x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൂപ്പറാണ് അശ്വതി, ഹാഷിറിന്‍റെ ഉമ്മച്ചി!

ടി.ജി. ബൈജുനാഥ്
Published: May 14, 2026 10:05 AM IST | Updated: May 14, 2026 10:05 AM IST

കോമഡി സ്കിറ്റുകളിലൂടെ കുടുംബപ്രേക്ഷകര്‍ക്കു പരിചിതയായ അശ്വതിയെ ജെന്‍ സി ഉള്‍പ്പെടെയുള്ളവര്‍ ഇന്നു തിരിച്ചറിയുന്നത് വാഴ 2ലെ ഹാഷിറിന്‍റെ ഉമ്മ എന്ന ലേബലിലാണ്. വാഴ 2ലേക്കു വിളിച്ചപ്പോള്‍ ഇത്രമേല്‍ അഭിനയസാധ്യത പ്രതീക്ഷിച്ചിരുന്നില്ല.

സിനിമയോ നാടകമോ സ്‌കിറ്റോ എന്തുമാവട്ടെ, എപ്പോഴും അഭിനയിക്കുക എന്നതാണ് അശ്വതിയുടെ ആഗ്രഹം. കളക്ഷനില്‍ 250 കോടി പിന്നിട്ടു വാഴ 2 മുന്നേറുമ്പോള്‍ തന്‍റെ ഉമ്മകഥാപാത്രം ഹിറ്റായതിന്‍റെ സംതൃപ്തിയിലാണ് അശ്വതി.

"സിനിമയുടെ തുടക്കത്തില്‍ തന്നെ എന്നെ കാണിക്കുമെന്ന് ആദ്യ ഷോട്ട് ചെയ്യുമ്പോള്‍ അറിയില്ലായിരുന്നു. പിന്നെ, ആദ്യാവസാനമുള്ള ഇത്രയും ആഴത്തിലുള്ള കഥാപാത്രം. വാഴ 2 മൊത്തത്തില്‍ സന്തോഷമാണു തന്നത്''- അശ്വതി പറയുന്നു.

സ്‌കിറ്റുകളിലായിരുന്നോ തുടക്കം..‍?

സ്‌കൂള്‍കാലഘട്ടത്തില്‍ ഡാന്‍സിലായിരുന്നു ശ്രദ്ധ. ഒന്നിലധികം തവണ കലാതിലകമായിട്ടുണ്ട്. പ്ലസ് ടുവിനുശേഷം ദൂരദര്‍ശന്‍റെ ‘ശ്യാമാംബരം’ സീരിയലില്‍ അഭിനയത്തുടക്കം. അവിടെ തുടര്‍ച്ചയായി മൂന്നു സീരിയലുകള്‍. തുടര്‍ന്നു ജയ് ഹിന്ദ് ചാനലില്‍ വിവിധ പരിപാടികള്‍. എല്ലാവരും ടിവിയില്‍ കാണുമല്ലോ എന്നതായിരുന്നു അന്നത്തെ സന്തോഷം. അഭിനയിക്കാന്‍ അല്പമെങ്കിലും കഴിവുള്ളതായി അക്കാലത്തു ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല.

ആര്‍ട്‌സ് കോളജില്‍ ബിഎസ്‌സി ഫിസിക്‌സിനു പഠിക്കുമ്പോള്‍ കേരള സര്‍വകലാശാല നാടകോത്സവത്തിനുള്ള കോളജ് നാടകത്തില്‍ സീരിയല്‍പശ്ചാത്തലം പരിഗണിച്ച് എന്നെയും ഉള്‍പ്പെടുത്തി. മത്സരഫലം വന്നപ്പോള്‍ ഞാന്‍ ബെസ്റ്റ് ആക്ട്രസ്. അതോടെ അഭിനയത്തിന്‍റെ കൂടുതല്‍ സാധ്യതകള്‍ പഠിക്കണമെന്നു തോന്നി, നിരീക്ഷ വിമന്‍സ് തിയറ്ററിന്‍റെ ഭാഗമായി. ഒരിടവേളയ്ക്കുശേഷം ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍സിലൂടെ ചാനല്‍സ്‌ക്രീനില്‍ റീഎന്‍ട്രി. അവിടെ ഒരു എപ്പിസോഡില്‍ ഗസ്റ്റായി വന്ന നാദിര്‍ഷിക്ക ‘കേശു ഈ വീടിന്‍റെ നാഥനി’ല്‍ ചെറിയ വേഷം തന്നു.

തുടര്‍ന്നു മിനി ഐ.ജി. സംവിധാനം ചെയ്ത ‘ഡിവോഴ്‌സ്’, ‘വയസെത്രയായി മുപ്പത്തി’ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങള്‍. ചാനല്‍ പരിപാടികളും കോമഡി സ്‌കിറ്റുകളുമായി മുന്നോട്ടുപോകുന്നതിനിടെ ഫ്‌ളവേഴ്‌സ് സ്‌കിറ്റില്‍ തിരുവന്തപുരം സ്‌ളാംഗില്‍ സംസാരിക്കുന്ന സുനി ചന്ദ്രി എന്ന കഥാപാത്രം വൈറലായി. അതോടെ ഞാന്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി.

വാഴ 2ലേക്ക് എത്തിയത്..‍?

 

K-Rail Survey

വാഴ 2ല്‍ എത്തുംമുന്നേ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ എന്ന സിനിമയില്‍ അനശ്വര രാജന്‍റെ അമ്മയായും മല്ലിക സുകുമാരന്‍റെ മകളായും അസീസ് നെടുമങ്ങാടിന്‍റെ ഭാര്യയായും വേഷമിട്ടിരുന്നു. അധികം സിനിമയില്‍ വന്നിട്ടില്ലാത്ത പുതുമുഖത്തെ സംവിധായകന്‍ എസ്. വിപിന്‍ അന്വേഷിച്ചപ്പോള്‍ ‘ഡിവോഴ്‌സ്’ സിനിമയില്‍ എനിക്കൊപ്പം അഭിനയിച്ച റീന ഇന്ദ്രായണി ചേച്ചിയാണ് ആ വേഷത്തിന് എന്നെ നിര്‍ദേശിച്ചത്.

അങ്ങനെ ഒരിടവേളയ്ക്കുശേഷം രസകരമായ കഥാപാത്രമായി വീണ്ടും സിനിമയില്‍. അതിലെ എന്‍റെ പ്രകടനം ഇഷ്ടപ്പെട്ടാണ് വ്യസനസമേതത്തിന്‍റെ നിര്‍മാതാക്കളില്‍ ഒരാളും വാഴ 2ന്‍റെ എഴുത്തുകാരനുമായ വിപിന്‍ ദാസ് സാര്‍ എന്നെ ഹാഷിറിന്‍റെ ഉമ്മയായി പരിഗണിച്ചത്.

വാഴ 2ല്‍ പ്രാധാന്യമേറിയ കഥാപാത്രം..‍?

എനിക്ക് ഒരു സീന്‍ ആയിരുന്നുവെങ്കില്‍പോലും വളരെ സന്തോഷത്തോടെ, അതു ഭാഗ്യമെന്നു കാണുമായിരുന്നു. അങ്ങനെയുള്ള എനിക്കു ജാക്‌പോട്ട് പോലെയായി വാഴ 2. സിനിമ വന്നപ്പോഴാണ് എന്‍റെ കഥാപാത്രത്തിനു കഥയിലുള്ള പ്രാധാന്യം ഞാനറിഞ്ഞത്.

സവിന്‍ പറഞ്ഞ സീനുകള്‍ അഭിനയിച്ചു എന്നതിനപ്പുറം എവിടെയൊക്കെ, ഏതുതരം വൈകാരിക സന്ദര്‍ഭങ്ങളിലാണ് അതു വരുന്നതെന്ന് അറിയില്ലായിരുന്നു. കുഞ്ഞു ഹാഷിറും അനിയനും വളരെ സന്തോഷത്തിലും സ്‌നേഹത്തിലും ടാങ്കിലെ മീനുകളെ കണ്ടുനില്‍ക്കുമ്പോള്‍ പിന്നില്‍ ഞാന്‍ അവരെ നോക്കി ചിരിക്കുന്ന ഒരു ഷോട്ടുണ്ട്. ആളുകള്‍ ഏറെ ഇമോഷണലായി നില്‍ക്കുന്ന ഒരു സന്ദര്‍ഭത്തില്‍, സിനിമയുടെ ക്ലൈമാക്‌സില്‍ അതു പ്ലേസ് ചെയ്തുവെന്നത് എനിക്കു മറ്റൊരു ജാക്ക്‌പോട്ടാണ്.

ആദ്യാവസാനം സ്ട്രെസ്ഫുള്‍ ആയ കഥാപാത്രം..‍?

ഭര്‍ത്താവ് മരിച്ചതിന്‍റെ ചടങ്ങില്‍ നിന്നാണ് എന്‍റെ കഥാപാത്രത്തിന്‍റെ തുടക്കം. പിന്നീടു പുറത്തിറങ്ങി കാര്യങ്ങള്‍ ചെയ്യാറില്ല, സഹോദരനാണ് എല്ലാം നോക്കുന്നത്. മക്കളെ വളര്‍ത്തിക്കൊണ്ടു വരുമ്പോഴാവട്ടെ അവര്‍ പലവിധ പ്രശ്‌നങ്ങളില്‍പ്പെടുന്നതിന്‍റെ വിഷമങ്ങള്‍. അതെല്ലാം ഉള്ളില്‍ കൊണ്ടുനടക്കുന്ന ഒരു സ്ത്രീ. പക്ഷേ, മക്കളെ വിട്ടുകൊടുക്കാനും പറ്റില്ല.

എവിടെയും ഒരു വോയ്‌സും ഇല്ലാത്ത ഒരു സ്ത്രീ. അവസാനം മക്കള്‍ക്കിടയിലെ അകല്‍ച്ച മാറുമ്പോഴാണ് ചെറിയൊരു സന്തോഷമെങ്കിലും വരുന്നത്. ഫിഷ് ടാങ്കിലേക്കു രണ്ടുപേരും ചേര്‍ന്ന് മീനുകളെ ഇടുമ്പോള്‍ ഇനി ഇതു തല്ലുകൂടില്ലല്ലോ എന്ന് അമ്മ ചോദിക്കുന്നതു മീനുകളെയും മക്കളെയും കണക്ട് ചെയ്താണ്. അവിടെ വളരെ ആര്‍ദ്രമായ ഒരു ചിരിയും സന്തോഷവും സങ്കടവും കൂടിച്ചേര്‍ന്ന ഇമോഷനാണ് സവിന്‍ ആവശ്യപ്പെട്ടത്.

സ്‌കിറ്റ് അനുഭവങ്ങള്‍ സിനിമയില്‍ സ്വാധീനിക്കുന്നത്..?

ഡ്രാമ വേണ്ടെന്നും റിയലിസ്റ്റിക്കായി ചെയ്യണമെന്നും ആദ്യമേ സവിന്‍ പറഞ്ഞിരുന്നു. സ്്കിറ്റ് കളിക്കുന്ന മൂഡിലല്ല ഈ പടം. തുന്നല്‍പ്പണി ചെയ്ത് കുടുംബം കൊണ്ടുപോകുന്ന വളരെ റിയലിസ്റ്റിക്കായ ഒരമ്മ. ഭര്‍ത്താവില്ലാത്ത ഒരു സ്ത്രീ. എല്ലാ സീനിലും അത്തരമൊരു നിസഹായത നമുക്കുണ്ടാവണം. വളരെ മൈന്യൂട്ടായി മാത്രം കാര്യങ്ങള്‍ ചെയ്താല്‍ മതി. സ്‌കിറ്റ് കളിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഓവറായിപ്പോകുമോ നാടകീയമാകുമോ എന്നൊക്കെയുള്ള ടെന്‍ഷനും പേടിയും നല്ല രീതിയില്‍ ഉണ്ടായിരുന്നു.

ഡയലോഗ് പറയുമ്പോള്‍ ചിലപ്പോഴൊക്കെ ഇത്തിരി ട്രിവാന്‍ഡ്രം സ്‌ളാംഗ് കയറിവരും എന്നതായിരുന്നു മറ്റൊരു പ്രശ്‌നം. ഞാന്‍ ആ കഥാപാത്രം മനോഹരമായി ചെയ്തിട്ടുണ്ടെങ്കില്‍, അത് ആളുകള്‍ക്ക് അത്രയും കണക്റ്റായിട്ടുണ്ടെങ്കില്‍ അതിന്‍റെ ക്രെഡിറ്റ് മൊത്തം സംവിധായകനു തന്നെയാണ്.

ഹാഷിറും കൂട്ടുകാരും...

ഹാഷിറിന്‍റെ റീല്‍സ് കണ്ടുള്ള പരിചയമേഉണ്ടായിരുന്നുള്ളൂ. പൂജയ്ക്കാണ് നേരിട്ടു കണ്ടത്. ഹാഷിര്‍, അലന്‍, അജിന്‍, വിനായക്...നാലുപേരും നല്ല പിള്ളേരാണ്. ഹാഷിറുമായി മാത്രമേ കോംബിനേഷനുള്ളൂ. അലനുമായി ഒരു ഷോട്ടില്‍ മാത്രം. ഹാഷിറിന്‍റെ അനിയനായി വേഷമിട്ട ശബരി ‘വ്യസനസമേത’ ത്തിലുണ്ടായിരുന്നു.

എത്രത്തോളമാണു ഫാമിലി സപ്പോര്‍ട്ട്..‍?

ചിത്രാഞ്ജലിയില്‍ നിന്നു റിട്ടയറായ അച്ഛന്‍ ചന്ദ്രനും അധ്യാപികയായിരുന്ന അമ്മ അനിതയും ചെറുപ്പകാലത്തു പഠനത്തിനൊപ്പം തന്നെ കലാരംഗത്തും പിന്തുണനല്കി കൊണ്ടുവന്നതിനാലാണ് ഞാന്‍ ഇവിടംവരെ എത്തിനില്‍ക്കുന്നത്. നര്‍ത്തകിയായ ചേച്ചി അശ്വിനിയുടെ പിന്തുണ എപ്പോഴുമുണ്ട്. കാമറാമാന്‍ കിഷോറുമായുള്ള വിവാഹശേഷമാണു ഞാന്‍ സിനിമയിലേക്കു വന്നത്. ലോ അക്കാദമിയില്‍ നിയമപഠനകാലത്ത് ഫൈനല്‍ പരീക്ഷയെഴുതാതെ ഓഡീഷനും ഷൂട്ടിനുമൊക്കെ പോയിട്ടുണ്ട്. എന്‍റെ വഴി അഭിനയമാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ അതിനു പൂര്‍ണപിന്തുണയുമായി അദ്ദേഹം കൂടെനിന്നു. പിന്നീടു തിയറ്റര്‍ ആര്‍ട്‌സില്‍ പിജി നേടിയതും അദ്ദേഹത്തിന്‍റെ പ്രേരണയിലാണ്.

അടുത്ത റിലീസ്..?

ടൊവിനോയും ബേസിലും നായകന്മാരായ ‘അതിരടി’. വാഴ 2 ഷൂട്ട് കഴിഞ്ഞാണ് അതില്‍ അഭിനയിച്ചത്. ടൊവിനോയുടെ കഥാപാത്രത്തിന്‍റെ ഭാര്യയുടെ ബന്ധുവായി ഒരു ചെറിയ വേഷം. ഒറ്റ സീന്‍ ആണെങ്കില്‍പോലും സിനിമയില്‍ വളരെ പ്രധാനപ്പെട്ട ഒരു സമയത്താണ് എന്‍റെ എന്‍ട്രി. എനിക്കിഷ്ടമുള്ള നടനാണു ടൊവിനോ. ഇഷ്ടമുള്ള സംവിധായകനാണു ബേസില്‍. ബേസിലിന്‍റെ പ്രൊഡക്‌ഷനുമാണ്. ഇതിന്‍റെ സംവിധായകന്‍ അരുണ്‍ അനിരുദ്ധനും ടൊവിനോയ്‌ക്കൊപ്പം അഭിനയിച്ചവരും കോളജ് നാടകകാലത്തു കൂടെയുണ്ടായിരുന്നവരാണ്.

ഇനി ഏതുതരം വേഷങ്ങള്‍..?

സ്‌കിറ്റ് കളിക്കുക, സ്‌റ്റേജ് ഷോസ് ചെയ്യുക, സ്‌റ്റേജില്‍ പരിപാടി അവതരിപ്പിക്കുക... എല്ലാം ഒരേപോലെ ഇഷ്ടമാണ്. ഇപ്പോഴും അമൃത ടിവിയില്‍ കോമഡി മാസ്‌റ്റേഴ്‌സ് ചെയ്യുന്നുണ്ട്. സിനിമയില്‍ അമ്മവേഷമുള്‍പ്പെടെ എന്തും ചെയ്യും. എന്‍റെ ശരീരപ്രകൃതിവച്ച് അത്തരം മേക്കോവര്‍ സാധ്യമായതുകൊണ്ടാവാം അവര്‍ വിളിക്കുന്നത്.

പക്ഷേ, ടൈപ്പ് കാസ്റ്റ് ആകാന്‍ താത്പര്യമില്ല. 90 വയസുള്ള അമ്മച്ചിയാകാനും ഞാനൊരുക്കമാണ്. അഭിനയിക്കാന്‍, ചലഞ്ചിംഗായി വ്യത്യസ്തതയുള്ള എന്തെങ്കിലുമുണ്ടാവണം. എഴുത്തുകാരും സംവിധായകരും പുതിയ സിനിമകളിലേക്കു വിളിക്കുമെന്നാണു പ്രതീക്ഷ.

Tags : aswathy interview vaazha 2

Recent News

Corehub Up