പ്രതീകാത്മക ചിത്രം
കോട്ടയം: ലഹരി വല അറുക്കാൻ സംസ്ഥാനത്തെ എല്ലാ സ്കൂളുകളെയും കാമറ നിരീക്ഷണത്തിലാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം സംഘടിപ്പിച്ച കാതോലിക്കേറ്റ് സ്ഥാപന വാർഷികത്തിന്റെയും മലങ്കര നസ്രാണി യുവജനസംഗമത്തിന്റെയും സമാപനം കുറിച്ചു തിരുനക്കരയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി രമേശ് ചെന്നിത്തല.
രാസലഹരി സമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്താണെന്നു പറഞ്ഞ മന്ത്രി പത്ത് വയസ് മുതൽ 90 വയസുള്ളവർ വരെ പോലീസിന്റെ ഡീഅഡിക്ഷൻ സെന്ററുകളിലെത്തുന്നുവെന്നു ചൂണ്ടിക്കാട്ടി.
പരുമല ആശുപത്രി ഉൾപ്പെടെ നാല്പതോളം ആശുപത്രികളുമായി ചേർന്ന് ഡീഅഡിക്ഷൻ പ്രോഗ്രാമുകൾ തുടങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.