വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ എച്ച്-4 വീസക്കാരുടെ തൊഴിലെടുക്കാനുള്ള അവകാശം റദ്ദക്കാനുള്ള നീക്കത്തിൽ ട്രംപ് ഭരണകൂടം. എച്ച്-1 ബി പോലുള്ള പ്രധാന വർക്ക് വീസകൾ ലഭിക്കുന്നവരുടെ ആശ്രിതരായ പങ്കാളികൾക്കും 21 വയസിനു താഴെയുള്ള അവിവാഹിതരായ മക്കൾക്കും ലഭിക്കുന്ന വീസയാണ് എച്ച്-4.
എച്ച്-1 ബി വീസക്കാരുടെ പങ്കാളികളായ എച്ച്-4 വീസക്കാർക്ക് തൊഴിലെടുക്കാൻ നല്കുന്ന അനുമതി റദ്ദാക്കാനാണ് നീക്കം. എച്ച്-ബി വീസക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. അതിനാൽ പ്രസിഡന്‍റ് ട്രംപിന്‍റെ ഈ കുടിയേറ്റവിരുദ്ധ നടപടിയും ബാധിക്കുക ഇന്ത്യക്കാരെയായിരിക്കും.
2014 മുതൽ 2017 വരെയുള്ള കണക്കെടുത്താൽ എച്ച് -4 വീസക്കാരിൽ തൊഴിലെടുക്കാൻ അനുമതി ലഭിച്ചതിൽ 93 ശതമാനവും ഇന്ത്യക്കാരാണെന്നു കാണാം. ഇതിൽത്തന്നെ 94 ശതമാനം വനിതകളായിരുന്നു.
എന്നു മുതലാണ് ട്രംപ് ഭരണകൂടത്തിന്‍റെ പുതിയ തീരുമാനം നടപ്പാക്കുക എന്നറിയിച്ചിട്ടില്ല.