കേരള ഹൈക്കോടതി
കൊച്ചി: ആറന്മുള സ്ട്രോംഗ് റൂമില്‍ 80 ചാക്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന ശബരിമലയിലെ കാണിപ്പൊന്ന് പരിശോധിച്ച് തിട്ടപ്പെടുത്താന്‍, സമഗ്രമൂല്യനിര്‍ണയം നടത്താന്‍ നിയോഗിക്കപ്പെട്ട ജസ്റ്റീസ് കെ.ടി. ശങ്കരന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എല്ലാ സഹായവും നല്‍കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
ഭക്തര്‍ സമര്‍പ്പിക്കുന്ന വഴിപാടുകള്‍ ഭാവിയില്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കൃത്യമായ ഇടവേളകളില്‍ തിട്ടപ്പെടുത്തി ഡിജിറ്റലായി സൂക്ഷിക്കണമെന്നും ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു.
കാണിപ്പൊന്ന് സൂക്ഷിച്ചിരിക്കുന്ന ചാക്കുകളില്‍ സ്വര്‍ണവും വെള്ളിയും മറ്റ് സാധനങ്ങളുമുള്ളത് കണക്കിലെടുത്താണ് ഉത്തരവ്.