ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ അടുത്താഴ്ച സ്ഥാനമൊഴിഞ്ഞേക്കുമെന്നു റിപ്പോർട്ട്. ഭരണകക്ഷിയായ ലേബർ പാർട്ടിയിൽനിന്നു നേരിടുന്ന കടുത്ത ആഭ്യന്തരസമ്മർദങ്ങളാണ് സ്റ്റാർമറെ രാജിയിലേക്കു നയിക്കുന്നതെന്നാണു വിവരം.
മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ലേബർപാർട്ടി നേരിട്ട കനത്ത പരാജയത്തെത്തുടർന്ന് എഴുപതിലധികം പാർട്ടി എംപിമാർ സ്റ്റാർമറുടെ രാജി ആവശ്യപ്പെട്ടിരുന്നു.
നിലവിലെ സാഹചര്യത്തിൽ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള നീക്കം പാർട്ടിക്കുള്ളിൽ സജീവമായികഴിഞ്ഞു. നിരവധി പേരുകളാണ് സ്റ്റാർമറുടെ പിൻഗാമിയായി പരിഗണിക്കപ്പെടുന്നത്.
ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ജനപ്രിയ മേയറായിരുന്ന ആൻഡി ബേൺഹാമാണു പ്രധാനമന്ത്രിസ്ഥാനത്തേക്കുള്ള പരിഗണനയിൽ മുന്നിലുള്ളത്. അടുത്തിടെ മേക്കർഫീൽഡ് മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ അദ്ദേഹം വിജയിച്ചിരുന്നു.
ലേബർ പാർട്ടി നേതൃത്വത്തിൽ വൻ സ്വാധീനമുള്ള മുൻ ആരോഗ്യസെക്രട്ടറിയായിരുന്ന വെസ് സ്ട്രീറ്റിംഗിന്റെ പേരും ഉയർന്നുകേൾക്കുന്നുണ്ട്.
ഇതിനു പുറമേ ലേബർ പാർട്ടിയിലെ മുൻ നിരനേതാക്കളായ ആഞ്ചല റെയ്നർ, എഡ് മിലിബാൻഡ് എന്നിവരുടെ പേരുകളും ഉയർന്നുകേൾക്കുന്നുണ്ട്.
വരുന്ന ആഴ്ച പാർലമെന്റിന്റെ സംയുക്തസമ്മേളനത്തെ ചാൾഡ് രാജാവ് അഭിസംബോധന ചെയ്യാനിരിക്കയേയാണു രാജ്യത്ത് പുതിയ രാഷ്ട്രീയസംഭവികാസങ്ങൾ ഉടലെടുത്തിരിക്കുന്നത്.
Tags : British Prime Minister resign Keir Starmer