International
റിയാദ്: ഇറാനുമായുള്ള സംഘർഷം വർധിപ്പിക്കരുതെന്ന് സൗദി ഭരണനിയന്താവ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അമേരിക്കൻ പ്രസിഡന്റ് ട്രംപിനോട് ആവശ്യപ്പെട്ടു.
ഇറാനെ ആക്രമിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചെന്ന് ട്രംപ് അറിയിച്ച ശനിയാഴ്ച ഇരുവരും ഫോണിൽ സംസാരിച്ചുവെന്നാണു റിപ്പോർട്ട്.
അമേരിക്കൻ ആക്രമണത്തിനു പ്രതികാരമായി സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലെ എണ്ണ ഉത്പാദന-വിതരണ സംവിധാനങ്ങളെ ഇറാൻ ലക്ഷ്യമിട്ടേക്കുമെന്ന ആശങ്ക ട്രംപിനെ മുഹമ്മദ് രാജകുമാരൻ ധരിപ്പിച്ചുവെന്നാണു റിപ്പോർട്ടിൽ പറയുന്നത്.
കഴിഞ്ഞയാഴ്ച ഇറാക്കിലെ ഇറാൻ അനുകൂല സായുധസംഘങ്ങൾക്കുമേൽ യുഎസ് നടത്തിയ ആക്രമണത്തിൽ സൗദിയും പങ്കുചേർന്നിരുന്നു.
International
ന്യൂയോര്‍ക്ക്: ഗാസയിലെ ഹമാസ് ഭീകരരെ സമ്പൂര്‍ണമായി നിരായുധീകരിക്കുന്നതിനു കരാറിലെത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ഇസ്രേലി സൈന്യം ഗാസയില്‍നിന്നു ഘട്ടംഘട്ടമായി പിന്മാറാനും ധാരണയായെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ അറിയിച്ചു. ട്രംപ് രൂപവത്കരിച്ച "ബോര്‍ഡ് ഓഫ് പീസ്' ആണ് ചരിത്രപരമായ കരാറിലെത്തിയത്. ഗാസയില്‍ പുതിയ ഭരണകൂടം സ്ഥാപിക്കുന്നതിനും കരാറായി. ഘട്ടങ്ങളായാണു കരാർ നടപ്പാക്കുകയെന്ന് ട്രംപ് പറഞ്ഞു.
“ഹമാസിന്റെ നിരായുധീകരണം പൂർത്തിയായാൽ ഇസ്രേലി സേനയെ ഗാസയിൽനിന്നു പിൻവലിക്കും. പുതിയ പലസ്തീൻ പോലീസിനൊപ്പം ചേർന്ന് ഇന്റർനാഷണൽ സ്റ്റെബിലൈസേഷൻ ഫോഴ്സ് ഗാസയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കും” -ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അതേസമയം, കരാറിൽ അവ്യക്തത തുടരുകയാണെന്ന വിലയിരുത്തലുണ്ട്.
ഹമാസ് ആയുധങ്ങൾ കൈമാറണമെന്നും തുരങ്കശൃംഖല നശിപ്പിക്കണമെന്നും ട്രംപ് നേരത്തേ അവതരിപ്പിച്ച 20 ഇന സമാധാന പദ്ധതിയിൽ ആവശ്യപ്പെടുന്നുണ്ട്. ഇസ്രേലി സേന പിന്മാറിയശേഷം പുതിയ ടെക്നോക്രാറ്റിക് പലസ്തീനിയൻ സർക്കാർ ഗാസയുടെ ഭരണം ഏറ്റെടുക്കുക, അന്താരാഷ്ട്ര സുരക്ഷാസേനയെ വിന്യസിക്കുക, ഗാസയുടെ പുനരുദ്ധാരണം നടത്തുക എന്നിവയും സമാധാന പദ്ധതിയിലെ നിർദേശങ്ങളാണ്.
ഒന്‍പതു മാസം മുന്‍പാണ് അമേരിക്കയുടെ മധ്യസ്ഥതയിൽ ഗാസയിൽ സമാധാന കരാർ ഒപ്പുവച്ചത്. എന്നാൽ, ഹമാസിന്റെ നിരായുധീകരണം, ഗാസയുടെ പുനർനിർമാണം തുടങ്ങിയ വിഷയങ്ങളിൽ ഇസ്രയേൽ-ഹമാസ് ചർച്ച വഴിമുട്ടി. യുദ്ധാനന്തര ഗാസയുടെ പുനര്‍നിര്‍മാണം, ഭരണം, സുരക്ഷ എന്നിവയുടെ മേല്‍നോട്ടത്തിനായി ഈ വര്‍ഷം ആദ്യം രൂപവത്കരിച്ച അന്താരാഷ് ട്ര സംഘടനയാണ് ബോര്‍ഡ് ഓഫ് പീസ്. ഡോണള്‍ഡ് ട്രംപ് ആണ് ഇതിന്റെ സ്ഥാപക ചെയര്മാന്.
വെടിനിർത്തൽ ധാരണയിലെ സുപ്രധാന ഭാഗമായ നിരായുധീകരണത്തിനു തങ്ങൾ സമ്മതിച്ചതായി ഇന്നലെ ഹമാസ് നേതൃത്വം അറിയിച്ചു. എന്നാൽ, ട്രംപിന്റെ കരാർ ഇസ്രയേലിനു സ്വീകാര്യമല്ലെന്ന് തീവ്ര വലതുപക്ഷ നേതാവും സുരക്ഷാ മന്ത്രിയുമായ ഇറ്റാമർ ബെൻ ഗിവർ പറഞ്ഞു.
ഹമാസിന്റെ യഥാർഥത്തിലുള്ള നിരായുധീകരണം പൂർത്തിയായാൽ മാത്രമേ ഗാസയിൽനിന്നു സേനയെ പിൻവലിക്കൂ എന്നാണു മുതിർന്ന ഇസ്രേലി ഉദ്യോഗസ്ഥൻ പറഞ്ഞത്.
International
വാഷിംഗ്ടൺ ഡിസി: മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെ ശേഖരത്തിൽ കടുത്ത ക്ഷാമം അനുഭവപ്പെടുന്നതിനെത്തുടർന്ന് ഇറാനെതിരേയുള്ള സൈനിക ആക്രമണങ്ങൾ കൂടുതൽ വ്യാപിപ്പിക്കാനുള്ള നീക്കം താത്കാലികമായി മാറ്റിവച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്.
മുതിർന്ന യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കൻ പ്രതിരോധ സംവിധാനങ്ങളിലെ പേട്രിയറ്റ് മിസൈലുകൾ അടക്കമുള്ള ആയുധശേഖരം അതിവേഗം തീരുന്നതായി പെന്റഗണിലെ സൈനിക ഉപദേഷ്ടാക്കൾ ട്രംപിനു മുന്നറിയിപ്പു നൽകിയിരുന്നു.
ഈ ഘട്ടത്തിൽ ആക്രമണം കൂടുതൽ കടുപ്പിച്ചാൽ യുഎസ് സൈനികതാവളങ്ങളുടെയും ഗൾഫ് മേഖലയിലെ സഖ്യരാജ്യങ്ങളുടെയും സുരക്ഷ അപകടത്തിലാകുമെന്നാണു വിലയിരുത്തൽ.
International
വാഷിംഗ്ടൺ ഡിസി: മൂന്നുമാസം മുന്‍പ് വെടിവയ്പിനെത്തുടർന്ന് മാറ്റിവച്ച വൈറ്റ്ഹൗസ് മാധ്യമപ്രവർത്തകരുടെ വാർഷിക യോഗം വെള്ളിയാഴ്ച നടന്നു. പ്രസിഡന്റ് ട്രംപ് മുഖ്യാതിഥിയായി പങ്കെടുത്തു.
ഒരു മണിക്കൂറിലേറെ നീണ്ട പ്രസംഗത്തിൽ തനിക്കിഷ്ടമുള്ള ചില മാധ്യമപ്രവർത്തകരെ പ്രശംസിക്കാനും അല്ലാത്തവരെ പരസ്യമായി അധിക്ഷേപിക്കാനും ട്രംപ് മുതിർന്നു. മുൻ പ്രസിഡന്റ് ബറാക് ഒബാമ, കലിഫോർണിയ ഗവർണർ ഗാവിം ന്യൂസം തുടങ്ങിയവരെയും ട്രംപ് പരിഹസിച്ചു.
മികച്ച മാധ്യമപ്രവർത്തകർക്കുള്ള പുരസ്കാരങ്ങളും ട്രംപ് വിതരണം ചെയ്തു. ഇതിൽ ഭൂരിഭാഗവും ട്രംപിനും അദ്ദേഹത്തിന്റെ സർക്കാരിനും എതിരേയുള്ള റിപ്പോർട്ടുകളുടെ പേരിൽ ലഭിച്ച പുരസ്കാരങ്ങളായിരുന്നു.
വാൾഡോർഫ് അസ്റ്റോറിയ ഹോട്ടലിൽ കനത്ത സുരക്ഷയോടെ ആയിരുന്നു പരിപാടി. അടുത്ത വർഷത്തെ യോഗം പതിവുപോലെ ഹിൽട്ടൺ ഹോട്ടലിൽ നടത്തുമെന്ന് വൈറ്റ്ഹൗസ് മാധ്യപ്രവർത്തക കൂട്ടായ്മ അറിയിച്ചു.
ഹിൽട്ടൻ ഹോട്ടലിൽ ഏപ്രിലിൽ നടന്ന ആദ്യയോഗത്തിൽ വെടിവയ്പുണ്ടായിരുന്നു. ട്രംപ്, പത്നി മെലാനിയ, വൈസ് പ്രസിഡന്റ് വാൻസ് തുടങ്ങിയവരെ ഒഴിപ്പിച്ചുമാറ്റേണ്ടിവന്നു. അക്രമിയെ പിടികൂടാൻ സഹായിച്ച സീക്രട്ട് സർവീസ് ഉദ്യോഗസ്ഥനും ട്രംപ് വെള്ളിയാഴ്ചത്തെ യോഗത്തിൽ അവാർഡ് സമ്മാനിച്ചു.
International
വാഷിംഗ്ടൺ ഡിസി: ഇന്ത്യ, ചൈന, ബ്രിട്ടൻ തുടങ്ങി ഏറ്റവും പ്രധാനപ്പെട്ട 60 വ്യാപാര പങ്കാളികൾക്കുമേൽ അമേരിക്കയിലെ ട്രംപ് ഭരണകൂടം ഇറക്കുമതിച്ചുങ്കം ചുമത്തി. ഈ രാജ്യങ്ങളിൽ നിർബന്ധിത തൊഴിൽ അവസാനിപ്പിക്കാൻ നടപടികളില്ല എന്നു പറഞ്ഞാണിത്. 10 മുതൽ 12.5 വരെ ശതമാനം ചുങ്കമാണു ചുമത്തിയിരിക്കുന്നത്. ഇന്ത്യയുടേത് 10 ശതമാനമാണ്.
ട്രംപ് കഴിഞ്ഞ വർഷം ജനുവരിയിൽ അധികാരത്തിലേറിയതിനു പിന്നാലെ ആരംഭിച്ച വ്യാപാരയുദ്ധത്തിന്റെ തുടർച്ചയാണ് ഈ നടപടി. ഇത്തവണ ചുങ്കം ചുമത്താൻ ‘നിർബന്ധിത തൊഴിലിനെ’ കൂട്ടുപിടിച്ചെന്നേയുള്ളൂ.
അമേരിക്കയിലേക്കുള്ള ഇറക്കുമതിയുടെ 99.4 ശതമാനവും പുതിയ ചുങ്കത്തിനു കീഴിൽ വരും. എണ്ണ, പ്രകൃതിവാതകം, യുഎസ്-മെക്സിക്കോ-കാനഡ ഉടന്പടിയുടെ ഭാഗമായുള്ള ഉത്പന്നങ്ങൾ എന്നിവയെ ചുങ്കത്തിൽനിന്ന് ഒഴിവാക്കി.
കഴിഞ്ഞ വർഷം ഏപ്രിലിൽ ട്രംപ് ലോകരാജ്യങ്ങൾക്കുമേൽ കനത്ത ചുങ്കം ചുമത്തിയിരുന്നു. എന്നാൽ, ഇതിൽ ഭൂരിഭാഗവും നിയമവിരുദ്ധമാണെന്ന് അമേരിക്കൻ സുപ്രീംകോടതി ഈ വർഷം ഫെബ്രുവരിയിൽ വിധിച്ചു.
വിട്ടുകൊടുക്കാൻ തയാറല്ലാതിരുന്ന ട്രംപ് ഭരണകൂടം എല്ലാ രാജ്യങ്ങൾക്കുംമേൽ താത്കാലികമായി പത്തു ശതമാനം കരം ചുമത്തി. ഇതിന്റെ കാലാവധി വ്യാഴാഴ്ച അർധരാത്രി 12ന് അവസാനിച്ചു. ഇതിനു പകരമായിട്ടാണ് നിർബന്ധിത തൊഴിലിന്റെ പേരിലുള്ള പുതിയ ചുങ്കം. ഇത് വെള്ളിയാഴ്ച പുലർച്ചെ 12.01 നു നിലവിൽ വന്നു.
നിർബന്ധിത തൊഴിലിനെതിരേ നിയമമൊന്നും ഇല്ലാത്ത ചൈന, ബ്രിട്ടൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്കുമേൽ 12.5 ശതമാനം ചുങ്കമാണ് ട്രംപ് ഭരണകൂടം ചുമത്തിയിരിക്കുന്നത്. ഇത്തരം നിയമങ്ങൾ നടപ്പാക്കിയതിന്റെ പേരിലാണ് ഇന്ത്യ, ശ്രീലങ്ക, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കുമേൽ 10 ശതമാനം ചുങ്കം മാത്രം ചുമത്തിയത്.
International
വാഷിംഗ്ടൺ ഡിസി: ചെങ്കടലിലെ കപ്പലാക്രമണത്തിന് ഇറാനും അവരുടെ പിന്തുണയുള്ള യെമനിലെ ഹൂതികൾക്കും ശിക്ഷ നല്‍കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ്. ചെങ്കടലിൽ ഇനി കപ്പലുകൾ ആക്രമിക്കപ്പെട്ടാൽ അതിന് ഉത്തരവാദി ഇറാനായിരിക്കും.
ഇറാനെതിരേ വൻ സൈനിക ഓപ്പറേഷൻ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ആലോചനയിലാണെന്നും ട്രംപ് അറിയിച്ചു. ഇറാൻ ആവശ്യത്തിനു വേദന അനുഭവിച്ചിട്ടില്ല.
ചരക്കുകപ്പലുകൾക്കുണ്ടാകുന്ന നഷ്ടം ഇറാന്റെ പണം ഉപയോഗിച്ചു വീട്ടുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഉപരോധത്തിന്റെ ഭാഗമായി മരവിപ്പിച്ചിട്ടുള്ള ഇറേനിയൻ ആസ്തികൾ ചെലവഴിക്കുന്നതിനെക്കുറിച്ചാണു ട്രംപ് സൂചിപ്പിച്ചത്. മറ്റൊരു രാജ്യത്തിന്റെ സ്വത്ത് കവരുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു.
ഇതിനിടെ, ചെങ്കടൽ വഴി സൗദിയുടെ കയറ്റുമതി നിലച്ചത് ആഗോള വിപണിയിൽ എണ്ണവില നൂറു ഡോളറിനു മുകളിലെത്താൻ ഇടയാക്കി. ഇറാന്റെ പിന്തുണയുള്ള ഹൂതികൾ സൗദിക്കെതിരേ നാവിക ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ട് സൗദി എണ്ണ ടാങ്കറുകളെ ആക്രമിച്ചതായി ഹൂതികൾ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
ആക്രമണം തുടരുന്നു
ഇറാൻ-യുഎസ് സംഘർഷത്തിനു ശമനമില്ല. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചെയും ഇറാനിൽ യുഎസ് ബോംബിട്ടു. ഖെഷം ദ്വീപിലും ഹോർമുസ് കടലിടുക്കിലും അമേരിക്കൻ മിസൈലുകൾ പതിച്ചു.
അഹ്വാസ് നഗരത്തിലുണ്ടായ മറ്റൊരാക്രമണത്തിൽ നാലു പേർ കൊല്ലപ്പെടുകയും അഞ്ചു പേർക്കു പരിക്കേൽക്കുകയും ചെയ്തു.
അറബിരാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാനും മിസൈൽ-ഡ്രോൺ ആക്രമണം നടത്തി.
International
വാഷിംഗ്ടൺ ഡിസി: സൗദി ഇസ്രയേലിനെ അംഗീകരിച്ചാൽ മാത്രമേ അമേരിക്കയുമായുള്ള ആണവക്കരാർ യാഥാർഥ്യമാകൂ എന്ന് പ്രസിഡന്റ് ട്രംപ്. സൗദി-യുഎസ് ആണവക്കരാർ പശ്ചിമേഷ്യയിൽ ആയുധമത്സരത്തിന് വഴിവയ്ക്കുമെന്ന വിമർശനങ്ങൾക്കിടെയാണു ട്രംപ് പുതിയ വ്യവസ്ഥ പ്രഖ്യാപിച്ചത്.
അറബി രാജ്യങ്ങളും ഇസ്രയേലും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തിയ ഏബ്രഹാം ഉടന്പടിയിൽ സൗദിയും ചേരണമെന്നാണു ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ട്രംപിന്റെ ഒന്നാം ഭരണകാലത്ത് 2020ലാണ് ഈ ഉടന്പടിയുണ്ടായത്.
യുഎഇ, ബഹ്റിൻ രാജ്യങ്ങളാണ് അദ്യം ഉടന്പടിയിൽ ചേർന്നത്. ഇതോടെ ഇവരും ഇസ്രയേലും തമ്മിൽ സാധാരണ നിലയിലുള്ള നയതന്ത്രബന്ധം യാഥാർഥ്യമായി. സുഡാൻ, മൊറോക്കോ എന്നീ മുസ്ലിം രാജ്യങ്ങളും പിന്നീട് ഇസ്രയേലിനെ അംഗീകരിക്കാൻ തയാറായി. സൗദി ഏബ്രഹാം ഉടന്പടിയിൽ ചേരുമോ എന്നതിൽ വ്യക്തതയില്ല.
സൗദിയുമായുള്ള അമേരിക്കയുടെ സിവിലിയൻ ആണവക്കരാർ സൈനികേതര ആവശ്യങ്ങൾക്കു മാത്രമുള്ളതാണെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. കുറിപ്പിൽ ‘ആണവ ഇന്ധന സന്പുഷ്ടീകരണം ഉണ്ടാവില്ല’ എന്ന് ബ്രാക്കറ്റിൽ ചേർത്തിട്ടുണ്ട്.
അമേരിക്കൻ സാങ്കേതികവിദ്യയിൽ സൗദിയുടെ ഊർജാവശ്യത്തിന് റിയാക്ടറുകൾ നിർമിക്കാനുള്ള കരാറാണു ബുധനാഴ്ച പ്രഖ്യാപിക്കപ്പെട്ടത്. ഇതിനായി സൗദിക്കു സ്വന്തം നിലയിൽ ആണവ ഇന്ധനമായ യുറേനിയം സന്പുഷ്ടീകരിക്കാനും അനുമതിയുണ്ടാകുമെന്നായിരുന്നു ആദ്യ അറിയിപ്പ്.
സൗദിക്ക് അണ്വായുധം സ്വന്തമാക്കാനുള്ള വഴിയൊരുങ്ങിയെന്നും പശ്ചിമേഷ്യയിൽ അണ്വായുധ മത്സരമുണ്ടാകുമെന്നും വിമർശനമുയർന്നു. യുറേനിയം സന്പുഷ്ടീകരണത്തിന്റെ തോത് ഉയർത്തി അണുബോംബ് നിർമിക്കാനാകും. നിലവിൽ അണ്വായുധം സ്വന്തമായുള്ള ഏക രാജ്യം ഇസ്രയേലാണ്. ഇറാന്റെ പക്കൽ ഉയർന്ന തോതിൽ സന്പുഷ്ടീകരിച്ച യുറേനിയമുണ്ട്.
സൗദി-യുഎസ് ആണവക്കരാർ ഇസ്രേലി നേതൃത്വത്തെ ഭീതിയിലാഴ്ത്തിയെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവോ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഉന്നതരോ വിഷയത്തിൽ പ്രതികരിച്ചില്ല.
പക്ഷേ, മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്, മുൻ പ്രതിരോധമന്ത്രി ലീബർമാൻ എന്നിവർ കരാറിനെ വിമർശിക്കുകയും കരാറിന് യുഎസ് കോൺഗ്രസിന്റെ അനുമതി ലഭിക്കാതിരിക്കാൻ ഇസ്രയേൽ സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
International
വാഷിംഗ്ടൺ ഡിസി: സൗദി അറേബ്യയിൽ സിവിലിയൻ ആവശ്യങ്ങൾക്കുള്ള ആണവോർജ നിലയങ്ങൾക്കു സ്വന്തമായി യൂറേനിയം സമ്പുഷ്ടീകരിക്കാൻ വഴിതുറക്കുന്ന ചരിത്രപരമായ ആണവ കരാറിന് അംഗീകാരം നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
2008 മുതൽ യുഎസും സൗദിയും തമ്മിൽ നടന്നുവരുന്ന ആണവ സഹകരണ ചർച്ചകളുടെ തുടർച്ചയായാണ് ഈ പ്രഖ്യാപനം. 30 വർഷത്തെ കാലാവധിയുള്ള ഈ കരാറിലൂടെ അമേരിക്കൻ കമ്പനികൾ സാങ്കേതികവിദ്യയും മേൽനോട്ടവും നൽകി സൗദിയിലെ ആണവ പദ്ധതിക്ക് പിന്തുണ നൽകും.
യുറേനിയം സമ്പുഷ്ടീകരണം ആരംഭിക്കുന്നതിനുമുന്നോടിയായി, ഇത് ആവശ്യമാണോയെന്നും വാണിജ്യപരമായി ലാഭകരമാണോയെന്നും യുഎസ്-സൗദി സംയുക്ത സംഘം പരിശോധിക്കും.
നിർണായക സാങ്കേതികവിദ്യകൾ നേരിട്ടു കൈമാറാതെ, അമേരിക്കൻ കമ്പനികളുടെ നിയന്ത്രണത്തിലാകും സമ്പുഷ്ടീകരണ പ്ലാന്റ് സൗദിയിൽ നിർമിക്കുക. അടുത്ത പത്തു വർഷത്തേക്ക് സൗദി അറേബ്യ സ്വന്തമായി സമ്പുഷ്ടീകരണ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതോ മറ്റു രാജ്യങ്ങളിൽനിന്ന് വാങ്ങുന്നതോ കരാർ വിലക്കുന്നു. കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ചശേഷം അനുമതിക്കായി യുഎസ് കോൺഗ്രസിനുമുന്പിൽ സമർപ്പിക്കും.
യൂറേനിയം സമ്പുഷ്ടീകരിക്കാനുള്ള ശേഷി ഭാവിയിൽ ആണവായുധ നിർമാണത്തിലേക്കു നയിച്ചേക്കാമെന്നതിനാൽ ഈ നീക്കം അമേരിക്കയ്ക്കുള്ളിലും മധ്യപൂർവേഷ്യൻ മേഖലയിലും ചർച്ചകൾക്കു വഴിവച്ചിട്ടുണ്ട്. സൗദി അറേബ്യ ആണവ സാങ്കേതികവിദ്യ കൈവരിക്കുന്നതിൽ മേഖലയിലെ പ്രധാന സഖ്യകക്ഷിയായ ഇസ്രയേൽ ആശങ്ക പ്രകടിപ്പിച്ചുകഴിഞ്ഞു.
മേഖലയിലെ സൗദിയുടെ പ്രധാന എതിരാളിയായ ഇറാൻ നിലവിൽ യുറേനിയം സമ്പുഷ്ടീകരിച്ചു ശേഖരിക്കുന്നുണ്ട്. ഇറാൻ ആണവായുധം വികസിപ്പിച്ചാൽ സൗദിയും ആ വഴി സ്വീകരിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ മുന്‍പ് വ്യക്തമാക്കിയിരുന്നു.
Business
വാഷിംഗ്ടൺ ഡിസി: ഇന്ത്യക്കുമേൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ ഇടിത്തീ വീണ്ടും. ജനറിക് മരുന്നുകൾക്ക് 200 ശതമാനംവരെ തീരുവ വർധിപ്പിക്കുമെന്നു ട്രംപ് പ്രഖ്യാപിച്ചു.
ഘട്ടംഘട്ടമായാണു തീരുവ വർധിപ്പിക്കുക. അമേരിക്കയില്‍ മരുന്ന് ഉത്പാദനം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ട്രംപിന്റെ നടപടി ഇന്ത്യക്കു കനത്ത തിരിച്ചടിയാകും. യുഎസിലേക്ക് ഏറ്റവും കൂടുതൽ ജെനറിക് മരുന്നുകൾ കയറ്റുമതി ചെയ്യുന്ന രാജ്യമായതുകൊണ്ടുതന്നെ ഈ തീരുമാനം ഇന്ത്യയെ സാരമായി ബാധിച്ചേക്കാം. യുഎസിൽ വിൽക്കുന്ന ജനറിക് മരുന്നുകളിൽ 40-50 ശതമാനവും ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്നതാണ്.
പുതിയ പ്രഖ്യാപനപ്രകാരം ഓഗസ്റ്റ് ഒന്നു മുതൽ തുടർന്നുള്ള രണ്ട് വർഷത്തേക്ക് എല്ലാ ജനറിക് മരുന്നുകളുടെയും ഇറക്കുമതി തീരുവ പൂജ്യം ശതമാനമായി തുടരും. എന്നാൽ ഇതിനുശേഷം വരുന്ന 2028 ഓഗസ്റ്റ് മുതൽ ഇത് 100 ശതമാനം തീരുവയാകും. അതിനുശേഷം 2029 ഓഗസ്റ്റ് മുതൽ 200 ശതമാനമായും കുത്തനെ ഉയർത്തുമെന്ന് ട്രംപ് വ്യക്തമാക്കി.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം പങ്കുവെച്ചത്. മരുന്ന് നിർമാണം രാജ്യത്തിനുള്ളിൽ തന്നെ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം.
ട്രംപ് പ്രഖ്യാപിച്ചത് എന്താണ്?
ഓഗസ്റ്റ് 1 മുതൽ യുഎസിലേക്ക് എത്തുന്ന ജനറിക് മരുന്നുകൾക്ക് ആദ്യ രണ്ട് വർഷത്തേക്ക് പൂജ്യം ശതമാനം നികുതിയായിരിക്കും ഉണ്ടായിരിക്കുകയെന്ന് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ ട്രംപ് വ്യക്തമാക്കി. അതിനുശേഷം, അടുത്ത ഒരു വർഷത്തേക്ക് നികുതി 100 ശതമാനമായും മൂന്നാം വർഷം മുതൽ 200 ശതമാനമായും ഉയർത്തും.
മരുന്ന് നിർമാണം യുഎസിൽ തിരികെ കൊണ്ടുവരാനാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അനുവദിച്ചിട്ടുള്ള സമയത്തിനുള്ളിൽ നിർമാണ പ്ലാന്റുകളും ഉപകരണങ്ങളും സ്ഥാപിക്കാൻ തയാറാകാത്ത കന്പനികൾക്ക് കനത്ത പിഴയുണ്ടാകുമെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അമേരിക്കയിലെ ജനങ്ങളെ സംരക്ഷിക്കുക എന്നതാണ് ഈ നയത്തിന്റെ ലക്ഷ്യമെന്നും പേറ്റന്റുള്ളതും ബ്രാൻഡഡ് ആയതും നൂതനവുമായ മരുന്നുകളുടെ കാര്യത്തിൽ നിലവിലുള്ള രീതി മാറ്റമില്ലാതെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രാൻഡഡ് മരുന്നുകൾ നിർമിക്കുന്ന സ്ഥാപനങ്ങളുമായി ധാരണയിലെത്തുകയോ നിർമാണം യുഎസിലേക്ക് മാറ്റുകയോ ചെയ്തില്ലെങ്കിൽ 100 ശതമാനം താരിഫ് ചുമത്തുന്ന ഉത്തരവിൽ കഴിഞ്ഞ ഏപ്രിൽ രണ്ടിന് ട്രംപ് ഒപ്പുവച്ചിരുന്നു.
ഇന്ത്യക്ക് വൻ ആഘാതമാകും
ലോകമെന്പാടും വൻതോതിൽ ജനറിക് മരുന്നുകൾ വിതരണം ചെയ്യുന്നതിനാൽ ഇന്ത്യയെ ‘ലോകത്തിന്റെ ഫാർമസി’ എന്നാണ് വിളിക്കാറ്. ട്രംപിന്റെ പുതിയ നയം ഇന്ത്യക്കാണ് ഏറ്റവും വലിയ തിരിച്ചടിയാകുക. അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ ജനറിക് മരുന്നുകൾ കയറ്റുമതി ചെയ്യുന്നത് ഇന്ത്യയാണ്.
ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവിന്റെ റിപ്പോർട്ട് പ്രകാരം 2025ൽ യുഎസ് 213 ബില്യണ്‍ ഡോളറിന്റെ ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്.
ജനറിക് മരുന്നുകൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഇന്ത്യക്ക് വലിയ പങ്കാണുള്ളത്. കഴിഞ്ഞ വർഷം ഇന്ത്യ 970 കോടി ഡോളറിന്റെ മരുന്നുകളാണ് യുഎസിലേക്ക് കയറ്റി അയച്ചത്. ഇന്ത്യയുടെ ആകെ ആഗോള ഫാർമ കയറ്റുമതിയായ 25.8 ബില്യണ്‍ ഡോളറിന്റെ 38 ശതമാനത്തോളമാണിത്.
ഉയർന്ന രക്തസമ്മർദം, പ്രമേഹം, കാൻസർ, പകർച്ചവ്യാധികൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയുടെ ചികിത്സയ്ക്കായി ഇന്ത്യൻ ജനറിക് മരുന്നുകൾ വ്യാപകമായി ഉപയോഗിച്ചുവരുന്നു.
ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്റ്റാറ്റിനുകൾ, ആന്റിബയോട്ടിക്കുകൾ തുടങ്ങിയ ജനറിക് മരുന്നുകളാണ് അമേരിക്കക്കാരുടെ കുറിപ്പടികളിൽ ഏകദേശം 90 ശതമാനവും. ഇവ കൂടുതലായും ഇന്ത്യയിലാണ് നിർമിക്കുന്നത്.
എന്നാൽ, ഇവയുടെ നിർമാണത്തിനാവശ്യമായ ചേരുവകൾക്കായി ചൈനയെയാണ് ആശ്രയിക്കുന്നത്. അമേരിക്കയുടെ നയരൂപകർത്താക്കൾ ഇത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.
ഹെൽത്ത് കെയർ അനലിറ്റിക്സ് സ്ഥാപനമായ IQVIAയുടെ കണക്കുകൾ പ്രകാരം യുഎസ് ഫാർമസികളിൽ നല്കുന്ന എല്ലാ ജനറിക് മരുന്ന് കുറിപ്പടികളുടെയും 47 ശതമാനവും വിതരണം ചെയ്യുന്നത് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കന്പനികളാണ്.
അളവിൽ മാത്രം ഒതുങ്ങുന്നതല്ല ഇന്ത്യൻ ജനറിക് മരുന്നുകൾ യുഎസിനു നൽകുന്ന സംഭാവന. 2022ൽ മാത്രം 219 ബില്യണ്‍ ഡോളറും കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ മാത്രം 1.3 ട്രില്യണ്‍ ഡോളറും യുഎസ് ആരോഗ്യമേഖലയ്ക്ക് ലാഭമുണ്ടാക്കിക്കൊടുത്തതായി കണക്കാക്കപ്പെടുന്നു.
Sports
ഭൂഗോള കാല്‍പ്പന്ത് പോരാട്ടത്തിന്റെ ആവേശത്തിനും ആരവത്തിനും സ്പാനിഷ് വസന്തത്തോടെ പര്യവസാനം. ഇനിയൊരു ലോകകപ്പിനായി 2030 വരെ കാത്തിരിക്കണം എന്നതാണ് ആരാധകരെ സംബന്ധിച്ച് ഇപ്പോഴുള്ള വിഷമം. നീണ്ട നാലു വര്‍ഷങ്ങളുടെ കാത്തിരിപ്പ്..! അതെ, ഇപ്പോള്‍ മുതല്‍ ബ്രസീലിലെയും അര്ജന്റീനയിലെയുമെല്ലാം ആരാധകര്‍ 2030 ലോകകപ്പിനായുള്ള പണസമാഹരണം തുടങ്ങിക്കഴിഞ്ഞു; അവര്‍ അങ്ങനെയാണ്... 2026 സമ്മാനിച്ച ചില സുപ്രധാന മുഹൂര്‍ത്തങ്ങളിലൂടെ...
ഉദിച്ചുയര്‍ന്ന് വൊസീഞ്ഞ
ലോകകപ്പിലെ നവാഗതരായിരുന്നു കേപ് വെര്‍ദെ. അറ്റ്ലാന്റിക് സമുദത്തിലെ ദ്വീപസമൂഹമായ കേപ് വെര്‍ദെയുടെ ലോകകപ്പ് യോഗ്യത അദ്ഭുതപ്പെടുത്തുന്നതായിരുന്നു. കരുത്തരായ കാമറൂണിനെ അടക്കം കീഴടക്കിയാണ് അവര്‍ മുന്നേറിയത്. അതിനെ ശരിവയ്ക്കുന്ന പ്രകടനമാണ് അവര്‍ പുറത്തെടുത്തത്. ടീമിന്റെ ഗോള്‍വലയം കാത്ത വൊസീഞ്ഞയുടെ മാസ്മരിക പ്രകടനം ഏറെ ശ്രദ്ധ പിടിച്ചുപറ്റി.
ഗ്രൂപ്പ്-എച്ചില് സ്പെയിനിനെതിരേ തകര്‍പ്പന്‍ ഏഴു സേവുകള്‍ നടത്തിയാണ് വൊസീഞ്ഞ ലോകശ്രദ്ധയാകര്‍ഷിച്ചത്. റൗണ്ട് ഓഫ് നോക്കൗട്ടില്‍ അര്‍ജന്റീനയ്ക്കെതിരേ 3-2ന് തോറ്റെങ്കിലും മെസിയെയും സംഘത്തെയും കേപ് വെര്‍ദെ വിറപ്പിച്ചു. മെസിയുടെ മൂന്ന് ഫ്രീകിക്ക് ഉള്‍പ്പെടെ ഏഴ് ഗോള്‍ ശ്രമങ്ങളാണ് വൊസീഞ്ഞ നിര്‍വീര്യമാക്കിയത്. നാലു കളികളിലായി 18 സേവ് ഈ ഗോള്‍കീപ്പര്‍ നടത്തി. 40-ാം വയസില്‍ ലോകകപ്പില്‍ അരങ്ങേറ്റം നടത്തിയ വൊസീഞ്ഞ തലയെടുപ്പോടെയാണ് കളിക്കളം വിട്ടത്. 25-ാം വയസില്‍ പ്രഫഷണല്‍ ഫുട്ബോള്‍ രംഗത്തെത്തെത്തിയ വൊസീഞ്ഞ പോര്‍ച്ചുഗല്‍ രണ്ടാംഡിവിഷന്‍ ക്ലബ്ബായ ഷാവേസിന്റെ താരമാണ്.
വിവേചനം നേരിട്ട് ഇറാന്
ലോകകപ്പില്‍ കടുത്ത വിവേചനവും അടിച്ചമര്‍ത്തലും നേരിട്ട് ഇറാന് മടങ്ങി. പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍നിന്ന് കടുത്ത വിവേചനമാണ് ലോകകപ്പില്‍ ഇറാന് നേരിട്ടത്. അമേരിക്ക മുഖ്യ ആതിഥേയരായ ടൂര്‍ണമെന്റില്‍ ഇറാന് കളിക്കുമോയെന്ന് സംശയമുണ്ടായിരുന്നു. മത്സരങ്ങള്‍ മെക്സിക്കോയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫിഫ അനുവദിച്ചില്ല. ഒടുവില്‍ കളിക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച് കളിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍, ഇറാന് പരിശീലനവും താമസ സ്ഥലവും ഒരുക്കിയിരുന്നത് മെക്സിക്കോയിലായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു കളികളും അമേരിക്കയിലെ സ്റ്റേഡിയങ്ങളിലാണ് നടന്നത്. മത്സരശേഷം മതിയായ വിശ്രമത്തിന് പോലും സമയം ലഭിക്കാതെ കളിക്കാരും ഒഫീഷല്സും മെക്സിക്കോയിലെ ടിഹുവാനയിലേക്ക് വിമാനം കയറേണ്ടിവന്നു.
വിവാദക്കളികള്
അര്‍ജന്റീന- ഈജിപ്ത് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ റഫറിയുടെ തീരുമാനങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധങ്ങള്‍ ഇനിയും അടങ്ങിയില്ല. മത്സരത്തില്‍ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ജയിച്ച് അര്‍ജന്റീന ക്വാര്‍ട്ടറില്‍ കടന്നെങ്കിലും ‘വാര്' തീരുമാനം ചര്‍ച്ചയായി. 79-ാം മിനിറ്റ് വരെ രണ്ടു ഗോളുകള്‍ക്ക് പിന്നിട്ടു നിന്നശേഷം അവിശ്വസനീയ തിരിച്ചുവരവ് നടത്തിയാണ് അര്‍ജന്റീന ജയം സ്വന്തമാക്കിയത്. ഈജിപ്തിനായി യാസെര്‍ ഇബ്രാഹിമും മൊസ്തഫ സീക്കോയുമാണ് സ്കോര്‍ ചെയ്തത്. എന്നാല്‍, സീക്കോ ആദ്യം നേടിയ ഗോള്‍ മത്സരം നിയന്ത്രിച്ച ഫ്രഞ്ച് റഫറി ഫ്രന്‍സ്വ ലെറ്റെക്സിയറെ ‘വാര്' പരിശോധനയില്‍ റദ്ദാക്കിയതും അര്‍ജന്റീനയുടെ വിജയഗോളും വിവാദമായി. ഗോളിനു മുമ്പ് മുഹമ്മദ് സലയെ ബോക്സില്‍വച്ച് അര്‍ജന്റീനയുടെ ജൂലിയന്‍ ആല്‍വരെസ് ഫൗള്‍ ചെയ്തതിന് റഫറി ‘വാര്' പരിശോധന അനുവദിച്ചില്ലെന്ന് ഈജിപ്ഷന്‍ ടീം ചൂണ്ടിക്കാട്ടി. ഇത് അനീതിയാണെന്നായിരുന്നു ഈജിപ്ത് പരിശീലകന് ഹൊസം ഹസന് പ്രതികരിച്ചത്.
റഫറിമാര്‍ മത്സരം നിയന്ത്രിക്കുന്നത് നീതിപൂര്‍വമല്ലെന്ന് പല കോണുകളില്‍നിന്ന് ആക്ഷേപമുയര്‍ന്ന ലോകകപ്പാണിത്.
ട്രംപിന്റെ ഇടപെടല്‍
ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായ യുഎസ് താരം ഫൊളാരിന്‍ ബലോഗന്റെ വിലക്ക് നീക്കണമെന്ന ആവശ്യവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ ഇടപെടല്‍ വിവാദങ്ങളുയര്‍ത്തി. ഇക്കാര്യത്തില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ നടപ്പാക്കിയതാകട്ടെ, ട്രംപിന്റെ തീരുമാനങ്ങളും. ബോസ്നിയ ആന്‍ഡ് ഹെര്സെഗൊവിനയുമായുള്ള മത്സരത്തിലാണ് ബലോഗന് ചുവപ്പു കാര്‍ഡ് കിട്ടിയത്. ട്രംപിന്റെ ഇടപെടലില്‍ ചുവപ്പുകാര്‍ഡ് ഫിഫ റദ്ദാക്കി. ഇതേത്തുടര്‍ന്ന് രാഷ്ട്രീയ നിഷ്പക്ഷത ലംഘിച്ചതായി ആരോപിച്ച് ഫിഫയ്ക്കും ഇന്ഫാന്റിനോയ്ക്കുമെതിരേ അന്വേഷണം ആവശ്യപ്പെട്ട് എഴുപതിലധികം യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ രംഗത്തുവന്നു.
സംഘാടനം പിഴച്ചു
2026 ലോകകപ്പിന്റെ സംഘാടനം മോശമായിരുന്നെന്ന് ഉറുഗ്വെ പരിശീലകന് മാഴ്സെലോ ബിയേല്‍സ തുറന്നടിച്ചു. വിമാനത്താവളത്തില്‍ കളിക്കാരെയും ഫോട്ടോഗ്രാഫര്‍മാരെയും റഫറിമാരെയും പരിശീലകരെയും തടഞ്ഞുവച്ചു. അമേരിക്ക വീസ അനുവദിക്കാത്തതിനാല്‍ ആഫ്രിക്കന്‍ ഫുട്ബോളിലെ കഴിഞ്ഞവര്‍ഷത്തെ മികച്ച റഫറിയായി തെരഞ്ഞെടുക്കപ്പെട്ട സോമാലിയക്കാരന്‍ ഒമര്‍ അബ്ദുള്‍ കാദിര് അര്‍ടാനെ ഫിഫ റഫറിമാരുടെ പട്ടികയില്‍നിന്നൊഴിവാക്കി. അമേരിക്ക വീസ അനുവദിക്കാത്തതായിരുന്നു കാരണം. ഇറാഖ് താരം അയ്മെന്‍ ഹുസൈനെ ഏഴ്മണിക്കൂറാണ് വിമാനത്താവളത്തില്‍ ചോദ്യം ചെയ്തത്. സെനഗല്‍ ടീമിനും ഈ പ്രശ്നംം നേരിട്ടു.
ബൈ, ബൈ
ലോകകപ്പിന്റെ ആകര്‍ഷകമായ ബ്രസീല്‍ താരം നെയ്മര്‍, പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ച്, ബെല്‍ജിയത്തിന്റെ കെവിന് ഡിബ്രൂയിന് തുടങ്ങിയവരൊന്നും 2030 ലോകകപ്പിനുണ്ടായേക്കില്ല. കിലിയന്‍ എംബപ്പെയും എര്‍ലിംഗ് ഹാലണ്ടിനും ജൂഡ് ബെല്ലിങ്ഗമിനുമെല്ലാം ഇനിയും സമയമുണ്ട്. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനൊയും നെയ്മറും കണ്ണീരോടെ മടങ്ങി. ഫൈലിലെ തോല്‍വിയില്‍ മെസിയുടെ കണ്ണും നിറഞ്ഞു.
നോര്‍വെയെ ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിച്ചാണ് എര്‍ലിംഗ് ഹാലണ്ട് കളം വിട്ടത്. കളിച്ച മത്സരത്തിലെല്ലാം മൈതാനം വിറപ്പിച്ച് നോര്‍വെ സൂപ്പര്‍ താരം ഹാലണ്ട് ഏവരുടെയും മനംകവര്‍ന്നു.
ക്ലൈമാക്സ് അടി
അര്‍ജന്റീന x സ്പെയിന് ഫൈനല്‍ അവസാനിച്ചത് കയ്യാങ്കളിയില്‍. ഫൈനല്‍ വിസിലിനു പിന്നാലെ നടന്ന കയ്യാങ്കളി ലോകപോരാട്ടത്തിന്റെ മാന്യതയ്ക്കു കളങ്കമായി. അര്‍ജന്റീനയുടെ നഹ്വേല്‍ മോളിന സ്പെയിനിന്റെ റോഡ്രിയുമായി ഉന്തുംതള്ളുമുണ്ടായി. സംഭവസ്ഥലത്തെത്തിയ അര്‍ജന്റീനയുടെ ലിയാന്‍ഡ്രൊ പരേഡസ് സ്പെയിനിന്റെ എറിക് ഗാര്‍സ്യയുടെ കഴുത്തില്‍ കൈവച്ചു, ഗാവിയെ ഇടിച്ചിട്ടു. റഫറിയും ടീം അംഗങ്ങളുമെത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവത്തില്‍ അര്‍ജന്റൈന്‍ ടീമിനെതിരേ ഫിഫ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
International
ബെയ്റൂട്ട്: അമേരിക്ക സന്ദർശിക്കുന്ന ലബനീസ് പ്രസിഡന്റ് ജോസഫ് ഔൺ നാളെ വൈറ്റ്ഹൗസിൽ പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.
തെക്കൻ ലബനനിലെ ഇസ്രേലി സേനാ പിന്മാറ്റത്തിനും ഹിസ്ബുള്ള നിരായുധീകരണത്തിനുമുള്ള പദ്ധതി അദ്ദേഹം ട്രംപിനു സമർപ്പിക്കുമെന്നാണു റിപ്പോർട്ട്.
രണ്ടു പതിറ്റാണ്ടിനിടെ അമേരിക്ക സന്ദർശിക്കുന്ന ആദ്യ ലബനീസ് പ്രസിഡന്റാണ് ഔൺ. ട്രംപുമായി അദ്ദേഹം മുഖാമുഖ കൂടിക്കാഴ്ച നടത്തുന്നതും ആദ്യമാണ്.
കഴിഞ്ഞമാസം 26ന് അമേരിക്കയുടെ മധ്യസ്ഥതയിൽ ലബനനും ഇസ്രയേലും തമ്മിലുണ്ടാക്കിയ ധാരണ നടപ്പാക്കാൻ ഇസ്രയേലിനുമേൽ സമ്മർദം ചെലുത്താൻ ട്രംപിനോട് ഔൺ ആവശ്യപ്പെടും.
ഹിസ്ബുള്ളയെ നേരിടാനായി തെക്കൻ ലബനനിൽ ഇസ്രേലി സേന അധിനിവേശം തുടരുകയാണ്. മേഖലയിലെ ആയിരക്കണക്കിനു ലബനീസ് പൗരന്മാർ പലായനം ചെയ്തിരുന്നു.
ഹിസ്ബുള്ളയെ നിരായുധീകരിക്കാനുള്ള വിശദമായ പദ്ധതിയും ഔൺ തയാറാക്കിയിട്ടുണ്ട്. ഇത് ട്രംപിനു കൈമാറും. അതേസമയം, നിരായുധീകരണം അംഗീകരിക്കില്ലെന്നാണ് ഹിസ്ബുള്ള വ്യക്തമാക്കിയിട്ടുള്ളത്. ലബനൻ ഇസ്രയേലുമായി നേരിട്ടു ചർച്ച നടത്തുന്നതും ഹിസ്ബുള്ളയ്ക്കു സ്വീകാര്യമല്ല.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ട്രക്ക് ഡ്രൈവിംഗ് മേഖലയിൽ ജോലി ചെയ്യുന്നവർക്ക് തിരിച്ചടിയായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ നീക്കം. കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാർക്ക് പകരമായി വിരമിച്ച യുഎസ് സൈനികരെ നിയമിക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.
വിദേശികളായ പല ഡ്രൈവർമാരും മദ്യത്തിനും ലഹരിമരുന്നിനും അടിമകളാണെന്നും റോഡുകളിൽ നിരവധി ജീവനുകൾ പൊലിയാൻ ഇവർ കാരണമാകുന്നുണ്ടെന്നും ആരോപിച്ചാണ് ട്രംപിന്റെ പുതിയ നീക്കം. ഈ നിർദേശം നടപ്പിലാക്കുകയാണെങ്കിൽ അമേരിക്കയിലെ ട്രക്ക് ഡ്രൈവിംഗ് മേഖലയിൽ ജോലി ചെയ്യുന്ന ഒന്നര ലക്ഷത്തോളം വരുന്ന ഇന്ത്യൻ ഡ്രൈവർമാരെ ഇത് ഗുരുതരമായി ബാധിക്കും. പെൻസിൽവേനിയയിൽ നടന്ന സൈനിക നിക്ഷേപ സംഗമത്തിലാണ് കുടിയേറ്റക്കാരായ ഡ്രൈവർമാരെ ട്രക്ക് ഡ്രൈവിംഗ് മേഖലയിൽ നിന്ന് ഒഴിവാക്കാനുള്ള ഭരണകൂടത്തിന്റെ പദ്ധതി അദ്ദേഹം വെളിപ്പെടുത്തിയത്.
അനധികൃതമായി രാജ്യത്ത് പ്രവേശിച്ച കൃത്യമായ രേഖകളോ ഡ്രൈവിംഗ് ലൈസൻസോ ഇല്ലാത്ത കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാർക്കെതിരെ രാജ്യവ്യാപകമായി കർശന നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ട്രംപ് പറഞ്ഞു. സൈന്യത്തിൽ വലിയ വാഹനങ്ങൾ ഓടിച്ച് പരിചയമുള്ള ഏതൊരു അമേരിക്കക്കാരനും കൊമേഴ്സ്യൽ ഡ്രൈവിംഗ് ലൈസൻസിന് അർഹതയുണ്ടായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഈ വർഷം മാർച്ച് മാസത്തിൽ മാത്രം നിയമപരമായ രേഖകളുള്ള രണ്ട് ലക്ഷത്തോളം കുടിയേറ്റക്കാരായ ഡ്രൈവർമാരുടെ ലൈസൻസുകൾ ഭരണകൂടം റദ്ദാക്കിയിരുന്നു. നോർത്ത് അമേരിക്കൻ പഞ്ചാബി ട്രക്കേഴ്സ് അസോസിയേഷന്റെ കണക്കനുസരിച്ച് യുഎസിലെ ട്രക്ക് ഡ്രൈവിംഗ് മേഖലയിൽ 1,30,000 നും 1,50,000 നും ഇടയിൽ പഞ്ചാബി-ഹരിയാന സ്വദേശികൾ ജോലി ചെയ്യുന്നുണ്ട്.
International
വാഷിംഗ്ടണ്‍ ഡിസി: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ പ്രധാന സാമ്പത്തിക സ്രോതസായ അലി അൻസാരിയെയും മറ്റ് 13 വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് അമേരിക്കയുടെ സാമ്പത്തിക വിലക്ക്. ഇറാൻ ഭരണ നേതൃത്വത്തിന്റെ സാമ്പത്തിക സ്രോതസുകൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.
ഇറാൻ - യുഎസ് സംഘർഷം ഒരിടവേളയ്ക്ക് ശേഷം വീണ്ടും രൂക്ഷമായതിനിടെയാണ് അമേരിക്കുടെ പുതിയ നീക്കം. ഐആർജിസിക്ക് സാമ്പത്തിക സഹായം നൽകി എന്നാണ് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായി അലി അൻസാരിക്കെതിരായ ആരോപണം. നേരത്തെ ബ്രിട്ടനും അൻസാരിക്കെതിരെ സമാനമായ രീതിയിൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. പൊതു പണം ദുരുപയോഗം ചെയ്ത് അൻസാരി വിദേശ രാജ്യങ്ങളിൽ വൻതോതിൽ റിയൽ എസ്റ്റേറ്റ്, വാണിജ്യ നിക്ഷേപങ്ങൾ നടത്തിയെന്നാണ് യുഎസിന്റെ വാദം.
യുഎസ് ഉപരോധം മറികടന്ന് ഇറാനിയൻ ബാങ്കുകൾക്കായി കോടിക്കണക്കിന് ഡോളറിന്റെ വിദേശ നാണ്യ ഇടപാടുകൾ നടത്തുന്ന ഇറാന്റെ മൂന്ന് മണി എക്സ്ചേഞ്ച് ഹൗസുകളെയും അമേരിക്ക ലക്ഷ്യമിട്ടു. ഹോങ്കോംഗ്, യുഎഇ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിദേശ ഷെൽ കമ്പനികളെയും യുഎസ് ട്രഷറി വിഭാഗം കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. ഇറാൻ ഭരണകൂടത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് വ്യക്തമാക്കി.
International
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ അതീവരഹസ്യമായി പദ്ധതി തയാറാക്കിയതായി ഇസ്രയേലിന്റെ മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ടുള്ള നിർണായക രഹസ്യാന്വേഷണ വിവരങ്ങൾ ഇസ്രയേൽ അമേരിക്കയ്ക്കു കൈമാറിയതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും വ്യോമാക്രമണങ്ങൾ ശക്തമാകുകയും മേഖലയിൽ സമ്പൂർണ യുദ്ധഭീതി നിലനിൽക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണു പുതിയ വിവരങ്ങൾ പുറത്തുവരുന്നത്.
നാറ്റോ ഉച്ചകോടിക്കുശേഷം തുർക്കിയിൽനിന്നു മടങ്ങാൻ ട്രംപ് സുരക്ഷാമുൻകരുതലുകളുടെ ഭാഗമായി പഴയ വിമാനം ഉപയോഗിച്ചതു നേരത്തേ വലിയ ചർച്ചയായിരുന്നു.
ട്രംപിനെ വധിക്കാനുള്ള ഇറാന്റെ നീക്കങ്ങളെക്കുറിച്ച് അമേരിക്ക നിരന്തരം നിരീക്ഷിച്ചുവരികയായിരുന്നെന്നും എന്നാൽ ഇസ്രയേൽ ഇപ്പോൾ നൽകിയ മുന്നറിയിപ്പ് തികച്ചും പുതിയതും ഒരു പ്രത്യേക പദ്ധതിയെക്കുറിച്ചുള്ളതുമാണെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഭാഗത്തുനിന്നുള്ള പുതിയ നീക്കങ്ങളെക്കുറിച്ചാണ് വിവരങ്ങൾ ലഭിച്ചതെന്ന് വാൾസ്ട്രീറ്റ് ജേർണലും സ്ഥിരീകരിച്ചു.
International
ടെഹ്റാൻ: അമേരിക്ക-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിൽ കൊല്ലപ്പെട്ട മുൻ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ തകർന്ന ഔദ്യോഗിക വസതിയുടെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു. ടെഹ്റാനിലെ അതീവ സുരക്ഷിതമായ ഭരണകൂട സമുച്ചയത്തിനുനേരേ നടന്ന ആക്രമണത്തിനുശേഷം ആദ്യമായാണ് തകർന്ന കെട്ടിടങ്ങളുടെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിടുന്നത്.
ഖമനയ്യുടെ സംസ്കാര ചടങ്ങുകളോട് അനുബന്ധിച്ചാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. ഫെബ്രുവരി 28-ന് നടന്ന ശക്തമായ വ്യോമാക്രമണത്തിലാണ് പരമോന്നത നേതാവിന്റെ വസതി തകരുന്നതും കൊല്ലപ്പെടുന്നതും. സമുച്ചയത്തിനുള്ളിലെ ഇമാം ഖൊമേനി ഹുസൈനിയ എന്ന പ്രാർഥനാ ഹാൾ പൂർണമായും തകർന്നടിഞ്ഞ നിലയിലാണു ദൃശ്യങ്ങളിലുള്ളത്.
നേരത്തെ, ഉപഗ്രഹ ചിത്രങ്ങളിലൂടെ ഖമനയ്യുടെ വസതി തകർന്നുതരിപ്പണമായതു പുറംലോകം കണ്ടിരുന്നെങ്കിലും, വസതിക്കകത്തുനിന്നുള്ള ദൃശ്യങ്ങൾ ഇറാൻ ഭരണകൂടം റിലീസ് ചെയ്യുന്നത് ഇതാദ്യമാണ്. ഫെബ്രുവരിയിൽ നടന്ന ആക്രമണത്തിൽ ഖമനയ്യുടെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടിരുന്നു.
International
വാഷിംഗ്ടൺ ഡിസി: യുഎസ് സ്ട്രൈക്കർ ഫോളാരിൻ ബലഗോണിന്റെ ചുവപ്പ് കാർഡിൽ ഫിഫയുമായി ഇടപെടൽ നടത്തിയതായി സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബോസ്നിയയ്ക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് കിട്ടിയതിനെ തുടർന്ന് ബലഗോണിന് ലഭിച്ച ഒരു മത്സരത്തിലെ വിലക്ക് പുനഃപരിശോധിക്കാൻ താൻ ഫിഫയോട് ആവശ്യപ്പെട്ടതായി ട്രംപ് പറഞ്ഞു.
ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയുമായി സംസാരിച്ചതായി സ്ഥിരീകരിച്ച ട്രംപ്, എന്നാൽ ഒരു പുനഃപരിശോധന ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നു, വിലക്ക് റദ്ദാക്കാൻ പറഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
നേരിട്ട് റെഡ് കാർഡ് ലഭിച്ചതോടെ ഫോളാരിൻ ബലഗോണിന് ബെൽജിയവുമായുള്ള പ്രീ ക്വാർട്ടറിൽ കളിക്കാൻ കഴിയുമായിരുന്നില്ല. ട്രംപ് ഇടപെടൽ നടത്തിയതിന് പിന്നാലെ ഒരു മത്സരത്തിലെ വിലക്ക് ഒരു വർഷത്തേക്ക് ഫിഫ നീട്ടാൻ തീരുമാനിച്ചിരുന്നു. ഇത് ഫുട്ബോൾ ലോകത്ത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. യുവേഫയടക്കം ഇതിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: ടെഹ്റാനിൽ ഇറാൻ പരമാധികാര നേതാവ് ആയത്തുള്ള ഖമനയ്യുടെ വിലാപയാത്രയിൽ പങ്കെടുത്ത ലക്ഷക്കണക്കിനു ജനങ്ങളെ കണ്ടതിൽ തനിക്ക് അദ്ഭുതമുണ്ടെന്നും ഇറാനിലെ ഭൂരിഭാഗം ജനങ്ങളും അന്തരിച്ച പരമോന്നത നേതാവിന് എതിരാണെന്നാണു താൻ വിശ്വസിക്കുന്നതെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വാഷിംഗ്ടണിലെ നാഷണൽ മാളിൽ നടന്ന ‘സല്യൂട്ട് ടു അമേരിക്ക’ചടങ്ങിൽ സംസാരിക്കവേയാണ് ട്രംപിന്റെ പരാമർശം.
ഖമനയ്യുടെ സംസ്കാരച്ചടങ്ങുകൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് മാധ്യമമായ ആക്സിയോസിനു നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. ഇറാന്റെ ഒട്ടുമിക്ക ഉന്നത നേതാക്കളും ഒരൊറ്റ സ്ഥലത്ത് ഒത്തുകൂടിയ ഈ ചടങ്ങ് വലിയൊരു ‘സൈനിക അവസര’മായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
“അമേരിക്ക വിചാരിച്ചിരുന്നെങ്കിൽ ഇറാന്റെ ഭരണനേതൃത്വത്തെ അവിടെവച്ച് ലക്ഷ്യമിടാമായിരുന്നു. നയതന്ത്ര ചർച്ചകൾ പരിഗണിച്ചാണ് അതിനു മുതിരാത്തത്.
ഒരൊറ്റ ഷോട്ട്, അവരെയെല്ലാം നമുക്ക് ഒന്നിച്ച് ഇല്ലാതാക്കാമായിരുന്നു. എന്നാൽ നമ്മൾ അതു ചെയ്യില്ല, കാരണം അങ്ങനെ ചെയ്താൽ പിന്നീട് നമുക്ക് ചർച്ചകൾ നടത്താൻ അവിടെ ആരും അവശേഷിക്കില്ല’’- ട്രംപ് പറഞ്ഞു.
International
വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടികൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെടുന്ന പ്രമേയത്തിനു യുഎസ് സെനറ്റിന്റെ അംഗീകാരം. 48നെതിരേ 50 വോട്ടുകൾക്കാണു പ്രമേയം പാസായത്. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിലെ ചില അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു.
നേരത്തേ ജനപ്രതിനിധി സഭയിൽ 208നെതിരേ 215-വോട്ടിന് ഈ പ്രമേയം പാസായിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റിനോടു നിർദേശിക്കുന്ന പ്രമേയം കോൺഗ്രസിന്റെ ഇരുസഭകളും പാസാക്കുന്നത് ഇതാദ്യമായാണ്.
പ്രമേയത്തോട് രൂക്ഷമായാണ് ട്രംപ് പ്രതികരിച്ചത്. പ്രമേയം അസ്ഥാനത്തുള്ളതും അർഥശൂന്യവുമാണെന്ന് ട്രംപ് പറഞ്ഞു. ഇത് ഇറാന് ആശ്വാസം നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാല് റിപ്പബ്ലിക്കൻ പ്രതിനിധികൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ ഒരു ഡെമോക്രാറ്റ് ഒഴികെ മറ്റെല്ലാവരും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. രണ്ട് റിപ്പബ്ലിക്കൻ സെനറ്റർമാർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.
International
ഹോർമുസ് അടച്ചാൽ ഇറാൻ അവശേഷിക്കില്ലെന്ന്ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സമാധാന കരാറിനു തയാറായില്ലെങ്കിൽ ഇറാനെതിരേ വീണ്ടും കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സ്വിറ്റ്സർലൻഡിൽ യുഎസും ഇറാനും തമ്മിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഇറാനെതിരേ കടുത്ത ഭീഷണിയുമായി യുഎസ് പ്രസിഡന്റ് രംഗത്തെത്തിയത്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ ശ്രമിച്ചാൽ ഇറാന്റെ നിലനിൽപ്പുതന്നെ അപകടത്തിലാകും. ഹോർമുസിന്റെ നിയന്ത്രണം ഏറ്റെടുക്കാനും യുഎസ് മടിക്കില്ലെന്ന് ട്രംപ് മുന്നറിയിപ്പു നൽകി.
ഹോർമുസ് അടച്ചാൽ ഇറാൻ അവശേഷിക്കില്ലെന്നാണ് ഔദ്യോഗിക പ്രതിനിധികളോടു വ്യക്തമാക്കിയതെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. ലെബനനിലെ ഹിസ്ബുള്ളയുടെ നീക്കങ്ങളെ ഇറാൻ നിയന്ത്രിച്ചില്ലെങ്കിൽ മുന്പത്തേക്കാൾ രൂക്ഷമായ തിരിച്ചടി യുഎസിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.
അതേസമയം അമേരിക്കൻ ഭീഷണികൾക്കു മുന്നിൽ വഴങ്ങില്ലെന്ന് ഇറാൻ വക്താവ് മുഹമ്മദ് ബാഖർ ഖാലിബാഫ് പ്രതികരിച്ചു. പ്രസ്താവനകൾ നടത്തുമ്പോൾ യുഎസ് ജാഗ്രത പാലിക്കണമെന്നും ഏതു സാഹചര്യവും നേരിടാൻ ഇറാൻ സുസജ്ജമാണെന്നും ഖാലിബാഫ് പ്രതികരിച്ചു.
ഗൾഫ് മേലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി പാക്കിസ്ഥാൻ, ഖത്തർ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് സ്വിറ്റ്സർലൻഡിൽ ചർച്ചകൾ നടക്കുന്നത്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നയിക്കുന്ന സംഘമാണ് ചർച്ചകളിൽ പങ്കെടുക്കുന്നത്.
International
ബൊഗോട്ട: കൊളംബിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷ നേതാവ് അബെലാർഡോ ഡി ലാ എസ്പ്രിയേലയ്ക്കു ജയം.
എതിർസ്ഥാനാർഥി ഇവാൻ സെപെഡയെ നേരിയ ഭൂരിപക്ഷത്തിനാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ അടുപ്പക്കാരനായ എസ്പ്രിയേല മറികടന്നത്.
ഇലക്ടറൽ അഥോറിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം 99.9 ശതമാനം ഫലം അറിവായപ്പോൾ എസ്പ്രിയേലയ്ക്ക് 49.7 ശതമാനം വോട്ട് ലഭിച്ചിട്ടുണ്ട്.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ ഇടത് നയങ്ങളുടെ പൊളിച്ചെഴുത്താവും നാൽപ്പത്തിയേഴുകാരനായ എസ്പ്രിയേലയുടെ ഭരണമെന്നാണു കരുതുന്നത്.
International
റോം: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള വാക്പോര് കൂടുതൽ രൂക്ഷമാകുന്നു.
ഫ്രാൻസിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ മെലോണി തന്നോടൊപ്പം ഫോട്ടോയെടുക്കാൻ യാചിച്ചുവെന്നും മെലോണിയുടെ ജനപ്രീതി ഇടിയുകയുമാണെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് മെലോണി നൽകിയ ഏറ്റവും പുതിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.
ട്രംപിന്റെ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിന് ഇന്നലെ ഇൻസ്റ്റഗ്രാമിലൂടെയാണു മെലോണി മറുപടി നൽകിയത്.
അമേരിക്കൻ നയങ്ങളോടുള്ള നിലപാട് കാരണം മെലോണിയുടെ ജനപ്രീതി ഇടിയുകയാണെന്ന ട്രംപിന്റെ ആരോപണത്തെ ‘’എന്റെ ജനപ്രീതി ഇറ്റലിയെ സംരക്ഷിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു’’ എന്നുപറഞ്ഞാണ് മെലോണി നിരാകരിച്ചത്. “എന്റെ ജനപ്രീതിയെ സംബന്ധിച്ചിടത്തോളം നിങ്ങളുമായി സൗഹൃദത്തിലായത് അതിന് ഒട്ടും സഹായിച്ചിട്ടില്ല.
അത് നിങ്ങളുമായുള്ള എന്റെ ബന്ധത്തെ ആശ്രയിച്ചുമല്ല ഇരിക്കുന്നത്. എന്റെ ജനപ്രീതി നിങ്ങളുടെ വിഷയമല്ല. നിങ്ങൾ നിങ്ങളുടെ സ്വന്തം ജനപ്രീതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ നിർദേശിക്കുന്നു,” -മെലോണി പറഞ്ഞു.
പാശ്ചാത്യരാജ്യങ്ങളുടെ ഐക്യത്തിൽ താൻ ഇപ്പോഴും വിശ്വസിക്കുന്നുവെന്നും സഖ്യകക്ഷികൾ തമ്മിലുള്ള വ്യക്തിപരമായ ആക്രമണങ്ങൾ അനാവശ്യമാണെന്നും അതു ഗുണകരമല്ലെന്നും മെലോണി കൂട്ടിച്ചേർത്തു.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജന്മദിനാഘോഷങ്ങളുടെയും അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെയും ഭാഗമായി വൈറ്റ് ഹൗസിന്റെ തെക്കേ മുറ്റത്ത് ചരിത്രത്തിലാദ്യമായി യുഎഫ്സി മിക്സഡ് മാർഷ്യൽ ആർട്സ് മത്സരം അരങ്ങേറി.
"യുഎഫ്സി ഫ്രീഡം 250' എന്ന് പേരിട്ട പരിപാടിക്കായി വൈറ്റ് ഹൗസ് വളപ്പിൽ പ്രത്യേക താത്കാലിക സ്റ്റേഡിയവും പോരാട്ടക്കൂടും (കേജ്) സജ്ജമാക്കിയിരുന്നു. വൈറ്റ് ഹൗസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രഫഷണൽ കായിക മത്സരം ഇവിടെ സംഘടിപ്പിക്കപ്പെടുന്നത്.
യുഎഫ്സി പ്രസിഡന്റ് ഡാന വൈറ്റിനൊപ്പമാണ് ട്രംപ് മത്സരം വീക്ഷിക്കാൻ എത്തിയത്. ഇവരെ കാണികൾ "യുഎസ്എ' മുദ്രാവാക്യങ്ങളോടെയാണ് സ്വീകരിച്ചത്. ഏകദേശം നാലായിരത്തോളം പേർ പരിപാടിയിൽ പങ്കെടുത്തതായി റിപ്പോർട്ടുകളുണ്ട്.
സാങ്കേതിക രംഗത്തെ പ്രമുഖനായ മാർക്ക് സക്കർബർഗ് ഉൾപ്പെടെ നിരവധി പ്രമുഖർ മത്സരം കാണാൻ എത്തിയിരുന്നു. മിഡിൽവെയ്റ്റ് വിഭാഗത്തിൽ കൈൽ ഡോക്കാസിനെ പരാജയപ്പെടുത്തിയ ബോ നിക്കൽ, വിജയത്തിന് ശേഷം റിങ്ങിൽവെച്ച് ട്രംപിന് ജന്മദിനാശംസകൾ നേർന്നു.
അതേസമയം, ട്രംപിന്റെ പ്രത്യേക താത്പര്യമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന ഹെവിവെയ്റ്റ് താരം ഡെറിക് ലൂയിസ് ജോഷ് ഹോക്കിറ്റിനോട് പരാജയപ്പെട്ടു. വൈറ്റ് ഹൗസ് മുറ്റത്ത് മത്സരം നടത്തുന്നതിനായി 60 ദശലക്ഷം ഡോളറിലധികം ചെലവഴിച്ചാണ് പ്രത്യേക വേദി ഒരുക്കിയതെന്നാണ് റിപ്പോർട്ടുകൾ.
കായികവും ദേശീയാഘോഷങ്ങളും ഒരുമിച്ചുചേർന്ന ഈ പരിപാടി രാജ്യവ്യാപക ശ്രദ്ധ നേടുകയും ചെയ്തു. ഇതിനിടെ, പരിപാടിയെ വിമർശിച്ച യുഎഫ്സി ചാമ്പ്യൻ സീൻ സ്ട്രിക്ലാൻഡിനെ സുരക്ഷാ ഉദ്യോഗസ്ഥർ പരിപാടി നടക്കുന്ന പ്രദേശത്തുനിന്ന് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്.
International
പാരീസ്: ഇറാനുമായുള്ള സമാധാനത്തിനുള്ള ധാരണാപത്രം അന്തിമമല്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന് അതു പാലിച്ചില്ലെങ്കില്‍ അവരുടെ തലയില്‍ ബോംബിടുമെന്ന് ട്രംപ് പറഞ്ഞു.
ജി- 7 ഉച്ചകോടിക്കിടെയായിരുന്നു ട്രംപിന്റെ പ്രതികരണം. സമാധാന കരാര്‍ ഒപ്പുവയ്ക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേയാണ് ട്രംപിന്റെ ഭീഷണി.
“ഇത് അന്തിമമല്ല. ഇതൊരു ധാരണാപത്രം മാത്രമാണ്. എനിക്കിത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അവരെ വെടിവച്ചിട്ട് തിരികെ പോരും. ധാരണയ്ക്കു വിരുദ്ധമായി അവര്‍ പെരുമാറിയാല്‍ അവരുടെ തലയില്‍ ബോംബ് വര്‍ഷിക്കും” ട്രംപ് പറഞ്ഞു.
ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍-സിസിയുടെ സാന്നിധ്യത്തിലായിരുന്നു ട്രംപിന്റെ ഭീഷണി
International
ഏവിയാൻ-ലെ ബയിൻസ്: കപ്പൽ ജീവനക്കാരുടെ സുരക്ഷ സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
യുഎസ്-ഇറാൻ സമാധാന കരാറിൽ കപ്പൽ ജീവനക്കാരുടെ സുരക്ഷയ്ക്ക് മാർഗനിർദേശങ്ങൾ വേണമെന്ന് മോദി ആവശ്യപ്പെട്ടു. ജി-7 ഉച്ചകോടിക്കിടെയായിയിരുന്നു മോദി-ട്രംപ് കൂടിക്കാഴ്ച.
ഉഭയകക്ഷി വ്യാപാരം, പ്രതിരോധം, സുരക്ഷ, പശ്ചിമേഷ്യൻ പ്രതിസന്ധി എന്നീ വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. 16 മാസത്തിനുശേഷമാണ് ഇരു നേതാക്കളും നേരിട്ട് ചർച്ച നടത്തുന്നത്. യുഎസ് സേനയുടെ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടതിനു പിന്നാലെയായിരുന്നു മോദി- ട്രംപ് കൂടിക്കാഴ്ച.
പശ്ചിമേഷ്യയിലെ സമാധാനത്തിനായുള്ള ട്രംപിന്റെ ഇടപെടലിനെ മോദി പ്രകീർത്തിച്ചു.കപ്പൽയാത്രയ്ക്കു സ്വാതന്ത്യം വേണമെന്നത് ഞങ്ങൾ എല്ലായ്പ്പോഴും പറയുന്നതാണ്. മാരിടൈം വ്യാപാര മേഖലയിൽ ലക്ഷക്കണക്കിന് ഇന്ത്യക്കാർ പ്രവർത്തിക്കുന്നു. അവരുടെ സുരക്ഷാ പ്രധാനമാണ്.
ഇറാനുമായുള്ള സമാധാന കരാറിൽ കപ്പൽജീവനക്കാരുടെ സുരക്ഷയ്ക്ക് മാർഗനിർദേശങ്ങളുണ്ടാകുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട് - ട്രംപുമായുള്ള ചർച്ചയ്ക്കുശേഷം മോദി പറഞ്ഞു.
കൂടിക്കാഴ്ചയെ മഹത്തരമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ""മോദി നേതാവായിരിക്കുന്നിടത്തോളം ഇന്ത്യക്ക് വലിയ പങ്ക് വഹിക്കാനാകും. മോദി വിശ്വസ്ത സുഹൃത്താണ്. ഞാൻ വൈറ്റ് ഹൗസിലുള്ളടിത്തോളം അമേരിക്ക ഇന്ത്യയുടെ സുഹൃത്തായിരിക്കും.
ഇന്ത്യ വിശ്വസ്ത പങ്കാളിയാണ്. ഇന്ത്യക്കു നേരേ ആരെങ്കിലും ആക്രമണം നടത്തിയാൽ അമേരിക്ക പ്രതിരോധിക്കും.''- ട്രംപ് പറഞ്ഞു. താൻ ഇന്ത്യ സന്ദർശിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
International
പാരീസ്: സമാധാന ധാരണപ്രകാരം ഇറാൻ ഒരിക്കലും അണ്വായുധം ഉണ്ടാക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ്. ഫ്രാൻസിലെ ജി7 ഉച്ചകോടിയിൽ ഖത്തർ അമീർ ഹമദ് അൽ-താനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ മാധ്യമപ്രവർത്തകർക്കു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
സമാധാന ധാരണ രണ്ടാം ഘട്ടത്തിലേക്കു കടക്കുകയാണെന്നു ട്രംപ് പറഞ്ഞു. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ നല്‍കിയില്ല.
ഇസ്രേലി സേന ലബനനിൽ നടത്തുന്ന ആക്രമണങ്ങളിൽ തനിക്കുള്ള അനിഷ്ടം ട്രംപ് വീണ്ടും പ്രകടിപ്പിച്ചു. ലബനന്റെ കാര്യത്തിൽ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൂടുതൽ ഉത്തരവാദിത്വം കാണിക്കണം.
ഒരാളെ ഇല്ലാതാക്കാൻ ഒരു പാർപ്പിടം മുഴുവൻ നശിപ്പിക്കേണ്ട കാര്യമില്ല. അപ്പാർട്ട്മെന്റിൽ ഒരുപാടു പേരുണ്ടാകും. അവരെല്ലാം ഹിസ്ബുള്ളകളല്ല. ലബനനിലെ പോരാട്ടം ചെറിയ യുദ്ധമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.
അതേസമയം, യുഎസ്-ഇറാൻ സമാധാന കരാറിൽ ലബനനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് മധ്യസ്ഥശ്രമങ്ങൾക്കു നേതൃത്വം നല്കിയ പാക്കിസ്ഥാനിലെ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് അറിയിച്ചിട്ടുള്ളത്. അമേരിക്കൻ ഉദ്യോഗസ്ഥരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
പക്ഷേ, തെക്കൻ ലബനൻ കൈയേറിയ ഇസ്രേലി സേന പിൻവാങ്ങണമെന്ന നിർദേശം ഇറാനുമായുള്ള കരാറിൽ ഇല്ല. സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ടെന്നാണ് അമേരിക്കൻ വൃത്തങ്ങൾ കൂട്ടിച്ചേർത്തത്.
ലബനനിൽനിന്ന് പിന്മാറില്ലെന്ന് നെതന്യാഹുവും ഇസ്രേലി പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സും വ്യക്തമാക്കിയിരുന്നു. ലബനന്റെ പേരിൽ ഇറാൻ ആക്രമണത്തിനു മുതിർന്നാൽ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും കാറ്റ്സ് മുന്നറിയിപ്പു നല്കി.
International
എവിയാൻ (ഫ്രാൻസ്): ഹോർമുസ് കടലിടുക്കിലുണ്ടായ സംഘർഷങ്ങളിൽ ഇന്ത്യൻ പൗരന്മാർക്കും ജീവൻ നഷ്ടമായിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സാക്ഷിനിർത്തി ഫ്രാൻസിലെ ജി 7 ഉച്ചകോടി വേദിയിൽ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര സമുദ്രവ്യാപാര പാതകളുടെ സുരക്ഷയും നാവികരുടെ ജീവനും ഉറപ്പുവരുത്തേണ്ടത് ആഗോള സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഹോർമുസ് കടലിടുക്കിൽ യുഎസ് നാവികസേന നടത്തിയ നീക്കങ്ങൾക്കിടെ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇന്ത്യ-യുഎസ് ബന്ധത്തിൽ കടുത്ത അസ്വാരസ്യങ്ങൾ നിലനിൽക്കെയാണ് ജി 7 ഔട്ട്റീച്ച് സെഷനിൽ യുഎസ് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ മോദി ഇന്ത്യയുടെ ശക്തമായ ആശങ്ക പരസ്യമാക്കിയത്. അന്താരാഷ്ട്ര വ്യാപാര പാത സുരക്ഷിതമായിരിക്കണമെന്നും നാവികർക്ക് ഭയമില്ലാതെ ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
International
വാഷിംഗ്ടൺ ഡിസി: യുഎസും ഇറാനും തമ്മിലുള്ള ഇരുരാജ്യങ്ങളും തമ്മിൽ പുതിയ കരാറിന് ധാരണയായി. സമാധാന കരാറിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും കരാറിൽ ഡിജിറ്റലായി ഒപ്പുവെച്ചുവെന്ന് യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടന്നിരുന്ന എണ്ണ നിറച്ച കപ്പലുകള്‍ പുറത്തേക്ക് നീങ്ങാന്‍ തുടങ്ങിയതായി ട്രംപ് പറഞ്ഞു. സുരക്ഷിതമായ തെക്കന്‍ പാതയിലൂടെയാണ് അവ കടന്നുപോകുന്നതെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ഇറാനുമായുള്ള കരാര്‍ ഞായറാഴ്ച ഇലക്ട്രോണിക് മാര്‍ഗത്തില്‍ ഒപ്പുവച്ചതായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും അറിയിച്ചിട്ടുണ്ട്. കരാറിലെ ചട്ടങ്ങള്‍ ഇപ്പോള്‍ പ്രാബല്യത്തിലായെന്നും വാന്‍സ് പറഞ്ഞു.
ഇറാന്റെ ഭാഗത്തുനിന്ന് അവരുടെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഘാലിബാഫ് ആണ് രേഖയിൽ ഒപ്പുവച്ചതെന്നും യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എന്നാല്‍ ഹോര്‍മുസ് കടക്കുന്ന കപ്പലുകളില്‍ നിന്ന് മാരിടൈം സര്‍വീസ് ഫീ ഇറാന് ചുമത്തുമെന്നാണ് ഇറാന് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. ഇക്കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.
International
വാഷിംഗ്ടൺ: 107 ദിവസമായി തുടരുന്ന പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ആദ്യഘട്ട സമാധാനക്കരാർ ഇന്ന് ഒപ്പിട്ടേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. കരാർ ഒപ്പിടുന്നതോടെ ആഗോള എണ്ണക്കടത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് അടിയന്തരമായി തുറന്നുനൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും അടുത്ത 24 മണിക്കൂറിനുള്ളിൽ കരാർ ഡിജിറ്റലായി ഒപ്പിട്ടേക്കുമെന്ന ശുഭപ്രതീക്ഷ പങ്കുവെച്ചു.
എന്നാൽ, കരാർ ഒപ്പിടുന്ന തീയതി ഇന്നല്ലെന്നും ധൃതിപിടിച്ച് തീരുമാനമുണ്ടാകില്ലെന്നും ഇറാൻ വ്യക്തമാക്കി. സമാധാനക്കരാറിന്റെ കരട് നിർദ്ദേശങ്ങളിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വരും ദിവസങ്ങളിൽ കരാർ ഒപ്പിടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെങ്കിലും ഇന്ന് ഒപ്പിടൽ ഉണ്ടാകില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഇ വ്യക്തമാക്കി.
അതിനിടെ, ഇറാന്റെ വിട്ടുവീഴ്ചകൾക്കെതിരെ രാജ്യത്തിനകത്ത് കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. യുഎസ് ഉപരോധം പിൻവലിക്കുക, ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുക, യുറേനിയം സമ്പുഷ്ടീകരണത്തിന് പരിധി നിശ്ചയിക്കുക തുടങ്ങിയ 14 ഇന നിർദ്ദേശങ്ങളാണ് കരാറിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. കരാർ ചർച്ചകൾ നിർണായക ഘട്ടത്തിൽ എത്തിനിൽക്കെ, ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയത് സമാധാന ശ്രമങ്ങൾക്ക് പുതിയ ആശങ്ക ഉയർത്തുന്നുണ്ട്.
ഭീകരവാദ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് ഇസ്രയേൽ നിലപാട്. എന്നാൽ ആക്രമണം സമാധാന ചർച്ചകളെ അട്ടിമറിക്കാനാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ കുറ്റപ്പെടുത്തി.
International
വാഷിംഗ്ടൺ: അമേരിക്കയുടെ ‘ഭീകര’ സംഘടനാ പട്ടികയിലുൾപ്പെട്ട ട്രെൻ ഡി അരഗ്വാ നേതാവിനെ കൊലപ്പെടുത്തി.
വെനസ്വേലൻ മയക്കുമരുന്ന് കാർട്ടൽ തലവൻ ഹെക്ടർ റസ്തൻഫോർഡ് ഗ്വെറേറോ ഫ്ലോറസാണ് കൊല്ലപ്പെട്ടത്.
ട്രെൻ ഡി അരഗ്വാ നേതാവിനെ വധിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമ പോസ്റ്റിൽ അറിയിച്ചു.
സൈനിക നടപടിയിലൂടെയാണ് ഇയാളെ വധിച്ചതെന്ന് ട്രംപ് പറഞ്ഞു. ന്യൂയോർക്ക് ഫെഡറൽ കോടതി ്വെറേറോ ഫ്ലോറസിനെതിരേ ഗൂഢാലോചന, ഭീകരർക്ക് പിന്തുണ നൽകുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിരുന്നു.
Sports
ന്യൂയോർക്ക്: ഫിഫ ലോകകപ്പിൽ അമേരിക്കയുടെ ആദ്യ മത്സരം കാണാൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് എത്തിയേക്കില്ലെന്ന് റിപ്പോർട്ട്. ലോസ് ആഞ്ജലീസ് സ്റ്റേഡിയത്തിൽ പാരഗ്വായുമായാണ് യുഎസിന്റെ ആദ്യ മത്സരം.
തിരക്കേറിയ ഔദ്യോഗിക പരിപാടികൾ കാരണമാണ് ട്രംപിന് മത്സരത്തിന് എത്താൻ സാധിക്കാത്തതെന്ന് റിപ്പോർട്ടുകളുണ്ട്. ഞായറാഴ്ച തന്റെ എൺപതാം ജന്മദിനത്തോടും ഫ്ളാഗ് ഡേയോടും അനുബന്ധിച്ച് വൈറ്റ് ഹൗസിൽ നടക്കുന്ന യുഎഫ്സി ഫ്രീഡം 250 എന്ന പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും.
പ്രശസ്ത പരിശീലകൻ മൗറീസിയോ പോച്ചെറ്റിനോയുടെ കീഴിൽ ഇറങ്ങുന്ന അമേരിക്കൻ ടീമിന് ഇത്തവണ വലിയ പ്രതീക്ഷകളാണുള്ളത്. സെനഗലിനെതിരായ സൗഹൃദ മത്സരത്തിൽ 3-2 ന് നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് യുഎസ് ടീം ബൂട്ട് കെട്ടുന്നത്.
International
ന്യൂയോർക്ക്: ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോർമുസ് കടലിടുക്കിൽ തകർന്നുവീണ ഹെലികോപ്റ്ററിലെ രണ്ടു യുഎസ് പൈലറ്റുമാരെ രക്ഷിച്ചതായി പ്രസിഡന്റ ്ട്രംപ് അറിയിച്ചു.
യുഎസ് സേനയുടെ അപ്പാച്ചെ ആക്രമണ ഹെലികോപ്റ്റർ ഹോർമുസിൽ തകർന്നുവീണെന്നും പൈലറ്റുമാരെ രക്ഷിച്ചെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനോടു പ്രതികരിക്കുകയായിരുന്നു ട്രംപ്.
അതേസമയം, ഇറേനിയൻ സേനയുടെ വെടിയേറ്റാണോ സാങ്കേതിക തകരാർ മൂലമാണോ ഹെലികോപ്റ്റർ തകർന്നതെന്നു വ്യക്തമല്ല. ഇതു സംബന്ധിച്ച റിപ്പോർട്ട് വൈകാതെ പുറത്തുവിടുമെന്ന് ട്രംപ് അറിയിച്ചു.
International
വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ ട്രംപ് ഇറാൻ യുദ്ധം അവസാനിപ്പിക്കണം എന്നാവശ്യപ്പെടുന്ന പ്രമേയം യുഎസ് ജനപ്രതിനിധിസഭയിൽ പാസായി. പ്രതിപക്ഷ ഡെമോക്രാറ്റുകൾ കൊണ്ടുവന്ന പ്രമേയത്തെ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിലെ നാല് അംഗങ്ങളും പിന്തുണച്ചു.
ഇറേനിയൻ യുദ്ധത്തിൽ ജനപ്രീതി ഇടിഞ്ഞ ട്രംപ് നേരിടുന്ന വെല്ലുവിളിയാണ് ന്യൂനപക്ഷ ഡെമോക്രാറ്റുകൾ അവതരിപ്പിച്ച പ്രമേയത്തിനു ലഭിച്ച സ്വീകാര്യത. സമാന പ്രമേയം സെനറ്റും പരിഗണിക്കുന്നുണ്ട്. ഇവിടെയും പാസായെങ്കിൽ മാത്രമേ നിയമസാധുതയുള്ളൂ.
യുദ്ധം പ്രഖ്യപിക്കാനുള്ള അവകാശം യുഎസ് കോൺഗ്രസിനാണെന്നു വ്യക്തമാക്കുന്ന ‘വാർ പവേഴ്സ് നിയമം’ അനുസരിക്കാൻ ട്രംപ് തയാറാകണം എന്നാണ് പ്രമേയത്തിൽ ആവശ്യപ്പെടുന്നത്.
പ്രസിഡന്റ് ട്രംപിന്റെ അധികാരം പരിമിതപ്പെടുത്താനുള്ള ഭരണഘടനാവിരുദ്ധ നടപടി മാത്രമാണ് പ്രമേയമെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു.
International
വാഷിംഗ്ടൺ: ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഭ്രാന്തനെന്നു വിളിച്ചതായി വെളിപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം ഇറാനുമായുള്ള ചർച്ചകളെ പിന്നോട്ടടിക്കുന്നതിൽ താൻ അസ്വസ്ഥനാണെന്ന് ട്രംപ് പറഞ്ഞു.
എന്നാൽ, നെതന്യാഹുവുമായുള്ള തന്റെ ബന്ധം ദൃഢമാണെന്നും കാരണം തങ്ങൾ യുദ്ധകാല നേതാക്കളാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഞങ്ങൾ ഒരുമിച്ച് നന്നായി പ്രവർത്തിച്ചു. ബിബിയെ വളരെയധികം ഇഷ്ടമാണ്- ന്യൂയോർക്ക് പോസ്റ്റിന്റെ പോഡ് ഫോഴ്സ് വണ്ണിനോടു ട്രംപ് പറഞ്ഞു.
ഇറാൻ യുദ്ധം പരിഹരിക്കാൻ ട്രംപ് നേരിടുന്ന സമ്മർദത്തിന്റെ സൂചനയാണ് നെതന്യാഹുവിനെ കുറ്റപ്പെടുത്താനുള്ള കാരണമെന്നു കരുതുന്നു. ഉയർന്ന എണ്ണവിലയും സാമ്പത്തിക അനിശ്ചിതത്വവും ഇടക്കാല തെരഞ്ഞെടുപ്പിലേക്കു പോകുന്ന റിപ്പബ്ലിക്കന്മാരെ ദോഷകരമായി ബാധിക്കുമെന്നതിനാൽ ട്രംപ് സമ്മർദത്തിലാണെന്നാണു റിപ്പോർട്ടുകൾ.
സെപ്റ്റംബർ ഏഴ് തൊഴിലാളിദിനം വരെ ഹോർമുസ് അടഞ്ഞുകിടന്നേക്കുമെന്നും ട്രംപ് പറഞ്ഞു.
International
ബെയ്റൂട്ട്: അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മധ്യസ്ഥതയിൽ ഭാഗിക വെടിനിർത്തലിന് ഇസ്രയേലും ലബനനിലെ ഹിസ്ബുള്ള ഭീകരരും സമ്മതിച്ചെങ്കിലും ഏറ്റുമുട്ടൽ ഇന്നലെയും തുടർന്നു.
ട്രംപ് തിങ്കളാഴ്ചയാണു വെടിനിർത്തൽ വിവരം പ്രഖ്യാപിച്ചത്. ഇസ്രയേൽ ലബനനിൽ ആക്രമണം തുടർന്നാൽ അമേരിക്കയുമായുള്ള സമാധാന ചർച്ചയിൽനിന്നു പിന്മാറുമെന്ന് ഇറാൻ ഭീഷണി മുഴക്കിയതിനു പിന്നലെയായിരുന്നു ഇത്.
എന്നാൽ, തിങ്കളാഴ്ച രാത്രിയും ഇരു വിഭാഗവും പരസ്പരം ആക്രമിച്ചു. തെക്കൻ ലബനനിൽ ഇസ്രേലി ടാങ്കുകളെ ലക്ഷ്യമിട്ട് മിസൈൽ തൊടുത്തതായി ഹിസ്ബുള്ള അറിയിച്ചു. ഇന്നലെ തെക്കൻ ലബനനിലെ ഒട്ടേറെ സ്ഥലങ്ങളിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ എട്ടു പേർ കൊല്ലപ്പെട്ടു.
ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിൽ ആക്രമണം നടത്താൻ സേനയ്ക്കു നിർദേശം നല്‍കിയതായി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തിങ്കളാഴ്ച അറിയിച്ചിരുന്നു. ഇതിനു പിന്നാലെ, ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ ധാരണയിൽ ലബനനും ഉൾപ്പെടുന്നുണ്ടെന്നും ലബനനു നേർക്കുള്ള ആക്രമണം വെടിനിർത്തൽ ലംഘനമാണെന്നും ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇതോടൊപ്പം അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ നിർത്തിവയ്ക്കേണ്ടിവരുമെന്ന് ഇറേനിയൻ വിപ്ലവഗാർഡുമായി ബന്ധമുള്ള തസ്നിം വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു.
തുടർന്ന്, ബെഞ്ചമിൻ നെതന്യാഹുവുമായും ഹിസ്ബുള്ള പ്രതിനിധികളുമായും താൻ സംസാരിച്ചെന്നും ഇവർ വെടിനിർത്തലിനു സമ്മതിച്ചെന്നും ട്രംപ് അറിയിക്കുകയായിരുന്നു. ഇസ്രേലി സേന ബെയ്റൂട്ടിലേക്ക് നീങ്ങില്ലെന്നും ഇസ്രേലി സേനയ്ക്കെതിരേ ഹിസ്ബുള്ള ആക്രമണം നടത്തില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഭീകരസംഘടനയായ ഹിസ്ബുള്ളയുമായി ഒരു യുഎസ് പ്രസിഡന്റ് ചർച്ച നടത്തുന്നത് ഇതാദ്യമാണ്.
ട്രംപിന്റെ വെടിനിർത്തൽ ധാരണ അംഗീകരിക്കുന്നതായി നെതന്യാഹു അറിയിച്ചു. എന്നാൽ, ഇസ്രേലി ജനതയെ ആക്രമിക്കാൻ ഹിസ്ബുള്ള മുതിർന്നാൽ ബെയ്റൂട്ട് ആക്രമണ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
നെതന്യാഹുവുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ ട്രംപ് പരുഷ ഭാഷ ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: അണ്വായുധം ഉണ്ടാക്കില്ലെന്ന ഉറപ്പ് ഇറാനിൽനിന്ന് ലഭിച്ചതായി അമേരിക്കൻ പ്രസിഡന്റ ്ട്രംപ് അവകാശപ്പെട്ടു.
ഫോക്സ് ന്യൂസ് ചാനലിൽ മരുമകൾ ലാറ ട്രംപിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്. ഇക്കാര്യത്തിൽ ഇറാന്റെ സ്ഥിരീകരണം ഇല്ല.
സമാധാന കരാറിനായി ട്രംപ് പുതിയ നിർദേശങ്ങൾ മധ്യസ്ഥർവഴി ഇറാനു കൈമാറിയെന്ന് അമേരിക്കൻ മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. കടുത്ത നിർദേശങ്ങളാണ് ട്രംപ് മുന്നോട്ടുവച്ചിരിക്കുന്നതത്രേ.
ഇറാനും അമേരിക്കയും സമാധാന കരാറിന്റെ വക്കിലെത്തിയതായി അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ധൃതിയില്ലെന്ന് ട്രംപ് പിന്നീട് പറഞ്ഞു. തുടർന്ന് ഇറാനിൽ അമേരിക്ക ആക്രമണം നടത്തുകയും ഇറാൻ കുവൈറ്റിനു നേർക്ക് മിസൈൽ പ്രയോഗിക്കുകയുമുണ്ടായി.
International
വാഷിംഗ്ടൺ: ലാറ്റിൻ അമേരിക്കയിലെ മുതിർന്ന യുഎസ് കമാൻഡർ ക്യൂബൻ സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ദ്വീപ് രാഷ്ട്രമായ ക്യൂബയ്ക്കുമേൽ സമ്മർദം ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിർണായക സന്ദർശനം.
യുഎസ് സതേൺ കമാൻഡ് മേധാവി ജനറൽ ഫ്രാൻസിസ് ഡോണോവനാണ് ക്യൂബൻ ലഫ്. ജനറൽ റോബർട്ടോ ലെഗ്രാ സോട്ടോലോംഗോയുമായും മറ്റ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയത്. ഗ്വാണ്ടനാമോ ബേയിലെ യുഎസ് നാവികാസേനാ താവളത്തിനു സമീപത്തുവച്ചായിരുന്നു കൂടിക്കാഴ്ച.
കഴിഞ്ഞ ജനുവരിയിൽ യുഎസ് നടത്തിയ ആക്രമണത്തിലൂടെ വെനിസ്വേലയിലെ ഭരണാധികാരി നിക്കോളാസ് മഡുറോയെ പിടികൂടിയിരുന്നു. ഇതിനു പിന്നാലെ തങ്ങളുടെ അടുത്ത ലക്ഷ്യം ക്യൂബയാണെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ക്യൂബയ്ക്കുമേൽ ട്രംപ് എണ്ണ ഉപരോധം ഉൾപ്പെടെ ഏർപ്പെടുത്തിയ യുഎസ്, മുൻ ക്യൂബൻ പ്രസിഡന്റ് റൗൾ കാസ്ട്രോയ്ക്കെതിരേ ഫെഡറൽ കുറ്റപത്രം ചുമത്തുകയും ചെയ്തിരുന്നു. കൂടാതെ കരീബിയൻ കടലിൽ യുഎസ് സൈനികവിന്യാസം ശക്തമാക്കുകയും ചെയ്തിരുന്നു.
സൈനികതാവളത്തെ വേർതിരിക്കുന്ന അതിർത്തിയിലെ സുരക്ഷാപ്രശ്നങ്ങൾ ചർച്ച ചെയ്തതായും ഇരു സൈനിക കമാൻഡുകൾക്കുമിടയിൽ ആശയവിനിമയം നിലനിർത്താൻ ധാരണയായതായും ക്യൂബൻ റെവല്യൂഷണറി ആംഡ് ഫോഴ്സ് പ്രസ്താവനയിലൂടെ അറിയിച്ചു.
നേരത്തേ ക്യൂബയുമായി ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകൾ യുഎസ് തേടിയിരുന്നു. എന്നാൽ, വിഷയത്തിൽ തീരുമാനം ഉണ്ടാകാത്തതിനെത്തുടർന്നാണ് ക്യൂബയ്ക്കുമേൽ ശക്തമായ ഉപരോധം യുഎസ് ഏർപ്പെടുത്തിയത്.
International
വാഷിംഗ്ടൺ ഡിസി: യുഎസ്-ഇറാൻ സമാധാനക്കരാർ എങ്ങുമെത്താതെ നീളുന്നു. വെടിനിർത്തൽ നീട്ടുന്നതു സംബന്ധിച്ച് അന്തിമതീരുമാനമെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലും തീരുമാനമായില്ല.
എന്നാൽ, ആണവായുധം കൈവശം വയ്ക്കില്ലെന്നും ഹോർമുസ് തുറക്കുമെന്നും ഇറാൻ സമ്മതിച്ചതായി ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇതിനെ എതിർത്ത് ഇറാൻ രംഗത്തു വന്നു.
അനാവശ്യ ആവശ്യങ്ങളുന്നയിച്ച് ട്രംപ് ജനാധിപത്യത്തെ വഞ്ചിക്കുകയാണെന്ന് ഇറേനിയൻ പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് ആരോപിച്ചു. തങ്ങളുടെ ആണവപദ്ധതി സംബന്ധിച്ച് ചർച്ച നടന്നില്ലെന്നും തീർത്തും സമാധാന ആവശ്യങ്ങൾക്കായുള്ളതാണെന്നും ഇറാൻ പറഞ്ഞു.
സമാധാനക്കരാർ സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണയായെന്നും ട്രംപിന്റെയും ഇറേനിയൻ നേതൃത്വത്തിന്റെയും അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും കഴിഞ്ഞ ദിവസം യുഎസ് അധികൃതർ പറഞ്ഞിരുന്നു.
കരാർ പ്രകാരം വെടിനിർത്തൽ 60 ദിവസത്തേക്കു നീട്ടുകയും ഇറാന്റെ ആണവപരിപാടിയുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്. യുഎസും ഇറാനും കരാറിന് അടുത്താണെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നും ട്രംപ് ആവർത്തിച്ച് പറഞ്ഞിരുന്നു. എന്നാൽ ഇതുവരെ കാര്യമായ ഫലങ്ങളൊന്നുമുണ്ടായിട്ടില്ല.
International
വാഷിംഗ്ടൺ ഡിസി: ഇറാനെതിരേ ആക്രമണം ഇന്നലെ പുനരാരംഭിക്കാൻ തീരുമാനിച്ചിരുന്നതായും എന്നാൽ അറബ് രാജ്യങ്ങളുടെ അഭ്യർഥന മാനിച്ച് ആക്രമണം നീട്ടിവച്ചതായും അമേരിക്കൻ പ്രസിഡന്റ് ട്രംപ് അറിയിച്ചു. ഖത്തർ, സൗദി, യുഎഇ രാജ്യങ്ങളാണ് അഭ്യർഥന നടത്തിയത്.
അമേരിക്കയ്ക്കു സ്വീകാര്യമായ കരാറിൽ ഒപ്പുവയ്ക്കാൻ ഇറാൻ തയാറായേക്കുമെന്നാണ് തനിക്കു ലഭിച്ച വിവരമെന്ന് ട്രംപ് പറഞ്ഞു. പക്ഷേ, ഇറാൻ അണ്വായുധം സ്വന്തമാക്കാൻ അനുവദിക്കില്ല. അണ്വായുധം നിർമിക്കുന്നതിൽനിന്ന് ഇറാനെ തടയുന്ന കരാറിൽ അമേരിക്ക സംതൃപ്തയാകും.
ഇറാൻ കരാറിനു തയാറായില്ലെങ്കിൽ അമേരിക്കയുടെ വൻ ആക്രമണം നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പു നല്കി. കുറച്ചുനാൾ മുന്‍പ്, പാക്കിസ്ഥാന്റെ അഭ്യർഥന പ്രകാരം ഇറാനെതിരായ ആക്രമണം നീട്ടിവച്ചുവെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇറാനുള്ള സമയം തീരുകയാണെന്നു കഴിഞ്ഞദിവസവും അദ്ദേഹം പറയുകയുണ്ടായി.
International
വാഷിംഗ്ടൺ ഡിസി: ഇറാനുള്ള സമയം തീരുന്നതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ്. വെടിനിർത്തൽ ഒരുമാസം പിന്നിട്ടിട്ടും യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ഫലം കാണാത്ത പശ്ചാത്തലത്തിലാണു ട്രംപിന്റെ മുന്നറിയിപ്പ്.
കാര്യങ്ങൾക്കു വേഗം തീരുമാനമുണ്ടാക്കണമെന്നും അല്ലെങ്കിൽ ഇറാനിൽ ഒന്നും അവശേഷിക്കില്ലെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. അമേരിക്കൻ പതാകയാൽ മൂടിയ പശ്ചിമേഷ്യയിൽ ഇറാനു നേരെ ചുവന്ന രേഖകൾ നീളുന്ന ഭൂപടവും ട്രംപ് പോസ്റ്റ് ചെയ്തു.
ഇറാനെതിരായ സൈനിക നടപടികൾ തുടരുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കായി ട്രംപ് ഇന്ന് സുരക്ഷാ ഉദേഷ്ടാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ട്രംപ് കഴിഞ്ഞദിവസം ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും സംസാരിച്ചിരുന്നു. ഇറാനെതിരായ ആക്രമണം പുനരാരംഭിക്കുന്നതിനെക്കുറിച്ചാണ് ഇരുവരും ചർച്ച ചെയ്തതെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
നേരത്തേ ചൈനാ സന്ദർശനവേളയിൽ ഇറേനിയൻ പ്രതിസന്ധി അവസാനിപ്പിക്കാൻ ട്രംപ് സഹായം ചോദിച്ചെങ്കിലും ബെയ്ജിംഗിൽനിന്ന് അനുകൂല നിലപാടുണ്ടായില്ല.
യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവച്ച നിർദേശങ്ങളിൽ പ്രതികരണം അറിയിച്ചുവെന്നാണ് ഇറാൻ ഇന്നലെ പറഞ്ഞത്. പാക്കിസ്ഥാനി മധ്യസ്ഥർ വഴി അമേരിക്കയെ ബന്ധപ്പെടുന്നതു തുടരുകയാണെന്നും ഇറാൻ കൂട്ടിച്ചേർത്തു.
അതേസമയം, നിർദേശങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ അമേരിക്ക തയാറായിട്ടില്ലെന്നാണ് ഇറേനിയൻ ഭരണകൂടത്തിന്റെ വിലയിരുത്തൽ.
International
ബെയ്ജിംഗ്: ഇറാനെ വീണ്ടും ഭീഷണിപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സംഘർഷം അവസാനിപ്പിക്കാനുള്ള കരാറിലെത്തുകയോ അതല്ലെങ്കിൽ സർവനാശം നേരിടുകയോ വേണ്ടി വരുമെന്ന് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി. ഒന്നുകിൽ കരാർ അല്ലെങ്കിൽ ഉന്മൂലനം ട്രംപ് ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“ഇറാന് ആണവായുധം അനുവദിക്കാൻ യുഎസിന് കഴിയില്ല. അവർക്ക് ഒരു കരാറിലെത്താം; അല്ലെങ്കിൽ ഉന്മൂലനം ചെയ്യപ്പെടും. യുഎസും ഇറാനും തമ്മിൽ കരാറുണ്ടാകുന്നത് കാണാൻ ആഗ്രഹിക്കുന്നതായി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് അറിയിച്ചു,’’ ട്രംപ് പറഞ്ഞു.
സഹായം ആവശ്യമെങ്കിൽ തയാറാണെന്ന് ഷി പറഞ്ഞു. ഇറാൻ ആണവായുധങ്ങൾ കൈവശം വയ്ക്കുന്നത് ചൈനയും ആഗ്രഹിക്കുന്നില്ല. ചൈന ഇറാന് സൈനിക ഉപകരണങ്ങൾ നൽകാൻ പോകുന്നില്ലെന്ന് ഷി ഉറപ്പ് നൽകിയതായും ട്രംപ് പറഞ്ഞു.
ഇറാനിലെ ഖാര്‍ഗ് ദ്വീപ് വെറും നാലോ അഞ്ചോ മിനിറ്റിനുള്ളില്‍ ഇല്ലാതാക്കാന്‍ യുഎസിനു കഴിയുമെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്മാന് ജനറല്‍ ഡാന്‍ കെയ്ന്‍ തന്നെ അറിയിച്ചിരുന്നതായും ട്രംപ് പറഞ്ഞു.
International
ബെയ്ജിംഗ്: തായ്വാൻ വിഷയത്തിൽ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്. തായ്വാൻ വിഷയം ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഷി പറഞ്ഞു.
ട്രംപുമായുള്ള കൂടിക്കാഴ്ചയിലാണ് ചൈനീസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയത്. രണ്ടു മണിക്കൂർ നീണ്ട ആദ്യ റൗണ്ട് ചർച്ചകളിൽ, ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് ഇരുനേതാക്കളും ആവശ്യപ്പെട്ടു.
സെപ്റ്റംബർ 24ന് ഷിയെ അമേരിക്ക സന്ദർശനത്തിന് ട്രംപ് ക്ഷണിച്ചു. ക്രിയാത്മകമായ ഉഭയകക്ഷി ബന്ധം കെട്ടിപ്പടുക്കുന്നതിനുള്ള പുതിയ കാഴ്ചപ്പാട് ഇരുരാജ്യങ്ങളും അംഗീകരിച്ചതായി ഷി പറഞ്ഞു. എന്നാൽ, ചൈന-യുഎസ് ബന്ധങ്ങളിലെ പ്രധാനപ്പെട്ട വിഷയമായി തായ്വാൻ തുടരുന്നതായും ഷി ചൂണ്ടിക്കാട്ടി. തായ്വാൻ വിഷയം ശരിയായി കൈകാര്യം ചെയ്താൽ, ഉഭയകക്ഷി ബന്ധം സ്ഥിരതയുള്ളതാകും.
അല്ലാത്തപക്ഷം, ഇരു രാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടലുകളുണ്ടാകുമെന്ന് ഷീ പറഞ്ഞതായി ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തായ്വാൻ വിഷയം കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് യുഎസിനോട് ആവശ്യപ്പെട്ടു.
കൂടിക്കാഴ്ചയിൽ സാമ്പത്തിക സഹകരണം വർധിപ്പിക്കുക, ഹോർമുസ് കടലിടുക്ക് തുറക്കുക, ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കുന്നതു തടയുക എന്നിവ സംബന്ധിച്ച് ചർച്ച നടന്നതായി വൈറ്റ്ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.
ചൈനീസ് വിപണികൾ അമേരിക്കയ്ക്കായി കൂടുതൽ തുറക്കുക, യുഎസ് വ്യവസായങ്ങളിൽ ചൈനീസ് നിക്ഷേപം വർധിപ്പിക്കുക എന്നിവയുൾപ്പെടെ സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ സംബന്ധിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു.
പ്രമുഖ അമേരിക്കൻ കമ്പനികളുടെ സിഇഒമാരും ചർച്ചയിൽ പങ്കാളികളായി. ഹോർമുസ് കടലിടുക്ക് തുറക്കുണമെന്നതിൽ ഇരുപക്ഷവും യോജിച്ചു. കടലിടുക്കിന്റെ സൈനികവൽക്കരണം, ടോൾ ഈടാക്കാനുള്ള ശ്രമം എന്നിവയിലുള്ള എതിർപ്പും ഷി വ്യക്തമാക്കി.
ഗൾഫ് എണ്ണയെ ചൈന ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി കൂടുതൽ യുഎസ് എണ്ണ വാങ്ങുന്നതിൽ ചൈന താത്പര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾക്കു തിരിച്ചടി. തങ്ങൾ മുന്നോട്ടുവച്ച സമാധാന നിര്‍ദേശങ്ങള്‍ക്കുള്ള ഇറാന്റെ മറുപടി അമേരിക്ക തള്ളിയതോടെ വീണ്ടും ആശങ്കയേറിയിരിക്കുകയാണ്. ‘ഒട്ടും സ്വീകാര്യമല്ല’ എന്നു വ്യക്തമാക്കിയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാന്റെ നിര്‍ദേശം തള്ളിയത്.
മധ്യസ്ഥര്‍ മുഖേന ഇറാന് സമര്‍പ്പിച്ച മറുപടി താന്‍ വായിച്ചുവെന്നും ഇതിലെ വ്യവസ്ഥകളോട് തനിക്കു വിയോജിപ്പാണെന്നും ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ വ്യക്തമാക്കി. ഇറാന്റെ മറുപടിയിലെ വിശദാംശങ്ങള്‍ ട്രംപ് വെളിപ്പെടുത്തിയില്ല. യുഎസ് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ക്കു ചര്‍ച്ചകളില്‍ മധ്യസ്ഥരായ പാക്കിസ്ഥാന് വഴിയാണ് ഇറാന് മറുപടി നല്‍കിയത്.
അതേസമയം, യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളുടെ ഭാഗമായി തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യൂറേനിയം ശേഖരം മൂന്നാമതൊരു രാജ്യത്തേക്കു മാറ്റാൻ ഇറാൻ സമ്മതിച്ചതായും റിപ്പോർട്ടുണ്ട്. അമേരിക്ക മുന്നോട്ടുവച്ച സമാധാന നിർദേശങ്ങളോടുള്ള പ്രതികരണമായാണ് ഇറാൻ ഈ നിലപാട് സ്വീകരിച്ചതെന്ന് ‘വാൾ സ്ട്രീറ്റ് ജേർണൽ’ റിപ്പോർട്ട് ചെയ്തു.
സമാധാനചർച്ചകൾ പരാജയപ്പെട്ടാൽ കൈമാറിയ യുറേനിയം തിരികെ നൽകണമെന്ന നിബന്ധനയും ഇറാൻ മുന്നോട്ടു വച്ചിട്ടുണ്ട്.
ഇറാന്റെ പ്രതികരണം ലഭിച്ചതിനു പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഡോണൾഡ് ട്രംപ് ഫോണിൽ ചർച്ച നടത്തി. ഇറാനിലെ സമ്പുഷ്ടീകരിച്ച യൂറേനിയം നശിപ്പിക്കാതെ യുദ്ധം അവസാനിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കി.
യൂറേനിയം സമ്പുഷ്ടീകരണകേന്ദ്രങ്ങൾ ഇനിയും തകർക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ അഭിപ്രായംതന്നെയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനുമുള്ളതെന്നും നെതന്യാഹു അവകാശപ്പെട്ടു.
International
വാഷിംഗ്ടൺ: രണ്ട് മാസത്തിലേറെയായി തുടരുന്ന പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനായി ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദേശങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. ഇറാന്റെ നിബന്ധനകൾ "തീർത്തും അംഗീകരിക്കാനാവില്ല"എന്ന് ട്രംപ് വ്യക്തമാക്കി. ഇതോടെ ആഴ്ചകൾ നീണ്ട ചർച്ചകൾക്ക് ശേഷം മേഖലയിൽ വീണ്ടും ശക്തമായ യുദ്ധത്തിന് സാധ്യതയേറി.
യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയിൽ ആഭ്യന്തര സമ്മർദ്ദം ശക്തമാകുന്നതിനിടയിലാണ് ട്രംപിന്റെ ഈ നിർണായക നീക്കം. ഇറാൻ സൈനികമായി പരാജയപ്പെട്ടുവെന്നും, യുദ്ധത്തിന്റെ പ്രധാന കാരണമായ ഇറാന്റെ ആണവ പദ്ധതികൾ നിയന്ത്രിക്കപ്പെട്ടതായും ട്രംപ് അവകാശപ്പെട്ടു.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. "ഇറാന്റെ പ്രതിനിധികളുടെ മറുപടി ഞാൻ വായിച്ചു. എനിക്കത് ഇഷ്ടപ്പെട്ടില്ല - ഇത് തീർത്തും അംഗീകരിക്കാനാവില്ല!" ട്രംപ് കുറിച്ചു.
ഇറാന്റെ നിർദ്ദേശങ്ങളുടെ വിശദാംശങ്ങൾ ട്രംപ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, പാകിസ്താൻ മുഖേനയാണ് ഇറാൻ തങ്ങളുടെ മറുപടി അമേരിക്കയ്ക്ക് കൈമാറിയത്.
ഇറാന്റെ നിർദേശങ്ങൾ എന്തായിരുന്നു?
വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് പ്രകാരം ഇറാൻ പ്രധാനമായും രണ്ട് നിർദേശങ്ങളാണ് മുന്നോട്ടുവെച്ചത്:
ഇറാൻ ഉത്പാദിപ്പിച്ച ഉന്നത നിലവാരത്തിലുള്ള യുറേനിയം നേർപ്പിക്കുക, ബാക്കിയുള്ള യുറേനിയം ഒരു മൂന്നാം രാജ്യത്തേക്ക് മാറ്റുക, എന്നാൽ, ഭാവിയിൽ ചർച്ചകൾ പരാജയപ്പെടുകയോ അമേരിക്ക കരാറിൽ നിന്ന് പിന്മാറുകയും ചെയ്താൽ ഈ യുറേനിയം തിരികെ നൽകുമെന്ന് ഉറപ്പ് വേണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നു. ഈ ഉറപ്പ് നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് വാഷിംഗ്ടൺ.
International
വാഷിംഗ്ടൺ: റഷ്യയുമായുള്ള മൂന്ന് ദിവസത്തെ വെടിനിർത്തൽ കരാറിന് യുക്രെയ്ൻ പ്രസിഡന്റ് വ്ളാദ്മിർ സെലെൻസ്കി സ്ഥിരീകരണം നൽകി. തങ്ങളുടെ തടവുകാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള അവസരമായാണ് യുക്രെയ്ൻ ഈ കരാറിനെ കാണുന്നതെന്ന് സെലെൻസ്കി വ്യക്തമാക്കി. റഷ്യൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് യൂറി ഉഷാക്കോവും കരാർ സ്ഥിരീകരിച്ചിട്ടുണ്ട്.
തടവുകാരെ കൈമാറുന്നതിനാണ് യുക്രെയ്ൻ മുൻഗണന നൽകുന്നത്. "റെഡ് സ്ക്വയറിനേക്കാൾ (റഷ്യയിലെ പ്രധാന ചത്വരം) ഞങ്ങൾക്ക് പ്രധാനം റഷ്യയുടെ തടവിലുള്ള ഉക്രെയ്ൻ സൈനികരുടെ ജീവനാണ്. അവരെ വീട്ടിലെത്തിക്കുക എന്നതാണ് ലക്ഷ്യം," സെലെൻസ്കി ടെലിഗ്രാം സന്ദേശത്തിൽ കുറിച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിയെ തോൽപ്പിച്ചതിന്റെ ഓർമയ്ക്കായി റഷ്യ ആഘോഷിക്കുന്ന 'വിജയദിന'ത്തോട് അനുബന്ധിച്ചാണ് വെടിനിർത്തൽ നടപ്പിലാക്കുന്നത്.
വിജയദിന ആഘോഷങ്ങൾക്കിടയിൽ റഷ്യയ്ക്ക് നേരെ ആക്രമണം നടത്തില്ലെന്ന് സെലെൻസ്കി ഉത്തരവിറക്കി. ഇത് വെടിനിർത്തൽ കരാറിന്റെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സമാധാന ശ്രമങ്ങൾ ഇപ്പോഴും പൂർണ്ണമായി വിജയിച്ചിട്ടില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.
ഇരുഭാഗത്തുനിന്നും 1,000 തടവുകാരെ വീതം കൈമാറും. ഇതിന് മുൻപും താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും പരസ്പരം ലംഘിച്ചതായി ഇരുപക്ഷവും ആരോപിച്ചിരുന്നു.
2022 ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ലോകരാജ്യങ്ങളുടെ മധ്യസ്ഥതയിൽ തുടരുകയാണ്. ട്രംപിന്റെ ഇടപെടലിലൂടെയുണ്ടായ ഈ മൂന്ന് ദിവസത്തെ ഇടവേള യുദ്ധം പൂർണ്ണമായി നിർത്തുന്നതിലേക്ക് നയിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
International
ദുബായ്: ഹോർമുസ് കടലിടുക്ക് വിഷയത്തിൽ അമേരിക്കയും ഇറാനും തമ്മിലുള്ള പോരാട്ടം വീണ്ടും രൂക്ഷമാകുന്നു. അമേരിക്കൻ കപ്പലുകളെ ലക്ഷ്യം വച്ചാൽ ഇറാനെ ഭൂമുഖത്തുനിന്നു തന്നെ തുടച്ചുനീക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നൽകി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇരുരാജ്യങ്ങളും തമ്മിൽ നടന്ന വെടിവയ്പും ഡ്രോൺ ആക്രമണങ്ങളും മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി.
കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമാക്കാൻ പ്രോജക്ട് ഫ്രീഡം എന്ന പേരിൽ അമേരിക്കൻ നാവികസേന നേരിട്ട് സുരക്ഷാചുമതല ഏറ്റെടുക്കുമെന്നു കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരേ ശക്തമായ താക്കീതുമായി ഇറാൻ രംഗത്തെത്തി. തങ്ങളുടെ അതിർത്തിക്കടുത്ത് എത്തുന്ന ഏതൊരു വിദേശ സൈനികനീക്കത്തെയും ആക്രമിക്കുമെന്നാണ് ഇറാന്റെ നിലപാട്. ഇതേത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ യുഎസ് കപ്പലുകൾക്കുനേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതായും യുഎസ് തിരിച്ചടിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
യുഎഇയിലും ഇറാന്റെ ആക്രമണം ഉണ്ടായി. ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്നു ഇന്ത്യക്കാർക്കു പരിക്കേറ്റു. അതേസമയം, 19 ഇറാൻ മിസൈലുകളെയും ഡ്രോണുകളെയും തകർത്തതായും യുഎഇ അറിയിച്ചു. എന്നാൽ, തങ്ങൾ ലക്ഷ്യമിട്ടത് യുഎഇയിലെ എണ്ണ പ്ലാന്റുകളെ അല്ലെന്ന് ഇറാൻ പിന്നീടു വിശദീകരിച്ചു.
സംഘർഷം കടുക്കുമ്പോഴും സമാധാനത്തിനുള്ള ശ്രമങ്ങളും മറുവശത്തു നടക്കുന്നുണ്ട്. പാകിസ്ഥാൻ വഴി ഇറാൻ പതിനാലിന സമാധാന നിർദേശങ്ങൾ അമേരിക്കയ്ക്കു മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. രണ്ട് മാസത്തെ വെടിനിർത്തൽ അമേരിക്ക നിർദേശിക്കുമ്പോൾ മുപ്പതു ദിവസത്തിനുള്ളിൽ പൂർണമായ പ്രശ്നപരിഹാരം വേണമെന്നാണ് ഇറാന്റെ ആവശ്യം.
International
ന്യൂഡൽഹി: ഇറാൻ മുന്നോട്ടുവെച്ച പുതിയ 14 ഇന സമാധാന നിർദേശങ്ങളിൽ സംശയം പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കഴിഞ്ഞ 47 വർഷമായി ലോകത്തോടും മാനവികതയോടും ചെയ്ത തെറ്റുകൾക്ക് ഇറാൻ അർഹമായ 'വില' നൽകിയിട്ടില്ലെന്നും അതിനാൽ ഈ നിർദ്ദേശങ്ങൾ അംഗീകരിക്കാനാവില്ലെന്നും ട്രംപ് വ്യക്തമാക്കി.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇറാൻ അയച്ച സമാധാന പ്ലാൻ പരിശോധിക്കുമെങ്കിലും അത് തൃപ്തികരമാകാൻ സാധ്യതയില്ല. ഇറാൻ 'മര്യാദകേട്' തുടർന്നാൽ സൈനിക നീക്കം പുനരാരംഭിക്കാൻ മടിക്കില്ല. മനുഷ്യത്വപരമായ പരിഗണന നൽകി സമാധാനത്തിന് ശ്രമിക്കാനാണ് താത്പര്യമെന്നും എന്നാൽ ഇറാൻ നൽകുന്ന ഓഫറുകളിൽ താൻ സംതൃപ്തനല്ലെന്നും അദ്ദേഹം ഫ്ലോറിഡയിൽ പറഞ്ഞു.
ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ ആരംഭിച്ച യുദ്ധം ഏപ്രിൽ എട്ട് മുതൽ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പാകിസ്ഥാൻ മധ്യസ്ഥനായി നടന്ന ആദ്യഘട്ട ചർച്ചകൾ പരാജയപ്പെട്ടിരുന്നു. തുടർന്നാണ് പാകിസ്ഥാൻ മുഖേന ഇറാൻ പുതിയ 14 ഇന നിർദേശങ്ങൾ സമർപ്പിച്ചത്.
International
വാഷിംഗ്ടൺ ഡിസി: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടുവച്ച പുതിയ നിർദേശങ്ങൾ സ്വീകര്യമല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ്. ഇറാന് കരാറുണ്ടാക്കാൻ താത്പര്യമുണ്ടെങ്കിലും അതിനായി അവർ സമർപ്പിച്ച നിർദേശങ്ങളിൽ തനിക്കു തൃപ്തി ഇല്ലെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എനിക്ക് അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങളാണ് അവർ ആവശ്യപ്പെടുന്നത്. ഫോണിലൂടെ ചർച്ച തുടരുന്നുണ്ട്. ഇറേനിയൻ ഭരണതലപ്പത്ത് ഭിന്നതയുണ്ടെന്നും നേതൃനിര രണ്ടോ മൂന്നോ ഗ്രൂപ്പുകളായി വിഭജിക്കപ്പെട്ടിരിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു.
അതേസമയം, മധ്യസ്ഥശ്രമങ്ങൾ നടത്തുന്ന പാക്കിസ്ഥാൻ വഴി ഇറാൻ അമേരിക്കയ്ക്കു കൈമാറിയ പുതിയ നിർദേശങ്ങളുടെ ഉള്ളടക്കം പുറത്തുവന്നിട്ടില്ല.
അമേരിക്ക പ്രകോപനസമീപനം മാറ്റിയാൽ ഇറാൻ ചർച്ചയ്ക്കു തയാറാണെന്ന് അവരുടെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. അമേരിക്കൻ ഭീഷണി നേരിടാൻ ഇറാൻ തയാറെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, ഇസ്രയേൽ-അമേരിക്ക ആക്രമണം പുനരാരംഭിക്കുമെന്ന നിഗമനത്തിൽ ഇറാൻ തയാറെടുപ്പുകൾ നടത്തുന്നതായി സൂചനയുണ്ട്. വ്യോമപ്രതിരോധ സംവിധാനം പ്രവർത്തന സജ്ജമാക്കിയെന്നാണ് ഇറേനിയൻ വൃത്തങ്ങൾ പറഞ്ഞത്. ഹ്രസ്വകാലത്ത് കനത്ത തോതിലുള്ള ആക്രമണം അമേരിക്ക നടത്തിയേക്കുമെന്നാണ് ഇറാന്റെ കണക്കുകൂട്ടൽ. ആക്രമിക്കപ്പെട്ടാൻ വിപലമായ തിരിച്ചടി നല്‍കാനുള്ള നീക്കത്തിലാണ് ഇറാൻ.
ഇറാനെ ആക്രമിക്കാൻ കോൺഗ്രസിന്റെ അനുമതി വേണ്ടെന്ന് ട്രംപ്
ഇറാനെതിരായ ആക്രമണം തുടരാൻ അമേരിക്കൻ കോൺഗ്രസിന്റെ അനുമതി വേണ്ടെന്ന് പ്രസിഡന്റ് ട്രംപ്. ഏപ്രിൽ എട്ടിലെ വെടിനിർത്തലോടെ ഇറാനുമായുള്ള ശത്രുത ഇല്ലാതായി എന്നും ട്രംപ് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു.
നിയമപ്രകാരം കോൺഗ്രസിന്റെ അനുമതി ഇല്ലാതെ 60 ദിവസം യുദ്ധം നടത്താനേ പ്രസിഡന്റിന് അനുമതിയുള്ളൂ. ഈ കാലാവധി വെള്ളിയാഴ്ച അവസാനിച്ച പശ്ചാത്തലത്തിലായിരുന്നു ട്രംപിന്റെ വിശദീകരണം.
വെടിനിർത്തൽ കാലാവധി ചൂണ്ടിക്കാട്ടി നിയമത്തെ മറിടക്കാനാണ് ട്രംപിന്റെ ശ്രമമെന്നു പറയുന്നു.
International
വാഷിംഗ്ടൺ ഡിസി: ഇറാനെതിരേ പുതിയ സൈനിക നടപടികൾ അമേരിക്കൻ പ്രസിഡന്റ് ട്രംപ് പരിഗണിക്കുന്നു. ഇറാനെ ചർച്ചാമേശയിലെത്തിക്കാനായി ഹ്രസ്വകാലത്തേക്ക് അതിശക്തമായ ആക്രമണം നടത്താനുള്ള പദ്ധതി അമേരിക്കൻ സേന തയാറാക്കിയെന്നാണു റിപ്പോർട്ട്.
കരയാക്രമണത്തിലൂടെ ഹോർമുസ് കടലിടുക്കിന്റെ ഒരു ഭാഗത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള മറ്റൊരു പദ്ധതിയും യുഎസ് സേന തയാറാക്കിയിട്ടുണ്ട്. പദ്ധതികൾക്ക് അനുമതി നല്‍കണമോ എന്ന് ട്രംപ് തീരുമാനിക്കും.
യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്രശ്രമങ്ങൾ ഫലം കാണാത്ത പശ്ചാത്തലത്തിലാണ് ട്രംപ് പുതിയ സൈനിക നടപടികൾ പരിഗണിക്കുന്നത്. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതുമൂലം എണ്ണവില വർധിക്കുന്നതും തടയേണ്ടതുണ്ട്.
അമേരിക്ക നാവിക ഉപരോധം അവസാനിപ്പിച്ചാൽ ഹോർമുസ് തുറക്കാനും ചർച്ചയ്ക്കിരിക്കാനും തയാറാണെന്നാണ് ഇറാന്റെ നിലപാട്.
അമേരിക്കയ്ക്ക് ഇതു സ്വീകാര്യമല്ല. ഇറാനും യുഎസിനും ഇടയിൽ മധ്യസ്ഥത വഹിക്കുന്ന പാക്കിസ്ഥാൻ സംഘർഷം പുനരാരംഭിക്കാതിരിക്കാൻ ശ്രമം നടത്തുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു.
ട്രംപ് പുതിയ സൈനിക നടപടികൾ പരിഗണിക്കുന്നുവെന്ന വാർത്ത മൂലം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില വീണ്ടും ഉയർന്നു. ഇന്നലെ ബ്രെന്റ് ഇനം ക്രൂഡ് വില ഒരുഘട്ടത്തിൽ 126 വരെ ഉയർന്നിരുന്നു. സമീപകാലത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണിത്. വില പിന്നീട് 116 ഡോളറിലേക്കു താണു.
യുദ്ധാനന്തരം ഹോർമുസിൽ നാവിക സ്വാതന്ത്ര്യം ഉറപ്പാക്കാനായി അന്താരാഷ്ട്ര സഖ്യം രൂപവത്കരിക്കാനുള്ള നീക്കവും ട്രംപ് ഭരണകൂടം നടത്തുന്നുണ്ട്. മാരിടൈം ഫ്രീഡം കൺസ്ട്രക്റ്റ് എന്ന പേരിലായിരിക്കും സഖ്യം. ഇക്കാര്യത്തിൽ സഖ്യരാജ്യങ്ങൾ അഭിപ്രായം അറിയിക്കാൻ ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.
ബ്രിട്ടനും ഫ്രാൻസും അടക്കമുള്ള രാജ്യങ്ങൾ നേരത്തേ ഇത്തരമൊരു സഖ്യരൂപവത്കരണത്തിന്റെ സാധ്യത ചർച്ച ചെയ്തിരുന്നതാണ്. എന്നാൽ, യുദ്ധം പൂർണമായി അവസാനിച്ചശേഷമേ ഇതു സാധ്യമാകൂ എന്നായിരുന്നു തീരുമാനം.
International
വാഷിംഗ്ടൺ ഡിസി: ജർമനിയിലുള്ള ആയിരക്കണക്കിന് അമേരിക്കൻ സൈനികരുടെ എണ്ണം കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി പ്രസിഡന്റ് ട്രംപ്.
ജർമൻ ചാൻസലർ ഫ്രീഡ്രിക് മെർസ് ഇറാൻ വിഷയത്തിൽ അമേരിക്കയെ പരിഹസിച്ചതിനു പിന്നാലെയാണിത്. ചർച്ചാമേശയിൽ ഇറേനിയൻ പ്രതിനിധികൾക്കു മുന്നിൽ അമേരിക്ക നാണംകെട്ടെന്നായിരുന്നു മെർസ് പറഞ്ഞത്.
നാറ്റോ സഖ്യത്തിന്റെ ഭാഗമായി ജർമനിയിൽ 36,000 അമേരിക്കൻ സൈനികരാണുള്ളത്. യൂറോപ്പിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക സാന്നിധ്യമാണിത്. സൈനികരുടെ എണ്ണം കുറയ്ക്കുന്ന കാര്യത്തിൽ വൈകാതെ തീരുമാനം ഉണ്ടാകുമെന്നാണ് ട്രംപ ്സോഷ്യൽ മീഡിയയിൽ പറഞ്ഞത്.
തിങ്കളാഴ്ച യൂണിവേഴ്സിറ്റി വിദ്യാർഥികളുടെ പരിപാടിക്കിടെയാണു മെർസിന്റെ പരാമർശങ്ങൾ. ഇറാനു ചർച്ചകളിൽ നല്ല തഴക്കമുണ്ടെന്നും അമേരിക്കൻ പ്രതിനിധികൾ ഇസ്ലാമാബാദിലേക്കു പോയി വെറുംകൈയോടെ മടങ്ങേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു.
International
ഓസ്ലോ: 2026ലെ നൊബേൽ സമാധാന പുരസ്കാരത്തിനായി പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉൾപ്പെട്ടേക്കുമെന്ന് സൂചന. ഇത്തവണ ലഭിച്ച ആകെ 287 നാമനിർദേശങ്ങളിൽ 208 വ്യക്തികളും 79 സംഘടനകളും ഉൾപ്പെടുന്നുവെന്ന് നോർവീജിയൻ നൊബേൽ കമ്മിറ്റി സെക്രട്ടറി ക്രിസ്റ്റ്യൻ ബെർഗ് ഹാർപ്വിക്കൻ വ്യാഴാഴ്ച അറിയിച്ചു.
ഇസ്രയേൽ, പാകിസ്ഥാൻ, കംബോഡിയ എന്നീ രാജ്യങ്ങളിലെ നേതാക്കൾ തങ്ങൾ ട്രംപിനെ നാമനിർദേശം ചെയ്തതായി നേരത്തെ അറിയിച്ചിരുന്നു. നൊബേൽ ചട്ടപ്രകാരം നാമനിർദേശങ്ങൾ 50 വർഷത്തേക്ക് രഹസ്യമായി സൂക്ഷിക്കേണ്ടതിനാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. എങ്കിലും ജനുവരി 31-നകം ലഭിച്ച അപേക്ഷകൾ സാധുവാണെന്ന് കമ്മിറ്റി വ്യക്തമാക്കി.
റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നാവൽനിയുടെ ഭാര്യ യുലിയ നാവൽനയ, ലിയോ മാർപ്പാപ്പ, സുഡാനിലെ സന്നദ്ധ സംഘടനയായ 'എമർജൻസി റെസ്പോൺസ് റൂംസ്' എന്നിവരുടെ പേരുകളും ചർച്ചകളിൽ സജീവമാണ്. അലാസ്ക സെനറ്റർ ലിസ മുർകോവ്സ്കി, ഡാനിഷ് പാർലമെന്റ് അംഗം ആജ ചെമ്നിറ്റ്സ് എന്നിവരും പട്ടികയിലുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
2023-ലെ നൊബേൽ ജേതാവായ ഇറേനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിയുടെ ആരോഗ്യനില വഷളാകുന്നതിൽ കമ്മിറ്റി കടുത്ത ആശങ്ക രേഖപ്പെടുത്തി. ജയിലിൽ വെച്ച് ഹൃദയാഘാതം സംഭവിച്ച അവരുടെ ജീവൻ അപകടത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്. അവരെ മോചിപ്പിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കണമെന്ന് കമ്മിറ്റി ഇറാൻ അധികൃതരോട് ആവശ്യപ്പെട്ടു.
നൊബേൽ കമ്മിറ്റി അംഗങ്ങൾക്ക് പുറമേ വിവിധ രാജ്യങ്ങളിലെ ഭരണത്തലവന്മാർ, മന്ത്രിമാർ, സർവകലാശാല പ്രൊഫസർമാർ, മുൻ നൊബേൽ ജേതാക്കൾ എന്നിവർക്കും പേരുകൾ നിർദേശിക്കാനുള്ള അധികാരമുണ്ട്. 2026 ഒക്ടോബർ ഒൻപതിന് ഈ വർഷത്തെ പുരസ്കാര വിജയിയെ പ്രഖ്യാപിക്കും. ഡിസംബർ പത്തിന് ഓസ്ലോയിൽ വെച്ച് ചടങ്ങ് നടക്കും. 2025ലെ നൊബേൽ സമാധാന പുരസ്കാരം വെനസ്വേലയിലെ മരിയ കൊറീന മച്ചാഡോയ്ക്കാണ് ലഭിച്ചത്.
Kerala
വാഷിംഗ്ടൺ: ഇറാനുമായുള്ള ആണവ കരാറിൽ ധാരണയാകാതെ രാജ്യാന്തര ഉപരോധം നീക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ ഊർജ മേഖല വൈകാതെ തന്നെ തകരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഉപരോധം നീക്കുന്നതിന് പകരമായി ഹോർമുസ് കടലിടുക്ക് തുറന്നുനൽകാമെന്ന ഇറാന്റെ നിർദേശം ട്രംപ് തള്ളിക്കളഞ്ഞു.
"അവർക്ക് ഒത്തുതീർപ്പിന് താത്പര്യമുണ്ട്, എന്നാൽ ഉപരോധം തുടരുന്നത് അവർ ഇഷ്ടപ്പെടുന്നില്ല. ഇറാൻ ഒരു ആണവായുധം നിർമിക്കുന്നത് തടയാൻ ഉപരോധം തുടരുക തന്നെ ചെയ്യും," ട്രംപ് വ്യക്തമാക്കി. ബോംബാക്രമണത്തേക്കാൾ ഫലപ്രദമാണ് നിലവിലെ സാമ്പത്തിക ഉപരോധമെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാൻ സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലാണെന്നും എണ്ണ കയറ്റുമതി തടസപ്പെട്ടതോടെ അവരുടെ ഊർജ മേഖല വൈകാതെ തന്നെ സ്ഫോടനാത്മകമായ തകർച്ച നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാനെ അമേരിക്കയുടെ നിബന്ധനകൾ അംഗീകരിപ്പിക്കാൻ ലക്ഷ്യമിട്ട് യുഎസ് സെൻട്രൽ കമാൻഡ് ഒരു ഹ്രസ്വവും എന്നാൽ ശക്തവുമായ ബോംബാക്രമണ പദ്ധതി തയ്യാറാക്കിയതായി റിപ്പോർട്ടുകളുണ്ട്. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വെച്ചായിരിക്കും ഈ ആക്രമണമെന്നാണ് സൂചന.
ഇറാന്റെ വിദേശനയത്തിലും ആണവ പദ്ധതികളിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ട്രംപ് ഭരണകൂടം സ്വീകരിക്കുന്നത്. ഇത് മേഖലയിൽ വീണ്ടും യുദ്ധഭീതി ഉയർത്തുകയാണ്.
International
വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ട്രംപിനു നേർക്ക് വധഭീഷണി മുഴക്കി എന്ന കുറ്റത്തിന് അമേരിക്കയിലെ മുൻ എഫ്ബിഐ ഡയറക്ടർ ജയിംസ് കോമിക്കെതിരേ കേസെടുത്തു. ശിക്ഷിക്കപ്പെട്ടാൽ പത്തു വർഷം വരെ തടവ് ലഭിക്കാം.
2025 മേയിലെ ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പേരിലാണ് കേസ്. കടൽക്കരയിൽ കക്കകൾ ‘86 47’ എന്ന അക്കങ്ങളിൽ അടുക്കിയിരുന്നതാണ് പോസ്റ്റ്. ‘86’ എന്നത് ആരെയെങ്കിലും ഉന്മൂലനം ചെയ്യാൻ ലക്ഷ്യമിട്ടു പ്രയോഗിക്കുന്നതാണെന്നും ‘47’ കൊണ്ട് ഉദ്ദേശിച്ചത് 47-ാം പ്രസിഡന്റായ ട്രംപ് ആണെന്നും ആരോപണം ഉയർന്നു. ഇതേത്തുർന്ന് കോമി പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു.
2016 യുഎസ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച ആരോപണത്തിൽ അന്വേഷണം നടത്തിയതിലൂടെ ട്രംപിന്റെ ശത്രുത കോമി സന്പാദിച്ചിരുന്നു. 2017ൽ കോമിയെ ട്രംപ് പുറത്താക്കി.
ട്രംപിനു നേർക്ക് ശനിയാഴ്ച വധശ്രമം ഉണ്ടായതിനു പിന്നാലെയാണ് കോമിക്കെതിരേ കേസ് എടുത്തത്.
International
വാഷിംഗ്ടൺ ഡിസി: വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിയുതിർത്ത യുവാവിനെതിരെ പ്രസിഡന്റിനെ വധിക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി. കോൾ തോമസ് അലനെതിരെയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തിയത്.
കുറ്റക്കാരനെന്ന് തെളിഞ്ഞാൽ കോൾ അലന് ജീവപര്യന്തം ശിക്ഷ വരെ ലഭിച്ചേക്കാമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച രാത്രിയാണ് ട്രംപ് പങ്കെടുത്ത അത്താഴവിരുന്നിനിടെ അലൻ വെടിവയ്പ് നടത്തിയത്.
യുഎസ് പ്രഥമ വനിത മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എന്നിവരടക്കമുള്ള പ്രമുഖരും നൂറുകണക്കിന് മാധ്യമ പ്രവർത്തകരും സെലിബ്രിറ്റികളും വിരുന്നിനെത്തിയിരുന്നു. വെടിവയ്പിൽ ഒരു സീക്രട്ട് സർവീസ് ഏജന്റിന് പരുക്കേറ്റെങ്കിലും ആർക്കും ജീവഹാനിയുണ്ടായില്ല.
International
വാഷിംഗ്ടൺ ഡിസി: ശനിയാഴ്ച നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ ഡിന്നറിനിടെയുണ്ടായ വെടിവെപ്പിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണങ്ങൾ ശക്തമാകുന്നു. വെടിവെപ്പ് അധികൃതർ മുൻകൂട്ടി പ്ലാൻ ചെയ്തതാണെന്നും, രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉണ്ടാക്കിയതാണെന്നുമുള്ള രീതിയിലാണ് പ്രചാരണങ്ങൾ നടക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് തുടങ്ങിയവർ പങ്കെടുത്ത വിരുന്നിനിടെയാണ് വെടിവെപ്പുണ്ടായത്. കാലിഫോർണിയ സ്വദേശിയായ കോൾ തോമസ് അല്ലൻ എന്ന യുവാവ് സുരക്ഷാ വലയം ഭേദിച്ച് വെടിയുതിർക്കുകയായിരുന്നു. ഇയാളെ ഉടൻ തന്നെ പിടികൂടി.
വെടിവെപ്പ് നടന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ എക്സ്, ഫേസ്ബുക്ക്, ടിക് ടോക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ 'ഇതൊരു നാടകമാണ്' എന്നാരോപിച്ച് ലക്ഷക്കണക്കിന് പോസ്റ്റുകൾ വന്നു. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പ്രകാരം ഞായറാഴ്ച ഉച്ചയോടെ മാത്രം മൂന്ന് ലക്ഷത്തിലധികം പോസ്റ്റുകളിലാണ് ഇത്തരത്തിൽ ആരോപണമുണ്ടായത്.
പ്രചരിക്കുന്ന പ്രധാന ഗൂഢാലോചനാ സിദ്ധാന്തങ്ങൾ:
ബോൾറൂം തിയറി: വൈറ്റ് ഹൗസിൽ പുതിയ ബോൾറൂം നിർമ്മിക്കാനുള്ള ട്രംപിന്റെ പദ്ധതിക്ക് പൊതുജന പിന്തുണ നേടാൻ വേണ്ടി നടത്തിയ നാടകമാണിതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ ട്രംപ് ബോൾറൂമിനെക്കുറിച്ച് സംസാരിച്ചതാണ് ഇവരുടെ സംശയത്തിന് കാരണം.
ഫോക്സ് ന്യൂസ് വീഡിയോ: റിപ്പോർട്ടിംഗിനിടെ ഫോക്സ് ന്യൂസ് ലേഖിക ഐഷ ഹസ്നിയുടെ ഫോൺ കോൾ കട്ടായതിനെ ചുറ്റിപ്പറ്റിയും പ്രചാരണങ്ങൾ നടക്കുന്നു. ഇത് മനഃപൂർവം കട്ട് ചെയ്തതാണെന്ന് ആരോപണമുയർന്നെങ്കിലും സിഗ്നൽ പ്രശ്നം മൂലമാണ് ഇത സംഭവിച്ചതെന്ന് ലേഖിക പിന്നീട് വിശദീകരിച്ചു.
പൂർവനിശ്ചിതമെന്ന ആരോപണം: പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അഭിമുഖത്തിനിടെ ഷോട്സ് വിൽബി ഫയേർഡ് (വെടിയുതിർക്കും) എന്ന് പറഞ്ഞത് വെടിവെപ്പിനെക്കുറിച്ചുള്ള സൂചനയാണെന്ന് പലരും പ്രചരിപ്പിച്ചു. എന്നാൽ തമാശകൾ കൊണ്ട് ട്രംപ് സദസിനെ കീഴടക്കും എന്ന അർത്ഥത്തിലാണ് താൻ അത് പറഞ്ഞതെന്ന് അവർ വ്യക്തമാക്കി.
വിദേശ ബന്ധം: പ്രതിക്ക് ഇസ്രയേലുമായി ബന്ധമുണ്ടെന്ന രീതിയിൽ റഷ്യൻ, ഇറാനിയൻ മാധ്യമങ്ങൾ ചില സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്.
എന്നാൽ ഇത്തരം പ്രചാരണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രതിയുടെ ഡയറി കുറിപ്പുകളിൽ നിന്ന് ഇയാൾക്ക് വ്യക്തിപരമായ പ്രേരണകൾ മാത്രമാണുണ്ടായിരുന്നതെന്നും യാതൊരുവിധ വിദേശ ബന്ധമോ ഗൂഢാലോചനയോ കണ്ടെത്താനായിട്ടില്ലെന്നും എഫ്ബിഐ അറിയിച്ചു.
International
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ വിരുന്നിനിടെ നടന്ന വെടിവെപ്പിന് പിന്നാലെ തനിക്ക് നേരെ വീണ്ടും ഉണ്ടായ വധശ്രമത്തെക്കുറിച്ച് പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
എന്തിനാണ് തനിക്ക് നേരെ മാത്രം വീണ്ടും വധശ്രമങ്ങൾ ഉണ്ടാകുന്നത് എന്ന ചോദ്യത്തിന്, ചരിത്രത്തിലെ പ്രമുഖരായ അമേരിക്കൻ പ്രസിഡന്റുമാരുടെ പട്ടികയിൽ തന്റെ സ്ഥാനത്തെക്കുറിച്ച് സൂചിപ്പിച്ചായിരുന്നു ട്രംപിന്റെ മറുപടി. "ഞാൻ വധശ്രമങ്ങളെക്കുറിച്ച് പഠിച്ചിട്ടുണ്ട്. നിങ്ങൾ എബ്രഹാം ലിങ്കണെ നോക്കൂ. ലോകത്ത് ഏറ്റവും വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നവരെയാണ് അവർ എപ്പോഴും ലക്ഷ്യം വെക്കുന്നത്," ട്രംപ് പറഞ്ഞു.
2024-ലെ വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ട കാര്യം സൂചിപ്പിച്ച അദ്ദേഹം, തന്റെ ജീവിതം അപകടകരമാണെങ്കിലും താൻ ഒരു സാധാരണ ജീവിതമാണ് നയിക്കുന്നതെന്ന് പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ പലരും മാനസികമായി തകരുമെങ്കിലും താൻ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. "നമ്മൾ രാജ്യത്തെ മാറ്റിമറിച്ചു. അതിൽ സന്തോഷമില്ലാത്ത ഒരുപാട് പേരുണ്ട്. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്," ട്രംപ് കൂട്ടിച്ചേർത്തു. ഇതിൽ താൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിന് മതിയായ സുരക്ഷയില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി. വൈറ്റ് ഹൗസിൽ താൻ നിർമ്മിക്കുന്ന 400 മില്യൺ ഡോളർ ബാൾറൂമിന്റെ ആവശ്യകത ഈ സംഭവം തെളിയിക്കുന്നതായും അദ്ദേഹം അവകാശപ്പെട്ടു.
International
വാഷിംഗ്ടൺ ഡിസി: വൈറ്റ്ഹൗസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പടെയുള്ള ഉന്നതർ പങ്കെടുത്ത പരിപാടിക്കിടെ വെടിയുതിർത്തത് കാലിഫോർണിയയിലെ ടോറൻസ് സ്വദേശി കോൾ തോമസ് അലൻ(31).
ലിങ്ക്ഡ്ഇൻ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അലനെ കുറിച്ചുള്ള വിവരം നൽകിയിരിക്കുന്നത് മെക്കാനിക്കൽ എഞ്ചിനിയർ, ഇൻഡി ഗെയിം ഡെവലപ്പർ, പാർട്ട് ടൈം അധ്യാപകൻ എന്നിങ്ങനെയാണ്.
കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ ബിരുദം നേടിയ അലൻ, കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി-ഡൊമിംഗ്വസ് ഹിൽസിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി
ഐജെകെ കൺട്രോൾസിൽ മെക്കാനിക്കൽ എഞ്ചിനിയർ, കാൽടെക്കിൽ ടീച്ചിംഗ് അസിസ്റ്റന്റ് എന്നീ ജോലികൾ അലൻ ചെയ്തിട്ടുണ്ട്. കൂടാതെ സി2 എഡ്യൂക്കേഷനിൽ പാർട്ട് ടൈം അധ്യാപകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2014ൽ, നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ സമ്മർ അണ്ടർ ഗ്രാജുവേറ്റ് റിസർച്ച് ഫെലോഷിപ്പിൽ അലൻ പങ്കെടുത്തിരുന്നു.
ഒരു സ്വതന്ത്ര ഗെയിം ഡെവലപ്പര്‍ കൂടിയാണ്. 'Bohrdom', 'First Law' എന്നീ ഗെയിമുകള്‍ കോള്‍ തോമസ് അലന് വികസിപ്പിച്ചെടുത്തവയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആയുധം ഉപയോഗിച്ചു, അപകടകരമായ ആയുധം ഉപയോഗിച്ച് ഫെഡറൽ ഉദ്യോഗസ്ഥനെ ആക്രമിച്ചു എന്നിങ്ങനെ രണ്ട് കുറ്റങ്ങൾ അലനെതിരെ ചുമത്തുമെന്ന് കൊളംബിയ ഡിസ്ട്രിക്റ്റ് യുഎസ് അറ്റോർണി ജീനൈൻ പിറോ പറഞ്ഞു. അലനെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
പ്രതിയുടെ കൈവശം ഒരു ഷോട്ട്ഗൺ, ഒരു ഹാൻഡ്ഗൺ, നിരവധി കത്തികൾ എന്നിവയുൾപ്പെടെ ഒന്നിലധികം ആയുധങ്ങൾ ഉണ്ടായിരുന്നതായി വാഷിംഗ്ടൺ ഡിസി പോലീസ് മേധാവി ജെഫറി കരോൾ പറഞ്ഞു.
National
ന്യൂഡൽഹി: വൈറ്റ്ഹൗസിൽ നടന്ന വെടിവയ്പ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. "ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല' എന്ന് നരേന്ദ്ര മോദി പ്രതികരിച്ചു. പ്രസിഡന്റ് ട്രംപ് സുരക്ഷിതനാണെന്ന് അറിഞ്ഞപ്പോൾ തനിക്ക് ആശ്വാസം തോന്നിയെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ശനിയാഴ്ച രാത്രി വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷന്റെ വാർഷിക അത്താഴ വിരുന്നിനിടെയാണ് വെടിവയ്പ്പുണ്ടായത്. വേദിയിലുണ്ടായിരുന്ന ട്രംപ്, ഭാര്യ മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, മറ്റ് ഉന്നത വൈറ്റ്ഹൗസ് ഉദ്യോഗസ്ഥർ എന്നിവരെ ഉടൻതന്നെ സ്ഥലത്തു നിന്നും മാറ്റി.
അതേസമയം, വെടിവയ്പ്പ് നടത്തിയ അക്രമിയെ സുരക്ഷാഉദ്യോഗസ്ഥർ കീഴ്പ്പെടുത്തി. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.
International
വാഷിംഗ്ടൺ ഡിസി: വൈറ്റ്ഹൗസ് മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിടെ വെടിവയ്പ്പ് നടത്തിയ അക്രമി അറസ്റ്റിൽ. ഇയാളുടെ ചിത്രം ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടു.
സുതാര്യതയ്ക്കായാണ് അക്രമിയുടെ ചിത്രം പുറത്തുവിട്ടതെന്ന് പിന്നീട് വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് ട്രംപ് പറഞ്ഞു. ഒരു സീക്രട്ട് സർവീസ് ഏജന്റിന് പരുക്കേറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്ച രാത്രി (യുഎസ് സമയം) നടന്ന അത്താഴ വിരുന്നിൽ ട്രംപിനൊപ്പം മറ്റ് പ്രധാന നേതാക്കളും പങ്കെടുത്തിരുന്നു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. വെടിയൊച്ച കേട്ടതോടെ ട്രംപിനെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വളയുന്നതിന്റെയും അദ്ദേഹത്തെ സുരക്ഷിതനായി വേദിയിൽനിന്ന് ഒഴിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.
‘ഒരു സീക്രട്ട് സർവീസ് ഏജന്റിനെ വളരെ അടുത്തുനിന്ന് അക്രമി വെടിവച്ചു. അദ്ദേഹത്തോട് ഇപ്പോൾ സംസാരിച്ചു. നില തൃപ്തികരമാണ്. വളരെ ധൈര്യശാലിയാണ് ആ ഓഫിസർ. ഞങ്ങൾ അദ്ദേഹത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹത്തോടു പറഞ്ഞു. ആദ്യമായല്ല എനിക്കുനേരെ അക്രമമുണ്ടാകുന്നത്. പെൻസിൽവാനിയയിലും പാം ബീച്ചിലും എനിക്കുനേരെ ആക്രമണമുണ്ടായി. ഇപ്പോൾ അറസ്റ്റിലായ അക്രമി അസുഖബാധിതനായ ഒരാളാണെന്നാണ് സംശയിക്കുന്നത്.’–ട്രംപ് പറഞ്ഞു.
അതേസമയം, അത്താഴവിരുന്ന് മാറ്റിവച്ചു. നൂറുകണക്കിന് മാധ്യമപ്രവർത്തകരും സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും വിരുന്നിൽ പങ്കെടുക്കാനെത്തിയിരുന്നു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എന്നിവരുൾപ്പെടെയുള്ള പ്രധാനികളാണ് വേദിയിൽ ഉണ്ടായിരുന്നത്
International
വാഷിംഗ്ടൺ ഡിസി: വൈറ്റ്ഹൗസ് പ്രതിനിധികളുടെ അത്താഴവിരുന്നിടെ വെടിയൊച്ച. ഇതിനു പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും പ്രഥമവനിത മെലാനിയയെയും സീക്രട്ട് സർവീസ് സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു.
ശനിയാഴ്ച രാത്രി നടന്ന അത്താഴവിരുന്നിൽ ട്രംപിനൊപ്പം മറ്റ് പ്രധാന നേതാക്കളും പങ്കെടുത്തിരുന്നു. ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടില്ല.
വെടിയൊച്ച കേട്ടതോടെ ട്രംപിനെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വളയുന്നതിന്റെയും അദ്ദേഹത്തെ സുരക്ഷിതനായി വേദിയിൽനിന്ന് ഒഴിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.
അഞ്ച് മുതൽ എട്ട് തവണ വരെ വെടിയൊച്ച കേട്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ട്രംപ് ഭരണകൂടം ഫെഡറൽ തലത്തിൽ വധശിക്ഷ നടപ്പാക്കാൻ പുതിയ മാർഗങ്ങൾ ആലോചിക്കുന്നു.
ഫയറിംഗ് സ്ക്വാഡിനെ ഉപയോഗിച്ച് വെടിവയ്ക്കൽ, വൈദ്യുതാഘാതം ഏൽപ്പിൽ, വിഷവാതകം ശ്വസിപ്പിക്കൽ എന്നീ മാർഗങ്ങൾ വധശിക്ഷയ്ക്കു പരിഗണിക്കാവുന്നതാണെന്നു ജസ്റ്റീസ് ഡിപ്പാർട്ട്മെന്റ് ശിപാർശ ചെയ്തു.
നിലവിൽ വിഷം കുത്തിവച്ചാണു വധശിക്ഷ നടപ്പാക്കുന്നത്. വിഷം ലഭിക്കാനുള്ള പ്രയാസം കണക്കിലെടുത്താണു പുതിയ മാർഗങ്ങൾ പരിഗണിക്കുന്നത്.
അമേരിക്കയിൽ സംസ്ഥാനങ്ങളാണ് പൊതുവേ വധശിക്ഷ നടപ്പാക്കാറുള്ളത്. സംസ്ഥാനങ്ങളിലെ നിയമപ്രകാരം ആയിരിക്കും ഇത്. ഫെഡറൽ തലത്തിൽ വധശിക്ഷ പുനഃസ്ഥാപിക്കുമെന്നത് ട്രംപിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു.
ട്രംപിന്റെ ഒന്നാം ഭരണം അവസാനിച്ച 2021ൽ ഫെഡറൽ തലത്തിൽ വധശിക്ഷ പുനഃസ്ഥാപിക്കുകയും 13 പേരുടെ വധശിക്ഷ നടപ്പാക്കുകയും ചെയ്തിരുന്നു. പിന്നീട് പ്രസിഡന്റായ ജോ ബൈഡൻ ഫെഡറൽ വധശിക്ഷയ്ക്കു മോറട്ടോറിയം പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം ട്രംപ് വീണ്ടും അധികാരത്തിലേറിയപ്പോൾ മോറട്ടോറിയം റദ്ദാക്കിയിരുന്നു.