x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിക്ഷേപത്തട്ടിപ്പ്; ആതിര ഗോള്‍ഡ് ആന്‍ഡ് സില്‍ക്‌സ് ഉടമകള്‍ക്കെതിരേ കേസ്

വെബ്ഡെസ്ക്
Published: September 21, 2026 02:47 AM IST | Updated: September 21, 2026 02:47 AM IST

പ്രതീകാത്മക ചിത്രം

കൊച്ചി: ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന് ആരോപിച്ച് എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന ആതിര ഗോള്‍ഡ് ആന്‍ഡ് സില്‍ക്‌സ് സ്ഥാപന ഉടമകള്‍ക്കെതിരേ പരാതി.

ആതിര ഗോള്‍ഡ് ആന്‍ഡ് സില്‍ക്‌സ് മാനേജിംഗ് പാര്‍ട്ട്‌നര്‍മാരായ ആര്‍.ജെ. ആന്‍റണി, ആര്‍.ജെ. ജോസഫ്, ആര്‍.ജെ. ജോണ്‍സണ്‍, ആര്‍.ജെ. ജോബി എന്നിവര്‍ക്കെതിരേ മുളവുകാട് സ്വദേശിനി ഉഷ രഘുവരന്‍റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലിസാണ് കേസെടുത്തത്.

സമ്പാദ്യപദ്ധതികളിലൂടെ ആറു വര്‍ഷത്തേക്ക് 12 ശതമാനം പലിശ നല്‍കാമെന്നു വിശ്വസിപ്പിച്ച് 2022 മുതല്‍ 2024 വരെയുളള കാലയളവില്‍ രണ്ടു തവണയായി 1,70,000 രൂപയാണ് ഉഷയില്‍നിന്നും മകനില്‍നിന്നുമായി സ്ഥാപനം വാങ്ങിയതായാണ് പരാതി.

നിക്ഷേപിച്ച തുകയോ വാഗ്ദാനം ചെയ്ത പലിശയോ നല്‍കാതെ സ്ഥാപനം പൂട്ടി പ്രതികള്‍ കടന്നുകളയുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു.

Tags : InvestmentFraud Case Registered AthiraGold&Silks Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up