x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പഴിചാരി രക്ഷപ്പെടാൻ നീക്കം? മെസിയെ കേരളത്തിലെത്തിക്കാൻ കായികവകുപ്പ് സമീപിച്ചെന്ന് ആന്‍റോയുടെ മൊഴി

കെ. ഇന്ദ്രജിത്ത്
Published: September 21, 2026 03:34 AM IST | Updated: September 21, 2026 03:34 AM IST

പ്രതീകാത്മക ചിത്രം - എഐ

തിരുവനന്തപുരം: അർജന്‍റീന ഫുട്ബോൾ ടീമിനെയും ലയണൽ മെസിയെയും കേരളത്തിൽ എത്തിക്കുമെന്ന പേരിൽ നടന്ന തട്ടിപ്പിൽ എല്ലാ കുറ്റവും സംസ്ഥാന കായിക വകുപ്പിന്‍റെ തലയിൽ ചുമത്തി ജിഎസ്ടി തട്ടിപ്പു കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് എഡിറ്റർ ആന്‍റോ അഗസ്റ്റിന്‍റെ മൊഴി.

ആന്‍റോയുടെ മൊഴി

അർജന്‍റീന ടീമിനെയും മെസിയെയും കേരളത്തിൽ എത്തിക്കാൻ സംസ്ഥാന കായിക വകുപ്പാണ് തന്നെ സമീപിച്ചതെന്ന് ആന്‍റോ അഗസ്റ്റിൻ കാഞ്ഞങ്ങാട് ജിഎസ്ടി ഇന്‍റലിജൻസ് ഓഫിസർക്കു നൽകിയ മൊഴിയിൽ പറയുന്നു.

മെസിയുടെ പേരിൽ നടന്ന നികുതി തട്ടിപ്പു കേസിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി പി.വിജയന്‍റെ നേതൃത്വത്തിലുള്ള എസ്ഐടി അറസ്റ്റ് ചെയ്യുന്നതിനു മുൻപ് ജിഎസ്ടി നടത്തിയ ചോദ്യം ചെയ്യലിലാണ് കായിക വകുപ്പാണ് തങ്ങളെ സമീപിച്ചതെന്ന് ആന്‍റോ അഗസ്റ്റിൻ മൊഴി നൽകിയത്. ഇതോടെ എല്ലാ തട്ടിപ്പും റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കോർപറേഷന്‍റെ തലയിൽ വച്ച സിപിഎം നേതൃത്വത്തിന്‍റെ വാദം കളവാണെന്നു വരും.

ഫുട്ബോൾ മത്സരത്തിനായി സമീപിച്ചെന്ന്

അർജന്‍റൈൻ ഫുട്ബോൾ അസോസിയേഷന്‍റെ മത്സരം കേരളത്തിൽ നടത്താൻ താത്പര്യമുണ്ടോയെന്നു ചോദിച്ചാണ് കായിക വകുപ്പ് തങ്ങളെ സമീപിച്ചതെന്നാണ് ആന്‍റോയുടെ വാദം. നേരത്തേ സ്വർണാഭരണ വ്യാപാരികളുടെ സംഘടനയുമായി ഇതുസംബന്ധിച്ചു കരാറിൽ ഏർപ്പെട്ടിരുന്നു. അവർക്കു പണം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ സ്പോണ്‍സറെ തെരയുന്നതെന്നാണ് സർക്കാർ പ്രതിനിധി തങ്ങളോടു പറഞ്ഞത്.

രണ്ടു മത്സരം നടത്താനുള്ള പണം ഒരു മത്സരത്തിൽ നിന്നു ലഭിക്കുമെന്നും ഇതുവഴി ഗുഡ്‌വിൽ ലഭിക്കുമെന്ന വിശ്വാസത്തിലുമാണ് തീരുമാനമെടുത്തത്. ഞങ്ങളെ സമീപിക്കുന്നതിനു മുൻപ് അർജന്‍റീനയുമായി സർക്കാർ പ്രതിനിധിസംഘം സംസാരിച്ച് എല്ലാ കാര്യത്തിലും തീരുമാനമെടുത്തിരുന്നുവെന്നാണ് അറിയിച്ചിരുന്നത്. അതിന്‍റെ അടിസ്ഥാനത്തിൽ എസ്പിവി രൂപീകരിക്കുകയും കളി നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. അതിനാൽ സംസ്ഥാന കായിക വകുപ്പാണ് കേന്ദ്ര സർക്കാരിന്‍റെ അടക്കം അനുമതി വാങ്ങേണ്ടത്. അർജന്‍റീനയുടെ കളക്‌ഷൻ ഏജന്‍റായ ടൂർപ്രോഡ് എന്‍റർ എൽഎൽസി എന്ന സ്ഥാപനത്തിലേക്കു പണം അയയ്ക്കുന്നതിലൂടെ ഞങ്ങൾ ഒരു സർവീസും ഇറക്കുമതി ചെയ്തില്ല.

ടൂർപ്രോഡിലേക്ക് 139.1 കോടി രൂപ കൈമാറി

സംസ്ഥാന സർക്കാർ കേന്ദ്ര കായിക-ധന മന്ത്രാലയങ്ങളുടെ അനുമതി വാങ്ങിയിരുന്നു. കേന്ദ്ര കായിക മന്ത്രാലയം നേരിട്ട് ആർബിഐക്ക് കൊടുത്ത അനുമതിയുടെ അടിസ്ഥാനത്തിൽ 14.5 മില്യണ്‍ ഡോളർ (ഏകദേശം 139.1 കോടി രൂപ) ടൂർപ്രോഡ് എന്‍റർ എൽഎൽസി എന്ന സ്ഥാപനത്തിനു നൽകി.

എന്നാൽ, എസ്പിവി ഓർഡർ പ്രകാരം മത്സരം എങ്ങനെ കേരളത്തിൽ നടത്താമെന്ന കാര്യത്തിൽ കായിക സെക്രട്ടറി ഉത്തരവിറക്കും എന്നു പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല.

കരാർ പ്രകാരമുള്ള മത്സരങ്ങൾ നടത്തുകയോ മുടക്കിയ പണം തിരിച്ചു കിട്ടുകയോ ചെയ്തില്ല. പണം തിരിച്ചു കിട്ടാനായി കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ് സ്വിറ്റ്സർലാൻഡിൽ പരാതി ഫയൽ ചെയ്തു. ഇതു സംബന്ധിച്ച രേഖകൾ ഹാജരാക്കാമെന്നും ആന്‍റോ നൽകിയ മൊഴിയിലുണ്ട്. 

ദുരന്ത നിവാരണ ഫണ്ട് വകമാറ്റാൻ ശ്രമം നടന്നെന്ന് എസ്ഐടി

തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസിയെയും അർജന്‍റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്നു വാഗ്ദാനം നൽകിയുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്‍റെ പങ്കു വ്യക്തമാക്കുന്ന കൂടുതൽ രേഖകൾ പൊലിസിന്‍റെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.

കൊച്ചിയിൽ നടത്താനിരുന്ന ഫുട്ബോൾ മത്സരത്തിനായി സർക്കാരിന്‍റെ ദുരന്ത നിവാരണ ഫണ്ടും ഉപയോഗിക്കാൻ തീരുമാനിച്ചിരുന്നതിന്‍റെ രേഖകൾ അടക്കം എസ്ഐടി പിടിച്ചെടുത്തു. ഫുട്ബോൾ മത്സര മുന്നൊരുക്കവുമായി ബന്ധപ്പെട്ടു നടന്ന സംസ്ഥാനതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

2025 ഒക്‌ടോബർ 17ന് ചേർന്ന യോഗത്തിൽ എറണാകുളം ജില്ലാ കളക് ടറാണ് ഫണ്ട് ലഭ്യമാക്കാമെന്ന് യോഗത്തെ അറിയിച്ചത്. സ് പോണ്‍സർഷിപ്പ്, സിഎസ്ആർ ഫണ്ട് എന്നിവയ്ക്കൊപ്പമാണ് ദുരന്ത നിവാരണ ഫണ്ടും വിനിയോഗിക്കുന്ന കാര്യം അറിയിച്ചത്. യോഗത്തിന്‍റെ മിനിറ്റ്സിൽ കായിക വകുപ്പ് സെക്രട്ടറി ഇതു രേഖപ്പെടുത്തിയിട്ടുണ്ട്.

മത്സരത്തിനായി ഖജനാവിൽ നിന്ന് ഒരു പൈസ പോലും ചെലവാക്കില്ലെന്നായിരുന്നു മുൻ ഇടതു സർക്കാർ അവകാശപ്പെട്ടിരുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ മാനേജിംഗ് എഡിറ്റർ ആന്‍റോ അഗസ്റ്റിനെ എസ്ഐടി അറസ്റ്റ് ചെയ്തിരുന്നു.
ജിഎസ്ടി തട്ടിപ്പുമായി ബന്ധപ്പെട്ടു ഒട്ടേറെ ജിഎസ്ടി ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തിരുന്നു. ഇതുവഴി പല പ്രമുഖരുടെയും പങ്ക് എസ്ഐടിക്കു വ്യക്തമായിട്ടുണ്ട്.

അന്നത്തെ കായിക മന്ത്രി വി.അബ്ദു റഹ്മാൻ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ മൊഴി എസ്ഐടി വരും ദിവസങ്ങളിൽ രേഖപ്പെടുത്തും.

Tags : Responsibility AntoAgustine Blame SportsDepartment MessiName Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up