ഗോരഖ്പുർ: യുപിയിൽ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ 14കാരൻ പിടിയിൽ. യുപി ഗോരഖ്പുരിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന പെൺകുഞ്ഞിനെയാണ് പ്രതി തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്.
ശനിയാഴ്ച രാവില കുട്ടിയെ കാണാതായതോടെ കുടുംബം നടത്തിയ തെരച്ചിലിൽ വീടിന് 500 മീറ്റർ അകലെയുള്ള പാടത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കുട്ടി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ വൈദ്യപരിശോധനയിലാണ് പീഡനം നടന്നതായി കണ്ടെത്തിയത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബന്ധുവായ 14കാരനാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. പുലർച്ചെ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു.
പിന്നാലെ കുടുംബം കുട്ടിക്ക് വേണ്ടി നടത്തിയ തെരച്ചിലിൽ പ്രതിയും ഒപ്പം ചേർന്നു. മദ്യലഹരിയിലാണ് കുറ്റകൃത്യം നടത്തിയതെന്ന് പ്രതി പോലീസിന് മൊഴി നൽകി.