x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐഎസ്എല്‍ റിട്ടേണ്‍സ്

വെബ്ഡെസ്ക്
Published: July 9, 2026 10:40 PM IST | Updated: July 9, 2026 10:40 PM IST

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ലോഗോ

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്‌ബോള്‍ അനിശ്ചിതത്വങ്ങള്‍ നീങ്ങി. 2026-27 സീസണ്‍ പഴയപടി പൂര്‍ണതോതിലുള്ള ഹോം-എവേ മത്സരങ്ങളോടെ നടക്കുമെന്ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) അറിയിച്ചു. 2026-27 സീസണ്‍ സെപ്റ്റംബര്‍ നാലിന് ആരംഭിക്കും.

ഐഎഫ്എഫ് ഭാരവാഹികളും ഐഎസ്എല്‍ ക്ലബ്ബുകളായ എഫ്സി ഗോവ, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, സ്പോര്‍ട്ടിംഗ് ക്ലബ് ഡല്‍ഹി എന്നിവയുടെ പ്രതിനിധികളും ചേര്‍ന്നാണ് വാര്‍ത്താസമ്മേളനം നടത്തിയത്.

പൂര്‍ണമായ സീസണിലേക്കുള്ള തിരിച്ചുവരവിനു പുറമെ ഐഎസ്എലിന്‍റെ വാണിജ്യാവകാശങ്ങള്‍ ക്ലബ്ബുകള്‍ക്കു കൈമാറി. ലീഗിന്‍റെ ദൈനംദിന നടത്തിപ്പ് അവകാശം ഇതോടെ ക്ലബ്ബുകള്‍ക്കായി. നാലു വര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ടെങ്കിലും രണ്ടു വര്‍ഷത്തിനു ശേഷം പിന്മാറാനുള്ള സ്വാതന്ത്ര്യം ക്ലബ്ബുകള്‍ക്കുണ്ട്.

അതേസമയം, പുതിയ കരാര്‍ പ്രകാരം ലീഗിന്‍റെ ഭരണപരമായ ചുമതലകളും നിയന്ത്രണങ്ങളും എഐഎഫ്എഫിനായിരിക്കും. ലീഗില്‍ പങ്കെടുക്കുന്ന 14 ക്ലബ്ബുകളും 1.1 കോടി രൂപ വീതം രണ്ട് തവണകളായി എഐഎഫ്എഫിന് അഡ്മിനിസ്‌ട്രേറ്റീവ് ഫീസ് നല്‍കും.

Tags : ISL football AIFF indian super league

Recent News

Corehub Up