ചടങ്ങിൽ നിന്നും
ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ശബ്ദമാണ് എസ്. ജാനകിയുടെത് എന്ന് സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. കമുകറ ഫൗണ്ടേഷനും ജീവൻ ടി വിയും ചേർന്ന് സംഘടിപ്പിച്ച എസ്. ജാനകി അനുസ്മരണ ഗാന സന്ധ്യ മഞ്ഞണി പൂനിലാവിൽ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ശാസ്ത്രീയ സംഗീതം അഭ്യസിക്കാതെയാണ് ജാനകിയമ്മ നാൽപ്പതിനായിരത്തിൽ അധികം ഗാനങ്ങൾ ആലപിച്ചത് എന്ന് പലരും ഇപ്പോൾ അനുസ്മരിക്കുന്നുണ്ട്. പി.സി വിഷ്ണുനാഥ് പറഞ്ഞു. എന്നാൽ ഇതിന് ഒരു തിരുത്തുണ്ട്. ഈ ഭൂമിയിൽ വച്ച് ജാനകിയമ്മ ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ല എന്നേയുള്ളൂ. സംഗീതം മുഴുവൻ പഠിപ്പിച്ച ശേഷമാണ് ദൈവം ഇവിടേക്ക് എസ്. ജാനകിയെ അയച്ചത്. സദസിൽ നിന്ന് ഉയർന്ന കരഘോഷത്തിന് ഇടയിൽ മന്ത്രി വ്യക്തമാക്കി.
ഓരോ ഭാഷയിൽ പാടുമ്പോഴും ആ ഭാഷയുടെ ആത്മാവിൽ തൊട്ടാണ് ജാനകിയമ്മ പാടിയിരുന്നത്. അതുകൊണ്ടു തന്നെ മലയാളികൾ ക്കു ജാനകിയമ്മ മലയാളിയായും തമിഴ്നാട്ടുകാർക്കും കന്നടക്കാർക്കും അവരുടെ സ്വന്തം ഗായികയായും അനുഭവപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.
ചാന്തുപൊട്ട് എന്ന ലാൽ ജോസ് ചിത്രത്തിനു വേണ്ടി എസ്. ജാനകി ആലപിച്ച ആഴക്കടലിന്റെ അങ്ങേക്കരയിൽ ആയി...എന്ന ഗാനവും മന്ത്രി പാടി.
കമുകറ ഫൗണ്ടേഷൻ പ്രസിഡന്റ് രാജീവ് ഒ എൻ വി, സെക്രട്ടറി പി.വി. ശിവൻ, കമുകറ ശ്രീകുമാർ, ചന്ദ്രസേനൻ, ബേബി മാത്യു സോമതീരം തുടങ്ങിയവർ പങ്കെടുത്തു. ജി. ശ്രീറാം,രാജലക്ഷ്മി, പ്രീത കണ്ണൻ, സരിത രാജീവ് രവിശങ്കർ, അപർണ രാജീവ്, അഖില ആനന്ദ് തുടങ്ങിയവർ ഗാനാഞ്ജലിയിൽ പങ്കെടുത്തു.
Tags : P.C. Vishnunath S. Janaki signature singer Entertainment Movies Cinema