കൊച്ചി: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ വീട്ടിൽനിന്ന് അനധികൃത മദ്യ ശേഖരം കണ്ടെടുത്ത കേസിൽ അറസ്റ്റ് നടപടികളുമായി പ്രതി ആന്റോ സഹകരികുന്നില്ലെന്ന് എക്സൈസ്. കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിനിടെ എഫ്ഐആർ കാണാതെ അറസ്റ്റിനു വഴങ്ങില്ല എന്നാണ് ആന്റോയുടെ നിലപാട്. എക്സൈസ് ഉദ്യോഗസ്ഥർ സീഷാർ മഹസർ ആണ് വായിച്ചു കേൾപ്പിച്ചത്.
എക്സൈസ് അസിസ്റ്റന്റോ കമ്മീഷണർ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആന്റയുടെ കൊച്ചിയിലെ ഓഫീസിൽ എത്തി നടപടികൾ സ്വീകരിക്കുന്നത്. ഒരാൾക്ക് കൈവശം വെക്കാവുന്നതിലും അധികം അളവിലും വിവിധ തരത്തിലുള്ള മദ്യശേഖരവുമാണ് വാഴവറ്റയിലെ വീട്ടിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിനെതിരെ അബ്കാരി ആക്ട് പ്രകാരമാണ് എക്സൈസ് നടപടി. 43 ലിറ്റർ വിദേശമദ്യം, ഏഴ് ലിറ്റർ വിദേശ വൈൻ, 13 ലിറ്റർ വീട്ടിലുണ്ടാക്കിയ (Homemade) വൈൻ, കൂടാതെ മറ്റൊരു മുറിയിൽനിന്ന് ഇന്ത്യയിൽ വിൽപനാനുമതിയില്ലാത്ത മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. ഈ കേസിലാണ് എക്സൈസ് അറസ്റ്റിനു ഒരുങ്ങുന്നത്.
ഫുട്ബോൾ താരം മെസിയെ കൊണ്ടുവരുമെന്ന പേരിൽ നടന്ന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട റെയ്ഡ് അവസാനിപ്പിച്ച് എസ്ഐടി സംഘം മടങ്ങും മുമ്പേയാണ് എക്സൈസ് സംഘം ഓഫീസിൽ എത്തിയത്.
Tags : Excise custody Anto arrest FIR Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash