പ്രതീകാത്മക ചിത്രം
വാഷിംഗ്ടൺ: റഷ്യൻ ഊർജ മേഖലയ്ക്ക് മേൽ ഉപരോധം ശക്തമാക്കുന്ന ബില്ലിന് അമേരിക്കൻ പ്രതിനിധി സഭയുടെ അംഗീകാരം. 159-നെതിരെ 262 വോട്ടുകൾക്കാണ് 'ലിൻഡ്സെ ഒ. ഗ്രഹാം റഷ്യ-ഇറാൻ ഉപരോധ ബിൽ 2026' പ്രതിനിധി സഭ പാസാക്കിയത്.
റഷ്യയിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള അഞ്ച് മുൻനിര രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അധികാരം നൽകുന്നതാണ് പുതിയ നിയമനിർമാണം.
സെനറ്റ് മുൻപ് പാസാക്കിയ ബില്ല് പ്രതിനിധി സഭയും അംഗീകരിച്ചതോടെ, ട്രംപ് ഒപ്പുവെക്കുന്നതോടെ ഇത് നിയമമായി മാറും. റഷ്യൻ ക്രൂഡ് ഓയിലിന്റെ മുൻനിര വാങ്ങലുകാരായ ഇന്ത്യയെയും ചൈനയെയും ലക്ഷ്യമിട്ടാണ് ബില്ലിലെ ഉയർന്ന തീരുവ വ്യവസ്ഥകൾ. ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 100% വരെ നികുതി ഏർപ്പെടുത്താൻ ഈ നിയമം യുഎസ് പ്രസിഡന്റിന് അധികാരം നൽകുന്നുണ്ട്. ദേശീയ താത്പര്യം മുൻനിർത്തി ഏതെങ്കിലും രാജ്യങ്ങൾക്ക് ഇളവ് നൽകാൻ പ്രസിഡന്റിന് അധികാരമുണ്ടാകും.
Tags : Trump Russia LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash