ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി.
ബെയ്ജിംഗ്: യുദ്ധം നീട്ടിക്കൊണ്ടുപോകാൻ ഇറാൻ ആഗ്രഹിക്കുന്നില്ലെന്നും നയതന്ത്ര പരിഹാരത്തിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്നതായും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി.
ബെയ്ജിംഗിൽ ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് അരാഗ്ചി ഇക്കാര്യം പറഞ്ഞത്. ഗൾഫ് മേഖലയിലെ പുതിയ സംഭവവികാസങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.
സംഘർഷം തുടരാൻ ഇറാൻ ആഗ്രഹിക്കുന്നില്ല. അതേസമയം, ന്യായമായ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് നയതന്ത്ര മാർഗങ്ങളിലേക്കു മടങ്ങാൻ തയാറാണെന്നും ഇറാൻ വിദേശകാര്യമന്ത്രി പറഞ്ഞു. യുഎസ്-ഇറാൻ ധാരണാപത്രം ഇപ്പോഴും നിലവിലുണ്ടെന്നാണു കരുതുന്നത്.
സംഘർഷം അവസാനിപ്പിക്കാൻ ഇറാനും അമേരിക്കയും ഇസ്ലാമാബാദ് ധാരണാപത്രത്തിലേക്കു മടങ്ങണമെന്നു കൂടിക്കാഴ്ചയ്ക്കിടെ വാംഗ് യി പറഞ്ഞു. 2024ന് ശേഷം അരാഗ്ചിയുടെ അഞ്ചാമത്തെ ചൈനീസ് സന്ദർശനമാണിത്. ബ്രിക്സ് ഉച്ചകോടിക്കിടെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി അരാഗ്ചി കൂടിക്കാഴ്ച നടത്തിയിരുന്നു.
യുഎസ്-ഇറാൻ സംഘർഷം നീണ്ടുപോകുന്നത് ബന്ധപ്പെട്ട കക്ഷികൾക്കോ അന്താരാഷ്ട്ര സമൂഹത്തിനോ ഗുണകരമല്ലെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
Tags : Iran NotWar AbbasAraghchi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash