലും ശാരീരികമായി തളർന്നുപോയതിനാൽ അതിന് സാധിച്ചില്ലെന്ന് മെസി പറഞ്ഞു. തന്റെ കാലുകൾക്ക് ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്നും പരമാവധി ശ്രമിച്ചിട്ടും അതിന് കഴിഞ്ഞില്ലെന്നും ഒരിക്കലും പൂർണ്ണമായ സുഖം തോന്നിയിരുന്നില്ലെന്നും അദ്ദേഹം കുറിപ്പിൽ കുറിച്ചു.
പിതാവില്ലാതെ എങ്ങനെ മുന്നോട്ട് പോകണമെന്ന് തനിക്കറിയില്ലെന്ന് മെസി പറയുന്നു. താൻ ഫുട്ബോൾ കളിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ഇനി അത് അധികകാലം തുടരുമോ എന്നതിനെക്കുറിച്ച് സംശയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തുടക്കം മുതൽ ഒപ്പമുണ്ടായിരുന്ന പിതാവിനൊപ്പം ലക്ഷ്യത്തോട് വളരെ അടുത്തെത്തിയിരുന്നുവെന്നും, ഇത് ഒരുമിച്ച് അവസാനിപ്പിക്കാൻ കുറച്ചുകൂടി നേരം പിടിച്ചുനിൽക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്നും മെസി വേദനയോടെ ചോദിക്കുന്നു.
ലയണൽ മെസിയുടെ ഈ വൈകാരിക കുറിപ്പിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
Sports
സാല്‍സ്ബര്‍ഗ് (ഓസ്ട്രിയ): ക്ലബ് ഫുട്ബോള്‍ പോരാട്ടങ്ങളുടെ പുതുസീസണിനു സൂപ്പര്‍ തുടക്കം. 2026 യുവേഫ സൂപ്പര്‍ കപ്പ് കിരീടപോരാട്ടത്തില്‍ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെര്‍മെയ്നും ഇംഗ്ലീഷ് സംഘമായ ആസ്റ്റണ്‍ വില്ലയും ഏറ്റുമുട്ടും.
ഇന്ത്യന്‍ സമയം ഇന്ന് അര്‍ധരാത്രി 12.30നാണ് പിഎസ്ജി x ആസ്റ്റണ്‍ വില്ല സൂപ്പര്‍ ഫൈനലിന്റെ കിക്കോഫ്. നിലവിലെ യുവേഫ ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് കിരീട ജേതാക്കളാണ് ഇരുടീമും.
ഡബിളിനായി പിഎസ്ജി
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ രണ്ടു തവണയും ചാമ്പ്യന്മാരായ പിഎസ്ജിയാണ് നിലവിലെ സൂപ്പര്‍ കപ്പ് കിരീടാവകാശികള്‍. ചാമ്പ്യന്‍സ് ലീഗിനു പിന്നാലെ സൂപ്പര്‍ കപ്പിലും കിരീടം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് ലൂയിസ് എന്‍ റിക്വെ പരിശീലിപ്പിക്കുന്ന പിഎസ്ജി.
യുവേഫ സൂപ്പര്‍ കപ്പ് ഇതുവരെ നിലനിര്‍ത്തിയത് രണ്ടു ടീമുകള്‍ മാത്രം. 1989, 1990 വര്‍ഷങ്ങളില്‍ ഇറ്റാലിയന്‍ ക്ലബ് എസി മിലാനും 2016, 2017 എഡിഷനുകളില്‍ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡും. 2025ലാണ് പിഎസ്ജി ആദ്യമായി സൂപ്പര്‍ കപ്പില്‍ മുത്തമിട്ടത്. ഇംഗ്ലീഷ് ക്ലബ് ടോട്ടന്‍ഹാം ഹോട്ട്സ്പറിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ 4-3നു കീഴടക്കിയായിരുന്നു പിഎസ്ജിയുടെ കിരീടധാരണം. 2-2 സമനിലയായതോടെയാണ് വിധിനിര്‍ണയിക്കാന്‍ ഷൂട്ടൗട്ട് അരങ്ങേറിയത്.
2026-27 പ്രീ സീസണ് പിഎസ്ജിയെ സംബന്ധിച്ച് അത്ര മികച്ചതല്ലായിരുന്നു. പ്രീ സീസണില്‍ കളിച്ച രണ്ടു സൗഹൃദ മത്സരങ്ങളിലും പിഎസ്ജിക്കു ജയിക്കാന്‍ സാധിച്ചില്ല. മയ്യോര്‍ക്കയോട് 3-0നു പരാജയപ്പെട്ട പിഎസ്ജി, മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് 1-1 സമനില വഴങ്ങി.
വില്ലാളി വില്ല
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2025-26 സീസണില്‍ നാലാം സ്ഥാനത്തു ഫിനിഷ് ചെയ്ത ആസ്റ്റണ്‍ വില്ല, യുവേഫ യൂറോപ്പ കിരീടപോരാട്ടത്തില്‍ ജര്‍മന്‍ ക്ലബ്ബായ എസ് സി ഫ്രൈബര്ഗിനെയാണ് (3-0) കീഴടക്കിയത്. 44 വര്‍ഷത്തിനുശേഷമായിരുന്നു ആസ്റ്റണ്‍ വില്ല ഒരു യൂറോപ്യന്‍ ട്രോഫിയില്‍ ചുംബിച്ചതെന്നതും ശ്രദ്ധേയം. ആസ്റ്റണ്‍ വില്ലയെ ചരിത്രനേട്ടത്തില്‍ എത്തിച്ചത് ഉനായ് എമറി എന്ന പരിശീലകന്റെ തന്ത്രങ്ങളാണ്. പിഎസ്ജിക്ക് എതിരായ ഫൈനലിലും വില്ലക്കാര്‍ എമറി മാജിക്കിനായി കാത്തിരിക്കുന്നു.
യൂറോപ്പ ലീഗ് ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കിയ കോച്ച് എന്ന റിക്കാര്‍ഡിനുടമയാണ് എമറി എന്നതും മറ്റൊരു വസ്തുത. എന്നാല്‍, ഇതുവരെ ഈ സ്പാനിഷ് മാനേജര്‍ക്കു യുവേഫ സൂപ്പര്‍ കപ്പ് സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല.
2024-25 സീസണിനുശേഷം പങ്കെടുത്ത 10 ചാമ്പ്യന്‍ഷിപ്പുകളില്‍ എട്ടിലും ജയിച്ച ടീമാണ് ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി. 2025 ഫിഫ ക്ലബ് ലോകകപ്പും കോപ്പ ഡെ ഫ്രാന്‍സും മാത്രമാണ് ഇതിനിടെ പിഎസ്ജിക്കു നഷ്ടപ്പെട്ടത്. 24-25 സീസണിനുശേഷം ഒമ്പതാം ട്രോഫിക്കായി ഇറങ്ങുന്ന പിഎസ്ജിയെ തകര്‍ത്ത് വില്ലാളി വില്ലന്മാരാകുമോ ആസ്റ്റണ്‍ വില്ല എന്നതിനുള്ള ഉത്തരം നാളെ പുലര്‍ച്ചെയോടെ അറിയാം...
Kerala
മിലാൻ: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിന് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ പാലെർമോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തു.
കെനാൻ യിൽഡിസും അർകാഡിയുഷ് മിലിക്കുമാണ് യുവന്റസിന് വേണ്ടി ഗോളുകൾ നേടിയത്. യിൽഡിസ് 45-ാം മിനിറ്റിലും മിലിക്ക് 86-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
Sports
തൃശൂർ: സംസ്ഥാന ജൂണിയർ ഫുട്ബോൾ ടൂർണമെന്റ് ഫൈനലിൽ മലപ്പുറം ഒന്നിനെതിരേ മൂന്നു ഗോളുകൾക്കു കോഴിക്കോടിനെ പരാജയപ്പെടുത്തി കിരീടം നേടി. ലൂസേഴ്സ് ഫൈനലിൽ കാസർഗോഡ് 1-0നു തൃശൂരിനെ കീഴടക്കി.
ഇന്ത്യൻ മുൻ ഫുട്ബോൾ താരം ജോ പോൾ അഞ്ചേരി സമ്മാനദാനം നിർവഹിച്ചു. സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് സി. സുമേഷ്, കെ എഫ്എ ഓണററി പ്രസിഡന്റ് ടോം ജോസ്, കെഎഫ്എ സെക്രട്ടറി ഷാജി കുര്യൻ, മുൻ ഫുട്ബോൾ താരങ്ങളായ കെ.എഫ്. ബെന്നി, ഇട്ടിമാത്യു, ഡേവിഡ് ആന്റോ, അഖിൽ അനിരുദ്ധൻ, കെ.ആർ. സാംബശിവൻ, പിയൂസ് കോടങ്കണ്ടത്ത്, സോളി സേവിയർ, കെ.എ. നവാസ്, കുര്യൻ മാത്യു, പി.ടി. ഗിൽട്ടൻ, രഘുനന്ദനൻ തുടങ്ങിയവർ പങ്കെടുത്തു.
Sports
ബുഡാപെസ്റ്റ്: സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിന്റെ മുഖ്യപരിശീലകനായുള്ള തിരിച്ചുവരവില്‍ പോര്‍ച്ചുഗീസ് മാനേജര്‍ ഹൊസെ മൗറീഞ്ഞോയ്ക്ക് ആദ്യജയം.
ക്ലബ് സൗഹൃദ മത്സരത്തില്‍ മൗറീഞ്ഞോയുടെ റയല്‍ മാഡ്രിഡ് ഹംഗേറിയന്‍ ടീമായ ഫെറന്സ്വാറോസിനെ ഒന്നിന് എതിരേ രണ്ടു ഗോളിനു കീഴടക്കി.
മാരിയൊ റിവാസ് (41-ാം മിനിറ്റ്), കാര്‍ലോസ് എസ്പി (49-ാം മിനിറ്റ്) എന്നിവരായിരുന്നു റയലിനായി ഗോള്‍ സ്വന്തമാക്കിയത്.
പരിശീലകനായുള്ള തിരിച്ചുവരവിലെ ആദ്യമത്സരത്തില്‍ റയല്‍ മാഡ്രിഡ് ഇറ്റലിയില്‍നിന്നുള്ള ഫിയോറെന്റീനയുമായി 2-2 സമനിലയില്‍ പിരിഞ്ഞിരുന്നു.
Sports
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ പര്യടനം നടത്തുന്ന ഇംഗ്ലീഷ് ക്ലബ് ചെല്‍സി എഫ്സിക്കു മിന്നും ജയം. ഇറ്റാലിയന്‍ ക്ലബ് എസി മിലാനെ മറുപടിയില്ലാത്ത മൂന്നു ഗോളിന് സാബി അലോണ്‍സോയുടെ ചെല്‍സി കീഴടക്കി.
ജോവൊ പെഡ്രൊ (45+2, 46 മിനിറ്റ്) ഇരട്ടഗോള്‍ നേടിയപ്പോള്‍ മോയിസസ് കൈസെഡോ (50-ാം മിനിറ്റ്) ഒരു മിന്നും വോളി ഷോട്ട് ഗോള്‍ സ്വന്തമാക്കി. റോമിയോ ലാവിയയുടെ കോര്ണര്കിക്കിനുശേഷമായിരുന്നു കൈസെഡോയുടെ വോളി.
ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സിയില്‍നിന്നു പുറത്താക്കപ്പെട്ടശേഷം കോച്ച് റൂബെന്‍ അമോരിമിന്റെ ആദ്യ മത്സരമായിരുന്നു. ജനുവരിയിലാണ് മാഞ്ചസ്റ്റര്‍ അമോരിമിനെ പുറത്താക്കിയത്. ജൂണില്‍ അദ്ദേഹം എസി മിലാനുമായി കരാറിലായി. മറ്റൊരു സൗഹൃദ പോരാട്ടത്തില്‍ ഇന്റര്‍ മിലാന് 2-1ന് യുവെന്റസിനെ കീഴടക്കി.
Sports
ലണ്ടൻ: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ലിവർപൂൾ എഫ്സിയെ വീഴ്ത്തി എഎസ് മൊണാക്കോ. ഇന്ന് നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് മൊണാക്കോ വിജയിച്ചത്.
അലക്സാണ്ടർ ഗോളോവിനും മൈക്ക ബയേരെതും പാരിസ് ബ്രണ്ണറും ആണ് ലിവർപൂളിന് വേണ്ടി ഗോളുകൾ നേടിയത്. അലക്സാണ്ടർ ഐസക്കും ഫ്ലോറിയൻ വിർട്ട്സുമാണ് ലിവർപൂളിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
Sports
മാഞ്ചസ്റ്റർ: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഒമർ മർമൗഷ് രണ്ട് ഗോളുകളും റയാൻ എയ്ത് നൗറി ഒരു ഗോളും നേടി. യോഗർഗെ ഡോമിൻഗസ് ആണ് അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
Sports
മാഞ്ചസ്റ്റര്‍: സ്പാനിഷ് ഡിഫെന്‍സീവ് മിഡ്ഫീല്‍ഡര്‍ റോഡ്രിയെ കൈമാറില്ലെന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ടീമായ മാഞ്ചസ്റ്റര്‍ സിറ്റി എഫ്സി.
സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയാണ് റോഡ്രിക്കായി രംഗത്തുള്ളത്. 50 മില്യണ്‍ ഡോളറാണ് (ഏകദേശം 477 കോടി രൂപ) ബാഴ്സലോണ മുന്നോട്ടുവച്ച ഓഫര്‍. എന്നാല്‍, ഈ ഓഫര്‍ മാഞ്ചസ്റ്റര്‍ സിറ്റി നിരസിച്ചു.
സിറ്റി വിടാൻ റോഡ്രി
എന്നാല്‍, മാഞ്ചസ്റ്റര്‍ സിറ്റി വിട്ട് ബാഴ്സലോണയിലേക്ക് ചേക്കേറാനുള്ള തന്റെ ആഗ്രഹം റോഡ്രി അധികൃതരെ അറിയിച്ചതായാണ് വിവരം. അതുകൊണ്ടുതന്നെ റോഡ്രിക്കായി ബാഴ്സലോണ പുതിയ ഓഫര്‍ മുന്നോട്ടുവച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
2026 ഫിഫ ലോകകപ്പ് സ്പെയിന് നേടിയപ്പോള്‍ ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്കായിരുന്നു. 2019 മുതല്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കുവേണ്ടിയാണ് കളിക്കുന്നത്. ലോകത്തിലെ മികച്ച ഫുട്ബോളറിനുള്ള 2024 ബലോണ്‍ ദോര്‍ പുരസ്കാരവും റോഡ്രി നേടിയിട്ടുണ്ട്.
Sports
മാഞ്ചസ്റ്റർ: പിഎസ്ജി-മാഞ്ചസ്റ്റർ യുണൈറ്റഡ് സൗഹൃദ ഫുട്ബോൾ മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
പിഎസ്ജിക്ക് വേണ്ടി ഇബ്രാഹിം എംബായെ ആണ് ഗോൾ നേടിയത്. ബ്രയാൻ എംബയോമയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
Sports
ലണ്ടൻ: സൗഹൃദ ഫു്ടബോൾ മത്സരത്തിൽ ഇംഗ്ലീഷ് കരുത്തരായ ചെൽസിക്ക് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ ഇറ്റാലിയൻ വമ്പൻമാരായ എസി മിലാനെ തകർത്തു.
എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെൽസി വിജയിച്ചത്. ചെൽസിക്ക് വേണ്ടി ജാവോ പെഡ്രോ രണ്ട് ഗോളുകളും മോയ്സസ് കായ്സെഡോ ഒരു ഗോളും നേടി.
Sports
മിലാൻ: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്റർമിലാന് ആവേശ ജയം. ഇന്ന് നടന്ന മത്സരത്തിൽ യുവന്റസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ഇന്റർമിലാന് വേണ്ടി ഫെഡെറിക്കോ ഡിമാർക്കോയും ആന്‍ഡി ഡിയോഫും ആണ് ഗോളുകൾ നേടിയത്. ഡിമാർക്കോ 20-ാം മിനിറ്റിലും ഡിയോഫ് 62-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
ഫ്രാൻസിസ്ക്കോ കോൺസെയ്കാവോയാണ് യുവന്റസിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്. 85-ാം മിനിറ്റിലാണ് കോൺസെയ്കാവോ ഗോൾ കണ്ടെത്തിയത്.
Sports
ബുവേനോസ് ഐറിസ്: 2028 കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റ് കളിക്കാന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ സമ്മര്‍ദം ചെലുത്തില്ലെന്ന വെളിപ്പെടുത്തലുമായി അര്‍ജന്റൈന്‍ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയ. 2026 ഫിഫ ലോകകപ്പിലാണ് മെസി അവസാനമായി ദേശീയ ജഴ്സി അണിഞ്ഞത്.
2028 കോപ്പ അമേരിക്കയില്‍ കളിക്കണമോ എന്നത് തികച്ചും മെസിയുടെ വ്യക്തിഗത തീരുമാനമാണ്. 2022 ഫിഫ ലോകകപ്പിനുശേഷം മെസി 2026ല്‍ കളിക്കുമോ എന്ന് ഞങ്ങള്‍ക്ക് വ്യക്തതയില്ലായിരുന്നു. ഒരുസമയം ഒരു മത്സരം എന്നതാണ് മെസിയുടെ നിലപാട്-ക്ലോഡിയോ ടാപ്പിയ വ്യക്തമാക്കി.
2016 കോപ്പ അമേരിക്ക ഫൈനല്‍ തോല്‍വിക്കുശേഷം വിരമിക്കല്‍ പ്രഖ്യാപിച്ച മെസി, പിന്നീട് 2021, 2024 കോപ്പ അമേരിക്ക ട്രോഫിയില്‍ മുത്തമിട്ടു. 2022 ഫിഫ ലോകകപ്പും ഫൈനലിസിമയും അര്‍ജന്റീനയ്ക്കായി സ്വന്തമാക്കി.
2026 ലോകകപ്പ് ഫൈനലില്‍ പരാജയപ്പെട്ട അര്‍ജന്റീനയുടെ മുന്നിലുള്ള അടുത്ത വമ്പന്‍ ടൂര്‍ണമെന്റ് 2028 കോപ്പ അമേരിക്കയാണ്. 2028 കോപ്പ അമേരിക്കയുടെ ആതിഥേയരെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Sports
മയാമി: ഫിഫ ലോകകപ്പ് ഫുട്ബോളിനുശേഷം അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ആദ്യമായി ഗോള്‍ നേടിയ മത്സരത്തില്‍ ഇന്റര്‍ മയാമിക്കു ജയം. ലീഗ്സ് കപ്പ് ഗ്രൂപ്പ് എയില്‍ മെക്സിക്കന്‍ ക്ലബ്ബായ സാന്‍ ലൂയിസിന് എതിരായ മത്സരത്തിലായിരുന്നു മെസിയുടെ ഇരട്ടഗോള്‍.
ലോകകപ്പ് ഫൈനലിനുശേഷം മെസി കളത്തിലെത്തുന്ന രണ്ടാമത് മത്സരമായിരുന്നു. 11, 44 മിനിറ്റുകളിലായിരുന്നു മെസിയുടെ ഇരട്ടഗോള്‍. മത്സരത്തില്‍ 4-2ന് ഇന്റര്‍ മയാമി ജയം സ്വന്തമാക്കി. ടെലെസ്കോ സെഗോവിയ (26-ാം മിനിറ്റ്), മൈക്കല്‍ (45+7-ാം മിനിറ്റ്) എന്നിവരുടെ വകയായിരുന്നു ഇന്റര്‍ മയാമിയുടെ മറ്റു രണ്ടു ഗോള്‍.
നാലാം മിനിറ്റില്‍ ഡേവിഡ് റോഡ്രിഗസിലൂടെ സാന്‍ ലൂയിസ് ലീഡ് നേടിയശേഷമായിരുന്നു ഇന്റര്‍ മയാമിയുടെ തിരിച്ചുവരവ് ജയം. റാഫ ലോറെന്റും (51-ാം മിനിറ്റില്‍) സാന്‍ ലൂയിസിനായി ഗോള്‍ നേടി.
ഗ്രൂപ്പ് ബിയില്‍ ഇന്റര്‍ മയാമിയുടെ ആദ്യ ജയമായിരുന്നു. ഗ്രൂപ്പിലെ മറ്റു മത്സരങ്ങളില്‍ ഷാര്‍ലെറ്റ് എഫ്സി, കൊളംബസ് ക്രൂ, എഫ്സി സിന്‍സിനാറ്റി, എഫ്സി ഡാളസ്, ഒര്‍ലാന്റൊ സിറ്റി എസ്സി ടീമുകളും ജയം സ്വന്തമാക്കി. സിഎഫ് മോണ്ടെറെയ്ക്ക് എതിരേയാണ് ഇന്റര്‍ മയാമിയുടെ അടുത്ത മത്സരം.
Sports
മയ്യോര്‍ക്ക: സ്പാനിഷ് ക്ലബ്ബായ മയ്യോര്‍ക്കയുമായുള്ള സൗഹൃദ മത്സരത്തില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്‍മെയ്നു (പിഎസ്ജി) തോല്‍വി.
മയ്യോര്‍ക്കയില്‍ നടന്ന മത്സരത്തില്‍ പിഎസ്ജി മറുപടിയില്ലാത്ത മൂന്നു ഗോളിനു പരാജയപ്പെട്ടു.
ഡബ്ലിനില്‍ നടന്ന മറ്റൊരു സൗഹൃദ മത്സരത്തില്‍ സ്പാനിഷ് ക്ലബ് റയല്‍ ബെറ്റിസ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ആഴ്സണല്‍ എഫ്സിയെ തോല്‍പ്പിച്ചു.
Sports
മയാമി: അര്‍ജന്റൈന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി മാഡ്രിഡ് ദുരിതാശ്വാസ നിധിയിലേക്ക് 88 ലക്ഷം രൂപ സംഭാവന ചെയ്തു.
മാഡ്രിഡിലെ കാട്ടുതീബാധിത പ്രദേശമായ സിയേര വെസ്റ്റെയുടെ ദുരിതാശ്വാസത്തിനായി 80,000 യൂറോയാണ് മെസി സംഭാവന ചെയ്തത്. മാഡ്രിഡ് റീജണല്‍ പ്രസിഡന്റ് ഇസബെല്‍ ഡിയസ് അര്‍ജന്റൈന്‍ താരത്തിന് നന്ദിയര്‍പ്പിച്ചു.
മെസി, സ്പാനിഷ് ലാ ലിഗ ക്ലബ്ബായ എഫ്സി ബാഴ്സലോണയ്ക്കായി രണ്ട് പതിറ്റാണ്ടിലധികം ബൂട്ട് അണിഞ്ഞിരുന്നു. 2021ല്‍ ബാഴ്സ വിട്ട് ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെര്‍മെയ്നില്‍ എത്തി.
2023 മുതല്‍ അമേരിക്കയിലെ ഇന്റര്‍ മയാമിയിലാണ് മെസി. ലീഗ്സ് കപ്പില്‍ ഇന്നു പുലര്‍ച്ചെ അഞ്ചിന് അത്ലറ്റിക്കോ ഡി സാന്‍ ലൂയിസിനെതിരേ ഇന്റര്‍ മയാമി ഇറങ്ങും.
Sports
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഫുട്ബോള്‍ ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്ത് മൗറീസ്യോ പോച്ചെറ്റീനോ തുടരും. 2030വരെ നീളുന്ന നാലു വര്‍ഷ കരാറില്‍ പോച്ചെറ്റീനോ ഒപ്പിട്ടു.
2024 ഒക് ടോബറിലാണ് പോച്ചെറ്റീനോ അമേരിക്കന്‍ പുരുഷ ഫുട്ബോള്‍ ടീമിന്റെ മാനേജര്‍ സ്ഥാനത്ത് എത്തിയത്.2026 ഫിഫ ലോകകപ്പില്‍ അമേരിക്ക പ്രീക്വാര്ട്ടറില്വരെ എത്തിയിരുന്നു.
പ്രീക്വാര്‍ട്ടറില്‍ ബെൽജിയത്തിനോട് 4-1നു പരാജയപ്പെട്ട് പുറത്തായി. എസ്പാന്യോള്, സതാംപ്ടണ്, ടോട്ടന്‍ഹാം, പിഎസ്ജി, ചെല്‍സി ക്ലബ്ബുകളുടെ മുന്പരിശീലകനായിരുന്നു പോച്ചെറ്റീനോ.
Sports
ഈസ്താംബുള്‍: പ്രീസീസണ് സൗഹൃദ മത്സരത്തില്‍ ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂള്‍ എഫ്സിക്കു തോല്‍വി. രണ്ടു ഗോളിനു മുന്നിട്ടുനിന്നശേഷം ലിവര്‍പൂള്‍, 2-4ന് ലീഡ്സ് യുണൈറ്റഡിനോടു തോല്‍വി സമ്മതിച്ചു.
ലൂക്ക് ചേംബേഴ്സ് (7-ാം മിനിറ്റ്), ഫ്ളോറിയന്‍ വിറ്റ്സ് (40-ാം മിനിറ്റ്) എന്നിവരായിരുന്നു ലിവര്‍പൂളിനായി ഗോള്‍ നേടിയത്. ബ്രെന്‍ഡന്‍ ആരോണ്സണിലൂടെ (60-ാം മിനിറ്റ്) ലീഡ്സ് തിരിച്ചടി തുടങ്ങി.
ഡൊമിനിക് കാല്‍വര്‍ട്ടിന്റെ (71, 85 മിനിറ്റ്) ഇരട്ടഗോളും സീന്‍ ലോംഗ്സ്റ്റാഫിന്റെ (73-ാം മിനിറ്റ്) ഗോളും എത്തിയതോടെ ലീഡ്സ് യുണൈറ്റഡ് ജയത്തില്‍.
Sports
ലണ്ടന്‍: ബ്രസീല്‍ സൂപ്പര്‍ വിംഗര്‍ വിനിസ്യൂസ് ജൂണിയറിനെ റാഞ്ചാൻ ഇംഗ്ലണ്ട് ക്ലബ് ആഴ്സണല്‍ എഫ്സി തീവ്രശ്രമത്തില്‍. നിലവില്‍ സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡിന്റെ താരമാണ് വിനി.
ആഴ്സണല്‍ മാനേജര്‍ മൈക്കല്‍ ആര്‍ടെറ്റ ക്ലബ്ബിന്റെ ഭാഗമാകാന്‍ വിനിസ്യൂസിനെ നേരില്‍കണ്ട് ധരിപ്പിക്കുമെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.
2018-19 സീസണ് മുതല്‍ റയല്‍ മാഡ്രിഡിന്റെ ഭാഗമാണ് വിനിസ്യൂസ്. റയലിനായി 376 മത്സരങ്ങളില്‍നിന്ന് 128 ഗോള്‍ സ്വന്തമാക്കിയിട്ടുണ്ട് ഈ ബ്രസീലിയന്‍ വിംഗര്‍.
Sports
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോള്‍ വമ്പന്മാരായ റയല്‍ മാഡ്രിഡില്‍, മുഖ്യപരിശീലകനായുള്ള ഹൊസെ മൗറീഞ്ഞോയുടെ തിരിച്ചുവരവ് സമനിലയോടെ.
2026-27 സീസണ് മുതല്‍ റയലിലേക്ക് തിരിച്ചെത്തിയ മൗറീഞ്ഞോയുടെ കീഴില്‍ ഇറങ്ങിയ ആദ്യ മത്സരത്തില്‍ റയല്‍ മാഡ്രിഡ് 2-2ന് ഇറ്റാലിയന്‍ ക്ലബ്ബായ ഫിയോറെന്റീനയുമായി സമനിലയില്‍ പിരിഞ്ഞു. സീസണിനു മുന്നോടിയായുള്ള സൗഹൃദ മത്സരമായിരുന്നു.
ബ്രസീല്‍ താരം എന്‍ഡ്രിക് (12-ാം മിനിറ്റ്), അലെക്സിസ് സിറിയ (24-ാം മിനിറ്റ്) എന്നിവരായിരുന്നു റയലിനായി ഗോള്‍ നേടിയത്. റോബര്‍ട്ടോ പിക്കോളി (41-ാം മിനിറ്റ്), മോയിസ് കീന്‍ (58-ാം മിനിറ്റ്) എന്നിവര്‍ ഫിയോറെന്റീനയ്ക്കായി ഗോള്‍ മടക്കി.