കാലിഫോർണിയ: ലോകകപ്പ് മത്സരത്തിൽ ഗ്രൂപ്പ് ജിയിലെ ഇറാനും ബെൽജിയവും സമനിലയിൽ. 90 മിനിറ്റും ഇരുടീമുകളും പോരടിച്ചെങ്കിലും ആർക്കും വലകുലുക്കാനാവാതെ വന്നതോടെ ഗോൾരഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു. ഇരുടീമുകളുടെയും രണ്ടാമത്തെ സമനിലയാണിത്.
ആക്രമണ പ്രത്യാക്രമണങ്ങളാൽ നിറഞ്ഞുനിന്ന മത്സരത്തിൽ 67-ാം മിനിറ്റിൽ ബെൽജിയം താരത്തിന് ചുവപ്പ് കാർഡ് ലഭിച്ചെങ്കിലും ഇറാൻ പ്രതിരോധത്തെ വിറപ്പിച്ച പ്രകടമനായിരുന്നു ബെൽജിയത്തിന്റേത്. ആക്രമണ ഫുട്ബോൾ കഴ്ചവച്ച റൊമേലു ലുക്കാക്കുവും കെവിൻ ഡിബ്രുയിനും ലിയാൻഡ്രോ ട്രൊസാർഡും ആദ്യ 20 മിനിറ്റിനുള്ളിൽതന്നെ നിരവധി അവസരങ്ങൽ സൃഷ്ടിച്ചെങ്കലും ഗോൾ മാത്രം അകന്നുനിന്നു.
അവസരങ്ങൾ പാഴാക്കാതെ ഇറാനും കളിയിൽ മുന്നേറ്റങ്ങൾ നടത്തിയിരുന്നു. 26-ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കിൽനിന്ന് ഇറാൻ വലകുലുക്കിയെങ്കിലും വാർ പരിശോധനയിൽ ഓഫ്സൈഡാണെന്ന് തെളിഞ്ഞതോടെ ഗോൾ നിഷേധിച്ചു.