വാഷിംഗ്ടൺ ഡിസി: യുഎസ് സ്‌ട്രൈക്കർ ഫോളാരിൻ ബലഗോണിന്‍റെ ചുവപ്പ് കാർഡിൽ ഫിഫയുമായി ഇടപെടൽ നടത്തിയതായി സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ബോസ്‌നിയയ്‌ക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് കിട്ടിയതിനെ തുടർന്ന് ബലഗോണിന് ലഭിച്ച ഒരു മത്സരത്തിലെ വിലക്ക് പുനഃപരിശോധിക്കാൻ താൻ ഫിഫയോട് ആവശ്യപ്പെട്ടതായി ട്രംപ് പറഞ്ഞു.
ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫന്‍റീനോയുമായി സംസാരിച്ചതായി സ്ഥിരീകരിച്ച ട്രംപ്, എന്നാൽ ഒരു പുനഃപരിശോധന ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നു, വിലക്ക് റദ്ദാക്കാൻ പറഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
നേരിട്ട് റെഡ് കാർഡ് ലഭിച്ചതോടെ ഫോളാരിൻ ബലഗോണിന് ബെൽജിയവുമായുള്ള പ്രീ ക്വാർട്ടറിൽ കളിക്കാൻ കഴിയുമായിരുന്നില്ല. ട്രംപ് ഇടപെടൽ നടത്തിയതിന് പിന്നാലെ ഒരു മത്സരത്തിലെ വിലക്ക് ഒരു വർഷത്തേക്ക് ഫിഫ നീട്ടാൻ തീരുമാനിച്ചിരുന്നു. ഇത് ഫുട്‌ബോൾ ലോകത്ത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. യുവേഫയടക്കം ഇതിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.