ഇൻഫാന്റീനോയും ട്രംപും
ന്യൂയോര്‍ക്ക്: ഫിഫ പ്രസിഡന്റ് ജിയാനി ഇന്ഫാന്റീനോയ്ക്കായി ഒടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തിറങ്ങി.
ഇന്‍ഫാന്റീനോയുടെ രാജിക്കായുള്ള സമ്മര്‍ദം അതിശക്തമായിരിക്കേയാണ് ട്രംപിന്റെ രംഗപ്രവേശം. പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഇന്‍ഫാന്റീനോയെ നീക്കുന്നത് അതിഭീകരമായ അബദ്ധം ആയിരിക്കുമെന്നു ട്രംപ് പറഞ്ഞു.
ഫിഫ പ്രസിഡന്റ് സ്ഥാനം നാലാം തവണയും മോഹിച്ചാണ് ഇന്‍ഫാന്റീനോയുടെ നീക്കം. ലോകകപ്പ് അടക്കമുള്ള ടൂര്‍ണമെന്റുകളിലേക്ക് സ്വകാര്യനിക്ഷേപം സ്വീകരിക്കാനുള്ള പദ്ധതിയാണ് ഇന്‍ഫാന്റീനോയ്ക്ക് എതിരായ പടയൊരുക്കത്തിനു കാരണം.
അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുമ്പുതന്നെ ഇന്‍ഫാന്റീനോയെ പുറത്താക്കാനുള്ള നീക്കമാണ് യൂറോപ്യന്‍ ഫുട്ബോള്‍ സംഘടനയായ യുവേഫയുടെ നേതൃത്വത്തില്‍ നടക്കുന്നത്.
അമേരിക്ക, കാനഡ പ്രതിപക്ഷം
തിങ്കളാഴ്ച യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, ഏഷ്യ കോണ്‍ഫെഡറേഷനുകള്‍ സംയുക്തമായി ജിയാനി ഇന്‍ഫാന്റീനോയ്ക്ക് എതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള തുറന്ന് കത്ത് എഴുതിയിരുന്നു. ഇതിനെ 2026 ലോകകപ്പ് ആതിഥേയരായിരുന്ന അമേരിക്ക, കാനഡ അസോസിയേഷനുകള്‍ പിന്തുണച്ചു.
2026 ഫിഫ ലോകകപ്പിലെ ആതിഥേയരില്‍ മെക്സിക്കോ മാത്രമാണ് ഇന്‍ഫാന്റീനോയെ പിന്തുണച്ചത്. ഇതിനു പിന്നാലെയാണ് ഇന്ഫാന്റീനോയ്ക്കു പിന്തുണയുമായി ട്രംപ് എത്തിയതെന്നതാണ് ശ്രദ്ധേയം.
2016 ഫെബ്രുവരിയിലാണ് ഇന്‍ഫാന്റീനോ ഫിഫ പ്രസിഡന്റ് സ്ഥാനത്ത് എത്തിയത്. 2027ല്‍ ചുമതല അവസാനിക്കും. എന്നാല്‍, അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സന്നദ്ധത ഇന്‍ഫാന്റീനോ അറിയിച്ചു. തെരഞ്ഞെടുക്കപ്പെട്ടാല്‍ 2031വരെ ഇന്‍ഫാന്റീനോ തുടരും.
Tags : Trump FIFAPresident Gianni Infantino Sports