എര്‍ലിംഗ് ഹാലണ്ട്
ഫിഫ 2026 ലോകകപ്പില്‍ ഓരോ ടീമിനും ഓരോ എന്‍ജിനുണ്ട്. ആ എന്‍ജിന്റെ പ്രവര്‍ത്തനക്ഷമതയാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍വരെ ടീമുകള്‍ എത്തിനില്‍ക്കുന്നതില്‍ പ്രധാനം. ടീമിന്റെ ഇരട്ടഎന്ജിനുകളായി തള്ളുകയും വലിക്കുകയും ചെയ്യുന്ന/ചെയ്ത, ഈ ലോകകപ്പിലെ താരങ്ങള്‍ ഇവര്‍...
എര്‍ലിംഗ് ഹാലണ്ട് (നോര്‍വെ)
ഫിഫ 2026 ലോകകപ്പ് കിലിയന്‍ എംബപ്പെയോ ലയണല്‍ മെസിയോ അല്ല തൂക്കിയത്. ഈ ലോകകപ്പ് തൂക്കിയത് 25കാരനായ എര്‍ലിംഗ് ഹാലണ്ടാണ്. ലോകകപ്പ് കിരീട സാധ്യതയില്‍ ക്വാര്‍ട്ടറിലെത്തിയ മറ്റു ടീമുകളേക്കാള്‍ പിന്നിലാണ് നോര്‍വെ. എന്നാല്‍, “ഹാലണ്ട്, ഹാലണ്ട്, ഹ ഹ ഹ ഹ ഹാലണ്ട്” എന്ന ഗാനവും ഹാലണ്ടിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗം. 2026 ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ പൂര്‍ത്തിയായപ്പോള്‍ 99 റേറ്റിംഗുമായി ഒന്നാം സ്ഥാനത്തുള്ളവന്‍. അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി മാത്രമാണ് 99 റേറ്റിംഗുള്ള മറ്റൊരു താരം.
നോര്‍വെയുടെ കളി ബില്ഡപ്പില് നാല് ശതമാനം പങ്കാളിത്തം മാത്രമാണ് ഹാലണ്ടിനുള്ളത്. എന്നാല്‍, നാല് മത്സരങ്ങളില്‍ മാത്രമിറങ്ങി ഏഴ് ഗോളുമായി തരംഗമായിരിക്കുകയാണ് ഹാലണ്ട്. 4.9 ആണ് ഹാലണ്ടിന്റെ xG (എക്സ്പെറ്റഡ് ഗോള്‍) റേറ്റ്. 18 ഷോട്ട് ഇതുവരെ പായിച്ചു. അതില്‍ 12 എണ്ണവും ഓണ്‍ ഗോള്‍. മറ്റൊരു നോര്‍വീജിയന്‍ താരത്തിനും 10 ഷോട്ട് പോലും പായിക്കാന്‍ സാധിച്ചിട്ടില്ലെന്നതും ശ്രദ്ധേയം. സ്ട്രൈക്കര്‍ എന്ന നിലയില്‍ എതിര് ഗോള്‍മുഖത്തെ ടച്ചിംഗില് ഹാലണ്ട് മറ്റു താരങ്ങളേക്കാൾ ഏറെ മുന്നിലാണ്. പെനാല്‍റ്റി ഏരിയയില്‍ 53 ടച്ചിംഗ് ഇതുവരെ ഈ ഫോര്‍വേഡ് നടത്തി.
ലോകകപ്പ് മത്സരം: 04
ആകെ കളിച്ച മിനിറ്റ്: 426
അസിസ്റ്റ്/ഗോള്‍: 00/07

ജെറെമി ഡോക്കു (ബെല്‍ജിയം)
ബെല്‍ജിയം ടീമിന്റെ 24കാരനായ വൈഡ് അറ്റാക്കര്‍ ജെറെമി ഡോക്കുവിന്റെ പ്രകടനം ശ്രദ്ധേയം. ക്വാര്‍ട്ടറില്‍ എത്തിയ രണ്ടാമത് അണ്ടര്ഡോഗ്സാണ് ബെല്‍ജിയം. സ്പെയിനിന് എതിരായ ക്വാര്‍ട്ടറില്‍ ബെല്‍ജിയം ജയിക്കാനുള്ള സാധ്യത 26 ശതമാനം മാത്രം. ഈ ലോകകപ്പ് നേടാനുള്ള സാധ്യതയാകട്ടെ നാല് ശതമാനവും. മധ്യനിരയില്‍ ഡോക്കുവിന്റെ കഠിനാധ്വാനമാണ് ബെല്‍ജിയത്തിന്റെ കരുത്ത്.
ബെല്‍ജിയത്തിന്റെ ഇതുവരെയുള്ള മത്സരങ്ങളില്‍ ഡോക്കു നിയന്ത്രണം നയത്തിയ ടാക്റ്റിക്കല്‍ ഗെയിം ചെയ്ഞ്ച് 51 എണ്ണമായിരുന്നു. ഇതുവരെ ഗോളും അസിസ്റ്റും ഇല്ലെങ്കിലും എക്സ്പെറ്റഡ് ഗോള്‍ റേറ്റ് 0.2. മൂന്നു ഷോട്ട് എടുത്തതില്‍ ഒരെണ്ണം ഓണ്‍ ടാര്‍ഗറ്റ് ആയിരുന്നു.
ലോകകപ്പ് മത്സരം: 04
ആകെ കളിച്ച മിനിറ്റ്: 452
അസിസ്റ്റ്/ഗോള്‍: 01/01

ലിസാന്‍ഡ്രൊ മാര്‍ട്ടിനെസ് (അര്‍ജന്റീന)
അര്‍ജന്റൈന്‍ ടീമിന്റെ ജീവാത്മാവും പരമാത്മാവും ലയണല്‍ മെസി ആണെങ്കിലും അവരുടെ ഏറ്റവും കഠിനാധ്വാനിയും മുന്നേറ്റങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നതുമായ കളിക്കാരന് 28കാരനായ ലിസാന്‍ഡ്രൊ മാര്‍ട്ടിനെസാണ്. ഈ ലോകകപ്പില്‍ 99 റേറ്റിംഗുള്ള രണ്ടു കളിക്കാരില്‍ ഒരാളാണ് മെസി. എന്നാല്‍, മെസി മൈതാനത്ത് ഓടിയെത്താത്തിടത്തെല്ലാം എത്തുന്നത് അദ്ദേഹത്തിന്റെ യുവസഹതാരങ്ങളാണ്. അത്തരത്തില്‍ സെന്റര്‍ ബാക്ക് മുതല്‍ ആക്രമണംവരെ വ്യാപിച്ചുകിടക്കുന്നതാണ് ലിസാന്‍ഡ്രൊ മാര്‍ട്ടിനെസ്.
സെന്റര്‍ ഡിഫെന്‍ഡര്‍ ആണെങ്കിലും എതിര് പെനാല്‍റ്റി ഏരിയയില്‍ ആറ് ടച്ച് നടത്തി. ഒരു ഗോള്‍ നേടി. ഒരു ഗോളിന് അസിസ്റ്റും ചെയ്തു. 330 പാസുകള്‍ നടത്താന്‍ ശ്രമിച്ചതില്‍ 308 എണ്ണവും പൂര്‍ത്തിയാക്കി.

മൈക്കല്‍ ഒലിസ് (ഫ്രാന്‍സ്)
ഏഴ് ഗോളും രണ്ട് അസിസ്റ്റും ഉള്ള കിലിയന്‍ എംബപ്പെ അല്ലേ ഫ്രാന്‍സിന്റെ തീഎന്ജിന് എന്നു ചോദിച്ചാല്‍ ഉത്തരം അല്ലെന്നുതന്നെ. കിലിയന്‍ എംബപ്പെയുടെ മികവിനെയോ താരപ്രഭാവത്തെയോ ക്ലിനിക്കല്‍ ഫിനിഷിംഗിനെയോ തരംതാഴ്ത്തുന്നില്ല. പക്ഷേ, ഫ്രാന്‍സ് എന്ന ടീമിന്റെ പുള്‍-പുള്‍ എന്ജിന് അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായ 24കാരന് മൈക്കല്‍ ഒലിസാണ്.
ഡിഫെന്ഡേഴ്സില്നിന്ന് പന്ത് സ്വീകരിച്ച്, മത്സരം കരുപ്പിടിപ്പിക്കുന്നവന്. ഫ്രാന്‍സ് നടത്തിയ മുന്നേറ്റങ്ങളില്‍ 11 ശതമാനത്തിലും ഒലിസിന്റെ പങ്കുണ്ടായിരുന്നു. പ്രീക്വാര്ട്ടര്വരെയായുള്ള മത്സരങ്ങളില്‍ അഞ്ച് അസിസ്റ്റ് നടത്തി. 2.0 ആണ് എക്സ്പെറ്റഡ് അസിസ്റ്റ്. എതിര് ഗോള്‍ പോസ്റ്റിനുള്ളില്‍ നടത്തിയ പാസ് 17.
ലോകകപ്പ് മത്സരം: 05
ആകെ കളിച്ച മിനിറ്റ്: 440
അസിസ്റ്റ്/ഗോള്‍: 05/00

ലാമിന് യമാല്‍ (സ്പെയിന്)
സ്പെയിന് ഈ ലോകകപ്പില്‍ പ്രീക്വാര്ട്ടര്വരെയായി എതിര് ടീമിന്റെ അറ്റാക്കിംഗ് തേര്‍ഡില്‍ നടത്തിയത് 2,944 ടച്ചുകള്‍. മറ്റൊരു ടീമിനും 2,600വരെ പോലും എത്താന്‍ സാധിച്ചിട്ടില്ലെന്നതും ശ്രദ്ധേയം.
ഈ ലോകകപ്പില്‍ സ്പെയിന് നടത്തിയ ഡ്രിബ്ലിംഗ് ശ്രമങ്ങളില്‍ 99 ശതമാനവും ലാമിന് യമാലിന്റെ വകയായിരുന്നു; 38 എണ്ണം. രണ്ടാം സ്ഥാനത്തുള്ള ഡാനി ഓള്‍മോ നടത്തിയത് വെറും ഒമ്പതെണ്ണം മാത്രം.
ഏതു സമയവും ഗോള്‍ പ്രതീക്ഷിക്കാവുന്ന, ഗോളിലേക്ക് വഴിയൊരുക്കുന്ന താരമാണ് യമാല്‍ എന്ന 18കാരന്. ഒരു ഗോള്‍ മാത്രമാണുള്ളതെങ്കിലും എക്സ്പെറ്റഡ് ഗോള്‍ റേറ്റ് 1.6. എക്സ്പെറ്റഡ് അസിസ്റ്റ് റേറ്റാകട്ടെ 0.4ഉം. എതിര് ടീമിന്റെ പെനാല്‍റ്റി ഏരിയയില്‍ 16 പാസുകള്‍ നടത്തിയെന്നതും ശ്രദ്ധേയം.
ലോകകപ്പ് മത്സരം: 05
ആകെ കളിച്ച മിനിറ്റ്: 352
അസിസ്റ്റ്/ഗോള്‍: 00/01

ജൂഡ് ബെല്ലിങ്ഗം (ഇംഗ്ലണ്ട്)
ഇംഗ്ലണ്ടിന്റെ കളി വിരിയുന്നത് സെന്‍ട്രല്‍ അറ്റാക്കറായ 23കാരന് ജൂഡ് ബെല്ലിങ്ഗമില്നിന്നാണ്. ഈ ലോകകപ്പിലെ റേറ്റിംഗ് 85. ബുകായൊ സാക്ക, ഹാരി കെയ്ന്‍, ഡെക്ലാന് റൈസ് തുടങ്ങിയവരെല്ലാം ഉണ്ടെങ്കിലും ഇംഗ്ലണ്ടിന്റെ മധ്യനിരയിലെ കരുത്തന് ബെല്ലിങ്ഗംതന്നെ.
ഇംഗ്ലീഷ് നിരയില്‍ ഇതുവരെയായി 58 ടാക്റ്റിക്കല്‍ ഗെയിം വിന് ചെയ്തത് ജൂഡ് ബെല്ലിങ്ഗമാണ്. ഒരു അസിസ്റ്റും നാല് ഗോളും ബെല്ലിങ്ഗം സ്വന്തമാക്കി എന്നതും ശ്രദ്ധേയം. 2.5 ആണ് എക്സ്പെറ്റഡ് ഗോള്‍ ശരാശരി. എക്സ്പെറ്റഡ് അസിസ്റ്റ് 0.8ഉം.
Tags : Push Pul FIFA World Cup Football stars