x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആരെയെങ്കിലും വിമർശിക്കാനുണ്ടെങ്കിൽ നേരിട്ടുപറയണം, വളച്ചുകെട്ടരുത്: അറ്റ്ലിയുടേത് മറുപടി വിജയ് സേതുപതിക്കുള്ളതോ?  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 20, 2026 11:56 AM IST | Updated: September 20, 2026 11:56 AM IST

അറ്റ്ലി, വിജയ് സേതുപതി

വിജയ് സേതുപതി മുഖ്യമന്ത്രി വിജയ്‌യെ പരോക്ഷമായി വിമർശിച്ചെന്ന വിവാദങ്ങൾക്കിടെ പ്രതികരണവുമായി സംവിധായകൻ അറ്റ്ലി. ആരെയെങ്കിലും കുറിച്ച് വിമർശിക്കാനുണ്ടെങ്കിലോ എന്തെങ്കിലും അഭിപ്രായം പറയാനുണ്ടെങ്കിലോ വളച്ചുകെട്ടാതെ വിഷയത്തെക്കുറിച്ച് നേരിട്ട് സംസാരിക്കണമെന്ന് അറ്റ്ലി പറഞ്ഞു.

വിജയ് സേതുപതിയെ നായകനാക്കി ആറ്റ്ലി നിർമിക്കുന്ന ചിത്രമായ ‘ബത്ത’യുടെ ഓഡിയോ ലോഞ്ചിനിടെയാണ് അറ്റ്ലിയുടെ പരാമർശം. സേതുപതിയുടെ സാന്നിധ്യത്തിലായിരുന്നു അറ്റ്ലിയുടെ പ്രസംഗം.

‘ഇന്ന് ഞാൻ ധരിച്ചിരിക്കുന്ന വിലകൂടിയ വസ്ത്രങ്ങളും വാച്ചും ഷൂസും എല്ലാം എന്‍റെ അധ്വാനത്തിന്‍റെ ഫലമാണ്. എന്നാൽ‍ അതിനെല്ലാം കാരണമായത് എന്‍റെ വിജയ് അണ്ണനാണ്, എന്‍റെ ദളപതിയാണ്. അദ്ദേഹമില്ലെങ്കിൽ ഞാൻ ഇല്ല.

രാജാറാണി ചെയ്തു ഞാൻ പ്രശസ്തനാണ്. എന്നാൽ വിജയ് അണ്ണന്‍റെ തുടർച്ചയായ ഹിറ്റുകളാണ് എനിക്ക് തുടർവിജയങ്ങൾ നൽകിയത്. ഷാറൂഖ് സർ‍ എന്‍റെ ഓഫിസിലെത്തിയപ്പോൾ വിജയ് അണ്ണൻ പറ‍ഞ്ഞു, എന്നെ ചുറ്റി നിൽക്കാതെ ആ സിനിമ ദയവുചെയ്തു ചെയ്യൂ, നിന്‍റെ ജീവിതം മാറുമെന്ന്. എന്‍റെ ജീവിതം മാറി. എല്ലാ വേദികളിലും വിജയ് അണ്ണാ എന്നു പറയുന്നത് കൊണ്ട് അദ്ദേഹം എനിക്ക് ഇനി അടുത്ത സിനിമ തരുമെന്ന് കരുതിയല്ല. അദ്ദേഹം ഇനി സിനിമ തരില്ല, വിജയ് അണ്ണ മുഖ്യമന്ത്രിയായി. എന്തുതന്നെയായാലും അദ്ദേഹം എന്‍റെ സഹോദരനാണ്. 

സമീപകാലങ്ങളിൽ എല്ലാവരും എന്തെങ്കിലും മനസിലാക്കി വയ്ക്കും. എന്നാൽ അത് സത്യമാകണമെന്നില്ല. സോഷ്യൽ മീഡിയയിൽ ഒരാൾ മറ്റൊരാളെക്കുറിച്ചാണ് പറഞ്ഞതെന്നും അങ്ങനെയല്ല മറിച്ചാണ് എന്നും പറയുന്നതു കാണാം.

അങ്ങനെയല്ല. ഒരാൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ നേരിട്ട് പറയാം. ജീവിതം നിങ്ങളെ എത്തേണ്ടിടത്ത് എത്തിക്കും. ആരുടെയും വാക്കുകൾ കേട്ട് വഴിതെറ്റരുത്, ഇത്തരം കെണികളിൽ വീഴരുത്. 

അടുത്ത തലമുറ രാഷ്ട്രീയം പറയും. അവർക്ക് രാഷ്ട്രീയത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. ആ രാഷ്ട്രീയബോധം ഉണ്ടാക്കിയെടുത്തത് വിജയ് അണ്ണനാണ്. കുഞ്ഞുകുട്ടികൾ മുതൽ എല്ലാവരും നിയമസഭ ലൈവായി കാണുന്നുവെങ്കിൽ അതിന് കാരണം വിജയ് അണ്ണയാണ്. കൃത്യമായ രാഷ്ട്രീയമുള്ള ഒരു തലമുറ തമിഴ്നാട്ടിലുണ്ട്. അതിനു കാരണം വിജയ് അണ്ണനാണ്’, അറ്റ്ലി പറയുന്നു.

ബിഗ്ബോസ് റിയാലിറ്റി ഷോയ്ക്കിടെ അവതാരകനായ വിജയ് സേതുപതി നടത്തിയ പരാമ‍ർശങ്ങൾ മുഖ്യമന്ത്രി വിജയ്യെക്കുറിച്ചുള്ളതാണ് എന്നായിരുന്നു സോഷ്യല്‍ മീഡിയയിൽ ഉയർന്ന ആരോപണം.

നേതൃത്വം എന്തെന്ന് അറിയാതെ വാഗ്ദാനം നൽകുന്നതും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ എതിരാളികളെ വിമർശിച്ചിട്ട് ഓടിപ്പോകുന്നതും അല്ല നേതൃത്വം എന്നാണ് വിജയ് സേതുപതി പറഞ്ഞത്. വിജയ്ക്കെതിരെയുള്ള ഒളിയമ്പാണ് ഇതെന്ന് പറഞ്ഞാണ് സോഷ്യൽ മീഡിയ വിജയ് സേതുപതിയുടെ വാക്കുകളെ വളച്ചൊടിച്ചത്.

Tags :

Recent News

Corehub Up